പത്തനംതിട്ട : കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. കുന്നന്താനം CHC യിൽ രാവിലെയാണ് സംഭവം നടന്നത്. ലാബിൽ എത്തിയ കുന്നന്താനം സ്വദേശി ലിനു (38) തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. നേഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാൾ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു. മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പ്രാണരക്ഷാർഥം പുറത്തേക്ക് ഓടി. ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കൽ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തിൽ കയറി സ്ഥലം വിട്ടു. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ പ്രതി പിടിയിലായി. ഇയാളുടെ കൈയിൽനിന്നും എയർഗണ്ണും സ്റ്റെതസ്കോപ്പും കണ്ടെടുത്തു. താൻ ഡോക്ടറാണെന്നും സിഎച്ച്സിയിൽ വരാമെന്നും പൊലീസ് പിടിയിലായപ്പോൾ ഇയാൾ അവകാശപ്പെട്ടു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ സംസാരിച്ചത്.
അമേരിക്കൻ പടക്കപ്പൽ ലക്ഷ്യമിട്ട് വന്ന ഇറാൻ ഡ്രോൺ വെടിവെച്ചിട്ടു
അമേരിക്കൻ പടക്കപ്പൽ ലക്ഷ്യമിട്ട് വന്ന ഇറാൻ ഡ്രോൺ വെടിവെച്ചിട്ടു
റഫയിൽ പരിമിത സഞ്ചാരം അനുവദിച്ച് ഇസ്രായേൽ
റഫയിൽ പരിമിത സഞ്ചാരം അനുവദിച്ച് ഇസ്രായേൽ
‘ജനനായകൻ’ നിയമക്കുരുക്കിൽ ; പ്രതിസന്ധിയിലായി തമിഴ് സിനിമാ മേഖല
തമിഴ് സൂപ്പർതാരം വിജയ്യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ നിയമക്കുരുക്കിൽപ്പെട്ടത് തമിഴ് സിനിമാ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരന് സുനില്‍കുമാര്‍ പോറ്റി അറസ്റ്റില്‍
കേസിലെ ആദ്യ അറസ്റ്റ്
‘ഐ ആം ഗെയ്മി’ന്റെ പുത്തൻ പോസ്റ്റർ പുറത്ത്
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചിത്രം ‘ഐ ആം ഗെയ്മി’ന്റെ ആവേശകരമായ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സിനിമയിൽ
അനിൽ അംബാനി ഗ്രൂപ്പ് നടത്തിയ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ വിമർശനം. ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമർശിച്ചു.
‘ധുരന്ധർ 2’ ഫസ്റ്റ് ലുക്ക് പുറത്ത്!
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗും സംവിധായകൻ ആദിത്യ ധറും ഒന്നിക്കുന്ന ‘ധുരന്ധർ’ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ധുരന്ധർ: ദി റിവഞ്ച്
'ധുരന്ധർ 2' ചിത്രീകരണത്തിനായി അനുമതിയില്ലാതെ മുംബൈയിലെ അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തി ; കേസെടുത്ത് മുംബൈ പൊലീസ്
മികച്ച പ്രതികരണങ്ങളുമായി ‘ചത്താ പച്ച’ രണ്ടാം വരത്തിലേക്ക്
2026ലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ 'ചത്താ പച്ച' അതിന്റെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും തകർപ്പൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
റാണി മുഖർജിയുടെ 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അയ്യ'. ഇപ്പോഴിതാ ഈ ചിത്രം കാലത്തിന് മുമ്പേ സഞ്ചരിച്ച ഒന്നായിരുന്നുവെന്ന് പറയുകയാണ് റാണി മുഖർജി. ചിത്രം ഇപ്പോൾ
നാടൻ രുചിയോടെ സാമ്പാർ ഇങ്ങനെ ഉണ്ടാക്കൂ!
നാടൻ രുചിയോടെ സാമ്പാർ ഇങ്ങനെ ഉണ്ടാക്കൂ!
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘പരാശക്തി’ ഒ.ടി.ടിയിലേക്ക്. ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം
ഇരട്ടി മധുരം.....! രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നു
രാം ചരണും ഭാര്യ ഉപാസന കൊണിഡേലയും വീണ്ടും മാതാപിതാക്കളായ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇത്തവണ ഇരട്ടക്കുട്ടികളാണ് (ഒരു ആൺകുട്ടിയും
വർധിച്ചുവരുന്ന സ്കൂൾ ഫീസ് സൃഷ്ടിക്കുന്ന സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദത്തെക്കുറിച്ച് നോയിഡയിലെ ഒരു ഡോക്ടർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. മാസാമാസം ഇത് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്.
താനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന ഗോവിന്ദന്റെ ആവശ്യം കാര്യങ്ങൾ പഠിക്കാതെ : രമേശ് ചെന്നിത്തല
ആലപ്പുഴയിൽ യുവാവ് കടലിൽ ചാടി ജീവനൊടുക്കി
ആലപ്പുഴയിൽ യുവാവ് കടലിൽ ചാടി ജീവനൊടുക്കി
ആ തുറന്നു പറച്ചിൽ അണികളിലേയ്ക്ക്... വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു | V Kunhikrishnan
തുറന്നു പറച്ചിലിന് ജനത്തിന്റെ അംഗീകാരം... വി കുഞ്ഞികൃഷ്ണന്റെ പുസ്തകം വാങ്ങാൻ ജനത്തിരക്ക്, സാമ്പത്തിക തട്ടിപ്പിൽ രൂക്ഷ വിമർശനം ഉന്നയിച്ച് വി കുഞ്ഞികൃഷ്ണൻ V Kunhikrishnan | Book Release | CPM | Kannur
ഒരു പന്തിൽ 9 റൺസ്, അണ്ടർ19 ലോകകപ്പിൽ നാടകീയ രംഗങ്ങൾ; അഫ്ഗാനിസ്ഥാനെ തുണച്ചത് ആ 'അപൂർവ്വ നിയമം'
ഇന്ത്യൻ താരം ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ നാടകീയ രംഗങ്ങൾ.
ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ കോടതി രേഖകളിൽ പ്രശസ്ത ഗുരു ദീപക് ചോപ്രയുടെ പേരും ഉൾപ്പെടുന്നു. ഇരുവരും തമ്മിൽ നടത്തിയ ഇമെയിൽ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
പത്തനംതിട്ടയിൽ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് ശേഷം കഞ്ചാവ് സംഘം കടന്നുകളഞ്ഞു
പത്തനംതിട്ടയിൽ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് ശേഷം കഞ്ചാവ് സംഘം കടന്നുകളഞ്ഞു
പത്തനംതിട്ട: കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വളപ്പിലെ ജനറേറ്റർ മുറിയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വൈകുന്നേരം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആളപായമോ മറ്റ് കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിക്കാൻ കാരണം ഷോർട്ട് സർക്ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിൻ്റെ ജനറേറ്റർ മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ആശുപത്രി അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് രോഗികളെ മാറ്റിപ്പാർപ്പിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്. മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്റനൻസ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഡീസൽ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്ഫോടനം ഒഴിവായി. നിലവില്‍ ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങി. ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവൻ സമയവും ജനറേറ്റർ പ്രവർത്തിക്കുകയായിരുന്നു.
സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നും പടി പരോൾ അനുവദിക്കുകയാണ് : വി.ഡി സതീശൻ
സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നും പടി പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകൾക്ക് വേണ്ടിയുള്ള ഭരണമാണിതെന്നും
വസ്തുതാ വിരുദ്ധമായ ആക്ഷേപം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: ശോഭാ സുരേന്ദ്രൻ
കേരളത്തിന്റെ സമ്പത്ത് കേന്ദ്രം കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ധാതുമണൽ ഇടനാഴി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ പൊതുസമ്പത്ത് സംരക്ഷിക്കാനാണ്.
മൈസൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
കർണാടകയിലെ മൈസൂരുവിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടകര ആയഞ്ചേരി സ്വദേശി വി.മുഹമ്മദ് (20) ആണ് മരിച്ചത്.
പുതിയ വാഹനത്തിന്റെ ടയറിനടിയിൽ നാരങ്ങ വച്ച് മുന്നോട്ട് എടുക്കുന്നത് എന്തിന് ? കാരണമറിയാം...
പുതിയ വാഹനം വാങ്ങി ആദ്യമായി നിരത്തിലിറക്കുമ്പോൾ ടയറിന് താഴെ നാരങ്ങ വച്ച് മുന്നോച്ചെടുക്കുന്നത് പലരുടെയും വിശ്വാസത്തിൻറെ ഭാഗമാണ്. എന്നാൽ ഈ ചടങ്ങിൻറെ പിന്നിലെ കാരണം എന്താണെന്ന് പലർക്കുമറിയില്ല.
മധ്യപ്രദേശിൽ ജീരകമെന്ന പേരിൽ സിമന്റ് പുരട്ടിയ ജീരക വിത്തുകൾ വിൽപ്പനയ്ക്ക്. സംസ്ഥാനത്തെ പ്രശസ്ത ബ്രാൻഡായ ശിവ്പുജാരി ബ്രാൻഡിന്റെ പേരിലാണ് ജീരകം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്
കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ അക്രമം നടത്തിയ സംഘത്തിലെ രണ്ടു പേര് പിടിയില്‍
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് ആരോപണം. തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
'ബംഗാളിനെ കേൾക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ല'; ഒടുവിൽ വക്കീൽ കുപ്പായം അണിഞ്ഞ് മമത
നടപടികളിൽ സുതാര്യതയില്ല, ജനങ്ങൾ ആശങ്കയിൽ'; തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ വാദങ്ങൾ ഉന്നയിച്ച് മമത ബാനർജി, തിങ്കളാഴ്ച കോടതി ഹർജി പരിഗണിക്കും
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; TI മധുസൂദനനെ പരസ്യ സംവാദത്തിന് വിളിച്ച് V കുഞ്ഞികൃഷ്ണൻ| V Kunhikrishnan
'നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം';ടി ഐ മധുസൂദനൻ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും വി കുഞ്ഞികൃഷ്ണൻ V Kunhikrishnan | Book Release | CPM | Kannur
രാഷ്ട്രപതി ഭരണം പിൻവലിച്ചു; മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേറ്റു | Manipur | NDA
മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേറ്റു, ബിജെപി നേതാവ് യുമാൻ ഖേംചന്ദ് മുഖ്യമന്ത്രിയായി President's Rule lifted in Manipur | NDA | BJP
അവസാനിക്കാത്ത ബഹളം; പാർലമെന്റിൽ ഇന്നും നരവനെയുടെ പുസ്തകവുമായി പ്രതിഷധം | MM Naravane | Rahul Gandhi
നരവനെയുടെ പുസ്തകവുമായി രാഹുൽ ഗാന്ധി; പിന്നാലെ നെഹ്റു കുടുംബത്തിനെതിരെയുള്ള നാല് പുസ്തകവുമായി നിഷികാന്ത് ദുബെ, പാർലമെന്റിൽ ഇന്നും പ്രതിഷധം MM Naravane | Rahul Gandhi | Lok Sabha | Congress
CKP പത്മനാഭനെതിരായ നടപടി; തൃപ്തികരമായ മറുപടിയല്ല പാർട്ടി നൽകിയതെന്ന് V കുഞ്ഞികൃഷ്ണൻ| V Kunhikrishnan
'വിശ്വാസ യോഗ്യമല്ലാത്ത വിശദീകരണങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധിക്കാതിരുന്നിട്ടുണ്ട്';സി കെ പി പത്മനാഭനെതിരായ നടപടി; പാർട്ടിയിൽ തന്നെ അതൃപ്തി ഉണ്ടായിരുന്നെന്ന് വി കുഞ്ഞികൃഷ്ണൻ V Kunhikrishnan | Book Release | CPM | Kannur
ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ രീതിയിൽ നഷ്ടപ്പെട്ട 40 ഓളം മൊബൈൽ ഫോണുകളാണ് ഉടമസ്ഥർക്ക് കമ്മീഷണർ കൈമാറിയത്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് ഇപ്രകാരം കണ്ടെടുത്തത്.
അപരന്റെ ക്ലൈമാക്സിൻ്റെ പൊരുൾ ഇന്നും എനിക്കറിയില്ല! | Jayaram & Sharafudheen | Aashakal Aayiram
അപരന്റെയും ഇന്നലെയുടെയും ഓർമ്മകൾ പങ്കുവെച്ച് ജയറാം! തന്റെ കരിയറിലെ എവർഗ്രീൻ സിനിമകളെക്കുറിച്ചും പ്രിയപ്പെട്ട നിമിഷങ്ങളെക്കുറിച്ചും ഷറഫുദ്ദീനൊപ്പം ജയറാം സംസാരിക്കുന്നു. പുതിയ ചിത്രം 'ആശകൾ ആയിരം' പ്രൊമോഷന്റെ ഭാഗമായി നടന്ന നർമ്മം നിറഞ്ഞ അഭിമുഖം കാണാം.
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഏക സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ടീമിന്റെ ഓപ്പണർമാരായിരിക്കുമെന്ന് അറിയിച്ചു.ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഈ മത്സരത്തിനിറങ്ങുന്നത്. പരിക്കിൽ നിന്ന് മുക്തനായ തിലക് വർമ്മ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. സന്നാഹ മത്സരമായതിനാൽ, 15 അംഗ ടീമിലെ എല്ലാ കളിക്കാർക്കും ബാറ്റിംഗിനും ബൗളിംഗിനും അവസരം ലഭിക്കുമെന്നും അറിയിപ്പുണ്ട്. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ ലോകകപ്പ് ടീമിലെ പ്ലേയിംഗ് ഇലവൻ സാധ്യതകൾ ഈ മത്സരത്തിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജു നേടിയത്. മറുവശത്ത്, ഇഷാൻ കിഷൻ നാല് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 215 റൺസ് നേടി മികച്ച ഫോമിലാണ്. ഇന്ത്യൻ സ്ക്വാഡ്: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്. ദക്ഷിണാഫ്രിക്കൻ സ്ക്വാഡ്: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കൽട്ടൺ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ജേസൺ സ്മിത്ത്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജോർജ് ലിൻഡെ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ക്വേന മഫാക, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ, കാഗിസോ റബാഡ.
തുഷാറിന്റേത് 'ദിവാസ്വപ്നം'
ആംബുലൻസ് മേപ്പാടി എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ഇതോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നയൻതാര ഉടനെ തന്നെ ആംബുലൻസിൽ പ്രസവത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
വീട്ടിൽ തേൻ ഇരിപ്പുണ്ടോ? ചർമത്തിന്റെ 5 പ്രശ്നങ്ങൾക്ക് ഈസിയായി പരിഹാരം കാണാം
ചർമത്തിലെ ഈർപം ലോക് ചെയ്യാം: ആഴ്ച്ചയിൽ മൂന്ന് ദിവസംമെങ്കിലും അൽപം തേൻ മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യാം. താഴേ നിന്ന് മുകളിലേക്കു പോകുന്ന തരത്തിൽ വേണം മസാജ് ചെയ്യാൻ. 10 മിനിറ്റു വച്ച ശേഷം കഴുകി കളയാം. തേനിന് ചർമത്തിലെ ഈർപം സംരക്ഷിച്ചു നിർത്തി ചർമത്തെ മോയ്സ്ച്യുറൈസ് ചെയ്യാൻ സാധിക്കും.. വരണ്ട വായു തട്ടി മോശമായ ചർമം വരെ സ്ഥിരമായ തേനിന്റെ ഉപയോഗം കൊണ്ട് ജീവസുറ്റതാകും.
പഞ്ഞിപോലുള്ള ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കാം
പഞ്ഞിപോലുള്ള ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കാം
1980കളിലും 90കളിലുമായി മലയാളത്തിൽ 500 ഓളം ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വെങ്കിടേഷിന്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഡൽഹി: മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി യുമ്നം ഖേംചന്ദ് സിംഗ് ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തോടൊപ്പം ഉപമുഖ്യമന്ത്രിമാരായി നെംച കിപ്ഗൻ (കുക്കി വിഭാഗം), ലോസി ഡിഖോ (നാഗ വിഭാഗം) എന്നിവരും, പുതിയ ആഭ്യന്തര മന്ത്രിയായി ഗോവിന്ദാസ് കോന്തൗജവും സത്യപ്രതിജ്ഞ ചെയ്തു. 2025 ഫെബ്രുവരിയിൽ എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഇന്ന് പിൻവലിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ നെംച കിപ്ഗൻ ഡൽഹിയിലെ മണിപ്പൂർ ഭവനിൽ നിന്നാണ് ചുമതലയേറ്റത്. 61-കാരനായ ഖേംചന്ദ് മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിൽ എല്ലാവർക്കും സ്വീകാര്യനായ നിഷ്പക്ഷ മുഖമായാണ് അദ്ദേഹം അറിയപ്പെടുന്നത്. വെറും പ്രസംഗങ്ങളേക്കാൾ അച്ചടക്കത്തിനും ഭരണനിർവ്വഹണത്തിനും പ്രാധാന്യം നൽകുന്ന ഖേംചന്ദിന്, മണിപ്പൂരിലെ കലുഷിതമായ അന്തരീക്ഷത്തിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 2017 മുതൽ 2022 വരെ നിയമസഭാ സ്പീക്കറായും പിന്നീട് ബിരേൻ സിംഗ് മന്ത്രിസഭയിൽ മന്ത്രിയായും പ്രവർത്തിച്ച പരിചയവുമായാണ് ഖേംചന്ദ് സിംഗ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ബിജെപിയിലെയും സഖ്യകക്ഷികളിലെയും എംഎൽഎമാരെ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഖേംചന്ദിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. മെയ്തേയ്, കുക്കി വിഭാഗങ്ങളിൽ നിന്നുള്ള എംഎൽഎമാരെ ചർച്ചകളിൽ പങ്കെടുപ്പിച്ചിരുന്നതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തിരുന്നു. നിയമസഭ 2027 വരെ നിലവിലെ നിയമസഭയുടെ കാലാവധി 2027 മാർച്ചിലാണ് അവസാനിക്കുന്നത്. മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാനുള്ള ഏക വഴി കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലയോര മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കുക എന്നതാണെന്ന നിലപാടിൽ കുക്കി-സോ സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. ഓഗസ്റ്റിൽ പാർലമെന്റ് അംഗീകരിച്ച ആറുമാസത്തെ രാഷ്ട്രപതി ഭരണം ഈ മാസത്തോടെ അവസാനിക്കാനിരിക്കെയാണ് മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത്. എംഎൽഎമാർക്ക് കർശന മുന്നറിയിപ്പുമായി കുക്കി കൗൺസിൽ മെയ്തേയ് - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും മണിപ്പൂരിൽ ഇപ്പോഴും അശാന്തി നിലനിൽക്കുന്നുണ്ട്. പുതിയ സർക്കാരിന്റെ ഭാഗമാകില്ലെന്ന് ചില കുക്കി സിവിൽ സൊസൈറ്റികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലയോര മേഖലകളെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി (Union Territory) പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ കുക്കി-സോ സംഘടനകൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. താഴ്വരകളിൽ മെയ്തേയ് വിഭാഗവും മലയോരങ്ങളിൽ കുക്കികളും ആധിപത്യം പുലർത്തുന്നതാണ് സംസ്ഥാനത്തെ സാഹചര്യം. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കാളികളാകില്ലെന്ന് ജനുവരി 6-ന് തന്നെ കുക്കി-സോ കൗൺസിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. ജനുവരി 13-ന് ചേർന്ന കുക്കി സായുധ സംഘടനകളുടെയും എം.എൽ.എമാരുടെയും യോഗവും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പ്രത്യേക ഭരണപ്രദേശം എന്ന കാര്യത്തിൽ രാഷ്ട്രീയമായ ഉറപ്പ് ലഭിക്കാതെ സർക്കാരിന്റെ ഭാഗമാകില്ലെന്നായിരുന്നു തീരുമാനം. എന്നാൽ, സമുദായത്തിന്റെ ഈ പൊതുതീരുമാനം ലംഘിച്ച് ഏതെങ്കിലും എം.എൽ.എമാർ സർക്കാരിൽ ചേരാൻ തീരുമാനിച്ചാൽ അത് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമായിരിക്കുമെന്നും, അതിന്റെ പ്രത്യാഘാതങ്ങൾക്ക് കൗൺസിൽ ഉത്തരവാദിയായിരിക്കില്ലെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കുക്കി-സോ കൗൺസിൽ കർശന മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ ജനതയ്ക്ക് നീതി ലഭിക്കാതെയും രാഷ്ട്രീയ പരിഹാരത്തിന് രേഖാമൂലം ഉറപ്പ് ലഭിക്കാതെയും പുതിയ സർക്കാരിന്റെ ഭാഗമാകില്ല എന്ന് പ്രമുഖ കുക്കി നേതാവ് പൗലിയൻലാൽ ഹാവോക്കിപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങണമെന്നും സമാധാന ചർച്ചകൾ തുടരണമെന്നുമാണ് മെയ്തേയ് സംഘടനകളുടെ നിലപാട്. 260 ജീവനുകൾ, 59,000 അഭയാർത്ഥികൾ 2023 മെയ് മാസത്തിൽ മെയ്തേയ്, കുക്കി-സോ-ഹ്മർ വിഭാഗങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ കുറഞ്ഞത് 260 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. 59,000-ത്തിലധികം ആളുകൾക്ക് തങ്ങളുടെ വീടുകൾ വിട്ട് പാലായനം ചെയ്യേണ്ടി വന്നു. 2024-ലും 2025-ലും ഇടയ്ക്കിടെയുണ്ടായ സംഘർഷങ്ങൾ സംസ്ഥാനത്തെ വീണ്ടും ചോരക്കളമാക്കിയിരുന്നു. കലാപം അടിച്ചമർത്തുന്നതിൽ പക്ഷപാതം കാണിച്ചുവെന്നും ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു എന്നുമുള്ള കുക്കി-സോമി-ഹ്മർ സംഘടനകളുടെ കടുത്ത ആരോപണങ്ങൾക്കിടയിലാണ് എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ബിരേൻ സിംഗിന്റെ നടപടികൾ വംശീയ വേർതിരിവ് വർദ്ധിപ്പിച്ചുവെന്ന പഴി ശക്തമായതോടെയാണ് അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നത്.
വാലൻറൈൻസ് ഡേ ദിനത്തിൽ ധനുഷുമായി വിവാഹം ; പ്രതികരണവുമായി മൃണാൾ താക്കൂർ
നടൻ ധനുഷും നടി മൃണാൾ താക്കൂറും വിവാഹിതരാകുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 14 വാലൻറൈൻസ് ഡേ ദിനത്തിൽ ഇവർ വിവാഹിതരാകും എന്ന് സോഷ്യൽമീഡിയ പറഞ്ഞപ്പോഴും ഇരുവരും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നില്ല.
'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്
അമേരിക്കയുമായുണ്ടാക്കുന്ന പുതിയ വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.
രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടെന്നും പറ്റുമെങ്കിൽ തനിക്ക് എതിരെ കേസ് കൊടുക്കട്ടെയെന്നും കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും അവസാനവട്ട ഒരുക്കത്തിനിറങ്ങുമ്പോള് എല്ലാവരും ഉറ്റുനോക്കുന്നത് അഭിഷേക് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളി ആരെന്നറിയാനാണ്.
സൂര്യൻ കലിപ്പിൽ; അതിശക്തമായ സൗരജ്വാലകൾ; ഭൂമിയിൽ വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായേക്കാം
സൂര്യൻ വീണ്ടും രൗദ്രഭാവം പൂണ്ടതോടെ ഭൂമിയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അതിശക്തമായ സൗരജ്വാലകൾ പുറപ്പെട്ടതിനെത്തുടർന്ന് ഐ എസ് ആർ ഒ ഉൾപ്പെടെയുള്ള ആഗോള ബഹിരാകാശ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. സൂര്യനിൽ നിന്നുണ്ടാകുന്ന ഈ കാന്തിക സ്ഫോടനങ്ങൾ ഉപഗ്രഹങ്ങളെയും ടെലിവിഷൻ സിഗ്നലുകളെയും റഡാറുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത്. നിലവിൽ ഇന്ത്യയുടെ 50-ലധികം പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾ ഐ എസ് ആർ ഒയുടെ നിരന്തര നിരീക്ഷണത്തിലാണ്. റേഡിയോ ബ്ലാക്ക്ഔട്ടിന് വലിയ സാധ്യതയുണ്ടെന്നും ഏത് തകരാറും ഉടൻ […]
'നേതൃത്വത്തെ അണികൾ തിരുത്തണം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
കണ്ണൂർ: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക പ്രകാശന ചടങ്ങിൽ ആളുകൾ വരുന്നത് തടയാൻ നീക്കം ഉണ്ടായെന്ന് വി കുഞ്ഞികൃഷ്ണന് പറഞ്ഞു. ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഉന്നയിച്ചപ്പോൾ വ്യക്തിപരമായി അധിക്ഷേപിച്ചു. ഞാൻ മോശക്കാരൻ ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും അശ്ലീല സന്ദേശങ്ങൾ നവമാധ്യമങ്ങൾ വഴി വരുന്നുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം നടന്നുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വക്കീൽ വേഷത്തിൽ സുപ്രീം കോടതിയിലെത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കൽ നടപടിക്കെതിരെ വാദിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പിന്നിൽ കേന്ദ്രസർക്കാരാണെന്നും ആരോപിച്ചു.
ശബരിമലയിലെ നെയ്യ് തട്ടിപ്പ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
വിജിലന്‍സിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന ലിജേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 1.4 കിലോ കഞ്ചാവാണ് യുവാവിൽ നിന്നും പിടിച്ചെടുത്തത്.
പയ്യന്നൂരില്‍ ആവേശമായി പുസ്തകപ്രകാശനം
വൈറലായി മീശ പിരിച്ച ലാലേട്ടനും 'പൂച്ചക്കുട്ടി'യും
നീണ്ട വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ്യ താരമായ മോഹൻലാലിനെ താടിയില്ലാതെ, മീശപിരിച്ചുള്ള ലുക്കിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. തരുൺ മൂർത്തി ചിത്രത്തിന് വേണ്ടിയാണ് മോഹൻലാലിന്റെ പുതിയ ലുക്ക്.
ചർമ്മത്തിലെ കറുത്ത പാടുകളും നിറവ്യത്യാസവും അദൃശ്യമാക്കാം: കളർ കറക്റ്റർ ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഒരു കല്യാണത്തിനോ പാർട്ടിക്കോ പോകാൻ തയ്യാറെടുക്കുമ്പോൾ എത്രയൊക്കെ വിലകൂടിയ ഫൗണ്ടേഷൻ ഉപയോഗിച്ചാലും മുഖത്തെ കറുത്ത പാടുകളോ കണ്ണിന് താഴെയുള്ള കറുപ്പോ പൂർണ്ണമായും മറയുന്നില്ലെന്ന് പരാതിപ്പെടാറുണ്ടോ?
33 പന്തില്‍ 68 റണ്‍സെടുത്ത വൈഭവ് സൂര്യവൻഷിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 9 ഫോറും നാലു സിക്സും പറത്തിയാണ് 68 റണ്‍സടിച്ചത്.
ഫ്ലോറിഡ: സാധാരണയായി ചൂടുള്ള കാലാവസ്ഥ നിലനിൽക്കുന്ന ഫ്ലോറിഡയിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ അതിവിചിത്രമായ കാഴ്ചകളാണ് കാണുന്നത്. രക്തം തണുത്ത ജീവികളായ ഇഗ്വാനകൾക്ക് താപനില 40 ഡിഗ്രി ഫാരൻഹീറ്റിൽ താഴെയാകുമ്പോൾ ശരീരത്തിന്റെ നിയന്ത്രണം നിലനിർത്താൻ കഴിയില്ല. ഇതോടെ മരക്കൊമ്പുകളിൽ വിശ്രമിക്കുന്ന ഇവ പിടിവിട്ട് താഴേക്ക് വീഴുകയാണ്. കാണുമ്പോൾ ചത്തതുപോലെ തോന്നുമെങ്കിലും ഇവ ജീവനോടെ തന്നെയാണ് ഇരിക്കുന്നത്. വെയിൽ തട്ടുമ്പോൾ ശരീരം ചൂടാകുന്നതോടെ ഇവ സാധാരണ നിലയിലാകും. തമിഴ്നാട്ടിലെ ഊട്ടിയിലേതിനേക്കാൾ കടുത്ത തണുപ്പാണ് ഫ്ലോറിഡയിൽ അനുഭവപ്പെടുന്നത്. ഐസ്ലൻഡ് പോലുള്ള രാജ്യങ്ങളെക്കാൾ കുറഞ്ഞ താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയത്. ഫ്ലോറിഡയിൽ ഇഗ്വാനകൾ ഒരു അധിനിവേശ വർഗമായാണ് (Invasive species) കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ, മരവിച്ചുകിടക്കുന്ന ഇവയെ ശേഖരിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. സാധാരണ നിലയിൽ ഈ ജീവികളെ കൈകാര്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇവയെ ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ വന്യജീവി വകുപ്പ് അനുമതി നൽകി. ഇവയെ വെയിലത്ത് വെച്ചാൽ ഉണർന്ന് വീണ്ടും മരങ്ങളിലേക്ക് ഓടിക്കയറും. ഫ്ലോറിഡയിലെ പല നഗരങ്ങളിലും റെക്കോർഡ് തണുപ്പാണ് രേഖപ്പെടുത്തുന്നത്. ഒർലാൻഡോയിൽ 1980-ലെ റെക്കോർഡ് തകർത്ത് താപനില 29 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴുമെന്നാണ് പ്രവചനം. അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാക്കുന്ന 'ബോംബ് സൈക്ലോൺ' (Bomb Cyclone) എന്ന പ്രതിഭാസമാണ് അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയെ തണുപ്പിച്ചുറക്കുന്നത്. കുടിവെള്ള പൈപ്പുകൾ പൊട്ടാതിരിക്കാൻ പ്രത്യേക കവറുകൾ ഉപയോഗിച്ച് പൊതിയുകയോ പൈപ്പുകളിൽ നിന്ന് വെള്ളം തുള്ളിയായി വീഴാൻ അനുവദിക്കുകയോ ചെയ്യുക. വീടിന് പുറത്തുള്ള ചെടികളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുക. ശക്തമായ കാറ്റ് ഉള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക. എന്താണ് 'മരവിച്ചു വീഴുന്ന' പ്രതിഭാസം? സാധാരണയായി മിതശീതോഷ്ണ കാലാവസ്ഥ നിലനിൽക്കുന്ന ഫ്ലോറിഡയിൽ താപനില പെട്ടെന്ന് താഴ്ന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഉരഗവർഗത്തിൽപ്പെട്ട ഇഗ്വാനകൾ രക്തം തണുത്ത (Cold-blooded) ജീവികളാണ്. അന്തരീക്ഷ താപനില 40 ഡിഗ്രി ഫാരൻഹീറ്റിൽ താഴെയാകുമ്പോൾ ഇവയുടെ ശരീരത്തിലെ രക്തചംക്രമണം സാവധാനത്തിലാവുകയും പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. 'ടോർപ്പർ' (Torpor) എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ ജീവികൾ പൂർണ്ണമായും മരവിച്ചുപോകും. മരക്കൊമ്പുകളിൽ വിശ്രമിക്കുന്ന ഇവ ഇതോടെ പിടിവിട്ട് താഴേക്ക് വീഴുകയാണ്. കാണുമ്പോൾ ചത്തതുപോലെ തോന്നുമെങ്കിലും, ഇവ യഥാർത്ഥത്തിൽ അബോധാവസ്ഥയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെയിൽ തട്ടി ശരീരം ചൂടാകുന്നതോടെ ഇവ സാധാരണ നിലയിലാവുകയും മരങ്ങളിലേക്ക് ഓടിക്കയറുകയും ചെയ്യും. അധിനിവേശ വർഗവും സർക്കാർ ഇടപെടലും ഫ്ലോറിഡയിൽ ഇഗ്വാനകളെ ഒരു 'അധിനിവേശ വർഗമായാണ്' (Invasive Species) കണക്കാക്കുന്നത്. അതായത് ഇവ പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. സാധാരണ നിലയിൽ ഈ ജീവികളെ പിടിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ജനങ്ങൾക്ക് അനുമതിയില്ല. എന്നാൽ നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച്, മരവിച്ചു കിടക്കുന്ന ഇഗ്വാനകളെ ശേഖരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കാൻ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്നവയെ ഒന്നുകിൽ ശാസ്ത്രീയമായി കൊല്ലുകയോ അല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുകയോ ചെയ്യും. അതേസമയം, പരിസ്ഥിതിയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഇവയെ അധികൃതർക്ക് കൈമാറണമെന്നും അല്ലാത്തവർ ഇവയെ വെയിലത്തേക്ക് മാറ്റിയിട്ടാൽ മതിയെന്നും മൃഗസംരക്ഷണ പ്രവർത്തകർ നിർദ്ദേശിക്കുന്നു. റെക്കോർഡ് തകർക്കുന്ന തണുപ്പ് ഫ്ലോറിഡയിൽ അനുഭവപ്പെടുന്ന തണുപ്പ് പല ഉത്തരാധുനിക രാജ്യങ്ങളെയും വെല്ലുന്ന രീതിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഐസ്ലൻഡിലേതിനേക്കാൾ കുറഞ്ഞ താപനിലയാണ് ഫ്ലോറിഡയിലെ പല നഗരങ്ങളിലും രേഖപ്പെടുത്തിയത്. നമ്മുടെ ഊട്ടിയിലേതിനേക്കാൾ കഠിനമായ അവസ്ഥയാണിവിടെ. ഒർലാൻഡോ നഗരത്തിൽ 1980-ൽ രേഖപ്പെടുത്തിയ തണുപ്പിന്റെ റെക്കോർഡ് ഇത്തവണ തകരുമെന്നാണ് പ്രവചനം. തമിഴ്നാട്ടിലെയും കേരളത്തിലെയും മലയോര മേഖലകളിലെ തണുപ്പിനേക്കാൾ എത്രയോ മടങ്ങ് തീവ്രമാണ് അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയെ തണുപ്പിച്ചുറക്കുന്ന ഈ 'ബോംബ് സൈക്ലോൺ'. ജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കടുത്ത തണുപ്പിനെ നേരിടാൻ നാഷണൽ വെതർ സർവീസ് (NWS) കർശനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്: അതിശക്തമായ തണുപ്പിൽ പൈപ്പുകൾക്കുള്ളിലെ വെള്ളം ഐസായി മാറാനും അതുവഴി പൈപ്പുകൾ പൊട്ടാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ പൈപ്പുകൾ ഇൻസുലേറ്റിംഗ് കവറുകൾ കൊണ്ട് പൊതിയുകയോ അല്ലെങ്കിൽ വെള്ളം തുള്ളിയായി വീഴാൻ അനുവദിക്കുകയോ ചെയ്യുക. വീടിന് പുറത്തുള്ള ചെടികളെ സംരക്ഷിക്കാൻ പ്രത്യേക മറകൾ ഒരുക്കുക. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി പാർപ്പിക്കുക. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വലിയ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള വസ്തുക്കൾ വീടിന് പുറത്തുണ്ടെങ്കിൽ അവ സുരക്ഷിതമായി കെട്ടിയിടുകയോ മാറ്റുകയോ ചെയ്യുക. പ്രകൃതിയുടെ ഈ മാറ്റം ഫ്ലോറിഡയിലെ ആവാസവ്യവസ്ഥയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഇൻക്വിലാബ് വിളികൾക്കിടെയിൽ അണികൾ നേതൃത്വത്തെ തിരുത്തണം , വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രകാശനം ചെയ്തു
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ചതിന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിൻ്റെ പി എ സുധീഷ് കുമാറിനെ മാറ്റി
മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ പിഎയായിരുന്ന സുധീഷിനെ പുതിയ പ്രസിഡൻ്റും നിലനിർത്തിയിരുന്നു. എന്നാൽ കെ ജയകുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പി എ സുധീഷ് കുമാറിനെ പി എ സ്ഥാനത്ത് നിന്ന് മാറ്റിയത്.
മണിപ്പൂരില്‍ പുതിയ സർക്കാർ; യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ചെയ്തി അധികാരമേറ്റു
മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുമാൻ ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു
ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും കുമ്പളങ്ങ കഴിക്കും
ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും കുമ്പളങ്ങ കഴിക്കും
'പെണ്ണും പൊറാട്ടും' സിനിമയുടെ ടീസർ പുറത്ത്
രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി വരുന്ന 'പെണ്ണും പൊറാട്ടും' സിനിമയുടെ ടീസർ പുറത്തിറങ്ങി. നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ
ആശുപത്രിയില്‍ ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടിയ യുവാവ് പിടിയില്‍
പത്തനംതിട്ട: കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍(സിഎച്ച്സി)ചികില്‍സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് രോഗിയുടെ ഭീഷണി. കുന്നന്താനം സ്വദേശി ലിനു തോമസ്(38)ആണ് എയര്‍ഗണ്ണുമായി ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും നേരെ തോക്കുചൂണ്ടിയത്. കുന്നന്താനം സിഎച്ച്സിയില് രാവിലെയാണ് സംഭവം. ലാബിലെത്തിയ ലിനു തോക്കെടുത്ത് മേശയില്‍ വച്ചു. ശേഷം നേഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാള്‍ ജീവനക്കാര്‍ക്കു നേരെ തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു. മെഡിക്കല്‍ പ്രാക്റ്റീസിനായി എത്തിയ വിദ്യാര്‍ഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്കുകണ്ട് പുറത്തേക്കോടി. പിന്നീട് മെഡിക്കല്‍ ഓഫീസര്‍ എത്തിയതോടെ ലിനു വാഹനത്തില്‍ കയറി സ്ഥലം വിട്ടു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കീഴ്വായ്പ്പൂര് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പ്രതി പിടിയിലായി. ഇയാളുടെ കൈയില്‍നിന്നും എയര്‍ഗണ്ണും സ്റ്റെതസ്കോപ്പും കണ്ടെടുത്തു. താന്‍ ഡോക്ടറാണെന്നും സിഎച്ച്സിയില് വരാമെന്നും പോലിസ് പിടിയിലായപ്പോള്‍ ഇയാള്‍ അവകാശപ്പെട്ടു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ സംസാരിച്ചത്. പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചത് എയര്‍ഗണ്ണാണെന്ന് വ്യക്തമായി. എയര്‍ഗണ്ണാണെങ്കില്‍ പോലും ആയുധവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ആംസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.
അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ വനിതയെ അറസ്റ്റ് ചെയ്ത് കൊട്ടിയം പോലീസ്
റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞുവെച്ച് യുവാക്കൾ കളിയാക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രകോപിതരായ സംഘം യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
ആലപ്പുഴ: എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമല്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസിന്റെ വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നും സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്നും തുഷാർ പറഞ്ഞു. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. നായർ സമുദായയുമായി മാത്രമല്ല സഹകരിക്കാൻ കഴിയുന്ന മറ്റ് സമുദായങ്ങളുമായും ഐക്യം ഉണ്ടാക്കും. ബിഡിജെഎസിന്റെ സീറ്റുകൾ വിട്ട് നൽകില്ലെന്നും തുഷാർ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണയം പൂർത്തിയാക്കും. പത്ത് ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ മത്സരരംഗത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. The post സുകുമാരൻ നായർ പിതാവിനെപ്പോലെ ബഹുമാനിക്കുന്നയാൾ; ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും; എൻഎസ്എസിന്റെ വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്ന് തുഷാർ appeared first on RashtraDeepika .
നിഷികാന്ത് ദുബെയുടെ അടുത്ത് കോൺഗ്രസ് വനിത എംപിമാർ; ലോക്സഭ പിരിഞ്ഞ ശേഷം എംപിമാർക്കിടയിൽ വാക്കേറ്റം
ലോക്സഭ പിരിഞ്ഞ ശേഷം എംപിമാർക്കിടയിൽ വാക്കേറ്റം; പുസ്തക വിമർശനത്തിൽ കോൺഗ്രസിൻറെ വനിത എംപിമാർ നിഷികാന്ത് ദുബൈയുടെ അടുത്തെത്തി, നേതാക്കൾ ഇടപെട്ട് എംപിമാരെ പിന്തിരിപ്പിച്ചു Congress | Lok Sabha | Nishikant Dubey
ഞങ്ങൾ ഇല്ലെന്ന് ആവർത്തിച്ച് NSS; അടഞ്ഞ വാതിൽ തുറക്കുമെന്ന പ്രതീക്ഷയിൽ SNDP | G Sukumaran Nair
കുറ്റപ്പെടുത്തലുകൾ ഇല്ല; പുകഴ്ത്തലുകൾ ആവർത്തിച്ച് എസ്എൻഡിപി; വർഗീയ പരാമർശത്തിന്റെ ബാധ്യത ഏറ്റെടുക്കാനില്ലെന്ന് എൻഎസ്എസ് SNDP | NSS | Vellappally Natesan | G Sukumaran Nair
NSS-SNDP ഐക്യം അടഞ്ഞ അധ്യായം; ആവർത്തിച്ച് ജി.സുകുമാരൻ നായർ | Vellappally Natesan | G Sukumaran nair
ഞങ്ങൾക്ക് ഒറ്റ വാക്കേയുള്ളു, NSS - SNDP ഐക്യം അടഞ്ഞ അധ്യായം, ആരോടും വിരോധമില്ല: ജി.സുകുമാരൻ നായർ SNDP | NSS | Vellappally Natesan | G Sukumaran nair
'പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത കൊലയാളികളെ സംരക്ഷിക്കേണ്ട ചുമതല ഇടതുപക്ഷത്തിന് വന്നത് എങ്ങനെ?
എന്നാണ് ആർക്ക് വേണ്ടിയാണ് പാർട്ടിയുടെ വഴിയും സത്യത്തിന്റെ വഴിയും രണ്ടായത്?, ഇത് ആലോചിക്കേണ്ട ചുമതല ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമുണ്ട്, വി എസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നത്: ജോസഫ് സി മാത്യു V Kunhikrishnan | Book Release | CPM | Kannur
1. വെളിച്ചെണ്ണ – പാകത്തിന് 2. ചുവന്നുള്ളി – ഒരു കപ്പ് 3. ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ 4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി, മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ വീതം ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ധുരന്ധർ രണ്ടാം ഭാഗത്തിൻറെ സംഗീതാവകാശം സരിഗമയിൽ നിന്നും ടി-സീരീസിലേക്ക്
ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗത്തിലെ സംഗീതാവകാശം ടി-സീരീസിന്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ സംഗീതാവകാശം സരിഗമക്കായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും. ബോക്സ് ഓഫിസിൽ റെക്കോഡ് തകർത്ത സിനിമയുടെ ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വി കുഞ്ഞികൃഷ്ണന്റെ പുസ്തകം വാങ്ങാൻ വൻ ജനത്തിരക്ക് | V Kunhikrishnan | Book Release | CPM | Kannur
വി കുഞ്ഞികൃഷ്ണന്റെ പുസ്തകം വാങ്ങാൻ വൻ തിരക്ക്, സിപിഎമ്മിനെതിരായ ബോംബാകുമോ 'നേതൃത്വത്തെ അണികൾ തിരുത്തണം'? V Kunhikrishnan | Book Release | CPM | Kannur
V കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്ത് ജോസഫ് സി മാത്യു, ഏറ്റുവാങ്ങി VS അനിൽകുമാർ |V Kunhikrishnan
'സോഷ്യൽ മീഡിയ വഴി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നെന്ന് വി കുഞ്ഞികൃഷ്ണൻ, 'നേതൃത്വത്തെ അണികൾ തിരുത്തണം' പ്രകാശനം ചെയ്ത് ജോസഫ് സി മാത്യു, ഏറ്റുവാങ്ങി വി എസ് അനിൽകുമാർ, ചടങ്ങിൽ പങ്കെടുക്കാൻ വൻ ജനാവലി V Kunhikrishnan | Book Release | CPM | Kannur
പാര്‍ലമെന്റ് വളപ്പില്‍ കൊമ്പുകോര്‍ത്ത് കേന്ദ്രമന്ത്രിയും രാഹുലും
'ഷഹനാസ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതം, ഡിജിപിക്ക് പരാതി നൽകി'; രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ
ഇന്ന് വക്കീൽ നോട്ടീസ് നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു. മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകും. കർഷക സമരവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്.
ബൾഗേറിയയിൽ നിന്നുള്ള അന്ധയായ ബാബ വാംഗയുടെ പ്രവചനങ്ങൾ എക്കാലവും ലോകം ശ്രദ്ധയോടെയാണ് വീക്ഷിച്ചിട്ടുള്ളത്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. 2026-ൽ വലിയ സാമ്പത്തിക പ്രതിസന്ധി വരുമെന്നും, പണദൗർലഭ്യം ആഗോള ധനവ്യവസ്ഥയെ തകർക്കുമെന്നും അവർ മുൻപ് പ്രവചിച്ചിരുന്നു. സ്വർണം, വെള്ളി, ചെമ്പ് എന്നിവ മാത്രമായിരിക്കും അക്കാലത്ത് സുരക്ഷിത നിക്ഷേപങ്ങളെന്നും വംഗ സൂചിപ്പിക്കുകയുണ്ടായി. സ്വർണ വില കുറഞ്ഞാലും
തമിഴ്നാട്ടിലെ വി.സി നിയമനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി | Supreme Court | VC
തമിഴ്നാട്ടിലെ വി.സി നിയമനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി, ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കണം, ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനും നിർദേശം Vice Chancellor | Tamil Nadu | Madras High Court | Supreme Court
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ബിജെപിയുടെ പുതിയ സർക്കാർ ഇന്ന് അധികാരം ഏറ്റെടുക്കും | Manipur
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി, ബിജെപിയുടെ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും President's Rule lifted in Manipur | NDA | BJP
ചോറിൻറെ കൂടെ കഴിക്കാൻ ഇത് തയ്യാറാക്കൂ
ചോറിൻറെ കൂടെ കഴിക്കാൻ ഇത് തയ്യാറാക്കൂ
ബുധനാഴ്ച കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വലത് എൻജിന് തീപിടിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ അടിയന്തരമായി ലാൻഡിങ് നടത്തി തുർക്കി എയർലൈൻസ് വിമാനം. 11 ജീവനക്കാർ ഉൾപ്പെടെ 236 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് പോകുകയായിരുന്ന തുർക്കി എയർലൈൻസ് വിമാനം.
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ഒരു ആശുപത്രിയിൽ എയർ ഗണ്ണുമായി അതിക്രമം നടത്തിയ യുവാവ് പിടിയിൽ. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് ഇന്ന് രാവിലെ പൊലീസിന്റെ പിടിയിലായത്. രാവിലെ നഴ്സ് റൂമിലെത്തിയ ലിനു തോമസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടുകയും തർക്കിക്കുകയും ചെയ്തു. ഇതിവിടെ ഇരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് തോക്ക് മേശപ്പുറത്ത് വെച്ച ശേഷം ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഉടൻതന്നെ ജീവനക്കാർ മെഡിക്കൽ ഓഫീസറെയും മറ്റ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. മെഡിക്കൽ ഓഫീസറും കൂടുതൽ ജീവനക്കാരും എത്തിയതോടെ ലിനു ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി സ്വന്തം വാഹനത്തിൽ രക്ഷപ്പെട്ടു. ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിനു തോമസ് പിടിയിലായത്. നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള ലിനുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. താനൊരു ഡോക്ടറാണെന്നും ചികിത്സാ ഉപകരണങ്ങളാണ് കൈവശമുണ്ടായിരുന്നതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചതിന്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവര്ക്കാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസന്‍സാണ് താത്കാലികമായി റദ്ദാക്കിയത്. ആകെ ലൈസന്‍സ് റദ്ദാക്കിയതിന്റെ 37 ശതമാനത്തോളം പേരും ഈ വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് ലഭിച്ച വിവരാവകാശരേഖയില്‍ പറയുന്നു. നടപടിനേരിട്ടവരില്‍ രണ്ടാംസ്ഥാനത്ത് വാഹനാപകട മരണങ്ങള്‍ക്ക് കാരണക്കാരായ ഡ്രൈവര്‍മാരാണ്. 2025 സെപ്റ്റംബര്വരേയുള്ള കണക്കുപ്രകാരം ഈ വിഭാഗത്തില്‍ 558 പേര്‍ക്ക് ലൈസന്‍സ് താത്കാലികമായി നഷ്ടമായി. അമിതവേഗത്തിന് 155 പേരുടേയും മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിന് 90 പേരുടേയും ചരക്ക് വാഹനങ്ങളില്‍ അനുവദനീയമായതില്‍ക്കൂടുതല്‍ ഭാരംകയറ്റിയതിന് 59 പേരുടേയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ ലൈസന്‍സ് നഷ്ടമായവരുണ്ട്. ആറുവര്‍ഷത്തിനിടെ 59,477 പേരുടെ ലൈസന്‍സാണ് വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. കഴിഞ്ഞ നാലുവര്‍ഷവും പതിനായിരത്തിലേറെപേര്‍ നടപടി നേരിട്ടു. 2025ല്‍ സെപ്റ്റംബര്‍ വരെ മാത്രം 9,051 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായി. തുടര്‍ന്നുള്ള മാസങ്ങളിലെ കണക്കുകള്‍ കൂട്ടിയാല്‍ 10,000 കടക്കുമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്
പല തരത്തിലുള്ള കോഴ്സുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ആകർഷണത്തിനുള്ള കോഴ്സുകളെ കുറിച്ച് എന്തെങ്കിലും അറിവുണ്ടോ? എന്നാൽ അങ്ങനെ കുറച്ച് കോഴ്സുകൾ ഉണ്ട്. ആണുങ്ങളെ വശീകരിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ച് 40-കാരിയായ യുവതി നേടിയത് കോടികൾ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഷൗ യുവാൻ എന്ന യുവതിയാണ് ആകർഷണത്തിനുള്ള കോഴ്സ് പഠിപ്പിച്ചത്. ഇവർക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് അധികൃതർ. ഇവരുടെ എല്ലാ പ്രവർത്തികളും നിർത്തി വയ്ക്കാൻ ഉത്തരവിട്ടിട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ബാങ്കിംഗ് മേഖലയിൽ ആയിരുന്നു നേരത്തേ യുവതി ജോലി ചെയ്തത്. പിന്നീട് ‘സെക്ഷ്വൽ ഇന്റലിജൻസ് ഇൻസ്ട്രക്ടർ’ എന്നാണ് യുവതി സോഷ്യൽ മീഡിയയിൽ സ്വയം അവകാശപ്പെടുന്നത്. ഒരു കോഴ്സിന് 88,000 യുവാൻ അതായത്11,45,457 രൂപ വരെയാണ് ഫീസ് ആയി ഇവർ വാങ്ങുന്നത്. ചിലപ്പോൾ ഇത് ഒരുലക്ഷം യുവാൻ വരെ ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ കോഴ്സ് പതിനായിരക്കണക്കിന് സ്ത്രീകളെ ആകർഷിച്ചു എന്നാണ് പുറത്ത് വരുന്ന… The post പുരുഷൻമാരെ എങ്ങനെയൊക്കെ ആകർഷിക്കാം: കോഴ്സുമായി യുവതി; ഇതുവരെ നേടിയത് 31 കോടി; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ appeared first on RashtraDeepika .
ബെയ്ജിങ്: നൂറോളം ആളില്ലാ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനും ഭൂമിയുടെ ഏതരികിലേക്കും പറക്കാനും കഴിയുന്ന ഒരു ഭാവി 'സ്റ്റാര്‍ വാര്‍സ്' ബഹിരാകാശ വാഹനം തയ്യാറാക്കി ചൈന. 794 അടി നീളവും 2244 അടി വീതിയും 120,000 ടണ്‍ ഭാരവുമുള്ള ലുവാനിയാവോ അടുത്ത 20 മുതല്‍ 30 വര്‍ഷത്തിനുള്ളില്‍ ആകാശത്ത് ഉയരുമെന്ന് ചൈന അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായി കണക്കാക്കപ്പെടുന്ന ഈ പേടകം 88 ആളില്ലാ ഷുവാന്‍ നു യുദ്ധവിമാനങ്ങള്‍ വരെ വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വിമാനങ്ങള്‍ ഇപ്പോഴും ആശയപരമായ ഘട്ടത്തിലാണ്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള ഉയര്‍ന്ന തന്ത്രപ്രധാനമായ സ്റ്റെല്‍ത്ത് വിമാനങ്ങളായിട്ടായിരിക്കും ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലുവാന്നിയാവോ എപ്പോഴെങ്കിലും നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് വിദഗ്ദ്ധര്‍ക്ക് ഉറപ്പില്ല. പലരും ഇത് ചൈനീസ് സര്‍ക്കാര്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ത്തിയായാല്‍, പുതിയ യുദ്ധക്കപ്പല്‍ എല്ലാവരെയും മറികടക്കും എന്നാണ് പ്രതിരോധ വിദഗ്ധനും ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിസിറ്റിംഗ് ഫെലോയുമായ പീറ്റര്‍ ലെയ്ടണ്‍ പറയുന്നത്. ലുവാന്നിയാവോയ്ക്ക് ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് മിസൈലുകളും മറ്റ് യുദ്ധവിമാനങ്ങളും അയയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് കൂടുതല്‍ ഫലപ്രദമായി എതിരാളികളെ ലക്ഷ്യം വെയ്ക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. ചൈനയുടെ വിശാലമായ 'നാന്റിയന്മെന്' പദ്ധതിയുടെ ഭാഗമാണ് ലുവാനിയാവോ. ചൈനയുടെ ബഹിരാകാശ, വ്യോമ ശേഷികള്‍ വികസിപ്പിക്കുക എന്നതാണ് ഈ വിശാലമായ പദ്ധതി ലക്ഷ്യമിടുന്നത്. 10 വര്‍ഷം മുമ്പാണ് ഈ യുദ്ധക്കപ്പല്‍ ആദ്യമായി വിഭാവനം ചെയ്തത്. പലരും ഇതിനെ വെറും സയന്‍സ് ഫിക്ഷന്‍ ആയി തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇതിന് പറന്നുയരാന്‍ കഴിയുമോ എന്ന് പലരും ഇപ്പോഴും സംശയത്തിലാണ്. ലുവാനിയാവോയുടെ വലിപ്പമുള്ള ഒരു വിമാനം പോലും ഭൂമിയില്‍ നിന്ന് പറന്നുയരാന്‍ ആവശ്യമായ സാങ്കേതികവിദ്യ ഇതുവരെ നിലവിലില്ല. ഇതിന് വലിയ അളവിലുള്ള ഇന്ധനം ആവശ്യമാണ്. കൂടാതെ പൂര്‍ണ്ണമായും പുതിയൊരു പ്രൊപ്പല്‍ഷന്‍ സംവിധാനവും ആവശ്യമാണ്. ചൈനയ്ക്ക് ഇതിനെ പൂര്‍ണ്ണ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയും. എന്നിരുന്നാലും, വിമാനം പിന്നീട് ഇത് തകര്‍ന്ന് പോകും എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ലുവാനിയാവോയെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിന്, ചൈനയ്ക്ക് പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ ആവശ്യമാണ്. കുറച്ചുകാലമായി അത്തരത്തില്‍ ഒന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും പൂര്‍ണ വിജയം നേടിയിട്ടില്ല.

29 C