ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍
ഹൈദരാബാദ്: തെലങ്കാനയിലെ സനത്നഗറില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. രേണുക (38)യെയാണ് ഭര്‍ത്താവ് നരേഷ് (40) കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫത്തേനഗറിലെ ഒരു ഫ്ലാറ്റില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന നരേഷ്, ഭാര്യയും മൂന്നു മക്കളുമായി ഇതേ ഫ്ലാറ്റില്‍ തന്നെയായിരുന്നു താമസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണുക അജ്ഞാതരുമായി ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തുടര്‍ച്ചയായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ ഈ വിഷയത്തെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്ന് നരേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലിസ് തെളിവുകള്‍ ശേഖരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതിയെ കണ്ടെത്താനായി പോലിസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
ഫെബ്രുവരിയില്‍ നടത്തിയ സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
www.kerala.gov.in, www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
ഹരിപ്പാട്: വീട്ടിൽ അരിപ്പൊടി വാങ്ങാനെത്തിയ ദളിത് ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും പിഴയും. ചേർത്തല മരുത്തോർവട്ടം മിസ്പാ വീട്ടിൽ ഷിനോജിനെ (49) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപത് വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. 2024 സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ചില്ലറ സാധനങ്ങളുടെ കച്ചവടം നടത്തിയിരുന്ന ഷിനോജ്, ധാന്യപ്പൊടി വാങ്ങാനായി എത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയായിരുന്ന സി.ശ്രീജിത് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി.ബി. സത്യനാണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിയായിരുന്ന എം.കെ ബിനുകുമാർ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എസ്ഐമാരായ റിജുമോൻ, എഎസ്ഐമാരായ സജുമോൾ, രാജേഷ് കുമാർ,സിപിഒ രമ്യ… The post സാധനം വാങ്ങാനെത്തിയ പെൺകുട്ടിയ ലൈംഗീകമായി പീഡിപ്പിച്ചയാൾക്ക് ഒന്‍പത് വർഷം തടവും പിഴയും appeared first on RashtraDeepika .
ഇറാന് വേദിയൊരുക്കാന്‍ മെക്സിക്കോ; ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ കളിച്ചേക്കില്ല
മെക്സിക്കോ സിറ്റി: 2026 ലോകകപ്പില്‍ ഇറാന്റെ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് മെക്സിക്കോ. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയില്‍ കളിക്കാന്‍ താല്പര്യമില്ലെന്ന് ഇറാന് വ്യക്തമാക്കിയതോടെയാണ് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. ഫിഫ അംഗീകരിക്കുകയാണെങ്കില്‍ മല്‍സരങ്ങള്‍ മാറ്റുന്നതില്‍ മെക്സിക്കോയ്ക്ക് തടസ്സമില്ലെന്ന് അവര്‍ ചൊവ്വാഴ്ച അറിയിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലായാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങളുടെ താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മല്‍സരങ്ങള്‍ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് ഫിഫയോട് ആവശ്യപ്പെട്ടു. മേഖലയിലെ സൈനിക നീക്കങ്ങളും അമേരിക്ക ഉള്‍പ്പെട്ട വ്യോമാക്രമണങ്ങളും താരങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഇറാന് ഭയപ്പെടുന്നു. വിസ നടപടികളിലെ സങ്കീര്‍ണ്ണതകളും യാത്രാ നിയന്ത്രണങ്ങളും ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിച്ചേക്കാം. നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ടീമിന്റെ പങ്കാളിത്തത്തിന് വെല്ലുവിളിയാണെന്നാണ് ഇറാന് കരുതുന്നത്. ഫിഫ വേദി മാറ്റത്തിന് തയ്യാറാണെങ്കില്‍ ഇറാന്റെ മല്‍സരങ്ങള്‍ ഏറ്റെടുക്കാന്‍ മെക്സിക്കോ സന്നദ്ധമാണ്. ഇത് സംബന്ധിച്ച് പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം ഔദ്യോഗികമായി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍, ടിക്കറ്റ് വില്‍പ്പന, സംപ്രേഷണ കരാറുകള്‍ എന്നിവയെല്ലാം ഇതിനകം പൂര്‍ത്തിയായ സാഹചര്യത്തില്‍ മത്സരക്രമത്തില്‍ മാറ്റം വരുത്തുന്നത് ഫിഫയ്ക്ക് വലിയ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഈ വിഷയത്തില്‍ ഫിഫ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് തന്നെ ഇറാന് പിന്മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി; ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട്ട് എത്തും
ആമസോണില്‍ കാണാതായത് 'നാടകം'; വലിയ അപകടം സംഭവിച്ചെന്ന് മാഹീന്: ചങ്ങാടം മറിഞ്ഞു: വിമര്‍ശനം
സാധാരണക്കാരായ ആര്‍ക്കും അനുകരിക്കാനാകാത്ത സാഹസിക യാത്രകള്‍ നടത്തുന്ന മലയാളി ട്രാവല്‍ വ്ളോഗറാണ് മാഹീന്. വിദേശ രാജ്യങ്ങളിലെ ഏറ്റവും അപകടം പിടിച്ച മേഖലകളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനായ വ്യക്തിയാണ് മാഹീന്. ഹിച്ച്ഹൈക്കിങ് നോമാഡ് എന്നാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇദ്ദേഹത്തിനുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം മാഹീനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തു
പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു
പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. സ്റ്റെപ്റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവില്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാള്‍ സിഐയെ കുത്തുകയായിരുന്നു
ഐബിപിഎസ് പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ സിബിൽ സ്കോറിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകൾക്ക് നിയമനം നിഷേധിക്കാമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
അമ്പലപ്പുഴ: ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാടത്തറ മോഹനന്റെ വീടാണ് കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞുവീണത്. കാലപ്പഴക്കത്തെത്തുടർന്ന് വീട് അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ രാത്രിയിൽ ശക്തമായ കാറ്റും മഴയുമുണ്ടായതിനെത്തുടർന്ന് ഭാര്യ വനജകുമാരി, മകൻ ഉണ്ണികൃഷ്ണൻ, മോഹനന്റെ സഹോദരി വിജയമ്മ എന്നിവർ രാത്രി 10ന് വീടിന് പുറത്തിറങ്ങി. മഴയിൽ രാത്രി രണ്ടോടെ വീട് നിലം പതിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. The post രാത്രിയിൽ ശക്തമായ കാറ്റും മഴയും; പുറത്തിറങ്ങിയതിന് പിന്നാലെ വീട് തകർന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം appeared first on RashtraDeepika .
ഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) വോയിസ് ഇഫക്റ്റ് ഫീച്ചർ അവതരിപ്പിച്ചു. ഡയറക്റ്റ് മെസേജുകളിലൂടെ (DMs) അയക്കുന്ന വോയിസ് നോട്ടുകൾക്ക് വ്യത്യസ്ത ശബ്ദ ഫിൽട്ടറുകൾ നൽകാൻ സഹായിക്കുന്ന ഈ ഫീച്ചർ നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ശബ്ദ സന്ദേശങ്ങളെ എട്ട് വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കാൻ കഴിയും. ചിപ്മങ്ക്, ഡെമൺ, ഏലിയൻ, റോബോട്ട്, അണ്ടർവാട്ടർ, സ്റ്റേഡിയം, വോബിൾ, ഫിഷ്ബൗൾ എന്നിവയാണ് നിലവിൽ ലഭ്യമായ ശബ്ദ ഇഫക്റ്റുകൾ. യഥാർത്ഥ ശബ്ദത്തിലേക്ക് മടങ്ങുന്നതിനായി 'ഒറിജിനൽ' ഓപ്ഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിക്കാൻ എളുപ്പമാണ്. ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് ഏതെങ്കിലും ഡിഎം ചാറ്റിൽ പ്രവേശിച്ച്, വോയിസ് നോട്ട് റെക്കോർഡ് ചെയ്യാനുള്ള ബട്ടൺ അമർത്തുക. തുടർന്ന് എഐ വോയിസ് ഇഫക്റ്റ്സ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഇഷ്ടമുള്ള ഫിൽട്ടർ നൽകാവുന്നതാണ്. സന്ദേശം അയക്കുന്നതിന് മുമ്പ് പ്രിവ്യൂ ചെയ്ത് പരിശോധിക്കാനും സൗകര്യമുണ്ട്. കൂടാതെ, ഒരു വോയിസ് നോട്ടിൽ ഏത് ഫിൽട്ടറാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സ്വീകരിക്കുന്നവർക്ക് അറിയാനും, അവർക്ക് അതേ ഇഫക്റ്റ് ഉപയോഗിച്ച് മറുപടി നൽകാനും കഴിയും. ഇൻസ്റ്റഗ്രാമിൽ എഐ സാങ്കേതികവിദ്യകൾ കൂടുതൽ ശക്തമായി ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ടെക്സ്റ്റ് പ്രോംപ്റ്റുകളിലൂടെ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാനും മറ്റ് വ്യക്തികളുടെ രൂപത്തെ അടിസ്ഥാനമാക്കി ഉള്ളടക്കം സൃഷ്ടിക്കാനും സഹായിക്കുന്ന 'ക്രിയേറ്റ് മൈ ലൈക്ക്നെസ്' എന്ന എഐ ഫീച്ചറും ഇൻസ്റ്റഗ്രാം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരം നവീന ഫീച്ചറുകളിലൂടെ ഉപയോക്തൃ അനുഭവം കൂടുതൽ വ്യക്തിഗതവും ആകർഷകവുമാക്കാനാണ് ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നത്.
എറണാകുളം ജങ്ഷനില്‍ പ്ലാറ്റ്ഫോം നവീകരണം; ആറ് ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി
ഈമാസം 26 വരെയാണ് നിയന്ത്രണം.
ആഫ്ക്കോണ്‍ കിരീടം മൊറോക്കോയ്ക്ക്; സെനഗലിനെ അയോഗ്യരാക്കി, ജയം അപ്പീലില്‍
ഹേഗ്: 2026 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടം മൊറോക്കോയ്ക്ക്. ജനുവരി 19-ന് നടന്ന ഫൈനലില്‍ സെനഗല്‍ വിജയിച്ചിരുന്നെങ്കിലും, മല്‍സരത്തിനിടെയുണ്ടായ അച്ചടക്ക ലംഘനങ്ങളെത്തുടര്‍ന്നാണ് ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് സെനഗലിനെ അയോഗ്യരാക്കിയത്. ഇതോടെ രണ്ടാം സ്ഥാനക്കാരായ മൊറോക്കോയെ പുതിയ ചാംപ്യന്മാരായി പ്രഖ്യാപിച്ചു. മല്‍സരത്തിനിടെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ മൈതാനം വിട്ടതാണ് വിനയായത്. എക്സ്ട്രാ ടൈമില്‍ പേപ്പ് ഗ്വെയുടെ ഗോളില്‍ സെനഗല്‍ മുന്നിട്ടു നില്‍ക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. സെനഗല്‍ നേടിയ രണ്ടാമത്തെ ഗോള്‍ ഫൗള്‍ ചൂണ്ടിക്കാട്ടി റഫറി നിഷേധിക്കുകയും തൊട്ടുപിന്നാലെ മൊറോക്കോയ്ക്ക് പെനാല്‍റ്റി അനുവദിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സെനഗല്‍ പരിശീലകന് താരങ്ങളെ തിരിച്ചുവിളിച്ചതോടെ കളി തടസ്സപ്പെട്ടു. സാദിയോ മാനെയുടെ ഇടപെടലിനെത്തുടര്‍ന്ന് 17 മിനിറ്റുകള്‍ക്ക് ശേഷം മത്സരം പുനരാരംഭിക്കുകയും സെനഗല്‍ കപ്പുയര്‍ത്തുകയും ചെയ്തെങ്കിലും, മൊറോക്കോ ഫെഡറേഷന് ഔദ്യോഗിക പരാതി നല്‍കുകയായിരുന്നു. ബഹിഷ്കരണ ശ്രമം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയ ഫെഡറേഷന് സെനഗലിന്റെ കിരീടം റദ്ദാക്കാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയും പിഴയും ചുമത്തിയിരുന്നു. ഫുട്ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായ ഈ തീരുമാനത്തിലൂടെ മൊറോക്കോ ഒരിക്കല്‍ കൂടി ആഫ്രിക്കയുടെ രാജാക്കന്മാരായി.
വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് വ്യക്തമാക്കി.
ഹരിപ്പാട്: സംഘർഷത്തിനിടയിൽ തോക്ക് ചൂണ്ടിയ സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു-27) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായി. ഒരാൾ കൂടി പിടിയിലാകാൻ ഉണ്ട്. തോക്കു ചൂണ്ടി ഭീഷണി പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെടിഡിസി യിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് പുളിക്കീഴ് ജംഗ്ഷനിൽ വച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്. The post മദ്യപാനത്തിനിടെ ചേരിതിരിഞ്ഞ് സംഘർഷം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നു പേർകൂടി അറസ്റ്റിൽ appeared first on RashtraDeepika .
യുദ്ധം മൂലം ആഗോളതലത്തിൽ എണ്ണ പ്രതിസന്ധി രൂക്ഷമായപ്പോൾ, വിൽക്കാനാകാതെയിരുന്ന എണ്ണയ്ക്ക് ആവശ്യക്കാരെത്തി റഷ്യക്ക് വലിയ ലാഭമുണ്ടായി. അമേരിക്ക ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് നൽകിയതും ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും റഷ്യക്ക് സുവർണ്ണാവസരമായി മാറി. ഈ നീക്കത്തിൽ യൂറോപ്യൻ രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും താൽക്കാലികമായി റഷ്യ നേട്ടം കൊയ്യുകയാണ്.
2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആദായനികുതി നിയമം ശമ്പളക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ബാധകമാണ്. പിഎഫ് വിഹിതം, കമ്പനി നല്കുന്ന താമസസൗകര്യം, സമ്മാനങ്ങള്‍ എന്നിവയുടെ നികുതി വ്യവസ്ഥകളില്‍ ഈ നിയമം നിര്‍ണ്ണായക മാറ്റങ്ങളാകും കൊണ്ടുവരിക.
മലപ്പുറം: മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹിമാന് രണ്ടത്താണി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ രണ്ടത്താണിയെ താനൂരിലോ തിരൂരിലോ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. ഇതിനോട് രണ്ടത്താണി അനുകൂലമായി പ്രതികരിച്ചതായാണ് സൂചനകള്‍. താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി പ്രഖ്യാപിക്കപ്പെട്ട മന്ത്രി വി. അബ്ദുറഹിമാന് ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ലാത്തതും, തിരൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതും ഈ രാഷ്ട്രീയ നീക്കത്തിന് ആക്കം കൂട്ടുന്നു. വി. അബ്ദുറഹിമാന് തിരൂരിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചാല്‍ രണ്ടത്താണി താനൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും. കൂടാതെ, താനൂരിലെ ലീഗ് നേതാവ് മുത്തുക്കോയ തങ്ങളുമായും സിപിഎം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തിരൂരങ്ങാടിയില്‍ പി.എം.എ. സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷവിമര്‍ശനമുന്നയിച്ചാണ് രണ്ടത്താണി ലീഗ് നേതൃത്വവുമായി ഇടഞ്ഞത്. അര്‍ഹതപ്പെട്ടവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കായി സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തിരൂരങ്ങാടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും സിപിഐ അവിടെ മാറ്റത്തിന് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സിപിഎം രണ്ടത്താണിയെ നേരിട്ട് ബന്ധപ്പെട്ടത്. മുന്‍പ് രണ്ട് തവണ താനൂരിനെ പ്രതിനിധീകരിച്ച രണ്ടത്താണിയുടെ വരവ് മലപ്പുറത്ത് വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ.
ഈ ആരോഗ്യപ്രശ്നങ്ങളുള്ളവർ നെല്ലിക്ക കഴിക്കുന്നത് കുറയ്ക്കുക
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെല്ലിക്ക. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ അണുബാധകളിൽ നിന്ന് ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇത്തിഹാദ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. ആദ്യ പാദ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ രണ്ടാം പാദത്തിലും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആധിപത്യം നിലനിര്‍ത്തി. 5-1 എന്ന മികച്ച അഗ്രിഗേറ്റ് സ്കോറുമായാണ് റയല്‍ അടുത്ത റൗണ്ടിലേക്ക് കുതിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ നടന്ന മല്‍സരത്തില്‍ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോള്‍ മികവിലാണ് റയല്‍ വിജയിച്ചു കയറിയത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തം നടത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് വിനീഷ്യസ് ജൂനിയര്‍. നാല് വീതം ഗോളുകളും അസിസ്റ്റുകളുമാണ് വിനീഷ്യസ് സിറ്റിക്കെതിരെ നേടിയിട്ടുള്ളത്. വിനീഷ്യസ് തന്റെ കരിയറില്‍ ഏറ്റവുമധികം ഗോള്‍ കോണ്ട്രിബ്യുഷന്സ് നടത്തുന്ന ടീമും സിറ്റി തന്നെയാണ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഒന്നാമതുള്ളത്. ചാംപ്യന്‍സ് ലീഗില്‍ ഒമ്പത് ഗോള്‍ പങ്കാളിത്തമാണ് മെസി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടത്തിയിട്ടുള്ളത്. അതേസമയം മല്‍സരത്തില്‍ സിറ്റിക്കായി ഏക ഗോള്‍ സ്വന്തമാക്കിയത് എര്‍ലിങ് ഹാലണ്ട് ആണ്. മല്‍സരം തുടങ്ങി 20 മിനിറ്റ് ആയപ്പോള്‍ തന്നെ സിറ്റി താരം ബെര്‍ണാഡോ സില്‍വ ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളില്‍ 10 പേരുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി കളിച്ചിരുന്നത്. അതേസമയം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യ പാദ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്റെ വാല്വെര്ദെ മൂന്ന് ഗോളുകള്‍ സിറ്റിയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടി. മല്‍സരത്തിന്റെ 20, 27, 42 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍ പിറന്നത്.
ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർക്കുന്നത് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ
ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷം വയറ് നിറഞ്ഞതായി അനുഭവപ്പെടാറുണ്ടോ. ഇത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർത്ത് വരുന്നത് തടയാൻ ഇങ്ങനെ ചെയ്താൽ മതി.
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.
ഞാൻ വിജയിച്ചാൽ മമ്മൂട്ടി പാലക്കാട് എത്തും; അന്തിമ വിധി ജനങ്ങളുടേത്: രമേഷ് പിഷാരടി
പാലക്കാട്ടെ വിവിധ വിവാദങ്ങളിൽ അന്തിമ വിധി ജനങ്ങളുടേതായിരിക്കുമെന്ന് വ്യക്തമാക്കി രമേഷ് പിഷാരടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും, ഈ തവണ പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതായും പിഷാരടി പറഞ്ഞു. കുഴൽമന്ദം തൻ്റെ സ്വന്തം നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരം അല്ലെന്നും, ബിജെപിയാണ് പ്രധാന എതിരാളിയെന്നും പിഷാരടി പറഞ്ഞു. ഇത് ആശയങ്ങളുടെ പോരാട്ടമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ നടൻ മമ്മൂട്ടി ഫോണിൽ ബന്ധപ്പെടുകയും ആശംസകളും നിർദേശങ്ങളും നൽകിയെന്നും പിഷാരടി അറിയിച്ചു. താൻ വിജയിച്ചാൽ […] The post ഞാൻ വിജയിച്ചാൽ മമ്മൂട്ടി പാലക്കാട് എത്തും; അന്തിമ വിധി ജനങ്ങളുടേത്: രമേഷ് പിഷാരടി appeared first on ഇവാർത്ത | Evartha .
'ഇനി കൊച്ചിയിയില്‍ സര്‍വം ദീപ്തം'
മരുന്ന് വേണ്ട… വയറിളക്കത്തിന് ഈ ലളിത പരിഹാരം മതി
പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന പലതും ആരോഗ്യവും കൂടി നല്കുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തില്‍ കറികളില്‍ ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില.
'എന്ത് ദ്രോഹമാടാ ചെയ്തേ, നിന്റെ പേര് പറഞ്ഞാൽ തെറിയാണ്'; വിജയ് ബാബുവിനോട് അക്കാര്യം പറഞ്ഞ് ഫുക്രു
'ആട് 3' എന്ന സിനിമയിൽ അഭിനയിക്കുന്ന ഫുക്രു കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിൽ, ഇത്രയധികം വിദ്വേഷം നേരിടാനുള്ള കാരണമെന്തെന്ന് നിർമ്മാതാവ് വിജയ് ബാബു ചോദിക്കുന്നുണ്ട്.
പ്ര മുഖ സംവിധായകൻ എച്ച് വിനോദ് നടൻ സൂര്യയുമായി ഒരു പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. അതേസമയം, ദളപതി വിജയ് നായകനായ അദ്ദേഹത്തിന്റെ 'ജനനായകൻ' എന്ന ചിത്രം സെൻസർ തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും കാരണം റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജനുവരി 9-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന 'ജനനായകൻ' സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ടതിനാലുമാണ് വൈകുന്നത്. തുടർച്ചയായ തിരിച്ചടികൾ നേരിട്ടതിനെത്തുടർന്ന്, സിനിമയുടെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ താൽപ്പര്യമുണ്ടെന്ന് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 'ജനനായകൻ' റിലീസിനായുള്ള കാത്തിരിപ്പിനിടെയാണ് എച്ച് വിനോദ് തന്റെ അടുത്ത പ്രൊജക്റ്റിലേക്ക് കടന്നിരിക്കുന്നത്. തെലുങ്ക് 123 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, എച്ച് വിനോദ് സൂര്യയോട് പുതിയൊരു കഥ പറഞ്ഞിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകനിൽ' വിജയ്ക്ക് പുറമെ മലയാളത്തിന്റെ മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, നാസർ, സുനിൽ, റെബ മോണിക്ക ജോൺ, മോനിഷ ബ്ലെസ്സി, ബാബ ഭാസ്കർ, നിഴൽഗൾ രവി, രേവതി, ശ്രീനാഥ്, ജേസൺ ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇത് വിജയ്യുടെ അവസാന ചിത്രമാണിത് എന്ന പ്രത്യേകതയും 'ജനനായകനു'ണ്ട്. 1000 കോടി കളക്ഷൻ നേടി സിനിമയിൽ നിന്ന് വിരമിക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഒരു ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിനിടയിലും, തന്റെ അടുത്ത വലിയ പ്രൊജക്റ്റിലേക്ക് നീങ്ങുന്ന എച്ച് വിനോദിന്റെ തീരുമാനം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാകുകയാണ്.
ജനസേവനത്തിനും നിയമസംരക്ഷണത്തിനും ഒപ്പം കൃഷി; വ്യത്യസ്തരായി ദമ്പതികൾ
മാന്നാർ: ജനസേവനവും നിയമസംരക്ഷണവും മാത്രമല്ല ജനങ്ങളുടെ ആരോഗ്യസംരക്ഷണവും ഞങ്ങളുടെ കടമയാണെന്നു കൃഷിയിലൂടെ തെളിയിച്ചിരിക്കുകയാണ് മാന്നാറിലെ ഈ ദമ്പതികൾ. പോലീസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണനും പഞ്ചായത്തംഗമായ ശാന്തിനിക്കും ജോലിത്തിരക്കുകൾക്ക് ഇടയിലും വ്യത്യസ്തമായ കൃഷി ഇനങ്ങൾ നട്ടുനനച്ച് വിളവെടുക്കാൻ സമയം കണ്ടെത്തുന്നുവെന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വേനലിന്റെ കാഠിന്യം ഏറിവരുമ്പോൾ ആരോഗ്യസംരക്ഷണത്തിനുതകുന്ന എല്ലാ തരത്തിലും ഉള്ള വിഷരഹിത പച്ചക്കറികളും മറ്റും ഇത്തവണ ഉത്പാദിപ്പിക്കാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് ഈ ദമ്പതികൾ. പൊട്ടുവെള്ളരി, ഷമാം, കുക്കുമ്പർ, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ഇവർ. കൂടാതെ പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ എഎസ്ഐ മാന്നാർ വിഷവർശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും ഭാര്യ മാന്നാർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പ്രതിനിധിയായ ശാന്തിനി ബാലകൃഷ്ണനും ഒഴിവ് സമയങ്ങളിൽ കൃഷി സ്ഥലത്തായിരിക്കും. ബന്ധുവും കുടുംബ സുഹൃത്തുമായ വിഷവർശേരിക്കര പുത്തേത്ത്… The post ജനസേവനത്തിനും നിയമസംരക്ഷണത്തിനും ഒപ്പം കൃഷി; വ്യത്യസ്തരായി ദമ്പതികൾ appeared first on RashtraDeepika .
ന്യൂഡല്‍ഹി: സിറ്റിംഗ് എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കടുത്ത നിലപാടില്‍ നിന്ന് ഒടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിന്നോട്ട്. കെ. സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കടുംപിടിത്തത്തിന് മുന്നില്‍ വഴങ്ങിയ പാര്‍ട്ടി നേതൃത്വം ഇരുവര്‍ക്കും പ്രത്യേക ഇളവ് നല്കാന് തത്വത്തില്‍ തീരുമാനിച്ചു. ഇതോടെ കണ്ണൂരില്‍ കെ. സുധാകരനും കോന്നിയില്‍ അടൂര്‍ പ്രകാശും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി. സുധാകരന് ഉയര്‍ത്തിയ കടുത്ത ഭീഷണിയും പ്രാദേശിക വികാരവും കണക്കിലെടുത്ത് നടത്തിയ ഈ വിട്ടുവീഴ്ചയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുകയാണ് അടൂര്‍ പ്രകാശ്. അനുനയ നീക്കങ്ങള്‍ക്കിടയിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന സൂചന നല്കി സുധാകരന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. എം.പിയെന്ന നിലയില്‍ കേരള ഹൗസിലും ഡല്‍ഹി സി.പി.ഡബ്ല്യു.ഡിയിലുമുള്ള മുഴുവന്‍ കുടിശ്ശികകളും അദ്ദേഹം തീര്‍ത്തു. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും നല്‍കിക്കഴിഞ്ഞു. ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയായ 'ഗോദാവരി'യില്‍ വെച്ച് മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താന്‍ നിര്‍ദ്ദേശിച്ച പേരുകള്‍ വെട്ടിനിരത്തിയതിലുള്ള കടുത്ത അമര്‍ഷം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഹൈക്കമാണ്ട് അനുനയ തീരുമാനത്തില്‍ എത്തി. എം.പിമാര്‍ മത്സരിക്കേണ്ട എന്ന മാനദണ്ഡം മാറ്റാന്‍ സുധാകരന് നടത്തിയ പോരാട്ടം കോന്നിയില്‍ അടൂര്‍ പ്രകാശിനും വഴിതുറന്നു. സുധാകരന് മാത്രം ഇളവ് നല്കിയാല് അത് മറ്റ് എം.പിമാരുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അടൂര്‍ പ്രകാശിനും പച്ചക്കൊടി കാട്ടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സുധാകരന് തന്നെ വേണമെന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദവും ഹൈക്കമാന്‍ഡിനെ ഈ തീരുമാനത്തിലേക്ക് നയിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തര്‍ സുധാകരനുമായി നടത്തിയ ചര്‍ച്ച നിര്‍ണ്ണായകമായിരുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും ഹൈക്കമാന്‍ഡ് അനുകൂല തീരുമാനം എടുക്കുമെന്നുമുള്ള ഉറപ്പിലാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയത്. ചൊവ്വാഴ്ച പുറത്തിറക്കിയ 55 പേരുടെ ആദ്യ പട്ടികയില്‍ കണ്ണൂരും കോന്നിയും ഒഴിവാക്കിയത് ഈ ഇളവ് നല്‍കുന്നതിന്റെ ഭാഗമായിരുന്നു. വരും ദിവസങ്ങളില്‍ ഇരുവര്‍ക്കുമുള്ള ഔദ്യോഗിക ഇളവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഡല്‍ഹിയില്‍ നിന്നുണ്ടാകും. കണ്ണൂരില്‍ സുധാകരനും കോന്നിയില്‍ അടൂര്‍ പ്രകാശും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി. ഈ വിട്ടുവീഴ്ചയുടെ തുടര്‍ച്ചയായി ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും അങ്കത്തിനിറങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയത്തില്‍ വന്‍ ക്ലൈമാക്സ് ട്വിസ്റ്റുകള്‍ക്ക് വഴിതുറക്കുകയാണ്. ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നടത്താനിരുന്ന നിര്‍ണ്ണായക വാര്‍ത്താ സമ്മേളനം അവസാന നിമിഷം കെ. സുധാകരന് ഒഴിവാക്കി. ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂലമായ ഉറപ്പ് ലഭിച്ചതാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം. എം.പി സ്ഥാനത്തെ ബാധ്യതകള്‍ തീര്‍ത്ത് പത്രിക സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം നേരത്തെ തന്നെ തുടങ്ങിയിരുന്നു. താന്‍ മത്സരിച്ചില്ലെങ്കില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന ഭീഷണിയും പ്രാദേശിക വികാരവും ഫലം കണ്ടുവെന്നാണ് സൂചന. സുധാകരന് ഇളവ് നല്കാന് തീരുമാനിച്ചതോടെ സമാനമായ ആവശ്യം ഉന്നയിച്ച അടൂര്‍ പ്രകാശിനെയും തഴയാന്‍ നേതൃത്വത്തിന് കഴിയില്ല. ഇതോടെ കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മുന്നിലുണ്ടായിരുന്ന തടസ്സങ്ങളും നീങ്ങി. ഈഴവ പ്രാതിനിധ്യവും ശിവഗിരി മഠം അടക്കമുള്ള കേന്ദ്രങ്ങളുടെ താല്പര്യവും പരിഗണിച്ചാണ് ഈ 'രട്ട ഇളവ്' എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സംസാരം. എം.പിമാര്‍ക്ക് ഇളവ് നല്കാന് തീരുമാനിച്ചതോടെ എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മത്സരിക്കുമോ എന്നതാണ് പുതിയ ചര്‍ച്ച. ആലപ്പുഴയില്‍ വേണുഗോപാല്‍ മത്സരിച്ചാല്‍ അത് യു.ഡി.എഫിന് വലിയ മേല്‍ക്കൈ നല്‍കുമെന്ന റിപ്പോര്‍ട്ടും നേതൃത്വത്തിന് മുന്നിലുണ്ട്. താന്‍ മത്സരത്തിനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും, സംസ്ഥാനത്തെ സമവാക്യങ്ങള്‍ മാറിയതോടെ കെ.സി. വേണുഗോപാലിനെ അങ്കത്തിനിറക്കി ഒരു 'മാസ്റ്റര്‍ സ്ട്രോക്ക്' പരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. പക്ഷേ സീറ്റ് വേണ്ടെന്നാണ് കെസി ഇപ്പോള്‍ പറയുന്നത്.
രണ്ടത്താണിയുടേയും നൂർബിനയുടേയും വൈകാരിക പ്രകടനമെന്ന് സാദിഖ് അലി തങ്ങൾ
ലീഗ് സ്ഥാനാർത്ഥി പട്ടികയിലെ നേതാക്കളുടെ അതൃപ്തിയിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ. കാര്യമായ ആലോചനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.അബ്ദുറഹ്മാൻ രണ്ടത്താണി എംഎൽഎ ആയിട്ടുണ്ട്. പാർട്ടി കൊടുത്ത പദവി വഹിക്കുന്നുണ്ടെന്നും അതൃപ്തികൾ എല്ലം പാർട്ടി കേൾക്കുമെന്നും സാദിഖ് അലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബീന റഷീദ് എന്നിവരുടേത് വൈകാരിക പ്രകടനമാണെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. സീറ്റ് ഇല്ല എന്നതിന് അർത്ഥം പാർട്ടി അകറ്റി നിർത്തി എന്നല്ലെന്നും എല്ലാവരെയും ചേർത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. The post രണ്ടത്താണിയുടേയും നൂർബിനയുടേയും വൈകാരിക പ്രകടനമെന്ന് സാദിഖ് അലി തങ്ങൾ appeared first on ഇവാർത്ത | Evartha .
സ്പെഷ്യൽ എഡ്യൂക്കേറ്റർ; വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിവച്ചു.
കിഴക്കൻ ദില്ലിയിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 28 കാരനായ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ബന്ധു വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഇയാൾ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിർത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ മത്സരിക്കാൻ ഉറച്ച് സുധാകരൻ; കോൺഗ്രസിലെ പ്രതിസന്ധി അയയുന്നില്ല
Asianet News Live : https://www.youtube.com/live/4wExBtPQ-JA കണ്ണൂരിൽ മത്സരിക്കാൻ ഉറച്ച് കെ.സുധാകരൻ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നീക്കം; കോൺഗ്രസിലെ പ്രതിസന്ധി അയയുന്നില്ല
'രണ്ടോ , മൂന്നോ എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്നു, അവരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല'
രണ്ടോ , മൂന്നോ എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ലയെന്നും തീരുമാനമെടുക്കേണ്ടത് നേതൃത്യമാണെന്നും ശശി തരൂർ എംപി
സണ്ണി എം കപിക്കാടിന് താൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് വി.ഡി.സതീശൻ
'സണ്ണി എം കപിക്കാട് സീറ്റ് ആവശ്യപ്പെട്ടിരുന്നു, പാർട്ടി നേതൃത്വത്തിന് മുമ്പിൽ വെക്കാമെന്നാണ് ഞാൻ പറഞ്ഞത്'; താൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് വി.ഡി.സതീശൻ
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് 85 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഇറാന് കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന്, ഫിഫ ലോകകപ്പില്‍ ടീം കളിക്കില്ലെന്ന് ഇറാന് സ്പോര്‍ട്സ് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്കു മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് ആവശ്യപ്പെട്ടു. അമേരിക്കയില്‍ കളിക്കില്ലെന്ന ഇറാന്റെ നിലപാടിന് മെഹ്ദി താജ് അടിവരയിട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ട്രംപിന് എതിരേഅമേരിക്കന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മെഹ്ദി താജ് ഇറാന്റെ മത്സരങ്ങള്‍ മെക്സിക്കോയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയം. ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ എത്തുന്നത് അവരുടെതന്നെ ജീവനും സുരക്ഷയ്ക്കും ഉചിതമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു… The post മെക്സിക്കോയില്‍ കളിക്കാം: ലോകകപ്പിൽനിന്നു പിന്മാറിയിട്ടില്ലെന്നു സൂചിപ്പിച്ച് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ appeared first on RashtraDeepika .
നിരോധിത മേഖലയില്‍ അതിക്രമിച്ച് കയറി ചിത്രീകരണം ; വിദേശ മാധ്യമപ്രവര്ത്തകന് ഫുജൈറയില്‍ പിടിയില്‍
അറബ് വംശജനായ എഎം ആണ് പിടിയിലായത്.
സാക്രമെന്റോ: കാലിഫോർണിയയിലെ സാൻ ജോസിലുള്ള പ്രമുഖ റെസ്റ്റോറന്റായ ഹൈഡിലാവോയിൽ ഒരു ഹ്യൂമനോയിഡ് റോബോട്ട് നിയന്ത്രണം വിട്ട് അക്രമാസക്തനായി, പരിഭ്രാന്തി പരത്തി. കൗണ്ടറിലിരുന്ന പ്ലേറ്റുകൾ തല്ലിപ്പൊട്ടിക്കുകയും അനിയന്ത്രിതമായി കൈകൾ വീശുകയും ചെയ്ത റോബോട്ടിനെ ഏറെ പണിപ്പെട്ടാണ് ജീവനക്കാർ കീഴ്പ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡിസ്നിയുടെ 'സൂട്ടോപ്പിയ'യുമായുള്ള സഹകരണത്തിന്റെ ഭാഗമായി അതിഥികളെ രസിപ്പിക്കാനായി റെസ്റ്റോറന്റിൽ എത്തിച്ച ചൈനീസ് നിർമ്മിത വിനോദ റോബോട്ടായിരുന്നു ഇത്. ഓറഞ്ച് നിറത്തിലുള്ള ഏപ്രൺ ധരിച്ച ഈ റോബോട്ടിന്റെ നെഞ്ചിൽ 'ഐ ആം ഗുഡ്' എന്ന് രേഖപ്പെടുത്തിയിരുന്നു. സാധാരണയായി അതിഥികളെ സ്വാഗതം ചെയ്യാനും നൃത്തം ചെയ്യാനും ഉപയോഗിക്കുന്ന ഈ റോബോട്ട് പെട്ടെന്ന് തകരാറിലാവുകയായിരുന്നു. റോബോട്ട് കൈകൾ വീശി നൃത്തം തുടരുകയും അടുക്കിവെച്ചിരുന്ന പ്ലേറ്റുകൾ താഴെയിട്ട് പൊട്ടിക്കുകയും ചെയ്തു. ഒരു ജീവനക്കാരി റോബോട്ടിനെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നൃത്തം ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് റോബോട്ട് നിയന്ത്രണം വിടാൻ കാരണമെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നു. സിസ്റ്റം ഹാങ് ആയതുകൊണ്ടോ അടിയന്തരമായി ഓഫ് ചെയ്യാൻ സാധിക്കാത്തതുകൊണ്ടോ ആകാം ഈ സാഹചര്യം ഉടലെടുത്തതെന്നാണ് പ്രാഥമിക നിഗമനം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ രസകരമായതും ഗൗരവകരമായതുമായ ചർച്ചകൾക്ക് വഴിവെച്ചു. ചിലർ 'റോബോട്ടിന് ലഹരി തലയ്ക്ക് പിടിച്ചോ?' എന്നും 'ജോലിഭാരം കാരണം മടുത്തു കാണും' എന്നും പരിഹസിച്ചപ്പോൾ, അടിയന്തര സാഹചര്യങ്ങളിൽ റോബോട്ടുകളെ ഉടനടി പ്രവർത്തനരഹിതമാക്കാൻ സഹായിക്കുന്ന ഒരു 'എമർജൻസി സ്റ്റോപ്പ്' ബട്ടൺ ഇത്തരം യന്ത്രങ്ങൾക്ക് നിർബന്ധമാക്കണമെന്ന ഗൗരവകരമായ ആവശ്യങ്ങളും ഉയർന്നു.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോം (ഫോം 12 ഡി) വിതരണം തുടങ്ങി. ബിഎല്‍ഒമാര്‍ വഴിയാണ് വിതരണം. പൂരിപ്പിച്ച അപേക്ഷകള്‍ 19നകം ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് നല്‍കണം. അസന്നിഹിത വോട്ടര്‍ (ആബ്സെന്റീ വോട്ടര്‍) വിഭാഗത്തില്‍പ്പെടുത്തിയാണ് 85 വയസു പിന്നിട്ടവര്‍ക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മീഷന് ഒരുക്കിയിരിക്കുന്നത്. ഉപവരണാധികാരികള്‍ തയാറാക്കിയ സമയക്രമപ്രകാരം വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കും. പ്രസ്തുത പട്ടിക സ്ഥാനാര്‍ഥികള്‍ക്കും ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും മുന്‍കൂറായി ലഭ്യമാക്കും. രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രഫര്‍, ഒരു സുരക്ഷാഉദ്യോഗസ്ഥന് എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിംഗ് സംഘം… The post വീട്ടില്‍ വോട്ട്: 19നു മുന്‍പ് അപേക്ഷിക്കണം; അവസരം 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും appeared first on RashtraDeepika .
നാലുമണിപ്പലഹാരത്തിന് പറ്റിയ സ്പെഷ്യൽ
നാലുമണിപ്പലഹാരത്തിന് പറ്റിയ സ്പെഷ്യൽ
ലോക്സഭ സെക്രട്ടറി ജനറലിന്റെ മേശക്കുമേൽ കയറി ചെയറിനെ വളഞ്ഞ എട്ട് എം.പിമാരുടെ സസ്പെൻഷൻ റദ്ദാക്കി
രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ നടപടി നേരിട്ട എട്ട് എം.പിമാരുടെ സസ്പെൻഷൻ റദ്ദാക്കി.
വി.ഡി.സതീശൻ ദുർബലനോ? എറണാകുളത്ത് യുഡിഎഫ് കോട്ടയിൽ തമ്മിലടിയും ഗ്രൂപ്പ് കളിയും
എറണാകുളം ജില്ലയിലെ യുഡിഎഫ് കോട്ടയിൽ തമ്മിലടിയും ഗ്രൂപ്പ് കളിയും; പെരുമ്പാവൂരിൽ മാത്രം മതിയോ ആദർശം? വി.ഡി.സതീശൻ ദുർബലപ്പെട്ടോ?
അനുനയത്തിന് വഴങ്ങാതെ കെ. സുധാകരൻ; ആകാംക്ഷ നിറയുന്ന കോൺഗ്രസിൻ്റെ രണ്ടാം പട്ടിക
കലഹം തീരത്തെ കോൺഗ്രസ്; മുഹമ്മദ് ഷിയാസിനായി സതീശൻ , ദീപ്തി മേരി വർഗീസിനായി കെസി വേണുഗോപാൽ, ആകാംക്ഷ നിറയുന്ന കോൺഗ്രസിൻ്റെ രണ്ടാം പട്ടിക
സഹോദരനെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു
പരപ്പനങ്ങാടി: സഹോദരനേയും കുടുംബത്തേയും ആക്രമിച്ച കേസിലെ പ്രതിയെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു. പരപ്പനങ്ങാടി പോലിസ് സ്റ്റേഷന് പരിധിയിലുള്ള കുപ്പി വളവില്‍ വെച്ച്് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പ്രതിയെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ്എച്ച്ഒ സ്റ്റെപ്റ്റൊ ജോണിന് കുത്തേറ്റത്. മറ്റൊരു പോലിസുകാരന്റെ സഹോദരനായ മൊടുവിങ്ങല്‍ കാട്ടുങ്ങല്‍ സജേഷ് ആണ് സിഐയെ കുത്തിപരിക്കേല്‍പ്പിച്ചത്. ഇയാള്‍ പോലീസുകാരനായ സഹോദരനേയും, കുടുംബങ്ങളേയും ആക്രമിക്കുകയും ഇവരുടെ കാര്‍ തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സിഐക്ക് പരിക്കേറ്റത്. നാട്ടുകാര്‍ക്ക് നേരേയും ഇയാള്‍ ആക്രമണം അഴിച്ചുവിട്ടതായി പറയുന്നു. പ്രതിക്ക് മാനസിക അസ്വസ്ഥതയുള്ളതായി പറയുന്നുണ്ട്. സിഐ കുത്തിയ ശേഷം പ്രതിരക്ഷപെട്ടു. ഗുരുതരമായ പരിക്കേറ്റ സി.ഐയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതോടെ അയോഗ്യത ഭീഷണിയിലായ ശ്രീനാദേവി നിയമനടപടികൾക്ക് ഒരുങ്ങുകയാണ്.
കേരളത്തില്‍ സ്വര്‍ണവിലയിൽ ഇടിവ്
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.
സാങ്കേതികവിദ്യയുടെ കാലത്ത് മനുഷ്യനെ സഹായിക്കാൻ എത്തിയ റോബോട്ടുകൾ തന്നെ ചിലപ്പോൾ നമുക്ക് വിനയാകാറുണ്ട്. കാലിഫോർണിയയിലെ സാൻ ജോസിലുള്ള ഒരു പ്രശസ്തമായ റെസ്റ്റോറന്റിൽ നടന്ന സംഭവം ഇതിന് കൃത്യമായ ഉദാഹരണമാണ്. ഹ്യൂമനോയിഡ് റോബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ട് അക്രമാസക്തമായത് ജീവനക്കാരെയും അവിടെയുണ്ടായിരുന്ന ഉപഭോക്താക്കളെയും ഒരുപോലെ ഞെട്ടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലക്കാട് മണ്ഡലം വീണ്ടും ഏറ്റവും ചൂടേറിയ പോരാട്ടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.
കോട്ടയം: ജില്ലയില്‍ വീണ്ടും വെര്‍ച്വല്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. സൈബര്‍ പോലീസിന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലിലൂടെ 68 കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെടാതിരുന്നത് 27 ലക്ഷം രൂപ. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി മൊബൈല്‍ ഫോണ്‍ മുഖേന ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചത്. 27 ലക്ഷം രൂപ പിന്‍വലിക്കാനായി വീട്ടമ്മ ബാങ്കില്‍ എത്തിയപ്പോള്‍ ഇടപാടില്‍ സംശയം തോന്നിയ നാഗമ്പടം ആക്സിസ് ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ ആന്റോ തോമസും ഇന്‍വെസ്റ്റ്മെന്റ് മാനേജരുമാണ് കോട്ടയം സൈബര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്ഐ അഭിലാഷ് ഭാസ്കറിന്റെ നിര്‍ദേശപ്രകാരം വീട്ടമ്മയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തില്‍ വീട്ടമ്മയെ കാര്യങ്ങള്‍ വിശദമായി ബോധ്യപ്പെടുത്തുകയും തട്ടിപ്പിന്റെ സ്വഭാവം വ്യക്തമാക്കുകയും ചെയ്തതോടെയാണ് വീട്ടമ്മയ്ക്ക് പണം നഷ്ടമാകാതിരുന്നത്. The post വെര്‍ച്വല്‍ തട്ടിപ്പു ശ്രമം ; വീട്ടമ്മയുടെ 27 ലക്ഷം സംരക്ഷിച്ച് പോലീസും ബാങ്ക് അധികൃതരും appeared first on RashtraDeepika .
അമേരിക്കയിൽ സ്വയം നാടുവിടാൻ സന്നദ്ധമാകുന്ന അനധികൃത കുടിയേറ്റക്കാർക്കായി ഓഫറുമായി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ്. സാമ്പത്തിക സഹായമായി 2600 ഡോളറും സൗജന്യ വിമാന ടിക്കറ്റും നൽകുമെന്നാണ് ഓഫർ. അനധികൃത കുടിയേറ്റക്കാരെ സ്വയം നാടുവിടാൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.
ഖമേനിയും പോയി, പിന്നാലെ പടനായകനായി നിന്ന ലാരിജാനിയും!
കൊച്ചി: ബംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന എം.ഡി.എം.എയില്‍ 'ആലം' കല്ല് പൊടിച്ച് ചേര്‍ത്ത് തൂക്കം കൂട്ടി വില്പന നടത്തിവന്ന യുവാവ് കൊച്ചിയില്‍ പിടിയിലായി. ഇന്‍ഫോപാര്‍ക്കിലെ കാര്‍ ഡ്രൈവറായ ചാവക്കാട് സ്വദേശി ഷാഫി (30) ആണ് 30 ഗ്രാം ലഹരിമരുന്നുമായി കൊച്ചി സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ വലയിലായത്. ബംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എം.ഡി.എം.എ കേരളത്തിലെത്തിച്ച് ഗ്രാമിന് 3,000 രൂപ മുതല്‍ 5,000 രൂപ വരെ ഈടാക്കിയാണ് പ്രതി വിറ്റിരുന്നത്. എന്നാല്‍ ലാഭം ഇരട്ടിയാക്കാന്‍ ഇയാള്‍ കണ്ടെത്തിയ മാര്‍ഗ്ഗം ലഹരിമരുന്നില്‍ ആലം കല്ല് പൊടിച്ച് ചേര്‍ക്കുക എന്നതായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എ ആവശ്യപ്പെടുന്ന ഇടപാടുകാരന് നല്കുന്നതില് പകുതിയോളം ആലം പൊടിയായിരിക്കും. ഇത്തരത്തില്‍ തൂക്കം കൃത്രിമമായി വര്‍ദ്ധിപ്പിച്ച് ടെക്കികളെയും വിദ്യാര്‍ത്ഥികളെയും ഇയാള്‍ കബളിപ്പിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ലഹരി വിരുദ്ധ നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് ഷാഫി കുടുങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് തുതിയൂര്‍ കോളനി ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. ഇടപാടുകാര്‍ക്ക് ലഹരിമരുന്ന് കൈമാറാനായി റോഡരികില്‍ നില്ക്കുമ്പോള് ഡാന്‍സാഫ് സംഘം വളയുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 30 ഗ്രാം എം.ഡി.എം.എയും വില്പനയിലൂടെ ലഭിച്ച 50,000 രൂപയും പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് എസ്.എച്ച്.ഒ സ്ഥലത്തെത്തി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലെ ചില ജീവനക്കാരും നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികളുമാണ് ഇയാളുടെ പ്രധാന ഇടപാടുകാരെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ്, വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു. അറസ്റ്റിലായ ഷാഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ഇൻസ്റ്റഗ്രാം ചാറ്റിൽ ഇനി ശബ്ദ വിസ്മയം; പുതിയ എഐ ഫീച്ചർ ഇന്ത്യയിലെത്തി
ഇൻസ്റ്റഗ്രാം ഡയറക്റ്റ് മെസേജുകളിൽ പുതിയ എഐ വോയിസ് ഇഫക്റ്റ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വോയിസ് നോട്ടുകൾക്ക് ചിപ്മങ്ക്, ഡെമൺ പോലുള്ള എട്ട് വ്യത്യസ്ത ശബ്ദ ഫിൽട്ടറുകൾ ചേർക്കാൻ സാധിക്കും. എഐ സാങ്കേതികവിദ്യകൾ ആപ്പിൽ കൂടുതൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഫീച്ചർ.
വയറുവേദനയാണോ? ഇത് കഴിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ആശ്വാസം!
മൾബെറിപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബെറി. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണിതിന്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയണ്‍, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ, ലോകരാജ്യങ്ങളുടെ ശക്തമായ വിയോജിപ്പുകൾ അവഗണിച്ച് ഹോർമൂസ് കടലിടുക്കിന് സമീപം ഇറാൻ്റെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ഇറാൻ്റെ അതീവ സുരക്ഷയുള്ള ഭൂഗർഭ കേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള 'ബങ്കർ ബസ്റ്റർ' ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തുന്നത്. ലോകത്തെ ക്രൂഡോയിൽ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശം സഖ്യകക്ഷികൾ പോലും തള്ളിയതോടെയാണ് അമേരിക്ക ഏകപക്ഷീയമായ നീക്കങ്ങളിലേക്ക് കടന്നത്. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ പ്രമുഖ നാറ്റോ രാജ്യങ്ങൾ ട്രംപിൻ്റെ നിർദ്ദേശത്തോട് വിമുഖത പ്രകടിപ്പിച്ചു. തങ്ങളോട് ആലോചിക്കാതെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കമിട്ടതെന്ന് ജർമ്മനി പരസ്യമായി പ്രതികരിച്ചു. യുദ്ധക്കപ്പലുകൾ അയക്കുന്നത് സംഘർഷം വ്യാപിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറും വ്യക്തമാക്കി. ഹോർമൂസിലെ നാവികവിന്യാസത്തിന് സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ (NATO) ഭാവി അപകടത്തിലാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയെങ്കിലും സഖ്യകക്ഷികൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. അമേരിക്ക നാറ്റോയെ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും തിരിച്ച് സഹായം ലഭിക്കുന്നില്ലെന്ന പരാതിയും വൈറ്റ് ഹൗസ് ഉന്നയിക്കുന്നു. ലോകം തൻ്റെ ശ്രമങ്ങളെ വിലമതിക്കുന്നില്ലെങ്കിലും, മനുഷ്യരാശിയുടെ നന്മയ്ക്കും സഖ്യകക്ഷികളുടെ സുരക്ഷയ്ക്കും വേണ്ടിയാണ് താൻ യുദ്ധം ചെയ്യുന്നതെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. ഇറാനെ ആണവായുധ നിർമ്മാണത്തിൽ നിന്ന് തടയുക എന്നത് ലോകസമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നും അമേരിക്ക വിശദീകരിക്കുന്നു. എന്നാൽ അമേരിക്കയുടെ ഈ നീക്കങ്ങൾ ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര ബന്ധങ്ങളെയും തകിടം മറിക്കുമെന്ന ആശങ്കയിലാണ് ഇതര രാജ്യങ്ങൾ. അതേസമയം, ഇസ്രായേൽ-ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ടെൽ അവീവിനു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഇസ്രായേലിലെ റാമത് ഗാൻ നഗരത്തിലുണ്ടായ ആക്രമണത്തിൽ മിസൈൽ ചീളുകൾ തറച്ച് ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചതെന്ന് പാരാമെഡിക്കൽ ഏജൻസിയായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) സ്ഥിരീകരിച്ചു. ബെനി ബ്രാക്ക് നഗരത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ പ്രത്യാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാവുകയാണ്. മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ജനങ്ങൾ ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജീവൻ രക്ഷിക്കാൻ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സൈന്യം എക്സിലൂടെ വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ 'റോറിംഗ് ലയൺ' എന്ന പേരിൽ ശക്തമായ സൈനിക നടപടി ആരംഭിച്ചു. ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകളും ഭീകരവാദ കേന്ദ്രങ്ങളും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ പൗരന്മാർക്ക് നേരെയുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ഈ വ്യോമാക്രമണങ്ങളുടെ ലക്ഷ്യം. സംഘർഷം കടുക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ അതീവ സുരക്ഷയുള്ള മിസൈൽ കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ ആക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ കപ്പൽവേധ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനായി 'ഡീപ് പെനട്രേറ്റർ' ഗണത്തിലുള്ള ഭാരമേറിയ ബോംബുകളാണ് യുഎസ് സെൻട്രൽ കമാൻഡ് ഉപയോഗിച്ചത്.
കൊല്ലപ്പെടുമ്പോൾ അലി ലരിജാനി മകളുടെ വീട്ടിൽ, ഇസ്രയേലിന്റെ കൃത്യമായ ആക്രമണം, കൊല്ലപ്പെട്ടവരിൽ മകനും
ഇസ്ലാമിക് റിപബ്ലികിന്റെ ആയുഷ്കാല സേവകനെന്നാണ് അലി ലരിജാനിയെ ഇറാൻ വിശേഷിപ്പിച്ചത്. മകനും അംഗരക്ഷകർക്കുമൊപ്പമാണ് അലി ലരിജാനിയുടെ രക്തസാക്ഷിത്വമെന്നും ഇറാൻ
നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി
ആഗോള വിപണികള്‍ ഒരു സുസ്ഥിരമല്ലാത്ത കുമിളയിലാണെന്ന വാദം ആവര്‍ത്തിച്ച് പ്രശസ്ത എഴുത്തുകാരനും നിക്ഷേപകനുമായ റോബര്‍ട്ട് കിയോസാക്കി. ആഗോള വിപണികള്‍ മിഡില്‍ ഈസ്റ്റിലെ ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചു വരുന്ന വിലക്കയറ്റം, കേന്ദ്ര ബാങ്ക് നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എന്നിവയുമായി മല്ലിടുന്ന സമയത്താണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അക്ഷയ തൃതീയ വരുന്നു... കിതപ്പ് മാറ്റാന്‍ സ്വര്‍ണം, ഇനിയങ്ങോട്ട് വില
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി വിജയ്യുടെ ടിവികെ
ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി വിജയ്യുടെ തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍. ചെന്നൈ ജില്ലയിലെ 16 മണ്ഡലങ്ങളിലുമുള്ള ഡിഎംകെ ആധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവികെയുടെ നീക്കങ്ങള്‍. ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ടി നഗറില്‍ നിന്നും, തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന വില്ലിവാക്കത്ത് നിന്നും മല്‍സരിക്കും. ടിവികെ ട്രഷറര്‍ പി. വെങ്കട്ടരാമന് മൈലാപ്പൂരിലും, എഐഎഡിഎംകെയില്‍ നിന്ന് എത്തിയ മുതിര്‍ന്ന നേതാവ് ജെസിഡി പ്രഭാകര്‍ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലും ജനവിധി തേടും. കൊളത്തൂര്‍, സൈദാപ്പേട്ട്, എഗ്മൂര്‍, ആര്.കെ നഗര്‍ തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ തന്നെ അണിനിരത്താനാണ് തീരുമാനം. ചെന്നൈക്ക് പുറത്തുള്ള മണ്ഡലങ്ങളിലും ടിവികെ ഇറക്കുക പ്രധാന നേതാക്കളെയായിരിക്കും. ഒന്‍പത് തവണ എംഎല്‍എയായ കെ എ സെങ്കോട്ടയ്യന് ഗോപിചെട്ടിപാളയത്തില്‍ നിന്ന് തന്നെ മല്‍സരിക്കും. മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായ ആര് അരുണ്‍രാജ് തിരുച്ചെങ്കോട് നിന്നും, സിടിആര്‍ നിര്‍മ്മല്‍ കുമാര്‍ തിരുപ്പരന്‍കുണ്ട്രത്ത് നിന്നും ജനവിധി തേടും.
13 വയസുകാരനായ മകൻ നോക്കി നിൽക്കെയായിരുന്നു പിതാവിന്റെ ക്രൂരത. സംഭവത്തിന് ശേഷം ഇയാൾ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് പുഷ്പ ഗുപ്തയുടെ സഹോദരനായ കമലേഷ് കുമാർ ഗുപ്ത പൊലീസിനോട് പറഞ്ഞു.
മലപ്പുറം: ഇന്നലെ
വി അബ്ദുറഹിമാൻ മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ താനൂരിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സിപിഎം അടിയന്തര യോഗം ചേരും.
മഞ്ഞുരുകി, വിവാഹശേഷം ആദ്യമായി അമ്മയെ കാണാനെത്തി മേഘയും സൽമാനും
സല്മാൻ ഫാരിസിന്റെയും മേഘയുടെയും പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
യുവതിയെ കുത്തിക്കൊന്ന കേസ്; കിണറില്‍ ഇറങ്ങി ഒളിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ
തൃശൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സൗമ്യ എന്ന യുവതിയെ കുത്തിക്കൊന്ന ശേഷം സമീപത്തെ കിണറ്റില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതി തോമസിനെ പൊലീസ് പിടികൂടി.
കോട്ടയം: രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു മാസം കൂടിയെടുക്കുന്നതാണു കാരണം. നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന വിദേശിയാണ് ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ 1928ല്‍ കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്. രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്ന് ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്. രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയാ ഗാന്ധിയും ഇവിടെ… The post നാട്ടകം ഗസ്റ്റ് ഹൗസ് രാഷ്ട്രീയകേരളത്തിന്റെ തറവാട്; മൂലവട്ടം കാരുടെ ദിവാൻ കവലയ്ക്ക് പേര് വന്നവഴിയറിയാം… appeared first on RashtraDeepika .
യുദ്ധം ലോകത്തെ മുഴുവന്‍ ബാധിക്കും: അബ്ബാസ് അരാഗ്ചി
തെഹ്റാന്: പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം ഇനി ലോകത്തെ മുഴുവന്‍ ബാധിക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഈ യുദ്ധത്തിന്റെ ആഘാതം തുടങ്ങിയിട്ടേയുള്ളൂവെന്നും ക്രമേണ എല്ലാ രാജ്യങ്ങളെയും, സമ്പന്നരായാലും ദരിദ്രരായാലും, അവരെ യുദ്ധം ബാധിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. അതേസമയം, നേരത്തെ, ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയും അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ടു. ഇതിനു മറുപടിയായി, ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവ് ഉള്‍പ്പെടെ നൂറിലധികം സ്ഥലങ്ങളില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തി. ലാരിജാനി, അദ്ദേഹത്തിന്റെ മകന്, ബാസിജ് ഫോഴ്സ് കമാന്‍ഡര്‍ ഘോലംരേസ സുലൈമാനി എന്നിവരുടെ മരണത്തിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഇറാന് പറയുന്നു.
കെ സുധാകരനും അടൂർ പ്രകാശിനും ഇളവ്? ബാധ്യതാരഹിത സർട്ടിഫിക്കട്ടിന് അപേക്ഷ നൽകി
കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്.
പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു
പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് പ്രതി സിഐയെ കുത്തുകയായിരുന്നു
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു (രാഹുൽ) സോഷ്യൽ മീഡിയയിൽ സജീവമാണ്. 'രാവാണോ' എന്ന ആൽബം ഗാനം ആലപിച്ച കിച്ചു, ജീവിതത്തിലെ പ്രതിസന്ധിയിൽ വെളിച്ചമായ ഒരാൾക്ക് അത് സമർപ്പിച്ചു. ഈ വ്യക്തി ആരാണെന്നുള്ള ചർച്ചകൾ ഫോളോവേഴ്സിനിടയില്‍ സജീവമാണ്.
മലപ്പുറം: മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന് രണ്ടത്താണിയുമായി ഇടത് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇടതുസ്ഥാനാര്ത്ഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും താനൂരോ തിരൂരങ്ങാടിയിലോ ചോദിക്കുന്ന ഏതു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് വാഗ്ദാനമെന്നാണ് സൂചന. നേരത്തേ ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ തിരൂരില്‍ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ അദ്ദേഹം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് രണ്ടത്താണിയെ ഇടതുനേതാക്കള്‍ കണ്ടത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വിമര്‍ശനവുമായി അദ്ദേഹം എത്തിയിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ചിലരുടെ പ്രത്യേക താല്‍പ്പര്യത്തിന് സീറ്റ് നല്കുന്നു എന്നായിരുന്നു ആരോപണം. പിഎം. സമീറിന്റെ സ്ഥാനാര്‍ത്ഥിത്വം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് രണ്ടത്താനിയുടെ പ്രതികരണവൂം വന്നത്. അതേസമയം രണ്ടത്താനിക്കെതിരേ യൂത്ത് ലീഗ് നേതാക്കളും മറ്റ് പാര്‍ട്ടിനേതാക്കളുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. 2006 ലും 2011 ലും അബ്ദുറഹിമാന് രണ്ടത്താണി താനൂരിലെ എംഎല്‍എ ആയിരുന്നു. എന്നാല്‍ അദ്ദേഹം ഇത്തവണ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു തിരൂര്‍. മുസ്ലിം ലീഗിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രണ്ടത്താണി രംഗത്തുവരികയും ചെയ്തു. അതേസമയം സീറ്റ് കിട്ടിയില്ലെന്ന് കരുതി പാര്‍ട്ടി വിടുന്നവരല്ല അവരെന്നും രണ്ടത്താനിയുടെ പ്രതികരണം സ്വാഭാവികമായ ഒന്നായിരുന്നെ്നനും പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തുമ്പോള്‍ കാര്യങ്ങളെല്ലാം അവര്‍ക്ക് മനസിലാകുമെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രണ്ടത്താനി പ്രതികരണം നടത്തിയിരിക്കുന്നത്. അബ്ദുറഹ്മാന് രണ്ടത്താണിയുടെ കുറിപ്പ് പൂര്‍ണരൂപം ഞാന്‍ വിമര്‍ശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറില്‍ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസല്‍ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള യുവ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എല്‍ എ യാവുകയും രണ്ട് തവണ തോല്‍ക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയില്‍ അവസരം നല്‍കുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദര്‍ കുട്ടി നഹസാഹിബും യുഎ ബീരാന് സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം
ഇറാൻ സംഘർഷം മൂന്നാം വരാത്തിലേക്ക് കടന്നതിന് ശേഷവും സ്വർണ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. യൂദ്ധം എത്രനാൾ നീളുമെന്നോ എത്രത്തോളം വ്യാപിക്കുമെന്നോ വിപണി നിരീക്ഷകർക്ക് ഇപ്പോഴും വ്യക്തതയില്ല. അമേരിക്കൻ ഭരണകൂടം ആറാഴ്ചത്തെ സമയപരിധി പ്രവചിക്കുമ്പോഴും സംഘർഷം വഷളാകുകയും നീണ്ടുനിൽക്കുകയും ചെയ്യുമെന്ന് വിപണിക്ക് ബോധ്യമായാൽ അത് ഓഹരികൾക്കും അമൂല്യ ലോഹങ്ങൾക്കും കാര്യമായ ഇടിവുണ്ടാക്കുമെന്ന് പറയുകയാണ് ആർജെഒ ഫ്യൂച്ചേഴ്സിലെ
തൃശൂരിൽ പോലീസിനുനേരെ ഗുണ്ടാ ആക്രമണം
മണ്ണുത്തി കൊഴുക്കുള്ളിയില്‍ പോലീസിനുനേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ. വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്
ഇന്‍ഡോറില്‍ വീടിന് തീപിടിച്ച് ഏഴു മരണം, വീഡിയോ
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇലക്ട്രിക് ചാര്‍ജിങ് പോയിന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴു പേര് മരിച്ചു. ബ്രജേശ്വരി അനെക്സ് കോളനിയിലെ മൂന്നു നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ 3.30നും 4.30നും ഇടയിലായിരുന്നു അപകടം. വീടിന് പുറത്ത് സ്ഥാപിച്ച ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് പോയിന്റില്‍ സ്ഫോടനം നടന്നതിനെ തുടര്‍ന്നാണ് തീപിടിത്തമെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കുന്ദന്‍ മണ്ടന്‍ മാന്‍ഡ്ലോയ് പറഞ്ഞു. തീ വേഗത്തില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിലേക്ക് വ്യാപിക്കുകയും പിന്നീട് കെട്ടിടം മുഴുവന്‍ വളയുകയും ചെയ്തു. मध्य प्रदेश – इंदौर में इलेक्ट्रिक कार चार्जिंग के दौरान शॉर्ट सर्किट से आग लगी, 7 लोगों की मौत हुई। कार के पास ही कुछ सिलेंडर रखे थे, जो फटने शुरू हो गए। pic.twitter.com/3DG0TovPZr — Sachin Gupta (@Sachingupta) March 18, 2026 തീപിടിത്തത്തില്‍ ഒരു കുട്ടിയെ കാണാതായതായും കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോഴിക്കോട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി എം.വി. ശ്രേയാംസ് കുമാര്‍ മത്സരരംഗത്ത് നിന്ന് മാറിനില്ക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. പാര്‍ട്ടി അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ കഴിഞ്ഞ അഞ്ച് തവണയായി മത്സരിക്കുകയും രണ്ട് തവണ ജനപ്രതിനിധിയാവുകയും ചെയ്ത കല്‍പ്പറ്റ മണ്ഡലത്തില്‍ ഇത്തവണ പി.കെ. അനില്‍കുമാറാണ് ജനവിധി തേടുന്നത്. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് താന്‍ മാറിനില്‍ക്കുന്നതെന്ന് ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. മുന്നണിയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന് ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിയായ പി.കെ. അനില്‍കുമാര്‍ മുന്‍ വയനാട് ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നത്. മുന്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.കെ. ഗോപാലന്റെ മകനാണ് അദ്ദേഹം. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരനാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. പാര്‍ട്ടിയുടെ കരുത്തുറ്റ പ്രാദേശിക മുഖമായ ഭാസ്കരനിലൂടെ മണ്ഡലം നിലനിര്‍ത്താനാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്. നിലവിലെ എംഎല്‍എ കെ.പി. മോഹനന്റെ സഹോദരപുത്രന് പി.കെ. പ്രവീണാണ് കൂത്തുപറമ്പില്‍ മത്സരിക്കുന്നത്. നിലവില്‍ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ഡയറക്ടറായ പ്രവീണ്‍, മുന്‍പ് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായും പാനൂര്‍ നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരഫെഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. മുന്നണി മര്യാദകള്‍ പാലിച്ചും വിജയസാധ്യത കണക്കിലെടുത്തുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയ്ക്കിടെ നടന്ന ആൾമാറാട്ടം വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലസ് ടു വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാനെത്തിയ ഇരുപതുകാരനായ മുഹമ്മദ് മുക്താറിനെ അധ്യാപകർ കയ്യോടെ പിടികൂടി. മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ തട്ടിപ്പ് അരങ്ങേറിയത്. പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നി സംശയമാണ് വലിയൊരു ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ യുവാവിനും വിദ്യാർത്ഥിക്കുമെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷാ ഹാളിൽ ഇരുന്നത് മുഹമ്മദ് മുക്താർ എന്ന ഇരുപതുകാരനാണ്. കൃത്യമായ പരിശോധനയിലൂടെയാണ് ഇയാൾ വിദ്യാർത്ഥിയല്ലെന്ന് അധികൃതർ കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ പങ്കാളികളായ രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു വരികയാണ്. ഇവർ തമ്മിൽ മുൻകൂട്ടി പ്ലാൻ ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധന. ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്കിടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച മറ്റൊരു വിദ്യാർത്ഥിയെയും അധ്യാപകർ പിടികൂടിയിട്ടുണ്ട്. പരീക്ഷാ ഹാളിൽ ഫോൺ നിരോധിച്ചിരിക്കെയാണ് അധ്യാപികയുടെ ശ്രദ്ധയിൽ ഈ തട്ടിപ്പ് പെട്ടത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം പരീക്ഷാ ക്രമക്കേടുകൾ സ്കൂൾ അധികൃതരെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരീക്ഷാ ഹാളുകളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പുറമെ അവർക്ക് സഹായം നൽകുന്നവർക്കെതിരെയും കർശനമായ ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
13 വയസ്സുള്ള മകന്റെ മുന്നില്‍വെച്ച് ഭാര്യയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ മുളുണ്ടിനടുത്താണു സംഭവം.യുപി സ്വദേശിനി പുഷ്പയെയാണ് ഭർത്താവ് രാജ് കുമാർ കൊലപ്പെടുത്തിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം രൂക്ഷം, പൂര്‍ണമാകാതെ സീറ്റ് വിഭജനം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുന്നു. കൊച്ചി സീറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കീറാമുട്ടിയാകുന്നത്. തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ വി ഡി സതീശന് ഇന്നലെ ചര്‍ച്ചയ്ക്ക് ഇടയില്‍ ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ പിന്നീട് ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുകയായിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ മല്‍സരിപ്പിക്കണമെന്നാണ് വി ഡി സതീശന്റെ വാദം. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചിയില്‍ പരിഗണിക്കണമെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്. കഴിഞ്ഞ ദിവസം 55 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍തന്നെ, പയ്യന്നൂര്‍, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വവും യൂത്ത് കോണ്‍ഗ്രസും അതൃപ്തി വ്യക്തമാക്കി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പല മണ്ഡലങ്ങളിലും ഒരൊറ്റ സ്ഥാനാര്‍ഥിയിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്തതാണ് ബാക്കിയുള്ള 37 സീറ്റുകളിലെ പട്ടിക പുറത്തിറക്കാന്‍ വൈകുന്നത്.
ഹൈദരാബാദ്: സംശയത്തെത്തുടർന്ന് തെലുങ്കാനയിലെ സനത്നഗറിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ് . ഫത്തേനഗറിലെ ഒരു ഫ്ലാറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു നരേഷ്. (40) ആണ് ഭാര്യ രേണുകയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേ ഫ്ലാറ്റിൽ തന്നെയാണ് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ നാല് ദിവസമായി രേണുക അജ്ഞാതരായ ആളുകളുമായി ഫോണിൽ സംസാരിക്കുന്നതായി സംശയിച്ച് ദന്പതികൾ തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ചെവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും വഴക്കുണ്ടാവുകയും കോപാകുലനായ നരേഷ് കത്തി ഉപയോഗിച്ച് രേണുകയുടെ കഴുത്തറക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ് The post ഭാര്യയുടെ ഫോൺവിളിയിൽ സംശയം; കഴുത്തറത്ത് കൊലപ്പെടുത്തി ഭർത്താവ്; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ് appeared first on RashtraDeepika .
ന്യൂഡല്‍ഹി: 'പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് പാര്‍ട്ടിയിലെ എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്,' നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി എം.കെ രാഘവന് എം.പി. സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പാര്‍ട്ടി നേതൃത്വവുമായി അസ്വാരസ്യത്തില്‍ നില്ക്കുന്ന കെ. സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എം.കെ രാഘവന് പാര്‍ട്ടി അച്ചടക്കത്തിന് ഊന്നല്‍ നല്കി സംസാരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ രാഘവന് വ്യക്തമാക്കി. എന്നാല്‍ തോല്‍ക്കുന്ന സീറ്റുകള്‍ പിടിച്ചെടുത്ത് യു.ഡി.എഫിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് എന്റെ പ്രാഥമിക ലക്ഷ്യം. സ്ക്രീനിങ് കമ്മിറ്റിയിലോ നേതൃത്വത്തിനോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ കത്ത് നല്‍കിയിട്ടില്ല. എന്നാല്‍, യു.ഡി.എഫിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും, അതിനാല്‍ തോല്‍ക്കുന്ന സീറ്റുകള്‍ ഏറ്റെടുത്ത് ജയിപ്പിക്കണമെന്നും നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്,' രാഘവന് പറഞ്ഞു. എം.പി എന്ന നിലയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കാലാവധി ബാക്കിയുള്ളതിനാല്‍ സീറ്റിനായി താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മറ്റു പരിഗണനകളേക്കാള്‍ ജയസാധ്യതയ്ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരണമെങ്കില്‍ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ദീര്‍ഘകാലമായി കോണ്‍ഗ്രസിന് എം.എല്‍.എമാരില്ലാത്ത സാഹചര്യം മാറണം. മലബാറില്‍ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ജില്ലയാണ് കോഴിക്കോട്. അവിടുത്തെ 13 സീറ്റുകളിലും വിജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും, അത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി അകല്‍ച്ചയിലുള്ള കെ. സുധാകരനുമായി എം.കെ രാഘവന് കൂടിക്കാഴ്ച നടത്തി. സുധാകരന് മറ്റു കാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും, അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തുമോ എന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും രാഘവന് മറുപടി നല്കി. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതച്ചെലവ് കണക്കാക്കാനുള്ള സാധനങ്ങളുടെ പട്ടിക പുതുക്കി ബ്രിട്ടനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ്. ആള്‍ക്കഹോളില്ലാത്ത ബിയര്‍, മോട്ടോര്‍ ഹോമുകള്‍, ഹമ്മൂസ് തുടങ്ങിയവ പുതിയതായി ഉള്‍പ്പെടുത്തിയത് മാറുന്ന ഉപഭോക്തൃ ശീലങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
ഐടി ലോകത്ത് 'എ ഐ' സുനാമി ഭീഷണി! 300 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ സാമ്രാജ്യത്ത് ആശങ്ക
ഇവ ഉപയോഗിച്ചാൽ മതി, ബ്ലാക്ക് ഹെഡ്സ് ഇനി എളുപ്പം അകറ്റാം
ഇവ ഉപയോഗിച്ചാൽ മതി, ബ്ലാക്ക് ഹെഡ്സ് ഇനി എളുപ്പം അകറ്റാം
'വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ' ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു
വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ 29-കാരിയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. കുണ്ട്രത്തൂരിന് സമീപം ചായക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അലി (31) ആണ് പിടിയിലായത്.
യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പുരിൽ
സിംഗപ്പുർ: ഇറാനെതിരായ പ്രത്യേക ദൗത്യത്തിന്റെ ഭാഗമെന്നോണം പ്രത്യേക പരിശീലനം ലഭിച്ച യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പൊളി സിംഗപ്പുർ തീരത്ത് എത്തിയതായി റിപ്പോർട്ട്. സൗത്ത് ചൈന കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുകൂടി കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ ആണു റിപ്പോർട്ട് ചെയ്തത്. 2,200ഓളം മറീനുകൾ ഈ കപ്പലിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ജപ്പാനിലെ ഒക്കിനാവയിലുള്ള അമേരിക്കയുടെ 31-ാം മറൈൻ എക്സ്പെഡിഷനറി യൂണിന്റെ ഭാഗമായുള്ള മറീനുകളാണു കപ്പലിലുള്ളത്. The post യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പുരിൽ appeared first on RashtraDeepika .
കൊച്ചി മേയർ വി.കെ. മിനിമോൾക്കെതിരെ, കൗൺസിലർ ആയിരിക്കെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. റോഡ് നവീകരണത്തിന് പണം വാങ്ങി കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് പണി നടത്തിയെന്നാണ് ആരോപണം. മേയർ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം ഏകപക്ഷീയമാണെന്ന് മിനിമോൾ പ്രതികരിച്ചു.
ലബ്നാനിലുടനീളം ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം, വീഡിയോ
ലബ്നാന്‍: ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ലെബനനിലെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ബെയ്റൂട്ടിന് തെക്കുള്ള പ്രദേശങ്ങളിലും തെക്കന്‍ ലെബനനിലുടനീളമുള്ള പ്രദേശങ്ങളിലും നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. ആളുകള്‍ വീടുകള്‍ വിട്ടുപോകുന്നുണ്ടെങ്കിലും ആക്രമണങ്ങള്‍ തുടരുകയാണ്. WATCH: Entire structure brought down in central Beirut, Lebanon after Israeli airstrikes pic.twitter.com/qdOzmwkwhx — Rapid Report (@RapidReport2025) March 18, 2026 അടുത്തിടെ, ടയര്‍ നഗരത്തിലെ താമസക്കാരോട് അര്‍ദ്ധരാത്രിയില്‍ വീടുകള്‍ വിട്ടുപോകാന്‍ ഉത്തരവിട്ടു. ഏകദേശം 50,000 ജനസംഖ്യയുള്ളതിനാല്‍, താമസക്കാര്‍ എല്ലാവരും സുരക്ഷിതത്വം തേടിയതോടെ റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു.
തന്നെ അപമാനിച്ചവർക്ക് കാസർകോട് സീറ്റ് കൊടുത്താൽ തിരിച്ചടിയുണ്ടാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
'കാസർകോട്ടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടപെട്ടിട്ടില്ല'; തന്നെ അപമാനിച്ചവർക്ക് സീറ്റ് കൊടുത്താൽ തിരിച്ചടിയുണ്ടാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
'എംപിമാരെ മത്സരിപ്പിക്കരുത്, ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും' | Rajmohan Unnithan
'എംപിമാരെ മത്സരിപ്പിക്കരുത്, ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും';സുധാകരന് തന്നെ കാണുന്നത് ചതുർത്ഥിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കെ സുധാകരന് നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി എന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു. അതേസമയം, കെ സുധാകരൻ്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിൻ്റെ ആലോചനയിലുണ്ടെന്നാണ് സൂചന.

31 C