അവധി;തിരുവനന്തപുരത്ത് ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
മേജര്‍ വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 23ന് നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തുകളിൽ (തിരുവനന്തപുരം നഗരസഭയില്‍ ലയിപ്പിച്ച പ്രദേശങ്ങൾ ഉൾപ്പെടെ) പ്രാദേശിക അവധി അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കും.
പാലക്കാട് തീപാറുന്ന പോരാട്ടം ; എൽഡിഎഫിന് എൻഎംആർ റസാഖ്, പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഐഎം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്. പാലക്കാട് മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴെല്ലാം തന്റെ പേര് പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. പാലക്കാട് നിൽക്കാനാണ് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പാലക്കാട് ചുവരെഴുത്തും പ്രചാരണവും ശോഭാ സുരേന്ദ്രൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ അസാന്നിധ്യം പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന സൂചന നൽകിയെങ്കിലും എല്ലാം നല്ല രീതിയിലാണെന്നാണ് ശോഭ സുരേന്ദ്രൻ പറയുന്നത്. ശോഭ പങ്കെടുത്ത ക്ഷേത്ര ദർശനത്തിലും ചുവരെഴുത്ത് ഉദ്ഘാടനത്തിലും പ്രശാന്ത് ശിവൻ എത്തിയില്ല. പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചിരുന്ന പ്രശാന്തിനെ വെട്ടിയാണ് ശോഭയെ കൊണ്ടുവന്നതെന്നതാണ് അതൃപ്തിക്ക് കാരണമെന്നാണ് സൂചന. പകരമായി നൽകുമെന്ന് കരുതിയ നെന്മാറ സീറ്റ് ബിഡിജെഎസ് വിട്ടുനൽകിയിട്ടില്ല
പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയക്ക് വോട്ടില്ല!
കൊച്ചി പുല്ലേപ്പടിയില്‍ ആക്രിക്കടയില്‍ തീപ്പിടിത്തം
കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ആക്രി വസ്തുക്കള്‍ ശേഖരിക്കുന്ന കടയില്‍ വന്‍ തീപ്പിടിത്തം. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വൈകുന്നേരം നാലരയോടു കൂടിയാണ് വ്യാപകമായ രീതിയില്‍ തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്യുന്ന കടയില്‍ നിന്ന് തീപ്പൊരികള്‍ തെറിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് തന്നെ നിരവധി കടകളും അപ്പാര്‍ട്ട്മെന്റുകളും ഉള്ളതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ വലിയ പരിഭ്രാന്തി ഉയര്‍ന്നെങ്കിലും ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ വ്യാപക പ്രചാരണം. ഇറക്കുമതി സ്ഥാനാര്‍ത്ഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമാണ് പോസ്റ്ററില്‍. അലോഷ്യസിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍. അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. പൂഞ്ഞാര്‍ സീറ്റില്‍ മത്സരിക്കുന്ന സജി ജോസഫിനെതിരെയും പോസ്റ്ററുകളുണ്ട്. സജി ബാങ്ക് കൊള്ളക്കാരനാണെന്നാണ് പോസ്റ്ററിലുള്ളത്. ഈരാറ്റുപേട്ട നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇറാന്റെ 130 മിസൈലുകളും 234 ഡ്രോണുകളും പ്രതിരോധിച്ചതായി ബഹ്റൈന്‍
സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് പറഞ്ഞു
തുടര്‍ച്ചയായ നാലം ദിനവും മാറ്റമില്ല; ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ തന്നെ
നിലവില്‍ ഫീഡ്സ്റ്റോക്ക് ക്ഷാമം കാരണം റിഫൈനര്‍മാര്‍ പ്രവര്‍ത്തന നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ വിപണിയില്‍ വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്
ഗ്രൗണ്ടില്‍ മാത്രമല്ല ആകാശത്തും പറക്കും ഫിലിപ്സ്, പൈലറ്റായി ആരാധകരെ അമ്പരപ്പിച്ച് കിവീസ് താരം-വീഡിയോ
ഇന്നലെ ഓക്ലൻഡിലെ ആർഡ്മോർ എയറോഡ്രോമിലാണ് ഫിലിപ്സ് തന്റെ ആകാശത്തെ പറക്കൽ വൈദഗ്ധ്യം പ്രകടമാക്കിയത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും വനിതാ പ്രാതിനിധ്യത്തില്‍ വിപ്ലവകരമായ നിലപാടുമായി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച 291 സ്ഥാനാര്‍ത്ഥികളില്‍ 52 പേരും വനിതകളാണ്. അതായത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏകദേശം 18 ശതമാനത്തോളം. രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുക എന്ന നയം തൃണമൂല്‍ ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 2011ല്‍ 31 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ 24 പേര് വിജയിച്ചു. 2016ല്‍ 45 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചത് 29 പേരായിരുന്നു. 2021ല്‍ 50 വനിതാ സ്ഥാനാര്‍ത്ഥികളെ പോരാട്ടത്തിന് ഇറക്കിയപ്പോള്‍ 33 പേര് വിജയിച്ചു. ഇത്തവണ 52 വനിതാ സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങുന്നു. ഇത്തവണത്തെ പട്ടികയില്‍ പുതുമുഖങ്ങളും പരിചയസമ്പന്നരും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ട്. ബംഗാളിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഈ വനിതാ നിര. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പോരാളികളും നഗരമുഖങ്ങളും ഒരുപോലെ അണിനിരക്കുന്നതിലൂടെ താഴെത്തട്ടിലുള്ള സ്ത്രീകളുടെ ശബ്ദം നിയമസഭയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കടുത്ത രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്ന ഈ തിരഞ്ഞെടുപ്പ് കാലത്ത്, വനിതകളെ മുന്‍നിര്‍ത്തിയുള്ള മമതയുടെ ഈ പരീക്ഷണം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പാര്‍ട്ടിക്കുള്ളിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും സര്‍ക്കാര്‍ അധികാര സ്ഥാനങ്ങളും വനിതകള്‍ക്ക് ഇടം നേടാനായിട്ടുണ്ട്. മറ്റ് വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ക്ക് പടിപടിയായി വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ മമത ബാനര്‍ജി സ്വീകരിക്കുന്ന നടപടികള്‍ പ്രശംസ പിടിച്ചുപറ്റുന്നതാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതിന്റെ മികച്ച ഉദാഹരണമാണ്. തൃണമൂല്‍ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 38 ശതമാനം പേരും(11 എംപിമാര്‍) വനിതകളാണ്. പാര്‍ലമെന്റിലെ മുഖ്യധാര പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ളതും തൃണമൂലിന് തന്നെയാണ്. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കൃത്യമായ വര്‍ധനവ് തൃണമൂല്‍ ഉറപ്പാക്കിയിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 31 വനിതകളെയാണ് തൃണമൂല്‍ രംഗത്ത് ഇറക്കിയത്. ഇതില്‍ 24 പേര് വിജയിച്ചു. 2016ല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 45 ഉം വനിതാ എംഎല്‍എമാരുടെ എണ്ണം 29ഉം ആയി. 2021ലെ തെരഞ്ഞെടുപ്പില്‍ 50 വനിതകള്‍ മമതാ ബാനര്‍ജിക്കൊപ്പം പോരിനിറങ്ങി. അതില്‍ 33 പേര് വിജയിക്കുകയും ചെയ്തു. ബംഗാള്‍ നിയമസഭയില്‍ നിലവില്‍ 40 വനിതാ എംഎല്‍എമാരാണ് ഉള്ളത് എന്നത് കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് വനിതാ പ്രാതിനിധ്യത്തില്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണ് തൃണമൂല്‍ എന്ന് വ്യക്തമാകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലും സമാനമായ വനിതാ പ്രാതിനിധ്യം കാണാം. 2014ല്‍ ആകെ 42 സീറ്റുകളില്‍ 11 വനിതകളെയാണ് തൃണമൂല്‍ രംഗത്ത് ഇറക്കിയത്. ഇവര്‍ എല്ലാവരും വിജയിക്കുകയും ചെയ്തു. 2019ലാണ് തൃണമൂല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വനിതകളെ അണിനിരത്തിയിത്, 17 പേര്. മത്സരിച്ച ആകെ സീറ്റുകളില്‍ 40.5 ശതമാനവും വനിതളെന്ന മറ്റ് പാര്‍ട്ടികളെ അമ്പരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് തൃണമൂല്‍ അവതരിപ്പിച്ചത്. 2024ല്‍ വനിതകളുടെ എണ്ണത്തില്‍ നേരിയ കുറവ് സംഭവിച്ചെങ്കിലും 12 പേര് കളത്തിലിറങ്ങുകയും, ഇതില്‍ ഒരാളൊഴികെ എല്ലാവരും തൃണമൂലിന്റെ എംപിമാരായി തീരുകയും ചെയ്തു. തൃണമൂലിന്റെ ആകെ എംപിമാരില്‍ 38 ശതമാനവും വനിതകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീ സംവരണം 33 ശതമാനം ആക്കാനുള്ള നിയമനിര്‍മ്മാണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് ഇത്തരം വിപ്ലവകരമായ നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്ന വനിത സ്ഥാനാര്‍ത്ഥികള്‍ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ സാമൂഹ്യശ്രേണികളില്‍ നിന്നും ഉള്ളവരാണ്. പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളും പുതുമുഖങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതീവ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ട് ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് പൊളിറ്റിക്സിനോടുള്ള പ്രതിബദ്ധത തൃണമൂല്‍ വ്യക്തമാക്കുന്നു എന്നാണ് ഇതേ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍. തൃണമൂലിന്റെ 52 വനിതാ സ്ഥാനാര്‍ത്ഥികളും മണ്ഡലവും മമത ബാനര്‍ജി-ബബ്ബാനിപൂര് സംഗീത റോയ് ബസൂനിയ-സിതായ് സ്വപ്ന ബര്‍മാന്‍-രാജ്ഗഞ്ച് റിന തോപ ഏക-ഫന്സിദ്വ രേഖ റോയ്-ഖുശ്മണ്ഡി അര്‍പിത ഘോഷ് -ബാലോര്ഘട്ട് കബിത മണ്ഡല്-മാണിചോക് ലിപിക ബര്‍മാന്‍ ഘോഷ്-മാല്‍ഡ സബീന യാസ്മിന്-സുജാപൂര്‍ ചന്ദന സര്‍ക്കാര്‍-വൈഷ്ണവ്നഗര് ഷോനി സിംഗ റോയ്-മുര്‍ഷിദാബാദ് പ്രോതിമ രാജക്-ബാരന്യ സഹീന മുംതാസ്-നവാഡ ആലിഫ അഹ്മ്മദ്-കാളിഗഞ്ച് ബര്‍ണാലി ഡി റോയ്-റാണാഘട്ട് നോര്‍ത്ത്-ഈസ്റ്റ് മധുപര്‍ണ താക്കൂര്‍-ബാഗ്ഡ റിതുപര്‍ണ ആധ്യ-ബാഗാവ് സൗത്ത് വീണ മണ്ഡല്-സ്വരൂപ്നഗര്‍ ചന്ദ്രിമ ഭട്ടാചാര്യ-ധംധം നോര്‍ത്ത് സത്യാന്തിക ബാനര്‍ജി-ബാരാനഗര്‍ അതിഥി മുന്‍ഷി-രാജാര്‍ഹട്ട് ഗോപാല്‍പൂര്‍ ഉഷ റാണി മണ്ഡല്-മിനാഘണ്ഡ് ജാര്‍ന സര്‍ദാര്‍-സന്ദേശ്ഘലി നീലിമ ബിശ്വാസ് മിസ്ത്രി-ബാസന്തി ബര്‍ണാലി ധാര-കുല്‍പി ശര്‍മിഷ്ഠ പുര്‍കായസ്ത-മഗ്രാഹട്ട് ഈസ്റ്റ് സോമശ്രീ ബേഥല്‍-സത്ഗഞ്ചിയ അരുന്ധതി മൊയ്ത്ര-സോനാര്‍പൂര്‍ സൗത്ത് ഫിര്‍ദൗസി ബീഗം-സോനാര്‍പൂര്‍ നോര്‍ത്ത് രത്ന ചാറ്റര്‍ജി-ബെഹ് ല വെസ്റ്റ് നയന ബാനര്‍ജി-ചോരംഗി ഡോ.ശശി പഞ്ചാ-ശ്യാംപൂകൂര് ശ്രേയ പാണ്ഡേ-മണികട്ട്ല നന്ദിത ചൗധരി-ഹൗറ സൗത്ത് പ്രിയ പാല്-സാഗ്രെയ്ല് സ്വാതി ഖാണ്ഡ്കര്-ചാന്ദിതല ഡോ. കാര്‍ബി മന്നാ-ഹരിപാല്‍ അസിമ പത്ര-ധനേഘാലി മിത ബാഗ്-അരംബാഗ് തപ്സി മണ്ഡല്-ഹല്‍ദിയ പ്രതിഭ റാണി മെയ്തി-നാരായണ്‍ഘര്‍ ശ്യാമിലി സര്‍ദാര്‍-ഘട്ടല്‍ ഉത്തര സിംഗ-ഘര്‍ബേട്ട ശ്യൂലി സാഹ-കേശ്പൂര്‍ ബീര്‍ബഹ ഹന്‍സ്ദാ-ബിന്പൂര് സന്ധ്യ റാണി തുഡു-മന്‍ബസാര്‍ ഡോ. തനുശ്രീ ഹന്‍സ്ദാ-റാണിബന്ധ് ശ്യാമിലി റോയ് ബാഗ്ഡി-ഇന്ദാസ് മന്ദിര ഡാല്യുവി-റെയ്ന ഭസുന്ദര ഗോസ്വാമി-പോര്ബസ്തലി നോര്‍ത്ത് നിലാബതി സാഹ-സെയ്ന്തിയ
മധ്യപ്രദേശിൽ സ്വർണവും പണവും ഗ്യാസ് സിലിണ്ടറും മോഷണം പോയി
മധ്യപ്രദേശിൽ സ്വർണവും പണവും ഗ്യാസ് സിലിണ്ടറും മോഷണം പോയി
PC George: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് ഇരുപതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നേടി വിജയിച്ച് നിയമസഭയിൽ എത്തുമെന്ന് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി പിസി ജോർജ്. ഒരു സ്ഥാനാർഥിയെന്ന നിലയിൽ എല്ലാവരുടെയും വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ജോർജ് പറഞ്ഞു.
വിമാനത്തിൽ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം ; ഇന്ത്യൻ പൗരൻ അറസ്റ്റിൽ
സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യൻ പൗരനെതിരെ കേസെടുത്തു. മുപ്പത്തിയാറുകാരനായ ആകാശ് തിവാരി എന്ന ആൾക്കെതിരെയാണ് സിംഗപ്പൂർ പൊലീസ് കേസെടുത്തത്.
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ ജോലിയവസരം; 24,400 തുടക്ക ശമ്പളം
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. അപേക്ഷ അവസാനിക്കുന്ന തീയതി മാര്‍ച്ച് 27.
സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരിൽ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുഎസ് കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അയച്ച
ഹോർമുസ് കടക്കാൻ പാക് ടാങ്കറിന് നൽകി ഇറാൻ
ഹോർമുസ് കടക്കാൻ പാക് ടാങ്കറിന് നൽകി ഇറാൻ
എട്ടാം ക്ലാസ് വിദ്യാര്‍ഥി കല്ലടയാറ്റില്‍ മുങ്ങിമരിച്ചു
ഐക്കരക്കോണം പാറക്കടവിലാണ് സഹപാഠികള്‍ക്കൊപ്പം ആദര്‍ശ് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്
ജനീവ: പശ്ചിമേഷ്യൻ സംഘർഷം ഇനിയും നീണ്ടാൽ ജൂണോടെ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി.
യുവാവിനെ കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസ്, ഭാര്യയും കാമുകനും കുറ്റക്കാർ
തൃശൂർ ചേർപ്പ് പാറക്കോവിലിൽ പശ്ചിമ ബംഗാൾ സ്വദേശിയായ മൻസൂർ മാലിക്കിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യ രേഷ്മ ബീവിയും കാമുകൻ ബീരുവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഗംഭീര അഡ്വാന്‍സ് ബുക്കിങ്ങുമായി 'ആട് 3'
മിഥുന് മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' ബോക്സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് നേടാനൊരുങ്ങുന്നു. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 യുടെ പ്രീസെയില്‍സ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്. ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി നില്ക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കോടികളുടെ അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.
ലോകകപ്പ് അമേരിക്കയിൽനിന്ന് മെക്സിക്കോയിലേക്കു മാറ്റിയാൽ കളിക്കാം: ഇറാൻ
നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ ‘പ്രതിഛായ’ റിലീസിനൊരുങ്ങുന്നു. കേരള രാഷ്ട്രീയത്തിലെ
മുംബൈയിൽ മകന്റെ മുന്നിൽ വെച്ച് ഭാര്യയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ; ഭർത്താവ് പിടിയിൽ
ആഘോഷങ്ങൾക്കും ലഞ്ചിനും ഒരേപോലെ പ്രിയപ്പെട്ട വെജിറ്റബിൾ പുലാവ്
ബസ്മതി അരി - 1 കപ്പ് വെള്ളം - 2 കപ്പ് നെയ്യ് - 2 ടേബിൾ സ്പൂൺ വാഴനയില - 1
ഫെഡറല്‍ ബാങ്കില്‍ ജോലി നേടാം; ഡിഗ്രിക്കാര്‍ക്ക് അവസരം
ഫെഡറല്‍ ബാങ്കില്‍ ജോലി നേടാം; ഡിഗ്രിക്കാര്‍ക്ക് അവസരം
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ്
1955ൽ ഇറങ്ങിയ സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി’യുടെ വലിയ ആരാധകനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ്. അതിലെ അപു എന്ന നായക കഥാപാത്രത്തെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. മകൻ പിറന്നപ്പോൾ അവന് ജോസഫ് ആ പേര് തന്നെ നൽകി- അപു ജോൺ ജോസഫ്. സത്യജിത് റേയുടെ അപു ത്രയങ്ങളിലെ അവസാന ചിത്രം 1959ൽ
കണ്ണൂരിലും കോന്നിയിലും അനിശ്ചിതത്വം തുടരുന്നതിനിടെ എംപിമാരെ മത്സരിപ്പിക്കരുതെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഒരാൾക്ക് മത്സരിക്കാൻ ഇളവ് നൽകിയാൽ കൂടുതൽ പേർ ആവശ്യം ഉന്നയിച്ച് വരുമെന്നും പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഞാൻ ആദ്യമേ പറഞ്ഞതാണ് ഞാൻ മത്സരിക്കാനില്ല, മാത്രമല്ല പാർലമെന്റ് അംഗങ്ങൾക്ക് ഒരിക്കലും മത്സരിക്കാൻ അവസരം
പെരുമ്പാവൂരിൽ 20-20യിലെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധി. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല. ഇന്നത്തെ റോഡ് ഷോ മാറ്റിവച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് പരിശോധിക്കുന്നു. പെരുമ്പാവൂരിൽ 20-20 സ്ഥാനാർത്ഥിയാണ് ലക്ഷ്മിപ്രിയ. ഇന്ന് വൈകിട്ട് തീരുമാനിച്ചിരുന്ന റോഡ് ഷോയാണ് മാറ്റിവെച്ചത്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാണോ, പകരം മറ്റൊരാളെ കണ്ടെത്താനൊ 20-20 യിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ലക്ഷ്മി പ്രിയ മത്സരിക്കുന്നത്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ആഭിമുഖ്യം ലക്ഷ്മിപ്രിയ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. ബിജെപി ജയിച്ചാലും തോറ്റാലും മരണം വരെ തന്റെ വോട്ട് പാര്‍ട്ടിക്കായിരിക്കുമെന്ന ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
പാലക്കാട് പിടിക്കാന്‍ സ്വതന്ത്രനെ രംഗത്തിറക്കി സിപിഎം; എന്‍ എം ആര് റസാഖ് സ്ഥാനാര്‍ഥി
ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നുവെങ്കിലും സരിന് ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
ഇൻസ്റ്റഗ്രാം ചാറ്റിലെ പുതിയ എഐ ഫീച്ചർ ഇന്ത്യയിലെത്തി
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം കൂടുതൽ സൃഷ്ടിപരവും രസകരവുമാക്കി മാറ്റുന്നതിനായി പുതിയ എഐ വോയിസ് ഇഫക്റ്റ് ഫീച്ചർ അവതരിപ്പിച്ചു. ഡയറക്റ്റ് മെസേജസ് (DMs) വഴി അയക്കുന്ന വോയിസ് നോട്ടുകൾക്ക് വ്യത്യസ്ത ശബ്ദ ഫിൽട്ടറുകൾ ചേർക്കാൻ കഴിയുന്ന ഈ ഫീച്ചർ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്.
ഹിറ്റുകൾ തുടരാൻ നിവിൻ പോളി; 'പ്രതിച്ഛായ' റിലീസ് ഡേറ്റ് പുറത്ത്
നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. ഒരു പൊളിറ്റിക്കൽ ഡ്രാമ സ്വഭാവത്തിൽ പുറത്തുവരുന്ന സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. വാർത്തയിൽ അണികളും ആശങ്കയിലാണ്. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
കണ്ണൂരിൽ മത്സരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്നും പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ട് : ധ്യാൻ ശ്രീനിവാസൻ
നടനായും സംവിധായകനായും തിളങ്ങിയ താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങി ബേസിൽ സംവിധാനം ചെയ്ത സിനിമകൾ എല്ലാം വലിയ ജനപ്രീതി നേടിയവയാണ്. ഇപ്പോഴിതാ ബേസിലിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
ചില്ലറ മോഷണക്കേസുകളിൽ പ്രതിയായി ജയിലിൽ ആയിരുന്ന ബാബു കൊവിഡ് കാലത്ത് ജയിൽ മോചിതനായതോടെയാണ് വിവാഹ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം: വൈദ്യുതി ലൈനില്‍ തട്ടി പിക്കപ്പ് വാനില്‍ കൊണ്ടുപോയ വൈക്കോല്‍ കെട്ടിന് തീപിടിച്ച് കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക് സമീപമായിരുന്നു സംഭവം. ഉന്നതി ഭാഗത്തുനിന്ന് ചുരുളുകളാക്കിയ വൈക്കോല്‍ കെട്ടുകള്‍ പൊക്കത്തില്‍ അടുക്കി വാഹനം കുറ്റിയില്‍ മുക്കിലേക്ക് വരികയായിരുന്നു. താഴ്ന്നു കിടന്ന വൈദ്യുതി ലൈന്‍ തട്ടിയതോടെ വൈക്കോലിലേക്ക് തീ പടര്‍ന്നു. നന്നായ് ഉണങ്ങിയ വൈക്കോലായതിനാല്‍ തീ ആളിപ്പടര്‍ന്നു. ശബ്ദം കേട്ട് ഡ്രൈവര്‍ വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി സുരേന്ദ്രന് പെട്ടെന്ന് വാഹനം നിര്‍ത്തി വൈക്കോല്‍ ചുരുളുകള്‍ പുറത്തേക്ക് വലിച്ചിട്ടു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തി. വലിച്ചെറിഞ്ഞ വൈക്കോലില്‍ നിന്ന് പാതയോരത്തേക്കും ചെറിയതോതില്‍ തീ പടര്‍ന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ടയില്‍ നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തി ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്തിച്ചേരാന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന വൈക്കോല്‍ കെട്ടുകള്‍ പൂര്‍ണമായി കത്തിയമര്‍ന്നെങ്കിലും പിക്കപ് വാനിലേക്ക് തീ പടര്‍ന്നിരുന്നില്ല. ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ രമേശ്ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ഷാഫി ചാലിയം. തന്നെ ഐഎൻഎൽ നേതാക്കളടക്കം പലരും ബന്ധപ്പെട്ടിരുന്നു പക്ഷേ ലീഗിൽ ഉറച്ചു നിൽക്കും എന്ന് പ്രതികരണം
അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിക്ക് വീണ്ടും ജീവൻ. പദ്ധതിച്ചെലവിൻ്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയതോടെ തടസ്സങ്ങളെല്ലാം നീങ്ങിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സ്വപ്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകും
കിരാത മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു
അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകളെ പ്രമേയമാക്കി സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം കിരാത മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു.
പി.ടിയുടെ ഓര്‍മ്മകളില്‍ പ്രാര്‍ത്ഥനയോടെ ഉമ തോമസ്; തൃക്കാക്കരയില്‍ രണ്ടാം അങ്കത്തിന് തുടക്കം
പി.ടിയുടെ ഓര്‍മ്മകളില്‍ പ്രാര്‍ത്ഥനയോടെ ഉമ തോമസ്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കീഴില്‍ ജോലി നേടാം
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കീഴില്‍ ജോലി നേടാം. ഓഫീസ് അസിസ്റ്റന്റ്/ ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് / പ്യൂണ്‍ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 19 വരെ തപാല്‍ മുഖേന അപേക്ഷിക്കാം.
ടെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് സഹായഹസ്തവുമായി ഇന്ത്യ. യുഎസ്-ഇസ്രയേല്‍ സൈനിക നീക്കത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇറാന് ഇന്ത്യയുടെ ആദ്യഘട്ട മെഡിക്കല്‍ സഹായം കൈമാറി. ബുധനാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളും അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങിയ ആദ്യ ഘട്ടസഹായം ടെഹ്റാനിലെത്തിയത്. ഈ സഹായം ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറിയെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ ഇറാന് എംബസിയും സ്ഥിരീകരിച്ചു. മേഖലയില്‍ അസ്ഥിരത തുടരുന്ന അവസ്ഥയില്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ ഈ സഹായ നടപടി. അതേസമയം, മെഡിക്കല്‍ സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഇറാന് എംബസി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും, നിര്‍ണ്ണായക സമയത്ത് പിന്തുണ നല്കിയ ഇന്ത്യന്‍ ജനതക്ക് നന്ദി അറിയിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ തുണയായ ഇന്ത്യന്‍ ജനതയോടുള്ള നന്ദി ഒരിക്കലും പറഞ്ഞാല്‍ തീരാത്തതാണെന്ന് ഇന്ത്യയിലെ ഇറാന് എംബസി അറിയിച്ചു. ''ബഹുമാന്യരായ ഇന്ത്യന്‍ ജനതയില്‍നിന്നുള്ള ആദ്യഘട്ട മെഡിക്കല്‍ സഹായം ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ലഭിച്ചു. ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങള്‍ ഹൃദയപൂര്‍വം നന്ദി പറയുന്നു.'' എംബസി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഈ ഇടപെടല്‍ നിലവിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാന്‍ സഹായിക്കുമെന്നും എംബസി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രയേല്‍-യുഎസ് സൈനിക നീക്കങ്ങള്‍ ഇറാന്റെ ആരോഗ്യമേഖലയെ തളര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 1300-ല്‍ അധികം പേര് കൊല്ലപ്പെടുകയും, 7000-ലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് നേരത്തെ ലോകാരോഗ്യസംഘടനയും ആശങ്ക വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യുടെ ഈ മനുഷ്യത്വപരമായ ഇടപെടല്‍. ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അമേരിക്കയുടെ ആക്രമണവും പശ്ചിമേഷ്യയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യത്തില്‍ ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ അടിയന്തര സഹായം. അത്യാവശ്യ മരുന്നുകള്‍, പ്രഥമശുശ്രൂഷ കിറ്റുകള്‍, മറ്റ് ആരോഗ്യ സംരക്ഷണ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെയുള്ള ആദ്യഘട്ട സഹായമാണ് ഇന്ത്യ ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറിയത്. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച യുഎസ്-ഇസ്രയേല്‍ സൈനികനീക്കത്തിന് പിന്നാലെയാണ് ഇറാനിലെ ആരോഗ്യമേഖലയും വന്‍ പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകാരോഗ്യസംഘടനയും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. അതിനിടെ, ഇറാനിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ നിലവില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ഹനാന് ബാല്‍ക്കി പറയുന്നത്.
തൊടുപുഴയില്‍ അഡ്വ.റോയി വാരിക്കാട്ട് ട്വന്റി20 സ്ഥാനാര്‍ത്ഥി
തൊടുപുഴയില്‍ അഡ്വ.റോയി വാരിക്കാട്ട് ട്വന്റി20 സ്ഥാനാര്‍ത്ഥി
കൊറിയർ 24 മണിക്കൂറിനുള്ളിൽ കൈകളിലെത്തും ; പുത്തൻ സേവനവുമായി തപാൽ വകുപ്പ്
ഇന്ത്യയിലെ സ്വകാര്യ കൊറിയർ കമ്പനികളോട് കിടപിടിക്കാൻ പുത്തൻ സേവനവുമായി തപാൽ വകുപ്പ്. അത്യാവശ്യ രേഖകളും പാഴ്സലുകളും അടങ്ങുന്ന കൊറിയറുകൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന മൂന്ന് പുതിയ പ്രീമിയം സേവനങ്ങൾ കേന്ദ്ര വാർത്ത വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു.
പ്രേതങ്ങളിൽ വിശ്വസിച്ചിരുന്നില്ല, പക്ഷേ മകനുണ്ടായ അനുഭവം ഞെട്ടിച്ചു -അക്ഷയ് കുമാർ
താൻ അനുഭവിച്ച അമാനുഷിക അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും ആ സംഭവം തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നുവീണ് മൂന്നിയൂര്‍ സ്വദേശി മരിച്ചു
ചെട്ടിപ്പടി മാധാവാനാന്തം ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം
ബോംബെയുടെ ലേഡി ഡോണ്‍; സഹോദരന്റെ പേരായിരുന്നു അവരുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം!
അധോലോകം: ബാലന് തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ഹസീന പാര്‍ക്കറുടെ ജീവിതവും മരണവും. അടുത്ത ആഴ്ച അഷറഫാ ഖാന് അഥവാ സപ്നാ ദീദി | Mumbai Underworld | Column| Haseena Parker
തൃച്ചംബരം ഉത്സവത്തിലെ സവിശേഷമായ പാണി കൊട്ടൽ
ബല രാമ കൃഷ്ണ ലീലകളാൽ സമ്മോഹനമാണ് തളിപ്പറമ്പ തൃച്ചബരത്തുത്സവം. നിരവധി പ്രത്യേകതകൾ ഉള്ള 14 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദ്യാവസാനം വരെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ക്ഷേത്രവാദ്യങ്ങൾ. ചെണ്ട,വലന്തല, ഇലത്താളം, ചേങ്ങില , ശംഖ്,കൊമ്പ്, കുഴൽ, മദ്ദളം, ഇടക്ക , തിമില, മരപ്പാണി എന്നിവയാണ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ഉപയോഗിക്കാറുള്ളത്. ഇവയിൽ പ്രധാനപ്പെട്ട ഒരു വാദ്യമാണ് പാണി. കുഭം 22 ന് മഴൂരിൽ നിന്നും തിടമ്പ് എഴുന്നള്ളിച്ച് വന്നാൽ പാണി കൊട്ടൽ എന്നൊരു ചടങ്ങ് ഉണ്ട്.
സ്വർണവില കുതിപ്പ് നിർത്തി ഇന്നും താഴേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. പവന് ഇന്ന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയിൽ എത്തി നിൽക്കുകയാണ്. ഒരു ദിവസം രണ്ട് തവണ സ്വർണവിലയിൽ മാറ്റം വരുന്നത് ഇക്കാലത്ത് സ്ഥിരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. ആഗോള തലത്തിലെ മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. അത് അനുസരിച്ച് ഓരോ ദിവസവും കേരളത്തിൽ
പാചകവാതക പ്രതിസന്ധി : തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും
കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
മുട്ടക്കറിയും ബെസ്റ്റ് കോമ്പിനേഷനാണ് ഇത്
മുട്ടക്കറിയും ബെസ്റ്റ് കോമ്പിനേഷനാണ് ഇത്
ഏക സിവിൽ കോഡ് : ഗുജറാത്ത് മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനായി ഗുജറാത്ത് സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. നിയമസഭയുടെ ബജറ്റ് സെഷനിൽ കരട് ബിൽ കൊണ്ടുവന്നേക്കും. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷയായ സമിതി ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ടാണ് തയാറാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സമിതി രൂപവത്കരിച്ചത്.
ആക്രിക്കടയ്ക്ക് തീ പിടിച്ച് വൻ നാശനഷ്ടം; സംഭവം എറണാകുളം പുല്ലേപ്പടിയിൽ
കൊച്ചി: എറണാകുളം എംജി റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. പുല്ലേപ്പടി പാലത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ആക്രിക്കട മൊത്തത്തിൽ കത്തി നശിച്ചു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. The post ആക്രിക്കടയ്ക്ക് തീ പിടിച്ച് വൻ നാശനഷ്ടം; സംഭവം എറണാകുളം പുല്ലേപ്പടിയിൽ appeared first on RashtraDeepika .
പാലക്കാട് മണ്ഡലത്തില്‍ വ്യവസായി എന്‍.എം.ആര്. റസാഖ് തന്നെ ഇടതു സ്ഥാനാര്‍ഥി
സീറ്റിനായി കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം
അപ്രതീക്ഷിത പ്രതിസന്ധി; 'ധുരന്ധര്‍ 2' ന് തെന്നിന്ത്യ മുഴുവന്‍ തിരിച്ചടി, വലഞ്ഞ് പ്രേക്ഷകര്‍
ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 ന് അപ്രതീക്ഷിത പ്രതിസന്ധി
കഴിഞ്ഞ ആഴ്ച നടന്ന ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ടൂർണമെന്റ് താരലേലത്തില്‍ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ലീഡ്സ്, പാകിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതാണ് വിവാദങ്ങൾക്ക് കാരണമായത്.
'മത്സരം തികഞ്ഞ ആത്മവിശ്വാസത്തിൽ, ജനം ഒപ്പം നിൽക്കും'; കുണ്ടറയിൽ പ്രചാരണം തുടങ്ങി പി സി വിഷ്ണുനാഥ്
കഴിഞ്ഞ തവണ എൽഡിഎഫ് പറഞ്ഞത് മണ്ഡലത്തിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നെന്നായിരുന്നു. ഇനിയും ഇതൊക്കെ പറഞ്ഞ് വന്നാൽ ജനം പുച്ഛിച്ച് തള്ളുമെന്നും മറുപടി ജനങ്ങൾ നൽകുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
കുമ്പളങ്ങ കറി ഇങ്ങനെ ഉണ്ടാക്കൂ
കുമ്പളങ്ങ കറി ഇങ്ങനെ ഉണ്ടാക്കൂ
ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി യുവാക്കൾ ; അവശിഷ്ടങ്ങൾ തള്ളിയത് നദിയിൽ ,14 പേർ അറസ്റ്റിൽ
ഗംഗാ നദിയിൽ ബോട്ടിൽ വച്ച് ഇഫ്താർ വിരുന്ന്. ചിക്കൻ ബിരിയാണിയുടെ അവശിഷ്ടം നദിയിൽ എറിഞ്ഞു. ഉത്തർ പ്രദേശിൽ 14 പേർ അറസ്റ്റിൽ. മതസ്പർദ്ധ പടർത്താൻ ശ്രമിച്ചതിനാണ് വാരണാസിയിൽ 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗാ നദിയിൽ വച്ച് ഇവർ ഇഫ്താർ വിരുന്ന് നടത്തുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
ഐക്കരക്കോണം പാറക്കടവിൽ രാവിലെ 11 മണിയോടെയാണ് സഹപാഠികൾക്കൊപ്പം ആദർശ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്
ബോക്സ് ഓഫീസിൽ കുതിച്ച് ‘ആട് 3’ അഡ്വാൻസ് ബുക്കിങ്
സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ബോക്സ് ഓഫീസിൽ ചരിത്രപരമായ ഓപ്പണിങ്ങിലേക്ക്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതോടെ കേരളത്തിലും വിദേശത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്വർണക്കട കാലിയാക്കൽ വിൽപ്പന നടത്തുമോ ജ്വല്ലറികൾ; പ്രതിസന്ധിയെ കുറിച്ച് പറഞ്ഞ് സ്വർണ വ്യാപാരികൾ
സ്വർണം ഒരു ദിവസം തന്നെ പലതവണ കുറയുമ്പോൾ തങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണ് നേരിടേണ്ടി വരുന്നതെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ്. കുറഞ്ഞ വിലക്ക് ആളുകളിൽ നിന്ന് സ്വർണം വാങ്ങി, അത് മറിച്ച് വിൽക്കുമ്പോൾ ഭീമമായ നഷ്ടം ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ 'സ്വർണവില കൂടുമ്പോൾ ഒന്ന് രണ്ട് തവണ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം ശ്രദ്ധേയമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു. എൽഡിഎഫ് സ്വതന്ത്രനായി എൻഎംആർ റസാഖിനെ രംഗത്തിറക്കിയപ്പോൾ, യുഡിഎഫിനായി രമേശ് പിഷാരടിയും ബിജെപിക്കായി ശോഭാ സുരേന്ദ്രനും പ്രചാരണം ആരംഭിച്ചു.
'പാടം ഒന്ന് പാടത്തേക്ക്', പാടം പൂത്ത കാലം കാണാന്‍ അവരെത്തി, മണ്ണിൽ തൊട്ടറിഞ്ഞ് വിദ്യാർത്ഥികൾ
പഠനത്തെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി അന്തിക്കാട് കെ.ജി.എം. സ്കൂളിലെ കുട്ടികള്‍ക്കായി 1500 ഏക്കര്‍ വിസ്തൃതിയുള്ള അന്തിക്കാട് കൊയ്ത്തുപാട സന്ദര്‍ശനം സംഘടിപ്പിച്ചു
ബോ ളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ തന്റെ മുൻ വസതിയിൽ തനിക്കുണ്ടായ അസാധാരണമായ ഒരനുഭവം വെളിപ്പെടുത്തി. അമാനുഷിക ശക്തികളെക്കുറിച്ച് താൻ മുൻപ് പുലർത്തിയിരുന്ന വിശ്വാസങ്ങളെ മാറ്റിമറിക്കാൻ ഈ സംഭവം കാരണമായെന്ന് അദ്ദേഹം ഇന്ത്യാ ടുഡേ കോൺക്ലേവിൽ പറഞ്ഞു. തുടക്കത്തിൽ ഇത്തരം കാര്യങ്ങളിൽ വിശ്വാസമില്ലാതിരുന്ന തനിക്ക് ഈ അനുഭവം വലിയ ചിന്ത നൽകിയെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. തന്റെ ഭാര്യ ആ വീട്ടിൽ എന്തോ അസ്വാഭാവികതയുള്ളതായി നിരന്തരം പറഞ്ഞിരുന്നതായും ഒരു സ്ത്രീ നടക്കുന്ന ശബ്ദം കേൾക്കാറുണ്ടായിരുന്നെന്നും അക്ഷയ് കുമാർ ഓർമ്മിച്ചു. എന്നാൽ അന്ന് താനത് തള്ളിക്കളയുകയായിരുന്നു. തന്റെ മകന് നാലോ അഞ്ചോ വയസുള്ളപ്പോഴാണ് നിർണായകമായ ആ സംഭവം നടന്നത്. ഒരു ദിവസം മകൻ ഉറങ്ങിക്കിടക്കുമ്പോൾ പെട്ടെന്ന് എവിടേക്കോ ചൂണ്ടി, 'ഇവിടെ നിൽക്കരുത്. പോകൂ, നിങ്ങൾ പൊയ്ക്കോളൂ' എന്ന് പറഞ്ഞു. ആരോടാണ് മകൻ സംസാരിക്കുന്നതെന്ന് ചോദിച്ച് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഭാര്യ, 'കണ്ടോ ഞാൻ പറഞ്ഞില്ലേ ഇവിടെ ആരോ ഉണ്ടെന്ന്. നമ്മുടെ മകൻ പോലും ആരോടോ സംസാരിക്കുന്നു' എന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നെന്നും താരം സമ്മതിച്ചു. ലോകത്ത് അമാനുഷികമായ ചില ഊർജ്ജങ്ങൾ നിലനിൽക്കുന്നുണ്ടാകാം. ചില വ്യക്തികൾക്ക് ചുറ്റും പോസിറ്റീവ് എനർജി ഉള്ളതുപോലെ തന്നെ നെഗറ്റീവ് ഊർജങ്ങളും ഉണ്ടാകാമെന്നും നമുക്ക് ചുറ്റും എപ്പോഴും ഏതോ തരത്തിലുള്ള ഊർജമുണ്ടെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. ഒരു വ്യക്തിപരമായ അനുഭവം എങ്ങനെയാണ് തന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതെന്ന് ഈ വെളിപ്പെടുത്തലിലൂടെ താരം വ്യക്തമാക്കുന്നു.
തീയേറ്റർ കത്തിക്കാൻ ധുരന്ധർ: ദി റിവഞ്ച് ; കാത്തിരിപ്പിന് വിരാമമിട്ട് നാളെ റിലീസ്
സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധർ: ദി റിവഞ്ച്. ചിത്രത്തിൻറെ ആദ്യഭാഗം ഇന്ത്യയിൽ ഏറ്റവും ബോക്സ് ഓഫീസ് കലക്ഷൻ നേടിയ ചിത്രം എന്ന റെക്കോഡ് നേടിയിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിൻറെ
‘യൂത്ത്’ നാളെ തിയേറ്ററുകളിലെത്തും
തമിഴ് യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ‘യൂത്ത്’ എന്ന ചിത്രം മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നു. കെൻ കരുണാസ് തന്നെ നായകനായി എത്തുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന്
കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍.ഡി.എഫ് സ്വതന്ത്രന്; പാലക്കാട് എന്‍.എം.ആര്. റസാഖ് മത്സരിക്കും
കോഴിക്കോട്: പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും. ആര്.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ഡോ. എം.കെ മുനീറാണ് 2021ല്‍ കൊടുവള്ളിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഹോട്ടല്‍ വ്യവസായി എന്‍.എം.ആര്. റസാഖാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. പാലക്കാട് സ്വതന്ത്രനാകാന്‍ നിരവധി വ്യവസായ പ്രമുഖരുമായി സി.പി.എം ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ ഹോട്ടല്‍ വ്യവസായി റസാഖുമായി ധാരണയിലെത്തുകയായിരുന്നു. യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്.
രണ്ടത്താണി സിപിഎം സ്ഥാനാർത്ഥി? മലപ്പുറത്ത് ഇടത് വിസ്മയമോ? | Abdurahiman Randathani
അബ്ദുറഹ്മാൻ രണ്ടത്താണി സിപിഎം സ്ഥാനാർത്ഥി? ലീഗിലെ പൊട്ടിത്തെറിയിൽ നിർണായക നീക്കം; മലപ്പുറത്ത് സിപിഎമ്മിന്റെ വിസ്മയമോ?
ചൂടിനെ തണുപ്പിക്കാൻ മഴയെത്തുന്നു: ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴമുന്നറിയിപ്പില്ല. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. The post ചൂടിനെ തണുപ്പിക്കാൻ മഴയെത്തുന്നു: ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത appeared first on RashtraDeepika .
കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി
കോഴിക്കോട്: കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2021 ല്‍ എം കെ മുനീറായിരുന്നു കൊടുവള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ മുനീറിന്റെ പേര് ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ നിന്ന് മുനീര്‍ സ്വയം മാറിനിന്നതാണെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.
മലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം
പുത്തൻപാലം രാജേഷ് ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കാപ്പാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കാസര്‍കോട്: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസില്‍ പ്രതിഷേധം കടുക്കുന്നു. കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡിസിസി നേതൃത്വം രംഗത്ത് വന്നു. സന്ദീപിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബാലകൃഷ്ണന് പെരിയയ്ക്കും അതൃപ്തിയുണ്ട്. നാളെ ഡിസിസിയില്‍ ഇതുമായി ബന്ധപ്പെട്ട അടിയന്തരയോഗം നടക്കും. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ മത്സരിക്കാനായി കാത്തിരുന്ന മണ്ഡലമായിരുന്നു തൃക്കരിപ്പൂര്‍. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാര്യരുടെ പേര് പരിഗണിക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു നീക്കമെന്നാണ് പ്രധാന വിമര്‍ശനം. ജില്ലയില്‍ നിന്നുള്ള നേതാക്കളെ തന്നെ തൃക്കരിപ്പൂരില്‍ മത്സരിപ്പിക്കണമെന്ന് ഡിസിസി നേരത്തെ തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഈ നിലപാടില്‍ മാറ്റമില്ലെന്നും സന്ദീപ് വാര്യരെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും പി.കെ. ഫൈസല്‍ വ്യക്തമാക്കി. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുന്നത് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് ഡിസിസിയുടെ മുന്നറിയിപ്പ്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നു. ജില്ലയില്‍ നിന്നുള്ള ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിനൊപ്പം ബാലകൃഷ്ണന് പെരിയ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, കെ. നീലകണ്ഠന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ തവനൂരിലും സന്ദീപ് വാര്യര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടിരുന്നു. സന്ദീപ് വാര്യര്‍ക്ക് സ്വാഗതം അര്‍പ്പിച്ചുകൊണ്ട് തവനൂരില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സിനു മുകളില്‍ പ്രതിഷേധ കുറിപ്പ് ഒട്ടിക്കുകയായിരുന്നു. പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സിലാണ് പ്രതിഷേധ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 'സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' എന്നെഴുതി സ്ഥാപിച്ച ഫ്ലക്സിന്റെ മുകളില്‍ 'ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചുകൊന്നു എന്നു പറഞ്ഞ വര്‍ഗീയവാദി വാര്യര്‍ ഈ നാടിനു വേണ്ട' എന്ന് എഴുതിയ കുറിപ്പ് ആണ് ഒട്ടിച്ചുവെച്ചിട്ടുള്ളത്. തവനൂരിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് സന്ദീപിന് സ്വാഗതമെന്നുള്ള ഫ്ളക്സ് സ്ഥാപിച്ചത്. ഇത് സന്ദീപിന്റെ തന്നെ തന്ത്രമാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തനിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂര്‍ സീറ്റ് കിട്ടാനായി ആളെ വെച്ച് സ്ഥാപിച്ച പോസ്റ്ററാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നും വര്‍ഗീയ വാദികളാണെന്നും പറഞ്ഞ സന്ദീപിന് വോട്ടില്ല എന്നും പോസ്റ്ററില്‍ ഉണ്ട്. തവനൂരിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുന്‍പേയാണ് ഫ്ളക്സ് വച്ചത്. കാസര്‍കോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന് രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് നെന്മാറയില് നിന്നാണ് ജനവിധി തേടുന്നത്. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ പേര് ആദ്യഘട്ട പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഇറാന് ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ കാറ്റ്സ്
കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിന് തീപിടിച്ചു. വൈകീട്ട് നാലരയോടെ ആണ് തീപിടിത്തം ഉണ്ടായത്. ഹാഷിം പറക്കാടിന്റെ സ്ഥലത്ത് സഫ് വാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ട്രസ് വർക്ക് ചെയ്ത കെട്ടിടത്തിന് ഉള്ളിൽ വെൽഡിങ് വർക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് വെൽഡിങ് തീപ്പൊരി താഴെ താഴെക്കിടന്നിരുന്ന പഴയ ഫർണിച്ചറിൽ വീഴുകയും തുടർന്ന് തിപിടിക്കുകയുമായിരുന്നു.
ഇഎൽടിഎസ് ഓഫ്ലൈൻ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
താല്പര്യമുളളവർ www.nifl.norkaroots.org സന്ദർശിച്ച് മാർച്ച് 28 നകം അപേക്ഷ നൽകണം.
കനത്ത മഴ മുന്നറിയിപ്പ്; സൗദിയിൽ പെരുന്നാൾ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
മഴ മുന്നറിയിപ്പിനെ തുടർന്ന് ഈദ് അൽ ഫിത്തർ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ, തുറസ്സായ ഈദ് ഗാഹുകൾക്ക് പകരം പള്ളികൾക്കുള്ളിൽ വെച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകി.
അലങ്കാരത്തിന് വീട്ടിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ
വീട് അലങ്കരിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇൻഡോർ ചെടികൾ വളർത്തുന്നത്. വീടിന് നിറവും ഭംഗിയും നൽകുന്നതിന് ഈ ഇൻഡോർ ചെടികൾ വളർത്തൂ.
സലീം മടവൂര്‍ കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി
. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
മലപ്പുറം: മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കിയ നേതാക്കൾക്കെതിരെ തുറന്നടിച്ച് മുതിർന്ന നേതാവ് കെപിഎ മജീദ്. തെരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണെന്ന് കെപിഎ മജീദ് ഫേസ്ബുക്കിൽ കുറിച്ചു. പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാൽ അത് നെഞ്ചേറ്റുന്നതാണ് പാർട്ടി പ്രവർത്തകരുടെ പാരമ്പര്യം. ആ അച്ചടക്കവും ആത്മാർത്ഥതയും തന്നെയാണ് മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും വ്യത്യസ്തരാക്കുന്നത്. 27 സീറ്റുകൾ മാത്രമുള്ള മുസ്ലിം ലീഗിന് എല്ലാവരെയും തൃപ്തിപ്പെടുത്തിയും പരിഗണിച്ചും ഒരു സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കാൻ കഴിയില്ല. പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരും കഴിവും പ്രാഗത്ഭ്യവുമുള്ളവരാണ്. അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് ഇനി മുസ്ലിം ലീഗ് പ്രവർത്തകരുടെയും യുഡിഎഫിന്റെയും ഉത്തരവാദിത്തം. തിരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണെന്നും കെപിഎ മജീദ് പറഞ്ഞു. കെപിഎ മജീദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം പരിചയ സമ്പന്നരും പരിഗണിക്കപ്പെടേണ്ടവരും പുതുമുഖങ്ങളുമുള്ള മികച്ച സ്ഥാനാർത്ഥി പട്ടികയാണ് പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അവതരിപ്പിച്ചത്. ശ്രമകരമായ ഈ ദൗത്യം ഭംഗിയായി നിർവ്വഹിച്ച സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിക്കുകയാണ്. പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാൽ അത് നെഞ്ചേറ്റുന്നതാണ് പാർട്ടി പ്രവർത്തകരുടെ പാരമ്പര്യം. ആ അച്ചടക്കവും ആത്മാർത്ഥതയും തന്നെയാണ് മുസ്ലിംലീഗ് നേതാക്കളെയും പ്രവർത്തകരെയും വ്യത്യസ്തരാക്കുന്നത്. 27 സീറ്റുകൾ മാത്രമുള്ള മുസ്ലിം ലീഗിന് എല്ലാവരെയും തൃപ്തിപ്പെടുത്തിയും പരിഗണിച്ചും ഒരു സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കാൻ കഴിയില്ല. പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരും കഴിവും പ്രാഗത്ഭ്യവുമുള്ളവരാണ്. അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് ഇനി മുസ്ലിം ലീഗ് പ്രവർത്തകരുടെയും യു.ഡി.എഫിന്റെയും ഉത്തരവാദിത്തം. തെരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണ്. പൊതുസമൂഹം ഒറ്റക്കെട്ടായി അഭിനന്ദനങ്ങൾ ചൊരിഞ്ഞ ഈ സ്ഥാനാർത്ഥി പട്ടികയിലെ ഓരോരുത്തരെയും വിജയിപ്പിക്കാൻ നമുക്ക് കർമ്മ രംഗത്തിറങ്ങാം. ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിന റഷീദും രംഗത്തുവന്നിരുന്നു. നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കിയെന്നാണ് തിരൂരങ്ങാടിയി ലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അബ്ദുറഹിമാൻ രണ്ടത്താണി ആരോപണം ഉന്നയിച്ചത്. സ്ഥാനാർത്ഥിത്വത്തിൽ വനിതാ ലീഗിന് പ്രാധാന്യം നൽകിയില്ലെന്നും അനീതിയാണുണ്ടായതെന്നും വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ആരോപിച്ചിരുന്നു. ഇതിനിടെ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടത് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം നടക്കുന്നതായി വിവരമുണ്ട്. നേതാക്കൾ അബ്ദുറഹിമാൻ രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം ആവശ്യപ്പെടുന്ന സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയതുമായാണ് വിവരം.
ഉത്സവങ്ങളില്‍ ഡിജെയും ഐറ്റംസോങ്ങും വേണ്ട; സംസ്കാരത്തെ നശിപ്പിക്കും: നിരോധന നീക്കവുമായി ഈ സംസ്ഥാനം
ബെംഗളൂരു: ഉത്സവ പറമ്പുകളിലും കല്യാണ ചടങ്ങുകളിലും പാര്‍ട്ടികളിലും എന്നു വേണ്ട എല്ലാ ആഘോഷ പരിപാടികളിലും ഒഴിവാക്കാനാകാത്ത ഒന്നായി ഡിജെ മാറിയിട്ടുണ്ട്. കാതടിപ്പിക്കുന്ന സംഗീതത്തിനും മിന്നിത്തിളങ്ങുന്ന വെളിച്ചത്തിനും ഒപ്പം കാണികളും മതിമറന്ന് നൃത്തം ചെയ്യുന്നു. പൊതു പരിപാടികളില്‍ ആളു കൂടണമെങ്കില് ഡിജെ വേണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാലിത് ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ത്തുന്നവരും നമ്മുടെ ഇടയിലുണ്ട്.
കൊല്ലം: പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈക്കോൽ കെട്ട് വൈദ്യുത ലൈനിൽ തട്ടി കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക് സമീപമായിരുന്നു സംഭവം. ഉന്നതി ഭാഗത്തുനിന്ന് ചുരുളുകളാക്കിയ വൈക്കോൽ കെട്ടുകൾ പൊക്കത്തിൽ അടുക്കി വാഹനം കുറ്റിയിൽ മുക്കിലേക്ക് വരികയായിരുന്നു. താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ തട്ടിയതോടെ വൈക്കോലിലേക്ക് തീ പടർന്നു. നന്നായ് ഉണങ്ങിയ വൈക്കോലായതിനാൽ തീ ആളിപ്പടർന്നു. ശബ്ദം കേട്ട് ഡ്രൈവർ വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ പെട്ടെന്ന് വാഹനം നിർത്തി വൈക്കോൽ ചുരുളുകൾ പുറത്തേക്ക് വലിച്ചിട്ടു. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്കായി ഉടനെ തന്നെ ഓടിയെത്തി. വലിച്ചെറിഞ്ഞ വൈക്കോലിൽ നിന്ന് പാതയോരത്തേക്കും ചെറിയതോതിൽ തീ പടർന്നു. ഒടുവിൽ സംഭവം അറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ടി എം നാരായണന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
പെരുമ്പാവൂരിൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലാണ് കൈമാറിയിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന്റെ പേരില്ലാതെയാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്.
നാല് പതിറ്റാണ്ടിനുശേഷം സ്വന്തം മണ്ണില്‍ നിന്ന് സ്ഥാനാർത്ഥി, ആവേശത്തിൽ പുതുക്കാട് നിയോജകമണ്ഡലം
നാല് പതിറ്റാണ്ടിനുശേഷം സ്വന്തം മണ്ണില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ ലഭിച്ചതിലുള്ള ആഹ്ലാദത്തിലും ആവേശത്തിലുമാണ് പുതുക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍
കൊടുവള്ളിയില്‍ പി കെ ഫിറോസിനെതിരേ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി
കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ മല്‍സരിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാമണ്ഡലം. കൊടുവള്ളിയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 2021ല്‍ എം കെ മുനീറായിരുന്നു കൊടുവള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ മുനീറിന്റെ പേര് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ നിന്ന് മുനീര്‍ സ്വയം മാറിനിന്നതാണെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. എം കെ മുനീര്‍ ഒഴിഞ്ഞ മണ്ഡലത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ പി കെ ഫിറോസ് മല്‍സരിക്കുന്നത്.
'യുഡിഎഫിനെ ഭരണത്തിലെത്തിക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു'; ചിറയിൻകീഴിൽ വിജയം ഉറപ്പെന്ന് രമ്യ ഹരിദാസ്
ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് രമ്യ ഹരിദാസ്. ചിറയിൻകീഴ് മണ്ഡലത്തിൽ താൻ ഒരു നിമിത്തം മാത്രമാണെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്നും രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

29 C