തൊടുപുഴ: ജില്ലയില്‍ പ്രധാന ടൗണുകളിലെ വഴിയോര തുണിക്കച്ചവടത്തിനു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങളാണിതെന്ന ആക്ഷേപവും ശക്തമാണ്. യാതൊരു ലൈസന്‍സുമില്ലാതെ പഴയ തുണികള്‍ ശേഖരിച്ച് വൃത്തിയാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. തോട്ടം മേഖലകളിലടക്കം ഇത്തരം കച്ചവടം വ്യാപകമാണ്. കുറഞ്ഞ വിലയ്ക്ക് തുണി വില്‍പ്പന നടത്തുന്നതിനാല്‍ സാധാരണക്കാരെ വളരെ വേഗത്തില്‍ ആകര്‍ഷിക്കാനും വഴിയോര കച്ചവടങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇതിനിടെ ഇതരസംസ്ഥാന തുണി മാഫിയയ്ക്കെതിരേ ചെറുകിട വസ്ത്രവ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവിതമാര്‍ഗത്തിനായി നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരായവര്‍ ഇത്തരം കച്ചവടങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തുണിവ്യാപാരികളും വലിയ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാപക വില്‍പ്പന തുടങ്ങിയതോടെയാണ് ഇവര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. തുണിക്കച്ചവടത്തിനു പിന്നില്‍ വന്‍ മാഫിയകളാണെന്നാണ് വ്യാപാരികളുടെ ആരോപണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴയില്‍ കേരള ടെക്സ്റ്റൈല്‍സ് ആൻഡ് ഗാര്‍മെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍… The post തൊടുപുഴയിലെ വഴിയോര തുണിക്കച്ചവടത്തിന് പിന്നിൽ തമിഴ്നാട് മാഫിയ; പ്രതിഷേധിച്ച് ചെറുകിട വസ്ത്രവ്യാപാരികള്‍ appeared first on RashtraDeepika .
പുത്തൻ കാറുകളിലെ ഈ ജനപ്രിയ ഫീച്ചർ മരണക്കെണിയെന്ന് പഠനം! ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം
കാറുകളിലെ ടച്ച്സ്ക്രീനുകൾ ഡ്രൈവിംഗ് സമയത്ത് ശ്രദ്ധ വ്യതിചലിപ്പിച്ച് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് റിപ്പോർട്ടുകൾ. ഹെഡ്ലൈറ്റുകൾ, വൈപ്പറുകൾ തുടങ്ങിയ അവശ്യ സവിശേഷതകൾക്കായി ടച്ച്സ്ക്രീനുകൾക്ക് പകരം പഴയ ഫിസിക്കൽ ബട്ടണുകൾ നൽകണമെന്ന് സുരക്ഷാ ഏജൻസികൾ
സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി നാഷണൽ ലീഗ്. എന്തിനാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ എന്ന് ചോദ്യം
കേന്ദ്ര വിമര്‍ശനം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍, ബാക്കി മുഖ്യമന്ത്രി വായിച്ചു
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഗവര്‍ണര്‍ക്ക് മാറ്റം വരുത്താനുള്ള അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
'ആ സമയത്ത് ഒരു മമ്മൂട്ടി സിനിമ വരെ ഞാൻ വേണ്ടെന്ന് വച്ചു..'; തുറന്നുപറഞ്ഞ് ഭാവന
മലയാള സിനിമയിൽ നിന്ന് സ്വയം തീരുമാനിച്ചാണ് ഇടവേളയെടുത്തതെന്നും ആ സമയത്ത് കന്നഡയിൽ കൂടുതൽ സുരക്ഷിതത്വം തോന്നിയെന്നും ഭാവന.
സംസ്ഥാനത്തെ സ്വർണത്തിന് പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്; രാജ്യാന്തരവില 4,680 ഡോളർ പിന്നിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 680 രൂപ കൂടി 1,08,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,728 രൂപയും, പവന് 1,17,824 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,046 രൂപയും പവന് 88,368 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 330 രൂപയും കിലോഗ്രാമിന് 3,30,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര സ്വർണവില ഔൺസിന് 4,680 ഡോളർ നിലവാരത്തിൽ തുടരുന്നു. എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,22,420 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
സവര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നമസ്കരിക്കുന്ന ആളാണ് സതീശനെനും ഗോവിന്ദന്
'സഭയിൽ നയപ്രഖ്യാപനത്തിലെ നാടകീയത, സജി ചെറിയാൻ', വിവാദങ്ങളിൽ ഭരണ പക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടി ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് വിഡി സതീശൻ
ലോകകപ്പിന് മുമ്പ് ഓപ്പണര്‍ സ്ഥാനത്ത് ഫോം തെളിയിക്കാനും സ്ഥാനം അരക്കിട്ടുറപ്പിക്കാനും മലയാളി താരം സഞ്ജു സാംസണ് ലഭിക്കുന്ന സുവര്‍ണാവസരമാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര.
കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പന് ക്ഷേത്രമഹോത്സവത്തിനിടെ ആര് എസ് എസ് ഗണഗീതം പാടിയത് നിര്‍ത്തിച്ച് സിപിഎം പ്രവര്‍ത്തകര്‍. തൃശ്ശൂരില്‍ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്. 'പരമ പവിത്രമതാമീ മണ്ണില്‍ ' എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി. ഉന്തും തള്ളുമായതോടെ പാട്ട് നിര്‍ത്തുകയായിരുന്നു. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. 'പരമ പവിത്രമതാമീ മണ്ണില്‍ ' എന്ന ഗാനം ആണ് പാടിയത്. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി. തുടര്‍ന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു. അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചത്. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദില്ലി മെട്രോ പ്ലാറ്റ്ഫോമിൽ ഒരു യുവാവ് പരസ്യമായി മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ സംഭവം പൊതുജനങ്ങളിൽ നിന്ന് കടുത്ത രോഷത്തിന് കാരണമാവുകയും ഇന്ത്യക്കാരുടെ പൗരബോധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.
കോട്ടയം: ധനുമാസക്കുളിര് മകരത്തിലേക്കും നീണ്ടതോടെ നാട്ടുമാവുകള്‍ ഇലമൂടുംവിധം പൂവിട്ടു. ഇക്കൊല്ലം നാടന്‍ മാങ്ങയും മാമ്പഴവും സുലഭമായിരിക്കുമെന്നാണ് പ്രതീക്ഷ. ഒന്നര മാസം വൈകിയാണ് മാവുകള്‍ പൂവിട്ടതെങ്കിലും മഴ പെയ്യാത്തതിനാല്‍ പൂക്കളും തിരിയും പൊടിമാങ്ങകളും അധികം കൊഴിയുന്നുമില്ല. നാടന്‍മാവുകളില്‍ പലയിടങ്ങളിലും കണ്ണിമാങ്ങ വിരിഞ്ഞുതുടങ്ങി. പടിഞ്ഞാറന്‍ തോടുകള്‍ക്കും പാടങ്ങള്‍ക്കും ചേര്‍ന്ന് നേരത്തെ പൂത്ത മാവുകളില്‍ മാങ്ങ പാകമായി തുടങ്ങി. സാധാരണ നിലയില്‍ മാവും പ്ലാവും പൂക്കണമെങ്കില്‍ തണുപ്പും മഞ്ഞുവീഴ്ചയും വേണം. ഇക്കൊല്ലം മിക്ക മാവുകളിലും കൊമ്പില്‍ മാത്രമല്ല തടിയില്‍ വരെ കായപിടിത്തമുണ്ട്. മഞ്ഞുവീഴ്ച കുറഞ്ഞെങ്കിലും രാവിലെ മോശമല്ലാത്ത തണുപ്പ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മാമ്പഴങ്ങളേക്കാള്‍ രുചിയും ഗുണമേന്മയുമുള്ളതാണ് നാടന്‍ മാമ്പഴങ്ങള്‍. പഴയ ചക്കരമാവിന്റെയും തനി നാടന്‍ ഇനങ്ങളുടെയും കണ്ണിമാങ്ങയാണ് അച്ചാറിനു കേമം. The post ധനുമാസക്കുളിര് നീണ്ടു, നാടെങ്ങും പൂത്തുലഞ്ഞ് മാവുകൾ..ഇനിയുള്ള നാളുകൾ മാമ്പഴക്കാലം appeared first on RashtraDeepika .
അസാധാരണ നീക്കം; ഗവർണർ വായിക്കാത്ത നയപ്രഖ്യാപന ഭാഗങ്ങൾ സഭയിൽ വായിച്ച് മുഖ്യമന്ത്രി
കേരള നിയമസഭയുടെ അവസാന സമ്മേളനത്തിൽ അസാധാരണ സംഭവവികാസങ്ങൾ അരങ്ങേറി. നയപ്രഖ്യാപന പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ഗവർണർ രാജേന്ദ്ര അർലേക്കർ വായിക്കാതെ മാറ്റം വരുത്തിയായിരുന്നു പ്രസംഗം. ഗവർണറുടെ പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭയിൽ വായിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ കെട്ടിക്കിടക്കുന്നതും കേന്ദ്ര സർക്കാരിന്റെ പ്രതികൂല നടപടികളാൽ കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കവും സംബന്ധിച്ച ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്. ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയ മന്ത്രിസഭ അംഗീകരിച്ച പൂർണ നയപ്രഖ്യാപനമാണ് അംഗീകരിക്കേണ്ടതെന്നും അതാണ് […] The post അസാധാരണ നീക്കം; ഗവർണർ വായിക്കാത്ത നയപ്രഖ്യാപന ഭാഗങ്ങൾ സഭയിൽ വായിച്ച് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
ലോട്ടറി ക്ഷേമനിധിയിൽ കോടികളുടെ വെട്ടിപ്പ്: ഐഎന്‍ടിയുസി സമരം നാളെ
കോട്ടയം : ലോട്ടറി വില്പന തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണത്തില്‍ നിന്നും 15 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്യത്തില്‍ നാളെ രാവിലെ 10നു തിരുവനന്തപുരം ലോട്ടറി ക്ഷേമനിധി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടുകയും തട്ടിപ്പില്‍ ഭരണകക്ഷി ഉന്നതരുടെ പങ്ക് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ വര്‍ഷവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഴിമതി പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതും ഒരു ക്ലാര്‍ക്കിന്റെ മാത്രം ഉത്തരവാദിത്വത്തില്‍ വച്ചു മറ്റുള്ളവര്‍ തടി ഊരാന്‍ ശ്രമിക്കുന്നത് ഉന്നതര്‍ക്ക് ബന്ധമുള്ള തട്ടിപ്പായതുകൊണ്ടാണന്നു യൂണിയന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ധര്‍ണ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രമുഖ… The post ലോട്ടറി ക്ഷേമനിധിയിൽ കോടികളുടെ വെട്ടിപ്പ്: ഐഎന്‍ടിയുസി സമരം നാളെ appeared first on RashtraDeepika .
ബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല
പ്രതിസന്ധികൾക്കിടയിലും കേരളത്തിൻ്റെ സാമ്പത്തികനില കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ മെച്ചപ്പെട്ടു. സംസ്ഥാനം തനത് വരുമാനം വര്‍ധിപ്പിച്ചു.
ജയ്പൂര്‍: രാജസ്ഥാനില്‍ പ്രണയ അഭ്യര്‍ത്ഥന നിഷേധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ശ്രീ ഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്ക്കിന് സമീപമാണ് ആക്രമണം. തന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചതിനാണ് പ്രതി പെണ്‍കുട്ടിയോട് ക്രൂരകൃത്യം ചെയ്തത്. 19 വയസ്സുള്ള പ്രതി ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു. ഓംപ്രകാശ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. അതിനിടെ ജോലിയുടെ ഭാഗമായി പങ്കെടുത്ത ഒരു കല്യാണത്തിലാണ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. പിന്നീട് ഓംപ്രകാശ് പെണ്‍കുട്ടിയെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍, അപരിചിതനായ ഇയാളോട് സംസാരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്ന് മാത്രമല്ല, തനിക്കിതൊന്നും ഇഷ്ടമല്ലെന്ന് പറഞ്ഞ് ശകാരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പ്രതികരണത്തില്‍ ക്ഷുഭിതനായതിനെ തുടര്‍ന്നാണ് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നത്. സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി ആസിഡ് കുപ്പി വലിച്ചെറിയുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ക്കു നേരെയാണ് കുപ്പി വന്നത്. വിരലുകള്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും വസ്ത്രം നശിക്കുകയും ചെയ്തു. അക്രമണത്തിന് ശേഷം രക്ഷപ്പെടാനും പ്രതി യ്യാറെടുത്തിരുന്നു. അയാള്‍ മുഖം തുണി കൊണ്ടും ഹെല്‍മെറ്റ് കൊണ്ടും മറയ്ക്കുകയും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറ്റൊരു തുണി കൊണ്ട് പൊതിയുകയും ചെയ്തു. സംഭവം പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പ്രദേശവാസികളുമായി സംസാരിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തിങ്കളാഴ്ച പ്രതി പോലീസ് പിടിയിലായി. അറസ്റ്റിലായതിന് ശേഷം പ്രതിയെ സമീപത്തെ മാര്‍ക്കറ്റിലൂടെ നടത്തികൊണ്ട് പോയതിന് ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. പൊതുജനങ്ങളില്‍ നിയമത്തോടുള്ള ഭയം വളര്‍ത്തുന്നതിനും സമാനമായ സംഭവങ്ങള്‍ തടയുന്നതിനുമാണ് പൊതുസ്ഥലത്ത് കൂടി നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വിരമിക്കല്‍ സ്ഥിരീകരിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്
മുംബൈ: രണ്ട് പതിറ്റാണ്ടോളം ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സൈന നെഹ്വാള് തന്റെ വിരമിക്കല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് റാക്കറ്റ് താഴെ വെയ്ക്കാന്‍ താരം തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത മുട്ടുവേദനയെത്തുടര്‍ന്ന് മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങള്‍ താങ്ങാന്‍ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി. 2012 ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ സൈന, ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. 'എന്റേതായ നിബന്ധനകളിലാണ് ഞാന്‍ ഈ കായികരംഗത്തേക്ക് വന്നതും ഇപ്പോള്‍ പോകുന്നതും. അതുകൊണ്ട് തന്നെ വലിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് എനിക്ക് തോന്നി,' എന്ന് സൈന പറഞ്ഞു. 2023-ലെ സിംഗപ്പുര്‍ ഓപ്പണിലാണ് താരം അവസാനമായി ഒരു മല്‍സരത്തില്‍ പങ്കെടുത്തത്. തന്റെ മുട്ടിലെ തരുണാസ്ഥി (കാര്‍ട്ടിലേജ്) പൂര്‍ണ്ണമായും നശിച്ചുവെന്നും തനിക്ക് ആര്‍ത്രൈറ്റിസ് (വാതം) ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച താരമാകാന്‍ ഒരു ദിവസം എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ കഠിനമായി പരിശീലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ പരിശീലിക്കുമ്പോഴേക്കും മുട്ട് വീര്‍ക്കുകയും പിന്നീട് പരിശീലനം തുടരാന്‍ പറ്റാത്ത അവസ്ഥയാവുകയും ചെയ്യുന്നു എന്ന് താരം പറഞ്ഞു. 2016-ലെ റിയോ ഒളിംപിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറില്‍ വലിയ ആഘാതമായത്. അതിന് ശേഷം 2017-ല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും 2018-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടി താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എങ്കിലും മുട്ടിലെ അസുഖം വീണ്ടും വീണ്ടും വേട്ടയാടിയതോടെ കളി തുടരുക എന്നത് അസാധ്യമായി മാറി.
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇ ഡിയുടേത് ഉള്‍പ്പെടെ ഏത് അന്വേഷണത്തേയും ഭയമില്ലെന്ന് എം.വി. ഗോവിന്ദന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇ ഡിയുടേത് ഉള്‍പ്പെടെ ഏത് അന്വേഷണത്തേയും സി.പി.ഐ.എമ്മിന് ഭയമില്ലെന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും ഒരു ദൈവത്തിന്റെയും സ്വര്‍ണം കക്കാന്‍ നടക്കുന്നവരല്ല തങ്ങളെന്നും പറഞ്ഞു. എല്ലാം അന്വേഷിക്കണമെന്നും അന്വേഷിച്ച് വരുമ്പോള്‍ എല്ലാം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന് വ്യക്തമാക്കി. തന്ത്രിയും ഉണ്ണികൃഷ്ണന് പോറ്റിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഓരോ കാര്യങ്ങളും ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തന്ത്രി അറസ്റ്റിലായതോടെ ബി.ജെ.പിയുടെ ആവേശം കുറഞ്ഞു. കോണ്‍ഗ്രസും ചിത്രത്തിലുണ്ടല്ലോയെന്ന് എംവി ഗോവിന്ദന് ചോദിച്ചു. 20 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശം. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിധാരണയില്ലെന്നും പറഞ്ഞു. സി.പി.ഐ.എം ഭവന സന്ദര്‍ശനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ജനങ്ങള്‍ ചില പ്രശ്നങ്ങള്‍ പറയുന്നുണ്ട്. ആശങ്കള്‍ പരിഹരിക്കുമെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളോട് വിശദീകരിക്കുന്നുണ്ടെന്നും എംവി ഗോവിന്ദന് പറഞ്ഞു.
നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ചില തിരുത്തലുകൾ വരുത്തിയത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ അംഗീകരിച്ച ഭാഗങ്ങളിൽ ഗവർണർ മാറ്റങ്ങൾ വരുത്തിയതായി അദ്ദേഹം സ്പീക്കറെ അറിയിച്ചു. ഭരണഘടനയുടെ അന്തഃസത്ത അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച പ്രസംഗം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലിലുണ്ടായ അഗ്നിബാധയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാൻ അന്തരിച്ചു. ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹൈബ്, മുതിർന്ന സുരക്ഷാ-സൈനിക ഉദ്യോഗസ്ഥർ, ബന്ധുക്കൾ തുടങ്ങി വൻ ജനവലിയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
ഫിഷ്പ്ലേറ്റുകൾ തെന്നിമാറിയ നിലയിൽ, പാളത്തിൽ വിള്ളൽ, അതിവേഗ ട്രെയിൻ ദുരന്തകാരണം പുറത്ത്
കോർഡോബ പ്രവിശ്യയിലെ അഡാമുസിലാണ് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചത്. ഫിഷ്പ്ലേറ്റ് തെന്നി മാറിയതോടെ പാളത്തിൽ വിള്ളലുണ്ടായി എന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്.
ഖത്തറില്‍ കടലില്‍ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു,
ഖത്തറിലെ ഇൻലാൻഡ് സീയില്‍ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനില്‍ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ എന്നിവരാണ് മരിച്ചത്.
മതസൗഹാര്‍ദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മാതൃകയായ കേരളം കടുത്ത വര്‍ഗീയ ചിന്താഗതിയിലേക്ക് വീഴുകയാണെന്ന തോന്നലുണ്ടാക്കുകയാണ് ഒരുവിഭാഗം നേതാക്കളുടെ പരാമര്‍ശങ്ങള്‍.
സ്നേഹമാണ്, വിദ്വേഷമല്ല. ഒരു ദിവസത്തെ Date മാറ്റി തരാനല്ലെ പറഞ്ഞുള്ളു...
എരുമേലി: ശബരിമല സീസണിൽ എരുമേലി ടൗണും പരിസരവും ശുചീകരിച്ച തമിഴ്നാട്ടുകാരായ 125 പേരടങ്ങുന്ന വിശുദ്ധിസേന ശമ്പളം കിട്ടാതെ മടങ്ങി. ഇന്നലെ ഉച്ചവരെ ശമ്പളം കാത്തിരുന്ന അവർ ഒടുവിൽ മൗനമായി റോഡിൽ വലിയമ്പലത്തിന്റെ ഗോപുരവാതിലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 16 വരെയുള്ള വേതനം ഇവർക്ക് ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള 35 ദിവസത്തെ വേതനമായ 24 ലക്ഷത്തിൽപരം രൂപയാണ് കിട്ടാനുള്ളത്. ഇന്നലെ വരെയായിരുന്നു ഇവർക്ക് സൗജന്യ താമസവും ഭക്ഷണവും കരാർ പ്രകാരം ദേവസ്വം ബോർഡിൽ നിന്നുള്ളത്. ഇത് കഴിഞ്ഞതോടെയാണ് ശമ്പളം പ്രതീക്ഷിച്ച് എരുമേലിയിൽ തങ്ങാൻ ഭക്ഷണവും താമസവും ഇല്ലാത്തതിനാൽ മടങ്ങുന്നതെന്ന് ഇവർ പറയുന്നു. ദേവസ്വം ബോർഡാണ് ഇവർക്ക് വേതനം നൽകേണ്ടത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫണ്ടിലേക്കാണ് ദേവസ്വം ബോർഡ് തുക നൽകുക. ഇത് ആരോഗ്യ വകുപ്പിന് കൈമാറി കിട്ടണം. തുടർന്നാണ് ഇവർക്ക്… The post പറഞ്ഞ പണി മുഴുവൻ ചെയ്തു, ശബരിമലയും അടച്ചു; തമിഴ്നാട്ടുകാരായ വിശുദ്ധസേനയ്ക്ക് ശമ്പളം കിട്ടിയില്ല; കണ്ണീരോടെ മടക്കം appeared first on RashtraDeepika .
കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
ദേശീയപാതയില്‍ പൊയ്നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.
കോടികളുടെ ആസ്ഥി, , മൂന്ന് വീടുകൾ, ആഡംബര കാറ്, ജോലി തെരുവിൽ ഭിക്ഷാടനം; അമ്പരന്ന് നാട്ടുകാർ
ഇൻഡോർ നഗരത്തെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കൊടുവിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. വളരെക്കാലമായി തിരക്കേറിയ ഒരു ഭക്ഷണ മാർക്കറ്റിൽ ഒരു മരപ്പലകയിൽ യാചിച്ചുകൊണ്ടിരുന്നയാൾ കോടീശ്വരനാണെന്ന് അറിഞ്ഞത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അമ്പരപ്പിച്ചു.
സൂക്ഷ്മദർശിനിയിൽ കെ കെ ശൈലജ; മുഖ്യമന്ത്രിയാവാൻ പര്യാപ്തയെന്ന് ജനങ്ങൾ |KK Shailaja | Sookshmadarshini
മുൻ ആരോഗ്യമന്ത്രിയും നിലവിൽ മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയെ കുറിച്ച് എന്താണ് അഭിപ്രായം? കാണാം കേൾക്കാം ജനങ്ങളുടെ പ്രതികരണങ്ങൾ. സൂക്ഷ്മദർശിനി ഒൻപതാം ലക്കം
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് മാരാര്‍ ആണ് വീഡിയോയിലൂടെ ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്.
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം
നമ്മുടെ ആരോഗ്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് പഴമൊഴിയല്ല, ശാസ്ത്രീയ സത്യമാണ്. ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള ഒമ്പത് ഡയറ്റ് പ്ലാനുകളെക്കുറിച്ചും അവ എങ്ങനെ തുടങ്ങണം, അവയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും അറിയാം..
അമേരിക്കയിലെ ഗ്രീൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ച് ഇമിഗ്രേഷൻ അഭിഭാഷക. വിദേശത്ത് കൂടുതൽ കാലം താമസിക്കുക, അമേരിക്കയുമായി മതിയായ ബന്ധങ്ങളില്ലാതിരിക്കുക, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ തെറ്റുകൾ ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു.
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യൻ താരങ്ങള്‍.
ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യുവതിക്കു നീതി ലഭ്യമാക്കണമെന്ന് കുക്കി സംഘടനകൾ. മെയ്തെയ്കളുടെ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിനും കൂട്ടമാനഭംഗത്തിനും രണ്ടു വർഷം മുന്‍പ് ഇരയായ ഇരുപതുകാരി കഴിഞ്ഞദിവസം മരിക്കാനിടയായതിൽ കുക്കി ജനത രോഷത്തിലാണ്. മെയ്തെയ്കളുടെ ഭരണത്തിൽ സുരക്ഷിതരല്ലെന്നും കുക്കി ഭൂരിപക്ഷ മേഖലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം വേണമെന്നും കുക്കി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു. കലാപം തുടങ്ങിയ 2023 മേയിൽ മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്നു മെയ്തെയ്കൾ തട്ടിക്കൊണ്ടുപോയ 20 വയസുള്ള കുക്കി പെണ്‍കുട്ടിയാണ് ബലാത്സംഗത്തെ തുടർന്നുള്ള രോഗാവസ്ഥയിൽ മരണത്തിനു കീഴടങ്ങിയത്. ഇംഫാലിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു അന്നു പെണ്‍കുട്ടി. പീഡനത്തിന്റെ മാനസികവും ശാരീരികവുമായ പരിക്കുകളിൽനിന്നു പെണ്‍കുട്ടിക്ക് മുക്തി നേടാനായില്ല. വിഷാദരോഗത്തിന് അടിമയായിരുന്നു. ചുരാചന്ദ്പുരിലെ വീട്ടിൽ ചികിത്സയിലിരിക്കെയാണ് യുവതി കഴിഞ്ഞ 11ന് മരിച്ചത്. ഇംഫാലിലെ ന്യൂ ചെക്കോണിലുള്ള എടിഎമ്മിനു മുന്നിൽനിന്നു മെയ്തെയ്കളായ നാലുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 2023 മേയ്… The post ‘അവൾക്ക് നീതി വേണം’… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ മരണത്തിൽ വൻ പ്രതിഷേധം appeared first on RashtraDeepika .
കോഴിക്കോട്: 'ലൈംഗികാതിക്രമി' എന്ന് മുദ്രകുത്തി സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയില്‍ യു. ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നടന് ഹരീഷ് കണാരന് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ലിയാസ് ലത്തീഫ് എന്ന ഇന്‍സ്റ്റാഗ്രാം വ്ലോഗര്‍ പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജെറി പൂവക്കാല എഴുതിയ കുറിപ്പ് ആണ് ഹരീഷ് പങ്കുവച്ചത്. ദീപക്കിനെക്കുറിച്ച്, മാസങ്ങള്‍ക്ക് മുന്‍പ് അതേ ബസ്സില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കുമ്പോള്‍ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും. ബസില്‍ വച്ച് ആര്‍ത്തവ വേദന നേരിട്ട പെണ്‍കുട്ടിയെ ദീപക് പരിചരിച്ചതിനെ കുറിച്ചൊരു വ്ളോഗര്‍ പറഞ്ഞ കാര്യങ്ങള്‍ കുറിച്ചുകൊണ്ട് ജെറി പൂവക്കാല എഴുതിയ കുറിപ്പ് ആണ് ഹരീഷ് പങ്കിട്ടത്. ഹരീഷ് കണാരന്റെ വാക്കുകള്‍: ''ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് അതേ ബസ്സില്‍ യാത്ര ചെയ്ത മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്. സോഷ്യല്‍ മീഡിയ 'ലൈംഗികാതിക്രമി' എന്ന് മുദ്രകുത്തി കൊന്ന ദീപക്കിനെക്കുറിച്ച്, മാസങ്ങള്‍ക്ക് മുന്‍പ് അതേ ബസ്സില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കുമ്പോള്‍ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും. ഏകദേശം ഒരു വര്‍ഷം മുന്‍പ് അതേ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഈ പറഞ്ഞ പെണ്‍കുട്ടി ദീപക്കിനെ കാണുന്നത്. അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് 'മോളെ, എന്ത് പറ്റി' എന്നാണ്. വെറുമൊരു ചോദ്യമായിരുന്നില്ല അത്. അവളുടെ വേദന കണ്ടപ്പോള്‍ സ്വന്തം മകളെപ്പോലെ കരുതിയ ഒരു അച്ഛന്റെയോ ജ്യേഷ്ഠന്റെയോ കരുതല്‍ ആയിരുന്നു അത്. അമ്മയെ വിളിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞ ആ കുട്ടിക്ക്, തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളിക എടുത്തു നല്കി അദ്ദേഹം ആശ്വസിപ്പിച്ചു. വേദന മറക്കാന്‍ വേണ്ടി പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും സംസാരിച്ച് അവളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചു. പരീക്ഷയെ ഓര്‍ത്ത് പേടിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നല്കിയ ഉപദേശം ആ കുട്ടി ഇന്നും ഓര്‍ക്കുന്നുണ്ട്. 'എന്തിനാ പേടിക്കുന്നത് എന്റെ ഈ പ്രായത്തിലും ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാന്‍ പറ്റുമോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. യാത്രയിലുടനീളം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, അത്രയും മാന്യമായി പെരുമാറിയ, സുരക്ഷിതത്വം നല്കിയ മനുഷ്യന്. അതുകൊണ്ടാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ മുഖം ആ കുട്ടി ഓര്‍ത്തിരുന്നത്. ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാകും, ദീപക് ഒരു ലൈംഗികാതിക്രമിയല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയുന്ന, അന്യന്റെ വേദന കണ്ടാല്‍ മനസ്സലിയുന്ന പച്ചയായ മനുഷ്യനായിരുന്നു എന്ന്. ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്. ചെയ്യാത്ത തെറ്റിന് ലോകം മുഴുവന്‍ തന്നെ നോക്കി കുറ്റപ്പെടുത്തിയപ്പോള്‍, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നില്‍ക്കാതെ അദ്ദേഹം മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല, മറിച്ച് താന്‍ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നതിലെ ഷോക്ക് കൊണ്ടാവണം. ദീപക് മരിച്ചില്ലായിരുന്നെങ്കില്‍ ഈ സത്യം ഒരുപക്ഷേ ആരും അറിയില്ലായിരുന്നു എന്നത് മറ്റൊരു ദുരന്തം. ആദരാജ്ഞലികള്‍ സഹോദരാ ലിയാസ് ലത്തീഫ് എന്ന ഇന്‍സ്റ്റാഗ്രാം വ്ലോഗര്‍ ആണ് ഈ പെണ്‍കുട്ടിയുടെ അനുഭവം പങ്കുവച്ചത്.'' കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയില്‍ യു.ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളില്‍ വച്ച് ദീപക് മനഃപൂര്‍വം തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടര്‍ന്ന് ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേള്‍ക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവര്‍ പറഞ്ഞു. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
കേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍;
വമ്പൻ ക്യാൻവാസിൽ 'പള്ളിച്ചട്ടമ്പി'; മാസ്സ് ലുക്കിൽ ടൊവിനോ; വമ്പൻ അപ്ഡേറ്റ്
1950-60 കാലഘട്ടത്തിലെ കഥ പറയുന്ന പള്ളിച്ചട്ടമ്പിയിൽ കയാദു ലോഹർ ആണ് ടൊവിനോയുടെ നായികയായി എത്തുന്നത്.
ഗുരു സന്ദേശം ഉണർത്തി വെള്ളാപ്പള്ളി നടേശനെയും മന്ത്രി സജി ചെറിയാനെയും വിമർശിച്ച് ഇകെ സമസ്ത മുഖപത്രം സുപ്രഭാതം. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് പറയാൻ പറ്റുന്ന വാക്കുകളല്ല സജി ചെറിയാൻ പറഞ്ഞതെന്ന് വിമര്‍ശനം
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ വായിക്കാത്ത ഭാഗങ്ങള്‍ സഭയില്‍ വായിച്ച് അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് പോലിസ്
തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പോലിസ്
സജി ചെറിയാന്റെ പരാമർശം: മതേതര കേരളത്തെ ചാമ്പലാക്കുന്ന തീക്കളി: സമസ്ത മുഖപത്രം സുപ്രഭാതം
മന്ത്രി സജി ചെറിയാന്റെ മലപ്പുറം–കാസർഗോഡ് പരാമർശത്തിനെതിരെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രൂക്ഷ വിമർശനം നടത്തി. മതേതര കേരളത്തെ തകർക്കുന്ന അപകടകരമായ തീക്കളിയാണ് ഇത്തരം പ്രസ്താവനകളെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. സിപിഐഎം നേതാക്കളുടെ തുടർച്ചയായ ഇത്തരം പരാമർശങ്ങൾ യാദൃശ്ചികമല്ലെന്നും, ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് ഇതുപോലുള്ള വാക്കുകൾ പറയാൻ എങ്ങനെ കഴിയുന്നുവെന്നും സുപ്രഭാതം ചോദിക്കുന്നു. മതവും സമുദായവും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്ന് കരുതിയാൽ അതിന് കേരളം കനത്ത വില നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുന്നു. 2014ലെ ലോക്സഭാ […] The post സജി ചെറിയാന്റെ പരാമർശം: മതേതര കേരളത്തെ ചാമ്പലാക്കുന്ന തീക്കളി: സമസ്ത മുഖപത്രം സുപ്രഭാതം appeared first on ഇവാർത്ത | Evartha .
ചേർത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഈഴവരെ മാത്രമല്ല എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരു ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും അറിവോടെയാണോ നീക്കമെന്നു വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബിഹാറിലെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എൻഡിപി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെയാണു സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നാണ് സതീശന്റെ… The post ‘വി.ഡി. സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന് ഇരട്ടമുഖമാണെന്ന് വെളളാപ്പള്ളി നടേശൻ appeared first on RashtraDeepika .
പഴം അധികം പഴുത്തു പോയോ? എങ്കിൽ പെട്ടെന്ന് ഇങ്ങനെ വിളയിച്ചെടുക്കൂ
1) ഏത്തക്ക പഴുത്തത് – മൂന്നെണ്ണം 2) പഞ്ചസാര – 3 ടേബിൾ ടിസ്പൂൺ 3) നെയ്യ് – ഒന്നര ടിസ്പൂൺ
മത്സരത്തിന് പിന്നാലെ ബാറ്റിംഗിനിടെ വിരാട് കോലി കുടിച്ച ചെറിയ കുപ്പിയിലെ തവിട്ടുനിറമുള്ള ഡ്രിങ്കിനെക്കുറിച്ചായി ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ച.
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിനുള്ളതാണെന്നും സര്‍ക്കാരിന്റെ അവകാശവാദത്തില്‍ അടിസ്ഥാനമില്ലെന്നുമുള്ള പാലാ സബ് കോടതി വിധിയെ ബിലീവേഴ്സ് ചര്‍ച്ച് സ്വാഗതം ചെയ്തു. 2008-09 മുതല്‍ നടക്കുന്ന വ്യവഹാരങ്ങളില്‍ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ മലയാളം കമ്പനിയില്‍നിന്നും സഭ വില കൊടുത്തുവാങ്ങിയതാണെന്നും ഉടമസ്ഥത സഭയ്ക്കുള്ളതാണെന്നും വിവിധ കോടതികള്‍ ഇതോടകം വിധി പറഞ്ഞിട്ടുള്ളതാണ്. പലപ്പോഴായി സുപ്രീം കോടതി ഉള്‍പ്പെടെ പത്തോളം വിധികള്‍ സഭയ്ക്ക് അനുകൂലമായുണ്ടെന്നും ഇപ്പോഴത്തെ വിധിയില്‍ എല്ലാറ്റിനും വ്യക്തത വന്നതായും ബിലീവേഴ്സ് ചര്‍ച്ച് വക്താവ് ഫാ. സിജോ പന്തപ്പള്ളി പറഞ്ഞു. ബിലീവേഴ്സ് ചര്‍ച്ച് സര്‍ക്കാരിനും എയര്‍പോര്‍ട്ട് നിര്‍മാണത്തിനും എതിരല്ല. എന്നാല്‍ നടപടികള്‍ നിയമപരമായി വേണമെന്നേ പറയുന്നുള്ളൂ. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പൊതു വികസന ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന് ആരുടെയും ഭൂമിയോ ആസ്തിയോ ഏറ്റെടുക്കാം. ആ നിലയില്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍… The post ബിലീവേഴ്സ് ചര്‍ച്ച് എയര്‍പോര്‍ട്ടിന് എതിരല്ല: സർക്കാരിന് എന്തിനാണ് ഇത്ര പിടിവാശിയെന്ന് സഭാ വക്താവ് appeared first on RashtraDeepika .
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഇഡി കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡ് നടത്തുന്നു. പ്രതികളുടെ വീടുകളിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുമ്പോൾ, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എം.വി ഗോവിന്ദൻ
ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമോ ? യുദ്ധ വിമാനങ്ങള്‍ വിന്യസിക്കാന്‍ യുഎസ്
ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്താന്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെ യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുന്നത്.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല. വര്‍ഗീയതക്കെതിരേ രാജ്യത്ത് തന്നെ അതിശക്തമായി നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും എം വി ഗോവിന്ദന് പറഞ്ഞു. സജി ചെറിയാന്റെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എന്നാല്‍ സജി ചെറിയാനെതിരേ വിമര്‍ശനം ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സജി ചെറിയാനെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പിച്ചില്ലെന്നും ഗോവിന്ദന് വ്യക്തമാക്കി. വി ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതില്‍ യാതൊരു മടിയുമില്ല. സവര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നമസ്കരിക്കുന്നയാളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. 'വര്‍ഗീയയുടെ ഏറ്റവും വലിയ വക്താക്കള്‍ വര്‍ഗീയയ്ക്കെതിരേ ഗീര്‍വാണ പ്രസംഗം നടത്തുകയാണ്. വര്‍ഗീയയ്ക്കെതിരേ നില്ക്കുന്ന ഏറ്റവും വലിയ സംഘടനയായ സിപിഎമ്മിനെ ബോധപൂര്‍വ്വം കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതൊന്നും കേരളത്തില്‍ വിലപോവില്ല. ആര്‍എസ്എസിനോടും വര്‍ഗീയതയോടും മല്ലടിച്ച് മുന്നോട്ടു വന്ന പ്രസ്ഥാനമാണിത്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരേ പോരാടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി സിപിഎമ്മാണ്' ഗോവിന്ദന് പറഞ്ഞു.
തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കേരളം വലിയ പുരോഗതി നേടിയെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായ നടത്തിയ നയപ്രഖ്യാപനത്തില്‍ കേരളത്തെ പുകഴ്ത്തിയുള്ള ഭാഗവും കേന്ദ്രത്തെ വിമര്‍ശിച്ചുള്ള ഭാഗവും വായിച്ചു. തൊഴിലുറപ്പ് പദ്ധതി ഭേദഗതി ഉള്‍പ്പെടെ കേന്ദ്ര സാമ്പത്തിക നയങ്ങള്‍ക്കുമെതിരായ വിമര്‍ശനഭാഗം ഗവര്‍ണര്‍ വായിച്ചു. കേരളസര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജനം പ്രഖ്യാപിച്ചായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നുണ്ടെന്നും പൊതുവിപണിയില്‍ നിന്നുള്ള വായ്പയില്‍ 17000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയെന്നും പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനത്തിന്റെ വികസനത്തില്‍ ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാള്‍ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗം. സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. സംസ്ഥാനം പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കേരളം സാമൂഹ്യസൗഹാര്‍ദ്ദത്തിന്റെ നാടാണ്. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായുള്ള ഭവന പദ്ധതിയും പൂര്‍ത്തീകരണത്തോട് അടുക്കുന്നു. നെല്ലിന് ഏറ്റവും ഉയര്‍ന്ന താങ്ങു വില നല്‍കുന്നത് കേരളമാണ്. മത്സ്യത്തൊഴിലാളി ക്ഷേമം സംസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം. തീരമേഖലയിലെ പാര്‍പ്പിടവും വിദ്യാഭ്യാസവും മുന്‍ഗണന നല്‍കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചു. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ടെന്നും പറഞ്ഞു. ഡിജിറ്റല്‍ ഡിവൈഡ് ഒഴിവാക്കി എല്ലാവര്ക്കും ഡിജിറ്റല്‍ സാക്ഷരത നല്കി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും പറഞ്ഞു. കേരളം സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. കഴിഞ്ഞ 10 വര്‍ഷമായി ക്രമസമാധന പരിപാലനം മെച്ചപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ തടയുന്നതിന് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പറഞ്ഞു. അതേസമയം കേന്ദ്രനയങ്ങളെ എണ്ണിപ്പറഞ്ഞുള്ള വിമര്‍ശനവും നടത്തി. കേന്ദ്ര നടപടികള്‍ മൂലമുള്ളസാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. കേന്ദ്രത്തിന്റെ ഈ വെട്ടിക്കുറവ് ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഫെഡറലിസത്തിനെതിരാണെന്നും പറഞ്ഞു. കേന്ദ്രവിഹിതം നൂറില്‍നിന്ന് 60% ആക്കി കുറച്ചു. സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന രീതിയില്‍ തൊഴിലുറപ്പ് ഭേദഗതി കേന്ദ്രം കൊണ്ടുവന്നു. തൊഴിലുറപ്പ് പദ്ധതി പഴയപടിയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരക്ക് നാളെ തുടക്കമാകും
വൈകുന്നേരം ഏഴ് മണിക്ക് നാഗ്പൂരില്‍ ആണ് മത്സരം
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസന പാതയിൽ വൻ മുന്നേറ്റം നടത്തിയതായും അധികാര വികേന്ദ്രീകരണത്തിൽ രാജ്യമാകെ മാതൃകയായതായും ഗവർണർ പറഞ്ഞു. ശിശുമരണ നിരക്ക് കുറച്ചതും ദാരിദ്ര്യ നിർമാർജന, തൊഴിലുറപ്പ് പദ്ധതികളിലെ പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു. ജിഎസ്ടി വിഹിതം കുറച്ചതും വായ്പാ പരിധി വെട്ടിക്കുറച്ചതുമുള്‍പ്പെടെ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ സംസ്ഥാനത്തിന് സാമ്പത്തിക തിരിച്ചടിയാണെന്നും വിമർശിച്ചു. വിഴിഞ്ഞം […] The post കേന്ദ്ര നയങ്ങൾക്കെതിരെ വിമർശനം, സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഗവർണറുടെ നയപ്രഖ്യാപനം appeared first on ഇവാർത്ത | Evartha .
ട്രെയിനില്‍ വച്ച് യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചു ; യുവതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാര്‍ഡിഗനും കറുത്ത മിനി ഷോര്‍ട്സും ധരിച്ച നിലയിലാണ് ഫോട്ടോയിലുള്ളത്.
അതിഥികളെ ഞെട്ടിക്കാൻ ഒരു സ്പെഷ്യൽ ഐറ്റം ഇതാ..
ആവശ്യമായവ 1. കാടമുട്ട 12 എണ്ണം 2. ഈന്തപ്പഴം ഒരു കപ്പ് 3. വിനാഗിരി മുക്കാല്‍ കപ്പ്
ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ രംഗങ്ങള്‍. രാവിലെ തമിഴ്നാട് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആര്‍എന്‍ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. ഗവര്‍ണര്‍ ഇറങ്ങിപ്പോയതോടെ പ്രസംഗം ഗവര്‍ണര്‍ വായിച്ചതായി കണക്കാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. നിയമസഭയില്‍ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചില്ലെന്നതടക്കം പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ്. ദേശീയ ഗാനത്തെ സര്‍ക്കാര്‍ അവഹേളിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളാണുള്ളതെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. പ്രസംഗിക്കാനൊരുങ്ങിയപ്പോള്‍ തന്റെ മൈക്ക് സ്പീക്കര്‍ ഓഫാക്കിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. അതേസമയം, ഗവര്‍ണറുടെ നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പറഞ്ഞു. നയപ്രഖ്യാപനം ഇനി വേണ്ടെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സമാന മനസുള്ള പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് നടപടി എടുക്കുമെന്നും ആര്‍എന്‍ രവി തമിഴ്നാട് നിയമസഭയെ അവഹേളിച്ചുവെന്നും സര്‍ക്കാര്‍ നല്കിയ പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നും എംകെ സ്റ്റാലിന് വ്യക്തമാക്കി. നയപ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷ സ്പീക്കര്‍ നിയമസഭയില്‍ വായിച്ചു. തുടര്‍ന്നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.
കോട്ടയം: പന്ത്രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കില്‍ നിലവില്‍ എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ ഇക്കൊല്ലം വിമാനത്തില്‍ വന്നിറങ്ങി മടങ്ങിയേനെ. സര്‍ക്കാരിന്റെ പിടിപ്പുകേടും വീഴ്ചകളും മാത്രമാണ് ശബരി പദ്ധതി ഫയലില്‍ ഒതുങ്ങാന്‍ കാരണമായത്. കേസ് നിലനില്‍ക്കെത്തന്നെ ഏറ്റെടുക്കേണ്ട ഭൂമിയുടെ മൂല്യവില കോടതിയില്‍ കെട്ടിവച്ചശേഷം സ്ഥലം ഏറ്റെടുക്കാമായിരുന്നു.എയര്‍പോര്‍ട്ടും എസ്റ്റേറ്റും സംബന്ധിച്ച് സുപ്രീം കോടതിവരെ തുടര്‍ന്ന വ്യവഹാരങ്ങളിലെല്ലാം വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമായിരുന്നു. 2018ലെ രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ അവകാശം സര്‍ക്കാരിനുള്ളതാണെന്നും ഹാരിസണ്‍ മലയാളം കമ്പനിവക തോട്ടമാണ് ചെറുവള്ളിയിലേതെന്നും ഇവരില്‍നിന്ന് ബിലീവേഴ്സ് ചര്‍ച്ച് തോട്ടം വാങ്ങിയതില്‍ നിയമസാധുതയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ന്യായവില കൊടുത്താല്‍ സ്ഥലം സര്‍ക്കാരിന് നല്കാന് തയാറാണെന്നും തുടക്കംമുതല്‍ ചര്‍ച്ച് പറയുന്നുണ്ട്. മാത്രവുമല്ല എയര്‍പോര്‍ട്ടിന് പരമാവധി 1500 ഏക്കര്‍ മതിയെന്നിരിക്കെ 2263 ഏക്കര്‍ എസ്റ്റേറ്റ് പൂര്‍ണമായി വേണമെന്നു സര്‍ക്കാര്‍… The post ശബരിയില്‍ സംഭവിച്ചത് സര്‍ക്കാരിന്റെ വീഴ്ചയും പിടിപ്പുകേടും; തീരുമാനങ്ങൾ വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കിൽ ശബരിമല തീര്‍ഥാടകര്‍ ഇത്തവണ പറന്നിറങ്ങിയേനെ appeared first on RashtraDeepika .
ഇറാനിലെ പ്രക്ഷോഭത്തെ ചോരപ്പുഴയില്‍ മുക്കി ഭരണകൂടം
ബ്രഡ് കട്ലറ്റ് രുചിക്കൂട്ട് പരിചയപ്പെടാം
ബ്രഡ് കട്ലറ്റ് രുചിക്കൂട്ട് പരിചയപ്പെടാം
തിലക കുറിയുമായി ക്ലാസിലെത്തിയ 8 വയസുകാരനെ തിരികെ വീട്ടിലേക്ക് അയച്ച് ബ്രിട്ടനിലെ സ്കൂള്‍
സ്കൂളിലെ സമാന രീതികള്‍ മൂലം കുറഞ്ഞത് 4 കുട്ടികളെങ്കിലും പഠനം ഉപേക്ഷിച്ചുവെന്നാണ് വ്യാപകമാവുന്ന ആരോപണം.
തിലക കുറിയുമായി ക്ലാസിലെത്തി ;എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ
തിലക കുറിയുമായി ക്ലാസിലെത്തിയ 8 വയസുകാരനെ വീട്ടിലേക്ക് തിരികെ അയച്ച് സ്കൂൾ അധികൃതർ. ബ്രിട്ടനിലെ വെബ്ലിയിലെ വികാർ ഗ്രീൻസ് പ്രൈമറി സ്കൂളിലാണ് സംഭവം. മതപരമായ ചിഹ്നങ്ങൾ അണിയുന്നതിന് സ്കൂളിൽ വിലക്കുള്ളപ്പോഴാണ് ഇന്ത്യൻ വംശജനായ വിദ്യാർത്ഥി തിലക കുറിയുമായി സ്കൂളിലെത്തിയത്
ബീട്രൂറ്റ് കഴിക്കാത്ത കുട്ടികൾ ഉണ്ടോ? ഈ കെച്ചപ്പ് ഉണ്ടാക്കി കൊടുത്തു നോക്കൂ
ബീട്രൂറ്റ് 1 കിലോ പഞ്ചസാര അര കിലോ ഉപ്പു പാകത്തിന് വിനാഗിരി 4 ടേബിൾസ്പൂൺ പെരുംജീരകം പൊടിച്ചത് 3 ടീസ്പൂൺ ഗരം മസാല ഒന്നര ടീസ്പൂൺ
കേരളത്തിന്റെ സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറ ശ്രീനാരായണഗുരു: മുഖ്യമന്ത്രി
ഇന്നത്തെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും, അതിന് പ്രധാന കാരണം ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ആശ്രാമം സാംസ്കാരികസമുച്ചയത്തിൽ ഗുരുവിന്റെ വെങ്കലശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി–മത സംഘർഷങ്ങൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിലും കേരളം മതനിരപേക്ഷതയുടെ ശക്തമായ മാതൃകയായി നിലനിൽക്കുന്നത് ഗുരുവും നവോത്ഥാന പ്രസ്ഥാനങ്ങളും ഒരുക്കിയ അടിത്തറ മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സാംസ്കാരിക സംരംഭങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം […] The post കേരളത്തിന്റെ സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറ ശ്രീനാരായണഗുരു: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമുള്ള സാമ്പത്തിക കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വര്‍ഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമാണ് ആനുകൂല്യത്തിന് അര്‍ഹത. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് eemployment.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.
ദീപക്കിന്റെ ആത്മഹത്യ; ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്ത്തകന്
തൊടുപുഴ: ബസില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്ത്തകന്. ഇത്തരം വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണി ആഹ്വാനം നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്നു ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അജയ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. 'മാനസികമായി താങ്ങാന്‍ കെല്‍പ്പില്ലാത്ത, മനസിന് കട്ടിയില്ലാത്ത ആളുകളോടാണ് എനിക്ക് പറയാനുള്ളത്. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. അനാവശ്യമായി നാണം കെടുത്താനൊരു ശ്രമം നടന്നാല്‍, മരിക്കണമെന്ന് നമ്മള് ഉറപ്പിച്ചു കഴിഞ്ഞാല്‍, എന്റെ അഭിപ്രായത്തില്‍ ഇത്തരം അവരാതം പറഞ്ഞുണ്ടാക്കുന്നവരെ നേരെ നിന്ന് ബലാത്സംഗം ചെയ്ത് പോയി മരിക്കുക. അപ്പോള്‍ കുറ്റം ചെയ്തു എന്ന പശ്ചാതാപത്തോടെ മാന്യമായി മരിക്കാം,' എന്നാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ യുവതി വീഡിയോ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദേശീയഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആര് എന്‍ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കോഴിക്കോട്: മന്ത്രി സജി ചെറിയാനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറുപടിയുമായി സമസ്ത ഇ.കെ വിഭാഗത്തിന്റെ ദിനപത്രം സുപ്രഭാതം. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ജയിച്ചുവന്നവരുടെ പേരെടുത്തു നോക്കൂ എന്ന് എങ്ങനെയാണ് ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് മലയാളികളോട് പറയാന്‍ കഴിയുന്നതെന്ന് എഡിറ്റോറിയലില്‍ ചോദിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകത്തിലെ വരികള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന് പരിശോധിക്കണമെന്നും 'ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ' എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ''അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം അരുളില്ലയതെങ്കിലസ്ഥി തോല് സിര നാറുന്നൊരുടമ്പു താനവന്'' വെള്ളാപ്പള്ളിക്കും സജി ചെറിയാനും ഈ വരികള്‍ ബാധകമാണ്. സജി ചെറിയാന്റെ അസുഖത്തിന് മതിയായ ചികിത്സ വേണം. സിപിഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമാണ് എസ്എന്‍ഡിപി- എന്‍ എസ് എസ് നേതാക്കള്‍ വര്‍ഗീയവൈരം വമിക്കുന്ന പ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. തൊട്ടു പിന്നാലെ സജി ചെറിയാന്റെ പ്രസ്താവനയും കേട്ടു. സമുദായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ യാദൃശ്ചികമല്ല എന്നതിന് പൊരുള്‍ത്തേടി പാഴൂര്‍ പടി വരെ ഒന്നും പോകേണ്ട കാര്യമില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കരുണയും സ്നേഹവും അനുകമ്പയും വറ്റിപ്പോയവര്‍ അസ്ഥിയും തോലുമായി ദുര്‍ഗന്ധം വഹിക്കുന്ന ഉടന്‍ മാത്രമാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ മലയാളികള്‍ കാണുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല സജി ചെറിയാന് പറഞ്ഞത്. വെള്ളാപ്പള്ളി നടേശന് വാ തുറക്കുന്നത് വര്‍ഗീയത വിളമ്പാന്‍ ആണെന്ന് കുറച്ചുകാലമായി നമുക്കറിയാം. എന്നാല്‍ എ കെ ബാലനും, സജി ചെറിയാനും ഇത്തരം വിഷം തിണ്ടല്‍ പരാമര്‍ശങ്ങള്‍ ഉച്ചത്തില്‍ പറയാന്‍ എവിടുന്നാണ് ധൈര്യം കിട്ടുന്നത്. നരേന്ദ്രമോദിയും സംഘപരിവാറും നടത്തുന്ന പ്രചാരണമാണ് ഇതെന്ന് ഓര്‍ക്കണം. വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കില്‍ പേരു നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പറയുന്നത്. മലപ്പുറത്ത് അല്ലാതെ മറ്റൊരിടത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം അല്ല. 11 ലോകസഭകളില്‍ മുസ്ലിം സമുദായത്തിന് 30 ശതമാനം വോട്ട് ഉണ്ട്. എന്നാല്‍ ആകെ മൂന്ന് എം.പിമാര്‍ മാത്രം ആണ് ഉള്ളത്. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജയിച്ചു വരുന്നവരുടെ മതം എന്തു കൊണ്ടാണ് സജി ചെറിയാന് തിരുത്തിയത്. കേരളത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നും വര്‍ഗീകരിക്കാന്‍ കോപ്പ് കൂട്ടുന്ന അസുഖത്തെ ചികില്സിക്കണം. സിപിഎം നേതാക്കളുടെ ഈ പ്രസ്താവനകള്‍ യാദൃശ്ചികമല്ലെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മതേതര മലയാളിയെ തോല്‍പ്പിച്ച് തുടര്‍ഭരണത്തിന് കുറുക്കുവഴി തേടുന്നര്‍ നാരായണഗുരുവിനെ ഓര്‍ക്കേണ്ട കാലംകൂടിയാണിതെന്നും ലേഖനത്തില്‍ പറയുന്നു. വെള്ളാപ്പള്ളി വാ തുറക്കുന്നതേ വര്‍ഗീയത വിളമ്പാനാണെന്നും മുഖപ്രസംഗം കൂട്ടിച്ചേര്‍ക്കുന്നു. 'സജി ചെറിയാനെയും എ.കെ ബാലനെയും പോലുള്ള സിപിഎം നേതാക്കള്‍ക്ക് ഇത്തരം, വിഷംതീണ്ടല്‍ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കയറിനിന്ന് ഇത്രയും ഉച്ചത്തില്‍ പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്തരേന്ത്യയില്‍ നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓര്‍ക്കണം.' സുപ്രഭാതത്തില്‍ പറയുന്നു. മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാന് കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയും ലീഗിന് സ്വാധീനമുള്ളിടത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ് വിജയിക്കുന്നത്. കേരളത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുതെന്നും സജി ചെറിയാന് പറഞ്ഞിരുന്നു. കേരളത്തിലെ മക്കയെന്ന വിളിപ്പേരുള്ള പൊന്നാനിയില്‍ പി. നന്ദകുമാറാണ് എംഎല്‍എ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാന്‍ എന്തുകൊണ്ടാണ് സജി ചെറിയാന് മടിക്കുന്നത്. ഇതൊന്നുമറിയാതെയാണോ സാംസ്കാരികമന്ത്രി കേരളത്തെ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനിയെന്നും പേരുനോക്ക് വര്‍ഗീകരിക്കാന്‍ കോപ്പുകൂട്ടുന്നത്. അങ്ങനെയെങ്കില്‍ ഈ അസുഖത്തിന് മതിയായ ചികിത്സ വേണം. അതല്ലെങ്കില്‍ ഈ വ്യാധി മതേതര കേരളത്തിന്റെ മനസിലേക്കുകൂടി പടരുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. 'യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിംകളിലെ ഒരു കൂട്ടര് ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാടുകള്‍ ആവര്‍ത്തിക്കുമെന്നുമുള്ള സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ പ്രസ്താവനയും കുറച്ചുനാള്‍ മുമ്പാണ് കേരളം കേട്ടത്. സി.പി.എം നേതാക്കളില്‍ പലരും ഒരേ സ്വരത്തില്‍ തുടരെത്തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് യാദൃച്ഛികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കു ബോധ്യമാവും.' 'കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കാന്‍ ശ്രമിച്ച കാലത്തൊക്കെ ജീവന്‍നല്‍കിയും അതിനെ ചെറുത്ത ചരിത്രമാണ് സി.പി.എമ്മിനുണ്ടായിരുന്നത്. എന്നാല്‍, ആ പ്രതിരോധങ്ങളെ മുഴുവന്‍ റദ്ദുചെയ്യുന്ന നിലപാടു മാറ്റങ്ങള്‍ അടുത്തകാലത്തായി ഇടതുകേന്ദ്രങ്ങളില്‍ നിരന്തരം സംഭവിക്കുന്നത് ഭയജനകമാണ്. സംഘ്പരിവാര്‍ നേതാക്കള്‍ വമിപ്പിക്കുന്ന അതേ വിദ്വേഷവാക്കുകള്‍ സി.പി.എം നേതാക്കളില്‍ നിന്നും സമുദായ നേതാക്കളില്‍നിന്നും കേള്‍ക്കേണ്ടിവരുന്നതും വല്ലാത്ത ദുര്യോഗമാണ്.' 'ഉത്തരേന്ത്യയില്‍ പല രാഷ്ട്രീയപാര്‍ട്ടികളും പരീക്ഷിച്ച് പരാജയപ്പെട്ട വഴിയാണ് കേരളത്തില്‍ സി.പി.എം പിന്തുടരുന്നതെങ്കില് തീര്‍ച്ചയായും നേര്‍വഴിയല്ല അതെന്ന് നേതാക്കള്‍ തിരിച്ചറിയണം. തിരുത്തുകയും വേണം. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കാലം കൂടി ആ പാര്‍ട്ടിയോട് കണക്കു ചോദിക്കുമെന്നുറപ്പ്' -എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
പച്ചപ്പില്ലാത്ത മനോഹരമായ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ
വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡാണ്. ഓരോ ചെടിയും വ്യത്യസ്തമായ ആകൃതിയിലും നിറത്തിലുമാണ് ഉള്ളത്. പച്ചപ്പില്ലാത്ത മനോഹരമായ ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.
വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം: മഞ്ജു വാര്യർ
വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, ആഗ്രഹങ്ങൾ നിറവേറ്റാൻ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്നും മഞ്ജു വാര്യർ.
ഒരു ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകള്‍, ബഹിരാകാശ പദ്ധതികളില്‍ വന്‍ തിരിച്ചടിയേറ്റ് ചൈന
സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ലോംഗ് മാര്‍ച്ച്-3ബിയുടേയും, സ്വകാര്യ കമ്പനിയായ ഗലാക്റ്റിക് എനര്‍ജിയുടെ സീറീസ്-2 റോക്കറ്റിന്റെയും വിക്ഷേപണങ്ങളാണ് ഒരേ ദിവസം പരാജയം നേരിട്ടത്.
നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി. ഗവർണർ വായിക്കാതെ വിട്ട കേന്ദ്ര വിമർശനത്തിൻ്റെ ഭാഗം മുഖ്യമന്ത്രി വായിച്ചു,
ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' സംരംഭത്തില്‍ പങ്ക് ചേരുന്നതില്‍ തീരുമാനം എടുക്കാതെ ഇന്ത്യ
മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഇൻഡോർ നഗരത്തെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിനിടെ, മംഗിലാൽ എന്ന ഭിക്ഷാടകൻ കോടീശ്വരനാണെന്ന് അധികൃതർ കണ്ടെത്തി. ഇയാൾക്ക് സ്വന്തമായി മൂന്ന് വീടുകളും കാറും ഓട്ടോറിക്ഷകളും ഉള്ളതായും ഭിക്ഷാടനം വാടക പലിശയിടപാട് എന്നിവയിലൂടെ ലക്ഷങ്ങളുടെ ആസ്ഥിയുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അവാഡ് സമർപ്പണം ജനുവരി 25ന്
മലയാള സിനിമകളുടെ 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണച്ചടങ്ങ് ജനുവരി 25 ഞായറാഴ്ച നടക്കും. വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
ഒക്ടോബർ മാസത്തിലാണ് യുവതിയെ നായ കടിച്ചത്. സ്കൂൾ പരിസരത്ത് നായ കളിക്കുന്നതിനിടയിലായിരുന്നു സംഭവം
കല്യാശേരി നിയോജക മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം ഘട്ട കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് പട്ടുവത്ത് സംഘടിപ്പിച്ചു.പട്ടുവം മുറിയാത്തോട് വെച്ച് കല്യാശേരി എം എൽ എ എം വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു.
സിനിമ സമൂഹത്തിന്റെ പ്രതിഫലനമല്ല, കാഴ്ചപ്പാടെന്ന് സംവിധായകന് ഹരിഹരന്
ചങ്ങനാശേരി: സിനിമ സമൂഹത്തിന്റെ നേരിട്ടുള്ള പ്രതിഫലനമല്ലെന്നും ഒരു കാഴ്ചപ്പാട് മാത്രമാണെന്നും സംവിധായകനും നിരൂപകനുമായ കെ. ഹരിഹരന്. ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ നടന്ന ശങ്കരമംഗലം പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഋതിക് ഘട്ടക്കിന്റെ സുബര്‍ണരേഖ വര്‍ത്തമാനകാലത്തും പ്രസക്തിയുള്ളതാണെന്ന് വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ ഹരിഹരന് വിശദീകരിച്ചു.റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ലിങ്കണ് കടൂപ്പാറയില്‍, പ്രശസ്ത ചലച്ചിത്ര നിരൂപകന് സി.എസ്. വെങ്കിടേശ്വരന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. എല്‍.കെ. ലീനസ് മോഡറേറ്ററായിരുന്നു. മീഡിയ വില്ലജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുര്യങ്കരി, മീഡിയ സ്റ്റഡീസ് ഡീനും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, അക്കാദമിക് ഡയറക്ടര്‍ റവ.ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, നിസ സൂസന് മാത്യു, ആല്വിന് ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു. എസ്ജെസിസി മുന്‍ പ്രിന്‍സിപ്പലും പുനെ ഫിലിം… The post സിനിമ സമൂഹത്തിന്റെ പ്രതിഫലനമല്ല, കാഴ്ചപ്പാടെന്ന് സംവിധായകന് ഹരിഹരന് appeared first on RashtraDeepika .
വിരമിക്കല്‍ ഒരുപാട് അകലയല്ല! രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനത്തിലേക്കോ?
2023 ഏകദിന ലോകകപ്പിന് ശേഷം ഏകദിന ഫോർമാറ്റില്‍ തിളങ്ങാൻ രവീന്ദ്ര ജഡേജയ്ക്ക് കഴിഞ്ഞിട്ടില്ല. മറുവശത്ത് അക്സർ പട്ടേല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് സ്ഥിരസാന്നിധ്യമാകാനൊരുങ്ങുകയാണ്
വധശിക്ഷ വിധിക്കുന്ന സമൂഹമാധ്യമ മാനഭംഗങ്ങൾ
ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ദൃശ്യത്തിലെ ആരോപണവിധേയൻ ജീവനൊടുക്കി. വീഡിയോ ദൃശ്യത്തിലെ സ്പർശനത്തിന്റെ സാഹചര്യവും സ്വഭാവവും ചർച്ചയായതോടെ വ്യാഖ്യാനം സഹിതം പുതിയ വീഡിയോ സ്ത്രീതന്നെ പോസ്റ്റ് ചെയ്തു. തിരക്കുണ്ടെന്ന് അവർതന്നെ പറയുന്ന ബസിൽ, അറിഞ്ഞോ അറിയാതെയോ നടത്തിയ സ്പർശനത്തിന്റെ നിമിഷദൃശ്യം മാത്രം സ്ലോമോഷനിലാക്കി ആവർത്തിച്ചു കാണിച്ച് സംഭവത്തിന്റെ തീവ്രത കൂട്ടിയിട്ടുമുണ്ട്. ന്യായവും അന്യായവും കോടതി തീരുമാനിക്കട്ടെ. പക്ഷേ, കുറ്റാരോപിതരോടു പ്രതിഷേധിക്കുകയോ പോലീസിലോ കോടതിയിലോ പരാതിപ്പെടുകയോ ചെയ്യുന്നതിനു പകരം ഏകപക്ഷീയ വിചാരണ നടത്തുന്ന, സമൂഹമാധ്യമങ്ങളിലെ ഇത്തരം മാനഭംഗങ്ങളും കമന്റുകളിലൂടെയുള്ള കൂട്ടമാനഭംഗങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്ന ചോദ്യമുണ്ട്. പക്ഷേ, ആത്മഹത്യക്കു പ്രേരണയായ ദൃശ്യപ്രചാരണത്തിന്റെ പേരിൽ സ്ത്രീയെ അവരുടെ അതേ ശൈലിയിൽ സൈബർ ആക്രമണത്തിനിരയാക്കുകയല്ല, നിയമത്തിനു മുന്നിലെത്തിക്കുകയാണു വേണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുൻ പഞ്ചായത്തംഗവും സമൂഹമാധ്യമ ഉള്ളടക്ക നിർമാതാവുമായ സ്ത്രീ, തനിക്കെതിരേ ബസിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ്… The post വധശിക്ഷ വിധിക്കുന്ന സമൂഹമാധ്യമ മാനഭംഗങ്ങൾ appeared first on RashtraDeepika .
റെയ്ഡ് ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ കൂടുതല്‍ വസ്തുതകള്‍ കണ്ടെത്താന്‍; സ്ഥിരീകരിച്ച് ഇ ഡി
എഫ്ഐആറുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്
ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി
പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.
അയ്യപ്പന് ഇനി യോഗനിദ്രയില്‍..! പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി രാജപ്രതിനിധി പടിയിറങ്ങി
മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകൾക്കും സമാപനം കുറിച്ചുകൊണ്ട് ശബരിമല നട അടച്ചു.
ശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി കെ. രാമചന്ദ്രറാവുവിന് സസ്പെൻഷൻ. ഓഫീസിലെ ചേംബറിൽ ഡ്യൂട്ടിസമയത്ത് സ്ത്രീകളോടുത്തുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ ഒറിജിനലാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽനിന്നു പിടികൂടിയ യാചകനെ ചോദ്യംചെയ്തപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഭഗത്സിംഗ് നഗർ സ്വദേശിയായ മൻകിലാൽ ആണ് കോടികൾ മൂല്യമുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. ഇയാൾ ഭിക്ഷയെടുത്തു സമ്പാദിച്ചത് കോടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷയാചിച്ചിരുന്ന യാചകനെ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ചപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഷ്ഠരോഗിയായ ഇയാൾ ചക്രങ്ങൾ ഘടിപ്പിച്ച ചതുരപ്പലകയിൽ ഭിക്ഷയാചിച്ചു വരികയായിരുന്നു. കാലുകൾക്കു ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസിട്ടുകൊണ്ടാണ് ചക്രവണ്ടി ഉന്തുന്നത്. നഗരത്തിന്റെ പല കോണുകളിലും മൻകിലാൽ ഇങ്ങനെയെത്തും. ദിവസവും ആയിരങ്ങളാണ് ഇയാളുടെ വരുമാനം. ഇങ്ങനെ ദിവസവും വൻ തുക സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ചു നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. ഭഗത്സിംഗ് നഗറിൽ തനിക്ക് മൂന്നു നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു… The post ഭിക്ഷാടനത്തിനായി തെരുവുകളിൽ അലയും, എന്നാൽ സ്വന്തമായുള്ളത് മൂന്നു വീടുകൾ, കാറുകൾ, മൂന്ന് ഓട്ടോറിക്ഷകൾ: ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതി വന്നപ്പോൾ വെട്ടിലായത് കോടീശ്വരനായ യാചകൻ appeared first on RashtraDeepika .
ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു, അപകടം ഇൻലാൻഡ് സീയിൽ
സുഹൃത്തുക്കൾക്കൊപ്പം ഇൻലാൻഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നു.
എസ്ഡിപിഐയുടെ ആറാമത് ദേശീയ പ്രതിനിധി സഭക്ക് മംഗലാപുരത്ത് തുടക്കമായി
മംഗലാപുരം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്ഡിപിഐ)യുടെ ആറാമത്തെ ദേശീയ പ്രതിനിധി സഭക്ക് മംഗലാപുരം ഇന്ത്യാനാ കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. ജനുവരി 20, 21 തീയതികളിലായിട്ടാണ് നടക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളേയും ദേശീയ പ്രവര്‍ത്തക സമിതിയേയും നാഷണല്‍ സെക്രട്ടേറിയറ്റ് അംഗങ്ങളേയും ഈ പ്രതിനിധി സഭയില്‍ നിന്നും തിരഞ്ഞെടുക്കും. അതോടൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. രാഷ്ടീയ റിപോര്‍ട്ടും അവതരിപ്പിക്കും. സമകാലീക ദേശീയ അന്തര്‍ദേശീയ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠന റിപോര്‍ട്ടും അവതരിപ്പിക്കും. കൂടാതെ പാര്‍ട്ടിയുടെ യുവജന സംഘടനയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനവും സമ്മേളനത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ' ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ
ചെന്നൈ: പ്രമുഖ
ചങ്ങനാശേരി: തുടര്‍ച്ചയായി നാലു വര്‍ഷങ്ങള്‍ മോണോ ആക്ടില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ആല്വിന് ജോസഫ് ചരിത്രംകുറിച്ചു. ചാക്യാര്‍കൂത്തിന് തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ശ്രദ്ധേയനായ പ്രതിഭയുമാണ് ഈ കൗമാരകലാകാരന്. കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനവും കെസിവൈഎം സംസ്ഥാനതല മോണോ ആക്ടിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആല്വിന് അഭിനയരംഗത്തെ മികവ് എല്ലാ മേഖലകളിലും തെളിയിച്ചു. കെസിഎസ്എല്‍ സംസ്ഥാനതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആല്വിന് കെസിഎസ്എൽ സംസ്ഥാനതല ചാവറ പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മൂന്നാറില്‍ നടന്ന ഡിസിഎല്‍ സംസ്ഥാനതല ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായിരുന്നു. എന്‍സിസി എ ഗ്രേഡോടെ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആല്വിന് ബെല്‍ഗാമില്‍ നടന്ന ഓള് ഇന്ത്യ ട്രക്കിംഗ് ക്യാമ്പിലും ഏഴിമലയില്‍ നടന്ന ഓള് ഇന്ത്യ നേവല്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ… The post സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ആല്വിന് എസ്ബിയുടെ അഭിമാനം; മോണോ ആക്ടില്‍ നാലുതവണ എ ഗ്രേഡ് നേടി appeared first on RashtraDeepika .
തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും മുന്‍ ഭരണസമിതി അംഗങ്ങളും കുടുങ്ങിയേക്കുമെന്ന് സൂചന. സ്വര്‍ണ്ണക്കൊള്ളയില്‍ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുമെന്നാണ് ഇഡി പറയുന്നത്. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള അന്വേഷണമുണ്ടാകും.മുന്‍ ഭരണസമിതികളുടെ എല്ലാം ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മാത്രമല്ല, ശബരിമലയില്‍ നടന്ന മുന്‍ സ്പോണ്സര്ഷിപ്പുകള് ഇഡി അന്വേഷിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പല കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും. പല പ്രമുഖരുടെയും നേരെ അന്വേഷണം നീളുമെന്നാണ് ഇഡിയുടെ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നത്. വഴിപാടുകളുടെ പേരില്‍, ആചാരങ്ങളുടെ പേരില്‍, സംഭാവനകളുടെ പേരില്‍, സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ അങ്ങനെ നിരവധി ക്രമക്കേടുകള്‍ വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇഡി കരുതുന്നത്. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇഡി നടത്താന്‍ പോകുന്നത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടു. 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്ധന്, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന ആരംഭിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഗോവര്‍ധന്റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്. മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എന്‍ വാസുവിന്റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. നിലവില്‍ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. പരിശോധനകള്‍ക്കായി ഇഡി സംഘം വെഞ്ഞാറമൂട്ടിലുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെയും സഹോദരിയുടെയും വീട്ടില്‍ എത്തിയെങ്കിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് സംഘം ഉണ്ണികൃഷ്ണന് പോറ്റിയുടെ അമ്മ, സഹോദരിയുടെ വീട്ടില്‍ കാണുമെന്ന അനുമാനത്തില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നും അമ്മയെ കൂട്ടിക്കൊണ്ടുപോയി ഇഡി സംഘം ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു അന്വേഷണസംഘം കൂടി ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയിട്ടുമുണ്ട്. മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ രാവിലെ 7.34-ന് തുടങ്ങിയ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മുരാരി ബാബുവിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. 2019-ല്‍ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇയാളുടെ അഡംബര വീട് നിര്‍മാണം ഉള്‍പ്പെടെ സംശയനിഴലിലാണ്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കളുടെ വിവരം തേടിയാണ് റെയ്ഡെന്നാണ് ഇഡി വ്യക്തമാക്കുന്നത്. രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കലിന്റെ പൂര്‍ണ്ണ വ്യാപ്തി കണ്ടെത്തുന്നതിനുമാണ് പരിശോധനയെന്നും ഇഡി വ്യക്തമാക്കി. സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി കണ്ഠര് രാജീവരടക്കം മുഴുവന്‍ പേരെയും പ്രതി ചേര്‍ത്താണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാംപ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേര് പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. 15ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുടമക്കം ഇഡി റെയ്ഡ് നടത്തുന്നുണ്ട്. കേരളം, കര്‍ണാടക, തമിഴ്നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധന. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരും ദിവസങ്ങളില്‍ ഇഡി കടന്നേക്കും. എസ്ഐടി അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇഡിയുടെ ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. കേസില്‍ പ്രതികളുടെ മൊഴിയും എഫ്ഐആറും അടക്കമുള്ള രേഖകള്‍ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ഇഡിയക്ക് കൈമാറിയിരുന്നു. സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടി. കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം സമാന്തര അന്വേഷണം വന്നാല്‍ തടസ്സപ്പെടുമെന്നായിരുന്നു പ്രധാന വാദം. എന്നാല്‍, കള്ളപ്പണം വെളുപ്പില്‍ തടയല്‍ നിയമം പ്രകാരം ഇഡി ക്ക് അന്വേഷണം നടത്താമെന്നായിരുന്നു നിലപാട്. നിലവിലെ പ്രതികള്‍ക്ക് പുറമെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായി കടകംപള്ളി സുരേന്ദ്രന് അടക്കം അന്വേഷണ പരിധിയില്‍ വരും. നേരത്തെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലും വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നിരുന്നു. എന്നാല്‍, കൊട്ടിഘോഷിച്ച് വന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് കാര്യമായ കണ്ടെത്തലുകളില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് അന്നുണ്ടായത്.

31 C