SENSEX
NIFTY
GOLD
USD/INR

Weather

27    C
...

വീണ്ടും അമേരിക്കൻ വിമാനം തകർത്ത് ഇറാൻ, പശ്ചിമേഷ്യയിലെ സൈനിക ശക്തി ഉയർത്തി യു എസ്

ടെഹ്‌റാൻ: അമേരിക്കയുടെ ഒരു വിമാനംകൂടി തകർത്തെന്ന അവകാശവാദവുമായി ഇറാൻ. നിരീക്ഷണ വിമാനമാണ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

കേരളം കൗമുദി 29 Mar 2026 9:31 am

'അമേരിക്കയിൽപ്പോലും നിയന്ത്രണങ്ങളുണ്ട്, ഇവിടെ ഒരു പ്രതിസന്ധിയുമില്ല'

തൃശ്ശൂർ: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്റണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേരളം കൗമുദി 29 Mar 2026 9:31 am

'നോട്ടീസ് നല്‍കാതെ പള്ളി സീല്‍ ചെയ്യാന്‍ എന്താണ് അധികാരം?'; യുപി സര്‍ക്കാരിനേട് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഒരു ആരാധനാലയം മുന്‍കൂര്‍ നോട്ടീസ് നല്‍കുകയോ ഉടമസ്ഥരുടെ ഭാഗം കേള്‍ക്കുകയോ ചെയ്യാതെ സീല്‍ ചെയ്യാന്‍ എന്താണ് അധികാരമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി. മുസഫര്‍നഗറിലെ ഒരു പള്ളി സീല്‍ ചെയ്തതിനെതിരെ അഹ്‌സാന്‍ അലി എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയിലാണ് മലയാളിയായ ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് സിദ്ധാര്‍ഥ് നന്ദന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക ഇടപെടല്‍. എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയം സീല്‍ ചെയ്തതെന്ന് വിശദീകരിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ നോട്ടീസ് നല്‍കുകയോ ഹര്‍ജിക്കാരന് പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാതെ നിര്‍മാണത്തിലിരിക്കുന്ന ഒരു ആരാധനാലയം സീല്‍ ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ? സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരിടത്ത് ആരാധനാലയത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. മുസഫര്‍നഗറിലെ ഒരു ഗ്രാമത്തില്‍ താന്‍ നിയമപരമായി വാങ്ങിയ സ്ഥലത്തെ പള്ളി അധികൃതര്‍ സീല്‍ ചെയ്തതിനെതിരെയാണ് അഹ്‌സാന്‍ അലി കോടതിയെ സമീപിച്ചത്. 2019-ല്‍ പ്രവീണ്‍ കുമാര്‍ ജെയിന്‍ എന്നയാളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തിലൂടെയാണ് താന്‍ ഈ സ്ഥലം വാങ്ങിയതെന്ന് അലി കോടതിയില്‍ വ്യക്തമാക്കി. പള്ളിക്കുചുറ്റും മതില്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോഴാണ് നിര്‍മാണം നിയമവിരുദ്ധമാണെന്നും അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപിച്ച് ഉദ്യോഗസ്ഥര്‍ പള്ളി സീല്‍ ചെയ്തത്. എന്നാല്‍, ഇത്തരമൊരു നടപടിക്ക് മുമ്പ് തനിക്ക് യാതൊരുവിധ നോട്ടീസും നല്‍കിയിട്ടില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ജഗദീഷ് പ്രസാദ് മിശ്ര കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സത്യവാങ്മൂലം സഹിതം അടുത്ത വാദം കേള്‍ക്കുന്ന ദിവസം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം, റോസ്റ്റര്‍ മാറ്റത്തെത്തുടര്‍ന്ന് നിലവില്‍ ഹരജി ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ സ്ഥലത്ത് പ്രാര്‍ഥന നടത്താനുള്ള അവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെയും സുപ്രധാനമായ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് ശ്രീധരന്റെ ബെഞ്ച് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ബെഞ്ചില്‍ കേസിന്‍മേലുള്ള കോടതിയുടെ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്.

തേജസ് ന്യൂസ് 29 Mar 2026 9:27 am

വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റിനെതിരെ പൊലീസ് കേസ്

തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സിപി ബാവ ഹാജിക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവയുടെ ലംഘനം നടത്തിയെന്നാണ് എഫ്ഐആര്‍. തവനൂർ യുഡിഎഫ് സ്ഥാനാർഥി വിഎസ്‌ ജോയിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മിറ്റിക്കാണ് വിദേശ യാത്ര വാഗ്ദാനം ചെയ്തത്.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:25 am

മരണക്കെണിയിലാണോ നിങ്ങള്‍?

ഇന്ത്യയിലെ ബേങ്കുകളില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയാണ്. അഥവാ ഏറ്റവും കൂടുതല്‍ പലിശയും കൂട്ടുപലിശയും ജപ്തിയുമെല്ലാം ചെയ്തത് ഈ ബേങ്കാണെന്ന് അര്‍ഥം. എങ്കില്‍ ബേങ്കുകള്‍ ദേശസാത്കരിച്ചതുകൊണ്ട് എന്ത് നേട്ടമാണ് പാവങ്ങള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ ബേങ്കുകള്‍ തന്നെ ലാഭം കൊയ്യാന്‍ മുന്നില്‍ നടക്കുമ്പോള്‍ എന്ത് സാമ്പത്തിക നീതിയാണ് ഇവിടെ പുലരുക!

സിറാജ് ലൈവ് 29 Mar 2026 9:25 am

'ബിർള പണി തുടങ്ങി'; ക്ലാസൻ പുറത്തായ വിവാദ ക്യാച്ചിൽ ആര്‍സിബിയെയും അമ്പയറെയും നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സൺറൈസേഴ്സ് ഇന്നിംഗ്സിലെ 14-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങൾ. മോശം തുടക്കത്തിന് ശേഷം ക്യാപ്റ്റൻ ഇഷാൻ കിഷനും ക്ലാസനും ചേർന്ന് 97 റൺസിന്‍റെ മികച്ച കൂട്ടുകെട്ടുമായി ഹൈദരാബാദിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:24 am

വര്‍ഗീയമുക്തമാകണം തിരഞ്ഞെടുപ്പ് രംഗം

ലോകസമൂഹത്തിനു മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നത് സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും കരുത്തിലാണ്. അതിനു ക്ഷതമേല്‍ക്കാതിരിക്കണമെങ്കില്‍ വര്‍ഗീയ ധ്രുവീകരണ നീക്കത്തിനെതിരെ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.

സിറാജ് ലൈവ് 29 Mar 2026 9:18 am

‘എസ്.എസ്.ബി’യിൽ കോൺസ്റ്റബിൾ, എച്ച്.സി, എസ്.ഐ ഒഴിവുകൾ

സശസ്ത്ര സീമാബൽ

എവെനിംഗ് കേരളം 29 Mar 2026 9:17 am

പത്തിലേറെ വിമതരെ അനുനയിപ്പിച്ച കെ സി വേണുഗോപാലിന്റെ തന്ത്രം ; കോണ്‍ഗ്രസിന് ആശ്വാസമായി നടപടി

അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പിലാണ് പലരും പിന്മാറിയത്

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 9:11 am

പാക് ഭീകരരുടെ ആക്രമണ പദ്ധതി തകർത്ത് പൊലീസ്; പഞ്ചാബിൽ രണ്ട് ഭീകരർ‌ പിടിയിൽ

പാക് ഭീകരരുടെ ആക്രമണ പദ്ധതി തകർത്ത് പൊലീസ്; പഞ്ചാബിൽ രണ്ട് പാക് ഭീകരരും സഹായിയും പിടിയിൽ

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:09 am

ലൈംഗിക പീഡന കേസിലെ പ്രതിയായ പ്രശോഭ് ഒളിവിൽ?; അന്വേഷണം ഊർജിതമാക്കി പൊലീസ്

പ്രശോഭ് കേരളം വിട്ടു?; ലൈംഗിക പീഡന കേസിലെ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ തുടരുന്നു, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:08 am

നിർണായകമായി എൽഡിഎഫിനുള്ള SDPI പിന്തുണ; തന്ത്രപൂർവം ഇടതിന്റെ നീക്കം

നിർണായകമായി എൽഡിഎഫിനുള്ള SDPI പിന്തുണ; തന്ത്രപൂർവം നീങ്ങി LDF, കരുതലോടെ പ്രതികരിച്ച് സ്ഥാനാർത്ഥികൾ, കാസർകോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ എന്ത് സംഭവിക്കും?

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:07 am

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കാത്തിരിക്കുന്നത് 18 ഇന്ത്യന്‍ കപ്പലുകള്‍ ; രണ്ട് കപ്പലുകള്‍ക്ക് ഇന്നലെ അനുവാദം ലഭിച്ചു

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ നാല് എല്‍പിജി ടാങ്കറുകളാണ്.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 9:07 am

അമ്പലവയലിലെ പീഡന പരാതി; ഗൃഹനാഥനും മകനുമെതിരെ കേസ്

അമ്പലവയലിലെ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്, ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതിയാക്കിയാണ് കേസെടുത്തത്, യുവതി സ്റ്റേഷനിൽ കാത്തിരുന്നത് മണിക്കൂറുകളോളം

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:07 am

പീഡന കേസ് പ്രതിയായ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ കേരളം വിട്ടു? അന്വേഷണം ഊർജിതമാക്കി പൊലീസ്

ബലാത്സംഗം, എസ്‌സി, എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മുൻകൂർ ജാമ്യത്തിനായി പ്രശോഭ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:07 am

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; തവനൂരിലെ വിദേശയാത്ര ഓഫറിൽ കേസ്

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം,നിയമങ്ങൾ എന്നിവയുടെ ലംഘനം; തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്ക് എതിരെ കേസ്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:05 am

പശ്ചിമേഷ്യ അശാന്തം; അമേരിക്കയുടെ പറക്കുന്ന റഡാർ സംവിധാനം തകർത്ത് ഇറാൻ

പശ്ചിമേഷ്യ അശാന്തം; അമേരിക്കയുടെ പറക്കുന്ന റഡാർ സംവിധാനം തകർത്ത് ഇറാൻ, ഇറാൻ-ഇസ്രയേൽ യുദ്ധം പുതിയ തലങ്ങളിലേക്ക്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 9:02 am

അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു

പശ്ചിമേഷ്യയിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇറാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങൾക്ക് പിന്നാലെ, പശ്ചിമേഷ്യയിലെ അമേരിക്കൻ-ഇസ്രായേൽ സർവ്വകലാശാലകളെ തങ്ങളുടെ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച് ഇറാൻ. സർവ്വകലാശാലകൾ ആക്രമിച്ചത് ശാസ്ത്ര-സാംസ്കാരിക അടിത്തറ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് ഇറാൻ ആരോപിക്കുമ്പോൾ, ലോകം മറ്റൊരു വൻ യുദ്ധത്തിന്റെ

ഒന്നു ഇന്ത്യ 29 Mar 2026 9:02 am

കേരളാ പോലീസിന്റെ മാസ്റ്റര്‍ ക്ലാസ്; വഴിതെറ്റാതെ സിബിഐ; നാഗ്പൂരിലെ 'സൂരജ് ഭട്ട്'; ഒടുവില്‍ സിബിഐയുടെ പൂട്ടു വീണു; 20 വര്‍ഷം നീണ്ട വേട്ടയാടല്‍, ഒടുവില്‍ നാഗ്പൂരില്‍ സിബിഐയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; ശ്യാമള്‍ മണ്ഡല്‍ വധക്കേസിലെ കൊടുംക്രിമിനല്‍ പിടിയില്‍; തിരുവനന്തപുരത്തെ ആന്‍ഡമാന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകി അഴിക്കുള്ളിലേക്ക്

തിരുവനന്തപുരം: ഇത് വെറുമൊരു കൊലപാതക വാര്‍ത്തയല്ല, നീതിക്ക് വേണ്ടിയുള്ള ഒരു പിതാവിന്റെ പോരാട്ടത്തിന്റെയും തോല്‍ക്കാന്‍ മനസ്സില്ലാത്ത അന്വേഷണ ഏജന്‍സികളുടെയും വിജയഗാഥയാണ്. തിരുവനന്തപുരം സിഇടിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ബംഗാള്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍, രണ്ട് പതിറ്റാണ്ടായി നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടന്ന ഒന്നാം പ്രതി നേപ്പാള്‍ സ്വദേശി ദീപക് എന്ന ദുര്‍ഗ ബഹദൂര്‍ ഭട്ട് ഛേത്രി ഒടുവില്‍ കുടുങ്ങി. നാഗ്പൂരില്‍ സിബിഐ നടത്തിയ അതീവ രഹസ്യമായ ഓപ്പറേഷനിലാണ് ഈ കൊടുംക്രിമിനല്‍ വലയിലായത്. അന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിത്തെളിച്ച അന്വേഷണ പാതയിലൂടെയാണ് സിബിഐ ഈ വിജയതീരത്തെത്തിയത്. ഒരു തുമ്പും ഇല്ലാതിരുന്ന കേസില്‍, ഫോണ്‍ രേഖകളും കുടുംബ പശ്ചാത്തലവും അരിച്ചുപെറുക്കി കേരളാ പോലീസ് തയ്യാറാക്കിയ ആ 'കണ്ടെത്തലുകള്‍' നൂറു ശതമാനം ശരിയാണെന്ന് സിബിഐക്ക് പിന്നീട് സമ്മതിക്കേണ്ടി വന്നു. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാട്ടി പിതാവ് ബസുദേവ് മണ്ഡല്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാല്‍, സിബിഐക്ക് മുന്നിലും കേരളാ പോലീസിന്റെ കൃത്യമായ കണ്ടെത്തലുകള്‍ തന്നെയായിരുന്നു പ്രധാന ആയുധം. കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനായ ദീപക്കിനെ കണ്ടെത്തുക എന്നത് സിബിഐക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി 'സൂരജ് ബി. ഭട്ട്' എന്ന പേരില്‍ നാഗ്പൂരില്‍ ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. താന്‍ സുരക്ഷിതനാണെന്ന് അയാള്‍ കരുതിയിടത്താണ് സിബിഐയുടെ നാഗ്പൂര്‍ ഓപ്പറേഷന്‍ വിജയിച്ചത്. കഠിനമായ പരിശ്രമത്തിനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞ സിബിഐ സംഘം വേഷം മാറി ചെന്നാണ് ഇയാളെ പൊക്കിയത്. 2005 ഒക്ടോബറിലായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം. ആന്തമാനില്‍ അധ്യാപകനായിരുന്ന ബസുദേവ് മണ്ഡലിനോടുള്ള പകയാണ് മകന്‍ ശ്യാമളിന്റെ ജീവനെടുത്തത്. രണ്ടാം പ്രതി മുഹമ്മദ് അലിയുടെ ആന്തമാനിലെ ഹോട്ടല്‍ ബിസിനസ് തകരാന്‍ കാരണം ബസുദേവാണെന്ന തെറ്റായ ധാരണയും പണത്തോടുള്ള ആര്‍ത്തിയുമാണ് ചതിക്ക് പിന്നില്‍. 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ തട്ടിക്കൊണ്ടുപോയെങ്കിലും പോലീസ് വിവരം അറിഞ്ഞതോടെ പ്രതികള്‍ പയ്യനെ കൊന്ന് ചാക്കില്‍ കെട്ടി തിരുവല്ലം വെള്ളാര്‍ ഭാഗത്തെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. തന്റെ മകനെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബംഗാളില്‍ നിന്നും സുപ്രീം കോടതി വരെ കയറിയിറങ്ങിയ ബസുദേവ് മണ്ഡലിന്റെ പോരാട്ടം വെറുതെയായില്ല. രണ്ടാം പ്രതി മുഹമ്മദ് അലിക്ക് നേരത്തെ ഇരട്ട ജീവപര്യന്തം ലഭിച്ചിരുന്നെങ്കിലും അടുത്തിടെ ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നാം പ്രതി കൂടി പിടിയിലായതോടെ നീതി നടപ്പിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കേരളാ പോലീസ് പടുത്തുയര്‍ത്തിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സിബിഐ ഈ കേസ് വിജയിപ്പിച്ചതെന്നത് നമ്മുടെ പോലീസിനും അഭിമാനകരമാണ്. പിടിയിലായ ദീപക്കിനെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. ഒളിവില്‍ കഴിയാന്‍ ഇയാളെ ആരെങ്കിലും സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. നീതി വൈകിയെങ്കിലും അത് നിഷേധിക്കപ്പെട്ടില്ല എന്ന വലിയ സന്ദേശമാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്.

മറുനാടൻ മലയാളീ 29 Mar 2026 8:54 am

എം.ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; മകള്‍ അശ്വതി കോടതിയില്‍ മൊഴി നല്‍കി

എം.ടി.യെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; മകൾ കോടതിയിൽ മൊഴി നൽകി

മറുനാടൻ മലയാളീ 29 Mar 2026 8:50 am

കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്

നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 8:47 am

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ വിദേശയാത്രാ വാഗ്ദാനം; സി പി ബാവ ഹാജിക്കെതിരെ കേസ്

പ്രസംഗത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 8:44 am

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ റീല്‍സ് ചിത്രീകരണത്തിന് വിലക്ക്; മുന്‍ഗണന വിദ്യാഭ്യാസത്തിന്

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ റീല്‍സ് ചിത്രീകരണത്തിന് വിലക്ക്

മറുനാടൻ മലയാളീ 29 Mar 2026 8:42 am

'വോട്ടിൽ നല്ലത് ചീത്ത എന്നില്ല, എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് വേണം'; മങ്കടയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്തു മുഹമ്മദ്

എസ്ഡിപിഐ പിന്തുണച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല എന്നായിരുന്നു കുന്നത്തു മുഹമ്മദിന്‍റെ മറുപടി. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് വേണമെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:42 am

പശ്ചിമേഷ്യയില്‍ വീണ്ടും സൈനിക ശക്തി ഉയര്‍ത്തി അമേരിക്ക ; 3500 സൈനികരെ വിന്യസിച്ചു

യുഎസ്എസ് ട്രിപ്പോലി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലാണ്.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 8:39 am

എകെജി സെന്റര്‍ ഭൂമി ഇടപാട്: നിര്‍ണ്ണായക ഫയലുകള്‍ കാണാനില്ല; ആര്‍ക്കൈവ്‌സിലും രേഖകളില്ലെന്ന് വിവരാവകാശ മറുപടി; സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്റെ നിയമ പോരാട്ടം അട്ടിമറിക്കാനോ ഈ ഫയല്‍ മോഷണം; ഹൈക്കോടതി നിലപാട് നിര്‍ണ്ണായകമാകും

തിരുവനന്തപുരം: തിരുവനന്തപുരത്ത് എകെജി സെന്ററിന് അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ രേഖകള്‍ അപ്രത്യക്ഷമാകുന്നു. എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ കൈവശമില്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നു. ഹൈക്കോടതിയില്‍ ഭൂമി കൈമാറ്റം സംബന്ധിച്ച കേസ് നടന്നുവരുന്നതിനിടെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഈ വെളിപ്പെടുത്തല്‍. ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ആര്‍ക്കൈവ്‌സിന് കൈമാറിയെന്നായിരുന്നു റവന്യൂ വകുപ്പ് നേരത്തെ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി. എന്നാല്‍, 1977 ഓഗസ്റ്റ് 20-ലെ ജി.ഒ.എം.എസ്. 1172/77/ ആര്‍ഡി എന്ന നമ്പറിലുള്ള തീര്‍പ്പ് ഫയല്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഫയലുകളുടെ ക്രമത്തില്‍ 1171-ന് ശേഷം നേരിട്ട് 1174-ാം നമ്പര്‍ ഫയലാണുള്ളത്. ഇടയിലുള്ള നിര്‍ണ്ണായകമായ രണ്ട് ഫയലുകള്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് ഉത്തരമില്ല. എകെജി സെന്ററിന് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂമി കൈവശമുണ്ടെന്ന പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ ജില്ലാ കളക്ടര്‍ നല്‍കിയിട്ടുള്ളത് കാണാതായ ഇതേ ഉത്തരവ് നമ്പറാണ്. എന്നാല്‍ കോടതിയില്‍ ഈ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഫയല്‍ കാണാനില്ലെന്ന പുതിയ വെളിപ്പെടുത്തല്‍ ഈ കേസിന്റെ ഗതിയെ ബാധിക്കുമെന്നുറപ്പാണ്. 1977-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എകെജി സ്മാരക സമിതിക്ക് കേരള സര്‍വകലാശാലയോട് ചേര്‍ന്നുള്ള ഭൂമി കൈമാറിയത്. എകെജിയുടെ മരണത്തെത്തുടര്‍ന്ന് ഇ.എം.എസ്. ചെയര്‍മാനും ഇ.കെ. നായനാര്‍ സെക്രട്ടറിയുമായി രൂപീകരിച്ച സമിതിക്കുവേണ്ടി എം.വി. രാഘവനും ടി.കെ. രാമകൃഷ്ണനും മുഖ്യമന്ത്രിയെ കണ്ട് ഭൂമി ആവശ്യപ്പെടുകയായിരുന്നു. സര്‍വകലാശാലയ്ക്ക് നല്‍കിയ ഭൂമിയില്‍ നിന്നാണ് സ്മാരകത്തിന് സ്ഥലം അനുവദിച്ചത്. എന്നാല്‍, എത്ര സെന്റ് ഭൂമിയാണ് അന്ന് അനുവദിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ തര്‍ക്കത്തില്‍ വ്യക്തത വരണമെങ്കില്‍ കാണാതായ ആ ഉത്തരവ് കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഉത്തരവ് അപ്രത്യക്ഷമായത് ബോധപൂര്‍വ്വമാണോ എന്ന സംശയമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉയര്‍ത്തുന്നത്. ഫയല്‍ മുക്കിയത് ആര് എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിലും സജീവമാണ്. പിന്നീട് കേരള സര്‍വകലാശാലയില്‍ നിന്ന് 15 സെന്റ് ഭൂമി കൂടി എകെജി ട്രസ്റ്റിന് 'സമ്മാനമായി' (ഗിഫ്റ്റ്) നല്‍കിയെന്നും രേഖകള്‍ പറയുന്നു. സര്‍ക്കാര്‍ വക ഭൂമി സര്‍വകലാശാലയ്ക്ക് ഇത്തരത്തില്‍ മറ്റൊരു സ്വകാര്യ ട്രസ്റ്റിന് കൈമാറാന്‍ അധികാരമില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഭൂമി ഇതുവരെയും സര്‍ക്കാര്‍ രേഖകളില്‍ പതിച്ചുനല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വിവരാവകാശ രേഖകള്‍ പ്രകാരം 2018-ലെ റീസര്‍വേയില്‍ എകെജി സെന്റര്‍ 55 സെന്റ് ഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഭൂമി പുറമ്പോക്കാണെന്നും അതുകൊണ്ട് തന്നെ തണ്ടപ്പേര് പതിക്കുകയോ കരമൊടുക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. റവന്യൂ രേഖകളില്‍ ഇല്ലാത്ത ഭൂമിയില്‍ എങ്ങനെയാണ് ബഹുനില മന്ദിരം ഉയര്‍ന്നതെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്കും മറുപടിയില്ല. ഭൂമി ഏത് ആവശ്യത്തിനാണോ അനുവദിച്ചത് അതിനല്ലാതെ ഉപയോഗിച്ചാല്‍ കൈമാറ്റം അസാധുവാകുമെന്നാണ് ചട്ടം. എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ലഭിച്ച ഭൂമി പാര്‍ട്ടി ആസ്ഥാനമായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കോടതിയെ സമീപിച്ചിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയിലുള്ള ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോഴും നിയമക്കുരുക്കിലാണ്. നിര്‍ണ്ണായകമായ ഫയലുകള്‍ കാണാതാകുന്നത് സെക്രട്ടേറിയറ്റിലെയും ആര്‍ക്കൈവ്‌സിലെയും സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ ഫയലുകള്‍ അപ്രത്യക്ഷമാകുന്നത് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഫയലുകള്‍ ബോധപൂര്‍വ്വം നശിപ്പിച്ചതാണോ അതോ രേഖകളില്‍ കൃത്രിമം കാട്ടിയതാണോ എന്നും സംശയിക്കപ്പെടുന്നു. കോടതിയില്‍ കേസ് അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച ഉത്തരവ് ഹാജരാക്കാന്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. ആര്‍ക്കൈവ്‌സില്‍ ഫയലില്ലെന്ന് ഔദ്യോഗികമായി അറിയിച്ചതോടെ, കളക്ടര്‍ കോടതിയില്‍ നല്‍കിയ രേഖകളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെടും. വരും ദിവസങ്ങളില്‍ എകെജി സെന്റര്‍ ഭൂമി വിവാദം കേരള രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റ് ഉയര്‍ത്തുമെന്നുറപ്പാണ്.

മറുനാടൻ മലയാളീ 29 Mar 2026 8:38 am

ഏകാധിപത്യ ഭരണരീതി അവസാനിപ്പിക്കുക; ട്രംപ് ഭരണകൂടത്തിനെതിരേ വന്‍ പ്രക്ഷോഭം, 'നോ കിങ്സ്' റാലികളില്‍ ദശലക്ഷങ്ങള്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭരണകൂടത്തിനുമെതിരെ രാജ്യവ്യാപകമായി വന്‍ ജനകീയ പ്രക്ഷോഭം. രാജാവിനെപ്പോലെയുള്ള ഏകാധിപത്യ ഭരണരീതികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായാണ് 'നോ കിങ്സ്' മുദ്രാവാക്യം ഉയര്‍ത്തി അമേരിക്കന്‍ ജനത തെരുവിലിറങ്ങിയിരിക്കുന്നത്. ഇറാനില്‍ നടത്തുന്ന സൈനിക നടപടികള്‍ക്കും യുദ്ധത്തിനുമെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. സമാധാനം പുനഃസ്ഥാപിക്കണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍, ട്രംപ് ഭരണകൂടം അടുത്തിടെ സ്വീകരിച്ച നയങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അമേരിക്കന്‍ ജനാധിപത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെഗാ റാലികള്‍ സംഘടിപ്പിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, ഇന്ധന വില, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവ സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ഈ ജനകീയ നിരാശ റാലികളില്‍ പ്രകടമായി. അമേരിക്കയിലുടനീളം സംഘടിപ്പിക്കപ്പെട്ട 'നോ കിങ്സ്' പ്രതിഷേധ റാലികളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. രാജ്യത്തെ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികള്‍ ഭരണകൂടത്തോടുള്ള ജനങ്ങളുടെ ശക്തമായ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു. അമേരിക്കക്ക് പുറമേ, വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മിനസോട്ടയിലെ റാലിയായിരുന്നു. അവിടെ മാത്രം അമ്പതിനായിരത്തിലധികം ആളുകള്‍ തെരുവിലിറങ്ങി. പ്രശസ്ത അമേരിക്കന്‍ റോക്ക് ഗായകന്‍ ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ മിനസോട്ടയിലെ റാലിയില്‍ പങ്കെടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്റെ സംഗീതത്തിലൂടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിയേറ്റ വിരുദ്ധ നയങ്ങളും ICE റെയ്ഡുകളും രാജ്യത്ത് വലിയ രീതിയിലുള്ള മനുഷ്യാവകാശ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) രാജ്യവ്യാപകമായി നടത്തുന്ന ക്രൂരമായ റെയ്ഡുകള്‍ക്കും കൂട്ട നാടുകടത്തലുകള്‍ക്കുമെതിരെ രോഷം ഇരമ്പുകയാണ്. ജനുവരിയില്‍ മിനസോട്ടയില്‍ നടന്ന പ്രതിഷേധത്തിനിടെ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവം ജനരോഷം ആളിക്കത്തിച്ചിട്ടുണ്ട്.

തേജസ് ന്യൂസ് 29 Mar 2026 8:38 am

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ്; സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെനിര്‍ദേശം.

സിറാജ് ലൈവ് 29 Mar 2026 8:33 am

വനനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ എടുത്തെറിഞ്ഞു

സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധയ്ക്ക് ഗുരുതര പരിക്കേറ്റു. മൂടക്കൊലിയിലെ കൈതവേലിൽ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്.

കേരളം കൗമുദി 29 Mar 2026 8:31 am

ഇന്ന് ഓശാനപ്പെരുന്നാൾ; പീഡാനുഭവ വാരത്തിന് തുടക്കമായി

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിക്കുന്നു.

കേരളം കൗമുദി 29 Mar 2026 8:31 am

പശ്ചിമബംഗാളില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്; മമതാ ബാനര്‍ജിക്കെതിരെയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 8:29 am

വാംഖഡെയിൽ തീപാറും പോരാട്ടം; മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ

ഹിറ്റ്മാൻ രോഹിത് ശർമയാണ് മുംബൈയില്‍ ഇന്ന് ശ്രദ്ധാകേന്ദ്രമാകുക. ഫിറ്റായി സെറ്റായി എത്തുന്ന രോഹിത് കളം നിറഞ്ഞ് കളിക്കുമെന്ന് ആരാധക പ്രതീക്ഷ.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:27 am

രണ്ട് എല്‍പിജി ടാങ്കറുകള്‍ക്ക് കൂടി ഹോര്‍മുസ് കടക്കാന്‍ അനുമതി; കടലിടുക്കില്‍ ഇനി 18 ഇന്ത്യന്‍ കപ്പലുകള്‍

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്നലെ അനുവാദം ലഭിച്ചത് എല്‍പിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആര്‍ എന്നിവയ്ക്കാണ്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബല്‍ യുണൈറ്റഡ് എല്‍പിജി കമ്പനിയുടേതാണ്. നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ 18 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസില്‍ തുടരുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ നാല് എല്‍പിജി ടാങ്കറുകളാണ്. പിന്നാലെ ഇന്നലെ രണ്ട് ടാങ്കറുകള്‍ക്ക് കൂടി അനുമതി ലഭിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തില്‍ ഇടപെട്ടിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ അന്തര്‍മന്ത്രാലയ സമിതിയുടെ യോഗം ചേര്‍ന്ന് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. യുദ്ധം നീണ്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചയായി. ഊര്‍ജ്ജലഭ്യത ഉറപ്പാക്കാനുള്ള നടപടികളിലും ചര്‍ച്ച നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ധനവുമായി കൂടുതല്‍ കപ്പലുകള്‍ ഇന്ന് മുതല്‍ ഹോര്‍മുസ് കടക്കും.

തേജസ് ന്യൂസ് 29 Mar 2026 8:26 am

കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ, കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് കെ സി വേണുഗോപാൽ എംപി

ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ട കെ സുധാകരന് പിന്തുണയുമായി കെ സി വേണുഗോപാൽ. സുധാകരനെക്കുറിച്ചുള്ള അനാരോഗ്യകരമായ ചർച്ചകൾക്ക് മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം മരണം വരെ കോൺഗ്രസുകാരനായിരിക്കുമെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:24 am

ആദ്യഘട്ടത്തിൽ കോൺ​ഗ്രസിനെയും യുഡിഎഫിനെയും വലച്ച വിമതശല്യം, എല്ലാം കോംപ്രമൈസാക്കി കെ.സിയുടെ ഇടപെടൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും തലവേദനയായ വിമതശല്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലോടെ പരിഹരിച്ചു. പുനലൂർ, പത്തനംതിട്ട, കുട്ടനാട് എന്നിവിടങ്ങളിലെ പ്രമുഖർ ഉൾപ്പെടെ പത്തിലേറെ വിമതർ ചർച്ചകളെ തുടർന്ന് പിന്മാറി.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:24 am

രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി; കടലിടുക്കിൽ ഇനി 18 ഇന്ത്യൻ കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ ചില ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് യാത്രാനുമതി ലഭിച്ചെങ്കിലും 18 കപ്പലുകൾ ഇനിയും അവിടെ തുടരുകയാണ്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഇന്ത്യ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തുകയും രാജ്യത്തെ ഊർജ്ജലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:17 am

വീടിനു മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു; വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: വൃദ്ധയ്ക്ക് ഗുരുതര പരിക്ക്; 'മുട്ടിക്കൊമ്പനെ' പിടികൂടാനുള്ള ദൗത്യം തുടരുന്നു; വേനല്‍ കടുത്തതോടെ വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ വ്യാപകമായി കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നു; മലയോരം ഭീഷണിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മൂടക്കൊലി കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീടിനു മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ കടുത്തതോടെ വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ വ്യാപകമായി കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നത് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. വടക്കനാട്-വള്ളുവാടി മേഖലയില്‍ നിരന്തരം നാശനഷ്ടങ്ങള്‍ വരുത്തുകയും യുവകര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്ത 'മുട്ടിക്കൊമ്പന്‍' എന്ന താത്തൂര്‍ ടസ്‌കര്‍ വണ്ണിനെ (ടി.ടി. 1) പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുകയാണ്. ആനയെ മയക്കുവെടി വെച്ച് പിടികൂടാനെത്തിയ ദൗത്യസംഘത്തിന് നേരെയും കഴിഞ്ഞദിവസം ആന പാഞ്ഞടുത്തിരുന്നു. സംഘാംഗങ്ങള്‍ ഓടിമാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ ആറുവര്‍ഷമായി വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന മുട്ടിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭ പ്രമേയം പാസാക്കി നല്‍കിയിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. വനംവകുപ്പിന്റെ ഈ അനാസ്ഥയാണ് വടക്കനാട് പച്ചാടി സ്വദേശിയായ യുവകര്‍ഷകന്‍ രജീവിന്റെ (37) ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തന്റെ രണ്ടായിരത്തോളം വാഴകള്‍ നശിപ്പിക്കാനെത്തിയ ആനയെ നോക്കാന്‍ പോയപ്പോഴാണ് രജീവ് ആക്രമിക്കപ്പെട്ടത്. ആളെക്കണ്ടാല്‍ ഓടിവന്ന് ആക്രമിക്കുന്ന സ്വഭാവമുള്ള മുട്ടിക്കൊമ്പന്‍ രജീവിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുന്‍പും നിരവധിപേര്‍ ഈ ആനയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പതിറ്റാണ്ടുകളുടെ അധ്വാനം കൊണ്ട് കര്‍ഷകര്‍ നട്ടുനനച്ചുണ്ടാക്കിയ നൂറുകണക്കിന് ഏക്കര്‍ കൃഷിയാണ് ഓരോ ദിവസവും കാട്ടാനകള്‍ ചവിട്ടിമെതിക്കുന്നത്. കൃഷിയും ജീവനും സംരക്ഷിക്കാന്‍ വനംവകുപ്പ് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ശക്തമായ പ്രതിഷേധത്തിലാണ് വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. മുട്ടിക്കൊമ്പനെ എത്രയും വേഗം പിടികൂടി വനത്തിനുള്ളിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിലാണ് വടക്കനാട് മേഖലയിലെ ജനങ്ങള്‍. മുട്ടിവടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന താത്തൂര്‍ ടസ്‌ക്കര്‍ വണ്ണിനെ പിടികൂടാന്‍ നടത്തിയ ശ്രമം തുരുകയാണ്. മയക്കുവെടിവച്ച് പിടികൂടാനിറങ്ങിയ ദൗത്യസംഘത്തെയും മുട്ടിക്കൊമ്പന്‍ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്ന. സംഘം ഓടിയതിനാല്‍ ആനയുടെ പിടിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. വനം വകുപ്പിന്റെ ഡാറ്റാ ബാങ്കിലുള്ള ടിടിവണ്‍ എന്ന പേരിലറിയപ്പെടുന്ന നാട്ടുകാരുടെ മുട്ടികൊമ്പന്‍ വള്ളുവാടി മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കാന്‍ ആറുവര്‍ഷത്തോളമായി. സഹികെട്ട ജനങ്ങള്‍ അവസാനം പഞ്ചായത്ത് ഗ്രാമസഭയില്‍ ശല്യക്കാരനായ ഈ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രമേയം പാസാക്കി വനം വകുപ്പിന് നല്‍കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചില്ല. ഈ അനാസ്ഥയുടെ ഭാഗമായി വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവ് (37) എന്ന യുവകര്‍ഷകന് ജീവന്‍ നഷ്ടമാവുകയായിരുന്നു. സ്വന്തം കൃഷി സംരക്ഷിക്കുന്നതിനായി കൃഷിയിടത്തിലേയ്ക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. കാട്ടാന ഇറങ്ങിയ വിവരം കൃഷിയിടത്തിന് സമീപമുള്ളയാള്‍ രജീവിനെ ഫോണ്‍ വിളിച്ച് അറിയിച്ചു. മുട്ടികൊമ്പനാണെങ്കില്‍ ആളെ കണ്ടാല്‍ ഓടിവന്ന് ആക്രമിക്കുന്ന സ്വഭാവമാണ്. ഇതറിയാവുന്നതിനാല്‍ കൃഷിയിടത്തിന്റെ സമീപമുള്ള തുറസായ സ്ഥലത്ത് കൂടെയാണ് ആന കൃഷിയിടത്തില്‍ ഇറങ്ങിയോ എന്നറിയാന്‍ പോയി നോക്കിയത്. ഇവിടെവച്ച് ആന ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടായിരത്തില്‍പ്പരം വാഴകള്‍ കൃഷിചെയ്ത പാടത്തിന് സമീപത്താണ് യുവാവിനെ ആന ആക്രമിച്ചത്. രജീവിനെ ആന കൊലപ്പെടുത്തുന്നതിന് മുന്‍പ് നിരവധി പേരാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

മറുനാടൻ മലയാളീ 29 Mar 2026 8:15 am

ആവേശപ്പോരിൽ പാലാ, ഇത്തവണ പാലാ കടക്കുന്നതാര് ? ജനങ്ങളുടെ പ്രതികരണം കാണാം | Pala

ജോസ് കെ മാണി തിരിച്ചുപിടിക്കുമോ? മാണി സി കാപ്പന്‍ ജൈത്രയാത്ര തുടരമോ? ഷോണ്‍ ജോര്‍ജ് അത്ഭുതം സൃഷ്ടിക്കുമോ?;ജനങ്ങളുടെ പ്രതികരണം കാണാം Pala | Kerala Assembly Election 2026 | UDF | CPM | BJP

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:15 am

LPG പ്രതിസന്ധി; പൈപ്പ് ഗ്യാസ് കണക്ഷന്‍ വേഗത്തിലാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

രാജ്യത്ത് പാചക വാതക പ്രതിസന്ധി തുടരുന്നു; LPG ടാങ്കറുകളുമായി ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കില്‍

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:14 am

കന്നിയങ്കത്തിന് വിജയ്; തമിഴ്നാട്ടിലെ 234 സീറ്റിലെയും ടിവികെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

TVK അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്‍യുടെ കന്നിയങ്കം പെരമ്പൂർ മണ്ഡലത്തിലോ?; തമിഴ്നാട്ടിലെ 234 സീറ്റിലെയും ടിവികെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും, ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പ്രഖ്യാപനം

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:12 am

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലേക്ക് പ്രധാനമന്ത്രി എത്തുന്നു; ആവേശത്തോടെ പാലക്കാട്ടെ പ്രവർത്തകർ

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലേക്ക് പ്രധാനമന്ത്രി എത്തുന്നു; ആവേശത്തോടെ പാലക്കാട്ടെ ബിജെപി പ്രവർത്തകർ, പിന്നെ തൃശൂരിലേക്ക്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:12 am

ഐപിഎല്ലിൽ വിജയത്തുടക്കം കുറിച്ച് ആർസിബി; ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്തു | IPL 2026

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്ത് ആർസിബിക്ക് മിന്നും ജയം; വിരാട് കോലിയും ദേവ്ദത്ത് പടിക്കലും അർധസെഞ്ച്വറി നേടി IPL 2026 | RCB | Sports

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:11 am

മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് മാണി സി കാപ്പൻ

പാലാ മണ്ഡലത്തിലാകെ വികസനം ഉറപ്പാക്കി, 58000 വോട്ട് പിടിക്കും, മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:09 am

കൊച്ചിയിൽ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിമരുന്നുമായി വമ്പന്മാർ പിടിയിൽ

പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകരും ഇവന്റ് മാനേജ്‌മെന്റ് ഉടമയും; കൊച്ചിയിൽ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിമരുന്നുമായി വമ്പന്മാർ പിടിയിൽ, ലഹരി പാർട്ടിയിൽ പിടിയിലവർ മുഖ്യകണ്ണിയെന്ന് പൊലീസ്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:08 am

ഇനി വിശുദ്ധിയുടെ ദിനങ്ങൾ; ഓശാന ഞായറായ ഇന്ന് ദേവാലയങ്ങളിൽ പ്രാര്‍ത്ഥന ചടങ്ങുകൾ തുടങ്ങി

ഇനി വിശുദ്ധിയുടെ ദിനങ്ങൾ; ഓശാന ഞായറായ ഇന്ന് പാളയം പള്ളിയിൽ വിശ്വാസികളുടെ കുരുത്തോലയേന്തിയുള്ള പ്രദക്ഷിണം ആരംഭിച്ചു, എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലും കുരുത്തോല കുര്‍ബാന പുരോഗമിക്കുന്നു

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:07 am

ഐപിഎല്ലിന് കൊടിയേറി; ഇനി ക്രിക്കറ്റ് ആവേശത്തിന്റെ നാളുകള്‍

കിരീടം പ്രതിരോധിക്കാനാകുമെന്ന സൂചന നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:06 am

കോഴിക്കോട് ജില്ലയില്‍ മതിയായ രേഖകളില്ലാത്ത 16,93,200 രൂപ പിടിച്ചെടുത്തു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ലയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 16,93,200 രൂപ പിടിച്ചെടുത്തു. എലത്തൂര്‍ മണ്ഡലത്തില്‍നിന്ന് 736000, കുന്ദമംഗലം ണ്ഡലത്തില്‍നിന്ന് 837200, തിരുവമ്പാടി മണ്ഡലത്തില്‍നിന്ന് 120000 എന്നിങ്ങനെയാണ് പിടികൂടിയത്. ഇതുവരെ 56,00,950 രൂപ പിടിച്ചെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരി വസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഫ്‌ലയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.

തേജസ് ന്യൂസ് 29 Mar 2026 8:06 am

ശ്രദ്ധിക്കണേ; വടക്കൻ കേരളത്തിൽ ഇന്നും വേനൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

മഴക്കൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടാകുമെന്നതിനാൽ ആളുകൾ ജാഗ്രതപാലിക്കണം; വടക്കൻ കേരളത്തിൽ ഇന്നും വേനൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:06 am

'കാപ്പന്‍ ഞങ്ങളുടെ അടുത്ത മന്ത്രിയാണ്, പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കും'

'മാണി സി കാപ്പന്‍ ഞങ്ങളുടെ അടുത്ത മന്ത്രിയാണ്, പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പാലായില്‍ യുഡിഎഫ് ജയിക്കും'; ദിയ ബിനു പുളിക്കക്കണ്ടം

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:05 am

വൈദ്യുതി മുടങ്ങി; ജനറേറ്റർ പണിമുടക്കി, എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികൾ വലഞ്ഞു

എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതോടെ ക്യാൻസർ രോഗികൾ രണ്ട് മണിക്കൂർ നേരം ഇരുട്ടിലായി; ജനറേറ്റർ പണിമുടക്കിയതാണ് പ്രശ്നമായത്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:05 am

പാര്‍ട്ടിയോട് ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമാണ് പാലായിൽ മത്സരിക്കുക എന്നത്: ഷോൺ ജോർജ്

പാര്‍ട്ടിയോട് ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമാണ് പാലായിൽ മത്സരിക്കുക എന്നത്, രാഷ്ട്രീയത്തെ വ്യക്തിപരമാക്കില്ല, മീനച്ചിൽ താലൂക്കിനെ ഇന്ത്യയുടെ ഫ്രൂട്ട് വില്ലേജ് ആക്കണമെന്നാണ് ആഗ്രഹം: ഷോൺ ജോർജ്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:04 am

ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലീസ്

ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 8:04 am

ഇന്ത്യൻ ബഹിരാകാശ വകുപ്പിലെ ഫണ്ട് വിനിയോ​ഗത്തിൽ വീഴ്ചകൾ; റിപ്പോ‌ർട്ട് പുറത്ത്

വലിയ വീഴ്ച; ഇന്ത്യൻ ബഹിരാകാശ വകുപ്പിലെ ഫണ്ട് വിനിയോ​ഗത്തിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി പാ‌‌ർലമെന്ററി സ്റ്റാൻഡിം​ഗ് കമ്മിറ്റി റിപ്പോ‌ർട്ട്, ചന്ദ്രയാൻ നാല്, വീനസ് ഓ‌ർബിറ്റർ മിഷൻ എന്നീ പദ്ധതികളിലും ക്രമക്കേട്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:03 am

വിശുദ്ധവാരത്തിലേക്ക് കടന്ന് വിശ്വാസികൾ; ഓശാന ഞായർ ആചരിച്ച് ക്രൈസ്തവർ

വിശുദ്ധവാരത്തിലേക്ക്; യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:02 am

ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ ചർച്ചകൾ; ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഉടൻ ഇന്ത്യയിലെത്തും

യുദ്ധ സാഹചര്യം നീളുന്നു; ഊർജ്ജ പ്രതിസന്ധിയെ മറികടക്കാനും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അന്തർമന്ത്രലായ സമിതിയുടെ യോഗം, ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഉടനെത്തും

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:02 am

20 വർഷങ്ങൾ; ശ്യാമൾ മണ്ഡൽ വധൽ കേസ് മുഖ്യപ്രതിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും

എഞ്ചിനിയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധൽ കേസ് മുഖ്യപ്രതിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും; 20 വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 8:02 am

ഇറാനൊപ്പം ചേർന്ന് ഹൂതികൾ; ഇസ്രായേലിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം, ചെങ്കടലിലേക്ക് യുദ്ധം വ്യാപിക്കുമോയെന്ന് ആശങ്ക

Houthis Launch Missile Attack On Israel: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കി ഹൂതികൾ ഇസ്രായേലി സൈനിക കേന്ദ്രങ്ങൾ' ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേലി ആർമി റേഡിയോ.

സമയം 29 Mar 2026 8:00 am

ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്

ലോകത്തെ വീണ്ടും ഒരു മഹാ യുദ്ധത്തിന്റെ മുനമ്പിലേക്ക് എത്തിക്കുന്ന തരത്തിലുള്ള വാർത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് പുറത്തുവരുന്നത്. ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ നേരിട്ടുള്ള സൈനിക നടപടികൾക്ക് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു എന്ന ഞെട്ടിക്കുന്ന വിവരമാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അശാന്തിയുടെ പശ്ചാത്തലത്തിൽ, അമേരിക്കയുടെ ഈ നീക്കം

ഒന്നു ഇന്ത്യ 29 Mar 2026 7:59 am

മുഖ്യമന്ത്രി പദത്തിന് അര്‍ഹന്‍ ചെന്നിത്തല; ഹൈക്കമാന്‍ഡിനോട് നിലപാടറിയിച്ച് സുധാകരന്‍; കണ്ണൂര്‍ എം.പിക്ക് ഉന്നത പദവി ഉറപ്പ്; ദേശീയ നേതൃത്വത്തിന്റെ ഭാഗമായി കെ എസ് മാറിയേക്കും; രാഹുല്‍ നയതന്ത്രത്തില്‍ സുധാകരന്‍ ഡബിള്‍ ഹാപ്പി; ഡല്‍ഹിയില്‍ സംഭവിച്ചത്

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ഡല്‍ഹിയില്‍ എ.ഐ.സി.സി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ശക്തമായ നിര്‍ദ്ദേശം സുധാകരന്‍ മുന്നോട്ടുവെച്ചു. കേരളത്തിലെ പാര്‍ട്ടി സംവിധാനത്തെ വിജയത്തിലേക്ക് നയിക്കാന്‍ ചെന്നിത്തലയുടെ നേതൃത്വം അനിവാര്യമാണെന്ന നിലപാടാണ് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി സുധാകരന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഈ നിര്‍ണ്ണായക ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാര്‍ട്ടിയിലെ പുനഃസംഘടനയും ചര്‍ച്ചയായ കൂടിക്കാഴ്ചയില്‍, ചെന്നിത്തലയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടം ഗുണകരമാകുമെന്ന തന്റെ മനസ്സ് സുധാകരന്‍ തുറന്നുപറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അര്‍ഹന്‍ രമേശ് ചെന്നിത്തലയാണെന്ന തന്റെ മുന്‍പത്തെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാവ് എന്ന നിലയിലും ഭരണപരിചയമുള്ള വ്യക്തി എന്ന നിലയിലും ചെന്നിത്തലയുടെ പേരിനാണ് സുധാകരന്‍ മുന്‍ഗണന നല്‍കുന്നത്. ഹൈക്കമാന്‍ഡിന് മുന്നിലും അദ്ദേഹം ഇതേ നിലപാട് ആവര്‍ത്തിച്ചു. അതേസമയം, കെ. സുധാകരന് ദേശീയ തലത്തില്‍ ഉന്നത പദവി നല്‍കുമെന്ന ഉറപ്പ് രാഹുല്‍ ഗാന്ധി നല്‍കിയതായാണ് സൂചന. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ സുധാകരന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് താല്പര്യപ്പെടുന്നുണ്ട്. ചില പദവികള്‍ സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉറപ്പുകള്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പദവികള്‍ ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരുപോലെയാണെന്ന നിലപാടാണ് സുധാകരന്‍ സ്വീകരിച്ചിരിക്കുന്നത്. താന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ യാതൊരുവിധ ആവശ്യങ്ങളും മുന്നോട്ടുവെച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് പ്രത്യേക പദവികളുടെ ആവശ്യമില്ലെന്നും നാട്ടിലെ പ്രവര്‍ത്തനങ്ങളിലാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിച്ച് സംസാരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് സുധാകരന്‍ അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഹുലുമായി ദീര്‍ഘനേരം സംസാരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള നീക്കത്തില്‍ നിന്ന് സുധാകരന്‍ പിന്തിരിഞ്ഞത് എ.ഐ.സി.സി നേതൃത്വത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സുധാകരന്റെ സാന്നിധ്യം സംസ്ഥാനത്തുടനീളം ആവശ്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. സുധാകരനെ പ്രശംസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിലെ ജനങ്ങള്‍ക്കായി പോരാടിയ കരുത്തനായ നേതാവാണ് സുധാകരന്‍ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. സുധാകരനുമായുള്ള ചര്‍ച്ചയുടെ ചിത്രവും രാഹുല്‍ ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി തുടരുമ്പോള്‍ തന്നെ സുധാകരനെ എ.ഐ.സി.സി തലത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടാക്കിയേക്കാം. ചെന്നിത്തലയ്ക്ക് അനുകൂലമായ സുധാകരന്റെ നിലപാട് പാര്‍ട്ടിയിലെ ഐക്യം ശക്തിപ്പെടുത്താനാണോ അതോ പുതിയൊരു അധികാര കേന്ദ്രം രൂപീകരിക്കാനാണോ എന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ കേരളത്തില്‍ സജീവമായിട്ടുണ്ട്.

മറുനാടൻ മലയാളീ 29 Mar 2026 7:59 am

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരുക്കേറ്റു

കൈതവേലില്‍ തങ്കമ്മക്കാണ് പരുക്കേറ്റത്. വീടിന്റെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.

സിറാജ് ലൈവ് 29 Mar 2026 7:51 am

തീവണ്ടി യാത്രയ്ക്കിടെ ഫോണ്‍ നഷ്ടമായാല്‍ പോലീസ് സ്റ്റേഷനില്‍ പോകണ്ട; ഡിജിറ്റലായി പരാതി നല്‍കാം

തീവണ്ടി യാത്രയ്ക്കിടെ ഫോണ്‍ നഷ്ടമായാല്‍ ഡിജിറ്റലായി പരാതി നല്‍കാം

മറുനാടൻ മലയാളീ 29 Mar 2026 7:38 am

മുഖ്യമന്ത്രിക്കെതിരെയും സ്ഥാനാർഥിയെ നിർത്തും, ഒറ്റ സീറ്റും ഒഴിച്ചിടില്ല, ബം​ഗാളിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് കോൺ​ഗ്രസ്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 294 സീറ്റുകളിലും മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഭവാനിപൂരിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്നും പാർട്ടി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:38 am

ലണ്ടനില്‍ ആയത്തൊള്ള ഖമനേയിയുടെ അനുസ്മരണാ ചടങ്ങില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഏറ്റുമുട്ടിയത് ഖമനേയി ഭരണകൂടാനുകൂലികളും ഇറാനില്‍ പരിഷ്‌കരണത്തിനായി പോരാടുന്ന വിമതരും തമ്മില്‍; തീവ്ര വലതുവത്ക്കരണത്തിനെതിരെ ലണ്ടനില്‍ കൂറ്റന്‍ പ്രകടനം; വിവിധ സാമൂഹ്യ സംഘടനകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു

അ മേരിക്കന്‍ - ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഇറാന്‍ സര്‍വാധികാരി ആയത്തൊള്ള അല്‍ ഖമനേയിയുടെ അനുസ്മരണാ ചടങ്ങില്‍ സംഘര്‍ഷം. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഇറാനിലെ നിലവിലെ ഭരണകൂടത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചടങ്ങുകള്‍ നടന്ന മൈഡ വെയിലിലെ ഇസ്ലാമിക് സെന്റര്‍ ഓഫ് ഇംഗ്ലണ്ടിന്റെ പുറത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നു. സംഘര്‍ഷമുണ്ടായതോടെ മെട്രോപോളിറ്റന്‍ പോലീസും സിറ്റി ഓഫ് ലണ്ടന്‍ പോലീസും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിരോധിക്കപ്പെട്ട പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ പിന്തുണച്ച 18 പേര്‍ ഉള്‍പ്പടെ ഇന്നലത്തെ സംഘര്‍ഷത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് അറിയിച്ചു. സമീപത്തുള്ള ഒരു വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സംഘര്‍ഷം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സെന്ററിന്റെ പുറത്ത് തടിച്ചുകൂടിയ നൂറ് കണക്കിന് ആളുകള്‍ ഖമനേനിയുടെ ചിത്രം ഉയര്‍ത്തിപ്പിടിക്കുകയും ഇറാന്‍ പതാകകള്‍ ഉയരത്തില്‍ വീശുകയും ചെയ്യുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ കഫിയ ധരിച്ചെത്തി പലസ്തീന്‍ പാതകകള്‍ ഉയര്‍ത്തി പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുമുണ്ടായിരുന്നു. അതേസമയം, റോഡിന് എതിര്‍വശത്ത് സൂര്യനും സിംഹവും ആലേഖനം ചെയ്ത ഇറാന്റെ പഴയ ഷാ ഭരണകാലത്തെ പതാകയേന്തി മറ്റൊരു സംഘവും പ്രകടനം നടത്തുന്നുണ്ടായിരുന്നു. ഇവര്‍ ഉയര്‍ത്തിയ ബാനറുകളില്‍ ഒന്നില്‍ ഡൊണാള്‍ഡ് ട്രംപിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. 'ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു' എന്ന് അതിനു കീഴെ അടിക്കുറിപ്പും ഉണ്ടായിരുന്നു. വലിയ ശബ്ദത്തില്‍ സംഗീതം കേള്‍പ്പിച്ചും ആടിയും പാടിയും ഇവര്‍ ഖമനേയിയുടെ മരണം ഒരു ആഘോഷമാക്കുകയായിരുന്നു. ഇറാനിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പഹ്ലവി രാജവംശത്തിലെ കിരീടാവകാശിയുടെ ചിത്രവും ചിലര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍ ഒരു പക്ഷെ ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹുസംസ്‌കാര പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍, വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ലണ്ടന്‍ നഗരത്തില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍. ടുഗദര്‍ അലയന്‍സ് മാര്‍ച്ച് എന്ന് പേരിട്ട ഈ പ്രകടനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം പേര്‍ തലസ്ഥാനത്ത് എത്തിയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. എന്നാല്‍, പോലീസിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം അര ലക്ഷത്തോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. നൂറിലധികം ചാരിറ്റികള്‍, നിരവധി ക്യാമ്പെയിന്‍ ഗ്രൂപ്പുകള്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവര്‍ പങ്കെടുത്ത പ്രകടനം പാര്‍ക്ക് ലെയ്‌നില്‍ നിന്നാണ് ആരംഭിച്ചത്. പിന്നീട് വൈറ്റ്‌ഹോള്‍ വഴി ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ പ്രകടനം എത്തിച്ചേര്‍ന്നു. തീവ്ര വലതു രാഷ്ട്രീയത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനം അവസാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച 'യുണൈറ്റ് ദി കിംഗ്ഡം' റാലിക്കുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഈ പ്രകടനം സംഘടിപ്പിച്ചത്. റോബിന്‍സന്റെ റാലിയില്‍ ഒരുലക്ഷത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. നൂറു കണക്കിന് ബസ്സുകളിലും മറ്റുമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ പ്രകടനത്തില്‍ പങ്കെടുക്കാനായി ലണ്ടനില്‍ എത്തിച്ചേര്‍ന്നത്. ലേബര്‍ എം പി ഡയാന അബോട്ട്, ഗ്രീന്‍സ് പാര്‍ട്ടി നേതാവ് സാക്ക് പൊളാന്‍സ്‌കി എന്നിവര്‍ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വന്‍ ഹര്‍ഷാരാവത്തോടെയായിരുന്നു ജനക്കൂട്ടം ഇരുവരുടെയും വാക്കുകളെ സ്വാഗതം ചെയ്തത്. ഇത്തരം പ്രകടനങ്ങള്‍ തദ്ദേശീയമായി കൂടുതലായി സംഘടിപ്പിക്കണമെന്ന് പൊളാന്‍സ്‌കി ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു.

മറുനാടൻ മലയാളീ 29 Mar 2026 7:34 am

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി ഡോക്ടര്‍മാരും വക്കീലുമടക്കം സംഘം പിടിയില്‍

ഡോക്ടര്‍മാരും വക്കീലും വിദ്യാര്‍ത്ഥിയും അടക്കമുള്ളവരാണ് പിടിയിലായത്.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 7:34 am

അമ്പലവയൽ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്; സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയുടെ മൊഴിയെടുത്തു

വയനാട് അമ്പലവയലിൽ യുവതിയുടെ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിയാണ് പൊലീസ് യുവതിയുടെ മൊഴി എടുത്തത്.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:32 am

ലോകം വിറച്ച 30 യുദ്ധ ദിനങ്ങൾ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിക്കത്തിയിട്ട് ഇന്ന് 30 ദിവസം. ഫെബ്രുവരി 28നാണ് ആണവ കരാറിനുവഴങ്ങാത്ത ഇറാനെതിരെ യു.എസും ഇസ്രയേലും ആക്രമണം തുടങ്ങിയത്.

കേരളം കൗമുദി 29 Mar 2026 7:32 am

4 ലക്ഷം കിറ്റ്കാറ്റ് ബാറുകൾ മോഷ്ടിച്ചു

റോം: കിറ്റ്കാറ്റ് ചോക്ലേറ്റ് ബ്രാൻഡിന്റെ 12 ടൺ ബാറുകൾ (4,13,793 എണ്ണം) മോഷണം പോയതായി സ്വിസ് ഫുഡ് ഭീമൻ നെസ്‌ലേ. കഴിഞ്ഞ ആഴ്ച ആദ്യം ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് പോളണ്ടിലെ വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മോഷണം.

കേരളം കൗമുദി 29 Mar 2026 7:32 am

തേജസ്വി യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി തേജസ്വി എത്തുമെന്ന് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 7:26 am

റാഡിസണ്‍ ഹോട്ടലിലേക്ക് ഡാന്‍സാഫ് ഇരച്ചു കയറി; സര്‍ക്കാര്‍ ബോട്ടിലെ ആഘോഷത്തിന് ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയത് ആഫ്റ്റര്‍ പാര്‍ട്ടിക്ക്; കുടുങ്ങിയത് ദന്തഡോക്ടറും പൈലറ്റ് വിദ്യാര്‍ത്ഥിയും അടക്കമുള്ള ഉന്നത പ്രൊഷണലുകള്‍; കൊച്ചിയില്‍ വന്‍ ലഹരിവേട്ട: പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാവിരുന്നിനിടെ ഡോക്ടറും അഭിഭാഷകനുമടക്കം 8 പേര്‍ പിടിയില്‍

കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസണ്‍ ബ്ലൂവില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. സര്‍ക്കാര്‍ ബോട്ടില്‍ നടന്ന സംഗീത വിരുന്നിന് ശേഷം ഹോട്ടല്‍ മുറിയില്‍ ലഹരി വിരുന്നിനായി ഒത്തുചേര്‍ന്ന എട്ടുപേരടങ്ങുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് മാരക ലഹരിമരുന്നുകളായ കൊക്കെയ്ന്‍, സ്ഫടിക രൂപത്തിലുള്ള രാസലഹരി, സങ്കരയിനം കഞ്ചാവ് എന്നിവ കണ്ടെടുത്തു. സര്‍ക്കാര്‍ ബോട്ടില്‍ നടന്ന സംഗീത വിരുന്നിന് ശേഷമാണ് സംഘം ലഹരി ഉപയോഗത്തിനായി റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ 23-03 നമ്പര്‍ മുറിയിലേക്ക് മാറിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരം കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഉപനിരീക്ഷകന്‍ രാജീവ് പി.ആറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ശേഷം പരിശോധന നടത്തുകയായിരുന്നു. സമൂഹത്തിന്റെ വിവിധ ഉന്നത മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായ എട്ടുപേരും. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ആഘോഷ പരിപാടികളുടെ സംഘാടകനുമായ ഷാജി ഫെര്‍ണാണ്ടസ് (44), കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ് (31), അഭിഭാഷകനായ കലൂര്‍ സ്വദേശി രോഹിത് നായര്‍ (25), കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി (29), പോഷകാഹാര വിദഗ്ധനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ (30), പന്തളം സ്വദേശിയായ ദന്ത ഡോക്ടര്‍ ബെന്‍സി റാവൂത്തര്‍ (29), കൊല്ലം സ്വദേശിയായ കായിക ചികിത്സാ വിദഗ്ധ സെയ്തലി ഫാത്തിമ (29), കണ്ണൂര്‍ സ്വദേശിയായ വൈമാനിക പഠന വിദ്യാര്‍ത്ഥിനി അമല്‍ റൗഫ് (26) എന്നിവരാണ് പിടിയിലായത്. പരിശോധനയില്‍ അതീവ മാരകമായ ലഹരിമരുന്നുകളുടെ ശേഖരമാണ് പോലീസ് കണ്ടെടുത്തത്. 0.66 ഗ്രാം സങ്കരയിനം കഞ്ചാവ്, 0.36 ഗ്രാം സ്ഫടിക രൂപത്തിലുള്ള രാസലഹരി, 0.34 ഗ്രാം കൊക്കെയ്ന്‍, 0.44 ഗ്രാം ലഹരി ഗുളിക എന്നിവയാണ് പിടിച്ചെടുത്തത്. ഇവ കൂടാതെ പ്രതികളുടെ പക്കല്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകളും പോലീസ് ബന്തവസിലെടുത്തു. കടവന്ത്ര ഉപനിരീക്ഷകന്‍ രാജീവ് പി.ആര്‍, സഹ ഉപനിരീക്ഷകന്‍ രാജേഷ് കെ.ആര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജീവന്‍, സൂരജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്നിന്റെ ഉറവിടം എവിടെയാണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

മറുനാടൻ മലയാളീ 29 Mar 2026 7:26 am

തെരഞ്ഞെടുപ്പ് ചൂടേറുന്നു; മോദി ഇന്ന് കേരളത്തില്‍, പിണറായി മലപ്പുറത്ത്, രാഹുല്‍ നാളെ എത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ പ്രചാരണ ചൂടേറുന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി തൃശൂരിലേക്ക് പോവുക. വൈകിട്ട് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. മലപ്പുറത്തെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിനുശേഷം തിരൂര്‍, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലുമാണ് റാലികള്‍ ഉദ്ഘാടനം ചെയ്യുക. ജില്ലയില്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്. പ്രതിപക്ഷ നേതാവ് വടക്കന്‍ പറവൂരിലാണ് പ്രചാരണം നടത്തുന്നത്. രാഹുല്‍ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയില്‍ എത്തുന്നുണ്ട്.

തേജസ് ന്യൂസ് 29 Mar 2026 7:22 am

പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി!

കേരളം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാൻ മുന്നണികൾ കടുത്ത പോരാട്ടം നടത്തുമ്പോൾ, ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ അതികായന്മാർ ഇന്ന് ഒരേസമയം കേരള മണ്ണിൽ സജീവമാകുന്നു. എൻഡിഎയുടെ പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തുമ്പോൾ, എൽഡിഎഫിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ

ഒന്നു ഇന്ത്യ 29 Mar 2026 7:19 am

ജമാഅത്തെ ഇസ്ലാമിക്ക് പുതിയ കേരള അമീര്‍ ആണ് വി ഡി സതീശന്‍ ; പരിഹാസവുമായി എ പി അബ്ദുള്ളക്കുട്ടി

ബിജെപി ജയിക്കുമെന്ന തോന്നല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 7:19 am

ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്; മുഖ്യപ്രതി 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്; മുഖ്യപ്രതി 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

മറുനാടൻ മലയാളീ 29 Mar 2026 7:15 am

ഇന്ന് ഓശാന പെരുന്നാള്‍

വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 7:13 am

യെമനിൽ നിന്ന് മിസൈൽ ആക്രമണം; ഇസ്രയേലിനെതിരെ യുദ്ധത്തിൽ ഹൂതി ആക്രമണം

കൂടുതൽ ഇടങ്ങൾ ആക്രമിക്കപ്പെടുന്നു; യുദ്ധത്തിൽ ഹൂതികൾ കൂടിച്ചേരുന്നു, ഇസ്രയേലിനെതിരെ ആക്രമണം, ഇറാനിലെ ജലസംഭരണ കേന്ദ്രങ്ങളിലേക്കും ഇസ്രായേൽ ആക്രമണം

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:04 am

ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കേരള അമീര്‍ ആണ് വിഡി സതീശൻ, സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ നിശബ്ദ തരംഗമെന്ന് എപി അബ്ദുള്ളക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ നിശബ്ദമായ തരംഗമുണ്ടെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും സാധാരണക്കാരായ ജനങ്ങള്‍ എൻഡിഎയ്ക്ക് വോട്ടു ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും എപി അബ്ദുള്ളക്കുട്ടി

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:04 am

കോൺഗ്രസ് ഉന്നയിച്ച സി.പി.എം - എസ്.ഡി.പി.ഐ ഡീൽ ആരോപണം തലത്തിലേക്ക്; മറുപടി നൽകുമോ നേതാക്കൾ?

എൽഡിഎഫ് സ്വതന്ത്രരെ പിന്തുണക്കാൻ എസ്.ഡി.പി.ഐ; സിപിഎം-എസ്.ഡി.പി.ഐ ബന്ധത്തിന് ഉത്തരം നൽകുമോ ?; ഡീൽ ആരോപണം പുതിയ തലത്തിലേയ്ക്ക്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:04 am

കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി യു കെ വിസ ഫീസ് വര്‍ദ്ധിപ്പിക്കുന്നു; സാധാരണ സ്റ്റുഡന്റ് വിസയുടെ ഫീസ് 4,277 രൂപ വര്‍ദ്ധിിക്കുമ്പോള്‍ ഗ്രാഡ്വേറ്റ് റൂട്ട് വിസയുടെ നിരക്ക് 7,171 രൂപ വര്‍ദ്ധിിക്കും; സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ഫീസിലും സന്ദര്‍ശക വിസ ഫീസിലും വര്‍ദ്ധനവുണ്ടാകും; വിദേശികളുടെ വരവ് തടയാന്‍ കൂടുതല്‍ നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി വിസ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ സന്ദര്‍ശനത്തിനോ, താമസിക്കുന്നതിനോ, പഠനത്തിനോ, തൊഴിലിനോ ആയി ബ്രിട്ടനിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിസ ഫീസ് ഇനത്തില്‍ 27,930 രൂപ വരെ അധികമായി നല്‍കേണ്ടി വരും. കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഒരുപിടി പുതിയ നിയമങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. റെഫ്യൂജി സ്റ്റാറ്റസില്‍ വരുന്ന മാറ്റം, അഭയാപേക്ഷകള്‍ നിരസിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് 12,58,100 രൂപ വീതം നല്‍കി രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കല്‍, അനധികൃതമായി ജോലി ചെയ്ത് പിടിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവിലുള്ള താമസം നിഷേധിക്കുക തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മ്യാന്മാര്‍, സുഡാന്‍ എന്നീ രാജങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നതില്‍ ഇപ്പോള്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഈ നടപടി എന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി കഴിഞ്ഞു. ഏഴ് ശതമാനം വരെ വര്‍ദ്ധിപ്പിച്ച പുതിയ വിസ നിരക്കുകള്‍ ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും. ആറ് മാസം വരെ ഹ്രസ്വകാല സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തുന്നവര്‍ക്കുള്ള വിസ ഫീസില്‍ 1,006 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. അതേസമയം, രണ്ട് വര്‍ഷം വരെ ബ്രിട്ടനില്‍ താമസിക്കാന്‍ കഴിയുന്ന സന്ദര്‍ശക വിസകളുടെ നിരക്കില്‍ 3,900 രൂപയുടെ വര്‍ദ്ധനവുണ്ടാകും. അഞ്ച് വര്‍ഷത്തെ വിസയില്‍ 6,919 രൂപയുടെയും 10 വര്‍ഷത്തെ വിസയില്‍ 8,681 രൂപയുടെയും വര്‍ദ്ധനവായിരിക്കും ഉണ്ടാവുക. ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷയ്ക്ക് 13,084 രൂപയുടെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുക. വിദേശികള്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്നതിനും, ജോലി ചെയ്യുന്നതിനും, കുടുംബത്തോടൊപ്പം ചേരുന്നതിനും, അതുവഴി ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനും സഹായിക്കുന്ന റൂട്ട് ടു സെറ്റില്‍മെന്റ് വിസകളുടെ നിരക്കും വര്‍ദ്ധിക്കും. ഒരു സാധാരണ റൂട്ട് ടു സെറ്റില്‍മെന്റ് വിസയുടെ നിരക്ക് ഇതാദ്യമായി 2.51 ലക്ഷം രൂപയില്‍ അധികമായി വര്‍ദ്ധിക്കുകയാണ്. നിലവില്‍ 2,43,820 രൂപയുള്ള വിസയ്ക്ക് ഏപ്രില്‍ 8 മുതല്‍ 2,59,672 രൂപ ആയിരിക്കും ഫീസ്. അതുപോലെ യു കെയില്‍ ഒരു ബന്ധുവിന്റെ മേല്‍നോട്ടത്തില്‍ ജീവിക്കുന്നവര്‍ക്കുള്ള വിസയുടെ നിരക്ക് 27,930 രൂപ വര്‍ദ്ധിച്ച് 4,57,320 രൂപയായി ഉയരും. അതേസമയം, അഭയാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള റൂട്ട് ടു സെറ്റില്‍മെന്റ് വിസയുടെ ഫീസ് 3,523 രൂപ വര്‍ദ്ധിച്ച് 56,866 രൂപ ആകും. തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള മറ്റ് പല വര്‍ക്ക് വിസകളുടെ ഫീസും വര്‍ദ്ധിക്കും. ഉദാഹരണത്തിന് യു കെയുടെ പുറത്തു നിന്ന് അപേക്ഷിക്കുമ്പോള്‍ 96,748 രൂപ ഫീസ് വരുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ ഫീസ് ഏപ്രില്‍ 8 മുതല്‍ 6,290 രൂപ വര്‍ദ്ധിച്ച് 1,03,038 രൂപയായി തീരും. ഒരു സാധാരണ സ്റ്റുഡന്റ് വിസയുടെ ഫീസ് 4,277 രൂപ വര്‍ദ്ധിച്ച് 70,202 രൂപയും ആകും. ഗ്രാഡ്വേറ്റ് റൂട്ട് വിസകളുടെ ഫീസ് 1,10,713 രൂപയില്‍ നിന്നും 1,17,884 രൂപയായും വര്‍ദ്ധിക്കും.

മറുനാടൻ മലയാളീ 29 Mar 2026 7:03 am

ഇടപ്പള്ളി റീഗല്‍ ജ്വല്ലറിയില്‍ നിന്ന് ആറര പവന്‍ സ്വര്‍ണാഭരണം മോഷണം പോയ കേസ് ; പ്രതി അറസ്റ്റില്‍

ജ്വല്ലറിയില്‍ ഉപഭോക്താക്കള്‍ മുന്‍കൂറായി ബുക്ക് ചെയ്ത ഓര്‍ഡര്‍ ബോക്സില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 7:03 am

തൊടുപുഴയിൽ അപു ജോൺ ജോസഫിന്റെ പ്രചരണ വാഹനങ്ങൾക്ക് നേരെ DYFI പ്രവർത്തകരുടെ ആക്രമണം; പ്രതിഷേധം

തൊടുപുഴയിൽ അപു ജോൺ ജോസഫിന്റെ പ്രചരണ വാഹനങ്ങൾക്ക് നേരെ DYFI പ്രവർത്തകരുടെ ആക്രമണം; ഞങ്ങളുടെ മൂന്ന് പ്രചാരണ വാഹനങ്ങളിലെയും ഫ്ലക്സ് ബോർഡുകൾ ഡി വൈ എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു ,മറ്റ് നിയോജക മണ്ഡലങ്ങൾക്ക് പടരും മുൻപ് നിയമ നടപടി സ്വീകരിക്കണമെന്ന് അപു ജോൺ ജോസഫ്

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:02 am

വോട്ട് ഉറപ്പിക്കാൻ പ്രധാനമന്ത്രി പാലക്കാട്; തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ പ്രധാനമന്ത്രി കേരളത്തിൽ;തൃശ്ശൂരിൽ റോഡ് ഷോ, 5 പോയിന്റുകളിൽ ജനങ്ങൾ അണിനിരക്കും, പാലക്കാട് 12 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ പങ്കെടുക്കും

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:02 am

'സിപിഎമ്മിലെയും കോൺഗ്രസിലെയും സാധാരണജനങ്ങളുമായിട്ടാണ് ഞങ്ങൾക്ക് ഡീൽ, ഇത്തവണ അവർ വോട്ട് ചെയ്യും'

ഇത്തവണ ബിജെപിക്ക് അനുകൂലമായ നിശബ്‌ദ തരംഗം, എൻഡിഎയും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ്, പത്തുവർഷംകൊണ്ട് പിണറായി വിജയൻ സിപിഎമ്മിന്റെ കഥ കഴിച്ചു ; എ.പി.അബ്ദുള്ളക്കുട്ടി

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 7:02 am

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍

അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ശ്യാം മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്.

കേരളം ഓൺലൈൻ ന്യൂസ് 29 Mar 2026 6:56 am

യുദ്ധരംഗങ്ങള്‍ നേരിട്ട് ചിത്രീകരിക്കുന്നതിനൊപ്പം അത്തരം ദൃശ്യങ്ങള്‍ ഫോണില്‍ സ്വീകരിക്കുന്നതും കൈവശം വെക്കുന്നതും പോലും കുറ്റകരം; നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും രണ്ട് കോടി പിഴയും ശിക്ഷ; യുഎഇയില്‍ ബ്രിട്ടീഷ് പൗരന്മാര്‍ കൂട്ട അറസ്റ്റില്‍: ജാമ്യം കിട്ടുന്നവര്‍ക്കും പാസ് പോര്‍ട്ട് കിട്ടില്ല; യുഎഇയില്‍ എത്തുന്ന സഞ്ചാരികളും ശ്രദ്ധിക്കണം

ദുബായ്: യുഎഇക്ക് നേരെ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയതിനും അവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും എഴുപതോളം ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റിലായതായി പ്രമുഖ മാധ്യമമായ 'മെയില്‍ ഓണ്‍ സണ്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദസഞ്ചാരികളും യുഎഇയില്‍ സ്ഥിരതാമസമാക്കിയവരും വിമാനക്കമ്പനി ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. രാജ്യത്തിന്റെ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരുടെ എണ്ണം വര്‍ധിച്ചതോടെ യുഎഇയിലെ പല പോലീസ് സെല്ലുകളും ജയിലുകളും തടവുകാരെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷിയേക്കാള്‍ കൂടുതല്‍ തടവുകാരായതോടെ പലര്‍ക്കും മതിയായ ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഉറങ്ങാന്‍ പോലും ഇടമില്ലാത്ത സാഹചര്യമാണ് ജയിലുകളില്‍ നിലനില്‍ക്കുന്നതെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതും യുഎഇയില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാലാണ് ഇത്തരം നടപടികള്‍. ആഗോളതലത്തില്‍ യുഎഇ കെട്ടിപ്പടുത്ത ബ്രാന്‍ഡ് മൂല്യത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍ ഭരണകൂടം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. വിനോദസഞ്ചാര കേന്ദ്രമായ ദുബായ് പോലുള്ള നഗരങ്ങളില്‍ ഈ നിയമം വളരെ കര്‍ശനമായാണ് നടപ്പിലാക്കുന്നത്. യുദ്ധരംഗങ്ങള്‍ നേരിട്ട് ചിത്രീകരിക്കുന്നത് മാത്രമല്ല, അത്തരം ദൃശ്യങ്ങള്‍ ഫോണില്‍ സ്വീകരിക്കുന്നതും കൈവശം വെക്കുന്നതും പോലും കുറ്റകരമായി കണക്കാക്കാം. നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും രണ്ട് ലക്ഷം പൗണ്ട് (ഏകദേശം രണ്ട് കോടിയിലധികം രൂപ) വരെ പിഴയും ശിക്ഷയായി ലഭിക്കാന്‍ സാധ്യതയുണ്ട്. യുഎഇയിലെ നിയമവിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള കാമ്പെയ്ന്‍ ഗ്രൂപ്പുകളാണ് തടവിലാക്കപ്പെട്ട ബ്രിട്ടീഷുകാരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അറസ്റ്റിലായവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ സംഘടനകള്‍ വിലയിരുത്തുന്നത്. നയതന്ത്ര തലത്തില്‍ ഈ വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അറസ്റ്റിലായവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ വിചാരണ നടപടികള്‍ തുടങ്ങാന്‍ മാസങ്ങളോളം വൈകിയേക്കാമെന്ന് മനുഷ്യാവകാശ സംഘടനയായ 'ദുബായ് വാച്ച്' മുന്നറിയിപ്പ് നല്‍കുന്നു. വിചാരണയ്ക്ക് മുന്‍പുള്ള തടങ്കല്‍ കാലയളവ് നീളുന്നത് തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പലര്‍ക്കും നിയമസഹായം ലഭിക്കുന്നതിലും തടസ്സങ്ങള്‍ നേരിടുന്നു. പിടിയിലായവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കിലും അവരുടെ പാസ്പോര്‍ട്ടുകള്‍ അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഇതുമൂലം ഇവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ അനുവാദമില്ല. കേസ് തീരുന്നത് വരെ ഇവര്‍ യുഎഇയില്‍ തന്നെ തുടരേണ്ടി വരും. ഇത് പ്രവാസികളായ ബ്രിട്ടീഷുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ജാമ്യത്തിലിറങ്ങിയവരില്‍ പലരുടെയും വര്‍ക്ക് വിസ കാലാവധി അവസാനഘട്ടത്തിലാണ്. വിസ പുതുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയും താമസസൗകര്യം ഇല്ലാതാവുകയും ചെയ്യുന്നു. രാജ്യം വിടാന്‍ കഴിയാത്തതും ജോലി ചെയ്യാന്‍ അനുവാദമില്ലാത്തതും ഇവരെ ഭവനരഹിതരാക്കുമെന്ന ആശങ്കയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു. അറസ്റ്റിലായവരില്‍ പലര്‍ക്കും അറബിക് ഭാഷ അറിയില്ല എന്നതും വലിയൊരു വെല്ലുവിളിയാണ്. അവര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ തയ്യാറാക്കിയ രേഖകളില്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പ് വെപ്പിച്ചു എന്ന് 'ദുബായ് വാച്ച്' ആരോപിക്കുന്നു. തങ്ങള്‍ ചെയ്ത കുറ്റം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെയാണ് പലരും കുറ്റസമ്മത മൊഴികളില്‍ ഒപ്പിട്ടിരിക്കുന്നത്. യുഎഇയിലെ നിയമങ്ങള്‍ കര്‍ശനമാണെന്നും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടുത്തെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യുകെ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സുരക്ഷാ നടപടികള്‍ എന്നിവ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

മറുനാടൻ മലയാളീ 29 Mar 2026 6:50 am

ഇന്ന് ഓശാന ഞായർ; യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയിൽ വിശ്വാസികൾ, ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകള്‍ തുടങ്ങി

യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്.സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക ചടങ്ങുകളും കുർബാനയും ആരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 29 Mar 2026 6:48 am