ചാലിയാര്‍ പുഴയില്‍ പന്ത്രണ്ടു വയസുകാരന് മുങ്ങിമരിച്ചു
മലപ്പുറം: എടവണ്ണ കുണ്ടുതോട് ചാലിയാര്‍ പുഴയില്‍ പന്ത്രണ്ടു വയസുകാരന് മുങ്ങിമരിച്ചു. എരഞ്ഞിക്കോട് കുണ്ടുതോട് സ്വദേശി തിലക്കാട് ജാഫര്‍ എന്ന കൊട്ടമ്പാറ ബാപ്പുട്ടിയുടെ മകന് ഷാമിലാണ്(12)മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. കൂട്ടുകാരുമായി ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ കുട്ടി ചുഴിയില്‍ പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടയില്‍ കുട്ടിയെ കണ്ടെത്തുകയും ഉടന്‍ എടവണ്ണ ഇഎംസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം എടവണ്ണ ഇഎംസി ഹോസ്പിറ്റലില്‍. പോസ്റ്റുമോര്‍ട്ടത്തിനു വേണ്ടി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കുണ്ട് തോട് എഎംഎ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാമില്‍.
പനങ്ങാട് സ്വദേശിയായ 33-കാരൻ ഞണ്ടുകറി കഴിച്ചതിനെ തുടർന്നുണ്ടായ അലർജി മൂലം മരിച്ചു. മുൻപ് അലർജി ഉണ്ടായിരുന്നിട്ടും വീണ്ടും കഴിച്ചതോടെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ആകെ 19 സിക്സുകള്‍ പറത്തിയ ഇന്ത്യ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിക്കുന്ന ടീമെന്ന റെക്കോര്‍ഡിനൊപ്പമെത്തി.
വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സിന്റെ നെട
ഇറാന് നിഷേധിച്ചു; ആ 2 ആക്രമണങ്ങളില്‍ പങ്കില്ല, സൈപ്രസിലെത്തിയത് ഇറാന്റെ ഡ്രോണ്‍ അല്ലെന്ന് യുകെ
ടെഹ്റാന്: ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയത്. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ താവളങ്ങളില്‍ പ്രത്യാക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി. ജിസിസിയിലെ ആറ് രാജ്യങ്ങളിലേക്കും ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തി. കൂടാതെ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലും ഇറാന് തൊടുത്തുവിട്ട മിസൈല്‍ വന്നു. ശമ്പളം കുതിച്ചുയരും; കമ്മീഷന് അഞ്ചംഗ കുടുംബ യൂണിറ്റ് പരിഗണിച്ചാല്‍ നേട്ടം, കണക്കിലെ
രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്കുന്ന മാതാപിതാക്കള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനം
റിയാദ്: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് സിബിഎസ്ഇയുടെ ചില ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ റദ്ദാക്കുകയും ചിലത് മാറ്റിവെക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു കൊണ്ട് സിബിഎസ്ഇ സര്‍ക്കുലര്‍ പുറത്തിറക്കി. ഗള്‍ഫിലെ ചില രാജ്യങ്ങളിലെ സ്കൂളുകളില്‍ മാര്‍ച്ച് ഏഴ് മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളുമാണ് സിബിഎസ്ഇ റദ്ദാക്കിയത്.യുഎഇ, ബഹ്റ് യന്‍, ഇറാന്, കുവൈത്ത്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് ഇത് ബാധകമാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. മാര്‍ച്ച് രണ്ട്, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് ആറ് തിയ്യതികളില്‍ നേരത്തെ മാറ്റിവച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകളും റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചു.ഗള്‍ഫിലെ പത്താം ക്ലാസ് പരീക്ഷാര്‍ഥികളുടെ ഫലപ്രഖ്യാപന രീതി യഥാസമയം പ്രത്യേകം അറിയിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. പ്ലസ്ടു പരീക്ഷ സംബന്ധിച്ച അറിയിപ്പ് അതേസമയം, മാര്‍ച്ച് ഏഴിന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോര്‍ഡ് മാറ്റിവച്ചു.പ്ലസ്ടു വിദ്യാര്‍ഥികളുടെ, പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.ശനിയാഴ്ച സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും 2026 മാര്‍ച്ച് ഒമ്പത് തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ സംബന്ധിച്ച് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് സിബിഎസ്ഇ പറഞ്ഞു. എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളും അവരുടെ സ്കൂളുകളുമായി അടുത്ത ബന്ധം പുലര്‍ത്താനും ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധാപൂര്‍വ്വം പാലിക്കാനും സര്‍ക്കുലറില്‍ സിബിഎസ്ഇ നിര്‍ദ്ദേശിച്ചു.
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിൽ ചർച്ചയായിക്കൊണ്ടിരുന്ന വിഷയമായിരുന്നു നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങളും അതിനോടനുബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളും. ഇതിനിടയിലാണ്, നടി തൃഷയുമായി ചേർത്ത് പ്രചരിക്കുന്ന 'അവിഹിത ബന്ധം' എന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്ന തരത്തിൽ, വിജയിയും നടി തൃഷയും ഒരു പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പ്രമുഖ നിർമ്മാതാവ് കൽപ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ഇരുവരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്. വിവാഹസൽക്കാര വേദിയിൽ ഒരേ കാറിലെത്തിയ താരങ്ങൾ സമാന നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വധൂവരന്മാരെ ആശിർവദിച്ച ശേഷം കുശലാന്വേഷണങ്ങൾ നടത്തുകയും, തുടർന്ന് വേദി വിടുകയുമായിരുന്നു. ഇരുവരുടെയും പരസ്പരമുള്ള ഇടപെടലുകളും പുഞ്ചിരിയും നിറഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ മണിക്കൂറുകൾക്കകം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. ഈ ഒത്തുചേരൽ, വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള മുൻകാല ഊഹാപോഹങ്ങൾക്ക് പുതിയ മാനം നൽകിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വിജയിയുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് അയച്ച നോട്ടീസ് പുറത്തുവന്നതോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഫെബ്രുവരി 27-നാണ് ചെങ്കൽപെട്ട് കുടുംബകോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടത്. ഈ കേസിൽ, ഏപ്രിൽ 20-ന് വിജയ് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ പ്രധാന നിർദേശം. നോട്ടീസിൽ സംഗീത നിരവധി കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, 'ഒരു നടിയുമായുള്ള അവിഹിത ബന്ധം' എന്ന പരാമർശമാണ് ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്. സംഗീതയുടെ ഹർജിയിലെ വിവരങ്ങൾ പ്രകാരം, ഈ നടിയുമായി ബന്ധം പുലർത്തരുതെന്ന് വിജയിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇരുവരും ഒരുമിച്ച് വിദേശയാത്രകൾ നടത്തുകയും ആ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, പരാമർശിക്കപ്പെട്ട നടി തൃഷയാണെന്ന തരത്തിലുള്ള ശക്തമായ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ അരങ്ങേറി. ഇരുവരും മുമ്പ് ഒരുമിച്ച് പങ്കെടുത്ത പരിപാടികളുടെയും സിനിമകളിലെ രംഗങ്ങളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഈ സമയത്ത് വീണ്ടും വൈറലാകുകയും ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെയും നടൻ വിജയിയോ നടി തൃഷയോ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വിവാഹസൽക്കാരത്തിലെ ഇരുവരുടെയും സംയുക്ത സാന്നിധ്യം സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള നിലവിലുള്ള ഊഹാപോഹങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. താരങ്ങൾക്കെതിരെ വ്യക്തിപരമായ വിമർശനങ്ങളും സദാചാരപരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. അതേസമയം, വിജയിയും തൃഷയും ദീർഘകാലമായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചവരുമാണെന്നും, ഒരു പ്രമുഖ സിനിമാ നിർമ്മാതാവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ അസ്വാഭാവികതയില്ലെന്നും വാദിച്ച് താരങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും സമൂഹത്തിലുണ്ട്. ഈ സംഭവം, വിജയിയുടെ ദാമ്പത്യജീവിതത്തിലെ നിയമപരമായ വെല്ലുവിളികളോടൊപ്പം തന്നെ, താരങ്ങളുടെ പൊതുജീവിതത്തെയും അവർ നേരിടുന്ന സാമൂഹികവും ധാർമ്മികവുമായ ചോദ്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ തീവ്രത പകർന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ നിയമപരമായ നടപടികളും പൊതുജനങ്ങളുടെ പ്രതികരണങ്ങളും സജീവമായി നിലനിൽക്കുമെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.
436 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകള്‍. പി എസ് സിയില്‍ 35 തസ്തികകള്‍.
കോന്നിയില്‍ അജ്ഞാത വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം: പ്രതിയെ അറസ്റ്റു ചെയ്തു കോന്നി പോലീസ്
കോന്നിയില്‍ അജ്ഞാത വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം: പ്രതിയെ അറസ്റ്റു ചെയ്തു കോന്നി പോലീസ്
ആഗോള അയ്യപ്പസംഗമത്തില്‍ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നൽകിയതെന്നെന്നും ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പാലിച്ചില്ല എന്നും കോടതി വ്യക്തമാക്കി
സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള രജിസ്ട്രേഷൻ വകുപ്പിനെ കിഫ്ബിയിൽ നിന്നുള്ള 105.31 കോടി രൂപ ഉപയോഗിച്ച് ആധുനികവൽക്കരിച്ചതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഈ പദ്ധതിയുടെ ഭാഗമായി 48 സബ് രജിസ്ട്രാർ ഓഫീസുകളും 3 രജിസ്ട്രേഷൻ കോംപ്ലക്സുകളും നിർമ്മിച്ചു.
പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് രാജിവെച്ചു; നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഞെട്ടിച്ചെന്ന് മമത
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കം. ഡൽഹിയിലെ കേന്ദ്ര അധികാരികൾക്കാണ് അദ്ദേഹം രാജി സമർപ്പിച്ചത്. 2022-ൽ ജഗ്ദീപ് ധൻകറിന് ശേഷം ഗവർണർ പദവിയിലെത്തിയ ബോസ് മൂന്നു വർഷത്തിലേറെയായി ആ സ്ഥാനത്ത് സേവനനുഷ്ഠിച് വരികയാണ്. അതിനിടയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചു കൊണ്ട് ഈ രാജി
'പെദ്ധി' ചിത്രത്തിലെ ഗാനം പുറത്ത്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ വാ വാ വീരാ ഗാനം പുറത്ത്. എ ആർ റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ ആണ്. ജിതിൻ രാജ് ആണ് ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത്.
'സാധാരണക്കാരന്റെ ജീവന് ഇവിടെ വിലയില്ലേ?'; പോലിസിനെതിരേ ജാസ്ലിയയുടെ കുടുംബം
ആറു ദിവസമായി അപകടം നടന്നിട്ടും പ്രതിയെ പിടികൂടിയിട്ടില്ലെന്ന് ജാസ്ലിയയുടെ കുടുംബം
വെറി ചിത്രം മാർച്ച് 6-ന് പ്രദർശനത്തിനെത്തും
ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായവെറി മാർച്ച് ആറിന് മൂവീ മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു.മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ
മുംബൈയിലെ വെടിക്കെട്ട്; സഞ്ജു സാംസണ് റെക്കോഡ്
മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സടിച്ച് വെടിക്കെട്ട് അര്‍ധസെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണ് സ്വന്തമാക്കിയത് അപൂര്‍വറെക്കോര്‍ഡ്. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡാണ് സഞ്ജു മംബൈയില്‍ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയില്‍ വിരാട് കോഹ് ലി നേടിയ 89 റണ്‍സിന്റെ റെക്കോര്‍ഡിനൊപ്പമാണ് സഞ്ജു ഇന്നെത്തിയത്. ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മല്‍സരത്തിലെ നാലാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് സഞ്ജു നേടിയ 89 റണ്‍സ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റണ്‍സ് നേടിയ ന്യൂിസലന്‍ഡിന്റെ ഫിന് അലന് ആണ് പട്ടികയില്‍ ഒന്നാമത്. 2009ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയുടെ തിലകരത്നെ ദില്ഷന് നേടിയ 96 റണ്‍സാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് 89 റണ്‍സുമായി വിരാട് കോലിയും സഞ്ജു സാംസണുമുണ്ട്. 2022ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയില്‍സ് നേടിയ 86 റണ്‍സാണ് സഞ്ജുവിന് പിന്നില്‍ അഞ്ചാമത്. കോഹ്ലിയും സഞ്ജുവും തങ്ങളുടെ റെക്കോര്‍ഡ് സ്കോറുകള്‍ കണ്ടെത്തിയത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. 26 പന്തില്‍ ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തിയ സഞ്ജു 42 പന്തില്‍ 89 റണ്‍സെടുത്താണ് പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് കൈയകലത്തില്‍ സെഞ്ചുറി നഷ്ടമായി. എട്ട് ഫോറും ഏഴ് സിക്സും സഞ്ജു പറത്തി. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായിരുന്ന കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ആണ് ഇന്ത്യക്ക് സെമി ടിക്കറ്റ് ഉറപ്പാക്കിയത്.
ഭരതൻ സംവിധാനം ചെയ്ത 1990-ലെ 'മാളൂട്ടി' എന്ന ചിത്രത്തിലെ ഒരു രംഗം യൂട്യൂബിൽ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു
'ഡർബി' ചിത്രത്തിലെ മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും, ആദം സാബിക്കും യുവതാരനിരയും അണിനിരക്കുന്ന ചിത്രമാണ് ഡർബി. കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബി മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഡൽഹി: ശ്രീലങ്കൻ തീരത്ത് വെച്ച് ഒരു അമേരിക്കൻ ആണവ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയ സംഭവത്തിൽ ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ഇന്ത്യ രംഗത്ത്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേന സജീവമായി ഇടപെട്ടിരുന്നുവെന്ന് നാവികസേന പുറത്തിറക്കിയ ഒരു വിശദമായ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവം നടന്ന ഉടൻതന്നെ ഹെലികോപ്റ്ററുകളും കപ്പലുകളും അയച്ചുകൊണ്ട് ഇന്ത്യ സഹായം നൽകാൻ തയ്യാറായിരുന്നുവെന്നും, നിലവിൽ ശ്രീലങ്കൻ നാവികസേനയുമായി ചേർന്ന് തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യൻ നാവികസേനയുടെ പ്രസ്താവനയനുസരിച്ച്, മാർച്ച് നാലിന് പുലർച്ചെയാണ് കൊളംബോയ്ക്ക് സമീപം വെച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയിൽ നിന്ന് അപായ സന്ദേശം ലഭിച്ചത്. ഈ വിവരം ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത് ശ്രീലങ്കൻ നാവികസേനയാണ്. അപകടം നടന്ന പ്രദേശം ശ്രീലങ്കൻ അധികാരപരിധിയിൽ വരുന്നതാണ് എന്നതിനാൽ, പ്രാഥമിക രക്ഷാപ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ശ്രീലങ്കൻ നാവികസേനയ്ക്കായിരുന്നു. വിവരം ലഭിച്ചയുടൻ, ഇന്ത്യൻ നാവികസേന ഒരു പട്രോളിംഗ് ഹെലികോപ്റ്റർ അപകടസ്ഥലത്തേക്ക് അയച്ചു. ശ്രീലങ്കൻ നാവികസേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെ സഹായിക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി രക്ഷാ ബോട്ടുകളടങ്ങിയ മറ്റൊരു ഹെലികോപ്റ്ററും പൂർണ്ണ സജ്ജമാക്കിയിരുന്നു. ഇന്ത്യയുടെ പ്രതികരണം അതിവേഗത്തിലായിരുന്നുവെന്ന് ഇത് അടിവരയിടുന്നു. മാർച്ച് നാലിന് വൈകുന്നേരം നാലുമണിയോടെ ഐഎൻഎസ് തരംഗിണി എന്ന ഇന്ത്യൻ നാവികസേനാ കപ്പൽ തിരച്ചിൽ നടക്കുന്ന മേഖലയിലെത്തി. എന്നാൽ, ഈ സമയത്ത് തന്നെ ശ്രീലങ്കൻ നാവികസേനയും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യൻ കപ്പലുകൾ അപകടസ്ഥലത്തെത്തുമ്പോഴേക്കും ശ്രീലങ്കൻ സേന തങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നതായി നാവികസേനയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. തുടർന്ന്, ശ്രീലങ്കൻ സേനയ്ക്ക് ആവശ്യമായ മറ്റ് സഹായങ്ങൾ ഇന്ത്യൻ നാവികസേന നൽകി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി, കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഐഎൻഎസ് ഇക്ഷക് എന്ന കപ്പലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അപകടസ്ഥലത്തെത്തി പരിശോധനകൾ നടത്തി. അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകിയത്. ശ്രീലങ്കൻ നാവികസേനയുമായി ചേർന്നുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ നിലവിൽ സജീവമായി തുടരുകയാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാർ ഇതുവരെ ഒരു പ്രതികരണവും നൽകാത്തതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗത്തുനിന്ന് വിശദമായൊരു വാർത്താക്കുറിപ്പ് പുറത്തിറങ്ങുന്നത്. എന്നിരുന്നാലും, ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി ഒരു വിശദീകരണവും നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
വാംഖഡെയില്‍ തലങ്ങും വിലങ്ങും സിക്സറുകളുമായി സഞ്ജു സാംസണ്
നമോ രേ ചിത്രത്തിലെ ഗാനം മാർച്ച് 15 ന് റിലീസ് ചെയ്യും
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ നമോ രേ ഗാനം മാർച്ച് 15 ന് റിലീസ് ചെയ്യും. ഭഗവാൻ നാരായണനുള്ള ആദരവ് ആയിട്ടാണ് ഗാനം റിലീസ് ചെയ്യുക.
ട്വന്റി-20 ലോകകപ്പ് സെമി; വീണ്ടും സ്റ്റാറായി സഞ്ജു സാംസണ്; ഇംഗ്ലണ്ടിനു മുന്നില്‍ 254 റണ്‍സ് ലക്ഷ്യം
മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 253 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 253 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെസ്റ്റ്ഇന്‍ഡീസിനെതിരേ കളിച്ച അതേ ഫോം തുടരുകയായിരുന്നു. താരം 42 പന്തില്‍ 89 റണ്‍സെടുത്തു. ഏഴ് സിക്സും എട്ട് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജുവിനൊപ്പം ഇറങ്ങിയ അഭിഷേക് ശര്‍മ്മയ്ക്ക് (9)തിളങ്ങാനായില്ല. 25പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായ ശിവം ഡുബേയും ഇന്ന് തിളങ്ങി. ഇഷാന് കിഷനും വെടിക്കെട്ട് പ്രകടനം നടത്തി. ഇഷാന് 18 പന്തില്‍ 39 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡെയും (12 പന്തില്‍ 27) തിലക് വര്‍മ്മയും (ഏഴ് പന്തില്‍ 21)മികച്ച ബാറ്റിങ് കാഴ്ചവച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് (11) ഇന്ന് തിളങ്ങാനായില്ല.ഇംഗ്ലണ്ടിനായി വില്‍ ജാക്സ്, റാഷിദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു. ആര്‍ച്ചര്‍ ഒരു വിക്കറ്റാണ് നേടിയത്.
ദുബായ്: ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തെതുടര്‍ന്ന് പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. മാര്‍ച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകളാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ മാര്‍ച്ച് ഏഴിന് നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതായും സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് സന്യം ഭരദ്വാജ് അറിയിച്ചു. യുഎഇ, ബഹ്റൈന്‍, ഇറാന്, കുവൈത്ത്, ഒമാന്‍,
India offers condolences over Khamenei's death; Foreign Secretary Misri visits Iran embassy
New Delhi: India on Thursday condoled the death of Iran's Supreme Leader Ayatollah Ali Khamenei with Foreign Secretary Vikram Misri conveying to the Iranian ambassador New Delhi's message of sympathy. Separately, External Affairs Minister S Jaishankar held a phone conversation with his Iranian counterpart Seyed Abbas
ഗൾഫിലെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പ്ലസ്ടു പരീക്ഷ മാറ്റി വച്ചു
ഗൾഫിലെ പത്താം ക്ലാസ് പരീക്ഷാർത്ഥികളുടെ ഫലപ്രഖ്യാപന രീതി യഥാസമയം പ്രത്യേകം അറിയിക്കുമെന്ന് ബോർഡ് അറിയിച്ചു.
മധ്യേഷ്യയിലെ യുദ്ധം ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത് വിമാനങ്ങളും യാത്രകളും റദ്ദാക്കുന്നതിലേക്ക് നയിക്കുന്നു. ടൂറിസം സീസണിന്റെ തുടക്കത്തിലുണ്ടായ ഈ തിരിച്ചടി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 25 പന്തിൽ 43 റണ്‍സെടുത്തപ്പോള്‍ ഇഷാന് കിഷന് 18 പന്തില്‍ 39ഉം ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 27ഉം തിലക് വര്‍മ 7 പന്തില്‍ 21ഉം റണ്‍സെടുത്തു.
മലപ്പുറത്ത് സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
വേങ്ങര വലിയോറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ബുധനാഴ്ച വൈകുന്നേരം 3.30-ഓടെ വലിയോറ മുതലമാട് വെച്ചായിരുന്നു അപകടം.വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്.
തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീലിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രാഷ്ട്രീയ ആവശ്യം മാത്രം പരിഗണിച്ച് ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് സർക്കാർ വാദിച്ചു
പിആർഡി ഉദ്യോഗസ്ഥർ ചെവിക്ക് നുള്ളിക്കോ ; സർക്കാർ പരസ്യത്തിനെതിരെ രമേശ് ചെന്നിത്തല
സിപിഎം ക്യാമ്പെയിൻ പിന്തുടർന്ന് പിആർഡി. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഇരുണ്ട കാലം എന്ന പേരിലായിരിന്നു സിപിഎം ക്യാമ്പെയിൻ. യുഡിഎഫ് കാലത്തെ വീഴ്ചകൾ വാർത്താരൂപത്തിലാക്കിയാണ് പരസ്യം. പിന്നാലെ സർക്കാർ പരസ്യത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പിആർഡിയുടേത് രാഷ്ട്രീയ പരസ്യമാണെന്നും ഒരുകാലത്തും പിആർഡി ചെയ്യാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. The post പിആർഡി ഉദ്യോഗസ്ഥർ ചെവിക്ക് നുള്ളിക്കോ ; സർക്കാർ പരസ്യത്തിനെതിരെ രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha .
ആഗോള വിപണികളിലെ നേട്ടം കൊയ്യാൻ അവസരമൊരുക്കി ടാറ്റ എഐഎ ലൈഫിൻറെ ഗ്ലോബൽ ഇക്വിറ്റി ഫണ്ട്
ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് ആഗോള കമ്പനികളിൽ നിക്ഷേപിക്കുകയും ലൈഫ് ഇൻഷൂറൻസ് പരിരക്ഷ നൽകുകയും ചെയ്യുന്ന ടാറ്റ എഐഎ ഗ്ലോബൽ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം. എലത്തൂർ മണ്ഡലത്തിൽ നിന്ന് എകെ ശശീന്ദ്രനെ മാറ്റണമെന്ന് പിസി ചാക്കോ ആവശ്യപ്പെട്ടു.ശശീന്ദ്രൻ സ്വയം ഒഴിയണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പിസി ചാക്കോ ആവശ്യപ്പെട്ടത്. അതേസമയം, പാർട്ടിക്ക് വേണമെങ്കിൽ സ്ഥാനാർഥിത്വം നിഷേധിക്കാമെന്നും മത്സരരംഗത്തുനിന്ന് സ്വയം മാറില്ലെന്നുമാണ് എകെ ശശീന്ദ്രൻ്റെ പ്രതികരണം. ഈ മാസം 9 ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. The post ശശീന്ദ്രൻ സ്വയം ഒഴിയണമെന്ന് പിസി ചാക്കോ, ഒഴിയില്ലെന്ന് ശശീന്ദ്രൻ; എലത്തൂരിനെ ചൊല്ലി എൻസിപിയിൽ തർക്കം ശക്തം appeared first on ഇവാർത്ത | Evartha .
കടിഞ്ഞിമൂല-മാട്ടുമ്മൽ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ചു
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം
പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ രൂപീകരിച്ച ആറ് നോർക്ക സഹായ കൂട്ടായ്മകളിൽ ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ സജ്ജമായി. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ,
സംസ്ഥാനത്തെ 60% പൊതുമരാമത്ത് റോഡുകളും ബി.എം ബി.സി നിലവാരത്തിലേക്ക്; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേരളത്തിലെ പശ്ചാത്തല മേഖല വികസന കുതിപ്പിലെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കടവിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ കാലിക്കടവ് പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരത്തിലെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു നേടിയ 89 റണ്‍സ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റണ്‍സ് നേടിയ ന്യൂിസലന്‍ഡിന്റെ ഫിൻ അലന് ആണ് പട്ടികയിൽ ഒന്നാമത്.
റോഡ് മാർഗം മസ്ക്കറ്റ് വിമാനത്താവളത്തിലെത്തുന്നവർക്ക് പുതിയ നിർദേശം നൽകി ഒമാൻ എയർ. സംഘർഷത്തെത്തുടർന്ന് അതിർത്തിയിൽ തിരക്ക് വർധിച്ചതിനാൽ വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപെങ്കിലും എത്തണമെന്ന് അറിയിപ്പ്.
Harry Brook made one of the biggest mistakes of his career when he dropped the in-form Indian batter Sanju Samson in the second semi-final of the ICC T20 World Cup 2026. He finished the English bowlers, posting his second consecutive fifty at the Wankhede Stadium. The right-handed batter scored 89
തകർപ്പൻ പ്രകടനം ആവർത്തിച്ച് നമ്മുടെ സഞ്ജു; ടി 20 ലോകകപ്പ് സെമിയിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
42 പന്തുകളിൽ നിന്ന് 89 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 16 ഓവറിൽ 210 റൺസ് പിന്നിട്ടു
രാജ്യസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നിതീഷ് കുമാര്‍
പട്ന: രാജ്യസഭാ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബിഹാറില്‍ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അഞ്ച് എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. നിതീഷ് കുമാറിന്റെ മകന് നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. ബിജെപി പ്രസിഡന്റ് നിതിന്‍ നബിനും രാജ്യസഭയിലേക്ക് പട്നയില്‍ നിന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിതിഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് അടക്കമുള്ള അഞ്ച് എന്‍ഡിഎ സ്ഥാനാര്‍ഥികളും നിയമസഭാ സെക്രട്ടറി ഖ്യാതി സിങ്ങിന്റെ ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവേഷ് കുമാര്‍, ജെഡിയുവിന്റെ രാം നാഥ് താക്കൂര്‍, ആര്‍എല്‍എമ്മിന്റെ ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മറ്റ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഇന്നാണ് അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിലാണ് നിര്‍ണായക നീക്കം. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.
പുനർഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്ത് 5800 ഗുണഭോക്താക്കൾക്ക് പാർപ്പിടം നൽകി; മന്ത്രി സജി ചെറിയാൻ
2019-20 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പുനർഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെയായി പാർപ്പിട സമുച്ചയങ്ങളും വീടുകളും അടക്കം 5800 ഭവനങ്ങൾ പൂർത്തീകരിച്ചു നൽകാൻ സാധിച്ചതായി മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നഴ്സുമാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും നീതിന്യായ സംവിധാനവും ശക്തിപെടുത്തുക സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിംഗപ്പൂർ: പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ സിംഗപ്പൂരിലെ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും മോഡലുമായ ചുവാൻഡോ ടാനെ കണ്ടാൽ ആ വാചകം അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തോന്നിപ്പോകും. കഴിഞ്ഞ മാർച്ച് 3-ന് 60 വയസ്സ് തികഞ്ഞ ടാൻ തന്റെ ജന്മദിനം ആഘോഷിച്ചത് ലോകശ്രദ്ധ ആകർഷിച്ചുകൊണ്ടാണ്. അറുപതാം വയസ്സിലും ഒരു മുപ്പതുകാരന്റെ ശാരീരികക്ഷമതയും യൗവനവും നിലനിർത്തുന്ന ടാൻ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. അദ്ദേഹത്തിന്റെ അസാധാരണ രൂപം പലരെയും അമ്പരപ്പിക്കുകയും 'മനുഷ്യനോ വാമ്പയറോ?' എന്ന് ചോദിപ്പിക്കുകയും ചെയ്യുന്നു. തന്റെ 60-ാം ജന്മദിനത്തിൽ, '60' എന്ന അക്കത്തിലെഴുതിയ ബലൂണുകൾക്ക് നടുവിൽ നിൽക്കുന്ന ചിത്രവും ഹൃദയസ്പർശിയായ കുറിപ്പുമാണ് ടാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 'ഓരോ സൂര്യോദയവും നമുക്ക് ലഭിക്കുന്ന അവകാശമാണ്, അല്ലാതെ ഉറപ്പുള്ള ഒന്നല്ല. സമയം മാത്രമാണ് യഥാർത്ഥ സമ്പത്തെന്ന് ഈ 60-ാം ജന്മദിനം എന്നെ ഓർമ്മിപ്പിക്കുന്നു,' എന്ന് ടാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രകൃതിയിലേക്കും സൂര്യപ്രകാശത്തിലേക്കും മടങ്ങുക എന്നതാണ് ഇനി മുന്നോട്ടുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റിന് 1.5 ദശലക്ഷത്തിലധികം ലൈക്കുകളാണ് ഇതിനോടകം ലഭിച്ചത്. '60 വയസ്സിലും 35-ന്റെ ലുക്ക്', 'ഇയാൾ മനുഷ്യനാണോ അതോ എൽഫ് വർഗ്ഗത്തിൽപ്പെട്ട ആളാണോ?' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. 2017-ൽ 50 വയസ്സായിരുന്നപ്പോഴാണ് ചുവാൻഡോ ടാൻ ആദ്യമായി ഇന്റർനെറ്റിൽ തരംഗമായത്. ജാനറ്റ് ജാക്സൺ, റീറ്റ ഓറ, ഷു ക്വി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻനിര ഫോട്ടോഗ്രാഫറാണ് അദ്ദേഹം. അസാധാരണമായ ഈ യൗവനത്തിന് പിന്നിൽ യാതൊരു മാന്ത്രിക മരുന്നുകളോ അത്ഭുത ചികിത്സകളോ ഇല്ലെന്ന് ടാൻ ആവർത്തിച്ചു വ്യക്തമാക്കുന്നു. വർഷങ്ങളായുള്ള ചിട്ടയായ ജീവിതശൈലിയാണ് ഇതിന് കാരണം. പ്രോട്ടീൻ ഷേക്കുകൾ അല്ലെങ്കിൽ ഓട്സ്, മുട്ട, തേൻ, അവോക്കാഡോ എന്നിവയാണ് ടാനിന്റെ പ്രഭാതഭക്ഷണം. ഗ്രിൽ ചെയ്തതോ സ്റ്റീം ചെയ്തതോ ആയ ചിക്കൻ അല്ലെങ്കിൽ മത്സ്യം, കൂടെ അല്പം ചോറും സൂപ്പുമാണ് ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ടാൻ തിരഞ്ഞെടുക്കുന്നത്. മദ്യം, പുകവലി, കാപ്പി, മധുരപലഹാരങ്ങൾ എന്നിവയിൽ നിന്ന് അദ്ദേഹം പൂർണ്ണമായും അകന്നുനിൽക്കുന്നതും ഈ ആരോഗ്യ രഹസ്യത്തിന് പിന്നിലുണ്ട്. ടാൻ പിന്തുടരുന്ന ഈ ജീവിതശൈലി കാലം മായ്ക്കാത്ത രൂപത്തിന്റെ പ്രാധാന്യം വിളിച്ചോതുകയും ആരോഗ്യകരമായ ശീലങ്ങളുടെ സ്വാധീനം വ്യക്തമാക്കുകയും ചെയ്യുന്നു.
വിവാദങ്ങൾക്കിടെ ആദ്യം, പൊതുവേദിയില്‍ ഒന്നിച്ചെത്തി വിജയിയും തൃഷയും; വിമർശനം
ഇരുവരും ഒരുകാറിൽ, ഒരേപോലത്തെ നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.
കെ മാറ്റ്: സെഷൻ I അന്തിമ ഫലം പ്രസിദ്ധീകരിച്ചു
2026-27 വർഷത്തെ എം.ബി.എ. കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും;
മെറ്റായുടെ എ ഐ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവരുടെ അങ്ങേയറ്റം സ്വകാര്യവും ഗ്രാഫിക്കുമായ ദൃശ്യങ്ങൾ കമ്പനിയുടെ കരാർ ജീവനക്കാർ കണ്ടതായി വെളിപ്പെടുത്തൽ. സ്വീഡിഷ് വാർത്താ മാധ്യമങ്ങളായ സ്വെൻസ്ക ഡാഗ്ബ്ലാഡെറ്റ് (SvD), ഗോട്ടെബർഗ്സ്-പോസ്റ്റൺ (GP) എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, നഗ്നചിത്രങ്ങൾ, ലൈംഗിക ബന്ധങ്ങൾ, ശുചിമുറി സന്ദർശനങ്ങൾ തുടങ്ങിയ സ്വകാര്യ നിമിഷങ്ങൾ ഡാറ്റാ അനോട്ടേഷൻ ജോലികൾ ചെയ്യുന്ന കരാർ ജീവനക്കാർക്ക് കാണാൻ സാധിച്ചുവെന്നാണ് ഫെബ്രുവരി അവസാനം പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
'ഇത് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം', കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് പിണറായി വിജയൻ
രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങവേ ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാർ നടത്തിയ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ അതിഥിയല്ല എന്നുളള കേന്ദ്ര പ്രതികരണം അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം അല്ലാതെ മറ്റൊന്നല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ
ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികൾ നടപ്പാക്കാനായി : മന്ത്രി എം ബി രാജേഷ്
ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികൾ നടപ്പാക്കാനായി സ്വയംഭരണ, എക്സൈസ് വകുപ്പുകൾക്ക് സാധിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടപ്പിലാക്കിയ നേട്ടങ്ങളും മാറ്റങ്ങളും വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആറ്റുകാൽ പൊങ്കാലക്കിടെ മോഷണ ശ്രമം ; തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ
ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവച്ചു
പകരക്കാരനായി ആര് എന്‍ രവിയെ നിയമിച്ചു
ഇറാനിൽ ലേസർ ആയുധ പരീക്ഷണം നടത്തി യുഎസ്; യുദ്ധം പുതിയ ഘട്ടത്തിലേക്ക്
ഇറാന് മേൽ അമേരിക്കയും ഇസ്റാഈലും നടത്തുന്ന യുദ്ധം പുതിയ ഘട്ടത്തിലേക്ക്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി അത്യാധുനിക ലേസർ ആയുധങ്ങൾ അമേരിക്ക വിന്യസിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് തീരത്തുള്ള യു എസ് നേവി ഡിസ്ട്രോയർ കപ്പലിൽ ഘടിപ്പിച്ചിട്ടുള്ള ഹൈ-എനർജി ലേസർ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ ആൻഡ് സർവൈലൻസ് (HELIOS) സംവിധാനമാണ് ഇറാന്റെ ആയുധങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്നത്. അതിശക്തമായ ഊർജ്ജകിരണങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം.
ഇന്ത്യൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലായിരുന്നു സഞ്ജുവിനെ ബ്രൂക്ക് കൈവിട്ടത്. ജോഫ്ര ആർച്ചർ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് മിഡ് ഓണിൽ ഹാരി ബ്രൂക്ക് കൈവിട്ടത് അവിശ്വനീയതയോടെയാണ് ആരാധകര്‍ കണ്ടത്.
ലഹരി കടത്തിന് പുത്തൻ വഴി ; കീചെയിനിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് ലഹരി കടത്തിയ രണ്ടുപേർ പിടിയിൽ
കൊച്ചിയിൽ കീചെയിനിലും കളിപ്പാട്ടത്തിലും ലഹരി ഒളിപ്പിച്ച് കടത്തിയ സംഘം പോലീസ് പിടിയിൽ. മരട് സ്വദേശിയായ അക്ഷയ് പി.സുധാകരനും ഇയാളുടെ വീട്ടിലെ ഹോം നഴ്സായ തിരുവനന്തപുരം സ്വദേശി രേഷ്മയും ആണ് പിടിയിലായത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
ഷാർജ: മണലാരണ്യത്തിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയായ ഒരു സാധാരണ പ്രവാസിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം. ഷാർജയിൽ ട്രാൻസ്പോർട്ട് കമ്പനിയിൽ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് പള്ളിയാലിയെ അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹം (ഏകദേശം 37 കോടി രൂപ) ബംപർ സമ്മാനം തേടിയെത്തി. 15 വർഷത്തോളം മുടങ്ങാതെ ഭാഗ്യപരീക്ഷണത്തിൽ പങ്കെടുത്ത വിബീഷിന്, സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി അവസാന നിമിഷം വാങ്ങിയ ഒരു ടിക്കറ്റാണ് ഈ അവിശ്വസനീയമായ നേട്ടത്തിന് വഴിയൊരുക്കിയത്. മലപ്പുറം സ്വദേശിയായ വിബീഷ്, യുഎഇയിൽ ഡ്രൈവറായി ഇരുപത് വർഷത്തോളം ജോലി ചെയ്താണ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്ന ഈ വേളയിലാണ് ഭാഗ്യദേവത അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്ന ശീലം വിബീഷിനുണ്ടായിരുന്നു. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ 1000 ദിർഹത്തിന്റെ ടിക്കറ്റുകൾ വാങ്ങിയിരുന്നു. എന്നാൽ, ഫെബ്രുവരി 28-ന് അദ്ദേഹത്തിന്റെ കസിനും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ടിക്കറ്റ് കൂടി എടുക്കാൻ നിർബന്ധിച്ചു. ആ മാസത്തെ തന്റെ ബജറ്റ് കഴിഞ്ഞുവെന്ന് പറഞ്ഞ് വിബീഷ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും, സുഹൃത്തുക്കളുടെയും കസിന്റെയും സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. അന്ന് രാത്രി എട്ടുമണിക്ക് എല്ലാവർക്കുമായി ഓൺലൈനായി എടുത്ത ആ അവസാന ടിക്കറ്റാണ് വിബീഷിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അബുദാബിയിൽ നിന്ന് സാധനങ്ങൾ ഇറക്കി ഷാർജയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ വിബീഷിനെ തേടിയെത്തിയത്. സ്ഥിരമായി ടിക്കറ്റെടുക്കുന്ന ഒരാളായതുകൊണ്ട് പലപ്പോഴും ഓഫറുകളെക്കുറിച്ച് പറയാൻ കമ്പനിയിൽ നിന്ന് വിളിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ വിളി തന്റെ ജീവിതം മാറ്റിമറിക്കാനുള്ളതാണെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയില്ല. ഫോണിലൂടെ സമ്മാനം അടിച്ച വിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ ഇതൊരു തമാശയാണോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. പിന്നീട് ഭാര്യ രസ്നയെ വിളിച്ച് വിവരം പറയുകയും, ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റിൽ തന്റെ പേര് വന്നത് കണ്ട് ഉറപ്പുവരുത്തുകയുമായിരുന്നു. വർഷങ്ങളുടെ പ്രവാസ ജീവിതത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങാനിരിക്കെ ലഭിച്ച ഈ ബംപർ സമ്മാനം വിബീഷിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ സുവർണ്ണാവസരമാണ് സമ്മാനിക്കുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഒരു സാധാരണ പ്രവാസിയുടെ ഇരുപത് വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അപ്രതീക്ഷിത പ്രതിഫലമായി ഈ വിജയം മാറുന്നു.
മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വലിയോറ മുതലമാട് സ്കൂൾ വാനിടിച്ചാണ് വിദ്യാർത്ഥി മരണപ്പെട്ടത്. വലിയോറ ഈസ്റ്റ് എ.എം.യു.പി (AMUP) സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാൻ (12) ആണ് അപകടത്തിൽപ്പെട്ടത്.
ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാടിനെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ പ്രതികരണം അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്നും സംഘർഷം പ്രവാസി മലയാളികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം ഭരണഭാഷാ ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ
: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭപാസാക്കിയ ബില്ലാണിത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്.
ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡോ ആക്രമണത്തിൽ ഇറാന്റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി തുടങ്ങിയിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു
വാട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.വാട്സ്ആപ്പ് ചാറ്റുകളിലെ ക്രൂരത അടിസ്ഥാനമാക്കിയല്ല വിവാഹമോചനം നൽകേണ്ടതെന്നും ഭാര്യയ്ക്ക് പറയാനുള്ള അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടകീയ നീക്കം; പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു
ദില്ലി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അപ്രതീക്ഷിത നീക്കത്തിലൂടെ ഗവർണർ സി.വി. ആനന്ദബോസ് പദവി രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്തിൽ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ ബംഗാൾ ഗവർണറായിരുന്ന കോട്ടയം മണ്ണാനം സ്വദേശിയായ ആനന്ദബോസ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമാണ്. മമത ബാനർജി സർക്കാരുമായി നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഗവർണർ പദവിയിൽ ആവശ്യമായ സമയം പൂർത്തിയാക്കിയെന്ന് രാജിക്ക് പിന്നാലെ അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിക്കാനാണ് സാധ്യത. അതേസമയം, ആനന്ദബോസിനെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിക്കുകയായിരുന്നുവെന്നും ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. രാജിയുടെ യഥാർത്ഥ കാരണങ്ങൾ ഇപ്പോൾ തനിക്ക് അറിയില്ലെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സമ്മർദ്ദത്തിന് ഗവർണർ വഴങ്ങിയതാകാമെന്ന് താൻ സംശയിക്കുന്നതായി മമത എക്സിൽ കുറിച്ചു. ആർ.എൻ. രവിയെ ഗവർണറായി നിയമിക്കുന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചുവെന്നും എന്നാൽ അത്തരമൊരു തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അവർ ആരോപിച്ചു. കേന്ദ്രത്തിന്റെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ ഭരണഘടനയുടെ അന്തഃസത്തയെ തകർക്കുന്നതാണെന്നും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എഐ കരാറിൽ ഒപ്പുവച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ രഹസ്യ ശൃംഖലകളിൽ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന കരാറിലാണ് കമ്പനി ഒപ്പുവച്ചത്. കരാർ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ഉപയോക്താക്കൾ ചാ
പശ്ചിമേഷ്യൻ സംഘർഷം ; യുഎഇയിൽ സ്കൂളുകൾക്ക് രണ്ടാഴ്ച അവധി
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം വസന്തകാല അവധി ഒരാഴ്ച മുൻപ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
പി. കെ ശശിയെ പുറത്താക്കി സി.പി.എം; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെ
പാലക്കാട്: പി.കെ
കാലടി സർവകലാശാല വി സിയെ മാറ്റി ഗവര്‍ണര്‍; പകരം ചുമതല സിസ തോമസിന്
തോറ്റ ബി എഫ് എ വിദ്യാര്‍ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞ ഗവര്‍ണറുടെ ഉത്തരവ് നടപ്പാക്കാന്‍ വി സി വിസമ്മതിച്ചിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം ; ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ സംയുക്ത ആക്രമണം
ശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ടെഹ്റാനിൽ അടക്കം ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്നലെ രാത്രിയും അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി.
'റംസാൻ നിലാവ്' ; പ്രത്യേക കിറ്റുമായി സപ്ലൈകോ
ഉപഭോക്താക്കൾക്ക് റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായി തുടരുന്നതിനിടെ ഇറാനെ പിന്തുണച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രംഗത്ത്. ഇറാൻ ആവശ്യപ്പെടുകയാണെങ്കിൽ ഇസ്രായിലിനെ നേരിടാൻ ആവശ്യമായ മിസൈലുകൾ നൽകാൻ ഉത്തരകൊറിയ സജ്ജമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ നീക്കം; സംസ്കൃത സർവകലാശാല വിസിയെ നീക്കി
കൊച്ചി: പരീക്ഷയിൽ പരാജയപ്പെട്ട ബിഎഫ്എ വിദ്യാർഥിയെ വിജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ച കാലടി സംസ്കൃത സർവകലാശാല വിസി കെ.കെ. ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കി. പകരം സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസിനാണ് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. വിവാദമായ പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷാ കൺട്രോളറോടും രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ വിസി നിരസിച്ചതാണ് നടപടിക്ക് കാരണമായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അധ്യക്ഷയായിരുന്ന പ്രൊഫ. കെ.കെ. ഗീതകുമാരിക്ക് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സംസ്കൃത സർവകലാശാലയുടെ താൽകാലിക വിസി ചുമതല നൽകിയിരുന്നത്.
തൊണ്ടിമുതല്‍ തിരിമറിക്കേസ്; ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. കീഴ്ക്കോടതി തെളിവുകള്‍ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് പ്രോസിക്യൂഷന് മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നത് ആന്റണി രാജുവിന്റെ വ്യക്തിപരമായ രാഷ്ട്രീയ താത്പര്യമാത്രമാണെന്നും അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്കി. ആന്റണി രാജുവിന്റെ അപ്പീല്‍ നാളെ പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്മൂലം. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പോലിസ് ഹൈക്കോടതിയെ അറിയിച്ചു. അക്കാലയളവില്‍ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന് മറുപടി നല്കി. ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരികെ നല്കാന് മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭഷകന് ആയിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതില്‍ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയ കേസില്‍ മൂന്നു വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്.
കോഴിക്കോട് കാവിലെ ഉത്സവത്തിനിടെ കോമരത്തിൻ്റെ വാൾ പിടിച്ചു വാങ്ങി അക്രമം ; മൂന്നു പേർക്ക് വെട്ടേറ്റു
കുടുംബ ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഉത്സവപ്പറമ്പിൽ വെച്ച് മൂന്നു പേർക്ക് വെട്ടേറ്റു. തച്ചംപൊയിൽ ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് മൂ
പശ്ചിമേഷ്യ യുദ്ധം രൂക്ഷമാകുന്നു ; ഇറാനിൽ കൊല്ലപ്പെട്ടത് 1,000-ത്തിലധികം പേർ
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇറാനിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി
അറവു കേന്ദ്രങ്ങളിൽ നിന്നു പോത്തുകളെ മോഷ്ടിച്ച കേസ് ; പ്രതികൾ പിടിയിൽ
അറവു കേന്ദ്രങ്ങളിൽ നിന്നു പോത്തുകളെ മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കർണ്ണാടക, ഹാസൻ, ഷിയ മൊഹല്ല സ്വദേശികളായ
കില്‍കാര്‍ബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA)പുതിയ ഭാരവാഹികള്‍
ഡബ്ലിന്‍, അയര്‍ലണ്ട്; കില്‍കാര്‍ബെറി ഗ്രേഞ്ച് മലയാളി അസോസിയേഷന് (KIGMA) 2026 വര്‍ഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും ചെയ്തു. കില്‍കാര്‍ബെറി ഗ്രേഞ്ച് പ്രദേശത്ത് നൂറിലധികം മലയാളി കുടുംബങ്ങള്‍ മറ്റ് സമൂഹങ്ങളോടൊപ്പം ഐക്യത്തിലും സൗഹൃദത്തിലും ജീവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും നിലനിര്‍ത്തുന്നതിനായി KIGMA കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങള്‍: കോര്‍ കമ്മിറ്റി അംഗങ്ങള്‍: പ്രസിഡന്റ്: ടിജി രാജു സെക്രട്ടറി: ജോഷി അബ്രഹാം വൈസ് പ്രസിഡന്റ്: ലിജു തങ്കച്ചന് ജോയിന്റ് സെക്രട്ടറി: മാത്യു ദേവസ്സി ട്രഷറര്‍: ജോബി ജോസഫ് ജോയിന്റ് ട്രഷറര്‍: ്രബിബിന് ജോസ് പ്രോഗ്രാം കണ്‍വീനര്‍: ശ്രീമതി ശാലിനി ജോസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ദിയ സന്തോഷ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ധന്യ സന്തോഷ് ജിബിന്‍ ജോര്‍ജ് നിഷ സാന്‍ജോ ഷമീന സലീം റെനീഷ് ഫ്രാന്‍സിസ് ഈശോ സ്കറിയ സിറിയക് ജോണ്‍ സുജ ജോര്‍ജ് ജോബിന് കോഴിപ്പള്ളി ബിപിന്‍ ബോബന് സാം സിജു അബ്രഹാം ഷിബിന്‍ തങ്കച്ചന് പുതിയ കമ്മിറ്റിക്ക് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ആശംസകളും നേര്‍ന്ന്, 2026 വര്‍ഷത്തില്‍ കൂടുതല്‍ സാംസ്കാരിക, സാമൂഹിക, കുടുംബ സൗഹൃദ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി KIGMA പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടരുന്നതായിരിക്കും.
ഹോളി ആഘേഷത്തിനിടെ ദേഹത്ത് കളർ വിതറിയതിൽ ദേഷ്യപ്പെട്ട് മുത്തശ്ശി നാലു വയസ്സുകാരൻറെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
കക്കായിറച്ചി റോസ്റ്റ് ഉണ്ടാക്കിയാലോ ?
കക്കായിറച്ചി റോസ്റ്റ് ഉണ്ടാക്കിയാലോ ?
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു
ബോറോ ഗോളി എന്ന പ്രദേശം പുറംലോകത്തിന് കേവലം ഒരു ചുവന്ന തെരുവ് മാത്രമാണ്. എന്നാൽ അവിടെ ജീവിക്കുന്ന അഞ്ഞൂറോളം ലൈംഗികത്തൊഴിലാളികളും അവരുടെ മക്കളും ചേർന്ന് രൂപീകരിച്ച 'ക്യാം ഓൺ' എന്ന ചലച്ചിത്ര കൂട്ടായ്മയുടെ പോരാട്ടമാണ് ‘റെഡ്ലൈറ്റ് ടു ലൈംലൈറ്റ്’
വടക്കന്‍ ടെക്സാസില്‍ ശക്തമായ കൊടുങ്കാറ്റും പ്രളയവും ജാഗ്രതാ നിര്‍ദ്ദേശം
ഡാളസ്: വടക്കന്‍ ടെക്സാസില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും കന്മഴയും (Hail) ആരംഭിച്ചു. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ടൊര്‍ണാഡോകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഡാളസ്, ടാരന്റ്, ഡെന്റണ്‍ ഉള്‍പ്പെടെയുള്ള പ്രധാന കൗണ്ടികളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശം (Flood Advisory) പുറപ്പെടുവിച്ചു. വൈസ് കൗണ്ടിയില്‍ രാത്രി 10:30 വരെ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. ഡാളസ് കൗണ്ടിയില്‍ ഇതിനകം 3-5 ഇഞ്ച് മഴ ലഭിച്ചു. സിഡാര്‍ ഹില്ലില്‍ റോഡുകളില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. ഗാര്‍ലന്‍ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരു വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തുടരുന്ന മഴ: വ്യാഴാഴ്ച മഴയ്ക്ക് അല്പം ശമനമുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യത.
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം ലാറ ദത്ത ഭൂപതിയും മകൾ സൈറയും ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ; വിമർശനങ്ങൾക്കിടെ ഔദ്യോഗിക പ്രതികരണം
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിയോഗത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ ഇറാൻ എംബസിയിൽ സജ്ജീകരിച്ചിട്ടുള്ള അനുശോചന പുസ്തകത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവെച്ചു. നിലവിൽ എംബസിയിൽ ദുഃഖാചരണം നടക്കുകയാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുശോചനം അറിയിക്കുന്നതിനായി ഇന്നും നാളെയും ഒൻപതാം തീയതിയും സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. റഷ്യൻ നയതന്ത്ര പ്രതിനിധികളും അനുശോചനം അറിയിക്കാൻ എംബസിയിൽ എത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കി. കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവാണെന്നും അദ്ദേഹം ചരിത്രത്തിലെ ശരിയുടെ പക്ഷത്താണ് നിലകൊണ്ടതെന്നും അംബാസഡർ പറഞ്ഞു. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും സമാധാന ശ്രമങ്ങളെ തകർത്തത് തങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിനും സമാധാനത്തിനും ഇറാൻ സജ്ജമാണെങ്കിലും പാശ്ചാത്യ ശക്തികൾ പശ്ചിമേഷ്യയുടെ സമ്പത്ത് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ അമേരിക്കയുമായി ഒരു സമവായത്തിന് സാധ്യതയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകൾ പോലും തകർക്കപ്പെട്ട സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയിൽ ഇറാൻ എന്നും സത്യസന്ധതയാണ് പുലർത്തിയത്. എന്നാൽ അതിന് പകരമായി കയ്പേറിയ അനുഭവങ്ങളാണ് രാജ്യത്തിന് ലഭിച്ചത്. ഇറാൻ്റെ കരുത്ത് എന്താണെന്ന് അമേരിക്കയ്ക്ക് കൃത്യമായി അറിയാമെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇനി ഇറാൻ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഒരു അയൽരാജ്യത്തെയും ആക്രമിച്ചിട്ടില്ലെങ്കിലും ഇറാന് നേരെ ആക്രമണം നടത്താൻ അയൽരാജ്യങ്ങൾ തങ്ങളുടെ താവളങ്ങൾ വിട്ടുനൽകിയതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇറാനിലെ സ്കൂളുകൾ ആക്രമിക്കപ്പെട്ടത് ഇത്തരം താവളങ്ങളിൽ നിന്നാണെന്നും അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിച്ചിരുന്നതെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയുടെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ അധികൃതരോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും ഇന്ത്യയുമായി പണ്ടുകാലം മുതലേ വളരെ അടുത്ത ബന്ധമാണ് ഇറാന് ഉള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.
സമ്പൂർണ സിനിമാനിർമ്മാണ കേന്ദ്രമായി ചിത്രാഞ്ജലി മാറും: മന്ത്രി സജി ചെറിയാൻ
സമ്പൂർണ സിനിമാ നിർമ്മാണ കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോയെ വികസിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവീകരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ട ഉദ്ഘാടനവും മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനവും തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ മന്ത്രി നിർവഹിച്ചു.
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതി അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസിൽ പ്രതിയായിരുന്ന ബാലരാമപുരം സ്വദേശി വിമൽകുമാറിനെ വർക്കലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 11-ന് വൈകിട്ട് നടന്ന സംഭവത്തിൽ മംഗലപുരം പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് മരണം. ലോഡ്ജ് മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ലോഡ്ജ് മാനേജർ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോൾ, കമിഴ്ന്നുകിടക്കുന്ന നിലയിലാണ് വിമൽകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഫെബ്രുവരി 11-ന് വൈകിട്ട് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിത അഭിഭാഷകയെയാണ് വിമൽകുമാർ ശല്യം ചെയ്തത്. ഈ സംഭവം പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. യുവതിയുടെ പരാതിയിൽ ദൃശ്യങ്ങൾ സഹിതം നൽകിയിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും പ്രതിക്കായി വ്യാപകമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചത് വിമൽകുമാറിനെ ഏറെ വേദനിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനെത്തുടർന്ന് ഇയാൾ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അധ്യാപകൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം ; പ്രതിക്ക് 18 വർഷം കഠിനതടവ്
ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചെന്ന് 11 വർഷത്തിനുശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും. പ്രതി
ഭർത്താവിൻറെ പരാതിയിൽ യുവതിക്കെതിരെ കേസ്. മുഖത്ത് ആഞ്ഞടിച്ചെന്ന ഭർത്താവിന്റെ പരാതിയിലാണ് യുവതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
കോഴിക്കോട് വിൽപനക്ക് കൊണ്ടുവന്ന 462 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട. സിവിൽ സ്റ്റേഷന് സമീപം വിൽപനക്ക് കൊണ്ടുവന്ന 462 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കുരുവട്ടൂർ പറമ്പിൽ സ്വദേശി
ഇഖ്വ' ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി
ദുബായ് : ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഗ്രാമം നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് കോട്ടക്കല്‍ വെല്‍ഫെയര്‍ അസോസിയേഷന് (ഇഖ്വ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി. ദുബായ് അല്‍ തവാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി എസ് വി മെഹറലി ഉത്ഘാടനം ചെയ്തു.ജിഫ്കോ സാരഥി ജിനാസ് ഖാന് വിശിഷ്ടാതിഥിയായി പങ്കെടുത്തു.പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. അബ്ഷര്‍, ഫസല്‍.പി, സിറാജ് സി പി, സകരിയ്യ എന്നിവര്‍ സംസാരിച്ചു.സിക്രട്ടറി നവാസ് എം കെ സ്വാഗതവും, ഷിറാസ് പി ടി നന്ദിയും പറഞ്ഞു.സിദ്ധീഖ്, ഷമീല്‍, ഷാനു , റൗഫ് , ഷാഫി, ഗഫൂര്‍ , സമദ്, ഹിഷാസ് , ജുനൈദ്, മുഹന്നദ് , തുടങ്ങിയവര്‍ നേതൃത്വം നല്കി. കുടുംബിനികള്‍ സ്വന്തം വീടുകളില്‍ തയാറാക്കിയ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളോടെയുള്ളനോമ്പ് തുറ, ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര് പങ്കെടുത്തു.

29 C