വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്. 51 വീടുകളാണ് ദുരന്തബാധിതർക്ക് ഇന്ന് കൈമാറുക
രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും
കർണാടകയിലെ തുംകൂരിൽ ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ വീണ്ടും വിവാഹിതയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ദാസറഹള്ളി സ്വദേശിയായ 50കാരൻ പരമേഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം
സഭാതര്‍ക്കം: പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മോദി; പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഉറപ്പ് നല്കി
കൊച്ചി: സഭകള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അന്ത്യോഖ്യയുടെയും കിഴക്കിന്റെയും പാത്രിയര്‍ക്കീസും സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവയെ കാണാന്‍ കഴിഞ്ഞത് തനിക്കു ബഹുമതിയാണെന്നും വിശാലമായ വിഷയങ്ങളെക്കുറിച്ചു ഞങ്ങള്‍ മികച്ച ചര്‍ച്ച നടത്തിയെന്നും നരേന്ദ്ര മോദി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച രണ്ടര മണിക്കൂര്‍ നീണ്ടു. സഭാ തര്‍ക്കം കൂടാതെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയായി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സഭാതര്‍ക്കം കോടതിക്കു പുറത്തു സമവായ മാര്‍ഗത്തിലൂടെ പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് ആവശ്യമായ എല്ലാ പിന്തുണയും ഇടപെടലുകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഉറപ്പുനല്‍കി. ആഗോളതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സമാധാന ശ്രമങ്ങളെയും പ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെയും പാത്രിയര്‍ക്കീസ് ബാവ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് ഒപ്പമായിരുന്നു പാത്രിയര്‍ക്കീസ് ബാവയുടെ ഉച്ചഭക്ഷണം. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്, യാക്കോബായ സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോര് യൗസേബിയോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സഭാ തര്‍ക്കം പരിഹരിക്കാന്‍ ഒപ്പമുണ്ടാകുമെന്നു യാക്കോബായ സഭ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാവരും ഇരുന്നു ചര്ച്ചചെയേണ്ട വിഷയമാണ്. ഒരു വിഭാഗത്തിന്റെ അഭിപ്രായമാണു കേട്ടത്. ബി.ജെ.പി. മുന്‍കൈയെടുത്തു പ്രശ്നപരിഹാരത്തിനു ശ്രമിക്കും. അതിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താല്പര്യപ്പെട്ട പ്രകാരം ഓസ്ട്രേലിയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണു പാത്രിയര്‍ക്കീസ് ബാവ ഡല്‍ഹിയിലെത്തിയത്. ബാവ ഇന്നു പത്തിനു ലബനോനിലേക്കു മടങ്ങും. ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയിലേക്കു വന്നതിനെത്തുടര്‍ന്നാണു നൂറു വര്‍ഷത്തിലേറെയായി നീളുന്ന മലങ്കര സഭാ തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് മുന്‍കൈയെടുത്തുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ സംബന്ധിച്ചു കഴിഞ്ഞ ദിവസം ചേര്‍ന്ന യാക്കോബായ സഭാ വര്‍ക്കിങ് കമ്മിറ്റി ചര്‍ച്ചചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തിലും കരുനീക്കങ്ങള്‍ സജീവം. തിരുവനന്തപുരം ജില്ല പിടിക്കുന്നവര്‍ കേരളം ഭരിക്കുമെന്നതാണ് പതിവ് ശൈലി. എന്നാല്‍, ഇത്തവണ കുറഞ്ഞത് ഏഴു മണ്ഡലങ്ങളില്‍ എങ്കിലും ശക്തമായ ത്രികോണ പോരാണ്. ഈ ത്രികോണ ചൂടിനെ ആര് മറികടക്കുമെന്നത് പ്രവചനാതീതവും. ഭരണവിരുദ്ധ വികാരത്തെ പോലും ത്രികോണ ചൂട് തളര്‍ത്തുമെന്ന് കരുതുന്നവരുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കുറഞ്ഞ ജില്ലയായി തിരുവനന്തപുരം മാറിയെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. എസ്.ഐ.ആര്. പ്രകാരം ഏകദേശം 3.21 ലക്ഷം വോട്ടര്‍മാരാണ് ജില്ലയില്‍ കുറഞ്ഞത്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ മാത്രം ഒന്നര ലക്ഷത്തോളം വോട്ടുകള്‍ ഇല്ലാതായത് മുന്നണികളെ ചിന്തിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 14 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ ഒരിടത്തു മാത്രമാണ് കോണ്‍ഗ്രസ് എം.എല്‍.എയുള്ളത്. ബാക്കിയെല്ലാം ഇടതു മുന്നണിക്ക് സ്വന്തം. ഇവിടെയാണ് നാല് സീറ്റുകളില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഒന്നാം സ്ഥാനം പരിശോധിച്ചാല്‍ ആറു സീറ്റുകളില്‍ ബി.ജെ.പിക്ക് മുന്‍തൂക്കമുണ്ട്. തിരുവനന്തപുരം നഗസഭാ ഭരണം ബി.ജെ.പി. പിടിച്ചിരിക്കുന്നു. ഇത് നഗര മേഖലയിലെ നാല് സീറ്റിലും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. ഇതോടൊപ്പമാണ് ആറ്റിങ്ങലിലും കാട്ടാക്കടയിലും ബി.ജെ.പിയുടെ പ്രതീക്ഷകള്‍. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ കണക്ക് പ്രകാരം കോണ്‍ഗ്രസ് ആറില്‍ അധികം സീറ്റില്‍ വിജയപ്രതീക്ഷയിലാണ്. ഈ കണക്കിലേക്ക് എത്തിയാല്‍ പോലും മറ്റു ജില്ലകളിലെ ഭൂരിപക്ഷത്തിലൂടെ കേരളം പിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍, അതിശക്തമായ ത്രികോണ ചൂടില്‍ പത്തു സീറ്റില്‍ കുറയാത്ത വിജയം സി.പി.എമ്മും പ്രതീക്ഷിക്കുന്നുണ്ട്. കോവളവും തിരുവനന്തപുരം സെന്‍ട്രലും വട്ടിയൂര്‍ക്കാവും നെയ്യാറ്റിന്‍കരയും പാറശ്ശാലയും കാട്ടാക്കടയും ജയിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം വര്‍ക്കലയിലും അരുവിക്കരയിലും നെടുമങ്ങാട്ടും വലിയ സാധ്യതയും കാണുന്നു. എന്നാല്‍ സിറ്റിങ് എം.എല്‍.എമാര്‍ വീണ്ടും ജയിക്കുമെന്ന് തന്നെയാണ് ഇടതു പ്രതീക്ഷ. ബി.ജെ.പി. ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന നാലു മണ്ഡലങ്ങളിലാണ് എസ്.ഐ.ആറില്‍ വോട്ടു കുറഞ്ഞത്. ഇതില്‍ പരിഭവവും പരാതിയും കോണ്‍ഗ്രസിനും സി.പി.എമ്മിനുമുണ്ട്. രണ്ടു കൂട്ടരും പട്ടിക ആഴത്തില്‍ പരിശോധിക്കുകയാണ്. ഓരോ വോട്ടും തിരുവനന്തപുരത്ത് നിര്‍ണായകമാണെന്ന് മൂന്ന് പേര്‍ക്കും അറിയാം. ബി.ജെ.പി. കോര്പറേഷന് ഭരണം പിടിച്ചെടുത്തത് ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കും. നഗരസഭാ പരിധിയിലെ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ലഭിക്കുമോ എന്ന ആശങ്ക എല്‍.ഡി.എഫിനും യു.ഡി.എഫിനുമുണ്ട്. മണ്ഡലങ്ങളിലെ പോരാട്ട ചിത്രം പരിശോധിച്ചാല്‍, തിരുവനന്തപുരം സെന്‍ട്രലില്‍ ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടര്ന്നുള്ള സാഹചര്യം എല്‍.ഡി.എഫിന് വെല്ലുവിളിയാണ്. യു.ഡി.എഫ്. ഈ സീറ്റ് തിരിച്ചുപിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തേടുമ്പോള്‍, ബി.ജെ.പിയും ഇവിടെ കണ്ണുവയ്ക്കുന്നു. വിഎസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന് എന്നിവര്‍ക്കൊപ്പം ശശി തരൂരിനെ പോലും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയേക്കാം. കരമന ജയന്, ചെങ്കല്‍ രാജശേഖരന് നായര്‍ തുടങ്ങിയവര്‍ ബി.ജെ.പിയില്‍ സീറ്റിനായി രംഗത്തുണ്ട്. ഇടതു മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്-ബി അടക്കം ഈ സീറ്റ് നോട്ടമിടുന്നുണ്ട്. അങ്ങനെ വന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ബാലഗോപാല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും. തീര മേഖലയും നഗരവും ചേരുന്ന ഈ മണ്ഡലത്തില്‍ ആര്‍ക്കു വേണമെങ്കിലും ജയിക്കാം. ക്രൈസ്തവ-നായര്‍ വോട്ടുകള്‍ എങ്ങനെ പോള്‍ ചെയ്യുമെന്നതാണ് നിര്‍ണായകം, വട്ടിയൂര്‍ക്കാവില്‍ നിലവിലെ എം.എല്‍.എ: വി.കെ. പ്രശാന്തിന്റെ ജനപ്രീതി എല്‍.ഡി.എഫിന് കരുത്താണെങ്കിലും, കോണ്‍ഗ്രസ് കെ. മുരളീധരനെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് സാധ്യത. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ പോരാട്ടം ത്രികോണമാക്കും. മുരളീധരന് വേണ്ടി പോസ്റ്ററും ഇവിടെ ഒട്ടിച്ചിട്ടുണ്ട്. ബി.ജെ.പിക്കായി മുന്‍ ഡി.ജി.പി: ആര്. ശ്രീലേഖ, നടന് കൃഷ്ണകുമാര്‍ എന്നിവര്‍ സജീവ പരിഗണനയിലാണ്. അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം എത്തിക്കാനും സാധ്യതയുണ്ട്. കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ വിജയമുണ്ടായി വട്ടിയൂര്‍ക്കാവില്‍. കോണ്‍ഗ്രസും ഈ മേഖലയില്‍ തിരിച്ചു വരുന്ന ലക്ഷണം കാട്ടി. അതുകൊണ്ട് രണ്ടു തവണ വട്ടിയൂര്‍ക്കാവിന്റെ എം.എല്‍.എയായ മുരളീധരന് മുന്‍തൂക്കം ചിലര്‍ നല്‍കുന്നുണ്ട്. അയ്യപ്പ വികാരവും ഭരണവിരുദ്ധതയും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്ന മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. നേമത്ത് ഇത്തവണ അങ്കം കുറിക്കാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്നദ്ധത അറിയിച്ചത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പറേഷന് പിടിച്ചെടുത്ത ബി.ജെ.പിയുടെ ആത്മവിശ്വാസം നേമത്ത് പ്രതിഫലിക്കും. എന്നാല്‍, എല്‍.ഡി.എഫും യു.ഡി.എഫും ഇവിടെ കരുത്തുറ്റ സ്ഥാനാര്ത്ഥികളെത്തന്നെയാകും പരീക്ഷിക്കുക. മന്ത്രി വി. ശിവന്കൂട്ടിയാകും സി.പി.എം. സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ മുട്ടട കൗണ്‍സിലറായ വൈഷ്ണ സുരേഷ് അടക്കമുള്ളവര്‍ പരിഗണനയിലുണ്ട്. ആര്.എസ്.എസിന് ശക്തമായ അടിത്തറയുള്ള നേമത്ത് അടിയൊഴുക്കുകളാകും നിര്‍ണായകം. മുസ്ലീം വോട്ടുകള്‍ ആര്‍ക്ക് വീഴുമെന്നതും വിജയിയെ നിശ്ചയിക്കും. എസ്.ഡി.പി.ഐ. അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടും നിര്‍ണ്ണായകമാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് വീണ്ടും അവസരം ലഭിച്ചേക്കും. ബി.ജെ.പിയുടെ പ്രധാന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും പോരാട്ടത്തിന് പുതുമാനം നല്‍കും. കോണ്‍ഗ്രസ് ആരെ സ്ഥാനാര്ത്ഥിയാക്കുമന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. നടന് പ്രേംകുമാര്‍ അടക്കം ഒരു പിടിപേര് പരിഗണനയിലുണ്ട്. അരുവിക്കരയില്‍ ജി. സ്റ്റീഫനെ നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍, കെ.എസ്. ശബരീനാഥനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നെയ്യാറ്റിന്‍കരയില്‍ കെ. ആന്‍സലനും, പാറശാലയില്‍ സി.കെ. ഹരീന്ദ്രനും എല്‍.ഡി.എഫ് പട്ടികയില്‍ മുന്‍തൂക്കമുണ്ട്. കോവളത്ത് എം. വിന്‍സെന്റ് യു.ഡി.എഫിന്റെ കരുത്തായി തുടരുമ്പോള്‍ വിഴിഞ്ഞം തുറമുഖം ഉയര്‍ത്തുന്ന വികസന രാഷ്ട്രീയമാകും അവിടെ പ്രധാന ചര്‍ച്ചാവിഷയം. നെടുമങ്ങാടും വാമനപുരവും നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്. ശ്രമിക്കുമ്പോള്‍, ആറ്റിങ്ങലിലും വര്‍ക്കലയിലും ബി.ജെ.പിയുടെ വോട്ട് വര്‍ധന ഇരുമുന്നണികളെയും ഭയപ്പെടുത്തുന്നുണ്ട്. കാട്ടാക്കടയിലും അതിശക്തമായ ത്രികോണപോരുണ്ടാകും. സി.പി.എമ്മിലെ ഐ.ബി സതീശിന് ശക്തമായ വെല്ലുവിളിയുണ്ടാകും. ബി.ജെ.പിക്കായി പി.കെ. കൃഷ്ണദാസ് വീണ്ടും മത്സരിക്കും.
ചൈനയിൽ നിന്ന് അത്യാധുനിക കപ്പൽ വേധ മിസൈൽ വാങ്ങാൻ ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം
റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്നു പറന്നു ആക്രമണം നടത്താൻ കഴിയുന്ന ഈ മിസൈലുകൾ അമേരിക്കൻ നാവികപ്പടയ്ക്ക് വലിയ ഭീഷണിയാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
ആകാശത്ത് വിസ്മയമൊരുക്കി ആറ് ഗ്രഹങ്ങൾ ഒന്നിക്കുന്നു; ഇന്ന് അപൂർവ്വ ‘പ്ലാനറ്ററി പരേഡ്’
ബുധൻ, ശുക്രൻ, നെപ്റ്റ്യൂൺ, ശനി, യുറാനസ്, വ്യാഴം എന്നീ ഗ്രഹങ്ങളാണ് ഇന്ന് സൂര്യാസ്തമയത്തിന് ശേഷം ആകാശത്ത് അണിനിരക്കുന്നത്
കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.കെ റെയിൽ പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്രാനുമതി ഉടൻ ലഭിക്കും. ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ നടക്കും. വിദേശ ഏജൻസികൾ വായ്പ നൽകാൻ ക്യൂ നിൽക്കുകയാണ് എന്നൊക്കെയായിരുന്നു സർക്കാരിൻ്റെ അവകാശവാദങ്ങളെന്നും കമ്മീഷൻ അടിക്കാൻ വേണ്ടിയുള്ള ഒരു 'കടലാസ് പദ്ധതി' മാത്രമായിരുന്നു കെ റെയിലെന്നും സന്ദീപ് കുറ്റപ്പെടുത്തി.
പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം: സി.പി.എം എ.സി യോഗത്തിൽ നിന്നും അഞ്ച് പേർ ഇറങ്ങിപ്പോയി
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സി.പി.എംപയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുണ്ടായത്. യോഗത്തിനിടെ വനിത നേതാവ് ഉൾപ്പടെ
കലശ ചടങ്ങുകള്‍ക്ക് സമാപനം; ഗുരുവായൂരപ്പന് ആയിരം കലശവും ബ്രഹ്മ കലശവും അഭിഷേകം ചെയ്തു
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ എട്ടുദിവസങ്ങളിലായി നടന്നുവരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് ഗുരുവായൂരപ്പന് ആയിരം കലശവും ബ്രഹ്മ കലശവും അഭിഷേകം ചെയ്തു
തുടക്കം ഞാൻ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. ലോകകപ്പ് പോലെ വലിയൊരു വേദിയിൽ രാജ്യത്തിനായി ആദ്യമായി കളിക്കുമ്പോൾ മികച്ച തുടക്കം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയോഗത്തില്‍ നിന്നും വനിതാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേര് ഇറങ്ങിപ്പോയി
ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് (+1.39) പാകിസ്ഥാനെക്കാൾ (-0.46) വളരെ മുന്നിലാണ്.
സ്വകാര്യ മേഖലയെ വളർത്താനാണ് ബിജെപിയും കോണ്‍ഗ്രസും പൊതുജനാരോഗ്യ സംവിധാനത്തെ ആക്രമിക്കുന്നത്; സിപിഎം
സ്വകാര്യ മേഖലയെ വളർത്താൻ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ആക്രമിക്കുകയാണ് കോണ്‍ഗസും ബിജെപിയുമെന്ന് സിപിഎം ബോളിറ്റ് ബ്യൂറോ. 2011-16 കാലയളവിൽ ആരോഗ്യമേഖലയ്ക്കായി യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് 18,825.44 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ഇത് ഇരട്ടിയായി. 36,651.79 കോടി രൂപയാണ് 2016-21 കാലയളവിൽ ചെലവഴിച്ചത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ (2021-25) 41,510.43 കോടി രൂപ കൂടി
സൂപ്പര്‍ എട്ടില്‍ മൂന്നില്‍ 3 ജയത്തോടെ രാജകീയമായി ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രവേശനം
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം
ഒരു മണ്ഡലത്തിൽ മുന്നൂറ് ആളുകൾവീതം നാൽപത്തിരണ്ടായിരം പേരോട് അഭിപ്രായം ചോദിച്ചാണ് ഈമാസം സർവേ തയാറാക്കിയതെന്ന് ലോക് പോൾ അറിയിച്ചു. നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്പോൾ ശരിയായി പ്രവചിച്ചത് ശ്രദ്ധേയമായിരുന്നു.
വാടകവീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന് ആരോപണം. യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം
ഐപിഎല്‍ മാര്‍ച്ച് 28ന് തുടങ്ങും; ഫൈനല്‍ മെയ് 31ന്
മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പത്തൊന്‍പതാം സീസണ് മാര്‍ച്ച് 28-ന് ആരംഭിക്കും. നേരത്തെ മാര്‍ച്ച് 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് ദിവസം നീട്ടി മാര്‍ച്ച് 28-ലേക്ക് മാറ്റാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനമെടുത്തതായാണ് വിവരം. മെയ് 31-നായിരിക്കും കലാശപ്പോരാട്ടം. അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കാത്തതാണ് ഐപിഎല്‍ മല്‍സരക്രമം വൈകാന്‍ കാരണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് (ഗുവാഹത്തി) എന്നീ ടീമുകളുടെ ഹോം മല്‍സരങ്ങള്‍ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്. തിരഞ്ഞെടുപ്പ് തിയ്യതികള്‍ വരുന്ന മുറയ്ക്ക് രണ്ട് ഘട്ടങ്ങളായി മല്‍സരക്രമം പുറത്തിറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ആഴ്ച ചേരുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതില്‍ അന്തിമ തീരുമാനമുണ്ടാകും. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഉള്‍പ്പെടുന്ന ഉദ്ഘാടന മല്‍സരത്തിന്റെ വേദിയെച്ചൊല്ലിയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയുടെ കിരീടവിജയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ മരിക്കാനിടയായ സംഭവം വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആര്‍സിബിയുടെ ഹോം മല്‍സരങ്ങള്‍ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഇതിനായി നവി മുംബൈ, റായ്പൂര്‍, പുനെ നരഗങ്ങളാണ് പരിഗണിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ആര്‍സിബി മാനേജ്മെന്റ് ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്നെ മല്‍സരങ്ങള്‍ വേണമോ അതോ പകരം വേദികള്‍ കണ്ടെത്തണമോ എന്ന കാര്യത്തില്‍ അടുത്ത ആഴ്ച തീരുമാനമുണ്ടാകും. സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ഐപിഎല്‍ സീസണ് എന്ന പ്രത്യേകതയും 2026-നുണ്ട്.
ജി സി സി വാഹനങ്ങൾക്ക് സഊദി അറേബ്യയിൽ നിയന്ത്രണം; രാജ്യത്ത് തുടരാനാവുക 90 ദിവസം മാത്രം
സഊദിയിലെ ഏതെങ്കിലും കവാടങ്ങൾ വഴി വാഹനം രാജ്യത്ത് പ്രവേശിച്ച തീയതി മുതലാണ് ഈ 90 ദിവസത്തെ കാലാവധി കണക്കാക്കുക.
ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍; പാകിസ്താന് നാളെ നിര്‍ണായക പോരാട്ടം
കൊളംബോ: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 159 റണ്‍സ് നേടിയപ്പോള്‍ 19.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. വില്‍ ജാക്സ് ആണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ജയത്തോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ സജീവമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുക ആയിരുന്നു. മികച്ച തുടക്കമായിരുന്നു മല്‍സരത്തില്‍ ഓപ്പണര്‍മാരായ ഗ്ലെന്‍ ഫിലിപ്സും ഫിന് അലനും ന്യൂസിലന്‍ഡിന് നല്‍കിയത്. ഗ്ലെന്‍ ഫിലിപ്സ് 28 പന്തില്‍ 39 റണ്‍സും ഫിന് 19 പന്തില്‍ 29 റണ്‍സും നേടി. എന്നാല്‍ ഈ തുടക്കം മുതലാക്കാന്‍ ടിം സീഫര്‍ട്ട് ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ടിം സീഫര്‍ട്ട് 25 പന്തില്‍ 35 റണ്‍സും നേടി ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഒടുവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 159 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, വില്‍ ജാക്സ്,റെഹാന് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 160 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. വെറും രണ്ട് റണ്‍ എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര് എന്നിവര്‍ പുറത്തായി. പിന്നീട് ക്രീസില്‍ എത്തിയ ടോം ബാന്റണ് 24 പന്തില്‍ 34 റണ്‍സും വില്‍ ജാക്സ് പുറത്താകാതെ 18 പന്തില്‍ 32 റണ്‍സുമെടുത്തു ശക്തമായി പോരാടി. ഒടുവില്‍ 19.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ന്യൂസിലന്‍ഡിനായി രചിന് രവീന്ദ്ര മൂന്ന് വിക്കറ്റ് നേടി. ഇന്നത്തെ മല്‍സരത്തില്‍ തോറ്റെങ്കിലും ഒരു വിജയമുള്ള ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്. നിലവില്‍ മൂന്നു പോയിന്റാണ് ന്യൂസീലന്‍ഡിന് ഉള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്പിച്ചാല് പാകിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നു പോയിന്റ് വീതമാകും. തുര്‍ന്ന് നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിയില്‍ ആരാകും എത്തുക എന്ന കാര്യം തീരുമാനിക്കുക. നാളത്തെ മല്‍സരത്തില്‍ വന്‍ അട്ടിമറിയുടെ ജയിക്കാനാകും പാകിസ്തന് ശ്രമിക്കുക.
യൂട്യൂബര്‍ സലീം വസ്തിക്കിന്റെ കഴുത്തറുക്കാന്‍ ശ്രമം;
ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച പുതിയ ചിത്രം 'ഫെയ്സസി'ന്റെ ട്രെയ്ലര് പുറത്തുവിട്ടു. കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രം മാർച്ച് 6 ന് തിയറ്ററുകളിൽ എത്തുന്നു. നവാഗതനായ നീലേഷ് ഇ കെ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുമൻ സുദർശനനും നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ.
പൊലീസ് യൂണിഫോമില്‍ സൈജു കുറുപ്പ്; 'ആരം' ചിത്രീകരണം പൂര്‍ത്തിയായി
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന 'ആരം' എന്ന പൊലീസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ഡൽഹി: അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ പാക്കിസ്ഥാൻ നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കും തീവ്രവാദത്തിന് നൽകുന്ന പിന്തുണയ്ക്കുമെതിരെ ശക്തമായ നിലപാടുമായി മുൻ അഫ്ഗാൻ പാർലമെന്റ് അംഗം മറിയം സുലൈമാൻഖിൽ രംഗത്ത്. അഫ്ഗാൻ ജനത നേരിടുന്ന ഈ കടുത്ത പ്രതിസന്ധിയിൽ ഇന്ത്യ ക്രിയാത്മകമായി ഇടപെടണമെന്നും പാകിസ്ഥാന്റെ അജണ്ടകൾക്ക് തടയിടാൻ ഇന്ത്യയുടെ സഹായം അത്യന്താപേക്ഷിതമാണെന്നും അവർ ആഹ്വാനം ചെയ്തു. പാക്കിസ്ഥാൻ ഭരണകൂടവും അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും (ISI) അഫ്ഗാനിസ്ഥാനിൽ അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മറിയം കുറ്റപ്പെടുത്തി. താലിബാൻ ഭരണത്തിന് പിന്നിൽ പാകിസ്ഥാന്റെ വ്യക്തമായ സഹായമുണ്ടെന്നും, ഇത് അഫ്ഗാനിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ദുസ്സഹമാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനെ തങ്ങളുടെ ഒരു കോളനിയായി മാറ്റാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ യഥാർത്ഥ സുഹൃത്താണ് ഇന്ത്യയെന്ന് മറിയം സുലൈമാൻഖിൽ വിശേഷിപ്പിച്ചു. കഴിഞ്ഞ ദശകങ്ങളിൽ അഫ്ഗാനിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ജനാധിപത്യ പ്രക്രിയയിലും ഇന്ത്യ നൽകിയ സംഭാവനകൾ നിസ്തുലമാണ്. പാർലമെന്റ് മന്ദിരം, സൽമ ഡാം തുടങ്ങിയ പദ്ധതികൾ ഇന്ത്യയുടെ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. ഈ സാഹചര്യത്തിൽ, അഫ്ഗാൻ ജനതയെ തനിച്ചാക്കരുതെന്നും പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണികൾക്കെതിരെ ആഗോളതലത്തിൽ ശബ്ദമുയർത്താൻ ഇന്ത്യ നേതൃത്വം നൽകണമെന്നും അവർ അഭ്യർത്ഥിച്ചു. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ചും മറിയം ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതും സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതും പാകിസ്ഥാൻ വളർത്തുന്ന തീവ്രവാദ ചിന്താഗതിയുടെ ഫലമാണെന്ന് അവർ ആരോപിച്ചു. അഫ്ഗാൻ സ്ത്രീകളുടെ ശബ്ദമായി ഇന്ത്യ മാറണമെന്നും നയതന്ത്ര ചർച്ചകളിൽ ഈ വിഷയം മുൻഗണനയോടെ ഉന്നയിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാൻ തീവ്രവാദികളുടെ താവളമായി മാറുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് മറിയം ഓർമ്മിപ്പിച്ചു. പാകിസ്ഥാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ അഫ്ഗാൻ മണ്ണ് ഉപയോഗിച്ച് ഇന്ത്യക്കെതിരെ നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ, അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇന്ത്യയുടെ കൂടി ആവശ്യമാണെന്ന് അവർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങൾ ഇപ്പോഴും ഇന്ത്യയിൽ വലിയ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും, ആ വിശ്വാസം സംരക്ഷിക്കാൻ ഭാരതം മുന്നിട്ടിറങ്ങുമെന്നാണ് താൻ കരുതുന്നതെന്നും മറിയം സുലൈമാൻഖിൽ പ്രത്യാശ പ്രകടിപ്പിച്ചു.
ഗർഭാശയഗള കാൻസറിനെതിരായ വാക്സിനേഷൻ യജ്ഞം തുടങ്ങുന്നു. 14 വയസ്സില്‍ താഴെ പ്രായമുള്ള പെൺകുട്ടികളെ ഈ വാക്സിനേഷന് വിധേയമാക്കേണ്ടതുണ്ട്. ഫെബ്രുവരി 28നാണ് ഈ പദ്ധതി തുടങ്ങുന്നത്.
വി ഡി സതീശന്റെ പ്രസ്താവന മുസ് ലിംകളെ അപമാനിക്കുന്നത്: സി പി എ ലത്തീഫ്
കോട്ടക്കല്‍: കേരളത്തിലെ മുസ് ലിംകളെ നിയന്ത്രിക്കാന്‍ ഒരു പാര്‍ട്ടി വേണമെന്നും ഇല്ലെങ്കില്‍ അവരൊക്കെ തീവ്ര നിലാപടുകാരാകും എന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന മുസ് ലിംകളെ അപമാനിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ്. കോട്ടക്കല്‍ ഒതുക്കുങ്ങലില്‍ എസ്ഡിപിഐ ജില്ലാതല ബൂത്ത് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശന്റെ പ്രസ്താവന ഇസ് ലാമോഫോബിക്കാണ്. മുസ് ലിംകള്‍ തീവ്രവാദികളാണെന്ന് പറയാതെ പറയുകയാണ് സതീശന് ചെയ്തത്. കേരളത്തിലെ മുസ് ലിം സമൂഹം കൈവരിച്ച വിദ്യാഭ്യാസ മുന്നേറ്റവും അവര്‍ പ്രകടിപ്പിക്കുന്ന ഉയര്‍ന്ന ജനാധിപത്യ ബോധവും ഭരണഘടനയോടുള്ള വിധേയത്വവും ഒരു പാര്‍ട്ടിയുടെ മേല്‍വിലാസത്തിലാക്കുന്നത് അല്പത്തരമാണ്. സതീശന് ഇത്രയും തരംതാഴരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ലീഗില്ലെങ്കില്‍ മുസ് ലിംകള്‍ മുഴുവന്‍ തീവ്രവാദത്തിലേക്ക് പോകുമെന്നും, അവിടെ തീവ്രനിലപാടുള്ള പാര്‍ട്ടികള്‍ ഇടം നേടുമെന്നുമാണ് വി ഡി സതീശന് സ്വകാര്യ ചാനലില്‍ പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ മുസ് ലിം ലീഗിനെ പുളകം കൊള്ളിക്കുമെങ്കിലും മുസ്ലിം ജനവിഭാഗം മുഴുവന്‍ സമൂഹത്തില്‍ ഭീകരന്‍മാരാണന്ന ചിന്ത പരത്തുന്ന തരത്തിലാണ്. എല്ലാതലങ്ങളിലും ആര്‍എസ്എസ് പിടി മുറുക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയും, മുസ് ലിം ജനവിഭാഗം കുഴപ്പക്കാരാണന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്ന നിലപാട് സതീശന്റെ ഇരട്ടതാപ്പാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എസ്ഡിപിഐ മലപ്പുറം ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ല നേതാക്കളായ അഡ്വ: സാദിഖ് നടുത്തൊടി, വി വീരാന്‍കുട്ടി, ഉസ്മാന് കരുളായി സംസാരിച്ചു.
പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍
'റൊമ്പ ഡേഞ്ചറാന ഇടം'; ദുരൂഹതയുണര്‍ത്തി 'സംഭവം അധ്യായം ഒന്ന്' ട്രെയ്ലര്
ജിത്തു സതീശൻ മംഗലത്ത് സംവിധാനം ചെയ്ത 'സംഭവം അധ്യായം ഒന്ന്' എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിൻ്റെ ട്രെയ്ലര് പുറത്തിറങ്ങി
പ്രവാസികൾക്കുള്ള പുതിയ ബാഗേജ് മാർഗനിർദേശങ്ങൾ പങ്കുവെച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. സ്വർണം ഉൾപ്പെടെയുള്ളവ നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ പാലിക്കേണ്ട കാര്യങ്ങളാണ് മന്ത്രി പങ്കുവെച്ചത്. നടപടികൾ ലളിതവും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ മാർഗനിർദേശങ്ങൾ വിശദമായി അറിയാം ആഭരണങ്ങൾക്കുള്ള ഡ്യൂട്ടി ഫ്രീ പരിധി ഇനി മൂല്യത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കില്ല മറിച്ച് ഭാരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഒരു വർഷത്തിൽ കൂടുതൽ
പുരപ്പുറ സൗരോർജ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ശേഖരിച്ച് അവ പിന്നീട് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. ഇതിനായി ഉയർന്നശേഷിയുള്ള ബാറ്ററി ഉപയോഗിക്കും.
അവിശ്വസനീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്; ന്യൂസിലന്‍ഡ് വീണു, പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ
തോറ്റെങ്കിലും ന്യൂസിലന്‍ഡിന് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന് ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്പിച്ചാല് മാത്രമെ ന്യൂസിന്‍ഡിന്റെ(+1.390) നെറ്റ് റണ്‍റേറ്റ് മറികടക്കാനാവു.
ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം
നോയിഡ: സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ അഞ്ച് വയസ്സുകാരൻ ആരുമറിയാതെ ഉള്ളിൽ കുടുങ്ങിയത് ഏഴ് മണിക്കൂറോളം. നോയിഡയിലെ പ്രമുഖ സ്വകാര്യ സ്കൂളിലാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ ഈ സംഭവമുണ്ടായത്. സ്കൂൾ അധികൃതരുടെയും ബസ് ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച രാവിലെ പതിവുപോലെ കുട്ടി വീട്ടിൽ നിന്ന് സ്കൂൾ ബസ്സിൽ കയറിയിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന കുട്ടി യാത്രമധ്യേ ഉറങ്ങിപ്പോയി. സ്കൂളിലെത്തിയപ്പോൾ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന കുട്ടിയെ ബസ് ജീവനക്കാരോ ക്ലീനറോ ശ്രദ്ധിച്ചില്ല. ബസിനുള്ളിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാതെ തന്നെ ഡ്രൈവർ വാഹനം 25 കിലോമീറ്റർ അകലെയുള്ള യാർഡിലേക്ക് കൊണ്ടുപോയി പാർക്ക് ചെയ്യുകയായിരുന്നു. ഏഴ് മണിക്കൂറോളം അടച്ചിട്ട ബസിനുള്ളിൽ കുട്ടി ഒറ്റപ്പെട്ടുപോയി. ഉറക്കമുണർന്ന കുട്ടി സഹായത്തിനായി നിലവിളിച്ചെങ്കിലും വിജനമായ യാർഡിൽ ആരും കേൾക്കാനുണ്ടായിരുന്നില്ല. സ്കൂൾ സമയം കഴിഞ്ഞ് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടുകാർ എത്തിയപ്പോഴാണ് കുട്ടി ക്ലാസിൽ ഹാജരായിട്ടില്ലെന്ന വിവരം അധ്യാപകർ അറിയിക്കുന്നത്. എന്നാൽ രാവിലെ കുട്ടി ബസിൽ കയറിയതായി രേഖകൾ വ്യക്തമാക്കിയതോടെ കുടുംബം പരിഭ്രാന്തരായി. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെയാണ് യാർഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള അനാസ്ഥയാണ് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ബസ് പാർക്ക് ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തണമെന്ന അടിസ്ഥാന സുരക്ഷാ നിയമം പോലും ഇവിടെ പാലിക്കപ്പെട്ടില്ല. സംഭവത്തിൽ കുറ്റക്കാരായ ട്രാൻസ്പോർട്ട് ജീവനക്കാർക്കെതിരെയും സ്കൂൾ അധികൃതർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
റൊമാന്റിക് ത്രില്ലര്‍ ചിത്രം 'ഫെയ്സസ്'; ട്രെയ്ലര് എത്തി
കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ റൊമാന്റിക് ത്രില്ലർ ചിത്രം 'ഫെയ്സസി'ന്റെ ട്രെയ്ലര്
നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. ടി.ഐ മധുസൂദനനും യോഗത്തിൽ ഉണ്ടായിരുന്നു.
കൊയിലാണ്ടി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍, ഡ്രൈവര്‍ എന്നിവരെയാണ് ആര്.എസ്.എസ് പ്രവര്‍ത്തകരായ അമലും അജയും മര്‍ദ്ദിച്ചത്
യുഎഇയിൽ പറക്കും ടാക്സികൾ ഈ വർഷം തന്നെ; ആകാശയാത്രയിൽ അതിവേഗ ഇന്റർനെറ്റും
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കൈകോർത്ത് ആർച്ചർ ഏവിയേഷൻ
കാസർകോട് അരവത്ത് മട്ടൈങ്ങാനം കഴകം ക്ഷേത്രത്തിൽ, പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ബ്രഹ്മകലശോത്സവത്തിന്റെ പുണ്യവും റംസാൻ മാസത്തിലെ കാരുണ്യവും ഒത്തുചേർന്ന ഈ ചടങ്ങ് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി.
റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പത്തനാപുരം കലഞ്ഞൂർ സ്വദേശിനി ഷീബ (42), മലപ്പുറം മണ്ണത്തിപോയിൽ സ്വദേശിയും ഉംറ ഗ്രൂപ്പ് അമീറുമായ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം-മക്ക റോഡിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് മലയാളി ഉംറ ഗ്രൂപ്പിന്റെ കീഴിലുള്ള സംഘം യാത്ര തിരിച്ചത്. യാത്രാമധ്യേ ബസിന്റെ ബ്രേക്കിന് തകരാർ കണ്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെ മഹ്ലൂമിയ എന്ന സ്ഥലത്ത് വെച്ച് ബസിന്റെ പിന്നിലെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡർ മറികടന്ന് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. തകർന്ന വിടവുകളിലൂടെ പുറത്തെത്തിയ യാത്രക്കാരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ അഫീഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ഇതേ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്നും പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് രാവിലെ ഒരു ഡിവൈഎസ്പി എത്തിയാണ് സന്ദർശന വിവരം അറിയിച്ചത്. കൂടി ആലോചനകൾ വേണ്ട കാര്യമായതിനാൽ അനുമതി നിഷേധിച്ചു. ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യങ്ങൾ അടക്കം ചെയ്തു നൽകിയിട്ടുണ്ട്. […] The post ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ല; മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി എൻഎസ്എസ് appeared first on ഇവാർത്ത | Evartha .
കേരളത്തിൽ എൽഡിഎഫ് വീഴും;ഭരണം യുഡിഎഫിനെന്ന് സർവ്വെ..എൻഡിഎയ്ക്ക് 2 സീറ്റുകൾ
നിയമസഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് അടിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ്. ഇത്തവണയും വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഭരണം നിലനിർത്തുമെന്നുമാണ് നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ എൽഡിഎഫ് പ്രതീക്ഷ ഇക്കുറി അസ്ഥാനത്താകുമെന്നാണ് ലോക്പോൾ പ്രീപോൾ സർവ്വേ പ്രവചിക്കുന്നത്. ഇക്കുറി യു ഡി എഫ് ഭരണം പിടിക്കുമെന്നാണ് സർവ്വെ പ്രവചനം. യു ഡി എഫിന് 81 മുതൽ 86 സീറ്റുകൾ വരെയാണ് സർവ്വെ പ്രവചിക്കുന്നത്.
കേരള സ്റ്റോറി 2 സിനിമ പ്രദര്‍ശനം തടയും: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട്: 'കേരള സ്റ്റോറി 2' സിനിമ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്തെ തിയറ്ററുകളിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്നും സിനിമ പ്രദര്‍ശനം തടയുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ അറിയിച്ചു. കേരളത്തെ മുന്‍നിര്‍ത്തിയുള്ള ഇസ് ലാമോഫോബിക്ക് ഹിന്ദുത്വ വംശീയ പ്രചാരണമാണ് കേരള സ്റ്റോറിയിലൂടെ നടക്കുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.
അരങ്ങേറ്റ ചിത്രം ദിലീപിനൊപ്പം, എന്തൊക്കെ പ്രതീക്ഷിക്കാം? ജഗന് ഷാജി കൈലാസിന്റെ പ്രതികരണം
ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്.
സംസ്ഥാനത്ത് വീശുന്നത് ഭരണമാറ്റത്തിന്റെ കാറ്റ് തന്നെ
തിരുവനന്തപുരത്ത് പൊലീസ് ജീപ് തടഞ്ഞ് തെറിവിളിച്ച് സിപിഎം പ്രവർത്തകർ; 9 പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരത്ത് പൊലീസ് ജീപ് തടഞ്ഞ് തെറിവിളിച്ച് സിപിഎം പ്രവർത്തകർ; 9 പേർക്കെതിരെ കേസെടുത്തു, സംഭവം കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ തകർത്ത കേസിൽ നോട്ടീസ് നൽകാനെത്തിയപ്പോൾ
ത മിഴ് സൂപ്പർതാരം വിജയ്യുടെ പേഴ്സണൽ അസിസ്റ്റന്റായി പത്ത് വർഷത്തിലേറെ സേവനമനുഷ്ഠിച്ച സെൽവം എന്ന സെൽവരാജ്, ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. താരത്തിന്റെ നിഴലായി നടന്ന കാലത്തെ സന്തോഷത്തേക്കാളേറെ, കണ്ണുനീരിന്റെയും അവഗണനയുടെയും കഥകളാണ് സെൽവരാജിന് പങ്കുവെക്കാനുള്ളത്. വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ വിശ്വസ്തനായിരുന്ന സെൽവരാജ്, ഒടുവിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണുപോയ തന്റെ അവസ്ഥ തുറന്നുപറയുമ്പോൾ അത് ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിക്കുന്നു. എസ്.എ. ചന്ദ്രശേഖറിൽ നിന്ന് വിജയ്യിലേക്ക് വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത 60 സിനിമകളിൽ പ്രൊഡക്ഷൻ സൈഡിൽ പ്രവർത്തിച്ച പരിചയവുമായാണ് സെൽവരാജ് വിജയ്യുടെ അസിസ്റ്റന്റായി എത്തുന്നത്. വിജയ്ക്ക് 15 വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹത്തെ അറിയാമെന്നും സെൽവരാജ് പറയുന്നു. വിജയ്യുടെ അന്നത്തെ പേഴ്സണൽ അസിസ്റ്റന്റിന് ഭക്ഷണത്തിൽ നിന്ന് അലർജി ഉണ്ടായപ്പോഴാണ് സെൽവരാജ് ആ സ്ഥാനത്തേക്ക് വരുന്നത്. സെൽവരാജിന്റെ വിവാഹം നടത്തിക്കൊടുത്തതും എസ്.എ. ചന്ദ്രശേഖറായിരുന്നു. കുടുംബവുമായുള്ള ആത്മബന്ധം കാരണമാണ് വിജയ്ക്കൊപ്പം ചേർന്നത്. വിജയ്യുടെ ടീമിലെ ശത്രുതയും ഭീഷണികളും വിജയ്ക്കൊപ്പം ജോലി ചെയ്യാൻ തുടങ്ങിയത് മുതൽ അദ്ദേഹത്തിന്റെ പേഴ്സണൽ ടീമിൽ നിന്ന് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നതെന്ന് സെൽവരാജ് പറയുന്നു. ഡ്രൈവർ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ തന്നെ ഒരു ശത്രുവിനെപ്പോലെയാണ് കണ്ടിരുന്നത്. വിജയ്ക്ക് ഭക്ഷണം എത്തിക്കുക എന്നതായിരുന്നു സെൽവരാജിന്റെ പ്രധാന ചുമതല. 'തുപ്പാക്കി' സിനിമയുടെ ബോംബെ ഷെഡ്യൂൾ സമയത്ത്, താൻ വിജയ്ക്കായി തയ്യാറാക്കുന്ന ഭക്ഷണത്തിൽ ഉപ്പ് വാരിയിടുമെന്ന് സഹപ്രവർത്തകർ ഭീഷണിപ്പെടുത്തിയ കാര്യം സെൽവരാജ് വേദനയോടെ ഓർക്കുന്നു. വിജയ് ഷൂട്ടിംഗ് കഴിഞ്ഞാൽ സ്വന്തം മുറിയിലേക്ക് ചുരുങ്ങുന്ന ആളായതിനാൽ ലൊക്കേഷനിൽ തന്റെ സഹായികൾക്കിടയിൽ നടക്കുന്ന ഇത്തരം പോരുകളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. തലക്കോണത്തെ മർദ്ദനവും ചവിട്ടും സെൽവരാജിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം നടന്നത് 'പുലി' സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ്. തലക്കോണത്തെ ഷെഡ്യൂൾ സമയത്ത് വിജയ്ക്കായി ഭക്ഷണം എത്തിക്കാൻ പോയതായിരുന്നു അദ്ദേഹം. അന്ന് രാത്രി 12 മണിയായിരുന്നു. മുറിക്കുള്ളിൽ ആരോടോ ഫോണിൽ സംസാരിച്ച് വിജയ് സാർ ആകെ ദേഷ്യപ്പെട്ടിരിക്കുകയായിരുന്നു. ഫോൺ വെച്ചയുടൻ അദ്ദേഹം വന്ന് ഭക്ഷണം കഴിച്ചു. അന്ന് അദ്ദേഹത്തിന്റെ കണ്ണ് കലങ്ങിയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നതിനിടെ ഒരു പ്ലേറ്റിൽ വിരൽ ചൂണ്ടി ഇതെന്താണെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. മുൻപ് ഒരിക്കൽ ഭക്ഷണത്തിൽ മുടി കണ്ടിരുന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഞാൻ പേടിച്ചുപോയി. പെട്ടെന്ന് അദ്ദേഹം എന്റെ മുഖത്ത് ആഞ്ഞടിച്ചു. ഞാൻ നിലത്തു വീണു. എന്തിനാണ് എന്നെ തല്ലിയതെന്ന് അന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ നിലത്തിരിക്കുമ്പോൾ അദ്ദേഹം എന്റെ നെഞ്ചത്ത് ചവിട്ടുകയും ചെയ്തു, സെൽവരാജ് വെളിപ്പെടുത്തി. പിറ്റേന്ന് വിജയ് വന്ന് തന്നോട് ക്ഷമ ചോദിച്ചുവെന്നും മറ്റാരോടോ ഉള്ള ദേഷ്യം തന്നോട് തീർത്തതാണെന്ന് പറഞ്ഞുവെന്നും സെൽവരാജ് കൂട്ടിച്ചേർത്തു. വേറെ ആരോട് ഞാൻ ഈ ദേഷ്യം തീർക്കും എന്ന് വിജയ് ചോദിച്ചപ്പോൾ അത് സാരമില്ലെന്ന് താൻ പറഞ്ഞുവെന്നും അദ്ദേഹം ഓർക്കുന്നു. പുറത്താക്കലും ഗൂഢാലോചനയും സെൽവരാജിനെ വിജയ്യുടെ ടീമിൽ നിന്ന് പുറത്താക്കാനായി സഹപ്രവർത്തകർ ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിക്കുന്നു. 'ഭൈരവ' സിനിമയുടെ സെറ്റിൽ വെച്ച്, സെൽവരാജ് അറിയാതെ വിജയ്യുടെ ഭക്ഷണത്തിൽ ആരോ മുടി കൊണ്ടുവന്നിട്ടു. ഇതോടെ പേഴ്സണൽ അസിസ്റ്റന്റ് ജോലിയിൽ നിന്ന് വിജയ് അദ്ദേഹത്തെ മാറ്റി. ഇനി തന്റെ വ്യക്തിപരമായ കാര്യങ്ങൾ ഡ്രൈവർ രാജേന്ദ്രൻ നോക്കിക്കൊള്ളുമെന്നും സെൽവരാജ് പ്രൊഡക്ഷൻ സൈഡിൽ നിന്നാൽ മതിയെന്നും വിജയ് പറഞ്ഞു. അതോടെ ആ നിഴൽ ജീവിതം അവസാനിച്ചു. രോഗവും ദാരിദ്ര്യവും: ആരും സഹായിച്ചില്ല വിജയ്ക്കൊപ്പം ഉണ്ടായിരുന്ന ആളായതുകൊണ്ട് ബാങ്ക് ബാലൻസ് ധാരാളം കാണുമെന്ന് കരുതി പലരും സെൽവരാജിന് പിന്നീട് ജോലി നൽകാൻ തയ്യാറായില്ല. രണ്ട് വർഷം മുൻപ് 'ഗോട്ട്' (GOAT) സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപ ചെലവാവുകയും ചെയ്തു. ഉയർന്ന പലിശയ്ക്ക് കടമെടുത്താണ് ആ തുക കണ്ടെത്തിയത്. ഈ വിഷമഘട്ടത്തിൽ വിജയ്യെ കാണാൻ ശ്രമിച്ചെങ്കിലും ചുറ്റുമുള്ളവർ അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ല. തന്റെ മകളുടെ വിവാഹത്തിന് വിജയ്യെ നേരിട്ട് പോയി ക്ഷണിച്ചുവെങ്കിലും അദ്ദേഹം വന്നില്ലെന്നും ഒരു സഹായവും ചെയ്തില്ലെന്നും സെൽവരാജ് കണ്ണുനീരോടെ പറയുന്നു. ഇന്ന് എന്റെ ഭാര്യയുടെ കഴുത്തിൽ ഒരു താലി പോലുമില്ല, വെറുമൊരു ചരട് മാത്രമാണ്. രണ്ട് മാസമായി വീട്ടുവാടക കൊടുക്കാൻ പോയിട്ട് അന്നന്നത്തെ ആഹാരത്തിന് പോലും വഴിയില്ല. വിജയ്ക്കൊപ്പം പത്ത് വർഷം നടന്ന ഒരാൾ ഇന്ന് തെരുവിൽ നിൽക്കുമ്പോൾ ആരും വിശ്വസിക്കുന്നില്ല, സെൽവരാജ് പറയുന്നു. വിജയ്യെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയരുതെന്ന് ഭാര്യ വിലക്കിയിരുന്നുവെന്നും മകൻ ഇപ്പോഴും ഒരു വലിയ വിജയ് ആരാധകനാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്. ജീവിതം വഴിമുട്ടിയപ്പോൾ നിവൃത്തികേടുകൊണ്ടാണ് ലോകത്തോട് ഇതെല്ലാം പറയേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. താരപരിവേഷങ്ങൾക്കിപ്പുറം ഒരു സാധാരണക്കാരനായ സഹായിയുടെ ജീവിതം എത്രത്തോളം ദുസ്സഹമായിരുന്നു എന്നതിന്റെ നേർച്ചിത്രമാവുകയാണ് സെൽവരാജിന്റെ വാക്കുകൾ.
കെ.കെ.ശൈലജ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; മട്ടന്നൂരിൽ വി.കെ.സനോജ് പരിഗണനയിൽ | CPM
നിയമസഭാ തെരഞ്ഞെടുപ്പ്; കെ.കെ.ശൈലജ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; മട്ടന്നൂരിൽ വി.കെ.സനോജ് പരിഗണനയിൽ; പേരാവൂരിൽ പരീക്ഷണത്തിനില്ലെന്ന് ശൈലജ ടീച്ചർ Kerala Assembly Election | CPM | KK Shailaja | LDF
രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ്; പിണറായി വിജയന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
ന്യൂഡല്‍ഹി: രണ്ട് ടേം വ്യവസ്ഥയില്‍ പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മത്സരിക്കും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന് തന്നെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയില്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. 75 വയസ് കഴിയുമ്പോള്‍ നേതാക്കള്‍ വിരമിക്കണമെന്നതാണ് നിലവില്‍ സിപിഎമ്മിനുള്ളിലെ ചട്ടം. എന്നാല്‍, ഇതില്‍ പിണറായി വിജയന് നേരത്തെ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെന്ന ഇളവ് നല്‍കിയായിരുന്നു പോളിറ്റ് ബ്യൂറോയിലെടുത്തത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉറപ്പുവരുത്തുമെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിന് പിന്നാലെ എം എ ബേബി വ്യക്തമാക്കിയിരുന്നു. ജില്ലാ തലങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ പരിഗണിച്ചാകും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. വിജയസാധ്യത മുന്‍നിര്‍ത്തിയാകും നീക്കം. യുവാക്കളും പ്രായമായവരും പട്ടികയില്‍ കാണും. ഒരേ ആളുകള്‍ വീണ്ടും മത്സരിക്കുന്നതില്‍ യോജിപ്പില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അത് വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഉപരാഷ്ട്രപതിയെ വിലക്കി NSS; മന്നം സമാധിയിൽ പ്രവേശനമില്ല | Mannam Samadhi | CP Radhakrishnan | BJP
ഉപരാഷ്ട്രപതിയെ വിലക്കി NSS; മന്നം സമാധിയിൽ പ്രവേശനമില്ല; സമാധിയിലെ പുഷ്പ്പാർച്ചനയ്ക്ക് അനുമതി നൽകിയില്ല CP Radhakrishnan | Vice President of India | NSS | Mannam Samadhi | BJP
കെ സ്മാർട്ടിന്റെ ആധികാരികമായ ഡാറ്റയാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകളുടെയെല്ലാം വ്യക്തി വിവരങ്ങൾ തട്ടിപ്പുകാരുടെ കൈയിൽ അകപ്പെട്ടാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതാണെന്നാണ് നിഗമനം. തലയുടെ പിൻഭാഗത്ത് ആന്തരികമായി പരിക്കേറ്റിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകി നടൻ വിജയ്യുടെ ഭാര്യ
ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം
പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. വേദിയിൽ കയറുന്നതിനെയും നേതാക്കളോടൊപ്പം നിൽക്കുന്നതിനെയും ചൊല്ലിയുള്ള തർക്കമാണ് കൈയ്യാങ്കളിയിലേക്ക് വഴിമാറിയത്. പുതുയുഗ യാത്ര ഇന്നലെ Chengannur എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടി പുരോഗമിക്കുന്നതിനിടെ വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചില പ്രവർത്തകരെ തടഞ്ഞതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. പിന്നീട് ഇത് തള്ളിക്കയറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. സേവാദൾ പ്രവർത്തകരെയാണ് ചില കോൺഗ്രസ് അണികൾ കൈയ്യേറ്റം ചെയ്തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രവർത്തകർ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായതോടെ പരിപാടിയുടെ […] The post പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ appeared first on ഇവാർത്ത | Evartha .
മന്ത്രി എവിടെ എന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പിന്റെ വിശദീകരണം
അരവിന്ദ് കെജ്രിവാളിനെ കുറ്റവിമുക്തമാക്കിയ കോടതിവിധി കോൺഗ്രസ്സിനും ആഘാതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ ദുഷ്ടലാക്കോടെ ബിജെപിയെ സഹായിക്കുകയായിരുന്നു കോൺഗ്രസ്. കെജ്രിവാളുമായി താൻ ഫോണിൽ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയക്കേസ്; 'വിധി ബിജെപിക്ക് മാത്രമല്ല ബിജെപിയുടെ മെഗാഫോൺ ആയി മാറിയ കോൺഗ്രസിനും ഏറ്റ തിരിച്ചടി'
ഡൽഹി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഡൽഹിയിൽ ജനഹിതം അട്ടിമറിച്ച് ആം ആദ്മി പാർടിയെ പരാജയപ്പെടുത്തിയത്.കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന
ലഖ്നൗ: ഡല്‍ഹി- ഡെറാഡൂണ്‍ പാതയില്‍ മുസ്ലിംകള്ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരിലെ എക്സ്പ്രസ് പാതയുടെ വശങ്ങളില് ഇന്നലെ രാത്രി 11 മണിക്കാണ് സന്ദേശം എഴുതിയത്. സഹാറാന്‍പൂര്‍ ജില്ലയിലെ ബിഹാറിഗര്‍ പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ അതുവഴി കടന്നുപോയ യാത്രക്കാരാണ് ചുമരെഴുത്ത് കാണുന്നത്. ഉടന്‍ പോലിസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ദേശീയപാത അതോറിറ്റി ജീവനക്കാരന് സുനില്‍കുമാറാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. പ്രവര്‍ത്തകര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് ചുമരില്‍ എഴുതുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിന്ദു രക്ഷാദള്‍ സംസ്ഥാന അധ്യക്ഷന്‍ ലളിത് ശര്‍മ രംഗത്തെത്തി. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും സഹാറാന്‍പൂരിലെ മറ്റൊരിടത്ത് നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും ലളിത് പ്രതികരിച്ചു. അതേസമയം, ഹിന്ദുക്കള്‍ നല്കുന്ന നികുതിപ്പണത്തില്‍ നിന്ന് മുസ് ലിംകള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയും രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങളും പ്രചാരണവും വര്‍ധിച്ചിരിക്കുകയാണ്. ബംഗ്ലാദേശികളെന്ന് ആരോപിച്ച് മുസ് ലിംകളെ തെരുവില്‍ മര്‍ദിക്കുന്ന സംഭവങ്ങളും അരങ്ങേറി.
ഹരിപ്പാട്: നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷം അതിരൂക്ഷമാകുന്നു. 12-ാം വാർഡിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. വെട്ടുവേനി വഞ്ചിപ്പറമ്പിൽ മനൂപ് കുമാറിന്റെ ഭാര്യ ജലജയുടെ ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകൊന്നത്. മനൂപിന്റെ സഹോദരിയെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയ സമയത്ത് വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്. മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് പന്ത്രണ്ടോളം ആടുകളെ തെരുവുനായ്ക്കൾ കൊന്നിരുന്നു. മനൂപിന്റെ ജ്യേഷ്ഠന്റെ ഭാര്യ മീരയ്ക്കും ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മീര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു.
'ലൗ ജിഹാദ് പ്ലാന്റ് ചെയ്തത് സെന്‍കുമാറോ?'
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് യുവാവിനെ 53 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇയാള്‍ 2,10000 രൂപ പിഴയും ഒടുക്കണം. കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റമീത്തല്‍ മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ദേവന് കെ. മേനോന് ശിക്ഷിച്ചത്. 2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ വിവരം കുട്ടി സ്കൂള്‍ ടീച്ചറോട് പറഞ്ഞു. സ്കൂള്‍ അധികൃതര്‍ പറഞ്ഞതിന് അനുസരിച്ച് എത്തിയ പേരാമ്പ്ര പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന റെയ്ഹാന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന സമയത്താണ് ഈ ക്രൂരത ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ 2024 ഫെബ്രുവരി 27 മുതല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ഇതിനിടയില്‍ ഇയാള്‍ പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ തള്ളുകയായിരുന്നു. 13 സാക്ഷികളെ വിസ്തരിക്കുകയും നാല് തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ്, എസ്ഐയായിരുന്ന വിനോദ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയപ്പോൾ, പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കൂടുതൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഹരിപ്പാട്ട് തെരുവുനായ ശല്യം രൂക്ഷം; കടിച്ചുകൊന്നത് വയലിൽ കെട്ടിയിരുന്ന ആടുകളെ,വീട്ടമ്മയ്ക്ക് പരിക്ക്
വീട്ടുകാർ റെയിൽവേ സ്റ്റേഷനിൽ പോയ സമയത്ത് വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്
'എല്ലാത്തരത്തിലും ഈ പ്രശ്നം കോൺഗ്രസിന് അനുകൂലമാക്കിയത് നേതാക്കളുടെ ക്രിമിനൽ റിയാക്ഷനാണ്'
ഏത് മാരകായുധമാണ് KSU പ്രവര്‍ത്തകരുടെ കൈയ്യിലുണ്ടായിരുന്നത്? മന്ത്രിയുടെ രോഗാവസ്ഥയെ തമാശവത്കരിക്കുന്ന ചര്‍ച്ചയാക്കി മാറ്റിയത് പാര്‍ട്ടി നേതാക്കാന്മാരാണ്: ജോസഫ് സി മാത്യു
'മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം ഗുരുതര പരിക്കുള്ള മന്ത്രിക്ക് പെട്ടെന്ന് ഡിസ്ചാർജ് കൊടുത്തത് എന്തിന്'
മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം ഗുരുതര പരിക്കുള്ള മന്ത്രിക്ക് പെട്ടെന്ന് ഡിസ്ചാർജ് കൊടുത്തത് എന്തിന്? ഡോക്ടർമാർ അതിന് മറുപടി നൽകിയില്ലെങ്കിൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണത്തിന് അത് ശക്തി നൽകുമെന്ന് ശ്രീജിത്ത് പണിക്കർ
അസം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതാണ് ഐപിഎൽ മത്സരക്രമം വൈകാൻ കാരണം.
'വീണ ജോർജിന് പരിക്ക് പറ്റിയോ? എന്ത് ചികിത്സ നൽകണം,അസുഖം എന്ന് മാറും? ഇതെല്ലാം പാർട്ടി തീരുമാനിക്കും'
'വീണ ജോർജിന് പരിക്ക് പറ്റിയോ? എന്ത് ചികിത്സ നൽകണം, അസുഖം എന്ന് മാറും? ഇതെല്ലാം പാർട്ടി തീരുമാനിക്കും'; മിക്കവാറും മന്ത്രി പത്തനംതിട്ടയിലെ വീട്ടിലുണ്ടായിരിക്കുമെന്ന് എ ജയശങ്കർ
പുഷ്പഗിരി ആശുപത്രിയിൽ പ്രച്ഛന്ന വേഷധാരിയായി അഡ്മിറ്റ് ചെയ്തെന്ന് തോന്നുന്നു: അഡ്വ.എ. ജയശങ്കർ
തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രച്ഛന്ന വേഷധാരിയായി അഡ്മിറ്റ് ചെയ്തിരിക്കുമെന്ന് തോന്നുന്നു; ഇക്കാര്യം ചർച്ച ചെയ്യുന്നത് പോലും ക്രൂരതയെന്നാണ് എൻ്റെ അഭിപ്രായം; അഡ്വ.എ.ജയശങ്കർ
കാസർകോട്: ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു .ഭീമനടി കമ്മാടം സ്വദേശി ജിൻസ് തോമസ്(36) ആണ് പിടിയിലായത്. ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പേപ്പർ വർക്കുകളുടെ പേരിൽ പരാതിക്കാരനിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരൻ പലതവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ദാബസ്പേട്ട് പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസ് സംഘം എത്തി പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ഏകദേശം ഒരു വർഷത്തോളമായി പ്രതി ഒരു ഹോട്ടലിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂബ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.വി. രാമചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ. ആനന്ദകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ടി. അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പരിയാരം വിട്ട ആരോഗ്യ മന്ത്രി എവിടെ?; തിരുവനന്തപുരം മെഡി. കോളേജിൽ മന്ത്രിയില്ല | Veena George
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തേണ്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇതുവരെ എത്തിയില്ല; പുലര്‍ച്ചെ നാലിനാണ് വീണ ജോര്‍ജ് കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാര്‍ജ് ആയത് Veena George | Youth Congress Protest | KSU | Health Department | CPM | Kerala Police | Kannur
പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; RSPയിൽ ചേരിതിരിഞ്ഞുള്ള വൻ തർക്കത്തിന് ഒടുവിൽ സമവായം | Kollam
പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; RSPയിൽ വൻ തർക്കത്തിന് ഒടുവിൽ സമവായം, ഇരവിപുരത്ത് വിഷ്ണുമോഹൻ സ്ഥാനാർത്ഥി, ചവറയിൽ ഷിബു ബേബി ജോൺ RSP | Kerala assembly election 2026 | Kollam
പകരത്തിന് പകരമോ ? വടകരയില്‍ കെഎസ്യു നേതാവിന്റെ വീടിന് നേരെ ബോംബേറ് | Veena George
'ചോറുണ്ണുന്ന എല്ലാവര്‍ക്കുമറിയാം ബോംബ് എറിഞ്ഞതാരാണെന്ന്'; വടകരയില്‍ KSU നേതാവിന്റെ വീടിന്റെ നേരെ ഉണ്ടായ ബോംബേറില്‍ ഷാഫി പറമ്പില്‍ എംപി Veena George | KSU Protest | Congress | CPM | Kannur
പിണറായി സന്യാസം സ്വീകരിക്കുമോ ? | Munshi 27 FEB 2026
പിണറായി സന്യാസം സ്വീകരിക്കുമോ ? | Munshi 27 FEB 2026
പാലക്കാട്ടെ പ്രഖ്യാപനം വൈകുന്നു; പി സരിനെ നിര്‍ദേശിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് | Assembly Election
പാലക്കാട് പി സരിന് തരംഗമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ സിപിഎം, ബിജെപിയിൽ ശോഭ സുരേന്ദ്രൻ, UDFൽ കെ മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കളെത്തിയാൽ സരിനെ മാറ്റാനും സാധ്യത Kerala Assembly Election 2026 | Palakkad | P Sarin | CPM
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം
തൃശൂര്‍: പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്, റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആദ്യ സന്ദര്‍ശകരാകും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും. ഹെഡ് മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ അനുമതിയോടെ, സ്കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട് . കിന്റര്ഗാര്ട്ടന്, എല്‍കെജി, യുകെജി തുടങ്ങി നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപ നിരക്കിലും 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന് അല്ലെങ്കില്‍ അധ്യാപിക അല്ലെങ്കില്‍ ജീവനക്കാരന് എന്ന നിലയില്‍ 30 രൂപക്ക് പ്രവേശനം അനുവദിക്കും . ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകള്‍ വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകള്‍ക്ക് 250 രൂപയും ടിക്കറ്റ് ചാര്‍ജ്ജായി നല്‍കണം . സ്റ്റില്‍ ക്യാമറകള്‍ക്ക് 350 രൂപയും വീഡിയോ ക്യാമറക്ക് 750 രൂപയും ക്ലോക്ക് റൂമീനു 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല്‍ പാര്‍ക്കിനകത്തെ യാത്രക്കായി കെഎസ്ആര്‍ടിസിയുടെ രണ്ട് ഇലക്ട്രിക്ക് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ നോണ്‍ എസി ബസ്സുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്
എന്നാൽ ഇന്ന് രാവിലെ മാത്രമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനായി ഉപരാഷ്ട്രപതി അനുമതി തേടിയത് എന്നാണ് എൻഎസ്എസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
ആ'ശങ്ക' മാറുന്നില്ല... വെള്ളമില്ലാത്തതിനാല്‍ എറണാകുളം മാര്‍ക്കറ്റിലെ ശുചിമുറികള്‍ അടച്ചുപൂട്ടി
72 കോടി രൂപയ്ക്ക് പണിത ആധുനിക മാര്‍ക്കറ്റില്‍ വെള്ളമില്ല, ശുചിമുറികള്‍ അടച്ചുപൂട്ടിയതോടെ തൊഴിലാളികള്‍ ദുരിതത്തില്‍ Ernakulam Market | Toilet water supply | Kochi
ഈ ലോകകപ്പിലെ ആദ്യ 200 പ്ലസ് സ്കോർ പിറന്ന അതേ പിച്ചിലാണ് ഇന്ത്യ-വിൻഡീസ് ക്വാർട്ടർ ഫൈനൽ പോരാട്ടവും നടക്കുന്നത്.
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഇനി റീട്ടെയില്‍ വിപണിയില്‍
തൃശൂര്‍: കേരളത്തിലെ സ്ത്രീകളുടെ വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പോകുന്ന പദ്ധതിയാണ് റീട്ടെയില്‍ വിപണിയിലേക്ക് കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളെ റീട്ടെയില്‍ വിപണിയിലേക്ക് എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയിലേക്ക് കൂടി എത്തുന്നതോടെ കുടുംബശ്രീക്ക് വലിയ വിപണിയാണ് തുറന്നുകിട്ടുന്നതെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ഇതിനോടകം 30 ഇനം ഉത്പന്നങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. 155 ഇനം ഉത്പന്നങ്ങള്‍ വിപണിയില്‍ ഇനിയും വരാനിരിക്കുകയാണ്. കുടുബശ്രീ ആരംഭിച്ച ടേക്ക് എവേ ചിക്കന്‍ കൗണ്ടറുകളുടെ എണ്ണം അടുത്ത വര്‍ഷത്തോടെ 1000 മായി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയില്‍ എത്തിക്കുന്നതിനായി ഒപ്പുവെച്ച ധാരണപത്രം മന്ത്രി ഓള് കേരള ഡിട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബിനു മഞ്ഞളിക്ക് കൈമാറി. ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും വിവിധ ഉപജീവന പദ്ധതികളുടെയും ഭാഗമായി കുടുംബശ്രീ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സംരംഭകര്‍ വിവിധതരം ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വരുന്നുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിലവില്‍ ഹോംഷോപ്പ്, കുടുംബശ്രീയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആപ്പ് ആയ പോക്കറ്റ്മാര്‍ട്ട്, കുടുംബശ്രീ സ്ഥിര വിപണന കേന്ദ്രങ്ങള്‍ കൂടാതെ വിവിധ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന വിപണന മേളകള്‍ എന്നിവയിലൂടെയാണ് വിപണനം നടത്തിവരുന്നത്. ഇത്തരം പരമ്പരാഗത മാര്‍ഗങ്ങള്‍ നിലനിര്‍ത്തി കൊണ്ടുതന്നെ വിപണിയിലേക്ക് വലിയരീതിയിലുള്ള ചാട്ടമാണ് റീട്ടെയില്‍ വിപണിയിലേക്ക് കടക്കുന്നതോടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. റീട്ടെയില്‍/ഹൈപ്പര്‍/സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കിടപിടിക്കത്തക്ക രീതിയില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കുടുംബശ്രീ ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍ വിനോദ് കൃഷ്ണ, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എം കെ, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിചന്ദ്രബാബു, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പ്രവീണ്‍ പി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍ സി, തൃശൂര്‍ ജില്ലാ ഡിസ്ട്രിബ്യൂട്ടേഴ്സ് വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ അനന്തപുരി കണ്ണന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിജിത് കെ ദീപക് എന്നിവര്‍ സംസാരിച്ചു.
‘ഈ റോഡ് മുസ്ലിംകൾക്കുള്ളതല്ല’; ദേശീയ പാതയിൽ ചുവരെഴുത്ത്; കേസെടുത്ത് പോലീസ്
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ (എൻ എച്ച് എ ഐ) ഒരു ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദു രക്ഷാ ദളിലെ തിരിച്ചറിയാത്ത പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്
നഗരൂരില്‍ പൊലീസിനെ തടഞ്ഞ് ഡിവൈഎഫ്ഐ അതിക്രമം
മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും എതിരെ പരാതി കൊടുത്ത കോൺഗ്രസ് കെജ്രിവാളിന്റെ കാല് പിടിച്ച് മാപ്പ് പറയണമെന്ന് കെടി ജലീൽ എംഎൽഎ. ഡൽഹി മദ്യനയക്കേസിൽ കുറ്റക്കാരല്ലെന്ന് കണ്ട് കെജ്രിവാളിനേയും സിസോദിയയേയും കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. ഡൽഹി കൈക്കലാക്കുകയായിരുന്നു കെജ്രിവാൾ വേട്ടയുടെ ലക്ഷ്യമെന്നും അതിൽ ബിജെപി വിജയിച്ചുവെന്നും ജലീൽ കുറിച്ചു. ചെയ്യാത്ത കുറ്റത്തിന്
പ്രവേശനം നേടുമ്പോൾ, കുറഞ്ഞത് 17 വയസ്സ് പ്രായം വേണം. ഉയർന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 28 വയസ്സ്. ഒ ബി സി ക്കാർക്ക് 31ഉം പട്ടികവിഭാഗക്കാർക്ക് 33ഉം വയസ്സ്.
പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ഹോട്ടല്‍ ജീവനക്കാരന് 53 വര്‍ഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 53 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി. ഇയാള്‍ 2,10000 രൂപ പിഴയും ഒടുക്കണം. കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റമീത്തല്‍ മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ദേവന് കെ. മേനോന് ശിക്ഷിച്ചത്. 2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുട്ടി ഈ വിവരം സ്കൂള്‍ ടീച്ചറോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂള്‍ അധികൃതര്‍ പറഞ്ഞതിനനുസരിച്ച് എത്തിയ പേരാമ്പ്ര പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന റെയ്ഹാന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന സമയത്താണ് ഈ ക്രൂരത ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ 2024 ഫെബ്രുവരി 27 മുതല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ഇതിനിടയില്‍ ഇയാള്‍ പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ തള്ളുകയായിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനോട് നാല് ദിവസം പൂര്‍ണമായി വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേത്തുടർന്ന് മാർച്ച് രണ്ടാം തീയതി വരെയുള്ള മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി. മന്ത്രിയുള്ളത് പത്തനംതിട്ടയിലെ വീട്ടിൽ
ഇന്ത്യന്‍ ക്രിക്കറ്റര്‍ റിങ്കു സിംഗിന്റെ പിതാവ് ഖാന്‍ചന്ദ് സിംഗ് അന്തരിച്ചു
കരളിന് അര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
ആ രോഗ്യകരമായ ഭക്ഷണശീലത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ഇലക്കറികൾ. അതിൽത്തന്നെ പോഷകഗുണങ്ങളാൽ സമ്പന്നമാണ് ചീര. ആഴ്ചയിലൊരിക്കലെങ്കിലും പാലക്ക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന് നൽകുന്ന പ്രധാന ഗുണങ്ങൾ ഇവയാണ്: 1. വിളർച്ച തടയുന്നു (Iron Rich) അയണിന്റെ കലവറയാണ് പാലക്ക്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. വിളർച്ചയുള്ളവർക്കും ക്ഷീണം അനുഭവപ്പെടുന്നവർക്കും ആഴ്ചയിലൊരിക്കൽ പാലക്ക് കഴിക്കുന്നത് ഊർജ്ജസ്വലത നൽകും. 2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു പാലക്കിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ജോലിഭാരം കുറയ്ക്കുകയും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു. 3. കണ്ണിന്റെ ആരോഗ്യത്തിന് വിറ്റാമിൻ എ, ലുട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാലക്കിൽ ധാരാളമുണ്ട്. ഇത് കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. 4. എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ കെ, കാൽസ്യം എന്നിവ പാലക്കിൽ വലിയ അളവിലുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥിരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. 5. പ്രതിരോധശേഷിയും ചർമ്മകാന്തിയും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പാലക്ക് സഹായിക്കും. കൂടാതെ, ഇതിലെ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റി തിളക്കം നൽകാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും ഉത്തമമാണ്. 6. ദഹനം സുഗമമാക്കുന്നു നാരുകൾ (Fiber) ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റാനും ദഹനപ്രക്രിയ സുഗമമാക്കാനും പാലക്ക് ചീര സഹായിക്കുന്നു.
അഞ്ച് വർഷത്തെ കോഴ്സ് ഐ ഐ എമ്മിൽ തന്നെ പഠിക്കുന്നതിനാൽ, ഐ പി എം കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിൽ സാധ്യതകളാണ് മുന്നിലുള്ളത്. വലിയ വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും പരിശീലന അവസരങ്ങളും ഈ കോഴ്സ് പഠിക്കുന്നവർക്ക് ലഭിക്കുന്നു.
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി സർക്കാർ
കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍. ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന പ്രോസിക്യൂഷന്റെ നിലപാട് ഹൈക്കോടതിയെ അറിയിച്ചു അപ്പീല്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. അപ്പീല്‍ നല്‍കാനുള്ള സമയപരിധി തീരാന്‍ ദിവസങ്ങള്‍ മാത്രം […] The post നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി സർക്കാർ appeared first on ഇവാർത്ത | Evartha .
എച്ച് എൽ എൽ ലൈഫ് കെയർ മാനേജ്മെന്റ് ട്രെയിനിയാകാം
അവസാന തീയതി മാർച്ച് പത്ത്.
നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന 'ധൂമകേതു'വിന് പാക്കപ്പ്; ചിത്രം ഉടൻ റിലീസിന്
'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന 'ധൂമകേതു' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

27 C