നിർമ്മാതാവ് പി.സ്റ്റാൻലി അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് നാലാഞ്ചിറ പാറോട്ടുകോണം ജെ ലെയ്ൻ 'ലിറ്റിൽ ഫ്ളവർ ഹൗസ് നമ്പർ 85 ൽ പി. സ്റ്റാൻലി (81 ) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ച് സെമിത്തേരിയിൽ നടക്കും.
തിരുവനന്തപുരം: ദീർഘകാലം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടറും ആരോഗ്യ സർവകലാശാല പ്രഥമ വൈസ് ചാൻസലറുമായിരുന്ന ഡോ.കെ. മോഹൻദാസ് (81) അന്തരിച്ചു.
വ്യോമക്കരുത്ത് കൂട്ടാൻ മാർട്ട്ലെറ്റ് മിസൈൽ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേനയ്ക്കായി ഭാരം കുറഞ്ഞ മാർട്ട്ലെറ്റ് മിസൈൽ വാങ്ങാനുള്ള 350 മില്യൺ പൗണ്ട് (4,135 കോടി രൂപ) പ്രതിരോധ കരാറിൽ ഇന്ത്യയും യു.കെയും ഒപ്പിട്ടു.
പാവപ്പെട്ടവരുടെ കിടപ്പാടം ജപ്തി തടയും; സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം:വായ്പ മുടങ്ങി ആകെയുള്ള കിടപ്പാടം ജപ്തി ചെയ്യുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ ഏറ്റെടുത്ത് ബാദ്ധ്യത തീർക്കും.
വികസനം തകർത്തത് സി.പി.എം: എ.കെ.ആന്റണി
തിരുവനന്തപുരം: കേരളത്തിലെ വികസനം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി ചർച്ച
ന്യൂഡൽഹി: വയനാട് പാക്കേജ്, എയിംസ് അടക്കമുള്ള ആവശ്യങ്ങളുന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 10.30ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമാണ്. എങ്കിലും അത്ഭുതങ്ങൾക്ക് വകയുണ്ടെന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ സ്വര്‍ണമുള്‍പ്പെടെ വിലപിടിപ്പുള്ള സ്വത്തുക്കള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ സുരക്ഷയ്ക്ക് മതിയായ ജീവനക്കാരില്ല. 29 ഗാര്‍ഡ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ശബരിമലയിലേതുള്‍പ്പെടെ, നിത്യപൂജയ്ക്കുപയോഗിക്കാത്ത സ്വര്‍ണ ഉരുപ്പടികളും മറ്റും ആറന്മുളയിലെ ദേവസ്വം സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ഓരോ ഗ്രൂപ്പിനും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ പേരില്‍ സ്ട്രോങ് റൂമുണ്ട്. ആകെ 18 സ്ട്രോങ് റൂമുകളുടെ 24 മണിക്കൂര്‍ സുരക്ഷയ്ക്കായി വിരലിലെണ്ണാവുന്ന ഗാര്‍ഡുമാരാണുള്ളത്. സ്വര്ണശ്രീകോവിലും സ്വര്ണക്കൊടിമരവുമുള്ള ശബരിമലയില്‍ നട തുറക്കാത്തപ്പോള്‍ എട്ട് ഗാര്‍ഡുമാരും തീര്‍ഥാടനകാലത്ത് 30 പേരുമുണ്ടാകും. സ്ട്രോങ് റൂം ഡ്യൂട്ടിയിലുള്ളവരെ പിന്‍വലിച്ച്, പകരം മറ്റ് വിഭാഗങ്ങളില്‍നിന്നുള്ള താത്കാലികജീവനക്കാരെ നിയോഗിച്ചശേഷമാണ് ശബരിമലയിലേക്കു കൂടുതല്‍ ഗാര്‍ഡുമാരെ അയയ്ക്കുന്നത്. സ്ട്രോങ് റൂമുകളില്‍ പകരം നിയോഗിക്കപ്പെടുന്നവര്‍ ഗാര്‍ഡ് ഡ്യൂട്ടി പരിശീലനം ലഭിച്ചവരല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 100 ഗാര്‍ഡ് തസ്തികയുള്ളതില്‍ 29 എണ്ണമാണ് ഒഴിഞ്ഞുകിടക്കുന്നത്. ശബരിമലയിലെത്തുന്ന വി.ഐ.പികളെയും അതിഥികളെയും ദര്‍ശനത്തിനു കൊണ്ടുപോകാന്‍ ദേവസ്വം ഗാര്‍ഡുമാരെയാണ് നിയോഗിക്കാറുള്ളത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവര്‍ക്കും ശബരിമലയില്‍ ഗാര്‍ഡുമാരുടെ സേവനം വിട്ടുനല്‍കും. ശബരിമല ഉള്‍പ്പടെ 1252 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. സ്വര്ണക്കൊടിമരമുള്ള ക്ഷേത്ര ങ്ങളില്‍ ദേവസ്വം ഗാര്‍ഡുമാരെയാണ് നിയോഗിക്കാറുള്ളത്.
ദേശീയ പാത 66: പൂർത്തീകരിച്ച ഭാഗം ജനുവരിയിൽ ഉദ്ഘാടനം ചെയ്യും - മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാതയുടെ പണി പൂര്‍ത്തിയായ സ്ട്രെച്ചിന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടത്ത് കരാറുകാരുടെ അനാസ്ഥയുണ്ടായതു കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ എണ്ണം പലയിടത്തും കുറവായിരുന്നു. ഇപ്പോള്‍ വര്‍ധിപ്പിച്ച് മൂന്നിരട്ടിയാക്കിയിട്ടുണ്ട്. കരാറുകാരുടെ അനാസ്ഥ കാരണമാണു തീരുമാനം വൈകിയത്. 16 റീച്ചില്‍ 450 കിലോമീറ്ററിലേറെ ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. സാധിക്കുമെങ്കില്‍ ജനുവരിയോടെ മുഴുവന്‍ തീര്‍ക്കണമെന്നു ഗഡ്കരി എന്‍.എച്ച്.എ.ഐയോടു നിര്‍ദേശിച്ചു. പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ ഉദ്ഘാടനവും ജനുവരിയില്‍ നടക്കും. ദേശീയപാത വരുമ്പോള്‍ കോഴിക്കോട്ട് ഒരു സ്ട്രെച്ചില്‍ സംസ്ഥാന പാത മുറിഞ്ഞുപോകുന്നുണ്ട്. അതിനു പരിഹാരം കാണാനായി എലിവേറ്റഡ് പാത പണിയാനും കേന്ദ്രമന്ത്രി ഗഡ്കരി നിര്‍ദേശം നല്‍കിയതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കൊച്ചി: ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടെന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘ(എസ്.ഐ.ടി.)ത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ എസ്. ശശിധരന് ഇന്നു ഹൈക്കോടതിയില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. ദേവസ്വം വിജിലന്‍സ് എസ്.പി. തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വംബഞ്ച് മുമ്പാകെ ഇന്നു സമര്പ്പിക്കാനിരിക്കേയാണു എസ്.ഐ.ടി. മേധാവി ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എസ്.ഐ.ടിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ കോടതി തന്നെ നിര്‍ദേശിക്കാനാണു സാധ്യത. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എ.ഡി.ജി.പി: എച്ച്. വെങ്കിടേഷാണ് എസ്.ഐ.ടിക്കു നേതൃത്വം നല്‍കുന്നത്. സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പത്തോളം ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നാണു സംശയിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിഞ്ഞവരാണെങ്കിലും നടപടിയുണ്ടാകും. വിജിലിന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എസ്.ഐ.ടി. കേസ് രജിസ്റ്റര്‍ ചെയ്യുക. ഉണ്ണികൃഷ്ണന് പോറ്റിയും ദേവസ്വം ജീവനക്കാരും പ്രതികളാകുമെന്ന് ഉറപ്പാണ്. ദേവസ്വം ആസ്ഥാനത്ത് എത്തിയ എസ്.ഐ.ടി. സംഘം തിരുവാഭരണ കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളികളുടെയും കട്ടളയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഫയലുകള്‍ ദേവസ്വം ഓഫീസില്‍നിന്നു ശേഖരിച്ചു. അന്വേഷണ സംഘത്തിലെ രണ്ടു സി.ഐമാരാണ് പരിശോധന നടത്തിയത്. ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസറുമായും ആശയവിനിമയം നടത്തി. 2019ല്‍ ഗോള്‍ഡ് പ്ലേറ്റിങ് നടത്തി ശബരിമലയില്‍ തിരികെ എത്തിച്ചത് അഴിച്ചുകൊണ്ടുപോയ ദ്വാരപാലക ശില്പ്പങ്ങളല്ലെന്നു തങ്ങള്‍ക്കു തോന്നിയ സംശയം നീതീകരിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകളെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്പ്പങ്ങള് ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വിജയ് മല്യയുടെ യു.ബി. ഗ്രൂപ്പ് ശബരിമല സന്നിധാനം സ്വര്‍ണം പൊതിഞ്ഞതു സംബന്ധിച്ച് അയച്ചിരിക്കുന്ന കത്തു തന്നെ ദ്വാരപാലക ശില്പ്പങ്ങള് സ്വര്‍ണം പൊതിഞ്ഞതാണെന്നുള്ളതിന് തെളിവാണെന്നാണു എസ്.ഐ.ടിയുടെ വിലയിരുത്തല്‍. ഇതോടെ, അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും നീളുമെന്ന് ഉറപ്പാണ്. ജെബി പോള്‍
റെയില്‍വേയുടെ രാജസ്ഥാന്- ഗുജറാത്ത് ടൂറിസ്റ്റ് ട്രെയിന്‍ നവംബര്‍ 25ന്
രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്സാല്‍മീര്‍, ജയ്പൂര്‍, അജ്മീര്‍, ഉദയ്പൂര്‍, ഗുജറാത്തിലെ ഏക്ത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങള്‍ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കും.
ക്യാന്‍സര്‍ മരുന്ന് മാറിനല്‍കിയിട്ടില്ല; ആശങ്ക വേണ്ടെന്ന് ആര് സി സി
പാക്കിംഗിലെ പിഴവെന്ന് വിശദീകരണം. മരുന്ന് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം, ദുല്‍ഖറിനും അമിത്തിനും ഇ.ഡി. നോട്ടീസ്
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലയ്ക്കലിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് നല്‍കും. ഇ.ഡി. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്കി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണു വാഹനം വാങ്ങിയതെന്നു ദുല്‍ഖര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഭൂട്ടാന് വാഹന കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഹവാല സാന്നിധ്യം പരിശോധിക്കാനാണ് ഇ.ഡി. നീക്കം. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. ഇതിനായി ഇ.ഡി. കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് ഉള്‍പ്പെടെ ലഭിച്ച മൊഴികളും സംഘം പരിശോധിച്ചു. കേസില്‍ ഇ.സി.ഐ.ആര്. രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി വിലയിരുത്തി. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം. ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.
തിരുവനന്തപുരം: പതിനാല് വര്‍ഷമായി തുടരുന്ന പുനലൂര്‍ അരിപ്പ ഭൂസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ സമരസംഘടനകള്‍ അംഗീകരിച്ചതായി മന്ത്രി കെ. രാജന് പത്രസമ്മേനത്തില്‍ അറിയിച്ചു. ദൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ ഉള്‍പ്പടെയാണു സമരരംഗത്തുള്ളത്. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 35 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയില്‍ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും വീതം നല്‍കും. സമരത്തിലുള്ള 209 എസ്.സി. കുടുംബങ്ങള്‍ക്ക് 12 സെന്റ് വീതവും ജനറല്‍ വിഭാഗത്തില്‍പ്പെട്ട 78 കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതവും ഭൂമി പതിച്ചു നല്കി പട്ടയം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ഈ വ്യവസ്ഥകള്‍ അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ സമരക്കാരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടന്‍ കടക്കും. നിലവില്‍ ഭൂമി കൈയേറി കുടില്‍ കെട്ടിയാണ് സമരം നടത്തുന്നത് എന്നതിനാല്‍, അളന്ന് സെറ്റില്‍ ചെയ്യേണ്ടി വരും. ഇതിനായി പുനലൂര്‍ ആര്.ഡി.ഒയെ സെറ്റില്‍മെന്റ് ഓഫീസറായി നിയോഗിച്ചു. സര്‍വെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച്ച ആരംഭിച്ച്, പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി. 2026 ജനുവരിയില്‍ പുതുവര്‍ഷ സമ്മാനമായി ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പുനലൂര്‍ താലൂക്കിലെ തിങ്കള്‍കരിക്കം വില്ലേജിലെ 94 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് സ്വകാര്യവ്യക്തികള്‍ കൈവശംവച്ചിരുന്നു. 1997 ഓഗസ്റ്റ് നാലിന് പി.എസ്. സുപാല്‍ എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ.ഇ. ഇസ്മയിലിന്റെ നേതൃത്വത്തില്‍ വകുപ്പ് അധികൃതര്‍ ഈ ഭൂമി തിരിച്ചു പിടിച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഇതില്‍ നിന്ന് 13.55 ഏക്കര്‍ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനും 21.53 ഏക്കര്‍ ചെങ്ങറ ഭൂസമരക്കാര്‍ക്കും കൈമാറി. ശേഷിക്കുന്ന ഭൂമിയില്‍ 2012 ഡിസംബര്‍ 31 ന് മുതല്‍ ഭൂരഹിതരായ ദളിത്, ആദിവാസി വിഭാഗങ്ങള്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ദൂരഹിതരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ നിലപാടാണ് സ്വീകരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.എസ്.സുപാല്‍ എം.എല്‍.എ, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ജീവന് ബാബു എന്നിവരും പങ്കെടുത്തു. ചെങ്ങറ ഭൂസമരം തീര്‍പ്പാക്കി നേരത്തേ ഭൂമി വിതരണം ചെയ്തിരുന്നു. താമസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടി ആ ഭൂമി ഉപേക്ഷിച്ചു പോയവര്‍ക്കു പകരം ഭൂമി കണ്ടെത്താനുള്ളനടപടികള് പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനു എസ്. നായരെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ. രാജന് പറഞ്ഞു.
ക്രിക്കറ്റ് പിച്ചിൽ നിന്നൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി
ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി പദങ്ങളിൽ വിലസിയ നാളുകളിൽ ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നു മകൻ തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെയും മഹാമുന്നണിയുടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. അതും രാഷ്ട്രീയത്തിലിറങ്ങി 15 വർഷത്തിനുള്ളിൽ.
'മകൾ അഭിഭാഷകയാകുന്നതിന് പിതാവ് സാക്ഷിയാകണം'
തടവുകാരന് അടിയന്തര പരോൾ നൽകി ഹൈക്കോടതി
മുഖ്യമന്ത്രിക്കെതിരെ സ്പീക്കർക്ക് കത്ത്
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയ്മിങ് പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കർക്ക് കത്ത് നൽകി.
പറപ്പൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ മുൻ ഭരണസമിതിയും സെക്രട്ടറിയും ചേർന്ന് തുക തിരിച്ചടയ്ക്കണമെന്ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം, കാന്റീനിലെ പണം കവർന്നു
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ മോഷണ ശ്രമവും കാന്റീനിൽ മോഷണവും നടന്നു.
ഇരുപതോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ
ഇരുപതോളം മോഷണക്കേസുകളിലെ പ്രതി ചെറുതുരുത്തി പൊലീസിന്റെ പിടിയിൽ
ഇരട്ട വേഷത്തിൽ മോഹൻലാൽ, വൃഷഭ നവംബർ 6ന്
മോഹൻലാൽ നായകനായി തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച പാൻ ഇന്ത്യൻ ചിത്രം വൃഷഭ നവംബർ 6ന് തിയേറ്രറിൽ.
ഡ്യൂഡുമായി പ്രദീപ് രംഗനാഥൻ ബൈസണുമായി ധ്രുവ് വിക്രം, ഡീസലുമായി ഹരീഷ് കല്യാൺ മലയാള നായിക സാന്നിദ്ധ്യമായി മമിത ബൈജുവും അനുപമ പരമേശ്വരനും
മീശ പിരിച്ച് കൊടും വില്ലനായി അക്ഷയ് കുമാർ
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന ചിത്രത്തിലെ അക്ഷയ്കുമാറിന്റെ ലുക്ക് പുറത്ത്.
മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി സംസ്ഥാനത്തെ എല്ലാ വനിതാ ജീവനക്കാർക്കും നിർബന്ധമാക്കുന്ന മെൻസ്ട്രുൽ പോളിസി 2025 ന് കർണാടക മന്ത്രിസഭാ യോഗം അംഗീകാരം നൽകി
വീടിനു തീപിടിച്ച് സ്ത്രീക്ക് പൊള്ളലേറ്റു
കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് സമീപമുള്ള പുളിമല രാമന്‍കുട്ടിയുടെ ഭാര്യ ലതാ കുമാരി (60)ക്കാണ് പൊള്ളലേറ്റത്.
പ്രൊഫഷനല്‍ വിദ്യാര്‍ഥികളുടെ പ്രോഫ്സമ്മിറ്റിന് കോട്ടക്കലില്‍ ഇന്ന് തുടക്കം
കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി 5,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി
നോളജ് സിറ്റിയിലെ ഹോട്ടല്‍ ഫെസിനിലാണ് കോഴ്സ് നടന്നത്.
ബിഹാര്‍; ഇരുമുന്നണിക്കും ജീവന്മരണ പോരാട്ടം
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ബിഹാറില്‍ നടത്തിയ വോട്ടര്‍ പട്ടികയിലെ തീവ്ര പുനഃപരിശോധനാ (എസ് ഐ ആര്) വിവാദം തിരഞ്ഞെടുപ്പ് ഫലത്തില്‍ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന് കൂടി നവംബര്‍ 14ന് അറിയാം. തീവ്രപരിശോധനക്ക് മുമ്പ്, ജൂണ്‍ 24ന് 7.89 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ് ഐ ആര് പ്രകാരം ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 7.24 കോടിയായി കുറഞ്ഞു
ഡോക്ടര്‍മാരുടെ സുരക്ഷ പ്രധാനം; രോഗികളുടെയും
തൊഴില്‍ രംഗത്തെ സുരക്ഷക്കായി സമരം ചെയ്യുന്നതോടൊപ്പം ചികിത്സാ രംഗത്തെ തങ്ങളുടെ ഉത്തരവാദിത്വം യഥാവിധി നിര്‍വഹിക്കാനുള്ള മാനസികാവസ്ഥയും സന്നദ്ധതയും കൂടി ആര്‍ജിക്കേണ്ടതുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍.
നവംബര്‍ 7 മുതല്‍ 11 വരെയാണ് പരിപാടി.
ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
വിവിധ ആവശ്യങ്ങളുന്നയിച്ച് വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടെ സംയുക്ത വേദി പ്രക്ഷോഭത്തിന്
അനിശ്ചിതകാല പ്രക്ഷോഭത്തിനു മുന്നോടിയായി ഇന്ന് (ഒക്ടോ: പത്ത്, വെള്ളി) തിരുവനന്തപുരം വൈദ്യുതഭവന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണയും സമര പ്രഖ്യാപനവും.
ഗസ്സയില്‍ സമാധാനത്തിന്റെ വെള്ളക്കൊടി
ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിറുത്തി വച്ച് നെതന്യാഹു മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
സംസ്ഥാനത്തിൻ്റെ ആഭ്യന്തര സുരക്ഷ, കടമെടുപ്പ് പരിധി, ദേശീയപാത വികസനം, എയിംസ് ആവശ്യം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു
അപകടം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ലിജു സഞ്ചരിച്ച കാറും അപകടത്തിൽപ്പെടുകയായിരുന്നു. ലിജുവിന് പരിക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ഗസയിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് ഖലീല്‍ അല്‍ ഹയ്യ
കെയ്റോ: ഗസയിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പുലഭിച്ചെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ. മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ നിന്നും യുഎസില്‍ നിന്നുമാണ് ഉറപ്പുലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ജീവപര്യന്തത്തിന് പൂട്ടിയിട്ട 250 ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ ഭരണകൂടം വിട്ടയക്കും. കൂടാതെ 2023 ഒക്ടോബര്‍ ഏഴിന് ശേഷം തട്ടിക്കൊണ്ടുപോയ 1,700 പേരെയും ഇസ്രായേല്‍ വിട്ടയക്കും. അതിന് പുറമെ പൂട്ടിയിട്ടിരിക്കുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്‍ വിട്ടയക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂഡല്‍ഹി: ഗാസ സമാധാന പദ്ധതിക്ക് നേതൃത്വം നല്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അത് അംഗീകരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെ ട്രംപിനെ അഭിനന്ദനം അറിയിച്ചതായി മോദി സമൂഹ മാധ്യമമായ എക്സില്‍ അറിയിച്ചു. ഇരുവരെയും 'എന്റെ സുഹൃത്ത്' എന്നാണ് മോദി വിശേഷിപ്പിച്ചത്. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയില്‍ കൈവരിച്ച പുരോഗതിയുടെ
സ്കൂള്‍ ഒളിമ്പിക്സ്: സഞ്ജു സാംസണ് ബ്രാന്‍ഡ് അംബാസഡര്‍
സ്കൂള്‍ ഒളിമ്പിക്സിന്റെ പ്രൊമോ വീഡിയോ മന്ത്രി ജി ആര് അനില്‍ പ്രകാശനം ചെയ്തു.
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം
നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണം.
വനിതാ ലോകകപ്പ്: ആവേശപ്പോരില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക
മൂന്ന് വിക്കറ്റിനാണ് വിജയം. ഏഴ് പന്തുകള്‍ ശേഷിക്കേയാണ് ദക്ഷിണാഫ്രിക്ക വിജയതീരമണഞ്ഞത്.
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. നദീന്‍ ഡി ക്ലര്‍ക്കിന്റെയും (84) ലോറ വോള്‍വാര്‍ട്ടിന്റെയും (70) ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കി.
ഗസ്സ സമാധാന പദ്ധതി: ട്രംപിന് പിന്നാലെ നെതന്യാഹുവിനെയും അഭിനന്ദിച്ച് മോദി
ഗസ്സയിലെ വെടിനിർത്തൽ, ബന്ദി മോചന കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സുരക്ഷാ കാബിനറ്റ് യോഗം നിർത്തിവെച്ചാണ് നെതന്യാഹു മോദിയുമായി ഫോണിൽ സംസാരിച്ചത്
തൂവാനത്തുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു
ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻലി അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം.
കാസറഗോഡ് പള്ളിക്കരയിൽ കെ.എസ്.ആർ.ടിസി ബസ് തടഞ്ഞു നിർത്തി ചില്ല് അടിച്ചു തകർത്തു
കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണവും അസഭ്യവർഷവും. ആക്രമണത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. പള്ളിക്കരയിൽ വെച്ചായിരുന്നു സംഭവം. കാസർകോഡ് – കോട്ടയം
ഇത്ര ആര്‍ട്ടിഫിഷ്യാലിറ്റിയും ഡ്രാമയും വേണ്ടെന്ന് സാബുമോന്; ഒറ്റ വരി പ്രതികരണവുമായി അനീഷ്
ബിഗ് ബോസ് മലയാളം ആദ്യ സീസൺ വിജയി സാബുമോൻ അബ്ദുസമദ് ചലഞ്ചറായി ഹൗസിലെത്തി. മത്സരാർത്ഥികളെ റോസ്റ്റ് ചെയ്ത ശേഷം, അനീഷിന്റെ നാടകീയമായ പ്രതികരണത്തെ സാബുമോൻ ചോദ്യം ചെയ്തു
ബീജിങ്: മല്‍സരത്തിനിടെ എതിര്‍ടീം താരം പരസ്യബോര്‍ഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് ടോഗോ ദേശീയ ഫുട്ബോള്‍ താരം സാമുവല്‍ അസമോവയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ കഴുത്ത് ഒടിഞ്ഞതായും നാഡികള്‍ക്ക് ക്ഷതമേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചൈനീസ് രണ്ടാം നിര ക്ലബ്ബായ ഗ്വാങ്സി പിങ്ഗുവോയ്ക്കായി കളിക്കുന്ന താരമാണ് അസമോവ. ആഭ്യന്തരമല്സരത്തിനിടെയാണ് 31കാരന് പരിക്കേറ്റത്. എതിര് ടീം താരം മല്‍സരത്തിനിടെ ഒരു എല്‍ഇഡി പരസ്യ ബോര്‍ഡിലേക്ക് തള്ളുകയായിരുന്നു. ബോര്‍ഡില്‍ തല ശക്തമായി അടിക്കുകയായിരുന്നു. നാഡീക്ഷതം താരത്തിന് ഏറ്റിട്ടുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ക്ലബ്ബ് അറിയിച്ചു. ശരീരം ചലിപ്പിക്കാന്‍ പോലും താരത്തിന് ആവുന്നില്ലെന്നും ക്ലബ്ബ് അറിയിച്ചു. 2024ലാണ് ആഫ്രിക്കന്‍ രാജ്യമായ ടോംഗോയില്‍ നിന്ന് താരം ചൈനിയിലെത്തുന്നത്. മുമ്പ് ബെല്‍ജിയം ക്ലബ്ബിനു വേണ്ടിയും നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മിഡ്ഫീല്‍ഡറായ അസമോവ ടോഗോ ദേശീയ ടീമിനായി ആറ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മല്‍സരത്തിനിടെ തല ഗ്രൗണ്ടിനടുത്തുള്ള കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച 21കാരനായ ചിഛെസ്റ്റര്‍ സിറ്റി എഫ്സി താരം കഴിഞ്ഞ മാസം മരിച്ചിരുന്നു. നോര്‍ത്ത് ലണ്ടനിലെ ഇസ്താമിയന് ലീഗ് പ്രീമിയര്‍ ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബാണ് ചിഛെസ്റ്റര്‍. മുന്‍ ആഴ്സണല്‍ അക്കാദമി സ്ട്രൈക്കര്‍ ആയിരുന്ന ബില്ലേ വിഗറാണ് തലച്ചോറിന് ഗുരുതര പരിക്കേറ്റ് മരിച്ചത്.
സിങ്കിന്റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
ശരീരത്തില്‍ സിങ്കിന്റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവ് ഹൈക്കോടതിയില്‍
'റോസ്റ്റിംഗ് ചെയ്യാതിരുന്നത് അക്കാരണത്താല്‍'; ബിഗ് ബോസിനോട് ക്ഷമ ചോദിച്ച് സാബുമോന്
ആദ്യ സീസണ് വിജയിയായ സാബുമോന്റെ ഹൗസിലെ ഒരു ദിവസത്തെ സാന്നിധ്യം മത്സരാര്ഥികളില് ഏറെ ആവേശമുണ്ടാക്കി
ഭാര്യയുടെ കാമുകനെതിരെ ഭർത്താവ് കോടതിയിൽ; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ഭാര്യയുടെ അവിഹിത ബന്ധം തനിക്ക് കടുത്ത മാനസിക ക്ലേശമുണ്ടാക്കിയെന്നും, ഇത് തൻ്റെ വൈവാഹിക അവകാശങ്ങളെ ലംഘിച്ചെന്നും ഭർത്താവ് കോടതിയിൽ
തളിപ്പറമ്പിലെ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഫയർ ഫോഴ്സ്
തളിപ്പറമ്പ് ബസ് സ്റ്റാന്റിന് സമീപത്തെ കെ വി കോംപ്ലക്സിൽ വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ ഫയർഫോഴ്സ് അറിയിച്ചു.
റോം: ഇറ്റലിയില്‍ ഇസ്ലാമിക വിഘടനവാദം തടയാന്‍ ഉറച്ച നിലപാടുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ ബുര്‍ക്കയും നിഖാബും ധരിക്കുന്നത് നിരോധിക്കാന്‍ ബില്‍ അവതരിപ്പിച്ചു. ഇസ്ലാമിക വിഘടനവാദം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ 'ബ്രദേഴ്സ് ഓഫ് ഇറ്റലി' പാര്‍ട്ടി അവതരിപ്പിച്ച ഈ ബില്‍, രാജ്യത്തൊട്ടാകെ ബുര്‍ക്കയും നിഖാബും നിരോധിക്കാന്‍ ലക്ഷ്യമിടുന്നു. മെലോണിയുടെ വലതുപക്ഷ സഖ്യസര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഈ ബില്‍ പാസാകാന്‍ സാധ്യതയുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, കടകള്‍, ഓഫീസുകള്‍, സ്കൂളുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് 260 യൂറോ മുതല്‍ 2,600 യൂറോ വരെ പിഴ ഈടാക്കും. ഇതിനുപുറമെ, 'സാംസ്കാരിക കുറ്റകൃത്യങ്ങള്‍' നേരിടുന്നതിനായി ക്രിമിനല്‍ നടപടികളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്യകാത്വ പരിശോധന, നിര്‍ബന്ധിത വിവാഹങ്ങള്‍ എന്നിവയ്ക്ക് നിലവിലുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കും. മതപരമായ നിര്‍ബന്ധങ്ങള്‍ പ്രോസിക്യൂഷന് തെളിവാക്കാവുന്നതാണ്. ഇസ്ലാമിക തീവ്രവാദത്തിന്റെ വ്യാപനം തടയുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. 'ഇസ്ലാമിക മൗലികവാദത്തിന്റെ വ്യാപനം ഇസ്ലാമിസ്റ്റ് ഭീകരവാദത്തിനുള്ള വളക്കൂറാണ്,' കരട് നിയമത്തിന്റെ ആമുഖത്തില്‍ പറയുന്നു. പള്ളികള്‍ക്കും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ ധനസഹായ സ്രോതസ്സുകള്‍ വെളിപ്പെടുത്തണമെന്നതും ബില്ലില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നത് തടയുമെന്നും വ്യവസ്ഥയുണ്ട്. നിലവില്‍, ഇറ്റലിയിലെ ചില പ്രദേശങ്ങളില്‍ ബുര്‍ക്കയ്ക്കും നിഖാബിനും നിയന്ത്രണങ്ങളുണ്ട്. 2015 ല്‍ ലോംബാര്‍ഡി മേഖലയില്‍ പൊതു കെട്ടിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരുന്നു.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകര്‍ന്നു. സംഭവത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുര കലന്ദര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സര്‍ക്കിള്‍ ഓഫീസര്‍ (സി.ഒ.) ശൈലേന്ദ്ര സിംഗ് വ്യക്തമാക്കി. വിവരമറിഞ്ഞ് പോലിസ്, അഗ്നിശമന സേന, പ്രാദേശിക ഭരണ ഉദ്യോഗസ്ഥര്‍ അടക്കം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എസ്കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. സ്ഫോടനം നടന്ന വീടിന് സമീപത്തെ മറ്റ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാട്ടുകാരോട് സ്ഥലത്ത് നിന്ന് ദൂരേക്ക് മാറി നില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
മര്വാന് ബര്‍ഗൂസിയെ വിട്ടയക്കില്ലെന്ന് ഇസ്രായേല്‍
തെല്‍അവീവ്: പ്രമുഖ ഫലസ്തീനി രാഷ്ട്രീയ നേതാവ് മര്വാന് ബര്‍ഗൂസിയെ വിട്ടയിക്കില്ലെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് ശോഷ് ബെദ്രോസിയാന്‍. വെടിനിര്‍ത്തല്‍ കരാറില്‍ ബര്‍ഗൂസിയുടെ മോചനം ഉള്‍പ്പെടില്ലെന്ന് അവര്‍ പറഞ്ഞു. 2002 മുതല്‍ ഇസ്രായേല്‍ ബന്ദിയാക്കിയിരിക്കുന്ന ബര്‍ഗൂസി ഫലസ്തീനി ദേശീയതയെ ഐക്യപ്പെടുത്തുന്ന പ്രതീകമാണ്. ഫതഹ് പാര്‍ട്ടി നേതാവായ ബര്‍ഗൂസി 1987ലെ ഒന്നാം ഇന്തിഫാദയിലും 2000ലെ രണ്ടാം ഇന്തിഫാദയിലും സജീവമായിരുന്നു. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത അദ്ദേഹത്തിന് നേരെ നിരവധി വധശ്രമങ്ങളും നടന്നു. അഹമദ് സാദത്ത്, ഹസന് സലാമെ, അബ്ബാസ് അല്‍ സയ്യിദ് എന്നീ നേതാക്കളെയും വിട്ടയിക്കില്ലെന്ന് ഇസ്രായേലി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മുതിര്‍ന്ന ഹമാസ് നേതാക്കളായിരുന്ന യഹ്യാ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും ഭൗതികശരീരം വിട്ടുനല്‍കാന്‍ ഇസ്രായേല്‍ തയ്യാറല്ലെന്ന് ഇസ്രായേലി ആര്‍മി റേഡിയോ റിപോര്‍ട്ട് ചെയ്തു.
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന് സമയം നീട്ടണം; ഹരജി പരിഗണിക്കുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന് സമയം നീട്ടണമെന്ന ഹരജി പരിഗണിക്കുമെന്ന് സുപ്രിം കോടതി. എല്ലാ വഖഫ് സ്വത്തുക്കളുടെയും നിര്‍ബന്ധിത രജിസ്ട്രേഷന് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വാദം കേള്‍ക്കുന്നത്.സെപ്റ്റംബര്‍ 15ന് കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമം സുപ്രിം കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. നിയമത്തിലെ ചില വ്യവസ്ഥകള്‍ക്കു മാത്രമാണ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ അനുവദിച്ചത്. അഞ്ചുവര്‍ഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നവര്ക്കു മാത്രമേ വഖഫ് നല്കാന് കഴിയൂ തുടങ്ങിയ വ്യവസ്ഥകളാണ് കോടതി സ്റ്റേ ചെയ്തത്. അതേസമയം, വഖഫ് സ്വത്തുക്കളിലുള്ള അവകാശം സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ കഴിയുമെന്ന കേന്ദ്രത്തിന്റെ ഉത്തരവ് പ്രഥമദൃഷ്ട്യാ ഏകപക്ഷീയമല്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് (ഒക്ടോബര്‍ 9) വാദം കേട്ടത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കു വേണ്ടി അഭിഭാഷകന് നിസാം പാഷയാണ് ഹാജരായത്. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം നീട്ടാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന് ബെഞ്ചിനോട് ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഭേദഗതി ചെയ്ത നിയമത്തില്‍ ആറ് മാസത്തെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിധി വരാന്‍ അഞ്ച് മാസം കഴിഞ്ഞുവെന്നും ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിമുറിയിലായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹരജി പരാമര്‍ശിക്കുന്നതിനെ എതിര്‍ക്കുകയും കേന്ദ്രത്തെ അറിയിക്കണമെന്നും പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ സുതാര്യതയും ശരിയായ മാനേജ്മെന്റും ഉറപ്പാക്കുന്നതിന് ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരമുള്ള രജിസ്ട്രേഷന് പ്രക്രിയ പാലിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ഊന്നിപ്പറഞ്ഞു.
ഉത്തർപ്രദേശിലെ അയോധ്യയിലെ പാഗ്ല ഭാരി ഗ്രാമത്തിൽ ഉഗ്രസ്ഫോടനത്തെ തുടർന്ന് വീട് തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയം
ഓപ്പറേഷന് നുംഖോര്‍; അമിത് ചക്കാലക്കലിന്റെ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു
ഭൂട്ടാന് കാര്‍ കള്ളക്കടത്തിനു പിന്നില്‍ കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സിന്റെ വിവരങ്ങള്‍ ലഭിച്ചതായി ഇഡി
വാഷിംഗ്ടണ്‍: ഗാസ-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിര്‍ണ്ണായക വെടിനിര്‍ത്തല്‍ കരാറിന് വഴിയൊരുക്കിയ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചതായി ലണ്ടനിലെ വാതുവെപ്പ് സ്ഥാപനങ്ങളുടെ പ്രവചനം. ട്രംപിന്റെ ഇടനിലയില്‍ ഇരുപക്ഷവും വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഈ വിലയിരുത്തലുകള്‍ വന്നിരിക്കുന്നത്. ലണ്ടനിലെ പ്രമുഖ വാതുവെപ്പ് സ്ഥാപനമായ ലാഡ്ബ്രോക്സ്, ട്രംപിന് 5/2 എന്ന അനുപാതത്തില്‍ നൊബേല്‍ സമ്മാനത്തിനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. സൂഡാനിലെ എമര്‍ജന്‍സി റെസ്പോണ്‍സ് റൂംസിനൊപ്പമാണ് ട്രംപ് ഈ സ്ഥാനം പങ്കിടുന്നത്. വെള്ളിയാഴ്ച നടക്കുന്ന സമ്മാന പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഈ പ്രവചനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപിന് സമ്മാനം ലഭിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്നതും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയതുമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ആദ്യ ഘട്ടമായാണ് ഈ കരാറിനെ വിലയിരുത്തുന്നത്. കരാര്‍ പൂര്‍ണ്ണമായി നടപ്പിലാക്കുകയാണെങ്കില്‍, ഇത് ഏതൊരു മുന്‍കാല ശ്രമങ്ങളെക്കാളും ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് അടുപ്പിക്കും. ഒക്ടോബര്‍ 9, 2025-ന് രാവിലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. സമ്മാന പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാിരിക്കെ, ട്രംപ് ഈ പുരസ്കാരം നേടുമോ എന്ന് ലോകം ഉറ്റുനോക്കുന്നു. 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന വ്യക്തിയെക്കുറിച്ച് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി തിങ്കളാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. എന്നിരുന്നാലും, ട്രംപ് ഇടപെട്ട് നേടിയ ഈ ചരിത്രപരമായ കരാറിന്റെ പശ്ചാത്തലത്തില്‍ കമ്മിറ്റിക്ക് അവസാന നിമിഷത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ട്രംപ് ഇസ്രായേലിലേക്ക് ഉടന്‍ യാത്ര തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എസ്എംഎ രോഗബാധിതർക്ക് ആശ്വാസം; ഇന്ത്യൻ കമ്പനിയായ നാറ്റ്കോയ്ക്ക് മരുന്ന് നിർമിക്കാൻ അനുമതി
റിസ്ഡിപ്ലാം ഉൽപാദിപ്പിക്കുന്നതിനെതിരെ സ്വിസ് കമ്പനിയായ റോഷ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി.
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
എസ്എഫ്ഐയുടെ പരാതി, കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ
കെഎസ്യുവിൻ്റെ നോമിനേഷൻ സ്വീകരിച്ചതിൽ സർവകലാശാല മാനദണ്ഡം ലംഘിക്കപ്പെട്ടെന്നായിരുന്നു എസ്എഫ്ഐയുടെ പരാതി
'ഹാല്' സിനിമ വിവാദം: സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി ഹൈക്കോടതി
എറണാകുളം: ഷെയ്ന് നിഗം നായകനായ ഹാല് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ നല്കിയ ഹരജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. അടുത്ത ചൊവ്വാഴ്ചയ്ക്കകം (14.10.25) മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്കി. ബീഫ് ബിരിയാണി രംഗവും, ധ്വജ പ്രണാമം, സംഘം കാവലുണ്ട് എന്നീ പരാമര്‍ശങ്ങളും ഉള്‍പ്പെടെ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങള്‍. ഇതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡ് ആവിഷ്കാര സ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നാണ് നിര്‍മാതാക്കളുടെ ആക്ഷേപം. 15 സീനുകളില്‍ മാറ്റം വരുത്തിയാല്‍ മാത്രം സിനിമയ്ക്ക് പ്രദര്‍ശനം അനുമതി നല്‍കാം. സീനുകള്‍ മാറ്റി വീണ്ടും എഡിറ്റ് ചെയ്താല്‍ മുതിര്‍ന്നവര്‍ക്ക് മാത്രം കാണാനാകുന്ന 'എ' സര്‍ട്ടിഫിക്കറ്റ് തരാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് മറുപടി. റിവൈസിങ് കമ്മിഷനും സമാനമായ നിലപാടായിരുന്നു എടുത്തിരുന്നത്. തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികള്‍ക്ക് കാണാന്‍ പാടില്ലാത്ത രംഗങ്ങളുണ്ടെന്നും അതിനാല്‍ പതിനഞ്ചോളം സീനുകള്‍ വെട്ടിമാറ്റണമെന്നുമാണ് നിര്‍മാതാക്കള്‍ക്ക് രേഖാമൂലം നല്കിയ മറുപടിയിലെ പ്രധാന ആവശ്യം. ചിത്രത്തിന് പ്രദര്‍ശനം അനുമതി നല്കുന്നതില് സിബിഎഫ്സി കാലതാമസം വരുത്തിയതു മൂലം സിനിമ റിലീസ് ചെയ്യുന്നത് വൈകും. അത് കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കുമെന്നാണ് ഹരജിയില്‍ നിര്‍മാതാക്കളുടെ വാദം. ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെന്നും നിര്‍മാതാക്കള്‍ ഹരജിയിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് സിനിമ മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കുന്ന സന്ദേശത്തെ സെന്‍സര്‍ ബോര്‍ഡ് ഭയപ്പെടുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സംവിധായകന്റെ പ്രതികരണം. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാല്, ഷെയ്ന് നിഗമിന്റെ കരിയറിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിഷാദ് കോയയുടേതാണ്; നായികയായി എത്തുന്നത് സാക്ഷി വൈദ്യയാണ്. സിനിമ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്റ്റംബര്‍ 12നായിരുന്നുവെങ്കിലും സെന്‍സറിങ് വൈകിയതിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കേണ്ടി വന്നു. ഈ കാലതാമസം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. കോടികള്‍ മുടക്കി എടുത്ത ചിത്രത്തിനുമേല്‍ സെന്‍സര്‍ ബോര്‍ഡ് കട്ടിങും ഷേവിങും നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പ്രതികരിച്ചു. സിനിമ നല്കുന്ന സന്ദേശത്തെ സെന്‍സര്‍ ബോര്‍ഡ് ഭയപ്പെടുകയാണ്, പുതിയ തലമുറ സിനിമ കാണാതിരിക്കാനുള്ള നീക്കമാണിതെന്നും സംവിധായകന് വ്യക്തമാക്കി.
ഗസയിലെ ഒറ്റുകാരുടെ ഭാവി തുലാസില്‍
ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യക്ക് കൂട്ടുനിന്ന ഫലസ്തീനി ക്രിമിനല്‍ സംഘങ്ങളുടെ ഭാവി തുലാസില്‍. ഹമാസിനെ ഒറ്റക്കൊടുത്തവരെ അവഗണിക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഇസ്രായേലിലെ മുതിര്‍ന്ന സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അബൂ ശബാബ് ഗോത്രത്തിന്റെ ഭാഗമായിരുന്ന യാസര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമായും പ്രശ്നത്തിലായിരിക്കുന്നത്. തങ്ങള്‍ ആയുധങ്ങള്‍ നല്കി വികസിപ്പിച്ച ഈ സംഘത്തെ ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ വിന്യസിക്കണമെന്നാണ് ഇസ്രായേലി ഉദ്യോഗസ്ഥരുടെ ആവശ്യം. ഇസ്രായേലില്‍ നിന്നും എത്തുന്ന ചരക്കുകള്‍ അവര്‍ വിതരണം ചെയ്യട്ടെ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് അവരോടുള്ള ഫലസ്തീനികളുടെ വെറുപ്പ് കുറയാന്‍ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൂടാതെ ഇസ്രായേലിന് ഒപ്പം നിന്നവരെ അവഗണിച്ചു എന്ന വാദം ഉയരാതിരിക്കാനും സഹായിക്കും. അതേസമയം, റഫ അതിര്‍ത്തിയില്‍ നിന്നും പുറത്തുപോവില്ലെന്ന് യാസറിന്റെ സംഘം ഇസ്രായേലി മാധ്യമങ്ങളോട് പറഞ്ഞു. ഗസ മുനമ്പില്‍ നിന്ന് പുറത്തുപോവില്ലെന്നും അവര്‍ അവകാശപ്പെട്ടു. യാസര്‍ അബൂ ശബാബിന്റെ സംഘത്തിലെ അംഗങ്ങളെ പിടികൂടാന്‍ ഫലസ്തീനി പ്രതിരോധ സംഘടനകള്‍ പ്രത്യേക സ്ക്വോഡുകള്‍ രൂപീകരിച്ചിരുന്നു. അവരെ പിടികൂടി വിചാരണ നടത്തി ശിക്ഷിക്കാന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് അബൂ ശബാബ് ഗോത്രം അനുമതിയും നല്‍കിയിരുന്നു. ഹമാസിനെതിരെ നിലപാട് സ്വീകരിക്കാത്ത ഗോത്രങ്ങള്‍ക്ക് നേരെ ഇസ്രായേലി സൈന്യം നിരവധി തവണ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.
ദി കിംഗ് സിനിമ ഐഎഎസ് അക്കാദമിയില്‍ കാണിച്ചിട്ടുണ്ട്; സിനിമയിലെ ആവേശം തീരുന്നത് ഈ ഘട്ടത്തില്‍
സമൂഹ മാധ്യമത്തില്‍ ഏറെ ജനപ്രീതിയും ഫോളോവേഴ്സുമുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് പിബി നൂഹ്. പുതുതലമുറയ്ക്ക് പ്രചോദനമേകുന്ന നിരവധി സന്ദേശങ്ങള്‍ ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായ പിബി നൂഹ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ആയിരിക്കുമ്പോഴാണ് വലിയ ജനപ്രീതി നേടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി മോട്ടിവേഷന്‍ ക്ലാസുകള്‍ നല്കുന്ന പിബി നൂഹ് കേരളം കണ്ട മഹാപ്രളയത്തിന്റെ കാലത്തും ശബരിമല
തിരുവനന്തപുരം കല്ലിയൂരിൽ 80 അടി താഴ്ചയുള്ള കിണറ്റിൽ വീണ 75-കാരിയായ ശ്യാമളയെ ഫയർ ഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. ഓക്സിജൻ സഹായത്തോടെ ഇടുങ്ങിയ കിണറ്റിലിറങ്ങിയ ഉദ്യോഗസ്ഥൻ, കയറും വലയും ഇവരെ പുറത്തെത്തിച്ചു
ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നയാക്കി ആക്രമിക്കുകയും മുറിയില്‍ പൂട്ടിയിട്ട് നിരോധിത ലഹരി സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വിഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. ഗോവിന്ദ രാജനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പൊലീസ് സ്റ്റേഷനിലെ സമൂഹ മാധ്യമ മോണിറ്ററിങ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ശനിയാഴ്ച വിഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വിഡിയോ പിന്തുടര്ന്ന് സ്വമേധയാ കേസെടുത്ത പൊലീസ് അക്രമികളെ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വിഡിയോയിലെ ഇരയായ പെണ്‍കുട്ടിയെ പൊലീസ് സംഘം കണ്ടെത്തി. കുറച്ച് ആണ്‍കുട്ടികള്‍ ആറ് മാസത്തോളമായി പലപ്പോഴായി തന്നെ മുറിയില്‍ പൂട്ടിയിട്ട് നിരോധിത മയക്കുമരുന്ന് അടങ്ങിയ സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചതായി കുട്ടി പൊലീസിന് മൊഴി നല്കി. വിസമ്മതിച്ചപ്പോള്‍ അവര്‍ ആക്രമിക്കുകയും മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഉള്‍പ്പെട്ട ആറ് പ്രായപൂര്‍ത്തിയാകാത്തവരെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. അവരില്‍ ഒരാളുടെ വീടിന്റെ ടെറസിലെ മുറിയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആറ് പ്രായപൂര്‍ത്തിയാകാത്തവരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് മഡിവാലയിലെ ഗവ. ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
രണ്ടാം ദിവസവും വെള്ളം മുടങ്ങി, കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ
വെള്ള സംഭരണി ക്ളീൻ ചെയ്യുന്നത് കൊണ്ടുള്ള നിയന്ത്രണമെന്നാണ് ജലക്ഷാമത്തേക്കുറിച്ച് വാട്ടർ അതോറിറ്റി വിശദമാക്കുന്നത്
മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെയില്‍ ബുധനാഴ്ച രാത്രി ചന്ദന കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. ഹാസനിലെ ഒരു പ്രാദേശിക പത്രത്തിന്റെ റിപോര്‍ട്ടറെയും മറ്റൊരാളെയുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഹന്ദഗുളി സ്വദേശി എച്ച്.എസ്. മന്‍സൂര്‍, ഹാന്‍ഡ്പോസ്റ്റിലെ താമസക്കാരനായ എം.കെ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്കിലെ നവഗ്രാമത്തിന് സമീപം നടത്തിയ റെയ്ഡിലാണ് പ്രസ്സ് സ്റ്റിക്കര്‍ പതിച്ച ബൈക്കില്‍ കടത്തിയ എട്ട് ചന്ദനത്തടികള്‍ പിടിച്ചെടുത്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടി.
അട്ടകൾ നിസ്സാരക്കാരല്ല; ജീവികളെ വേട്ടയാടി ഭക്ഷണമാക്കിയിരുന്നുവെന്ന് കണ്ടെത്തൽ
അട്ടകൾക്ക് മുൻപ് കരുതിയത് പോലെ 15-20 കോടി വർഷത്തെ പഴക്കമല്ല എന്നും ഇവ കുറഞ്ഞത് 20 കോടി വർഷം മുൻപ് തന്നെ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയവയാണെന്നുമാണ് പഠനത്തിനായി ഉപയോഗിച്ച പുതിയ ഫോസിൽ സൂചിപ്പിയ്ക്കുന്നത്.
3 cough syrups recalled, ordered to stop production, none of them were exported: CDSCO tells WHO
New Delhi: Central drug regulator CDSCO has informed the World Health Organisation (WHO) that three cough syrups -- Coldrif, RespifreshTR and ReLife -- have been recalled and manufacturers have been ordered to stop their production. The CDSCO on Wednesday informed the global health agency that none of the products were
മര്വാന് ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?
മുത്തഖിയുടെ ഇന്ത്യ സന്ദർശനം: പതാകയെച്ചൊല്ലി ആശയക്കുഴപ്പം
ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ ചീരയുമായി ചേര്‍ത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ
100 ഗ്രാം പച്ച ചീരയില്‍ നിന്നും 2.71 മില്ലിഗ്രാം ഇരുമ്പ് ലഭിക്കും. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.
50000-80000 പേരെ പിരിച്ചുവിട്ടെന്ന് പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി ടിഎസ്എസ്. 50,000 മുതൽ 80,000 വരെ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സംഖ്യകളിൽ പലതും വസ്തുതാപരമല്ല, അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞത്.
ഇന്‍ഡോറിലെ വസ്ത്രമാര്ക്കറ്റില് നിന്നും മുസ്ലിംകളെ പുറത്താക്കുന്നു
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബസ് തടഞ്ഞ് നിര്‍ത്തി ആക്രമണവും അസഭ്യവര്‍ഷവും. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയില്‍ വെച്ചായിരുന്നു സംഭവം. കാസര്‍ഗോഡ് - കോട്ടയം ബസിന് കുറുകെ കാര്‍ നിര്‍ത്തിയായിരുന്നു അക്രമം. പള്ളിക്കരയില്‍ വെച്ച് ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തുവെന്ന പേരിലായിരുന്നു കാര്‍ കുറുകെയിട്ടതും ബസ് അടിച്ചു തകര്‍ത്തതും. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. യാത്രക്കാരെ സാക്ഷിയാക്കി ഡ്രൈവറെ അസഭ്യം പറയുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. സൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവര്‍ അബ്ദുള്‍ സമീറിന്റെ കൈക്ക് മുറിവേറ്റു.
ഓപ്പറേഷന് നംഖോര്‍; അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്
അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത
ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും പര്‍ദ്ദയിട്ട് ഡാന്‍സ് കളിക്കുന്നതും ഒഴിവാക്കണം തുടങ്ങി 15 നിര്‍ദേശങ്ങള്‍
കൊച്ചിയിൽ പോലീസ് നടത്തിയ പരിശോധനയിൽ എട്ടര ഗ്രാമിലേറെ എംഡിഎംഎ പിടികൂടി. ഇടപ്പള്ളി, മരട് എന്നിവിടങ്ങളിൽ നിന്നായി ലഹരിമരുന്ന് വിതരണം ചെയ്യാനെത്തിയ കായംകുളം, പള്ളുരുത്തി സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി. പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്.
വീണ്ടും വിവാദം, കലുങ്ക് സംവാദത്തിനിടെ നപുംസകം പരാമർശവുമായി സുരേഷ് ഗോപി
കലുങ്ക് സംവാദത്തിനിടെ നപുംസകം പരാമർശവുമായി സുരേഷ് ഗോപി. പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമർശം നടത്തിയത്.
തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ എ ഐ; ദി ഗെയിം എല്‍എല്‍സിയും നാപ്പിയര്‍ എ ഐ കമ്പനിയും കൈകോര്‍ക്കുന്നു
യു എ ഇ ലോട്ടറിയുടെ ഔദ്യോഗിക ഓപ്പറേറ്റര്‍ ദി ഗെയിം എല്‍എല്‍സിയും ലണ്ടന്‍ ആസ്ഥാനമായ ധനകാര്യ സുരക്ഷാ സ്ഥാപനമായ നാപ്പിയര്‍ എ ഐ കമ്പനിയും കൈകോര്‍ക്കുന്നു.
അവർ പോരാട്ടം തുടർന്നു. അങ്ങനെ സ്വന്തം വീട്ടിലേക്ക് വരികയും വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. തിരികെ ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ അച്ഛനെ പോലെ ഒരു ടീച്ചറാകണമെന്ന മോഹം തോന്നിത്തുടങ്ങി.
പരപ്പനങ്ങാടി: വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ടു പവന് സ്വര്‍ണാഭരണവും 18 ലക്ഷം രൂപയും കവര്‍ന്ന 36കാരി പിടിയില്‍. മഞ്ജു, രമ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശിനി ചമ്പയില്‍ വിനിതയാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭര്‍ത്താവ് രാഗേഷിന് നോട്ടീസ് നല്‍കിയതായും പൊലീസ് അറിയിച്ചു. വക്കീല്‍ ഗുമസ്തനുമൊന്നിച്ചുകഴിഞ്ഞത് മുന്‍നിര്‍ത്തി 2022-2024 കാലയളവിലാണ് വിനിത ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തത്. പരപ്പനങ്ങാടി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സമാന സംഭവങ്ങള്‍ വേറെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ നെറ്റ് വര്‍ക്ക് വ്യാപകമാണെന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു. അന്വേഷണസംഘത്തില്‍ സി.ഐ വിനോദ് വിലയാട്ടൂരിനു പുറമെ എസ്.ഐ റീന, എസ്.ഐ വിജയന്, സി.പി.ഒ പ്രജോഷ്, എസ്.സി.പി.ഒ മഹേഷ് എന്നിവരുമുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ആ രോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ബീറ്റ്റൂട്ട് പോലുള്ള പച്ചക്കറികൾ പതിവായി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈവിധ്യമാർന്ന പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിന് നൽകുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം സുഗമമാക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ബീറ്റെയ്ൻ എന്ന ഘടകം കരളിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യും. നാരുകൾ ധാരാളമുള്ള ബീറ്റ്റൂട്ട് ദഹനവ്യവസ്ഥയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഓർമ്മശക്തിയും ശ്രദ്ധയും വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനക്ഷമത കൂട്ടാനും ഇത് സഹായകമാണ്. വിറ്റാമിൻ സി, അയൺ, ഫോളേറ്റ് എന്നിവയുടെ ലഭ്യത ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ, കലോറി കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ ബീറ്റ്റൂട്ട് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്.
യൂണിയന് തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ പോര് ഇങ്ങനെ
തീപിടുത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
ആ ദൂരം ഏഴര വര്‍ഷം കൊണ്ട്, പുതിയ ക്ലബ്ബിലേക്ക് ഒന്നര വര്‍ഷത്തിനുള്ളില്‍! അതിവേഗം മോളിവുഡ്
ആദ്യ 100 കോടി ചിത്രത്തില്‍ നിന്ന് 200 കോടി ചിത്രത്തിലേക്കുള്ള മോളിവുഡിന്റെ യാത്ര ഏഴര വര്‍ഷമെടുത്തു. എന്നാല്‍..
മലപ്പുറം: മലപ്പുറം ജില്ലയിൽ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിൽ ആശങ്ക. ഒരു മാസത്തിനിടെ 40-ൽ അധികം കാട്ടുപന്നികൾ വിവിധയിടങ്ങളിൽ ചത്തതായി വനംവകുപ്പ് അറിയിച്ചു. ഇതിന്റെ കാരണം കണ്ടെത്താൻ ഊർജിത നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നറുക്കുംപൊട്ടിയിൽ ജനവാസ കേന്ദ്രത്തിന് സമീപം ചത്തുകിടന്ന കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. സാമ്പിളുകൾ വയനാട് പൂക്കോട് വെറ്ററിനറി ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ എസ്. ശ്യാമിൻ്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. വൈറസ് ബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവ് വനം റേഞ്ചിലെ നറുക്കുംപൊട്ടി, മണൽപ്പാടം, കമ്പളക്കല്ല് എന്നിവിടങ്ങളിലാണ് വനത്തിനുള്ളിലും സമീപത്തെ കൃഷിയിടങ്ങളിലും കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം നൽകിയതാകാമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും പിന്നീട് ഇത് തള്ളിക്കളഞ്ഞു. ചത്ത കാട്ടുപന്നികളെ സംസ്കരിക്കുന്നതിൽ വനംവകുപ്പിൻ്റെ ഭാഗത്ത് അലംഭാവം നേരിടുന്നതായി നാട്ടുകാർ പരാതി ഉന്നയിക്കുന്നു. ചത്തവയെ കണ്ടെത്തിയാൽ വിവരം അറിയിച്ചാൽ വനംവകുപ്പ് വന്ന് മറവുചെയ്യുകയാണ് പതിവ്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് സംസ്കരണം നടക്കുന്നതെന്നും ഇത് രോഗം വളർത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചാരിറ്റിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ശേഷം തമിഴ്നാട്ടിലും കര്‍ണാടകയിലും ഒളിവില്‍ കഴിഞ്ഞ പാസ്റ്റര്‍ ടി.പി.ഹരിപ്രസാദിനെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് സ്വദേശിനിയായ പരാതിക്കാരിയില്‍ നിന്നും 45 ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റില്‍ ആയത്. 2023 മുതല്‍ ഇയാള്‍ മുളങ്കുഴ കേന്ദ്രമായി പി എം ഐ (PMI) (പെന്തക്കോസ്ത് മിഷന് ഓഫ് ഇന്ത്യ) എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇയാള്‍ വിവിധ ആള്‍ക്കാരില്‍ നിന്നും പണവും സ്വര്‍ണ്ണ ഉരുപ്പടികളും തട്ടിയെടുത്തത്. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാള്‍ കഴിഞ്ഞ 8 മാസക്കാലമായി തമിഴ്നാട്, ബാംഗ്ലൂര്‍, കേരളത്തിലെ വിവിധ ജില്ലകള്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവേയാണ് വ്യാഴാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം മണര്‍കാട് എസ്.എച്ച്.ഓ അനില്‍ ജോര്‍ജ്, എസ്.ഐ ജസ്റ്റിന് എസ് മണ്ഡപം, എ. എസ്. ഐ മാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണന് കെ.എന്‍, രഞ്ജിത്ത്.എസ് എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്. കുമരകം പോലീസ് സ്റ്റേഷനിലും സമാനമായ കാര്യത്തിന് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിങ്ങവനം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുകളിലും സമാന സ്വഭാവം ഉള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാതെ വിവിധ ഇടങ്ങളിലായി മാറിമാറി വാടകയ്ക്കും മറ്റുമായി താമസിക്കുന്നതാണ് ഇയാളുടെ രീതി. അതുകൊണ്ടുതന്നെ പാസ്റ്റര്‍ നമ്പൂതിരി എന്നറിയപ്പെടുന്ന ഇയാളെ കണ്ടെത്തുക ശ്രമകരമായ ഒന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണങ്ങള്‍ക്കുംതെളിവെടുപ്പുകള്‍ക്കുമായി പ്രതിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങും.