കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മുട്ടയുടെ പഴക്കം ഇനി തോട് നോക്കി അറിയാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം
ലക്നൗ: കടകളിൽ പോയി മുട്ട വാങ്ങുമ്പോൾ അതിന്റെ പഴക്കം തിരിച്ചറിയുക പ്രയാസമാണ്. ചിലപ്പോൾ വീട്ടിലെത്തി പൊട്ടിച്ച് നോക്കുമ്പോഴാകും മുട്ട കേടായ വിവരം മനസിലാവുന്നത്.
കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എംഎം ഹസന്, വാർ റൂം പിഎം നിയാസ് നിയന്ത്രിക്കും
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എംഎം ഹസന് നൽകിയേക്കും.
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികൾ പതിവാക്കിയാൽ വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട്… The post മരുന്നുകളും മൈഗ്രേനും തമ്മിൽ… appeared first on RashtraDeepika .
ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി ട്രംപ്
വാഷിംഗ്ടണ്‍: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികളിലൂടെ മുന്നില്‍കണ്ട ലക്ഷ്യങ്ങളെല്ലാം നേടിയെടുത്ത് കഴിഞ്ഞുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് യുദ്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികള്‍ അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ പരിഹരിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. 'ഇറാനിലെ ഭീകരവാദ അധികാരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടികളിലൂടെ ലക്ഷ്യം വെച്ച കാര്യങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ്. ഇറാന്റെ മിസൈലുകളും ലോഞ്ചറുകളും അടക്കമുള്ള എല്ലാ ആയുധശേഖരവും തകര്‍ക്കുക, ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നിവയായിരുന്നു ചില ലക്ഷ്യങ്ങള്‍. ഇറാന് ഒരിക്കലും ആണവായുധ നിര്‍മാണത്തിന്റെ അരികില്‍ പോലും എത്തില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി എന്നെങ്കിലും മറിച്ച് സംഭവിക്കുകയാണെങ്കിലും അമേരിക്കയ്ക്ക് ആ നീക്കത്തെ അതിവേഗം തടയാനുമാകും. ഇസ്രായേല്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്റൈന്‍, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യയിലെ നമ്മുടെ സഖ്യ രാജ്യങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച രീതിയില്‍ സുരക്ഷ ഉറപ്പ് വരുത്താനായി. അമേരിക്ക ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നില്ല. മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കാം. ഇറാന്റെ ഭീഷണി അവസാനിച്ചാല്‍ പിന്നെ അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല. ആ രാജ്യങ്ങള്‍ക്ക് തന്നെ ചെയ്യാവുന്ന മിലിട്ടറി നടപടികളുടെ ആവശ്യമേ ഉണ്ടാകൂ,' ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റില്‍ പറഞ്ഞു.
മധ്യപ്രദേശ് നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുന്നു. എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതില്‍ നിന്ന് വിജയ്പൂര്‍ എംഎല്‍എ മുകേഷ് മല്‍ഹോത്രയ്ക്ക് ആശ്വാസം ലഭിച്ചെങ്കിലും വോട്ടെടുപ്പില്‍ നിന്ന് വിലക്ക് തുടരുന്നു. ഇത് നിയമസഭാ ഗണിതശാസ്ത്രത്തെ നിശബ്ദമായി മാറ്റിമറിച്ചിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത്
ജി.സുധാകരന് കാണിച്ചത് ചെറ്റത്തരം; പറയാന്‍ മറ്റൊരു വാക്കില്ല
പിറവത്ത് ആരു വാഴും?, അനൂപ് ജേക്കബിന് വെല്ലുവിളിയായി സാബു കെ ജേക്കബ്
പിറവം മണ്ഡലത്തില്‍ ആരു വാഴും?.
റെയിൽവേ റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് 88 ശതമാനവും ഓൺലൈൻ വഴി
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസർവേഷൻ ടിക്കറ്റുകളിൽ 88 ശതമാനവും ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് വഴിയാണ് നടക്കുന്നത്. റെയിൽവേയുടെ പുതിയ സംയോജിത മൊബൈൽ ആപ്ലിക്കേഷനായ “റെയിൽ വൺ’ ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. ഇതുവരെ 2.57 കോടി ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം അധികൃതർ പറഞ്ഞു. റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് പുറമെ അൺറിസർവ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഒരേ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം എന്നതാണ് റെയിൽ വൺ ആപ്പിന്റെ പ്രത്യേകത. ട്രെയിൻ വിവരങ്ങൾ അറിയുന്നതിനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും റെയിൽ മദദിൽ പരാതികൾ നൽകുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയിഡ്,… The post റെയിൽവേ റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് 88 ശതമാനവും ഓൺലൈൻ വഴി appeared first on RashtraDeepika .
ഇസ്ലാമബാദ്: ഇന്ത്യയുടെ ഉറക്കം കെടുത്തിയ കൊടുംഭീകരന്, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരണത്തോട് മല്ലിടുകയാണെന്ന സൂചനകള്‍ ശക്തമാകുന്നു. ഈദിനോടനുബന്ധിച്ച് മസൂദ് അസര്‍ പുറത്തുവിട്ട 21 മിനിറ്റ് നീളുന്ന ഓഡിയോ സന്ദേശമാണ് ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. സന്ദേശത്തിലുടനീളം ശ്വാസമെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നതും നിര്‍ത്താതെയുള്ള ചുമയും കേള്‍ക്കാം. സംസാരത്തിനിടയില്‍ പലപ്പോഴും വാക്കുകള്‍ കിട്ടാതെ തപ്പുന്ന ഭീകരത്തലവന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരം. മസൂദ് അസര്‍ പാകിസ്ഥാനിലില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആവര്‍ത്തിക്കുന്ന പാക് ഭരണകൂടത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്ന ഈ ഓഡിയോ സന്ദേശം. ആഗോള ഭീകരരെ പാകിസ്ഥാന് ഇപ്പോഴും സുരക്ഷിതമായി താലോലിച്ചു വളര്‍ത്തുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകൂടിയാണിത്. അന്താരാഷ്ട്ര സമ്മര്‍ദ്ദം ഭയന്ന് മസൂദ് അസര്‍ 'രോഗബാധിതനാണെന്ന' നാടകം പാക് ചാരസംഘടനയായ ഐഎസ്ഐ കളിക്കുകയാണോ എന്നും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. സൈനിക നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കമായും ഇതിനെ ചിലര്‍ കാണുന്നു. മസൂദ് അസര്‍ പൂര്‍ണ്ണമായും അവശനായാല്‍ ജെയ്ഷെ മുഹമ്മദിന്റെ കടിഞ്ഞാണ്‍ ഇളയ സഹോദരന് അബ്ദുള്‍ റൗഫ് അസറിനായിരിക്കും കൈമാറുക. കാണ്ഡഹാര്‍ വിമാനം റാഞ്ചിയ സംഭവത്തിലടക്കം മാസ്റ്റര്‍ മൈന്ഡായിരുന്ന റൗഫ് അസര്‍, മസൂദിനേക്കാള് അപകടകാരിയായാണ് വിലയിരുത്തപ്പെടുന്നത്. മസൂദിന്റെ പിന്‍ഗാമിയായി റൗഫിനെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ ഇതിനോടകം തന്നെ ജെയ്ഷെ കേന്ദ്രങ്ങളില്‍ സജീവമായിക്കഴിഞ്ഞു. മസൂദ് അസറിന്റെ ആരോഗ്യനില വഷളാകുന്നത് ജെയ്ഷെ മുഹമ്മദിനുള്ളില് അധികാരത്തര്‍ക്കത്തിന് കാരണമായേക്കുമെന്നും സൂചനയുണ്ട്. ആഗോള ഭീകരനായി മുദ്രകുത്തപ്പെട്ട മസൂദ് അസറിന്റെ ഓരോ ചലനവും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മരണക്കിടക്കയില്‍ വെച്ച് പുതിയ ആക്രമണങ്ങള്‍ക്ക് മസൂദ് ആഹ്വാനം നല്‍കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമബാദിലെ ഭീകര കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന ഓരോ വിവരവും ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിടുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടാക്കില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്നും രമേശ് ചെന്നിത്തല. യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. അതേസമയം, അതേസമയം, കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുള്ളത്
വീട്ടില്‍ വെച്ച് പ്രസവം നടത്തിയ യുവതി മരിച്ച സംഭവം ; മുഹ്സിനയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
യുവതിക്ക് പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് കാരണം ഭര്‍ത്താവാണെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് പോലീസ് നടപടി
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരിയ അല്ലെങ്കില്‍ മിതമായ രീതിയില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.ഇന്ന് ഒമ്പത് ജില്ലകളില്‍ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍: സിപിഎം ഉരുക്കുകോട്ടയായ പയ്യന്നൂരില്‍ വിമതനായി അങ്കത്തിനിറങ്ങിയ മുന്‍ നേതാവ് വി. കുഞ്ഞികൃഷ്ണന് തുടക്കത്തിലേ 'ചുവപ്പ്' കാണിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. പയ്യന്നൂര്‍ കോത്തായി മുക്കില്‍ കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനായി പണിതു കൊണ്ടിരുന്ന ഓഫീസ് അടിയന്തരമായി പൊളിച്ചുനീക്കി. സിപിഎം പ്രാദേശിക നേതാക്കളുടെ കടുത്ത ഭീഷണിയെത്തുടര്‍ന്ന് സ്ഥലമുടമ പിന്മാറിയതാണ് ഓഫീസ് പൊളിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. പയ്യന്നൂരിലെ ഫണ്ട് തിരിമറി പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പാര്‍ട്ടിക്ക് അനഭിമതനായ കുഞ്ഞികൃഷ്ണന് ഇത്തവണ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വിമത സ്ഥാനാര്‍ത്ഥിക്ക് ഓഫീസ് നടത്താന്‍ സ്ഥലം നല്കിയാല് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചിലര്‍ സ്ഥലമുടമയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. 'ഇവിടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, സ്ഥലം കൊടുക്കരുത്' എന്ന് ചിലര്‍ നേരിട്ടെത്തി വിലക്കിയതായി ഉടമ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഭയന്നുപോയ ഉടമ, ഓഫീസ് പൊളിച്ചുനീക്കിത്തരണമെന്ന് കുഞ്ഞികൃഷ്ണനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സ്ഥലമുടമയുടെ അവസ്ഥ മനസ്സിലാക്കിയ വി. കുഞ്ഞികൃഷ്ണന് തന്നെ മുന്‍കൈ എടുത്താണ് പാതിവഴിയിലായ ഓഫീസ് നിര്‍മ്മാണം പൊളിച്ചുമാറ്റിയത്. 'തങ്ങള്‍ കാരണം മറ്റൊരു പാവപ്പെട്ട മനുഷ്യന് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് കരുതിയാണ് ഓഫീസ് മാറ്റിയത്. എന്നാല്‍ ജനാധിപത്യത്തെ പൂര്‍ണ്ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്,' കുഞ്ഞികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതിന് മുന്‍പേ കുഞ്ഞികൃഷ്ണനെ നിശബ്ദനാക്കാന്‍ പാര്‍ട്ടി മെഷിനറി ആകെ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. പാര്‍ട്ടിയിലെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് വി. കുഞ്ഞികൃഷ്ണന്. പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ നടപടി നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹം സ്വതന്ത്ര പാത സ്വീകരിച്ചത്. എന്നാല്‍ പ്രചാരണത്തിന് പോലും സ്ഥലം വിട്ടുകൊടുക്കാത്ത തരത്തില്‍ ഭീഷണി ഉയരുന്നത് വരും ദിവസങ്ങളില്‍ പയ്യന്നൂരില്‍ വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കാം. വിമതനെ നേരിടാന്‍ സിപിഎം കായികബലം പ്രയോഗിക്കുന്നുവെന്ന ആരോപണം യുഡിഎഫും ബിജെപിയും രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്.
വിമാനയാത്രക്കാര്‍ക്ക് സൗജന്യ സീറ്റ് സെലക്ഷന്; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ വിമാനക്കമ്പനികള്‍
ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് അനുകൂലമായ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ എതിര്‍പ്പുമായി വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സാണ് (എഫ്ഐഎ) കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നത്. വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളെങ്കിലും യാതൊരു അധിക നിരക്കും ഈടാക്കാതെ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍
മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളും! പ്രഖ്യാപനത്തിൽ മുന്നിൽ യുഡിഎഫ്
കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് യുഡിഎഫ് ആണ്. യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, എല്‍ഡിഎഫും എന്‍ഡിഎയും പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വൈകുന്നത് മുന്നണികള്‍ക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സംഘടനാപരമായ പാളിച്ചകളും സൂചിപ്പിക്കുന്നു.
തിരുവനന്തപുരം: പാലക്കാട് സിപിഎം – ബിജെപി ഡീലുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടവരെ സംരക്ഷിക്കുകയും ന്യായികരിക്കുകയുമാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റേതാണ്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സീറ്റ് കിട്ടാത്തവരെ പരിഗണിക്കും. അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. The post പാലക്കാട് സിപിഎം-ബിജെപി ഡീൽ; സ്വർണം കട്ടവരെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ appeared first on RashtraDeepika .
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യത
ഇന്നു മിതമായ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3 മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 20,000-ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ച് ചിത്രം റെക്കോർഡ് നേട്ടം കൈവരിച്ചു.
തളിപ്പറമ്പിൽ യുഡിഎഫിന് ഭീഷണിയായി വിമതൻ. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ നാമനിർദേശ പത്രിക നൽകി . സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പങ്കാളികൂടിയായ പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതാണ് തളിപ്പറമ്പിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നിൽ.
റിയാദില്‍ മിസൈല്‍ അവശിഷ്ടം വീണു പരിക്കേറ്റ ഇന്ത്യന്‍ സ്വദേശി മരിച്ചു
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വൈറല്‍ ബ്ലാക്ക്ഔട്ട് ചലഞ്ചില്‍ ഒമ്പതുവയസുകാരി മരിച്ചു
ടെക്സാസ്: സോഷ്യല്‍ മീഡിയയില്‍ വൈറലായ അപകടകരമായ ഒരു ചലഞ്ചില്‍ 9 വയസുകാരിക്ക് ജീവന് നഷ്ടപ്പെട്ടു. ശ്വാസം മുട്ടിക്കുന്ന ബ്ലാക്ക്ഔട്ട് ചലഞ്ചിനിടെയാണ് ടെക്സാസ് സ്വദേശിയായ ജാക്ലിന് കയെ ബ്ലാക്ക് വെല്‍ എന്ന പെണ്‍കുട്ടിക്ക് ജീവന് നഷ്ടമായത്. ഇപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴുത്തില്‍ ചരട് ചുറ്റിയ നിലയില്‍ ഫെബ്രുവരി മൂന്നിനാണ് കുട്ടിയെ കണ്ടെത്തുന്നത്. ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തുന്നതാണ് ഈ ചലഞ്ച്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പ്രധാനമായും ഈ ചലഞ്ചിന്റെ ഭാഗമാകുന്നത്. ശ്വാസം പിടിച്ചുവെച്ച് ഒക്സിജന്‍ കിട്ടാതെ ബോധം കെടുന്നതാണ് ചലഞ്ച്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലാക്ഔട്ട് വിഡിയോ ചെയ്യുന്നതിന്റെ വിഡിയോ ജാക്ലിന് കണ്ടിരുന്നു. ഇത് മുത്തശ്ശിയെ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇത് അനുകരിക്കരുതെന്നും അപകടമാണെന്നും മുത്തശ്ശി ഉപദേശിച്ചിരുന്നു. സ്കൂളില്‍ പോകുന്നതിനു മുന്‍പ് പുറത്ത് കളിക്കാനിറങ്ങിയ ജാക്ലിന് ചലഞ്ച് ചെയ്തു നോക്കുകയായിരുന്നു. അമ്മ വന്നു നോക്കിയപ്പോഴാണ് കഴുത്തില്‍ ചരട് കെട്ടിയ നിലയില്‍ കുട്ടിയെ കാണുന്നത്. ഉടനെ മകള്‍ക്ക് സിപിആര്‍ നല്‍കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. മകള്‍ മരിച്ച് ഒരു മാസത്തിന് ശേഷമാണ് ചലഞ്ചിനേക്കുറിച്ചുള്ള മുന്നറിയിപ്പുമായി ജാക്ലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയത്. അത് തമാശയായി കാണരുതെന്നും കളിയല്ല എന്നുമാണ് അവര്‍ പറഞ്ഞത്.
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ മർച്ചന്റ് നേവി ക്യാപ്റ്റൻ ഹോർമുസ് കടലിടുക്കിനു സമീപം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ക്യാപ്റ്റൻ രാകേഷ് രഞ്ജൻ (43) ആണ് മാർച്ച് 18നു രണ്ടിനു മരിച്ചത്. സ്വകാര്യ കന്പനി കപ്പലായ എഎസ്പി ആവണ-ആർപിഎസ്എൽ-എംയുഎം-172 ൽ ഫെബ്രുവരി രണ്ടിനാണ് രഞ്ജൻ ചേർന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം ഫെബ്രുവരി 28 മുതൽ കപ്പൽ ഹോർമുസ് കടലിടുക്കിൽ കുടങ്ങിയിരിക്കുകയാണ്. രാകേഷ് രഞ്ജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം ചെയ്യണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് കുടുംബം അഭ്യർഥിച്ചു. The post ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിലെ ക്യാപ്റ്റന്‍ ദാരുണാന്ത്യം; നടപടി ആവശ്യപ്പെട്ട് കുടുംബം appeared first on RashtraDeepika .
പ്രകൃതിവാതക ശേഖരത്തിന്റെ 17 ശതമാനവും ഇറാന് ആക്രമണത്തില്‍ തകര്‍ന്നുവെന്ന് ഖത്തര്‍ എനര്‍ജി സി.ഇ.ഒ
ആക്രമണം ഖത്തറോ മേഖലയോ നേരിടുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
തളിപ്പറമ്പ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്യാമള നാമനിർദേശ പത്രിക സമർപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനായി തളിപ്പറമ്പ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്യാമള നാമനിർദേശ പത്രിക സമർപ്പിച്ചു. തളിപ്പറമ്പ തഹസിൽദാർ എൻ സന്തോഷിന് മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്.
ബഹ്റൈന്‍ രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി മോദി
അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
തൃശൂരില്‍ കണ്ണൂർ സ്വദേശിയായ യുവതിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തി; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയില്‍ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി.കണ്ണൂർ വാവടി വീട്ടില്‍ ലീനക്കാണ് പൊള്ളലേറ്റത്. ശനിയഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു .
അമേരിക്കയിലെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൽ ഫണ്ടിങ് പ്രതിസന്ധി തുടരുന്നു. സെനറ്റിൽ ഫണ്ടിങ് ബില്ല് പാസാക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. 37നെതിരെ 47 വോട്ടുകൾക്കാണ് ബില്ല് പരാജയപ്പെട്ടത്. ഇതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധി നേരിട്ടേക്കാം.
ബംഗ്ലാദേശ് ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൂടികാഴ്ചയെ വിലയിരുത്തുന്നത്.
മലയാളി ഉണ്ടെങ്കില്‍ ലോകകപ്പ് നേടാമെന്ന് വിശ്വാസം!
ഇരിക്കൂര്‍, ഇളകാത്ത കോണ്‍ഗ്രസ് കോട്ട; ഇത്തവണ ജനവിധിയെ ഇക്കാര്യങ്ങള്‍ സ്വാധീനിക്കും
നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് കോട്ടയായി തുടരുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ സജീവ് ജോസഫ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. കേരള കോണ്‍ഗ്രസ് (എം) നേതാവ് മാത്യു കുന്നപ്പള്ളിയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി.
സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 11 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ആകെ 97 മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി. കോൺഗ്രസ് വിട്ട ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവർക്കും പട്ടികയിൽ ഇടം ലഭിച്ചു.
ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയിൽ തൃപ്തരല്ലെന്ന് വന്ദനയുടെ മാതാപിതാക്കൾ. വിധിയിൽ നേരിയ ആശ്വാസമുണ്ടെങ്കിലും പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കായി നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മൽസരിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മൽസരിക്കും. തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ളത്. ഇതുവരെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പ്രഖ്യാപിച്ചിട്ടില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ ഒരു ഘട്ടത്തില്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച വിഷയമായിരുന്നു കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നപ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ തന്നെ അനിശ്ചിതത്വത്തിലായിരുന്നു. അത്തരമൊരു വെല്ലുവിളി നേരിട്ട സമയത്ത്, പാര്‍ട്ടിയുടെ
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷാലിറ്റി വെന്റിലേറ്റര്‍ യൂണിറ്റില്‍ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചെന്ന വാര്‍ത്ത കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മരിച്ചവരുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവതരവും അടിയന്തരമായി അന്വേഷിക്കേണ്ടതുമാണ്. തീപിടിത്തത്തിനിടെ രോഗികളില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. വിവിധ വാഹനാപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി സനീഷ്, ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരന് എന്നിവരാണ് മരിച്ചത്. അപകടനില തരണം ചെയ്ത ആഹാരം കഴിച്ചു തുടങ്ങിയ സനീഷിന്റെ ആരോഗ്യനില തീപിടിത്തത്തിനു ശേഷം വഷളായെന്നും പിറ്റേദിവസം മരിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തീപിടുത്തം ഉണ്ടായ ദിവസം തന്നെയാണ് കൃഷ്ണകുട്ടിയും മരിച്ചത്. മറ്റ് മൂന്നു പേരുടെ കാര്യത്തിലും ഇതേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ആരോഗ്യ മേഖലയെയാണ് പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന ദാരുണ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുവെന്നതും ദുഃഖകരമാണ്. എത്രയെത്ര കുടംബങ്ങളെയാണ് ഇവര്‍ അനാഥമാക്കിയത്. ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കേളജുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണത്തെ കുറിച്ച് ആരോഗ്യ വകുപ്പും പൊലീസ് സംവിധാനങ്ങളും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്ന് സതീശന് പറഞ്ഞു.
സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ നൂറില്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട്
യുഎസ്-ഇറാന് യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കാകുലരായതിനാല്‍ സ്വര്‍ണ വില കൂടുതല്‍ ഇടിഞ്ഞു. 15 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആഴ്ചയിലൂടെയാണ് സ്വര്‍ണം കടന്ന് പോകുന്നത്. മഞ്ഞ ലോഹവുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകള്‍ 0.7% ഇടിഞ്ഞ് ഔണ്‍സിന് 4,574.90 ഡോളറിലെത്തി, രാവിലെ നേരത്തെയുള്ള നേട്ടങ്ങളില്‍ നിന്ന് ഇത് പിന്നോട്ട് പോയി. ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു;
ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമയും വ്യക്തമാക്കി.
2,500 സൈനികരും മൂന്ന് യുദ്ധ കപ്പലുകളും പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നു
തെഹ്റാന്: ഇറാനുമായുള്ള യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍ മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യത്തെയും യുദ്ധക്കപ്പലുകളെയും വിന്യസിച്ച് അമേരിക്ക. യുഎസ്എസ് ബോക്സര്‍ (USS Boxer) ഉള്‍പ്പെടെ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകളും 2,500 മറീനുകളുമാണ് സാന്‍ ഡീഗോയില്‍ നിന്ന് പുറപ്പെട്ടത്. യുഎസ്-ഇസ്രായേല്‍ സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിടുമെന്ന് ഇറാന് ഭീഷണി മുഴക്കി.
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം
4000 കിലോമീറ്റര്‍ താണ്ടി ഇറാന് മിസൈൽ; ഞെട്ടി അമേരിക്ക
തെഹ്റാൻ : ഇറാൻ്റെ മിസൈലിൽ ഞെട്ടിത്തരിച്ച് അമേരിക്ക. തന്ത്രപ്രധാനമായ അമേരിക്കന്‍-ബ്രിട്ടീഷ് സംയുക്ത സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന് രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു. ഇറാൻ്റെ പുതിയ നീക്കം യുദ്ധത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നാണ് റിപോർട്ടുകൾ. എന്നിരുന്നാലും ഇറാൻ്റെ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്ക നോക്കി കാണുന്നത്. ഇറാന് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. ഇത്രയും ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇറാന് ശേഷിയുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം യൂറോപ്പിലെ സൈനിക താവളങ്ങളെയും ലക്ഷ്യമിടാന്‍ ഇറാന് സാധിക്കുമെന്നാണ്.
ലക്നൗ: കന്നുകാലി കടത്തുകാരുടെ വാഹനമിടിച്ച് ഗോസംരക്ഷകൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിൽ നവിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം
കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി വന്ദനയുടെ മാതാപിതാക്കൾ.
പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് പൊളിച്ചതെന്നാണ് പരാതി. ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണൻ
ആരോഗ്യത്തിന് ഈ ഒരു ഡ്രിങ്ക് ധാരാളം
ഈന്തപ്പഴം- 10 കശുവണ്ടി- 10 വാൽനട്ട്- 10 ഓട്സ്- 3 സ്പൂൺ ഈന്തപ്പഴം- 10
തൃശൂരില്‍ യുവതിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തി; ലീവിങ് ടുഗതര്‍ പങ്കാളി കസ്റ്റഡിയില്‍
കണ്ണൂര്‍ വാവടി വീട്ടില്‍ ലീനക്കാണ് പൊള്ളലേറ്റത്. ആളൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
ചർമ്മത്തിലെ വരൾച്ച അലട്ടുന്നുണ്ടോ? തൈര് ഇങ്ങനെ ഉപയോഗിക്കൂ
പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഒരു സാധാരണ പ്രശ്നമാണ് സീറോസിസ് എന്നും അറിയപ്പെടുന്ന വരണ്ട ചർമ്മാവസ്ഥ. നിങ്ങളുടെ വരണ്ട ചർമ്മം കൂടുതൽ ഗുരുതരമായ രോഗനിർണയത്തെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമായിരിക്കും.
ബെംഗളൂരു: നഗരത്തിന്റെ ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ വികസിക്കുകയാണ്. ഇന്നത്തെ കാലത്ത് കൂടുതലായി ആളുകൾ എത്തുന്ന, ജോലി അന്വേഷിച്ചു നിരവധി പേർ തങ്ങുന്ന നഗരത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. അടുത്തകാലത്തായി അതിനായി നഗരത്തിൽ ഒരു തുരങ്കപാതയെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിൽ 16.74 കിലോമീറ്റർ തുരങ്കപ്പാത നിർമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക്
ഗോദാവരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു
ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഗോദാവരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികള്‍ രക്ഷപ്പെട്ടു.
നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുമ്പോഴാണ് വരുൺ റൺസ് വഴങ്ങിയതെന്നും, ഐപിഎൽ 2026 സീസണിൽ താരം ശക്തമായി തിരിച്ചുവരുമെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡോ. വന്ദനാദാസ് വധക്കേസ്: പ്രതിക്ക് വധശിക്ഷ നല്‍കണം; വന്ദനയുടെ മാതാവ്
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്
മുംബൈ: മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നറും ക്രിക്കറ്റ് വിദഗ്ധനുമായ ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിസിസിഐ കമന്ററി പാനലില്‍ നിന്ന് വിരമിച്ചു. ടോസ്, പ്രസന്റേഷന് ചടങ്ങുകള്‍ക്ക് അവസരം ലഭിക്കാത്തതിനാലാണ് ബ്രോഡ്കാസ്റ്റിങ് കരിയര്‍ അവസാനിപ്പിക്കുന്നതെന്ന് വെള്ളിയാഴ്ച അദ്ദേഹം അറിയിച്ചു. 1980 കളുടെ തുടക്കത്തില്‍, 17-ാം വയസ്സില്‍ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരം, എക്സ് പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജോലിയിലുള്ള കടുത്ത അതൃപ്തി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു എക്സിലെ ട്വീറ്റ്. 23 വര്‍ഷമായിട്ടും ടോസിനും പ്രസന്റേഷനും തന്നെ ഉപയോഗിച്ചിട്ടില്ല. ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ പോലും പുതുമുഖങ്ങള്‍ വന്ന് പിച്ച് റിപ്പോര്‍ട്ടും ടോസും പ്രസന്റേഷനും നടത്തുന്നു. എന്തായിരിക്കാം കാരണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ശിവരാമകൃഷ്ണന് ചോദിക്കുന്നു. വിരമിക്കല്‍ ട്വീറ്റിന് താഴെ തൊലിയുടെ നിറമാണോ പ്രശ്നമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ് എന്നായിരുന്നു ശിവരാമകൃഷ്ണന്റെ മറുപടി. കമന്ററി ബോക്സില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറഞ്ഞതിലൂടെ ശ്രദ്ധേയനായിരുന്നു ശിവരാമകൃഷ്ണന്. 'ശിവ' എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം, 1983-നും 86-നും ഇടയില്‍ ഇന്ത്യയ്ക്കായി ഒന്‍പത് ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളത്തിലിറങ്ങി. 2000-ത്തിലാണ് കമന്റേറ്ററായി രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍ കളിക്കാരുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും, 1984-ല്‍ ഇംഗ്ലണ്ടിനെതിരെ 12 വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചതോടെയാണ് അദ്ദേഹം പ്രശസ്തിയുടെ നെറുകയിലെത്തിയത്. 1985-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ബെന്സന് ആന്‍ഡ് ഹെഡ്ജസ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ശിവരാമകൃഷ്ണന്. ഫൈനലില്‍ പാക്കിസ്ഥാനെ 176/9 എന്ന സ്കോറില്‍ ഒതുക്കി ഇന്ത്യയുടെ 8 വിക്കറ്റ് വിജയത്തിന് വഴിയൊരുക്കി. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഒരു സ്പിന്നറെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു ആ പ്രകടനം. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ശിവരാമകൃഷ്ണനായിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ; ആയുധമാക്കി ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാത്തതിൽ വിവാദം കനക്കുന്നു. എഐസിസി വക്താവ് ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഈ സാഹചര്യം മുതലെടുത്ത് ബിജെപി കോൺഗ്രസിനെതിരെ വിമർശനം ശക്തമാക്കി.
റിയാദിൽ മിസൈല്‍ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരിച്ചു
റിയാദിലുണ്ടായ മിസൈല്‍ ആക്രമണ ശ്രമം തകർക്കുന്നതിനിടെ മിസൈല്‍ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു.യുപി സ്വദേശിയായ രവി ഗോപാല്‍ ആണ് അന്തരിച്ചത്.
പേരാവൂര്‍ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് പോരും മുറുകുന്നു. ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് സണ്ണി ജോസഫ് . പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്ന് കെകെ ശൈലജയും തിരിച്ചടിച്ചു
ഹിപ്പൊപ്പൊട്ടാമാസിന്റെ കടിയേറ്റ് യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം
1951-ലെ ആദ്യ തിരുക്കൊച്ചി തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ എ ജെ ജോൺ മന്ത്രിസഭ, ടിടിഎൻസിയുടെ പിന്തുണ പിൻവലിച്ചതോടെ നിലംപതിച്ചു. തുടർന്ന് 1954-ൽ കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ പട്ടം താണുപിള്ളയുടെ പിഎസ്പി സർക്കാരും ആഭ്യന്തര കലഹങ്ങളെയും രാഷ്ട്രീയ അനിശ്ചിതത്വങ്ങളെയും തുടർന്ന് താഴെ വീണു. ആ കഥകൾ
അറ്റുകാല്‍ ക്ഷേത്ര ദര്‍ശനത്തോടെ വികസിതനേമത്തിന് തുടക്കം ; പത്രിക സമര്‍പ്പിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പത്രികാസമര്‍പ്പണത്തിന് ഇനി രണ്ടുനാള്‍ കൂടിമാത്രം അവശേഷിക്കേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അറ്റുകാല്‍ ഭഗവതി ക്ഷേത്ര ദര്‍ശനത്തോടെയാണ് നേമം മണ്ഡലത്തിലേക്കുള്ള തന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിനത്തിന് രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തുടക്കമിട്ടത്. 12.30 യോടെ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കുകയും ചെയ്തു. നേമത്തെയും കേരളമൊട്ടാകെയുമുള്ള ഓരോ കുടുംബത്തിന്റെയും ആരോഗ്യത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി പ്രാര്‍ത്ഥിച്ചെന്നും ഭഗവതി യുടെ അനുഗ്രഹത്തോടും ജനങ്ങളുടെ പിന്തുണയോടും കൂടി വികസിതനേമം, വികസിതകേരളം എന്ന വ്യക്തമായ കാഴ്ചപ്പാടിന് തുടക്കമിടുകയാ ണെന്ന് അദ്ദേഹം എക്സില്‍ ഫോട്ടോയോടൊപ്പം ഇട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു. മാറാത്തത് മാറുമെന്നും ഇനി വികസിത നേമമെന്നുമുള്ള മുദ്രാവാക്യം മുമ്പോട്ട് വെച്ചാണ് രാജീവ് ചന്ദ്രശേഖറുടെ പ്രചരണം. കോര്പ്പറേഷന് ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വികാസ് ഭവനിലെ ലേബര്‍ ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. രാജ സ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെയും ബിജെപിയുടെ മുതിര്‍ന്ന പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് എത്തിയത്. കഴിഞ്ഞദിവസം നേമം മണ്ഡലത്തിലെ പാപ്പനംകോട് മേഖലയില്‍ ഡെപ്യൂട്ടി മേയര്‍ ശ്രീമതി ആശാനാഥും മറ്റ് ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമൊപ്പം ഗൃഹസമ്പര്‍ക്കം നടത്തി വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. മണ്ഡലത്തിന്റെ പുരോഗതിക്കും വികസനത്തിനും മാറ്റം അനിവാര്യമാണെന്നാണ് ബിജെപിയുടെ നേമത്തെ പ്രധാന പ്രചരണം. നേമത്തിന്റെ സമസ്ത മേഖലകളിലും വികസനം ഉറപ്പാക്കാന്‍ എന്‍ഡിഎ സജ്ജമായിക്കഴിഞ്ഞെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനകീയ വികസന പദ്ധതികള്‍ എല്ലാ വീട്ടിലുമെത്തുമെന്നും പറഞ്ഞു.
തളിപ്പറമ്പിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല, യുഡിഎഫിനെ ഞെട്ടിച്ച് വിമതൻ; കെപിസിസി അംഗം മത്സരിക്കും
തളിപ്പറമ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടിയായി കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സിപിഎം വിട്ട ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണച്ചതിലുള്ള പ്രാദേശിക എതിർപ്പാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം, ഇത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്.
യുഡിഎഫ് സർക്കാർ വന്നാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർ സുപ്രധാന പദവികളിൽ ഉണ്ടാകും: കെ സി വേണുഗോപാൽ
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. സുപ്രധാന പദവികളിൽ ഇവർ ഉണ്ടാകുമെന്നാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ അർഹരായ നിരവധി പേരുണ്ടെന്നും പലർക്കും സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമം ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്നാൽ പത്ത് വർഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം […] The post യുഡിഎഫ് സർക്കാർ വന്നാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർ സുപ്രധാന പദവികളിൽ ഉണ്ടാകും: കെ സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .
വിരാട് കോലിയെയും വീഴ്ത്തിയ ഗംഭീര യോര്‍ക്കര്‍!
ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ചായ കുടി ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. രാവിലെയും വൈകുന്നേരവും കഴിയുമെങ്കിൽ ഉച്ചക്കും ചായ കുടിക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ ആരോഗ്യകരമായ രീതിയിൽ ചായ കുടിക്കേണ്ടതും പ്രധാനമാണ്. ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലിലെ ഇടത് സ്വതന്ത്രനായി സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊതു സ്വതന്ത്രനെ തേടി ദിവസങ്ങള്‍ക്കു ശേഷമാണ് സുധീര്‍ കരമനയെ സിപിഎം കണ്ടെത്തിയത്. ജനാധിപത്യ കേരള കോണ്‍ഗ്രസിനായിരുന്നു സീറ്റ് നല്‍കിയിരുന്നത്. ആന്റണി രാജുവിന് അയോഗ്യത വന്നതോടെ വേറെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല.അതോടെ സിപിഎം സീറ്റ് എടുക്കുകയും ഇടതുപക്ഷ അനുഭാവിയായ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായുമായിരുന്നു. ചലച്ചിത്ര നടന് കരമന ജനാര്ദനന് നായരുടെ മകനാണ് സുധീര്‍ കരമന. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ തിരുവനന്തപുരം സെന്‍ട്രലിലെ മത്സരചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിഎംപിയിലെ സി.പി. ജോണും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ കരമന ജയനുമാണ് ജനവിധി തേടുന്നത്. താന്‍ ജനിച്ച് വളര്‍ന്ന സ്ഥലമാണ് തിരുവനന്തപുരം. ഇവിടത്തെ ഓരോ മുക്കും മൂലയും പരിചിതമാണ്. തീരപ്രദേശങ്ങളിലെ വികസനകാഴ്ചപ്പാടും ജനങ്ങളുടെ ആവശ്യങ്ങളും നന്നായി തനിക്കറിയാം. അതിനെല്ലാം പരിഹാരം കണ്ടെത്താന്‍ സാധിക്കും- സുധീര്‍… The post തിരുവനന്തപുരം സെന്‍ട്രലിൽ സുധീര്‍ കരമന ഇടത് സ്വതന്ത്രൻ; വിജയപ്രതീക്ഷയുണ്ടെന്ന് സുധീര്‍ കരമന appeared first on RashtraDeepika .
കാസര്‍കോട്: ബൂത്ത് ലെവല്‍ ഓഫിസറായി ജോലി ചെയ്തിരുന്ന അധ്യാപകന് പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനുമായ സവാദ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. കടുത്ത ജോലി സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൊഗ്രാല്‍ പാലത്തിന് മുകളില്‍ തന്റെ ബൈക്ക് നിര്‍ത്തിവച്ച ശേഷമാണ് സവാദ് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ സവാദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ആയില്ല. കലക്ടര്‍ സ്ഥലത്ത് എത്താതെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.
കാസര്‍കോട് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ ബിഎല്‍ഒ മരിച്ചു
ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
'വിളിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ ആസിഫിന് പറയാമായിരുന്നു
ലിസ്ബന്: ലോകകപ്പിനു മുന്നോടിയായി അരങ്ങേറുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. കാലിനേറ്റ പരിക്കാണ് റൊണാള്‍ഡോയ്ക്കു വിലങ്ങായത്. മെക്സിക്കോ, യുഎസ്എ ടീമുകള്‍ക്കെതിരെയാണ് പോര്‍ച്ചുഗല്‍ സൗഹൃദ പോരാട്ടത്തിനൊരുങ്ങുന്നത്. ഈ മാസം 29നാണ് മെക്സിക്കോയ്ക്കെതിരായ പോരാട്ടം. ഏപ്രില്‍ ഒന്നിന് പോര്‍ച്ചുഗല്‍ യുഎസ്എയുമായും ഏറ്റുമുട്ടും. പരിക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ റിസ്കെടുക്കാനില്ലെന്നും പോര്‍ച്ചുഗല്‍ പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസ് വ്യക്തമാക്കി. രണ്ടോ മൂന്നോ ആഴ്ച സൂപ്പര്‍ താരത്തിനു വിശ്രമം വേണ്ടി വരുമെന്നും പരിശീലകന് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നു സൗദിയിലടക്കം എല്ലാ കായിക പോരാട്ടങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനമാണ് താരം സൗദി പ്രൊ ലീഗ് ടീം അല്‍ നസറിനായി കളത്തിലിറങ്ങിയത്.
ഇറാൻ സൈനികനടപടിഅവസാനിപ്പിക്കാൻ ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടി ലക്ഷ്യത്തോടടുക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ ഇടപെടൽ വൈകാതെ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങൾ ഉടൻ അവസാനിച്ചേക്കുമെന്ന ശക്തമായ സൂചനയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ നൽകിയത്. ആറാഴ്ചത്തെ ദൗത്യമാണ് ലക്ഷ്യമിട്ടിരുന്നതെന്നും മൂന്ന് ആഴ്ച പിന്നിടുമ്പോൾ ഇറാന്റെ പ്രഹരശേഷി ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. ഇറാനുമായി വെടിനിർത്തലിനു താൻ തയാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഞങ്ങൾ വിജയിച്ചുകഴിഞ്ഞു, ശത്രുവിനെ തകർത്തുകൊണ്ടിരിക്കുമ്പോൾ വെടിനിർത്തലിന്റെ ആവശ്യമില്ല’- ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാചുമതല ഇനി ആ വഴി ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അമേരിക്ക കാവൽനിൽക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ആഗോള എണ്ണ വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനു മേലുള്ള എണ്ണ ഉപരോധത്തിൽ അമേരിക്ക താത്കാലിക ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 20ന് മുമ്പ് കപ്പലുകളിൽ… The post ഇറാൻ സൈനികനടപടിഅവസാനിപ്പിക്കാൻ ട്രംപ് appeared first on RashtraDeepika .
19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ അയര്‍ലന്‍ഡിലേക്ക്; ടി20 പരമ്പര കളിക്കും; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ
പാലക്കാട്ടെ ക്ലൈമാക്സ് പ്രവചനാതീതം! ത്രികോണപ്പോരിന് കളമൊരുങ്ങി, സമീപകാല ചരിത്രം പറയുന്നതെന്ത്?
കേരളം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം. ശോഭ സുരേന്ദ്രനിലൂടെ മണ്ഡലം പിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ, നടൻ രമേശ് പിഷാരടിയെ ഇറക്കി സീറ്റ് നിലനിർത്താനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; തൊഴിൽ പീഡനമാരോപിച്ച് വൻ പ്രതിഷേധം
കാസർകോട് മൊഗ്രാലിൽ അധ്യാപകനും ബിഎൽഒയുമായ സവാദ് പുഴയിൽ ചാടി ജീവനൊടുക്കി. ജോലി സംബന്ധമായ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണത്തിന് പുറമെ വകുപ്പുതല അന്വേഷണവും നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: എറണാകുളം വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡനില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പില്‍ശാല കാരുവിള കനക വിഹാറില്‍ സുരേന്ദ്രന്‍നായരുടെ ഭാര്യ ശ്രീകുമാരി (57), മകള്‍ അശ്വതി. എസ്. നായര്‍ (37), ഇവരുടെ മക്കളായ കാര്ണിവന് (11), എട്ടു വയസുള്ള ആണ്‍കുട്ടി, അഞ്ചു വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകുമാരിയും അശ്വതിയും ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കള്‍ രണ്ടു മുറികളില്‍ മരിച്ചുകിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ട്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ ഇവിടെ രണ്ടു മാസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നവരും മറ്റും വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റാണ് ഗ്രീന്‍ ഗാര്ഡന്. അപ്പാര്‍ട്ട്മെന്റിന്റെ… The post എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയില്‍; മരിച്ചവർ തിരുവനന്തപുരം സ്വദേശികൾ appeared first on RashtraDeepika .
നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകൾ ഏതാണ്ട് പൂർണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവർഗങ്ങൾ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീൻ, കാൽസ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.
ഓര്‍മ്മകളില്‍ വിഎസ്, ഗൗരിയമ്മ; അവര്‍ പകർന്നുനൽകിയ വീര്യവുമായി കേരളം വീണ്ടും പോർക്കളത്തിലേക്ക്!
ഐക്യ കേരളത്തിന്റെ രൂപീകരണത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും സജീവമായിരുന്ന രണ്ട് സാന്നിധ്യങ്ങളായിരുന്നു വി.എസ്. അച്യുതാനന്ദനും കെ.ആർ. ഗൗരിയമ്മയും. ഇവർ ഓർമ്മയായ ശേഷം കേരളം നേരിടുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
വടുതലയില്‍ വീടിനുള്ളില്‍ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് .തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. അശ്വതി എസ്. നായര്‍, അമ്മ ശ്രീകുമാരി, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്‍കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്‍കുട്ടിയുമാണ് മരിച്ചത്
ATMൽ നിന്ന് 10,000 രൂപ പിൻവലിച്ചു , പണം കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടത് 3.28 ലക്ഷം രൂപ
ഒമ്പത് വർഷം മുമ്പ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 3.28 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ നൽകണമെന്ന് വിധിച്ച് സൂറത്തിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
പാലക്കാട്ടെ സിപിഐഎം - ബിജെപി ഡീല്‍ ആരോപണം ; ജനങ്ങളെ വിഡ്ഡികളാക്കാനെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പാലക്കാട് സിപിഐഎമ്മും ബിജെപിയും ഡീലുണ്ടാക്കിയതായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിന് കാരണം അവരുടെ ഭയമാണെന്നും ശോഭാസുരേന്ദ്രന് ഇവിടെ മത്സരിക്കാന്‍ എത്തിയതോടെ കോണ്‍ഗ്രസ് കുപ്രചരണം അഴിച്ചുവിടുന്നെന്നും രാജീവ് ചന്ദ്രശേഖര്‍. പാലക്കാട് കരുത്തയായ എതിരാളിയാണ് മത്സരരംഗത്ത് വന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ശോഭ അവിടെ ജയിച്ചുകയറുമെന്നും മികച്ച നേതാവായി ഉയര്‍ന്നുവരുന്നതുമായ സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാണ് എന്ന് കണ്ട് അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഈ കുപ്രചരണം അഴിച്ചുവിടുന്നത്. എന്നല്‍ ഇത്തരം കുതന്ത്രത്തിന്റെ കാലം കഴിഞ്ഞു. കോണ്‍ഗ്രസിന് മത്സരിച്ച് ജയിക്കണമെങ്കില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും എന്തു ചെയ്തു എന്നതും ജനങ്ങളുടെ മുന്നില്‍ കൃത്യമായി പറയാനാകണം. അതിന് തയ്യാറാണോ എന്ന് കെ.സി. വേണുഗോപാലിനോടും വി.ഡി. സതീശനോടും ചോദിക്കുന്നതായും പറഞ്ഞു. ഒട്ടും നാണമില്ലാത്തവരുടെ രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇരുപത്തേഴ് സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിപിഐഎമ്മുമായി അവര്‍ ഒന്നിച്ചാണ്. തൊട്ടടുത്ത തമിഴ്നാട്ടില്‍ പോലും ഒരുമിച്ചാണ്. കേരളത്തില്‍ മാത്രം എതിരാളികളായി ഇവര്‍ ജനങ്ങളെ വിഡ്ഡിയാക്കുകയാണ്. രാഹുല്‍ഗാന്ധി മുതല്‍ സതീശന് വരെ ഇതിന് ഉദാഹരണമാണ്. ഇത് കേരളത്തില്‍ ബിജെപി അനുവദിക്കില്ലെന്നും പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുകൊല്ലം ആരോഗ്യമേഖലയില്‍ തകര്‍ന്നുകിടക്കുന്ന അവസ്ഥയുണ്ടാക്കി. അതിന്റെ ഉദാഹരണം കോട്ടയം മെഡിക്കല്‍ കോളേജ് മുതല്‍ എത്രയോ സ്ഥലത്ത് കണ്ടു. പത്തുകൊല്ലം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് എത്രയെത്ര ഉദാഹരണങ്ങള്‍ ഉണ്ടെന്ന് നാം കണ്ടതാണ്. ആ സംഭവത്തിന് ശേഷം ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ നുണപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന ഒരു വലിയ പിആര്‍ വര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണ്. എല്ലാം വളരെ സേഫ് ആണെന്നാണ് അവരുടെ പിആര്‍ വര്‍ക്ക് പറയുന്നത്. എല്ലാം ശരിയാവുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ അധികാരത്തില്‍ എത്തിയത്. കേരളചരിത്രത്തിലെ ആരോഗ്യസംവിധാനം ഇതുപോലെ തകര്‍ന്നടിഞ്ഞത് വീണാജോര്‍ജിന് കീഴിലാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ അനാസ്ഥ ഒറ്റപ്പെട്ടതല്ല. പത്തുകൊല്ലമായി ഇതാണ് സ്ഥിതി. നാലു കൊല്ലം മുമ്പ് ഒരു സ്ത്രീയുടെ ശരീരത്തില്‍ കത്രിക വെച്ചു തുന്നിക്കെട്ടിയ സംഭവമുണ്ടായി. കര്‍ശന നടപടിയെടുക്കുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. പക്ഷേ ഇതുവരെ ഒരു നടപടിയും പിണറായി വിജയന്റെ സര്‍ക്കാര്‍ എടുത്തിട്ടില്ല. ഇങ്ങിനെ എത്രയെത്ര ഉദാഹരണങ്ങള്‍. ജനങ്ങള്‍ ഒരു അവസരം നല്കുമ്പോള് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുക എന്നത് ഒരു സര്‍ക്കാരിന്റെയും എംഎല്‍എ യുടേയും ഒരു മന്ത്രിയുടേയും ഉത്തരവാദിത്വമാണ്. ജനങ്ങളുടെ ജീവിതത്തില്‍ ഒരു നല്ല വ്യത്യാസം വരുത്താനാകണം. പക്ഷേ കഴിഞ്ഞ പത്തുകൊല്ലമായി ഇവിടെ നടക്കുന്നത് എല്ലാം എതിരാണ്. അതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടുത്തം. ആളുകള്‍ മരിക്കുമ്പോള്‍ ആരും മരിച്ചില്ലെന്നും പകര്‍ച്ചവ്യാധി പിടിപെടുമ്പോള്‍ രോഗികള്‍ ഇല്ലെന്നും പറയും.
കോണ്‍ഗ്രസിന്റെ 'തല'യായി ഉമ്മന്‍ ചാണ്ടിയില്ല; ഇത് ചാണ്ടി സാര്‍ ഇല്ലാത്ത നിയമസഭ തെരഞ്ഞെടുപ്പ്
കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കങ്ങള്‍ ഉമ്മൻചാണ്ടിയില്ലാതിരുന്നെങ്കില്‍ ഇത്രയും നീളില്ലെന്നായിരുന്നു വിലയിരുത്തല്‍.
'പാകിസ്ഥാന് ക്രിക്കറ്റില്‍ പ്രൊഫഷണലിസമില്ല'; തുറന്നടിച്ച് മുന്‍ പരിശീലകന്
മുൻ പരിശീലകൻ ഗാരി കിർസ്റ്റൺ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പാക് ക്രിക്കറ്റിൽ പ്രൊഫഷണലിസമില്ലെന്നും ബാഹ്യ ഇടപെടലുകൾ കൂടുതലാണെന്നും അദ്ദേഹം തുറന്നടിച്ചു.
കാസര്‍കോഡ് ബിഎല്‍ഒ പുഴയില്‍ ചാടി മരിച്ചു; കലക്ടര്‍ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍
കാസര്‍കോഡ്: ബൂത്ത് ലെവല്‍ ഓഫിസറായി ജോലി ചെയ്തിരുന്ന അധ്യാപകന് പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനുമായ സവാദ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. കടുത്ത ജോലി സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൊഗ്രാല്‍ പാലത്തിന് മുകളില്‍ തന്റെ ബൈക്ക് നിര്‍ത്തിവച്ച ശേഷമാണ് സവാദ് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ സവാദിനെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ആയില്ല. കലക്ടര്‍ സ്ഥലത്ത് എത്താതെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.
ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം
കൊല്ലം: ഡോ.
നിലവിലെ ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നേതാക്കന്മാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഫലത്തില്‍ രണ്ട് പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
മെട്രോ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്കു ശല്യമുണ്ടാക്കിയ പതിനൊന്നു യുവതികൾക്കെതിരേ കേസ്. മാർച്ച് 15ന് രാത്രി നടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. പീനിയ സ്റ്റേഷനിൽ രാത്രി 10.57ഓടെയാണ് സംഭവം. യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യംചെയ്തു. ഇതോടെ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യുവതികൾ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. സംഭവത്തിൽ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. The post അല്ലെങ്കിലും കലാകാരൻമാരെ ആരും അംഗീകരിക്കില്ല… ട്രെയിനിൽ പാട്ടുപാടി: ശല്യം ചെയ്തെന്ന് പറഞ്ഞ് യാത്രക്കാരുടെ പരാതിയിൽ യുവതികൾക്കെതിരേ കേസെടുത്തു appeared first on RashtraDeepika .
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരൻ. ഇടത് കോട്ടകൾ കോൺഗ്രസ് പിടിച്ചെടുക്കുമെന്നും എൽഡിഎഫ് മൂന്നാം തവണയും വരില്ലെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ലെന്ന് താനെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കൾ എന്നെ ഉപദേശിച്ചു. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.
എണ്ണ പ്രതിസന്ധി മറികടക്കാന്‍ വിചിത്ര പരിഹാരവുമായി യുഎസ്, ഇന്ത്യയ്ക്ക് ഗുണമാവും!
ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കി, കൂടുതല്‍ എണ്ണ ഇന്ധനവിപണിയില്‍ എത്തിക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം. അമേരിക്കയുടെ ഈ ഇടപെടല്‍ ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

33 C