SENSEX
NIFTY
GOLD
USD/INR

Weather

29    C
...

എന്‍.ഡി.എ. വന്‍വിജയം നേടുമെന്ന് രാജീവ് ചന്ദ്രശേഖര്‍; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനെ നിര്‍ണായക തെരഞ്ഞെടുപ്പായിട്ടാണ് കാണുന്നതെന്നും എന്‍.ഡി.എ വലിയ വിജയം കൈവരിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാനാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാന്‍ എന്‍.ഡി.എ 140 സീറ്റിലും മത്സരിക്കും. വികസനം , വിശ്വാസസംരക്ഷണം , സുരക്ഷ എന്നിവ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട് കേരളം ഇനി മാറും എന്ന ലക്ഷ്യമാണ് എന്‍.ഡി.എയ്ക്ക് മുന്നിലുള്ളത്. ബി.ജെ.പി ജയിക്കില്ലെന്ന് ജനങ്ങള്‍ ചിന്തിക്കുന്ന കാലമെല്ലാം കഴിഞ്ഞെന്നും തദ്ദേശതെരഞ്ഞെടുപ്പോടെ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യക രാജ്യമല്ലെന്നും ബി.ജെ.പി കേരളാ പ്രഭാരിയും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീ പ്രകാശ് ജാവ്‌ഡേക്കര്‍ പറഞ്ഞു. കേരളം ഇപ്പോള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റങ്ങളെ സാധൂകരിക്കാന്‍ ഇത്തരം രേഖകള്‍ വഴിയൊരുക്കുമെന്നും ജാവ്‌ഡേക്കര്‍ പറഞ്ഞു. എന്‍.ഡി.എ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എന്‍.ഡി.എ വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖ, ഡോ. അബ്ദുള്‍ സലാം, ജനാധിപത്യ സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എ. വി. താമരാക്ഷന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, ശിവസേന സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍, ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന അധ്യക്ഷന്‍ കുമാരദാസ്, നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി വൈസ് പ്രസിഡന്റ് ലൂയിസ്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കുരുവിള മാത്യൂസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 21 Feb 2026 1:28 am

ബീഫ് തീറ്റിക്കുന്ന “കേരളം’

ഇന്ത്യൻ സിനിമയിലെ ഫാസിസ്റ്റ് അധിനിവേശം സിനിമയെ മാത്രം ബാധിക്കുന്ന പരിമിത പ്രശ്നമല്ലെന്നും ഇന്ത്യയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഗുരുതരപ്രശ്നമാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പൊതുബോധത്തെ നിർണയിക്കാൻ കഴിവുള്ള ഏറ്റവും ജനപ്രിയമായ മാധ്യമമാണ് സിനിമ എന്നെല്ലാവർക്കും അറിയാം. യഥാർഥ സംഭവങ്ങളും കൽപ്പിത കഥകളും അർധസത്യങ്ങളും നുണകൾ തന്നെയും കൂട്ടിക്കുഴക്കുക എന്നത് സിനിമയിൽ പുതിയ കാര്യമല്ല.

സിറാജ് ലൈവ് 21 Feb 2026 1:09 am

“സൗജന്യ രാഷ്ട്രീയ’ത്തിനെതിരെ സുപ്രീം കോടതി

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുളള ജനപ്രിയ പ്രഖ്യാപനങ്ങളേക്കാൾ രാജ്യത്തിന്റെ വികസനത്തിനു സഹായകമായതും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതും പൗരന്മാരെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതുമായ പദ്ധതികൾക്കാണ് ദീർഘവീക്ഷണവും ഉത്തരവാദിത്വബോധവുമുളള സർക്കാറുകൾ മുൻഗണന നൽകേണ്ടത്.

സിറാജ് ലൈവ് 21 Feb 2026 12:54 am

വീട് വൃത്തിയാക്കുന്നതിനിടെ പ്രഷര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് പുതുപ്പറമ്പില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അജീഷ് (32) ആണ് മരിച്ചത്

സിറാജ് ലൈവ് 21 Feb 2026 12:45 am

കോടതിയുടെ താരിഫ് വിധി: ട്രംപിന്റെ അടുത്ത നീക്കം എന്ത്? ഉറ്റുനോക്കി ലോകം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള താരിഫുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അന്താരാഷ്ട്ര വ്യാപാര രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) ദുരുപയോഗം ചെയ്താണ് ഇറക്കുമതി നികുതി വർദ്ധിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. എന്നാൽ ഈ വിധിയെ മറികടക്കാൻ ട്രംപിന് സാധിക്കുമോ

ഒന്നു ഇന്ത്യ 21 Feb 2026 12:03 am

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്

എരുമപ്പെട്ടിയിലേത് ദൃശ്യം മോഡൽ കൊലപാതകം തന്നെ എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് പോലീസ്. വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:58 pm

കോൺഗ്രസ് വനിതാ നേതാവിന് നേരെ വധശ്രമം, സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

കോൺഗ്രസ് വനിതാ നേതാവും മുൻ തളിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായ എ ടി നേനയെ സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:51 pm

ഒറ്റപ്പാലത്ത് പ്രഷർ ​ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ അപകടം

യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:45 pm

ശസ്ത്രക്രിയ പിഴവ്: വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു

വയറ്റില്‍ കത്രിക കുടുങ്ങിയ പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്

സിറാജ് ലൈവ് 20 Feb 2026 11:37 pm

കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ, തീരുമാനം മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ്

ഐഎസ്എൽ മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ തീരുമാനം

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:30 pm

ഒരു വര്‍ഷം കഴിഞ്ഞ് ആ മോള് തിരിച്ചുവരണം; ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് അംബിക

കുഞ്ഞു ജീവനില്‍ തനിക്കുള്ളതെല്ലാം പകത്തു നല്‍കി യാത്രയായ പിഞ്ചുകുഞ്ഞ് ആലിന്‍ ഷെറിന്റെ കുടുംബത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടി അംബിക. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിക്കുകയും എല്ലാവരുടെയും വേദനയായി നിത്യതയിലേക്ക് യാത്രയാകുകയും ചെയ്ത ആലിന്റെ മാതാപിതാക്കളെ അംബിക ആശ്വസിപ്പിച്ചു. ചെന്നൈയില്‍ താമസിക്കുന്ന നടി അംബിക ഷൂട്ടിങ്ങിനായി കേരളത്തിലായിരുന്നു. ഇതിനിടെയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്. കോട്ടയത്ത്

ഒന്നു ഇന്ത്യ 20 Feb 2026 11:27 pm

തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്. നഗരത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് നടപടി.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:26 pm

ഉഷയുടേതല്ല, പിണറായി സര്‍ക്കാരിന്റെ എക്സറേയാണിതെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല, പിണറായി സര്‍ക്കാരിന്റെ എക്‌സറേയാണിതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി പറഞ്ഞു.

തേജസ് ന്യൂസ് 20 Feb 2026 11:21 pm

സഹിബ്‌സാദാ ഫര്‍ഹാന്‍ നയിക്കുന്നു, ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍; ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയിങ്ങനെ

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാന്‍. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ഓസീസ് താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ ആദ്യ പത്തില്‍ വരാന്‍ സാധിച്ചില്ല. പട്ടികയിങ്ങനെ…

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:00 pm

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയ്ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി. ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയേയും നഴ്‌സ് പി എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളിലാണ് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലെ വീഴ്ച കാരണം ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം അനുഭവിച്ചത്. ഉഷയെ വിദഗ്ധ ചികില്‍സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാന്‍ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫാണ് ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ കത്രികയുമായി വര്‍ഷങ്ങളോളം കഴിയേണ്ടിവന്നത്. അഞ്ചുവര്‍ഷം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്കു ശേഷം വയറ്റില്‍ ഉഷയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എംആര്‍ഐ സ്‌കാനിങ്ങിലൂടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. 2021 മെയ് മാസത്തില്‍ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

തേജസ് ന്യൂസ് 20 Feb 2026 11:00 pm

വയനാട്ടിലെ അതിജീവിതരെ ചേർത്ത് പിടിച്ച് സർക്കാർ, ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്കുളള ടൌൺഷിപ്പ് ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ആദ്യഘട്ടത്തിൽ വീട് ലഭിക്കുന്നവർക്കുളള നറുക്കെടുപ്പും ഒപ്പം പട്ടയവിതരണവും ഇന്ന് പൂർത്തിയായി. അതിനൊപ്പം ദുരന്തബാധിതർക്ക് ഇരട്ടി മധുരമായി മറ്റൊരു പ്രഖ്യാപനം കൂടി സംസ്ഥാന സർക്കാർ നടത്തിയിരിക്കുകയാണ്. വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം

ഒന്നു ഇന്ത്യ 20 Feb 2026 10:59 pm

ജമ്മു-കശ്മീരില്‍ സഞ്ചാരികളുടെ വരവില്‍ കുതിപ്പ്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ കുതിപ്പുണ്ടായതായി അധികൃതര്‍. 2023-2025 കാലയളവില്‍ 7.85 കോടി വിനോദസഞ്ചാരികളാണ് ജമ്മു-കശ്മീരിലെത്തിയത്. കോവിഡിനുമുമ്പ് 2016-2018 കാലയളവില്‍ ഇത് 4.76 കോടിയായിരുന്നു. ജാവിദ് ഹസന്‍ ബേഗ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയാണ് കണക്ക് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ ഡിവിഷനില്‍ സഞ്ചാരികള്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. 2024ല്‍ 98 ലക്ഷം പേര്‍ എത്തിയത് കഴിഞ്ഞ വര്‍ഷം 47 ലക്ഷമായി ചുരുങ്ങി. കനത്ത മഴയും കുറവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

മറുനാടൻ മലയാളീ 20 Feb 2026 10:53 pm

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണം: കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ; ആശുപത്രിയിൽ ഉഷയുടെ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമിതെത്രക്കാലമിത് സഹിക്കണം.ആലപ്പുഴ വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചുവര്‍ഷത്തോളം കത്രിക വയറ്റില്‍ കൊണ്ടു നടന്ന് നരകവേദന തിന്നേണ്ടിവന്ന തൊഴിലുറപ്പ് തൊഴിലാളികൂടിയായ പുന്നപ്ര സ്വദേശി ഉഷയുടെ ഉള്ളുലയ്ക്കുന്ന വാക്കുകളാണ്.ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ മറ്റൊരു ഇരയാണ് ഉഷ. അവരുടെ ദുരന്തം കേട്ടറിഞ്ഞ ആലപ്പുഴ എംപി കെസി വേണുഗോപാല്‍ തുടര്‍ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായവും കെസി വേണുഗോപാല്‍ വാഗ്ദാനം ചെയ്തു. ഉഷയുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ നിമിഷം തന്നെ കെസി […] The post വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണം: കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ; ആശുപത്രിയിൽ ഉഷയുടെ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Feb 2026 10:48 pm

വെള്ള കുപ്പി വലിച്ചെറിഞ്ഞത് കോച്ചിനോടുള്ള കലിപ്പിലോ? സല്‍മാന്‍ അലി ആഗയും ഹെസ്സനും തമ്മില്‍ ഉടക്കെന്ന് വീഡിയോ; ലോകകപ്പിനിടെ പാക് പടയില്‍ പടലപ്പിണക്കം? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി മൈക്ക് ഹെസ്സന്‍; വൈറല്‍ ദൃശ്യത്തിന് പിന്നിലെന്ത്?

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് ഏറ്റ കനത്ത തോല്‍വിയോടെ പ്രതിരോധത്തിലായ പാക്കിസ്ഥാന്‍ നമീബിയക്കെതിരായ മത്സരത്തില്‍ ജയിച്ചാണ് സൂപ്പര്‍ എട്ടില്‍ കടന്നത്. എന്നാല്‍ ഈ മത്സരത്തിനിടെ ഉണ്ടായ ഒരു വീഡിയോ ദൃശ്യം പാക് ക്രിക്കറ്റ് ടീമില്‍ കടുത്ത ഭിന്നത രൂപപ്പെട്ടെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ഡഗ് ഔട്ടില്‍ കോച്ച് മൈക്ക് ഹെസ്സനുമായി സംസാരിക്കുന്നതിനിടെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ കയ്യിലുണ്ടായിരുന്ന കുപ്പി നിലത്തേക്ക് ആഞ്ഞെറിയുന്നതായിരുന്നു ദൃശ്യം. ബാബര്‍ അസമും ഈ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോച്ചും ക്യാപ്റ്റനും തമ്മില്‍ അത്ര രസത്തിലല്ലെന്നും ടീമിനുള്ളില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാണെന്നും തരത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹെസ്സന്‍ ഈ വാദങ്ങളെല്ലാം തള്ളി. 'നിങ്ങള്‍ ആ വീഡിയോ കണ്ട് കാര്യങ്ങളെ പൂര്‍ണ്ണമായും തെറ്റിദ്ധരിച്ചിരിക്കുകയാണ്. സല്‍മാനുമായി സംസാരിക്കാനും, മുഹമ്മദ് നവാസിനോട് പാഡ് ധരിക്കാന്‍ ആവശ്യപ്പെടാനുമാണ് ഞാന്‍ അങ്ങോട്ടെത്തിയത്. ആഗ അപ്പോള്‍ ഔട്ടായി വന്നതേ ഉണ്ടായിരുന്നുള്ളൂ. ആ പുറത്താകലിലുണ്ടായ നിരാശയും അസ്വസ്ഥതയുമാണ് അദ്ദേഹം കുപ്പി എറിഞ്ഞ് തീര്‍ത്തത്. ഞങ്ങള്‍ തമ്മിലുള്ള സംഭാഷണവുമായി അതിന് യാതൊരു ബന്ധവുമില്ല.' എന്നാണ് ഹെസ്സന്‍ പറഞ്ഞത്. ലോകകപ്പിലെ നിര്‍ണായക ഘട്ടത്തില്‍ ടീമിന്റെ കെട്ടുറപ്പിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നത് പാകിസ്താന് വലിയ തലവേദനയായിരുന്നു. എന്നാല്‍ കോച്ച് തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയത് ആരാധകരിലെ ആശങ്കയൊഴിവാക്കാന്‍ സഹായിച്ചിട്ടുണ്ട്. ക്യാപ്റ്റന്റെ രോഷപ്രകടനം ടീം മാനേജ്മെന്റിനെതിരെയല്ല, മറിച്ച് സ്വന്തം പ്രകടനത്തിലുള്ള നിരാശ കൊണ്ടാണെന്നാണ് ഹെസ്സന്‍ വ്യക്തമാക്കുന്നത്.

മറുനാടൻ മലയാളീ 20 Feb 2026 10:48 pm

ക്രിസ്മസ് ബംപർ ഭാ​ഗ്യക്കുറി: സജിമോന്റെ ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി, സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ലോട്ടറി വകുപ്പിന് നോട്ടീസയച്ചു

തൻ്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്ര സ്വദേശിയുടെ കൈയിൽ എത്തുകയായിരുന്നു എന്ന് കാണിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:48 pm

തനി തള്ളവൈബുമായി 'പ്രകമ്പനം'; വീഡിയോ ഗാനം പുറത്ത്

വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് 'പ്രകമ്പനം'. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലെ 'തള്ള വൈബ്' എന്ന ഗാനം ശ്രദ്ധ നേടുന്നു. prakambanam movie thalla vibe video song

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:42 pm

'കെ ആര്‍ ഇന്ദിരയുടെ വിദ്വേഷപരാമര്‍ശം, പോലിസ് വേട്ടയാടുന്നത് പരാതിക്കാരനെ'; എം ആര്‍ വിപിന്‍ ദാസ്

കോഴിക്കോട്: പൗരത്വ രജിസ്റ്റര്‍ സമരക്കാലത്ത് മുസ് ലിം സ്ത്രീകളെ അപമാനിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ ആര്‍ ഇന്ദിരക്കെതിരേ പരാതി കൊടുത്തയാളെ കൊടുങ്ങല്ലൂര്‍ പോലിസ് വേട്ടയാടിയെന്ന് എം ആര്‍ വിപിന്‍ ദാസ്. കെ ആര്‍ ഇന്ദിര ഫേസ്ബുക്കിലിട്ട കുറിപ്പ് സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്ന് കാണിച്ചാണ് എം ആര്‍ വിപിന്‍ ദാസ് പരാതി നല്‍കിയത്. എന്നാല്‍, പരാതി നല്‍കിയ വിപിന്‍ദാസിനെ കുറിച്ച് നിരന്തരം സ്പെഷ്യല്‍ ബ്രാഞ്ചിനെ വിട്ട് അന്വേഷിപ്പിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചതെന്ന് വിപിന്‍ ദാസ് പറയുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ നിരന്തരം വിളിക്കുകയും പൊതുപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും എങ്ങനെ അറിയാമെന്ന് അന്വേഷിക്കുകയുമാണ് ചെയ്തത്. പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് വിപിന്‍ദാസ് പറയുന്നു. ദളിതനായ ഞാന്‍ പരാതി കൊടുത്തത് കൊണ്ടാണോ നടപടി എടുക്കാഞ്ഞതെന്നാണ് സംശയിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഒരു നീതി ആഗ്രഹിക്കുന്നുണ്ട്, ഇപ്പോഴുള്ള ഇടതുപക്ഷത്തെ സംശയത്തോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ ശേഷം സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്ദിരക്കെതിരേ മതസ്പര്‍ദയുണ്ടാക്കുന്ന കുറ്റത്തിന് ചുമത്തുന്ന 153 A എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും അദ്ദേഹം പറയുന്നു. 2019ലാണ് വിപിന്‍ദാസ് കെ ആര്‍ ഇന്ദിരക്കെതിരേ കൊടുങ്ങല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തിന് ശേഷം കേസിന്റെ നിലവിലെ അവസ്ഥ അന്വേഷിച്ച് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ് പ്രതിയെ കിട്ടാനില്ലാത്തതിനാല്‍ പരാതി അവസാനിപ്പിച്ചുവെന്ന മറുപടി പോലിസില്‍ നിന്ന് ലഭിച്ചത്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും വിപിന്‍ദാസ് പറഞ്ഞു. ആകാശവാണി ജീവനക്കാരിയായ കെ ആര്‍ ഇന്ദിരയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഇന്‍സൈറ്റ് എന്ന യുട്യൂബ് ചാനലില്‍ ബാബുരാജ് ഭഗവതിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

തേജസ് ന്യൂസ് 20 Feb 2026 10:42 pm

ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി; തീരുവ വർദ്ധനവ് റദ്ധാക്കി സുപ്രീം കോടതി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തന്റെ സാമ്പത്തിക നയങ്ങളിൽ കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് യുഎസ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ (Tariff) സുപ്രീം കോടതി റദ്ദാക്കി. പ്രസിഡന്റിന് ഇത്തരത്തിൽ നികുതി വർദ്ധിപ്പിക്കാൻ അധികാരമില്ലെന്നും, ട്രംപ് തന്റെ അധികാര പരിധി ലംഘിച്ചുവെന്നും കോടതി നിരീക്ഷിച്ചു. 6-3 ഭൂരിപക്ഷത്തിലാണ്

ഒന്നു ഇന്ത്യ 20 Feb 2026 10:37 pm

അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പക; ഗര്‍ഭിണിയായ സഹോദരിയെയെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് യുവാവ്

ബംഗളൂരു: അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പകയില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ഒരു വിവാഹചടങ്ങില്‍ വെച്ച് സഹോദരന്‍ ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ മീനാക്ഷി എന്ന യുവതിയും ഭര്‍ത്താവ് ഉദയ് കുമാറും ഒരു ബന്ധുവിന്റെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. മീനാക്ഷി, കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഒരു വര്‍ഷം മുന്നെ ഉദയ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ബംഗളൂരുവില്‍ താമസമാക്കുകയായിരുന്നു. പ്രതിയും സഹോദരനുമായ മഞ്ജുനാഥ് (35) തന്റെ സഹോദരി കൊപ്പലിലെ വിവാഹ വേദിയില്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുകയും കോടാലിയുമായി എത്തി പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ആളുകള്‍ ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കൊപ്പല്‍ പോലീസ് സൂപ്രണ്ട് രാം അരസിദ്ദി പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

മറുനാടൻ മലയാളീ 20 Feb 2026 10:34 pm

'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി

'ജനനായകൻ' എന്ന ചിത്രത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ് സിനിമ ഉപേക്ഷിക്കില്ലെന്ന് തമിഴ് നടി. രണ്ട് വർഷത്തിനുള്ളിൽ വിജയ് അഭിനയരംഗത്തേക്ക് മടങ്ങിവരുമെന്ന് താൻ വിശ്വസിക്കുന്നതായി നടി അവകാശപ്പെടുന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:30 pm

പ്രധാനമന്ത്രിയുടെ താടിയിൽ കുറുമ്പോടെ പിടിച്ച നൈസ മോൾക്ക് കേരള സർക്കാർ ടൗൺഷിപ്പിൽ ആശ്വാസത്തണൽ; നാലാം സോണില്‍ 252-ാം നമ്പർ വീട്

വയനാട് ഉരുള്‍പ്പൊട്ടലില്‍ ഉമ്മയ്ക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട നൈസമോള്‍ക്ക് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ പുതിയ വീട്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിലെ നറുക്കെടുപ്പിലാണ് നൈസയ്ക്കും കുടുംബത്തിനും വീട് ലഭിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:29 pm

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ആദ്യഘട്ടത്തിൽ 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി . ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾ ആർക്കൊക്കെ എന്നത് കണ്ടെത്താനാണ് നറുക്കെടുപ്പ് നടത്തിയത്.പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി. ഈ മാസം 25നാണ് വീടുകളുടെ താക്കോൽദാനം നടക്കുക. ഉറ്റവരെയും സമ്പാദ്യമായുണ്ടായിരുന്ന സർവവും ഉരുളെടുത്ത 178 പേരാണ് ഇന്ന് സ്വന്തം പേരില്‍ ഭൂമിയും വീടും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക. ദുരന്തിനുശേഷം സ്വന്തമായി ഒരു വീടെന്ന ആശ്വാസം […] The post വയനാട് ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ആദ്യഘട്ടത്തിൽ 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറും appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Feb 2026 10:13 pm

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡ് തിളക്കത്തില്‍ ഡോ. മുഹമ്മദ് അഷ്റഫ്; ഒരേസമയം ലൈഫ് ടൈം അച്ചീവ്മെന്റും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡും; കായിക കേരളത്തിന്റെ ആദരമേറ്റുവാങ്ങി 'മാന്ത്രിക ബൂട്ടുകള്‍'! അനുഗ്രഹീത നിമിഷമെന്ന് പ്രതികരണം

തിരുവനന്തപുരം: കേരള കായിക ലോകത്തെ സമഗ്രസംഭാവനകള്‍ക്കുള്ള അംഗീകാരമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌കാരങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ഡോ. മുഹമ്മദ് അഷ്റഫ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ ഒരേസമയം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും മികച്ച കായിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 2022-23 ലെ ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം, 2023 - 24 ലെ മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം എന്നിവയാണ് കായിക മാധ്യമപ്രവര്‍ത്തകനും, പരിശീലകനും സംഘാടകനുമായി തിളങ്ങിയ ഡോ. മുഹമ്മദ് അഷ്‌റഫിനെ തേടിയെത്തിയത്. മാന്ത്രിക ബൂട്ടുകള്‍ എന്ന കൃതിക്കാണ് മികച്ച സ്‌പോര്‍ട്‌സ് ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. കായിക രംഗത്തെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചതിനുള്ള അംഗീകാരമായാണ് സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കായിക താരമായി തന്റെ യാത്ര തുടങ്ങിയ മുഹമ്മദ് അഷ്റഫ്, പിന്നീട് പരിശീലകനായും സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററായും കായിക മാധ്യമപ്രവര്‍ത്തകനായും പേരെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായി കായിക ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഒളിമ്പിക്സ്, ലോകകപ്പ് ഫുട്ബാള്‍ തുടങ്ങിയ ആഗോള കായിക മാമാങ്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് മാധ്യമരംഗത്തും സജീവമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പ്രഖ്യാപിച്ച പട്ടികയില്‍ ജി.വി. രാജ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുന്നു. ഒരേ സമയം രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചത് അനുഗ്രഹീത നിമിഷമെന്ന് മുഹമ്മദ് അഷ്റഫ് പ്രതികരിച്ചു. എന്നോടൊപ്പം നിന്ന എന്നെ സ്‌നേഹിച്ച പ്രോത്സാഹിപ്പിച്ച നല്ലത് പറഞ്ഞു തന്ന വിമര്‍ശിച്ച എന്നെ വായിച്ച വായിക്കുന്ന വര്‍ക്കും എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും ഞാന്‍ പഠിപ്പിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞാന്‍ ഈ അപൂര്‍വ നേട്ടങ്ങള്‍ സമര്‍പ്പിക്കുന്നുവെന്ന് മുഹമ്മദ് അഷ്റഫ് പറഞ്ഞു. ലോകത്തെ 26 ഫുട്ബാള്‍ താരങ്ങളുടെ വ്യത്യസ്തമായ ജീവിത അനുഭവങ്ങള്‍ വിവരിക്കുന്ന 'മാന്ത്രിക ബൂട്ടുകള്‍' കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. ഡോ. മുഹമ്മദ് അഷ്റഫിന്റെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പത്താമത്തെ പുസ്തകമാണ് 'മാന്ത്രിക ബൂട്ടുകള്‍'. കേരള സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍, അസി. ഡയറക്ടര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട് ഡോ. മുഹമ്മദ് അഷ്‌റഫ്.

മറുനാടൻ മലയാളീ 20 Feb 2026 10:12 pm

റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറാൻ നിർദേശം

പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:11 pm

കേരളം സ്‌നേഹ സമ്പന്നം, ഇവിടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥിയുടെ കുറിപ്പ് ശ്രദ്ധേയം

വര്‍ഗീയ ലക്ഷ്യത്തോടെ പുറത്തിറക്കുന്ന കേരള സ്റ്റോറി 2 സിനിമക്കെതിരെ പ്രതികരണം

സിറാജ് ലൈവ് 20 Feb 2026 10:07 pm

സഞ്ജു സാംസണിന്റെ ഭാവി തുലാസില്‍, നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലില്ലെന്ന് റിപ്പോര്‍ട്ട്

ജപ്പാനില്‍ നടക്കാനിരിക്കുന്ന 2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ടീമുകളെ അയക്കാന്‍ ബിസിസിഐ. പുരുഷ-വനിതാ ടീമുകളുടെ സാധ്യതാ പട്ടിക ബിസിസിഐ ഫൈനലൈസ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:07 pm

മണ്ണില്ലാത്തതുകൊണ്ട് കൃഷി ചെയ്യാതിരിക്കണ്ട: ഹൈഡ്രോപോണിക്സ്, തുടക്കക്കാർ ഇങ്ങനെ കൃഷി ചെയ്തു നോക്കൂ

ഹൈഡ്രോപോണിക്സ് എന്ന മണ്ണ് വേണ്ടാത്ത കൃഷിരീതിയെ കുറിച്ച് അറിയാം. ഈ രീതിയില്‍ എങ്ങനെ ലെറ്റ്യൂസ് വളർത്താമെന്ന് നോക്കാം. ഒപ്പം അങ്ങനെ കൃഷി ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:04 pm

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണമെന്ന് ഉഷ : കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ, ആശുപത്രിയിൽ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമിതെത്രക്കാലമിത് സഹിക്കണം.ആലപ്പുഴ വണ്ടാനം സർക്കാർ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചുവർഷത്തോളം കത്രിക വയറ്റിൽ കൊണ്ടു നടന്ന് നരകവേദന തിന്നേണ്ടിവന്ന തൊഴിലുറപ്പ് തൊഴിലാളികൂടിയായ പുന്നപ്ര സ്വദേശി ഉഷയുടെ ഉള്ളുലയ്ക്കുന്ന

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 10:04 pm

ആരോഗ്യകേരളം കത്രികമുനയിലോ? പരാക്രമം പാവപ്പെട്ട രോഗികളോടോ?

ആരോഗ്യകേരളം കത്രികമുനയിലോ? പരാക്രമം പാവപ്പെട്ട രോഗികളോടോ?

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:01 pm

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും സസ്പെൻഡ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:54 pm

പ്രായപരിധിയില്ല, ഫീസും കുറവ്, ജോലി സാധ്യത കൂടുതല്‍; ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമി, സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:54 pm

തന്ത്രിയുടെ അറസ്റ്റ് സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നു | Surgical Strike

തന്ത്രിക്ക് എതിരെ തെളിവില്ലെന്ന് കോടതി, സര്‍ക്കാര്‍ പകപോക്കുന്നതായി തന്ത്രി. SITക്കും സര്‍ക്കാരിനും തിരിച്ചടി. കാണാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:52 pm

ക്ഷേത്രമുറ്റത്ത് ഇരുത്തിയിട്ട് പോയി തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല; പിന്നാലെ രണ്ടര വയസ്സുകാരൻ മകൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആർക്കോട്: തമിഴ്‌നാട്ടിലെ റാണിപ്പെട്ട് ജില്ലയിൽ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ക്ഷേത്രത്തിലെ പാചകക്കാരിയായ മേഘലയുടെ മകൻ ലക്ഷനാണ് മരിച്ചത്. സംഭവത്തിൽ ആർക്കോട് ടൗൺ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്ന മേഘല, മകൻ ലക്ഷനെ ക്ഷേത്രമുറ്റത്ത് ഇരുത്തിയശേഷം അടുക്കളയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വരികയുമായിരുന്നു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർക്കോട് ടൗൺ പോലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും മരണകാരണം കണ്ടെത്താനുമുള്ള തീവ്ര ശ്രമങ്ങളിലാണ് പോലീസ്.

മറുനാടൻ മലയാളീ 20 Feb 2026 9:45 pm

ക്ഷേത്രോത്സവത്തിനിടെ ആര്‍ എസ് എസുകാര്‍ ബി ജെ പി നേതാവിന്റെ മകനെ അടിച്ചു പരിക്കേല്‍പ്പിച്ചു

ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന്‍ പൃഥ്വിരാജിനാണ് ആര്‍ എസ് എസുകാരുടെ ക്രൂര മര്‍ദ്ദനമേറ്റത്

സിറാജ് ലൈവ് 20 Feb 2026 9:44 pm

റിമ കല്ലിങ്കലിന്റെ 'തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി' ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു

ചലച്ചിത്രമേളകളിൽ പ്രശംസ നേടിയ ചിത്രം, ഒറ്റപ്പെട്ട ദ്വീപിൽ കഴിയുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസം, മിത്തുകൾ, സമകാലിക കേരളം തുടങ്ങിയ സങ്കീർണ്ണ വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നു. Theate the myth of reality OTT streaming.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:44 pm

പുതു ചരിത്രമെഴുതി ഇന്ത്യാ-പാക് പോര്; ലോകകപ്പ് പോരാട്ടം കണ്ടത് 16.3 കോടി ആളുകള്‍

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഡിജിറ്റല്‍, ബ്രോഡ്കാസ്റ്റ് രംഗത്ത് പുത്തന്‍ ചരിത്രമെഴുതി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ മാത്രം 163 ദശലക്ഷം (16.3 കോടി) ആളുകളാണ് മല്‍സരം തല്‍സമയം കണ്ടത്. ഏതൊരു ഐസിസി ട്വന്റി-20 ടൂര്‍ണമെന്റിലും ഒരു മല്‍സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിജിറ്റല്‍ റീച്ചാണിത്. 2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് ലഭിച്ച കാഴ്ചക്കാരുടെ എണ്ണത്തെ പോലും ഈ മല്‍സരം മറികടന്നു. 2024-ലെ ഇന്ത്യ-പാക് മല്‍സരത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മൊബൈല്‍ കാഴ്ചക്കാരുടെ എണ്ണത്തിലും ഇത്തവണ വന്‍ കുതിപ്പുണ്ടായി. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരം മൊബൈലിലൂടെ കാണുന്നവരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. 2024-ലെ ഇന്ത്യ-പാക് പോരാട്ടത്തേക്കാള്‍ 1.2 മടങ്ങ് അധികം ആളുകളാണ് ഇത്തവണ മൊബൈലിലൂടെ കളി കണ്ടത്. കണക്റ്റഡ് ടിവികളിലൂടെയുള്ള കാഴ്ചക്കാരുടെ എണ്ണം 2.4 മടങ്ങ് വര്‍ധിച്ചു. എല്ലാ സ്‌ക്രീനുകളിലുമായി മൊത്തം 20 ബില്യണ്‍ മിനിറ്റാണ് ആരാധകര്‍ ഈ മല്‍സരം കണ്ടത്. ഇത് കഴിഞ്ഞ പതിപ്പിനേക്കാള്‍ 42 ശതമാനം കൂടുതലാണ്. ലീനിയര്‍ ടിവിയില്‍ 71 ശതമാനം ടിവിആര്‍ വളര്‍ച്ചയോടെ 2021-ന് ശേഷമുള്ള ഏറ്റവും മികച്ച റേറ്റിംഗും ഈ മത്സരം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഈ റെക്കോര്‍ഡ് മുന്നേറ്റത്തിന് പിന്നിലെന്ന് ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സ് സെയില്‍സ് ഹെഡ് അനൂപ് ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ട്വന്റി-20 ലോകകപ്പുകളില്‍ പാകിസ്താനെതിരെയുള്ള ജയങ്ങളുടെ റെക്കോര്‍ഡ് 8-1 ആയി ഉയര്‍ത്താന്‍ ഇന്ത്യക്കായി.

തേജസ് ന്യൂസ് 20 Feb 2026 9:40 pm

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി എം.എല്‍.എ അന്തരിച്ചു

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെപി എം.എല്‍.എ വുങ്സാഗിന്‍ വാല്‍ട്ടെ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ 2023 മെയ് മാസത്തില്‍ മെയ്തി-കുക്കി സംഘര്‍ഷങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സോമി ഗോത്രത്തില്‍ നിന്നുള്ള വാല്‍ട്ടെ ചികിത്സക്കായി ഡല്‍ഹിയില്‍ ഏകദേശം രണ്ട് വര്‍ഷത്തോളമാണ് ചെലവഴിച്ചത്. മണിപ്പൂരിലേക്ക് മടങ്ങിയതിനുശേഷവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിലെ പരിക്കുകള്‍ മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വീല്‍ചെയറിലായിരുന്നു . തലക്ക് സാരമായ പരിക്കേറ്റിരുന്നതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പരസഹായമില്ലാതെ സാധാരണ ശാരീരിക ചലനങ്ങള്‍ നടത്താനും കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. മെയ്തി വിഭാഗത്തിലെ അരംബായ് ടെങ്കോള്‍ അംഗങ്ങള്‍ വാള്‍ട്ടെയെ ക്രൂരമായി ആക്രമിച്ചതായും അതില്‍ ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹത്തിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ചുരാചന്ദ്പൂരിലെ തന്‍ലോണ്‍ നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. മൂന്ന് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുന്‍പ് മണിപ്പൂരിലെ ഗോത്രവര്‍ഗ്ഗ ക്ഷേമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 20 Feb 2026 9:36 pm

എനിക്കൊരു മകളുണ്ടെന്ന കാര്യം പോലും മറക്കരുത്, ഇതെല്ലാം കണ്ടില്ലെന്ന് വെക്കാൻ കഴിയില്ല; രണ്ടാം വിവാഹ വാർത്തകളിൽ പൊട്ടിത്തെറിച്ച് നടി മീന; ഇത്തരക്കാരോട് പുച്ഛമെന്നും താരം

ചെന്നൈ: തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി മീന. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ്, തനിക്ക് ഒരു മകളുണ്ടെന്ന കാര്യം പോലും മറന്ന് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതിൽ തനിക്ക് സങ്കടവും ദേഷ്യവും തോന്നുന്നതായി അവർ തുറന്നു പറഞ്ഞത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും, തന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകൾക്ക് അവർ അനുഭവിച്ചത് നേരിൽ കണ്ടിട്ടുണ്ടെന്നും മീന പറഞ്ഞു. എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആളുകൾ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല, മീന പറഞ്ഞു. എനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർ മറന്നുപോകുന്നു. അവളും ഇതെല്ലാം കാണുന്നുണ്ടെന്ന് അവർ ഓർക്കുന്നില്ല. വാർത്തകളിൽ അല്പമെങ്കിലും സത്യമുണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ടപോലെ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്. നടി കൂട്ടിച്ചേർത്തു. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരമാണ് മീന. രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് നടിയുടെ ഭർത്താവ് മരിച്ചത്. ഇതിന് പിന്നാലെയാണ് താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. താൻ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന വ്യക്തിയാണെന്നും സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മീന വ്യക്തമാക്കി. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി മനസ് മടുപ്പിക്കാൻ താൻ തയ്യാറല്ല. ഇപ്പോൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെങ്കിലും, തന്റെ ക്ഷമ നശിക്കുന്നത് എപ്പോഴാണെന്ന് പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. 

മറുനാടൻ മലയാളീ 20 Feb 2026 9:32 pm

ട്രംപിന് കനത്ത തിരിച്ചടി; അധിക താരിഫുകളെല്ലാം റദ്ദാക്കി സുപ്രീംകോടതി

ട്രംപിന്റെ താരിഫ് യുദ്ധത്തിന് അറുതി വരുത്തി സുപ്രീംകോടതി വിധി. അധിക താരിഫുകളെല്ലാം കോടതി റദ്ദാക്കി. ഇത്തരമൊരു നീക്കത്തിന് യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വിധി പ്രസ്താവിച്ചു.

സമയം 20 Feb 2026 9:32 pm

എഐ സമ്മിറ്റ് വേദിയില്‍ ‘ഷര്‍ട്ടൂരി’പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് എതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഉച്ചകോടി വേദിയ്ക്ക് സമീപം ഷര്‍ട്ടൂരി പ്രതിഷേധിച്ചത്. വ്യാപാര കരാറിന് എതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ടി ഷര്‍ട്ടുകള്‍ ഊരി വിശീയായിരുന്നു പ്രതിഷേധം. പ്രതിഷേധം സംഘടിപ്പിച്ചവരില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ […] The post എഐ സമ്മിറ്റ് വേദിയില്‍ ‘ഷര്‍ട്ടൂരി’ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Feb 2026 9:29 pm

വനിതാ മാധ്യമപ്രവർത്തകരെ വളഞ്ഞും തള്ളിയും സ്കൂൾ വിദ്യാർത്ഥികൾ, അശ്ലീലപരാമർശവും

ബിഹാറിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ റിപ്പോർട്ടിംഗിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം. വിദ്യാർത്ഥികൾ മാധ്യമപ്രവർത്തകരെ വളയുകയും തള്ളുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്തതിന്റെ വീഡിയോകൾ വ്യാപക വിമർശനത്തിന് ഇടയാക്കി.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:28 pm

ഒരു കൊലയ്ക്ക് ഒരു ലക്ഷം ഡോളര്‍! റഷ്യന്‍ ജയിലില്‍ നിന്നും റിക്രൂട്ട് ചെയ്ത കൊടുംക്രിമിനലുകള്‍; കൊറിയര്‍ ബോയ്‌സായി എത്തി യുക്രൈയ്‌നിലെ ഉന്നതരെ തീര്‍ക്കാന്‍ പ്ലാന്‍; കീവിനെ വിറപ്പിക്കാന്‍ എത്തിയ പുട്ടിന്റെ 'ഹിറ്റ് സ്‌ക്വാഡ്' കുടുങ്ങി; പത്തംഗ കൊലയാളിപ്പട പിടിയില്‍; ക്രെംലിന്‍ മാസ്റ്റര്‍ പ്ലാന്‍ പൊളിച്ചടുക്കി എസ്.ബി.യു.

കീവ്: യുക്രൈനിലെ പ്രമുഖ വ്യക്തികളെയും സൈനിക ഉദ്യോഗസ്ഥരെയും വധിക്കാന്‍ പദ്ധതിയിട്ട റഷ്യന്‍ ഹിറ്റ് സ്‌ക്വാഡിന്റെ ലക്ഷ്യം തകര്‍ത്തതായി അവകാശപ്പെട്ട് കീവിലെ സുരക്ഷാ സേന. 'എനിഗ്മ 2.0' എന്ന് പേരിട്ട ഈ ഓപ്പറേഷനിലൂടെ പത്തംഗ കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ വെളിപ്പെടുത്തി. വധിക്കപ്പെടുന്ന വ്യക്തിയുടെ പ്രാധാന്യം അനുസരിച്ച് ഓരോ കൊലപാതകത്തിനും ഏകദേശം ഒരു ലക്ഷം ഡോളര്‍ വരെയാണ് റഷ്യന്‍ ഏജന്റുമാര്‍ ഇതിലെ അംഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇരകളെ നിരീക്ഷിക്കാനായി ഇവര്‍ ഡെലിവറി കൊറിയര്‍മാരായി വേഷം മാറിയാണ് എത്തിയിരുന്നത്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ലൊക്കേഷനുകള്‍ അടയാളപ്പെടുത്തിയും, വീഡിയോകളും ഫോട്ടോകളും പകര്‍ത്തിയും ഇരകളുടെ സഞ്ചാരപഥങ്ങള്‍ ഇവര്‍ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പിടികൂടിയത്. ഇതില്‍ ഏഴ് പേര്‍ യുക്രെയ്നിലും, സംഘത്തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാള്‍ഡോവയിലുമാണ് പിടിയിലായത്. മാള്‍ഡോവയിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനായി സുരക്ഷാ സേന ഒരു സേഫ് ഫ്‌ലാറ്റിന്റെ ജനല്‍ തകര്‍ത്ത് അകത്തേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, തന്ത്രപ്രധാന സ്ഥാപനത്തിന്റെ തലവന്‍, കീവിന്റെ വിദേശ സൈന്യത്തിലെ പോരാളികള്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. യുക്രൈന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി.യു.ആര്‍.-ന്റെ തന്ത്രപ്രധാന കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ആന്‍ഡ്രി യൂസോവിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്ത 34 വയസ്സുകാരനായ ഒരു മോള്‍ഡോവന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. റഷ്യയില്‍ തടവില്‍ കഴിയുന്ന സമയത്താണ് ഇയാളെ റിക്രൂട്ട് ചെയ്തത്. ഒരു രഹസ്യ ശൃംഖല കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇയാളുടെ ദൗത്യം. സംഘത്തിലെ അംഗങ്ങളെ നിരീക്ഷണ, വധിക്കല്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിച്ചിരുന്നു. അടുത്ത് നിന്ന് വെടിവെച്ചും കാര്‍ ബോംബുകള്‍ ഉപയോഗിച്ചുമാണ് കൊലപാതകങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നത്. വിനോദസഞ്ചാരികളായി യുക്രൈനില്‍ പ്രവേശിച്ച ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളില്‍ താമസിക്കുകയായിരുന്നു പ്രതികള്‍.പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ആയുധങ്ങള്‍, വെടിമരുന്നുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തു എന്ന് യുക്രെയ്ന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യന്‍ ഏജന്റുമാരുമായി ഇവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ഇത് കുറ്റകൃത്യങ്ങളില്‍ റഷ്യയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 'റഷ്യന്‍ ഹാന്‍ഡ്ലര്‍മാരുമായി (നിയന്ത്രിക്കുന്നവര്‍) ഇവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്; കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിച്ചത് റഷ്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണിവ. ക്രെംലിന്‍ അനുകൂലികളായ, പ്രധാനമായും സൈനിക പശ്ചാത്തലമുള്ള 'സമാന ചിന്താഗതിക്കാരായ' ആളുകളെ ഉള്‍പ്പെടുത്തിയാണ് ഈ കൊലയാളി സംഘത്തെ രൂപീകരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഘത്തലവന്‍ എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി, അയാളുടെ രണ്ട് ഏജന്റുമാര്‍, കൂടാതെ യുക്രെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍, റഷ്യന്‍ അനുകൂല വിമത മേഖലയായ ട്രാന്‍സ്‌നിസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഹായികള്‍ എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.' കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമായി പണം കൈമാറിയത് ക്രിപ്റ്റോ വാലറ്റുകള്‍ വഴിയും വിദേശ ബാങ്ക് കാര്‍ഡുകള്‍ വഴിയുമാണ്. വധിക്കാന്‍ ലക്ഷ്യമിടുന്നവരെ നിരീക്ഷിക്കാനായി ഇവര്‍ ഡെലിവറി സര്‍വീസ് കൊറിയര്‍മാരായി വേഷം മാറി. ഇരകളുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ അടയാളപ്പെടുത്തി തങ്ങളുടെ മേല്‍നോട്ടക്കാരന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി യുക്രെയ്ന്‍ സുരക്ഷാ സേനയായ SBU വ്യക്തമാക്കി. 'ലഭ്യമായ വിവരങ്ങള്‍ പ്രകാരം, പ്രമുഖ വ്യക്തികളെ വധിക്കുന്നതിലൂടെ യുക്രെയ്‌നില്‍ ഭീതി പടര്‍ത്താനും അവിടുത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം അസ്ഥിരപ്പെടുത്താനുമാണ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ലക്ഷ്യമിട്ടിരുന്നത്.ആസൂത്രിതമായ കരാര്‍ കൊലപാതകം', 'ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ നിയമവിരുദ്ധമായ കൈകാര്യം' എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

മറുനാടൻ മലയാളീ 20 Feb 2026 9:27 pm

ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ഓടിച്ചിട്ട് മർദ്ദിച്ച് ആർഎസ്എസ് പ്രവർത്തകർ, ചികിത്സ തേടി

തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തു,

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:27 pm

പ്രസിഡന്റിന് അധികാരമില്ല, ട്രമ്പിന് കനത്ത തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ തീരുവ വർധന സുപ്രീം കോടതി റദ്ദാക്കി. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാനുള്ള നിയമം ദുരുപയോഗം ചെയ്ത് ട്രംപ് അധികാര പരിധി ലംഘിച്ചുവെന്നും കോടതി വിധിച്ചു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:16 pm

സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചു; സൈബർ പട്രോളിംഗിൽ കുടുങ്ങിയത് വർഗീയ പോസ്റ്റുകൾ; കരിമ്പക്കാരൻ ലത്തീഫിനെ പൊക്കി പോലീസ്

പാലക്കാട്: സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വർഗീയ ചേരിതിരിവും ഉണ്ടാക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച കേസിൽ പാലക്കാട് കരിമ്പ സ്വദേശി അറസ്റ്റിൽ. കരിമ്പ കരിമ്പനക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (59) ആണ് കല്ലടിക്കോട് പോലീസിൻ്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ ഇയാൾ പ്രചരിപ്പിച്ച വിദ്വേഷപരമായ ഉള്ളടക്കം പാലക്കാട് ജില്ലാ സൈബർ പട്രോൾ വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ കണ്ടെത്തുകയായിരുന്നു. സൈബർ പട്രോൾ വിഭാഗം നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്ത് അബ്ദുൽ ലത്തീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിരീക്ഷണവും കർശന നിയമനടപടികളും തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

മറുനാടൻ മലയാളീ 20 Feb 2026 9:14 pm

ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും പ്രാര്‍ഥനകളും വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി; ക്യാബിനുള്ളില്‍ മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു; രക്ഷപ്പെട്ട ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍

മലപ്പുറം: മലപ്പുറം ആതവനാട് ഊരോത്തുംപള്ളിയാലില്‍ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ക്ലീനര്‍ മുസ്തഫക്കായുള്ള രക്ഷാപ്രവര്‍ത്തനം വിഫലം. മേല്‍മുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്. ഏഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളില്‍ കണ്ടെത്തി. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂര്‍ണ്ണമായി പുറത്തെടുത്തു. ഹൈഡ്രോളിക് കട്ടര്‍ ഇറക്കി ലോറി ക്യാബിന്‍ പൊളിച്ചു മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിലെ ഡ്രൈവര്‍ ചട്ടിപ്പറമ്പ് ചെങ്ങോട്ടുര്‍ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ രക്ഷപ്പെടുത്തിയിരുന്നു. ഏഴു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ക്വാറിയിലെ വെള്ളത്തില്‍നിന്ന് ലോറി ഉയര്‍ത്താനായത്. ലോറി ഉയര്‍ത്താനുള്ള നാല് ശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം അഞ്ചാം ശ്രമത്തിലാണ് ഉയര്‍ത്താനായത്. ഫയര്‍ഫോഴ്സും സ്‌കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ ദൗത്യത്തിനൊടുവിലാണ് ലോറി വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് ലോറിയുടെ ക്യാബിന്‍ പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായാണ് ലോറി ക്വാറിയിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ജാഫറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ലോറി വീണതിനു പിന്നാലെ ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ സഹായിയായിരുന്നു മരിച്ച മുസ്തഫ. തിരൂരില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്‌കൂബ ഡൈവേഴ്സും സ്ഥലത്ത് എത്തിയെങ്കിലും വളരെ വൈകിയാണ് ലോറി ഉയര്‍ത്താന്‍ ക്രെയിന്‍ എത്തിയത്. രക്ഷപ്പെട്ട ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

മറുനാടൻ മലയാളീ 20 Feb 2026 9:09 pm

കസേരകള്‍ ഒഴിഞ്ഞുകിടന്നു; എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ പാളിയെന്ന് സിപിഐ

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. മൂന്ന് മേഖല ജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസാരിക്കുമ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞു കിടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജാഥയ്ക്കും വേണ്ടത്ര ശ്രദ്ധകിട്ടിയില്ല. ഒരു സംസ്ഥാന ജാഥ നടത്തിയാല്‍ മതിയായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ഫെബ്രുവരി ഒന്നിനും നാലിനും ആറിനുമായി തുടങ്ങിയ എല്‍ഡിഎഫ് ജാഥകള്‍ പാര്‍ട്ടി വന്‍തോതില്‍ കൊട്ടിഘോഷിച്ചിരുന്നു. വടക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, തെക്കന്‍ മേഖലാ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മധ്യമേഖലാ ജാഥ കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാന്‍ ജോസ് കെ മാണിയുമാണ് നയിച്ചത്. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ജാഥകള്‍ക്ക് സ്വീകരണം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെയാണ് എം വി ഗോവിന്ദന്‍ നയിച്ച ജാഥ പര്യടനം നടത്തിയത്. തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോയത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നുപോയത്. സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികളും നീക്കങ്ങളും തുറന്നുകാണിക്കാനുമായിരുന്നു റാലി. എം വി ഗോവിന്ദന്‍ നയിക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ അതിഥിത്തൊഴിലാളികള്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ സിപിഎം പ്രവര്‍ത്തകന്‍ പരിശീലനം നല്‍കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതും ക്ഷേമ പെന്‍ഷനായി ലഭിച്ച പണമെന്നു പറഞ്ഞ് 2,000 രൂപ കൈമാറിയത് പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ടെന്ന മൊയ്തീന്‍ എന്നയാളുടെ വെളിപ്പെടുത്തലും വ്യാപകവിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടനത്തിന്റെ ഭാഗമായി അടിമാലിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ജോസ് കെ മാണി പാലായില്‍ത്തന്നെ മല്‍സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പ്രതികരണവും സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു.

തേജസ് ന്യൂസ് 20 Feb 2026 9:09 pm

ഹരിയാനയിലുയരും ഇന്ത്യയുടെ ബുർജ് ഖലീഫ; രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം തയ്യാറാകുന്നു

ഹരിയാനയിൽ ഇന്ത്യയുടെ ഏറ്റവും വലിയ കെട്ടിടം ഉയരും. ദ്വാരക എക്സ്പ്രസ്‌വേക്കരികിലാണ് ഈ കെട്ടിടം തയ്യാറാവുക. 1,000 ഏക്കർ വിസ്തൃതിയുള്ള ഗ്ലോബൽ സിറ്റി പ്രോജക്റ്റിന്റെ ഭാഗമായിരിക്കും കെട്ടിടം.

സമയം 20 Feb 2026 9:07 pm

വിദ്യാർത്ഥികൾക്ക് മാസം 40000 രൂപ വരെ വരുമാനം സാധ്യമാക്കി കേരള ഡിജിറ്റൽ സർവകലാശാല; അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാം വാർഷികാഘോഷങ്ങൾ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിപാടികളോടെ തിരുവനന്തപുരത്ത് തുടങ്ങി. പഠനത്തോടൊപ്പം മാസം 40,000 രൂപ വരെ വരുമാനം നേടാനുള്ള അവസരവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:06 pm

അകക്കണ്ണിലെ തിളക്കം; മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ജുമുഅക്ക് ഇരട്ടിമധുരം

ബാങ്ക് വിളി, മആശിറ, ഖുത്വുബ, നിസ്‌കാരം, പ്രാര്‍ഥന, പ്രഭാഷണം എന്നിവക്ക് കാഴ്ചപരിമിതിയുള്ള ശബീര്‍ അലി, ഉമറുല്‍ അഖ്‌സം, സിനാന്‍ പെരുവള്ളൂര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

സിറാജ് ലൈവ് 20 Feb 2026 9:02 pm

2 വർഷം കൊണ്ട് 13 കേസുകൾ, തലയിൽ 12 തുന്നി കെട്ടുകൾ, തിരിഞ്ഞ് നോക്കാതെ നേതാക്കൾ, കോൺഗ്രസിനെതിരെ അഖിൽ മാരാർ

കൊട്ടാരക്കര സിപിഎം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിഗ് ബോസ് താരം അഖില്‍ മാരാര്‍ അടക്കമുളളവരെ വെറുതെ വിട്ട് കോടതി. 2014ലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ഓഫീസ് ആക്രമണത്തിന് കേസെടുത്തത്. അഖില്‍ മാരാരെ കൂടാതെ കേസില്‍ പ്രതികളായിരുന്ന കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്‌മദാസ് അജോ എന്നിവരേയും കോടതി വെറുതെ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ്

ഒന്നു ഇന്ത്യ 20 Feb 2026 8:59 pm

തദ്ദേശ സ്ഥാപനങ്ങളില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു

തിരുവനന്തപുരം :സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈകോടതി വിലക്ക് നിലന്നിനിരുന്നു. ഇത് മറികടന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹർജിക്കാരുടെ വാദം. വിവിധ സർക്കാർ അർദ്ധസർകാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താൽ ചോദ്യം ചെയ്ത ഹർജിയിൽ, ഇനിമേൽ സുപ്രീം കോടതി ഉത്തരുവുകൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന് കോടതി വിധിച്ചിരുന്നു. ചീഫ് സെക്രട്ടറി കൂടി കക്ഷിയായ ഈ വിധിന്യായം നിലനിൽക്കുമ്പോൾ ആണു ഇപ്പോൾ സർക്കാർ പുതിയ സ്ഥിരപ്പെടുത്താൽ ഉത്തരവുകൾ ഇറക്കിയതും, പുതിയ ഉത്തരവുകൾ ഇറക്കാൻ തയാറെടുക്കുന്നതും, കോടതി അലക്ഷ്യം ആണെന്ന് ആരോപിച്ചു ഹർജിക്കാർ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ്‌ മുഹമ്മദ്‌ നിയാസ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ പല തവണ സമയം അനുവദിച്ചു നൽകിയിട്ടും സർക്കാർ വിശദീകരണം കോടതിയിൽ നൽകിയില്ല. ഈ സാഹചര്യത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ്‌ മുഹമ്മദ് നിയാസ് ഉത്തരവ് പാസ്സ് ആക്കിയത്. ഹർജിക്കാർക്കായി അഡ്വ എ എൽ നവനീത് കൃഷ്ണൻ ഹാജരായി.

മംഗളം 20 Feb 2026 8:59 pm

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം, വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്തി, ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായി പുറത്തെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 8:56 pm

ഇംഗ്ലണ്ടിലെ ദി ഹണ്‍ഡ്രഡില്‍ പാക് താരങ്ങള്‍ക്ക് വിലക്ക്

ലണ്ടന്‍: ഇന്ത്യയുമായുള്ള ഉടക്ക് ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ദി ഹണ്‍ഡ്രഡിലും പാകിസ്താന് തിരിച്ചടിയാകുന്നു. ദി ഹണ്‍ഡ്രഡില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ള ടീമുകള്‍ പാകിസ്താന്‍ താരങ്ങളുമായി കരാറിലേര്‍പ്പെടേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ടൂര്‍ണമെന്റില്‍ പാക് താരങ്ങള്‍ ഭാഗിക ബഹിഷ്‌കരണം നേരിടേണ്ടിവരും. പാകിസ്താന്‍ കളിക്കാര്‍ ദി ഹണ്‍ഡ്രഡ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ ബിസിസിഐ പാക് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതുപോലുള്ള വിലക്ക് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയില്‍ ദി ഹണ്‍ഡ്രഡില്‍ കളിക്കുന്ന ടീമുകള്‍ പാക് താരങ്ങളെ ലേലത്തില്‍ എടുത്തേക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസിബിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ദി ഹണ്‍ഡ്രഡില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബന്ധമില്ലാത്ത ടീമുകള്‍ മാത്രമാകും പാക് താരങ്ങളെ ലേലത്തില്‍ ടീമിലെടുക്കുക. ഇന്ത്യന്‍ നിക്ഷേപമുള്ള ലോകത്തെ വിവിധ ലീഗുകളില്‍ ഈ അലിഖിത നിയമം നിലവിലുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. 2021-ലെ ആദ്യ സീസണ്‍ മുതല്‍ ദി ഹണ്‍ഡ്രഡിലെ എട്ട് ഫ്രാഞ്ചൈസികളില്‍ ഐപിഎല്‍ ഉടമകളുടെ നിക്ഷേപമുണ്ട്. നിലവില്‍, മാഞ്ചെസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ്, എംഐ ലണ്ടന്‍, സതേണ്‍ ബ്രേവ്, സണ്‍റൈസേഴ്‌സ് ലീഡ്സ് എന്നീ ടീമുകള്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ളതാണ്. 18 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 1,000 ക്രിക്കറ്റ് താരങ്ങള്‍ ദി ഹണ്‍ഡ്രഡ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള 50-ലധികം കളിക്കാരും ഉള്‍പ്പെടും. ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവരാണ് ദി ഹണ്‍ഡ്രഡിലെ മുന്‍ സീസണുകളില്‍ കളിച്ച പാകിസ്താന്‍ താരങ്ങള്‍. 2008-ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്ക് വന്നത്. അതിനുമുമ്പ് ഷുഐബ് അക്തര്‍, സൊഹൈല്‍ തന്‍വീര്‍, കമ്രാന്‍ അക്മല്‍, യൂനിസ് ഖാന്‍, മുഹമ്മദ് ഹഫീസ്, ഷാഹിദ് അഫ്രീദി, ഷുഐബ് മാലിക്ക്, മുഹമ്മദ് ആസിഫ്, സല്‍മാന്‍ ബട്ട് തുടങ്ങിയ താരങ്ങളെല്ലാം വിവിധ ഐപിഎല്‍ ടീമുകള്‍ക്കായി കളിച്ചിരുന്നു.

തേജസ് ന്യൂസ് 20 Feb 2026 8:56 pm

2 മിനിറ്റില്‍ വി ഡി സതീശന്റെ 11 നുണകള്‍ പറയാമോ ; മത്സരം നടത്തി ഡിവൈഎഫ്‌ഐ

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നുണകള്‍ എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. രണ്ട് മിനിറ്റില്‍ സതീശന്റെ 11 നുണകള്‍ എണ്ണി പറഞ്ഞ് മഹാരാജാസ് വിദ്യാര്‍ഥി സഫ്വാന്‍ ഒന്നാമതും 10 നുണകള്‍ ചൂണ്ടിക്കാണിച്ച അഥീന രണ്ടാമതുമെത്തി. ഡിവൈഎഫ്‌ഐയുടെ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സതീശന്‍ പറഞ്ഞ നുണകള്‍- നുണപറയല്‍ മത്സരം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. രണ്ട് മിനിറ്റുകൊണ്ട് സതീശന്‍ പറഞ്ഞ പരമാവധി നുണകള്‍ പറയുന്നതായിരുന്നു മത്സരം. സതീശന്റെ നുണകള്‍ എന്ന […] The post 2 മിനിറ്റില്‍ വി ഡി സതീശന്റെ 11 നുണകള്‍ പറയാമോ ; മത്സരം നടത്തി ഡിവൈഎഫ്‌ഐ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Feb 2026 8:55 pm

'ദ ഈഡിയറ്റ്സ് ആർ കമിം​ഗ്.. വണ്‍ ലാസ്റ്റ് റൈഡ്'; അവസാന വരവിനൊരുങ്ങി ഷാജി പാപ്പാനും പിള്ളേരും; ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം 'ആട് 3 - വൺ ലാസ്റ്റ് റൈഡ്' 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമെന്ന് സൂചിപ്പിക്കുന്ന ഈ ചിത്രത്തിൽ നടൻ ജയസൂര്യ ഷാജി പാപ്പൻ എന്ന ജനപ്രിയ കഥാപാത്രമായി വീണ്ടും എത്തുന്നു. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമയാണിത്. ജയസൂര്യയെ കൂടാതെ വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾക്കും ലഭിച്ച മികച്ച സ്വീകാര്യതയാണ് മൂന്നാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം. 'ആട്' എന്ന ആദ്യ ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും പിന്നീട് വലിയൊരു വിഭാഗം പ്രേക്ഷകർ ഏറ്റെടുക്കുകയും ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പുറത്തിറങ്ങിയ രണ്ടാം ഭാഗം വൻ വിജയമാണ് നേടിയത്. 2024 മാർച്ചിലായിരുന്നു 'ആട് 3' വരുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ 2024 ഒക്ടോബറിൽ സിനിമ തുടങ്ങുമെന്നും ചിത്രത്തിന്റെ ടൈറ്റിലായ 'ആട് 3 - വൺ ലാസ്റ്റ് റൈഡ്' എന്നതും പുറത്തുവിട്ടു. ഈ വർഷം ഫെബ്രുവരിയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ - ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ - വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്‍ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, പോസ്റ്റർ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

മറുനാടൻ മലയാളീ 20 Feb 2026 8:50 pm

മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ സംഭവം; ലോറിയില്‍ നിന്ന് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം:  ആതവനാട് ഊരോത്ത്പള്ളിയാലില്‍ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ലോറി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ജാഫറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളത്തിലും ചെളിയിലും പൂര്‍ണമായി മുങ്ങിപ്പോയ ലോറി അഞ്ചാമത്തെ ശ്രമത്തിലാണ് ഉയര്‍ത്താന്‍ സാധിച്ചത്. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു. പാചക പൊടികള്‍ ഉള്‍പ്പെടേയുള്ള സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറിയാണ് മറിഞ്ഞത്. പ്രദേശത്ത് ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആഴക്കൂടുതലും ക്രെയിന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസവും റോപ്പ് ഘടിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിക്കാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ചതുപ്പില്‍ ആഴത്തിലുള്ള ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

തേജസ് ന്യൂസ് 20 Feb 2026 8:50 pm

മസ്തിഷ്ക മരണം,സൈമൺസ് മെമ്മറീസ്ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രവീൺ ശശാങ്ക് എന്ന കഥാപാത്രമായി ജഗദീഷ് എത്തുമ്പോൾ, ചാർളി എന്ന് പേരുള്ള കഥാപാത്രമായാണ് സുരേഷ് കൃഷ്ണ അഭിനയിച്ചിരിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:49 pm

ചെറുതുരുത്തിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

ചെറുതുരുത്തിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:44 pm

കേരള പ്രീമിയർ ലീഗിൽ ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി;കെ.പി.എല്ലിൽ ഇടം പിടിക്കുന്ന ആദ്യ സൂപ്പർ ലീഗ് കേരള ക്ലബ്ബ്

കേരളത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബോൾ ടൂർണമന്റായ കേരള പ്രീമിയർ ലീഗിൽ ഇടം പിടിക്കുന്ന ആദ്യ സൂപ്പർ ലീഗ് കേരള ക്ലബ് ആയി കാലിക്കറ്റ് എഫ് സി മാറി.സീസൺ ഫുട്ബോളിന് അപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ മേഖലയിൽ ചുവടുറപ്പിക്കാനുള്ള സിഎഫ് സിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്.

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:44 pm

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം സർവകാല റെക്കോർഡ് നേടി: മന്ത്രി മുഹമ്മദ്‌ റിയാസ്

കേരളം സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് ഇട്ട വർഷമായിരുന്നു 2025 എന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:43 pm

രാ​ഹു​ൽ ഗാ​ന്ധി​ക്കും 25 എം.​പി​മാ​ർ​ക്കും കർണി സേനയുടെ വധഭീഷണി

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും 25 എം.​പി​മാ​ർ​ക്കും വ​ധ​ഭീ​ഷ​ണി​യു​മാ​യി ക​ർ​ണി സേ​ന. ഭീ​ഷ​ണി വി​ഡി​യോ കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു.

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:42 pm

ആരും ഇവിടെ ബീഫ് കഴിപ്പിക്കില്ല, മതം മാറ്റാൻ നിർബന്ധിക്കില്ല; കേരള സ്റ്റോറി 2 വ്യാജമെന്ന് ഉത്തരേന്ത്യൻ വിദ്യാർത്ഥി; കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്ഷയ് രാജിന്റെ വീഡിയോ വൈറൽ

കോഴിക്കോട്: 'കേരള സ്റ്റോറി 2' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നുണ്ടായ ചർച്ചകൾക്കും വിമർശനങ്ങൾക്കുമിടെ, കേരളത്തെക്കുറിച്ചുള്ള തന്റെ യഥാർത്ഥ അനുഭവം പങ്കുവെച്ച് ഉത്തരേന്ത്യൻ വിദ്യാർത്ഥി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അക്ഷയ് രാജ് ആണ്, സിനിമയിൽ കേരളത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന വ്യാജ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. രണ്ടുവർഷമായി കേരളത്തിൽ താമസിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ് രാജ് തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്. കേരളത്തിലെ എന്റെ രണ്ട് വർഷത്തെ അനുഭവം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. തന്റെ ജീവിതത്തിനിടയിൽ ആരെയും ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതോ, അല്ലെങ്കിൽ ആരുടെയെങ്കിലും മതവിശ്വാസങ്ങൾ മാറ്റാൻ നിർബന്ധിക്കുന്നതോ കണ്ടിട്ടില്ലെന്ന് അക്ഷയ് വീഡിയോയിൽ വ്യക്തമാക്കുന്നു. കോളേജ് മെസ്സിലായാലും പുറത്തായാലും ഭക്ഷണം തിരഞ്ഞെടുക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സൗഹാർദ്ദപരമായും പരസ്പര ബഹുമാനത്തോടെയും ജീവിക്കുന്ന കേരളമാണ് താൻ കണ്ടിട്ടുള്ളതെന്നും അക്ഷയ് രാജ് ഉറപ്പിച്ചുപറഞ്ഞു. ഇതാണ് കേരളത്തിലെ യാഥാർത്ഥ്യമെന്നും അദ്ദേഹം വീഡിയോയിൽ അടിവരയിട്ടു. അക്ഷയ് രാജിന്റെ ഈ സത്യസന്ധമായ വെളിപ്പെടുത്തലിന് നിരവധിപേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

മറുനാടൻ മലയാളീ 20 Feb 2026 8:41 pm

ചൂരൽമല ദുരന്തത്തിൽ സഹായ ഹസ്തവുമായി വീണ്ടും സംസ്ഥാന സർക്കാർ, കടമുറികളും ബിസിനസും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം

ചൂരൽമല ഉരുൾപൊട്ടലിൽ കടകളും സംരംഭങ്ങളും പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടയുടമകൾക്ക് ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപയും സംരംഭകർക്ക് അവരുടെ നഷ്ടത്തിന്‍റെ 50 ശതമാനവും നൽകും.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 8:41 pm

പൗരത്വ ഭേദഗതി : ഹരജികളിൽ മേയ് അഞ്ച് മുതൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി

പൗരത്വ ഭേദഗതി : ഹരജികളിൽ മേയ് അഞ്ച് മുതൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:41 pm

മക്കളെ വഴക്ക് പറഞ്ഞും ഉപദേശിച്ചും നന്നാക്കാനില്ല, പകരം ഈ വഴി, ട്രെൻഡായി ചൈനയിൽ റിവേഴ്സ് പാരന്റിം​ഗ്

ചൈനയിൽ ട്രെൻഡാകുന്ന ‘റിവേഴ്സ് പാരന്റിംഗ്’. മക്കളെ ശാസിക്കുന്നതിന് പകരം, അവരുടെ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ച് മനസിലാക്കാനും തെറ്റുകള്‍ സ്വയം മനസിലാക്കാനും അതുവഴി അവരെ തിരുത്താനും ശ്രമിക്കുന്ന രീതിയാണിത്. കൂടുതലറിയാം.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 8:40 pm

സിപിഎം പാര്‍ട്ടി ഓഫീസ് ആക്രമിച്ച കേസ്; അഖില്‍ മാരാര്‍ ഉള്‍പ്പെടേയുള്ള പ്രതികളെ വെറുതെ വിട്ടു

കൊല്ലം:  കൊട്ടാരക്കരയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടേയുള്ള പ്രതികളെ വെറുതെ വിട്ടു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. 2014ല്‍ കൊട്ടാരക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്‌മദാസ് അജോ, അഖില്‍ മാരാര്‍ എന്നിവരേയാണ് വെറുതെവിട്ടത്. അഖില്‍ മാരാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. തെളിവുകള്‍ ഹാജരാക്കുന്നതിലും കുറ്റം ചെയ്‌തെന്ന് പൂര്‍ണമായും തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടത്.

തേജസ് ന്യൂസ് 20 Feb 2026 8:39 pm

'കേരളം പ്രത്യേക രാജ്യമല്ല, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ അധികാരമില്ല': പ്രകാശ് ജാവദേക്കർ

നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രകാശ് ജാവദേക്കർ രംഗത്ത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. താമസ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രത്തിന് മാത്രമാണ് അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

സമയം 20 Feb 2026 8:38 pm

ദ ഈഡിയറ്റ്സ് ആർ കമിം​ഗ്..; അവസാന വരവിന് ഷാജി പാപ്പനും പിള്ളേരും; മാർച്ച് 19ന് ആട് 3 പൊടിപാറിക്കും

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന 'ആട് 3-വൺ ലാസ്റ്റ് റൈഡ്' മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 8:38 pm

ഈ ആനകൾ ഇടയില്ല; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ആലപ്പുഴ ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു. വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് (VFAES) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയിൽ ആദ്യമായി ജീവനുള്ള ആനകൾക്ക് പകരം അത്യാധുനികമായ ഈ ബദൽ സംവിധാനം ഏർപ്പെടുത്തിയത്.

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:36 pm

'200% Tariff, 11 Jets Down': Trump's Latest On India-Pak Ceasefire

Washington: US President Donald Trump reiterated his claim that he mediated between India and Pakistan during the 2025 military standoff, claiming he had threatened to put 200 per cent tariffs on the two nuclear-armed neighbours if they didn't stop the fighting. Speaking at his Board of Peace event,

പ്രവാസി എക്സ്പ്രസ്സ് 20 Feb 2026 8:36 pm

ക്ഷേത്രത്തിലെ പാചകക്കാരിയുടെ മകന്‍ മരിച്ച നിലയിൽ

തമിഴ്നാട്ടില്‍ ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരനായ മകനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത . തമിഴ്‌നാട് റാണിപ്പെട്ട് ജില്ലയിലെ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രത്തിലാണ് സംഭവം . ക്ഷേത്രത്തിലെ പാചകക്കാരി മേഘലയുടെ മകൻ ലക്ഷനാണ് മരിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുള്ള ഭക്ഷണം പാചകം ചെയുന്നത് മേഘലയാണ്. മകനെ ക്ഷേത്രമുറ്റത്ത് ഇരുത്തിയ ശേഷം അടുക്കളയിലേക്ക് പോയ മേഘല തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ല. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല. പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ക്ഷേത്രക്കുളത്തിൽ കുഞ്ഞ് മരിച്ചതായി കണ്ടത്. സംഭവത്തിൽ ആർക്കോട് ടൗൺ പൊലീസ് കേസെടുത്തു.

മംഗളം 20 Feb 2026 8:32 pm

പാർശ്വവൽക്കരിക്കപ്പെടുന്നവരെ സർക്കാർ മുഖ്യധാരയിലെത്തിക്കുന്നു: മന്ത്രി ഒ.ആർ.കേളു

പാർശ്വവൽക്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു.

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:32 pm

സ്‌കൂട്ടര്‍ മോഷണം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളില്‍ പ്രതിയാണ് ഇയാള്‍

സിറാജ് ലൈവ് 20 Feb 2026 8:32 pm

വ്യോമപാതയിൽ സ്പൈസ് ജെറ്റിന് വിലക്കേർപ്പടുത്തി ബംഗ്ലാദേശ്

വ്യോമപാതയിൽ സ്പൈസ് ജെറ്റിന് വിലക്കേർപ്പടുത്തി ബംഗ്ലാദേശ്

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:30 pm

ഭക്തിസാന്ദ്രമായി ഹറമുകളില്‍ റമസാനിലെ ആദ്യ ജുമുഅ; പങ്കെടുക്കാനെത്തിയത് ജനലക്ഷങ്ങള്‍

മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അവാദ് അല്‍-ജുഹാനിയും മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. സലാഹ് അല്‍-ബുദൈറും ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.

സിറാജ് ലൈവ് 20 Feb 2026 8:29 pm

ദുർഘട മേഖലയിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ട്രൈബൽ ഹബ്ബ് ; ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ മലപ്പുറത്ത് സജ്ജം

സംസ്ഥാനത്തെ ആദ്യത്തെ ട്രൈബൽ ഹബ്ബ് (ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ) മലപ്പുറം വാളാംന്തോട്ടിൽ സജ്ജമായി.

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:29 pm

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 8:28 pm