SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

തൃശൂരില്‍ ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച സംഭവം; 55കാരന് ആറ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച 55കാരന് ആറ് വര്‍ഷം കഠിന തടവു

മറുനാടൻ മലയാളീ 15 Jan 2026 6:03 am

പ്രതിഷേധക്കാരെ തൂക്കിലേറ്റാനുള്ള തീരുമാനം ഇറാൻ നി‍ർത്തിവെച്ചു? അവകാശവാദവുമായി ട്രംപ്

ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തൂക്കിലേറ്റാനുള്ള തീരുമാനം നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇതുസംബന്ധിച്ച വിവരം ലഭിച്ചുവെന്നാണ് ട്രംപിൻ്റെ അവകാശവാദം. എന്നാൽ പ്രതിഷേധക്കാരെ വേഗത്തിൽ വിചാരണ ചെയ്യാനും വധിക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.

സമയം 15 Jan 2026 5:51 am

പതിമൂന്നുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: കുട്ടിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; മുത്തച്ഛന്‍ അറസ്റ്റില്‍

മറുനാടൻ മലയാളീ 15 Jan 2026 5:51 am

നിങ്ങളൊട്ടും സേഫ് അല്ല, ഞാൻ സംരക്ഷിക്കാമെന്ന് ​ട്രംപ്! വൈറ്റ് ഹൗസിൽ ഒരു മണിക്കൂ‍‌‍‍ർ നീണ്ട ച‍‍‌ർച്ച; ഒടുവിൽ കൈമലർത്തി ഡെന്മാർക്കും ഗ്രീൻലന്റും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗ്രീൻലന്റ് ഏറ്റെടുക്കൽ പദ്ധതിയെ തള്ളി ഡെന്മാർക്കും ഗ്രീൻലന്റും. വൈറ്റ് ഹൗസിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. എന്നാൽ, മറ്റ് ചർച്ചകൾക്ക് തയ്യാറാണെന്ന് ഡെന്മാർക്ക് അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Jan 2026 5:08 am

'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്

സമൃദ്ധിക്ക് പകരം 10 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീൻ തുടങ്ങാനുള്ള പുതിയ നീക്കം കുടുംബശ്രീയെ ഇല്ലാതാക്കാനുള്ള കോൺഗ്രസിന്റെയും മേയർ മിനിമോൾ വികെയുടെയും ശ്രമമാണെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Jan 2026 4:11 am

എല്ലാം കണ്ടത് സിസിടിവി, കറുത്ത ഷർട്ടും പാന്റ്സും കയ്യിൽ കവറും ലക്ഷ്യം മോഷണമല്ല, രാത്രിയിൽ കല്ലെടുത്ത് വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; പിടിയിൽ

തിരുവനന്തപുരത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്ത ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതിയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Jan 2026 2:28 am

ആ കടുവ വ്യാജനോ? കമ്പളക്കാട്‌ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെന്ന മട്ടില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ എ.ഐ നിര്‍മിതം? നാട്ടുകാര്‍ ആശങ്കയില്‍

മാനന്തവാടി: വയനാട്‌ കമ്പളക്കാട്‌ വണ്ടിയാമ്പറ്റയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെന്ന മട്ടില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ എ.ഐ നിര്‍മിതമാണോയെന്ന സംശയം ശക്‌തമാകുന്നു. കഴിഞ്ഞദിവസം രാത്രി കടുവയെ കണ്ടതായി കമ്പളക്കാട്‌ ടൗണിലെ ഓട്ടോഡ്രൈവറാണു നാട്ടുകാരെ അറിയിച്ചത്‌. ഇയാള്‍ പകര്‍ത്തിയതായി പറയപ്പെടുന്ന കടുവയുടെ ചിത്രങ്ങള്‍ രാത്രിയില്‍ത്തന്നെ പോലീസിന്‌ കാണിച്ചുകൊടുത്തിരുന്നു. തുടര്‍ന്ന്‌ ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായിരുന്നു. വിവരമറിഞ്ഞ്‌ കല്‍പ്പറ്റ ഫോറസ്‌റ്റ് റെയ്‌ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആര്‍.ആര്‍.ടി ടീമും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ തൊഴിലാളികള്‍ ജോലിക്കു പോകുന്നത്‌ ഒഴിവാക്കി. പ്രദേശത്തെ മദ്രസകള്‍ക്ക്‌ അവധി നല്‍കുകയും ചെയ്‌തു. ഇതിനിടെ ഡ്രോണ്‍ സംവിധാനമുപയോഗിച്ച്‌ വനംവകുപ്പ്‌ തെരച്ചില്‍ നടത്തുകയും പട്രോളിംഗ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. പോലീസും ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പിന്‌ പൂര്‍ണ പിന്തുണ നല്‍കി ഒപ്പംനിന്നു. ഒടുവില്‍ പ്രദേശത്ത്‌ കടുവസാന്നിധ്യം ഇല്ലെന്നു സ്‌ഥിരീകരിച്ചതോടെ ആശങ്കയകന്നു. അതേസമയം ചിത്രങ്ങള്‍ വളരെ വേഗം പ്രചരിപ്പിച്ചതോടെ വനംവകുപ്പിനും പോലീസിനും ഇതിന്റെ ആധികാരികത സംബന്ധിച്ച്‌ സംശയം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തെ വായനശാലാ ഭാരവാഹികള്‍ ചിത്രത്തെക്കുറിച്ച്‌ അന്വേഷണമാവശ്യപ്പെട്ട്‌ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. പോലീസ്‌ രഹസ്യാന്വേഷണ വിഭാഗവും ഇതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുന്നുണ്ട്‌. വനംവകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത്തരം വ്യാജപ്രചരണങ്ങള്‍ സാരമായി ബാധിക്കുന്നുണ്ട്‌. കടുവയോടും പുലിയോടും ഏറെ സാമ്യമുള്ള പൂച്ചപ്പുലി, കാട്ടുപൂച്ച എന്നിവ രാത്രികാലങ്ങളില്‍ അതിവേഗം ഓടി മറയുന്നതും തെറ്റിദ്ധാരണകള്‍ക്ക്‌ ഇടയാക്കാറുണ്ട്‌. വനംവകുപ്പ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും ജില്ലയിലെ ഉദ്യോഗസ്‌ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വനംവകുപ്പ്‌ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

മംഗളം 15 Jan 2026 2:08 am

ഒരു സംസ്‌ഥാനത്ത്‌ ഒരു ആര്‍.എന്‍.യു. മതി, ആകാശവാണി കോഴിക്കോട്‌ ന്യൂസ്‌ യൂണിറ്റ്‌ നിര്‍ത്തലാക്കാന്‍ നീക്കം, തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതല്ല?

കോഴിക്കോട്‌; ആറ്‌ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആകാശവാണി കോഴിക്കോട്‌ റീജിയണല്‍ ന്യൂസ്‌ യൂണിറ്റ്‌ (ആര്‍.എന്‍.യു) നിര്‍ത്തലാക്കാന്‍ ശക്‌തമായ നീക്കം. ഇതിനുമുമ്പും നിര്‍ത്തലാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നു. ഒരു സംസ്‌ഥാനത്ത്‌ ഒരു ആര്‍.എന്‍.യു. മതിയെന്ന നിലപാടാണ്‌ കോഴിക്കോട്‌ യൂണിറ്റിന്‌ തിരിച്ചടിയാകുന്നത്‌. കേരളത്തിലെ മറ്റൊരു യൂണിറ്റ്‌ തിരുവനന്തപുരത്താണ്‌. കോഴിക്കോട്‌ യൂണിറ്റ്‌ നേരത്തെ നിര്‍ത്തലാക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി, എം.കെ. രാഘവന്‍ എം.പി. എന്നിവരുടെ ഇടപെടലാണ്‌ തുണയായത്‌. ന്യൂസ്‌ റീഡര്‍ തസ്‌തികയിലെ ഉദ്യോഗസ്‌ഥന്‍ ഈ വര്‍ഷം മേയ്‌ 31ന്‌ വിരമിക്കുന്നതോടെ യൂണിറ്റ്‌ ഇല്ലാതാവുമെന്നാണു സൂചന. മുമ്പ്‌ ഒരു ന്യൂസ്‌ റീഡര്‍ വിരമിച്ചപ്പോള്‍ എഡിറ്റോറിയല്‍ എക്‌സിക്യൂട്ടീവ്‌ എന്ന പേരില്‍ മലയാള പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്‌തിരുന്നയാളെ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കുകയായിരുന്നു. എഴുത്തു പരീക്ഷ, ശബ്‌ദപരിശോധന, അഭിമുഖം എന്നിവയ്‌ക്കു ശേഷമാണ്‌ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കപ്പെടുന്നത്‌. ബിരുദം, ജേണലിസം പി.ജി, മാധ്യമ സ്‌ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ പരിഗണിച്ചാണ്‌ എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നത്‌. നിലവിലെ ന്യൂസ്‌ റീഡര്‍ വിരമിക്കുമ്പോള്‍ ഇതേ തസ്‌തികയിലേക്ക്‌ ഒരാളെ കൂടി നിയമിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാനാവും. അല്ലെങ്കില്‍ ഉദ്യോഗസ്‌ഥന്റെ സേവന കാലാവധി പ്രസാര്‍ ഭാരതി നീട്ടിയാലും മതി. കോഴിക്കോട്‌ റേഡിയോ സ്‌റ്റേഷന്‍ വാര്‍ത്താ വിഭാഗത്തില്‍ കാഷ്വല്‍ ന്യൂസ്‌ റീഡര്‍ കം ട്രാന്‍സ്‌ലേറ്റര്‍ പാനലില്‍ ഇരുപതിലേറെ പേര്‍ ഇപ്പോഴുണ്ട്‌. ഇവര്‍ക്ക്‌ പുറമേയാണ്‌ ജില്ലാ തലത്തിലുള്ള ലേഖകന്മാര്‍. ആര്‍.എന്‍.യു. ഇല്ലാതാകുന്നത്‌ ഇവരെയെല്ലാം പ്രതികൂലമായി ബാധിക്കും. രാവിലെ 6.45നും 12.30നുള്ള പത്തു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള രണ്ട്‌ ബുള്ളറ്റിനുകള്‍ക്ക്‌ പുറമേ രാവിലെ ആറിനും ഉച്ചയ്‌ക്ക് രണ്ടിനുമിടയില്‍ രണ്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഒമ്പത്‌ ബുള്ളറ്റിനുകളാണ്‌ കോഴിക്കോട്‌ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്‌. ഇന്റര്‍നെറ്റ്‌ വ്യാപകമായതോടെ ലോകത്തിന്റെ എല്ലാ ഭാഗത്തും കോഴിക്കോട്‌ ആകാശവാണിക്ക്‌ ശ്രോതാക്കളുണ്ട്‌. നിരവധി വാട്ട്‌ആപ്പ്‌ ഗ്രൂപ്പുകളിലൂടെയും ഗള്‍ഫ്‌ രാജ്യങ്ങളിലും ബുള്ളറ്റിനുകള്‍ പ്രവഹിക്കുന്നു. 1965 ഏപ്രില്‍ 14നാണ്‌ കോഴിക്കോട്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. തിരുവനന്തപുരത്ത്‌ നിന്നുള്ള ബുള്ളറ്റിനുകളില്‍ വരുന്നതിലും പ്രാധാന്യത്തോടെ മലബാര്‍ പ്രദേശത്തെ വാര്‍ത്തകള്‍ ശ്രോതാക്കളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇരു പ്രദേശങ്ങളിലേയും ഭാഷയും സംസ്‌കാരവും വ്യത്യസ്‌ഥമാണെന്നതു പരിഗണിച്ചാണ്‌ ആര്‍.എന്‍.യു. തുടങ്ങിയത്‌. പ്രമുഖ സാഹിത്യകാരന്മായിരുന്ന മണ്‍മറഞ്ഞ എസ്‌.കെ പൊറ്റക്കാടും തിക്കോടിയനും യു.എ. ഖാദറുമെല്ലാം നിലയത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തേകിയിട്ടുണ്ട്‌. അവഗണിക്കപ്പെട്ട മലബാറിന്റെ ശബ്‌ദമായിരുന്നു കോഴിക്കോട്‌ നിലയം. കോഴിക്കോട്‌ ആകാശവാണിയിലെ ലേഖകന്‍ എന്ന തസ്‌തിക 2017 മുതല്‍ ഒഴിഞ്ഞു കിടക്കുകയാണ്‌. ലക്ഷദ്വീപുകാരനായ പി.എം. സഈദ്‌ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായ വേളയില്‍ ആരംഭിച്ച പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) ഓഫീസും അടച്ചു പൂട്ടിയതും കോഴിക്കോടിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിയുന്നതിന്റെ ഭാഗമായിട്ടാണ്‌. പുതിയ പദവികള്‍ സൃഷ്‌ടിക്കരുത്‌, വിരമിച്ചവര്‍ക്ക്‌ പകരം ആളെ നിയമിക്കരുതെന്ന കേന്ദ്ര നയമാണ്‌ കോഴിക്കോട്‌ ആര്‍.എന്‍.യുവിനും തിരിച്ചടിയാകുന്നത്‌. വേക്കന്‍സി വരുമ്പോള്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിച്ചാല്‍ മതിയെന്നതാണ്‌ നിലപാട്‌. പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ ജനതയുമായി ബന്ധപ്പെടാന്‍ റേഡിയോയിലെ മന്‍ കി ബാത്തിനെ ആശ്രയിക്കുന്ന വേളയിലാണ്‌ കോഴിക്കോട്ടെ ന്യൂസ്‌ യൂണിറ്റ്‌ ഇല്ലാതാകുന്നത്‌. ഈ തലതിരിഞ്ഞ തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതല്ലെന്നറിയുന്നു. ചെലവ്‌ ചുരുക്കി മാതൃക കാണിച്ച്‌ നല്ല പിള്ള ചമയാനുള്ള തലസ്‌ഥാനത്തെ ചില ഉദ്യോഗസ്‌ഥ മേധാവികളുടെ ശ്രമമാണ്‌ നീക്കത്തിന്‌ പിന്നില്‍. എന്നാല്‍ ലേഖകരെ നിലനിര്‍ത്തുമ്പോള്‍ ചെലവൊട്ടും കുറയുന്നില്ലെന്നതാണ്‌ വസ്‌തുത. യുനെസ്‌കോ സാഹിത്യപദവി കൈവരിച്ച കോഴിക്കോട്‌ നഗരത്തിനും വടക്കന്‍ കേരളത്തിനും തിരിച്ചടിയാകും യൂണിറ്റ്‌ അടച്ചുപൂട്ടല്‍. സി.ഒ.ടി. അസീസ്‌

മംഗളം 15 Jan 2026 2:04 am

സംസ്ഥാനങ്ങളിൽ നിന്ന് തന്നെ വലിയ തുക നഷ്ടപരിഹാരം ഈടാക്കും; തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതി

തെരുവ് നായ വിഷയത്തിൽ സംസ്ഥാനങ്ങൾ 5 വർഷമായി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നില്ല, ഇനി വലിയ തുക നഷ്ടപരിഹാരം, കുടുങ്ങുക തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരും; മുന്നറിയിപ്പുമായി സുപ്രീം കോടതി

ഏഷ്യൻ നേടി ന്യൂസ് 15 Jan 2026 2:02 am

'എവിടെയാണോ അവിടെ ഭരണം!' , പഴുതടയ്‌ക്കാതെ ജോസ്‌ കെ. മാണി; ‘റോഷിയുമായി ഭിന്നതയില്ല, എല്‍.ഡി.എഫ്‌. മധ്യമേഖലാജാഥയുടെ ക്യാപ്‌റ്റന്‍ താന്‍തന്നെ’

കോട്ടയം; കേരളാ കോണ്‍ഗ്രസ്‌ (എം) ഇടതുമുന്നണിക്കൊപ്പമാണെന്നും ആ നിലപാട്‌ ഉറച്ചതാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി. പാര്‍ട്ടി തീരുമാനത്തിനൊപ്പം അഞ്ച്‌ എം.എല്‍.എമാരും ഉറച്ചുനില്‍ക്കും. എന്നാല്‍, എല്‍.ഡി.എഫ്‌. വിടുമോയെന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ ജോസ്‌ കൂട്ടാക്കിയില്ല. കേരളാ കോണ്‍ഗ്രസ്‌ (എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്നും കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കവേ അദ്ദേഹം അവകാശപ്പെട്ടു. അഞ്ചുവര്‍ഷം മുമ്പെടുത്ത നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിക്കു ശക്‌തിയുള്ളതുകൊണ്ടാണ്‌ പലരും ക്ഷണിക്കുന്നത്‌. എല്‍.ഡി.എഫ്‌. മധ്യമേഖലാജാഥയുടെ ക്യാപ്‌റ്റന്‍ താനായിരിക്കുമെന്നും ജോസ്‌ വ്യക്‌തമാക്കി. മന്ത്രി റോഷി അഗസ്റ്റിനുമായി അഭിപ്രായവ്യത്യാസമില്ല. റോഷി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ താന്‍ പറഞ്ഞിട്ടാണ്‌. ഞങ്ങളെ ഓര്‍ത്ത്‌ ആരും കരയേണ്ട. ആര്‌, എവിടെ ചര്‍ച്ച നടത്തിയെന്നാണ്‌ പറയുന്നത്‌? ദുബായില്‍ വ്യക്‌തിപരമായ ആവശ്യത്തിനാണ്‌ പോയത്‌. എല്‍.ഡി.എഫ്‌. സമരത്തില്‍ തനിക്കു പങ്കെടുക്കാനാവില്ലെന്നു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ പങ്കെടുത്തു. എവിടെപ്പോയാലും മാധ്യമങ്ങളെ അറിയിച്ചിട്ട്‌ പോകാന്‍ കഴിയില്ലല്ലോ. ഒരുകാര്യം വ്യക്‌തമാണ്‌, കേരളാ കോണ്‍ഗ്രസ്‌ (എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും. പാര്‍ട്ടിയില്‍ പല കാര്യങ്ങളിലും പല അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍, തീരുമാനമെടുത്താല്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും. എല്‍.ഡി.എഫ്‌. മധ്യമേഖലാജാഥാ ക്യാപ്‌റ്റന്‍ ജോസ്‌ കെ. മാണിതന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, പാര്‍ലമെന്റ്‌ സമ്മേളനമുള്ളതിനാല്‍ ചില ദിവസങ്ങളില്‍ നീക്കുപോക്കുകള്‍ വേണ്ടിവരുമെന്നു സൂചിപ്പിച്ചിരുന്നു. സഭ കേരളാ കോണ്‍ഗ്രസ്‌ (എം) രാഷ്‌ട്രീയത്തില്‍ ഇടപെടാറില്ലെന്നും ജോസ്‌ കെ. മാണി പറഞ്ഞു.

മംഗളം 15 Jan 2026 1:53 am

നിയമസഭാ പോരാട്ടത്തിന്‌ നടി ഭാവന? സര്‍പ്രൈസ്‌ നീക്കവുമായി സി.പി.എം.; സ്‌ത്രീകള്‍ക്കിടയില്‍ നടിയുടെ സ്‌ഥാനാര്‍ഥിത്വം വലിയ തരംഗം ഉണ്ടാക്കുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ സര്‍പ്രൈസ്‌ ഒരുക്കാന്‍ സി.പി.എം. ഒരുങ്ങുന്നു. മലയാളികളുടെ പ്രിയ താരം ഭാവനയെ സ്‌ഥാനാര്‍ഥിയാക്കാനാണ്‌ പാര്‍ട്ടി തലപ്പത്തെ ആലോചന. രാഷ്‌ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ മത്സരരംഗത്തിറക്കുന്നതിലൂടെ കേരളമാകമാനം വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ്‌ പാര്‍ട്ടിയുടെ വിലയിരുത്തല്‍. സ്‌ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട്‌ ഭാവനയുടെ അഭിപ്രായം പാര്‍ട്ടി ഉടന്‍ ആരായും. നടി സമ്മതം മൂളിയാല്‍ ഉടന്‍തന്നെ ഔദ്യോഗിക തീരുമാനം വരും. ഇക്കാര്യത്തില്‍ നിലവില്‍ സി.പി.എം. ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ നടിയുമായി ആശയവിനിമയം നടത്താനാണ്‌ തീരുമാനം. മുന്‍ എം.എല്‍.എ. ഐഷാ പോറ്റി സി.പി.എം. വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെ വിസ്‌മയം എന്നാണ്‌ കോണ്‍ഗ്രസ്‌ വിശേഷിപ്പിക്കുന്നത്‌. അതിലും വലിയ വിസ്‌മയം ഒരുക്കുമെന്നാണ്‌ സി.പി.എം. കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്‌. ഏറ്റവും സുരക്ഷിതമായ മണ്ഡലംതന്നെ ഭാവനയ്‌ക്ക് നല്‍കണമെന്നാണ്‌ പാര്‍ട്ടിയിലെ പൊതുധാരണ. സീനിയര്‍ നേതാവ്‌ ഐഷാ പോറ്റി കഴിഞ്ഞ ദിവസം സി.പി.എം. വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ പാര്‍ട്ടിക്കേറ്റ തിരിച്ചടിയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഈ സാഹചര്യത്തില്‍ ഭാവനയെപ്പോലൊരു ജനപ്രിയ മുഖത്തെ കൊണ്ടുവരുന്നതിലൂടെ ആ ക്ഷീണം മാറ്റാമെന്നും പാര്‍ട്ടി കരുതുന്നു. യുവ വോട്ടര്‍മാര്‍ക്കിടയിലും സ്‌ത്രീകള്‍ക്കിടയിലും ഭാവനയുടെ സ്‌ഥാനാര്‍ഥിത്വം വലിയ തരംഗം ഉണ്ടാക്കുമെന്നാണ്‌ പ്രതീക്ഷ. അന്തിമ തീരുമാനം ഭാവനയുടേതാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച വിവിധ ചടങ്ങുകളില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്‌മസ്‌ വിരുന്നിലും മുഖ്യാതിഥി ഭാവനയായിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളില്‍ താരം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്ക്‌ ഇടതുപക്ഷം വലിയ പിന്തുണയാണ്‌ നല്‍കിയിരുന്നത്‌. മുഖ്യമന്ത്രിയുമായി വലിയ അടുപ്പവും ഭാവനയ്‌ക്കുണ്ട്‌. ഈ സാഹചര്യത്തില്‍ ഭാവന മത്സരിക്കാന്‍ സമ്മതം മുളുമെന്നാണ്‌ പിണറായിയുടേയും പ്രതീക്ഷ. ഭാവന ക്രിസ്‌മസ്‌ വിരുന്നില്‍ പങ്കെടുത്തത്‌ മന്ത്രി വി. ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക്‌ പേജിലൂടെ ആഘോഷമാക്കിയിരുന്നു. നടന്‍ മുകേഷ്‌ അടക്കമുള്ളവരെ ഇത്തവണ സി.പി.എം. മത്സര രംഗത്തുനിന്നു മാറ്റിനിര്‍ത്തുന്നതും മറ്റുള്ളവര്‍ക്ക്‌ അവസരമൊരുക്കാനാണ്‌. എസ്‌. നാരായണന്‍

മംഗളം 15 Jan 2026 1:46 am

ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് കാന്തപുരം ആവര്‍ത്തിച്ച് പറയുന്നു: ആരിഫ്

ലോകം മുഴുവന്‍ ആദരിക്കുമ്പോഴും ലോകത്തെ ഭരണാധികാരികള്‍ ബഹുമാനിക്കുമ്പോഴും ഇന്നുവരെ ഇതര മതക്കാരെ ആക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ലാത്ത മഹാനാണ് കാന്തപുരം.

സിറാജ് ലൈവ് 15 Jan 2026 1:46 am

തീവ്രവാദം; ഒരു മതത്തെ മാത്രം ആക്ഷേപിക്കുന്നത് ബുദ്ധിയല്ല: ഗോകുലം ഗോപാലന്‍

മികച്ച വിദ്യാഭ്യാസം നല്‍കിയാലേ നല്ല തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. മതത്തിലെ ആരാധനകള്‍ ആരോഗ്യ സംരക്ഷണം നല്‍കും.

സിറാജ് ലൈവ് 15 Jan 2026 1:41 am

FIR മുതല്‍ അറസ്‌റ്റ് വരെയുള്ള നടപടികളില്‍ ഗുരുതര നിയമലംഘനം? എസ്‌.ഐ.ടി. മേധാവിക്കെതിരേ രാഹുലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക്‌

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ പീഡനക്കേസില്‍ പരാതിക്കാരി രാജ്യത്തില്ലെന്നും കാനഡയിലാണെന്നും എസ്‌.ഐ.ടി. വ്യക്‌തമാക്കുന്ന സാഹചര്യത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്‌ട്രേഷന്‍ മുതല്‍ അറസ്‌റ്റ് വരെയുള്ള നടപടികളില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന്‌ ആരോപണം. നിയമപ്രകാരം ഇ-മെയില്‍ വഴി അയയ്‌ക്കുന്ന പരാതി പോലീസിന്‌ സ്വീകരിക്കാം. എന്നാല്‍, അത്‌ പ്രാഥമിക വിവരം മാത്രമാണ്‌. ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിത അനുസരിച്ച്‌, പരാതിക്കാരി മൂന്ന്‌ ദിവസത്തിനകം ബന്ധപ്പെട്ട പോലീസ്‌ സ്‌റ്റേഷനില്‍ നേരിട്ട്‌ ഹാജരായി, സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറുടെ മുന്നില്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഒപ്പിടണം. ഇത്‌ പൂര്‍ത്തിയായാല്‍ മാത്രമേ കേസ്‌ നിയമപരമായി നിലനില്‍ക്കുകയുള്ളൂ. അതിന്റെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റും തുടര്‍നടപടികളും സാധുവാകുകയും ചെയ്യൂ. എന്നാല്‍ ഈ കേസില്‍ പരാതിക്കാരി ഇന്ത്യയില്‍ എത്തിയിട്ടില്ല. അതിനാല്‍ അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ നിയമവിരുദ്ധമാണെന്ന വാദമാണ്‌ ഉയരുന്നത്‌. ഈ പശ്‌ചാത്തലത്തിലാണ്‌, അറസ്‌റ്റിന്‌ നേതൃത്വം നല്‍കിയ എസ്‌.ഐ.ടി. മേധാവി എസ്‌.പി പൂങ്കുഴലിക്കെതിരേ നാളെ ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന്‌ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ശാസ്‌തമംഗലം എസ്‌. അജിത്‌ കുമാര്‍ 'മംഗളം' ദിനപത്രത്തോടു പറഞ്ഞു. ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ എസ്‌.ഐ.ടി. തീരുമാനിച്ചു. കാനഡയിലെ ഇന്ത്യന്‍ എംബസി വഴിയുള്ള വിഡിയോ കോണ്‍ഫറന്‍സിങ്‌ സംവിധാനത്തിലാണ്‌ മൊഴിയെടുക്കുക. ഇതിന്‌ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ അനുമതി തേടും. അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ രണ്ട്‌ മൊബൈല്‍ ഫോണുകളും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പരിശോധിക്കാനാണ്‌ തീരുമാനം. ഇതിന്‌ മുന്നോടിയായി, എസ്‌ഐടി മേല്‍നോട്ട ചുമതലയുള്ള എസ്‌.പി പൂങ്കുഴലി ഇന്നലെ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും സ്‌ഥിരീകരിച്ചിട്ടുണ്ട്‌. നടപടിക്രമങ്ങള്‍ പാലച്ചല്ല രാഹുലിനെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സുനില്‍ ജെ. സണ്ണി

മംഗളം 15 Jan 2026 1:33 am

മനുഷ്യര്‍ക്കൊപ്പം എന്ന പ്രഖ്യാപനം തീക്ഷ്ണമായ പ്രതിരോധം: മന്ത്രി പി പ്രസാദ്

മാനവികതയെ ഉണര്‍ത്തുക എന്നതിനപ്പുറം ഈ യാത്രക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്നും മനുഷ്യന്‍ മനുഷ്യന്റെ കൂടെ നില്‍ക്കുന്നുണ്ടോ എന്നതാണ് ചോദ്യമെന്നും മന്ത്രി.

സിറാജ് ലൈവ് 15 Jan 2026 1:29 am

കാന്തപുരത്തിന്റെ മനുഷ്യ സ്നേഹത്തിന് അതിരുകളില്ല: ആന്റോ ആന്റണി എം പി

കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കമ്പാര്‍ട്ടുമെന്റുകള്‍ക്കതീതം. നിമിഷപ്രിയ വിഷയത്തില്‍ ഉസ്താദ് സ്വീകരിച്ച സമീപനം ഇതിന് ഉദാഹരണമാണ്.

സിറാജ് ലൈവ് 15 Jan 2026 1:18 am

വന്യജീവി ആക്രമണം: ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി കണ്ടെത്തണം: കാന്തപുരം

കേരളയാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ കാന്തപുരം.

സിറാജ് ലൈവ് 15 Jan 2026 1:09 am

6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ 6 ജില്ലകളിൽ ഇന്ന് തൈപ്പൊങ്കൽ പ്രമാണിച്ച് പ്രാദേശിക അവധി . തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പ് ഉത്സവമായ പൊങ്കൽ നാല് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്.

ഏഷ്യൻ നേടി ന്യൂസ് 15 Jan 2026 1:07 am

മനുഷ്യ മതില്‍ തീര്‍ത്ത് സ്വീകരണം

ഇന്നലെ രാവിലെ പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തി പ്രദേശമായ തിരുവല്ലയിലെത്തിയ കേരളയാത്രയെ കയറിന്റെയും കായലിന്റെയും നാട് മനുഷ്യ മതില്‍ തീര്‍ത്ത് സ്വീകരിച്ചു.

സിറാജ് ലൈവ് 15 Jan 2026 12:48 am

കലാപൂരം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

ആതിഥേയരായ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും തൊട്ടുപിന്നില്‍.

സിറാജ് ലൈവ് 15 Jan 2026 12:36 am

ചരിത്ര ദൗത്യത്തിന് നാളെ പരിസമാപ്തി

സമാപന സംഗമം പുത്തരിക്കണ്ടം മൈതാനിയില്‍.

സിറാജ് ലൈവ് 15 Jan 2026 12:26 am

കുമ്പള ആരിക്കാടി ടോള്‍ ബൂത്തില്‍ സംഘര്‍ഷം; ക്യാമറകളും കൗണ്ടറും അടിച്ചുതകര്‍ത്തു

വാഹനങ്ങള്‍ തടയുന്ന ടോള്‍ ബൂത്തിലെ ഹാന്‍ഡിലുകള്‍ അക്രമത്തില്‍ തകര്‍ന്നു. പ്രവര്‍ത്തകര്‍ സ്‌കാനറുകളില്‍ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ചു.

സിറാജ് ലൈവ് 15 Jan 2026 12:14 am

'കോൺഗ്രസ് വീട് നൽകുന്നത് തടയാൻ ശ്രമം, പുതിയ കുത്തിത്തിരിപ്പുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്'; ടി സിദ്ദിഖ്

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വീട് നൽകാനുള്ള കോൺഗ്രസ് ശ്രമം തടയുന്നു എന്നാരോപിച്ച് ദേശാഭിമാനി പത്രത്തെയും സിപിഎമ്മിനേയും വിമർശിച്ച് കൽപ്പറ്റ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി സിദ്ദിഖ്. വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍ ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നാണ് സിദ്ദിഖ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്റിൽ

ഒന്നു ഇന്ത്യ 15 Jan 2026 12:08 am

ശബരിമല സ്വര്‍ണക്കൊള്ള കേസ് ; മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയിലെത്തിയാണ് എസ്‌ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 11:54 pm

കയർ കെട്ടിവീഴ്ത്തി കൊള്ളയടിക്കും: കണ്ണൂർ കണ്ണവത്തെ രാത്രി ബൈക്ക് യാത്രക്കാർ ജാഗ്രതൈ

ചെറുവാഞ്ചേരി-വലിയ വെളിച്ചം റോഡിലൂടെയുള്ള രാത്രി യാത്രക്കാർ ജാഗ്രതൈ. റോഡിനു കുറുകെ കയർ കെട്ടി പ്രത്യേകിച്ച് ഇരുചക്രവാഹനക്കാരായ യാത്രക്കാരെ വീഴ്ത്താൻ ശ്രമിക്കുന്ന

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 11:48 pm

കലാപം രൂക്ഷമായി തുടരുന്നു; ജയ്ശങ്കറുമായി ഫോണില്‍ സംസാരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളെ കുറിച്ച് പരസ്പരം ചര്‍ച്ച നടത്തിയതായി ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.

സിറാജ് ലൈവ് 14 Jan 2026 11:38 pm

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് അതിവേഗ സ്പെഷ്യൽ കോടതി

തൃശൂരിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 57-കാരന് ആറ് വർഷം കഠിനതടവും 50,000 രൂപ പിഴയും. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 11:36 pm

സി.പി.എം വിടില്ലെന്ന് മുൻ എം.എൽ.എ സി.കെ പി പത്മനാഭൻ, വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും

എന്തു വന്നാലുംപാർട്ടി വിടില്ലെന്ന് മുൻ തളിപ്പറമ്പ് എം.എൽ.എ സി കെ പി പത്മനാഭൻമാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ പ്രചരിക്കുന്നത് കള്ള വാർത്തയാണ്. കോൺഗ്രസ് കെ. സുധാകരൻ എം.പി വന്നത് കഴിഞ്ഞ

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 11:35 pm

കടലില്‍ വീണ പന്തെടുക്കുന്നിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

പൂന്തുറ: തിരുവനന്തപുരത്ത് പൂന്തുറയില്‍ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. പൂന്തുറ ടിസി 69/1647ല്‍ അന്തോണിയടിമയുടെയും സ്മിതയുടെയും മകന്‍ എ.എസ്. അഖില്‍ (11) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് വീണ ബോള്‍ എടുക്കുന്നതിനിടയില്‍ തിരയില്‍ പെട്ടുപോവുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റ് രണ്ട് കുട്ടികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. സെന്റ്‌തോമസ് എച്ച്എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഖില്‍. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂന്തുറ സെന്റ് തോമസ് പളളിക്ക് സമീപത്തെ കടലിലായിരുന്നു അപകടം. കടലില്‍ വീണ ബോള്‍ എടുക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ശക്തമായ തിരയില്‍പ്പെട്ടായിരുന്നു അപകടമെന്ന് നാട്ടുകാരായ മത്സ്യത്തൊളികള്‍ പറഞ്ഞു. അഖിലിനെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒടുവില്‍ ബീമാപള്ളിയിലുള്ള ചിപ്പിതൊഴിലാളികളെയും മുങ്ങല്‍ വിദഗ്ധരെയും എത്തിച്ച് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്ഥലതെത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

തേജസ് ന്യൂസ് 14 Jan 2026 11:24 pm

രാജ്കോട്ടില്‍ ഞെട്ടിച്ച് ന്യൂസിലന്റ്; മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 162 റണ്‍സ്; പരമ്പരയില്‍ ഇന്ത്യക്കൊപ്പം

രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. ഡാരില്‍ മിച്ചലും വില്‍ യങ്ങും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഡാരില്‍ മിച്ചല്‍ സെഞ്ചുറിയോടെ തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി(11). ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയ്ക്കും ഹെന്റി നിക്കോള്‍സിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. കോണ്‍വേ 16 റണ്‍സെടുത്തപ്പോള്‍ നിക്കോള്‍സ് വെറും പത്ത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ കിവീസ് 46-2 എന്ന നിലയിലേക്ക് വീണു. തകര്‍ച്ചയെ അഭിമുഖീകരിച്ച ന്യൂസിലന്‍ഡിനെ പിന്നീട് വില്‍ യങ്ങും ഡാരില്‍ മിച്ചലും കരകയറ്റുന്നതാണ് രാജ്കോട്ടില്‍ കണ്ടത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച യങ്ങും മിച്ചലും ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്. 15 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലായിരുന്നു കിവീസ്. പതിയെ യങ്ങും മിച്ചലും കിവീസ് സ്‌കോറുയര്‍ത്തി. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ സിംഗിളുകളും ഡബിളുകളുമായി ഇരുവരും ലക്ഷ്യത്തിലേക്ക് കുതിച്ചു. ഇരുവരും കിവീസ് ഇന്നിങ്സ് ട്രാക്കിലാക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആദ്യം ഡാരില്‍ മിച്ചലും പിന്നാലെ യങ്ങും അര്‍ധസെഞ്ചുറി തികച്ച് കരുത്തുകാട്ടിയതോടെ ടീം പിടിമുറുക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും പിടികൊടുക്കാതെ മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലേക്ക് നീങ്ങി. കിവീസ് 36 ഓവറില്‍ 200 റണ്‍സിലെത്തി. ഒടുവില്‍ സ്‌കോര്‍ 208 ല്‍ നില്‍ക്കേയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ ലഭിച്ചത്. 87 റണ്‍സെടുത്ത വില്‍ യങ്ങിനെ കുല്‍ദീപ് യാദവ് മടക്കി. മൂന്നാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. പിന്നീടിറങ്ങിയ ഗ്ലെന്‍ ഫിലിപ്സിനെ ഒരുവശത്തുനിര്‍ത്തി മിച്ചല്‍ കിവീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. വൈകാതെ മിച്ചല്‍ സെഞ്ചുറിയും നേടി. അതോടെ ഇന്ത്യ പരാജയം മണത്തു. പിന്നാലെ മിച്ചലും(131) ഫിലിപ്സും(32) ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി മിന്നിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. രാഹുല്‍ 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വിക്കറ്റുകള്‍ വീഴ്ത്തി കിവീസ് തിരിച്ചടിച്ചു. 24 റണ്‍സെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ നായകന്‍ ഗില്ലും കൂടാരം കയറി. 56 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 99-2 എന്ന നിലയിലായി. പിന്നീടിറങ്ങിയ വിരാട് കോഹ് ലിയ്ക്കും ശ്രേയസ്സ് അയ്യര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. അയ്യര്‍ എട്ടുറണ്‍സെടുത്തും കോലി 23 റണ്‍സെടുത്തും മടങ്ങി. ക്രിസ്റ്റിയന്‍ ക്ലാര്‍ക്കാണ് ഇരുവരേയും പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയുമാണ് പിന്നീട് ഇന്ത്യയെ കരകയറ്റിയത്. കിവീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ രാഹുല്‍ സ്‌കോര്‍ ഉയര്‍ത്തി. 73 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. ജഡേജ 27 റണ്‍സെടുത്ത് പുറത്തായി. അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രാഹുലാണ് ടീമിനെ 200 കടത്തിയത്. നിതീഷ് കുമാര്‍ റെഡ്ഡിയുമായും രാഹുല്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ആറാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ രാഹുല്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. അതോടെ ഇന്ത്യ 250 കടന്നു. നിതീഷ് കുമാര്‍ 20 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷിത് റാണ രണ്ട് റണ്‍സെടുത്ത് പുറത്തായി. ജാമിസണ്‍ എറിഞ്ഞ 49-ാം ഓവറിലെ അവസാനപന്ത് അതിര്‍ത്തികടത്തി രാഹുല്‍ സെഞ്ചുറി തികച്ചു. താരത്തിന്റെ എട്ടാം ഏകദിനസെഞ്ചുറിയാണിത്. ഒടുവില്‍ 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 284 റണ്‍സെടുത്തു. രാഹുല്‍ 92 പന്തില്‍ നിന്ന് 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 11 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. കിവീസിനായി ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.

തേജസ് ന്യൂസ് 14 Jan 2026 11:18 pm

75 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിസ മരവിപ്പിച്ച് യുഎസ്; പട്ടികയിൽ ഇറാനും റഷ്യയും, ലോകകപ്പിനെ ബാധിക്കുമോ?

ന്യൂയോർക്ക്: 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ നടപടികൾ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ച് യുഎസ്. ഇറാൻ, റഷ്യ, സൊമാലിയ, അഫ്‌ഗാനിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ ദൂരവ്യാപകമായ ഒരു കുടിയേറ്റ നടപടിയുടെ ഭാഗമാണ് നടപടിയെന്നാണ് റിപ്പോർട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ജനുവരി 21 മുതൽ വിസ നടപടികൾ നിർത്തിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ക്രീനിംഗ്, വെറ്റിംഗ് രീതികൾ പുനർമൂല്യനിർണയം

ഒന്നു ഇന്ത്യ 14 Jan 2026 11:14 pm

എന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് പരാതി; അധ്യാപകന്‍ ഒളവില്‍

കോഴിക്കോട്: നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്)ക്യാമ്പിനിടെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ ഒളിവില്‍. കോഴിക്കോട് താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ക്യാമ്പില്‍ വച്ച് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച് കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ വിവരം നല്‍കിയത്. ഇയാള്‍ നിരന്തരം വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. അതേസമയം ഇസ്മയിലില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്പില്‍ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ സ്‌കൂളില്‍ ചാര്‍ജെടുത്തത്. സ്‌കൂളിലെ എന്‍എസ്എഎസ് ചുമതലയും ഇയാള്‍ക്കായിരുന്നു. പരാതി ലഭിച്ചതോടെ പോലീസ് പോക്സോ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

മറുനാടൻ മലയാളീ 14 Jan 2026 11:10 pm

സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു; അധ്യാപകനെതിരെ പരാതി

കൊല്ലം: കൊല്ലത്ത് സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. റിവിഷന്‍ പെന്‍ഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. മേവറത്ത് പ്രവര്‍ത്തിക്കുന്ന വിങ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. കൈയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മറുനാടൻ മലയാളീ 14 Jan 2026 11:05 pm

കുമ്പളയില്‍ ടോള്‍ പ്ലാസയില്‍ സംഘര്‍ഷം; ഗേറ്റ് അടിച്ച് തകര്‍ത്ത് പ്രതിഷേധക്കാര്‍

കാസര്‍കോട്: കുമ്പളയില്‍ ടോള്‍ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ടോള്‍ ഗേറ്റിലെ ചില്ലുകളും ക്യാമറകളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. അതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് ആവശ്യപ്പെട്ടു. ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും എംഎല്‍എ ആരോപിച്ചു. സമരം ഇന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു. നാളെ സമര സമിതി യോഗം ചേരും. സമരം തുടരുമെന്നും എ കെ എം അഷറഫ് എംഎല്‍എ പറഞ്ഞു. അതേസമയം ടോള്‍ഗേറ്റിന് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ ഇനിയും തയ്യാറായിട്ടില്ല. നിലവിലുള്ള തലപ്പാടി ടോളില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 60 കിലോമീറ്റര്‍ ദൂരം എന്നാണ് വ്യവസ്ഥ എങ്കിലും കുമ്പളയിലെ ടോള്‍ ബൂത്ത് താല്‍ക്കാലികം എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.

മറുനാടൻ മലയാളീ 14 Jan 2026 10:59 pm

ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ല: കെസി വേണുഗോപാല്‍

ഭരണഘടന അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടക്കുന്ന കാലത്ത് ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല്‍ എംപി. മനുഷ്യരോടൊപ്പം എന്ന മഹനീയമായ മുദ്രാവാക്യമാണ് കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്.കേരള യാത്ര നാടിന്റെ വികസനത്തിന്റെ സന്ദേശങ്ങളും ഉയര്‍ത്തി പിടിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ പേര് പോലും […] The post ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ല: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 14 Jan 2026 10:58 pm

കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ്; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി

ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഉറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പത്ത് തവണ ഇഡി സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:55 pm

അമേരിക്കയില്‍ ട്രംപിന്റെ വിസ സര്‍ജിക്കല്‍ സ്ട്രൈക്ക്! റഷ്യയും ഇറാനും ഉള്‍പ്പെടെ 75 രാജ്യങ്ങള്‍ക്ക് വിലക്ക്; സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വിസ നിഷേധിക്കും; മലയാളികള്‍ക്കും തിരിച്ചടിയാകുമോ? ഇറാനെ പൂട്ടാനുള്ള യുദ്ധസന്നാഹമോ? ഖത്തറിലെ അമേരിക്കന്‍ താവളങ്ങളില്‍ നിന്ന് സൈനികരെ മാറ്റി; ഖമേനിക്ക് ട്രംപിന്റെ താക്കീത്

വാഷിങ്ടണ്‍ ഡി സി: അമേരിക്കയുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കടുപ്പിച്ച് ട്രംപ് ഭരണകൂടം. റഷ്യ, ഇറാന്‍, ബ്രസീല്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, കുവൈറ്റ് തുടങ്ങി ലോകത്തെ 75 രാജ്യങ്ങളില്‍ നിന്നുള്ള വിസ നടപടികള്‍ അമേരിക്ക അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു. ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിസ നിരോധനം വരുന്നത് എന്നതും ശ്രദ്ധേയമാണ്. റഷ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, സൊമാലിയ തുടങ്ങി എഴുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ആഭ്യന്തര മെമ്മോ പ്രകാരം അടുത്ത ബുധനാഴ്ച മുതല്‍ ഈ നടപടി നിലവില്‍ വരും. പ്രായം, ആരോഗ്യം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ പരിശോധിച്ച ശേഷം മാത്രമേ ഇനി വിസ അനുവദിക്കൂ. അമേരിക്കയിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങളെ (Public Benefits) ആശ്രയിച്ചു കഴിയാന്‍ സാധ്യതയുള്ളവര്‍ക്ക് വിസ നിഷേധിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ജനതയുടെ ഔദാര്യം ഇനി ആരും ചൂഷണം ചെയ്യില്ലെന്ന പ്രഖ്യാപനത്തോടെയാണ് ട്രംപ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്. വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുനപരിശോധിക്കുന്നതിന്റെ ഭാഗമായി 75 രാജ്യങ്ങളില്‍ നിന്നുള്ള വിസ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ വിദേശകാര്യ വകുപ്പിന് നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു. സൊമാലിയന്‍ സമൂഹത്തിന് തിരിച്ചടി മിനസോട്ടയിലെ സൊമാലിയന്‍ സമൂഹത്തിനിടയില്‍ നടന്ന വ്യാപകമായ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സൊമാലിയയ്ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റഷ്യയുമായും ഇറാനുമായും നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വിസ അപേക്ഷകന്റെ പ്രായം, ശാരീരിക ആരോഗ്യം, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം എന്നിവ കണിശമായി പരിശോധിക്കും. അമേരിക്കയില്‍ എത്തിയ ശേഷം അവിടുത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റി ജീവിക്കാന്‍ വരുന്നവരെ തടയുകയാണ് ലക്ഷ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗട്ട് വ്യക്തമാക്കി. ഇറാനില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങളില്‍ 2,500 ഓളം പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, ഇസ്ലാമിക് ഭരണകൂടത്തിനെതിരെ സൈനിക നീക്കം നടത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് വിസ വിലക്ക് വരുന്നത് എന്നത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അപേക്ഷകര്‍ക്ക് നിലവില്‍ നേരിട്ട് വിലക്കില്ലെങ്കിലും, പരിശോധനകള്‍ കടുപ്പിക്കുന്നത് വരും ദിവസങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കും. ലോകത്തെ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചതോടെ ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് വഴിമുട്ടുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു എന്നാരോപിച്ചാണ് ഈ കടുത്ത നടപടി. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ 75 രാജ്യങ്ങള്‍ക്കാണ് നിയന്ത്രണം. പട്ടികയില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടത് വന്‍ വാര്‍ത്തയായിട്ടുണ്ട്. അടുത്ത ബുധനാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. അമേരിക്കന്‍ വിസ സെന്ററുകളില്‍ ഇനി ഈ രാജ്യക്കാര്‍ക്ക് പ്രവേശനം കടുപ്പമായിരിക്കും. വിദേശകാര്യ വകുപ്പിന്റെ പുതിയ മെമ്മോ പ്രകാരം പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്: ഏഷ്യന്‍ രാജ്യങ്ങള്‍: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, കംബോഡിയ, ലാവോസ്, മംഗോളിയ, തായ്ലന്‍ഡ്, ഉസ്ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയവ. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍: ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലബനന്‍, സിറിയ, യെമന്‍. യൂറോപ്യന്‍/മറ്റു രാജ്യങ്ങള്‍: റഷ്യ, അല്‍ബേനിയ, ബെലാറസ്, ബോസ്‌നിയ, ജോര്‍ജിയ, കൊസോവോ, മാസിഡോണിയ, മോള്‍ഡോവ, മോണ്ടിനെഗ്രോ. ആഫ്രിക്കന്‍ രാജ്യങ്ങള്‍: അള്‍ജീരിയ, കാമറൂണ്‍, കോംഗോ, ഈജിപ്ത്, എറിത്രിയ, എത്യോപ്യ, ഘാന, ലിബിയ, മൊറോക്കോ, നൈജീരിയ, സെനഗല്‍, സൊമാലിയ, ദക്ഷിണ സുഡാന്‍, ടാന്‍സാനിയ, ഉഗാണ്ട തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍: ബ്രസീല്‍, കൊളംബിയ, ഗ്വാട്ടിമാല, ഹെയ്തി, ജമൈക്ക, നിക്കരാഗ്വ തുടങ്ങിയവ. ട്രംപിന്റെ കുടിയേറ്റ റെയ്ഡുകള്‍ക്കെതിരെ പ്രതിഷേധിച്ച റെനി ഗുഡ് എന്ന 37-കാരിയെ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിസ നിയന്ത്രണം. റോഡ് തടഞ്ഞു എന്നാരോപിച്ചായിരുന്നു നടപടി. റെനി തന്റെ വാഹനം ഏജന്റിന് നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, സംഭവം വിവാദമായതോടെ ഇതിന്റെ പഴി മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ് ട്രംപ്. 'നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് കൊലപാതകികളുണ്ട്. 'സ്ലീപ്പി ജോ' ബൈഡന്റെ തുറന്ന അതിര്‍ത്തി നയം കാരണമാണ് ഇവരൊക്കെ അകത്തുകയറിയത്. അവരെ പുറത്താക്കാന്‍ ഐസ് (ICE) കഠിനമായി പരിശ്രമിക്കുകയാണ്,' ട്രംപ് സിബിഎസ് (CBS) അഭിമുഖത്തില്‍ ആഞ്ഞടിച്ചു. ഇറാനിലെ പ്രതിഷേധക്കാരെ തൂക്കിക്കൊല്ലാന്‍ അവിടുത്തെ ഭരണകൂടം തുനിഞ്ഞാല്‍ മിസൈല്‍ ആക്രമണം ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് അമേരിക്ക നീങ്ങുമെന്ന സൂചനയും ട്രംപ് നല്‍കിക്കഴിഞ്ഞു. ലോകം മറ്റൊരു യുദ്ധഭീതിയിലേക്ക് നീങ്ങുമ്പോള്‍ ട്രംപിന്റെ ഓരോ നീക്കവും പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ സൈനികേതര കേന്ദ്രങ്ങള്‍ പോലും ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതിനിടെ ഖത്തറിലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളത്തില്‍ നിന്നും സൈനികരെ ഒഴിപ്പിച്ചു തുടങ്ങിയത് യുദ്ധഭീതി വര്‍ദ്ധിപ്പിക്കുന്നു. അല്‍ ഉദൈദ് താവളത്തില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് അടിയന്തരമായി മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തൂക്കിക്കൊല്ലാന്‍ ആയത്തുള്ള ഖൊമേനി ഒരുങ്ങുന്ന വാര്‍ത്തയോട് അതിരൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. 'അവര്‍ അത് ചെയ്താല്‍, നിങ്ങള്‍ കാണാന്‍ പോകുന്നത് മറ്റൊന്നായിരിക്കും,' എന്ന് ട്രംപ് സിബിഎസ് (CBS) ന്യൂസിനോട് പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്കിരയായ കുടുംബങ്ങള്‍ ട്രംപിന്റെ ഇടപെടലിനായി കേഴുകയാണ്. അതേസമയം, ട്രംപിന്റെ താക്കീത് പുല്ലുപോലെ തള്ളുകയാണ് ഇറാന്‍. 'ഒരാള്‍ മറ്റൊരാളെ കഴുത്തറുത്ത് കൊന്നാല്‍ ഞങ്ങള്‍ക്ക് വേഗത്തില്‍ നടപടിയെടുത്തേ മതിയാകൂ' എന്നാണ് ഇറാന്‍ ജുഡീഷ്യറി തലവന്‍ പ്രതികരിച്ചത്. പ്രതിഷേധക്കാരെ ഭീകരരായി മുദ്രകുത്തി കൂട്ടത്തോടെ തൂക്കിക്കൊല്ലാനാണ് ഇവരുടെ പദ്ധതി. ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയന്ന് ഖത്തറിലെ അല്‍ ഉദൈദ് (Al Udeid) ഉള്‍പ്പെടെയുള്ള താവളങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റാന്‍ അമേരിക്ക ഉത്തരവിട്ടു കഴിഞ്ഞു. കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഈ താവളത്തിന് നേരെ മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. 10,000-ത്തോളം സൈനികരുള്ള ഈ താവളത്തിന് നേരെയുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ടെഹ്റാനിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളും സുരക്ഷാ ഏജന്‍സികളുടെ ഓഫീസുകളും തകര്‍ക്കാനുള്ള പ്ലാന്‍ ട്രംപിന് മുന്നിലുണ്ട്. വെറും ഉപരോധത്തിലൊതുങ്ങാതെ നേരിട്ടുള്ള ആക്രമണത്തിന് ട്രംപ് മുതിര്‍ന്നാല്‍ അത് പശ്ചിമേഷ്യയെ മൊത്തം ബാധിക്കുന്ന യുദ്ധമായി മാറും.

മറുനാടൻ മലയാളീ 14 Jan 2026 10:51 pm

കഞ്ഞിവെള്ളമുണ്ടോ? പച്ചമുളക് കൃഷിയില്‍ മികച്ച വിളവ് ലഭിക്കാൻ 10 വഴികൾ

പച്ചമുളക് കൃഷി ചെയ്യുമ്പോൾ മികച്ച വിളവ് ലഭിക്കാനായി എന്തൊക്കെ ചെയ്യാം?

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:46 pm

സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

മേവറത്ത് പ്രവർത്തിക്കുന്ന വിങ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. റിവിഷൻ പെൻഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:41 pm

'എന്തിനാ സിക്സ് പാക്കെന്നായിരുന്നല്ലോ'? എന്ന് ഉണ്ണി മുകുന്ദൻ, 'അങ്ങനെ അല്ല അളിയ ഉദ്ദേശിച്ചതെ'ന്ന് അജു

അജു വര്‍ഗീസിന്‍റെ വര്‍ക്കൗട്ട് പോസ്റ്റ്. കമന്‍റുമായി ഉണ്ണി മുകുന്ദന്‍.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:40 pm

ഇറാൻ പ്രക്ഷോഭം: ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൻ യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളുടെ ശ്രമം

ഇറാനെതിരായ ഏതെങ്കിലും സൈനിക നീക്കം മിഡിൽ ഈസ്റ്റിന്റെ സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:39 pm

മക്കയില്‍ ഇനി ‘എ ഐ’നിരീക്ഷണം; തിരക്ക് നിയന്ത്രിക്കാന്‍ മസ്ജിദുല്‍ ഹറാമില്‍ സ്മാര്‍ട്ട് ക്രൗഡ് മാനേജ്മെന്റ്

നിര്‍മിത ബുദ്ധി (AI) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് കൗണ്ടിംഗ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന സവിശേഷത.

സിറാജ് ലൈവ് 14 Jan 2026 10:34 pm

ഇറാനില്‍ 24 മണിക്കൂറിനകം യുഎസ് ആക്രമണം നടത്തിയേക്കാമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട്

ബെര്‍ലിന്‍: അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ യുഎസ് ആക്രമണം നടത്തിയേക്കാമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് ഇങ്ങനെ റിപോര്‍ട്ട് ചെയ്തത്. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഒരു സയണിസ്റ്റ് ഉദ്യോഗസ്ഥനും പറഞ്ഞതായി റോയിട്ടേഴ്‌സിലെ റിപോര്‍ട്ടിലുണ്ട്. ഇറാന്‍ സര്‍ക്കാര്‍ തകര്‍ച്ചയിലാണെന്ന് വിശ്വസിക്കുന്നില്ലെന്നും യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞിട്ടുണ്ട്. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങളില്‍ നിന്നും ചില ഉദ്യോഗസ്ഥരെ യുഎസ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. തങ്ങളെ യുഎസ് ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ കത്തിയെരിയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തേജസ് ന്യൂസ് 14 Jan 2026 10:32 pm

ഇറാനിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇറാഖിലെ കുര്‍ദ് സായുധ സംഘടനകള്‍

ബാഗ്ദാദ്: ഇറാനില്‍ പാശ്ചാത്യ പിന്തുണയോടെ നടക്കുന്ന കലാപത്തില്‍ പങ്കെടുക്കാന്‍ ഇറാഖിലെ കുര്‍ദ് സായുധസംഘടനകള്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. ചില കുര്‍ദ് വിഘടനവാദികള്‍ ഇറാനിലേക്ക് ഇതിനകം തന്നെ കടന്നതായി തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സി ഇറാനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിഘടനവാദികള്‍ ഇറാനില്‍ കടക്കുന്നത് തടയാന്‍ ഇറാന്‍ സര്‍ക്കാര്‍ ഇറാഖി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ നിരവധി സായുധസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരില്‍ നിന്ന് ചിലര്‍ ഇറാനിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നവരാണ്.

തേജസ് ന്യൂസ് 14 Jan 2026 10:27 pm

സംതൃപ്തി നിറഞ്ഞ തീര്‍ഥാടനകാലം; ഒപ്പംനിന്നവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതായി മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്രിയാത്മകവും ഫലപ്രദവുമായ ഇടപെടലുകള്‍ ശബരിമലയില്‍ സംതൃപ്തി നിറഞ്ഞ തീര്‍ഥാടന കാലത്തിന് വഴിയൊരുക്കി

സിറാജ് ലൈവ് 14 Jan 2026 10:26 pm

ജയിലുകളിലെ തൊഴില്‍ വേതന വര്‍ധനവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സി എ റഔഫ്

കോഴിക്കോട്: കേരളത്തിലെ ജയിലുകളില്‍ ജോലികള്‍ ചെയ്യുന്ന തടവുകാരുടെ വേതനം വര്‍ധിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, ജയിലിലെ യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ തടവുകാരനായ സി എ റഊഫ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ജയിലുകളില്‍ തൊഴില്‍ ചെയ്യുന്ന തടവുകാരുടെ ദയനീയ അവസ്ഥയും നിലവിലെ വേതന സംവിധാനത്തിന്റെ അപര്യാപ്തതയും അദ്ദേഹം വിശദീകരിക്കുന്നത്. കേരളത്തില്‍ ജയിലുകളില്‍ തൊഴില്‍ ചെയ്യുന്ന തടവുകാരുടെ വേതനം വര്‍ധിപ്പിച്ചു എന്ന വാര്‍ത്ത കാണാനിടയായി. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കുറിക്കാമെന്ന് കരുതിയെന്ന് റഊഫ് പറയുന്നു. 1. രാഷ്ട്രീയ തടവുകാരായി ജയിലില്‍ എത്തുന്നവരോട് മറ്റ് തടവുകാര്‍ സ്ഥിരമായി പറയുന്ന ഒരു കാര്യമാണ്, ജയിലിലെ അവസ്ഥകള്‍ പുറം ലോകത്തെ അറിയിച്ച് ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന്. അതിന്റെ കാരണം സംഘടനയില്ലാത്ത ഒരേയൊരു വിഭാഗം ജയിലുകളില്‍ തടവിലാക്കപ്പെട്ടവരാണ്. 2. പലജാതി മനുഷ്യര്‍ ജയിലുകളില്‍ കാണാനാവും. മോഷണക്കേസ്, കൊലപാതകക്കേസ്, പോക്‌സോ - പീഡന കേസ്, വഞ്ചന കേസ്, ലഹരിമരുന്ന് കേസ്, രാഷ്ട്രീയ കേസ് തുടങ്ങിയവയാണത്. ഏത് കാറ്റഗറിയില്‍ വരുന്നവരിലും നല്ലവരും ദുഷിച്ചവരും ഉണ്ട്. 3. ജയിലില്‍ ശിക്ഷാ തടവുകാരില്‍ കഠിന തടവിന് ശിക്ഷിച്ചവര്‍ ഏതെങ്കിലും തൊഴില്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. മറ്റ് ശിക്ഷാ തടവുകാരും അവരുടെ ശിക്ഷാ കാലാവധിക്ക് അനുസരിച്ച് തൊഴിലുകള്‍ ചെയ്യണം. അതേ സമയം റിമാന്‍ഡ് തടവുകാര്‍ തൊഴില്‍ ചെയ്യേണ്ടതില്ല. പക്ഷെ യുഎപിഎ പോലുള്ള നിയമങ്ങള്‍ വന്നതിന് ശേഷം കുറ്റാരോപിതര്‍ മാത്രമായവരുടെ തടവ് കാലം നീണ്ടു പോകുന്ന സാഹചര്യമുണ്ട്. 4. ജയിലുകളില്‍ ദീര്‍ഘകാലം വിചാരണതടവുകാരായി കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്. അതുകൊണ്ട് തന്നെ അവരില്‍ പലരും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചും മറ്റും തൊഴില്‍ ചെയ്യുന്നുണ്ട്. 5. സാധാരണ ജയിലുകളില്‍ ആദ്യം ജോലിക്ക് കയറുമ്പോള്‍ അപ്രാന്റിസ് ആയിട്ടാണ് തുടങ്ങുക. തൊഴില്‍ ചെയ്യുന്ന ദിവസം 63 രൂപയാണ് വേതനം ലഭിക്കുക. ആറ് മാസം കഴിയുമ്പോള്‍ സൂപ്രണ്ട് ഇത് പരിശോധിച്ച് വേതനം വര്‍ധിപ്പിച്ച് കൊടുക്കും. അത് സാധാരണ ജോലിക്ക് 127 രൂപയാണ്. കിച്ചണ്‍ പോലുള്ള അധിക ജോലി വരുന്ന ഇടങ്ങളില്‍ ഇത് 168 രൂപവരെയാണ് ലഭിക്കുക. മറ്റ് വിദഗ്ധ ജോലിക്ക് 152 രൂപയും ലഭിക്കും. 6. ശിക്ഷിക്കപ്പെട്ടവരില്‍ മറ്റു കേസുകളില്‍ പെടാത്തവരും പരോള്‍ ലഭിക്കുന്നവരും നല്ല സ്വഭാവം രേഖപ്പെടുത്തിയവരുമായ തടവുകാരെ തുറന്ന ജയിലുകളിലേക്ക് അയക്കാറുണ്ട്. അവിടെ സാധാരണ വേതനം 170 രൂപയും വിദഗ്ധ ജോലിക്ക് 230 രൂപയുമാണ് വേതനം. 7. ഒരു നിശ്ചിത കോമ്പൗണ്ടിന് അകത്ത് മുഴുവന്‍ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുന്ന തടവുകാരില്‍ തൊഴില്‍ ചെയ്യുന്നവരുടെ അവസ്ഥ പരിതാപകരമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ തൊഴില്‍ ചെയ്താല്‍ ആകെ ലഭിക്കുന്നത് 63 രൂപയാണ്. അത് പരമാവധി 127 രൂപവരെയെ ആകൂ. 8. ഇത് നന്നേ കുറഞ്ഞ ഒരു തുകയാണ്. ചുരുങ്ങിയ പക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനത്തിന് സമാനമാക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണോ അല്ലയോ എന്നതിനേക്കാള്‍ പ്രധാനം അവര്‍ മനുഷ്യരാണെന്ന പരിഗണനയാണ്. ഏതൊരാള്‍ക്കും അടിസ്ഥാന മനുഷ്യാവകാശം ലഭ്യമാക്കണമെന്നത് ഭരണഘടനയും നിയമങ്ങളും ഉറപ്പുനല്‍കുന്ന കാര്യമാണ്. 9. ജയിലുകളുടെ പേര് ഇപ്പൊള്‍ തടവ് കേന്ദ്രം എന്ന് മാത്രമല്ല; പരിവര്‍ത്തന കേന്ദ്രം എന്ന് കൂടിയാണ്. ആ നിലക്കുള്ള എന്തെങ്കിലും ശ്രമം അവിടെ നടക്കുന്നുണ്ടോ എന്നത് വിശദമായി പരിശോധിക്കേണ്ടതാണ്. അത് മറ്റൊരു പോസ്റ്റില്‍ ആവാം. 10. തടവുകാരുടെ വേതനം വര്‍ധിപ്പിക്കുന്നു എന്ന വാര്‍ത്തയോട് വളരെ മോശമായ അഭിപ്രായങ്ങള്‍ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതണമെന്ന് തോന്നിയത്. 11. തൊഴില്‍ ചെയ്യുന്ന തടവുകാരില്‍ കൂടുതല്‍ പേരും പാവങ്ങളാണ്. മോഷണം, മയക്കുമരുന്ന്, ഗുണ്ടാപ്പണി തുടങ്ങിയ പ്രമാദമായ കേസുകളില്‍ പ്രതികളായവര്‍ ആരും ജയിലില്‍ പണിയെടുക്കാന്‍ മിനക്കെടാറില്ല. പകരം സാമൂഹ്യമായും സാമ്പത്തികമായും ശേഷി കുറഞ്ഞവരാണ് തൊഴില്‍ എടുക്കുന്നവരില്‍ കൂടുതലും. അവര്‍ എങ്ങനെയെങ്കിലും ഈ കാലമൊന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതി എന്ന് ആഗ്രഹിക്കുന്നവരാണ്. അവര്‍ പുറത്തിറങ്ങിയാല്‍ കുടുംബമൊത്തുള്ള ജീവിതം സ്വപ്നം കാണുന്നവരാണ്. അവര്‍ ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഫോണ്‍ ചെയ്യാനുമൊക്കെ പണം കണ്ടെത്തുന്നത് ഈ ജോലിയില്‍ നിന്നാണ്. അതില്‍ നിന്നും മിച്ചമുള്ളത് സ്വരൂപിച്ച് വെക്കുന്നത് റിലീസായി പോകുമ്പോള്‍ വല്ലതും കൈയ്യില്‍ കരുതാനാണ്. നിലവിലെ വേതനം അതിന് പര്യാപ്തമായതല്ല. 12. നിലവില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചു എന്ന നിലക്കുള്ള വാര്‍ത്ത ശരിയാണോ എന്നറിയില്ല. എനിക്ക് മനസ്സിലായത് വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടാകും. അതുപക്ഷേ തെറ്റിദ്ധരിച്ച് ഉത്തരവായി എന്ന് വാര്‍ത്ത നല്‍കിയതാവും. (അത്തരം ഒരു ഉത്തരവ് കാണാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ പറയുന്നത്.) 13. വാര്‍ത്തയില്‍ കാണുന്നത് പ്രകാരമുള്ള വര്‍ധനവ് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. തൊഴിലുറപ്പിന് സമാനമായ രീതിയില്‍ എങ്കിലും വര്‍ധിപ്പിക്കുന്നത് അനിവാര്യമാണ്. 14. ശിക്ഷാ തടവുകാരില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മാസത്തില്‍ രണ്ട് ദിവസം അവരുടെ ശിക്ഷാ കാലത്തില്‍ ഇളവ് ലഭിക്കാന്‍ ജയില്‍ ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. തടവുകാര്‍ ക്ലേശം സഹിച്ചും തൊഴില്‍ ചെയ്യുന്നതിന് ഈ ആനുകൂല്യവും ഒരു കാരണമാണ്.

തേജസ് ന്യൂസ് 14 Jan 2026 10:19 pm

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ നടപടി വേണം: സ്പീക്കര്‍ക്ക് പരാതി നല്‍കി സി പി എം എം എല്‍ എ

വാമനപുരം എം എല്‍ എ. ഡി കെ മുരളിയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്.

സിറാജ് ലൈവ് 14 Jan 2026 10:18 pm

'വിവാഹം ലൈംഗിക അടിമത്തമല്ല; ശാരീരിക സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശം'; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദബാദ്: വിവാഹം എന്നത് ലൈംഗിക ബന്ധത്തിന് മുന്‍കൂട്ടിയുള്ള സമ്മതമല്ലെന്നും ശാരീരിക സ്വാതന്ത്ര്യം എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ഗുജറാത്ത് ഹൈക്കോടതി. അകന്നു കഴിയുന്ന ഭാര്യയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. വിവാഹത്തിനുള്ളിലെ ലൈംഗികത സ്വാഭാവികമാണെങ്കിലും അത് പരസ്പര സമ്മതത്തോടെയും ബഹുമാനത്തോടെയും ആയിരിക്കണം. ആധുനിക നിയമസംവിധാനങ്ങള്‍ വിവാഹബന്ധത്തിനുള്ളിലും വ്യക്തിയുടെ ശാരീരിക സ്വയംഭരണത്തെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പങ്കാളിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗികമായി നിര്‍ബന്ധിക്കുന്നത് ശാരീരിക വേദന മാത്രമല്ല, ഗുരുതരമായ മാനസികവും വൈകാരികവുമായ ആഘാതമുണ്ടാക്കും. സഹനപരിധി ലംഘിക്കപ്പെടുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ ഇത്തരം പരാതികളുമായി പൊതുസമൂഹത്തിന് മുന്നില്‍ വരുന്നതെന്നും കോടതി വ്യക്തമാക്കി. പതിറ്റാണ്ടുകളായി വിവാഹത്തെ ലൈംഗിക ബന്ധത്തിനുള്ള മുന്‍കൂര്‍ അനുമതിയായി കണ്ടിരുന്നു. എന്നാല്‍ ആധുനിക നിയമങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു. 2022ല്‍ വിവാഹിതയായ യുവതി, തന്റെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിക്കുകയും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുകയും ചെയ്തു എന്ന് കാണിച്ച് 2025 ഒക്ടോബറിലാണ് പരാതി നല്‍കിയത്. പ്രതിയുടെ രണ്ടാം ഭാര്യയായിരുന്നു പരാതിക്കാരി. പ്രതിയുടെ ആദ്യ ഭാര്യയും ഇത്തരത്തില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നു എന്നത് കോടതി പ്രത്യേകം ശ്രദ്ധിച്ചു. ഇത് പ്രതിയുടെ സ്വഭാവദൂഷ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു സാധാരണ കുടുംബവഴക്കല്ലെന്നും അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിലുള്ള വിരോധം കാരണമാണ് ഭാര്യ വൈകി പരാതി നല്‍കിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. വിവാഹത്തിനുള്ളിലെ പീഡനം റിപ്പോര്‍ട്ട് ചെയ്യാനുള്ള സാമൂഹികമായ മടിയും ട്രോമയുമാണ് പരാതി വൈകാന്‍ കാരണമെന്ന വാദിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മറുനാടൻ മലയാളീ 14 Jan 2026 10:15 pm

യാത്രക്കിടെ രണ്ടര വയസുകാരനെ അമ്മ ബസിന്റെ ഗിയര്‍ബോക്‌സില്‍ 'മറന്നുവെച്ചു'; പിന്നീട് സംഭവിച്ചത്...

മിനിറ്റുകൾക്ക് പിന്നാലെ 'മറന്നുവെച്ച' കുഞ്ഞിനെ തേടി അമ്മയെത്തി. ഓര്‍ക്കാട്ടേരിക്ക് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നാണ് വടകര-വളയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കയറിയത്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:15 pm

അസാമാന്യ കഴിവുകളിലൂടെ ലോകത്തെ അമ്പരിപ്പിച്ച പ്രതിഭ; ആയി എന്ന പെൺ ചിമ്പാൻസി വിടവാങ്ങി

ഇംഗ്ലീഷ് അക്ഷരമാലയും നൂറിലധികം ചൈനീസ് അക്ഷരങ്ങളും അറബിക് അക്കങ്ങളും നിറങ്ങളും തിരിച്ചറിയുന്ന ജീനിയസ്; ആയി എന്ന പെൺ ചിമ്പാൻസി വിടവാങ്ങി

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:07 pm

വെറും അരമണിക്കൂർ ഓവർ ടൈമിന് പോലും കൃത്യം കാശ്, ജപ്പാനിലൊക്കെ ഇങ്ങനെയാണ്, അനുഭവം പറഞ്ഞ് ഇന്ത്യക്കാരി

ജപ്പാനിൽ അധ്യാപികയായി ജോലി ചെയ്യുന്ന പ്രഗതി എന്ന ഇന്ത്യൻ യുവതി ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. അരമണിക്കൂര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ പോലും അഭിനന്ദനവും കാശും കിട്ടുമെന്നാണ് അധ്യാപിക പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 10:03 pm

'രാഹുല്‍ മാങ്കൂട്ടത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു'; സ്പീക്കര്‍ക്ക് പരാതി നല്‍കി സിപിഎം എംഎല്‍എ

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ അംഗത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാമനപുരം എംഎല്‍എ ഡി കെ മുരളിയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്. പരാതി പരോശോധിക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റിന് കൈമാറി സ്പീക്കര്‍. നിരവധി സ്ത്രീ പീഡനകേസുള്ള പ്രതിയെ സഭയില്‍ നിന്നും പുറത്താക്കണമെന്ന് പരാതില്‍ ആവശ്യപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെങ്കില്‍ ഒരു നിയമസഭാംഗമെങ്കിലും പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കില്‍ നിയമസഭാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ പരാതി നല്‍കണമെന്നും അത്തരത്തിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് നിയമസഭാ അംഗം തന്നെ രാഹുലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. അധാര്‍മിക പെരുമാറ്റരീതി, നിയമസഭാംഗത്വമെന്ന പദവി ഉപയോഗിച്ചുള്ള അഴിമതി, ധനസമ്പാദനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അംഗത്തെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേസുകളുടെ പേരില്‍ കേരള നിയമസഭ ആരേയും അയോഗ്യനാക്കിയ ചരിത്രമില്ല. നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 20ന് ആരംഭിക്കും. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു പുറത്താണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പരസ്യമായി വ്യക്തമാക്കിയതോടെ, പാര്‍ട്ടിയുടെ പരിരക്ഷയും വിഷയം സഭയിലെത്തുമ്പോള്‍ ഉണ്ടാവാനിടയില്ല.

തേജസ് ന്യൂസ് 14 Jan 2026 10:01 pm

കെഎസ്ആര്‍ടിസി ബസ് കേന്ദ്രീകരിച്ച് മോഷണം; കോയമ്പത്തൂര്‍ സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകള്‍ പിടിയില്‍. നെയ്യാറ്റിന്‍കര-വെള്ളറട റൂട്ടിലെ ബസ്സില്‍ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രതികള്‍ മാസങ്ങള്‍ക്കു മുമ്പ് ബസ്സില്‍നിന്ന് സ്വര്‍ണ്ണം കവര്‍ന്നതായും പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍, വസന്തനഗര്‍ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര ഡിപ്പോയിലെ യാത്രക്കാരില്‍ നിന്നും മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 11-ന് കാരക്കോണം സ്വദേശിയായ ജയലക്ഷ്മി എന്ന 58-കാരിയില്‍ നിന്ന് ബസ് യാത്രയ്ക്കിടയില്‍ സ്വര്‍ണ്ണവും, മൊബൈല്‍ഫോണും, പണവും ഉള്‍പ്പെടെ രണ്ടര ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ സംഘമാണ് ഇവരെന്നാണ് വെള്ളറട പോലീസ് പറയുന്നത്. ജയലക്ഷ്മി നല്‍കിയ പരാതിയിന്മേല്‍ വെള്ളറട പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സംഘമായി എത്തുന്ന ഇവര്‍ ബസ്സില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ചശേഷം സ്ത്രീകളുടെ ആഭരണം കവരുകയാണ് പതിവ്. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

മറുനാടൻ മലയാളീ 14 Jan 2026 10:00 pm

പൂന്തുറയില്‍ തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം

അന്തോണി-സ്മിത ദമ്പതികളുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. വെള്ളത്തിലേക്ക് പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.

സിറാജ് ലൈവ് 14 Jan 2026 9:59 pm

ലക്ഷ്യം ഇന്ത്യയും ഇസ്രായേലും? എന്താണ് 'ഇസ്ലാമിക് നാറ്റോ', ഭയക്കേണ്ടത് എന്തെല്ലാം

സൗദി അറേബ്യയുടെ സാമ്പത്തിക സഹായം, പാകിസ്താൻ്റെ ആണവായുധ ശേഷി, തുർക്കിയുടെ സൈനിക ശക്തി എന്നിവയെല്ലാം ചേർന്ന് ഒരു പുതിയ 'ഇസ്ലാമിക് നാറ്റോ' രൂപീകരിക്കാനുള്ള സാധ്യതകൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ നീക്കം ഇന്ത്യയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

സമയം 14 Jan 2026 9:51 pm

ഇന്ത്യന്‍ മണ്ണിലെ കിവീസിന്റെ 'റണ്‍ മെഷീന്‍'; രാജ്‌കോട്ടില്‍ അപരാജിത സെഞ്ചുറിയുമായി ഡാരില്‍ മിച്ചല്‍; ഗില്ലിന്റെ തന്ത്രങ്ങള്‍ പൊളിച്ച് വില്‍ യങിന് ഒപ്പം സെഞ്ചുറി കൂട്ടുകെട്ടും; രാഹുല്‍ രക്ഷകനായിട്ടും ഇന്ത്യക്ക് തോല്‍വി; ഏഴ് വിക്കറ്റ് ജയത്തോടെ ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒപ്പം

രാജ്കോട്ട്: ഡാരില്‍ മിച്ചലിന്റെ അപരാജിത സെഞ്ചുറിയും വില്‍ യങിന്റെ അര്‍ധസെഞ്ചുറിയും... രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒപ്പത്തിനൊപ്പം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് കീഴടക്കിയത്. 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് വിജയലക്ഷ്യം മറികടന്നു. മിച്ചല്‍ 117 പന്തില്‍ 131റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വില്‍ യങ് 98 പന്തില്‍ 87 റണ്‍സെടുത്തു. 25 പന്തില്‍ 32 റണ്‍സെടുത്ത വില്‍ യങ് വിജയത്തില്‍ മിച്ചലിന് കൂട്ടായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി. പരമ്പരയിലെ അവസാന ഏകദിനം 18ന് ഇന്‍ഡോറില്‍ നടക്കും. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 284-7, ന്യൂസിലന്‍ഡ് 47.3 ഓവറില്‍ 286-3. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെയും ന്യൂസീലന്‍ഡിന്റെയും ഇന്നിങ്‌സുകില്‍ ഒന്നു വീതം സെഞ്ചറിയും അര്‍ധസെഞ്ചറിയുമാണ് പിറന്നത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഇല്ലാതിരുന്ന ഒരു കാര്യം ന്യൂസീലന്‍ഡ് ബാറ്റിങ്ങിലുണ്ടായിരുന്നു; ഒരു സെഞ്ചറി പാര്‍ട്ണര്‍ഷിപ്. മൂന്നാം വിക്കറ്റിലെ ആ നിര്‍ണായക കൂട്ടുകെട്ടിന്റെ അടിത്തറയില്‍നിന്നു കൊണ്ട് കിവീസ് വിജയം അനായാസം എത്തിപ്പിടിച്ചു. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ വിജയം. സെഞ്ചറി നേടിയ ഡാരില്‍ മിച്ചല്‍ (117 പന്തില്‍ 131*), അര്‍ധസെഞ്ചറി നേടിയ വില്‍ യങ് (98 പന്തില്‍ 87) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസ് വിജയത്തില്‍ നിര്‍ണായകമായത്. മറുപടി ബാറ്റിങ്ങില്‍ ആറാം ഓവറില്‍ ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ (21 പന്തില്‍ 16) ക്ലീന്‍ ബോള്‍ഡാക്കുകയായിരുന്നു. അപ്പോള്‍ ന്യൂസീലന്‍ഡ് സ്‌കോര്‍ 22ല്‍ എത്തിയതെ ഉണ്ടായിരുന്നുള്ളൂ. പവര്‍പ്ലേയ്ക്കു തൊട്ടുപിന്നാലെ 13ാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ ഹെന്റി നിക്കോളാസിന്റെ 4 പന്തില്‍ 10) വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയും തെറിപ്പിച്ചതോടെ ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷമായി. എന്നാല്‍ അവിടെനിന്ന് അങ്ങോട്ടാണ് ന്യൂസീലന്‍ഡ് വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്ങും ഡാരില്‍ മിച്ചലും നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യ കൈവിടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 162 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. 13ാം ഓവറില്‍ ഒന്നിച്ച ഇരുവരും 38ാം ഓവറിലാണ് പിരിഞ്ഞത്. പക്ഷേ അപ്പോഴേയ്ക്കും കിവീസ് ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. സെഞ്ചറിയിലേക്ക് കുതിച്ച വില്‍ യങ്ങിനെ കുല്‍ദീപ് യാദവാണ് നിതീഷ് കുമാറിന്റെ കൈകളില്‍ എത്തിച്ചത്. തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും റിവ്യൂവില്‍ മിച്ചല്‍ ഔട്ടല്ലെന്നു തെളിഞ്ഞു. പിന്നീട് ഏകദിനത്തിലെ എട്ടാം സെഞ്ചറി നേടിയ ഡാരില്‍ മിച്ചല്‍, നാലാം വിക്കറ്റിലെ പങ്കാളി ഗ്ലെന്‍ ഫിലിപ്‌സുമായി (25 പന്തില്‍ 32*) ചേര്‍ന്ന് ന്യൂസീലന്‍ഡിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് മിച്ചലിന്റെ അപരാജിത സെഞ്ചുറി. നേരത്തെ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. കെയ്ല്‍ ജമൈസണെ സിക്‌സര്‍ പറത്തി 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്‌സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്ത് മടങ്ങിപ്പോള്‍ ന്യൂസിലന്‍ഡിനായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.2 ഓവറില്‍ 70 റണ്‍സടിച്ചു. 24 റണ്‍സെടുത്ത രോഹിത് ശര്‍മയെ മടക്കി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 13-ാം ഓവറില്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്കിന്റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വീപ്പര്‍ കവറില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. പിന്നാലെ ശുഭ്മാന്‍ ഗില്‍ (56) അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ സന്തോഷം കുറച്ച് സമയം മാത്രമാണ് നീണ്ടുനിന്നത്. 17-ാം ഓവറില്‍ ഗില്‍ മടങ്ങി. കെയ്ല്‍ ജാമിസണിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. 53 പന്തുകല്‍ നേരിട്ട ഗില്‍ ഒരു സിക്സും ഒമ്പത് ഫോറും നേടി. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (8) നിരാശപ്പെടുത്തി. 22-ാം ഓവറില്‍ ക്ലാര്‍ക്കിന്റെ പന്തില്‍ മിഡ് ഓഫില്‍ മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പവലിയനില്‍ തിരിച്ചെത്തുന്നത്. പിന്നീട് 24-ാം ഓവര്‍ എറിയാനെത്തിയ ക്ലാര്‍ക്ക് മൂന്നാം പന്തില്‍ കോലിയെ ബൗള്‍ഡാക്കി. ഇതോടെ നാലിന് 118 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറി. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 27 റണ്‍സെടുത്ത ജഡേജയെ ബ്രേസ്വെല്‍ മടക്കി. ഒരറ്റത്ത് രാഹുല്‍ ഉറച്ചു നിന്നെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും(20) ഹര്‍ഷിത് റാണയും(2) അവസാന ഓവറുകളിലെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ വീണു. അവസാന ഓവറുകളില്‍ മുഹമ്മദ് സിറാജിനെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 284 റണ്‍സിലെത്തിച്ചത്.

മറുനാടൻ മലയാളീ 14 Jan 2026 9:50 pm

യെമനിലെ അന്‍സാറുല്ല സര്‍ക്കാരിനെ ആക്രമിക്കാന്‍ തയ്യാറെടുത്ത് സൗദി പിന്തുണയുള്ള വിഭാഗം

ദോഹ: യെമന്‍ തലസ്ഥാനമായ സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്ല നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആക്രമിക്കാന്‍ തയ്യാറെടുത്ത് സൗദി പിന്തുണയുള്ള യെമന്‍ വിഭാഗം. തെക്കന്‍ യെമനെ വേര്‍പിരിക്കാന്‍ യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന എസ്ടിസി സംഘടനയെ നേരിട്ടതിന് പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം പുതിയ നീക്കത്തിന് മുതിരുന്നത്. സൗദി പിന്തുണയുള്ള, ഏഥന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യെമന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അന്‍സാറുല്ലയില്ലാത്ത എല്ലാ പ്രദേശങ്ങളും നിയന്ത്രിക്കുന്നു. യെമനിലെ അന്‍സാറുല്ല ഒഴിച്ചുള്ള എല്ലാ സായുധ വിഭാഗങ്ങളെയും ഈ സര്‍ക്കാരില്‍ ചേര്‍ക്കുമെന്ന് പ്രസിഡന്റ് റഷാദ് അല്‍ അലിമി പ്രഖ്യാപിച്ചു. ഇതിനായി സുപ്രിം മിലിറ്ററി കമ്മിറ്റിയും രൂപീകരിച്ചു. സമാധാനപരമായ നടപടികള്‍ക്ക് വഴങ്ങാത്തവരെ നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തെ അന്‍സാറുല്ലയും ഗൗരവത്തിലെടുത്തുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കനത്ത പോരാട്ടത്തിന് തയ്യാറെടുക്കാനാണ് അന്‍സാറുല്ല നേതൃത്വത്തിന്റെ തീരുമാനം. യുഎസിന്റെയും പാശ്ചാത്യരുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ നേരിട്ട കരുത്താണ് അന്‍സാറുല്ലക്കുള്ളത്. 2014 മുതല്‍ സൗദി നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യത്തെയും അവര്‍ വിജയകരമായി നേരിട്ടു. കൂടാതെ ഗസയ്ക്ക് പിന്തുണ നല്‍കി ചെങ്കടലില്‍ നടത്തിയ ഓപ്പറേഷനുകള്‍ അവര്‍ക്ക് വലിയ ജനകീയ പിന്തുണയും നല്‍കുന്നു. 2000 കാലത്ത് യെമന്‍ സര്‍ക്കാര്‍ പൂര്‍ണമായും അടിച്ചമര്‍ത്തി എന്ന് വിശ്വസിച്ചിരുന്ന സ്ഥിതിയില്‍ നിന്നും സന്‍ആ പിടിച്ചെടുക്കുന്ന രീതിയിലേക്ക് വളര്‍ന്നവരാണ് അന്‍സാറുല്ല. അബ്ദുല്‍ മാലിക് അല്‍ ഹൂത്തി എന്ന ശക്തനായ പണ്ഡിതനാണ് അവരുടെ നേതാവ്. ഏഥന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യെമന്‍ സര്‍ക്കാര്‍ സൗദി അറേബ്യയുടെയും പാശ്ചാത്യരുടെയും പാവയാണെന്നാണ് അന്‍സാറുല്ല വിശ്വസിക്കുന്നത്. അതിനാല്‍ ആ സര്‍ക്കാരുമായി സംസാരിക്കാനും തയ്യാറല്ല. പ്രശ്‌നപരിഹാരത്തിന് സൗദിയുമായി നേരിട്ട് ചര്‍ച്ച നടത്താമെന്നാണ് അന്‍സാറുല്ല പറയുന്നത്. 2022ല്‍ ജിദ്ദയിലെ എണ്ണ ശേഖരണിയില്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദിയെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിച്ചതായും അന്‍സാറുല്ല നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. സന്‍ആയില്‍ ആരെങ്കിലും ആക്രമണം നടത്തിയാല്‍ അതിന് മറുപടി സൗദിയില്‍ നല്‍കുമെന്നാണ് അന്‍സാറുല്ലയുടെ പ്രഖ്യാപനം.

തേജസ് ന്യൂസ് 14 Jan 2026 9:49 pm

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസ് അറസ്‌റ്റിൽ, ആശുപത്രിയിൽ തുടരും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ സ്‌പെഷ്യൽ തഹസിൽദാറും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കെപി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്‌റ്റ്‌ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. എസ്‌പി ശശിധരൻ ആശുപത്രിയിൽ എത്തി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐസിയുവിൽ

ഒന്നു ഇന്ത്യ 14 Jan 2026 9:48 pm

ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോൽ കൊണ്ട് കുത്തിക്കൊന്നു

സംഭവത്തില്‍ ബന്ധുവായ വേര്‍കോലി സ്വദേശി പ്രമോദിനെ പോലിസ് പിടികൂടി

തേജസ് ന്യൂസ് 14 Jan 2026 9:46 pm

US Ambassador Sergio Gor presents credentials to President Murmu

New Delhi : US Ambassador to India Sergio Gor presented his credentials to President Droupadi Murmu at the Rashtrapati Bhavan here on Wednesday, according to an official statement. Gor, 38, was sworn in as the US Ambassador to India in mid-November last year. The US Senate confirmed his appointment in October

പ്രവാസി എക്സ്പ്രസ്സ് 14 Jan 2026 9:45 pm

ഫൈവ് സ്റ്റാർ ഹോട്ടൽ, ഇന്ത്യയിലും യുകെയിലുമുള്ള 8 വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ട്രാവൽ വ്ലോ​ഗർ

ഇന്ത്യയിലെയും യുകെയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകൾ തമ്മിലുള്ള 8 പ്രധാന വ്യത്യാസങ്ങൾ പങ്കുവച്ച് ഒരു ട്രാവൽ വ്ലോഗർ. വാടക, അതിഥികളെ സ്വീകരിക്കുന്ന രീതി, ലക്ഷ്വറി, സേവനം തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളിലെയും വ്യത്യാസങ്ങളാണ് പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 9:41 pm

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം: ജാഗ്രതാ നിർദേശവുമായി ഇന്ത്യ, യാത്രകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്

ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുകയും മരണസംഖ്യ 2,500 കടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇറാനിൽ നിലവിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ—including വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ—ലഭ്യമായ എല്ലാ മാർഗങ്ങളും, വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ, ഉപയോഗിച്ച് രാജ്യത്ത് നിന്ന് സുരക്ഷിതമായി മടങ്ങണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, […] The post ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം: ജാഗ്രതാ നിർദേശവുമായി ഇന്ത്യ, യാത്രകൾ ഒഴിവാക്കാൻ മുന്നറിയിപ്പ് appeared first on ഇവാർത്ത | Evartha .

ഇവാർത്ത 14 Jan 2026 9:40 pm

ആണ്ടൂർക്കോണം വളവിലെ അപകടങ്ങൾ ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അപകടമേഖലയായ വളവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിച്ചതാണ് 6 മാസത്തിനിടെ അപകടങ്ങൾ വർധിക്കാനുള്ള കാരണമെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 9:38 pm

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള ക

പ്രവാസി എക്സ്പ്രസ്സ് 14 Jan 2026 9:32 pm

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോർട്ടൽ ; ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ

സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ പങ്കുവെയ്ക്കാൻ പുതിയ ഔദ്യോഗിക വെബ് പോർട്ടൽ സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വെബ് പോർട്ടൽ ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം. കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ് പോർട്ടൽ നിർമ്മിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:29 pm

മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്

തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറഞ്ഞത്. തലയ്ക്ക് പരിക്കേറ്റ മണിയമ്മയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 9:28 pm

പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കെതിരെ ബിഹാറില്‍ ആക്രമണങ്ങള്‍ തുടരുന്നു

പറ്റ്‌ന: പശ്ചിമബംഗാള്‍ സ്വദേശികളായ വ്യാപാരികള്‍ക്കെതിരെ ബിഹാറില്‍ ആക്രമണങ്ങള്‍ തുടരുന്നു. പോത്തിയ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ഒരു കച്ചവടക്കാരനെ ഹിന്ദുത്വ സംഘം ആക്രമിച്ചു. അഖ്മല്‍ റഹ്‌മാന്‍ എന്നയാളെയാണ് ആക്രമിച്ചത്. അക്രമികള്‍ റഹ്‌മാന്റെ കൈവശമുണ്ടായിരുന്ന 12,000 രൂപയും കവര്‍ന്നു. സഹാര്‍സ പ്രദേശത്ത് മുഹമ്മദ് മുജാഹിദ് എന്ന കച്ചവടക്കാരനെ ഹിന്ദുത്വ സംഘം തോക്ക് ഉപയോഗിച്ച് വെടിവച്ചു. മുഹമ്മദ് മുജാഹിദ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

തേജസ് ന്യൂസ് 14 Jan 2026 9:27 pm

റെക്കോർഡ് ബുക്കിംഗ്:മഹീന്ദ്രയുടെ പുതു മോഡലുകൾക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകൾ

മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവികളായ എക്‌സ്ഇവി 9എസ്, എക്‌സ്‌യുവി 7എക്‌സ്ഒ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ 93,689 പേർ വാഹനം ബുക്ക് ചെയ്തു. ജനുവരി 14ന് ഉച്ചക്ക് രണ്ട് മണി വരെ ലഭിച്ച ഈ ബുക്കിംഗുകളുടെ മൂല്യം 20,500 കോടിയിലധികം രൂപയാണ് (എക്‌സ്-ഷോറൂം വില).

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:25 pm

ഐ-പാക് റെയ്ഡ്: മമത പരിശോധന തടസപ്പെടുത്തി രേഖകള്‍ കടത്തിയെന്ന് ഇഡി; ഗുണ്ടായിസമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇഡിയും ടിഎംസിയും സമര്‍പ്പിച്ച ഹരജികള്‍ ഒത്തുതീര്‍പ്പാക്കി കൊല്‍ക്കത്ത ഹൈക്കോടതി

തേജസ് ന്യൂസ് 14 Jan 2026 9:25 pm

നെടുമ്പാശ്ശേരിയില്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുന്നുകര: കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അങ്കമാലി-മാഞ്ഞാലിത്തോട്ടില്‍ മുങ്ങി മരിച്ചു. കുന്നുകര കോളനിയില്‍ തേയ്ക്കാനത്ത് വീട്ടില്‍ ബൈജു ശിവന്റെ മകന്‍ ദേവ സൂര്യയാണ് (14) മരിച്ചത്. കുന്നുകര ക്രിസ്തുരാജ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകീട്ട് 4.45ഓടെ കുന്നുകര വടക്കേ അടുവാശ്ശേരി ഊഴം കടവ് പാലത്തിന് സമീപത്തെ ഞങ്ങാട്ടി കടവിലായിരുന്നു സംഭവം. കടവിന് സമീപത്ത് താമസിക്കുന്ന കൂട്ടുകാരനോടൊപ്പം അഞ്ച് പേരാണ് കുളിക്കാനെത്തിയത്. ദേവ സൂര്യക്ക് നീന്തല്‍ വശമില്ലായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയതോടെ ആഴക്കയത്തില്‍പ്പെട്ട ദേവസൂര്യ മുങ്ങി താഴുകയായിരുന്നുവത്രെ. സംഭവം ശ്രദ്ധയില്‍പ്പെട്ട കൂട്ടുകാര്‍ ബഹളംവെച്ചതോടെ സമീപവാസികളെത്തി ട്യൂബ് എറിഞ്ഞ് കൊടുത്തെങ്കിലും അതില്‍ പിടിക്കാനാകാതെ മുങ്ങിത്താഴുകയായിരുന്നു. അര മണിക്കൂറോളം പുഴയില്‍ താണു കിടന്ന ദേവ സൂര്യയെ സമീപവാസികളെത്തി മുങ്ങി തപ്പിയാണ് കരക്കെടുത്തത്. ചെങ്ങമനാട് പൊലീസെത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കുറ്റിപ്പുഴ കൃസ്തു രാജ് ഹൈസ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയും സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുമാണ്. മാതാവ്: അമ്പിളി. സഹോദരി: ദേവപ്രിയ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ കുന്നുകര പൊതുശ്മശാനത്തില്‍.

മറുനാടൻ മലയാളീ 14 Jan 2026 9:23 pm

' ആശകൾ ആയിരം ' ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:21 pm

ഡർബി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

മലയാളത്തിലെ പ്രഗത്ഭരായ യുവ പ്രതിഭകളേയും സോഷ്യൽ മീഡിയാ താരങ്ങളെയും അണിനിരത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇന്ന് ചെന്നൈയിൽ നടന്ന ചടങ്ങിൽ തുടർച്ചയായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ യൂത്ത് സെൻസേഷൻ സ്റ്റാർ ആയി മാറിയ പ്രദീപ് രംഗനാഥൻ ഡർബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും റിലീസ് ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:20 pm

വവ്വാൽ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റീലിസ് ചെയ്തു

മലയാളത്തിൽ നിന്നും ഒരിക്കലും ചിന്തിക്കാത്ത വേഷപ്പകർച്ചയുമായി വവ്വാലിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ! കൽക്കി അവതാരത്തെ പോലെ തോന്നിക്കുന്ന രൗദ്ര ഭാവമായി വേട്ടക്കൊരുങ്ങി നിൽക്കുന്ന, ലെവിൻ സൈമൺ ജോസഫ് അവതരിപ്പിക്കുന്ന ശരവണൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാറാണ് പുറത്ത് വിട്ടിരിക്കുന്നത്.മലയാളികൾക്കു സുപരിചിതനാണ് ലെവിൻ.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:18 pm

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ കടുക്കുകയും അമേരി

പ്രവാസി എക്സ്പ്രസ്സ് 14 Jan 2026 9:16 pm

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ 16ന് തുടങ്ങും

കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും, മെട്രോമാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോയും വ്യവസായി മഹാസംഗമവും 2026 ജനുവരി 16, 17, 18 തീയതികളിൽ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ജനുവരി 16ന്, 10.30

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:15 pm

ഭാര്യയുടെ സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊന്നു; ചിറ്റൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാള്‍ പിടിയില്‍

പാലക്കാട്: ചിറ്റൂരില്‍ ഭാര്യയുടെ സഹോദരി ഭര്‍ത്താവിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാള്‍ കുത്തിക്കൊന്നു. പൊല്‍പ്പുള്ളി 6-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രമോദ് കുമാറാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. പൊല്‍പ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് സ്‌കൂളിന് മുന്നിലെ റോഡില്‍ വച്ച് കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മറുനാടൻ മലയാളീ 14 Jan 2026 9:14 pm

കശുവണ്ടി ഇനി കെ-സ്റ്റോറുകളിലൂടെയും ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു

കശുവണ്ടിമേഖലയുടെ വിപണിസാധ്യത ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ. കശുവണ്ടിവികസന കോർപറേഷന്റെ ഉത്പന്നങ്ങൾ കെ-സ്റ്റോറുകൾവഴി ലഭ്യമാക്കുന്ന പദ്ധതിയിലൂടെയാണ് ലക്ഷ്യംകാണുക. പുതുപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം പുത്തൻനട കെ-സ്റ്റോറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:13 pm

പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന; കാസർ​ഗോഡ് ജില്ലാ തല അവലോകനം നടത്തി

പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പദ്ധതിയുടെ ജില്ലാ തല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കൊച്ചി ഡി.സി.സി.ഡി ഡയറക്ടർ ഡോ. ഫെമിന അവലോകനം നടത്തി.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:12 pm

പട്ടം നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ചു

ലഖ്‌നോ: പട്ടത്തിന്റെ നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ജോണ്‍പൂരിലാണ് സംഭവം. കേരാകാത് സ്വദേശിയായ ഡോ. സമീര്‍ ഹാഷ്മി(28)യാണ് മരിച്ചത്. വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോവുമ്പോഴാണ് നൂല്‍ കഴുത്തില്‍ തട്ടിയത്. കഴുത്ത് മുറിഞ്ഞ് റോഡില്‍ വീണ ഡോ. സമീര്‍ ഉടന്‍ മരിച്ചു.  നൂല്‍ തട്ടി കഴുത്തിലെ എല്ലുകളും മുറിഞ്ഞിരുന്നു. പ്രദേശത്ത് ഉല്‍സവം നടക്കുന്നതിനാല്‍ വീട്ടില്‍ നിന്നും പുറത്തുപോവരുതെന്ന് സമീറിനോട് പറഞ്ഞിരുന്നതായി പിതാവ് മുഖിം പറഞ്ഞു. എന്നാല്‍, ഒരു രോഗിയുണ്ടെന്ന് പറഞ്ഞ് സമീര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇതുവരെ ആറു പേരാണ് പട്ടം നൂല്‍ തട്ടി ഉത്തര്‍പ്രദേശില്‍ മരിച്ചിരിക്കുന്നത്. നൈലോണ്‍ കൊണ്ടോ പോളി പ്രൊപ്പലയ്ന്‍ കൊണ്ടോ നിര്‍മിക്കുന്ന നൂലുകളാണ് പ്രധാന അപകടം. മകരസംക്രാന്തി ആയതോടെ നിരവധി പേരാണ് പട്ടങ്ങള്‍ പറത്തുന്നത്.ഇത്തരം നൂലുകള്‍ കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി നിരോധിച്ചിരുന്നു. രണ്ടുപേരുടെ മരണത്തെ തുടര്‍ന്നാണ് നടപടി. കര്‍ണാടകയിലെ ബിദാറില്‍ ഇന്ന് ഒരാളും നൂലുമൂലം കൊല്ലപ്പെട്ടു.

തേജസ് ന്യൂസ് 14 Jan 2026 9:12 pm

എന്‍എസ്എസ് ക്യാംപ് മറയാക്കി വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഗവ. സ്‌കൂള്‍ അധ്യാപകന്‍ ഒളിവില്‍

കോഴിക്കോട് താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് ക്യാംപിനിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 9:11 pm

കാസർ​ഗോഡ് നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി ഉദുമ നിയോജക മണ്ഡലത്തിനു കീഴിലെ കുറ്റിക്കോൽ

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:10 pm

നിലേശ്വരം ബസ്സ്റ്റാൻഡ് നിർമ്മാണം : പുരോഗതി വിലയിരുത്താൻ കെ യു ആർ ഡി എഫ് സി സംഘമെത്തി

നീലേശ്വരം ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്, കെ.യു.ആർ.ഡി.എഫ്.സി ടൗൺ പ്ലാനർ ലിജു എൽ.എസ്, പ്രൊജക്ട് അസിസ്റ്റന്റ് സജീഷ്.പി എന്നിവർ സന്ദർശിക്കുകയും നിർമ്മാണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:07 pm

പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 9:06 pm

കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള സർക്കാരും പി.എസ്.സിയും അംഗീകരിച്ച ഡി.എം.എൽ.ടിയോ ബി.എസ്.സി എം.എൽ.ടിയോ വിജയിച്ച 18 വയസ്സിനും 56 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 9:05 pm

കുടുംബ പ്രശ്നം: ചിറ്റൂരിൽ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു, അറസ്റ്റ്

പൊലീസിന്റെ പിടിയിലായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട പ്രമോദ്. കുടുംബ പ്രശ്നത്തെ തുടർന്ന് സ്കൂളിന് മുന്നിലെ റോഡിൽ വച്ച് കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 9:04 pm