ഇന്ധന വിതരണം തടസപ്പെട്ടാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ
ഇറാന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, അയത്തൊള്ള അലി ഖാംനഇയുടെ മകൻ മൊജ്തബ ഖാംനഇയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ അയത്തൊള്ള ഖാംനഇയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം. ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് മൊജ്തബയെ ഈ സ്ഥാനത്തേക്ക്
സഞ്ജു സാംസൺ ഒരു വിസ്മയ കഥയാണ്. ജനങ്ങൾ അവനെ അത്രമേൽ സ്നേഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്റ് താരം സഞ്ജുവാണ്.
ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
കെ കെ ശൈലജയെ മട്ടന്നൂരിന് പകരം പേരാവൂരില്‍ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കും.
ബ്രിട്ടീഷ് യുവതി ആഡംബര കപ്പലില്‍ മരിച്ച നിലയില്‍
ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്ന് 58 പ്രത്യേക വിമാന സർവീസുകൾ നടത്തും
കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്ന് 58 പ്രത്യേക വിമാന സർവീസുകൾ നടത്തും, കൂടുതൽ സർവീസ് നടത്തുന്നതും ആലോചനയിൽ
പപ്പടം പൊടിയുമോ ഇതുപോലെ?; ടാറിംഗ് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ മലയാറ്റൂർ നീലീശ്വരം റോഡ് പൊളിഞ്ഞു
ഞങ്ങൾക്ക് ടാർ ചെയ്യണ്ട, ചെളിയിൽ കൂടെ നടന്ന് പൊക്കോളാം; ടാറിംഗ് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ മലയാറ്റൂർ-നീലീശ്വരം റോഡ് പൊളിഞ്ഞു, അശാസ്ത്രീയത ആരോപിച്ച് നാട്ടുകാർ
കൂടിയ വോട്ടുകൾ ആർക്ക് അനുകൂലമാകും? എസ്ഐആറിൽ മലപ്പുറത്ത് 12 മണ്ഡലങ്ങളിൽ വോട്ടുകൾ കൂടി
കൂടിയ വോട്ടുകൾ ആരെ തുണയ്ക്കും?; എസ്ഐആർ പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറത്ത് 12 മണ്ഡലങ്ങളിൽ വോട്ടുകൾ കൂടി, ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമായി തിരൂർ
കേരള കോൺഗ്രസ് എമ്മിന് 12 സീറ്റ് കൊടുക്കാമെന്നും കുറ്റ്യാടി നൽകാൻ ആവില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാൽ, പതിമൂന്നാമതായി മറ്റൊരു സീറ്റ് കിട്ടണമെന്ന് കേരള കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടാൽ സിപിഎമ്മിന് തലവേദനയാവും.
ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം
അയവില്ലാതെ പശ്ചിമേഷ്യൻ ഭീതി; ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം, ആക്രമണം പ്രതിരോധിച്ചെന്ന് യുഎഇ
യുഎഇയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നടി സ്വാസിക
യുഎഇയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ നടി സ്വാസിക
വയനാട് കാട്ടാനയെ തുരത്താൻ പോയ യുവാവ് മരിച്ച നിലയിൽ
വയനാട് കാട്ടാനയെ തുരത്താൻ പോയ യുവാവ് കൃഷിയിടത്തിൽ മരിച്ച നിലയിൽ, യുവാവ് വീണുകിടന്നിടത്ത് കാട്ടാനയുടെ കാൽപാടുകൾ കണ്ടെത്തി
ഖമനയിയെ വധിച്ചതിന് പ്രതികാരത്തിനൊരുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും ; യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
അമേരിക്കന്‍ മണ്ണില്‍ വലിയരീതിയിലുള്ള സൈനിക ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ വിലയിരുത്തല്‍.
സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളോടും സമാന അനുഭവമുണ്ടായോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിപുന്‍ ബോറ ബാര്‍ചല്ലയില്‍ നിന്നും ജനവിധി തേടും.
ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തത്; മന്ത്രി റീം അല്‍ ഹാഷിമി
ട്രംപിന്റെ നടപടിയോട് ഭൂരിഭാഗത്തിനും വിയോജിപ്പെന്ന് സി.എന്‍.എന്‍, റോയിട്ടേഴ്സ് സര്‍വേ
ഗള്‍ഫ് രാജ്യതലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി
ഇന്ത്യ നയതന്ത്ര രീതിയാണ് കാംക്ഷിക്കുന്നതെന്നും എല്ലാ രാജ്യങ്ങളോടും സംയമനം പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നടന് വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് നല്കാന് ഡിഎംകെ
പാര്‍ട്ടിക്ക് എത്ര സീറ്റുകളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിക്കുക എന്നത് സീറ്റ് ധാരണ സമിതി തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
രഹസ്യമായി ആയുധങ്ങള്‍ നല്കി അമേരിക്ക സജ്ജമാക്കിയ കുര്‍ദ്ദിഷ് വിമതര്‍ പശ്ചിമ ഇറാനില്‍ കലാപം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ആക്രമണവുമായി ഇറാൻ. യുഎസ് നയതന്ത്ര കാര്യാലയം ലക്ഷ്യമിട്ട് ഡ്രോൺ. കെട്ടിടത്തിൽ തീപിടിത്തം.
അങ്കമാലിയില്‍ 19 കാരിയെ ഇടിച്ചു കടന്നുകളഞ്ഞ വാഹനം കണ്ടെത്തി
മസ്തിഷ്ക മരണം സംഭവിച്ചതോടെ ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു.
പത്തനംതിട്ടയിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്; പ്രതി അറസ്റ്റിൽ
പത്തനംതിട്ടയിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്; പ്രതി അറസ്റ്റിൽ, അക്രമം സംശയത്തിന്റെ പേരിലെന്ന് പൊലീസ്
ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടു, ഇത് മനസ്സിലാക്കിയാണ് ആക്രമണം നടത്തിയത്: ഡോണൾഡ് ട്രംപ്
'ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടു, ഇത് മനസ്സിലാക്കിയാണ് ആക്രമണം നടത്തിയത്'; അമേരിക്കയുടെ നിലപാട് വ്യക്തമാക്കി ഡോണൾഡ് ട്രംപ്
തൃപ്പൂണിത്തുറയിൽ സമവായത്തിലെത്താനാകാതെ സിപിഎം?; കെഎൻ ഉണ്ണികൃഷ്ണന് വിജയസാധ്യത ഇല്ലെന്ന് ഒരു വിഭാഗം
തൃപ്പൂണിത്തുറയിൽ സമവായത്തിലെത്താനാകാതെ സിപിഎം?; കെഎൻ ഉണ്ണികൃഷ്ണന് വിജയസാധ്യത ഇല്ലെന്ന് ഒരു വിഭാഗം, തീരുമാനം സംസ്ഥാന സമിതിക്ക് വിട്ട് ജില്ലാ സെക്രട്ടേറിയേറ്റിൽ ധാരണ
യുവാവിനെ പെട്രോൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും | Kollam
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ പെട്രോൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും Kollam | Crime news | Kerala Police
എറണാകുളത്ത് കൂലിയെച്ചൊല്ലി തർക്കം; യുവാവിന് ക്രൂരമർദനം | Ernakulam | Crime news
200 രൂപ അധികം കൂലി ചോദിച്ചു; നൽകാനാകില്ലെന്ന് പറഞ്ഞത് പ്രകോപനമായി, എറണാകുളത്ത് യുവാവിന് ക്രൂരമർദനം
ലഹരി വില്‍പ്പന പൊലീസില്‍ അറിയിച്ചതിന് അമ്മയ്ക്കും മക്കള്‍ക്കും ലഹരി മാഫിയയുടെ മര്‍ദനം | Drug case
പത്തനംതിട്ട അടൂരില്‍ ലഹരി വില്‍പ്പനയെക്കുറിച്ച് പൊലീസില്‍ വിവരം അറിയിച്ച അമ്മയ്ക്കും മക്കള്‍ക്കും മര്‍ദനമേറ്റു, വീട്ടിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു Drug case | Crime news | Pathanamthitta
ചിനക്കത്തൂര്‍ പൂരത്തിനിടെ പൂര കമ്മിറ്റി അംഗങ്ങൾ തമ്മിൽ തല്ലി; രണ്ട് പേർക്ക് പരിക്ക് | Palakkad
പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിനിടെ പൂരത്തിനിടെ കമ്മിറ്റി അംഗങ്ങൾ തമ്മിൽ തല്ലി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു, ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് സിപിഎം
പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ച ശേഷം കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍
കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണക്കേസുകളില്‍ പ്രതിയാണ്
അങ്കമാലിയിലെ സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാനയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
അങ്കമാലിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി
മദ്യപാനത്തെ ചോദ്യം ചെയ്തു; അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കിലിട്ട് 25കാരനായ മകന്
മദ്യപാനത്തെ ചോദ്യം ചെയ്തു; അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകന്
കാട്ടാന ആക്രമണം? ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി വടക്കനാട് സ്വദേശി രജീവിനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയെ ഓടിക്കാൻ പോയ ഇദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ട്, കാരണം ശരീരത്തിൽ പുറമേ പരിക്കുകളില്ലെങ്കിലും സമീപത്ത് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
കെ പി ഉണ്ണികൃഷ്ണന്; കോ ലീ ബി സഖ്യത്തെ നിലംപരിശാക്കിയ പോരാളി
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജീവ് ഗാന്ധിയും തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗും ഈ സഖ്യത്തെക്കുറിച്ച് തന്നോട് ക്ഷമാപണം നടത്തിയിരുന്നതായി അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
അറിവ്: ലക്ഷ്യം പിഴക്കാതിരിക്കട്ടെ
എന്താണ് പഠനത്തിന്റെ ലക്ഷ്യം എന്നതിനെ ആശ്രയിച്ചാണ് നാം സ്ഥാപനങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കുന്നത്. പഠനാനന്തരം നല്ല വരുമാനമുള്ള ജോലി എന്നതിലേക്ക് നമ്മുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ ചുരുങ്ങിയതിന്റെ കൂടി അടയാളമാണ് പ്രമുഖമായ പല സ്ഥാപനങ്ങളിലെയും ചി ല ഡിപാർട്ട്മെന്റുകളിൽ പട്ടി പെറ്റു കിടക്കുന്നത്. “ആ കോഴ്സിന് ഇപ്പോൾ സ്കോപ്പില്ല’ എന്ന തീർപ്പിലെത്തുന്ന വിദ്യാർഥികളും രക്ഷിതാക്കളും “ഇതു വഴി ഒന്നും സമ്പാദിക്കാനാകില്ല’ എന്നും കൂടിയാണ് പറയുന്നത്. യഥാർഥത്തിൽ ജോലി നേടൽ മാത്രമാണോ പഠനത്തിന്റെ താത്പര്യം?. വ്യക്തിത്വ വികസനവും സാമൂഹിക ബോധവും തുടങ്ങി […]
എണ്ണ പ്രതിസന്ധി: റഷ്യയാണ് രക്ഷ
യു എസ് ഭീഷണി അവഗണിക്കാൻ ഇന്ത്യ • റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വർധിപ്പിക്കും
ഉണ്ണികൃഷ്ണനെ പോലുള്ള ദേശീയ നേതാക്കള്‍ ഭരണഘടനയുടെ ന്യൂനപക്ഷ പരിരക്ഷാ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ എത്രത്തോളം ബദ്ധശ്രദ്ധരായിരുന്നുവെന്ന് നാം ഓര്‍ക്കണം. വി പി സിംഗ് മന്ത്രിസഭ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കെന്ന പോലെ ന്യൂനപക്ഷങ്ങള്‍ക്കും വലിയ പ്രത്യാശ നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന് ഉള്‍പ്പെട്ട വി പി സിംഗിന്റെ മന്ത്രിസഭയാണ് നബിദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നത്.
കുമരകം: വന്‍കിട റിസോര്‍ട്ടിന്റെ കായല്‍ കൈയേറ്റം കണ്ടെത്തിയിട്ടും അതേ സ്ഥലം അവര്‍ക്കുതന്നെ പാട്ടത്തിനു കൊടുക്കാന്‍ സര്‍ക്കാര്‍ നീക്കം. വേമ്പനാട്ട് കായലിന്റെ തീരം കൈയേറിയതെന്നു കണ്ടെത്തിയ, അബാദ് വിസ്പറിങ് പാംസിന്റെ 4.97 ആര് സ്ഥലം അവര്‍ക്കുതന്നെ പാട്ടത്തിനു നല്കുന്നതില് അഭിപ്രായം തേടി തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമരകം ഗ്രാമപഞ്ചായത്തിനു കത്തയച്ചു. തദ്ദേശവകുപ്പിന്റെ കത്ത് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ചചെയ്തശേഷം നിയമോപദേശം തേടിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 29-നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്. കുമരകം വില്ലേജ്, ബ്ലോക്ക് 12-ല്‍ 192/1,192/2, 192/43 സര്‍വേ നമ്പറുകളിലുള്ള സ്ഥലമാണിത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം വമ്പന്‍ റിസോര്‍ട്ടുകളുള്ള ഗ്രൂപ്പാണ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി കൈയേറ്റഭൂമി പാട്ടത്തിനെടുത്ത് സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത്. തുടര്‍ച്ചയായ മൂന്ന് കമ്മിറ്റികളില്‍ പഞ്ചായത്ത് ഈ വിഷയം ചര്‍ച്ചചെയ്തു. ഭൂരിഭാഗം അംഗങ്ങളും ഭൂമി പാട്ടത്തിനു കൊടുക്കുന്നതിനെ അനുകൂലിച്ചു. എന്നാല്‍, മൂന്ന് ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തതോടെ നിയമോപദേശത്തിനു വിടുകയായിരുന്നു. ഇ.എസ്. അനീഷ്
തിരുവനന്തപുരം: രാജ്യാന്തര സ്റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറാന്‍ നീക്കമെന്ന് ആരോപണം. ദേശീയപാതയോട് ചേര്‍ന്ന്, സര്‍വകലാശാലയുടെ 42 ഏക്കര്‍ ഭൂമി ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മാണത്തിനെന്ന പേരില്‍ വിട്ടുനല്‍കാന്‍ മന്ത്രി വി. അബ്ദുറഹ്മാന് നടത്തുന്ന നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്കി. 500 കോടി രൂപ വിപണിമൂല്യമുള്ള സര്‍വകലാശാലാ ഭൂമിയിലെ സ്റ്റേഡിയം നിര്മാണനീക്കത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണെന്നു നിവേദനത്തില്‍ ആരോപിക്കുന്നു. മന്ത്രി കെ.ബി. ഗണേഷ്കുമാര് മുന്‍കൈയെടുത്ത് കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു വിട്ടുകൊടുത്തതിന് സമാനമായ കച്ചവടമാണ് കാലിക്കറ്റിലേതെന്നും ആരോപണമുണ്ട്. കേരള സര്‍കലാശാലയുടെ ഭൂമിയില്‍ നിര്‍മിച്ച സ്റ്റേഡിയം ഇപ്പോള്‍ സ്വകാര്യ ഏജന്‍സികളുടെ കൈവശമാണ്. പാട്ടത്തുകയായി 87 കോടി രൂപ സര്കലാശാലയ്ക്കു കിട്ടാനുണ്ട്. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതിരേഖയോ കരാറോ ഇതുവരെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു ലഭിച്ചിട്ടില്ല. 700 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കു കിഫ്ബിയില്‍നിന്ന് 125 കോടി രൂപ അനുവദിച്ചു. ബാക്കിത്തുക എങ്ങനെ കണ്ടെത്തുമെന്നു വ്യക്തമല്ല. കേരള സര്‍വകലാശാലയുടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇപ്പോള്‍ സിനിമാ തീയറ്ററുകള്‍, വിവാഹമണ്ഡപങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ റെസ്റ്റോറന്റുകള്‍, ബാറുകള്‍, ഐ.ടി. കമ്പനികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സ്വന്തമായി സ്റ്റേഡിയമുള്ളപ്പോള്‍ പുതിയ സ്റ്റേഡിയത്തിനായി ഭൂമി വിട്ടുനല്‍കുന്നതു മന്ത്രി ഇടപെട്ടുള്ള ഭൂമിക്കച്ചവടമാണെന്നും തടയണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവേ, അധികസീറ്റില്‍ കണ്ണുവയ്ക്കേണ്ടെന്ന് എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍ക്ക് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. അധിക സീറ്റുകള്‍ നല്‍കേണ്ടതില്ലെന്നും നിലവിലെ സ്ഥിതി തുടരണമെന്നുമാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ, തിരുവനന്തപുരം ജില്ലയില്‍ കണ്ണുവെച്ച ആര്.ജെ.ഡി, കേരളാ കോണ്‍ഗ്രസ് (ബി) തുടങ്ങിയ കക്ഷികള്‍ക്ക് മോഹഭംഗം. മുതിര്‍ന്ന നേതാവ് നീലലോഹിതദാസന്‍ നാടാരെയോ ഭാര്യ ജമീല പ്രകാശത്തെയോ മത്സരിപ്പിക്കാന്‍ ആര്.ജെ.ഡി. ലക്ഷ്യമിട്ട കോവളം സീറ്റ് വിട്ടുനല്‍കില്ലെന്ന് സി.പി.എം. വ്യക്തമാക്കി. കോവളത്ത് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ഥിതന്നെ മത്സരിക്കും. കോവളം ലഭിച്ചില്ലെങ്കില്‍ തിരുവനന്തപുരം സീറ്റ് വേണമെന്നായിരുന്നു ആര്.ജെ.ഡി. ആവശ്യം. ഇതും തള്ളി. വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ എന്നീ മൂന്നു സീറ്റുകളില്‍ മാത്രമായി ആര്.ജെ.ഡി. ഒതുങ്ങേണ്ടി വരും. ആര്.ജെ.ഡി. മുന്നണി വിട്ടുപോകുന്നെങ്കില്‍ പോകട്ടെ എന്നതാണ് സി.പി.എം. നിലപാട്. അതിനിടെ, കൂത്തുപറമ്പ് എം.എല്‍.എ: കെ.പി. മോഹനന് സി.പി.എമ്മിനൊപ്പമേ നില്‍ക്കൂവെന്ന് ആര്.ജെ.ഡിയെ അറിയിച്ചിട്ടുണ്ട്. അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിനായി എല്‍.ഡി.എഫില്‍ വന്‍ വടംവലിയാണ് നടക്കുന്നത്. ഈ സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന വികാരം സി.പി.എം. ജില്ലാ ഘടകത്തിലുണ്ട്. തൊണ്ടിമുതല്‍ കേസിലെ അയോഗ്യതാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആന്റണി രാജുവിന്റെ പാര്‍ട്ടിക്കുതന്നെ സീറ്റ് നല്‍കണോ എന്നതില്‍ സി.പി.എം. തീരുമാനം നിര്‍ണായകമാകും. സീറ്റ് വിഭജനത്തില്‍ പ്രാദേശിക അസന്തുലിതാവസ്ഥയുണ്ടെന്ന് ആര്.ജെ.ഡി. നേതാവ് വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു. ലഭിച്ച മൂന്നു സീറ്റുകളും ഉത്തര മലബാറിലാണ്. എങ്കിലും മുന്നണി വിടാനില്ലെന്നും ലഭിച്ച സീറ്റുകളില്‍ കരുത്തോടെ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി/അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തതിനു പിന്നാലെ ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫ് ആശുപത്രി വിട്ടു വീട്ടിലെത്തി. കൊച്ചി അമൃതാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉഷയുടെ വയറ്റില്‍നിന്ന് 'ആര്‍ട്ടറി ഫോര്‍സെപ്സ്' എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തത്. മാതാ അമൃതാനന്ദമയി മഠം സൗജന്യമായി ചികിത്സ ചെയ്തു കൊടുക്കുകയായിരുന്നു. ഉഷാ ജോസഫിനായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ഒരു സഹായവും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മകന് ഷിബിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തവണ മന്ത്രി വിളിച്ചു. പിന്നീട് എച്ച്. സലാം എം.എല്‍.എ. വിളിച്ചെങ്കിലും തൃപ്തികരമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനം.-ഷിബിന്‍ പറഞ്ഞു. ചികിത്സയ്ക്കായി ഇടപെട്ട കെ.സി. വേണുഗോപാല്‍ എം.പിക്കും ചികിത്സ നടത്തിയ അമൃത ആശുപത്രിക്കും ഷിബിന്‍ നന്ദി പറഞ്ഞു. വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷമാണ് ഉഷ ജോസഫ് (59) വേദന അനുഭവിച്ചത്. ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നായിരുന്നു വീട്ടില്‍ മടങ്ങിയെത്തിയ ഉഷ നിറകണ്ണുകളോടെ പ്രതികരിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നടന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനകളിലാണു വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കെ.സി വേണുഗോപാല്‍ എം.പിയുടെ ഇടപെടലിനെത്തുടര്‍ന്ന് എറണാകുളം അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ശസ്ത്രക്രിയയില്‍ വയറ്റില്‍ നിന്നു പുറത്തെടുത്ത കത്രിക തൊണ്ടി മുതലായി അമ്പലപ്പുഴ പോലീസിനു കൈമാറിയിട്ടുണ്ട്. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന ഉഷാ ജോസഫിന് ഇനി ജോലിക്കും പോകാനും കഴിയില്ല. ഈ മാസം 17 ന് വീണ്ടും ആശുപത്രിയില്‍ ചികിത്സയ്ക്ക് ചെല്ലണം. അതുവരെ പൂര്‍ണ വിശ്രമമാണു നിര്‍ദേശിച്ചിരിക്കുന്നത്. കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീര്‍, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്ജീവന്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരാണു നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തനിക്കെതിരേ പോക്സോ കേസ് എടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്. ശ്രീലേഖ
തിരുവനന്തപുരം: തനിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തതതിനെതിരേ കടുത്ത ആരോപണങ്ങളുമായി ആര്. ശ്രീലേഖ രംഗത്ത്. വിരമിച്ച ഡി.ജി.പി ആയിട്ടും പോലീസ് തനിക്കെതിരേ കള്ളക്കേസെടുത്തതു ദുഃഖകരമാണെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പോലീസിന്റെ നടപടി തെറ്റും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് അവരുടെ ആരോപണം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേക്കു മത്സരിക്കാമെന്നും അവര്‍ പറഞ്ഞു.ചെയ്യുന്നതു തെറ്റാണെന്ന് പോലീസിന് അറിയാത്തതല്ല. ഭാരതീയ ന്യായസംഹിത പ്രകാരം സമയപരിധിക്കകത്ത് കേസ് കൊടുക്കേണ്ടതുണ്ട്. എന്നാല്‍ താന്‍ ചെയ്തെന്നു പറയുന്ന കുറ്റകൃത്യം 2016ലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും 2022ലെ വീഡിയോ ചാനലിലൂടെയും പുറത്തുവന്നതാണ്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിനു ലഭിക്കാവുന്ന പരമാവധി ശിക്ഷ രണ്ടു വര്‍ഷമാണ്. അതിനാല്‍ സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നെന്ന് ശ്രീലേഖ വ്യക്തമാക്കി. മൂന്നര വര്‍ഷത്തിനു ശേഷമാണ് പരാതിക്കാരന് കേസുമായി എത്തിയത്. ആ ഒറ്റക്കാരണത്താല്‍ തന്നെ കേസ് എടുക്കാന്‍ പാടില്ലായിരുന്നു. സ്റ്റേഷനില്‍നിന്നോ കോടതിയില്‍നിന്നോ തനിക്കെതിരേ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. പോലീസിനെ തനിക്കെതിരേ ആരോ ഉപയോഗിക്കുകയായിരുന്നെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിച്ചു.കേസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കേസ് തള്ളാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലേഖ അറിയിച്ചു. സംഭവത്തില്‍ പോലീസിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
തിരുവനന്തപുരം: കെ.പി.സി.സി. നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി പേരാവൂര്‍ പോരാട്ടവും പാലക്കാട്ടെ സ്ഥാനാര്‍ഥി വിവാദവും. പേരാവൂരില്‍ കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് വീണ്ടും മത്സരരംഗത്തിറങ്ങുന്ന സാഹചര്യത്തില്‍ സംഘടനാച്ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. പേരാവൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ.കെ. ശൈലജ മത്സരിക്കാന്‍ സാധ്യത തെളിഞ്ഞതോടെ സണ്ണി ജോസഫിനു മണ്ഡലത്തില്‍ മുഴുവന്‍സമയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയവും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കു വെടിമരുന്നായി. നടന് രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ ജില്ലാനേതൃത്വത്തിനു കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചന. ഷാഫി പറമ്പില്‍ എം.പിയുടെ പിന്തുണയോടെയാണ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കമെന്നും ആരോപണമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലാത്ത കൊടിക്കുന്നില്‍ സുരേഷ് എം.പിയേയോ ഷാഫി പറമ്പില്‍ എം.പിയേയോ കെ.പി.സി.സി. അധ്യക്ഷന്റെ താത്കാലിക ചുമതല ഏല്‍പ്പിക്കണമെന്ന വാദവും ശക്തമാണ്. രമേശ് ചെന്നിത്തല കെ.പി.സി.സി. അധ്യക്ഷനായിരിക്കേ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നു സണ്ണി മറുവാദമുന്നയിക്കുന്നു. സി.പി.എം. കനത്തവെല്ലുവിളി ഉയര്‍ത്തുന്ന പേരാവൂരും ആഭ്യന്തരകലഹം രൂക്ഷമായ പാലക്കാടുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലെ കീറാമുട്ടികള്‍. സുനില്‍ ജെ. സണ്ണി
കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണെങ്കില്‍ ആ നോവിനിടയിലും നാലുപേര്‍ക്ക് ജീവിതവെളിച്ചം പകര്‍ന്നു നല്‍കിയാണ് ജാസ്ലിയയുടെ മടക്കം. ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയില്‍ കഴിഞ്ഞിയുന്ന ജാസ്ലിയ ജോണ്‍സന്റെ കരള്‍ അവിടെത്തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും നേത്രപടലം അങ്കമാലി അങ്കമാലി ഐ ബാങ്ക് അസോസിയേഷന് ഓഫ് കേരളയ്ക്കും കൈമാറി. എറണാകുളം വൈപ്പിന്‍ എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലി ചെയ്തിരുന്ന ഈ പത്തൊമ്പതുകാരി കഴിഞ്ഞ മാസം 28 നാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ടത്. കാറിടിച്ച് ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജാസ്ലിയയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ക്കും കഴിഞ്ഞില്ല. ഇന്നലെ പുലര്‍ച്ചെ 6.38 ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സ്ഥാപനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജാസ്ലിയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അവയവദാനത്തിനു സന്നദ്ധരായ ബന്ധുക്കളെ മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. പഠനത്തിനൊപ്പം സ്പോര്‍ട്സിലും കഴിവ് തെളിയിച്ച ജാസ്ലിയ കുടുംബത്തിന്റെ പ്രതീക്ഷയായുന്നു. സ്പോര്‍ട്സില്‍ യുണിവേഴ്സിറ്റി തലത്തില്‍ നിരവധി മെഡലുകളും നേടിയിട്ടുണ്ട്. ഒരുപാടു സ്വപ്നങ്ങളുമായി സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കുന്നതിനിടെയാണു മരണം. അച്ഛന്: ജോണ്സണ്. അമ്മ: ലിമ, സഹോദരന്: ജാസിന്.
ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ ചെറിയ തീപിടിത്തമുണ്ടായതായി ദുബായ് ഗവൺമെൻ്റ് മീഡിയ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നും തീയണച്ചതായും അവർ അറിയിച്ചു
അമേരിക്ക 21-ാം നൂറ്റാണ്ടിൽ 10 രാജ്യങ്ങളെ ആക്രമിക്കുന്നതിനായി 8 ട്രില്യൺ ഡോളർ ചെലവഴിച്ചതായി അൽ ജസീറ റിപ്പോർട്ട്. ഈ സൈനിക നീക്കങ്ങൾ നേരിട്ടും അല്ലാതെയും 47 ലക്ഷത്തോളം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് അഭയാർത്ഥികൾക്കും കാരണമായി
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഫ്രാൻസ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. ഹിസ്ബുള്ളയുടെ ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ലെബനനിൽ കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിൽ കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ഡിഎംകെ; നാളെ ഡിഎംകെ ആസ്ഥാനത്ത് കൂടിക്കാഴ്ച
തമിഴ്നാട്ടിൽ കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ഡിഎംകെ; നാളെ ഡിഎംകെ ആസ്ഥാനത്ത് കൂടിക്കാഴ്ച, സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുക ലക്ഷ്യം
എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി
എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി, ഹൈക്കോടതി ഇടപെടലിൽ ജാമ്യം
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് രണ്ട് കിലോ എംഡിഎംഎ പിടികൂടി | Drug bust | Kozhikode
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് രണ്ട് കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ, പിടിയിലായത് പാലക്കാട് സ്വദേശി
ബംഗളൂരുവിൽ പത്ത് കോടിയുടെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ | Bangalore | Drug Bust
ബംഗളൂരുവിൽ പത്ത് കോടിയുടെ മയക്കുമരുന്നുമായി ഒരു യുവതിയടക്കം രണ്ട് മലയാളികൾ പിടിയിൽ Bangalore | Drug Bust | Crime news
ഇന്ത്യയുടെ നിശ്ശബ്ദത അപകടകരം | Surgical Strike By Unni Balakrishnan | Iran - Israel conflict
ഇറാന് നേരയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കാതെ ഇന്ത്യ, കുറ്റകരമായ നിശബ്ദതയെന്ന് വിമര്‍ശനം. ഇന്ത്യയുടെ നിലപാട് എന്താണ് ? കാണാം സര്‍ജിക്കല്‍ സ്ട്രൈക്ക് Iran - Israel conflict | Narendra Modi
ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി സംസാരിച്ച് പ്രധാനമന്ത്രി | Narendra Modi
ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി സംസാരിച്ച് പ്രധാനമന്ത്രി; രണ്ട് രാജ്യങ്ങൾക്കും എതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ചു Narendra Modi | Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News | Oman | Kuwait
വിശ്രമം കഴിഞ്ഞു; മന്ത്രി വീണ ജോർജ് വീണ്ടും പൊതുവേദിയിൽ | Veena George | Pathanamthitta
വിവാദശേഷം ആദ്യമായി പൊതുവേദിയിലെത്തി വീണ ജോർജ്; 'ആരോഗ്യം ആനന്ദം' സെമിനാർ ഉദ്ഘാടനം ചെയ്തു Veena George | Pathanamthitta | Kerala Health Department
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. ചടയമംഗലം സ്വദേശി സനലിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമായി കുറച്ചത്.
'ഇറാനിലെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ല, അവർ ഇങ്ങോട്ട് ആദ്യം ആക്രമിച്ചേനെ'; ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ഇറാനെ ഇസ്രായേൽ ആക്രമിക്കാൻ ഒരുങ്ങുന്നത് കൊണ്ടാണ് യുഎസ് കൂടി പ്രവർത്തിച്ചതെന്ന വാദങ്ങളെ പാടേ തള്ളി ഡൊണാൾഡ് ട്രംപ്. മാധ്യമങ്ങളോട് സംസാരിക്കവെ, യുഎസ് നീക്കത്തിന് ഇസ്രായേലിൻ്റെ ആക്രമണ പദ്ധതികളാണ് പ്രേരിപ്പിച്ചതെന്ന വാദം ട്രംപ് നിഷേധിക്കുകയായിരുന്നു. 'ഞങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ ഇങ്ങോട്ട് ആക്രമിച്ചേനെ. എനിക്കതിൽ ശക്തമായ ബോധ്യമുണ്ടായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. താനാണ് സംഭവങ്ങൾക്ക് വേഗത നൽകിയതെന്ന് ട്രംപ്
സമൂഹമാധ്യമത്തിൽ ഇറാൻ അനുകൂല പോസ്റ്റ്: ബഹ്റൈനിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന് രണ്ട് പേരെ ബഹ്റൈനിൽ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
ഗൾഫ് മേഖല ശാന്തമാകുന്നു; സമാധാന ചർച്ചകൾക്കായി ശ്രമം തുടരുന്നുവെന്ന് ഒമാൻ
ഗൾഫ് മേഖല ശാന്തമാകുന്നു; ഇന്ന് ആളപായമില്ല, പരിഭ്രാന്തി വേണ്ടെന്ന് ഭരണാധികാരികൾ, സമാധാന ചർച്ചകൾക്കായി ശ്രമം തുടരുന്നുവെന്ന് ഒമാൻ
തീരായുദ്ധം.... ഇറാനിൽ മരണം 787, വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ | Iran - Israel conflict
യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക്; ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രയേലും, ഇറാൻ്റെ 10 പടക്കപ്പലുകൾ നശിപ്പിച്ചെന്ന് യുഎസ്, സൗദിയിലും , കുവൈറ്റിലും യുഎസ് എംബസികൾ അടച്ചു
ദുബായിലും ദോഹയിലും സ്ഫോടനങ്ങള്‍
പത്തനംതിട്ടയിൽ ആയുഷ് ആശുപത്രിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരിടേണ്ടി വന്നത് ഒഴിഞ്ഞ സദസ്സ്. മന്ത്രിയുടെ പ്രസംഗം കേൾക്കാൻ പത്തിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്, സിപിഎം പ്രവർത്തകർ പോലും ചടങ്ങിൽ പങ്കെടുത്തില്ല
ബെംഗളൂരുവിലും കൊച്ചിയിലും ചെറി ബ്ളോസം; കണ്ണിന് കുളിര്‍മയ്ക്കൊപ്പം രോഗങ്ങളും: ജാഗ്രത വേണം
ബെംഗളൂരുവിലും കൊച്ചിയിലുമൊക്കെ ഇപ്പോള്‍ പിങ്ക് വസന്തത്തിന്റെ കാലമാണ്. കൊച്ചിയുടെയും ബെംഗളൂരുവിന്റെയും പല ഭാഗങ്ങളിലും റോഡരികിലുള്ള ഇളം പിങ്ക് നിറത്തിലുള്ള പൂമരങ്ങള്‍ അതിമനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. 'ടാബേബൂയ റോസിയ' എന്ന സസ്യമാണ് കൊച്ചിയുടെയും ബെംഗളൂരുവിന്റെയും തെരുവുകളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്. നിരവധി ആളുകളാണ് ഇതു കാണാനായി ദിനംപ്രതി എത്തുന്നത്. സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ പൂക്കാലം
ഇറാനിലെ സ്കൂളില്‍ ബോംബിട്ടത് അന്വേഷിക്കണം: ഐക്യരാഷ്ട്രസഭ
തെഹ്റാന്: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്കൂളില്‍ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന. യുഎസ്-ഇസ്രായേല്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ 150 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് യുഎന്നിലെ ഇറാന് അംബാസഡര്‍ അലി ബഹ്റെയ്നി അറിയിച്ചിരുന്നു. ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓഫിസ് ഹൈക്കമ്മിഷണര്‍ വോള്‍വര്‍ തുര്‍ക്ക് നിര്‍ദേശിച്ചത്. സ്കൂളിനുനേരെയുണ്ടായ ആക്രമണം അത്യന്തം ഭീകരമാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഓഫിസ് വക്താവ് രവീണ ഷംദാസാനി പറഞ്ഞു. എത്രമാത്രം മനുഷ്യത്വരഹിതവും ക്രൂരവും ഹീനവുമായ പ്രവര്‍ത്തിയാണ് ആക്രമണം നടത്തിയവര്‍ ചെയ്തതെന്ന് പിന്നീട് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിളിച്ചുപറയുന്നുണ്ട്. ഇതിനെ യുദ്ധ കുറ്റകൃത്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടില്ലാത്തതുകൊണ്ടാണ് അന്വേഷണം ആവശ്യപെട്ടത്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തണമെന്നും വോള്‍വര്‍ തുര്‍ക്ക് അഭ്യര്‍ഥിച്ചതായി ഷംദാസാനി പറഞ്ഞു. ശനിയാഴ്ചയാണ് ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ സ്കൂളില്‍ മിസൈല്‍ പതിച്ചത്. ഇറാനെതിരെ ഇസ്രയേല്‍അമേരിക്ക സഖ്യം ആക്രമണം തുടങ്ങിയ ആദ്യദിവസമായിരുന്നു ഇത്. നടപടി ഒരുകാരണവശാലും നീതികരിക്കാനാവാത്തതും ക്രിമിനല്‍ കുറ്റകൃത്യവുമാണെന്ന് യുഎന്നിലെ ഇറാന് അംബാസഡര്‍ മനുഷ്യാവകാശ സംഘടനയുടെ മേധാവിക്കയച്ച പരാതിയില്‍ പറഞ്ഞിരുന്നു.
ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ടു. മാർച്ച് 17-ന് ശമ്പളം അക്കൗണ്ടുകളിൽ എത്തും. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഈദ് ആഘോഷങ്ങൾക്ക് മുൻകൂട്ടി തയ്യാറെടുക്കാൻ സാധിക്കും.
ഇറാൻ്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് യുഎഇയുടെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. സമീപകാല സംഭവികാസങ്ങളില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യുഎഇയും സൈനിക ഏറ്റുമുട്ടല്‍ തടയാന്‍ കൂടുതല്‍ തീവ്രമായ നയതന്ത്രശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അല്‍ ഹാഷിമി അറിയിച്ചു. ഗള്‍ഫിന്റെ സുരക്ഷ സുപ്രധാനമാണെന്ന ഉറച്ച വിശ്വാസമാണ് ഈ ശ്രമങ്ങള്‍ക്ക് കാരണം. യുഎഇയുടെനിലപാട് പരിഗണിക്കാതെയാണ് ഇറാന് ആക്രമണം നടത്തിയത്. ദേശീയ […] The post ഇറാൻ്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും: യുഎഇ മന്ത്രി റീം അല്‍ ഹാഷിമി appeared first on ഇവാർത്ത | Evartha .
തെക്കന്‍ ഇറാനില്‍ വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; യാത്രാവിമാനം തകര്‍ന്നു
തെഹ്റാന് : ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രാവിമാനം തകര്‍ന്നു. തെക്കന്‍ തുറമുഖ നഗരമായ ബുഷെഹറിലെ വിമാനത്താവളത്തിലാണ് സംഭവം. ഇറാന് എയറിന്റെ വിമാനമാണ് തകര്‍ന്നത്. ആക്രമണ സമയത്ത് വിമാനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വിമാനം സര്വീസിനൊരുങ്ങുകയായിരുന്നോ ആര്‍ക്കെങ്കിലും ജീവന് നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തോ എന്നതിനെ കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പേര്‍ഷ്യന്‍ ഗള്‍ഫിനോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്നിടമാണ് ബുഷെഹര്‍. ഇറാനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏക ആണവനിലയവും ഇവിടെയാണുള്ളത്. ഇറാനിലെ മറ്റൊരു പ്രധാന വിമാനത്താവളമായ മെഹ്റാബാദിനു നേര്‍ക്കും ആക്രമണമുണ്ടായതായാണ് വിവരം. മെഹര്‍ ന്യൂസ് ഏജന്‍സി ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും ആഭ്യന്തര സര്‍വീസുകളാണ് മെഹ്റാബാദ് വിമാനത്താവളത്തില്‍നിന്നുള്ളത്.
ബുഷെഹർ വിമാനത്താവളത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. സർവീസുകൾ നേരത്തെ നിർത്തിവെച്ചതിനാൽ വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് സൂചന
യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനുശേഷം ഇറാനില്‍ നിന്നുള്ള ഒരാള്‍ നേതൃത്വം നല്‍കുന്നതാണ് നല്ലതെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍, പരേതനായ ഷായുടെ മകന് റെസ പഹ്ലവിയെക്കാള് ഇറാനുള്ളില്‍ തന്നെയുള്ള ഒരാള്‍ രാജ്യത്തെ നയിക്കുന്നതാണ് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'അദ്ദേഹം (പഹ്ലവി) വളരെ നല്ല വ്യക്തിയാണെന്ന് തോന്നുന്നു. പക്ഷേ, എനിക്ക് തോന്നുന്നത് ഉള്ളില്‍ നിന്നുള്ള ഒരാള്‍ ചുമതലയേല്‍ക്കുന്നത് നല്ലതായിരിക്കുമെന്നാണ്' വൈറ്റ് ഹൗസില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന യുദ്ധസാഹചര്യം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സങ്കീർണ്ണമായി ബാധിക്കുന്നു. ഈ പ്രതിസന്ധി ഇന്ധനവിലയെ മാത്രമല്ല, കയറ്റുമതി, പ്രവാസികളുടെ സുരക്ഷ, രൂപയുടെ മൂല്യം,തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. തൃപ്പൂണിത്തുറയിൽ എം സ്വരാജിന് പകരം കെ എൻ ഉണ്ണികൃഷ്ണനെ പരിഗണിക്കുന്നതിൽ അഭിപ്രായ വ്യത്യാസം ശക്തമായി
എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽമോചിതനായി
എഐ ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മോചനം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയായിരുന്നു പ്രതിഷേധം.
ആയത്തുള്ള ഖമനെയിയുടെ മരണം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രതിനിധി. ആക്രമണത്തിൽ മകളും മരുമകനും തൽക്ഷണം മരിച്ചെങ്കിലും, ഖമനെയി മരിച്ചത് പിറ്റേദിവസം ആശുപത്രിയിൽ വെച്ചാണെന്ന് അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.
ഇറാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ട്രംപിന്റെ 'ചാണക്യതന്ത്രം'!
പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. കൊടകര സ്വദേശിനിയായ സൂര്യയാണ് തൃശൂർ റൂറൽ പൊലീസിന്റെ പിടിയിലായത്.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു
തിരുനെല്വേലിയെ നടുക്കി ഇരട്ടക്കൊലപാതകം, ബൈക്കില്‍ എത്തിയ ഒരു സംഘം ചായക്കടയില്‍ നിന്ന രണ്ട് യുവാക്കളെ വെട്ടിക്കൊല്ലുകയായിരുന്നു
ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത് പത്തിൽ താഴെ ആളുകൾ | Veena George | Pathanamthitta
ആരോഗ്യമന്ത്രി പങ്കെടുത്ത ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ ആളില്ല; ഉദ്ഘാടന പ്രസംഗത്തിനുണ്ടായിരുന്നത് പത്തിൽ താഴെ കാണികൾ മാത്രം Veena George | Pathanamthitta | Health minister | AYUSH Integrated Hospital Inauguration Program
യുദ്ധം നാലാം ദിനത്തിലേക്ക്; സമാധാനം എന്ന് പുലരും? | Iran - Israel conflict | America
യുദ്ധം നാലാം ദിനത്തിലേക്ക്; കൊണ്ടും കൊടുത്തും ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും അമേരിക്കയും Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ലോക കേരള സഭയിലെ അംഗങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളും ഭയത്തിന്റെ നിഴലിലായ സാഹചര്യത്തിലാണ് നടപടി. ഈ പശ്ചാത്തലത്തിൽ കേരളസഭ അംഗങ്ങളുമായി സംവദിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ
CMDRF ലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി അറിയിച്ചുകൊണ്ട് സന്ദേശമയക്കാൻ അനുമതി തേടി സർക്കാർ | Government
'ഇനിയും നന്ദി പറയാൻ ബാക്കിയുണ്ട്....', CMDRF ലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി അറിയിച്ചുകൊണ്ട് സന്ദേശമയക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സർക്കാർ Kerala Government | CMDRF | LDF
കൊച്ചി: റിലീസിനൊരുങ്ങി സംവിധായകൻ പ്രദീപ് അരസിക്കരെ സംവിധാനം ചെയ്യുന്ന 'ശേഷം 2016'. ദ്വിഭാഷാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 2026 മാർച്ച് 6ന് തിയറ്ററുകളിലെത്തും. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ഈ ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന അന്വേഷണമാണ് പ്രമേയമാക്കുന്നത്. പോലീസിൽ നിന്ന് നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല... എന്ന ടാഗ്ലൈനോടെയെത്തുന്ന ചിത്രം ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയ യുവ മലയാള താരങ്ങൾക്കൊപ്പം പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ പ്രമുഖ കന്നഡ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മറാടിഗുഡ്ഡ എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് 'ശേഷം 2016' നിർമ്മിക്കുന്നത്. സംവിധായകൻ പ്രദീപ് അരസിക്കരെയും രാഘവേന്ദ്ര മയ്യയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, കന്നഡയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംഭാഷണം ലിതിൻ ലോഹിതാക്ഷൻ നായരും പ്രദീപ് അരസിക്കരെയും ചേർന്നാണ്.
കേരളത്തിന് അഞ്ച് അഗ്രോ പാർക്കുകൾ കേരയുടെ ഭാഗമായി ഉണ്ടാകും : മന്ത്രി പി പ്രസാദ്
കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ദിശ ബോധം നൽകുന്ന പദ്ധതിയാണ് കേര( കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി)യെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ കാർഷിക മേഖല നവീകരണത്തിനും വേണ്ടി ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2595 കോടി രൂപയുടെ ബൃഹത് പദ്ധതിയായ കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല വി ടി എ എം ആഡിറ്റോറിയത്തിൽനിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു […] The post കേരളത്തിന് അഞ്ച് അഗ്രോ പാർക്കുകൾ കേരയുടെ ഭാഗമായി ഉണ്ടാകും : മന്ത്രി പി പ്രസാദ് appeared first on ഇവാർത്ത | Evartha .
ആണും പെണ്ണും തൃഷയ്ക്ക് ഒരുപോലെ, കൂടുതല്‍ താത്പര്യം സ്ത്രീകളോട്’,സുചിത്ര
നടനും ടിവികെ
ജോഹന്നാസ്ബര്‍ഗില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഒന്‍പതായി
ചൊവ്വാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയും മറ്റൊന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തുകയും ചെയ്തു
കോഴിക്കോട് പയ്യോളിയിൽ നോമ്പ് തുറക്കാൻ പോയ സമയത്ത് വീട്ടിൽ മോഷണം. അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കാൽ പവന്റെ സ്വർണ്ണ ലോക്കറ്റ് കവർന്നു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: വസ്ത്ര വ്യാപാര സ്ഥാപനമായ സൂഡിയോയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജ ഓഫർ ലിങ്കുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കൊച്ചി സിറ്റി പോലീസ്. വസ്ത്രങ്ങൾക്ക് വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്തും സൗജന്യ സമ്മാനങ്ങൾ നൽകാമെന്ന് പ്രലോഭിപ്പിച്ചും നടത്തുന്ന സൈബർ തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ വ്യാജ പതിപ്പുകൾ നിർമ്മിച്ചോ, വിശ്വസനീയമായ ഉറവിടമെന്ന് തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിഗത വിവരങ്ങളും ചോർത്തുന്ന 'ഫിഷിംഗ്' എന്ന സൈബർ തട്ടിപ്പ് രീതിയാണിത്. ഇത്തരം വ്യാജ ലിങ്കുകൾ തുറക്കുന്നതും അവയിൽ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് പോലീസ് വിശദീകരിക്കുന്നു. വ്യാജ ലിങ്കുകളിൽ പ്രവേശിച്ചാൽ ഡിജിറ്റൽ ഉപകരണങ്ങളിൽ വൈറസുകളോ മാൽവെയറുകളോ ഇൻസ്റ്റാൾ ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. വിവരങ്ങൾ നൽകിയാൽ ഉടൻ തട്ടിപ്പുകാർ ഒറ്റത്തവണ പാസ്വേഡ് (OTP) പങ്കുവെക്കാൻ ആവശ്യപ്പെടുന്നത് മറ്റൊരു അപകട സൂചനയാണ്. കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റുകൾ ഉണ്ടാകുകയോ, പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ അടങ്ങിയ ലിങ്കുകൾ കാണുകയോ ചെയ്താൽ അത് വ്യാജമാണെന്ന് തിരിച്ചറിയണം. ഏതൊരു ഓഫറിനുമുള്ള ലിങ്കിൽ പ്രവേശിക്കുന്നതിന് മുമ്പ് കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. അവിചാരിതമായി ഇത്തരം ലിങ്കിൽ പ്രവേശിക്കുകയാണെങ്കിൽ, ഫോണിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നും ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ശ്രമങ്ങൾ നടന്നിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതി രജിസ്റ്റർ ചെയ്യാനും പോലീസ് നിർദ്ദേശിച്ചു.
കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഐക്ക് ജയിലിന് പുറത്ത് സ്വീകരണം
ആലപ്പുഴ: കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേര്‍ത്തലയില്‍ നിന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി ബിജുവിനെയാണ് ബസ് ഡ്രൈവിങ് സ്കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലപ്പുഴയില്‍ നിന്ന് ബസില്‍ ആളുകള്‍ കോട്ടയത്ത് എത്തി സ്വീകരണം നല്‍കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ചേര്‍ത്തലയില്‍ നിന്ന് 2,600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലന്‍സ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്നു ബിജു. റിമാന്‍ഡ് കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴയില്‍ നിന്നെത്തിയവര്‍ ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയത്. റിട്ടയര്‍മെന്റിന് രണ്ടുമാസം ബാക്കി നില്‍ക്കെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ബിജുവിനെ മനഃപൂര്‍വം കൈക്കൂലി കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സ്വീകരിക്കാനെത്തിയവര്‍ പറയുന്നത്. പോലിസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളായ പല കേസുകളിലും ബിജു മുന്‍പ് കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. സര്‍വീസില്‍ 37 വര്‍ഷം കഴിഞ്ഞ അദ്ദേഹത്തിന് ഒരു ബ്ലാക്ക് മാര്‍ക്ക് പോലും ഉണ്ടായിട്ടില്ലെന്ന് സ്വീകരിക്കാന്‍ എത്തിയവര്‍ പറഞ്ഞു.

24 C