ഇസ്ലാമാബാദ് : പാകിസ്താനിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്ജിന് ജൂഡാണ് മരിച്ചത്.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി അന്ന രാജന്. ശുദ്ധമായ ഭക്തിയോടെയാണ് താന്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയതെന്നും, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. കൈകൂപ്പി, കണ്ണുനീരോടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അന്ന തന്റെ ഭാഗം വിശദീകരിച്ചത്. വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന് ശേഷമാണ് ഇത്തവണ അമ്മയുടെ സന്നിധിയില്‍ പൊങ്കാലയിടാന്‍ എത്തിയതെന്നും എന്നാല്‍ തന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത് വലിയ വേദനയുണ്ടാക്കിയെന്നും താരം പറഞ്ഞു. പൊങ്കാല ചടങ്ങില്‍ നിന്നുള്ള അന്നയുടെ വിഡിയോകള്‍ വൈറലായപ്പോള്‍ താരത്തിന്റെ വസ്ത്രധാരണം അടക്കം ചര്‍ച്ചയായിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തില്‍ വിവിധ ആങ്കിളുകളില്‍ നിന്നുള്ള നടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് യൂട്യൂബേഴ്സ് പകര്‍ത്തിയത്. സ്വന്തം ബ്രാന്റില്‍ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. യൂട്യൂബ് ചാനലുകളില്‍ നിറയെ അന്നയുടെ വിഡിയോയായിരുന്നു. എന്നാല്‍ നടി മനഃപൂര്‍വം യൂട്യൂബേഴ്സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും സൂക്ഷിക്കേണ്ടത് സ്വന്തം കടമയായിരുന്നുവെന്നും വിമര്‍ശനം വന്നു. പൊങ്കാല അര്‍പ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാന്‍ വേണ്ടിയാണ് അന്ന ആറ്റുകാല്‍ എത്തിയത് എന്നതരത്തില്‍ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം. പൊങ്കാല ചടങ്ങിനിടെ ചില യൂട്യൂബ് ചാനലുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നടിയുടെ വസ്ത്രധാരണത്തെയും ശരീരപ്രകൃതിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വന്തം ബ്രാന്‍ഡില്‍ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. എന്നാല്‍, റീച്ച് വര്‍ദ്ധിപ്പിക്കാന്‍ നടി മനഃപൂര്‍വ്വം യൂട്യൂബര്‍മാരെ ക്ഷണിച്ച് വരുത്തിയതാണെന്നും പൊങ്കാലയെ പബ്ലിസിറ്റി സ്റ്റണ്ടായി ഉപയോഗിച്ചുവെന്നും ഒരു വിഭാഗം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ നടി, തന്റെ ചിരിക്കും പ്രാര്‍ത്ഥനയ്ക്കും പിന്നിലെ സത്യസന്ധത അമ്മയ്ക്ക് അറിയാമെന്നും ഒരു വിനീതയായ ഭക്തയായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് നടിയുടെ കുറിപ്പിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാല്‍ എത്തി പൊങ്കാല അര്‍പ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു. കൈ കൂപ്പിയും കണ്ണ് നിറഞ്ഞുമാണ് താനിത് എഴുന്നതെന്ന ആമുഖത്തോടെയായിരുന്നു നടിയുടെ പ്രതികരണം. നടിയുടെ പ്രതികരണം ചുവടെ ''കൈകൂപ്പി, കണ്ണുനീരോടെ, ആറ്റുകാല്‍ അമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ ആദ്യമായി പൊങ്കാല അര്‍പ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടില്‍ നിന്നുകൊണ്ട്, വിറകടുപ്പില്‍ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വിഡിയോകളും ക്ലിപ്പുകളും പകര്‍ത്തി പങ്കുവയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉള്‍പ്പെടെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കില്‍ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസില്‍ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയപൂര്‍വം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാന്‍ ആറ്റുകാല്‍ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളില്‍ സമര്‍പ്പിച്ചുകൊണ്ട്.''- അന്ന രാജന്റെ വാക്കുകള്‍. നടിയുടെ വിശദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമം: കണക്കുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും
കൊച്ചി : ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക അവലോകന കണക്കുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്കുകൾ ഹാജരാക്കാൻ കോടതി അനുവദിച്ച ഒരാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വരവ് ചെലവ് വിവരങ്ങൾക്കൊപ്പം സംഗമവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ രേഖകളും കോടതിയിൽ ഹാജരാക്കാൻ നിർദേശമുണ്ട്. കഴിഞ്ഞ ആഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ, കണക്കുകൾ തയ്യാറാക്കി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.
സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും ബഹളം വയ്ക്കുന്നുവെന്നും എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണെന്നും ജോയ് തോമസ് പറഞ്ഞു. അതിൻ്റെ പാപഭാരം മുഴുവൻ കോൺഗ്രസ്- കെഎസ്യു പ്രവർത്തകരുടെ തലയിൽ കെട്ടിവച്ചു.
റെനോ ബ്രിഡ്ജർ: മഹീന്ദ്ര ഥാറിനും മാരുതി ജിംനിക്കും ഒരു പുത്തൻ എതിരാളി
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ, ബ്രിഡ്ജർ എന്ന പുതിയ എസ്യുവിയുടെ ടീസർ പുറത്തിറക്കി. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ ആഗോള എസ്യുവി, മാരുതി ജിംനി, മഹീന്ദ്ര ഥാർ എന്നിവയുമായി മത്സരിക്കാൻ ലക്ഷ്യമിടുന്നു.
മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ പ്രതിയായ സി.പി.എം നേതാവ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാൻ പോലീസും വനംവകുപ്പും മടിക്കുന്നതായി ആരോപണം.
കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റ വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. കുന്നത്തൂര്‍ ഐവര്‍കാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ഹരികൃഷ്ണന് (18) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് മനസ്സാക്ഷിയെ നടുക്കിയ അക്രമം നടന്നത്. സഹോദരിക്കൊപ്പം ഉത്സവം കാണാനെത്തിയ ഹരികൃഷ്ണനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും തുടര്‍ന്ന് ഓഡിറ്റോറിയത്തിന് സമീപം വെച്ച് തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അടൂര്‍ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയായ ഹരികൃഷ്ണന്, വികലാംഗരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് മരുത്തടി സ്വദേശികളായ സുനില്‍കുമാര്‍ (58), രതീഷ് (51) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍, അക്രമിസംഘത്തില്‍പ്പെട്ട മറ്റു നാലുപേര്‍ കൂടി ഒളിവിലാണെന്നാണ് വിവരം. ഹരികൃഷ്ണന് മരിച്ചതോടെ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധത്തിലാണ്. ശക്തികുളങ്ങര ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടില്‍ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരന് ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സഹോദരന് ഇടപെട്ട് പ്രശ്നം പരിഹരിച്ചു മടങ്ങിയെങ്കിലും പിന്നീട് പ്രതികള്‍ ഇവരെ ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ തടിക്കഷണംകൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണന് സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. അക്രമം നടന്നു നാലു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഹരികൃഷ്ണന്റെ മരണം ഉറപ്പായതോടെ പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചന.
നെയ്യാറ്റിൻകരയിൽ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.
സ്പാ ഉടമയെ വീട്ടില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; എട്ടുപേര്‍ അറസ്റ്റില്‍
നിയമസഭ തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരും പാലക്കാടും ആലപ്പുഴയും ഇന്ന് സി.പി.എമ്മിന് വെറുമൊരു രാഷ്ട്രീയ പ്രതിസന്ധിയല്ലെന്നും ആഴത്തിലുള്ള പ്രത്യയശാസ്ത്ര തകർച്ചയുടെയും ആഭ്യന്തര കലഹങ്ങളുടെയും പ്രഭവകേന്ദ്രങ്ങളായി ഇവിടങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാര്‍ട്ടി അംഗത്വം പുതുക്കല്‍; ജി സുധാകരനുമായി എം വി ഗോവിന്ദന് ഫോണില്‍ സംസാരിച്ചു
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും ധരിപ്പിച്ച എം വി ഗോവിന്ദന് മെമ്പര്‍ഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു
കേട്ടതൊക്കെ സത്യമോ? ഷാരൂഖും മോഹൻലാലും രജനിയും ഒറ്റ ഫ്രെയിമിൽ; 'ജയിലർ 2' അപ്ഡേറ്റ്
ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന 'ജയിലർ 2' വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹൻലാൽ, ഷാരൂഖ് ഖാൻ തുടങ്ങിയ ഇന്ത്യൻ സിനിമയിലെ വലിയ താരനിരയും ചിത്രത്തിൽ ഒന്നിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. Jailer 2
നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കും
പട്ന : നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജി വയ്ക്കും. രാജ്യസഭയിലേക്ക് മൽസരിക്കാനായാണ് മുഖ്യമന്ത്രി പദം രാജി വയ്ക്കുന്നത്. പകരം ബിജെപി ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം. മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കുന്നതിനൊപ്പം ഉപമുഖ്യമന്ത്രി പദം നിതീഷിന്റെ മകന് നൽകും.നിതീഷിന്റെ മകന് പുറമെ ജെഡിയുവിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകും എന്നും റിപോർട്ടുകളുണ്ട്.
ഇന്ത്യക്ക് മികച്ച തുടക്കം അനിവാര്യം, സഞ്ജു മികവ് തുടരുകയാണ് പ്രധാനം: റോബിൻ സിംഗ്
ട്വന്റി-20 ലോകകപ്പ് സെമിക്ക് മുൻപ് സഞ്ജുവിന് ഉപദേശവുമായി റോബിൻ സിംഗ്; ഇന്ത്യക്ക് മികച്ച തുടക്കം അനിവാര്യം, സഞ്ജു മികവ് തുടരുകയാണ് പ്രധാനം, സഞ്ജു സ്പെഷ്യൽ ഇന്നിംഗ്സ് കളിക്കണമെന്നും റോബിൻ സിംഗ്
പരീക്ഷാപ്പേടി വേണ്ട... കൈറ്റ് വിക്റ്റേഴ്സിൽ വിദ്യാർത്ഥികൾക്ക് ലൈവ് ഫോൺ ഇൻ ക്ലാസുകൾ മാർച്ച് 8 മുതൽ
സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎയ്ക്ക് മുൻകാല പ്രാബല്യം നൽകി സർക്കാർ ഉത്തരവ്, കൈറ്റ് വിക്റ്റേഴ്സിൽ SSLC പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ലൈവ് ഫോൺ ഇൻ ക്ലാസുകൾ മാർച്ച് 8 മുതൽ; ഇന്നറിയേണ്ട കാര്യങ്ങൾ
വീണ്ടും ലോട്ടറി തട്ടിപ്പ്; കേരള ലോട്ടറിയുടെ വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ച് തട്ടിപ്പ്, ഇരയായത് കർണാടക
കേരള ലോട്ടറിയുടെ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പ്; ലോട്ടറി അടിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്,തട്ടിപ്പിന് ഇരയായി കർണാടക സ്വദേശികൾ, ഒരു മാസത്തിനിടെ അൻപതിലേറെ പരാതികൾ
കണ്ണൂരിൽ കാർ പുറകോട്ട് നീങ്ങി ഇടിച്ച സെക്യുരിറ്റി ജീവനക്കാരൻ മരിച്ചു
ഫാക്ടറിക്ക് മുന്നിൽ നിർ ത്തിയിട്ട കാർ പിറകോട്ടുവന്ന് ദേഹത്തിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.കാര പേരാവൂർ തെളുപ്പി ലെ തെളുപ്പിൽ ഹൗസിൽ കെ പി പത്മനാഭനാ (61) ണ് മരിച്ചത്
യുഡിഎഫിനെ പരിഹസിച്ച് സാങ്കൽപിക വാർത്തകളുമായി പിആർഡി വക പരസ്യം; കോടികളുടെ പിആർ
സാങ്കൽപിക വാർത്തകളുമായി പത്രങ്ങളിൽ യുഡിഎഫിനെ പരിഹസിച്ച് പിആർഡി വക പരസ്യം; എൽഡിഎഫിന് വേണ്ടി സർക്കാർ ചെലവിൽ കോടികളുടെ പിആർ
സിപിഎം വിമതരുടെ കൺവെൻഷനിൽ പികെ ശശി പങ്കെടുക്കും; പാലക്കാട് സിപിഎമ്മിന് വിമതശല്യം
പികെ ശശി പാലക്കാട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമോ ? സിപിഎം വിമതരുടെ കൺവെൻഷനിൽ പികെ ശശി പങ്കെടുക്കും
ഇന്നത്തെ സിപിഎം സംസ്ഥാന സമിതി നിര്‍ണായകം; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും
തര്‍ക്കങ്ങൾക്ക് പരിഹാരമാകുമോ?; ഇന്ന് നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സമിതി നിര്‍ണായകമാകും, ജി സുധാകരനെ അനുനയിപ്പിക്കും, കണ്ണൂര്‍ ജില്ലയിലടക്കമുള്ള അസംതൃപ്തി സംസ്ഥാന സമിതിയിൽ ചര്‍ച്ചയായേക്കും
വഴങ്ങുമോ ജി.സുധാകരൻ? അനുനയിപ്പിക്കാൻ ശ്രമം, ഫോണിൽ വിളിച്ച് എം.വി.ഗോവിന്ദൻ
ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ഫോണിൽ വിളിച്ച് എം.വി.ഗോവിന്ദൻ, മെമ്പർഷിപ്പ് പുതുക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
തേൻ വരിക്കയിൽ നിന്നൊരു കിടിലൻ പ്രഥമൻ
തേൻ വരിക്കയിൽ നിന്നൊരു കിടിലൻ പ്രഥമൻ
ക്ഷേത്രോത്സവത്തിനിടെ സംഘർഷം: കൊല്ലത്ത് മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു
ക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഗൾഫ് പ്രതിസന്ധി: കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി നിലച്ചു. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. ഗൾഫ് മേഖലയിലേക്കാണ് പ്രധാനമായും പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റുമതി ചെയ്തിരുന്നത്.
ടാറ്റയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ പുതിയ രൂപത്തിൽ വരുന്നു
ടാറ്റ മോട്ടോഴ്സ് ജനപ്രിയ ഇലക്ട്രിക് ഹാച്ച്ബാക്കായ ടിയാഗോ ഇവിയുടെ പുതിയ പതിപ്പ് 2026-ൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ പുതിയ മോഡലിൽ ആധുനിക ഡിസൈൻ മാറ്റങ്ങളും, മെച്ചപ്പെട്ട റേഞ്ച് നൽകുന്ന പുതിയ ബാറ്ററി സാങ്കേതികവിദ്യയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
1 ചെറിയ സ്പൂൺ ഈസ്റ്, 1 സ്പൂൺ പഞ്ചസാര , കുറച്ച് ഉപ്പ് , അര കപ്പ് വെള്ളം,
ഭക്ഷണം പാകം ചെയ്യാൻ ഭർതൃമാതാവ് സമ്മതിച്ചില്ല, തർക്കത്തിനൊടുവിൽ 35കാരി ജീവനൊടുക്കി
ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായുണ്ടായ തർക്കത്തിനൊടുവിൽ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്.അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്.
. ലോകത്ത് എവിടെയാണെങ്കിലും ഇറാൻ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതിയ മാരുതി മൈലേജ് വിസ്മയം; 35 കിലോമീറ്റർ മൈലേജുള്ള ഏറ്റവും വിലകുറഞ്ഞ ഹൈബ്രിഡ് കാർ വരുന്നു
മാരുതി സുസുക്കി തങ്ങളുടെ ആദ്യ സീരീസ് ഹൈബ്രിഡ് കാറായ ഫ്രോങ്ക്സ് ഹൈബ്രിഡ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഏകദേശം 35 കിമി/ലിറ്റർ എന്ന റെക്കോർഡ് മൈലേജ് നൽകാൻ കഴിയുന്ന ഈ മോഡലിൽ, പെട്രോൾ എഞ്ചിൻ ബാറ്ററി ചാർജ് ചെയ്യും
പശ്ചിമേഷ്യയിലെ യുദ്ധം ; ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്
പശ്ചിമേഷ്യയിലെ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. 68 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 92.17 ലെത്തി. ജനുവരി അവസാനത്തിൽ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.9875 നെ മറികടന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.7% ഇടിഞ്ഞ് 92.17 ആയി.
തൃശൂരിൽ സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്ന പൊന്നൂക്കര കണ്ണമ്പുഴ സ്വദേശി ഷൈൻ ഷാജു (23) ആണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച മൂന്നാം നിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയത്.
പശ്ചിമേഷ്യൻ സംഘർഷം ആറാംദിനത്തിൽ; ട്രംപിൻ്റെ സൈനിക നീക്കത്തിന് സെനറ്റ് പിന്തുണ
ഇറാനിൽ പുതിയ ആക്രമണ പരമ്പര തുടങ്ങി അമേരിക്ക - ഇസ്രയേൽ സഖ്യം. മിസൈൽ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം വെക്കുന്നത്
കാറോടിച്ച ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോൾ സിറിയക് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
വ്യാഴാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണമെന്ന് മന്ത്രി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
അഫ്ഗാനിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാകിസ്ഥാനിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി എൻ.സി.എസ് അറിയിച്ചു.
തുറമുഖങ്ങള്‍ ഒരു തമ്പുരാനും വിട്ടുകൊടുത്തിട്ടില്ല ; അമേരിക്കയുടെ അവകാശവാദങ്ങള്‍ തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ യുഎസ് തങ്ങളുടെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യ. അമേരിക്കയുടെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് രംഗത്ത് വന്നിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്ക്കിന് നല്കിയ അഭിമുഖത്തില്‍ മുന്‍ യുഎസ് ആര്‍മി കേണല്‍ ഡഗ്ലസ് മക്ഗ്രെഗര്‍ ആണ് ഈ അവകാശവാദം ഉന്നയിച്ചത്. ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പ്രസ്താവന്. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വരികയും ചെയ്തു. അവകാശവാദങ്ങള്‍ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്റ്റ് ചെക്ക് അക്കൗണ്ട് പറഞ്ഞു. 'ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായും ബുധനാഴ്ച എക്സില്‍ നടത്തിയ പോസ്റ്റിലൂടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നെങ്കിലും സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നതായി സൂചനകളൊന്നുമില്ല. ഇറാനില്‍ ആയിരത്തിലധികം പേരും ഇസ്രായേലില്‍ ഒരു ഡസനോളം പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞത് ആറ് യുഎസ് സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇറാന് ആസന്നമായ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ അവര്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു.
കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ തളിപ്പറമ്പ് മണ്ഡലത്തെ ചുവപ്പിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.കെ ശ്യാമള ടീച്ചർ എത്തുമ്പോൾ, അത് കേവലം ഒരു സ്ഥാനാർത്ഥി പ്രഖ്യാപനമല്ല, മറിച്ച്
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
തിരുവനന്തപുരം: മന്ത്രിസഭയിലെ മുഴുവന്‍ സിപിഎം മന്ത്രിമാരെയും ഒമ്പത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം. വീണ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ഭര്‍ത്താവിന്റെ ആവശ്യം സിപിഎം തള്ളി. ആറന്മുളയില് വീണാ ജോര്‍ജും, തവനൂരില്‍ കെ ടി ജലീലും മത്സരിക്കും. അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്കാന് സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും. രാവിലെ എകെജി സെന്ററിലാണ് യോഗം. തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതില്‍ വലിയ എതിര്‍പ്പ് ജില്ലയില്‍ നിന്ന് ഉയര്‍ന്നിരുന്നു. മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്കുള്ള കെ കെ ശൈലജയുടെ മാറ്റവും ചര്‍ച്ചയ്ക്ക് വന്നേക്കും. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന പട്ടിക നാളെ എല്ലാ ജില്ലാ കമ്മിറ്റികളും ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാകും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാത്രം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി രംഗത്തിറക്കിയാല്‍ മതിയെന്നാണ് സിപിഎം തീരുമാനം. 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് 9 പേരും മത്സരിക്കണമെന്നാണ് സിപിഎം തീരുമാനം. ഉടുമ്പിന് ചോലയില്‍ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് മത്സരിക്കും. ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് പേരാമ്പ്രയില്‍ മത്സരിക്കുന്ന കാര്യം ഇന്നലെ മാത്രമാണ് തീരുമാനിച്ചത്. സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും സിറ്റിംങ് സീറ്റുകളില്‍ തന്നെ ജനവിധി തേടും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. തൃത്താലയില്‍ തന്നെയാകും എം.ബി രാജേഷ് കളത്തിലിറങ്ങുന്നത്. തവനൂരില്‍ ജില്ലാ നേതൃത്വം കെ.ടി ജലീലിന്റെ പേരിനൊപ്പം വി പി സാനുവിനേയും നിര്‍ദേശിച്ചിരുന്നു. മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കെ ടി ജലീല്‍ നേരത്തെ പറഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത് കെ ടി ജലീലിനെ തന്നെയാണ്. പൊന്നാനിയില്‍ എം.സ്വരാജിനെ വേണമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും പിഎസ്സി മുന്‍ ചെയര്മാന് സക്കീറിന്റെ പേരിനാണ് സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയത്. കൊല്ലം മണ്ഡലത്തില്‍ എസ്.ജയമോഹന് മത്സരിക്കുമ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പുതിയ ആളെ സിപിഎം കണ്ടെത്തും. ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്കിയ ശുപാര്‍ശയില്‍ കാര്യമായ മറ്റു മാറ്റങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വരുത്തിയിട്ടില്ല എന്നാണ് വിവരം.
യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇരുണ്ട കാലം എന്ന പേരിലായിരിന്നു സിപിഎം ക്യാമ്പെയിൻ.
ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരിട്ട് വിളിച്ചിട്ടും വഴങ്ങാതെ മുന്‍ മന്ത്രി ജി. സുധാകരന്. തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ പരാതിയില്‍ ഗോവിന്ദന് വിശദീകരണം നല്‍കിയെങ്കിലും അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് താന്‍ ചിരിച്ചതെന്നും സുധാകരനെ പരിഹസിച്ചതല്ലെന്നും വിശദീകരിച്ച ഗോവിന്ദന്, പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന് സുധാകരനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ സുധാകരന് ഉറച്ചുനിന്നതോടെ സി.പി.എം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായി. തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സുധാകരന്റെ നീക്കം പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. പുന്നപ്ര വയലാര്‍ വാരാചരണത്തില്‍ നിന്ന് ഒഴിവാക്കിയതും സ്വന്തം വീടിനടുത്ത് നടന്ന ഏരിയ സമ്മേളനത്തിന് പോലും ക്ഷണിക്കാത്തതും തന്നെ ബോധപൂര്‍വ്വം ഒതുക്കാനുള്ള നീക്കമാണെന്ന് സുധാകരന് വിശ്വസിക്കുന്നു. സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്. നാസറും ചേര്‍ന്ന് തന്നെ വേട്ടയാടുമ്പോള്‍ സംസ്ഥാന നേതൃത്വം മൗനം പാലിച്ചതാണ് 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സുധാകരനെ അനുനയിപ്പിക്കാന്‍ എം.എ. ബേബിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടേക്കുമെങ്കിലും, നിലപാടില്‍ മാറ്റമില്ലെന്ന് സുധാകരന് ആവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തിന് വലിയ ആശങ്ക നല്കുന്നു. സുധാകരന് സ്വതന്ത്രനായി കളത്തിലിറങ്ങിയാല്‍ അമ്പലപ്പുഴയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ് നീക്കം സജീവമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ സുധാകരന്റെ വിമത നീക്കം പ്രധാന ചര്‍ച്ചാവിഷയമാകും. ജി.സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെടുന്നു. തന്നെ ആക്ഷേപിച്ചതായി സുധാകരന് പരാതി ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഇന്നലെ രാത്രി ജി.സുധാകരനെ ഫോണില്‍ വിളിച്ചു. ഗോവിന്ദനെ തന്റെ നിലപാട് സുധാകരന് അറിയിച്ചു. പരിഹസിച്ച് ചിരിച്ചതല്ലെന്ന് സുധാകരനോട് ഗോവിന്ദന് വിശദീകരിച്ചു. ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ്. അംഗത്വം പുതുക്കണമെന്നും ഗോവിന്ദന് ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യത്തിന് ജി.സുധാകരന് വഴങ്ങിയില്ല. അംഗത്വം പുതുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കും മറ്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും ആയിട്ടാണ് സംസ്ഥാന സമിതി ചേരുന്നതെങ്കിലും ജി.സുധാകരന് ഉയര്‍ത്തുന്ന വിമത ശബ്ദം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. പാര്‍ട്ടിക്കു പുറത്തും ജനപ്രീതിയുള്ള സുധാകരനെപ്പോലുള്ള നേതാവിനോട് സിപിഎം നേതൃത്വം കാണിച്ച അവഗണന തിരഞ്ഞെടുപ്പ് വിഷയമാകും. ഏതെങ്കിലും മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ അത് പാര്‍ട്ടിക്ക് വെല്ലുവിളിയുമാകും. കഴിഞ്ഞ തവണ പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണ പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതിനാല്‍ വലിയ ചുടുകാട്ടില്‍ ഒറ്റയ്ക്ക് പുഷ്പാര്‍ച്ചന നടത്തി പ്രതിഷേധം അറിയിച്ചു. സ്വന്തം വീടിനടുത്ത് നടന്ന പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ പോലും മുതിര്‍ന്ന നേതാവായ സുധാകരനെ ക്ഷണിച്ചില്ല. രാഷ്ട്രീയത്തിനതീതമായ പിന്തുണ സുധാകരനുണ്ട്. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ പോലും സുധാകരന് കിട്ടിയെന്ന് വരാം. അനുനയനീക്കത്തിന് പാര്‍ട്ടിമുന്‍കൈയെടുക്കില്ല എന്ന സൂചനകളുണ്ട്. സുധാകരന് ഉനയിക്കുന്ന പരാതികളില്‍ ചിലത് ന്യായമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും എതിരായ പരസ്യ വിമര്‍ശനം പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവില്ല. പാര്‍ട്ടി അംഗം എന്ന നിലയില്‍ നടപടിക്കും സാധ്യതയുണ്ട്. നിര്‍ണായക തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുധാകരന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ ജില്ലയിലെ നേതൃനിരയില്‍ അമര്‍ഷം ശക്തമാണ്. സുധാകരന്റെ നീക്കങ്ങള്‍ എങ്ങനെയെന്നറിഞ്ഞ ശേഷമായിരിക്കും പാര്‍ട്ടിയുടെ തുടര്‍ നടപടികള്‍. ഗോവിന്ദന് നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചെങ്കിലും വഴങ്ങില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. സംഭാഷണത്തിനിടെ മുന്‍പ് നടന്ന അച്ചടക്ക നടപടികളിലും അവഗണനകളിലും പരോക്ഷമായി ഖേദം പ്രകടിപ്പിച്ചെങ്കിലും, പാര്‍ട്ടിയില്‍ തുടരാനില്ലെന്ന തന്റെ തീരുമാനത്തില്‍ സുധാകരന് ഉറച്ചുനില്‍ക്കുകയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ജി. സുധാകരനും പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ക്കും പരസ്യഏറ്റുമുട്ടലുകള്‍ക്കും തുടക്കമായത്. രണ്ടുതവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തെതുടര്‍ന്ന് അമ്പലപ്പുഴയില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. സ്ഥാനാര്‍ഥിയായ എച്ച്. സലാമിനെ സുധാകരന് സഹായിച്ചില്ലെന്നും പ്രചാരണത്തില്‍ നിര്‍ജീവമായെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി ഉയര്‍ന്നു. ഇക്കാര്യം അന്വേഷിക്കാന്‍ എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷനെയാണ് പാര്‍ട്ടി നിയോഗിച്ചത്. കമീഷന് സമര്‍പ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തില്‍ താന്‍ 19 പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുവെന്ന് സുധാകരന് വ്യക്തമാക്കി. എന്നാല്‍, ഈ വിശദീകരണം തള്ളി 2021 നവംബറില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഇത് മാനസികമായി തളര്‍ത്തുകയും പതുക്കെ പാര്‍ട്ടി വേദികളില്‍നിന്ന് അകന്നു തുടങ്ങുകയും ചെയ്തു.
യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കി ; 87 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കിയതിനെ തുടര്‍ന്ന് 87 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഒരു നാവികാഭ്യാസത്തില്‍ പങ്കെടുത്ത ഐറിസ് ദേന എന്ന യുദ്ധക്കപ്പല്‍ ആണ് ആക്രമിക്കപ്പെട്ടത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അന്തര്‍വാഹിനി ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍ നിന്നും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. യുഎസ് യുദ്ധ വകുപ്പ് ഒരു അന്തര്‍വാഹിനി പെരിസ്കോപ്പ് പോലെ തോന്നിക്കുന്നതും അകലെ ഒരു സ്ഫോടനം നടക്കുന്നതും കാണിക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ പുറത്തിറക്കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ ടോര്‍പിഡോ ആക്രമണത്തിലാണ് ഇറാനിയന്‍ നാവികസേനയുടെ കപ്പല്‍ തകര്‍ത്തത്. മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേനയും 2024 ല്‍ ഇന്ത്യയിലെത്തി, അതേ അഭ്യാസത്തിന്റെ 2026 പതിപ്പായ മിലാന് എന്ന ബഹുമുഖ നാവികാഭ്യാസത്തിലും പങ്കെടുത്തിരുന്നു. ഫെബ്രുവരി 16 ന് ഇന്ത്യന്‍ നാവികസേന ഒരു പ്രസ്താവനയില്‍ ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ബഹുമുഖ നാവിക അഭ്യാസങ്ങളിലൊന്നായ മിലാന് 2026, പരസ്പര പ്രവര്‍ത്തനക്ഷമത, സമുദ്ര മേഖല അവബോധം, കൂട്ടായ പ്രതികരണ ശേഷികള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള നാവികസേനകളെ ഒരുമിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. 2026 ലെ മിലാന് യുദ്ധക്കപ്പലില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പലിനെ പിന്തുടര്ന്നോ നിരീക്ഷിച്ചോ എന്ന് വ്യക്തതയില്ല. ഇറാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലുടനീളം യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പലിനെ പിന്തുടര്‍ന്നിരിക്കാമെന്ന് പ്രതിരോധ വിശകലന വിദഗ്ധര്‍ കരുതുന്നു. രഹസ്യാന്വേഷണ ശേഖരണത്തിനായി നാവികസേന മറ്റുള്ളവരെ നിഷ്ക്രിയമായി നിരീക്ഷിക്കുന്നത് സാധാരണമാണ്. യു.എസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കന്‍ തീരത്തെ കപ്പല്‍ മുക്കിയതെന്നാണ യുഎസ് റിട്ട.ജനറല്‍ മാര്‍ക് കിമ്മിറ്റിന്റെ അവകാശവാദം. അതിനിടയില്‍ കുവൈത്ത് തീരത്ത് സ്ഫോടനം ഉണ്ടായി ചരക്കു കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ പരന്നു. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലില്‍ സ്ഫോടനമുണ്ടായത്. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്. ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കും.
വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴ ഒഴിവാക്കി യു എ ഇ
സന്ദർശക വിസ, ടൂറിസ്റ്റ് വിസ എന്നിവയിലുള്ളവർക്കും എക്സിറ്റ് പെർമിറ്റ് ലഭിച്ചവർക്കും താമസ വിസ റദ്ദാക്കി മടങ്ങാൻ കാത്തിരിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
നിയമസഭ തെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും
നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചര്‍ച്ച നടത്തും
ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍; വീട്ടില്‍ ചിതയൊരുക്കി ജീവനൊടുക്കി ഭാര്യ
ഇറാനെതിരെ അമേരിക്കയോടൊപ്പം സ്പെയിനുണ്ടെന്ന് വൈറ്റ് ഹൗസ്; ഇല്ലെന്ന് സ്പെയിനും
വൈറ്റ് ഹൗസിന്റെ ഈ വാദം സ്പെയിന് പൂര്‍ണ്ണമായും തള്ളി.
പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക-ഇസ്രയേല്‍ സഖ്യം; ലക്ഷ്യം മിസൈല്‍ ശേഷി ഇല്ലാതാക്കല്‍
വാഷ്ങ്ടണ്‍: ഇറാനില്‍ പുതിയ ആക്രമണ പരമ്പര തുടങ്ങി അമേരിക്ക-ഇസ്രയേല്‍ സഖ്യം. മിസൈല്‍ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം വെക്കുന്നത്. ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രമേയം തള്ളി അമേരിക്കന്‍ സെനറ്റ്. ലെബനാനില്‍ കൂടുതല്‍ ഹിസ്ബുല്ല താവളങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു. അതേസമയം, ഗള്‍ഫ് മേഖലയിലേക്ക് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുന്നു. കൂടുതല്‍ മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി അറേബ്യ അറിയിച്ചു. ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനില്‍ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്. സൗദിയില്‍ നിരവധി തവണ ആക്രമണങ്ങള്‍ നടന്നു. അല്‍ ഖര്‍ജില്‍ 3 ഡ്രോണുകള്‍ കൂടി തകര്‍ത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ഇന്ധന കപ്പലില്‍ ചോര്‍ച്ചയുണ്ടായതായി വിവരങ്ങള്‍. സ്ഫോടന ശബ്ദത്തിന് പിന്നാലെയാണിത്. മുബാറക് അല്‍ കബീര്‍ തീരത്തിനു 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. എന്നാല്‍, ഇത് കുവൈത്തിന്റെ തീരത്തല്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. അതേസമയം, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഖത്തറില്‍ അമേരിക്കന്‍ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.
കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കം
മെമ്പര്‍ഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.
ചാലക്കര ഇരട്ടക്കുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു.
കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് വിവാഹസമ്മാനമായി ഇനി 10,000രൂപ
കെബിപിഎസ് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനെയാണ് സമ്മാനം നല്കാന് എംഡി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് പരീക്ഷാക്കാലം; SSLC , പ്ലസ്ടു പരീക്ഷകൾ ഇന്ന് തുടങ്ങും , 3,031 പരീക്ഷാകേന്ദ്രങ്ങൾ സജ്ജം
ഇനി പരീക്ഷാ ചൂട്, സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 3,031 പരീക്ഷാകേന്ദ്രങ്ങൾ സജ്ജം, ഗൾഫ് മേഖലയിൽ പൊതുപരീക്ഷകളില്ല
കുടുംബകോടതിയിലെ മധ്യസ്ഥചര്‍ച്ച കഴിഞ്ഞിറങ്ങവെ ഭര്‍ത്താവിന്റെ മുഖത്തടിച്ച് യുവതി; കേസെടുത്ത് പോലിസ്
മധ്യസ്ഥചര്‍ച്ച കഴിഞ്ഞിറങ്ങവെ ഭര്‍ത്താവിന്റെ മുഖത്തടിച്ച് യുവതി; കേസെടുത്ത് പോലിസ്
ആക്രമണം തുടരുന്നു; ഖത്തറിൽ അമേരിക്കൻ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുന്നു
മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നു; ഖത്തറിൽ അമേരിക്കൻ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുന്നു, അമേരിക്കയോടും ചൈനയോടും ഇന്ത്യയുമായും സംസാരിച്ച് സൗദി
ഇറാനെതിരെ അമേരിക്കയോടൊപ്പം സ്പെയിനുണ്ടെന്ന് വൈറ്റ് ഹൗസ്; ഇല്ലെന്ന് സ്പെയിൻ, തർക്കം മുറുകുന്നു
ഇറാനെതിരായ സൈനിക നീക്കത്തിൽ സ്പെയിൻ അമേരിക്കയുമായി സഹകരിക്കുമെന്ന വൈറ്റ് ഹൗസിന്റെ വാദം തള്ളി സ്പെയിൻ. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി.
ബിഹാറിൽ ഇനി ബിജെപിക്കാലം?; നിതീഷ് കുമാർ രാജ്യസഭയിലേക്ക് | Bihar | Nitish Kumar | BJP
ബിഹാറിൽ നിതീഷ് കുമാർ കാലം അവസാനിക്കുന്നു? നിതീഷ് കുമാർ രാജ്യസഭയിലേക്ക്, മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക്? നിതീഷിൻ്റെ മകൻ ഉപമുഖ്യമന്ത്രി?
'ചിക്കിനി ചമേലി പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, അതിന് കാരണമുണ്ട്..'; തുറന്നുപറഞ്ഞ് ശ്രേയ ഘോഷാൽ
ഹിറ്റായ ഗാനങ്ങൾ കുട്ടികൾക്ക് മുന്നിലടക്കം എല്ലായിടത്തും പാടേണ്ടി വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു. I won't sing a song like Chikni Chameli anymore says singer Shreya Ghoshal
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ കേരളത്തിൽനിന്നുള്ള കയറ്റുമതി താളംതെറ്റി; റംസാൻ കാലത്ത് വൻനഷ്ടം
വിമാന സർവീസ് ഇല്ല, ഹോർത്തൂസ് കടലിടുക്ക് അടച്ചതോടെ കപ്പൽ ഗതാഗതവുമില്ല; ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ കേരളത്തിൽനിന്നുള്ള കയറ്റുമതി താളംതെറ്റി; റംസാൻ കാലത്ത് വൻ നഷ്ടം
യുദ്ധം ഇതുവരെ... ഇറാനിൽ കനത്ത ആക്രമണം, മരണസംഖ്യ 1,100 കടന്നു | Iran - Israel Conflict | America
ഇറാനിൽ കനത്ത ആക്രമണം; ഇറാൻ്റെ യുദ്ധക്കപ്പൽ യുഎസ് തകർത്തു, IRIS ദേനയെ തകർത്ത് അന്തർവാഹിനി ടോർപിഡോ, ഇറാനിൽ മരണസംഖ്യ 1,100 കടന്നു Iran - Israel Conflict | Donald Trump | International News
ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. എംവി ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.
ആന മതിൽ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നു; ആറളത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു | Aralam
കണ്ണൂര്‍ ആറളം ആദിവാസി മേഖലയിലെ ആന മതിൽ നിര്‍മ്മാണത്തിൽ മെല്ലെപ്പോക്ക്; ഉദ്യോഗസ്ഥ അലംഭാവത്തിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു
യുദ്ധത്തില്‍ ട്രംപിന് റിപ്പബ്ളിക്കന്മാരുടെ പിന്തുണ ; ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു
ടെഹ്റാന് : ഇറാനില്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് സെനറ്റിന്റെ പിന്തുണ. യുദ്ധാധികാരാപ്രമേയം എന്നറിയപ്പെടുന്ന യുദ്ധത്തിന് മുമ്പ് കോണ്‍ഗ്രസിന്റെ അനുമതിവേണമെന്ന നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള നീക്കം 47 നെതിരേ 53 വോട്ടുകള്‍ നല്കി റിപ്പബ്ളിക്കന്‍ പാര്‍ട്ടി തള്ളി. തൊട്ടുപിന്നാലെ തന്നെ അമേരിക്കന്‍ - ഇസ്രായേല്‍ സഖ്യം ഇറാനില്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തു. ടെഹ്റാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇവര്‍ ആക്രമണം നടത്തിയതായി ഇറാന് പറഞ്ഞു. അമേരിക്ക തങ്ങുടെ പൗരന്മാര്ക്ക് സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നലകിയിട്ടുണ്ട്. സൗദിയിലെ എംബസിക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നാവിക അകമ്പടി നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്ക ഇറാന് കപ്പല്‍ തകര്‍ത്തു. കപ്പല്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ആക്രമിച്ചത് ടോര്‍പ്പിഡോ ഉപയോഗിച്ചാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. പത്തിലധികം കപ്പലുകളും എണ്ണടാങ്കറുകളും ലക്ഷ്യമിട്ടിരുന്നതായി ഇറാന് നാവികസേനാ കമാന്റര്‍ വെളിപ്പെടുത്തുകയൂം ചെയ്തിരുന്നു. തുര്‍ക്കിക്ക് നേരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണവും നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലാണ് തകര്‍ത്തത്. ഇറാന്റെ തുര്‍ക്കി ആക്രമണം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. അതേസമയം ഇറാനില്‍ ഭരണഅട്ടിമറിക്ക് ശ്രമിച്ചാല്‍ ഇസ്രായേലിലെ ഡിമോണ ആണവകേന്ദ്രത്തിന് നേരെ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ വെല്ലുവിളി. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ലബനോനിലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തതായിട്ടാണ് ഇസ്രായേലിന്റെ അവകാശവാദം. അതിനിടയില്‍ ഇറാനില്‍ നിന്നും സമവായ സൂചനയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ത്താനിയെ ഫോണില്‍ വിളിച്ചതായിട്ടാണ് വിവരം. യുഎസ് സൈനിക കേന്ദ്രങ്ങളെ ആണ് ആക്രമിച്ചെന്ന ഇറാന്റെ വാദം പക്ഷേ ഖത്തര്‍ തള്ളി. ഇന്ത്യന്‍ തുറമുഖങ്ങള്‍ യു.എസ്. നാവികസേനയ്ക്ക് നല്‍കിയെന്ന വാദം വിദേശകാര്യമന്ത്രാലയം തള്ളിയിട്ടുണ്ട്.
എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയില്‍ പൊതു പരീക്ഷ മാറ്റി വച്ചിരിക്കുകയാണ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 48 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാന നിയമരേഖകളും ഫയലുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. മാര്‍ച്ച് 14-നകം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ട ഘട്ടം വന്നപ്പോഴാണ് വര്‍ഷങ്ങളായുള്ള കേസ് രേഖകളുടെ പകര്‍പ്പ് പോലും ബോര്‍ഡിലില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. പഴയ നിലപാടുകളില്‍ നിന്ന് മാറി ക്ഷേത്രാചാരങ്ങളും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കുമെന്ന പുതിയ തീരുമാനത്തിലേക്ക് ബോര്‍ഡ് എത്തിയ ഘട്ടത്തിലാണ് ഈ സുപ്രധാന ഫയലുകള്‍ അപ്രത്യക്ഷമായത്. മുന്‍പ് നടന്ന നീക്കങ്ങളും സത്യവാങ്മൂലങ്ങളും പുറത്തറിയാതിരിക്കാന്‍ ബോര്‍ഡ് ആസ്ഥാനത്തെ ചിലര്‍ ബോധപൂര്‍വ്വം ഫയലുകള്‍ മുക്കിയതാണെന്ന സംശയം ശക്തമാണ്. കേസ് രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയ ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും അംഗങ്ങളും ഫയലുകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായത് അറിഞ്ഞ് അത്ഭുതപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണം കട്ടവര്‍ ആ ഫയലുകളും കൊണ്ടു പോയി എന്നാണ് സൂചന. ഫയലുകള്‍ക്ക് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ നിലപാടുകളും, പിന്നീട് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്ന കാലത്ത് യുവതീപ്രവേശനത്തെ എതിര്‍ത്ത് നല്കിയ സത്യവാങ്മൂലങ്ങളും ഉള്‍പ്പെടെയുള്ള രേഖകളാണ് കാണാതായത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചപ്പോഴും ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടുകളുടെ രേഖകള്‍ പോലും ഓഫീസിലില്ല. രേഖകള്‍ കാണാതായ വിവരം സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. നിലവില്‍ സുപ്രീംകോടതിയില്‍ കേസ് കൈകാര്യം ചെയ്ത അഭിഭാഷകരില്‍ നിന്ന് രേഖകളുടെ പകര്‍പ്പ് തേടിയിരിക്കുകയാണ് ബോര്‍ഡ് അധികൃതര്‍. അപ്പോഴും തീരുമാനങ്ങളിലേക്ക് എത്തിയത് എങ്ങനെ എന്ന കാര്യം ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസ്ഥ വരും. ഫയല്‍ മോഷണം പോലീസിനെ അറിയിക്കേണ്ടതാണ്. എന്നാല്‍ അതു ചെയ്യരുതെന്ന സമ്മര്‍ദ്ദം ദേവസ്വം ബോര്‍ഡിന് മേല്‍ ചിലര്‍ ചെലുത്തുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ആ്ഭ്യന്തര അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്. ബോര്‍ഡ് ആസ്ഥാനത്തെ റെക്കോര്‍ഡ് റൂമില്‍ നിന്നോ ബന്ധപ്പെട്ട സെക്ഷനുകളില്‍ നിന്നോ ഫയലുകള്‍ ബോധപൂര്‍വ്വം നീക്കം ചെയ്തതാണോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആചാരസംരക്ഷണത്തിനായി പുതിയ സത്യവാങ്മൂലം തയ്യാറാക്കുന്നതിന് പഴയ രേഖകള്‍ അനിവാര്യമായതിനാല്‍, ഈ തിരോധാനം ബോര്‍ഡിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മദ്യപസംഘം തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് 18കാരന് മസ്തിഷ്കമരണം
സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്
ലോട്ടറിയടിച്ചവര്ക്കെല്ലാം നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്; ഇനിയും പണമടയ്ക്കണം!!
കോഴിക്കോട്: സംസ്ഥാന ലോട്ടറി വകുപ്പിന് കീഴിലെ ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആരോഗ്യ - വിദ്യാഭ്യാസ സെസ്, സര്‍ചാര്‍ജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയും അടക്കം വന്‍ തുക അടയ്ക്കണ എന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് സമ്മാന ജേതാക്കള്‍ നോട്ടീസ് നല്‍കിയിരിക്കുന്ന എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്
മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് ഇന്ത്യ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ കൈത്താങ്ങുമായി റഷ്യ എത്തുമ്പോള്‍ ഉയരുന്നത് ആശ്വാസം മാത്രം. ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ പ്രതിസന്ധിയിലായ ഇന്ത്യന്‍ വിപണിയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി വിതരണം ചെയ്യാന്‍ റഷ്യ ഒരുങ്ങുന്നു. ഇതോടെ രാജ്യത്ത് എണ്ണവില വര്‍ധിക്കില്ലെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍, ഗ്യാസ് വിതരണത്തിലും പൂര്‍ണ്ണ സഹകരണം റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളെ അവഗണിച്ചും സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. നിലവില്‍ ഇന്ത്യയുടെ കൈവശമുള്ള എണ്ണശേഖരം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ അടുത്ത ആഴ്ചകളില്‍ ഇന്ത്യന്‍ തീരത്തെത്തുന്നത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വലിയ ആശ്വാസമാകും. ഫെബ്രുവരിയില്‍ പ്രതിദിനം 1.1 മില്യണ്‍ ബാരല്‍ എണ്ണ വിതരണം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന സ്രോതസ്സായി റഷ്യ മാറിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 2.5 മില്യണ്‍ ബാരല്‍ എണ്ണയ്ക്ക് തടസ്സം നേരിട്ടാലും, റഷ്യയുമായുള്ള ഈ പുതിയ കരാറിലൂടെ ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍, എല്‍പിജി ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യക്ക് സാധിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി പരിഗണിക്കുമ്പോള്‍, എണ്ണവില വര്‍ധിക്കാതെ പിടിച്ചുനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിനും വലിയ രാഷ്ട്രീയ ആശ്വാസമാണ്. റഷ്യയില്‍നിന്നുള്ള ഈ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഖത്തറില്‍ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) വിതരണം നിലച്ച സാഹചര്യത്തില്‍ ഗ്യാസ് വിതരണത്തിലും സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ആഴ്ചകളില്‍ റഷ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്ന് വിവരം. ഇന്ത്യന്‍ തീരത്തിനടുത്തുള്ള കപ്പലുകളിലുള്ള എണ്ണ അടുത്ത ആഴ്ചകളില്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും കരുതപ്പെടുന്നു. യുദ്ധസാഹചര്യങ്ങള്‍ കാരണം ഇന്ധന വിതരണത്തില്‍ തടസമുണ്ടായാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഇന്ധനം നല്കിയ രാജ്യമെന്ന പദവി റഷ്യ തിരിച്ചുപിടിച്ചിരുന്നു. റെക്കോഡ് അളവില്‍ എണ്ണ ഇന്ധനം ഇറക്കുമതി ചെയ്തിട്ടും സൗദി അറേബ്യക്ക് ഇന്ത്യയുടെ എറ്റവും വലിയ ക്രൂഡോയില്‍ വില്‍പനക്കാരനാകാനായില്ല. 1.1 മില്യണ്‍ ബാരല്‍ എണ്ണയാണ് ഫെബ്രുവരിയില്‍?പ്രതിദിനം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സൗദി അറേബ്യയില്‍ നിന്ന് ഒരു മില്യണ്‍ ബാരല്‍ എണ്ണയും ഇറക്കുമതി ചെയ്തു. ഹുര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം 2.5 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യ എണ്ണ ഇറക്കുമതി നടത്തുന്നത്. 25 ദിവസത്തേക്കുള്ള എണ്ണ കരുതല്‍ ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്.
സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം ഇന്ന് ; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കും
പേരാവൂരില്‍ കെ കെ ശൈലജയുടെയും തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെയും ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സമിതിയില്‍ പങ്കെടുക്കും.
ഇറാന് യുദ്ധത്തിന് അമേരിക്കന്‍ സെനറ്റിന്റെ പിന്തുണ; കൂടുതല്‍ കരുത്തനായി ട്രംപ്
ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
ചോദ്യപേപ്പറുകൾ ട്രഷറികളിലെയും ബാങ്കുകളിലെയും സ്ട്രോങ്ങ് റൂമുകളിൽ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായി ഏകദേശം 26,000 അധ്യാപകരെ ഇൻവിജിലേറ്റർമാരായി നിയോഗിച്ചു
ഇറാനിൽ പുതിയ ആക്രമണ പരമ്പര തുടങ്ങി അമേരിക്ക - ഇസ്രയേൽ സഖ്യം. മിസൈൽ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം. ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നു.
എന്തേ ചില സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍ക്ക് അത് മനസിലാവാത്തത് കൊണ്ടാണോ എന്തോ എന്നാണ് ആശ കുറിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രം ആഗോള ശക്തികളുടെ യുദ്ധവേദിയായി മാറുന്നു. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ 'ഐറിസ് ഡെന' എന്ന യുദ്ധക്കപ്പലിനെ ശ്രീലങ്കന്‍ തീരത്തുവെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമിച്ച് മുക്കിയത് മേഖലയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സൈനിക നീക്കമെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇറാനെതിരായ 'ഓപ്പറേഷന് എപിക് ഫ്യൂറി'യുടെ ഭാഗമായി എംകെ-48 ടോര്‍പ്പിഡോ ഉപയോഗിച്ചാണ് കപ്പല്‍ തകര്‍ത്തതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹെഗ്സേഥ് വെളിപ്പെടുത്തി. ആക്രമണത്തില്‍ 80 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമ-നാവിക പാതകളുടെ നിയന്ത്രണം യുഎസ്-ഇസ്രയേല്‍ സഖ്യം ഏറ്റെടുത്തതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷം മുറുകുന്നത് കടലില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെയും പ്രതിസന്ധിയിലാക്കുന്നു. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലായി രണ്ടായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതിനോടകം ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് ആശങ്ക ഇരട്ടിയാക്കുന്നു. ഒമാന്‍ തീരത്ത് നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടത്. നിലവില്‍ ഹോര്‍മുസ് മേഖലയിലുള്ള 37 ഇന്ത്യന്‍ കപ്പലുകളിലെ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് 'ക്വിക് റെസ്പോണ്‍സ് ടീം' രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോകത്തെ നാവികരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമുദ്രപാതകളിലെ ഈ അശാന്തി സാമ്പത്തികമായും സുരക്ഷാപരമായും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ശ്രീലങ്കന്‍ തീരത്ത് വെച്ചാണ് യുഎസ് അന്തര്‍വാഹിനി ഐറിസ് ഡെനയ്ക്കെതിരേ ആക്രമണം നടത്തിയത്. ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും മിലന് നാവികാഭ്യാസത്തിലും പങ്കെടുത്ത് മടങ്ങുകയായിരുന്നു കപ്പല്‍. ഇന്ത്യയില്‍നിന്ന് ഇറാനിലേക്കുള്ള യാത്രയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. തങ്ങളാണ് ഇറാന്റെ കപ്പലിന് നേരെ ഇന്ത്യന്‍ മഹാസുദ്രത്തില്‍ വെച്ച് ആക്രമിച്ചതെന്ന് ഔദ്യോഗികമായിത്തന്നെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹേഗ്സേഥ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒഎംകെ-48 ടോര്‍പ്പിഡോ ഉപയോഗിച്ചാണ് അമേരിക്ക ഇറാന്റെ യുദ്ധക്കപ്പല്‍ മുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പല്‍ ആക്രമിച്ച് മുക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. രണ്ടാം ലോകമഹായുദ്ധകാലത്തേതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു യുദ്ധക്കപ്പല്‍ മുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കപ്പലിനെയല്ല ഇത്തരത്തില്‍ ആക്രമിച്ച് മുക്കിക്കളഞ്ഞത് എന്നതാണ് ശ്രദ്ധേയം. അപകടത്തെപ്പറ്റി കപ്പലില്‍നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നേവിയും കപ്പലും യുദ്ധവിമാനങ്ങളും ശ്രീലങ്കന്‍ എയര്‍ഫോഴ്സും ചേര്‍ന്ന് കപ്പലില്‍ നിന്നും സൈനികരെ രക്ഷിക്കുകയായിരുന്നു. യുഎസ് ആക്രമണത്തില്‍ 80 പേര് കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ 180 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും സ്വര്‍ണ വില അപ്രതീക്ഷിതമായി ബലഹീനത കാണിക്കുകയാണ്. കറന്‍സി ചലനാത്മകതയും ലിക്വിഡിറ്റി ആവശ്യങ്ങളുമാണ് പ്രധാനമായും ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. യുഎസ് ഡോളറിന്റെ സമീപകാല ശക്തി വിലയേറിയ ലോഹങ്ങള്‍ക്ക് ഒരു പ്രധാന ഭീഷണിയായി മാറിയിരിക്കുന്നു. പുത്തന്‍വീടും കാറും നിങ്ങളിലേക്ക്; കൈനിറയെ പണവും; ഈ രാശിക്കാരാണോ? അതേസമയം ഭൗമരാഷ്ട്രീയ അനിശ്ചിതത്വം സാധാരണയായി
ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
പശ്ചിമേഷ്യൻ സംഘര്‍ഷം; രാജ്യത്തെ കയറ്റുമതി മേഖല കോടികളുടെ നഷ്ടത്തിൽ
പശ്ചിമേഷ്യൻ സംഘര്‍ഷം; രാജ്യത്തെ കയറ്റുമതി മേഖല കോടികളുടെ നഷ്ടത്തിൽ, 150 ടൺ പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങൾ കയറ്റുമതി ചെയ്യേണ്ടിടത്ത് ഒരു ടൺ പോലും കയറ്റുമതി ചെയ്യാൻ സാധിച്ചിട്ടില്ല
ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പൽ തകര്‍ത്ത സംഭവം; തകര്‍ന്നത് ഇന്ത്യയുടെ ക്ഷണപ്രകാരം വന്ന കപ്പൽ
ശ്രീലങ്കൻ തീരത്ത് അമേരിക്ക ഇറാൻ നാവിക കപ്പൽ തകര്‍ത്ത സംഭവം; വിഷയം പരിശോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യൻ മഹാസമുദ്രം വിട്ട ശേഷമാണ് ആക്രമണം നടന്നതെന്ന് പ്രതിരോധ വിദഗ്ധര്‍
ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധം?; ഇറാന്റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് അമേരിക്ക
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ നാവിക സേനയ്ക്ക് നേരെ ആക്രമണം; ഇറാന്റെ 20 നാവിക കപ്പലുകളോളം തകർത്തെന്ന് അമേരിക്ക, ഇന്ത്യ നടത്തിയ നാവിക അഭ്യാസത്തിന് ശേഷം മടങ്ങിയ കപ്പലുകളാണ് അമേരിക്ക തകര്‍ത്തത്, 87 മൃതദേഹങ്ങൾ കണ്ടെത്തി
യുഎഇയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി എത്തിഹാദ് റെയിൽ
തുടർച്ചയായി നേരിടുന്ന ആക്രമണങ്ങൾക്കിടയിൽ യുഎഇയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി എത്തിഹാദ് റെയിൽ
വ്യോമപാത അടച്ചിടല്‍; ഓവര്‍സ്റ്റേ ഫൈന്‍ ഒഴിവാക്കി യുഎഇ
വ്യോമപാത അടച്ചിടല്‍; ഓവര്‍സ്റ്റേ ഫൈന്‍ ഒഴിവാക്കി യുഎഇ
സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
എസ്എസ്എല്‍സി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്.
'പരമാധികാരത്തെ മാനിക്കുന്നു', ഗൾഫ് രാജ്യങ്ങളോട് സമവായത്തിന് ഇറാൻ
'പരമാധികാരത്തെ മാനിക്കുന്നു, അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നു', ഗൾഫ് രാജ്യങ്ങളോട് സമവായത്തിന് ഇറാൻ
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ആശങ്കയ്ക്ക് അറുതി വരുമോ?
പശ്ചിമേഷ്യയെ വിറപ്പിച്ച സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ, ഡ്രോൺ മഴ പെയ്യിച്ച ദിവസങ്ങളാണ് കടന്നു പോയത്. ഗൾഫ് രാജ്യങ്ങൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ആക്രമിക്കപ്പെട്ടു. ലോകരാജ്യങ്ങളെ ആശങ്കയുടെ മുനമ്പിൽ നിർത്തിയ മണിക്കൂറുകൾ കടന്നു പോയി. ഗൾഫ് മേഖലയില്‍ കുടുങ്ങിയ പ്രവാസികളുടെ ആശങ്ക എന്ന് തീരും?
ഒറ്റപ്പാലത്ത് പൂരാഘോഷത്തിനിടെ കത്തികുത്ത്; 2 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ
ഒറ്റപ്പാലത്ത് പൂരാഘോഷ വേലയിൽ പങ്കെടുത്തവരെ ആക്രമിച്ച് ആർഎസ്എസ് പ്രവർത്തകർ, 11പേർക്ക് എതിരെ കേസ്
മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം ഒരാഴ്ചത്തേക്ക് നിർത്തിവച്ചു
മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം ഒരാഴ്ചത്തേക്ക് നിർത്തിവച്ചു, സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം
ഇറാനെതിരെ ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കന്‍ സെനറ്റിന്റെ നിര്‍ണ്ണായക പിന്തുണ
കോണ്‍ഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാന്‍ ട്രംപിന് രാഷ്ട്രീയമായ കരുത്ത് ലഭിച്ചു.
കോഴിക്കോട്: കേരളാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചാല്‍ ജീവിതം മാറിമറിയുമെന്ന് കരുതുന്നവര്‍ അറിയുക; സമ്മാനത്തുകയുടെ പകുതിയോളം വിവിധ നികുതികളായി സര്‍ക്കാര്‍ തിരിച്ചെടുക്കും. കൃത്യമായ നികുതി വിവരങ്ങള്‍ അറിയാതെ പണം ചിലവഴിക്കുന്ന ഭാഗ്യവാന്മാര്ക്ക് പിന്നാലെ ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ എത്തിത്തുടങ്ങി. പലര്‍ക്കും സമ്മാനത്തുകയേക്കാള്‍ വലിയ തുക പിഴയായി അടയ്ക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍. ഒരു കോടി രൂപ ലോട്ടറി അടിച്ച ഒരാളുടെ കൈയ്യില്‍ യഥാര്‍ത്ഥത്തില്‍ എത്ര രൂപ കിട്ടുമെന്ന് നോക്കാം: ആദ്യം തന്നെ 12 ലക്ഷം രൂപ ഏജന്റിന് പോകും. ബാക്കി 88 ലക്ഷം. ബാക്കിയുള്ള തുകയുടെ 30% നികുതിയായി ലോട്ടറി വകുപ്പ് പിടിക്കും. ഏകദേശം 26.40 ലക്ഷം രൂപ. നികുതിയും കമ്മീഷനും കഴിഞ്ഞ് ലോട്ടറി വകുപ്പ് നല്‍കുന്നത് 61.6 ലക്ഷം രൂപയാണ്. പക്ഷേ, കഥ അവിടെ തീരുന്നില്ല. മറഞ്ഞിരിക്കുന്ന നികുതിക്കെണികള്‍ പിന്നേയും ഉണ്ട്. ലോട്ടറി വകുപ്പ് പണം നല്കിയാലും ജേതാവ് നേരിട്ട് അടയ്ക്കേണ്ട ചില തുകകളുണ്ട്: ആരോഗ്യ-വിദ്യാഭ്യാസ സെസ് 4%. അതായത് 4 ശതമാനം സെസ് ആയി നല്‍കണം. കമ്മീഷന് കഴിച്ചുള്ള തുക 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം സര്‍ചാര്‍ജ് കൂടി നല്‍കണം. ഇവ കൃത്യസമയത്ത് അടയ്ക്കാത്തതാണ് പലരെയും കുരുക്കിലാക്കുന്നത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് വലിയ തുക പിഴയും പ്രതിമാസം ഒരു ശതമാനം പലിശയും ആദായനികുതി വകുപ്പ് ചുമത്തുന്നുണ്ട്. പലപ്പോഴും രണ്ട് വര്‍ഷം കഴിയുമ്പോഴാണ് നോട്ടീസ് വരുന്നത്. അപ്പോഴേക്കും പിഴ തുക 100 ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ടാകും. ലോട്ടറി കച്ചവടം വഴി ലഭിക്കുന്ന ഭീമമായ തുകയ്ക്ക് പുറമെ, സമ്മാനത്തുകയുടെ വലിയൊരു ഭാഗം നികുതിയായും സെസായും സര്‍ക്കാരിലേക്ക് തന്നെ തിരിച്ചെത്തുന്നു. ചുരുക്കത്തില്‍, ഭാഗ്യം കടാക്ഷിച്ച സാധാരണക്കാരന് നികുതിക്കുരുക്കില്പ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവ് നിറയുകയാണ്. ഭാഗ്യവാന്മാര് ശ്രദ്ധിക്കാന്‍: സമ്മാനം ലഭിച്ച വര്‍ഷം നിര്‍ബന്ധമായും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക. ലോട്ടറി വകുപ്പ് പിടിച്ച നികുതിക്ക് പുറമെ സെസും സര്‍ചാര്‍ജും അടയ്ക്കാനുണ്ടോ എന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ കിട്ടിയ പണം ചിലവാക്കി തീര്‍ക്കുന്നതിനിടയില്‍ ആദായനികുതി വകുപ്പിന്റെ റിക്കവറി നോട്ടീസ് നിങ്ങളെ തേടിയെത്തും. ലോട്ടറി വകുപ്പ് നികുതി പിടിച്ചല്ലോ എന്ന് കരുതി പലരും ആ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാറില്ല. ഇതാണ് പിന്നീട് വിനയാകുന്നത്. നിശ്ചിത സമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓരോ മാസവും ഒരു ശതമാനം വീതം പലിശയും വലിയ തുക പിഴയും നല്‍കണം. രണ്ടു വര്‍ഷം കഴിഞ്ഞാണ് നോട്ടീസ് വരുന്നതെങ്കില്‍ പിഴ തുക 100 ശതമാനം വരെയായി ഉയര്‍ന്നേക്കാം. അതായത്, സമ്മാനത്തുകയേക്കാള്‍ വലിയൊരു തുക നികുതി വകുപ്പിന് നല്‍കേണ്ടി വരുന്ന അവസ്ഥ. പല ജേതാക്കളും സാധാരണക്കാരായതിനാല്‍ ഈ നികുതി നിയമങ്ങള്‍ അവര്‍ക്ക് അറിവുണ്ടാകില്ല. പണം കിട്ടിയാലുടന്‍ സ്ഥലം വാങ്ങാനോ വീട് വെക്കാനോ ഉപയോഗിക്കുമ്പോള്‍, പിന്നീട് വരുന്ന ഈ വലിയ നികുതി ബാധ്യത പലരെയും കടക്കെണിയിലാക്കുന്നു.
ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
കണക്കുകളും അനുബന്ധ രേഖകളും ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.

28 C