ചേര്‍ത്തല: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ പോലീസിന്റെ പിടിയിലായി. ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് അച്ചു നിവാസിൽ അർജുൻ (30), മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പിൽ നസിൽ (35) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല വടക്കേ അങ്ങാടിക്കവലയ്ക്കു സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ രണ്ടു ദിവസങ്ങളിലായാണ് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയത്. ചേർത്തല പോലീസ് ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ധനീഷ്, എഎസ്ഐ ഷൈജു, സീനിയർ സിപിഒമാരായ സതീഷ്, ജോമോൻ, സന്തോഷ്, സുധീഷ്, സിപിഒമാരായ അജയ്, അരുൺകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. The post മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: രണ്ടുദിവസങ്ങളിലായി തട്ടിയെടുത്തത് നാലുലക്ഷത്തോളം രൂപ; രണ്ടു പേര് പിടിയില്‍ appeared first on RashtraDeepika .
തൃശൂര്‍: തൃശൂര്‍ നിയമസഭയില്‍ പോരാട്ടത്തിനൊരുങ്ങി ബി.ജെ.പി സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. ബി.ജ.പിയില്‍ വഴക്കില്ലെന്നും പ്രസ്ഥാനമെന്നാല്‍ അവര്‍ക്ക് വളരെ വലുതാണെന്നും പത്മജ പറഞ്ഞു. ഇത്രയും നാള് കെ കരുണാകരനെ വിശ്വസിച്ചവര്‍ക്ക് എന്നെയും വിശ്വസിക്കാമെന്നും അവര്‍ പറഞ്ഞു. 'നമ്മള് വിശ്വസിച്ചവര്‍ ചതിക്കുമ്പോള്‍ അത് വല്ലാത്തൊരു വേദനയാണ്. ആ വേദന എനിക്കിപ്പോഴുമുണ്ട്. അതിന്റെ നിരാശയിലാണ് ഞാന്‍ കുറച്ച് കാലമായി എല്ലാറ്റില്‍ നിന്നും മാറി നിന്നത്. ഇത്തവണ പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട ഒറ്റക്കാര്യം എനിക്ക് തൃശൂര്‍ മതി എന്നാണ്. തൃശൂര്‍ക്കാരെ എനിക്ക് വിശ്വാസമാണ്. ഒരു പ്രാവശ്യം കൂടി അവരുടെ അടുത്ത് ചെന്നാല്‍ അവരെന്നെ തള്ളിക്കളയില്ല'- പത്മജ പറഞ്ഞു. തൃശൂരില്‍ മത്സരിക്കേണ്ടി വന്നാല്‍ വളരെ സന്തോഷത്തോടെ അത് ഏറ്റെടുക്കുമെന്നും മുരളീധരന്റെ എതിരാളിയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ബി.ജെ.പിയില്‍ ഉണ്ടായിട്ടില്ലെന്നും കുടുംബ ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന ആളായതിനാല്‍ അത് ബുദ്ധിമുട്ടാണെന്നും പത്മജ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 1000ല്‍ താഴെ വോട്ടുകള്‍ക്കാണ് തൃശൂരില്‍ പത്മജ പരാജയപ്പെട്ടത്.
തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാൻസ് സ്വദേശിനി മരിച്ചു. 63 വയസ്സുകാരിയായ ക്രിസ്റ്റിൻ ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചാണ് ക്രിസ്റ്റിന് ഗുരുതരമായി പരിക്കേറ്റത്. അപകടശേഷം ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ നില വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു. വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസ്: പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിൻ്റെ പിടിയിൽ
ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിൻ്റെപിടിയിലായി.
അല്‍കാരസ് സെമിയില്‍
കലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിനെയാണ് അല്‍കാരസ് കീഴടക്കിയത്. സ്കോര്‍: 6-3, 6-4. റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് സെമിയില്‍ അല്‍കാരസിന്റെ എതിരാളി. ബ്രിട്ടന്റെ ജാക് ഡ്രെപ്പറിനെ 1-6, 5-7നു കീഴടക്കിയാണ് റഷ്യന്‍ താരം സെമി ഫൈനലിലെത്തിയത്. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിലാണ് മറ്റൊരു പുരുഷ സിംഗിൾസ് സെമി. വനിതകളില്‍ ബെലാറൂസിന്റെ ലോക ഒന്നാം നമ്പറായ അരീന സബലെങ്ക, കസാക്കിസ്ഥാന്റെ എലെന റെബാകിന, യുക്രെയ്ന്റെ എലിന സ്വിറ്റോളിന, ചെക്കിന്റെ ലിന്‍ഡ നോസ്കോവ എന്നിവര്‍ സെമിയിലെത്തി. പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ കീഴടക്കിയാണ് സ്വിറ്റോളിനയുടെ സെമി പ്രവേശം. സ്കോര്‍: 6-2, 4-6, 6-4. The post അല്‍കാരസ് സെമിയില്‍ appeared first on RashtraDeepika .
ആലപ്പുഴ മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയെ പിന്നീട് ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
ഗ്യാസ് കൊണ്ട് വയറുവീർക്കുന്നുണ്ടോ? ഇതാ അഞ്ച് സിംപിൾ വഴികൾ
ഗ്യാസ് കൊണ്ട് വയറുവീർക്കുന്നുണ്ടോ? ഇതാ അഞ്ച് സിംപിൾ വഴികൾ.
എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സംസ്ഥാന നേതൃത്വം. ഒറ്റപ്പേരുമായി തെരഞ്ഞെടുപ്പ് സമിതിയിലെത്താൻ തീവ്രശ്രമം. ബുധനാഴ്ചയോടെ പട്ടിക അന്തിമമാക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല, രാജ്യസഭാംഗത്വം നല്കിയാല് സ്വീകരിക്കും; ഐ എം വിജയന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദൂതന് എത്തിയിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയും തന്നെ ബന്ധപ്പെട്ടിരുന്നു
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് കൂടി വരികയാണ്. മുന്നണികൾ എല്ലാം തന്നെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ്. പല പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. വരുന്ന ദിവസങ്ങളിൽ തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുമെന്നും വോട്ടെടുപ്പ്, ഫലപ്രഖ്യാപന തീയതികൾ കമ്മീഷൻ അറിയിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും
കല്യാണപ്പന്തലില്‍ 'ഇല്ലീഗല്‍ ഗ്യാങ്ങിന്റെ' തലവന്‍; താലി കെട്ടാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വില്ലനായി പൊലീസ്!
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ക്ക് നല്‍കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ബാഗ്ദാദിലെ ഇറാന് അനുകൂല സായുധ സംഘം. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചവര്ക്കെതിരേ മരണം വരേ പോരാട്ടം എന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണ് സംഘം. ബാഗ്ദാദിലെ യുഎസ് എംബസി ആക്രമിക്കുമെന്ന് ഇവര്‍ നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. അതിനിടെ ബാഗ്ദാദിലെ യുഎസ് എംബസിയിലെ ഒരു ഹെലിപാഡ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇറാഖി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളുടെ വിവരങ്ങളോ കൃത്യമായി അറിയില്ലെന്നും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. രാജ്യത്തിനുള്ളിലെ ഏതെങ്കിലും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങള്‍ നല്കുന്ന ഏതൊരാള്‍ക്കും 100,000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവര്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ഇറാഖിലെ യുഎസ് താല്‍പ്പര്യങ്ങള്‍, യുഎസ് സൈനിക താവളങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കുന്നുണ്ടെന്നും ഇറാഖിലെ യുഎസ് ഉദ്യോഗസ്ഥരെ സിവിലിയന്‍ വീടുകളില്‍ അഭയം തേടാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പാലാ: കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലക്കയറ്റംമൂലം ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ക്ഷീര കര്‍ഷക സംഘം ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.കാലിത്തീറ്റയ്ക്ക് 600 രൂപ വിലയുള്ളപ്പോള്‍ ഒരു ലിറ്റര്‍ പാലിന് 34 രൂപയായിരുന്നു. ആ കാലിത്തീറ്റയ്ക്ക് ഇന്നു മൂന്നിരട്ടി വിലയായി. പാലിനോ 39 രൂപയും. 2022ല്‍ പാലിന് വിലകൂട്ടിയ ശേഷം പലതവണ കാലിത്തീറ്റ വിലകൂടി. കേരളത്തില്‍ വിലകൂടാത്ത ഏക വസ്തു പാല് മാത്രമാണ്. ഇന്നത്തെ കാലിത്തീറ്റയുടെ വിലവച്ച് പാലിന് 80 രൂപയെങ്കിലും ലഭിക്കാതെ ക്ഷീരകര്‍ഷകര്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പലതവണ നിവേദനങ്ങള്‍ നൽകിയിട്ടും നടപടിയുണ്ടായില്ല.പാലിന് വിലയോ സബ്സിഡിയോ കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു ലിറ്റര്‍ കള്ളിന്റെ പകുതിവിലപോലും ഒരു ലിറ്റര്‍ പാലിന് കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പാല്‍വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നുണ്ടെങ്കിലും കാലിത്തീറ്റ വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ഇതിനു കാരണം കമ്പനികള്‍ കോടീശ്വരന്മാരും കര്‍ഷകര്‍ ദരിദ്രരുമായതാണെന്ന് ഭാരവാഹികള്‍… The post ഒരു ലിറ്റര്‍ കള്ളിന്റെ പകുതി വിലയെങ്കിലും പാലിന് ലഭിക്കണം; കാലിത്തീറ്റ വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയാത്തത് കമ്പനികൾ സമ്പന്നരായതുകൊണ്ടെന്ന് ക്ഷീരകര്‍ഷക സംഘം appeared first on RashtraDeepika .
കോന്നി മെഡിക്കൽ കോളേജ് വിവാദം: സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു
കോന്നി മെഡിക്കൽ കോളേജ് വിവാദത്തിൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളേജിൽ എത്തും.
ഇറാനിലെ തബ്രിസ് നഗരം ആക്രമിക്കുമെന്ന് ഇസ്രായേല്‍
തെഹ്റാന്: ഇറാനിലെ തബ്രിസ് നഗരം ആക്രമിക്കുമെന്ന് ഇസ്രായേലിന്റെ ഭീഷണി. പ്രദേശത്തെ താമസക്കാരോട് അവിടം വിട്ട് പോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി എന്നാണ് റിപോര്‍ട്ടുകള്‍. അടുത്ത കുറച്ച് മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് ഒരു ആക്രമണം ഉണ്ടായേക്കാമെന്നും അതിനാല്‍ സുരക്ഷയ്ക്കായി ആളുകള്‍ അവിടെ നിന്ന് മാറണമെന്നുമാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയിലാണ് ഇക്കാര്യം പങ്കുവച്ചത്. ആക്രമണം നടക്കാന്‍ സാധ്യതയുള്ള പ്രദേശത്തിന്റെ ഭൂപടവും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
ദുബായ്: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും സ്ഫോടനങ്ങളും നടന്നുവെന്ന് വരുത്തിത്തീർക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പത്ത് വിദേശികളെ യുഎഇയിൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ട് ഇന്ത്യക്കാരും പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾക്കൊപ്പം, പ്രധാന സ്ഥലങ്ങളിൽ സ്ഫോടനങ്ങളും വൻ തീപിടിത്തവും ഉണ്ടായതായി തോന്നിക്കുന്ന തരത്തിലുള്ള വ്യാജ ദൃശ്യങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് ജനങ്ങൾക്കിടയിൽ ഭീതി പരത്താനും തെറ്റായ വിവരങ്ങൾ കൈമാറാനും പ്രതികൾ ബോധപൂർവം ശ്രമിച്ചതായി അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നടന്ന സംഭവങ്ങൾ യുഎഇയിലേതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും, കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തതിലൂടെ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണ് ഇവർ ശ്രമിച്ചത്. യഥാർത്ഥ പ്രതിരോധ ദൃശ്യങ്ങൾ പോലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ശത്രുക്കൾക്ക് ചോരാനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാനും കാരണമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ലാലീഗ: വിയാറയലിനെ സമനിലയിൽ തളച്ച് ഡിപോർട്ടിവോ അലാവസ്
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വിയാറയലിനെ സമനിലയിൽ തളച്ച് ഡിപോർട്ടിവോ അലാവസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നിക്കോളാസ് പെപെയാണ് വിയാറയലിന് വേണ്ടി ഗോൾ നേടിയത്. വിയാറയൽ താരം റാഫ മരിന്റെ ഓൾ ഗോളാണ് അലാസിന്റെ ഗോൾ. മത്സരം സമനിലയിൽ ആയതോടെ വിയാറയലിന് 55 പോയിന്റായി. ഇതോടെ വിയാറയൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 28 പോയിന്റായ അലാവസ് 16 സ്ഥാനത്താണുള്ളത്. The post ലാലീഗ: വിയാറയലിനെ സമനിലയിൽ തളച്ച് ഡിപോർട്ടിവോ അലാവസ് appeared first on RashtraDeepika .
കൊല്ലം: പത്തനാപുരം എന്‍.എസ്.എസ്. താലൂക്ക് യൂണിയനിലെ തര്‍ക്കങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് ആര്. ബാലകൃഷ്ണപിള്ള ഒരൊറ്റ പായ വിരിച്ചാണ് പത്തനാപുരം താലൂക്ക് യൂണിയന് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. വളഞ്ഞ വഴിയിലൂടെയല്ല താന്‍ ഭാരവാഹിയായതെന്നും വോട്ട് ചെയ്ത് തെരഞ്ഞെടുക്കപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ജി. സുകുമാരന്‍ നായര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ എതിര്‍ക്കില്ലെന്ന് അച്ഛന് നല്കിയ വാക്കാണ്. അത് മരണം വരെ പാലിക്കും. മന്നത്ത് പത്മനാഭന് കെട്ടിപ്പടുത്ത മഹാപ്രസ്ഥാനമാണ് എന്‍.എസ്.എസ്. ഞാന്‍ ഏകാധിപതിയൊന്നുമല്ല, അക്കാര്യം പത്തനാപുരത്തെ ജനങ്ങള്‍ക്കറിയാം.' - ഗണേഷ് കുമാര്‍ പറഞ്ഞു. താലൂക്ക് യൂണിയന് ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് കത്ത് നല്‍കിയിരുന്നതായി മന്ത്രി വെളിപ്പെടുത്തി. 'പത്തനാപുരത്ത് എന്‍.എസ്.എസിനെ ആരെങ്കിലും നയിച്ചാല്‍ മതിയല്ലോ. എനിക്ക് ജീവിക്കാന്‍ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ ഓടിളക്കി വന്നവനല്ല.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനായ തന്നെ വിമര്‍ശിക്കാനും തിരുത്താനും എല്ലാ സമൂഹത്തിനും അവകാശമുണ്ടെന്നും ഗണേഷ് കുമാര്‍ കൊല്ലത്ത് പറഞ്ഞു.
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ
വീട്ടിലെ പാചകവാതകം തീർന്നുപോകുന്നത് ഏതൊരാളെയും സംബന്ധിച്ചിടത്തോളം വലിയൊരു തലവേദനയാണ്. പ്രത്യേകിച്ച് തിരക്കുള്ള സമയത്തോ അല്ലെങ്കിൽ ഓഫീസിൽ ഇരിക്കുമ്പോഴോ ആണ് ഗ്യാസ് തീരുന്നതെങ്കിൽ ഏജൻസിയെ വിളിക്കാനോ വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്യാനോ ഉള്ള പ്രയാസം വളരെ വലുതാണ്. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ പാചകവാതക വിതരണക്കാരായ ഇൻഡേൻ ഗ്യാസ് (Indane Gas) തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏറ്റവും ലളിതമായ ഒരു
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും മന്ത്രി പറഞ്ഞു.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാസങ്ങളോളം ശ്രമിച്ച അമേരിക്ക, ഇറാനുമായുള്ള സംഘര്‍ഷം ആഗോള ഊര്‍ജ വിപണിയെ ബാധിച്ചതോടെ നിലപാട് മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
ഖാര്‍ഗ് ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്
തെഹ്റാന്: ഖാര്‍ഗ് ദ്വീപിലെ യുഎസ് ആക്രമണത്തില്‍ ഒരു എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന് സര്‍ക്കാര്‍ നടത്തുന്ന ഫാര്‍സ് ന്യൂസ് ഏജന്‍സി അറിയിച്ചു. ആക്രമണത്തിനിടെ ദ്വീപില്‍ 15 ലധികം സ്ഫോടനങ്ങള്‍ ഉണ്ടായതായും പല സ്ഥലങ്ങളില്‍ നിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോഷാന്‍ സീ ബേസ്, വിമാനത്താവളത്തിലെ കണ്ട്രോള് ടവര്‍, ഒരു ഹെലികോപ്റ്റര്‍ ഹാംഗര്‍ എന്നിവയുള്‍പ്പെടെയുള്ള സൈനിക സ്ഥാപനങ്ങളെ യുഎസ് ലക്ഷ്യമിട്ടതായും റിപോര്‍ട്ടുണ്ട്. ഇറാന്റെ ക്രൂഡ് ഓയിലിന്റെ ഏകദേശം 90% ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നതെന്നതിനാല്‍, ഇറാന് നിര്‍ണായകമായ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക താവളങ്ങളും യുഎസ് സൈന്യം ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ വിദേശ വനിത മരിച്ചു
കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രിസ്റ്റീൻ.
'കല്യാണം കഴിക്കാൻ പോകുന്നെ'ന്ന് അഹാന; 'നിമിഷിനെ അന്ന് മുതൽ അറിയാം' എന്ന് കൃഷ്ണകുമാറും !
നടൻ കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ മൂത്തമകൾ അഹാന കൃഷ്ണയുടെ വിവാഹം സ്ഥിരീകരിച്ചു. ക്യാമറാമാൻ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.
'ചരിത്രം വാക്ക് പാലിച്ചവരുടേതാണ്; ഉന്നതരായ വ്യക്തികള്‍ നല്കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ളതാണ്'
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന് ഐ.എം. വിജയന്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും എന്നാല്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ രാജ്യസഭാംഗത്വം നല്കിയാല് അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പാര്‍ട്ടിയുടെയും ഭാഗമായി നില്ക്കാന് താല്‍പ്പര്യമില്ലെന്നും എല്ലാവരുടെയും സ്നേഹം ഒരുപോലെ ലഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിജയന് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നതായി താരം വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദൂതന് നേരിട്ടെത്തി തന്നെ കണ്ടിരുന്നു. ഇതിന് പുറമെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ബി.ജെ.പി.ക്ക് പുറമെ കോണ്‍ഗ്രസും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും ഐ.എം. വിജയന് തൃശൂരില്‍ പറഞ്ഞു. ദേശീയ താരമെന്ന നിലയില്‍ കായികപ്രേമികളും അല്ലാത്തവരും തനിക്ക് നല്കുന്ന സ്നേഹം വിലമതിക്കാനാവാത്തതാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായാല്‍ ഈ സ്നേഹത്തില്‍ കുറവുണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഒരിക്കല്‍ പോലും തന്നെ വിളിക്കാത്തവര്‍ പോലും തിരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍ നിലവില്‍ ലഭിക്കുന്ന സ്വീകാര്യതയും സ്നേഹവും ഇനിയും തുടര്‍ന്നു കിട്ടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കായികരംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് രാജ്യസഭാംഗത്വം ലഭിക്കുകയാണെങ്കില്‍ അത് രാജ്യത്തിനുള്ള സേവനമായിക്കണ്ട് സ്വീകരിക്കാന്‍ തയ്യാറാണെന്നും ഐ.എം. വിജയന് വ്യക്തമാക്കി.
എരുമേലി: വൈകിയാണെങ്കിലും നീതി കിട്ടിയതിന് കേരള പോലീസിന്റെ അന്വേഷണ മികവിന് നന്ദി പറയുകയാണ് എരുമേലി ശ്രീനിപുരം കോളനി സ്വദേശി പഴയറോഡ് അനോജ് (ഇല്ലിക്കൻ -41). റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചുവീണ അനോജിനെ കാർ യാത്രക്കാർ കാറിൽ കയറ്റി ആശുപത്രിയുടെ സമീപത്ത് റോഡിൽ ഉപേക്ഷിച്ചു കടന്നുപോയി. ബോധരഹിതനായി കിടന്ന അനോജ് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. വഴിയിൽ ഉപേക്ഷിച്ചു പോയ കാർയാത്രക്കാരെ മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പാലാ പോലീസ് കണ്ടെത്തി. പോലീസിന്റെ അന്വേഷണമികവ് മൂലം തനിക്ക് നീതിലഭിക്കുമെന്നു പറയുന്നു അനോജ്. കഴിഞ്ഞ ഡിസംബർ 24ന് രാത്രി 11 നാണ് സംഭവം നടന്നത്. ലോറി ക്ലീനറായ അനോജ് പാലാ റൂട്ടിൽ പൈക ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിക്ക് അരികിലേക്ക് പോകുമ്പോൾ ഒരു കാർ വേഗത്തിലെത്തി ഇടിച്ചുവീഴ്ത്തിയെന്ന് അനോജ് പറയുന്നു. എന്നാൽ, ഈ വിവരം ഡ്രൈവർ ജിതിൻ അറിഞ്ഞിരുന്നില്ല. പിന്നെ… The post രക്ഷപ്പെട്ടത് മരണത്തിൽനിന്ന്; അന്വേഷണ മികവിൽ പാലാ പോലീസിന് നന്ദി പറഞ്ഞ് അനോജ് appeared first on RashtraDeepika .
ഉത്സവ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ അപകടം;യുവാവ് മരിച്ചു
മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചക്കുതിര അഴിച്ചുമാറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.ഹരിപ്പാട് വെട്ടുവേനി പരേതരായസുരേന്ദ്രൻ-സരസ്വതി ദമ്പതികളുടെ മകൻ സുരേഷ്കുമാർ (42) ആണ് മരിച്ചത്.
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര
കുംഭമേള വൈറല്‍ താരം മൊണാലിസയുടെ വിവാഹത്തിലും അത് സംബന്ധിച്ച വിവാദത്തിലും പ്രതികരണവുമായി സനോജ് മിശ്ര. മൊണാലിസ വിവാഹം കഴിച്ചത് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത് എന്നും വിവാദം തന്റെ വരാനിരിക്കുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന സിനിമയുടെ റിലീസിനെ സാരമായി ബാധിക്കും എന്ന ആശങ്കയുണ്ട് എന്നും സനോജ് മിശ്ര പറഞ്ഞു. മൊണാലിസ അഭിനയിച്ച ചിത്രമാണിത്. ദുബായില്‍ നിന്നുള്ള സ്വര്‍ണം
മഹീന്ദ്ര XUV 7XO ന് വെല്ലുവിളി; വിപണിയിൽ പുതിയ നാല് താരങ്ങൾ
മഹീന്ദ്ര XUV 7XO-ക്ക് ശക്തമായ ഒരു ആരാധകവൃന്ദമുണ്ടെങ്കിലും, വിപണിയിൽ പുതിയ എതിരാളികൾ ഉടൻ എത്തും. കിയ, ടൊയോട്ട, എംജി, റെനോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ പുതിയ 7 സീറ്റർ എസ്യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ പുതിയ മോഡലുകൾ ഹൈബ്രിഡ് സാങ്കേതികവിദ്യയും ആകർഷകമായ ഫീച്ചറുകളുമായിട്ടാണ് വരുന്നത്.
അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയായ അബ്ദുല്‍ അസീസിനെ നിലമ്പൂരിലെ കുറുവന്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ഇയാളെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 22 കാരറ്റ് സ്വർണത്തിന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,080 രൂപയായും ഗ്രാമിന് 14,635 രൂപയായും താഴ്ന്നു. വിവിധ സ്വർണ ഇനങ്ങളിലെ നിരക്ക്: മറ്റ് കാരറ്റുകളിലുള്ള സ്വർണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്: 18 കാരറ്റ്: ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയിലെത്തി. 14 കാരറ്റ്: ഗ്രാമിന് 9,365 രൂപ. 9 കാരറ്റ്: ഗ്രാമിന് 6,035 രൂപ. വെള്ളി വില: സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം പ്രകടമാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 275 രൂപയും പത്തു ഗ്രാമിന് 2,750 രൂപയുമാണ് വിപണിയിലെ നിരക്ക്. ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് വിലയിൽ നിന്ന് ഏകദേശം 14,000 രൂപയുടെ വൻ ഇടിവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ തുടർച്ചയായ ഈ വിലയിടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും വില താഴേക്ക് പോകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സംസ്ഥാനത്തെ പുതുക്കിയ നിരക്കുകൾ അറിയിച്ചത്.
ശബരിമലയിൽ വിശ്വാസികളുടെ താൽപ്പര്യങ്ങൾ പരിരക്ഷിച്ച് മുന്നോട്ട് പോകണമെന്നാണ് സർക്കാർ നിലപാട്: VN വാസവൻ
'എല്ലാ കാലത്തും വിശ്വാസികളുടെ താൽപ്പര്യങ്ങൾ പരിരക്ഷിച്ച് മുന്നോട്ട് പോകണമെന്നാണ് സർക്കാർ നിലപാട്'; ജി സുധാകരന്റെ വിഷയത്തിൽ പാർട്ടിക്ക് അതീതനായി ആരുമില്ലെന്ന് വിഎൻ വാസവൻ
സംസ്ഥാനത്ത് LPG പ്രതിസന്ധി രൂക്ഷം; വാണിജ്യ സിലിണ്ടർ വിതരണം പൂർണമായും നിലച്ചു
സംസ്ഥാനത്ത് LPG പ്രതിസന്ധി രൂക്ഷം; വാണിജ്യ സിലിണ്ടർ വിതരണം പൂർണമായും നിലച്ചു; എന്ത് ചെയ്യണമെന്ന് അറിയാതെ സ്ഥാപന ഉടമകൾ l
LPG ക്ഷാമത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായി IOCL ബോട്ടിലിംഗ് പ്ലാന്റിലെ ലോറി തൊഴിലാളികൾ
'200 ലോഡ് പോകേണ്ടിടത്ത് മൂന്ന് ദിവസത്തിൽ പോയത് 80 ലോഡ് സിലിണ്ടർ മാത്രം'; എൽപിജി ക്ഷാമത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായി ഐഒസിഎൽ ബോട്ടിലിംഗ് പ്ലാന്റിലെ ലോറി തൊഴിലാളികൾ
സഖ്യത്തിന്റെ പേരിൽ ടിവികെയിൽ ഭിന്നത രൂക്ഷം | TVK | Vijay | Tamil Nadu
സഖ്യത്തിന്റെ പേരിൽ ടിവികെയിൽ ഭിന്നത രൂക്ഷം; സഖ്യം വേണമെന്ന നിലപാടിൽ ബുസി ആനന്ദടക്കമുള്ള ഒരു വിഭാഗം TVK | Vijay | Tamil Nadu
എല്‍പിജി പ്രതിസന്ധി; വാഹന എല്‍പിജി സ്റ്റേഷനില്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ വന്‍ തിരക്ക്
മലപ്പുറം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയില്‍ വാഹനങ്ങള്‍ക്ക് എല്‍പിജി വിതരണം ചെയ്യുന്ന സ്റ്റേഷനില്‍ വീട്ടുപയോഗത്തിനും വാണിജ്യാവശ്യത്തിനുമായി എല്‍പിജി സിലിണ്ടറുകള്‍ നിറച്ചു നല്കി. കൊട്ടുക്കരയിലെ എസ്എസ്ഇ ഓട്ടോ എല്‍പിജി സ്റ്റേഷനിലാണ് സിലിണ്ടറുകള്‍ക്ക് ഏകദേശം 2000 രൂപ നിരക്കില്‍ ഗ്യാസ് നിറച്ചു നല്‍കിയത്. പാചകവാതക ക്ഷാമം മൂലം നിരവധി ആളുകള്‍ സിലിണ്ടര്‍ നിറയ്ക്കാനായി സ്റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പലര്‍ക്കും ഇവിടെ നിന്ന് സിലിണ്ടറുകള്‍ നിറച്ചു നല്കി. അതേസമയം, ഇത് നിയമപ്രശ്നമാകാമെന്ന ആശങ്ക ഉയര്‍ന്നതോടെ ഇന്ന് രാവിലെ മുതല്‍ സ്റ്റേഷനില്‍ സിലിണ്ടര്‍ ഫില്ലിംഗ് നിര്‍ത്തിവച്ചു.
തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തവർ വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ചു കയറ്റി. മൂന്ന് പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റ് ആയ കന്റോൺമെന്റ് ഗേറ്റിലൂടെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. ഹോട്ടലിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയെത്തിപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിച്ചതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം. കഴക്കൂട്ടത്തേക്ക് സഞ്ചരിക്കുകയായിരുന്നു എന്നാണ് ഇവർ പോലീസിനോടു പറഞ്ഞത്. The post ചതിച്ചാശാനേ … ഗൂഗിൾ മാപ്പ് നോക്കി യാത്ര, ചെന്നത്തിയത് സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ; വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്ന് പോലീസ് appeared first on RashtraDeepika .
ചൊറിയാൻ ചേന കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ അറിയാമോ?
ചൊറിയൻ ചേന കഴിക്കാൻ പോയി തൊടാൻ പോലും മടിയാണ് ചിലർക്ക്. എന്നാൽ ചേനയുടെ ഗുണങ്ങൾ അറിയുമ്പോൾ നിങ്ങൾക്കെനി ചേന കഴിക്കാതിരിക്കാൻ കഴിയില്ല. ഏറെക്കാലം കേടാകാതെ നിലനിൽക്കുന്ന ഒരു ഭക്ഷ്യവിഭവമാണിത്. ഫൈബർ ഉൾപ്പെടെ ധാരാളം പോകങ്ങൾ നിറഞ്ഞിരിക്കുന്ന ചേന കഴിച്ചാൽ ആരോഗ്യം നിലനിർത്താം.
മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയല്‍വാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു.പത്തനംതിട്ട കോന്നി എലിയറക്കലിലാണ് സംഭവം. എലിയറക്കല്‍ സ്വദേശി വഹാബ് (52) ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: കണ്ണൂരില്‍ മല്‍സരിക്കുമെന്ന് കെ സുധാകരന്. കണ്ണൂരില്‍ മല്‍സരിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നെന്നും പലപ്പോഴായി ആ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നെ വിളിച്ചിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന് പറഞ്ഞു. മല്‍സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് അതിനു തീരുമാനമെടുത്തതെന്നും കെ സുധാകരന് പറഞ്ഞു. താന്‍ മല്സരിക്കുന്തില് പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് !! സ്വർണവിലയിൽ വീണ്ടും ഇടിവ്
സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ ഇടിവ്. 760 രൂപയുടെ ഇടിവാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. 1,17,080 രൂപയാണ് ഇന്നത്തെ ഒരു പവൻ്റെ വില. ഇതോടുകൂടി 14,635 ആണ് ഒരു ഗ്രാമിൻ്റെ വില. സ്വർണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഉത്തരവ് ലംഘിച്ചാല്‍ മരണം ഉറപ്പ്! ഇറാന്റെ സുരക്ഷാസേനയില്‍ ആഭ്യന്തരയുദ്ധം
അമ്പലപ്പുഴയില്‍ വിശദീകരണയോഗത്തിന് സിപിഐഎം ; മൂവായിരം പേരെ പങ്കെടുപ്പിച്ച് റാലിയും നടത്തും
ആലപ്പുഴ: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജി സുധാകരന് പാര്‍ട്ടി വിട്ടതിന് പിന്നാലെ അമ്പലപ്പുഴയില്‍ വിശദീകരണയോഗം നടത്താന്‍ സിപിഐഎം. ഇന്ന് വലിയ റാലിയും സിഎസ് സുജാതയുടെ നേതൃത്വത്തിലുള്ള വിശദീകരണയോഗവും നടത്തും. അമ്പലപ്പുഴയില്‍ ജി സുധാകരന് മത്സരിച്ചാല്‍ പാര്‍ട്ടിയുടെ ഒരു വോട്ടുപോലും സുധാകരന്റെ പെട്ടിയില്‍ വീഴാതിരിക്കാനും ഒരു വോട്ടുപോലും ചോരാതിരിക്കാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ൂവായിരത്തില് അധികം ആളുകളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് സിപിഐഎം ആലോചിക്കുന്നത്. സുധാകരന്റെ വിഷയം ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തിരുന്നു. സുധാകരനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് തീരുമാനം എടുത്തത്. എന്നാല്‍ സുധാകരന് ഉയര്‍ത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണ യോഗം. വിഎസ് അച്യുതാനന്ദന്റെ വീട്ടില്‍ നിന്നും ആരംഭിക്കുന്ന റാലി സുധാകരന്റെ വീടിന് മുന്നിലൂടെ കടന്നുപോകും. നാലു മണിക്കാണ് അമ്പലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍ പാര്‍ട്ടി വിട്ടത്് എന്തിന് വേണ്ടിയാണെന്നും ജി സുധാകരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയും പറയും. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന് പാര്‍ട്ടിവിടുകയാണെന്നും അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സുധാകരനെതിരേ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അമര്‍ഷം പുകയുകയാണ്. നേരത്തേ സുധാകരന്റെ വീടിന് മുന്നില്‍ വര്ഗ്ഗവഞ്ചകന് എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. നേരത്തേ വാര്‍ത്താസമ്മേനത്തില്‍ എച്ച് സലാമിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു സുധാകരന് നടത്തിയത്. പൊളിറ്റിക്കല്‍ ക്രിമിനലാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ജി സുധാകരനുമായി വ്യക്തിപരമായി ശത്രുതയില്ലെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്കെല്ലാം വ്യക്തിപരമായി മറുപടി പറയാനില്ലെന്നും എച്ച് സലാം പറഞ്ഞു.
ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ് പ്രതികളായ 2 സ്ത്രീകൾ 10 വർഷത്തിന് ശേഷം പിടിയിൽ
ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പത്ത് വർഷത്തിന് ശേഷം പ്രതികൾ പിടിയിലായി. 2016-ൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെ മധ്യപ്രദേശിൽ നിന്നാണ് പിടികൂടിയത്. വ്യാജ മേൽവിലാസം നൽകി താമസിച്ചിരുന്ന ഇവർ കൊലപാതകത്തിന് ശേഷം സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹെക്കമാന്‍ഡ് തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുധാകരന് പറഞ്ഞു.
സൂര്യാഘാതവും ചർമ്മരോഗവും ഭീഷണി; കേരളത്തിൽ UV സൂചിക ഉയരുന്നു
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക. അന്തരീക്ഷത്തിൽ യുവി രശ്മികളുടെ അളവ് വർദ്ധിക്കുന്നത് സൂര്യതാപം, വിവിധയിനം ചർമ്മരോഗങ്ങൾ, കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
വേണാട് എക്സ്പ്രസില്‍ നിന്ന് പുഴയിലേക്ക് വീണ കാസര്‍കോട് സ്വദേശിയായ യുവാവിൻറെ മൃതദേഹം കണ്ടെത്തി
ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണകാസര്കോട് സ്വദേശിയായ യുവാവിന്റെ മൃതദേഹംകണ്ടെത്തി. അച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസ്സില്‍ നിന്നും പുഴലേക്ക് വീണത്.40 വയസായിരുന്നു
'പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആഗോള വിതരണ ശൃംഖലയിലെ തടസങ്ങൾക്ക് പരിഹാരം'; കരൺ അദാനി
ആഗോള തലത്തിൽ ആവർത്തിച്ചുണ്ടാകുന്ന പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ വളർച്ച നിലനിർത്താൻ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും മികച്ച ലോജിസ്റ്റിക്സ് ശൃംഖലകളും അത്യാവശ്യമാണെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിംഗ് ഡയറക്ടർ കരൺ അദാനി. തുറമുഖം, ഊർജ്ജം, വ്യോമയാന ആസ്തികൾക്ക് ഇതിൽ നിർണായക പങ്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂഡൽഹിയിൽ നടന്ന വാർഷിക ഉച്ചകോടിയിൽ സംസാരിച്ച അദാനി, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും
കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കെ. സുധാകരന്റെ 'കണ്ണൂര്‍ കളി' മുറുകുന്നു. തന്നെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടും പോകേണ്ടെന്ന തീരുമാനത്തിലാണ് സുധാകരന്. അവിടെ നടക്കുന്നത് വെറും പുകമറയാണെന്നും മത്സരിക്കാന്‍ അനുമതി കിട്ടില്ലെന്നും സുധാകരന് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ തന്റെ തട്ടകമായ കണ്ണൂരില്‍ ഇത്തവണ താന്‍ തന്നെ അങ്കത്തിനിറങ്ങുമെന്ന വാശിയില്‍ സുധാകരന് ഉറച്ചുനില്‍ക്കുകയാണ്. സുധാകരനെ വെട്ടാന്‍ നോക്കുന്നവര്‍ക്ക് എറണാകുളത്ത് അണികള്‍ മറുപടി കൊടുത്തു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസിന് മുന്നിലും പറവൂരിലും ഇടപ്പള്ളിയിലുമെല്ലാം സുധാകരന് വേണ്ടി പോസ്റ്ററുകള്‍ നിറഞ്ഞു. 'സേവ് കോണ്‍ഗ്രസ് ഫോറം' എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇതിനു പിന്നില്‍ സുധാകരന്റെ ഉറച്ച അണികളാണെന്ന് വ്യക്തം. രാഹുല്‍ ഗാന്ധി സുധാകരന് നല്കിയ വാക്ക് പാലിക്കണമെന്നാണ് അണികളുടെ മുദ്രാവാക്യം. ഗ്രൂപ്പ് വൈരത്തിനപ്പുറം സുധാകരന് ഫാക്ടര്‍ ഇത്തവണ കൈവിട്ടാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ കപ്പല്‍ മുങ്ങുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. 'കണ്ണൂര്‍ എന്റെ ഹൃദയരക്തമാണ്' എന്ന് തുടങ്ങുന്ന സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബോംബിനും കത്തിക്കും മുന്നില്‍ അണികളെ ചിറകിനടിയില്‍ സംരക്ഷിച്ച തള്ളക്കോഴിയെപ്പോലെയാണ് താനെന്ന് സുധാകരന് സ്വയം വിശേഷിപ്പിച്ചത് നേതൃത്വത്തിനുള്ള കൃത്യമായ താക്കീതാണ്. തന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍ നിന്ന് തന്നെ മാറ്റാന്‍ ആര് വന്നാലും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലൂടെ ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയാണ് അദ്ദേഹം. ഇനി പന്ത് രാഹുല്‍ ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും കോര്‍ട്ടിലാണ്. സുധാകരനെ പിണക്കി കണ്ണൂര്‍ പിടിക്കാമെന്ന് വിചാരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ അബദ്ധമാകുമെന്ന് സുധാകരന് അനുകൂലികള്‍ ഉറപ്പിച്ചു പറയുന്നു. കണ്ണൂരിലെ ഈ കനല് കെട്ടടങ്ങണമെങ്കില്‍ സുധാകരന് തന്നെ അങ്കത്തട്ടിലിറങ്ങേണ്ടി വരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മുഖത്തടിച്ച മറുപടിയുമായി കെ. സുധാകരന് രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ പോര് തെരുവിലേക്ക്. സുധാകരന് ഫെയ്സ്ബുക്ക് എന്താണെന്നുപോലും അറിയില്ലെന്നും അദ്ദേഹം സീറ്റിന്റെ കാര്യത്തില്‍ ഹാപ്പിയാണെന്നും തട്ടിവിട്ട സതീശന്റെ വാദങ്ങളെ സുധാകരന് പച്ചയ്ക്ക് പൊളിച്ചടുക്കി. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ വന്ന വൈകാരിക കുറിപ്പ് തന്റേത് തന്നെയാണെന്നും തന്നെ സതീശന് വിളിച്ചിട്ടുപോലുമില്ലെന്നും സുധാകരന് തുറന്നടിച്ചതോടെ സതീശന് അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടിരിക്കുകയാണ്. സുധാകരനുമായി സംസാരിച്ചു എന്നും അദ്ദേഹത്തിന് പരാതിയില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തട്ടിവിട്ട സതീശന്റെ കള്ളമാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. 'മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അവസരം നല്‍കണം, സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരരംഗത്തുണ്ടാകും' എന്ന് സുധാകരന് കടുപ്പിച്ചു പറഞ്ഞതോടെ സതീശനും കൂട്ടരും കെട്ടിയുയര്‍ത്താന്‍ നോക്കിയ അനുനയ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഫെയ്സ്ബുക്കിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പരിഹസിച്ചവര്ക്ക്, തന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തമാക്കി സുധാകരന് മറുപടി നല്കി കഴിഞ്ഞു. യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ സുധാകരന് കണ്ണൂരിലെ വീട്ടില്‍ തമ്പടിച്ച് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കുകയാണ്. പൊതുപരിപാടികള്‍ ബഹിഷ്കരിച്ചും നേതാക്കളെ കാണാന്‍ വിസമ്മതിച്ചും അദ്ദേഹം സമ്മര്‍ദ്ദ തന്ത്രം തുടരുന്നു.
വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ ഏക മുസ്ലിം വനിതാ ഉപദേഷ്ടാവും അറിയപ്പെടുന്ന ആക്ടിവിസ്റ്റുമായ സമീറ മുൻഷി രാജിവെച്ചു. ട്രംപ് ഭരണകൂടം രാജ്യത്തിനകത്തും പുറത്തും നടത്തുന്ന അനീതികളിലും ക്രൂരതകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ സമീറ വ്യക്തമാക്കി. ഇസ്രായേലിനെ 'വംശഹത്യ നടത്തുന്ന രാജ്യം' എന്നാണ് അവർ വിശേഷിപ്പിച്ചത്. 2025-ൽ ട്രംപ് ഭരണകൂടമാണ് സമീറയെ കമ്മീഷനിൽ നിയമിച്ചത്. തന്റെ രാജിക്ക് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്ന് സമീറ പറയുന്നു. ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കമ്മീഷനിൽ നിന്ന് കഴിഞ്ഞ മാസം നീക്കം ചെയ്ത മുൻ മിസ് കാലിഫോർണിയ കാരി പ്രീജീൻ ബോളറെ പുറത്താക്കിയതാണ് അതിലൊന്ന്. ഒരു മീറ്റിങ് വ്യക്തിപരമായ അജണ്ടകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു ബോളറെ നീക്കം ചെയ്തത്. ഭരണഘടനാപരമായോ കോൺഗ്രസിന്റെയോ അനുമതിയില്ലാതെ ട്രംപ് ഭരണകൂടം ഇറാനിൽ നടത്തുന്ന യുദ്ധമാണ് രണ്ടാമത്തെ കാരണം. ഈ യുദ്ധം സാധാരണക്കാരെയും കുട്ടികളെയും നിയമവിരുദ്ധമായി കൊലപ്പെടുത്തുകയാണെന്നും, ഇത് ഇസ്രായേലിന്റെ താൽപ്പര്യപ്രകാരമാണ് നടക്കുന്നതെന്നും സമീറ മുൻഷി വിമർശിച്ചു. 'അമേരിക്കൻ ജനത ഈ അധിനിവേശത്തിന് എതിരാണെന്ന് മാത്രമല്ല, നമ്മൾ എതിർക്കുന്ന അതേ അക്രമ പ്രവർത്തനങ്ങൾക്കായി നിരപരാധികളായ ഫലസ്തീനികൾക്കും ഇപ്പോൾ ഇറാനികൾക്കും എതിരെ നമ്മുടെ നികുതിപ്പണം വിനിയോഗിക്കുകയാണ്,' സമീറ പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തോടും മതസ്വാതന്ത്ര്യത്തോടും, അതിൽ പ്രതിപാദിച്ചിട്ടുള്ള യുദ്ധാധികാരങ്ങളോടും ഈ ഭരണകൂടത്തിന് യാതൊരു ബഹുമാനവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഏതെങ്കിലും വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ഭയമോ സമ്മർദ്ദമോ മൂലമല്ല തന്റെ രാജിയെന്നും, കമ്മീഷനിലെ അംഗങ്ങൾ നടത്തുന്ന അനീതിക്ക് നേരിട്ട് സാക്ഷിയായതിനാലാണ് ഈ തീരുമാനമെന്നും സമീറ മുൻഷി വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളെയും ആഭ്യന്തര നടപടികളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് വൈറ്റ് ഹൗസ് കമ്മീഷനിൽ നിന്നുള്ള സമീറ മുൻഷിയുടെ രാജി, മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. അതേസമയം, അമേരിക്കൻ ജനതയുടെ നികുതിപ്പണം സമാധാനത്തിന് വേണ്ടിയല്ല, മറിച്ച് ഫലസ്തീനിലെയും ഇറാനിലെയും നിരപരാധികളെ കൊല്ലാനാണ് വിനിയോഗിക്കുന്നതെന്ന് സമീറ മുൻഷി കുറ്റപ്പെടുത്തി. നമ്മൾ എതിർക്കുന്ന അതേ അക്രമ പ്രവർത്തനങ്ങൾക്കായി നമ്മുടെ പണം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തോടോ യുദ്ധാധികാരത്തോടോ ഈ ഭരണകൂടത്തിന് യാതൊരു ബഹുമാനവുമില്ല, അവർ പറഞ്ഞു. ഭയത്തിന്റെയോ സമ്മർദ്ദത്തിന്റെയോ ഫലമായല്ല ഈ രാജിയെന്നും കമ്മീഷനിൽ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന അനീതികൾക്ക് കൂട്ടുനിൽക്കാൻ മനസാക്ഷി അനുവദിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും സമീറ വ്യക്തമാക്കി. ട്രംപ് ഭരണകൂടം ആഭ്യന്തരമായും അന്തർദേശീയമായും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള തന്റെ പ്രതിഷേധമാണിതെന്നും അവർ പറഞ്ഞു. ഒരു അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയായ സമീറ മുൻഷിയുടെ ഈ രാജി, ട്രംപ് ഭരണകൂടത്തിനുള്ളിലെ അതൃപ്തിയുടെയും ആഗോളതലത്തിൽ ഉയരുന്ന നയതന്ത്ര പ്രതിസന്ധികളുടെയും സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വൈറ്റ് ഹൗസിനുള്ളിൽ നിന്ന് തന്നെ ഉയർന്ന ഈ വിമർശനം വരും ദിവസങ്ങളിൽ ട്രംപിന്റെ വിദേശനയങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിമരുന്നിടും.
ചെറുതോണി: കോടിക്കണക്കിന് രൂപയുടെ വീസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ തട്ടിപ്പിനിരയായവരുടെ സഹായത്തോടെ ഇടുക്കി പോലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെ (44) ആണ് ചെറുതോണിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത കേസിലാണ് നടപടി. യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബേക്കറി ജോലി, പായ്ക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ലക്സംബർഗിൽ ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു വിസക്ക് 25 ലക്ഷം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ നൽകണം. പിന്നീട് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ടു ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലാണ് പലരിൽനിന്നും പണം വാങ്ങിയത്. പണം വാങ്ങുമ്പോൾ നോട്ടറി നൽകിയ രസീതുകളും ഇയാൾ നൽകും.… The post വാട്ട്സാപ്പ് കൂട്ടായ്മയൊരുക്കി കാത്തിരുന്നു; നാലുജില്ലകളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ വീസ തട്ടിപ്പ് നടത്തിയ കോട്ടയം കാരനെ കുടുക്കി തട്ടിപ്പിനിരയായ ഉദ്യോഗാർഥികൾ appeared first on RashtraDeepika .
ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമെന്ന് മന്ത്രി വി എൻ വാസവൻ. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് 50,000 പിഴ ! നിയമം എല്ലാവർക്കും ഒരുപോലല്ലേ? ചോദ്യശരങ്ങളുമായി അൽ ഫുഡി സൂരജ്
ഫുഡ് വ്ലോഗർ അൽ ഫുഡി സൂരജിന് കള്ള് ഷാപ്പിൽ നിന്ന് വീഡിയോ ചിത്രീകരിച്ച് പങ്കുവെച്ചതിന് എക്സൈസ് വകുപ്പ് പിഴ ചുമത്തി. 50,000 രൂപ പിഴയിട്ടെങ്കിലും അദാലത്തിൽ 25,000 രൂപ അടപ്പിച്ചു.
ബാഗ്ദാദിലെ യുഎസ് എംബസിയില്‍ മിസൈല്‍ ആക്രമണം
ബാഗ്ദാദ്: ബാഗ്ദാദിലെ അമേരിക്കന്‍ എംബസി വളപ്പില്‍ മിസൈല്‍ ആക്രമണം നടന്നതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എംബസി കോംപ്ലക്സിനുള്ളിലെ ഹെലിപാഡിലാണ് മിസൈല്‍ പതിച്ച് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ എംബസി വളപ്പില്‍ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ അമേരിക്കന്‍ നയതന്ത്ര കേന്ദ്രങ്ങളിലൊന്നായാണ് ബാഗ്ദാദിലെ ഈ എംബസി കോംപ്ലക്സ് അറിയപ്പെടുന്നത്. ഇറാന് അനുകൂല മിലീഷ്യകളുടെ ആക്രമണങ്ങള്‍ക്ക് മുന്‍പും ഈ എംബസി ലക്ഷ്യമായിട്ടുണ്ട്. സുരക്ഷാ സാഹചര്യങ്ങള്‍ കടുപ്പിച്ചതിനിടെ ഇറാഖിലുള്ള അമേരിക്കന്‍ എംബസി ലെവല്‍-4 സുരക്ഷാ മുന്നറിയിപ്പ് പുതുക്കിയിരുന്നു. പ്രദേശത്ത് ആക്രമണം തുടരാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശിവാലിക്, നന്ദ ദേവി എന്നീ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് ഇറാൻ അനുമതി നൽകി. ഇന്ത്യയുമായുള്ള അടുത്ത സൗഹൃദം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഇറാൻ വ്യക്തമാക്കി, ഇത് രാജ്യത്തെ ഇന്ധന വിതരണ ആശങ്കകൾക്ക് ആശ്വാസം നൽകുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാര്‍
കാസർഗോഡ് രാജപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
രാജപുരത്ത് വിദ്യാർത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിൻ രാജ് (19) ആണ് മരിച്ചത്.രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയാണ്. സഹപാഠികള്‍ക്ക് ഒപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന്
തൃശൂര്‍: ഫുട്ബോള്‍ താരം ഐഎം വിജയനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടികളുടെ തള്ളിക്കയറ്റം. സിപിഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടു എന്ന് ഐഎം വിജയന് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ചിലര്‍ ബന്ധപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുവിട്ടത് വലിയ ഉദ്യോഗസ്ഥനെയാണ്. സുരേഷ് ഗോപിയും സംസാരിച്ചു. സ്വര്‍ണവില അഞ്ചാംതവണയും ഇടിഞ്ഞു; 10000 രൂപയുടെ
ക്യാപ്സിക്കത്തിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
പച്ചക്കറി വിപണിയിലെ വിലകൂടിയ താരമാണ് ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ. കടകളിൽ മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളില്‍ ലഭ്യമാണ്. കറി, മസാല, ഫ്രൈ തുടങ്ങിയ പല വിഭവങ്ങളും തയാറാക്കാന്‍ കാപ്സിക്കം ഉപയോഗിച്ചു വരുന്നു.
സീറ്റ് ചര്‍ച്ചയ്ക്കായി കെ സുധാകരന് ഡല്‍ഹിയിലേക്കില്ല; രാഹുല്‍ ഗാന്ധി വിളിച്ചില്ലെന്ന് സ്ഥിരീകരണം
തീരുമാനിക്കാത്ത ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോകേണ്ടെന്ന നിലപാടിലാണ് സുധാകരന്
പത്തനംതിട്ട: കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് ഇദ്ദേഹത്തിന് തലയ്ക്കടിയേറ്റത്. ഉടൻതന്നെ വഹാബിനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്ത് വസ്തുകൊണ്ടാണ് വഹാബിന്റെ തലയ്ക്കടിച്ചതെന്നും ആരാണ് ഉപദ്രവിച്ചതെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുറ്റിക വച്ചാകും അടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വഹാബിന്റെ ബന്ധുവിന്റെ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. The post ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു: സംഭവം കോന്നിയിൽ appeared first on RashtraDeepika .
തലയോലപ്പറമ്പ്: പാചകവാതകത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പിൻബലത്തിൽ കൂളായിരിക്കുകയാണ് തലയോലപ്പറമ്പ് ചേമ്പാല ഭവനിലെ ഗൃഹനാഥ ബീനാ പുരുഷോത്തമൻ. വീട്ടിലെയും സമീപത്തെ അങ്കണവാടിയിലെയും ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്റാണ് പാചകവാതക ക്ഷാമത്തിൽ കുടുംബത്തിന് രക്ഷയായത്. ബന്ധുവീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രയോജനം നേരിൽക്കണ്ട് മനസിലാക്കിയതിനെ തുടർന്നാണ് ഒരു വർഷം മുൻപ് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചതെന്ന് പുരുഷോത്തമൻ പറഞ്ഞു. വീട്ടിലെ ആഹാര അവശിഷ്ടങ്ങൾക്കൊപ്പം തൊട്ടടുത്തുള്ള അങ്കണവാടിയിലെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാന്റിൽ നിക്ഷേപിക്കുന്നുണ്ട്. ദിവസേന രാവിലെയും വൈകുന്നേരവുമായി മൂന്നു മണിക്കൂറോളം സമയം പാചകവാതകം ഇതിൽനിന്ന് ലഭിക്കുന്നുണ്ട്. The post തലയോലപ്പറമ്പിലെ വീട്ടമ്മയ്ക്ക് ആശങ്കയില്ല; ബീനയുടെ അടുക്കളയിൽ പാചകവാതകം സുലഭം! appeared first on RashtraDeepika .
ബാഗ്ദാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാൻ അനുകൂല സായുധ സംഘം; തിരിച്ചടിക്കുമെന്ന് അമേരിക്കയുടെ ഭീഷണി
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നു. ഇറാൻ അനുകൂല സായുധർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. ആക്രമണത്തെ തുടർന്ന് അമേരിക്ക പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും തിരിച്ചടിക്കുമെന്ന് പ്രതികരിക്കുകയും ചെയ്തു.
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം
കൊല്ലം-തേനി ദേശീയപാത 183 വികസന പദ്ധതിയിലെ ആദ്യ റീച്ച് ആയ കടവൂർ-ആഞ്ഞിലിമൂട് ഭാഗത്തിന് അന്തിമ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള അവസാനഘട്ട നടപടികൾക്ക് അംഗീകാരം ലഭിച്ചതെന്ന് എംപി അറിയിച്ചു. ഇതോടെ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന ദേശീയപാത വികസനത്തിന് നിർണായകമായ മുന്നേറ്റം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം
ആലപ്പുഴ: സി.പി.എം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി അങ്കത്തിനിറങ്ങുന്ന ജി. സുധാകരന്റെ 'പിണറായി സ്തുതി' കോണ്‍ഗ്രസ് പാളയത്തില്‍ വന്‍ അസ്വസ്ഥതയുണ്ടാക്കുന്നു. 'പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാല്‍ സന്തോഷം' എന്ന സുധാകരന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചത്. ഈ നിലപാടുള്ള സുധാകരനെ എന്തിന് പിന്തുണയ്ക്കണമെന്ന ചോദ്യവുമായി നേതാക്കള്‍ കെ.പി.സി.സിയ്ക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഇതൊരു തന്ത്രപരമായ നീക്കമായി കണ്ട് വോട്ടുറപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന രഹസ്യ നിര്‍ദ്ദേശം. അമ്പലപ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ മോഹിച്ചിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ കടുത്ത അമര്‍ഷത്തിലാണ്. സുധാകരനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ അത് മാനിക്കുമെങ്കിലും, തന്നെ വെട്ടാന്‍ ശ്രമിക്കുന്ന ചില നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്കി. ഷുക്കൂറിനെ അരൂരിലേക്കോ ആലപ്പുഴയിലേക്കോ മാറ്റാന്‍ ആലോചനയുണ്ടെങ്കിലും അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കം. ഇത് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സങ്കീര്‍ണ്ണമായ പത്മവ്യൂഹത്തിലാക്കിയിരിക്കുകയാണ്. എം. ലിജുവിനെ തൃപ്പൂണിത്തുറയിലേക്കും ബാബു പ്രസാദിനെ കായംകുളത്തേക്കും മാറ്റാനും നീക്കമുണ്ട്. ജി. സുധാകരന് പാര്‍ട്ടി വിട്ടതോടെ അദ്ദേഹത്തിന്റെ ജന്മനാടായ ചാരുംമൂട്ടില്‍ സി.പി.എം പ്രകടനവുമായി തെരുവിലിറങ്ങി. സുധാകരന്റെ സഹോദരന് രക്തസാക്ഷി ജി. ഭുവനേശ്വരന്റെ മണ്ഡപത്തിലേക്കായിരുന്നു 'വര്ഗ്ഗവഞ്ചനയ്ക്ക് മാപ്പില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകര്‍ നീങ്ങിയത്. എന്നാല്‍ ഇതിനിടെ സുധാകരന് അനുകൂലികള്‍ ചാരുംമൂട്ടില്‍ രഹസ്യയോഗം ചേര്‍ന്നത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സുധാകരനെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചതില്‍ അമര്‍ഷമുള്ള പ്രാദേശിക നേതാക്കള്‍ വരും ദിവസങ്ങളില്‍ സുധാകരനൊപ്പം പ്രചാരണത്തിനിറങ്ങാനാണ് സാധ്യത. എന്നാല്‍ ഇങ്ങനെയൊരു യോഗം നടന്നിട്ടില്ലെന്ന് ഏരിയ സെക്രട്ടറി ബി. ബിനു ആവര്‍ത്തിക്കുന്നു. തനിക്കെതിരെ പ്രകടനം നടത്തുന്നവരോട് പതറാതെ ജി. സുധാകരന് ആഞ്ഞടിച്ചു. 'ചുവന്ന കൊടി പിടിച്ചാല്‍ ആരും കമ്മ്യൂണിസ്റ്റാകില്ല, എച്ച്. സലാമിനെ കമ്മ്യൂണിസ്റ്റായി അംഗീകരിക്കില്ല' എന്നായിരുന്നു സുധാകരന്റെ മറുപടി. തന്നെ വേട്ടയാടുന്നത് മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്. നാസറുമാണെന്നും ഭുവനേശ്വരനെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു. ചെങ്ങന്നൂരില്‍ സി.പി.എം - ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്ന ഗൗരവകരമായ വെളിപ്പെടുത്തലും സുധാകരന് നടത്തി. ആലപ്പുഴയില്‍ മതഭീകര സംഘടനകള്‍ വളരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്റെ മുന്നറിയിപ്പിനെ ബി.ജെ.പി സ്വാഗതം ചെയ്തു.
കാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന സൂപ്പർഫുഡ്
കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉള്ളിൽ നിറയെ പൾപ്പും ചെറിയ വിത്തുകളും നിറഞ്ഞ പഴമാണിത്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
എൻ ഡി എ കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
എൻ ഡി എ കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം താഴെ ചൊവ്വയിൽ ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി കെ സജീവൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു
പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നതയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്കുമാര്. ജി സുകുമാരൻ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും കെബി ഗണേഷ്കുമാര് പറഞ്ഞു.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍ * മുളകുപൊടി – 1/2 ടീസ്പൂണ്‍ * ഗരം മസാല – 1/2 ടീസ്പൂണ്‍ * കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍ * നാരങ്ങ നീര് – 1 ടീസ്പൂണ്‍ * തൈര് – 1 ടീസ്പൂണ്‍
37 ഡിഗ്രി വരെ ഉയരും; ഇന്ന് 9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഒരു രേഖയുമില്ല; വഴിക്കടവിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 62 ലക്ഷം രൂപ
മലപ്പുറം വഴിക്കടവിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടിച്ചെടുത്തു. ഗൂഡല്ലൂർ-പെരിന്തൽമണ്ണ കെഎസ്ആർടിസി ബസിൽ പണം കടത്തിയ കോയമ്പത്തൂർ സ്വദേശി നാഗരാജിനെ പിടികൂടി.
നാവിക് സംവിധാനത്തിന് തിരിച്ചടി; ഐആർഎൻഎസ്എസ്-1എഫ് ഉപഗ്രഹം പ്രവർത്തനം നിലച്ചു
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണ്ണയ സംവിധാനമായ നാവിക്- IRNSS ലെ ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐ എസ് ആർ ഒ. അമേരിക്കയുടെ ജിപിഎസിന് ബദലായി ഐഎസ്ആർഒ വികസിപ്പിച്ച ഈ സംവിധാനമാണ് നാവിക്. 2016 മാർച്ചിൽ വിക്ഷേപിച്ച ഐ ആർ എൻ എസ് എസ് വൺ എഫിന് 10 വർഷകാലാവധിയാണ് ഉണ്ടായിരുന്നത്.
കൊല്ലം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവിതം നൽകും. സംസ്ഥാനത്ത് വീണ്ടും നടന്ന മരണാനന്തര അവയവദാനത്തിലൂടെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. മാർച്ച് 10ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മസ്തിഷ്ക മരണം സംഭവിച്ചത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനുവിന്റെ ഹൃദയം കോട്ടയം മെഡിക്കൽ കോളജിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും രണ്ടാമത്തെ വൃക്ക തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കുമാണ് നൽകിയത്. ഹൃദയം ഇന്ന് രാവിലെ റോഡ് മാർഗം കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു.
മൊണാലിസ മറ്റൊരു മതത്തില്‍ പെട്ട വ്യക്തിയാണ്; ഈ വിവാഹം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നില്ല
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം, അബുദാബിയിൽ 45 പേർ അറസ്റ്റിൽ, കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്
ഗൾഫ് സംഘർഷത്തിനിടെ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും എഐ നിർമ്മിത വീഡിയോകളും പ്രചരിപ്പിച്ചതിന് യുഎഇയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. പൊതുജനങ്ങളിൽ ഭീതി പരത്തുകയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്ത ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഷോപ്പിംഗ് മാളിലെ വലിയ പരസ്യ ബോർഡിൽ മകന്റെ ചിത്രം കണ്ട്. ആദ്യം അമ്പരന്നു, പിന്നീട് അത് സന്തോഷത്തിലേക്കും അഭിമാനത്തിലേക്കും വഴിമാറി. മനോഹരം ഈ വീഡിയോ.
തെഹ്റാന്: ഖാര്‍ഗ് ദ്വീപിലിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം യുഎസ് തുടര്‍ന്നാല്‍ മേഖല ഒന്നാകെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്. മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും കത്തിക്കുമെന്ന് ഇറാന് സൈനിക വക്താവ് അറിയിച്ചു. ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാര്‍ഗ് ദ്വീപില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. 'ഇറാനിയന്‍ എണ്ണസംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം തുടരുന്നത് അംഗീകരിക്കാനാവില്ല. ഇനിയും തുടരുന്നപക്ഷം, മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും ഞങ്ങള്‍ ലക്ഷ്യം വെക്കും. അധികം വൈകാതെ മേഖലയിലെ എണ്ണപ്പാടങ്ങള്‍ ചാരമായി മാറും'. ഖത്തം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രസ്താവിച്ചു. ഖാര്‍ഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഖാര്‍ഗ് ദ്വീപിലെ ഇറാന്റെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും യുഎസ് നശിപ്പിച്ചെന്നും അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. 'മര്യാദയുടെ ഭാഗമായി' നിലവില്‍ എണ്ണ കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടിട്ടില്ലെന്നും കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എണ്ണ കേന്ദ്രങ്ങളിലും ബോംബിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ശമ്പളം കുത്തനെ കൂടില്ല... എട്ടാം ശമ്പള കമ്മീഷനില്‍ നേരിയ വര്‍ധനവ് മാത്രം, കാരണം ഡിഎ!!
എട്ടാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ കാത്തിരിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിരാശ. അടുത്ത ശമ്പള പരിഷ്കരണം ഏഴാം ശമ്പള കമ്മീഷനേക്കാള്‍ വലിയ ശമ്പള വര്‍ധനവ് കൊണ്ടുവന്നേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജീവനക്കാരുടെ യൂണിയനുകള്‍ ഗണ്യമായി ഉയര്‍ന്ന ഫിറ്റ്മെന്റ് ഘടകം ആവശ്യപ്പെടുന്നുണ്ടെങ്കിലും അന്തിമ വര്‍ധനവ് ഡിയര്‍നെസ് അലവന്‍സിന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കും. ദുബായില്‍ നിന്നുള്ള സ്വര്‍ണം എത്തിത്തുടങ്ങി.. ഇന്ത്യയില്‍
പാൽ കേടാകാതിരിക്കാൻ ഇതാ ഒരു കിടിലന്‍ ടിപ്
വേനൽക്കാലത്ത് ചൂട് കാരണം പാൽ പെട്ടെന്ന് പുളിക്കുകയോ പിരിഞ്ഞുപോവുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം.
ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തെന്ന് അമേരിക്ക
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയാൽ എണ്ണ ശൃംഖല തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും പ്രതികരിച്ചു.
കഷ്ടകാലത്തിന് മോഹൻലാൽ പടമായിപോയി, ഇല്ലെങ്കിൽ മണിക്ക് നാഷണൽ അവാർഡ് കിട്ടിയേനെ: വിനയൻ
കലാഭവൻ മണിയുടെ പത്താം ചരമവാർഷികത്തിൽ സംവിധായകൻ വിനയൻ അദ്ദേഹത്തെ അനുസ്മരിച്ചു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ അഭിനയത്തിന് മണിക്ക് ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് വിനയന് പറഞ്ഞു.
തിരുവനന്തപുരം: ഒരുവയസുകാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിന് ഓട്ടിസം ബാധിച്ചതായുള്ള സംശയം അശ്വതിയ്ക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കുഞ്ഞിന് അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. രണ്ടാമത്തെ കുട്ടി ജനിച്ചതു മുതൽ അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ലെന്നും ചെറിയരീതിയിൽ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. The post അമ്മ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു; വാമനപുരത്തെ ഒരുവയസുകാരിയുടെ മരണം കൊലപാതകം; വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമതിച്ച് അശ്വതി appeared first on RashtraDeepika .
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് പിന്നാലെ മമ്മൂട്ടി നേരിട്ട സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറഞ്ഞതിനെപ്പറ്റി ഫേസ്ബുക്ക് പോസ്റ്റുമായി പ്രേംകുമാര്‍. മഹാനടന് ഒരു നീതിയും, ചെറിയ നടനായ എന്നോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് അദ്ദേഹം കുറിച്ചു. 'പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി. ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയര്‍മാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്. മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങള്‍ തമ്മില്‍ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു 'ചെറിയ നടന്' ആണ് ഞാനും'- അദ്ദേഹം പറഞ്ഞു. ''തുല്യനീതി ഉറപ്പുള്ള നാട്ടില്‍ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ 'ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്' ഒരു വാക്കെങ്കിലും ആ സൈബര്‍ പോരാളികളോട് ദയവായി അങ്ങ് പറയണം''- അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 'മുഖ്യമന്ത്രി മാപ്പ് പറയുമ്പോള്‍' മലയാളത്തിന്റെ മഹാനടന് ചൂരല്‍മല സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഒപ്പം കൂടിയ നേതാവിനോട് തോന്നിയ നീരസം നാട്യം കൊണ്ട് മറയ്ക്കാതെ പരസ്യമായി പ്രകടിപ്പിച്ചു. വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ ആ മഹാപ്രതിഭയെ മുന്‍പ് വാഴ്ത്തിയവര്‍ തന്നെ ഒരു നിമിഷം എല്ലാം മറന്ന് സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചു. എല്ലാ മനുഷ്യരെയും പോലെ സൈബര്‍ ആക്രമണത്തില്‍ മഹാനടന്റെ മനസ്സ് വേദനിച്ചു. ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രി സൈബര്‍ പോരാളികളുടെ നീചമായ പ്രവൃത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശാല മനസ്സിനെയും മാനവികബോധത്തെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. മുന്‍പ് പൊതുസമൂഹം ഒന്നടങ്കം പറയാന്‍ ആഗ്രഹിച്ച 'ആശാ സമരം പരിഹരിക്കണമെന്ന' നിര്‍ദോഷമായ മനുഷ്യപക്ഷ നിലപാടിന്റെ പേരില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനത്ത് നിന്ന് ഒരു അറിയിപ്പും കൂടാതെ എന്നെ പുറത്താക്കിയത് 'മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്ന ഗതികേട്' എന്റെ അഭിമാനത്തിന് ഏല്‍പ്പിച്ച ക്ഷതത്തെക്കുറിച്ച് പറഞ്ഞതിന് എനിക്ക് നേരെ സൈബര്‍ പോരാളികള്‍ നടത്തുന്ന സമാനതകളില്ലാത്ത സൈബര്‍ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്. സംസ്കാരം ഉള്ള ആരുകേട്ടാലും അറയ്ക്കുന്ന തെറികളും മുറിപ്പെടുത്തുന്ന വാക്കുകളും ഉപയോഗിച്ച് തേജോവധം ചെയ്തും അവഹേളിച്ചും അപമാനിച്ചും ലോകത്തെ ഏറ്റവും മോശം മനുഷ്യനായി ചിത്രീകരിച്ചും എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഏറ്റവും മ്ലേച്ഛമായി അപഹസിച്ചിട്ടും ''അരുത്'' എന്ന ഒരു വാക്ക് പോലും ബഹുമാനപെട്ട അങ്ങയില്‍ നിന്ന് എന്നല്ല, ആരില്‍ നിന്നും കേട്ടില്ല. കഴിഞ്ഞ 35 വര്‍ഷമായി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി ഫാസിസത്തിനെതിരെയും വര്‍ഗീയതയ്ക്ക് എതിരെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞും നിലപാടുകളില്‍ ഉറച്ച് നിന്നുമാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക മന്ത്രി ഉള്‍പ്പടെ ഏവരും പ്രശംസിക്കുന്ന തരത്തില്‍ മികവുറ്റതാക്കി, ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും സുതാര്യമായും പ്രവര്‍ത്തിച്ച എനിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉണ്ടായ അതിക്രൂരമായ വ്യക്തിഹത്യ അങ്ങയെയും ഒപ്പമുള്ളവരെയും അല്പം പോലും ആസ്വസ്ഥമാക്കിയില്ല എന്നത് എന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നു. പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയര്‍മാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്. മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങള്‍ തമ്മില്‍ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു 'ചെറിയ നടന്' ആണ് ഞാനും. തുല്യനീതി ഉറപ്പുള്ള നാട്ടില്‍ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ 'ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്' ഒരു വാക്കെങ്കിലും ആ സൈബര്‍ പോരാളികളോട് ദയവായി അങ്ങ് പറയണം. ചരിത്രം തുടങ്ങേണ്ടത് ഏറ്റവും അടിത്തട്ടില്‍ നിന്നാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ ചരിത്രമാണ് യഥാര്‍ത്ഥ ചരിത്രമെന്നും പാവപ്പെട്ടവരെ കൂടി കരുതിക്കൊണ്ടാകണം എല്ലാ തീരുമാനങ്ങളെന്നും പറയുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത ഓര്‍ത്തുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ മുഖം ഒളിപ്പിച്ച കൂലി എഴുത്തുകാരായ സൈബര്‍ പടയാളികളില്‍ നിന്ന് ആക്രമണം നേരിടുന്ന സത്യത്തിന്റെയും നീതിയുടെയും ശരിയുടെയും മനുഷ്യന്റെയും പക്ഷത്ത് നില്ക്കുന്ന തുല്യദുഖിതരായ എല്ലാ സഹോദരങ്ങളോടും ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട്..
പാപ്പിനിശ്ശേരി, താവം മേൽപ്പാലം - ജനങ്ങളുടെ ദുരിത യാത്രക്ക് അടിയന്തര പരിഹാരം വേണം: ബിജെപി
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ തകർച്ചക്ക് ഉത്തരവാദികളായ കരാറുകാരെയും ഉദ്യോഗസ്ഥരെയും ജയിലിലടക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മഹാകുംഭമേളയിലൂടെ രാജ്യശ്രദ്ധ നേടിയ മോനി ബോൺസ്ലെ എന്ന മോണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹം കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. തിരുവനന്തപുരത്ത് നടന്ന ഈ വിവാഹം വെറുമൊരു ചടങ്ങെന്നതിലുപരി രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ വിവാദങ്ങൾക്കും സംഭവവികാസങ്ങൾക്കും സാക്ഷ്യം വഹിച്ചു. വിവാഹത്തിന് പിന്നാലെ ഫർമാൻ ഖാൻ മുൻപ് പങ്കുവെച്ച ഒരു റീൽ വീഡിയോ കൂടി വൈറലായതോടെ ഈ പ്രണയകഥയിലെ കൗതുകം ഏറുകയാണ്. വിവാഹത്തിന് തൊട്ടുപിന്നാലെയാണ് ഫർമാൻ ഖാൻ മാസങ്ങൾക്ക് മുൻപ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു വീഡിയോ വീണ്ടും വൈറലായത്. എന്നെ ഈയൊരു അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ദയവായി എന്നെ ചതിക്കരുത് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ റീൽ പ്രണയനൈരാശ്യത്തെക്കുറിച്ചുള്ളതാണ്. പ്രണയ തകർച്ചയെത്തുടർന്ന് മാനസികനില തെറ്റിയ ഒരാളുടെ വേഷത്തിലാണ് ഇതിൽ ഫർമാൻ പ്രത്യക്ഷപ്പെടുന്നത്. View this post on Instagram A post shared by Farman Khan (@farmankhanmr356) 2025 നവംബർ മാസത്തിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ വ്യത്യസ്തമായ അഭിനയം എന്ന് മോണാലിസ കമന്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയിലെ ഫർമാന്റെ തന്മയത്വത്തോടുള്ള അഭിനയത്തെ പുകഴ്ത്തിക്കൊണ്ട് ഇപ്പോൾ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. സിനിമാ മോഹിയായ ഫർമാൻ ഇതിനു മുൻപും ഒട്ടേറെ വൈകാരികമായ റീലുകൾ ചെയ്തിട്ടുണ്ടെങ്കിലും, വിവാഹശേഷമുള്ള സാഹചര്യം ഈ പഴയ വീഡിയോയ്ക്ക് വലിയ മൈലേജ് നൽകി. മോണാലിസയുടെയും ഫർമാന്റെയും വിവാഹം സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു. സിനിമാ ഷൂട്ടിംഗിനായി പൂവാറിലെത്തിയപ്പോഴാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ മോണാലിസയുടെ പിതാവ് ഈ ബന്ധത്തെ ശക്തമായി എതിർത്തു. മകളെ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പിതാവിന്റെ ശ്രമം വലിയ തർക്കങ്ങൾക്ക് ഇടയാക്കി. ഒടുവിൽ മോണാലിസ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെടുകയും പരാതി നൽകുകയുമായിരുന്നു. പോലീസ് ഇടപെട്ടതോടെയാണ് വിവാഹത്തിന് വഴിയൊരുങ്ങിയത്. മാർച്ച് 11-ന് നടന്ന വിവാഹത്തിന് രാഷ്ട്രീയ പ്രമുഖർ നേരിട്ടെത്തി കാർമ്മികത്വം വഹിച്ചു എന്നത് സംഭവത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എം.പി എന്നിവർ വിവാഹത്തിന് നേതൃത്വം നൽകിയതും ആശംസകൾ നേർന്നതും സോഷ്യൽ മീഡിയയിൽ അനുകൂലവും പ്രതികൂലവുമായ ചർച്ചകൾക്ക് കാരണമായി. ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ എന്തിനാണ് ഇത്രയധികം രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതെന്ന വിമർശനവും ഉയരുന്നുണ്ട്. വിമർശനങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും, തങ്ങളുടെ പ്രണയം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മോണാലിസയും ഫർമാനും. ഒപ്പം അഭിനയ മോഹിയായ ഫർമാന്റെ പഴയ വീഡിയോകൾ പുതിയ ആരാധകരെ നേടിയെടുക്കുന്ന കാഴ്ചയുമാണ് ഇപ്പോൾ സൈബർ ലോകത്ത് കാണുന്നത്.
അസുഖം പറഞ്ഞാലും വിശ്വസിക്കില്ല’; ജീവനക്കാരന്റെ അവധി അപേക്ഷ തള്ളി സ്റ്റാർട്ടപ്പ് ഉടമ
ജീവനക്കാരുടെ ആരോഗ്യത്തിനോ, സമാധാനത്തിനോ പരിഗണന നൽകാത്ത അനേകം കമ്പനികളും കമ്പനി ഉടമകളും പലയിടത്തുമുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അസുഖം കാരണം അവധിക്ക് അപേക്ഷിച്ച ജീവനക്കാരനോട് സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപകൻ കാണിച്ച സമീപനത്തെ കുറിച്ചാണ് ഈ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നത്
ജി സുധാകരന് ഞാൻ കമ്മ്യൂണിസ്റ്റ് അല്ലാതായത് എംഎൽഎ ആയതോടെ, എച്ച്. സലാമിന്റെ മറുപടി
മുൻ മന്ത്രി ജി. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം. താൻ എംഎൽഎ ആയതോടെയാണ് സുധാകരന് കമ്മ്യൂണിസ്റ്റ് അല്ലാതായതെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് രാഷ്ട്രീയ അടിത്തറയില്ലെന്നും സലാം പറഞ്ഞു. കഥാപ്രസംഗത്തിലെ വരികൾ ഉദ്ധരിച്ച് അദ്ദേഹം സുധാകരനെതിരെ ആഞ്ഞടിച്ചു.

32 C