SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ആശുപത്രി കിടക്കയിൽ നിന്നും ഫോട്ടോ പങ്കുവെച്ച് ബിഗ് ബോസ് താരം; സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായതിന്റെ കാരണം വെളിപ്പെടുത്തി ഗബ്രി ജോസ്; കൂടെയുണ്ടാകുമെന്ന് ജാസ്മിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗബ്രി ജോസിന് ഗുരുതര വാഹനാപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്നും ആരാധകരിൽ നിന്നും അപ്രത്യക്ഷനായ താരം, താൻ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗബ്രി അപകടവിവരം ആരാധകരെ അറിയിച്ചത്. ജനുവരി 26-നാണ് തനിക്ക് ഗുരുതരമായ അപകടം സംഭവിച്ചതെന്ന് ഗബ്രി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. എന്നാൽ അപകടം എങ്ങനെയാണ് സംഭവിച്ചതെന്നോ അതിന്റെ സ്വഭാവമെന്താണെന്നോ താരം വ്യക്തമാക്കിയിട്ടില്ല. ശാരീരികമായും മാനസികമായും താൻ വലിയൊരു പോരാട്ടത്തിലാണെന്നും ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗബ്രി കുറിച്ചു. ഓട്ടത്തിന്റെ വേഗത കുറയ്ക്കാനും ശരീരം പറയുന്നത് കേൾക്കാനുമുള്ള സമയമായിരുന്നു കഴിഞ്ഞ ആഴ്ചകൾ. ഓരോ ദിവസവും ഓരോ ചുവട് വെച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഗബ്രി കുറിച്ചു. പിണക്കം മറന്ന് ജാസ്മിൻ എത്തി; 'ഞാൻ കൂടെയുണ്ട്' ഗബ്രിയും ജാസ്മിനും തമ്മിൽ അത്ര രസത്തിലല്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ജാസ്മിൻ ജാഫിറിന്റെ വൈകാരികമായ പ്രതികരണം എത്തിയത്. എന്തൊക്കെ സംഭവിച്ചാലും ഞാൻ കൂടെയുണ്ടെന്ന് മറക്കരുത് എന്ന കുറിപ്പോടെ ഗബ്രിക്കൊപ്പമുള്ള ചിത്രം ജാസ്മിൻ പങ്കുവെച്ചു. ഗബ്രി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ജാസ്മിൻ ആശംസിച്ചു. ബിഗ് ബോസ് വീടിനുള്ളിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട 'ജാസ്മിൻ-ഗബ്രി' കോമ്പോ പുറത്തിറങ്ങിയ ശേഷവും സജീവമായിരുന്നു. എന്നാൽ അടുത്തിടെ ഗബ്രി തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് ജാസ്മിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തത് ഇരുവരും വേർപിരിഞ്ഞോ എന്ന സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അപകടവാർത്ത പുറത്തുവന്നതോടെ തങ്ങൾക്കിടയിലെ ആത്മബന്ധം ഇപ്പോഴും ശക്തമാണെന്ന് ജാസ്മിൻ തെളിയിച്ചിരിക്കുകയാണ്. ആരാധകരുടെ പ്രാർത്ഥന അപകടവിവരം അറിഞ്ഞതോടെ ഗബ്രിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ പ്രാർത്ഥനകളുമായി ആരാധകർ നിറയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട 'ഗബ്രി-ജാസ്മിൻ' കോമ്പോ വീണ്ടും പഴയതുപോലെ ഒന്നിക്കണമെന്നും താരം വേഗത്തിൽ സുഖം പ്രാപിച്ച് മടങ്ങിവരണമെന്നുമാണ് ആരാധകരുടെ ആഗ്രഹം.

മറുനാടൻ മലയാളീ 9 Feb 2026 10:22 pm

ജി സി സി റെയില്‍വേ പദ്ധതി 2030-ല്‍ യാഥാര്‍ഥ്യമാകും; ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും

പദ്ധതിയുടെ നിര്‍മാണത്തില്‍ വിവിധ ജി സി സി രാജ്യങ്ങള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി.

സിറാജ് ലൈവ് 9 Feb 2026 10:22 pm

'മാതളനാരങ്ങയ്ക്കും തണ്ണിമത്തനും പ്രവേശനമില്ല, പക്ഷേ ഭീകരർ കണ്ടമാനം വരുന്നു, ചൈനയ്ക്കും നമ്മളെ വിശ്വാസമില്ല': വിദേശ നയം പാളിയെന്ന് പാക് നേതാവ്

അഫ്ഗാനിൽ നിന്നുള്ള തീവ്രവാദ ഭീഷണി കൈകാര്യം ചെയ്യുന്നതിൽ ഷെഹ്ബാസ് ഷരീഫിന്‍റെ നേതൃത്വത്തിലുള്ള പാക് സർക്കാർ പരാജയപ്പെട്ടെന്ന് മൗലാന ഫസലുർ റഹ്മാൻ. ചൈനയ്ക്ക് പോലും പാകിസ്ഥാനിലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 10:20 pm

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദേശീയ താല്പര്യം അനുസരിച്ചാകും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുക എന്ന് നിശ്ചയിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 10:16 pm

'ഏഴരക്കോടിയിൽ കൂടുതൽ വന്നാലും പണിതു തരും', സമസ്ത വേദിയിൽ എംഎ യൂസഫലിയുടെ പ്രഖ്യാപനം, പള്ളി നിര്‍മിച്ച് നൽകും

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, സംഘടനയ്ക്ക് ഏഴരക്കോടി രൂപ ചിലവിൽ പള്ളി പണിത് നൽകുമെന്ന് പ്രഖ്യാപിച്ചു. സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്നും യുഎഇ ഭരണകൂടത്തിന്റെ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 10:16 pm

കൈക്കൂലി കേസില്‍ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്

വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടത് 30,000 രൂപ

തേജസ് ന്യൂസ് 9 Feb 2026 10:15 pm

കെഎസ്ആര്‍ടിസിക്കുവേണ്ടി ഒരുങ്ങുന്ന പരസ്യചിത്രത്തിൽ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു

മലയാള സിനിമയുടെ പ്രേക്ഷകർക്ക് പ്രിയങ്കരമായ കോമ്പോ മോഹൻലാൽ-പ്രിയദർശൻ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. ഇത്രയും വർഷങ്ങൾക്കുശേഷവും സിനിമാലോകത്ത് ശ്രദ്ധേയമായ സുഹൃദ് കൂട്ടുകെട്ട്, ആദ്യമായി മോഹൻലാൽ കരിയറിലെ 100-ാമത്തെ സിനിമയിലേക്ക് തയ്യാറെടുക്കുമെന്ന് പ്രിയദർശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഈ സിനിമയ്ക്ക് മുൻപേ തന്നെ താരങ്ങൾ വീണ്ടും ഒന്നുകയാണ്. കെഎസ്ആർടിസിക്കുവേണ്ടി ഒരുക്കുന്ന പരസ്യചിത്രത്തിൽ മോഹൻലാൽ പ്രധാനഭൂമികയിൽ എത്തുന്നു. പ്രിയദർശൻ ചിത്രം സംവിധാനം ചെയ്യുന്നു, ഷൂട്ടിംഗ് തൊടുപുഴയിൽ നടക്കുകയാണ്. കോന്നി അട്ടച്ചാക്കലിലെ ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക വേദിയിൽ ഗതാഗത മന്ത്രി […] The post കെഎസ്ആര്‍ടിസിക്കുവേണ്ടി ഒരുങ്ങുന്ന പരസ്യചിത്രത്തിൽ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു appeared first on ഇവാർത്ത | Evartha .

ഇവാർത്ത 9 Feb 2026 10:12 pm

ശബരിമല കൊടിമര പുനഃപ്രതിഷ്ഠാ കേസ്: പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക ടീം രൂപവത്കരിക്കണം. അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കണം.

സിറാജ് ലൈവ് 9 Feb 2026 10:08 pm

'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍

മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് അനൂപ് മേനോന്‍

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 10:08 pm

കെഎസ്ആർടിസി പരസ്യത്തിനായി ലാൽ നായകനാകുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ പ്രിയദർശൻ; സൂപ്പർതാരവും ഹിറ്റ് സംവിധായകനും ഒന്നിക്കുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; ഷൂട്ടിംഗ് തൊടുപുഴയിൽ

തൊടുപുഴ: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-പ്രിയദർശൻ ടീം. ഈ കോമ്പോയിൽ നിരവധി ഹിറ്റുകളാണ് മോളിവുഡിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ കെ.എസ്.ആർ.ടി.സിക്കുവേണ്ടിയുള്ള പരസ്യചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യചിത്രത്തിൽ മോഹൻലാൽ നായകനാകും. ഇരുവരും ഈ സംരംഭത്തിനായി പ്രതിഫലം വാങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഈ മാസം എട്ട്, ഒൻപത് തീയതികളിലായി തൊടുപുഴയിൽ വെച്ചാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കോന്നി അട്ടച്ചാക്കലിൽ ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക വേദിയിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഒരു ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരു സൂപ്പർസ്റ്റാറിനെ വെച്ച് ആദ്യമായി പരസ്യം ഇറക്കുന്നത് ഇതാദ്യമായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരസ്യചിത്രത്തിനായി പ്രിയദർശൻ തന്റെ സ്റ്റുഡിയോ സൗജന്യമായി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കിലുക്കം', 'വന്ദനം', 'ചിത്രം', 'താളവട്ടം' തുടങ്ങിയ നിരവധി സൂപ്പർഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രത്തിലൂടെയാണ് പ്രിയദർശൻ സംവിധാന രംഗത്തേക്ക് അരങ്ങേറിയത്. തന്റെ കരിയറിലെ നൂറാം ചിത്രത്തിലും മോഹൻലാൽ നായകനാകുമെന്ന് പ്രിയദർശൻ നേരത്തെ അറിയിച്ചിരുന്നു. 2027-ൽ ചിത്രീകരണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ആ സിനിമയ്ക്ക് മുൻപാണ് ഈ പരസ്യചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 

മറുനാടൻ മലയാളീ 9 Feb 2026 10:07 pm

സ്വര്‍ണവും വെള്ളിയും ഇനിയും ഇടിയുമോ? ഇപ്പോള്‍ വാങ്ങണോ? നിക്ഷേപകര്‍ ശരിക്കും ചെയ്യേണ്ടത് ഇത്

കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില യഥാക്രമം 7 ശതമാനവും 32 ശതമാനവും കുറഞ്ഞു. തിങ്കളാഴ്ച സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 5,000 ഡോളറിനടുത്ത് ഉയര്‍ന്നു. വെള്ളിയാഴ്ച 4 ശതമാനം വര്‍ധനവിന് ശേഷം സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 1 ശതമാനം ഉയര്‍ന്ന് 5,008.51 ഡോളറിലെത്തി. ഏപ്രില്‍ ഡെലിവറിക്ക് യുഎസ് സ്വര്‍ണ ഫ്യൂച്ചറുകളും ഔണ്‍സിന് 1 ശതമാനം ഉയര്‍ന്ന്

ഒന്നു ഇന്ത്യ 9 Feb 2026 10:05 pm

ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി

സ്കൂൾ ബാഗിൽ കയറിയ വെള്ളിക്കെട്ടൻ പാമ്പ് ബുക്ക് എടുക്കാൻ നോക്കിയ 17കാരനെ ആക്രമിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 10:03 pm

ഓട്ടോ ഡ്രൈവറിൽ നിന്ന് ജ്യോത്സ്യത്തിലേക്ക്, സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ; മുരാരി തന്ത്രിയെ പൊലീസ് പിടികൂടിയത് രഹസ്യ നീക്കത്തിലൂടെ

ജ്യോത്സ്യതിഷമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജൻ ബാബു എന്നാണ് യഥാർത്ഥ പേര്. പാട്ടും ഡാൻസുമാണ് പ്രിയം.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:57 pm

വസ്ത്രവ്യാപാര കടയിൽ ജിഎസ്ടി റെയ്ഡ് നാടകം; ആയിരം രൂപയ്ക്കായി ഭീഷണി മുഴക്കിയപ്പോൾ സംശയം; അനൂപും ജിമ്മിയും ഒടുവിൽ കുടുങ്ങി; ഐമുറിയിലെ വ്യാജന്മാർ പിടിയിലായത് ഇങ്ങനെ

കൊച്ചി: ജി.എസ്.ടി. ഉദ്യോഗസ്ഥരെന്ന് വ്യാജേന വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേരെ കോടനാട് പോലീസ് അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25-ന് വൈകുന്നേരം ഐമുറി ഭാഗത്തുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് സംഭവം. ജി.എസ്.ടി. ഇൻ്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ പ്രതികൾ, വ്യാപാരിയുടെ രേഖകളിൽ ക്രമക്കേടുണ്ടെന്നും വലിയ തുക പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പിഴ ഒഴിവാക്കാൻ ആയിരം രൂപ നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇത്രയും ചെറിയ തുക ജി.എസ്.ടി. ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെടുന്നതിൽ സംശയം തോന്നിയ വ്യാപാരി ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ പിടികൂടി. ആൾമാറാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐ. സി.എ. സാജു, എ.എസ്.ഐ.മാരായ പി.ജെ. സിജോ, മനോജ്, സി.പി.ഒ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. 

മറുനാടൻ മലയാളീ 9 Feb 2026 9:51 pm

ഒടുവില്‍ നിലപാട് മാറ്റി പാകിസ്ഥാൻ, ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15-ന് തന്നെ; ഐസിസിയുമായി ധാരണ

ലോകകപ്പില്‍ നിന്ന് അവസാന നിമിഷം പുറത്താക്കിയതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനുണ്ടായ നഷ്ടം പരിഹാരിക്കണമെമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:46 pm

എം എം നരവണെയുടെ ആത്മകഥയുടെ പിഡിഎഫ് പ്രചരിക്കുന്നു; കേസെടുത്ത് ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി: കരസേന മുന്‍ മേധാവി ജനറല്‍ എം എം നരവണെയുടെ ആത്മകഥയുടെ പിഡിഎഫ് പ്രചരിക്കുന്നതില്‍ കേസെടുത്ത് ഡല്‍ഹി പോലിസ്. ആവശ്യമായ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനാണ് കേസെടുത്തത്. 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പിഡിഎഫ് പകര്‍പ്പ് പ്രചരിക്കുന്നതായി വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും മറ്റും കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പോലിസ് നടപടി. എം/എസ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് പുസ്തകം തയ്യാറാക്കിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലിസിന്റെ പ്രാഥമിക പരിശോധനയില്‍ പിഡിഎഫ് പകര്‍പ്പ് ചില വെബ്സൈറ്റുകളില്‍ ലഭ്യമാണെന്ന് കണ്ടെത്തി. പകര്‍പ്പവകാശ ലംഘനങ്ങള്‍, നിയമവിരുദ്ധ വിതരണം അല്ലെങ്കില്‍ മറ്റ് വീഴ്ചകള്‍ എന്നിവ അന്വേഷണത്തിന്റെ ഭാഗമാകും. ഇതുവരെ പ്രസിദ്ധീകരണാനുമതി ലഭിക്കാത്ത അംഗീകാരത്തിനായി കാത്തിരിക്കുന്ന ഒരു പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ അനധികൃത പ്രചാരണവുമായി ബന്ധപ്പെട്ട ഒരു ലംഘനം ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നതിനാല്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചോര്‍ച്ചയുടെ ഉത്ഭവം കണ്ടെത്തുന്നതിനും, മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനും, അനുമതി ലഭിക്കുന്നതിന് മുന്‍പ് കൈയെഴുത്തുപ്രതി പൊതു വേദികളില്‍ എങ്ങനെയാണ് എത്തിയതെന്ന് കണ്ടെത്തുന്നതിനുമാണ് അന്വേഷണം നടത്തുക. പുസ്തകത്തില്‍ ജനറല്‍ നരവണെയുടെ കുട്ടിക്കാലം മുതല്‍ സര്‍വീസ് കാലം വരേയുള്ള കാര്യങ്ങളാണ് പറയുന്നത്. പുസ്തകം ലോക്‌സഭയിലും ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഭരണപക്ഷത്തിനെതിരേ നരവണെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ ആയുധമാക്കിയത്. ദോക്ലാം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ചയും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ ഉയര്‍ത്തരുതെന്ന് വാദിച്ചായിരുന്നു ഭരണപക്ഷം പ്രതിരോധിച്ചത്. നരവണെയുടെ പുസ്തകം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

തേജസ് ന്യൂസ് 9 Feb 2026 9:46 pm

മുഖ്യമന്ത്രിയായി പിണറായി നല്ലതോ മോശമോ? പ്രധാനമന്ത്രിയായി മോദി കൊള്ളാം, ജനപ്രിയൻ രാഹുൽ, മനോരമ-സി വോട്ടർ സർവ്വേ

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം മോശമെന്നും പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്ര മോദിയുടെ പ്രകടനം നല്ലതെന്നും മനോരമ ന്യൂസ് സര്‍വ്വേ. സി വോട്ടറുമായി ചേര്‍ന്ന് മനോരമ ന്യൂസ് നടത്തിയ സര്‍വ്വേയിലാണ് മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് 53.1 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് 27 ശതമാനം പേര്‍ പ്രതികരിച്ചപ്പോള്‍ 16.2 ശതമാനം പേര്‍ ശരാശരി

ഒന്നു ഇന്ത്യ 9 Feb 2026 9:45 pm

ശബരിമല സ്വർണക്കൊള്ള; സിപിഎം പങ്ക് മറയ്ക്കാൻ കെ സി വേണുഗോപാലിനെ ടാർഗറ്റ് ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎം പങ്ക് മറയ്ക്കാൻ മുൻ ദേവസ്വം മന്ത്രി കെ സി വേണുഗോപാലിനെ ടാർഗറ്റ് ചെയ്യുകയാണ്. 2004-ൽ കെസി വേണുഗോപാൽ ദേവസ്വം ചുമതലയുള്ള മന്ത്രിയായി നിയമിതനായിരുന്നു. 2016-ൽ പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന സ്വർണക്കൊള്ളയിൽ അദ്ദേഹത്തിന് നേരിട്ട് പങ്ക് ഇല്ലെന്നത് രേഖകളിലും അന്വേഷണങ്ങളിലും വ്യക്തമാകുന്ന കാര്യമാണ് . 2007-ൽ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്ന് സർക്കാർ കണക്കുകളും പ്രത്യേക അന്വേഷണം സംഘവും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി എം ബി രാജേഷ് ആദ്യമായി കെസി വേണുഗോപാലിനെ […] The post ശബരിമല സ്വർണക്കൊള്ള; സിപിഎം പങ്ക് മറയ്ക്കാൻ കെ സി വേണുഗോപാലിനെ ടാർഗറ്റ് ചെയ്യുന്നു appeared first on ഇവാർത്ത | Evartha .

ഇവാർത്ത 9 Feb 2026 9:44 pm

വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി; മുന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്

30,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 2,000 രൂപ കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് റെജിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സിറാജ് ലൈവ് 9 Feb 2026 9:43 pm

നഷ്ടം 400 കിലോ വലയും രണ്ട് ലക്ഷത്തോളം രൂപയുടെ മത്സ്യവും; വാടയ്ക്കൽ കടലിൽ വള്ളത്തിലെ വല കീറിപ്പോയത് കണ്ടെയ്നറിൽ ഉടക്കി

ആലപ്പുഴ വാടയ്ക്കൽ കടലിൽ കണ്ടെയ്നറിൽ കുടുങ്ങി മത്സ്യബന്ധന വള്ളത്തിന്റെ വല നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:42 pm

കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ്

ആറ് മാസത്തിനുള്ളിൽ സാനിറ്ററി പാഡും ഡയപ്പറുകളും സംസ്കരിക്കാനുള്ള പദ്ധതി നടപ്പിലാവുമെന്നും എം ബി രാജേഷ്

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:39 pm

ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്

ചൊക്ലി പള്ളിക്കുനിയിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുന്ന റോഡിലാണ് കേസിനാസ്പദമായ സംഭവം. ബസ്സ് ഷെൽട്ടറിന് മുകളിലും, കൊടിമരത്തിലും കെട്ടിയ കൊടികൾ അഴിച്ച് തീവെച്ച് റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:32 pm

'താൻ അയ്യപ്പ ഭക്തന്‍, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല'; ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയില്‍

രണ്ട് കേസുകളിലും ജാമ്യം തേടിയാണ് ഗോവർധന്‍റെ ഹർജി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:21 pm

ബെംഗളൂരുവിൽ നിന്നെത്തിയ സ്വിഫ്റ്റ് കാറിൽ രണ്ട് യുവാക്കൾ, മണ്ണുത്തിയില്‍ വച്ച് പിടിവീണു; വൻ രാസലഹരിവേട്ട

ബെംഗളൂരുവില്‍ നിന്ന് കാറില്‍ ലഹരി കടത്തിയ കുന്നംകുളം സ്വദേശികളെയും, സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ ശ്രമിച്ച കൊടുങ്ങല്ലൂർ സ്വദേശിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:20 pm

ഇഷാൻ കിഷൻ പുറത്ത് തന്നെ, ശ്രേയസ് തിരിച്ചെത്തി, വമ്പൻ മാറ്റങ്ങളുമായി കളിക്കാരുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ബിസിസിഐ

ഇതിന് പുറമെ 7 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയിരുന്ന 'എ പ്ലസ്' വിഭാഗം ഇത്തവണ പൂര്‍ണമായും ഒഴിവാക്കി.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 9:14 pm

കേരള മുസ്‌ലിം ജമാഅത്ത് കനാൽ സിറ്റി യൂണിറ്റ്

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് കനാൽ സിറ്റി – സരോവരം യൂണിറ്റ് രൂപീകരിച്ചു. ഹോട്ടൽ കെ പി ട്രൈപൻ്റയിൽ നടന്ന രൂപീകരണ കൺവെൻഷനിൽ കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സോൺ ജനറൽ സെക്രട്ടറി ടി എൻ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. അമീന്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. പുതിയങ്ങാടി സർക്കിൾ ജനറൽ സെക്രട്ടറി എം എ നിസാർ നടപടികൾക്ക് നേതൃത്വം നൽകി. നഗരത്തിലെ മലാപ്പറമ്പ്, കലക്ട്രേറ്റ്, സിവിൽ സ്റ്റേഷൻ , നടക്കാവ്, ഈസ്റ്റ് ഹിൽ, […]

സിറാജ് ലൈവ് 9 Feb 2026 9:12 pm

'അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ'; ആർസിബിയുടെ വിജയത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയവർക്ക് പ്രകാശ് രാജിന്റെ മറുപടി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) കിരീടം നേടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വർഗീയ ചുവയുള്ള പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിജയത്തെ മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള എക്സ് (ട്വിറ്റർ) പോസ്റ്റിനെ 'അറപ്പുളവാക്കുന്ന ചിന്ത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗസിനെയും ആർ.സി.ബി നായിക സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഒരു പോസ്റ്റ് പങ്കുവെച്ചത്. ജെമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാൽ സ്മൃതി മന്ദാനയ്ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നൽകി. വനിതാ ഐ.പി.എൽ. കിരീടം നേടിയ ആർ.സി.ബിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു വിവാദ പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ... നമ്മൾ എവിടെയാണ് എത്തിയിരിക്കുന്നത്? എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കായിക നേട്ടങ്ങളെപ്പോലും മതപരമായ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വഡോദരയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നിൽക്കെ മറികടന്നാണ് ആർ.സി.ബി ചരിത്ര കിരീടം ചൂടിയത്. കടുത്ത പനി അവഗണിച്ചാണ് സ്മൃതി ഗ്രൗണ്ടിലിറങ്ങിയതെന്നും 41 പന്തിൽ 87 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്നും പിന്നീട് ടീം കോച്ച് വെളിപ്പെടുത്തിയിരുന്നു. അതേസമയം, തോൽവിയിലും പതറാതെ തന്റെ ടീമിനെക്കുറിച്ച് അഭിമാനമുണ്ടെന്നായിരുന്നു ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ പ്രതികരണം. വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് തുടർച്ചയായ നാലാം ഫൈനലിലാണ് ഡൽഹിക്ക് കിരീടം നഷ്ടമാകുന്നത്.

മറുനാടൻ മലയാളീ 9 Feb 2026 9:11 pm

വേണമെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കാമായിരുന്നു; അവർ ഇത് ബംഗ്ലാദേശ് സർക്കാരുമായി അടുക്കാനുള്ള അവസരമായി കാണുന്നു; പാക്കിസ്ഥാന്റേത് രാഷ്ട്രീയ കളിയെന്നും സുനിൽ ഗവാസ്കർ

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവിടുത്തെ സർക്കാരിനെ സുഖിപ്പിക്കാനുള്ള നീക്കമാണിതെന്ന് ഗവാസ്കർ കുറ്റപ്പെടുത്തി. ഗവാസ്കറുടെ സ്പോർട്സ്‌റ്റാറിലെ കോളത്തിലാണ് ഈ നിരീക്ഷണങ്ങൾ. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെങ്കിൽ ഒരു മത്സരം മാത്രമല്ല, ടൂർണമെന്റ് മുഴുവനായും ബഹിഷ്കരിക്കണമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഫെബ്രുവരി 12-നാണ് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിലവിലെ മുഹമ്മദ് യൂനുസ് സർക്കാർ പാക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും, ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനോട് കൂടുതൽ അടുക്കാനുള്ള അവസരമായാണ് പാകിസ്ഥാൻ ഇതിനെ കാണുന്നതെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി. ഐസിസി യോഗങ്ങളിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കുന്നു എന്ന പാക് ആരോപണത്തെയും ഗവാസ്കർ ചോദ്യം ചെയ്തു. ബംഗ്ലാദേശിന്റെ ആവശ്യത്തെ പിന്തുണച്ച് വോട്ട് ചെയ്ത ഏക രാജ്യം പാകിസ്ഥാനായിരുന്നുവെന്നും, ഇന്ത്യ എങ്ങനെയാണ് മറ്റ് രാജ്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പാകിസ്ഥാൻ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച് കടുത്ത നിലപാട് സ്വീകരിച്ചത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ഐസിസിയുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് പാകിസ്ഥാൻ ഈ തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മറുനാടൻ മലയാളീ 9 Feb 2026 9:03 pm

പണിപൂര്‍ത്തിയായി ചൂടാറും മുമ്പേ റോഡ് തകര്‍ന്നു

നിര്‍മാണം പൂര്‍ത്തിയാക്കി 12 മണിക്കൂര്‍ പിന്നിടുന്നതിനുമുമ്പാണ് റോഡ് പൊളിഞ്ഞത്.

സിറാജ് ലൈവ് 9 Feb 2026 9:00 pm

ഈരയില്‍ക്കടവ് ബൈപ്പാസിന് ശാപമോക്ഷം, സൗന്ദര്യവല്‍ക്കരണ നടപടികള്‍ തുടങ്ങി

കോട്ടയം ജില്ലയിലെ തിരക്കേറിയ ഈരയില്‍കടവ് ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനൊരുങ്ങുന്നു. കാല്‍നട യാത്രക്കാര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷിതവും വൃത്തിയുള്ളതും ആകര്‍ഷകവുമായ നടപ്പാതകള്‍ അടക്കം നിര്‍മിക്കാനുള്ള നടപടികള്‍ ഇവിടെ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി, റോഡരികിലെ മരങ്ങളും കുറ്റിച്ചെടികളും വെട്ടി മാറ്റുകയും മണ്ണ് ഉപയോഗിച്ച് നിലം നിരപ്പാക്കുകയും ചെയ്യും. ഒറ്റയടിക്ക് കുത്തനെ കൂടി സ്വര്‍ണ വില, ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് ഇനി നടക്കില്ല..!

ഒന്നു ഇന്ത്യ 9 Feb 2026 8:53 pm

ടെക്സറ്റൈൽസ് ഷോപ്പിലെത്തി 'ജിഎസ്ടി ഉദ്യോഗസ്ഥരാണ്, 1000 രൂപ തന്നില്ലെങ്കിൽ ഫൈനടക്കണം', കൊച്ചിയിൽ രണ്ടുപേര്‍ അറസ്റ്റിൽ

കൊച്ചിയിൽ ജി.എസ്.ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. അനൂപ്, ജിമ്മി എന്നിവരാണ് പിടിയിലായത്.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:52 pm

കിട്ടിയ തെളിവുകൾ നാട്ടുകാർ കൈമാറി, സിസിടിവി ദൃശ്യവും ലഭിച്ചു, വൈകാതെ പിടിവീഴും; ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

ചാരുംമൂട് ചത്തിയറയിൽ താമരക്കുളം - ഓച്ചിറ റോഡരികിൽ വ്യാപകമായി മാലിന്യം തള്ളി. രാത്രിയിൽ വാഹനത്തിലെത്തി മാലിന്യം തള്ളുന്നതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചു

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:50 pm

കൈലാസ് എറിഞ്ഞിട്ടു, സി.കെ.നായിഡു ട്രോഫിയിൽ ഗോവക്കെതിരെ വമ്പന്‍ ജയവുമായി കേരളം

364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:50 pm

സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് സന്ദേശം; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിൽ നിരന്തരം ശല്യപ്പെടുത്തി; 36കാരൻ പിടിയിൽ

കേണിച്ചിറ: ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 36കാരൻ അറസ്റ്റിൽ. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെയാണ് (36) കേണിച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് 2024 മുതൽ സിബിൻ നിരന്തരം സന്ദേശങ്ങൾ അയച്ചതായാണ് പരാതി. ലൈംഗിക ഉദ്ദേശത്തോടെയാണ് ഇയാൾ പെൺകുട്ടിയെ പിന്തുടർന്നതെന്നും മോശമായ രീതിയിൽ സംസാരിച്ചതായും പോലീസ് പറയുന്നു. പെൺകുട്ടിയുടെ സഹോദരിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ പ്രതി, അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കില്ലെന്നും സിബിൻ സന്ദേശമയച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു. കായംകുളത്ത് നിന്നാണ് പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കേണിച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാർ, എഎസ്ഐ ദിലീപ് കുമാർ, സിപിഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ സിബിൻ ശശിധരനെ റിമാൻഡ് ചെയ്തു. 

മറുനാടൻ മലയാളീ 9 Feb 2026 8:49 pm

രാജ്യത്തെ ട്രെയിനുകള്‍ ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും, ബജറ്റിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക തുക വകയിരുത്തും

രാജ്യത്തെ റെയിൽവേയുടെ ശുചിത്വം സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്തു. 16 സോണുകളിലായി 96 ട്രെയിനുകളാണ് ഓഡിറ്റ് ചെയ്തത്.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:45 pm

ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പര വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി; ആ കാര്യം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഐസിസി; ലാഹോറിൽ 5 മണിക്കൂർ നീണ്ട ചർച്ച; അനിശ്ചിതാവസ്ഥ തുടരുന്നു

ലാഹോർ: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണി പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുന്നോട്ടുവെച്ച ഉപാധികൾ തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശ് ടീമിനെ ടൂർണമെന്റിൽനിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ഐ.സി.സി തങ്ങളുടെ ആവശ്യങ്ങൾ നിരസിച്ചതോടെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്. ഇന്ത്യയുമായി ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കാൻ ഐ.സി.സി ഇടപെടണമെന്നതായിരുന്നു പി.സി.ബി മുന്നോട്ടുവെച്ച പ്രധാന ആവശ്യം. എന്നാൽ, ഇത് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഐ.സി.സി വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളെ ഉൾപ്പെടുത്തി ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കണമെന്ന ആവശ്യവും ഐ.സി.സി നിരാകരിച്ചു. ഈ വർഷം ഒടുവിൽ ഇന്ത്യ ബംഗ്ലാദേശ് സന്ദർശിച്ച് പരമ്പര കളിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിലും ഇടപെടാനാകില്ലെന്ന് ഐ.സി.സി നിലപാടെടുത്തു. കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന വനിതാ ടി20 ലോകകപ്പ് ദുബായിലേക്ക് മാറ്റിയതിനെ തുടർന്ന് അവർക്കുണ്ടായ സാമ്പത്തിക നഷ്ടപരിഹാരമോ മറ്റൊരു ഐ.സി.സി ടൂർണമെന്റോ നൽകണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിൽ ഐ.സി.സി അനുകൂലമായി പ്രതികരിച്ചു. അടുത്ത അണ്ടർ-19 ലോകകപ്പ് ബംഗ്ലാദേശിന് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഐ.സി.സി സൂചിപ്പിച്ചു. കൂടാതെ, ബംഗ്ലാദേശിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കുറവ് വരുത്തരുതെന്ന ആവശ്യത്തോടും ഐ.സി.സി പോസിറ്റീവായാണ് പ്രതികരിച്ചത്. ലാഹോറിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ, അന്തിമ തീരുമാനം അറിയിക്കുന്നതിനായി പി.സി.ബിക്ക് ഐ.സി.സി 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി അന്തിമ തീരുമാനം പ്രഖ്യാപിക്കും. പാക്കിസ്ഥാൻ മത്സരത്തിൽനിന്ന് വിട്ടുനിന്നാൽ ഐ.സി.സി വലിയ പിഴ ചുമത്താനും ഫണ്ടുകൾ തടഞ്ഞുവെക്കാനും സാധ്യതയുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ച പ്രകാരം മത്സരം നടക്കാനുള്ള സാധ്യതയാണ് കൂടുതൽ. 

മറുനാടൻ മലയാളീ 9 Feb 2026 8:43 pm

എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തും: മന്ത്രി ഒ.ആർ കേളു

പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് വിവിധ വായ്പകൾ നൽകി അവരുടെ സാമ്പത്തിക സാമൂഹിക നിലവാരം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ കെ.എസ്.ഡി.സി വഴി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി,

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 8:35 pm

പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ താരങ്ങള്‍ക്ക് നിക്ഷേപം?

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ സിജെ റോയിയുടെ മരണം ബിസിനസ് ലോകത്തെ ഏറെ നടുക്കിയ വാര്‍ത്തയായിരുന്നു. ആദായ നികുതി റെയ്ഡിന് ഇടയിലാണ് റോയ് സ്വന്തം ഓഫീസ് മുറിയില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. ഏറെ ഊര്‍ജ്ജസ്വലനായി നടന്നിരുന്ന റോയിയുടെ അപ്രതീക്ഷിത മരണം വലിയ നടുക്കമാണ് കുടുംബത്തിനും ഉറ്റവര്‍ക്കുമൊക്കെ ജീവനക്കാര്‍ക്കുമൊക്കെ ഉണ്ടാക്കിയത്. ബിസിനസ് വലിയ സാമ്പത്തിക തകര്‍ച്ച നേരിടുകയായിരുന്നുവെന്ന

ഒന്നു ഇന്ത്യ 9 Feb 2026 8:34 pm

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ അറസ്റ്റിലായയാൾ ജയിലിൽ കൊല്ലപ്പെട്ടു

കഴിഞ്ഞ ഓഗസ്റ്റിലാണ് അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് അബ്ദുല്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തത്.

സിറാജ് ലൈവ് 9 Feb 2026 8:33 pm

ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നത് വിപ്ലവകരമായ മാറ്റങ്ങൾ : മന്ത്രി ഡോ ആർ ബിന്ദു

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹമായി സംസ്ഥാനത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 8:31 pm

45 മീറ്റര്‍ വീതിയില്‍ വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ്; നടപടി വേഗത്തിലാക്കണമെന്ന് കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂര്‍ണതോതിലുള്ള വാണിജ്യ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തിലെ ഔട്ടര്‍ റിംഗ് റോഡിന് അനുമതി നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതാന്‍ കേരളം. നിയമസഭയില്‍ വി. ജോയ് എം എല്‍ എ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കവേ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒറ്റയടിക്ക് കുത്തനെ

ഒന്നു ഇന്ത്യ 9 Feb 2026 8:30 pm

ഇനി 12 മണിക്കൂര്‍ ജോലി; മലയാള സിനിമയില്‍ തൊഴില്‍ സമയം കുറച്ച് പുതിയ കരാര്‍

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ഒപ്പുവച്ച പുതിയ കരാർ പ്രകാരം മലയാള സിനിമയിലെ ഷൂട്ടിംഗ് സമയം 16.5 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയും

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:28 pm

ഇടത് സർക്കാർ മാറണമെന്ന് മനോരമ സർവ്വേ, വിഡി സതീശൻ മികച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥി, പിണറായിയും തരൂരും പിന്നിൽ

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി 3.0 ലക്ഷ്യമിട്ടുളള പ്രചാരണത്തിലാണ് ഇടതുപക്ഷം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിനോട് കടക്ക് പുറത്ത് പറഞ്ഞ് യുഡിഎഫും പ്രചാരണം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ മനോരമ ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ തുടരണമോ എന്നുളള ചോദ്യത്തിന് തുടരേണ്ട എന്ന് അഭിപ്രായപ്പെട്ടവരാണ് മനോരമയുടെ സര്‍വ്വേയില്‍

ഒന്നു ഇന്ത്യ 9 Feb 2026 8:27 pm

വിദ്വേഷം പ്രചരിപ്പിക്കുന്നു; പൊതുതാത്പര്യ ഹരജിയുമായി സാമൂഹിക പ്രവര്‍ത്തകര്‍

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ മുസ്ലിം വിരുദ്ധ നീക്കങ്ങളില്‍ കോടതി ഇടപെടണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

തേജസ് ന്യൂസ് 9 Feb 2026 8:27 pm

ബെംഗളൂരുവിലും ചെന്നൈയിലും അഞ്ചിൽ രണ്ട് പേർ ജീവിക്കുന്നത് ഫാറ്റി ലിവറുമായി; തിരുവനന്തപുരത്ത് ഏറ്റവും കുറവ്: പഠനം

കരൾ രോഗങ്ങളുടെ വ്യാപനം നഗരങ്ങളിൽ ശക്തമെന്ന് സൂചിപ്പിക്കുന്ന പഠനം പുറത്ത്. അഞ്ചിൽ രണ്ടുപേർ ജീവിക്കുന്നത് മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ രോഗവുമായാണ്.

സമയം 9 Feb 2026 8:26 pm

മൂന്ന് മക്കളുടെ അച്ഛനായ അയൽവാസി വിടാതെ പിന്തുടർന്നു; 19-കാരിയെ വിവാഹം കഴിക്കണമെന്ന് പിടിവാശി; മറ്റൊരു വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടെ ഫോണിൽ ഭീഷണി; ശല്യം സഹിക്കവയ്യാതെ അമ്മയും മകളും ജീവനൊടുക്കി; കടുംകൈയ്ക്ക് പിന്നിൽ മാനഹാനിയും ഭയവും

മാണ്ഡ്യ: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ അയൽവാസിയുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് അമ്മയും 19-കാരിയായ മകളും ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ദളവായി കൊടിഹള്ളിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ശകുന്തളാ ദേവി, മകൾ പ്രിയങ്ക (19) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സമ്മർദ്ദം, പിന്നാലെ ഭീഷണി 35 വയസ്സുകാരനായ അയൽവാസി മുത്തുരാജു എന്നയാളാണ് മരണത്തിന് ഉത്തരവാദിയെന്ന് പോലീസ് പറഞ്ഞു. വിവാഹിതനും മൂന്ന് കുട്ടികളുമുള്ള മുത്തുരാജു, പ്രിയങ്കയെ വിവാഹം കഴിക്കാൻ താല്പര്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ പ്രിയങ്കയുടെ മാതാപിതാക്കളായ ശകുന്തളയും മഹേഷും മുത്തുരാജുവിനെ നേരിട്ട് കണ്ട് താക്കീത് നൽകിയിരുന്നു. മകളുടെ അടുത്തുനിന്ന് അകന്നുനിൽക്കണമെന്ന് ഇവർ കർശനമായി ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് മാതാപിതാക്കൾ പ്രിയങ്കയ്ക്ക് മറ്റൊരു വിവാഹം ആലോചിച്ചത്. ഇതറിഞ്ഞ മുത്തുരാജു പ്രകോപിതനാവുകയും ശകുന്തളയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രിയങ്കയുടെ വിവാഹം നടന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു ഇയാളുടെ മുന്നറിയിപ്പ്. മാനഹാനിയും ഭയവും ആത്മഹത്യയിലേക്ക് നയിച്ചു മുത്തുരാജുവിന്റെ നിരന്തരമായ ഭീഷണി അമ്മയ്ക്കും മകൾക്കും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയതായി പോലീസ് പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന സമയത്ത് കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമോ എന്ന ഭയവും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഇവരെ തളർത്തി. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയങ്കയുടെ പിതാവ് മഹേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹാലഗുരു പോലീസ് മുത്തുരാജുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോൺ ഭീഷണികളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

മറുനാടൻ മലയാളീ 9 Feb 2026 8:25 pm

ആരോപണമുന്നയിക്കുന്നത് തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്നയാള്‍; കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കും: ആന്റോ ആന്റണി എംപി

പുറത്തുവരാന്‍ ഒട്ടേറെ സത്യങ്ങളുണ്ടെന്നും വരും ദിവസങ്ങളില്‍ അവ പുറത്തുവരുമെന്നും മന്ത്രി വീണാജോര്‍ജ് ഉള്‍പ്പെടെ സി പി എം നേതാക്കള്‍ കാത്തിരിക്കണമെന്നും ആന്റോ

സിറാജ് ലൈവ് 9 Feb 2026 8:24 pm

'സീതാ പയനം' ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു

അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിന്റെ ട്രെയ്ലർ റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 8:23 pm

ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്‍ന്ന് ശല്യം ചെയ്തത് 18 തികയാത്ത പെൺകുട്ടിയെ, കായംകുളം സ്വദേശി വയനാട്ടിൽ പിടിയിൽ

കേണിച്ചിറ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കായംകുളം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:22 pm

പശ്ചിമ ബംഗാളിൽ എസ് ഐ ആർ നടപടിക്രമങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടി നൽകി സുപ്രിം കോടതി

വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയിൽ തടസ്സങ്ങൾ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

സിറാജ് ലൈവ് 9 Feb 2026 8:22 pm

'ഒരു സംസ്ഥാനത്തും എസ്‌ഐആർ തടസപ്പെടുത്താന്‍ അനുവദിക്കില്ല'; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

കോടതി ആവശ്യമായ ഉത്തരവുകളും ഇടക്കാല നിർദ്ദേശങ്ങളും പുറപ്പെടുവിക്കും. എന്നാൽ പ്രക്രിയ പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:16 pm

മുന്‍കാല ഇന്ത്യന്‍ സൈനികരെ ആദരിച്ച് അബുദാബി സാംസ്‌കാരിക വേദി

ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് എന്ന പരിപാടിയില്‍ നായ്ക് റാങ്ക് മുതല്‍ ബ്രിഗേഡിയര്‍ റാങ്ക് വരെയുള്ള മുന്‍കാല സൈനിക ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്

സിറാജ് ലൈവ് 9 Feb 2026 8:13 pm

'കാരശേരി മാഷും സാറ ടീച്ചറും തൊപ്പി വെച്ചിട്ടാണ് ഇറങ്ങിയതെങ്കിൽ അതിനു മുൻപേ സച്ചി മാഷ് തോക്കുപിടിച്ച് ഇറങ്ങി': വിമർശനവുമായി അശോകൻ ചരുവിൽ

കേരളത്തിൽ ഭരണമാറ്റം വേണമെന്ന സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദന്റെയും എഴുത്തുകാരി സാറാ ജോസഫിന്റെയും പ്രസ്താവനയ്ക്ക് മറുപടിയുമായി സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:11 pm

ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ യാത്രക്ക് ഉജ്ജ്വല തുടക്കം

എസ് ഐ ആർ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാൻ ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കണം: ഖലീലുൽ ബുഖാരി തങ്ങൾ

സിറാജ് ലൈവ് 9 Feb 2026 8:09 pm

ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം മിണ്ടിയും പറഞ്ഞും Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം മിണ്ടിയും പറഞ്ഞും Sun NXT ഒടിടി പ്ലാറ്റ്ഫോമിൽ ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് ആരംഭിച്ചു

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 8:09 pm

'സ്വർണം കട്ട സിപിഎം നേതാക്കൾ ജയിലിലാണ്, അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതില്‍ ഒരു വിരോധവുമില്ല, പക്ഷെ പിണറായിയെയും ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ

പിണറായി സർക്കാർ തീവ്ര വലതുപക്ഷ നിലപാടിലേക്ക് മാറിയെന്ന് ആരോപിച്ചു. നല്ല കമ്മ്യൂണിസ്റ്റുകൾക്ക് പോലും സർക്കാരിൽ താല്പര്യമില്ലെന്നും ശബരിമല സ്വർണക്കവർച്ച കേസിൽ സിപിഎം പ്രതിരോധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:05 pm

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ കെ. രേഷ്മയാണ് (ചിന്നു പാപ്പു) മരിച്ചത്. 24 വയസായിരുന്നു. കാസർഗോഡ് നഗരത്തിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇവരെ ഇന്ന് ഉച്ചയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുൻപാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടോയെന്നതടക്കമുള്ള […] The post സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു appeared first on ഇവാർത്ത | Evartha .

ഇവാർത്ത 9 Feb 2026 8:04 pm

ദ ഖത്തര്‍ സ്പോര്‍ട്സ് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്പോര്‍ട്സ് ക്രോണിക്കിള്‍ ഖത്തര്‍ ഇന്ത്യന്‍ ഫുഡേബോള്‍ ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ് പ്രകാശനം ചെയ്തു. ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി . സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, സ്പ്രിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഫഹദ്, സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍, അഹ് മദ് അല്‍ഡ മഗ്രിബി മാര്‍ക്കറ്റിംഗ് മാനേജര്‍ സൈഫ് അല്‍ ഹാഷ്മി , സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ സുഭാഷ്, രതീഷ്, ബാനു വാഫി , വെല്‍നസ് ഇന്‍ഫ്ളുവന്‍സര്‍ ആദില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസിദ്ധീകരണത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോ.വി.വി. ഹംസ, ഗ്രാന്‍ഡ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു എന്നിവര്‍ ചേര്‍ന്ന് ലോഞ്ച് ചെയ്തു.മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും ഫൈസല്‍ റസാഖ് നന്ദിയും പറഞ്ഞു.

മറുനാടൻ മലയാളീ 9 Feb 2026 8:02 pm

'പിന്തുണക്കാനാണെങ്കില്‍ ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കണം', പാകിസ്ഥാന്‍റേത് ബംഗ്ലാദേശിനെ സുഖിപ്പിക്കാനുള്ള നീക്കമെന്ന് ഗവാസ്കർ

ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാകിസ്ഥാന്‍റെ ഈ നീക്കം. നിലവിലെ മുഹമ്മദ് യൂനുസ് സർക്കാർ പാക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 8:02 pm

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തിരയുന്നവരെയും പങ്കുവെക്കുന്നവരെയും കുടുക്കാൻ സൈബർ പോലീസിന്റെ പ്രത്യേക വിഭാഗം

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരയുന്നവരെയും അത് പങ്കുവെക്കുന്നവരെയും കുടുക്കുന്നതിനുമൊപ്പം ആ കുട്ടികളെ തിരിച്ചറിഞ്ഞ് സംരക്ഷണം ഏർപ്പെടുത്തുന്നതിനായി സൈ

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 8:00 pm

അപസ്മാര രോഗനിര്‍ണ്ണയം കൂടുതല്‍ വ്യക്തമായി: ചികിത്സയോട് പ്രതികരിക്കാത്ത അപസ്മാര രോഗികള്‍ക്ക് ഒരു പുതിയ പ്രതീക്ഷ

കൊച്ചി: രോഗിയുടെ ബ്രയിന്‍ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ്സ് കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ രീതി കൊച്ചി അമൃത ആശുപത്രയിലെ ഡോക്ടര്‍മാര്‍ വികസിപ്പിക്കുകയും അതിന് പേറ്റന്റ് നേടുകയും ചെയ്തു. ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട ഈ രീതി, ചികിത്സയോട് പ്രതികരിക്കാത്ത അപസ്മാരമുള്ളവരുടെ ശസ്ത്രക്രിയ ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഭൂരിഭാഗം ആളുകള്‍ക്കും മരുന്നുകള്‍ കൊണ്ട് അപസ്മാരം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ മുപ്പത് ശതമാനം രോഗികളില്‍ കൃത്യമായ മരുന്നുകള്‍ നല്‍കിയിട്ടും അപസ്മാരം തുടരുന്നു. 'മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം' (Drug-resistant epilepsy) എന്നറിയപ്പെടുന്ന ഈ അവസ്ഥ വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിസ്വാതന്ത്ര്യം, ജീവിതനിലവാരം, എന്നിവയെ മാത്രമല്ല ഗര്‍ഭാവസ്ഥയേയും , കുഞ്ഞുങ്ങളിലെ ബുദ്ധിവളര്‍ച്ചയേയും സാരമായി ബാധിക്കുന്നു. ഇത്തരം രോഗികള്‍ക്ക് ശസ്ത്രക്രിയയാണ് അപസ്മാരത്തില്‍ നിന്ന് മോചനം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ ശസ്ത്രക്രിയയുടെ വിജയം തലച്ചോറിലെ അപസ്മാര സ്രോതസ്സിന്റെ കൃത്യമായ കണ്ടെത്തലിനെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ കൃത്യതക്കുറവ് ശസ്ത്രക്രിയയുടെ പരാജയപ്പെടലിനോ രോഗികള്‍ക്ക് അനാവശ്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ വഴിതെളിക്കാം. സാധാരണയായി അപസ്മാര സ്രോതസ്സ് തലച്ചോറിന്റെ എം.ആര്‍.ഐ സ്‌കാനില്‍ വ്യക്തമാകാറുണ്ട് . എന്നാല്‍ പല അവസരത്തിലും എം.ആര്‍.ഐ സ്‌കാന്‍ നോര്‍മല്‍ ആയിരിക്കും. അങ്ങനെയുള്ള അവസരങ്ങളിലാണ് എഫ് .ഡി.ജി-പെറ്റ് (FDG-PET) എന്ന സ്‌കാന്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും എഫ് .ഡി.ജി-പെറ്റ് സ്‌കാന്‍ നോക്കി വിലയിരുത്തുമ്പോള്‍ (visual interpretation) അപസ്മാര സ്രോതസ്സ് കൃത്യമായി വ്യക്തമാകാറില്ല . ഈ വെല്ലുവിളി നേരിടാന്‍, അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സ്‌കാനുകള്‍ വിശകലനം ചെയ്യുന്നതിനായി ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തു. ഈ രീതിയില്‍ രോഗിയുടെ തന്നെ തലച്ചോറിന്റെ ഇടതും , വലതും വശങ്ങള്‍ കംപ്യുട്ടേഷണല്‍ ടൂളുകള്‍ മുഖാന്തരം താരതമ്യപ്പെടുത്തി വളരെ ചെറിയ ഒരു വ്യതിയാനം പോലും രേഖപ്പെടുത്തുകയും അപസ്മാര സ്രോതസ്സ് കൃത്യതയോടെ മാപ്പ് ചെയ്യുകയും ചെയ്യുന്നു . അപസ്മാര ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായവരില്‍ നടത്തിയ പഠനത്തില്‍ പാസ്‌കോം (PASCOM - PET Asymmetry after Anatomical Symmetrization Coregistered to MRI) എന്ന് വിളിക്കപ്പെടുന്ന ഈ നൂതന സാങ്കേതികവിദ്യ സാധാരണരീതിയിലുള്ള പെറ്റ് സ്‌കാന്‍ വിശകലനം ചെയ്യുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അധികം കൃത്യതയുള്ളതായി സ്ഥിരീകരിക്കപ്പെട്ടു. ഈ പഠനങ്ങളുടെ ഫലങ്ങള്‍ വിഖ്യാതമായ ജേണല്‍ ഓഫ് ന്യൂറോ സര്‍ജറിയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു . ഇതിന്റെ പുതുമയും പ്രാധാന്യവും കണക്കിലെടുത്ത്, ഇന്ത്യയിലും അമേരിക്കയിലും ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. സാങ്കേതികമായ നേട്ടങ്ങള്‍ക്ക് പുറമെ താരതമ്യ പഠനത്തിനായി മറ്റ് വിവരശേഖരങ്ങളെ (Comparison datasets) ആശ്രയിക്കേണ്ടതില്ല എന്നതും വളരെ ചെലവേറിയതല്ല എന്നതും പാസ്‌കോം സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്. രോഗികളില്‍ ഇതിന്റെ ഉപയോഗവും എളുപ്പമാണ്. പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്കും ഈ സാങ്കേതിക വിദ്യയിലൂടെ നൂതനമായ അപസ്മാര ശസ്ത്രക്രിയ ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കാന്‍ സാധിക്കും.ശസ്ത്രക്രിയ സാധ്യമല്ലെന്ന് വിധിച്ചിരുന്ന സങ്കീര്‍ണ്ണമായ അപസ്മാര രോഗികളില്‍ ഈ നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ശസ്ത്രക്രിയ വിജയകരമായി സാധ്യമായെന്നും പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്കും ഈ സാങ്കേതിക വിദ്യയിലൂടെ നൂതനമായ അപസ്മാര ശസ്ത്രക്രിയകളുടെ ആസൂത്രണം എളുപ്പമാക്കാന്‍ സാധിക്കുമെന്നും അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്‌സി മേധാവി ഡോ. സിബി ഗോപിനാഥ് പറഞ്ഞു.

മറുനാടൻ മലയാളീ 9 Feb 2026 7:58 pm

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് ബാരാമതിയിലെ വസതിയില്‍ നിന്ന് അദ്ദേഹത്തെ പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സിറാജ് ലൈവ് 9 Feb 2026 7:58 pm

പെരുമ്പാവൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളടക്കം 15 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു

പെരുമ്പാവൂരിൽ 15 പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. പ്രദേശത്ത് എച്ച്ഐവി രോഗബാധ വർധിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:58 pm

മലേഷ്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുമായി അക്കാദമിക് സഹകരണത്തിന് സിറാജുല്‍ ഹുദ

സുല്‍ത്താന്‍ അഹമ്മദ് ഷാ യൂണിവേഴ്‌സിറ്റി പഹാഗ്, ഇസ്ലാമിക് സയന്‍സ് യൂണിവേഴ്‌സിറ്റി മലേഷ്യ, ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ, മലായ് യൂണിവേഴ്‌സിറ്റി എന്നീ യൂണിവേഴ്‌സിറ്റുകളുമായി സിറാജുല്‍ ഹുദാ വിവിധ അക്കാദമിക് മേഖലകളില്‍ സഹകരിക്കും

സിറാജ് ലൈവ് 9 Feb 2026 7:58 pm

മുൻ കരസേനാ മേധാവി എം എം നരവണെയുടെ പുസ്തകം ചോർന്നു; കേസെടുത്ത് ഡൽഹി പോലീസ്

പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ് സെറ്റ് ചെയ്ത പകർപ്പെന്ന് അവകാശപ്പെട്ടാണ് പി ഡി എഫ് കോപ്പി ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.

സിറാജ് ലൈവ് 9 Feb 2026 7:56 pm

കോൺഗ്രസോ ലീഗോ തിരിഞ്ഞ് നോക്കിയില്ല, മുഹമ്മദ് ദീപകിനെ കാണാൻ ബ്രിട്ടാസ് എത്തി, ബിഗ് സല്യൂട്ടെന്ന് ജലീൽ

പരസ്യമായി മുസ്ലീം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്റംഗ് ദൾ പ്രവർത്തകരെ വിറപ്പിച്ച ജിം ഉടമ ദീപകിനെ രാജ്യം അഭിനന്ദിക്കുകയാണ്. പേര് ചോദിച്ചപ്പോൾ മുഹമ്മദ് ദീപക് ആണെന്നുളള അദ്ദേഹത്തിന്റെ മറുപടി വൈറലായി. ഇതിന് പിന്നാലെ ഉത്തരാഖണ്ഡ് പോലീസ് ദീപകിനെതിരെ കേസെടുത്തിരുന്നു. സിപിഎം രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് കഴിഞ്ഞ ദിവസം ദീപകിനെയും വ്യാപാരിയായ അഹമ്മദിനേയും സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇരുവർക്കുമൊപ്പം

ഒന്നു ഇന്ത്യ 9 Feb 2026 7:56 pm

മുൻഗണനാ റേഷൻ കാർഡിലേക്ക് മാറുന്നതിനുള്ള അപേക്ഷ നൽകാൻ ഇനി ഒരാഴ്‌ച മാത്രം

സ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനേതര വിഭാഗ ത്തിൽനിന്നു മുൻഗണനാ വിഭാഗ റേഷൻ കാർഡി (പ്രയോറിറ്റി ഹൗസ്ഹോൾഡ് കാ

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:55 pm

കേരളത്തിന്റെ മതേതര സംസ്‌കാരവും സാമൂഹിക പുരോഗതിയും സംരക്ഷിക്കാന്‍ രാഷ്ടീയ നേതൃത്വം പക്വത കാണിക്കണം - ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

കുവൈത്ത് സിറ്റി : കേരളത്തിലെ സൗഹൃദപരമായ സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ തകര്‍ക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഡലോചനയെ സെക്കുലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രതയോടെ അഡ്രസ്സ് ചെയ്യണമെന്നും, സമൂഹത്തെ വിഭജിച്ചു രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ കണ്ണടക്കുന്നത് സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സമുദായ നേതാക്കന്മാര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി കേരളം കീഴടക്കാനുള്ള സംഘപരിവാര്‍ അജണ്ട ഗൗരവമുള്ളതാണ്. ഏതെങ്കിലും വിഭാഗത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളവിട്ടു ഭരണം പിടിക്കാമെന്ന വ്യാമോഹം ഒരുമിച്ചു നിന്നു കൊണ്ട് പരാജയപ്പെടുത്താനുള്ള വിവേകവും ഉത്തരവാദിത്വവും രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കേണ്ടതുണ്ട്.കേരളത്തിലെ മഹത്തായ പാരമ്പര്യം ഇന്ത്യക്കു തന്നെ മാതൃകയാണ് അത് നമ്മുടെ ആത്മാഭിമാനമാണ് അത് തകര്‍ക്കാന്‍ ഒരു ഛിദ്രശക്തിക്കും അവസരം ഒരുക്കരുതെന്നും യോഗം ഓര്‍മിപ്പിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) 2026 വര്‍ഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്‍ അസീസ് സലഫി, ജനറല്‍ സെക്രട്ടറിയായി യൂനുസ് സലീം, ട്രഷറായി സഅദ് പുളിക്കല്‍ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍ അബൂബക്കര് സിദ്ധീഖ് മദനി, അയ്യൂബ് ഖാന്‍ മാങ്കാവ് എന്നിവരാണ്. മനാഫ് മാത്തോട്ടം (ഓര്‍ഗനൈസിംഗ് സെക്ര.), ഷാനിബ് പേരാമ്പ്ര (ദഅ് വ വകുപ്പ്), അബ്ദുന്നാസര്‍ മുട്ടില്‍ (ഖ്യു.എല്‍.എസ് ആന്റ് വെളിച്ചം), അഫ്‌സല്‍ അലി (ഐ.ടി ആന്റ് ടാലന്റ്), ആമിര്‍ യൂ.പി (മീഡിയ വിംഗ്), നബീല്‍ ഹമീദ് (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുറഹിമാന്‍ (ഫൈന്‍ആര്‍ട്‌സ് ആന്റ് എംപ്ലോയ്‌മെന്റ്), അനസ് മുഹമ്മദ് (വിദ്യാഭ്യാസം), അബ്ദുറഷീദ് ടി.എം (ഹജ്ജ് ആന്റ് ഉംറ), താജുദ്ധീന്‍ നന്തി (പബ്ലിക് റിലേഷന്‍), അബ്ദുല്‍ ഗഫൂര്‍ പെരുമ്പിലാവ് ( ഓഫീസ് അഡ്മീന്‍ ആന്റ് ലൈബ്രറി), മുര്‍ഷിദ് അരീക്കാട് (ഔക്കാഫ് ആന്റ് മസ്ജിദ് അഫേയ്‌സ്), ഇംറാന്‍ (യൂനിറ്റി ഹെഡ്), ശുഐബ് തിക്കോടി (ക്വോളിറ്റി മാനേജ്‌മെന്റ്), അബ്ദുല്ലത്തീഫ് പേക്കാടന്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഫില്‍സര്‍. കെ, അബ്ദുറഷീദ് ഇ.എ, ബദറുദ്ധീന്‍ പുളിക്കല്‍ (അഡൈ്വസറി അംഗങ്ങള്‍) തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ അബ്ദുല്ലത്തീഫ് പേക്കാടന്‍, ടി.എം അബ്ദുറഷീദ്, താജുദ്ധീന്‍ നന്തി, സഅദ് കെ.സി എന്നിവര് നിയന്ത്രിച്ചു.

മറുനാടൻ മലയാളീ 9 Feb 2026 7:55 pm

കുട്ടികൾക്ക് ഇഷ്ടമാകും ഈ പ്രാതൽ

കുട്ടികൾക്ക് ഇഷ്ടമാകും ഈ പ്രാതൽ

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:55 pm

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് വിജയപ്രതീക്ഷ; 364 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ഗോവയ്‌ക്കെതിരെ കേരളം പിടിമുറുക്കുന്നു. കേരളം ഉയർത്തിയ 364 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക്, രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:54 pm

വിവാഹിതൻ, 3 കുട്ടികളുടെ പിതാവ്, അയൽവാസിയായ 19കാരിയെ കൂടി വിവാഹം ചെയ്യണം, വിവാഹ ഒരുക്കത്തിനിടെ കൂട്ട ആത്മഹത്യ

പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് വിവാഹിതനായ അയൽവാസി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ്

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 7:54 pm

വ്യാപാര കരാറിൽ മോദി യുഎസിന് കീഴടങ്ങി ; വിമർശനം ശക്തമാകുന്നു

ഇന്ത്യ എന്ത് വാങ്ങണം, എവിടെ നിന്ന് വാങ്ങണം എന്ന സ്വന്തം ഇഷ്ടങ്ങളേയും രാജ്യ താൽപര്യങ്ങളേയും പോലും അടിയറ വച്ചുകൊണ്ടാണ് മോദി അമേരിക്കയുമാ

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:53 pm

നോർക്ക റൂട്ട്‌സുമായി സഹകരിച്ച് ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സ്‌കോളർഷിപ്പിന്റെ വിതരണോദ്ഘാടനം ഫെബ്രുവരി 11ന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി നിർവഹിക്കും

പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സുമായി സഹകരിച്ച് പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന 'ഡോ. രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പിന്റെ'

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:52 pm

യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തും : മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ : യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയാണ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:51 pm

ഹ്രസ്വസിനിമ നിര്‍മ്മിച്ച് ഫാ ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്‌കൂള്‍

കവീക്കുന്ന്: സ്‌കൂള്‍ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂള്‍. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിര്‍മ്മിച്ച് സ്‌കൂള്‍ അവിസ്മരണീയമാക്കിയത്. 'കൈറ്റ്‌സ്' എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ ജോസഫ് വടകരയും അരങ്ങു തകര്‍ത്തു. സ്‌കൂള്‍ അധ്യാപകരും മറ്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോസഫും പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കവീക്കുന്നിന്റെ ദൃശ്യഭംഗിയും മീനാറതോട്, പാമ്പൂരാംപാറ തീര്‍ത്ഥാടനകേന്ദ്രം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സ്‌കൂളിലെ അധ്യാപകനായ ജോബിന്‍ ആര്‍ തയ്യില്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവീധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐറീന ടോണിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യ സാങ്കേതിക മികവുള്ള ചിത്രം പുത്തേട്ട് സിനിമാസില്‍ പ്രദര്‍ശിപ്പിച്ചു. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യാതിഥിയായിരുന്നു. നാലു വര്‍ഷം മുമ്പാണ് ഫാ ജോസഫ് വടകര കവീക്കുന്ന് പള്ളിയില്‍ ചുമതലയേറ്റത്. തുടര്‍ന്നു പള്ളിയോട് ചേര്‍ന്ന പ്രദേശത്ത് വന്‍തോതില്‍ കപ്പയും പച്ചക്കറികളും കൃഷി ചെയ്തു വിഷ രഹിത പച്ചക്കറികള്‍ ജനങ്ങളില്‍ എത്തിച്ചു. കുര്‍ബാന അര്‍പ്പണത്തിനു ശേഷം മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തേയ്ക്ക് ഇറങ്ങുന്ന അച്ചന്‍ നാട്ടുകാര്‍ക്കു പ്രിയങ്കരനാകുകയും കൃഷിയച്ചന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. സ്‌കൂളിന്റെയും കവീക്കുന്ന് പ്രദേശത്തിന്റെയും പുരോഗതിക്കായി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷവും വിശ്രമരഹിതമായി കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളിലും ഫാ വടകര കര്‍മ്മനിരതനായിരുന്നു. കവീക്കുന്നില്‍ നിന്നും വിരമിച്ച ഫാ ജോസഫ് വടകര പ്രീസ്റ്റ് ഹോമിലേയ്ക്ക് വിശ്രമജീവിതത്തിനായി പോയത്. മാണി സി കാപ്പന്‍ എം എല്‍ എ ഫാ ജോസഫ് വടകരയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹ്രസ്വചിത്രത്തിന്റെ പ്രകാശന കര്‍മ്മം നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം നിര്‍വ്വഹിച്ചു. മാര്‍ ജോസഫ് മുകാല, മുനിസിപ്പല്‍ കൗണ്‍സിലന്മാരായ റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പില്‍, ടോണി തൈപ്പറമ്പില്‍, സിജി ടോണി, ബിജു വരിക്കയാനി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോസഫ്, ശാലിനി ജോയി, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, പി ടി എ പ്രസിഡന്റ് ടോണി ആന്റണി, ജോബിന്‍ ആര്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.

മറുനാടൻ മലയാളീ 9 Feb 2026 7:50 pm

ആശങ്ക തീരാതെ...! എസ്ഐആറിൽ പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷമ പരിശോധന

എസ്‌ഐആറിൽ ആശങ്ക തീരാതെ പ്രവാസി വോട്ടർമാർ. വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതും പ്രവാസികളെ പ്രതിസന്ധിയിലാക്കി.

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:49 pm

മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റിൽ മൂന്ന് ഭാര്യമാരും അഞ്ച് കുട്ടികളും കഴിഞ്ഞത് ഒരൊറ്റ മുറിയിൽ; ഒൻപതാം നിലയിൽ നിന്ന് ചാടിയ സഹോദരിമാരുടെ ഗെയിമിംഗ് അഡിക്ഷൻ വെറുമൊരു പുകമറയോ?; പിതാവിന്റെ മൊഴികളിൽ നിറയെ പൊരുത്തക്കേടുകൾ; ഗാസിയാബാദിലെ കൂട്ടആത്മഹത്യയിൽ ട്വിസ്റ്റ്

ന്യൂഡൽഹി: ഗാസിയാബാദിലെ ഭാരത് സിറ്റിയിലുള്ള ഒരു ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പാഖി (12), പ്രാചി (14), നിഷിക (16) എന്നിവരുടെ മരണത്തിന് പിന്നിൽ കേവലം ഒരു 'ഗെയിമിംഗ് അഡിക്ഷൻ' മാത്രമല്ല, മറിച്ച് പുറംലോകം അറിയാത്ത ഞെട്ടിക്കുന്ന കഥകളുണ്ടെന്നാണ് സംശയം. ഗെയിമിംഗ് അഡിക്ഷനെ മാതാപിതാക്കൾ എതിർത്തതിനും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയതിനും പിന്നാലെയാണ് പെൺകുട്ടികൾ ഈ കടുംകൈ ചെയ്തതെന്നായിരുന്നു പ്രാഥമിക നിഗമനം. മൊഴികളിലെ പൊരുത്തക്കേട് പെൺകുട്ടികളുടെ പിതാവായ ചേതൻ കുമാറിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം വിവാഹങ്ങളുടെയും സംശയാസ്പദമായ പൊരുത്തക്കേടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹങ്ങളെക്കുറിച്ച് ചേതൻ കുമാർ നൽകിയ മൊഴികളിലെ യുക്തിയില്ലായ്മ പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തന്റെ ആദ്യ ഭാര്യയ്ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് രണ്ടാം വിവാഹം കഴിക്കേണ്ടി വന്നതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ കുട്ടികളുടെ പ്രായം പരിശോധിക്കുമ്പോൾ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയുന്നു. പെൺകുട്ടികളുടെ പിതാവായ കുമാർ മൊഴികൾ തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ടീനയുമായുള്ള തന്റെ വിവാഹക്കാര്യം ആദ്യം മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിച്ചത്, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടികളുടെ മരണം തലയ്ക്കേറ്റ പരിക്കുകൾ മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. എന്നാൽ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ സൂചനകളൊന്നുമില്ലെന്ന് ഷാലിമാർ ഗാർഡൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) അതുൽ കുമാർ സിംഗ് എൻഡിടിവിയോട് പറഞ്ഞു. മരണപ്പെട്ട കുട്ടികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ഫോൺ സംഭവത്തിന് വെറും 15 ദിവസം മുൻപ് വിറ്റുപോയിരുന്നു. അവസാന മണിക്കൂറുകളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി ഈ ഫോണുകളും മറ്റ് തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഒരു മുറിയിൽ മൂന്ന് ഭാര്യമാരും അഞ്ച് കുട്ടികളും ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റിയിലുള്ള ത്രീ-ബെഡ്റൂം ഫ്ലാറ്റിലെ ഒരു മുറിയിലായിരുന്നു ചേതൻ കുമാറും അയാളുടെ മൂന്ന് ഭാര്യമാരും (സുജാത, ഹീന, ടീന), അഞ്ച് കുട്ടികളും കഴിഞ്ഞിരുന്നത്. ആദ്യ ഭാര്യ സുജാതയിൽ ഇയാൾക്ക് ഒരു മകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുജാതയ്ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് ഹീനയെ വിവാഹം കഴിച്ചതെന്നാണ് അയാൾ പറഞ്ഞത്, എസിപി സിംഗ് വ്യക്തമാക്കി. പോലീസിന് നൽകിയ മൊഴി പ്രകാരം 2010-ൽ സുജാതയെയും, 2013-ൽ സുജാതയുടെ സഹോദരി ഹീനയെയും, 2023-ൽ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച ടീനയെയും ചേതൻ കുമാർ വിവാഹം കഴിച്ചു. എന്നാൽ, ഹീനയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ചേതൻ കുമാർ നൽകിയ സമയക്രമവും കാരണങ്ങളും ഒത്തുപോകുന്നില്ല. കാരണം, ആദ്യ ഭാര്യ സുജാതയുടെ മകൾ മരിക്കുമ്പോൾ അവൾക്ക് 16 വയസ്സുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത് (കുട്ടികളുണ്ടാകാത്തതിനാലാണ് രണ്ടാം വിവാഹം കഴിച്ചതെന്ന വാദം ഇതോടെ പൊളിയുന്നു). മുൻപത്തെ ഭാര്യമാരെ ആരെയും വിവാഹമോചനം ചെയ്യാതെ എങ്ങനെയാണ് മൂന്ന് സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിച്ചതെന്ന ചോദ്യത്തിന്, ആ സ്ത്രീകൾക്കെല്ലാം ഈ വിവാഹങ്ങളിൽ സമ്മതമായിരുന്നുവെന്നാണ് കാണുന്നത്, ആരും തന്നെ പരാതി നൽകിയിട്ടില്ല, എന്ന് എസിപി പറഞ്ഞു. 2018-ലെ നിഗൂഢ മരണം രണ്ടാം ഭാര്യയായ ഹീനയിൽ ഇയാൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു (14-ഉം 12-ഉം വയസ്സ്). സുജാതയുടെ മൂത്ത മകളോടൊപ്പം ഇരുവരും കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി 'ആത്മഹത്യ' ചെയ്യുകയായിരുന്നു. ഭാര്യമാരിൽ ഏറ്റവും ഇളയവളായ 22-കാരി ടീനയിൽ ഇയാൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ടീന മുൻപ് കുമാറിനോടൊപ്പം ജോലി ചെയ്തിരുന്നു. മറ്റ് ഭാര്യമാരുടെ സമ്മതത്തോടെയാണ് ഈ വിവാഹവും നടന്നതെന്നാണ് ഇതുവരെ പുറത്തുവരുന്ന വിവരം, എസിപി പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, തന്റെ പെൺമക്കൾ ടാസ്ക് അധിഷ്ഠിത കൊറിയൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും, അതിനാൽ താൻ അവരുടെ ഫോണുകൾ പിടിച്ചുവാങ്ങിയിരുന്നു എന്നുമാണ് ചേതൻ കുമാർ ചോദ്യം ചെയ്യലിൽ ഉറപ്പിച്ചു പറയുന്നത്. പെൺകുട്ടികളുടേതെന്ന് കരുതുന്ന മുപ്പത് പേജുള്ള ഒരു ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊറിയൻ ഡ്രാമകളും കെ-പോപ്പ് സംഗീതവും ആസ്വദിക്കുന്നത് തടഞ്ഞതിൽ തങ്ങൾ അതീവ നിരാശരായിരുന്നുവെന്ന് പെൺകുട്ടികൾ അതിൽ രേഖപ്പെടുത്തിയിരുന്നതായാണ് വിവരം. കൂടാതെ, 2018-ൽ സുജാതയുടെയും ഹീനയുടെയും മറ്റൊരു സഹോദരി ഈ വീട് സന്ദർശിക്കവേ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായും പുതിയ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ആ മരണം ഒരു അപകടമരണമായാണ് അന്ന് കണക്കാക്കപ്പെട്ടത്, കുടുംബം പോലീസിൽ പരാതി നൽകിയിരുന്നതുമില്ല. സ്റ്റോക്ക് ബ്രോക്കറായി ജോലി ചെയ്യുന്ന ചേതൻ കുമാറിന് ഏകദേശം 2 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. വൈദ്യുതി ബില്ല് അടയ്ക്കാൻ വേണ്ടി പെൺമക്കളുടെ മൊബൈൽ ഫോണുകൾ വിറ്റതിന് പുറമെ, കോവിഡ് കാലത്തിന് ശേഷവും അദ്ദേഹം പെൺകുട്ടികളെ സ്കൂളിൽ അയച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. വലിയ കടബാധ്യതയാണ് ഇതിന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.

മറുനാടൻ മലയാളീ 9 Feb 2026 7:49 pm

ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ് അപകടം ; രക്ഷാ പ്രവർത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു,13 പേർക്ക് പരുക്ക്

ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നു വീണ് അപകടം ; രക്ഷാ പ്രവർത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു,13 പേർക്ക് പരുക്ക്

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:49 pm

കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച്‌ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച്‌ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:48 pm

ഗവി കാണാൻ മോഹമുണ്ടോ? പയ്യന്നൂർ കെ.എസ്.ആർ.ടി.സി വിനോദയാത്ര സംഘടിപ്പിക്കുന്നു

: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 13 ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 13 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് 16 ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം.

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:47 pm

കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്‍റര്‍ ഒടുവിൽ യാഥാർഥ്യമായി. 449 കോടി രൂപ ചെലവിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്‍ററിന്‍റെറെ ഉദ്ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ഏഷ്യൻ നേടി ന്യൂസ് 9 Feb 2026 7:47 pm

പ്രവാസി വോട്ടവകാശത്തിനായി ലോക കേരള സഭയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം

കുവൈറ്റ് സിറ്റി:പ്രവാസികള്‍ക്ക് രാജ്യത്തെ പൗരന്റെ അവകാശമായ വോട്ടവകാശം ലഭിക്കുന്നതിനാവശ്യമായ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് ലോക കേരള സഭയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ഫിറ ( Federation of Indian Registered Associations) കണ്‍വീനറും, എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും, കുവൈറ്റില്‍ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാന്‍സീസ് അഞ്ചാം ലോക കേരള സഭയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്. നിയോജക മണ്ഡലങ്ങളുടെ പുറത്ത് പഠനാവശ്യത്തിന് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റല്‍ വോട്ടവകാശം നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ നിര്‍ദ്ദേശം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കും ആ മാതൃകയില്‍ വോട്ടവകാശം പരിഗണിക്കണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം.നോര്‍ക്ക കെയര്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുന്‍ പ്രവാസികളെ കൂടെ ഉള്‍പ്പെടുത്തണമെന്നും, തങ്ങളുടേതല്ലാത്ത- സ്ഥാപനത്തിന്റെയും, ഉടമയുടേയും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ നാട്ടിലേക്ക് തിരച്ചയക്കപ്പെടുന്ന പ്രവാസികള്‍ക്ക് വിസ മാറ്റി മറ്റൊരു തൊഴില്‍ സ്ഥാപനത്തിലേക്ക് മാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ / ഇന്ത്യന്‍ എംബസി ഇടപടല്‍ ആവശ്യപ്പെടണമെന്നും സഭയില്‍ ഉന്നയിച്ചിരുന്നു. SIR നടപ്പിലാക്കുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍, അമിത വിമാന ചാര്‍ജ് വര്‍ദ്ദന നിയന്ത്രിക്കാന്‍ ഇടപെടല്‍, പ്രവാസി പെന്‍ഷന്‍, നോര്‍ക്ക കെയര്‍ ഇന്‍ഷുറസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട്, ലോക കേരള സഭ സമ്മേളനത്തിന് മുന്നോടിയായി കുവൈറ്റില്‍ സംഘടിപ്പിച്ച ചര്‍ച്ച സമ്മേളനത്തില്‍ വിവിധ സംഘടനകള്‍ അവതരിച്ച വിഷയങ്ങള്‍ അടങ്ങിയ നിവേദനവും സഭയില്‍ വെച്ച് സ്പീക്കര്‍ക്ക് കൈമാറി. സഭയില്‍ സമര്‍പ്പിച്ച വിഷയങ്ങളിലും നിവേദനത്തിലുമുള്ള പ്രവാസി ആവശ്യങ്ങളില്‍ വേഗത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാള്‍സ് പി ജോര്‍ജ്, ബിജു സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു.

മറുനാടൻ മലയാളീ 9 Feb 2026 7:46 pm

കോതമംഗലത്ത് സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി

കോതമംഗലത്ത് സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:46 pm

കേരളത്തിലെ 106 മേല്‍പ്പാലങ്ങള്‍ വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍; കുറ്റപ്പെടുത്തി കേന്ദ്രം

കേരളത്തിലെ ലെവല്‍ ക്രോസുകള്‍ക്ക് പകരമായുള്ള 106 റോഡ് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം വൈകുന്നതിന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, അലൈന്‍മെന്റ് അന്തിമമാക്കല്‍, പ്രതിഷേധങ്ങള്‍, കോടതി കേസുകള്‍, കോണ്‍ട്രാക്ടര്‍ നിയമനങ്ങള്‍ എന്നിവ കാരണം ഈ പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു. ഒറ്റയടിക്ക് കുത്തനെ കൂടി

ഒന്നു ഇന്ത്യ 9 Feb 2026 7:45 pm

കുട്ടികൾക്ക് ഇഷ്ടമാകും ഈബ്രൗണി

കുട്ടികൾക്ക് ഇഷ്ടമാകും ഈബ്രൗണി

കേരളം ഓൺലൈൻ ന്യൂസ് 9 Feb 2026 7:45 pm