SENSEX
NIFTY
GOLD
USD/INR

Weather

31    C
...

ഭാര്യ മോഷണക്കേസില്‍ റിമാന്‍ഡില്‍; യുവാവ് തീകൊളുത്തി മരിച്ചു

അഞ്ചല്‍: കൊല്ലം ജില്ലയിലെ അഞ്ചല്‍ പടിഞ്ഞാറ്റിന്‍കരയില്‍ യുവാവ് വീടിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. പടിഞ്ഞാറ്റിന്‍കര സ്വദേശിയായ റഫീക്ക് (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഭാര്യ മോഷണക്കേസില്‍ റിമാന്‍ഡിലായതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.  നാട്ടുകാരും സ്ഥലത്തെത്തിയ അഞ്ചല്‍ പോലിസും ചേര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ റഫീഖിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ വൈകുന്നേരത്തോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തേജസ് ന്യൂസ് 23 Feb 2026 11:37 am

എസ് ഐ ആര്‍ അന്തിമ പട്ടിക; സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടര്‍മാര്‍ കുറഞ്ഞത് തിരുവനന്തപുരം ജില്ലയില്‍

തിരുവനന്തപുരം- 47,647, വട്ടിയൂര്‍കാവ് -42,580, നേമം-38,063 എന്നിങ്ങനെയാണ് വോട്ടര്‍മാര്‍ കുറഞ്ഞത്. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, കോവളം, പാറശ്ശാല മണ്ഡലങ്ങളിലും 20,000ത്തിലധികം വോട്ടുകള്‍ കുറഞ്ഞു.

സിറാജ് ലൈവ് 23 Feb 2026 11:32 am

എന്തൊക്കെയോ..ചിന്തിച്ച് തല പുകഞ്ഞ് നിൽക്കുന്ന പിള്ളേര്; പരസ്പ്പരം സംസാരിച്ച് നിൽക്കുന്നവരെയും കാണാം; പലരുടെയും മുഖത്ത് ദയനീയ ഭാവം മാത്രം; അയർലൻഡിലെ ഒരു ഫുഡ് ബാങ്കിനെക്കുറിച്ച് വാർത്ത കൊടുത്ത പ്രമുഖ പത്രം; പെട്ടെന്ന് അവിടെത്തെ 'ക്യു'വിൽ കണ്ടത് ഇന്ത്യൻ വിദ്യാർത്ഥികളെ; ചർച്ചയാക്കി സോഷ്യൽ മീഡിയ

ഗാൽവേ: അയർലൻഡിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഓഫ് ഗാൽവേയിലെ ഫുഡ് ബാങ്കിന് മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ക്യൂ നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 21-ന് പുറത്തുവന്ന ഈ ചിത്രം എക്സ് (മുമ്പ് ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയും, വിദേശ വിദ്യാർത്ഥികളുടെ സാമ്പത്തിക ശേഷിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഐറിഷ് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയോടൊപ്പം നൽകിയ ഈ ചിത്രമാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. ഭക്ഷണസാധനങ്ങളുടെ കുറവ് മൂലം ഫുഡ് ബാങ്കിൽ നിന്ന് ആഴ്ചതോറും നൂറുകണക്കിന് വിദ്യാർത്ഥികളെ മടക്കി അയക്കേണ്ടി വരുന്നു എന്ന് വാർത്തയിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ, ക്യൂവിൽ നിൽക്കുന്നവരിലേറെയും ഇന്ത്യൻ വിദ്യാർത്ഥികളാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പദ്ധതികൾ, മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള വിദേശ വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്യുകയാണെന്ന് പലരും ആരോപിച്ചു. അയർലൻഡിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവിടെ ജീവിക്കാനുള്ള മതിയായ സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിസ അനുവദിക്കുന്നത്. എന്നിട്ടും ഇവർ സൗജന്യ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നത് എന്തിനാണെന്നും വിമർശകർ ചോദ്യം ചെയ്തു. ക്യൂ നിൽക്കുന്നവരിൽ 90 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. സ്വന്തമായി ജീവിക്കാൻ വകയില്ലാത്തവർ എന്തിനാണ് അയർലൻഡിലേക്ക് വരുന്നത്, അതോ പണം ലാഭിക്കാനുള്ള തന്ത്രമാണോ ഇത്? എന്ന് ഒരാൾ എക്സിൽ കുറിച്ചു. അർഹരായ ഐറിഷ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നത് ഇത്തരം സേവനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ഐറിഷ് ടൈംസ് വാർത്തയിൽ ഒരിടത്തും ഇന്ത്യൻ വിദ്യാർത്ഥികളാണ് ഫുഡ് ബാങ്കിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് മൂലം എല്ലാ വിഭാഗം വിദ്യാർത്ഥികളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാൽവേ സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണെന്നതും ഇത്തരമൊരു ചിത്രത്തിന് കാരണമായിട്ടുണ്ടാകാമെന്നും വാർത്ത സൂചിപ്പിക്കുന്നു. ഈ സംഭവം വിദേശ വിദ്യാർത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് വിദ്യാർത്ഥി സമൂഹത്തിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് അയർലൻഡിൽ വഴിതുറന്നിരിക്കുകയാണ്. 

മറുനാടൻ മലയാളീ 23 Feb 2026 11:31 am

അനാഥമായി കിടന്ന ബാഗ് തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണ്ണവും പണവും; കണ്ണു മഞ്ഞളിക്കാതെ അവര്‍ അതുമായി പോയത് പോലീസ് സ്‌റ്റേഷനിലേക്ക്; മാതൃകയായി ഈ 'ജെന്‍സി' കുട്ടികള്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും പണവും ഉടമയ്ക്ക് തിരികെ നല്‍കിയ പതിനേഴുകാര്‍; തേവളളിയിലെ അഖിലേഷും സന്ദീപും സൂപ്പര്‍ സ്റ്റാറുകള്‍

കൊല്ലം: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോഴും വഴിയില്‍ കിട്ടിയ സ്വര്‍ണ്ണവും പണവും ഉടമയ്ക്ക് തിരികെ നല്‍കി രണ്ട് കൗമാരക്കാര്‍ നാടിന് മാതൃകയായി. കൊല്ലം തേവള്ളി സ്വദേശികളായ അഖിലേഷും (17) സന്ദീപുമാണ് (17) സത്യസന്ധതയുടെ തിളക്കമായി മാറിയത്. കലക്ടറേറ്റിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നും ലഭിച്ച, മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗാണ് ഇരുവരും ചേര്‍ന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ഞായറാഴ്ച പകല്‍ കൊല്ലം സിവില്‍ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. നീരാവില്‍ എസ്.എന്‍.ഡി.പി യു.പി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഖിലേഷും കൊട്ടാരക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സന്ദീപും ഷര്‍ട്ട് വാങ്ങാന്‍ പോകുന്നതിനിടെയാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. അനാഥമായി കിടന്ന ബാഗ് തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണ്ണവും പണവും കണ്ടതോടെ ഒട്ടും വൈകാതെ തന്നെ ഇരുവരും നേരെ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. ബാഗില്‍ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടാതെ വെള്ളിയാഭരണങ്ങളും 5100 രൂപയും റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ നിന്നു വിരമിച്ച പള്ളിക്കല്‍ ഷെറിന്‍ ഭവനത്തില്‍ ജനാര്‍ദനന്‍ ആചാരി - രാജമ്മ ദമ്പതികളുടേതായിരുന്നു ബാഗ്. സിവില്‍ സ്റ്റേഷന് സമീപം നടന്ന ക്ലാസില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ ഇവര്‍ ബസ് സ്റ്റോപ്പില്‍ ബാഗ് മറന്നുവെക്കുകയായിരുന്നു. കൊട്ടാരക്കര ബസില്‍ കയറി യാത്ര തുടരുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. ഉടന്‍ തന്നെ തിരിച്ചെത്തി അന്വേഷിച്ചപ്പോള്‍ രണ്ടു കുട്ടികള്‍ ബാഗുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയ വിവരം നാട്ടുകാര്‍ അറിയിച്ചു. ഇതിനിടെ ബാഗിലുണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ മറുപടി നല്‍കിയത് പൊലീസായിരുന്നു. ഉടന്‍ തന്നെ വെസ്റ്റ് സ്റ്റേഷനിലെത്തിയ ദമ്പതികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഖിലേഷും സന്ദീപും ചേര്‍ന്ന് ബാഗ് കൈമാറി. ഇന്നത്തെ തലമുറയ്ക്ക് വലിയൊരു സന്ദേശമാണ് ഈ വിദ്യാര്‍ത്ഥികള്‍ നല്‍കിയതെന്ന് പറഞ്ഞ് പൊലീസും ദമ്പതികളും ഇവരെ അഭിനന്ദിച്ചു.

മറുനാടൻ മലയാളീ 23 Feb 2026 11:31 am

ബംഗ്ലാദേശി ഭീകരര്‍ ലക്ഷ്യമിട്ടത് സ്ഫോടനങ്ങള്‍, അറസ്റ്റിലായവര്‍ ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകള്‍, നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശി

ഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ബംഗ്ലാദേശി ഭീകരരെന്ന് ദില്ലി പൊലീസ്. രാജ്യത്ത് സ്ഫോടനങ്ങളഴ്‍ നടത്താൻ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായും അറസ്റ്റിലായ എട്ടുപേരെയും നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശിയാണെന്നുമുള്ള വിവരവും പുറത്ത്

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:28 am

2 വർഷത്തിനിടെ 3 അപകടങ്ങൾ, തേജസ് വിമാനങ്ങളെ നിലത്തിറക്കി വ്യോമസേന, കർശന പരിശോധനയ്ക്ക് 30 യുദ്ധവിമാനങ്ങൾ

ഫെബ്രുവരി ഏഴിനും തേജസ് ലൈറ്റ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ രണ്ട് വർഷത്തിനിടെ ഇതേഗണത്തിൽ അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ വിമാനമായി തേജസ്

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:27 am

ഗുവാഹത്തി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി; കണക്റ്റിവിറ്റി ശക്തിപ്പെടും

വടക്കുകിഴക്കൻ ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് ഉണർവേകി, ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദോളോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അസമിന്റെ വ്യോമയാന ശേഷി ഗണ്യമായി വർധിപ്പിക്കുന്ന ഈ സൗകര്യം, പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തും. ഫെബ്രുവരി 22 ഞായറാഴ്‌ച പ്രവർത്തനം ആരംഭിച്ച പുതിയ ടെർമിനൽ, ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബർദോളോയ് അന്താരാഷ്ട്ര

ഒന്നു ഇന്ത്യ 23 Feb 2026 11:23 am

നിരപരാധികൾ പോലും നിയമപോരാട്ടം നടത്തേണ്ടി വരുന്നത് ജനാധിപത്യത്തിന് വെല്ലുവിളി; അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി പിണറായി മാറ്റിയെന്ന് കൊടിക്കുന്നിൽ സുരേഷ്

ചെങ്ങന്നൂർ: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവര്ക്കെതിരായ നടപടി സംസ്ഥാന സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമല വിഷയത്തിൽ സർക്കാരിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞതിലുള്ള വിരോധം തീർക്കാനാണ് തന്ത്രിയെ ലക്ഷ്യമിട്ടതെന്ന് എംപി ആരോപിച്ചു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്ന പ്രവണതയാണ് പിണറായി സർക്കാർ തുടരുന്നത്. ജാമ്യം ലഭിച്ച ശേഷം ചെങ്ങന്നൂരിലെ വസതിയിലെത്തി തന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണങ്ങൾ തന്ത്രിക്കെതിരായ ആരോപണങ്ങളുടെ ദുർബലത വ്യക്തമാക്കുന്നതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന തന്‍റെ ആദ്യകാല സംശയം ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. വിശ്വാസ സമൂഹത്തിന്‍റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭിന്നാഭിപ്രായമുള്ളവരെ അടിച്ചമർത്തുന്ന രീതി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്‍റെ ഗൂഢാലോചന മൂലമാണ് താൻ അറസ്റ്റിലായതെന്ന് കൂടിക്കാഴ്ചയിൽ തന്ത്രി… The post നിരപരാധികൾ പോലും നിയമപോരാട്ടം നടത്തേണ്ടി വരുന്നത് ജനാധിപത്യത്തിന് വെല്ലുവിളി; അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി പിണറായി മാറ്റിയെന്ന് കൊടിക്കുന്നിൽ സുരേഷ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 23 Feb 2026 11:23 am

നേപ്പാളില്‍ ബസ്സ് നദിയിലേക്ക് മറിഞ്ഞു; 18 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ്സ് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. ബസ്സിലുണ്ചായ 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് തൃശൂലി നദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ പടിഞ്ഞാറ്, പൃ്വി ഹൈവേയില്‍ ഗജുരി സമീപത്താണ് അപകടം നടന്നത്. അപകടസാധ്യത കൂടുതലുള്ള കുത്തനെയുള്ള വളവുകളിലൊന്നില്‍ വച്ചാണ് ബസ്സ് നിയന്ത്രണം വിട്ടത്. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങള്‍ കണ്ടെത്തി. ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മരിച്ചവരില്‍ ഒരാള്‍ ന്യൂസിലന്‍ഡ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ ജപ്പാനും നെതര്‍ലന്‍ഡ്‌സും സ്വദേശികളായ വിദേശ വനിതകളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നേപ്പാള്‍ ആര്‍മി, സായുധ പോലിസ് സേന, നേപ്പാള്‍ പോലിസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അമിതവേഗതയാകാം അപകടത്തിന് കാരണമെന്നാണ് പോലിസിന്റെ നിഗമനം. അപകടസമയത്ത് ബസ്സിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി നദിയില്‍ തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 23 Feb 2026 11:21 am

മോദിക്കെതിരായ പോരാട്ടത്തിന് ഇന്ത്യ മുന്നണിയെ നയിക്കാൻ സ്റ്റാലിൻ വരുമോ? നേതൃമാറ്റ സമ്മർദ്ദം, സ്റ്റാലിൻ നയിക്കണമെന്ന ആവശ്യമുയരുന്നുവെന്ന് ഡിഎംകെ

ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യാ മുന്നണിയെ ആര് നയിക്കണമെന്ന ചർച്ചകൾ സജീവമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നണിയെ നയിക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ ആവശ്യപ്പെടുന്നതായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വെളിപ്പെടുത്തി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:19 am

യു എ ഇ:രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ തകർത്തു;സൈബർ സുരക്ഷാ കൗൺസിൽ

പരാജയപ്പെടുത്തിയത് തീവ്രവാദ സ്വഭാവമുള്ള വ്യവസ്ഥാപിത നീക്കങ്ങളെ

സിറാജ് ലൈവ് 23 Feb 2026 11:17 am

എഴുത്തുകാരൻ ജലീൽ രാമന്തളി നിര്യാതനായി

പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജലീൽ രാമന്തളി(70) നിര്യാതനായി. ഇന്ന് പുലർച്ചെ 2മണിയോടെ നെഞ്ച് വേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 11:13 am

രണ്ടര വയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണം തള്ളി മമല്‍ ആശുപത്രി

ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി.ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടേഴ്‌സ് പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 11:12 am

ദക്ഷിണേന്ത്യയിൽ വയറും ബോളിവുഡിൽ മാറിടവും ഫോക്കസ് ; സിനിമാ പ്രവണതകളെ ചോദ്യം ചെയ്ത് താപ്‌സി

ബോളിവുഡ് സിനിമകൾക്ക് പുറമെ തമിഴിലും തെലുങ്കിലും മലയാളത്തിലും അഭിനയിച്ചിട്ടുള്ള നടിയാണ് താപ്‍സി പന്നു. ചില സംവിധായകരിൽ നിന്ന് നേരിട്ട് അസ്വസ്ഥ ഉണ്ടാകുന്ന അനുഭവങ്ങളാണ് താപ്‍സി ഇപ്പോൾ വെളിപ്പെടുത്തുന്നത്. അഭിനയത്തേക്കാൾ നടിയുടെ ശരീരം ക്യാമറയിൽ പകർത്താനാണ് ചിലർക്ക് താൽപര്യം എന്നും നടി പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 11:12 am

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് വര്‍ധിക്കുന്നു; സംസ്ഥാനത്ത് 8 ഇടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്ക് പ്രകാരം കൊട്ടാരക്കര(കൊല്ലം), ചെങ്ങന്നൂര്‍(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാര്‍(ഇടുക്കി), ഒല്ലൂര്‍(തൃശ്ശൂര്‍), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. നിര്‍ദ്ദേശങ്ങള്‍ പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യുവി സൂചിക ഉയര്‍ന്നതായിരിക്കും. ആയതിനാല്‍ ഇവിങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

മറുനാടൻ മലയാളീ 23 Feb 2026 11:12 am

'കേരള മോഡല്‍'; വയനാട് ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃക, ഭൂകമ്പത്തെ പോലും പ്രതിരോധിക്കും വീടുകളുടെ മറ്റ് സവിശേഷതകള്‍ എന്തെല്ലാം?

മറ്റൊരു ‘കേരള മോഡല്‍’! മുണ്ടക്കൈ- ചൂരൽമല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനം ഒരുക്കുന്ന ടൗണ്‍ഷിപ്പിന്‍റെ ഫേസ്-1ന്‍റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25-ന് കൈമാറുകയാണ്. ടൗണ്‍ഷിപ്പിന്‍റെ പ്രധാന പ്രത്യേകതകള്‍ വിശദമായി അറിയാം.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:10 am

യു എസ് പ്രതിനിധിയുടെ പ്രസ്താവന; യു എ ഇയും അറബ് രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തി

അപകടകരവും പ്രകോപനപരവുമായ പരാമർശങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് രാജ്യങ്ങൾ വ്യക്തമാക്കി.

സിറാജ് ലൈവ് 23 Feb 2026 11:08 am

'30 വര്‍ഷം മുന്‍പ് വാങ്ങിയ കുഞ്ഞുടുപ്പ്, നാല് മക്കളും ധരിച്ചു, ഇപ്പോള്‍...'; കൗതുകം പങ്കുവച്ച് കൃഷ്‍ണകുമാര്‍

അഹാനയ്ക്കും മറ്റ് മൂന്ന് പെൺമക്കൾക്കും ശേഷം ഇപ്പോൾ ആ ഉടുപ്പ് ധരിച്ചിരിക്കുന്നത് കൊച്ചുമകനായ ഓമിയാണ്

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:08 am

അള്‍ട്രാവയലറ്റ് വികിരണം; സംസ്ഥാനത്ത് എട്ടിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തിലെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാര്‍, തൃശൂരിലെ ഒല്ലൂര്‍, പാലക്കാട്ടെ തൃത്താല, മലപ്പുറത്തെ പൊന്നാനി, വയനാട്ടിലെ മാനന്തവാടി എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായി ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പകല്‍ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ഉയര്‍ന്ന യുവി സൂചിക സാധാരണയായി രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടല്‍ ഉള്‍നാടന്‍ മല്‍സ്യബന്ധന തൊഴിലാളികള്‍, ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗം അല്ലെങ്കില്‍ നേത്രരോഗം ബാധിതര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഉചിതമാണ്. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി യുവി സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ അവിടങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 23 Feb 2026 11:07 am

പ്രാതൽ കഴിക്കാൻ മടിയാണോ കുട്ടികൾക്ക് ? എന്നാൽ ഈ ഐറ്റം തയ്യാറാക്കി കൊടുത്തു നോക്കൂ

ചെമ്മീൻ പുട്ട് ചേരുവകൾ ചെമ്മീൻ 1/2Kg സവാള 3Nos

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 11:05 am

ഇത് പശ്ചിമബംഗാളിലെ കോൺഗ്രസ് തകർന്നടിഞ്ഞതിന്റെ ഷഷ്ടിപൂർത്തി വർഷം; എന്താണ് സംഭവിച്ചത്?

ബംഗാളിലെ കോൺഗ്രസ് തകർന്നടിഞ്ഞിട്ട് അരനൂറ്റാണ്ടിലധികം കാലമായി. 1967ൽ തന്നെ ഈ തകർച്ചയുടെ ആദ്യ ലക്ഷണങ്ങൾ പ്രകടമായിരുന്നു. മമത ബാനർജിയുടെ കടന്നുവരവ് ഈ തകർച്ചയുടെ അവസാന ഘട്ടത്തിലായിരുന്നു.

സമയം 23 Feb 2026 11:05 am

'ഉഷയുടെ മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയ ഉപകരണം കൊണ്ട് മുറിവുണ്ടായി, ഒരുപാട് വേദന അനുഭവിച്ചു'; നഷ്ടപരിഹാരം നൽകണമെന്ന് ബന്ധു

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്‍റെ കുടുംബം. ഇനി ജോലിക്ക് പോകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും നിലവിലെ ആശുപത്രി ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉഷയുടെ ബന്ധു ജോയ്സി ബെന്നി പറഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:04 am

അയർലൻഡിലെ ഫുഡ് ബാങ്കിന് മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ നീണ്ട നിര; സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം

അയർലൻഡിലെ ഗാൽവേ സർവ്വകലാശാലയിലെ ഫുഡ് ബാങ്കിന് മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ക്യൂ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:00 am

ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കുന്നവർക്കായി സിംപിൾ സ്മൂത്തി

ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കുന്നവർക്കായി സിംപിൾ സ്മൂത്തി

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 11:00 am

നമ്പർ വൺ കേരളം… കാട്ടാന പഴം തിന്നാലും മലയണ്ണാന്‍ കരിക്കു കുടിച്ചാലും നഷ്ടപരിഹാരമില്ല; വന്യജീവി വകുപ്പിന്‍റെ കാർഷിക ലിസ്റ്റിൽ ഇടം കിട്ടാതെ പഴങ്ങൾ; പട്ടിണിയിൽ കർഷകർ

കോട്ടയം: റംബുട്ടാന്‍, മാംഗോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളും ഫലങ്ങളും വന്യമൃഗങ്ങള്‍ തിന്നോ, ഒടിച്ചോ നശിപ്പിച്ചാല്‍ വനം, വന്യജീവി വകുപ്പില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. നഷ്ടപരിഹാരത്തിന് നിശ്ചയിച്ച കാര്‍ഷിക ലിസ്റ്റില്‍ ഇവയെ ഉള്‍പ്പെടുത്താത്തതാണ് കാരണം. കുരങ്ങ്, മലയണ്ണാന്‍, കരടി, ആന തുടങ്ങിവ പഴങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. നിറയെ കായുള്ള തെങ്ങ് നശിപ്പിച്ചാല്‍ തേങ്ങ എണ്ണിയല്ല നഷ്ടം നിശ്ചയിക്കുക. ഒരു തേങ്ങയുള്ളതിനും ഇരുനൂറു തേങ്ങയുള്ളതിനും നഷ്ടപരിഹാരം 770 രൂപ. കായിയ്ക്കാത്തതിന് 385, തെങ്ങിന്‍തൈ 110 രൂപ. കുലച്ച വാഴ 110, കുലയ്ക്കാത്തത് 83. എല്ലാ വാഴയിനങ്ങള്‍ക്കും നഷ്ടപരിഹാരനിരക്ക് ഒന്നുതന്നെ. ടാപ്പിംഗ് റബറിന് 330, തൈ റബര്‍ 220. കായിച്ച കശുമാവ് 165, കായില്ലാത്തത് 110. ഒരു ഹെക്ടറിലെ നെല്ല് നശിപ്പിച്ചാല്‍ സഹായം 11,000. കായിട്ട കവുങ്ങിന് 165, തൈക്ക് 110. കൊക്കോ, കാപ്പി… The post നമ്പർ വൺ കേരളം… കാട്ടാന പഴം തിന്നാലും മലയണ്ണാന്‍ കരിക്കു കുടിച്ചാലും നഷ്ടപരിഹാരമില്ല; വന്യജീവി വകുപ്പിന്‍റെ കാർഷിക ലിസ്റ്റിൽ ഇടം കിട്ടാതെ പഴങ്ങൾ; പട്ടിണിയിൽ കർഷകർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 23 Feb 2026 11:00 am

രണ്ടര വയസുകാരിയുടെ മരണം ചികിത്സാപിഴവ്? സംഭവം കോണ്‍ഗ്രസ് നേതാവിന്റെ ആശുപത്രിയില്‍, യൂത്ത് കോണ്‍ഗ്രസ് സമരമില്ലേയെന്ന് സോഷ്യല്‍ മീഡിയ, മാധ്യമങ്ങളും മിണ്ടുന്നില്ല

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെ രണ്ടര വയസുകാരിയായ ഐഷാ ഫാത്തിമ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപണം. കുട്ടിയുടെ മരണത്തിന് കാരണം ഇഞ്ചക്ഷന്‍ ആണെന്നാണ് കുടുംബത്തിന്റെ പരാതി.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:58 am

'എൻ്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ഡോക്‌ടർ അങ്ങനെയൊരു കാര്യം പറഞ്ഞുമില്ല'; മരിച്ച രണ്ടര വയസുകാരി ഐഷയുടെ പിതാവ്

കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് പിതാവ് രംഗത്ത്. രണ്ട് കുത്തിവെപ്പുകൾക്ക് ശേഷമാണ് കുട്ടിയുടെ നില വഷളായതെന്ന് കുടുംബം പറയുമ്പോൾ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:57 am

കാലിൽ വെടി കൊണ്ടിട്ടും തീവ്രവാദികളുടെ മുന്നിൽ മുട്ടുമടക്കാതെ കരുത്തനായ 'ടൈസൺ'; അണ്ടർ കവർ ഏജന്റിനെ പോലെ മണത്ത് പിടിച്ച് അവന്മാരുടെ ഒളിത്താവളം ലക്ഷ്യമാക്കി നുഴഞ്ഞുകയറിയതും വെടി പൊട്ടുന്ന ശബ്ദം; പരിക്കേറ്റിട്ടും ഇന്ത്യൻ സേനയോടൊപ്പം പോരാടിയ കൊച്ചുമിടുക്കൻ; ഇന്നലെ കിഷ്ത്വാർ ഓപ്പറേഷനിൽ താരമായത് വെറുമൊരു മിണ്ടാപ്രാണി

കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ജയ്ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരരെ വകവരുത്തിയ സൈനിക നടപടിയിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യൻ സേനയിലെ കെ9 വിഭാഗം നായ ടൈസൺ. ഭീകരരുടെ വെടിയേറ്റ് കാലിന് പരിക്കേറ്റുവെങ്കിലും പിൻമാറാതെ ഒളിത്താവളം കണ്ടെത്താൻ ടൈസൺ സൈന്യത്തെ സഹായിക്കുകയായിരുന്നു. ഇന്ത്യൻ സേനയുടെ 2 പാരാ (സ്പെഷ്യൽ ഫോഴ്സസ്) വിഭാഗത്തിലെ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ടൈസൺ, ഛാത്രൂവിലെ ദുർഘടമായ ഭൂപ്രദേശത്തിലൂടെ മുന്നോട്ട് നീങ്ങി, ഭീകരവാദികളെ വെടിയുതിർക്കാൻ പ്രേരിപ്പിച്ചു. ഭീകരരുടെ വെടിയേറ്റ് കാലിന് ഗുരുതരമായി പരിക്കേറ്റുവെങ്കിലും ടൈസൺ മുന്നോട്ട് പോകുന്നത് തുടർന്നു. ഇത് സൈനികർക്ക് ഭീകരരുടെ ഒളിത്താവളം കൃത്യമായി കണ്ടെത്താനും അവരെ നിർവീര്യമാക്കാനും സഹായകമായി. ഈ ഓപ്പറേഷനിൽ, കഴിഞ്ഞ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നതും ഏകദേശം 20 തവണ സൈന്യത്തിൽ നിന്ന് രക്ഷപ്പെട്ടതുമായ ജയ്ഷെ ഭീകരൻ സെയ്ഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീർ പോലീസ്, കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് (CRPF), സ്പെഷ്യൽ ഫോഴ്സസ് എന്നിവരും ഈ സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്തു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രണ്ട് എകെ-47 തോക്കുകളും വെടിക്കോപ്പുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഭീകരർ വളരെക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്നെന്നും ടൈസണിന്റെ സമയബന്ധിതമായ കണ്ടെത്തൽ സൈനികർക്ക് ഭീകരരെ ലക്ഷ്യമിട്ട് വകവരുത്താൻ സഹായിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ ടൈസണിനെ ഉടൻ തന്നെ ചികിത്സയ്ക്കായി വ്യോമമാർഗ്ഗം ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ടൈസൺ സുഖം പ്രാപിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച കരസേനാ നായ്ക്കളുടെ നിർണായക പങ്ക് ടൈസണിന്റെ ധൈര്യം വീണ്ടും അടിവരയിടുന്നു. 2024 ഒക്ടോബറിൽ നടന്ന സമാനമായ ഒരു ഓപ്പറേഷനിൽ, ഫാന്റം എന്ന നായ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ തന്റെ ഹാൻഡ്‌ലറെയും സഹ സൈനികരെയും സംരക്ഷിക്കുന്നതിനിടെ ജീവൻ ബലിയർപ്പിക്കുകയും ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താൻ സൈന്യത്തെ സഹായിക്കുകയും ചെയ്തിരുന്നു. സൈനിക നടപടികളിൽ കെ9 യൂണിറ്റുകൾ വഹിക്കുന്ന അനിവാര്യമായ പങ്കിന്റെ മറ്റൊരു ഉദാഹരണമായി ടൈസണിന്റെ ധീരമായ പ്രവർത്തനം മാറി. പരിക്കേറ്റിട്ടും തളരാതെ ടൈസൺ കിഷ്ത്വാറിലെ ഛാത്രൂ മേഖലയിലെ ദുർഘടമായ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഇന്ത്യൻ സേനയുടെ 2 പാരാ (സ്പെഷ്യൽ ഫോഴ്സസ്) വിഭാഗത്തിന്റെ ഭാഗമായ ടൈസൺ, ഭീകരരുടെ ഒളിത്താവളം കണ്ടെത്താനായി സൈനികർക്ക് മുന്നേ വഴികാട്ടിയായി നീങ്ങി. ഇതിനിടെ ഭീകരർ നടത്തിയ വെടിവെപ്പിൽ ടൈസണിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. എന്നാൽ വേദന വകവെക്കാതെ ടൈസൺ മുന്നോട്ട് നീങ്ങുകയും ഭീകരരെ വെടിയുതിർക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇതോടെ ഭീകരരുടെ കൃത്യമായ ഒളിത്താവളം മനസ്സിലാക്കാൻ സൈനികർക്ക് സാധിച്ചു. ടൈസൺ നൽകിയ ഈ നിർണ്ണായക സൂചനയാണ് ഒളിച്ചിരുന്ന ഭീകരരെ വളയാനും അവരെ വകവരുത്താനും സൈന്യത്തിന് വഴിയൊരുക്കിയത്. വകവരുത്തിയത് കൊടുംഭീകരനെ ഈ സംയുക്ത സൈനിക നീക്കത്തിൽ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സെയ്ഫുള്ള എന്ന ഭീകരന്റെ മരണമാണ്. കഴിഞ്ഞ രണ്ട് വർഷമായി സുരക്ഷാ ഏജൻസികളെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ, ഇരുപതോളം തവണ സൈന്യത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവനായിരുന്നു. ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് (CRPF), സ്പെഷ്യൽ ഫോഴ്സസ് എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. കൊല്ലപ്പെട്ടവരിൽ നിന്ന് രണ്ട് എകെ-47 തോക്കുകളും വൻതോതിൽ വെടിക്കോപ്പുകളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ടൈസണിന്റെ ആരോഗ്യനില ഏറ്റുമുട്ടലിന് ശേഷം പരിക്കേറ്റ ടൈസണിനെ ഉടൻ തന്നെ വ്യോമമാർഗ്ഗം സൈനിക ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ടൈസൺ സുഖം പ്രാപിച്ചുവരികയാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അതിർത്തിയിലെ കാവലിനും ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കും പരിശീലനം ലഭിച്ച നായ്ക്കൾ എത്രത്തോളം അനിവാര്യമാണെന്ന് ടൈസണിന്റെ ഈ ധീരകൃത്യം ഒരിക്കൽ കൂടി തെളിയിക്കുന്നു. സൈനിക നായ്ക്കളുടെ വീരചരിതം ടൈസണിന്റെ ധീരത നേരത്തെ വീരമൃത്യു വരിച്ച 'ഫാന്റം' എന്ന സൈനിക നായയുടെ ഓർമ്മകളെയും ഉണർത്തുന്നുണ്ട്. 2024 ഒക്ടോബറിൽ നടന്ന സമാനമായ ഒരു ഓപ്പറേഷനിൽ, സൈനികരെ സംരക്ഷിക്കുന്നതിനിടയിൽ ഫാന്റം ജീവൻ ബലിയർപ്പിച്ചിരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തിയും മനുഷ്യ സൈനികരുടെ ജീവൻ കാക്കുന്ന കെ9 യൂണിറ്റുകളുടെ സേവനം ഇന്ത്യൻ സൈന്യത്തിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ സംഭവങ്ങൾ അടിവരയിടുന്നു.

മറുനാടൻ മലയാളീ 23 Feb 2026 10:52 am

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത്

എവെനിംഗ് കേരളം 23 Feb 2026 10:52 am

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല; മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ല.

സിറാജ് ലൈവ് 23 Feb 2026 10:52 am

ഓർമ്മകളുടെ ഉണർത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പും ; മൻ കി ബാത്തിൽ തിരുനാവായ കുംഭമേള പരാമർശിച്ച് പ്രധാനമന്ത്രി

കുംഭമേള ഓർമ്മകളുടെ ഉണർത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച പ്രക്ഷേപണംചെയ്ത മൻകി ബാത്തിലാണ് പ്രധാനമന്ത്രി, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തിരുനാവായയിൽ നടന്ന മഹാമാഘമഹോത്സവത്തെക്കുറിച്ച് പരാമർശിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:51 am

ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ വാഹനങ്ങള്‍ തടഞ്ഞ് പ്രതികള്‍ നൃത്തം ചെയ്തു; ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരനെ അസഭ്യം വിളിക്കുകയും നെഞ്ചില്‍ ഇടിച്ചു തള്ളുകയും ചെയ്ത സഖാക്കള്‍; തടയാനെത്തിയ എസ് ഐയ്ക്ക് അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ട്; സിപിഎമ്മുകാരെ കൊണ്ട് പോലീസിന് രക്ഷയില്ല; വെള്ളറടയില്‍ ലോക്കല്‍ സെക്രട്ടറിയും പ്രതി

വെള്ളറട: തിരുവനന്തപുരത്ത് പൊലീസിനു നേരെ വീണ്ടും സിപിഎം ആക്രമണം. വെള്ളറട ജങ്ഷനില്‍ ഉത്സവഘോഷയാത്രയ്ക്കിടെയുണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടറെയും സംഘത്തെയും സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു. വെള്ളറട ലോക്കല്‍ സെക്രട്ടറി പ്രദീപിനും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തിനു പിന്നാലെയാണ് ജില്ലയില്‍ വീണ്ടും ഉന്നത ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടാകുന്നത്. ഈ എസ് എഫ് ഐക്കാര്‍ക്കെതിരെ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയത്. പോലീസുകാരനെതിരെ കൗണ്ടര്‍ കേസും എടുത്തു. ഇതു വലിയ വിവാദമായി. ഇതിന് പിന്നാലെ പോലീസുകാരനെതിരെ ചുമത്തിയ ജാമ്യമില്ലാ കുറ്റങ്ങള്‍ നീക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ പോലീസ് അസോസിയേഷന്‍ യോഗത്തിലും ഇതെല്ലാം ചര്‍ച്ചയായി. ആ സംഭവം പോലീസുകാര്‍ക്കിടയില്‍ വലിയ അമര്‍ഷമാണ്. ഇതിനിടെയാണ് വെള്ളറട എസ് ഐയ്ക്കും മര്‍ദ്ദനമേല്‍ക്കുന്നത്. ഞായറാഴ്ച രാത്രി ഒന്‍പതോടെ വെള്ളറട ജങ്ഷനിലായിരുന്നു സംഭവം. ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര വെള്ളറട ജങ്ഷനിലെത്തിയപ്പോള്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതികള്‍ നൃത്തം ചെയ്തിരുന്നു. ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് എസ്ഐ അഭിജിത്തിന്റെ നിര്‍ദേശപ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ പൊലീസുകാരനെ അസഭ്യം വിളിക്കുകയും നെഞ്ചില്‍ ഇടിച്ചു തള്ളുകയും ചെയ്തു. ഇതു തടയാന്‍ എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ അഭിജിത്തിനെ ഒന്നാം പ്രതിയായ പ്രദീപ് അസഭ്യം പറയുകയും അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മൂന്നാം പ്രതി എസ്ഐയുടെ മുഖത്ത് ഇടിച്ച് പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ എസ്ഐയും സംഘവും ചികിത്സയ്ക്കായി ആനപ്പാറ സിഎച്ച്സിയില്‍ എത്തിയെങ്കിലും പ്രതികളും കൂപ്പുകാരും അവിടെയും തടസ്സമുണ്ടാക്കി. ഇതേത്തുടര്‍ന്ന് ഇവിടെ നിന്ന് മടങ്ങിയ പൊലീസ് സംഘം പാറശാല ആശുപത്രിയിലാണ് ചികിത്സ തേടിയത്. വെള്ളറട ഇന്‍സ്പെക്ടര്‍ പ്രസാദ് വി.യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) 121(1), 296(b), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാര്‍ക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കാനും സിപിഎം ശ്രമിച്ചതായി എഫ് ഐ ആര്‍ പറയുന്നു. ഇതോടെ ഗുരുതത കുറ്റകൃത്യമാണ് നടന്നതെന്ന് വിശദീകരിക്കുകയാണ് പോലീസ്.

മറുനാടൻ മലയാളീ 23 Feb 2026 10:51 am

മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു

മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. ഇന്ത്യൻ ഹൈസ്കൂൾ 5-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:50 am

മലേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി

കോലാലംപൂര്‍:  മലേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. തീരദേശ സംസ്ഥാനമായ കോട്ട കിനബാലുവിന് 100 കിലോമീറ്ററില്‍ വടക്കുകിഴക്കായി 619.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ബോര്‍ണിയോ ദ്വീപിലെ സബാഹ് സംസ്ഥാനത്ത് ഇന്ന് പുലര്‍ച്ച 12.57 ഓടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റു പ്രശ്‌നങ്ങളോ നിലവില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മലേഷ്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സബയുടെ പടിഞ്ഞാറന്‍ തീരത്തും സരാവക് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ സിംഗപ്പൂരിലും ഭൂചലനം അനുഭവപ്പെട്ടതായി ചിലര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു.

തേജസ് ന്യൂസ് 23 Feb 2026 10:50 am

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, പ്രോട്ടീന്റെ കുറവിന്റെതാകാം

പ്രോട്ടീൻ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ചേക്കാം. തൽഫലമായി, കുറവുള്ള വ്യക്തികൾക്ക് ശരീരത്തിൽ ആവശ്യത്തിന് ആന്റിബോഡികൾ ഇല്ലാത്തതിനാൽ അണുബാധകൾക്കും രോഗങ്ങൾക്കും സാധ്യത കൂടുതലാണ്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:48 am

തൃശ്ശൂരില്‍ വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക്

തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്ബാലില്‍ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.അന്നിക്കര സ്വദേശികളായ സുബ്രഹ്മണ്യൻ-അശ്വതി ദമ്ബതിമാരുടെ മകള്‍ ദേവികയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:46 am

എളുപ്പത്തില്‍ പരീക്ഷിക്കാം ; രുചിയേറും ചിക്കന്‍ തോല്‍പ്പെട്ടി

ചേരുവകള്‍ ചിക്കന്‍ കറി പീസ്: 250 ഗ്രാം സവാള ചെറുതായി അരിഞ്ഞത്: 30 ഗ്രാം

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:45 am

ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍; മുകുള്‍ റോയ് അന്തരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ള റോയ് അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസ്വസ്ഥകള്‍ക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് മുകുള്‍ റോയിയുടെ മകന്‍ സുഭ്രാന്‍ഷു റോയ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മുകുള്‍ റോയിയെ പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യനായാണ് കണക്കാക്കിയിരുന്നത്. പുതിയ വീടും കാറും.. ഇട്ടുമൂടാനുള്ള പൊന്നും! തിങ്കളാഴ്ചയും

ഒന്നു ഇന്ത്യ 23 Feb 2026 10:43 am

ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത; 21കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി സ്വദേശി അജിയുടെ മകൻ ആന്റോണ്‍ ആണ് മരിച്ചത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:40 am

ഭിന്നശേഷിക്കാരനായ യുവാവിനെ നായ കടിച്ചത് 42 തവണ; അലർച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷകരായത്; ഗുരുതരമായി പരിക്കേറ്റ ആനന്ദ് മെഡിക്കൽ കോളജിൽ ചികിത്സയിൽ

ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവു നായ ക്രൂരമായി ആക്രമിച്ചു. ആലപ്പാട് ജംഗ്ഷനു കിഴക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പൊൻമാലവേലിൽ വീട്ടിൽ ആനന്ദ് എന്ന യുവാവിനാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പിതൃസഹോദരന്‍റെ കടയിൽ ജോലി ചെയ്തുവരികയാണ് ആനന്ദ്. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി പിതൃസഹോദരന്‍റെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുപടിക്കൽ വെച്ച് തെരുവുനായ ചാടിവീണത്. കാലിന് സ്വാധീനക്കുറവുള്ളതിനാൽ നായയുടെ അപ്രതീക്ഷിത ആക്രമണത്തിൽനിന്ന് ഓടിമാറാൻ ആനന്ദിന് സാധിച്ചില്ല. നായയുടെ ആക്രമണത്തിൽ നിലത്തുവീണ ആനന്ദിനെ നായ ദേഹമാസകലം കടിച്ചുകീറുകയായിരുന്നു. ആ സമയത്ത് വീട്ടിൽ 94 വയസുള്ള അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. ആനന്ദിന്‍റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് നായയെ ഓടിച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്. ശരീരത്തിൽ 42 ഇടങ്ങളിൽ നായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം കൂടുതൽ… The post ഭിന്നശേഷിക്കാരനായ യുവാവിനെ നായ കടിച്ചത് 42 തവണ; അലർച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷകരായത്; ഗുരുതരമായി പരിക്കേറ്റ ആനന്ദ് മെഡിക്കൽ കോളജിൽ ചികിത്സയിൽ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 23 Feb 2026 10:38 am

തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

വിഡി സതീശന്‍ യാത്രയില്‍ ആയതിനാല്‍ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചത്

സിറാജ് ലൈവ് 23 Feb 2026 10:37 am

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ആദ്യമായി പൊതുദര്‍ശനത്തിന്; അസീസിയിലേക്ക് പ്രതീക്ഷിക്കുന്നത് തീര്‍ത്ഥാടകപ്രവാഹം

വി ശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ അസ്ഥികൂടം ആദ്യമായി പൊതുദര്‍ശനത്തിന് വയ്ക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിന് ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍പ്പസ് സാങ്റ്റി ഫ്രാന്‍സിസ്സി' എന്ന ലാറ്റിന്‍ ലിഖിതമുള്ള ഒരു നൈട്രജന്‍ നിറച്ച പെട്ടിയിലാണ് ഇറ്റാലിയന്‍ കുന്നിന്‍ ചെരുവിലെ സെന്റ് ഫ്രാന്‍സിസ് അസീസിയുടെ ബസിലിക്കയില്‍ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1226 ഒക്ടോബര്‍ 3 ന് അന്തരിച്ച വിശുദ്ധ ഫ്രാന്‍സിസ്, തന്റെ സമ്പത്ത് ഉപേക്ഷിച്ച് ദരിദ്രര്‍ക്കായി ജീവിതം സമര്‍പ്പിച്ചതിന് ശേഷം ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹം സ്ഥാപിച്ചു. അസീസിയിലെ ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഗ്യുലിയോ സിസാരിയോ, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ഈ പ്രദര്‍ശനം അര്‍ത്ഥവത്തായ ഒരു അനുഭവമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. അസ്ഥികളുടെ കേടായ അവസ്ഥ, വിശുദ്ധ ഫ്രാന്‍സിസ് തന്റെ ജീവിതകാല പ്രവര്‍ത്തനത്തിന് സ്വയം പൂര്‍ണ്ണമായും സമര്‍പ്പിച്ചു എന്ന് കാണിക്കുന്നുവെന്ന് ഫ്രാന്‍സിസ്‌കന്‍ സന്യാസിയായ സിസാരിയോ പറഞ്ഞു. മാര്‍ച്ച് 22 വരെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ 1230-ല്‍ വിശുദ്ധന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച ബസിലിക്കയിലേക്ക് മാറ്റി. എന്നാല്‍ അതീവ രഹസ്യമായി നടത്തിയ ഖനനങ്ങള്‍ക്ക് ശേഷം 1818-ല്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശവകുടീരം വീണ്ടും കണ്ടെത്തിയത്. പരിശോധനയ്ക്കും ശാസ്ത്രീയ പരിശോധനയ്ക്കുമായി മുമ്പ് നടത്തിയ ഖനനം ഒഴികെ, വിശുദ്ധ ഫ്രാന്‍സിസിന്റെ അസ്ഥികള്‍ 1978-ല്‍ വളരെ പരിമിതമായ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു ദിവസം മാത്രമേ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. 1978 മുതല്‍ സൂക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ അടങ്ങിയ സുതാര്യമായ പെട്ടി ശനിയാഴ്ച ബസിലിക്കയുടെ ക്രിപ്റ്റിലെ അദ്ദേഹത്തിന്റെ കല്‍ ശവകുടീരത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ലോഹ പെട്ടിയില്‍ നിന്ന് പുറത്തെടുത്തു. ബുള്ളറ്റ് പ്രൂഫ് ചട്ടക്കൂടാണ് ഇതിനുള്ളത്. കൂടാതെ നിരീക്ഷണ ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വിശുദ്ധ ഫ്രാന്‍സിസ് ഇറ്റലിയുടെ രക്ഷാധികാരിയാണ്. അദ്ദേഹത്തിന്റെ മരണത്തിന്റെ 800-ാം വാര്‍ഷിക സ്മരണയ്ക്കായി ഒക്ടോബര്‍ 4 ന് ഒരു പൊതു അവധി പുനഃസ്ഥാപിക്കും. വിശുദ്ധന്റെ ഭൗതികാവശിഷ്ടം കാണുന്നതിനായിട്ടുള്ള റിസര്‍വേഷന്‍ നടക്കുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഏകദേശം 400,000 വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറ്റലിയില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതലായി ഉള്ളത്. കൂടാതെ ബ്രസീല്‍, വടക്കേ അമേരിക്ക, ആഫ്രിക്കക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തുന്നുണ്ട്. സാധാരണയായി ഈ കാലയളവില്‍ പ്രതിദിനം ആയിരത്തോളം സന്ദര്‍ശകരാണ് എത്തുമായിരുന്നത്. വാരാന്ത്യങ്ങളില്‍ ഇത് നാലായിരമായി ഉയരും. എന്നാല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന അവശിഷ്ട പ്രദര്‍ശനത്തിനായി ആഴ്ചകളില്‍ 15,000 സന്ദര്‍ശകരും ശനി, ഞായര്‍ ദിവസങ്ങളില്‍ 19,000 സന്ദര്‍ശകരും എത്തുമെന്ന് ഫ്രാന്‍സിസ്‌കന്‍ സഭ പ്രതീക്ഷിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സിസിന്റെ ഭൗതികാവശിഷ്ടങ്ങളുടെ ദീര്‍ഘമായ പ്രദര്‍ശനം അവയുടെ സംരക്ഷണ നിലയെ ബാധിക്കരുതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. വാസ്തവത്തില്‍, അത് ശവകുടീരത്തിലായിരുന്നപ്പോഴുള്ള അതേ അവസ്ഥയിലാണ് ഇപ്പോഴും ഉള്ളതെന്നാണ് അവര്‍ പറയുന്നത്.

മറുനാടൻ മലയാളീ 23 Feb 2026 10:36 am

കവര് പൂക്കും കാലമായി; ആസ്വദിക്കാൻ പോന്നോളൂ...

ഈ വര്‍ഷം അല്‍പം താമസിച്ചാണെങ്കിലും 'കവര്' എത്തിയിരിക്കുകയാണ്. 2026 തുടക്കം അന്തരീക്ഷ താപനില സാധാരണയില്‍ താഴ്ന്ന് നിന്നതിനാല്‍ കായലില്‍ ആവശ്യമായ ലവണാംശം എത്തുവാന്‍ താമസിച്ചതിനാലാണ് കവരും താമസിച്ചത്. വേനല്‍മഴ കിട്ടിയതിനാല്‍ ഇപ്പോള്‍ ചെറുതായി കാണുന്ന കവര് അടുത്ത മാസത്തോടെ നന്നായി കാണാനാകും. സിനിമയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ വൈറലായ കവര് നിശ്ചിത സാന്ദ്രതയുള്ള കടല്‍, കായല്‍ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചേപ്പനം, പെരുമ്പളം മുതലായ സ്ഥലങ്ങളിലെ കായല്‍, തോട്, ചെമ്മീന്‍കെട്ട്, പാടശേഖരങ്ങളിലും തീരക്കടലുകളിലും നന്നായി ദൃശ്യമാകും.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:36 am

ആർ.ടി.എ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ഓട്ടോ തൊഴിലാളി യൂനിയൻ നേതാവിൻ്റെ പരാതി: ആരോപണ വിധേയനായ കലക്ടറെ തന്നെ പ്രശ്ന പരിഹാരത്തിന് ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

ആരോപണ വിധേയനായ ജില്ലാ കലക്ടറെ തന്നെ അന്വേഷണം നടത്താൻ നിയോഗിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ്.കഴിഞ്ഞ ഫെബ്രുവരി പത്തിന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ആർ.ടി.എ ബോർഡ് യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:31 am

സ്ത്രീകളെ ബാധിക്കുന്ന 5 ഗൈനക്കോളജിക്കൽ ക്യാൻസറുകൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

സ്ത്രീകളിൽ മാത്രം കാണുന്ന ഒന്നാണ് ഗൈനക്കോളജിക്കൽ ക്യാൻസർ. ഇതിൽ പ്രധാനമായും അഞ്ച് തരം കാൻസറുകളുണ്ട്. സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറാണിത്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:30 am

മുഖം വെട്ടിത്തിളങ്ങാൻ അരിപ്പൊടി മതി

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ അരിപ്പൊടി സഹായിക്കും. ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖക്കുരു, പാടുകൾ, ടാനിംഗ് എന്നിവ കുറയ്ക്കാൻ നല്ലതാണ്. സ്ഥിരമായി അരിപ്പൊടി മുഖത്ത് ഉപയോഗിക്കുന്നത് ചർമ്മം വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:30 am

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചു; പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലത്താണ് സംഭവം.ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:30 am

അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും; കൃത്യമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണെന്ന് മാർ റാഫേൽ തട്ടിൽ

‌കൊച്ചി: സമുദായത്തിന്‍റെയും കർഷകരുടെയും വിഷയങ്ങൾ അവഗണിക്കുന്നവരെ തെരഞ്ഞെടുപ്പിൽ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ കത്തോലിക്ക കോൺഗ്രസ്‌ രാഷ്‌ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്‌ട്രീയ പാർട്ടികൾ തയാറായിട്ടില്ല. ദേശീയ വന്യജീവി നിയമം ഭേദഗതി ചെയ്യണം. റബർ, നെല്ല് കർഷകരുടെ പ്രശ്നം പരിഹരിക്കണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതാണ്. ഇതിൽ രാഷ്‌ട്രീയപാർട്ടികൾ നിലപാട് വ്യക്തമാക്കണം. അവഗണന തുടർന്നാൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണെന്നും മാർ തട്ടിൽ ഓർമിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ രാഷ്‌ട്രീയപാർട്ടികൾ തയാറാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മതസൗഹാർദവും സാഹോദര്യവും നിലനിർത്താൻ കഠിനമായ ശ്രമങ്ങൾ ഉണ്ടാകണം.… The post അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും; കൃത്യമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണെന്ന് മാർ റാഫേൽ തട്ടിൽ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 23 Feb 2026 10:29 am

ശബരിമല കൊടിമര നിര്‍മാണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ്

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിര്‍മാണത്തിനായി സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സ്വര്‍ണപ്പിരിവ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഞായറാഴ്ച സുരേഷ് ഗോപിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചത്. കൊടിമര നവീകരണത്തിനായി താന്‍ നല്‍കിയ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുരേഷ് ഗോപി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് സൂചന. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം 27 പേരാണ് കൊടിമരത്തിനായി സ്വര്‍ണം സംഭാവന നല്‍കിയിട്ടുള്ളത്. ഇവരില്‍ നിന്നാണ് നിലവില്‍ വിജിലന്‍സ് മൊഴിയെടുക്കുന്നത്. ഇതിനു പുറമെ മറ്റു ചിലരും സ്വര്‍ണം നല്‍കിയിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ള കൂടുതല്‍ പേരില്‍ നിന്ന് വിജിലന്‍സ് നേരത്തെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സംവിധായകരായ ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവരുടെ മൊഴികളാണ് നേരത്തെ രേഖപ്പെടുത്തിയത്.

മറുനാടൻ മലയാളീ 23 Feb 2026 10:26 am

വെറൈറ്റി വിഭവം തയ്യാറാക്കാൻ ആഗ്രഹിക്കുന്നവരാണോ ? എന്നാൽ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു

ആവശ്യമായ സാധനങ്ങൾ * കോഴി – 1 1/2 കിലോഗ്രാം * ഇഞ്ചി ചതച്ചത് -1 വലിയ കഷ്ണം * വെളുത്തുള്ളി ചതച്ചത് – 1 * പച്ചമുളക് നടുവേ പിളർന്നത് – 4

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:25 am

കറിവേപ്പില പോലെ എടുത്തുകളഞ്ഞു, പി കെ ശശി സഹകരിക്കുമെന്ന പ്രതീക്ഷ, വലിയ കൂട്ടായ്മയ്ക്കായി സിപിഎം വിമതർ

അസംതൃപ്തരായ പാർട്ടി പ്രവർത്തകർ നല്ല പ്രായം മുഴുവൻ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന നയത്തിനെതിരെയാണ് കൂട്ടായ്മയുടെ പ്രവർത്തനമെന്നാണ് അംഗങ്ങൾ പറയുന്നത്

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:21 am

കാശിന് ആവശ്യം.. എന്നിട്ടും ആരും പഴയ സ്വര്‍ണം വില്‍ക്കുന്നില്ല...! എല്ലാവരും ആ തന്ത്രം പഠിച്ചു!!

സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് കുതിപ്പ് സ്വര്‍ണ പണയ വായ്പകളും വര്‍ധിക്കാന്‍ കാരണമാകുന്നു. വിലയിലെ വര്‍ധനവ് നിക്ഷേപ ആവശ്യകത വര്‍ധിപ്പിക്കുന്നതിനൊപ്പം കുടുംബങ്ങള്‍ വിലപിടിപ്പുള്ള ആസ്തികള്‍ വില്‍ക്കാതെ തന്നെ പണലഭ്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകകയും ചെയ്യുന്നു. അതിനാല്‍ സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള വായ്പകളില്‍ കുത്തനെ വര്‍ധനവിന് കാരണമായി. പുതിയ വീടും കാറും.. ഇട്ടുമൂടാനുള്ള പൊന്നും! തിങ്കളാഴ്ചയും രാജയോഗവും ഒന്നിച്ച്; ഈ രാശിക്കാരാണോ? കൊല്‍ക്കത്തയിലെ

ഒന്നു ഇന്ത്യ 23 Feb 2026 10:20 am

ജീവനക്കാരുടെ കുറവ് നികത്തുന്നു, വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട്‌ ചെയ്യാൻ നിർദ്ദേശം

ജീവനക്കാരുടെ കുറവ് റിപ്പോർട്ട്‌ ചെയ്യാൻ വകുപ്പ് മേധാവികൾക്കാണ് നിർദേശം നൽകിയത്. ഇതനുസരിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:17 am

ജിമിക്കി കമ്മലിലൂടെ പ്രണയം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ സ്നേഹം വൈറൽ

പ്രണയം പ്രകടിപ്പിക്കാൻ വിലകൂടിയ സമ്മാനങ്ങളൊന്നും വേണമെന്നില്ലെന്ന് തെളിയിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ അദ്ദേഹം വെച്ചിരിക്കുന്ന ഒരു ജോഡി കമ്മലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ മെരിലിൻ സുൽത്താന അകാന്ദ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ദൃശ്യം പങ്കുവെച്ചത്. ഓട്ടോയുടെ മുൻവശത്തെ ഗ്ലാസിന് മുകളിലായി തന്റെ പ്രിയതമയുടെ ഒരു ഫോട്ടോ അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:17 am

ചെന്നൈയിൽ സഞ്ജുവിനെ ഇറക്കി കളി മാറ്റാൻ ടീം ഇന്ത്യ, പ്ലേയിംഗ് ഇലവനില്‍ നിര്‍ണായക മാറ്റം, സൂചന നൽകി പരിശീലകൻ

ടൂർണമെന്റിലുടനീളം ഇന്ത്യയെ വേട്ടയാടുന്ന ഓപ്പണിംഗ് പ്രതിസന്ധി ഈ മത്സരത്തിലും ആവർത്തിച്ചതാണ് ടീം മാനേജ്‌മെന്‍റിനെ മാറ്റി ചിന്തിപ്പിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:17 am

എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം എടുത്തെന്നാണ് പറയുന്നത്; ഭര്‍ത്താവിന്റെ വീട്ടുകാരും കുറ്റപ്പെടുത്തുന്നു; മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും ശല്യപ്പെടുത്തുന്നു! ജസീലയെ കള്ളിയാക്കാന്‍ കഥ മെനഞ്ഞത് 'മൊഴി ചെല്ലാന്‍'! നാലത്തടുക്കയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ഉമ്മയും; പ്രവാസിയായ അമീറിനെതിരെ കേസെടുക്കാന്‍ ഇനിയും വൈകരുത്

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഭര്‍തൃമതിയുടെ മരണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അതിനിടെ കേസ് അട്ടിമറിക്കാന്‍ നീക്കം സജീവമാണ്. ആലംപാടി നാലത്തടുക്കയിലെ ജസീലയാണ് (24) കഴിഞ്ഞ ദിവസം മരിച്ചത്. വിഷം കഴിച്ച് ചെങ്കളയിലെ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇവരുടെ മരണത്തില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ജസീല മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ വീട്ടിലെത്തി ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും ആരേയും പ്രതി ചേര്‍ത്ത് എഫ് ഐ ആര്‍ ഇട്ടിട്ടില്ല. ആദൂര്‍ പോലീസിനെതിരേയും ഗുരുതര പരാമര്‍ശമുണ്ട്. ഇതും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. അടുത്തിടെ നടന്ന ഒരു സ്വര്‍ണമോഷണ പരാതിയില്‍ തന്റെ പേര് വലിച്ചിഴച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്ന് യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് അന്വേഷണം നടത്തുന്ന വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും എഫ് ഐ ആര്‍ വൈകുന്നത് ജസീലയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ രക്ഷിക്കാനാണ്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണം ജസീല ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആരും മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല. നിരപരാധിയായ തന്നെ കള്ളിയാക്കിയെന്നും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുമ്പില്‍ ചിത്രീകരിച്ചത് തന്നെ പൂര്‍ണമായും തളര്‍ത്തിയതായും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മരണമല്ലാതെ മറ്റു വഴികളില്ലെന്നും പറയുന്ന ജസീലയുടെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാരും സമീപത്തെ മറ്റൊരു വീട്ടുകാരും നാലത്തടുക്കയിലെ വീട്ടില്‍ 14-ന് എത്തി ബഹളം വച്ചിരുന്നതിനെത്തുടര്‍ന്നുള്ള കടുത്ത മാനസിക പ്രയാസമാണ് വിഷം കഴിച്ചതിന് പിന്നില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ തന്നെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുന്നതുമാണ്. ഇതിനൊപ്പം മറ്റ് പല ഗുരുതര ആരോപണവുമുണ്ട്. ജസീലയെ ഒഴിവാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം സ്വര്‍ണ്ണ മോഷണ ആരോപണം ഉയര്‍ത്തിയതാണെന്ന സംശയവും ഉയരുന്നു. ജസീലയ്‌ക്കെതിരെ അവിഹിത ബന്ധം ആരോപിച്ചത് ഇതിന്റെ ഭാഗമാണ്. ജസീലയുടെ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ആ?ദ്യഘട്ടത്തില്‍ ജസീലയുടെ വീട്ടിലെ അംഗങ്ങളില്‍ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അഫ്രീദിന്റെ വീട്ടില്‍ നിന്ന് ഒന്‍പതര പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്രീദിന്റെ ഉമ്മ ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പോയി ബഹളം വെച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ജസീല ജീവനൊടുക്കിയത്. 'ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഞാന്‍ കുറെ അനുഭവിച്ചു. എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം എടുത്തെന്നാണ് പറയുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരും കുറ്റപ്പെടുത്തുന്നു. ഭര്‍ത്താവും അതിന് കൂട്ടുണ്ട്. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും ശല്യപ്പെടുത്തുന്നു. രേഖാമൂലം പരാതി കൊടുക്കാന്‍ ആദൂര്‍ പോലീസും സമ്മതിക്കുന്നില്ല. ഞാന്‍ കള്ളിയല്ല. സത്യം തെളിയിക്കാന്‍ പരമാവധി ശ്രമിച്ചു. ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല. അവര്‍ കുറെ അനുഭവിക്കുന്നുണ്ട്. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാന്‍ കഴിയും. എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. മക്കള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ കഴിയില്ല. മരണത്തിന് ഉത്തരവാദി അഫ്രീദും ഉമ്മയും ഭര്‍ത്താവും വീട്ടുകാരുമാണ്. മരണത്തോടെയാണെങ്കിലും സത്യം തെളിയിക്കണം' എന്നാണ് ജസീല വീഡിയോയില്‍ പറയുന്നത്. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്കു സമീപത്തെ പ്രവാസിയായ അമീറാണ് ജസീലയുടെ ഭര്‍ത്താവ്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവായ ജസീല ഫെബ്രുവരി 15-നാണ് വിഷം കഴിച്ചത്. മോഷണസംഭവത്തിലെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. പരാതി രജിസ്റ്റര്‍ചെയ്ത ശേഷം യുവതിയെ ആദൂര്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് പറയുന്ന സംഭവത്തില്‍ ജസീലയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ ആദൂര്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

മറുനാടൻ മലയാളീ 23 Feb 2026 10:16 am

ഓടുന്ന ഓട്ടോയിൽ ഒരുജോഡി 'ജിമിക്കി കമ്മലുകൾ'; പിന്നിലെ സത്യാവസ്ഥ അറിഞ്ഞപ്പോൾ കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ

ബെംഗളൂരു: ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ തന്റെ ഓട്ടോറിക്ഷയിൽ ഒരു ജോഡി ജിമിക്കി കമ്മലുകൾ തൂക്കിയിട്ട ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ മനോഹരമായ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായി. കണ്ടന്റ് ക്രിയേറ്ററായ മെരിലിൻ സുൽത്താന അകാന്ദ് ഇൻസ്റ്റഗ്രാമിലൂടെ ഈ ദൃശ്യം പങ്കുവെച്ചതോടെയാണ് വിഷയം പൊതുശ്രദ്ധ നേടിയത്. ഓട്ടോയുടെ മുൻവശത്തെ ഗ്ലാസിന് മുകളിലായി ഡ്രൈവർ ഭാര്യയുടെ ചിത്രം പതിപ്പിച്ചിരുന്നു. എന്നാൽ, റിയർവ്യൂ മിററിൽ തൂക്കിയിട്ടിരുന്ന ജിമിക്കി കമ്മലുകളാണ് യാത്രക്കാരുടെയും നെറ്റിസൺസിന്റെയും ശ്രദ്ധ പ്രധാനമായും ആകർഷിച്ചത്. വാഹനം ഓടുമ്പോൾ ഈ കമ്മലുകൾ മെല്ലെ അനങ്ങുന്നത്, ഭാര്യയുടെ സാമീപ്യം എപ്പോഴും കൂടെയുണ്ടെന്ന് തോന്നിപ്പിക്കാൻ ഡ്രൈവർ നടത്തിയ ഈ ചെറിയ പ്രവൃത്തി പലരുടെയും കണ്ണുനനയിച്ചു. 'ആ ഓട്ടോ യാത്രക്കാരെ വഹിക്കുന്നുണ്ടാകാം, പക്ഷേ അദ്ദേഹത്തിന്റെ ഹൃദയം വഹിക്കുന്നത് അവളെയാണ്. ഒരു പുരുഷൻ നിങ്ങളെ സത്യസന്ധമായി സ്നേഹിക്കുമ്പോൾ, അയാളുടെ ദിനചര്യയുടെ ഭാഗമായി നിങ്ങളും മാറും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഇതാണ് യഥാർത്ഥ പ്രണയം', 'ലളിതമെങ്കിലും അർത്ഥവത്തായ ഒന്ന്', 'എല്ലാ നായകന്മാരും കോട്ടണിഞ്ഞവരല്ല, ചിലർ ഓട്ടോ ഓടിക്കുന്നവരാണ്, സ്നേഹം എപ്പോഴും കൂടെക്കൂട്ടുന്നവരാണ്' എന്നിങ്ങനെ നിരവധി ഹൃദയസ്പർശിയായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ദിവസം മുഴുവൻ ഭാര്യയുടെ കമ്മലുകൾ കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നത് എത്ര മനോഹരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. വലിയ ആഘോഷങ്ങളില്ലാതെ, ഓരോ നിമിഷവും പ്രിയപ്പെട്ടവർക്കായി നീക്കിവെക്കുന്ന സാധാരണക്കാരുടെ ഇത്തരം പ്രണയങ്ങൾക്കാണ് ഈ വീഡിയോ വലിയ പ്രാധാന്യം നൽകുന്നത്.

മറുനാടൻ മലയാളീ 23 Feb 2026 10:16 am

ശ്വാസതടസത്തിന് കുഞ്ഞിന് കുത്തിവയ്പെടുത്തു; പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു, രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കാട്ടാക്കട: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പോലീസ്… The post ശ്വാസതടസത്തിന് കുഞ്ഞിന് കുത്തിവയ്പെടുത്തു; പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു, രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 23 Feb 2026 10:15 am

ശ്വാസകോശ ക്യാൻസർ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ

ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ശ്വാസകോശത്തിൽ അസാധാരണമായ കോശ വളർച്ച ഉണ്ടാകുമ്പോൾ വികസിക്കുന്ന ഒരു തരം ക്യാൻസറാണിത്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:15 am

കാസർകോട് മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

മോഷണക്കുറ്റം ആരോപിച്ച്‌ അപമാനിക്കാൻ ശ്രമിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:14 am

ശബരിമല കൊടിമരം സ്വര്‍ണക്കൊള്ള; വിജിലന്‍സ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യു ഡി എഫ് ഭരിച്ച കാലത്താണ് കോണ്‍ക്രീറ്റ് കൊടിമരം ചിതലരിച്ചെന്ന് രേഖയുണ്ടാക്കി പുതിയ കൊടിമരം സ്ഥാപിച്ചത്

സിറാജ് ലൈവ് 23 Feb 2026 10:14 am

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:07 am

സ്വര്‍ണം തുടങ്ങി.. ഈ ആഴ്ച കാത്തിരിക്കുന്നത് വന്‍ വര്‍ധനവെന്ന് പ്രവചനം; വാങ്ങിവെച്ചവര്‍ക്ക് ലോട്ടറി

ഫെബ്രുവരിയിലെ അവസാനത്തെ ആഴ്ചയില്‍ സ്വര്‍ണ വില ഉയരാന്‍ സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ട്. വെള്ളിയുടേയും വില ഉയരും. ഇന്ന് മുതല്‍ ആരംഭിക്കുന്ന ആഴ്ചയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും എന്നാണ് പ്രവചനം. അന്താരാഷ്ട്ര വിപണികളില്‍, കോമെക്‌സ് സില്‍വര്‍ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 4.38 യുഎസ് ഡോളര്‍ അഥവാ 5.62 ശതമാനം ഉയര്‍ന്ന് 82.34 യുഎസ് ഡോളറില്‍ അവസാനിച്ചു. പുതിയ

ഒന്നു ഇന്ത്യ 23 Feb 2026 10:06 am

രാഹുൽ ഗാന്ധി 26 ന് പേരാവൂരിൽ ; കർഷകരുമായി മുഖാമുഖം നടത്തും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 26നു പേരാവൂരിൽ കർഷകരുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:05 am

വഴുതനങ്ങ ഇഷ്ടമില്ലേ? ഈ കറി കഴിച്ചാൽ അഭിപ്രായം മാറും!

വഴുതനങ്ങ ഇഷ്ടമില്ലേ? ഈ കറി കഴിച്ചാൽ അഭിപ്രായം മാറും!

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:05 am

ശബരിമല സ്വർണ്ണക്കൊള്ള: തെളിവിന്റെ കണികപോലുമില്ലാതെ ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടി എസ്‌ഐടിയുടെ വിശ്വാസ്യത തകര്‍ക്കുന്നെന്ന് കെസി വേണുഗോപാല്‍ എംപി

ശബരിമല തന്ത്രിയുടെ അറസ്റ്റ് നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെസി വേണുഗോപാല്‍ എംപി. തെളിവിന്റെ കണികപോലുമില്ലാതെ അറസ്റ്റ് നടത്തിയ എസ്‌ഐടിയുടെ നടപടി വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ ഉണ്ടെന്ന സംശയം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:04 am

ആരോഗ്യ സംവിധാനങ്ങളുടെ അനാസ്ഥയുടെ ഇര, ചികിത്സ കിട്ടാതെ മരണം, വേണുവിന്‍റെ കുടുംബത്തിന് ഇന്നും നീതി അകലെ

കൊല്ലം പൻമന സ്വദേശി വേണു ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഇനിയും നീതി ലഭിച്ചില്ല. ആരോഗ്യവകുപ്പ് അന്വേഷണത്തിൽ വിവിധ ആശുപത്രികളിൽ വീഴ്ച കണ്ടെത്തിയെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:03 am

സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് റെക്കോര്‍ഡ് വില, വന്‍ കുതിപ്പിന് മഞ്ഞലോഹം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് റെക്കോര്‍ഡ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. ഒരു പവന് 1520 രൂപ വര്‍ധിച്ചു. ഇനിയും വില കൂടാന്‍ സാധ്യതയുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വില മുന്നേറ്റം. വിപണിയിലെ സാഹചര്യം അത്ര സുഖകരമല്ല. ഇറാന്‍ തരിപ്പണമാകും? ഖത്തറിലും ബഹ്‌റൈനിലും

ഒന്നു ഇന്ത്യ 23 Feb 2026 10:01 am

വായനശാല പരിപാടിയിലേക്ക് ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; സെക്രട്ടറി അടക്കം മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ

ചായ്യോത്ത് വായനശാല പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപത്തെ എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 10:00 am

വണ്ടിയുടെ നിയന്ത്രണം തെറ്റിയതും നേരെ മറിഞ്ഞ് വീണത് ത്രിശൂലി നദിയിലേക്ക്; നേപ്പാളിനെ ഞെട്ടിച്ച് ബസ് അപകടം; പതിനെട്ട് പേർക്ക് ദാരുണാന്ത്യം; പരിക്കേറ്റവർ ആശുപത്രിയിൽ

കാഠ്മണ്ഡു: നേപ്പാളിൽ പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് ദുരന്തമുണ്ടായത്. അപകടസമയത്ത് ബസിൽ 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പൊലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു. പരിക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ രാജ്കുമാർ താകുരി വെളിപ്പെടുത്തി. നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രാത്രി സമയമായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗജൗരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. പ്രിഥ്വി രാജ്മാർഗ് ബസ് സഞ്ചാലക് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ഈ ടൂറിസ്റ്റ് ബസ് പൊഖാറയിൽ നിന്ന് യാത്ര തിരിച്ചത്. ബസ് ഉടമയായ ഓം കുമാർ ശ്രേഷ്ഠ അപകടസമയത്ത് ബസിലുണ്ടായിരുന്നതായും അപകടത്തിൽ മരണപ്പെട്ടതായും വിവരമുണ്ട്. ബസിന്റെ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മറുനാടൻ മലയാളീ 23 Feb 2026 10:00 am

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ; തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ,എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ‌. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 9:59 am

മെക്‌സിക്കോയില്‍ യുദ്ധക്കളമായി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍; മയക്കുമരുന്ന് മാഫിയാ തലവനെ സൈന്യം വെടിവെച്ചു കൊന്നു; പക വീട്ടാന്‍ നഗരം കത്തിച്ച് അധോലോകം; കുടുങ്ങിപ്പോയി അമേരിക്കന്‍ സഞ്ചാരികള്‍; കത്തിയെരിയുന്ന ബസുകള്‍, നിലവിളിച്ച് ഓടുന്ന ജനങ്ങള്‍; പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ സംഭവിക്കുന്നത്

മെ ക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ അധോലോക നേതാവിനെ വധിക്കാന്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ കുടുങ്ങി അമേരിക്കയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍. സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയെ തേടാനും ജനക്കൂട്ടത്തെ ഒഴിവാക്കാനും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിലുടനീളമുള്ള ഫോട്ടോകളില്‍ ബസുകള്‍ തീയില്‍ പൊട്ടിത്തെറിക്കുന്നതും, വീടുകള്‍ കത്തിക്കുന്നതും, ആകാശത്തിലൂടെ കറുത്ത പുക ഉയരുന്നതും കാണാം. ഞായറാഴ്ച പുലര്‍ച്ചെയാണ് ജാലിസ്‌കോ സംസ്ഥാനത്തെ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ നിന്ന് ഏകദേശം 170 മൈല്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തപാല്‍പ എന്ന പട്ടണത്തിലേക്കാണ് മെക്സിക്കന്‍ സൈന്യം പ്രവേശിച്ചത്. നെമെസിയോ 'എല്‍ മെന്‍ചോ' ഒസെഗുവേര സെര്‍വാന്റസിനെയാണ് അവര്‍ കൊലപ്പെടുത്തിയത്. മെത്താംഫെറ്റാമൈന്‍, ഫെന്റനൈല്‍ എന്നിവ യുഎസിലേക്ക് കടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മെക്സിക്കോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് കാര്‍ട്ടലുകളില്‍ ഒന്നായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ തലവനായിരുന്നു എല്‍ മെന്‍ചോ. ജാലിസ്‌കോ സംസ്ഥാനത്തെ പ്യൂര്‍ട്ടോ വല്ലാര്‍ട്ട, ഗ്വാഡലജാര, തപാല്‍പ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ കത്തിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ സായുധരായ കൊള്ളക്കാരും അവരുടെ വെടിവയ്പ്പിന്റെ ശബ്ദവും പ്യൂര്‍ട്ടോ വല്ലാര്‍ട്ട നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധോലോക അംഗങ്ങളുമായി മെക്സിക്കന്‍ സേന വെടിവെപ്പ് നടത്തുന്ന വീഡിയോകള്‍ എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും പ്രചരിക്കുകയാണ്. ജാലിസ്‌കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിലെ അക്രമങ്ങളുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. റണ്‍വേകളില്‍ നിന്ന് പുക ഉയരുന്നതും പരിഭ്രാന്തരായി ആളുകള്‍ ഓടുന്നതും കാണാം. വിമാനത്താവളത്തിനുള്ളില്‍ ആളുകള്‍ നിലത്ത് കിടക്കുന്നതായി ചില വീഡിയോകള്‍ കാണിക്കുന്നു. അയല്‍ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ ആളുകള്‍ മേഖലയിലുടനീളം ഫാര്‍മസികളും കണ്‍വീനിയന്‍സ് സ്റ്റോറുകളും കത്തിക്കുന്നതായി വെളിപ്പെടുത്തി. എല്‍ മെന്‍ചോയുടെ കൊലപാതകത്തെത്തുടര്‍ന്ന് കാര്‍ട്ടലിന്റെ നീക്കങ്ങള്‍േ നിയന്ത്രിക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇക്കാര്യം ജാലിസ്‌കോ ഗവര്‍ണര്‍ പാബ്ലോ ലെമസ് നവാരോ എക്‌സിലൂടെ പ്രഖ്യാപിച്ചു. മേഖലയിലെ വിവിധ സ്ഥലങ്ങളിലും ജാലിസ്‌കോയുടെ മറ്റ് ഭാഗങ്ങളിലും, അധികാരികളുടെ നടപടിയെ തടസ്സപ്പെടുത്തുന്നതിനായി വ്യക്തികള്‍ വാഹനങ്ങള്‍ കത്തിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്. പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ പത്ത് വാഹനങ്ങളെങ്കിലും കത്തിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലെ പൊതുഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അയല്‍ സംസ്ഥാനമായ മൈക്കോവാക്കന്റെ ഗവര്‍ണറും തന്റെ അധികാരപരിധിയിലുള്ള 13 മുനിസിപ്പാലിറ്റികള്‍ സമാനമായ അസ്വസ്ഥതകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറുനാടൻ മലയാളീ 23 Feb 2026 9:53 am

അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അന്തസ്സും അച്ചടക്കവും ഉത്തരവാദിത്തവും കാട്ടണം, എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ മാർഗരറ്റ് ആൽവ

കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മോദി വിമർശിച്ചിരുന്നു

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:53 am

ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകുന്ന പതിവ് തെറ്റിച്ചില്ല; വഴിയിൽ കാത്തിരുന്നത് ദുരന്തം; അരൂരിൽ 60കാരൻ അപകടത്തിൽ മരിച്ചു

അരൂർ എരമല്ലൂരിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ മരിച്ചു. മറ്റൊരു വാഹനമിടിച്ച് നിയന്ത്രണം വിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ട ആലപ്പുഴ സ്വദേശി ജോഷി വർഗീസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:52 am

കണ്ണൂരിൽ 2 കോടി ചെലവിൽ നടാലിൽ ഫോട്ടോഗ്രാഫി മ്യൂസിയം വരുന്നു

നടാലിലെ നിർദ്ദിഷ്ട ഫോട്ടോഗ്രഫി മ്യൂസിയ ത്തിന് ബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 9:47 am

ഓട്ടോറിക്ഷയിൽ ഒരുജോഡി ജിമിക്കി കമ്മലുകൾ, യുവാവിന്റെ പ്രണയത്തിന് മുന്നിൽ കണ്ണുനനഞ്ഞ് സോഷ്യൽ മീഡിയ!

ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ പ്രിയതമയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഓട്ടോറിക്ഷയിൽ അവളുടെ ഒരു ജോഡി ജിമിക്കി കമ്മലുകൾ തൂക്കിയിട്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഭാര്യയുടെ ഫോട്ടോയും ഓട്ടോയില്‍ കാണാം.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:46 am

ഇറാനെ പുകയ്ക്കുമെന്ന് ട്രംപ്, മുട്ടുമടക്കില്ലെന്ന് ഖമേനി; 10 ദിവസത്തെ ഡെഡ്ലൈന്‍! മിഡില്‍ ഈസ്റ്റില്‍ യുദ്ധകാഹളം; ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ ബോംബറുകള്‍ തയ്യാര്‍? ജനീവയിലെ ചര്‍ച്ച പൊളിഞ്ഞാല്‍ യുദ്ധം തുടങ്ങും; പശ്ചിമേഷ്യ പൊട്ടിത്തെറിയുടെ വക്കില്‍ തന്നെ

ഇ റാനുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. തന്റെ പിന്‍ഗാമികളെ അദ്ദേഹം നിശ്ചയിച്ചു കഴിഞ്ഞു എന്നും പറയപ്പെടുന്നു. ട്രംപിന്റെ മിഡില്‍ ഈസ്റ്റിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും മരുമകന്‍ ജാരെഡ് കുഷ്‌നറും പുതിയ ആണവ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വ്യാഴാഴ്ച ജനീവയില്‍ ഇറാനിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ പോകുകയാണ്. എന്നാല്‍ അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ ഇറാനെതിരായ ആക്രമണം നടത്താനുള്ള സാധ്യത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളയുന്നില്ല. ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനും ഖമേനി ഉപദേഷ്ടാവുമായ അലി ലാരിജാനി വിശ്വസിക്കുന്നത് എന്ത് സംഭവിച്ചാലും ഇറാന്‍ അത് നേരിടാന്‍ തയ്യാറാണെന്നാണ്. അല്‍ ജസീറ ചാനലേേിനാടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ തീര്‍ച്ചയായും മുമ്പത്തേക്കാള്‍ ശക്തരാണ് എന്നും കഴിഞ്ഞ ഏഴ്, എട്ട് മാസത്തിനുള്ളില്‍ ്അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും സ്വന്തം കുറവുകള്‍ കണ്ടെത്തി അവ പരിഹരിച്ചതായും ലാരിജാനി അറിയിച്ചു. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം തുടങ്ങുകയില്ലെന്നും എന്നാല്‍ അവര്‍ അത് തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ പ്രതികരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച നടന്ന തന്റെ ബോര്‍ഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തില്‍ സംസാരിച്ച ട്രംപ് 10 ദിവസത്തിനുള്ളില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ അമേരിക്ക ഇറാനില്‍ ബോംബിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ തന്ത്രം ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഒരു സുപ്രധാന കാലയളവിലേക്ക് ചര്‍ച്ചകളില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന് മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, മുഴുവന്‍ നേതൃത്വത്തെയും പുറത്താക്കാനുള്ള ശ്രമത്തില്‍ ട്രംപ് ഭരണകൂടം ആഞ്ഞടിച്ചേക്കാം. മുതിര്‍ന്ന സഹായികള്‍ ട്രംപിന് ഈ പദ്ധതി 'ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഓവല്‍ ഓഫീസിലെ ചര്‍ച്ചകള്‍ പ്രധാനമായും ഒരു വലിയ ആക്രമണ പദ്ധതിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേ സമയം ട്രംപിന്റെ ഇറാനെതിരെയുള്ള തുടര്‍നടപടികള്‍ക്കെതിരായ എതിര്‍പ്പ് വാഷിംഗ്ടണില്‍ വര്‍ദ്ധിച്ചു വരികയാണ്. കാരണം അദ്ദേഹത്തിന്റെ സമീപകാല സൈനിക നടപടികള്‍ നിയമവിരുദ്ധമാണെന്ന് അമേരിക്ക്ന# കോണ്‍ഗ്രസിലെ പ്രമുഖരായ പലരും ചൂണ്ടിക്കാട്ടുന്നു. കെന്റക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം തോമസ് മാസിയും കാലിഫോര്‍ണിയ ഡെമോക്രാറ്റായ റോ ഖന്നയും, ട്രംപിനെ നിയന്ത്രിക്കാനും കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ആക്രമണങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭയില്‍ ഒരു പ്രമേയം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. മറുവശത്ത്, സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം സൈനിക നടപടിയുടെ ഒരു വക്താവാണ്. അതേസമയം, ഖമേനി, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അദ്ദേഹം മേല്‍നോട്ടം വഹിക്കുന്ന ഉന്നത സൈനിക, സര്‍ക്കാര്‍ തസ്തികകള്‍ക്കായി നാല് വ്യക്തികളെ തീരുമാനിച്ചിട്ടുണ്ട്. പുതുവത്സരത്തിനുശേഷം ഇറാനില്‍ പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്, അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്റര്‍നെറ്റ് കണക്ഷനും ടെലിഫോണ്‍ ലൈനുകളും വിച്ഛേദിച്ചുകൊണ്ട് തങ്ങളുടെ പൗരന്മാരുടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് ഇപ്പോഴും രാജ്യത്തിന് പുറത്തേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്. പ്രതിഷേധങ്ങള്‍ ആരംഭിച്ചതുമുതല്‍ ട്രംപ് തന്റെ പരസ്യ പ്രസ്താവനകളിലൂടെ ബലപ്രയോഗം നടത്തുന്നതിനെതിരെ ഇറാന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാനിലെ സുപ്രാധന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തുകയും ചെയ്തിരുന്നു.

മറുനാടൻ മലയാളീ 23 Feb 2026 9:41 am

അഞ്ചരക്കണ്ടിയിൽ ഗുരു നിത്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം: പൊലിസ് കേസെടുത്തു

അഞ്ചരക്ക ണ്ടി-പാലക്കീഴ് റോഡിന് സമീപം പ്രവർത്തിച്ചിരുന്ന ഗുരു നിത്യ ഇംഗ്ലീഷ് മീഡിയം സ്കൂളിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം.സ്കൂൾ കെട്ടിടത്തി ന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. കെട്ടിടത്തിനുള്ളിലെ ഫർണിച്ചറുകളും കൂട്ടിയിട്ട് കത്തിച്ചിട്ടുമുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 9:36 am

കേരളത്തിൽ ഇന്നും മഴ; അഞ്ച് ജില്ലകളിൽ പെയ്തേക്കും, ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം ഇന്നും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയുടെ തുടർച്ചയായാണ് ഇന്നും മഴ പെയ്യുന്നത്. അഞ്ച് ജില്ലകളിൽ ഇന്ന് മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ

ഒന്നു ഇന്ത്യ 23 Feb 2026 9:35 am

മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ട്

ഇടി മിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തേജസ് ന്യൂസ് 23 Feb 2026 9:35 am

കുട മറക്കല്ലേ ; സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ ഇടത്തരം മ‍ഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 9:32 am

ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ

ബീഫ് - 1 കിലോ സവാള – 2 എണ്ണം ഇഞ്ചി , വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍ കുഞ്ഞുള്ളി ചതച്ചത് – 10 എണ്ണം മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 9:30 am

ബംഗാളിലെ ചുവപ്പുകോട്ട തകര്‍ത്ത 'മാന്ത്രികന്‍'; മമതയുടെ വലംകൈ, തൃണമൂലിന്റെ ശില്പി; 34 വര്‍ഷത്തെ ഇടതുകോട്ട തകര്‍ത്ത തന്ത്രശാലി; ബംഗാള്‍ രാഷ്ട്രീയത്തില്‍ തൃണമൂലിന്റെ തേരോട്ടത്തിന് പിന്നിലെ ചാലക ശക്തി; മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ ചാണക്യനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ മുകുള്‍ റോയ് (71) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെറുമൊരു നേതാവെന്നതിലുപരി, മമത ബാനര്‍ജിയുടെ നിഴലായി നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ അടിത്തറയില്‍ നിന്ന് പടുത്തുയര്‍ത്തിയ തന്ത്രജ്ഞനായിരുന്നു അദ്ദേഹം. ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് മുകുള്‍ റോയിയെ ഒരു ഇതിഹാസമാക്കുന്നത്. നീണ്ട 34 വര്‍ഷത്തെ അപ്രമാദിത്യം പുലര്‍ത്തിയിരുന്ന ഇടതുപക്ഷ ഭരണത്തെ കടപുഴകി എറിയുന്നതില്‍ മുകുള്‍ റോയിയുടെ സംഘടനാ മികവ് നിര്‍ണായകമായിരുന്നു. മമത ബാനര്‍ജി തെരുവുകളില്‍ പോരാടിയപ്പോള്‍, അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞും താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനത്തെ ശക്തിപ്പെടുത്തിയും മുകുള്‍ റോയ് തൃണമൂലിന്റെ തേരാളിയായി മാറി. ഇടതുമുന്നണിയുടെ പതനത്തിന് ശേഷം തൃണമൂലിനെ ഒരു വന്‍മരമാക്കി വളര്‍ത്തുന്നതിലും അദ്ദേഹം അദ്വിതീയമായ പങ്കുവഹിച്ചു. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1998-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരണ വേളയില്‍ മമതയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു. പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയായും രാജ്യസഭാംഗമായും തിളങ്ങിയ അദ്ദേഹം പാര്‍ട്ടിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് തൃണമൂലിനെ ബംഗാളിന്റെ മുക്കിലും മൂലയിലും എത്തിച്ചത്. 2017-ല്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയെങ്കിലും 2021-ല്‍ അദ്ദേഹം വീണ്ടും തന്റെ തട്ടകമായ തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ ഒരു തലമുറയുടെ പോരാട്ടവീര്യത്തിനാണ് മുകുള്‍ റോയിയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.

മറുനാടൻ മലയാളീ 23 Feb 2026 9:28 am

നീർച്ചാൽ സ്വദേശി ദുബൈയിൽ നിര്യാതനായി

റമദാൻ അവധിക്ക് നാട്ടിൽ വരാൻ ഇരിക്കെ കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ദുബൈയിൽ നിര്യാതനായി.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 9:25 am

സ്കോഡ കൈലാക്ക്: ബുക്ക് ചെയ്യുന്നതിന് മുൻപ് ഇതറിയൂ

ഇന്ത്യൻ വിപണിയിൽ പ്രചാരം നേടുന്ന സ്കോഡ കൈലാക്ക് 50,000 യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. വർധിച്ച ഡിമാൻഡ് കാരണം ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. ഇതാ അറിയേണ്ടതെല്ലാം

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:24 am

സ്‌കൂള്‍ ബസുകള്‍ കത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി

ബസുകളിലേക്ക് ട്രാവലര്‍ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു

തേജസ് ന്യൂസ് 23 Feb 2026 9:23 am