ബഹ്റയ്നില് തറാവീഹ് നമസ്കാരത്തില്‍ ക്രമീകരണം
മനാമ: ബഹ്റയ്നില് തറാവീഹ് നമസ്കാരത്തിന് പുതിയ സമയക്രമം പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ സഹചര്യങ്ങള്‍ കണക്കിലെടുത്ത് പള്ളികളിലെ നമസ്കാര സമയങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. തറാവീഹ് നമസ്കാരം 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇശാ ബാങ്കിന് ശേഷം 10 മിനിറ്റിനുള്ളില്‍ നമസ്കാരം ആരംഭിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തറാവീഹ് 25 മിനിറ്റില്‍ കൂടരുതെന്ന് ഇമാമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വിശ്വാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ വിജയറണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു സാംസണ് നടത്തിയ വൈകാരികമായ ആഘോഷം കായികലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. മോശം ഫോമിന്റെ പേരില്‍ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്താകുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തപ്പോള്‍ ബാറ്റ് കൊണ്ട് എല്ലാത്തിനും മറുപടി നല്കിയ സഞ്ജു, ടീമിനെ സെമിയിലെത്തിച്ച ശേഷം മൈതാനത്ത് മുട്ടുകുത്തി നിന്നാണ് ദൈവത്തിന് നന്ദി പറഞ്ഞത്. വിജയറണ്ണിന് പിന്നാലെ ഹെല്‍മറ്റ് അഴിച്ചുവെച്ച് മൈതാനത്ത് മുട്ടുകുത്തി നിന്ന്, ആകാശത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. 50 പന്തില്‍ 97 റണ്‍സ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. മറ്റു ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായപ്പോഴും ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. 196 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയില്‍ അഭിഷേക് ശര്‍മ (10), ഇഷാന് കിഷന് (10), സൂര്യകുമാര്‍ യാദവ് (18) എന്നിവര്‍ വേഗത്തില്‍ പുറത്തായെങ്കിലും സഞ്ജുവിന്റെ അപരാജിത ഇന്നിങ്സ് വിജയത്തിലേക്കുള്ള വാതില്‍ തുറന്നു. ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടില്‍ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു. സഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ വിജയച്ചിരി ഒപ്പിയെടുക്കാന്‍ മത്സരിക്കുകയായിരുല്ന്നു ക്യാമറക്കണ്ണുകള്‍. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ഇതിന്റെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പലരുടെയും ഇന്‍സ്റ്റഗ്രാം, വാട്സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു. മാസങ്ങളായി താന്‍ നേരിട്ട അവഗണനകള്‍ക്കും തിരിച്ചടികള്‍ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കിയതിന്റെ ആശ്വാസമായിരുന്നു ആ മുഖത്ത്. ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, സഞ്ജു സാംസണ് മുട്ടുകുത്തി പ്രാര്‍ഥിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തവന്നു. തന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്സ് പുറത്തെടുക്കാന്‍ സഹായിച്ച ബാറ്റിനെ താരം ചുംബിക്കുകയും ചെയ്തു. മത്സരശേഷം ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു. അതൊരു പ്രത്യേക നിമിഷമായിരുന്നു. ഞാന്‍ വലിയ ദൈവവിശ്വാസിയാണ്. ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്- സഞ്ജു പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തിനായി ഇഷാന് കിഷനും അഭിഷേക് ശര്‍മ്മയും എത്തിയതോടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ സഞ്ജു, ഒടുവില്‍ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച് ഇന്ത്യയെ സെമി ഫൈനലില്‍ എത്തിക്കുകയായിരുന്നു. 196 റണ്‍സ് പിന്തുടരുന്നത് വെല്ലുവിളിയായിരുന്നു എന്ന് സഞ്ജു സമ്മതിച്ചു. തുടക്കത്തില്‍ മികച്ച സ്കോര്‍ കണ്ടെത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഈഡന് ഗാര്‍ഡന്‍സില്‍ മഞ്ഞുവീഴ്ചയുള്ളപ്പോള്‍ 190-ഓളം റണ്‍സ് പിന്തുടരുന്നത് എളുപ്പമാകുമെന്ന് ഞാന്‍ കരുതി. എന്നാല്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് കാര്യങ്ങള്‍ പ്രയാസകരമാക്കി. അവിടെയാണ് എന്റെ പരിചയസമ്പത്ത് തുണച്ചത്. അവസാനം വരെ ക്രീസില്‍ നിന്ന് കളി ജയിപ്പിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സാധാരണയായി നമ്മള് അങ്ങനെ ആഗ്രഹിക്കാറുണ്ട്, പക്ഷേ എല്ലാ തവണയും അത് നടക്കണമെന്നില്ല. ഈ കളിയില്‍ അത് സാധ്യമായതില്‍ എനിക്ക് വലിയ നന്ദിയുണ്ട്-സഞ്ജു വ്യക്തമാക്കി. സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ വലിയ റിസ്ക് എടുക്കുന്നതിനേക്കാള്‍ കൃത്യമായ ടൈമിംഗിലൂടെ ബൗണ്ടറികള്‍ കണ്ടെത്താനാണ് താന്‍ ശ്രമിച്ചതെന്ന് സഞ്ജു പറഞ്ഞു. ഓരോ തവണയും വലിയ ഷോട്ടിന് ശ്രമിക്കാമെന്ന് കരുതിയപ്പോഴും മറുവശത്ത് വിക്കറ്റ് വീണു. ഇതോടെ സമചിത്തതയോടെ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് സമ്മാനിച്ചത്. സെമി ഫൈനലില്‍ വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
ഫ്രിഡ്ജ് ഇല്ലാതെ പച്ചക്കറിയും പഴങ്ങളും ഫ്രഷായി സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
പച്ചക്കറികൾ ഒരിക്കലും പ്ലാസ്റ്റിക് കവറുകളിൽ ഇട്ടുവെക്കരുത്. പകരം നല്ല വായുസഞ്ചാരമുള്ള പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാം.
പൂജകൾ തുടങ്ങി എട്ടാം ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞതിനുശേഷം മുറിയിൽക്കയറി വാതിലടച്ച വിദ്യാജ്യോതി പിന്നീട് പുറത്തേക്കുവന്നില്ല. വാതിൽപൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വര്‍ക്കല ട്രെയിന്‍ ആക്രമണം: ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേയ്ക്ക്
കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ വിമര്‍ശനം
മജീദ് ഇബ്നുൽറേസയെ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചു
ഇറാന്റെ മുൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ കഴിഞ്ഞദിവസം നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
മുംബൈ: പ്രണയബന്ധത്തിൽ താൻ നേരിട്ട അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി അർച്ചന ഗൗതം. പുറമെ ബോൾഡ് ആണെന്ന് തോന്നുമെങ്കിലും പ്രണയത്തിന്റെ കാര്യത്തിൽ താൻ അതീവ ദുർബലയാണെന്നും മുൻകാമുകന് വേണ്ടി സർവ്വസ്വവും സമർപ്പിച്ചിട്ടും തനിക്ക് ലഭിച്ചത് കണ്ണീർ മാത്രമാണെന്നും താരം വെളിപ്പെടുത്തി. 'ദി 50' എന്ന റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു അർച്ചനയുടെ വികാരാധീനമായ പ്രതികരണം. കാമുകനെ ഒരു ഹീറോയെപ്പോലെ കൊണ്ടുനടന്നത് താനായിരുന്നുവെന്ന് അർച്ചന പറയുന്നു. കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത അവനെ ഞാനാണ് അണിയിച്ചൊരുക്കിയത്. അടിവസ്ത്രം മുതൽ ടി-ഷർട്ട് വരെ നൂറോളം പുതിയ വസ്ത്രങ്ങൾ അവന് വാങ്ങി നൽകി. 24 മണിക്കൂറും അവന് വേണ്ടി മാറ്റിവെച്ചു. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് തിരിച്ചു കിട്ടിയത് ക്രൂരമായ ശാരീരിക പീഡനമായിരുന്നു, അർച്ചന ഓർത്തെടുത്തു. അവൻ എത്ര ക്രൂരമായാണ് എന്നെ തല്ലിയിരുന്നതെന്ന് പറയാൻ പോലും വയ്യ. ഒരു ദയയുമില്ലാതെ അവൻ എന്നെ ചവിട്ടുമായിരുന്നു. ഹോട്ടലുകളിൽ വെച്ച് പോലും ഇത് തുടർന്നു. ബഹളം വെച്ച് ആളെക്കൂട്ടുമെന്ന് പറയുമ്പോൾ വീണ്ടും ദേഷ്യത്തോടെ ഉപദ്രവിക്കും. ഒരിക്കൽ മറ്റൊരു പെൺകുട്ടിയുടെ മുന്നിൽ വെച്ച് അവൻ എന്നെ തല്ലി. അത് കണ്ട് ഭയന്ന് ആ പെൺകുട്ടി ഓടിപ്പോയി. അപമാനവും പീഡനവും കാരണം തന്റെ മാനസികനില പോലും തകരാറിലായ ഘട്ടമുണ്ടായിരുന്നുവെന്നും അതിൽ നിന്നെല്ലാം ഈയടുത്ത കാലത്താണ് താൻ മോചിതയായതെന്നും അർച്ചന കൂട്ടിച്ചേർത്തു. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ വിമർശിച്ചു. സമാധാന ചർച്ചകൾക്കിടെയുള്ള ആക്രമണം അനാവശ്യമാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയപ്പോൾ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരായ ഇറാൻ്റെ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു
സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കുവൈത്ത് അധികൃതർ സമ്മതിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്
32 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളാണ് പിടിയിലായത്
ഇറാനിൽ ആണവനിലയത്തിന് നേരെ ആക്രമണം! തിരിച്ചടിക്കുമെന്ന് ഇറാൻ; ആശങ്കയിൽ ലോകം
ഇറാനിലെ ഏറ്റവും തന്ത്രപ്രധാനമായ ആണവനിലയമായ നാറ്റാൻസിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. യു.എസും ഇസ്രായേലും ചേർന്നുള്ള സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി റെസ നജാഫി സൂചിപ്പിച്ചു.ഞായറാഴ്ചയാണ് നതാൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാന്റെ പ്രതികരണം. 'ഇറാന്റെ സുരക്ഷിതമായ ആണവകേന്ദ്രമായ നാറ്റാൻസ് ഇന്നലെ അവർ വീണ്ടും ആക്രമിച്ചു' എന്നായിരുന്നു
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മലപ്പുറം ജില്ല. 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി സി.സി.ടി.വി വഴിയും പൊതുജനങ്ങൾക്ക് വിവരം നൽകാവുന്ന വാട്ട്സ്ആപ്പ് സംവിധാനം വഴിയുമാണ് നിയമലംഘകരെ കണ്ടെത്തുന്നത്.
ഒമാനിൽ കപ്പലിന് നേരെ ആക്രമണം; സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപമാണ് ആക്രമണമുണ്ടായത്
ഒമാനിൽ കപ്പലിന് നേരെ ആക്രമണം; സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപമാണ് ആക്രമണമുണ്ടായത്; ഒരു ഇന്ത്യക്കാരൻ മരിച്ചു
ആണവ കേന്ദ്രം ആക്രമിച്ചെന്ന് ഇറാൻ; പ്രചാരണം തള്ളി IAEA
ആണവ കേന്ദ്രം ആക്രമിച്ചെന്ന് ഇറാൻ; പ്രചാരണം തള്ളി അന്താരാഷ്ട്ര ആണവോർജ ഏജൻസി, ചോർച്ചയുണ്ടായിട്ടില്ലെന്നും IAEA
കുവൈത്ത് സർക്കാർ കൃത്യമായ മുൻകരുതൽ എടുത്തിട്ടുണ്ട്: നിക്സൺ ജോർജ്
ആക്രമണങ്ങൾ നടക്കുന്നുണ്ട്, എന്നാലും കുവൈത്ത് പൊതുവെ ശാന്തമാണ്, സർക്കാർ കൃത്യമായ മുൻകരുതൽ എടുത്തിട്ടുണ്ട് : നിക്സൺ ജോർജ്
എം എം മണിയും എം സ്വരാജും മത്സരിക്കില്ല, തീരുമാനം സിപിഎം സെക്രട്ടേറിയറ്റിൻ്റേത്
നിയമസഭ തെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാർത്ഥി ചർച്ചകൾ സജീവം, എം എം മണിയും എം സ്വരാജും മത്സരിക്കില്ല, തീരുമാനം സിപിഎം സെക്രട്ടേറിയറ്റിൻ്റേത്
'സ്ത്രീപ്രവേശനം സംബന്ധിക്കുന്ന ആചാരങ്ങൾ നിലനിര്‍ത്തണം, അഭിപ്രായം കോടതിയെ അറിയിക്കും'
ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും പരിരക്ഷിക്കുന്നതിനാണ് തിരുവിതാംകൂര്‍ ബോര്‍ഡ്, സ്ത്രീപ്രവേശനവുമായി സംബന്ധിക്കുന്ന ആചാരങ്ങൾ നില നിര്‍ത്തുക എന്നതാണ് ബോര്‍ഡിന്റെ അഭിപ്രായം അത് സുപ്രീം കോടതിയെ അറിയിക്കും: കെ ജയകുമാർ
പ്രതിപക്ഷ നേതാവിന്റെ യാത്രക്ക് ശേഷം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
കാത്തിരുന്ന ദിനം ഇതായിരുന്നു, ഈഡനിലെ സഞ്ജു സാംസണിന്റെ രാത്രി | Sanju Samson vs West Indies
റോവ്മാന്റെ കൈകളെ പന്ത് താണ്ടിയെന്ന് ഉറപ്പിച്ച ശേഷം അയാള്‍ പതിയെ തന്റെ ബാറ്റിന് മോചനം നല്കി. തന്റെ വിയര്‍പ്പുതുള്ളികള്‍ വീണ ഈഡന്റെ തിരുമുറ്റത്ത് അയാള്‍ മുട്ടുകുത്തിയിരുന്നു, ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുകളടച്ചു. അരലക്ഷത്തിലധികം വരുന്ന കാണികളുടെ ആരവത്തിനും പശ്ചാത്തലമായി ഉയര്‍ന്ന വേന്ദേ മാതരത്തിനും നടുവില്‍ അയാള്‍ നിശബ്ദതയെ ആസ്വദിക്കുകയായിരുന്നു.
ഇറാൻ ജനതയുടെ വിമോചനം ലക്ഷ്യമെന്ന് ആവർത്തിച്ച് ട്രംപ്; യുദ്ധം നീളുമെന്ന് മുന്നറിപ്പ് | Iran | Trump
പിന്നോട്ടില്ല മുന്നോട്ടെന്ന് ഇറാൻ; അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് അലി ലാരിജാനി, കടുത്ത ആശയ കുഴപ്പത്തിൽ ട്രംപ്
ഗതാഗതം സാധാരണ നിലയിൽ; മുന്നറിയിപ്പുകൾ പാലിക്കണം; നിർദേശം നൽകി ജിസിസി രാജ്യങ്ങൾ | GCC | Iran | Israel
ഗൾഫ് രാജ്യങ്ങളിലെ ആക്രമണം തുടർന്ന് ഇറാൻ; ഖത്തറും കുവൈറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾക്കെതിരെ നടപടികൾ തുടങ്ങി, മുന്നറിയിപ്പുകൾ പാലിക്കണമെന്ന നിർദേശം നൽകി ജിസിസി രാജ്യങ്ങൾ
വാർത്ത ഏജൻസിയായ ഇറാൻ ലേബർ ന്യൂസ് ഏജൻസിയാണ് വാർത്ത നിഷേധിച്ചത്
ശമ്പളം വീണ്ടും മുടങ്ങി; ശുചീകരണ തൊഴിലാളികള്‍ റോഡില്‍ മാലിന്യം തള്ളി പ്രതിഷേധിച്ചു
ലഖ്നോ: ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ശുചീകരണ തൊഴിലാളികളുടെ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ പണിമുടക്ക് സമരം ശക്തമായി. ഹര്‍ദോയ് നഗരത്തിലാണ് തൊഴിലാളികള്‍ റോഡില്‍ മാലിന്യം തള്ളി പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിന് മാതൃകയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനത്ത് ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങുന്നത് തുടര്ക്കഥയായതിനെതിരേ ശക്തമായ പ്രതികരണമാണ് ഉയരുന്നത്. അധികൃതരുടെ അനാസ്ഥയില്‍ രോഷാകുലരായ തൊഴിലാളികള്‍ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. സമരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. മുന്‍പ് മുടങ്ങിയ ശമ്പളത്തിന്റെ ഒരു വിഹിതം തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങാതെ നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് ശമ്പളം വീണ്ടും മുടങ്ങിയതോടെ തൊഴിലാളികള്‍ പണിമുടക്ക് സമരം പുനരാരംഭിച്ച് തെരുവിലിറങ്ങുകയായിരുന്നു.
വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ചികില്‍സയിലായിരുന്ന ശ്രീക്കുട്ടി ആശുപത്രി വിട്ടു
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് മദ്യപന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി. മാസങ്ങള്‍ നീണ്ട ചികില്‍സയ്ക്ക് ശേഷം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാര്‍ജായി. രണ്ട് മാസത്തിലേറെയായി അമൃത ആശുപത്രിയില്‍ ശ്രീക്കുട്ടി ചികില്‍സയിലായിരുന്നു. 2025 നവംബര്‍ രണ്ടിനായിരുന്നു തിരുവനന്തപുരം പാലോട് സ്വദേശിനിയായ 19കാരി ശ്രീക്കുട്ടിക്ക് നേരെ ട്രെയിനില്‍ വച്ച് മദ്യപന്റെ ആക്രമണമുണ്ടായത്. ട്രെയിനിന്റെ വാതിലിന് സമീപത്ത് നില്ക്കുന്ന സമയത്ത് ശ്രീക്കുട്ടിയെ തള്ളി താഴെയിടുകയായിരുന്നു. ട്രെയിനില്‍ വച്ച് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചു നിന്ന സുരേഷ് കുമാറിനോട് മാറിനില്‍ക്കാനും, അല്ലെങ്കില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. വെള്ളറട സ്വദേശിയായ സുരേഷ് കുമാറായിരുന്നു സംഭവത്തിലെ പ്രതി. സംഭവത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ശ്രീക്കുട്ടിയെ ചികില്‍സിച്ചിരുന്നത്. ഇതിന് പിന്നാലെ വിദഗ്ദ ചികില്‍സയ്ക്കായി ശ്രീക്കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിന് ക്ഷതമേല്‍ക്കുകയും തോളെല്ലിന് പൊട്ടലും ഉണ്ടായിരുന്നു. വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ശക്തിയായി ചവിട്ടി പുറത്തേക്ക് തള്ളുകയായിരുന്നു എന്നാണ് പ്രതിയുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയതെന്നും, ഇയാള്‍ക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കപ്പല്‍ അധികൃതര്‍ സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത്
എന്താണ് നാവോ-ധന് പദ്ധതി?
കൊച്ചി: അപകടത്തിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മനസ് തുറന്ന് നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഗബ്രി ജോസ്. ജനുവരി 26-നുണ്ടായ വാഹനാപകടം തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിക്കളഞ്ഞെന്നും ശാരീരികമായും മാനസികമായും താൻ ഇപ്പോൾ മറ്റൊരു വ്യക്തിയാണെന്നും ഗബ്രി വെളിപ്പെടുത്തി. പുതിയ വീഡിയോയിലൂടെയാണ് താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചത്. അപകടത്തിന് ശേഷം തന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്ന് ഗബ്രി പറയുന്നു. മുൻപ് താൻ അൽപം അഹങ്കാരിയും മുൻകോപിയുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ മാറ്റങ്ങളെല്ലാം വഴിമാറിയെന്നും താരം സാക്ഷ്യപ്പെടുത്തുന്നു. പഴയ ഗബ്രിയെ ഇനി നിങ്ങൾക്ക് കാണാനാവില്ല. അപകടത്തിന് മുൻപുള്ള എന്റെ പേഴ്സണാലിറ്റിയല്ല ഇപ്പോഴുള്ളത്. കാഴ്ചപ്പാടുകളും ചിന്തകളും മാറി. ദൈവത്തോട് കൂടുതൽ അടുത്തു, പ്രാർത്ഥനകൾ കൂടി. എനിക്കുള്ള സൗഭാഗ്യങ്ങൾക്ക് നന്ദി പറഞ്ഞു തുടങ്ങി. - ഗബ്രി അപകടത്തെത്തുടർന്ന് രണ്ട് കൈകൾക്കും പരിക്കേറ്റ ഗബ്രി ഇപ്പോൾ വിശ്രമത്തിലാണ്. പരിക്കുകൾ പൂർണ്ണമായും ഭേദമായിട്ടില്ല. നിലവിലെ തന്റെ ദിനചര്യയെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ: പന്ത്രണ്ട് മണിക്ക് എഴുന്നേൽക്കും. ഫുഡ് കഴിക്കും. ശേഷം നാല് സിനിമകളെങ്കിലും കാണും. രാത്രി പന്ത്രണ്ട് മണിയോടെ ഉറങ്ങും ഇതാണ് എന്റെ കുറച്ച് നാളുകളായുള്ള ഡെയ്ലി റുട്ടീൻ. നല്ല ഭക്ഷണം കഴിച്ചും വർക്കൗട്ട് ചെയ്തും സെറ്റായി വരികയായിരുന്നു. അതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്ന വിവരം അറിഞ്ഞയുടൻ സുഹൃത്തും ബിഗ് ബോസ് സഹമത്സരാർത്ഥിയുമായിരുന്ന ജാസ്മിൻ ജാഫർ ഓടിയെത്തിയെന്നും ഗബ്രി പറഞ്ഞു. അപകടസമയത്ത് തനിക്ക് ബോധമുണ്ടായിരുന്നില്ലെന്നും ജാസ്മിൻ കരഞ്ഞുകൊണ്ടാണ് തന്നെ കാണാൻ എത്തിയതെന്നും താരം വീഡിയോയിൽ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വേദന നിറഞ്ഞ ആദ്യ ദിനങ്ങളിൽ സംസാരിക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന താരം, ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. താൻ കടന്നുപോയ വലിയൊരു പ്രതിസന്ധിയിൽ താങ്ങായി നിന്ന പ്രിയപ്പെട്ടവർക്കും ആരാധകർക്കും ഗബ്രി നന്ദി പറഞ്ഞു.
ദോഹയിലെ മസായിദിൽ പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ആക്രമിച്ചു. ഖത്തർ എനർജിയുടെ പ്ലാന്റിലാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് ഖത്തർ അറിയിച്ചു.
ആർത്തവ സമയത്ത് മലബന്ധം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആർത്തവ സമയത്ത് മലബന്ധം ഉണ്ടാവുന്നത് സാധാരണമാണ്. പലതരം കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ആർത്തവ സമയത്തെ മലബന്ധം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
ടെഹ്റാന്: പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് യുദ്ധം കനക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഒമാന്‍ തീരത്തും ഇറാന് കനത്ത ആക്രമണം നടത്തി. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ഉപയോഗിച്ച് ഇറാന് നടത്തിയ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു. ആക്രമണത്തില്‍ ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു. കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് കപ്പലില്‍ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. കപ്പലില്‍ തീ പടര്‍ന്നതിനെത്തുടര്‍ന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെക്കുറിച്ചോ കൊല്ലപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാന്‍ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഒമാന്‍ തീരത്ത് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുകയായിരുന്ന MKD VYOM എന്ന എണ്ണക്കപ്പലിന് നേരെയാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ എന്ജിന് റൂമിലുണ്ടായ തീപിടുത്തത്തിലും സ്ഫോടനത്തിലുമാണ് ഒരു ജീവനക്കാരന് കൊല്ലപ്പെട്ടത്. എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലിലുണ്ടായിരുന്ന മറ്റ് 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. നിലവില്‍ റോയല്‍ നേവി ഓഫ് ഒമാന്റെ കപ്പലുകളിലൊന്ന് ടാങ്കറിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ തീരത്തുണ്ടായ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കടല്‍ മാര്‍ഗമുള്ള ആക്രമണങ്ങള്‍ ഇറാന് ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധര്‍ ഇതിനെ കാണുന്നത്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് തൊട്ടടുത്ത് വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. കപ്പലിലുണ്ടായിരുന്ന ബാക്കി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേ സമയം നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന് ആരോപിച്ചു. ആണവ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു. സംഘര്‍ഷങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇറാനിലുണ്ടായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ആകെ മരണസംഖ്യ 555 കടന്നെന്ന് റിപ്പോര്‍ട്ട്. ആക്രമണം 131 ഇറാനിയന്‍ നഗരങ്ങളെ ബാധിച്ചു. റെഡ് ക്രസന്റാണ് കണക്ക് പുറത്ത് വിട്ടത്. റെഡ് ക്രസന്റിന്റെ മാനുഷിക ദൗത്യത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സജ്ജമാണ്. യുദ്ധമേഖലയില്‍ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിനായി ഏകദേശം നാല് ദശലക്ഷം വളണ്ടിയര്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായ മൂന്നാംദിനവും പ്രത്യാക്രമണം തുടര്‍ന്ന ഇറാന്, ഗള്‍ഫ് മേഖലയും സൈപ്രസിലെ യുകെയുടെ സൈനികത്താവളവും ലക്ഷ്യം വെച്ചു. ഇറാനും ഇസ്രായേലും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ഗള്‍ഫ് മേഖലയിലെ പന്ത്രണ്ട് രാജ്യങ്ങളും ആക്രമണ മുനമ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്റൈനിലാണ് ഇറാന് കനത്ത നാശം വിതച്ചത്. തലസ്ഥാനമായ മനാമയില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി. കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ പോര്‍വിമാനം തകര്‍ന്നു വീണു. വിമാനം തകര്‍ത്തതാണെന്ന് ഇറാന് അവകാശപ്പെട്ടു. യുദ്ധത്തില്‍ അണിചേര്‍ന്ന ലെബനോണിലെ ഹിസ്ബുള്ള ഇസ്രായേലില്‍ റോക്കറ്റാക്രമണം നടത്തി. തിരിച്ചടിയില്‍ ലെബനോണില്‍ 31 പേര് കൊല്ലപ്പെട്ടു. ആക്രമണം കണക്കിലെടുത്ത് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ഭരണകൂടം നിര്‍ദേശിച്ചു. ഇതിനിടെ കുവൈത്ത് അതിര്‍ത്തിയില്‍ വെച്ച് അമേരിക്കയുടെ എഫ് 15 യുദ്ധ വിമാനം തകര്‍ന്നു വീണു. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. അബദ്ധത്തില്‍ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റാണ് വിമാനം വീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. റഡാറിലെ ആശയക്കുഴപ്പം കാരണം ശത്രുവിമാനമെന്ന് കരുതി മിസൈല്‍ പ്രയോഗിച്ചു എന്നാണ് വിവരം. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാല്‍, അപൂര്‍വ സാഹചര്യങ്ങളില്‍ റഡാറിലെ ആശയക്കുഴപ്പം, വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് അല്ലെങ്കില്‍ ആശയവിനിമയ തകരാറുകള്‍ എന്നിവ കാരണം സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്. എന്നാല്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന് ഇറാന് അവകാശപ്പെട്ടു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മിന അല്‍ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനം തകരുന്നതിനു മുന്‍പ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൈലറ്റിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. സൈപ്രസിലെ ബ്രിട്ടണിലെ സൈനിക താവളവും ഇറാന് ആക്രമിച്ചു. രണ്ട് മിസൈലുകളും ഡ്രോണുമാണ് ആക്രമണം നടത്തിയത്. കൃത്യമായി പ്രതിരോധിച്ചതിനാല്‍ ആളപായമില്ല. ഇറാനുവേണ്ടി കാലങ്ങളായി നിഴല്‍ യുദ്ധം നടത്തുന്ന ലെബനോണിലെ ഹിസ്ബുള്ളകള്‍ വടക്കന്‍ ഇസ്രായേലിലേക്ക് വ്യാപക ആക്രമണം നടത്തി. തലസ്ഥാനമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് റോക്കറ്റാക്രമണം ആണ് നടത്തി. ഹാരിസ് , നബാത്തിയ, മെഫ്ദൂണ്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ നിരവധി ലബനീസ് പൗരന്മാര്ക്ക് ജീവഹാനിയുണ്ടായി. ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളില്‍ 20 പേര് കൊല്ലപ്പെടുകയും 91 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ലെബനനില്‍ 11 പേര് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ മേഖലയില്‍ നിന്ന് വന്‍ തോതില്‍ ആളുകള്‍ പലായനം ആരംഭിച്ചു. 53 ഗ്രാമങ്ങളിലെ ജനങ്ങളുടെ ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. ബെയ്റൂത്തില്‍ ഹിസ്ബുളളയുടെ പ്രമുഖരുടെ വധിക്കാന്‍ കഴിഞ്ഞതായി ഇസ്രായേല്‍ അവകാശപ്പെട്ടു. യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ആവര്‍ത്തിച്ചു. ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുയാണ്. അമേരിക്കയ്ക്ക് പകരം ഇസ്രായേല്‍ ഫസ്റ്റ് എന്ന തരത്തിലേക്ക് ട്രംപ് നിലപാട് മാറ്റിയെന്നും ലാരി ജാനി ആരോപിച്ചു. അതിനിടെ, ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതില്‍ കുറവോ സമയമെടുക്കും'' ബ്രിട്ടിഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടന്‍ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. ''അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാന്‍ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങള്‍ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല'' ട്രംപ് പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (IRGC) ആസ്ഥാനം തകര്‍ത്തതായി യുഎസ് സൈന്യം. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഉത്തരവാദിയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) പറഞ്ഞു. പാമ്പിന്റെ തല വെട്ടിമാറ്റിയെന്നാണ് നടപടിയെ സൈന്യം വിശേഷിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും, ഇപ്പോള്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന് ഒരു ആസ്ഥാനം ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നല്ല പഴുത്ത വരിക്ക ചക്കപ്പഴം -250 ഗ്രാം ഫ്രഷ് ക്രീം – 250 ഗ്രാം കണ്ടന്‍സ്ഡ് മില്‍ക്ക് – 200 ഗ്രാം പാല് – 1/4 കപ്പ്
ശബരിമലയില്‍ യുവതീപ്രവേശം വേണ്ട; ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമലയിലെ യുവതീപ്രവേശത്തില്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ച് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ആചാരം സംരക്ഷിക്കണമെന്നുമുള്ള നിലപാട് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും. മാര്‍ച്ച് 14നാണ് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുക. വിഷയത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും ആചാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ വ്യക്തമാക്കി. ഇങ്ങനെയല്ലാതെയൊരു നിലപാട് ദേവസ്വം ബോര്‍ഡിന് കൈക്കൊള്ളാന്‍ കഴിയുകയില്ലെന്നും സര്‍ക്കാര്‍ നിലപാട് സര്‍ക്കാരിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തു. ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത് തന്നെ ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും പരിരക്ഷിക്കുന്നതിനാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയില്‍ വിധിയെ എതിര്‍ക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കാലാകാലങ്ങളായി അവിടെ നിലനിന്നിരുന്ന,സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നാതാണ് ബോര്‍ഡിന്റെ സുചിന്തിതമായ അഭിപ്രായം അത് സുപ്രീംകോടതിയെ മാര്‍ച്ച് 14ന് മുന്‍പ് അറിയിക്കും'- ജയകുമാര്‍ വ്യക്തമാക്കി. 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാകും ഏപ്രില്‍ ഏഴിന് കേസ് പരിഗണിക്കുക. ശബരിമലയുള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു സുപ്രധാനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ന്യൂഡൽഹി: ഏറെക്കാലമായി രാജ്യത്തെ പിഎഫ് ഗുണഭോക്താക്കൾ കാത്തിരിക്കുന്ന പ്രഖ്യാപനം ഇനിയും വൈകും. ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുടർച്ചയായി രണ്ടാം വർഷവും 8.25 ശതമാനമായി നിലനിർത്തി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) രംഗത്ത് വന്നതോടെയാണ് ഇത്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള നിരക്കാണിത്. ഇപിഎഫ്ഒയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഈ സ്കൂട്ടറുകൾക്ക് 10 വർഷം വരെ വാറന്റി!
മികച്ച വാറന്റി സൗകര്യങ്ങൾ നൽകുന്ന അഞ്ച് സ്കൂട്ടർ മോഡലുകളെ അറിയാം. ആക്ടിവ, ബർഗ്മാൻ, ജൂപ്പിറ്റർ തുടങ്ങിയ സ്കൂട്ടറുകൾക്ക് ലഭിക്കുന്ന സ്റ്റാൻഡേർഡ് വാറണ്ടിയെക്കുറിച്ചും 10 വർഷം വരെ ദീർഘിപ്പിക്കാവുന്ന എക്സ്റ്റെൻഡഡ് വാറണ്ടിയും
ഇടതുപക്ഷത്തിനെതിരെ മുൻ എംപി രമ്യ ഹരുദാസ്.ഇടതുപക്ഷത്തിന് രാഷ്ട്രീയം പകപോക്കൽ ആണെന്നും ദുരന്തമുഖങ്ങളിൽ പോലും അവരത് ഉപയോഗിക്കും എന്നതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ കണ്ടതെന്നും രമ്യ കുറ്റപ്പെടുത്തി.പൊതുജനങ്ങളിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങളിൽ നിന്നും സാധാരണക്കാരിൽ നിന്നും പിരിവെടുത്ത പണംകൊണ്ട് നിർമ്മിച്ച പുനരധിവാസ പദ്ധതിയിൽ സ്ഥലം എംഎൽഎയെ കൂകി വിളിക്കാൻ പദ്ധതി തയ്യാറാക്കി പുറത്തു
ടി. സിദ്ദീഖ് എംഎൽഎക്കെതിരേ ഉണ്ടായ കൂവി വിളി; പരാതി നൽകി ദുരന്തബാധിതര്‍
ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആണ് പൊലീസിൽ പരാതി നൽകിയത്.
സൗദി വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ജിസിസി പൗരന്മാര്ക്ക് അടിയന്തര സഹായവുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: വിവിധ സാഹചര്യങ്ങള്‍ മൂലം സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിട്ടുള്ള മറ്റു ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പൗരന്മാര്ക്ക് അടിയന്തര സഹായവും ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി. സൗദിയിലെത്തുന്ന ഇതരഗള്ഫ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ലഘൂകരിക്കാനും, മാന്യമായ താമസസൗകര്യവും വിശ്രമ സൗകര്യങ്ങളും ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് വരെ ഇവര്‍ക്ക് സൗദിയുടെ അതിഥികളായി തുടരാമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നവര്‍ വിമാനത്താവളങ്ങളിലെ പാസ്പോര്‍ട്ട് വിഭാഗത്തിന്റെ ഓപ്പറേഷന്‍സ് ഡെസ്കുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടുമായി ബന്ധപ്പെടാനുള്ള ഏകീകൃത ഹെല്പ്ലൈന് നമ്പറായ 992 ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് സ്വന്തം രാജ്യങ്ങളിലേക്കുള്ള മടക്കയാത്രയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പ് നല്കി.
തമിഴ് അരങ്ങേറ്റത്തിന് മലയാളി സംവിധായകന് എ ബി ബിനില്‍; നായകന് വടിവേലു
പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
വർക്കല ട്രെയിൻ ആക്രമണം: ചികിത്സയിലായിരുന്നു ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി
രണ്ട് മാസത്തിലേറെയായി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശ്രീക്കുട്ടി.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ ഹൈക്കോടതി നേരിട്ട് പരിശോധിക്കും
വ്യാഴാഴ്ചയ്ക്കകം രേഖകള്‍ എത്തിക്കാന്‍ ഉത്തരവ്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഒമാനി മധ്യസ്ഥർ മുഖേന ലാരിജാനി ചര്‍ച്ചക്കായി സമ്മർദം ചെലുത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.
സ്മാർട്ട്ഫോണും കണ്ണഞ്ചിപ്പിക്കുന്ന ഡിജിറ്റൽ ലോകവും ഇന്നത്തെ യുവാക്കളുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഈ തിളക്കത്തിന് പിന്നിൽ വരാനിരിക്കുന്ന വലിയൊരു ആരോഗ്യ തകർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് റിപ്പോർട്ടുകൾ.
ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അസ്വസ്ഥതയിലാണ്. 1,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്
ഇറാൻ-ഇസ്രായേൽ സംഘർഷ രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണ വില തിളച്ച് മറിയുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകിയതോടെ രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 5300 ഡോളർ കടന്നു. അന്താരാഷ്ട്ര വിപണിയിലെ വർധനവിൻ്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് ഉച്ചയോടെ സ്വർണ വില വർധിച്ചു. പവൻ വില 1.25 ലക്ഷത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. സംഘർഷം ഈ
ടി20 ലോകകപ്പില്‍ വിന്‍ഡീസിനെതിരെ നിര്‍ണായക മത്സരം ജയിച്ച് സെമിയിലെത്തിയിരുന്നു ഇന്ത്യ. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇപ്പോള്‍ മലയാളി താരത്തെ വാഴ്ത്തുകയാണ് മുന്‍ പാകിസ്ഥാന് താരങ്ങള്‍.
അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ വലിച്ചിഴച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ
മധ്യപ്രദേശിൽ അമിത വേഗത്തിലെത്തിയ ട്രക്ക് കാറിനെ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചു . ഞായറാഴ്ചയാണ് സംഭവം. ഗ്വാളിയോർ-ദബ്ര ഹൈവേയിൽ ബജേര ഗ്രാമത്തിന് സമീപം വെച്ചാണ് സംഭവം. ട്രക്ക്, ടാറ്റ നെക്സോൺ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്റെ മുൻഭാഗത്ത് കുടുങ്ങിപ്പോയി. എന്നാൽ ട്രക്ക് ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് ഓടിച്ചു. കാറിലുണ്ടായിരുന്നവർ ബഹളം വെക്കുകയും ട്രക്ക് ഡ്രൈവറോട് വാഹനം നിർത്താൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ അമിത വേഗതയിലായിരുന്ന ട്രക്ക് ഒന്നര കിലോമീറ്ററോളം മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് സെബു ഗുർജാർ എന്ന പ്രദേശവാസി തന്റെ മോട്ടോർ സൈക്കിളിൽ ട്രക്കിനെ പിന്തുടരുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തതിന് ശേഷമാണ് ട്രക്ക് നിർത്തിയത്. കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാരിൽ ഒരാൾ സ്പെഷ്യൽ ആംഡ് ഫോഴ്സ് ഓഫീസർ ആണെന്ന് സൂചനയുണ്ട്.
എസി ഇല്ലാതെ വീട് എങ്ങനെ തണുപ്പിക്കാം? ഇതാ ചില പൊടിക്കൈകൾ
വേനൽക്കാലത്ത് വീടിനകത്തെ ചൂട് കുറയ്ക്കാൻ ഉച്ചനേരത്ത് ജനലുകൾ അടച്ചിടുന്നത് മുതൽ ടെറസിൽ വെള്ളം തളിക്കുന്നത് വരെ പല വഴികളുണ്ട്. കട്ടിയുള്ള കർട്ടനുകൾ, ഇളം നിറങ്ങൾ, ഇൻഡോർ ചെടികൾ എന്നിവയെല്ലാം വീട് തണുപ്പിക്കാൻ സഹായിക്കും.
പരിസ്ഥിതി സംരക്ഷണം; ഹാനികര രാസവസ്തുക്കളുടെ ഇറക്കുമതിക്ക് ഖത്തറില്‍ വിലക്ക്
ദോഹ: ആഗോളതാപനത്തെ പ്രതിരോധിക്കുകയും പരിസ്ഥിതി സംരക്ഷണ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഹാനികരമായ രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഇറക്കുമതി നിരോധിക്കാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. ഓസോണ്‍ പാളിയുടെ നാശത്തിന് ഇടയാക്കുന്ന പദാര്‍ഥങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഓസോണ്‍ പാളിക്ക് കേടുപാടുകള്‍ വരുത്തുകയും ആഗോളതാപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന ഗ്യാസുകള്‍ ഇനി മുതല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും കര്‍ശനമായി നിയന്ത്രിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രത്യേക നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഘട്ടം ഘട്ടമായി ഇത്തരം പദാര്‍ഥങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
What is Optional Practical Training: അമേരിക്കയിലെ പോസ്റ്റ് - സ്റ്റഡി വർക്ക് ബെനഫിറ്റ് ആയ ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പുനപരിശോധിക്കുന്നു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിൻ്റേതാണ് നടപടി. അധികൃതരുടെ ഈ നീക്കം ഒപിടി നിർത്തലാക്കാനോ പരിമിതപ്പെടുത്താനോ ഉള്ളതാണ്. ഒപിടി നിർത്തലാക്കുന്നത് ഇന്ത്യൻ വിദ്യാർഥികൾക്കടക്കം തിരിച്ചടിയാണ്.
യുദ്ധത്തിന്റെ മൂന്നാം നാള് സംഭവിക്കുന്നതെന്ത്?
ഇറാനെതിരേ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോഴും ഇറാനിലും ഗള്‍ഫ് മേഖലയിലും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
മദ്യലഹരിയില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടി ആശുപത്രി വിട്ടു
മദ്യലഹരിയില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ആശുപത്രി വിട്ടു.തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി മാസങ്ങളായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം! 'ആട് 3' ലെ ആ സര്‍പ്രൈസ് ഇനി ഒഫിഷ്യല്‍
മലയാളത്തിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ആടിന്റെ മൂന്നാം ഭാഗം എത്തുന്നതിന് മുന്‍പ് ആ പ്രധാന സര്‍പ്രൈസ് പുറത്ത്
കരുവാരകുണ്ട്: ഇഞ്ചിക്കർഷക്കർക്ക് തിരിച്ചടിയായി ഫംഗസ് ബാധ. മലയോര മേഖലയിൽ അടക്കം ഫംഗസ് ബാധയാൽ വലിയ അളവിലുള്ള ഇഞ്ചിക്കൃഷിയാണ് നശിച്ചത്. ഇതോടെ വിത്തിനായി കർഷകർ പ്രയാസത്തിലായി. ഈയൊരു സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള വിത്ത് വിതരണം ചെയ്യാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കഴിഞ്ഞ സീസണിൽ ഏക്കർക്കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് രോഗം ബാധിച്ച് നശിച്ചത്.കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയവർക്കും ഇത്തവണ രോഗബാധയെത്തുടർന്ന് കനത്ത നഷ്ടമാണുണ്ടായത്. രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം ഇഞ്ചി വിത്ത് ലഭിക്കാത്തതാണ് കൃഷിക്ക് തിരിച്ചടി. വീട്ടാവശ്യത്തിന് ചെറിയ തോതിൽ കൃഷി നടത്തിയവരുടെ ഇഞ്ചിയും ഫംഗസ് ബാധയെ തുടർന്ന് പൂർണമായും നശിച്ചിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നത് കറി ഇഞ്ചിയാണ്. എന്നാൽ മലയോരമേഖലയിൽ നാടൻ ഇഞ്ചി ചുക്ക് ഉത്പാദിപ്പിക്കാനാണ് കർഷകർ ഉപയോഗിക്കുന്നത്. അതേസമയം വയനാടൻ… The post ഇഞ്ചിക്കൃഷിക്ക് ഫംഗസ്; വിത്ത് കിട്ടാനില്ല; രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം വേണമെന്ന് കർഷകർ appeared first on RashtraDeepika .
ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം ഒരു കപ്പലിന് നേരെ ഇറാൻ ഡ്രോൺ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെടുകയും ചെയ്തു
സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്നും ഒരു തീരുമാനമെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി
സയണിസ്റ്റ്-സാമ്രാജ്യത്വ വാഴ്ച്ച തകരും: ഫ്രറ്റേണിറ്റി
തിരുവനന്തപുരം: ഇറാന് നേരെയുള്ള അമേരിക്കന്‍ ഇസ്രായേല്‍ അതിക്രമ അങ്ങേയറ്റം അപലപനീയമാണെന്നും സാമ്രാജ്യത്വ-സയണിസ്റ്റ് വംശീയ ഭീകരത തകരുക തന്നെ ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് റമീസ് വേളം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പന്തം കൊളത്തി പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൈക്കാട് ജങ്ഷനില്‍ നിന്നാരംഭിച്ച നൈറ്റ് മാര്‍ച്ച് മാനവീയത്തില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സഈദ് ടി കെ, ഗോപു തോന്നക്കല്‍, ബാസിത് താനൂര്‍, അമീന് റിയാസ്, ലബീബ് കായക്കൊടി, സാബിര്‍ അഹ്സന്, ഷാഹിന്‍ തന്‍സീര്‍, ലമീഹ് ഷാക്കിര്‍ എന്നിവര്‍ നേതൃത്വം നല്കി.
വർക്കലയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരൻ തള്ളിയിട്ട 19-കാരി ശ്രീക്കുട്ടി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ പൂർണ്ണമായും സൗജന്യ ചികിത്സയിലൂടെയാണ് പെൺകുട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നത്.
അടുക്കളത്തോട്ടത്തിൽ വെളുത്തുള്ളി കൃഷി ചെയ്യാം
വലിയ പറമ്പുകളോ കൃഷിഭൂമിയോ ആവശ്യമില്ല, കുറഞ്ഞ സ്ഥലത്ത് പോലും വെളുത്തുള്ളി നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കും.
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഐറ്റം
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഐറ്റം
Archana Gautam opens up about facing physical abuse during her relationship. പ്രണയത്തിൽ ദുർബലയായിരുന്ന താൻ, കാമുകന് വേണ്ടി എല്ലാം ചെയ്തിട്ടും തിരികെ ലഭിച്ചത് കടുത്ത മർദ്ദനമായിരുന്നുവെന്ന് അവർ പറയുന്നു.
ഇവി ടയറുകൾ വേഗം തേയുന്നതിന്റെ രഹസ്യം
ഇലക്ട്രിക് വാഹനങ്ങളുടെ ടയറുകൾ പരമ്പരാഗത കാറുകളേക്കാൾ വേഗത്തിൽ തേയ്മാനം സംഭവിക്കാൻ സാധ്യതയുണ്ട്. വാഹനത്തിന്റെ അമിത ഭാരം, തൽക്ഷണ ടോർക്ക്, ഡ്രൈവിംഗ് ശീലങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.
ഇറാന്റെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാൻസിലെ പ്ലാന്റിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്റാഈലും ആക്രമണം നടത്തിയതായി ഐ എ ഇ എയിലെ ഇറാന്റെ പ്രതിനിധി റെസ നജാഫി സ്ഥിരീകരിച്ചു.
ഹോളി ഒന്ന് മാറ്റിപ്പിടിച്ചാലോ ?
നാടെങ്ങും ഹോളി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഓരോ പ്രദേശത്തും വ്യത്യസ്തമായ ആചാരങ്ങളോടെയും ആവേശത്തോടെയുമാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവ സേന (ഐആർജിസി) അവകാശപ്പെട്ടു. നെതന്യാഹുവിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല
കൊച്ചി: കൊച്ചിയിൽ
ഇറാനിലെ അധികാരമാറ്റം പശ്ചിമേഷ്യയില്‍ സൃഷ്ടിക്കുന്ന അസ്ഥിരത ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര മേഖലകളെ സാരമായി ബാധിക്കുന്നു. ചബഹാര്‍ തുറമുഖം പോലുള്ള തന്ത്രപ്രധാന പദ്ധതികള്‍ക്കായി ഇറാനെ ആശ്രയിക്കേണ്ടി വരുന്ന ഇന്ത്യയും കടുത്ത പ്രതിസന്ധിയിലാണ്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്.ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാജീവൻ വാച്ചല്‍ ശിക്ഷിച്ചത്. ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് നിരവധി തവണ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാക്കിയത്
ആർത്തവ സമയത്ത് കറുവപ്പട്ട കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇതാണ്
ആർത്തവ സമയത്ത് പലപ്പോഴും കടുത്ത വയറ് വേദനയും മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. വയറ് വീർത്ത് വരുക, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങളും ഈ സമയത്ത് സാധാരണമാണ്. ആർത്തവ സമയത്ത് കറുവപ്പട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
മീൻ വറക്കും മുൻപ് ഇങ്ങനെ ചെയ്തു നോക്കൂ
മീനിൽ പുരട്ടുന്ന മസാല,പൊടികൾ മിക്സിയിൽ അരച്ചെടുക്കുക,ചെറിയ ഉള്ളിയും കുറച്ച് വറ്റൽ മുളകും ചതച്ച് ചേർത്താൽ രുചി കൂടും.നാരങ്ങാ നീര് കൂടി ചേർത്താൽ കേമം.വെളിച്ചെണ്ണയിൽ തന്നെ വറുക്കുന്നതാണ് രുചിയുടെ മറ്റൊരു ഘടകം .മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.
മലയാളം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
കുട്ടികളുടെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
തിരുവനന്തപുരം: പോസ്റ്റില്‍ നിന്ന് വീണ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. വിഴിഞ്ഞം ചാവടി നട ഉച്ചക്കട റോഡിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റില്‍ നിന്നുള്ള കേബിള്‍ പൊട്ടി വീണിരുന്നു. ഇതില്‍ കുരുങ്ങിയാണ് മല്ലൂര്‍ സ്വദേശിനി വൈഷ്ണയ്ക്ക് പരിക്കേറ്റത്. വൈഷ്ണയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിയറയിൽ ട്വിസ്റ്റ് !! കത്തിയുമായി നവവധു; ഭർത്താവിന്റെ വീട് കൊള്ളയടിച്ച് ചെറിയച്ഛനൊപ്പം ഒളിച്ചോടി
ആദ്യരാത്രിയിൽ മണിയറയിൽ കത്തിയുമായി വരനെ കാത്തിരുന്ന് നവവധു. അടുത്ത ദിവസം നവവരൻ കേൾക്കുന്നത് ഭാര്യ ഒളിച്ചോടിയ വിവരം. അതും ചെറിയച്ഛനൊപ്പം ഇതുകൊണ്ടും തീർന്നില്ല യുവതി ഒളിച്ചോടിയത് വിവാഹം ചെയ്ത യുവാവിന്റെ വീട്ടിലെ സ്വർണവും കൊണ്ട്.
ഡ്രോണ്‍ ആക്രമണം; സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം . ആക്രമണത്തില്‍ ആളപായമില്ല
ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ സ്ഥാനാർഥി സമവാക്യങ്ങൾ മാറ്റിമറിക്കുന്നു. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്ന നിർദ്ദേശത്തോടെ, കായംകുളത്ത് യു പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ നാസറിനെ മത്സരിപ്പിക്കാനുള്ള നീക്കം പ്രതിസന്ധിയിലായി
ബെംഗളൂരു നിവാസികൾക്ക് ആശ്വാസ വാർത്ത; ഹെബ്ബാൾ തുരങ്ക പാത വൈകില്ല;പുതിയ വിവരങ്ങൾ
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സഹായകമാകുന്ന ഹെബ്ബാൾ ജംഗ്ഷനിലെ ആറ് വരി തുരങ്കപാതയുടെ നിർമ്മാണത്തിന് വേഗം കൂട്ടി അധികൃതർ. നിലവിൽ നാല് പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്. ആദാനി ഗ്രൂപ്പ്, ദിലീപ് ബിൽഡ്കോൺ, വിശ്വ സമുദ്ര എഞ്ചിനീയറിംഗ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നിവരാണ് ബിഡുകൾ സമർപ്പിച്ചിട്ടുള്ളത്. സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ പരിശോധിച്ച ശേഷം കരാറുകാരനെ ബിഡിഎ
ഐഫോൺ 17 പ്രോ മാക്സ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ആരും പ്രതീക്ഷിക്കാത്ത വിലക്കുറവ്
ആപ്പിളിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഐഫോൺ 17 പ്രോ മാക്സ് (iPhone 17 Pro Max) ഓഫര്‍ വിലയില്‍ വിജയ് സെയിൽസ് ഇപ്പോള്‍ ലഭ്യമാക്കുന്നു. ഐഫോൺ 17 പ്രോ മാക്സിന് ലഭ്യമായ ഓഫറിനെ കുറിച്ച് വിശദമായി.
ഇറാന്റെ നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നിലെ ചാണക്യന്; ആരാണ് അലി ലാരിജാനി ?
അമേരിക്കയുമായി ഒരു ചര്‍ച്ചയും ഇല്ലെന്ന് ലോകത്തെ അറിയിച്ചത് ഇറാന്റെ പ്രസിഡന്റ് ആയിരുന്നില്ല, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ആയിരുന്നു
ജിസിസി രാജ്യങ്ങളിൽ ഇറാൻ ആക്രമണം; പൗരന്മാർക്ക് സുരക്ഷാ നിർദേശങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ
ജിസിസി രാജ്യങ്ങളിൽ ഇറാൻ ആക്രമണം; പൗരന്മാർക്ക് സുരക്ഷാ നിർദേശങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ; അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദേശം
റോം: ഒരു മാര്‍പ്പാപ്പയുടെ വിയോഗത്തിന് ശേഷമോ സ്ഥാനത്യാഗത്തിലോ, അദ്ദേഹത്തിന്റെ പിന്‍ഗാമിയെ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ തെരഞ്ഞെടുക്കുന്നത് വിശ്വാസ സമൂഹം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഏറെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതാണ് സിസ്റ്റൈന്‍ ചാപ്പലിലെ നടപടി ക്രമങ്ങള്‍. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ കത്തോലിക്കാ സഭയുടെ തലവനായ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്ത രഹസ്യ കോണ്‍ക്ലേവില്‍ ഉള്‍പ്പെട്ട 133 കര്‍ദ്ദിനാള്‍മാരില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെച്ചിരുന്നതായി കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇത് ഒരു വലിയ സുരക്ഷാ വീഴ്ചയാണെന്ന് ഇന്നലെ പുറത്തിറങ്ങിയ ഒരു പുസ്തകം വെളിപ്പെടുത്തി. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിനുള്ളില്‍ പുരോഹിതന്മാര് ആദ്യ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറെടുക്കുമ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സജീവമായ ഒരു മൊബൈല്‍ കണക്ഷന്റെ സിഗ്നല്‍ ലഭിച്ചു. കര്‍ദ്ദിനാള്‍മാര്‍ പരസ്പരം അവിശ്വസനീയമായി നോക്കി എന്നാണ് പുസ്്തകത്തില്‍ പറയുന്നത്. തുടര്‍ന്ന് മുതിര്‍ന്ന പുരോഹിതന്മാരില് ഒരാള്‍ തന്റെ പോക്കറ്റില്‍ ഒരു ഫോണ്‍ ഉണ്ടെന്ന് കണ്ടെത്തി അത് കൈമാറിയെന്ന് ദീര്‍ഘകാല വത്തിക്കാന്‍ ലേഖകരായ രണ്ട് പേരുടെ പുതിയ പുസ്തകമായ ദി ഇലക്ഷന് ഓഫ് പോപ്പ് ലെയോ പതിനാലാമന്‍ പറയുന്നു. ഈ പുസ്തകം കര്‍ദ്ദിനാളിന്റെ പേര് പറയുകയോ ഫോണ്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് എന്തെങ്കിലും കാരണമുണ്ടെന്ന് സൂചിപ്പിക്കുകയോ ചെയ്യുന്നില്ല. ആ നിമിഷം അദ്ദേഹത്തെ ദുഃഖിതനാക്കി എന്നാണ് പറയുന്നത്. 'ഒരു സിനിമയ്ക്ക് പോലും സങ്കല്പ്പിക്കാന് പോലും കഴിയാത്തതും ആധുനിക കോണ്‍ക്ലേവുകളുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ രംഗം ആയിരുന്നു ഇതെന്നാണ് ജറാര്‍ഡ് ഒ'കോണലും എലിസബറ്റ പിക്വെയും പുസ്തകത്തില്‍ പറയുന്നത്. 2024-ലെ ഹിറ്റ് ചിത്രമായ കോണ്‍ക്ലേവ്, ഒരു പോപ്പിന്റെ സാങ്കല്‍പ്പിക തിരഞ്ഞെടുപ്പിനിടെയുള്ള ഗൂഢാലോചനകളുടെ കഥയാണ് ഇതിവൃത്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വമായ ഈ ഫോണ്‍ കണ്ടെത്തല്‍ ആ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതിനേക്കാള്‍ അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ഒ'കോണല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. യാഥാര്‍ത്ഥ്യം ഫിക്ഷനേക്കാള്‍ മികച്ചതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന വൈദികര്‍ പുറം ലോകവുമായി ആശയവിനിമയം നടത്തില്ലെന്നും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ക്കിടയില്‍ അവരുടെ ഫോണുകളും മറ്റ് എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു. ലോകത്തിലെ ഏറ്റവും രഹസ്യമായ തിരഞ്ഞെടുപ്പുകളില്‍ ഒന്നിന്റെ തിരശ്ശീലയ്ക്ക് പിന്നിലെ വിശദാംശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ പുസ്തകത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചതിന് വത്തിക്കാന്‍ പ്രസ് ഓഫീസ് മറുപടി നല്‍കിയില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായി മെയ് 7 മുതല്‍ 8 വരെ നടന്ന രണ്ട് ദിവസത്തെ കോണ്‍ക്ലേവില്‍ കര്‍ദ്ദിനാള്‍മാര്‍ യോഗം ചേര്‍ന്നു. ഏഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഒരു പുതിയ പോപ്പിനെ കര്‍ദ്ദിനാള്‍മാര്‍ തിരഞ്ഞെടുക്കുമെന്ന സാധ്യതയിലായിരുന്നു അക്കാലത്തെ മിക്ക ഊഹാപോഹങ്ങളും കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ആ പ്രദേശങ്ങളില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിക്കും വലിയ പിന്തുണ ലഭിച്ചില്ലെന്ന് പുസ്തകം പറയുന്നു, പങ്കെടുക്കുന്ന പുരോഹിതന്മാരുമായുള്ള അഭിമുഖങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യമായി കര്‍ദ്ദിനാള്‍മാരുടെ വോട്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു.
'ഇംഗ്ലീഷ് സ്റ്റൈല്‍ എൻഗേജ്മെന്റ് എന്റെ പ്ലാന്‍, വിവാഹം ഈ വര്‍ഷം'; ഗ്ലാമി ഗംഗ
'എനിക്കൊരു ഇംഗ്ലീഷ് സ്റ്റൈൽ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ വളരെ മിനിമല്‍ രീതിയിലാണ് എൻഗേജ്മെന്റ് നടത്തിയത്. ഒരു റിങ് എക്സ്ചേഞ്ച് ഫോട്ടോഷൂട്ടാണ് ആദ്യം പ്ലാന്‍ ചെയ്തത്'- ഗംഗ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ലെബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചു; ശക്തമായി തിരിച്ചടിച്ച് ഇസ്രയേല്‍
ഇറാനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ലെബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചു, അതിശക്തമായ പ്രത്യാക്രമണമാണ് ഇസ്രയേല്‍
ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് നിലപാടെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് | Sabarimala Women entry
മറുകണ്ടം! ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമം; ഇനി കണക്ക് ഹൈക്കോടതി നേരിട്ട് പരിശോധിക്കും
ആഗോള അയ്യപ്പ സംഗമത്തിലെ കണക്ക് ഹൈക്കോടതി നേരിട്ട് പരിശോധിക്കും; ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ദേവസ്വം ബോര്‍ഡ് ഹൈകോടതിയിൽ വ്യാഴാഴ്ച്ച നേരിട്ട് ഹാജരാക്കണം
വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നത്
ഇറാനെതിരായ സൈനിക നടപടി; നാലാഴ്ച വരെ നീളാമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീളാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാൻ വലിയ രാജ്യമാണെന്നും സൈനിക നടപടിക്ക് നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കുമെന്നും ബ്രിട്ടീഷ് പത്രത്തോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും ഉടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. അതേസമയം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു.കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. The post ഇറാനെതിരായ സൈനിക നടപടി; നാലാഴ്ച വരെ നീളാമെന്ന് ട്രംപ് appeared first on RashtraDeepika .
ആക്രമണത്തെ ചെറുക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ; UAE പ്രസിഡന്റിന് ഐക്യദാർഢ്യം | India
ആക്രമണത്തെ അംഗീകരിക്കാൻ ആവില്ല, ഇറാന്റെ ആക്രമണത്തെ തള്ളി ഇന്ത്യ?; പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ നിലപാട് എന്ത്?
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് (28) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 1.10 ലക്ഷം രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് ജഡ്ജി രാജീവൻ വാച്ചൽ വിധിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. അതിക്രമത്തിന് പിന്നാലെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് മാനസികനില തകരാറിലായ അതിജീവത ഒന്നര മാസത്തോളം ജില്ലാ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.
ശബരിമല യുവതീപ്രവേശനം: നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുന്‍പ് സ്വീകരിച്ച നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. 2018ലെ യുവതീപ്രവേശന വിധിയെ എതിര്‍ക്കുകയും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രിംകോടതിയില്‍ അറിയിക്കാനുമാണ് ബോര്‍ഡിന്റെ പുതിയ നിലപാട്. കാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ബോര്‍ഡിന്റെ നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തീരുമാനം സുപ്രിംകോടതിയെ ഔദ്യോഗികമായി അറിയിക്കാനായി ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടതുതന്നെ ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും, അതിനാല്‍ തന്നെ വിശ്വാസികളുടെ വികാരങ്ങള്‍ പരിഗണിച്ചുള്ള നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 15നകം വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. വിശ്വാസികള്‍ക്കൊപ്പം നില്ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന ഏകകണ്ഠമായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. 2018ലെ യുവതീപ്രവേശന വിധിയെ പിന്തുണയ്ക്കില്ലെന്നും, ഈ തീരുമാനം സുപ്രിം കോടതിയെ അറിയിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. അതേസമയം, 2020ല്‍ യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്ന ഹരജി പരിഗണിക്കുമ്പോള്‍ വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. അന്ന് ബോര്‍ഡിന്റെ അഭിഭാഷകന് അതിനെ സാധൂകരിക്കുന്ന വാദങ്ങളും സുപ്രിംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വിധി പുനപരിശോധിക്കണം എന്ന നിലപാടിലേക്കാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത്.
പഞ്ചാബിൽ മതപരിവർത്തനം നടക്കുന്നു ; അമിത് ഷാ
പഞ്ചാബിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഭഗവന്ത് മാൻ സർക്കാറിനോടും ജനങ്ങളോടും ഇത് തടയാൻ അദ്ദേഹം ആവശ്യപ്പെട്ടു. നവി മുംബൈയിലെ ഖാർഘറിൽ ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നടന്ന 'ഹിന്ദ്-ദി-ചാദർ' അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ .

31 C