സൂരജ്കുണ്ഡ് മേളയിൽ വൻ അപകടം. ഭീമൻ ഊഞ്ഞാൽ തകർന്നു വീണ് പോലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്, ഫരീദാബാദിൽ ശനിയാഴ്ച വൈകുന്നേരമാണ് ദുരന്തം; മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദ് ദാരുണമായി മരിച്ചത്
അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവത്തില്‍ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ് നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് സൂചന
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് സൂചന. ഒന്നാംപ്രതി മരണ സുബിന്, കൂട്ടുപ്രതി ബര്‍ലിന്‍ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവര്‍ത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവര്‍ത്തകയിലേക്കും അവരുടെ ആണ്‍സുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും. കേസില്‍ കൂടുതല്‍ പേര് പ്രതികളാകാനും സാധ്യതയുണ്ട്. തിരുവല്ലയില്‍ പോലിസുകാര്‍ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തില്‍ വിജിലന്‍സും പ്രാഥമിക അന്വേഷണം തുടങ്ങി. അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആര് ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പോലിസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും പൊലീസ് വ്യക്തമാക്കി. കേസില്‍ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തില്‍ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിന്, സ്പായിലെത്തിയ കസ്റ്റമര്‍ക്കൊപ്പം നഗ്നവീഡിയോകള്‍ പകര്‍ത്തി എന്നുമാണ് റിപ്പോര്‍ട്ട്.
മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടകേസ്: പോലീസിന് വീഴ്ചയില്ലെന്ന് ഡിസിപി റിപ്പോര്‍ട്ട്
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകട കേസില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിസിപിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ അലംഭാവം ഉണ്ടായില്ലെന്നും അപകടമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാഹനം ആരുടേതാണ് എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട വിവരം മണിയന്‍പിള്ള രാജു പോലീസിനെ അറിയിച്ചിരുന്നില്ലെന്ന് ഡിസിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട വിവരം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ച ശേഷം മണിയന്‍പിള്ള രാജു തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. സ്റ്റേഷനിലെ ലാന്‍ഡ് ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്ന് മണിയന്‍പിള്ള രാജു നേരിട്ട് വിളിച്ചതായി കണ്ടെത്തിയിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് മണിയന്‍പിള്ള രാജുവിനെ നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം അറിഞ്ഞ ശേഷം രാത്രിയോടെ തന്നെ പോലീസ് സംഘം മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ നടന് വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ മടങ്ങിപ്പോയ പൊലീസ് വീണ്ടും മണിയന്‍പിള്ളയുടെ വീട്ടിലെത്തി. വീട് കുത്തിതുറന്നോ മറ്റോ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് മ്യൂസിയം സിഐ നല്കിയ മൊഴി. അടുത്ത ദിവസം രാവിലെ വരെ പോലീസ് രാജുവിന്റെ വീടിന് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. രാവിലെ മണിയന്‍പിള്ള രാജുവിനെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അപകടവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച സംഭവിച്ചതായി ആരോപണുണ്ടായിരുന്നു. മണിയന്‍പിള്ള രാജുവിന് അനുകൂലമായി പോലീസ് നിലപാട് സ്വീകരിച്ചു എന്നായിരുന്നു ആരോപണം. സംഭവം നടന്ന് പിറ്റേദിവസം മാത്രമാണ് മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ ഹാജരായതെന്നും മദ്യപിച്ചു എന്ന ആരോപണം നിലനില്‍ക്കെ മെഡിക്കല്‍ പരിശോധന വൈകിയെന്നും ആരോപണമുണ്ടായിരുന്നു. മണിയന്‍പിള്ള ഓടിച്ച വാഹനം കണ്ടെത്താന്‍ വൈകിയെന്നും വിമര്‍ശനമുണ്ടായിരുന്നു. വിഷയം അന്വേഷിക്കാന്‍ ഡിസിപി വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് രാത്രി 9.30 ഓടെയായിരുന്നു ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ അപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതായും മണിയന്‍പിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
നെല്ലുസംഭരണത്തിനായി കേരളം നല്കുന്ന ബോണസ് നിര്‍ത്തണമെന്ന് കേന്ദ്രം
തിരുവനന്തപുരം: രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാല്‍, നെല്ലുസംഭരണത്തിനായി കേരളം നല്കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പകരം പയറുവര്‍ഗങ്ങള്‍, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നല്‍കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ചെലവുകാര്യ സെക്രട്ടറി വി വുവല്‍നാം സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലകിനയച്ച കത്തിലെ നിര്‍ദേശം. തീരുമാനം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍ക്ക് കിലോഗ്രാമിന് ആറുരൂപയിലേറെ കുറയും. ഇതു പ്രതിസന്ധി സൃഷ്ടിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച അധിക പ്രോത്സാഹന ബോണസ്, വിത്തിടലും ഉത്പാദനവുമൊക്കെ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കും. ആവശ്യത്തെക്കാളേറെ നെല്ലും ഗോതമ്പും പൊതുവിതരണത്തിന് ലഭ്യമാണ്. അതേസമയം, പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുവിന്റെയും ഉത്പാദനം കുറവായതിനാല്‍ വന്‍തോതില്‍ അവ ഇറക്കുമതി ചെയ്യേണ്ടിവരുന്നെന്ന് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടി. നെല്ലുസംഭരണത്തിന് കേന്ദ്രം നല്‍കുന്നത് 23.69 രൂപയാണ്. 6.31 രൂപയാണ് കേരളം നല്കുന്ന അധിക പ്രോത്സാഹന ബോണസ്. 5.20 രൂപയായിരുന്ന ഇത് ഒക്ടോബറിലെ മന്ത്രിസഭായോഗത്തിലാണ് കൂട്ടിയത്. അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ്. കണ്‍വീനര്‍ ടി പി രാമകൃഷ്ണന് ആവശ്യപ്പെട്ടു.
റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ കത്തിക്കുത്ത്; നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ശബരിമല സന്നിധാനത്തെ എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് ദേവസ്വം വിജിലൻസ്. സന്നിധാനത്തെ രണ്ട് ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തൽ.
ആന്റോ ആന്റണിഎംപിതെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസിന്റെ ആരോപണത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത്
കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ആന്റോ ആന്റണി. എല്ലാ കണക്കും തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടുണ്ട്. പണം കിട്ടാനുണ്ടെങ്കില്‍ നിയമപരമായി രാജുവിന് പോകാം.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കര്‍ഷകസംഘടനകള്‍; ഫെബ്രുവരി 12ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
കാലിത്തീറ്റ, സോയാബീന്‍ ഓയില്‍, പഴങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യന്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ചു
കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടഞ്ഞു; കണ്ടുനിന്ന ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു
കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടഞ്ഞു; കണ്ടുനിന്ന ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു
ലണ്ടന്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനെ ഇപ്പോഴും വേട്ടയാടുകയാണ്. രാജകുടുംബം മുതല്‍ പ്രധാനമന്ത്രി വരെ വിവാദത്തിലായ സാഹചര്യത്തില്‍, ദിനംപ്രതിയെന്നോണം പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്നു. അതിസുന്ദരിയായ ഒരു റൊമേനിയന്‍ മോഡലിനെ ആന്‍ഡ്രു രാജകുമാരനായി എപ്സ്റ്റീന് ബക്കിങ്ഹാം കൊട്ടാരത്തിലെത്തിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എലിസബത്ത് രാജ്ഞി ബാല്‍മോറലിലായിരുന്ന സമയത്ത് ഒരു സ്വകാര്യ വിരുന്നിന്റെ ഭാഗമായാണ് ബുക്കാറെസ്റ്റില്‍ നിന്നുള്ള മോഡലും ഒരു റഷ്യന്‍ യുവതിയും ഉള്‍പ്പെടെയുള്ള സംഘത്തെ എപ്സ്റ്റീന് കൊട്ടാരത്തിലെത്തിച്ചത്. ഈ റൊമേനിയന്‍ മോഡലിനെക്കുറിച്ച് എപ്സ്റ്റീന് തന്റെ ഇമെയിലുകളില്‍ വാചാലനാകുന്നുണ്ട്. കൊട്ടാര സന്ദര്‍ശനത്തിന് ശേഷം ആന്‍ഡ്രുവിന് അയച്ച സന്ദേശത്തില്‍, വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും കൂടുതല്‍ കൂടിക്കാഴ്ചകള്‍ പ്രതീക്ഷിക്കുന്നുവെന്നും എപ്സ്റ്റീന് കുറിച്ചു. ഇതിനെ അനുകൂലിച്ചാണ് ആന്‍ഡ്രു പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തലോടെ ആന്‍ഡ്രുവിനെതിരെ ക്രിമിനല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. രാജകുടുംബത്തിലെ മറ്റാര്‍ക്കൊക്കെ ഈ ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് ആന്‍ഡ്രുവിനെ റോയല്‍ ലോഡ്ജില്‍ നിന്നും ഒഴിപ്പിച്ച് സാന്‍ഡ്രിഗ്രാമിലേക്ക് മാറ്റാനാണ് ചാള്‍സ് രാജാവിന്റെ നീക്കം. പൊതുജനശ്രദ്ധയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്. അതേസമയം, റഷ്യന്‍ ബന്ധമുള്ള പീറ്റര്‍ മാന്ഡേഴ്സണ് ബ്രിട്ടീഷ് സുരക്ഷയ്ക്ക് ഭീഷണിയായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.6, 15 വര്‍ഷം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഈ മുന്നറിയിപ്പ് നിലനില്‍ക്കെത്തുടന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മാന്‍ഡേഴ്സണെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചത്. നിയമന സമയത്ത് മാന്ഡേഴ്സണ് എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്ന് സ്റ്റാര്‍മര്‍ക്ക് പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടി വന്നു. ഇതാണ് പ്രധാനമന്ത്രിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. പഴയ സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബിക്ക് വേണ്ടി ലോകനേതാക്കളെ ഹണിട്രാപ്പില്‍ കുരുക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ കണ്ണിയായിരുന്നു എപ്സ്റ്റീന് എന്ന ആരോപണവും ശക്തമാണ്. 2008-ല്‍ തന്നെ എപ്സ്റ്റീന് വഴി റഷ്യ മാന്‍ഡേഴ്സണെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. റഷ്യന്‍ ശതകോടീശ്വരന്‍ ഒലേഗ് ഡെറിപാസ്കയുമായുള്ള മാന്‍ഡേഴ്സന്റെ അടുത്ത ബന്ധവും ഇപ്പോള്‍ ചര്‍ച്ചയാകുന്നു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ കീര്‍ സ്റ്റാര്‍മറുടെ നില പരുങ്ങലിലായിരിക്കുകയാണ്. അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.
അപകട വിവരം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ച ശേഷം മണിയന്‍പിള്ള രാജു തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു.
2025ൽ കശ്മീരിൽ എത്തിയത് 36,410 വിദേശികൾ ഉൾപ്പെടെ 1.7 കോടിയിലധികം വിനോദസഞ്ചാരികൾ
2025ൽ 1.7 കോടിയിലധികം വിനോദ സഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. ഇതിൽ 36,000ത്തിലധികം വിദേശ സഞ്ചാരികൾ ഉൾപ്പെടുന്നുവെന്ന് സർക്കാർ ശനിയാഴ്ച നിയമസഭയെ അറിയിച്ചു. 2025 ജനുവരി 1നും ഡിസംബർ 31നും ഇടയിൽ 1,77,65,390 വിനോദ സഞ്ചാരികൾ കേന്ദ്രഭരണ പ്രദേശം സന്ദർശിച്ചതായി എംഎൽഎ ഹസ്നൈൻ മസൂദി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ടൂറിസം വകുപ്പ് നൽകി.
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 170 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2070 വരെയുള്ള രാജ്യത്തിന്റെ രൂപകല്‍പ്പനയാണ് ഈ ബജറ്റെന്നും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ് ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു
യുവതിയുടെ കൈവെട്ടിയ കേസില്‍ അമ്മാവന് പിടിയില്‍
തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിയുടെ കൈവെട്ടിയ കേസില്‍ പ്രതിയായ അമ്മാവന് പിടിയില്‍. കിളിമാനൂര്‍ സ്വദേശി മണിക്കുട്ടനാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പോങ്ങനാട് സ്വദേശി സിന്ധുവിനെ മണിക്കുട്ടന് ആക്രമിച്ചത്. സിന്ധുവിന്റെ രണ്ട് കൈകള്‍ക്കും വെട്ടേറ്റു. ഒരു കൈപ്പത്തി ഏതാണ്ട് പൂര്‍ണമായി വേര്‍പ്പെട്ട നിലയിലാണ്.
ശബരിമല സ്വർണക്കൊള്ള കേസില്‍ ആന്റോ ആന്റണി എംപിയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം
അപകടത്തിന് ശേഷം നടൻ ഭാര്യയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായും പൊലീസ് കണ്ടെത്തി. ഇതിന് ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പുലര്‍ച്ച വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം ; പ്രതി പിടിയില്‍
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരവൂര്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്.
സ്വർണ വില 50,000 ഒക്കെ പ്രതീക്ഷിക്കുന്നത് മണ്ടത്തരം; പവൻ വില 1.60 ലക്ഷത്തിലേക്ക്..പ്രവചനം
തുടർച്ചയായ ആറ് ദിവസത്തെ ഇടിവിന് ശേഷം ഫെബ്രുവരി 7 ന് സ്വർണ വില വീണ്ടും ഉയർന്നു. . ആഗോള അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർന്നതാണ് ആഗോള വിപണിയിൽ വില ഉയരാൻ കാരണമായത്. ദുർബലമായ യുഎസ് ഡോളർ, വിലയിലെ വലിയ ഇടിവിന് ശേഷമുള്ള വാങ്ങൽ താൽപ്പര്യം എന്നിവയാണ് ഈ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ
പരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ച അധ്യാപികയെ തല്ലി വിദ്യാർത്ഥി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ആഴ്ചയില്‍ അഞ്ചു ദിവസമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനൊപ്പം ആരോഗ്യമേഖലയിലും നിര്‍ണ്ണായക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു. നഴ്സുമാരുടെ ജോലിസമയം ക്രമീകരിക്കുന്നതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷന് (യു.എന്‍.എ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് നടപടി. എന്നാല്‍, സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഈ പരിഷ്കാരങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്. പുതിയ നിര്‍ദ്ദേശപ്രകാരം ആശുപത്രികളില്‍ ത്രീ ഷിഫ്റ്റ് സമ്പ്രദായം നിര്‍ബന്ധമാക്കും. പകല്‍ ഷിഫ്റ്റുകള്‍ എട്ടു മണിക്കൂറായി നിശ്ചയിക്കുമ്പോള്‍ രാത്രി ഷിഫ്റ്റ് വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയായി (12 മണിക്കൂര്‍) ക്രമീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇത് നഴ്സുമാര്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ഉറപ്പാക്കുമെങ്കിലും, രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നത് ക്രൂരമാണെന്ന വിലയിരുത്തലുണ്ട്. ഈ വിഷയത്തില്‍ നഴ്സുമാര്ക്കിടയില് പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ പുനരാലോചന നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. യുവജനക്ഷേമ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ മാറ്റങ്ങള്‍. 50 വയസ്സ് കഴിഞ്ഞവരെ രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നും, അധികമായി ജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ടൈം വേതനമോ പകരം അവധിയോ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോസ്റ്റല്‍ അല്ലെങ്കില്‍ വാഹന സൗകര്യം ഉറപ്പാക്കുക, സമരങ്ങളില്‍ പങ്കെടുക്കുന്നവരോട് പ്രതികാര ബുദ്ധി കാണിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും, ലാഭക്കണ്ണോടെ നോക്കുന്ന ആശുപത്രി മാനേജ്മെന്റുകള്‍ ഇത് നടപ്പിലാക്കാന്‍ തയ്യാറാകുമോ എന്ന വലിയ ചോദ്യം അവശേഷിക്കുന്നു.
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: നാലുപേര്‍ ഒളിവില്‍; പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും ഇവരുടെ ആണ് സുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെഎസ്യു നേതാവിന് സസ്പെന്ഷന്
തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു അല്‍ അമീന് അഷ്റഫ്.
ആരോഗ്യരംഗത്തിനെതിരെയും സതീശന് രംഗത്തുവന്നു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്.
സ്ത്രീധനം ലക്ഷ്യമിട്ട് വിവാഹം ചെയ്തത് മൂന്ന് തവണ; നാലാം വിവാഹത്തിനൊരുങ്ങവെ യുവാവ് കുടുങ്ങി
കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്
കൊപ്പത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.
യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞുനിന്ന് മൊബൈലില്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്കി വിട്ടയച്ചു.
വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു. ദില്ലിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി.
കൊച്ചി: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി മേഖലയില്‍ വരും വര്‍ഷം വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു. രാജ്യത്തിന്റെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയില്‍ 11 മുതല്‍ 14 ശതമാനം വരെ സംഭാവന ചെയ്യുന്ന കേരളത്തിന് ഈ വളര്‍ച്ചാ സാധ്യതകള്‍ നിര്‍ണായകമാണ്. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ 34.5 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്; 21.6 ശതമാനം ശീതീകരിച്ച മറ്റു മത്സ്യങ്ങളും. പുതുതായി ഒപ്പുവെച്ച യു.എസ്-ഇന്ത്യ വ്യാപാരക്കരാര്‍ ഈ മേഖലയിലെ സാധ്യതകള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഏതാണ്ട് 270 കോടി ഡോളറിന്റേതാണ് യു.എസിലേക്കുള്ള ഇന്ത്യയുടെ വാര്‍ഷിക സമുദ്രോത്പന്ന കയറ്റുമതി. എന്നിരുന്നാലും, ആഗോള വിപണിയിലെ ചലനങ്ങള്‍ മൂലം നടപ്പുസാമ്പത്തിക വര്‍ഷം ഇതില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കയറ്റുമതിയില്‍ 6.5 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍, പുതിയ വ്യാപാര ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം കയറ്റുമതി കുതിച്ചുയരുമെന്നും 300 കോടി ഡോളര്‍ കടക്കുമെന്നുമാണ് സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന് പിന്നാലെ യു.എസുമായും ധാരണയിലെത്താനായത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നല്‍കും. വിയറ്റ്നാം (20%), തായ്ലന്ഡ് (19%) എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇറക്കുമതി ചുങ്കം (18%) ഇന്ത്യക്ക് ലഭിക്കുന്നത് അമേരിക്കന്‍ വിപണിയില്‍ മേല്‍ക്കൈ നേടാന്‍ സഹായിക്കും. 2024-25 കാലയളവില്‍ 745 കോടി ഡോളറിന്റെ (ഏകദേശം 62,408 കോടി രൂപ) റെക്കോര്‍ഡ് കയറ്റുമതി രാജ്യം കൈവരിച്ചിരുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഈ റെക്കോര്‍ഡും തിരുത്തപ്പെടുമെന്നാണ് സൂചന. അതേസമയം, ഈ വ്യാപാര നേട്ടങ്ങള്‍ക്കിടയിലും അമേരിക്ക മുന്നോട്ടുവെക്കുന്ന കര്‍ശന നിബന്ധനകള്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഉയര്‍ത്തുന്ന ഭീഷണികള്‍ ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമാണ്. റഷ്യന്‍ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം നയതന്ത്ര വെല്ലുവിളികളും ഉയര്‍ത്തുന്നു. സമുദ്രോത്പന്ന മേഖലയില്‍ കമ്പോളം തുറന്നുകിട്ടുന്നത് നേട്ടമാണെങ്കിലും, രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ഭാവിയില്‍ എങ്ങനെയൊക്കെ ബാധിക്കുമെന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലുള്‍പ്പെടെ ഈ വിഷയങ്ങള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
Maramon Convention 2026: 131-മത് മാരാമൺ കൺവെൻഷനായി പമ്പാ തീരമൊരുങ്ങി. ഇന്ന് മുതൽ 15 വരെയാണ് കൺവെൻഷൻ. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് എത്തുന്നവർക്കായി കെഎസ്ആർടിസി സമീപ ബസ് സ്റ്റാൻഡുകളിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.
ലണ്ടന്‍: തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന പീറ്റര്‍ മാന്‍ഡേഴ്സണെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്ഡോണ് ബ്രൗണ്‍ രംഗത്തെത്തി. ഭരണകൂടത്തില്‍ പങ്കാളിയായിരിക്കെ ജെഫ്രി എപ്സറ്റീന് രഹസ്യ ഇമെയില്‍ സന്ദേശം അയച്ചത് ഒരു കുറ്റകൃത്യമാണെന്നും, ഒരു രാജ്യമെന്ന നിലയില്‍ നാം നിലകൊള്ളുന്ന എല്ലാത്തിനോടുമുള്ള പൊറുക്കാനാകാത്ത വഞ്ചനയാണെന്നുമായിരുന്നു ഗോര്ഡോണ് ബ്രൗണ്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റേ അതീവ തന്ത്രപ്രധാനമായ ചില വിവരങ്ങള്‍ മാന്ഡേഴ്സന് എപ്സ്റ്റീന് ചോര്‍ത്തി നല്കി എന്ന ആരോപണത്തെ തുടര്‍ന്ന് മാന്‍ഡേഴ്സനുമായി ബന്ധപ്പെട്ട രണ്ട് വീടുകളില്‍ പരിശോധന നടത്തിയതായി ഇന്നലെ മെറ്റ് പോലീസ് പറഞ്ഞതിനു പിറകെയായിരുന്നു ബ്രൗണിന്റെ പ്രതികരണം. സാമ്പത്തിക മാന്ദ്യ കാലത്ത് യൂറോയെ തിരികെ ശക്തിപ്പെടുത്താനായി രൂപപ്പെടുത്തിയ പാക്കേജ്, 2010 ല്‍ അത് പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചോര്‍ന്നത് കടുത്ത സാമ്പത്തിക നഷ്ടത്തിന് വഴി തെളിച്ചിട്ടുണ്ടാകാം എന്നും ബ്രൗണ്‍ പറഞ്ഞു. തന്റെ മന്ത്രി സഭയില്‍ ഫിനാന്‍സ് സെക്രട്ടറി ആയിരുന്ന മാന്ഡേഴ്സന് എതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ ഇതിനെ ഒരു സാമ്പത്തിക കുറ്റകൃത്യമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാന്‍ഡേഴ്സനെ അമേരിക്കന്‍ അംബാസിഡറായി നിയമിച്ച കീര്‍ സ്റ്റാര്‍മറുടെ നടപടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ ഈ പ്രതികരണം പുറത്തുവന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മാന്ഡേഴ്സന് അയാളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് മാന്‍ഡേഴ്സനെ അമേരിക്കന്‍ അംബാസിഡറായി നിയമിച്ചതെന്ന് കഴിഞ്ഞ ദിവസം സ്റ്റാര്‍മര്‍ക്ക് പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടതായി വന്നു. ഇതോടെ പല ലേബര്‍ എം പിമാരും പ്രധാനമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തി. പ്രധാനമന്ത്രി രാജി വയ്ക്കണമോ എന്നതല്ല, എപ്പോള്‍ രാജിവയ്ക്കണം എന്നതാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം എന്നായിരുന്നു അവരില്‍ പലരുടെയും പ്രതികരണം. അതിനിടയില്‍, ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയെ വരെ പിടിച്ചുലച്ച എപ്സ്റ്റീന് ഫയല്‍സ്, പുതിയ ഓരോ വെളിപ്പെടുത്തലും പുറത്തു വരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നത് ബ്രിട്ടനിലാണ്. ഒരു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലൈംഗിക കുറ്റവാളിയും, എപ്സ്റ്റീന്റെ കൂട്ടിക്കൊടുപ്പുകാരിയുമായ ജിസ്ലെയ്ന് മാക്സ്വെല്ലുമായി ചേര്‍ന്ന് ഒരു സ്ത്രീയുമായി ത്രീസം ലീലകളില്‍ ആറാടിയതായി വെളിപ്പെടുത്തലുണ്ടാകുന്നു. രാജകുടുംബത്തിന്റെ ചരിത്രകാരനായ ആന്‍ഡ്രൂ ലോണിയാണ് ഡെയിലി മെയിലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തേ, 2006 ല്‍ തനിക്കും എപ്സ്റ്റീനുമൊപ്പം ഒരേ സമയം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആന്‍ഡ്രു ഒരു നര്‍ത്തകിക്ക് പണം വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി വന്ന ആന്‍ഡ്രു ലോണി പറയുന്നത്, ബ്രിട്ടീഷ് ഉന്നത സമൂഹത്തില്‍ എപ്സ്റ്റീനുമായും മാക്സ്വെല്ലുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് ആന്‍ഡ്രു മാത്രമല്ല എന്നാണ്. ഒരു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിസ്ലെയ്ന് മാക്സ്വെല്ലും ഉള്‍പ്പെട്ട ഒരു ത്രീസം നെ കുറിച്ച് തനിക്ക് അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി പ്രധാനമന്ത്രിയായിരുന്നോ എന്ന ചോദ്യത്തിന് ഒരു മുന്‍ പ്രധാനമന്ത്രി എന്നാല്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആന്‍ഡ്രുവും എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ ഒരു തുമ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് എന്ന് പറഞ്ഞ ലോണി, ആന്‍ഡ്രു ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായിരുന്ന കാലത്തെ, ആന്‍ഡ്രുവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അന്വേഷണവിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. പാശ്ചാത്യ ലോകത്തെ പ്രമുഖരെ തേന്‍കെണിയില്‍ കുരുക്കാന്‍ 1980 കളില്‍ സോവിയറ്റ് യൂണിയന് നിയോഗിച്ച ഒരു ചാരനായിരുന്നു എപ്സ്റ്റീന് എന്നും ലോണി ആരോപിച്ചു. രാജകുടുംബത്തിലെ ചിലരുടെ ദൗര്‍ബല്യങ്ങളെ മുതലാക്കി, രാജകുടുംബത്തിലൂടെ രാജ്യത്തിന്റെ ഉന്നതിയിലേക്ക് നുഴഞ്ഞു കയറാനായിരുന്നു അവരുടെ ശ്രമം. ഇത് എത്രമാത്രം വിജയിച്ചു എന്നറിയണമെങ്കില്‍ ആന്‍ഡ്രുവിന്റെ കാലത്തെ ഫയലുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം എനിക്ക് മാത്രമേ അറിയൂ', ജയത്തിനുശേഷം തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്
ബാറ്റിംഗിനെ അകമഴിഞ്ഞ് തുണക്കാറുള്ള വാങ്കഡെയിലെ പിച്ച് ഇത്തവണ അൽപം വ്യത്യസ്തമായിരുന്നുവെന്നും സൂര്യ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവർത്തകരും ചടങ്ങിനെത്തും.
ഇക്കിളിയിട്ട് കളിച്ചത് കാര്യമായി; സഹപാഠിയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍
ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും.
മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്നുവീണു; ഒരു മരണം, 13 പേർക്ക് പരിക്ക്, ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്
ഹരിയാനയിലെ ഫരീദാബാദിൽ ശനിയാഴ്ച നടന്ന സൂരജ്കുണ്ഡ് മേളയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം 6.15 ഓടെയാണ് സംഭവം നടന്നതെന്ന് ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണർ ആയുഷ് സിൻഹ പറഞ്ഞു. ആളുകൾ സഞ്ചരിക്കുമ്പോൾ ഊഞ്ഞാൽ ചെരിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അപകടവിവരം അറിഞ്ഞുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തിയെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചത്.
രാജസ്ഥാനിലെ കോട്ടയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ടു മരണം
ഫത്ഹേ മുബാറക് വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോർഡ്
18 മദ്റസകൾക്കു കൂടി അംഗീകാരം
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്; സ്കോളര്‍ സ്പാര്‍ക്ക് പരീക്ഷ ഇന്ന്
ഇന്ന് നടക്കുന്ന പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത നേടും
മദ്റസാ അധ്യാപകർക്ക് അഞ്ച് ലക്ഷം പലിശരഹിത ഭവന വായ്പ
വായ്പാ തിരിച്ചടവിന് പത്ത് വർഷമാണ് കാലയളവ്.
ഇപ്പോൾ മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് ആശങ്കകളില്ല
അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടത്തിന് പിന്നിൽ എന്‍ സി പിയുടെ ലയനം തടയുക എന്ന ലക്ഷ്യമുണ്ടോ എന്ന സംശയം ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ആദ്യം സംശയം പ്രകടിപ്പിച്ചത് മമതാ ബാനര്‍ജിയായിരുന്നു. മമതയുടെ സംശയം അഖിലേഷ് യാദവും പങ്കുവെക്കുകയുണ്ടായി. സുനേത്ര പവാറിന്റെ ധൃതിപിടിച്ചുള്ള സ്ഥാനാരോഹണവും തുടര്‍ന്ന് ലയന സാധ്യത തള്ളിക്കൊണ്ടുള്ള അജിത് പവാര്‍ വിഭാഗത്തിന്റെ പ്രസ്താവനയും മമതാ ബാനര്‍ജിയുടെയും മറ്റും സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്.
ജമാഅത്തിന്റെ മതരാഷ്ട്ര വാദം ന്യായീകരിച്ച് സതീശൻ; കരുതലോടെ ലീഗ്
മൗദൂദികൾ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ഇ കെ വിഭാഗം
വളര്‍ന്നു കഴിഞ്ഞ ജീവന്, സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ ഒഴിവാക്കാമെന്ന സന്ദേശം വൈകി നടത്തുന്ന ഗര്ഭഛിദ്രങ്ങളെ സാധാരണവത്കരിക്കുന്ന സാമൂഹിക മനോഭാവത്തിന് അവസരമൊരുക്കും. ഗര്‍ഭഛിദ്രം സ്ത്രീയുടെ അവകാശമാണെന്നു സമ്മതിച്ചാല്‍ പോലും അതേത് ഘട്ടം വരെയെന്നതിന് ധാര്‍മിക അതിര്‍വരമ്പുകള്‍ ആവശ്യമാണ്.
ബിഹാറിൽ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് 70-ൽ അധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിയും വയറുവേദനയും പ്രകടിപ്പിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണ്. ഭക്ഷണത്തിൽ പല്ലി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഗുജറാത്തിൽ സ്കൂളിൽ പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി വനിതാ ഇൻവിജിലേറ്ററെ മർദിച്ചു. പിന്നീട് പിതാവിനും സംഘത്തിനുമൊപ്പം സ്കൂളിലെത്തി അധ്യാപികയെ ഭീഷണിപ്പെടുത്തിയെന്നും പരാതി.
ക്വലാലംപുര്‍: വളര്‍ച്ചയ്ക്കുള്ള വിശ്വസ്ത പങ്കാളിയായാണ് ലോകം ഇന്ത്യയെ കാണുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയും ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും ഉണ്ടാക്കിയ വ്യാപാര കരാറുകളില്‍ ഇക്കാര്യം വ്യക്തമാണ്. ഇന്ത്യയുടെ ഏറ്റവും ശക്തമായ കറന്‍സിയായി 'വിശ്വാസം' മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി മലേഷ്യയിലെത്തിയപ്പോഴാണു പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഇന്ത്യയെ ഒരു വിപണിയായാണു ലോകം കണ്ടിരുന്നത്. ഇപ്പോള്‍ നിക്ഷേപത്തിനും വ്യാപാരത്തിനുമുള്ള പങ്കാളിയായി ഇന്ത്യ മാറിയിരിക്കുന്നു. വളര്‍ച്ചയിലേക്കു കുതിക്കാനുള്ള വിശ്വസ്ത പങ്കാളിയായാണ് ലോകം ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു ജീവനുള്ള പാലമായി ഇന്ത്യന്‍ പ്രവാസികള്‍ വര്‍ത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മലേഷ്യയില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യക്കാരുടെയും മലേഷ്യക്കാരുടെയും ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളും. തമിഴ്ഭാഷ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാനഘടകമാണ്. ആഗോളതലത്തില്‍ത്തന്നെ പലയിടത്തും തമിഴ്സംസ്കാരം കാണാന്‍ കഴിയും. എം.ജി.ആറിന്റെ തമിഴ്ഗാനങ്ങള്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന് ഇഷ്ടമാണെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദേശം നൽകി അമിത് ഷാ
'ഭീകരരെ ഉന്മൂലനം ചെയ്യും, ഭീകരമുക്ത കശ്മീർ എന്ന ലക്ഷ്യം നടപ്പാക്കും', അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദേശം നൽകി അമിത് ഷാ
കൊല്ലത്ത് മോഷണം പോയ ബൈക്ക് പൊല്ലാപ്പായി; മോഷ്ടിച്ച കള്ളൻ കറങ്ങുന്നത് ഹെൽമറ്റില്ലാതെ | Kollam | Theft
കൊല്ലത്ത് മോഷണം പോയ ബൈക്ക് പൊല്ലാപ്പായി; മോഷ്ടിച്ച കള്ളൻ കറങ്ങുന്നത് ഹെൽമറ്റില്ലാതെ; പിഴ നോട്ടീസ് കിട്ടുന്നത് പാരിപ്പള്ളി സ്വദേശിയായ ബൈക്ക് ഉടമ സിജോയ്ക്ക് Bike Theft | MVD | Fine | Kollam
ഇക്കിളി ഇട്ടത് സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് തല്ലി സഹപാഠികൾ
ഇക്കിളി ഇട്ടത് സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് തല്ലി സഹപാഠികൾ, സംഭവം പത്തനംതിട്ട കലഞ്ഞൂരിൽ Pathanamthitta | Police | Kalanjoor
62 കാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത? | Balaramapuram |
ബാലരാമപുരത്ത് 62 കാരിയെ വീടിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത? Balaramapuram | Sobhana | Thiruvanathapuram
തട്ടകത്തിൽ എത്താതെ കെ സുധാകരൻ! യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ കണ്ണൂരിൽ എത്താതെ മുൻ KPCC അധ്യക്ഷൻ
തട്ടകത്തിൽ എത്താതെ കെ സുധാകരൻ! യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ കണ്ണൂരിൽ എത്താതെ മുൻ KPCC അധ്യക്ഷൻ, എറണാകുളത്ത് ആയതിനാലാണ് പങ്കെടുക്കാത്തത് എന്ന് വിശദീകരണം K Sudhakaran | UDF Puthuyuga Yatra | Kerala Assembly elections
ഫരീദാബാദ് സൂരജ്കുണ്ഡ് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണു; ഒരു പൊലീസുകാരൻ മരിച്ചു | Haryana
ഫരീദാബാദ് സൂരജ്കുണ്ഡ് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണു; ഒരു പൊലീസുകാരൻ മരിച്ചു, 13 പേർക്ക് പരിക്ക് Haryana | Faridabad | Machine swing accident
ഭക്ഷണപ്രിയൻ, പാചകവിദഗ്ധൻ, വിളിച്ചിട്ടും ചെന്നില്ലെങ്കിൽ പിണക്കം; സുഹൃത്തുക്കളുടെ സി.ജെ.റോയ്
കസ്റ്റംസ് പിഴയിട്ടത് 44 പവന്, നടത്തിച്ചത് 2 വർഷം; ഒരുരൂപ പോലും പിഴയില്ലാതെ വാങ്ങിയെടുത്ത് പ്രവാസി
ദുബായിൽ നിന്ന് ദില്ലി വരെ യാത്ര ചെയ്തെത്തിയ ഗോവിന്ദിനെ നിസാര കാരണങ്ങൾ പറഞ്ഞ് കസ്റ്റംസ് പലതവണ നടത്തിച്ചു; കുടുംബമായി ആഭരണങ്ങൾ ധരിച്ച് യാത്ര ചെയ്യുന്നവരോട് ഗോവിന്ദ് പറയുന്നു, എല്ലാം രേഖയാക്കി കയ്യിൽ കരുതുക ഡിക്ലയർ ചെയ്യുക Customs | Dubai | Gulf round up
'മുഖ്യമന്ത്രിയെ കണ്ടാൽ കുഴപ്പമില്ല, പക്ഷേ സോണിയ ഗാന്ധിയെ കണ്ടാൽ കുഴപ്പമാണ്' | Sonia Gandhi
സോണിയ ഗാന്ധിയെ കുറ്റപ്പെടുത്താത്ത ഒരേയൊരു സിപിഎം നേതാവ് മാത്രമേയുള്ളൂ, അത് കടകംപള്ളി സുരേന്ദ്രൻ ആണ്. കാരണം അദ്ദേഹവും പോറ്റിയുമായി അത്രയേറെ ഫോട്ടോകളാണുള്ളത്: ശ്രീജിത്ത് പണിക്കർ Adoor Prakash | Sabarimala Gold Scam | Unni Krishnan potty
കൊച്ചി: കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 67 പേര് മരച്ചതായി വനംവകുപ്പ്. ആനകളുമായി ബന്ധപ്പെട്ട 19 മരണങ്ങളില്‍ 15 എണ്ണം വനമേഖലയിലാണ് സംഭവിച്ചത്. മരിച്ചതില്‍ 13 പേര് ആദിവാസി സമൂഹത്തില്‍ പെട്ടവരാണെന്നും വനംവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആനകളുടെ ആക്രമണത്തില്‍ 19 പേരും പാമ്പ് കടിയേറ്റ് 34 പേരും കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണങ്ങളില്‍ ഓരോ മരണങ്ങളുമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 2024-ല്‍ മനുഷ്യ-മൃഗ സംഘര്‍ഷം ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 36 അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. 28 റാപ്പിഡ് റെസ്പോണ്‍സ് ടീമും പ്രവര്‍ത്തനക്ഷമമാണ്.2016-17 മുതല്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ മരണപ്പെടുന്നത് വളരെ കുറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്സിങിന് വിവരാവകാശ മറുപടിയായി ലഭിച്ച സര്‍ക്കാര്‍ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2011 മുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് 1549 മരണങ്ങള് സംഭവിച്ചു. ഇതില്‍ 1158 എണ്ണം പാമ്പ് കടിയേറ്റാണ്. കേരളത്തില്‍ ഏകദേശം 16,000 കിലോമീറ്റര്‍ വനാതിര്‍ത്തിയുണ്ട്. ഇതില്‍ 4,000 കിലോമീറ്റര്‍ മനുഷ്യ-മൃഗ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളാണ്.വനമേഖലയില്‍ 1000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷരഹിതം എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്. ശരിയായ ഇടപെടലുകള്‍ നടത്തിയാല്‍ സംഘര്‍ഷത്തിന്റെ തോത് പകുതിയായി കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ധപക്ഷം.സംസ്ഥാനത്ത് രണ്ടു മുനിസിപ്പാലിറ്റികളും 28 ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. രാജുപോള്‍
ഒരേ കുറ്റത്തിനു രണ്ട് ശിക്ഷയ്ക്കെതിരേ മോന്സണ് മാവുങ്കല്‍ സുപ്രീംകോടതിയില്‍
കൊച്ചി: ബലാത്സംഗക്കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോണ്സണ് മാവുങ്കല്‍ സുപ്രീം കോടതിയില്‍. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിനു വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസില്‍ മോന്‍സനെ എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയായശേഷം പീഡിപ്പിച്ചതിനാണു രണ്ടാമത്തെ ബലാത്സംഗക്കേസ്. ഒരേ കുറ്റത്തിനു രണ്ടു തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണു മോന്സന് സുപ്രീം കോടതിയെ സമീപിച്ചത്. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോന്സണിനെതിരേയുള്ളത്.
മാരാമണ്‍ കണ്വന്ഷന് ഇന്നു തുടങ്ങും
കോഴഞ്ചേരി: പമ്പാ നദീതടത്തില്‍ മാരാമണ്‍ കണ്വന്ഷന് ഇന്നു തുടക്കമാകും. ഉച്ചയ്ക്ക് 2.30നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യുന്നതോടെ എട്ടു നാള് നീളുന്ന ആത്മീയസംഗമം ആരംഭിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്സീനോസ് എപ്പിസ്കോപ്പ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിക്കും. പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ) പ്രസംഗിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ റവ. മോളോ വില്സന് മെസവാന്‍ഡിലേ (ദക്ഷിണാഫ്രിക്ക), ബിഷപ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യപ്രസംഗകര്‍. വിവിധ ദിവസങ്ങളിലെ യോഗങ്ങള്‍ക്കു സഹോദരീസഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നല്‍കും. നാളെ മുതല്‍ ശനിയാഴ്ച വരെ രാവിലെ 7.30നു ബൈബിള്‍ ക്ലാസുകള്‍. സായാഹ്ന യോഗങ്ങള്‍ ആറിനു ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ചു രാത്രി 7.30നു സമാപിക്കും. നാളെയും മറ്റന്നാളും ഉച്ചകഴിഞ്ഞ് 2.30നു കുടുംബവേദി യോഗങ്ങള്‍. 11നു രാവിലെ 10നു ചേരുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യസന്ദേശം നല്‍കും. സാമൂഹിക തിന്മകള്ക്കെതിരായി ഉച്ചകഴിഞ്ഞ് 2.30നു ചേരുന്ന യോഗത്തില്‍ ബിഷപ് ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. 12 മുതല്‍ 14 വരെ വൈകിട്ട് നാലിനു യുവവേദി യോഗങ്ങള്‍ ഉണ്ടായിരിക്കും. 15 ന് ഉച്ചയ്ക്കുശേഷം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ സമാപനസന്ദേശത്തോടെ കണ്വന്ഷന് സമാപിക്കും. സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, ഇടവകകള്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വ അറിയിച്ചു.
കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫ്. നേതാക്കളെയും ലൈംഗികാരോപണക്കേസുകളില്‍ കുടുക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര് തന്നോടു പലവട്ടം പറഞ്ഞിരുന്നതായി ഗണേഷ്കുമാറിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന സുധീര്‍ മലയില്‍ മൊഴി നല്കി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഇ.ആര്.അര്‍ജുന്‍രാജിനു മുമ്പാകെയാണു മൊഴിനല്കിയിരിക്കുന്നത്. സോളാര്‍ കേസിലെ പരാതിക്കാരി അന്വേഷണ കമ്മിഷനു മുമ്പില്‍ ഹാജരാക്കിയ കത്തില്‍ നാലു പേജ് കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഡ്വ.ജോളി അലക്സ് മുഖേന അഡ്വ.സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് കൊട്ടാരക്കര കോടതി പരിഗണിച്ചത്. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷ്കുമാറും പ്രതികളായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് സുധീര്‍ മലയില്‍. 2011 മുതല്‍ 2013 വരെ മന്ത്രിയായിരുന്ന ഗണേഷ്കുമാറിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ഇയാള്‍. പരാതിക്കാരിയുമായി ഗണേഷ്കുമാര് അടുത്ത ബന്ധം പുലര്‍ത്തുന്നതായി ബോധ്യപ്പെട്ടിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ നിത്യസന്ദര്‍ശകയായിരുന്നെന്നും മൊഴിയിലുണ്ട്. 'മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള കത്തു നല്‍കിയിട്ടും ഗണേഷ്കുമാറിനെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചു. മുന്‍ ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിനും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെയാണ് 2013 ഏപ്രില്‍ രണ്ടിനു ഗണേഷ്കുമാര് മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നീട് ഉമ്മന്‍ ചാണ്ടിയും ഷിബു ബേബി ജോണും ചേര്‍ന്നു ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കി. തുടര്‍ന്നു മന്ത്രിസ്ഥാനം തിരികെ ലഭിക്കാന്‍ ഗണേഷ്കുമാര് പല തവണ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീടു ഗണേഷ്കുമാര് എല്‍.ഡി.എഫില്‍ ചേക്കേറി. തന്നെ മന്ത്രിയാക്കാത്ത ഉമ്മന്‍ ചാണ്ടിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യു.ഡി.എഫ്. നേതാക്കളെയും പീഡനക്കേസില്‍ കുടുക്കുമെന്നും ഈ സമയത്താണ് ഗണേഷ്കുമാര് പറഞ്ഞത്. എല്‍.ഡി.എഫില്‍ പോയശേഷം ഗണേഷ്കുമാര് പത്തനാപുരത്തുനിന്നു വീണ്ടും എം.എല്‍.എയായി. സോളാര്‍ കേസിലെ പരാതിക്കാരി പീഡന പരാതികളുമായി രംഗത്തെത്തവെയാണ് ഗണേഷ്കുമാര് നേരത്തെ പറഞ്ഞതു യാഥാര്‍ഥ്യമായെന്നു ബോധ്യപ്പെട്ടത്' എന്നും സുധീര്‍ മലയിലിന്റെ മൊഴിയിലുണ്ട്. സോളാര്‍ ഗൂഢാലോചനക്കേസ് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമുള്ള ഗണേഷ്കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. ഈ കേസില്‍ അവധിക്ക് അപേക്ഷ നല്കിയ മറ്റൊരു സാക്ഷി അഡ്വ.ഫെനി ബാലകൃഷ്ണനോട് 12നു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പരാതിക്കാരിക്കു വേണ്ടി അഡ്വ.ടൈറ്റസ് തോമസും രണ്ടാം പ്രതി ഗണേഷ്കുമാറിനു വേണ്ടി അഡ്വ.ഷൈന്‍ പ്രഭയും ഹാജരായി.
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നു ഹൈക്കോടതി. ഇതിന് മഹാത്മാ ഗാന്ധി (എം.ജി) സര്‍വകലാശാല 2005-ല്‍ നടപ്പാക്കിയ ചട്ടങ്ങള്‍ മാതൃകയാക്കാമെന്നും നിര്‍ദേശം. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ കിഴക്കേനട സ്വദേശി എല്‍.എസ്. അജോയ് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് സൗഗന് സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ക്യാമ്പസില്‍ സൗഹാര്‍ദ അന്തരീക്ഷം നിലനില്ക്കുന്നുണ്ടെന്നു സര്‍വകലാശാലകള്‍ ഉറപ്പാക്കണം. അക്കാദമിക് രംഗത്ത് തടസങ്ങള്‍ പാടില്ല. ഇതിനായിഅഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികളിലും ക്യാമ്പസുകളിലും അധ്യാപന- ഗവേഷണ വകുപ്പിലും സ്വാശ്രയ സ്കൂളുകളിലും എം.ജി. സര്‍വകലാശാല നടപ്പാക്കിയ 2005-ലെ ചട്ടങ്ങള്‍ മാതൃകാ നിയമങ്ങളായി കണക്കാക്കാമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ രൂപീകരിക്കുന്ന ചട്ടങ്ങള്‍ സംബന്ധിച്ച് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍നിന്നു മുക്തമാക്കണമെന്നതു മനസില്‍ വച്ചുവേണം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം പരിഗണിക്കാന്‍. ചട്ടങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ നിര്‍ദേശിക്കാമെന്നും അഡീ.എ.ജിയോട് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥിരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘകാല നിയന്ത്രണ നടപടിയോ സംവിധാനമോ രൂപീകരിക്കാന്‍ സര്‍വകലാശാലകളോടു നിര്‍ദേശിക്കുന്ന മുന്‍ഉത്തരവുകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 2004-ല്‍ കേരള സ്റ്റുഡന്റ്സ് യൂണിയന്- സോജന് ഫ്രാന്‍സിസ് കേസ് വിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം, സമരം, ധര്‍ണ, ഹര്‍ത്താല്‍ എന്നിവ നിരോധിക്കാനുള്ള അധികാരം മാനേജ്മെന്റിനുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍പ്രകാരമാണു മഹാത്മാഗാന്ധി സര്‍വകലാശാല പെരുമാറ്റച്ചട്ടം രൂപപ്പെടുത്തിയത്. ഇതു മാതൃകയാക്കി സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കണം. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്തമാസം നാലിനുമുമ്പ് ഇതു കോടതിയില്‍ സമര്‍പ്പിക്കണമെന്നം ബെഞ്ച് നിര്‍ദേശിച്ചു. 2004-ലെ ഹൈക്കോടതി വിധി ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കാനും അനധികൃത യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍നിന്നു വിദ്യാര്‍ഥികളെ വിലക്കാനും മാനേജ്മെന്റിന് അധികാരമുണ്ട്. അധ്യയനത്തെ ബാധിക്കുന്ന തരത്തിലുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ക്യാമ്പസിനുള്ളില്‍ അനുവദിക്കില്ല. ഈ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 19(1)(എ), (സി) വകുപ്പുകള്‍ പ്രകാരമുള്ള വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്കവും പ്രവര്‍ത്തനവും ഉറപ്പുവരുത്താന്‍ മാനേജ്മെന്റിന് ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാം. പഠനമുറിയുടെ അന്തരീക്ഷം നിലനിര്‍ത്താന്‍ കോളജ് അധികൃതര്‍ക്കു കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കാമെന്നും, വിദ്യാര്‍ഥി രാഷ്ട്രീയം പഠനത്തെ ബാധിക്കാന്‍ പാടില്ലെന്നും വിധി അടിവരയിടുന്നു. ജെബി പോള്‍
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗം (NICU) ഫെബ്രുവരി 9 മുതൽ 14 വരെ താൽക്കാലികമായി അടച്ചിടും. അടിയന്തിര അറ്റകുറ്റപ്പണികൾക്കായാണ് ഇത്. ഈ കാലയളവിൽ സമീപ ആശുപത്രികളിൽ നിന്നുള്ള റെഫറലുകൾ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം;ബി.എഫ്.എ. (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സ്) പരീക്ഷയില്‍ തോറ്റ എസ്.എഫ്.ഐ. പ്രവര്ത്തകന് എം.എഫ്.എയ്ക്ക് പ്രവേശനം നല്കി ബി.എഫ്. എ. ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സര്‍കലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം മരവിപ്പിക്കാനും അസി: പ്രഫസര്‍ നിയമന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കാനും ഗവര്‍ണര്‍ വിസി ക്ക് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച കത്ത് രാജ്ഭവന് സെക്രട്ടറി വിസി കെ.കെ. ഗീതാ കുമാരിക്ക് കൈമാറി.നാലു വര്‍ഷ ബി.എഫ്. എ. (മ്യൂറല്‍ പെയിന്റിങ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005-ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകനു ബി.എഫ്.എ. പരീക്ഷ പാസാകാതെ എം.എഫ്.എയ്ക്ക് പ്രവേശനം നല്‍കിയിരുന്നു. ഈ വിദ്യാര്‍ഥി 2023 ല്‍ എം.എഫ്.എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്. എ. ജയിപ്പിക്കാന്‍ താല്‍ക്കാലിക വിസി കെ.കെ.ഗീതാ കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയാ യിരുന്നു. ബി.എഫ്.ഐ. പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റുകള്‍ പരിശോധിക്കാതെയാണ് സര്‍വകലാശാലയില്‍ എം.എഫ്.എയ്ക്ക് പ്രവേശനം നല്‍കിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് എം.എഫ്.എയ്ക്ക് പ്രവേശനം നല്‍കിയതതെന്നാണ് ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് അധ്യാപക നിയമനനടപടികള്‍ ആരംഭിക്കുവാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഗവര്‍ണര്‍ തടഞ്ഞിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍കലാശാലയില്‍, നിലവില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനു ആനുപാതികത്തില്‍ അധികം അധ്യാപകരെ നിയമിച്ചിരിക്കുന്നതായ സര്‍ക്കാര്‍ ഓഡിറ്ററുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സര്‍കലാശാലയുടെ ചട്ടങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട താല്കാലിക വിസി സി.പി.എം. കാരായ ചില സിന്‍ഡിക്കേറ്റങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ചട്ട വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത നാല് സിന്‍ഡിക്കേറ്റ് അംഗങ്ങളും സര്‍കലാശാലയില്‍ നടക്കുന്ന ക്രമവിരുദ്ധ നടപടികളും അഴിമതികളും ഗവര്‍ണറെ രേഖമൂലം അറിയിച്ചിരുന്നു.
റഷ്യയിൽ കത്തിയാക്രമണം; നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്ക്; ആക്രമിച്ച 15കാരനും ഗുരുതര പരിക്ക്
റഷ്യയിലെ കത്തി ആക്രമണത്തിൽ 4 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്ക്. ഒരു പതിനഞ്ചുകാരനാണ് ആക്രമണം നടത്തിയത്. ഇയാൾക്കും ഗുരുതര പരിക്കുണ്ട്.
രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്ന് 2 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
രാജസ്ഥാനിലെ കോട്ടയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു. ഇതുവരെ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേർക്ക് പരിക്കുള്ളതായും അറിയുന്നു.
തിരുവനന്തപുരം വെള്ളറട ജംഗ്ഷന് സമീപം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ രണ്ടുപേർ നടുറോഡിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സന്ദർശിച്ച് രാഹുൽ ഈശ്വർ. ശ്രീനാദേവി ഭാവിയിലെ നേതാവും മന്ത്രിയുമാകാൻ കഴിവുള്ള വ്യക്തിയാണെന്നും, പുരുഷ കമ്മീഷൻ ബില്ലിന് അവരുടെ സഹായം അഭ്യർത്ഥിച്ചതായും രാഹുൽ.
ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തി; യുഎസ് റിപ്പോർട്ട്
ന്യൂയോർക്ക്: ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ഭൂകമ്പ നിരീക്ഷണത്തിന്റെ ഫലപ്രാപ്തി കുറയ്ക്കുന്ന രീതി ഉപയോഗിച്ച് ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തിയതായി റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് അണ്ടർ സെക്രട്ടറി തോമസ് ജി ഡിനാനോയാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ജൂൺ 22-ന് ചൈന ഇത്തരമൊരു ആണവ സ്ഫോടന പരീക്ഷണം നടത്തിയെന്ന് ഡിനാനോ വ്യക്തമാക്കി. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട
'പുതുയുഗ യാത്ര'യിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സതീശൻ. സംസ്ഥാനം ഭീമമായ കടക്കെണിയിലാണെന്നും മയക്കുമരുന്ന്-ഗുണ്ടാ മാഫിയകൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കുമെന്നും സതീശൻ പറഞ്ഞു
വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ നിന്നും വിട്ട് നിന്ന് കെ സുധാകരന്
കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാലാണ് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നാണ് കെ സുധാകരന്റെ വിശദീകരണം
തൃശൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 58കാരന് ശിക്ഷ. വാടാനപ്പള്ളി സ്വദേശി കുമാരനെ ചാവക്കാട് അതിവേഗ പ്രത്യേക കോടതി 8 വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
'ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു'; കിംവദന്തികൾക്കെതിരെ അഡ്വ. സി. ഷുക്കൂർ
ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം കുറിച്ചു.
ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; യുഎസ്എയെ പരാജയപ്പെടുത്തിയത് 29 റണ്‍സിന്
ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു
ബെംഗളൂരുവിൽ ഇനി സ്ത്രീകൾക്ക് ധൈര്യമായി സഞ്ചരിക്കാം; 'സഖി ഓട്ടോ' വരുന്നു, സേവനം അർധരാത്രി വരെ!
ബെംഗളൂരു: നഗരം അതിവേഗം വികസിക്കുകയാണ്, അതിനൊപ്പം നൂതനവും കാലോചിതവുമായ മാറ്റങ്ങളും പല കാര്യങ്ങളിലും നടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ അവയെല്ലാം ഒരു പരിധിക്ക് അപ്പുറം മറ്റ് നഗരങ്ങളിലും ഉള്ളവയായിരുന്നു. എന്നാൽ സ്ത്രീ സൗഹൃദ നഗരമെന്ന നിലയിലേക്കുള്ള ബെംഗളൂരുവിന്റെ വളർച്ചയിൽ നിർണായകമായേക്കാവുന്ന ഒരു മാറ്റമാണ് ഇപ്പോൾ വരുന്നത്. ശ്രദ്ധേയമായ ഒരു പദ്ധതിയാണ് അണിയറയിൽ ഉള്ളത്. ബെംഗളൂരുവിൽ വനിതാ യാത്രക്കാർക്ക് മാത്രമായി
പയ്യന്നൂരില്‍ വന്മയക്കുമരുന്നുവേട്ട: രണ്ടു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പയ്യന്നൂരില്‍ വന്മയക്കുമരുന്നുവേട്ട:
മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ മത്സരത്തില്‍ യു.എസ്.എയെ 29 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ബൗളിംഗില്‍ ഇന്ത്യയെ വിറപ്പിച്ച അമേരിക്കക്ക് പക്ഷെ ബാറ്റിംഗില്‍ ആ മികവ് പുറത്തെടുക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലൊതുങ്ങി. 162 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താതെയാണ് അമേരിക്ക വാംഖഡെയില്‍ അടിയറവ് പറഞ്ഞത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 161-8, അമേരിക്ക 20 ഓവറില്‍ 132-8. 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കക്ക് തുടക്കത്തിലെ അടിതെറ്റി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറില്‍ ആന്‍ഡ്രീസ് ഗൗസ് സിക്സ് അടിച്ച് ഞെട്ടിച്ചെങ്കിലും അതേ ഓവറില്‍ ഗൗസിനെ(6) മടക്കി സിറാജ് പ്രതികാരം തീര്‍ത്തു. മൂന്നാ ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിനെ(0) പൂജ്യത്തിന് മടക്കി. തന്റെ രണ്ടാം ഓവറില്‍ സായ്തേജ മുക്കാമല്ലയെ(2) കൂടി മടക്കിയ സിറാജ് അമേരിക്ക തല ഉയര്‍ത്തില്ലെന്ന് ഉറപ്പിച്ചു. മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് അമേരിക്കയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയെങ്കിലും റണ്‍നിരക്ക് കുറവായിരുന്നത് ഇന്ത്യക്ക് ആശ്വാസമായി. സഞ്ജയ് കൃഷ്ണമൂര്‍ത്തിയെ(37) അക്സറും മിലിന്ദ് കുമാറിനെ(34) വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കിയതോടെ പ്രതീക്ഷ നഷ്ടമായ അമേരിക്കയ്ക്ക് ശുഭം രഞ്ജനെ(37) നടത്തിയ ചെറുത്തു നില്‍പ്പ് തോല്‍വിഭാരം കുറച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപും അക്സറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ യു.എസ്.എക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ 13 റണ്‍സ് എത്തുമ്പോഴേക്കും മൂന്ന് ബാറ്റര്‍മാര്‍ കൂടാരം കയറിയതോടെ യു.എസ്.എയുടെ നില പരുങ്ങലിലായി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിലിന്ദ് കുമാര്‍-സഞ്ജയ് കൃഷ്ണമൂര്‍ത്തി സഖ്യം പതിയെ യു.എസ്.എയെ മുന്നോട്ട് നയിച്ചു. എന്നാല്‍, മിലിന്ദ് കുമാറിനെ പുറത്താക്കി വരുണ്‍ കൂട്ടുകെട്ട് പൊളിച്ചു. സഞ്ജീവ് കൃഷ്ണമൂര്‍ത്തിയും പിടിച്ച് നില്ക്കാന് നോക്കിയെങ്കിലും പട്ടേലിന് മുന്നില്‍ വീണു. പിന്നീടെത്തിയ ഹര്‍മീത് സിങ്ങിനേയും മുഹമ്മദ് മൊഹ്സിനേയും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം മടക്കി അയച്ചു. ഒടുവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയില്‍ യു.എസ് പോരാട്ടം അവസാനിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്നിര ക്രിക്കറ്റിലെ കുഞ്ഞന്മാരായ യു.എസിന് മുമ്പില്‍ അടിപതറുന്നതാണ് ഇന്ന് മുംബൈയില്‍ കണ്ടത്. 84 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. സൂര്യകുമാറിന്റെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ തന്നെ യുഎസ്എ ബോളര്‍മാര്‍ ഞെട്ടിച്ചു. ആദ്യ ഓവറില്‍ സൗരഭ് നേത്രവല്‍ക്കറിനെ നേരിട്ട ഇഷാന് കിഷന് ശരിക്കും വിയര്‍ത്തു. ആദ്യ പന്തുകളില്‍ ടച്ച് കിട്ടാന്‍ ബുദ്ധിമുട്ടിയ ഇഷാന്, അഞ്ചാം പന്തില്‍ ഒരു സിക്സര്‍ പറത്തി താളം കണ്ടെത്തി. എന്നാല്‍ രണ്ടാം ഓവറില്‍ അലി ഖാനാണ് ഇന്ത്യയെ ശരിക്കും ഞെട്ടിച്ചത്. രണ്ടാ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഗോള്‍ഡ് ഡക്കായി അലി ഖാന് മടക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്. ഗൗതം ഗംഭീര്‍,ആശിഷ് നെഹ്റ, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുന്‍പ് ഇങ്ങനെ പുറത്തായവര്‍. രണ്ടാം വിക്കറ്റില്‍ ഇഷാനും തിലകും ചേര്‍ന്ന് വമ്പന്‍ അടികളുമായി ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവര്‍ എറിയാന്‍ എത്തിയ ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. രണ്ടാം പന്തില്‍ ഇഷാന് കിഷനെ(16 പന്തില്‍ 20) വീഴ്ത്തിയ ഷഡ്ലി, അഞ്ചാം പന്തില്‍ തിലകിനെയും (16 പന്തില്‍ 25), ആറാം പന്തില്‍ ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റണ്‍സിനിടെയാണ് മൂന്നു വിക്കറ്റും വീണത്. ഇതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4ന് 46 എന്ന നിലയിലായി ഇന്ത്യ. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ പവര്‍പ്ലേ സ്കോറാണിത്. ഇതിനു ശേഷം സൂര്യകുമാര്‍ യാദവ് റിങ്കു സിങ് സഖ്യം അല്പനേരം ക്രീസില്‍ പിടിച്ചുനിന്നെങ്കിലും 12ാം ഓവറില്‍ റിങ്കുവിനെ (14 പന്തില്‍ 6) മുഹമ്മദ് മൊഹ്സിന്‍ വീഴ്ത്തി. പിന്നീട് പ്രതീക്ഷ നല്കി ക്രീസിലെത്തിയത് ഉജ്വല ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ (6 പന്തില്‍ 5) ഹര്‍മീത് സിങ്ങും മടക്കി. ഇതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്സിലെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പും ഇതും തന്നെ. 11 പന്തില്‍ 14 റണ്‍സെടുത്ത അക്ഷറിനെ, 17ാം ഓവറില്‍ ഹര്‍മീത് സിങ് മടക്കി. പിന്നീടെത്തിയ അര്‍ഷ്ദീപ് സിങ് (6 പന്തില്‍ 4) ഒരറ്റത്ത് പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും 19ാം ഓവറില്‍ ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് പുറത്താക്കുകയായിരുന്നു. അവസാന ഓവറില്‍ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 21 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ സ്കോര്‍ 160 കടത്തിയത്. പത്താമനായി ഇറങ്ങിയ വരുണ്‍ ചക്രവര്‍ത്തി (0) അവസാന പന്തില്‍ റണ്ണൗട്ടായി. ഇന്ത്യന്‍ നിരയില്‍ രണ്ടു പേര് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ആറു പേര് രണ്ടക്കം കാണാതെ പുറത്തായി. യുഎസിനായി ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍മീത് സിങ് രണ്ടും അലി ഖാന്, മുഹമ്മദ് മൊഹ്സിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ്
പങ്കെടുത്തത് ബജറ്റ് ചര്‍ച്ചയില്‍
ആദ്യം പതറി; ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം, യുഎസ്എക്കെതിരെ 29 റണ്‍സിന്റെ ജയം
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്എക്കെതിരെ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 21 പന്തില്‍ 37 റണ്‍സ് നേടിയ ശുഭം രാഞ്ജനെ, 31 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജയ് കൃഷ്ണ മൂര്‍ത്തി എന്നിവരാണ് യുഎസ്എയുടെ ടോപ് സ്കോറര്‍. 34 പന്തില്‍ 34 റണ്‍സ് നേടിയ മിലിന്‍ഡ് കുമാര്‍, 15 പന്തില്‍ 26 റണ്‍സ് നേടിയ ശുഭം രാഞ്ജനെ എന്നിവരും ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു. മറുപടി ബാറ്റിങില്‍ ബാറ്റിങ് തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ടു റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ 6 പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും, അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റണ്‍സ് സ്കോര്‍ ചെയ്തത്. 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ നായകന് സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കാണ് യുഎസ്എയ്ക്കായി തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുഎസ്എ ബൗളര്‍മാര്‍ക്ക് മുന്നില്‍ കൂട്ടത്തോടെ മടങ്ങിയതോടെ വന്‍ തകര്‍ച്ചയിലേക്ക് എത്തിയിരുന്നു. 77 ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോഴും ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് മാത്രമാണ് പൊരുതിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. അഭിഷേകിനെ കൂടാതെ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി. റിങ്കു സിങ്(6), ഹര്‍ദീക് പാണ്ഡ്യ(5) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി. 16 പന്തില്‍ 20 റണ്‍സ് നേടി ഇഷാന് കിഷനും 16 പന്തില്‍ 25 റണ്‍സ് നേടി തിലക് വര്‍മയും 11 പന്തില്‍ നിന്ന് 14 റണ്‍സ് നേടി അക്ഷര്‍ പട്ടേലുമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഏഴാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യ - അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്. 24 പന്തില്‍ നിന്നായിരുന്നു ഈ സഖ്യം 41 റണ്‍സടിച്ചത്.
കെ.സുധാകരന് തുടരും: പുതുയുഗ യാത്രയെ വരവേറ്റ് കണ്ണൂരില്‍ പ്രവര്‍ത്തകര്‍
ഹൈപ്പ് ഈസ് റിയല്‍! റിലീസിന് മുന്‍പേ ആ റെക്കോര്‍ഡ് ഇട്ട് 'ടോക്സിക്'
യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന 'ടോക്സിക്' എന്ന ചിത്രം പ്രീ-റിലീസ് ബിസിനസ്സിൽ ചരിത്രം കുറിച്ചു.
തിരുവനന്തപുരത്ത് മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചു
സംഭവം ഇന്ന് രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
പുളിക്കീഴില്‍ രണ്ട് പോക്സോ കേസുകളില്‍ നാലുപേര്‍ കസ്റ്റഡിയില്‍
കേരളത്തിൻ്റെ ഭരണത്തിൽ തിരിച്ചെത്തുന്നതിനുള്ള മഹാ യുദ്ധത്തിൽ ജയിച്ചേ മതിയാകൂയെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനെക്കാൾ പ്രധാനം വർഗീയതയെ തോൽപ്പിക്കുകയാണെന്നും
'തീര്‍ച്ചയായും ഞെട്ടണമല്ലോ'; 'ദൃശ്യം 3' ക്ലൈമാക്സിനെക്കുറിച്ച് ആശ ശരത്ത്
വലിയ പ്രതീക്ഷകളില്ലാതെ വരണമെന്നും ചിത്രം ജോർജുകുട്ടിയുടെ വൈകാരിക തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ വിറപ്പിക്കുന്ന പ്രടനമായിരുന്നു അമേരിക്കന്‍ താരങ്ങളുടേത്. വാംഖഡെയില്‍ ഇന്ത്യന്‍ ബാറ്റരുടെ ആറാട്ട് കാണാനെത്തിയ പതിനായരങ്ങളെ നിശബ്ദരാക്കിയാണ് ദക്ഷിണാഫ്രിക്കന്‍ വംശജനായ ഷാല്‍ക്വിക് പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യയുടെ നടുവൊടിച്ചത്. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യയെ പവര്‍പ്ലേയില്‍ തന്നെ 46/4 എന്ന നിലയിലേക്ക് തള്ളിയിട്ട 37-കാരനായ ഷാല്‍ക്വിക് ശരിക്കും ഞെട്ടിച്ചു. രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മ്മയെ (0) പുറത്താക്കി അലി ഖാന് തുടങ്ങിയ തകര്‍ച്ച ഷാല്‍ക്വിക് ഏറ്റെടുക്കുകയായിരുന്നു. മത്സരത്തിലെ ആറാം ഓവറിലായിരുന്നു വാന്‍ ഷാല്‍ക്വിക്കിന്റെ മാന്ത്രിക പ്രകടനം. രണ്ടാം പന്തില്‍ ഇഷാന് കിഷന് (20) ഷാല്‍ക്വിക്കിന്റെ സ്ലോ ബോളില്‍ വീണു. അപകടകാരിയായ തിലകിനെ ഷോര്‍ട്ട് ബോളിലൂടെ ഷാല്‍ക്വിക് മടക്കി. ശിവം ദുബെ (0) പൂജ്യത്തിന് പുറത്തായി. ദുബെയെ നേരിട്ട ആദ്യ പന്തില്‍ തന്നെ മറ്റൊരു സ്ലോ ബോളിലൂടെ പുറത്താക്കിയതോടെ ഇന്ത്യ പകച്ചു. തന്റെ ആദ്യ മൂന്ന് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഷാല്‍ക്വിക് ഇന്ത്യയെ വരിഞ്ഞു മുറുക്കുകയും ചെയ്തു. ഷാഡ്ലി വാന്‍ ഷാല്‍ക്വിക് എന്ന 37-കാരന്റെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. 1988-ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ ജനിച്ച വാന്‍ ഷാല്‍ക്വിക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്വസ് കാലിസ് പഠിച്ച വൈന്‍ബെര്‍ഗ് അബോയ്സ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, പ്രായപരിധിയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ 2009-ലെ അണ്ടര്‍-19 ലോകകപ്പില്‍ കളിക്കാന്‍ ഷാല്‍ക്വിക്കിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ആദ്യ പ്രൊഫഷണല്‍ കരാറും നഷ്ടമായതോടെ ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ ഷാല്‍ക്വിക് ആലോചിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെയും പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയോടെ ക്രിക്കറ്റില്‍ തുടര്‍ന്ന ഷാല്‍ക്വിക് ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നൈറ്റ്സ്, ഫ്രീ സ്റ്റേറ്റ് ടീമുകളുടെ വിശ്വസ്തനായ ഓള്‍റൗണ്ടറായി. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 2,593 റണ്‍സും 239 വിക്കറ്റുകളും ഷാല്‍ക്വിക് നേടി. എന്നിട്ടും ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമില്‍ ഇടം ലഭിക്കാതിരുന്നതോടെ 2020-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയില്‍ മൈനര്‍ ലീഗിലൂടെ കളി തുടങ്ങിയ ഷാല്‍ക്വിക് മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി. 2024 ഏപ്രിലില്‍ അമേരിക്കയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ഐഎല്‍ടി20യില്‍ അബുദാബി നൈറ്റ് റൈഡേഴ്സിന് വേണ്ടിയും ഷാല്‍ക്വിക് കളിക്കുന്നുണ്ട്. 2024 ഏപ്രിലില്‍ യുഎസിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിനുശേഷം, ഷാല്‍ക്വിക്ക് അവരുടെ വിശ്വസ്തനായ ബൗളറായി മാറി. പ്രത്യേകിച്ചും സമ്മര്‍ദ ഘട്ടങ്ങളില്‍. 2024 ടി20 ലോകകപ്പില്‍ പാകിസ്താനെ അട്ടിമറിച്ച ടീമിലും ഷാല്ക്വിക്കുണ്ടായിരുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമായ ഷാല്‍ക്വിക്ക് ഐഎല്‍ടി20യില്‍ അബുദാബി നൈറ്റ് റൈഡേഴ്സിന്റെ താരമാണ്. യുഎസിനായി ഇതുവരെ 13 ഏകദിനങ്ങളിലും 14 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. വാംഖഡെയിലെ ബാറ്റിംഗ് പിച്ചില്‍ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത യുഎസ്എ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഷാല്‍ക്വിക്കിന്റെ സ്പെല്‍. ലോകകപ്പില്‍ നിലവിലെ ജേതാക്കള്‍, ലോകറാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാര്, ബാറ്റര്‍മാരില്‍ ഒന്നാം റാങ്കുകാരന്റെ ടീം, ഏത് ബൗളിങ് നിരയേയും പഞ്ഞിക്കിടാന്‍ പോന്നവര്‍, 20 ഓവറില്‍ 300 റണ്‍സടിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ച ടീം, ടി20 ക്രിക്കറ്റ് കണക്കുകളില്‍ ഇപ്പോള്‍ ഇന്ത്യക്ക് തുല്യരായി ഇന്ന് ക്രിക്കറ്റ് ലോകത്ത് ആരുമില്ല. എന്നാല്‍, ആ വമ്പന്‍ ബാറ്റിങ് നിരയെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ വിറപ്പിച്ചത് യുഎസ്എ എന്ന അസോസിയേറ്റ് രാജ്യമാണ്. ആ അവസ്ഥയ്ക്ക് കാരണമായതോ ഒരു ദക്ഷിണാഫ്രിക്കന്‍ വംശജനും.
ഗുരുവായൂരിലും ഇനി ആനവണ്ടി ഓടിച്ച് പഠിക്കാം; ഫീസ് നിരക്ക് ഇങ്ങനെ
കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഇനി ഗ്രുവായൂരിലും. ആനവണ്ടിയിൽ വിദഗ്ധരായ ഡ്രൈവർമാർ പരിശീലനം നടത്തും. ഫീസ് നിരക്കുകൾ അറിയാം.
കോന്നിയില്‍ ഭിന്നശേഷിക്കാരിയായ പതിനേഴുകാരി വയലില്‍ മരിച്ചനിലയില്‍
പത്തനംതിട്ട: കോന്നി പൂവന്‍പാറയില്‍ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കോട്ട മുരുപ്പേല്‍ അജ്മിന(17)യെയാണ് പൂവന്‍പാറ പിഎംജി പള്ളിക്കു സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി എലിയിറക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ അജ്മിന പൂവന്പാറയിലുള്ള അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും കൂടെയായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടി മാനസിക വെല്ലുവിളി നേരിട്ടിരുന്നു. ശനിയാഴ്ച രാവിലെ പശുവിനെ മേയ്ക്കാന്‍ പോയതായിരുന്നു അജ്മിന. അപ്പൂപ്പനും അമ്മൂമ്മയും ചികില്‍സയ്ക്കായി ആശുപത്രിയില്‍ പോയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും വീട്ടിലെത്തിച്ചേര്‍ന്നെങ്കിലും അജ്മിനയെ കാണാതിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീന്റേയും ഷീനയുടേയും മകളാണ് അജ്മിന. ഷീനയുടെ കോന്നി ചേരിമുക്കിലുള്ള വീട്ടിലാണ് അജ്മിന താമസിച്ചിരുന്നത്.

25 C