ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നും അങ്ങനെയൊരു രോഗിയെ തനിക്ക് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് സമയത്ത് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറയുന്നു. ഫ്ലോര്‍ നഴ്സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെയൊരു തസ്തിക ഉള്ളത് തനിക്ക് അറിയില്ലെന്നും സിസ്റ്റര്മാര് പറയുന്നത് വിശ്വസിച്ച് ശസ്ത്രക്കിയയ്ക്കൊടുവില്‍ കൂട്ടിത്തുന്നുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. പത്രത്തില്‍ കണ്ടാണ് വാര്‍ത്തയെ കുറിച്ച് താന്‍ അറിഞ്ഞതെന്നും 38 കൊല്ലമായി ആലപ്പുഴയില്‍ താന്‍ സേവനം അനുഷ്ഠിച്ചതാണെന്നും അപ്പോള്‍ താന്‍ കണ്ടിട്ടില്ലാത്ത രോഗികള്‍ പോലും തന്റെ പേര് പറയാറുണ്ടെന്നും അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. വേദനയായിട്ട് രോഗി എവിടെപ്പോയിരുന്നുവെന്നും തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണുമെന്നും ഡോക്ടര്‍ ലളിതാംബിക പരിഹസിക്കുന്നു. ഡോക്ടര്‍ ലളിതാംബിക പറഞ്ഞതിലെ പ്രസക്തഭാഗങ്ങള്‍: 'ശരിക്കും ഒരു ബോര്‍ഡ് വച്ച് എത്ര ഇന്‍സ്ട്രുമെന്റ് ഉണ്ടെന്ന് ഫ്ലോര്‍ നഴ്സ് എഴുതണം. അങ്ങനെ ഫ്ലോര്‍ നഴ്സെന്നൊരു തസ്തിക നമ്മുടെ ഗവണ്മെന്റ് സെറ്റപ്പില്‍ ഒരു തിയറ്ററിലും ഇല്ല. എന്റെ അറിവില്‍ ഇല്ലെന്നാണ്. ഇപ്പോ കോഴിക്കോടത്തെ ഇഷ്യുവിന് ശേഷം എല്ലായിടത്തും വന്നുകാണും. ഫ്ലോര്‍ നഴ്സ് എഴുതിയിരുന്നുവെങ്കില് ലാസ്റ്റ് ഡോക്ടര്‍ക്ക് ചെക്ക് ചെയ്യാന്‍ എളുപ്പമാണ്. ഇപ്പോള്‍ ചെക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് വച്ചാല്‍ സിസ്റ്റര്‍ പറയും 'മാഡം ഞാനിത്രയെണ്ണം എടുത്തിട്ടുണ്ട്'. അപ്പോള്‍ നമ്മള് നോക്കും, ആ ഇത്രയും ഉണ്ട്. അവര്‍ക്ക് ഓര്‍മയില്‍ ഒരു പിശക് വന്നുപോയാല്‍ അത് പിശകാണ്. കഴിയുന്നത്ര നമ്മള് ഒരിന്‍സ്ട്രുമെന്റ് അകത്തിടത്തില്ല. ഇത് ഒരു വലിയ ട്യൂമറായത് കൊണ്ട് സംഭവിച്ചതാകാം. മൂന്നരക്കിലോയുണ്ടായിരുന്നു ട്യൂമര്‍. അതുകൊണ്ടാണ് സര്‍ജറി ചെയ്തത്. അല്ലെങ്കില്‍ കോവിഡ് സമയത്ത് അങ്ങനെയൊരു സര്‍ജറി ചെയ്യത്തില്ല. ഓവറിയിലെ കാന്‍സറെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ ചെയ്തപ്പോള്‍ ആണ് ഫൈബ്രോയിഡ് ആണെന്ന് കണ്ടെത്തിയത്. മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാണ് ആ കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ചെയ്തത്. പക്ഷേ ചെയ്തവര്‍ക്ക് അത് പാരയായി. എടോ ഇത് വയറ്റിലുള്ളത് കൊണ്ട് ഒന്നും അറിയത്തില്ല. വയ്ക്കാം എന്നല്ല, തെറ്റാണ്. പക്ഷേ വയറ്റില്‍ ഇതിരുന്നത് കൊണ്ട് ഒന്നും അറിയത്തില്ല. ഇത് പണ്ട് 20 കൊല്ലം മുന്‍പ് വച്ചതുമാകാം. ഇപ്പോ വച്ചതാണ് എന്നുള്ളതിന് ഒരു തെളിവും ഇല്ല. ഇനിയിപ്പോ വല്ല കെമിക്കല്‍ ടെസ്റ്റുകൊണ്ട് ഇന്‍സ്ട്രുമെന്റിന്റെ പഴക്കം കണ്ടുപിടിക്കുകയോ മറ്റോ ചെയ്യേണ്ടി വരും. അല്ലാതെ അറിയാന്‍ പറ്റത്തില്ല. പത്രത്തില്‍ കണ്ടാണ് ഞാനും വിവരം അറിഞ്ഞത്. എന്റെ പേര് പറഞ്ഞെന്ന് പറഞ്ഞ് എന്നെ ആള്ക്കാര് വിളിച്ചു.ഞാന്‍ ചെയ്തതല്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്. ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ്. ആ സമയം മൂന്നരക്കിലോയുള്ള ട്യൂമര്‍ ഞാനെടുത്തിട്ടില്ല.സാധാരണ ഒരു ഓപ്പറേഷന് ആണെങ്കില്‍ നമ്മള് മറന്നുപോകും.ഇതൊരു വളരെ പ്രധാനപ്പെട്ട കേസല്ലേ, ഞാനല്ല ചെയ്തത്. ഇന്ന് പത്തുമണിക്ക് ലൈബ്രറി തുറന്ന് കേസ് ഷീറ്റ് എടുത്ത് കഴിയുമ്പോള്‍ ആരാണ് ചെയ്തതെന്ന് അറിയാം-ഡോക്ടര്‍ പറഞ്ഞു.
ശൈഖ് ഖാലിദ് മോദിയുമായി കൂടിക്കാഴ്ച നടത്തി
നിർമിത ബുദ്ധി മേഖലയിൽ സഹകരണം ശക്തമാക്കാൻ യു എ ഇയും ഇന്ത്യയും
തന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പം അല്ലെന്ന് അഖില്‍ മാരാര്‍. അതുകൊണ്ടാണ് നേരിട്ട് ബിജെപിയില്‍ ചേരാത്തത്. താന്‍ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി-ട്വന്റി തെരഞ്ഞെടുത്തതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി. സീറ്റ് നല്‍കും എന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖില്‍ മാരാര്‍ കൊച്ചിയില്‍ പറഞ്ഞു. The post ‘എന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പമല്ല, ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല’: അഖില്‍ മാരാര്‍ appeared first on RashtraDeepika .
20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റ് തന്റേതാണെന്നും അത് കൈവശത്തുനിന്ന് നഷ്ടമായെന്നും അവകാശപ്പെട്ട് പിറവം സ്വദേശിയായ വിരമിച്ച എ.എസ്.ഐ രംഗത്ത്. ജനുവരി 24നായിരുന്നു നറുക്കെടുപ്പ്.
ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപുർ എം.പി-എം.എൽ.എ പ്രത്യേക കോടതിയിൽ ഹാജരായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ 2018-ൽ നടത്തിയ ആക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് അദ്ദേഹത്തിന്റെ നേരിട്ടുള്ള ഈ ഹാജരാകൽ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018-ൽ ബെംഗളൂരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ഇതിനെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ് നാലിനാണ് സുൽത്താൻപുരിലെ എം.പി-എം.എൽ.എ പ്രത്യേക കോടതിയിൽ കേസ് ഫയൽ ചെയ്തത്. ആറുവർഷം പഴക്കമുള്ള ഈ കേസിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് രാഹുൽ ഗാന്ധി ഇപ്പോൾ നേരിട്ട് ഹാജരായത്. രാജ്യസഭാ എം.പി പ്രമോദ് തിവാരി, കോൺഗ്രസ് എം.എൽ.എ ആരാധന മിശ്ര, ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം കോടതിയിലെത്തി. ബി.ജെ.പി രാജ്യത്തുടനീളം രാഹുലിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ കേസുകൾ ഫയൽ ചെയ്യുകയാണെന്ന് പ്രമോദ് തിവാരി ആരോപിച്ചു. സുൽത്താൻപുരിലെ കേസും ഇത്തരത്തിൽ ഒന്നാണെന്നും എന്നാൽ നീതിന്യായ വ്യവസ്ഥയിൽ പാർട്ടിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം എ.എൻ.ഐയോട് പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരം കേസുകൾ നൽകുന്നതെന്നും തിവാരി കൂട്ടിച്ചേർത്തു.
കൊച്ചി: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സിനിമയുടെ പ്രദര്‍ശാനുമതി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ജസ്റ്റീസ് ബച്ചു കുര്യന് തോമസ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സിനും കോടതി നോട്ടീസിന് നിര്‍ദേശിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറ്റ് സംസ്ഥാനങ്ങളിലെ അടക്കമുള്ള സ്ത്രീകളുടെ കഥ പറയുന്ന സിനിമയ്ക്ക് കേരള സ്റ്റോറി എന്ന് പേരിട്ടത് ബോധപൂര്‍വമാണ്. ഭീകരവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ കേരളവുമായി മാത്രം ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്നതിനും വര്‍ഗീയ ചേരിതിരിവിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രണ്ടാം ഭാഗത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഈ… The post കേരള സ്റ്റോറി-2 വിനെതിരായ ഹര്‍ജി: ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി appeared first on RashtraDeepika .
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. നാല് മാസം മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഓപ്പറേഷൻ 'സൈ' ഹണ്ടിന്റെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്തത്. പാറശാല കൊടവിളാകം സ്വദേശി അരുൺ (22) ബംഗളൂരുവിൽ നിന്ന് കേരളാ പൊലീസിന്റെ പിടിയിലായത്. രാജ്യന്തര തട്ടിപ്പ് സംഘങ്ങളുമായി അരുണിന് ബന്ധമുണ്ടെന്നും തലസ്ഥാനത്ത് ഇയാൾക്ക് കൂടുതൽ ഇടപാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പ് സംഘങ്ങളിൽ നിന്ന് ലഭിക്കുന്ന പണം അരുണിന്റെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും, തുടർന്ന് ഏകദേശം ഒന്നര ലക്ഷത്തോളം രൂപ കമ്മീഷനായി പിൻവലിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തെ അരുണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ, പാസ് ബുക്കുകൾ, ചെക്കുകൾ, എടിഎം കാർഡുകൾ, സിം കാർഡുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തിരുന്നു. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ അരുൺ ജില്ല വിട്ട് ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പാറശാല എസ്.ഐ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തി മടിവാളയിലെ ഫ്ലാറ്റിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അഡീഷണൽ എസ്.ഐ നോവിൾ സിംഗ്, സാജൻ, ഷാജൻ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും അതിനെത്തുടർന്നുള്ള ന്യൂനമർദ്ദ പാത്തിയുമാണ് മഴയ്ക്ക് കാരണമാകുന്നത്.
'മകനേ തിരിച്ച് വരല്ലേ' ക്യാമ്പെയിൻ കാർഡിൽ നിന്ന് അന്തരിച്ച നേതാക്കളുടെ ഫോട്ടോ ഒഴിവാക്കി സിപിഎം സൈബർ സംഘം . പുതിയ കാർഡിൽ വിഷയങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആര്യാടൻ മുഹമ്മദിനെയും ഇബ്രാഹിം കുഞ്ഞിനെയും ആണ് ഒഴിവാക്കിയിരിക്കുന്നത്.
ദുബായ്: കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗത്തിന്റെ ട്രെയിലറിനെ വിമര്‍ശിച്ചും ട്രോളിയും വ്ളോഗര്‍ ലക്ഷ്മി മേനോന്. ഹിന്ദുവായ മലയാളി യുവതി ബീഫ് കഴിക്കില്ലെന്ന് പറയുന്നതും മുസ് ലിം യുവതികള്‍ വായില്‍ ബീഫ് തിരുകുന്നതുമാണ് ചിത്രത്തിന്റെ ട്രെയിലറിലുള്ളത്. ഇതിന് പിന്നാലെ ചിത്രത്തിന് ട്രോള്‍ പൂരമാണ് മലയാളികള്‍ തീര്‍ക്കുന്നത്. ചിത്രത്തിലെ ഈ രംഗം കണ്ടപ്പോള്‍ അമ്മ പണ്ട് കഫ്സിറപ്പ് തരുന്നതാണ് തനിക്ക് ഓര്‍മ്മ വന്നതെന്ന് ലക്ഷ്മി പറയുന്നു. 'എന്റെ അമ്മ പോര്‍ക്ക്, ബീഫ് കഴിക്കാറില്ല. പക്ഷെ ഞാന്‍ ഇതൊക്കെ കഴിക്കാറുണ്ട്, ബീഫ് കേരളത്തില്‍ വായില്‍ കുത്തികയറ്റി തരുന്ന സ്ഥലമുണ്ടെങ്കില്‍ പറയണം, അവിടെ വന്ന് കഴിക്കാം, നാഷണല്‍ അവാര്‍ഡ് കിട്ടേണ്ടതല്ലേ, കുറച്ചുകൂടി വൃത്തിക്ക് സിനിമ എടുക്കാമായിരുന്നു, ആ കുട്ടിക്ക് ബീഫ് കൊടുത്തപ്പോള്‍ ഒരു പൊറോട്ടയോ പഴംപൊരിയോ കൂടെ കൊടുക്കാമായിരുന്നു' ലക്ഷ്മി പറയുന്നു. വീഡിയോ ഇട്ടതിന് പിന്നാലെ ലക്ഷ്മിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. നിന്റെ മോള് പന്നിയുടെ കൂടെ പോകുമെന്ന് പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി കൊടുക്കാനും ലക്ഷ്മി മറന്നില്ല. ഇരവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില് ബീഫും പൊറോട്ടയും അത് നമ്മള് മലയാളികള്ക്കുള്ളതാണെന്നാണ് അനുകൂലിക്കുന്നവരുടെ പ്രതികരണം.
യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസില്‍ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികള്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. യാത്ര ചെയ്യുന്ന സമയത്തിനനുസരിച്ച് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം, അത്താഴം എന്നിവ നല്‍കുന്നുണ്ട്. മികച്ച ഭക്ഷണമാണ് നല്‍കുന്നതെന്ന് റെയില്‍വേ അവകാശപ്പെടുമ്പോഴും യാത്രക്കാരില്‍ നിന്ന് ഉയരുന്ന പരാതികള്‍ ഗൗരവമേറിയതാണ്. വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരി ഉയര്‍ത്തിയ പരാതി
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് സുപ്രീം കോടതി ജയശ്രിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങള്‍ ചുണ്ടിക്കാണിച്ചായിരുന്നു ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതുകൂടി കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ മറ്റ് ഏഴ് പ്രതികളും ജാമ്യത്തിലാണെന്ന് ജയശ്രീ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയില്‍ ജോലി ചെയ്തിട്ടില്ലെന്നും അവിടെ പോകുക പോലും ഉണ്ടായിട്ടില്ലെന്നും സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജയശ്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസില്‍ ജയശ്രീയെ […] The post സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകി കോടതി; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം appeared first on ഇവാർത്ത | Evartha .
ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ് രംഗത്ത്. ഇമാദ് വസീം ഒരു 'കൊലയാളിയാണെ'ന്നും 2023 ഡിസംബറിൽ തന്നെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചതായും അവർ ആരോപിച്ചു. ഈ പ്രവൃത്തിയുടെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും സാനിയ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇമാദ് വസീം ലഹോറിൽവെച്ച് തന്റെ ഗർഭം അലസിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കിയെന്ന് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു ക്രിമിനലിനാണ് ഇസ്ലാമാബാദ് യുണൈറ്റഡ് പോലെയുള്ള പി.എസ്.എൽ. (പാകിസ്ഥാൻ സൂപ്പർ ലീഗ്) ക്ലബ്ബ് കളിക്കാൻ അവസരം നൽകുന്നതെന്നും, അതിനാൽ ആരാധകർ ഇസ്ലാമാബാദ് യുണൈറ്റഡിനെ ബഹിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് ഇമാദ് വസീം തന്നെ വഞ്ചിച്ചിരുന്നതായും സാനിയ ആരോപിച്ചു. പ്രതികാരമല്ല, നീതിയാണ് തന്റെ ലക്ഷ്യമെന്നും സാനിയ ഒരു വീഡിയോയിലൂടെ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) തലവൻ മൊഹ്സിൻ നഖ്വിയും തന്റെ പരാതി കേൾക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് ഇമാദ് വസീം ഭീഷണിപ്പെടുത്തുന്നതിന്റെ വാട്സാപ്പ് സ്ക്രീൻ ഷോട്ടുകളും സാനിയ പുറത്തുവിട്ടിട്ടുണ്ട്. ഈ ആരോപണങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോപണങ്ങളിലെ പ്രധാന കാര്യങ്ങൾ 2023 ഡിസംബറിൽ ലഹോറിൽ വെച്ച് ഇമാദ് വസീം തന്റെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചുവെന്നാണ് സാനിയയുടെ പ്രധാന ആരോപണം. കുഞ്ഞിനെ ഇല്ലാതാക്കിയ ഈ ക്രൂരകൃത്യത്തിന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും അവർ അവകാശപ്പെടുന്നു. വിവാഹജീവിതത്തിനിടയിൽ ഇമാദ് തന്നെ നിരന്തരം വഞ്ചിച്ചിരുന്നതായും സാനിയ വെളിപ്പെടുത്തി. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ ഇമാദ് വസീം തന്നെ ഭീഷണിപ്പെടുത്തിയതായും സാനിയ പറയുന്നു. ഇതിന്റെ തെളിവായി ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അവർ പുറത്തുവിട്ടു. നിയമനടപടി സ്വീകരിക്കുമെന്നും തന്നെ നിശബ്ദയാക്കുമെന്നുമാണ് ഇമാദ് ഭീഷണിപ്പെടുത്തിയതെന്ന് സാനിയ ആരോപിക്കുന്നു. ആവശ്യങ്ങളും പ്രതിഷേധവും ഒരു ക്രിമിനലിനെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) കളിക്കാൻ അനുവദിക്കരുതെന്ന് സാനിയ ആവശ്യപ്പെട്ടു. ഇമാദ് വസീം പ്രതിനിധീകരിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡ് എന്ന ക്ലബ്ബിനെ ആരാധകർ ബഹിഷ്കരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് കായികരംഗത്ത് സ്ഥാനമുണ്ടാകരുത് എന്നതാണ് അവരുടെ നിലപാട്. ക്രിക്കറ്റ് ലോകത്തെ പ്രതികരണം പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കിടയിലെ വ്യക്തിജീവിതം മുമ്പും വിവാദമായിട്ടുണ്ടെങ്കിലും, ഇത്രയും ഗൗരവകരമായ ഒരു ആരോപണം ഉയരുന്നത് ആദ്യമായാണ്. ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരാധകർക്കിടയിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇമാദ് വസീമോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ കേസ് നിയമനടപടികളിലേക്ക് നീങ്ങുകയാണെങ്കിൽ ഇമാദ് വസീമിന്റെ ക്രിക്കറ്റ് കരിയറിനെ തന്നെ അത് ദോഷകരമായി ബാധിച്ചേക്കാം. സാനിയ പുറത്തുവിട്ട തെളിവുകൾ അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
'പള്ളികള്‍ക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതു തടയണം'; ഹര്‍ജി സുപ്രീം കോടതി തള്ളി
'പള്ളികള്‍ക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതു തടയണം'; ഹര്‍ജി സുപ്രീം കോടതി തള്ളി
ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?, ഫ്ലക്സുകൾ എത്രയും വേഗം നീക്കണം; ഹൈക്കോടതി
കൊച്ചി: ആറ്റുകാൽ
ചെന്നൈ: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പൊതുശ്മശാനം അനുവദിക്കാതിരിക്കുന്നത് പട്ടിക ജാതി-പട്ടിക വകുപ്പ് നിയമ പ്രകാരം കുറ്റകരമായിരിക്കുമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം നിയവിരുദ്ധമാക്കിയ തൊട്ടുകൂടായ്മയുടെ ഗണത്തല്‍ ഉള്‍പ്പെടുത്താവുന്ന പ്രവൃത്തിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. പെരുന്തുറൈ താലൂക്കിലെ കരുമാണ്ടിസെല്ലിപാളയം ടൗണ്‍ പഞ്ചായത്തിലെ തിരുവേങ്ങാടംപാളയത്തെ ഭൂമിയെക്കുറിച്ചുള്ള മൂന്ന് റിട്ട് ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. റവന്യൂ രേഖകളില്‍ 'കാര്‍ട്ട് ട്രാക്ക് പൊറോംപോക്ക്' എന്ന് തരംതിരിച്ചിട്ടുണ്ടെങ്കിലും, ഈ ഭൂമി പതിറ്റാണ്ടുകളായി ശ്മശാന, ശവസംസ്കാര സ്ഥലങ്ങളായി ഉപയോഗിച്ചിരുന്നതായി നിരവധി ഗ്രാമീണര്‍ അവകാശപ്പെട്ടിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതു പ്രകാരം, ശ്മശാനം നിരപ്പാക്കുന്നതിനെതിരേ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റിട്ട് ഹരജികള്‍ കണക്കിലെടുത്ത്, അന്വേഷണം നടത്താന്‍ കോടതി ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു. സര്‍വേ നമ്പറുകള്‍ വണ്ടിപ്പാതയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭൂമിയുടെ ചില ഭാഗങ്ങള്‍ 70 വര്‍ഷത്തിലേറെയായി ശ്മശാനമായി ഉപയോഗിച്ചിരുന്നതായി സ്പെഷ്യല്‍ തഹസില്‍ദാറുടെ ററിപോര്ട്ടുണ്ട്. ശവക്കുഴികള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇളക്കി നിരപ്പാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. വാദം കേട്ട കോടതി, ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്നും മരണശേഷവും അന്തസ്സിനുള്ള അവകാശം നിലനില്‍ക്കുന്നുണ്ടെന്നും ആവര്‍ത്തിച്ചു. ശവക്കുഴികള്‍ നശിപ്പിക്കുന്നത് മരിച്ചവരെ മാത്രമല്ല, അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
എസ്ഐആര്‍: അന്തിമ വോട്ടര്‍പട്ടിക നാളെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്(എസ്ഐആര്‍) ശേഷം തയാറാക്കുന്ന പട്ടികയെന്നതാണ് ഇതിലെ സവിശേഷത. 2002ലാണ് കേരളത്തില്‍ ഒടുവില്‍ എസ്ഐആര്‍ നടന്നത്. 2025 ഡിസംബര്‍ 23നു കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2.54 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതിനുമുന്പേ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാര്‍ ഉണ്ടായിരുന്നവരില്‍ 24.08 ലക്ഷം പേരെ എസ്ഐആറിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു. എന്യൂമറേഷന് ഫോം പൂരിപ്പിച്ചു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പുറത്തായത്. മരിച്ചവരോ സ്ഥലത്തില്ലാത്തവരോ താമസം മാറിയവരോ എന്നീ കാരണങ്ങളുടെ പേരില്‍ എഎസ്ഡി പട്ടിക തയാറാക്കിയാണ് ഇവരെ പുറത്താക്കിയത്. ഇതില്‍ പാകപ്പിഴകളുണ്ടായതായി പിന്നീട് രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ അര്‍ഹതയുള്ള എത്രപേര്‍ക്ക് പുതിയ വോട്ടര്‍മാരായി അപേക്ഷ നല്കി പട്ടികയില്‍ തിരിച്ചെത്താനായെന്ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാകും. ഡിസംബര്‍ 23 മുതല്‍ ജനുവരി 30 വരെയാണ് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നത്. ഇതുകൂടാതെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 36.88 ലക്ഷം പേര്‍ക്ക് വിവിധ കാരണങ്ങളാല്‍ നോട്ടിസ് നല്കി ഹിയറിങ് നടത്തി. ഹിയറിങ്ങിനുശേഷം നാല്പതിനായിരത്തോളം പേരെ പട്ടികയില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. മരിച്ചവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങിയവരെയാണ് ഇങ്ങനെ ഒഴിവാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍(സിഇഒ) വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്നു നടക്കും. അന്തിമ വോട്ടര്‍പട്ടികയുടെ പകര്‍പ്പുകള്‍ നാളെമുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കാനുള്ള തയാറെടുപ്പും സിഇഒ ഓഫിസ് നടത്തിയിട്ടുണ്ട്.
ഡൽഹിയിൽ കാർ ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സഹായത്തിനായി യാചിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
എന്താണ് 'ലേ ഓഫ് ഫറ്റിഗ്'? ആധുനിക തൊഴിൽ ലോകത്തെ നിശബ്ദമായ ഈ വേട്ടക്കാരനെ തിരിച്ചറിയാം!
ലേ ഓഫുകൾ കേവലം സാമ്പത്തിക പ്രശ്നം മാത്രമല്ല, അത് ജീവനക്കാരിൽ സൃഷ്ടിക്കുന്ന ആഴത്തിലുള്ള മാനസിക തളർച്ചയെ 'ലേ ഓഫ് ഫറ്റീഗ്' എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; മേഘാലയ എംപിയ്ക്ക് ദാരുണാന്ത്യം
സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; മേഘാലയ എംപിയ്ക്ക് ദാരുണാന്ത്യം
വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി.
യുഎഇയില്‍ കനത്ത മൂടല്മഞ്ഞിന് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 10 വരെ കാഴ്ച പരിധി ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ട്.
കൃത്യമല്ലാത്ത ഉറക്കം പ്രമേഹ സാധ്യത കൂട്ടുന്നു; ആരോഗ്യകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ശരീരത്തിന് മതിയായ വിശ്രമവും ആവശ്യമാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രമേഹം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ഇഡ്ഡലി ഇങ്ങനെ ചെയ്താൽ എല്ലാവരും കഴിക്കും
ഇഡ്ഡലി ഇങ്ങനെ ചെയ്താൽ എല്ലാവരും കഴിക്കും
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം
കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ വീണ്ടും തീപിടിത്തം
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ വെട്ടിക്കുഴി, പീലാര്‍മുഴി മേഖലയില്‍ വീണ്ടും തീപിടിത്തം. ഇന്നലെ രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം 15 ഏക്കറോളം തോട്ടഭൂമിയില്‍ തീ പിടിച്ചത് അഗ്നിരക്ഷാസേനയെത്തി അണച്ചിരുന്നു. അതിനോട് ചേര്‍ന്ന് തന്നെയാണ് ഇന്നലെയും തീപിടിത്തം ഉണ്ടായത്. വൈകുന്നേരം ഏഴരയോടെയാണ് അഗ്നിരക്ഷാ സേനക്ക് അറിയിപ്പ് ലഭിക്കുന്നത്. കുന്നും മലയും ചേര്‍ന്ന ഭാഗമായതിനാല്‍ ഫയര്‍ ബീറ്റ് ഉപയോഗിച്ച് തീ അടിച്ചു കെടുത്തുകയാണ് അഗ്നിരക്ഷാസേന ചെയ്തത്. ചാലക്കുടി ഫയര്‍ സ്റ്റേഷന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ എ ഷഹാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ശ്യാംമോഹന്, സന്തോഷ് കുമാര്‍, എസ് സൂരജ് കുമാര്‍, അഖില്‍ ആര് നായര്‍, വിഎന്‍ അരുണ്‍, എസ്വി അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണക്കല്‍ നടപടി തുടരുന്നത്.
ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം; ഇന്ത്യയുടെ മത്സരക്രമം അറിയാം
ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും.
കടം വാങ്ങിയ പണം തിരിച്ച് നല്കാതിരിക്കാൻ വയോധികയെ തളർന്ന് കിടക്കുന്ന ഭർത്താവിന്റെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി യുവാവ്.ബംഗളുരു നെലമംഗലിയിലാണ് സംഭവം.
ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്സൽ വിജയം, മനുഷ്യന്റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു
മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിന്റെ നിർണായകമായ വെറ്റ് ഡ്രെസ് റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കി. എസ്എൽഎസ് റോക്കറ്റിൽ ഇന്ധനം നിറച്ചുള്ള സുപ്രധാന പരീക്ഷണമാണ് പൂർത്തിയായത്.
ആരോഗ്യത്തിന് വളരെ ഉത്തമം ഉലുവ കഞ്ഞി
ഉലുവ അര കപ്പ് തേങ്ങ - അര കപ്പ് ശർക്കര - അര കപ്പ് ചുക്ക് പൊടിച്ചത് - അര ടീസ്പൂൺ എലയ്ക പൊടിച്ചത് - അര ടീസ്പൂൺ ജീരകം - അര ടീസ്പൂൺ ഉപ്പ് - ഒരു നുള്ള്
കൊച്ചി: വാടകയ്ക്കെടുത്ത ഭൂമിയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഹോട്ടല്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഉടമയും ഭാര്യയും റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ പോസ്റ്റ് ഓഫീസ് ജംക്ഷന് സമീപമുള്ള 'അരമന' ഹോട്ടല്‍ ഉടമ വരാപ്പുഴ സ്വദേശി അഭിലാഷും ഭാര്യ ടിന്റുവുമാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ അനുമതിയില്ലാതെ ഹോട്ടല്‍ പൂട്ടാന്‍ ഒത്താശ ചെയ്ത തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി റവന്യൂ ഇന്‍സ്പെക്ടര്‍ ശിവപ്രസാദിനെ സസ്പെന്‍ഡ് ചെയ്തു. ഭൂമി പാട്ടത്തിനെടുത്ത് 80 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് ദമ്പതികള്‍ ഹോട്ടല്‍ ആരംഭിച്ചത്. 11 മാസത്തെ കരാറിലായിരുന്നു നിര്‍മാണം. കാലാവധി നീട്ടിനല്‍കുമെന്ന് ഭൂവുടമ ആദ്യം ഉറപ്പുനല്‍കിയിരുന്നെങ്കിലും, കാലാവധി കഴിഞ്ഞതോടെ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ സമയം വേണമെന്നും ജൂണ്‍ മാസത്തോടെ ഒഴിയാമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ വഴങ്ങിയില്ല. രണ്ടു മാസത്തെ കെട്ടിട നികുതിയായ 41,000 രൂപ കുടിശികയുണ്ടെന്ന് കാട്ടി റവന്യൂ അധികൃതര്‍ പെട്ടെന്ന് നോട്ടീസ് നല്‍കുകയായിരുന്നു. പണം അടയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും റവന്യൂ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഹോട്ടല്‍ നിര്‍ബന്ധപൂര്‍വ്വം പൂട്ടിച്ചു. അടുത്ത ദിവസം ഹോട്ടലിലെത്തിയ ദമ്പതികള്‍ കണ്ടത് ഹോട്ടലിലേക്കുള്ള വഴിയില്‍ മണ്ണ് അടിച്ചിരിക്കുന്നതും കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ക്കപ്പെട്ട നിലയിലുമാണ്. ഇതോടെയാണ് ദമ്പതികള്‍ റോഡില്‍ കിടന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് കൗണ്‍സിലര്‍ രാജലക്ഷ്മിയും പോലീസും സ്ഥലത്തെത്തി. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്മാന് ബി.എല്‍. ബാബു സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറിയുടെ അറിവില്ലാതെയാണ് റവന്യൂ ഇന്‍സ്പെക്ടര്‍ നടപടി സ്വീകരിച്ചതെന്ന് വ്യക്തമായതോടെയാണ് ശിവപ്രസാദിനെതിരെ സസ്പെന്ഷന് നടപടിയുണ്ടായത്. നിലവില്‍ ഹോട്ടല്‍ പൂട്ടാനുള്ള ഉത്തരവ് നഗരസഭ മരവിപ്പിച്ചിട്ടുണ്ട്. എങ്കിലും, കെട്ടിടത്തിന് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ച് എന്ന് ഹോട്ടല്‍ തുറക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് കടക്കെണിയിലായ ഈ ദമ്പതികള്‍.
ഒരു മണിക്കൂർ പ്രവർത്തിപ്പിക്കുമ്പോൾ കാർ എസി എത്ര ഇന്ധനം ഉപയോഗിക്കുമെന്നും ഒരു ഹോം എസി എത്ര വൈദ്യുതി ഉപയോഗിക്കുമെന്നും അറിയാം. ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ കാർ ഏസി 0.2 മുതൽ 0.7 ലിറ്റർ വരെ ഇന്ധനം ഉപയോഗിക്കുന്നു,
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ്റെ മാതാപിതാക്കളെ പ്രശംസിച്ചു. ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുമ്പോഴും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ ത്യാഗത്തെയും കാരുണ്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
ആഗോള എ ഐ ഉച്ചകോടിയിൽ ശൈഖ് ഖാലിദ് പങ്കെടുത്തു
നിർമിത ബുദ്ധി മേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തമാക്കാൻ റോഡ് മാപ്പ്
കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് നൽകേണ്ട 8 സൂപ്പർ ഫുഡുകൾ
കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് നൽകേണ്ട എട്ട് സൂപ്പർ ഫുഡുകൾ
വിട്ടുമാറാതെ ചുമയും ജലദോഷവും: കുട്ടികളടക്കം ചികിത്സയില്‍
കോട്ടയം: ജില്ലയുടെ വിവിധ മേഖലകളില്‍ പനിയെത്തുടര്‍ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള്‍ അടക്കമുള്ള നിരവധിപേര്‍ ചികിത്സയില്‍. ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്. റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പകല്‍ സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം. ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്. നുറൂകണക്കിനാളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കില്‍ മാത്രം ചികിത്സ… The post വിട്ടുമാറാതെ ചുമയും ജലദോഷവും: കുട്ടികളടക്കം ചികിത്സയില്‍ appeared first on RashtraDeepika .
കേരള സ്റ്റോറി സിനിമക്കെതിരെ റാപ്പർ വേടൻ. ഭക്ഷണിൽ വിദ്വേഷം കുത്തിക്കയറ്റി സിനിമ നിർമിക്കാൻ കഴിയുന്നവർക്ക് ഭാവിയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് വേടൻ ചോദിച്ചു. തളിപ്പറമ്പിലെ ഹാപ്പിനസ്സ് ഫെസ്റ്റിന്റെ സംഗീതപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ചിത്രത്തിലെ രാഷ്ട്രീയവും അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുവാൻ നോക്കുന്ന കേരള സ്റ്റോറി സിനിമയെ കുറിച്ചും വേടൻ സംസാരിച്ചത്.
കോഴിക്കോട്ട് സ്കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു
കോഴിക്കോട്: സ്കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോഴിക്കോട് കാവിലംപാറ സ്വദേശി അനുരഞ്ജ് ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അനുരഞ്ജ്.
'200% താരിഫില്‍ വീണു'; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ബോര്‍ഡ് ഓഫ് പീസ് പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2025 ലെ സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിച്ചു എന്നാണ് ട്രംപ് പറയുന്നത്. അളവറ്റ
ചേർത്തല: പോലീസിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കേരള പോലീസിനെ മോശമായി ചിത്രീകരിക്കുന്ന രീതി മാധ്യമരംഗത്തു നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അസോസിയേൻ സംഘടിപ്പിച്ച മാധ്യമ സെമിനാർ. അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ‘വർത്തമാനകാലത്തെ പോലീസും മാധ്യമ സമീപനവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്താണ് വിഷയം അവതരിപ്പിച്ചത്. പോലീസിലെ ഒറ്റപ്പെട്ട വീഴ്ചകളും തെറ്റായ കാര്യങ്ങളും തിരുത്തപ്പെടേണ്ടതുതന്നെയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ക്രമസമാധാനം കാക്കുന്നതെന്ന് രാജ്യം അംഗീകരിക്കുമ്പോഴും തലോടലിനേക്കാളേറെ തല്ലാണ് കേരള പോലീസിനു ലഭിക്കുന്നതന്ന് വിഷയാവതരണത്തിൽ പറഞ്ഞു. ചേർത്തല പോലീസ് സ്റ്റേഷനിൽ നടന്ന സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അധികാരകേന്ദ്രങ്ങൾ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടുപോകാനാകണമെന്നും ഒരിടത്തും ശത്രുതാപരമായ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും ജനങ്ങളോട് എത്രമാത്രം അടുത്തുനിൽക്കുന്നു എന്നതിലാണ് ഭരണസംവിധാനങ്ങളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ… The post ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്നു; പോലീസിനെ മോശമാക്കുന്ന രീതി മാധ്യമരംഗത്തു നിലനിൽക്കുന്നെന്ന് അസോസിയേഷൻ appeared first on RashtraDeepika .
തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും മെഗാ ഇഫ്താർ സംഗമവും ഇന്ന്
തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും മെഗാ ഇഫ്താർ സംഗമവും ഇന്ന്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങും, നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടക്കും.
എന്നെങ്കിലും ഒരു നാൾ ധനുഷിനൊപ്പം വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു: മൃണാൾ താക്കൂർ
ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാലന്റൈൻസ് ദിനത്തിൽ ധനുഷും മൃണാലും വിവാഹിതനാകും എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ധനുഷിനെക്കുറിച്ച് മനസുതുറക്കുകയാണ് മൃണാൾ താക്കൂർ. ക്യാപ്റ്റൻ മില്ലർ, റായൻ എന്നെ സിനിമകൾ കണ്ടതിന് ശേഷം ഞാൻ ഒരു ധനുഷ് […] The post എന്നെങ്കിലും ഒരു നാൾ ധനുഷിനൊപ്പം വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു: മൃണാൾ താക്കൂർ appeared first on ഇവാർത്ത | Evartha .
കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ മോര്‍ച്ചറിയിലാണോ എന്നാണ് സംശയമെന്ന് മുരളീധരന് ചോദിച്ചു
ബൈക്കില്‍ ബസ് ഇടിച്ച് അപകടം; പോളി ടെക്നിക്ക് വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായി, സംസ്കാരം ഇന്ന്
വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി പോളിടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്
ക്ഷേത്രത്തിന്റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ലെന്ന നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്
സ്വന്തം പട്ടാളത്തെ തള്ളിപറഞ്ഞ് പാക്കിസ്ഥാന് ; ഐഡി കാര്‍ഡ് കാണിച്ച് സൈനീകര്‍
പാക്കിസ്ഥാന് വേണ്ടി ഞാന്‍ പോരാടി. ഇന്ന് പാക് സൈന്യം എന്നെ കയ്യൊഴിഞ്ഞിരിക്കുന്നു എന്നാണ് സംഘത്തിലെ ഒരാള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നത്
കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫുട്ബോർഡിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി ആക്രമിച്ചു. മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മുഖത്തല സ്വദേശിയായ വിനു എന്ന കെഎസ്ആർടിസി കണ്ടക്ടർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ കണ്ടക്ടറെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. കണ്ടക്ടർക്ക് പരിക്കേറ്റതിനെ തുടർന്ന് ബസിന്റെ യാത്ര തടസ്സപ്പെടുകയും പകരം കണ്ടക്ടർ എത്തിയ ശേഷമാണ് സർവീസ് പുനരാരംഭിക്കുകയും ചെയ്തത്. പൊതുഗതാഗത ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
ഹണി ട്രാപ്പിന് സാധ്യതയുണ്ട്; സുരക്ഷ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം, മാർഗനിർദേശം പുറത്തിറക്കി
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ ഹണി ട്രാപ്പിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം പുറത്തിറക്കി.
സോനം കപൂറിന്റെ സെക്കൻഡ് ബേബി ഷവർ: ലൈം ഗ്രീൻ ലെഹംഗയിൽ 'സ്റ്റൈൽ ക്വീൻ' തിളങ്ങിയപ്പോൾ!
ബോളിവുഡിലെ സ്റ്റൈൽ ക്വീൻ സോനം കപൂർ എന്ത് ചെയ്താലും അതിലൊരു 'ഫാഷൻ ടച്ച്' ഉണ്ടാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് താരത്തിന്റെ രണ്ടാമത്തെ കൺമണിക്കായുള്ള ബേബി ഷവർ ചിത്രങ്ങളാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം
ദ്വാരപാലക ശില്പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല.
സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയായ പാറശാല സ്വദേശി അരുണിനെ കേരള പൊലീസ് ബംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തു.
വികസനത്തിൽ തളിപ്പറമ്പ് കേരളത്തിന് മാതൃക : മന്ത്രി വി അബ്ദുറഹ്മാൻ
ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സായാഹ്നം ധർമ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി.
സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ചതിക്കപ്പെടാതിരിക്കാൻ
ഉപയോഗിച്ച കാർ വാങ്ങുന്നതിനുമുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ അറിയാം.
രൺവീർ സിംഗിന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി: ആവശ്യപ്പെട്ടത് 10 കോടി
മുംബൈ: ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിനോട് പത്തു കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയ് ക്രിമിനൽസംഘം. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രൺവീറിന്റെ മാനേജരുടെ വാട്സാപ് അക്കൗണ്ടിലേക്ക് യുഎസ് നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് രൺവീർ സിംഗിനെതിരെയുള്ള ഭീഷണി. രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്ക്കാൻ ദീപക് ശർമ, സോനു കുമാർ, സണ്ണി കുമാർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയാണ് ബിഷ്ണോയ് സംഘം വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 50,000 രൂപ മുൻകൂറായി നൽകിയിരുന്നു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ പ്രഹരശേഷിയുള്ള ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും… The post രൺവീർ സിംഗിന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി: ആവശ്യപ്പെട്ടത് 10 കോടി appeared first on RashtraDeepika .
ക്ഷേമപെൻഷനായി നൽകിയത് 50,000 കോടി രൂപ; 1900 കോടി രൂപ ശബരി റെയിൽ പദ്ധതിയ്ക്ക്: കെഎന്‍ ബാലഗോപാല്‍
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ജനങ്ങളുടെ ജീവിതം സുഗമമാക്കാനും നാടിൻ്റെ ക്രമസമാധാനം ഉറപ്പാക്കാനും സാധിച്ചെന്നും മന്ത്രി
പാനൂരില്‍ വീട് നിര്‍മ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു
കൊല്ലം: ശബരിമല കട്ടിളപ്പാളി സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടി. എന്നാല്‍, ദ്വാരപാലക ശില്പ കേസിലും പത്മകുമാര്‍ റിമാന്‍ഡിലായതിനാല്‍ അദ്ദേഹത്തിന് നിലവില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. 2025 നവംബര്‍ 20-നാണ് കട്ടിളപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസില്‍ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലും 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം കിട്ടും. കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന് പോറ്റി, എന്‍. വാസു എന്നിവര്‍ നേരത്തെ തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര്‍ക്ക് 41-ാം ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണ്ണപ്പാളികള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനാണെന്നും, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ജാമ്യവിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.
പ്രീമിയര്‍ ലീഗ്; നോമ്പ് തുറക്കാന്‍ താരങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍
ലണ്ടന്‍: റമദാന് മാസത്തില്‍ വ്രതമെടുക്കുന്ന മുസ് ലിം കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും മല്‍സരത്തിനിടെ നോമ്പ് തുറക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗിലും (ഇഎഫ്എല്‍) ഇത്തവണയും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ചു വ്രതമെടുക്കുന്ന താരങ്ങള്‍ക്ക് സൂര്യാസ്തമയ സമയത്ത് വെള്ളമോ എനര്‍ജി ജെല്ലുകളോ കഴിച്ച് നോമ്പ് തുറക്കാനാണ് ഈ ചെറിയ ഇടവേള അനുവദിക്കുന്നത്. ശനിയാഴ്ചകളില്‍ വൈകുന്നേരം 5:30-നും ഞായറാഴ്ചകളില്‍ 4:30-നും ആരംഭിക്കുന്ന മല്‍സരങ്ങളിലാകും ഈ ഇടവേളകള്‍ക്ക് സാധ്യതയുള്ളത്. മത്സരത്തിന് മുന്‍പ് തന്നെ ടീം ക്യാപ്റ്റന്മാരും മാച്ച് ഒഫീഷ്യലുകളും ചര്‍ച്ച ചെയ്ത് ഇടവേളയ്ക്കുള്ള ഏകദേശ സമയം തീരുമാനിക്കും. മല്‍സരം തടസ്സപ്പെടാത്ത രീതിയില്‍ ഗോള്‍ കിക്ക്, ഫ്രീ കിക്ക് അല്ലെങ്കില്‍ ത്രോ ഇന്‍ എന്നിവ നടക്കുന്ന സ്വാഭാവിക സമയത്താകും നോമ്പ് തുറക്കാന്‍ അനുവദിക്കുക. ഈ സമയം ടീമുകള്‍ക്ക് തന്ത്രങ്ങള്‍ മെനയാനുള്ള 'ടാക്റ്റിക്കല്‍ ടൈം ഔട്ടായോ' അല്ലെങ്കില്‍ മറ്റ് കളിക്കാര്‍ക്ക് വെള്ളം കുടിക്കാനുള്ള 'ഡ്രിങ്ക്സ് ബ്രേക്കായോ' ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. 2021ല്‍ ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മല്‍സരത്തിലാണ് ഇത്തരമൊരു ഇടവേള ആദ്യമായി അനുവദിച്ചത്. അന്ന് ലെസ്റ്റര്‍ താരം വെസ്ലി ഫൊഫാനയ്ക്കും പാലസ് താരം ഷെയ്ഖു കുയാത്തെയ്ക്കും നോമ്പ് തുറക്കാന്‍ കളി അല്പനേരം നിര്‍ത്തിവെച്ചിരുന്നു. മുഹമ്മദ് സലാ, വില്യം സാലിബ, റയാന് ഐറ്റ്-നൂറി, അമദ് ഡിയാലോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ നിലവില്‍ പ്രീമിയര്‍ ലീഗില്‍ റമദാന് വ്രതമെടുക്കുന്നവരില് ഉള്‍പ്പെടുന്നു. കളിക്കാരുടെ വിശ്വാസത്തെ മാനിക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഈ നടപടിയെ താരങ്ങള്‍ സ്വാഗതം ചെയ്തു. 'പ്രീമിയര്‍ ലീഗില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്,' എന്ന് മുന്‍ എവര്ട്ടണ് താരം അബ്ദുല്ലയെ ഡൗക്കോറെ മുന്‍പ് പ്രതികരിച്ചിരുന്നു. റമദാന് സമയത്ത് കളിക്കാര്‍ക്കായി പ്രത്യേക ഹലാല്‍ ഭക്ഷണക്രമം ക്ലബ്ബുകള്‍ ഉറപ്പാക്കുന്നു. സാദിയോ മാനെ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ വെളിപ്പെടുത്തിയത് പ്രകാരം, വ്രതമെടുക്കുന്ന താരങ്ങളുടെ സൗകര്യാര്‍ത്ഥം ക്ലബ്ബുകള്‍ പരിശീലന ഷെഡ്യൂളുകളില്‍ മാറ്റം വരുത്താറുണ്ട്. ടീം ഷെഫുമാര്‍ കളിക്കാര്‍ക്കായി പ്രത്യേക ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനാല്‍ വീട്ടിലേതിന് സമാനമായ അന്തരീക്ഷമാണ് ക്ലബ്ബുകളിലും ലഭിക്കുന്നതെന്ന് താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
തിരുവനന്തപുരം: പള്ളിച്ചൽ ഭാഗത്ത് വീണ്ടും നടുക്കുന്ന അപകടം. സൈഡിലൂടെ കടന്നുപോയ ഒരു 'അജ്ഞാത' വാഹനം സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടിയതോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബാലരാമപുരം നെല്ലിവിള സ്വദേശി ജിജിത്തിന് പരിക്കേറ്റു. യുവാവിന്റെ മുഖത്താണ് സാരമായി പരിക്ക് ഉള്ളത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നേരെ മുന്നിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ യുവാവിനെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുകയും പിന്നീട് അവിടെ നിന്ന് കിംസ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് മാറ്റുകയും ചെയ്തു. അപകട സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അമ്പലപ്പുഴ: റോഡരികിലെ നടപ്പാതയുടെ സ്ലാബ് ഇളകിമാറിയത് വാഹന യാത്രക്കാർക്കുൾപ്പെടെ ഭീഷണിയാവുന്നു. ദേശീയപാത വിഭാഗം അധികൃതരുടെ അനാസ്ഥ ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുന്നപ്ര പവർ ഹൗസിനു തെക്കുവശമടക്കം സമാന്തര റോഡിന്റെ പല ഭാഗത്തും ഇതേ അവസ്ഥയാണ്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുന്നപ്ര ചന്ത ജംഗ്ഷൻ കഴിഞ്ഞാൽ വീതി കുറഞ്ഞ റോഡിലൂടെയാണ് തെക്കോട്ട് വളഞ്ഞവഴി വരെ സഞ്ചരിക്കുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളുമുൾപ്പെടെ തിങ്ങിഞെരുങ്ങിയാണ് ഒരു വിധം മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് ഓടയുടെ സ്ലാബ് ഇളകിക്കിടക്കുന്നത്. പലപ്പോഴും വെളിച്ചം നിലച്ച അവസ്ഥയുണ്ടായാൽ അരികു ചേർന്നു വരുന്ന ഇരുചക്ര വാഹന യാത്രക്കാർ അടക്കം കുഴിയിൽ വീണ് ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണ്. മുന്നറിയിപ്പെന്നോണം രണ്ട് കോൺക്രീറ്റ് കുറ്റിയിൽ പ്ലാസ്റ്റിക് റിബൺ വലിച്ചുകെട്ടിയിരിക്കുകയാണ് അധികൃതർ. The post നടപ്പാതയിലെ സ്ലാബ് ഇളകിമാറി; ജീവൻ കാക്കാൻ പ്ലാസ്റ്റിക് റിബൺ! തുടരുന്നു; അധികൃതരുടെ അനാസ്ഥ appeared first on RashtraDeepika .
കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു, പ്രതി കസ്റ്റഡിയിൽ
കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു.കെഎസ്ആര്‍ടിസി ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു ആക്രമണം.ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടി20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റർമാർ സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നതിൽ ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് ആശങ്ക പ്രകടിപ്പിച്ചു.
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളിൽനിന്ന് 41.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടിൽ അഭിൻ സൂര്യ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ആധാര്‍ കാര്‍ഡില്‍ വമ്പൻ മാറ്റം; ഇനി ഉണ്ടാവുക ഫോട്ടോയും ക്യുആര്‍ കോഡും മാത്രം
സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ആധാർ കാർഡില്‍ സമൂലമാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് യൂണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ).കാർഡുകളില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഉണ്ടാവില്ല.
യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് തന്ത്രിയുടെ വാദം
സംസ്ഥാന സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. ശബരിമല സ്വർണക്കൊള്ള കേസിലെ അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം.യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് തന്ത്രിയുടെ വാദം. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിർക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം.സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തന്നോട് പ്രതികാരമാണ്. ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണ്.ഭരണ കക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ […] The post യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് തന്ത്രിയുടെ വാദം appeared first on ഇവാർത്ത | Evartha .
മങ്കട കൂട്ടില്‍ സദാചാര കൊലപാതക കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി
ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു
19 -കാരൻ സുപ്രീംകോടതിയിൽ സ്വന്തം കേസ് വാദിച്ചു, 10 മിനിറ്റ് എംബിബിഎസ് സീറ്റ് അനുവദിച്ച് കോടതി
നീറ്റ് പരീക്ഷ പാസായിട്ടും ഇഡബ്ല്യുഎസ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ട 19-കാരനായ അഥർവ ചതുർവേദി, സുപ്രീം കോടതിയിൽ സ്വന്തമായി കേസ് വാദിച്ചു. വാദത്തിനൊടുവിൽ, കോടതി അഥർവയ്ക്ക് സ്വകാര്യ മെഡിക്കൽ കോളേജിൽ താൽക്കാലിക എംബിബിഎസ് സീറ്റ് അനുവദിച്ചു.
സ്ത്രീ കളില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തപ്പെടുന്ന കാന്‍സറായ സ്തനാര്‍ബുദം മുന്‍കൂട്ടി തിരിച്ചറിയുന്നതിന് സഹായകമായ ഒരു ഗവേഷണത്തിന് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. ഈ പഠനം പിറവം ബി.പി.സി കോളേജ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷേബ കെ.യു. സര്‍ക്കാര്‍ കോളേജ് കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. ഗ്ലാഡ്സ്റ്റണ് രാജ് എസിന്റെ മേല്‍ നോട്ടത്തിലാണ് നടത്തിയത്. മാമോഗ്രാം ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി സ്തനാര്‍ബുദം കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത രോഗനിര്‍ണയ സംവിധാനമാണ് ഈ ഗവേഷണത്തിന്റെ പ്രധാന നേട്ടം. ഫസി ലോജിക്, പാര്‍ട്ടിക്കിള്‍ സ്വോം ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ ആധുനിക സോഫ്റ്റ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് രോഗനിര്‍ണയത്തിന്റെ കൃത്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ഗവേഷണത്തിന് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലും അന്താരാഷ്ട്ര തലത്തിലുള്ള മിനി-മിംമസ് ഡാറ്റാബേസിലും നിന്നുള്ള മാമോഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍, ഉയര്‍ന്ന കൃത്യതയും കാര്യക്ഷമതയും കൈവരിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനും ചികിത്സാ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഈ ഗവേഷണം വലിയ സഹായമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
റാപ്പര്‍ വേടൻ വിവാഹിതനാകുന്നു, പൊതുവേദിയില്‍ പ്രഖ്യാപനവുമായി ഗായകൻ, വധു ദീര്‍ഘകാല പ്രണയിനി
എഴുത്തുകാരിയാണ് വേടന്റെ വധു നവമി.
വളമംഗലം സ്വദേശി രാധാകൃഷ്ണന് പിള്ള(60)യാണ് പരാതിയുമായി രംഗത്തെത്തിയത്.
വീഡിയോ കോളില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
മുംബൈ: വീഡിയോ കോളില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഇബ്രാഹിം കാലു ഷെയ്ഖ് (19) എന്ന യുവാവ് വിപുല്‍ കംറോത്തി കര്‍മാകര്‍ (39)നെ കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു. മസ്ജിദ് ബന്ദറിലെ ക്ലൈവ് റോഡില്‍ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കം കൈയ്യാങ്കളിയായി മാറിയതായാണ് വിവരം. തര്‍ക്കത്തിനിടെ ഷെയ്ഖ്, കര്‍മാകറിന്റെ തല പലതവണ നടപ്പാതയില്‍ ഇടിച്ചുവെന്നാണ് പോലിസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലിസ് പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കര്‍മാകറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആയിഷ പോറ്റിയെ വിമർശിച്ച് ട്വന്റി20 നേതാവും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് ലഭിച്ച പദവികൾ. അയിഷ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കാം എന്ന് പിണറായി ഉറപ്പ് നൽകിയിരുന്നുവെന്ന് അഖിൽ മാരാർ പറഞ്ഞു.
ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ പൊറോട്ട ആയാലോ ?
ചോറ് – 1 കപ്പ് വെള്ളം – അരകപ്പ് ഉപ്പ് – ആവശ്യത്തിന് ഗോതമ്പ് – 2 കപ്പ് സണ്‍ഫ്ലവര്‍ ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
മങ്കട സദാചാര കൊലക്കേസ്; അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
മലപ്പുറം: മങ്കട സദാചാര കൊലക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന് ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. 2016 ജൂണ്‍ 28ന് ആയിരുന്നു കൊലപാതകം. ആള്‍ക്കൂട്ട കൊലയും ഭീകരവാദ പ്രവൃത്തിക്കും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. മര്‍ദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുത്തതാണ് കേസില്‍ നിര്‍ണായകമായത്.
വാഷിംഗ്ടൺ: 2025ലെ ഇന്ത്യ-പാക് സൈനിക സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ട്രംപ് വെളിപ്പെടുത്തി. വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും ട്രംപ് അവകാശപ്പെട്ടു. നേരത്തെ ഇത് ഏഴ് വിമാനങ്ങൾ എന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്. “പതിനൊന്നു വിമാനങ്ങളാണു വെടിവച്ചുവീഴ്ത്തിയത്. വൻ യുദ്ധമാണു മേഖലയിൽ നടന്നുകൊണ്ടിരുന്നത്. ഞാൻ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സമാധാനം പാലിച്ചില്ലെങ്കിൽ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നും 200 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും അറിയിച്ചു. പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുരാജ്യങ്ങളും യുദ്ധത്തിൽ നിന്നു പിന്മാറി…’ ട്രംപ് പറഞ്ഞു. വേദിയിലുണ്ടായിരുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സാക്ഷിയാക്കിയായിരുന്നു ട്രംപിന്റെ പ്രസംഗം.… The post ഇന്ത്യ-പാക് സംഘർഷം: വീണ്ടും മധ്യസ്ഥത അവകാശപ്പെട്ട് ട്രംപ്; 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും ‘ട്രംപൻ’ വാദം appeared first on RashtraDeepika .
ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്ന് ഡോ. ഷാഹിദ. ഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലാ: നഗരസഭാ പ്രദേശമാണ്, പക്ഷേ സഞ്ചാരയോഗ്യമായ വഴിയില്ല, കുടിനീരിന് ആഴ്ചകള്‍ കാത്തിരിക്കണം, വൃദ്ധരും രോഗികളുമായവരെ ആശുപത്രിയിലെത്തിക്കാന്‍ കസേരയിലോ സ്ട്രെച്ചറിലോ ചുമന്നിറക്കണം. വനവാസികളുടെയോ ജനവാസമില്ലാത്ത ഇടങ്ങളിലെയോ കഥയല്ലിത്.പാലാ നഗരസഭ 19-ാം വാര്‍ഡിലെ പതിക്കുന്ന്, കൈത്താളിക്കുന്ന് ഭാഗത്തെ പത്തോളം കുടുംബങ്ങളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണിത്. പാലാ നഗരത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. 150 അടിയോളം ഉയരമുള്ള കുന്നിന് മുകളിലാണ് ഈ കുടുംബങ്ങളുടെ താമസം. 70 വയസിന് മുകളില്‍ പ്രായമുള്ള പത്തിലധികം പേര്. നിത്യരോഗികളായി കഴിയുന്നവരും ഇതിലുണ്ട്. നഗരസഭ കെട്ടി നല്കിയ നൂറോളം പടി വരുന്ന കോണ്‍ക്രീറ്റ് പടവുകളാണ് താഴ്വാരത്തുനിന്ന് മുകളിലെത്താന്‍ ഇവരുടെ ഏക ആശ്രയം. സ്വന്തമായി കിണര്‍ ഇല്ലാത്ത ഈ കുടുംബങ്ങള്‍ക്ക് നഗരസഭ നല്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. അത് മുടങ്ങിയാല്‍ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുവരെ മുടങ്ങും. പമ്പ് ഓപ്പറേറ്ററുടെ… The post സഞ്ചാരയോഗ്യമായ വഴിയില്ല, കുടിനീരിന് ആഴ്ചകള്‍ കാത്തിരിക്കണം; പാലാ നഗരസഭ പതിക്കുന്ന് ഭാഗത്തെ കുടുംബങ്ങളുടേത് ദുരിതജീവിതം appeared first on RashtraDeepika .
ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം
ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്.കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ചേരുവകൾ: ഉരുളക്കിഴങ്ങ്: അഞ്ചെണ്ണം, നീളത്തിൽ മുറിച്ചത് ഉള്ളി- ഒന്ന്, ചെറുതായി മുറിച്ചത് ഇഞ്ചി- ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി- അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വാര്‍ത്താസമ്മേളനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ എന്നിവരാണ് വാര്‍ത്ത സമ്മേളനം നടത്തിയത്.ഇതിനിടെ ഡോക്ടര്‍മാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. മെഡിക്കല്‍ കോളജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. രാജി വെക്കും വരെ വഴിയില്‍ തടയുമെന്നും വേണമെങ്കില്‍ പിണറായി സംരക്ഷണം ഒരുക്കട്ടെ എന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരെ പോലിസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. 5 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിന്‍സിപ്പലും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയെങ്കിലൂം മത്സരരംഗത്ത് നിന്നും മാറി നില്ക്കാന് സന്നദ്ധത പ്രകടിപ്പിച്ച ട്വന്റി-20 നേതാവ് സാബുജേക്കബിന് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥിയായി സാബുവിനെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തേ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി നല്‍കിയിട്ടുണ്ടെങ്കിലും ദേശീയനേതൃത്വം നടത്തിയ ചില സര്‍വേയുടെ അടിസ്ഥാനത്തില്‍ ബിജെപി ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും മണ്ഡലങ്ങള്‍ക്കും മാറ്റം വന്നേക്കാമെന്നാണ് കരുതുന്നത്. നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സാബുജേക്കബ്്. താന്‍ എവിടെ മത്സരിച്ചാലൂം വന്‍ ഭുരിപക്ഷത്തില്‍ ജയിക്കുമെന്ന് അറിയാം. എന്നിരുന്നാലും 140 മണ്ഡിലങ്ങളിലും എന്‍ഡിഎ ജയിക്കണമെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ജോലികളിലാണ് താല്പ്പരമെന്നുമായിരുന്നു സാബുജേക്കബ് നേരത്തേ പ്രതികരിച്ചത്. അതേസമയം ബിഗ്ബോസ് താരം അഖില്‍ മാരാര്‍ ട്വന്റി20 യുടെ കൊട്ടാരക്കര സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ കാര്യമായി തന്നെ വ്യത്യാസം വന്നേക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ വളരെ കുറച്ച് മണ്ഡലങ്ങള്‍ ഒഴിലെ എല്ലാ മണ്ഡലത്തിലും രണ്ടും മൂന്നും പേരുകളാണ് പട്ടികയില്‍ നല്‍കിയിട്ടുള്ളത്. ഈ പേരുകള്‍ ദേശീയനേതൃത്വം പരിശോധിച്ച ശേഷമായിരിക്കും ഉചിതമായ തീരുമാനം എടുക്കുക. ഇതിനൊപ്പം ദേശീയ നേതൃത്വം നടത്തിയ സര്‍വേഫലങ്ങള്‍ കുടി ഉപയോഗപ്പെടുത്തും. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്, കഴക്കൂട്ടത്ത് വി. മുരളീധരന്, മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍ എന്നിവര്‍ മാത്രമാണ് പകരക്കാരില്ലാതെ ഇപ്പോള്‍ പട്ടികയിലുള്ളത്. ഇതിനൊപ്പമാണ് തൃപ്പൂണിത്തുറയില്‍ സാബു എം. ജേക്കബിനെ മത്സരിപ്പിക്കാനും നേതൃത്വം ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രകാശ്ബാബു, നവ്യഹരിദാസ്, ടി. റനീഷ്, എം.ടി. രമേശ് എന്നിവരുടെ പേരുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ആദ്യ പട്ടികയില്‍ നിന്നും കാര്യമായ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് സൂചന.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചുവര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിഷയത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി. പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് ശേഷം നിരന്തരം വയറു വേദന അനുഭവപ്പെട്ട് ചികിത്സ തേടിയിട്ടും ഇത് കണ്ടെത്താന്‍ കഴിയാത്തത് വലിയ അലംഭാവത്തിന്റെ കൂടി തെളിവാണ്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ വീണ്ടും […] The post കഴിവുകേടിന്റെ പര്യായമാണ് സംസ്ഥാനത്തെ ആരോഗ്യമേഖല; ഈ ദുരവസ്ഥയ്ക്കാണ് അടിയന്തരമായി ചികിത്സവേണ്ടത്: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
കോട്ടയം: ജില്ലയിലെ വയോജനങ്ങളുടെ സുരക്ഷ, പുനരധിവാസം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടു സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സായംപ്രഭ സേന എന്ന പേരില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) പ്രവര്‍ത്തന സജ്ജമായി. വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ സേനയ്ക്കു രൂപംനൽകിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോധികര്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി സായംപ്രഭ സേനയെ ബന്ധപ്പെടാം. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ അടിയന്തര ആവശ്യങ്ങള്‍ എന്നിവയെല്ലാം ബന്ധപ്പെടുത്തിയാണു സേനയുടെ പ്രവര്‍ത്തനം.വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുമായി മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍, പോലീസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി എന്നിവയുമായി ചേര്‍ന്ന് അടിയന്തര സാഹചര്യങ്ങളില്‍ സേന സഹായമെത്തിക്കും. സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും പീഡനങ്ങള്‍ നേരിടുന്നവരുമായ മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കിനൽകും. വയോജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും… The post വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം; സുരക്ഷയ്ക്കായി സായംപ്രഭ സേനയുമായി സാമൂഹ്യനീതി വകുപ്പ് appeared first on RashtraDeepika .
റമദാൻ വൃതാരംഭം: വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
റമദാൻ നോമ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. വൃതം എടുക്കുന്നതിലൂടെ നിങ്ങളുടെ ദഹന സംവിധാനത്തെ കൂടുതൽ പിന്തുണയ്ക്കാനും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
‘’വയനാട് പുനരധിവാസം ഏപ്രിൽ 30-നകം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്തബാധിതർക്ക് വീടും തൊഴിലവസരവും ഉറപ്പാക്കും. വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല വയനാട്ടിൽ നടന്നത്. ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കലാണ്''
ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടില്ല. ജയശ്രീയുടെ ഒപ്പ് അടക്കം ശേഖരിച്ചെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചു.
ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു
മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
പുതിയ മടക്കുകള്‍ സൂചന, ചന്ദ്രന് ഇടയ്ക്കിടെ കുലുങ്ങാറുണ്ട്; ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഭീഷണി
പുതിയ പഠനങ്ങൾ പ്രകാരം ചന്ദ്രൻ ഇപ്പോഴും സജീവമാണെന്നും ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്നു. സ്മിത്സോണിയൻ ഗവേഷകർ കണ്ടെത്തിയ ആയിരക്കണക്കിന് ചെറു വരമ്പുകൾ ഇതിന് തെളിവാണ്. ഈ ഭൗമശാസ്ത്രപരമായ പ്രവർത്തനം ചന്ദ്രകമ്പങ്ങൾക്ക് കാരണമായേക്കാം.

32 C