SENSEX
NIFTY
GOLD
USD/INR

Weather

28    C
...

നീരവ് മോദിക്ക്  തിരിച്ചടി; ഇന്ത്യക്ക്  കെെമാറുന്നതിനെതിരായ അപ്പീലിൽ  ഇടപെടാതെ  ലണ്ടൻ  ഹെെക്കോടതി

ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കെെമാറുന്നതിനെതിരെ നീരവ് മോദി നൽകിയ അപ്പീലിൽ ഇടപെടാതെ ലണ്ടൻ ഹെെക്കോടതി.

കേരളം കൗമുദി 26 Mar 2026 8:32 am

ലിവറും സലയും പിരിയുന്നു

ലണ്ടൻ: ലിവർപൂളിന്റെ ഈജിപ്ഷ്യൻ ഇതിഹാസ താരം മൊഹമ്മദ് സല ഈ സീസൺ അവസാനിക്കുന്നതോടെ ആൻഫീൽഡ് വിടുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

കേരളം കൗമുദി 26 Mar 2026 8:32 am

 ശ്രീനാരായണഗുരു ഓപ്പൺ യൂണി. മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് പഠനകേന്ദ്രം ഫുട്ബോൾ ചാമ്പ്യന്മാർ

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് പഠനകേന്ദ്രത്തിന്.

കേരളം കൗമുദി 26 Mar 2026 8:32 am

ക്യാപിറ്റലാകാൻ ഡൽഹി

കഴിഞ്ഞ 18 സീസണിലും കൈയിൽ ഒതുങ്ങാതിരുന്ന കിരീടം സ്വന്തമാക്കി ഐ.പി.എല്ലിന്റെ ക്യാപിറ്റൽ ആകാനാണ് ഡൽഹി ക്യാപിറ്റൽസ് ഒരുങ്ങുന്നത്.

കേരളം കൗമുദി 26 Mar 2026 8:32 am

രാജസ്ഥാന്റെ വിൽപന: വോണിന്റെ കുടുംബത്തിന് കിട്ടുന്നത് 450 കോടി

ജയ്പൂർ:ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം വൻ തുകയ്ക്ക് വിറ്റതിലൂടെ ടീമിന്റെ ആദ്യ നായകൻ അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ കുടുംബത്തിനും കോടികൾ സമ്മാനമായി ലഭിക്കും.

കേരളം കൗമുദി 26 Mar 2026 8:32 am

'മത്സരിക്കാത്തത്  വ്യക്തിപരമായ  തീരുമാനം'; പുതുതലമുറയുടെ  വഴിമുടക്കാൻ  ആഗ്രഹിക്കുന്നില്ലെന്ന് പി എസ്  ശ്രീധരൻ പിള്ള

ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ചെങ്ങന്നൂരിൽ നിന്ന് മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് ഗോവ മുൻ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള.

കേരളം കൗമുദി 26 Mar 2026 8:32 am

സിപിഎമ്മിൻ്റെ അനുരഞ്ജന ശ്രമങ്ങൾ വിജയം കണ്ടു; പിണക്കം മറന്ന് ആൻ്റണി രാജു, സുധീർ കരമനയുടെ പ്രചരണത്തിന് ഇറങ്ങും

ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി സീറ്റ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നില്ല. അതിനിടയിൽ വീഡിയോ സന്ദേശത്തിലൂടെ സുധീർ കരമനയ്ക്ക് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:28 am

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ് ഐ ടി ദേവസ്വം ബെഞ്ച് മുന്‍പാകെ സമര്‍പ്പിക്കും

സിറാജ് ലൈവ് 26 Mar 2026 8:27 am

ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേട്; കേസെടുക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ്

ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു എന്നാണ് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:23 am

നടന്‍ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. നടനും എംഎല്‍എയുമായ എം. മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്. സംസ്‌കാരം വെളളിയാഴ്ച തൃശ്ശൂരില്‍ വെച്ച് നടക്കും. സന്ധ്യ രാജേന്ദ്രന്‍ ആണ് ഭാര്യ. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍ തുടങ്ങി നിരവധി സിനിമളില്‍ അഭിനയിച്ചു.

മംഗളം 26 Mar 2026 8:20 am

ചിഹ്നമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണം: കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫിന് കടുത്ത പ്രതിസന്ധി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവില്‍ അപ്രതീക്ഷിത പ്രതിസന്ധിയില്‍. സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് ഉപയോഗിച്ചുവന്ന 'ഗ്ലാസ്' ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു. 2024-ലെ പട്ടികയിലുണ്ടായിരുന്ന ചിഹ്നം 2025-ലെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ചിഹ്നം പ്രതിസന്ധിയില്ലാതായതോടെ ചിഹ്നത്തിന്റെ കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഗ്ലാസ് അടയാളം വെച്ചുള്ള പ്രചാരണ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സിപിഐഎം നിര്‍ദ്ദേശിച്ചു. ചിഹ്നം അനുവദിക്കുന്നതിലെ അവ്യക്തത നീക്കാന്‍ ജില്ലാ വരണാധികാരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവസാനിക്കും. സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ തവണ വിജയിച്ച അഹമ്മദ് ദേവര്‍കോവില്‍ ഇത്തവണയും എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് ജനവിധി തേടുന്നത്. ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ നല്‍കുന്ന പുതിയ നിര്‍ദ്ദേശം മണ്ഡലത്തിലെ പ്രചാരണത്തെ നിര്‍ണ്ണായകമായി ബാധിക്കും.

മംഗളം 26 Mar 2026 8:20 am

യുദ്ധം അവസാനിക്കുമോ? ലോകരാഷ്ട്രങ്ങൾ ശുഭപ്രതീക്ഷയിൽ; അമേരിക്കയുടെ 15 ഉപാധികൾ ഇറാൻ പുനപരിശോധിക്കും

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന ഉപാധികൾ പുനഃപരിശോധിക്കാൻ ഇറാൻ തയ്യാറെടുക്കുന്നു. നേരിട്ടുള്ള ചർച്ചകൾക്ക് താല്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഇറാന്റെ ഈ നിലപാട് മാറ്റം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണ്ണായക നീക്കമായി വിലയിരുത്തപ്പെടുന്നു.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:17 am

മാപ്പിൽ തീരില്ല! യു പ്രതിഭക്കെതിരായ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ, നിയമ നടപടികളുമായി മുന്നോട്ടെന്ന് പ്രതിഭ

യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപ് നടപടി എടുത്ത് അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയ്ക്കെതിരെ യു പ്രതിഭ ഇന്ന് ഇലക്ഷൻ കമ്മീഷനും പൊലീസിലും പരാതി നൽകും.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:16 am

‘മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ തുടരും; പാലക്കാട് മത്സരം ബിജെപിയും യുഡിഎഫും തമ്മിൽ’

മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ തുടരും; മത്സരം ബിജെപിയും യുഡിഎഫും തമ്മിൽ; ആത്മവിശ്വാസത്തിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:11 am

ഈ അവല്‍ മില്‍ക്ക് ടേസ്റ്റിയാണ്

ഈ അവല്‍ മില്‍ക്ക് ടേസ്റ്റിയാണ്

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 8:10 am

മക്കളില്ല, വളർത്തുനായയ്ക്ക് വേണ്ടി ഒരുമാസം ചെലവഴിക്കുന്നത് 15,000 രൂപ!

ബെംഗളൂരുവിലെ കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ വളർത്തുനായയ്ക്ക് വേണ്ടി പ്രതിമാസം ചെലവഴിക്കുന്നത് 15,000 രൂപ. നായയുടെ ഭക്ഷണം, പരിചരണം, കളിപ്പാട്ടങ്ങൾ എന്നിവയ്ക്ക് സ്വന്തം കാര്യങ്ങളേക്കാൾ പ്രാധാന്യം നൽകുന്നവരാണ് ഇവര്‍. വൈറലായി പോസ്റ്റ്.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:10 am

'യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, സമാധാന ചർച്ച നടക്കുന്നുവെന്ന് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം'; മറുപടിയുമായി ഇറാൻ

അതേസമയം അമേരിക്കൻ വാദങ്ങൾ ഇറാൻ തള്ളി. സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും ചർച്ചയ്ക്ക് തയ്യാറല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. നിലവിൽ, പ്രതിരോധത്തിന്റെ തുടർച്ചയാണ് ഞങ്ങളുടെ നയമെന്നാണ് അരാഗ്ചി സ്റ്റേറ്റ് ടിവിയിൽ പ്രതികരിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:10 am

നാലുദിവസം പോലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാത്തവരെ ജനം തള്ളും ; വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ശോഭാസുരേന്ദ്രന്‍

പാലക്കാട് : നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍. ഇത്തവണ തനിക്ക് രണ്ടു മുന്നണികളില്‍ നിന്നും വോട്ടുകള്‍ കിട്ടുമെന്നും തനിക്കെതിരേ മത്സരിക്കുന്ന നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ പാലക്കാട്ടെ ജനങ്ങള്‍ തള്ളുമെന്നും കേരളത്തില്‍ ബിജെപി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് ഇത്. എ ക്ലാസ് മണ്ഡലത്തില്‍ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. നാടിനെ മാറ്റുക വികസനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് എത്തിക്കുക എന്നതാണ് ബിജെപി ഉദ്ദേശിക്കുന്നത്. ജയിച്ചുകഴിഞ്ഞാല്‍ പിറ്റേദിവസം തന്നെ പാലക്കാട് എംഎല്‍എ ഓഫീസ് തുറന്ന് ജനസഭ നടത്തി വികസനം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യമേഖലയ്ക്ക് വേണ്ടിട്ട് പത്തുദിവസം പോലും പ്രവര്‍ത്തിക്കാത്ത ഒരാള്‍ പെട്ടെന്ന് സ്ഥാനാര്‍ത്ഥിയാകുന്നതാണ് മറ്റ് രണ്ടു മുന്നണിയിലും കണ്ടത്. ദീര്‍ഘനാള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പോലും ത്ള്ളിയാണ് ഇവര്‍ വന്നിരിക്കുന്നത്. അത്തരം ആള്‍ക്കാരെ ജനം തള്ളുമെന്നും പറഞ്ഞു. ഒരാഴ്ച പോലും ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത സ്വന്തം ജീവിതത്തിനായി മാത്രം സമയം ചെലവഴിച്ച പൊതുജീവിതം നടത്താത്ത ആള്‍ക്കാരെ ജനം തള്ളുമെന്നും പറഞ്ഞു. താന്‍ ദീര്‍ഘകാലമായി ജനങ്ങള്‍ക്കിടയില്‍ തന്നെ പ്രവര്‍ത്തിക്കുന്നയാളാണ്. കെ.സി. വേണുഗോപാലിനെതിരേ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ 40,000 വോട്ടിലധികം തനിക്ക് കിട്ടിയിരുന്നു. ഇത്തവണ തനിക്ക് ബിജെപിയ്ക്ക് പുറമേ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിലെയും വോട്ടുകള്‍ കൂടി തനിക്ക് കിട്ടുമെന്നും പറഞ്ഞു. പാലക്കാട്ടെ ഡീല്‍ നടത്തുന്നത് വി.ഡി. സതീശനാണ്. ജമാ അത്തെ ഇസ്‌ളാമിയുമായി സതീശന്‍ ഡീല്‍ ചെയ്യുന്നു. ഡീലിന്റെ ഭാഗമായിട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് പോലും സ്വന്തം മണ്ഡലം വിട്ടുകൊടുക്കേണ്ടി വന്നതെന്നും പറഞ്ഞു. എസ്ഡിപിഐയുടേയും ജമാ അത്തെ ഇസ്‌ളാമിയുടേയും തിണ്ണ നിരങ്ങി നടക്കുകയാണ് പ്രതിപക്ഷ നേതാവ്. ജമാ അത്തെ ഇസ്‌ളാമിയും എസ്ഡിപിയുമായും വി.ഡി. സതീശന്‍ ഡീല്‍ ഉണ്ടാക്കിയിരിക്കുകയാണ്. വികസന ചര്‍ച്ചയ്ക്ക് പകരം സ്‌ഫോടനങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കുന്നവരുമായി ഡീല്‍ ഉണ്ടാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

മംഗളം 26 Mar 2026 8:08 am

'42,000 വോട്ട് കിട്ടാൻ കാരണം ക്രിസ്ത്യൻ സംഘടനകൾ, മത്സരിക്കാൻ സമ്മർദ്ദമുണ്ടായി'

'42,000 വോട്ട് കിട്ടാൻ കാരണം ക്രിസ്ത്യൻ സംഘടനകൾ, മത്സരിക്കാൻ സമ്മർദ്ദമുണ്ടായി, ജയിക്കാൻ സാധ്യതയുണ്ടായിരുന്നു'; അധികാരം ലഹരിപോലെയായി, കേരളം ജനാധിപത്യ ദുരന്തത്തിലേക്ക് പോവുകയാണെന്ന് പി.എസ്.ശ്രീധരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് പോൾ ​ഗ്യാലക്സിയിൽ

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:08 am

വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറും : എൻ എം ആർ റസാഖ്

പാലക്കാട് നിന്ന് ഇടതുപക്ഷത്തിന് ഒരു സർപ്രൈസ് എംഎൽഎയെ കൊടുക്കും, പ്രതിപക്ഷത്തിന് ആശയ ദാരിദ്ര്യമാണ്, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്,വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറും : എൻ എം ആർ റസാഖ്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:08 am

വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം ; ഐ.ആര്‍.സി.ടി.സിക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യന്‍ റെയില്‍വേ

ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ വീഴ്ച വരുത്തിയതിന് ഭക്ഷണം വിതരണം ചെയ്ത കരാര്‍ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ഇവരുടെ കരാര്‍ റദ്ദാക്കാനും തീരുമാനിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 8:07 am

കോൺഗ്രസിൽ കുത്തിത്തിരിപ്പോ?| V​​inu V John | News Hour 25 March 2026

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം വീണ്ടും വിവാദമാക്കുന്നോ? മുതിർന്ന നേതാക്കളുടെ ഒളിയുദ്ധമോ?അണികളെ അസ്വസ്ഥരാക്കുന്ന നീക്കമോ? | News Hour

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:05 am

'ലിവിംഗ് തമിഴ് അവാർഡ്' പുരസ്കാരവുമായി തമിഴിലെ നവ എഴുത്തുകാർ

ലൈംഗികാരോപണം നേരിടുന്ന കവി വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ പ്രതിഷേധിച്ച് ബദൽ അവാർഡുമായി തമിഴ്നാട്ടിലെ നവ എഴുത്തുകാർ; ലിവിങ് തമിഴ് അവാർഡ് എന്ന പേരിൽ പുതിയ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:03 am

ഉഗാദി, ശിവരാത്രി തുടങ്ങിയ ഉത്സവങ്ങളില്‍ താന്‍ മാംസം കഴിക്കാറുണ്ട്, ബജറ്റ് രാഹുകാലത്തിലും ഗുളിക കാലത്തിലും അവതരിപ്പിച്ചിട്ടുണ്ട് ; ബജറ്റ് ചര്‍ച്ചയില്‍ സിദ്ധരാമയ്യ

രാഹുകാലം, ഗുളികകാലം, യമഗന്ധകാലം, സൂര്യഗ്രഹണം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നില്ല.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 8:02 am

ലീ​ഗ് നേതാവിന്റെ അധിക്ഷേപ പരാമർശം; പൊലീസിലും തെര. കമ്മീഷനിലും പരാതി നൽകാനൊരുങ്ങി യു പ്രതിഭ

ലീ​ഗ് നേതാവിന്റെ അധിക്ഷേപ പരാമർശം; പൊലീസിലും തെര. കമ്മീഷനിലും പരാതി നൽകാനൊരുങ്ങി യു പ്രതിഭ, ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:02 am

ഐആർസിടിസിക്ക് കനത്ത പിഴ ചുമത്തി ഇന്ത്യൻ റെയിൽവെ; വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാരൻ്റെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിൽ നടപടി

പാറ്റ്‌ന - ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്‌പ്രസ്സിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കർശന നടപടി സ്വീകരിച്ചു. ഐ.ആർ.സി.ടി.സി-ക്ക് 10 ലക്ഷം രൂപയും കരാർ കമ്പനിക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തിയതിനൊപ്പം, കമ്പനിയുടെ കരാർ റദ്ദാക്കുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:02 am

മഞ്ചേശ്വരം മണ്ഡലത്തില്‍ പി ഡി പി പിന്തുണ യു ഡി എഫിന്

തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി പി ഡി പി ജില്ലാ പ്രസിഡന്റ്

സിറാജ് ലൈവ് 26 Mar 2026 8:02 am

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം ഇന്നറിയാം

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം ഇന്നറിയാം; ഇന്ന് മൂന്ന് മണി വരെ നാമനിർദേശ പത്രിക പിൻവലിക്കാം, നിലവിൽ 985 സ്ഥാനാർത്ഥികൾ

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 8:00 am

നീരവ് മോദിക്ക് തിരിച്ചടി ; ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

താന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയാകും എന്നായിരുന്നു നീരവിന്റെ വാദം.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 7:55 am

ശിവരാത്രിക്ക് മട്ടൻ കഴിയ്ക്കാറുണ്ട്, രാഹുകാലത്തിലോ ​ഗുളികകാലത്തിലോ വിശ്വാസമില്ല, ബജറ്റ് ചർച്ചയിൽ സിദ്ധരാമയ്യ

നിയമസഭയിലെ ബജറ്റ് ചർച്ചയിൽ, താൻ രാഹുകാലത്തിലോ ഗുളികകാലത്തിലോ വിശ്വസിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ശിവരാത്രി പോലുള്ള ഉത്സവ ദിനങ്ങളിൽ താൻ മാംസം കഴിക്കാറുണ്ടെന്നും, ദൈവീകത ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:53 am

ഡീൽ ആരോപണം ബിജെപിയെ തുണയ്ക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; 'മന്ത്രി റിയാസ് ഭീരു, കാഞ്ഞിരപ്പള്ളിയിൽ ഭൂരിപക്ഷം പ്രവചിക്കില്ല'

രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന 'ഡീൽ' ആരോപണങ്ങൾ ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കാനേ സഹായിക്കൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനാണെന്നും, മന്ത്രി മുഹമ്മദ് റിയാസ് ഭീരുവാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാർ കണക്കുകൾ മറച്ചുവെക്കുന്നതിനാലാണ് കേരളത്തിന് അർഹമായത് ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:51 am

ശബരിമല സ്വർണക്കൊള്ള: അന്തിമ കുറ്റപത്രം തെരഞ്ഞെടുപ്പിന് ശേഷം; കൂടുതൽ സമയം തേടി എസ്‌ഐടി

ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശദീകരണം. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:49 am

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ 'ഗ്ലാസ്' ഇല്ല; പ്രതിസന്ധിയിലായി അഹമ്മദ് ദേവര്‍കോവില്‍

ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് - അടയാളത്തില്‍ പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 7:47 am

സിനിമയുടെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ 'ഡീകോഡിംഗ്'; നിവിന്‍ പോളിയുടെ തിരിച്ചുവരവോ അതോ രാഷ്ട്രീയ കൊടുങ്കാറ്റോ? 'പ്രതിച്ഛായ' ഇന്ന് തിയേറ്ററുകളില്‍; ഉമ്മന്‍ചാണ്ടി ഇഫക്ട് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഈ പൊളിട്ടിക്കല്‍ ഡ്രാമ കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുമോ? നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒരു സിനിമയിലും കൗതുക ചര്‍ച്ച

തിരുവനന്തപുരം: മലയാള സിനിമാ പ്രേമികളും രാഷ്ട്രീയ കേരളവും ഒരുപോലെ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പ്രതിച്ഛായ' ഇന്ന് തിയേറ്ററുകളിലെത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം കേവലം ഒരു എന്റര്‍ടൈനര്‍ എന്നതിലുപരി കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുമെന്നാണ് സൂചന. ഒരു ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവിനും താരസിംഹാസനത്തിലേക്കുള്ള മടക്കയാത്രയ്ക്കും ഈ ചിത്രം സാക്ഷ്യം വഹിക്കുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. സിനിമയുടെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ 'ഡീകോഡിംഗ്' ചര്‍ച്ചകളാണ് ചിത്രത്തിന് ലഭിക്കുന്ന പ്രധാന മൈലേജ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളെ ആസ്പദമാക്കിയാണോ ഈ സിനിമ ഒരുക്കിയിരിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നെറ്റിയില്‍ മുറിവുമായി നില്‍ക്കുന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രവും ഉമ്മന്‍ചാണ്ടിയുടെ സമാനമായ ചിത്രവും തമ്മിലുള്ള സാമ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞു. കൂടാതെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും പോസ്റ്ററുകളില്‍ ഇടംപിടിച്ചത് ചര്‍ച്ചകളുടെ ചൂട് വര്‍ദ്ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്നത് ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. എന്നാല്‍ ഇതൊരു ബയോപിക് അല്ലെന്നും ഒരു ഇമോഷണല്‍ പൊളിറ്റിക്കല്‍ ഡ്രാമയാണെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക വിശദീകരണം. എങ്കിലും സിനിമയിലെ ഓരോ സംഭാഷണങ്ങളും കഥാപാത്രങ്ങളും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നതാണോ എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. ഇടതുപക്ഷ സഹയാത്രികനായ ബി. ഉണ്ണികൃഷ്ണന്‍ ഇത്തരമൊരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ചിത്രത്തെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. സിനിമയില്‍ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവികമാണെന്നും തന്റെ ഇടതുപക്ഷ ചിന്താഗതികള്‍ ഉണ്ടെന്നു കരുതി അതിനെ ഒരു പ്രത്യേക സര്‍ക്കാരുമായോ പാര്‍ട്ടിയുമായോ കൂട്ടിക്കെട്ടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദങ്ങളാണ് തനിക്കുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിവിന്‍ പോളിയെ സംബന്ധിച്ചിടത്തോളം 'പ്രതിച്ഛായ' ഒരു നിര്‍ണ്ണായക പരീക്ഷണമാണ്.  നിവിനിലെ നടനെയും താരത്തെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയക്കാരനായോ അല്ലെങ്കില്‍ രാഷ്ട്രീയ വ്യവസ്ഥിതിയോട് കലഹിക്കുന്ന യുവാവായോ ഉള്ള നിവിന്‍ പോളിയുടെ വേഷപ്പകര്‍ച്ച കാണാന്‍ തിയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ആര്‍.ഡി. ഇലുമിനേഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബാലചന്ദ്രമേനോന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷറഫുദ്ദീന്‍, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, സായ് കുമാര്‍ തുടങ്ങിയ പ്രതിഭകള്‍ നിവിന്‍ പോളിക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നു. ചന്ദ്രു സെല്‍വരാജിന്റെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ സംഗീതവും ചിത്രത്തിന് മികച്ച സാങ്കേതിക കരുത്ത് പകരുന്നു. ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും 'പ്രതിച്ഛായ'യില്‍ ഉണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത തിയേറ്ററുകളിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. സിനിമയിലെ 'പിണറായി പ്രിയം' അല്ലെങ്കില്‍ 'ഭരണപക്ഷ അനുകൂല നിലപാട്' തുടങ്ങിയ ആരോപണങ്ങളെ സംവിധായകന്‍ തള്ളിക്കളയുന്നുണ്ടെങ്കിലും, തിയേറ്ററിലെത്തുന്ന പ്രേക്ഷകന്‍ സിനിമയെ എങ്ങനെ വിലയിരുത്തും എന്നത് കണ്ടറിയണം. രാഷ്ട്രീയ നേതാക്കളുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദം സിനിമയെ ബാധിക്കില്ലെന്നും മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളെ ഗൗരവമായി കാണുന്ന വ്യക്തിയാണ് താനെന്നും ഉണ്ണികൃഷ്ണന്‍ ആവര്‍ത്തിക്കുന്നു. കേരളത്തിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ഈ ചിത്രം എത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നു. ഉമ്മന്‍ചാണ്ടി എന്ന ജനപ്രിയ നേതാവിന്റെ പ്രതിച്ഛായ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ചര്‍ച്ചയായേക്കാം. സിനിമയിലെ സംഭാഷണങ്ങളില്‍ ഒളിപ്പിച്ചുവെച്ച രാഷ്ട്രീയ ഒളിയമ്പുകള്‍ക്കായിരിക്കും ആരാധകര്‍ കാതോര്‍ക്കുന്നത്. ചുരുക്കത്തില്‍, നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടാന്‍ സാധ്യതയുള്ള ചിത്രമായി 'പ്രതിച്ഛായ' മാറിക്കഴിഞ്ഞു. കേവലമൊരു സിനിമാ റിലീസിനപ്പുറം ഒരു രാഷ്ട്രീയ ചര്‍ച്ചാവിഷയമായി മാറിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമോ എന്ന് അടുത്ത മണിക്കൂറുകളില്‍ അറിയാം. നിവിന്‍ പോളിയുടെ സിംഹാസനം തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഇന്ന് തിയേറ്ററുകളില്‍ ആരംഭിക്കുകയാണ്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മാധ്യമ പ്രവര്‍ത്തകനായ മംഗളം ജയചന്ദ്രനും അണിയറയില്‍ വഹിച്ച പങ്കും ചര്‍ച്ചകളിലുണ്ട്. ഇക്കാര്യം ബി ഉണ്ണികൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇടപെടല്‍ സിനിമയെ എങ്ങനെ സ്വാധീനിച്ചുവെന്നതും ചര്‍ച്ചകളില്‍ പ്രസക്തമാകും.

മറുനാടൻ മലയാളീ 26 Mar 2026 7:45 am

യു പ്രതിഭയ്ക്ക് നേരെയുള്ള അധിക്ഷേപം; ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍

യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ നടപടിയെടുത്തു.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 7:43 am

ഖജനാവ് കാലി; ശമ്പളവും പെന്‍ഷനും നല്‍കാന്‍ കേരളം വീണ്ടും കടമെടുക്കുന്നു; ഈ മാസം ഇത് രണ്ടാം തവണ; തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന അടുത്ത സര്‍ക്കാര്‍ പണമില്ലാതെ നട്ടം തിരിയും; കടപ്പത്രമില്ലെങ്കില്‍ കേരളം തകര്‍ന്നു തരിപ്പണമായേനേ? കോടികളുടെ പരസ്യം നല്‍കി മേനി പറയുന്ന സര്‍ക്കാര്‍ നിത്യനിദാന ചെലവുകള്‍ കണ്ടെത്തുന്ന കഥ

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിത്യനിദാന ചെലവുകള്‍ക്കുമായി കേരള സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1,750 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിക്കുന്നത്. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ കടമെടുക്കുന്നത് എന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി എത്രത്തോളം മോശമാണെന്നതിന്റെ സൂചനയാണ്. മാര്‍ച്ച് 27-ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി ലേലം നടക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ശമ്പളം, പെന്‍ഷന്‍, കരാറുകാരുടെ കുടിശ്ശിക തുടങ്ങിയവ നല്‍കാന്‍ പണമില്ലാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ആഴ്ച 3,700 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കുന്നത്. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത കൂടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ക്കിടയിലും മുന്നോട്ട് പോകാന്‍ വായ്പയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയിലാണ് ധനവകുപ്പ്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ പൊതു കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയാണ് കേരളത്തിന് തിരിച്ചടിയായത്. ഇതുമൂലം കടമെടുപ്പ് പരിധിയില്‍ വലിയ വെട്ടിക്കുറവ് ഉണ്ടായി. പ്രതിമാസം ശമ്പളത്തിനും പെന്‍ഷനും ഉള്‍പ്പെടെ 2,000 കോടി രൂപയിലധികം അധികമായി കണ്ടെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെലവുകള്‍ കുത്തനെ ഉയരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ബില്ലുകള്‍ മാറി നല്‍കേണ്ടി വരുന്നതോടെ ഖജനാവിന്മേലുള്ള സമ്മര്‍ദ്ദം ഇനിയും വര്‍ദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ അടക്കം നല്‍കാന്‍ വേണ്ടി കൂടിയാണ് ഈ കടമെടുക്കല്‍. പ്രതിമാസം ശമ്പളത്തിനും പെന്‍ഷനുമായി മാത്രം വന്‍തുക കണ്ടെത്തേണ്ട സാഹചര്യത്തില്‍, നികുതി വരുമാനത്തിലെ വര്‍ദ്ധനവ് കൊണ്ട് മാത്രം ഒന്നുമാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. റവന്യൂ വരുമാനം കുത്തനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര വിഹിതത്തിലെ കുറവും കടമെടുപ്പിലെ നിയന്ത്രണവും ഖജനാവിനെ ശ്വാസം മുട്ടിക്കുകയാണ്. കരാറുകാര്‍ക്ക് നല്‍കാനുള്ള ആയിരക്കണക്കിന് കോടികളുടെ ബില്ലുകള്‍ ഇപ്പോഴും ട്രഷറികളില്‍ കെട്ടിക്കിടക്കുന്നു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ഓരോ മാസവും കടമെടുത്തു മുന്നോട്ട് പോകുന്ന രീതി സംസ്ഥാനത്തെ വലിയൊരു കടക്കെണിയിലേക്കാണ് എത്തിക്കുന്നത്. മാര്‍ച്ച് 31-നകം പരമാവധി ബില്ലുകള്‍ മാറി നല്‍കേണ്ടതുണ്ട്. ഇത് ട്രഷറിയില്‍ വലിയ തിരക്കിനും സാമ്പത്തിക സമ്മര്‍ദ്ദത്തിനും കാരണമാകും. ഈ സാഹചര്യത്തില്‍ പുതിയ കടമെടുപ്പ് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനം വലിയ വില നല്‍കേണ്ടി വരും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ ധൂര്‍ത്താണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ വലയുന്നത് സാധാരണക്കാരായ ജനങ്ങളും പെന്‍ഷന്‍ ഗുണഭോക്താക്കളുമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. അത്യാവശ്യ ബില്ലുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കാനാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഖജനാവിലെ സ്ഥിതി കൂടുതല്‍ ദയനീയമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും മന്ദഗതിയിലായതും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. ഇത്തരത്തില്‍ വായ്പയെടുത്തു മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സാമ്പത്തിക വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കാതെ വായ്പയെ മാത്രം ആശ്രയിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്നാണ് അവരുടെ വാദം. എന്നാല്‍ നിലവിലെ അടിയന്തര സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മറുനാടൻ മലയാളീ 26 Mar 2026 7:36 am

വിദേശികളുടെ വിസ, ഇമിഗ്രേഷൻ നടപടികൾ പരിഷ്‌കരിക്കും

ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിദേശികളുടെ ഇമിഗ്രേഷൻ,വിസ,ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് (ഐ.വി.എഫ്.ആർ.ടി) പ്ലാറ്റ്‌ഫോം 2031വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

കേരളം കൗമുദി 26 Mar 2026 7:32 am

സർവകക്ഷി യോഗത്തിൽ സർക്കാർ: ആശങ്ക വേണ്ട, ഹോർമുസ് വഴി കപ്പലുകൾ വരും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിലും ഇന്ത്യയ്‌ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. ഇന്ധനവില വർദ്ധിപ്പിക്കുന്നത് ആലോചനയിലില്ല.

കേരളം കൗമുദി 26 Mar 2026 7:32 am

യുദ്ധത്തിൽ തെറ്റി ട്രംപിന്റെ തന്ത്രങ്ങൾ

ടെഹ്റാൻ: ഫെബ്രുവരി 28നാണ് യു.എസും ഇസ്രയേലും ഇറാനെതിരെ ആക്രമണം തുടങ്ങിയത്. യു.എസ് പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇറാൻ ചെറുത്തുനിൽപ്പ് തുടരുമ്പോൾ, യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന ഭീതിയിലാണ് ഗൾഫ് രാജ്യങ്ങൾ.

കേരളം കൗമുദി 26 Mar 2026 7:32 am

സാറ മുല്ലാലി കാന്റർബറി ആർച്ച് ബിഷപ്പ്

ലണ്ടൻ: ബ്രിട്ടണിൽ 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പായി സാറ മുല്ലാലി (63) സ്ഥാനാരോഹണം ചെയ്തു. 1,400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടത്.

കേരളം കൗമുദി 26 Mar 2026 7:32 am

കണ്ണൂരിൽ വൻ കവർച്ച; അടച്ചിട്ട വീട്ടിൽ നിന്ന് 62  പവൻ  സ്വർണാഭരണങ്ങൾ  കവർന്നു

കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് വൻ കവർച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയമായിരുന്നു കവർച്ച.

കേരളം കൗമുദി 26 Mar 2026 7:32 am

ബാഴ്‌സലോണയുടെ ക്യാമ്പ് കൊച്ചിയിൽ

കൊച്ചി: ലയണൽ മെസിയെ വാർത്തെടുത്ത ബാഴ്‌സലോണയുടെ ഫുട്‌ബോൾ അക്കാഡമി കൊച്ചിയിൽ കുട്ടികൾക്കായി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ മേയ് ഏഴ് മുതൽ ഒമ്പപത് വരെ ക്യാമ്പ് സംഘടിപ്പിക്കും.

കേരളം കൗമുദി 26 Mar 2026 7:32 am

വിജയത്തുടർച്ചയ്ക്ക് ഗോകുലം

മലപ്പുറം: ഇന്ത്യൻ ഫുട്ബോൾ ലീഗിൽ (ഐ.എഫ്.എൽ) ജയം തുടരാമെന്ന പ്രതീക്ഷയോടെ ഗോകുലം ഇന്ന് മേഘലയൻ ക്ലബ് ഷില്ലോംഗ് ലജോംഗിനെ നേരിടും.

കേരളം കൗമുദി 26 Mar 2026 7:32 am

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രമുഖ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അസുഖത്തെ തുടർന്ന് സിനിമ-സീരിയൽ നാടക രംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ് ഇഎ രാജേന്ദ്രൻ. സംസ്‌കാരം വെള്ളിയാഴ്‌ച തൃശൂരിൽ വെച്ച് നടക്കും. കൊല്ലം പട്ടത്താനത്തെ വസതിയിൽ

ഒന്നു ഇന്ത്യ 26 Mar 2026 7:27 am

പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്ന്; അപരന്‍മാരും വിമതരും ഏറെ

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്

സിറാജ് ലൈവ് 26 Mar 2026 7:25 am

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെയുള്ള അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി

വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ വജ്രവ്യാപാരി നീരവ് മോദി നൽകിയ അപ്പീൽ ലണ്ടൻ കോടതി തള്ളി. ഇതോടെ, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടി ബ്രിട്ടനിലേക്ക് കടന്ന നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിലാകും. കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുമെന്ന നീരവിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:18 am

നാടക വേദികളിലെ കരുത്തുറ്റ ശബ്ദം; വെള്ളിത്തിരയിലെ തിരക്കുകളേക്കാള്‍ ഇഷ്ടപ്പെട്ടത് സ്റ്റേജിലെ വെളിച്ചം; നാടകസംഘങ്ങളെ സംഘടിപ്പിക്കുന്നതിലും പുതുതലമുറയ്ക്ക് നാടക കലയെ പരിചയപ്പെടുത്തുന്നതിനും മുന്നില്‍ നിന്നു; ഒഎന്‍വി കുറുപ്പിന്റെയും കെപിഎസി.യുടെയും തണലില്‍ വളര്‍ന്ന കലാകാരന്‍; 'കാളിദാസ കലാകേന്ദ്രത്തിന്' പിന്നിലെ ചാലക ശക്തി; നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

കൊല്ലം: മലയാള നാടക-സിനിമാ രംഗത്തെ പ്രഗത്ഭ വ്യക്തിത്വവും പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ (71) അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. പുലര്‍ച്ചെയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ വിയോഗം കലാകേരളത്തിന് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര താരം മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രന്റെ ഭര്‍ത്താവാണ് ഇ.എ. രാജേന്ദ്രന്‍. ഒഎന്‍വി കുറുപ്പിന്റെയും കെ.പി.എ.സി.യുടെയും തണലില്‍ വളര്‍ന്നുവന്ന ഒരു കലാകാരനായിരുന്നു അദ്ദേഹം. നാടകത്തിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം പിന്നീട്  സിനിമയിലും മിനിസ്‌ക്രീനിലും തന്റേതായ മുദ്ര പതിപ്പിച്ചു. അഭിനയത്തിന് പുറമെ മികച്ചൊരു സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ഇ.എ. രാജേന്ദ്രന്റെ കരിയറിലെ ഊര്‍ജ്ജം. കെ.പി.എ.സി.യുടെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം സ്റ്റേജില്‍ അനശ്വരമാക്കി. പിന്നീട് നാടകരംഗത്ത് സജീവമായ സന്ധ്യാ രാജേന്ദ്രനുമായുള്ള വിവാഹശേഷം ഇരുവരും ചേര്‍ന്ന് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൊല്ലത്തെ 'കാളിദാസ കലാകേന്ദ്രം' എന്ന പ്രശസ്ത നാടക സമിതിയുടെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയില്‍ സ്വഭാവ നടനായും വില്ലനായും സഹനടനായും തിളങ്ങിയ അദ്ദേഹം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മുകേഷിനൊപ്പം പല സിനിമകളിലും അദ്ദേഹം സ്‌ക്രീന്‍ പങ്കിട്ടിരുന്നു. വലിയ ആരവങ്ങളില്ലാതെ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തെ മറ്റ് നടന്മാരില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്നത്. സിനിമയേക്കാള്‍ ഉപരിയായി നാടകവേദികളോടായിരുന്നു അദ്ദേഹം എന്നും കൂറ് പുലര്‍ത്തിയിരുന്നത്. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും കലാലോകത്തെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അഭിനയത്തിന് പുറമെ കലയുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം താല്‍പ്പര്യം കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സിനിമാ-നാടക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മുകേഷിന്റെ കുടുംബവുമായും കെ.പി.എ.സി ലളിത ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുമായും അടുത്ത ബന്ധമായിരുന്നു രാജേന്ദ്രനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ കലാരംഗത്ത് സജീവമായവരാണ്. മകന്‍ ദിവ്യ ദര്‍ശനും സിനിമാ രംഗത്ത് സജീവമായ നടനാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ദിവ്യ ദര്‍ശനും നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി സഹപ്രവര്‍ത്തകരും നാട്ടുകാരും പട്ടത്താനത്തെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വരുംതലമുറയ്ക്കും മാതൃകയാണെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. നാടകവേദികളിലെ കരുത്തുറ്റ ശബ്ദമായിരുന്നു ഇ.എ. രാജേന്ദ്രന്‍. വെള്ളിത്തിരയിലെ തിരക്കുകളേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടത് സ്റ്റേജിലെ വെളിച്ചമായിരുന്നു. നാടകസംഘങ്ങളെ സംഘടിപ്പിക്കുന്നതിലും പുതുതലമുറയ്ക്ക് നാടക കലയെ പരിചയപ്പെടുത്തുന്നതിലും അദ്ദേഹം വലിയ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കാളിദാസ കലാകേന്ദ്രത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യാ രാജേന്ദ്രന്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുള്ള കലാകാരിയാണ്. ഭര്‍ത്താവിന്റെ കലാപരമായ യാത്രയില്‍ എന്നും വലിയ പിന്തുണയുമായി സന്ധ്യ കൂടെയുണ്ടായിരുന്നു. കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയും അദ്ദേഹത്തെ കലാരംഗത്ത് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിച്ചു. കലാലോകത്തെ ലാളിത്യത്തിന്റെ മുഖമായിരുന്നു ഇ.എ. രാജേന്ദ്രന്‍. വലിയ പ്രശസ്തിയുടെ പുറകെ പോകാതെ തന്റെ കലയില്‍ മാത്രം വിശ്വസിച്ച ഒരു അതുല്യ കലാകാരനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് സിനിമാ-നാടക പ്രേമികള്‍.

മറുനാടൻ മലയാളീ 26 Mar 2026 7:16 am

ജീത്തു ജോസഫ് ഒരുക്കിയ ബിജു മേനോൻ - ജോജു ചിത്രം 'വലതുവശത്തെ കള്ളൻ' ഒടിടിയിലേക്ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളൻ' തിയേറ്ററുകളിലെ വിജയത്തിന് ശേഷം ഒടിടിയിൽ എത്തുന്നു. Valathuvashathe Kallan OTT

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:15 am

അന്ന് പരാതി നല്‍കിയപ്പോള്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെ കുറിച്ച് വാചാലനാകുന്നു ; കാപട്യം ജനം തിരിച്ചറിയുമെന്ന് അരിത ബാബു

സോഷ്യല്‍ മീഡിയയില്‍ 'സ്ത്രീപക്ഷ' സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോള്‍ അഞ്ച് വര്‍ഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാന്‍ കഴിയില്ലയെന്നും അവര്‍ കുറിച്ചു

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 7:11 am

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു; അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു, നടൻ എം. മുകേഷിൻ്റെ സഹോദരി ഭർത്താവാണ്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:10 am

കുട്ടികളുടേയും കൗമാരക്കാരുടേയും സോഷ്യൽമീഡിയ അഡിക്ഷൻ; ചരിത്രവിധിയുമായി യുഎസ് കോടതി

കുട്ടികളുടേയും കൗമാരക്കാരുടേയും സോഷ്യൽമീഡിയ അഡിക്ഷൻ; ചരിത്രവിധിയുമായി യുഎസ് കോടതി, മെറ്റയും ആൽഫബെറ്റും കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന് കോടതി, വൻ തുക പിഴയടക്കണം

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:09 am

സംസ്ഥാനം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ പരക്കെ വേനൽ മഴയ്ക്ക് സാധ്യത

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:08 am

പശ്ചിമേഷ്യൻ സംഘർഷം; പാർലമെന്റിനുള്ളിൽ ചർച്ച വേണമെന്ന ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം

പശ്ചിമേഷ്യൻ സംഘർഷം; പാർലമെന്റിനുള്ളിൽ ചർച്ച വേണമെന്ന ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം, സർവകക്ഷിയോഗത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും പ്രതിപക്ഷം

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:07 am

'പിണറായി മന്ത്രി സഭയിൽ തോൽക്കുന്ന ആദ്യ മന്ത്രി ഒ ആർ കേളു ആയിരിക്കും'

'പിണറായി മന്ത്രി സഭയിൽ തോൽക്കുന്ന ആദ്യ മന്ത്രി ഒ ആർ കേളു ആയിരിക്കും'; മാനന്തവാടിയില്‍ പോരാട്ടം കടുക്കുന്നു, മണ്ഡലം തിരികെ പിടിക്കാൻ‌ യുഡിഎഫ്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:06 am

നിമിഷനേരം കൊണ്ട് ചുവരെഴുതും; പാലക്കാട്‌ മണ്ഡലത്തിൽ കളം പിടിച്ച് ഒരു യന്ത്രപ്രമുഖൻ

നിമിഷനേരം കൊണ്ട് ചുവരെഴുതും; പാലക്കാട്‌ മണ്ഡലത്തിൽ കളം പിടിച്ച് ഒരു യന്ത്രപ്രമുഖൻ, തെരഞ്ഞെടുപ്പ് ഗോദയിൽ വൈറലായത് രമേഷ് പിഷാരടിക്ക് ചുവരെഴുതിയതിലൂടെ

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:06 am

അനൂപ് ജേക്കബ് ജയിച്ചാൽ മന്ത്രിയാകുമോ?; പിറവത്ത് മത്സരച്ചൂട് കടുക്കുന്നു

അനൂപ് ജേക്കബ് ജയിച്ചാൽ മന്ത്രിയാകുമോ?; പിറവത്ത് മത്സരച്ചൂട് കടുക്കുന്നു, വികസന പ്രവർത്തനങ്ങളൊന്നും നടത്താത്ത എംഎൽഎയ്ക്കെതിരെയുള്ള വികാരം മണ്ഡലം മുഴുവൻ ഉണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സാജു ജേക്കബ്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:06 am

അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം; ഇറാനിനെ ലാമർദ് വിമാനത്താവളം ആക്രമിച്ച് അമേരിക്ക

26ാം ദിനവും അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം; ഇറാനിലെ ലാമർദ് വിമാനത്താവളം ആക്രമിച്ച് അമേരിക്ക, കീഴടങ്ങാൻ ഇറാനോട് നിർദേശം

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:03 am

തമിഴ്നാട് പിടിക്കാൻ; ഡിഎംകെ സഖ്യത്തിലെ സീറ്റുകളിൽ ഇന്ന് തീരുമാനമാകും

ഡിഎംകെ സഖ്യത്തിലെ സീറ്റുകളിൽ ഇന്ന് തീരുമാനമാകും; എസ്ഡിപിഐക്ക് ഒരു സീറ്റ് നൽകി ഡിഎംകെ, വിജയ്‍യുടെ പ്രചാരണം ഈയാഴ്ച തുടങ്ങും

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:03 am

മാപ്പിൽ തീരില്ല; അധിക്ഷേപ പരാമർശത്തിൽ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ പരാതി നൽകാൻ യു പ്രതിഭ

മാപ്പിൽ തീരില്ല; അധിക്ഷേപ പരാമർശത്തിൽ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ പരാതി നൽകാൻ യു പ്രതിഭ, ഇർഷാദിനെ ചുമതലകളിൽ നിന്നും മാറ്റി യുഡിഎഫ്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 7:03 am

'ഒരു കൈ ചര്‍ച്ചയ്ക്കായി നീട്ടുമ്പോള്‍ മറുകൈ കൊണ്ട് ഇടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മുഷ്ടി'! ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ തള്ളി; ഇറാന്റെ പടിവാതില്‍ക്കല്‍ 7,000 യുഎസ് ഭടന്മാര്‍; അന്ത്യശാസനവുമായി ട്രംപ്; എണ്ണ വില വീണ്ടും കുതിച്ചുയരുന്നു; ഇറാനെ തകര്‍ക്കണമെന്ന നിലപാടില്‍ സൗദിയും; ഹോര്‍മുസില്‍ പിടിമുറുക്കാന്‍ ഇറാനും

ലണ്ടന്‍: പശ്ചിമേഷ്യന്‍ യുദ്ധം സമാനതകളില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ തള്ളിയതോടെ, 7,000 പേരടങ്ങുന്ന വന്‍കരസേനയെ ഇറാന്റെ അതിര്‍ത്തിയില്‍ അമേരിക്ക വിന്യസിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന്  താന്‍ മടിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപ് ഇതിലൂടെ നല്‍കുന്നത്. 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 2,000 പാരാട്രൂപ്പര്‍മാര്‍ക്കും നിലവില്‍ മേഖലയിലുള്ള 4,500 മറീനുകള്‍ക്കും പുറമെ കൂടുതല്‍ സൈനികരെ കൂടി ഉള്‍പ്പെടുത്തിയാണ് അധിനിവേശ സേനയെ അമേരിക്ക സജ്ജമാക്കിയിരിക്കുന്നത്. 'ഒരു കൈ ചര്‍ച്ചയ്ക്കായി നീട്ടുമ്പോള്‍ മറുകൈ കൊണ്ട് ഇടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മുഷ്ടി' എന്നാണ് ട്രംപിന്റെ സഹായികള്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാനിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ സൈനികമായി പിടിച്ചെടുക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ സമാധാന നിര്‍ദ്ദേശങ്ങള്‍ക്ക് പകരമായി 'അപ്രായോഗികമായ' ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. ഗള്‍ഫിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും നിര്‍ത്തലാക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ലബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ ഉപാധികള്‍. കൂടാതെ, ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം വേണമെന്ന ഇറാന്റെ വാശി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. സമാധാന കരാര്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ബാരലിന് 97 ഡോളറായി താഴ്ന്ന എണ്ണവില, കരാര്‍ ഇറാന്‍ തള്ളിയതോടെ 102 ഡോളറിലേക്ക് തിരിച്ചു കയറി. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം ആഗോള ഇന്ധന വിപണിയെ തകര്‍ക്കുമെന്ന് ട്രംപ് ഭയപ്പെടുന്നു. ഇതിനിടെ, അമേരിക്കന്‍ ഉപരാഷ്ട്രപതി ജെ.ഡി. വാന്‍സിനെ ചര്‍ച്ചകള്‍ക്ക് നിയോഗിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാന്‍സിന് തങ്ങളോട് സഹതാപമുണ്ടെന്നാണ് ഇറാന്റെ വിശ്വാസം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കില്‍, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് സൂചന.

മറുനാടൻ മലയാളീ 26 Mar 2026 7:02 am

ഹെല്‍മറ്റ് ധരിക്കാത്തതിന് രണ്ടുകോടിയിലേറെ രൂപ പിഴ ഈടാക്കി

ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് സോണല്‍ എസ്പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 6:52 am

ഇറാന്‍ ഭരണകൂടം ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്നും ജനങ്ങളെ തെരുവിലിറക്കി വിപ്ലവം നടത്താന്‍ പറ്റിയ സമയമാണിതെന്നും നെതന്യാഹു; 'ജനങ്ങളെ വെറുതെ വെടിയുണ്ടകള്‍ക്ക് മുന്നിലേക്ക് തള്ളിവിടാന്‍ തങ്ങള്‍ക്കെന്താണ് ഭ്രാന്തുണ്ടോ?' എന്ന് ട്രംപ്; ഇസ്രായേലിന്റെ 'അട്ടിമറി' നീക്കത്തിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്; നെതന്യാഹുവുമായി തെറ്റി പിരിഞ്ഞ് അമേരിക്ക; ഇസ്രയേല്‍ രണ്ടും കല്‍പ്പിച്ച്; ഇറാന്‍ ചാമ്പലാകുമോ?

ലണ്ടന്‍: ഇറാനിലെ ഭരണകൂടത്തെ തെരുവുയുദ്ധത്തിലൂടെ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമുയര്‍ത്തിയ നീക്കത്തെ കടുത്ത ഭാഷയില്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ജനകീയ വിപ്ലവം അഴിച്ചുവിടാനുള്ള ഇസ്രായേലിന്റെ ഗൂഢപദ്ധതിക്ക് അമേരിക്കന്‍ പിന്തുണയില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, സാധാരണക്കാര്‍ അനാവശ്യമായി കൊല്ലപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ ദീര്‍ഘകാല സുഹൃത്തുക്കളായ ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തില്‍ അസാധാരണമായ വിള്ളല്‍ വീണിരിക്കുകയാണ്. ഇറാനില്‍ ഒരു ആഭ്യന്തര വിപ്ലവം ഉണ്ടാക്കി ഭരണകൂടത്തെ താഴെയിറക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുമ്പോള്‍, അത് വലിയൊരു കൂട്ടക്കൊലയില്‍ കലാശിക്കുമെന്ന് ട്രംപ് ഭയപ്പെടുന്നു. സമാധാന കരാര്‍ പരാജയപ്പെട്ടാല്‍ മാത്രം നേരിട്ടുള്ള സൈനിക അധിനിവേശം എന്ന നിലപാടിലാണ് ട്രംപ്. ചൊവ്വാഴ്ച ഇറാന്‍ സുരക്ഷാ തലവന്‍ അലി ലാറിജാനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ഇറാന്‍ ഭരണകൂടം ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്നും ജനങ്ങളെ തെരുവിലിറക്കി വിപ്ലവം നടത്താന്‍ പറ്റിയ സമയമാണിതെന്നുമായിരുന്നു നെതന്യാഹുവിന്റെ വാദം. എന്നാല്‍, 'ജനങ്ങളെ വെറുതെ വെടിയുണ്ടകള്‍ക്ക് മുന്നിലേക്ക് തള്ളിവിടാന്‍ തങ്ങള്‍ക്കെന്താണ് ഭ്രാന്തുണ്ടോ?' എന്നായിരുന്നു ട്രംപിന്റെ മറുചോദ്യം. മുന്‍പ് നടന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ട സംഭവം ഓര്‍ത്തായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ട്രംപിന്റെ എതിര്‍പ്പ് മറികടന്ന് ഇറാന്‍ ജനതയോട് തെരുവിലിറങ്ങാന്‍ നെതന്യാഹു ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തത് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ട്രംപ് ഒരു സമാധാന കരാറിനായി ശ്രമിക്കുമ്പോള്‍, ഇറാന്റെ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ നെതന്യാഹു സൈന്യത്തിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ടെല്‍ അവീവിലെ ഭൂഗര്‍ഭ ബങ്കറില്‍ നടന്ന യോഗത്തില്‍ അമേരിക്കയുടെ സമാധാന നീക്കങ്ങള്‍ ഇസ്രായേലിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നു. ഇറാന്റെ മിസൈല്‍ ശേഖരം നശിപ്പിക്കുക, ആണവായുധ ശേഷി ഇല്ലാതാക്കുക, നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ നേടിയാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാവൂ എന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാല്‍ ഭരണമാറ്റം എന്ന ലക്ഷ്യം അമേരിക്കയുടെ ഔദ്യോഗിക പട്ടികയിലില്ല. ഇതിനിടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ട്രംപും തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2,000 പാരാട്രൂപ്പര്‍മാരോട് കൂടി പശ്ചിമേഷ്യയിലേക്ക് നീങ്ങാന്‍ പെന്റഗണ്‍ ഉത്തരവിട്ടു. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ തള്ളിക്കളഞ്ഞു. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ മാറ്റണമെന്നും യുദ്ധനഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇറാന്റെ ആവശ്യം. കൂടാതെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വേണമെന്ന ഇറാന്റെ വാശി സൗദി അറേബ്യയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ട്രംപ് ഒരു വശത്ത് ചര്‍ച്ചയ്ക്ക് കൈ നീട്ടുമ്പോള്‍ മറുവശത്ത് ശക്തമായ സൈനിക നീക്കത്തിനും കോപ്പുകൂട്ടുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇസ്രായേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഉണ്ടായാല്‍ അത് അമേരിക്കയുമായുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കന്‍ സമാധാന കരാറിനെതിരെ ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ വെറും തള്ളിക്കളയല്‍ മാത്രമല്ല, മറിച്ച് മേഖലയിലെ ശക്തിപ്രകടനത്തിനുള്ള നീക്കം കൂടിയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം വേണമെന്ന ഇറാന്റെ ആവശ്യം ആഗോള എണ്ണ വിപണിയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്നത് ഈ പാതയിലൂടെയാണ്. ഈ ആവശ്യത്തെ സൗദി അറേബ്യയും യുഎഇയും കടുത്ത ഭാഷയില്‍ എതിര്‍ത്തു കഴിഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ , ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിച്ചു കീഴടക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ സമാധാന കരാറില്‍ ഇസ്രായേലിന് വിശ്വാസമില്ലാത്തതാണ് നിലവിലെ പ്രധാന പ്രശ്‌നം. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ ശാലകള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ നെതന്യാഹു സൈന്യത്തിന് 48 മണിക്കൂര്‍ സമയം നല്‍കിയിരിക്കുകയാണ്. ടെല്‍ അവീവിലെ അതീവ സുരക്ഷാ ബങ്കറില്‍ നടന്ന യോഗത്തില്‍, അമേരിക്കയുടെ കരാര്‍ ഇറാനെ സൈനികമായി തളര്‍ത്താന്‍ പര്യാപ്തമല്ലെന്ന് ഇസ്രായേല്‍ ജനറല്‍മാര്‍ വാദിച്ചു. ട്രംപ് ഏത് നിമിഷവും ഇറാനുമായി ഒരു ധാരണയില്‍ എത്തിയേക്കാം എന്ന ഭയം ഇസ്രായേലിനുണ്ട്. അമേരിക്ക ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനോട് ആവശ്യപ്പെടുന്നു. ഈജിപ്ത്, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഈ ആശയവിനിമയം നടക്കുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ നേരിടാന്‍ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 2,000 പാരാട്രൂപ്പര്‍മാരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ട്രംപ് ഉത്തരവിട്ടു. 'ഒരു കൈ ചര്‍ച്ചയ്ക്കാണെങ്കില്‍ മറുകൈ ഇടിക്കാനുള്ള മുഷ്ടിയാണ്' എന്നാണ് ട്രംപിന്റെ സഹായികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

മറുനാടൻ മലയാളീ 26 Mar 2026 6:50 am

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയില്‍

പാളികളില്‍ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയില്‍ ഉണ്ടായത്

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 6:45 am

ഇറാനിലേക്ക് റഷ്യന്‍ ഡ്രോണുകള്‍; യുദ്ധത്തില്‍ ഇറാന് നേരിട്ടുള്ള സൈനിക സഹായവുമായി മോസ്‌കോ; മരുന്നുകള്‍ മാത്രമാണ് നല്‍കുന്നതെന്ന് വിശദീകരിച്ച് പുടിന്‍ ഭരണ കൂടം; ഉക്രെയ്‌നിന് നല്‍കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്ക നിര്‍ത്തിയാല്‍ ഇറാന് നല്‍കുന്ന സൈനിക വിവരങ്ങള്‍ റഷ്യയും അവസാനിപ്പിക്കാമെന്ന വാഗ്ദാനം മോസ്‌കോ നല്‍കിയോ? ബ്ലാക്‌മെയില്‍ ആരോപണവും ശക്തം; പശ്ചിമേഷ്യയില്‍ ആളിക്കത്തല്‍ തുടരുന്നു

ലണ്ടന്‍: അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ സഖ്യകക്ഷിയായ ഇറാന് നേരിട്ടുള്ള സൈനിക പിന്തുണയുമായി റഷ്യ രംഗത്തെത്തുന്നതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ക്ക് പുറമെ മരുന്നുകളും ഭക്ഷണസാധനങ്ങളും റഷ്യ ഇറാനിലേക്ക് അയച്ചു തുടങ്ങിയതായി പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയത് മുതല്‍ മോസ്‌കോയും ടെഹ്റാനും തമ്മില്‍ ഡ്രോണ്‍ വിതരണത്തെക്കുറിച്ച് രഹസ്യ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്നാണ് സൂചന. നേരത്തെ തന്നെ ഉപഗ്രഹ ചിത്രങ്ങള്‍, ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, മറ്റ് രഹസ്യാന്വേഷണ സഹായങ്ങള്‍ എന്നിവ റഷ്യ ഇറാന് നല്‍കിവരുന്നുണ്ട്. എന്നാല്‍, നിലവില്‍ അയക്കാന്‍ തീരുമാനിച്ച ഡ്രോണുകള്‍ ഇറാന്റെ പോരാട്ടവീര്യത്തിന് വലിയ കരുത്തുപകരുന്ന മാരകായുധങ്ങളായി മാറും. ഗെരാന്‍-2, ഷാഹീദ്-136 'കാമികാസെ' ഡ്രോണുകളാണ് റഷ്യ കൈമാറാന്‍ ഒരുങ്ങുന്നത്. യുഎസ് സൈനിക താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും എതിരെ ആക്രമണം നടത്താന്‍ ഇത്തരം ഡ്രോണുകള്‍ സഹായിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അതേസമയം, അമേരിക്കയുമായും ഇസ്രായേലുമായും ഇറാന്‍ നടത്തുന്ന സംഘര്‍ഷത്തില്‍ തങ്ങള്‍ സഹായിക്കുന്നെന്ന ആരോപണം റഷ്യ ഔദ്യോഗികമായി നിഷേധിച്ചു. 13 ടണ്ണിലധികം മരുന്നുകള്‍ അസര്‍ബൈജാന്‍ വഴി ടെഹ്റാനിലേക്ക് അയച്ചിട്ടുണ്ടെന്നും മാനുഷിക പരിഗണന വെച്ചുള്ള സഹായം തുടരുമെന്നും മോസ്‌കോ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത കരാറില്‍ പരസ്പര പ്രതിരോധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നതും റഷ്യ ചൂണ്ടിക്കാട്ടുന്നു. റഷ്യന്‍ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. നിലവില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇറാനിയന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുന്നു എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഇറാനും തമ്മിലുള്ള ഈ സഹകരണം മേഖലയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന ആശങ്കയിലാണ് വാഷിംഗ്ടണ്‍. ഇതിനിടെ, റഷ്യ അമേരിക്കയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. ഉക്രെയ്‌നിന് നല്‍കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്ക നിര്‍ത്തിയാല്‍ ഇറാന് നല്‍കുന്ന സൈനിക വിവരങ്ങള്‍ റഷ്യയും അവസാനിപ്പിക്കാമെന്ന വാഗ്ദാനം മോസ്‌കോ മുന്നോട്ടുവെച്ചതായി അദ്ദേഹം പറഞ്ഞു. തങ്ങളുടെ പക്കല്‍ ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും സെലെന്‍സ്‌കി അവകാശപ്പെട്ടു. റഷ്യന്‍ അധിനിവേശത്തെ നേരിടുന്ന ഉക്രെയ്‌നില്‍ ഇറാനിയന്‍ നിര്‍മ്മിത ഷാഹീദ് ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഈ ഡ്രോണുകളില്‍ പലതിലും റഷ്യന്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഉക്രെയ്ന്‍ നിലവില്‍ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പാകിസ്ഥാന്‍ വഴി അമേരിക്ക കൈമാറിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതായാണ് റിപ്പോര്‍ട്ട്. തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ടെഹ്റാന്‍. യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിയന്‍ ഉദ്യോഗസ്ഥരെ വധിക്കുന്നത് അവസാനിപ്പിക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് പൂര്‍ണ്ണ അധികാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള അവകാശവാദം ആഗോള ഊര്‍ജ്ജ വിപണിയെ ബാധിക്കുമെന്നതിനാല്‍ അമേരിക്കയ്ക്ക് ഇത് അംഗീകരിക്കാനാവില്ല. ശത്രുക്കളുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഭാവിയില്‍ അതിന് പദ്ധതിയില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ചു. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ വാദത്തെ എതിര്‍ത്തു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തിങ്കളാഴ്ച പ്രസിഡന്റ് പറഞ്ഞതുപോലെ ചര്‍ച്ചകള്‍ ഗുണകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റഷ്യ ആയുധങ്ങള്‍ കൈമാറുന്ന പക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അമേരിക്കയില്‍ ഭിന്നതയുണ്ട്. കനത്ത തിരിച്ചടി വേണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ നയതന്ത്രപരമായ നീക്കങ്ങളിലൂടെ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണമെന്നാണ് മറ്റൊരു പക്ഷത്തിന്റെ അഭിപ്രായം. പുതിയ സാഹചര്യത്തില്‍ പെന്റഗണ്‍ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പശ്ചിമേഷ്യയില്‍ ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്ന ഇസ്രായേലിനും റഷ്യയുടെ സൈനിക സഹായം വലിയ വെല്ലുവിളിയാണ്. റഷ്യന്‍ ഡ്രോണുകള്‍ ഇറാന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് മേഖലയിലെ ശക്തിസമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. വരും ദിവസങ്ങളില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായകമാകും.

മറുനാടൻ മലയാളീ 26 Mar 2026 6:39 am

അമേരിക്കയുടെ എഫ് -18 വിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ടു ; പ്രതികരിക്കാതെ യുഎസ്

വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 6:36 am

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകളുമായി ഇറാന്‍

വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം,

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 6:28 am

ബ്രിട്ടീഷ് മന്ത്രിസഭയില്‍ ഭിന്നത; ഗ്രീന്‍ പാര്‍ട്ടി മുതലെടുക്കുമോ എന്ന ആശങ്ക പ്രധാനമന്ത്രിക്കും; ഒടുവിലിതാ നിയമ കുരുക്കും; പിആര്‍ ലഭിക്കാനുള്ള മിനിമം താമസകാലം പത്ത് ഇരുപത് വര്‍ഷമാക്കാനുള്ള സെക്രട്ടറിയുടെ പ്രഖ്യാപനം നടന്നേക്കില്ല; പ്രതീക്ഷയോടെ മലയാളി സമൂഹം

ലണ്ടന്‍: പ്രഖ്യാപനങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും മലക്കം മറിച്ചില്‍ ഒരു തുടര്‍ക്കഥയായി മാറിയ ബ്രിട്ടണിലെ ലേബര്‍ സര്‍ക്കാര്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചേക്കുമെന്ന് സൂചന. ഹോം സെക്രട്ടറിയുടെ കുടിയേറ്റ പരിഷ്‌ക്കാരങ്ങളാണ് ഇത്തവണ തിരിച്ചടി നേരിടുന്നത്. കുടിയേറ്റക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പി ആര്‍ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ട കാലാവധി ഇരട്ടിയാക്കിയ നടപടിയാണ് പ്രധാനമായും വെല്ലുവിളി നേരിടുന്നത്. ഇക്കാര്യം ഇനിയും വിശദമായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വന്ന ഉടന്‍ തന്നെ നിയമനടപടികള്‍ ആരംഭിക്കും എന്നാണ് അറിയുന്നത്. ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ഇടതുപക്ഷത്തുനിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ ഇപ്പോള്‍ ഹോം സെക്രട്ടറിയുടെ നയത്തിനെതിരെയായി ഉണ്ടാകുന്നത്. ഇത്തരമൊരു നടപടി ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന പ്രഖ്യാപനവുമായി മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നര്‍ ആണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടികള്‍ക്കായി ഇതിനോടകം തന്നെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് വഴി 25,000 പൗണ്ടോളം ശേഖരിച്ചു കഴിഞ്ഞു. ഇത് മഹ്‌മൂദിന്റെ പരിഷ്‌കരണങ്ങളെ മന്ദഗതിയിലാക്കിയേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. നിലവില്‍, ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ക്ക്, ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിന് അഞ്ചുവര്‍ഷം ബ്രിട്ടനില്‍ താമസിച്ചിരിക്കണം എന്നുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രകാരം ഇത് 10 വര്‍ഷം വരെ നീട്ടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥികള്‍ക്കാണെങ്കില്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും ഇവിടെ താമസിച്ചാല്‍ മാത്രമെ ഭാവിയില്‍ ഐ എല്‍ ആര്‍ ലഭിക്കുകയുള്ളു. ഈ നിര്‍ദ്ദേശം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നതാണ് ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ഇടതുപക്ഷത്തെ കുപിതരാക്കിയിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയാല്‍, നിലവില്‍ ബ്രിട്ടനില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കും ഐ എല്‍ ആര്‍ ലഭിക്കുവാന്‍ അധിക വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും. ഐ എല്‍ ആര്‍ ലഭിച്ചാല്‍ മാത്രമെ ക്ഷേമ പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും സോഷ്യല്‍ ഹൗസിംഗിനും അര്‍ഹത ലഭിക്കുകയുള്ളു എന്നതിനാല്‍, ഇത് ലഭിക്കുക എന്നത് കുടിയേറ്റ സമൂഹത്തെ സംബന്ധിച്ച അതീവ പ്രാധാന്യമുള്ള ഒരു കാര്യവുമാണ്. ഇത്തരമൊരു നയം കുട്ടികള്‍ക്കിടയില്‍ ദാരിദ്യ്രം വളര്‍ത്താനെ ഉപകരിക്കൂ എന്ന നിലപാടാണ് ലേബര്‍ വിമതര്‍ക്ക്. ലക്ഷ്യം മാറിപ്പോകുന്നത് പാര്‍ട്ടിയുടെ ധാര്‍മ്മികബോധത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ് കഴിഞ്ഞയാഴ്ച്ച മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നാര്‍ പറഞ്ഞത്. മെയ് മാസത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സര്‍ കീര്‍ സ്റ്റാര്‍മറുടെ നില പരുങ്ങലിലാകുമ്പോള്‍, പ്രധാനമന്ത്രി പദത്തിലെത്താന്‍ നോട്ടമിട്ടിരിക്കുന്നവരില്‍ പ്രധാനിയാണ് റെയ്‌നാര്‍. ഇത്തരമൊരു പദ്ധതി കുടിയേറ്റക്കാര്‍ക്ക് അവരുടെ ഭാവിയെ കുറിച്ച് ആശങ്ക വര്‍ദ്ധിപ്പിക്കുമെന്നും റെയ്‌നാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തന്റെ പരിഷ്‌കരണങ്ങളില്‍ വെള്ളം ചേര്‍ത്താല്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ഷബാന മഹ്‌മൂദ് ഭീഷണി മുഴക്കിയിട്ടുണ്ട് എന്ന വാര്‍ത്ത മന്ത്രാലയല്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നുണ്ട്. ഇപ്പോള്‍, സമ്മര്‍ദ്ദ ഗ്രൂപ്പായ സ്‌കില്‍ മൈഗ്രന്റ്‌സ് അലയന്‍സ് ആണ് നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്. ഇതിനായി അവര്‍ നിയമജ്ഞരെ സമീപിച്ചു കഴിഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ നയം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിനെയായിരിക്കും ഇവര്‍ കോടതിയില്‍ ചോദ്യം ചെയ്യുക. ഹോം ഓഫീസിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് എതിരെ നിരവധി കേസുകളില്‍ വിജയിച്ച ചരിത്രമുള്ള ഗാര്‍ഡങ്കോര്‍ട്ട് ചേംബേഴ്‌സ് എന്ന നിയമ സ്ഥാപനത്തിന്റെ സഹ മേധാവിയായ സൊണാലി നായിക്ക് കെ. സി ആയിരിക്കും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുക. പുതിയ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്‌കില്‍ഡ് മൈഗ്രന്റ്‌സ് അലയന്‍സ് സര്‍ക്കാരിന് ഒരു പ്രീ ആക്ഷന്‍ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കും. മുന്‍കാല്യ പ്രാബല്യത്തോടെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിലീങ്കില്‍ അവര്‍ ജുഡിഷ്യല്‍ റിവ്യൂവിനായി ശ്രമിക്കും. മികച്ച നിയമജ്ഞരെ തന്നെ ലഭിച്ചതിനാല്‍ നിയമനടപടികളില്‍ വിജയം ഉറപ്പാണെന്നാണ് അലയന്‍സ് വക്താക്കള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ഇതൊരു ആശ്വാസമാകും.

മറുനാടൻ മലയാളീ 26 Mar 2026 6:26 am

ഇറാനെതിരെ 'നിരുപാധിക കീഴടങ്ങല്‍' എന്ന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി വാദിക്കുന്നത് അവരുടെ പരാജയ സമ്മതം '; പരിഹാസവുമായി ഇറാന്‍ വിദേശകാര്യമന്ത്രി

അമേരിക്കയുടെ ഈ സ്വരമാറ്റം അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 6:21 am

വർക്കലയിലെ സിപിഎമ്മിനോട് അവർ എടുത്തിട്ടുള്ള നിലപാടിനോടുള്ള ശക്തമായ വിയോജിപ്പാണ് പാർട്ടി മാറാൻ കാരണം

വികസന കേരളം, വിശ്വാസ കേരളമെന്ന ബിജെപിയുടെ കാഴ്ചപ്പാടിൽ താല്പര്യം;വർക്കലയിലെ സിപിഎമ്മിനോട് അവർ എടുത്തിട്ടുള്ള നിലപാടിനോടുള്ള ശക്തമായ വിയോജിചിപ്പാണ് പാർട്ടി മാറാൻ കാരണമെന്ന് സ്മിത

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:18 am

'താരങ്ങൾ ഇലക്ഷൻ കഴിഞ്ഞാൽ പോകും, അത് ജനങ്ങൾക്കും അറിയാം, ഒറ്റപ്പാലത്ത് എത്രയോ താരങ്ങളെ കണ്ടതാണ്'

പി കെ ശശി വെല്ലുവിളിയല്ല; ഈ മണ്ഡലം ഇടതുപക്ഷത്തെ ചേർത്തുനിർത്തുന്ന സ്ഥലം, ഒറ്റപ്പാലത്ത് ജയം ഉറപ്പെന്ന് കെ പ്രേംകുമാർ

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:17 am

റീൽ ആണോ റിയാലിറ്റി?; ആലുവ മാർക്കറ്റിന്റെ പേരിൽ പരസ്പരപോരുമായി സ്ഥാനാർത്ഥികൾ

ആലുവയിൽ തെരഞ്ഞെടുപ്പ് പോര് മാർക്കറ്റിന്റെ പേരിൽ; ഇട്ട കല്ല് യാഥാർഥ്യമാക്കാൻ അൻവർ സാദത്തും എം എം ആരിഫും, ആര് പൂർത്തിയാക്കും ആലുവ മാർക്കറ്റ് നിർമാണം

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:16 am

ഇറാനുമായുള്ള യുദ്ധം നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന മുന്‍ കണക്കുകൂട്ടലുകളില്‍ മാറ്റമില്ലെന്ന് കരോളിന്‍ ലീവിറ്റ്

ഇറാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അനുമതി തേടില്ലെന്ന് ലീവിറ്റ് പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 26 Mar 2026 6:15 am

സംഘർഷം സാഹചര്യത്തിൽ വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് പിഴയില്ലാതെ രാജ്യം വിടാം

സൗദിയിൽ വിസ കാലാവധി തീർന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം അവസരം, ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:15 am

പലയിടത്തും ആലിപ്പഴ വീഴ്ച്ച; ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുകൾ

ഒമാനിൽ മസറാത്ത് ന്യൂനമർദം ശക്തിയാർജ്ജിക്കുന്നു; ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പുകൾ, പലയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കുന്ന ദൗത്യങ്ങൾ തുടരുന്നു

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:14 am

അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി പുതിയ അഞ്ച് ഉപാധികളുമായി ഇറാൻ

'ഇനി യുദ്ധം ഉണ്ടാകരുത്, ഇതുവരെ ഉണ്ടായ ആക്രമണങ്ങളിൽ നഷ്ടപരിഹാരം ഉണ്ടാകണം, ഹോർമുസിന് മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കണം'; 5 ഉപാധികളുമായി ഇറാൻ

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:14 am

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്നാണ്. വൈകീട്ട് മൂന്ന് മണിയോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക വ്യക്തമാകും. അപരന്മാരും വിമതരും പല പ്രമുഖർക്കും ഭീഷണി ഉയർത്തുന്നുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:13 am

ആശങ്കൾക്കൊടുവിൽ ആശ്വാസം; വീസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് പിഴയില്ലാതെ രാജ്യം വിടാം

വീസ കാലാവധി തീർന്നവർക്ക് ആശ്വാസം; പിഴയില്ലാതെ രാജ്യം വിടാം അവസരം, ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:12 am

അഴിമതിക്ക് എതിരായ പോരാട്ടത്തിൽ ജനങ്ങൾ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്: വി.കുഞ്ഞികൃഷ്ണൻ

വ്യക്തിപരമായ വിരോധമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്, ഞാൻ ഉന്നയിച്ച വിഷയത്തിന് മറുപടി പറയേണ്ടേ'; പയ്യന്നൂരിലെ സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണൻ

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:11 am

രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലെന്ന് സർവകക്ഷിയോഗത്തിൽ ആവർത്തിച്ച് കേന്ദ്രസർക്കാർ

ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല; അഞ്ച് കപ്പലുകൾ കൂടി ഇന്ത്യയിലെത്തും;രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:11 am

വെള്ളനാട് ശശി വീണ്ടും തലവേ​ദനയാകുമോ?; മുള്ളൻപന്നിയെ കൊന്ന കേസിൽ അന്വേഷണം പൂർത്തിയായെന്ന് വനംവകുപ്പ്

വെള്ളനാട് ശശി വീണ്ടും സിപിഎമ്മിന് തലവേ​ദനയാകുമോ?; മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ അന്വേഷണം പൂർത്തിയായെന്ന് വനംവകുപ്പ്, തെരഞ്ഞെടുപ്പിൽ ആയുധമാക്കി യുഡിഎഫ്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:11 am

മുൻ കോൺഗ്രസ് നേതാവ് എൽഡിഎഫ് സ്ഥാനാർത്ഥി; വാശിയേറിയ മത്സരത്തിന് പിറവം ഒരുങ്ങി

ഒരു വികസന പ്രവർത്തനവും നടത്താത്ത എംഎൽഎയ്ക്ക് എതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് സാബു കെ ജേക്കബ്; അദ്ദേഹം അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് അനൂപ് ജേക്കബ്, മുൻ കോൺഗ്രസ് നേതാവ് എൽഡിഎഫ് സ്ഥാനാർത്ഥി, വാശിയേറിയ മത്സരത്തിന് പിറവം

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:10 am

കണ്ണൂരിൽ വൻ കവർച്ച; അടച്ചിട്ട വീട്ടിൽ നിന്നും 62 പവൻ സ്വർണഭരണങ്ങൾ കവർന്നു | Kannur | Theft Case

കിണറിന്റെ ആൾ മറ തകർത്ത് മോഷണം; കണ്ണൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 62 പവൻ സ്വർണഭരണങ്ങൾ കവർന്നു, അന്വേഷണം ആരംഭിച്ച് പൊലീസ് Kannur | Theft Case | Kerala Police

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:09 am

കോഴിക്കോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് 21 പവൻ സ്വർണം കവർന്നു | Theft Case | Kozhikode

കോഴിക്കോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് 21 പവൻ സ്വർണം കവർന്നു; മോഷണം സൈബർ സെക്യൂരിറ്റി വിദ​ഗ്ധൻ ഡോ. പി വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ Theft Case | Kozhikode | Crime News

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:07 am

രേഖകൾ ഇല്ലാത്ത പണവുമായി യുവാവ് പിടിയിൽ; കർണാടക സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് 62.5 ലക്ഷം രൂപ

തൃശ്ശൂരിൽ രേഖകൾ ഇല്ലാത്ത പണവുമായി യുവാവ് പിടിയിൽ; കർണാടക സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് 62.5 ലക്ഷം രൂപ; എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിൻ്റെ പരിശോധനയിലാണ് പണം പിടികൂടിയത്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:07 am

സുബിൻ ഗാർഗിന്റെത് അപകടമരണമെന്ന് സ്ഥിരീകരിച്ച് സിംഗപ്പൂർ | Zubeen Garg

കൊലപാതകമല്ല; അപകടമരണം; സുബിൻ ഗാർഗിന്റെത് അപകടമരണമെന്ന് സ്ഥിരീകരിച്ച് സിംഗപ്പൂർ, ശരീരത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയെന്നും മരണത്തിൽ ദൂരൂഹതയില്ലെന്നും റിപ്പോർട്ട് Zubeen Garg | Bollywood singer | Accident

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:05 am

കള്ളാട് സാറാമ്മ കൊലക്കേസ് ; 2 വർഷമായിട്ടും പ്രതിയെ കണ്ടെത്താനായില്ല; ഇരുട്ടിൽ തപ്പി പൊലീസ്

കള്ളാട് സാറാമ്മ കൊലക്കേസ് ; 2 വർഷമായിട്ടും പ്രതിയെ കണ്ടെത്താനായില്ല; കൊല നടന്നത് 2024 മാർച്ച് 25ന്

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:04 am

ജയിലിലെ സുഖവാസത്തിന് വേണ്ടി മോഷണം നടത്തിയത് 21 തവണ; അവസാനം ആഗ്രഹം സാധിച്ചു | Robbery

മൊഴി കേട്ട് അമ്പരന്ന് പൊലീസ്, ജയിലില്‍ കഴിയാന്‍ വേണ്ടി മോഷണത്തിനറങ്ങിയത് 21 തവണ, ഒടുവില്‍ ദിലീപ് ഖാന്‍റെ ആഗ്രഹം സാധിച്ചു

ഏഷ്യൻ നേടി ന്യൂസ് 26 Mar 2026 6:04 am