ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് മരണം
ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര് മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മാരിടൈം സെര്‍ച്ച് ആന്റ് റെസ്ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു. അതിനിടെ, ഇസ്രായേലിലെ തെക്കന്‍ നഗരമായ ഡിമോണയില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. മൂന്നു നില കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു ; സംഭവം കൊല്ലത്ത്
കൊല്ലം: ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ജിഗീതുവിന്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ നെടുമൺകാവ് സിഎച്ച്സിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടന്തകോട് ഇവിയുപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അവന്തിക. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് കറ്റാലയെ പുറത്താക്കും; നടപടി ഉടൻ
കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസൺ പുരോഗമിക്കുകയാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുകയാണെന്ന് പറയാം.
ഓസിനു കിട്ടിയത് മദ്യമാണെന്ന് കരുതി; വഴിയരികിൽ മറിഞ്ഞ ലോറിയിൽ നാട്ടുകാർ കൈക്കലാക്കിയത് മറ്റൊന്ന്
വിശാഖപട്ടണം: നിയന്ത്രണംവിട്ട് ലോറിയിൽനിന്ന് ശീതളപാനീയകുപ്പികൾ കൈക്കലാക്കി നാട്ടുകാർ.
ഇസ്രായേൽ നഗരത്തിന് നേരെയുള്ള ഇറാൻ ആക്രമണത്തെ പ്രശംസിച്ച് ഹമാസ്
ഗസ : ഇസ്രായേൽ നഗരങ്ങളായ ഡിമോണ, ആറാദ് എന്നിവിടങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങളെ പ്രശംസിച്ച് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ വക്താവ് അബു ഉബൈദ. ശത്രുരാജ്യത്തിന്റെ ഉള്ളിലേക്ക് മിസൈലുകൾ പതിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് യുഎസ് ആക്രമണത്തോടുള്ള പ്രതികരണം മാത്രമല്ല, ഗാസയിലെ ഫലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേൽ നടപടികളുടെ ഫലം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ ശത്രുവിനെതിരേ ഒന്നിക്കാനും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ലോകമെമ്പാടുമുള്ള മുസ് ലിം രാജ്യങ്ങളോട് അഭ്യർഥിച്ചു.
ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു: ആറ് മരണം, ഒരാള്‍ക്കായി തിരച്ചില്‍
ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര് മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മാരിടൈം സെര്‍ച്ച് ആന്റ് റെസ്ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ നുണയൻ എം വി ഗോവിന്ദനാണെന്ന് വി ഡി സതീശൻ
തിരുവനന്തപുരം : കേരളത്തിൽ ഏറ്റവും വലിയ നുണയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ എം വി ഗോവിന്ദൻ പറഞ്ഞുവെന്നും വേണമെങ്കിൽ ആ പ്രസ്താവന നോബേൽ സമ്മാനത്തിന് അയയ്ക്കാവുന്നതാണെന്നും സതീശൻ പരിഹസിച്ചു. പാലക്കാട്ടടക്കം 10 മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് വി ഡി സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി സിപിഎം - ബിജെപി ഡീൽ ആരോപണം അസംബന്ധമാണെന്നും വിഡി സതീശൻ നോബേൽ സമ്മാനം ലഭിക്കാനായി നുണ പറയുന്നയാളാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. രാവിലെ മുതൽ രാത്രിവരെ നുണ പറയുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരണവുമായി സതീശൻ രംഗത്തെത്തിയത്.
കോഴിക്കോട്: ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. താൻ ജമാഅത്തെ ഇസ്ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്ലിയ പറഞ്ഞു . മുസ്ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഐഎൻഎൽ എന്നും ദേവർകോവിൽ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ പരാമർശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നും തഹ്ലിയ പറഞ്ഞു. 'എന്റെ രാഷ്ട്രീയ ഗുരുനാഥന്മാർ എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയാണ് എന്റെ മേൽവിലാസം,' എന്നും ഫാത്തിമ പറഞ്ഞു. അഹമ്മദ് ദേവർകോവിലിന്റെ അതേ നിലപാട് ആണോ മറ്റ് ഇടത് നേതാക്കൾക്ക് ഉള്ളത് എന്ന് വ്യക്തമാക്കണമെന്നും ഫാത്തിമ തഹ്ലിയ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഈ വിഷയത്തിലെ നിലപാട് എന്താണെന്നും അവർ ചോദിച്ചു. തനിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും തഹ്ലിയ കൂട്ടിച്ചേർത്തു. അതേസമയം, സ്ഥാനാർത്ഥിത്വത്തിനെതിരെ വനിതാ ലീഗ് നേതാക്കളായ നൂർബിന റഷീദ്, സുഹ്റ മമ്പാട് എന്നിവർ രംഗത്ത് വന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോടും ഫാത്തിമ തഹ്ലിയ ഇന്ന് പ്രതികരിച്ചു. നൂർബിന റഷീദും സുഹ്റ മമ്പാടും പ്രചാരണത്തിനെത്തുമെന്നാണ് കരുതുന്നതെന്നാണ് ഫാത്തിമയുടെ വാക്കുകൾ. തന്റെ രാഷ്ട്രീയ അധ്യാപകരായ ഇരുവരുമായും നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്നും അവരെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. വനിതാ ലീഗ് ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങൾക്ക് നേതൃത്വമാണ് മറുപടി നൽകേണ്ടതെന്നും തഹ്ലിയ പ്രതികരിച്ചു.
അമേരിക്കയില്‍ നിന്നും എല്‍പിജിയുമായി 'പിക്സിസ് പയനിയര്‍' ചരക്കുകപ്പല്‍ മംഗലാപുരം തീരത്ത്
വാഷിങ്ടന്‍: അമേരിക്കയിലെ ടെക്സസില്‍ നിന്നും എല്‍പിജിയുമായി എത്തിയ 'പിക്സിസ് പയനിയര്‍' എന്ന കൂറ്റന്‍ ചരക്കുകപ്പല്‍ മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ആശങ്കകള്‍ക്കിടെയാണ് കപ്പലിന്റെ വരവ്. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതം കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം കൂടി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു. അമേരിക്കന്‍ കപ്പലിനു മുന്‍പായി റഷ്യന്‍ എണ്ണയുമായി 'അക്വാ ടൈറ്റന്' എന്ന കപ്പലും മംഗലാപുരത്ത് എത്തി. കപ്പലിന്റെ വലിപ്പക്കൂടുതല്‍ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിള്‍ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡ് (എംആര്‍പിഎല്‍) എത്തിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യന്‍ എണ്ണ വില്ക്കാന് അമേരിക്ക വ്യാഴാഴ്ച താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ എണ്ണ എത്തിയത്. നേരത്തെയുണ്ടായിരുന്ന 30 ദിവസത്തെ ഇളവിനു പകരമാണ് പുതിയ അനുമതി. എങ്കിലും ഉത്തരകൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഇപ്പോഴും വിലക്കുണ്ട്.
വിവാദ പരാമർശത്തിനെതിരെ പരാതിയുമായി സിപിഎമ്മും കെഎസ്യുവും; കോടതിയിൽ നേരിട്ടോളാമെന്ന് ബി ഗോപാലകൃഷ്ണൻ
വർഗീയ പരാമർശമെന്ന പരാതിയെ താൻ കോടതിയിൽ നേരിടുമെന്ന് ബി ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണനെതിരെ സിപിഎമ്മും കെഎസ്യുവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം കറുകുറ്റി വരെ നീട്ടുമോ? സാധ്യതകൾ ഇങ്ങനെ
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അങ്കമാലിയിലെ കറുകുറ്റി വരെ നീട്ടണമെന്ന ആവശ്യം ശക്തമാക്കി പൗരസമിതികൾ .നിലവിൽ, ആലുവയിൽ നിന്ന് എൻഎച്ച് 544 വഴി കൊച്ചി വിമാനത്താവളം, വരാനിരിക്കുന്ന വിമാനത്താവള റെയിൽവേ സ്റ്റേഷൻ, തുടർന്ന് അങ്കമാലിയിലെ കരിയംപറമ്പ് വരെയുള്ള മെട്രോ ലൈനിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ പഠനങ്ങൾ നടക്കുകയാണ്. ഈ മാസം ആദ്യം ഇതിനായുള്ള സർവ്വേകളും
ഗർഭകാലത്ത് വർക്ക് ഫ്രം ഹോം അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ യുഎസ് കമ്പനിയോട് 211 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. ഉയർന്ന അപകട സാധ്യതയുണ്ടായിട്ടും ജോലിക്ക് ഹാജരാകാൻ നിർബന്ധിച്ചത് കുട്ടിയുടെ അകാല ജനനത്തിനും മരണത്തിനും കാരണമായെന്ന് കോടതി കണ്ടെത്തി.
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; കേരളം പറയുന്നതെന്ത്?
കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ പദ്ധതി..ഇപ്പോഴും കർണാടക ആർടിസിയിൽ ഇപ്പോഴും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാൽ അതേ മോഡൽ കേരളത്തിലും വരുമെന്നാണ് കോൺഗ്രസ് വാക്ക് നൽകുന്നത്
കൊച്ചി (പറവൂര്‍): പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം അവിഹിത കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. യു.ഡി.എഫ് വോട്ടുകള്‍ ഭിന്നിപ്പിക്കാനായി പാലക്കാട് ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിക്ക് വിജയസാധ്യതയുള്ള പത്ത് സീറ്റുകളില്‍ സി.പി.എം ഇത്തരത്തില്‍ ഒത്തുകളിക്കുന്നുണ്ടെന്നും എന്നാല്‍ ജനപിന്തുണയോടെ ഈ അവിഹിത ബന്ധത്തെ അതിജീവിച്ച് യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ നാണംകെട്ട പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിന് ശക്തമായ മറുപടിയാണ് സതീശന് നല്‍കിയത്. സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തെ രാഷ്ട്രീയമറിയാത്ത ഒരു ബിസിനസുകാരന് പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കിയ ആളാണ് അദ്ദേഹമെന്നും സതീശന് പരിഹസിച്ചു. രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ ബി ടീമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം പിണറായി വിജയന്റെ മാത്രം കണ്ടെത്തലാണെന്നും ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ മോദിക്കും അമിത് ഷാക്കും മുന്നില്‍ 90 ഡിഗ്രിയില്‍ കുനിയുന്ന ഇരട്ടച്ചങ്കാണ് അദ്ദേഹത്തിന്റേതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കേരളത്തിലെ ഏറ്റവും വലിയ നുണയന് എന്നാണ് സതീശന് വിശേഷിപ്പിച്ചത്. ആരോഗ്യ മന്ത്രിക്കെതിരെ കെ.എസ്.യുക്കാര്‍ ആക്രമണം നടത്തിയെന്ന ഗോവിന്ദന്റെ നുണ നൊബേല്‍ സമ്മാനത്തിന് അയച്ചാല്‍ മറ്റാര്‍ക്കും അത് ലഭിക്കില്ല. മുതിര്‍ന്ന നേതാവായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച 'ചെറ്റത്തരം' എന്ന പ്രയോഗം തരംതാഴ്ന്നതാണെന്നും പൊതുരംഗത്തുള്ളവര്‍ കുറച്ചുകൂടി മാന്യത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് 'അവളോടൊപ്പം' എന്ന് എഴുതിയ കപ്പുമായി വന്ന മുഖ്യമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റി 'അവനൊപ്പം' ആയിരിക്കുകയാണെന്ന് സതീശന് കുറ്റപ്പെടുത്തി. ഗണേഷ് കുമാറിന്റെ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സ്വീകരിച്ച നിലപാട് പിണറായി ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളക്കഥകള്‍ മെനഞ്ഞവരോട് കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും വി.ഡി. സതീശന് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വേറെ ലെവൽ വൈബ് : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രെയ്ലർ റിലീസായി
സജില്‍ മമ്പാടിന്റെ ഡെര്‍ബിയുടെ ട്രെയിലര്‍.
അഹമ്മദ് ദേവർകോവിലിൻ്റെ ഭൂതകാലം പരിശോധിച്ച് നോക്കൂ. അദ്ദേഹം പഠിച്ചത് എവിടെയാണെന്ന് നോക്കിയാൽ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ വ്യക്തമാകും.
പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കോടിപതികള്‍
രമേഷ് പിഷാരടിയുടെ കൈവശം 25 ലക്ഷം രൂപയും അഞ്ച് പവന് സ്വര്‍ണവുമുണ്ട്. 97 ലക്ഷം രൂപ വില വരുന്ന പാര്‍പ്പിട ഭൂമിയും സ്വന്തമായുണ്ട്.
ഹമ്മോ! 9020 എംഎഎച്ച് ബാറ്ററി, 165 ഹെര്‍ട്സ് ഡിസ്പ്ലേ; ഐക്യു ഇസഡ്11 മാർച്ച് 26ന് അവതരിപ്പിക്കും
ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോണായ ഐക്യു ഇസഡ്11, 9,020 എംഎഎച്ച് എന്ന ഭീമൻ ബാറ്ററിയുമായി മാർച്ച് 26-ന് ചൈനയിൽ അവതരിപ്പിക്കും. 165 ഹെര്‍ട്സ് ഡിസ്പ്ലേ, മീഡിയാടെക്ക് ഡൈമൻസിറ്റി 8500 ചിപ്സെറ്റ് എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. ഇതിനൊപ്പം ഇന്ത്യയിൽ ലഭ്യമായ ഐക്യു ഇസഡ്11എക്സ് മോഡലിന്റെ വിവരങ്ങളും നൽകുന്നു.
ഗുവാഹത്തി: അസമിലെ ടിൻസുകിയ ജില്ലയിൽ നിരോധിത സംഘടനയായ ഉൽഫ-ഇൻഡിപെൻഡന്റ് (ULFA-I) നടത്തിയെന്ന് സംശയിക്കുന്ന ആക്രമണത്തിൽ നാല് പോലീസ് കമാൻഡോകൾക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള ജാഗൂൺ മേഖലയിലെ പോലീസ് കമാൻഡോ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. ഭീകരർ ക്യാമ്പിന് നേരെ നാലോ അഞ്ചോ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (RPG) എറിയുകയും പിന്നാലെ തുരുതുരാ വെടിയുതിർക്കുകയുമായിരുന്നു. കമാൻഡോകൾ ശക്തമായി തിരിച്ചടിച്ചതോടെ ഏതാണ്ട് 30 മിനിറ്റോളം ഇരുവിഭാഗവും തമ്മിൽ വെടിവെപ്പ് തുടർന്നു. ആക്രമണത്തിൽ പരിക്കേറ്റ ചിരഞ്ജൻ മില്ലി, ദേവാശിഷ് ബോറ, റോബിൻ ഘോഷ്, ജിമ്പുസ് മാരക് എന്നീ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ദിബ്രുഗഢിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് ടിൻസുകിയ ജില്ലയിലും അന്തർസംസ്ഥാന അതിർത്തികളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ അശാന്തി പടർത്താനുള്ള ശ്രമമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഒളിവിൽ പോയ ഭീകരർക്കായി സൈന്യവും പോലീസും സംയുക്തമായി വൻ തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരേഷ് ബറുവ വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു
കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു.
യുഎസില്‍ നിന്നുള്ള എല്‍പിജി ചരക്കുകപ്പല്‍ മംഗലാപുരത്തെത്തി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ പാചക വാതക പ്രതിസന്ധി രൂക്ഷമായി തുടരുകയായിരുന്നു.
ആലപ്പുഴ: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു. എല്‍.പി.ജി ലഭ്യതയിലുണ്ടായ കുറവിനൊപ്പം പാമോയില്‍ വിലയിലുണ്ടായ വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് പൊറോട്ടയ്ക്ക് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. നേരത്തെ ബിരിയാണിക്കും കറികള്‍ക്കും വില കൂട്ടിയിരുന്നു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് അടച്ച പല സ്ഥാപനങ്ങളും പിന്നീട് തുറന്നിട്ടില്ല. പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വില വര്‍ധിപ്പിക്കാന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 20 ശതമാനം പാചകവാതകം അധികമായി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നും ഇതില്‍ പ്രതിഷേധിച്ചു സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ തൊഴിലാളികളുടെ ചെലവിനുള്ള തുക കണ്ടെത്താന്‍ മാത്രമാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്ധനച്ചെലവ് കുറയ്ക്കാനായി കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുള്ള വിഭവങ്ങളാണ് ഹോട്ടലുടമകള്‍ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്. കറികള്‍ ചൂടോടെ നിലനിര്‍ത്താന്‍ മണിക്കൂറുകളോളം ഗ്യാസ് കത്തിക്കുന്നത് ഒഴിവാക്കാന്‍ അറക്കപ്പൊടി ഉപയോഗിച്ചുള്ള കുറ്റി അടുപ്പുകളിലേക്ക് പലരും മാറിക്കഴിഞ്ഞു. വരും ദിവസങ്ങളിലും പ്രതിസന്ധി തുടര്‍ന്നാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകള്‍.
ന്യൂസിലൻഡിനെതിരായ നാലാം ടി20: ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്. വിക്കറ്റ് കീപ്പർ കോന്നർ എസ്റ്റർഹുയ്സെന്റെ അർധ സെഞ്ചുറിയുടെയും റുബിൻ ഹെർമാന്റെയും ടോണി ഡി. സോർസിയുടെയും ബലത്തിലാണ് പ്രോട്ടീസ് മികച്ച് സ്കോർ പടുത്തുയർത്തിയത്. കോന്നർ എസ്റ്റർഹുയ്സെൻ 57 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോന്നറിന്റെ ഇന്നിംഗ്സ്. റുബിൻ ഹെർമാൻ 28 റൺസാണെടുത്തത്. ടോണി ഡി. സോർസി 23 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ രണ്ട് വിക്കറ്റെടുത്തു. സക്കാറി ഫോൽക്ക്സും ബെൻ സിയേഴ്സും കോൾ മക്ക്കോഞ്ചിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. The post ന്യൂസിലൻഡിനെതിരായ നാലാം ടി20: ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ appeared first on RashtraDeepika .
ഐപിഎല്‍ 2026: അത് രോഹിതല്ല! മുംബൈക്കായി ഏറ്റവും ചെറിയ സ്കോര്‍ പ്രതിരോധിച്ച നായകൻ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി ഏറ്റവും ചെറിയ സ്കോർ പ്രധിരോധിച്ച നായകൻ. സാക്ഷാല്‍ രോഹിത് ശർമയോ, സച്ചിൻ തെൻഡുൽക്കറോ, റിക്കി പോണ്ടിങ്ങൊ ഒന്നുമല്ല അത്
ഹൈദരാബാദ്: ഐപിഎല്‍ 2026 സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാമ്പില്‍ നിന്നുള്ള ഒരു അപൂര്‍വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ശനിയാഴ്ച നടന്ന ഇന്‍ട്രാ സ്ക്വാഡ് പരിശീലന മത്സരത്തിനിടെ ഇടക്കാല ക്യാപ്റ്റന്‍ ഇഷാന് കിഷനും യുവ സ്പിന്നര്‍ സീഷന്‍ അന്‍സാരിയും തമ്മിലുണ്ടായ വാക്പോരാണ് ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. സണ്‍റൈസേഴ്സ് ബി ടീമിന് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്ന ഇഷാന് കിഷനും ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇന്നിംഗ്സിലെ എട്ടാം ഓവറില്‍ സീഷന്‍ അന്‍സാരിക്കെതിരെ കിഷന് ആഞ്ഞടിച്ചു. ആ ഓവറില്‍ 20 റണ്‍സാണ് താരം നേടിയത്. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ കിഷനെ പുറത്താക്കി അന്‍സാരി മറുപടി നല്കി. സാധാരണയായി ഇത്തരം മത്സരങ്ങളില്‍ ആഘോഷങ്ങള്‍ മിതമാകാറാണ് പതിവെങ്കിലും, തന്നെ അടിച്ചു തകര്‍ത്തതിലുള്ള ദേഷ്യം അന്‍സാരി മറച്ചുവെച്ചില്ല. പുറത്തായ കിഷനോട് പവലിയനിലേക്ക് പോകാന്‍ ആക്രോശിച്ച അന്‍സാരി കടുത്ത ഭാഷയില്‍ പെരുമാറുകയും ചെയ്തു. ഇരുവരും തമ്മില്‍ മൈതാനത്ത് വെച്ച് വാക്കുകള്‍ കൈമാറി. എന്നാല്‍ കിഷന് ഇത് തമാശയായാണ് എടുത്തത്. ചിരിച്ചുകൊണ്ടാണ് താരം മൈതാനത്ത് നിന്നും മടങ്ങിയത്. സണ്‍റൈസേഴ്സ് താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന് കിഷനോട് സഹതാരം രോഷത്തോടെ പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇഷാന്റെ വിക്കറ്റെടുത്ത സീഷാന്‍ അന്‍സാരിയാണ് ഗ്രൗണ്ടില്‍ ടീം സ്പിരിറ്റ് വിട്ട് പെരുമാറിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലെ എട്ടാം ഓവറിലായിരുന്നു ഇരുപത്തിയാറുകാരനായ ലെഗ് സ്പിന്നര്‍, ഇഷാനെ പുറത്താക്കിയത്. ഓവറിലെ ആദ്യ നാല് പന്തുകളില്‍ രണ്ട് സിക്സറുകളും രണ്ട് ഫോറുകളും വീതം അടിച്ചുകൂട്ടിയ ഇഷാന് മികച്ച ഫോമിലായിരുന്നു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ഒരു ഫുള്‍ ഡെലിവറിയിലൂടെ സീഷാന്‍ ബാറ്ററെ കബളിപ്പിച്ചു; ഡീപ്പ് സ്ക്വയര്‍ ലെഗിലെ ഫീല്‍ഡര്‍ക്ക് സിംപിള്‍ ക്യാച്ച് നല്കി ഇഷാന് പുറത്തായി. പിന്നാലെ പവലിയനിലേക്ക് വിരല്‍ചൂണ്ടി പുറത്തുപോകാന്‍ സീഷാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. രോഷത്തോടെയായിരുന്നു സീഷാന്റെ പെരുമാറ്റമെങ്കിലും ചിരിച്ചുകൊണ്ടാണ് ഇഷാന് ഇതിനെ നേരിട്ടത്. സണ്‍റൈസേഴ്സ് ഹൈദരാബാദിലെ ടീമംഗങ്ങള്‍ തമ്മില്‍ ശനിയാഴ്ച നടന്ന പരിശീലനമത്സരത്തിലെ ദൃശ്യമാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. പരുക്കേറ്റ പാറ്റ് കമ്മിന്‍സിനു പകരം ഇഷാന് കിഷനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇടക്കാല ക്യാപ്റ്റനായി നിയമിച്ചിരുന്നു. അഭിഷേക് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. പുറംവേദനയെ തുടര്‍ന്ന് ആഷസ് സീരീസും ട്വന്റി20 ലോകകപ്പും നഷ്ടമായ കമ്മിന്‍സിന് ഐപിഎലില്‍ എത്ര മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരും എന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ ശേഷമാണ് ഇഷാന് ഐപിഎലില്‍ നായകനാകുന്നത്. സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റനായ ഇഷാന് കിഷനാണ്. ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ട്വന്റി20 ടീമില്‍ അംഗമായിരുന്ന ഇഷാന്, 317 റണ്‍സോടെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ്പ് സ്കോററാണ്. മൂന്ന് അര്‍ധസെഞ്ചറി നേടിയ താരത്തിന്റെ ശരാശരി 80.25 ആണ്. 199.37 ആണ് സ്ട്രൈക്ക് റേറ്റ്. ഇഷാന്റെ ക്യാപ്റ്റന്‍സിയില്‍ സണ്‍റൈസേഴ്സ് ഇത്തവണ ഐപിഎലിലെ ഉദ്ഘാടന മത്സരം കളിക്കും. ശനിയാഴ്ച ബെംഗളൂരുവില്‍ ആര്‍സിബിക്കെതിരെയാണ് മത്സരം. 2025ലെ മെഗാ ലേലത്തില്‍ 40 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് യുപി സ്വദേശിയായ സ്പിന്നര്‍ സീഷാന്‍ അന്‍സാരിയെ വാങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 3/42 എന്ന മികച്ച പ്രകടനം താരം കാഴ്ചവച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ സണ്‍റൈസേഴ്സ് നിലനിര്‍ത്തുകയായിരുന്നു. 2016ലെ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമില്‍ ഇഷാന് കിഷന്, ഋഷഭ് പന്ത് എന്നിവര്‍ക്കൊപ്പം സീഷാന്‍ കളിച്ചിരുന്നു. ടീമിലെ ചെറിയ അസ്വാരസ്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബാറ്റിംഗ് നിര ഫോമിലേക്കെത്തിയത് ഹൈദരാബാദിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ടി20 ലോകകപ്പിലെ മോശം ഫോമിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ അഭിഷേക് ശര്‍മ 94 റണ്‍സ് നേടി. ഇഷാന് കിഷന് വെറും 24 പന്തില്‍ നിന്നാണ് കിഷന് 72 റണ്‍സ് അടിച്ചുകൂട്ടിയത്. മാര്‍ച്ച് 28-ന് ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് സണ്‍റൈസേഴ്സിന്റെ ആദ്യ മത്സരം. നായകനും ഉപനായകനും ഒരുപോലെ ഫോമിലായത് ടീമിന് വലിയ ആത്മവിശ്വാസം നല്കുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം : പിന്നാക്കക്കാരെ അവഗണിക്കുന്നെന്ന് ആക്ഷേപം ; ഏഴു ജില്ലകളിലും തഴഞ്ഞു
തിരുവനന്തപുരം: പുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തലവേദനയായതും തിരിച്ചടിയായതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. സാധാരണഗതിയില്‍ സാമുദായിക സമതുലനാവസ്ഥയില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ മത്സരരംഗത്തേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ പിന്നാക്കരെ അവഗണിച്ചതായാണ് ഏറ്റവും പുതിയ വിമര്‍ശനം. നേരത്തേ ഹൈക്കമാന്റിന് സംസ്ഥാനനേതൃത്വം തയ്യാറാക്കി നല്കിയ പട്ടികയില്‍ ഏഴു ജില്ലകളിലും പിന്നാക്കരെ സമ്പൂര്‍ണ്ണമായി തഴഞ്ഞെന്ന ശക്തമായ ആരോപണം. പിന്നാക്കരില്‍ പ്രബലരായി കണക്കാക്കുന്ന ഈഴവര്‍ക്ക് പോലും വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന വിമര്‍ശനത്തിനിടയില്‍ പ്രചരണത്തോടെ എല്ലാം പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസ് നല്കിയ മറുപടി. 90 മുതല്‍ 95 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഈഴവര്‍ക്ക് നല്കിയ പ്രാതിനിധ്യം വെറും ഒമ്പത് സീറ്റുകളാണെന്നാണ് ഈ സമുദായത്തില്‍ നിന്നുള്ള വിമര്‍ശനം. കഴിഞ്ഞ തവണ 11 സീറ്റുകള്‍ നല്‍കിയിടത്താണ് ഇത്തവണ രണ്ടു സീറ്റ് കുറഞ്ഞു. 2016 ല്‍ വിശ്വകര്‍മ്മ സമുദായത്തിന് പേരിന് ഒരു സീറ്റ് നല്കിയിരുന്നെങ്കില് ഇത്തവണ അതുമില്ല. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സമ്പൂര്‍ണ്ണ തഴയല്‍. തിരുവനന്തപുരത്തെ വര്‍ക്കലയില്‍ പോലും സീറ്റില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് അംഗീകരിച്ച പട്ടിക പാര്‍ട്ടി ഹൈക്കമാന്റിന് കൈമാറി. തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം എട്ടാം തീയതിയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഈഴവര്‍ ഉള്‍പ്പെടെ പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തിയത് കടുത്ത പ്രതിഷേധങ്ങള്‍ക്കും പരാജയത്തിനും ഇടയാക്കിയിരുന്നു. കേരളത്തില്‍ സര്‍വേ നടത്താന്‍ സംസ്ഥാനത്തിന് പുറത്തുള്ള മൂന്ന് ഏജന്‍സികളെയാണ് എഐസിസി നിയോഗിച്ചത്. അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ പിന്നാക്കക്കാരെ ഒപ്പം നിര്‍ത്തണമെന്നും 35 സീറ്റുകളെങ്കിലും നല്‍കണമെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. കോണ്‍ഗ്രസിലെ നേതാക്കളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സാമൂഹികനീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ്, വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് ഇത്തവണ സ്ഥാനമുണ്ടാകില്ലെന്നായിരുന്നു ഹൈക്കമാന്റിന്റെ പ്രഖ്യാപനം.
ഐപിഎല്‍ 2026: കരുത്തരില്‍ കരുത്തരായി ബെംഗളൂരു; കിരീടം നിലനിർത്തുമോ രാജാവിന്റെ പട?
ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം തുടർ സീസണുകളില്‍ ജേതാക്കളാകുന്ന ആദ്യ ടീമായി മാറാൻ രജത് പാട്ടിദാറിന്റെ ടീമിന് കഴിയുമോ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണയാശാൻ ആണ്. വർഗീയ അജണ്ട വച്ചാണ് സതീശന്റെ പരാമർശം എന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലൻ. “ഇത്തരം വർഗയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്.’ബാലൻ പറഞ്ഞു. എൻ.എം.ആർ. റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. കഴിഞ്ഞ ഒന്നരകൊല്ലം പാലക്കാട് കണ്ടത് അശ്ലീല സിനിമയാണെന്നും ബാലൻ പരിഹസിച്ചു. മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബിജെപി ഡീലാണ് നടക്കുന്നത്. പാലക്കാട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് ജയിക്കും. പി.കെ. ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു. The post ‘ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണ്, വി.ഡി. സതീശൻ നുണയാശാനും’: എ.കെ.ബാലൻ appeared first on RashtraDeepika .
എന്റെ രാഷ്ട്രീയ ഗുരുനാഥന്മാര് എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയാണ് എന്റെ മേല്‍വിലാസം,' എന്നും ഫാത്തിമ പറഞ്ഞു.
കൂടുതൽ എൽപിജി ടാങ്കറുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തും. സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം ഇരുപത് ശതമാനം കൂട്ടാൻ ഇന്നലെ കേന്ദ്രം തീരുമാനിച്ചിരുന്നു.
ഹൃദയം തൊടും ഈ ഹ്രസ്വചിത്രം; 'മുബീന' റിലീസ് ആയി
സമൂഹം മുൻവിധികളോടെ ചോദ്യം ചെയ്യുന്ന ഒരു മനുഷ്യന്റെ നിഷ്കളങ്കതയുടെ കഥ പറയുന്നു ഈ ചിത്രം
പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും കോടിപതികൾ; നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ
പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ കോടിപതികളാണ്. നാമനിർദേശ പത്രിക പ്രകാരം യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് 3.66 കോടിയുടെയും, എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാഖിന് 2.60 കോടിയുടെയും, എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് 1.95 കോടിയുടെയും ആസ്തിയുണ്ട്.
ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ മീഡിയാ ടീമിന്റെ മുന്നില്‍ ഈ വീഡിയോ വന്നിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും പറഞ്ഞതാണെന്ന്രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്ന് ബി ഗോപാലകൃഷ്ണന് പറഞ്ഞത് . ബി ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ഗുരുവായൂര്‍ എസിപിയ്ക്കും ഗോകുല്‍ പരാതി നല്‍കിയിട്ടുണ്ട്
വിശ്വാസവും ജീവിത പ്രശ്നങ്ങളും വോട്ടാകുന്ന ഹരിപ്പാട്; ഇപ്രാവശ്യം ചെന്നിത്തലയെ തുണയ്ക്കുമോ?
പ്രത്യയശാസ്ത്ര തരംഗങ്ങൾക്ക് വഴങ്ങാത്ത ഹരിപ്പാട് നിയമസഭ മണ്ഡലം നേതാക്കളോടുള്ള വ്യക്തിപരമായ അടുപ്പത്തിന് മുൻഗണന നൽകുന്നു. 2021-ലെ ഇടതുതരംഗത്തിലും രമേശ് ചെന്നിത്തലയെ തുണച്ച മണ്ഡലത്തിൽ, ബിജെപിയുടെ വളർച്ചയും എൽഡിഎഫിന്റെ വോട്ട് വർദ്ധനവും രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുന്നു.
ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന് താരങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍.
തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം. 11 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളൊഴികെയുള്ള ഈ 11 ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഏപ്രിൽ മാസത്തോടെ സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിലും സംസ്ഥാനം കടുത്ത ചൂടിന് സാക്ഷ്യം വഹിക്കുമെന്നാണ് നിലവിലെ പ്രവചനം.
ഒമാനില്‍ മിന്നല്‍ പ്രളയം; കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു, ഒരാളെ കാണാതായി
മസ്കത്ത്: മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38), തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ അപകടത്തില്‍ കാണാതായി. റംലയ്ക്കായി തിരച്ചില്‍ തുടരുന്നു. സൗത്ത് അല്‍ ബത്തിനയിലെ വാദി അല്‍ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഒമാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു. നാലു കുട്ടികള്‍ ഉള്‍പ്പടെ 6 പേര് രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ട വാഹനത്തില്‍ 9 പേരാണ് ഉണ്ടായിരുന്നത്.
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന്
കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാന്‍ ഒരാള്‍ ഹൈക്കമാന്‍ഡിന് പരാതി നല്കി എന്ന് വെളിപ്പെടുത്തി കെ സുധാകരന്. മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അക്കാര്യം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു കെ സുധാകരന്റെ പ്രതികരണം. 20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ്
വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാർ ചെലവഴിച്ചത് 13 മണിക്കൂർ
ലണ്ടൻ: വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു. ഹോങ്കോങ്കിൽ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേയ്സ് വിമാനമായ ബി എ 32ലാണ് സംഭവം.
വീടിന്റെയും പറമ്പിന്റെയും പരിസരങ്ങളിലായി പാമ്പിൻ മാളങ്ങൾ കാണാത്തവർ ഉണ്ടാകില്ല.
ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; കാണാതായവര്‍ക്കായി തിരച്ചില്‍
ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു മന്ത്രാലയം വിശദീകരിച്ചു.
സു കുമാർ സംവിധാനംചെയ്ത അല്ലു അർജുൻ- ഫഹദ് ഫാസിൽ ചിത്രം 'പുഷ്പ 2: ദ റൂളി'ലെ തന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന് നടി ദിവി വാഥ്യ. സിനിമയുടെ ഭാഗമായതിൽ ഇപ്പോൾ ഖേദമുണ്ടെന്ന് ഒരു അഭിമുഖത്തിൽ ദിവി വെളിപ്പെടുത്തി. കഥ പറഞ്ഞപ്പോൾ വലിയ വേഷമായിരിക്കുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്ന് ദിവി പറയുന്നു. എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവന്നത്. അതോടെ സ്വന്തം വേഷത്തെക്കുറിച്ച് എനിക്കും വലിയ പ്രതീക്ഷകളുണ്ടായി. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോഴാണ് യഥാർത്ഥത്തിൽ അത്രയൊന്നുമില്ലെന്ന് എനിക്ക് മനസ്സിലായത്, ദിവി കൂട്ടിച്ചേർത്തു. സിനിമ കണ്ടപ്പോൾ തനിക്ക് വലിയ നിരാശ തോന്നിയെന്നും ദിവി വാഥ്യ പറഞ്ഞു. എന്റെ വേദന ആര് ശ്രദ്ധിക്കാനാണ്... സ്വയം ആശ്വസിപ്പിച്ച് മുന്നോട്ട് പോകേണ്ടി വരും. വലിയ വേഷമാണെന്ന് കരുതി പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ഞാൻ ചിത്രം കാണാൻ പോയത്. 20 ദിവസത്തെ ഷൂട്ടിങ്ങും 10 ദിവസത്തെ ഡബ്ബിംഗുമുണ്ടായിരുന്നു. നന്നായി അഭിനയിച്ചുവെന്ന് എനിക്ക് ഉറപ്പാണ്, പക്ഷേ ചിത്രം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ചിത്രത്തിൽ മിന്നു ഉമാ ദേവി എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷമാണ് ദിവി വാഥ്യ അവതരിപ്പിച്ചത്. തെലുങ്ക് ബിഗ് ബോസിലൂടെ പ്രശസ്തയായ ദിവി 'ഗോഡ്ഫാദർ' ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ 'ഹണി' എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം'; ട്രെയ്ലര് എത്തി
രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്ടെയ്നര് ചിത്രം
തിരുവനന്തപുരം: കേരളം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുകയാണ്. ബൂത്തുകളിലേക്ക് ജനമെത്താന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ചുവരെഴുത്തുകളും പോസ്റ്ററുകളും ഡിജിറ്റല്‍ യുഗത്തിന് വഴിമാറിയെങ്കിലും, പഴയകാല തെരഞ്ഞെടുപ്പ് ആവേശത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ ഇന്നും മലയാള സിനിമയുടെ ഫ്രെയിമുകളില്‍ ഭദ്രമാണ്. വെറുമൊരു പശ്ചാത്തലമെന്നതിലുപരി, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രരേഖകള്‍ കൂടിയായി മാറുകയാണ് ഈ സിനിമാക്കാഴ്ചകള്‍. പല സൂപ്പര്‍ഹിറ്റ് സിനിമകളും ചിത്രീകരിക്കപ്പെട്ട കാലത്തെ യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടങ്ങളെ അറിഞ്ഞോ അറിയാതെയോ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് എണ്‍പതാം വയസില്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്ന എന്‍സിപി നേതാവ് എ കെ ശശീന്ദ്രന് തന്റെ കന്നി അങ്കത്തിന് ഇറങ്ങിയപ്പോഴുള്ള ചുവരെഴുത്താണ്. 1980-ല്‍ പെരിങ്ങളം നിയമസഭ മണ്ഡലത്തില്‍ നിന്ന് തന്റെ കന്നിയങ്കത്തില്‍ വിജയിച്ചായിരുന്നു എ കെ ശശീന്ദ്രന്റെ ആദ്യമായി സഭയിലെത്തിയത്. അക്കാലത്ത് പുറത്തിറങ്ങിയ 'മേള' എന്ന സിനിമയിലെ ഒരു ചുവരെഴുത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നത്. 'എ കെ ശശീന്ദ്രന് ചര്‍ക്ക അടയാളത്തില്‍ സീല്‍ ചെയ്യുവിന്‍' എന്ന ചുവരെഴുത്താണ് ഈ സിനിമയിലുള്ളത്. അനശ്വരനായ കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1980-ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് മേള. മമ്മൂട്ടി, രഘു, അഞ്ജലി നായിഡു, ശ്രീനിവാസന് എന്നിവരായിരുന്നു മേളയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു സര്‍ക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് മേള. 2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായ പെരിങ്ങളം മണ്ഡലത്തിലെ വള്ള്യായി ഭാഗങ്ങളില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് അക്കാലത്ത് നടന്നിരുന്നു. 1980-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തില്‍ ചര്‍ക്ക ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രന് ആദ്യമായി മത്സരിച്ചത്. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായിരുന്നു അദേഹം. 'എ കെ ശശീന്ദ്രന് ചര്‍ച്ച അടയാളത്തില്‍ സീല്‍ ചെയ്യുവിന്‍, നമ്മുടെ ചിഹ്നം ചര്‍ക്ക, എ കെ ശശീന്ദ്രനെ വിജയിപ്പിക്കുക' എന്നിങ്ങനെയുള്ള അക്കാലത്തെ ചുവരെഴുത്തുകള്‍ മേള സിനിമയില്‍ പല ഷോട്ടുകളിലും കാണിക്കുന്നുണ്ട്. ഇതിന്റെ റീലുകളും സ്ക്രീന്‍ഷോട്ടുകളും ഇപ്പോള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വൈറലായിരിക്കുന്നു. 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതി അംഗവും വനം വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രന് ജനവിധി തേടുന്നത്. എലത്തൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം 2011-ലും 2016-ലും എ കെ ശശീന്ദ്രന് തന്നെയായിരുന്നു അവിടെ എംഎല്‍എ. ഒന്നാം പിണറായി വിജയന് മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എ കെ ശശീന്ദ്രന് ഒരു വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. അതിന് മുമ്പ് 2006-ല്‍ ബാലുശേരിയില്‍ നിന്നും, 1982-ല്‍ എടക്കാട് നിന്നും ശശീന്ദ്രന് വിജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. എ കെ ശശീന്ദ്രന് നിയമസഭയിലേക്കുള്ള കന്നി വരവായിരുന്നു 1980-ല്‍ പെരിങ്ങളം മണ്ഡലം സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്നാംവട്ടവും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എ കെ ശശീന്ദ്രന് ഏലത്തൂരില്‍ ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് വിദ്യ ബാലകൃഷ്ണനാണ് ഇത്തവണ പ്രധാന എതിരാളി. ടി ദേവദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 2021-ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 38,502 വോട്ടുകളുടെ ഭൂരിപക്ഷം ഏലത്തൂരില്‍ എ കെ ശശീന്ദ്രനുണ്ടായിരുന്നു. 2016-ല്‍ 29,057 വോട്ടുകള്‍, 2011-ല്‍ 14,654 വോട്ടുകള്‍ എന്നിങ്ങനെയായിരുന്നു അദേഹത്തിന്റെ ഭൂരിപക്ഷം. 80-ാം വയസിലും എ കെ ശശീന്ദ്രന് മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ട് ഇത്തവണ. അപ്പോഴാണ് 46 വര്‍ഷം മുമ്പത്തെ, അതായത് 1980-ലെ എ കെ ശശീന്ദ്രനായുള്ള ചുവരെഴുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'മേള' സിനിമ പുറത്തിറങ്ങി 46 വര്‍ഷമായിട്ടും മാറ്റമില്ലാത്തത് എ കെ ശശീന്ദ്രന് മാത്രമാണെന്ന് പരിഹസിക്കുന്നു ചിലര്‍. സിനിമയല്ല, ഇത് കേരളത്തിന്റെ ചരിത്രരേഖ! മലയാള സിനിമയുടെ പല ഷോട്ടുകളിലും അറിഞ്ഞോ അറിയാതെയോ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പതിഞ്ഞിട്ടുണ്ട്. 1990ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന്റെ പശ്ചാത്തലത്തില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.എന്‍.വി. കുറുപ്പും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.ചാള്‍സും തമ്മിലായിരുന്നു മത്സരം. ഇരുപതില്‍ 17 സീറ്റിലും വിജയിച്ച യുഡിഎഫ് ഒ.എന്‍.വി കുറുപ്പിനെ അന്പതിനായിരത്തില് പരം വോട്ടിന് പരാജയപ്പെടുത്തി. 1993ല്‍ ഇടത് സ്ഥാനാര്‍ഥി എസ്.ശിവരാമനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്.കെ.ബാലകൃഷ്ണനും ഏറ്റുമുട്ടിയ മത്സരത്തിന്റെ ബാനറാണ് സത്യന് അന്തിക്കാട് ചിത്രം ഗോളാന്തര വാര്‍ത്തകളില്‍. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തൂവാനത്തുമ്പികളിലും ഇരുപതാം നൂറ്റാണ്ടിലും തെളിയുന്നത്. മുത്താരംകുന്ന് പി.ഒയിലും പഞ്ചവടിപ്പാലത്തിലും നിമിഷങ്ങള്‍ മാത്രം തെളിയുന്ന തെരഞ്ഞെടുപ്പ് ചിത്രങ്ങള്‍ 1984ലേതാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ മായാത്ത നേര്‍ച്ചിത്രമാവുകയാണ്, മലയാളി ചിത്രവും. സിനിമയും രാഷ്ട്രീയവും ഇത്രത്തോളം ഇഴചേര്‍ന്ന മറ്റൊരു നാട് ഉണ്ടാകില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ഒരു സിനിമാ ഫ്രെയിം ഇന്നത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിറയുമ്പോള്‍, അത് മലയാളിയുടെ രാഷ്ട്രീയ ബോധത്തിന്റെയും സിനിമയോടുള്ള ഇഷ്ടത്തിന്റെയും അടയാളമായി മാറുന്നു.
മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന് ചെയ്തത് എന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
പത്ത് സീറ്റുകളിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന ആരോപണം വി ഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. അതൊക്കെ എല്ലാർക്കും അറിയാം. ഞങ്ങൾ അവിടെ കൂടുതൽ ശ്രദ്ധിക്കും.
കർശന നടപടികളുമായി സൗദി; ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി
സൗദി അറേബ്യയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 22,931 നിയമലംഘകരെ പിടികൂടി. താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരാണ് അറസ്റ്റിലായത്. നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന മ്മുടെ അടുക്കളയിലെ ഒരു പ്രധാന ചേരുവയായ വെളുത്തുള്ളി, വിഭവങ്ങൾക്ക് രുചി പകരാൻ മാത്രമല്ല, അനേകം രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിൻ്റെ പ്രത്യേക ഗന്ധവും രൂക്ഷമായ രുചിയും പോലെ തന്നെ ആരോഗ്യപരമായ ഗുണങ്ങളും ഏറെയാണ്. ദിവസവും രാവിലെ വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ശരീരത്തിന് സമഗ്രമായ ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നവയാണ്: 1. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം ശരീരത്തിൻ്റെ പ്രതിരോധശേഷി കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ അണുബാധകളെ ചെറുക്കുന്നതിന് ഇത് ശരീരത്തിന് കരുത്ത് നൽകുന്നു. 2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ഹൃദയത്തിൻ്റെ ആരോഗ്യത്തിന് വെളുത്തുള്ളി വെള്ളം അതീവ ഫലപ്രദമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. 3. ദഹനം സുഗമമാക്കുന്നു: ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നതിനും കുടലിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതിനും വെളുത്തുള്ളി വെള്ളം ഗുണകരമാണ്. ദഹനക്കേട്, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് പ്രകൃതിദത്തമായ ഒരു പരിഹാരമാണ്. 4. ശരീരഭാരം നിയന്ത്രിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെളുത്തുള്ളി വെള്ളം ഒരു മികച്ച ഓപ്ഷനാണ്. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും. 5. രോഗങ്ങളെ ചെറുക്കുന്നു, യുവത്വം നിലനിർത്തുന്നു: വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്സിഡൻ്റുകൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഈ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിനായി, രണ്ടല്ലി വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തി ദിവസവും രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ഉത്തമമാണ്. ഇത് പതിവാക്കുന്നതിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ശരീരത്തിൽ നല്ല മാറ്റങ്ങൾ ദൃശ്യമാകും.
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളുടെ പരിധി പിന്‍വലിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താാത്ക്കാലിക നിരക്ക് പരിധി പിന്‍വലിച്ച് വ്യോമയാന മന്ത്രാലയം. മേഖലയിലുടനീളമുള്ള വിമാന സര്‍വീസുകളില്‍ സ്ഥിരത കൈവരിക്കുന്നതിനായാണ് തീരുമാനം. തിങ്കളാഴ്ച (മാര്‍ച്ച് 23) മുതല്‍ വിമാന ടിക്കറ്റ് നിരക്കുകളുടെ പരിധി നീക്കം ചെയ്തത് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്നാണ് ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് താാത്ക്കാലിക നിരക്ക് പരിധി ഏര്‍പ്പെടുത്തിയിരുന്നത്. '2025 ഡിസംബര്‍ ആറിന് നടപ്പാക്കിയ പരിധി, ഇന്‍ഡിഗോയുടെ വലിയ തോതിലുള്ള വിമാന സര്‍വീസ് തടസങ്ങളെത്തുടര്‍ന്ന് ടിക്കറ്റ് നിരക്കുകളില്‍ അസാധാരണമായി വരുത്തിയ വര്‍ധനവ് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന്' മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു. നിരക്ക് നിര്‍ണയ അച്ചടക്കം പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. യാത്രക്കാരുടെ താത്പര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് നിരക്കുകള്‍ ന്യായമായും സുതാര്യമായും വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതായും തുടരണമെന്ന് ഊന്നിപ്പറഞ്ഞു.
മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷം,തുക വിനിയോഗിച്ചത് കുട്ടികളെ പഠിപ്പിക്കാൻ
മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷത്തിലധികം രൂപ, 28 വർഷം ഉപയോഗിച്ചത് ഒരൊറ്റ കാർ, മാറ്റിവെച്ച തുകയെല്ലാം വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ
പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ
പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം നിരവധി അഴിമതി ആരോപണങ്ങൾ ഉയർത്തിയിരുന്നു. സിഎംആർഎൽ ഇടപാട്, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ വിവാദങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, നിയമപരമായി ഇവയിൽ പലതും തെളിയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല.
ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ പ്രിയദര്‍ശനും ലിസിയും നീണ്ട 10 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒരുമിക്കുന്നു. സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ഈ വാര്‍ത്ത. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വിവാഹമോചനത്തിനും ഒടുവിലാണ് ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചത്. പ്രിയദര്ശന് തന്നെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ഈ പുനസ്സമാഗമം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഒത്തുചേരലിന് പിന്നില്‍ മക്കളായ നടി കല്യാണി പ്രിയദര്‍ശന്റെയും സിദ്ധാര്‍ത്ഥിന്റെയും നിരന്തരമായ പരിശ്രമങ്ങളും ആഗ്രഹവുമുണ്ടായിരുന്നു. മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മാതാപിതാക്കള്‍ പഴയ പിണക്കങ്ങള്‍ മറന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തല്ക്കാലം വീണ്ടും ഒരു വിവാഹത്തിന് ഇരുവരും പദ്ധതിയിട്ടിട്ടില്ല. വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ മാത്രമാണെന്നും സൗഹൃദത്തിനും സ്നേഹത്തിനുമാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയദര്ശന് വ്യക്തമാക്കിയിട്ടുണ്ട്. ജനുവരിയില്‍ സംവിധായകന് സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കൈകോര്‍ത്ത് പൊതുവേദിയില്‍ എത്തിയത് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ സന്തോഷമാണ് നല്‍കിയത്. തുടര്‍ന്ന് ലിസിയുടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇവരുടെ മടങ്ങിവരവ് ഉറപ്പിക്കുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടിയതിനാല്‍ ഇനി ഇവര്‍ 'ലിവിംഗ് ടുഗദര്‍' പങ്കാളികളായിട്ടായിരിക്കും അറിയപ്പെടുക. 1990-ല്‍ വിവാഹിതരായ ഇവര്‍ 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ലാണ് വേര്‍പിരിഞ്ഞത്. 2016-ല്‍ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. പ്രിയദര്‍ശന്റെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു ലിസി. ഇപ്പോള്‍ ചെന്നൈയില്‍ മക്കള്‍ക്കൊപ്പം സമാധാനപരമായ ഒരു പുതിയ ജീവിതത്തിന് തുടക്കമിടുകയാണ് ഈ താരജോഡികള്‍. എണ്‍പതുകളില്‍ പ്രിയന്, ലാല്‍, ലിസി ടീമായിരുന്നു മലയാള ഹിറ്റ് സിനിമകളുടെ ചേരുവ. 1990 ഡിസംബര്‍ 13നായിരുന്നു പ്രിയന്റെയും ലിസിയുടെയും വിവാഹം. 'ചിത്രം' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടര്‍ന്ന് അഭിനയം വിട്ടു. വിവാഹമോചന ശേഷം പ്രിയന് പറഞ്ഞത് ലിസിയുമായുള്ള വേര്‍പിരിയലിന് ശേഷം പലര്‍ക്കും പല അഭിമുഖങ്ങള്‍ പ്രിയന് നല്‍കിയിരുന്നു. തന്റെ എക്കാലത്തേയും പ്രിയ നായിക ലിസിയാണെന്ന് മറുനാടനോടും പറഞ്ഞിരുന്നു.സിനിമാക്കാരനെന്ന നിലയില്‍ പ്രിയന്റെ കഴിവുകളില്‍ ലിസി സംശയം ഉന്നയിച്ചിരുന്നു. പൊട്ടിക്കരയിലിലേക്ക് പ്രിയസംവിധായകനെ എത്തിച്ച നിമിഷം. മലയാളത്തില്‍ ഗീതാഞ്ജലിയും അമയും മുയലും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വാദം ലിസിയും ആവര്‍ത്തിച്ചു. ഇതായിരുന്നു പ്രിയനെ തളര്‍ത്തിയത്. എന്നാല്‍ പ്രിയ സുഹൃത്ത് മോഹന്‍ലാല്‍ ആത്മവിശ്വാസവുമായെത്തിയപ്പോള്‍ പ്രിയന് വീണ്ടും തിരിച്ചെത്തി. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് സിനിമ സാധ്യമായി. വിവാഹമോചനക്കേസിലെ ഒരു ദിവസം കോടതിയില്‍ ലിസി പറഞ്ഞു. പ്രിയദര്ശന് എന്ന സംവിധായകന്റെ കാലം കഴിഞ്ഞു. എന്ന് പലരും പറയുന്നു. അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. കാലം കഴിഞ്ഞു പോയെന്നു പറഞ്ഞാല്‍ ജഡം ആയെന്നാണ്. ജീവനേക്കാള്‍ ഏറെ സ്നേഹിച്ച ആളാണ് പറയുന്നത്. എനിക്കത് വലിയ ആഘാതമായി. പിന്നെ എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാന്‍. നാലുമാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകള്‍ കഴിച്ചു. മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ഒടുവില്‍ അതില്‍ നിന്നും മോചനം വേണമെന്ന് സ്വയം തോന്നി. തുടര്‍ച്ചയായി സിനിമകള്‍ കണ്ടു. പുസ്തകങ്ങള്‍ വായിച്ചു. സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവന്നു. സിനിമയായണ് എന്നെ രക്ഷിച്ചത്. അതുകാണുമ്പോള്‍ മറ്റൊന്നും നമ്മളെ അലട്ടില്ല. കുടുംബ ജീവിതം തര്‍ന്നതോടെ ഞാന്‍ തളര്‍ന്നു. ഒരു ദിവസം ലാല്‍ ഫോണ്‍ വിളിച്ചു. നീ ഇങ്ങനെ ഇരുന്നാല്‍ പോരാ, നമുക്കൊരു സിനിമ ചെയ്യണം. എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു എന്റെ സമയം ശരിയല്ല. ഇപ്പോള്‍ എന്തു ചെയ്താലും ശരിയാവില്ല. നിനക്കെന്നല്ല. ആര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. ഇത് ലാലിന് വലിയ വിഷമമായി. ലാല്‍ തന്നെയാണ് ഒപ്പത്തിന്റെ കഥാകൃത്തിനെ എനിക്കരികിലേക്ക് അയച്ചത്. കഥയില്‍ പലയിടത്തും ലോജിക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. ശരിയാകില്ലെന്നു പറഞ്ഞു അയാളെ മടക്കി. എങ്കില്‍ നീയൊന്ന് മാറ്റിയെഴുതി തിരക്കഥ തയ്യാറാക്കു എന്നായി ലാല്‍. അങ്ങനെ വീണ്ടും ഞാന്‍ പ്രോജക്ട് ഏറ്റെടുത്തു. ഐവി. ശശിയുടെ മകന് അനി ശശി, പിന്നെ അര്ജുന് എന്നിവരെ ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോള്‍ അവന് പറഞ്ഞു, നമുക്കിത് ചെയ്യാം പ്രിയാ..അങ്ങനെ ഒപ്പത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് പ്രിയന് പറഞ്ഞിരുന്നു.
സിക്സടിച്ചത് ഇഷ്ടമായില്ല; പരിശീലന മത്സരത്തിനിടെ കിഷനുമായി കോര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍
സിക്സറടിച്ചതിന് പിന്നാലെ കിഷനെ പുറത്താക്കിയ അന്‍സാരി, താരത്തോട് കയര്‍ക്കുകയായിരുന്നു. എന്നിരുന്നാലും, മത്സരത്തിൽ കിഷനും അഭിഷേക് ശർമ്മയും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
മങ്കടയിലെ എൽഡിഎഫ് സ്ഥാനാർഥി എം പി അലവി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻവാങ്ങുന്നതായി സ്ഥിരീകരിച്ചു. ലീഗ് വിമതനായി മത്സരിക്കുന്ന കുന്നത്ത് മുഹമ്മദിന് എൽഡിഎഫ് പിന്തുണ നൽകുമെന്നും മഞ്ഞളാംകുഴി അലിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാർട്ടി നേതാവും നടിയുമായ രഞ്ജന നാച്ചിയാർ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തെ ഒട്ടും ഗൗരവമായി കാണാത്ത ഒരാൾക്ക് എങ്ങനെ ഒരു ജനതയെ നയിക്കാൻ കഴിയുമെന്ന ഗൗരവകരമായ ചോദ്യമാണ് അവർ ഉയർത്തുന്നത്. വിജയ്യുടെ നിസ്സംഗതയും നേതൃഗുണത്തിന്റെ അഭാവവുമാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് രഞ്ജന വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് പുലർത്തേണ്ട പ്രാഥമികമായ അച്ചടക്കം പോലും വിജയ്ക്കിനില്ലെന്നും, ഉച്ചയ്ക്ക് 11 മണിക്ക് മാത്രം എഴുന്നേൽക്കുന്ന അദ്ദേഹം ഒരു ദിവസം ഏഴ് മണിക്കൂർ പോലും പാർട്ടികാര്യങ്ങൾക്കായി മാറ്റിവെക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ടിവികെ ഓഫീസിൽ വരുന്നത് അത്യപൂർവമാണെന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് പോലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നും രഞ്ജന വെളിപ്പെടുത്തി. വിജയ്ക്ക് ചുറ്റുമുള്ളത് അത്യന്തം അപകടകരമായ സ്വഭാവമുള്ള ആളുകളാണെന്നും അവരുടെ സ്വാധീനവലയത്തിലാണ് പാർട്ടിയെന്നും രഞ്ജന ആരോപിക്കുന്നു. ചുറ്റുമുള്ളവരുടെ സ്വഭാവം മനസ്സിലാക്കിയിട്ടും അവരെ മാറ്റാൻ വിജയ് തയ്യാറാകുന്നില്ല എന്നത് നേതൃത്വത്തിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്. വിജയ്യെ അന്ധമായി വിശ്വസിക്കുന്ന ലക്ഷക്കണക്കിന് യുവ ആരാധകരുടെ ഭാവി ഓർത്താണ് തനിക്ക് ആശങ്കയെന്ന് രഞ്ജന പറയുന്നു. യുവാക്കളുടെ വികാരം രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും, സത്യം തിരിച്ചറിയുമ്പോൾ അവർ വലിയ നിരാശയിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സിനിമയിലെ താരപരിവേഷം രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള മാനദണ്ഡമല്ലെന്നും കൃത്യമായ പ്രവർത്തനവും ജനങ്ങളുമായുള്ള സമ്പർക്കവുമാണ് വേണ്ടതെന്നും രഞ്ജന ഓർമ്മിപ്പിക്കുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാക്കുന്നതിനിടെ വന്ന ഈ വെളിപ്പെടുത്തലുകൾ ടിവികെയ്ക്ക് വലിയ തിരിച്ചടിയാകാനാണ് സാധ്യത.
ഐഎസ്എസ് വൈദ്യുതി നവീകരണത്തിന് മുന്നൊരുക്കം; ഏഴ് മണിക്കൂർ ബഹിരാകാശ നടത്തം വിജയകരം
നാസയുടെ ജെസിക്ക മെയറും ക്രിസ് വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ നീണ്ട ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കി. നിലയത്തിലെ വൈദ്യുതി സംവിധാനം നവീകരിക്കുന്നതിനും പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
സ്ഥാനങ്ങള്‍ ഇല്ലെങ്കിലും ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കണം എന്നാണ് ലക്ഷ്യം.
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ
വര്‍ധിച്ചുവരുന്ന ക്രൂഡ് ഓയില്‍ വിലയും തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം 10 ഗ്രാമിന് 1.45 ലക്ഷത്തില്‍ താഴെയായി വില കുറഞ്ഞതോടെ സ്വര്‍ണ വില ഇപ്പോള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയിലേക്ക് എത്തിയിരിക്കുന്നു. ജനുവരിയില്‍ സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയതിനുശേഷം മാറി നിന്നിരുന്ന റീട്ടെയില്‍ ആഭരണം വാങ്ങുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഈ തിരുത്തല്‍ ലാഭകരമായ ഒരു ജാലകം തുറന്നിരിക്കുന്നു. 20% വിലക്കുറവ്..!! 18
പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഷോൺ ജോർജ്
പാലാ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജ്
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ ചില നേതാക്കളുടെ നിലപാട് അത് നശിപ്പിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. താന്‍ പാര്‍ട്ടിക്ക് അതീതനാണെന്ന് പറഞ്ഞ പിണറായിയുടെ അഭിപ്രായം നെഞ്ചേറ്റുന്നു. പിണറായി ആണ് പറഞ്ഞത് എന്നതുകൊണ്ട് എതിര്‍ക്കേണ്ട കാര്യമില്ലല്ലോയെന്നും പിണറായിയുടേത് തനിക്ക് പ്രോത്സാഹനമാണെന്നും കെ സുധാകരന് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അവർക്കും പരിമിതികൾ ഉണ്ടായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ലെന്ന് താനെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കൾ എന്നെ ഉപദേശിച്ചു. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. തടസ്സമായത് ആരുടെയോ പരാതിയാണെന്നും പരാതി നല്‍കിയവരെ തനിക്ക് അറിയാമെന്നും അതിനെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ സംസാരിക്കാനില്ലെന്നും സുധാകരന് പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുമെന്നതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചത്. പാര്‍ലമെന്റിനെക്കാള്‍ ഇഷ്ടം നിയമസഭയാണ്. മന്ത്രിയാകാന്‍ ആഗ്രഹിച്ചെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടിക്കകത്ത് അറിയിപ്പെടുന്ന ശത്രുക്കള്‍ തനിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരുകാലത്തും ബിജെപിയില്‍ പോകില്ല. തന്റെ അച്ഛന് കോണ്‍ഗ്രസിലൂടെ വളര്‍ന്നുവന്ന ആളാണ്. അത് കണ്ട് വളര്‍ന്ന ആളാണ്. ഒന്‍പതാം വയസില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രകടനം നടത്തിയ ആളാണ് താന്‍. എന്നെ ഒരു നേതാവും കണ്ട് സംസാരിച്ചിട്ടുമില്ല, ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുമില്ല. അതിന് ഗഡ്സ് ഉള്ള ബിജെപി നേതാക്കള്‍ ഒന്നും ഇവിടെയില്ലെന്നും സുധാകരന് പറഞ്ഞു.
ഈ ശീലം ഗർഭധാരണ സാധ്യത കുറയ്ക്കും
പുകവലി ശീലം പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നു. പുകവലി ഗർഭധാരണ സാധ്യത കുറയ്ക്കുമെന്ന് പഠനം.
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. വോട്ടുള്ള മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ടു ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.
മുത്തുകോയ തങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍; സ്ഥാനാര്‍ഥിത്വ പ്രശ്നത്തില്‍ അനുനയ നീക്കവുമായി ലീഗ്
മുത്തുകോയ തങ്ങള്‍ താനൂരില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെയാണ് ലീഗ് ഇവിടെ സാരഥിയാക്കിയത്.
ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തത് മൂന്ന് മിസൈലുകൾ
തെഹ്റാൻ :ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ മൂന്ന് മിസൈലുകൾ തൊടുത്തു. തെക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം മൂന്നായി.
രാജ്യം തുടർച്ചയായി ആക്രമണങ്ങൾ നേരിടുന്നു, അതിനാൽ സംയമനം പ്രതീക്ഷിക്കുന്നത് വെറുതെ : ഇറാൻ
തെഹ്റാൻ: രാജ്യം തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന പശ്ചാലത്തിൽ, സംയമനം പ്രതീക്ഷിക്കുന്നത് വെറുതെയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഖായി പറഞ്ഞു. സംഘർഷം ആരംഭിച്ച ആക്രമണകാരികൾ ആദ്യം അവരുടെ ആക്രമണങ്ങൾ നിർത്തണമെന്നും അതിനുശേഷം മാത്രമേ തെഹ്റാനിൽ നിന്ന് എന്തെങ്കിലും പ്രതികരണം പ്രതീക്ഷിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വലിയ നുണയന് എം വി ഗോവിന്ദന്: പ്രതികരിച്ച് വി ഡി സതീശന്
കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശങ്ങളോട് അതിരൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തിലെ ഏറ്റവും വലിയ നുണയന് എം.വി. ഗോവിന്ദനാണെന്നും, നൊബേല്‍ സമ്മാനം നല്കുന്നുണ്ടെങ്കില് അത് അദ്ദേഹത്തിനാണ് നല്‍കേണ്ടതെന്നും സതീശന് പരിഹസിച്ചു. വി.ഡി. സതീശന് നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന ഗോവിന്ദന്റെ പരാമര്‍ശത്തിന് കൊച്ചിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ് എം.വി. ഗോവിന്ദന്. മറ്റാരെങ്കിലും ഇത്തരത്തില്‍ നുണ പറയുമോ? ആ നുണയാണ് നൊബേല്‍ സമ്മാനത്തിന് അയക്കേണ്ടത്. അത് ഗോവിന്ദന് മാത്രമേ ലഭിക്കൂ,' സതീശന് പറഞ്ഞു. ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം മനപ്പൂര്‍വ്വം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് എന്‍എംആര്‍ റസാഖെന്നും ബിജെപിയും സിപിഐഎമ്മും തമ്മില്‍ കച്ചവടമാണ് നടക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ നൂലില്‍ കെട്ടിയിറക്കിയ ബിസിനസുകാരനാണെന്നും അദ്ദേഹത്തില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എറണാകുളത്ത് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയുടേത്. അത് സിപിഐഎം ബിജെപി ഡീലിന്റെ ഭാഗമാണ്. നരേന്ദ്രമോദിയും അമിത് ഷായും അവിടെ ഒപ്പിടാന്‍ പറഞ്ഞാലും പിണറായി അനുസരിക്കും. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് ബാന്ധവം. മറ്റേതൊക്കെ സീറ്റുകളില്‍ ഡീലുണ്ട് എന്നത് നിങ്ങളോട് പറയേണ്ടതില്ല. 10 സീറ്റുകളും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കുഭാഗത്ത് മാത്രമുളള ട്വന്റി 20 പാര്‍ട്ടിക്ക് എവിടെയൊക്കെയാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് എന്‍ഡിഎ പല സ്ഥലത്തും സീറ്റ് നല്കി. ഇത് പരസ്പരമുളള കൈമാറലാണ്': വി ഡി സതീശന് പറഞ്ഞു.
അമ്മ, വീഡിയോ ഗെയിം കളിക്കുകയാണെന്ന് മകൻ; വീഡിയോ കണ്ട് വാനോളം പുകഴ്ത്തി നെറ്റിസെന്‍സും
ഇൻസ്റ്റാഗ്രാമിലെ 'Indian Gaming Mom' എന്ന അക്കൗണ്ടിലൂടെ ഒരു ഇന്ത്യൻ വീട്ടമ്മ ഗെയിമിംഗ് വീഡിയോകളുമായി തരംഗമാവുകയാണ്. വീട്ടുജോലികൾക്ക് ശേഷം പ്ലേസ്റ്റേഷനിലും പിസിയിലും ഗെയിം കളിക്കുന്ന ഇവരുടെ വീഡിയോകൾ മകനാണ് പങ്കുവെക്കുന്നത്. പ്രായത്തെയും ഗെയിമിംഗിനെയും കുറിച്ചുള്ള മുൻധാരണകളെ ഈ അമ്മ തിരുത്തിക്കുറിക്കുന്നു.
പ്രിയദര്ശന് ഫ്രെയിം ടു ഫ്രെയിം കോപ്പി ചെയ്ത ഒരേയൊരു സിനിമ; അന്ന് വന്‍ വിജയം, പിന്നീട് ക്ലാസിക്
ബോളിവുഡിലെ റീമേക്ക് വിജയങ്ങൾക്ക് പിന്നിലെ തന്ത്രം പ്രിയദർശൻ വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാണ രംഗത്തെ പ്രമുഖരായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ രണ്ടാമത്തെ 'യുവി സ്പേസ് സ്റ്റേഷൻ' തിരുവനന്തപുരത്ത് ആരംഭിച്ചു. രാജ്യത്തെ വളർന്നുവരുന്ന മൊബിലിറ്റി വിപണികളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും റീട്ടെയിൽ, സർവീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെയും നിർണായക ചുവടുവെപ്പായാണ് കമ്പനി പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നത്. ഡീലർ പങ്കാളിയായ പോപ്പുലർ റീട്ടെയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് തിരുവനന്തപുരത്തെ യുവി സ്പേസ് സ്റ്റേഷൻ പ്രവർത്തിക്കുക. ഈ കേന്ദ്രത്തിലൂടെ അൾട്രാവയലറ്റിന്റെ പ്രകടനശേഷി കൂടിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളായ എക്സ്-47 ക്രോസ്ഓവർ, എഫ്77എസ് എന്നിവ ഉപഭോക്താക്കൾക്ക് നേരിട്ട് പരിചയപ്പെടാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനും സാധിക്കും. വിൽപ്പന, സർവീസ്, അനുബന്ധ ആക്സസറികൾ എന്നിവയും ഇവിടെ ലഭ്യമാകും. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ എഫ്77എസ് മോട്ടോർസൈക്കിളിന് 40.2 എച്ച്പി കരുത്തും 100 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. വെറും 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ ബൈക്ക്, 10.3 kWh ബാറ്ററിയുമായി ഒറ്റ ചാർജിൽ 323 കിലോമീറ്റർ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ടെക്നോപാർക്കിന്റെ സാന്നിധ്യവും പുരോഗമനപരമായ മോട്ടോർസൈക്ലിംഗ് സമൂഹവും കാരണം കേരളത്തിന്റെ ഐടി തലസ്ഥാനമായി കണക്കാക്കപ്പെടുന്ന തിരുവനന്തപുരത്തെ ഈ നീക്കം, സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിപണിയിലെ അൾട്രാവയലറ്റിന്റെ പ്രാധാന്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. അടുത്തിടെ കമ്പനി കൈവരിച്ച ഉൽപന്ന-സാങ്കേതിക നേട്ടങ്ങളായ യുവി ക്രോസ്ഫേഡ് കാർബൺ ഫൈബർ ഹെൽമെറ്റ്, പുതിയ 'ബാറ്ററി ഫ്ലെക്സ്' (ബാസ്) പ്ലാറ്റ്ഫോം എന്നിവയും ഈ വിപുലീകരണത്തിൽ ഉൾപ്പെടുന്നു. ഉയർന്ന പ്രകടനശേഷിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഒരു സംയോജിത ശൃംഖല കെട്ടിപ്പടുക്കുന്നതിലാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രാധാന്യം നൽകുന്നത്.
തൃശൂരില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായി വിമതഭീഷണി
സ്ഥാനമാനങ്ങള്‍ ഒരു വിഭാഗത്തിനു മാത്രം നല്കുന്നതില് പ്രതിഷേധിച്ചാണ് മത്സരിക്കുന്നത് എന്നാണ് വിശദീകരണം.
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് അതിയായ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് കെ. സുധാകരന് എംപി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തന്റെ ആവശ്യത്തിന് ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ പിന്നീട് ആരോ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള അവസരം തടയപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ തടഞ്ഞത് ആരാണെന്ന് കൃത്യമായി അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ അത് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനേക്കാള്‍ കൂടുതല്‍ സന്തോഷം നല്‍കുന്നത് നിയമസഭാ അംഗത്വമാണെന്ന് സുധാകരന് പറഞ്ഞു. 'നിയമസഭ എന്നത് ഒരു തദ്ദേശഭരണ സ്ഥാപനം പോലെയാണ്. നാട്ടിലെ ജനങ്ങളുമായി നേരിട്ട് ഇടപഴകാനും പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടാനും അവിടെ സാധിക്കും. മന്ത്രിയാകണമെന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. ജനങ്ങളെ സേവിക്കുക എന്നതായിരുന്നു പ്രധാനം,' അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയപ്പോള്‍ കണ്ണൂരില്‍ സീറ്റ് ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചാരണങ്ങളെ സുധാകരന് പാടെ തള്ളി. 'വേറെയാരെങ്കിലും പോകട്ടു, ഞാന്‍ എവിടെയും പോകില്ല. ഒന്‍പതാം വയസ്സില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി വളര്‍ന്നവനാണ് ഞാന്‍. എന്നെ വന്ന് കാണാന്‍ ധൈര്യമുള്ളവരൊന്നും ബിജെപിയില്‍ ഇല്ല,' അദ്ദേഹം കര്‍ശനമായി പറഞ്ഞു. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നുമുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും തന്നെ വേദനിപ്പിക്കാന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട സുധാകരന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നൂറു ശതമാനം നെഞ്ചിലേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും സുധാകരന് പ്രതികരിച്ചു. അതൊരു പ്രോത്സാഹനമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് കാണുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ തനിക്ക് അറിയപ്പെടുന്ന ശത്രുക്കളില്ലെന്നും പറഞ്ഞ സുധാകരന്, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും വ്യക്തമാക്കി. സ്വതന്ത്രനായി മത്സരിക്കും, 15 മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും തുടങ്ങിയ വാര്‍ത്തകള്‍ ആരാണുണ്ടാക്കിയതെന്ന് അറിയില്ലെന്നും സുധാകരന് പറഞ്ഞു. അതെല്ലാം വസ്തുതയില്ലാത്ത വാര്‍ത്തകളാണ്. അവ വേദനിപ്പിച്ചു. അപവാദപ്രചരണത്തിന് തുല്യമായിരുന്നു അതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. നിയമസഭ എന്നത് ഒരു തദ്ദേശഭരണസ്ഥാപനമാണ്. അതില്‍ അംഗത്വം കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പാര്‍ലമെന്റില്‍ പോകുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സന്തോഷമുള്ള കാര്യമാണ് അത്. നമ്മുടെ നാട്ടിലെ അസംബ്ലിയില്‍ പോയി അംഗങ്ങളുമായി സഹകരിച്ച് കുറച്ചുകാര്യങ്ങള്‍ ചെയ്യാനായിരുന്നു ലക്ഷ്യം. പ്രാദേശികതലത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് നിയമസഭയില്‍ പോകണമെന്ന് പറഞ്ഞത്. വേറെ ലക്ഷ്യമുണ്ടായിരുന്നില്ല. മന്ത്രിയാകാം. എന്നാല്‍, മന്ത്രിയാകണമെന്നില്ല. നാട്ടിലെ ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കാനാകും എന്നതായിരുന്നു താന്‍ കണ്ട ലക്ഷ്യമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം കണ്ണൂരില്‍ സീറ്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തേക്കുറിച്ചുള്ള ചോദ്യത്തിന്- 'വേറെയാരെങ്കിലും പോകുമായിരിക്കും ഞാന്‍ പോകില്ല' എന്നായിരുന്നു സുധാകരന്റെ മറുപടി. ഞാന്‍ എവിടെയും പോകില്ല. എന്റെ അച്ഛന് കോണ്‍ഗ്രസിലൂടെ വളര്‍ന്നയാളാണ്. അത് കണ്ടുവളര്‍ന്ന ആളാണ് ഞാന്‍. ഒന്‍പതാം വയസ്സില്‍, സമപ്രായക്കാരെ കൂട്ടി പ്രകടനം നടത്തിയിട്ടുണ്ട്. ആരും എന്നെ കണ്ട് സംസാരിച്ചിട്ടില്ല. ശുദ്ധ അസംബന്ധമാണ്. എന്നെ കണ്ട് ഇങ്ങനെ പറയാന്മാത്രം ധൈര്യമുള്ളവരൊന്നും ബിജെപിയില്‍ ഇല്ല. പാര്‍ട്ടിക്ക് അകത്ത് തനിക്ക് അറിയപ്പെടുന്ന ശത്രുക്കളുണ്ടെന്ന് തോന്നുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍വരാനുള്ള സാധ്യതയാണ് കാണുന്നതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. നിയമസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സുധാകരന് സ്വീകരിച്ച നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചതിനേക്കുറിച്ചുള്ള ചോദ്യത്തിന്- പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ നൂറുശതമാനം നെഞ്ചിലേറ്റുന്നു. പിണറായി വിജയന് പറഞ്ഞു എന്നതുകൊണ്ട് അത് ശരിയല്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ലല്ലോ. അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമാണ്. ഒരു പ്രോത്സാഹനമാണ് പിണറായിയുടെ കയ്യില്‍നിന്ന് കിട്ടിയത് എന്നാണ് മനസ്സിലാക്കുന്നത് എന്നായിരുന്നു സുധാകരന്റെ മറുപടി.
യുഎഇയിലും ശക്തമായ മഴ; ജാഗ്രത വേണമെന്ന് അധികൃതർ; മിന്നൽ പ്രളയത്തിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ മഴയ്ക്കും താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ NCM നിർദ്ദേശിച്ചിട്ടുണ്ട്. വാദികൾ, മലഞ്ചെരിവുകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും രാത്രി 8:30 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു. മലയോര മേഖലകളിൽ ഉച്ചയ്ക്ക് 1:15 മുതൽ രാത്രി 8:30 വരെ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്. ശക്തമായ കാറ്റ്, ഇടിമിന്നൽ, കനത്ത മഴ എന്നിവ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധിക്കണം. ബീച്ചുകളിൽ പോകുന്നതും വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ തങ്ങുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും ജനങ്ങൾ പാലിക്കണം.
പാലക്കാട്ട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻഎംആർ റസാഖുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം
2024 ന്റെ തുടക്കം മുതല്‍ സ്വര്‍ണം വളരെ ശക്തമായ വരുമാനം നല്‍കിയിട്ടുണ്ട്, എന്നാല്‍ പരിചയസമ്പന്നരായ നിക്ഷേപകര്‍ ഇത് നിരാശപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്കുന്നു. ആഗോളതലത്തില്‍ പ്രതിസന്ധിയിലോ അനിശ്ചിതത്വത്തിലോ സ്വര്‍ണം സാധാരണയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഉദാഹരണത്തിന്, റഷ്യ-ഉക്രെയ്ന് യുദ്ധം ആരംഭിച്ചതിനുശേഷം 2022 മാര്‍ച്ചില്‍ സ്വര്‍ണ്ണം ഔണ്‍സിന് 2,000 ഡോളര്‍ കടന്നു. 20% വിലക്കുറവ്..!! 18
കൊച്ചി: നെടുമ്പാശ്ശേരിയിലെ ഒരു മുറുക്കാന്‍ കടക്കാരന്റെ ജീവിതം പാതിവഴിയിലായ അവസ്ഥയാണിപ്പോള്‍. ഒരുകോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ ജിഎസ്ടി കുടിശ്ശികയടയ്ക്കണം എന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ജിഎസ്ടി വിഭാഗത്തില്‍ നിന്ന് നോട്ടീസ് എത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിദ്യുത് ഷെയ്ഖ്. പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് നടന്ന വന്‍ തട്ടിപ്പിന്റെ ഇരയായി മാറിയിരിക്കുകയാണ് ഈ പാവം കടക്കാരന്. അഞ്ച് സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നടത്തിയ പ്ലൈവുഡ് ഇടപാടുകള്‍ക്ക് ജിഎസ്ടി അടച്ചില്ലെന്ന കാരണം കാണിച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശി ബിദ്യുത് ഷെയ്ഖിന് നോട്ടീസ് കിട്ടിയത്. ഈ ഇടപാടുകളായി ഒരു ബന്ധവുമില്ലാത്ത യുവാവ്, തന്റെ നഷ്ടപ്പെട്ട പാന്‍ കാര്‍ഡ് ആരോ തട്ടിപ്പിനായി ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും ജിഎസ്ടി ഓഫീസിലും പരാതിയുമായി കയറി ഇറങ്ങുകയാണ് ബിദ്യുത് ഷെയ്ഖ്. കഴിഞ്ഞ 16 വര്‍ഷമായി കൊച്ചി നെടുമ്പാശ്ശേരിയില്‍ മുറുക്കാന്‍ കട നടത്തി ഉപജീവനം കഴിക്കുന്നയാളാണ് ബിദ്യുത് ഷെയ്ഖ്. രണ്ടാഴ്ച മുന്‍പാണ് കൊല്‍ക്കത്തയിലെ ബിദ്യുത്തിന്റെ വീട്ടിലേക്ക് ജിഎസ്ടി അധികൃതരുടെ നോട്ടീസ് എത്തുന്നത്. ഭാര്യ വാട്സാപ്പില്‍ അയച്ചുതന്ന ആ നോട്ടീസ് വായിച്ച ബിദ്യുത് ഞെട്ടിപ്പോയി. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ ബിദ്യുത്തിന്റെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ പ്ലൈവുഡ് ഇടപാടുകള്‍ നടന്നിരിക്കുന്നു. ഇതിന്റെ നികുതിയായി 1,56,00,000 രൂപ ഉടന്‍ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഈ ഇടപാടുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിദ്യുത് ഷെയ്ഖ് ആവര്‍ത്തിച്ചു പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടിരുന്നു. പുതിയ കാര്‍ഡ് ലഭിക്കാനായി പഴയതിന്റെ കോപ്പി ഒരു ഏജന്‍സിയില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ നിന്നാകാം തന്റെ രേഖകള്‍ ചോര്‍ന്നതെന്ന് ബിദ്യുത് സംശയിക്കുന്നു. തട്ടിപ്പുകാര്‍ ബിദ്യുത്തിന്റെ പേരും പാന്‍ നമ്പറും ഉപയോഗിച്ച് ജിഎസ്ടി രജിസ്ട്രേഷന് എടുക്കുകയും വിവിധ സംസ്ഥാനങ്ങളിലായി ബിസിനസ് നടത്തുകയുമായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ തന്റെ അക്കൗണ്ട് വഴി ഇത്തരമൊരു പണമിടപാടും നടന്നിട്ടില്ലെന്ന് ബിദ്യുത്തിന് ബോധ്യമായിട്ടുണ്ട്. ബിദ്യുത്തിന് നേരെ ഇത്തരം നോട്ടീസ് വരുന്നത് ഇതാദ്യമല്ല. 2019 ലും സമാനമായ രീതിയില്‍ നോട്ടീസ് ലഭിച്ചിരുന്നു. അന്ന് പരാതി നല്കിയപ്പോള് കൂടുതല്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വന്ന നോട്ടീസ് ഈ യുവാവിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. നെടുമ്പാശ്ശേരിയിലെ ടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും ബിദ്യുത്തിന് നിയമസഹായം നല്കാന് ഒപ്പമുണ്ടെങ്കിലും ജിഎസ്ടി ഓഫീസുകളില്‍ നിന്നുള്ള മറുപടി നിരാശാജനകമാണ്. ഇടപാടുകള്‍ നടന്ന അതാത് സംസ്ഥാനങ്ങളില്‍ പോയി പരാതി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു മുറുക്കാന്‍ കടയിലെ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന ബിദ്യുത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പോയി കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയില്ല. കട അടച്ചിട്ട് ഓഫീസുകള്‍ കയറിയിറങ്ങുന്നത് കുടുംബത്തെ പട്ടിണിയിലാക്കും. തന്റെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയവരെ കണ്ടെത്തണമെന്നും നിരപരാധിയായ തന്നെ ഈ വലിയ ബാധ്യതയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ബിദ്യുത് ഷെയ്ഖിന്റെ അപേക്ഷ.
ഐഫോണ്‍ വിപണി തകര്‍ക്കുമോ; ഒരിക്കൽ കൈപൊള്ളിയെങ്കിലും വീണ്ടും സ്മാർട്ട്ഫോൺ നിർമ്മിക്കാൻ ആമസോണ്‍
2014-ലെ ഫയർ ഫോണിന്റെ പരാജയത്തിന് ശേഷം ആമസോൺ സ്മാർട്ട്ഫോൺ വിപണിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 'ട്രാൻസ്ഫോർമർ' എന്ന് കോഡ് നാമമുള്ള ഈ പുതിയ ഫോൺ, അലെക്സ വോയിസ് അസിസ്റ്റന്റ് നേരിട്ട് ഉൾപ്പെടുത്തി ആപ്പിളിന്റെ ഇക്കോസിസ്റ്റത്തെ വെല്ലുവിളിക്കാൻ ലക്ഷ്യമിടുന്നു. എഐ ഇന്റഗ്രേഷനായിരിക്കും ഈ ഉപകരണത്തിന്റെ പ്രധാന സവിശേഷത.
എല്‍ഡിഎഫ് വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും ; എം വി ഗോവിന്ദന്
എല്‍ഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി എന്നും ഗോവിന്ദന് പറഞ്ഞു.
കരിയിൽ കുളിച്ചു നിൽക്കുന്നവരെ കരിവാരി തേക്കേണ്ട കാര്യം ഉണ്ടോ?: കുമ്മനം രാജശേഖരൻ
ആറൻമുളയിൽ ആരോഗ്യമന്ത്രിയുടെ പോക്കറ്റ് വികസിച്ചുകാണും, അതിന് അപ്പുറം ഒന്നും നടന്നിട്ടില്ല, സ്വർണക്കൊള്ള ധാർമികമായി ഉന്നയിക്കാൻ അവകാശം ബിജെപിക്കാണ് ഉള്ളത്: കുമ്മനം രാജശേഖരൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും.
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും വലിയ നുണയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
47236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരു തുറമുഖത്തെത്തി; ഇന്ത്യയ്ക്ക് ആശ്വാസം
Cargo ship with LPG from US: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെയാണ് യുഎസിൽ നിന്ന് എൽപിജിയുമായി ചരക്ക് കപ്പൽ എത്തിയത്
മുംബൈ: 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള 'പേരന്റ്-മാനേജ്ഡ്' അക്കൗണ്ടുകൾ പുറത്തിറക്കി വാട്സ്ആപ്പ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള വിവിധ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മാതാപിതാക്കൾക്ക് പൂർണ നിയന്ത്രണം നൽകുന്ന രീതിയിൽ മെറ്റ ഈ പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികളുടെ വാട്സാപ്പ് ഉപയോഗം കേവലം സന്ദേശങ്ങൾ അയക്കുന്നതിനും വിളിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയാണ് പേരൻ്റ് മാനേജ്ഡ് അക്കൌണ്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയെ ആർക്കൊക്കെ ബന്ധപ്പെടാം, ഏത് ഗ്രൂപ്പുകളിൽ അംഗമാകാം എന്നത് മാതാപിതാക്കൾക്ക് തീരുമാനിക്കാം. അറിയാത്ത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ മാതാപിതാക്കൾക്ക് പരിശോധിക്കാനും അനുമതി നൽകാനും സാധിക്കും. സ്വകാര്യതാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ കുട്ടികൾക്ക് അനുവാദമുണ്ടാവില്ല. ഇത് നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് മാത്രമായി ഒരു 6 അക്ക പിൻ ഉണ്ടായിരിക്കും.
കൊടുവള്ളിയിൽ കൊടുംപിരി കൊണ്ട് പ്രചാരണം; കാരാട്ട് റസാഖിനെതിരെ ആരോപണവുമായി സിപിഎം
കൊടുവള്ളിയിൽ കൊടുംപിരി കൊണ്ട് പ്രചാരണം; വിജയം ഉറപ്പിച്ച് സലീം മടവൂർ, കാരാട്ട് റസാഖിനെതിരെ സിപിഎം, ഒരു കേസ് പിൻവലിക്കുന്നതിന്റെ ഭാഗമായാണ് കാരാട്ട് റസാഖ് ലീഗിലേക്ക് പോയതെന്ന് സിപിഎം
യു എ ഇയില്‍ ശക്തമായ മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം
വിവിധയിടങ്ങളില്‍ ഓറഞ്ച് ജാഗ്രത. പൊടി നിറഞ്ഞ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കാഴ്ചപരിധി കുറഞ്ഞേക്കും. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യത.
'പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകാൻ വേണ്ടത്ര സമയം നൽകിയില്ല'; പരാതിയുമായി പൊലീസുകാർ | Kerala Police
'പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകാൻ വേണ്ടത്ര സമയം നൽകിയില്ല'; പരാതിയുമായി പൊലീസുകാർ, വിവിധ ഇടങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കടക്കം നൽകിയത് 2 ദിവസത്തെ സമയപരിധി Kerala Police | Postal Ballot | Kerala Assembly Election 2026
ആവേശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു: സണ്ണി ജോസഫ് | Sunny Joseph
ആവേശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു, എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ബാക്കി ഉണ്ടെങ്കിൽ അത് പരിഹരിക്കും: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് Sunny Joseph | Congress | Election 2026
കെ.സി.വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടു; പുനലൂരിൽ നെൽസൺ സെബാസ്റ്റ്യൻ പിന്മാറും
കോൺഗ്രസിന് ആശ്വാസം; പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ പിൻവലിക്കും, കെ.സി.വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെയാണ് പിൻമാറ്റം Punalur | Kollam | Kerala Election | Kerala Assembly Election 2026
ലണ്ടൻ: ആകാശമധ്യേ വിമാനത്തിൽ വെച്ച് യാത്രക്കാരി മരിച്ചതിനെത്തുടർന്ന് മൃതദേഹവുമായി ബ്രിട്ടീഷ് എയർവേയ്സ് വിമാനം പറന്നത് 13.5 മണിക്കൂർ. ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബിഎ32 (BA32) വിമാനത്തിലാണ് 60 വയസ്സുള്ള യാത്രക്കാരി മരിച്ചത്. വിമാനത്തിന്റെ പിന്നിലെ ഗാലിയിൽ (ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം) മൃതദേഹം സൂക്ഷിച്ചാണ് വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് യാത്ര തുടർന്നത്. വിമാനത്തിനുള്ളിൽ മൃതദേഹം അഴുകി ദുർഗന്ധം പടർന്നതായും യാത്രക്കാർക്ക് കടുത്ത മാനസിക പ്രയാസം നേരിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർബസ് എ350-1000 വിമാനം ഹോങ്കോങ്ങിൽ നിന്ന് പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ദാരുണമായ മരണം സംഭവിച്ചത്. സാധാരണയായി യാത്രയ്ക്കിടയിലെ മരണം 'മെഡിക്കൽ എമർജൻസി' ആയി കണക്കാക്കാറില്ലാത്തതിനാൽ, വിമാനം തിരികെ ഹോങ്കോങ്ങിലേക്ക് വിടാനോ അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാനോ പൈലറ്റുമാർ തയ്യാറായില്ല. പകരം ലക്ഷ്യസ്ഥാനമായ ലണ്ടനിലേക്ക് തന്നെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം എവിടെ സൂക്ഷിക്കണമെന്ന കാര്യത്തിൽ ജീവനക്കാർക്കിടയിൽ വലിയ തർക്കം നടന്നു. ആദ്യം മൃതദേഹം ടോയ്ലറ്റിൽ വെക്കാൻ ആലോചിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കണ്ട് ഒഴിവാക്കി. ഒടുവിൽ മൃതദേഹം പൊതിഞ്ഞ് വിമാനത്തിന്റെ പിന്നിലെ ഗാലിയിലേക്ക് മാറ്റി. മൃതദേഹം കിടത്തിയ ഗാലിയിലെ തറ ചൂടാക്കുന്ന സംവിധാനം (Heated floor) പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെ മൃതദേഹം അവിടെ സൂക്ഷിച്ചത് മൃതദേഹം വേഗത്തിൽ അഴുകാനും വിമാനത്തിനുള്ളിൽ അസഹനീയമായ ദുർഗന്ധം പടരാനും കാരണമായി. മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും വിമാനം തിരികെ ഹോങ്കോങ്ങിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് നിരാകരിച്ചു. 331 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 13 മണിക്കൂർ നീണ്ട ദുരിതയാത്രയ്ക്കൊടുവിൽ വിമാനം ലണ്ടനിലെ ഹീത്രോയിൽ ലാൻഡ് ചെയ്തു. വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ ലണ്ടൻ പോലീസ് വിമാനത്തിനുള്ളിൽ പ്രവേശിച്ച് നടപടികൾ ആരംഭിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ 45 മിനിറ്റോളം യാത്രക്കാർക്ക് വിമാനത്തിൽ തന്നെ ഇരിക്കേണ്ടി വന്നു. പശ്ചിമേഷ്യയിലെ യുദ്ധവും മറ്റ് നയതന്ത്ര പ്രതിസന്ധികളും ആഗോളതലത്തിൽ ചർച്ചയാകുമ്പോൾ, വിമാനക്കമ്പനികളുടെ ഇത്തരം മനുഷ്യത്വമില്ലാത്ത നടപടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മൂവരുടെയും ചിത്രങ്ങള്‍ കൂടി പങ്കുവെച്ചാണ് കൊടുവള്ളി നഗരസഭ വാര്‍ഡ് കൗണ്‍സിലറായ കാരാട്ട് ഫൈസലിന്റെ പോസ്റ്റ്.

33 C