SENSEX
NIFTY
GOLD
USD/INR

Weather

32    C
...

കടല്‍സമ്പത്ത് സംരക്ഷിക്കാന്‍ ഇന്ന് മുതല്‍ ബഹ്‌റയ്‌നില്‍ ഞണ്ട് പിടിത്തത്തിന് വിലക്ക്

മനാമ: ബഹറയ്‌നിലെ പ്രാദേശിക സമുദ്രാതിര്‍ത്തിയില്‍ ഞണ്ട് പിടിത്തത്തിന് ഏര്‍പ്പെടുത്തിയ രണ്ടു മാസത്തെ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കടല്‍ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായാണ് നടപടി. ഇന്ന് മുതല്‍ മേയ് 15 വരെയാണ് നിരോധനകാലം. ഞണ്ടുകളുടെ പ്രജനന സമയത്ത് അവയ്ക്ക് സംരക്ഷണം നല്‍കുകയും സമുദ്രത്തിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സുപ്രിം കൗണ്‍സില്‍ ഓഫ് എന്‍വയണ്‍മെന്റ് അറിയിച്ചു. ഈ കാലയളവില്‍ ഞണ്ടുകളെ പിടിക്കാനോ വില്‍ക്കാനോ പാടില്ല. മറ്റു മല്‍സ്യങ്ങളെ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഞണ്ടുകള്‍ വലയില്‍ കുടുങ്ങിയാല്‍, അവയെ പരിക്കേല്‍പ്പിക്കാതെ ഉടന്‍ തന്നെ കടലിലേക്ക് തിരികെ വിടണമെന്നും നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനായി മല്‍സ്യത്തൊഴിലാളികള്‍ തീരുമാനവുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

തേജസ് ന്യൂസ് 15 Mar 2026 1:30 pm

കര്‍ണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം. റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:26 pm

ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ വധിച്ചു; തിരച്ചില്‍ തുടരുന്നു; പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിരീക്ഷണത്തില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. ഞായറാഴ്ച നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെയാണ് സൈന്യം വധിച്ചത്. ഭീകരര്‍ നുഴഞ്ഞുകയറാനിടയുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മാര്‍ച്ച് 14, 15 തീയതികളില്‍ രാത്രിയിലാണ് സൈന്യവും പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. ഉറി സെക്ടറിലെ ബുച്ചാര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കാടിനുള്ളില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം തടയാന്‍ ശ്രമിച്ചതോടെ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെയാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. എകെ റൈഫിള്‍, പിസ്റ്റളുകള്‍, വന്‍തോതിലുള്ള വെടിമരുന്ന് ശേഖരം എന്നിവ സംഭവസ്ഥലത്ത് നിന്ന് സൈന്യം കണ്ടെടുത്തു. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ജമ്മു കാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ ഡിഗ്ഗി2-ന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കാശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെയും ഇന്നുമായി ഉറി സെക്ടറിലെ ബുച്ചാര്‍ മേഖലയില്‍ പരിശോധന നടത്തിയിരുന്നു.പ്രദേശത്തെ വനത്തിനുള്ളില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം ഉടന്‍ തന്നെ ഭീകരനെ തടയാന്‍ തീരുമാനിച്ചു. കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിക്കുകയായിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചീനാര്‍ കോര്‍പ്‌സ് നല്‍കുന്ന വിവരം. ഒരു എകെ 47 റൈഫിള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍ എന്നിവയടക്കം വന്‍ ആയുധശേഖരമാണ് കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് കണ്ടെടുത്തത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്നറിയാന്‍ സൈന്യം ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പാക് അധീന കശ്മീരില്‍ നിന്നും കാശ്മീര്‍ താഴ്വരയിലേക്ക് ഭീകരര്‍ കടക്കാറുള്ള പ്രധാന പാതകളിലൊന്നാണ് ഉറി സെക്ടര്‍. എന്നാല്‍ അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകളും സേനയുടെ കരുത്തുറ്റ കാവലും ഉള്ളതിനാല്‍ സമീപകാലത്ത് നടന്ന മിക്ക നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തിയിരുന്നു.

മറുനാടൻ മലയാളീ 15 Mar 2026 1:26 pm

ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും

ബെംഗളൂരു നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡുകളിൽ ഒന്ന് സിൽക്ക് ബോർഡ് ഭാഗമാണെന്ന കാര്യത്തിൽ ആർക്കും തർക്കം കാണില്ല. റോഡിൽ ഏറെ നേരം കാത്ത് നിൽക്കാതെ ഇതുവഴി കടന്ന് പോകുക എളുപ്പമേ അല്ല. എന്തായാലും ആ അവസ്ഥയ്ക്കൊരു പരിഹാരമായിരിക്കുകയാണ്. സിൽക്ക് ബോർഡിൽ പുതിയ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും. നഗരത്തിലെ തന്നെ ആദ്യത്തെ

ഒന്നു ഇന്ത്യ 15 Mar 2026 1:25 pm

'തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ സന്ദീപ് വാര്യര്‍ക്കായി ഫ്ളക്സ്

പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ ആണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 15 Mar 2026 1:25 pm

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ. 100 ഗ്രാം പെെനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ് പെെനാപ്പിൾ. നാരുകളാൽ സമ്പുഷ്ടമാണ് പെെനാപ്പിൾ.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:25 pm

കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങൾ

ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന മോശം ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:22 pm

ആകാശത്ത് ഇറാന്റെ മിസൈലുകൾ പായുന്നതിനിടെ രാജ്യത്ത് മറ്റൊരു തലവേദനയും; കടുത്ത നടപടികളുമായി യുഎഇ; 25 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ദുബായ്: യുഎഇയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജവാർത്തകളും രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നടപടി കടുപ്പിച്ച് അറ്റോർണി ജനറൽ. 35 പേരുടെ മുൻപത്തെ അറസ്റ്റിന് പിന്നാലെ വിവിധ രാജ്യക്കാരായ 25 പേരെ കൂടി അറസ്റ്റ് ചെയ്യാൻ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറിയിരിക്കുകയാണ്. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ നേരിടുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പകർത്തിയ ശേഷം, അതിൽ ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ള ശബ്ദരേഖകളും കമന്ററികളും കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ചവരാണ് ഒന്നാം വിഭാഗത്തിൽ ഉള്ളത്. ഇത് ജനങ്ങൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടാനും കാരണമായെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രണ്ടാം വിഭാഗത്തിൽപ്പെട്ടവർ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സ്ഫോടനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും അതിഭീകരമായ വ്യാജ വീഡിയോകൾ നിർമ്മിക്കുകയാണ് ചെയ്തത്. മറ്റ് രാജ്യങ്ങളിൽ മുൻപ് നടന്ന സ്ഫോടന ദൃശ്യങ്ങൾ യുഎഇയിൽ നടന്നതാണെന്ന വ്യാജേന ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മൂന്നാം വിഭാഗമാകട്ടെ, യുഎഇയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ശത്രുരാജ്യങ്ങളുടെ സൈനിക നീക്കങ്ങളെയും അവരുടെ നേതാക്കളെയും പ്രശംസിച്ചു കൊണ്ടുള്ള പ്രൊപ്പഗണ്ടകൾ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ സൈനിക നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളാണ് ഇവർ പങ്കുവെച്ചത്.

മറുനാടൻ മലയാളീ 15 Mar 2026 1:22 pm

70 കൊല്ലം മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ക്ക് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല; എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

എറണാകുളം: വിജസനം ജന്മാവകാശം മെഗാ അദാലത്തും ജനസംഗമവും നോര്‍ത്ത് പറവൂര്‍ സണ്ണി കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കും. 70 കൊല്ലം മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ക്ക് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനസേവനത്തിനുളള രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട്‌വയ്ക്കുന്നത്. എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വികനമെന്നതാണ് ലക്ഷ്യം. താനൊരു പ്രധാന സേവകനാണെന്നാണ് പ്രധാനമന്ത്രിയും പറഞ്ഞിട്ടുളളത്. വിവാദങ്ങളല്ല, വികസനമാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ധര്‍മടത്ത് തൊളിലുമില്ല, കുടിവെളളവുമില്ല. പ്രതിപക്ഷ നേതാവിന്റെ പറവൂരില്‍ ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെളളം പോലും ലഭിക്കുന്നില്ല. 40 ശതമാനം നുണ പ്രചരിപ്പിക്കുന്നവര്‍ 60 ശതമാനമെങ്കിലും വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ജനങ്ങളെ സേവിക്കാനുളള അവസരമാണ് ബിജെപി ചോദിക്കുന്നത്. അദാലത്തിലെ പ്രശ്‌നങ്ങള്‍ 100 ശതമാനവും പരിഹരിക്കാനുളള ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മംഗളം 15 Mar 2026 1:22 pm

സീറ്റ് തര്‍ക്കമില്ല ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ വൈകാതെയുണ്ടാകുമെന്ന് വി ഡി സതീശന്‍

കെ സുധാകരന്റെ കാര്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ഓൺലൈൻ ന്യൂസ് 15 Mar 2026 1:20 pm

'ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടന്‍ രമേശിന്റെ കാവല്‍ കൊണ്ടാണ്; സി.പി.എം ആക്രമണങ്ങളില്‍ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു; വാക്കുകള്‍ കൊണ്ടും വിവരങ്ങള്‍ കൊണ്ടും എന്നെ സഹായിച്ച വ്യക്തി'; കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി കെ സുധാകരന്‍; സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുവേദിയില്‍; ചടങ്ങില്‍ നിന്നും വിട്ടുനിന്ന് സണ്ണി ജോസഫ്

കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ അതി വൈകാരികമായി സംസാരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളില്‍ തന്നെ സംരക്ഷിക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടന്‍ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവല്‍ കൊണ്ടാണെന്നും അത് പലര്‍ക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു. രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിലാണ് സുധാകരന്‍ വികാരാതീനനായത്. സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു. വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവര്‍ത്തകരെ താന്‍ ഓര്‍ക്കുകയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് കാപ്പാടന്‍ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ എത്തും. ആത്മാര്‍ത്ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റെത്. എല്ലാ കാലഘട്ടങ്ങളിലും ഈ പാര്‍ട്ടിയുടെ ഓര്‍മയുടെ പ്രതീകമാണ് കാപ്പാടന്‍ രമേശന്‍ എന്നും സുധാകരന്‍ ഓര്‍മിച്ചു. സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരന്‍ പൊതുവേദിയിയില്‍ എത്തുന്നത്. കപ്പാടന്‍ രമേശന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനത്തിനാണ് സുധാകരന്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളില്‍ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരന്‍, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ കാപ്പാടന്‍ രമേശനെപ്പോലെയുള്ള നിരവധി പ്രവര്‍ത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ കാലഘട്ടങ്ങളിലും ഈ പാര്‍ട്ടിയുടെ ഓര്‍മയുടെ പ്രതീകമാണ് കാപ്പാടന്‍ രമേശന്‍ എന്നും സുധാകരന്‍ ഓര്‍മിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരന്‍ അടുത്തിടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ടും നിയമസഭാ സീറ്റ് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ ചൊല്ലിയും സുധാകരന്‍ അതൃപ്തിയിലാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ അനുസ്മരണ സമ്മേളനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താനിരിക്കെയാണ്, പഴയകാല പോരാട്ടങ്ങളെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തെടുത്ത് സുധാകരന്‍ വൈകാരികമായി സംസാരിച്ചത്. കെ സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു കൈപ്പടം രമേശന്‍. ഹൃദയാഘാതം മൂലം 2020ലാണ് അദ്ദേഹം അന്തരിച്ചത്. കാപ്പാടന്‍ രമേശനെ ഓര്‍മിച്ചുകൊണ്ട് വളരെ വൈകാരികമായ ഒരു കുറിപ്പ് സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളോളം തന്റെ കൂടെ നിഴലായി നിന്ന ഒരാളായിരുന്നു എന്നും വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികനായിരുന്നു രമേശന്‍ എന്നുമാണ് സുധാകരന്‍ കുറിച്ചത്. ഇന്ന് ഒപ്പമില്ലെങ്കിലും തനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി രമേശന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നുവെന്നും ഒരു മനുഷ്യന്‍ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചാല്‍, ആ മനുഷ്യന്‍ ഒരിക്കലും മരിക്കുകയില്ല എന്നും സുധാകരന്‍ ഓര്‍മിച്ചു. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ജീവിതയാത്രയില്‍ ചിലര്‍ ഒപ്പം നടക്കും.ചിലര്‍ ഒരു ഘട്ടത്തില്‍ പിരിഞ്ഞുപോകും.പക്ഷേ ചിലര്‍ ഉണ്ടാകും. നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവര്‍. വര്‍ഷങ്ങളോളം എന്റെ കൂടെ നിഴലായി നിന്ന ഒരാള്‍,എന്റെ സന്തോഷങ്ങളിലും പോരാട്ടങ്ങളിലും, വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികന്‍, എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ശ്രീ. കാപ്പാടന്‍ രമേശന്‍. ഞാന്‍ മുന്നില്‍ നടന്നപ്പോള്‍ പിന്നില്‍ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും വിശ്വാസവും എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഒരു ദിവസം അദ്ദേഹം നമ്മെ വിട്ട് പോയി. ആ വാര്‍ത്ത കേട്ട നിമിഷം ഇന്നും എന്റെ മനസ്സില്‍ വേദനയായി നില്‍ക്കുന്നു. ജീവിതം മുഴുവന്‍ എനിക്കായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി ജീവിച്ച ഒരാള്‍, എനിക്കും പാര്‍ട്ടിക്കും വേണ്ടി തന്റെ സമയം, പരിശ്രമം, സ്‌നേഹം എല്ലാം നല്‍കിയ ശ്രീ. കാപ്പാടന്‍ രമേശന്‍ 2020 നവംബര്‍ ഒന്നിന്റെ പകലില്‍ മറുവാക്ക് പറയാന്‍ പോലും കാത്ത് നില്‍ക്കാതെ നമ്മെ വിട്ടുപോയത് എന്റെ ഹൃദയത്തില്‍ ഒരിക്കലും മായാത്തൊരു ശൂന്യതയായി ഇന്നും നില്‍ക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞാന്‍ എന്നോട് തന്നെയൊരു വാക്ക് നല്‍കി. അദ്ദേഹത്തിന്റെ കുടുംബം ഇനി ഒറ്റപ്പെട്ടവരല്ല. അവര്‍ എന്റെ സ്വന്തം കുടുംബം തന്നെയാണ്. ഇന്ന് അവര്‍ക്ക് വേണ്ടി ഒരു വീട് ഉയര്‍ന്നു വന്നിരിക്കുന്നു. അത് ഒരു കെട്ടിടം മാത്രമല്ല മറിച്ച് ഒരു ഹൃദയ സ്മാരകമാണ്. എന്റെ ജീവിതത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും അദ്ദേഹം നിറച്ച സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചെറിയൊരു തിരിച്ചടവ് മാത്രമാണ്. കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ടവനെ ഓര്‍ക്കാറുണ്ട്. കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടില്‍ നിന്ന് യാത്രയാക്കുമ്പോള്‍ ശ്രീ കാപ്പാടന്‍ രമേശനെ പോലെയുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു എന്റെ ആത്മബലം. ശ്രീ കാപ്പാടന്‍ രമേശന്‍ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി കത്തിജ്വലിച്ചു നില്‍ക്കുന്നു. ഒരു മനുഷ്യന്‍ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചാല്‍, ആ മനുഷ്യന്‍ ഒരിക്കലും മരിക്കുകയില്ല.അദ്ദേഹം നമ്മുടെ ഹൃദയങ്ങളില്‍ എപ്പോഴും ജീവിക്കും. ആ മനുഷ്യസ്‌നേഹിയുടെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ സ്‌നേഹവും സംരക്ഷണവും എന്നും ഉണ്ടാകും.അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുക്കുവാന്‍ എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരെയും, എന്റെ പ്രസ്ഥാനത്തെയും ഞാന്‍ എന്നും നന്ദിയോടെ ഓര്‍ക്കും.

മറുനാടൻ മലയാളീ 15 Mar 2026 1:19 pm

തിരൂരില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യു കെ ജി വിദ്യാര്‍ഥിയാണ് അബാന്‍.

സിറാജ് ലൈവ് 15 Mar 2026 1:17 pm

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ അവഗണിക്കുന്നു ; അതൃപ്തിയില്‍ ശശി തരൂര്‍

പ്രചാരണം അടക്കമുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തരൂര്‍ ക്യാമ്പ് ആലോചിക്കുന്നുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 15 Mar 2026 1:16 pm

'യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാവണമെന്നാണ് ആഗ്രഹം'? പ്രതികരണവുമായി നടി ഡയാന ഹമീദ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പങ്കുവച്ച് നടി ഡയാന ഹമീദ്

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:15 pm

'ലീഗുമായി ചർച്ച പൂർത്തിയായി , വിജയകരം, ഘടക കക്ഷികളുമായുള്ള ചർച്ച മുപ്പത് മിനിറ്റിൽ തീർന്നു'

ഒരു മണിക്കൂർ ഇരുന്നാൽ തീരുന്ന കാര്യങ്ങളെ എല്ലാ ഘടക കക്ഷികളുമായി ഉള്ളുവെന്ന് പറഞ്ഞതല്ലേ ,ഇതിപ്പോൾ മുപ്പത് മിനിറ്റിൽ തീർന്നു വി ഡി സതീശൻ

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:15 pm

ഹൈക്കമാൻഡ് എടുക്കുന്നത് തീരുമാനം പാലിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് ഷമ മുഹമ്മദ്

മാധ്യമങ്ങളാണ് ഇതൊരു പ്രതിസന്ധിയായി മാറ്റുന്നത്, നിങ്ങൾ കെ സുധാകരനെ ഇങ്ങനെ ആക്രമിക്കരുത്, ഹൈക്കമാൻഡ് എടുക്കുന്നത് പാലിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് ഷമ മുഹമ്മദ് , പാർട്ടി തീരുമാനിക്കുമെന്ന് സുധാകരൻ വളരെ കൃത്യമായി വ്യക്തമാക്കിട്ടുണ്ട്, അതാണ് ഞങ്ങളുടെ അഭിപ്രായവുമെന്ന് മുഹമ്മദ് ഷാമസ്

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:13 pm

കെ സുധാകരൻ മത്സരിക്കാണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നതിന് AICCയാണ്: മാർട്ടിൻ ജോർജ്

കെ സുധാകരൻ സ്ഥാനാർത്ഥിയായി വന്നാൽ സന്തോഷം, എന്നാൽ അദ്ദേഹം മത്സരിക്കാണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നതിന് എഐസിസിയാണ്: മാർട്ടിൻ ജോർജ്

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:13 pm

'കുട്ടനാട് സീറ്റ് കോൺ​ഗ്രസ് ഏറ്റെടുക്കണം, കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി വേണം'

കുട്ടനാട് സീറ്റ് കോൺ​ഗ്രസ് ഏറ്റെടുക്കണം, കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി വേണം, കുട്ടനാട് കേരള കോൺ​ഗ്രസിന് കുത്തക പാട്ടമല്ലെന്നും അനിൽ ബോസ്

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:12 pm

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. കെ.വി. ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. കെ.വി. ജോണി (87) അന്തരിച്ചു. 1971-ൽ വെല്ലൂർ സിഎംസിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യയിൽ ഈ ചികിത്സാരീതി വ്യാപകമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:12 pm

പശ്ചിമേഷ്യന്‍ സംഘര്‍ഷം: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 17 ഇന്ത്യക്കാര്‍ക്കെതിരേ നടപടി

അബുദാബി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 35 വിദേശികള്‍ക്കെതിരെ യുഎഇയില്‍ നടപടി. 17 ഇന്ത്യക്കാരുള്‍പ്പെടെയുള്ളര്‍ക്ക് എതിരെയാണ് നിയമ നടപടികള്‍. വിവിധ രാജ്യക്കാരായ 25 പേരടങ്ങുന്ന മറ്റൊരു സംഘത്തെ അറസ്റ്റ് ചെയ്യാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി ഉത്തരവിട്ടതായി ഗള്‍ഫ് ന്യൂസും റിപോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിനെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവല്‍ക്കരിക്കുകയും ദേശീയ പ്രതിരോധ നടപടികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഉള്ളടക്കം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിച്ചെന്നതാണ് നടപടിക്ക് ആധാരം. പ്രതികളെ മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചാണ് നടപടികള്‍. യുഎഇയ്ക്ക് എതിരായ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, എ ഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിഡിയോ ദൃശ്യങ്ങള്‍ നിര്‍മിച്ചു. രാജ്യത്തിന് എതിരായ സൈനിക ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണ് എന്നിവയാണ് കുറ്റങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ട വീഡിയോ യുഎഇയിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചു. എഐ ഉപയോഗിച്ച് യുഎഇയിലെ സ്ഥലങ്ങള്‍ തകര്‍ന്ന വീഡിയോ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളിലല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പരിഭ്രാന്ത്രി പരത്തിയും രാജ്യസുരക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കുകയും സാമൂഹിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ എന്ന നിലയില്‍ ആവശ്യമായ ശിക്ഷാ നടപടികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. പ്രതികള്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. 1 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. നേരത്തെ, ദൃശ്യങ്ങള്‍ ചിത്രികരീച്ചതിന് അബുദാബി പൊലീസ് 45 പേരെ അറസ്റ്റ് ചെയ്തിരുന്നു.

തേജസ് ന്യൂസ് 15 Mar 2026 1:11 pm

അതുൽ ആക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ടുണ്ടായിരുന്നു, 6 പ്രധാന പ്രതികളെയും ഇന്നലെ പിടികൂടിയെന്നും പൊലീസ് കമ്മീഷ്ണർ

കരുനാഗപ്പള്ളിയിലെ അലുവ അതുൽ വധക്കേസിൽ പ്രധാന പ്രതികളടക്കം പത്ത് പേർ പിടിയിലായി. ഗുണ്ടാസംഘങ്ങൾക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും, കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൃത്യം നടത്തിയതെന്നും പോലീസ് അറിയിച്ചു. തമിഴ്നാട് അതിർത്തി വരെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:11 pm

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സ്ഥാനാര്‍ത്ഥികളുടെ തകര്‍പ്പൻ റോഡ് ഷോ, പത്മകുമാറിനെതിരായ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും; രാജു എബ്രഹാം

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടനെ പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥികളുടെ തകര്‍പ്പൻ റോഡ് ഷോ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണ ജോർജ് നോടും ജനീഷ് കുമാറിനോടും വോട്ട് ചോദിക്കാൻ പ്രാരംഭമായി പാർട്ടി പറഞ്ഞിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:11 pm

'പാർട്ടി തീരുമാനിക്കും' തന്റെ തീരുമാനത്തിൽ പാർട്ടിയുടെ നിലപാട് അനുസരിക്കാൻ കെ സുധാകരൻ

'പാർട്ടി തീരുമാനിക്കുമെന്ന ഒറ്റ വക്കിൽ മറുപടിയുമായി കെ സുധാകരൻ, നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് സൂചന, സുധാകരനെ സംസാരിക്കാൻ അനുവദിക്കാതെ അനുയായികൾ

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:11 pm

'തവനൂരിന്‍റെ മണ്ണിലേക്ക് സന്ദീപ് വാര്യര്‍ക്ക് സ്വാഗതം'; സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോര്‍‍ഡുകള്‍

'തവനൂരിന്‍റെ മണ്ണിലേക്ക് സന്ദീപ് വാര്യര്‍ക്ക് സ്വാഗതം'; തവനൂരിൽ സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോര്‍‍ഡുകള്‍, ഫ്ലക്സ് കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:10 pm

മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി സുധാകരന്‍

സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരന്‍ പൊതുവേദിയിയില്‍ എത്തുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 15 Mar 2026 1:10 pm

സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കെ എസ് ഇ ബി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കേണ്ടതില്ല എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2016 - ലെ കെ എസ് ഇ ബി ശമ്പള പരിഷ്‌കരണത്തിന് അംഗീകാരം നല്‍കിയത് ഈ കര്‍ശന വ്യവസ്ഥയോടെയാണ് എന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷമേ ഭാവിയിലെ പരിഷ്‌കരണങ്ങള്‍ക്ക്

ഒന്നു ഇന്ത്യ 15 Mar 2026 1:09 pm

'മര്യാദക്ക്...നടന്നില്ലെങ്കിൽ നെറ്റിയിൽ വെടിവെയ്ക്കും; അന്ന് നടന്നത് വെറും ട്രെയിലർ മാത്രം; റാപ്പർ ബാദ്ഷായെയും പേടിപ്പിച്ച് ബിഷ്ണോയി സംഘം; ആശങ്കയിൽ ആരാധകർ

ഡൽഹി: പ്രശസ്ത ബോളിവുഡ് റാപ്പറും ഗായകനുമായ ബാദ്ഷായ്‌ക്ക് അധോലോക കുപ്രസിദ്ധൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്ന് വധഭീഷണി. പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിന് പിന്നാലെ ഉത്തരേന്ത്യൻ സിനിമാ-സംഗീത മേഖലയെ നടുക്കിയ ബിഷ്ണോയി സംഘം ഇപ്പോൾ ബാദ്ഷായെ ലക്ഷ്യം വെച്ചിരിക്കുന്നത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയും ഫോൺ കോളുകൾ വഴിയുമാണ് ഗായകന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നാണെന്ന അവകാശവാദത്തോടെയാണ് ഈ സന്ദേശങ്ങൾ എത്തിയത്. നേരത്തെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഭീഷണി മുഴക്കിയ അതേ സംഘമാണിതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ ബാദ്ഷാ പോലീസിനെ വിവരമറിയിച്ചു. ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ബാദ്ഷായുടെ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് കർശനമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിനും ഓഫീസിനും ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ബാദ്ഷായുടെ വരാനിരിക്കുന്ന പരിപാടികൾക്കും വിദേശ യാത്രകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. ഗായകന്റെ മൊഴിയെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നു. പഞ്ചാബി സംഗീത മേഖലയിലും ബോളിവുഡിലും സ്വാധീനമുറപ്പിക്കാനും ഭീതി പടർത്താനുമാണ് ബിഷ്ണോയി സംഘം ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് പോലീസ് കരുതുന്നു. സിദ്ധു മൂസാവാലയുടെ കൊലപാതകത്തിന് ശേഷം ഇത്തരം ഭീഷണി കോളുകൾ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. ബാദ്ഷായെ കൂടാതെ മറ്റ് ചില പ്രമുഖ ഗായകരും ബിഷ്ണോയി സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മറുനാടൻ മലയാളീ 15 Mar 2026 1:08 pm

പരീക്ഷ മുടങ്ങി ടെന്‍ഷനടിച്ചിരിക്കുന്ന ഈ വിദ്യാര്‍ത്ഥികളെ മറക്കല്ലേ സര്‍ക്കാരേ... | CBSE | Exam

സര്‍വ്വകലാശാല പ്രവേശനം എങ്ങനെ ലഭിക്കും? ഉപരിപഠനം എങ്ങനെ പ്ലാന്‍ ചെയ്യും ? ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ ആധിയിലാണ്

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 1:08 pm

കൈക്കൂലിക്കേസ്; പാലക്കാട് ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ ഈ നടപടി.

സിറാജ് ലൈവ് 15 Mar 2026 1:06 pm

ഒമാനില്‍ ഭിന്നശേഷിക്കാര്‍ക്കായി തൊഴിലവസരങ്ങള്‍

മസ്‌കത്ത്: ഭിന്നശേഷിയുള്ളവര്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 100 തൊഴിലവസരങ്ങള്‍ തുറന്നതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിയില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ജോലി ഒഴിവുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഓരോ തസ്തികയുടെയും യോഗ്യതകളും നിബന്ധനകളും ശ്രദ്ധാപൂര്‍വം പരിശോധിച്ച ശേഷമേ അപേക്ഷ നല്‍കാവൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

തേജസ് ന്യൂസ് 15 Mar 2026 1:06 pm

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്: കെ സി വേണുഗോപാല്‍

ചില എംപിമാര്‍ക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്.

കേരളം ഓൺലൈൻ ന്യൂസ് 15 Mar 2026 1:00 pm

വില രണ്ട് ലക്ഷത്തിൽ താഴെ: ഇതാ അഞ്ച് കിടിലൻ ബൈക്കുകൾ

രണ്ട് ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യയിൽ ലഭ്യമായ 5 മികച്ച ഓപ്ഷനുകൾ പരിചയപ്പെടാം. റോയൽ എൻഫീൽഡ് ഹണ്ടർ 350, ബജാജ് പൾസർ NS400Z, യമഹ R15 V4 തുടങ്ങിയ മോഡലുകളുടെ പ്രധാന സവിശേഷതകളും വിലയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:58 pm

‘നിഴല്‍ പോലെ കൂടെയുണ്ടായിരുന്നയാള്‍, വിശ്വസ്ത സഹയാത്രികന്‍’; കാപ്പാടന്‍ രമേശന്റെ ഓര്‍മകളില്‍ വിതുമ്പി കെ സുധാകരന്‍

'ജീവിതയാത്രയില്‍ ചിലര്‍ ഒപ്പം നടക്കും. ചിലര്‍ ഒരു ഘട്ടത്തില്‍ പിരിഞ്ഞുപോകും. പക്ഷേ ചിലര്‍ ഉണ്ടാകും നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവര്‍.'

സിറാജ് ലൈവ് 15 Mar 2026 12:57 pm

അതീവ സുരക്ഷിതമായ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ളവ മാത്രമാണ് മോഷ്ടാവ് തിരഞ്ഞെടുത്തത്; കൊട്ടാരത്തിലെ 15 ജീവനക്കാരും നിരീക്ഷണത്തില്‍; പരാതി നല്‍കാതെ രഹസ്യമായി അന്വേഷണം വേണമെന്ന കൊട്ടാരത്തിന്റെ ആവശ്യം തള്ളി പോലീസ്; ഇനി മൊഴിയെടുക്കല്‍; ആ അമൂല്യ വസ്തുക്കള്‍ കൊണ്ടു പോയത് ആര്?

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ അമൂല്യമായ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം പുറം ലോകത്ത് എത്തിയത് പോലീസും രാജകുടുംബവും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമായതോടെ. പരാതി നല്‍കാതെ രഹസ്യമായി അന്വേഷണം വേണമെന്ന കൊട്ടാരത്തിന്റെ ആവശ്യം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് നിരാകരിച്ചതോടെയാണ് അഞ്ച് മാസത്തിന് ശേഷം മോഷണത്തില്‍ ഔദ്യോഗികമായി കേസെടുക്കാന്‍ രാജകുടുംബം തയ്യാറായത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ സുരക്ഷിതമായ അലമാരയില്‍ നിന്ന് 12 ഇനം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. വിഷയം പുറംലോകം അറിയാതിരിക്കാന്‍ അതീവ ജാഗ്രതയാണ് കൊട്ടാരം പുലര്‍ത്തിയത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ തന്നെ മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് രണ്ട് മാസം മുന്‍പ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൊട്ടാരം അധികൃതര്‍ വിവരം അറിയിച്ചത്. എന്നാല്‍, നാണക്കേട് ഭയന്ന് പരാതി നല്‍കാന്‍ അപ്പോഴും തയ്യാറായില്ല. പരാതിയില്ലാതെ അന്വേഷണം നടത്തണമെന്ന കൊട്ടാരത്തിന്റെ ആവശ്യത്തിന് മുന്നില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് വഴങ്ങിയില്ല. മോഷണം നടന്നത് എവിടെയായാലും കൃത്യമായ പരാതിയും എഫ്.ഐ.ആറും ഇല്ലാതെ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന കമ്മീഷണറുടെ കര്‍ശന നിലപാടാണ് രാജകുടുംബത്തെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. അതീവ സുരക്ഷിതമായ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ളവ മാത്രമാണ് മോഷ്ടാവ് തിരഞ്ഞെടുത്തത് എന്നത് പോലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്. വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ അലമാരയില്‍ ബാക്കിയുണ്ട്. കൊട്ടാരത്തിലെ ആഭരണങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കൊട്ടാരത്തിലെ 15 ജീവനക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. നവംബറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ആഭരണങ്ങള്‍ അലമാരയിലുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ മൊഴി. കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കൊട്ടാരത്തിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. കൊട്ടാരത്തിലെ സന്ദര്‍ശകരുടെയും ജീവനക്കാരുടെയും വിശദമായ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. മോഷണം നടന്ന മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളവരുടെ പട്ടിക പോലീസ് തയ്യാറാക്കും. പരാതി നല്‍കിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തയ്യാറായിട്ടില്ല. ആഭരണങ്ങള്‍ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍ ഇന്നലെയാണ് കവടിയാര്‍ കൊട്ടാരം പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്.ആദ്യ ഘട്ടത്തില്‍ കൊട്ടാരത്തിനുള്ളില്‍ തന്നെ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദര്‍ശകരുടെയും ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തും. കൊട്ടാരത്തില്‍ ആകെ 15 ജീവനക്കാരാണുള്ളത്.പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ 12 ഇനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളില്ലെന്ന് മനസിലായത്. അതിന് പത്തുദിവസം മുന്‍പുവരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നുവെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. കൊട്ടാരത്തിലുള്ളവര്‍ തന്നെ ഉപയോഗിക്കാന്‍ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെയാണ് മോഷണമാണെന്ന സംശയത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, കാണാതായ സ്വര്‍ണം സൂക്ഷിച്ചിരുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്യുടെ കിടപ്പ് മുറിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. രണ്ടു മാസംമുന്‍മ്പ് ചില ഉദ്യോഗസ്ഥരോട് കുടുംബം വിവരം പറഞ്ഞിരുന്നു. പക്ഷേ കാര്യമായ അന്വേഷണം നടന്നിരുന്നില്ല.

മറുനാടൻ മലയാളീ 15 Mar 2026 12:57 pm

ശബരിമല സ്വര്‍ണക്കടത്തും അഴിമതി വിവാദങ്ങളിലും പെട്ട് ജനവികാരം ഇളകിയോ? സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വർധനവിന് ഇനിയെങ്കിലും അറുതി വരുമോ? എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ വിള്ളൽ വീഴ്ത്താൻ സതീശന്റെ പടയൊരുക്കം; കേരളം പിടിക്കാൻ യുഡിഎഫിന് സാധിക്കുമോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന രീതിക്ക് 2021-ല്‍ എല്‍ഡിഎഫ് വിരാമമിട്ടതോടെ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പോരാട്ടമായി മാറിയിരിക്കുകയാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടര്‍ച്ച അവസാനിപ്പിച്ച് സെക്രട്ടേറിയറ്റില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍, അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. നികുതി വര്‍ദ്ധനവ്, സാമ്പത്തിക പ്രതിസന്ധി, വിവിധ ഭരണപരമായ വിവാദങ്ങള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം വിശ്വസിക്കുന്നു. അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് നേടിയ വന്‍ വിജയം അണികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും വോട്ട് വിഹിതത്തില്‍ മുന്നിലെത്താന്‍ കഴിഞ്ഞത് നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മുന്‍കാലങ്ങളെ അപേക്ഷിച്ച് കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതൃത്വവും ഒരേ മനസോടെ നീങ്ങുന്നത് ഗ്രൂപ്പ് പോരുകള്‍ക്ക് അറുതി വരുത്തിയിട്ടുണ്ട്. വികസന വിഷയങ്ങളിലും ജനകീയ പ്രശ്‌നങ്ങളിലും കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ വി.ഡി. സതീശനും സണ്ണി ജോസഫും നയിക്കുന്ന ടീമിന് കഴിയുന്നുണ്ട്. താഴെത്തട്ടിലുള്ള സിപിഎമ്മിന്റെ സംഘടനാ സംവിധാനവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണനേട്ടങ്ങളുടെ പ്രചാരണവും മറികടക്കുക എന്നത് കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയാണ്. പല മണ്ഡലങ്ങളിലും ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നത് ത്രികോണ മത്സരത്തിന് വഴിതുറക്കുന്നു. ഇത് ആരെ ബാധിക്കുമെന്നത് ഫലത്തെ സ്വാധീനിക്കും. കേരളത്തിലെ വോട്ട് ബാങ്കുകളില്‍ നിര്‍ണ്ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും കേരള കോണ്‍ഗ്രസ് (എം) പോലുള്ള കക്ഷികളുടെ നിലപാടുകളും നിര്‍ണ്ണായകമാകും. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഉയരുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം. ശബരിമല വിവാദത്തിന്റെ അലയൊലികള്‍ ഇന്നും അടങ്ങാത്ത മണ്ണില്‍, സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ജനവികാരം ഇളകിമറിയുന്ന ഈ സാഹചര്യം വോട്ടാക്കി മാറ്റാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വർധനവും സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നതും വികസന മുരടിപ്പും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം വിശ്വസിക്കുന്നു. ഈ അമര്‍ഷം പോളിംഗ് ബൂത്തുകളില്‍ പ്രതിഫലിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തെ മറികടക്കുക എന്നത് കോണ്‍ഗ്രസിന് അത്ര എളുപ്പമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപ്രഭാവവും വികസന നേട്ടങ്ങളുടെ പ്രചാരണവും ഉയര്‍ത്തിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ഓരോ വോട്ടും ഉറപ്പിക്കാന്‍ കാഡര്‍ സംവിധാനം സജീവമായി രംഗത്തുണ്ട്. പല മണ്ഡലങ്ങളിലും ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നത് കേരളത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിതുറക്കുന്നു. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് (എം) പോലുള്ള കക്ഷികളുടെ നിലപാടുകള്‍ മധ്യകേരളത്തില്‍ നിര്‍ണ്ണായകമാകും. റബ്ബര്‍ വിലയും കര്‍ഷക പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍, ഈ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴുമെന്ന് പ്രവചനാതീതമാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍, ഭരണത്തുടര്‍ച്ചയുടെ പത്താം വര്‍ഷത്തില്‍ ഭരണകൂടത്തിന് വിട നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിവാദങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന സര്‍ക്കാരിനെ താഴെയിറക്കി അധികാരം തിരിച്ചുപിടിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് യുഡിഎഫ് പാളയം.

മറുനാടൻ മലയാളീ 15 Mar 2026 12:56 pm

'ഞങ്ങള്‍ ഐസും ഫയറുമല്ല, ഫയറും ഫയറുമാണ്; ചിലപ്പോള്‍ അവന്‍ അടിച്ചുതകര്‍ക്കും, അല്ലെങ്കില്‍ ഞാന്‍; മൈതാനത്തിന് അകത്തും പുറത്തും ശക്തമായ ഒരു കേരള-പഞ്ചാബി സൗഹൃദം'; അതു കേള്‍ക്കുമ്പോള്‍ അഭിഷേക് ശര്‍മയോട് സഹതാരങ്ങള്‍ക്ക് 'അസൂയ'യെന്നും സഞ്ജു

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ തന്റെ ഓപ്പണിംഗ് പങ്കാളി അഭിഷേക് ശര്‍മ്മയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസണ്‍. തങ്ങള്‍ക്കിടയിലെ പാര്‍ട്ണര്‍ഷിപ്പ് തികച്ചും സ്വാഭാവികവും സന്തുലിതവുമാണ്. തങ്ങള്‍ക്കിടയിലുള്ളത് വെറുമൊരു ഓപ്പണിംഗ് കൂട്ടുകെട്ടല്ലെന്നും, മൈതാനത്തിന് അകത്തും പുറത്തും ശക്തമായ ഒരു കേരള-പഞ്ചാബി സൗഹൃദമാണുള്ളതെന്നും സഞ്ജു പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ അഭിഷേക് ശര്‍മ്മയോടൊപ്പം പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു സഞ്ജു. 'ഞങ്ങള്‍ ഐസും ഫയറുമല്ല, മറിച്ച് ഫയറും ഫയറുമാണ്. ചിലപ്പോള്‍ അവന്‍ അടിച്ചുതകര്‍ക്കും, അല്ലെങ്കില്‍ ഞാന്‍. ആ ഒരു കോമ്പിനേഷനാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. 2024 മുതല്‍ തുടങ്ങിയ 'കേരള-പഞ്ചാബി' സൗഹൃദം ക്രീസിലും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ വളരെ സിംമ്പിളാണ്, ഒന്നും കോംപ്ലിക്കേറ്റഡാവാറില്ല. അവന്‍ എന്നോട് വന്ന് ചോദിക്കും, ഭായ്, ബോള്‍ എങ്ങനെയാ വരുന്നതെന്ന്. ബോള്‍ നോര്‍മല്‍ ആയിട്ടാ വരുന്നതെന്ന് പറഞ്ഞിട്ട് ഒരു സിക്‌സര്‍ അങ്ങ് അടിക്കും. അത്രയേ ഉള്ളൂ കാര്യം. അഭിഷേക് ധൈര്യമുള്ള, കാര്യങ്ങളെ കൂളായി കാണുന്ന ഒരാളാണ്. അവന്റെ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്. മൈതാനത്തിന് അകത്തായാലും പുറത്തായാലും അവനുമൊത്തുള്ള സൗഹൃദം ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ട്.'- സഞ്ജു പറയുന്നു അഭിഷേകിന്റെ ധൈര്യത്തെയും ശാന്തതയെയും പ്രശംസിച്ച സഞ്ജു, തമാശരൂപേണ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി. പണ്ട് മൈതാനത്തേക്ക് വരുമ്പോള്‍ എല്ലാവരും 'അഭിഷേക്... അഭിഷേക്...' എന്ന് മാത്രം ആര്‍പ്പുവിളിക്കുന്നത് കേട്ട് ഞങ്ങള്‍ക്ക് കുറച്ചൊക്കെ അസൂയയൊക്കെ തോന്നിയിട്ടുണ്ട്. അന്ന് ഞങ്ങള്‍ വിചാരിച്ചത് ആളുകള്‍ ഇവനെ മാത്രമേ കാണുന്നുള്ളൂ എന്നുണ്ടോ എന്നൊക്കെയാണ്. പക്ഷേ ഇപ്പോള്‍ അവന്‍ ടീമിലെ സ്റ്റാര്‍ ആയിക്കഴിഞ്ഞു. എന്തായാലും ഭായ്, നീ പെട്ടെന്ന് തന്നെ ഒരു കല്യാണം കഴിക്കണം'- സഞ്ജു തമാശരൂപേണ അഭിഷേകിനോട് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ആവേശകരമായ ഫൈനലില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കും വിജയത്തിലേക്കും നയിച്ചത് സഞ്ജു-അഭിഷേക് സഖ്യത്തിന്റെ വെടിക്കെട്ട് തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ നിശ്ചിത ഓവറില്‍ ഇന്ത്യ 255 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തുകയായിരുന്നു. 96 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ഇന്ത്യ, തുടര്‍ച്ചയായി രണ്ടാം തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമായും സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമായും ചരിത്രം കുറിച്ചിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ സ്വന്തം മണ്ണില്‍ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യക്ക് സ്വന്തമായി. ലോകകപ്പില്‍ സഞ്ജു സാംസണിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ടീമിലെ അസ്ഥിരതയും ബെഞ്ചിലിരിക്കേണ്ടി വന്ന സാഹചര്യങ്ങളും മറികടന്ന് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ്പ് സ്‌കോററായി സഞ്ജു മാറി. 5 ഇന്നിംഗ്‌സുകളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

മറുനാടൻ മലയാളീ 15 Mar 2026 12:54 pm

യാത്രക്കിടെ ട്രെയിനിലെ ജനാല ഷട്ടര്‍ വീണ് കുഞ്ഞിമംഗലം സ്വദേശിക്ക് പരുക്കേറ്റു

കൈക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ റെയില്‍വേ പോലീസും കേരള പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 15 Mar 2026 12:52 pm

'എവിടെയായാലും പിന്തുടർന്ന് കൊല്ലും'; നെതന്യാഹുവിനെ വിടില്ലെന്ന് ഇറാൻ, മകനെയും കാണാനില്ലെന്ന് സോഷ്യൽമീഡിയ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ഭീഷണിപ്പെടുത്തി. നെതന്യാഹുവിനെയും മകനെയും പൊതുവിടങ്ങളിൽ കാണാനില്ലെന്ന സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കിടെയാണ് ഈ ഭീഷണി.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:48 pm

'കേസായാല്‍ ഞങ്ങളും കുടുങ്ങും'; മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ വഴങ്ങി ജ്വല്ലറി ഉടമ

കോഴിക്കോട് മുക്കത്തെ ജ്വല്ലറിയില്‍ നിന്ന് മോതിരങ്ങള്‍ മോഷ്ടിച്ച യുവാവിനെതിരെ നല്‍കിയ കേസ് ഉടമ പിന്‍വലിച്ചു. മോഷ്ടാവിന്റെ നിരപരാധിയായ പിതാവ് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമ ഷാജിയുടെ തീരുമാനം. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ പണം പിതാവ് തിരികെ നല്‍കി.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:48 pm

കരൂര്‍ ദുരന്തം; സിബിഐയ്ക്ക് മുന്നിൽ മൂന്നാം തവണയും വിജയ്, ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ

കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് മുന്നിൽ ഹാജരായി നടൻ വിജയ്. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. മൂന്നാം തവണയാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:46 pm

കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്?

കഴിഞ്ഞ ഒരാഴ്ചക്കിടെ (മാർച്ച് 8 മുതൽ 14 വരെ) കേരളത്തിൽ ഒരു പവൻ സ്വർണവിലയിൽ 2,920 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് 7 ദിവസം കൊണ്ട് പവന് 1,20,000 രൂപ ഉണ്ടായിരുന്നത് 1,17,080 രൂപയായി കുറഞ്ഞു. മാർച്ച് 14-ന് രേഖപ്പെടുത്തിയ കനത്ത ഒറ്റ ദിവസത്തെ ഇടിവാണ് ഈ കാലയളവിലെ ഏറ്റവും വലിയ താഴ്ച. മാർച്ച് ഒന്നിന് 1,26,920

ഒന്നു ഇന്ത്യ 15 Mar 2026 12:46 pm

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അണുവിമുക്തീകരണ മെഷീനുകള്‍ തകരാറിലായി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകള്‍ തകരാറിലായി. നാലു മെഷീനുകളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള എസ്എടി ആശുപത്രിയില്‍ എത്തിച്ചാണ് അണുവിമുക്തമാക്കുന്നത്. എസ്എടി ആശുപത്രിയില്‍ അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ തിരികെ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ കാലതാമസം നേരിടുന്നതായും ഇത് ശസ്ത്രക്രിയകള്‍ക്കും രോഗികള്‍ക്ക് നല്‍കേണ്ട ചികില്‍സയ്ക്കും കാലതാമസം ഉണ്ടാക്കാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 2024ലാണ് ഈ നാലു മെഷീനുകളില്‍ രണ്ട് എണ്ണം തകരാറിലായത്. പിന്നീട് മറ്റു മെഷീനുകളും പ്രവര്‍ത്തനരഹിതമായതോടെ പ്രശ്‌നം രൂക്ഷമായി. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് മെഷീനുകള്‍ പുനരുദ്ധരിക്കുകയോ പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് 15 Mar 2026 12:44 pm

ജപ്തിക്കിടെ ഞെട്ടിക്കുന്ന സത്യമറിഞ്ഞ് ബാങ്ക് ജീവനക്കാർ, അങ്ങനെയൊരു വസ്തുവേയില്ല! വൻ എൻആർഐ വായ്പാ തട്ടിപ്പ്, വിദേശത്ത് നിന്ന് പ്രതിയെ എത്തിക്കാൻ പൊലീസ്

വ്യാജ രേഖകൾ ഉപയോഗിച്ച് ഇല്ലാത്ത വസ്തുവിന്റെ പേരിൽ തിരുവനന്തപുരത്തെ എസ്ബിഐ ശാഖയിൽ നിന്ന് 75 ലക്ഷം രൂപ വായ്പയെടുത്ത സംഘത്തിലെ രണ്ടുപേർ പിടിയിൽ. വായ്പ എടുത്ത ദിനേശിനെ വിദേശത്ത് നിന്നും എത്തിക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:44 pm

കെ സുധാകരനെ വീണ്ടും വിളിച്ച് രമേശ് ചെന്നിത്തല; പാര്‍ട്ടിയെ വെട്ടിലാക്കരുതെന്ന് ആവശ്യം ; വഴങ്ങാതെ സുധാകരന്‍

അനുനയത്തിന് വഴങ്ങാത്ത സുധാകരന്‍ താന്‍ മത്സരത്തില്‍ നിന്നും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ്.

കേരളം ഓൺലൈൻ ന്യൂസ് 15 Mar 2026 12:43 pm

റെനോയുടെ അമ്പരപ്പിക്കും ഓഫർ: മൂന്ന് കാറുകൾക്ക് വൻ വിലക്കുറവ്

റെനോ തങ്ങളുടെ ജനപ്രിയ മോഡലുകളായ കിഗർ, ട്രൈബർ, ക്വിഡ് എന്നിവയ്ക്ക് മാർച്ചിൽ വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സാമ്പത്തിക വർഷാവസാന സ്റ്റോക്ക് ക്ലിയറൻസിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ₹80,000 വരെ ആനുകൂല്യങ്ങൾ നേടാം. ഇതിനോടൊപ്പം, വരാനിരിക്കുന്ന മൂന്നാം തലമുറ ഡസ്റ്ററിനായുള്ള പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:42 pm

ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കില്ല; ട്രംപിനെ തള്ളി ജപ്പാനും

പശ്ചിമേഷ്യന്‍ യുദ്ധത്തിലേക്ക് ലോക രാജ്യങ്ങളെ വലിച്ചിഴക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പദ്ധതി പാളുന്നു. ഫ്രാന്‍സിന് പിറകെ ഡോണാള്‍ഡ് ട്രംപിന്റെ ആവശ്യം നിരാകരിച്ച് ജപ്പാനും രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ ജപ്പാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, യുദ്ധക്കപ്പലുകള്‍ അയക്കുന്നതിന് വിദൂര സാധ്യത പോലും ഇല്ലെന്ന് ജപ്പാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ ജപ്പാന്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുന്നതിനുള്ള പരിധി ''വളരെ ഉയര്‍ന്നതാണ്'' എന്നായിരുന്നു ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി യുടെ നയപ്രധാനിയായ കൊബയാഷി പറഞ്ഞത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപ് ജപ്പാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളോട് ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്കുശേഷമാണ് ജപ്പാന്‍ പ്രതികരണം നടത്തിയത്. 'നിലവിലുള്ള ജാപ്പനീസ് നിയമങ്ങള്‍ പ്രകാരം ആ പ്രദേശത്തേക്ക് നാവികസേനയെ അയയ്ക്കുന്നതിനുള്ള പരിധി ഞാന്‍ കാണുന്നത് വളരെ ഉയര്‍ന്നതാണ്.'' ജപ്പാനിലെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ എന്‍എച്ച്‌കെയോട് സംസാരിക്കുമ്പോള്‍ കൊബയാഷി പറഞ്ഞു. 'നിയമപരമായി പറയുമ്പോള്‍ അതിന്റെ സാധ്യതയെ പൂര്‍ണമായി തള്ളിക്കളയുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, ഇത്തരമൊരു തീരുമാനം വളരെ ജാഗ്രതയോടെ പരിഗണിക്കേണ്ടതാണ്.' അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ജപ്പാന്റെ ഭരണഘടനയും നിയമങ്ങളും രാജ്യത്തിന് യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നത് വളരെ പരിമിതപ്പെടുത്തുന്നു. അതിനാല്‍ വിദേശ സംഘര്‍ഷ പ്രദേശങ്ങളിലേക്ക് നാവികസേനയെ അയക്കാന്‍ എളുപ്പമല്ല. അത്തരം നടപടി എടുക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി, നിയമപരമായ വ്യവസ്ഥകള്‍, ദേശീയ സുരക്ഷാ വിലയിരുത്തല്‍ ഇവയെല്ലാം ആവശ്യമാണ്. മേഖല ഇപ്പോള്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശമാണ്. അവിടെ കപ്പലുകള്‍ അയച്ചാല്‍ ജപ്പാന്‍ നേരിട്ട് യുദ്ധത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് 'പരിധി വളരെ ഉയര്‍ന്നതാണ്' എന്ന് പറഞ്ഞത്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാര്‍ഗങ്ങളിലൊന്നായ ഹോര്‍മുസ് മേഖലയിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരിക്കെയാണ് ജപ്പാന്റെ ഈ നിലപാട് ശ്രദ്ധ നേടുന്നത്. ഹോര്‍മുസിലേക്ക് 10 പടക്കപ്പലുകള്‍ അയക്കുമെന്ന വാര്‍ത്ത ഫ്രാന്‍സും നിഷേധിച്ചിരുന്നു. ഫ്രാന്‍സും ചൈനയും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഹോര്‍മുസ് സംരക്ഷിക്കാന്‍ വരുമെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ പടക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുടരുകയാണെന്നും ഹോര്‍മുസിലേക്ക് അയച്ചിട്ടില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ എന്നിവയാണ് ഫ്രഞ്ച് നിലപാടെന്നും ഭീതിപരത്തല്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ജലപാതയിലേക്ക് നാവിക കപ്പലുകള്‍ അയയ്ക്കാന്‍ പാരീസിന് പദ്ധതിയില്ലെന്ന് ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിന്‍ വ്യക്തമാക്കി. ഫ്രാന്‍സ് 24 ന് നല്‍കിയ അഭിമുഖത്തില്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ ഫ്രാന്‍സ് പങ്കെടുക്കുന്നില്ലെന്നും അവര്‍ ഊന്നിപ്പറഞ്ഞു. 'ഈ ഘട്ടത്തില്‍, ഹോര്‍മുസ് കടലിടുക്കിലേക്ക് ഒരു കപ്പലുകളും അയയ്ക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല,' മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു, ആഗോള ഊര്‍ജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്തി. സംഘര്‍ഷത്തില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, സ്ഥിതി അനിശ്ചിതത്വത്തിലാണെന്ന് വൗട്രിന്‍ പറഞ്ഞു. 'അന്തിമ ഫലം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല,' വാഷിംഗ്ടണും ടെല്‍ അവീവും തേടുന്ന ആത്യന്തിക ലക്ഷ്യത്തെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു. രണ്ട് സഖ്യകക്ഷികള്‍ക്കും ഒരേ ലക്ഷ്യങ്ങളാണോ ഉള്ളതെന്ന് അവര്‍ ചോദിച്ചു. 'നിങ്ങള്‍ക്ക് കാണാന്‍ കഴിയും, യുദ്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് രാജ്യങ്ങളുണ്ട്, അവര്‍ക്ക് കൃത്യമായ ഒരേ പദ്ധതികളുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല,' അവര്‍ പറഞ്ഞു. 'അപ്പോള്‍ അമേരിക്കക്കാര്‍ യുദ്ധം നിര്‍ത്തിയാല്‍, ഇസ്രായേലികള്‍ അതേ സമയം യുദ്ധം നിര്‍ത്തുമോ? അത് ഇപ്പോഴും ഞങ്ങളുടെ ഒരു ചോദ്യമാണ്.' ഫ്രാന്‍സിന്റെ മുന്‍ഗണന നയതന്ത്രം മാത്രമാണെന്ന് വൗട്രിന്‍ പറഞ്ഞു. 'ഇതൊരു നയതന്ത്ര ദൗത്യമാണെന്നായിരുന്നു ഞങ്ങളുടെ ചിന്ത,' അവര്‍ പറഞ്ഞു, 'ഫ്രാന്‍സ് ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നില്ല' എന്ന് ആവര്‍ത്തിച്ചു. യുദ്ധം 16ാം ദിവസത്തിലേക്ക് കടന്നതോടെ ലോകരാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം നടത്തുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയവരും മറ്റുള്ള രാജ്യങ്ങളും ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫ്രാന്‍സ് യുദ്ധക്കപ്പലുകള്‍ അയച്ചുവെന്ന അഭ്യൂഹം പരന്നത്. ഈ വാര്‍ത്ത ഫ്രാന്‍സ് നിഷേധിച്ചിരിക്കുകയാണിപ്പോള്‍. അതിനിടെ, ഹോര്‍മുസ് പൂര്‍ണമായി അടച്ചില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് പൂര്‍ണമായി അടച്ചിട്ടില്ലെന്നും യുഎസ്, ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകളെ മാത്രമാണ് പ്രതിരോധിക്കുന്നതെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അയല്‍ രാജ്യങ്ങളുമായി ഇറാന്‍ യുദ്ധത്തിലല്ല, യുഎസ് കേന്ദ്രങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖില്‍ ഉള്‍പ്പടെ യുഎസ് സൈനിക താവളങ്ങളും ഇസ്രായേല്‍-യുഎസ് ബന്ധമുള്ള പ്രമുഖ സ്ഥാപനങ്ങളും ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്.

തേജസ് ന്യൂസ് 15 Mar 2026 12:41 pm

പാലക്കാട്‌ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതരപരുക്ക്

കാലിന്റെ പിൻഭാഗത്തെ മാംസം തെരുവുനായ കടിച്ചെടുത്തു.

സിറാജ് ലൈവ് 15 Mar 2026 12:41 pm

കേരളം ബൂത്തിലെത്തുമ്പോൾ; ആകെ 2,71,11,856 വോട്ടർമാർ, വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ അവസരം

1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകൾ, 5034-കൂടിയ പോളിങ് ബൂത്തുകൾ, 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:39 pm

'ആചാരങ്ങളിൽ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ല'; ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയിൽ വാദങ്ങള്‍ സമര്‍പ്പിച്ച് പന്തളം കൊട്ടാരം

ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദവുമായി ശബരിമല യുവതി പ്രവേശനത്തിൽ പന്തളം കൊട്ടാരം. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:38 pm

ഇതാ 4400 പ്രകാശവർഷം അകലെയുള്ള പൂച്ചക്കണ്ണന്‍; 'കാറ്റ്സ് ഐ നെബുല'യുടെ അവിശ്വസനീയ ചിത്രം പുറത്തുവിട്ടു

നാസയുടെ ഹബിൾ, യൂറോപ്യൻ ഏജൻസിയുടെ യൂക്ലിഡ് ദൂരദർശിനികൾ ചേർന്ന് 'ക്യാറ്റ്‌സ് ഐ നെബുല'യുടെ പുതിയ സംയുക്ത ചിത്രം പുറത്തുവിട്ടു. ഈ നിരീക്ഷണം, അന്ത്യത്തോടടുക്കുന്ന ഒരു നക്ഷത്രത്തിന്‍റെ സങ്കീർണ്ണ ഘടനയും സ്ഫോടനങ്ങളുടെ അടയാളങ്ങളും വെളിപ്പെടുത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:36 pm

പഴയ സഹപ്രവർത്തകന്റെ ഓർമ്മയിൽ വികാരാധീനനായി സുധാകരൻ; മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതികരണം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയുമാണ് തീരുമാനമെടുക്കുകയെന്ന് കെ. സുധാകരൻ എം.പി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:36 pm

അപൂര്‍വരത്‌നങ്ങളടങ്ങിയ ആഭരണങ്ങള്‍ കാണാനില്ല, വില 2 കോടിയിലേറെ; കവടിയാര്‍ കൊട്ടരത്തില്‍ വന്‍കവര്‍ച്ച

തിരുവനന്തപുരം: പ്രശസ്തമായ കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. അമൂല്യ രത്നങ്ങളും മുത്തുകളും പവിഴങ്ങളും പതിച്ച രണ്ട് കോടിയോളം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗ്രാം സ്വര്‍ണം 17000

ഒന്നു ഇന്ത്യ 15 Mar 2026 12:34 pm

'ജി സുധാകരന്റെ ആഗ്രഹം യുഡിഎഫിന്റേതല്ല; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും'; തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് കെസി വേണുഗോപാല്‍; എംപിമാര്‍ മത്സരിക്കണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍; ലീഗുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി യുഡിഎഫ് നേതാക്കള്‍ രംഗത്ത്. സ്ഥാനാര്‍ഥി പട്ടിക അന്തിമ ഘട്ടത്തിലാണ്. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉണ്ടാകും. ഉണ്ടാവുമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്. ഇപ്പോള്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥി ഉണ്ട്. അത് ജി സുധാകരന്‍ ആണോ എന്ന് പറയാന്‍ ഞാന്‍ ജ്യോത്സ്യന്‍ അല്ല. തെരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയാന്‍ ആവില്ല. ജി സുധാകരന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണം. ജി സുധാകരന്റെ ആഗ്രഹം യുഡിഎഫിന്റേതല്ല. പിണറായി വീണ്ടും വരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ല. മൂന്നാമത് പിണറായി എന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പോലും ചിന്തിക്കാന്‍ പറ്റുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനോട് സതീശന്‍ പ്രതികരിച്ചില്ല. കെ സുധാകരന്റെ കാര്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ലീഗുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സെറ്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ കാണേണ്ടി വരില്ലല്ലോ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ നല്ല കാര്യമാണ്. സര്‍ക്കാരിന്റെ വെള്ളപൂശല്‍ ഇനി കാണേണ്ടി വരില്ലല്ലോ. കെ സുധാകരനുമായുള്ള പ്രശ്‌നങ്ങള്‍ നാളെ സംസാരിച്ചു പരിഹരിക്കും. ലീഗുമായുള്ള പ്രശ്‌നങ്ങളും ഉടനെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്നമില്ല. പിണറായി സര്‍ക്കാരിന്റെ അവസാനത്തെ കാബിനറ്റില്‍ എടുത്ത തിരുമാനങ്ങള്‍ നോക്കൂ. ഒന്നും നടപ്പാക്കാനല്ല. ആളുകളെ കബളിപ്പിക്കാനാണ്. കഴിഞ്ഞ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് എടുക്കാത്ത തിരുമാനങ്ങള്‍ അവസാനത്തെ രണ്ടു കാബിനറ്റില്‍ എടുത്തു. രണ്ട് ഇതൊന്നും നടപ്പാക്കാനല്ല. ഭരണം മാറാന്‍ പോവുകയാണ് ഇതൊന്നും നടപ്പാക്കേണ്ടി വരില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം. തിരഞ്ഞെടുപ്പിനെ കണ്ടുകൊണ്ട് ആളുകളെ കബളിപ്പിക്കാന്‍ വേണ്ടി ഇഷ്ടംപോലെ തീരുമാനങ്ങള്‍ എടുക്കുകയാണ്. ആളുകള്‍ക്കൊക്കെ വെറുതെ ഭൂമി പതിച്ചു കൊടുക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പത്രങ്ങളിലൊക്കെ രണ്ടും മൂന്നും പേജ് പരസ്യമാണ്. ഇതിലൊന്നും ജനങ്ങള്‍ വീഴില്ല. ഭരണം മാറാന്‍ പോവുകയാണ്. ഭരണം മാറണം എന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ നമുക്ക് എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കാന്‍ കഴിയും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനും ഉള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം ആളുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും, യുഡിഎഫില്‍ ഉണ്ടാകും. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരു മനസോടെ ആ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കും. ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത് ഇപ്പോള്‍ സിപിഎമ്മിലാണ്. ഒരുകാലത്തും ഉണ്ടാകാത്ത നിലയില്‍ . കേരളത്തിലെ സിപിഎം ഒരു വന്‍ തകര്‍ച്ചയെ നേരിടുകയാണ്. ഓരോ നേതാക്കന്മാര്‍ പാര്‍ട്ടി വിടുകയാണ്. പ്രധാനപ്പെട്ട ആളുകള്‍ പാര്‍ട്ടി വിടുകയും പാര്‍ട്ടിക്ക് എതിരായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. ഗുണ്ടകള്‍ നാട് മുഴുവന്‍ വിലസുകയാണ്. പോലീസ് ഭരണത്തിന്റെ നിര്‍വീര്യതയാണ് ഇതെല്ലാം. കേരളത്തില്‍ ഒട്ടാകെ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭരണത്തിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ദ്രോഹിക്കുന്നത് ഗുണ്ടകളും സാമൂഹ്യവിരുദ്ധന്മാരുമാണ്. ഇവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്യാനോ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനോ പോലീസില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറുനാടൻ മലയാളീ 15 Mar 2026 12:33 pm

ഔദ്യോഗിക അറിയിപ്പ് വന്നു, ഇനി പയ്യന്നൂർ ഉൾപ്പെടെ മൂന്നിടത്ത് കൂടി നിർത്തും; അമൃത് ഭാരത് എക്സ്പ്രസ് സ്റ്റോപ്പുകളും സമയക്രമവും അറിയാം

Amrit Bharat Express New Stops: കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ സ്‌റ്റോപ്പുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുള്ള പ്രയാസം യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്

സമയം 15 Mar 2026 12:32 pm

സംഘർഷം തുടരുന്നതിനിടെ നിർണായക നടപടികളുമായി യുഎഇ, 25 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്യാൻ ഉത്തരവ്, വ്യാജപ്രചാരണങ്ങൾക്കെതിരെ നീക്കം

രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 25 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഉത്തരവിട്ടു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിക്കുക, പ്രതിരോധ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:31 pm

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും; ആനുകൂല്യം ലഭിക്കുന്നതിനായി എന്ത് ചെയ്യണം?

സംസ്ഥാനത്ത് തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അൻപത് ശതമാനം ഇളവ് ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ അൻപത് ശതമാനം ഇളവ് അനുവദിക്കാന്‍ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാന്‍ സർക്കാർ തീരുമാനിച്ചു.

സമയം 15 Mar 2026 12:27 pm

മിഡിൽ ഈസ്റ്റിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുന്ന രീതി പിന്നീട് അറിയിക്കും

ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി ബോർഡ് അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം. ഫലം പ്രഖ്യാപിക്കുന്നതിനുള്ള പുതിയ രീതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:26 pm

ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ആര്‍ വൈരമുത്തുവിനെ പ്രശംസിച്ച രജനീകാന്തിനെതിരേയും ഗായിക ചിന്മയി

ചെന്നൈ: ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ആര്‍ വൈരമുത്തുവിനെ അഭിനന്ദിച്ച സൂപ്പര്‍താരം രജനീകാന്തിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് ഗായിക ചിന്മയി. രജനീകാന്ത് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയിയുടെ വിമര്‍ശനം. കഴിഞ്ഞദിവസം വൈരമുത്തുവിനെ പ്രശംസിച്ചതിന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെയും ചിന്മയി ശബ്ദമുയര്‍ത്തിയിരുന്നു. നമ്മുടെ ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ എന്റെ പ്രിയസുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് രജനീകാന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 'അയ്യോ... നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാവില്ലെന്നുവെച്ചാല്‍' എന്നാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ചിന്മയി പ്രതികരിച്ചത്. വൈരമുത്തുവിന് ജ്ഞാനപീഠപുരസ്‌കാരം എന്ന വാര്‍ത്ത വന്നതിനുശേഷം രൂക്ഷമായ പ്രതികരണങ്ങളാണ് ചിന്മയി നടത്തുന്നത്. വേട്ടക്കാര്‍ക്കെതിരേ സ്ത്രീകളുയര്‍ത്തിയ കൂട്ടായശബ്ദം ഈ പുരസ്‌കാരപ്രഖ്യാപനത്തിലൂടെ നിശ്ശബ്ദമാക്കപ്പെടുകയാണെന്ന് വൈരമുത്തുവിനെതിരേ ആരോപണമുന്നയിക്കുകയും അതിജീവിതമാര്‍ക്ക് പിന്തുണനല്‍കുകയും ചെയ്ത ചിന്‍മയി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ''വ്യത്യസ്ത പ്രായത്തിലുള്ള ഒട്ടേറെ സ്ത്രീകള്‍ ഒരു പ്രമുഖ ഗാനരചയിതാവില്‍നിന്ന് ലൈംഗികാതിക്രമങ്ങള്‍ നേരിട്ട കാര്യം വെളിപ്പെടുത്തിക്കൊണ്ട് 2018-ല്‍ രംഗത്തുവരുകയുണ്ടായി. ആ സ്ത്രീകളുടെ കൂട്ടായ പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ട്, ആ വ്യക്തിക്ക് ജ്ഞാനപീഠം നല്‍കപ്പെട്ടിരിക്കുകയാണ്. ഇതിനുമുന്‍പ് ജ്ഞാനപീഠം നേടിയ ജയകാന്തനെപ്പോലുള്ള ഒരു മഹാനായ എഴുത്തുകാരന്റെ പേരില്‍ വ്യാജ കത്ത് ചമച്ചെന്ന ആരോപണം നേരിട്ടയാളാണ് അദ്ദേഹം. നീതിക്കായി കാത്തിരിക്കുന്ന ഒരുപാട് സ്ത്രീകളുടെ ശബ്ദം ഇവിടെ അവഗണിക്കപ്പെടുകയാണ്. പോരാട്ടം തുടരുന്ന ഓരോ സ്ത്രീയും ഈ നിശ്ശബ്ദമാക്കലിന്റെ ഇരകളാണ്'' -ചിന്‍മയി പറഞ്ഞു. മുന്‍പ് കേരളത്തില്‍നിന്ന് വൈരമുത്തുവിന് ഒ എന്‍ വി കുറുപ്പ് അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും സാംസ്‌കാരിക കേരളത്തില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കേണ്ടിവന്നെന്ന കാര്യം ചിന്‍മയി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തേജസ് ന്യൂസ് 15 Mar 2026 12:22 pm

54% വരുന്ന ഹൈന്ദവ വോട്ടുകളിലും 45% വരുന്ന ന്യൂനപക്ഷ വോട്ടുകളിലുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നു; ഈഴവ-ദളിത് വോട്ടുകളുടെ കരുത്തില്‍ ഹാട്രിക് സ്വപ്‌നം കാണുന്ന പിണറായി; മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന്റെ കണക്കില്‍ 'ഫിക്‌സഡ് ഡിപ്പോസിറ്റ്'; വിള്ളലുണ്ടാക്കി 25 ശമാനം വോട്ട് പിടിക്കാന്‍ ബിജെപിയും; വിജയിയെ സമദൂരവും സമുദായവും നിശ്ചയിക്കും

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ വിധി നിര്‍ണ്ണയിക്കുന്നതില്‍ ജാതി-മത സമുദായ സമവാക്യങ്ങള്‍ എക്കാലവും നിര്‍ണ്ണായകമാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സമുദായ വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകള്‍ കാത്തുസൂക്ഷിക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍, ഈ സമവാക്യങ്ങളിലേക്ക് കടന്നുകയറി നിര്‍ണ്ണായക ശക്തിയാകാനാണ് ബിജെപി നയിക്കുന്ന എന്‍.ഡി.എ ലക്ഷ്യമിടുന്നത്. മെയ് മാസത്തില്‍ ഫലം വരുമ്പോള്‍ ഈ ജാതി-മത സമവാക്യങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നത് കേരളത്തിന്റെ ഭാവി നിശ്ചയിക്കും. കേരളത്തിലെ 54% വരുന്ന ഹൈന്ദവ വോട്ടുകളിലും 45% വരുന്ന ന്യൂനപക്ഷ വോട്ടുകളിലുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഈഴവ വിഭാഗത്തിന്റെയും ദളിത് വിഭാഗങ്ങളുടെയും ശക്തമായ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ കരുത്ത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളില്‍ കഴിഞ്ഞ തവണ ഉണ്ടായ വര്‍ദ്ധനവ് ഇത്തവണയും നിലനിര്‍ത്താന്‍ പിണറായി വിജയന്‍ ലക്ഷ്യമിടുന്നു. മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങളുടെ 'ഫിക്‌സഡ് ഡിപ്പോസിറ്റ്' ആണെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. എന്‍.എസ്.എസ് പോലുള്ള സംഘടനകളുടെ പിന്തുണയും മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകളും തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ, ഇത്തവണ സമുദായ സംഘടനകളുമായി നേരിട്ട് സംവദിക്കാനാണ് ബിജെപി നീക്കം. മധ്യകേരളത്തില്‍ നിര്‍ണ്ണായകമായ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി പ്രത്യേക പ്രചാരണം നടത്തുന്നുണ്ട്. സഭാ നേതൃത്വവുമായി ബിജെപി നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ യു.ഡി.എഫിന് ആശങ്കയുണ്ടാക്കുന്നു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് സമുദായ സംഘടനകളുമായി അടുക്കാനാണ് ബിജെപി ശ്രമം. ബി.ഡി.ജെ.എസ് വഴിയുള്ള ഈഴവ വോട്ട് ബാങ്ക് രാഷ്ട്രീയവും എന്‍.എസ്.എസ് തുടരുന്ന രാഷ്ട്രീയ സമദൂര നിലപാടും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇത്തവണ വോട്ട് വിഹിതം 25 ശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സംഘം നീങ്ങുന്നത്. നഗരമേഖലകളിലെ മധ്യവര്‍ഗ വോട്ടുകളും വികസന താല്പര്യമുള്ള യുവ വോട്ടുകളും ഇതിനായി അവര്‍ ലക്ഷ്യം വെക്കുന്നു. മുന്നണികള്‍ സമുദായ നേതാക്കളെ കാണുന്നതും പിന്തുണ തേടുന്നതും പതിവാണെങ്കിലും, കേരളത്തിലെ വോട്ടര്‍മാര്‍ രാഷ്ട്രീയ ബോധത്തോടെയാണ് വോട്ട് രേഖപ്പെടുത്താറുള്ളത്. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ നിലപാടുകളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കും കേന്ദ്രീകരിക്കപ്പെടുമോ അതോ ബിജെപിയുടെ ഇടപെടല്‍ ഈ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമോ എന്നതാണ് പ്രധാന ചോദ്യം. രാജ്യം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ വൈകിട്ട് 4 മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് വിജ്ഞാപനം പുറത്തിറക്കുക. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. മേയ് 23-നാണ് നിലവിലെ കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 2021-ല്‍ ഭരണവിരുദ്ധ വികാരം അതിജീവിച്ച് തുടര്‍ഭരണം നേടിയ എല്‍ഡിഎഫ് ഇത്തവണ 'ഹാട്രിക്' വിജയമാണ് ലക്ഷ്യമിടുന്നത്. പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വവും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാകും പ്രചാരണം. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണന മുഖ്യ രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം ഒരുങ്ങുന്നു. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും വോട്ടാക്കി മാറ്റി അധികാരം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. തൃശ്ശൂരിലെ വിജയത്തിന് ശേഷം നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും സജീവമാണ്. തീയതി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും. വാര്‍ത്താസമ്മേളനം കഴിയുന്നതോടെ കേരളം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക് മാറും. പിണറായിസത്തിന്റെ കരുത്ത് പരീക്ഷിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് പ്രധാനം.

മറുനാടൻ മലയാളീ 15 Mar 2026 12:22 pm

ഗൾഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും

സിറാജ് ലൈവ് 15 Mar 2026 12:19 pm

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത ബിജെപി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) ബിജെപിയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സഖ്യത്തിന്റെ ഭാഗമായി വിജയിച്ചാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്. ടിവികെയ്ക്ക് 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും, മുഖ്യമന്ത്രി പദത്തിലാണ് വിജയ് ഇപ്പോഴും കണ്ണ് വെച്ചിരിക്കുന്നത്. ഇത് ചര്‍ച്ചകളില്‍ ഒരു പ്രധാന തര്‍ക്കവിഷയമായി തുടരുന്നതായാണ് വിവരം. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി വഴിയാണ് ബിജെപി വിജയ്യുമായി ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നത്. ഇത് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്ക്ക് തമിഴ്‌നാട്ടിലുടനീളമുള്ള വലിയ ആരാധകവൃന്ദത്തെ വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരിയ വോട്ട് വ്യത്യാസങ്ങള്‍ പോലും വിജയപരാജയങ്ങള്‍ തീരുമാനിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍, വെറും രണ്ട് ശതമാനം വോട്ടുകള്‍ക്ക് പോലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിവികെയെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കുന്നതിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് പാര്‍ട്ടി തന്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ വിജയ്യുടെ അടുത്ത അനുയായികള്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സ്വതന്ത്ര ബദലായി പാര്‍ട്ടി വളരണമെന്നാണ് ഇവരുടെ അഭിപ്രായം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ദേശീയ പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചേക്കാമെന്നും, ഒരു പുതിയ രാഷ്ട്രീയ ശക്തി എന്ന പ്രതിച്ഛായ ഇല്ലാതാക്കുമെന്നും ഉപദേശകര്‍ ഭയപ്പെടുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ടിവികെ തുടക്കമിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം വിജയ്യുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിഎംകെയെ രാഷ്ട്രീയശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിവികെയെ സഖ്യത്തിലെത്തിക്കാന്‍ ബിജെപി ദേശീയനേതൃത്വം കിണഞ്ഞുശ്രമിക്കുന്നുണ്ട്.

തേജസ് ന്യൂസ് 15 Mar 2026 12:15 pm

ദേശീയപാതയിലൂടെ മദ്യപിച്ച് കാറോടിച്ച് ഒട്ടും ബോധമില്ലാതെ യാത്ര; നിയന്ത്രണം തെറ്റി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; കേസെടുത്ത് പോലീസ്

പാലക്കാട്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഡ്രൈവർക്കെതിരെ കർശന നടപടിയുമായി പോലീസ്. പാലക്കാട് ഒലവക്കോട് ഭാഗത്ത് വെച്ചാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലും വഴിയാത്രക്കാർക്കും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഡ്രൈവറെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയതിനും കേസെടുത്തു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പും കടന്നിട്ടുണ്ട്.

മറുനാടൻ മലയാളീ 15 Mar 2026 12:11 pm

തവന്നൂരിന്‍റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഫ്ലക്സ്

തവനൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിലാണ് 'സന്ദീപ് വാര്യർക്ക് സ്വാഗതം' എന്നെഴുതിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:08 pm

അഭിഷേക് ശര്‍മയോട് സഹതാരങ്ങള്‍ക്ക് 'അസൂയ'; കാരണം വ്യക്തമാക്കി സഞ്ജു

ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഓപ്പണിംഗ് പങ്കാളി അഭിഷേക് ശര്‍മ്മയെ പ്രശംസിച്ച് സഞ്ജു സാംസണ്‍. തങ്ങളുടെ കൂട്ടുകെട്ട് 'ഫയറും ഫയറും' ആണെന്ന് പറഞ്ഞ സഞ്ജു, അഭിഷേകിന്റെ പ്രശസ്തിയിൽ സഹതാരങ്ങൾക്ക് അസൂയയുണ്ടെന്ന് തമാശരൂപേണ വെളിപ്പെടുത്തി.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:07 pm

ഹോര്‍മൂസ് ലോകത്തിന്റെ ചെലവുകള്‍ ഉയര്‍ത്തുന്നതെങ്ങനെ ?

നെഞ്ചിടിപ്പേറ്റി ഹോര്‍മൂസ് കടലിടുക്കിലെ യുദ്ധം, കപ്പലുകളുടെ ഇന്‍ഷുറന്‍സ് തുക കുതിച്ചു ഉയരുന്നു.കപ്പലുകള്‍ വളഞ്ഞു ചുറ്റി സഞ്ചരിക്കുമ്പോള്‍ കാലതാമസവും ചെലവും കൂടുന്നു. കാണാം ഗള്‍ഫ് റൗണ്ട് അപ്

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:06 pm

തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾ മാത്രം കവർന്നു; 4 മാസത്തിന് മുൻപ് നടന്ന സംഭവത്തിൽ തെളിവ് തേടി പൊലീസ്

ഘട്ടം ഘട്ടമായി നടന്ന മോഷണമോ?; 4 മാസത്തിന് മുൻപ് നടന്ന കവടിയാർ കൊട്ടാരത്തിലെ കവർച്ച പൊലീസിന് വെല്ലുവിളി, തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾ മാത്രം കവർന്നുവെന്ന നിഗമനത്തിൽ പൊലീസ്, വാർത്ത സമ്മേളനം വിളിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:06 pm

സമ്പൂര്‍ണ സജ്ജം, സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തില്‍: കെ സി വേണുഗോപാല്‍

സമ്പൂര്‍ണ സജ്ജം, സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തില്‍; അമ്പലപ്പുഴയില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും കെ സി വേണുഗോപാല്‍

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:06 pm

'കണ്ണൂരിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല, പാർട്ടി ഒറ്റകെട്ടായി ഐക്യത്തോടെ മുന്നോട്ട് പോകും' | UDF

കെ സുധാകരൻ വിഷയം എഐസി സി തീരുമാനിക്കും, കണ്ണൂരിൽ സിപിഎമ്മിനോട് ഏറ്റവും കൂടുതലായി പടപൊരുതുന്ന പാർട്ടിയെന്ന നിലയിൽ ഐക്യത്തോടെ മുന്നോട്ട് പോകും; കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:06 pm

നൂറോളം തെരുവുനായ്ക്കള്‍ക്ക് വിഷംകൊടുത്ത് കൊന്നു; സര്‍പഞ്ചിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരേ കേസ്

ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ കിഷ്ത്പുര്‍ ഗ്രാമത്തില്‍ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. ഗ്രാമമുഖ്യനും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്നാണ് തെരുവുനായ്ക്കളെ കൊല്ലാന്‍ പദ്ധതിയിട്ടത്. സംഭവത്തില്‍ മൃഗസംരക്ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമത്തിലെ സര്‍പഞ്ചിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് തെരുവുനായ്ക്കളെ കൊല്ലാനുള്ള നടപടികള്‍ക്ക് മുന്‍കൈ എടുത്തതെന്നാണ് വിവരം. പുറത്തുനിന്ന് രണ്ടു പേരെ എത്തിച്ച് നായ്ക്കള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തുകയും പിന്നീട് സമീപത്തെ നദിക്കരയില്‍ കുഴിച്ചുമൂടുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളെ വ്യാപകമായി കൊന്നൊടുക്കുന്ന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗ്രാമപഞ്ചായത്ത് സര്‍പഞ്ചുകള്‍ക്കെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

തേജസ് ന്യൂസ് 15 Mar 2026 12:05 pm

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നു; ഗള്‍ഫ് രാജ്യങ്ങളിലെ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പത്താം ക്ലാസില്‍ നേരത്തേ നടത്താന്‍ നിശ്ചയിച്ച് മാറ്റിവച്ച പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെയാണ് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സിബിഎസ്ഇ പിന്നീട് അറിയിക്കും. സ്‌കൂളില്‍നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താവും ഫലം നിര്‍ണയിക്കുക.

മറുനാടൻ മലയാളീ 15 Mar 2026 12:04 pm

ഭരണവിരുദ്ധ വികാരം മറികടന്ന് 2021-ല്‍ തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച ഇടതുപക്ഷത്തിന് ഇത്തവണത്തെ പോരാട്ടം അത്യന്തം നിര്‍ണ്ണായകം; ഹാട്രിക്കിന് പിണറായി; അധികാരത്തില്‍ തിരിച്ചുവരവിന് യുഡിഎഫ്; കളം പിടിക്കാന്‍ എന്‍ഡിഎ; മത-സമുദായ-ജാതി സമവാക്യങ്ങള്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടിലും' ഇന്ന് നിര്‍ണ്ണായകം; എല്ലാം അടിയൊഴുക്ക് നിശ്ചയിക്കും; കേരളം ആര് പിടിക്കും? ഏപ്രിലില്‍ പ്രചരണ ചൂട്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതോടെ വിപ്ലവകരമായ ഒരു രാഷ്ട്രീയ പോരാട്ടത്തിനാണ് വിളംബരമുയര്‍ന്നിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വിജയത്തിലൂടെ 'ഹാട്രിക്' അടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം കച്ചമുറുക്കുമ്പോള്‍, നഷ്ടപ്പെട്ട ഭരണം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും കളം നിറയുകയാണ്. ഇതിനിടയില്‍ ഇരുമുന്നണികളെയും അട്ടിമറിച്ച് കരുത്തുതെളിയിക്കാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയും തയ്യാറെടുക്കുന്നതോടെ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമായി മാറുകയാണ്. ഭരണവിരുദ്ധ വികാരം മറികടന്ന് 2021-ല്‍ തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച ഇടതുപക്ഷത്തിന് ഇത്തവണത്തെ പോരാട്ടം അത്യന്തം നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തിലും വികസന നേട്ടങ്ങളിലും ഊന്നിയാകും എല്‍ഡിഎഫ് പ്രചാരണം. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കാത്തതും പ്രധാന രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം ഒരുങ്ങുന്നു. എന്നാല്‍, സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും മറികടക്കുക എന്നത് എല്‍ഡിഎഫിന് വലിയ വെല്ലുവിളിയാകും. ദേശീയ തലത്തില്‍ ബിജെപിയെ നേരിടുന്ന കോണ്‍ഗ്രസിന് കേരളത്തിലെ വിജയം അനിവാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആധിപത്യം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റേയും നേതൃത്വത്തില്‍ താഴെത്തട്ടില്‍ പാര്‍ട്ടിയെ സജ്ജമാക്കിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിനൊപ്പം മുസ്ലിം ലീഗിന്റെ അടിയുറച്ച വോട്ടുകളും കൂടി ചേരുന്നതോടെ ഭരണം പിടിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിച്ച് പൂര്‍ണ്ണ സജ്ജമാകാനാണ് യുഡിഎഫ് നീക്കം. തൃശ്ശൂരിലെ ലോക്‌സഭാ വിജയത്തോടെ ലഭിച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. കൂടുതല്‍ നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്ത് നിര്‍ണ്ണായക ശക്തിയാകാനാണ് എന്‍ഡിഎ ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയും വികസന അജണ്ടയും അവര്‍ മുന്‍നിര്‍ത്തും. കിഴക്കമ്പലം മോഡല്‍ വികസനവുമായി എത്തുന്ന ട്വന്റി ട്വന്റിയും നഗരമേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതോടെ എന്‍ഡിഎയ്ക്ക് പുതിയ പ്രതീക്ഷയാണ്. എല്ലാ മുന്നണികളുടെയും പ്രകടന പത്രികകളില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴയുണ്ടാകും. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തീര്‍ക്കുക തുടങ്ങിയവ പ്രധാന വാഗ്ദാനങ്ങളാകും. സ്ഥാനാര്‍ത്ഥി ചിത്രം രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തമാകുന്നതോടെ ഏപ്രില്‍ മാസം കേരളം പ്രചാരണച്ചൂടില്‍ ഉരുകും. ഏപ്രിലില്‍ നടക്കുന്ന പോളിംഗിന് ശേഷം മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകും. പിണറായിസം തകരുമോ അതോ ഹാട്രിക്കിലൂടെ കമ്മ്യൂണിസ്റ്റ് കോട്ട സുരക്ഷിതമായിരിക്കുമോ എന്നതിന് അപ്പോള്‍ ഉത്തരം ലഭിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും വാശിയേറിയ ഒരു തിരഞ്ഞെടുപ്പിനായിരിക്കും ഇനി കേരളം സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കും അതിനിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഏപ്രില്‍ മാസത്തില്‍ പ്രചാരണച്ചൂട് കൊടുമുടിയിലെത്തുന്നതോടെ 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ' വിധി നിശ്ചയിക്കുക നിര്‍ണ്ണായകമായ ജാതി-മത-സമുദായ സമവാക്യങ്ങളായിരിക്കും. പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വവും വികസനത്തുടര്‍ച്ചയുമാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. എന്നാല്‍, 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം എല്‍ഡിഎഫിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ താഴെത്തട്ടിലുള്ള തിരുത്തലുകളുമായാണ് എല്‍ഡിഎഫ് ഇത്തവണ ജനങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തകര്‍പ്പന്‍ വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. 81 നിയമസഭാ മണ്ഡലങ്ങളില്‍ തദ്ദേശ വോട്ടുകളുടെ അടിസ്ഥാനത്തില്‍ യുഡിഎഫിന് മേധാവിത്വമുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റി ക്ലിഫ് ഹൗസ് തിരിച്ചുപിടിക്കാനാണ് വി.ഡി. സതീശന്റെയും കെ. സുധാകരന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നീക്കം. ൃശ്ശൂര്‍ ലോക്‌സഭാ വിജയത്തിന് ശേഷം കേരളത്തില്‍ തങ്ങളുടെ വോട്ട് ബാങ്ക് 20-25 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ബിജെപി ലക്ഷ്യം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തതും നഗരമേഖലകളിലെ സ്വാധീനവും ഇത്തവണ നിയമസഭയില്‍ പ്രതിനിധികളെ എത്തിക്കാന്‍ ബിജെപിയെ സഹായിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു, രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമാകും. ഏപ്രില്‍ മാസത്തില്‍ താരപ്രചാരകരുടെ സാന്നിധ്യത്തില്‍ കേരളം രാഷ്ട്രീയ പൂരപ്പറമ്പായി മാറും. മെയ് ആദ്യവാരത്തില്‍ വോട്ടെണ്ണുമ്പോള്‍ പിണറായിസത്തിന്റെ ഹാട്രിക് വിജയമോ അതോ യുഡിഎഫിന്റെ തിരിച്ചുവരവോ എന്ന് വ്യക്തമാകും.

മറുനാടൻ മലയാളീ 15 Mar 2026 12:02 pm

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

പല കാരണങ്ങളാല്‍ മലബന്ധം ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോള്‍ ചിലരില്‍ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മലബന്ധത്തെ അകറ്റാന്‍ വെള്ളം ധാരാളം കുടിക്കുക.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:02 pm

ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസിന്റെ നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി; പുതുക്കിയ നിരക്ക് ഇങ്ങനെ

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസിന്റെ നിരക്ക് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചു. മാര്‍ച്ച് 12 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, വാണിജ്യേതര വാഹന ഉപയോക്താക്കള്‍ ഏപ്രില്‍ 1 മുതല്‍ ഒരു പാസിന് 3075 രൂപ നല്‍കേണ്ടിവരും. നേരത്തെ ഇത് 3000 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 നാണ്

ഒന്നു ഇന്ത്യ 15 Mar 2026 12:01 pm

വിവാദങ്ങൾക്കിടെ അമ്പലപ്പുഴയിൽ ചുവരെഴുത്ത് തുടങ്ങി സിപിഎം; ആദ്യ എഴുത്ത് വിഎസിൻ്റെ വീടിന് സമീപം, 'സ. H സലാമിനെ വിജയിപ്പിക്കുക'

സിപിഎം സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ള എച്ച് സലാമിനായാണ് ചുവരെഴുത്ത് തുടങ്ങിയത്. പേരും പാർട്ടി ചിഹ്നവും ഉൾപ്പെടെയാണ് ചുവരെഴുത്ത്. സ. H സലാമിനെ വിജയിപ്പിക്കുക എന്നിങ്ങനെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 12:00 pm

നിങ്ങൾ ജനിക്കും മുമ്പുതന്നെ ഞാനീ പണിതുടങ്ങിയതാണ്; എന്നെ പഠിപ്പിക്കേണ്ട..എന്ത് പറയണമെന്ന് എനിക്ക് അറിയാം; വേദിയിൽ വീണ്ടും കലിപ്പിലായി എംഎം മണി

നെടുങ്കണ്ടം: ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ വെച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണനെ പരസ്യമായി ശാസിച്ച് എം.എം. മണി എം.എൽ.എ. ശനിയാഴ്ച നെടുങ്കണ്ടത്ത് നടന്ന ജില്ലാ ലൈബ്രറി കൗൺസിലിന്റെ സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് എം.എൽ.എ.യുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നടപടിയുണ്ടായത്. പ്രസംഗം നിശ്ചയിച്ചതിലും ദീർഘിക്കുകയും വിഷയത്തിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തപ്പോൾ പ്രസംഗം ചുരുക്കാൻ രമേശ് കൃഷ്ണൻ കുറിപ്പ് നൽകിയതാണ് എം.എൽ.എ.യെ പ്രകോപിപ്പിച്ചത്. 'ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്' എന്നതായിരുന്നു സെമിനാറിന്റെ വിഷയം. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. ഷിജു ഖാനായിരുന്നു വിഷയാവതരണം നടത്തേണ്ടിയിരുന്നത്. എന്നാൽ ഉദ്ഘാടന പ്രസംഗത്തിനായി എത്തിയ എം.എം. മണി, നിശ്ചിത സമയത്തിന് ശേഷം വിഷയത്തിൽ നിന്ന് മാറുകയും പ്രസംഗം പാർട്ടി ക്ലാസ്സുകൾക്ക് സമാനമായി മാറുകയും ചെയ്തു. കാറൽ മാർക്സ്, എംഗൽസ്, തൊഴിലാളിവർഗ്ഗ സർവാധിപത്യം തുടങ്ങിയ വിഷയങ്ങൾ പ്രസംഗത്തിൽ നിറഞ്ഞു. തുടർന്ന്, പ്രസംഗം ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും മഹാത്മാഗാന്ധിയെയും വിമർശിക്കുന്നതിലേക്ക് നീങ്ങിയതോടെ സദസ്സിൽ അതൃപ്തി ഉയർന്നു. ചിലർ മുറുമുറുപ്പ് പ്രകടിപ്പിക്കുകയും വേദി വിട്ട് ഇറങ്ങിപ്പോകുകയും ചെയ്തു. പ്രസംഗം അരമണിക്കൂറിലധികം നീണ്ട സാഹചര്യത്തിലാണ് രമേശ് കൃഷ്ണൻ എം.എൽ.എ.ക്ക് പ്രസംഗം അവസാനിപ്പിക്കാൻ നിർദ്ദേശിച്ച് കുറിപ്പ് നൽകിയത്. ഇതുകണ്ട എം.എം. മണി കുറിപ്പ് നൽകിയ രമേശിനെതിരേ തിരിയുകയും പരസ്യമായി ശാസിക്കുകയുമായിരുന്നു. രമേശ് ജനിക്കുംമുമ്പുതന്നെ താനീ പണിതുടങ്ങിയതാണ്. തന്നെ പഠിപ്പിക്കേണ്ടെന്നും എന്ത് പറയണമെന്ന് തനിക്കറിയാമെന്നും എം.എം. മണി തന്റെ പതിവ് ശൈലിയിൽ പറഞ്ഞു. ഈ സംഭവത്തിന് ശേഷം വൈകാതെതന്നെ എം.എൽ.എ. പ്രസംഗം അവസാനിപ്പിച്ചു.

മറുനാടൻ മലയാളീ 15 Mar 2026 11:58 am

റഷ്യ ഇറാന് ഷഹെദ് ഡ്രോണുകള്‍ നല്‍കുന്നുണ്ടെന്ന് സെലെന്‍സ്‌കി

യുഎസിനും ഇസ്രായേലിനുമെതിരെ ഉപയോഗിക്കാന്‍ റഷ്യ ഇറാന് ഷഹെദ് ഡ്രോണുകള്‍ നല്‍കുന്നുണ്ടെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ശനിയാഴ്ച സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിലകൂടിയ മിസൈലുകള്‍ക്ക് വളരെ വിലകുറഞ്ഞ ബദലായ ഷഹെദ് ഡ്രോണുകള്‍ ഇറാന്‍ കണ്ടെത്തി. എന്നാല്‍ ഇപ്പോള്‍ റഷ്യ സ്വന്തമായി ഷഹെദ് ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു. 2022 അവസാനം മുതല്‍ ഉക്രെയ്നിനെതിരെ ആയിരക്കണക്കിന് ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വിക്ഷേപിച്ചിട്ടുണ്ടെന്ന് ഉക്രേനിയക്കാര്‍ പറയുന്നു. യുഎസ് താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ റഷ്യന്‍ നിര്‍മ്മിത ഷഹെദ് ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് '100% വസ്തുതകള്‍' ആണെന്ന് സെലെന്‍സ്‌കി സിഎന്‍എന്നിന്റെ ഫരീദ് സക്കറിയയോട് പറഞ്ഞു.

തേജസ് ന്യൂസ് 15 Mar 2026 11:57 am

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

മരിച്ച നാല് പേരുടെ കുടുംബത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ നല്‍കുക.

സിറാജ് ലൈവ് 15 Mar 2026 11:55 am

'നെതന്യാഹു ജീവനോടെയില്ലേ?' ഇസ്രയേല്‍ പ്രധാനമന്ത്രി എവിടെ? ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടോ? ആറ് വിരലുകളുള്ള ആ 'അപരന്‍' ആര്? സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ആ വീഡിയോ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇസ്രയേല്‍; 'നെതന്യാഹു സുഖമായിരിക്കുന്നു'; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍. ബെഞ്ചമിന്‍ നെതന്യാഹു ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇസ്രയേല്‍ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും പ്രചരിച്ചത്. ഇറാനിലെ ആക്രമണത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വിഡിയോ തെളിവാക്കിയാണ് പ്രചാരണം ശക്തമായത് നെതന്യാഹുകൊല്ലപ്പെട്ടെന്നും അതല്ല അദ്ദേഹം രാജ്യംവിട്ടെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇറാന്‍-ഇസ്രായേല്‍ യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച നെതന്യാഹു ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ വലതുകൈയില്‍ ആറ് വിരലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദശലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. പിന്നാലെ വീഡിയോയിലുള്ളത് നെതന്യാഹുവിന്റെ അപരനാണെന്ന തരത്തില്‍ അഭ്യൂഹവും പടര്‍ന്നു. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക കാന്‍ഡേസ് ഓവന്‍സ് എവിടെയാണ് നെതന്യാഹു എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തി. എന്തിനാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യാജ വീഡിയോകള്‍ പങ്കുവയ്ക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. വിഡിയോയില്‍ നെതന്യാഹുവിന് 6 വിരലുകളുണ്ടെന്നും പുറത്തുവന്നത് എഐ വിഡിയോ ആണെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. നെതന്യാഹുവിന്റെ പേരില്‍ പ്രചരിച്ച ആറ് വിരലുകള്‍ ഉള്ള വിഡിയോ പുറത്തുവന്നതിനു ശേഷം 'നെതന്യാഹുവിന്റെ കൈ' ശ്രദ്ധിക്കു, 'നെതന്യാഹു ജീവനോടെയില്ലേ?', 'നെതന്യാഹു എവിടെ?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു 'സുഖമായിരിക്കുന്നു' എന്നും അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയാണെന്നു ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. യുദ്ധകാല സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രചരണമാണിതെന്നാണ് വിലയിരുത്തല്‍.

മറുനാടൻ മലയാളീ 15 Mar 2026 11:55 am

ചു​ട്ട് പൊ​ള്ളി കേ​ര​ളം: അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ അ​പ​ക​ട​കാ​രി​ക​ൾ! കൂ​ടു​ത​ൽ പ​തി​ച്ച ജി​ല്ല​ക​ൾ ഇ​താ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ലാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (എ​ട്ട്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (എ​ട്ട്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (എ​ട്ട്), ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണു​ള്ള​ത്. കൂ​ടാ​തെ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (ഏ​ഴ്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (ഏ​ഴ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ആ​റ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക 11ന് ​മു​ക​ളി​ലാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടും… The post ചു​ട്ട് പൊ​ള്ളി കേ​ര​ളം: അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ അ​പ​ക​ട​കാ​രി​ക​ൾ! കൂ​ടു​ത​ൽ പ​തി​ച്ച ജി​ല്ല​ക​ൾ ഇ​താ… appeared first on RashtraDeepika .

രാഷ്ട്ര ദീപിക 15 Mar 2026 11:54 am

തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം'

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ശ്രമിക്കണം എന്ന് എസ്ഡിപിഐ. കേരളത്തെ അപമാനിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം എന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചു എന്നും ലത്തീഫ് പറഞ്ഞു. ഇറാന്‍ മര്‍മം നോക്കി അടിക്കുന്നു; ഡോളര്‍ കൈവിടാന്‍

ഒന്നു ഇന്ത്യ 15 Mar 2026 11:54 am

പശ്ചിമേഷ്യൻ യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി ഹമാസ്, ഇക്കാര്യം ചെയ്യരുതെന്ന് ഇറാനോട് അഭ്യർഥന

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആദ്യമായി പ്രതികരിച്ച് ഹമാസ്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള അവകാശം ഇറാനുണ്ടെന്നും എന്നാൽ അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്നും ഹമാസ് അഭ്യർഥിച്ചു. മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുദ്ധം ഉടൻ നിർത്താനും ഹമാസ് ആഹ്വാനം ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 11:53 am

വൈപ്പര്‍ മാല്‍വെയറുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് യു എ ഇ സൈബര്‍ സെക്യൂരിറ്റി

സിസ്റ്റങ്ങളെയും ഡാറ്റകളെയും സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി കൗണ്‍സില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സിറാജ് ലൈവ് 15 Mar 2026 11:52 am

'എന്തിന് അവള്‍ ഷൈന്‍ ചെയ്യുന്നു എന്ന വൃത്തികെട്ട ചിന്ത, കമല്‍ ഹാസന്‍ പിന്മാറി'; 30 വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍

തന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസനെ നായകനാക്കി തുടങ്ങിയ 'കണ്ടേന്‍ സീതയെ' എന്ന തമിഴ് ചിത്രം പത്ത് ദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങിപ്പോയതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 11:47 am

'ഞാൻ ഒരുപാട് പാർട്ടി ചെയ്യുന്ന ആളാണ്, ഇനി അതൊക്കെ നിയന്ത്രിക്കണം..'; നാല്പതുകളെ കുറിച്ച് രഞ്ജിനി ഹരിദാസ്

അവതാരക രഞ്ജിനി ഹരിദാസ് നാൽപ്പതുകളിലെ ശാരീരിക, മാനസിക വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു. ഈ പ്രായത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ, സന്ധിവേദന, വിഷാദം എന്നിവ സാധാരണമാണെന്ന് അവർ പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 11:44 am

കെ സുധാകരനെക്കുറിച്ച് ചോദ്യം, ഒഴിഞ്ഞുമാറി സതീശൻ; പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് വിശദീകരണം

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒഴിഞ്ഞുമാറി. എംപിമാർ മത്സരിക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയെക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വ്യക്തമായ മറുപടി നൽകിയില്ല.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 11:42 am

രാജ്യസ്‌നേഹമില്ലാത്ത കോണ്‍ഗ്രസ്സുകാരെ ഇറാന്‍ കപ്പല്‍ മുങ്ങിയതിനെക്കുറിച്ച് മോദിയുടെ മേല്‍ കയറണ്ട.. ഇന്ത്യ എല്ലാ സഹായവും ചെയ്തിരുന്നുവെന്ന് ഇറാന്‍

ടെഹ്‌റാന്‍: രാജ്യസ്‌നേഹമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും ഇറാന്‍ കപ്പലായ ഐറിസ് ദേന മുങ്ങിയതിന് കാരണം ഇന്ത്യയാണെന്ന വിമര്‍ശനം നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇക്കാര്യത്തില്‍ ഇന്ത്യ എല്ലാ സഹായവും ചെയ്തിരുന്നു എന്നാണ് ഇറാന്റെ നയതന്ത്ര പ്രതിനിധിയായ മുഹമ്മദ് ഫത്താലി പറയുന്നത്. ഇനി രാഹുല്‍ ഗാന്ധിയോ പവന്‍ഖേരയോ എന്തെങ്കിലും പറഞ്ഞാല്‍ അടുത്ത ഷാഹെദ് 136ഡ്രോണ്‍ വരിക അവരുടെ നേര്‍ക്കായിരിക്കുമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. ഇറാന് മോദിയോടും ഇന്ത്യയോടും ഉളള കരുതല്‍ പോലും ഈ കോണ്‍ഗ്രസുകാര്‍ക്കില്ലല്ലോ എന്നും പലരും ദു:ഖിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന നാവികാഭ്യാസത്തിന് വന്ന ഇറാന്‍ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു അത് വകവെക്കാതെയാണ് ആ കപ്പല്‍ ഇറാനിലേക്ക് നീങ്ങിയത്. അപ്പോഴാണ് അമേരിക്ക ടോര്‍പ്പിഡോ വെച്ച് തകര്‍ത്തത് . അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യ ഇറാന് എല്ലാ സഹായവും ചെയയ്തിട്ടുണ്ട് എന്ന ഇറാന്‍ നയതന്ത്ര പ്രതിനിധി മുഹമ്മദ് ഫത്താലിരുടെ പ്രതികരണം കോണ്‍ഗ്രസിനും കേരളത്തിലെ ജിഹാദികള്‍ക്കും വലിയ ഷോക്കായിരിക്കുകയാണ്.

മംഗളം 15 Mar 2026 11:42 am

പയ്യോളിയിൽ വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; അന്വേഷണം

കോഴിക്കോട് പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Mar 2026 11:41 am

പത്തു ദിവസം മുമ്പും അടുക്കി വച്ചു; 2025 നവംബറില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിനായി തമ്പുരാട്ടി അലമാര തുറന്നപ്പോള്‍ അറിഞ്ഞത് കവര്‍ച്ച; കള്ളന്‍ കപ്പലിലോ? കവടിയാറിലെ വന്‍ മോഷണം ദുരൂഹം; തമ്പുരാട്ടിയുടെ മുറിയിലെ അലമാര തുറന്നത് ആര്? കള്ളന്‍ കൊണ്ടു പോയത് രാജകുടുംബത്തിന് പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ അതീവ സുരക്ഷാ മേഖലയായ കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന രണ്ട് കോടിയുടെ മോഷണം ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ നിന്നാണ് അമൂല്യമായ ആഭരണങ്ങള്‍ കവര്‍ന്നത്. 2025 നവംബറില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം തമ്പുരാട്ടി ആദ്യം ശ്രദ്ധിക്കുന്നത്. നവംബറില്‍ തന്നെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയെങ്കിലും, കൊട്ടാരത്തിനുള്ളില്‍ തന്നെ എവിടെയെങ്കിലും മാറി ഇരിക്കുകയാകാം എന്ന വിശ്വാസത്തിലാണ് പരാതി നല്‍കാന്‍ വൈകിയത്. എന്നാല്‍ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും തിരച്ചിലിനും ശേഷവും ആഭരണങ്ങള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്. 2025 ഒക്ടോബറിനും നവംബറിനും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാജകുടുംബത്തിന് പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളാണ് കള്ളന്‍ കൊണ്ടുപോയത്. പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത പതക്കവും ചെയിനും. എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും. ആറ് പവന്‍ തൂക്കം വരുന്ന റൂബിയും ഡയമണ്ടും പതിച്ച വളകള്‍. അഞ്ച് കുതിര പവന്‍ സ്വര്‍ണ്ണ നാണയങ്ങള്‍. പിച്ചിപ്പൂമൊട്ട് പാദസരം, സ്വര്‍ണ്ണക്കുഴിമിന്നു മാല, വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂര്‍വ്വ ശേഖരങ്ങള്‍-ഇവയാണ് നഷ്ടമായത്. പുറത്തുനിന്നൊരാള്‍ക്ക് കൊട്ടാരത്തിന്റെ ഉള്ളറകളിലെത്തുക അസാധ്യമാണെന്നിരിക്കെ, അലമാര തുറന്നുള്ള ഈ കവര്‍ച്ചയില്‍ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന സംശയം പോലീസ് ഗൗരവമായി കാണുന്നുണ്ട്. കിടപ്പുമുറിയിലെ അലമാരയില്‍ തന്നെ മോഷണം നടന്നത് ഈ സംശയത്തിന് ആക്കം കൂട്ടുന്നു. പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊട്ടാരത്തിലെ സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരെയും കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിലെ അന്വേഷണം. 2025 ഒക്ടോബര്‍- നവംബര്‍ മാസത്തില്‍ കവര്‍ച്ച നടന്നു എന്നാണ് പരാതി. ആഭരണങ്ങള്‍ നഷ്ടമായ വിവരം നവംബറില്‍ തന്നെ അറിഞ്ഞിരുന്നുവെങ്കിലും കൊട്ടാരത്തിനുള്ളില്‍ തന്നെ കാണുമെന്ന് കരുതിയതിനാലാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നാണ് കൊട്ടാരത്തിന്റെ വിശദീകരണം. മാസങ്ങള്‍ തിരഞ്ഞിട്ടും ആഭരണങ്ങള്‍ കിട്ടാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. രത്‌നക്കല്ലുള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബര്‍ മാസത്തില്‍ ബെംഗളൂരുവില്‍ പോകുന്നതിനു മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്. ഇതിനു 10 ദിവസം മുന്‍പും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു. തുടര്‍ന്ന് കൊട്ടാരത്തില്‍ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മറുനാടൻ മലയാളീ 15 Mar 2026 11:40 am

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ഏഴു രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലറിലൂടെയാണ് സിബിഎസ്ഇ തീരുമാനം അറിയിച്ചത്. ബഹ്‌റയ്ന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകളിലാണ് പരീക്ഷകള്‍ റദ്ദാക്കിയത്. 2026 മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും നേരത്തെ മാറ്റിവച്ച പരീക്ഷകളും ഇതോടെ റദ്ദായതായി സിബിഎസ്ഇ വ്യക്തമാക്കി. മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയും സ്‌കൂളുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ഇനി നടത്തില്ലെന്നും വിദ്യാര്‍ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനുമുന്‍പ് പത്താം ക്ലാസ് പരീക്ഷകളും സിബിഎസ്ഇ റദ്ദാക്കിയിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നിര്‍ണായകമായതിനാല്‍ പുതിയ തീരുമാനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

തേജസ് ന്യൂസ് 15 Mar 2026 11:38 am