സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദിന് സമീപം 2024 നവംബറില്‍ വെടിവയ്പ് നടത്തിയ പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന കോടതി ഉത്തരവില്‍ പ്രതികരിച്ച് സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപി. എഎസ്പി അനൂജ് ചൗധരി, ഇന്‍സ്പെക്ടര്‍ അനുജ് തോമര്‍ അടക്കം 12 പോലിസുകാര്‍ക്കെതിരെ കേസെടുക്കാനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇന്നലെ ഉത്തരവിട്ടത്. സംഭല്‍ സംഘര്‍ഷ സമയത്ത് പോലിസുകാര്‍ നിയമപരമായ പരിധികള്‍ ലംഘിച്ചിരുന്നതായി സിയാവുര്‍ റഹ്മാന് ബര്‍ഖ് ചൂണ്ടിക്കാട്ടി. '' കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഉറപ്പാണ്. വൈകിയാലും നീതി ലഭിക്കും. ഞങ്ങള്‍ നീതിക്കായുള്ള പോരാട്ടം തുടരും.''-അദ്ദേഹം പറഞ്ഞു. അതേസമയം, കോടതി നിര്‍ദേശമുണ്ടെങ്കിലും കേസെടുക്കില്ലെന്ന് എസ്പി കൃഷന് കുമാര്‍ ബിഷ്ണോയ് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കണമെന്ന കോടതി നിര്‍ദേശത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഭല്‍ മസ്ജിദ്, ഹിന്ദുക്ഷേത്രമാണമെന്ന ഹിന്ദുത്വരുടെ ഹരജിയില്‍ 2024 നവംബര്‍ 19ന് സിവില്‍കോടതി സര്‍വേക്ക് ഉത്തരവിട്ടിരുന്നു. അന്നു തന്നെ സര്‍വേ നടത്തിയെങ്കിലും 24ന് സര്‍വേ സംഘം വീണ്ടുമെത്തി. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച ഒരു സംഘവും കൂടെയുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. പിന്നീട് പോലിസ് നടത്തിയ വെടിവയ്പില്‍ അഞ്ച് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. അന്നേ ദിവസം പോലിസിന്റെ വെടിയേറ്റ ആലം എന്ന യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് പോലിസുകാര്‍ക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
കുടയത്തൂര്‍: പുഴയിലെ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ പതിനാറുകാരി ജീവന് പണയംവച്ച് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുടയത്തൂര്‍ പാണാപറമ്പില്‍ ജയയെയാണ് വാണിയപ്പുരയ്ക്കല്‍ അജിയുടെ മകളായ പൊന്നു എന്നു വിളിക്കുന്ന കീര്‍ത്തന രക്ഷിച്ചത്. കുടയത്തൂര്‍ പാലത്തിനു സമീപം മലങ്കര ജലാശയത്തിന്റെ പുഴയിലാണ് ജയ അപകടത്തില്‍പ്പെട്ടത്. ജയ ജലാശയത്തില്‍ മുങ്ങിത്താഴുന്നതുകണ്ട കീര്‍ത്തന ഉടന്‍തന്നെ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. തുണി കഴുകുന്നതിനിടെ ഒരെണ്ണം വെള്ളത്തില്‍ ഒഴുകിപ്പോയി. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ജയയെ സ്വന്തം ജീവന് പോലും അവഗണിച്ച് രക്ഷപ്പെടുത്തിയ കീര്‍ത്തനയെ ഒട്ടേറെ പേര് അഭിനന്ദിച്ചു. കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കീര്‍ത്തന. The post ഒഴുക്കില്‍പ്പെട്ട വീട്ടമ്മയെ ജീവിതത്തിന്റെ കരയ്ക്കെത്തിച്ച് കീര്‍ത്തന; അഭിനന്ദിച്ച് നാട്ടുകാർ appeared first on RashtraDeepika .
കൊല്ലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 16 പഞ്ചായത്തുകളില്‍ നിരീക്ഷണം
കൊല്ലം: ആയൂര്‍ തോട്ടത്തറയിലെ മുട്ടക്കോഴി ഹാച്ചറിയില്‍ രോഗതീവ്രതയോ വ്യാപനശേഷിയോ ഇല്ലാത്ത എച്ച്9 എന്‍2 വിഭാഗത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലാബറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ വകഭേദം മനുഷ്യരിലേക്ക് പകരുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ജില്ലയില്‍ ജാഗ്രത ശക്തമാക്കി. ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത് ഉള്‍പ്പെടെ ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ എന്നീ പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന മടവൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലും നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, കുരീപ്പുഴയിലെ ടര്‍ക്കി ഫാമിലും കുര്യോട്ടുമലയിലെ ഹൈടെക് ഫാമിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ചക്കപ്പഴം പായസവും കൊങ്ങിണിദോശയും: കലവറയിൽ വീണ്ടും പഴയിടം മാജിക്
തൃശൂർ: കലയിടത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു കല മാത്രമല്ല, നാവിൻതുമ്പിലെ പുതിയ രുചിക്കൂട്ടുകൾകൂടിയാണ്. പതിവുശൈലികളിൽനിന്നു മാറി, പാരമ്പര്യവും പുതുമയും ഇഴചേരുന്ന വിഭവങ്ങളുമായി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും സജ്ജം. രുചിമേളത്തിനു ചക്കപ്പഴം മധുരംകലോത്സവചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ചക്കപ്പഴം പ്രഥമനാണ് ഇത്തവണത്തെ ഉച്ചയൂണിനു മാധുര്യമേകുക. ഇതിനായി നേരത്തേതന്നെ ചക്കകൾ സംഭരിച്ച് പാകപ്പെടുത്തിയിരുന്നു. അഞ്ചു ദിവസങ്ങളിലായി രണ്ടരലക്ഷത്തോളം പേർക്കു ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. നാളെയും മറ്റന്നാളും പൊതുവെ തിരക്കേറുമെന്നും പതിനായിരത്തോളംപേർ ഈ രണ്ടു ദിവസങ്ങളിൽ അധികമെത്തുമെന്നും പഴയിടം പറഞ്ഞു. വിരുന്നെത്തുന്നു, കൊങ്ങിണിദോശകലോത്സവക്കലവറയിൽ ഇതാദ്യമായി കൊങ്ങിണിരുചിയും. ഒന്‍പതുതരം ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന “നവധാന്യദോശ’യാണ് ഇത്തവണത്തെ സ്പെഷൽ ബ്രേക്ക് ഫാസ്റ്റ്. എറണാകുളം തമ്മനം സ്വദേശിയായ ശിവാനന്ദ് ഭട്ടും കുടുംബവുമാണ് ഈ ആരോഗ്യദായക വിഭവത്തിനുപിന്നിൽ. ഇന്ന് ആദ്യം എത്തുന്ന 4,000 പേർക്ക് ഈ രുചി നുണയാം. ദോശയ്ക്കുള്ള ചമ്മന്തി ഒരുക്കുന്നതു പഴയിടംതന്നെയാണ്. The post ചക്കപ്പഴം പായസവും കൊങ്ങിണിദോശയും: കലവറയിൽ വീണ്ടും പഴയിടം മാജിക് appeared first on RashtraDeepika .
ഐഷ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ല: എംഎ ബേബി
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഐഷ പോറ്റിയുടെ പാർട്ടി വിട്ട നടപടിയെ വേദനജനകമാണെന്ന് അഭിപ്രായപ്പെട്ടു. അവഗണനയായി ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ പോക്ക് പാർട്ടിക്ക് പ്രായോഗികമായി ബാധകമല്ലെന്നും എം എ ബേബി വ്യക്തമാക്കി. മൂന്നുതവണ എംഎൽഎയുമായിരുന്നു, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഐഷ പോറ്റി. പാർട്ടി നൽകിയ അവസരങ്ങളെ എം എ ബേബി എടുത്തുപറഞ്ഞു . “ഇത് മതിപ്പുണ്ടാക്കുന്ന തീരുമാനം അല്ല. ഐഷ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് […] The post ഐഷ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ല: എംഎ ബേബി appeared first on ഇവാർത്ത | Evartha .
കൊല്ലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: നിരീക്ഷണം 16 പഞ്ചായത്തുകളിലേക്ക്; ആശങ്ക വേണ്ടെന്ന് അധികൃതര്‍
കൊല്ലം: ആയൂര്‍ തോട്ടത്തറയിലെ മുട്ടക്കോഴി ഹാച്ചറിയില്‍ എച്ച്9 എന്‍2 (ഒ9ച2) പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിലവില്‍ സ്ഥിരീകരിച്ച എച്ച്9 എന്‍2 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും, വലിയ തോതിലുള്ള വ്യാപനശേഷിയുള്ള വിഭാഗമല്ലെന്നും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകള്‍ വ്യക്തമാക്കി. ഭീതിയുടെ സാഹചര്യമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഹാച്ചറിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൊല്ലം ജില്ലയിലെ 14 പഞ്ചായത്തുകളിലേക്കും തിരുവനന്തപുരം ജില്ലയിലെ 2 അതിര്‍ത്തി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു. വൈറസ് കണ്ടെത്തിയത് കൊല്ലം ജില്ല: ഇളമാട്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍. തിരുവനന്തപുരം ജില്ല: മടവൂര്‍, പള്ളിക്കല്‍. കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു. രോഗം ബാധിച്ച പക്ഷികളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും വിപണനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരള കോണ്‍ഗ്രസ് ഇതുവരെ താത്പര്യം അറിയിച്ചിട്ടില്ലെന്നും അറിയിച്ചാൽ ചര്‍ച്ച നടത്തുമെന്നും കെസി വേണുഗോപാൽ
'ആലിയ ഭട്ട് അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് അധിക്ഷേപ പോസ്റ്റ്; ലൈക്ക് ചെയ്ത് അനന്യ പാണ്ഡെ
സിനിമയിൽ അവസരങ്ങൾ ഇരന്നുവാങ്ങുന്ന അവസരവാദിയാണ് ആലിയ ഭട്ട് എന്നാരോപിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിന് അനന്യ പാണ്ഡെ ലൈക്ക് ചെയ്തുവെന്ന് എക്സ് പോസ്റ്റ്
തായ്ലന്ഡില് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് അപകടം; 22 മരണം
ബാങ്കോക്ക്: തായ്ലന്ഡില് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ 22 മരണം. 30 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ഒരു ബോഗിക്ക് മുകളിലേക്ക് ക്രെയിന്‍ വീഴുകയായിരുന്നു. അതിവേഗ റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയായിരുന്നു. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ നഖോണ്‍ സിഖിയോ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഉബോണ്‍ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ തകര്‍ന്ന് മുകളിലേക്ക് വീണതോടെ പാളം തെറ്റി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.
ജോസ് കെ മാണിക്ക് പാല സീറ്റ് നല്കാന് മാണി സി കാപ്പന് തിരുവമ്പാടി ഓഫര്‍ ചെയ്ത് മുസ്സിംലീഗ്
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം തുടരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സമീർദാസ് ആണ് വെട്ടേറ്റു മരിച്ചത്. മൂന്നാഴ്ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാകുന്നു.
അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നുമുതൽ; കാടും മലയും താണ്ടി മേഘങ്ങളെ തൊടാം
Agasthyarkoodam Trekking: ട്രക്കിങ്ങിന് ബുക്ക് ചെയ്യുന്നവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ വരുമ്പോൾ ഹാജരാക്കണം
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രത്യേക അന്വേഷകസംഘം നടത്തിയ തെളിവെടുപ്പിലും പീഡനാരോപണം സമ്മതിക്കാതെ രാഹുല്‍. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ പ്രകാരം തിരുവല്ലയിലെ ക്ലബ് സെവന് ഹോട്ടലില്‍ മാങ്കൂട്ടത്തിലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് രാവിലെ ആറ് മണിയോടെ വന്‍ കനത്ത സുരക്ഷയിലാണ് മാങ്കൂട്ടത്തിലിനെ എത്തിച്ചത്. 408-ാം നമ്പര്‍ മുറിയിലാണ് കോണ്‍ഗ്രസ് എംഎല്‍എയുമായി പരിശോധന നടത്തിയത്. 2024 ഏപ്രില്‍ എട്ടിന് ഈ ഹോട്ടല്‍മുറിയില്‍വെച്ച് മാങ്കൂട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ചോദ്യംചെയ്യലില്‍ യുവതിയുമായി ഹോട്ടലില്‍ വന്ന കാര്യം മാങ്കൂട്ടത്തില്‍ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടി നല്‍കിയില്ല. രാഹുല്‍ ബി ആര് എന്ന പേരിലാണ് മുറിയെടുത്തത്. പിടിച്ചെടുത്ത ഫോണുകളുടെ പാസ്വേഡ് നല്കാന് മാങ്കൂട്ടത്തില്‍ തയ്യാറായിട്ടില്ല. ലാപ്ടോപ്പ് എവിടെ എന്നതും വെളിപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവുമായി പാലക്കാട്ടും വടകരയിലും പരിശോധന നടത്തിയേക്കും. ആവശ്യമെങ്കില്‍ അടൂരിലെ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്തും. വടകരയില്‍ പരിശോധന നടത്തുന്നതിന് പിന്നില്‍ ചില ലക്ഷ്യവുമുണ്ട്. ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ മാങ്കൂട്ടത്തിലിനെ മൂന്നുദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16ലേക്ക് മാറ്റിയിട്ടുണ്ട്.
നിനച്ചിരിക്കാതെ വേനൽമഴ; നെൽച്ചെടികൾ വീണടിഞ്ഞു; കർഷകർ ആശങ്കയിൽ
രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ വേനൽമഴയ്ക്ക് തുടക്കം കുറിച്ചത് കർഷകരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവന് കീഴിലെ കുരുശുപള്ളി പാടത്ത് ആയിരുന്നു കൊയ്ത്തിന് തുടക്കം. തൊട്ടുപിന്നാലെ രാമങ്കരി, വെളിയനാട്, കിടങ്ങറ, ചന്പക്കുളം തുടങ്ങി ഇന്നലെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ശക്തമായത്. ഉച്ചയ്ക്ക് 2.30ഓടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലു വിളഞ്ഞുകിടക്കുന്ന മിക്ക പാടശേഖരങ്ങളിലും ഇത് ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. എന്നാൽ കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭച്ച കുരിശുപള്ളി പാടത്തിന് സമീപമുള്ള പ്രദേശത്ത് മഴ കാര്യമായി അനുഭവപ്പെടാതിരുന്നത് കർഷകർക്ക് വലിയ അനുഗ്രഹമായെന്നുവേണം പറയാൻ. അല്ലെങ്കിൽ കൊയ്തുകൂട്ടിയ നെല്ല് നനയുന്നതിന് പുറമെ സംഭരണം പോലും തടസപ്പെടുന്നതിന് കാരണമായി മാറിയേനെ എന്നാണ് ഇവർ പറഞ്ഞത്.ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മറ്റു പാടശേഖരങ്ങളിലേക്കും കൊയ്ത്ത് വ്യാപകമാകാനിരിക്കേ ഇന്നലെ പൊടുന്നനെ പെയ്ത മഴ കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന… The post നിനച്ചിരിക്കാതെ വേനൽമഴ; നെൽച്ചെടികൾ വീണടിഞ്ഞു; കർഷകർ ആശങ്കയിൽ appeared first on RashtraDeepika .
കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വർക്കിംഗ് പ്രസിഡന്റുമാർക്കുമാണ് അതിജീവിത പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി യുവാവ്
കടിച്ച പാമ്പിനെ
ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്ട്രേലിയയുടെ വിസ റിസ്ക് പട്ടികയിൽ ഇന്ത്യ ഏറ്റവും ഉയർന്ന വിഭാഗത്തിൽ
ഉന്നത പഠനത്തിനായി ഓസ്ട്രേലിയയെ ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്ന വിധത്തില്‍ ഓസ്ട്രേലിയന്‍ ഭരണകൂടം വിദ്യാര്‍ഥി വിസ ചട്ടങ്ങളില്‍ കർശന മാറ്റങ്ങള്‍ കൊണ്ടുവന്നു. വിദ്യാര്‍ഥി വിസ അനുവദിക്കുന്നതിനുള്ള റിസ്ക് കാറ്റഗറിയില്‍ ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന നിലയായ ലെവല്‍ 3-ലേക്ക് മാറ്റിയതാണ് പ്രധാന തീരുമാനം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ ഇനി അതീവ കർശനമായ പരിശോധനകള്‍ക്ക് വിധേയമാകും. ഓസ്ട്രേലിയയിലെ കുടിയേറ്റ സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ചട്ടങ്ങള്‍ പ്രകാരം വിസ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട […] The post ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്ട്രേലിയയുടെ വിസ റിസ്ക് പട്ടികയിൽ ഇന്ത്യ ഏറ്റവും ഉയർന്ന വിഭാഗത്തിൽ appeared first on ഇവാർത്ത | Evartha .
തൃശ്ശൂര്‍ ഇനി 'കല'സ്ഥാനം; 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശ്ശൂരില്‍ 64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി. പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പന്ത്രണ്ടാം സീസണ് അടുത്തമാസം തുടക്കം; കൊച്ചിയിലും മത്സരങ്ങള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണ് ഫെബ്രുവരി 14ന് തുടക്കമാകും. 14 ടീമുകള്‍ പങ്കെടുക്കുന്ന ലീഗിലെ മത്സരങ്ങള്‍ കൊച്ചിയിലും നടക്കുമെന്നാണ് പ്രതീക്ഷ.
പിറ്റ്ബുളിനെ ഉപേക്ഷിച്ചതല്ല, കാണാതായത്; കൊച്ചിയെ ഭീതിയിലാഴ്ത്തിയ നായയെ തേടി ഉടമ എത്തി
കൊച്ചി: കൊച്ചി നഗരത്തില്‍ അലഞ്ഞുനടന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശിയായ സംഗീതിന് ആണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചതല്ല, വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു എന്നാണ് സംഗീത് പറഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴിന് ആണ് സംഗീത് സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയത്. നായയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് നായയെ കൈമാറാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് റെസ്ക്യൂ ഹോം അധികൃതര്‍ എത്തി നായയെ ഉടമയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ മതിയായ രേകള്‍ ഇല്ലാതെയാണ് നായയെ വിട്ടുകൊടുത്തതെന്ന് ആനിമല്‍ റെസ്ക്യൂ ടീം ആരോപിച്ചു. നായയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ലാതെയാണ് കൈമാറിയത് എന്ന് റെസ്ക്യൂ ഹോം അധികൃതര്‍ പറയുന്നത്. അപകടകാരിയായ അമേരിക്കന്‍ പിറ്റ്ബുള്‍ നായയെ ഞായറാഴ്ചയാണ് സുഭാഷ് പാര്‍ക്ക് പരിസരത്ത് കണ്ടെത്തിയത്. രണ്ടു ദിവസമായി നായ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു. സുഭാഷ് പാര്‍ക്ക് അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ്… The post പിറ്റ്ബുളിനെ ഉപേക്ഷിച്ചതല്ല, കാണാതായത്; കൊച്ചിയെ ഭീതിയിലാഴ്ത്തിയ നായയെ തേടി ഉടമ എത്തി appeared first on RashtraDeepika .
'തീരുമാനം മാസങ്ങളോളം നീണ്ട സൗഹൃദത്തിന് ശേഷം'; ഈ വര്‍ഷം വിവാഹ നിശ്ചയം നടന്നേക്കുമെന്ന് സായ് ലക്ഷ്മി
ഡിപ്രഷനിലൂടെ കടന്നുപോയ സമയത്ത് തുടങ്ങിയ സൗഹൃദമാണ് പ്രണയമായി മാറിയതെന്ന് താരം
ഹൈദരാബാദ്: ഒരാഴ്ച കൊണ്ട് 500 ലധികം തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്ത സംഭവം തെലുങ്കാനയില്‍ വന്‍ വിവാദമായി മാറുന്നു. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി ഗ്രാമങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500 നായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 12 ന് മൃഗസംരക്ഷണ പ്രവര്‍ത്തകനായ അദുലാപുരം ഗൗതം (35) നല്കിയ പരാതിയില്‍, കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പല്‍വഞ്ച, ഫരീദ്പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി ഗ്രാമങ്ങളില്‍ തെരുവ് നായ്ക്കളെ ആസൂത്രിതമായി കൊന്നതായി ആരോപിക്കുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ 200 ഓളം നായ്ക്കളെ കൊന്നതായി അദ്ദേഹം അവകാശപ്പെട്ടു. അതത് ഗ്രാമ സര്‍പഞ്ചുകളുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 12 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് നായകളെ കൂട്ടക്കൊല ചെയ്തതായി ഗൗതമിന് വിശ്വസനീയമായ വിവരം ലഭിച്ചത്. സംഭവത്തില്‍ അഞ്ച് ഗ്രാമ സര്‍പഞ്ചുമാര്‍ക്കും കിഷോര്‍ പാണ്ഡെ എന്നയാളും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. നായ്ക്കള്‍ക്ക് വിഷം കുത്തിവച്ചാണ് അവ ചത്തതെന്ന് പരാതിക്കാരന് ആരോപിച്ചു. ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും പിന്നീട് വെറ്ററിനറി സംഘം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി പുറത്തെടുത്തതായും പോലീസ് പറഞ്ഞു. 'മരണകാരണവും ഉപയോഗിച്ച വിഷത്തിന്റെ തരവും കൃത്യമായി നിര്‍ണ്ണയിക്കാന്‍ ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സമീപകാല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ 'ഗ്രാമീണര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി' ചില തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തെരുവ് നായ്ക്കളെ കൊന്നതായി ഗ്രാമങ്ങളില്‍ നിന്നുള്ള വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു. 'കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, തെരുവ് നായ്ക്കളെയും കുരങ്ങുകളെയും നേരിടുമെന്ന് ചില സ്ഥാനാര്‍ത്ഥികള്‍ ഗ്രാമവാസികള്‍ക്ക് വാഗ്ദാനം ചെയ്തു. ഈ മാസം ആദ്യം, ജനുവരി 6 നും 9 നും ഇടയില്‍ ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളില്‍ ഏകദേശം 300 തെരുവ് നായ്ക്കള്‍ക്ക് വിഷം കൊടുത്ത് കൊന്ന കേസില്‍ രണ്ട് വനിതാ സര്‍പഞ്ചുമാര്‍, അവരുടെ ഭര്ത്താക്കന്മാര്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വാടകയ്ക്കെടുത്ത വ്യക്തികള്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് കുറ്റാരോപിതരായ സര്‍പഞ്ചുമാരില്‍ നിന്നോ ഗ്രാമ പ്രതിനിധികളില്‍ നിന്നോ ഔദ്യോഗിക പ്രതികരണം ലഭ്യമായിരുന്നില്ല.
ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുന്നത്. അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്.
സ്ഥാനാർത്ഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണം ; പികെ ഫിറോസ്
സ്ഥാനാർത്ഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണം ; പികെ ഫിറോസ്
ആലപ്പുഴയിൽ സാധിച്ചില്ലെങ്കിൽ തൃശ്ശൂരിനെ പരിഗണിക്കണം; ഇവിടങ്ങളിൽ എയിംസ് നൽകുന്നതാണ് നീതി: സുരേഷ് ഗോപി
കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും, എന്നാല്‍ ഏത് ജില്ലയിലാണ് സ്ഥാപിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. വികസന രംഗത്ത് അവഗണന നേരിടുന്ന ആലപ്പുഴ ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ സാധിക്കാത്ത പക്ഷം തൃശ്ശൂരിനെ പരിഗണിക്കാമെന്നും, ഈ ജില്ലകളില്‍ എയിംസ് സ്ഥാപിക്കുന്നതാണ് നീതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളത്തില്‍ എയിംസ് വരുന്നത് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും, എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് ഈ […] The post ആലപ്പുഴയിൽ സാധിച്ചില്ലെങ്കിൽ തൃശ്ശൂരിനെ പരിഗണിക്കണം; ഇവിടങ്ങളിൽ എയിംസ് നൽകുന്നതാണ് നീതി: സുരേഷ് ഗോപി appeared first on ഇവാർത്ത | Evartha .
വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി. ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യാത്രാദുരിത്തിന് വിട ; കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ
കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസുകൾ എത്തുന്നുകോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കാൻ തീരുമാനം. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂര പാളി അടര്‍ന്നുവീണു
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികില്‍സയിലായിരുന്ന രോഗിയുടെ ശരീരത്തിലേക്ക് സിമന്റ് പാളി അടര്‍ന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശിയായ ശ്യാമി (39)യുടെ ശരീരത്തിലേക്കാണ് മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണത്. ഒന്നാം നിലയില്‍ ഓപ്പറേഷന് തിയേറ്ററിനോടു ചേര്‍ന്ന രോഗികള്‍ക്ക് വേണ്ടി ഒരുക്കിയ വാര്‍ഡില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബൈക്കപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വാര്‍ഡിലേക്ക് മാറ്റിയ ശ്യാമി കിടക്കയില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. ഒരു വശത്തേക്ക് മാറിക്കിടന്നതിനാല്‍ മുഖത്ത് അവശിഷ്ടങ്ങള്‍ പതിക്കാതെയും പരിക്കേല്‍ക്കാതെയും രക്ഷപ്പെടുകയായിരുന്നു. അടുത്ത കിടക്കയില്‍ കിടന്നിരുന്ന ഇരവിപുരം സ്വദേശി മണിയന്റെ ശരീരത്തിലേക്കും സിമന്റ് പാളിയുടെ ഭാഗങ്ങള്‍ വീണു. സംഭവവിവരം അറിഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ സ്ഥലത്തെത്തി അടര്‍ന്നുവീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. തുടര്‍ന്ന് രോഗിയെ മറ്റൊരു കിടക്കയിലേക്ക് മാറ്റുകയും അപകടസാധ്യതയുണ്ടായിരുന്ന ഭാഗത്ത് നിന്ന് മറ്റു കിടക്കകളും നീക്കുകയും ചെയ്തു. അതേസമയം, ആശുപത്രിയില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുമ്പോഴും നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബ്ലോക്ക് ഉള്‍പ്പെടെയുള്ള പഴയ കെട്ടിടങ്ങളില്‍ ഗുരുതരമായ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നു. സണ്‍ഷേഡ് പാളികള്‍ ഇളകിവീഴാന്‍ സാധ്യതയുള്ളതിനാല്‍ വാതിലുകള്‍ തുറക്കരുതെന്ന നോട്ടിസുകള്‍ ആശുപത്രിയുടെ പല ഭാഗങ്ങളിലായി ഒട്ടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി നടന്ന അപകടം ആശുപത്രിയിലുളള രോഗികളിലും കൂട്ടിരിപ്പുകാരിലും വലിയ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.
ബിഗ് ബാഷില്‍ ടെസ്റ്റ് കളിക്കുന്നു! ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും
ബിഗ് ബാഷ് ലിഗില്‍ കൊട്ടിഘോഷിച്ചെത്തിയ ബാബറും റിസ്വാനം ആരാധകർക്ക് സമ്മാനിക്കുന്നത് വിരസത മാത്രമാണ്. റിസ്വാൻ ഇതിനോടകം തന്നെ അപമാനിക്കപ്പെട്ടു കഴിഞ്ഞു, ബാബറായാരിക്കാം അടുത്തത്
കാർഡിഫ്: ശാന്തമായ ഒരു സബർബൻ തെരുവിലെ പുലർച്ചയെ നടുക്കിയ ദാരുണമായ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. തന്റെ മുൻഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശ്രീലങ്കൻ സ്വദേശിയായ തിസാര വെരഗലഗെ (37) ഒടുവിൽ കുറ്റം സമ്മതിച്ചു. കാർഡിഫിലെ റിവർസൈഡിലുള്ള സൗത്ത് മോർഗൻ പ്ലേസിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 21-നായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. 32 വയസ്സുകാരിയായ നിരോധ നിവുൻഹെല്ലയാണ് മുൻഭർത്താവിന്റെ പകയ്ക്ക് ഇരയായത്. സംഭവദിവസം രാവിലെ 7.37-ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ നിരോധയെ രണ്ട് കാറുകൾക്കിടയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും മാരകമായി മുറിവേറ്റ യുവതിയെ രക്ഷിക്കാനായില്ല. അവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. തുടക്കത്തിൽ കൊലപാതകക്കുറ്റം നിഷേധിച്ചിരുന്ന തിസാര, പിന്നീട് നടന്ന അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കും ഒടുവിലാണ് കുറ്റം സമ്മതിക്കാൻ തയ്യാറായത്. ന്യൂപോർട്ട് ക്രൗൺ കോടതിയിൽ ഹാജരാക്കിയ പ്രതി, കൊലപാതകത്തിന് പുറമെ സംഭവദിവസം ആയുധം (കത്തി) കൈവശം വെച്ചതായും സമ്മതിച്ചു. യുവതിയുടെ ശരീരത്തിൽ അനേകം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൾട്ടിപ്പിൾ ഷാർപ്പ് ഫോഴ്സ് ഇഞ്ചുറീസ് (ഒന്നിലധികം തവണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള പരിക്കുകൾ) ആണ് മരണകാരണമെന്ന് പത്തോളജിസ്റ്റ് ഡോ. സ്റ്റീഫൻ ലെഡ്ബീറ്റർ വ്യക്തമാക്കി. കൊലപാതകം അങ്ങേയറ്റം അക്രമാസക്തവും അസ്വാഭാവികവുമാണെന്ന് ഏരിയ കൊറോണർ പട്രീഷ്യ മോർഗൻ നിരീക്ഷിച്ചു. ഒരു സുഹൃത്താണ് നിരോധയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. റിവർസൈഡ് എന്ന ശാന്തമായ പ്രദേശം ഇത്തരം ഒരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ ആഘാതത്തിലാണ് അവിടുത്തെ താമസക്കാർ. അവൾ അത്രയും സുന്ദരിയായ ഒരു സ്ത്രീയായിരുന്നു. വാഗ്ദാനങ്ങൾ നിറഞ്ഞ ഒരു യുവജീവൻ ഇത്തരത്തിൽ ദാരുണമായി ഇല്ലാതായത് വലിയൊരു നഷ്ടമാണ്, എന്ന് അയൽവാസികളിൽ ഒരാൾ വികാരാധീനനായി പ്രതികരിച്ചു. ശാന്തമെന്ന് കരുതിയ തെരുവിൽ നടന്ന ഈ ആക്രമണം പ്രദേശവാസികളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. നിരോധയുടെ വിയോഗത്തിന് പിന്നാലെ അവരുടെ കുടുംബം പുറത്തിറക്കിയ അനുശോചന കുറിപ്പ് ഏവരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. ഏവർക്കും പ്രിയപ്പെട്ട മകളും, കുടുംബാംഗവും, പ്രിയ സുഹൃത്തുമായിരുന്നു നിരോധ. സ്നേഹത്തോടും സമാധാനത്തോടും കൃതജ്ഞതയോടും കൂടി അവൾ എന്നും ഓർമ്മിക്കപ്പെടും. തന്റെ ദയയും സൗമ്യതയും കൊണ്ട് അവൾ ഒരുപാട് പേരുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്. അവളുടെ ഓർമ്മകൾ ഞങ്ങളെ എന്നും പ്രചോദിപ്പിക്കും. അവളുടെ ജീവിതം വളരെ നേരത്തെ അവസാനിച്ചുപോയെങ്കിലും, അവൾ പങ്കുവെച്ച സ്നേഹം എന്നും ഞങ്ങളോടൊപ്പമുണ്ടാകും. സമാധാനമായി വിശ്രമിക്കൂ മാലാഖേ... എന്നായിരുന്നു കുടുംബത്തിന്റെ വാക്കുകൾ. പ്രതിയായ തിസാര വെരഗലഗെ നിലവിൽ റിമാൻഡിലാണ്. ജഡ്ജി ഡാനിയൽ വില്യംസ് കേസ് പരിഗണിക്കുകയും ഫെബ്രുവരി 20-ന് പ്രതിയുടെ ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. അതുവരെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഒരു കാലത്ത് സ്നേഹത്തോടെ ജീവിച്ചിരുന്നവർക്കിടയിൽ ഉടലെടുത്ത പക എങ്ങനെ ഒരു വലിയ ദുരന്തമായി മാറുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ കേസ്. സുന്ദരിയായ ഒരു യുവതിയുടെ സ്വപ്നങ്ങളും ജീവിതവും ഒരു നിമിഷത്തെ പകയിൽ ഇല്ലാതായപ്പോൾ, അത് ഒരു കുടുംബത്തെയും സമൂഹത്തെയും ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഫാറ്റി ലിവർ പ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളിതാ...
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിലും ഫാറ്റി ലിവർ രോഗ സാധ്യത നിയന്ത്രിക്കുന്നതിലും ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു.
ഇളനീർ - 2 എണ്ണം പാൽ - 1.1/4 ലിറ്റർ ചൈന ഗ്രാസ് - 20 ഗ്രാം കണ്ടൻസ്ഡ് മിൽക് - ആവശ്യത്തിന് കാഷ്യൂ - അൽപം
പുതുവര്‍ഷത്തില്‍ വിജയത്തുടര്‍ച്ചയ്ക്ക് നിവിന്‍; 'ബേബി ഗേള്‍' റിലീസ് തീയതി പ്രഖ്യാപിച്ചു
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' എന്ന ചിത്രം ജനുവരി 23ന് തിയറ്ററുകളിലെത്തും
ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധം ; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്
വാദമായ കെ-ടെറ്റ് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി
വിഴിഞ്ഞത്ത് തോറ്റെങ്കിലൂം ബിജെപിയ്ക്ക് വലിയ സന്തോഷം ; തീരപ്രദേശത്ത് വോട്ടുഷെയറില്‍ കാര്യമായ വര്‍ദ്ധന
വിഴിഞ്ഞം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വന്തം നിലയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം പിടിക്കാനുള്ള സാഹചര്യം നഷ്ടമായെങ്കിലും ചരിത്രത്തില്‍ ആദ്യമായി കോര്‍പ്പറേഷന്റെ ഭരണം നേടിയ ബിജെപിയ്ക്ക് ഉപ തെരഞ്ഞെടുപ്പിലും സന്തോഷിക്കം. കോര്‍പ്പറേഷന്റെ ഭാഗമായ വിഴിഞ്ഞം വാര്‍ഡില്‍ ബിജെപിയുടെ വോട്ടു ഷെയറില്‍ വന്‍ വര്‍ദ്ധന ഉണ്ടായതായിട്ടാണ് വിലയിരുത്തല്‍. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെ.എച്ച്. സുധീര്‍ഖാനാണ് ഇവിടെ ജയിച്ചത്. 83 വോട്ടിന്റെ ഭൂരിപക്ഷം നേടി. സുധീര്ഖാന് മൊത്തം 2902 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി നൗഷാദിന് 2819 വോട്ടുകളും ലഭിച്ചു. എന്നാല്‍ ബിജെപിയ്ക്ക് ഇവിടെ 2437 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ 316 വോട്ടുകളായിരുന്നു കിട്ടിയത്. അതേസമയം ഇത്തവണ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍ ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത തീരദേശ വാര്‍ഡുകള്‍ ഒപ്പം നിന്നു. അതേസമയം എല്‍ഡിഎഫിന് കനത്ത നഷ്ടമാണ്. അവര്‍ കയ്യില്‍ വെച്ചിരുന്ന വാര്‍ഡാണ് ഇത്തവണ നഷ്ടമായത്. ബിജെപിയ്ക്ക് വോട്ടു കൂടുകയും ചെയ്തു. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 അംഗങ്ങളായി. ബിജെപിയ്ക്കാകട്ടെ ഒരു സ്വതന്ത്രന്റെ പിന്തുണ ഉള്‍പ്പെടെ 51 പേരുണ്ട്. എല്‍ഡിഎഫ് (29), യുഡിഎഫ് (20)സ്വതന്ത്രന് (ഒന്ന്) എന്നതാണ് നില. എല്ലാവരും ഒരുമിച്ചു ചേര്‍ന്നാലും 50 അംഗങ്ങളേ ഉണ്ടാകു.
ഇന്നാണ് ലാസ്റ്റ് ഡേറ്റ്; വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി നേടാം
കേരള വാട്ടർ അതോറിറ്റിയില്‍ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് കേരള പി.എസ്.സി പുറത്തിറക്കിയ വിജ്ഞാപനം ഇന്ന് അവസാനിക്കും.ഇന്ന് രാത്രി പന്ത്രണ്ട് മണിവരെയാണ് അപേക്ഷിക്കാനാവുക
വടക്കെ മലബാറിലെ പ്രശസ്ത വില്‍ കലാമേള -തെയ്യം കലാകാരന് എല്‍.ടി മനോഹരന് പണിക്കര്‍ നിര്യാതനായി
ക്ലബ് 7 ഹോട്ടലില്‍ വന്നത് അതിജീവിതയുമായി സംസാരിക്കാൻ ; തെളിവെടുപ്പിൽ രാഹുലിന്റെ വെളിപ്പെടുത്തൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം പൊലീസ് സംഘം എ ആര് ക്യാമ്പിലേക്ക് മടങ്ങി. നിലവില്‍ മറ്റ് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താനില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. രാഹുലിനെ ക്യാമ്പിലേക്ക് കൊണ്ടുപോയി വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ക്ലബ് 7 ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ഹോട്ടലില്‍ എത്തിയതായി രാഹുല്‍ സമ്മതിച്ചിട്ടുണ്ടെന്നും, 408-ാം നമ്പര്‍ മുറി താനാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് […] The post ക്ലബ് 7 ഹോട്ടലില്‍ വന്നത് അതിജീവിതയുമായി സംസാരിക്കാൻ ; തെളിവെടുപ്പിൽ രാഹുലിന്റെ വെളിപ്പെടുത്തൽ appeared first on ഇവാർത്ത | Evartha .
സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനി മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാര്‍ഡ് നിബന്ധമാക്കി. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായാണ് ഖത്തറില്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്.
എണ്ണസമ്പത്തിൽ ഒന്നാമത്, എന്നിട്ടും സർക്കാർ ഭക്ഷ്യകിറ്റുകൾക്കായി ക്യൂ നിൽക്കേണ്ടി വരുന്ന ജനത
ഏറ്റവും വലിയ എണ്ണശേഖരമുണ്ടായിട്ടും വെനിസ്വേല കടുത്ത ദാരിദ്ര്യത്തിൽ മുങ്ങിപ്പോയതിന്റെ കാരണങ്ങൾ 'ഡച്ച് ഡിസീസ്' എന്ന സാമ്പത്തിക പ്രതിഭാസത്തിൽ തുടങ്ങി രാഷ്ട്രീയ കെടുകാര്യസ്ഥതയിലും അഴിമതിയിലും എത്തുന്നു.
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക്. ക്ഷേത്രത്തിലെ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലന്‍സിന്റെയും പരിധിയില്‍ വരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നിര്‍ണ്ണായകമായ കണ്ടെത്തലുണ്ടായത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന 'വാജിവാഹനം' തന്ത്രിയുടെ വീട്ടില്‍ നിന്ന് എസ്ഐടി കണ്ടെടുത്തു. ഇത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടെ സിബിഐ അന്വേഷണ ആവശ്യം വീണ്ടും ശക്തമാകും. എന്നാല്‍, കൊടിമരത്തിനൊപ്പം ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ നിര്‍മ്മിച്ച 'അഷ്ടദിക്പാലക' രൂപങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇവ എവിടെയാണെന്ന ചോദ്യത്തിന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ മറുപടി ലഭിച്ചിട്ടില്ല. ഇവ കടത്തിയതാണോ അതോ ദേവസ്വം രേഖകളില്‍ ഇല്ലാത്തതാണോ എന്ന കാര്യം എസ്ഐടി പരിശോധിച്ചു വരികയാണ്. 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ശബരിമലയിലെ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. പഴയത് ജീര്‍ണ്ണിച്ചതിനാലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് നീക്കം ചെയ്ത പഴയ ഭാഗങ്ങളും അതിലുണ്ടായിരുന്ന വിഗ്രഹ രൂപങ്ങളും കൃത്യമായി ദേവസ്വത്തിന് കൈമാറിയിരുന്നോ എന്നതിലാണ് ഇപ്പോള്‍ ദുരൂഹത നിഴലിക്കുന്നത്. തന്ത്രിയുമായി അടുത്ത ബന്ധമുള്ള പലരില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് കൊടിമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. തന്ത്രി കണ്ഠര് രാജീവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ അഷ്ടദിക്പാലക രൂപങ്ങളുടെ തിരോധാനത്തെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ശബരിമലയിലെ ആഭരണങ്ങളുടെയും സ്വര്‍ണ്ണത്തിന്റെയും കണക്കുകള്‍ ഒത്തുനോക്കുന്നതിനൊപ്പം ഈ പുതിയ കണ്ടെത്തല്‍ ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണമെന്ന ആവശ്യത്തിന്റെ സാധ്യത കൂട്ടുന്നതാണ് പുതിയ ആരോപണങ്ങള്‍. 2017-ല്‍ കൊടിമരം പുനഃസ്ഥാപിച്ചപ്പോള്‍ ഏകദേശം 9.16 കിലോ സ്വര്‍ണ്ണമാണ് പൂശാന്‍ ഉപയോഗിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സ്വര്‍ണ്ണം മുഴുവന്‍ കൃത്യമായി ഉപയോഗിച്ചോ അതോ തിരിമറി നടന്നോ എന്നതും പരിശോധിക്കും. പഴയ കൊടിമരം മാറ്റിയപ്പോള്‍ അതിലുണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ അളവ് ദേവസ്വം റെക്കോര്‍ഡുകളില്‍ കൃത്യമാണോ എന്നതും തര്‍ക്കവിഷയമാണ്. കൊടിമരത്തിന്റെ ചുവട്ടിലായി സ്ഥാപിച്ചിട്ടുള്ള എട്ട് രൂപങ്ങളാണ് അഷ്ടദിക്പാലകര്. ഇവ സാധാരണയായി പഞ്ചലോഹത്തിലോ വെങ്കലത്തിലോ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൂശിയവയാണ്. പുരാതനമായ ഈ രൂപങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ അന്താരാഷ്ട്ര വിപണിയില്‍ മൂല്യമുണ്ട്. ഇവ തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വാജിവാഹനത്തിനൊപ്പം ഉണ്ടായിരുന്നില്ല എന്നത് വലിയ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. കൊടിമരം മാറ്റിയ സമയത്ത് ദേവസ്വം വിജിലന്‍സ് ഒരു ഇന്‍വെന്ററി (സാധനങ്ങളുടെ പട്ടിക) തയ്യാറാക്കിയിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ കാണാതായ രൂപങ്ങളെക്കുറിച്ച് ഈ ലിസ്റ്റില്‍ പരാമര്‍ശമുണ്ടോ എന്നത് വ്യക്തമല്ല. രേഖകളില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ അന്നത്തെ ദേവസ്വം ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരും. സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് തന്ത്രിയെയും ദേവസ്വം ഉന്നതരെയും ചോദ്യം ചെയ്യുന്നതില്‍ പരിമിതികളുണ്ടെന്ന് ഭക്ത സംഘടനകള്‍ ആരോപിക്കുന്നു. സ്വര്‍ണ്ണം കടത്താന്‍ അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടാല്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജികള്‍ വരാന്‍ സാധ്യതയുണ്ട്. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലേക്ക് നയിച്ച കട്ടിളപ്പാളി കേസും സ്വര്‍ണ്ണക്കൊള്ളയും തമ്മില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ക്ഷേത്ര നവീകരണത്തിന്റെ മറവില്‍ നടന്ന നീക്കങ്ങളെല്ലാം ഒരേ സംഘമാണോ ചെയ്തത് എന്നതാണ് പോലീസിന്റെ സംശയം.
ഐഷാ പോറ്റി സ്വീകരിച്ചത് തികച്ചും അവസരവാദപരമായ നിലപാടെന്ന് സിപിഎം
കൊല്ലം: മുന്‍
മുന്‍ ഭര്‍ത്താവിന്റെ നിരന്തര ആക്രമണം; പട്ടികജാതി വനിതയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് എസ്ഡിപിഐ
പാലക്കാട്: പാലക്കാട് ജില്ലയിലെ എലപ്പുള്ളി പ്രദേശത്ത് താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീക്ക് മുന്‍ഭര്‍ത്താവിന്റെ നിരന്തരമായ ആക്രമണങ്ങളും ജീവന് ഭീഷണിയും നേരിടുന്നുണ്ടെന്ന ഗുരുതരമായ പരാതി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുന്‍ഭര്‍ത്താവ് വൈരാഗ്യബുദ്ധിയോടെ വീടിനകത്തേക്ക് അതിക്രമിച്ച് കടക്കുകയും, വീടും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. വീടിന് നേരെ കല്ലെറിയുകയും, ഇരുമ്പുകോല്‍, കോടാലി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ക്കുകയും, രാത്രി സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ കിടന്നുറങ്ങുന്ന മുറിയിലേക്ക് ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അതീവ ഭീതിയിലാണ് കഴിയുന്നതെന്നും, സമയോചിതമായി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് പലതവണ പാലക്കാട് കസബ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും, ഇതുവരെ ഫലപ്രദമായ നിയമനടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയായ പരാതിക്കാരിക്ക് എസ്സി/എസ്ടി (അത്യാചാര നിരോധന) നിയമപ്രകാരം ലഭിക്കേണ്ട പ്രത്യേക സംരക്ഷണവും നിയമസഹായവും നിഷേധിക്കപ്പെട്ടുവെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം നിലാവര്‍നിസ, മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഇല്യാസ് കാവല്‍പാട്, അബ്ദുല്‍ മുത്തലിഫ് തുടങ്ങിയ നേതാക്കള്‍ ഇടപെട്ട് പരാതിക്കാരിക്ക് നിയമപരമായ സഹായം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി സമര്‍പ്പിച്ചത്. പ്രതിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൃഹാതിക്രമണം, നാശനഷ്ടം, ജീവന് ഭീഷണി എന്നിവയ്ക്കുള്ള വകുപ്പുകള്‍ക്കൊപ്പം, എസ്സി/എസ്ടി (അത്യാചാര നിരോധന) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും, പരാതിക്കാരിക്കും കുടുംബത്തിനും അടിയന്തിര പോലിസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീയും പട്ടികജാതി വിഭാഗത്തില്പ്പെട്ടവളുമായ പൗരന്റെ ജീവനും മാനവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ സൂപ്പ്
കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ സൂപ്പ്
അന്താരാഷ്ട്ര വിദ്യാർത്ഥി വിസ: ഇന്ത്യയെ ഹൈ റിസ്ക് പട്ടികയിലാക്കി ഓസ്ട്രേലിയ
അന്താരാഷ്ട്ര വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഓസ്ട്രേലിയ ഹൈ റിസ്ക് വിഭാഗത്തിലേക്ക് മാറ്റി . അസസ്മെന്റ് ലെവൽ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസക്ക് കര്‍ശനമായ ഡോക്യുമെന്ററി ആവശ്യകതകളും അപേക്ഷകളിൽ കൂടുതൽ സൂക്ഷ്മപരിശോധനയും നടത്തും
പയ്യാമ്പലത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡില്‍
തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. എസ്ഐടി തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്. ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11കിലോഗ്രാം തൂക്കമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശിൽപമാണിത്. 2017ൽ ആണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വാജിവാഹനം തന്ത്രിക്ക് കൈവശം സൂക്ഷിക്കാമെന്നായിരുന്നു കണ്ഠര് രാജീവരുടെ വാദം. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്കാൻ തയാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ എസ്ഐടി വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര്… The post മോഷ്ടിച്ചതല്ല, സൂക്ഷിക്കാൻ വച്ചത്… അയ്യപ്പന്റെ വാഹനം തന്ത്രിയുടെ വീട്ടിൽ; സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11 കിലോ തൂക്കം; കണ്ടെത്തിയത് എസ്ഐടിയുടെ പരിശോധനയിൽ appeared first on RashtraDeepika .
നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്
64-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്ന് തുടക്കം
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്ന് തുടക്കം. 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമല്സരങ്ങളില് 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. അല്‍പ്പസമയത്തിനകം എക്സിബിഷന് ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കലോല്‍സവം ഉദ്ഘാടനം ചെയ്യും. പൂക്കളുടെ പേരു നല്കിയ 25 വേദികളിലായാണു മല്‍സരങ്ങള്‍ നടക്കുന്നത്. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍എസ്കെ. ഉമേഷ് പതാക ഉയര്‍ത്തും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ബികെ ഹരിനാരായണന് രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാര്‍ഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയര്മാന് മന്ത്രി കെ രാജന് എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സുരക്ഷയ്ക്കായി10 എസ്ഐ മാരുടെ കീഴില്‍ 1200 ഓളം പൊലീസുകാരെയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ത്രീ സൗഹൃദ ടാക്സികളും സര്‍വീസ് നടത്തും. ഇപ്രാവശ്യവും പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കുന്നത്.
ബീഹാറിൽ ഒരു മിസ്ഡ് കോളിലൂടെ പ്രണയത്തിലായ 60-കാരിയും 35-കാരനും വിവാഹിതരായി. എന്നാൽ, സ്ത്രീയുടെ ഭർത്താവും മകനും ചേർന്ന് ഇരുവരെയും ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയതോടെ സംഭവം സംഘർഷത്തിൽ കലാശിച്ചു. പോലീസ് ഇടപെട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
ന്യൂഡല്‍ഹി: രണ്ടു ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ബിജെപി പരിഗണനയില്‍. തൃപ്പുണ്ണിത്തറയില്‍ എസ് ശ്രീശാന്തിനെ പരിഗണിക്കുകയാണ് ബിജെപി. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ശ്രീശാന്ത് മത്സരിച്ചിരുന്നു. അന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ടു കൂട്ടി. ഈ തിരുവനന്തപുരം മണ്ഡലത്തിലും ബിജെപി ക്രിക്കറ്റ് താരത്തെ പരീക്ഷിച്ചേക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ നാട്ടുകാരന് കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തീരദേശത്തെ വോട്ട് കൂടി കണക്കിലെടുത്താണ് നീക്കം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരന്- കഴക്കൂട്ടം, കെ. സുരേന്ദ്രന്- വട്ടിയൂര്‍ക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രന്- കായംകുളം, കുമ്മനം രാജശേഖരന്- ആറന്മുള, ഷോണ്‍ ജോര്‍ജ്- പാലാ, അനൂപ് ആന്റണി- തിരുവല്ല തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. തിരുവനന്തപുരം സീറ്റില്‍ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചര്‍ച്ച നടത്തിയിട്ടുണ്ട്. പാലായില്‍ ഷോണ്‍ മത്സരിക്കുന്പോള്‍ പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വീണ്ടും മത്സരിക്കണമോയെന്നതില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും എന്‍ഡിഎ മുന്നണിയോടു സഹകരിക്കാന്‍ സാധ്യതയുള്ളവരുമായും നടത്തിയ ചര്‍ച്ചകളില്‍ പല പേരുകളും ഉയര്‍ന്നു. തിരുവനന്തപുരത്തെ തീരദേശ വോട്ടുകളും യുവാക്കളുടെ പിന്തുണയും ലക്ഷ്യമിട്ടാണ് സഞ്ജുവിനെ രംഗത്തിറക്കാന്‍ നീക്കം നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നാട്ടുകാരനായ സഞ്ജു സാംസണെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ സഞ്ജുവിനുള്ള വലിയ സ്വാധീനം വോട്ടായി മാറുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സഞ്ജുവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു. നേരത്തെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച് ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി ഉയര്‍ത്തിയ എസ്. ശ്രീശാന്തിനെ ഇത്തവണ കൊച്ചിയിലെ തൃപ്പുണ്ണിത്തറയില്‍ പരീക്ഷിക്കാനാണ് നീക്കം. ശ്രീശാന്തിന്റെ ജനപ്രീതിയും ക്രിക്കറ്റ് മൈതാനത്തെ വീര്യവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. പാലായില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ ധാരണയായെങ്കിലും പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വീണ്ടും അങ്കത്തിനിറങ്ങണമോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ എന്‍ഡിഎ മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഘടകകക്ഷികളുമായും ബിജെപി ചര്‍ച്ചകള്‍ തുടരുകയാണ്.
നടി റിനി ആൻ ജോര്‍ജിനെ ചോദ്യം ചെയ്യണം; മുഖ്യമന്ത്രിക്ക് പരാതി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ സ്ത്രീ പീഡന പരാതികള്‍ കൂടുന്നതിനിടെ ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യം.
ശബരിമലയില്‍ വരുമാന വർധനവ്; അപ്പം, അരവണ ഇനങ്ങളിൽനിന്ന് 190 കോടി
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ
ദഹനത്തിനും ആരോഗ്യത്തിനും ഉത്തമം ഇത്
ദഹനത്തിനും ആരോഗ്യത്തിനും ഉത്തമം ഇത്
കോഴിക്കോട്: കോഴിക്കോട്ടെ ഒരു സ്വകാര്യ പരിശീലന കേന്ദ്രത്തിൽ മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെ വെള്ളയിൽ പോലീസ് കേസെടുത്തു. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് ഇയാൾക്ക് മർദനമേറ്റത്. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. യുവാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പരാതിയിൽ പറയുന്നു. മുഖത്തും കൈകളിലും കാലുകളിലും തുടയിലുമടക്കം മുറിവേറ്റതിന്റെ അടയാളങ്ങൾ വ്യക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ കുറ്റം ആരോപിച്ച് ആണ് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ മർദിച്ചെന്നാണ് പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിക്കാണ് മർദ്ദനമേറ്റത്. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം നടന്നത്. ബന്ധുക്കളുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിന്റെ ശരീരത്തിൽ പലഭാഗത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ മൊബൈൽ പേയ്മെന്റുകൾ സുരക്ഷിതമാക്കാൻ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക
മൊബൈൽ പേയ്മെന്റുകളുടെ കാലമാണിത്. തട്ടിപ്പുകള്‍ ഏറെ നടക്കുന്നതിനാല്‍ ഡിജിറ്റൽ പണമിടപാടുകളിലെ സുരക്ഷയുടെ ആവശ്യകത വര്‍ധിക്കുന്നു. ഷോപ്പിംഗ് നടത്തുമ്പോൾ നിങ്ങളുടെ മൊബൈൽ പേയ്മെന്റുകൾ സുരക്ഷിതമാക്കുന്നതിനുള്ള അഞ്ച് വഴികൾ പരിചയപ്പെടാം.
തിരുവമ്പാടിക്കും പാലക്കും പുറമേ തൊടുപുഴയും വേണമെന്നാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം. തൊടുപുഴയ്ക്ക് പകരം അപു ജോസഫിന് മറ്റൊരു സീറ്റ് അന്വേഷിക്കുയാണ് യുഡിഎഫ് എന്നാണ് സൂചന.
കൊല്ലം: കോണ്‍ഗ്രസില്‍ ചേർന്ന കൊട്ടാരക്കര മുന്‍എംഎല്‍എ ഐഷാ പോറ്റിക്കെതിരെ വിമർശനം ഉയർത്തി സിപിഐഎം നേതാക്കള്‍ക്കെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് പ്രശ്നം എന്നാല്‍ സിപിഐഎം നേതാവ് എസ് രാജേന്ദ്രന് ബിജെപിയിലേക്ക് പോകുന്നതില്‍ പ്രശ്നമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നതില്‍ അവര്‍ക്കാര്‍ക്കും വിരോധമില്ലെന്നും കോണ്‍ഗ്രസില്‍ ചേരുന്നതിന് മാത്രമാണ് പ്രശ്നമെന്നുമല്ലേ ഇതില്‍ നിന്ന് മനസിലാക്കാനാകുന്നതെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖം ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയപ്പോള്‍ സൈബര്‍ സ്പേസില്‍ വലിയ കോലാഹലങ്ങളാണ്. അവരെ അവഹേളിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും സിപിഎം ഹാന്‍ഡിലുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ നിറയുന്നു. എന്നാല്‍, രണ്ടുദിവസം മുമ്പ് സിപിഎമ്മിന്റെ മറ്റൊരു മുന്‍ എംഎല്‍എയായിരുന്ന എസ് രാജേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരു സിപിഎമ്മുകാരനെയും പ്രതിഷേധങ്ങളുമായി കണ്ടില്ല. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് പോകുന്നതില്‍ അവര്‍ക്കാര്‍ക്കും വിരോധമില്ലെന്നും കോണ്‍ഗ്രസില്‍ ചേരുന്നതിന് മാത്രമാണ് പ്രശ്നമെന്നുമല്ലേ ഇതില്‍ നിന്നും മനസ്സിലാക്കാന്‍? ബിജെപിയോട് മൃദു സമീപനമുള്ള സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ് എന്നതിന്റെ തെളിവുകള്‍ ഇനിയും ഒട്ടനവധിയുണ്ട്. ബാംഗ്ലൂരില്‍ കുടിയൊഴിപ്പിക്കല്‍ നടന്നപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ധാര്‍മികരോഷം കൊണ്ട് തിളച്ചത് നമ്മള് കണ്ടു. എഎ റഹീമും മറ്റു സിപിഎമ്മുകാരും ബാംഗ്ലൂരിലേക്ക് പറന്നെത്തി പ്രതിഷേധം നയിച്ചു. എന്നാല്‍ ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ അര്‍ദ്ധരാത്രിയില്‍ നിരാലംബരായ മനുഷ്യരെ കുടിയിറക്കി വിട്ടിട്ട് ഒരാഴ്ച്ചയായി. സിപിഎമ്മിന് അത് കാണുകയും വേണ്ട, അവിടേക്ക് പോവുകയും വേണ്ട. ഡല്‍ഹി ഭരിക്കുന്നത് ആരാണെന്ന് നമുക്കറിയാം. കര്‍ണാടക ഭരിക്കുന്നത് ആരാണെന്നും. അല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ കൈകോര്‍ത്തിരിക്കുന്ന സഖ്യകക്ഷിയെ പിണക്കാന്‍ സിപിഎമ്മിന് കഴിയില്ലല്ലോ.
ലഗേജ് ഭാരം കുറയ്ക്കുന്നത് ലാഭത്തിനല്ല, ജീവന് രക്ഷിക്കാന്‍!
വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള -തെയ്യം കലാകാരൻ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി
വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള - തെയ്യം കലാകാരൻ അഞ്ചാംപീടിക എൽ.ടി മനോഹരൻ പണിക്കർ (63) നിര്യാതനായി. അഞ്ചാംപീടിക യുവധാര കലാവേദിയുടെ വടക്കെ മലബാറിലെ ജനങ്ങൾനെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും പ്രശസ്ത തെയ്യം കലാകാരനുമായിരുന്നു.
'മേരി കോമിന്' ജൂനിയര്‍ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭര്‍ത്താവ്
വിവാഹമോചനത്തെയും കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയ ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോമിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭർത്താവ് കരുങ് ഓൻഖോലർ.
ജനവാസ മേഖലയിൽ കരടിയും കുട്ടി കരടിയും; ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന് വനംവകുപ്പ്
പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികളിറങ്ങി. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി
മെത്താംഫിറ്റമിനുമായി കണ്ണൂരില്‍ യുവതി അറസ്റ്റില്‍; പിടിയിലായത് അഞ്ചാം പീടിക സ്വദേശിനി ഷില്‍ന
മെത്താംഫിറ്റമിനുമായി കണ്ണൂരില്‍ യുവതി അറസ്റ്റില്‍; പിടിയിലായത് അഞ്ചാം പീടിക സ്വദേശിനി ഷില്‍ന
എസ്യുവി വാങ്ങാൻ പ്ലാനുണ്ടോ? ജസ്റ്റ് വെയിറ്റ്, ഇതാ ഉടനെത്തുന്ന നാല് ശക്തമായ എസ്യുവികൾ
അടുത്ത 60 ദിവസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ നാല് പുതിയ എസ്യുവികൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. റെനോ, നിസ്സാൻ, എംജി, ഫോക്സ്വാഗൺ എന്നീ പ്രമുഖ കമ്പനികളാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ ഡസ്റ്റർ, ടെക്റ്റൺ, മജസ്റ്റർ, ടെയ്റോൺ എന്നിവയുമായി എത്തുന്നത്.
വിറ്റാമിനും ആന്റിഓക്സിഡന്റ് ഗുണങ്ങളും ലഭിക്കാൻ കോഫിയിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കൂ
കോഫി കുടിച്ച് ദിവസം ആരംഭിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. നല്ല ആരോഗ്യം ലഭിക്കുന്നതിന് നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. കോഫിയും വെറുതെ കുടിക്കേണ്ടതില്ല. കോഫിയിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കൂ.
വീട്ടിലെ കക്കൂസിനകത്ത് കഞ്ചാവുചെടി വളര്‍ത്തല്‍; യുവാവ് അറസ്റ്റില്‍
വീട്ടിലെ കക്കൂസിനകത്ത് കഞ്ചാവുചെടി വളര്‍ത്തല്‍; യുവാവ് അറസ്റ്റില്‍
ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു; ഉറവിടം കണ്ടെത്താനായില്ല
Nipah Virus: പനിയോട് കൂടിയുള്ള ശരീരവേദനയാണ് നിപ വൈറസ് ബാധിതരിൽ കണ്ടുവരുന്നത്. ഇതിനോടൊപ്പം ക്ഷീണം, ചുമ, തൊണ്ട വേദന എന്നിവ പ്രാരംഭ രോഗ ലക്ഷണങ്ങളാണ്
ബെംഗളൂരു നിവാസികൾക്ക് ആശ്വാസം; പുതിയ മെട്രോ ലൈനുകൾ കൂടി വരുന്നു..സ്റ്റേഷനുകൾ, റൂട്ട് അറിയാം
ബെംഗളൂരുവിലെ നമ്മ മെട്രോ ശൃംഖല വിപുലീകരിക്കുന്നു. മെട്രോ വയഡക്റ്റുകൾ, റെയിൽ-കം-റോഡ് ഫ്ലൈഓവറുകൾ, സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണമാണം ഉൾക്കൊള്ളുന്ന മെട്രോ മൂന്നാം ഘട്ടത്തിനായുള്ള ആദ്യ ടെൻഡറുകൾ ക്ഷണിച്ചു. 4,187.41 കോടി രൂപ ചെലവിൽ 18.581 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാക്കേജുകൾക്കാണ് ടെൻഡർ ക്ഷണിച്ചത്.ബിഡുകൾ പരിശോധിച്ച് അന്തിമമാക്കിക്കഴിഞ്ഞാൽ, ഈ ജൂണിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സാധ്യത. 2031 മെയ് മാസത്തോടെ
'ഇന്ദിരാ കാൻ്റീനുകള്‍' കൊച്ചിയിലും വരുന്നു; 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും അത്താഴവും
കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ ബെംഗളൂരുവില്‍ നടപ്പാക്കിയ ഇന്ദിരാ കാൻ്റീനുകള്‍ കൊച്ചി കോർപറേഷൻ പരിധിയിലേക്കും .തമിഴ്നാട് സർക്കാരിൻ്റെ 'അമ്മ ഉണവഗം' പദ്ധതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2017ല്‍ സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ ഇന്ദിരാ കാൻ്റീനുകള്‍ കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതികളില്‍ ഒന്നാണ്.
തൃശൂർ: നാട്ടികയിൽ യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയും യുവതിയോട് ലൈംഗികച്ചുവയോടെ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ, ഒൻപത് ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. നാട്ടിക എ.കെ.ജി. ഉന്നതിയിൽ കാമ്പ്രത്ത് വീട്ടിൽ അഖിൽ (33) ആണ് വലപ്പാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്തിന് രാത്രി ഒമ്പതരയോടെ നാട്ടിക സ്വദേശിനിയുടെ വീടിന് മുന്നിലെ വഴിയിൽ വെച്ചാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അഖിൽ ഒരു പ്രകോപനവുമില്ലാതെ യുവതിയുടെ സുഹൃത്തായ അമലിനെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പരാതിക്കാരിയോട് അഖിൽ ലൈംഗികച്ചുവയോടെ അസഭ്യം പറയുകയും, ഇരുവരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരിയെ തോളിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയതായും കേസിൽ പറയുന്നു. വലപ്പാട്, കൈപ്പമംഗലം, മലപ്പുറം തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കവർച്ചക്കേസുകൾ, ഒരു വധശ്രമക്കേസ്, ഒരു മോഷണക്കേസ്, ഒരു അടിപിടിക്കേസ്, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസ്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസ് എന്നിവയുൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ.
സാമ്പത്തിക വൈവിധ്യവത്കരണം; എണ്ണയിതര മേഖലകളിൽ മികച്ച വളർച്ച
എണ്ണയിതര മേഖലകളുടെ വിഹിതം 75 ശതമാനം കടന്നു
പ്രായത്തെ തോല്പിക്കുന്ന ശാരീരികക്ഷമതയുമായി ഫുട്ബോള്‍ ലോകത്തെ അതിശയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാല്പതാം വയസ്സിലും യുവതാരങ്ങളെ പിന്നിലാക്കുന്ന ഫിറ്റ്നസാണ് റൊണാള്‍ഡോയ്ക്ക്. ഈ ഫിറ്റ്നസിന് പിന്നിലെ രഹസ്യം എന്തെന്ന് നോക്കാം.
മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പൊലീസ് കേസ്
കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു
കറ പുരളാത്ത പത്രപ്രവർത്തകൻ,ആദർശാത്മക ജീവിതം, ഒ.കരുണ നെ അനുസ്മരിച്ച് ആർടിസ്റ്റ് ശശികല
ഒ.കരുണ നിലൂടെ വിട പറഞ്ഞത് ആദർശാത്മക പത്രപ്രവർത്തനം ജീവിതവ്രതമാക്കിയ പോയതലമുറ കളിലെ കണ്ണികളിലൊരാളെയാണ്.വീക്ഷണം കരുണേട്ടനെന്നാണ് ഇദ്ദേഹത്തെ പരിചയമുള്ളവർ വിളിച്ചിരുന്നത്.
സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ കാമുകന് പ്രണയം ഉപേക്ഷിച്ചു ; മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: സര്‍ക്കാരില്‍ ജോലി കിട്ടിയപ്പോള്‍ കാമുകന് പ്രണയം ഉപേക്ഷിച്ചതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ വികാരബാദ് ജില്ലിയില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയായ കൊമ്മാനി സീതാരാമ എന്ന 27 കാരിയാണ് ആത്മഹത്യ ചെയ്തത്.. തെലുങ്കാനയിലെ തന്നെ കോതഗഡിക്കടുത്തുള്ള റെയില്‍വേട്രാക്കില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക മുമ്പ് യുവാവിന്റെ വീട്ടിലെത്തി യുവതി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തൊട്ടടുത്ത ഗ്രാമത്തിലുള്ളയാളാണ് യുവാവ്. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ യുവാവിന് സര്‍ക്കാര്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലി കിട്ടിയതോടെ യുവാവ് പ്രണയബന്ധത്തില്‍ നിന്നും പിന്മാറി. സ്ത്രീധനം വാങ്ങി മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് യുവാവ് പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക വിഷമം വരുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)
ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ മേല്‍ മേല്‍ക്കൂരയുടെ പാളി അടര്‍ന്നു വീണു
അഞ്ച് സ്റ്റാർ സുരക്ഷ, വില 5.59 ലക്ഷം മുതൽ; സാധാരണക്കാരനെ നെഞ്ചിലേറ്റി പുത്തൻ ടാറ്റ പഞ്ച്
2026 ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറങ്ങി. പുതിയ ഡിസൈൻ, ഇന്ത്യയിലാദ്യമായി സിഎൻജി ഓട്ടോമാറ്റിക് ഗിയർബോക്സ്, പുതിയ ടർബോ പെട്രോൾ എഞ്ചിൻ, ആധുനിക ഇന്റീരിയർ, 360-ഡിഗ്രി ക്യാമറ പോലുള്ള പുതിയ ഫീച്ചറുകൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
കേരള കോണ്‍ഗ്രസ് എം ഇല്ലെങ്കിലും യുഡിഎഫ് ജയിക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു
'കത്തി മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
മദ്യലഹരിയില്‍ കത്തി മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം.കുളത്തൂർ അരുവല്ലൂർ സ്വദേശി 40 കാരനായ മനോജ് ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സമീപവാസിയായ പ്രതി ഒളിവില്‍. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അരുവല്ലൂരിലായിരുന്നു സംഭവം.
അ ഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'സർവ്വം മായ' ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപ നേടി ചരിത്ര വിജയം സ്വന്തമാക്കി. ഹൊറർ-കോമഡി വിഭാഗത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ നേട്ടം കൈവരിച്ചത് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ്. ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രത്തെക്കുറിച്ചുള്ള എ.ഐ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. റിയ ഷിബു അവതരിപ്പിച്ച ഡെലുലു എന്ന കഥാപാത്രം ചിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. 'സർവ്വം മായ'യിലെ ഡെലുലുവും 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയും ഒരുമിക്കുന്ന തരത്തിൽ അഖിൽ കിളിയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച എ.ഐ ചിത്രങ്ങളാണ് 'ഡെലുലു യുഗം' എന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമകളിലെ ലൊക്കേഷനുകൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് മുൻപും അഖിൽ കിളിയൻ ശ്രദ്ധ നേടിയിരുന്നു. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ സത്യൻ ഒരുക്കിയ 'സർവ്വം മായ'യിലൂടെ സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന നിവിൻ പോളിയെ തിരികെ ലഭിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് ഇത് കരുത്ത് പകർന്നു.
പ്രമേഹം, പൊണ്ണത്തടി തടയും, പഴങ്കഞ്ഞി പോഷകമൂല്യങ്ങളുടെ കലവറയെന്ന് പഠനം
ലബോറട്ടറികളിലെ വിശകലനങ്ങൾ പ്രകാരം സാധാരണ ചോറിനെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ നാരുകളുടെ അളവിൽ 631 ശതമാനവും അന്നജത്തിന്റേതിൽ 270 ശതമാനവും പ്രോട്ടീനിന്റെ അളവ് 24 ശതമാനവും അധികമാണെന്നും ഇതിൽ വ്യക്തമാക്കുന്നു.
സ്വര്‍ണവില മുന്നോട്ട്; ഇന്നും വന്‍ വര്‍ധന, ആഭരണം വാങ്ങുന്നവര്‍ തന്ത്രം മാറ്റി, പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഉയര്‍ന്ന വിലയില്‍ എത്തുമ്പോള്‍ വിറ്റഴിച്ച് ലാഭം കൊയ്യാന്‍ ഉപഭോക്താക്കള്‍ ശ്രമിച്ചാല്‍ അല്‍പ്പം വില ഇടിവ് വന്നേക്കാം. എങ്കിലും വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട. 10 രൂപയ്ക്ക്
അഖിൽ സ്ത്രീയുടെ സുഹൃത്തായ അമലിനെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും, തടയാന്‍ ചെന്ന പരാതിക്കാരിയെ ലൈംഗിക ചുവയോടെ അസഭ്യങ്ങള്‍ പറയുകയുമായിരുന്നു.
പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും സ്വാധീനിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള നിയമസഭ സംഘടിപ്പിച്ച
തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു
പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ, ഭരണപരമായ വീഴ്ചകൾ മൂലം ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തി നഗരസഭ ഭരണസമിതി.
ബംഗാളില്‍ രണ്ട് നഴ്സുമാര്‍ക്ക് നിപ; ഇരുവരുടേയും നില ഗുരുതരം: ഉറവിടം കണ്ടെത്താനാവാതെ അധികൃതര്‍
ബംഗാളില്‍ രണ്ട് നഴ്സുമാര്‍ക്ക് നിപ; ഇരുവരുടേയും നില ഗുരുതരം
മകരവിളക്ക്: പത്തനംതിട്ട മുഴുവൻ അവധി; കോട്ടയം, ഇടുക്കി ജില്ലകളിലെ ചില പഞ്ചായത്തുകള്‍ക്കും അവധി
ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലും ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലും ഇന്ന് അവധി.
Health Tips : ഉറങ്ങുന്നതിന് മുമ്പ് ചെറി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ, ഗുണമിതാണ്
ഉറങ്ങുന്നതിനു മുമ്പ് ചെറി ജ്യൂസ് കുടിക്കുന്നത് കടുത്ത വീക്കം തടയാൻ സഹായിച്ചേക്കാം. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വീക്കം കുറയ്ക്കുന്നതിനും ചെറി സഹായകമാണ്.
പ്രതിഷേധിച്ചയാൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ സംരക്ഷകൻ എന്ന് വിളിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

31 C