കൊച്ചി: പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞു മുനമ്പം ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണു സര്‍ക്കാരും പ്രതിപക്ഷവുമെന്നു ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ്. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും കേന്ദ്രനിയമത്തിനു കീഴില്‍ മാത്രമേ മുനമ്പത്തെ 613 കുടുംബങ്ങളുടെ പ്രശ്നം സമ്പൂര്‍ണമായി പരിഹരിക്കാനാകൂവെന്നും വഖഫ് ബോര്‍ഡിനെതിരേ ഒരക്ഷരം മിണ്ടാതെ ഓച്ഛാനിച്ചുനിന്ന വി.ഡി. സതീശന് എങ്ങനെയാണു മതേതരത്വം സംരക്ഷിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. 'പഴയകാലം തിരിച്ചുപിടിക്കാമെന്നു പറഞ്ഞു ജാഥ നടത്തുന്ന വി.ഡി. സതീശന് പറയുന്നതു മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കേ കഴിയൂവെന്നാണ്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ. എന്നിവര്‍ക്കെതിരേ ഒന്നും മിണ്ടാത്ത വി.ഡി. സതീശന് എങ്ങനെയാണു മതേതരത്വത്തെക്കുറിച്ച് പറയാനാകുക? മുനമ്പത്തെ അറുനൂറിലധികം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോയപ്പോള്‍ വഖഫ് ബോര്‍ഡിനെതിരേ മിണ്ടാതെ നിന്നവരാണ് സതീശനും കൂട്ടരും. ഇവര്‍ മുനമ്പം ജനതയോടു ചെയ്തതൊക്കെ എന്നെങ്കിലും പുറത്തുവരും. പ്രശ്നങ്ങള്‍ അവസാനിച്ചെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് മുനമ്പംകാര്. പ്രശ്നം നാളെ രാവിലെ പരിഹരിക്കുമെന്നു പറഞ്ഞു വൈദികരെ ഉള്‍പ്പെടെ പറ്റിച്ചു. കേന്ദ്രനിയമത്തിലൂടെ അല്ലാതെ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് അന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. ആരും വിശ്വസിച്ചില്ല. ഒരു ദിവസം രാവിലെ സംസ്ഥാന വ്യവസായമന്ത്രി വിളിച്ച്, ഇവിടെ എല്ലാ പ്രശ്നവും പരിഹരിച്ചെന്നും സമരം അവസാനിപ്പിച്ചോളാനും പറഞ്ഞു. അന്നു മുനമ്പം ജനതയുടെ സമരം അവസാനിപ്പിച്ചിരുന്നെങ്കില്‍ വഞ്ചനയ്ക്ക് ഇരയാകുമായിരുന്നു. വസ്തുവിന്റെ എല്ലാ അവകാശവും പുനഃസ്ഥാപിച്ചു തരുമെന്നു പറഞ്ഞ മന്ത്രി ഇപ്പോള്‍ എവിടെപ്പോയി? അരമനയെ മുഴുവന്‍ എറണാകുളത്തെ റെസ്റ്റ് ഹൗസിലേക്കു വിളിപ്പിച്ചു മുഴുവന്‍ അവകാശങ്ങളും പുനഃസ്ഥാപിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയും പ്രശ്നം പത്തു മിനിറ്റ് കൊണ്ട് പരിഹരിക്കാമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവും എവിടെപ്പോയി? പ്രശ്നപരിഹാരത്തിനു ബി.ജെ.പി. ശ്രമിക്കുമ്പോള്‍ ഇടംകോലിടരുത്. എതിര്‍ക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കോണ്‍ഗ്രസ് മുനമ്പം ജനതയോടു കാണിക്കണം'- ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവിടും;തത്വത്തില്‍ അംഗീകരിച്ചു
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതിനകം തീരുമാനമെടുത്ത ശിപാര്‍ശകള്‍ക്കു പുറമേ 32 എണ്ണത്തില്ക്കൂടി മന്ത്രിസഭായോഗം തീരുമാനമെടുത്തു. 1947-നു മുമ്പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും പിന്മുറക്കാര്ക്കും മാത്രമേ സമുദായ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളൂവെന്ന നിബന്ധന അശാസ്ര്തീയമായതിനാല്, ബിഷപ്പുമാരുടെ സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികൃതരുടെ അന്വേഷണത്തിനു സഹായകമായ രേഖയായി പരിഗണിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് പ്രാദേശിക അന്വേഷണം നടത്തി ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാം. 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
വൻ കവർച്ച, പിന്നാലെ രൂക്ഷവിമർശനം, പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ രാജിവച്ചു
നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു
പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി തർക്കം, കൂട്ടത്തല്ല്, 12അംഗ സംഘം പിടിയിൽ
ചാലിശ്ശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർദ്ധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു.
പ്രണയവിവാഹത്തെ പിന്തുണച്ചയാളുടെ കാൽപ്പാദം തല്ലിത്തകർത്ത് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും
മാണ്ഡ്യക്കടുത്ത് ബൊമ്മലപുരയിൽ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ പകപോക്കലിലേക്ക് നയിച്ചത്
രശ്മിക-വിജയ് വിവാഹവേദി; ഉദയ്പൂരിലെ ആഡംബര ഹോട്ടലിലെ ഒരു ദിവസത്തെ വാടക ഇങ്ങനെ
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രിയതാരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. രാജസ്ഥാനിലെ ഉദയ്പൂരിലെ അതിമനോഹരമായ ഒരു ആഡംബര റിസോര്‍ട്ടില്‍ വെച്ചായിരിക്കും ഇവരുടെ വിവാഹ ചടങ്ങുകള്‍ നടക്കുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉദയ്പൂരിലെ പ്രശസ്തമായ 'മെമെന്റോസ് ബൈ ഐടിസി ഹോട്ടല്‍സ്, ഏക്കായ' എന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടാണ് വിവാഹവേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ്
വെള്ളിയാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ ഇതിനെ ചൊല്ലി തർക്കമുണ്ടാകുകയും മാനവേന്ദ്രന്റെ തന്നെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അക്ഷിത് അച്ഛനെ വെടി വെയ്ക്കുകയായിരുന്നു. സംഭവ സമയം അക്ഷിതിന്റെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വൈറ്റില കൊലപാതകം അപകടമരണം ആക്കാനുള്ള ശ്രമം പൊളിഞ്ഞത് ഇങ്ങനെ
അനാഥരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
സർക്കാർ സ്വകാര്യത ലംഘിക്കുന്നോ? | Vinu V John | News Hour 24 Feb 2026
ഡേറ്റയുടെ ദുരുപയോഗം വ്യക്തമോ?; പ്രചാരണത്തിന് വ്യക്തി വിവരങ്ങളോ?
കക്കൂസ് നിർമ്മാണത്തിന് വാങ്ങിയത് 15 ലക്ഷം കൈക്കൂലി, എറണാകുളത്ത് പഞ്ചായത്ത് ഓവർസിയർ പിടിയിൽ
പുത്തൻകുരിശിലെ ഗോഡൗണിന് സമീപം ടോയ്ലറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് വൻ തുക കൈക്കൂലി ചോദിച്ചത്
പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങി; ഇംഗ്ലണ്ടിന്റെ ജയം രണ്ട് വിക്കറ്റിന്
165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു
വൈറ്റില കൊലപാതകം; പ്രതി ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവര്ത്തകന്
കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയെ ആണ് വൈറ്റില മേല്‍പ്പാലത്തിന് താഴേയുള്ള റെയില്‍വേ ട്രാക്കിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതിയെ പിടികൂടിയത്. യുവതിയോടൊപ്പം സിസിടിവിയില്‍ കണ്ട ഷാജി എന്നയാളെയാണ് പോലിസ് പിടികൂടിയത്. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലിസ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറില്‍ വന്നിറങ്ങിയത്. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതില്‍ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികില്‍സക്കായി ഇവര്‍ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഷാജി ഹൈക്കോടതിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ക്ക് സുധയുടെ കുടുംബവുമായി വര്‍ഷങ്ങളായി അടുപ്പമുണ്ട്. എന്നാല്‍ അടുത്തിടെ ഇവരുടെ സൗഹൃദത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തര്‍ക്കത്തിന് കാരണം. രാത്രി ഇരുവരും റെയില്‍വേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നും പോലിസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് വിവരം. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പോലിസ് അറിയിച്ചു.
തൊഴിലധിഷ്ഠിത കോഴ്സുകളുമായി നെക്സസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങി
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ലോജിസ്റ്റിക്സ്, എച്ച് ആര് മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് പുറമെ യുജി കോഴ്സുകളായ ബിബിഎ, എംബിഎ എന്നീ കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്
കൊച്ചി: ഉർവശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എൽ ജഗദമ്മ എഴാം ക്ലാസ് ബി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പേരിന്റെ കൗതുകവും ഉർവശിയുടെ ശക്തമായ സാന്നിധ്യവും ചിത്രത്തിന് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. സ്ത്രീകളുടെ ജീവിത യാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയായിരിക്കും ഇത് എന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി സംവിധാനം നിർവഹിക്കുന്നത്. എവർസ്റ്റാർ ഇന്ത്യൻസ്, ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ ഉർവശിയും കലേഷ് രാമാനന്ദുമാണ് പ്രധാനമായും ഉള്ളത്. ഒരു തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് പോസ്റ്റർ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, അഭയ്, വി കെ വിജയകൃഷ്ണൻ, ലിൻ സുരേഷ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവർക്കൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിൽ നായർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ, ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. ഷൈജൽ എഡിറ്റിംഗും, ശരവണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ഷാഫി ചെമ്മാട് പ്രൊഡക്ഷൻ കൺട്രോളറും, റെജിവാൻ അബ്ദുൽ ബഷീർ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. രാജേഷ് മേനോൻ കലാസംവിധാനവും, കുമാർ എടപ്പാൾ വസ്ത്രാലങ്കാരവും, ഹസൻ വണ്ടൂർ മേക്കപ്പും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശനും, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദറും, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണനും ആണ്. മുകേഷ്, സക്കീർ ഹുസൈൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരും, വിഷ്ണു വിശിക, ഷോൺ സോണി എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമാണ്. ജയറാം രാമചന്ദ്രൻ പോസ്റ്റർ ഡിസൈനിംഗും, എ എസ് ദിനേശ് പിആർഒ ചുമതലയും നിർവഹിക്കുന്നു.
ട്വന്റി-20 ലോകകപ്പ്; ബ്രൂക്കിന്റെ കിടിലന്‍ സെഞ്ചുറി, പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍
പല്ലക്കീല്‍: പാകിസ്താന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഐതിഹാസിക സെഞ്ചുറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം. നായകന്റെ കന്നി ട്വന്റി-20 സെഞ്ചുറി ബലത്തില്‍ ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറി. സൂപ്പര്‍ എട്ടില്‍ തുടരെ രണ്ടാം ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പാകിസ്താനെ 2 വിക്കറ്റിനാണ് വീഴ്ത്തിയത്. ഇതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മല്‍സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്തു. 50 പന്തില്‍ കന്നി സെഞ്ചുറിയ തൂക്കിയ ബ്രൂക്ക് 51ാം പന്തില്‍ ഷഹീന് അഫ്രീദിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ജയമുറപ്പിച്ചിരുന്നു. 51 പന്തില്‍ 10 ഫോറും 4 സിക്സും സഹിതമായിരുന്നു ബ്രൂക്കിന്റെ മഹത്തായ ഇന്നിങ്സ്. വിജയത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഷഹീന് ഷാ അഫ്രീദി ഞെട്ടിച്ചു. ആദ്യ പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കില്‍ പുറത്ത്. പിന്നാലെ മൂന്നാം ഓവര്‍ എറിയാനെത്തിയ അഫ്രീദി വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ജോസ് ബട്ലറെ (2) മടക്കിയാണ് താരം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ബ്രൂക്ക് എത്തിയതോടെ ഒരറ്റം ഇംഗ്ലണ്ട് സുരക്ഷിതമാക്കി. എന്നാല്‍ അപ്പോഴും മറ്റേ അറ്റത്ത് വിക്കറ്റുകള്‍ വീണു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് അഞ്ച്, ആറ് വിക്കറ്റുകളില്‍ സാം കറന് (16), വില്‍ ജാക്സ് എന്നിവരെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് പോരാട്ടം തുടര്‍ന്നു. വില്‍ ജാക്സ് 23 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 28 റണ്‍സുമായി മടങ്ങി. 19ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് നവാസ് പാകിസ്താനെ വീണ്ടും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇംഗ്ലണ്ട് ആ ടെന്‍ഷന്‍ അതിജീവിച്ചു. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ജയം കുറിച്ചു. പാകിസ്താനായി അഫ്രീദി മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. ഉസ്മാന് താരിഖ്, മുഹമ്മദ് നവാസ് എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി. നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പൊരുതവുന്ന സ്കോര്‍ പാകിസ്താന് മുന്നില്‍ വച്ചു. 20 ഓവറില്‍ നേടാന്‍ കഴിഞ്ഞത് 164 റണ്‍സ്. ടോസ് നേടി പാകിസ്താന് ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് നടത്തിയ പോരാട്ടമാണ് അവരെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്സാദ ഫര്ഹാന് 45 പന്തില്‍ 2 സിക്സും 7 ഫോറും സഹിതം 63 റണ്‍സെടുത്തു.ബാബര്‍ അസം, ഫഖര്‍ സമാന്, ഷദബ് ഖാന് എന്നിവരും നിര്‍ണായക സംഭാവന നല്‍കിയതോടെയാണ് അവര്‍ ഈ സ്കോറിലെത്തിയത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല. ബാബര്‍ 24 പന്തില്‍ 25 റണ്‍സെടുത്തു മടങ്ങി. ഫഖര്‍ സമാന് 16 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 25 റണ്‍സ് വാരി. ഷദബ് ഖാന് 11 പന്തിലാണ് 23 അടിച്ചത്.ഇംഗ്ലണ്ടിനായി ലിയാം ഡോസന് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജാമി ഓവര്ടന്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി. ആദില്‍ റഷീദിന് ഒരു വിക്കറ്റ് കിട്ടി.
കോഴിക്കോട് അടച്ചിട്ട വീടുകളില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന്റെയും ആക്രിക്കച്ചവടത്തിന്റെയും മറവില്‍ വീടുകള്‍ നിരീക്ഷിച്ച് രാത്രി മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി.
സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ പേരിൽ ഓട്ടോമേറ്റഡ് മെസ്സേജസ് അയക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായി വിജയന് വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. സർക്കാരിനെ വിശ്വസിച്ച് ജീവനക്കാർ നൽകിയ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വിടി ബൽറാം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തെ തകിടം മറിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ഓഫീസ് പെരുമാറുന്നത്
ലണ്ടൻ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റിന്റെ ആവേശകരമായ വിജയം. പാകിസ്ഥാൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, അഞ്ച് പന്തുകൾ ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നായകൻ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇതോടെ സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. 165 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ (0) റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് തന്നെ അവർക്ക് നഷ്ടമായി. തുടർന്ന് ടീം സ്കോർ 17-ൽ നിൽക്കെ നായകൻ ജോസ് ബട്ലറും (2) പുറത്തായി. ജേക്കബ് ബെഥൽ (8), ടോം ബാന്റൺ (2) എന്നിവർ കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് 58 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു. അഞ്ചാം വിക്കറ്റിൽ സാം കറൻ (16) ഹാരി ബ്രൂക്കും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സാം കറൻ പുറത്താകുമ്പോൾ സ്കോർ 103-ൽ എത്തിയിരുന്നു. പിന്നാലെ ക്രീസിൽ എത്തിയ വിൽ ജാക്സും (28), ബ്രൂക്കും ചേർന്ന് ഇംഗ്ലണ്ടിനെ 150 കടത്തി. സെഞ്ച്വറി നേടി ടീമിനെ വിജയത്തോടടുപ്പിച്ചാണ് ഹാരി ബ്രൂക്ക് പുറത്തായത്. വെറും 51 പന്തുകളിൽ നിന്ന് 10 ബൗണ്ടറികളും 4 സിക്സറുകളും സഹിതം ബ്രൂക്ക് 100 റൺസ് തികച്ചു. സ്കോർ 160-ൽ എത്തിയപ്പോൾ വിൽ ജാക്സും (28), തൊട്ടുപിന്നാലെ ജാമി ഓവർട്ടണും (0) പുറത്തായി. എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇംഗ്ലണ്ടിനെ ലിയാം ഡോസണും ജോഫ്ര ആർച്ചറും ചേർന്നാണ് 19.1 ഓവറിൽ വിജയലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ഷഹീൻ അഫ്രീദി നാല് വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാൻ നിരയെ വിറപ്പിച്ചു. ഉസ്മാൻ താരിഖ്, മുഹമ്മദ് നവാസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് എടുത്തത്. 45 പന്തിൽ നിന്ന് 7 ഫോറും 2 സിക്സും ഉൾപ്പെടെ 63 റൺസ് നേടിയ സാഹിബ്സാദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ. ബാബർ അസം 24 പന്തിൽ 25 റൺസും, ഫഖർ സമാൻ 16 പന്തിൽ 25 റൺസും സംഭാവന ചെയ്തു. അവസാന ഓവറുകളിൽ ഷദാബ് ഖാൻ നടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ 150 കടത്തിയത്. 11 പന്തിൽ നിന്ന് 4 ഫോറുകൾ സഹിതം 23 റൺസായിരുന്നു താരത്തിന്റെ സംഭാവന. മറ്റ് ബാറ്റർമാരായ സലിം അയൂബ് (7), സൽമാൻ അലി ആഗ (5), ഉസ്മാൻ ഖാൻ (8) എന്നിവർക്ക് കാര്യമായ സ്കോർ നേടാനായില്ല. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ മൂന്നും, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റഷീദ്: ഒരു വിക്കറ്റ് നേടി.
165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(0), ജോസ് ബട്ലറെയും നഷ്ടമായിരുന്നു.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറത്ത് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം സമുച്ചയത്തിന്റെ നിര്‍മാണോത്ഘാടനത്തിന്റെ ശിലാഫലകം നീക്കം ചെയ്തതായി ജി സുധാകരൻ
തമിഴ്നാട്ടിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
പുതിയ പാർട്ടി പ്രഖ്യാപിച്ച് ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരത്ത് വെച്ചാണ് പ്രഖ്യാപനം നടത്തുക.പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.അതേസമയം 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. The post തമിഴ്നാട്ടിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല appeared first on ഇവാർത്ത | Evartha .
നാളെ തെളിവ് പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവേ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മുംബൈയിലെ ഒരു വനിതാ ട്രെയിൻ മാനേജർ തൻ്റെ ജോലിയുടെ കഠിനാധ്വാനം വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത് വൈറലായി. ട്രെയിനുകൾ വൈകുമ്പോൾ യാത്രക്കാർ അൽപ്പം ക്ഷമ കാണിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു, കാരണം അതിന് പിന്നിൽ റെയിൽവേ ജീവനക്കാരുടെ വലിയ പരിശ്രമമുണ്ട്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അഭിനന്ദിച്ച ശശി തരൂർ, എൽഡിഎഫ് സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
15 ശതമാനം പ്രഖ്യാപിച്ചു, 10 നടപ്പാക്കി; യുഎസ് കയറ്റുമതി തീരുവ നിലവില്‍ വന്നു
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ കയറ്റുമതി തീരുവ നിലവില്‍ വന്നു. സുപ്രീം കോടതി വിധിയോടെ റദ്ദാക്കപ്പെട്ട പകര തീരുവയ്ക്ക് ബദലായി ട്രംപ് ആദ്യം 10 ശതമാനവും പിന്നീട് 15 ശതമാനവും തീരുവയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നടപ്പിലായത് 10 ശതമാനം തീരുവയാണ്. ഇതനുസരിച്ചുള്ള യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റ അറിയിപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 150 ദിവസത്തേക്കാണ് പുതിയ തീരുവ ബാധകം. അതിന് ശേഷം യുഎസ് കോണ്‍ഗ്രസ് അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇത് തുടരാനാകൂ. കഴിഞ്ഞ വെള്ളിയാഴ്ചയിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ 1974ലെ വ്യാപാര നിയമം 122ാം വകുപ്പ് പ്രകാരം 10 ശതമാനം തീരുവയാണ് എല്ലാ രാജ്യങ്ങള്‍ക്കും ട്രംപ് ചുമത്തിയത്. ഇതിനുള്ള എക്സിക്യൂട്ടീവ് ഓര്‍ഡറും പുറത്തിറങ്ങി. തൊട്ടടുത്ത ദിവസം ഇത് 15 ശതമാനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ 15 ശതമാനമാക്കി ഉയര്‍ത്തിയ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. തീരുവ 15 ശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത് എപ്പോഴായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
സ്വന്തം സൈന്യത്തെ കൊന്നൊടുക്കുന്ന പുടിന് ഭരണകൂടം
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്വകാര്യ ഹോസ്റ്റലിൽ 22 വയസ്സുകാരിയായ എൻജിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പുങ്ങനൂർ മണ്ഡലത്തിലെ മംഗലം ഗ്രാമ സ്വദേശിനിയായ ഭുവന (22) ആണ് മരിച്ചത്. മോഹൻ ബാബു യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പോലീസിന്റെ റിപ്പോർട്ട് പ്രകാരം, പഠനാവശ്യത്തിനായി താമസിപ്പിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം നടന്നത്. മുറിക്കുള്ളിൽ വിദ്യാർത്ഥിനിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഹോസ്റ്റൽ ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹോസ്റ്റൽ മുറിയുടെ ചുവരുകളിൽ ചില കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഒടുവിൽ, വിടവാങ്ങുന്നു എന്നായിരുന്നു ചുവരിലെഴുതിയിരുന്ന ഒരു വാചകം. സംഭവസ്ഥലത്തെത്തിയ ചന്ദ്രഗിരി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുപ്പതിയിലെ റൂയ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ചന്ദ്രഗിരി സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് ഞങ്ങൾ കേസ് അന്വേഷിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ, അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നാലെ, സർവ്വകലാശാലയിലെ ക്രമക്കേടുകളിലും പ്രശ്നങ്ങളിലും സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കാർത്തികപ്പള്ളിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ അറസ്റ്റിൽ
കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു
പി എസ് സി പ്രായപരിധി ഉയർത്തി സർക്കാർ, ജനറൽ വിഭാഗത്തിന് 40 വയസ്സ് വരെ, ഒബിസിക്ക് പ്രായപരിധി 43 വയസ്സ്
പി എസ് സി പരീക്ഷകൾ എഴുതുന്നതിനുളള പ്രായപരിധി ഉയർത്തി സംസ്ഥാന സർക്കാർ. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും. ഒബിസിക്ക് 43 വയസ്സും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് 45
ലഹരിക്കേസുകളിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ട്. അബ്കാരി കേസുകളിലെ ശിക്ഷാ നിരക്ക് 10 ശതമാനം മാത്രമാണ്. ഈ അലംഭാവം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് ഇന്ത്യൻ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയാതായി റിപ്പോർട്ടുകൾ. പിതാവിന് അസുഖം ഗുരുതരമായതിനെ തുടർന്നാണ് താരം മടങ്ങിയതെന്നാണ് വിവരം. റിങ്കുവിന്റെ പിതാവ് നിലവിൽ വെന്റിലേറ്ററിലാണെന്നാണ് സൂചന. വ്യാഴാഴ്ച സിംബാബ്വെയ്ക്കെതിരായ നിർണ്ണായക ലോകകപ്പ് മത്സരത്തിൽ റിങ്കുവിന് കളിക്കാനായേക്കില്ല. തിങ്കളാഴ്ച ഇന്ത്യൻ ടീമിനൊപ്പം ചെന്നൈയിലേക്ക് തിരിച്ചിരുന്ന റിങ്കു, സിംബാബ്വെയ്ക്കെതിരായ ലോകകപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയും പിന്നീട് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. വ്യാഴാഴ്ച നടക്കുന്ന സിംബാബ്വെയ്ക്കെതിരായ മത്സരം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവിയും സിംബാബ്വെയെ വെസ്റ്റിൻഡീസ് വലിയ മാർജിനിൽ തോൽപ്പിച്ചതും ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതകളെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. സെമിഫൈനലിലേക്ക് പ്രവേശിക്കാൻ ഇനി വരുന്ന മത്സരങ്ങളിൽ വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമാകുകയും ചെയ്യേണ്ടതുണ്ട്.
ഉർവശി നായികയാകുന്ന ‘എൽ ജഗദമ്മ എഴാം ക്ലാസ് ബി' ഫെബ്രുവരിയിൽ തിയറ്ററുകളിൽ
ഉർവശി കേന്ദ്രകഥാപാത്രമാകുന്ന 'എൽ ജഗദമ്മ എഴാം ക്ലാസ് ബി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, സ്ത്രീജീവിതത്തിന് പ്രാധാന്യം നൽകുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ്.
പള്ളുരുത്തി ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ തന്റെ അഞ്ച് ഏക്കർ വരുന്ന വയലുകളിൽ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് പുതുയുഗ യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 102 കാരിയായ കർഷകയുടെ അപേക്ഷ
ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാല്‍ എംപി . മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും വിമര്‍ശിച്ചു. ജീവനക്കാരുടെ വ്യക്തിഗത വിരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്കിയതിനെതിരെയുള്ള ഹൈക്കോടതിയുടെ വിമര്‍ശനത്തിലൂടെ സര്‍ക്കാര്‍ ചെയ്തത് തെറ്റായ കാര്യമാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണിത്.എങ്ങനെയെങ്കിലും നഷ്ടപ്പെട്ട വികൃതമായ മുഖം തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രിയും ഭരണകൂടവും മുഖംമിനുക്കല്‍ പരിപാടിയുമായി ഇറങ്ങിയിട്ട് കുറച്ച ദിവസമായി. പക്ഷേ അതിന് പാവപ്പെട്ടവന്റെ സ്വകാര്യതയെ ബലിയാടാക്കുന്ന ഈ ക്രൂരകൃത്യം കേരളം ഒരിക്കലും പ്രതീക്ഷിച്ചില്ല. കുറച്ച് ദിവസം കൂടി […] The post കുറച്ച് ദിവസം കഴിയുമ്പോള്‍ കാവല്‍ മന്ത്രിസഭ ആകാന്‍ പോകുന്ന സര്‍ക്കാരാണിത്; അതുകൊണ്ട് രാജിവെച്ച് ഒഴിഞ്ഞു പോകണം എന്ന് പറയുന്നില്ല: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
സുരേഷ് ഗോപിയും വീണ ജോര്‍ജും ഇടപെട്ടു, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കുമെന്ന് കെജിഎംഒഎ
മന്ത്രിമാരുമായുള്ള ചർച്ചയെയും പ്രതികളുടെ അറസ്റ്റിനെയും തുടർന്നാണ് തീരുമാനം. അതേസമയം, വനിതാ ഡോക്ടറെ ആക്രമിച്ചതിലും സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് ജില്ലയിലെ നിസ്സഹകരണ സമരം തുടരും.
പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി
താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൽഹി: കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ, ഈ നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പേരുമാറ്റം ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുത്തുമെന്നാണ് തരൂർ പ്രധാനമായും ഉന്നയിച്ച ചോദ്യം. ഇതൊരു തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നും പുതിയ പേരിനായി മുഖ്യമന്ത്രിക്ക് ഒരു മത്സരം നടത്താമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകുമ്പോൾ നിവാസികളെ 'കേരളമൈറ്റ്' എന്നാണോ വിളിക്കേണ്ടതെന്നും, അങ്ങനെയെങ്കിൽ അത് ഒരു സൂക്ഷ്മജീവിയെപ്പോലെ തോന്നിപ്പിക്കുമെന്നും തരൂർ പരിഹസിച്ചു. 'കേരളമീയൻ' എന്ന് വിളിച്ചാൽ അതൊരു അപൂർവ്വ ധാതുവിനെപ്പോലെ തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലരും കേരളത്തിന്റെ പേര് തെറ്റായി 'Karela' (കാരല) എന്ന് ഉച്ചരിക്കാറുണ്ടെന്നും, അത് കയ്പ്പേറിയ അനുഭവമാണെന്നും ഒരു കമന്റിന് മറുപടിയായി തരൂർ പറഞ്ഞു. ആദ്യം സ്പെല്ലിംഗ് ശരിയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുറിപ്പിന്റെ പൂർണ രൂപം: എല്ലാം നല്ലതുതന്നെ, സംശയമില്ല! പക്ഷേ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കായി ഒരു ചെറിയ ഭാഷാപരമായ ചോദ്യം: പുതിയ 'കേരളത്തിലെ' നിവാസികളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന “Keralite”, “Keralan” എന്നീ പദങ്ങൾക്ക് ഇനി എന്ത് സംഭവിക്കും? “Keralamite” എന്ന് കേട്ടാൽ ഒരു സൂക്ഷ്മജീവിയെപ്പോലെയുണ്ട്, “Keralamian” എന്നത് കണ്ടാൽ ഏതെങ്കിലും അപൂർവ്വ ധാതുവാണെന്നേ തോന്നൂ...! ഈ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ഫലമായി ഉരുത്തിരിയുന്ന പുതിയ പദങ്ങൾ കണ്ടെത്താനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മത്സരം തന്നെ നടത്തേണ്ടി വന്നേക്കാം...! പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചത്. ഈ ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കുകയും, അതിനുശേഷം പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അതേസമയം, ഇംഗ്ലീഷിൽ 'Kerala' എന്നും ഹിന്ദിയിൽ 'കേരൾ' എന്നും ഉപയോഗിക്കുന്നത് ഒഴിവാക്കി ഔദ്യോഗികമായി 'കേരളം' എന്ന പേര് സ്വീകരിക്കണമെന്നായിരുന്നു നിയമസഭയുടെ ആവശ്യം. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഈ വിഷയത്തിൽ അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഭരണഘടന ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം, ബിൽ രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. നിയമസഭയുടെ പ്രതികരണം ലഭിച്ച ശേഷം മാത്രമേ പാർലമെന്റ് ബിൽ പരിഗണിക്കൂ. 2011-ൽ 'ഒറീസ'യുടെ പേര് 'ഒഡീഷ' എന്നാക്കി മാറ്റിയതിന് സമാനമായ ഭരണഘടനാ നടപടിയാണിത്.
തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 1947 നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. അതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിക്കും. വില്ലേജ് ഓഫിസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
രാത്രികാല കാഴ്ചകൾക്ക് പുതുഭംഗി, കൊച്ചിക്ക് വീണ്ടുമൊരു 'കവര്‍' കാലം
ശനിയാഴ്ച വേനൽമഴ പെയ്തിറങ്ങിയതോടെ ചെല്ലാനം, കുമ്പളങ്ങി കായലുകൾ വീണ്ടും നീലപ്രകാശത്തിന്റെ വിസ്മയത്തിലേക്ക്
ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി
പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വ്യാപാരിയെ ‘ഡിജിറ്റൽ അറസ്റ്റ്’ചെയ്ത് 4.11 ലക്ഷം തട്ടിയെടുത്തതായി പരാതി. ആലപ്പുഴ ആറാട്ടുവഴിയിൽ വ്യാപാരം നടത്തുന്ന
കേരളത്തിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു
കേരളത്തിൽ പനിബാധിതരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നു. ഈ വർഷം 50 ദിവസത്തിൽ പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്
വായ്പ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്ക് തിരിച്ചടി ; ബാങ്കുകളുടെ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ബോംബെ ഹൈകോടതി
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്വെ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ റിങ്കു സിംഗ് പങ്കെടുത്തിരുന്നില്ല.
ബോംബ് ഭീഷണി ; ഡൽഹി മെട്രോ സ്റ്റേഷനുകളിൽസുരക്ഷ ശക്തമാക്കി
ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷാശക്തമാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കോഴിക്കോട് മുക്കത്തെ ബെവ്കോ പ്രീമിയം കൗണ്ടറില്‍ നിന്നും യുവാവ് 1540 രൂപ വിലവരുന്ന മദ്യക്കുപ്പി മോഷ്ടിച്ചു. സ്റ്റോക്ക് പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്, തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
അഖിലേഷും സന്ദീപും ചേർന്ന് ഷർട്ട് വാങ്ങാനായി പോകുമ്പോഴാണ് കലക്ടറേറ്റിനു സമീപത്തെ ടൗൺ യുപി സ്കൂളിനു മുൻവശത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ അനാഥമായി ഒരു ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പരമ്പരയിലെ ആദ്യമത്സരം; ഓസ്ട്രേലിയയോട് പരാജയം ഏറ്റ്വാങ്ങി ഇന്ത്യ
ഇന്ത്യ ഉയര്‍ത്തിയ 215 റണ്‍സ് വിജയം ലക്ഷ്യം 70 പന്തും ആറുവിക്കറ്റും ബാക്കിയിരിക്കെ ഓസീസ് മറികടന്നു
ഭരണഘടനയിൽ കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
സൈബര്‍ വെട്ടുകിളികള്‍ക്ക് മാരാരുടെ തിരിച്ചടി
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 40 ലക്ഷം കുടുംബങ്ങൾക്ക് ത്രൈമാസ ഭക്ഷ്യകിറ്റുകൾ നൽകുന്നതിനുള്ള 'മേരി റസോയി' പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 40 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ അവശ്യ ഭക്ഷ്യകിറ്റുകൾ നൽകുന്നത്.
ഗുജറാത്തിലെ കൃഷിയിടത്തിൽ നിന്നും 11 കോടിയുടെ കഞ്ചാവും കറുപ്പ് ചെടികളും പിടികൂടി
ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ സിഹോർ താലൂക്കിലെ കൃഷിയിടത്തിൽ നിന്നും പൊലീസ് നടത്തിയ റെയ്ഡിൽ 11 കോടി വിപണി വില മതിക്കുന്ന കഞ്ചാവും
ഹൈദരാബാദ്: പശുക്കളുമായി പോയ ലോറി കാറില്‍ ഇടിച്ച് അപകടം. ഹൈദരാബാദില്‍ അരാംഘര് ക്രോസ് റോഡിന് സമീപമുള്ള പില്ലര്‍ നമ്പര്‍ 311ന് സമീപമാണ് അപകടമുണ്ടായത്. ലോറിയില്‍ പശുക്കളാണെന്ന് കണ്ടതോടെ നൂറുകണക്കിന് ഹിന്ദുത്വര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചു വിട്ടു. ജയ് ശ്രീരാം വിളികളുമായി എത്തിയ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറേയും സഹായികളേയും ക്രൂരമായി മര്‍ദ്ദിച്ചു. പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥക്ക് കാരണമായതോടെ സ്ഥലത്തെത്തിയ പോലീസ് പട്രോള്‍ സംഘം ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഗതാഗതം സാധാരണ നിലയിലാക്കി. ഏകദേശം 400ഓളം പേര് സ്ഥലത്ത് കൂടിയെന്നും ''ജയ് ശ്രീ റാം'' മുദ്രാവാക്യം വിളിച്ചുകൊണ്ട് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചതായും പോലീസ് അറിയിച്ചു. Chaos erupted at pillar number 311 close to Aramghar crossroads in Hyderabad on Tuesday evening, February 24, after a truck carrying cows collided with a car, resulting in a clash between the driver of the truck and hundreds of locals who suspected that the cows were being… pic.twitter.com/XjOqMvu3ju — The Siasat Daily (@TheSiasatDaily) February 24, 2026 മഹാരാഷ്ട്ര രജിസ്ട്രേഷന് നമ്പറുള്ള ലോറിയിലാണ് പശുക്കളെ കൊണ്ടുപോയതെന്ന് അട്ടപ്പൂര് പോലിസ് അറിയിച്ചു. 'ഡ്രൈവറും രണ്ട് സഹായി തൊഴിലാളികളും പശുക്കളെ ശദ്നഗറിലെ കന്നുകാലി മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു,' മൂന്നുപേരെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോലിസ് അറിയിച്ചു. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനിടെ ഹിന്ദുത്വര്‍ കടത്തിക്കൊണ്ട് പോയ പശുക്കളെ ജിയാഗുഡയിലെ ശ്രീ സമര്‍ത്ഥ് കാമദേനു ഗോശാലയിലേക്ക് എത്തിച്ചതായും പോലിസ് പറഞ്ഞു.
ഇൻഡ്യ സഖ്യത്തെ നയിക്കാൻ അനുയോജ്യൻ എം.കെ. സ്റ്റാലിൻ ; മണിശങ്കർ അയ്യർ
ഇൻഡ്യ സഖ്യത്തെ നയിക്കാൻ അനുയോജ്യൻ എം.കെ. സ്റ്റാലിൻ ; മണിശങ്കർ അയ്യർ
നോര്‍വിച്ച് സിറ്റിയുടെ 16കാരനെ സ്വന്തമാക്കി ബാഴ്സലോണ
ക്യാംപ് നൗ: നോര്‍വിച്ച് സിറ്റി അക്കാഡമിയുടെ 16കാരനായ ഫോര്‍വേഡിനെ സ്വന്തമാക്കി ബാഴ്സലോണ. ഇംഗ്ലിഷ്-പോര്‍ച്ചുഗല്‍ താരമായ അജയ് ടവാരസിനെയാണ് ബാഴ്സ തങ്ങളുടെ അണ്ടര്‍ 19 ടീമിലെത്തിച്ചിരിക്കുന്നത്. നിരവധി യൂറോപ്യന്‍ ക്ലബ്ബുകള്‍ അജയ് ടവാരസിനായി രംഗത്തുണ്ടായിരുന്നു. അണ്ടര്‍ 12 സ്ക്വാഡിലാണ് ആദ്യമായി നോര്‍വിച്ചിനൊപ്പം കളിച്ചത്. നോര്‍വിച്ച് ഇതുവരെ താരത്തെ സീനിയര്‍ ടീമില്‍ കളിപ്പിച്ചിട്ടില്ല. എന്നാല്‍ കരാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബാഴ്സ പുറത്ത് വിട്ടിട്ടില്ല.
തൃശ്ശൂർ: റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനായി. എഴുത്തുകാരിയും ദീർഘകാല സുഹൃത്തുമായ നവമിലതയാണ് വധു. തൃശ്ശൂരിലെ വേടന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹ നടപടികൾ പൂർത്തിയാക്കിയത്. ഭരണഘടന സാക്ഷിയാക്കി തികച്ചും ലളിതമായ രീതിയിലായിരുന്നു വിവാഹം. നീല സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരി സ്വദേശിനിയായ നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന ബാച്ചിലർ പാർട്ടിയുടെ ചിത്രങ്ങൾ നവമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ സർക്കാർ സംഘടിപ്പിച്ച 'ഹാപ്പിനെസ് ഫെസ്റ്റിവലിനിടെയാണ്' വേടൻ തന്റെ വിവാഹവാർത്ത ഔദ്യോഗികമായി അറിയിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേദിയിൽ വെച്ച് വേടനെ പൊന്നാട അണിയിച്ച് അഭിനന്ദിച്ചിരുന്നു. പ്രസംഗത്തിനിടെ അദ്ദേഹം തന്നെയാണ് വേടൻ വിവാഹിതനാകാൻ പോകുന്ന വിവരം ആദ്യം പങ്കുവെച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിൽ താൻ 24-ാം തീയതി രജിസ്റ്റർ വിവാഹം കഴിക്കുകയാണെന്ന് വേടൻ സ്ഥിരീകരിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ വേടൻ എത്തിയപ്പോൾ നവമിലതയും ഒപ്പമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'പൊണ്ടാട്ടി' എന്ന് നവമി കുറിച്ചത് ശ്രദ്ധേയമായിരുന്നു. വിവാഹത്തിന് ശേഷം വൈകിട്ട് പൂമലയിലെ റിസോർട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കൾക്കായി വിരുന്ന് ഒരുക്കിയിട്ടുണ്ട്.
എട്ടു വർഷത്തിനിടെ കേരളാ സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിച്ചത് 5,081 കോടി രൂപ
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാന സർക്കാർ 5,081 കോടി രൂപ ചെലവഴിച്ചതായി അറിയിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികമാണെന്നും വ്യക്തമാക്കുന്നു. പുനർഗേഹം പദ്ധതിയിലൂടെ 2,450 കോടി രൂപ വിനിയോഗിച്ച് ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ചു. ഇതുവരെ 23,763 വീടുകൾ വിതരണം ചെയ്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചതായും സർക്കാർ പറയുന്നു. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് തുക അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി വർധിപ്പിച്ചു. ഓഫ് സീസൺ ധനസഹായം 3,000 രൂപയിൽ നിന്ന് […] The post എട്ടു വർഷത്തിനിടെ കേരളാ സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിച്ചത് 5,081 കോടി രൂപ appeared first on ഇവാർത്ത | Evartha .
‘ഹെല്‍ത്തി റമസാന്‍’: സായാഹ്ന മെഡിക്കല്‍ ക്യാമ്പുമായി മര്‍കസ് യുനാനി ഹോസ്പിറ്റല്‍
നോമ്പ് കാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നല്‍കുകയും സമ്പൂര്‍ണ ജീവിതശൈലി നിര്‍ദേശിക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ വിഡ്ഢികളും തെമ്മാടികളുമാണ് ; മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ
വളരുന്ന കേരളം, വികസിത കേരളം; കാണാം ഗ്ലോബല്‍ കേരള ബിസിനസ് സമ്മിറ്റ്
കേരളത്തെ കുറിച്ചുള്ള വികസന കാഴ്ചപ്പാടുകളും അതിനുള്ള വഴികളും നിർദേശിച്ച് രാഷ്ട്രീയഭേദമന്യേ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും; കാണാം ഗ്ലോബല്‍ കേരള ബിസിനസ് സമ്മിറ്റ് Part 2
അതിർത്തിയിൽ പാകിസ്താന്റെ 5000 രൂപ നോട്ടും യു.എസ് ഡോളറും കെട്ടിവെച്ച ബലൂണുകളും
അതിർത്തിയിൽ പാകിസ്താന്റെ 5000 രൂപ നോട്ടും യു.എസ് ഡോളറും കെട്ടിവെച്ച ബലൂണുകളും
സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ചർച്ചകളാണ് മുഖ്യധാരാ മാധ്യങ്ങളിലും സോഷ്യൽ മീഡിയയിലും അടക്കം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. പൊതുആരോഗ്യ സംവിധാനം തകർന്നുവെന്ന് പ്രതിപക്ഷം സമീപകാലത്ത് സർക്കാർ ആശുപത്രികളിലുണ്ടായ ചില വീഴ്ചകൾ ഉദാഹരണമാക്കി ആരോപിക്കുന്നു. എന്നാൽ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടി സർക്കാർ ആശുപത്രികളെ തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്ന് ഭരണപക്ഷവും തിരിച്ചടിക്കുന്നു.
ബലാല്‍സംഗാരോപണം: പിഎസ്ജി താരം അഷ്റഫ് ഹക്കീമി വിചാരണ നേരിടണം
പാരിസ്: പിഎസ്ജിയുടെ മൊറോക്കോ പ്രതിരോധ താരം അഷ്റഫ് ഹക്കീമി ബലാല്സംഗാരോപണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടണം. 2023-ല്‍ പാരിസിലെ ഹക്കീമിയുടെ വസതിയില്‍ വച്ച് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് ഒരു യുവതി പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് വിചാരണം. എന്നാല്‍, ആരോപണം ഹക്കീമി നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 2023 മാര്‍ച്ചില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. പിഎസ്ജിക്കായി 194 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനൊപ്പം ചാംപ്യന്‍സ് ലീഗും ലിഗ്-1 കിരീടവും നേടിയിരുന്നു. തിങ്കളാഴ്ച പാരിസില്‍ നടന്ന ഫിഫാ ബെസ്റ്റ് ഫുട്ബോള്‍ പുരസ്കാര ചടങ്ങില്‍ മികച്ച പ്രകടനത്തിന് ഹക്കീമിക്ക് അംഗീകാരം ലഭിച്ചിരുന്നു. ഫിഫാ പ്രോ മെന്‍സ് വേള്‍ഡ് ടീമിലും താരം ഉള്‍പ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ അക്കര ഇക്കാര്യം അറിയിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഇരുന്ന സ്ഥലത്തെ ജനപ്രതിനിധിയായിരുന്ന തന്റെ ഉത്തരവാദിത്വം ആണെന്നും അനിൽ അക്കര പറഞ്ഞു.
നിർത്തിവച്ച ചെന്നൈ - സേലം എക്സ്പ്രസ് വേ പദ്ധതിയുടെ അലൈൻമെന്റിന് ശേഷം ചെന്നൈ (ഒറഗടം) മുതൽ തിരുവണ്ണാമല വരെ ചെയ്യാർ വഴി ഏകദേശം 140 കിലോമീറ്റർ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ വികസിപ്പിക്കാൻ തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നു. 2022ൽ ഔദ്യോഗികമായി ഉപേക്ഷിച്ച പദ്ധതിയാണ് സേലം എക്സ്പ്രസ് വേ.
നെതർലൻഡ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി റോബ് ജെറ്റെൻ
നെതർലൻഡ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 38കാരനായ റോബ് ജെറ്റെൻ ചുമതലയേറ്റു. ജെറ്റന്റെ ഡെമോക്രാറ്റ്സ് പാർട്ടി നയിക്കുന്ന മൂന്നു കക്ഷികളടങ്ങിയ ന്യൂനപക്ഷ സർക്കാറാണ് തിങ്കളാഴ്ച രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള നിശ്ചിത വിഭാഗങ്ങൾക്കാണ് ഈ സംവിധാനം ബാധകമെന്നും പീക്ക് സമയത്തെ ഉപയോഗം കുറച്ചാൽ ബിൽ ഗണ്യമായി കുറയ്ക്കാമെന്നും ബോർഡ് വ്യക്തമാക്കുന്നു.
കനത്ത മഞ്ഞുവീഴ്ച : ന്യൂയോർക്കിൽ സ്കൂളുകൾ അടക്കാൻ ഉത്തരവ്
കനത്ത മഞ്ഞുവീഴ്ച : ന്യൂയോർക്കിൽ സ്കൂളുകൾ അടക്കാൻ ഉത്തരവ്
ആക്രമണ ഭീഷണി ; ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന് എംബസി
ആക്രമണ ഭീഷണി ; ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന് എംബസി
കേരളത്തിലേത് വണ്‍ സൈഡഡ് സര്‍ക്കാര്‍: കെസി വേണുഗോപാല്‍
എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇപ്പോഴുള്ളത് വണ്‍ സൈഡഡ് സര്‍ക്കാരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തൊഴിലുറപ്പ് തൊഴിലാളികളും ആശാവര്‍ക്കര്‍മാരും ഡോക്ടര്‍മാരും സമരം ചെയ്താല്‍ ചര്‍ച്ചയില്ല. വിലക്കയറ്റം ചര്‍ച്ച ചെയ്യാനും തയ്യാറാകുന്നില്ല.നികുതികള്‍, വീട്ടുകരം,വെള്ളക്കരം,വൈദ്യുതി നിരക്ക് ഉള്‍പ്പെടെ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ്. ഒരു ഭാഗത്ത് മാത്രം ചിന്തിക്കുന്ന സര്‍ക്കാരായത് കൊണ്ടാണത്.ബാധിക്കപ്പെട്ടവരുമായി ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആശുപത്രിയുടെ അസൗകര്യം വിളിച്ചു പറയുന്ന ചില ഡോക്ടര്‍മാര്‍ ഉണ്ടായതുകൊണ്ട് ഡോക്ടേഴ്സിനെ മൊത്തത്തില്‍ സര്‍ക്കാര്‍ വെറുത്തു.അവരെ മുഴുവന്‍ ശത്രുവായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. […] The post കേരളത്തിലേത് വണ്‍ സൈഡഡ് സര്‍ക്കാര്‍: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ അപൂർവ ഫോസിലുകൾ കണ്ടെത്തി
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ അപൂർവ ഫോസിലുകൾ കണ്ടെത്തി
കൊച്ചി: ഓൺലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും മോശം ക്യാമറ ആംഗിളുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ തന്റെ ശരീരഭാഗങ്ങൾ മോശമായ രീതിയിൽ ഫോക്കസ് ചെയ്ത് ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് ആരതി രംഗത്തെത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യൂട്യൂബർമാരോട് ഇങ്ങനെ ചെയ്യരുതെന്ന് താൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പ്രതികരിച്ചതിന് പിന്നാലെ മുൻപത്തേക്കാൾ നൂറിരട്ടി മോശമായ രീതിയിൽ വീണ്ടും വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന് ആരതി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. അത്താണിയിൽ ഒരു പരിപാടിക്ക് പോയപ്പോൾ കുറെ മോശം വീഡിയോകൾ പ്രചരിക്കുന്നത് കണ്ടു. ഇത്തരം ദൃശ്യങ്ങൾ പകർത്തരുതെന്ന് ഞാൻ നേരിട്ട് അഭ്യർത്ഥിച്ചതാണ്. അത് കേൾക്കാതെ പത്ത് മിനിറ്റോളം സമയം എന്റെ ശരീരഭാഗങ്ങൾ മാത്രം ഫോക്കസ് ചെയ്ത് വീഡിയോ എടുത്തു. ഇത് കാണുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഇത് കാണുന്നുണ്ട്. ശരീരം കാണിച്ച് ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളല്ല ഞാൻ. ദയവുചെയ്ത് എന്നെ ആ കാറ്റഗറിയിൽ പെടുത്തരുത്- ആരതി പറഞ്ഞു. പരിപാടികൾക്കായി നൽകുന്ന വസ്ത്രങ്ങൾ പലപ്പോഴും സ്വന്തം അളവിലുള്ളതാകില്ലെന്ന് ആരതി വിശദീകരിച്ചു. മറ്റൊരാൾ തരുന്ന കലക്ഷൻ ഡ്രസ്സുകൾ ഉപയോഗിക്കുമ്പോൾ അത് ശരീരത്തിന് പാകമാകണമെന്നില്ല. കഴുത്ത് ഇറങ്ങിയതാകാം. പല കാര്യങ്ങൾക്കിടയിൽ വസ്ത്രം എപ്പോഴും ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. ചെരിപ്പ് ഇടാൻ കുനിയുമ്പോൾ കഴുത്ത് താഴ്ന്നുപോയേക്കാം. ആ സമയം നോക്കി ക്ലോസപ്പിൽ ദൃശ്യങ്ങൾ പകർത്തുന്നത് മനുഷ്യത്വമില്ലായ്മയാണ്. View this post on Instagram A post shared by Arathy Krishna (@__black_widow____) വീഡിയോ ദൃശ്യങ്ങൾ മാത്രമല്ല, തന്റെ വാക്കുകളെപ്പോലും ലൈംഗികച്ചുവയോടെ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് താരം ആരോപിച്ചു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ കട്ട് ചെയ്ത് ലൈംഗിക ചുവയുള്ള ഡയലോഗുകളാക്കി മാറ്റി പ്രചരിപ്പിക്കുന്നു. ഇത്രയും മനുഷ്യത്വമില്ലാത്തവരുടെ ലോകത്ത് ഇറങ്ങി ജീവിക്കാൻ പേടിയാവുകയാണ്. എന്നെ ഇല്ലാതാക്കാൻ ശ്രമിക്കരുത്- പൊട്ടിക്കരഞ്ഞുകൊണ്ട് ആരതി പറഞ്ഞു.
നാവിക ആശുപത്രി കപ്പൽ നൽകാമെന്ന ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ഗ്രീൻലാൻഡ്
നാവിക ആശുപത്രി കപ്പൽ നൽകാമെന്ന ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ഗ്രീൻലാൻഡ്
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ശശികല
മദ്യം വാങ്ങാൻ 100 രൂപ നൽകിയില്ല ; അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു
മദ്യം വാങ്ങാൻ 100 രൂപ നൽകാത്തതിനെത്തുടർന്ന് 28കാരനായ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലുള്ള വൈകുണ്ഠ്പൂരിലാണ്
സിമെറ്റിന് കീഴിൽ 8 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു: മന്ത്രി വീണാ ജോർജ്
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ & ടെക്നോളജി (സിമെറ്റ്)യ്ക്ക് കഴിഞ്ഞ 5 വർഷകാലയളവിൽ അഭൂതപൂർവ്വമായ വളർച്ചയും പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വയനാട് തുരങ്കപാത: പാറ തുരക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയ്ക്കു പാറ തുരക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയായി (സ്റ്റേജ് 2 ക്ലിയറന്‍സ്). വയനാട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലെ യാത്രാ സൗകര്യങ്ങളില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതിക്കാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പൂര്‍ണ അനുമതിയായത്. 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണു തുരങ്കപ്പാത നിര്‍മിക്കുന്നത്. പാതപൂര്‍ത്തിയാകുന്നതോടെ അനുബന്ധ റോഡുകളുടെ വികസനവും നടക്കും. നാലു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 2025 ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. പാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് ആനക്കാംപൊയിലില്‍നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്ത് തുരങ്കത്തിലൂടെ വയനാട് മേപ്പാടിയില്‍ എത്താനാകും. ചുരം റോഡിലെ യാത്രാ ദുരിതത്തിനും പരിഹാരമാകും. കേരളത്തില്‍നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. തുരങ്കപാത പദ്ധതിക്ക് 2023 മാര്‍ച്ച് 31ന് ആണ് ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ നല്‍കിയത്. തുടര്‍ന്ന് 2024 നവംബര്‍ 11 നും 2025 ഡിസംബര്‍ എട്ടിനും ഇതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതായി കാട്ടി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തുകള്‍ നല്കി. 104 മരം മുറിക്കാനുളള ആദ്യ ഘട്ട അനുമതിക്കൊപ്പം പദ്ധതി പ്രദേശത്തേക്കുളള താല്‍ക്കാലിക പാലവും അപ്രോച്ച് റോഡും നിര്‍മിക്കാന്‍ 20 മരം കൂടി നീക്കാന്‍ നിര്‍മാണ ഏജന്‍സിയുടെ ആവശ്യം സൂചിപ്പിച്ചുള്ള കത്ത് 2025 ഡിസംബര്‍ 8 ന് കേന്ദ്രത്തിന് നല്‍കിയിരുന്നു. ഇതിന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. തുരങ്കപാതയ്ക്കായുള്ള പാറതുരക്കല്‍ പ്രവൃത്തികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. പാറ തുരക്കുന്നതിനുള്ള 'ബൂമര്‍' യന്ത്രങ്ങള്‍ കള്ളാടിയിലെ പദ്ധതി സ്ഥലത്ത് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ എത്തിച്ചു. നിലവില്‍ തുരങ്കമുഖം വരെയുള്ള 'കട്ട് ആന്‍ഡ് കവര്‍' പ്രവൃത്തിയാണു പുരോഗമിക്കുന്നത്. മാര്‍ച്ച് ആദ്യത്തില്‍ പാറതുരക്കല്‍ തുടങ്ങും. ചേനപ്പാറയുടെ താഴെ ഭാഗത്തെ 60 മീറ്ററോളം ഉയരമുള്ള പാറ തുരന്നാണ് തുരങ്കകവാടം ഒരുക്കുന്നത്. കോഴിക്കോട് ജില്ലയിലെ മറിപ്പുഴകുണ്ടന്തോട് ഭാഗത്തു നിന്നാകും പാറതുരക്കല്‍. ഒരാഴ്ചയ്ക്കകം വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്നും പാറ തുരക്കല്‍ ആരംഭിക്കും. ഒരേ സമയം ഇരുവശത്തു നിന്നും വലതുവശത്തെ തുരങ്കം തുരന്നു പോകുന്നതാണു നിര്‍മാണ രീതി. ഇതിനായി തുരങ്ക മുഖത്തേക്കുളള തടസ്സങ്ങളെല്ലാം നീക്കി. മറിപ്പുഴയില്‍ തുരങ്കത്തിന് അനുബന്ധമായി നിര്‍മിക്കുന്ന പ്രധാന പാലത്തിന്റെ പ്രവൃത്തിയും ഇതോടൊപ്പം പുരോഗമിക്കും. ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം. വെന്റിലേഷന്, അഗ്നിശമന സംവിധാനങ്ങള്‍, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലൊരുക്കും. ഉള്ളില്‍ രണ്ടു പാതയും വണ്‍വേ ട്രാഫിക്കില്‍ ആയിരിക്കുമെങ്കിലും അത്യാവശ്യ ഘട്ടത്തിലോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴോ തിരിച്ചുവിടാന്‍ സൗകര്യം ഒരുക്കുന്ന വിധം ഇരുതുരങ്കങ്ങളും തമ്മില്‍ 300 മീറ്റര്‍ അകലം വിട്ട് ക്രോസ് പാസേജും ഉണ്ടാകും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) നിന്നാണ് തുരങ്കപാത നിര്‍മാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നത്. പദ്ധതി നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്കോണിന് ആണ് തുരങ്കപാതയുടെയും കരാര്‍. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ തുരങ്കപാതയിലേക്ക് എത്തുന്ന 80.4 കോടിയുടെ പാലത്തിന്റെ കരാര്‍ ഏറ്റെടുത്തത്.
പാരിതോഷികം ലഭിക്കുമെന്ന പ്രതീക്ഷയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തു വെച്ച മുൻ സൈനികൻ പിടിയിൽ
പാരിതോഷികം ലഭിക്കുമെന്ന പ്രതീക്ഷയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തു വെച്ച മുൻ സൈനികൻ പിടിയിൽ
എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍
റാന്നി പാറക്കല്‍ തുണ്ടില്‍ നിതിന്‍ മോഹനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വില്പനക്കായി സൂക്ഷിച്ചിരുന്ന 10.092 ഗ്രാം എം ഡി എയും കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026-ല്‍ എംസിസിക്ക് അഭിമാന നേട്ടം
എഐ ഉപയോഗിച്ച് കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന രാജ്യത്തെ മികച്ച പദ്ധതികളില്‍ ഇടംപിടിച്ച് മലബാര്‍ കാന്‍സര്‍ സെന്ററും.
എഴുത്തുകാരിയും പ്രസാധകയും കെപിസിസി സംസ്കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസിനെതിരെ നീണ്ട ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ. ഷഹനാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവിനും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും കേരള ഗവര്‍ണര്‍ക്കും യുപിഎസ്സി ചെയര്‍മാനും കോഴിക്കോട് ജില്ലാ പൊലീസ്
പെരിഞ്ഞനം: പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ സംഭവമാണിത്. സ്ട്രോങ് റൂമിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തത്. രാവിലെ ബാങ്ക് തുറന്നയുടൻ സ്ട്രോങ് റൂമിനുള്ളിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടതോടെ ജീവനക്കാർ ജാഗ്രതയിലായി. സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു മൂർഖൻ പാമ്പ് മുറിക്കുള്ളിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. ചാലക്കുടി ഫോറസ്റ്റിലെ ദ്രുതകർമ്മസേന (ആർ.ആർ.ടി) അംഗവും കൂളിമുട്ടം സ്വദേശിയുമായ അൻസാരി സ്ഥലത്തെത്തി. സ്ട്രോങ് റൂമിനുള്ളിൽ അതീവ ജാഗ്രതയോടെ നടത്തിയ നീക്കത്തിലൂടെ അൻസാരി പാമ്പിനെ വിജയകരമായി പിടികൂടി. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
പാവപ്പെട്ട അഞ്ച് ലക്ഷം പേർക്ക് വീട് നൽകിയത് കേരളത്തിന് അഭിമാനം പകരുന്നു: മുഖ്യമന്ത്രി
പാവപ്പെട്ട അഞ്ച് ലക്ഷം പേർക്ക് വീട് നൽകിയത് കേരളത്തിന് അഭിമാനം പകരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നു എന്ന ആത്മാഭിമാനം ഈ അഞ്ച് ലക്ഷം കുടുംബങ്ങളുടെ മനസിലുണ്ടായി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് ബിജെപി ക്ലിഫ് ഹൗസിന് മുന്നിൽ 'അയ്യപ്പ ജ്യോതി' സംഘടിപ്പിച്ചു. തന്ത്രിയെ ബലിയാടാക്കുന്നുവെന്നും ആരോപിച്ച നേതാക്കൾ, വിശ്വാസികളുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
മതപരിവർത്തന നിരോധന നിയമം മിശ്രവിവാഹങ്ങളെ നിരോധിക്കുന്നില്ല, പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട് ; അലഹബാദ് ഹൈക്കോടതി
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിന് നൽകിയ 35,000 രൂപയുടെ കടം തിരികെ ആവശ്യപ്പെട്ട് സെഹോറിലെ ഒരു കുടുംബം. 109 വർഷം പഴക്കമുള്ള കടം പലിശ സഹിതം തിരികെ വേണമെന്നും, നിയമപോരാട്ടത്തിന് തയ്യാറാണെന്നും ജുമ്മ ലാലിന്റെ കൊച്ചുമകൻ വിവേക് പറയുന്നു.
'ദൃശ്യം3 'ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.' കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ.

27 C