SENSEX
NIFTY
GOLD
USD/INR

Weather

30    C
... ...View News by News Source

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി, ഉത്സവം കണ്ട് മടങ്ങിയ അമ്മക്കും മകൾക്കും ​ദാരുണാന്ത്യം

വർക്കല: ജനക്കൂട്ടത്തില വർക്കല ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശികളായ വയസ്സുള്ള രോഹിണി (56), മകൾ അഖില (21) എന്നിവരാണ് മരിച്ചത്. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിൽ എത്തി വാഹനങ്ങളിൽ ഇടിക്കുകയും റോഡിലൂടെ നടന്നുവന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്. ‌ അമ്മയും മകളും ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു. ഉഷ, വർക്കല ആലിയിറക്കം സ്വദേശിയായ നാസിഫ് എന്നിവരെ പരിക്കുകളോടെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. Asianet News Live

ഏഷ്യൻ നേടി ന്യൂസ് 31 Mar 2025 1:57 am

'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. എൻ‌ബി‌സി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ സംബന്ധിട്ട് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം ഉണ്ടാകുമെന്നും നാല് വർഷം മുമ്പ് ഞാൻ ചെയ്തതുപോലെ ഞാൻ അവർക്ക് ഇരട്ട നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ കരാറിൽ നിന്ന് ട്രംപ് പിന്മാറിയിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി.അതേസമയം, കരാറിൽ ഏർപ്പെടുകയോ അല്ലെങ്കിൽ സൈനിക പ്രത്യാഘാതങ്ങൾ നേരിടുകയോ ചെയ്യണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ തള്ളി. ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യാഴാഴ്ച പറഞ്ഞു. ഉയർന്ന ഫിസൈൽ പ്യൂരിറ്റിയിലേക്ക് യുറേനിയം സമ്പുഷ്ടമാക്കി ആണവായുധ ശേഷി വികസിപ്പിക്കുക എന്ന രഹസ്യ അജണ്ട ഇറാൻ നടത്തുന്നുവെന്ന് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നു.എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സിവിലിയൻ ഊർജ്ജ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ വാദം.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 11:58 pm

അവസാന ഓവറില്‍ ഫിനിഷ് ചെയ്യാനാവാതെ ധോണി വീണു, ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി രാജസ്ഥാന ആദ്യ ജയം

ഗുവാഹത്തി: മഹേന്ദ്ര സിംഗ് ധോണിക്ക് ഫിനിഷ് ചെയ്യാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിന്‍റെ പക്ഷത്തായിരുന്നു. ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ ജയം കുറിച്ചു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്ട്രൈക്കിലുണ്ടായിരുന്നത് സാക്ഷാല്‍ എം എസ് ധോണി. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ സിക്സിന് ശ്രമിച്ച ധോണിയെ ബൗണ്ടറിയില്‍ ഹെറ്റ്മെയര്‍ പറന്നു പിടിച്ചു. അടുത്ത പന്തില്‍ ജാമി ഓവര്‍ടണിന്‍റെ വക സിംഗിള്‍. മൂന്നാം പന്തില്‍ ജഡേജയുടെ സിംഗിള്‍.ലക്ഷ്യം മൂന്ന് പന്തില്‍ 17 റണ്‍സ്. നാലാം പന്തില്‍ ഓവര്‍ടണിന്‍റെ സിക്സ്. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ 11 റണ്‍സ്. എന്നാല്‍ അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് രാജസ്ഥാന്‍റെ വിജയം ഉറപ്പിച്ചു. അവസാന പന്തില്‍ രണ്ട് റൺസ് കൂടി നേടിയ ചെന്നൈ ആറ് റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു. മൂന്ന് കളികളില്‍ ചെന്നൈയുടെ രണ്ടാം തോല്‍വിയും രാജസ്ഥാന്‍റെ ആദ്യ ജയവുമാണിത്. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 182-9, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6. ഇന്ത്യൻ ടീം ഈ വര്‍ഷം വീണ്ടും ഓസ്ട്രേലിയയിലേക്ക്, കളിക്കുക മൂന്ന് ഏകദിനവും അഞ്ച് ടി20യും; മത്സരക്രമം പുറത്ത് 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് തുടക്കത്തില്‍ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള ഓപ്പണര്‍ രച്ചിന്‍ രവീന്ദ്രയെ ജോഫ്ര ആര്‍ച്ചര്‍ പൂജ്യനായി മടക്കി. രാഹുല്‍ ത്രിപാഠിയും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ചെന്നൈയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ സ്പിന്നര്‍മാരെ പന്തെറിയാന്‍ വിളിച്ച രാജസ്ഥാന്‍ നായകന്‍ ചെന്നൈയെ വരിഞ്ഞുമുറുക്കി. ഒടുവില്‍ റണ്‍ നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ ത്രിപാഠി മടങ്ങി. 19 പന്തില്‍ 23 റണ്‍സടിച്ച ത്രിപാഠിയെ ഹസരങ്കയാണ് മടക്കിയത്. WHAT A REMARKABLE CATCH OF SHIMRON HETMYER. - One of the Greatest Catches in under pressure situations..!!!! pic.twitter.com/tT4YqakyaA — Tanuj (@ImTanujSingh) March 30, 2025 സ്പിന്നര്‍മാരെ നേരിടാന്‍ ചെന്നൈ നാലാം നമ്പറില്‍ ശിവം ദുബെയെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. ഹസരങ്കക്കെതിരെ ഫോറും സിക്സും പറത്തി ഭീഷണി ഉയര്‍ത്തിയ ശിവം ദുബെയെ തൊട്ടടുത്ത പന്തില്‍ ഹസരങ്ക തന്നെ വീഴ്ത്തി. 10 പന്തില്‍ 18 റണ്‍സായിരുന്നു ശിവം ദുബെയുടെ നേട്ടം. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പതിനാലാം ഓവറില്‍ ചെന്നൈയെ 100 കടത്തി. പിന്നാലെ 37 പന്തില്‍ റുതുരാജ് അര്‍ധസെഞ്ചുറി തികച്ചു. 15 ഓവറില്‍ 122 റണ്‍സിലെത്തിയ ചെന്നൈക്ക് അവസാന അഞ്ചോവറില്‍ 61 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനാറാം ഓവര്‍ എറിയാനെത്തിയ ഹസരങ്കയെ റുതുരാജ് സിക്സിന് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്തിലും സിക്സിന് ശ്രമിച്ച് പുറത്തായി. 44 പന്തില്‍ 63 റണ്‍സെടുത്ത് റുതുരാജ് മടങ്ങുമ്പോള്‍ ജയത്തിലേക്ക് ചെന്നൈക്ക് 54 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഫിനിഷ് ചെയ്യാനാവാതെ ധോണി റുതുരാജ് മടങ്ങിയതിന് പിന്നാലെ ഏഴാം നമ്പറില്‍ ധോണി ക്രീസിലിറങ്ങി. അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു ചെന്നൈക്ക് അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നു. പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും 9 റണ്‍സ് മാത്രമാണ് സന്ദീപ് ശര്‍മ വിട്ടുകൊടുത്തത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ മഹീഷ തീക്ഷണയുടെ ഓവറില്‍ ആറ് റണ്‍സ് മാത്രം നേടാനെ ജഡേജക്കും ധോണിക്കും കഴിഞ്ഞുള്ളു. തുഷാര്‍ദേശ് പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ധോണി നാലാം പന്തില്‍ സിക്സ് പറത്തി ആരാധകരെ ആവേശത്തിലാഴ്ത്തി. അവസാന പന്തില്‍ ജഡേജയും സിക്സ് നേടിയതോടെ ചെന്നൈയുടെ വിജയലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സായി. മൂന്നോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ജോഫ്ര ആര്‍ച്ചറുണ്ടായിട്ടും അവസാന ഓവര്‍ എറിയാന്‍ സന്ദീപ് ശര്‍മയെ ആണ് റിയാന്‍ പരാഗ് നിയോഗിച്ചത്. സന്ദീപിന്‍റെ ആദ്യ പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച ധോണിയെ(11 പന്തില്‍ 16) ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ബൗണ്ടറിയില്‍ ഓടിപ്പിടിച്ചതോടെ ചെന്നൈയുടെ പ്രതീക്ഷ മങ്ങി. പിന്നീടുള്ള രണ്ട് പന്തുകളില്‍ സിംഗിള്‍. ഇതോടെ മൂന്ന് പന്തില്‍ ലക്ഷ്യം 17 റണ്‍സ്. നാലാം പന്തില്‍ ജാമി ഓവര്‍ടണിന്‍റെ സിക്സര്‍ ചെന്നൈക്ക് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തിലും ആറാം പന്തിലും രണ്ട് റണ്‍സ് വീതമെടുക്കാനെ ചെന്നൈക്കായുള്ളു. രാജസ്ഥാന് വേണ്ടി ഹസരങ്ക 35 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്, അനികേതിനെ ചാടിപ്പിടിച്ച് ജേക് ഫ്രേസര്‍ മക്‌ഗുര്‍ക് നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാൻ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. നിതീഷ് റാണയൊഴികയെുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ നല്ല തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് 200 കടക്കുമായിരുന്ന രാജസ്ഥാന്‍ സ്കോര്‍ 182 റൺസിലൊതുക്കിയത്. 36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്സ്വാള്‍ നാലു റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 37 റണ്‍സെടുത്തു. ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു.ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 11:41 pm

ചേർത്തലയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു, പെൺസുഹൃത്തിനു പരിക്ക്

ചേർത്തല: ചേർത്തല നഗരത്തിൽ ആശുപത്രി കവലയിൽ ബസ് ടൂറിസ്റ്റ് ബസിനടയിൽപെട്ട് വിദ്യാർഥി മരിച്ചു. ചേർത്തല എസ്എൻപുരം എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകൻ അജയ്(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം. നാലുംകൂടിയ കവലയിലായിരുന്നു അപകടം. ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അക്ഷയ്.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 11:35 pm

വിചാരണ തുടങ്ങി വെറും 12നാൾ, ചരിത്രം സൃഷ്ടിച്ച് വിധി, 85കാരിയെ പീഡിപ്പിച്ച കേസിൽ 15 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: വിചാരണ തുടങ്ങി 12ാം നാളില്‍, കോടതി വിധി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയാണ് ചരിത്രം സൃഷ്ടിച്ചത്. 85 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍, അരുവാപ്പുലം സ്വദേശി ശിവദാസനു 15 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ പുതിയ ഏടായി വിശേഷിപ്പിക്കാവുന്നതാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിലെ വിധി. അതിവേഗ സ്പെഷ്യൽ കോടതി എന്ന പേര് അന്വര്‍ത്ഥമാക്കുയാണ് ഇവിടെ. ഏറെ നാള്‍ നീണ്ടുപോയേക്കാമായിരുന്ന വിചാരണ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയാണ് - ജഡ്ജി ഡോണി തോമസ് വർഗീസ് വിധി പറഞ്ഞത്. പ്രോസിഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചതടക്കം നടപടി കൾക്ക് അതിവേഗം ആയിരുന്നു. 85 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. കോന്നി പൊലീസ് 2022 ൽ രജിസ്റ്റർ ചെയ്തതായിരുന്നു കേസ്. അരുവാപ്പുലം സ്വദേശി ശിവദാസന്‍ - മേയ് 10 ന് പകൽ വീട്ടിൽ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുറ്റപത്രം. അംഗനവാടി ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വയോധിക വെളിപ്പെടുത്തിയത്. തുടർന്ന് കോന്നി പൊലീസ് വിവരം അറിയുകയും കേസെടുക്കുകയുമായിരുന്നു. ഏഴാം ക്ലാസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; യുവാവിന് 61 വർഷം കഠിനതടവ് ശിക്ഷ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 11:21 pm

ഇന്നലെ വരെ 'തല്ലുകൊള്ളി' എന്ന് ചീത്തപ്പേര്, ഇന്ന് ആദ്യ ഓവര്‍ വിക്കറ്റ് മെയ്ഡന്‍; ആര്‍ച്ചര്‍ നേട്ടത്തില്‍

ഗുവാഹത്തി: ഐപിഎല്‍ 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മൂന്നാം മത്സരത്തില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഒരു പാപക്കറ കഴുകിക്കളഞ്ഞിരിക്കുകയാണ്. ഇന്നലെ വരെ 'തല്ലുകൊള്ളി' എന്നതായിരുന്നു ആര്‍ച്ചര്‍ക്കുണ്ടായിരുന്ന വിശേഷണം. എന്നാല്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇന്നിംഗ്സിലെ ആദ്യ ഓവര്‍ വിക്കറ്റ് മെയ്ഡനാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ 183 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് വച്ചുനീട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് രചിന്‍ രവീന്ദ്രയും രാഹുല്‍ ത്രിപാഠിയുമായിരുന്നു. പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ആദ്യ മൂന്ന് പന്തിലും രചിന്‍ റണ്‍സ് നേടാതിരുന്നപ്പോള്‍ നാലാം ബോളില്‍ വിക്കറ്റ് വീണു. രചിന്‍ രവീന്ദ്രയുടെ ഷോട്ട് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെലിന്‍റെ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഓവറിലെ അവശേഷിക്കുന്ന അഞ്ചും ആറും പന്തുകളില്‍ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദ് റണ്‍ നേടാന്‍ ശ്രമിച്ചില്ല. ഇതോടെ പിറന്നത് ആര്‍ച്ചറുടെ വക വിക്കറ്റ് മെയ്‌ഡന്‍ ഓവര്‍. ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മെയ്‌ഡന്‍ ഓവര്‍ കൂടിയായി ഇത്. Read more: ബാറ്റിംഗില്‍ വീണ്ടും നിരാശ; അതിനിടെ വമ്പന്‍ നാഴികക്കല്ല് താണ്ടി സഞ്ജു സാംസണ്‍, ഇതിഹാസങ്ങള്‍ക്കൊപ്പം ഈ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സ് വിട്ടുകൊടുത്ത് നാണംകെട്ടിരുന്നു. വിക്കറ്റ് ഒന്നുപോലും ലഭിച്ചുമില്ല. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ബൗളിംഗ് പ്രകടമാണിത്. ആര്‍ച്ചര്‍ രാജസ്ഥാന്‍റെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 2.3 ഓവറില്‍ 33 റണ്‍സ് വഴങ്ങുകയും ചെയ്തു. ഇരു മത്സരങ്ങളിലും വിക്കറ്റും നേടാന്‍ കഴിയാതിരുന്നതിന് ശേഷമാണ് സിഎസ്‌കെയ്ക്ക് എതിരായ മത്സരത്തിലൂടെ ആര്‍ച്ചറുടെ ശക്തമായ തിരിച്ചുവരവ്. Read more: പീക്ക് നൊസ്റ്റു! അശ്വിന്‍റെ വൈഡ്, ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്; ഇത്തവണ ഇരയായി നിതീഷ് റാണ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 10:41 pm

ബസ് സ്റ്റോപ്പിൽ കാത്തിരുന്നു, 18 കാരിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; പത്തനംതിട്ടയിൽ 2 യുവാക്കൾ പിടിയിൽ

പത്തനംതിട്ട: യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ ബി.ആർ ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ മാഹീൻ(30) എന്നിവരാണ് പിടിയിലായത്. ഡിഗ്രി വിദ്യാർത്ഥിനിയായ 18 കാരി കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും, പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാക്കളെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ ദിനേശും മാഹിനും. മാഹിൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ചുങ്കപ്പാറയിൽ പോയി തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയായിരുന്നു യുവാക്കൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. യുവതിക്ക് പിന്നാലെയെത്തി പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികൾ, കൈകൾ കൊണ്ട് മോശം ആംഗ്യം കാണിച്ചു. ഇവരെ ശ്രദ്ധിക്കാതെ യുവതി ബസ് സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയി. ഇതോടെ യുവതിയെ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ് വസ്ത്രമഴിച്ച് നഗ്നതാ പ്രദർശനം നടത്തി. പിന്നീട് ആക്രോശിച്ചുകൊണ്ട് പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി ദിനേശിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടർന്ന്, യുവതിയുടെ മൊഴിപ്രകാരം എസ്ഐ ടി.പി ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലിൽ വള്ളച്ചിറയിൽ വച്ച് ഇയാളെ പിടികൂടി. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. ഇരുവരും വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. 2023 ൽ പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ് ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നതിന് വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസും ഉൾപ്പെടുന്നു. മണിമല, കറുകച്ചാൽ, പെരുമ്പെട്ടി എന്നിവടങ്ങളിലാണ് മറ്റ് കേസുകളുള്ളത്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകൾ ഉൾപ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത 5 കേസുകളിൽ പ്രതിയായിട്ടുണ്ട് മാഹീൻ. Read More : ചേർത്തലയിൽ 14 വയസുകാരൻ ആരോടും മിണ്ടുന്നില്ല, പുറത്തായത് ലൈംഗികാതിക്രമം; അയൽവാസി റിമാൻഡിൽ

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 10:35 pm

പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി; 150 ലിറ്റർ സ്പിരിറ്റ് പിടിച്ചു; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

തൃശൂർ: പൊലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി.തൃശൂർ കൈനൂരിലാണ് സംഭവം. പുത്തൂർ സ്വദേശി ജോഷി (52)ആണ് മരിച്ചത്. ജീപ്പ് ഡ്രൈവറായ ജോഷിയുടെ വീട്ടിൽ നിന്ന് 150 ലിറ്റർ സ്പിരിറ്റ് പൊലീസ് ഇന്ന് പിടിച്ചിരുന്നു.ഒല്ലൂർ പൊലീസാണ് വീട്ടിൽ നിന്ന് സ്പിരിറ്റ് പിടിച്ചത്.പൊലീസ് വീട്ടിൽ എത്തിയത് അറിഞ്ഞതോടെയാണ് ജോഷി ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 10:10 pm

ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് മനുഷ്യക്കടത്ത്, 50 ലക്ഷം വരെ തലവരി പണം; മുഖ്യ സൂത്രധാരൻ പിടിയിൽ

ദില്ലി: അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട പഞ്ചാബ് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. ദില്ലി സ്വദേശി ഗഗൻദീപ് സിങ്ങിനെയാണ് ഏജൻസി അറസ്റ്റ് ചെയ്തത്. ഡോങ്കി റൂട്ടിലൂടെ മനുഷ്യക്കടത്ത് നടത്തിയിരുന്ന വ്യക്തിയാണ് ഇയാളെന്ന് എൻഐഎ പറഞ്ഞു. 45 മുതൽ 50 ലക്ഷം രൂപയാണ് ഇതിനായി വാങ്ങിയത്. അമേരിക്കയിലേക്ക് എത്തിക്കാൻ അനധികൃതമായി മെക്സിക്കൻ അതിർത്തിയിലൂടെ അടക്കം ഇന്ത്യക്കാരെ കൊണ്ടുപോകുന്ന സംഘത്തിൻ്റെ നടത്തിപ്പുകാരനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ആളുകളെ വിദേശത്തേക്ക് അയക്കാനുള്ള ലൈസൻസ് മറ്റ് അംഗീകാരങ്ങളോ ഗഗൻദീപ് സിങ്ങിന് ഉണ്ടായിരുന്നില്ല. അനധികൃത കുടിയേറ്റക്കാരന് കാട്ടി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം ഏജൻറ് മാർക്ക് എതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഐ എ വൃത്തങ്ങൾ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 10:00 pm

ചേർത്തല നഗരത്തിൽ ബൈക്കപകടത്തിൽ വിദ്യാർഥിമരിച്ചു; കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്ക്

ചേർത്തല: ചേർത്തല നഗരത്തിൽ ആശുപത്രികവലയിൽ ബസ് ടൂറിസ്റ്റ് ബസിനടയിൽപെട്ട് വിദ്യാർഥി മരിച്ചു. ചേർത്തല എസ്എൻപുരം എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകന് അജയ്(19)അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം. നാലുംകൂടിയ കവലയിലായിരുന്നു അപകടം. ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്ക് ബൈക്കു തെന്നിവീണാണ് അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അക്ഷയ്. മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:53 pm

രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിക്കാന്‍ 183; ചെന്നൈക്ക് തലവേദന ആ മോശം റെക്കോര്‍ഡ്

ഗുവാഹത്തി: ഐപിഎല്‍ പതിനെട്ടാം സീസണിലെ അങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നില്‍ 183 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. മികച്ച ബാറ്റര്‍മാരുള്ള സിഎസ്‌കെയ്ക്ക് ഈ സ്കോര്‍ ഈസിയായി അടിച്ചെടുക്കാം എന്ന് കരുതിയാല്‍ ചിലപ്പോള്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ചേസിംഗ് റെക്കോര്‍ഡ് ടീമിനും ആരാധകര്‍ക്കും ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല എന്നതുതന്നെ കാരണം. മെഗാതാരലേലം കഴിഞ്ഞുള്ള സീസണാണെങ്കിലും കോര്‍ ടീമില്‍ വലിയ മാറ്റം സിഎസ്‌കെയില്‍ കാണാനില്ല എന്നതും ശ്രദ്ധിക്കണം. പല ബാറ്റര്‍മാരും ഫോമിന്‍റെ ഏഴയലത്തുപോലുമില്ല എന്നത് മറ്റൊരു വസ്തുത. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ചെന്നൈ സൂപ്പര്‍ കിംഗ്സ് 180+ സ്കോര്‍ ഐപിഎല്ലില്‍ ചേസ് ചെയ്ത് വിജയിച്ചിട്ടില്ല. ഈ മോശം റെക്കോര്‍ഡാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ സിഎസ്‌കെ ആരാധകരെ ഭയപ്പെടുത്തുന്നത്. ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ തെളിച്ചത്. ടീം സ്കോര്‍ നാല് റണ്‍സില്‍ നില്‍ക്കേ യശസ്വി ജയ്‌സ്വാള്‍ പുറത്തായതോടെ ക്രീസിലെത്തിയ നിതീഷ് റാണ നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്ത് രാജസ്ഥാന് തുണയായി. റാണ 36 ബോളുകളില്‍ 81 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 28 പന്തുകളില്‍ 37 നേടി. എന്നാല്‍ വീണ്ടും പരാജയമായ സഞ്ജു സാംസണ്‍ 16 ബോളുകളില്‍ 20 റണ്‍സിലൊതുങ്ങി. ധ്രുവ് ജൂരെല്‍ (7 പന്തില്‍ 3), വനിന്ദു ഹസരങ്ക (5 പന്തില്‍ 4), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ (16 പന്തില്‍ 19) എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന ബാറ്റര്‍മാരുടെ സ്കോറുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പേസര്‍മാരായ ഖലീല്‍ അഹമ്മദും മതീഷ പതിരാനയും സ്പിന്നര്‍ നൂര്‍ അഹമ്മദും രണ്ട് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. Read more: പീക്ക് നൊസ്റ്റു! അശ്വിന്‍റെ വൈഡ്, ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്; ഇത്തവണ ഇരയായി നിതീഷ് റാണ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:52 pm

രണ്ടാം പ്രസവത്തിലും പെൺമക്കൾ, 5മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ, അറസ്റ്റ്

ജയ്പൂർ: അവകാശിയായി ആൺകുട്ടി മതി. അഞ്ച് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ അറസ്റ്റിൽ. രാജസ്ഥാനിലെ സികാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളെ നിലത്തടിച്ച് കൊന്ന ശേഷം വീട്ടിൽ നിന്ന് 2 കിലോമീറ്റർ മാറിയുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി കുഴിച്ചിട്ട യുവാവിനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അശോക് യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. ആൺകുട്ടി മതിയെന്ന നിർബന്ധത്തിന്റെ പേരിൽ ഇയാൾ ഭാര്യ അനിതയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച ഭാര്യയുമായി വഴക്കിട്ട ശേഷമായിരുന്നു. കണ്ണില്ലാത്ത ക്രൂരത. കൊല്ലപ്പെട്ട നവജാത ശിശുക്കളേ കൂടാതെ ദമ്പതികൾക്ക് അഞ്ച് വയസ് പ്രായമുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്. അനിതയുടെ ബന്ധുവാണ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുന്നത്. നീം കാ ഥാനാ നഗരത്തിലെ കളക്ട്രേറ്റിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഇയാൾ നവജാത ശിശുക്കളെ കുഴിച്ച് മൂടിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയും സ്ഥലം സീൽ ചെയ്യുകയും ആയിരുന്നു. ശനിയാഴ്ച യുവാവ് തന്നെ പെൺമക്കളെ കുഴിച്ചുമൂടിയ സ്ഥലം പൊലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു. 2024 നവംബർ 4നാണ് ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അശോകിനും വീട്ടുകാർക്കും പെൺകുട്ടികളെ താൽപര്യമില്ലായെന്നാണ് അനിത പൊലീസിൽ മൊഴി നൽകിയിട്ടുള്ളത. ഭാര്യയെ അടിച്ച് നിലത്തിട്ട ശേഷമാണ് ഇയാൾ കുട്ടികളെ തറയിലടിച്ച് കൊന്നത്. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പേരിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മരിച്ചതായി വ്യക്തമായത്. ഇതിന് പിന്നാലെയാണ് അനിത വിവരം ബന്ധുവിനെ വിളിച്ച് അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:47 pm

ആദായ നികുതി റിട്ടേൺ; ഈ രേഖകൾ തയ്യാറാക്കി വെക്കാം, ഫയലിംഗ് എളുപ്പമാക്കാം

ആ ദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട സമയം അടുത്ത് വരികയാണ്. ആദ്യമായി റിട്ടേൺ സമർപ്പിക്കുന്നവർക്കും അല്ലാത്തവർക്കും ചിലപ്പോൾ ഏതൊക്കെ രേഖകൾ ആദായ നികുതി സമർപ്പിക്കാൻ വേണമെന്ന് അറിവുണ്ടായിരിക്കില്ല. പലപ്പോഴും അവസാന നിമിഷമാകും ഇതിനെ കുറിച്ച് ചിന്തിക്കുക. റിട്ടേൺ സമർപ്പിക്കുമ്പോൾ, ആവശ്യമായ എല്ലാ രേഖകളും മുൻകൂട്ടി തയ്യാറാക്കി വയ്ക്കേണ്ടത് പ്രധാനമാണ്. ഓരോരുത്തർക്കും അവരുടെ വരുമാനത്തിനും സാമ്പത്തിക ഇടപാടുകൾക്കും അനുസരിച്ച് വ്യത്യസ്ത രേഖകൾ ആവശ്യമായി വന്നേക്കാം, എന്നാൽ പൊതുവെ ആശ്യമായി വരുന്ന രേഖകൾ ഇവയാണ്. പാൻ കാർഡ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആവശ്യമുള്ള പ്രധാന രേഖയാണ് പാൻ കാർഡ് . ഒരു സാമ്പത്തിക വർഷത്തിലെ എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകൾക്കും പാൻ വിശദാംശങ്ങൾ ആവശ്യമാണ്. ആദായ നികുതി വകുപ്പാണ് രേഖ അനുവദിക്കുന്നത് ആധാർ കാർഡ് പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാമെന്നതിനാൽ ആധാർ കാർഡും ഒരു പ്രധാന രേഖയാണ്. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 139AA അനുസരിച്ച്, റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ വ്യക്തികൾ ആധാർ കാർഡ് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. . കൂടാതെ, പാനും ആധാറും ലിങ്ക് ചെയ്യേണ്ടതുണ്ട്. ഫോം 16 ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള ഒരു പ്രധാന രേഖയാണ് ഫോം 16. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ഫോം 16-നെ അടിസ്ഥാനമാക്കിയാണ്. ഈ രേഖ തൊഴിലുടമകളാണ് നൽകുന്നത്. ഫോം 16A, 16B, 16C തൊഴിലുടമകൾ നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റുകളാണ് ഫോം 16എ,16ബി,16സി. ഒരു പ്രോപ്പർട്ടി വാങ്ങുകയോ വിൽക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിലും അല്ലെങ്കിൽ വാടക വരുമാനം ലഭിച്ചിട്ടുണ്ടെങ്കിലുമൊക്ക ഈ ഫോമുകൾ ഇഷ്യൂ ചെയ്യും. പ്രോപ്പർട്ടി വാങ്ങുന്നയാളആണ് ഫോം ബി നൽകേണ്ടത്. വാടക നൽകുന്ന വ്യക്തിയാണ് ഫോം സി നൽകുക. ബാങ്ക് സ്റ്റേറ്റ്മെന്റ് ഐടിആർ ഫയലിംഗിനും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ആവശ്യമാണ്. ആദായനികുതി റിട്ടേണിൽ ഉപയോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ് ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആവശ്യമാണ്. , നികുതി റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ആദായനികുതി വകുപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോം 26 എഎസ് ആദായ നികുതി പോർട്ടലിൽ നിന്ന് മറ്റൊരു പ്രധാര രേഖയായ ഫോം 26 എഎസ് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ പാൻ നമ്പറിൽ ഗവൺമെന ടാക്സ് പാസ്ബുക്ക് പോലെയുള്ള വാർഷിക നികുതി പ്രസ്താവനയാണിത്. പാൻ നമ്പറിന് മേൽ നിക്ഷേപിച്ചിട്ടുള്ളതോ, നികുതി കുറച്ചതോ ആയ വിശദാംശങ്ങൾ ഇത് വഴി ലഭ്യമാകും. നിക്ഷേപ തെളിവുകൾ/രേഖകൾ പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് നിങ്ങൾ ആദായ നികുതി ഫയൽ ചെയ്യുന്നതെങ്കിൽ, കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് നിങ്ങൾക്ക് നിക്ഷേപ തെളിവ് ആവശ്യമാണ്. ഇതിൽ പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ മുതലായവയുമായി ബന്ധപ്പെട്ടവ ഉൾപ്പെട്ടേക്കാം. നികുതി ഇളവ്ഇ ലഭിക്കുന്നതിന് നിങ്ങൾ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളും കാണിക്കേണ്ടതുണ്ട്. ഇത് വഴി നികുതി ബാധ്യത കുറയ്ക്കാം. വാടക കരാർ നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ വാടക വരുമാനമുണ്ടെങ്കിൽ, റിട്ടേൺ സമർപ്പിക്കുമ്പോൾ വാടക കരാറും ആവശ്യമാണ്. വിൽപ്പന ഉടമ്പടികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് എന്തെങ്കിലും മൂലധന നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട വിൽപ്പന രേഖയും ആവശ്യമാണ്

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:44 pm

 മോഹൻലാലും പൃഥ്വിരാജും പിന്തുണച്ചവരെ ചതിച്ചോ? | കാണാം ന്യൂസ് അവർ

മോഹൻലാലും പൃഥ്വിരാജും പിന്തുണച്ചവരെ ചതിച്ചോ? | കാണാം ന്യൂസ് അവർ

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:39 pm

പതിനേഴുകാരന്‍ കഞ്ചാവുമായി പിടിയില്‍

അമ്മയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തു

സിറാജ് ലൈവ് 30 Mar 2025 9:34 pm

എമ്പുരാനിലെ പാട്ട് പാടിയതിന് പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്ക് നൽകിയ പ്രതിഫലം വെളിപ്പെടുത്തി ദീപക് ദേവ്

മലയാള സിനിമയിലെ സകല റെക്കോർഡുകളും തകർത്ത് മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

കേരളം കൗമുദി 30 Mar 2025 9:32 pm

മൂന്നു മിനിട്ട് വെട്ടിമാറ്റി,​ റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ പ്രദർശിപ്പിക്കും,​ സെൻസർ‌ ബോർഡ് അനുമതി നൽകി

ന്യൂഡൽഹി : വിവാദമായതിന് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ മൂന്നു മിനിട്ട് വരുന്ന രംഗങ്ങൾ വെട്ടിമാറ്റി.

കേരളം കൗമുദി 30 Mar 2025 9:32 pm

വീട്ടമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍

ഭര്‍ത്താവിനെ ചീത്ത വിളിക്കുന്നത് ശൈലജ ഫോണില്‍ വീഡിയോ എടുത്ത പ്രകോപനത്താലാണ് അതിക്രമം

സിറാജ് ലൈവ് 30 Mar 2025 9:31 pm

പീക്ക് നൊസ്റ്റു! അശ്വിന്‍റെ വൈഡ്, ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്; ഇത്തവണ ഇരയായി നിതീഷ് റാണ

ഗുവാഹത്തി: ടീം ഇന്ത്യയിലും ഐപിഎല്ലിലും നാമെത്രവട്ടം ആ സുന്ദര കാഴ്ച കണ്ടിരിക്കുന്നു. സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് ബോള്‍ എറിയുന്നു, വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ബാറ്റ്സ്‌മാനെ മിന്നല്‍ വേഗത്തില്‍ സ്റ്റംപ് ചെയ്യുന്നു. ഐപിഎല്ലില്‍ ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഇത്തരത്തില്‍ അശ്വിന്‍-ധോണി സഖ്യത്തിന്‍റെ കൂര്‍മ്മബുദ്ധിയില്‍ ഒരു വിക്കറ്റ് പിറന്നു. രാജസ്ഥാന്‍റെ ടോപ് സ്കോററായ നിതീഷ് റാണയെയാണ് ഇരുവരും വിദഗ്ധമായി പുറത്താക്കിയത്. ആര്‍ അശ്വിന്‍ പന്തെറിയുമ്പോഴും എം എസ് ധോണി വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോഴും ബാറ്റര്‍ ക്രീസ് വിട്ട് പുറത്തിറങ്ങാന്‍ പാടില്ല- ക്രിക്കറ്റില്‍ ബാറ്റ്സ്‌മാന്‍റെ വിക്കറ്റ് കാക്കാനുള്ള അലിഖിത നിയമമാണിത്. ക്രീസ് വിട്ടാല്‍ എപ്പോള്‍ സ്റ്റംപ് ഇരുവരും ചേര്‍ന്ന് കൊണ്ടുപോയി എന്ന് ചോദിച്ചാല്‍ മതി. ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ സെഞ്ചുറിയിലേക്ക് കുതിക്കവെ നിതീഷ് റാണയ്ക്ക് ഒരു അബദ്ധം പിണയുകയായിരുന്നു. രാജസ്ഥാന്‍ ഇന്നിംഗ്സിലെ 12-ാം ഓവറില്‍ രവിചന്ദ്രന്‍ അശ്വിനെ തുടര്‍ച്ചയായി സിക്‌സിനും ഫോണിനും പറത്തി ട്രാക്കിലായിരുന്നു അശ്വിന്‍. ഓവറിലെ നാലാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ഷോട്ടിന് റാണ തയ്യാറെടുക്കുമെന്ന് ഉറപ്പായിരുന്ന അശ്വിന്‍, റാണയുടെ കാലനക്കം പ്രവചിച്ച് ഓഫ്സ്റ്റംപിന് പുറത്ത് വൈഡ് ബോള്‍ എറിഞ്ഞു. തക്കം കാത്തിരുന്ന ധോണി അനായാസം റാണയുടെ സ്റ്റംപ് തൂത്തുവാരുകയും ചെയ്തു. st MS Dhoni b R Ashwin A sight we all love to see Updates ▶️ https://t.co/V2QijpWpGO #TATAIPL | #RRvCSK | @ChennaiIPL | @msdhoni | @ashwinravi99 pic.twitter.com/vZ5BEpoD1P — IndianPremierLeague (@IPL) March 30, 2025 36 പന്തില്‍ 10 ഫോറുകളും അഞ്ച് സിക്‌സറുകളും സഹിതം 81 റണ്‍സ് പിറന്ന നിതീഷ് റാണയുടെ സുന്ദര ഇന്നിംഗ്സിനാണ് ഇതോടെ വിരാമമായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍182-9 എന്ന സ്കോറില്‍ ഒതുങ്ങിയപ്പോള്‍ റാണയായിരുന്നു ടോപ് സ്കോറര്‍. വെറും നാല് റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായ ടീമിനെ കരകയറ്റിയത് റാണയുടെ ഇടിവെട്ട് പോരാട്ടമായിരുന്നു. അര്‍ഹിച്ച സെഞ്ചുറി അവസരമാണ് അശ്വിന്‍-ധോണി മാജിക്കില്‍ റാണയ്ക്ക് നഷ്ടമായത്. Read more: ബാറ്റിംഗില്‍ വീണ്ടും നിരാശ; അതിനിടെ വമ്പന്‍ നാഴികക്കല്ല് താണ്ടി സഞ്ജു സാംസണ്‍, ഇതിഹാസങ്ങള്‍ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:30 pm

ചേർത്തലയിൽ 14 വയസുകാരൻ ആരോടും മിണ്ടുന്നില്ല, പുറത്തായത് ലൈംഗികാതിക്രമം; അയൽവാസി റിമാൻഡിൽ

ചേർത്തല: ആലപ്പുഴയിൽ പതിനാല് വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ അയൽവാസി റിമാൻഡിൽ. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ നാളായി ആളുകളിൽ നിന്നും അകന്നുകഴിയുകയായിരുന്നു. ഒടുവിൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി അനീഷിനെ പിടികൂടി. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. Read More : ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ 3 വയസുകാരനെ കാണാനില്ല, കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:28 pm

അക്രമികളെയെല്ലാം ഞങ്ങൾ അടിച്ചൊതുക്കി; തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം കേസുകൾ വരെ കുറഞ്ഞു; ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങളെല്ലാം സേഫ്; റിപ്പോർട്ടുകൾ പുറത്തുവിട്ട് യുപി

ലഖ്‌നൗ: കഴിഞ്ഞ എട്ട് വർഷത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് സർക്കാർ ക്രമസമാധാന മേഖലയിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചതായി റിപ്പോർട്ട്. 2017 മുതൽ സംസ്ഥാനത്ത് കവർച്ച, കൊള്ള, കലാപം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ 85 ശതമാനം വരെ വലിയ കുറവുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. സർക്കാരിന്റെ സീറോ ടോളറൻസ് നയം കാരണം യുപി യിലെ ക്രമസമാധാനനില വലിയൊരളവ് വരെ മെച്ചപ്പെട്ടിട്ടുണ്ട്. കൂടാതെ മാഫിയയ്‌ക്കും ഗുണ്ടാസംഘത്തിനുമെതിരായ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പോലീസ് രേഖകൾ പ്രകാരം യോഗി സർക്കാരിന്റെ കാലത്ത് വിവിധ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2016 നെ അപേക്ഷിച്ച് കവർച്ച സംഭവങ്ങളിൽ 84.41 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതിനുപുറമെ, കവർച്ച കേസുകൾ 77.43 ശതമാനം കുറഞ്ഞു. ഇതോടൊപ്പം തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന കൊലപാതകം, ബലാത്സംഗം എന്നീ സംഭവങ്ങളിലും കുറവുണ്ടായിട്ടുണ്ട്. ഇതിനുപുറമെ പോലീസിന്റെ സജീവമായതും സിസിടിവി നിരീക്ഷണം പോലുള്ള ആധുനിക സാങ്കേതിക വിദ്യകളും കുറ്റവാളികളെ പിടികൂടുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മാഫിയകൾ, ഗുണ്ടാസംഘങ്ങൾ, ഭൂമാഫിയകൾ എന്നിവയ്‌ക്കെതിരെ യോഗി സർക്കാർ വലിയ തോതിലുള്ള നടപടികൾ സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

മറുനാടൻ മലയാളീ 30 Mar 2025 9:28 pm

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നാല്‍പ്പത്തെട്ടുകാരനായ പ്രതിക്ക് എട്ടു ജീവപര്യന്തം; 3.85 ലക്ഷം രൂപ പിഴ

പോക്‌സോ കേസില്‍ പ്രതിക്ക് എട്ടു ജീവപര്യന്തം; 3.85 ലക്ഷം രൂപ പിഴ

മറുനാടൻ മലയാളീ 30 Mar 2025 9:27 pm

എമ്പുരാനിലെ മൂന്ന് മിനിറ്റ് വെട്ടി, പുതിയ പതിപ്പ് നാളെ; അവധിയായിട്ടും സെന്‍സര്‍ ബോര്‍ഡിന്റെ തിരക്കിട്ട നീക്കം

കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാനിലെ മൂന്ന് മിനിറ്റ് ഭാഗങ്ങള്‍ വെട്ടി മാറ്റി. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായ ആക്രമണം സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപം കാണിച്ചത് വഴി ഹിന്ദുത്വയെ വികലമായി ചിത്രീകരിച്ചു എന്നാണ് സംഘപരിവാര്‍ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തുകയും റീഎഡിറ്റ് ചെയ്യും എന്ന് അറിയിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന് അറിയാത്ത ഒന്നും ഈ സിനിമയില്‍

ഒന്നു ഇന്ത്യ 30 Mar 2025 9:26 pm

യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം;നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍

സംഭവം കണ്ട് നാട്ടുകാര്‍ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ മാഹീന്‍ സ്ഥലത്ത് നിന്നും ഓടിപ്പോയി

സിറാജ് ലൈവ് 30 Mar 2025 9:24 pm

ഐപിഎല്‍: വെടിക്കെട്ട് തുടക്കം, അവസാനം അടിതെറ്റി; രാജസ്ഥാനെതിരെ ചെന്നൈക്ക് 183 റണ്‍സ് വിജയലക്ഷ്യം

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 180 റണ്‍സ് വിജയലക്ഷ്യം. നിതീഷ് റാണയൊഴികയെുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ നല്ല തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന്‍ 20 ഓവറില്‍ 179 റണ്‍സിലൊതുങ്ങി. 36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്സ്വാള്‍ നാലു റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 37 റണ്‍സെടുത്തു. ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു. പവറോടെ തുടക്കം, അവസാനം അടിതെറ്റി ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ(4) മിഡോണില്‍ അശ്വിന്‍റെ കൈകളിലെത്തിച്ച ഖലീല്‍ അഹമ്മദാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജെയിംസ് ഓവര്‍ടണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ നിതീഷ് റാണ തകര്‍ത്തടിച്ച് 14 റണ്‍സെടുത്തു. കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഖലീല്‍ അഹമ്മദിനെതിരെ സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. തൊട്ടടുത്ത ഓവറില്‍ ജെയിംസ് ഓവര്‍ടണെതിരെ സഞ്ജു ആദ്യ സിക്സ് പറത്തി. നാലാം ഓവറില്‍ 15 റണ്‍സടിച്ച സഞ്ജുവും റാണയും അശ്വിനെറിഞ്ഞ അഞ്ചാം ഓവറില്‍ 19 റണ്‍സ് കൂടി നേടി രാജസ്ഥാന്‍റെ പവര്‍ പ്ലേ പവറാക്കി.1 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിതീഷ് റാണ ഖലീല്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍തത് രാജസ്ഥാനെ 79ല്‍ എത്തിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ സഞ്ജു മടങ്ങി. നൂര്‍ അഹമ്മദിനെ സിക്സ് അടിക്കാനുള്ള സഞ്ജുവിന്‍റെ ശ്രമം ലോംഗ് ഓഫില്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലൊതുങ്ങി. 16 പന്തില്‍ ഒരു സിക്സും ഒരു ഫോറും പറത്തി 20 റണ്ണുമായാണ് സഞ്ജു മടങ്ങിയത്. നിതീഷ് റാണയും റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാനെ 12ാം ഓവറില്‍ 124ല്‍ എത്തിച്ച് വന്‍ സ്കോറിന് അടിത്തറയിട്ടെങ്കിലും റാണയെ അശ്വിന്‍റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ രാജസ്ഥാന്‍റെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. ഐപിഎല്‍: ജയ്സ്വാള്‍ വീണു, വെടിക്കെട്ടുമായി റാണ, കൂടെ സഞ്ജുവും; ചെന്നൈക്കെതിരെ പവര്‍ പ്ലേ പവറാക്കി രാജസ്ഥാൻ റിയാന്‍ പരാഗിനെ(28 പന്തില്‍ 37) പതിരാന യോര്‍ക്കറില്‍ മടക്കിയപ്പോള്‍ ധ്രുവ് ജുറെലും(3), വാനിന്ദു ഹസരങ്കയും(4), ജോഫ്ര അര്‍ച്ചറും(0), കുമാര്‍ കാത്തികേയയുമെല്ലാം നിരാശപ്പെടുത്തിയതോടെ അവസാന ഏഴോവറില്‍ രാജസ്ഥാന് 41 റണ്‍സെ നേടാനായുള്ളു. 16 പന്തില്‍ 19 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ചെറുത്തുനില്‍പ്പാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ചെന്നൈക്കായി പതിരാനയും ഖലീല്‍ അഹമ്മദും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:23 pm

എമ്പുരാൻ റീ എഡിറ്റ് പതിപ്പ് തിങ്കളാഴ്ച മുതല്‍: മൂന്ന് മിനുട്ടോളം നീക്കം ചെയ്തു

കൊച്ചി: റീ എഡിറ്റഡ് ചെയ്ത എമ്പുരാൻ നാളെമുതൽ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ഞായറാഴ്ച തന്നെ റീ എഡിറ്റിംഗ് പൂര്‍ത്തിയായകാണ് വിവരം. മൂന്നു മിനുട്ട് ഭാഗം ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്നാണ് വിവരം. അവധി ദിവസം ആയിട്ടും റീ എഡിറ്റിനു അനുമതി നല്കാൻ സെൻസർ ബോർഡ് ചേർന്നു. ബോർഡ് അനുമതി നൽകിയത് അല്പം മുൻപ്. കേന്ദ്ര സെൻസർ ബോർഡാണ് റീ എഡിറ്റിംഗ് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം. അതേ സമയം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി. സംവിധായകന്‍ പൃഥ്വിരാജും, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്. എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പില്‍ ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റിയേക്കും എന്നാണ് വിവരം. അതേ സമയം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലെ എമ്പുരാന്‍ തിയറ്ററിലെത്തി കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. അതേ സമയം ഉള്ളടക്കത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ഉയര്‍ന്ന എമ്പുരാന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് എത്തി. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം, ഇത് ഒരു അമ്മയുടെ വേദനയാണ്': തുറന്നടിച്ച് മല്ലിക സുകുമാരന്‍ എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍, 'വിവാദ രംഗങ്ങള്‍ നീക്കും'

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:21 pm

സഹോദരങ്ങളെ പോലെ ഒരുമിച്ചിരിക്കാമെന്ന് യാക്കോബായ സഭാ അധ്യക്ഷൻ; 'ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാർ'

കൊച്ചി: യാക്കോബായ സഭക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് ജോസഫ് കാതോലിക ബാവ. പുത്തൻകുരിശിൽ സഭാധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെല്ലാം സഭയെ ഇകഴ്‌ത്തിയാലും നിലനിർത്തുന്നത് ദൈവമാണ്. സഭ കൂടുതൽ ശക്തി ആർജിക്കും. നമുക്ക് വ്യവഹാരങ്ങൾ അവസാനിപ്പിക്കാം. സമാധാനത്തിൽ മുന്നോട്ടു പോകാം. വ്യവഹാരത്തിൽ ജനിച്ചു വ്യവഹാരത്തിൽ ജീവിച്ചു മരിക്കുന്ന വ്യക്തികളാകാൻ ആരും ആഗ്രഹിക്കുന്നില്ല. സഹോദരങ്ങളെ പോലെ ഒരുമിച്ചിരുന്ന് സംസാരിക്കാം. ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:19 pm

'ഒഡീഷയിലെ ഫുട്‌ബോള്‍ കലക്ടര്‍' സ്വയം വിരമിക്കുന്നു; ആരാണ് സുജാത കാര്‍ത്തികേയന്‍?

ഭുവനേശ്വര്‍: ഒഡീഷയില്‍ ഭരണ തലത്തില്‍ ഉള്‍പ്പെടെ നിര്‍ണായക സ്വാധീനമായിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ സുജാത കാര്‍ത്തികേയന്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് സ്വയം വിരമിക്കുന്നു. 2000 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത ലക്ഷക്കണക്കിന് സ്ത്രീകളെ ശാക്തീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കിയിട്ടുണ്ട്. വെല്ലുവിളികള്‍ക്കിടയിലും രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മികച്ച സേവനത്തിന് ശേഷമാണ് അവര്‍ വിരമിക്കുന്നത്. മുന്‍ ബിജെഡി

ഒന്നു ഇന്ത്യ 30 Mar 2025 9:15 pm

ഓപ്പറേഷന്‍ ഡി ഹണ്ട്; 146 പേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 3191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

സിറാജ് ലൈവ് 30 Mar 2025 9:13 pm

ആ റോള്‍ ചെയ്തതിന് പിന്നാലെ അവസരങ്ങള്‍ ഒന്നും വന്നില്ല: തുറന്നു പറഞ്ഞ് അദിതി റാവു ഹൈദരി

മുംബൈ: കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരിസായ ഹീരാമണ്ടി: ദി ഡയമണ്ട് ബസാറിലെ അദിതി റാവു ഹൈദരിയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഏറെ ശ്രദ്ധ നേടിയ ഈ വേഷം പ്രൊഫഷണൽ രംഗത്ത് ഒരു ഗുണവും ചെയ്തില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. “ഹീരാമണ്ടിക്ക് ശേഷം, എല്ലാവരും അടുത്ത ജോലിയിലേക്ക് പോയി,എന്‍റെ വേഷം ഏറെപ്പോര്‍ട്ട് ഇഷ്ടപ്പെട്ടു, ഇനി നല്ല സംഭവങ്ങളുടെ അവസര മഴയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ശരിക്കും സംഭവിച്ചത് അതിന് ശേഷം വരള്‍ച്ചയായിരുന്നു” സുഹൃത്തും നൃത്തസംവിധായകയുമായ ഫറാ ഖാനുമായി അവരുടെ യൂട്യൂബിലെ കുക്കറി ഷോയില്‍ സംസാരിക്കവേ അദിതി പറഞ്ഞു. ഈ പ്രതികരണത്തില്‍ അത്ഭുതപ്പെട്ട ഫറ, അത്തരത്തില്‍ അവസരം കുറഞ്ഞതുകൊണ്ടാണോ വിവാഹം കഴിച്ചത് എന്ന് ചോദിച്ചു. ശരിക്കും അങ്ങനെ ഇല്ല, ജോലിയില്‍ നിന്ന് മാറി നിന്ന് വിവാഹത്തിനും, അതിന് ശേഷം തിരിച്ച് ജോലിയിലേക്കും പോകാന്‍ വേണ്ട തയ്യാറെടുപ്പോടെയാണ് വിവാഹം കഴിച്ചത്. എന്തായാലും വിവാഹം വളരെ രസകരമായിരുന്നു എന്ന് അദിതി മറുപടി നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അദിതി കാമുകനും നടനുമായ സിദ്ധാർത്ഥിനെ വിവാഹം കഴിച്ചത്. തെലങ്കാനയിലെ ശ്രീരംഗപൂരിൽ സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വെച്ചാണ് അദിതിയുടെയും സിദ്ധാർത്ഥിന്റെയും വിവഹം പരമ്പരാഗത ദക്ഷിണേന്ത്യൻ രീതിയില്‍ നടന്നത്. രാജസ്ഥാനിലെ ഭിഷൻഗഡിലുള്ള ആഡംബര ഹോട്ടലിൽ വെച്ച് വിവാഹ പാര്‍ട്ടിയും നടത്തിയിരുന്നു. 'പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം, ഇത് ഒരു അമ്മയുടെ വേദനയാണ്': തുറന്നടിച്ച് മല്ലിക സുകുമാരന്‍ 'ഗുഡ് ബാഡ് അഗ്ലി'യിലെ ഗോഡ് ബ്ലെസ് യു ഗാനം ട്രെൻഡിംഗ്: അജിത്തിന്‍റെ ശബ്ദമായി അനിരുദ്ധ്

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 9:08 pm

ചെറിയ കാര്യങ്ങൾക്ക് വരെ ആളുകൾ അടി വെയ്ക്കുന്നു; ലഹരി ഉപയോഗവും വർധിച്ചുവരുന്നു; ഈ വെബ് പോർട്ടൽ ജനങ്ങൾക്ക് സഹായകരമാകും; അക്രമവാസന നിരീക്ഷിക്കാൻ ‘തിങ്ക് തേങ്ക്’ രൂപീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ വർധിച്ചുവരുന്ന ആക്രമണങ്ങൾക്ക് തടയിടാനും ലഹരി ഉപയോഗങ്ങൾ അക്രമ വാസനയും വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് തേങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ വിദ്യാർത്ഥി യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ച് കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൗതിക കാരണങ്ങൾ മാത്രമല്ല, സാമൂഹിക - മാനസിക കാരണങ്ങൾ കൂടിയുണ്ട് ഇവയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാൻ ഭരണനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മറുനാടൻ മലയാളീ 30 Mar 2025 9:06 pm

എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദമുണ്ട്, എമ്പുരാനിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യും; മോഹൻലാൽ

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ […]

പ്രവാസി എക്സ്പ്രസ്സ് 30 Mar 2025 9:02 pm

യുപിഐ, എടിഎം ഉപയോ​ഗിച്ചും പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാം; മാറ്റം ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ

ന്യൂഡൽഹി: ഇനി യുപിഐ വഴി പ്രൊവിഡന്റ് ഫണ്ട്(പിഎഫ്) പിൻവലിക്കാൻ സാധിക്കുന്ന സുപ്രധാന നീക്കവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ശുപാർശ തൊഴിൽ മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞു. യുപിഐ, എടിഎം അധിഷ്ഠിത പി എഫ് പിൻവലിക്കലുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് മാറും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ പിഎഫ് അംഗങ്ങൾക്ക് യുപിഐ, എടിഎം എന്നിവ വഴി […]

പ്രവാസി എക്സ്പ്രസ്സ് 30 Mar 2025 8:56 pm

ഹൈദരാബാദിന്റെ്‌ വെടിക്കെട്ട് വീരന്മാർ വീണ്ടും വീണ് ; രണ്ടാം ജയവുമായി ഡല്‍ഹി

വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ തുടർച്ചയായ രണ്ടാം ജയവുമായി ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഡൽഹി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.3 ഓവറിൽ 163 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.. തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡല്‍ഹി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു. മറുപടി ബാറ്റിങ്ങിൽ ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗും ഫാഫ് ഡു പ്ലെസിസും ഡൽഹി ക്യാപിറ്റൽസിനായി മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം മക്​ഗർ​ഗ് 50 റൺസെടുത്തു. 32 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മക്​ഗർ​ഗ് 38 റൺസ് നേടി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്. ഡു പ്ലെസിസിനെയും മക്​ഗർ​ഗിനെയും അഞ്ച് പന്തിൽ 15 റൺസെടുത്ത കെ എൽ രാഹുലിനെയും വീഴ്ത്തി സീഷാൻ അൻസാരി സൺറൈസേഴ്സിനായി മൂന്ന് വിക്കറ്റെടുത്തു. എന്നാൽ 18 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 34 റൺസെടുത്ത അഭിഷേക് പോറലും 14 പന്തിൽ മൂന്ന് ഫോറുകൾ സഹിതം പുറത്താകാതെ 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റമ്പ്സും ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു.

മംഗളം 30 Mar 2025 8:54 pm

ബാറ്റിംഗില്‍ വീണ്ടും നിരാശ; അതിനിടെ വമ്പന്‍ നാഴികക്കല്ല് താണ്ടി സഞ്ജു സാംസണ്‍, ഇതിഹാസങ്ങള്‍ക്കൊപ്പം

ഗുവാഹത്തി: ഐപിഎല്‍ 2025ല്‍ ടീമിന്‍റെ മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റിംഗില്‍ തിളങ്ങാന്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിനായില്ലെങ്കിലും താരം ഒരു നാഴികക്കല്ലില്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്സും നേടി 20 റണ്‍സുമായി മടങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഐപിഎല്ലില്‍ 4500 റണ്‍സ് ക്ലബില്‍ സഞ്ജു ഇടംപിടിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ 4500 റണ്‍സ് ക്ലബിലെത്തുന്ന പതിനാലാമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസണ്‍. ഐപിഎല്‍ കരിയറില്‍ ഇതുവരെ 171 മത്സരങ്ങളില്‍ 30.79 ശരാശരിയിലും 139.27 പ്രഹരശേഷിയിലും 4518 റണ്‍സ് നേടിയിട്ടുള്ള ബാറ്ററാണ് സഞ്ജു സാംസണ്‍. മൂന്ന് സെഞ്ചുറിയും 26 അര്‍ധശതകങ്ങളും സ‌ഞ്ജുവിന്‍റെ പേരിനൊപ്പമുണ്ട്. 119 ആണ് ഉയര്‍ന്ന സ്കോര്‍. 362 ബൗണ്ടറികള്‍ നേടിയപ്പോള്‍ 211 സിക്സുകള്‍ സഞ്ജുവിന്‍റെ പവര്‍ കാട്ടുന്നു. വിക്കറ്റിന് പിന്നിലും സഞ്ജു സാംസണ്‍ മോശമല്ല, താരത്തിന് ആകെ 82 ക്യാച്ചുകളും 16 സ്റ്റംപിംഗുകളുമുണ്ട്. ഐപിഎല്‍ 2024ല്‍ 16 കളികളില്‍ 48.27 ശരാശരിയിലും 153.47 സ്ട്രൈക്ക് റേറ്റിലും 531 റണ്‍സ് സഞ്ജു അടിച്ചെടുത്തിരുന്നു. ഐപിഎല്‍ കരിയറില്‍ സഞ്ജു ഒരു സീസണില്‍ നേടിയ ഏറ്റവും ഉയര്‍ന്ന ടോട്ടലായിരുന്നു ഇത്. എന്നാല്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന് മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാനായില്ല. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 16 പന്തുകള്‍ ക്രീസില്‍ ചിലവഴിച്ചപ്പോള്‍ സമ്പാദ്യം 20 റണ്‍സിലൊതുങ്ങി. സിഎസ്‌കെയുടെ അഫ്‌ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സഞ്ജു രചിന്‍ രവീന്ദ്രയുടെ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. ഐപിഎല്‍ പതിനെട്ടാം സീസണില്‍ മൂന്ന് കളികളില്‍ 99 റണ്‍സാണ് സഞ്ജു സാംസണിന് ഇതുവരെ നേടാനായത്. ആദ്യ കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 37 ബോളുകളില്‍ 66 റണ്‍സ് നേടിയ സഞ്ജു, രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 11 പന്തില്‍ 13 റണ്‍സെടുത്ത് മടങ്ങി. Read more: 18 ഐപിഎല്ലുകളിലെ 'തല'യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:54 pm

'പൃഥ്വിരാജ് മാത്രം എങ്ങനെ ഉത്തരവാദിയാകും, മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം'; എമ്പുരാൻ വിവാദത്തിൽ മല്ലിക സുകുമാരൻ

എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് മല്ലിക സുകുമാരൻ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് മല്ലിക സുകുമാരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്നും എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരൻ.

സമയം 30 Mar 2025 8:48 pm

പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍

പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍

മറുനാടൻ മലയാളീ 30 Mar 2025 8:43 pm

ഈ സീഡ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം തടയാൻ സഹായിക്കും

പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ഒരു എൻഡോക്രൈൻ ഡിസോർഡറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). ക്രമരഹിതമായ ആർത്തവം, ഉയർന്ന അളവിലുള്ള ആൻഡ്രോജൻ (പുരുഷ ഹോർമോൺ), അണ്ഡാശയത്തിലെ നിരവധി ചെറിയ സിസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിസിഒഎസ് ശരീരഭാരം, മുഖക്കുരു, അമിത രോമവളർച്ച, ഗർഭധാരണ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമായേക്കാം. ജനിതകശാസ്ത്രം, ഇൻസുലിൻ പ്രതിരോധം, വിവിധ ജീവിതശൈലി ഘടകങ്ങൾ എന്നിവ പിസിഒഎസ് സാധ്യത കൂട്ടുന്നു. പിസിഒഎസ് ലക്ഷണങ്ങറൾ കുറയ്ക്കുന്നതിന് ചിയ വിത്തുകൾ വളരെ മികച്ചതാണ്. അവയിൽ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, ഹൃദയാരോഗ്യം എന്നിവയെ ബാധിക്കാമെന്ന് ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായകമാണ്. സ്മൂത്തികൾ, സലാഡുകൾ എന്നിവയിലെല്ലാം ചിയ സീഡ് ചേർത്ത് കഴിക്കാവുന്നതാണ്. പിസിഒഎസ് പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ചിയ വിത്തുകൾക്ക് നിരവധി ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പിന്തുണയ്ക്കുന്നതിലൂടെയും, വീക്കം കുറയ്ക്കുന്നതിലൂടെയും, അവശ്യ പോഷകങ്ങൾ നൽകുന്നതിലൂടെയും അവ സഹായിക്കുന്നു. ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും പിസിഒഎസിന്റെ ഒരു പ്രധാന കാരണമായ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു. ശരിയായ രക്തത്തിലെ പഞ്ചസാരയ്ക്ക് ഹോർമോൺ ബാലൻസ് ശരിയാക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും. ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ പ്രത്യുത്പാദന ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കും. പ്രോട്ടീനും നാരുകളും അടങ്ങിയ ചിയ വിത്തുകൾ അമിത വിശപ്പ് തടയുന്നതിനും പിസിഒഎസ് ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉപാപചയ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മലബന്ധം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. ചിയ വിത്തുകൾക്ക് ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അവ PCOS-മായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു. ഇത് ആർത്തവ ക്രമം, ഇൻസുലിൻ സംവേദനക്ഷമത, മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യം എന്നിവ വർദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാത്ത കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:43 pm

ആലത്തൂരിൽ ദേശീയ പാതയിൽ ഡിവൈഡറിൽ ഇടിച്ച് കയറി ബൈക്ക് രണ്ടായി മുറിഞ്ഞു, യുവാവിന് ഗുരുതര പരിക്കേറ്റു

പാലക്കാട്: ആലത്തൂർ വാനൂരിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മാണത്തിനായി വെച്ച ഡിവൈഡറിൽ ഇടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ എരിമയൂർ സ്വദേശി അജയിന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആലത്തൂർ സ്വകാര്യ ആശുപത്രിയായ പ്രവേശിപ്പിച്ചു. അജയിന്‍റെ പൾസർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് നിയന്ത്രം വെട്ട് ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശത്തെ ടയറടക്കമുള്ള ഭാഗം വേർപ്പെട്ട് തെറിച്ച് പോയി. റോഡിൽ വീണ് കാലിന് പരിക്കേറ്റ അജയിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. Read More : ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ 3 വയസുകാരനെ കാണാനില്ല, കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ അതിനിടെ പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്‌. കൊപ്പം- വളാഞ്ചേരി പാതയിലെ പപ്പടപടിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസിനാണ് (22) ദാരുണാന്ത്യം സംഭവിച്ചത്. കൊപ്പം ഭാഗത്തുനിന്നും തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസ്സും സുഹൃത്തും. മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:41 pm

ആഘോഷങ്ങളെ ആരാധനകളാല്‍ ധന്യമാക്കണം: കേരള മുസ്ലിം ജമാഅത്ത്

ലഹരിക്കെതിരായ കൂട്ടമായ ചെറുത്തുനില്‍പ്പിന് മഹല്ല് ജമാഅത്തുകളും സന്നദ്ധ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു

സിറാജ് ലൈവ് 30 Mar 2025 8:40 pm

ടോംഗയില്‍ വൻഭൂചലനം: രാജ്യത്ത് സുനാമി മുന്നറിയിപ്പ്

ഒരു മീറ്റർവരെ ഉയരമുള്ള സുനാമി തിരമാലകളുണ്ടാവാമെന്നാണ് മുന്നറിയിപ്പ്

ഈസ്റ്റ് കോസ്റ്റ് ഡെയിലി 30 Mar 2025 8:39 pm

പരസ്പര സ്‌നേഹവും നന്മയും കൈമാറ്റം ചെയ്യുന്ന പ്രവൃത്തികള്‍ ജീവിതലഹരിയായി സ്വീകരിക്കുക: കാന്തപുരം

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം

സിറാജ് ലൈവ് 30 Mar 2025 8:36 pm

റജുലയുടെ മരണത്തിന് കാരണം അൻവറിൻ്റെ ക്രൂരമർദ്ദനമെന്ന് പോലീസ്; യുവാവ് അറസ്റ്റിൽ

കോണോം പാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ ​പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. റെജുല അൻവറിൻ്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ക്ഷതമേറ്റതായി പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ടിലും വ്യക്തം. വെള്ളിയാഴ്ച രാത്രിയാണ് മേൽമുറി സ്വദേശിയായ റെജുല ആത്മഹത്യ ചെയ്തത്.

മംഗളം 30 Mar 2025 8:33 pm

1429 രൂപയ്ക്ക് വിമാനയാത്ര,​ എയർ ഇന്ത്യ എക്സ്പ്രസിന്റെ മെഗാ സെയിൽ,​ ഓഫർ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കി

മുംബയ് : ; ചുരുങ്ങിയ ചെലവിൽ വിമാനയാത്ര ചെയ്യാൻ അവസരം നൽകുന്ന എയർ എക്സ്പ്രസിന്റെ ഓഫർ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കി.

കേരളം കൗമുദി 30 Mar 2025 8:32 pm

വേനൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്, ശക്തമായ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസത്തേക്ക് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളം കൗമുദി 30 Mar 2025 8:32 pm

18 ഐപിഎല്ലുകളിലെ 'തല'യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ

ഗുവാഹത്തി: ഐപിഎല്ലിന്‍റെ പതിനെട്ട് സീസണുകള്‍, പതിനെട്ടിലും കളിച്ച എം എസ് ധോണി! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരമായ എം എസ് ധോണിക്ക് പ്രത്യേക അനുമോദനം നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ 2025ല്‍ ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം തുടങ്ങും മുമ്പായിരുന്നു തല എം എസ് ധോണിക്ക് ബിസിസിഐ ഉപഹാരം സമ്മാനിച്ചത്. ഐപിഎല്‍ 18 എന്നെഴുതിയ ഫലകമായിരുന്നു ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മാനിച്ചത്. ഐപിഎല്ലിന്‍റെ 2008ലെ കന്നി സീസണ്‍ മുതല്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ് എം എസ് ധോണി. 2016, 2017 എന്നീ വര്‍ഷങ്ങളില്‍ പൂനെ റൈസിംഗ് സൂപ്പര്‍ജയന്‍റ്‌സിന് വേണ്ടി കളിച്ചത് മാറ്റിനിര്‍ത്തിയാല്‍ 16 സീസണുകളിലും ധോണി സിഎസ്‌കെയുടെ താരമായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധോണി ഇതുവരെ 267 മത്സരങ്ങള്‍ കളിച്ചു. 39.35 ശരാശരിയിലും 137.68 സ്ട്രൈക്ക്റേറ്റിലും ധോണി 5273 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ 200-നടുത്ത് പുറത്താക്കലുകള്‍ ധോണിയുടെ പേരിനൊപ്പമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ (2010, 2011, 2018, 2021, 2023 ) സമ്മാനിച്ച ധോണിയുടെ ചരിത്രം ഐപിഎല്ലിന്‍റെ ചരിത്രം കൂടിയാണ്. സിഎസ്‌കെയെ ധോണി പത്ത് ഫൈനലുകളിലെത്തിച്ചു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ എംഎസ്ഡിയുടെ സാന്നിധ്യമുണ്ട്. വിക്കറ്റിന് പിന്നിലെ തന്ത്രങ്ങള്‍ക്ക് പുറമെ ഫിനിഷറായി ധോണി പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് താരവും ഐപിഎല്‍ ഇതിഹാസവുമാണ്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 9-ാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങിയ ധോണി ഇന്ന് സ്ഥാനക്കയറ്റം തെരഞ്ഞെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. Read more: ഐപിഎല്‍: ജയ്സ്വാള്‍ വീണു, വെടിക്കെട്ടുമായി റാണ, കൂടെ സഞ്ജുവും; ചെന്നൈക്കെതിരെ പവര്‍ പ്ലേ പവറാക്കി രാജസ്ഥാൻ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:25 pm

അത് വേണ്ടായിരുന്നു മേജർ രവി'; പൃഥ്വിരാജിനെ ബലിയാടാക്കാമെന്ന ധാരണ ആർക്കും വേണ്ടെന്ന് മല്ലിക സുകുമാരൻ

സംഘ്പരിവാർ കേന്ദ്രങ്ങൾ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർത്തിവിട്ട വിവാദങ്ങളിൽ പ്രതികരണവുമായി മല്ലിക സുകുമാരൻ. അത് വേണ്ടായിരുന്നു മേജർ രവി എന്നാണ് തനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. പൃഥ്വിരാജിനെ ബലിയാടാക്കാമെന്ന ധാരണ ആർക്കും വേണ്ട. എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകുമെന്നും മല്ലിക സുകുമാരൻ സമൂഹമാധ്യമ പോസ്റ്റിൽ ചോദിച്ചു. മല്ലിക സുകുമാരന്‍റെ വാക്കുകൾ ഇങ്ങനെ: 'എമ്പുരാൻ' എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുകയായിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിനപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടുതന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്. ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്..... പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..ഞാൻ തിരക്കിൽ ആണ് അമ്മേ... ലാലേട്ടൻ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം എന്നാണ് അവൻ പറഞ്ഞത്. ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല. പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചാരണങ്ങൾ ആണ് ഇവർ നടത്തുന്നത്. പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്? പൃഥ്വിരാജിനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല. അത് വേണ്ടായിരുന്നു മേജർ രവി എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു? ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്. ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്. അവരെ ഞാൻ മറക്കുന്നില്ല. പാർട്ടിയുടെയോ ജാതി, മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്. എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്. എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്. ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല. ബി.ജെ.പിയിലും കോൺഗ്രസിലും സി.പി.എമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല. വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും. ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല. 70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം... ഇനി മാധ്യമപ്രവർത്തകരോട് രണ്ട് വാക്ക് : പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി എന്റെ പടത്തിൽ മാറ്റം വരുത്തരുതേ എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നുവത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ? അടിക്കടി അഭിപ്രായം മാറ്റുന്ന 'മന്ദബുദ്ധി' ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. 'അടിക്കടി' ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. പ്രിയപ്പെട്ട വിവിധ രാഷ്ട്രീയ കുടുംബാംഗങ്ങളെ... പൃഥ്വിരാജ് ആരുടെയും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾക്ക് ഒരിക്കലും എതിരല്ല... സത്യമേവ ജയതേ...

മംഗളം 30 Mar 2025 8:24 pm

അമ്മയുടെ വീട്ടിലെത്തിയ കുട്ടി മീന്‍വളര്‍ത്തുന്ന കുളത്തില്‍ വീണു മരിച്ചു

മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പൊടുന്നനെ കാണാതാവുകയായിരുന്നു

സിറാജ് ലൈവ് 30 Mar 2025 8:22 pm

ലഹരി ഉപയോഗവും വർധിച്ചുവരുന്ന അക്രമവാസനയും; നിരീക്ഷിക്കാൻ ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചതായി മുഖ്യമന്ത്രി

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ വിദ്യാർത്ഥി യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ച് കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. . സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വർദ്ധിച്ചുവരുന്ന അക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഭൗതിക കാരണങ്ങൾ മാത്രമല്ല, സാമൂഹിക - മാനസിക കാരണങ്ങൾ കൂടിയുണ്ട് ഇവയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാൻ ഭരണനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകൾ നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഇവിടേക്കു വരുന്നതു തടയാൻ കഴിയണം. അതിനാവശ്യമായ ഭരണനടപടികൾ ഉണ്ടാവും. അവ ഉണ്ടാകുന്നുണ്ട് എന്നത് കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2025 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതു ഇത്ര വലിയ തോതിലില്ല. ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. മയക്കുമരുന്നിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതു തന്നെയാണ് ഇതിനു പിന്നിലെ ഘടകം. ഇത് ഇങ്ങനെ നിൽക്കുന്നത്, ഇവിടെ കർക്കശമായ നടപടികളാണ് ഉണ്ടാവുന്നത് എന്നതു മയക്കുമരുന്നു ലോബിക്ക് കൃത്യമായി അറിയാവുന്നതു കൊണ്ടുതന്നെയാണ്. കർക്കശ നടപടികളുടെ മറ്റൊരു തെളിവാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് കേരളത്തിലാണ് എന്ന വസ്തുത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.1 ശതമാനമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തന്നെ തുടരും. ഇതേപോലെയാണ് അക്രമണോത്സുകതയുടെ കാര്യവും. കുട്ടികളിൽ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിന്റെ സാമൂഹികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്താൻ കഴിയണം. കൂട്ടുകുടുംബങ്ങൾ തകർന്ന് ന്യൂക്ലിയർ കുടുംബങ്ങളുണ്ടായപ്പോൾ തലമുറകളിലൂടെ അതുവരെ പകർന്നുകിട്ടിയിരുന്ന സൽക്കഥകളും അവയിലെ മൂല്യസത്തകളും കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടു. വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടിയെ സമപ്രായക്കാർ പോലുമല്ലാത്ത മയക്കുമരുന്ന് ഏജന്റുമാർ തങ്ങളുടെ സ്വാധീനത്തിലാക്കുന്നത്. അക്രമവാസന പ്രോത്സാഹിപ്പിക്കുന്ന റീലുകളും സിനിമകളും സഭ്യേതരമായ ദൃശ്യങ്ങളും അവർക്ക് അപ്രാപ്യമാവണം. അറിവു പകർന്നുകിട്ടുന്ന സൈറ്റുകളിലേക്കേ അവർ കടന്നുചെല്ലുന്നുള്ളൂ എന്നുറപ്പുവരുത്തണം. നിയമം കർശനമായി നടപ്പാക്കുമ്പോൾ തന്നെ ഫസ്റ്റ് ടൈം ഒഫെൻഡേഴ്സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാൻ കഴിയണം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗഫലമായി ലൈംഗിക അക്രമങ്ങൾക്ക് വിധേയരായിട്ടുള്ള കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. അത്തരം അക്രമങ്ങൾ ജീവിതത്തിന്റെ അവസാനമല്ല എന്നും ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നുമുള്ള വിശ്വാസം അവരിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ മുന്നോട്ടു വച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഏപ്രിൽ-മെയ് മാസങ്ങളിൽ ആവശ്യമായ പ്രവർത്തനങ്ങളൊക്കെ നടത്തി ജൂണിൽ അക്കാദമിക വർഷം ആരംഭിക്കുമ്പോൾ വിപുലമായ തോതിൽ അക്കാദമിക് സ്ഥാപനങ്ങളിലും നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയേണ്ടതായിട്ടുണ്ട്. ലഹരിവസ്തുക്കളുടെ വിൽപ്പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ സഹായിക്കുന്ന ഒരു വെബ് പോർട്ടൽ സജ്ജീകരിക്കും. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവിൽ ഇതിനായുള്ള വാട്സ്ആപ്പ് നമ്പർ ഉണ്ട് (9497979794, 9497927797). ഏപ്രിൽ മധ്യത്തോട് കൂടി ഇതിന്റെ വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി നാടിന് മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉന്നയിച്ച നിർദേശങ്ങൾ: അധ്യാപക-വിദ്യാർത്ഥി ജാഗ്രതാ സമിതി എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. കോളേജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡൻസ് സപ്പോർട്ട് പ്രോഗ്രാം വേണമെന്ന നിർദേശവുമുയർന്നു. വിദ്യാർഥികളിൽ കായികക്ഷമത വികസിപ്പിക്കിന്നത്തിനുള്ള പദ്ധതികൾ രൂപീകരിക്കണം. വീടും വിദ്യാലയവും ചേർന്ന് കുട്ടികയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ചുമതലയായി ഹോം ചാർട്ടർ രൂപപ്പെടുത്തണം. എൻ.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി തുടങ്ങിയ വോളണ്ടിയർമാരെ ഉൾപ്പെടുത്തി മെന്ററിംഗ് ശൃംഖല ഉണ്ടാക്കുക. ട്യൂഷൻ സെന്ററുകളും കോച്ചിംഗ് സെന്ററുകളും നിരീക്ഷണത്തിൽ കൊണ്ടുവരണം. റാഗിങ്, സമ്മർദം തുടങ്ങിയ പ്രശ്‌നങ്ങൾ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം എന്നിവ ഏകോപിച്ച് സ്ഥിരം സഹായസംവിധാനം ഓരോ സ്‌കൂളിലും ഉറപ്പാക്കണം വിദ്യാർഥികളിൽ നിന്നു വരുന്ന പരാതികൾ പരിശോധിക്കാൻ സ്‌പെഷ്യൽ മോണിറ്ററിംഗ് ടീം എല്ലാ കലാലയങ്ങളിലും ഉണ്ടാവണം. അധ്യാപകരും അലുമിനിയും യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന സുഹൃത് സമിതികൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് മാനസിക, അക്കാദമിക പിന്തുണ നൽകുന്ന സംവിധാനം സ്‌കൂളുകളിൽ ഉണ്ടാവണം. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി ബ്രിഡ്ജ് കോഴ്‌സുകളും ഇൻഡക്ഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കണം. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ലഹരിവിരുദ്ധ ക്യാമ്പെയിൻ ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും നടത്തണം. ആറുമാസത്തിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ ചെക്കപ്പ് നടത്തണം. കുട്ടികൾ കൂടുതൽ സമയം മൊബൈൽഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമൂലമുള്ള സ്‌ക്രീൻ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ട പരിപാടികൾ ആവിഷ്‌കരിക്കണം. ലഹരിയ്ക്ക് അടിമയായവരെ റീഹാബിലിറ്റേറ്റ് ചെയ്ത ശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേർക്കുന്നതിന് വേണ്ട പിന്തുണാ സംവിധാനം ഒരുക്കണം. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയാണ് കൂടുതലും ലഹരിമരുന്ന് കച്ചവടക്കാർ ക്യാരിയേഴ്‌സ് ആക്കി മാറ്റുന്നത്. അവരുടെ കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ ചെലുത്തണം. അവർക്ക് കൗൺസിലിങ്ങും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റു സംവിധാനങ്ങളും ഉറപ്പുവരുത്തണം. ടൂറിസം മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മോണിറ്ററിങ് ശക്തിപ്പെടുത്തണം. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, വീണാ ജോർജ്, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി വേണു, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥി-യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൊച്ചിയിൽ രണ്ടിടങ്ങളിലായി വൻ ലഹരി വേട്ട; എംഡിഎംഎയുമായി 2 പേർ പിടിയിൽ, എളമക്കരയിൽ പിടികൂടിയത് 500 ഗ്രാം എംഡിഎംഎ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:21 pm

പൊന്നാനിയിലും കാപ്പാടും ശവ്വാൽപ്പിറ കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു. കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി . ലഹരിക്കെതിരായ ശക്തമായ പോരാട്ടം നടത്തണമെന്ന് മാസപ്പിറവി ദൃശ്യമായെന്ന് അറിയിച്ച് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. പെരുന്നാൾ ആഘോഷങ്ങൾ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണം, സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം, ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു . ഓമനില്‍ തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത് .

മംഗളം 30 Mar 2025 8:21 pm

'ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Happy Cheriya Perunnal 2025: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമയം 30 Mar 2025 8:18 pm

ഹിമാചലിലെ കുളുവില്‍ മണ്ണിടിച്ചില്‍; മരങ്ങള്‍ കടപുഴകി വാഹനങ്ങള്‍ക്ക് മേലെ വീണു; ആറു മരണം; മരിച്ചവരില്‍ വിനോദസഞ്ചാരികളും

ഹിമാചലിലെ കുളുവില്‍ മണ്ണിടിച്ചില്‍; ആറു മരണം; മരിച്ചവരില്‍ വിനോദസഞ്ചാരികളും

മറുനാടൻ മലയാളീ 30 Mar 2025 8:13 pm

കയ്യാലയിലേക്ക് നോക്കി കുര നിർത്താതെ വളർത്തുനായ, കോട്ടയത്ത് പിടിയിലായത് 8 അടിമൂർഖനും 31മുട്ടകളും

കാണക്കാരി: പറമ്പിലെ കയ്യാലയിൽ വിരിയാറായ മുട്ടകളുമായി അടയിരുന്നത് എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ്. വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് 31 മുട്ടകൾ. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം എൻഎം ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്. ജോസഫിന്റെ വളർത്തുനായ രണ്ട് ദിവസമായി അസാധാരണമായ രീതിയിൽ കയ്യാലയിലെ പൊത്തിലേക്ക് നോക്കി കുരയ്ക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് കയ്യാലയിലെ പൊത്ത് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർച്ചയായി ശ്രദ്ധിച്ചതോടെയാണ് പൊത്തിൽ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ കുറുപ്പന്തറ ജോമോൻ ശാരിക പുരയിടത്തിൽ പരിശോധിച്ചപ്പോഴാണ് മൂർഖൻ അടയിരിക്കുകയാണെന്ന് വ്യക്തമായത്. പെരുമ്പാമ്പ് പോലുള്ള പാമ്പുകളിൽ നിന്ന് വ്യത്യസ്തമായി ആഴമുള്ള പൊത്തുകളാണ് മുട്ടയിടാനായി മൂർഖൻ പാമ്പ് തെരഞ്ഞെടുക്കാറെന്നാണ് ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് പാമ്പുകൾ മുട്ട വിരിയുന്ന സമയമാണെന്നും ജോമോൻ പറയുന്നത്. പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. എട്ട് അടിയോളം നീളമുള്ള മൂർഖനെയാണ പിടികൂടിയത്. മുട്ടകളേയും മൂർഖനേയും സുരക്ഷിതമായി വനംവകുപ്പിന് കൈമാറിയതായി ജോമോൻ വിശദമാക്കുന്നത്. കാണക്കാരി മേഖലയിൽ നിന്ന് അടുത്തിടെ പിടികൂടുന്ന നാലാമത്തെ മൂർഖനാണ് ഇതെന്നാണ് ജോമോൻ വിശദമാക്കുന്നത്. ഒരു മാസത്തോളമായി പാമ്പ് ഈ പൊത്തിൽ താമസമാക്കിയിട്ടെന്നാണ് ജോമോൻ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:05 pm

സഊദിയില്‍ വാഹനാപകടം; രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു

ഒമാനില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്

സിറാജ് ലൈവ് 30 Mar 2025 8:04 pm

ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ 3 വയസുകാരനെ കാണാനില്ല, കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ

ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണുമരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്‌സന്റെയും ദീപ്തിയുടെയും മകന്‍ ഡെയ്ന്‍ ആണ് മരിച്ചത്. ദീപ്തിയുടെ പള്ളിപ്പുറം പതിനൊന്നാം വാര്‍ഡ് തിരുല്ലൂര്‍ പടിഞ്ഞാറെ കരിയില്‍ വീട്ടില്‍ ഇന്ന് ഉച്ചക്കായിരുന്നു അപകടം. മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മീന്‍വളര്‍ത്താനായി കുഴിച്ച കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Read More : അഭിമാന നേട്ടം; സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി, 3 വയസുകാരന് പുതുജീവൻ

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:03 pm

ചൂടൻ രുചിയോടെ മട്ടൻ ബിരിയാണി കഴിച്ചാലോ?

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. വേണ്ട ചേരുവകൾ ബിരിയാണി അരി 1 കിലോ മട്ടൻ 1 കിലോ സവാള 250 ​ഗ്രാം തക്കാളി 100 ഗ്രാം തൈര് 1/2 കപ്പ് നെയ്യ്. 200 ഗ്രാം ഗ്രാമ്പൂ 5 ഗ്രാം പട്ട 5 ഗ്രാം ഏലയ്ക്ക, ജാതി പത്രി, കശുവണ്ടി, ഉണക്കമുന്തിരി 5 ഗ്രാം വീതം വെളുത്തുള്ളി,ഇഞ്ചി, ഉള്ളി 10 ഗ്രാം വീതം പെരും ജീരകം,മല്ലിപൊടി 15 ഗ്രാം മഞ്ഞൾപൊടി 1 സ്പൂൺ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം അരി ഉപ്പും ചേർത്തെ പാതി വേവിച്ചു വയ്ക്കുക.ഇറച്ചി കഷ്ണങ്ങളിൽ ഉപ്പും തൈരും പുരട്ടി വയ്ക്കുക. സവാള,ഉള്ളി, ഇഞ്ചി വെളുത്തുള്ളി മസാലകൾ എല്ലാം നെയ്യിൽ മുപ്പിച്ചെടുക്കുക.ശേഷം അതിൽ തക്കാളി ഇട്ടു വഴറ്റുക.നന്നായി വഴന്നു കഴിയുമ്പോൾ ഇറച്ചികഷണങ്ങൾ ചേർക്കുക.ഇറച്ചി വേവുമ്പോൾ കശുവണ്ടി അരച്ചു ചേർക്കുക.അരപ്പെ കുറുക്കുമ്പോൾ പെര ലനായി ഇറക്കിവയ്ക്കുക. ഉരുളിയിൽ നെയ്യ് ഒഴിച് കുറച്ചു ഇറച്ചി കറി അതിനു മുകളിൽ ചോറ്,വീണ്ടും ഇറച്ചി കറി, ചോറ് ഈ ക്രമത്തിൽ വിളമ്പി അടച്ചു ചെറു തീയിൽ വേവിക്കുക.വശങ്ങളിൽ ആവി വരുമ്പോൾ മല്ലിയില,പുതിനയില, സവാള വരുത്താതെ,അണ്ടിപ്പരിപ്പ്,കിസ്മിസ്, ഇവ വിതറി വാങ്ങി വയ്ക്കുക.നല്ല രുചികരമായ മട്ടൻ ബിരിയാണി റെഡി. കിടിലൻ രുചിയിൽ തമിഴ്നാട് സ്പെഷ്യൽ ചിക്കൻ ബിരിയാണി ; റെസിപ്പി

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:03 pm

ഐപിഎല്‍: ജയ്സ്വാള്‍ വീണു, വെടിക്കെട്ടുമായി റാണ, കൂടെ സഞ്ജുവും; ചെന്നൈക്കെതിരെ പവര്‍ പ്ലേ പവറാക്കി രാജസ്ഥാൻ

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 58 റണ്‍സുമായി നിതീഷ് റാണയും 11 പന്തില്‍ 16 റണ്‍സോടെ സഞ്ജു സാംസണും ക്രീസില്‍. നാലു റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് രാജസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ചെന്നൈക്കായി ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു. പവറോടെ റാണ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ(4) മിഡോണില്‍ അശ്വിന്‍റെ കൈകളിലെത്തിച്ച ഖലീല്‍ അഹമ്മദാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജെയിംസ് ഓവര്‍ടണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ നിതീഷ് റാണ തകര്‍ത്തടിച്ച് 14 റണ്‍സെടുത്തു. കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഖലീല്‍ അഹമ്മദിനെതിരെ സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. തൊട്ടടുത്ത ഓവറില്‍ ജെയിംസ് ഓവര്‍ടണെതിരെ സഞ്ജു ആദ്യ സിക്സ് പറത്തി. നാലാം ഓവറില്‍ 15 റണ്‍സടിച്ച സഞ്ജുവും റാണയും അശ്വിനെറിഞ്ഞ അഞ്ചാം ഓവറില്‍ 19 റണ്‍സ് കൂടി നേടി രാജസ്ഥാന്‍റെ പവര്‍ പ്ലേ പവറാക്കി. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിതീഷ് റാണ ഖലീല്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍തത് രാജസ്ഥാനെ 79ല്‍ എത്തിച്ചു. ഐപിഎല്‍: രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, ടീമില്‍ മാറ്റം നേരത്തെ രാജസ്ഥാനെതിരെ നിര്‍ണായക ടോസ് നേടിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ സാം കറന് പകരം ജെയിംസ് ഓവര്‍ടണും ദീപക് ഹൂഡക്ക് പകരം വിജയ് ശങ്കറും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. റിയാന്‍ പരാഗ് തന്നെയാണ് ഇന്നത്തെ മത്സരത്തിലും രാജസ്ഥാനെ നയിക്കുന്നത്. ഐപിഎല്‍: ഹൈദരാബാദിന്‍റെ ഫ്യൂസൂരി ഡല്‍ഹി, 7 വിക്കറ്റ് ജയവുമായി രണ്ടാമത് ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ : രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ജാമി ഓവർട്ടൺ, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്. രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 8:03 pm

ചേര്‍ത്തലയില്‍ അമ്മയുടെ വീട്ടിലെത്തി; മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന മൂന്നുവയസ്സുകാരനെ കാണാതായി; കണ്ടെത്തിയത് കുളത്തില്‍ മരിച്ച നിലയില്‍

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

മറുനാടൻ മലയാളീ 30 Mar 2025 8:00 pm

മാനത്ത് ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു; പള്ളികൾ ഉണർന്നു; പടക്കം പൊട്ടിച്ചും കൈയിൽ മൈലാഞ്ചി പുരട്ടിയും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങി കുട്ടികൾ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; പ്രാർത്ഥനയോടെ ഇസ്‌ലാം മത വിശ്വാസികൾ!

തിരുവനന്തപുരം: മാനത്ത് ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു. ഇതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആചരിക്കും. ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ പള്ളികൾ എല്ലാം ഉണർന്നു വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകി. കുട്ടികൾ പുതിയ കുപ്പായങ്ങൾ വാങ്ങിയും പടക്കം പൊട്ടിച്ചും കൈയിൽ മൈലാഞ്ചി പുരട്ടിയും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങുന്നു. വിവിധ ജില്ലകളിലെ നഗരങ്ങളിലെ പെരുന്നാൾ കച്ചവടവും പൊടിപൊടിക്കുകയാണ്. സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു. കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും അറിയിച്ചു. ലഹരിക്കെതിരായ ശക്തമായ പോരാട്ടം നടത്തണമെന്ന് മാസപ്പിറവി ദൃശ്യമായെന്ന് അറിയിച്ച് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. പെരുന്നാൾ ആഘോഷങ്ങൾ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണം, സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം, ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ഈദുൽ ഫിത്ർ ആഘോഷിച്ചു. ഒമാനിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗൾഫിലെങ്ങും നടന്നത്. തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ വിശ്വാസികൾ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികൾ പടക്കം പൊട്ടിക്കാനും മൈലാ‍ഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും.

മറുനാടൻ മലയാളീ 30 Mar 2025 8:00 pm

മാസപ്പിറവി കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

മലപ്പുറം പൊന്നാനിയില്‍ മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു.പൊന്നാനി കൂടാതെ കപ്പക്കലിലും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു .…

എവെനിംഗ് കേരളം 30 Mar 2025 7:57 pm

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിന് പരിക്ക്

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മറുനാടൻ മലയാളീ 30 Mar 2025 7:51 pm

സർദാർ 2: യുവന്‍ പിന്‍മാറി, കാര്‍ത്തി ചിത്രത്തിന് പുതിയ സംഗീത സംവിധായകന്‍ ?

ചെന്നൈ: കാര്‍ത്തി നായകനാകുന്ന സർദാർ 2 സിനിമയില്‍ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ സംഗീതം നൽകുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, യുവാൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായും സാം സി.എസ് പകരം സംഗീതം നല്‍കും എന്നാണ് വിവരം. ഒടിടി പ്ലേയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022-ൽ പുറത്തിറങ്ങിയ ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് സർദാർ. പിഎസ് മിത്രന്‍ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചിത്രം വന്‍ വിജയം നേടിയതിന് പിന്നാലെ നിർമ്മാതാക്കൾ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. 2022 ല്‍ ആദ്യഭാഗത്തിന് സംഗീതം നല്‍കിയത് ജിവി പ്രകാശ് കുമാര്‍ ആയിരുന്നു. യുവാൻ ശങ്കർ രാജ രണ്ടാം ഭാഗത്തിന് സംഗീതം നല്‍കും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാം സി.എസ്. ആയിരിക്കും ചിത്രത്തിലെത്തുക എന്നാണ് ഏറ്റവും പുതിയ സോഷ്യൽ മീഡിയ റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇതുവരെ നൽകിയിട്ടില്ല. കാര്‍ത്തിയുടെ വന്‍ ഹിറ്റായിരുന്ന കൈതിയുടെ സംഗീത സംവിധായകനാണ് സാം സിഎസ്. ഇതിന് പുറമേ വന്‍ വിജയം നേടിയ പുഷ്പ 2വിന്‍റെ അവസാനഘട്ട സംഗീതവും ചെയ്തത് സാം സിഎസ് ആണ്. ദേവി ശ്രീ പ്രസാദ് അവസാന നിമിഷം തിരക്കുകളിലായതിനാലാണ് സാം സിഎസ് ഈ ദൗത്യം ഏറ്റെടുത്തത്. മലയാളത്തില്‍ ആര്‍‍ഡിഎക്സ് അടക്കം ഹിറ്റ് ചിത്രങ്ങള്‍ സാം സിഎസ് ചെയ്തിട്ടുണ്ട്. അതേ സമയം സര്‍ദാര്‍ 2വില്‍ മാളിവിക മോഹനന്‍ നായികയായി എത്തും. കാര്‍ത്തി ആദ്യചിത്രത്തിലെ പോലെ തന്നെ ഇരട്ട വേഷത്തിലാകും എത്തുക. എസ്ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യും. ചിത്രം ഈ വര്‍ഷം ധനുഷിന്‍റെ സംവിധാനത്തില്‍ അജിത്ത്, തമിഴകം കാത്തിരിക്കുന്ന ചിത്രം നടക്കുമോ?: നിര്‍മ്മാതാവ് പറഞ്ഞത് 'ദാ, പുതിയ നാഷണല്‍ ക്രഷ്': സോഷ്യല്‍ മീ‍ഡിയ കീഴടക്കിയ സുന്ദരി കയാഡു ലോഹര്‍ ആരാണ്?

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:51 pm

മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല, പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല: മല്ലിക സുകുമാരൻ

എമ്പുരാൻ സിനിമ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. ഈ സിനിമയുടെ സംവിധായകൻ തന്റെ മകനാണ് എന്നതിനപ്പുറം ഈ സിനിമയുമായി തനിക്കൊരു ബന്ധവുമില്ല. അതുകൊണ്ട് ഈ വിവാദങ്ങളോട്

കേരളം ഓൺലൈൻ ന്യൂസ് 30 Mar 2025 7:45 pm

മോഹന്‍ലാലിന് അറിയാത്ത ഒന്നും ഈ സിനിമയില്‍ ഇല്ല, പൃഥ്വിയെ ബലിയാടാക്കാന്‍ ശ്രമം; തുറന്നടിച്ച് മല്ലിക സുകുമാരന്‍

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നു എന്ന് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്റേയോ നിര്‍മാതാക്കളുടേയോ അറിവോടെയല്ല ഈ ശ്രമം നടക്കുന്നത് എന്നും മല്ലിക പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം. മേജര്‍ രവിയെ പേരെടുത്ത് വിമര്‍ശിച്ച് കൊണ്ടാണ് മല്ലിക ദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. സയീദ് മസൂദ് എന്ന്

ഒന്നു ഇന്ത്യ 30 Mar 2025 7:45 pm

റജുലയുടെ മരണത്തിന് കാരണം അൻവറിൻ്റെ ക്രൂരമർദ്ദനമെന്ന് പൊലീസ്; യുവാവ് അറസ്റ്റിൽ

മലപ്പുറം: കോണോം പാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. അൻവറിൻ്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് റെജുല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ക്ഷതമേറ്റതായി പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ടിലും വ്യക്തം. വെള്ളിയാഴ്ച രാത്രിയാണ് മേൽമുറി സ്വദേശിയായ റെജുല ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് കൈക്കുഞ്ഞടക്കം രണ്ട് മക്കളുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:44 pm

നിതീഷ് റാണയുടെ റണ്ണാട്ടം; രാജസ്ഥാനെതിരെ ചെന്നൈക്ക് 183 റണ്‍സ് വിജയലക്ഷ്യം- Live

ഗുവാഹത്തി:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ സാം കറന് പകരം ജെയിംസ് ഓവര്‍ടണും ദീപക് ഹൂഡക്ക് പകരം വിജയ് ശങ്കറും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:38 pm

'എന്താ ആ ഡാൻസിൻ്റെ പേര്? സുംബ'; വിദ്യാർഥികളുടെ മാനസ്സിക സമ്മർദം കുറയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സ്കൂൾ വിദ്യാർഥികളുടെ മാനസ്സിക സമ്മർദം കുറയ്ക്കാൻ സുംബ ഡാൻസ് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുംബയിലൂടെ വിദ്യാർഥിയുടെ മാനസ്സിക സമ്മർദം ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായം. അടുത്ത അധ്യയന വർഷം മുതൽ സുംബ ഡാൻസ് നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

സമയം 30 Mar 2025 7:37 pm

കാട്ടാന ആക്രമണം; പാലക്കാട്ട് 2 അതിഥിത്തൊഴിലാളികൾക്ക് പരുക്ക്

പാലക്കാട് : മംഗലം ഡാം അയ്യപ്പൻപാടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളികളെയാണ് കാട്ടാന ആക്രമിച്ചത്. മൊനു (38), പിങ്കി (29) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കാട്ടാന പതിവായി ഇറങ്ങുന്ന മേഖലയാണ് അയ്യപ്പൻപാടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

മംഗളം 30 Mar 2025 7:34 pm

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാർ വട്ടംവച്ച് മലയാളി യൂട്യൂബർ

തൃശൂർ: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാർ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്.

കേരളം കൗമുദി 30 Mar 2025 7:33 pm

'പൃഥ്വിരാജ് തങ്ങളെ ചതിച്ചുവെന്ന് മോഹൻലാൽ ഇതുവരെ പറഞ്ഞിട്ടില്ല'; മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നുവെന്ന് മല്ലിക സുകുമാരൻ

എമ്പുരാൻ സിനിമയെ ചുറ്റിപറ്റിയുള്ള വിവാദത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജിന്റെ മാതാവും നടിയുമായ മല്ലിക സുകുമാരൻ.

കേരളം കൗമുദി 30 Mar 2025 7:33 pm

പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധത ആവർത്തിക്കുന്നു, മസൂദ് സെയിദിന്റെ പേരിലുള്ള സാമ്യം യാദൃശ്ചികമല്ലെന്ന് ആർ എസ് എസ്

ന്യൂഡൽഹി: പൃഥ്വിരാജ്- മോഹൻലാൽ ചിത്രമായ എമ്പുരാനെതിരെ വീണ്ടും വിമർശനവുമായി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ

കേരളം കൗമുദി 30 Mar 2025 7:33 pm

യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാൻ ‘തിങ്ക് ടാങ്ക്’

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം ഓൺലൈൻ ന്യൂസ് 30 Mar 2025 7:27 pm

നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസത്തേക്ക് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഒന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നാം തീയതി പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം. Read More : ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; മണ്ണുത്തിയിൽ യൂട്യൂബർ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം കാർ വട്ടംവെച്ച് തടഞ്ഞു, കേസ്

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:25 pm

മാസപ്പിറ കണ്ടു; നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍

കോഴിക്കോട്: കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറ ദൃശ്യമായി എന്നും നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആയിരിക്കും എന്നും വിവിധ ഖാദിമാര്‍ അറിയിച്ചു. ഒരു മാസം നീണ്ട് നിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാമിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈദ് അല്‍ ഫിത്തര്‍. സയീദ് മസൂദ് എന്ന് പേര് യാദൃശ്ചികമല്ല, പൃഥ്വിയുടെ

ഒന്നു ഇന്ത്യ 30 Mar 2025 7:24 pm

സഹായമെത്തിച്ച് ഇന്ത്യ, ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാൻമാറിലെത്തി

ദില്ലി: ഭൂചലനം നാശം വിതച്ച മ്യാൻമാറിന് സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാൻമാറിലെത്തി. കൂടാതെ 38 പേർ അടങ്ങുന്ന എൻഡിആർഎഫ് സംഘത്തെയും 15 ടൺ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ മ്യാൻമാറിലേക്ക് അയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കരസേന താത്കാലിക വൈദ്യ ചികിത്സ കേന്ദ്രവും മ്യാൻമാറിൽ സ്ഥാപിക്കും. മ്യാൻമാറിലെ 16000ത്തോളം ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ മ്യാൻമാറിലേക്ക് അയക്കും. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആറ് വനിത ഡോക്ടർമാരും ഓപ്പറേഷൻ ബ്രഹ്മ സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഭൂചലന ദുരന്തം; മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം, രണ്ടു കോടിയിലധികം പേർ ദുരിതത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:18 pm

സിക്കന്ദറിന്‍റെ ആദ്യദിന കളക്ഷൻ എമ്പുരാന്‍റെ ആദ്യദിന കളക്ഷന്‍ മറികടക്കുമോ?: ആദ്യ കണക്കുകള്‍ ഇങ്ങനെ !

മുംബൈ: സല്‍മാന്‍ ഖാന്‍ നായകനായ സിക്കന്ദറിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ സംബന്ധിച്ച ആദ്യ സൂചനകള്‍ പുറത്ത്. 2025 ലെ ഈദിന് ഒരു ദിവസം മുമ്പ് ഞായറാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം എന്നാല്‍ പൈറസി ഭീഷണിയില്‍ പെട്ടിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററില്‍ എത്തിയ സല്‍മാന്‍ ചിത്രത്തിന് എന്നാലും ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍ നേടാന്‍ സാധിച്ചുവെന്നാണ് ആദ്യ വിവരം. ഇൻഡസ്ട്രി ട്രാക്കർ സക്നിൽക്കിന്റെ ആദ്യ കണക്കുകൾ പ്രകാരം, എല്ലാ ഭാഷകളിലുമായി ആദ്യ ദിവസം തന്നെ ചിത്രം 17.39 കോടി രൂപ ഇന്ത്യയിൽ നേടും എന്നാണ് പറയുന്നത്. വൈകുന്നേരം 7 മണി വരെയുള്ള അഡ്വാൻസ് ബുക്കിംഗും ഉള്‍പ്പെടുത്തിയാണ് ഈ കണക്ക് സിക്കന്ദറിന് ആകെ 18.88 ശതമാനം ഒക്യുപെൻസിയാണ് ഹിന്ദിയില്‍ ഉണ്ടായത്. ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 24 ശതമാനം ഒക്യുപെൻസിയും ലഭിച്ചു. രാത്രി ഷോകളില്‍ ടിക്കറ്റ് വിൽപ്പനയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം ഹിന്ദിയിൽ 8,000-ത്തിലധികം ഷോകളാണ് സിക്കന്ദറിന് ഉണ്ടായിരുന്നത്. സൽമാൻ ചിത്രം തന്റെ മുൻ ചിത്രമായ ടൈഗർ 3 യുടെ ആദ്യ ദിവസത്തെ കളക്ഷൻ സിക്കന്ദര്‍ മറികടക്കുമോ എന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ടൈഗര്‍ ആദ്യ ദിവസം 44.5 കോടി രൂപ നേടിയിരുന്നു. എന്നാല്‍ ടൈഗർ 3 യുടെ മൊത്തത്തിലുള്ള പ്രകടനം നിരാശാജനകമായിരുന്നു 300 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടും 464 കോടി രൂപയാണ് നേടിയത്. അതേ സമയം ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് വിവരം. ഇത് ചിത്രത്തിന്‍റെ തുടര്‍ന്നുള്ള കളക്ഷനെ ബാധിക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. അതേ സമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം മലയാള ചിത്രം എമ്പുകാന്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 22 കോടിയാണ്. അത് സല്‍മാന്‍ ഖാന്‍ ചിത്രം നേടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിലീസിന് മുൻപേ സല്‍മാന്‍റെ 'സിക്കന്ദർ' ഓണ്‍ലൈനില്‍ ചോർന്നു; പ്രതികരണവുമായി ആരാധകർ ഇക്കുറി രക്ഷപെടുമോ സല്‍മാന്‍ ഖാന്‍? 'സിക്കന്ദര്‍' ആദ്യ റിവ്യൂസ് പുറത്ത്

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:16 pm

ഐപിഎല്‍: രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, ടീമില്‍ മാറ്റം

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ സാം കറന് പകരം ജെയിംസ് ഓവര്‍ടണും ദീപക് ഹൂഡക്ക് പകരം വിജയ് ശങ്കറും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. റിയാന്‍ പരാഗ് തന്നെയാണ് ഇന്നത്തെ മത്സരത്തിലും രാജസ്ഥാനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യൻസിനെ തോല്‍പിച്ചു തുടങ്ങിയ ചെന്നൈക്ക് പക്ഷെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ അടിതെറ്റി. ഹോം ഗ്രൗണ്ടില്‍ 50 റണ്‍സിന്‍റ കനത്ത തോല്‍വി വഴങ്ങി. രാജസ്ഥാന്‍ റോയല്‍സാകട്ടെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് പൊരുതി തോറ്റെങ്കില്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്‍റെ കനത്ത തോല്‍വി വഴങ്ങി. ഇന്ത്യൻ ടീം ഈ വര്‍ഷം വീണ്ടും ഓസ്ട്രേലിയയിലേക്ക്, കളിക്കുക മൂന്ന് ഏകദിനവും അഞ്ച് ടി20യും; മത്സരക്രമം പുറത്ത് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യൻസും മാത്രമാണ് ഈ സീസണില്‍ ഇതുവരെ ജയം നേടാത്ത രണ്ട് ടീമുകള്‍. നെറ്റ് റണ്‍റേറ്റിലും പിന്നിലായ രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണിപ്പോള്‍. ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ജാമി ഓവർട്ടൺ, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്. രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:16 pm

ചരിത്രം തിരുത്തിക്കുറിച്ച് സ്വർണവില; നിക്ഷേപിക്കാൻ ഇത് അനുകൂലമോ? അറിയേണ്ടതെല്ലാം

സ്വ ർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. അമേരിക്കൻ പ്രെസിഡന്റായി ഡൊണാൾഡ് ട്രംപ് എത്തിയതോടുകൂടി സ്വർണവില നിലംതൊട്ടിട്ടില്ല. ട്രംപിന്റെ വ്യാപാര നയങ്ങൾ തന്നെയാണ് കാരണം. ആഗോള വ്യാപാര യുദ്ധത്തിന് ട്രംപ് തിരികൊളുത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡയമണ്ട് കൂടി, വിലയും ഉയർന്നു. നിക്ഷേപം എന്ന തരത്തില്‍ പരിഗണിക്കുമ്പോള്‍ സ്വര്‍ണ്ണം എത്രത്തോളം നല്ലൊരു തെരഞ്ഞെടുപ്പാണെന്ന് നോക്കാം ആഭരണങ്ങളായോ നാണയങ്ങളായോ ഒക്കെയാണ് സാധാരണ സ്വര്‍ണ്ണം വാങ്ങാറുള്ളതെങ്കിലും ഇപ്പോള്‍ സുരക്ഷിതമായ നിക്ഷേപമെന്ന കണക്കില്‍ സ്വര്‍ണ്ണം വാങ്ങാനുള്ള വഴിയാണ് എക്സ്‍ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്). യാഥാര്‍ത്ഥ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം എക്സ്‍ചേഞ്ച് ട്രേഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി അതത് ദിവസത്തെ വില അനുസരിച്ച് സ്വര്‍ണ്ണം വാങ്ങി വെര്‍ച്വലായി സൂക്ഷിക്കാം. നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടില്‍ മാത്രം സൂക്ഷിക്കപ്പെടുന്ന ഈ വെര്‍ച്വല്‍ സ്വര്‍ണ്ണം മോഷണം പോകുമെന്ന ഭയം വേണ്ട. വില കൂടുന്നത് അനുസരിച്ച് നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ വില്‍ക്കുകയും ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുക എന്നാല്‍ ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വര്‍ണ്ണ വിലകളെ അടിസ്ഥാനമാക്കിയുള്ളതും സ്വര്‍ണ്ണ ബുള്ളിയനില്‍ (ഭൗതിക സ്വര്‍ണ്ണം) നിക്ഷേപിക്കുന്നതുമായ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫ്. ഒരു യൂണിറ്റ് ഗോള്‍ഡ് ഇടിഎഫ് 1 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമാണ്, ഇത് ഡീമാറ്റ് രൂപത്തിലോ പേപ്പര്‍ രൂപത്തിലോ സൂക്ഷിക്കാം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഗോള്‍ഡ് ഇടിഎഫുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് ഏതൊരു കമ്പനിയുടെയും സ്റ്റോക്ക് പോലെയാണ് ഇവ വ്യാപാരം നടത്തുന്നത്. മറ്റ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നതുപോലെ, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുടെ ക്യാഷ് വിഭാഗത്തില്‍ ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:11 pm

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം:ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു. കോഴിക്കോട്മാസപ്പിറവി ദൃശ്യമായെന്നാണ്ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായിസാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന്പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി. ലഹരിക്കെതിരായ ശക്തമായ പോരാട്ടം നടത്തണമെന്ന് മാസപ്പിറവി ദൃശ്യമായെന്ന് അറിയിച്ച്കോഴിക്കോട് ഖാസിമുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു.പെരുന്നാൾ ആഘോഷങ്ങൾ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണം,സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം,ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:10 pm

മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്‌. കൊപ്പം- വളാഞ്ചേരി പാതയിലെ പപ്പടപടിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസിനാണ് (22) ദാരുണാന്ത്യം സംഭവിച്ചത്. കൊപ്പം ഭാഗത്തുനിന്നും തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസ്സും സുഹൃത്തും. മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിലുണ്ടായ അനസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു നാട്ടുകാർ പറയുന്നു. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തെറിച്ചുവീണ അനസിന്‍റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയോ എന്ന് പരിശോധിച്ചു വരികയാണ്. കൊപ്പം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി, രണ്ട് വീടുകൾ തകര്‍ത്തു, വാതിലും ജനലും വീട്ടുസാധനങ്ങളുമടക്കം നശിപ്പിച്ചു

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:10 pm

ശവ്വാല്‍ പിറവി തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കാപ്പാട്, പൊന്നാനി എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടു.

സിറാജ് ലൈവ് 30 Mar 2025 7:09 pm

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേലെ വീണു; 6 പേർ കൊല്ലപ്പെട്ടു

ദില്ലി: ഹിമാചൽപ്രദേശിലെ കുളുവിലെ മണികരനിൽ മണ്ണിടിച്ചിലിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകൾ അതിനിടയിൽ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റ നിലയിൽ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.

ഏഷ്യൻ നേടി ന്യൂസ് 30 Mar 2025 7:06 pm

ശവ്വാൽ മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Cheriya Perunnal in Kerala: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. ഹിജ്റ വർഷത്തിലെ 10-ാം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

സമയം 30 Mar 2025 7:06 pm

ഇതാണ് പൃഥ്വിരാജിന്റെ ബുദ്ധി: അഖിൽ മാരാറിന്റെ കുറിപ്പ്

മമ്മൂക്ക ഫാൻസ്‌ സത്യത്തിൽ അവരും ലാലേട്ടന്റെ സിനിമ നല്ലതാണെങ്കിൽ ആസ്വദിക്കും..

ഈസ്റ്റ് കോസ്റ്റ് ഡെയിലി 30 Mar 2025 7:05 pm