സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പുരോഗതിയുണ്ടെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടപ്പോൾ, അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ, പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ കൂടി അയക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
തെക്കന്‍ തെഹ്റാനില്‍ യു എസ്-ഇസ്റാഈല്‍ സേന നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഗാസിയബാദിൽ; അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും
ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഗാസിയബാദിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതോടെ ചാനലിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് നല്കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്. ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറിയതില്‍ നിയമപരമായ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന ഗൗരവകരമായ കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ സാബു ജേക്കബുമായി കൊമ്പുകോര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റ് വരുംദിവസങ്ങളില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ തന്നെ ചാനലിന് വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിക്കും. ഇതിനുശേഷം ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിന്റെ സംപ്രേഷണം തന്നെ തടസ്സപ്പെട്ടേക്കാവുന്ന 'എട്ടിന്റെ പണി'യാണ് വരാനിരിക്കുന്നത്. ചാനലിന്റെ ലൈസന്‍സ് കൈമാറിയതില്‍ സുതാര്യതയില്ലെന്നും യഥാര്‍ത്ഥ ഉടമകള്‍ ആരാണെന്ന് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാബു എം. ജേക്കബ് കോടതിയെ സമീപിച്ചത്. നിയമപ്രകാരം ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയില്‍ വാക്കാല്‍ വ്യക്തമാക്കി. ഉടമസ്ഥാവകാശം മാറിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ചാനലിന്റെ മുന്‍ ലൈസന്‍സിയായിരുന്ന എം.വി. നികേഷ് കുമാര്‍ രണ്ട് മാസത്തിനകം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തിനും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിനും സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ രേഖകള്‍ പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി കേസ് തീര്‍പ്പാക്കിയെങ്കിലും ചാനലിന് മുകളില്‍ തൂങ്ങിനില്‍ക്കുന്ന വാള് ഇപ്പോഴും ഭീഷണിയായി തുടരുന്നു. സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്ത ഒരു സ്ഥാപനത്തിന് ഇന്ത്യയില്‍ ഉപഗ്രഹ ചാനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയമപരമായി സാധ്യമല്ല. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും റിപ്പോര്‍ട്ടര്‍ ടിവിയുടെ നിലനില്‍പ്പ്. ചാനലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയില്‍ എത്തിയതും കേന്ദ്രം കര്‍ശന നിലപാട് സ്വീകരിച്ചതും ചാനല്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സാബു ജേക്കബും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന പരസ്യമായ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ നിയമനടപടി. കുന്നത്തുനാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ട്വന്റി20ക്കെതിരായ വാര്‍ത്തകള്‍ക്കും പിന്നാലെയാണ് ചാനലിന്റെ ലൈസന്‍സ് നിയമസാധുത സാബു ജേക്കബ് ചോദ്യം ചെയ്തത്. ബിസിനസ്സ് രംഗത്തെ കരുത്തനായ സാബു ജേക്കബിനോട് കളിച്ച മാനേജ്മെന്റ് ഇപ്പോള്‍ ചാനലിന്റെ ലൈസന്‍സ് തന്നെ അപകടത്തിലാക്കിയ അവസ്ഥയിലാണ്. കേന്ദ്രം നോട്ടീസ് അയച്ച് വിശദീകരണം തേടുന്നതോടെ ചാനലിന് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഒരവസരം കൂടി ലഭിക്കുമെങ്കിലും സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയത് പുനഃസ്ഥാപിച്ചു കിട്ടുക എന്നത് അത്ര എളുപ്പമാകില്ല. ചാനല്‍ പുതിയ മാനേജ്മെന്റിന് കീഴിലേക്ക് മാറിയപ്പോള്‍ ഉണ്ടായ സാമ്പത്തിക ഇടപാടുകളും ഉടമസ്ഥാവകാശ രേഖകളും കേന്ദ്ര ഏജന്‍സികള്‍ വിശദമായി പരിശോധിക്കും. സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ചാനലിന്റെ പരസ്യ വരുമാനത്തെയും വിശ്വാസ്യതയെയും ബാധിക്കുമെന്നുറപ്പാണ്. നിലവില്‍ ചാനലില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരുടെ തൊഴില്‍ സുരക്ഷയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്ക് ജീവനക്കാര്‍ ബലിയാടാകേണ്ടി വരുമോ എന്ന പേടിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍. തുടര്‍ച്ചയായ വിവാദങ്ങളും നിയമയുദ്ധങ്ങളും റിപ്പോര്‍ട്ടര്‍ ടിവിയെ പ്രതിസന്ധിയിലാക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന അന്തിമ തീരുമാനം കേരളത്തിലെ മാധ്യമരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. നിയമങ്ങള്‍ കാറ്റില്‍ പറത്തിയും സുതാര്യതയില്ലാതെയും ചാനലുകള്‍ നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പായി ഈ കേസിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. സാബു ജേക്കബിന്റെ നിയമപോരാട്ടം റിപ്പോര്‍ട്ടര്‍ ടിവിയെ സംപ്രേഷണം നിലയ്ക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കുമോ എന്നാണ് വരുംദിവസങ്ങളില്‍ കേരളം ഉറ്റുനോക്കുന്നത്.
എം വി ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്ന് പാർട്ടി വിട്ട ടി കെ ഗോവിന്ദൻ. സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്നും എം വി ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു
ആരിക്കാടി ടോൾ വിഷയത്തിൽ കെ സുരേന്ദ്രൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു; വിമർശനവുമായി AKM അഷറഫ്
ആരിക്കാടി ടോൾ വിഷയത്തിൽ കെ സുരേന്ദ്രൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു; മഞ്ചേശ്വരത്ത് കോൺഗ്രസ് വിജയിക്കുമെന്നും AKM അഷറഫ്
കൽപ്പറ്റയിലെ LDF സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ; പരാതിയുമായി കോൺഗ്രസ്
കൽപ്പറ്റ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥിയുടെ പോസ്റ്ററിനെ ചൊല്ലി വിവാദം; കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ വന്നതിൽ പരാതി, പോസ്റ്റർ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം
ലോറിയുടെ പിന്നിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത കുട്ടികൾ; തെറിച്ചു വീണ കുട്ടി രക്ഷപ്പെട്ടു
മലപ്പുറത്ത് ലോറിയുടെ പിന്നിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത കുട്ടികൾ; തെറിച്ചു വീണ കുട്ടി രക്ഷപ്പെട്ടു, വീണത് ചാടിയിറങ്ങൾ ശ്രമിച്ചപ്പോൾ ദൃശ്യങ്ങൾ പുറത്ത്
യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; തിരിച്ചറിയൽ പരേഡ് ഇന്ന്
കളമശ്ശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; തിരിച്ചറിയൽ പരേഡ് ഇന്ന്, പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാതെ പൊലീസ്
'ചന്ദ്രനിൽ സ്ഥിരം മനുഷ്യ സാന്നിധ്യം ഉറപ്പാക്കും'; ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി നാസ
'ചന്ദ്രനിൽ സ്ഥിരം മനുഷ്യ സാന്നിധ്യം ഉറപ്പാക്കും, ആർട്ടമിസ് 5ന് ശേഷം സ്ഥിരം കൂടുതൽ ദൗത്യങ്ങൾ ഉറപ്പാക്കും'; ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി നാസ,
ഹോർമുസ് ഒഴിവാക്കി പുതിയ വ്യാപാര പാതകൾ തുറന്ന് സൗദി
ഹോർമുസ് ഒഴിവാക്കി പുതിയ വ്യാപാര പാതകൾ തുറന്ന് സൗദി; ഷാർജയുമായി വ്യാപാര ബ്രിഡ്ജിന് സഹകരണം
പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക
പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക; സമാധാന ചർച്ചകൾ നടക്കുന്നുവെന്ന് ട്രംപ്
പശ്ചിമേഷ്യൻ സംഘർഷം വിലയിരുത്താൻ കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന്
പശ്ചിമേഷ്യൻ സംഘർഷം വിലയിരുത്താൻ കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന്; കേന്ദ്ര പ്രതിരോധമന്ത്രി അധ്യക്ഷത വഹിക്കും
ഒറ്റപ്പാലത്ത് UDF കൺവെൻഷൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് ഇന്ന് പാലക്കാട്; ഒറ്റപ്പാലത്ത് UDF കൺവെൻഷൻ ഉദ്ഘാടനം ചെയ്യും
കളം പിടിക്കാൻ കോൺഗ്രസ്; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
കളം പിടിക്കാൻ കോൺഗ്രസ്; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, പ്രധാന നേതാക്കൾ പങ്കെടുക്കും
ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി.
പാര്‍ക്കിലിരുന്ന 17കാരിക്ക് നേരെ പരിചയം നടിച്ച് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
17കാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
റിയാദ്: ഇറാനിലെ നിലവിലെ ഭരണകൂടത്തെ പൂര്‍ണ്ണമായും പുറത്താക്കാന്‍ അമേരിക്കന്‍ സൈന്യത്തെ നേരിട്ട് യുദ്ധഭൂമിയിലിറക്കണമെന്ന് സൗദി അറേബ്യ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കാനുള്ള 'ചരിത്രപരമായ അവസരം' ഇതാണെന്നും ഇത് കൈവിടരുതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ട്രംപിനെ ഉപദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് ഉയര്‍ത്തുന്ന ദീര്‍ഘകാല ഭീഷണി അവസാനിപ്പിക്കാന്‍ ഭരണമാറ്റം മാത്രമാണ് പോംവഴിയെന്നും ഇതിനായി അമേരിക്കന്‍ കാലാള്‍പ്പടയെ ഇറാനിലേക്ക് അയക്കണമെന്നുമാണ് സൗദിയുടെ നിലപാട്. ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നിലപാട് എടുക്കുന്നതിന്റെ സൂചനയാണ് സൗദിയുടെ ഈ നിലപാട്. യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധി അതീവ ഗുരുതരമായി തുടരുകയാണ്. ഫിലിപ്പീന്‍സ് രാജ്യത്ത് 'ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. ഇന്ധന വിലക്കയറ്റം തടയാനും പൂഴ്ത്തിവെപ്പ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ന്യൂസിലാന്‍ഡ് ഇന്ധനവില വര്‍ദ്ധനവ് നേരിടാന്‍ കുടുംബങ്ങള്‍ക്ക് നേരിട്ട് പണം നല്കുന്ന പദ്ധതി പ്രഖ്യാപിച്ചപ്പോള്‍, സ്ലോവേനിയ ഇന്ധന റേഷനിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കാന്‍ ഇറാനുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു. യുദ്ധക്കളത്തില്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ ഇറാന് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാകുകയാണ്. വടക്കന്‍ ഇറാഖിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ 14 ആത്മഹത്യാ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന് ആക്രമണം നടത്തി. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 290 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും 13 പേര് കൊല്ലപ്പെട്ടതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാനില്‍ ഇതുവരെ 1500-ഓളം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടതോടെ അവിടെ ഭരണമാറ്റം പ്രായോഗികമായി സംഭവിച്ചുകഴിഞ്ഞുവെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍, ഇറാന് തങ്ങളുടെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനായി മുഹമ്മദ് ബഖര്‍ സോള്ഗദറിനെ നിയമിച്ചുകൊണ്ട് തിരിച്ചടികള്‍ക്ക് തയ്യാറെടുക്കുകയാണ്. ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ പിടിച്ചെടുക്കാനാണ് സൗദി അറേബ്യ ട്രംപിനെ പ്രേരിപ്പിക്കുന്നത്. ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ 20 മൈല്‍ ദൂരത്തില്‍ 'സുരക്ഷാ മേഖല' സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന് അനുകൂല സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമാണിത്. ഇതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് അവിടെ വന്‍ തീപിടുത്തമുണ്ടായി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ സൗദി കിരീടാവകാശിയുമായി ഫോണില്‍ സംസാരിക്കുകയും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഗള്‍ഫ് മേഖലയിലെ ചരക്കുനീക്കം സുഗമമാക്കാന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടന് ഉറപ്പുനല്‍കി. അതേസമയം സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളുടെ സുരക്ഷാ കരാറുകളില്‍ മാറ്റം വരുത്തണമെന്ന് സൈപ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടന് അത് തള്ളിക്കളഞ്ഞു. ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ ആറ് ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 98.30 ഡോളറിലേക്ക് താഴ്ന്നു. എങ്കിലും ഇറാന് കരാറിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഭാവി. ഇറാനുമായുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ ഭാഗമല്ലെന്നും ഇറാന്റെ ആണവ-മിസൈല്‍ ശേഷി തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ഘട്ടത്തിലെത്തിയതോടെ ലോകരാജ്യങ്ങള്‍ ട്രംപിന് മേല്‍ കനത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. അമേരിക്കയില്‍ ഗ്യാസോലിന്‍ വില ഗാലന് 4 ഡോളര്‍ കടന്നത് ട്രംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സൈനിക നടപടി തുടരണമെന്ന സൗദിയുടെയും ഇസ്രായേലിന്റെയും സമ്മര്‍ദ്ദവും, സമാധാനം വേണമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യവും ട്രംപിനെ പ്രതിസന്ധിയിലാക്കുന്നു. വരും ദിവസങ്ങളില്‍ ഇറാന് മണ്ണ് ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം നീങ്ങുമോ അതോ നയതന്ത്രം വിജയിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് ഓഫീസ് ഒഴിയാന്‍ നോട്ടീസ്
മാര്‍ച്ച് 28നുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി.
പിതാവിനെ സ്ഥിരമായി മദ്യപിക്കാന്‍ ക്ഷണിക്കുന്നതില്‍ വിരോധം; സുഹൃത്തുക്കളെ ഹെല്‍മറ്റിന് മര്‍ദിച്ച് മകന്: അറസ്റ്റ്
സതീശന് എന്നും നുണ പറയും, ഒരു ജാഥയില്‍ ഒന്‍പത് നുണയാണ് പറഞ്ഞത്: എം വി ഗോവിന്ദന്
സതീശന് ഇപ്പോള്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് പറയുകയാണ്.
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്.
വാഷിങ്ടണ്‍: ഇറാനിലെ യുദ്ധാന്തരീക്ഷത്തിന് വിരാമമിടാന്‍ ലക്ഷ്യമിട്ടുള്ള ഡോണള്‍ഡ് ട്രംപിന്റെ 15 ഇന സമാധാന പദ്ധതി പുറത്തുവന്നത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു മാസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണ് വാഷിംഗ്ടണിന്റെ നീക്കം. ജാറെഡ് കുഷ്നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഈ സമാധാന കരാറിന്റെ രൂപരേഖ തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലിലെ ചാനല്‍ 12 പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഇറാന് തങ്ങളുടെ ആണവ പദ്ധതികളും ദീര്‍ഘദൂര മിസൈല്‍ ശേഷിയും പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നതാണ് അമേരിക്കയുടെ പ്രധാന നിബന്ധന. കൂടാതെ ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും മേഖലയിലെ സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നു. ഈ നിബന്ധനകള്‍ അംഗീകരിക്കുകയാണെങ്കില്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും പിന്‍വലിക്കാമെന്ന വാഗ്ദാനമാണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ സിവില്‍ ആണവ പദ്ധതികള്‍ക്കും വൈദ്യുതി ഉല്‍പ്പാദനത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും കരാറില്‍ പറയുന്നുണ്ട്. പാകിസ്ഥാന് വഴിയാണ് ഈ സമാധാന കരാര്‍ ഇറാന് അധികൃതര്‍ക്ക് കൈമാറിയത്. ഇതിനോട് പ്രതികരിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് ഇറാനു നല്‍കിയിരിക്കുന്നത്. ഇറാന് തങ്ങളുടെ ആണവ മോഹങ്ങള്‍ ഉപേക്ഷിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. നിലവില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുദ്ധം മൂലം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ സമാധാന കരാര്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ നിന്ന് 95 ഡോളറിലേക്ക് ഇടിഞ്ഞു. ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്. ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. എങ്കിലും സൈനികമായ ജാഗ്രത അമേരിക്ക കൈവിട്ടിട്ടില്ല. മേഖലയില്‍ മൂവായിരത്തോളം പാരാട്രൂപ്പര്‍മാരെ വിന്യസിക്കാനുള്ള നീക്കങ്ങള്‍ പെന്റഗണ്‍ നടത്തുന്നുണ്ട്. 'ഓപ്പറേഷന് എപ്പിക് ഫ്യൂറി' എന്ന പേരില്‍ ഇറാനെതിരായ സൈനിക നീക്കങ്ങള്‍ തുടരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫിനെയാണ് അമേരിക്ക ചര്‍ച്ചകള്‍ക്കായി പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ തങ്ങള്‍ വാഷിംഗ്ടണുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നാണ് ഖാലിബാഫിന്റെ ഔദ്യോഗിക നിലപാട്. ഇറാനില്‍ നിന്നുള്ള ചില നേതാക്കള്‍ കൊല്ലപ്പെട്ടതായി ട്രംപ് സൂചിപ്പിച്ചുവെങ്കിലും നിലവിലെ ചര്‍ച്ചകള്‍ ഗുണകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് തങ്ങള്‍ക്ക് വലിയൊരു 'സമ്മാനം' നല്‍കിയതായും അത് സാമ്പത്തികമായി വലിയ മൂല്യമുള്ളതാണെന്നും ട്രംപ് വെളിപ്പെടുത്തിയെങ്കിലും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ ഭാഗത്തുനിന്നുള്ള അനുകൂലമായ നീക്കമായാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. കരാറിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന് ഇറാന്റെ പക്കലുള്ള 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് കൈമാറണമെന്നതാണ്. നതാന്‍സ്, ഇസ്ഫഹാന്, ഫോര്‍ഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഐ.എ.ഇ.എ പരിശോധകര്‍ക്ക് രാജ്യത്തെ ഏത് ആണവ കേന്ദ്രത്തിലും പൂര്‍ണ്ണമായ പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ഇറാന്റെ മിസൈല്‍ പ്രോഗ്രാം പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാത്രം പരിമിതപ്പെടുത്തണമെന്നും അമേരിക്ക നിര്‍ദ്ദേശിക്കുന്നു. പകരമായി ഇറാന്റെ ബുഷെര്‍ ആണവ നിലയത്തിന്റെ വികസനത്തിന് അമേരിക്ക സാങ്കേതിക സഹായം നല്‍കും. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നടത്തുന്ന ഈ നീക്കം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ഒക്ടോബര്‍ 7-ന് ശേഷം മേഖലയിലുണ്ടായ സംഘര്‍ഷങ്ങള്‍ ലോകക്രമത്തെ തന്നെ ബാധിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഇടപെടല്‍. ഗാസ സമാധാന കരാറിന്റെ മാതൃകയിലാണ് ഇറാനുമായുള്ള ഈ 15 ഇന പദ്ധതിയും തയ്യാറാക്കിയിരിക്കുന്നത്. ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിലൂടെ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ലോകം കാത്തിരിക്കുകയാണ്. യുഎസ് ഡോളറിന്റെ മൂല്യത്തിലും ഓഹരി വിപണിയിലും ഈ സമാധാന നീക്കങ്ങള്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായാല്‍ അത് ആഗോള ഇന്ധന വിതരണ ശൃംഖലയെ ശക്തിപ്പെടുത്തും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാകുന്നതോടെ ചരക്കുനീക്കം സുഗമമാകും. എന്നാല്‍ ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തിനിടയിലുള്ള ഭിന്നതകള്‍ ഈ കരാറിന് വെല്ലുവിളിയായേക്കാം. കടുത്ത നിലപാടുകാരായ ചില ഇറാന് നേതാക്കള്‍ അമേരിക്കയുടെ ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും സൈനിക നീക്കങ്ങള്‍ തുടരുന്നത് ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അമേരിക്കയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. 'വാക്കും ആയുധവും' ഒരേപോലെ ഉപയോഗിച്ചുള്ള ഈ നയതന്ത്രം ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന വിദേശനയമായി മാറിക്കഴിഞ്ഞു. ഇറാനിലെ എണ്ണ സംഭരണികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് വലിയ പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് സമാധാനത്തിന്റെ ഈ പുതിയ വാതിലുകള്‍ തുറക്കപ്പെടുന്നത്. വരും മണിക്കൂറുകളില്‍ ഇറാന്റെ മറുപടി എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി. ട്രംപിന്റെ ഈ നീക്കത്തെ ഇസ്രായേല്‍ ഗവണ്മെന്റും അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഇറാന്റെ ആണവ ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഏത് കരാറിനെയും ഇസ്രായേല്‍ സ്വാഗതം ചെയ്യുന്നുണ്ട്. അതേസമയം ഇറാന് ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഉപരോധങ്ങള്‍ തനിയെ പുനഃസ്ഥാപിക്കപ്പെടുന്ന 'സ്നാപ്പ് ബാക്ക്' സംവിധാനം ഒഴിവാക്കണമെന്ന ഇറാന്റെ ആവശ്യം കരാറില്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇറാന് മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം അതിന്റെ പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്ന സമയത്താണ് ട്രംപിന്റെ ഈ ഇടപെടല്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഈ സമാധാന നീക്കം ആശ്വാസകരമാണ്. യുദ്ധഭീതി ഒഴിയുന്നത് ഗള്‍ഫ് മേഖലയിലെ സാമ്പത്തിക സ്ഥിരതയ്ക്ക് ഗുണകരമാകും. ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച ഈ 'ബിഗ് ഡീല്‍' ഇറാന് സ്വീകരിക്കുകയാണെങ്കില്‍ അത് ചരിത്രപരമായ ഒരു മാറ്റത്തിന് തുടക്കമിടും. 24 മണിക്കൂര്‍ എന്ന സമയപരിധി അവസാനിക്കുമ്പോള്‍ ഇറാന് എന്ത് നിലപാട് സ്വീകരിക്കും എന്നതിലാണ് ഇനി ലോകത്തിന്റെ ശ്രദ്ധ.
പശ്ചിമേഷ്യയിലേക്ക് അമേരിക്ക ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
ഭാവിയില്‍ മേഖലയില്‍ ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങള്‍ക്കുള്ള സജ്ജീകരണമായാണ് സൈനികരെ അയയ്ക്കാനുള്ള നീക്കം വിലയിരുത്തപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോടെത്തും
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും
ചികിത്സ വാഗ്ദാനം ചെയ്ത് 30 കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കാഞ്ഞിരപ്പള്ളിയില്‍
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയെ ആശുപത്രിയില്‍
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. കോഴിക്കോട് ബീച്ചിൽ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുൽഗാന്ധി കരിപ്പൂർ എയർപോർട്ടിലേക്ക് തിരിച്ചുപോവുക.
പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.
പൊലീസുകാരന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ രണ്ട് RSS പ്രവർത്തകർ അറസ്റ്റിൽ| Kannur
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ രണ്ട് RSS പ്രവർത്തകർ അറസ്റ്റിൽ; സ്റ്റീൽ ബോംബേറ് മുഖംമൂടി ധരിച്ചെത്തിയ ശേഷം Police officers' house attacked | RSS | Kannur | Steal Bomb
തട്ടിപ്പ് കേസിൽ കലാഗൃഹം സോബി ജോർജ് അറസ്റ്റിൽ; ഇയാൾക്കെതിരെ 150ൽ അധികം കേസുകളുണ്ടെന്ന് പൊലീസ്
ചെക്ക് തട്ടിപ്പ് കേസിൽ കലാഗൃഹം സോബി ജോർജ് അറസ്റ്റിൽ; പല സ്റ്റേഷനുകളിലായി 150ൽ അധികം സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് Kalagraham Soby George | Fraud Case | Kerala Police |Arrest
സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറി; ആരോപണവുമായി വൈറൽ താരം മൊണാലിസ |Monalisa
സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറി; ആരോപണവുമായി വൈറൽ താരം മൊണാലിസ Kumbh Mela fame Monalisa alleges director Sanoj Mishra misbehaved with her on film set, punched multiple times
നയതന്ത്രനീക്കമോ, യുദ്ധതന്ത്രമോ?
അഞ്ച് ദിവസത്തെ ഇടവേളക്കു ശേഷമുള്ള അമേരിക്കയുടെ നീക്കങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. സമാധാന ചർച്ചയിലൂടെ പരിഹാരം ഉരുത്തിരിയുമോ, മറ്റൊരു വലിയ സംഘർഷത്തിന്റെ ഇടവേള മാത്രമായി മാറുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.
ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനത്തിന് തുടക്കം
ആഗോള ഇസ്്ലാമിക് യൂനിവേഴ്സിറ്റി കൂട്ടായ്മയായ റാബിത്വത്തുല്‍ ജാമിആത്തില്‍ ഇസ്്ലാമിയ്യയില്‍ അംഗത്വമുള്ള ജാമിഅതുല്‍ ഹിന്ദിന് ധാരാളം വിദേശ യൂനിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണമുണ്ട്
പിണറായിക്ക് പിടിവിട്ടോ? പദവി മറന്ന് പ്രതികരിക്കുന്നോ? | Vinu V John | News Hour 24 March 2026
പിണറായിക്ക് പിടിവിട്ടോ? പദവി മറന്ന് പ്രതികരിക്കുന്നോ ? | Vinu V John | News Hour 24 March 2026
“മധുരപ്പതിനാറി’ന്റെ മലപ്പുറം പോര്
ഏറ്റവും കൂടുതൽ നിയമസഭാ സാമാജികരെ അയക്കുന്ന ജില്ല. 16 മണ്ഡലങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ നിയമസഭയിലുണ്ടാകും.
ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക, ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാനൊരുങ്ങി നാസ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്നത് പോലെ ആറു മാസം കൂടുമ്പോൾ ചാന്ദ്ര നിലയത്തിലേക് മനുഷ്യരെ അയക്കുകയാണ് നാസയുടെ ലക്ഷ്യം.
കടം കൊടുത്ത പണത്തെ ചൊല്ലി തർക്കം; വൃദ്ധയുടെ കൈ അടിച്ചൊടിച്ചു
മകൾ വാങ്ങിയ കടം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ,വൃദ്ധയെ കമ്പി വടി കൊണ്ട് ആക്രമിച്ച് കൈയൊടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അടിമലത്തുറ സ്വദേശി ഷാജിയാണ് (55) വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്
കഴക്കൂട്ടത്ത് നവവധുവിന് ക്രൂര മർദ്ദനം: ഭർത്താവ് അറസ്റ്റിൽ
നവവധുവിനെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് തകർത്ത സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫിനെയാണ് (28) പിടികൂടിയത്. ഗുരുതരാവസ്ഥയിലായ ചേങ്കോട്ടുകോണം സ്വദേശി അറഫാ നജുമുദീൻ (22) ചികിത്സയിലാണ്
പൊലീസിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ
പൊലീസുദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ. രാജാജി നഗർ ഫ്ലാറ്റ് നമ്പർ എച്ച് 6ൽ സൂരജി (24)നെയാണ് പൊലീസ് പിടികൂടിയത്
നാലാഞ്ചിറയിൽ അതിക്രമിച്ച് കയറി മർദ്ദനം: യുവാവ് പിടിയിൽ
നാലാഞ്ചിറയിലുള്ള സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറി ഉടമസ്ഥനെയും ബന്ധുവിനെയും മർദിച്ച കേസിൽ മണ്ണന്തല അരുവിയോട് വിക്രം ഭവനിൽ കണ്ണനെ (38) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു
യുവാവിന് ക്രൂര മർദ്ദനം: പ്രധാന പ്രതികൾ പിടിയിൽ
സുഹൃത്തുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും,കമ്പിവടികൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ
സോണിയാ ഗാന്ധി ആശുപത്രിയിൽ, പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി, രാഹുലും പ്രിയങ്കയും ആശുപത്രിയിൽ
മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
തിരുവല്ലയിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി
'ജനം മാറ്റം ആഗ്രഹിക്കുന്നു, 20 വർഷമായി തിരുവല്ലയിൽ വികസനമുരടിപ്പ്'; വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി ഹലോ വോട്ടറിൽ
'ഞങ്ങളെ എന്തിനാ കൊല്ലാൻ നോക്കിയേ മോനേ...' ബോംബെറിഞ്ഞ പ്രതികളോട് ചോദ്യവുമായി ബിതുലിന്റെ അമ്മ
'രാത്രി കിടന്നുറങ്ങുമ്പോൾ ഞങ്ങളെ എന്തിനാ കൊല്ലാൻ നോക്കിയേ മോനേ...' മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ അറസ്റ്റിലായ KSU നേതാവ് ബിതുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ തെളിവെടുപ്പിന് പ്രതികളെ എത്തിച്ചപ്പോൾ ചോദ്യവുമായി ബിതുലിന്റെ അമ്മ
ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ
ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; ലഹരിവിറ്റ് യുവതി സമ്പാദിച്ച 90, 500 രൂപയും പിടിച്ചെടുത്തു
സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി; അറസ്റ്റിലായത് 22 പേർ
സ്വന്തമായി സിസിടിവികൾ, ചിത്രങ്ങളും വീഡിയോകളും പകർത്തി വിദേശത്തേക്ക് അയക്കും; ഗാസിയാബാദിലെ ഒരു പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഇന്റലിജൻസ് വിവരം വഴി തുറന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ചാരവൃത്തിയിലേക്ക്...
തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ; പോസ്റ്റുകൾ നീക്കം ചെയ്ത് എക്സ് | Assembly Election
തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ചതിന്റെ വിവരങ്ങൾ പങ്കുവച്ച അക്കൗണ്ടുകളിൽ പോസ്റ്റുകൾ കേരള പൊലീസിന്റെ നിർദേശപ്രകാരം നീക്കം ചെയ്ത് എക്സ് Kerala Assembly Elections 2026: BJP seal on Election Commission of India letter sparks row in State
'സ്വര്‍ണം കട്ടവരുടെ നാട്ടില്‍ വന്നാല്‍ ഗോള്‍ഡന്‍ ബൂട്ട് പോകുമെന്ന് കരുതിയാണ് മെസ്സി വരാതിരുന്നത്'
അമേരിക്കയില്‍ നിന്ന് ഒരു പയ്യന് വന്നു എന്തൊരു മാറ്റം ആണ് കേരളത്തില്‍ എന്ന് പറഞ്ഞു, പയ്യനെ തെരഞ്ഞ് പോയപ്പോള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍; വിഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നടന് സലീംകുമാര്‍
യുദ്ധം 25-ാം ദിനം; ട്രംപ് ആരുമായി സമാധാന ചർച്ച നടത്തി?; അവ്യക്തത തുടരുന്നു |Donald Trump
യുദ്ധം 25-ാം ദിനം, അമേരിക്കൻ പ്രസ്താവനകൾ തള്ളി ഇറാൻ; ട്രംപ് ആരുമായി സമാധാന ചർച്ച നടത്തി?, അവ്യക്തത തുടരുന്നു Donald Trump | Iran - Israel War | America
സംസ്ഥാനത്ത് 1603 പത്രികകള്‍ സ്വീകരിച്ചു; 330 എണ്ണം തള്ളി; ഭീഷണി ഉയര്‍ത്തി അപരന്മാര്
സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായി, പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയായി അപരന്മാര് Congress | CPM | NDA | Kerala Assembly Election |Namesakes Challenge Candidates
'പിണറായിയുടെ പേഴ്സണാലിറ്റിയിൽ പ്രശ്നങ്ങളുണ്ട്, ഈ സോഷ്യൽ ചേഞ്ച് കാണാൻ അദ്ദേഹത്തിന് കഴിയുന്നില്ല'
'പിണറായിയുടെ വ്യക്തിത്വത്തിൽ ചില പ്രശ്നങ്ങളുണ്ട്, 60കളിലെ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മനോഭാവമാണ് അദ്ദേഹത്തിന് ഇപ്പോഴും, കേരളത്തിന്റെ സോഷ്യൽ ചേഞ്ച് മനസിലാക്കാനോ അംഗീകരിക്കാനോ പിണറായിക്ക് കഴിയുന്നില്ല'; മാധ്യമപ്രവർത്തകൻ എൻ.പി.ചെക്കുട്ടി
പടയണിവെട്ടത്ത് നിന്ന് 175 ലിറ്റർ കോട പിടിച്ചു
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ വളളികുന്നത്തെ വ്യാജവാറ്റുകേന്ദ്രത്തിൽ നിന്ന് കോട പിടികൂടി. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിന് വടക്കുഭാഗത്ത് ഓട്ടുകമ്പനിയ്ക്ക് സമീപത്തെ കുളത്തിന് സമീപം അഞ്ച് കന്നാസുകളിൽ ഒളിപ്പിച്ചിരുന്ന 175 ലിറ്റർ കോടയാണ് പിടികൂടിയത്
തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരുന്നാലുണ്ടാകുക വ്യാപക നഷ്ടം, ഉടൻ നടപടി വേണമെന്ന് ആവശ്യം
പുതുക്കാട്: വിവിധ പാടശേഖര കമ്മിറ്റികളുടെയും കർഷകക്കൂട്ടായ്മ ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു.
ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ: എട്ടു മണിക്കൂറിനകം റീഫണ്ടില്ല
ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂറിനകം ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് കിട്ടില്ലെന്നതടക്കം പരിഷ്കാരം പ്രഖ്യാപിച്ച് റെയിൽവേ. നിലവിൽ ഇത് നാലു മണിക്കൂറാണ്. മുഴുവൻ തുകയും റീഫണ്ട് കിട്ടാനുള്ള സമയം 48ൽ നിന്ന് 72 മണിക്കൂറായി വർദ്ധിപ്പിച്ചു. വന്ദേഭാരത്, അമൃത് ഭാരത് ട്രെയിനുകൾക്കടക്കം ബാധകം.
ജയിലിലെ സുഖസൗകര്യങ്ങൾക്കായി മോഷണം പതിവാക്കിയ പ്രതി റിമാൻഡിൽ
ജയിലിലെ ഭക്ഷണവും ചികിത്സയും തേടി മോഷണം പതിവാക്കിയ കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ (46) റിമാൻഡിൽ. ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ 'ക്ലാസിക് മിനി സൂപ്പർ മാർക്കറ്റിൽ' നിന്ന് 40,000 രൂപയും ഡി.വി.ആറും മോഷ്ടിച്ച കേസിലാണ് നടപടി
സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം: കാപ്പ പ്രതി റിമാൻഡിൽ
സിനിമ കഴിഞ്ഞ് മടങ്ങിയ യുവാവിനെയും യുവതിയെയും വഴിയിൽ തടഞ്ഞുനിറുത്തി സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി റിമാൻഡിൽ. കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് (27) കഠിനംകുളം പൊലീസ് പിടികൂടിയത്
പൊരിഞ്ഞ അടിയുടെ ആ കാലം: പള്ളിചട്ടമ്പി ടീസർ
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിചട്ടമ്പി'യുടെ ടീസർ പുറത്തിറങ്ങി.
പത്തനംതിട്ട: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വിശദാംശങ്ങള്‍ അപ്പപ്പോള്‍ ഡല്‍ഹിയില്‍ അറിയാന്‍ സംവിധാനമൊരുക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക നിരീക്ഷകരെ അയച്ചുകഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ അട്ടിമറിശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ ഇവര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ ക്യാമ്പിന്റെ പ്രവര്‍ത്തനം, ഘടകകക്ഷികളുടെ ഇടപെടല്‍, കോണ്‍ഗ്രസിലെതന്നെ അസംത്യപ്ത വിഭാഗത്തെ നിരീക്ഷക്കല് തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രഫഷണല്‍ സ്ഥാപനത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും ഇത്തരം നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അന്ന് നിരീക്ഷകര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവ പാര്‍ട്ടി നേതാക്കള്‍ ആയിരുന്നു. നിരീക്ഷകര്‍ നേരിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, ഇതില്‍ പലയിടത്തും ഇടപെടീല്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു.അതിനാലാണ് ഈ രംഗത്തെ സ്ഥാപനത്തെ തന്നെ നിരീക്ഷണം ഏല്‍പ്പിച്ചതെന്നാണ് സൂചന. ഇത്തരത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള കേരളത്തിലെ തിരഞ്ഞെടുപ്പ് അതീവ ഗൗരവത്തോടെയാണു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍, തമ്മിലടി, കുതികാല്‍വെട്ടല്‍ തുടങ്ങിയ പരിപാടികള്‍ കൊണ്ട് കോണ്‍ഗ്രസിന്റെയോ, ഘടകകക്ഷികളുടെയോ ഒരു സീറ്റ് പോലും നഷ്ടപ്പെടരുത് എന്നതിനാണ് മുഖ്യ പരിഗണന. വിജയ സാധ്യത കൂടുതലുള്ളതും എന്നാല്‍ പടലപ്പിണക്കം രുക്ഷമായുള്ള മണ്ഡലങ്ങളില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ക്ക് ഒരു നിരീക്ഷകനെ അയയ്ക്കും. പാര്‍ട്ടിക്കുള്ളില്‍നിന്നുകൊണ്ട് സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടേയും പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെയും വിവരങ്ങള്‍ നേതൃത്വത്തിന് കൈമാറും. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും കമന്റുകളും നിരീക്ഷിക്കും. ബൂത്ത് തലത്തില്‍ പോസ്റ്റര്‍, ഫ്ളക്സ്, ചുവരെഴുത്ത്, തുടങ്ങിയ പ്രവര്ത്തനങ്ങളടകം വിലയിരുത്തി നേതൃത്വത്തെ അറിയിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്കിയിട്ടുഉളത്. നിരീക്ഷകര്‍ സ്ഥാനാര്‍ഥികളുമായും തെരഞ്ഞെടുപ്പ ചുമതലയുള്ള നേതാക്കളുമായും നേരില്‍ ബന്ധപ്പെടേണ്ടതില്ല എന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം. നിലവില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ അതത് മണ്ഡലങ്ങളില്‍ ക്യാമ്പ് ചെയ്ത് ആദ്യ ഘട്ട റിപ്പോര്‍ട്ടുകള്‍ നല്കി തുടങ്ങിയിട്ടുണ്ട്. ടി.കെ. സുധീഷ് കുമാര്‍
എം.കെ. മുനീറിന്റെ കടബാധ്യത മുസ്ലിം ലീഗ് ഏറ്റെടുക്കും
കോഴിക്കോട്: മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഡോ. എം.കെ.മുനീറിന്റെ നടക്കാവിലെ ക്രെസന്റ് വീട് ജപ്തി ചെയ്യാന്‍ നോട്ടീസ് നല്കിയ സംഭവത്തില്‍ കടബാധ്യത മുസ്ലിം ലീഗ് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് പരസ്യപ്രഖ്യാപനമില്ലെങ്കിലും എം.കെ. മുനീറിന് കൂടി സമ്മതമാണെങ്കില്‍ മാര്‍ച്ച് 31നകം കടബാധ്യത തീര്‍ക്കാനാണ് സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വീട് നവീകരിക്കുന്നതിന് വേണ്ടിയാണ് വായ്പ എടുത്തിരുന്നതെന്നും തിരിച്ചടവിന് പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും എം.കെ. മുനീര്‍ പ്രതികരിച്ചു. നേതൃത്വം വിളിച്ചിരുന്നു, സഹായിക്കണമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിയോട് അത് പറയുന്നത് ശരിയല്ല. ഓരോ വ്യക്തികളും ഉണ്ടാക്കുന്ന കടബാധ്യത പാര്‍ട്ടി വീട്ടുകയെന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും എം.കെ. മുനീര്‍ പ്രതികരിച്ചു. എം.കെ. മുനീറിന്റെ വീട് അദ്ദേഹത്തിന്റെ മാത്രം വീടല്ല, ഞങ്ങളോരോരുത്തരുടേയും വീടാണെന്ന് ലീഗ് ദേശീയ സെക്രട്ടറിയും കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. ജപ്തി നോട്ടീസ് എന്നത് സാങ്കേതികത്വം മാത്രമാണ്. അങ്ങനെ ഒരു സംഭവം ഉണ്ടാകില്ല. അത്തരമൊരു ചര്‍ച്ചക്ക് ഇനി പ്രസക്തിയില്ലെന്നും ഫൈസല്‍ ബാബു പറഞ്ഞു. മുനീറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്്. മുഹമ്മദ്കോയ നിര്‍മിച്ച നടക്കാവിലെ വീടാണ് ജപ്തി ഭീഷണി നേരിടുന്നത്. കാലിക്കറ്റ് സര്‍വീസ് സഹകരണ ബേങ്കില്‍ 58 ലക്ഷം രൂപയാണ് ബാധ്യതയുള്ളത്. മാര്‍ച്ച് 31നകം തുക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്ുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സി.എച്ച്്. മുഹമ്മദ്കോയയുടെ കാലത്ത് നടക്കാവിലെ ക്രെസന്റ് വീട് മുസ്്ലീംലീഗിന്റെ ആസ്ഥാനം പോലെ പ്രവര്‍ത്തിച്ച ഇടമാണ്.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടിക ജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടിക ജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി; ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമാണ് പട്ടിക ജാതി പദവിക്ക് അർഹതയെന്നും കോടതി
പറവൂര്‍: കേരളം ന്യൂയോര്‍ക്കു പോലെ സുന്ദരമാണെന്നു വിദേശമലയാളികള്‍ പറഞ്ഞതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹസിച്ചു നടന് സലിംകുമാര്‍. ഇങ്ങിനെ അഭിപ്രായപ്പെട്ട ആ വിദേശ മലയാളി ആരാണെന്ന് അന്വേഷിക്കുകയുണ്ടായി. കേരളം സുന്ദരമാണെന്ന് അഭിപ്രായപ്പെട്ട ചെറുപ്പക്കാരന് ഊളമ്പാറയില്‍ ചികിത്സയിലായിരുന്നു. ഇടയ്ക്കു പുറത്തിറങ്ങിയപ്പോഴാണ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നു പ്രവര്‍ത്തകരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സലിംകുമാര്‍ പറഞ്ഞുനിര്‍ത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകദേശം 16660 കോടി രൂപയ്ക്കാണ് ആദിത്യ ബിർള കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയത്. ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെൻചേഴ്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവർ ചേർന്നാണ് ടീമിനെ വാങ്ങിയിരിക്കുന്നത്.
'പാലക്കാട് കോൺഗ്രസ്-ബിജെപി ഡീൽ'; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പി.രാജീവ് |P Rajeev
'എന്തുകൊണ്ടാണ് കോൺഗ്രസ് പാലക്കാട് ശക്തനായ സ്ഥാനാർത്ഥിയെ നിർത്താത്തത്?' അത് കോൺഗ്രസ്-ബിജെപി ഡീലെന്ന് പി.രാജീവ്, പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനം P Rajeev | VD Satheesan |CPM | Kerala Assembly Elections
'റിപ്പോര്‍ട്ടര്‍' ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ സുരക്ഷ ക്ലിയറന്‍സ് റദ്ദാക്കി
കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ സുരക്ഷ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കമ്പനിയുടെ ഉടമസ്ഥത കൈമാറ്റം മന്ത്രാലയം അംഗീകരിച്ചിട്ടില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അടുത്ത രണ്ടിനകം അറിയിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെ റിപ്പോര്‍ട്ടര്‍ ടിവി എന്ന സാറ്റലൈറ്റ് ചാനല്‍ നടത്തുന്നതിനെതിരേ കിറ്റെക്സ് ഗാര്‍മെന്റ്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് നല്കിയ ഹര്‍ജിയിലാണ് വിശദീകരണം. കേന്ദ്ര സര്‍ക്കാരിന് നല്കിയ പരാതിയില്‍ നടപടിയില്ലെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ഓഹരി ഘടനയില്‍ മാറ്റംവരുത്തി ചാനല്‍ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നല്കിയ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചെങ്കിലും ഇത് മറികടന്ന് ചാനലിന്റേയും ട്രേഡ് മാര്‍ക്കിന്റേയും നിയന്ത്രണം കരസ്ഥമാക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സാബു ഹര്‍ജി നല്‍കിയത്. എന്നാല്‍, പരാതിയില്‍ വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതില്‍ മറുപടി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പരാതിയില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഹര്‍ജി തീര്‍പ്പാക്കി.
ഒന്‍പതാം ക്ലാസ് പരീക്ഷയ്ക്ക് ചോദ്യക്കടലാസ് എത്തിയില്ല; ക്ലാസില്‍ വായിച്ചുകൊടുത്ത് അധ്യാപകര്‍
കോഴിക്കോട്: ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച ഒന്‍പതാം ക്ലാസ് തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പരീക്ഷയുടെ പാര്‍ട്ട്-3 ചോദ്യക്കടലാസ് ചില സ്കൂളുകളില്‍ എത്തിയില്ലെന്നു പരാതി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകളിലാണ് ചോദ്യക്കടലാസ് എത്താത്തിരുന്നത്. പിന്നീട്, ഇ മെയിലില്‍ ലഭിച്ച ചോദ്യക്കടലാസ് അധ്യാപകര്‍ ക്ലാസില്‍ വായിച്ചുകൊടുക്കുകയായിരുന്നു. തൊഴില്‍ ഉദ്ഗ്രഥിത പരീക്ഷയുടെ ചോദ്യക്കടലാസില് മൂന്നു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു പാര്‍ട്ടുകളുടെ ചോദ്യക്കടലാസാണ് വന്നത്. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളില്‍മാത്രമാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വാദം. വിശദമായി അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയെ വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തി.
യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം; പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
കൊച്ചി: പാലക്കാട്, എറണാകുളം ജില്ലകളിലായി തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. പോലീസ് സംരക്ഷണം തേടി നല്കിയ ഹര്‍ജിയില്‍ ഇത്തരമൊരു ഉത്തരവിടാനാവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. പള്ളി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് 1934 ലെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ കെ.എസ്. വര്‍ഗീസ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേസില്‍ ഉള്‍പ്പെട്ട പള്ളികള്ക്കല്ലാതെ എല്ലാ പള്ളികള്‍ക്കും ബാധകമാവില്ലെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂര്‍ സെന്റ് തോമസ്, പാലക്കാട് മംഗലംഡാം സെന്റ് മേരീസ്, എരിക്കിന്‍ചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ 2024 ഓഗസ്റ്റ് 30 ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഡിവിഷന് ബെഞ്ച് തള്ളി. ഇതേത്തുടര്‍ന്നു സുപ്രീം കോടതിയെ സമീപിച്ചു. ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി അപ്പീല്‍ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കായി മടക്കുകയും ചെയ്തു. ഇതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഹര്‍ജി, പള്ളി നടത്തിപ്പും സ്വത്തവകാശവുമായി ബന്ധപ്പെട്ട രണ്ടു വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം പരിഗണിക്കാനുള്ള സിവില്‍ സ്യുട്ടാവില്ലെന്നു കോടതി വ്യക്തമാക്കി. കെ.എസ്. വര്‍ഗീസ് കേസിലെ സുപ്രീം കോടതി വിധി, കേസില്‍ ഉള്‍പ്പെട്ട കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികള്‍ക്ക് മാത്രമാണ് ബാധകമാവുകയെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. 1934 ലെ ഭരണഘടന ബാധകമായ ഇടവക പള്ളികള്‍ തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് സുപ്രീം കോടതി ഉത്തരവ് അടിസ്ഥാനമാക്കാമെന്നല്ലാതെ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയിലെ എല്ലാ ഘടക ഇടവക പള്ളികളിലെയും തര്‍ക്കങ്ങള്‍ക്ക് കെ.എസ്. വര്‍ഗീസ് കേസിലെ ഉത്തരവ് അടിസ്ഥാനമാക്കിയെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ നിയമപരമായി പരിഗണിച്ച് തീര്‍പ്പാക്കാനും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.
ഡി.എം.കെ തുടരുമെന്ന് സർവേ വിജയ് തോൽക്കും
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ അധികാരത്തിൽ തുടരുമെന്ന് അഗ്നി ന്യൂസ് സർവിസിന്റെ തിരഞ്ഞെടുപ്പ് ഫല പ്രവചനം
ന്യൂഡൽഹി: 'അന്തസോടെയുള്ള ജീവിതത്തിൽ അന്തസോടെയുള്ള മരണവും ഉൾപ്പെട്ടിരിക്കുന്നു
കൈവിട്ട ആയുധവും വാവിട്ട വാക്കും
പാർട്ടി വിട്ട ജി.സുധാകരനെതിരെ മുഖ്യമന്ത്രി പ്രയോഗിച്ച ചെറ്റത്തരവും പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ തുനിഞ്ഞ പാർട്ടി പ്രവർത്തകനോട് വീട്ടിൽപോയി ചോദിക്ക് എന്നു പറഞ്ഞതും എതിരാളികളും സൈബർപോരാളികളും ആയുധമാക്കുകയാണ്. വാദം മറുവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖറും.
മക്കൾ നീതിമയ്യം മത്സരിക്കുന്നില്ല
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരിക്കുന്നില്ലെന്ന് പാർട്ടി മേധാവി കമലഹാസൻ ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിനെ അറിയിച്ചു.
എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്യുമെന്ന് ആശാവർക്കർമാർ
തിരുവനന്തപുരം: അശാവർക്കർമാരോട് പ്രതികാര നടപടികൾ തുടർന്ന എൽ.ഡി.എഫ് സർക്കാറിനെതിരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പി.സി.വിഷ്ണുനാഥ് കേരളകൗമുദിയോട് 'യു.ഡി.എഫ് 100 കടക്കും '
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം തീപിടിച്ച സംവാദങ്ങളിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് തന്ത്രങ്ങൾക്ക് രൂപം നൽകുന്നവരിൽ പ്രധാനിയാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ അദ്ദേഹം നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കേരളകൗമുദിയോട് പറഞ്ഞു.
കാപ്പ ചുമത്തപ്പെട്ട ദമ്പതികളുടെ മകൻ കരുതൽ തടങ്കലിൽ മാതാവ് പാഞ്ചാലി വിദേശമദ്യവുമായി പിടിയിൽ
നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ കാപ്പ ചുമത്തപ്പെട്ട ദമ്പതികളുടെ മകനെ കൊച്ചി സിറ്റി പൊലീസ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു
എൽ.ഡി.എഫിന് ചെക്കാല സമുദായ സംഘടന പിന്തുണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിൻതുണ നൽകാൻ കേരള ചെക്കാല സമുദായ സംഘടന തീരുമാനിച്ചു. പി.എസ്.സി നിയമനങ്ങളിൽ സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയതിനുള്ള നന്ദിസൂചകമാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് എൽ.മുരുകൻ പ്രസ്താവനയിൽ പറഞ്ഞു. സംഘടനയുടെ ആവശ്യത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാധാകൃഷ്ണൻ എന്നിവരെ യോഗം അഭിനന്ദിച്ചു.
വിജയരാഘവൻ പരാജയരാഘവനായി : ജി. സുധാകരൻ
ആമ്പലപ്പുഴ: വിജയരാഘവൻ പരാജയ രാഘവനായി മാറിയെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയരാഘവൻ ഏത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രസംഗിക്കാൻ പോയാലും ആ സ്ഥാനാർത്ഥി തോൽക്കും. കൊല്ലത്ത് മുകേഷിനുവേണ്ടി പ്രസംഗിക്കാൻ പോയി മുകേഷ് തോറ്റു. വിജയരാഘവൻ പോളിറ്റ് ബ്യൂറോയിലെത്തിയപ്പോഴാണ് അതിന്റെ വിലപോയത്. ബ്രാഞ്ചിൽ പോലും ഇരുത്താൻ യോഗ്യതയില്ല. എം.എ ബേബി ഗാന്ധിയനാണ്. പ്ലേറ്റ് കഴുകുന്നത് കണ്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയോടുള്ള ചോദ്യം തെറ്റായിപ്പോയി കോന്നിയിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് ദാസ്
കോന്നി: എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ ചോദ്യം ചോദിക്കാൻ ശ്രമിച്ചത് സി.ഐ.ടി.യു തൊഴിലാളി. ചോദ്യം ചോദിച്ചത് തെറ്റായിപ്പോയെന്ന് ചോദ്യകർത്താവായ അട്ടച്ചാക്കൽ ഈസ്റ്റ് പ്ലാൻകീഴിൽ ദാസ് പി. ജോർജ് പറഞ്ഞു. ചോദ്യം വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് ദാസ് പി. ജോർജ് ശ്രദ്ധാകേന്ദ്രമായത്.
മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപരൻ തലസ്ഥാനത്ത് നിന്ന്
തിരുവനന്തപുരം; മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപരനായി എത്തിയത് തലസ്ഥാനത്തെ കോൺഗ്രസ് നേതാവ് .ഉഴമലയ്ക്കൽ പഞ്ചായത്ത് മുൻ മെമ്പറും മുൻ ഡി.സി.ഡി ഭാരവാഹിയുമായ അരുവിയോട് സുരേന്ദ്രനെന്ന ഡി.സുരേന്ദ്രൻ നായർ.
മസ്റ്റ്.. മുക്കത്ത് ഹോട്ടലിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മുക്കം- അരീക്കോട് റോഡിലെ പാലത്തിന് സമീപമുള്ള പുഴയോരം ഹോട്ടലിൽ മോഷണം നടത്തി മുങ്ങിയ ആളെ പിടികൂടി പൊലീസ്
പട്ടിക ജാതി, പട്ടിക വർഗ ക്ഷേമ വികസന വകുപ്പ് മന്ത്രി. കുറിച്യ സമുദായ അംഗം. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ, പത്തുവർഷം പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2016ലും 2021ലും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. സി.പി.എം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗമായി തുടങ്ങിയ അദ്ദേഹം, നിലവിൽ സംസ്ഥാന കമ്മറ്റിയംഗമാണ്. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മറ്റിയംഗം. ഭാര്യ: പി.കെ.ശാന്ത. മക്കൾ: സി.കെ.മിഥുന, സി.കെ.ഭാവന.
യു.എസിന് മുന്നറിയിപ്പുമായി ഇറാൻ 'രക്ഷപ്പെടാൻ അധിക സമയമില്ല'
ടെഹ്റാൻ: യു.എസിന് മുന്നറിയിപ്പുമായി ഇറാൻ. യു.എസിന് നിലവിലുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി അധിക സമയമില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവും ഐ.ആർ.ജി.സിയുടെ മുൻ കമ്മാൻഡറുമായ മുഹ്സിൻ റെസായി.
പരസ്പര സഹകരണം അനിവാര്യം: ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ. ജനങ്ങളുടെ അഭിലാഷങ്ങൾ മാനിക്കണമെന്നും മേഖലയിലെ ജനങ്ങൾ ഇസ്രയേൽ അമേരിക്ക ആക്രമണത്തിന് എതിരെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രധാനമന്ത്രി അടക്കം നേതാക്കൾക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖ നേതാക്കൾക്കും ഡൽഹി നിയമസഭാ മന്ദിരത്തിനും അടക്കം ബോംബ് ഭീഷണി. ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിൽ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
പൊലീസ് പരിശോധന ശക്തം: മദ്യവും കഞ്ചാവും പിടിച്ചെടുത്തു
പൊലീസ് പരിശോധന ശക്തം: മദ്യവും കഞ്ചാവും പിടിച്ചെടുത്തു
നിലാ ഊഞ്ഞാലേ നിൻ മേലേ... മോഹിനിയാട്ടം വീഡിയോ ഗാനം
'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രം മോഹിനിയാട്ടം വീഡിയോ ഗാനം റിലീസ് ചെയ്തു. മുത്തു എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച

27 C