തിരുവനന്തപുരം: ഒരു വയസ്സുകാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കസ്റ്റഡിയില്‍. തിരുവനന്തപുരത്തെ വാമനപുരം കണിച്ചോടാണ് സംഭവം. ഒരു വയസ്സുള്ള പവിത്ര എന്ന കുഞ്ഞിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കുഞ്ഞിനെ കിടപ്പുമുറിയിലെ പായയില്‍ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് കുട്ടിയുടെ അമ്മയെ ചോദ്യംചെയ്തു. താനാണ് കൊല ചെയ്തതെന്ന് കുഞ്ഞിന്റെ അമ്മ സമ്മതിച്ചതായി പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ സംശയം. കഴുത്തു ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അശ്വതിയെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന് പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനാണ്. കട്ടിലില്‍ അനക്കമില്ലാതെ കിടന്ന കുട്ടിയെ മുത്തശ്ശിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മുത്തശ്ശി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കൈവിരല്‍ പാടുകളുണ്ടായിരുന്നു. കുട്ടിയ്ക്ക് അസുഖങ്ങള്‍ വരുമായിരുന്നെന്ന് അമ്മ പറഞ്ഞു. അശ്വതിക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇളയ കുട്ടിയുമായി കണിച്ചോടുള്ള വീട്ടില്‍ എത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പൊലീസ് നേരത്തെ പ്രതികരിച്ചിരുന്നു.കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം ഉള്‍പ്പെടെയുള്ളവ അറിയുന്നതിനാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. എന്തെങ്കിലും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നോയെന്നും അറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
രാജ്യത്തെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും: മൊജ്തബ ഖമനേയി
രാജ്യത്തെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. പരമോന്നത നേതാവായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ മുഴുവൻ യുഎസ് സൈനിക താവളങ്ങളും അടിയന്തരമായി അടയ്ക്കണമെന്നും, അല്ലാത്തപക്ഷം അവയ്ക്ക് നേരെ ആക്രമണം നടത്തുമെന്നും പുതിയ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യമനിലെയും ഇറാഖിലെയും സായുധ ഗ്രൂപ്പുകൾ ഇറാനൊപ്പം ഉണ്ടെന്നും പരമോന്നത നേതാവ് വെളിപ്പെടുത്തി. ഇറാന് നേരെ ആക്രമണമുണ്ടായപ്പോൾ കൃത്യമായി പ്രതികരിച്ച സൈന്യത്തിന് നന്ദിയെന്നും മൊജ്തബ […] The post രാജ്യത്തെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും: മൊജ്തബ ഖമനേയി appeared first on ഇവാർത്ത | Evartha .
ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു
സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്സ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്ക് താണ്ടി ഇന്ത്യയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് ടാണുറ തുറമുഖത്തു നിന്നും തിരിച്ച, ക്രൂഡ് ഓയില്‍ നിറച്ച കപ്പല്‍ ബുധനാഴ്ചയാണ് മുംബൈ തുറമുഖത്ത് അടുപ്പിച്ചത്. 135,000 മെട്രിക് ടണ്‍ അസംസ്കൃത എണ്ണയാണ് ഷെന്‍ലോങ് സൂയസ്മാക്സ് കപ്പല്‍ വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന് അറിയിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണ് ഷെന്‍ലോങ് സൂയസ്മാക്സ്. മുംബൈ തുറമുഖത്ത് എത്തിയ അസംസ്കൃത എണ്ണ മഹുളിലെ റിഫൈനറിയിലേക്ക് അയയ്ക്കും. ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്ക് വഴി ഒരു അന്താരാഷ്ട്ര കപ്പലും പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തൃശൂർ എരുമപ്പെട്ടിയിൽ വീടിനകത്ത് കയറിയ തെരുവുനായയുടെ ആക്രമണത്തിൽ കിടപ്പുരോഗിയായ കാർത്ത്യായനി (84) എന്ന വയോധിക ദാരുണമായി കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഇവരുടെ മകൻ ദേവദാസന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ പ്രതിഷേധത്തിലാണ്
ഓസ്കര് ചടങ്ങുകള്‍ക്ക് ഇറാന് ഡ്രോണ്‍ ആക്രമണ ഭീഷണി; കനത്ത സുരക്ഷ
ലോസ്ആഞ്ചലസ്: 98ാമത് ഓസ്കര് പുരസ്കാര ചടങ്ങുകള്‍ നടക്കുക കനത്ത സുരക്ഷയില്‍. മാര്‍ച്ച് 15-ന് ലോസ് ആഞ്ചലിസിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കാനിരിക്കുന്ന ചടങ്ങിനെ ലക്ഷ്യംവെച്ച് ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഈ നടപടി. യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ഇത്തരം ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐ (എആക) ഔദ്യോഗികമായി മുന്നറിയിപ്പ് നല്കി. എബിസി ന്യൂസ് ആണ് സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഓസ്കാര്‍ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ഉയര്‍ന്ന സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിച്ചുവരികയാണെന്നും, നിരീക്ഷണം ശക്തമാക്കിയതായും ലോസ് ആഞ്ചലിസ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ചടങ്ങിന്റെ സുരക്ഷയെക്കുറിച്ച് ഓസ്കര് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ രാജ് കപൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എഫ്ബിഐ, എല്‍എപിഡി (LAPD) എന്നിവയുടെ പിന്തുണയോടെ ലോകത്തിലെ തന്നെ മികച്ച ഒരു സുരക്ഷാ ടീമാണ് ചടങ്ങിനായി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിഥികളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എല്ലാവര്ക്കും സുരക്ഷിതമായി ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് കാര്‍പെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും അതീവ രഹസ്യവും എന്നാല്‍ കര്‍ശനവുമായ സുരക്ഷാ വലയത്തിലായിരിക്കും നടക്കുക. എന്നാല്‍ സുരക്ഷാ ഭീഷണികള്‍ക്കിടയിലും ആഘോഷത്തിന്റെ അന്തരീക്ഷം ഒട്ടും ചോര്‍ന്നുപോകാതെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ സമയം മാര്‍ച്ച് 15-നാണ് ചടങ്ങുകള്‍ നടക്കുന്നത്. സമയവ്യത്യാസം കാരണം ഇന്ത്യയിലുള്ളവര്‍ക്ക് മാര്‍ച്ച് 16-ന് പുലര്‍ച്ചെ ജിയോ ഹോട്ട്സ്റ്റാര്‍ വഴി ഈ പുരസ്കാര നിശ തത്സമയം കാണാന്‍ സാധിക്കും.
പാചകവാതക ക്ഷാമം: 40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്കാന് തീരുമാനിച്ച് കേന്ദ്രം
സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനും തീരുമാനിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ.
തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു
തൃശൂര്‍: കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. 84 വയസുള്ള കാര്‍ത്തികയാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാര്‍ത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സംഭവം.
തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. ട്രെയിന്‍ നമ്പര്‍ 12695 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: മാര്‍ച്ച് 13ന് ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍ - ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: മാര്‍ച്ച് 14ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ കോട്ടയത്തുനിന്ന് നിശ്ചയിച്ച സമയമായ രാത്രി 08.05ന് യാത്ര പുനരാരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16127 ചെന്നൈ എഗ്മൂര്‍ - ഗുരുവായൂര്‍ എക്സ്പ്രസ്: മാര്‍ച്ച് 12ന് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നാഗര്‍കോവില്‍ ടൗണില്‍ യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി.. ട്രെയിന്‍ നമ്പര്‍ 16128 ഗുരുവായൂര്‍ - ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ്: 2026 മാര്‍ച്ച് 13ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും നാഗര്‍കോവില്‍ ടൗണിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ നാഗര്‍കോവില്‍ ടൗണില്‍ നിന്ന് രാവിലെ 06.33ന് യാത്ര തുടങ്ങും വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്: മാര്‍ച്ച് 14ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. പകരം ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ്: മാര്‍ച്ച് 14ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂര്‍, കോട്ടയം സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.
മുറിവേറ്റ മനുഷ്യന്റെ പ്രതിരോധത്തിന്റെ ഭാഷയാണ് ജി സുധാകരന്റെ ഈ തീരുമാനം: ബി എൻ ഹസ്കർ
നിലപാട് എടുത്താൽ അതിൽ ഉറച്ചു നിൽക്കേണ്ട, ഒരാളിലേക്ക് പാർട്ടി ചുരുങ്ങുന്നു , ഒരാളുടെ തീരുമാനം നടപ്പിലാക്കുന്നതിലേയ്ക്ക് പാർട്ടി എത്തിനിൽക്കുന്ന ഗതികെട്ട കാലത്തിൽ നിന്നുകൊണ്ടാണ് ഈ വിഷയത്തെ നാം കാണേണ്ടത്: ബി എൻ ഹസ്കർ
ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണക്കപ്പൽ ഇന്ത്യൻ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു
1,35,000 മെട്രിക് ടണ്ണിലധികം അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.
ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിംഗ് ഇടവേള 45 ദിവസമാക്കി; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു | LPG
രാജ്യത്ത് പെട്രോളിയം ക്ഷാമമില്ല, ഗാർഹിക സിലിണ്ടറുകളിൽ ആശങ്ക വേണ്ട, പരിഭ്രാന്തി വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഹർദീപ് പുരി Cooking gas shortage | Gas cylinder | LPG | Hardeep Singh Puri
സുധാകരനെ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടിയെ വിറ്റ് കഴിയുന്നവരാണ്: അഡ്വ.എ ജയശങ്കര്‍
മാര്‍ക്സിസത്തിന്റെ സ്ഥാനത്ത് മരുമോനിസം വരുന്നതിനോടുള്ള പ്രതിഷേധമാണ് സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം: അഡ്വ.എ ജയശങ്കര്‍
സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ വിശദീകരിച്ച് പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിനെതിരായ പൊതുതാത്പര്യ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. പൊതുഖജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാവ് ഷാരോൺ പനക്കൽ എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്. ഹർജിയുടെ നിയമപരമായ നിലനിൽപ്പ് അടക്കമുള്ള കാര്യങ്ങളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. സർക്കാരിന് […] The post സർക്കാരിന് വേണ്ടി പിആർഡി പരസ്യം; പൊതുതാത്പര്യ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു appeared first on ഇവാർത്ത | Evartha .
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റിന്റെ താരലേലത്തില്‍ പാകിസ്ഥാന് മിസ്റ്ററി സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതില്‍ ഉടമ കാവ്യ മാരനെതിരെ ആരാധകരോഷം. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹോദര ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്സ് ലീഡ്സ് ആണ് അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തത്. ടി20 ലീഗുകളില്‍ പാകിസ്ഥാന് താരങ്ങളെ ടീമിലെടുക്കുന്നതില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ തുടരുന്ന അലിഖിത വിലക്ക് ലംഘിച്ചാണ് കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ലീഡ്സ് അബ്രാറിനെ ടീമിലെത്തിച്ചത്. അബ്രാറിനെ ടീമിലെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കാവ്യക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ലേലത്തില്‍ ട്രെന്റ് റോക്കറ്റ്സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവില്‍ 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) സണ്‍റൈസേഴ്സ് 27-കാരനായ അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചത്. കാവ്യയും ലേലത്തില്‍ പങ്കെടുത്തിരുന്നു. പാകിസ്ഥാനായി 46 ടെസ്റ്റുകളും 28 ഏകദിനങ്ങളും 52 ടി20കളും കളിച്ചിട്ടുള്ള അബ്രാര്‍, അടുത്തിടെ നടന്ന 2026 ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സണ്‍ ഗ്രൂപ്പ് തലവന്‍ കലാനിധി മാരന്റെയും സിഇഒ കാവ്യ മാരന്റെയും ഉടമസ്ഥതയിലുള്ള ടീം ഒരു പാക് താരത്തെ വാങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യയെ നിരന്തരം പരിഹസിക്കുന്ന പാക് താരങ്ങളെ എന്തിന് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ പിന്തുണയ്ക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം. ഐപിഎല്ലിലും ദക്ഷിണാഫ്രിക്കന്‍ ലീഗിലും പാക് താരങ്ങളെ ഒഴിവാക്കുന്ന ഇന്ത്യന്‍ ടീമുകള്‍ ഇവിടെ മാത്രം എന്തിന് ഈ തീരുമാനം എടുത്തു എന്ന് ആരാധകരും ചോദിച്ചു. ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ 'ദി ഹണ്ട്രഡ്' ടീമുകളെ ഏറ്റെടുത്തതോടെ പാക് താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ വിവേചനരഹിതമായ ലേലം ഉറപ്പാക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലേലത്തില്‍ പങ്കെടുത്ത പാക് താരങ്ങളില്‍ ഹാരിസ് റൗഫ്, സയിം അയൂബ്, ഷദാബ് ഖാന് എന്നിവര്‍ അണ്‍സോള്‍ഡ് ആയപ്പോള്‍ അബ്രാറിനെ കൂടാതെ ഉസ്മാന് താരിഖ് (ബെര്‍മിംഗ്ഹാം ഫീനിക്സ്) മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. പാക് താരത്തെ ടീമിലെടുത്ത സണ്‍റൈസേഴ്സിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ അബ്രാറിന് ടൂര്‍ണമെന്റില്‍ കളിക്കാനാകൂ.
തെരുവു നായുടെ കടിയേറ്റ് കിടപ്പുരോഗിയായ വയോധിക മരിച്ചു
വയോധികയുടെ ഭിന്നശേഷിക്കാരനായ മകനും നായയുടെ കടിയേറ്റു.
ഇടുക്കി പിടിക്കാന്‍ വീണ്ടും റോഷി തന്നെ!
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ എണ്ണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ കണക്കുകള്‍ നിരത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പ്രമുഖ ആഭ്യന്തര വിമാനക്കമ്പനികളിലായി നിലവില്‍ 11,394 പൈലറ്റുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1,871 പേര് വനിതകളാണ്. സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോളാണ് പൈലറ്റുമാരുടെ എണ്ണത്തെക്കുറിച്ചും വിദേശ വിമാനക്കമ്പനികള്‍ക്കായി കൊണ്ടുവരുന്ന പുതിയ നിയമങ്ങളെയും കുറിച്ചുമുള്ള സുപ്രധാന വിവരങ്ങള്‍
ഇന്ധനക്ഷാമം; സിലിണ്ടര്‍ ബുക്കിങ് നിയമം മാറി, ഇനി 45 ദിവസം കാത്തിരിക്കണം
ഇന്ത്യയിലെ എൽപിജി സിലിണ്ടർ റീഫിൽ കാലയളവ് പരിഷ്ക്കരിച്ച് സർക്കാർ. ഗ്രാമപ്രദേശങ്ങളിലെ സിലിണ്ടർ റീഫിൽ കാലയളവ് 45 ദിവസമായി നീട്ടി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. തിടുക്കത്തിലുള്ള ബുക്കിങുകൾ തടയുന്നതിനും വിതരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ പുതിയ നിയമമെന്നാണ് അറിയിപ്പ്. മുൻപ്, ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന റീഫിൽ കാലയളവ് 25 ദിവസമായിരുന്നു. നിർദിഷ്ഠ കാലയളവിനു ശേഷം എപ്പോൾ വേണമെങ്കിലും പുതിയ ഒന്ന് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ശരാശരി കുടുംബവും പ്രതിവർഷം അഞ്ച് എൽപിജി […] The post ഇന്ധനക്ഷാമം; സിലിണ്ടര്‍ ബുക്കിങ് നിയമം മാറി, ഇനി 45 ദിവസം കാത്തിരിക്കണം appeared first on ഇവാർത്ത | Evartha .
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും മകളും ഒരുമിച്ച് യുദ്ധോപകരണ ഫാക്ടറി സന്ദർശിച്ചു. ഇരുവരും പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ, കിമ്മിന്റെ പിൻഗാമിയായി മകളെ വളർത്തുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അസം, ബംഗാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നു. 47,600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന അദ്ദേഹം, പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും കിസാൻ സമ്മാൻ നിധിയുടെ 22-ാം ഗഡു വിതരണം ചെയ്യുകയും ചെയ്യും.
വിവാഹശേഷം അമ്മയുടേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി രശ്മിക മന്ദാന
ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ ആക്രമിച്ചതായി ഹിസ്ബുല്ല
ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. സെറ്റില്‍മെന്റുകള്‍ ആക്രമിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്ന് ഹിസ്ബുല്ല നേതാക്കള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, ലബ്നാനില്‍ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണവും ശക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്നാനില്‍ മരണസംഖ്യ 687 ആയി ഉയര്‍ന്നു. മാര്‍ച്ച് രണ്ട് മുതലാണ് ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ഇതുവരെ 687 പേര് കൊല്ലപ്പെട്ടതായി ലബ്നാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍ക്കോസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 98 കുട്ടികളും 52 സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് മോര്‍ക്കോസ് പറഞ്ഞു. ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാനില്‍ ആക്രമണം തുടങ്ങിയതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ലബ്നാനിലെ ഹിസ്ബുല്ല ഇറാന് പിന്തുണയുമായി എത്തിയിരുന്നു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സെലീന ഫിലിപ്പ് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് ഡോക്ടര്‍ അല്‍ഫോന്‍സാ മാത്യുവും, നേമത്ത് വിനു കെയും, കൊട്ടാരക്കര മാമച്ചന് ഡിയും, തൊടുപുഴയില്‍ അഡ്വ. ബേസിലും അടക്കമുള്ളവര്‍ ജനവിധി തേടും. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ വിനോദ് വിത്സന് മാത്യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന പ്രതിനിധി സംഘം കെജ്രിവാളിനെ കണ്ടിരുന്നു. ഇതോടെയാണ് ദേശീയ നേതൃത്വം മത്സരിക്കാന്‍ പച്ചക്കൊടി കാട്ടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരവിന്ദ് കെജ്രിവാള് കേരളത്തില്‍ എത്തുമെന്നാണ് വിവരം.
പാക് താരം അബ്രാർ അഹമ്മദിനെ സ്വന്തമാക്കി സൺറൈസേഴ്സ്; സോഷ്യൽ മീഡിയയിൽ കാവ്യ മാരനെതിരെ ആരാധകരോഷം
സൺ ഗ്രൂപ്പ് തലവൻ കലാനിധി മാരന്റെയും സിഇഒ കാവ്യ മാരന്റെയും ഉടമസ്ഥതയിലുള്ള ടീം ഒരു പാക് താരത്തെ വാങ്ങിയത് ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അമേരിക്കയിലെ വാഷിംഗ്ടൺ ഡി സിയിലെ പ്രമുഖ തിങ്ക് ടാങ്കുകളിലും അഡ്വക്കസി ഗ്രൂപ്പുകളിലും പ്രവർത്തിക്കാൻ അവസരം ലഭിക്കും.
ബി എസ്, എം എസ് സി മാത്തമാറ്റിക്സ്, കന്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് 1.25 ലക്ഷം രൂപയും എം എസ് സി ഡാറ്റ സയൻസിന് 2.5 ലക്ഷം രൂപയുമാണ് ഒരു സെമസ്റ്ററിലെ ഫീസ്.
സഞ്ജുവിനോട് ഒരു സെഞ്ചുറി ചോദിച്ചു, മറുപടി കേട്ട് കോച്ച് ഞെട്ടി! 2026 ലോകകപ്പിലെ അണിയറക്കഥ!
വീണടത്തുനിന്ന് ഉയിർത്തെഴുന്നേറ്റ സഞ്ജുവിന്റെ ഈ കഥ വരും തലമുറയ്ക്കുള്ള പാഠപുസ്തകമാണ്.
ഭോപ്പാല്‍: നമ്മുടെ സാമാന്യബോധത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഏവരെയും ഭയപ്പെടുത്തുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ അമ്മ എടുത്തുകൊണ്ടുവരുന്നതും തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലെ ഡിക്കിയില്‍ കിടത്തി സീറ്റടച്ച് വാഹനം ഓടിച്ചുപോകുന്നതാണ് വിഡിയോ. 'താഴെ വച്ചാല്‍ ചിതലരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും' എന്ന ചൊല്ല് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട കരുതലിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍, അതിന് നേര്‍വിപരീതമായ പ്രവര്‍ത്തിയാണ് ഈ വീഡിയോയില്‍ കാണുന്നത്. ഒരു സ്കൂട്ടറിന്റെ ഡിക്കി എന്നത് ഒട്ടും വായുസഞ്ചാരമില്ലാത്ത (Airtight) ഇടമാണ്. ഇന്ധന ടാങ്കിന് തൊട്ടടുത്തായതുകൊണ്ട് തന്നെ അവിടെ കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിന് ശ്വാസംമുട്ടാനോ അമിതമായ ചൂട് മൂലം ബോധക്ഷയമുണ്ടാകാനോ (Heatstroke) സാധ്യതയുണ്ട്. പെട്രോള്‍ ടാങ്കിന്റെ സാമീപ്യം ഉള്ളതിനാല്‍ ഇന്ധനത്തിന്റെ ഗന്ധവും നേരിയ തോതിലുള്ള വാതകങ്ങളും കുട്ടിയുടെ ആരോഗ്യത്തെ മാരകമായി ബാധിക്കാം. ഇത്രയും അപകട സാധ്യത ഉണ്ടായിട്ടും യാതൊരു കൂസലുമില്ലാതെയാണ് ആ കുഞ്ഞിനെ ഡിക്കിയില്‍ കിടത്തി യാത്ര ചെയ്യുന്നത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ നിന്ന് ഇത് മധ്യപ്രദേശില്‍ നിന്നുള്ളതാണെന്ന് വ്യക്തമാണെങ്കിലും, ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി (Attention seeking) ആസൂത്രിതമായി ചിത്രീകരിച്ച ഒരു 'റീല്‍' ആണോ ഇതെന്ന് പലരും സംശയിക്കുന്നു. വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടി ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് കുഞ്ഞിനെ അവിടെ കിടത്തിയതെങ്കില് പോലും, അത് നല്കുന്ന സന്ദേശം വളരെ തെറ്റായതും അപകടകരവുമാണ്. ഇത്തരത്തില്‍ ഒരു കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കുന്ന തരത്തില്‍ പെരുമാറുന്നത് 'ജുവനൈല്‍ ജസ്റ്റിസ് ആക്ട്' പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. എങ്ങനെയാണ് കാറ്റോ വെളിച്ചമോ ഇല്ലാതെ ആ കുഞ്ഞ് ജീവിക്കുക, ചെറിയ സാധനങ്ങളോ ഹെല്‍മെറ്റോ വയ്ക്കാന്‍ മാത്രം പറ്റുന്ന സ്ഥലത്ത് കുഞ്ഞിനെ കിടത്താന്‍ യുവതിക്ക് എങ്ങനെ തോന്നി, ഇവരൊക്കെ ഒരു അമ്മയാണോ എന്നതടക്കം നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. ഇത് റീല്‍ ചിത്രീകരണമാണോ, കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നോ എന്നതടക്കം ചോദ്യങ്ങളുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്നിരിക്കെ, കുഞ്ഞുങ്ങളെ വെറും കളിപ്പാവകളെപ്പോലെയോ പ്രദര്ശനവസ്തുക്കളെപ്പോലെയോ കൈകാര്യം ചെയ്യുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് വീഡിയോയുടെ താഴെ കമന്റുകളില്‍ വ്യക്തമാക്കുന്നു.
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം കീറാമുട്ടി; കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ വേണമെന്ന് എ ഗ്രൂപ്പ്
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം കീറാമുട്ടി; കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ വേണം, സമ്മർദം കടുപ്പിച്ച് എ ഗ്രൂപ്പ് Congress Party | UDF | Kerala Assembly election 2026
സിപിഎമ്മും ജി സുധാകരനും നേര്‍ക്കുനേര്‍; അമ്പലപ്പുഴയില്‍ പോരാട്ടം തീ പാറുമോ ? | Surgical Strike
സിപിഎമ്മും ജി സുധാകരനും നേര്‍ക്കുനേര്‍; അമ്പലപ്പുഴയില്‍ പോരാട്ടം തീ പാറുമോ ? | Surgical Strike
'ഇരുവരവ് ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ അൻഷാദ് മൈതീൻ ,കവിത സലോഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇരുവരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.പോസ്റ്റർ പ്രശസ്ത സിനിമ താരങ്ങളായ ഷൈൻ ടോം ചാക്കോ ,
ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത
ആറ് ആണുങ്ങൾ മാർച്ച് 13ന് തീയേറ്ററുകളിൽ എത്തും
സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ആറ് ആണുങ്ങൾ എന്ന ചിത്രം മാർച്ച് 13 - ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തും.മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും,എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം,
എൽപിജി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാകുന്നു. പുതിയ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുള്ള വഴികളാലോചിക്കാൻ സംസ്ഥാന സര്‍ക്കാർ യോഗം വിളിച്ചു. പൂഴ്ത്തിവെപ്പ് കർശനമായി തടയും.
ഭാര്യാസഹോദരിയെയും 12 വയസ്സുകാരിയെയും തൂമ്പ കൊണ്ട് തലയ്ക്കടിച്ചു; വിഴിഞ്ഞം സ്വദേശി പിടിയില്‍
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി: യോഗത്തിൽ മോദി പങ്കെടുക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാനൊരുങ്ങി ബിജെപി. ആദ്യ പട്ടിക ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പ്രഖ്യാപിക്കുമെന്ന് സൂചന. 50 മണ്ഡലങ്ങളിലെ ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ബംഗാളിലെ നൂറ് സീറ്റുകളിലും തീരുമാനമുണ്ടാകും. പ്രധാനമന്ത്രിയടക്കം യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നുള്ള നേതാക്കളും ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഐക്യം ഉറപ്പിക്കാൻ നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരുന്നു. ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. കേരള നേതൃത്വം ഇന്നലെ നടന്ന യോഗത്തിൽ അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ് കൈമാറിയത്. 12 ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രിയുടെ നിർദേശം നിർണായകമാകും.
'ഡാർക്ക് ട്രാക്കിംഗ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
വ്യത്യസ്തമായ കുറ്റാന്വേഷണ കഥയുമായി എത്തുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തീയേറ്ററിൽ എത്താൻ തയ്യാറെടുക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു.
തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മ
കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ അശ്വതി സുഭാഷ് സമ്മതിക്കുകയായിരുന്നു.
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് ആഗോള സര്‍വേകള്‍ പറയുന്നതെന്ത്?
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനെതിരെ ആഗോളതലത്തില്‍ വ്യാപകമായ എതിര്‍പ്പുണ്ടെന്ന് പുതിയ അഭിപ്രായ വോട്ടെടുപ്പുകള്‍ വെളിപ്പെടുത്തുന്നു. 2026 മാര്‍ച്ച് ആദ്യം നടത്തിയ യുഎസ് വോട്ടെടുപ്പുകള്‍ കാണിക്കുന്നത്, ഏകദേശം നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമേ ഇറാനെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കുന്നുള്ളൂ എന്നാണ്. യൂറോപ്യന്‍ പൊതുജനാഭിപ്രായവും ഇടപെടലിനെതിരാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും ജനങ്ങള്‍ സൈനിക ഇടപെടലിനെ ശക്തമായി എതിര്‍ക്കുന്നു. ഇസ്രായേലില്‍ മാത്രമാണ് അനുകൂലമായ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുള്ളത്. അറബ് ലോകമെമ്പാടും, 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഒരു പ്രധാന പ്രാദേശിക സര്‍വേ, ഇസ്രായേലുമായുള്ള ബന്ധത്തിലെ സാധാരണവല്‍ക്കരണത്തെ എതിര്‍ക്കുന്നതായി വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള പൊതുജനാഭിപ്രായവും ഇസ്രായേലി മനോഭാവവും തമ്മിലുള്ള കടുത്ത അന്തരം ഈ പോളിംഗ് വിടവ് എടുത്തുകാണിക്കുന്നു. ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധം മൂര്ച്ഛിച്ചുകൊണ്ടിരിക്കുമ്പോള്, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ അടുത്തിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളുടെ ഒരു പരമ്പര ശ്രദ്ധേയമായ ഒരു കാര്യം വെളിപ്പെടുത്തുന്നു: ഇസ്രായേലികള്‍ യുദ്ധത്തെ വന്‍തോതില്‍ പിന്തുണയ്ക്കുമ്പോള്‍, മറ്റ് പല മേഖലകളിലെയും പൊതുജനാഭിപ്രായം സൈനിക നടപടിയെ സംശയിക്കുകയോ ശക്തമായി എതിര്‍ക്കുകയോ ചെയ്യുന്നു. നിരവധി പ്രമുഖ പോളിംഗ് സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സമീപ ആഴ്ചകളില്‍ ശേഖരിച്ച ഡാറ്റ സൂചിപ്പിക്കുന്നത്, സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല, പാശ്ചാത്യ പൊതുജനങ്ങള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന എതിര്‍പ്പ് നേരിടുന്നുണ്ടെന്നാണ്. അമേരിക്കയില്‍, 2026 മാര്‍ച്ച് 1 ന് പ്രസിദ്ധീകരിച്ച റോയിട്ടേഴ്സ്/ഇപ്സോസ് പോളില്‍, ഇറാനെതിരായ സൈനിക നടപടിക്ക് താരതമ്യേന കുറഞ്ഞ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. സര്‍വേ പ്രകാരം, 27 ശതമാനം അമേരിക്കക്കാരും ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ പിന്തുണച്ചതായി പറഞ്ഞപ്പോള്‍ 43 ശതമാനം പേര് ആക്രമണങ്ങളെ എതിര്‍ത്തു. പ്രകടമായ വ്യത്യാസമാണ് ഈ വോട്ടെടുപ്പില്‍ ദൃശ്യമായത്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ സൈനിക നടപടിയെ പിന്തുണയ്ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടായിരുന്നു, അതേസമയം ഡെമോക്രാറ്റുകളും സ്വതന്ത്രരും കൂടുതല്‍ സംശയാലുക്കളാണ്. 2026 മാര്‍ച്ച് 5 ന് പുറത്തിറങ്ങിയ ക്വിന്നിപിയാക് യൂണിവേഴ്സിറ്റിയുടെ മറ്റൊരു സമീപകാല സര്‍വേയും സമാനമായ നിഗമനങ്ങളില്‍ എത്തി. ഇറാനെതിരായ യുഎസ് സൈനിക നടപടിയെ 53 ശതമാനം അമേരിക്കക്കാര്‍ എതിര്‍ത്തപ്പോള്‍ 40 ശതമാനം പേര് അതിനെ പിന്തുണച്ചതായി ക്വിന്നിപിയാക് പോള്‍ കണ്ടെത്തി. കൂടുതല്‍ വ്യാപകമായ തോതിലുള്ള ഒരു സംഘര്‍ഷത്തോടുള്ള കടുത്ത വിമുഖതയും ഇതേ സര്‍വേ വെളിപ്പെടുത്തി. ക്വിന്നിപിയാകിന്റെ അഭിപ്രായത്തില്‍, 74 ശതമാനം അമേരിക്കക്കാരും ഇറാനിലേക്ക് യുഎസ് കരസേനയെ അയയ്ക്കുന്നതിനെ എതിര്‍ക്കുന്നു. ഇത് മറ്റൊരു വലിയ മിഡില്‍ ഈസ്റ്റ് യുദ്ധത്തെക്കുറിച്ചുള്ള വ്യാപകമായ ആശങ്കയ്ക്ക് അടിവരയിടുന്നു. ഒരുമിച്ച് നോക്കുമ്പോള്‍, സംഘര്‍ഷം നീണ്ടുനില്‍ക്കാനുള്ള സാധ്യത ഉയര്‍ന്നുവരുമ്പോള്‍, പ്രത്യേകിച്ച് സംഘര്‍ഷം രൂക്ഷമാക്കുന്നതിനുള്ള അമേരിക്കന്‍ പൊതുജന പിന്തുണ പരിമിതമായി തുടരുന്നുവെന്ന് സര്‍വേ സൂചിപ്പിക്കുന്നു. യൂറോപ്പിലുടനീളം, പോള്‍ ഡാറ്റ യുദ്ധത്തോടുള്ള സമാനമായ സംശയത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സ്പെയിനില്‍, രാജ്യത്തെ ഔദ്യോഗിക സെന്റര്‍ ഫോര്‍ സോഷ്യോളജിക്കല്‍ റിസര്‍ച്ച് (സിഐഎസ്) നടത്തിയ ഒരു സര്‍വേ 2026 മാര്‍ച്ച് ആദ്യം പ്രസിദ്ധീകരിച്ചു. അതില്‍ 76 ശതമാനം സ്പെയിന്‍കാരും ഇറാനെതിരായ സൈനിക ഇടപെടലിനെ എതിര്‍ക്കുന്നുവെന്ന് കണ്ടെത്തി. സംഘര്‍ഷത്തില്‍ സൈനിക ഇടപെടലിനെ പിന്തുണയ്ക്കാന്‍ സ്പെയിന് വിസമ്മതിച്ചതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഈ സര്‍വേ വ്യാപകമായി പരാമര്‍ശിക്കപ്പെട്ടു. ബ്രിട്ടനിലെ പൊതുജനാഭിപ്രായവും വിശാലമായ യുദ്ധത്തിനെതിരായ ശക്തമായ പ്രതിരോധം കാണിക്കുന്നു. 2026 ജനുവരി 3031 തീയതികളില്‍ നടത്തിയ ഥീൗഏീ് സര്‍വേയില്‍, പ്രതികരിച്ച ബ്രിട്ടീഷ് പൗരന്മാരില് 57 ശതമാനം പേര് ഇറാനെതിരായ യുഎസ് സൈനിക നടപടിയെ എതിര്‍ത്തപ്പോള്‍ 17 ശതമാനം പേര് മാത്രമാണ് അതിനെ പിന്തുണച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലുടനീളം, 2025 അവസാനത്തില്‍ പുറത്തിറക്കിയ മുന്‍ YouGov EuroTrack പോളിംഗ് കണ്ടെത്തിയത്, ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രായേലിന് സൈനിക സഹായം നല്‍കുന്നതിനെ 14 മുതല്‍ 28 ശതമാനം വരെ യൂറോപ്യന്മാര് മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ എന്നാണ്, അതേസമയം ഗണ്യമായി വലിയ ഒരു വിഭാഗം അത്തരം ഇടപെടലിനെ എതിര്‍ക്കുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പതിറ്റാണ്ടുകളായി നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം, മിഡില്‍ ഈസ്റ്റിലെ സൈനിക ഇടപെടലിനെക്കുറിച്ച് യൂറോപ്യന്‍ പൊതുജനാഭിപ്രായം ജാഗ്രത പാലിക്കുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലിനും പാശ്ചാത്യ ലോകത്തിനും അപ്പുറം, അറബ് മേഖലയിലുടനീളമുള്ള വോട്ടെടുപ്പ് മറ്റൊരു പ്രധാന പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസ് നടത്തിയതും 2026 ഫെബ്രുവരിയില്‍ പരസ്യമായി പുറത്തിറക്കിയതുമായ അറബ് അഭിപ്രായ സൂചിക 2025, 15 അറബ് രാജ്യങ്ങളിലായി 40,000-ത്തിലധികം ആളുകളില്‍ സര്‍വേ നടത്തി, ഈ മേഖലയില്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ അഭിപ്രായ സര്‍വേകളില്‍ ഒന്നായി ഇത് മാറി. ഇസ്രായേലുമായുള്ള ബന്ധത്തിലെ സാധാരണവല്ക്കരണത്തോടുള്ള കടുത്ത എതിര്‍പ്പാണ് ഫലങ്ങള്‍ വെളിപ്പെടുത്തിയത്. സര്‍വേ പ്രകാരം, പ്രതികരിച്ചവരില്‍ 87 ശതമാനം പേരും ഇസ്രായേലിനെ അംഗീകരിക്കുന്നതിനെ എതിര്‍ത്തപ്പോള്‍ 6 ശതമാനം പേര് മാത്രമാണ് സാധാരണവല്‍ക്കരണത്തെ പിന്തുണച്ചത്. പല രാജ്യങ്ങളിലും എതിര്‍പ്പ് ഇതിലും കൂടുതലായിരുന്നു. ലിബിയയില്‍ 96 ശതമാനം പേരും സാധാരണവല്‍ക്കരണത്തെ എതിര്‍ത്തു. അതേസമയം ജോര്‍ദാനിലും കുവൈറ്റിലും ഈ കണക്ക് 90 ശതമാനം കവിഞ്ഞു. മേഖലയിലെ സ്ഥിരതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി ഇസ്രായേലിനെ വലിയൊരു വിഭാഗം അറബികള്‍ ഇപ്പോഴും വീക്ഷിക്കുന്നുണ്ടെന്നും സര്‍വേ കണ്ടെത്തി. സമീപ വര്‍ഷങ്ങളില്‍ നിരവധി അറബ് സര്‍ക്കാരുകള്‍ ഒപ്പുവച്ച അബ്രഹാം കരാറുകളെ ചുറ്റിപ്പറ്റിയുള്ള നയതന്ത്ര കോലാഹലങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ കണ്ടെത്തലുകള്‍ പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുന്നു. ആ കരാറുകള്‍ ഉണ്ടായിരുന്നിട്ടും, അറബ് പൊതുജനങ്ങള്‍ക്കിടയില്‍ സാധാരണവല്ക്കരണത്തിനുള്ള പിന്തുണ വളരെ കുറവാണെന്ന് സര്‍വേ കാണിക്കുന്നു. പുറത്തുവരുന്ന വോട്ടെടുപ്പ് ഡാറ്റ വിശാലമായ ഒരു ഭൂരാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇറാനെതിരെ ഇസ്രായേല്‍ ആരംഭിച്ചതും അമേരിക്കയുടെ പിന്തുണയോടെയുള്ളതുമായ യുദ്ധം യുദ്ധക്കളത്തില്‍ മാത്രമല്ല, പൊതുജനാഭിപ്രായത്തിലും ഗണ്യമായ പ്രതിരോധം നേരിടുന്നതായി തോന്നുന്നു. ഇറാനുമേലുള്ള സമ്മര്‍ദ്ദം ഭരണമാറ്റത്തിലേക്കോ ആഭ്യന്തര അസ്ഥിരതയിലേക്കോ നയിച്ചേക്കാവുന്ന സാധ്യതയായിരുന്നു വിശകലന വിദഗ്ധര്‍ വ്യാപകമായി ചര്‍ച്ച ചെയ്ത ആദ്യകാല തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്ന്. മറ്റൊന്ന്, അറബ് രാഷ്ട്രങ്ങളോ മറ്റ് പ്രാദേശിക ശക്തികളോ ഉള്‍പ്പെടെയുള്ളവ തെഹ്റാനെതിരെയുള്ള ഏറ്റുമുട്ടലില്‍ പങ്കുചേരുമെന്ന പ്രതീക്ഷയായിരുന്നു. ഇതുവരെ, രണ്ട് ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാകുന്നതായി തോന്നുന്നില്ല. പകരം, അമേരിക്കക്കാരും യൂറോപ്യന്മാരും ഉള്‍പ്പെടെയുള്ള പ്രധാന ജനവിഭാഗങ്ങള്‍ക്കിടയില്‍ യുദ്ധത്തിന് വിശാലമായ അന്താരാഷ്ട്ര പിന്തുണയില്ലെന്ന് പോള്‍ ഡാറ്റ സൂചിപ്പിക്കുന്നു. ഈ പാറ്റേണ്‍ വിശദീകരിക്കാന്‍ നിരവധി ഘടകങ്ങള്‍ സഹായിക്കുന്നു. ഒന്നാമതായി, പതിറ്റാണ്ടുകളായി തുടരുന്ന സൈനിക ഇടപെടലുകള്‍ക്ക് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായ യുദ്ധ ക്ഷീണം നിലനില്ക്കുന്നു. ഉക്രെയ്നില് നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ദീര്‍ഘകാല അന്താരാഷ്ട്ര സംഘര്‍ഷങ്ങളില്‍ പൊതുജനങ്ങളുടെ ക്ഷമയെ ഇതിനകം തന്നെ കെടുത്തിയിരിക്കുന്നു. രണ്ടാമതായി, യുദ്ധത്തെ ആവശ്യമോ പ്രതിരോധാത്മകമോ ആയി ചിത്രീകരിക്കാന്‍ ശ്രമിച്ച മുഖ്യധാരാ പാശ്ചാത്യ മാധ്യമ വിവരണങ്ങള്‍ വിശാലമായ പൊതുജന പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ പോലും, മിഡില്‍ ഈസ്റ്റില്‍ മറ്റൊരു യുദ്ധത്തിനായുള്ള ആവേശം പരിമിതമായി തുടരുന്നു. മൂന്നാമതായി, 2003-ലെ ഇറാഖ് യുദ്ധത്തിന്റെ പൈതൃകം പൊതുജനങ്ങളുടെ മനോഭാവങ്ങളെ രൂപപ്പെടുത്തുന്നത് തുടരുന്നു, പ്രത്യേകിച്ച് യൂറോപ്പിലും യുകെയിലും. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുന്ന പുതിയ യുദ്ധങ്ങളെ പിന്തുണയ്ക്കുന്നതില്‍ സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നു. ആഗോള പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്ന മറ്റൊരു ഘടകം ഗസയിലെ വംശഹത്യയാണ്. ഗസയില്‍ ഇസ്രായേലിന്റെ തുടര്‍ച്ചയായ ഉന്മൂലന നടപടികള്‍ യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ രോഷവും എതിര്‍പ്പും സൃഷ്ടിച്ചിട്ടുണ്ട്. ഗസയിലെ നാശനഷ്ടങ്ങളും മാനുഷിക പ്രതിസന്ധിയും ഇസ്രായേലിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ സാരമായി ബാധിച്ചു. കൂടാതെ മറ്റിടങ്ങളിലെ ഇസ്രായേലി സൈനിക നടപടികളെക്കുറിച്ച് നിരവധി ആളുകളെ ആഴത്തില്‍ സംശയാലുക്കളാക്കി. അതുകൊണ്ടുതന്നെ, ഇറാനെതിരായ യുദ്ധത്തെ പല നിരീക്ഷകരും കാണുന്നത് ഒറ്റപ്പെട്ട ഒരു സംഘട്ടനമായിട്ടല്ല, മറിച്ച് ഗസയിലെ ഇസ്രായേലിന്റെ യുദ്ധവുമായി ബന്ധപ്പെട്ട വിശാലമായ മേഖലാ സംഘര്‍ഷത്തിന്റെ ഭാഗമായാണ്. അതേസമയം, സംഘര്‍ഷത്തെ അറബികള്‍, കുര്‍ദുകള്‍, ഇറാനികള്‍ എന്നിവ തമ്മിലുള്ള വിശാലമായ ഒരു പോരാട്ടമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതായി തോന്നുന്നു. അറബ് അഭിപ്രായ സൂചിക കാണിക്കുന്നത്, ഭൂരിഭാഗം അറബികളും ഇറാനെയല്ല, ഇസ്രായേലിനെയാണ് തങ്ങളുടെ പ്രധാന ശത്രുവായി കാണുന്നത് എന്നാണ്. യുദ്ധത്തിന് വലിയ തോതിലുള്ള പൊതുജന പിന്തുണ നിലനില്‍ക്കുന്നതായി തോന്നുന്ന ഒരേയൊരു സ്ഥലം ഇസ്രായേലിനുള്ളില്‍ മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം, സംഘര്‍ഷം വ്യാപകമായി പിന്തുണയ്ക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര പ്രചാരണമല്ല, മറിച്ച് പ്രധാനമായും ഇസ്രായേലിന്റെ തന്ത്രപരമായ കണക്കുകൂട്ടലുകളാല്‍ നയിക്കപ്പെടുന്ന ഒരു യുദ്ധമാണെന്ന വിശകലന വിദഗ്ധരുടെ ഇടയില്‍ വളര്‍ന്നുവരുന്ന ധാരണയെ ശക്തിപ്പെടുത്തുന്നു. ആഗോള പൊതുജനാഭിപ്രായത്തിന്റെ കോടതിയില്‍, യുദ്ധം കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെട്ടതായി കാണപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. റോഷി അഗസ്റ്റിന്റെ വികസന മുന്നേറ്റ യാത്രയുടെ സമാപന വേദിയിൽ നടന്ന ഈ പ്രഖ്യാപനം, എൽഡിഎഫിലെ ആദ്യ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായി
ബെംഗളൂരു: ഇന്ത്യന്‍ ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ടത് നിരാശപ്പെടുത്തിയെങ്കിലും ലോകകപ്പ് കളിക്കാത്തതില്‍ ഇപ്പോള്‍ നഷ്ടബോധമില്ലെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. ടീമില്‍ നിന്ന് പുറത്തായതുകൊണ്ട് മാത്രം തന്റെ അച്ഛന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞുവെന്ന വലിയ തിരിച്ചറിവിലാണ് താരം. ജിതേഷിന്റെ പിതാവ് മോഹന്‍ ശര്‍മ കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് അന്തരിച്ചത്. ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതുകൊണ്ടാണു രോഗാവസ്ഥയിലായിരുന്ന പിതാവിന്റെ കൂടെ കുറച്ചു ദിവസം സമയം ചെലവഴിക്കാന്‍ സാധിച്ചതെന്ന് ജിതേഷ് ശര്‍മ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു. പിതാവിന് ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനുള്ള ഭാഗ്യം തനിക്കു ലഭിച്ചതായും ജിതേഷ് ശര്‍മ വ്യക്തമാക്കി. മികച്ച ഫോമില്‍ കളിച്ചിട്ടും ജിതേഷിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സഞ്ജു സാംസണും ഇഷാന് കിഷനുമായിരുന്നു ഇന്ത്യയുടെ കീപ്പര്‍മാര്‍. ടീം കോമ്പിനേഷനിലെ മാറ്റങ്ങള്‍ മൂലം ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജിതേഷിന്, അച്ഛന് അസുഖബാധിതനായിരുന്ന അവസാന ഏഴ് ദിവസങ്ങളില്‍ അദ്ദേഹത്തോടൊപ്പം നില്ക്കാന് സാധിച്ചു. ''ലോകകപ്പിനേക്കാള്‍ കൂടുതല്‍ എന്റെ അച്ഛന് എന്നെ ആവശ്യമുണ്ടായിരുന്ന സമയമായിരുന്നു അത്. ആ ഏഴ് ദിവസം അദ്ദേഹത്തെ പരിചരിക്കാന്‍ ദൈവം എനിക്ക് അവസരം നല്കി. അതുകൊണ്ട് തന്നെ ലോകകപ്പ് നഷ്ടമായതില്‍ ഇപ്പോള്‍ ആരോടും എനിക്ക് ദേഷ്യമോ പരാതിയോ ഇല്ല.'' ജിതേഷ് പിടിഐയോട് പറഞ്ഞു. അച്ഛന്റെ വേര്‍പാട് തന്നെ മാനസികമായി തളര്‍ത്തിയെങ്കിലും ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഇപ്പോള്‍ തന്റെ തോളിലാണെന്ന് ജിതേഷ് തിരിച്ചറിയുന്നു. മുതിര്‍ന്ന മകന് എന്ന നിലയില്‍ അമ്മയ്ക്കും സഹോദരനും തണലായി മാറേണ്ടതുണ്ടെന്നും, അവരുടെ മുന്നില്‍ തളര്‍ന്നുപോകാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.് അച്ഛന്റെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത തന്റെ ഉള്ളില്‍ എപ്പോഴുമുണ്ടാകുമെന്ന് ജിതേഷ് പറയുന്നു. ''അദ്ദേഹം എന്റെ ഹീറോ ആയിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സങ്കടപ്പെട്ടിരിക്കാതെ പോയി പ്രാക്ടീസ് ചെയ്യാന്‍ എന്നോട് പറയുമായിരുന്നു. ആ ചിന്തയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.'' ജിതേഷ് പറഞ്ഞു. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ സഹതാരം റിങ്കു സിംഗിന്റെ മാനസിക കരുത്തിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയ്ക്കായി ഇതുവരെ 16 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജിതേഷ്, 151.40 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 162 റണ്‍സ് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ജിതേഷ്.
ലോകകപ്പ് നേട്ടത്തിനുശേഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം അംഗങ്ങൾ ഫോട്ടോ ഷൂട്ടിനായി തയ്യാറെടുക്കുന്നതിനിടെ, മൈതാനത്തുണ്ടായിരുന്ന മഹീകയോട് മാറിനിൽക്കാൻ ഐസിസി സിഇഒ സൻജോഗ് ഗുപ്ത ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
വിപണി പിടിക്കാൻ ഫ്ളിപ്കാർട്ടുമായി കൈകോർത്ത് എച്ച്.എം.ഡി
ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്.എം.ഡി) ഫ്ളിപ്കാർട്ടുമായി ചേർന്ന് എച്ച്.എം.ഡി. സ്മാർട്ട് ഫോണുകളുടെ പുതിയ നിര പുറത്തിറക്കുന്നു. എ.ഐ. സാങ്കേതിക വിദ്യ, മികച്ച ഡിസൈൻ, ഉയർന്ന നിർമാണ നിലവാരം,
Kerala HC seeks govt's stand on pleas against LDF govt advertisements
Kochi : The Kerala High Court on Thursday sought the state government's stand on the maintainability of two pleas against the advertisements issued by the LDF government, allegedly glorifying itself and showing the earlier UDF regime in a bad light. A bench of Chief Justice Soumen Sen
ദേശീയ പതാകയോട് അനാദരവ് കാണിച്ചു; ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പൊലീസിൽ പരാതി
മുംബൈ: അഹമ്മദാബാദിൽ
യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുന്നത് തുടരും, ഹോര്‍മുസ് അടക്കും; മുജ്തബ ഖാംനഈയുടെ ആദ്യ സന്ദേശം
ഇറാന്റെ എതിരാളികള്‍ക്കെതിരായ സമ്മര്‍ദ്ദത്തിനുള്ള ഒരു ഉപകരണമായി ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ. മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പിതാവിന്റെ രക്തസാക്ഷിത്വത്തിന് ശേഷം പരമോന്നത നേതാവായി നിയമിതനായതിനുശേഷം നടത്തിയ ആദ്യ പൊതു സന്ദേശത്തിലാണ് മുജ്തബ യുഎസിന് മുന്നറിയിപ്പ് നല്‍കിയത്. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ ഒരു അവതാരകന് പ്രസ്താവന വായിച്ചു. സന്ദേശത്തില്‍, അമേരിക്കയുമായും സഖ്യകക്ഷികളുമായും ഉള്ള ഏറ്റുമുട്ടലില്‍ തെഹ്റാന് ഹോര്‍മുസ് കടലിടുക്കിന്റെ തന്ത്രപരമായ ലിവറേജ് ഉപയോഗിക്കണമെന്ന് ഖാംനഈ പറഞ്ഞു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഊര്‍ജ്ജ പാതകളില്‍ ഒന്നാണ് ഇടുങ്ങിയ ജലപാത, ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഇതിലൂടെയാണ് കടന്നു പോകുന്നത്. ഇറാന്റെ ശത്രുക്കള്‍ക്കെതിരായ സമ്മര്‍ദ്ദത്തിന്റെ ഒരു രൂപമായി കടലിടുക്ക് അടച്ചിടണമെന്ന് ഖാംനഈ പറഞ്ഞു. മിഡില്‍ ഈസ്റ്റിലുടനീളമുള്ള അമേരിക്കന്‍ സൈനിക സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം നേരിട്ട് മുന്നറിയിപ്പും നല്കി. 'മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും ഉടന്‍ അടച്ചുപൂട്ടണം, ഇല്ലെങ്കില്‍ താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരും' ഖാംനഈ പറഞ്ഞു. മേഖലയിലുടനീളം തുടര്‍ച്ചയായ ആക്രമണങ്ങളുടെയും പ്രതികാര ആക്രമണങ്ങളുടെയും ഫലമായി ഇറാനും അമേരിക്കയും ഇസ്രായേലും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനിടേയാണ് ഈ പരാമര്‍ശങ്ങള്‍. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികാരം ചെയ്യുന്നതില്‍ നിന്ന് തെഹ്റാന് പിന്മാറില്ലെന്ന് അദ്ദേഹം തന്റെ പ്രസ്താവനയില്‍ പ്രതിജ്ഞയെടുത്തു. 'ഇറാന് തങ്ങളുടെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതില്‍ നിന്ന് പിന്മാറുകയില്ല,' അദ്ദേഹം പറഞ്ഞു. രാജ്യം ശത്രുക്കളില്‍ നിന്ന് നഷ്ടപരിഹാരം തേടുകയോ അവരുടെ സ്വത്തുക്കള്‍ അതനുസരിച്ച് ലക്ഷ്യമിടുകയോ ചെയ്യുമെന്ന് ഇറാന് നേതാവ് കൂട്ടിച്ചേര്‍ത്തു. സ്കൂളില്‍ നടത്തിയ ആക്രമണത്തില്‍ ഉള്‍പ്പെടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാനികള്‍ക്ക് പ്രതികാരം ചെയ്യുമെന്നും ഖമേനി പ്രതിജ്ഞയെടുത്തു. അമേരിക്കയെ പരാമര്‍ശിച്ച് ഇറാന് ശത്രുവില്‍ നിന്ന് ''നഷ്ടപരിഹാരം'' നേടുമെന്ന് അദ്ദേഹം പറഞ്ഞു. വിസമ്മതിച്ചാല്‍, ഇറാന് ''അവരുടെ ആസ്തികളില്‍ നിന്ന് എടുക്കുകയോ'' അതേ അളവില്‍ അവയെ നശിപ്പിക്കുകയോ ചെയ്യും, അദ്ദേഹം കൂട്ടിചേര്‍ത്തു. ആഗോള ഊര്‍ജ്ജ വിപണികളില്‍ ജലപാതയുടെ കേന്ദ്ര പങ്ക് ഹോര്‍മുസ് കടലിടുക്ക് ആയതിനാല്‍ ഈ മുന്നറിയിപ്പ് ഏറെ നിര്‍ണായകമാണ്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്, കൂടാതെ ഏതെങ്കിലും തടസ്സം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കപ്പലുകള്‍ക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളും ഗള്‍ഫിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും കടല്‍ മാര്‍ഗത്തിന്റെ സുരക്ഷയെക്കുറിച്ചും വിശാലമായ നാവിക ഏറ്റുമുട്ടലിനുള്ള സാധ്യതയെക്കുറിച്ചും ഇതിനകം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ്: കൊടുങ്ങല്ലൂർ അസ്മാബി കോളേജിനും ഫിസാറ്റ് അങ്കമാലിക്കും തകർപ്പൻ വിജയം
ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യമേഖലാ മത്സരങ്ങളിൽ കൊടുങ്ങല്ലൂർ അസ്മാബി കോളേജും ഫിസാറ്റ് അങ്കമാലിയും തകർപ്പൻ വിജയങ്ങളുമായി മുന്നേറി
US‑Israel war with Iran Day 13: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ദുബായ് ക്രീക്ക് ഹാർബറിലുണ്ടായ ഡ്രോൺ അപകടം, വിമാന സർവീസുകളിലെ മാറ്റങ്ങൾ, വിലക്കയറ്റത്തിനെതിരെയുള്ള ജാഗ്രത തുടങ്ങി മിഡിൽ ഈസ്റ്റിലെ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ.
ജി സുധാകരനും സിപിഎമ്മും ഒന്നിച്ച് നിര്‍മ്മിച്ച പ്രതിസന്ധി; നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്
ജി സുധാകരനും സിപിഎമ്മും ഒന്നിച്ച് നിര്‍മ്മിച്ച പ്രതിസന്ധി; നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ് | Surgical Strike
ഹോർമുസ് കടലിടുക്ക് അമേരിക്കക്കെതിരായ സമ്മർദ്ദ തന്ത്രമെന്ന നിലയിൽ അടച്ചിടുമെന്നും മുജ്തബ ഖാംനഈ
അനുനയം പാളി ഇനി യാത്ര ഒറ്റക്ക്; ആലപ്പുഴയുടെ വിപ്ലവ പാത വിട്ട് ജി സുധാകരന് | G Sudhakaran | CPM
ഇത് ഒറ്റക്ക് എടുത്ത തീരുമാനം; നേരിട്ട അവഗണന തുറന്ന് പറഞ്ഞ് ജി സുധാകരന്, അമ്പലപ്പുഴയിൽ സുധകാരൻ ഇനി സ്വതന്ത്രൻ G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF
വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് മൊഴി | Veena George |KSU
വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് മൊഴി; മൊഴി നൽകിയത് കണ്ണൂർ ടൗൺ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർ Veena George | Youth Congress Protest | KSU | Health Department | CPM | Kerala Police | Kannur
ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നത് വ്യാജ മൊഴിയെന്ന് തെളിഞ്ഞു; ആരോഗ്യ മന്ത്രിക്കെതിരെ സണ്ണി ജോസഫ് | KSU
ആരോഗ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം; കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ കെഎസ്യു പ്രവര്‍ത്തകരോട് മാപ്പ് ചോദിക്കണം; സണ്ണി ജോസഫ് Sunny Joseph | Veena George | Youth Congress Protest | KSU | Health Department | CPM | Kerala Police | Kannur
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും മത്സരിക്കുന്നു. നേമം, കോട്ടയം ഉൾപ്പെടെ 22 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലെത്തും
മേരിലാന്‍ഡ് തിരഞ്ഞെടുപ്പ്: സ്റ്റെനി ഹോയറുടെ പിന്‍ഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേര്‍ക്കുനേര്‍
മേരിലാന്‍ഡ്:റിട്ടയര്‍ ചെയ്യുന്ന മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തില്‍, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാര്‍ത്ഥിയെ തള്ളി മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി രംഗത്തെത്തി. മുന്‍ ക്യാപിറ്റല്‍ പോലീസ് ഓഫീസറായ ഹാരി ഡണ്ണിനാണ് പെലോസി പിന്തുണ പ്രഖ്യാപിച്ചത്. നാല് പതിറ്റാണ്ടിലേറെയായി ഹോയര്‍ പ്രതിനിധീകരിക്കുന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ മുന്‍ ക്യാംപെയിന് മാനേജര്‍ അഡ്രിയാന്‍ ബോഫോയെയാണ് ഹോയര്‍ പിന്തുണയ്ക്കുന്നത്. എന്നാല്‍ നാന്‍സി പെലോസി മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഹാരി ഡണ്ണിന് കൈകൊടുത്തു. 2021 ജനുവരി 6-ലെ ക്യാപിറ്റല്‍ കലാപത്തിനെതിരെ ധീരമായി പോരാടുകയും അതിനെതിരെ സാക്ഷി പറയുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഹാരി ഡണ്‍. അദ്ദേഹം ഒരു 'അമേരിക്കന്‍ ഹീറോ' ആണെന്ന് പെലോസി വിശേഷിപ്പിച്ചു. പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ കരുത്തരായ പെലോസിയും ഹോയറും തമ്മിലുള്ള രാഷ്ട്രീയ വടംവലിയുടെ അവസാന അധ്യായമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുന്‍പും പല ഘട്ടങ്ങളില്‍ ഇവര്‍ വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മത്സരം പ്രഖ്യാപിച്ച് ആദ്യ എട്ട് ദിവസത്തിനുള്ളില്‍ തന്നെ 10 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ഹാരി ഡണ്ണിന് സാധിച്ചു.ഈ വര്‍ഷം അവസാനം വിരമിക്കാനിരിക്കുന്ന പെലോസിയും ഹോയറും തമ്മിലുള്ള ഈ രാഷ്ട്രീയ പോരാട്ടം മേരിലാന്‍ഡിലെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
നാടിന്റെ വികസനം എല്ലാ ജനാവിഭാഗങ്ങൾക്കും ലഭ്യമാവണം : മന്ത്രി ഒ. ആർ. കേളു
നാടിന്റെ വികസനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭ്യമാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു. മൊതക്കര മൊണ്ണഞ്ചേരി–എടത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം, 'പാപ്പന്റെ' വരവ് വൈകുമോ? ഒടുവില്‍ മറുപടിയുമായി 'ആട് 3' ടീം
ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഒരിക്കൽ കൂടി ഉറപ്പിച്ചു
ഡാളസ്: നോര്‍ത്ത് ടെക്സസിലെ പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് സംഘടിപ്പിച്ച 'ആഘോഷിക്കാം, ഒത്തുചേരാം' എന്ന പ്രത്യേക പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാര്‍ലന്‍ഡിലെ കെ.ഇ.എ ഇവന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും 'മറുനാടന്‍ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജന് സ്കറിയ മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യല്‍ മീഡിയ ദിനത്തോടനു ബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടിയില്‍ മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടന്നു. ഡോ. അഞ്ജു ബിജിലി എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ആള്‍സ്റ്ററിന്റെ ഗാനാ ലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഡി മലയാളി ചീഫ് എഡിറ്റര്‍ പി.പി. ചെറിയാന് സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ലാലി ജോസഫിന്റെ മനോഹരമായ ഗാനം സദസ്സിനെ ഹര്‍ഷ പുളകിതമാക്കി . ഐപിസിഎന്‍ടി ഭാരവാഹികളെ സിജു വി. ജോര്‍ജും, ഡി-മലയാളി എന്ന സംരംഭത്തെ അനശ്വര്‍ മാമ്പിള്ളിയും സദസ്സിന് പരിചയപ്പെടുത്തി. തന്റെ പ്രഭാഷണത്തില്‍, കേരളത്തിലെ മാധ്യമ പരിസരത്ത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഷാജന് സ്കറിയ വിശദീകരിച്ചു. അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്കും, നേരിടേണ്ടി വരുന്ന നിയമപോരാട്ടങ്ങളും അദ്ദേഹം പങ്കുവെച്ചു. ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സ്വാധീനിക്കുന്ന 'ബ്രിട്ടീഷ് മലയാളി', 'മറുനാടന്‍ മലയാളി' എന്നീ പോര്‍ട്ടലുകളുടെ വളര്‍ച്ചാഘട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു. തുടര്‍ന്ന് ഐപിസിഎന്‍ടി കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഷാജന് സ്കറിയയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷിജു എബ്രഹാം (പ്രസിഡന്റ്, കേരള അസോസിയേഷന്)മാത്യു നൈനാന് (പ്രസിഡന്റ്, ICEC) ടി.സി. ചാക്കോ (ഫ്ലവേഴ്സ് ചാനല്‍) രാജു തരകന് (എക്സ്പ്രസ് ഹെറാള്‍ഡ്),എബി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു: പരിപാടിയുടെ അവസാന ഘട്ടത്തില്‍ നടന്ന ചോദ്യോത്തര വേള ഏറെ ശ്രദ്ധേയമായിരുന്നു. തോമസ് ചിറമേല്‍, ബെന്നി ജോണ്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും സോഷ്യല്‍ മീഡിയയുടെ കരുത്തിനെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഷാജന് സ്കറിയ മറുപടി നല്കി. ചടങ്ങില്‍ ശബ്ദ നിയന്ത്രണം നടത്തിയ അനിയന് ഡാളസ് ,തത്സമയ പ്രക്ഷേപണം നടത്തുന്നതിന് നേത്ര്വത്വം നല്കിയ പ്രൊവിഷന്‍ റ്റിവി പ്രസാദ് തിയോയോടിക്കല്‍ ,'ടെക്നോളജി ഫോര്‍ യു സി ഇ ഒ ' മോന് ജോര്‍ജ് , ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഷാജനെ കാണുന്നതിനും കേള്കുന്നതിനും എത്തിച്ചേര്‍ന്ന സഹൃദയര്‍ എന്നിവര്‍ക്കു,ഐപിസിഎന്‍ടി സെക്രട്ടറി സാം മാത്യു നന്ദി രേഖപ്പെടുത്തി,ഫോട്ടോഗ്രാഫി രംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തി പരിചയം ഉള്ള, ബെസ്റ്റ് ഫോട്ടോഗ്രാഫിക്ക് അവാര്‍ഡ് ജേതാവായ പ്രസ് ക്ലബ് മെമ്പര്‍ ബെന്നി ജോണ്‍ ആണ് ടെക്സസ് ട്രാവല്‍ കോര്‍ഡിനേഷന്‍ ഓര്‍ഗനൈസ് ചെയ്തത് .കെ.ഇ.എ ഇവന്റ് സെന്റര്‍ ഉടമസ്ഥന് സിബി ഒരുക്കിയ ലഘു ഭക്ഷണവും ആസ്വദിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്ന്നവര് പിരിഞ്ഞുപോയത്
ചൂടോടെ ചോറിനും പൊറോട്ടയ്ക്കും പറ്റിയ റോസ്റ്റ് !
ചൂടോടെ ചോറിനും പൊറോട്ടയ്ക്കും പറ്റിയ റോസ്റ്റ് !
പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവരുടെ സൗകര്യത്തിനായി കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന കെ എസ് ആര് ടി സിയുടെ എല്ലാ ബസുകള്‍ക്കും സ്വലാത്ത് നഗറില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നു; നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ മന്ത്രിസഭാ യോഗമായിരിക്കും നാളത്തേത്.
അക്ഷയ സംരംഭകരുടെ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയിലേക്ക്, ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഇറാനില്‍ നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്തബ ഖമേനിയുടെ ആദ്യ ഔദ്യോഗിക സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. രാജ്യത്തിന്റെ പദവിയിലേക്ക് നിയമിതനായതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമേനിയിൽ നിന്നുള്ള ഒരു പ്രതികരണം പുറത്തുവരുന്നത്. സ്ഥാനാരോഹണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് മാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ആദ്യ സന്ദേശത്തിൽ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ, ഇറാന്റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന നിലപാട് വ്യക്തമാക്കി. അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊജ്താബ ഖമേനിയുടെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ഒരു കുറിപ്പാണ് ആദ്യം പുറത്തുവന്നത്. ഇറാന്റെ ചരിത്രത്തിലെ പരമോന്നത നേതാക്കളുടെ പേരുകൾക്കൊപ്പമാണ് മൊജ്താബയുടെ പേരും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ പ്രഥമ നേതാവ് റൂഹുള്ള ഖമേനി, തുടർന്ന് വന്ന അലി ഖമേനി എന്നിവരുടെ പേരുകൾക്ക് താഴെയായാണ് മൊജ്താബ ഖമേനിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളര്‍ കടന്നു
ന്യൂയോര്‍ക് :ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം ശക്തമായതോടെ അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകള്‍ പ്രകാരം ദേശീയ ശരാശരി നിരക്ക് ഗാലന് 3.50 ഡോളര്‍ കടന്നു. 2024 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫെബ്രുവരി 28-ന് ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതിന് ശേഷം വെറും 11 ദിവസത്തിനുള്ളില്‍ ഇന്ധനവിലയില്‍ 60 സെന്റ് (ഏകദേശം 20%) വര്‍ദ്ധനവാണ് ഉണ്ടായത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് ശരാശരി വില ഗാലന് 3.58 ഡോളറിലെത്തി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതാണ് ആഗോളതലത്തില്‍ എണ്ണവില ഉയരാന്‍ കാരണം. കൂടാതെ, ഉല്‍പ്പാദനച്ചെലവ് കൂടുതലുള്ള 'സമ്മര്‍-ഗ്രേഡ്' ഇന്ധനത്തിലേക്കുള്ള മാറ്റവും വില വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു. യുക്രൈന് അധിനിവേശ സമയത്തുണ്ടായതിന് സമാനമായ വേഗത്തിലുള്ള വിലക്കയറ്റമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഊര്‍ജ്ജവില കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഈ വിലക്കയറ്റം വലിയ വെല്ലുവിളിയായേക്കാം. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി എണ്ണ ശേഖരം വിപണിയിലിറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കാന്‍ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
താലൂക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ വികസനം: മന്ത്രി വീണാ ജോർജ്
: താലൂക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ ആരോഗ്യ മേഖലയിൽ വികസനം ദൃശ്യമാണെന്ന് മന്ത്രി വീണാ ജോർജ്. മൈലപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി.
കന്നുകാലി-വളർത്തുമൃഗവ്യാപാരത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം : മന്ത്രി ജെ. ചിഞ്ചുറാണി
സംസ്ഥാനത്ത് ആദ്യമായി കന്നുകാലി-വളർത്തുമൃഗവ്യാപാരത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം ഏർപ്പെടുത്തിയെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
ആലുവയിലെ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് വ്യവസായ പാര്‍ക്കും വെയര്‍ഹൗസിംഗും ഉദ്ഘാടനം ചെയ്തു
കൊച്ചി: വ്യവസായ ഇടങ്ങളുടെയും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളുടെയും മുന്‍നിര ദാതാവായ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് ആലുവ ചുണുങ്ങംവേലിയില്‍ ആരംഭിച്ച വെയര്‍ഹൗസിംഗ്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായ എന്‍ഡിആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏകദേശം 250 കോടി രൂപയുടെ നിക്ഷേപമാണ് ആലുവയില്‍ എന്‍ഡിആര്‍ നടത്തിയിട്ടുള്ളത്. നേരിട്ടും പരോക്ഷമായും ഏകദേശം 300 പേര്‍ക്ക് തൊഴില്‍ നല്കുന്ന ഈ പദ്ധതി മേഖലയിലെ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യാവസായിക വികസനത്തിനും കൂടുതല്‍ പിന്തുണ ഉറപ്പാക്കും. ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിലുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനും കാര്യക്ഷമമായ വിതരണ ശൃംഖലയ്ക്കായി സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ കേന്ദ്രം ആരംഭിച്ചത്. ചടങ്ങില്‍ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് സിഇഒ രാജ് ശ്രീനിവാസന്, അന്‍വര്‍ സാദത്ത് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, കെഎസ്ഐഡിസി മാനേജര്‍ ആഷിക് ഷെയ്ക്ക്, പഞ്ചായത്തംഗം എല്‍സി ജോസഫ്, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലുവയിലെ ഈ വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, എഫ്എംസിജി, ഇ-കൊമേഴ്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് ദാതാക്കള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ലോജിസ്റ്റിക്സ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കനേഡിയൻ രാഷ്ട്രീയ നേതാവായ ഡാനിയേൽ ടൈറി, കനേഡിയൻ സർക്കാർ നടത്തുന്നത് ഇന്ത്യൻ വംശജരാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. അനിത ആനന്ദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രസ്താവന, വംശീയമാണെന്ന കടുത്ത വിമർശനത്തിന് കാരണമായി, കാരണം ഈ ഉദ്യോഗസ്ഥരിൽ പലരും കാനഡയിൽ ജനിച്ചവരാണ്.
പ്രതിധ്വനി വനിതാ ഫോറത്തിന്റെ വനിതാദിനാഘോഷം - ടെക്നോപാര്‍ക്കില്‍ 'She Owns the Night' വനിതാ റാലി
അ ന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിധ്വനി വനിതാ ഫോറം, ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി ചേര്‍ന്ന് കഴക്കൂട്ടത്ത് സംഘടിപ്പിച്ച 'She Owns the Night' നൈറ്റ് വോക്കില്‍ 500-ത്തിലധികം വനിത ഐ ടി ജീവനക്കാര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി, IAS, കടകംപള്ളി സുരേന്ദ്രന് MLA എന്നിവരുടെ സാന്നിധ്യത്തില്‍ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പ്ലകാര്‍ഡുകളുമായി കഴക്കൂട്ടം AJ Hospital സമീപത്ത് നിന്ന് ആരംഭിച്ച റാലി ടെക്നോപാര്‍ക്ക് ഫേസ്-1 ക്യാമ്പസിലേക്കാണ് മുന്നേറിയത്. ആംഫി തിയേറ്ററില്‍ സമാപിച്ച റാലിയില്‍ ആദ്യാവസാനം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി പങ്കെടുത്തു. റൈഡേഴ്സ് ആയ വിഷ്ണുജയും മാളവികയും എന്‍ഫീല്‍ഡ് ബൈക്കില്‍ റാലിക്ക് നേതൃത്വം നല്കി. പ്രതിധ്വനി വനിതാ ഫോറം കണ്‍വീനര്‍ ശ്രീനി ഡോണി, വനിത ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്തി പി എസ്, സുജിത എസ്, ബിനു, ജിഷ, ഇന്ദു, ഷിന്‍സി, അഞ്ജു ഡേവിഡ്, അശ്വതി, അഖില എന്നിവരും തസ്നീം പി. എസ് (ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍), കവിത (ICDS പ്രോഗ്രാം ഓഫീസര്‍) , നീതു എസ് സൈനു (ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, SANKALP) എന്നിവര്‍ റാലിക്കു നേതൃത്വം നല്കി. തുടര്‍ന്ന് ടെക്നോപാര്‍ക്ക് ആംഫിതിയേറ്ററില്‍ നടന്ന ആവേശകരമായ ആഘോഷങ്ങളും DJ നൈറ്റ് പരിപാടിയും അരങ്ങേറി. വനിതാ ഐക്യത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഒരു ചരിത്ര നിമിഷമായി മാറി വനിതാ ദിന പരിപാടികള്‍.
എന്താണ് മാഞ്ഞാലി ബിരിയാണിയെ ഇത്ര വ്യത്യസ്തമാക്കുന്നത്?
ചിക്കൻ . -1 Kg മുളകുപൊടി - 1 Sp മഞ്ഞൾപ്പൊടി - 1/2 Sp നാരങ്ങാനീര് - 1 Sp ഉപ്പ് - 1/2 Sp
ബേക്കറി സ്റ്റൈൽ ഫിഷ് കട്ലറ്റ് അതേ രുചിയിൽ
ചേരുവകൾ നെയ്മീൻ : അരക്കിലോ കുരുമുളകുപൊടി : ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി : കാൽ ടീസ്പൂൺ ചുവന്നുള്ളി : അരക്കപ്പ്
ഇറാന് മാനുഷിക സഹായം എത്തിച്ച് റഷ്യ: അസര്ബൈജാന് വഴി എത്തിച്ചത് 13 ടണ്‍ മരുന്നുകള്‍
മോസ്കോ: ഇറാനെതിരെ യു.എസും ഇസ്രേയേലും നടത്തുന്ന ആക്രമണത്തില്‍ ഇറാന് മാനുഷിക സഹായം എത്തിച്ചുനല്‍കി റഷ്യ. 13 ടണ്ണിലധികം വരുന്ന മരുന്നുകളും മറ്റ് അത്യാവശ്യ മെഡിക്കല്‍ സാമഗ്രികളുമാണ് റഷ്യന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയം വഴി ഇറാനിലേക്ക് അയച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ സഹായം ലഭ്യമാക്കിയതെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയില്‍ നിന്ന് പ്രത്യേക വിമാനമാര്‍ഗ്ഗം അസര്ബൈജാനിലെത്തിച്ച സഹായങ്ങള്‍, അവിടെ നിന്ന് ഇറാനിലെ അധികൃതര്‍ക്ക് കൈമാറുകയാണ് റഷ്യ ചെയ്തത്. യുദ്ധസാഹചര്യത്തില്‍ സുരക്ഷിതമായ മാര്‍ഗ്ഗത്തിലൂടെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസര്ബൈജാന് വഴി സഹായം എത്തിച്ചതെന്ന് റഷ്യന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും സംയുക്തമായി ഇറാനില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയും കുടുംബവും ഉള്‍പ്പെടെ 1300ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മറുപടിയായി ഇസ്രായേലിലും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലേക്കും എംബസികളിലേക്കും ഇറാന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
പരീക്ഷാ സമ്പ്രദായം കാലോചിതമായി പരിഷ്കരിക്കും: മന്ത്രി വി. ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണ്ണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ കണ്ണപുരം പൊലിസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ് : ഏജൻസി പണിയെടുക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു
കണ്ണപുരം പോലീസ് സ്റ്റേഷനിൽ കണ്ണൂർ വിജിലൻസ് റെയ്ഡ് നടത്തി. കണ്ണപുരം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ആർ ടി ഓഫീസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ജോലികളും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വാഹന ഉടമകളെ കണ്ടെത്തുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്കിടെയാണെന്നാണ് കണ്ടെത്തൽ.
ഇറാനുമായുള്ള സംഘർഷം മൂലം എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയ്ക്ക് നേട്ടമാണെന്ന് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഹോർമുസ് കടലിടുക്കിലെ സ്തംഭനം ലോകത്തെ വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. പ്രതിസന്ധി രൂക്ഷമായതോടെ വികസ്വര രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.
പൊതുജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു
പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മൊതക്കര–വെള്ളമുണ്ട നാരോക്കടവ് കാർക്കോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരക്കഥ പൊളിഞ്ഞു, മന്ത്രിയും പോലീസും കോടതിയിൽ നാണംകെട്ടു : പി. മുഹമ്മദ് ഷമ്മാസ്
ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നടന്ന ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമാക്കി മാറ്റാൻ ശ്രമിച്ച മന്ത്രിയും സി.പി.എമ്മും പോലീസും കോടതിയുടെ ജാമ്യ ഉത്തരവിലൂടെ അപഹാസ്യരായെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാൻ കെ.എസ്.യു നേതാക്കൾക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ച പോലീസ് വരും നാളുകളിൽ ഇതിന് മറുപടി പറയേണ്ടി വരും.
രണ്ടാം എൽഡിഎഫ് സർക്കാർ 200 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 100 പാലങ്ങൾ എന്ന ലക്ഷ്യം മറികടന്ന്, 2000 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ കായിക മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമുറപ്പാക്കാൻ സംസ്ഥാന സർക്കാരിനായി എന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. 2022-23, 2023-24, 2024-25 വർഷങ്ങളിലെ ജി. വി. രാജ പുരസ്കാരം, ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മാധ്യമ പുരസ്കാരങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
എൽപിജി ക്ഷാമം ; ഇൻഡക്ഷൻ കുക്കർ വിൽപനയിൽ വൻ വർദ്ധന
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യമാകെ എൽപിജി ക്ഷാമഭീതിയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും.
മനുഷ്യായുസ്സ് 200 വർഷം വരെ ദീർഘിപ്പിക്കാം!; ആ രഹസ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ
അമേരിക്കയിലെ റോച്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണ്ണായകമായ ഒരു പ്രോട്ടീൻ കണ്ടെത്തിയത്.
ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതൃത്വം പൊളിറ്റിക്കല്‍ ക്രിമിനലുകളെ വളര്‍ത്തി അവരെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന ജി സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ പൊളിറ്റിക്കല്‍ ഗുണ്ടകള്‍ ആരാണെന്നാണ് ജി സുധാകരന് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന് ചോദിച്ചു. ഈ ആലപ്പുഴ ജില്ലയില്‍ അദ്ദേഹമടക്കമുള്ള ഞങ്ങളെല്ലാവരും കൂടി അല്ലേ പാര്‍ട്ടിയെ നയിച്ചത്. അപ്പോള്‍ ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും. രണ്ടാമത്തെ ഗുണ്ട ഞാനായിരിക്കും. ഇതില്‍ ഏത് ഗുണ്ടയെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് എനിക്കറിയില്ല. അദ്ദേഹം പാര്‍ട്ടി വിട്ട് പോയി. അത്രയല്ലേ വിഷയമുള്ളു. ഇനി ബാക്കിയുള്ള ഗൂണ്ടകള്‍ നയിക്കട്ടെ, അല്ലാതെന്ത് ചെയ്യാന്‍ പറ്റുമെന്നും സജി ചെറിയാന് പറഞ്ഞു. പാര്‍ട്ടി നേതൃത്വം പൊളിറ്റിക്കല്‍ ക്രിമിനലുകളെ വളര്‍ത്തി അവരെക്കൊണ്ട് മുതിര്‍ന്ന നേതാക്കളെ ആക്രമിക്കുകയാണെന്നാണ് ജി. സുധാകരന് തുറന്നടിച്ചത്. സഹോദരനായ ജി. ഭുവനേശ്വരന്‍ കൊല്ലപ്പെട്ടിട്ടും പാര്‍ട്ടിയില്‍നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്ക് എതിരായ കടുത്ത പരാമര്‍ശങ്ങളോട്, അതേ ഭാഷയില്‍ തന്നെ പ്രതികരിച്ചത്. ഞാനും നാസറും സുധാകരനും ഒക്കെ ചേരുന്നതാണ് ജി സുധാകരന് പറഞ്ഞ ഗുണ്ടകള്‍. ആ ഗുണ്ടകളെ വച്ചല്ലേ നയിക്കാന്‍ പറ്റൂ. ഞങ്ങള്‍ രാഷ്ട്രീയ ഗുണ്ടകളെ ആരെയും വളര്‍ത്തിയിട്ടില്ല. അതല്ല സിപിഎം ജില്ലാനേതൃത്വത്തിന്റെ ജോലി. ഞങ്ങള്‍ വളരെ എജ്യൂക്കേറ്റഡ് ആയിട്ടുള്ള പാര്‍ട്ടിയാണ്. നല്ല രാഷ്ട്രീയ കാഴ്ചപ്പാടും ധാരണയും ഉണ്ട്. ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും ഉയര്‍ന്നിട്ടുണ്ട്. അന്നൊന്നും ഒരു ചരിച്ചിലും ഉണ്ടായ പാര്‍ട്ടിയല്ല. നേരെ അങ്ങ് പോകും'. സജി ചെറിയാന് മറുപടി നല്കി. സുധാകരന് മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാര്‍ട്ടിക്ക് 'ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും' സജി ചെറിയാന് പരിഹസിച്ചു. പാര്‍ട്ടിയെ തള്ളിപ്പറയേണ്ട തരത്തില്‍ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നതായി സജി ചെറിയാന് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പോലും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നു. സുധാകരനെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി എപ്പോഴും ആഗ്രഹിച്ചത്. എന്നാല്‍ ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നല്കി വളര്‍ത്തിയ പാര്‍ട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോള്‍ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാന് ചോദിച്ചു. ആലപ്പുഴയിലെ പാര്‍ട്ടി സംവിധാനം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്ക്കുന്നതെന്ന സൂചനയും മന്ത്രി നല്കി. സുധാകരന് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകില്ലെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം. അമ്പലപ്പുഴയിലെ വോട്ടര്‍മാര്‍ പാര്‍ട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്യുന്നത്, വ്യക്തികള്‍ക്കല്ലെന്നും സജി ചെറിയാന് ഓര്‍മ്മിപ്പിച്ചു. 'കൊല്ലപ്പെട്ട സഹോദരന്റെ കേസ് നടത്താന്‍ ആരും പൈസ തന്നില്ല. ആരും അവനായി രക്തസാക്ഷി ഫണ്ടും പിരിച്ചില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റാണ് കേസ് നടത്തിയത്. ഇടതു സര്‍ക്കാര്‍ ഭരിച്ചിട്ടും അന്ന് കേസില്‍ അപ്പീല്‍ പോയില്ല. വിഎസ് പറഞ്ഞിട്ടാണ് അവസാനം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വച്ചത്. ഇതാണ് ഭുവനേശ്വരന്റെ ചരിത്രം'. എന്നായിരുന്നു ജി സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. പല തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടായിട്ടും താന്‍ മെമ്പര്‍ഷിപ് ഒഴിയാന്‍ പോയില്ലെന്നും, അതൊക്കെ കഴിഞ്ഞ് തന്റെ അച്ഛനുവിളിക്കാന്‍ തുടങ്ങിയെന്നും സുധാകരന് പറ?ഞ്ഞിരുന്നു. 'നിങ്ങളെന്താ ബിജെപിയില്‍ പോകാത്തത്, കോണ്‍ഗ്രസില്‍ പോകാത്തത് എന്ന് ചോദിക്കാന്‍ തുടങ്ങി. രാഷ്ട്രീയവിമര്‍ശനമല്ലാതെ അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞാല്‍ മാന്യമായ ഭാഷയില്‍ ശക്തിയായി തിരിച്ചടിക്കും. ജനാധിപത്യം മൂന്നുതരത്തിലുണ്ട്. ഇപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യമാണ്. സ്വാതന്ത്ര്യം ഉപയോഗിച്ചാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഭരണഘടനാമൂല്യങ്ങള്‍ പാലിക്കണം. കുന്തവും കുടച്ചക്രവും എന്നൊന്നും പറയേണ്ടതില്ല, അത് വിമര്‍ശനമല്ല. വിമര്‍ശനം വേറെ, അറിവില്ലാതെ ഓരോന്ന് പറയുന്നത് വേറെ. ഭരണഘടനയില്‍ നല്ല നല്ല ഭേഗഗതികള്‍ എത്രയോ വന്നു. അതില്‍ നല്ലതിനെയെല്ലാം കമ്യൂണിസ്റ്റുകാര്‍ പിന്തുണയ്ക്കുകയും ചെയ്തു'. - സുധാകരന് സജി ചെറിയാനെ ഉന്നമിട്ട് തുറന്നടിച്ചു. അതൊന്നും വലിയ ക്ലച്ചുപിടിക്കുന്ന കാര്യമല്ലെന്നായിരുന്നു സജി ചെറിയാന്റെ മറുപടി. 'ഇതൊക്കെ നാട്ടിലെ എല്ലാവരും പറയുന്ന കാര്യമല്ലേ. അതൊരു വല്യ കാര്യമാണോ. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ മൂന്നുനാല് മണിക്കൂറെടുക്കത്തില്ലേ. അത്രയും തരംതാണ് അദ്ദേഹം പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇടതുപക്ഷമുന്നണി ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തില്‍ പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു സഖാവ് അസ്വസ്ഥനാകുകയാണ്. ആ സഖാവിന് മല്‍സരിക്കണം. അദ്ദേഹം മല്സരിക്കട്ടെ. അതിന് ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍പറ്റുമോ? അങ്ങനെ മല്‍സരിക്കുന്നതിന് അദ്ദേഹം ഓപ്പണായി നിലപാടെടുക്കുന്നു. ആ വിഷയം അവിടെ അവസാനിച്ചു. സജി ചെറിയാന് വ്യക്തമാക്കുന്നു. ജി. സുധാകരന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയതോടെ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചിത്രം പാടേ മാറിയിരിക്കുകയാണ്. സിപിഎം കോട്ടയായ അമ്പലപ്പുഴയില്‍ സുധാകരന്റെ സാന്നിധ്യം ഇടതുമുന്നണിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എന്നാല്‍ ഔദ്യോഗികമായി ജി സുധാകരനെ തള്ളിപ്പറയുന്ന നിലപാടാണ് സജി ചെറിയാന് ഉള്‍പ്പെടെയുള്ള ജില്ലയില്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാർ ; ഇറാൻ
തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ. മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇറാനിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം വേണം, തുടർ ആക്രമങ്ങൾ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തിൽ ഉറപ്പുവേണം, ഇറാന്റെ പരാമാധികാരത്തിന് മേൽ കടന്നുകയറ്റം പാടില്ല തുടങ്ങിയ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്
ചേർത്തലയെ തീർത്ഥാടന ടൂറിസത്തിന്റെ ഹബ്ബാക്കും: മന്ത്രി പി പ്രസാദ്
ചേർത്തലയെ തീർത്ഥാടന ടൂറിസത്തിന്റെ ഹബ്ബാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി രണ്ട് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം പദ്ധതിയുടെ ഭാഗമായി വലിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.
ഐസിസി റാങ്കിങ്ങിലും നേട്ടം കൊയ്ത് സഞ്ജു സാംസൺ
ദുബായ്: ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഐസിസി റാങ്കിങ്ങിലും നേട്ടം കൊയ്ത് സഞ്ജു സാംസൺ. ലോകകപ്പിനു പിന്നാലെ പുറത്തുവന്ന റാങ്കിങ്ങിൽ 22-ാം സ്ഥാനത്താണ് സഞ്ജു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് സഞ്ജു ഐസിസി റാങ്കിങ്ങിലെ 22-ാം നമ്പർ ബാറ്ററായത്. 637 എന്ന മികച്ച റേറ്റിങ് പോയന്റോടെയാണ് താരം 22-ാം റാങ്കിലെത്തിയിരിക്കുന്നത്.
പ്രായോഗിക തൊഴിൽജ്ഞാനമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി പി പ്രസാദ്
കേവലം ബിരുദം നേടുന്നതിലുപരി പ്രായോഗിക തൊഴിൽജ്ഞാനം ആർജ്ജിച്ച തലമുറയെ വാർത്തെടുക്കുകയെന്നതാണ് സർക്കാരിൻെറ ലക്ഷ്യമെന്നും സംസ്ഥാനത്തെ യുവാക്കളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിശീലനം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
രുചികരമായ ലാറ്റെ ഉണ്ടാക്കിയാലോ ?
രുചികരമായ ലാറ്റെ ഉണ്ടാക്കിയാലോ ?
ഒന്നര വര്‍ഷത്തിന് ശേഷം സുഷിന് ശ്യാം; ചാക്കോച്ചനൊപ്പം ദര്‍ശന, 'പേട്രിയറ്റി'ലെ പ്രണയഗാനം എത്തി
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

29 C