തൃശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ ലഭിച്ച മനുഷ്യശരീരഭാഗങ്ങൾ പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾക്ക് സമാനമായ രീതിയിൽ.
രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരതിൻ്റെ പത്ത് സർവീസുകളിൽ 4 എണ്ണം കേരളത്തിലൂടെ ഓടുന്നവ
ഇന്ത്യൻ റെയിൽവേയുടെ എല്ലാ സോണുകളിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ട് ദക്ഷിണ റെയിൽവേ. ഏറ്റവും തിരക്കുള്ള വന്ദേഭാരതിൻ്റെ പത്ത് സർവീസുകളിൽ 4 എണ്ണം കേരളത്തിലൂടെ ഓടുന്നവയാണ്. ഇതിനു പുറമേ 9 എക്സ്പ്രസ് ട്രെയിനുകളും തിരക്ക് കൂടിയ സർവീസുകളിൽ ഉൾപ്പെടുന്നു. മൊത്തം 96% റിസർവേഷനുള്ള ട്രെയിനുകളിൽ 75% ന് മുകളിലാണ് ദക്ഷിണ റെയിൽവേയുടെ ബുക്കിംഗ് . റിസർവ് ചെയ്ത ട്രെയിനുകളിൽ മൊത്തത്തിലുള്ള ഐആർ കണക്ക് 87% എന്ന നിലയിൽ ഉള്ളപ്പോഴാണിത്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം മെച്ചപ്പെടുത്തിയതും സീറ്റിങ് യൂട്ടിലൈസേഷൻ […] The post രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരതിൻ്റെ പത്ത് സർവീസുകളിൽ 4 എണ്ണം കേരളത്തിലൂടെ ഓടുന്നവ appeared first on ഇവാർത്ത | Evartha .
എൻ്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ അജയ് തറയിലാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. കെ സി വേണുഗോപാൽ പക്ഷത്തെ പ്രധാന നേതാവാണ് അജയ് തറയിൽ.
ഗുരുതര അനാസ്ഥ ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായി. കളക്ടറുടെ നടപടികളിൽ ദുരൂഹതയുണ്ടെന്നും പ്രവീൺകുമാർ ആരോപിച്ചു. അനധികൃത ഇടപെടലുകളിൽ കളക്ടർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്.
ഇനി ജയസൂര്യയുടെ മായൻ ചാപ്റ്റര്‍ വണ്‍, ചിത്രം ആരംഭിച്ചു
ജിതിൻ കെ ജോസാണ് സംവിധാനം.
പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; അതാണ് ജനവികാരം
പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും പ്രധാന വെടിക്കെട്ട് നടത്തണമെന്നാണ് ജനവികാരമെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അമിതമായി വെടിമരുന്ന് സൂക്ഷിച്ചു എന്നത് തെറ്റാണെന്നും രാജേഷ് പറഞ്ഞു. “സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കുക, പ്രധാന വെടിക്കെട്ടും പകല്‍പ്പൂരം കഴിഞ്ഞിട്ടുള്ള വെടിക്കെട്ടും നടത്തുമെന്നാണ് പറഞ്ഞത്. ഇത് നടത്തണം എന്ന വികാരമാണ് ഇന്നലെ വന്നത്. അത് അറിയിക്കും. പെസോയുടെ നിര്‍ദേശ പ്രകാരമാണ് ലൈസന്‍സി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തീര്‍ത്തും നിയമപ്രകാരമാണ് നടത്തുന്നത്. അമിതമായി വെടിക്കെട്ട് […] The post പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; അതാണ് ജനവികാരം appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദ് മുറ്റത്ത് അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരള സർക്കാരാണ് തന്നെ ചർച്ചയിൽ വിളിച്ചതെന്നും ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങി. കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്.
ചുട്ട് പൊള്ളി കേരളം ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ചുട്ട് പൊള്ളി കേരളം.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെലവില്ലാതെ താരന്‍ മാറാൻ ഈ നാച്ചുറല്‍ ടിപ്പ് പരീക്ഷിക്കൂ
100 ഗ്രാം സപ്പോട്ടയിൽ 83 കലോറി അടങ്ങിയിരിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമാണ് സപ്പോട്ട. വിറ്റാമിൻ എ, സി, നിയാസിൻ, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, ധാതുക്കളായ ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ് എന്നിവ സമ്പന്നമായ അളവിൽ അടങ്ങിയതാണ് ഈ പഴം. സപ്പോട്ടയിലെ സസ്യ സംയുക്ത ടാന്നിനുകൾക്ക് ശക്തമായ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആന്റിപരാസിറ്റിക് സവിശേഷതകൾ ഉണ്ട്. സപ്പോട്ടയിലെ അവശ്യ പോഷകങ്ങളുടെ ബാഹുല്യം മൊത്തത്തിലുള്ള ആരോഗ്യത്തെയും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. സപ്പോട്ട നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം
ശ്രീലങ്കക്കും ന്യൂസിലൻഡിനും എതിരെ രണ്ട് ടെസ്റ്റുകൾ വീതം അടങ്ങിയ ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ആദ്യം കളിക്കുക.
ഈ ചെറിയ ട്രിക്ക് അറിയാമോ? രുചി ഇരട്ടിയാകും
ഈ ചെറിയ ട്രിക്ക് അറിയാമോ? രുചി ഇരട്ടിയാകും
ഈ ഒരു കറി മതി… ചോറ് രണ്ട് തവണ കഴിക്കും!
ഈ ഒരു കറി മതി… ചോറ് രണ്ട് തവണ കഴിക്കും!
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും (23/04/2026) 26-ാം തീയതിയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചരക്കണ്ടിയിലെ ഫാൻസി വ്യാപാരി മരിച്ചു
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു. അഞ്ചരക്കണ്ടിയിലെ വർണ്ണം ഫാൻസി ഷോപ്പ് ഉടമ കീഴത്തൂരിലെ ചന്ദ്രോത്ത് ഹൗസിൽ കെ. വിജീഷ് (45) ആണ് മരിച്ചത്
ആവർത്തിച്ചുള്ള പേമെന്റുകൾക്ക് മാർഗനിർദേശങ്ങൾ കടുപ്പിച്ച് ആർ.ബി.ഐ
ആവർത്തിച്ചുവരുന്ന ഓട്ടോ പേമെന്റുകൾക്കുള്ള മാർഗനിർദേശങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്. ഇ- മാൻഡേറ്റ് സംവിധാനത്തിൽ തനിയെ പേമെന്റ് നടത്തുന്നതിന് കൃത്യമായ പ്രവർത്തനചട്ടക്കൂടാണ് ആർ.ബി.ഐ. അവതരിപ്പിച്ചിരിക്കുന്നത്.
ഒരു കപ്പ് ചായക്കും ഈ ഐറ്റവും… പെർഫെക്റ്റ് കോമ്പോ
ഒരു കപ്പ് ചായക്കും ഈ ഐറ്റവും… പെർഫെക്റ്റ് കോമ്പോ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 ഏപ്രിൽ 23) പെട്രോൾ, ഡീസൽ വിലകൾ അറിയാം
ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡ് വിവാദത്തില്‍ വീണ്ടും വഴിത്തിരിവ്. ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തെന്ന ആരോപണം തെറ്റാണെന്ന് വിവരാവകാശ രേഖ. കാർഡ് ഉടമയുടെ സമ്മതപത്രവും മറ്റ് രേഖകളും സമർപ്പിച്ചിരുന്നതായി രേഖ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്കിലെ ഡാറ്റാ കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകുന്നു. ഇത് ആഗോള ആശയവിനിമയത്തെയും സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
മനസും ശരീരവും തണുപ്പിക്കാൻ ബദാം മിൽക്ക്
ബദാം 20 എണ്ണം പാൽ 2 കപ്പ് പഞ്ചസാര ആവശ്യത്തിന്
'കണ്ടിരിക്കേണ്ട ത്രില്ലർ...' ഒരു ദുരൂഹ സാഹചര്യത്തിൽ' പ്രേക്ഷകപ്രശംസ നേടുന്നു
ഒരു ദുരൂഹ സാഹചര്യത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള തായ്‌ലൻഡ് വിസ നിരക്കുകൾ പുതുക്കി. ഏപ്രിൽ 27 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ 60 ദിവസത്തിൽ കൂടുതൽ താമസിക്കുന്നവർക്കും മറ്റ് വിസകൾക്കും ബാധകമാകും. എന്നാൽ, ഹ്രസ്വകാല വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് തുടരും.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്.
ബലാത്സംഗം, മയക്കുമരുന്ന് കടത്ത്; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
സൗദി അറേബ്യയിൽ ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാല് വിദേശികളുടെ വധശിക്ഷ നടപ്പാക്കി. യമൻ സ്വദേശിയുടെ ശിക്ഷ മക്കയിലും, മൂന്ന് എത്യോപ്യൻ പൗരന്മാരുടെ ശിക്ഷ അസീർ പ്രവിശ്യയിലുമാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട്, പാലക്കാട് 41 ഡിഗ്രി കടന്നു,12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത്കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെല്‍ഷ്യസ് റെക്കോർഡ് ചൂടാണ്. പാലക്കാടിന് പുറമെ പുനലൂരില്‍ 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂർ വെള്ളാണിക്കരയില്‍ 39.3 ഡിഗ്രി സെല്‍ഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ചെറിയ കുരുമുളക്, വലിയ ആരോഗ്യ ഗുണങ്ങൾ: നിങ്ങൾ അറിയേണ്ടത്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും.
വീണ്ടും പാമ്പുകടി മരണം; ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു
ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്
ബെംഗളൂരു: ഐഫോൺ നിർമ്മാണ യൂണിറ്റായ ഫോക്സ്കോൺ ഫാക്ടറിയിൽ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഫാക്ടറിയിലെ ജീവനക്കാരിയായ പത്തൊമ്പതുകാരി രേണുകയാണ് ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ദേവനഹള്ളിയിലെ ഫോക്സ്കോൺ യൂണിറ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോലിക്കിടെ ശൗചാലയത്തിൽ പോയ രേണുക അവിടെ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം ഒരു ബാഗിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. അവിവാഹിതയായ രേണുക, പ്രസവവിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനിയും സാമൂഹിക വിലക്കും ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പെട്ടെന്നുണ്ടായ പ്രസവമായിരുന്നു ഇതെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു ജീവനക്കാരി ശൗചാലയത്തിൽ പ്രവേശിച്ചപ്പോഴാണ് രക്തം കലർന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ഫാക്ടറി അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞിനെ പ്രസവിച്ച ഉടൻ തന്നെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രസവത്തെത്തുടർന്ന് ആരോഗ്യനില മോശമായ രേണുകയെ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു പോലീസ് അറിയിച്ചു.
പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഉറങ്ങുന്നതിനിടെ എട്ടുവയസുകാരന് പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴില്‍ അഴൂര്‍ മൂലയില്‍വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കുട്ടി കിടന്ന മുറിയില്‍നിന്നും മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ഈ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് സൂചന. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
തെക്കൻ ലബനനിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തക അമൽ ഖലീൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സഹപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടില്ലെന്ന് ഇസ്രായേൽ വിശദീകരിക്കുമ്പോൾ, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലബനൻ ആരോപിച്ചു.
‘യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കേണ്ടി വരും’ ; പരിഹസിച്ച് എം.എം മണി
കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി രംഗത്തെത്തി. മുഖ്യമന്ത്രി കസേരയ്ക്കായി പാർട്ടിയിൽ നിരവധി അവകാശികൾ രംഗത്തുള്ള സാഹചര്യത്തിൽ, യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചനയുണ്ട് എന്ന പരിഹാസ രൂപേണയുള്ള ചിത്രമാണ് എം.എം. മണി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.
ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്
യുഎസ് ഉപരോധം മറികടന്ന് 10 ദശലക്ഷത്തിലധികം ബാരല്‍ എണ്ണ വിറ്റ് ഇറാന്‍
യുഎസ് ഉപരോധം മറികടന്ന് 10 ദശലക്ഷത്തിലധികം ബാരല്‍ എണ്ണ ഇറാന്‍ കപ്പലുകള്‍ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചതായി എനര്‍ജി മോണിറ്റര്‍ റിപോര്‍ട്ട്. ആഗോള ഊര്‍ജ്ജ, ചരക്ക് വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അനലിറ്റിക്‌സ് സ്ഥാപനമായ വോര്‍ടെക്‌സയാണ് ഉപരോധം മറികടന്ന ഇറാനിയന്‍ കപ്പലുകളുടെ വിവരം പുറത്ത് വിട്ടത്. ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആഴ്ചയില്‍ ഗള്‍ഫിലേക്കും പുറത്തേക്കും ഇറാനുമായി ബന്ധപ്പെട്ട 34 ടാങ്കറുകള്‍ നീങ്ങിയതായി രേഖപ്പെടുത്തുന്നു. ഏപ്രില്‍ 13 നും 20നും ഇടയില്‍ അത്തരം കപ്പലുകളുടെ 19 പുറത്തേക്കുള്ളതും 15 അകത്തേക്കുള്ളതുമായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞതായി കമ്പനി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് (എപി) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുറത്തേക്കുള്ള നീക്കങ്ങളില്‍ ആറെണ്ണത്തില്‍ 'ഏകദേശം 10.7 ദശലക്ഷം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയില്‍ നിറച്ചതായി സ്ഥിരീകരിച്ചു' എന്ന് കമ്പനി എപിക്ക് അയച്ച ഇമെയിലില്‍ പറഞ്ഞു.
വിജയ് വിയര്‍ക്കുന്നു; ബൂത്തില്‍ ഇരിക്കാന്‍ പോലും ആളില്ലാതെ ടിവികെ, പോളിങ് നീട്ടണം എന്ന് കത്ത്
ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ വന്‍ സാന്നിധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നടന്‍ വിജയിയുടെ ടിവികെ വിയര്‍ക്കുന്നു. പല മണ്ഡലങ്ങളിലും ടിവികെക്ക് ബൂത്ത് ഏജന്റുമാര്‍ ഇല്ല. ഡിഎംകെ, എഐഎഡിഎംകെ, എന്‍ടികെ തുടങ്ങിയ മറ്റു കക്ഷികള്‍ക്കെല്ലാം ബൂത്ത് ഏജന്റുര്‍ ഉള്ള സ്ഥലങ്ങളില്‍ പോലും ടിവികെക്ക് ഏജന്റുമാരില്ലെന്നതാണ് കൗതുകം. സ്വര്‍ണം വന്‍ ഇടിവില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം, രൂപ മൂക്കുകുത്തി, ഇന്നത്തെ
കൊയിലാണ്ടി: മാനസിക വെല്ലുവിളി നേരിടുന്ന സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവും പിഴയും. കൊയിലാണ്ടി സ്വദേശിയായ പ്രതിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. പ്രതി ജീവിതാവസാനം വരെ ജയിൽശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. 2024-ലാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പിതാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടിയുടെ മാതാവ് മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് മാതാവിന്റെ സഹോദരിയോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ മെൽബിൻ ജോസ്, സബ് ഇൻസ്‌പെക്ടർ ജിതേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ കോടതിയിൽ ഹാജരായി. പ്രതിക്ക് ഒരു തരത്തിലുള്ള ഇളവും നൽകരുതെന്നും മരണം വരെ തടവ് അനുഭവിക്കണമെന്നുമുള്ള കോടതി വിധി നീതിയുടെ വിജയമാണെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
പാറമേക്കാവിൻ്റെ പടക്കനിർമാണശാല സീൽ ചെയ്തു, ഉടമയ്ക്കെതിരെ കേസ്; പൂരം തകർക്കാനുള്ള നീക്കമെന്ന് ദേവസ്വം
ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി വ്യാഴാഴ്ച വരെ ദുഃഖാചരണം നടത്താനും വെള്ളിയാഴ്ച മുതൽ പൂരച്ചടങ്ങുകൾ പതിവുപോലെ തുടരാനുമാണ് ഇരുവിഭാഗങ്ങളും ആലോചിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും: ഒപ്പം ഇടിമിന്നലും കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഞായറാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. The post ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും: ഒപ്പം ഇടിമിന്നലും കാറ്റും appeared first on RashtraDeepika .
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചിറയിന്‍കീഴില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. അഴൂര്‍ സ്വദേശികളായ ദിലീപ് - അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് ദാരുണമായി മരണപ്പെട്ടത്. നാല് ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ പാമ്പുകടി മരണമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ദില്‍ഷന്റെ കാലില്‍ എന്തോ കടിക്കുന്നത് പോലെ തോന്നുകയായിരുന്നു. കുട്ടി ഉണര്‍ന്ന് വിവരം പറഞ്ഞ ഉടന്‍ തന്നെ വീട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കുട്ടി ഉറങ്ങിക്കിടന്ന മുറിയില്‍ നിന്ന് തന്നെ ഒരു മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ഈ പാമ്പ് തന്നെയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വേനല്‍ കടുത്തതോടെ പാമ്പുകള്‍ ജനവാസ മേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും ഇറങ്ങുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ രീതിയില്‍ പാമ്പുകടിയേറ്റ് ഒരു മരണം സംഭവിച്ചിരുന്നു. നാല് ദിവസത്തിനിടെ മൂന്ന് ജീവനുകള്‍ പാമ്പുകടിയേറ്റ് പൊലിഞ്ഞത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിലൊന്ന് തിരുവനന്തപുരത്തായിരുന്നു.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തണ്ണിമത്തൻ സഹായിക്കും
തണ്ണിമത്തൻ ഏതുസമയത്തും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. നിർജ്ജലീകരണ പ്രശ്‌നങ്ങളിൽ അനുയോജ്യമായ ലഘുഭക്ഷണമാണിത്. വൈവിധ്യമാർന്ന പോഷകങ്ങളും 90% വെള്ളവും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ഫലം സംതൃപ്തിയും ഉന്മേഷവും നൽകും. തണ്ണിമത്തന്റെ അത്ഭുതപ്പെടുത്തുന്ന ചില ആരോഗ്യ ഗുണങ്ങൾ നോക്കാം
രുചിയിലും ഗുണത്തിലും മുന്നിൽ : ജാതിക്ക പാനീയം
-ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക. -ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
ശമ്പളത്തോടൊപ്പം ലീവും കൂടും.. പിതൃത്വ അവധി 45 ദിവസം വരെ, ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍
എട്ടാം ശമ്പള കമ്മീഷന്‍ ശമ്പള പരിഷ്‌കരണത്തിനായുള്ള കാത്തിരിപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍. കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഗണ്യമായി വര്‍ധിപ്പിക്കും. ഉയര്‍ന്ന മിനിമം ശമ്പളം, മെച്ചപ്പെട്ട അലവന്‍സുകള്‍, മെച്ചപ്പെട്ട വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയാണ് ജീവനക്കാരുടെ സംഘടനയായ എന്‍ സി -ജെ സി എം ആവശ്യപ്പെട്ടിരിക്കുന്നത്. പത്താമുദയത്തിന് രാജയോഗത്തേക്കാള്‍ പവര്‍; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.
എട്ടിന്റെ പണി; പെട്രോളിനും ഡീസലിനും 28 രൂപ വരെ കൂടും, പിന്നാലെ വരുന്നത് വൻ വിലക്കയറ്റം
തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിക്കുന്നതിന് പിന്നാലെ പിന്നാലെ രാജ്യത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിക്കാൻ ഇന്ധനവില വർദ്ധനവ് വരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വർദ്ധനവ് നിലവിൽ ആഭ്യന്തര വിപണിയിൽ
സംസ്ഥാനത്ത് സ്വർണ വിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി. പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയായി. പശ്ചിമേഷ്യൻ സംഘർഷങ്ങളും ഡോളറിൻ്റെ കരുത്തും വിലയെ സ്വാധീനിക്കുന്നു.അതേ സമയം, യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളാണ് സ്വർണ്ണത്തിൻ്റെ ഭാവി നിർണ്ണയിക്കുക.
വോട്ട് രേഖപ്പെടുത്താൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ ബസിലിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നുപേർ മരിച്ചു.കൃഷ്ണഗിരിയിലെ ഹൊസൂറിന് സമീപം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം .
ചെന്നൈ: ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് തമിഴ്‌നാട് ഇന്ന് ജനവിധി എഴുതുന്നു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി രാവിലെ 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 5.67 കോടി വോട്ടർമാരുടെ വിധി നിർണ്ണയിക്കാൻ 75,064 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 17.69 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ തന്നെ പ്രമുഖ ചലച്ചിത്ര താരങ്ങൾ പോളിങ് ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി. ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിലെത്തി നടൻ രജനീകാന്ത് വോട്ട് ചെയ്തു. നടൻ അജിത് കുമാറും അതിരാവിലെ തന്നെ ബൂത്തിലെത്തി. വോട്ടിന് ശേഷം എല്ലാവരും ജനാധിപത്യ കടമ നിർവ്വഹിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. ടിവികെ അധ്യക്ഷൻ വിജയ്, കമൽ ഹാസൻ, ശ്രുതി ഹാസൻ, ശിവകാർത്തികേയൻ, അനിരുദ്ധ് രവിചന്ദർ, ധ്രുവ് വിക്രം, ശശികുമാർ, ആർ.ജെ. ബാലാജി തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. ഇതിനിടെ, പോളിങ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്നും യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. നടിയും ബിജെപി നേതാവുമായ ഖുശ്ബു കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. എന്നാൽ മേട്ടുപ്പാളയത്തെ ജഡയംപാളയത്ത് ഇവിഎം മെഷീൻ തകരാറിലായതിനെ തുടർന്ന് രണ്ട് മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. രാവിലെ 7-ന് തുടങ്ങേണ്ട വോട്ടെടുപ്പ് 9.15-നാണ് പുനരാരംഭിച്ചത്. കരൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യവും എഐഎഡിഎംകെ–ബിജെപി സഖ്യവും വിജയ്‌യുടെ ടിവികെയും തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. പഴനി, പത്മനാഭപുരം ഉൾപ്പെടെയുള്ള അഞ്ച് സീറ്റുകളിൽ സിപിഐ എം സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്. ഈറോഡിൽ ഭിന്നശേഷിക്കാർക്കും യുവ വോട്ടർമാർക്കുമായി പ്രത്യേക ബൂത്തുകൾ ഒരുക്കി ശ്രദ്ധേയമായി. സമാധാനപരമായ വോട്ടെടുപ്പിനായി 83,000-ത്തിലധികം പൊലീസുകാരെയും 300 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്.
കൊച്ചി: നമ്മുടെ വീട്ടുമുറ്റത്തെ മാവിലും പ്ലാവിലും കൂടുകൂട്ടുന്ന ഉറുമ്പുകളെ വെറും ശല്യക്കാരായി കാണുന്നവര്‍ ഇതൊന്നറിയുക. പുരയിടങ്ങളില്‍ നിന്ന് ഉറുമ്പുക്കൂടുകള്‍ മൊത്തമായി ശേഖരിച്ചു കൊണ്ടുപോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നീക്കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് സൂചന. എറണാകുളത്തെ ഒരു വീട്ടിലെ മാവില്‍ നിന്നും വലിയ ജാറുകളിലാക്കി ഉറുമ്പുകളെ കൊണ്ടുപോയ സംഭവം ചൂണ്ടിക്കാട്ടിയാണ് ഭാസ്‌കരന്‍ നായര്‍ അജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശേഖരിച്ചുകൊണ്ടുപോകുന്ന ഉറുമ്പുകളെ പൊരിച്ച് തിന്നാനാണ് എന്നാണ് ഇവര്‍ പറയുന്നതെങ്കിലും സംഗതി അത്ര ലളിതമല്ല. ആനക്കൊമ്പും മയക്കുമരുന്നും പോലെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഡിമാന്‍ഡുള്ള ഒന്നാണ് ഉറുമ്പുകള്‍. പ്രത്യേകിച്ച് 'ഹാര്‍വെസ്റ്റര്‍ ഉറുമ്പുകള്‍' വിഭാഗത്തില്‍പ്പെട്ടവ. ഇവയില്‍ ഭീമന്‍ റാണി ഉറുമ്പുകള്‍ക്ക് അന്താരാഷ്ട്ര കരിഞ്ചന്തയില്‍ 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വില ലഭിക്കുന്നുണ്ട്. ഏഷ്യയിലും യൂറോപ്പിലും ഉറുമ്പ് കോളനികളെ വളര്‍ത്തുന്നത് ഇന്ന് വലിയൊരു വിനോദമായി മാറിയിരിക്കുകയാണ്. ഉറുമ്പുകളുടെ സങ്കീര്‍ണ്ണമായ ജീവിതരീതി നിരീക്ഷിക്കാന്‍ ആളുകള്‍ ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ഇതു കൂടാതെ മറ്റു ചില കാരണങ്ങളുമുണ്ട്: ചൈനയില്‍ വാതരോഗം പോലുള്ള അസുഖങ്ങള്‍ക്ക് ഉറുമ്പുകളെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ശരീരത്തിലെ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് പുതിയ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നു. മണ്ണിലെ വിത്ത് വിതരണത്തിനും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇവ അത്യന്താപേക്ഷിതമാണ്. കെനിയയിലെ നെയ്റോബി വിമാനത്താവളത്തില്‍ പ്ലാസ്റ്റിക് ട്യൂബുകളിലും ടിഷ്യൂ പേപ്പറുകളിലുമായി ഒളിപ്പിച്ച നിലയില്‍ ആയിരക്കണക്കിന് റാണി ഉറുമ്പുകളെ ചൈനീസ് പൗരന്മാരില്‍ നിന്ന് പിടികൂടിയിരുന്നു. നനഞ്ഞ പഞ്ഞി ഉപയോഗിച്ച് ടെസ്റ്റ് ട്യൂബുകളിലാക്കുന്ന ഉറുമ്പുകള്‍ക്ക് രണ്ട് മാസം വരെ ഇത്തരത്തില്‍ അതിജീവിക്കാന്‍ സാധിക്കും. ഉറുമ്പ് കോളനികളുടെ നിലനില്‍പ്പിന് ആധാരമായ റാണി ഉറുമ്പുകളെ പിടികൂടുന്നത് പുതിയ കോളനികള്‍ രൂപപ്പെടുന്നത് തടയുന്നു. ഇത് ആവാസവ്യവസ്ഥയിലെ 'എന്‍ജിനീയര്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന ഉറുമ്പുകളുടെ നാശത്തിന് കാരണമാകും. ഉറുമ്പുകള്‍ ഇല്ലാതാകുന്നത് അവയെ ഭക്ഷണമാക്കുന്ന ഈനാംപേച്ചി പോലുള്ള ജീവികളുടെ വംശനാശത്തിലേക്കും വഴിതെളിക്കും. നമ്മുടെ നാട്ടിലും 'ഭായിമാര്‍' ഉറുമ്പ് കൂടുകള്‍ തേടി ഇറങ്ങുന്നത് നിസ്സാരമായി കാണരുതെന്നും വരുംതലമുറയോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കുമിതെന്നും കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു. ഭാസ്‌കരന്‍ നായര്‍ അജയന്റെ പോസ്റ്റ് ചുവടെ എന്റെ എര്‍ണാകുളത്തുള്ള ഒരു സുഹൃ ത്ത് എന്നോട് പറഞ്ഞു 'ഇന്നലെ കുറച്ച് ഭായിമാര്‍ വീട്ടില്‍ വന്നിരുന്നു. അവര്‍ പറമ്പിലുള്ള മാവില്‍ ഇരിക്കുന്ന ഉറമ്പിന്‍ കൂട് (വലിയ ഉറുമ്പ് ) മൊത്തമായി പറിച്ച് ഒരു വലിയ ജാറിനകത്ത് ആക്കി കൊ ണ്ടുപോയി പൊരിച്ച് തിന്നാനാണ് എന്നാ ണ് പറഞ്ഞത്... എന്തായാലും പുരയിട ത്തില്‍ ഇപ്പോള്‍ ഉറുമ്പുകള്‍ ഇല്ല ... പ്രിയപ്പെട്ട വരെ..കള്ളക്കടത്ത് എന്ന് പറഞ്ഞാല്‍ ആദ്യംതന്നെ നമ്മുടെ മന സില്‍ വരുന്നത് ആനക്കൊമ്‌ബോ പുലി ത്തോലോ മയ ക്കുമരുന്നോ സ്വര്‍ണമോ കടത്തുന്നതാ ണ്. എന്നാല്‍ ഉറുമ്ബിനെ ഇത്തരത്തില്‍ കടത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ. കേള്‍ക്കുമ്‌ബോള്‍ ചിരിവരുമെങ്കില്‍ കാര്യം ഇത്തിരി ഗൗരവമുള്ള ഒന്നാണ്. കെനിയയിലെ നെയ്‌റോബി വിമാനത്താ വളത്തില്‍ പരിശോധിച്ച ബാഗുകളില്‍നി ന്ന് ആയിരക്കണക്കിന് ജീവനുള്ള ഉറുമ് ബുകളെ കണ്ടെത്തിയിരുന്നു. ഉറുമ്ബി നെ എന്തിനാണ് കടത്തുന്നതെന്ന് പലര്‍ക്കും സംശയം തോന്നാമെങ്കിലും അതിനുപിന്നില്‍ വ്യക്തമായ കാരണമുണ്ട്. അതും ഒരു ഉറുമ്ബിന് ആയിരങ്ങളാണ് വിലയെന്ന് ഓര്‍ക്കുക. കഴിഞ്ഞ മാര്‍ച്ചില്‍ നെയ്റോബിയിലെ ജോമോ കെനിയാട്ട രാജ്യാന്തര വിമാന ത്താവളത്തില്‍ വച്ചാണ് 27കാരനായ ചൈനീസ് പൗരന്‍ ഷാങ് കെക്വന്‍ പിടിയിലാകുന്നത്. ഇയാളുടെ ബാഗില്‍ ഏകദേശം 2,200ലധികം ജീവനുള്ള റാണി ഉറുമ്ബുകള്‍ ഉണ്ടാ യിരുന്നതായാണ് റിപ്പോര്‍ട്ട്. പ്ലാസ്റ്റിക് ട്യൂബുകളിലും ടിഷ്യൂപേപ്പറുകള്‍ക്കുള്ളി ലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കൂടാതെ മുന്‍പ് മൊംബാസയില്‍ നിന്ന് തായ്ലന്‍ഡിലേക്ക് അയച്ച ഉറുമ്ബുക ളുടെ മറ്റൊരു വലിയ ശേഖരവും അധികൃതര്‍ പിടികൂടിയിരുന്നു. ഇത്തരത്തില്‍ കടത്തുന്നത് സാധാരണ ഉറുമ്ബുകളല്ല. ലോകത്തിലെ ഏറ്റവും വലിയ ഹാര്‍വെസ്റ്റര്‍ ഉറുമ്ബുകളുടെ വിഭാഗത്തില്‍പ്പെട്ട 'മെസ്റ്റര്‍ സെഫാലോട്ട്‌സ്' എന്ന ഇനമാണ്. ഇവയ്ക്ക് ഏകദേശം ഒരു ഇഞ്ചുവരെ നീളം വരും. കിഴക്കന്‍ ആഫ്രിക്കയിലാണ് ഇവ കൂടുതലായി കാണുന്നത്. വലുതും ചുവപ്പും നിറത്തിലുള്ള ഭീമന്‍ റാണി ഉറുമ്ബുകള്‍ക്ക് ഓണ്‍ലൈന്‍ കരിഞ്ചന്തകളില്‍ 20,505 രൂപ ( $220 ) വരെയാണ് വില. തുറസായ വയലുകളിലും കുന്നുകളിലും ഉള്ള ഉറുമ്ബുകളെ വിദേശികളടക്കം തേടിയെത്തിയിട്ടുണ്ടെന്ന് ആഫ്രിക്കയില്‍ ഇത്തരത്തില്‍ ഉറുമ്ബിനെ വില്‍ക്കുന്നവര്‍ പറയുന്നു. എന്നാല്‍ ഇത് നിയമലംഘനമാണെന്നും പലര്‍ക്കും അറിയില്ല. ബെല്‍ജിയം. വിയറ്റ്‌നാം, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതികള്‍ ടെസ്റ്റ് ട്യൂബുകളിലും സിറിഞ്ചുകളിലും നനഞ്ഞ പഞ്ഞി ഉപയോഗിച്ചാണ് ഉറുമ്ബുകളെ കടത്തുന്നത്. ഇതില്‍ ഉറുമ്ബുകള്‍ക്ക് രണ്ട് മാസംവരെ അതിജീവിക്കാന്‍ കഴിയുമെന്നാണ് കെനിയ വൈല്‍ഡ്‌ലൈഫ് സര്‍വീസ് പറയുന്നത്. ഹാര്‍വെസ്റ്റര്‍ ഉറുമ്ബുകള്‍ 'പലരുടെയും സ്വപ്ന ഇനം' എന്നാണ് വിശേഷിപ്പിക്കുന്നത്. മെസ്റ്റര്‍ സെഫാലോട്ട്‌സ് ഏറ്റവും നിഗൂഢമായ ഉറുമ്ബുകളിലൊന്നാണെന്ന് ജീവശാസ്ത്രജ്ഞനായ ഡിനോ മാര്‍ട്ടിന്‍സ് ബിബിസിയോട് പറഞ്ഞു. ഇവ വലിയ കോളനികള്‍ ഉണ്ടാക്കുകയും രസകരമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. സൂക്ഷിക്കാന്‍ എളുപ്പമായ ഇവ ആക്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ഉറുമ്ബുകള്‍ എന്തിനാണ് ഇത്തരത്തില്‍ ഉറുമ്ബുക ളെ കടത്തുന്നതെന്നാണ് പലരുടെയും സംശയം. ഏഷ്യയിലും യൂറോപ്പിലും ഉറുമ്ബ് കോളനികളെ വളര്‍ത്തുന്നത് വലിയ വിനോദമായി മാറിയിരിക്കുന്നു. ഉറുമ്ബുകളുടെ സങ്കീര്‍ണമായ ജീവിതരീതി നിരീക്ഷിക്കാന്‍ ആളുകള്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നു. രാജ്യാന്തര വിപണിയില്‍ ഒരു റാണി ഉറുമ്ബിന് ഏകദേശം 100 യുഎസ് ഡോളര്‍ വരെ വില ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാതരോഗം പോലുള്ള അസുഖങ്ങള്‍ക്ക് പരിഹാരമായി ചൈനക്കാര്‍ ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ശരീര ത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് പുതിയ തരം ഔഷധങ്ങള്‍ നിര്‍മിക്കാനുള്ള കഴിവുണ്ടോ എന്നതിനെക്കുറിച്ച് രാജ്യാ ന്തര തലത്തില്‍ പഠനങ്ങള്‍ നടക്കുന്നു ണ്ട്. ഉറുമ്ബിനെ കടത്തുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. 2023ലും ചൈന കേന്ദ്രീകരിച്ച് ഉറുമ്ബ് വ്യാപരം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഉറുമ്ബുകളെ കടത്തുന്നത് പ്രകൃതിക്ക് വളരെ ദോഷമാണെന്ന് വിദഗ്ധര്‍ പറയുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇത് ബാധിക്കുന്നു. ഉറുമ്ബ് കോളനികളുടെ നിലനില്‍പ്പിന് ആധാരമായ റാണി ഉറുമ്ബുകളെയാണ് കടത്തുകാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇത് പുതിയ കോളനികള്‍ രൂപപ്പെടുന്നത് തടയും. ഹാര്‍വെസ്റ്റര്‍ ഉറു മ്ബുകള്‍ കീസ്റ്റോണ്‍ സ്പീഷീസുകളും ആവാസവ്യവസ്ഥയിലെ എന്‍ജിനീയ ര്‍മാരാണ്. അവ പുല്ലുകളുടെയും മറ്റ് സസ്യങ്ങളുടെയും വിത്തുകള്‍ ശേഖരി ക്കുന്നു. ഇത് വിത്ത് വിതരണത്തിന് സഹായിക്കുന്നു. ഇത് വലിയ പുല്‍മേടു കള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നുവെ ന്നും ഇവയുടെ നാശം പുല്‍മേടുകളെ ദോഷകരമായി ബാധിക്കുമെന്നും വിദഗ് ധര്‍ പറയുന്നു. കൂടാതെ ഉറുമ്ബുകള്‍ ഇല്ലാതായാല്‍ ഇവയെ ഭക്ഷണമാക്കുന്ന ഈനാംപേച്ചി, ആന്‍ഡ്വാര്‍ക്കുകള്‍ എന്നിവയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു. ഞാന്‍ ഇത്രയും പറയാന്‍ കാരണം നമ്മു ടെ നാട്ടിലും ഇതേ പോലെ ഉറുമ്പിനെ കൊണ്ടു പോകാന്‍ ഭായിമാര്‍ ഇറങ്ങി യിട്ടുണ്ട്. ഉറുമ്പല്ലേ. കൊണ്ടുപോകുന്നത് നല്ലതല്ലേ എന്ന് വിചാരിച്ചാല്‍ നമ്മള്‍ അടുത്ത തലമുറയോട് ചെയ്യുന്ന ദ്രോഹം ആയിരിക്കുമെന്ന് ചിന്തിക്കുക..
വാഴ-2’ സിനിമയ്ക്കെതിരേ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കേസു കൊടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നേതാക്കൾ . പതിവായി അരിഷ്ടം കഴിക്കുന്നയാൾക്ക് ലിവർ സിറോസിസ് ബാധിക്കുന്നതായി സിനിമയിലുണ്ട്.
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശിനി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു. The post കാമ്യകയുടെ പേരിൽ ലോഡ്ജിൽ മുറിയെടുക്കും; പിന്നെ കറങ്ങിനടന്ന് എംഡിഎംഎ വിൽപന; ലോഡ് ജ് കേന്ദ്രീകരിച്ചുള്ള അമൽകുമാറിന്റെ കച്ചവടം പൂട്ടിച്ച് പോലീസ് appeared first on RashtraDeepika .
തളിപ്പറമ്പ് കയ്യത്ത് നാഗം ആയില്യം ഉത്സവം 24നും പ്രതിഷ്ഠാദിനം 25നും ആഘോഷിക്കും
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കയ്യത്ത് നാഗത്തിലെ ആയില്യം ഉത്സവം 24നും പ്രതിഷ്ഠാദിനം 25നും ആഘോഷിക്കും. നാഗപ്രതിഷ്ഠ മുഖ്യപ്രതിഷ്ഠയായ കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പട്ടുവം പഞ്ചായത്തിലെ കയ്യത്ത് നാഗം. സാധാരണ ക്ഷേത്രങ്ങളിൽ നാഗപ്രതിഷ്ഠ ഉപദേവന്മാരായിട്ടാണ് കാണാറുള്ളത്.
കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍
കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്ബുകടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത വീട്ടില്‍ വീണ്ടും പാമ്പ് .കിടപ്പുമുറിയിലാണ് പാമ്ബിനെ കണ്ടെത്തിയത്.
പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ വൻ വെടിമരുന്ന് ശേഖരം : ഉടമയ്‌ക്കെതിരെ കേസെടുത്തു
പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ അനുവദനീയമായതിലും അധികം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്തു. മുതലമട വെള്ളാരംകടവിലെ നിർമ്മാണശാല ഉടമ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് നടപടിയെടുത്തത്.
'പത്ത് ദിവസം പ്രായമുള്ള കുഞ്ഞുണ്ട്'; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന
കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന; പത്ത് ദിവസം പ്രായമുള്ള കുഞ്ഞുണ്ടെന്നും പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പരിശോധന നടത്തിയെന്നും പരാതി
വാല്‍പ്പാറ അപകടം:ഡ്രൈവര്‍ മുഹമ്മദ് ഫായിസിന്റെ ആരോഗ്യനിലയില്‍ പുരോഗതി
തമിഴ്നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ്ഫായിസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.വൈകിട്ടോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്.
സ്വര്‍ണം വന്‍ ഇടിവില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം, രൂപ മൂക്കുകുത്തി, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ല ദിവസമാണ്. പവന് 880 രൂപ കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയിലും നികുതിയിലും ആനുപാതികമായ കുറവ് വരുമ്പോള്‍ വിലയില്‍ വലിയ കുറവുണ്ടാകും. ഇന്ന് വെള്ളിയുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം ഉയരുകയും രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയും ചെയ്തു. വിജയിയേക്കാള്‍ പ്രതിഫലം കിട്ടി എന്ന്
പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന രണ്ട് വെടിക്കെട്ടുകളും നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുസാറ്റിലെ വിദ്യാര്‍ഥി വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷ് ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്.
കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിക്കും
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ കാണാതായ തൊഴിലാളി ഗിരീഷിന്റെ (ഗിരി) മാതാവ് ഗൗരി (74) അന്തരിച്ചു. തൃശൂര്‍ കോട്ടപ്പുറത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം. സ്‌ഫോടനത്തിന് ശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതില്‍ വലിയ മാനസിക വിഷമത്തിലായിരുന്നു ഇവര്‍. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരിയെ ദുരന്തം നടക്കുന്നതിന് തലേദിവസമാണ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നത്. തൊട്ടടുത്ത ദിവസം നടന്ന സ്‌ഫോടനത്തില്‍ മകന്‍ ഗിരീഷിനെ കാണാതായ വാര്‍ത്തയറിഞ്ഞതോടെ ഗൗരിയുടെ ആരോഗ്യം കൂടുതല്‍ വഷളാവുകയായിരുന്നു. വെടിക്കെട്ട് നിര്‍മ്മാണശാലയില്‍ ജോലിയിലുണ്ടായിരുന്ന ഗിരീഷിനെ അപകടത്തിന് ശേഷം കണ്ടെത്താനായിട്ടില്ല. സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിനിടെയാണ് ഗൗരിയുടെ മരണം സംഭവിച്ചത്. മകന്റെ തിരോധാനത്തിലുള്ള കടുത്ത ആകുലതകളും പ്രായാധിക്യവുമാണ് മരണകാരണമെന്നാണ് സൂചന. ഗിരീഷിന്റെ സഹോദരന്‍ ഹരി നേരത്തെ സി.പി.എം സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിക്കും.
കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ അതിക്രമം നടത്തിയതായി പരാതി. ലീഗ്-സിപിഎം സംഘർഷത്തിലെ പ്രതിയായ സിദ്ദീഖിന്റെ വീട്ടിൽ പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് പരിശോധന പൂർത്തിയാക്കാതെ മടങ്ങി.
സ്വര്‍ണം ഇനി വിലകുറയുമോ? പ്രവചനം മാറ്റി മോര്‍ഗന്‍ സ്റ്റാന്‍ലി, 47000 രൂപ ഇടിയും
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണത്തിന്റെ വില പ്രവചനം ഗണ്യമായി കുറച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി. നിക്ഷേപകര്‍ പ്രതീക്ഷ കൈവിടേണ്ടതില്ല എന്നും 2026 ന്റെ ശേഷിച്ച വര്‍ഷത്തേക്കുള്ള സ്വര്‍ണ വില പ്രവചനം കുറയ്ക്കുകയാണ് എന്നും മോര്‍ഗന്‍ സ്റ്റാന്‍ലി അറിയിച്ചു. 2026 ലെ രണ്ടാം പകുതിയിലെ സ്വര്‍ണ വില പ്രവചനം ഔണ്‍സിന് 5700 ഡോളര്‍ ആയിട്ടായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വമ്പൻ സ്വർണ നിക്ഷേപം
വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വൃക്കദാനത്തിനുള്ള അപേക്ഷ എറണാകുളം ജില്ലാതല ഓതറൈസേഷൻ സമിതി തള്ളി. ദാതാവും സ്വീകർത്താവും തമ്മിൽ ആവശ്യമായ 'സ്നേഹ ബന്ധം' ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനതല സമിതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് അപേക്ഷകർ.
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവെ, തമിഴക വെട്രി കഴകം നേതാവ് വിജയുടെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്കുള്ള വരവ് വലിയ ആകാംഷ ഉണർത്തിയിരുന്നു. കഴിഞ്ഞ തവണ സൈക്കിളിലെത്തിയ വിജയ് ഇത്തവണ ടിവിഎസ്-50 മോട്ടോർസൈക്കിളിൽ എത്തുമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും പ്രതീക്ഷ. എന്നാൽ, എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി അദ്ദേഹം ഫോർച്യൂണർ കാറിലാണ് ഇക്കുറി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഈ തിരഞ്ഞെടുപ്പിൽ
മുണ്ടത്തിക്കോട് ദുരന്തം ; തൃശൂര്‍ പൂരം നടത്തിപ്പില്‍ ഇന്നു തീരുമാനം
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമെടുക്കും. ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയിൽ രാവിലെ 10.30ന് കലക്റ്ററേറ്റിലാണ് യോഗം.
കേരള സർവകലാശാല വിവിധ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല 2025 ഒക്ടോബർ - നവംബർ മാസങ്ങളിൽ മാസങ്ങളിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബിബിഎ വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ പൊടിക്കുണ്ടിൽ ഫ്ളാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ 16 വയസുകാരനെ ഫയർ ഫോഴ്സ് രക്ഷിച്ചു
പൊടിക്കുണ്ടിലെ ഫ്ളാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിപ്പോയ 16 വയസു കാരനെ അഗ്നി ശ മന സേന രക്ഷപ്പെടുത്തി.
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി നടത്താന്‍ തീരുമാനിച്ചു. പൂരത്തിന്റെ പ്രധാന ചടങ്ങുകളായ മഠത്തില്‍ വരവ്, കുടമാറ്റം, രാത്രി പൂരം, പകല്‍ പൂരം എന്നിവ പതിവുപോലെ നടക്കും. എന്നാല്‍ ആനച്ചമയങ്ങളുടെ പ്രദര്‍ശനം ശനിയാഴ്ച മാത്രമായി പരിമിതപ്പെടുത്തി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൂരം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ആചാരങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ വലിയ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന പൊതുവികാരം മാനിച്ചാണ് ആകാശപ്പൂരവും സാമ്പിള്‍ വെടിക്കെട്ടും ഉപേക്ഷിക്കുന്നത്. അതേസമയം, പൂരത്തിന്റെ ആത്മാവായ ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനും മാറ്റമുണ്ടാകില്ല. മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതിനാല്‍ പൂരം മുടക്കുന്നത് ശരിയല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു. ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ തിരുവമ്പാടി ദേവസ്വം വെള്ളിയാഴ്ച വരെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ദേവസ്വം മുന്നിട്ടിറങ്ങും. പൂരനഗരിയിലെ സുരക്ഷാ ക്രമീകരണങ്ങളും ആള്‍ക്കൂട്ട നിയന്ത്രണവും സംബന്ധിച്ച് ദേവസ്വം പ്രതിനിധികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വെടിക്കെട്ട് ഒഴിവാക്കിയതോടെ സുരക്ഷാ നടപടികള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ചമയപ്രദര്‍ശനം ഒരു ദിവസമായി ചുരുക്കിയത് പൂരപ്രേമികള്‍ക്ക് നിരാശയുണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പൂരവുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. ആഘോഷങ്ങളിലെ ആര്‍ഭാടം കുറച്ച് ആചാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ദുരന്തബാധിതരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് പൂരനഗരിയുടെ തീരുമാനം. മുണ്ടത്തിക്കോട്ടെ തീഗോളത്തില്‍ പൊലിഞ്ഞ ജീവനുകളോടുള്ള ആദരസൂചകമായി വലിയ ആഘോഷങ്ങള്‍ വേണ്ടെന്ന പൊതുവികാരമാണ് ഉയര്‍ന്നിരുന്നത്. ഒരു നാടാകെ ദുരന്തത്തിന്റെ നടുക്കത്തില്‍ കഴിയുമ്പോള്‍ ആകാശപ്പൂരം നടത്തുന്നത് ഉചിതമല്ലെന്ന് ദേവസ്വം ഭാരവാഹികളും തിരിച്ചറിഞ്ഞു. പാരമ്പര്യമായി നടന്നുവരുന്ന ആചാരങ്ങള്‍ മുടക്കുന്നത് പൂരത്തിന്റെ തനിമയെ ബാധിക്കുമെന്ന ഭക്തരുടെ താല്പര്യം കൂടി പരിഗണിച്ചാണ് മറ്റുള്ള തീരുമാനം. ചമയപ്രദര്‍ശനം ഒരു ദിവസമായി ചുരുക്കിയത് പൂരപ്രേമികള്‍ക്ക് നിരാശയുണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ വെടിക്കെട്ട് ഒഴിവാക്കുന്നത് അപൂര്‍വ്വമായ സംഭവമാണ്. സാംസ്‌കാരിക കേരളത്തിന്റെ പ്രതീകമായ തൃശൂര്‍ പൂരം ഇത്തവണ കണ്ണീരോര്‍മ്മകളുടെ കൂടി പൂരമാകുമെന്ന് ഉറപ്പ്.
59കാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവെച്ച യുദ്ധ പദ്ധതി ബരാക് ഒബാമ, ജോർജ് ബുഷ്, ജോ ബൈഡൻ എന്നിവർ തള്ളിയെങ്കിലും ഡൊണാൾഡ് ട്രംപ് അംഗീകരിച്ചതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തി.
ഇസ്രയേൽ വ്യോമാക്രമണം; ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ (43) കൊല്ലപ്പെട്ടു.
ഇരുമ്പന്‍പുളി ജ്യൂസ് കുടിക്കാം
ഇരുമ്പന്‍പുളി: 6 എണ്ണം പഞ്ചാര: 4 ടീസ്പൂണ്‍ ഇഞ്ചി: ഒരു കഷണം
ജീവിതകാലം മുഴുവൻ ഓട്ടോറിക്ഷ ഓടിച്ച് തന്നെ വളർത്തിയ അച്ഛന്‍, വീടുനോക്കിയ അമ്മ. ഇവര്‍ക്ക് സർപ്രൈസായി ഒരു സ്വപ്ന യാത്ര സമ്മാനിച്ചിരിക്കുകയാണ് ചേതൻ താംബെ എന്ന മകൻ. അതിമനോഹരം ഈ വീഡിയോ.
സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം; അപേക്ഷിക്കാം
ഏപ്രില്‍ 23ന് ആരംഭിക്കുന്ന ആറ് ദിവസത്തെ പരിശീലനത്തിന് 18നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ കലക്ടര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ്ങ് റൂമുകള്‍ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാല്‍, തുറന്നത് റിസര്‍വ് റൂം അല്ലെന്ന വാദവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു. മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. പ്രധാന സ്ഥാനാര്‍ത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയല്‍ റൂം തുറന്നതെന്നും എല്ലാ സ്ഥാനാര്‍ത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാധാരണയായി മെറ്റീരിയല്‍ റൂം സ്ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. മെറ്റീരിയല്‍ റൂമിനെ 'സ്ട്രോങ് റൂം' എന്ന് പേര് വെച്ചതും തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെറ്റീരിയല്‍ റൂം തുറന്ന സംഭവം; ജില്ലാ കലക്ടര്‍ക്കെതിരെ യു ഡി എഫ് നാളെ കോടതിയെ സമീപിക്കും
പ്രധാന സ്ഥാനാര്‍ഥികളെ അറിയിച്ച ശേഷം അവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
യുപി സ്വദേശിയുടെ മരണത്തില്‍ സഹോദരന്‍ അറസ്റ്റില്‍
പ്രിന്‍റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലൻ ഉൾപ്പെടെ പതിനാല് പേർ മരിച്ചു. പതിമൂന്ന് വർഷമായി നടി അനന്യയുടെ പേഴ്സണൽ മേക്കപ്പ് മാനായിരുന്ന ബിജീഷ്.
ശോഭ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി പാലക്കാട് കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. പണം കൈമാറിയെന്ന ദൃശ്യത്തിൻ്റെ ശാസ്‌ത്രീയ പരിശോധന ഫലവും സമർപ്പിക്കും.
ശക്തമായ മത്സരത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിൽ ഇന്ത്യസഖ്യം
ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലിൽ നേതാക്കൾ; ശക്തമായ മത്സരത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിൽ ഇന്ത്യസഖ്യം, തമിഴ്നാട്ടിലും വിജയ് ഫാക്ടർ ഉണ്ടെന്ന് നിഗമനം
ആവേശമായി വിജയ്; നടൻ വോട്ട് ചെയ്യാൻ നീലങ്കരൈ ബൂത്തിലെത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ആവേശമായി വിജയ്; നടൻ വോട്ട് ചെയ്യാൻ നീലങ്കരൈ ബൂത്തിലെത്തുന്ന ദൃശ്യങ്ങൾ പുറത്ത്, കനത്ത സുരക്ഷ ഒരുക്കി തമിഴ്നാട് പൊലീസ്
കോഴിക്കോട് പോളിംഗ് മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോൺഗ്രസ് കോടതിയിലേക്ക്
കോഴിക്കോട് പോളിംഗ് മെറ്റീരിയൽ തുറന്ന സംഭവത്തിൽ പരാതിയുമായി കോൺഗ്രസ്; കലക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി വിമർശനം
ഐടി മേഖലയിലെ 'മൂണ്‍ലൈറ്റിംഗ്' അഥവാ ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്ന രീതി എന്നും ചര്‍ച്ചാവിഷയമാണ്.
മുണ്ടത്തിക്കോട് ദുരന്തം: മരണം 14, നാലുപേരെ കാണാനില്ല; തൃശൂർ പൂരം നടത്തിപ്പിൽ ഇന്ന് തീരുമാനം
Thrissur Blast Death: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. രാവിലെ നടക്കുന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമെടുക്കുക. അതേസമയം ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം: ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരില്‍ ഒരാളുടെ നില മെച്ചപ്പെട്ടു. വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. ബേണ്‍സ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരിച്ചറിയാനാവാത്ത വിധത്തില്‍ ലഭിച്ച ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളില്‍ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും. നാല് പേരെ കാണാനില്ലെന്ന് പരാതിയാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവത്തോടെ നടത്തുന്ന ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ നാളെയും മറ്റന്നാളുമായി പുറത്തു വരാന്‍ തുടങ്ങും. അതിനിടെ, അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്. ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
ചൂടാണ് പ്രശ്നം; സാമ്പ്രാണിക്കൊടിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കുറയുന്നു
കൊല്ലം ജില്ലയിൽ ചൂടിൽ വാടി ടൂറിസം, സാമ്പ്രാണിക്കൊടിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കുറയുന്നു, അന്നന്ന് കഴിയാൻ വരുമാനം വേണം, ചൂട് സമയം ആയതുകൊണ്ട് ജീവിത മാർഗം മുട്ടി നിൽക്കുന്നുവെന്ന് കച്ചവടക്കാർ

32 C