'എന്റെ വാക്കുകള്‍ വളച്ചൊടിച്ചു, എതിര്‍ത്തത് ലീഗ് രാഷ്ട്രീയത്തെ'; സജി ചെറിയാന്
പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സജി ചെറിയാന്
പുതുതായി ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചിൽ മാലിന്യം ചിതറിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. യാത്രക്കാരുടെ പൗരബോധമില്ലായ്മയെക്കുറിച്ചുള്ള സംവാദത്തിന് ഈ സംഭവം കാരണമായി.
യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസില്‍ എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ കുണ്ടന്നൂരിനു സമീപം ബസ് എത്തിയപ്പോഴാണ് തൃശൂരിലേക്ക് പോകുകയായിരുന്ന ദമ്പതികളുടെ പത്തു മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അപസ്മാരവുമുണ്ടായത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കൾ വെപ്രാളത്തിലായതോടെ ബസിലെ എല്ലാവരും പരിഭ്രമത്തിലായി. സംഭവം കണ്ട് കണ്ടക്ടര്‍ സുനില്‍ ഡ്രൈവര്‍ പ്രേമനെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടൻ ഡ്രൈവര്‍ ബസ് തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് വിട്ടു. ബസ് ആശുപത്രി പരിസരത്ത് എത്തിയതോടെ ജീവനക്കാര്‍ ഓടിയെത്തി കുഞ്ഞിനെയുമായി അത്യാഹിത വിഭാഗത്തിലേക്കു പാഞ്ഞു. ഡോക്ടര്‍മാര്‍ ആവശ്യമായ പരിചരണം നല്കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. തുടര്‍ചികിത്സയ്ക്കായി കുഞ്ഞിനെ പീഡിയാട്രിക് വിഭാഗത്തിലേക്കു മാറ്റി. The post പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ… യാത്രയ്ക്കിടെ അപസ്മാരം: പിഞ്ചുകുഞ്ഞിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രക്ഷകരായി appeared first on RashtraDeepika .
കോന്നി: ജീവിച്ചിരിക്കുന്ന അറുപതുകാരനെ മരിച്ചയാളാക്കി രേഖപ്പെടുത്തി സാമൂഹിക പെന്ഷന് നടപടികളുടെ ഭാഗമായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് അയച്ച സംഭവം വീട്ടുകാരിലും നാട്ടുകാരിലും കൗതുകവും ഒപ്പം ആശങ്കയും പരത്തി. പ്രമാടം പഞ്ചായത്ത് ഇളകൊള്ളൂര്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന മടൂര് മുരുപ്പേല്‍ ഗോപിനാഥന് നായര്‍ (60) എന്നയാളിനാണ് ഞെട്ടിക്കുന്ന കത്ത് ലഭിച്ചത്. സ്ഥിരമായി സാമൂഹിക പെന്ഷന് വാങ്ങുന്ന ഗോപിനാഥന് നായരുടെ നോമിനിയോട്, പെന്ഷന് നടപടികള്‍ക്കായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇന്നലെ കൈയില്‍ കിട്ടിയ കത്ത് തുറന്ന് വായിച്ചപ്പോഴാണ് താന്‍ മരിച്ചവനായി മാറിയ വിവരം ഗോപിനാഥന് നായര്‍ അറിഞ്ഞത്. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ, പഞ്ചായത്തിന്റെ രേഖാപിശകാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവിച്ചിരിക്കുന്ന ആളെ മരിച്ചെന്നു രേഖപ്പെടുത്തി കത്ത് അയച്ച സംഭവം ഭരണസംവിധാനത്തിലെ അശ്രദ്ധയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, ഇനി മരിക്കാനേ ബാക്കിയുള്ളൂ എന്ന… The post ആദ്യം കൗതുകം, പിന്നെ ആശങ്ക… സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഗോപിനാഥന് നായര്‍ക്ക് കത്ത് appeared first on RashtraDeepika .
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില ഗ്രാമിന് 300 കടന്നു
അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.
വിഡി സതീശന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ആര് വിമര്‍ശിച്ചാലും ഞങ്ങള്‍ എതിര്‍ക്കുമെന്നും കെ മുരളീധരൻ. അതേസമയം, എൻഎസ്എസ് കോണ്‍ഗ്രസിനെതിരെ പറഞ്ഞിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി
ഓസ്ട്രേലിയയിലെ സിഡ്നിക്ക് സമീപം കടലിൽ നീന്തുകയായിരുന്ന 12 വയസുകാരന് സ്രാവിൻ്റെ കടിയേറ്റു. പാറക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടിയ കുട്ടിയെ ആക്രമണകാരിയായ ബുൾ സ്രാവാണ് കടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
പാലക്കാട്ട് ദമ്പതികള്‍ വെട്ടേറ്റു മരിച്ച സംഭവം; ബന്ധുവായ യുവാവ് പിടിയില്‍
ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതികള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് പിടിയില്‍. ദമ്പതികളുടെ വളര്‍ത്തു മകളുടെ മുന്‍ ഭര്‍ത്താവ് റാഫിയാണ് പിടിയിലായത്. തോട്ടക്കര നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാലുവയസായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. കുട്ടിയുടെ അവകാശ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലിസ് നല്കുന്ന പ്രാഥമിക വിവരം. രാത്രി പന്ത്രണ്ടോടെയാണ് അക്രമം. സുല്‍ഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. വീട്ടിലെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലിസ് എത്തിയപ്പോള്‍ വീട്ടില്‍നിന്നും സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി.
തൊടുപുഴ: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ അച്ഛനും മകനും പോലീസ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി വലിയപറമ്പില്‍ ബിജു(50), മകന് വിപിന്‍ ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെപ്പറ്റി അന്വേഷണം നടത്തിവരവേ കട്ടപ്പന പോലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് കാമാക്ഷി ബിജുവും മകന് വിപിനും ഒളിവിലാണെന്നുള്ള വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് ഇവര്‍ക്കായി അന്വേഷണം നടത്തിയത്. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വളയുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇവരെ സാഹസികമായി… The post കുപ്രസിദ്ധ മോഷ്ടാക്കളായ കാമാക്ഷി ബിജുവും മകനും പിടിയില്‍; തൊടുപുഴ പോലീസ് പിടികൂടിയത് സാഹസികമായി appeared first on RashtraDeepika .
ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുകൊണ്ടുള്ള ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വീഡിയോ എടുത്ത പെണ്‍കുട്ടി മാത്രമല്ല മറിച്ച് ആ വീഡിയോ കണ്ട ഉടനെ അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണെന്ന് നടി പറഞ്ഞു. കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി വർഗീയത ആളിക്കത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല . സി പി എമ്മിന്റെ അജണ്ടയാണ് വർഗീയ ധ്രുവീകരണം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിക്കുകയാണുണ്ടായതെന്നും ചെന്നിത്തല.
'ഉമ്മാനേം ഉപ്പാനേം വെട്ടി, ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞാണ് ഓടിവന്നത്';
കളക്ഷനില്‍ മുന്നില്‍ ആര്? കഴിഞ്ഞ 6 മാസത്തെ ഒഫിഷ്യല്‍ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്
തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററായ ഏരീസ് പ്ലെക്സ്, കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറ് സിനിമകളുടെ പട്ടിക പുറത്തുവിട്ടു.
ആത്മഹത്യ ചെയ്ത ദീപക്കിന്റെ മരണവുമായി ഏറെ സാമ്യമുള്ളത് തന്നെ വിന്‍സെന്റിന്റെ മരണവും
മകൻ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്നും കണ്ണൂരിൽ പോയി വന്നശേഷം ദീപക്ക് വലിയ പ്രയാസത്തിൽ ആയിരുന്നുവെന്നും അച്ഛൻ പറയുന്നു. എന്ത് പറ്റിയെന്ന് അമ്മ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു.
സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ് രൂക്ഷവിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുകയാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎംഎ സലാം ആരോപിച്ചു.
സ്വന്തം വിവാഹത്തിന് മണവാളൻറെ കൈപിടിച്ച് ഹൗലെ ഹൗലെയെന്ന ഗാനം ആലപിച്ച് വൈറലായി മാറിയിരിക്കുകയാണ് ഹെന്ന ഉമൈറാ എന്ന വധു. ഹെന്നയുടെ ശബ്ദസൗന്ദര്യത്തെയും പ്രണയാർദ്രമായ നിമിഷത്തെയും നെറ്റിസെൻസ് ഏറ്റെടുത്തു, നിരവധി പേരാണ് വധുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത്: സജി ചെറിയാനെതിരെ പരാതി
ചെങ്ങന്നൂര്‍: വിവാദ പരാമര്‍ശത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ പരാതി. മുസ്ലിം ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ഇന്നലെയാണ് സജി ചെറിയാന് പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര് ആണ് മന്ത്രിക്കെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇമെയിലായാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത് ആണെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മന്ത്രി ലീഗിനെതിരെ പ്രസ്താവന നടത്തിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന് പറഞ്ഞിരുന്നു. 'ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്ലിം ലീഗ് കേരളത്തില്‍ ഒരു വിഭാഗത്തെ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളര്‍ത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാന്‍ പാടുണ്ടോ? കാസര്‍കോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്.'. എന്‍എസ്എസ് എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും സാമുദായിക നേതാക്കളെല്ലാം നല്ല ബോധമുള്ളവരെന്നും മന്ത്രി പറഞ്ഞിരുന്നു. ഷാള്‍ പുതപ്പിച്ചെന്ന സതീശന് പരാമര്‍ശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയാണോ ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമര്‍ശം കേരളം തള്ളിക്കളയണം. ആരും പറയാത്ത മതസ്പര്‍ദ്ധയാണ് വി ഡി സതീശന് പറഞ്ഞത്. മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമാണ് സതീശന് നടത്തിയത്. വി ഡി സതീശന്റേത് കയ്യടി നേടാനുള്ള മ്ലേച്ഛമായ, തരംതാണ പ്രസ്താവനയാണെന്നും വി ഡി സതീശന് ജനങ്ങളോട് മാപ്പ് പറയണമെന്നും സജി ചെറിയാന് ആവശ്യപ്പെട്ടിരുന്നു.
ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്; സംഭവം പത്തനംതിട്ടയിൽ
ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്. ഇളകൊള്ളൂർ സ്വദേശി ഗോപിനാഥൻ നായർക്കാണ് നോട്ടീസ് ലഭിച്ചത്. പ്രമാടം പഞ്ചായത്തിൽ നിന്നാണ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് വന്നത്.
സുഖമുള്ള കാത്തിരിപ്പ്… ഇനി ദിവസങ്ങൾ മാത്രം: മനുഷ്യൻ വീണ്ടും ചന്ദ്രനരികെ
ദിവസങ്ങളെണ്ണി കാത്തിരിക്കാം. അരനൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്. കാര്യങ്ങളെല്ലാം അനുകൂലമായാൽ ഫെബ്രുവരി ആറിന് നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റാൻ പുറപ്പെടും. 1972ലെ 17-ാം അപ്പോളോ ദൗത്യത്തിനുശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നടത്തുന്ന ഈ ചാന്ദ്രയാത്രയുടെ പേര് ആർട്ടെമിസ് -രണ്ടാം ദൗത്യം എന്നാണ്. ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ റീഡ് വൈസ്മാൻ (മിഷൻ കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്-ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ആഫ്രിക്കൻ വംശജനായ ബഹിരാകാശ സഞ്ചാരി), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷലിസ്റ്റ്-ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി), കനേഡിയൻ സ്പേസ് ഏജൻസിയുടെ ജറമി ഹാൻസൺ (മിഷൻ സ്പെഷലിസ്റ്റ്-അമേരിക്കയ്ക്കു പുറത്തുനിന്നു ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ബഹിരാകാശ സഞ്ചാരി) എന്നിവരാണ് ആർട്ടെമിസ് -രണ്ടിലെ യാത്രക്കാർ. ഇവർ പോകുന്ന 98 മീറ്റർ ഉയരമുള്ള… The post സുഖമുള്ള കാത്തിരിപ്പ്… ഇനി ദിവസങ്ങൾ മാത്രം: മനുഷ്യൻ വീണ്ടും ചന്ദ്രനരികെ appeared first on RashtraDeepika .
‘ഓപ്പറേഷൻ ട്രാഷി’ ; ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, മൂന്ന് സൈനികർക്ക് പരിക്ക്
‘ഓപ്പറേഷൻ ട്രാഷി’ ; ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, മൂന്ന് സൈനികർക്ക് പരിക്ക്
സ്പെയിനിലെ കോർഡോബയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ട്രെയിനുകൾ ബുള്ളറ്റ് ട്രെയിനുകളാണ് എന്നത് അപകടം ലോക ശ്രദ്ധ ആകർഷിക്കുന്നതിന് ഇടയായി. 21 പേർ മരിക്കുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് അവസാന റിപ്പോർട്ട്.
അമ്പലപ്പുഴ: ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽനിന്ന് സ്വർണമാലകൾ കവർന്നശേഷം മുക്കുപണ്ടം പകരംവച്ച പൂജാരി പിടിയിൽ. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ടു സ്വർണമാലകൾ കവർന്നശേഷം പകരം മുക്കുപണ്ടം വച്ച പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറാണ് (46) അറസ്റ്റിലായത്. രണ്ടരലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. പതിവായി മയക്കുമരുന്ന് ഉപയോഗിച്ചു വന്നിരുന്ന പൂജാരിയെ ഈ കാരണത്താൽ ക്ഷേത്രത്തിൽനിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് സ്വർണത്തിനു പകരം മുക്കുപണ്ടം വച്ചത് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. The post പ്രതിഷ്ഠയുടെ സ്വർണമാലകൾ കവർന്ന് മുക്കുപണ്ടം പകരം വച്ചു: പൂജാരി പിടിയിൽ; പതിവായി ലഹരി കഴിച്ചെത്തുന്ന ശ്രീകുമാറിനെ പറഞ്ഞുവിട്ടു; പിന്നാലെയാണ് തട്ടിപ്പ് കണ്ടെത്തിയത് appeared first on RashtraDeepika .
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയിൽ ഹര്‍ജി നൽകി
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയോ?
ശബരിമല സ്വർണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം
ശബരിമല സ്വർണക്കൊള്ളയിൽ യഥാർത്ഥ പാളികൾ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്.
ഇൻഡോറിലെ ഭിക്ഷാടന വിമുക്ത പദ്ധതിയുടെ ഭാഗമായി ഒഴിപ്പിച്ച ഭിന്നശേഷിക്കാരനായ മംഗിലാൽ കോടീശ്വരനാണെന്ന് അധികൃതർ കണ്ടെത്തി. ഒന്നിലധികം വീടുകളും വാഹനങ്ങളും സ്വന്തമായുള്ള ഇയാൾ, ഭിക്ഷയായി ലഭിച്ച പണം പലിശക്ക് കൊടുത്താണ് സമ്പത്ത് വർദ്ധിപ്പിച്ചത്.
തൃശ്ശൂരിൽ ഡോക്ടറുടെ 20 പവൻ സ്വർണം കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടത് മറ്റൊരു ഡോക്ടറുടെ ബൈക്കും കവർന്ന്
ഗവ. മെഡിക്കൽകോളേജ് ഹോസ്റ്റലിൽനിന്ന് പിജി ഡോക്ടറുടെ ഇരുപതു പവൻ സ്വർണം കവർന്നു. ശിശുരോഗവിഭാഗം പിജി ഡോക്ടറായ ശ്രേയാ പോളിന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഞായറാഴ്ച പുലർച്ചേയായിരുന്നു മോഷണം.
രണ്ട് കഷണം മതി; പ്രോട്ടീനും ഊർജവും നിറഞ്ഞ സ്നാക്ക്
രണ്ട് കഷണം മതി; പ്രോട്ടീനും ഊർജവും നിറഞ്ഞ സ്നാക്ക്
അബു സംറ അതിർത്തി വഴി ഖത്തറിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഇൻഷുറൻസ് ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെയും. രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ ലളിതമാക്കാനും വേഗത്തിലാക്കാനും അതിർത്തിയിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്.
മുസ്ലിം ലീഗിനെതിരായ മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയെ വിമർശിച്ച് ദളിത് ലീഗ് നേതാവ് അഡ്വ എപി സ്മിജി. സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണ് ഈ പ്രസ്താവനയെന്നും, ലീഗിൻ്റെ മതേതരത്വത്തിന് തെളിവാണ് തൻ്റെ പദവിയെന്നും അവർ പറഞ്ഞു.
കണ്ണൂരിൽ തീയ്യ മഹാസഭ സമുദായ കൂട്ടായ്മയും ആംബുലൻസ് ഉദ്ഘാടനവും ചെയ്തു
തീയ്യ മഹാസഭ സമുദായ കൂട്ടായ്മയും ആംബുലൻസ് ഉദ്ഘാടനം തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ഹാളിൽ നടന്നു.കണ്ണൂർ കോപ്പറേഷൻ മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു..
താറാവിന് ദേശീയ അംഗീകാരം കിട്ടിയതുകൊണ്ടു മാത്രം എന്തു കാര്യം?
ചമ്പക്കുളം: കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാരയും ചെമ്പല്ലിയും ദേശീയ തലത്തിൽ അംഗീകൃത ഇനങ്ങളായി ഹരിയാന ആസ്ഥാനമായ നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോഴ്സസ് അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം കുട്ടനാട്ടിലെ താറാവ് കൃഷി രക്ഷപ്പെടുമോ? താറാവു കർഷകർക്ക് എന്തെങ്കിലും പ്രത്യേക നേട്ടം ഇതുകൊണ്ടുണ്ടാവുമോ? അടിയന്തരമായി ചെയ്യേണ്ടത്അംഗീകാരം ലഭ്യമായതു വഴി ലഭിക്കുന്ന സൗകര്യങ്ങൾ യഥാസമയം താറാവ് കർഷകർക്കെത്തിച്ചു കൊടുക്കാനാകണം. താറാവു വളർത്തലിന് പ്രത്യേക സഹായം യഥാർഥ താറാവു കർഷകർക്ക് തന്നെ ലഭ്യമാക്കാനുള്ളനടപടിയുംവേ ണം. പക്ഷിപ്പനിയുടെയും മറ്റു സാമ്പത്തിക ബാധ്യതകളുടെയും പേരിൽ കഴിഞ്ഞ പത്തു വർഷമായി താറാവു കൃഷി നിർത്തേണ്ടി വന്നവരെ തിരികെ താറാവ് കൃഷിയിലേക്ക് കൊണ്ടുവരണം. അന്യ സംസ്ഥാനങ്ങളിൽ നിന്നു കുട്ടനാടൻ താറാവ് എന്ന വ്യാജേന എത്തുന്ന താറാവുകളെ കേരളത്തിൽ സാധ്യമായ ഇടങ്ങളിൽ നിരോധിക്കണം. കുട്ടനാടൻ താറാവിനങ്ങളായ ചാരനും ചെമ്പല്ലിയും കൂട്ടനാടൻ താറാവ് എന്ന് അംഗീകരിക്കപ്പെട്ടപ്പോൾ അവയുടെ സ്വത്വം… The post താറാവിന് ദേശീയ അംഗീകാരം കിട്ടിയതുകൊണ്ടു മാത്രം എന്തു കാര്യം? appeared first on RashtraDeepika .
കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. നഗരമധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച രാത്രി പത്തിനാണു ദുരന്തം ആരംഭിച്ചത്. താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്കു വ്യാപിച്ചു. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇന്നലെവരെ തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. കടുത്ത ചൂടു മൂലം കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അടർന്നുവീണു. കെട്ടിടത്തിലു ബലക്ഷയം സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്ന് അനുമാനിക്കുന്നു. The post കറാച്ചിയിൽ വൻ തീപിടിത്തം appeared first on RashtraDeepika .
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നല്‍കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കവെയാണ് മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും പിതാവ് പറഞ്ഞത്. കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന് മാനസിക പ്രയാസത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധുവായ സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുന്പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്. കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു. ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍. ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ് അറസ്റ്റ് ചെയ്തത്.
ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം പ്രവർത്തനമാരംഭിച്ചു
രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന
കൊൽക്കത്ത: ഭാരതത്തിന്റെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലായ പുത്തൻ സ്ലീപ്പർ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചർച്ചയാകുന്നത് യാത്രക്കാരുടെ മോശം പെരുമാറ്റം കൊണ്ട്. ട്രെയിനിനുള്ളിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും വലിച്ചുവാരിയിട്ട നിലയിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ റെയിൽവേ ശ്രമിക്കുമ്പോഴും യാത്രക്കാരുടെ പൗരബോധമില്ലായ്മ വലിയ തിരിച്ചടിയാകുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത ഹൗറ - ഗുവാഹത്തി സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസിലെ ദൃശ്യങ്ങളാണിത്. ദീർഘദൂര യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്ലീപ്പർ പതിപ്പ് പുറത്തിറക്കിയത്. എന്നാൽ ഉദ്ഘാടന യാത്രയ്ക്ക് ശേഷം ട്രെയിൻ വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ കണ്ടത് പരിതാപകരമായ കാഴ്ചയായിരുന്നു. സീറ്റുകൾക്ക് താഴെയും ഇടനാഴിയിലും പാതി കഴിച്ച ഭക്ഷണപ്പൊതികൾ. ഉപയോഗിച്ച പേപ്പർ പ്ലേറ്റുകളും കുപ്പികളും നിലത്ത് ചിതറിക്കിടക്കുന്നു. ട്രെയിനിലെ പ്രീമിയം ഇന്റീരിയറിന് കേടുപാടുകൾ സംഭവിക്കാവുന്ന രീതിയിലുള്ള അശ്രദ്ധമായ കൈകാര്യം ചെയ്യൽ. ഒരു യാത്രക്കാരൻ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച വീഡിയോയെ തുടർന്നാണ് ചർച്ചകൾ കൊഴുത്തത്. നമുക്ക് മികച്ച സൗകര്യങ്ങളുള്ള ട്രെയിനുകൾ വേണം, പക്ഷെ അത് നിലനിർത്താനുള്ള ഉത്തരവാദിത്തം നമുക്കില്ലേ? എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി യാത്ര ചെയ്യുന്നവരാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പണം നൽകി ടിക്കറ്റ് എടുത്താൽ ട്രെയിൻ എങ്ങനെയും ഉപയോഗിക്കാം എന്ന ചിന്താഗതി മാറണമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. പുതിയ ട്രെയിനുകളിൽ ശുചിത്വം പാലിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ജീവനക്കാരെയും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, യാത്രക്കാർ സ്വന്തം മാലിന്യങ്ങൾ നിശ്ചിത ചരൽപ്പെട്ടികളിൽ (Dustbins) ഇടാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ട്രെയിനിന്റെ ജനലുകൾക്കും ഗ്ലാസുകൾക്കും നേരെ കല്ലേറ് ഉണ്ടാകുന്നതിന് പിന്നാലെ ഇപ്പോൾ ഉൾവശം നശിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റവും റെയിൽവേയ്ക്ക് വലിയ തലവേദനയാണ്. സ്ലീപ്പർ വന്ദേഭാരതിന്റെ പ്രത്യേകതകൾ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലീപ്പർ ട്രെയിൻ എന്ന പദവിയോടെയാണ് ഇത് എത്തിയത്. ആധുനിക ബെർത്തുകൾ: സുഖപ്രദമായ ഉറക്കം ഉറപ്പാക്കുന്ന ഡിസൈൻ. ടച്ച്ലെസ്സ് സൗകര്യങ്ങൾ: ബാത്ത്റൂമുകളിൽ സെൻസർ അധിഷ്ഠിത പൈപ്പുകളും ഫ്ലഷുകളും. സുരക്ഷ: എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ. ആന്റി-ബാക്ടീരിയൽ ഇന്റീരിയർ: ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക സാങ്കേതികവിദ്യ. ഇത്രയും വലിയ നിക്ഷേപം നടത്തി സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുമ്പോൾ അത് നശിപ്പിക്കുന്നത് രാജ്യത്തോടുള്ള അവഗണനയാണെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു. ട്രെയിൻ വെറുമൊരു വാഹനമല്ല, നമ്മുടെ രാജ്യത്തിന്റെ സ്വത്താണ് എന്ന സന്ദേശം യാത്രക്കാരിലേക്ക് എത്തിക്കാൻ ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ബോധവൽക്കരണം അനിവാര്യം നേരത്തെ വന്ദേഭാരത് ചെയർ കാറുകളിലും സമാനമായ രീതിയിൽ മാലിന്യങ്ങൾ തള്ളിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ നേരിട്ട് ഇടപെടുകയും ശുചീകരണ തൊഴിലാളികളോട് സംസാരിക്കുകയും ചെയ്തിരുന്നു. ട്രെയിൻ യാത്ര തുടങ്ങുന്നതിന് മുൻപ് അനൗൺസ്മെന്റുകളിലൂടെയും മറ്റും ശുചിത്വത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ല എന്നതാണ് വസ്തുത. പുത്തൻ സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ അഭിമാനമാണ്. എന്നാൽ അവിടുത്തെ മാലിന്യക്കൂമ്പാരങ്ങൾ നമ്മുടെ പൗരബോധത്തിന് മേൽ കറുത്ത നിഴൽ വീഴ്ത്തുന്നു. നിയമങ്ങൾ കടുപ്പിക്കുന്നത് പോലെ തന്നെ ഓരോ യാത്രക്കാരനും തന്റെ സീറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന തിരിച്ചറിവ് ഉണ്ടായാൽ മാത്രമേ ഇത്തരം പ്രീമിയം സർവീസുകൾ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ വിജയിക്കുകയുള്ളൂ.
'ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നാല്‍ വാടകയ്ക്ക് താമസിക്കും, അതിനുള്ള ആസ്തിയുണ്ട്'; രേണു സുധി
വീട് വയ്ക്കാൻ നൽകിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിച്ചുവെന്നും രേണുവിന് നോട്ടീസ് അയച്ചുവെന്നുമാണ് വിവരം. ഈ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ ആദ്യമായി പ്രതികരിക്കുകയാണ് രേണു സുധി.
അമ്മയുടെ വിധി…ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നു: വിധി ഇന്ന്
കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. The post അമ്മയുടെ വിധി… ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നു: വിധി ഇന്ന് appeared first on RashtraDeepika .
നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. അദ്ദേഹം മത്സരിക്കുമോ, ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകുമോ എന്നീ കാര്യങ്ങൾ അതാത് ഘട്ടത്തിലാണ് തീരുമാനിക്കുകയെന്നും എം.എ ബേബി പറഞ്ഞു.
2026ല്‍ കാലിടറി മോഹൻലാല്‍, ആ ചിത്രത്തിന് ലഭിച്ചത് തുശ്ചമായ തുക മാത്രം
മോഹൻലാല്‍ നായകനായ ചിത്രം നേടിയത്.
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.… The post ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ; യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്ന് വീഡിയോ പങ്കുവെച്ച യുവതി appeared first on RashtraDeepika .
കുവൈത്തില്‍ മരിച്ച സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച് മുങ്ങിയ രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദം പുകയുന്നു. അനാവശ്യമായി വിവാദമുണ്ടാക്കി തൻ്റെ ഇൻസ്റ്റ അക്കൗണ്ടിൽ റീച്ചു കൂട്ടാൻ ശ്രമിച്ച യുവതി ഒരു ജീവനെടുത്തുവെന്നാണ് ആരോപണം.
സജി ചെറിയാന്റെ ന്യായീകരണവും മെഴുകലായപ്പോള്‍
കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്തു. സോഷ്യൽ മീഡിയയെ കോടതിയായി കാണരുതെന്നും ഇത്തരം വിചാരണകൾ യഥാർത്ഥ ഇരകൾക്ക് നീതി നിഷേധിക്കാൻ കാരണമാകുമെന്നും എഴുത്തുകാരി സൗമ്യ സരിൻ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആന്തൂർ നഗരസഭ 2025-26 വാർഷീക പദ്ധതി ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽ ചെയർവിതരണ ഉദ്ഘാടനം നടന്നു
ആന്തൂർ നഗരസഭ 2025-26 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്കുള്ളഇലക്ട്രിക് വീൽ ചെയർവിതരണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വി സതീദേവി നിർവഹിക്കുന്നു.
ലിറ്റണ്‍ ചന്ദ്ര ദാസ് (55)ആണ് ആള്‍ക്കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നിരപരാധിത്തം തെളിയിക്കാന്‍ അയാള്‍ ജീവന് നല്‍കേണ്ടി വന്നു; ദീപക്കിന്റെ ആത്മഹത്യയില്‍ ഭാഗ്യലക്ഷ്മി
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നുവെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതില്‍ ഒന്നുപോലും നഷ്ടമായാല്‍ അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രണ്ട് പോസ്റ്റുകളായാണ് ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മി പ്രതികരണം അറിയിച്ചത്. ആദ്യപോസ്റ്റില്‍ അവര്‍ വിവാദമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ പോസ്റ്റ് ഇങ്ങനെ: 'ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്?''- ഭാഗ്യലക്ഷ്മി ചോദിച്ചു. യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞതിന് ശേഷം ഭാഗ്യലക്ഷ്മി മറ്റൊരു പോസ്റ്റ് കൂടെയിട്ടു. 'ഒരാളുടെ നിരപരാധിത്തം തെളിയിക്കാന്‍ / വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന് നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്. ''കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന് പോയി.''- ഭാഗ്യലക്ഷ്മി വിശദീകരിച്ചു. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിനുപിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ ദീപക് എന്ന യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ദീപക്കിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പയ്യന്നൂരില്‍ ബസില്‍വെച്ച് ദീപക് ശരീരത്തില്‍ സ്പര്ശിച്ചെന്നാരോപിച്ച് വടകര സ്വദേശിയായ യുവതി വെള്ളിയാഴ്ച സാമൂഹികമാധ്യമത്തില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു.
നെയ്യാറ്റിൻകരയിൽ ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിനുശേഷം ഒരുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെ 18 മണിക്കൂർ ചോദ്യംചെയ്തശേഷം വിട്ടയച്ചു. അതിനിടെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ച കുട്ടിയുടെ അമ്മയെ വീണ്ടും പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു.
സ്വർണം പിടിവിട്ട് പോയി, ഇന്നും കുത്തനെ കൂടി; അന്താരാഷ്ട്ര വിപണിയിൽ കൂടിയതിന്റെ ഫലം, പവൻ വില?
കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ വർധനവ്. ഗ്രീൻലാൻഡ് വിഷയം ആഗോള തലത്തിൽ ആളിക്കത്തുന്നതിന് ഇടയിലാണ് സ്വർണവില കുതിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില ഉയരുന്നത് തുടരാനാണ് സാധ്യത. എന്നാൽ കേരളത്തിൽ ഇപ്പോൾ വിവാഹ സീസൺ ആയതിനാൽ സ്വർണം വാങ്ങുന്നവർക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ വർധന. എന്നാൽ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ നോക്കി കണ്ടവർ ആശ്വാസത്തിലാണ്. ഇപ്പോൾ അന്താരാഷ്ട്ര
തണൽ തളിപ്പറമ്പ് ജനറൽ ബോഡിയോഗം തിങ്കളാഴ്ച്ച റീക്രിയെഷൻ ക്ലബ്ബിൽ
തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റീക്രിയെഷൻ ക്ലബ്ബിൽ വെച്ച് നടക്കും. തണൽ തളിപ്പറമ്പ് പ്രസിഡന്റ് എസ് പി അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയ്യർപേഴ്സൻ പി കെ സുബൈർ ഉത്ഘാടനം ചെയ്യും.
ബീഫ് - 1/2 കിലോഗ്രാം ഉരുളക്കിഴങ്ങ് - 1 സവാള - 1 തക്കാളി - 1 പച്ചമുളക് - 3 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. പ്രതി പൊന്നാനി സ്വദേശി റാഫി കസ്റ്റഡിയിൽ. ദന്പതികളുടെ വളർത്തുമകളുടെ മുൻ ഭർത്താവാണ് പ്രതി റാഫി. അർധരാത്രി 12ഓടെയാണ് സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവിനെ സമീപത്തെ ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. The post കൈക്കുഞ്ഞുമായി രക്തത്തിൽ കുളിച്ചുവരുന്ന യുവതി; വീട്ടിലെത്തി നോക്കിയ നാട്ടുകാർ കണ്ടത് വെട്ടേറ്റ് മരിച്ചു കിടക്കുന്ന ദമ്പതികളെ; ആക്രമണത്തിന് പിന്നിൽ മകളുടെ ആദ്യ ഭർത്താവ് appeared first on RashtraDeepika .
കൊല്ലം ശ്രീ നാരായണഗുരു സാംസാസ്കാരികസമുച്ചയത്തിൻ്റെ മുന്നിൽ ശ്രീ നാരായണ ഗുരുവിന്റെ വെങ്കല പ്രതിമ ഇന്ന് (തിങ്കളാഴ്ച്ച) മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്.
ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിൽ പ്രതികരണവുമായി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കുറ്റം തെളിയിക്കുന്നത് വരെ എല്ലാവരും നിരപരാധികളാണ്. കുറ്റക്കാരനല്ലെന്ന് പിന്നീട് കണ്ടെത്തിയാൽ, നഷ്ടമായ വർഷങ്ങൾക്ക് ആര് മറുപടി നൽകുമെന്നും അദ്ദേഹം ചോദിച്ചു.
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാലു വയസ്സുള്ള ചെറുമകന് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലത്ത്
അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.നാലുപേർക്ക് പരിക്ക്. കേരളപുരം ഗവ.ഹൈസ്കൂളിന് സമീപം മുണ്ടൻചിറ മാടൻകാവ് ജിതീഷ് ഭവനത്തില്‍ ജിജികുമാർ, ഷീല ദമ്പതികളുടെ മകൻ സജിത്താണ് (25) മരിച്ചത്. സഹോദരൻ സുജിത് (19) ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡി. ആശുപത്രിയില്‍ ചികിത്സയിലാണ്.
മുംബൈ: കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള യുവാവ്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലേക്ക് (CRPF) താൻ തിരഞ്ഞെടുക്കപ്പെട്ട വിവരം മകൻ ഓടിവന്ന് അമ്മയോട് പങ്കുവെക്കുന്ന വൈകാരികമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള കുടാൽ നഗർ പഞ്ചായത്തിന് സമീപം റോഡരികിൽ പച്ചക്കറി വിൽക്കുന്ന തന്റെ അമ്മയുടെ അടുത്തേക്കാണ് യുവാവ് ആദ്യം ഈ സന്തോഷവാർത്തയുമായി എത്തിയത്. മഹാരാഷ്ട്രയിലെ പിംഗുളി ഗ്രാമത്തിലെ ഷേത്കർ വാടിയിൽ നിന്നുള്ള ഗോപാൽ സാവന്ത് എന്ന യുവാവാണ് ഈ വിജയഗാഥയിലെ നായകൻ. ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും മല്ലിട്ട് തന്റെ മകനെ വളർത്താൻ റോഡരികിലിരുന്ന് പച്ചക്കറി വിൽക്കുകയായിരുന്നു ഗോപാലിന്റെ അമ്മ. തന്റെ മകൻ രാജ്യത്തെ സേവിക്കാൻ തയ്യാറെടുക്കുന്ന ഒരു സൈനികനായി മാറിയെന്ന വാർത്ത ആ അമ്മയെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. വൈലസ് കുടാൽക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ, തന്റെ യൂണിഫോമിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒടുവിൽ വിജയം വരിച്ച മകൻ, സന്തോഷത്തോടെ അമ്മയുടെ അടുത്തേക്ക് വരുന്നത് കാണാം. ആൾക്കൂട്ടത്തിനിടയിൽ റോഡരികിൽ തന്റെ പച്ചക്കറി കൂടകൾക്ക് മുന്നിൽ ഇരിക്കുകയായിരുന്നു അമ്മ. മകൻ ഈ വലിയ വാർത്ത അറിയിച്ചതും അവർ ആദ്യം വിശ്വസിക്കാനാവാതെ നോക്കി നിൽക്കുകയും പിന്നീട് സന്തോഷം കൊണ്ട് വിതുമ്പുകയും ചെയ്തു. മകനെ കെട്ടിപ്പിടിച്ച് അവർ കരയുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ പോലും കണ്ണ് നിറയിക്കുന്നതായിരുന്നു. ഈ പീഠപ്പാതയിൽ നിന്നാണ് എല്ലാം തുടങ്ങിയത്. തന്റെ മകൻ വലിയ സ്വപ്നങ്ങൾ കാണാൻ അവൾ ഇവിടെ വെയിലിലും മഴയത്തും ഇരുന്ന് ജോലി ചെയ്തു, എന്നാണ് നാട്ടുകാർ പറയുന്നത്. അവൻ സ്വന്തം കാലിൽ നിൽക്കണമെന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം, എന്ന് അമ്മ വിതുമ്പിക്കൊണ്ട് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഗോപാലിനെയും അമ്മയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ആ അമ്മയുടെ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം, നമ്മുടെ വേരുകളെ മറക്കാത്ത ഈ മകനാണ് യഥാർത്ഥ ഹീറോ എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ. ആർഭാടങ്ങളോ വലിയ ആഘോഷങ്ങളോ ഇല്ലാതെ, തന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ ശക്തിയായ അമ്മയോട് ആ സന്തോഷം പങ്കുവെക്കാൻ ആ യുവാവ് തിരഞ്ഞെടുത്തത് തന്റെ അമ്മയുടെ കഷ്ടപ്പാടിന്റെ പ്രതീകമായ അതേ നടപ്പാത തന്നെയായിരുന്നു എന്നത് ഈ വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. ഭാവിയിലെ പോരാട്ടങ്ങൾക്കും രാജ്യസേവനത്തിനുമായി യാത്ര തിരിക്കും മുൻപ് തന്റെ അമ്മയുടെ അനുഗ്രഹം വാങ്ങുന്ന ഈ ദൃശ്യങ്ങൾ ഇന്ത്യയുടെ ഹൃദയം കവർന്നിരിക്കുകയാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് യുവാക്കൾക്ക് ഈ വീഡിയോ വലിയൊരു പ്രചോദനമാണ് നൽകുന്നത്.
അഖിലേന്ത്യ സെൻട്രൽ പാരമിലിറ്ററി ഫോഴ്സസ് എക്സ്-സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ കണ്ണൂർ -കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനവും വാർഷികാഘോഷവും നടന്നു.
കശ്മീരിൽ ഓപ്പറേഷൻ ട്രാഷി; ഭീകരരുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ
കശ്മീരിൽ ഓപ്പറേഷൻ ട്രാഷി; സിംഗ്പ്പോര മേഖലയിൽ ഭീകരരുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ, സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം
രാത്രിയിൽ ടാറിങ്ങിന് മേൽനോട്ടം വഹിക്കവേ ശാസ്താംകോട്ടയിൽ PWD വനിതാഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റശ്രമം
കൊല്ലത്ത് രാത്രിയിൽ ടാറിങ്ങിന് മേൽനോട്ടം വഹിക്കുകയായിരുന്ന പിഡബ്ല്യുഡി (കെആർഎഫ്ബി) വനിതാ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പരാതി നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്ന ശാസ്താംകോട്ട പോലീസ്, മന്ത്രിതലത്തിൽ നിർദേശം വന്നതോടെയാണ് ഞായറാഴ്ച അക്രമികളുടെപേരിൽ കേസെടുത്തത്.
മലപ്പുറത്ത് കുളത്തില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ച നിലയില്‍
പറപ്പൂരിലെ കുളത്തില്‍ അമ്മയെയും രണ്ടു മക്കളെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീണാലുങ്ങല്‍ സ്വദേശി സൈനബ (40), മക്കളായ ആഷിഖ് (22), ഫാത്തിമ ഫർസീല (16), എന്നിവരാണ് മരിച്ചത്
സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: 21 പേര് കൊല്ലപ്പെട്ടു
മാഡ്രിഡ്: തെക്കന്‍ സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര് കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോര്‍ഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടം നടന്നത്. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിന്‍ ഇതിലേക്ക് ഇടിച്ച് പാളം തെറ്റിയതോടെയാണ് വലിയ ദുരന്തമുണ്ടായത്. മലാഗയില്‍ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട മലാഗയില്‍ നിന്നുള്ള ട്രെയിനില്‍ ഏകദേശം 300 യാത്രക്കാര്‍ ഉണ്ടായിരുന്നതായി ട്രെയിന്‍ ഓപ്പറേറ്റ് ചെയ്ത സ്വകാര്യ കമ്പനിയായ ഇറിയോ അറിയിച്ചു. സംഭവത്തില്‍ 73 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബോഗികള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. സ്പെയിന് രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച അവര്‍, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രതികരിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ഒന്നാം പ്രതി സംഗീതിന്റെ സഹോദരൻ സമ്പത്ത് മൂന്നാം പ്രതി. ഒന്നാം പ്രതി ക്ലർക്ക് സംഗീതും ഇടനിലക്കാരൻ അനിൽകുമാറും ചേർന്ന് കോടികളുടെ സ്വത്ത് വാങ്ങികൂട്ടിയതായാണ് കണ്ടെത്തൽ.
തിരുവനന്തപുരം: സമുദായ നേതാക്കളോടുള്ള വെല്ലുവിളി വി.ഡി.സതീശൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട സതീശന്റെ പരാമര്‍ശമാണ് വിവാദങ്ങൾക്ക് തുടക്കം. തുടര്‍ന്ന് സതീശനെതിരെ വെള്ളാപ്പള്ളിയും എന്‍എസ്എസ് നേതാവ് ജി. സുകുമാരന്‍ നായരും രംഗത്തെത്തി. പിന്നാലെ വിശദീകരണവുമായി സതീശനും രംഗത്തെത്തിയിരുന്നു. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുതെന്നുമാണ് കോൺഗ്രസ് നിലപാട്. അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായ നേതാക്കളെ പിണക്കേണ്ടന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇവരെ പിണക്കിയാൽ നാലു ജില്ലകളിൽ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതാക്കൾ പറയുന്നു The post ഞാൻ അത് മാത്രമേ പറഞ്ഞിട്ടുള്ളു; സമുദായ നേതാക്കളോടുള്ള വെല്ലുവിളി സതീശൻ ഒഴിവാക്കണം; നാലു ജില്ലകളിൽ തിരിച്ചടിയുണ്ടാകും, സതീശന് മുന്നറിയിപ്പുമായി നേതാക്കൾ appeared first on RashtraDeepika .
താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നു
സംസ്ഥാന കലോത്സവം ; കവിതാരചനയിലും ഉപന്യാസത്തിലും തിളങ്ങി കണ്ണൂർ സ്വദേശി കെ.വി. മെസ്ന
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിഭാഗം മലയാളം കവിതാ രചനയിൽ മൂന്നാം തവണയും എ ഗ്രേഡും ഉപന്യാസ രചനയിൽ എ ഗ്രേഡും നേടി കണ്ണൂർ സ്വദേശി കെ.വി. മെസ്ന. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മെസ്നക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.
കൗണ്‍സിലിംഗിനിടെ കുട്ടി തുറന്നു പറഞ്ഞു; പതിനൊന്നുകാരിയെ പീഡിപ്പിച്ച 63 കാരന് 15 വർഷം കഠിനതടവ്
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ തന്ത്രപൂര്‍വം കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ 40-ാം ഓവറില്‍ 91 പന്തിലാണ് കോലി ഏകദിനങ്ങളിലെ 54-ാം സെഞ്ചുറി തികച്ചത്. പതിവുപോലെയുള്ള ആവേശപ്രകടനങ്ങളൊന്നുമില്ലാതെയായിരുന്നു കോലിയുടെ സെഞ്ചുറി ആഘോഷം.
വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എൽ.ഡി.എഫിന് നേട്ടമാവില്ല : വി. മുരളീധരൻ
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം എന്ന വെള്ളാപ്പള്ളി നടേശന്റെ മുദ്രാവാക്യം എൽ.ഡി.എഫിന് നേട്ടമാവില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.
ജീവിച്ചിരിക്കുന്ന ആളുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് 60 കാരൻ്റെ ഭാര്യയ്ക്ക് കത്തയച്ച് പഞ്ചായത്ത് അധികൃതര്‍. പ്രമാടം ഗ്രാമപഞ്ചായത്തിലാണ് സംഭവം നടന്നത്. ഇളംകൊള്ളൂര് സ്വദേശി ഗോപിനാഥന് നായരുടെ(60)ഭാര്യയ്ക്കാണ് പഞ്ചായത്തിന്റെ കത്ത് ലഭിച്ചത്.
ധനുഷിന്റെ കര നെറ്റ്ഫ്ലിക്സിന്, മമിത ചിത്രം തിയറ്ററുകളില്‍ എപ്പോള്‍?
മമിതയാണ് കരയില്‍ നായികയായി എത്തുന്നത്.
രജിസ്റ്റര്‍ ചെയ്യാത്ത മദ്റസകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ അടച്ചുപൂട്ടാനാവില്ല: അലഹബാദ് ഹൈക്കോടതി
അലഹബാദ്: രജിസ്റ്റര്‍ ചെയ്യാത്ത മദ്റസകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ അടച്ചുപൂട്ടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കാസിമിലെ സനത് ഇമാം അഹമദ് റസ അടച്ചുപൂട്ടണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി വിധി. അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടാനാവില്ലെന്ന് കോടതി പറഞ്ഞു. കോടതി ഉത്തരവിനെ സംസ്ഥാനത്തെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തു. ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകള്‍ തടയാന്‍ വിധി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
കാൻബെറ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുപ്പമേറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമം പാലിക്കുന്നതിന്റെ ഭാഗമായി 5.5 ലക്ഷത്തോളം അക്കൗണ്ടുകൾ മെറ്റാ പ്ലാറ്റ്ഫോം നീക്കം ചെയ്തു. ലോകത്തെ തന്നെ ഏറ്റവും കർശനമായ സോഷ്യൽ മീഡിയ നിയമങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ കഴിഞ്ഞ ഡിസംബറിൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് മെറ്റാ ഇത്രയും വലിയ തോതിൽ അക്കൗണ്ടുകൾ ഒഴിവാക്കിയത്. ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കിയ 'ഓൺലൈൻ സേഫ്റ്റി അമെൻഡ്മെന്റ് (സോഷ്യൽ മീഡിയ മിനിമം ഏജ്) ആക്ട് 2024' പ്രകാരം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമില്ല. ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 50 മില്യൺ ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. മെറ്റയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 3,30,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ. 1,73,000 ഫേസ്ബുക്ക് അക്കൗണ്ടുകൾ. 40,000 ത്രെഡ്സ് അക്കൗണ്ടുകൾ എന്നിവയാണ് നിരോധിച്ചത്. 16 വയസ്സിൽ താഴെയുള്ളവർ എന്ന് മെറ്റാ തിരിച്ചറിഞ്ഞ അക്കൗണ്ടുകൾക്കെതിരെയാണ് ഈ നടപടി. എന്താണ് പുതിയ നിയമം? കുട്ടികളുടെ മാനസികാരോഗ്യത്തെ സോഷ്യൽ മീഡിയ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ആന്റണി ആൽബനീസ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിലും 16 വയസ്സിൽ താഴെയുള്ളവർക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല എന്നതാണ് ഈ നിയമത്തിന്റെ പ്രധാന പ്രത്യേകത. കുട്ടികൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകൾക്കാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് പുറമെ ടിക് ടോക്, സ്നാപ്ചാറ്റ്, എക്സ് (ട്വിറ്റർ), റെഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കും ഈ നിയമം ബാധകമാണ്. മെറ്റയുടെ നിലപാടും എതിർപ്പും നിയമം പാലിക്കുന്നുണ്ടെങ്കിലും, സർക്കാരിന്റെ ഈ നടപടിയോട് മെറ്റാ വിയോജിപ്പ് പ്രകടിപ്പിച്ചു. വെറും നിരോധനം കൊണ്ട് കുട്ടികളെ സംരക്ഷിക്കാനാകില്ലെന്നും പകരം കുട്ടികൾ നിയമത്തിന് പുറത്തുള്ള അനിയന്ത്രിതമായ വെബ്സൈറ്റുകളിലേക്ക് മാറാൻ ഇത് കാരണമാകുമെന്നും മെറ്റാ ചൂണ്ടിക്കാട്ടുന്നു. ഓരോ ആപ്പിനും പ്രത്യേകം നിരോധനം ഏർപ്പെടുത്തുന്നതിന് പകരം, ആപ്പ് സ്റ്റോറുകൾ വഴിയോ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വഴിയോ പ്രായം പരിശോധിക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് മെറ്റാ വാദിക്കുന്നു. എങ്ങനെയാണ് പ്രായം തിരിച്ചറിയുന്നത്? അക്കൗണ്ട് ഉടമകളുടെ പ്രായം തിരിച്ചറിയാൻ വിവിധ സാങ്കേതിക വിദ്യകളാണ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത്. എഐ (AI) ഉപയോഗിച്ചുള്ള പ്രായം നിർണ്ണയിക്കൽ, തിരിച്ചറിയൽ രേഖകൾ പരിശോധിക്കൽ, ഫെയ്സ് സ്കാനിംഗ് തുടങ്ങിയ രീതികൾ ഇതിനായി ഉപയോഗിക്കുന്നു. ആഗോളതലത്തിലെ പ്രതികരണം ഓസ്ട്രേലിയയുടെ ഈ വിപ്ലവകരമായ നീക്കം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഡെന്മാർക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാനമായ നിയമങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. എന്നാൽ കുട്ടികളുടെ സ്വകാര്യതയെയും ഓൺലൈൻ സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചില മനുഷ്യാവകാശ പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ഭീഷണി, വിദ്വേഷം, അക്രമം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് ഓസ്ട്രേലിയൻ സർക്കാർ മുൻഗണന നൽകുന്നത്. മെറ്റയുടെ ഈ നടപടി മറ്റ് പ്ലാറ്റ്ഫോമുകളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ അക്കൗണ്ടുകൾ നിരോധിക്കപ്പെടുമെന്നും ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ അറിയിച്ചു.
വളർച്ചയ്ക്ക് ഗുണം, രുചിയിൽ കിടിലൻ; സൂപ്പർ കറി
വളർച്ചയ്ക്ക് ഗുണം, രുചിയിൽ കിടിലൻ; സൂപ്പർ കറി
ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് വി ഡി സതീശന് വീരാളിപ്പട്ട് പുതക്കും: എം വി ഗോവിന്ദന്
ആര് എസ് എസുകാരന്റെ മുന്നില്‍ പോയി വഴങ്ങിയതിന് സതീശന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ ഇനിയും ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുമെന്നാണ് പറയുന്നത്
സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങള്‍ അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ഗ്രോക്ക് എഐ വിവിധ രാജ്യങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങവെയാണ് ഇലോണ്‍ മസ്ക് എക്സില്‍ ഒരു ദശലക്ഷം ഡോളര്‍ പ്രതിഫലമുള്ള ലേഖന മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്
പാകിസ്താനിലെ കറാച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; ആറു പേര് മരിച്ചു: 20 പേര്‍ക്ക് പരിക്ക്
പാകിസ്താനിലെ കറാച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; ആറു പേര് മരിച്ചു
ഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തി ലണ്ടനില്‍ തട്ടിപ്പുവീരന്മാരുടെ അര്‍മാദം!
യാത്രയ്ക്കിടെ പനി കടുത്തു, അപസ്മാരമായി; പിഞ്ചുകുഞ്ഞുമായി KSRTC സ്വിഫ്റ്റ് ആശുപത്രിയിലേക്ക്
എറണാകുളത്ത് യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ജീവനക്കാർ.തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം
ചുവപ്പിൽ മുങ്ങിയ കോഴിക്കോട്; 25 വർഷമായി കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ല, ഇത്തവണ എന്താകും?
യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗ് തങ്ങളുടെ സ്വാധീനം നിലനിർത്തുമ്പോഴും, കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. കെ കരുണാകരനും പി ശങ്കരനും കെ മുരളീധരനും വെന്നിക്കൊടി പാറിച്ച മണ്ണാണ് കോഴിക്കോടിൻ്റേത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ കോഴിക്കോട്ടെ കോൺഗ്രസിന് നെഞ്ചിടിപ്പേറും
സിആർപിഎഫിൽ ജോലി ലഭിച്ച സന്തോഷവാർത്ത മകൻ ഓടി വന്ന് റോഡരികിൽ പച്ചക്കറി വിൽക്കുന്ന അമ്മയോട് പങ്കുവെക്കുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയുടെ സന്തോഷക്കണ്ണുനീരും മകന്റെ നേട്ടവും കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
ന്യൂഡല്‍ഹി: മൂന്നു ലക്ഷത്തോളം യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്ക്ക് ഭീമന് തുക പിഴ ചുമത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നടപടി രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിക്ക് 22.11 കോടി രൂപയാണ് പിഴ ചുമത്തിയത്. യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതില്‍ കമ്പനി വലിയ അലംഭാവമാണ് കാട്ടിയതെന്ന് ഡിജിസിഎ വിലയിരുത്തി. കഴിഞ്ഞ
സിഡ്നി ബിഗ് ബാഷിൽ പാക് താരം ബാബർ അസം വീണ്ടും നിരാശപ്പെടുത്തി. ബ്രിസ്ബേൻ ഹീറ്റിനെതിരെ വെറും ഒരു റൺസിന് പുറത്തായ ബാബറിന്റെ പ്രകടനം, നേരത്തെ സിംഗിൾ നിഷേധിച്ച സഹതാരം സ്റ്റീവ് സ്മിത്തിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു.
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ
താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ. മുസ്ലിം മേഖലയിൽ ലീഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ

29 C