മാർച്ച് നാലിന് വിജയ്യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാലിക്കിടെയുണ്ടാകുന്ന അപകടങ്ങൾ രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കുന്നതിനിടെയാണ് ഈ മരണം.
വൈറ്റില കൊലപാതകം: പ്രതി ഷാജിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി
വൈറ്റില ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63) മരട് പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. ഇന്നലെയാണ് രണ്ട് ദിവസത്തേക്ക് തെളിവെടുപ്പിനായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്
കണ്ണൂരിൽ പൊലീസ് ആസ്ഥാനത്തിന് സമീപം കടകളിൽ മോഷണം
നഗരത്തിൽ പൊലീസ് ആസ്ഥാനത്തിന് സമീപം വിലസി മോഷ്ടാവ്. രണ്ട് മൊബൈൽ ഷോപ്പുകളിലും മിൽമ സ്റ്റാളിലും നിർത്തിയിട്ട കാറിലുമാണ് മോഷണം നടന്നത്
സ്കൂൾ പ്രിൻസിപ്പലിനെതിരെ പോക്സോ കേസ്
വിദ്യാർത്ഥികളുടെ നഗ്നചിത്രം ആപ്പ് ഉപയോഗിച്ച് നിർമ്മിച്ച കുന്നംകുളം സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് പോക്സോ കേസെടുത്തു
വിജയ്യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു
വിജയ്യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു; വിജയ്യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെയായിരുന്നു അപകടം
ചവറ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷിബു ബേബിജോണിന്റെ കൈവശമുളളത് 30,000 രൂപയും മറ്റു നിക്ഷേപങ്ങളും. വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും ചേര്‍ത്ത് 17.75 കോടി രൂപയും 3.84 കോടി രൂപയുടെ വീടും ഭൂമിയുമാണ് ആസ്തി. ഭാര്യ ആനിക്ക് കൈവശമുള്ള 5,000 ഉള്‍പ്പെടെ വിവിധ ഇനത്തില്‍ 2.28 കോടി രൂപയും 74.84 ലക്ഷം രൂപയുടെ ഭൂമിയും വീടും ആസ്തിയായുണ്ട്. 3.62 കോടി രൂപയുടെ ബാധ്യതയും ഷിബുവിനുണ്ട്. കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശം പണമായി 9,70,493 രൂപ. ഭാര്യയുടെ കൈവശം 36,62,325 രൂപയും ഭാര്യയുടെ ഉടമസ്ഥതയില്‍ 600 ഗ്രാം സ്വര്‍ണവുമുണ്ട്. തിരുവഞ്ചൂരിന്റെ പേരില്‍ 79.50 ലക്ഷം രൂപയുടെ വസ്തു, ഭാര്യയുടെ ഉടമസ്ഥതയില്‍ 90.62 ലക്ഷം രൂപയുടെ വസ്തുവും ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുമുണ്ട്. 12.76 ലക്ഷം രൂപ ബാധ്യതയുണ്ട്. പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനു സ്വന്തമായി വാഹനവുമില്ല, സ്ഥലം ഉള്‍പ്പെടെയുള്ള വസ്തുക്കളോ ഇല്ല. കൈവശം പണമായി 50,000 രൂപയുണ്ട്. ആകെ ജംഗമ ആസ്തിമൂല്യം: 17.19 ലക്ഷം രൂപ. ബാധ്യത : 13.2 ലക്ഷം രൂപ. പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ കൈവശം പണമായി 20,000 രൂപയുണ്ട്. 100 ഗ്രാം സ്വര്‍ണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്ഥതയില്‍ 500 ഗ്രാം സ്വര്‍ണം, 2019 മോഡല്‍ ഇന്നോവ കാറുണ്ട്, ആകെ ജംഗമ ആസ്തി മൂല്യം: 51.59 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്ഥതയില്‍ 86.44 ലക്ഷം രൂപ, സ്ഥലം ഉള്‍പ്പെടെയുള്ള മറ്റുവസ്തുക്കളുടെ മൂല്യം: 10.8 കോടി. ഭാര്യയ്ക്ക് 9.5 കോടി, ബാധ്യതയായി 4.36 കോടി രൂപയുണ്ട്. പൂഞ്ഞാറിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ കൈവശം പണമായി 20,000 രൂപ. 50 ഗ്രാം സ്വര്‍ണം, ഭാര്യയുടെ ഉടമസ്ഥതയില്‍ 220 ഗ്രാം സ്വര്‍ണം, ഇന്നോവ കാര്‍, ഒരു ലക്ഷം രൂപ വില വരുന്ന പിസ്റ്റള്‍, 25,000 രൂപയുടെ മറ്റൊരു തോക്ക്, ആകെ ജംഗമ ആസ്തിമൂല്യം: 17.53 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയില്‍ 33.57 ലക്ഷം രൂപ, സ്ഥലം ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 2.18 കോടി രൂപ, ബാധ്യത: 48 ലക്ഷം രൂപ. കാഞ്ഞിരപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ജയരാജിന്റെ കൈവശം പണമായി 25,000 രൂപ. 205 ഗ്രാം സ്വര്‍ണം. ഭാര്യയുടെ ഉടമസ്ഥതയില്‍ 880 ഗ്രാം സ്വര്‍ണം, ആകെ ജംഗമ ആസ്തിമൂല്യം: 36.9 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയില്‍ 1.21 കോടി രൂപ, സ്ഥലം ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 1.80 കോടി രൂപ. ബാധ്യത: നിയമസഭാ ഭവന വായ്പയായി എടുത്ത 9.81 ലക്ഷം രൂപ. കാഞ്ഞിരപ്പള്ളിയിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്റെ കൈവശം പണമായി 3,000 രൂപയുണ്ട്, 4 ഗ്രാം സ്വര്‍ണം പക്കലുണ്ട്, ഭാര്യയുടെ ഉടമസ്ഥതയില്‍ 112.8 ഗ്രാം സ്വര്‍ണം, 2 കാറുകള്‍, ആകെ ജംഗമ ആസ്തിമൂല്യം: 29.6 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്ഥതയില്‍ 95.6 ലക്ഷം രൂപ, സ്ഥലം ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 1.45 കോടി രൂപ, ബാധ്യത : 1.87 ലക്ഷം രൂപയുടെ കാര്‍ വായ്പ. ചവറ നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. സുജിത്ത് വിജയന് പിള്ളയ്ക്ക് വിവിധയിനങ്ങളില്‍ 3.15 കോടി രൂപയുടെ വരുമാനവും 3.28 കോടി രൂപയുടെ ഭൂമിയും ഉള്‍പ്പെടെ 6.43 കോടി രൂപയുടെ ആസ്തിയുണ്ട്. ഭാര്യ പാര്‍വതി പിള്ളയുടെ പേരില്‍ 1.87 കോടിയുടെ വരുമാനവും 86 ലക്ഷം രൂപയുടെ ഭൂമിയും ഉള്‍പ്പടെ 2.73 കോടി രൂപയുടെ ആസ്തി. സുജിത്തിന് 44 ലക്ഷത്തിന്റെ ബാധ്യതയും ഭാര്യക്ക് 34 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്.
ന്യൂഡല്‍ഹി: വനിതാ സംവരണം നടപ്പാക്കുന്നതിനായി 2011 ലെ സെന്‍സസ് അനുസരിച്ച് ലോക്സഭാ- നിയമസഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിര്‍ദേശം നടപ്പായാല്‍ ലോക്സഭാംഗങ്ങളുടെ എണ്ണം 816 ആയി ഉയരും. അതില്‍ 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. നിലവില്‍ 543 അംഗങ്ങളാണു ലോക്സഭയിലുള്ളത്. കേരള നിയമസഭയില്‍ സീറ്റുകളുടെ എണ്ണം 140 ല്‍നിന്ന് 210 ആയി ഉയരും. ലോക്സഭാ സീറ്റുകള്‍ 20 ല്‍നിന്ന് 30 ആയി മാറും. കേരള നിയമസഭയില്‍ 70 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടും. വനിതാ സംവരണ നിയമം വരാനിരിക്കുന്ന സെന്‍സസ്, അതിന് ശേഷമുള്ള മണ്ഡല പുനര്‍നിര്‍ണയം എന്നിവയില്‍നിന്ന് വേര്‍പെടുത്തി നടപ്പിലാക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. സമവായമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ നടക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന യോഗത്തില്‍ ബി.ജെ.ഡി, വൈ.എസ്.ആര്. കോണ്‍ഗ്രസ്, എന്‍.സി.പി. (എസ്.പി.), ശിവസേന (യു.ബി.ടി.), തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളുമായി അമിത് ഷാ പിന്നീട് കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ പങ്കെടുത്ത രണ്ട് പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം അറിയിച്ചതായി സ്ഥിരീകരിച്ചു. സെന്‍സസ് 2029 ന് ശേഷവും തുടരാന്‍ സാധ്യതയുള്ളതിനാല്‍, മണ്ഡല പുനര്‍നിര്‍ണയ നിയമത്തിലും വനിതാ സംവരണ നിയമത്തിലും ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ തെക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കകളെ പരിഹരിക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ജനസംഖ്യാനുപാതികമായ സീറ്റ് വര്‍ധനയെ ഈ സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ്. ഓരോ സംസ്ഥാനത്തും വനിതാ സംവരണ സീറ്റുകള്‍ തീരുമാനിക്കാന്‍ നറുക്കെടുപ്പ് സമ്പ്രദായം കൊണ്ടുവരുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഒരു എം.പി. അറിയിച്ചു. ഓരോ മൂന്നാമത്തെ സീറ്റും വനിതകള്‍ക്കായി സംവരണം ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സീറ്റുകള്‍ സ്ഥിരമായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോക്സഭയില്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രാതിനിധ്യത്തിന്റെ ശതമാനം മാറില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ധാരണയുണ്ടായാല്‍ ബില്‍ വൈകാതെ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേതാക്കളുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. സംസ്ഥാനത്താകെ 1269 പത്രികകളാണു ലഭിച്ചത്.പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി 26 ആണ്. പ്രതിപക്ഷ നേതാവും പറവൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ വി.ഡി. സതീശന്, പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് കെ. മാണി, ഒറ്റപ്പാലത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി മേജര്‍ രവി, നേമത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥന്, ഗുരുവായൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്, എലത്തൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രന്, തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി അഖില്‍ മാരാര്‍, തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുധീര്‍ കരമന, എന്‍.ഡി.എ. സ്ഥാനാര്‍ഥി കരമന ജയന് എന്നിവരടക്കം നിരവധി പ്രമുഖര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്കി. പയ്യന്നൂരിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനും പത്രിക നല്കി. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളതിനാല്‍ അവരെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതാക്കള്‍. ഇത്തവണ 2.72 കോടി വോട്ടര്‍മാരാണു കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ വിധിയെഴുതുന്നത്. സൂക്ഷ്മപരിശോധനയും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയപരിധിയും കഴിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ യഥാര്‍ഥ മത്സരചിത്രം വ്യക്തമാകും.
മങ്കടയിൽ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനുള്ള CPM നീക്കം ലീഗ് വോട്ടിൽ വിള്ളലുണ്ടാകുമോ?
മങ്കടയിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം; കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനുള്ള സിപിഎം നീക്കം ലീഗ് വോട്ടിൽ വിള്ളലുണ്ടാകുമോ?, വിമത നീക്കം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ UDF
ഡോ.സിങ്കാര വടിവേലിന് സ്വീകരണം ഒരുക്കി ഒമാനിലെ ഇന്ത്യൻ അംബാസഡർ
മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷത്തിലധികം രൂപ, മാറ്റിവെച്ച തുക വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ; പ്രചോദനമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോ.സിങ്കാര വടിവേൽ, സ്വീകരണം ഒരുക്കി ഒമാനിലെ ഇന്ത്യൻ അംബാസഡർ
മൈലാട്ടിയിൽ LDFൻ്റെ പ്രചാരണ ബോർഡ് നശിപ്പിച്ചു; മുഖ്യമന്ത്രിയുടെ ചിത്രം കീറിയെടുത്തു
മൈലാട്ടിയിൽ LDFൻ്റെ പ്രചാരണ ബോർഡ് നശിപ്പിച്ചു; മുഖ്യമന്ത്രിയുടെ ചിത്രം കീറിയെടുത്തു, കേസെടുത്ത് ബേക്കൽ പൊലീസ്
നോ കമെന്റ്സ്, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പ്രതികരിക്കാമെന്ന് ജി സുധാകരന്റെ അപരൻ
'നോ കമെന്റ്സ്, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പ്രതികരണം'; അമ്പലപ്പുഴയിൽ ജി സുധാകരന് അപരൻ, പത്രിക നൽകി പാതിരപ്പള്ളി സ്വദേശി സുധാകരൻ G Sudhakaran | Pathirappally | Ambalappuzha | sudhakaran | Kerala Assembly Election
CBI ഉദ്യോഗസ്ഥരെന്ന വ്യാജേന പണം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘം; വയോധികന് നഷ്ടമായത് 15 കോടി
കർണാടകയെ ഞെട്ടിച്ച് വീണ്ടും സൈബർ തട്ടിപ്പ്; CBI ഉദ്യോഗസ്ഥരെന്ന വ്യാജേന പണം ആവശ്യപ്പെട്ടു തട്ടിപ്പ് സംഘം; വയോധികന് നഷ്ടമായത് 15 കോടി
UDFനെ അധികാരത്തിലെത്തിക്കാൻ മണ്ഡലത്തിലെ ജനങ്ങൾ കഠിനമായി പ്രവർത്തിക്കുന്നു: മഞ്ഞളാംകുഴി അലി
മലപ്പുറം ജില്ലയിലെ സിപിഎമ്മിൻ്റെ അവസ്ഥയിൽ സങ്കടം തോന്നുന്നു, ആരാണ് സ്ഥാനാർത്ഥിയെന്ന് അവർക്ക് തന്നെ അറിയില്ല: മഞ്ഞളാംകുഴി അലി Manjalamkuzhi Ali | Kerala Assembly Election 2026
ബഡ്സ് സ്കൂളിലെ ഈ കുഞ്ഞുങ്ങൾ എനിക്ക് മക്കളെപ്പോലെ: കുണ്ടറയിലെ LDF സ്ഥാനാർത്ഥി
കുണ്ടറയിലെ LDF സ്ഥാനാർത്ഥി എസ്.എൽ.സജികുമാറിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് പെരിനാട് ബഡ്സ് സ്കൂളിലെ കുട്ടികളും അധ്യാപകരും, തുക ഏറ്റുവാങ്ങിയത് വികാരാധീനനായി Kunadara | Kerala Assembly Election | SL Sajikumar
ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന തോന്നൽ സിപിഎമ്മിനുണ്ട്; ഡോ ജി. ഗോപകുമാർ
'തോമസ് ഐസക് കരുതലോടെ സംസാരിക്കണമായിരുന്നു, പിഷാരടിയെ കോമാളിയെന്ന് വിളിച്ചത് തിരിച്ചടിയാകും'; ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന തോന്നൽ സിപിഎമ്മിനുണ്ടെന്ന് ഡോ ജി. ഗോപകുമാർ
വണ്ടിപ്പെരിയാർ ജിനു വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്
വണ്ടിപ്പെരിയാർ മ്ലാമലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു
1200 ലിറ്റർ സ്പിരിറ്റുമായി രണ്ടു പേർ അറസ്റ്റിൽ
: ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ്.ഐ ജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്ക പറമ്പിൽ എ.എച്ച് അൻസിഫ് (40 )മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിന്സമീപത്തെ ഗിരീഷ് ( 39 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
പൊലീസ് ചമഞ്ഞ് കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ
പഴയ വെണ്ടുരുത്തി പാലത്തിന് സമീപം പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് പണം കവർന്ന കേസിലെ മുഖ്യപ്രതിയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി എം.എ.ആർ റോഡ് പുത്തൻവീട്ടിൽ ഷക്കി അൻവറാണ് (36) പിടിയിലായത്
ശ്രദ്ധ വേണ്ടത് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകും
തിരുവനന്തപുരം: ജില്ലയിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അരപ്പവൻ സ്വർണ്ണപ്പൊട്ടും പതിനയ്യായിരം രൂപയും കവർന്നു
തളിക്കുളം തളിക്കുളങ്ങര ശങ്കരനാരായണ ക്ഷേത്രത്തിൽ ഓഫീസ് കുത്തിതുറന്ന് അര പവൻ സ്വർണപ്പൊട്ടും 15,000 രൂപയും സി.സി.ടി.വി കാമറയും ഡി.വി.ആറും മോഷ്ടിച്ചു
ഗ്രാമീണ മേഖലയിൽ പിടിമുറുക്കി ലഹരിസംഘം
നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലും കോളനികളിലുമായി ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായോ അല്ലാതെയോ ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുന്നു
സിപിഎമ്മിനൊപ്പം കോൺക്രീറ്റ് പോലെ ഉറച്ച് നിൽക്കും; ജോസ് കെ മാണി | Pala | Jose K Mani
'വിഷമഘട്ടത്തിൽ ചേർത്തുപിടിച്ചത് ഇടതുപക്ഷമാണ്, CPMനൊപ്പം കോൺക്രീറ്റ് പോലെ ഉറച്ച് നിൽക്കും'; താൻ പാലായുടെ മകനാണെന്നും ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും ജോസ് കെ മാണി Pala | Jose K Mani | Kerala Congress M | CPM | Kerala Assembly Election
കൊച്ചി: കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടക്കുന്ന പ്രതി സജിത് ജാമ്യപേക്ഷയ്ക്കൊപ്പം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതു വ്യാജരേഖകള്‍. വ്യാജരേഖകളാണെന്നു തിരിച്ചറിഞ്ഞതോടെ കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. മകള്‍ക്കു വിദേശപഠനത്തിനായി അഡ്മിഷന് വാങ്ങുന്നതിനായി തനിക്ക് ഇടക്കാല ജാമ്യം വേണമെന്നായിരുന്നു സജിത്തിന്റെ ആവശ്യം. ഇതിനായി രേഖകളും ഹാജരാക്കി. എന്നാല്‍ അവയെല്ലാം വ്യാജമാണെന്നു പ്രോസിക്യൂഷന് വാദിക്കുകയായിരുന്നു. കേസിലെ ആറാം പ്രതിയാണു സജിത്ത്. ബിസിനസ് പകപോക്കലിനു നടത്തിയ ക്രൂരകൊലപാതകമായിരുന്നെന്നും ജാമ്യത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. പകയില്‍ നിരാപരാധികള്‍ വരെ കൊല്ലപ്പെട്ടെന്നും സംസ്ഥാനം വ്യക്തമാക്കി. എവറസ്റ്റ് ചിറ്റ്സ് ൈപ്രവറ്റ് ലിമിറ്റഡ് ഉടമ രമേശ്, സഹോദരി ലത, കാര്‍ ൈഡ്രവര്‍ ഷംസുദ്ദീന് എന്നിവരെ 2005 ജൂലൈ 20 നു ഹിമാലയ ചിറ്റ്സ് ൈപ്രവറ്റ് ലിമിറ്റഡ് ഉടമകളായ സജിത്ത്, ബിനീഷ് തുടങ്ങിയവര്‍ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണു കേസ്. ഹിമാലയ ഗ്രൂപ്പിന്റെ എം.ഡി. സ്ഥാനം രാജിവച്ച രമേശ് എവറസ്റ്റ് ചിറ്റ്സ് എന്ന സ്ഥാപനം തുടങ്ങിയതിലെ വൈരാഗ്യമായിരുന്നു കൊലപാതക കാരണം. ഹിമാലയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍മാരായ ചെറായി നൊച്ചിക്കാട്ടു സജിത്തും ചെറായി കളത്തില്‍ ബിനീഷുമടക്കം അഞ്ചുപ്രതികള്‍ക്കു കോടതി ജീവപര്യന്ത്യം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇവരടക്കം കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒമ്പതു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. ഇവരില്‍ മൂന്നുപേര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. കൊലപാതകം ആസൂത്രണം ചെയ്ത മൂന്നാം പ്രതി ചെറായി പള്ളിപ്പുറം കളത്തില്‍ത്തറ 'മൃഗം സാജു' എന്ന സാജു ജീവപര്യന്തം ശിക്ഷയ്ക്കിടയില്‍ പരോളിലിറങ്ങി കാമുകിയെ വിവാഹം കഴിച്ചു. മുഖ്യപ്രതികളില്‍ ഒരാളുടെ ഭാര്യ, പ്രതിക്കു ആദ്യ പരോള്‍ ലഭിച്ചതിന്റെ തലേന്നു സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുക്കളുമായി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി. പ്രതിയുടെ ഭാര്യയുടെ പേരിലുള്ള കോടികളുടെ സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ നടത്തിയ നാടകമെന്നാണ് ഇതേക്കുറിച്ചുള്ള ആരോപണം. കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ പിങ്കി, ജയിലില്‍ കഴിയുന്ന പ്രതികളുടെ ഭീഷണിയെത്തുടര്‍ന്നു കൈക്കുഞ്ഞുമായി നാടുവിട്ടിരുന്നു. ജെബി പോള്‍
സഭാ തര്‍ക്കം: പള്ളികള്‍ കൈമാറാനുള്ള ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്
കൊച്ചി: യാക്കോബായ -ഓര്‍ത്തഡോക്സ് സഭ തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ ഏറ്റെടുത്ത് കൈമാറാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂര്‍ സെന്റ് തോമസ്, പാലക്കാട് മംഗലംഡാം സെന്റ് മേരീസ്, എരിക്കിന്‍ചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറാനുള്ള 2024 ഓഗസ്റ്റ് 30ലെ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേയാണ് അപ്പീല്‍. കോടതി ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ സര്‍ക്കാറും യാക്കോബായ സഭാംഗങ്ങളും അപ്പീല്‍ നല്‍കിയെങ്കിലും ഡിവിഷന്‍ബെഞ്ച് തള്ളി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു.2024 ഒക്ടോബറിലെ 17ലെ ഡിവിഷന്‍ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി അപ്പീല്‍ വീണ്ടും പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലേക്ക് മടക്കുകയായിരുന്നു. ഇന്നലെ വിധി പറയാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് വൈകിട്ടത്തേക്ക് മാറ്റുകയായിരുന്നു. ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജികളും ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാനും പകരം ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുകയാണെന്നും രമേശ് ആരോപിച്ചു. പാലക്കാടും ഏറ്റുമാനൂരും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരുത്തിയ മാറ്റങ്ങളും 20-20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യു.ഡി.എഫിനെ തകര്‍ക്കാന്‍ മോദിയും അമിത് ഷായും പിണറായി വിജയനും ചേര്‍ന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ്.ബി.ജെ.പിക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനെ സഹായിക്കാനാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം അട്ടിമറിച്ചു. കേസില്‍ പ്രതികളായ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അവര്‍ക്ക് ജാമ്യം ലഭിക്കാന്‍ എസ്.ഐ.ടിക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പുറമെ പറയുമ്പോഴും, ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ സത്യവാങ്മൂലത്തില്‍ തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറച്ചുനില്‍ക്കുന്നത് ഭക്തരോടുള്ള പരസ്യമായ വഞ്ചനയാണ്. വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം. സ്വന്തം പാര്‍ട്ടിക്കാരനായ ജി. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാവിനെതിരേ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ കേരളീയ സംസ്കാരത്തിന് നിരക്കാത്തതാണ്. നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നത്. രാജ്യത്ത് ബി.ജെ.പിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് രാഹുല്‍ ഗാന്ധി മാത്രമാണ്. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരേ സി.പി.എം സൈബര്‍ വിംഗിനെ ഉപയോഗിച്ച് നടത്തുന്ന തരംതാഴ്ന്ന ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് ലാഭത്തിനായി ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ആര് ചെയ്താലും അംഗീകരിക്കാനാവില്ല. യു.ഡി.എഫിനെ പിന്തുണയ്ക്കുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന സി.പി.എം, ഇപ്പോള്‍ പി.ഡി.പിയുടെ പിന്തുണ സ്വീകരിക്കുന്നത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. പ്രമുഖ കലാകാരന് രമേഷ് പിഷാരടിയെ തോമസ് ഐസക് കോമാളി എന്ന് വിളിച്ചത് രാഷ്ട്രീയമായ പാപ്പരത്തമാണ്. യു.ഡി.എഫില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തെരഞ്ഞെടുപ്പ് വിജയത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളി: മോദി
ദീര്‍ഘകാല പ്രത്യാഘാതമുണ്ടാകും.
എറണാകുളം ജില്ലയിലെ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയാണ് കോണ്‍ഗ്രസിന്; സാബു.എം.ജേക്കബ്
'എറണാകുളം ജില്ലയിലെ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയാണ് കോണ്‍ഗ്രസിന്';ട്വന്റി 20ക്ക് എതിരായ ഡീൽ ആരോപണം തള്ളി സാബു.എം.ജേക്കബ്
തൃശൂര്‍: രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു പരാജയപ്പെട്ട തൃശൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി ഭാഗ്യംപരീക്ഷിക്കുകയാണ് പത്മജ വേണുഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പത്മജ തൃശൂരില്‍ സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച പത്മജയുടെ പ്രചാരണത്തിനായി ദേശീയ നേതാവ് സോണിയാ ഗാന്ധി എത്തുമെന്നറിയിച്ച കോണ്‍ഗ്രസ് നേതാക്കള്‍, അവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കാന്‍ പത്മജയില്നിന്ന് ലക്ഷങ്ങള്‍ വാങ്ങിച്ചുവെന്ന് ആരോപണമുയര്‍ന്നു. പ്രചാരണത്തിന് വന്നതാകട്ടെ പ്രിയങ്കാ ഗാന്ധി വാധ്രയും. എന്നാല്‍, പ്രചാരണവാഹനത്തില്‍ പത്മജയെ കയറ്റിയതുമില്ല. പത്മജ തന്നെ പല വേദികളിലും ഈ പരാതി നേരിട്ട് ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. തൃശൂരില്‍ പത്മജയുടെ മൂന്നാമത്തെ മത്സരം ബി.ജെ.പി. സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തിലാണെന്നതാണ് ശ്രദ്ധേയം. പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 29-ന് തൃശൂരിലെത്തും. പത്മജയ്ക്കൊപ്പം റോഡ് ഷോയടക്കം പ്രധാനമന്ത്രിക്ക് പരിപാടികളേറെ. മധ്യകേരളത്തില്‍ തീപാറുന്ന പോരാട്ടത്തിനാണ് തൃശൂരില്‍ അങ്കത്തട്ടൊരുങ്ങിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ബി.ജെ.പി. ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയതോടെ പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാണ് ചലിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മിന്നുന്ന വിജയം നേടിയതോടെ തൃശൂര്‍ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി. വോട്ടിങ് നിലയില്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയതും സുരേഷ് ഗോപിയായിരുന്നു. ഈ മികവ് നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍. കഴിഞ്ഞ രണ്ടു തവണ കോണ്‍ഗ്രസിനു വേണ്ടി മത്സരത്തിനിറങ്ങിയ പത്മജ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിയിലെത്തിയത്. ഇടതുമുന്നണിയില്‍ സി.പി.ഐ. മത്സരിക്കുന്ന മണ്ഡലത്തില്‍ ആലങ്കോട് ലീലാകൃഷ്ണനാണ് സ്ഥാനാര്‍ഥി. അപ്രതീക്ഷിതമായാണ് ആലങ്കോട് സ്ഥാനാര്‍ഥിയായി എത്തിയത്. മുന്‍ മേയര്‍ കൂടിയായ രാജന് പല്ലനാണ് കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങുന്നത്. കോണ്‍ഗ്രസ് വിമതനായി മുന്‍ കൗണ്‍സിലര്‍ ജയപ്രകാശ് പൂവത്തിങ്കലും പത്രിക നല്കി. ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി റാണി ആന്റോയും മത്സരരംഗത്തുണ്ട്. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ തന്നെ സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരമാണ് നടന്നത്. കോണ്‍ഗ്രസിനായി പത്മജയും ബി.ജെ.പിക്കായി സുരേഷ് ഗോപിയും സി.പി.ഐക്കായി പി. ബാലചന്ദ്രനും ഏറ്റുമുട്ടി. 946 വോട്ടിനായിരുന്നു ബാലചന്ദ്രന്റെ വിജയം. പി. ബാലചന്ദ്രന് 44,263 വോട്ടും രണ്ടാം സ്ഥാനത്ത് എത്തിയ പത്മജയ്ക്ക് 43,317 വോട്ടുമാണ് ലഭിച്ചത്. മുന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് 40,457 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2021-ലേത്. ഈ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്ന സുരേഷ് ഗോപി 2024-ല്‍ ബി.ജെ.പിക്കു സമ്മാനിച്ചത് കേരളത്തില്‍നിന്നുള്ള കന്നി ലോക്സഭാംഗത്വമാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നുവെന്നത് ഇടതു വലത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. 2016-ലാണ് പത്മജ തൃശൂരില്‍ കന്നി മത്സരത്തിനിറങ്ങിയത്. സി.പി.ഐയിലെ വി.എസ്. സുനില്‍കുമാറായിരുന്നു മുഖ്യ എതിരാളി. ബി. ഗോപാലകൃഷ്ണനായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. ഈ തെരഞ്ഞെടുപ്പില്‍ സുനില്‍കുമാര്‍ 6987 വോട്ടിന് വിജയിച്ചു. തൃശൂരില്‍ ബി.ജെ.പി. കരുത്ത് തെളിയിച്ച ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. മൂന്നാം സ്ഥാനത്ത് എത്തിയ ഗോപാലകൃഷ്ണന് 24,748 വോട്ടാണ് നേടിയത്. അതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി നേടിയത് 6697 വോട്ട് മാത്രമായിരുന്നു. പ്രധാനമന്ത്രി എത്തുന്നതോടെ കോണ്‍ഗ്രസും താരപ്രചാരകരെ എത്തിക്കാനുള്ള നീക്കങ്ങളിലാണ്. എല്‍.ഡി.എഫിനായി മുഖ്യമന്ത്രിയും സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറിയും പ്രചാരണത്തിന് എത്താനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജന് പല്ലനെതിരേ പാര്‍ട്ടിയില്‍തന്നെ ഗ്രൂപ്പ് പോരും ശക്തം. സാമുദായിക സമവാക്യം പാലിക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് കോണ്‍ഗ്രസിലെ പ്രധാന പരാതി. ഇതേ പരാതി ഉന്നയിച്ചാണ് വിമത സ്ഥാനാര്‍ഥിയും രംഗത്തെത്തിയത്. മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചവര്‍: 1957: എ.ആര്. മേനോന് (സ്വതന്ത്രന്) 1960: ടി.എ. ധര്‍മരാജ അയ്യര്‍ (കോണ്‍ഗ്രസ്) 1967: കെ. ശേഖരന് നായര്‍ (സി.പി.എം) 1970: ജോസഫ് മുണ്ടശേരി (സ്വതന്ത്രന്) 1972: പി.എ. ആന്റണി (കോണ്‍ഗ്രസ്) 1977: കെ.ജെ. ജോര്‍ജ് (ബി.എല്‍.ഡി) 1980: എം.കെ. കണ്ണന് (സി.പി.എം) 1982: തേറമ്പില്‍ രാമകൃഷ്ണന് (എന്‍.ഡി.പി) 1987: ഇ.കെ. മേനോന് (സി.പി.എം) 1991, 96, 2001, 2006, 2011:തേറമ്പില്‍ രാമകൃഷ്ണന് (കോണ്‍ഗ്രസ്) 2016: വി.എസ്. സുനില്‍ കുമാര്‍ (സി.പി.ഐ) 2021: പി. ബാലചന്ദ്രന് (സി.പി.ഐ) ജിനേഷ് പൂനത്ത്
നിയന്ത്രണംവിട്ട ബസ് മതിലിടിച്ച് തകർത്ത് വീട്ടിലേക്ക് കയറി
നിയന്ത്രണം വിട്ട ബസ് മതിലിടിച്ചുതകർത്ത് വീട്ടിനുള്ളിലേക്ക് കയറി. വീടിന്റെ കിടപ്പുമുറിയുടെ ചില്ലടക്കം തകർത്തെങ്കിലും ബസ് നിന്നുപോയതിനാൽമാത്രം കിടിപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കുടുംബം രക്ഷപ്പെട്ടു
ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജിൽ
ഫ്ളാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ളാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാണ് മൂന്നുമാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്
സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം: പൊലീസ് കേസെടുത്തു
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
രാഷ്ട്രീയ ചൂടിനിടയിലും ചർച്ചയായി വിജയുടെ രണ്ടാം വിവാഹം വിജയ് തൃഷ വിവാഹം തിരഞ്ഞെടുപ്പ് കഴിഞ്ഞ്?
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സൂപ്പർതാരം വിജയ് നടിയും സുഹൃത്തുമായ തൃഷയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം ശക്തം.
ഹിമാചലിൽ പെട്രോൾ, ഡീസൽ വില 5രൂ. കൂടും
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വിലകൂടും വിധം സെസ് ചുമത്താനുള്ള ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ.
സർക്കാരിന്റെ വിമർശകരോ അനുകൂലികളോ ആകരുത് കോടതികൾ: ജസ്റ്റിസ് ഉജ്ജൽ ഭുയാൻ
ന്യൂഡൽഹി: സർക്കാരിന്റെ കടുത്ത വിമർശകരോ അനുകൂലികളോ ആകരുത് കോടതികളെന്നും ജാഗ്രതയുള്ള കാവൽക്കാരായിരിക്കണമെന്നും സുപ്രീംകോടതി ജഡ്ജി ഉജ്ജൽ ഭുയാൻ.
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെസി വേണുഗോപാൽ. നാക്ക് ആർക്കും വാടകയ്ക്ക് കൊടുക്കരുതെന്ന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ സ്വന്തം നാക്ക് ബി ജെ പിക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്ന് കെസി വേണുഗോപാൽ. പറഞ്ഞു. ബി ജെ പി രാജ്യത്തൊട്ടാകെ ചെയ്യുന്ന അതേ കാര്യങ്ങൾ ഏറ്റെടുത്ത്, അവരുടെ വ്യക്തമായ ക്വട്ടേഷനുമായാണ് മുഖ്യമന്ത്രി ഇപ്പോൾ പ്രിയപ്പെട്ട നേതാവ് രാഹുൽ ഗാന്ധിയെ
നോർത്ത് റെയിൽവേ സ്റ്റേഷനിൽ 15.7 കിലോ കഞ്ചാവ് പിടിച്ചു
തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് ഉയരുന്നു. പ്രത്യേക നിരീക്ഷണത്തിന്റെ ഭാഗമായി ആർ.പി.എഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ എറണാകുളം നോർത്ത് (ടൗൺ) റെയിൽവേ പ്ലാറ്റ്ഫോമിൽ 15.7 കിലോ കഞ്ചാവ് പിടികൂടി
തിര. കമ്മീഷൻ ഉറപ്പ് പാലിക്കണം: സി.പി.എം
നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന ഉറപ്പ് പാലിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ്
ജില്ലയിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വർക്കല. ജില്ലാ സെക്രട്ടറിക്ക് ഇളവ് നൽകി മത്സരിപ്പിക്കുമ്പോൾ സിറ്റിംഗ് മണ്ഡലം നിലനിറുത്തുയെന്ന ലക്ഷ്യമ്ണ് സി.പി.എമ്മിന്.
ദേവികുളത്ത് രാജമാരുടെ അങ്കം സ്ഥാനാർത്ഥികളിൽ രണ്ട് വീതം രാജയും രാജേന്ദ്രനും
ഒറ്റ എം.എൽ.എ കിരീടത്തിനായി നാല് രാജാക്കന്മാരാണ് ദേവികുളത്ത് അങ്കത്തട്ടിലുള്ളത്. എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ,ബി.എസ്.പി മുന്നണികൾക്കായി ജനവിധി തേടുന്നവരിലാണ് രണ്ട് വീതം രാജയും രാജേന്ദ്രന്മാരുമുള്ളത്.
മങ്കട: ലീഗ് വിമതന് ഇടതു പിന്തുണ
മങ്കടയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിന് സി.പി.എം പിന്തുണ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പി.അലവി പത്രിക പിൻവലിക്കും.
ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല: പിഷാരടി
തോമസ് ഐസക്കിന്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ സത്യവാങ്ങ്മൂലത്തിൽ ആഢംബരവീട് കാട്ടിയില്ലെന്ന്
നാമ നിർദ്ദേ പത്രികയിലെ സത്യവാങ്മൂലത്തിൽ ശരിയായ ആസ്തിവിവരങ്ങൾ മറച്ചു വച്ചതായി നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി
മുഖ്യമന്ത്രിക്ക് സ്ഥലജല ഭ്രമമെന്ന് ജി. സുധാകരൻ
ചെറ്റത്തരം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും അതിരൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായ ജി.സുധാകരൻ. സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ് വിമർശനം.
ആവേശം പകർന്ന് പിണറായി. പ്രചാരണത്തിന് തുടക്കം
സംസ്ഥാനത്ത് എൽ.ഡി.എഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം തുടങ്ങി.
നിർമ്മാണം മണിയൻപിള്ള രാജു, ഒന്നൊന്നര ഇടിപ്പടവുമായി ലാലും ക്രിഷാന്തും
മോഹൻലാൽ നായകനായി ക്രിഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് പൂർണമായും ആക്ഷൻ ഗണത്തിൽ. ഒരു മരണമാസ് ഇടിപ്പടമായിരിക്കും എന്നാണ് വിവരം. ഇതാദ്യമായാണ് ക്രിഷാന്ത് ആക്ഷൻ ചിത്രം ഒരുക്കുന്നത്.
പെദ്ധിയിൽ ഐറ്റം നമ്പരുമായി മൃണാൾ താക്കൂർ
രാം ചരൺ നായകനായ പെദ്ധി എന്ന ചിത്രത്തിൽ ഐറ്റം നമ്പരുമായി മൃണാൾ താക്കൂർ. മൃണാളിന്റെ ഐറ്റം നമ്പർ സീനിൽ രാംചരണും നായിക ജാൻവി കപൂറും പങ്കെടുക്കുന്നുണ്ട് . പെദ്ധിയുടെ ഹൈലൈറ്റുകളിലൊന്നായിരിക്കും ഐറ്റം നമ്പർ
ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ധുരന്ദർ 2 ബോക്സ് ഓഫീസിൽ അജയ്യമായ മുന്നേറ്റം തുടരുന്നു.
ജോർജുകുട്ടിയുടെ മൂന്നാം വരവ്; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ
പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ റിലീസ് മേയ് 21ലേക്ക് മാറ്റി. നേരത്തേ ഏപ്രിൽ 2നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്.
കാരാട്ട് റസാഖ് മദ്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പദവി രാജിവെച്ചു
രാജിക്കത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് കൈമാറി.
വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ ഉത്തരവിന് സ്റ്റേ
കൊച്ചി: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെ യോഗം ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളെയെല്ലാം അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ. വെള്ളാപ്പള്ളി നടേശനും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വിശദ വാദത്തിനായി അപ്പീല്‍ ജൂണിലേക്കു മാറ്റി. ഹര്‍ജിക്കാരടക്കമുള്ളവര്‍ ഡയറക്ടര്‍മാരായി തുടരുന്നത് അപ്പീലിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. യോഗം ഭരണസമിതി തുടര്‍ച്ചയായ മൂന്നു വര്‍ഷം വരവുചെലവ് കണക്കുകള്‍ സമര്‍പ്പിച്ചില്ല, ഡയറക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഡയറക്ടര്‍ ഐഡന്‍ഫിക്കേഷന്‍ നമ്പര്‍ (ഡി.ഐ.എന്‍) ഇല്ല എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ച് വെള്ളാപ്പള്ളി നടേശന് അടക്കമുള്ളവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചത്. പ്രഫ. എം.കെ.സാനു ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലായിരുന്നു കഴിഞ്ഞ 12ന് ഉത്തരവുണ്ടായത്. എന്നാല്‍, ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡിന്) ചട്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതില്ല എന്നതിന്റെ പേരില്‍ യോഗം ഡയറക്ടര്‍മാരെ കുറ്റപ്പെടുത്താനാവില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മാത്രമല്ല, കേന്ദ്ര കമ്പനി നിയമപ്രകാരമുള്ള 'ഡിന്' ഇവര്‍ക്കുണ്ടെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി രേഖകള്‍ ഹൈക്കോടതിയുടെ കസ്റ്റഡിയിലായിരുന്നതിനാല്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ കമ്പനി രജിസ്ട്രാര്‍ യോഗത്തിന് ഇളവ് അനുവദിച്ച നടപടിയിലും തെറ്റില്ല. രജിസ്ട്രാറുടെ ഈ നടപടിയിലെ ശരിതെറ്റുകള്‍ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളൊന്നും പരിശോധനവിധേയമാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അപ്പീല്‍ ഹര്‍ജിക്കാരെ കൂടാതെ യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരും സിംഗിള്‍ബെഞ്ച് ഉത്തരവിലൂടെ അയോഗ്യരാക്കപ്പെട്ടിരുന്നു. പൊതുയോഗം ചേര്‍ന്ന് പുതിയ ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതുവരെ താല്‍ക്കാലിക ഡയറക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാരിനും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
'അധികാര ഭ്രമം മൂത്ത് മാനസിക നില തെറ്റിയ സാഹചര്യത്തിലാണ് സിപിഎം നേതാക്കൾ ഇപ്പോൾ ഉള്ളത്'
അധികാര ഭ്രമം മൂത്ത് മാനസിക നില തെറ്റിയ സാഹചര്യത്തിലാണ് സിപിഎം നേതാക്കൾ ഇപ്പോൾ ഉള്ളത്, അവർ പറഞ്ഞ വികൃത വാക്കുകൾ ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകും, അത് ഇടത് പക്ഷത്തിന് കനത്ത പ്രഹരമാകും: ബി എൻ ഹസ്കർ
'പിണറായിയുടെ വർഗത്തെ വഞ്ചിക്കുന്നതാണോ വർഗവഞ്ചന?'
'പിണറായിയുടെ വർഗത്തെ വഞ്ചിക്കുന്നതാണോ വർഗ വഞ്ചന? തോട്ടം മുടിയാൻ നേരം മുച്ചീർപ്പനും കുലയ്ക്കും എന്നൊരു പ്രയോഗമുണ്ട്, അതാണ് നടക്കുന്നത്, മെയ് നാല് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം'; അഡ്വ.എ.ജയശങ്കർ
മൂന്നാറില്‍ കാര്‍ ആക്രമിച്ച് പടയപ്പ; മുള്‍മുനയില്‍ സഞ്ചാരികള്‍
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും ഭീതിപടര്‍ത്തി കാട്ടുകൊമ്പന് പടയപ്പയുടെ പരാക്രമം. മൂന്നാര്‍-ഉടമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് ഞായറാഴ്ച രാത്രി കൊമ്പനിറങ്ങിയത്. തലയാര്‍ ഭാഗത്ത് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന പടയപ്പ അതുവഴി കടന്നുപോയ വാഹനയാത്രക്കാരെ ആശങ്കയിലാഴ്ത്തി. കൊമ്പന്റെ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായാണ് ഒരു കാര്‍ രക്ഷപെട്ടത്. കാറിന്റെ മുകള്‍ഭാഗത്ത് ആന തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ച് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും കൊമ്പന് മാറാതെ നിന്നു. ഒടുവില്‍ കാര്‍ വെട്ടിച്ചു മുന്നോട്ടെടുത്ത് യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്റെ സമീപത്തെത്തിയും പടയപ്പ ഉരസിയിരുന്നു. വാഹനങ്ങള്‍ക്കു സമീപത്തേക്കു പാഞ്ഞടുക്കുകയും ചെയ്തു. മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പടയപ്പ വനം വകുപ്പിന്റെ നിരിക്ഷണത്തിലായിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണിയുയര്‍ത്തുന്നത്. ആനയ്ക്കു മദപ്പാടുണ്ടെന്നു മൂന്നു മാസം മുമ്പാണ് വനം വകുപ്പ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ രണ്ടു സംഘങ്ങളെ ചുമതലപ്പെടുത്തി. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് മദപ്പാട് കണ്ടെത്തിയത്. ഇതും ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
ചെറ്റത്തരം, കോമാളി പ്രയോഗങ്ങൾക്കുള്ള മറുപടി ജനം നൽകും,മെയ് 4 വരെ സഹിച്ചാൽ മതി: എ ജയശങ്കർ
ചെറ്റത്തരം, പരനാറി, കോമാളി എന്നീ പ്രയോഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും, ഇത്തരം പ്രയോഗങ്ങൾക്കുള്ള മറുപടി ജനം നൽകും, മെയ് 4 വരെ സഹിച്ചാൽ മതി: എ ജയശങ്കർ
തിരുവമ്പാടിയിലെ കാറ്റ് ആര്‍ക്ക് അനുകൂലമായി വീശും ?
യുഡിഎഫിന് അതിശക്തമായ വേരുള്ള തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫ് വിജയിക്കുമോ ? കാണാം ഇലക്ഷന് ഗ്രാന്റ് മാസ്റ്റേഴ്സ്
അപ്പച്ചൻ വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല: അപു ജോൺ ജോസഫ് |Apu John Joseph
ജനങ്ങളുടെ ഇടയിൽ പോകുമ്പോൾ അപ്പച്ചനുള്ള സ്വീകാര്യത നേരിട്ട് മനസിലാക്കുകയാണ്, രാഷ്ട്രീയമെന്നാൽ ത്യാഗത്തിൻ്റെ ജീവിതം; ഹലോ വോട്ടറിൽ അപു ജോൺ ജോസഫ് Apu John Joseph| Kerala Assembly Election 2026 | Hello Voter
News Time | ന്യൂസ് ടൈം | 23 March 2026
News Time | ന്യൂസ് ടൈം | 23 March 2026
സ്വന്തന്ത്രനായി മത്സരിച്ചാലും ജനം കൂടെയുണ്ട്, തളിപ്പറമ്പിൽ UDF വിജയിക്കും; ടി കെ ഗോവിന്ദൻ
' സ്വന്തന്ത്രനായി മത്സരിച്ചാലും ജനം കൂടെയുണ്ട്, തളിപ്പറമ്പിൽ UDF വിജയിക്കും';ഫാമിലി കൂടെയുണ്ട്...ടി കെ ഗോവിന്ദന്റെ പ്രചാരണ പരിപാടിയിലെത്തി ഭാര്യ കെ പി രമണിയും TK Govindan | Taliparamba Constituency | UDF | CPM | KP Remani
'നാരായണൻ ചേട്ടാ... പ്രചാരണത്തിന് പോകുന്നില്ലേ?'; നാട്ടുകാർക്കുള്ള മറുപടി ഇവിടെയുണ്ട്
നാട് മുഴുവൻ പ്രചാരണത്തിൽ, പക്ഷേ നാരായണേട്ടൻ പണിയിലാണ്, മകൻ സ്ഥാനാർത്ഥി ആയിട്ടും പ്രചാരണത്തിന് പോകുന്നില്ലേയെന്ന ചോദ്യത്തിന് മറുപടിയുമുണ്ട് Kozhikkode | Narayanan | Kerala Assembly Election 2026
ബി ഗോപാലകൃഷ്ണന്റെ പത്രിക തള്ളാൻ സാധ്യതയുണ്ടോ?, BJPക്കായി ഡമ്മി സ്ഥാനാർത്ഥി പത്രിക നൽകി
ബി ഗോപാലകൃഷ്ണന്റെ പത്രിക തള്ളാൻ സാധ്യതയുണ്ടോ?, വിവാദ പ്രസ്താവനയിൽ നടപടിയുണ്ടായേക്കാമെന്ന് പ്രതീക്ഷിച്ച് ബിജെപി, ഡമ്മി സ്ഥാനാർത്ഥി പത്രിക നൽകി, കേസിൽ തുടർ നടപടി എന്താകും ? B Gopalakrishnan | Kerala Assembly Election | Guruvayur
സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ ആര്‍ക്കാണ് ജയസാധ്യത ?
കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ കാണുന്ന സുല്‍ത്താന്‍ ബത്തേരി ഇത്തവണ കൈവിടുമോ ?. നാലാം തവണയും പോരിന് ഇറങ്ങുന്ന ഐ.സി ബാലകൃഷ്ണന് ശക്തമായ മത്സരം നേരിടേണ്ടി വരും. കാണാം ഇലക്ഷന് ഗ്രാന്റ് മാസ്റ്റേഴ്സ്
അടൂർ സഹകരണ ബാങ്കിലെ വമ്പൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് CPM നേതാവിന്റെ ഭാര്യ
സിപിഎം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിലെ വമ്പൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് സിപിഎം നേതാവിന്റെ ഭാര്യ പൊൻതാമര പിള്ള Adoor Cooperative Bank in turmoil as president quits alleging scam | CPM | Ponthamara Pilla
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബി ജെ പി സീല്‍; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്പെന്ഷന്
മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ് നടപടിയെടുത്തത്.
പശ്ചിമേഷ്യൻ യുദ്ധം; പ്രതിസന്ധി നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ
പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയത് വലിയ പ്രതിസന്ധി, അത് നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണം; ലോക്സഭയിൽ പ്രസ്താവനയുമായി പ്രധാനമന്ത്രി, ചർച്ച വേണമെന്ന് പ്രിയങ്കാഗാന്ധി 'Situation worrisome': PM Modi clears India's stand on Iran war, flags impact of Hormuz disruption
അപരന്മാർ വില്ലന്മാരാകുമോ? ബേപ്പൂരിൽ പി.വി അൻവറിന് നാല് അപരന്മാർ, മുഹമ്മദ് റിയാസിന് രണ്ടും
സ്ഥാനാർഥികളുടെ നെഞ്ചിടിപ്പുകൂട്ടി അപരന്മാർ; ബേപ്പൂരിൽ പി വി അൻവറിനെതിരെ നാല് അപരന്മാർ മത്സരരംഗത്ത്, മുഹമ്മദ് റിയാസിനെതിരെ രണ്ട് പേരും Beypore | PV Anwar | Muhammed Riyas | Kerala Assembly Elections
ഡീൽ ആരോപണത്തിൽ പൊരിഞ്ഞ പോര്; ആരോപണം തള്ളി മുഖ്യമന്ത്രി, വിടാതെ കോൺഗ്രസ് | Congress
ഡീൽ ആരോപണത്തിൽ പൊരിഞ്ഞ പോര്; ആരോപണം തള്ളി മുഖ്യമന്ത്രി, കോന്നിയും റാന്നിയും കാസർകോടും പറഞ്ഞ് ആരോപണം വിടാതെ കോൺഗ്രസ് Pinarayi Vijayan | VD Satheesan | CPM | Congress| Kerala Assembly Elections
'ട്രംപിന്റെ പരാജയ സമ്മതമാണ് ഇറാന്റെ ഊർജ്ജ ഉത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലന്ന് പ്രഖ്യാപനം'
എങ്ങനെ എങ്കിലും തടിയൂരണം, ഇറാന്റെ ഊർജ്ജ ഉത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലന്ന് പ്രഖ്യാപനം ട്രംപിന്റെ പരാജയ സമ്മതമാണ്: ജോസഫ് ആന്റണി Donald Trump | Iran - Israel Conflict | America
കത്തിലെ ബിജെപി സീൽ ക്ലെറിക്കൽ പിഴവ്; സമ്മതിച്ച് തെര.കമ്മീഷൻ |BJP seal |Election Commission
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലെ ബിജെപി സീൽ ക്ലെറിക്കൽ മിസ്റ്റേക്ക്; പിഴവുണ്ടായെന്ന് സമ്മതിച്ച് തെര.കമ്മീഷൻ CPM alleges Election Commission is using BJP's seal on official documents, sparking a major political controversy
'മാഷ് ഒറ്റപ്പെടാൻ പാടില്ല'; ടി കെ ഗോവിന്ദന്റെ പ്രചാരണത്തിനെത്തി ഭാര്യ കെ പി രമണിയും |TK Govindan
'മാഷ് ഒറ്റയ്ക്കെയുള്ളൂ എന്ന പ്രചാരണം ഉണ്ടായിരുന്നു, മാഷ് ഒറ്റപ്പെടാൻ പാടില്ല, പ്രത്യേക സാഹചര്യത്തിൽ പ്രചാരണത്തിന് വന്നുവെങ്കിലും ഞാൻ സിപിഎം വിടില്ല'; തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ടി കെ ഗോവിന്ദന്റെ പ്രചാരണ പരിപാടിയിലെത്തി ഭാര്യ കെ പി രമണി TK Govindan | Taliparamba Constituency | UDF | CPM | KP Ramani | Kerala Assembly Election
ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് ഇറാന്റെ ശക്തി കുറയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്; പിജെ വിന്‍സെന്റ്
ഗള്‍ഫ് രാഷ്ട്രങ്ങളുടെ ജല ശുദ്ധികരണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി, ഇറാന്റെ ഊര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങള്‍ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് ട്രംപ്, സമാധാനം അരികയോ ? US Iran war highlights: Trump says US may hit Iran's Kharg Island again, loud explosions in Bahrain's Manama
ഇറാന്റെ ഊർജ്ജ ഉത്പാദന കേന്ദ്രങ്ങൾ 5 ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് ട്രംപിന്റെ ഉറപ്പ് | Donald Trump
പശ്ചിമേഷ്യൻ സംഘർഷത്തിൽ താത്കാലിക ആശ്വാസം; ഇറാന്റെ ഊർജ്ജ ഉത്പാദന കേന്ദ്രങ്ങൾ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് ട്രംപിന്റെ ഉറപ്പ് Trump delays strikes on Iranian power plants after ‘very good’ talks with Tehran
അടൂർ സർവീസ് സഹകരണ ബാങ്കിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് |Adoor Bank
'ജില്ലയിലെ സൊസൈറ്റി മുഴുവൻ അഴിമതിയാണേ...'; അടൂർ സർവീസ് സഹകരണ ബാങ്കിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് Adoor Service Cooperative Bank | Youth Congress Protest | Pathanamthitta
ഗൾഫ് രാജ്യങ്ങളുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങൾ ഇറാനെ അറിയിച്ച് തുർക്കി | Iran
സമാധാന ശ്രമങ്ങൾ ഫലം കാണുന്നു? ഗൾഫ് രാജ്യങ്ങളുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങൾ ഇറാനെ അറിയിച്ച് തുർക്കി, സംയുക്തമായി സമാധാനത്തിനായി പ്രവർത്തിക്കണമെന്ന നിലപാടിൽ GCC രാജ്യങ്ങൾ Donald Trump | Iran - Israel Conflict | GCC Nations
പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഗൾഫിൽ നിന്ന് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാണ്. ഇത് മറികടക്കാൻ കെഎംസിസി, ഇൻകാസ് പോലുള്ള സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഹൈക്കോടതിയിൽ ഇന്നലെ നടന്ന മദ്ധ്യസ്ഥ ചർച്ചയിലും തീരുമാനമായില്ല.
ആനക്കൊമ്പ് കൊള്ള: അന്വേഷണം സുതാര്യമെന്ന് കരസേന
തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് രണ്ടു കോടിയുടെ ആനക്കൊമ്പുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ സംസ്ഥാന പൊലീസിന്റെയും മിലിട്ടറി പൊലീസിന്റെയും അന്വേഷണം സുതാര്യവും ഏകോപിതവുമായ രീതിയിൽ പുരോഗമിക്കുകയാണെന്ന് വാർത്താക്കുറിപ്പിറക്കി സൈനിക വക്താവ്.
എസ്.എസ്.എൽ.സി മൂല്യനിർണയ തീയതികളിൽ മാറ്റം
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംബവ സമുദായാംഗങ്ങൾക്ക് അർഹമായ പരിഗണന നൽകാത്തതിൽ കേരള സാംബവസഭ നേതൃയോഗം പ്രതിഷേധിച്ചു.
തിരുവനന്തപുരം: പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികൾക്കടക്കം അപരൻ 'പാര'. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചതോടെ വോട്ട് ചോരുമോ എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക. അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരൻ. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ ചെന്നിത്തല സ്വദേശി രമേശ്.സി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരൻ എ.എ.വിജയൻ.
വിവാദങ്ങളില്ലാതെ തിരഞ്ഞെടുപ്പില്ല. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടികളിലെ അടികൾ കഴിഞ്ഞ് സ്ഥാനാർത്ഥി ചിത്രം പൂർണമായപ്പോൾ ഡീൽ വിവാദമാണ് കത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേരളകൗമുദിയിൽ കൊളുത്തിയ സി.പി.എം-ബി.ജെ.പി ഡീൽ ഇന്നലെ മുഖ്യമന്ത്രിയും ഏറ്റെടുത്തു. കോ-ലീ-ബി ഉണ്ടാക്കിയവരാണ് ഇപ്പോൾ സി.പി.എമ്മിനെ അധിക്ഷേപിക്കാനിറങ്ങിയതെന്നായിരുന്നു പിണറായിയുടെ പരിഹാസം. ഡീൽ വിവാവാദത്തിൽ പിണറായിയും വി.ഡി.സതീശനും രാജീവ് ചന്ദ്രശേഖറും. ഇന്നുമുതൽ കേരളകൗമുദിയിൽ വാദം മറുവാദം.
ട്രാൻ. ഡിപ്പോയിൽ യാത്രക്കാരന്റെ സ്വർണമാല കവർന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി ടി.വിയിൽ
ട്രാൻ. ഡിപ്പോയിൽ യാത്രക്കാരന്റെ സ്വർണമാല കവർന്നു
വിദേശ വനിതയെ ഉപദ്രവിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
വർക്കല: വിദേശ വനിതയെ ഉപദ്രവിച്ച തമിഴ്നാട് സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് ചമഞ്ഞ് കവർച്ച; മുഖ്യപ്രതി അറസ്റ്റിൽ
കൊച്ചി: യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് പണം കവർന്ന കേസിലെ മുഖ്യപ്രതിയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 15.7 കിലോ കഞ്ചാവ് പിടികൂടി
കൊച്ചി: എറണാകുളം നോർത്ത് (ടൗൺ) റെയിൽവേ പ്ലാറ്റ്ഫോമിൽ 15.7 കിലോ കഞ്ചാവ് പിടികൂടി.
വനിത എസ്.ഐയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച കേസിൽ യുവതി അറസ്റ്റിൽ
വനിത എ.എസ്.ഐയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പൊള്ളിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.
ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം : ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷന്റെ പതിനൊന്നാമത് ദ്വൈവാർഷിക സമ്മേളനം 24ന് തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ളബിൽ നടക്കും.
കൊച്ചി: ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയ പവൻ വില മണിക്കൂറുകൾക്കുള്ളിൽ ശക്തമായി തിരിച്ചുകയറി. പശ്ചിമേഷ്യയിൽ സമാധാന നീക്കം നടക്കുന്നതിന്റെ സൂചനകളെ തുടർന്നാണ് വില വീണ്ടും ഉയർന്നത്. ഇന്നലെ രണ്ട് തവണയായി പവൻ വില 7,560 രൂപ ഇടിഞ്ഞ് 99,480ലേക്ക് വന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബി.ജെ.പി സീൽ ആരോപണവുമായി സി.പി.എം ക്ളറിക്കൽ പിഴവെന്ന് കമ്മിഷൻ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറുടെ കാര്യാലയത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ കേരള ബി.ജെ.പിയുടെ സീൽ ഉണ്ടെന്ന ആരോപണവുമായി സി.പി.എം. സംഭവം വിവാദമായതോടെ ക്ലറിക്കൽ പിഴവെന്ന് കമ്മിഷന്റെ വിശദീകരണം.
ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമലയിൽ കൊടിയേറി. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു.ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു എന്നിവർ സന്നിഹിതരായിരുന്നു.

28 C