മുപ്പതിലെത്തുന്ന മഅ്ദിന്‍ മുന്നേറ്റം; വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിന് 30 ഇന പദ്ധതികള്‍
ആത്മീയ വിദ്യാഭ്യാസത്തിനായുള്ള ദഅ്വ കോളജുകള്‍, തഹ്ഫീളുല്‍ ഖുര്‍ആന്‍, മോഡല്‍ അക്കാദമി, സ്കൂള്‍ ഓഫ് എക്സലന്‍സ്, കോളജ് ഓഫ് ഇസ്ലാമിക് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 5000ത്തോളം മതവിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു.
കൊല്ലം പുനലൂരിൽ ശാസ്താ ബിൽഡിങ്ങിലെ മൂന്നു കടകൾ കുത്തിത്തുറന്ന് മോഷണം. സിസിടിവി ക്യാമറ ദിശമാറ്റിയ മോഷ്ടാവ്, ശാസ്താ ഇലക്ട്രോണിക്സിൽ നിന്ന് 15,000 രൂപയും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു. മോഷണത്തിന് പിന്നിൽ പരിചിതനായ ആളാകാമെന്ന് കടയുടമ സംശയം പ്രകടിപ്പിച്ചു.
പാപമോചനം തേടി വിശ്വാസി ലക്ഷങ്ങള്‍; പ്രൗഢം മഅ്ദിൻ പ്രാർഥനാ സമ്മേളനം
ഉത്തരങ്ങളുടെ ഉത്തമ രാത്രിയിൽ ജനലക്ഷങ്ങൾ സാക്ഷിയായ പ്രാർത്ഥനാ നഗരി പാപമോചനത്തിലലിഞ്ഞു ചേർന്നു
ഒരു വർഷം മുമ്പുള്ള പക, വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ്: പ്രതി അറസ്റ്റില്‍
തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു സംഘര്‍ഷത്തിലെ പങ്കാളിത്തം തെറ്റിദ്ധരിച്ചാണ് 17-കാരനെ പ്രതി ആക്രമിച്ചത്. കൊരുമ്പിശേരി സ്വദേശിയായ പ്രണവ് എന്ന കുട്ടനാണ് അറസ്റ്റിലായത്.
കോഴിക്കോട് ചേളന്നൂരിലെ ക്ഷീര കർഷകനായ ഡാനിഷ് മജീദിന്റെ ഫാമിന്റെ സൈൻ ബോർഡ് ഒരു സംഘം ആളുകൾ പിഴുതുമാറ്റി. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കർഷകൻ കാക്കൂർ പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
മാരകായുധങ്ങൾ, വമ്പൻ സൈന്യം; എന്നിട്ടും ഇറാന് മുന്നിൽ ട്രംപ് പതറുന്നത് എന്തുകൊണ്ട്?
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുണ്ടായിട്ടും ഇറാനു മുന്നിൽ യു എസ് പതറുന്നത് എന്ത് കൊണ്ടാണ്? ട്രംപിന് എവിടെയൊക്കെയാണ് കാലിടറിയത്?
സ്ത്രീ ശാക്തീകരണം പ്രസംഗത്തിൽ മാത്രം?; നിയമസഭയിലെത്തുന്ന വനിതകളുടെ കണക്കുകൾ അറിയാം | Election
പേരിന് മാത്രം പെണ്ണുങ്ങൾ; നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം വളരെ കുറവ്, കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല
കൊല്ലം: നിയസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങവെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണിയറയില്‍ വടംവലി. മുഖ്യമന്ത്രി പദത്തിനായി പ്രമുഖ നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു വെല്ലുവിളിയാണ്. നിലവില്‍ പ്രതിപക്ഷനേതാവായ വി.ഡി. സതീശന് സ്വാഭാവികമായും ആദ്യ പരിഗണന തേടുന്ന നേതാവാണ്. ഹൈക്കമാന്‍ഡുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിന് അനുകൂല ഘടകമാണ്. മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ അവകാശവാദം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. ഗ്രൂപ്പ് സമവാക്യങ്ങളിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും അദ്ദേഹത്തിന് ശക്തമായ സ്വാധീനമുണ്ട്. തഴയപ്പെട്ട നേതാവ് എന്ന പരിഗണന ലഭിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമുണ്ട്. ഗ്രൂപ്പ് വൈരങ്ങള്‍ക്കപ്പുറം പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഹൈക്കമാന്‍ഡും അംഗീകരിക്കുന്നു. അനുഭവം എന്ന ആയുധവുമായാണ് ചെന്നിത്തല കളം നിറയുന്നത്. മുതിര്‍ന്ന നേതാവ് കെ. സുധാകരന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കും അര്‍ഹതയുണ്ടെന്ന സൂചനകള്‍ നല്‍കിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കണ്ണൂര്‍ തന്റെ ഹൃദയരക്തമാണെന്ന സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അണികള്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കി. സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ താന്‍ തന്നെ വരണമെന്ന വികാരമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഹൈക്കമാന്‍ഡിലെയും സംസ്ഥാനത്തെയും ചില പുതുതലമുറ നേതാക്കള്‍ ചേര്‍ന്ന് തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയും സുധാകരനുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്ത്തിക്കാട്ടേണ്ടെന്നാണു നിലവില്‍ ഹൈക്കമാന്‍ഡ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം എം.എല്‍.എമാരുടെ താല്പര്യം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണു സൂചന. അധികാരത്തിലെത്തിയാല്‍ ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാന്‍ഡ് താല്പര്യവും ചേര്‍ന്ന് ആര് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിക്കും. ഉണ്ണി വി.ജെ.നായര്‍
ന്യൂഡല്‍ഹി: 'ഇനി പോകാനുള്ള സമയമായി' - ഗാസിയാബാദിലെ വീട്ടിലെ നിശബ്ദ നിറഞ്ഞ അന്തരീക്ഷത്തില്‍, ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തിന്റെ കട്ടിലിന് ചുറ്റും കൂടി. ദയാമരണത്തിനായി അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായാണു കുടുംബാംഗങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. അവിടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്ന സംവിധാനങ്ങള്‍ പതിയെ പിന്‍വലിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന റാണയ്ക്ക് കഴിഞ്ഞ ആഴ്ച 'മാന്യമായി മരിക്കാനുള്ള അവകാശം സുപ്രീം കോടതി അനുവദിച്ചിരുന്നു. രാജ്യത്ത് ആദ്യമായി സുപ്രീം കോടതി ദയാമരണത്തിന് അനുമതി നല്‍കുകയായിരുന്നു. ഹരീഷ് റാണയ്ക്കു കുടുംബം വിടനല്കുന്നതിന്റെ 22 സെക്കന്‍ഡ് വരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതില്‍ റാണയുടെ കുടുംബം അദ്ദേഹത്തോടൊപ്പം അവസാന നിമിഷങ്ങള്‍ ചെലവഴിക്കുന്നത് കാണാം. ഒരാള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ 'തിലകം' ചാര്‍ത്തുന്നത് കാണാം. 'എല്ലാവര്ക്കും മാപ്പ് നല്‍കുക, എല്ലാവരോടും ക്ഷമ ചോദിക്കുക. ഇനി പോകാനുള്ള സമയമായി, കേട്ടോ?' അവര്‍ അദ്ദേഹത്തിന്റെ തല തലോടിക്കൊണ്ട് പറഞ്ഞു. 2013ലാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണ് ഹരീഷിന് ഗുരുതരമായ പരുക്കേറ്റത്. അന്നു മുതല്‍ അദ്ദേഹം യന്ത്രസഹായത്തോടെയാണു ജീവന് നിലനിര്‍ത്തുന്നത്. അദ്ദേഹം ഇനി ബോധം വീണ്ടെടുക്കില്ലെന്ന് ഉറപ്പായതോടെയാണു കുടുംബാംഗങ്ങള്‍ ദയാമരണത്തിന് അനുമതി തേടി കോടതികളെ സമീപിച്ചത്. ദയാമരണത്തിനുള്ള നടപടിക്രമങ്ങള്‍ ഡല്‍ഹി എയിംസില്‍ ആരംഭിച്ചു. ഇതിന് ഏകദേശം രണ്ടാഴ്ച മുതല്‍ മൂന്നാഴ്ച വരെ സമയമെടുക്കുമെന്ന് സൂചനയുണ്ട്. വീട്ടില്‍നിന്ന് അദ്ദേഹത്തെ എയിംസിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക മെഡിക്കല്‍ സംഘം അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ന്യൂറോസര്‍ജറി, ഓങ്കോഅനസ്തേഷ്യ, പാലിയേറ്റീവ് മെഡിസിന്, സൈക്യാട്രി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഈ സംഘത്തിലുണ്ട്. 2013ല്‍ പഞ്ചാബ് സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ഥിയായിരുന്ന ഹരീഷ് നാലാം നിലയില്‍നിന്ന് വീണ് ഗുരുതരമായ തലയ്ക്കേറ്റ പരുക്കിനെ തുടര്‍ന്നാണ് കോമയിലായത്. അന്ന് മുതല്‍ അദ്ദേഹത്തിന് കൃത്രിമമായി ഭക്ഷണം നല്‍കിയും ഇടയ്ക്ക് ഓക്സിജന്‍ നല്‍കിയും ജീവന് നിലനിര്‍ത്തി വരികയായിരുന്നു. ഹരീഷിന്റെ കാര്യത്തില്‍, ജീവിത സഹായ സംവിധാനങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന ഒരു വിശദമായ പദ്ധതി അനുസരിച്ചായിരിക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഇതിലൂടെ രോഗിയുടെ അന്തസ് നിലനിര്‍ത്തുമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 'സാധാരണയായി, പോഷകാഹാര പിന്തുണ ക്രമേണ പിന്‍വലിക്കുകയോ നിര്‍ത്തുകയോ ചെയ്യും. ഇത് നടത്തുമ്പോള്‍ വേദന ലഘൂകരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പാലിയേറ്റീവ് സെഡേഷന്‍ നല്‍കും. കൃത്രിമ പോഷകാഹാരം, ഓക്സിജന്‍, മരുന്നുകള്‍ എന്നിവയെല്ലാം സാവധാനത്തില്‍ പിന്‍വലിക്കും. ഇതിന്റെ ലക്ഷ്യം മരണത്തെ നീട്ടിക്കൊണ്ടുപോവുകയോ വേഗത്തിലാക്കുകയോ ചെയ്യുക എന്നതല്ല,' എയിംസ് ഡല്‍ഹിയിലെ ഓങ്കോഅനസ്തേഷ്യ, വേദന, പാലിയേറ്റീവ് കെയര്‍ മുന്‍ മേധാവി ഡോ. സുഷ്മ ഭട്നഗര്‍ വിശദീകരിച്ചു. ഹരീഷിന്റെ നില ഗുരുതരമാണെന്നും നാഡീപരമായ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്നും മെഡിക്കല്‍ ബോര്‍ഡുകള്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് ജീവന് രക്ഷാ യന്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. സുപ്രീം കോടതിയുടെ ഈ തീരുമാനം വളരെ വേദനാജനകമാണെങ്കിലും അത്യാവശ്യമാണെന്ന് ഹരീഷിന്റെ പിതാവ് അശോക് റാണ വ്യക്തമാക്കി. 'ഒരു രക്ഷിതാവിനും അവരുടെ മകനെ ഇത്തരം അവസ്ഥയില്‍ കാണാന്‍ ആഗ്രഹിക്കില്ല,' അദ്ദേഹം പറഞ്ഞു. തന്റെ മകന്റെ നല്ലതിന് വേണ്ടിയുള്ള തീരുമാനമാണെന്നും, ഇത്തരം സാഹചര്യങ്ങളിലുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോട്ടയം: യു.ഡി.എഫ്.-എല്‍.ഡി.എഫ്. നേര്‍ക്കുനേര്‍ പോരാട്ടംമാത്രം കണ്ടിരുന്ന പാലായില്‍ ഇത്തവണ കളം മാറുന്നു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായ ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ബി.ജെ.പി. ക്യാമ്പും ഉണര്‍ന്നു. യു.ഡി.എഫിനു വേണ്ടി മാണി സി. കാപ്പനും എല്‍.ഡി.എഫിനു വേണ്ടി ജോസ് കെ. മാണിയും മത്സരരംഗത്തുണ്ടെന്ന് ഉറപ്പായതോടെ ഇതുവരെ കാണാത്ത ശക്തമായ ത്രികോണ മത്സരത്തിലൂടെ സംസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലമായി പാലാ മാറും. ക്രൈസ്തവര്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയാകുന്നതു ചലനം സൃഷ്ടിക്കുമെന്നാണു ബി.ജെ.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മാസങ്ങളായി മണ്ഡലം കേന്ദ്രീകരിച്ചു ഷോണ്‍ ജോര്‍ജ് രംഗത്തുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ മുതല്‍ ഷോണ്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുത്തും ഇടപെട്ടും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഷോണ്‍ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. മണ്ഡലത്തിലുടനീളം ചുവരുകള്‍ നേരത്തെ ബുക്ക് ചെയ്തും ബി.ജെ.പി. മേല്‍ക്കൈ ഉറപ്പാക്കിയിരുന്നു. പി.സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാലാ. മണ്ഡലം പുനര്‍ നിര്‍ണയത്തിനു മുമ്പു പഴയ പൂഞ്ഞാറില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ പാലായില്‍ ഉള്‍പ്പെടുന്നതുമായ മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളില്‍ പി.സി. ജോര്‍ജിനും ഷോണിനും വ്യക്തി ബന്ധങ്ങള്‍ ഏറെയുണ്ട്. സ്വതന്ത്രനായി ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു വിജയിച്ച പൂഞ്ഞാര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്നതാണു മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകള്‍. മൂന്നു പഞ്ചായത്തുകളിലെയും മുഴുവന്‍ പ്രദേശങ്ങളും ഷോണിനു ചിരപരിചിതമാണ്. ക്രൈസ്തവ മേലധ്യക്ഷന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഷോണ്‍ ജോര്‍ജിന്റെ സ്വാധീനം വോട്ടിലുണ്ടാകുമെന്നുതന്നെയാണു ബി.ജെ.പി. നേതൃത്വത്തിന്റെ വിശ്വാസം. മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍, എലിക്കുളം തുടങ്ങിയ പഞ്ചായത്തുകളില്‍ ബി.ജെ.പിക്കു ശക്തമായ വേരോട്ടമുണ്ട്. 2016ല്‍ കാല് ലക്ഷത്തോളം വോട്ട് നേടാന്‍ ബി.ജെ.പിക്കു കഴിഞ്ഞ മണ്ഡലവുമാണു പാലാ. ഷോണ്‍ സ്ഥാനാര്ഥിയാകുന്നതിനാല് കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനുമെത്തും ഇതു ഗുണകരമാകുമെന്നും നേതൃത്വം കരുതുന്നു.
തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ ക്രമസമാധാന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി എൻഡിഎ സഖ്യം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിച്ചുവെന്ന് ആരോപിച്ച്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന പ്രചാരണായുധമാക്കാനാണ് എൻഡിഎയുടെ ലക്ഷ്യം.
മുകുന്ദനിലൂടെ ബി.ജെ.പിക്ക് നിലവിലെ നിയമസഭയില്‍ വീണ്ടും അക്കൗണ്ട്
തിരുവനന്തപുരം: നാട്ടിക എം.എല്‍.എ: സി.സി. മുകുന്ദനിലൂടെ നിയമസഭയില്‍ ബി.ജെ.പിക്കു വീണ്ടും അക്കൗണ്ട്. എം.എല്‍.എ. സ്ഥാനം രാജിവയ്ക്കാതെയാണു മുകുന്ദന് ബി.ജെ.പിയില്‍ അണിചേര്‍ന്നത്. ഇതോടെ 15-ാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന അടുത്ത മേയ് 22 വരെ സാങ്കേതികമായി അദ്ദേഹം നിയമസഭാംഗമായി തുടരും. ശമ്പളവും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. സി.പി.ഐയുടെ സിറ്റിങ് എം.എല്‍.എയെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിജയമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നന്ദി അറിയിച്ചു കാണുമെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.
മാസപ്പടി ഡയറിയുടെ കുറ്റപത്രത്തോടൊപ്പമുള്ള രേഖകളുടെ പകര്‍പ്പ് ഷോണിന് നല്കാന് കോടതി നിര്‍ദേശം
കൊച്ചി: മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയില്‍ അനുകൂല ഉത്തരവ്. സി.എം.ആര്.എല്‍. കമ്പനിയില്‍നിന്നു കൈക്കൂലി വാങ്ങിയവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. 2019 ല്‍ സി.എം.ആര്.എല്‍: എം.ഡി. ശശിധരന് കര്ത്തയില്നിന്നു പിടികൂടിയ മാസപ്പടി ഡയറിയുടെ പകര്‍പ്പാണു ഹര്‍ജിക്കാരനു കൈമാറേണ്ടത്. വിധി അനുകൂലമാണെങ്കിലും പകര്‍പ്പ് ഉടന്‍ കൈമാറാനാകില്ല. സി.എം.ആര്.എല്‍. നല്കിയ ഹര്‍ജിയില്‍ വിധി പറയാന്‍ അനുവദിച്ച ഹൈക്കോടതി പകര്‍പ്പ് കൈമാറുന്നതു താല്കാലികമായി തടഞ്ഞിട്ടുണ്ട്. സി.എഫ്.ഒ. സുരേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.
തിരുവനന്തപുരം; നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് സീറ്റ് നിഷേധിക്കുന്ന ഹൈക്കമാന്‍ഡ് നിലപാടിനു പിന്നില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയെന്ന സൂചനകള്‍ പുറത്തുവരുന്നു. എം.പിമാരെ മത്സരിപ്പിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കാനാണ് കെ.സിയുടെ നീക്കം. കെ. സുധാകരന് സീറ്റ് നല്‍കില്ലെന്ന സമ്മര്‍ദം ശക്തമാക്കുന്നതിന് പിന്നില്‍ തിരക്കഥയുണ്ടെന്നാണ് പാര്‍ട്ടിയിലെ സംസാരം. കടുത്ത സമ്മര്‍ദത്തിനൊടുവില്‍ സുധാകരന് സീറ്റ് നേടിയെടുക്കുമ്പോള്‍, അതേ മാതൃകയില്‍ ആറ്റിങ്ങല്‍ എം.പി. അടൂര്‍ പ്രകാശും കോന്നിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കും. ഇത്തരത്തില്‍ മുതിര്‍ന്ന എം.പിമാര്‍ നിയമസഭയിലേക്കു മത്സരിക്കുമ്പോള്‍ സ്വാഭാവികമായും കെ.സി. വേണുഗോപാലിനും ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകാന്‍ വഴിതെളിയും. ഇന്ന് സുധാകരന് ഡല്‍ഹിയിലെത്തും. കണ്ണൂരില്‍ സുധാകരനെ സ്ഥാനാര്‍ഥിയാക്കേണ്ടി വരും. ഇതിന്റെ ഗുണഭോക്താവായി കെ.സി. മാറും. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുകയാണ് കെ.സി. വേണുഗോപാലിന്റെ ലക്ഷ്യം. ഈ നീക്കം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. എം.പിമാര്‍ കൂട്ടത്തോടെ നിയമസഭയിലേക്കു മത്സരിക്കുകയാണെങ്കില്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന നിലപാടിലാണ് ഇരുവരും. കെ.സി. മത്സരിക്കാനെത്തുന്നത് തങ്ങളുടെ മുഖ്യമന്ത്രി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ഇവര്‍ ഭയക്കുന്നു. അങ്ങനെ രണ്ടുപേരും മത്സരിക്കാതെ ഇരുന്നാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതകളെയും ബാധിക്കും. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചാല്‍ കെ.സി. വേണുഗോപാലിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ ഗ്രൂപ്പ് സമവാക്യങ്ങളെ തകര്‍ക്കുമെന്നാണ് എ,.ഐ ഗ്രൂപ്പുകളുടെ വിശ്വാസം. ഇതിനെ പ്രതിരോധിക്കാനാണ് ചെന്നിത്തലയുടെ ശ്രമം. കെ.സി. വേണുഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. സതീശനും സമാന നിലപാടിലാണ്. സുധാകരന് മത്സരിക്കുന്നതിനെ ചെന്നിത്തലയും വി.ഡിയും എതിര്‍ക്കുന്നില്ല. കൂട്ടത്തോടെ എം.പിമാര്‍ മത്സരിക്കുന്നതിനെ മാത്രമാണ് അവര്‍ എതിര്‍ക്കുന്നത്. ഇത് കെ.സിയെ തടയാനാണെന്നും വ്യക്തം.
അന്തരിച്ച ജെസി ജാക്സണ് ചിക്കാഗോയില്‍ അന്തിമയാത്ര | Jesse Jackson
അന്തരിച്ച ജെസി ജാക്സണ് ചിക്കാഗോയില്‍ അന്തിമയാത്ര; ഹൗസ് ഓഫ് ഹോപ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ അമേരിക്കൻ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു
തിരിച്ചടികള്‍ പ്രതിരോധിക്കാനാകുമോ? കണ്ണൂരില്‍ സിപിഎം നേരിടുന്നത് അസാധാരണ പ്രതിസന്ധി | Kannur
തിരിച്ചടികള്‍ പ്രതിരോധിക്കാനാകുമോ? കണ്ണൂരില്‍ സിപിഎം നേരിടുന്നത് അസാധാരണ പ്രതിസന്ധി, ആരോപണങ്ങളുടെ വിസ്ഫോടനത്തില്‍ പാര്‍ട്ടി കോട്ടകള്‍ തകരുന്നോ?
47 പേരുമായി ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; രാജീവ് ചന്ദ്രശേഖറും ആര് ശ്രീലേഖയും പട്ടികയില്‍ | BJP
47 പേരുമായി ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖര്‍, വട്ടിയൂര്‍ക്കാവ് ആര് ശ്രീലേഖ,വി മുരളധീരൻ കഴക്കൂട്ടത്തും തൃശൂരില്‍ പത്മജ വേണുഗോപാലും
'MV ഗോവിന്ദൻ പറയുന്ന ജനാധിപത്യം ഞാൻ അംഗീകരിക്കില്ല, അവിടെ ചുറ്റിപറ്റി ഒരു കോക്കസ് ഉണ്ട്' | Kannur
ഹാപ്പിനസ് ഫെസ്റ്റിവലിന്റെ വരവ് ചെലവൊന്നും MV ഗോവിന്ദൻ എവിടെയും പറഞ്ഞിട്ടില്ല, ഓഡിറ്റ് എന്ന പതിവില്ല, ഇതെല്ലാം ജനാധിപത്യം എന്നാണ് മാഷ് പറയുന്നത്, ആ ജനാധിപത്യം എനിക്ക് അംഗീകരിക്കാനാകില്ല: ടി കെ ഗോവിന്ദൻ
കേരളത്തിലെ ജനങ്ങൾ പാര്‍ട്ടി തകരാൻ ആഗ്രഹിക്കാത്തവര്‍,തകര്‍ക്കുന്നത് നേതൃത്വം:V കുഞ്ഞികൃഷ്ണൻ | Kannur
ജനങ്ങളിൽ നിന്ന് പാര്‍ട്ടി കൂടുതൽ ഒറ്റപ്പെട്ടു പോകുകയാണ്, ഈ പാര്‍ട്ടി തകരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ, നേതൃത്വമാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത്, ഇത് തിരുത്താതെ ഇടത് പക്ഷം രക്ഷപെടില്ല: വി കുഞ്ഞികൃഷ്ണൻ
കോഴിക്കോട്; ലീഗിലെ തീപ്പൊരി പ്രാസംഗികന് കെ.എം ഷാജിയുടെ സീറ്റ് നിര്‍ണയിക്കുകയെന്നത് ലീഗ് സംസ്ഥാന നേതൃത്വത്തിന് പൊല്ലാപ്പായി. ഇതിന് മുമ്പ് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സീറ്റില്‍ നിന്ന് എം.വി. നികേഷ് കുമാറിനെ തോല്പിച്ച് നിയമസഭയിലെത്തിയ നേതാവാണ് ഷാജി. ഇത്തവണ അഴീക്കോട്ട് ആദ്യം തന്നെ ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം രംഗത്തിറങ്ങിയിരുന്നു. മാത്രമല്ല, ഷാജി മത്സരിക്കാനെത്തുന്നതിനോട് താല്‍പര്യമില്ലെന്നാണു പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. തുടര്‍ന്ന് ഷാജിയുടെ നോട്ടം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയായിരുന്നു. കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം എതിര്‍പ്പ് അറിയിച്ചതോടെ അടുത്ത ശ്രമം കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് മണ്ഡലമായി. എന്നാല്‍, ഷാജി കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായതോടെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. 'ഞങ്ങള്‍ ലീഗുകാര്‍' എന്ന പേരില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷാജിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാസര്‍ഗോഡിന് പുറത്തുനിന്നുള്ള ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ വേണ്ടെന്നും ജില്ലയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെയാണ് ആവശ്യമെന്നുമാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. നിലവില്‍ എന്‍.എ. നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ് കാസര്‍ഗോഡ്. ഇത്തവണ ഷാജി ഇവിടെ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതോടെയാണ് പ്രാദേശിക തലത്തില്‍ എതിര്‍പ്പുകള്‍ ശക്തമായത്. 1957-ല്‍ രൂപീകൃതമായ കാസര്‍ഗോഡ് മണ്ഡലം കാലങ്ങളായി മുസ്ലിം ലീഗിനെയാണ് തുണയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുന്നതായി സൂചനയുണ്ട്. ലീഗിന്റെ പ്രമുഖ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തിലേക്ക് മാറും. കുഞ്ഞാലിക്കുട്ടിയുടെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നിലപാടാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. താന്‍ മത്സരത്തിനില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സംഘടനാരംഗത്ത് തുടരാനാണ് താല്പര്യമെന്നും പി.എം.എ. സലാം നേതൃത്വത്തെ അറിയിച്ചു. മലപ്പുറത്ത് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഓരോ നേതാക്കളുമായും സാദിഖ് അലി തങ്ങള്‍ വ്യക്തിപരമായി സംസാരിച്ച് അഭിപ്രായം തേടുന്നുണ്ട്. ഇന്നോ നാളെയോ പാണക്കാട് വച്ച് തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സി.ഒ.ടി അസീസ്
തൃശൂര്‍; സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കലാപക്കൊടി ഉയര്‍ത്തി സി.പി.ഐയില്‍നിന്നു പുറത്തുവന്ന നാട്ടിക എം.എല്‍.എ: സി.സി. മുകുന്ദന് ബി.ജെ.പിയില്‍. മുകുന്ദനെ ഒപ്പംകൂട്ടേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാട് പരസ്യമായതോടെ ബി.ജെ.പി. നടത്തിയ അതിവേഗകരുനീക്കമാണു ഫലം കണ്ടത്. ജില്ലയിലെ ദലിത് മുഖത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞത് ബി.ജെ.പിയുടെ നേട്ടമായപ്പോള്‍ സിറ്റിങ് എം.എല്‍.എയുടെ ചേരിമാറല്‍ സി.പി.ഐക്ക് ക്ഷീണമായി. മുകുന്ദന് പാര്‍ട്ടിയിലേക്ക് എത്തിയാല്‍ സ്വീകരിക്കുമെന്ന നിലപാടാണ് ആദ്യം മുതല്‍ ബി.ജെ.പി. സ്വീകരിച്ചിരുന്നത്. മുകുന്ദനെ കോണ്‍ഗ്രസ് തഴഞ്ഞതോടെ ബി.ജെ.പി. അതിവേഗം കാര്യങ്ങള്‍ നീക്കി. ഇന്നലെ ഒന്നോടെ മുകുന്ദന് ബി.ജെ.പി. തൃശൂര്‍ ജില്ലാ കമ്മിറ്റി ആസ്ഥാനമായ നമോഭവനില്‍ എത്തി. എന്‍.ഡി.എ. ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന് അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. നാട്ടികയില്‍ മുകുന്ദന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകുമെന്നതില്‍ ധാരണയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി മുന്നിലെത്തിയ മണ്ഡലമാണ് നാട്ടിക. മുകുന്ദനിലൂടെ നാട്ടിക പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. നേതൃത്വം. സി.പി.ഐ. ജില്ലാ നേതൃത്വവുമായി അകല്‍ച്ചയിലായ മുകുന്ദന് നാട്ടികയില്‍ രണ്ടാം ടേം നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് പുറത്തേക്കുള്ള വഴി തുറന്നത്. ചില നേതാക്കള്‍ അനുനയം വേണമെന്ന നിലപാട് സ്വീകരിച്ചെങ്കിലും നേതൃത്വം കാര്യമായ താല്‍പ്പര്യം കാണിച്ചില്ല. ഇതിനു പിന്നാലെ മുകുന്ദന് പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍നിന്ന് രാജിവച്ചു. തുടര്‍ന്ന് പാര്‍ട്ടിയും പുറത്താക്കുകയായിരുന്നു.
കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ ചാടിയ പിതാവ് മരിച്ചു
വടക്കാഞ്ചേരി വാരിയത്ത് വളപ്പില്‍ വീട്ടില്‍ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്
തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് കോടതി വിധിച്ച തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുൻ എംഎൽഎ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത ഒഴിവാക്കാൻ ഈ വിധി നിർണായകമാണ്. 1990-ലെ മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായ കേസ്.
അയോഗ്യനാക്കിയ ഉത്തരവിനെതിരേ അപ്പീല്‍ നല്കി വെള്ളാപ്പള്ളി
കൊച്ചി: എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശന് അപ്പീല്‍ ഹര്‍ജി നല്കി. വൈസ് പ്രസിഡന്റായിരുന്ന മകന് തുഷാര്‍ വെള്ളാപ്പള്ളിയുമായി ചേര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് അധികാരപരിധി മറികടന്നാണെന്നും കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്ടര്‍മാരുടെ അയോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളിലും ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നുമാണു വാദം. ഇത്തരം വിഷയങ്ങള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലാണ് പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ പരിഗണനക്കെത്തിയേക്കും. കമ്പനി നിയമപ്രകാരം നല്‍കേണ്ട വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നതിലടക്കം വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ബെഞ്ച് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കേരള കമ്പനി നിയമപ്രകാരം ഉണ്ടാകേണ്ട ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡി.ഐ.എന്‍) വെള്ളാപ്പള്ളി നടേശന് അടക്കമുള്ളവര്‍ക്ക് ഇല്ലെന്നും കോടതി കണ്ടെത്തിയിരുന്നു. എസ്.എന്‍.ഡി.പി. യോഗം ഒരു സ്വകാര്യ കമ്പനിയാണെന്നും അതിന്റെ ആഭ്യന്തര വിഷയങ്ങളില്‍ റിട്ട് ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും നേരത്തെ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, സുപ്രീം കോടതി സ്റ്റേ ചെയ്ത മറ്റൊരു കേസിലെ നിരീക്ഷണങ്ങള്‍ ആധാരമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. മുമ്പ് കമ്പനി രജിസ്ട്രാര്‍ക്കു നല്‍കിയിരുന്ന വാര്‍ഷിക റിട്ടേണുകള്‍, 2005 ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം സംസ്ഥാന രജിസ്ട്രാര്‍ ജനറലിന് നല്‍കിത്തുടങ്ങിയിരുന്നു. രേഖകള്‍ വര്‍ഷങ്ങളോളം ഹൈക്കോടതിയുടെ കസ്റ്റഡിയിലായിരുന്നതിനാല്‍ ചില സാങ്കേതിക തടസങ്ങള്‍ നേരിട്ടുവെന്നത് മാത്രമാണ് വസ്തുത. കേന്ദ്ര സര്‍ക്കാര്‍ നല്കിയ സാധുവായ ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറുകള്‍ (ഡി.ഐ.എന്‍) ഹാജരാക്കിയിട്ടും സിംഗിള്‍ ബെഞ്ച് അതു പരിഗണിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നമ്പര്‍ നല്കാന് ചട്ടങ്ങള്‍ പോലും രൂപീകരിച്ചിട്ടില്ലെന്ന് കോടതി തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍, ഈ വൈരുധ്യങ്ങള്‍ കോടതി പരിഗണിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സിംഗിള്‍ബെഞ്ച് ഉത്തരവിലൂടെ അയോഗ്യത നേരിട്ട ഡോ.എം.എന്‍. സോമന്, അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരും അപ്പീലില്‍ കക്ഷികളാണ്.
കീഴടങ്ങാനില്ലെന്ന് ഇറാൻ; ഫ്രാൻസുമായുള്ള ചർച്ചയിൽ അമേരിക്കൻ താവളങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഇറാൻ
ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണത്തിൽ, കീഴടങ്ങാൻ തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, ഭാവി സുരക്ഷ ഉറപ്പാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
എറണാകുളം ജംഗ്ഷനിൽ പ്ലാറ്റ്ഫോം നവീകരണം: നാളെ മുതൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണത്തെ തുടർന്ന് മാർച്ച് 18 മുതൽ 26 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെമു, പാസഞ്ചർ, എക്സ്പ്രസ് ഉൾപ്പെടെ പല ട്രെയിനുകളും ഭാഗികമായി റദ്ദാക്കുകയോ യാത്ര മറ്റ് സ്റ്റേഷനുകളിൽ അവസാനിപ്പിക്കുകയോ ചെയ്യും. യാത്രക്കാർ പുതിയ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയിൽവേ അറിയിച്ചു.
ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുന്നുവെന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) റിപ്പോർട്ട് ഇന്ത്യ പൂർണ്ണമായും തള്ളി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആർ എസ് എസിനും റോയ്ക്കും ഉപരോധം ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളെയും ഇന്ത്യ ശക്തമായി വിമർശിച്ചു
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷ സഖ്യത്തിന് കനത്ത പ്രഹരമേൽപ്പിച്ച് എൻഡിഎ വൻ വിജയം കരസ്ഥമാക്കി. ബിഹാറിലെ അഞ്ച് സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ, ഒഡീഷയിൽ കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റം ബിജെപിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചു. ജനാധിപത്യത്തെ പണം നൽകി വിലയ്ക്കെടുത്തു എന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ രാഷ്ട്രീയ സാഹചര്യം കടുത്തിരിക്കുകയാണ്. ബിഹാറിലെ സമ്പൂർണ്ണാധിപത്യം ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ
രൂപയെ റിസർവ് ബേങ്ക് രക്ഷിക്കുമോ?
പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധം എത്രയും വേഗം അവസാനിക്കാത്ത പക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പതിച്ചേക്കാം. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ഈ അനിശ്ചിതത്വം തുടരുകയാണെങ്കില്‍, അത് വിദേശനാണ്യ വിനിമയ വിപണിയെ കൂടുതല്‍ വഷളാക്കുകയും തത്ഫലമായി സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ താങ്ങാനാകാത്ത സാമ്പത്തിക ഭാരം സൃഷ്ടിക്കുകയും ചെയ്യും.
ദേശീയ മോഹങ്ങളും പ്രാദേശിക കരുത്തും ഏറ്റുമുട്ടുന്പോൾ
വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മത- ജാതി ധ്രുവീകരണ ശ്രമങ്ങള്‍ക്കും പകരം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കണം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഉയര്‍ന്നുവരേണ്ടത്.
രാജ്യസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ അട്ടിമറി വിജയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി. കോൺഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒഡീഷയിലെ ക്രോസ് വോട്ടിംഗും ബിഹാറിലെ എംഎൽഎമാരുടെ വിട്ടുനിൽക്കലും ചൂണ്ടിക്കാട്ടി, കോൺഗ്രസ് ബിജെപിയെ സഹായിക്കുകയും മതനിരപേക്ഷ രാഷ്ട്രീയത്തെ വഞ്ചിക്കുകയുമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ഗൂഗിളും തെലങ്കാന സര്‍ക്കാരും കൈകോര്‍ത്തു; ചെറുപ്പക്കാര്‍ക്കായി പരിശീലനം തൊഴിലവസരങ്ങളും
ഹൈദരാബാദ്: ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്കാന് ടെക് ഭീമനായ ഗൂഗിളും തെലങ്കാന സര്‍ക്കാരും കൈകോര്‍ക്കുന്നു; യുവാക്കള്‍ക്കായി മൊബൈല്‍ റിപ്പയറിങ് പരിശീലന പദ്ധതിക്ക് ഹൈദരാബാദില്‍ തുടക്കമായി. തൊഴില്‍ നൈപുണ്യ വികസന രംഗത്ത് പുതിയ വിപ്ലവം ലക്ഷ്യമിട്ടുകൊണ്ടാണ് ഗൂഗിളും സസ്റ്റൈനബിള്‍ ഇലക്ട്രോണിക്സ് റീസൈക്ലിംഗ് ഇന്റര്‍നാഷണലും തെലങ്കാന സര്‍ക്കാരുമായി ചേര്‍ന്ന് 'മൊബൈല്‍ റിപ്പയര്‍ ആക്സിലറേറ്റര്‍ പ്രോഗ്രാം' ആരംഭിച്ചത്. മൊബൈല്‍ ഫോണുകളുടെ തകരാറുകള്‍ കൃത്യമായി
കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു: പിണറായി
ബിജെപിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ടി തന്നെയാണ് ഒഡിഷയില്‍ പിന്നാമ്പുറത്ത് ബി ജെ പിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും എൻഡിഎ മുന്നേറ്റം. നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ വിജയിച്ചപ്പോൾ, കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തെന്ന ആരോപണവും ശക്തമാണ്. ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെ തുടർന്ന് വൈകുകയാണ്
ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം'; 27 ന് തിയറ്ററിൽ
ധ്യാന്‍ ശ്രീനിവാസന്, മീര വാസുദേവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം
മോദിയുടെ സന്ദർശനത്തിന് ഇറാനെതിരായ ആക്രമണവുമായി യാതൊരു ബന്ധവുമില്ല: ഇസ്രായേൽ അംബാസഡർ
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനെതിരായ വിമർശനത്തിന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ വിശദീകരണം നൽകി. പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശനവും തുടർന്നുണ്ടായ ഇറാനെതിരായ ആക്രമണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു . ഫെബ്രുവരി 25-26 തീയതികളിലാണ് പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചത് . രണ്ട് ദിവസത്തിന് ശേഷം (ഫെബ്രുവരി 28 ന്) ഇസ്രായേലും അമേരിക്കയും ഇറാനിൽ സംയുക്ത ആക്രമണം നടത്തി. ഈ ക്രമം അടിസ്ഥാനമാക്കി […] The post മോദിയുടെ സന്ദർശനത്തിന് ഇറാനെതിരായ ആക്രമണവുമായി യാതൊരു ബന്ധവുമില്ല: ഇസ്രായേൽ അംബാസഡർ appeared first on ഇവാർത്ത | Evartha .
എലത്തൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ എൻസിപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് ശശീന്ദ്രനെ തിരഞ്ഞെടുത്തതിൽ മുക്കം മുഹമ്മദ് വിഭാഗം പ്രതിഷേധത്തിലാണ്. മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയതോടെ എൻസിപിയിലെ തർക്കം എൽഡിഎഫിന് തലവേദനയാവുകയാണ്.
തെലുങ്ക് സിനിമയായ ഉസ്താദ് ഭഗത് സിംഗിന്റെ പ്രൊമോഷന് വേദിയിലെ നടന് പാര്‍ഥിപന്റെ വാക്കുകളാണ് വിവാദമായിരിക്കുന്നത്
തൃശ്ശൂര്‍: തൃശ്ശൂര്‍ ഒല്ലൂരില്‍ അയല്‍വാസിയായ യുവതിയെ 63കാരന് കുത്തിക്കൊലപ്പെടുത്തി. വീട്ടുകാര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. സൗമ്യയെ ഇന്ന് രാത്രി 7 മണിയോടെയാണ് അയല്‍വാസി തോമസ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങള്‍ തമ്മില്‍ കാലങ്ങളായി വഴക്കിലായിരുന്നു.
കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയെന്ന് മന്ത്രി സമീര്‍ അഹമ്മദ് ഖാന്
ബെംഗളൂരു: കര്‍ണാടകയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കൈയ്യേറിയിട്ടുണ്ടെന്ന് കര്‍ണാടക വഖഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാന് നിയമസഭയില്‍ അറിയിച്ചു. മുസ് ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് കൈയ്യേറ്റക്കാരില്‍ അധികവുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. അഫ്സല്‍പൂര്‍ കോണ്‍ഗ്രസ് എംഎല്‍എ എം വൈ പാട്ടീലിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈയേറ്റങ്ങള്‍ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം വഖഫ് അദാലത്തുകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. 'സംസ്ഥാനത്തുടനീളമുള്ള ആകെ വഖഫ് സ്വത്തുക്കള്‍ 1,12,860 ഏക്കറാണ്. അതില്‍ 20,054 ഏക്കര്‍ മാത്രമാണ് വഖഫ് ബോര്‍ഡിന്റെ കയ്യിലുള്ളത്. 17,969 ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. 47,263 ഏക്കര്‍ ഇനാം അബോളിഷന്‍ ആക്ടിന് കീഴിലും, 23,627 ഏക്കര്‍ ഭൂപരിഷ്കരണ നിയമത്തിന് കീഴിലും പോയിട്ടുണ്ട്' മന്ത്രി സഭയില്‍ പറഞ്ഞു. 1,12,860 ഏക്കര്‍ വഖഫ് ഭൂമി സര്‍ക്കാര്‍ നല്കിയതല്ല. മറിച്ച് സ്വകാര്യ വ്യക്തികളും സംഘടനകളും സമൂഹത്തിന്റെ ക്ഷേമത്തിനായി നല്‍കിയതാണ്. വഖഫ് സ്വത്തുക്കളില്‍ കൂടുതലും മുസ് ലിം സമൂഹം തന്നെയാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനായി വഖഫ് അദാലത്തുകള്‍ നടത്തിയിരുന്നു. പക്ഷേ, ബിജെപി അതൊരു പ്രശ്നമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ചു കൊന്നു; തോക്കുമായി സ്റ്റേഷനിൽ
കൊല്ലപ്പെട്ട ജോസ്
നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെസി വേണുഗോപാല്‍
പ്രചരണത്തിനുള്ള ദിവസങ്ങള്‍ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റര്‍ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുന്‍പായി വരുന്നു. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണം നടത്താന്‍ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാല്‍ വോട്ടെണ്ണല്‍ മെയ് നാലാം തീയതിയാണ്. കോണ്‍ഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് […] The post നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
ഇറാനെ പൂട്ടാൻ '911' ഫോഴ്സ് വരുന്നു; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ട്രംപ്
ഗൾഫ് മേഖലയിലെ സംഘർഷം ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ തലത്തിലേക്ക് കടക്കുന്നു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രത്യേക മറീൻ യൂണിറ്റിന് നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്തെ എണ്ണക്കപ്പൽ ഗതാഗതത്തിന്റെ സിരയായ ഹോർമുസ് കടലിടുക്ക് ഇറാൻ
ഹൈദരാബാദ്: ഐപിഎല്‍ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നായകന് പാറ്റ് കമിന്‍സിന്റെ പരിക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആശങ്കപ്പെടുത്തുന്നത്. ആഷസ് പരമ്പരക്കിടെ പരിക്കേറ്റ കമിന്‍സ് ഇതുവരെ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ല. ഇതോടെ കനമിന്സിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാകില്ലെന്നാണ് സൂചന. പാറ്റ് കമിന്‍സ് എത്തിയില്ലെങ്കില്‍ പകരം ആര് നായകനാകുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നു. കമിന്‍സിന് പകരം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ക്യാപ്റ്റനാവുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷനായിരിക്കും ഹൈദരാബാദിനെ ആദ്യ മത്സരങ്ങളില്‍ നയിക്കുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച നായക മികവാണ് ഇഷാന് കിഷന് അനുകൂമാകുക എന്നാണ് സൂചന. അതേ സമയം കമിന്‍സ് എപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അഭിഷേക് ശര്‍മ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, ഇഷാന് കിഷന്റെ സമീപകാലത്തെ മികച്ച പ്രകടനവും നായകപാടവവുമാണ് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നത്. ജാര്‍ഖണ്ഡിനെ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ഇഷാന് കിഷനായിരുന്നു. ടൂര്‍ണമെന്റില്‍ 197.33 സ്ട്രൈക്ക് റേറ്റില്‍ 517 റണ്‍സ് അടിച്ചുകൂട്ടി ഇഷാന് ടോപ്പ് സ്കോററുമായി. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തിലും ഇഷാന് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയിലും ലോകകപ്പിലുമായി 207 സ്ട്രൈക്ക് റേറ്റില്‍ 532 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന് മിന്നും ഫോമിലുമാണ്. അഭിഷേക് ശര്‍മ്മ - ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇഷാന് കിഷന് സാധിക്കും എന്നത് ടീമിന് വലിയ ഗുണമാകും. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി കളിച്ച ഇഷാന് ചില മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ കുതിപ്പോടെ ഇഷാന് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.
കൊണ്ടോട്ടിയില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
ഒഡീഷ സ്വദേശികളായ ഇവര്‍ മൂന്നു വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്സ് കമ്പനിയില്‍ ജീവനക്കാരാണ്
കർഷകസമരപോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച് പികെ ശ്യാമള ടീച്ചറുടെ റോഡ് ഷോ
കർഷകസമരപോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച് പികെ ശ്യാമള ടീച്ചറുടെ റോഡ് ഷോ. തളിപ്പറന്പ് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചർ
ആര്‍എസ്എസിനും റോയ്ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തണം
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഒഡീഷയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിലീപ് റോയിക്കാണ് മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടു ചെയ്തത്. ബിഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നതോടെ ആര്‍ജെഡി സ്ഥാനാര്‍ഥിയുടെ വിജയ സാധ്യത ഇല്ലാതായി. പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 26 സ്ഥാനാര്‍ഥികള്‍ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ബിഹാറിലെ അഞ്ച് സീറ്റുകളിലും എന്‍ഡിഎ വിജയിച്ചു. ഒഡിഷയില്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്രന് വിജയിച്ചു. എംഎല്‍എമാരായ രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിര്‍ദൗസ് എന്നിവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചു ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതായി ഒഡിഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരണ്‍ ദാസ് പറഞ്ഞു. ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതായി ബിജെഡിയുടെ ബങ്കി എംഎല്‍എ ദേവി രഞ്ജന്‍ ത്രിപാഠിയും വ്യക്തമാക്കിതോടെ തെരഞ്ഞെടുപ്പിലെ ഓരോ ട്വിസ്റ്റുകളും പുറത്ത് വന്നു. പ്രതിപക്ഷമായ മഹാസഖ്യത്തെ (ഗ്രാന്‍ഡ് അലയന്‍സ്) മറികടന്ന് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ബിഹാറിലെ അഞ്ച് രാജ്യസഭാ സീറ്റുകള്‍ നേടി. കോണ്‍ഗ്രസില്‍ നിന്നുള്ള മൂന്ന് പേരും രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) നിന്നുള്ള ഒരാളും ഉള്‍പ്പെടെ നാല് പ്രതിപക്ഷ എംഎല്‍എമാരുടെ 'നോ ഷോ'ക്കിടയിലാണ് വിജയം. നിലവിലെ രാജ്യസഭാ അംഗമായ അമരേന്ദ്ര ധാരി സിങ്ങ് പരാജയപ്പെട്ടു. നിതീഷ് കുമാര്‍, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) മേധാവി നിതിന്‍ നബിന്, കേന്ദ്രമന്ത്രി രാം നാഥ് താക്കൂര്‍, രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ, ബിജെപി നേതാവ് ശിവേഷ് കുമാര്‍ എന്നിവര്‍ വിജയിച്ചു. 'അഞ്ച് സീറ്റുകളും ഞങ്ങള്‍ ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെപ്പോലെ ഞങ്ങളുടെ എംഎല്‍എമാരെ കെട്ടിയിടേണ്ടി വന്നില്ല. മനുഷ്യരെയല്ല, നാല് കാലുള്ള ജീവികളെയാണ് കെട്ടിയിടുന്നത്. മഹാഗത്ബന്ധന് അവരുടെ എംഎല്‍എമാരെ ഹോട്ടല്‍ മുറികളില്‍ അടച്ചിട്ടു. അവരുടെ നാല് എംഎല്‍എമാര്‍ വോട്ട് ചെയ്യാന്‍ വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. അവര്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ പോലും ഞങ്ങള്‍ വിജയിക്കുമായിരുന്നു' ബിഹാര്‍ മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ ഷര്‍വണ്‍ കുമാര്‍ പറഞ്ഞു. 'നമ്മുടെ പാര്‍ട്ടിയിലെ മൂന്ന് എംഎല്‍എമാരെ ബിജെപി മോഷ്ടിച്ചുവെന്ന്'പാര്‍ട്ടിഎംഎല്‍എമാരുടെ അഭാവത്തെയും ഫലങ്ങളെയും കുറിച്ച് പ്രതികരിച്ച ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റ് രാജേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടെന്ന് അറിയാവുന്നതിനാല്‍ ഭരണ സഖ്യം ഫലത്തെ സ്വാധീനിക്കാന്‍ അധികാരവും പണവും ഉപയോഗിച്ചുവെന്ന് ആര്‍ജെഡി വക്താവ് ശക്തി സിങ് യാദവ് ആരോപണം ഉയര്‍ത്തി. ബിഹാറില്‍ ഒരു രാജ്യസഭാ സീറ്റ് ജയിക്കാന്‍ 41 എംഎല്‍എമാരുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാല്‍ 25 ആര്‍ജെഡി എംഎല്‍എമാര്‍ അടക്കം ഇന്ത്യ സഖ്യത്തിന് ആകെ 35 എംഎല്‍എമാരുണ്ടായിരുന്നു. അഞ്ച് എഐഎംഐഎം എംഎല്‍എമാരുടെ പിന്തുണയ്ക്കൊപ്പം ഏക ബിഎസ്പി എംഎല്‍എയുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമെ ആര്‍ജെഡി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നുള്ളു. ഒഡിഷ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ദിലീപ് റേ തിങ്കളാഴ്ച മൂന്നാം തവണയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് മന്മോഹന് സമല്‍, ബിജെപി നേതാവ് സുജീത് കുമാര്‍, ബിജെഡി നോമിനിയായ സാന്‍ട്രപ്ത് മിശ്ര എന്നിവരും ഒഡിഷയില്‍ നിന്ന് ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലേക്ക് തിരിച്ചുവരവ് തടയുന്നതിനായി ശക്തമായ ശ്രമങ്ങള്‍ നടത്തിയ ബിജെഡി പ്രസിഡന്റ് നവീന്‍ പട്നായിക്കിന് റേയുടെ വിജയം വലിയ രാഷ്ട്രീയ തിരിച്ചടിക്ക് വഴി തെളിയിച്ചു. ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച റേയ്ക്ക്, പാര്‍ട്ടി പരിധികള്‍ക്കപ്പുറത്തുള്ള നിയമസഭാംഗങ്ങളില്‍ നിന്ന് നിര്‍ണായക പിന്തുണ നേടാന്‍ കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപി പിന്തുണയുള്ള സ്വതന്ത്രനായി രാജ്യസഭയിലേക്ക് മത്സരിച്ച് വീണ്ടും വിജയം നേടി റേ ചരിത്രം ആവര്‍ത്തിച്ചു. 'ഒഡിഷയില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് നേടിയ വിജയം എന്റേത് മാത്രമല്ല രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ബഹുമാനപ്പെട്ട നിയമസഭാംഗങ്ങള്‍ കാണിച്ച വിശ്വാസത്തെയും സല്‍സ്വഭാവത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഉറച്ച പിന്തുണയ്ക്ക് ബഹുമാനപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. പിന്തുണ നല്കാന് തീരുമാനിച്ച ബിജെഡി, കോണ്‍ഗ്രസ്, സ്വതന്ത്രര്‍ എന്നിവരുടെ എംഎല്‍എമാരോടും ഞാന്‍ ഒരുപോലെ നന്ദിയുള്ളവനാണ്. നമ്മുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നു. എളിമയോടെയും ആഴമായ കര്‍ത്തവ്യബോധത്തോടെയും ഞാന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. രാജ്യസഭയില്‍, ഒഡിഷയിലെ ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കാനും നമ്മുടെ സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും പുരോഗതിക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും ഞാന്‍ പരിശ്രമിക്കും. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും വിശ്വാസത്തിനും എല്ലാവര്ക്കും കൂപ്പുകൈകളോടെ നന്ദി പറയുന്നു' ദിലീപ് റേ പറഞ്ഞു. രാവിലെ മുതല്‍ ഒഡിഷ നിയമസഭയില്‍ നാടകീയമായ നീക്കങ്ങളാണ് അരങ്ങേറിയത്. ഒഡീഷ നിയമസഭയിലെ 147 എംഎല്‍എമാരും രാവിലെ ഒന്‍പത് മണിക്ക് നിയമസഭയിലെ 54-ാം നമ്പര്‍ മുറിയില്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പങ്കെടുത്തു. 82 എംഎല്‍എമാരുമായി ബിജെപി രണ്ട് രാജ്യസഭാ സീറ്റുകള്‍ എളുപ്പത്തില്‍ നേടി, ഓരോ സ്ഥാനാര്‍ഥിക്കും വിജയിക്കാന്‍ 30 വോട്ടുകള്‍ ആവശ്യമായിരുന്നു. 48 എംഎല്‍എമാരുള്ള ബിജെഡി, തങ്ങളുടെ മിച്ച വോട്ടുകള്‍ കണക്കിലെടുത്ത് ഡോ. ദത്തേശ്വര്‍ ഹോട്ടയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി. എന്നിരുന്നാലും, ക്രോസ് വോട്ടിങ് ഫലം മാറ്റിമറിച്ചു. ഫലം അനുസരിച്ച്, മന്മോഹന് സമലിനും സുജീത് കുമാറിനും 35 വോട്ടുകള്‍ വീതവും സാന്‍ട്രപ്ത് മിശ്രയ്ക്ക് 31 വോട്ടുകളും ലഭിച്ചു. റായിക്കും ഹോട്ടയ്ക്കും 23 വീതം ഒന്നാം മുന്‍ഗണന വോട്ടുകളാണ് ലഭിച്ചത്. എന്നിരുന്നാലും, പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വോട്ട് ചെയ്ത ഏഴ് ബിജെഡി എംഎല്‍എമാരുടെയും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പിന്തുണ ആവശ്യമായ സംഖ്യകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ബിജെപിയുടെ മുതിര്‍ന്ന സംഘടനാ നേതാവായ മന്മോഹന് സമല്‍ രണ്ടാം തവണയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2004 വരെ അദ്ദേഹം നേരത്തെ ഉപരിസഭയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുജീത് കുമാര്‍ രാജ്യസഭയിലേക്ക് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2020 ല്‍ ബിജെഡി നോമിനിയായി അദ്ദേഹം ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു, എന്നാല്‍ 2024 ല്‍ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നവീന്‍ പട്നായിക്കിന്റെ മുന്‍ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവും രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന സാന്‍ട്രപ്ത് മിശ്രയുടെ തെരഞ്ഞെടുപ്പോടെ ബിജെഡിക്ക് ഒരു സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞു. ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി; ബിഹാറില്‍ 5 സീറ്റിലും എന്‍ഡിഎ, പ്രതിപക്ഷ അംഗങ്ങള്‍ വന്നില്ല
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലും ഒഡിഷയിലും അട്ടിമറി. രണ്ടിടത്തും എന്‍ഡിഎക്ക് അപ്രതീക്ഷിത ജയം. പ്രതിപക്ഷ അംഗങ്ങളുടെ ക്രോസ് വോട്ടിങും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കലുമാണ് എന്‍ഡിഎക്ക് എളുപ്പവഴി ഒരുക്കിയത്. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ രാജ്യസഭയില്‍ അംഗബലം കൂട്ടാന്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചു. ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ
മലപ്പുറത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ 2 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
അഭിഷേക് ശർമയല്ല; പാറ്റ് കമ്മിൻസിന് പകരം ഐപിഎല്ലില്‍ ഹൈദരാബാദിനെ നയിക്കുക ഇന്ത്യയുടെ ലോകകപ്പ് ഹീറോ
അഭിഷേക് ശർമ്മ - ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇഷാൻ കിഷന് സാധിക്കും എന്നത് ടീമിന് വലിയ ഗുണമാകും.
വേദിയിൽ മാറ്റുരയ്ക്കുന്ന കുഞ്ഞിത്താരങ്ങൾ; കാണാം ഏഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ് സീസൺ 3
പരിമിതികളെല്ലാം മറികടന്ന് വേദിയിൽ നമ്മളെ കഴിവുകൊണ്ട് അമ്പരപ്പിക്കുന്ന കുഞ്ഞിത്താരങ്ങൾ; കാണാം ഏഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ് സീസൺ 3
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങൾ തമ്മിൽ കാലങ്ങളായി വഴക്കിലായിരുന്നു.
സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്: മുഖ്യമന്ത്രി
ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ് കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എണ്ണം പറഞ്ഞ 3 ഇന്നിങ്സുകളിലൂടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയിരുന്നു, അതില്‍ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ […] The post സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. ഈ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു വി ഡി സതീശൻ ക്ഷുഭിതനായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ ഡൽഹിയിൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുകയാണ്. എംപിമാർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞില്ല. അന്തിമ ചർച്ചകൾക്കായി […] The post കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി വി ഡി സതീശൻ appeared first on ഇവാർത്ത | Evartha .
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി . 144 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആണ് ബിജെപി പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളായ സുവേന്ദു അധികാരി , ദിലിപ് ഘോഷ് തുടങ്ങിയവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറും എംഎല്‍എയുമായ അഗ്നിമിത്ര പോള്‍, നടന് രുദ്രാനില്‍ ഘോഷ്, മാധ്യമപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗവുമായ സ്വപന് ദാസ്ഗുപ്ത, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ഡിണ്ഡ തുടങ്ങിയവര്‍ ആദ്യപട്ടികയിലുണ്ട്. ദിലീപ് ഘോഷ് ഘരഗ്പുര്‍ സദര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമ്പോള്‍ സുവേന്ദു അധികാരി സിറ്റിങ് സീറ്റായ നന്ദിഗ്രാമിന് പുറമേ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപുരിലും മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുവേന്ദു അധികാരി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ഭവാനിപുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് മമത ബാനര്‍ജി നിയമസഭയില്‍ എത്തിയത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏഴ് സിറ്റിങ് എംപിമാരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജഗന്നാഥ് സര്‍ക്കാര്‍, നിസിത് പ്രമാണിക് തുടങ്ങിയ പ്രമുഖരാണ് പട്ടികയില്‍ ഉള്ളത്. ബിജെപി നേതാവ് അഗ്നിമിത്ര പോള്‍, മുന്‍ രാജ്യസഭാഗം സ്വപന് ദാസ് ഗുപ്ത എന്നിവരും മത്സരരംഗത്ത് ഉണ്ട്. ബംഗാളില്‍ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ആസൂത്രണത്തോടെയാണ് ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. സുവേന്ദു - മമത പോരാട്ടം നടക്കാന്‍ പോകുന്ന ഭവാനിപുര്‍ തന്നെയാകും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. നന്ദിഗ്രാമില്‍ 1,956 വോട്ടുകള്‍ക്ക് ആണ് മമത ബാനര്‍ജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്. പിന്നീട് ഭവാനിപുര്‍ മണ്ഡലത്തില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മമതയ്ക്കായി വഴിമാറി രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മമത ബാനര്‍ജിയുടെ വിജയം. 294 സീറ്റുകളുള്ള ബംഗാളില്‍ ഇക്കുറി രണ്ടുഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23ന് 152 മണ്ഡലങ്ങളിലും ഏപ്രില്‍ 29ന് 142 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 294 അംഗ സഭയില്‍ 38 ശതമാനം വോട്ട് നേടി 65 എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 എംപിമാരെയും ബിജെപി വിജയിപ്പിച്ചു.
തൃശൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു
തൃശൂര്‍: ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശിനി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയല്‍വാസിയായ തോമസാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം കിണറ്റില്‍ ചാടിയ തോമസിനെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ കാലങ്ങളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരിച്ച സൗമ്യയുടെ മൃതദേഹം തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി. മത്സരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടതിനാൽ താൻ അനുസരിച്ചെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. നാൽപ്പത്തിയേഴ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് ബിജെപിയുടെ ആദ്യ പട്ടിക പുറത്തിറക്കിയത്.നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കാഞ്ഞിരപ്പളളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മത്സരിക്കും. വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ തുടങ്ങിയവരും പട്ടികയിലുണ്ട്. തിരുവനന്തപുരം സെൻട്രൽ, ആറന്മുള, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടു. […] The post നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടതിനാൽ അനുസരിച്ചു: ആർ ശ്രീലേഖ appeared first on ഇവാർത്ത | Evartha .
കാലടി മഞ്ഞപ്രയിൽ അച്ഛന്റെ കൊലയാളിയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി
കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശിയായ ജോസാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്റെ അച്ഛനെ കൊന്നതിലുള്ള പ്രതികാരമായി പോളി എന്ന മുൻ സൈനികനാണ് ജോസിനെ വെടിവെച്ചത്.
ടി കെ ഗോവിന്ദൻ വർഗവഞ്ചകനെന്ന് എം വി ജയരാജൻ
സിപിഐ എം പാർട്ടി വിട്ട ടി കെ ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എം വി ജയരാജൻ. ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്ക് എടുക്കില്ല. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എം വി ഗോവിന്ദന് പങ്കില്ല. ടി കെ ഗോവിന്ദൻ വർഗവഞ്ചകനെന്നും വർഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു. കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. The post ടി കെ ഗോവിന്ദൻ വർഗവഞ്ചകനെന്ന് എം വി ജയരാജൻ appeared first on ഇവാർത്ത | Evartha .
അങ്കമാലിയെ നടുക്കി പട്ടാപ്പകല്‍ നടന്ന വെടിവെപ്പ്
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല?
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ എൻഡിഎയിൽ 27 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. സ്ഥാനാർഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. സ്ഥാനാർത്ഥികൾ ഇവർ അരൂർ-
പുതുരൂപത്തിൽ 7 സീരീസ്; ബിഎംഡബ്ല്യു ടീസർ പുറത്ത്
ജർമ്മൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു, തങ്ങളുടെ 2027 7 സീരീസ് ഫേസ്ലിഫ്റ്റ് പതിപ്പിന്റെ ടീസർ പുറത്തുവിട്ടു. പുതിയ ഡിസൈൻ ഭാഷ, പ്രകാശിക്കുന്ന കിഡ്നി ഗ്രിൽ, പനോരമക്കി ഐഡ്രൈവ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളോടെ എത്തുന്ന ഈ മോഡൽ 2026-ൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ തുടരാനാണ് സാധ്യത.
തൃശൂര്‍ ഒല്ലൂരില്‍ അയല്‍വാസി യുവതിയെ കുത്തിക്കൊന്നു
ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി സൗമ്യയാണ് മരിച്ചത്
പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സുള്ള വിഭവം
ചേരുവകള്‍: • റാഗി പൊടി - 1/2 കപ്പ് • പുഴുങ്ങലരി - 1/2 കപ്പ്
‘കെ. എം. മാണിയുടെ നേതൃത്വത്തില്‍ 1965 മുതല്‍ 50 വര്‍ഷത്തിലേറെക്കാലമായി നടന്ന പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ തന്നെ ഉദാത്ത മാതൃകയായിരുന്നു. പാലായുടെ നഷ്ടപ്പെട്ട ആ സുവര്‍ണ്ണനാളുകള്‍ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.’
ദുബയ്: ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയില്‍ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരു താരവും ഇല്ല. അതേസമയം വനിതാ വിഭാഗത്തിലെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി ഇടം പിടിച്ചു. പാകിസ്താന് താരം സാഹിബ് സാദ ഫര്ഹാന്, ഇംഗ്ലണ്ട് താരം വില്‍ ജാക്സ്, യുഎസ്എ പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍വിക് എന്നിവരാണ് പുരുഷ വിഭാഗം പുരസ്കാരത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. മൂവരും ലോകകപ്പില്‍ തിളങ്ങിയിരുന്നു. ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഫര്‍ഹാനാണ്. പാക് ടീം സെമി കാണാതെ പുറത്തായെങ്കിലും ഫര്ഹാന് 383 റണ്‍സാണ് ലോകകപ്പില്‍ നേടിയത്. ട്വന്റി-20 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന അനുപമ നേട്ടവും ഫര്ഹാന് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് വില്‍ ജാക്സിന്റെ ഓള് റൗണ്ട് മികവാണ്. 194 റണ്‍സും 11 വിക്കറ്റുകളും താരം നേടി. പ്രാഥമിക ഘട്ടത്തില്‍ തന്നെ യുഎസ്എ പുറത്തായെങ്കിലും ഷാല്‍വികിന്റെ ബൗളിങ് ശ്രദ്ധേയമായിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും എതിരെ താരം നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നാല് കളിയില്‍ നിന്നു താരം മൊത്തം 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി, ശ്രീലങ്കയുടെ ഹര്‍ഷിത സമരവിക്രമ, പാകിസ്താന് ക്യാപ്റ്റന്‍ സന ഫാത്തിമ എന്നിവരാണ് ഉള്‍പ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയില്‍ മികച്ച പ്രകടനമാണ് അരുന്ധതി പുറത്തെടുത്തത്. മൂന്ന് മല്‍സരങ്ങളില്‍ നിന്നു താരം 9 വിക്കറ്റുകള്‍ വീഴ്ത്തി.
കാണാൻ അഴകും കഴിക്കാൻ രുചിയുമുള്ള നാടൻ അച്ചപ്പം
ആവശ്യമുള്ള സാധനങ്ങൾ: അരിപ്പൊടി- ഒരു ഗ്ലാസ് ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല ) മൈദാ - ഒരു ഗ്ലാസ് മുട്ട- രണ്ടെണ്ണം പഞ്ചസാര- മുക്കാൽ ഗ്ലാസ്
തിരുവനന്തപുരം: : സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഒരു തിരക്കുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തും. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നേതൃയോഗം എഐസിസി ആസ്ഥാനത്ത് തുടരുകയാണ്. എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളിലെ പ്രഖ്യാപനവും വൈകിയേക്കും. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാൻഡാണ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
നീലലോഹിതദാസൻ നാടാർക്കെതിരായ പീഡന കേസിൽ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ പരാതിക്കാരി പുനഃപരിശോധന ഹർജി നൽകി. ഹൈക്കോടതി നാടാരെ വെറുതെ വിട്ടതിനെതിരെ നൽകിയ അപ്പീൽ, പരാതി നൽകുന്നതിൽ കാലതാമസമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയിരുന്നു. ഈ വിധിയാണ് പുനഃപരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊതുയോഗങ്ങളും സെമിനാറുകളും ഒഴിവാക്കാൻ എൻഎസ്എസ് തീരുമാനിച്ചു. എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും ഇത് സംബന്ധിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സർക്കുലർ അയച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളോടും സമദൂരം എന്ന നയമാണ് സംഘടന പിന്തുടരുന്നത്
ന്യൂഡല്‍ഹി: തളിപ്പറമ്പിലേതടക്കം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരള രാഷ്ട്രീയത്തില്‍ വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് സതീശന് പ്രതികരിച്ചു. കലാപക്കൊടി ഉയര്‍ത്തി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുന്‍ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദന് പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസ് പട്ടികയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപിച്ച ടി കെ ഗോവിന്ദന്, കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സതീശന്റെ പ്രതികരണം എന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്നും സതീശന് ദില്ലിയില്‍ പറഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള് ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു ഡി എഫിനെയാണ് എന്ന് ഒരു വര്‍ഷമായി പറയുന്നുവെന്നത് ചൂണ്ടിക്കാട്ടി സതീശന് ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ചു. സതീശന്റെ കുറിപ്പ് 'നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള് ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു.ഡി.എഫിനെയാണ്' - കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ കാര്യം പലവട്ടം പറഞ്ഞതാണ്. സി പി എമ്മിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരും. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. മൂന്നാമത് ഒന്നുകൂടി വന്നാല്‍ കേരളത്തില്‍ സ്ഥിതി എന്താകുമെന്ന് സാമാന്യയുക്തിയുള്ള ജനങ്ങള്‍ക്ക് അറിയാം. ഒറ്റ പാര്‍ട്ടി എന്നതു പോലെയാണ് യു ഡി എഫ് പ്രവര്‍ത്തിക്കുന്നത്. വിശാലമായ ആ രാഷ്ട്രീയ പ്ലാറ്റ്ഫോമുമായി ഇടതു സഹയാത്രികരും നല്ല കമ്മ്യൂണിസ്റ്റുകളും സഹകരിക്കും. അതുകൊണ്ടാണ് നല്ല കമ്മ്യൂണിസ്റ്റുകളെ കണ്ടാല്‍ ചിരിക്കണമെന്ന് യു ഡി എഫ് പ്രവര്‍ത്തകരോട് പറഞ്ഞത്. അവരുടെ പിന്തുണയും വോട്ടും യു ഡി എഫിനാണ്. വിസ്മയങ്ങള്‍ തുടരും...
പുതിയ നിസാൻ എക്സ്-ട്രെയിൽ എസ്യുവി വാങ്ങി ദിവസങ്ങൾക്കുള്ളിൽ എഞ്ചിൻ തകരാറിലായ ഉപഭോക്താവിന് 15 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി. നിർമ്മാണത്തിലെ പിഴവാണ് കാരണമെന്ന് കണ്ടെത്തിയ ദേശീയ ഉപഭോക്തൃ കമ്മീഷൻ, വാഹനത്തിന്റെ മുഴുവൻ വിലയായ 28 ലക്ഷം രൂപയും തിരികെ നൽകാൻ നിസ്സാനും ഡീലർക്കും ഉത്തരവിട്ടു.
ഇസ്രായേല്‍ ആക്രമണം; ലബ്നാനില്‍ മരണപ്പെട്ടവരുടെ എണ്ണം 900 ആയി
ബയ്റൂത്ത്: ഇസ്രായേലിന്റെ ആക്രമണത്തില്‍ ലബ്നാനില്‍ കുറഞ്ഞത് 886 പേര് കൊല്ലപ്പെടുകയും 2,141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബ്നാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബ്നാനെതിരേ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടയില്‍ മരണസംഖ്യ വര്‍ധിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. അക്രമം ആരോഗ്യ മേഖലയേയും ബാധിച്ചിട്ടുണ്ടെന്നും, കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരില്‍ മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ കുറഞ്ഞത് 38 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അച്ഛന്റെ കൊലയാളിയെ മകന് വെടിവച്ചുകൊന്നു
മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്
സരിൻ സഞ്ചരിച്ചിരുന്ന എസ്-4 കംപാര്‍ട്മെന്റില്‍ അടുത്ത സീറ്റിലാണ് മൂന്ന് പ്രതികളും ഇരുന്നിരുന്നത്. യാത്രക്കിടെ ഇവര്‍ സരിനുമായി സൗഹൃദം സ്ഥാപിക്കുകയും ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍ ബിസ്കറ്റ് നല്‍കുകയും ചെയ്തു.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ കണക്ക് കുഞ്ഞികൃഷ്ണന് ബോധ്യപ്പെട്ടിട്ടില്ല'
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ കണക്ക് കുഞ്ഞികൃഷ്ണന് ബോധ്യപ്പെട്ടിട്ടില്ല, അന്ന് മുതല്‍ കുഞ്ഞികൃഷ്ണന് പാര്‍ട്ടിയുമായി നിസ്സഹകരണത്തിലാണ് ടികെ ഗോവിന്ദന്
കണ്ണൂർ സി പി എമ്മിലെ ടി കെ ഗോവിന്ദന്റെ രാജിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിനെ താഴെയിറക്കാൻ നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു
പാര്‍ട്ടിയുടെ സംഘടന സംവിധാനത്തിന്റെ വീഴ്ച്ച പ്രകടമാണ്, വിവിധ കാരണങ്ങളാൽ: ജോസഫ് സി മാത്യു
സംഘടന സംവിധാനത്തിനുണ്ടാകുന്ന വീഴ്ച്ച പ്രകടമാണ്, അത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ കാരണങ്ങളാൽ ഉണ്ടാകുന്നത് വ്യക്തമാണ്: ജോസഫ് സി മാത്യു
കിയയുടെ മാർച്ച് മാജിക്: കാറുകൾക്ക് അപ്രതീക്ഷിത വിലക്കുറവ്
2026 മാർച്ച് വരെ കിയ ഇന്ത്യ അതിന്റെ സോണെറ്റ്, സെൽറ്റോസ്, കാരൻസ് ക്ലാവിസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് 50,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. സാമ്പത്തിക വർഷാവസാനം പ്രമാണിച്ച് സ്റ്റോക്ക് ക്ലിയർ ചെയ്യാനാണ് ഈ വിലക്കുറവ് നൽകുന്നത്.
കേരളത്തില്‍ സിപിഎം എന്ന പാര്‍ട്ടി ആസകലം ചീഞ്ഞ് നാറുകയാണ്: ഉമേഷ് ബാബു
കേരളത്തില്‍ സിപിഎം എന്ന പാര്‍ട്ടി ആസകലം ചീഞ്ഞ് നാറുകയാണ്; ഈ പൊട്ടിത്തെറികള്‍ ഇവിടംകൊണ്ടൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും ഉമേഷ് ബാബു
മറിയ ഉമ്മൻ മത്സരരംഗത്ത്?; സീറ്റ് നൽകിയാൽ താൻ രാജി വെക്കുമെന്ന നിലപാടിൽ ചാണ്ടി ഉമ്മൻ
ചെങ്ങന്നൂരിലേക്ക് മറിയ ഉമ്മനെ പരിഗണിച്ചതിന് പിന്നാലെ എതിര്‍പ്പ്; മറിയ ഉമ്മന്‍ സീറ്റ് നൽകിയാൽ താൻ രാജി വെക്കുമെന്നും കുടുംബത്തിൽ ഭിന്നതയുണ്ടാക്കരുതെന്നും നിലപാടിൽ ഉറച്ച് ചാണ്ടി ഉമ്മൻ
'മലയാളികളോട് എല്ലാവര്ക്കും ബഹുമാനം 'ചേട്ടാ' വിളി ഏറ്റെടുത്തതില്‍ സന്തോഷം' | Sanju Samson | IPL
'കുറെ വലിച്ചടിച്ച് നോക്കി ഒന്നും നടന്നില്ല, ടീമില്‍ നിന്ന് പുറത്തുപോയപ്പോള്‍ തിരിച്ചുവരവിനുള്ള പാഠം പഠിച്ചു': സഞ്ജു സാംസണ്
നടപടിയില്ല മാറ്റി നിർത്തൽ മാത്രം; എ പത്മകുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാതെ CPM | A Padmakumar
എ പത്മകുമാർ ചോദ്യങ്ങൾക്ക് മറുപടി നൽകിട്ടുണ്ട്, അത് പാർട്ടി വിശദമായി പരിശോധിക്കും, പാർട്ടി തെറ്റുചെയ്തവരെ സംരക്ഷിച്ചു പോകാറില്ല, കുറ്റപത്രത്തിനുശേഷം പാർട്ടി നടപടിയെന്ന് തോമസ് ഐസക് CPM | A Padmakumar | Thomas Isaac | Sabarimala Gold theft case
ലോകകപ്പില്‍ എടുത്ത തന്ത്രപരമായ ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂര്യ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം എടുത്തു പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു
ന്യൂഡല്‍ഹി: കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യമാണെന്നും ഒരു പ്രത്യേക മിഷനുമായാണ് താന്‍ കേരളത്തിലേക്ക് എത്തുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കാഞ്ഞിരപ്പള്ളിയില്‍ ബി ജെ പിക്ക് നിലവില്‍ വലിയ അനുകൂല സാഹചര്യമാണുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. നാളെ കേരളത്തിലെത്തുമെന്നും മണ്ഡലത്തില്‍ സജീവമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും കുര്യന് വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും മത്സരം പ്രധാനമായും ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം തന്നെയാണ് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനില്‍ക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും അത് സംരക്ഷിക്കാന്‍ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യ കേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ക്രൈസ്തവ മേഖലകളില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു തീരുമാനം. ഇന്ന് ഉച്ചയോടെയാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചത്. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എറണാകുളം കളമശേരിയിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു; മാധ്യമങ്ങളോടു ക്ഷുഭിതനായി വി ഡി സതീശന്
എന്തുവന്നാലും നിയമസഭയിലേക്കു മത്സരിക്കുമെന്ന തീരുമാനത്തില്‍ കെ സുധാകരന് ഒരുക്കങ്ങള്‍ ശക്തമാക്കി
എ കെ ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ത്ഥി; പിന്നില്‍ മുഖ്യമന്ത്രിയോ?

28 C