SENSEX
NIFTY
GOLD
USD/INR

Weather

24    C
... ...View News by News Source

സലാഹുദ്ദീന്‍ അയ്യൂബിയുടെ പിന്‍ഗാമികളായ കുര്‍ദുകളെ ഉപദ്രവിക്കുമെന്നത് വ്യാജ പ്രചാരണം: സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ

ദമസ്‌കസ്: കുര്‍ദുകള്‍ സിറിയന്‍ ജനങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന ഔദ്യോഗിക ഉത്തരവില്‍ ഒപ്പിട്ട് പ്രസിഡന്റ് അഹമദ് അല്‍ ഷറ. എല്ലാ സിറിയന്‍ പൗരന്‍മാര്‍ക്കും തുല്യതയും അവകാശങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനാപരമായ ഉത്തരവെന്ന് അഹമദ് അല്‍ ഷറ പറഞ്ഞു. ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍ ആര്‍ട്ടിക്കിള്‍ 1: കുര്‍ദിഷ് പൗരന്മാരെ സിറിയന്‍ ജനതയുടെ അനിവാര്യവും ആധികാരികവുമായ ഭാഗമായി കണക്കാക്കുന്നു. അവരുടെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വം സിറിയയുടെ ഏകീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ദേശീയ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. ആര്‍ട്ടിക്കിള്‍ 2: സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, കൂടാതെ കുര്‍ദിഷ് പൗരന്മാര്‍ക്ക് അവരുടെ പൈതൃകം, കലകള്‍ എന്നിവ സംരക്ഷിക്കാനും ദേശീയ പരമാധികാരത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അവരുടെ മാതൃഭാഷ വികസിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനല്‍കുന്നു. ആര്‍ട്ടിക്കിള്‍ 3: കുര്‍ദിഷ് ഭാഷയെ ദേശീയ ഭാഷയായി കണക്കാക്കുന്നു. കുര്‍ദുകള്‍ ജനസംഖ്യയുടെ ഗണ്യമായ ശതമാനം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍, പാഠ്യപദ്ധതിയുടെ ഭാഗമായോ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനമായോ കുര്‍ദിഷ് ഭാഷ പഠിപ്പിക്കാന്‍ അനുവാദമുണ്ട്. ആര്‍ട്ടിക്കിള്‍ 4: അല്‍-ഹസാക്ക പ്രവിശ്യയിലെ 1962 ലെ സെന്‍സസിന്റെ ഫലമായുണ്ടായ എല്ലാ അസാധാരണ നിയമങ്ങളും നടപടികളും റദ്ദാക്കപ്പെടുന്നു. മുമ്പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉള്‍പ്പെടെ, സിറിയയില്‍ താമസിക്കുന്ന കുര്‍ദിഷ് വംശജരായ എല്ലാ താമസക്കാര്‍ക്കും സിറിയന്‍ പൗരത്വം നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 5: സാഹോദര്യത്തെ പ്രതീകപ്പെടുത്തുന്ന ഒരു ദേശീയ ആഘോഷമെന്ന നിലയില്‍, സിറിയന്‍ അറബ് റിപ്പബ്ലിക്കിലുടനീളം 'നൗറൂസ്' അവധി (മാര്‍ച്ച് 21) ഔദ്യോഗിക ശമ്പളത്തോടുകൂടിയ അവധി ദിവസമായി പ്രഖ്യാപിക്കുന്നു. ആര്‍ട്ടിക്കിള്‍ 6: വംശീയതയെയോ ഭാഷയെയോ അടിസ്ഥാനമാക്കിയുള്ള ഏതൊരു വിവേചനമോ ഒഴിവാക്കലോ നിയമപരമായി നിരോധിച്ചിരിക്കുന്നു. വംശീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമായിരിക്കും. ആര്‍ട്ടിക്കിള്‍ 7: ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളും അധികാരികളും പുറപ്പെടുവിക്കും. ആര്‍ട്ടിക്കിള്‍ 8: ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും അത് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. ഒരു കുര്‍ദ് വിഭാഗക്കാരനെക്കാളോ തുര്‍ക്ക് വംശജനെക്കാളോ അറബിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്ന് ടിവിയിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അഹമദ് അല്‍ ഷറ പറഞ്ഞു. സലാഹുദ്ദീന്‍ അയ്യൂബിയുടെ പിന്‍ഗാമികളായ കുര്‍ദുകള്‍ വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കാതിരിക്കുക. '' ദൈവത്താല്‍ സത്യം, നിങ്ങളെ ഉപദ്രവിക്കുന്ന ഏതൊരാളും ന്യായവിധി ദിവസം വരെ ഞങ്ങളുടെ എതിരാളിയാണ്. നിങ്ങളുടെ ജീവിതമാണ് ഞങ്ങളുടെ ജീവിതം. രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമം, വികസനം, പുനര്‍നിര്‍മ്മാണം, രാഷ്ട്രത്തിന്റെ ഐക്യം എന്നിവയല്ലാതെ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഈ നന്മയുടെ വിഹിതം ആര്‍ക്കും നിഷേധിക്കപ്പെടില്ല,''പ്രസിഡന്റ് പറഞ്ഞു.

തേജസ് ന്യൂസ് 17 Jan 2026 8:31 am

മൂന്നാമത്തെ ബലാത്സംഗ കേസ് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. നിലവില്‍ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്ത രാഹുല്‍ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലാണ്. ജാമ്യം നിഷേധിച്ചാല്‍ പ്രതിഭാഗം സെഷന്‍സ് കോടതിയെ സമീപിക്കും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം കിട്ടിയാല്‍ പ്രതി അന്വേഷണവുമായി സഹകരിക്കുമെന്നും മുങ്ങില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളാണ് രാഹുല്‍ എന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗം ഹാജരാക്കിയ തെളിവുകളുടെ സാധുത ഈ ഘട്ടത്തില്‍ പരിശോധിക്കരുത് എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മംഗളം 17 Jan 2026 8:26 am

അമ്മയുടെ കരള്‍ പകുത്ത് ജീവിതത്തിലേക്ക്; രോഗത്തെ അതിജീവിച്ച രേവതിക്ക് കുഞ്ഞ് പിറന്നു: അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

കരള്‍ രോഗത്തെ അതിജീവിച്ച രേവതിക്ക് കുഞ്ഞ് പിറന്നു: അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

മറുനാടൻ മലയാളീ 17 Jan 2026 8:23 am

കോഴിക്കോട്ടെ സിപിഎമ്മിന്റെ കുത്തക മണ്ഡലം കണ്ണുവച്ച് കേരള കോൺഗ്രസ് എം; പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനും സാധ്യത

പാലായിൽ കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ സ്ഥാനാർത്ഥിയാകാൻ സാധ്യതയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ ആവശ്യപ്പെടുമെന്നും യുഡിഎഫിലേക്ക് മടക്കമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 8:21 am

'ജോണ്‍ ബ്രിട്ടാസ് ഫാന്‍സ്','കമ്മ്യൂണിസ്റ്റ് കേരള',പേജുകള്‍ക്കെതിരെ ഷാനിമോള്‍ ഉസ്മാന്റെ പരാതിയില്‍ കേസെടുത്തു

വ്യാപക പ്രചരണത്തെ തള്ളി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 8:20 am

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ

കൊച്ചിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന 45കാരനെ പോലീസ് പിടികൂടി. ഗോവയിലെ ആർഭാട ജീവിതത്തിനും ചൂതുകളിക്കും പണം കണ്ടെത്താനായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. 11 മോഷണക്കേസുകളിൽ പ്രതിയാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 8:18 am

ശബരിമല സ്വര്‍ണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധനാ ഫലം ഞെട്ടിക്കുന്നതെന്ന് സൂചന; പാളികളില്‍ വന്‍ ദുരൂഹതയോ? ശങ്കരദാസിന് പിന്നാലെ കൂടുതല്‍ അറസ്റ്റിന് സാധ്യത; വാജി വാഹനം ആന്ധ്രയിലെ ഭക്തന് വിറ്റിരുന്നോ? കൊള്ളയില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്

കൊല്ലം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധനാ ഫലത്തിലെ കണ്ടെത്തലുകള്‍ അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടിലെ ദുരൂഹത സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണ സംഘം, വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ശബരിമലയില്‍ നിലവിലുള്ള സ്വര്‍ണ്ണപ്പാളികള്‍ പഴയതാണോ അതോ സ്വര്‍ണ്ണത്തിന്റെ അളവില്‍ മാറ്റം വരുത്തിയ പുതിയ പാളികളാണോ എന്നതായിരുന്നു പ്രധാന പരിശോധന. പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്‍ കുറവുണ്ടെന്നും ശാസ്ത്രീയ പരിശോധനയില്‍ സ്വര്‍ണ്ണത്തിന് പകരം മറ്റ് ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് സൂചനകള്‍. എന്നാല്‍ ഇതാരും ്സ്ഥിരീകരിക്കുന്നില്ല. പാളികള്‍ മാറ്റിയതിലെ ദുരൂഹത തെളിഞ്ഞതോടെ അന്വേഷണം കൂടുതല്‍ വിപുലമാക്കും. സ്വര്‍ണ്ണം എങ്ങോട്ട് കടത്തി എന്നതിനെക്കുറിച്ചും ഇതില്‍ പങ്കാളികളായ ഉന്നതരെക്കുറിച്ചും എസ്.ഐ.ടി വിശദമായ അന്വേഷണം നടത്തും. ശാസ്ത്രീയ ഫലം ലഭിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ അന്വേഷണസംഘം ഉടന്‍ തന്നെ പ്രാഥമിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കുന്നതോടെ പ്രതികള്‍ക്ക് പുറത്തിറങ്ങുന്നത് തടയാനാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റാനാണ് നീക്കം. 2017-ലെ കൊടിമര നവീകരണ കാലത്ത് കാണാതായ വാജിവാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതും അന്വേഷണം പുതിയ തലത്തിലെത്തിച്ചു. 15 കിലോ തൂക്കമുള്ള, തങ്കം പൊതിഞ്ഞ വാജിവാഹനം ആന്ധ്രയിലെ ഭക്തന് വിറ്റെന്നും ന്വേഷണം തുടങ്ങിയതോടെ തിരികെ വാങ്ങിയെന്നുമാണ് സൂചന. പഴയ ക്ഷേത്രസ്വത്തുക്കള്‍ ദേവസ്വത്തില്‍ തന്നെ സൂക്ഷിക്കണമെന്ന 2012-ലെ സര്‍ക്കുലര്‍ മറികടന്നാണ് ഇത് തന്ത്രിയുടെ കൈവശം എത്തിയത്. അഷ്ടദിക് പാലകര്‍, സ്വര്‍ണ്ണപ്പറകള്‍ എന്നിവ കാണാതായതിനെക്കുറിച്ചും എസ്.ഐ.ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ 19-ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ ശാസ്ത്രീയ ഫലങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പല ഉന്നതരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുമെന്ന് ഉറപ്പാണ്.

മറുനാടൻ മലയാളീ 17 Jan 2026 8:15 am

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു അപകടം; 17 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. വിദ്യാര്‍ത്ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

സിറാജ് ലൈവ് 17 Jan 2026 8:15 am

ബിറ്റ്കോയിന്റെ കാലം കഴിഞ്ഞോ? വിഹിതം സ്വര്‍ണത്തിലേക്ക് മാറ്റി ജെഫറീസ്! ക്വാണ്ടം കമ്പ്യൂട്ടിംഗ് പണിയാകുമോ?

ആസ്തി വിഹിതത്തിലെ ബിറ്റ്കോയിനിനുള്ള 10% മുഴുവന്‍ വിഹിതവും നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ ജെഫറീസിന്റെ ആഗോള ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ക്രിസ്റ്റഫര്‍ വുഡ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ഉയര്‍ച്ചയെക്കുറിച്ചുള്ള ദീര്‍ഘകാല ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് വിവരം. ഗ്രീഡ് &ഫിയര്‍ റിപ്പോര്‍ട്ടില്‍ ഇത് പ്രഖ്യാപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡിഎ കുടിശ്ശിക തടയില്ലെന്ന് ധനമന്ത്രി; 'പങ്കാളിത്ത പെന്‍ഷന് പകരം

ഒന്നു ഇന്ത്യ 17 Jan 2026 8:15 am

ഇന്ത്യയിലെ ട്രെയിനിൽ ഒരു രാത്രി, അനുഭവം പ്രതീക്ഷിച്ചതായിരുന്നില്ല, വീഡിയോയുമായി വിദേശിയായ യുവതി

ഇന്ത്യയിലെ തന്റെ ആദ്യത്തെ രാത്രി ട്രെയിൻ യാത്രയുടെ അനുഭവം പങ്കുവെച്ച് ലോകം ചുറ്റി സഞ്ചരിക്കുന്ന ഒരു വിദേശ വനിത. മോശം അനുഭവമായിരിക്കും എന്ന് കരുതിയാണ് എത്തിയത്. എന്നാല്‍, സംഭവിച്ചത് മറ്റൊന്നായിരുന്നു എന്നാണ് യുവതി പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 8:13 am

'മുണ്ടക്കൈ കോണ്‍ഗ്രസ് ഭവനപദ്ധതി പൂര്‍ണമായും നടപ്പാക്കും, വന്യജീവി ശല്യമല്ല, സിപിഐഎം ശല്യമാണ് പ്രധാനപ്രശ്‌നം' ; ഷാഫി പറമ്പില്‍

ഭവനപദ്ധതിക്ക് കോണ്‍ഗ്രസ് സ്ഥലമേറ്റെടുത്തപ്പോള്‍ സിപിഐഎമ്മില്‍ അസ്വസ്ഥത ആരംഭിച്ചു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 8:12 am

ടേസ്റ്റി മുട്ട റോസ്റ്റ്

ടേസ്റ്റി മുട്ട റോസ്റ്റ്

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 8:05 am

ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈന ; ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ച് റഷ്യയും ചൈനയും

ഐക്യരാഷ്ട്ര സഭാ മേധാവിയും ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 8:03 am

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയില്‍ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ച ഹരിശങ്കറെ വീണ്ടും മാറ്റി. എസ് ഹരിശങ്കര്‍ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജി യായി നിയമിച്ചു. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജി, ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണര്‍, സുദര്‍ശന്‍ കെഎസ് എറണാകുളം റൂറല്‍ പൊലീസ് മേധാവി ,ഹേമലത കൊല്ലം കമ്മീഷണര്‍, ഫറാഷ് ടി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, അരുണ്‍ കെ പവിത്രന്‍ വയനാട് ജില്ലാ പൊലീസ് മേധാവി, ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയായും ചുമതലയേല്‍ക്കും. ഹേമലതയാണ് കൊല്ലം കമ്മീഷണര്‍. ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസ അവധിയില്‍ പ്രവേശിച്ചിരുന്നു. തൃശൂര്‍ റേഞ്ച് ഡിഐജി യായി നാരായണന്‍ ടി വരും. അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജിയും ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണറുമാകും. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ ഐപിഎസ്.

മംഗളം 17 Jan 2026 8:03 am

വ്യാജ പരാതിക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പോലിസിനെതിരേ നടപടിയെടുക്കണം: അലഹബാദ് ഹൈക്കോടതി

അലഹബാദ്: വ്യാജപരാതിക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പോലിസിനെതിരേ നടപടിയെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി. വാറന്റില്ലാ കുറ്റങ്ങളെ കുറിച്ച് പരാതി ലഭിക്കുമ്പോള്‍ തന്നെ യാന്ത്രികമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ശരിയല്ലെന്നും അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്ന് കണ്ടാല്‍ വ്യാജ പരാതിക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരി പറഞ്ഞു. വിവാഹബന്ധം വേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു യുവതിക്കെതിരേ മുന്‍ ഭര്‍ത്താവ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് എത്തിയത്. മുന്‍ ഭര്‍ത്താവിന്റെ പരാതി വ്യാജമാണെന്നാണ് പോലിസ് റിപോര്‍ട്ട്. എന്നാല്‍, പോലിസ് റിപോര്‍ട്ടിനെതിരേ അയാള്‍ സിജെഎം കോടതിയില്‍ പരാതി നല്‍കി. ഇത് പരിശോധിച്ച സിജെഎം കോടതി പോലിസിന്റെ റിപോര്‍ട്ട് തള്ളി. തുടര്‍ന്ന് വിചാരണയ്ക്ക് നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വാറന്റില്ലാ കുറ്റങ്ങള്‍ അടങ്ങിയ കേസുകളിലെ പോലിസ് റിപോര്‍ട്ടിനെ പരാതിയായി കാണണമെന്നാണ് നിയമം പറയുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനാണ് അതിലെ പരാതിക്കാരനെന്നും കോടതി വിശദീകരിച്ചു. പോലിസ് റിപോര്‍ട്ട് പ്രകാരം, കേസ് വ്യാജമാണെങ്കില്‍ പരാതി നല്‍കിയ ആള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് ഉദ്യോഗസ്ഥന് ബാധ്യതയുണ്ട്. വ്യാജ വിവരങ്ങള്‍ നല്‍കിയവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കല്‍ ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്. അങ്ങനെ ചെയ്യാത്ത പക്ഷം, ആ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസോ വകുപ്പു തല നടപടിയോ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

തേജസ് ന്യൂസ് 17 Jan 2026 7:58 am

ആദ്യമായി അഭിനയിച്ച മലയാള പടം, റിലീസിന് മുൻപെ മരണത്തിന് കീഴടങ്ങി നടൻ; ഒടുവിൽ തിമിം​ഗല വേട്ട റിലീസിന്

രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന 'തിമിംഗല വേട്ട' ഏപ്രിലിൽ റിലീസ് ചെയ്യും. അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച ബോളിവുഡ് നടൻ പ്രശാന്ത് തമാങ്ങിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 7:57 am

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് വന്‍ തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് ഗ്രീന്‍ലന്‍ഡില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:51 am

മുന്നണിയിലെ വിശ്വസ്തരായ ഘടകകക്ഷികളെക്കാള്‍ പ്രാധാന്യം; വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി; ഇത് മുന്നണി മര്യാദയുടെ ലംഘനം;മാണിക്കായി 'മാന്ത്രിക വേഗത'; കാനത്തിനും ബല്‍റാമിനും'ചുവപ്പുനാട'; ഇടതുമുന്നണിയില്‍ ഭൂമി തര്‍ക്കം കത്തും; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കാന്‍ സിപിഐ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി അനുവദിക്കല്‍ നയത്തില്‍ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്ക് കടുത്ത വിവേചനമെന്ന് ആക്ഷേപം. മുന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ കാനം രാജേന്ദ്രനും എന്‍.ഇ. ബലറാമിനും സ്മാരകങ്ങള്‍ പണിയാന്‍ ഭൂമി ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ അടയിരിക്കുമ്പോള്‍, സി.പി.എം നേതാക്കള്‍ക്കും കേരള കോണ്‍ഗ്രസ് എമ്മിനും വാരിക്കോരി ഭൂമി നല്‍കുന്നതിലാണ് അതൃപ്തി. വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. മുന്നണി മാറല്‍ ചര്‍ച്ചയുണ്ടെങ്കിലേ അര്‍ഹതയുള്ളത് കിട്ടുകയുള്ളൂവെന്ന ചോദ്യം സജീവമാണ്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ കവടിയാറില്‍ കെ.എം. മാണി സ്മാരകത്തിന് 25 സെന്റ് ഭൂമിയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം പാട്ടത്തിന് നല്‍കിയത്. പ്രതിവര്‍ഷം ആര്‍ ഒന്നിന് (2.47 സെന്റ്) വെറും 100 രൂപ നിരക്കിലാണ് ഈ ഉദാരത. സെന്റിന് അരക്കോടി വിലയുള്ള സ്ഥലത്താണ് ഇത്തരത്തിലെ ഭൂമി കൈമാറ്റം. അതായത് മാസം 900 രൂപ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ കാനം രാജേന്ദ്രന്റെ സ്മാരകത്തിന് മെഡിക്കല്‍ കോളേജിന് സമീപം ഭൂമി കണ്ടെത്തിയെങ്കിലും ആരോഗ്യ വകുപ്പ് എന്‍.ഒ.സി നല്‍കാതെ ഫയല്‍ പിടിച്ചു വെച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ സ്മാരകത്തിന് തിരുവനന്തപുരം കവടിയാറില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ച നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആര്‍ ഒന്നിന് വെറും 100 രൂപ നിരക്കില്‍ (മാസം ഏകദേശം 900 രൂപയോളം മാത്രം) 25 സെന്റ് ഭൂമി പാട്ടത്തിന് നല്‍കിയതാണ് ചര്‍ച്ചയാകുന്നത്. സ്വന്തം മുന്നണിയിലെ കരുത്തരായ കാനം രാജേന്ദ്രനും എന്‍.ഇ. ബലറാമിനും വേണ്ടി ഭൂമി ചോദിച്ചു നടന്ന സി.പി.ഐയെ ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഈ 'മാണി പ്രീണനം'. ഇതിന് പിന്നില്‍ യുഡിഎഫിലേക്ക് പോകുമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭീഷണി തന്ത്രമാണ്. 'മുന്നണിയിലെ വിശ്വസ്തരായ ഘടകകക്ഷികളെക്കാള്‍ പ്രാധാന്യം, വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഇത് മുന്നണി മര്യാദയുടെ ലംഘനമാണ്.' - ഒരു മുതിര്‍ന്ന സി.പി.ഐ നേതാവ് പ്രതികരിച്ചു. സി.പി.ഐ മന്ത്രി കെ. രാജന്‍ ഭരിക്കുന്ന റവന്യൂ വകുപ്പ് ഭൂമി നല്‍കാന്‍ തയ്യാറാണെങ്കിലും സി.പി.എം മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകള്‍ അനുമതി നല്‍കാതെ വൈകിപ്പിക്കുകയാണ്. മുതിര്‍ന്ന നേതാവായ എന്‍.ഇ. ബലറാമിനായി ഒരിഞ്ച് ഭൂമി കണ്ടെത്താന്‍ പോലും റവന്യൂ വകുപ്പിനെ സി.പി.എം വകുപ്പുകള്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സിപഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബല്‍റാം. സ്വന്തം പാര്‍ട്ടിയിലെ മന്ത്രി ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമി അനുവദിക്കാന്‍ പോലും സി.പി.ഐ പാടുപെടുകയാണ്. ജലവിഭവ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും എന്‍.ഒ.സികള്‍ മാണിയുടെ കാര്യത്തില്‍ മിന്നല്‍ വേഗത്തില്‍ ലഭിച്ചപ്പോള്‍ സി.പി.ഐയുടെ കാര്യത്തില്‍ എല്ലാം ചുവപ്പുനാടയില്‍ കുടുങ്ങി. കോടിയേരി ബാലകൃഷ്ണന്റെ സ്മാരകത്തിന് തടസ്സങ്ങളില്ലാതെ നീങ്ങുന്ന സര്‍ക്കാര്‍ സി.പി.ഐയോട് മാത്രം കാണിക്കുന്ന ഈ വിവേചനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്. അടുത്ത എല്‍.ഡി.എഫ് യോഗത്തിലോ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലോ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് സി.പി.ഐയുടെ തീരുമാനം. മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ പടരുന്ന കേരള കോണ്‍ഗ്രസിനെ പ്രീണിപ്പിക്കാന്‍ മാണിക്ക് ഭൂമി നല്‍കുമ്പോള്‍, വിശ്വസ്തരായ സി.പി.ഐ നേതാക്കളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം.

മറുനാടൻ മലയാളീ 17 Jan 2026 7:48 am

ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സം​ഗക്കേസ്: അതിജീവിതയോട് നീതികേടുണ്ടായി, കേസിൽ ഒരുപാട് തെറ്റുപറ്റിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ

വിചാരണക്കോടതി വിധിയിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ട്. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പറയുന്നത് ശരിയല്ല. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ബാലിശമെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 7:45 am

തീ കൊളുത്തി ആത്മഹത്യ ചെയ്ത് യുവതി ; രക്ഷിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ് ; അറസ്റ്റില്‍

ജനുവരി 4നാണ് പ്രതിമാദേവി എന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:44 am

സെന്‍ട്രല്‍-ലാറ്റിന്‍ അമേരിക്കയില്‍ യുഎസ് വീണ്ടും ആക്രമണം നടത്തുമോ? വിമാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എഫ്എഎ

വാഷിങ്ടണ്‍: സെന്‍ട്രല്‍-ലാറ്റിന്‍ അമേരിക്കയ്ക്ക് മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍. പ്രദേശത്ത് യുഎസ് സര്‍ക്കാര്‍ സൈനിക ആക്രമണങ്ങള്‍ നടത്തിയേക്കാമെന്നും അതിനാല്‍ ജിപിഎസ് പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്നുമാണ് മുന്നറിയിപ്പ്. ശാന്തസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗത്ത് വ്യോമാതിര്‍ത്തിയുള്ള ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറത്തുമ്പോഴും ജാഗ്രത പുലര്‍ത്തണം. യുഎസുമായി അതിര്‍ത്തി പങ്കിടുന്ന മെക്‌സിക്കോയില്‍ ആക്രമണം നടത്താനുള്ള സാധ്യത കൂടുതലാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ലഹരിക്കെതിരായ യുദ്ധമെന്ന സ്ഥിരം ആരോപണമാണ് ഇത്തവണയും യുഎസ് ഉന്നയിക്കുന്നത്. ജനുവരി മൂന്നിന് വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയിരുന്നു. അതിന് പിന്നാലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോക്കും സമാനവിധിയുണ്ടാവുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

തേജസ് ന്യൂസ് 17 Jan 2026 7:40 am

പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു ; 17 പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തൃശൂര്‍ കൊടകര എംബിഎ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കല്ലമ്പലം നാവായിക്കുളത്ത് വെച്ച് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തിനിരയായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥി ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. ദേശീയപാതയിലെ സര്‍വീസ് റോഡില്‍ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവര്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

മംഗളം 17 Jan 2026 7:35 am

സിപിഐയിലും 'ഒളിക്യാമറ' ഒളിച്ചുകളി; പരാതിക്കാരന് മന്ത്രിയുടെ ഓഫിസില്‍ ജോലി; വിവാദം ഒതുക്കാന്‍ 'പാലം' വലിച്ച് നേതൃത്വം! പരാതിക്കാരി പിണക്കത്തില്‍; എന്തുകൊണ്ട് പോലീസിന് പരാതി നല്‍കുന്നില്ല? മാങ്കൂട്ടത്തിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കുന്നവര്‍ പരാതി ഒതുക്കുന്ന കഥ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ലൈംഗികാരോപണങ്ങളിലും ഒളിക്യാമറ വിവാദങ്ങളിലും പുതിയ വഴിത്തിരിവ്. സി.പി.എമ്മില്‍ പണ്ടു നടന്നതിന് സമാനമായി സി.പി.ഐയിലും സമാനമായ ഒളിക്യാമറ വിവാദങ്ങള്‍ പുകയുന്നതായി 'മനോരമ' റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് ഇത്തരം സംഭവങ്ങളില്‍ മാതൃകാപരമായ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍, ഇടതുപക്ഷ പാര്‍ട്ടികളിലെ പരാതികള്‍ മുക്കപ്പെടുന്നു എന്ന ആക്ഷേപം ശക്തമാവുകയാണ്. രാഷ്ട്രീയ എതിരാളികളെ ഒളിക്യാമറയുടെ പേരില്‍ വേട്ടയാടാന്‍ ഇറങ്ങുന്നവര്‍ സ്വന്തം തട്ടകത്തിലെ നാണംകെട്ട സംഭവങ്ങള്‍ മൂടിവെക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പുറത്താകുന്നു. കോട്ടയം സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ഒളിക്യാമറ വിവാദത്തിലെ പരാതിക്കാരന് മന്ത്രിയുടെ ഓഫീസില്‍ ജോലി നല്‍കി പരാതി ഒതുക്കിയ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ അവിഹിതം നടന്നതായി ആരോപിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സംസ്ഥാന സെക്രട്ടറിക്ക് വരെ കൈമാറുകയും ചെയ്ത മുന്‍ ഓഫീസ് സെക്രട്ടറിക്കാണ് മന്ത്രി പി. പ്രസാദിന്റെ ഓഫീസില്‍ ജോലി നല്‍കിയത്. പരാതിക്കാരനെ പ്രൈവറ്റ് സെക്രട്ടറിയാക്കാമെന്ന ഉറപ്പിന്മേലാണ് പരാതി ഒതുക്കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ നിയമനം ക്ലര്‍ക്ക് തസ്തികയില്‍ ആയതോടെ ഇദ്ദേഹം പ്രതിഷേധത്തിലാണ്. രണ്ട് ദിവസം മാത്രം ജോലി: പ്രതീക്ഷിച്ച പദവി ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ രണ്ടുദിവസം മാത്രമേ ജോലിക്കു പോയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരാതി ഉയര്‍ന്ന ഉടനെ ജില്ലാ സെക്രട്ടറി സി.കെ. ശശിധരനെ മാറ്റിനിര്‍ത്തി കെ.പി. രാജേന്ദ്രന്‍, കമല സദാനന്ദന്‍ എന്നിവരടങ്ങുന്ന രണ്ടംഗ അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. എന്നാല്‍ പരാതിക്കാരന് 'ജോലി' ഉറപ്പാക്കി പരാതി പിന്‍വലിപ്പിച്ചതോടെ അന്വേഷണം പാതിവഴിയില്‍ മരവിച്ചു. ആരോപണവിധേയനായ ശശിധരനെ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് ഉയര്‍ത്തുകയും ജില്ലയുടെ ചുമതല തിരികെ നല്‍കുകയും ചെയ്തതോടെ പാര്‍ട്ടിയിലെ 'ഒതുക്കിത്തീര്‍ക്കല്‍' പൂര്‍ണ്ണമായി. പരാതിക്കാരന് ജോലി നല്‍കി ഒത്തുതീര്‍പ്പാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വിവാദത്തില്‍ ഉള്‍പ്പെട്ട മഹിളാസംഘം നേതാവ് പാര്‍ട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. ബിനോയ് വിശ്വം പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നിന്നും ഇവര്‍ വിട്ടുനിന്നു. ഇവരെ അനുനയിപ്പിക്കാന്‍ നേതൃത്വം നെട്ടോട്ടമോടുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും കോണ്‍ഗ്രസിനെതിരെയും ഒളിക്യാമറ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്ന ഇടതുപക്ഷ നേതാക്കള്‍ ഇപ്പോള്‍ മൗനത്തിലാണ്. സ്വന്തം ഓഫീസിലെ അവിഹിതവും ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുപോകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ജോലി നല്‍കുന്നത് അഴിമതിയാണെന്ന ആക്ഷേപം ശക്തമാണ്. കോണ്‍ഗ്രസ് ഇത്തരം വിവാദങ്ങളില്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍, പരാതിക്കാരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുന്ന ഇടതുശൈലി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നു. സിപിഐയിലെ പ്രാദേശിക നേതാക്കള്‍ മുതല്‍ ഉയര്‍ന്ന ഘടകങ്ങളില്‍ ഉള്ളവര്‍ വരെ ഉള്‍പ്പെട്ട ഒളിക്യാമറ വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവയൊന്നും പോലീസില്‍ എത്തുന്നില്ല എന്നത് വലിയ ചോദ്യമുയര്‍ത്തുന്നു. ഇടതുപക്ഷത്തെ പല നേതാക്കള്‍ക്കുമെതിരെ സ്ത്രീവിരുദ്ധ നീക്കങ്ങളും ഒളിക്യാമറ ദൃശ്യങ്ങളും ഉയര്‍ന്നുവന്നിട്ടും, അവ പാര്‍ട്ടി കമ്മീഷനുകളില്‍ ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളില്‍ പരസ്പരം വീഴ്ത്താന്‍ ഒളിക്യാമറകള്‍ ആയുധമാകുന്നുണ്ടെങ്കിലും നിയമപരമായ നടപടികള്‍ക്ക് ആരും തയ്യാറാകുന്നില്ല. പാലക്കാട്ടെയും മറ്റും സംഭവങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും കോണ്‍ഗ്രസിനെതിരെയും സ്ത്രീവിരുദ്ധത ആരോപിച്ച് രംഗത്തുവന്നവര്‍, സ്വന്തം പാര്‍ട്ടിയിലെ ഒളിക്യാമറ വിവാദങ്ങളില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഉയരുന്നു. രാഹുലിനെതിരെ മുറവിളി കൂട്ടിയവര്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് മറുപടി പറയേണ്ടി വരും. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ കാട്ടിയ ആവേശം സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകളെ പുറത്താക്കാന്‍ ഇവര്‍ കാട്ടുന്നില്ല. കോണ്‍ഗ്രസിനുള്ളില്‍ സമാനമായ പരാതികള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സ്വീകരിച്ചത് അടിയന്തരവും മാതൃകാപരവുമായ നടപടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പരാതി ലഭിച്ച ഉടന്‍ തന്നെ ആരോപണവിധേയരെ സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ട്ടിക്ക് പുറത്താക്കാനും കോണ്‍ഗ്രസ് തയ്യാറായി. പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാതെ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കി. ഇടതുപക്ഷത്തെ ഒളിക്യാമറ വിവാദങ്ങള്‍ മനോരമ പുറത്തുകൊണ്ടുവന്നതോടെ വരും ദിവസങ്ങളില്‍ ഇത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഒളിക്യാമറ 'ഒളിച്ചുകളികള്‍'ക്ക് ഇടതുനേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്.

മറുനാടൻ മലയാളീ 17 Jan 2026 7:33 am

'ബിഷ്ണോയ് അല്ല, സുന്ദറിന്‍റെ പകരക്കാരനാവേണ്ടിയിരുന്നത് ആ യുവതാരം', തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

കഴിഞ്ഞ ഐപിഎല്ലില്‍ ലക്നൗവിനായി കളിച്ച ബിഷ്ണോയിക്ക് 11 മത്സരങ്ങളില്‍ 10.84 ഇക്കോണമിയില്‍ 9 വിക്കറ്റ് മാത്രമാണ് വീഴ്ത്താനായിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 7:27 am

'എന്നെ അധിക്ഷേപിച്ചവരെ, എന്റെ വീട് പൊളിച്ചുമാറ്റിയവരെ, മഹാരാഷ്ട്ര വിടാന്‍ ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു ; കങ്കണ

'ബിഎംസി തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:26 am

കാളിരാജ് മഹേഷ്‌കുമാര്‍ കൊച്ചി കമ്മീഷണര്‍, ജി ജയദേവ് കോഴിക്കോട്

തിരുവനന്തപുരം: ഐജി കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി സിറ്റി പോലിസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹരിശങ്കറിന്റെ പിതാവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ശങ്കര്‍ദാസ് ആശുപത്രിയിലായിരുന്നു. ഇതിന് പിന്നാലെ ഹരിശങ്കര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. കോഴിക്കോട് സിറ്റി കമ്മീഷണറായിരുന്ന ടി നാരായണനെ തൃശ്ശൂര്‍ റേഞ്ച് ഡിഐജിയാക്കി. ആഭ്യന്തര സുരക്ഷാ എസ്പി ജി ജയ്ദേവാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായിരുന്ന അരുള്‍ ബി കൃഷ്ണയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി. കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനെ ആഭ്യന്തര സുരക്ഷാ എസ്പിയായി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി കെ എസ് സുദര്‍ശനെ എറണാകുളം റൂറല്‍ എസ്പിയാക്കി. എറണാകുളം റൂറല്‍ എസ്പി ഹേമലതയെ കൊല്ലം കമ്മിഷണറാക്കി. കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിനെ കോസ്റ്റല്‍ പോലീസ് എഐജിയാക്കി. അവിടെനിന്ന് പദംസിങ്ങിനെ കോഴിക്കോട് ക്രമസമാധാന വിഭാഗം ഡിസിപിയാക്കി. തിരുവനന്തപുരം ഡിസിപിയായിരുന്ന ടി ഫറാഷിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി. തപോഷ് ബസുമതാരിയാണ് തിരുവനന്തപുരം സിറ്റി ഡിസിപി. കോഴിക്കോട് ഡിസിപിയായിരുന്ന അരുണ്‍ കെ പവിത്രനെ വയനാട് ജില്ലാ പോലിസ് മേധാവിയാക്കി. വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്ന മുഹമ്മദ് നദീമുദ്ദീനെ റെയില്‍വേ എസ്പിയാക്കി. കൊച്ചി ഡിസിപി ജുവ്വനപ്പടി മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയാക്കി. റെയില്‍വേ എസ്പിയായിരുന്ന കെ എസ് ഷഹന്‍ഷായെ കൊച്ചി സിറ്റി ഡിസിപി-2 ആയും നിയമിച്ചു.

തേജസ് ന്യൂസ് 17 Jan 2026 7:16 am

'വളരെ മോശം സാഹചര്യം, ഇൻ്റർനെറ്റ് വിച്ഛേദിച്ചതുകൊണ്ട് ബുദ്ധിമുട്ടി'; ഇറാനിൽനിന്ന് തിരിച്ചെത്തി ഇന്ത്യക്കാർ

Iran Indians News: ഇറാനിലെ സ്ഥിതി വഷളായതിനെ തുടർന്ന് നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തി. സുരക്ഷാ കാരണങ്ങളാൽ ഇറാൻ വിടാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. തിരിച്ചെത്തിയവർ ഇറാനിലെ ബുദ്ധിമുട്ടുകൾ വിവരിച്ചു. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടത് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു.

സമയം 17 Jan 2026 7:14 am

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകും. എവിടെ, ആര് മത്സരിക്കണമെന്ന കാര്യം കൃത്യമായി അറിയിക്കുമെന്നും ജെബി മേത്തർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 7:14 am

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങല്‍ നാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. 42 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു.

തേജസ് ന്യൂസ് 17 Jan 2026 7:12 am

അച്ഛന്റെ അറസ്റ്റും മോശം ആരോഗ്യസ്ഥിതിയും ഹരിശങ്കറെ വ്യക്തിപരമായി തളര്‍ത്തി; മകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായി അദ്ദേഹം 15 ദിവസത്തെ അവധി ചോദിച്ചു; താക്കോല്‍ സ്ഥാനം വേണ്ടെന്നും പറഞ്ഞു; പ്രിയപ്പെട്ട ഉദ്യോഗസ്ഥന് 'സേഫ് എക്‌സിറ്റ്'; പോലീസ് അഴിച്ചു പണിയിലെ കഥ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കവെ, സംസ്ഥാന പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് കൊച്ചി സിറ്റി കമ്മിഷണറുടെ മാറ്റമാണ്. സര്‍ക്കാരിന് ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനെന്ന സന്ദേശത്തോടെ കൊച്ചിയിലെ നിര്‍ണ്ണായക ദൗത്യമേല്‍പ്പിച്ച ഡി.ഐ.ജി ഹരിശങ്കറിനെ, നിയമനം നടന്ന് ദിവസങ്ങള്‍ക്കകം മാറ്റിയത് രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കൊച്ചി നഗരത്തിലെ ക്രമസമാധാനവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളും വിശ്വസ്തമായ കൈകളില്‍ ഏല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിശങ്കറെ മുഖ്യമന്ത്രി അവിടെ പ്രതിഷ്ഠിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന ശബരമല സ്വര്‍ണ്ണക്കൊള്ള കേസ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഈ കണക്കുകൂട്ടലുകളെ പ്രതിരോധത്തിലാക്കി. ഈ കേസില്‍ ഹരിശങ്കറിന്റെ പിതാവ് കെ.പി. ശങ്കരദാസ് അറസ്റ്റിലായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിതാവിന്റെ അറസ്റ്റും അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതിയും ഹരിശങ്കറെ വ്യക്തിപരമായി തളര്‍ത്തിയിരുന്നു. ഒരു മകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായി അദ്ദേഹം 15 ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. കൊച്ചി പോലൊരു തന്ത്രപ്രധാനമായ സ്ഥലത്ത് കമ്മിഷണര്‍ അവധിയില്‍ പോകുന്നത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സര്‍ക്കാരിന് ഗുണകരമല്ലെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തന്നെ കൊച്ചി കമ്മീഷണര്‍ പദവിയില്‍ നിന്നും മാറ്റണമെന്നും ഹരിശങ്കര്‍ നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനെ വിവാദങ്ങളുടെ നിഴലില്‍ നിര്‍ത്തി പ്രതിപക്ഷം ആയുധമാക്കാന്‍ അനുവദിക്കാതെ, അദ്ദേഹത്തിന് മാന്യമായ ഒരു 'സേഫ് എക്‌സിറ്റ്' നല്‍കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. ഹരിശങ്കറെ സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി സ്ഥാനത്തേക്ക് മാറ്റിയതിലൂടെ അദ്ദേഹത്തെ വിവാദങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. പകരം, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി ഐ.ജിയായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി കമ്മിഷണറായി നിയമിച്ച് കൊച്ചിയിലെ ദൗത്യം സുരക്ഷിതമായ മറ്റൊരു കൈയ്യിലേക്ക് കൈമാറുകയും ചെയ്തു. 'തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രതിസന്ധികള്‍ ഭരണത്തെ ബാധിക്കരുത് എന്ന കര്‍ശന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഹരിശങ്കറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചാണ് ഈ സ്ഥാനചലനം.' - ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ സൂചിപ്പിക്കുന്നു. ഈ അഴിച്ചുപണിയിലൂടെ വിവാദങ്ങളെ തണുപ്പിക്കാനും അതേസമയം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് കമ്മിഷണറായ ടി.നാഗരാജുവിനെ തൃശൂര്‍ റേഞ്ച് ഡിഐജിയാക്കി. തൃശൂര്‍ റേഞ്ച് ഡിഐജിയായിരുന്ന അരുള്‍ ആര്‍.ബി.കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് (ഇന്റേണല്‍ സെക്യൂരിറ്റി) എസ്പി ആയിരുന്ന ജി.ജയ്‌ദേവിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കിരണ്‍ നാരായണ്‍ ആണ് പുതിയ സ്‌പെഷല്‍ ബ്രാഞ്ച് (ഇന്റേണല്‍ സെക്യൂരിറ്റി) എസ്പി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദര്‍ശനനെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. എറണാകുളം ജില്ലാ റൂറല്‍ പൊലീസ് മേധാവി ഹേമലതയെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു ആണ് പുതിയ കോസ്റ്റല്‍ പൊലീസ് എഐജി. കോസ്റ്റല്‍ പൊലീസ് എഐജി പദം സിങ്ങിനെ കോഴിക്കോട് സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡിസിപി ആയിരുന്ന ടി.ഫറാഷിനെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. കൊച്ചി സിറ്റി ഡിസിപി ആയിരുന്ന ജുവനപ്പുഡി മഹേഷിനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതരി ആണ് പുതിയ തിരുവനന്തപുരം സിറ്റി ഡിസിപി. കോഴിക്കോട് സിറ്റി ഡിസിപി ആയിരുന്ന അരുണ്‍ കെ.പവിത്രനെ വയനാട് ജില്ലാ പൊലീസ് മേധാവിയാക്കി. കേരള ആംഡ് വിമന്‍ പൊലീസ് ബറ്റാലിയന്‍ കമന്‍ഡാന്റ് ആയിരുന്ന മുഹമ്മദ് നദിമുദ്ദീനെ റെയില്‍വേ എസ്പിയായി നിയമിച്ചു. റെയില്‍വേ എസ്പി കെ.എസ്.ഷഹന്‍ഷായെ കൊച്ചി സിറ്റി ഡിസിപിയാക്കി നിയമിച്ചു.

മറുനാടൻ മലയാളീ 17 Jan 2026 7:10 am

പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; 20 വര്‍ഷം കഠിനതടവ്

മറുനാടൻ മലയാളീ 17 Jan 2026 7:06 am

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ വിധി പറയും

മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:06 am

ശബരിമല സ്വര്‍ണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

വിഎസ്എസ്‌സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ആ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് കൈമാറുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:02 am

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; ജാമ്യ ഹർജിയിൽ വിധി ഇന്നറിയാം, കോടതിയിൽ വാദം നടന്നത് രഹസ്യമായി

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിനം. രാഹുലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷന്റെ അപേക്ഷ പ്രകാരം രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ കോടതി മുറിക്കുള്ളിൽ രഹസ്യമായാണ് നടന്നത്. മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം വിധി

ഒന്നു ഇന്ത്യ 17 Jan 2026 6:59 am

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

തൃശ്ശൂര്‍ കൊടകര എംബിഎ കോളേജില്‍ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 6:56 am

സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണം; സതീശനെ തളയ്ക്കാന്‍ മുഖ്യമന്ത്രിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; പറവൂരില്‍ വരുന്നത് 'ജനകീയ' സ്വതന്ത്രനോ? തോല്‍പ്പിക്കാന്‍ പിണറായി നേരിട്ടിറങ്ങും

കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വന്തം തട്ടകമായ പറവൂരില്‍ അപ്രസക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തന്ത്രങ്ങള്‍ മെനയുന്നു. സതീശനെ നിയമസഭയ്ക്ക് പുറത്തെത്തിക്കുക എന്ന ഏക ലക്ഷ്യത്തോടെ പറവൂരില്‍ ഒരു 'പൊതുസ്വതന്ത്രനെ' ഇറക്കി പരീക്ഷണം നടത്താനാണ് സി.പി.എം നീക്കം. ഇതിനായി സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണമെന്ന കടുത്ത നിലപാടിലാണ് സി.പി.എം നേതൃത്വം. പറവൂര്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാല്‍, പന്ന്യന്‍ രവീന്ദ്രനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചിട്ടും വി.ഡി. സതീശനെ കുലുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രമാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. വി.എസ്. സുനില്‍ കുമാറിന്റെ പേര് സി.പി.ഐ ഉയര്‍ത്തുന്നുണ്ടെങ്കിലും, സതീശനെ വീഴ്ത്താന്‍ അതിലും വലിയ തന്ത്രങ്ങള്‍ വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. രാഷ്ട്രീയത്തിന് അതീതമായ സ്വാധീനമുള്ള, പറവൂരുകാരനായ ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കുക. ഇതിലൂടെ യു.ഡി.എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാം. നിലവില്‍ പറവൂര്‍ സി.പി.ഐയിലുള്ള ഗ്രൂപ്പ് പോര് സതീശന് ഗുണകരമാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയേക്കും. പ്രതിപക്ഷ നേതാവ് മണ്ഡലത്തില്‍ നടത്തുന്ന ഇടപെടലുകളെ സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുക. മണ്ഡലത്തിലെ നിര്‍ണ്ണായകമായ സമുദായ വോട്ടുകള്‍ സമാഹരിക്കാന്‍ പ്രാദേശിക സ്വാധീനമുള്ള വ്യക്തികളെ രംഗത്തിറക്കുക. 'സതീശനെതിരെ ഇത്തവണ അയഞ്ഞ പോരാട്ടം പാടില്ല. അത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമാണ്. ഇടതുമുന്നണി ഒറ്റക്കെട്ടായി നില്‍ക്കുന്നതിനൊപ്പം ജനകീയനായ ഒരു സ്വതന്ത്രന്‍ വന്നാല്‍ പറവൂരില്‍ അട്ടിമറി സാധ്യമാണ്.' - ഒരു മുതിര്‍ന്ന സി.പി.എം നേതാവ് സൂചിപ്പിച്ചു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ പറവൂര്‍ തന്റെ വിശ്വസ്ത കേന്ദ്രമാക്കി മാറ്റിയ വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ വെല്ലുവിളിയാണ്. എന്നാല്‍, സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള സീറ്റ് തര്‍ക്കം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ്. സതീശനെ ഏതുവിധേനയും പരാജയപ്പെടുത്തുക എന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.

മറുനാടൻ മലയാളീ 17 Jan 2026 6:55 am

വെടിക്കെട്ടിന് വീണ്ടും വൈഭവ്, വിജയം തുടരാന്‍ ഇന്ത്യ, പ്രതികാരത്തിന് ബംഗ്ലാദേശ്, അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

ഇരുരാജ്യങ്ങളും തമ്മില്‍ സമീപകാലത്ത് ക്രിക്കറ്റ് ബന്ധത്തിലുണ്ടായ ഉലച്ചിൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 6:49 am

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ

അഡ്വ. ബിജി ഹരീന്ദ്രനാഥിനെയാണ് സർക്കാർ നിയമിക്കുന്നത്. കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഹരീന്ദ്രനാഥ് പ്രതികരിച്ചു. സിസ്റ്റർ റാണിറ്റുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ ഉണ്ടായത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 6:32 am

'വീട്ടില്‍ പള്ളിയുണ്ടാക്കി ആളുകളെയെത്തിച്ച് മതപരിവര്‍ത്തനം'; യുപിയില്‍ പാസ്റ്റര്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

പുറത്തുനിന്നെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നും പ്രദേശത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 6:21 am

പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി

പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾ ബാക്കി

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 6:18 am

ശുഭ്മാന്‍ ഗില്ലിനെ വീണ്ടും തഴഞ്ഞു, ശ്രേയസിന് കാവ്യനീതി, ബിഷ്ണോയിക്ക് സര്‍പ്രൈസ്, ഇന്ത്യൻ ടീമിലെ മാറ്റങ്ങള്‍

2023ൽ ഓസ്ട്രേലിയക്കെതിരെ ആണ് അയ്യര്‍ അവസാനമായി ഇന്ത്യക്കായി ടി20 മത്സരം കളിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 6:17 am

14 കാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ ; പൊലീസിനോട് കുറ്റം സമ്മതിച്ച് 16 കാരന്‍

പ്രതി തൊടിയപ്പുലം റെയില്‍വെ സ്റ്റേഷന്300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയിരുന്നു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:59 am

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

Thiruvananthapuram Accident Today: തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

സമയം 17 Jan 2026 5:59 am

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:57 am

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

പ്രോസിക്യൂട്ടറെ അനുവദിച്ചില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകുമെന്ന് അതിജീവിത നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:46 am

മകരവിളക്ക് സീസൺ പരിസമാപ്തിയിലേക്ക്; തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്നുവരെ തൊഴാം

ശബരിമലയിൽ അയ്യപ്പ ദർശനം തുടരുന്നു. തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പനെ ഇന്ന് രാത്രി എട്ടുവരെ തൊഴാം. ജനുവരി 19 വരെ ഭക്തർക്ക് ദർശന സൗകര്യമുണ്ട്. സ്പോട്ട് ബുക്കിങ്, വെർച്വൽ ക്യൂ ബുക്കിങ് എന്നിവയും ഈ മാസം 19 വരെ ലഭ്യമാകും. അതിനിടെ, മകരവിളക്ക് തീർഥാടനകാലത്തെ പടിപൂജ ഭക്തർക്ക് വേറിട്ട അനുഭവമായി.

സമയം 17 Jan 2026 5:42 am

ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ആ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറുന്നത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:42 am

കേരള യാത്ര വേദിയില്‍ നേതാക്കളുടെ രാഷ്ട്രീയ പ്രസംഗം; തിരുത്തി കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍

രാഷ്ട്രീയ സമ്മേളനമല്ല നടക്കുന്നതെന്നും പ്രത്യേക രാഷ്ട്രീയം തങ്ങള്‍ക്കില്ലെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:40 am

'തിരുമാന്ധാംകുന്നും ആലത്തിയൂരും മലപ്പുറത്താണ്,കേരളത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങിയാല്‍ വിദ്വേഷത്തിന്റെ നുണകള്‍ പൊളിയും' ; അധ്യാപകന്റെ കുറിപ്പ്

തിരുമാന്ധാം കുന്നും ആലത്തിയൂരും കാടാമ്പുഴയും നാവാമുകുന്ദ ക്ഷേത്രവും തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടുമടക്കം ചരിത്ര പ്രാധാന്യമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഈ മലപ്പുറത്തുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:32 am

മൂന്നാം ബലാത്സം​ഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷയിൽ വിധി പറയും

രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:32 am

10 വർഷമായി വർഗീയ സംഘർഷമില്ലെന്ന് മുഖ്യമന്ത്രി, കാറിൽ കയറ്റുന്നത് സൂക്ഷിച്ച് വേണമെന്ന് പ്രതിപക്ഷ നേതാവ്; കേരളയാത്ര സമാപന വേദിയിൽ വാക്പോര്

കാന്തപുരത്തിന്‍റെ കേരള യാത്രാ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ വാക്പോര്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:03 am

സാമ്രാജ്യത്വം ഗ്രീന്‍ലാന്‍ഡിലേക്ക്

വില നല്‍കിയോ സൈനികശക്തി കൊണ്ടോ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ മുന്‍ഗണനാ പട്ടികയിലുള്ള വിഷയമാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കുന്നു.

സിറാജ് ലൈവ് 17 Jan 2026 5:00 am

സിദ്റതുല്‍ മുന്‍തഹക്കപ്പുറത്തേക്ക്

നബി(സ)യുടെ അമാനുഷികതകളില്‍ ശ്രദ്ധേയമാണ് ഇസ്‌റാഉം മിഅ്റാജും. മക്കയില്‍ നിന്ന് അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് ഒറ്റ രാത്രിയില്‍ നടത്തിയ യാത്രയാണ് ഇസ്‌റാഅ്, അഥവാ രാപ്രയാണം. ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്റത്തുല്‍ മുന്‍തഹ വരെയുള്ള സഞ്ചാരമാണ് മിഅ്റാജ്. പല തലങ്ങളില്‍ നിന്നും വായിക്കാനാകുന്ന ഈ അത്ഭുത യാത്രയെ എങ്ങനെ നോക്കിയാലും അതില്‍ നിറഞ്ഞുനില്‍ക്കുന്നത് നബി(സ)യുടെ മഹത്വം തന്നെയാണ്.

സിറാജ് ലൈവ് 17 Jan 2026 5:00 am

ചരിത്രമെഴുതിയ പ്രയാണം

യാത്ര അവസാനിച്ചെങ്കിലും അതുയർത്തിയ മുദ്രാവാക്യവും സന്ദേശവും അവസാനിക്കുന്നില്ല. മനുഷ്യനോടൊപ്പം നിൽക്കുന്ന രാഷ്്ട്രീയവും സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളുമാണ് നാടിന് ആവശ്യമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ യാത്രക്കായിട്ടുണ്ട്.

സിറാജ് ലൈവ് 17 Jan 2026 5:00 am

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയിൽ നടക്കും. നാലംഗ സംഘം പത്ത് ദിവസം നീളുന്ന യാത്രയിൽ ചന്ദ്രനെ ചുറ്റി തിരികെ വരും.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 3:44 am

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ

കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണത്തിൽ പൊലീസ് കേസെടുത്തു. ഷാനിമോൾ ഉസ്മാൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 2:13 am

കുതിപ്പ് തുടര്‍ന്ന് കണ്ണൂര്‍

രണ്ടാം സ്ഥാനത്ത് 693 പോയിന്റുകളോടെ കോഴിക്കോടും മൂന്നാം സ്ഥാനത്ത് 691 പോയിന്റുകളോടെ പാലക്കാടുമാണ്.

സിറാജ് ലൈവ് 17 Jan 2026 2:09 am

പ്രവര്‍ത്തനം ആത്മാവ് തൊട്ടറിഞ്ഞ്: ശശി തരൂര്‍

ശ്രീനാരായണ ഗുരുവിന്റെ സ്നേഹസന്ദേശം നാട്ടില്‍ നടപ്പാക്കുന്ന നേതാവാണ് കാന്തപുരമെന്ന് തരൂര്‍.

സിറാജ് ലൈവ് 17 Jan 2026 2:01 am

കേരള പ്ലാനിംഗ് ബോര്‍ഡ് വിപുലീകരിക്കണം: ബുഖാരി തങ്ങള്‍

വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളണം.

സിറാജ് ലൈവ് 17 Jan 2026 1:44 am

ഈ യാത്ര ഇവിടെ അവസാനിക്കില്ല: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

മനുഷ്യത്വത്തില്‍ നിന്ന് പിഴച്ചുപോയവരെ നന്നാക്കാനാണ് ഈ യാത്ര. ലോകം മുഴുവനും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മഹാനാണ് കാന്തപുരം ഉസ്താദ്.

സിറാജ് ലൈവ് 17 Jan 2026 1:39 am

കാന്തപുരം അറിവിന്റെ വെളിച്ചം: പ്രതിപക്ഷ നേതാവ്

മനുഷ്യര്‍ക്കിടയില്‍ സ്നേഹവും സമാധാനവുമുണ്ടാക്കലാണ് സൂഫി പാരമ്പര്യം. 1970 കള്‍ മുതല്‍ ഈ പാരമ്പര്യത്തിന് നേതൃത്വം കൊടുത്ത നേതാവാണ് കാന്തപുരം. പതിനായിരക്കണക്കിനാളുകള്‍ക്ക് സാന്ത്വനം നല്‍കിയ പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്.

സിറാജ് ലൈവ് 17 Jan 2026 1:32 am

കാന്തപുരം മതേതരത്വത്തിന്റെ കാവലാള്‍: മുഖ്യമന്ത്രി

മതേതരത്വത്തിന്റെ കാവലാളായ കാന്തപുരം മുന്പ് നടത്തിയ രണ്ട് കേരളയാത്രകളും സമൂഹത്തിന്റെ ഐക്യത്തിന് ഊര്‍ജം പകരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മതത്തിന്റെ ശരിയായ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ 90 കടന്ന ഈ വലിയ മനുഷ്യന്‍ നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

സിറാജ് ലൈവ് 17 Jan 2026 1:24 am

'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

തനിക്കെതിരായ സാമ്പത്തിക വഞ്ചനാ കേസിൽ പ്രതികരണവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ. താനോ കുടുംബാംഗങ്ങളോ പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഫ്ലാറ്റ് നിർമ്മാണ കമ്പനി തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 1:10 am

കേരളയാത്രക്ക് ഉജ്ജ്വല പരിസമാപ്തി

ഒരു പുരുഷായുസ്സ് മുഴുവന്‍ സ്നേഹത്തിന്റെ ഇടപെടലുകള്‍ക്ക് വിനിയോഗിച്ച മഹാമനീഷി മനുഷ്യന്‍ മനുഷ്യരോടൊപ്പമുണ്ടോ എന്ന ചോദ്യമുയര്‍ത്തി നാടിന്റെ ഹൃദയഭൂമിയിലൂടെ കടന്നുവന്നപ്പോള്‍ ആ യാത്രയെ മത- രാഷ്ട്രീയ മതിലുകള്‍ക്കപ്പുറം ജനത വാരിപ്പുണര്‍ന്നു.

സിറാജ് ലൈവ് 17 Jan 2026 12:45 am

മനുഷ്യനാണ് വലുത്, നിലനിൽപ്പാണ് പ്രധാനം

മതവും സമുദായവും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കാന്തപുരം. സര്‍വകക്ഷി യോഗം വിളിച്ച് കേരളം മാതൃകയാകണം. സുന്നീ ഐക്യത്തിന് എന്നും അനുകൂലം.

സിറാജ് ലൈവ് 17 Jan 2026 12:34 am

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി

മഞ്ചേരിയിൽ നിന്ന് ഡിസ്ചാർജ് ആയി വരുമ്പോൾ വേദന അനുഭവപ്പെട്ടപ്പോൾ വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാണിച്ചപ്പോൾ വ്രണത്തിൽ നിന്ന് നിരവധി പുഴുക്കളെ കിട്ടി.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 11:59 pm

ഏതു മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്; പിഷാരടി നിന്നാല്‍ ഓളമുണ്ടാകും

കേരളത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി ഇതിനോടകം തന്നെ പല പ്രമുഖ സിനിമാതാരങ്ങളുടെയും പേരുകൾ ഉയർന്നു വന്നിരുന്നു. ഉണ്ണി മുകുന്ദൻ, രമേശ് പിഷാരടി, മേജർ രവി, ആസിഫ് അലി തുടങ്ങിയ പേരുകളാണ് സജീവമായി ഉയർന്നുവന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഇതിൽ പലരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ചായ്‌വ് ഉണ്ടെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ

ഒന്നു ഇന്ത്യ 16 Jan 2026 11:55 pm

സഊദി രാജാവ് ആശുപത്രിയില്‍

പതിവ് മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിറാജ് ലൈവ് 16 Jan 2026 11:47 pm

ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ

കഴിഞ്ഞ ദിവസമാണ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചത്. ഹരിശങ്കര്‍ സ്ഥാനമേല്‍ക്കാതെ അവധിക്ക് അപേക്ഷിച്ചിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 11:47 pm

അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം

സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടവരിൽ ഒരാൾ മരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 11:37 pm

എസ് ഹരിശങ്കറിനെ കൊച്ചി സിറ്റി കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റി; സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും മാറ്റം

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങൾ. കൊച്ചി സിറ്റി കമ്മീഷണറായി കാളിരാജ് മഹേശ്വർ ചുമതലയേൽക്കും. എസ് ഹരിശങ്കറിനെ ബറ്റാലിയൻ ഡിഐജിയായും ടി നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായും അരുൺ ബി കൃഷ്ണയെ കൊച്ചി റേഞ്ച് ഡിഐജിയായും നിയമിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ ക്രമീകരണങ്ങൾ.

സമയം 16 Jan 2026 11:33 pm

അരുണാചല്‍ പ്രദേശിലെ സെല തടാകത്തില്‍ രണ്ട് മലയാളികള്‍ മുങ്ങിപ്പോയി; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

ദിനു (26) എന്നയാളാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ദിനുവിനോടൊപ്പമുണ്ടായിരുന്ന മഹാദേവ് എന്നയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.

സിറാജ് ലൈവ് 16 Jan 2026 11:28 pm

പണം ഇരട്ടിക്കുമെന്നും ഐശ്വര്യം വരുമെന്നും പറഞ്ഞ് ചതിച്ചു; ആള്‍ദൈവം മൊഹ്സാന്റെ തട്ടിപ്പിന് വനിതാ പോലീസിന്റെ കാവലും; മോട്ടിവേഷന്‍ ക്ലാസ്സിന്റെ മറവില്‍ തട്ടിയെടുത്തത് കോടികള്‍; സത്യദാസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ കേസെടുത്ത് പോലീസ്

കൊച്ചി: ആള്‍ദൈവം ചമഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ മുഹമ്മദ് സനീബ് എന്ന മൊഹ്‌സാനെതിരെ കേസെടുത്ത് പൊലീസ്. ദൈവമാണെന്ന് സ്വയം വിശ്വസിപ്പിച്ച് നൂറുകണക്കിന് ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വ്യക്തിയാണ് മൊഹ്സാന്‍ എന്ന മുഹമ്മദ് സനീബ്. പണം നല്‍കിയാല്‍ അത് അദ്ഭുതകരമായി ഇരട്ടിക്കുമെന്നും ജീവിതത്തില്‍ വലിയ ഐശ്വര്യം വരുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. മൊഹ്സാന്‍ നടത്തിയ ഒരു വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സത്യദാസ് എന്ന പരാതിക്കാരന്‍ വെളിപ്പെടുത്തിയതോടെയാണ് ഈ കഥയിലെ പോലീസ് ബന്ധം പുറത്തുവരുന്നത്. മറുനാടന്‍ മലയാളിയാണ് ഈ തട്ടിപ്പ് വാര്‍ത്ത പുറത്തുവിട്ടത്. മോട്ടിവേഷന്‍ ക്ലാസ്സിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോട്ടിവേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുത്താല്‍ കോടികള്‍ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും നെമ്മാറ പോലീസ് കേസെടുത്തു. 'Mystic Prayers Holy mass 6 AM Club' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു തട്ടിപ്പ്. ഗ്രൂപ്പിലെ മോട്ടിവേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആറ് കോടി രൂപ വരെ ലാഭം ഉണ്ടാക്കാമെന്ന് പ്രതികള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഇതിനായി 49,999/- രൂപ പ്രതികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ അയച്ചുകൊടുത്തു. 2025 ജൂണ്‍ 20-ന് പരാതിക്കാരന്റെ വാട്‌സാപ്പിലേക്ക് പ്രതികള്‍ അയച്ചുനല്‍കിയ സൂം (Zoom) ലിങ്ക് വഴി ക്ലാസ്സില്‍ പങ്കെടുത്ത ശേഷമാണ് പണം കൈമാറിയത്. ഫെഡറല്‍ ബാങ്കിലെ 'M. PROSPERITY' എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് ഗൂഗിള്‍ പേ (G.pay) വഴി തുക കൈമാറിയതെന്ന് എഫ്ഐആറില്‍ പറയുന്നു. പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരന്‍ തിരിച്ചറിഞ്ഞത്. നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ തിരിച്ചു നല്‍കാതെ പ്രതികള്‍ ചതിയും വിശ്വാസവഞ്ചനയും കാട്ടിയെന്നാണ് പരാതിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് സെക്ഷന്‍ 66(D) പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം മൊഹസാന്‍) വലംകൈയായി പ്രവര്‍ത്തിക്കുന്നത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണെന്ന വിവരവും പുറത്തുവന്നിരുന്നു.. റീനാ ജീവന്‍ എന്ന പോലീസ് ഓഫീസര്‍ മുഹസിനോടുള്ള തന്റെ അമിതമായ ആരാധന വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തായതോടെ പോലീസ് സേനയ്ക്കാകെ ഇത് നാണക്കേടായി മാറിയിരിക്കുകയാണ്. മൊഹസാന്റെ ഏറ്റവും അടുത്ത അനുയായിയും ആരാധകയുമാണ് പോലീസ് ഉദ്യോഗസ്ഥയായ റീന ജീവന്‍. പുറത്തുവന്ന ഓഡിയോയില്‍ ഇവര്‍ മൊഹസാനോടുള്ള തന്റെ ഭ്രാന്തമായ ആരാധന വെളിപ്പെടുത്തുന്നു. റീന ജീവന്റെ ശബ്ദരേഖയിലാതെ തട്ടിപ്പുകാരനോടുള്ള ആരാധന കരകവിഞ്ഞൊഴുകുകയാണ്. ദൈവമാണെന്ന് സ്വയം വിശ്വസിപ്പിച്ച് നൂറുകണക്കിന് ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വ്യക്തിയാണ് മൊഹ്സാന്‍ എന്ന മുഹമ്മദ് സനീബ്. പണം നല്‍കിയാല്‍ അത് അദ്ഭുതകരമായി ഇരട്ടിക്കുമെന്നും ജീവിതത്തില്‍ വലിയ ഐശ്വര്യം വരുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. മൊഹ്സാന്‍ നടത്തിയ ഒരു വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സത്യദാസ് എന്ന പരാതിക്കാരന്‍ വെളിപ്പെടുത്തിയതോടെയാണ് ഈ കഥയിലെ പോലീസ് ബന്ധം പുറത്തുവരുന്നത്. 'ലവ് യു മോസാന്‍, ഐ ലവ് യു സോ മച്ച്' എന്ന് തുടങ്ങുന്ന ശബ്ദരേഖയില്‍, മൊഹ്സാന്‍ തന്നെ വലിയ ആപത്തുകളില്‍ നിന്ന് സംരക്ഷിച്ചുവെന്നും ഇനി ഒരു ശക്തിക്കും തന്നെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും റീന പറയുന്നു. അമ്പലങ്ങളിലെ പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് പുച്ഛം തോന്നുന്നുവെന്നും മുമ്പ് വിശ്വസിച്ചിരുന്ന കാര്യങ്ങളെല്ലാം തെറ്റായിരുന്നുവെന്നും ഇവര്‍ പറയുന്നു. മൊഹ്സാന്‍ ഇല്ലാത്ത ലോകത്ത് തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അങ്ങനെയൊന്ന് സംഭവിച്ചാല്‍ അന്ന് തന്റെ മരണം നടന്നിരിക്കുമെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.ഡ്യൂട്ടി സമയത്ത് പോലും ഹെഡ്സെറ്റ് വഴി മൊഹസാന്റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന അനൗണ്‍സ്മെന്റിനിടെ പോലും അറിയാതെ മൊഹ്സാന്റെ പേര് വിളിച്ചുപോയതായി ഇവര്‍ സമ്മതിക്കുന്നു. ആറുമാസത്തിനുള്ളില്‍ പോലീസ് ജോലി രാജിവെച്ച് മൊഹ്സനാടൊപ്പം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ താനും ഭര്‍ത്താവും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഓഡിയോയില്‍ പറയുന്നുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥ തട്ടിപ്പിന് കുടപിടിക്കുകയാണെന്ന് പരാതിക്കാരനായ സത്യദാസ് ആരോപിക്കുന്നു. പോലീസ് യൂണിഫോമിലുള്ള റീനയുടെ സാന്നിധ്യമാണ് പലരെയും ഈ തട്ടിപ്പ് ഗ്രൂപ്പില്‍ വിശ്വസിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. മകളുടെ വിവാഹത്തിന് പണം തികയാതെ വന്ന ആളോട്, 'മൊഹ്സാന്‍ തരും' എന്ന് വിശ്വസിപ്പിച്ച് പലിശയ്ക്ക് പണമെടുത്ത് നല്‍കാന്‍ ഇവര്‍ പ്രേരിപ്പിച്ചു. സത്യദാസ് എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. ആറിലധികം കോടി രൂപ വരുമെന്ന് മോഹിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് വന്‍തുകകള്‍ വാങ്ങി തട്ടിപ്പ് നടത്തുകയാണ് സംഘം ചെയ്യുന്നത്. കടക്കെണിയിലായവരോട് കൂടുതല്‍ പണം മൊഹ്സാന്റെ പക്കല്‍ നിക്ഷേപിക്കാന്‍ റീന പ്രേരിപ്പിക്കാറുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു നിയമപാലക അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പുകാരന് ഒത്താശ ചെയ്യുകയും ചെയ്യുന്നത് കേരള സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു ഔദ്യോഗിക യൂണിഫോമില്‍ ഇരുന്നുകൊണ്ട് പോലും ഇവര്‍ തട്ടിപ്പ് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. സംഭവത്തില്‍ റീനാ ജീവനെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നുമാണ് നിലവിലുയരുന്ന ആവശ്യം.

മറുനാടൻ മലയാളീ 16 Jan 2026 11:26 pm

മണ്ഡല മകരവിളക്ക് മഹോത്സവം: പരമ്പരാഗത കാനനപാതകളിലൂടെ എത്തിയത് 6.7 ലക്ഷം ഭക്തര്‍; വനമേഖലയില്‍ നിന്നും 2,400 കിലോ പ്ലാസ്റ്റിക്കും 20 കിലോ ലഹരി വസ്തുക്കളും പിടിച്ചു

മണ്ഡല മകരവിളക്കിന്റെ ഭാഗമായി അഴുതക്കടവ് പമ്പ കാനനപാതയിലൂടെ 4,74,423 അയ്യപ്പഭക്തരും സത്രം പുല്ലുമേട് പാത വഴി 1,96,243 ഭക്തരും ശബരിമലയില്‍ ദര്‍ശനം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലുള്‍പ്പെടുന്ന 34.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 11:22 pm

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; കൊച്ചിയിലും കോഴിക്കോട്ടും പുതിയ കമ്മീഷണര്‍മാര്‍; ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ പദവിയില്‍ നിന്നും മാറ്റി; അവധിയും അനുവദിച്ചു; ശബരിമല കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ ഹരിശങ്കറിന് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ഐജി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. കോഴിക്കോട് സിറ്റി കമ്മീഷണറായി ജി. ജയ്ദേവിനെയും കൊല്ലം സിറ്റി കമ്മീഷണറായി ഹേമലതയെയും നിയമിച്ചിട്ടുണ്ട്. മറ്റ് പ്രധാന നിയമനങ്ങള്‍ ഇവയാണ്: റേഞ്ച് ഡിഐജിമാര്‍: ടി. നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജിയായും അരുള്‍ ആര്‍.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായും നിയമിച്ചു. ഹരിശങ്കറാണ് പുതിയ ബറ്റാലിയന്‍ ഡിഐജി. ജില്ലാ പോലീസ് മേധാവിമാര്‍: ജെ. മഹേഷ് (തിരുവനന്തപുരം റൂറല്‍), കെ.എസ്. സുദര്‍ശനന്‍ (എറണാകുളം റൂറല്‍), അരുണ്‍ കെ. പവിത്രന്‍ (വയനാട്), ഫറഷ് ടി. (കോഴിക്കോട് റൂറല്‍) എന്നിവരെ അതത് ജില്ലകളിലെ എസ്പിമാരായി നിയമിച്ചു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണറായി ഷഹന്‍ഷാ കെ.എസിനെയും തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായി തപോഷ് ബസുമത്രിയെയും നിയമിച്ചു. പദം സിംഗാണ് കോഴിക്കോട്ടെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍. കിരണ്‍ നാരായണനെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും മുഹമ്മദ് നദീമുദ്ദീനെ റെയില്‍വേ എസ്പിയായും മാറ്റി നിയമിച്ചു. അതേസമയം, പുതിയ നിയമനം ലഭിച്ച ഡിഐജി ഹരിശങ്കര്‍ ഐപിഎസിന് വ്യക്തിപരമായ കാരണങ്ങളാല്‍ ജനുവരി 8 മുതല്‍ 22 വരെ 15 ദിവസത്തെ ആര്‍ജിത അവധി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു. ഹരിശങ്കറിന്റെ അച്ഛന്‍ ശങ്കരദാസിനെ കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അറസ്റ്റു ചെയ്തിരുന്നു.

മറുനാടൻ മലയാളീ 16 Jan 2026 11:11 pm

കണ്ണീർ പൂവായി അയോണ, അഞ്ച് പേർക്ക് ജീവിത പ്രകാശമായ പെൺകുട്ടിക്ക് നാടിൻ്റെ കരളുരുകും യാത്രാമൊഴി

പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ച പയ്യാവൂർ തിരൂരിലെ കട്ടിയാങ്കൽ മോൻസൺ - അനിത ദമ്പതികളുടെ മകളും പ്ളസ് ടൂവിദ്യാർത്ഥിനിയുമായ അയോണയ്ക്ക്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 11:09 pm

ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ്! എതിര്‍ക്കുന്നവര്‍ക്ക് മേല്‍ കനത്ത നികുതി; മറുപടിയായി സൈന്യത്തെ വിന്യസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; ഗ്രീന്‍ലന്‍ഡില്‍ പറന്നിറങ്ങി ഫ്രഞ്ച് സൈന്യം; ട്രംപിന്റെ താരിഫ് വിരട്ടല്‍ തള്ളി ബ്രിട്ടനും ജര്‍മ്മനിയും; ലോകത്തിലെ ഏറ്റവും വലിയ ദ്വീപിനായി വന്‍ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത നീക്കം! ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപ് സ്വന്തമാക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയാണ് രംഗത്തെത്തിയത്. ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വിട്ടുതരാന്‍ സമ്മതിക്കാത്ത രാജ്യങ്ങളുടെ മേല്‍ കനത്ത ഇറക്കുമതി ചുങ്കം (Tariff) ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ താക്കീത്. 'ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഞങ്ങളുടെ നീക്കത്തിനൊപ്പം നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. അവര്‍ക്ക് മേല്‍ ഞാന്‍ താരിഫ് ഏര്‍പ്പെടുത്തും,' വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ആഞ്ഞടിച്ചു. ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലന്‍ഡിനെ ചൊല്ലി ഒരു അന്താരാഷ്ട്ര തര്‍ക്കമാണ് ട്രംപ് തുറന്നുവിട്ടിരിക്കുന്നത്. ട്രംപ് ഒരു വശത്ത് ഭീഷണി മുഴക്കുമ്പോള്‍, മറുവശത്ത് അമേരിക്കയിലെ തന്നെ ഒരു സംഘം എംപിമാര്‍ ഈ നീക്കത്തെ തടയാന്‍ രംഗത്തുണ്ട്. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ എത്തിയ 11 അംഗ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം, ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി ചര്‍ച്ച നടത്തി. ട്രംപിന്റെ ഭീഷണിയില്‍ വിറച്ചുനില്‍ക്കുന്ന തങ്ങളുടെ സഖ്യകക്ഷികളെ സമാധാനിപ്പിക്കാനാണ് ഈ 'സമാധാന' സന്ദര്‍ശനം. അതേ സമയം ട്രംപിന്റെ വിരട്ടല്‍ കേട്ട് വെറുതെ ഇരിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും തയ്യാറല്ല. കഴിഞ്ഞ ദിവസം ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് അയച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ മോഹങ്ങള്‍ക്ക് തടയിടാന്‍ യൂറോപ്യന്‍ ശക്തികള്‍ ഒന്നിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ട്രംപിന്റെ വാക്കുകള്‍ കേട്ട് ലോകം ഞെട്ടേണ്ടതില്ലെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ ഡിക് ഡര്‍ബിന്‍ പറയുന്നത്. 'അമേരിക്കന്‍ ജനതയുടെ വികാരമല്ല പ്രസിഡന്റ് പ്രകടിപ്പിക്കുന്നത്. ദശകങ്ങളായി ഞങ്ങളുടെ സുഹൃത്തുക്കളായ ഗ്രീന്‍ലന്‍ഡിനൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും,' അദ്ദേഹം വ്യക്തമാക്കി. ഡെന്മാര്‍ക്ക് പ്രതിനിധികളും ട്രംപിന്റെ ഈ ആവശ്യത്തോട് 'അടിസ്ഥാനപരമായ വിയോജിപ്പ്' നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സൈന്യത്തെ വിന്യസിച്ചത് ട്രംപിനെ ബാധിക്കില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നത്. 'യൂറോപ്പിലെ സൈനിക നീക്കങ്ങള്‍ പ്രസിഡന്റിന്റെ തീരുമാനത്തെയോ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള ലക്ഷ്യത്തെയോ ബാധിക്കില്ല' എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ നോക്കുന്ന ട്രംപിന് മുട്ടന്‍ പണി കൊടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി കഴിഞ്ഞു. വെറും വാക്കിലൊതുക്കാതെ, ഫ്രഞ്ച് സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് അയച്ചാണ് മാക്രോണ്‍ ട്രംപിനെ ഞെട്ടിച്ചിരിക്കുന്നത്. 'ഞങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്ന ശക്തമായ മുന്നറിയിപ്പാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിലൂടെ അമേരിക്കയ്ക്ക് നല്‍കുന്നത്. 'ഫ്രഞ്ച് സൈനികരുടെ ആദ്യ സംഘം ഇതിനോടകം തന്നെ ഗ്രീന്‍ലന്‍ഡില്‍ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കര, വ്യോമ, നാവിക സേനകളുടെ വന്‍ സന്നാഹം തന്നെ അവിടെ എത്തും,' മാക്രോണ്‍ പ്രഖ്യാപിച്ചു. വെറുമൊരു സൈനിക അഭ്യാസമല്ല ഇത്, മറിച്ച് അമേരിക്കയുടെ അനാവശ്യമായ കടന്നുകയറ്റ ശ്രമങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു എന്നതിന്റെ വ്യക്തമായ 'സിഗ്‌നല്‍' കൂടിയാണിതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ആലീസ് റുഫോയും വ്യക്തമാക്കി. ട്രംപിന്റെ അധികാര മോഹങ്ങള്‍ക്കെതിരെ ശനിയാഴ്ച ഡെന്മാര്‍ക്കിലും ഗ്രീന്‍ലന്‍ഡിലും വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വെറും പ്രതിഷേധമല്ല, ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നുക്കിലും കോപ്പന്‍ഹേഗനിലും മാത്രമല്ല, ആര്‍ഹസ്, ആല്‍ബോര്‍ഗ് തുടങ്ങി പ്രമുഖ നഗരങ്ങളെല്ലാം പ്രതിഷേധക്കടലാകും. ഗ്രീന്‍ലന്‍ഡിലെ അപൂര്‍വ്വ (മിനറല്‍) ശേഖരത്തിലാണ് ട്രംപിന്റെ കണ്ണ് എന്നാണ് ലഭിക്കുന്ന വിവരം. ഗ്രീന്‍ലന്‍ഡിന് മതിയായ സുരക്ഷയൊരുക്കാന്‍ ഡെന്മാര്‍ക്കിന് കഴിയുന്നില്ലെന്നും അതുകൊണ്ട് അമേരിക്ക അത് ഏറ്റെടുക്കുമെന്നുമാണ് ട്രംപിന്റെ വിചിത്രമായ വാദം. എന്നാല്‍, നാറ്റോ (NATO) സഖ്യത്തിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡിന് എന്ത് സുരക്ഷാ പ്രശ്‌നമാണ് ഉള്ളതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അതേ സമയം അമേരിക്കന്‍ പ്രസിഡന്റിന്റെ മോഹങ്ങള്‍ തള്ളി ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെന്‍ രംഗത്ത് വന്നു. 'ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല' എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇതോടെ ട്രംപിന്റെ നീക്കങ്ങള്‍ പാളുമെന്നുറപ്പായി. ഡെന്മാര്‍ക്ക് തങ്ങളുടെ പ്രതിരോധം ശക്തമാക്കിയതോടെ ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നുക്കില്‍ സൈനികരുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഗ്രീന്‍ലന്‍ഡിന് വേണ്ടി ട്രംപ് ഇത്രത്തോളം വാശി പിടിക്കുന്നത് എന്തിനാണ്? ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സ്വന്തമാക്കി ചരിത്രത്തില്‍ ഇടംപിടിക്കാനാണോ ട്രംപിന്റെ ശ്രമം? അതോ ഇതിനു പിന്നില്‍ മറ്റ് വന്‍കിട പ്രതിരോധ താല്‍പ്പര്യങ്ങളുണ്ടോ? ഡെന്മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ഈ പോര് എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

മറുനാടൻ മലയാളീ 16 Jan 2026 11:08 pm

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍. മുന്‍ നിയമ സെക്രട്ടറി അഡ്വ. ബി ജി ഹരീന്ദ്രനാഥിനെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വിട്ട് നല്‍കാത്തത് കേസിലെ പരാതിക്കാരിയായ സി റാണിറ്റ് ഒരു സ്വകാര്യ ചാനലിനോട് തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു. ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്. സര്‍ക്കാരും സിസ്റ്റര്‍ റാണിറ്റും നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥാനമൊഴിഞ്ഞ ഫ്രാങ്കോ ശക്തനായി പുറത്ത് നില്‍ക്കുമ്പോള്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നായിരുന്നു സിസ്റ്റര്‍ റാണിറ്റ് നിരന്തരം ആവശ്യപ്പെട്ടത്. 2025 ഫെബ്രുവരിയില്‍ കോട്ടയം എസ്പിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കി. നിസ്സാര കാരണം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ആവശ്യം തള്ളി. ഒടുവില്‍ നവംബറില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതിനൊടുവിലായിരുന്നു സിസ്റ്റര്‍ റാണിറ്റ് തന്റെ സങ്കടം തുറന്നുപറഞ്ഞത്. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ, സിസ്റ്റര്‍ റാണിറ്റ് നടത്തിയ പോരാട്ടമാണ് ഫലം കാണുന്നത്. സിസ്റ്ററുടെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ചാണ് അഡ്വ ബി ജി ഹരീന്ദ്രനാഥിനെ നിയോഗിച്ചത്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നുവെന്ന സിസ്റ്റര്‍ റാണിറ്റിന്റെ തുറന്നുപറച്ചിലിന് പിന്നാലെ സിസ്റ്റര്‍ ഉള്‍പ്പടെ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് പേര്‍ക്ക് റേഷന്‍ കാര്‍ഡും അനുവദിച്ചിരുന്നു.

തേജസ് ന്യൂസ് 16 Jan 2026 11:07 pm

ഓൺലൈൻ ട്രേഡിലൂടെ നിക്ഷേപ തട്ടിപ്പ്: മുക്കം സ്വദേശിയായ യുവാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിൽ

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ തുക നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 97.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 11:02 pm

സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചു, ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ച് ബാബര്‍

സിഡ്നി: ബിഗ് ബാഷില്‍ സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചതിന് പിന്നാലെ കലിപ്പനായി ബാബര്‍ അസം. സിഡ്നി തണ്ടറിനെതിരായ മല്‍സരത്തില്‍ സിഡ്നി സിക്സേഴ്സ് താരമായ ബാബറിന് അരിശം മൂത്തത്. മല്‍സരത്തില്‍ സിക്സേഴ്സ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. 41 പന്തില്‍ 100 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ഇന്നിംഗ്സാണ് സിക്സേഴ്സിന് വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ബാബര്‍ അസം (47) സ്മിത്ത് സഖ്യം 141 റണ്‍സ് ചേര്‍ത്തിരുന്നു. 13-ാം ഓവറില്‍ മാത്രമാണ് തണ്ടറിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബാബര്‍, മക്ആന്‍ഡ്രൂവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ ബാബര്‍ പുറത്താവുന്നതിന് മുമ്പ് മറ്റൊരു സംഭവമുണ്ടായി. 11-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബാബര്‍ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ സ്മിത്ത് വിസമ്മതിച്ചു. ബാബര്‍ ആവട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബര്‍, സ്മിത്തിനോട് ചോദിക്കുന്നുണ്ട്. പവര്‍ സെര്‍ജ് (രണ്ടാം പവര്‍പ്ലേ) എടുക്കാന്‍ പോകുന്നുവെന്നായിരുന്നു സ്മിത്തിന്റെ മറുപടി. രണ്ട് ഓവര്‍ പവര്‍ സെര്‍ജ് സമയത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കുകയുള്ളു. 12-ാം ഓവര്‍ സ്മിത്ത് ശരിക്കും മുതലാക്കുകയും ചെയ്തു. നാല് സിക്സുകള്‍ ഉള്‍പ്പെടെ 30 റണ്‍സാണ് സ്മിത്ത് അതില്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ബാബറാവട്ടെ നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. പുറത്താകുമ്പോള്‍ നിരാശനായിരുന്നു ബാബര്‍. ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ചാണ് പവലിയനിലേക്ക് കയറി പോയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തണ്ടര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. 65 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിയ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണറാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും തണ്ടര്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 65 പന്തുകള്‍ നേരിട്ട 39കാരന്‍ നാല് സിക്സും 11 ഫോറും നേടി പുറത്താവാതെ നിന്നു. മാത്യൂ ഗില്‍കെസ് (12), സാം കോണ്‍സ്റ്റാസ് (6), സാം ബില്ലിംഗ്സ് (14), നിക്ക് മാഡിന്‍സണ്‍ (26), ക്രിസ് ഗ്രീന്‍ (0), ഡാനിയേല്‍ സാംസ് (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാം കറന്‍ സിക്സേഴ്സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

തേജസ് ന്യൂസ് 16 Jan 2026 11:02 pm

വഴുതന വെറുതെ നട്ടിട്ട് പോവല്ലേ, 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ വിളവ് കൂടും

വഴുതന മിക്കവർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ്. വീട്ടിൽ തന്നെ വഴുതന നട്ടുവളർത്താം. മികച്ച് വിളവ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:59 pm

കേന്ദ്ര കഥാപാത്രമായി മണികണ്ഠന്‍; 'രണ്ടാം മുഖം' ഒടിടിയില്‍

മണികണ്ഠൻ ആചാരിയെ കേന്ദ്ര കഥാപാത്രമാക്കി കഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം മുഖം’

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:55 pm

പുറത്താക്കിയത് പ്രേമചന്ദ്രന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തതിനാലെന്ന് ഇല്ലിക്കല്‍ അഗസ്തി; പാര്‍ട്ടിയെ രക്ഷിക്കാന്‍ സേവ് ആര്‍ എസ് പി രൂപീകരണം 23 ന് തിരുവനന്തപുരത്ത്

കണ്ണൂര്‍: കേരളത്തില്‍ മൂന്നാമതും ഇടതുഭരണം തന്നെ വരുമെന്ന് ആര്‍.എസ്.പി മുന്‍ കേന്ദ്ര കമ്മിറ്റിയംഗം ഇല്ലിക്കല്‍ അഗസ്തി. 'ആര്‍ എസ് പി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഇല്ലിക്കല്‍ അഗസ്തി കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഈ കാര്യം തുറന്നടിച്ചത്. ഇടതുമുന്നണിയില്‍ നിന്നും പുറത്തു പോയ ആര്‍.എസ്.പിയെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് 4 സീറ്റുകളില്‍ ആര്‍.എസ്.പിയുടെ തോല്‍വി. യു.ഡി എഫിലേക്ക് പോകുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍ത്തവരാണ് താനും ചന്ദ്രചൂഡനും എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തെ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിലവില്‍ കുടുംബാധിപത്യമാണ് നടക്കുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും നേതൃത്വം പൂര്‍ണ്ണമായും വ്യതിചലിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് നിലവിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതെത്.പാര്‍ട്ടിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ 'സേവ് ആര്‍ എസ് പി' (Save RSP) എന്ന പേരില്‍ പുതിയൊരു കൂട്ടായ്മയുമായി മുന്നോട്ട് പോകുമെന്നും ഇതില്‍ ആര്‍ക്കും കടന്നു വരാമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് പിയിലെ കൊല്ലത്തെ പ്രമുഖ നേതാവിനെ കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെടുകയാണെന്നും ആഗസ്തി കൂട്ടിച്ചേര്‍ത്തു.

മറുനാടൻ മലയാളീ 16 Jan 2026 10:50 pm

ജനുവരി 20 ബിജെപിക്ക് നിർണായക ദിവസം, ആറ് വർഷത്തെ നദ്ദ യു​ഗം അവസാനിക്കുന്നു, പുതിയ പ്രസിഡന്‍റ് വരും

ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനെ ജനുവരി 20-ന് തിരഞ്ഞെടുക്കും, ഇതോടെ ജെ.പി നദ്ദയുടെ ആറ് വർഷത്തെ അധ്യക്ഷ കാലഘട്ടത്തിന് അവസാനമാകും. ജനുവരി 19-ന് നാമനിർദ്ദേശ പ്രക്രിയ ആരംഭിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:48 pm

ഓണ്‍ലൈന്‍ ട്രേഡിംഗ് നിക്ഷേപത്തിന്റെ പേരില്‍ 97.40 ലക്ഷം തട്ടിയെടുത്തു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍ :ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ തുക നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 97.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം കക്കാട്ടെ നഗേരി വീട്ടില്‍ കെ.പി.മുഹമ്മദ് സലീമിനെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ഗോള്‍സ്മേന്‍ സാഷെ അസറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പയ്യന്നൂരിലെ വി.വി.ഗണേശനാണ് തട്ടിപ്പിനിരയായത്. വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഫെഡറല്‍ ബാങ്കിന്റെയും യൂക്കോ ബാങ്കിന്റെയും അക്കൌണ്ടുകളില്‍ നിന്നു 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ച ശേഷം പ്രതിയായ മുഹമ്മദ്സലീം നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ നല്‍കാതെ വഞ്ചിച്ചതായാണ് കേസ്. 2024 ജൂലായ് 3 മുതല്‍ 23 വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തത്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഐ.ടി.നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

മറുനാടൻ മലയാളീ 16 Jan 2026 10:45 pm

ഭയപ്പെടുത്താന്‍ 'അരൂപി'; നവാഗതര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി

അഭിലാഷ് വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രമായ അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:45 pm