പരവൂർ: സഹകരണ ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഓൺലൈൻ തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമായി തയാറാക്കിയ പുതിയ കരട് ഭേദഗതി നിർദേശങ്ങൾ ആർബിഐ പുറത്തിറക്കി. ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.പുതിയ നിർദേശപ്രകാരം, 500 രൂപയിൽ കൂടുതലുള്ള എല്ലാ ഇലക്ട്രോണിക് ഇടപാടുകൾക്കും സഹകരണ ബാങ്കുകൾ നിർബന്ധമായും എസ്എംഎസ് അലേർട്ടുകൾ അയച്ചിരിക്കണം. ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ വഴിയും അറിയിപ്പ് നൽകണം. സംശയാസ്പദമായ ഇടപാടുകൾ നടന്നാൽ ഉപഭോക്താക്കൾക്ക് അത് ഉടൻ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ ബാങ്കുകൾ ഒരുക്കണം. ടോൾ ഫ്രീ നമ്പറുകൾ, ഐവിആർ സംവിധാനങ്ങൾ, എസ്എംഎസ്, പ്രത്യേക ഇ-മെയിൽ വിലാസങ്ങൾ എന്നിവ… The post ഓൺലൈൻ തട്ടിപ്പ്: സഹകരണ ബാങ്കുകൾക്കും പുതിയ നിർദേശങ്ങളുമായി ആർബിഐ; 500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എസ്എംഎസ് അലർട്ട് appeared first on RashtraDeepika .
ട്രംപ്-ആന്ത്രോപിക് യുദ്ധം മുറുകുന്നു, കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തടയാനാവശ്യപ്പെട്ട് ഹര്‍ജി
യുഎസ് ദേശീയ സുരക്ഷാ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ എഐ കമ്പനിയായ ആന്ത്രോപിക് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഈ നടപടി കമ്പനിയുടെ വരുമാനത്തെയും നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും, ബില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, കമ്പനിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കം ചാർത്തുമെന്നും അവർ വാദിക്കുന്നു.
മിസൈൽ, ഡ്രോൺ ഭീഷണികളെക്കുറിച്ചുള്ള മൊബൈൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ യുഎഇ മാറ്റം വരുത്തി. രാത്രികാലങ്ങളിൽ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാനാണ് ഈ മാറ്റമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കെ ബി ഗണേഷ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായ തകർത്തുവെന്ന് വെള്ളാപ്പള്ളി നടേശൻ. ഗണേഷ് മന്ത്രിസഭയ്ക്ക് പുഴുക്കുത്താണെന്നും ധാഷ്ട്യവും മാടമ്പിത്തരവുമാണ് അദ്ദേഹത്തിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കുടലിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഫെെബർ അടങ്ങിയ ഹെൽത്തി സ്നാക്സുകൾ
മുളപ്പിച്ച പയർവർഗങ്ങൾ, സ്റ്റീൽ-കട്ട് ഓട്സ് എന്നിവ ദീർഘകാല ഊർജ്ജം നൽകാനുള്ള കഴിവിനും കുടലിന് അനുയോജ്യവുമായ ഭക്ഷണങ്ങളാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിനെ സംരക്ഷിക്കും.
”കുരുന്നുകള്‍ക്ക് വിദ്യപകരുകയെന്ന മോഹവുമായി പിഎസ്സി മത്സരപ്പരീക്ഷയെഴുതി പാസായ ശേഷം നിയമനത്തിനായി റോഡില്‍ വന്ന് കിടക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല സാറെ” എല്‍പി സ്കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിലൊരാളായ മലര്‍മതിയുടെ വാക്കുകളാണിത്. ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന ഇവരുടെ പ്രയാസവും ദുരിതവും മാധ്യമങ്ങളിലൂടെ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി വീഡിയോ കോളിലൂടെ അവരുമായി ആശയവിനിമയം നടത്തിയപ്പോഴാണ് മലര്‍മതിയുടെ ഉള്ളുലയ്ക്കുന്ന പ്രതികരണം. റാങ്ക് റിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് പത്തുമാസമായി. അതില്‍ ഏഴുജില്ലകളില്‍ മാത്രമാണ് നിയമനം നടന്നത്.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ […] The post വീഡിയോ കോളില്‍ കെസി വേണുഗോപിലിന്റെ വിളിയെത്തി; പ്രതീക്ഷയുമായി എല്‍പി സ്കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ appeared first on ഇവാർത്ത | Evartha .
യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കും
ടെഹ്റാൻ: ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതു സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ ശക്തമായ മറുപടിയുമായി ഇറാൻ. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്നു തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തുറന്നടിച്ചു. മേഖല ഇപ്പോൾ ഇറാൻ സൈനികശക്തിയുടെ നിയന്ത്രണത്തിലാണെന്നും റെവല്യൂഷണറി ഗാർഡ് പറഞ്ഞു. ഇറാനിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇറാന്റെ മറുപടി. പശ്ചിമേഷ്യയിലെ “തിന്മകളെ’ തുടച്ചുനീക്കാനുള്ള ചെറിയൊരു യാത്ര മാത്രമാണിതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “മരണവും തീയും ക്രോധവും അവരുടെ മേൽ വർഷിക്കും’- എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇറാനിൽ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മുജ്തബ ഖമനയ് ചുമതലയേറ്റതിനു പിന്നാലെ മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. പത്തു… The post യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കും appeared first on RashtraDeepika .
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും. ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ […] The post പശ്ചിമേഷ്യൻ സംഘർഷം ; രാജ്യത്ത് വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം appeared first on ഇവാർത്ത | Evartha .
വനിതാ സംവരണ ബിൽ; ഭേദഗതി നീക്കവുമായി കേന്ദ്രം, സമവായം തേടി ഖർഗെയെ വിളിച്ച് മന്ത്രി കിരൺ റിജിജു
വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിച്ചു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളർ കടന്നെങ്കിലും, ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര സർക്കാർ സൂചന നൽകുന്നു. എണ്ണക്കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെങ്കിലും, എൽപിജി മേഖലയിലെ ക്ഷാമം ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ശരീരത്തിലെ ഈ ഭാഗത്ത് വേദനയുണ്ടോ? ലിവർ ക്യാൻസറിന്റെ സൂചനയാകാം
മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും കാരണം ക്യാൻസർ രോഗികളുടെ എണ്ണം കൂടുകയാണ്. ലിവർ കാൻസർ കേസുകളും സമീപകാലത്തായി വർധിക്കുന്നു. ചില ലക്ഷണങ്ങളിലൂടെ ഈ ക്യാൻസർ നേരത്തെ തിരിച്ചറിയാം.
കൊച്ചി: ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്നും സ്വകാര്യതാ ലംഘനമെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത് സന്ദേശം അയച്ചുവെന്നത് യാഥാര്‍ഥ്യമല്ലെന്നും ഹര്‍ജിക്കാരുടെ ഭരണഘടനാ അവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നേരത്തെ വിശദീകരിച്ചിരുന്നു. സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ നിയന്ത്രണം ഐടി മിഷനെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഐടി മിഷനിലെ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായാണ് നടപടിക്രമം വിശദീകരിച്ചത്. ഐടി മിഷന് നിരവധി സെന്‍ഡര്‍ ഐഡി ഉണ്ട്, അതിലൊന്നാണ് സിഎംഒ കേരളയെന്നും മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നുമായിരുന്നു വിശദീകരണം. The post ഡാറ്റാ ചോര്‍ച്ച; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ല; സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി appeared first on RashtraDeepika .
ദേശീയപാത 183 നവീകരണം; സര്‍വേ നടപടികളിലെ കാലതാമസം പദ്ധതി നഷ്ടപ്പെടുത്തുമോ?
കോട്ടയം: ദേശീയപാത 183ല്‍ കോട്ടയം ഐഡ ജംഗ്ഷന് മുതല്‍ കോത്തല മണ്ണാത്തിപ്പാറ വരെയുള്ള 23 കിലോമീറ്റര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം.31 നകം സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പദ്ധതി നഷ്ടപ്പെടാന്‍ കാരണമായേക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടമെന്ന നിലയിലാണു പാമ്പാടി അണ്ണാ ടിവയല് ഭാഗത്ത് സര്‍വേ ആരംഭിച്ചത്. ഈ ഭാഗത്തെ റോഡിന്റെ അതിരുകള്‍ റവന്യൂ വകുപ്പ് അടയാളപ്പെടുത്തി കല്ലിടുകയാണു ചെയ്യുന്നത്. ഒരു സര്‍വേയറെയും ഏതാനും ഉദ്യോഗസ്ഥരെയും മാത്രമാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. ഈ സംഘം ഒറ്റയ്ക്ക് 23 കിലോമീറ്റര്‍ ദൂരം സര്‍വേ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകും. കൂടുതല്‍ ഉദ്യോഗസ്ഥരെയും സര്‍വേയര്‍മാരെയും നിയോഗിച്ചാൽ മാത്രമേ സര്‍വേ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നിര്‍മാണ പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു സമര്‍പ്പിക്കും. ഇതിനുശേഷമായിരിക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഐഡ… The post ദേശീയപാത 183 നവീകരണം; സര്‍വേ നടപടികളിലെ കാലതാമസം പദ്ധതി നഷ്ടപ്പെടുത്തുമോ? appeared first on RashtraDeepika .
കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ട്രെയിനില്‍ കുഞ്ഞിനെ യാത്രക്കാരനെ ഏല്‍പ്പിച്ച് കടന്നുകളഞ്ഞ യുവതിയെയാണ് മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തിയത്. നിലവില്‍ കുഞ്ഞുമായി ബന്ധപ്പെട്ട രേഖകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുഞ്ഞിനെ അമ്മയോടൊപ്പം വിടണോ അതോ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ സി.ഡബ്ല്യു.സി ഉടന്‍ തീരുമാനമെടുക്കും. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട്ടുനിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതി കുഞ്ഞിനെ സീറ്റില്‍ കിടത്തുകയും, സഹയാത്രക്കാരനായ കുറ്റിക്കാട്ടൂര്‍ സ്വദേശി അസീസിനോട് കുഞ്ഞിനെ ഒന്ന് നോക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയിലേക്ക് പോകുകയുമായിരുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഫറോക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അസീസ് സ്റ്റേഷന് മാസ്റ്ററെ വിവരം അറിയിക്കുകയും കുഞ്ഞിനെ കൈമാറുകയും ചെയ്തു. റെയില്‍വേ പോലീസും ചൈല്‍ഡ് ഹെല്പ് ഡെസ്കും ചേര്‍ന്ന് കുഞ്ഞിനെ സെന്റ് വിന്‍സെന്റ് ഹോമിലെ ശിശുഭവനിലേക്ക് മാറ്റിയിരുന്നു. യുവതി മുന്‍പും സമാനമായ രീതിയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. കുഞ്ഞിന് നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അമ്മയെ കണ്ടെത്തിയ സാഹചര്യത്തില്‍ അവരുടെ മാനസികാവസ്ഥയും കുടുംബ പശ്ചാത്തലവും പരിശോധിച്ച ശേഷമായിരിക്കും സി.ഡബ്ല്യു.സി അടുത്ത നടപടി സ്വീകരിക്കുക. കുഞ്ഞിനെ സുരക്ഷിതമായി അധികൃതര്‍ക്ക് കൈമാറിയ യാത്രക്കാരന് അസീസിന്റെ ഇടപെടല്‍ വലിയ പ്രശംസയ്ക്ക് പാത്രമായി.
ടി20 ലോകകപ്പ് ഫൈനലിൽ മുൻ നായകരായ ധോണിയും രോഹിത്തും എത്തിയപ്പോൾ വിരാട് കോലിയുടെ അസാന്നിധ്യം ചർച്ചയായി.
കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങി. 8120 ഏക്കര്‍ പാടശേഖരത്തിലാണ് ജില്ലയില്‍ കൃഷിയുള്ളത്. ഇതില്‍ 1408 ഏക്കറില്‍ കൊയ്ത്ത് പൂര്‍ത്തിയായി. 4221 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. 30 മില്ലുകാരുടെ നേതൃത്വത്തില്‍ ഒരു കിലോയ്ക്ക് 30 രൂപ 12 പൈസയ്ക്കാണ് സംഭരിക്കുന്നത്. നെല്ലുസംഭരണം പുരോഗമിക്കുമ്പോള്‍ കൊയ്ത്ത് യന്ത്രത്തിനു കര്‍ഷകര്‍ ക്ഷാമം നേരിടുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ എത്തിയില്ലെങ്കില്‍ ജില്ലയിലെ കൊയ്ത്ത് തീരാന്‍ ഇനിയും സമയമെടുക്കും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തിലും കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ മിനിമം 200 കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലേ കൊയ്ത്ത് യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ജില്ലയില്‍നിന്നും അയല്‍ ജില്ലകളില്‍നിന്നുമായി 75 കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് 50 യന്ത്രങ്ങളും എത്തിയിട്ടുണ്ട്. ഇനിയും നൂറോളം യന്ത്രങ്ങള്‍ എത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഇത്തവണ യന്ത്രങ്ങള്‍ എത്തുന്നതില്‍ കുറവു… The post വിളവേറെ, കൊയ്ത്ത് യന്ത്രങ്ങളോ ചുരുക്കം ; പുഞ്ചക്കൊയ്ത്തില്‍ പ്രതിസന്ധി; കർഷകരുടെ നെഞ്ചിൽ ഇടിത്തീയായി വേനൽ മഴ appeared first on RashtraDeepika .
ആലപ്പുഴ: ഭാര്യയ്ക്ക് മെസ്സേജുകൾ അയക്കുകയും പ്രണയാഭ്യാർത്ഥന നടത്തുകയും ചെയ്ത അയൽവാസിയെ ക്രൂരമായി ആക്രമിച്ച് ഭർത്താവ്. ആലപ്പുഴ കൊമ്മാടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി പൊട്ടി. 28-കാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ യുവാവിന്റെ ഭാര്യയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. 'നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല' എന്ന സന്ദേശം ഭാര്യയുടെ ഫോണിൽ കണ്ടതിനെ തുടർന്നായിരുന്നു ആക്രമണമുണ്ടായത്. കൊമ്മാടിയിലെ ടൗണിൽ വച്ചാണ് യുവാവിനെ ആക്രമിച്ചത്. ചക്കുപറമ്പ് സ്വദേശിയാണ് പ്രതി. നിലവിൽ ഇയാൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ക്ഷീണമകറ്റാൻ കടകളിൽ കിട്ടുന്ന പാനീയങ്ങൾ വേണ്ട; വീട്ടിലുണ്ടാക്കാം ഈ നാടൻ എനർജി ഡ്രിങ്ക്
ധാരാളം പോഷകഗുണങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററിയുമാണ്. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു. മുഖക്കുരുവിൽ നിന്നൊക്കെ ആശ്വാസം കിട്ടാൻ ഗ്രീൻ ടീ ശീലമാക്കാം.
ഐഫോണുകള്‍ക്ക് 'കൊറൂണ' പ്രശ്നം, ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അപകടത്തില്‍
ഐഫോണുകളെ ബാധിക്കുന്ന പുതിയ സുരക്ഷാ ഭീഷണി കണ്ടെത്തി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ദിലീപ് അടക്കം വെറുതെവിട്ട പ്രതികൾക്ക് നോട്ടീസ്; നടിയെ ആക്രമിച്ച കേസിൽ അപ്പീൽ ഫയലിൽ സ്വീകരിച്ചു
ദിലീപ് അടക്കം വെറുതെവിട്ട എല്ലാ പ്രതികൾക്കും നോട്ടീസ്; നടിയെ ആക്രമിച്ച കേസിൽ അപ്പീൽ, ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
എഞ്ചിൻ ഓയിൽ,ലൂബ്രിക്കൻ്റ് എന്നിവയുടെ വില കൂടും; വിതരണക്കാർക്ക് കത്ത് നൽകി ഐഒസി
പെട്രോളിയം വിലവർദ്ധന; എഞ്ചിൻ ഓയിൽ,ലൂബ്രിക്കൻ്റ് എന്നിവയുടെ വില കൂടും; വിതരണക്കാർക്ക് കത്ത് നൽകി ഐഒസി
ഖത്തറിൽ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചു, 313 പേർ അറസ്റ്റിൽ
അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കൽ, പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ രാജ്യക്കാരായ 313 പേരെ ഖത്തർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
'ഗണേഷ് കുമാർ രാജി വയ്ക്കുക'; പ്രതിഷേധവുമായി യുഡിഎഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി
'രാജിവയ്ക്കൂ... പുറത്തുപോകൂ, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം'; ഗണേഷ് കുമാറിനെതിരെ യുഡിഎഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം, ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ
ഇത്തരം പ്രശ്നം ഉണ്ടാകുമ്പോൾ പൊലീസ് പ്രതിയെ സലൂട്ട് ചെയ്യുകയാണോ വേണ്ടത്?ജെബി മേത്തർ
ഇങ്ങനെയൊരു അനുഭവം സ്ത്രീക്ക് ഉണ്ടായി പൊലീസിനെ വിളിക്കുമ്പോൾ പ്രതിയെ സലൂട്ട് ചെയ്യുകയാണോ വേണ്ടതെന്ന് നമ്മൾ ചർച്ച ചെയ്യണം, മുഖ്യമന്ത്രി മറുപടി പറയണം ? ജെബി മേത്തർ
ലോക്സഭയിൽ ബഹളം; പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ
ലോക്സഭയിൽ ബഹളം; പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ; വോട്ട് മോഷണം അവസാനിപ്പിക്കണം എന്നാവശ്യം
ട്രെയിനില്‍ റീല്‍സ് ചിത്രീകരണം: രണ്ടുപേര്‍ക്കെതിരെ കേസ്
ആലുവ : ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര് പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്മോന് (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും
മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ ഗാർഹിക പീഡന ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കാത്തതിനെ രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാൻ അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടികയില്‍ പേര് ചേർക്കാൻ അർഹരായവർക്ക് ഇനിയും അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഹെൽത്തി & ടേസ്റ്റി: മത്തൻ ഇല റെസിപ്പി
ഹെൽത്തി & ടേസ്റ്റി: മത്തൻ ഇല റെസിപ്പി
വിരമിച്ച ജീവനക്കാരുടെ പെൻഷൻ അനൂകൂല്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആർടിസിയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. കെഎസ്ആർടിസി എന്തുകൊണ്ട് നഷ്ടത്തിൽ ഓടുന്നുവെന്നും നഷ്ടം സഹിച്ച് എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നവെന്നും സുപ്രീംകോടതി ചോദിച്ചു.
പെൺഅനുഭവങ്ങളുമായി അമ്മയും മകളും: ശ്രദ്ധേയമാകുന്നു ചിത്രപ്രദര്‍ശനം
കോട്ടയം: അമ്മയുടെയും മകളുടെയും ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കോട്ടയം സ്വദേശികളായ ലേഖയും മകള്‍ ചിത്രലേഖയുമാണ് വര്‍ണവിസ്മയങ്ങളുമായി ആസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന 21 ചിത്രകാരികളുടെ പ്രദര്‍ശനത്തിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീയുടെ ആത്മസൗന്ദര്യവും വന്യതയും വശ്യതയുമെല്ലാം ഇഴചേർന്ന 40ലധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍, സ്ത്രീയുടെ അകംപുറങ്ങളെഴുതുന്ന അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി. സ്ത്രീ ജീവിതങ്ങളെ ഉയരെ പറക്കാന്‍ പ്രേരിപ്പിക്കുന്ന പട്ടം പറത്തുന്ന സ്ത്രീകളുടെ ചിത്രവും, സ്വാതന്ത്ര്യം വിളിച്ചോതുന്ന പെണ്‍ജീവിതങ്ങളെ തുറന്നുകാട്ടുന്നതും എന്നാല്‍ അടിവേരുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചിത്രവും സമകാലിക അനുഭവങ്ങളെ തുറന്നുകാണിക്കുന്നതായി. മുന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളില്‍ ആര്‍ട്ട് അധ്യാപികയാണ് ലേഖ. മകള്‍ ചിത്രലേഖ മാന്നാനം കെഇ കോളജില്‍ ബിരുദവിദ്യാര്‍ഥിനിയാണ്. കാര്‍മലഗിരി സിഎംഐ പബ്ലിക് സ്കൂള്‍ ആര്‍ട്ട് അധ്യാപകനായ ലേഖയുടെ ഭര്‍ത്താവ് ടി.എസ്. മനോജും ചിത്രകാരനാണ്. ഇവരുടെ മകന്… The post പെൺഅനുഭവങ്ങളുമായി അമ്മയും മകളും: ശ്രദ്ധേയമാകുന്നു ചിത്രപ്രദര്‍ശനം appeared first on RashtraDeepika .
ഒരു ജോലിയിൽ എത്രകാലം? ജെൻ സി 'ലില്ലി പാഡിംഗ്' പരീക്ഷിക്കുമ്പോൾ തൊഴിൽ വിപണി മാറുന്നുവോ!
ഒരു സ്ഥാപനത്തിൽ തന്നെ വർഷങ്ങളോളം ജോലി ചെയ്യുന്ന പഴയ ശൈലിക്ക് ജെൻ സി വിട നൽകുകയാണ്. കരിയർ വളർച്ചയും മികച്ച ശമ്പളവും ലക്ഷ്യമിട്ട് ഓരോ രണ്ട് വർഷം കൂടുമ്പോഴും ജോലി മാറുന്ന 'ലില്ലി പാഡിംഗ്' എന്ന പ്രവണത പ്രൊഫഷണൽ ലോകത്ത് തരംഗമാകുന്നു.
എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉടൻ!
രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിക്കാൻ സാധ്യത. നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് അയച്ച കത്താണ് വാർത്തകൾക്ക് ആധാരമായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും, ആഗോള വിപണിയിൽ രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ എണ്ണ വിപണിയെ സാരമായി ബാധിച്ചിരിക്കുന്നുവെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.
ചെളിക്കൊപ്പം വിഴുങ്ങിയ സ്വർണ്ണത്തരികൾ; താറാവിന്റെ വയറ്റിൽ വിലപിടിപ്പുള്ള തങ്കം
കുട്ടിക്കാലത്ത് സ്വർണ്ണമുട്ടയിടുന്ന താറാവിന്റെ കഥ കേൾക്കാത്തവരായി ആരും ഉണ്ടാവില്ല . എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരു താറാവിന്റെ വയറ്റിൽ നിന്നും സ്വർണ്ണം ലഭിച്ചാലോ? കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലൂങ്വി കൗണ്ടിയിലെ ഒരു വീട്ടിൽ വളർത്തിയ താറാവിനെ കശാപ്പ് ചെയ്തപ്പോഴാണ് ആ നിധി കണ്ടെത്തിയത്.
മഹാരാഷ്ട്രയില്‍ ബോര്‍ഡ് പരീക്ഷകളില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി നടത്തിയതിന് 81 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.
കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾ വിജയവുമായി മുന്നേറി.
അംഗത്വം പുതുക്കാതെ ജി സുധാകരന്; അനുനയനീക്കം സിപിഎം അവസാനിപ്പിക്കുന്നു
സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ പാർട്ടിയിൽ സജീവമാക്കാനുള്ള അനുനയ നീക്കങ്ങളിൽ നിന്ന് സിപിഐഎം പിന്മാറുന്നു. ദീർഘകാലമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഈ തീരുമാനത്തിലെത്തിയത്. ഇതോടെ സുധാകരനും പാർട്ടിയും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.63 വർഷത്തെ പാർട്ടി പാരമ്പര്യമുള്ള ജി. സുധാകരൻ ഇത്തവണ അംഗത്വം പുതുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ്. മാർച്ച് 31 വരെ സമയം ഉണ്ടെങ്കിലും പാർട്ടി അനുഭാവിയായി തുടരാനാണ് താൽപ്പര്യമെന്ന് അദ്ദേഹം അറിയിച്ചു.സുധാകരന്റെ […] The post അംഗത്വം പുതുക്കാതെ ജി സുധാകരന്; അനുനയനീക്കം സിപിഎം അവസാനിപ്പിക്കുന്നു appeared first on ഇവാർത്ത | Evartha .
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന് ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ സ്വീകരിച്ചത്. ഇതോടെ നടന് ദിലീപ് അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ദിലീപ്, ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ വിചാരണക്കോടതി തള്ളിയത് നിസ്സാര കാരണങ്ങള്‍ നിരത്തിയാണെന്നും, ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന നിരീക്ഷണം തെറ്റാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിചാരണക്കോടതി വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചിട്ടുള്ളത്. ദിലീപ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചതോടെ കേസില്‍ വീണ്ടും നിയമപോരാട്ടം കടുക്കുമെന്ന് ഉറപ്പായി.
മന്ത്രിസ്ഥാനം തെറിക്കുമെന്നായപ്പോൾ…മാപ്പ്.. മാപ്പ്.. ; ‘ഗണേഷ് വിഷയ’ത്തിൽ സിനിമാസ്റ്റൈൽ ഒത്തുതീർപ്പ്
തിരുവനന്തപുരം: സി.പി.ഐ
പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം രാഹുല്‍ സദാശിവൻ?
രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്.
ടീം ഹാപ്പിയല്ലെങ്കില്‍ പിന്നെ തുടര്‍ന്നിട്ട് കാര്യമില്ല
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യ ബിന്ദു മേനോനോട് മന്ത്രി ക്ഷമാപണം നടത്തി
വിവാദങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി.കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. സംഭവത്തിൽ ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.അതേസമയം, വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു.മന്ത്രി ക്ഷമാപണം […] The post ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യ ബിന്ദു മേനോനോട് മന്ത്രി ക്ഷമാപണം നടത്തി appeared first on ഇവാർത്ത | Evartha .
താരൻ വിട്ടുമാറുന്നില്ലേ? സപ്പോട്ട കുരുവും ആവണക്കെണ്ണയും ചേർത്തുള്ള ഈ മാന്ത്രികക്കൂട്ട് പരീക്ഷിക്കൂ
100 ഗ്രാം സപ്പോട്ടയിൽ 83 കലോറി അടങ്ങിയിരിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമാണ് സപ്പോട്ട. വിറ്റാമിൻ എ, സി, നിയാസിൻ, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, ധാതുക്കളായ ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ് എന്നിവ സമ്പന്നമായ അളവിൽ അടങ്ങിയതാണ് ഈ പഴം
ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു മുടി കൊഴിച്ചിൽ മാറ്റിനിർത്താം
ഏറെ സ്വാദിഷ്ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ് പ്ലം. രുചികരമായ ഈ പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പോഷകങ്ങളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴമായും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. ഉണക്കിയ പ്ലം പഴം നിങ്ങൾ കഴിച്ചിട്ടുണ്ടോ? പോഷകങ്ങളും ആന്റിയോക്സിഡന്റ്സും അടങ്ങിയ പ്ലം പഴം ഉണക്കി കഴിച്ചാൽ പത്തിരട്ടി ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.
മുറിവുകൾ ഉണങ്ങാൻ താമസമോ?എങ്കിൽ ഇത് കഴിക്കാൻ മറക്കരുത്
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. വെറും ഒരു പഴം എന്നതിനേക്കാൾ ഉപരിയായി ധാരാളം ഗുണങ്ങൾ ഓറഞ്ചിലുണ്ട്. അവ നിങ്ങളുടെ ഭക്ഷണം, നിങ്ങളുടെ സൗന്ദര്യസംരക്ഷണം എന്നിവയുടെ ഭാഗമായി എളുപ്പത്തിൽ ഉപയോഗിക്കാം. എന്തിനേറെ, രുചികരമായ കേക്കുകൾ അലങ്കരിക്കുവാൻ വരെ ഈ പ്രിയപ്പെട്ട പഴം നിങ്ങൾക്ക് ഉപയോഗിക്കാം. ലോകമെമ്പാടും 600 ലധികം ഇനങ്ങളിൽ ഓറഞ്ച് ലഭ്യമാണ്. ഈ സുവർണ്ണ പഴം നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന തരത്തിലുള്ള ഏതൊക്കെ പോഷകങ്ങൾ നൽകുന്നുവെന്ന് നമുക്ക് നോക്കാം.
ദോഹ: അടുത്ത രണ്ട് ദിവസത്തേക്ക് ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്നും സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇന്ന് ഡല്‍ഹി, കൊച്ചി , മുംബൈ എന്നിവിടങ്ങളിലേക്കാണ് എയര്‍വേയ്സ് സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍വേയേസ് അറിയിച്ചു.ആകെ പത്ത് സര്‍വീസാണ് ഇന്ന് നടക്കുക. 10ല്‍ മൂന്നെണ്ണം ഇന്ത്യയിലേക്കാണെന്നുള്ളതാണ് ആശ്വാസം. 15 സര്‍വീസുകള്‍ നാളെ നടക്കും. അതില്‍ ഡല്‍ഹി, മുംബൈ, കൊച്ചി എന്നിങ്ങനെ ഉള്‍പ്പെടും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരോ ഇനിയും ബുക്ക് ചെയ്ത് പാസഞ്ചര്‍ ലിസ്റ്റിലേക്ക് ഉള്‍പ്പെടാന്‍ കഴിയുന്നവര്‍ (ഇതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഫണ്ട്) എന്നിവര്‍ മാത്രമെ എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ടതുള്ളു എന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്നും തിരിച്ച് ദോഹയിലേക്ക് പോകാന്‍ അടുത്ത മൂന്ന് ദിവസം അവസരമുണ്ടാകും. ഇന്നും നാളെയും മറ്റന്നാളുമാണ് സര്‍വീസുള്ളത്. ഇത്തരത്തില്‍ 3 ദിവസത്തേക്കുള്ള ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഡല്‍ഹിയില്‍ നിന്നു ദോഹയിലേക്ക് സര്‍വീസ് നടത്തും.മറ്റന്നാള്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹി മുംബൈ എന്നിവിടങ്ങളില്‍ നിന്നും എയര്‍വേയ്സ് സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.
പന്തളം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവനന്തപുരം സ്വദേശിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.തുമ്പമണിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന യുവതിയെയാണ് ഇന്നലെ രാവിലെ എട്ടോടെ തുമ്പമൺ പഞ്ചായത്ത് ഓഫീസിനു സമീപത്ത് ആക്രമിച്ചത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയിൽ കരിങ്ങാറ്റ കുഴിയിൽ വീട്ടിൽ സുമേഷ് (48) ആണ് പിടിയിലായത്. യുവതിയുടെ തലയ്ക്ക് വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം. തലയ്ക്ക് പൊട്ടലും ആഴത്തിൽ മുറിവും ഏറ്റ യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് സുമേഷിനെ ഉടൻതന്നെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുമായി സമേഷ് ഇഷ്ടത്തിലായിരുന്നതായി പറയുന്നു. The post ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം; കാമുകനായ യുവാവ് പോലീസ് പിടിയിൽ appeared first on RashtraDeepika .
നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ്
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക.
ഇരിങ്ങാലക്കുടയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സുവിശേഷകൻ അറസ്റ്റിൽ
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ലക്ഷണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സുവിശേഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടറെ തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ നിന്നാണ് പ്രതി പിടിയിലായത്. വിദേശത്ത് നഴ്സായ യുവതിയാണ് പീഡനത്തിന് ഇരയായത്.
അമേരിക്കയിലെ 'സൗജന്യ' വിദ്യാഭ്യാസം, പിന്നിൽ ഇങ്ങനെ ചിലത് മറഞ്ഞിരിക്കുന്നുണ്ട്; പോസ്റ്റുമായി യുവാവ്
അമേരിക്കയിലെ പൊതുവിദ്യാഭ്യാസം സൗജന്യമാണെന്ന ധാരണ ശരിയല്ല, അതിന് മറ്റ് കുറച്ച് ചിലവുകള്‍ കൂടിയുണ്ടെന്ന് ഗൂഗിൾ എഞ്ചിനീയറുടെ വെളിപ്പെടുത്തല്‍. ചര്‍ച്ചയായി പോസ്റ്റ്.
മധ്യപ്രദേശിലെ കുനോ പാർക്കിൽ ‘ജ്വാല’ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നമീബിയൻ പെൺ ചീറ്റയായ ‘ജ്വാല’ അഞ്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മാർച്ച് 9-ന് നടന്ന ഈ പ്രസവത്തോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 53 ആയി ഉയർന്നു.
'സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു'
കോട്ടയം: ഓണം ബംബര്‍ ലോട്ടറി സമ്മാനം നേടിയ പൂഞ്ഞാറിലെ ഭാഗ്യവതികള്‍ വീടും സ്ഥലവും വാങ്ങി. വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് വിഷു ബംബര്‍ എടുക്കാനൊരുങ്ങുകയാണ് അഞ്ചു ഭാഗ്യവതികളും. കഴിഞ്ഞ ഓണം ബംബറിന്റെ 50 ലക്ഷം രൂപ അടിച്ചത് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ സൂര്യ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ വനിതകള്‍ക്കായിരുന്നു. അയല്‍ക്കൂട്ടത്തിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന് പിരിവിട്ടെടുത്ത ലോട്ടറി ടിക്കറ്റിനെയാണ് ഭാഗ്യദേവ കടാക്ഷിച്ചത്. സൗമ്യ സുജീവ്, ഉഷാ മോഹനന്, രമ്യാ അനൂപ്, സാലി സാബു, ഉഷാ സാബു എന്നിവരാണ് 100 രൂപ വീതം പിരിവിട്ട് 500 രൂപയുടെ ഓണം ബംബര്‍ എടുത്തത്. 50 ലക്ഷം രൂപയുടെ നികുതി പിടിച്ച ശേഷം തുല്യമായി വീതിച്ചെടുത്തു. 6.30 ലക്ഷം രൂപ ഒരാള്‍ക്ക് ലഭിച്ചു. ഈ തുക പ്രയോജനപ്പെടുത്തി സൗമ്യയും രമ്യയും പുതിയ വീടു പണിതു. ഉഷാ സാബുവും സാലിയും സ്ഥലം വാങ്ങി. ഉഷാ… The post പൂഞ്ഞാറിലെ ഓണം ബംബര്‍ ഭാഗ്യവതികള്‍ ഹാപ്പിയാണ്; വിഷു ബംബറിലും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി യുവതികൾ appeared first on RashtraDeepika .
സയണിസ്റ്റും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റെനിന്റെ മരണം ആത്മഹത്യയോ, കൊലപാതകമോ? റിപോര്‍ട്ട്
ന്യൂഡല്‍ഹി: സയണിസ്റ്റും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റെനിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നതായി റിപോര്‍ട്ട്. പുതുതായി വന്ന ചില ഫെഡറല്‍ രേഖകളിലാണ് ഇക്കാര്യത്തില്‍ അന്നത്തെ മെഡിക്കല്‍ എക്ാമിനര്ക്കുണ്ടായ സംശയത്തെ ചൂണ്ടിക്കാട്ടുന്നത്. ന്യൂയോര്‍ക്ക് സിറ്റി മെഡിക്കല്‍ എക്സാമിനറായ ഡോ. ക്രിസ്റ്റിന് റോമന്‍, തെളിവുകള്‍ ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും അന്തിമ വിധി വൈകിപ്പിച്ചതായി ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ എപ്സ്റ്റെന്‍ മാന്‍ഹട്ടനിലെ മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററിലെ ജയില്‍ സെല്ലിനുള്ളില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. എന്നാല്‍ അന്നത്തെ മെഡിക്കല്‍ ഓഫീസര്റായ റോമന്‍ ചില സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലേക്ക് നയിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അന്വേഷണം നടത്താനോ അത്തരത്തിലൊരു നിഗമനത്തിലേക്ക് എത്താനോ സാധിക്കാതിരുന്നതിനാല്‍ പിന്നീട് മരണം ആത്മഹത്യയാണെന്ന് വിധിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്.
3.98 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടെ ജർമൻ നിർമ്മിത എഫ്.സി.ടി ഐസ്ട്രീം മോഡൽ സി.ടി സ്കാൻ ആണ് വയനാട് മെഡിക്കൽ കോളേജിലേക്ക് വാങ്ങിച്ചത്. അനുബന്ധ സംവിധാനങ്ങളടക്കം 7 കോടിയാണ് ആകെ ചെലവ്.
ക്യാൻസറിനെ പ്രതിരോധിക്കാൻ ബ്രൊക്കോളി
ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങളുണ്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാൾ കൂടുതൽ പ്രോട്ടീൻ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
എഐ ഓഫീസ് സേവനങ്ങള്‍ക്ക് 'ഇ7' പ്ലാന്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
റെഡ്മണ്ട്: നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സോഫ്റ്റ്വെയര് പ്ലാന്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. 'ഇ7' എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാനിലൂടെ കമ്പനിയുടെ എഐ ടൂളുകള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഓഫീസ് ജോലികള്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ഒരൊറ്റ പ്ലാനില്‍ ഉള്‍പ്പെടുത്തിയതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന വേര്‍ഡ്, എക്സല്‍ തുടങ്ങിയ ടൂളുകള്‍ക്കൊപ്പം കമ്പനിയുടെ എഐ സഹായി കോ-പൈലറ്റ് സേവനവും ഈ പ്ലാനില്‍ ലഭ്യമാകും. കൂടാതെ ഒരു സ്ഥാപനത്തിനുള്ളില്‍ ജീവനക്കാര്‍ എഐ ടൂളുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഉപഭോക്താവിന് പ്രതിമാസം 99 ഡോളര്‍ (ഏകദേശം 9,137 രൂപ)യാണ് ഈ സേവനത്തിനായി ചെലവാക്കേണ്ടത്. മൈക്രോസോഫ്റ്റിന്റെ മുന്‍ ഫ്ലാഗ്ഷിപ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏകദേശം 65 ശതമാനം കൂടുതല്‍ വിലയുള്ളതാണ്. എങ്കിലും എഐയുടെ സഹായത്തോടെ ഓഫീസ് ജോലികള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയിലും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതിനാല്‍ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഈ പ്ലാനിലേക്ക് മാറുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ടെക് ലോകത്ത് എഐ അധിഷ്ഠിത സേവനങ്ങള്‍ വേഗത്തില്‍ വളരുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം എതിരാളികളായ ഗൂഗിള്‍ അടക്കമുള്ള മറ്റ് എഐ കമ്പനികള്‍ക്ക് കടുത്ത മല്സരമാവുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുകീറിയതായി പരാതി
ലഖ്നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി(26)യുടെ മൃതദേഹമാണ് എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. സ്ഥലത്തെത്തിയ ആശുപത്രി അധികൃതര്‍, വിഷയം അന്വേഷിക്കുമെന്നും അശ്രദ്ധ കാണിച്ചതായി കണ്ടെത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുടുംബത്തിന് ഉറപ്പ് നല്കി. ഞായറാഴ്ച രാവിലെ അഭിഷേക് മാലി തൂങ്ങിമരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മൃതദേഹം ഫ്രീസറില്‍ വയ്ക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മൃതദേഹം ഐസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം എടുക്കാന്‍ കുടുംബം ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന് കിഷോര്‍ പറഞ്ഞു. ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ അത് എലികള്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിങ് പറഞ്ഞു.
മിനിറ്റുകൾക്കുള്ളിൽ ഫ്രഷ് പനീർ
പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോഴാണ് പലപ്പോഴും പിരിഞ്ഞു പോകാറുള്ളത്. ഇത് നിങ്ങൾ എന്താണ് ചെയ്യാറുള്ളത്. ചിലർ തൈരാക്കാൻ മാറ്റി വയ്ക്കും. എന്നാൽ കുറച്ചധികം ഉണ്ടെങ്കിൽ പകുതി കളയും.
രസവളത്തെ അകറ്റി നിർത്തി; മുരുകേശന്റെ ജൈവ മാതൃകയ്ക്ക് സ്പൈസസ് ബോര്‍ഡ് പുരസ്കാരം
ഇടുക്കി: ജൈവ രീതിയിലൂടെ ഏലം കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച നരിയമ്പാറ സ്വര്‍ണവിലാസം സ്വദേശി ലാല്‍ ഇല്ലം മുരുകേശന് സ്പൈസസ് ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്. ചെറുകിട ഏലം കര്‍ഷകനുള്ള 50,000 രൂപയും ഫലകവും പ്രശ്സതി പത്രവുമടങ്ങുന്ന അവാര്‍ഡ് ഇന്നു നെടുങ്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുരുകേശന് ഏറ്റുവാങ്ങും. തന്റെ ആറരയേക്കര്‍ വരുന്ന ഏലത്തോട്ടത്തില്‍ രാസവളപ്രയോഗമോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് മുരുകേശന് കൃഷി ചെയ്യുന്നത്. തമിഴ്നാട് ഗൂഡല്ലൂരില്നിന്നാണ് മുരുകേശന് ഇടുക്കിയിലെത്തുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം പിതാവിന്റെ പാത പിന്തുടര്ന്ന് ഏലം കൃഷിയിലേക്ക് കടക്കുകയായിരുന്നു. മികച്ച വിളവു നല്കുന്ന ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് ആണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഉത്പാദനം അല്‍പ്പം കുറഞ്ഞാലും വര്‍ഷങ്ങളായി പിന്തുടര്ന്നു വരുന്ന പതിവു ജൈവ രീതിയില്‍നിന്ന് അണുവിട പിന്മാറാന് മുരുകേശന് തയാറല്ല. പശുക്കളുടെ ചാണകവും മൂത്രവും പഞ്ചഗവ്യവും ജീവാമൃതവുമാണ് പ്രധാനമായും വളമായി… The post രസവളത്തെ അകറ്റി നിർത്തി; മുരുകേശന്റെ ജൈവ മാതൃകയ്ക്ക് സ്പൈസസ് ബോര്‍ഡ് പുരസ്കാരം appeared first on RashtraDeepika .
നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ്
സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക.
ആസിഡ് ആക്രമണ ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് പ്രത്യേക നയം രൂപീകരിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രിംകോടതി നിര്‍ദേശിച്ചു. ജോലി നല്കാന് പ്രായോഗികമായ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ഇരകള്‍ക്ക് ഉപജീവനത്തിനായി പ്രതിമാസ അലവന്‍സ് നല്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ചേര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. ആസിഡ് ആക്രമണ ഇരകളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലോ ഏജന്‍സികളിലോ ജോലി നല്കുന്ന പദ്ധതി ഇതുവരെ എന്തുകൊണ്ട് രൂപീകരിച്ചിട്ടില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീന് മാലിക് സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രധാന നിര്‍ദേശങ്ങള്‍ കോടതിയില്‍ നിന്നും ഉണ്ടായത്. സുപ്രിംകോടതിയുടെ അഭ്യര്‍ഥന പ്രകാരം സീനിയര്‍ അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്രയാണ് ഷഹീന് മാലിക്കിന് വേണ്ടി സൗജന്യമായി ഹാജരായത്. ഹരജിയില്‍ ഇരകള്‍ നേരിടുന്ന മറ്റു പ്രയാസങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിറ്റല്‍ വെരിഫിക്കേഷനായി കണ്ണുകളുടെ കൃഷ്ണമണി സ്കാന്‍ ചെയ്യുക, കണ്ണ് ചിമ്മുക, വിരലടയാളം നല്‍കുക തുടങ്ങിയ പ്രക്രിയകള്‍ ആസിഡ് ആക്രമണ ഇരകള്‍ക്ക് പലപ്പോഴും സാധ്യമല്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പകരമായി കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും ലളിതവുമായ ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരണമെന്നും ഇരകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളില്‍ കുറ്റവാളികള്‍ക്ക് നല്കുന്ന ശിക്ഷ കൂടുതല്‍ കടുപ്പമുള്ളതാക്കണമെന്നും കോടതി നിരീക്ഷിച്ചു. കുറ്റവാളികളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് അവ വിറ്റ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചും പരിഗണിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബാങ്ക് അക്കൗണ്ട് തുറക്കല്‍, ആധാര്‍ കാര്‍ഡ് എടുക്കല്‍, പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്, മൊബൈല്‍ സിം കാര്‍ഡ് വാങ്ങല്‍ തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ പോലും ആസിഡ് ആക്രമണ ഇരകള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ കേസില്‍ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതിനെത്തുടര്‍ന്നാണ് ഷഹീന് മാലിക് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മറുപടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ്ണവില കൂടുന്നു ; ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർധനവ് .ഡോളറിന്റെ മൂല്യം കുറഞ്ഞതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും രൂപ കരുത്താർജ്ജിച്ചതുമാണ് ഇന്ന് സ്വർണ്ണവില ഉയരാൻ പ്രധാന കാരണങ്ങളായത്. സ്വർണ്ണം പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി
കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റില്‍
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റില്‍. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനില്‍ സജിത്ത് പോറ്റി(40)യെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
മന്ത്രി ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തിയതോടെ വിവാദം ഒത്തുതീർപ്പിലേക്ക്. തനിക്ക് പരാതിയില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ബിന്ദു മേനോൻ പ്രതികരിച്ചു. എന്നാൽ ഗണേഷിനെ പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍
വിനായക് ശശികുമാര്‍ ദൃശ്യത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം തുർക്കിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ മിസൈൽ ആക്രമണമാണിത്.
സഞ്ജുവിനെ പ്രശംസകൊണ്ട് മൂടി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമിനും പ്രത്യേക അഭിനന്ദനം
ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ മുൻ പാകിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദി പ്രശംസിച്ചു. സഞ്ജു സാംസണിന്റെ പക്വതയാർന്ന അസാധാരണ പ്രകടനത്തെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരേയൊരു ഇതിഹാസമേ ഉള്ളെന്ന് വീണ്ടും അടിവരയിടുന്ന മുഹൂര്‍ത്തമായിരുന്നു അഹമ്മദാബാദില്‍ അരങ്ങേറിയ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനല്‍. ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍ ജയത്തിലൂടെ മൂന്നാം തവണയും ട്വന്റി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചായത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ സഹായിച്ചെന്ന വെളിപ്പെടുത്തലാണ് സഞ്ജു നടത്തിയത്. സച്ചിന് സാറുമായി കഴിഞ്ഞ രണ്ടു മാസത്തോളം ഞാന്‍ നിരന്തരം കോണ്ടാക്ട് ചെയ്തിരുന്നു. ഫൈനലിന്റെ തലേദിവസവും കോണ്ടാക്ട് ചെയ്തു. 2011 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരം സച്ചിന്റെ മാനസിക പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു; യുവരാജ് സിംഗ്. 2011 ലോകകപ്പിനു തൊട്ടുമുമ്പ് ഫോം നഷ്ടപ്പെട്ട് നട്ടംതിരിഞ്ഞ, കാന്‍സര്‍ പ്രശ്നങ്ങള്‍ അലട്ടിയ യുവരാജിനു മാനസികമായി എല്ലാ പിന്തുണയും സച്ചിനായിരുന്നു നല്‍കിയത്. 2011… The post ‘ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, സച്ചിന് സാർ നന്നായി പിന്തുണച്ചു, അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്ന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിലും വലുത് എന്താണുള്ളത്’: സഞ്ജു സാംസണ് appeared first on RashtraDeepika .
മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എംഎൽ അശ്വിനിയുടെ പരാതി.
ചപ്പാത്തിക്കും ഫ്രൈഡ് റൈസിനും ബെസ്റ്റ് കൂട്ടുകാരൻ
ചപ്പാത്തിക്കും ഫ്രൈഡ് റൈസിനും ബെസ്റ്റ് കൂട്ടുകാരൻ
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. എംപി സ്ഥാനത്തുള്ളവർ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ച സാഹചര്യത്തിൽ കെ.സുധാകരൻ മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമാണ്. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരില്‍ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെയും പങ്കുവച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തിനായി സ്ക്രീനിംഗ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. The post നൂറല്ല, നൂറ്റിപ്പത്ത് ശതമാനം വിശ്വാസം; നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന് ആവർത്തിച്ച് കെ. സുധാകരൻ appeared first on RashtraDeepika .
വെള്ളരിക്കയുടെ തൊലി കളയരുത്, ഇങ്ങനെയൊക്കെ ഉപയോഗിക്കാം
വെള്ളരിക്കയുടെ തൊലി കളയരുത്, ഇങ്ങനെയൊക്കെ ഉപയോഗിക്കാം.
'കുറേ കളിക്ക് വലിച്ചടിച്ചു നോക്കി, നടന്നില്ല
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
പവന് 520 രൂപ വര്‍ധിച്ച് 1,19,080 രൂപയായി
ഗണേഷ് സെക്രട്ടറിയേറ്റിൽ ; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നു
ഗണേഷ് സെക്രട്ടറിയേറ്റിൽ ; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നു; യോഗത്തിന് ശേഷം ഗണേഷ്കുമാർ മുഖ്യമന്ത്രിയെ കാണാൻ സാധ്യത
പ്രമേഹരോഗികൾക്ക് അമൃത്; രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ പാവയ്ക്ക ജ്യൂസ് ശീലമാക്കാം
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതൽ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിൻ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണപ്രദമാണ് പാവയ്ക്കാ ജ്യൂസ് ആയി കഴിക്കുന്നതും. പാവയ്ക്കയുടെ ചില ഗുണങ്ങൾ അറിയാം.
കുടുംബ പ്രശ്നമെന്ന വാദത്തിൽ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും? മാപ്പിൽ തീരുമോ എല്ലാം?
കുടുംബ പ്രശ്നമെന്ന വാദത്തിൽ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും? മാപ്പിൽ കോംപ്ലിന്റ്സ് ആക്കിയോ? മന്ത്രി തുടരുന്നതിൽ സിപിഐക്ക് അതൃപ്തി
കാനഡയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ യഥാർത്ഥ ജീവിത സാഹചര്യങ്ങള്‍ യുവാവ് തുറന്നു പറയുന്നതും കാണാം. ബന്ധുക്കള്‍ തന്നില്‍ നിന്നും ഒരുപാട് ആഗ്രഹിക്കുന്നു താന്‍ ചോറും പരിപ്പും വച്ചു കഴിച്ചാണ് ജീവിക്കുന്നതെന്നും യുവാവ്.
ഭാര്യയോട് ഫോണില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍; പരാതിയില്ലെന്ന് ബിന്ദു മേനോൻ
മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വിവാദം ഒത്തുതീർപ്പിലേക്ക് .മാപ്പ് പറഞ്ഞെന്ന് ഭാര്യ ബിന്ദു മേനോൻ. ഭാര്യ ബിന്ദുവുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.മാപ്പ് പറഞ്ഞെന്ന് ഭാര്യ ബിന്ദു മേനോൻ.
ഗണേഷിനെതിരായ പരാതി ഒത്തുതീർപ്പിലേക്ക്; മന്ത്രി വിളിച്ചതായി ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട്
മന്ത്രി സ്ഥാനം സേഫോ? ഗണേഷിനെതിരായ പരാതി ഒത്തുതീർപ്പിലേക്ക്; മന്ത്രി വിളിച്ച് മാപ്പ് പറഞ്ഞതായി ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട്
സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നേതൃത്വം പറയും: എൽദോസ് കുന്നപ്പിള്ളി Eldhose Kunnappilly
ഇതൊരു ജനാധിപത്യ പാർട്ടിയല്ലേ...അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, പെരുമ്പാവൂരിലെ സാഹചര്യം കോൺഗ്രസിന് അനുകൂലം: എൽദോസ് കുന്നപ്പിള്ളി Eldhose Kunnappilly | Kerala Election 2026| Ernakulam
ഭാര്യയോട് മാപ്പ് പറഞ്ഞ് മന്ത്രി; ഗണേഷ് കുമാറിന് എതിരായ വിവാദത്തിൽ വൻ വഴിത്തിരിവ് | KB Ganesh Kumar
ഭാര്യയോട് മാപ്പ് പറഞ്ഞ് മന്ത്രി; ഗണേഷ് കുമാറിന് എതിരായ വിവാദത്തിൽ വൻ വഴിത്തിരിവ്, പരാതി ഒത്തുതീർപ്പിലേക്ക്
ഇറാനുമായുള്ള യുദ്ധം; പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ് | Iran - Israel Conflict
ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്; യുദ്ധം അവസാനിക്കുന്നതായി ആദ്യ പ്രസ്താവന; പിന്നാലെ ശത്രുവിനെ പൂർണമായും ഇല്ലാതാക്കുമെന്നും ട്രംപ്
അട്ടപ്പാടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഡേറ്റാചോര്‍ച്ചാ വിവാദത്തില്‍ സര്‍ക്കാരിന് ആശ്വാസം ; എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഡേറ്റചോര്‍ച്ച വിവാദത്തില്‍ സര്‍ക്കാരിന് വലിയ ആശ്വാസവുമായി ഹൈക്കോടതി. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച ഹര്‍ജി തള്ളി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നമ്പറിലേക്ക് അയച്ച സന്ദേശം നിയമവിരുദ്ധമാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഡാറ്റാചോര്‍ച്ച സംഭവിച്ചതില്‍ തെളിവില്ലെന്നും കോടതി പറഞ്ഞു. സിഎംഒ സന്ദേശം അയയ്ക്കുന്നത് നല്ല ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നും ചോദിച്ചു. സന്ദേശം അയയ്ക്കുന്നത് ഏതെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമല്ലെന്നും എന്തെങ്കിലും തെരഞ്ഞെടുപ്പ് ആഹ്വാനം അതില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നേരത്തേ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം കോടതി കേട്ടിരുന്നു. ഐടി മിഷനാണ് സന്ദേശം അയയ്ക്കാനുള്ള ചുമതലയെന്നും ജീവനക്കാരുടെ തലവനാണ് മുഖ്യമന്ത്രി എന്നും ശമ്പളത്തിന് വേണ്ടി മാത്രമായിട്ടല്ല സ്പാര്‍ക്കിന് വ്യക്തിഗത വിവരങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് കൂടിയാണെന്നും ആയിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. മുഖ്യമന്ത്രിയുെട ഫോട്ടോ മാത്രമാണ് സന്ദേശത്തില്‍ ഉള്ളതെന്നും ഡേറ്റ ഏതെങ്കിലും കാര്യത്തിനായി ദുരുപയോഗം ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം ഇനിയും സര്‍ക്കാര്‍ അയയ്ക്കാനിരിക്കുന്ന സന്ദേശത്തിന് അനുമതി നല്‍കുകയും ചെയ്തു. വയനാട് ദുരന്തത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ദുരിതാശ്വാസനിധിയിലേക്ക് പണം അയച്ചവര്‍ക്ക് വേണ്ടിയുള്ളതാണ് അടുത്ത സന്ദേശം. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശത്തിനും അനുമതി നല്കി. സര്‍ക്കാരിന് ഇത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്്.
പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു.
കുവൈത്തിന് നേരെ വീണ്ടും ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു
കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഈ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കാൻ സൈന്യം അതീവ ജാഗ്രതയിലാണ്.
കരൂർ കേസ് : ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം വേണമെന്ന് വിജയ്
കരൂർ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം വേണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. ചോദ്യം ചെയ്യൽ ന്യൂഡൽഹിക്ക് പകരം ചെന്നൈയിൽവെച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാം വട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ നിർദേശിച്ചതിനു പിന്നാലെയാണ് വിജയ് സാവകാശം തേടിയത്.

32 C