SENSEX
NIFTY
GOLD
USD/INR

Weather

32    C
... ...View News by News Source

മരണാനന്തരം ശരീരം ദാനം ചെയ്യാന്‍ സന്നദ്ധരായി അധ്യാപകൻ പ്രമോദും കുടുംബവും

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്ക് ശരീരം ദാനംചെയ്ത ു കൊണ്ടുള്ള സമ്മതപത്രം അധ്യാപകനായ പ്രമോദ്കുമാര്‍ കൈമാറുന്നു. കോന്നി: വൈദ്യശാസ്ത്ര പഠനത്തിനായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മരണശേഷം തന്‍റെയും കുടുംബാംഗങ്ങളുടെയും ശരീരം ദാനംചെയ്യാനുള്ള സമ്മതപത്രം കൈമാറി കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പ്രമോദ് കുമാർ. അദ്ദേഹത്തോടൊപ്പം ഭാര്യ രമ്യ, പിതാവ് കെ. തങ്കപ്പക്കുറുപ്പ്, മാതാവ് രാധാമണിയമ്മ എന്നിവരാണ് കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്ക് ശരീരം ദാനംചെയ്യാന്‍ സന്നദ്ധത അറിയിച്ചത്. അധ്യാപക പരിശീലകൻ, എഴുത്തുകാരന്‍, മോട്ടിവേഷണല്‍ സ്പീക്കർ, മത്സരപരീക്ഷാ പരിശീലകന്‍, കോളമിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായ പ്രമോദ് കുമാര്‍ തന്‍റെ വിദ്യാര്‍ഥികള്‍ക്കു കൂടി പ്രചോദനമേകാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പറഞ്ഞു. വാഴമുട്ടം നാഷണല്‍ യുപിസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ അമേയ പ്രമോദ് മകളും, ബംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനായ പ്രവീണ്‍ കുമാര്‍ സഹോദരനുമാണ്. The post മരണാനന്തരം ശരീരം ദാനം ചെയ്യാന്‍ സന്നദ്ധരായി അധ്യാപകൻ പ്രമോദും കുടുംബവും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 3:33 pm

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാക്ക് പോരാട്ടം ഉറപ്പായതോടെ ആരാധകര്‍ ആവേശത്തില്‍; കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് തീവില; കൊച്ചിയില്‍ നിന്ന് 40,000! വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തുകാലം

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ആഴ്ചകള്‍ നീണ്ട ബഹിഷ്‌കരണ നാടകത്തിന് ശേഷം ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കാമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചതോടെ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിലാണ്. അതേ സമയം ഇന്ത്യ-പാക് പോരാട്ടം ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റയടിക്ക് ആറിരട്ടിയോളമാണ് വര്‍ധന. തീ വിലയായിട്ടും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീരുകയാണെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറക്കാനും തിരിച്ചും കുറഞ്ഞത് 40,000 രൂപ നല്‍കേണ്ടിവരും. തിരുവനന്തപുരം-കൊളംബോ റൂട്ടിലും സമാന നിരക്കാണ്. കോഴിക്കോട് നിന്ന് കൊളംബോയിലേക്ക് പോകാന്‍ കുറഞ്ഞത് 32,000 രൂപയും നല്‍കേണ്ടിവരും. മുംബൈയില്‍ നിന്നാണെങ്കില്‍ എയര്‍ ഇന്ത്യയ്ക്ക് 60,000 രൂപയാണ് റൗണ്ട് ട്രിപ്പിന് വേണ്ടിവരിക. ചണ്ഡിഗഡില്‍ നിന്നാണെങ്കില്‍ 63,000 രൂപയും നല്‍കണം. ഇന്‍ഡിഗോ നിരക്ക് 70000 - 74000 വരെയും. ഡല്‍ഹിയില്‍ നിന്നാണെങ്കില്‍ 40000 - 45000 രൂപയും ആകും. ആഴ്ചകള്‍ നീണ്ട ബഹിഷ്‌കരണ നാടകത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാമെന്ന് സമ്മതിച്ചത്. 'ക്രിക്കറ്റിന്റെ സ്പിരിറ്റ്' ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. 'വിവിധ തലങ്ങളില്‍ നടന്ന ഉന്നതതല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും സുഹൃദ് രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചും ഫെബ്രുവരി 15 ന് ഐസിസി നിശ്ചയിച്ച മല്‍സരത്തില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ ക്രിക്കറ്റ് ടീമിന് അനുവാദം നല്‍കിയിരിക്കുന്നു' - എന്നാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ എമിറ്റേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ബിസിബിയും പിസിബിക്ക് ഇമെയില്‍ വഴി ബഹിഷ്‌കരണ നീക്കത്തിലുള്ള വിയോജിപ്പ് അറിയിച്ചു. ഗാലറിയിലെ ആവേശം നേരിട്ടു കാണാന്‍ പണം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.ഡിപ്ലോമസിയും 'ക്രിക്കറ്റ് സ്പിരിറ്റും'മത്സരം ബഹിഷ്‌കരിക്കുമെന്ന കടുത്ത നിലപാടിലായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB). എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം പാകിസ്ഥാനെ പിന്നോട്ട് വലിച്ചു. ഐസിസി ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യ-പാക് മല്‍സരം നടക്കുമെന്ന് തീര്‍ച്ചയായതോടെ ഒഴിവായ നഷ്ടം 174 മില്യന്‍ ഡോളറാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മല്‍സരം മുടങ്ങിയിരുന്നുവെങ്കില്‍ ബ്രോഡ്കാസ്റ്റര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുണ്ടായേക്കാമായിരുന്ന നഷ്ടമാണിത്. ബഹിഷ്‌കരണ നീക്കവുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോയിരുന്നുവെങ്കില്‍ ഈ തുക ഐസിസി നല്‍കേണ്ടി വരുമായിരുന്നു. അങ്ങനെയെങ്കില്‍ തുക പിസിബിക്കുള്ള വാര്‍ഷിക വിഹിതം കട്ട് ചെയ്തും പിഴ ഈടാക്കിയും വകയിരുത്താമെന്നാണ് തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് ആത്മഹത്യാപരമാകുമായിരുന്നു.

മറുനാടൻ മലയാളീ 10 Feb 2026 3:32 pm

ജ്യോതിഷാലയത്തിലെ ചുവരിൽ ചോരപ്പാടുകള്‍; ജോത്സ്യൻ മുരാരി തന്ത്രി പെണ്‍കുട്ടിയെ മര്‍ദിച്ചോയെന്നും അന്വേഷിക്കും

കൊല്ലത്ത് പോക്സോ കേസിൽ പിടിയിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു പെൺകുട്ടിയെ മർദിച്ചോ എന്ന് അന്വേഷിക്കും. ജ്യോതിഷാലയത്തിൽ മുറിയിലെ ചുവരിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയ 16 കാരിയെ ജോത്സ്യൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ ഇന്നലെയാണ് ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് പിടികൂടിയത്. ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്നാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെണ്ടാറിലെ മുരാരി ജ്യോതിഷാലയത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നിരധിയാളുകൾ വന്നുപോയിരുന്നു. ഇന്നലെയാണ് ബാധയൊഴിപ്പിക്കലിനായി 16 കാരിയും അമ്മയും ഇവിടെ എത്തിയത്. അമ്മയെ പുറത്തിരുത്തി കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നാണ് പരാതി. സംഭവ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോകുുകയായിരുന്നു.

മംഗളം 10 Feb 2026 3:32 pm

'എന്റെ ഡിപി ഇപ്പോഴും ചേട്ടനാണ്, അവർ രണ്ടാളും എന്നിലൂടെ ജീവിക്കുന്നു..'; സഹോദരന്മാരെ കുറിച്ച് ആശ ശരത്ത്

Actress Asha Sharath shares memories about her brothers. മരിച്ചുപോയ സഹോദരന്മാർ തന്നിലൂടെ ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി നടി ആശ ശരത്ത് പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:28 pm

കേരള സര്‍വകലാശാല വി സിക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; സംഘര്‍ഷത്തില്‍ കലാശിച്ചു

സര്‍വകലാശാല കലോത്സവം നടത്തുന്നതിന് സര്‍വകലാശാല യൂണിയന് വി സി അനുമതി നല്‍കുന്നില്ല, കായിക വിദ്യാര്‍ഥികള്‍ക്ക് ടി എ നല്‍കുന്നില്ല തുടങ്ങിയവയാണ് ആരോപണങ്ങള്‍.

സിറാജ് ലൈവ് 10 Feb 2026 3:26 pm

പൊന്നിന്റെ തിളക്കം കുറഞ്ഞു? 'സ്വര്‍ണമിനി സുരക്ഷിത താവളമല്ല, വിലയില്‍ ചാഞ്ചാട്ടം മാത്രം'

ആഗോള സമ്പദ് വ്യവസ്ഥയിലെ അസ്ഥിരതയുടെ ഘട്ടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനമാണ് സ്വര്‍ണവും വെള്ളിയും കാഴ്ചവെച്ചത്. അനിശ്ചിതത്വത്തിന്റെ സമയത്ത് സുരക്ഷിത താവളം എന്ന നിലയിലാണ് സ്വര്‍ണം പ്രവര്‍ത്തിക്കുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവും വെള്ളിയും ഇനി ഒരു തരത്തിലുള്ള സുരക്ഷിത താവളങ്ങളെയും പോലെ പെരുമാറുന്നില്ല എന്ന് വേണം കരുതാന്‍. തെറ്റ് ചെയ്യാത്ത ഞാനെന്തിന് മിണ്ടാതിരിക്കണം? ഒരു പുസ്തകം എഴുതി

ഒന്നു ഇന്ത്യ 10 Feb 2026 3:24 pm

കെമിക്കലുകളില്ല, നാച്വറൽ ഗ്ലോയിംഗ് സ്കിൻ വേണോ? തുർക്കി സുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങൾ ഇതാ

തുർക്കിയിലെ സ്ത്രീകൾ അവരുടെ സൗന്ദര്യത്തിന് പേരുകേട്ടവരാണ്. പ്രകൃതിദത്തമായ വഴികളാണ് അവർ ചർമ്മസംരക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. തുർക്കി സുന്ദരിമാരെപ്പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ പരീക്ഷിച്ച് തുടങ്ങാം.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:22 pm

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ചുവീണു

വിദ്യാർത്ഥികളുമായി സ്‌കൂളിൽ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടി തെറിച്ചുവീണത്.

സിറാജ് ലൈവ് 10 Feb 2026 3:21 pm

വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാഗ്രതാ നിർദേശവുമായി kseb

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു. 'കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും'- കുറിപ്പിൽ പറയുന്നു. കുറിപ്പ്: ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതികണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണം. കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം. വൈദ്യുതിസംബന്ധമായ ഏന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററിൽ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. ലൈസൻസുള്ള കോൺട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു. താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകൾ ഒരുക്കുമ്പോഴും വൈദ്യുതിലൈനിൽ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം. വൈദ്യുതി ലൈനുകൾക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്. വൈദ്യുതി ലൈനുകൾക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകൾ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്

മംഗളം 10 Feb 2026 3:21 pm

അത്യാധുനിക ക്യാമറയും പ്രീമിയം ലെതർ ഡിസൈനും; സാംസങ് ഗാലക്‌സി എഫ്‌70ഇ 5ജി ഇന്ത്യയിൽ

സാംസങ് പുതിയ ഗാലക്‌സി എഫ്‌70ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 50എംപി പ്രൈമറി ക്യാമറ, 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേ, 6000mAh ബാറ്ററി, മീഡിയ‌ടെക്ക് ഡൈമൻസിറ്റി 6300 പ്രോസസർ എന്നിവയുണ്ട്. 12,499 രൂപ മുതൽ വില ആരംഭിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:18 pm

കോളേജുകൾ വേണ്ട സ്കിൽസ് നൽകുന്നുണ്ടോ? ആശങ്കപ്പെട്ട് യുവാക്കൾ, ഇന്നത്തെ വർക്ക്പ്ലേസ് ആവശ്യപ്പെടുന്നത് എന്ത്?

ഇന്നത്തെ കാലത്ത് ഒരു ഡിഗ്രി കിട്ടുക എന്നത് വലിയ കാര്യമല്ല. പക്ഷേ, അതുംകൊണ്ട് ഒരു ഇന്റർവ്യൂവിന് പോകുമ്പോഴാണ് പലർക്കും പണി കിട്ടുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ജെൻ സികൾ തൊഴിൽ വിപണിയിലേക്ക് എത്തുമ്പോൾ വലിയൊരു സ്കിൽ ഗ്യാപ്പ് നേരിടുന്നുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:18 pm

ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും’

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം “മിണ്ടിയും പറഞ്ഞും’ സൺ എൻഎക്സ്ടി ഒടിടി പ്ലാറ്റ്ഫോമിൽ ആറു മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു “മിണ്ടിയും പറഞ്ഞും’. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. “ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്. സൺ എൻഎക്സ്‌ടി ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തതിനെപ്പറ്റി നായകനായ ഉണ്ണിമുകുന്ദൻ പറഞ്ഞത്- മിണ്ടിയും പറഞ്ഞു എന്ന ചിത്രം ദേശീയതലത്തിലെ ഓഡിയൻസിലേക്ക് സൺ എൻഎക്‌സ്‌ട് വഴിയെത്തുന്നതിൽ സന്തോഷമുണ്ട്. ഈ ചിത്രം വളരെ ചെറിയ ഒരു കഥയാണ്… The post ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും’ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 3:16 pm

ഇനി ഫ്ലൈറ്റ് ട്രാക്കർ ഓൺ ചെയ്താൽ ഒരു റെസ്റ്റ് പോലുമില്ലാതെ പണിയെടുക്കുന്ന ആ 'നീലക്കുപ്പായ'ക്കാരനെ കാണാം; ചെന്നൈയിൽ നിന്ന് പറന്നുയർന്ന് കാതങ്ങൾ താണ്ടി ഒമാന്റെ തലസ്ഥാനം ലക്ഷ്യമാക്കി യാത്ര; പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് 'ഇൻഡിഗോ'; പ്രവാസി യാത്രക്കാർക്ക് ആശ്വാസം

ചെന്നൈ/മസ്‌കറ്റ്: ഒമാൻ തലസ്ഥാനമായ മസ്‌കറ്റിനും തെന്നിന്ത്യൻ നഗരമായ ചെന്നൈയ്ക്കും ഇടയിൽ പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ ബജറ്റ് എയർലൈനായ ഇൻഡിഗോ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാരവും വ്യാപാര ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം, പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ മാർഗങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം. സർവീസ് വിവരങ്ങളും സമയക്രമവും ഇൻഡിഗോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വരാനിരിക്കുന്ന അവധിക്കാലം കൂടി പരിഗണിച്ച് മെയ് 14 മുതലാണ് ചെന്നൈ - മസ്‌കറ്റ് സർവീസുകൾക്ക് തുടക്കമാകുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് (ചൊവ്വ, വ്യാഴം, ശനി) സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈ - മസ്‌കറ്റ് (വിമാനം നമ്പർ 6E 1203): രാത്രി 11:45-ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 02:15-ന് മസ്‌കറ്റിൽ എത്തിച്ചേരും. മസ്‌കറ്റ് - ചെന്നൈ (വിമാനം നമ്പർ 6E 1204): മെയ് 15 മുതലാണ് മസ്‌കറ്റിൽ നിന്നുള്ള മടക്ക സർവീസുകൾ ആരംഭിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 03:15-ന് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിലെത്തുന്ന രീതിയിലാണ് സമയക്രമം. പ്രവാസികൾക്ക് വലിയ ആശ്വാസം നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കും തമിഴ്നാട് സ്വദേശികൾക്കും ഈ പുതിയ സർവീസ് വലിയ അനുഗ്രഹമാകും. പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർ പലപ്പോഴും കണക്റ്റിവിറ്റി വിമാനങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്. ചെന്നൈയിൽ നിന്ന് കൂടുതൽ സർവീസുകൾ ലഭ്യമാകുന്നത് ടിക്കറ്റ് നിരക്ക് കുറയാനും യാത്രാ ക്ലേശം പരിഹരിക്കാനും സഹായിക്കും. പ്രധാന ഗുണങ്ങൾ: നേരിട്ടുള്ള കണക്റ്റിവിറ്റി: കണക്ഷൻ വിമാനങ്ങൾക്കായി കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. സമയലാഭം: രാത്രി പുറപ്പെട്ട് പുലർച്ചെ എത്തുന്ന രീതിയിലുള്ള സമയക്രമം ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഗുണകരമാണ്. സീസണൽ ഡിമാൻഡ്: അവധിക്കാലത്ത് വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ഈ സീസണൽ സർവീസുകൾ സഹായിക്കും. വിനോദസഞ്ചാരവും വ്യാപാരവും ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഒമാനിലെ മനോഹരമായ വാദികളും മലനിരകളും സന്ദർശിക്കാനും, മറുഭാഗത്ത് ഒമാൻ സ്വദേശികൾക്ക് തെന്നിന്ത്യയിലെ മെഡിക്കൽ ടൂറിസം, ഷോപ്പിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ സർവീസ് വഴിതുറക്കും. ദക്ഷിണേന്ത്യയും ഒമാനും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇൻഡിഗോ ഈ പുതിയ റൂട്ട് തിരഞ്ഞെടുത്തത്. ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളിൽ ഒന്നായിരുന്നു ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ. ഇൻഡിഗോയുടെ പുതിയ ചുവടുവെപ്പ് ഈ ആവശ്യത്തിനുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതികരണം ഉണ്ടാകുമെന്നാണ് എയർലൈൻ അധികൃതർ പ്രതീക്ഷിക്കുന്നത്.

മറുനാടൻ മലയാളീ 10 Feb 2026 3:16 pm

'പാപ്പു എന്നത് വീട്ടിലെ മുയലിന്റെ പേര്, പിന്നീടത് സ്വന്തം പേരിനോടൊപ്പം ചേർത്തു'; സ്വന്തമായി ഒരു വീടും കുടിക്കാനുള്ള വെള്ളവും വേണം; അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് അന്ന് പറഞ്ഞ ഇൻഫ്ലുവൻസർ; ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് പിതാവ്; ചിന്നു പാപ്പുവിന്റെ മരണ കാരണം അന്വേഷിച്ച് പോലീസ്

കാസർകോട്:  സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആത്മഹത്യയിലെ ദുരൂഹത തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് ഗംഗാധരനും രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മകൾ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് വിദ്യാനഗർ പോലീസ് പറഞ്ഞു. ഇതിനിടെ മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ചിന്നു തന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ചിന്നുവിന്റെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഭർത്താവിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചും ചിന്നു പാപ്പു സംസാരിച്ചിരുന്നു. ഞാൻ ജനിച്ചതും വളർന്നതും എല്ലാം കർണാടകയിൽ ആണ്. കർണാടക ബോർഡർ. അവിടെ എല്ലാവരും ഇങ്ങനെ ആണ് സംസാരിക്കുന്നത്. കന്നഡ, തുളു, മലയാളം, തമിഴ് ഒക്കെ മിക്സ് ആണ്. മറാത്തിയും കേട്ടാൽ മനസിലാവും. ചിന്നു എന്നും പാപ്പു എന്നുള്ളതും എന്റെ പേരാണ്. ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലൂടെ ആണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. ഭാഷ ശ്രദ്ധിക്കപ്പെട്ടിട്ടാണ് ആ പ്രോഗ്രാമിൽ വന്നത്. എന്റെ വീട്ടിൽ ഒരു മുയൽ ഉണ്ടായിരുന്നു. അതിന്റെ പേരായിരുന്നു പാപ്പു. ടിക്‌ടോക് തുടങ്ങിയപ്പോ ഞാൻ എന്റെ പേരിനൊപ്പം പാപ്പു എന്ന് കൂടി വെറുതെ ചേർത്തതാണ്. എന്നായിരുന്നു ചിന്നു അന്ന് അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ ഭർത്താവ് പ്രജുവിനെ കുറിച്ചും ചിന്നു മനസ്സ് തുറന്നിരുന്നു. കാസർഗോഡ് തന്നെയായത് കൊണ്ട് പ്രജുവിന്‌ താൻ പറയുന്നത് മനസിലാവുമെന്നും താനങ്ങളുടേത് ലവ് മാരേജ് ആയിരുന്നുവെന്നും ചിന്നു പറഞ്ഞിരുന്നു. ഒന്നര വർഷത്തെ പ്രണയം ആയിരുന്നു. ഏട്ടൻ വന്നതിൽ പിന്നെയാണ് ലൈഫ് ചേഞ്ച് ആയത്. കല്യാണം കഴിഞ്ഞിട്ടാണ് ലൈഫ് ചേഞ്ച് ആയത്. സ്വന്തമായി ഒരു വീടും കുടിക്കാനുള്ള വെള്ളവും വേണം അതാണ് ഏറ്റവും വലിയ ആഗ്രഹം. സ്ഥലം വാങ്ങി വീട് വയ്ക്കണം. അതാണ് ഏറ്റവും വലിയ ആഗ്രഹം. എന്നും ചിന്നു പറഞ്ഞിരുന്നു.എന്നാൽ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ സുഹൃത്തിനൊപ്പമായിരുന്നു ചിന്നുവിന്റെ താമസം. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി അയല്‍വാസികളില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരം. മരണദിവസവും ഇത്തരത്തില്‍ മാനസിക വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ നടന്നതായാണ് പോലീസ് നിഗമനം. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടകമുറിയിലാണ് ചിന്നു പാപ്പു എന്നറിയപ്പെടുന്ന രേഷ്മയെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഷ്മയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. അടുത്തിടെ പങ്കുവെച്ച വിഡിയോകളിൽ അതീവ സന്തോഷവതിയായി കാണപ്പെട്ടിരുന്ന ചിന്നുവിന്റെ മരണം നിരവധി ചോദ്യങ്ങൾ ഉയർത്തിയത്. ഇതിനിടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപണവുമായി ചിന്നുവിന്റെ പിതാവും രംഗത്ത് വന്നിരിക്കുന്നത്. കുരുക്കുണ്ടാക്കാന്‍ ഉപയോഗിച്ച തുണി കീറി താഴെ വീണിരുന്നു. മരണസമയത്തെ വെപ്രാളത്തിലാണ് കുരുക്ക് പൊട്ടിയതെന്നും തൊട്ടുപിന്നാലെ ചിന്നുവിന് ജീവന്‍ നഷ്ടമായിരിക്കാമെന്നും പൊലീസ് പറയുന്നു. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാസർകോട് ഭാഷയിലുള്ള പാചക, യാത്രാ വിഡിയോകളിലൂടെയാണ് ചിന്നു പാപ്പു സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. മഴവിൽ മനോരമയിലെ ‘ഒരുചിരി ചെറുചിരി ബമ്പർ ചിരി’ എന്ന പരിപാടിയിലൂടെയും ചിന്നു പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു. അവസാനമായി പങ്കുവെച്ച വിഡിയോകളിൽ ചിരിച്ചും കളിച്ചുമിരുന്ന ചിന്നു ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്തിനാണെന്ന് വിശ്വസിക്കാനാവാതെ ദുഃഖം പങ്കുവെക്കുകയാണ് ആരാധകർ. ഈശ്വരാ ഈ ചിരിച്ചു കളിച്ചു നടക്കുന്ന ആരെയും ഉള്ള് കൊണ്ട് മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ, ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ നമ്മളെ സന്തോഷിപ്പിച്ചവൾ, 200000 ആളുകൾ നിന്നെ സ്നേഹിക്കാൻ ഉണ്ടായിട്ടും നീ എന്തിനാ ഈ കടും കൈ ചെയ്തത് എന്നിങ്ങനെയുള്ള കമന്റുകൾ വിഡിയോകൾക്ക് താഴെ നിറയുന്നുണ്ട്. ഇന്നലെ രാത്രിയാണ് ഇയാളെ കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ആൺസുഹൃത്തുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ചിന്നു കുടുംബത്തിന് സൂചന നൽകിയിരുന്നു. ഇത് കുടുംബം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയശേഷം ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് ഉച്ചയോടെ വിളിച്ചപ്പോഴും പ്രതികരണമില്ലാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാൾ റൂമിലെത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചിന്നു പാപ്പുവിൻ്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസം മുൻപാണ് ചിന്നു താൻ ഭർത്താവുമായി വേർപിരിഞ്ഞ വിവരം വെളിപ്പെടുത്തിയത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. മകൻ ചിന്നുവിൻ്റെ പിതാവായ ആദൂർ ആലന്തടുക്കയിലെ ഗംഗാധരനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നുവിന്റെ വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും വിവരമുണ്ട്. ചിന്നുവിന്റെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

മറുനാടൻ മലയാളീ 10 Feb 2026 3:15 pm

ഒളിച്ചോട്ടം, രഹസ്യവിവാഹം, ഫോൺ എടുക്കാൻ മറന്ന് 23കാരി, മകളുടെ ഫോണിൽ കണ്ടെത്തിയത് അമ്മയുടെ നഗ്നചിത്രങ്ങൾ, ക്രൂരത

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് യുവതി കാമുകനുമായി രജിസ്റ്റർ മാര്യേജ് ചെയ്തു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന തിരക്കിനിടയിൽ യുവതി തന്റെ മൊബൈൽ ഫോൺ എടുക്കാൻ മറന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:14 pm

പിണറായിയുടെ വേഗതയ്ക്ക് തങ്ങളുടെ കൈയടി, ലീഗിന് ആശങ്ക ; സമസ്തയെ വിഴുങ്ങാൻ വരേണ്ടെന്ന് ലീഗിന് മുന്നറിയിപ്പ്

കാസർഗോഡ്: സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം കുറിച്ച് കാസർഗോഡ് കുണിയയിലെ വേദിയെ രാഷ്ട്രീയ പോരാട്ടഭൂമിയാക്കി മാറ്റി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമ്മേളന നഗരിയിലെ തടസ്സങ്ങൾ നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിനെ പ്രശംസിച്ച തങ്ങൾ, മുസ്ലിം ലീഗിനെതിരെ ആഞ്ഞടിക്കാനും മടിച്ചില്ല. സമ്മേളന നഗരി ഒരുക്കുന്നതിലൂടെ നേരിട്ട പ്രതിസന്ധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ സെക്കൻഡുകൾക്കുള്ളിൽ പരിഹരിക്കപ്പെട്ടുവെന്ന് ജിഫ്രി തങ്ങൾ വെളിപ്പെടുത്തിയത്. മറ്റ് പലർക്കും സാധിക്കാത്ത കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഒരൊറ്റ ഫോൺ കോൾ കൊണ്ട് സാധ്യമായി എന്ന അദ്ദേഹത്തിന്റെ പരാമർശം സർക്കാരും സമസ്തയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. സർക്കാരിന്റെ ഈ സഹായത്തിന് തങ്ങൾ പരസ്യമായി നന്ദി അറിയിക്കുകയും ചെയ്തു.ഒപ്പം തന്നെ എന്തെങ്കിലും സഹായം വേണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ച കാര്യവും വെളിപ്പെടുത്താൻ തങ്ങൾ മറന്നു പോയിട്ടില്ല മുസ്ലിം ലീഗിനെതിരെയുള്ള തങ്ങളുടെ വിമർശനം ലീഗിന്റെ പേരെടുത്തു പറയാതെയായിരുന്നു . സമസ്തയെ വിഴുങ്ങാൻ ആരും ശ്രമിക്കേണ്ടെന്നും, രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലല്ല സംഘടന പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു.സ്വാതന്ത്ര്യമാണ് പ്രധാനം. ആത്മീയ സംഘടന എന്ന നിലയിൽ സമസ്തയുടെ നിലപാടുകൾ സ്വതന്ത്രമാണെ സൂചനയാണ് തങ്ങൾ നൽകിയത്. സംഘടനയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർക്ക് തങ്ങൾ കനത്ത മുന്നറിയിപ്പ് നൽകി. ഇത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. വേദിയിൽ തന്നെ നൂറിലധികം ആളുകൾക്കാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. എന്നാൽ ഉദ്ഘാടകനെക്കാൾ പ്രാധാന്യം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനെയാണ് .കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ,എം എ യൂസഫലി തുടങ്ങിയ പ്രമുഖർ വേദിയിൽ ഉണ്ടായിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് മുമ്പ് തന്നെ മുഖ്യമന്ത്രിക്ക് പ്രസംഗിക്കാൻ അവസരം നൽകുകയും സമസ്തയുടെ പ്രവർത്തനങ്ങളെയും നേതാക്കളെയും കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ തെരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച മുസ്ലിം ലീഗിൽ നിന്നും ഉണ്ടാകുമോ എന്നുള്ള സംശയവും ലീഗ് നേതൃത്വത്തിനുണ്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, മുഖ്യമന്ത്രി ജിഫ്രി തങ്ങളുമായി നേരിട്ട് സംസാരിക്കുകയും ആ തീരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന്റെ കരുത്താണ് കാണിക്കുന്നത്. മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾ തെരുവിൽ സമരം ചെയ്തപ്പോൾ, മുഖ്യമന്ത്രിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ജിഫ്രി തങ്ങൾ താല്പര്യം കാണിച്ചത്. മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ അകൽച്ചയിലായ സാഹചര്യത്തിൽ, മുഖ്യമന്ത്രിയുമായി ജിഫ്രി തങ്ങൾ പുലർത്തുന്ന അടുപ്പം ലീഗിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നുണ്ട്. സർക്കാരുമായി സമസ്തയ്ക്ക് ഒരു വിരോധവുമില്ല എന്ന തങ്ങളുടെ നിലപാട് ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ നേട്ടമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിൽ വലിയ സ്വാധീനമുള്ള സമസ്തയുമായി പിണറായി വിജയൻ പുലർത്തുന്ന ഈ ബന്ധം വഴി, ലീഗിന്റെ കുത്തക വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ജിഫ്രി തങ്ങൾ വഴിയുള്ള ഈ പാലം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാക്കാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ, രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ ബഹുമാനത്തിലും ഭരണപരമായ സഹകരണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ് പിണറായി വിജയനും ജിഫ്രി തങ്ങളും തമ്മിലുള്ളത്.ഈ ബന്ധം വോട്ടായി മാറിയാൽ കനത്ത തിരിച്ചടി ആവുക മുസ്ലിം ലീഗിന് ആയിരിക്കും. -ബാലഗോപാലൻ പെരളത്ത്

മംഗളം 10 Feb 2026 3:12 pm

തെളിനീര് ഒഴുകുന്ന കേരളത്തിൽ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും കൊടും വിഷം കുത്തിവയ്ക്കുന്നു: എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:11 pm

അത് വെറും വിമർശനങ്ങൾ മാത്രം; കത്രീനയ്ക്ക് ഡ്യൂപ്പിന്‍റെ ആവശ്യമില്ല

ബോളിവുഡിൽ നിറയെ ആരാധകരുള്ള നായികയാണ് കത്രീന കെയ്ഫ്. ധൂം 3 യിലെ കമ്‌ലി… എന്ന ഗാനം കത്രീനയുടെ കരിയറിലെ തന്നെ ഹിറ്റ് പാട്ടുകളിൽ ഒന്നാണ്. ഈ പാട്ടിൽ ഡാൻസും സ്റ്റണ്ടും നടി ഒരുപോലെ ചെയ്യുന്നുണ്ട്. കത്രീന ഇത് ഡ്യൂപ്പിനെ വച്ച് ചെയ്യിച്ചതാണ് എന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. കത്രീനയ്ക്ക് ഡ്യൂപ്പായി എത്തിയത് കൊറിയോഗ്രാഫർ ശക്തി മോഹൻ ആണെന്നായിരുന്നു ചിലർ കണ്ടെത്തിയത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി ശക്തി തന്നെ എത്തിയിരിക്കുകയാണ്. ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ഞാൻ സ്റ്റണ്ട് ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? കൂടാതെ, കത്രീന കെയ്ഫിന് വേണ്ടി ഞാൻ ബോഡി ഡബിൾ ആകണമെങ്കിൽ, എനിക്ക് അവരുടെ സ്കിൻ ടോൺ ആവശ്യമായി വരില്ലേ? എന്‍റെ സ്കിൻ ടോണും ഉയരവും അവരുടേതുമായി പൊരുത്തപ്പെടുന്നില്ല. പിന്നെ എനിക്ക് എങ്ങനെ അവരുടെ ബോഡി ഡബിൾ ആകാൻ കഴിയും? ആ സെറ്റിൽ… The post അത് വെറും വിമർശനങ്ങൾ മാത്രം; കത്രീനയ്ക്ക് ഡ്യൂപ്പിന്‍റെ ആവശ്യമില്ല appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 3:08 pm

റാങ്ക് ലിസ്റ്റ് തീരുമ്പോഴും തെരുവിലിറങ്ങേണ്ട അവസ്ഥ ; പി.എസ്.സി ഒന്നാം റാങ്കുകാർക്കും നിയമനം നിഷേധിച്ച് സർക്കാർ: നീതിക്ക് വേണ്ടി പോരാടുമെന്ന് കെസി വേണുഗോപാൽ

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും പലതവണ കാണാൻ ശ്രമിച്ചിട്ടും നീതി ലഭിച്ചില്ലെന്ന റഷീദ, സരസ്വതി, മമത എന്നിവരുടെ വാക്കുകൾ കേരളത്തിലെ ഓരോ ഉദ്യോഗാർത്ഥിയുടെയും ഉള്ളുനീറ്റുന്നതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 3:07 pm

'കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി', ആദിലയില്ലാതെ ജീവിതം തള്ളിനീക്കിയത് ഇങ്ങനെ'; പുതിയ വീഡിയോയില്‍ നൂറ

''എന്നെ സ്നേഹിക്കുന്ന ആൾ എന്റെ ഒപ്പം ഇല്ലാത്തതിന്റെ വേദന ഞാൻ ഒരുപാട് അനുഭവിച്ചു''.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:06 pm

ലഹരിക്കേസില്‍ റിമാന്റില്‍ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി

ലഹരിക്കേസില്‍ റിമാന്റില്‍ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്.ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 3:05 pm

മേജർ രവിയല്ല, മോഹൻലാൽ- കൃഷാന്ത്‌ പടം വരും; പ്രതീക്ഷയേകി സംവിധായകന്റെ വാക്കുകൾ

Krishand shares latest update about Mohanlal movie.നേരത്തെ മോഹൻലാൽ- മേജർ രവി സിനിമ വരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ദിലീഷ് പോത്തനോ, കൃഷാന്തോ, ജിത്തു മാധവനോ മോഹൻലാലിനെ വച്ച് സിനിമ ചെയ്യണം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും കമന്റ് ചെയ്യുന്നത്

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:03 pm

ലുലു ഇനി അഡ്‌നോക്ക് ഹബ്ബുകളിലും; തുറന്നത് അബൂദബി സാദിയത്ത് ഐലന്‍ഡില്‍

വിവിധ അഡ്‌നോക്ക് ഹബ്ബുകളില്‍ നാല് പുതിയ സ്റ്റോറുകള്‍ കൂടി തുറക്കും.

സിറാജ് ലൈവ് 10 Feb 2026 3:01 pm

കാസർകോട് മുതൽ തിരുവനന്തപുരം വേഗത്തിൽ കുതിക്കാൻ അധികനാൾ കാത്തിരിക്കേണ്ട;എൻഎച്ച് 66 പ്രവൃത്തി അവസാന ഘട്ടത്തിൽ

സംസ്ഥാനത്ത് ദേശീയപാത 66-ന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനോടകം തന്നെ 492.64 കിലോമീറ്റർ ദൂരം ആറുവരി പാതയായി വികസിപ്പിച്ച് ഗതാഗതത്തിനായി തുറന്ന് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യുടെ മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. സ്വർണ വില ഗ്രാമിന് 18,000ത്തിന് മുകളിൽ വരും..പവൻ

ഒന്നു ഇന്ത്യ 10 Feb 2026 3:00 pm

ഞൊടിയിടയിൽ തയ്യാറാക്കാം മീൻ കറി

ഞൊടിയിടയിൽ തയ്യാറാക്കാം മീൻ കറി

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 3:00 pm

സ്പീക്കർ ഓം ബിർളക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷപാതപരമായ നിലപാടുകൾ, സംസാരിക്കാൻ സമയം അനുവദിക്കാത്ത സാഹചര്യം, സഭാനടപടികളിലെ തടസ്സങ്ങൾ എന്നിവയിലുള്ള പ്രതിഷേധമാണ് നോട്ടീസിന് ആധാരമെന്ന് പ്രതിപക്ഷ നേതാക്കൾ

സിറാജ് ലൈവ് 10 Feb 2026 2:58 pm

മകളുടെ കിടക്കയിൽ നല്ല ഉഗ്രവിഷമുള്ള പാമ്പിന്റെ 'പടം'; തൊട്ട് അടുത്തായി നമ്മുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ കാഴ്ച; ആ വാർത്ത..അറിഞ്ഞ് ഗ്രാമം മുഴുവൻ പതറി; കൂടെ ഒരു കഥയും അടിച്ചിറിക്കി കുടുംബം; വിത്ത് ഇൻ സെക്കൻഡ്‌സ് കള്ളം പൊളിച്ച് പോലീസ്

ഔറൈയ: ഉത്തർപ്രദേശിലെ ഔറൈയ ജില്ലയിൽ കാണാതായ 25 വയസ്സുകാരി പാമ്പായി മാറിയെന്ന വ്യാപക പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് കണ്ടെത്തി. യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും വീട്ടുകാരുടെയും ഗ്രാമവാസികളുടെയും ശ്രദ്ധ തിരിക്കുന്നതിനായി പാമ്പിൻ്റെ പടം കിടക്കയിൽ ഉപേക്ഷിച്ച് 'നാഗിൻ' നാടകം ആസൂത്രണം ചെയ്തതാണെന്നും പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുത്തി. സിംഗാനപൂർ ഗ്രാമത്തിലെ വാൽമീകി കുടുംബത്തിലെ 25കാരിയായ യുവതിയെ ഞായറാഴ്ച രാവിലെയാണ് കാണാതായത്. മകളെ വിളിക്കാൻ കിടപ്പുമുറിയിലെത്തിയ അമ്മ കണ്ടത് ഏകദേശം അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടമാണ്. വളകളും മാലയും പൊട്ടും അടക്കം ആഭരണങ്ങൾ അണിയിച്ച നിലയിലായിരുന്നു ഈ പാമ്പിൻ്റെ പടം. ഇതോടെ മകൾ പാമ്പായി മാറിയെന്ന് വീട്ടുകാരും ഗ്രാമവാസികളും വിശ്വസിക്കുകയും വാർത്ത ഗ്രാമത്തിൽ അതിവേഗം പടരുകയുമായിരുന്നു. നിരവധി പേർ യുവതിയുടെ വീട് സന്ദർശിക്കാൻ എത്തുകയും ചെയ്തതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് യാഥാർത്ഥ്യം വെളിച്ചത്തുകൊണ്ടുവന്നത്. അതേ ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതയായാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു. ആരും അന്വേഷിക്കാതിരിക്കാനും സംശയം തോന്നാതിരിക്കാനുമായിരുന്നു 'നാഗിൻ' നാടകം ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. യുവതി കഴിഞ്ഞ ദിവസങ്ങളിൽ പാടത്തും വിജനമായ സ്ഥലങ്ങളിലും എന്തോ തിരയുന്നത് കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. പ്രണയബന്ധത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ മുൻപും തർക്കങ്ങളുണ്ടായിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തി. യുവതിയുടെ മൊബൈൽ ഫോൺ നിരീക്ഷിച്ചുവരികയാണെന്നും ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം, യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഇടപെടലോടെ ഗ്രാമത്തിൽ പടർന്ന 'നാഗിൻ' കഥകൾക്ക് ശമനമായിട്ടുണ്ട്.

മറുനാടൻ മലയാളീ 10 Feb 2026 2:54 pm

ബെംഗളൂരു മലയാളികൾ വിഷുവിന് എന്ത് ചെയ്യും? റിസർവേഷൻ തുറന്നയുടനെ ട്രെയിനുകളെല്ലാം വെയ്റ്റിങ് ലിസ്റ്റിൽ

വിഷുവിന് നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് ഇത്തവണ കൂടുതല്‍ പ്രയാസപ്പെടേണ്ടി വരുമെന്നാണ് റിസർവേഷൻ നില വ്യക്തമാക്കുന്നത്. അറുപത് ദിവസം മുമ്പ് റിസർവേഷൻ ഓപ്പൺ ചെയ്തതിന് മിനിറ്റുകൾക്കുള്ളിലാണ് ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലെത്തുന്നത്. വന്ദേ ഭാരത് ട്രെയിനുകളിൽ മാത്രമാണ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

സമയം 10 Feb 2026 2:53 pm

അടിയുറച്ച സോഷ്യലിസ്റ്റ് കൂറുളള മണ്ഡലം, ബാലികേറാ മലയല്ലെന്ന കണക്കുകൂട്ടലിൽ ലീഗ്; കൂത്തുപറമ്പിൽ ആര് കരുത്ത് കാട്ടും?

കെ പി മോഹനനിലൂടെ മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, അട്ടിമറി വിജയം ലക്ഷ്യമിട്ട് ലീഗ് ശക്തരായ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:53 pm

കഞ്ഞിക്കൊപ്പം ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം!

ആവശ്യമായവ:- ഉണക്ക ചെമ്മീൻ – 1 കപ്പു തേങ്ങ ചിരവിയത് – കപ്പു ചുവന്നുള്ളി – 6-8 എണ്ണം ഇഞ്ചി – ചെറിയ കഷണം

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:52 pm

'സാർ പണ്ട് ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആളാണ്'; അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ; മീരയുടെ ചോദ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

തിരുവനന്തപുരം: സിനിമകളിലെ ബലാത്സംഗ രംഗങ്ങളെ 'മനോഹരം' എന്ന് വിശേഷിപ്പിച്ച അവതാരക മീര അനിലിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. നടൻ ടി.ജി. രവിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മീരയുടെ പരാമർശം. ഒരു കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കുന്ന ചോദ്യം അനുചിതമാണെന്നും സാമൂഹിക പ്രതിബദ്ധതയില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബർ ലോകം രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭിമുഖത്തിന്റെ ക്ലിപ്പിൽ, സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ? എന്നാണ് മീര ടി.ജി. രവിയോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി, തനിക്ക് മമ്മൂട്ടിയേക്കാൾ കൂടുതൽ ആരാധകർ ഉണ്ടാകുമായിരുന്നു എന്നാണ് ടി.ജി. രവി പറയുന്നത്. ഒരു കുറ്റകൃത്യത്തെ 'മനോഹരം' എന്ന് വിശേഷിപ്പിക്കാൻ ചില്ലറ ധൈര്യമൊന്നും പോരെന്നും ഇത്തരം ചോദ്യങ്ങൾ തികച്ചും അനുചിതമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പൊതുവായ അഭിപ്രായം. അവതാരകയുടെ ചോദ്യരീതി സംവേദനക്ഷമമല്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് മീര അനിലിനെതിരെ വിമർശനങ്ങളുയർത്തുന്നത്. നിലവാരമില്ലാത്ത ചോദ്യങ്ങളുടെ പേരിൽ മീര അനിൽ വിമർശനം നേരിടുന്നത് ഇത് ആദ്യമായല്ല. മുൻപ് ബ്ലെസ്സി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ആടുജീവിതം' സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ നടൻ മോഹൻലാലിനോട് ചോദിച്ച ചോദ്യവും വലിയ ചർച്ചയായിരുന്നു. ലാലേട്ടനെ എന്തുകൊണ്ടായിരിക്കും നജീബായി ബ്ലെസ്സി പരിഗണിക്കാത്തത് എന്ന മീരയുടെ ചോദ്യത്തിന്, ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കേണ്ട എന്നായിരുന്നു മോഹൻലാൽ മറുപടി നൽകിയത്. ബിഗ് ബോസ് താരം റിയാസ് സലീമിനോട് വേദിയിൽ വെച്ച് 'ആണാണോ പെണ്ണാണോ' എന്ന് ചോദിച്ചതടക്കം, മീരയുടെ പല ചോദ്യങ്ങളും മുൻപും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 10 Feb 2026 2:52 pm

തിരുവനന്തപുരത്ത് എസ്എഫ്ഐ മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൻ സംഘർഷം. വൈസ് ചാൻസലർക്കെതിരേ സർവകലാശാല ആസ്ഥാനത്ത് നടന്നുവരുന്ന രാപ്പകൽ സമരത്തിന്റെ തുടർച്ചയായാണ് മാർച്ച് സംഘടിപ്പിച്ചത്. പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ മറികടന്ന് എസ്.എഫ്.ഐ. പ്രവർത്തകർ സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിലേക്ക് ഇരച്ചെത്തി. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ നിരവധി പ്രവർത്തകർ സർവകലാശാല കാമ്പസിനകത്തേക്ക് ചാടിക്കടന്നു. വൈസ് ചാൻസലർക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മുൻപും സമരക്കാർ സർവകലാശാല കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്ന സാഹചര്യമുണ്ടായിരുന്നു.

മംഗളം 10 Feb 2026 2:49 pm

കെഎസ്‌ആര്‍ടിസിയെ തൊട്ടാൽ ഇനി പണിപാളും; തടവും പിഴയും ശിക്ഷ

കെഎസ്‌ആർടിസി ബസുകളെയോ സർവീസിനിടയില്‍ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താല്‍ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെടുന്നതാണെന്ന് കെഎസ്‌ആർടിസി.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:49 pm

കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി; ഒരുമുഴം കയറിൽ ജീവനൊടുക്കി യുവാവ്

തിരുവനന്തപുരം: പെൺസുഹൃത്തിന്‍റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് കിരണിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കിരൺ ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിയത്. പിന്നീട് ഇയാളെ വീടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. The post കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി; ഒരുമുഴം കയറിൽ ജീവനൊടുക്കി യുവാവ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 2:46 pm

മാരുതി സുസുക്കി ബലേനോയ്ക്ക് വമ്പൻ ഓഫർ; 30,000 രൂപ വരെ ലാഭിക്കൂ

മാരുതി സുസുക്കിയുടെ ജനപ്രിയ കാറായ ബലേനോയ്ക്ക് ഫെബ്രുവരി മാസത്തിൽ 30,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:45 pm

അസഹ്യം !! സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു .കടുംവേനലിൽ അനുഭവപ്പെടുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലു‍ം താപനിലയിൽ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില മിക്ക ജില്ലകളിലും വർധിക്കാൻ സാധ്യതയുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:45 pm

ചുമട്ടു തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില് മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:44 pm

പേപ്പർലെസ് ആധാറിന് നൂറ് പ്രയോജനങ്ങള്‍; എങ്ങനെ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം?

ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ പങ്കുവെക്കാതെ ഐഡന്‍റിറ്റി സുരക്ഷിതമായി സ്ഥിരീകരിക്കാനുള്ള മാർഗമാണ് പേപ്പർലെസ് ആധാർ. UIDAI വെബ്സൈറ്റിൽ നിന്നോ എം-ആധാർ ആപ്പിൽ നിന്നോ ഒടിപി ഉപയോഗിച്ച് ഇത് ഡൗൺലോഡ് ചെയ്യാം.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:42 pm

കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കേണ്ട പച്ചക്കറി ഇതാണ്

ബീറ്റാ കരോട്ടിൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ കെ, സി എന്നിവയാൽ സമ്പന്നമായ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് പതിവായി കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:41 pm

'സച്ചി മാഷ് ഏറ്റവും പ്രിയപ്പെട്ടയാള്‍'; തുടര്‍ഭരണ വിവാദത്തിൽ കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, കൂടിക്കാഴ്ച നടത്തി തൃശൂര്‍ ജില്ലാ സെക്രട്ടറി

തുടര്‍ഭരണത്തിനെതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാൻ കെ സച്ചിദാനന്ദന്‍റെ വിമര്‍ശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുള്‍ ഖാദര്‍ വടൂക്കരയിലെ വീട്ടിലെത്തി കെ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:40 pm

നെതർലൻഡ്‌സിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു; ഇനി മുന്നിൽ അമേരിക്കൻ ഭീഷണി; അഭിഷേകിനെ ആദ്യ പന്തിൽ കൂടാരത്തിലെത്തിച്ച അലി ഖാന് പരിക്ക്; പാക് പടയെ പൂട്ടാൻ മൊനാങ്ക് പട്ടേലും സംഘവും

കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി-യിലെ നിർണ്ണായക മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് അമേരിക്കയെ നേരിടും. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇതിനുമുമ്പ് 2024-ലെ ടി20 ലോകകപ്പിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയ അമേരിക്ക അവരെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. നെതർലൻഡ്‌സിനെതിരായ ആദ്യ മത്സരത്തിൽ കഷ്ടിച്ച് വിജയിച്ച പാകിസ്ഥാൻ വലിയ സമ്മർദ്ദത്തോടെയാണ് ഈ മത്സരത്തിന് ഇറങ്ങുന്നത്. നെതർലൻഡ്‌സിനെതിരെ പാക് മധ്യനിരയുടെ തകർച്ച വലിയ രീതിയിൽ ചർച്ചയായിരുന്നു. ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ചെറിയ സ്കോർ പിന്തുടരുന്നതിനിടെ ബാറ്റിംഗ് നിര പതറിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. ടി20 ടീമിലേക്കുള്ള തിരിച്ചുവരവിന് ശേഷം ബാബർ അസം കടുത്ത സമ്മർദ്ദത്തിലാണ്. ഈ മത്സരത്തിൽ താരം ഒരു മികച്ച ഇന്നിംഗ്സ് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടോപ് ഓർഡറിൽ ഓപ്പണർ സയിം അയൂബും റൺസ് കണ്ടെത്തേണ്ടതുണ്ട്, ഈ അടുത്ത കാലത്തായി താരം ബാറ്റിംഗിനേക്കാൾ കൂടുതൽ ബൗളിംഗിലാണ് തിളങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച നായകൻ സൽമാൻ അലി ആഗ, സമ്മർദ്ദങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. ബാറ്റിംഗിലൂടെ ടീമിന് മാതൃകയാകാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. പാകിസ്ഥാൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെങ്കിലും, ബാറ്റിംഗ് നിരയെ ശക്തമാക്കുന്നതിനായി താരങ്ങളുടെ റോളുകളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. ഇന്ത്യക്കെതിരായ മത്സരത്തിൽ ബൗളിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, ബാറ്റിംഗിൽ അത് മുതലാക്കാൻ കഴിയാതെ പോയത് പരിഹരിക്കാനായിരിക്കും അമേരിക്കയുടെ ശ്രമം. ക്യാപ്റ്റൻ മോനാങ്ക് പട്ടേലിന്റെ നേതൃത്വത്തിലുള്ള ടോപ് ഓർഡർ പവർപ്ലേയിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയും മോശം ഷോട്ടുകളിലൂടെ കളിയിലെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് ഇത് തിരുത്താനായിരിക്കും അവർ ഇറങ്ങുക. ഷാഡ്ലി വാൻ ഷാൽക്വിക്ക് നയിക്കുന്ന ബൗളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും, ആദ്യ മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന സീനിയർ പേസർ സൗരഭ് നേത്രവാൾക്കർ ഇന്ന് ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ അലി ഖാന്റെ കായികക്ഷമത ഇപ്പോഴും ആശങ്കയായി തുടരുന്നു. താരത്തെ നിരീക്ഷിച്ചു വരികയാണ്. നേരത്തെ തന്നെ ശ്രീലങ്കയിൽ പരിശീലനം നടത്തിയതിനാൽ അവിടുത്തെ സാഹചര്യങ്ങൾ അമേരിക്കയ്ക്ക് പരിചിതമാണ്. പാകിസ്ഥാനെതിരെയുള്ള ആ ചരിത്ര വിജയത്തിന്റെ ഓർമ്മകൾ അവർക്ക് വലിയ ആവേശമാണ് നൽകുന്നത്. പാകിസ്ഥാൻ പ്ലേയിംഗ് 11 (സാധ്യതാ പട്ടിക): സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, സൽമാൻ മിർസ, അബ്രാർ അഹമ്മദ്. അമേരിക്കൻ പ്ലേയിംഗ് 11 (സാധ്യതാ പട്ടിക: ആൻഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പർ), സായ്തേജ മുക്കമല്ല, മൊനാങ്ക് പട്ടേൽ (ക്യാപ്റ്റൻ), മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, ഹർമീത് സിംഗ്, മുഹമ്മദ് മുഹ്സിൻ, ഷാഡ്ലി വാൻ ഷാൽക്വിക്ക്, ഇഹ്സാൻ ആദിൽ, സൗരഭ് നേത്രവാൾക്കർ.

മറുനാടൻ മലയാളീ 10 Feb 2026 2:39 pm

റെനോ കാറുകളിൽ വൻ വിലക്കുറവ്: ഫെബ്രുവരി ഓഫറുകൾ

ഈ ഫെബ്രുവരിയിൽ റെനോയുടെ ക്വിഡ്, ട്രൈബർ, കിഗർ മോഡലുകളിൽ ₹80,000 വരെ ലാഭിക്കാൻ അവസരം. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഈ ഓഫറുകളിൽ ഏറ്റവും വലിയ കിഴിവ് കൈഗർ ടർബോ വേരിയന്റിനാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:38 pm

രാവിലെ 25കാരിയെ വിളിക്കാനെത്തിയ അമ്മ കാണുന്നത് പാമ്പിന്റെ പടം, യുവതി പാമ്പായെന്ന് പ്രചാരണം, വൈറലായതോടെ കള്ളം പൊളിച്ച് പൊലീസ്

25കാരിയെ വിളിച്ചുണർത്താനെത്തിയ അമ്മയാണ് കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾ അണിഞ്ഞ നിലയിൽ പാമ്പിന്റെ പടം കണ്ടെത്തുന്നത്. അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടം കണ്ടതോടെ മകൾ പാമ്പായി മാറിയെന്നാണ് വീട്ടുകാർ ധരിച്ചത്

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:37 pm

ചെല്ലാനത്ത് റോഡരികിലൂടെ നടക്കവേ 8 വയസ്സുകാരൻ ബസിടിച്ച് മരിച്ചു, ഒളിവിലായിരുന്ന ബസ് ഡ്രൈവർ അറസ്റ്റില്‍

കൊച്ചി: എറണാകുളത്തെ ചെല്ലാനത്ത് എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചതിനെ തുടർന്ന് ഒളിവിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. അണ്ടിക്കടവ് സ്വദേശി പി ഡി ജോൺ (39) ആണ് കണ്ണമാലി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം 31ന് രാത്രി ഏഴര മണിയോടെ ചെല്ലാനം ബസാർ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്ന് വരികയായിരുന്ന എനോയ് ജൂഡ് എന്ന എട്ട് വയസ്സുകാരനെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞ് പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മംഗളം 10 Feb 2026 2:37 pm

മൗറീഷ്യസ് പ്രധാനമന്ത്രി അടുത്തയാഴ്ച ഇന്ത്യയിലെത്തും

ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവിൻചന്ദ്ര രാംഗൂലവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം വാരണാസിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള ഇരുരാജ്യങ്ങളുടെയും സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചർച്ചയിൽ തീരുമാനമായി. ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളിലൂടെ ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച ഇന്ത്യയിൽ നടക്കുന്ന “ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇംപാക്ട് സമ്മിറ്റിൽ’പങ്കെടുക്കാൻ ഡോ. നവിൻചന്ദ്ര രാംഗൂല ഇന്ത്യയിലെത്തും. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കായി ഇന്ത്യയും മൗറീഷ്യസും സംയുക്തമായി പ്രവർത്തിക്കുന്നത് തുടരും. വാരണാസിയിലെ സന്ദർശനത്തിന് ശേഷം വിവിധ മേഖലകളിൽ ഉണ്ടായ പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. The post മൗറീഷ്യസ് പ്രധാനമന്ത്രി അടുത്തയാഴ്ച ഇന്ത്യയിലെത്തും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 2:35 pm

ഒരു പോലീസ് ജീപ്പ് പോകുന്നത് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി; കൂട്ടുകാരന്റെ കൂടെ ഒരു രാത്രി മുഴുവൻ കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മനം മടുക്കുന്ന കാഴ്ച; ഒരു ഹുക്കിൽ ജീവിതം തീർത്ത് ആ യുവാവ്; അവന്റെ മനസ്സ് ഇത്രയും വിഷമിക്കാനുള്ള കാരണം കേട്ട് നടുങ്ങി നാട്ടുകാർ

തിരുവനന്തപുരം: കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. പ്രണയിച്ച പെൺകുട്ടിയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കിരൺ അടക്കം നാല് പേർക്കെതിരെ തോന്നയ്ക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്ന് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. കിരണിന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ മറ്റാരെങ്കിലും അദ്ദേഹമറിയാതെ പുറത്തുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിയാലേ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന് കിരൺ വീട്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ഇയാൾ സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിനൊപ്പം ഉറങ്ങിയ ശേഷം വീടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കിരണിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ചിറയിൻകീഴ് സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തോന്നയ്ക്കൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിരണിന്റെ മൊബൈൽ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങൾ യഥാർത്ഥത്തിൽ കിരൺ തന്നെയാണോ പ്രചരിപ്പിച്ചത്, അതോ ഇദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ അല്ലെങ്കിൽ മറ്റാരെങ്കിലും ഫോണിൽ നിന്ന് ദൃശ്യങ്ങൾ മോഷ്ടിച്ചതാണോ എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഈ സാഹചര്യത്തിൽ, കേസിന് ആസ്പദമായ പരാതിയിലെ സത്യാവസ്ഥയും ദൃശ്യങ്ങൾ പ്രചരിച്ച വഴിവിട്ട വഴികളും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നു. കിരണിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

മറുനാടൻ മലയാളീ 10 Feb 2026 2:32 pm

പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ ;”ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾ മിസൈൽ പരിധിയിൽ’

ടെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്ന് പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാൻ മന്ത്രി കൂട്ടിച്ചേർത്തു.അമേരിക്കൻ മണ്ണിൽ ആക്രമണം നടത്തുക സാധ്യമല്ലെങ്കിലും, അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ തകർക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി പറഞ്ഞു. അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് സാന്നിധ്യം ലക്ഷ്യമിടുമെന്നുമാണ് ഇറാന്‍റെ നിലപാട്. ശക്തമായ വ്യോമസേനയുടെ അഭാവത്തിൽ ഇറാൻ പ്രതിരോധത്തിന്‍റെ നട്ടെല്ല് അവരുടെ ബാലസ്റ്റിക് മിസൈലുകളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,000 മധ്യദൂര ബാലസ്റ്റിക് മിസൈലുകൾ ഇറാന്‍റെ പക്കലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.ഖോറംഷഹർ, സെജ്ജിൽ, ഇമാദ്, ഖദർ-1,… The post പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ ;”ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾ മിസൈൽ പരിധിയിൽ’ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 2:31 pm

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:31 pm

നാല് ലക്ഷം വരെ വമ്പൻ വിലക്കിഴിവിൽ ജീപ്പുകൾ; 4X4 വാഹനങ്ങൾക്ക് വില കുത്തനെ കുറഞ്ഞു

വിൽപ്പന വർധിപ്പിക്കാൻ ജീപ്പ് ഇന്ത്യ തങ്ങളുടെ കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി മോഡലുകൾക്ക് വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപ വരെ ലാഭിക്കാം, ഈ ഓഫറുകൾ 2026 ഫെബ്രുവരി അവസാനം വരെയാണ് ലഭ്യമാകുക

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:31 pm

തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ മുങ്ങിയ പ്രതി അറസ്റ്റിൽ

തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ കോടതിയിൽ നിന്ന് മുങ്ങിയ പ്രതിയെ താമരശേരിയിൽ നിന്ന് തലശേരി ഐ.പി. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തു കോടതി

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:30 pm

അപ്പത്തിനൊപ്പം ബീഫ് കറി ആയാലോ?

ബീഫ് – 1 കിലോ (ചെറുതായി അരിഞ്ഞത്) സവാള – 4 എണ്ണം (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി -3 എണ്ണം പച്ചമുളക് – 6 എണ്ണം തക്കാളി – 2 എണ്ണം

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:30 pm

വിഎസിന്‍റെ പിഎ ആയിരുന്ന സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ? സുരേഷ് യോഗ്യൻ, നേതാക്കൾ ചർച്ച നടത്തിയെന്നാണ് അറിവെന്ന് വി കെ ശ്രീകണ്ഠൻ എംപി

നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ ഇറക്കി യുഡിഎഫ് വിസ്മയം തീർക്കുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ ചർച്ചകൾ നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:29 pm

സ്വർണ്ണത്തിന്റെ 'അന്ത്യം' അടുക്കുന്നുവോ? ഇനി ബാക്കിയുള്ളത് ഇത്ര മാത്രം!

ലോകം എത്ര പുരോഗതി പ്രാപിച്ചാലും സ്വർണ്ണത്തിനുള്ള മൂല്യം കുറയുന്നില്ല. എന്നാൽ ഭൂമിയിൽ നിന്ന് ഖനനം ചെയ്തെടുക്കാവുന്ന സ്വർണ്ണത്തിന് ഒരു പരിധിയുണ്ട്. ഇതുവരെ ഖനനം ചെയ്തെടുത്ത സ്വർണ്ണത്തേക്കാൾ എത്രയോ കുറവാണ് ഇനി ഭൂമിക്കടിയിൽ അവശേഷിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ദശകങ്ങളിൽ സ്വർണ്ണത്തിന്റെ ലഭ്യത കുറയുമ്പോൾ, കൈവശം നിക്ഷേപമുള്ള രാജ്യങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ നിയന്ത്രിക്കും. ഭൂമിക്കടിയിൽ ഇനി

ഒന്നു ഇന്ത്യ 10 Feb 2026 2:28 pm

ട്രംപിനോട് അഭ്യർഥിച്ച് ഇറേനിയൻ യുവാവ് ജീവനൊടുക്കി

ടെഹ്റാൻ: ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്‌ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്‌റിൽ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷം ജീവനൊടുക്കിയത്. പത്തു മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തന്‍റെ യൂട്യൂബ് ചാനലിലാണ് ഹമീദി പങ്കുവച്ചത്. ഇറാന്‍റെ മോചനത്തിനായി വിദേശ ഇടപെടൽ അനിവാര്യമാണെന്നാണ് ഹമീദിയുടെ വാദം.അയത്തൊള്ള അലി ഖമനെയുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി ചർച്ച നടത്തുന്നത് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചതിക്കുന്നതിനു തുല്യമാണെന്ന് ഹമീദി പറഞ്ഞു. ഖമനെയുടെ സൈന്യത്തെ നേരിടാൻ സാധാരണക്കാരായ ഇറാൻ പൗരന്മാർക്കു കഴിയില്ലെന്നും, അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്നും യുവാവ് വീഡിയോയിൽ പറയുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിലും മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ… The post ട്രംപിനോട് അഭ്യർഥിച്ച് ഇറേനിയൻ യുവാവ് ജീവനൊടുക്കി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 2:27 pm

'വിശപ്പാണ് പ്രശ്നമെങ്കില്‍ കപ്പ പുഴുങ്ങിക്കൊടുത്താൽ പോരേ... ഇവരെന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല'; ഇടതുപക്ഷത്തിനെതിരെ സണ്ണി എം കപിക്കാട്

മതമല്ല വിശപ്പാണ് പ്രധാനമെന്ന ഇടതുപക്ഷ വാദത്തെ ദലിത് ചിന്തകൻ സണ്ണി എം കപിക്കാട് വിമർശിച്ചു. കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നങ്ങൾ തീരുമോ എന്ന് ചോദിച്ച അദ്ദേഹം, മനുഷ്യന് അന്തസ്സോടെ ജീവിക്കാനാണ് അവകാശമെന്നും ഓർമ്മിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:26 pm

യു എ ഇ; വ്യാവസായിക കയറ്റുമതിയിൽ റെക്കോർഡ് വളർച്ച

യു എ ഇയുടെ നേട്ടം 26,200 കോടി

സിറാജ് ലൈവ് 10 Feb 2026 2:26 pm

20 വർഷത്തെ കോർപറേറ്റ് ജീവിതമവസാനിപ്പിച്ച് യുവതി മുങ്ങിയത് ആ ദ്വീപിലേക്ക്, 40,000 സമ്പാദിക്കുന്നു

20 വർഷത്തെ കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് ഒരു വിജനമായ ദ്വീപിൽ ഏകാന്തജീവിതം നയിക്കുകയാണ് യു ലീ. കുറഞ്ഞ ശമ്പളത്തിൽ ഒരു മത്സ്യഫാമിൽ ജോലി ചെയ്യുകയാണെങ്കിലും, തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തില്‍ അവർ സമാധാനം കണ്ടെത്തുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:25 pm

ട്വന്റി20 ലോകകപ്പ്: നിലപാട് മാറ്റി പാകിസ്താൻ; ഇന്ത്യ–പാക് മത്സരം നടക്കും

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഇടപെടലും സഹആതിഥേയരായ ശ്രീലങ്ക ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ ശക്തമായ സമ്മർദവുമാണ് പാകിസ്താനെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്.

സിറാജ് ലൈവ് 10 Feb 2026 2:25 pm

പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ഇൻഡിഗോ

ഒമാൻ തലസ്ഥാനമായ മസ്കറ്റിനും ചെന്നൈയ്ക്കും ഇടയില്‍ പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സർവീസുകള്‍ പ്രഖ്യാപിച്ച്‌ പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:24 pm

സംസ്ഥാനത്ത് ചൂട് കൂടുന്നു ..! യുവി സൂചികയിൽ ഒന്നാം സ്ഥാനത്ത് ഇടുക്കി, മുന്നറിയിപ്പ്

ചൂടിനൊപ്പം യുവി സൂചികയും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:19 pm

1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി; ലക്ഷ്യം 1800 കോടി ഡോളർ

കേന്ദ്ര പദ്ധതികൾക്കായി കാത്തുനിൽക്കുക മാത്രമല്ല, വ്യവസായത്തെ കൂടുതൽ മത്സരക്ഷമമാക്കാൻ സംസ്ഥാനം സ്വന്തമായി ഗ്രാൻ്റുകൾ നൽകുന്നുണ്ടെന്നും ടിആർബി രാജ.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:18 pm

'ആവേശം 2' ഉറപ്പ് നൽകി ഫഹദ് ഫാസിൽ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. ഹിപ്സ്റ്റർ, മിഥുൻ രാജ് ശങ്കർ, റോഷൻ ഷാനവാസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇപ്പോഴിതാ ഇതിൽ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:18 pm

ഇന്ത്യൻ വാഹനവിപണിയിൽ വൻ കുതിപ്പ്: പിന്നിലെന്ത്?

2026 ജനുവരിയിൽ ഇന്ത്യൻ വാഹന വ്യവസായം മികച്ച വളർച്ച രേഖപ്പെടുത്തി. FADA ഡാറ്റ പ്രകാരം, പാസഞ്ചർ വാഹന വിൽപ്പനയിൽ 7.22% വാർഷിക വർധനവുണ്ടായി, കൂടാതെ ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഇരട്ട അക്ക വളർച്ചയും ദൃശ്യമായി.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:18 pm

യുഎസുമായി കച്ചവടത്തിന് ഇന്ത്യ ; ജിഎം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്, ചായയ്ക്കും കാപ്പിക്കും വന്‍ ഇളവ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് 500 ബില്യണ്‍ ഡോളറിന്റെ താല്‍ക്കാലിക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ട്, തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രം ഇളവുകള്‍ നല്‍കുന്ന രീതിയാണ് കരാറില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:16 pm

ത്രിദിന സന്ദർശനത്തിനായി വില്യം രാജകുമാരൻ സഊദി അറേബ്യയിലെത്തി

രാജകുമാരന്റെ പ്രഥമ സന്ദർശനത്തിന് കെൻസിംഗ്ടൺ കൊട്ടാരം വൻ പ്രാധാന്യമാണ് നൽകുന്നത്

സിറാജ് ലൈവ് 10 Feb 2026 2:16 pm

'കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്, ജഡ്ജ് ചെയ്യാൻ എളുപ്പമാണ്'; രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം; മകളുടെ ചികിത്സയിലാണ് ഇപ്പോൾ മുഴുവൻ ശ്രദ്ധയും; മനസ്സ് തുറന്ന് സിന്ധു വർമ്മ

കൊച്ചി: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മനു വർമ്മയും സിന്ധു വർമ്മയും. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിഞ്ഞ വാർത്ത അടുത്തിടെ മനു വർമ്മ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും മക്കളുടെ കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് സിന്ധു വർമ്മ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മകൾക്കുവേണ്ടി മാറ്റിവെച്ച ജീവിതം മനു വർമയുമായി വേർപിരിഞ്ഞ് കഴിഞ്ഞ രണ്ട് വർഷമായി താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് സിന്ധു സ്ഥിരീകരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുള്ള മകളുടെ പരിചരണത്തിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് സിന്ധു പറയുന്നു. മകളുടെ ചികിത്സയിലാണ് ഇപ്പോൾ എന്റെ മുഴുവൻ ശ്രദ്ധയും. ഡോക്ടർമാർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വീട്ടിലുള്ളപ്പോൾ അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. ഞാൻ ഒപ്പമില്ലാത്തപ്പോൾ അവൾക്ക് ചെറിയ പിണക്കമൊക്കെ വരും. ഷൂട്ടിംഗിനായി ഞാൻ മാറിനിൽക്കുന്നത് മോൾക്ക് സങ്കടമാണ്, സിന്ധു പറഞ്ഞു. മകളുടെ മാനസികമായ പുരോഗതിയിൽ താൻ അതീവ സന്തോഷവതിയാണെന്നും സിന്ധു കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിന് പോകാനായി ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ മകൾ കരഞ്ഞത് തന്നെ സന്തോഷിപ്പിച്ചുവെന്ന് താരം പറയുന്നു. കാര്യങ്ങൾ മനസ്സിലാക്കി അവൾ പ്രതികരിക്കാൻ തുടങ്ങിയത് വലിയൊരു മാറ്റമാണെന്നാണ് സിന്ധുവിന്റെ പക്ഷം. മകനും സൈബർ കമന്റുകളും സിന്ധുവിന്റെ മകൻ ഇപ്പോൾ ബാംഗ്ലൂർ എയർപോർട്ടിൽ ജോലി ചെയ്യുകയാണ്. അവന്റെ ജീവിതം സുരക്ഷിതമായതിലുള്ള ആശ്വാസവും സിന്ധു പങ്കുവെച്ചു. അതേസമയം, സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ താൻ ഒട്ടും ഗൗനിക്കാറില്ലെന്ന് സിന്ധു വ്യക്തമാക്കി. ജനങ്ങളെ ജഡ്ജ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ശരികൾക്ക് അനുസരിച്ച്, മറ്റുള്ളവരെ വിധിക്കാതെ ജീവിക്കാൻ ശ്രമിക്കുക. എല്ലാവരും എല്ലാപ്പോഴും മാനസികമായും ശാരീരികമായും സന്തോഷവാനായിരിക്കണം എന്നില്ല, സിന്ധു വർമ നിലപാട് വ്യക്തമാക്കി.

മറുനാടൻ മലയാളീ 10 Feb 2026 2:16 pm

ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ നടന്‍ ജയറാമിന് കുരുക്ക് മുറുകുമോ? കേന്ദ്ര ഏജന്‍സിയുമായി സഹകരിക്കാന്‍ ജയറാം

കൊച്ചി: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രമുഖ നടന്‍ ജയറാമിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സാക്ഷിയാക്കാനോ? അടുത്ത ചൊവ്വാഴ്ച (ഫെബ്രുവരി 17) കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് താരത്തിന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ജയറാമിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീര്‍ഘകാലത്തെ ബന്ധത്തെക്കുറിച്ചും വ്യക്തത തേടാനാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കം. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ പതിപ്പിക്കാനുള്ള സ്വര്‍ണ്ണപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് താരത്തിന് വിനയായത്. ഈ സ്വര്‍ണ്ണത്തിന്റെ ഉറവിടം എവിടെയാണെന്നും ഇതിന് പിന്നില്‍ വന്‍തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയില്‍ പോയി ചോദ്യം ചെയ്തിരുന്നുവെങ്കിലും, കേസില്‍ സാക്ഷിയാക്കാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകള്‍ കൂടി അന്വേഷിക്കുന്ന ഇഡി രംഗത്തെത്തിയതോടെ ജയറാമിന്റെ പങ്ക് കൂടുതല്‍ ഗൗരവകരമായി മാറിയിരിക്കുകയാണ്. അതിനിടെ സാക്ഷിയായി ആണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി ജയറാം സഹകരിക്കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ഒരു അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ മാത്രമാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നുമാണ് ജയറാം പോലീസിന് നല്‍കിയ മൊഴി. വീട്ടില്‍ നടന്ന പൂജ ഒരു വിശ്വാസി എന്ന നിലയില്‍ മാത്രമായിരുന്നുവെന്നും സ്വര്‍ണ്ണം എവിടെ നിന്ന് വന്നുവെന്നോ എങ്ങോട്ട് പോയെന്നോ തനിക്കറിയില്ലെന്നും ജയറാം വാദിക്കുന്നു. എന്നാല്‍, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ജയറാമിന് ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് ഇഡി. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ലാഭം ജയറാമിലേക്ക് എത്തിയിട്ടില്ലെന്ന് ഇഡിയും തിരിച്ചറിയുന്നുണ്ട്.

മറുനാടൻ മലയാളീ 10 Feb 2026 2:14 pm

കൂണുകൾ പോലെ മുളച്ചു പൊങ്ങി മസാജിംഗ് സെന്‍ററുകൾ; ലൈസൻസില്ലാത്ത സ്പാ കേന്ദ്രങ്ങൾ പൂട്ടാനൊരുങ്ങി പോലീസ്

കോട്ടയം: തിരുവല്ലയിലെ സ്പാ സെന്‍ററില്‍ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ കാപ്പ കേസ് പ്രതി ഉള്‍പ്പെട്ട സംഘം ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിന്‍റെയും തലസ്ഥാനത്ത് ലൈന്‍സില്ലാത്ത പ്രവര്‍ത്തിച്ച സ്പാ അടച്ചു പൂട്ടിയ സംഭവത്തിന്‍റെയും പശ്ചാത്തലത്തില്‍ ജില്ലയിലും വിവിധ സ്പാ സെന്‍ററുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധനകള്‍ തുടങ്ങി. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും കുമരകം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ചും നിരവധി സ്പാ സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാതെ സ്പാ മസാജിംഗ് സെന്‍ററുകള്‍ കൂണുപോലെ മുളയ്ക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. തിരുവല്ലയിലെ പല സ്പാ സെന്‍ററുകളിൽനിന്ന് പോലീസ് മാസപ്പടി വാങ്ങുന്നതായുള്ള ആരോപണവും പുറത്തുവന്നിരുന്നു. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സ്പാകളില്‍ നിന്നും പോലീസിനു കൃത്യമായി മാസപ്പടി നല്കുന്നതയാണു സൂചന. നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമുള്ള മസാജ് സെന്‍ററുകളില്‍ പലതും അനാശാസ്യ കേന്ദ്രങ്ങളാണെന്നു ആരോപണമുണ്ട്. ജില്ലയിലെ ഒട്ടുമിക്ക സ്പാ സെന്‍ററുകളും പോലീസുകാരുടെതടക്കം അറിവോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന… The post കൂണുകൾ പോലെ മുളച്ചു പൊങ്ങി മസാജിംഗ് സെന്‍ററുകൾ; ലൈസൻസില്ലാത്ത സ്പാ കേന്ദ്രങ്ങൾ പൂട്ടാനൊരുങ്ങി പോലീസ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 2:12 pm

ആറളം ചിത്രശലഭ സങ്കേതത്തിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ആറളം ശലഭ സങ്കേതത്തിൽ ആറളം സെക്ഷൻ പരിധിയിൽ വരുന്ന വലിയ കരിക്കണ്ടം വനഭാഗത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:11 pm

മസ്‌കറ്റിനും ചെന്നൈയ്ക്കും ഇടയില്‍ പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം മെയ് 14 മുതലാണ് ചെന്നൈ -- മസ്‌കറ്റ് സര്‍വീസുകള്‍ക്ക് തുടക്കമാകുന്നത്

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:10 pm

കൊടുങ്കാറ്റായി എഐ; ഒരു വർഷത്തിനകം ഈ ജോലികൾ ഇല്ലാതാകും! മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ

ലോകത്തെ ഭീതിയിലാഴ്ത്തുകയാണ് എഐ കമ്പനിയായ ആന്ത്രോപിക്. ഐടി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കമ്പനി സിഇഒയുടെ പുതിയ വെളിപ്പെടുത്തൽ. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:09 pm

താരങ്ങൾ പറയുന്ന കേട്ട് സാധനങ്ങൾ വാങ്ങില്ല, ജെൻ സികളുടെ മനസ് കീഴടക്കാൻ ഇനി പഴയ തന്ത്രങ്ങൾ പോരാ! ശ്രദ്ധേയമായ ചില കണക്കുകൾ

ജെൻ സികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർക്ക് പണ്ടത്തെപ്പോലെ കടയിൽ പോയി സെയിൽസ്മാൻ പറയുന്നത് കേട്ട് സാധനം വാങ്ങുന്ന സ്വഭാവമേയില്ല. ഇക്കണോമിക് ടൈംസ് സ്നാപ്ചാറ്റ് ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത് 'ജെൻ സി'വിപണിയെ അടിമുടി മാറ്റിമറിക്കുകയാണെന്നാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:08 pm

ഒരു നീണ്ട യാത്രയ്ക്ക് ശേഷം ടാക്സിയിൽ വീട്ടിൽ വന്നിറങ്ങി; ഉറങ്ങി എഴുന്നേറ്റതും അച്ഛന്റെ ആ ചോദ്യത്തിൽ ഞെട്ടൽ; മണിക്കൂറുകളോളം തിരഞ്ഞ് വലഞ്ഞു; ഒടുവിൽ ഡ്രൈവറിന്റെ വരവിൽ ആശ്വാസം

ബെംഗളൂരു: ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും പി.ആർ. കാർഡും വാലറ്റുമടങ്ങിയ ബാഗ് മണിക്കൂറുകളോളം തിരഞ്ഞ് ഉടമയ്ക്ക് തിരികെ നൽകി ബെംഗളൂരുവിലെ ഡ്രൈവർ ഉത്തം സത്യസന്ധതയുടെ മാതൃകയായി. കാനഡയിലെ വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപകനായ ഗ്ലെൻ ഐവനാണ് തനിക്ക് നഷ്ടപ്പെട്ട ബാഗ് ഉത്തമിന്റെ നിസ്വാർത്ഥ സേവനത്തിലൂടെ തിരികെ ലഭിച്ചത്. ഉത്തമിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ഗ്ലെൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ബെംഗളൂർ വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 2:30-ഓടെ ഉത്തമിന്റെ ടാക്സിയിൽ വീട്ടിലെത്തിയ ഗ്ലെൻ, യാത്രാക്ഷീണം കാരണം പാസ്‌പോർട്ട്, പി.ആർ. കാർഡ്, വാലറ്റ് എന്നിവ അടങ്ങിയ സ്ലിംഗ് ബാഗ് കാറിന്റെ സീറ്റിൽ മറന്നുവയ്ക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ 10:30-ഓടെ അച്ഛൻ ചോദിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഗ്ലെൻ അറിയുന്നത്. എന്നാൽ, അതിനും മുൻപേ ബാഗ് ഉടമയെ ഏൽപ്പിക്കാനായി ഉത്തം അന്വേഷണം ആരംഭിച്ചിരുന്നു. പാസ്‌പോർട്ടിലെ വിലാസം ഗ്ലെൻ ഇറങ്ങിയ സ്ഥലവുമായി കൃത്യമായി ഒത്തുപോകാത്തത് ഉത്തമിന് വെല്ലുവിളിയായി. എന്നിട്ടും, ഒരു മണിക്കൂറോളം ഉത്തം ആ പ്രദേശം മുഴുവൻ തിരഞ്ഞു. ഓരോ വീടുകളിലും കയറിയിറങ്ങിയും അയൽവാസികളോട് ചോദിച്ചും അദ്ദേഹം ഗ്ലെന്നിനെ കണ്ടെത്താൻ ശ്രമിച്ചു. ഈ സമയത്താണ് ഭാഗ്യവശാൽ തെരുവിലൂടെ നടന്നുപോവുകയായിരുന്ന ഗ്ലെന്നിന്റെ അച്ഛനെ ഉത്തം കണ്ടുമുട്ടുന്നത്. അങ്ങനെ ബാഗ് സുരക്ഷിതമായി ഉടമയുടെ കൈകളിൽ തിരിച്ചെത്തി. മാസങ്ങളോളം നീളുന്ന നിയമപരമായ നൂലാമാലകളിൽ നിന്ന് തന്നെ രക്ഷിച്ച ഉത്തമിനെ 'ബെംഗളൂരുവിലെ യഥാർത്ഥ ഹീറോ' എന്നാണ് ഗ്ലെൻ വിശേഷിപ്പിച്ചത്. ഉത്തമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, ഉത്തമിന്റെ സത്യസന്ധതയും അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തി. വെറുമൊരു ഡ്രൈവർ എന്നതിലുപരി വലിയ മാനുഷിക മൂല്യമുള്ള വ്യക്തിയാണദ്ദേഹം എന്നും ഗ്ലെൻ കുറിച്ചു. പോസ്റ്റ് വൈറലായതോടെ, ഉത്തമിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പാസ്‌പോർട്ടും രേഖകളും നഷ്ടപ്പെടുന്നത് എത്ര വലിയ തലവേദനയാണെന്ന് അറിയുന്നവർക്ക് ഉത്തം ചെയ്ത ഈ പ്രവർത്തിയുടെ വില മനസ്സിലാകുമെന്നും അദ്ദേഹത്തെപ്പോലെയുള്ള കൂടുതൽ പേരെ ലോകത്തിന് ആവശ്യമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. 

മറുനാടൻ മലയാളീ 10 Feb 2026 2:08 pm

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുന്നുവെന്നും ഇടപെടാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അയ്യപ്പഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് ജാമ്യപേക്ഷയില്‍ ഗോവര്‍ധന്‍ വാദിച്ചത്. അതേസമയം കട്ടിളപ്പാളികളുടെ സാംപിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടി പ്രത്യേക അന്വേഷണ സംഘം ആരംഭിക്കും. യഥാര്‍ത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള നാഷണല്‍ ലാബില്‍ പരിശോധന നടത്താനാണ് നീക്കം. കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍, എന്‍ വാസു എന്നിവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും. അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിര്‍ദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

മംഗളം 10 Feb 2026 2:07 pm

ഇന്ത്യയെ വിറപ്പിച്ചുവിട്ടു, അമേരിക്കയുടെ ലക്ഷ്യം ഇനി പാകിസ്ഥാൻ, ലോകകപ്പില്‍ ഇന്ന് അമേരിക്ക-പാകിസ്ഥാൻ പോരാട്ടം, ബാബര്‍ പുറത്തേക്ക്

കഴിഞ്ഞ തവണത്തെ തോൽവി പാക് താരങ്ങളുടെ മനസിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അമേരിക്കൻ ലെഗ് സ്പിന്നർ മുഹമ്മദ് മുഹ്സിൻ മുന്നറിയിപ്പ് നൽകി.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:06 pm

ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരിൽ ചോരപ്പാടുകള്‍; ജോത്സ്യൻ മുരാരി തന്ത്രി പെണ്‍കുട്ടിയെ മര്‍ദിച്ചോയെന്നും അന്വേഷിക്കും

കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു പെൺകുട്ടിയെ മർദിച്ചോ എന്നും അന്വേഷിക്കും. ജ്യോതിഷാലയത്തിൽ മുറിയിലെ ചുവരിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:06 pm

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് ഉയരും, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഗുണം ചെയ്യുമെന്ന് ഗോൾഡ്മാൻ സാക്സ്

വ്യാപാരക്കരാർ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യൻ രൂപയുടെ മേലുള്ള സമ്മർദ്ദം കുറഞ്ഞതായും ഗോൾഡ്മാൻ സാക്സ് ചൂണ്ടിക്കാട്ടുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:05 pm

നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഒമാനിലുടനീളം എഐ ക്യാമറകള്‍

ഒരേ സമയം ഒന്നിലധികം ഗതാഗത ലംഘനങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും പിഴ ചുമത്താനുമാണ് നൂതന എഐ പവര്‍ സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:05 pm

കാനഡയില്‍ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു: ആസൂത്രിത കൊലപാതകമെന്ന് സംശയം

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യൻ ഐടി പ്രൊഫഷണലായ ചന്ദൻ കുമാർ (37) വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് റെക്സാഡേല്‍ ബോളിവാർഡിലെ ഷോപ്പിംഗ് മാള്‍ പാർക്കിംഗില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:02 pm

സൗജന്യമായി കാണാം! ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാത്തിരിക്കുന്ന ജിയോ, എയർടെൽ, വി യൂസർമാര്‍ക്ക് ലോട്ടറി!

ടി20 ലോകകപ്പ് 2026-ന്‍റെ ആവേശം മുറുകുകയാണ്. ജിയോ, എയർടെൽ, വി ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാതെതന്നെ 44 രൂപ മുതൽ തുടങ്ങുന്ന റീചാർജ് പ്ലാനുകളിലൂടെ ജിയോഹോട്ട്സ്റ്റാറിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 2:02 pm

അസാധ്യ രുചിയാണ് ഈ ചായക്കടിക്ക്

അസാധ്യ രുചിയാണ് ഈ ചായക്കടിക്ക്

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:00 pm

CBSE +2 മൂല്യനിർണയം ഡിജിറ്റലാകുന്നു

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റം വരുന്നു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന 'ഓൺ-സ്‌ക്രീൻ മാർക്കിങ്' രീതി നടപ്പിലാക്കും. മൂല്യനിർണ്ണയത്തിലെ സുതാര്യത വർദ്ധിപ്പിക്കൽ, ഫലപ്രഖ്യാപനം വേഗത്തിലാക്കൽ, പിഴവുകൾ ഒഴിവാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. അധ്യാപകർ പേപ്പർ ഉത്തരക്കടലാസുകൾക്കു പകരം അവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കിയാകും ഇനി മാർക്കിടുക.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 2:00 pm

ധർമ്മശാലയിൽ ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വിൽപ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക്ക് മയക്കുമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ വീണ്ടും പോലീസ് പിടികൂടി.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 1:59 pm

'രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം, മകളുടെ ചികിൽസയിലാണ് ഇപ്പോൾ ശ്രദ്ധ'; ഒടുവിൽ പ്രതികരിച്ച് സിന്ധു വർമ്മയും

നടൻ മനു വർമയും നടി സിന്ധു വർമയും അടുത്തിടെ വിവാഹ മോചിതരായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 1:57 pm

ആറ്റുകാൽ പൊങ്കാലയ്ക്ക് തയ്യാറെടുക്കാം: സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

2026ലെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങുന്നു. ഫെബ്രുവരി 23ന് പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്ന് ചൊവ്വാഴ്ച ആണ്. രാവിലെ 9.45ന് നടക്കുന്ന അടുപ്പുവെട്ടോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും. ഉച്ചയ്ക്ക് 2:15ന് ശേഷമാണ് പൊങ്കാല നിവേദ്യം.

സമയം 10 Feb 2026 1:57 pm

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു, യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരത്ത് കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിലുള്ള മനോവിഷമത്തിലാണ് 27-കാരനായ കിരൺ ആത്മഹത്യ ചെയ്തത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 1:56 pm

ലോക ആരോഗ്യ എക്സ്പോയ്ക്ക് തുടക്കം

ഉദ്ഘാടനം നിർവഹിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ്

സിറാജ് ലൈവ് 10 Feb 2026 1:55 pm