തിങ്കളാഴ്ച രാത്രി നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്വി നടത്തിയ പ്രതികരണങ്ങൾ ഇതിന്റെ സൂചനയാണ്.
രണ്ടാമത് എരഞ്ഞോളി മൂസ സ്മാരക പുരസ്ക്കാരം അസീസ് തായിനേരിക്ക് സമർപ്പിക്കും
കേരള ഫോക് ലോർ അക്കാഡമിയുടെ വൈസ് ചെയർമാനും പ്രശസ്ത മാപ്പിപ്പാട്ട് ഗായകനുമായിരുന്ന എരഞ്ഞോളി മൂസ യുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി മൂസ്സ ഫൗണ്ടേഷന്റെ
പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത് അന്വേഷിക്കും
ടൊയോട്ടയുടെ പുതിയ എസ്യുവി: ഉള്ളിലെ രഹസ്യങ്ങൾ പുറത്ത്
ടൊയോട്ട തങ്ങളുടെ വരാനിരിക്കുന്ന മൂന്ന് നിര എസ്യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി, ഇത് 2026-ൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. ലാൻഡ് ക്രൂയിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് ഇതിന്.
'നരവണെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല, കൈമാറുന്നത് നിയമവിരുദ്ധം'; പ്രസാധകര്
ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെയുടെ ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നതില്‍ പ്രതികരണവുമായി പ്രസാധകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകര്‍പ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങള്‍ മൂലം കുറ്റകരമാണെന്നും കമ്പനി പറഞ്ഞു. നിലവില്‍ ഏതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ പുസ്തകത്തിന്റെ കോപ്പികള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പകര്‍പ്പവകാശ ലംഘനമാണെന്നും അത്തരം നടപടികള്‍ക്കെതിരേ നിയമപരമായ നീക്കം നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. പുസ്തകത്തിന്റെ അച്ചടിച്ചതോ ഡിജിറ്റലോ ആയ ഒരു പതിപ്പും ഇതുവരെ വിതരണം ചെയ്യുകയോ വില്ക്കുകയോ ചെയ്തിട്ടില്ലെന്ന് പെന്ഗ്വിന് ഇന്ത്യ എക്സിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നതില്‍ ഡല്‍ഹി പോലിസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്‍ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് പോലിസ് കണ്ടെത്തി. എവിടെ നിന്ന് ചോര്‍ന്നു, ആര് ചോര്‍ത്തി എന്നുമുള്ള കാര്യങ്ങളില്‍ പോലിസ് അന്വേഷണം നടത്തുകയാണ്. ഇതിനു പുറമെ പല വെബ്സൈറ്റുകളും പുസ്തകം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും പോലിസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെന്ഗ്വിന് ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ല. അതിന് മുന്‍പുതന്നെ എങ്ങനെ പ്രചരിച്ചു എന്നതില്‍ പോലിസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പുസ്തകത്തില്‍ ജനറല്‍ നരവണെയുടെ കുട്ടിക്കാലം മുതല്‍ സര്‍വീസ് കാലം വരേയുള്ള കാര്യങ്ങളാണ് പറയുന്നത്. പുസ്തകം ലോക്സഭയിലും ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഭരണപക്ഷത്തിനെതിരേ നരവണെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ ആയുധമാക്കിയത്. ദോക്ലാം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ചയും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ ഉയര്‍ത്തരുതെന്ന് വാദിച്ചായിരുന്നു ഭരണപക്ഷം പ്രതിരോധിച്ചത്. നരവണെയുടെ പുസ്തകം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
തിരുവല്ല സ്പാ ബലാത്സംഗ കേസിൻ്റെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി ബെംഗളൂരു കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്.
ലണ്ടന്‍: ബ്രിട്ടണില്‍ രാഷ്ട്രീയ മാറ്റത്തിന് വീണ്ടും സാധ്യത. കാര്യ നിര്‍വഹണത്തിന് മന്ത്രിസഭ സ്റ്റേ നല്‍കിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നില പരുങ്ങലിലായിരിക്കുകയാണ്. സ്കോട്ടിഷ് ലേബര്‍ നേതാവായ അനാസ് സര്‍വാറാണ് മാന്ഡേഴ്സന് വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നന്മയ്ക്കായി സ്റ്റാര്‍മര്‍ രാജിവയ്ക്കണം എന്ന ആവശ്യം ആദ്യമുയര്‍ത്തിയത്. ഒരുകാലത്ത് സ്റ്റാര്‍മറുടെ അനുയായി ആയി അറിയപ്പെട്ടിരുന്ന സര്‍വാര്‍ പറയുന്നതി നിരവധി തെറ്റുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വരുത്തിയിരിക്കുന്നത് എന്നാണ്. തെറ്റു കണ്ടാല്‍ താന്‍ അത് തുറന്ന് പറയുമെന്നും, ഇപ്പോഴത്തെ ആശയക്കുഴപ്പം മാറാന്‍ നേതൃത്വം മാറിയെപറ്റൂ എന്നും അദ്ദേഹം പറഞ്ഞു. സര്‍വാര്‍ തന്റെ നീക്കത്തെ കുറിച്ച് പ്രധാനമന്ത്രിയോട് നേരത്തേ തുറന്ന് പറഞ്ഞിരുന്നതായാണ് അറിവ്. ഇതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടാന്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രിമാരോട്, സ്റ്റാര്‍മര്‍ക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ സ്ഥാനം നഷ്ടമാകുമെന്നും പറഞ്ഞതായി ചില ലേബര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചീഫ് ഓഫ് സ്റ്റാഫ്, മോര്ഗന് മെക്സ്വീനി രാജി വെച്ച് പുറത്ത് പോയതിന്റെ അലയൊലികള്‍ ഇനിയും അടങ്ങാത്ത ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ സംഭവ വികാസങ്ങള്‍ നടക്കുന്നത്. പ്രധാനമന്ത്രിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കാന്‍ ആദ്യം മന്ത്രിമാര്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍, ഭരണസ്ഥിരതയില്‍ ഉയര്‍ന്ന ആശങ്കകള്‍ സാമ്പത്തിക വിപണിയെ പ്രതികൂലമായി ബാധിച്ചതോടെ വിമതര്‍ നമ്പര്‍ 10 ന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകല്‍ പറയുന്നത്. തുടര്‍ന്ന് എല്ലാ മന്ത്രിമാരും സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അതിനു ശേഷം, എം പിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ താന്‍ നടത്തിയ യുദ്ധങ്ങളിലെല്ലാം തന്നെ താനാണ് ജയിച്ചതെന്ന് സ്റ്റാര്‍മര്‍ പറയുകയും ചെയ്തു. അതേസമയം സ്റ്റാര്‍മര്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മില്‍ ഇന്നലെ പുതിയ പോര് ആരംഭിച്ചു. സ്കോട്ടിഷ് ലേബര്‍ നേതാവ് അനാസ് സര്‍വാറുമായി കൈകോര്‍ത്ത് വെസ് സ്ട്രീറ്റിംഗ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുവെന്ന നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ആരോപണമാണ് പുതിയ പോര്‍മുഖം തുറന്നത്. താന്‍, പ്രധാനമന്ത്രിയെ പിന്തുണച്ച് പരസ്യ പ്രസ്താവന നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു എന്നാണ് സ്ട്രീറ്റിംഗ് പറയുന്നത്. പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും, നേതൃസ്ഥാനത്തേക്ക് കണ്ണുവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സ്ട്രീറ്റിംഗ് നടത്തുന്നുണ്ട്. പീറ്റര്‍ മാന്ഡേഴ്സനുമായുള്ള ഒരു സ്വകാര്യ വാട്ട്സ്അപ് ചാട്ട് അദ്ദേഹം പുറത്തുവിട്ടത് അതിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാത്രമല്ല, സ്റ്റാര്‍മറെ പുറത്താക്കി താത്ക്കാലിക പ്രധാനമന്ത്രിയെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതില്‍ സാധ്യതക്കാരുടെ ലിസ്റ്റില്‍ സ്ട്രീറ്റിംഗിന്റെ പേരും ഉണ്ടായിരുന്നു.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല, 8000 കോടി രൂപ പിഴയീടാക്കി ബാങ്കുകൾ
സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വൻതുക പിഴയിനത്തിൽ ബാങ്കുകൾ ഈടാക്കുന്നത്. പിഴ ഈടാക്കുന്നതിൽ ഒന്നാമൻ പഞ്ചാബ് നാഷണൽ ബാങ്ക്
പാലക്കാട് കാറിടിച്ച് വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു: കാറോടിച്ചയാൾ മദ്യപിച്ചിരുന്നതായി പോലീസ്
കാറിടിച്ചതിനെത്തുടർന്ന് റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികന് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം .സംഭവത്തിൽ കാറോടിച്ചയാൾ അറസ്റ്റിൽ. പറളി എടത്തറ പാളയം സ്വദേശി വിനോദ് കുമാറാണ് (35) അറസ്റ്റിലായത്. ഇയാൾ കാറോടിച്ചത് മദ്യപിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി പാലക്കാട് ടൗൺ നോർത്ത് പോലീസ് പറഞ്ഞു
എംഎൽഎ എന്ന നിലയിൽ മാണി സി കാപ്പൻ പരാജയമാണെന്ന് ജോസ് കെ മാണി വിമർശിക്കുമ്പോൾ ജോസ് കെ മാണിയെ വികസനം മുടക്കിയെന്ന് വിളിച്ച് തിരിച്ചടിക്കുകയാണ് മാണി സി കാപ്പൻ.
ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി എം വി ശ്രേയാംസ്കുമാര്‍
ആര്‍ജെഡി എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍
കോളയാട് കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു .കോളയാട് പെരുവ കടൽക്കണ്ടത്തെ പത്മനാഭന്റെ മകൻ ഷിനോജിനാണ് പരിക്കേറ്റത്.
കുരുക്ക് മുറുകുന്നു; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിന് ഇഡി സമൻസ്
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചോദ്യം ചെയ്യലിനായി അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. അന്വേഷണത്തിന്റെ പശ്ചാത്തലം ശബരിമലയിലെ
പരീക്ഷിക്കാം ബ്രേക്ക്ഫാസ്റ്റിന് പുതുരുചി
പരീക്ഷിക്കാം ബ്രേക്ക്ഫാസ്റ്റിന് പുതുരുചി
വിശുദ്ധ റമസാനെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ
ആത്മീയതയും കാരുണ്യവും പൈതൃകവും ഒത്തുചേരുന്ന ദിനങ്ങൾ
തേങ്ങ – 1 കപ്പ് മഞ്ഞൾപൊടി 1/2 tsp സവാള – 1/2 കപ്പ് പച്ചമുളക് – 2 എണ്ണം
മലമ്പുഴയിൽ വിഎസിന്റെ മുന്‍ പിഎ എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. മത്സരിക്കുന്നതിൻ്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് എ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആളുകൾ തിരിച്ചറിയുന്നില്ലെങ്കിൽ തകർന്നുപോകുമെന്ന് നടൻ ജയറാം. ആരാധകരുടെ സ്നേഹമാണ് ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം പറയുന്നു. Jayaram talks about his public appearence.
ഉത്തർപ്രദേശിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് 16കാരൻ മരിച്ചു; ആശുപത്രി അടിച്ചുതകർത്ത് ബന്ധുക്കൾ
ഉത്തർപ്രദേശിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് 16കാരൻ മരിച്ചു. ബന്ധുക്കൾ കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രി അടിച്ചുതകർത്തു. യുപിയിലെ ഷാജഹാൻപൂർ ജില്ലയിലെ ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ചയാണ് സംഭവം. അങ്കിത് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. പാളം മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറ് സാക്ഷികളാണുള്ളത്.
തൃശൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം : അരുൺ പോളും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
ഇരിങ്ങാലക്കുട കാട്ടൂർ പടിയൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ അരുൺ പോളും രണ്ട് കൂട്ടാളികളും അറസ്റ്റിൽ.
എറണാകുളം: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ ചതിയില്‍പ്പെട്ട് മൂന്നുകോടി രൂപ നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന് നമ്പൂതിരി(65)യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 4.45നും 5.15നുമിടയില്‍ കടന്നുപോയ ട്രെയിന്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഒന്നര വര്‍ഷമായി എരൂര്‍ വെണ്ട്രപ്പിള്ളി അപ്പാര്‍ട്ട്മെന്റില്‍ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. ഒരു വര്‍ഷം മുന്‍പാണ് വ്യാജ ട്രേഡിങ്ങില്‍പ്പെട്ട് രാജന് നമ്പൂതിരിക്ക് മൂന്നു കോടി രൂപയോളം നഷ്ടമായത്. തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു രാജന് നമ്പൂതിരിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിലൂടെയാണ് രാജന് നമ്പൂതിരി കബളിപ്പിക്കപ്പെട്ടത്. ട്രേഡിങിനായി നിക്ഷേപിച്ച തുക തിരിച്ചു നല്‍കാതെ പണം കൂടുതല്‍, കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്. മൂന്നാഴ്ച കൊണ്ടാണ് മൂന്നുകോടി രൂപ ആപ്പ് വഴി തട്ടിപ്പുസംഘം കൈക്കലാക്കിയത്. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ രാജന് നമ്പൂതിരി സൈബര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് സൈബര്‍ പോലിസില്‍ രാജന് നമ്പൂതിരി നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചതായി കണ്ടെത്തി. അതില്‍ 13.5 ലക്ഷം രൂപ കോട്ടയം സൈബര്‍ പോലിസ് മരവിപ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ തുക അടുത്തയാഴ്ച തിരികെ ലഭിക്കുമെന്ന് പോലിസ് അറിയിച്ചിരുന്നു. പണം നഷ്ടപ്പെട്ടതിനു പിന്നാലെ മനോവിഷമത്തിലായിരുന്നു രാജന് നമ്പൂതിരി. പിന്നീട്, കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ വിഷമമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്റ്റോക്ക് മാര്‍ക്കറ്റിലും ട്രേഡിങിലും തല്പ്പരനായിരുന്ന രാജന് നമ്പൂതിരി മറ്റു പല ഓണ്‍ലൈന്‍ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കിയ മൃതദേഹം ചെറുതുരുത്തിയില്‍ സംസ്കരിച്ചു. ഭാര്യ: ഇന്ദിര(റിട്ട. ബിഎസ്എന്‍എല്‍). മക്കള്‍: സുകന്യ, സുജിത്ത്. മരുമകന്: ശ്രീനാഥ്.
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പ്രധാന സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ. വിഭാഗം) തങ്ങളുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ ഉന്നയിച്ച നിര്‍ണായക ആവശ്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു.
ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ. ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠ: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും,അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിര്‍ദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതിനിടെ കട്ടിള പാളികളുടെ സാമ്പിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനുള്ള നടപടികളും എസ്ഐടി ആരംഭിക്കും. യഥാര്‍ത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള നാഷണല്‍ ലാബില്‍ പരിശോധന നടത്താനാണ് നീക്കം. ഉന്നതരെ കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലുംതുടരും. ആന്റോ ആന്റണി എം.പി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയക്കാനും സാധ്യതയുണ്ട്. സ്പോണ്‍സര്‍മാരുടെ മൊഴികള്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കൂടുതല്‍ പേര് പ്രതികളാകും. ദ്വാരപാലക പാളി കേസില്‍ 2 രണ്ട് പേര് കൂടി പ്രതികളാകും. കട്ടിളപ്പാളി കേസില്‍ ഒരാള്‍ പ്രതിയാകും. കുറ്റകൃത്യത്തില്‍ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രഖ്യാപിച്ച് അഞ്ച് വര്‍ഷമായിട്ടും നടി ശോഭന, എന്‍ പി ഉണ്ണി, ടി എം കൃഷണ എന്നിവര്‍ക്ക് കാലടി സംസ്കൃത സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കിയിട്ടില്ല. ഗവര്‍ണറുടെ അസൗകര്യം കാരണം മാറ്റിവെച്ച ചടങ്ങ് പിന്നീട് മറന്നുപോയെന്ന് മുൻ വിസി പറയുന്നു.
ഐസിസിയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച നഖ്വി, പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന വ്യക്തമായ സൂചനയും നൽകി.
കാനഡയിലെ ടൊറൻ്റോയിൽ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നു. ബെംഗളൂരു സ്വദേശിയായ ചന്ദൻ കുമാർ രാജ നന്ദജകുമാർ (37) ആണ് കൊലപ്പെട്ടത്. ടൊറൻ്റോയിലെ ഷോപ്പിങ് മാളിന് സമീപമാണ് ആക്രമണം ഉണ്ടായത്. അക്രമികൾ കാറിലിരിക്കുകയായിരുന്ന യുവാവിന് നേരെ നിറയൊഴിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
സംസാരത്തിനിടെ ബാഗില്‍ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങള്‍ക്കകം പെണ്‍കുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
വസ്ത്രം മാറുന്നതിനിടെ തെറാപ്പിസ്റ്റ് വാതിൽ തുറന്നു, മോശമായി പെരുമാറി; ബെംഗളൂരു സ്പായ്ക്കെതിരെ യുവതി
Bengaluru Hotel Spa: മസാജ് സെഷനിടെ തെറാപ്പിസ്റ്റിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്നാണ് കനേഡിയൻ യുവതിയുടെ പരാതിയിൽ പറയുന്നത്
ഭര്‍തൃവീട്ടില്‍ യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി
കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള ഗാര്‍ഹിക പീഡനം ഏറ്റതിന്റെ ഫലമായാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറഞ്ഞു.
മൊബൈല്‍ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ സ്കൂളുകള്‍
കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു
സർക്കാരിനും ജനങ്ങൾക്കുമിടയിൽ പ്രവർത്തിക്കുന്നത് ഉദ്യോസ്ഥർ മാത്രമായി. ഗൃഹസമ്പർക്ക പരിപാടി പാളിയെന്നും സിപിഎം വിലയിരുത്തി.
കാനഡയിൽ കന്നട സംഘടന തുടങ്ങി പിന്നാലെ ഭാരവാഹിയായ ഇന്ത്യൻ ടെക്കിയെ അജ്ഞാതർ വെടിവച്ചു കൊന്നു
ടൊറന്റോ കന്നഡ സംഘത്തിന്റെ സാമൂഹിക മാധ്യമ കോർഡിനേറ്റർ, ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്രത്തിന്റെ ഭാരവാഹി, അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ കാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ചന്ദൻ കുമാർ
സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ
ഹിയറിങ് ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി
_ബോൺലെസ്സ് ചിക്കൻ - 250 ഗ്രാം_ _തേൻ - 3 ടേബിൾ സ്പൂൺ_ _കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ_ _വിനാഗിരി - 1 ടേബിൾ സ്പൂൺ_
മുടിവെട്ടുന്നതിനിടെ താന്‍ സംശയം ചോദിച്ചെങ്കിലും സലൂണുകാര്‍ ഇത് 'ലണ്ടന്‍ ഹെയര്‍കട്ട്' ആണ് എന്നായിരുന്നു മറുപടി നല്‍കിയതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: നടന് ജയറാമിന് ഇഡി സമന്‍സ്, ചൊവ്വാഴ്ച ഹാജരാകണം
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷണന് പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ഹോട്ടല്‍ മുറിയില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2025 നവംബര്‍ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ചലചിത്രമേളയുടെ സ്ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറ് സാക്ഷികളാണുള്ളത്. ഐഎഫ്എഫ്കെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കെന്ന പേരില്‍ തലസ്ഥാനത്തെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവര്‍ത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സംവിധായിക മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരി പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. അതേസമയം കേസില്‍ ഡിസംബര്‍ 24ന് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാണ് കുഞ്ഞുമുഹമ്മദ് തനിക്കെതിരായ അനുകൂല വിധി കോടതിയില്‍നിന്നും നേടിയത്. കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് വൈകിയതില്‍ കടുത്ത വിമര്‍ശനവും ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു.
ഗുജറാത്തിലെ ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമ മാസം സമ്പാദിക്കുന്ന തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സോഫ്റ്റ്വെയർ എഞ്ചിനീയർമാരെ പോലും ഞെട്ടിക്കുന്നത്. ചിലവുകള്‍ കഴിഞ്ഞ് പ്രതിമാസം ശരാശരി 2 ലക്ഷം രൂപയ്ക്ക് മുകളിൽ ഇദ്ദേഹം സമ്പാദിക്കുന്നതായാണ് പോസ്റ്റ്.
കൊല്ലം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ട് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കുന്നു. ഗണേഷിന്റെ സഹോദരി ഉഷാ മോഹന്‍ദാസും മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയിലും നടത്തിയ വെളിപ്പെടുത്തലുകള്‍ മന്ത്രിയെയും ഇടതുമുന്നണിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ ഗൂഢാലോചനയിലൂടെ കുടുക്കിയതാണെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ആര്. ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസ് പറഞ്ഞു. ആദ്യഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് അന്ന് ഗണേഷിനെ രക്ഷിച്ചത്. എന്നാല്‍ പിന്നീട് മന്ത്രിസ്ഥാനം തിരികെ നല്‍കാത്തതിലുള്ള വ്യക്തിപരമായ പകയാണ് വേട്ടയാടലിലേക്ക് നയിച്ചത്. സോളാര്‍ പരാതിക്കാരിയുടെ കത്ത് അന്ന് അച്ഛന് ലഭിച്ചത് താന്‍ കണ്ടതാണെന്നും അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഉഷാ മോഹന്‍ദാസ് വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് ബോധപൂര്‍വ്വം കൂട്ടിച്ചേര്‍ത്തതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടില്‍ തനിക്ക് ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ്കുമാര് ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹന്‍ദാസിന്റെ വെളിപ്പെടുത്തല്‍. ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കില്‍, ആദ്യഭാര്യ നല്കിയ ഗാര്‍ഹികപീഡന പരാതിയില്‍ ഗണേഷിന് അന്ന് ജയിലില്‍ പോകേണ്ടിവരുമായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇപ്പോള്‍ മന്ത്രിപദത്തിലെത്താനോ കഴിയുമായിരുന്നില്ല. മന്ത്രിസ്ഥാനം തിരികെ നല്‍കാത്തത് ഗണേഷിന് ഉമ്മന്‍ചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി. സോളാര്‍ കേസില്‍ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താന്‍ കണ്ടതാണ്. കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. സോളാര്‍ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ഇത്രയുംകാലം ഇതൊന്നും പറയാതിരുന്നതാണെന്നും ഉഷാ മോഹന്‍ദാസ് പറഞ്ഞു. ഗണേഷ് കുമാറിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യമൊഴി ഗണേഷിന് കൂടുതല്‍ കുരുക്കായിരിക്കുകയാണ്. 'ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കും, പീഡനക്കേസില്‍ കുടുക്കും' എന്ന് ഗണേഷ് കുമാര്‍ പലവട്ടം പറഞ്ഞിരുന്നതായി സുധീര്‍ മൊഴി നല്കി. സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ നാല് പേജുകള്‍ അധികമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണെന്നും ഇതിനായി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഗൂഢാലോചന നടന്നുവെന്നും മൊഴിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന ഈ വെളിപ്പെടുത്തലുകള്‍ ഗണേഷ് കുമാറിനും ഇടതുമുന്നണിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഉമ്മന്‍ചാണ്ടിയോട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള വൈകാരിക ബന്ധം വോട്ടായി മാറുമോ എന്ന ഭയത്തിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍. തന്നെ രക്ഷിച്ച വ്യക്തിയെ തന്നെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഗണേഷിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയായേക്കാം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇഡി അന്വേഷണം മുറുകുന്നതിനിടയില്‍ പുറത്തുവന്ന സോളാര്‍ ഗൂഢാലോചന വാര്‍ത്തകള്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്.
സ്വര്‍ണം ഈടാക്കി സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാം; റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം
സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ( എം എസ് ഇ ) വായ്പ നല്കുമ്പോള് വായ്പക്കാര്‍ സ്വമേധയാ പണയം വച്ച സ്വര്‍ണവും വെള്ളിയും ഈടായി സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക്. വായ്പാ മാനദണ്ഡത്തിന്റെ ലംഘനമായി ഇതിനെ കണക്കാക്കേണ്ടതില്ല എന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. കാര്‍ഷിക വായ്പകള്‍ക്കും സമാനമായ വ്യവസ്ഥ നീട്ടിയതിന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.
ശബരിമല സ്വര്‍ണക്കൊള്ള; നടന് ജയറാമിന് ഇഡി സമന്‍സ്
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതാകും കുറ്റപത്രം.
ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് വൈകിയെത്തിയ കടലാമകൾ 135 മുട്ടകളിട്ടു. ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ ഫോറം എന്ന സംഘടനയുടെ പ്രവർത്തകർ സുരക്ഷിതമായി ഹാച്ചറിയിലേക്ക് മാറ്റി. വംശനാശ ഭീഷണി നേരിടുന്ന ഈ ജീവികളെ കഴിഞ്ഞ 13 വർഷമായി ഈ സംഘം സംരക്ഷിച്ചുവരുന്നു.
അമ്മയുടേയും ആന്റിയുടെയും നഗ്ന ചിത്രങ്ങള്‍ കാമുകന് അയച്ചു നല്കി 23കാരി
ഡോൺ 3 യിൽ നിന്നും പിന്മാറി; രൺവീറിനെതിരെ 40 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
Farhan Akhtar's production house demands Rs 40 crore compensation from Ranveer Singh after his exit from Don 3.ഫർഹാൻ അക്തറിന്റെ ഡോൺ 3-ൽ നിന്ന് രൺവീർ സിംഗ് പിന്മാറിയതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാണ കമ്പനി.
നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു എസ്ഐടി നിലപാട്
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപിടിച്ചെന്ന് പോലിസ്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറു സാക്ഷികളെ ഉള്‍പ്പെടുത്തി. നവംബര്‍ ആറിന് തിരുവനന്തപുരത്ത് ചലച്ചിത്രമേളയുടെ സ്ക്രീനിങ്ങിനിടെ കുറ്റകൃത്യം നടന്നെന്നാണ് പരാതി. ഹോട്ടല്‍ മുറിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നതാണ് കേസ്. മുറിയിലെത്തിയ സംവിധായകന് അപമര്യാദയായി പെരുമാറിയെന്നാണ് ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി ടി കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്ന് വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് കന്റോണ്‍മെന്റ് പോലിസ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമെന്നായിരുന്നു പി ടി കുഞ്ഞുമുഹമ്മദിന്റെ വാദം. 25 വര്‍ഷമായി പൊതുരംഗത്തുള്ള ആളാണ് താനെന്നും ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു പി ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം.
വ്യാജ ട്രേഡിംഗ് ആപ്പ് ചതി, നഷ്ടമായത് മൂന്ന് കോടി; റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന് ജീവനൊടുക്കി
യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ട്രേഡിംഗ് ആപ്പില്‍പ്പെട്ടാണ് രാജന് നമ്പൂതിരിക്ക് പണം നഷ്ടമായത്.
സ്വത്തിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ഗുരുതര പരിക്കേറ്റ വയോധികന് മരിച്ചു
കൊച്ചി: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. കേസില്‍ നടന് ജയറാമിനോട് അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദ്ദേശം നല്കി. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിലും സാമ്പത്തിക ഇടപാടുകളിലുമാണ് ഇഡി വ്യക്തത തേടുന്നത്. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങള് ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വീട്ടില്‍ ഐശ്വര്യം വരാന്‍ വേണ്ടിയാണ് പൂജ നടത്തിയതെന്നും പോറ്റിയുടെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നല്കിയ മൊഴി. എന്നാല്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ തേടുന്ന ഇഡി, ജയറാമില് നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. കേസില്‍ ജയറാമിനെ സാക്ഷിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെയാണ് ഇഡിയുടെ നീക്കം. ഉണ്ണികൃഷ്ണന് പോറ്റിയെ അറിയാമെന്നും വിശ്വാസിയെന്ന നിലയില്‍ തന്റെ വീട്ടില്‍ സ്വര്‍ണ്ണ പാളികള്‍ പൂജയ്ക്ക് കൊണ്ടു വന്നുവെന്നുമാണ് ജയറാം പറയുന്നത്. ഇത് തന്നെ ഇഡിയേയും അറിയിക്കും. ഇത് ഇഡി വിശ്വാസത്തില്‍ എടുക്കുമോ എന്നതാണ് നിര്‍ണ്ണായകം. ഇഡി കേസിലും ജയറാം സാക്ഷിയാകാനാണ് വിലയിരുത്തല്‍. സ്വര്‍ണ്ണക്കൊള്ളയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി ഉടന്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിക്കും. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളുമാണ് പ്രതികളാവുക. നിലവില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രന്, പ്രശാന്ത് തുടങ്ങിയ രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കുറ്റപത്രം നല്‍കുന്നത് വൈകുന്നത് പ്രതികള്‍ക്ക് നിയമപരമായി രക്ഷപ്പെടാന്‍ വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 2017-ലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന ത്വരിത പരിശോധന കേസില്‍ വഴിത്തിരിവാകും. ഹൈദരാബാദിലെ ഫീനിക്സ് ഗ്രൂപ്പ് നല്കിയ 3.2 കോടി രൂപയ്ക്ക് പുറമെ, ഒരു പ്രമുഖ സിനിമാതാരവും ജ്വല്ലറിയും നല്കിയ സ്വര്‍ണ്ണത്തിന് ദേവസ്വം ബോര്‍ഡ് രസീത് നല്‍കിയിട്ടില്ല. ഈ സ്വര്‍ണ്ണം എവിടെപ്പോയി എന്നതിലാണ് അന്വേഷണം നടക്കുന്നത്. 3.7 കിലോ സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയ സാഹചര്യത്തില്‍, സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്ക് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
ഐഎഫ്എഫ്കെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കെന്ന പേരില്‍ തലസ്ഥാനത്തെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവര്‍ത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
കൊച്ചി: ശബരിമല സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി പ്രതികളാകുമെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണായക നീക്കം. നിലവില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളിലേക്ക് ഇപ്പോള്‍ അന്വേഷണം നീളുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ കുറ്റപത്രം നല്‍കുന്നത് വൈകും. ഇതോടെ പ്രതികള്‍ക്കെല്ലാം ഇത് പുറത്തേക്ക് വരാന്‍ അവസരമൊരുക്കും. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണ്ണ പ്ലേറ്റുകള്‍ മാറ്റിയതായും പകരം സ്വര്‍ണ്ണം പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികള്‍ വെച്ചതായും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പരിശോധനയില്‍ ഏകദേശം 3.7 കിലോ തൂക്കത്തിന്റെ കുറവാണ് കണ്ടെത്തിയത്. 1998 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നടന്ന ഇടപാടുകളാണ് അന്വേഷണ പരിധിയിലുള്ളത്. പഴയ ശ്രീകോവില്‍ വാതില്‍ എവിടെപ്പോയി എന്നതിനെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ ലാബുകളില്‍ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകള്‍ക്കായിസാമ്പിളുകള്‍ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്ക് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതിനിടെ, 2017-ലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കേസില്‍ നിര്‍ണ്ണായകമാകും. ഹൈദരാബാദിലെ ഫീനിക്സ് ഗ്രൂപ്പ് നല്കിയ 3.2 കോടി രൂപയ്ക്ക് പുറമെ, ഒരു പ്രമുഖ സിനിമാതാരവും ജ്വല്ലറിയും നല്കിയ സ്വര്‍ണ്ണത്തിന് ദേവസ്വം ബോര്‍ഡ് രസീത് നല്കിയിട്ടില്ലെന്നത് ഗുരുതരമായ അഴിമതി ആരോപണത്തിന് വഴിവെച്ചിരിക്കുകയാണ്. ഈ സ്വര്‍ണ്ണം എവിടെപ്പോയി എന്നതിനെക്കുറിച്ച് വിജിലന്‍സ് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ 2019 മുതലുള്ള ഫോണ്‍ രേഖകള്‍ പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 12-ന് അന്വേഷണ സംഘം സന്നിധാനത്തെത്തി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കും. കേന്ദ്ര ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം പുറത്തുവരുന്നതോടെ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ ആഴം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും സ്വര്‍ണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ( എസ്ഐടി) അന്വേഷണത്തിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ പാളികളില്‍ നിന്ന് മുന്‍പുണ്ടായിരുന്ന സ്വര്‍ണ പ്ലേറ്റുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്നും പകരം സ്വര്‍ണം വളരെ നേര്‍ത്ത രീതിയില്‍ പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികളാണ് ഇപ്പോള്‍ ഉള്ളതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ പങ്കാളിത്തം വ്യക്തമായതായി കോടതി പറഞ്ഞു. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയും ഉടന്‍ പ്രതിചേര്‍ക്കുമെന്നും ഇവരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഈ മൂന്ന് പേരും ജീവനക്കാരാണ്. ഇവരെയാകും ഇനി അറസ്റ്റു ചെയ്യുക. 2017-ല്‍ നടന്ന കൊടിമര പ്രതിഷ്ഠയ്ക്കായി ഫീനിക്സ് ഗ്രൂപ്പ് 3.2 കോടി രൂപ സ്പോണ്സര് ചെയ്തിരുന്നുവെന്നും അതില്‍ ബാക്കിവന്ന 16 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നുവെന്നും അവകാശവാദമുണ്ട്. ഒരു പ്രമുഖ സിനിമാതാരവും ഒരു ജ്വല്ലറിയും കൊടിമര നിര്‍മാണത്തിനായി സ്വര്‍ണം നല്‍കിയതായി വിവരമുണ്ടെങ്കിലും ഇതിന് ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി രസീതുകള്‍ നല്കിയിട്ടില്ലെന്നത് ഗുരുതരമായ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്റെ പരിശോധന സാധാരണ നിലയിലാണ് നടന്നത്. ഉദ്യോഗസ്ഥര്‍ ന്യായമായിട്ടാണ് ഇടപെട്ടതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പീഡനവും നേരിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തി. ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ
പന്തളം സ്വദേശി തനിക്ക് ലഭിച്ച കുടുംബസ്വത്തില്‍ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മുന്സിപാലിറ്റിയില് അപേക്ഷ സമര്‍പ്പിച്ചിരുന്നു
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേര് മരിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് വ്യാപകമായി പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് തിരക്കിട്ട നീക്കം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കീഴില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും സി.പി.എം അനുകൂലികളെ തിരുകിക്കയറ്റാനുമാണ് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വലിയ വിവാദമായ അതേ ശൈലി തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. സീമാറ്റ് കേരള, സി-ഡിറ്റ്, ചലച്ചിത്ര വികസന കോര്പ്പറേഷന്, വിവിധ സഹകരണ ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള നിയമന നീക്കങ്ങള്‍ സജീവമാണ്. നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെയും പി.എസ്.സി പരീക്ഷകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളെയും നോക്കുകുത്തിയാക്കിയാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ക്കായി സര്‍ക്കാര്‍ വാതില്‍ തുറന്നിടുന്നത്. സഹകരണ വകുപ്പിന് കീഴിലുള്ള നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാണ് അസിസ്റ്റന്റ് മാനേജര്‍ മുതല്‍ വാച്ച്മാന് വരെയുള്ള അഞ്ച് തസ്തികകള്‍ തിരക്കിട്ട് സൃഷ്ടിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ നീക്കം. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള റാങ്ക് പട്ടിക മറികടന്ന് 14 ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, എല്‍.ഡി.ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലെല്ലാം പാര്‍ട്ടി നോമിനികളെ ഉറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സീമാറ്റ് കേരളയില്‍ 11 പേരുടെ പട്ടിക ഇതിനോടകം മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് പരമാവധി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ കയറ്റുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഇതിനിടെ, അനധികൃത നിയമനങ്ങളെക്കുറിച്ച് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മാനുഷിക പരിഗണനയില്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച മുന്‍ കോടതി ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നു എന്ന പരാതിയിലാണ് കോടതി ഇടപെടല്‍. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്ക്കുമ്പോള് പിന്‍വാതിലിലൂടെ പാര്‍ട്ടി കേഡര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.
സ്വർണ വില മൂക്കും കുത്തി താഴെ കിടക്കും ഇക്കാര്യം സംഭവിച്ചാൽ;പക്ഷെ ഇങ്ങനെ നടന്നാൽ...
ആഗോള വിപണിയിൽ സ്വർണ വില കഴിഞ്ഞ ദിവസം വീണ്ടും ഉയർന്നു. അമേരിക്കൻ ഡോളറിൻ്റെ മൂല്യമിടിഞ്ഞതാണ് വില ഉയരാൻ കാരണമായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്പോട്ട് ഗോൾഡ് 5,000 ഡോളർ നിലവാരം കടന്നു. ഇനിയും സ്വർണ വില ഉയരുമോ അതോ വില ഇടിയുമോയെന്നതാണ് ചോദ്യം. യുഎസിലെ തൊഴിൽ, പണപ്പെരുപ്പ ഡാറ്റകളാണ് നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത്. ഇത് ഭാവിയിലെ
ചലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കള്ളന് ചിറയിന്‍കീഴ് സ്വദേശി സുനിത്താണെന്ന് പൊലീസ് കണ്ടെത്തി.
മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു
വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തിയ അനൂപ് ജിഎസ്ടി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയത്. കടയിലെ രേഖകളില്‍ ക്രമക്കേടുണ്ടെന്നും വലിയ തുക പിഴയടക്കേണ്ടി വരുമെന്നും ജീവനക്കാരെ പറഞ്ഞ് ഭീഷണിപ്പെടുകയായിരുന്നു.
; റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ജീവനൊടുക്കി
സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കുറച്ച് കാലമായി ആണ്‍സുഹൃത്തും ചിന്നുവിനൊപ്പം താമസിക്കുന്നുണ്ടായിരുന്നു.
ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൻ്റെ പിഡിഎഫ് പ്രചരിക്കുന്നു; കേസെടുത്ത് പോലീസ്
ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൻ്റെ പിഡിഎഫ് പ്രചരിക്കുന്ന സംഭവത്തിൽ കേസ്. ഡൽഹി പോലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രാഹുൽ ഗാന്ധി പാർലമെന്റിൽ അവതരിപ്പിച്ചപുസ്തകത്തിൻ്റെ പിഡിഎഫ് കോപ്പി ആണ് പ്രചരിക്കുന്നത്. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്നതാണ് രാഹുൽ ഗാന്ധി അവതരിപ്പിച്ച പുസ്തകത്തിൻ്റെ പേര്.
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളില്‍ എല്ലാവരും ഇപ്പോള്‍ എഐ ക്യാരിക്കേച്ചര് ഇമേജിന്റെ പിന്നാലെയാണ്.
'ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; പ്രഖ്യാപനവുമായി എം വി ശ്രേയാംസ്കുമാര്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരല്‍,തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലയിടത്തും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചുകുത്തി
സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. രാഹുൽ ഗാന്ധിയെ ബജറ്റ് ചർച്ച തുടങ്ങുന്നതിനു മുമ്പ് സംസാരിക്കാൻ അനുവദിക്കണം എന്നാണ് പ്രതിപക്ഷ നിലപാട്.
വി ഡി സതീശന്റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും.
ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ യാത്രയിലെ മറക്കാനാവാത്ത ഒട്ടേറെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് കൊച്ചിയിലേത്.
സഹപാഠിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് നിയമ വിദ്യാര്‍ത്ഥി
ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയം വിശദീകരിച്ച് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ എണ്ണ ഇറക്കുമതി നയം രാജ്യതാൽപര്യങ്ങൾ മുൻനിർത്തിയായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യ - യുഎസ് വ്യാപാര കരാറിൻ്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ അമേരിക്കയ്ക്ക് വാക്ക് നൽകിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിക്രം മിശ്രിയുടെ പ്രതികരണം.
മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു; അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്
അയല്‍ക്കാര്‍ വീട്ടിലേക്ക് ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും രാജേഷ് ആരെയും വീട്ടിലേക്ക് അടുക്കാന്‍ അനുവദിച്ചില്ല.
മോഡലിന്റെ മുടിവെട്ടി നശിപ്പിച്ചെന്ന പരാതി; രണ്ട് കോടി രൂപ നഷടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മീഷന്
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക.
നെല്ല് ബോണസും കേന്ദ്രത്തിന്റെ എതിര്‍പ്പും
ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. ആഭ്യന്തര ഭക്ഷ്യാവശ്യത്തിനുള്ള അരി സംസ്ഥാനം ഇറക്കുമതി ചെയ്യുകയാണ്. ഈയൊരു സാഹചര്യത്തില്‍ കര്‍ഷകരെ ഉത്പാദന വര്‍ധനവിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പകരം, കൃഷിയില്‍ നിന്ന് പിന്തിരിയാനിടയാക്കുന്ന നിലപാടെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും.
ശബരിമല സ്വർണക്കൊള്ള കേസ്: പ്രതി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതോടൊപ്പം, തന്ത്രി കണ്ഠര് രാജീവര്, മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു എന്നിവരുടെ ജാമ്യഹർജികളിൽ കൊല്ലം വിജിലൻസ് കോടതിയിലും ഇന്ന് വാദം നടക്കും.
അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ അഭിമാനം, അതിന്റെ അവകാശം എനിക്ക് മാത്രമെന്ന് ട്രംപ്
അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംമ്പ് അവകാശപ്പെട്ടു. അഭിപ്രായ സർവേകളിൽ ഭൂരിഭാഗം പേരും എതിർപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
തൃശൂര്‍: പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ മൂല്യനിര്‍ണയത്തിനായി നിയോഗിച്ചത് യോഗ്യരായ അധ്യാപകരെയല്ലെന്ന് ആക്ഷേപം. ഇതു മൂലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ആകെ മാര്‍ക്കിലും ഗ്രേഡിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും ആശങ്ക. ചോദ്യങ്ങള്‍ പത്താം തരത്തിലെ സിലിബസ് പ്രകാരമാണെങ്കിലും മാര്‍ക്കിടാനെത്തിയ അധ്യാപകരില്‍ പലരും എട്ടും ഒന്‍പതും ക്ലാസുകളില്‍ പഠിപ്പിക്കുന്നവരാണെന്നാണ് ആക്ഷേപം. ഇവര്‍ക്ക് പത്താം ക്ലാസ് ഐടി പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം ലഭിച്ചിട്ടുമില്ല. ആകെ 50 മാര്‍ക്കുള്ള ഐടി പരീക്ഷയ്ക്ക് 30 മാര്‍ക്കും പ്രാക്ടിക്കലിനാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തി നിരീക്ഷകരായെത്തുന്ന അധ്യാപകരാണ് ഈ മാര്‍ക്ക് നല്‍കുന്നത്. തിയറി പരീക്ഷയ്ക്കും കണ്ടിന്യൂസ് ഇവാലുവേഷനും ലഭിക്കുന്ന 10 വീതം മാര്‍ക്ക് കൂടെ ചേര്‍ത്ത് ആകെ 50 മാര്‍ക്കാണ് ഐടി പരീക്ഷയിലൂടെ നേടാന്‍ സാധിക്കുക. ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതിനുള്ള ഉത്തരവാദിത്വം കൈറ്റിനാണ്. എന്നാല്‍, പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്ക് സ്ഥിര നിയമന നമ്പര്‍ (പെന്‍ നമ്പര്‍) ആവശ്യമാണ്. പല സ്കൂളുകളിലും ഐടി അധ്യാപകരില്‍ ഏറെ പേര്‍ക്കും ഇനിയും സ്ഥിര നിയമനമായിട്ടില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് പെന്‍ നമ്പറുമില്ല. പത്താം തരത്തില്‍ പഠന പരിശീലനം ലഭിച്ചവരാണെങ്കിലും സ്ഥിരം നിയമനം ലഭിക്കാത്തതിനാല്‍ ഇത്തരം അധ്യാപകരെ ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് നിയോഗിക്കാനാവില്ല. ഇതോടെയാണ് പലയിടങ്ങളിലും എട്ടിലും ഒന്‍പതിലും മാത്രം ക്ലാസെടുക്കുന്ന സ്ഥിരം നിയമനം ലഭിച്ച അധ്യാപകരെയടക്കം പത്താംതരം പ്രാക്ടിക്കല്‍ പരീക്ഷാ നിരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനും നിയോഗിച്ചത്. ഇതുമൂലം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും ആശങ്കയിലാണ്. കഴിഞ്ഞ രണ്ടു മുതലാണ് സ്കൂളുകളില്‍ എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടന്നത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലവിലെ അധ്യാപകരുടെ സ്ഥിര നിയമനം നീളുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഏറ്റുമുട്ടലിന്റെ പാതയിലുമാണ്. സ്ഥിര നിയമനം നീണ്ടതോടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് നിയോഗിക്കാന്‍ പോലും യോഗ്യരായ അധ്യാപകര്‍ ആവശ്യത്തിന് ഇല്ലാതെയുമായി. ഇതിന്റെ പരിണതഫലം അനുഭവികേണ്ടതാകട്ടെ വിദ്യാര്‍ഥികളും. ഓരോ സ്കൂളിലേയും അധ്യാപകരേയും മറ്റ് സ്കൂളുകളിലേക്കാണ് മൂല്യനിര്‍ണയത്തിന് നിയോഗിക്കുന്നത്.
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികനായ നോബിൾ തോമസ് (35) മരിച്ചു. ആലുവ-മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മാണവും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് നടന്ന കൊടിമരം പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേകസംഘം രൂപീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. കൊടിമരത്തിന്റെ നിര്‍മാണവും ധ്വജപ്രതിഷ്ഠയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കണക്കുകളും അന്വേഷണസംഘത്തിനു കൈമാറണം. അന്വേഷണസംഘം 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്പോണ്‍സര്‍മാരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിദേശിച്ചു. ദ്വാരപാലകശില്‍പ്പത്തിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണപ്പാളി സാമ്പിളുകള്‍ വീണ്ടും ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സ്വര്‍ണപ്പാളികളില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനും യഥാര്‍ത്ഥ പാളികളാണോ ഇപ്പോഴുള്ളതെന്ന് സ്ഥിരീകരിക്കാനുമായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിനു കീഴിലുള്ള നാഷണല്‍ ലാബിലാണ് പരിശോധന നടത്തുക. അതിനായി 12-ന് ശബരിമലയില്‍നിന്ന് 12 സാമ്പിളുകള്‍ ശേഖരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പാളികളില്‍ ഇപ്പോഴുള്ള സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ അളവും പുതിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയും. നേരത്തേ, വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ (വി.എസ്.എസ്.സി) നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും ശാസ്ത്രജ്ഞരുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ദ്വാരപാലക, കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയും സംഘവും അപ്പാടെ മാറ്റിയോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. വി.എസ്.എസ്.സിയില്‍ നടത്തിയ പരിശോധനയിലും ആശയക്കുഴപ്പമുണ്ട്. ചെമ്പ് പാളികളുടെ ഘടനയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും അവ അപ്പാടെ മാറ്റിയോയെന്ന് വിദഗ്ധര്‍ സ്ഥിരീകരിക്കുന്നില്ല. അതിനാലാണ് മുംബൈയിലെ ലാബിലും പരിശോധന നടത്താന്‍ എസ്.ഐ.ടി. അനുമതി തേടിയത്. ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് എസ്.ഐ.ടി. അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും അത് എങ്ങനെ സംഭവിച്ചെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 2025-ലെ സ്വര്‍ണം പൂശലിന്റെ ശാസ്ത്രീയത കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ ഉള്‍പ്പെട്ടവരുടെ പരമാവധി ഫോണ്‍ രേഖകള്‍ പരിശോധിക്കാനും അനുമതി നല്കി. പഴയ ഫോണ്‍ രേഖകള്‍ ലഭ്യമാക്കാന്‍ സേവനദാതാക്കളെ സമീപിക്കാം. കൈയക്ഷരപരിശോധനയും നടത്തണം. കേസില്‍ രണ്ടുപേരുടെ പങ്കാളിത്തം കൂടി പരിശോധിക്കാനും കോടതി അനുമതി നല്കി. 2017-ല്‍ ത്തെഇതുസംബന്ധിച്ച എസ്.ഐ.ടിയുടെ ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ പരിശോധയ്ക്ക് കോടതി അനുമതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ഭരണസമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തില്‍നിന്നു മാറ്റിയ വാജിവാഹനം തന്ത്രി കണ്ഠര് രാജീവരര്‍ക്കു ബോര്‍ഡ് കൈമാറിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍പ്പേര്‍ പ്രതികളാകുമെന്ന് എസ്.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലകശില്‍പ്പപാളി കേസില്‍ രണ്ടുപേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കും. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ്.ഐ.ടി. വ്യക്തമാക്കി. അടച്ചിട്ട മുറിയില്‍ രണ്ടരമണിക്കൂറോളം നീണ്ട നടപടികള്‍ക്കുശേഷമാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. 19-ന് കേസ് വീണ്ടും പരിഗണിക്കും.
തൃശൂര്‍: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമെന്ന കവി സച്ചിദാനന്ദന്റെ നിലപാടിനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും വ്യക്തികേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്കു ഭരണം മാറുന്നത് നാശത്തിനു വഴിവയ്ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ഭരണാധികാരത്തില്‍ വന്ന ഇടതുപക്ഷം അടിസ്ഥാന വര്‍ഗത്തിനുവേണ്ടി എന്തു ചെയ്തുവെന്നാണു വിലയിരുത്തേണ്ടത്. അധികാരം നിലനിര്‍ത്താന്‍ ഏതു പിശാചിന്റെ കൂടെയും കൂട്ടുകൂടുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. ജനാധിപത്യത്തേക്കാള്‍ അധികരത്തിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും സാറാ ജോസഫ് കുറ്റപ്പെടുത്തി. വികസനത്തിന്റെ പേരില്‍ റോഡുകള്‍ പണിയുന്നതിനപ്പുറം സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ചോദ്യം ചോദിക്കാനോ തിരുത്താനോ കഴിയാത്ത അവസ്ഥയാണു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നത്. ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങളുടെ വായടപ്പിക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യം നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശക്തമായ ഒരു പ്രതിപക്ഷമുണ്ടാവുക എന്നതും ഭരണമാറ്റം സംഭവിക്കുകയെന്നതും അനിവാര്യമാണെന്നും സാറാ ജോസഫ് പറഞ്ഞു. ഇതിനിടെ സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന ഇടത് സഹയാത്രികരായ സാഹിത്യകാരന്മാരുടെ അഭിപ്രായ പ്രകടനത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന് അശോകന് ചെരുവില്‍. 'തോൽപ്പിച്ചും തകർത്തും ഇടതുപക്ഷത്തെ സഹായിക്കാൻ ശ്രമിക്കുന്നവർ' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ അശോകന് ചെരുവില്‍ വിമര്‍ശകരെ വിശേഷിപ്പിച്ചത്. സി.പി.ഐ.എമ്മിനേയും കോൺഗ്രസ്സിനേയും ഒന്നിച്ചു രക്ഷിക്കാൻ ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന വാദഗതി ആദ്യം മുന്നോട്ടു വെച്ച പണ്ഡിതൻ ശ്രീ.എം.എൻ.കാരശ്ശേരിയാണെന്ന് അശോകന് ചെരുവില്‍ പറഞ്ഞു. തുടർച്ചയായ അധികാരം കൊണ്ട് സി.പി.എം. തകരും എന്നാണ് അദ്ദേഹത്തിൻ്റെ ഭയം. യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരേണ്ടതിൻ്റെ കാരണമായി അദ്ദേഹം പറയുന്നത് ഇത്തവണയും ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസ്സുകാർ ഒന്നാകെ ബി.ജെ.പി.യിൽ ചേരും എന്നുള്ളതാണ്. ഓർക്കേണ്ട ഒരു സംഗതി കാരശ്ശേരി മാഷ് ഈ വാദം 2021ലും ഉന്നയിച്ചിരുന്നു എന്നതാണ്. എന്നാൽ വോട്ടർമാർ സി.പി.എമ്മിനോട് അദ്ദേഹത്തിനുള്ളത്ര സ്നേഹം പ്രകടിപ്പിച്ചില്ല. ആ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് നശിപ്പിക്കാനും അങ്ങനെ നാടിനെ രക്ഷിക്കാനുമാണ് അവർ തീരുമാനിച്ചതെന്നും അശോകന് ചെരുവില്‍ പറഞ്ഞു.
ഒളിവിൽ കഴിഞ്ഞ 36കാരൻ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. രാവിലെ തിരുവല്ലയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്.
ഇസ്ലാമാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പാകിസ്താൻ പിന്മാറി. ഫെബ്രുവരി 15ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താൻ ഇന്ത്യക്കെതിരെ ഇറങ്ങും. ഇന്ത്യക്കെതിരേ കളിക്കാൻ പാക് ടീമിന് പാക് സർക്കാർ അനുമതി നൽകി. ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നേരത്തേ പാകിസ്താൻ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നത്. ലാഹോറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാകിസ്താൻ തീരുമാനം പിൻവലിച്ചത്. ‘ചർച്ചയുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയുടെയും അടിസ്ഥാനത്തിൽ, പാകിസ്താൻ സർക്കാർ പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിന് 2026 ഫെബ്രുവരി 15-ന് ഐസിസി പുരുഷ ടി20 ലോകകപ്പിലെ നിശ്ചയിച്ച മത്സരത്തിൽ കളിക്കാൻ നിർദ്ദേശം നൽകുന്നു.’- പ്രസ്താവനയിൽ പാക് സർക്കാർ വ്യക്തമാക്കി. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാദേശ് പാകിസ്താന് കത്തയച്ചിരുന്നു. ബിസിബിയുടെ അഭ്യർത്ഥന മാനിച്ചു കളിക്കുമെന്ന് പാകിസ്താൻ അറിയിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് ഉറപ്പുനൽകി. ലോകകപ്പിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള പിന്തുണ അറിയിച്ചാണ് ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് പ്രഖ്യാപിച്ചത്. എന്നാൽ ഈ പിന്മാറ്റം ടൂർണമെന്റിന്റെ വരുമാനത്തെയും ലോകക്രിക്കറ്റിനെ തന്നെയും ബാധിക്കുമെന്നതിനാൽ മത്സരം നടത്താൻ ഐസിസി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ചർച്ചകൾക്കൊടുവിൽ ചില നിർണായക ധാരണകളിൽ ഇരുവിഭാഗവും എത്തിയതായാണ് സൂചന.
ലോക്സഭാ സ്പീക്കര്‍ക്ക് എതിരെ അവിശ്വാസത്തിന് നീക്കം
സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് സ്വീകരിക്കുന്ന സമീപനം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്കാന് ആലോചിക്കുന്നത്.
കാസർകോട്ടെ പ്രശസ്ത ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന കെ. രേഷ്മയെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്നും മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
പി എം കെയറില്‍ ചോദ്യം വേണ്ട; ലോക്സഭാ സെക്രട്ടേറിയറ്റിനോട് പ്രധാനമന്ത്രിയുടെ ഓഫീസ്
മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്സഭാ നടപടിക്രമങ്ങളും നടത്തിപ്പ് പെരുമാറ്റച്ചട്ടങ്ങളും പ്രകാരം അനുവദനീയമല്ലെന്ന് കഴിഞ്ഞ മാസം 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് റിപോര്‍ട്ട്.

27 C