സൂര്യ- ജിത്തു മാധവൻ ചിത്രം ഒടിടിയിൽ എവിടെ കാണാം?; റിലീസിന് മുന്നേ വമ്പൻ ഡീലുമായി 'സൂര്യ 47'
തിയേറ്റർ റിലീസിന് ശേഷമാകും സ്ട്രീമിംഗ്. ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്നു.
ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിരുനാവായ: നിളയുടെ തീരത്ത് ചരിത്രവും വിശ്വാസവും സംഗമിക്കുന്ന പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. 'കേരളത്തിന്റെ കുംഭമേള' എന്നറിയപ്പെടുന്ന ഈ മഹോത്സവം ജനുവരി 19 മുതല്‍ ഫെബ്രുവരി 3 വരെയാണ് നടക്കുന്നത്. ഭാരതപ്പുഴയുടെ മണല്‍പ്പുറത്ത് വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ക്ക് തുടക്കമാകുമ്പോള്‍, സുരക്ഷാ ക്രമീകരണങ്ങളും വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയാവുകയാണ്. ജനുവരി 19-ന് രാവിലെ 11 മണിക്ക് നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കുംഭമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാര്‍മ്മികത്വത്തില്‍ ദേവതാവന്ദനവും പിതൃകര്‍മ്മങ്ങളും നടക്കും. രാവിലെ ആറുമണിക്ക് ആയിനിപ്പുള്ളി വൈശാഖിന്റെ നേതൃത്വത്തില്‍. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികന് വല്ലഭന് അക്കിത്തിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍. ഹിന്ദു സമ്പ്രദായത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഭക്തര്‍ തങ്ങളുടെ അനുഷ്ഠാനങ്ങള്‍ നിളയുടെ തീരത്ത് ഈ ദിവസങ്ങളില്‍ നിര്‍വ്വഹിക്കും. ഉത്സവത്തോടനുബന്ധിച്ച് പുഴയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയമപരമായ അനുമതിയില്ലാതെ പുഴയില്‍ നിര്‍മ്മാണങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത് സംഘാടകരെ പ്രതിസന്ധിയിലാക്കി. എന്നാല്‍, വ്യാഴാഴ്ച മഹാമാഘമഹോത്സവ സമിതി ചെയര്മാന് അരീക്കര സുധീര്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്. വിനോദുമായി നടത്തിയ ചര്‍ച്ചയില്‍ മഞ്ഞുരുകി. കര്‍ശനമായ നിബന്ധനകളോടെ ചടങ്ങുകള്‍ തുടരാന്‍ കളക്ടര്‍ വാക്കാല്‍ അനുമതി നല്‍കുകയായിരുന്നു. പരിസ്ഥിതിക്കും പുഴയുടെ ഒഴുക്കിനും തടസ്സമുണ്ടാകാത്ത രീതിയില്‍ മാത്രമേ നിര്‍മ്മാണങ്ങള്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. ആയിരക്കണക്കിന് ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് തിരുനാവായയില്‍ ക്യാമ്പ് ചെയ്യുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് സംഘം വിലയിരുത്തി. പുഴയിലെ ഒഴുക്കും ആഴവും കണക്കിലെടുത്ത് ദുരന്തനിവാരണ സേനയുടെ നിരീക്ഷണവും ഉണ്ടാകും. പഴയകാലത്ത് ചേരമാന്‍ പെരുമാളിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ ആത്മീയ പുനരാവിഷ്കാരമായാണ് മഹാമാഘം കണക്കാക്കപ്പെടുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ വ്യാഴം ചിങ്ങം രാശിയില്‍ വരുന്ന സമയത്താണ് ഈ പുണ്യസ്നാനവും മഹോത്സവവും നടക്കുന്നത്.
പട്ടത്തിന്റെ ചരട് ദേഹത്ത് കുടുങ്ങി; മൂന്നംഗ കുടുംബത്തിന് ദാരുണ മരണം
തിരുനാവായ ''കുംഭമേള'' ഇന്ന് തുടങ്ങും
തിരുനാവായ: മഹാമാഘ എന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് ഇന്ന് തുടക്കം. ഇന്ന് വിവിധ വിഭാഗങ്ങളുടെ മതപരമായ ചടങ്ങുകളാണ് നടത്തുക. രാവിലെ ആറുമുതല്‍, ആയിനിപ്പുള്ളി വൈശാഖിന്റെ കാര്‍മ്മികത്വത്തില്‍ വീരസാധനക്രിയ നടക്കും. ശനിയാഴ്ച രാവിലെ വല്ലഭന് അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകര്‍മം നടത്തും. ഈ ചടങ്ങുകളോടെയാണ് തിരുനാവായയില്‍ ''കുംഭമേളയ്ക്ക്'' ഔപചാരിക തുടക്കം കുറിക്കുന്നത്. 19 മുതല്‍ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘമഹോത്സവം. 19ന് രാവിലെ 11ന് നാവാമുകുന്ദക്ഷേത്രപരിസരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനംചെയ്യും. ഒരുക്കങ്ങളുടെ ഭാഗമായി പുഴയില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സംഘാടകര്‍ വ്യാഴാഴ്ച കലക്ടര്‍ വി ആര് വിനോദുമായി ചര്‍ച്ചനടത്തിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടരാനും ചടങ്ങുകള്‍ നടത്താനും ജില്ലാഭരണകൂടം വാക്കാല്‍ അനുമതിനല്‍കി. കര്‍ശന നിബന്ധനകളോടെയാണ് അനുമതി.
കൊച്ചി വാട്ടർ മെട്രോയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്മെന്റ് പോളി നൽകുന്ന സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു. ജല ഗതാഗതത്തെയും കര ഗതാഗതത്തെയും ഒരുമിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ പൊതുഗതാഗത സംവിധാനം എന്ന നിലയിലാണ് ഈ അംഗീകാരം.
റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ കൂടെ എത്രദിവസം ഒന്നാം റാങ്കില്‍ തുടര്‍ന്നു എന്നു കൂടി ഐസിസി വ്യക്തമാക്കാറുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് അതിനിർണായകം; തിരുവല്ല കോടതി ഇന്‍ ജാമ്യ ഹർജി പരിഗണിക്കും
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് രാഹുലിൻ്റെ ജാമ്യ ഹർജി പരിഗണിക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം രാഹുലിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് ഹാജരാക്കിയത്.അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാത്ത
ഇന്ത്യയില്‍ രജിസ്ട്രേഷന് കഴിഞ്ഞ് വെറും പത്ത് മിനിറ്റിനുള്ളല്‍ ഡോക്ടറെ കാണാനാകും
ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന; എക്സൈസ് പരിശോധനയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന; യുവാക്കള്‍ അറസ്റ്റില്‍
മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തു;ആദിവാസിയെ വെട്ടിക്കൊന്നു
പാലക്കാട്: തളികക്കല്ല് ആദിവാസി ഉന്നതിയില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട നിലയില്‍. തളികക്കല്ല് രാജാമണി(47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രാഹുലിനെ പോലിസ് തിരയുന്നു. രാജമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. മകരവിളക്കുമായി ബന്ധപ്പെട്ട് കോളനിയില്‍ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുല്‍, രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി 9 മണിയോടെയാണ് സംഭവം. മംഗലംഡാം പോലിസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെ.എസ്. ശബരിനാഥന് സ്വന്തം വാര്‍ഡിലെ രാഷ്ട്രീയ സാഹചര്യം കടുത്ത വെല്ലുവിളിയാകുന്നു. ശബരിനാഥന് നിയമസഭയിലേക്ക് മാറിയാല്‍ കവടിയാര്‍ വാര്‍ഡ് ബിജെപി പിടിച്ചെടുക്കുമെന്ന ഭയമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കുഴപ്പിക്കുന്നത്. ബിജെപിക്ക് അതിശക്തമായ സ്വാധീനമുള്ള കവടിയാറില്‍ ശബരിനാഥനല്ലാതെ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക പ്രയാസമാണെന്ന വിലയിരുത്തല്‍ അദ്ദേഹത്തിന് നിയമസഭാ സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണമായേക്കാം. നിയമസഭയിലേക്കുള്ള ടിക്കറ്റ് ലഭിക്കണമെങ്കില്‍ കവടിയാര്‍ വാര്‍ഡ് സുരക്ഷിതമായി മറ്റൊരു കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിയുമെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്തം ശബരിനാഥനുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 101 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 50 അംഗങ്ങളുണ്ട്. കവടിയാറില്‍ ഉപതിരഞ്ഞെചുപ്പ് വരികയും ബിജെപി ജയിക്കുകയും ചെയ്താല്‍ അംഗ സംഖ്യ 51 ആയി ഉയര്‍ത്താന്‍ ബിജെപിക്കാകും. അതുകൊണ്ട് കവടിയാറില്‍ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഇതാണ് ശബരിനാഥിന് വിനയാകുന്നത്. ഇക്കാര്യം ശബരിനാഥിനും അറിയാം. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിനാഥന് മത്സരിക്കാന്‍ സാധ്യത കുറവാണ്. ബിജെപിയുടെ ഉറച്ച കോട്ടകളില്‍ ഒന്നായ കവടിയാറില്‍ കഴിഞ്ഞ തവണ വെറും ഒരു വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ ശബരിനാഥന് എത്തിയതോടെയാണ് ഭൂരിപക്ഷം 74-ലേക്ക് ഉയര്‍ത്താനും ബിജെപിയുടെ മുതിര്‍ന്ന നേതാവ് എന്‍. മധുസൂദനനെ തളയ്ക്കാനും കോണ്‍ഗ്രസിന് സാധിച്ചത്. ശബരിനാഥന് രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ പോയാല്‍ ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് തിരിച്ചുപിടിക്കുമെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ അവസരമൊരുക്കുന്ന അത്തരമൊരു നീക്കത്തിന് പാര്‍ട്ടി തയ്യാറാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ശബരിനാഥന്റെ പേര് സജീവമായി ഉയരുന്നുണ്ടെങ്കിലും, കവടിയാറിലെ ഈ 'റിസ്ക്' അദ്ദേഹത്തിന് തിരിച്ചടിയാണ്. വി.എസ്. ശിവകുമാറിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളും സി.പി. ജോണിനെപ്പോലെയുള്ള സഖ്യകക്ഷി നേതാക്കളും തിരുവനന്തപുരം സെന്‍ട്രലിനായി രംഗത്തുണ്ട്. ശബരിനാഥന് മാറിയാല്‍ കവടിയാര്‍ വാര്‍ഡ് നിലനിര്‍ത്താന്‍ കഴിയുന്ന മറ്റൊരു ജനകീയ മുഖം നിലവില്‍ കോണ്‍ഗ്രസ് നിരയിലില്ല. നഗരസഭയിലെ അംഗബലം കുറയുന്നത് കോണ്‍ഗ്രസിന് തലസ്ഥാനത്ത് വലിയ ക്ഷീണമുണ്ടാക്കും. ആന്റണി രാജുവിന്റെ അയോഗ്യതയും തോമസ് ഐസക്കിന്റെ വരവും തിരുവനന്തപുരത്തെ പോരാട്ടം കടുപ്പിക്കുകയാണ്. ബിജെപിയില്‍ നിന്ന് കൃഷ്ണകുമാറും കരമന ജയനും എത്തുന്നതോടെ ത്രികോണ മത്സരം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ശബരിനാഥനെപ്പോലൊരു യുവനേതാവിനെ നിയമസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിലും, കവടിയാര്‍ വാര്‍ഡ് ബിജെപിക്ക് 'ദാനമായി' നല്‍കേണ്ടി വരുമോ എന്ന പേടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു.
വാക്സിനേഷന് എടുക്കാത്തതിന്റെ പേരില്‍ മാതൃവന്ദന യോജന ആനുകൂല്യം നിഷേധിച്ചെന്ന്
കൊച്ചി: പ്രധാന് മന്ത്രി മാതൃവന്ദന യോജന പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്കുന്ന സാമ്പത്തിക ആനുകൂല്യം വാക്സിനേഷന് എടുക്കാത്തതിന്റെ പേരില്‍ നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കുറ്റിപ്പുറം സ്വദേശി പി എസ് അഹമ്മദ് ജുനൈദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ലഭിക്കേണ്ട 6,000 രൂപയുടെ പോഷകാഹാര സഹായ പദ്ധതിയുടെ ആനുകൂല്യമാണ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ഹരജിക്കാരന് ചൂണ്ടിക്കാട്ടി. 14 ആഴ്ചയിലെ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ആനുകൂല്യം അനുവദിക്കൂ എന്ന നിലപാടിലാണ് അധികൃതര്‍. വാക്സിനേഷന് എടുക്കുക എന്നത് വ്യക്തിയുടെ സ്വയംനിര്ണ്ണയാവകാശമാണെന്നും അത് എടുക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാരന് വാദിക്കുന്നു. വാക്സിനേഷന് എടുക്കാന്‍ ആരെയും നേരിട്ടോ അല്ലാതെയോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് 'ഡോ. ജേക്കബ് പുലിയേല്‍ വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ' (2022) കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന് പറയുന്നു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.
പരാതിക്കാരിയെ അധിക്ഷേപിക്കാന്‍ ചാറ്റ് പരസ്യമാക്കി ; ഫെന്നി നൈനാനെതിരെ കേസ്
രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടാണ് ഫെന്നി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്.
ശുഹൈബ് വേറെയും തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഏറെ വിവാദമായ കട്ടിളപ്പാളി സ്വര്‍ണ്ണം തട്ടിയെടുക്കല്‍ കേസില്‍ ശബരിമല തന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അന്വേഷണം പുതിയഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതോടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളുമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ മന്ത്രിയേയും വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യതയുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പി.എസ്. പ്രശാന്തിനെ അന്വേഷണ സംഘം ബന്ധപ്പെടുകയും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് വഴിവിട്ട രീതിയില്‍ സ്വാതന്ത്ര്യം നല്‍കിയതിനെക്കുറിച്ചും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തതിനെക്കുറിച്ചും വ്യക്തത വരുത്താനാണ് ഈ നീക്കം. കേസില്‍ ഉന്നതര്‍ക്കെതിരെ നടപടി വൈകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.പി. ശങ്കരദാസ് എന്നിവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. താന്‍ നല്കിയ ഉത്തരങ്ങള്‍ വ്യക്തമാണെന്നും ഇനി ചോദ്യം ചെയ്യലിന് പോകേണ്ടി വരില്ലെന്നും മുന്‍പ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഇപ്പോള്‍ അദ്ദേഹത്തിലേക്ക് വീണ്ടും നീളുകയാണ്. പ്രശാന്തിനെതിരെ നിലവില്‍ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, അറസ്റ്റിലായവരുടെ മൊഴികള്‍ അദ്ദേഹത്തിന് നിര്‍ണ്ണായകമാകും. അന്വേഷണ സംഘം ശേഖരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും രേഖകളും പ്രശാന്തിന് എതിരായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കാം. സ്വര്‍ണ്ണം മാറ്റിയതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍, മെസേജുകള്‍ എന്നിവ വീണ്ടെടുക്കാന്‍ സൈബര്‍ വിഭാഗത്തിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. ഇതില്‍ പ്രശാന്തിന്റെ പങ്ക് വ്യക്തമായാല്‍ അറസ്റ്റ് അനിവാര്യമായി മാറും.
മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു; ആരോപണവുമായി ജ്വല്ലറി ജീവനക്കാരന്
മണ്ണാമൂലയില്‍ ആറ് പവനും ഫോണും പണവും മോഷ്ടിച്ചത് വീട്ടു ജോലിക്കാരി
ആറ് പവന് സ്വര്‍ണവും 45,000 രൂപയും ഒരു മൊബൈല്‍ ഫോണുമാണ് സുജാത മോഷ്ടിച്ചത്.
ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മുന്‍ മത്സരത്തില്‍ 47 റണ്‍സെടുത്തു നില്‍ക്കെ ഹര്‍ലീനെ യുപി വാരിയേഴ്സ് പരിശീലകന് അഭിഷേക് നായര്‍ തിരിച്ചുവിളിച്ചിരുന്നു.
തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കയറ്റുമതി രംഗത്ത് കേരളത്തിൻ്റെ വൻ കുതിപ്പ്; നീതി ആയോഗ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് സംസ്ഥാനം
സംസ്ഥാനത്തിൻ്റെ കയറ്റുമതി രംഗത്ത് കേരളം ശക്തമായ മുന്നേറ്റം നേടിയതായി വ്യവസായ മന്ത്രി പി രാജീവ്. കയറ്റുമതി കേരളത്തിൻ്റെ ശക്തമായ മുന്നേറ്റ മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വെളിപ്പെടുത്തുന്നതാണ് പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്ന നിതി ആയോഗ് പട്ടികയെന്ന് മന്ത്രി പറഞ്ഞു. കേരളം ഇത്തവണ 11-ാം സ്ഥാനത്തേക്ക് ഉയർന്നുവെന്ന് മന്ത്രി.
മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു
മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്.അയൽവാസിയായ രാഹുലാണ് കൊലപ്പെടുത്തിയത്.
ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ ജയിലിലെ ഡോക്ടർ വന്ന് പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
പാലക്കാട് തളികക്കല്ലിൽ ആദിവാസിയെ വെട്ടിക്കൊലപ്പെടുത്തി
വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റതോടെ അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം വന്നേക്കും. തിലക് വർമ്മയുടെ പരിക്ക് ടീമിന് ആശങ്കയായി തുടരുന്നതിനിടെയാണ് സുന്ദറിനും പരിക്കേറ്റത്.
മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും, 12 മണിയോടെ ഫലം വ്യക്തമാകും. മഹായുതിയും മഹാവികാസ് അഖാഡിയും തമ്മിലാണ് പ്രധാന മത്സരം, മുംബൈ കോർപ്പറേഷൻ ഫലമാണ് ഏറ്റവും നിർണ്ണായകം.
നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി നീങ്ങി വന്ന് ഇടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി നീങ്ങി വന്ന് ഇടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ആയിരക്കണക്കിന് വധശിക്ഷകൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം കാരണം നിർത്തിവെച്ചതായി അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, ഇറാനിലെ സൈനിക നടപടികൾ ഒരു സാധ്യതയായി തുടരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. സംഘർഷം തുടരുന്നതിനിടെ ഇറാനിൽ രാജ്യവ്യാപകമായ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.
മുന്നണി മാറ്റ ചര്‍ച്ച; കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് തടയിട്ടത് മുഖ്യമന്ത്രി എന്ന വിവരങ്ങൾക്കിടെ, പാർട്ടിയുടെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് നടക്കും.നിലവിൽ ഉയരുന്ന മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും
സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ സ്വർണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം, കലോത്സവത്തിൻ്റെ ഉദ്ഘാടന വേദി മുഖ്യമന്ത്രിയും സുരേഷ് ഗോപിയും തമ്മിലുള്ള രാഷ്ട്രീയ വാക്പോരിന് സാക്ഷ്യം വഹിച്ചു.
ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി തിരുവല്ല കോടതി ഇന്ന് പരിഗണിക്കും. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും.
കൊച്ചി: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട് ഹൈക്കോടതി. വിചാരണക്കോടതി ജഡ്ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി ജഡ്ജി ചീഫ് എക്സാമിനേഷന് നടത്തിയതിനാല്‍ കുറ്റാരോപിതന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റാരോപിതനെ വെറുതെവിടുകയാണെന്നും ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണു ഹൈക്കോടതി ഉത്തരവ്. കുന്നേല്‍പീടിക എന്ന സ്ഥലത്തെ റോയല്‍ കിങ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ കുത്തേറ്റ് ഒരാള്‍ മരിച്ചെന്ന കേസിലെ പ്രതിയായ സി.ജി. ബാബു എന്നയാള്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. 2011 സെപ്റ്റംബറില്‍ നടന്ന കൊലപാതകത്തില്‍ 2019 ഒക്ടോബറിലാണ് വിചാരണ പൂര്‍ത്തിയായത്. ബാബുവിനെ കോടതി ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. തെളിവുകള്‍ ശരിയായ രീതിയില്‍ പരിശോധിക്കാതെയാണു ശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടി ബാബു ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിലെ മുഖ്യസാക്ഷികളെ വിസ്തരിക്കാന്‍ ജഡ്ജി അനുവദിച്ചില്ലെന്നും ബാബു വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തപ്പോള്‍ ജഡ്ജി തന്നെ സാക്ഷികളെ ചോദ്യം ചെയ്തെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇത് വലിയ പ്രശ്നമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സെഷന്‍സ് ജഡ്ജിയുടെ പ്രവൃത്തി നിയമവിരുദ്ധവും അനീതിയുമാണ്. വാദം തെളിയിക്കാന്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിനും വാദിഭാഗത്തിനും അവകാശമുണ്ട്. ഇവിടെ ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിച്ചു. തെളിവുനിയമത്തിലെ 165-ാം വകുപ്പ് പ്രകാരം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാല്‍, പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണക്കാലയളവില്‍, ഏഴുവര്‍ഷം കുറ്റാരോപിതനു ജയിലിനു പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2012 സെപ്റ്റംബറില്‍ പ്രതിക്കു ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനായില്ലെന്നും കോടതി കണ്ടെത്തി.
മുളന്തുരുത്തി: യാക്കോബായ സഭ പള്ളിപ്പെരുന്നാള് ആഘോഷങ്ങളില്‍ വെടിക്കെട്ട് നിരോധിക്കാന്‍ ഒരുങ്ങുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ സുരക്ഷാക്രമീകരണം ഇല്ലാതെ അപകടകരമായ രീതിയില്‍ കരിമരുന്നു പ്രകടനം നടത്തുന്നതു പല ദാരുണ സംഭവങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസില്ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ വിഷയം അവതരിപ്പിക്കും. എല്ലാ ഭദ്രാസനങ്ങളിലെയും മെത്രാപ്പോലീത്തമാരുമായി വിശദമായ ചര്‍ച്ച നടത്തും. ഇതിനുശേഷം സഭ ഔദ്യോഗികമായി ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കല്പ്പനയിറക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സമയത്തും പ്രദക്ഷിണത്തെ വരവേല്‍ക്കാനും വെടിക്കെട്ട് നടത്താറുണ്ട്. പ്രദക്ഷിണം രാത്രി പള്ളിയില്‍ തിരിച്ചെത്തി ആശീര്‍വാദത്തിനുശേഷം കരിമരുന്ന് പ്രകടനം എന്ന പേരില്‍ ദീര്‍ഘ നേരം വര്‍ണാഭമായ വെടിക്കെട്ടും നടത്തുന്ന പതിവുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് പലപ്പോഴും ഇതു നടത്തുന്നതെന്നും സൂചനയുണ്ട്. അപകടം സംഭവിക്കുമ്പോള്മാത്രമാണ് പുനര്‍വിചിന്തനം. അടുത്തിടെ മൂവാറ്റുപുഴ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ വെടിക്കെട്ട് നടത്തുന്നതിനിടെ ഒരാള്‍ പൊള്ളലേറ്റു മരണമടഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള ചാപ്പലില്‍ പെരുന്നാളിനോട് അനുബന്ധിച്ചു നടത്തിയ വെടിക്കെട്ടില്‍ അപകടം സംഭവിച്ചിട്ടുണ്ട്. ഇന്നത്തെശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ അക്കാലത്ത് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു. അപകടത്തെത്തുടര്‍ന്നു കൊച്ചി ഭദ്രാസനത്തിലെ പള്ളികളില്‍ വെടിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നാളുകള്‍ക്കുശേഷം പെരുന്നാള്‍ ദിനങ്ങളില്‍ കരിമരുന്ന് പ്രയോഗം തുടര്‍ന്നു. സുഭാഷ് ആരക്കുന്നം
കാസര്‍കോട് ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അര ടണ്ണിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കാഞ്ഞങ്ങാട്, മീഞ്ച, പൈവളികെ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
ആലപ്പുഴയിൽ ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിയ അഖിൽ നാഥ് എന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടുകെട്ടി. എംഡിഎംഎയുമായി പിടിയിലായ ഇയാളുടെയും ജിമ്മിന്റെയും അക്കൗണ്ടുകളിലെ അരലക്ഷം രൂപയാണ് മരവിപ്പിച്ചത്.
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണെന്നും മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും നേതൃത്വം ആവര്‍ത്തിക്കുമ്പോഴും അണികളില്‍ ആശയക്കുഴപ്പം. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ പരിപാടികളില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളുടെ സാന്നിധ്യവും കുറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികളില്‍ പോലും ഈ അനിശ്ചിതത്വം വ്യക്തമാണ്. യു.ഡി.എഫിലും ഇതേ സ്ഥിതിയാണ്. നാളെ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നാലോ എന്നു കരുതി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പരമാവധി മൗനം പാലിക്കുകയാണ്. മുന്നണി മാറ്റ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം ഇന്ന് കോട്ടയത്ത് ചേരും. യോഗത്തില്‍ യുക്തമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണിയെ ചുമതലപ്പെടുത്തുമെന്നാണ് അറിയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള മേഖലകളില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായത്. കേരള കോണ്‍ഗ്രസി(എം)ന്റെ അടിസ്ഥാന വോട്ട് ബാങ്കായ കത്തോലിക്കാ സഭയും പാര്‍ട്ടി യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുു. എന്നാല്‍ കത്തോലിക്കാ സഭയാണ് കേരളാ കോണ്‍ഗ്രസി(എം)നെ യു.ഡി.എഫിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതില്‍ സഭാ നേതൃത്വം അതൃപ്തിയിലാണ്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതോടെയാണ് കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫ്. വിടുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്.ഇതിന് പിന്നാലെ എല്‍.ഡി.എഫില്‍ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണന് എം.എല്‍.എ.യും ഫെയ്സ്ബുക്കില്‍ കുറിച്ചുതോടെ പാര്‍ട്ടിയിലെ ഭിന്നതയും പുറത്തായി. മുന്നണി മാറുന്നത് സംബന്ധിച്ച് ഒരു നിലപാടും പ്രഖ്യാപിക്കാതിരിക്കേ ഫെയ്സ്ബുക്കിലൂടെ നടത്തിയ 'തുടരും' പരാമര്‍ശമാണ് ഈ വിഷയം വഷളാക്കിയതെന്നാണ് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്നണി മാറ്റ ചര്‍ച്ചകള്‍ പുറത്തുവന്നതില്‍ ഏറെ ക്ഷീണം നേരിടേണ്ടി വന്നതും ജോസ് കെ. മാണിയാണ്. മുന്നണി മാറ്റ ചര്‍ച്ചകള്‍ പുറത്തുവിട്ടത് നഷ്കളങ്കമായി ചെയ്തതാണെന്ന് ജോസ് കെ.മാണിയോടൊപ്പമുള്ളവര് കരുതുന്നില്ല. പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എ.മാരും ഒറ്റക്കെട്ടായിരിക്കുമെന്നു ജോസ് കെ.മാണി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മുന്നണി മാറ്റ ചര്‍ച്ചകള്‍ ഐക്യത്തില്‍ വിള്ളല്‍ വിഴ്ചത്തിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കേരളാ കോണ്‍ഗ്രസ് (എം) കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടതുപക്ഷത്താണെങ്കിലും അണികളുടെ മനസ് ഇപ്പോഴും യു.ഡി.എഫിനൊപ്പമാണെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതുന്നു. കേരളാ കോണ്‍ഗ്രസി(എം)ന് സ്വധീനമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെയും ഇതിന് മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും വോട്ടിംഗ് പാറ്റേണ്‍ നോക്കിയാല്‍ ഇത് വ്യക്തമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളാ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള സ്ഥലങ്ങളില്‍ പോലും യു.ഡി.എഫാണ് വിജയിച്ചത്. ഷാലു മാത്യു
കൊല്ലം: മൂന്നാമൂഴം എളുപ്പമല്ലെന്ന തിരിച്ചറിവില്‍ പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞ് സി.പി.എം. ഇതിന്റെ ഭാഗമായി കേരളം കണ്ട ഏറ്റവും വലിയ സമരനായകന് വി.എസ്. അച്യുതാനന്ദന്റെ വ്യക്തി പ്രഭാവം അദ്ദേഹത്തിന്റെ മകന് വി.എ അരുണ്‍കുമാറിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. അരുണ്‍കുമാറിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആരംഭം കുറിക്കാനാണ് ആലോചന. വി.എസിനെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകള്‍ ജനസമക്ഷം അവതരിപ്പിക്കുകയും പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കുകയുമാണ് ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ മുന്നിലേക്കിറങ്ങി പാര്‍ട്ടിയുടെ നായകത്വം പ്രഖ്യാപിക്കാന്‍ നല്ലൊരു നേതാവില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. പിണറായി പ്രഭാവത്തിനു മങ്ങലേറ്റുവെന്ന തോന്നലും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇക്കാര്യം ഘടക കക്ഷികളും രഹസ്യമായി പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റം ഒട്ടൊന്നുമല്ല സി.പി.എമ്മിനെ തളര്‍ത്തിയത്. ഒരുകാലത്തും ഉണ്ടാവാത്ത പ്രഹരമാണ് ഇത്തവണ ഉണ്ടായത്. പാര്‍ട്ടി ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള നിരാശയും എതിര്‍പ്പുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇക്കാര്യം സി.പി.എം. പരസ്യമായി അംഗീകരിക്കില്ലെങ്കിലും രഹസ്യമായ വിലയിരുത്തലുണ്ട്. തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നത്.അരുണ്‍കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനു പുറമെ പ്രചാരണ രംഗത്തു സജീവമാക്കാനുള്ള ആലോചനയുമുണ്ട്. കായംകുളത്തോ മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. ഇതില്‍ മലമ്പുഴയ്ക്കാണ് പ്രഥമ പരിഗണന. 2001 മുതല്‍ 2016 വരെ വി.എസ് നിയമസഭയില്‍ പ്രതിനീധികരിച്ചത് മലമ്പുഴയെയായിരുന്നു. നിലവില്‍ ഐ.എച്ച്.ആര്.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുണ്‍കുമാര്‍ ഡയറക്ടറുടെ താല്കാലിക ചുമതലയും വഹിക്കുന്നു. ഉയര്‍ന്ന പദവിയായതിനാല്‍ രാജിവച്ചതിനു ശേഷമെ മത്സരിക്കാന്‍ കഴിയൂ. പാര്‍ട്ടി അംഗമല്ലെങ്കിലും അരുണ്‍കുമാറിനെ മത്സരിപ്പിക്കുന്നതില്‍ മറ്റു തടസങ്ങളൊന്നുമില്ല. ഉണ്ണി വി.ജെ.നായര്‍
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന, തിരുവനന്തപുരത്ത് യുവാക്കളെ പിടികൂടി എക്സൈസ്
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ഇവരിൽ നിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു. മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിന്റെ പിടിയിലായത്.
തീക്കുണ്ഡത്തിൽ ജീവനോടെ മുങ്ങി പൊട്ടൻ തെയ്യം; കാണാം കനലുപോലൊരു തെയ്യക്കാഴ്ച! | KLIBF | Pottan Theyyam
നിയമസഭാ പുസ്തകോത്സവത്തിൽ ആടി തിമിർത്ത് പൊട്ടൻ തെയ്യം...
തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലെ മത്സരക്രമം പ്രസിദ്ധീകരിച്ചു. ഇന്ന് കുച്ചുപുടിയും തിരുവാതിരക്കളിയും നടക്കും. മോണോ ആക്ട് ഉൾപ്പെടെ നിരവധി ഇനങ്ങൾ നഗരത്തിലെ വിവിധ വേദികളിൽ അരങ്ങേറും.
നെടുമങ്ങാടിന് സമീപം ആനാട് വെച്ച് കെഎസ്ആർടിസി ബസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഒരു വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. മംഗളൂരു ലോബിയുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്. മലബാറിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ഈ നീട്ടലിന് മംഗളൂരു യാത്രക്കാരുടെ സംഘടന എതിരാണ്.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്രയിൽ പങ്കെടുത്തതിന് സമസ്ത ഇ കെ സുന്നി നേതാവിനെതിരെ നടപടി. കോട്ടയം ജില്ല വൈസ് പ്രസിഡന്റ് അബൂ ശമ്മാസ് മൗലവിയെ സംഘടനയിൽ നിന്ന് പുറത്താക്കി.
പതിനെട്ട് പടികളിൽ പട്ടും പൂക്കളും ദീപാലങ്കാരവും; ശബരിമല പടിപൂജ ഇന്നുമുതൽ
ശബരിമല മകരവിളക്ക് തീർത്ഥാടനകാലത്തെ പടിപൂജ ജനുവരി 16ന് ആരംഭിക്കും. ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ഒരു മണിക്കൂർ നീളുന്ന പൂജയിൽ ഭക്തർക്ക് പ്രവേശനമില്ല. ജനുവരി 19 വരെ സ്പോട്ട് ബുക്കിംഗ് സൗകര്യവും വെർച്വൽ ക്യൂ ബുക്കിംഗും ലഭ്യമായിരിക്കും. ജനുവരി 20ന് നട അടയ്ക്കുന്നതോടെ മഹോത്സവത്തിന് സമാപനമാകും
വായുമലിനീകരണം കൂടിയതാണ് ദില്ലിയിൽ പൂകമഞ്ഞ് രൂക്ഷമാകാൻ കാരണമായത്. ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു.
അതിജീവിതയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു
പത്തനംതിട്ട: പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ പോലീസ് കേസെടുത്തു. സൈബർ പോലീസാണ് കേസെടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചാറ്റ് ഉൾപ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി. പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് കൂടിയായ ഫെനി
വണ്ണം കുറച്ച്, പൂര്‍ണ ഫിറ്റ്! ന്യൂസിലന്‍ഡിനെതിരെ പുതിയ സഞ്ജുവിനെ കാണാം
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറും സഞ്ജു തന്നെയായിരിക്കും. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് സഞ്ജുവിന്റെ ഫിറ്റ്നെസ്.
നിലമ്പൂരിലെ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുൻ ജീവനക്കാരനടക്കം മൂന്ന് പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയതു.
1 കോടി രൂപ ഒന്നാം സമ്മാനം അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
കൊട്ടാരക്കര ബൈപാസ്: ഒന്നര വർഷം കൊണ്ട് റോഡ് പണിയും ഫ്ലൈ ഓവർ പണിയും കഴിയുമെന്ന് ബാലഗോപാൽ
കൊട്ടാരക്കര ബൈപാസ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഒരു വർഷം മുതൽ ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചർച്ചകൾക്കൊടുവിൽ, മേൽപ്പാലം സംബന്ധിച്ച ആശങ്കകൾ ദൂരീകരിച്ചാണ് നടപടികൾ വേഗത്തിലാക്കിയത്.
കേരളയാത്ര റാലിക്കിടെ സിറാജ്ലൈവിനോട് സംസാരിച്ച് കാന്തപുരം ഉസ്താദും ഖലീൽ തങ്ങളും പേരോട് ഉസ്താദും
കേരളയാത്ര മുന്നോട്ടുവെക്കുന്ന നല്ല ആശയങ്ങൾ സർക്കാർ പരിഗണിക്കും: മന്ത്രി കെ എൻ ബാലഗോപാൽ
ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?
കൊല്ലത്ത് ആവേശം തിരതല്ലി കേരളയാത്ര റാലി
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'പഴുത്'; 23 ന് തിയറ്ററുകളില്‍
രജൻ കൃഷ്ണ നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'പഴുത്' ജനുവരി 23-ന് തിയേറ്ററുകളിലെത്തുന്നു
ഐഷ കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു; തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കും: കെ എൻ ബാലഗോപാൽ
ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തോട് വികാരഭരിതമായ പ്രതികരണവുമായി ധനമന്ത്രിയും കൊട്ടാരക്കര എംഎൽഎയുമായ കെ. എൻ. ബാലഗോപാൽ. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരി നമ്മളെ തകർക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലേക്ക് ചേർന്നതിൽ അതീവ ദുഃഖമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഐഷ കോൺഗ്രസിൽ ചേരരുതായിരുന്നുവെന്നും ഈ തീരുമാനത്തിൽ അവർക്ക് പിന്നീട് ദുഃഖം തോന്നുമെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു. “വാസ്തവത്തിൽ എനിക്ക് ഇതുവരെ അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെപ്പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത്. അവർ കോൺഗ്രസിൽ പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതാനാവില്ല. […] The post ഐഷ കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു; തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കും: കെ എൻ ബാലഗോപാൽ appeared first on ഇവാർത്ത | Evartha .
മത സാഹോദര്യം ഉദ്ഘോഷിക്കുന്ന യാത്ര
കൊല്ലത്തേക്ക് കടന്ന് കേരള യാത്ര; ഓച്ചിറയിൽ തഴപ്പായ നൽകി സ്വീകരണം
ബെംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്ക് ഇനി വെറും പഴങ്കഥ; നഗരത്തിൽ 10 ഫ്ലൈഓവറുകൾ വരുന്നു! എവിടെയൊക്കെ?
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 10 ഫ്ലൈഓവർ പദ്ധതികൾ നടപ്പിലാക്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) നടപടി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിച്ചു തുടങ്ങിയെന്നാണ് വിവരം. എങ്കിലും വിദഗ്ധർ ഈ പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുകയും ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. നമ്മ മെട്രോ വേറെ ലെവൽ; ബെംഗളൂരുകാർക്ക് മെട്രോയിൽ കേറാൻ കൈയിൽ കാശ്
തൃശൂർ: തൃശൂർ സർക്കാർ ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്യു ആക്രമണം. തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിലെ നാഷണൽ മൂട്ട് കോമ്പറ്റീഷനായുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം. കോളേജ് യൂണിയൻ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് റുവൈസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. എല്ലാവരും തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ഇരുമ്പ് വടി, കോൺക്രീറ്റ് കട്ട, ഇടിവള തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡൻറ് ബോബൻ, കെഎസ്യു ജനറൽ സെക്രട്ടറി അദ്വൈത്, കോളേജ് യൂണിയൻ ചെയർമാൻ പാർഥിവ്, കെഎസ്യു പ്രവർത്തകൻ ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറയുന്നു. അഖിലേന്ത്യ മൂട്ട് കോമ്പറ്റീഷനായുള്ള കോളേജിലെ ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എസ്എഫ്ഐയുടെ വിലയിരുത്തൽ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് ദേശീയ മൂട്ട് കോമ്പറ്റീഷൻ തയ്യാറെടുപ്പുകൾ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കെഎസ്യു സംഘം മുൻകൂട്ടി ആസൂത്രണം ചെയ്ത് ആക്രമണം നടത്തുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. കോളേജിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
'ന്നാ താൻ കേസ് കൊടി'ന് ശേഷം 'പെണ്ണും പൊറാട്ടും'; വീണ്ടും സോഷ്യൽ സറ്റയറുമായി സന്തോഷ് ടി കുരുവിള
നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയിൽ നൂറോളം പുതുമുഖങ്ങളും നാനൂറോളം പക്ഷിമൃഗാദികളും പ്രധാന കഥാപാത്രങ്ങളാകുന്നു.
നെടുമ്പാശ്ശേരിയില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി
ആകാശ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന തീര്‍ത്ഥാടകരാണ് ദുരിതത്തിലായത്.
കൊച്ചി: മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ. (വേൾഡ് റെസ്ലിങ് എന്റർടൈൻമെന്റ്) ശൈലി ആക്ഷൻ കോമഡി ചിത്രമായ 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ട്രെയിലർ പുറത്തിറങ്ങി. അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം 2026 ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മിനി സ്ക്രീനുകളിൽ മാത്രം കണ്ടുപരിചയിച്ച ഡബ്ല്യൂ.ഡബ്ല്യൂ.ഇ. റെസ്ലിങ്ങിന്റെ ആവേശവും നാടകീയതയും ത്രില്ലും വെള്ളിത്തിരയിൽ എത്തിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. ശൈലി റെസ്ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആക്ഷനും കോമഡിയും വികാരങ്ങളും കൃത്യമായ അളവിൽ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. വിശാഖ് നായർ, 'മാർക്കോ' ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകളും ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും ട്രെയിലർ സൂചിപ്പിക്കുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച' റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയിട്ടുള്ളത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം വിതരണം ചെയ്യും. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം നൽകിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കും 'നാട്ടിലെ റൗഡീസ്' ഗാനവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിക്കഴിഞ്ഞു.
കല്‍ക്കരി കള്ളക്കടത്ത് കേസിന്റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയും ഐപാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്റെ വസതിയും ഓഫീസും ഇഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' ചിത്രീകരണത്തിന് തുടക്കം
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം പൂജയോടെ ആരംഭിച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ കേന്ദ്ര കഥാപാത്രമാകുന്നു. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ.
മുന്നണി മാറ്റം തടഞ്ഞത് ഇങ്ങനെ
'സ്റ്റാലിന് ശിവദാസ്' നിര്‍മ്മാതാവിന് ലാഭമെന്ന് കമന്റ്; മറുപടിയുമായി നിര്‍മ്മാതാവ്
മമ്മൂട്ടി നായകനായ 'സ്റ്റാലിൻ ശിവദാസ്' എന്ന ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് ദിനേശ് പണിക്കർ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയായിരുന്നു കമന്റ്
തൃശൂർ: വടക്കാഞ്ചേരിയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കിയത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ. ഇന്നലെ രാത്രി എട്ട് മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് താഴെ തടിച്ചുകൂടിയ നാട്ടുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് യുവാവിനെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.
കേരളത്തിലെ ഗ്രാമങ്ങളിൽ നഗരതുല്യമായ സൗകര്യങ്ങളോടെ 'വർക്ക് നിയർ ഹോം' പദ്ധതി വരുന്നു. കൊട്ടാരക്കരയിൽ ഇതിനകം പ്രവർത്തനം തുടങ്ങി. കളമശ്ശേരി, രാമനാട്ടുകര തുടങ്ങി ഒമ്പത് സ്ഥലങ്ങളിലും സൗകര്യമെത്തും.
നാഷണൽ മൂട്ട് കോമ്പറ്റീഷൻ തയ്യാറെടുപ്പുകൾ അലങ്കോലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കെഎസ്യു പ്രവർത്തകർ കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നോക്കുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ ഫെനി നൈനാനെതിരെ കേസ്
പരാതിക്കാരിക്കെതിരേ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ പൊലീസ് കേസെടുത്തു. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയെയാണ് സൈബർ ആക്രമണം ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയുടെ തിരിച്ചറിയൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള ആക്രമണത്തിൽ ഫെന്നി നൈനാന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ ആക്രമണത്തെ തുടർന്ന് പരാതിക്കാരി മുൻപ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് ഫെന്നി നൈനാനെതിരെ നടപടി സ്വീകരിച്ചത്. രാഹുലിനെതിരേ ഉയർന്ന […] The post പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ ഫെനി നൈനാനെതിരെ കേസ് appeared first on ഇവാർത്ത | Evartha .
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി അനുഭാവം വെളിപ്പെടുത്തിയതിന് പിന്നാലെ, മിസ് യൂണിവേഴ്സ് ട്രിവാൻഡ്രം കല്യാണി പങ്കുവച്ച കമന്റ് വൈറല്‍. താൻ ബിജെപിയിൽ ചേർന്നപ്പോൾ കടുത്ത സൈബർ ആക്രമണം നേരിട്ടെന്നും കല്യാണി.
തൊടുപുഴ: മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് തൊടുപുഴയിൽ ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം 'തുടരും' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ പ്രോജക്ടിന്റെ ഔദ്യോഗിക വിവരങ്ങൾ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്. രതീഷ് രവി രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. പ്രകാശ് വർമ്മ, ഇർഷാദ് എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിനായി ലൊക്കേഷൻ ഹണ്ടിംഗ് നടത്തുന്നതിനിടെ സംവിധായകൻ തരുൺ മൂർത്തി പങ്കുവെച്ച ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ആഷിഖ് ഉസ്മാൻ ചിത്രീകരണം ആരംഭിക്കുന്ന തീയതി പുറത്തുവിട്ടത്. നേരത്തെ, മോഹൻലാലിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രോജക്ട് പിന്നീട് ഉപേക്ഷിക്കുകയും, അതിനു പകരമായാണ് തരുൺ മൂർത്തിയെ സംവിധായകനാക്കി പുതിയ ചിത്രം ആഷിഖ് ഉസ്മാൻ പ്രഖ്യാപിച്ചത്. ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും മറ്റൊരു പ്രോജക്ടാണെന്നും ആഷിഖ് ഉസ്മാൻ മുൻപ് വ്യക്തമാക്കിയിരുന്നു.
ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍
മമതക്ക് എതിരെ സുപ്രിംകോടതി; ഇഡിക്കെതിരായ കേസിന് സ്റ്റേ, 2 വര്‍ഷം എവിടെയായിരുന്നു എന്ന് സിബല്‍
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയും തമ്മിലുള്ള പോര് സുപ്രീംകോടതിയില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാകിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ഇഡി റെയ്ഡ് നടത്തിയതും മുഖ്യമന്ത്രി മമത തടഞ്ഞതുമാണ് വിവാദമായത്. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ശേഖരിക്കാന്‍ അമിത് ഷാ അയച്ചതാണ് ഇഡിയെ എന്നായിരുന്നു മമതയുടെ നിലപാട്. 'ദിലീപ് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റു';
നടി റിയ ഷിബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച മന്ത്രി വി. ശിവന്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന് ചിത്രത്തില്‍ പിന്നിലായിപ്പോയതാണ് വിമര്‍ശനത്തിന് കാരണമായത്.
യുഎസ്-ചൈന യുദ്ധം ഇനി ബഹിരാകാശത്ത്!
ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍? 'ജനനായകന്' നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്ന അടുത്ത റിലീസ് തീയതി
വിജയ് നായകനായ 'ജനനായകന്' എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വിഷയത്തില്‍ സുപ്രീം കോടതി ഹര്‍ജി തള്ളിയതോടെ നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയാണ്
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണ എൽ പ്രാറ്റ് വിമാനത്താവളത്തിൽ ബോംബ് ഭീഷണയെ തുടർന്ന് തുർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ വിമാനം പറക്കുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെത്തുടർന്ന് ഫ്രഞ്ച്, സ്പാനിഷ് യുദ്ധവിമാനങ്ങൾ ആകാശത്ത് വെച്ച് വിമാനത്തിന് അകമ്പടി സേവിക്കുകയും സുരക്ഷിതമായി ബാഴ്സലോണയിൽ എത്തിക്കുകയുമായിരുന്നു. ആകാശത്തെ നാടകീയ നിമിഷങ്ങൾ തുർക്കിഷ് എയർലൈൻസിന്റെ എ320 (A320) വിമാനത്തിന് നേരെയാണ് ഭീഷണി ഉണ്ടായത്. മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ വിമാനത്തിൽ ബോംബ് ഉണ്ടെന്ന വിവരം അധികൃതർക്ക് ലഭിച്ചു. മറ്റൊരു യാത്രക്കാരൻ തന്റെ ഫോണിലൂടെ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കുന്നത് കണ്ടതായി ഒരു വനിതാ യാത്രക്കാരി വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അന്താരാഷ്ട്ര സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം അയൽരാജ്യങ്ങളായ ഫ്രാൻസിൽ നിന്നും സ്പെയിനിൽ നിന്നും ഓരോ യുദ്ധവിമാനങ്ങൾ വീതം കുതിച്ചുയരുകയും ചെയ്തു. ബാഴ്സലോണ എയർപോർട്ടിലേക്ക് വിമാനത്തെ സുരക്ഷിതമായി നയിക്കുന്നതിനാണ് ഇവ ആകാശത്ത് അകമ്പടി സേവിച്ചത്. മറ്റ് വിമാനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം റൺവേയിൽ തൊട്ടത്. വിമാനത്താവളത്തിൽ അതീവ ജാഗ്രത വിമാനം നിലത്തിറങ്ങിയതോടെ ബാഴ്സലോണ എയർപോർട്ടിൽ 'എയറോകാറ്റ്' എന്ന അടിയന്തര സുരക്ഷാ പദ്ധതി നടപ്പിലാക്കി. വിമാനത്താവളത്തിലെ പ്രധാന ടെർമിനലുകളിൽ നിന്നും മാറി സുരക്ഷിതമായ ഒരിടത്താണ് വിമാനം പാർക്ക് ചെയ്തത്. സ്പാനിഷ് സിവിൽ ഗാർഡും കറ്റാലൻ പോലീസും ഉടൻ തന്നെ വിമാനത്തെ വളഞ്ഞു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിമാനത്തിലും യാത്രക്കാരുടെ ബാഗുകളിലും വിശദമായ പരിശോധന നടത്തി. വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിലാണെന്നും മറ്റ് വിമാന സർവീസുകളെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും വിമാനത്താവള മാനേജ്മെന്റ് കമ്പനിയായ ഏന വ്യക്തമാക്കി. ഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും കണ്ടെത്താൻ സിവിൽ ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിൽ ഇത്തരം വ്യാജ ബോംബ് ഭീഷണികൾ വർദ്ധിച്ചുവരുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. മുൻപ് 2022-ലും സമാനമായ രീതിയിൽ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനങ്ങൾ ഇറക്കേണ്ടി വന്ന സാഹചര്യമുണ്ടായിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിൽ പോലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
വിദ്യാര്‍ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
സ്ഥാപന മേധാവി എന്ന നിലയില്‍ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് കുറ്റകരമായ വീഴ്ച ഉണ്ടായതായി എ.ഇ.ഒ വ്യക്തമാക്കി.
'മതമാണ് പ്രശ്നമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? സ്വവർഗാനുരാഗം മാനസികരോഗം, ചികിത്സിക്കണം'; കെഎം ഷാജി
കോഴിക്കോട്: മതമാണ് പ്രശ്നമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി. മതമല്ല പ്രശ്നം എന്ന് പറയുന്നതാണ് തെറ്റ്. 4599 ജാതി, മതങ്ങൾ ഒക്കെയുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ മതമാണ് പ്രശ്നമെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കെഎം ഷാജി പറയുന്നു. ഇവിടെ മതത്തിന്റെ പേരിലാണ്
ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പൊലീസിനു മുന്നിൽപ്പെട്ടത് ഗുണ്ടാ നേതാവ് മരട് അനീഷ്, അറസ്റ്റ്
കൊച്ചി: നിരവധി
കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും
കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വടക്കാഞ്ചേരി ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിൽ ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം
ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് '10 മിനിറ്റ് ഡെലിവറി' ഫീച്ചർ നിർത്തലാക്കുന്നു | Blinkit
'10 മിനിറ്റ് ഡെലിവറി' ഫീച്ചർ നിർത്തലാക്കാൻ ബ്ലിങ്കിറ്റ്. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി സർക്കാർ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാനിരിക്കെയാണ് ബ്ലിങ്കിറ്റിന്റെ ഈ മാറ്റം
കരുത്തരായ കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍; അമന് മൊഖാതെയ്ക്ക് സെഞ്ചുറി
വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കരുത്തരായ കര്‍ണാടകയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് വിദര്‍ഭ ഫൈനലില്‍ പ്രവേശിച്ചു.
നവകേരള ജയിലിൽ അടിപൊളി വേതനമോ? ദിവസം 620 രൂപ ന്യായീകരിക്കാവുന്നതോ?
നവകേരള ജയിലിൽ അടിപൊളി വേതനമോ? ദിവസം 620 രൂപ ന്യായീകരിക്കാവുന്നതോ?| കാണാം ന്യൂസ് അവർ
വോട്ട് ചോരി ആരോപണവുമായി ബിഹാറില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് നിലം പരിശായ കോണ്‍ഗ്രസിന് ഇരട്ട പ്രഹരം. മുഴുവന്‍ എംഎല്‍എമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ നീക്കം തുടങ്ങി
വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ല; ആക്ഷൻ കാർണിവലുമായി 'ചത്താ പച്ച' ട്രെയിലർ
'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' മലയാളത്തിലെ ആദ്യത്തെ ഡബ്ല്യൂ ഡബ്ല്യൂ ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ്. ഫോർട്ട് കൊച്ചിയിലെ അണ്ടർഗ്രൗണ്ട് റെസ്ലിങ് പശ്ചാത്തലമാക്കുന്ന സിനിമയിൽ അർജുൻ അശോകനും റോഷൻ മാത്യുവുമാണ് പ്രധാന താരങ്ങൾ.
എസ്ഐആറില്‍ സുപ്രീംകോടതി ഇടപെട്ടു; സമയം നീട്ടും, പുറത്തായവരുടെ പട്ടിക പരസ്യപ്പെടുത്തും
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആര്) നടപടികളില്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കിയവര്‍ക്ക് എതിര്‍പ്പ് ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിനല്‍കുന്നത് പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. ഒന്നോ രണ്ടോ ആഴ്ച സമയം നീട്ടുന്നത് പരിഗണിക്കണം എന്നാണ് നിര്‍ദേശം. ബിഹാറിലെ വിഷയത്തില്‍ സ്വീകരിച്ചതിന് സമാനമായ നടപടി തന്നെയാണ് സുപ്രീംകോടതി കേരളത്തിന്റെ കാര്യത്തിലും എടുത്തിരിക്കുന്നത്. 'ദിലീപ് വന്നപ്പോള്‍ ജഡ്ജി
ചങ്കിലെ ചൈനയെന്ന് പൊക്കിയിട്ടും സിപിഎമ്മിനും സിപിഐക്കും അവഗണന മാത്രം

25 C