വർഷങ്ങൾക്കുശേഷം മഞ്ജു വാര്യരുടെ ഇൻസ്റ്റയിൽ ദിലീപിന്റെ ചിത്രം; പഴയ ഫോട്ടോക്കൊപ്പം ലവ് ഇമോജിയും
മലയാളി പ്രേക്ഷകർ ഏറെ സ്നേഹിച്ച താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും.
ബംഗ്ലാദേശ് വഴി ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി, ലഷ്കർ-ഇ-തൊയ്ബ തലവൻ പിടിയിൽ
ന്യൂഡൽഹി: പൊലീസ് സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്.
മാതാപിതാക്കൾക്ക് ചെലവിന് നൽകിയില്ലെങ്കിൽ ശമ്പളം കട്ട്; 15 ശതമാനം സർക്കാർ പിടിക്കും, പുതിയ നിയമം
ഹൈദരാബാദ്: മാതാപിതാക്കാൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന ബില്ലിന് തെലങ്കാന സർക്കാർ അനുമതി നൽകി.
ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം, പിന്നാലെ പ്രതി വിഷം കഴിച്ചു; സംഭവം നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം: ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിലെ ജിമ്മിലാണ് സംഭം.
ചാക്കോച്ചന് തൊലിക്കട്ടി ഉണ്ടായത് താൻ കാരണമെന്ന് ഷൈൻ ടോം, ചർച്ചയായി കമന്റ്
ട്രൗസർ ധരിച്ച് മുറ്റത്തേക്ക് ഓടിയിറങ്ങുന്ന നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായിരുന്നു.
പ്രണയപ്പകയില്‍ അറുത്തുമാറ്റപ്പെട്ട ജീവന്; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
പുനലൂർ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Punalur
അലൈഡ് സെറാമിക്സ് പോലുള്ള സംരഭങ്ങൾ നേരിടുന്ന അടച്ചുപൂട്ടൽ ഭീഷണി, പുതിയ വ്യവസായങ്ങൾ തുടങ്ങാൻ സൗകര്യങ്ങളില്ലാത്ത സാഹചര്യം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾ ആണ് പുനലൂരിലെ വോട്ടർമാർക്ക് പറയാനുള്ളത്
ചേർത്തല: വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണം തട്ടിയെടുക്കുകയും കാറുകൾ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾകൂടി പിടിയിൽ. കേസിലെ നാലാം പ്രതിയായ തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കായൽ നിവർത്തിൽ രതീഷിനെയാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഫെബ്രുവരി 20 നായിരുന്നു സംഭവം. ചേർത്തല സ്വദേശിയായ യുവാവിനെയാണ് സംഘം മർദിച്ചത്. എസ്ഐ അജ്മൽ ഹുസ്സൈൻ, എ, എസ്ഐ ശ്യാം, സീനിയർ സിപിഒ ജിതിൻ, ഡിവൈഎസ്പി സ്ക്വാഡിലെ പ്രവീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകവും വധശ്രമവും ഉൾപ്പെടെ 13 കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതി സതീഷ്. The post യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കാറുകളും പണവും അപഹരിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ appeared first on RashtraDeepika .
വ്യാജ ബോംബ് ഭീഷണികള്‍; മൈസൂര്‍ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍; ലക്ഷ്യമിട്ടത് സ്കൂളുകളും കോടതികളും
ബംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശങ്ങള്‍ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച മൈസൂര്‍ സ്വദേശി പോലീസിന്റെ വലയിലായി. മൈസൂര്‍ സ്വദേശിയായ ശ്രീനിവാസ് ലൂയിസ് (47) ആണ് ബംഗളൂരുവില്‍ വെച്ച് അറസ്റ്റിലായത്. സ്കൂളുകള്‍, ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെ ലക്ഷ്യമിട്ട് ഇയാള്‍ അയച്ച സന്ദേശങ്ങള്‍ രാജ്യത്തുടനീളം വലിയ സുരക്ഷാ ഭീഷണിയും ആശങ്കയും സൃഷ്ടിച്ചിരുന്നു. ബംഗളൂരു പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ശ്രീനിവാസിനെ പിടികൂടിയത്. ഏകദേശം 1100-ലധികം വ്യാജ ബോംബ് ഭീഷണികളാണ് ഇയാള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ അയച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിലവില്‍ തൊഴില്‍രഹിതനാണെന്നും പോലീസ് വ്യക്തമാക്കുന്നു. സ്കൂളുകളിലും കോടതികളിലും ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയിലുകള്‍ എത്തിയതിനെത്തുടര്‍ന്ന് പലതവണ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും വ്യാപകമായ പരിശോധനകള്‍ നടത്തേണ്ടി വരികയും ചെയ്തിരുന്നു. ഇത് സാധാരണ ജനജീവിതത്തെയും കോടതി നടപടികളെയും സാരമായി ബാധിച്ചു. എന്തിനാണ് ഇത്രയധികം വ്യാജ സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരിച്ച പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ന്യൂനപക്ഷ, ധർമ്മസ്ഥാപനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക കാരണങ്ങളാൽ പോലും സ്ഥാപനങ്ങളുടെ ആസ്തികൾ കേന്ദ്രം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും മുഖ്യമന്ത്രി
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്താതെ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ വിട്ടുനിന്നത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. എഐഎഡിഎംകെ-ബിജെപി സീറ്റ് വിഭജനത്തിലെ കടുത്ത അതൃപ്തിയാണ് അണ്ണാമലൈയുടെ ഈ അസാന്നിധ്യത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലക്കാട്ടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പേര് പട്ടികയിലുണ്ടായിരുന്നിട്ടും അണ്ണാമലൈ എത്തിയില്ലെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസൻ വ്യക്തമാക്കി. തമിഴ്നാട്ടിൽ ബിജെപിക്ക് വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് നൽകിയതെന്ന ആരോപണമുയർത്തി അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തെ ആകെ 234 നിയമസഭാ സീറ്റുകളിൽ 27 എണ്ണം മാത്രമാണ് ബിജെപിക്ക് അനുവദിച്ചത്. 169 സീറ്റുകളിൽ എഐഎഡിഎംകെയും, 18 സീറ്റുകളിൽ പിഎംകെയും, 11 സീറ്റുകളിൽ എഎംഎംകെയും മത്സരിക്കുന്നു. താൻ ഇത്തവണ മത്സരത്തിനില്ലെന്നും അണ്ണാമലൈ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മെയ് 4-ന് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും അദ്ദേഹം നിലപാട് അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ രാജേന്ദ്രൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ, എഐഎഡിഎംകെ മുൻ മന്ത്രി എസ്.പി. വേലുമണി, സിറ്റിംഗ് എംഎൽഎ വാനതി ശ്രീനിവാസൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എത്തിയിരുന്നു. അണ്ണാമലൈ വിട്ടുനിന്നതിന്റെ കാരണം പാർട്ടി അന്വേഷിക്കുകയാണെന്നും വാനതി ശ്രീനിവാസൻ കൂട്ടിച്ചേർത്തു. അതിനിടെ, അണ്ണാമലൈയെ സംസ്ഥാന നേതൃത്വം ഒതുക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനമുയർത്തി. നൈനാർ രാജേന്ദ്രനും വാനതി ശ്രീനിവാസനും ഉൾപ്പെടെയുള്ളവർ സ്വന്തം സുരക്ഷിത സീറ്റുകൾ ഉറപ്പിക്കുകയും അണ്ണാമലൈയെ തഴയുകയും ചെയ്തുവെന്നാണ് ആരോപണം. കോയമ്പത്തൂരിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സിംഗനല്ലൂർ, കാവുണ്ടംപാളയം എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കാൻ അണ്ണാമലൈ ആഗ്രഹിച്ചിരുന്നെങ്കിലും ഈ സീറ്റുകൾ ബിജെപിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
കരുവേലിപ്പടി സ്വദേശി കാൽവിൻ (24), തോപ്പുംപടി സ്വദേശി എൻ.എസ് സൂരജ് (25) എന്നിവരാണ് മരിച്ചത്. മട്ടാഞ്ചേരി നസ്രത്ത് സ്റ്റ്യാച്ചു ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.
ജയ്പൂരിൽ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ നടത്തിയ പിങ്ക് പെയിന്റ് അടിച്ച ആനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായി. ജൈവ നിറമാണ് ഉപയോഗിച്ചതെന്ന് ഫോട്ടോഗ്രാഫർ അവകാശപ്പെട്ടെങ്കിലും, മൃഗങ്ങളെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തിയതോടെ നൈതിക ടൂറിസത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.
കോട്ടയം: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ബിജെപി ഗൂഢാലോചനയാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്‍ശന വേളയില്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പ്രതികരിക്കാതിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. സൈ്വര്യമായും സ്വസ്ഥമായും ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍. ഇത് ഡെമോക്ലസിന്റെ വാള് പോലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു മുകളില്‍ പതിയിരിക്കുകയാണ്. കേരളത്തിലടക്കം, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ആകെ വരിഞ്ഞു മുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്‍ത്തന്നെ പാര്‍ലിമെന്റില്‍ തടസ്സവാദം ഉന്നയിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യം എന്ന വാദം തെറ്റാണ്. ആരും കടന്നു ചെല്ലാത്ത ഗോത്രമേഖലകളിലടക്കം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ആത്മാര്‍ഥമായും നിഷ്പക്ഷമായും മനുഷ്യത്വപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ മതപരിവര്‍ത്തനമായി ചിത്രീകരിച്ച് സന്നദ്ധ സേവകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അതിനുള്ള ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ക്രൂരമായ ഈ ബില്ലിന്റെ ലക്ഷ്യം. ചെറുതായെങ്കിലും വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. എന്തിന് വേണ്ടിയാണ്, ആരെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേദഗതി ബില്‍ കൊണ്ടു വന്നതെന്ന് കേരളത്തില്‍ വന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി ബിജെപി നടത്തുന്ന വേട്ടയുടെ ഭാഗമാണിത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരെയും ഒഡീഷയിലും ജബല്‍പൂരിലും വൈദികര്‍ക്കെതിരെയും നടന്ന ആക്രമണങ്ങള്‍ നാം കണ്ടതാണ്. ഉത്തരേന്ത്യയിലുടനീളം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിഷനറി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. നേരത്തേ മുസ്ലിം സ്ഥാപനങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തുന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് മുസ്ലിംകളുടെ സ്വത്തില്‍ കണ്ണുവെക്കുന്നവര്‍ നാളെ ക്രൈസ്തവരുടെയും ജൈനരുടെയും സിഖുകാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ഒടുവില്‍ ഹിന്ദു സമൂഹത്തിലെ തന്നെ പാവപ്പെട്ടവരുടെയും സ്വത്തുക്കള്‍ക്കെതിരെ തിരിയുമെന്ന് അന്നേ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ക്രിസ്മസിന് കേക്കുമായി വരുന്ന ബിജെപി നേതാക്കള്‍ അത് കഴിഞ്ഞാല്‍ വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്നു. ആളുകളെ വിരട്ടി വോട്ട് വാങ്ങാമെന്നാണ് ബിജെപി കരുതുന്നത്. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാല്‍ ആളുകള്‍ വഴങ്ങുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ആരെങ്കിലും വിരട്ടിയാല്‍ പേടിച്ച് വോട്ട് ചെയ്യുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് ബിജെപി മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.ഇന്ത്യയില്‍ ബിജെപിക്കെതിരെ നടക്കുന്ന ഐക്യശ്രമങ്ങളെയെല്ലാം തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ മാരീചന്റെ റോളാണ് പിണറായി സ്വീകരിച്ചിരിപ്പിക്കുന്നത്. മാനായും മാരീചനായും വന്ന് സംഘപരിവാറിന്റെ ഫാസിസത്തിനെതിരായ പോരാട്ടങ്ങളെ ലഘൂകരിക്കുകയാണ്. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവൂ. രാജീവ് ചന്ദ്രശേഖറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കണമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പൂര്‍ണ നിശബ്ദത പാലിച്ചു. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ല എന്നു വരെ തോന്നി. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെല്ലാം കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അതിനു വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഏത് ധാരണയുടെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയം ഒരു വിഷയമല്ലാതാക്കി പ്രധാനമന്ത്രി മാറ്റിയത്? കേരളത്തം മുഴുവനുള്ള ബിജെപി-സിപിഎം ധാരണയുടെ ഭാഗമായി, സിപിഎമ്മിനെ നോവിക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായിട്ട് തന്നെയല്ലേ? വിശ്വാസത്തെക്കുറിച്ച് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ബിജെപിയുടെ ഏറ്റവും വലിയ നേതാവായ പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട്, വിശ്വാസികളെ മുഴുവന്‍ ഏറ്റവുമധികം വേദനിപ്പിച്ച ശബരിമല സ്വര്‍ണക്കൊള്ള എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ബിജെപി വിശദീകരിക്കണം. ശബരിമല സ്വര്‍ണക്കൊള്ള ഒരു വിഷയമല്ലെന്നാണെങ്കില്‍ ബിജെപി അത് വ്യക്തമാക്കണം. ബിജെപിയും സിപിഎമ്മും തമ്മില്‍ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവാണിത്. ബിജെപി് ഇവിടെ എ ടീം ആണോ എന്ന് പ്രധാനമന്ത്രിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ത്തന്നെ മനസ്സിലായിക്കാണും. ഏപ്രില്‍ 9 കഴിയുന്നതോടെ ഒന്നുകൂടി മനസ്സിലാകും. എ ടീം ആണെന്ന് അവകാശപ്പെടുന്നവര്‍ക്ക് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ പോയത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും യുഡിഎഫും വ്യക്തമായ ഗ്യാരണ്ടികളുമായാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്പിലേക്കു പോകുന്നത്. കെഎസ്ആ്ര്ടിസി ബസുകളില്‍ വനിതകള്‍ക്ക് പൂര്‍ണമായും സൗജന്യയാത്ര, 3000 രൂപയുടെ ക്ഷേമപെന്ഷന്, കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആയിരം രൂപ പ്രതിമാസം അലവന്‍സ്, മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക വകുപ്പ്, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്, ചെറുപ്പക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 5 ലക്ഷം രൂപ പലിശരഹിത വായ്പ എന്നീ ഗ്യാരണ്ടികളാണ് ഇന്ന് കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരാനുളള തരംഗമാണ് കേരളത്തില്‍ ആഞ്ഞടിക്കുന്നത്. ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തിന് അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 2012ല്‍ പാര്‍ലമെന്റില്‍ വച്ച് കേരളത്തിന് ഉറപ്പു നല്‍കിയതാണ്. കഴിഞ്ഞ 14 കൊല്ലത്തിനിടെ വിവിധ സംസ്ഥാനങ്ങള്‍ക്കായി നിരവധി എയിംസുകള്‍ അനുവദിച്ചിട്ടും കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. ഇത് ശുദ്ധ തട്ടിപ്പാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ ചെങ്ങന്നൂരിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിൽ 50.058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സൈസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തു. മേഘാലയയിൽനിന്നാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാല് ട്രോളി ബാഗുകളിലും രണ്ടു ട്രാവൽ ബാഗുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യം.രണ്ടുദിവസം മുൻപ് ഇതേ സ്ഥലത്തുനിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വൻ വേട്ട നടന്നത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘവും ആർപിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ജോഷി ജോൺ, അസി. ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവൻ്റീവ് ഓഫീസർമാരായ… The post ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; സാധനം എത്തിച്ചത് മേഘാലയിൽ നിന്ന് appeared first on RashtraDeepika .
അരങ്ങിൽ യുദ്ധകാഹളം അണിയറയിൽ നയതന്ത്രം | Iran - Israel conflict | America | Lokajalakam 30 March 2026
അരങ്ങിൽ യുദ്ധകാഹളം അണിയറയിൽ നയതന്ത്രം | Iran - Israel conflict | America | Lokajalakam 30 March 2026
വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആര്.എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി പോകുവുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാല്‍ ആ സ്ഥാപനം ഏറ്റെടുക്കാന്‍ വഴി ഒരുക്കുന്ന ബില്‍. ഇതൊരു വിചിത്ര ബിലാണ്. പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിര്‍ക്കും. ആദ്യം വഖബ് ബില്‍ […] The post ആദ്യം ക്രിസ്മസ് കേക്കുമായി പോകും, പിന്നീട് നിയമം ഉപയോഗിച്ച് നേരിടും; എഫ്.സി.ആര്.എ നിയമ ഭേദഗതിക്കെതിരെ കെ സി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: തലസ്ഥാനത്തെ ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പുലര്‍ച്ചെ തീപിടിത്തം. ശാസ്തമംഗലം ജങ്ഷന് സമീപമുള്ള അക്ഷയ ടവേഴ്സ് എന്ന മൂന്നു നില കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 'കണ്ണാട്ട് ഫിന്‍ഗോള്‍ഡ്' എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. സ്ഥാപനത്തിനുള്ളിലെ ഇന്വെര്ട്ടറില് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ പുക പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം പകുതിയോളം കത്തിയ നിലയിലായിരുന്ന സ്ഥാപനത്തിലെ തീ നിയന്ത്രണവിധേയമാക്കി. ഏകദേശം അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേനയ്ക്ക് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. പുലര്‍ച്ചെയായതിനാല്‍ കെട്ടിടത്തിനുള്ളില്‍ ജീവനക്കാര്‍ ആരും ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തില്‍ സ്ഥാപനത്തിലെ ചില ഫര്‍ണിച്ചറുകള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
എഫ്സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമമെന്നും കേന്ദ്ര മന്ത്രി
തിരുവനന്തപുരം : പ്രളയവും മഹാമാരിയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചനവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കിടയിലും കേരളത്തിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016ല്‍ അധികാരമേല്‍ക്കുമ്പോഴുള്ള ശോചനീയമായ അവസ്ഥയെ മറികടന്ന് നാടിനെ മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 68,000 കോടി രൂപയായിരുന്ന ശരാശരി പൊതുചെലവ്. ഇന്ന് അത് 1,25,000 കോടി രൂപയായി ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമിക്കുന്നത്. 2020-23 കാലയളവില്‍ 42,629 കോടിയായിരുന്ന കേന്ദ്ര വിഹിതം 2024-25-ല്‍ 31,630 കോടിയായി കുറഞ്ഞു. ഗ്രാന്റ്, ജി എസ് ടി ഇനത്തില്‍ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും തനത് വരുമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തിന്റെ സ്വന്തം വരുമാനം രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും (60 ശതമാനത്തിന് മുകളില്‍) സിഎജി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയിലാണെന്നത് രാഷ്ട്രീയ പ്രചാരണം മാത്രമാണ്. ജിഎസ്ഡിപി യുമായി താരതമ്യം ചെയ്യുമ്പോള്‍ കടം 24.71 ശതമാനം മാത്രമാണ്. കടമെടുക്കുന്ന തുകയുടെ ഭൂരിഭാഗവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. കിഫ്ബി വഴി നിര്‍മ്മിച്ച അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത വ്യവസായ മേഖലകളായ കയര്‍, കശുവണ്ടി, കൈത്തറി എന്നിവയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പുതുജീവന്‍ നല്കാന് സര്‍ക്കാരിന് കഴിഞ്ഞു. കശുവണ്ടി മേഖലയില്‍ അടഞ്ഞുകിടന്ന ഫാക്ടറികള്‍ തുറക്കുകയും കടബാധ്യതയുള്ള സംരംഭങ്ങള്‍ക്കായി 'വണ്‍ ടൈം സെറ്റില്‍മെന്റ്' പദ്ധതി കൊണ്ടുവരികയും ചെയ്തു. കൈത്തറി മേഖലയ്ക്കായി സൗജന്യ യൂണിഫോം പദ്ധതി നടപ്പിലാക്കി. കയര്‍ മേഖലയ്ക്കായി 1,243 കോടി രൂപയാണ് ചെലവഴിച്ചത്. ഇന്‍കം സപ്പോര്‍ട്ട് സ്കീമും ഫൈബര്‍ ബാങ്കും വഴി മേഖലയെ ശക്തിപ്പെടുത്തി കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍, സ്ഥലം ഏറ്റെടുത്ത് വീട് നിര്‍മ്മിക്കുമെന്ന് പറഞ്ഞ യുഡിഎഫ് ഓഫര്‍ ചെയ്ത പണം പോലും നല്‍കിയില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമസഭയിലെ സംവാദങ്ങളില്‍ നിന്നും യുഡിഎഫ് ഒളിച്ചോടുകയാണ്. പ്രതിപക്ഷത്തിന്റെ എല്ലാ നുണപ്രചാരണങ്ങളെയും വെല്ലുവിളിക്കുന്നുവെന്നും വികസന കാര്യത്തില്‍ ഏത് സംവാദത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 600 രൂപയുടെ ഇടിവ്
ഗ്രാമിന് 13,500 രൂപയാണ് വില വരുന്നത്.
തിരുത തോമ എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കെ വി തോമസ്. ഈ വിളിയിലൂടെ രമേശ് ചെന്നിത്തല അപമാനിച്ചത് മത്സ്യതൊഴിലാളി സമൂഹത്തെയാണെന്നും അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയുടെ മനസ്സിൽ ജാതിബോധം ഇപ്പോഴുമുണ്ടെന്നും ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും കെ വി തോമസ് പറഞ്ഞു.
പത്തനംതിട്ട: കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച 'കൊള്ള' ആരോപണം വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. വിവിധ കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നിരിക്കെ, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം മറച്ചുവെക്കാനാണ് പ്രധാനമന്ത്രി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി. ദേശീയപാത വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍വ്വശിക്ഷ അഭിയാന് തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തന്നെ പുരസ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വശത്ത് കേരളത്തിന്റെ മികവിനെ അംഗീകരിക്കുകയും മറുവശത്ത് 'കൊള്ള' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നത് മോദിയുടെ ഇരട്ടത്താപ്പാണ് വെളിപ്പെടുത്തുന്നത്. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിലും സര്‍വ്വശിക്ഷ അഭിയാന് വഴിയുള്ള സ്കൂള്‍ വികസനത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇതില്‍ എവിടെയാണ് കൊള്ള നടന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തെയും ഐസക് രൂക്ഷമായി വിമര്‍ശിച്ചു. ഇറാനിലെ യുദ്ധസാഹചര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണെന്നും മോദിയുടെ വിദേശനയം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, എഫ്.സി.ആര്.എ നിയമം ദുരുപയോഗം ചെയ്ത് ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമാണ്. നിയമത്തെ രാഷ്ട്രീയ ആയുധമാക്കി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോദ്യം ബാക്കിയെന്നു മാധ്യമ പ്രവര്‍ത്തകര്‍; എണീറ്റുപോയ മുഖ്യമന്ത്രി തിരികെ വന്നു
ചോദ്യങ്ങള്‍ മനസിലുണ്ടായാല്‍ പോരെന്നും ചോദിക്കണമെന്നും ചോദിച്ചാല്‍ മറുപടി നല്‍കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
ബംഗ്ലാദേശ് വഴി ഇന്ത്യയെ തകര്‍ക്കാന്‍ ഐഎസ്ഐ കളി തുടങ്ങി; കയ്യോടെ പൊളിച്ചു ഇന്ത്യന്‍ ഏജന്‍സികള്‍;
പാലക്കാട് ഒരു ട്വിസ്റ്റുമുണ്ടാകില്ല; പീഡന ആരോപണങ്ങളിൽ കോൺഗ്രസ് നടപടിയെടുത്തു; രമേഷ് പിഷാരടി
പാലക്കാട് ഒരു ട്വിസ്റ്റുമുണ്ടാകില്ല; പീഡന ആരോപണങ്ങളിൽ കോൺഗ്രസ് നടപടിയെടുത്തു; മോദിയുടെ വിമർശനത്തിൽ മറുപടിയുമായി പാലക്കാട് UDF സ്ഥാനാർഥി രമേഷ് പിഷാരടി
ലഖ്നൗ: വ്യക്തികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുള്ള സ്വതന്ത്ര പൗരന്മാരായാണ് കോടതി കാണുന്നതെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ മതഭേദമന്യേ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, 12 മിശ്രമത ലിവ്-ഇന്‍ ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ടു. പങ്കാളിയെ തിരഞ്ഞെടുക്കാനും അവര്‍ക്കൊപ്പം ജീവിക്കാനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21-ന്റെ ഭാഗമാണെന്നും ജസ്റ്റിസ് സുരേന്ദ്ര സിംഗിന്റെ ബെഞ്ച് നിരീക്ഷിച്ചു. ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം (2021) ലിവ്-ഇന്‍ പങ്കാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് കോടതി ശക്തമായ ഭാഷയില്‍ വ്യക്തമാക്കി. മതം മാറാതെ തന്നെ തങ്ങളുടെ വിശ്വാസങ്ങള്‍ പിന്തുടര്ന്ന് ഒരുമിച്ച് ജീവിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ തടയാനുള്ളതാണ് നിയമമെന്നും, സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നവരെ തടയാന്‍ സ്റ്റേറ്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭീഷണി നേരിടുന്നതായി കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഈ സുപ്രധാന വിധി. സമാധാനപരമായ ജീവിതത്തിന് തടസ്സം നില്ക്കാന് ആര്‍ക്കും അവകാശമില്ലെന്നും, ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ എതിര്‍പ്പുകള്‍ക്കും മുകളിലാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഹര്‍ജിക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികള്‍ക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി.
ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി
കുവൈത്ത് സിറ്റി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂര്‍ സ്വദേശി സന്താന സെല്‍വം(40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. ശുഐബയിലെ പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം നടന്നത്. വൈദ്യുതി, കുടിവെള്ള പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്യമായ കേടു പാടുകള്‍ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു. ആക്രമണ സമയത്ത് രാത്രി ജോലിയിലായിരുന്നു ഇദ്ദേഹം. ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്തി അധികാരികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് പിന്തുണ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഇടപെടല്‍ തുടരുകയാണെന്നും എംബസി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്. പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കൊല്ലം മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കുമോ?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്ണയ്ക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് നേരിയ വോട്ടുകൾക്ക്; നഷ്ടപ്പെട്ട കൊല്ലം മണ്ഡലം ഇത്തവണ തിരികെ പിടിക്കുമോ യുഡിഎഫ്?; കാണാം ജനോത്സവം
ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂര്‍ണമായും സുതാര്യവും ഭയരഹിതവുമാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതോ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതോ ആയ ഏതൊരു നീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തുകളില്‍ ഉടന്‍ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്കി. മുന്‍കാലങ്ങളില്‍ കള്ളവോട്ട്, ബൂത്ത് പിടിത്തം, വോട്ടിങ് യന്ത്രങ്ങളില്‍ വരുത്തുന്ന കേടുപാടുകള്‍ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു റീപോളിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ, വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തടയുകയോ, ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്താല്‍ ആ പോളിങ് റദ്ദാക്കും. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപമുള്ള ക്രമക്കേടുകള്‍ പോലും റീപോളിങ്ങിനുള്ള കാരണമായി കണക്കാക്കും. തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും കമ്മീഷന് ഗൗരവമായി കാണുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ വോട്ടെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് റീപോളിങ്ങിന് വഴിമാറുമെന്ന് കമ്മീഷന് വ്യക്തമാക്കി. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും കമ്മീഷന് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി. വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പരാതികള്‍ ഉടനടി അറിയിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ആപ്പുകളും സജ്ജമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ, സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ഒരു നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ വികസന പ്രവർത്തനങ്ങളെയും ഭരണനേട്ടങ്ങളെയും കുറിച്ച് പരസ്യമായി സംവാദം നടത്താമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളി മുഖ്യമന്ത്രി ഔദ്യോഗികമായി സ്വീകരിച്ചു. ഇതോടെ വരാനിരിക്കുന്ന ദിവസങ്ങളിൽ വികസന
പ്രതിപക്ഷ ഭരണപക്ഷ പോര് ശക്തമായതോടെ തുറന്ന ചർച്ചയ്ക്ക് സ്ഥലവും സമയവും തീരുമാനിക്കാൻ മുഖ്യമന്ത്രിയോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ മറുപടി നൽകുകയായിരുന്നുവിഡി സതീശൻ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നാണ് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ആര്യവേപ്പിന്റെ ഈ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്
ആര്യവേപ്പിൽ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. അണുബാധകൾക്കെതിരെ പ്രവർത്തിക്കാൻ ആര്യവേപ്പ് സാധാരണയായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് പോലുള്ള ഓറൽ ഹെൽത്ത് ഉൽപ്പന്നങ്ങളിൽ.
സംവാദത്തിന് തയ്യാറെന്ന് VD.സതീശൻ; സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് എഫ്ബി പോസ്റ്റ്
വികസന സംവാദത്തിന് കളമൊരുങ്ങുന്നു; തയ്യാറെന്ന് വി.ഡി.സതീശൻ; സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട് മരുമകൾ ഫോൺ കൊണ്ട് എറിഞ്ഞു,വയോധികക്ക് പരിക്ക്
അമ്മായിഅമ്മ മരുമകൾ ആക്രമം അതിരു വിട്ടു..മരുമകളുടെ ആക്രമണത്തില്‍ അമ്മായിയമ്മക്ക് പരിക്കേറ്റതായി പരാതി. കോഴിക്കോട് കട്ടിപ്പാറയിലാണ് സംഭവം.ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവിക്ക് (71) ആണ് ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ മുറിവേറ്റത്.
ഇടുക്കി സ്വദേശി ജോമോളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ ചില പാടുകളുണ്ട്.
SDPI വോട്ട് വേണ്ടെന്ന് പറയില്ല, വികസനത്തിനായിരിക്കും വോട്ട് ചെയ്യുന്നത്:തോമസ് ഐസക് | Thomas Isaac
വികസനത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടിയുള്ള നിലപാടിന് നല്കുന്ന പിന്തുണ വേണ്ടെന്ന് പറയില്ല; CPM-SDPI ഡീല്‍ ആരോപണത്തില്‍ തോമസ് ഐസക്
ഹരിപ്പാട്: സ്വന്തം ഭാവി എന്താകുമെന്ന് ഒരു ഗാരന്റിയുമില്ലാത്ത കോൺഗ്രസിന് എങ്ങനെയാണ് കേരളത്തിന് അഞ്ച് ഗാരന്റികൾ നൽകാൻ കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഹരിപ്പാട് എസ് ആൻഡ് എസ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കേരളത്തിലെത്തിയാൽ നുണ നിർമാണ ഫാക്ടറികളായി മാറുകയാണ്. സാമ്പത്തിക നയങ്ങളിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. ഇവർ കേരളത്തിൽ അധികാരത്തിലേറിയാൽ അത് കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാകും. വിദ്യാഭ്യാസത്തിലെയും ആരോഗ്യത്തിലെയും മറ്റ് വികസനക്ഷേമ പ്രവർത്തനങ്ങളിലെയും കേരളത്തിന്റെ നേട്ടങ്ങൾ തകരും. വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസർ രാഷ്ട്രീയം നടപ്പിലാക്കി പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും തെരുവിലേക്ക് എറിയുന്ന ഇവർക്ക്, കേരളത്തിലെ ഇടതുപക്ഷം പടുത്തുയർത്തിയ മതേതരത്വത്തിന്റെ മതിലുകൾ തകർക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം… The post യുഡിഎഫിന്റെ അഞ്ച് ഗാരന്റി; ഭാവി തുലാസിലുള്ള കോൺഗ്രസിന് എങ്ങനെ ഗാരന്റി നൽകാനാകുമെന്ന് ബൃന്ദാ കാരാട്ട് appeared first on RashtraDeepika .
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ പെട്രോൾ, ഡീസൽ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിക്ക് ശേഷം ലോകം പുരോഗതിയിലേക്ക് മടങ്ങുമെന്ന് കരുതിയെങ്കിലും പുതിയ യുദ്ധങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ൽ പ്രധാനമന്ത്രി പറഞ്ഞു.
ഇത് വീട്ടിൽ ഉണ്ടോ ? തയാറാക്കാം അടിപൊളി മധുരം
ഇത് വീട്ടിൽ ഉണ്ടോ ? തയാറാക്കാം അടിപൊളി മധുരം
സമീപ വർഷങ്ങളിൽ ആഗോളതലത്തിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിലാണ് സ്വർണ്ണം വാങ്ങിക്കൂട്ടിയത്.ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾ, കറൻസി മൂല്യത്തകർച്ച, പണപ്പെരുപ്പം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ യുഎസ് ഡോളറിൽ നിന്നുള്ള കരുതൽ ശേഖരം വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഈ ശക്തമായ ഡിമാൻ്റ് സ്വാഭാവികമായി സ്വർണത്തിൻ്റെ വില ഉയർത്തുന്നതിൽ നിർണായകമായി. എന്നാൽ ഇത്തരത്തിൽ സ്വർണം വാങ്ങിക്കൂട്ടിയ കേന്ദ്രബാങ്കുകൾ ഇപ്പോൾ വലിയ തോതിൽ സ്വർണം
ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ ഹരിപ്പാട് മണ്ഡലത്തില്‍ രാഷ്ട്രീയപ്പോര് പുതിയ തലത്തിലേക്ക്. കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുകയും മുതിര്‍ന്ന നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കായി വാദിക്കുകയും ചെയ്യുന്നതിനിടെയാണ്, ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാചസ്പതി അപ്രതീക്ഷിതമായി എത്തിയത്. ഇതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ചെന്നിത്തലയെ പ്രതിരോധത്തിലാക്കാന്‍ എസ്. ഹരീഷിന്റെ 'മീശ' നോവലുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ് ബിജെപി ക്യാമ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മീശ' എന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ വിശ്വാസികളെ അപമാനിക്കുന്നതാണെന്ന പേരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമ്പലത്തില്‍ പോകുന്ന സ്ത്രീകളെക്കുറിച്ച് നോവലിലുണ്ടായിരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഹൈന്ദവ സംഘടനകളുടെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. എന്നാല്‍, പ്രതിഷേധത്തെത്തുടര്‍ന്ന് മാതൃഭൂമി പ്രസിദ്ധീകരണം നിര്‍ത്തിവെച്ച നോവല്‍, തന്റെ മകന്റെ പബ്ലിഷിങ് കമ്പനിയായ 'ശ്രേഷ്ഠ പബ്ലിക്കേഷന്‍' വഴി പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് അന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം ഹരീഷിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. വിശ്വാസികളെ അപമാനിക്കുന്ന നോവലിന് ചെന്നിത്തല നല്കിയ ഈ പിന്തുണയാണ് ഇപ്പോള്‍ സന്ദീപ് വാചസ്പതി പ്രചാരണ ആയുധമാക്കുന്നത്.'മറക്കാനാകുമോ ഈ അപമാനം?' എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമാവുകയാണ്. അമ്പലത്തില്‍ പോകുന്ന പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തിന് തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണെന്ന നോവലിലെ വരികള്‍ വിശ്വാസികള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്ന നേതാവ് ഇത്തരമൊരു നോവലിനെ പിന്തുണച്ചത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നാണ് എന്‍ഡിഎയുടെ ആരോപണം.ഹരിപ്പാട്ടെ ഈ വോട്ടുകച്ചവട ആരോപണങ്ങളും 'മീശ' വിവാദവും ചെന്നിത്തലയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ ചെന്നിത്തല കഠിനപ്രയത്നം നടത്തുമ്പോള്‍, വിവാദങ്ങള്‍ വോട്ടാക്കി മാറ്റാനാണ് സന്ദീപ് വാചസ്പതിയുടെ നീക്കം. ഇടതുപക്ഷവും മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമായതോടെ ഹരിപ്പാട് ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ 'മീശ' വീണ്ടും ചര്‍ച്ചയാക്കുകയാണ് ബിജെപി.
ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല? അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിച്ചാമതിയെന്ന് രഹാനെ
മുംബൈ ഇന്ത്യന്‍സിനോടേറ്റ പരാജയത്തിന് ശേഷം, കാമറൂണ്‍ ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്നതിന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മറുപടി നല്കി.
2500ൽ നിന്ന് 3500ലേക്കെത്തി വിറക് വില; പുളിവിറകിന് 4000 വരെ
സംസ്ഥാനത്ത് വിറകിന് വിലയേറുന്നു. ക്വിന്റലിന് 4000 രൂപ വരെയാണ് വില. പൊളിച്ച വിറകിന് ഇനിയും കൂടുതലാണ് വില.
ഇതിന്റെ രുചിയറിഞ്ഞാല്‍ കുട്ടികൾ ഒപ്പം കൂടും !
ഇതിന്റെ രുചിയറിഞ്ഞാല്‍ കുട്ടികൾ ഒപ്പം കൂടും !
ബി ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ സൗഹൃദത്തിന്റെ പേരിൽ താൻ നേരിട്ട സൈബർ ആക്രമണങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് വീണ്ടും പ്രതികരിച്ച് നടി മഞ്ജു പത്രോസ്. പലതവണ വിശദീകരണം നൽകിയിട്ടും ഇപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഫുക്രുവുമായി ബന്ധപ്പെട്ട മോശം കമന്റുകൾ തുടരുന്നുണ്ടെന്ന് മഞ്ജു പത്രോസ് വെളിപ്പെടുത്തി. എന്നാൽ, കാലക്രമേണ പലർക്കും സത്യം മനസ്സിലായെന്നും തന്നോടുള്ള പഴയ ദേഷ്യം പലർക്കും ഇന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസ്, 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെയും പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 2-ലൂടെയുമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ബിഗ് ബോസ് വീട്ടിൽ സഹമത്സരാർത്ഥിയായിരുന്ന സോഷ്യൽ മീഡിയ താരം ഫുക്രുവുമായുള്ള സൗഹൃദത്തെച്ചൊല്ലി വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് അന്ന് അവർക്ക് നേരിടേണ്ടി വന്നത്. വിഷയത്തിൽ ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ ശേഷം താൻ നിരവധി തവണ വിശദീകരണം നൽകിയിട്ടുണ്ടെന്നും, എന്നാൽ ഇപ്പോഴും പലർക്കും കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും മഞ്ജു പത്രോസ് പറയുന്നു. തിരുത്താനും, ഇതല്ല സത്യമെന്ന് പറയാനും ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആയിരം പേരോട് പറഞ്ഞാൽ പത്ത് പേർക്കെങ്കിലും മനസ്സിലായിട്ടുണ്ടാകും. എല്ലാവരെയും മനസ്സിലാക്കിപ്പിക്കാൻ പറ്റില്ല, അവർ വ്യക്തമാക്കി. ഇപ്പോഴും 'ഫുക്രു ഇല്ലേ' എന്ന് ചോദിച്ച് കമന്റിടുന്നവരുണ്ട്. അതിനെ കണ്ടില്ലെന്ന് വെക്കുന്നതാണ് നല്ലത്. ഞാൻ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടുപോയ ആളാണ്. എനിക്കുമൊരു മകനുള്ളതല്ലേ, മഞ്ജു പത്രോസ് വികാരാധീനയായി പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും തനിക്ക് പ്രയാസമാണെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും, തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നതെന്നും പലർക്കും സത്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവർ വിശ്വസിക്കുന്നു. പിന്നീട് നമ്മളെ കാണുമ്പോൾ അവർ അങ്ങനെയൊരു സ്ത്രീയല്ലെന്ന് പെരുമാറ്റവും രീതികളുമെല്ലാം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകാം. എന്തായാലും അന്നുണ്ടായിരുന്ന ദേഷ്യം പലർക്കും ഇന്ന് എന്നോടില്ലെന്ന് അറിയാം, മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു. ഐസ് ബ്രേക്ക് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പത്രോസ് ഈ പ്രതികരണം നടത്തിയത്. അതേസമയം, കാലക്രമേണ തനിക്കെതിരെയുള്ള തെറ്റിദ്ധാരണകൾ മാറുന്നുണ്ടെന്നും ദേഷ്യം പലർക്കും ഇന്ന് തന്നോടില്ലെന്നും മഞ്ജു പത്രോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മരുമകൾക്ക് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ നിയമബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി
മരുമകൾക്ക് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - BNSS സെക്ഷൻ 144 ചട്ടപ്രകാരം അമ്മായിയപ്പനും അമ്മായിയമ്മയും മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അർഹരല്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് നിരീക്ഷിച്ചു.
കൊല്ലത്ത് ഉത്സവ ആഘോഷത്തിനിടെ വീണ്ടും കൊലപാതകം. ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ചാണ് 19 കാരനെ നടുറോഡിൽ കുത്തിക്കൊന്നത്
വിചാരണകൂടാതെ പ്രതികളെ തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യം: സുപ്രീം കോടതി
വിചാരണകൂടാതെ പ്രതികളെ തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമെന്ന് സുപ്രീം കോടതി. വധ ശ്രമം, കവർച്ച അടക്കമുള്ള വകുപ്പുകൾ ചുമത്തി രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വ്യക്തിക്ക് ജാമ്യം അനുവദിച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് വർഷമായിട്ടും ഇതുവരെ വിചാരണ ആരംഭിച്ചില്ലെന്നും ഉടൻ നടപടികൾ ആരംഭിക്കുമെന്ന് കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വിചാരണ വൈകുന്നതിനാൽ പ്രതിയെ ഇനിയും ജയിലിലിടേണ്ടതിൻ്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ജയിലിലുള്ളവരിൽ 76 ശതമാനം […] The post വിചാരണകൂടാതെ പ്രതികളെ തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യം: സുപ്രീം കോടതി appeared first on ഇവാർത്ത | Evartha .
മഴ പോയിട്ട് കാറ്റുപോലുമില്ല; കനത്ത ചൂടില്‍ വലഞ്ഞ് ചെന്നൈ
കനത്ത ചൂടില്‍
കൊല്ലത്ത് ഉല്‍സവാഘോഷത്തിനിടെ 19കാരനെ കുത്തിക്കൊന്ന സംഭവം: ആറുപേര്‍ അറസ്റ്റില്‍
കൊല്ലം: ഉത്സവാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടി എന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. മുഖത്തല കിഴവൂര്‍ സ്വദേശിയായ സജീവ്മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന് അമ്പാടിയെന്ന തേജസിനെയാണ് ശനിയാഴ്ച രാത്രി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കിഴവൂര്‍ സ്വദേശികളായ ആദിത്യന്(19), വിനു(26), പ്രിജിത്ത്, അഖില്‍രാജ് (29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരേയുമാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂര്‍ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉല്‍സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു അക്രമം. പ്രതികളുടെ വീടിനു സമീപത്തുകൂടി കെട്ടുകാഴ്ചകള്‍ കടന്നുപോകവേ ഫ്ലോട്ടിനു മുന്പില് നൃത്തം കളിക്കുകയായിരുന്ന തേജസ് അക്രമികളില്‍ ഒരാളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ പ്രതികള്‍ തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. പ്രതികള്‍ കൈവശം വെച്ചിരുന്ന കത്തിയെടുത്ത് തേജസിന്റെ ഇടുപ്പിലും വയറ്റിലും കുത്തി. കുത്തുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചുവെച്ച് കൊടുത്തിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൂടി ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും അവന് നിലവിളിക്കുന്നതും ആരും അറിഞ്ഞില്ല. തേജസിനെ കുത്തിയ ശേഷം ഉടന്‍തന്നെ പ്രതികള്‍ സ്ഥലത്തുനിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന് കരുതി ചിലര്‍ തേജസിനെ റോഡിന് അരികിലേക്ക് നീക്കിക്കിടത്തി. ഇതിനിടെ സുഹൃത്തുക്കള്‍ തേജസിനെ കണ്ടെത്തുകയും തന്നെ കുത്തിയതായി തേജസ് അവരോട് പറയുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കാന്‍ പല വാഹനങ്ങള്‍ക്കും കൈ കാണിച്ചങ്കിലും നിര്‍ത്തിയില്ല. ഏറെക്കഴിഞ്ഞ് അതുവഴി ഐസ് കൊണ്ടുവന്ന പിക്കപ്പ് ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും 11.30ഓടെ തേജസ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ വെളിച്ചിക്കാലയിലെ അഖില്‍രാജിന്റെ വീട്ടില്‍നിന്നാണ് എല്ലാ പ്രതികളെയും പോലിസ് പിടികൂടിയത്. സംഭവത്തില്‍ അഖില്‍ രാജ് നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാല്‍ പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖില്‍രാജിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ മറ്റു നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാളായ വിനു എന്‍ഡിപിഎസ് കേസില്‍ നേരത്തേയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
വ്യാജ ബോംബ് ഭീഷണി; മൈസൂരു സ്വദേശി അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച് സുരക്ഷാ ഏജന്‍സികളെ അലട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കര്‍ണാടകയിലെ മൈസൂരു സ്വദേശിയായ ശ്രീനിവാസിനെയാണ് ഡല്‍ഹി പോലിസ് അറസ്റ്റ ചെയ്തത്. കഴിഞ്ഞ ചില മാസങ്ങളായി ഡല്‍ഹിയിലെ സ്കൂളുകള്‍, കോളജുകള്‍, കോടതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇ മെയില്‍ മുഖേന ആയിരത്തിലധികം ഭീഷണി സന്ദേശങ്ങളാണ് ഇയാള്‍ അയച്ചത്. ഓരോ സന്ദേശവും സുരക്ഷാ സംവിധാനങ്ങളെ സജ്ജമാക്കുകയും വ്യാപക പരിശോധനകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവയെല്ലാം വ്യാജമാണെന്ന് വ്യക്തമായി. മൈസൂരു സിറ്റി പോലിസിന്റെ സഹകരണത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും പോലിസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നിലെ ഉദ്ദേശവും മറ്റു ബന്ധങ്ങളും കണ്ടെത്തുന്നതിനായി ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും ഉൾപ്പെടെയുള്ള സംവാദ വെല്ലുവിളികൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സംവാദത്തിന് ക്ഷണിച്ചത്. ഇടത് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ പോസ്റ്റ് ‘എന്നാൽ ഇനി ഒരു സംവാദം ആയാലോ’ എന്ന് തലക്കെട്ടോടെയാണ് പങ്കുവച്ചിരിക്കുന്നത്. നവകേരളത്തിന്റെ നട്ടെല്ലായ പത്തുവര്‍ഷങ്ങളെന്ന തലക്കെട്ടോടെയാണ് എല്‍ഡിഎഫിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പത്തില്‍ പത്തു മാര്‍ക്കും എ പ്ലസ് ഗ്രേഡോടെയും പുറത്തുവിട്ടത്. സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് ആയെന്നും സ്കൂള്‍ […] The post വി.ഡി. സതീശൻ്റെയും രാജീവ് ചന്ദ്രശേഖറിന്റെയും സംവാദ വെല്ലുവിളികൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on ഇവാർത്ത | Evartha .
ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു, അക്രമി പിന്നാലെ വിഷം കഴിച്ചു; ഇരുവരും ചികിത്സയിൽ
നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു. ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിഅശ്വന്ത് ആണ് കുത്തിയത്
നെന്മാറ മണ്ഡലത്തിലെ യുവാക്കൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എന്തൊക്കെ?
മണ്ഡലത്തിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലവസരങ്ങൾ, യുവ ജനങ്ങൾക്കായുള്ള പദ്ധതികൾ എന്നിവയാണ് യുവ വോട്ടർമാർ ഉന്നയിക്കുന്നത്
ലക്നോ: നാല് കുട്ടികളെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടിയത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം.കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് വീട്ടമ്മ തിരിച്ചെത്തി. 10 ദിവസം മുന്‍പായിരുന്നു ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 28 വയസുകാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. പിന്നീട് യുവതിയുടെ കുടുംബം നടത്തിയ തിരച്ചിലിൽ പിപിഗഞ്ച് മേഖലയിൽ ഇരുവരും വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ ഭർത്താവും കുട്ടികളും ബന്ധുക്കളും വീട്ടിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടുവെങ്കിലും അവർ വിസമ്മതിച്ചു. വിവരമറിഞ്ഞ പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. രണ്ട് മണിക്കൂർ നീണ്ട ചർച്ചയും മക്കളുടെ കരച്ചിലും യുവതിയുടെ മനസ് മാറ്റി. കുടുംബത്തോടൊപ്പം പോകാൻ യുവതി സമ്മതിക്കുകയും പോലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു. പ്രശ്നം സമാധാമപരമായി പരിഹരിച്ചുവെന്ന് പോലീസ് പറഞ്ഞു. The post നൽപതാം വയസിൽ പ്രണയം 28 കാരനോട്; നാല് കുട്ടികളുടെ ഉപേക്ഷിച്ച് പോയത് ഇൻസ്റ്റഗ്രാം കാമുകനൊപ്പം; കുട്ടികളുടെ കരച്ചിൽ മനസ് മാറ്റി, വീട്ടമ്മ തിരികെ വീട്ടിലെത്തി appeared first on RashtraDeepika .
ക്ഷീണവും തളർച്ചയും മാറുന്നില്ലേ? രക്തക്കുറവാകാം കാരണം; പരിഹാരം ഇതാ നിങ്ങളുടെ അടുക്കളയിലുണ്ട്
ഏറെ സ്വാദിഷ്ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ് പ്ലം. രുചികരമായ ഈ പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പോഷകങ്ങളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴമായും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. ഉണക്കിയ പ്ലം പഴം നിങ്ങൾ കഴിച്ചിട്ടുണ്ടോ? പോഷകങ്ങളും ആന്റിയോക്സിഡന്റ്സും അടങ്ങിയ പ്ലം പഴം ഉണക്കി കഴിച്ചാൽ പത്തിരട്ടി ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.
നിതീഷ് കുമാർ യുഗത്തിന് അന്ത്യം; നിയമസഭ കൗൺസിൽ അംഗത്വം രാജിവച്ച് നിതീഷ് കുമാർ
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബീഹാർ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ച നിതീഷ് കുമാർ യുഗം അവസാനിച്ചു. നിയമസഭ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം നിയമസഭാ കൗൺസിൽ അംഗത്വം രാജിവച്ചത്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കുമെന്നാണ് വിവരം.
സ്കൂൾ ബസിൽ കുട്ടികളെ വിടുന്ന മാതാപിതാക്കൾക്ക് സന്തോഷ വാർത്ത ബസുകളിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പേരുകളില്‍ കേസുകള്‍ ഒന്നുതന്നെയില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം.
കാസർകോട്: കാസർകോട് മൗവ്വലിൽ വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചത് പന്തലിന് തീപിടിക്കാൻ ഇടയാക്കി. വരന്റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പന്തലിന്റെ അലങ്കാരങ്ങളിലേക്ക് തെറിച്ചാണ് തീ പടർന്നത്. എന്നാൽ, നാട്ടുകാർ ഉടൻ തീയണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മീത്തൽ മൗവ്വലിൽ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വീട്ടിലാണ് സംഭവം നടന്നത്. ചെർക്കളയിൽ നിന്നെത്തിയ വരന്റെ വീട്ടുകാർക്ക് സ്വീകരണം നൽകുന്നതിനായി പടക്കം പൊട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. പടക്കം പൊട്ടിച്ചയുടൻ തീപ്പൊരി പന്തലിന്റെ മുന്നിൽ ഒരുക്കിയിരുന്ന അലങ്കാരങ്ങളിൽ പടരുകയും നിമിഷങ്ങൾക്കകം പത്തടി ഉയരത്തിൽ ആളിക്കത്തുകയും ചെയ്തു. നൂറുക്കണക്കിന് ആളുകൾ ഈ സമയത്ത് പന്തലിനു അടിയിലും സമീപത്തുമായി ഉണ്ടായിരുന്നു. മീത്തൽ മൗവ്വൽ ഇബ്റാഹിമിന്റെ മകളുടെ കല്യാണ വീട്ടിലാണ് സംഭവം ഉണ്ടായത്. ചെർക്കളയിലെ വരന്റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി വീണ് പന്തലിന് മുന്നിൽ ഒരുക്കിയ അലങ്കാരത്തിന് തീപിടിച്ച് നിമിഷ നേരം കൊണ്ട് പത്തടി ഉയരത്തിൽ തീ പടരുകയായിരുന്നു. നിവധി ആളുകൾ പന്തലിന് താഴെയും സമീപത്തുമായി ഉണ്ടായിരുന്നു. തീ അതിവേഗം പന്തലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടായിരുന്നുവെങ്കിലും, നാട്ടുകാർ ഉടൻതന്നെ തീയണയ്ക്കാൻ ശ്രമിക്കുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ആളപായമോ വലിയ നാശനഷ്ടങ്ങളോ കൂടാതെയാണ് തീ അണച്ചത്. വിവാഹ ആഘോഷങ്ങൾക്കിടെയുള്ള സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഈ സംഭവം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തി മറുപടി നൽകി.
പ്രേതബാധയെന്ന് അവകാശവാദം: എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ
ലാൻഡിങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
കൊടും വിഷമുള്ള പാമ്പുകൾ മാളം വിട്ട് പുറത്തേക്ക്: ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലെത്തും
പത്തനംതിട്ട : വേനൽച്ചൂട് കടുത്തതോടെ ഇഴജീവികൾ മാളംവിട്ട് പുറത്തിറങ്ങുന്നതിനാൽ ജാഗ്രത പുലർത്തണം. മലയോര ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലകളെയും പിടികൂടി.
'യുഡിഎഫിന്റേത് വെറും പുകമറ, എല്‍ഡിഎഫിന് ജനങ്ങളുമായാണ് ഡീൽ'
തിരുവനന്തപുരം: ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന അർത്ഥവത്തായ സംവാദങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് ബ്രിട്ടാസ് പറഞ്ഞു.
കൊല്ലം: നിയമസഭയിലെ സംവാദത്തിൽ നിന്ന് ഒളിച്ചോടിയവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, യുഎഇയിൽ യുവാവ് അറസ്റ്റിൽ, പിഴ ലക്ഷങ്ങൾ
ഫുജൈറ: യുഎഇ ഫുജൈറയിലെ നിയന്ത്രിത പ്രദേശങ്ങളിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ.
വീണ്ടും താഴേയ്ക്ക്; സ്വർണവിലയിൽ വൻ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.ഇന്ന്ഒരു ഗ്രാം സ്വർണത്തിന്റെവിപണി വില 13,500 രൂപയാണ്.
കിറ്റ്കാറ്റിന് ബ്രേക്കിട്ട് കള്ളന്മാർ; മോഷണം പോയത് 12 ടൺ, ഇനി കടകളിൽ കിട്ടില്ലേ?
റോം: ഈസ്റ്റർ വിപണി മുന്നിൽകണ്ട് വലിയ അളവിൽ നിർമ്മിച്ച് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് മോഷണം പോയി.
കോടതികൾക്കും സ്കൂളുകൾക്കും നിരന്തരം ബോംബ് ഭീഷണി : പ്രതി അറസ്റ്റിൽ, മാനസിക പ്രശ്നമെന്ന് പൊലീസ്
കോടതികൾക്കും സ്കൂളുകൾക്കും നിരന്തരം ബോംബ് ഭീഷണി ഇമെയിലുകൾ അയച്ച് രാജ്യത്തെ ആശങ്കയിലാക്കിയ കേസിൽ കർണാടക മൈസൂരു സ്വദേശി അറസ്റ്റിൽ. മൈസൂരു വൃന്ദാവൻ ലേഔട്ടിലെ ശ്രീനിവാസ് ലൂയിസി(47)നെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു പറ ചോറുണ്ണാന്‍ പുളിയും മുളകും
ഉണങ്ങിയ വറ്റല്‍ മുളക് – 6 എണ്ണം ( അടുപ്പിലോ , പാനിലോ വച്ച് ലേശം ചുട്ടെടുക്കണം ) ചുവന്നുള്ളി പൊടിയായി വട്ടത്തില്‍ അരിഞ്ഞത് – 3 എണ്ണം വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പം ( വെള്ളത്തില്‍ കുതിര്‍ത്തത് ) കറിവേപ്പില – ആവശ്യത്തിന്
കോട്ടയം: പാചകവാതകം പ്രതിസന്ധിയിലായതോടെ പലരും വിറകടുപ്പിലേക്കും വൈദ്യുതി അടുപ്പിലേക്കുമൊക്കെ പാചകം മാറ്റിയിട്ടുണ്ട്. വിറകടുപ്പിനേക്കാള്‍ കൂടുതല്‍ ഇന്‍ഡക്ഷന്‍ കുക്കറുകളോടാണ് എല്ലാവര്ക്കും പ്രിയം. ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം പൊടിപൊടിക്കുമ്പോള്‍ കെഎസ്ഇബി പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്തോളൂ. പക്ഷേ, അത് പകല്‍സമയത്ത് മതിയെന്നാണ് നിര്‍ദ്ദേശം. കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ? പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ, മൈക്രോവേവ് ഓവന് എന്നിങ്ങനെ വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതികള്‍ സ്വീകരിച്ചാല്‍ ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയും. വൈദ്യുതി ആവശ്യകത കൂടിയ വൈകുന്നേരം ആറിനു ശേഷമുള്ള സമയം ഇലക്ട്രിക് പാചകം ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ? ഇങ്ങനെയാണ് കെഎസ്ഇബിയുടെ കുറിപ്പ്. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം അതിന്റെ പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മുന്‍കരുതലെന്ന രീതിയിലാണ് കെഎസ്ഇബിയുടെ നിര്‍ദേശം. The post അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ? വൈദ്യുതി ഉപയോഗ പാചകം വൈകുന്നേരം ആറിനു മുമ്പാവട്ടെ; നിര്‍ദേശവുമായി കെഎസ്ഇബി appeared first on RashtraDeepika .
നിബന്ധനകൾ കടുപ്പിക്കുന്നു ; പോളിങ് തടസപ്പെടുത്തിയാല്‍ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂർണമായും സുതാര്യവും ഭയരഹിതവുമാക്കാൻ കർശന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.വോട്ടർമാരെ സ്വാധീനിക്കുന്നതോ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതോ ആയ ഏതൊരു നീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തുകളില്‍ ഉടൻ റീപോളിങ് നടത്തുമെന്ന് കമ്മിഷൻ മുന്നറിയിപ്പ് നല്കി.
തെരഞ്ഞെടുപ്പിൽ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും. ടൗൺഷിപ്പിൽ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോൾ . അതേസമയം കോൺഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എൽഡിഎഫും.
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തില്‍ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസാധാരണമായ പ്രതിഷേധ നാടകങ്ങള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പാര്‍ട്ടി മുഖപത്രങ്ങള്‍ക്കും ചാനലുകള്‍ക്കും മാത്രം മുന്‍ഗണന നല്കുന്നു എന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. 'ഇത് മോശമാണ് സിഎമ്മേ... കൈരളിയുടേയും ദേശാഭിമാനിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി വിളിച്ചുപറഞ്ഞതോടെ വാര്‍ത്താസമ്മേളനം സംഘര്‍ഷഭരിതമായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാനും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സി.പി.എം അനുഭാവമുള്ള മാധ്യമങ്ങള്‍ക്ക് മാത്രം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നുവെന്നും മറ്റുള്ളവരെ അവഗണിക്കുന്നുവെന്നും പ്രതിഷേധിച്ചവര്‍ ആരോപിച്ചു. മുഖ്യമന്ത്രി മറുപടി നല്‍കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദേശാഭിമാനിയില്‍ നിന്നും കൈരളിയില്‍ നിന്നും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ഏഴു പേരുണ്ടായിരുന്നു. ഇവരുടെ ചോദ്യങ്ങള്‍ ആദ്യം വരും. പിന്നീട് സമയമായെന്ന് പറഞ്ഞ് പിണറായി പോകും. എസ് ഡി പി ഐയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്ത്തകന് ഇയാള്‍ക്ക് എന്തോ സൂക്കേടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് പ്രസക്തി ഏറെയായിരുന്നു. കൊല്ലത്തെ വാര്‍ത്താസമ്മേളനത്തിലും നാടീകയ സംഭവങ്ങള്‍ ഉണ്ടായി. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വീണ്ടും തിരിച്ചെത്തി മൈക്കിന് മുന്നിലിരുന്നു. മൂന്ന് ചോദ്യങ്ങള്‍ക്കുശേഷം മുഖ്യമന്ത്രി എഴുന്നേറ്റ് പോകാന്‍ ഒരുങ്ങിയതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരിച്ച് വന്നിരുന്ന് മറുപടി നല്‍കുകയായിരുന്നു. ചോദ്യം മനസിലുണ്ടായല്‍ പോരെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ-സിപിഐ ഡീല്‍ ആരോപണമടക്കമുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി പത്ര സമ്മേളനം നിര്‍ത്തി പോയതോടെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംവാദം വേണമെന്നു പറയുന്ന മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പത്ത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിട്ട മുഖ്യമന്ത്രി, അതിലെ പാളിച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ഭയപ്പെടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേമത്തെ സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും മുഖ്യമന്ത്രിയും ഒരേപോലെ സംവാദ വെല്ലുവിളി നടത്തുമ്പോഴും, മാധ്യമങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്ന് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വികസന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനവും ഇപ്പോള്‍ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. നാളെയും എത്തും. ഈ സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രി എന്തു പറയുമെന്നത് നിര്‍ണ്ണായകമാണ്.
കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന വാര്‍ത്ത; റിപോര്‍ട്ടര്‍ ചാനലിനെതിരെ കേസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന വാര്‍ത്തയില്‍ റിപോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസ്. വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന റിപോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയിലാണ് പരാതി. വ്യാജ വാര്‍ത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതായും പോലിസിന്റെ എഫ്ഐആറില്‍ പറയുന്നു. പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോല്‍ക്കുമെന്ന ഭയത്താല്‍ ചെയ്യുന്നതാണെന്ന് കെ മുരളീധരന് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നല്കി എന്ന പ്രചാരണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി കെ പ്രശാന്തിനെതിരെ കെ മുരളീധരന് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തോല്‍ക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. വി കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരന് ആരോപിച്ചു. അതേസമയം, കൂലിക്ക് ആളെ എടുക്കാന്‍ പരസ്യം കൊടുത്തത് കോണ്‍ഗ്രസ് തന്നെയാകുമെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. മുരളീധരന് പരാജയഭീതിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം കൂടെപ്പോകാന്‍ ആളില്ല. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാന്‍ പരസ്യമിട്ടു. എന്നിട്ട് ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തലയിലിടുന്നുവെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്കുചോദിച്ച് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ ആയുധമായ ഇത് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇടതുപക്ഷം.
മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യ അഞ്ച് വര്‍ഷം തുടരും എന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ ഒരുങ്ങുന്നത്. ഇരുവരെയും മെയ് മാസം പകുതിയോടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം.
പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് പ്രതിപക്ഷം സൃഷ്ടിക്കുന്ന പുകമറയാണ് ബിജെപി ഡീല്ആരോപണം എന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാരിനെ സഹായിക്കുന്നതാണ്. കെ സുധാകരന് പാര്‍ട്ടിയില്‍ നിലയുറപ്പിക്കുമെന്ന് കോണ്‍ഗ്രസ് നിരന്തരം പറയുന്നത് ബിജെപിയിലേക്ക് പോകുമെന്ന ആശങ്കയിലാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഐപിഎല്ലില്‍ 'ടോസ് വിവാദം'; ടോസ് കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്ന് ആക്ഷേപം
ടോയ്ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്ലറ്റ്. കാരണം അണുക്കൾ വളരെ വേഗത്തിൽ കൂടാൻ സാധ്യതയുള്ള ഇടം കൂടിയാണ് ടോയ്ലറ്റ്. ടോയ്ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
'ഇതുവരെ പറഞ്ഞതല്ല, കിച്ചു ഇനി പറയാനുള്ളതാണ് അതിഭീകരം'; രേണുവിനെതിരെ ഫിറോസ് വീണ്ടും രംഗത്ത്
രാഹുൽ ദാസിന്റെ വീഡിയോക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കെഎച്ച്ഡിഇസി രംഗത്ത്
തൃക്കാക്കര: തൃക്കാക്കരയിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയായ അഖിൽ മാരാർ വിജയിച്ചാൽ കോഴിക്കോട് ബീച്ചിൽ അടിവസ്ത്രം മാത്രം ധരിച്ച് ഓടുമെന്ന വെല്ലുവിളി നടത്തിയ ഇൻഫ്ലുവൻസർ ഓകെ അനാഷ് മാരാരോട് മാപ്പ് പറഞ്ഞു. അനാഷിന്റെ ക്ഷമാപണം സ്വീകരിച്ച അഖിൽ മാരാർ, കണ്ടന്റ് റീച്ചിനായി തന്നെ ആക്ഷേപിക്കുന്നതിൽ വിരോധമില്ലെന്നും എന്നാൽ ബോധപൂർവ്വം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ വെല്ലുവിളിയായിരുന്നു ഇത്. തൃക്കാക്കരയിലെ ജനവിധി പ്രഖ്യാപിക്കുന്നതിന് മുൻപാണ് അനാഷ് ഈ വെല്ലുവിളി നടത്തിയത്. ഇത് പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു. തനിക്ക് ലഭിച്ച മാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ അനാഷിന്റെ ക്ഷമാപണ വിവരം പുറത്തുവിട്ടത്. മാരാർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് അനാഷ് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തെന്നും, താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് അത് പിന്നീട് നീക്കം ചെയ്തെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്ത് എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല, മാരാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എങ്കിലും, ബോധപൂർവ്വം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ഒരു NDA സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും എന്ന് അദ്ദേഹം വ്യക്തമാക്കി. അനാഷിന്റെ മാന്യതയെ താൻ അംഗീകരിക്കുന്നതായും സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇതുപോലെ പറയുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാഷിന് റീച്ച് കിട്ടിയതുകൊണ്ട് സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ഇറങ്ങിയ മറ്റുള്ളവർക്കും മാരാർ മുന്നറിയിപ്പ് നൽകി. ആക്ഷേപിച്ചോളൂ, ആക്രമിച്ചോളൂ, പക്ഷെ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എൻ്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിൻ്റെ ഏതറ്റം വരെയും ഞാൻ പോകും, അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ആവാം, എന്നാൽ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അടിവരയിട്ടു.
താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മറ്റിക്ക് 25000 രൂപയാണ് മുസ്ലിംലീഗ് നേതാവ് കെ എൻ മുത്തുക്കോയ തങ്ങള്‍ വാഗ്ദാനം ചെയ്തത്
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള സംവാദത്തിന് കളമൊരുങ്ങുന്നു. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോൾ, സ്ഥലവും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീശൻ മറുപടി നൽകി. പറയുന്ന സ്ഥലത്ത് എത്താമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്‍ഡിഗോ വിമാനത്തില്‍ ലാന്‍ഡിങിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം
ബെംഗളൂരു: ലാന്‍ഡിങിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി യുവാവ്. ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യാത്രക്കാരനായ മുഹമ്മദ് അദ്നാന് അപകടകരമായ രീതിയില്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. പൈലറ്റിന്റെയും ക്രൂ അംഗങ്ങളുടെയും കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. യാത്ര ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോഴും ഇയാള്‍ എമര്‍ജന്‍സി വാതിലില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചിരുന്നു. യുവാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ലാന്‍ഡിങിന് തൊട്ടുമുമ്പ് വീണ്ടും ശ്രമം ആവര്‍ത്തിക്കുകയായിരുന്നു. വിമാനം നിലത്തിറങ്ങാന്‍ ഏകദേശം 500 അടി മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും ഇത് ആവര്‍ത്തിച്ചത്. ഇതോടെ പൈലറ്റ് ഉടന്‍ ലാന്‍ഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയര്‍ത്തി. തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം സുരക്ഷിതമായി വിമാനം ഇറക്കുകയായിരുന്നു. യാത്രക്കാര്‍ ക്രൂ അംഗങ്ങളുടെ ഇടപെടലിന് നന്ദി രേഖപ്പെടുത്തി. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സിഐഎസ്എഫിനും കൈമാറി. പോലിസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം വിചിത്രമായ വിശദീകരണം നല്കിയ ഇയാള്‍ പിന്നീട് സംഭവം അബദ്ധമായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ കുടുംബത്തെ വിവരം അറിയിച്ചതായും അവര്‍ വാരണാസിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പോലിസ് അറിയിച്ചു.
വഞ്ചിനാട് എക്സ്പ്രസിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഫാഷൻ ഡിസൈനറായ യുവതിക്ക് നേരെ മധ്യവയസ്കൻ്റെ തുറിച്ചുനോട്ടം. ഭയാനകമായ ഈ ദുരനുഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച എലീന എലിസബത്ത് കുര്യൻ, ആർപിഎഫിൽ പരാതി നൽകി. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.
പശ്ചിമേഷ്യൻ യുദ്ധം ; ഇന്ത്യൻ ഓഹരി സൂചികകൾ കനത്ത ഇടിവിൽ
തിങ്കളാഴ്ച ഓഹരി വിപണി സൂചികകൾ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് വിപണിയിലെ തകർച്ചക്ക് ആക്കം കൂട്ടി.രാവിലെ 9.21ന് ബിഎസ്ഇ സെൻസെക്സ് (BSE Sensex) 1066.36 പോയിന്റ് ഇടിഞ്ഞ് 72,516.86ലും, എൻഎസ്ഇ നിഫ്റ്റി50 (NSE Nifty50) 316.30 പോയിന്റ് താഴ്ന്ന് 22503.30ലുമാണ് വ്യാപാരം ആരംഭിച്ചത്. നിലവിൽ സെൻസെക്സ് 924 പോയിന്റ് താഴ്ചയിൽ 72,658.46 എന്ന നിലയിലും, നിഫ്റ്റി 264 പോയിന്റ് ഇടിവിൽ 22,554.60 എന്ന നിലയിലുമാണ്.
പ്രകൃതി തന്ന പ്രതിരോധ കവചം; കരിക്കിൻ വെള്ളം വെറുമൊരു ദാഹശമനിയല്ല
സൗന്ദര്യത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന പ്രകൃതി തന്നെ നൽകുന്ന ഒന്നാണ് കരിക്കിൻ വെള്ളം. ഇത് ദിവസവും കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുന്നു.
പ്രചാരണത്തിന് കൂലിക്ക് ആളെ തേടിയിട്ടില്ല, പരസ്യത്തിന് പിന്നില്‍ വി.കെ പ്രശാന്ത്: കെ.മുരളീധരന്
പ്രചാരണത്തിന് കൂലിക്ക് ആളെ തേടിയിട്ടില്ല, പരസ്യത്തിന് പിന്നില്‍ വി.കെ പ്രശാന്തെന്ന് കെ.മുരളീധരന്റെ ആരോപണം, പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തത് കൊണ്ട് പരസ്യം നല്‍കിയത് കോണ്‍ഗ്രസ് തന്നെയെന്ന് വി.കെ പ്രശാന്ത്

32 C