SENSEX
NIFTY
GOLD
USD/INR

Weather

23    C
... ...View News by News Source

തിരുവനന്തപുരം മേയർ വി വി രാജേഷും സംഘവും ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, നാളെ കേരളത്തിലേക്ക് മടങ്ങും

തുടർന്ന് കേന്ദ്ര നഗര വികസന മന്ത്രി മനോഹർലാൽ ഖട്ടാർ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മണിക്കൂർ ക്ലാസെടുക്കും. രാത്രി കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും കാണും. നാളെ കേരളത്തിലേക്ക് മടങ്ങും.

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 6:29 am

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം: ആദ്യ ബലാത്സം​ഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമാണ് പ്രോസിക്യൂഷൻ വാദം.

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 6:06 am

തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; യുവതി സംഭവം ചോദ്യം ചെയ്തതോടെ അക്രമി ഇറങ്ങിയോടി

കെഎസ്ആര്‍ടിസി ബസ്സില്‍ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം

മറുനാടൻ മലയാളീ 12 Feb 2026 6:06 am

കെഎസ്ആർടിസി സര്‍വീസ് നടത്തുമെന്ന് ഓപ്പറേഷന്‍സ് ഡയറക്ടര്‍; ജീവനക്കാർ സഹകരിക്കണമെന്ന് സിഐടിയു

ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമാകും.

സമയം 12 Feb 2026 6:03 am

ദേശീയ പണിമുടക്ക് ആരംഭിച്ചു; പരീക്ഷകൾ മാറ്റി, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ സഹകരിക്കാൻ ആവശ്യപ്പെടും

Trade Union Strike Updates In Kerala: കേരളത്തിലെ ഭരണ - പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചേക്കും. വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധവും നടക്കും

സമയം 12 Feb 2026 5:23 am

മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച

കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ദില്ലിയിലെത്തി. വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി ചർച്ച നടത്തും.

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 3:57 am

മാനന്തവാടിയില്‍ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി പൊലീസ്, 'ആഭരണം അഴിക്കുന്നതിനിടെ കുട്ടി കരഞ്ഞു, കുട്ടിയെ കയറ്റി വണ്ടി വിട്ടു'

മാനന്തവാടിയിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 3:40 am

അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, കൊറിയൻ സമ്മാനം നാട്ടിൽ കിട്ടുന്ന ലോക്കൽ വാച്ച്, ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു

കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് എറണാകുളത്ത് 16 കാരി ആത്മഹത്യ ചെയ്തു എന്ന വാർത്തയിലെ ദുരൂഹതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ അധ്യാപകൻ. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അത്തരം തെളിവുകളില്ലെന്നും പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നും അധ്യാപകൻ

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 3:23 am

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും, പണിമുടക്കുന്നവർക്ക് ശമ്പളമില്ല, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പത്ത് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ ഭരണ-പ്രതിപക്ഷ യൂണിയനുകൾ പങ്കെടുക്കുന്നതിനാൽ ഗതാഗതമടക്കം സ്തംഭിക്കുമെങ്കിലും അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 2:04 am

സ്‌ഥിരമായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്യുന്നു, സതീശനോട്‌ മുട്ടാന്‍ സി.പി.ഐ. പോരെന്ന്‌ ; പറവൂര്‍ സീറ്റില്‍ കണ്ണുവച്ച്‌ സി.പി.എം. , വിട്ടുകൊടുക്കാതെ സി.പി.ഐ

കൊച്ചി : പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനെ തറപറ്റിക്കാന്‍ ശക്‌തനായ സ്‌ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ സി.പി.എം. ഇടതുമുന്നണിയില്‍ സി.പി.ഐ. സ്‌ഥിരമായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്യുന്ന മണ്ഡലമാണ്‌ പറവൂര്‍. സി.പി.ഐയില്‍നിന്നു ശക്‌തനായ സ്‌ഥാനാര്‍ഥി ഇക്കുറിയും ഉണ്ടാകാനിടയില്ലെന്നിരിക്കെ സീറ്റ്‌ ഏറ്റെടുക്കണമെന്ന നിലപാടില്‍ സി.പി.എം. ജില്ലാ നേതൃത്വം. പറവൂര്‍ സീറ്റില്‍ ദുര്‍ബലനായ സ്‌ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ വി.ഡി. സതീശന്‌ വെറുതേ ഒരു ജയം സമ്മാനിക്കാനേ കഴിയൂ. അതുകൊണ്ട്‌ സി.പി.ഐയില്‍ നിന്ന്‌ സീറ്റ്‌ ഏറ്റെടുത്ത്‌ കരുത്തനെ അവതരിപ്പിക്കാന്‍ പറ്റുമോ എന്ന അന്വേഷണത്തിലാണ്‌ സി.പി.എം. പക്ഷേ, സീറ്റ്‌ വിട്ടുകൊടുക്കാന്‍ സി.പി.ഐ. തയാറല്ല. എറണാകുളം ജില്ലയില്‍ പറവൂരിലും മൂവാറ്റുപുഴയിലും സി.പി.ഐ. ആണ്‌ കാലങ്ങളായി മത്സരിക്കുന്നത്‌. രണ്ടിടത്തും കോണ്‍ഗ്രസ്‌ 2011ല്‍ വിജയിച്ചു. അന്നു മുതല്‍ സതീശനാണ്‌ പറവൂരിന്റെ പ്രതിനിധി. പറവൂര്‍ സീറ്റ്‌ ഏറ്റെടുക്കണമെന്ന്‌ സി.പി.എം. ഏരിയ നേതൃത്വം ജില്ലാ കമ്മിറ്റിക്കും സംസ്‌ഥാന കമ്മിറ്റിക്കും കത്തു നല്‍കിയതായാണ്‌ വിവരങ്ങള്‍ പുറത്തുവരുന്നത്‌. പറവൂരില്‍ സി.പി.ഐ. മണ്ഡലം കമ്മിറ്റി ദുര്‍ബലമാണെന്നും വിഭാഗീഗതയില്‍ നട്ടംതിരിയുകയാണെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു ടേമായി സതീശന്റെ ഭൂരിപക്ഷം അടിക്കടി വര്‍ധിക്കുകയാണുണ്ടായത്‌. സി.പി.എം. ജില്ലാ കമ്മിറ്റി ഈ വിഷയം ഗൗരവത്തിലാണ്‌ എടുത്തിട്ടുള്ളത്‌. പറവൂരില്‍ 2011ല്‍ സി.പി.ഐയുടെ മുന്‍നിര നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ ഇറങ്ങിയിട്ടും വി.ഡി. സതീശനെ തളയ്‌ക്കാന്‍ കഴിഞ്ഞില്ല. പിന്നീട്‌ നടന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സതീശന്‍ ഭൂരിപക്ഷം 20000ന്‌ മുകളിലേക്ക്‌ ഉയര്‍ത്തി. സതീശന്‍ വരുന്നതിനു മുമ്പ്‌ സി.പി.ഐക്കു മണ്ഡലത്തില്‍ മികച്ച ട്രാക്ക്‌ റെക്കോഡ്‌ ഉണ്ടായിരുന്നു. സി.പി.ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന പി. രാജു രണ്ടുതവണ വിജയിച്ച മണ്ഡലമാണിത്‌. മണ്ഡലം രൂപീകരിച്ച 1957 ല്‍ ആദ്യ പ്രതിനിധി സി.പി.ഐയിലെ എന്‍. ശിവന്‍പിള്ളയായിരുന്നു. ഇക്കുറി പുറത്തുനിന്ന്‌ ആളെ ഇറക്കി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി.പി.ഐ. ശ്രമിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്‌. വി.എസ്‌. സുനില്‍ കുമാറിന്റേതടക്കമുള്ള പേരുകള്‍ പുറത്തുവരുന്നുണ്ട്‌. സി.പി.ഐ. മുന്‍ ജില്ലാ സെക്രട്ടറിയും സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗവുമായ കെ.എന്‍. ദിനകരന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു.

മംഗളം 12 Feb 2026 2:02 am

ആഗോള അയ്യപ്പസംഗമം; ദേവസ്വം ബോര്‍ഡിന്‌ നഷ്‌ടം 3.4 കോടി രൂപ; എസ്‌.ഐ.ടി. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍, കൊടിമരത്തിനു സ്വര്‍ണം സ്വീകരിച്ചതില്‍ ക്രമക്കേട്‌

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ 3.4 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന റിപ്പോര്‍ട്ട്‌ ഹൈക്കോടതിയില്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഈ വെളിപ്പെടുത്തല്‍. പി.എസ്‌. പ്രശാന്ത്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായിരിക്കേ പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച്‌ ബോര്‍ഡ്‌ യോഗത്തിന്റെ മിനിട്‌സുകളില്‍ പരാമര്‍ശമില്ലെന്ന്‌ എസ്‌.ഐ.ടി. ചൂണ്ടിക്കാട്ടുന്നു. സംഗമത്തിനു സര്‍ക്കാരിന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ ഫണ്ട്‌ ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തുമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്‌. അയ്യപ്പസംഗമത്തിന്‌ എട്ടുകോടി രൂപ ചെലവാകുമെന്ന്‌ മന്ത്രിതലത്തില്‍ പറഞ്ഞിരുന്നെങ്കിലും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ എത്ര തുക ലഭിച്ചെന്നു വ്യക്‌തമല്ല. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ്‌ ഫണ്ടില്‍നിന്നാണ്‌ സംഗമത്തിനു ചെലവായ 3.4 കോടി രൂപ എടുത്തതെന്നാണ്‌ കണ്ടെത്തല്‍. ഇതോടെ സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം ബോര്‍ഡിലെ സാമ്പത്തികക്രമക്കേടുകളിലേക്കും വ്യാപിക്കുകയാണ്‌. കൊടിമരത്തിനു സ്വര്‍ണം സ്വീകരിച്ചതില്‍ ക്രമക്കേട്‌ അതേസമയം, ശബരിമലയിലെ കൊടിമരം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട്‌ എസ്‌.ഐ.ടിയുടെ പക്കലുള്ള ഫയലുകള്‍ വിജിലന്‍സ്‌ ആവശ്യപ്പെട്ടു. കൊടിമരനിര്‍മാണത്തിനായി ഭക്‌തരില്‍നിന്നു സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ്‌ കമ്മിഷണര്‍ എ.എസ്‌.പി. കുറുപ്പ്‌ ചട്ടലംഘനം നടത്തിയതായി വിജിലന്‍സ്‌ കണ്ടെത്തി. എക്‌സിക്യൂട്ടീവ്‌ ഓഫീസറെ ഒഴിവാക്കിയാണ്‌ സ്വര്‍ണം നേരിട്ട്‌ സ്വീകരിച്ചത്‌. സ്വര്‍ണം നല്‍കിയവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സുനില്‍ ജെ. സണ്ണി

മംഗളം 12 Feb 2026 1:47 am

ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ

ലുലു ഒമാനിലെ മസ്കത്ത് അൽ ഖുറമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ ഒമാനിൽ ലുലുവിൻ്റെ 33-ാമത്തെ സ്റ്റോറായി ഇത് മാറി. ഭക്ഷ്യസംസ്കരണ കേന്ദ്രമടക്കം ആറ് പുതിയ പ്രൊജക്ടുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 1:45 am

നിയമസഭയില്‍ ബി.ജെ.പി. ലക്ഷ്യമിടുന്നത്‌ 22 സീറ്റ്‌ ; പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഒന്നാമത്, എട്ടിടത്ത് രണ്ടാമത്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ വിജയിക്കാനാകുമെന്ന്‌ ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഉറപ്പായും വിജയിക്കാനാകുമെന്ന്‌ പാര്‍ട്ടി സംസ്‌ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ട്‌ നല്‍കി. ഇതിനുപുറമേ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രണ്ടാമതെത്തിയ നിയമസഭാ മണ്ഡലങ്ങളും ബി.ജെ.പിയുടെ വിജയപ്രതീക്ഷാ പട്ടികയിലുണ്ട്‌. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്‌, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്‌, ഇരിങ്ങാലക്കുട എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഒന്നാമതെത്തിയത്‌. ഇവയെല്ലാം എല്‍.ഡി.എഫിന്റെ സിറ്റിങ്‌ മണ്ഡലങ്ങളാണ്‌. എന്‍.ഡി.എ രണ്ടാമതെത്തിയത്‌ തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്‌, കായംകുളം, പാലക്കാട്‌, മഞ്ചേശ്വരം, കാസര്‍ഗോഡ്‌ നിയമസഭാ മണ്ഡലങ്ങളിലാണ്‌. ഇതില്‍ അഞ്ചിടത്ത്‌ യു.ഡി.എഫ്‌ എം.എല്‍.എ.മാരും മൂന്നിടത്ത്‌ എല്‍.ഡി.എഫ്‌ എം.എല്‍.എ.മാരുമാണുള്ളത്‌. ഇതിനുപുറമേ പാലാ, തിരുവല്ല നിയമസഭാ മണ്ഡലങ്ങളലും ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌. ഈ രണ്ടു മണ്ഡലങ്ങളിലെയും രാഷ്‌ട്രീയ സാഹചര്യം തങ്ങള്‍ക്ക്‌ അനുകൂലമാണെന്നാണു പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബി.ജെ.പി. മുന്നണിക്കു വിജയസാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളേറെയും നിലവില്‍ എല്‍.ഡി.എഫിനു മേല്‍ക്കൈയുള്ളവയാണ്‌. സംസ്‌ഥാനത്ത്‌ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിക്കു ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്‌. ഈ കണക്കിലാണു ബി.ജെ.പി.സംസ്‌ഥാന-ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ ആറു ശതമാനം വോട്ടാണു ലഭിച്ചിരുന്നതെങ്കില്‍ 2025 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്‌ 20 ശതമാനമായി ഉയര്‍ന്നു. 2011 ലാണ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആദ്യമായി പത്ത്‌ ലക്ഷത്തിനു മുകളില്‍ വോട്ട്‌ നേടുന്നത്‌. രണ്ടാം സ്‌ഥാനം നേടുന്ന മണ്ഡലങ്ങളുടെ എണ്ണം മൂന്നായി ഉയരുകയും ചെയ്‌തു. ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്കു വേഗം കൂടിയത്‌ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌. ആന്നാദ്യമായി ഒരു ബി.ജെ.പി. സ്‌ഥാനാര്‍ഥി ജയിച്ചു. ഏഴു മണ്ഡലങ്ങളില്‍ രണ്ടാം സ്‌ഥാനത്തും വന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 15 സീറ്റില്‍ മത്സരിക്കുകയും തിരുവനന്തപുരത്ത്‌ രണ്ടാം സ്‌ഥാനം നിലനിര്‍ത്തുകയും ചെയ്‌തു. ബി.ജെ.പി. മുന്നണി 15.6 ശതമാനം വോട്ടും നേടി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പു ജയിച്ച സീറ്റ്‌ കൈവിട്ടെങ്കിലും 2024 ല്‍ 16 സീറ്റില്‍ മത്സരിച്ച്‌ ബി.ജെ.പി. തൃശൂരില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ ആദ്യമായൊരു എം.പിയെ ജയിപ്പിച്ചു. അങ്ങനെ സുരേഷ്‌ ഗോപി കേരളത്തില്‍നിന്നുള്ള ആദ്യ ബി.ജെ.പി എം.പിയായി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നാം തവണയും തുടര്‍ച്ചയായ രണ്ടാം സ്‌ഥാനം നിലനിര്‍ത്താനും അന്നു കഴിഞ്ഞു. ഷാലു മാത്യു

മംഗളം 12 Feb 2026 1:44 am

നഷ്‌ടത്തിലോടുന്ന കണ്‍സ്യൂമര്‍ ഫെഡില്‍ ആയിരത്തിലേറെപ്പേരെ സ്‌ഥിരപ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം: കോടികളുടെ നഷ്‌ടവുമായി തകര്‍ച്ചയുടെ വക്കിലുള്ള കേരള സ്‌റ്റേറ്റ്‌ കണ്‍സ്യൂമര്‍ ഫെഡില്‍ 1084 താത്‌കാലികജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നീക്കം വിവാദത്തില്‍. നിയമവകുപ്പിന്റെയും സഹകരണ സെക്രട്ടറിയുടെയും കടുത്ത എതിര്‍പ്പ്‌ നിലനില്‍ക്കേ ഭരണസമിതി കൈക്കൊണ്ട തീരുമാനം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക്‌ എത്തിച്ചതായാണു സൂചന. സ്‌ഥാപനം സാമ്പത്തികനഷ്‌ടത്തിലാണെന്നും വന്‍തോതില്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതു കൂടുതല്‍ ബാധ്യതയുണ്ടാക്കുമെന്നുമാണ്‌ സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്‌. എന്നാല്‍, ഇത്‌ വകവയ്‌ക്കാതെയാണ്‌ 10 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്ന താത്‌കാലികക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നീക്കം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാക്കുന്നുവെന്നാണ്‌ പ്രതിപക്ഷാരോപണം.

മംഗളം 12 Feb 2026 1:19 am

സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം

ലൈസൻസ് നേതാവിൻ്റെ പിതാവിൻ്റെ പേരിലാണെങ്കിലും, സ്ഥാപനം മാസങ്ങൾക്ക് മുൻപ് കൈമാറിയതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അനധികൃത പ്രവർത്തനങ്ങളെ തുടർന്ന് സ്പായുടെ ഒരു ഭാഗം അധികൃതർ പൂട്ടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 12 Feb 2026 1:06 am

കാതോലിക്കാ ബാവയ്ക്ക് ഇന്ന് 78-ാം പിറന്നാള്‍

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് ഇന്ന് 78-ാം പിറന്നാള്‍. ആഘോഷങ്ങള്‍ ഒഴിവാക്കി ഓതറ ആശാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം കാതോലിക്കാ ബാവ സമയം ചെലവഴിക്കും. രാവിലെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ മംഗലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കും. വൈകിട്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പ്രത്യാശാഭവനില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം സ്‌നേഹവിരുന്നില്‍ പങ്കെടുക്കും.

മംഗളം 12 Feb 2026 12:40 am

മലയാളി ആത്മഹത്യക്കും കൊലപാതകത്തിനുമിടയിൽ

ഓരോ വര്‍ഷവും 30,000ത്തിന് മുകളിലാണ് കുടുംബ കോടതികളില്‍ എത്തുന്ന വിവാഹ മോചന കേസുകള്‍. നിലവില്‍ 28 കുടുംബ കോടതികളാണുള്ളത്. ശരാശരി 80-90 വിവാഹ മോചന കേസുകളാണ് പുതുതായി ഓരോ ദിവസവും ഫയല്‍ ചെയ്യപ്പെടുന്നത്. 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ കുടുംബ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം 1,11,667 ആണ്.

സിറാജ് ലൈവ് 12 Feb 2026 12:39 am

മണിപ്പൂര്‍ വീണ്ടും കത്തുന്നു

തോക്കുകള്‍ താഴെ വെച്ച് മനുഷ്യര്‍ തമ്മില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ മണിപ്പൂരില്‍ സമാധാനം കൈവരികയുള്ളൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് മനുഷ്യത്വത്തിനു മുന്‍ഗണന നല്‍കുന്ന ഒരു സര്‍ക്കാറിന്റെ നിയന്ത്രണവും വേണം.

സിറാജ് ലൈവ് 12 Feb 2026 12:31 am

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പൊതുപണിമുടക്ക് തുടങ്ങി; കേരളത്തില്‍ ഡയസ് നോണ്‍

വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകളും തൊഴിലാളി സംഘടനകളും ഇന്നു സംയുക്ത റാലി നടത്തും

സിറാജ് ലൈവ് 12 Feb 2026 12:08 am

മയക്കു മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവും 2.25 ലക്ഷം പിഴയും ശിക്ഷ

മയക്കു മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവും 2.25 ലക്ഷം പിഴയും ശിക്ഷ

മറുനാടൻ മലയാളീ 11 Feb 2026 11:57 pm

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ഇന്ന് രാത്രി 12 മണിയോടെ തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 11:52 pm

കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദു ഇപ്പോൾ സ്വിഗ്ഗി ഡെലിവറി ബോയ്, 'അബദ്ധത്തിൽ പോലും ആര്യയെ കാണരുതേയെന്ന് പ്രാർഥന'

കേസുകൾ തീർപ്പാകാത്തതിനാൽ മറ്റ് ജോലികൾ ലഭിക്കാതെ വന്നതോടെയാണ് കുടുംബം പുലർത്താൻ യദു ഈ ജോലി തിരഞ്ഞെടുത്തത്. ആര്യയെ വീണ്ടും കാണരുതേ എന്ന പ്രാർത്ഥനയോടെയാണ് താൻ ജോലി ചെയ്യുന്നതെന്നും യദു പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 11:44 pm

തൈ്വബ ഗാര്‍ഡന്‍ ‘ബിഷാറ’മുഅല്ലിം കോണ്‍ഫറന്‍സ് സമാപിച്ചു

തൈബ പബ്ലിക് സ്‌കൂള്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ സമര്‍പ്പിച്ചു

സിറാജ് ലൈവ് 11 Feb 2026 11:29 pm

വാംഖഡെയില്‍ റുഥര്‍ഫോഡിന്റെ പവര്‍ ഹിറ്റിങ്; മൂന്ന് വിക്കറ്റുമായി ഗുടകേഷ് മോടിയും; നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങി ഇംഗ്ലണ്ട്; വെസ്റ്റ് ഇന്‍ഡീസിന് 30 റണ്‍സിന്റെ ജയം

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ കഷ്ടിച്ച് രക്ഷപെട്ട ഇംഗ്ലണ്ടിനെ നിര്‍ണായകമായ മത്സരത്തില്‍ കീഴടക്കി മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ടിനെ 30 റണ്‍സിന് തകര്‍ത്താണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 സാധ്യതകള്‍ സജീവമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓള്‍ ഔട്ടായി. 30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോററായ സാം കറന്‍ അവസാനം വരെ പ്രതീക്ഷ നല്‍കിയെങ്കിലും കൂട്ടിനാരുമില്ലാതായതോടെ ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു. ഷെര്‍ഫാന്‍ റുഥര്‍ഫോഡിന്റെ (76*) പവര്‍ ഹിറ്റിങ്ങാണ് വിന്‍ഡീസിന് 197 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ വിന്‍ഡീസ് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് - 20 ഓവറില്‍ ആറിന് 196, ഇംഗ്ലണ്ട് - 19 ഓവറില്‍ 166ന് പുറത്ത്. 23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേഥലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടുമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റണ്‍ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് ഫില്‍ സാള്‍ട്ടും ബട്ലറും ചേര്‍ന്ന് 3.2 ഓവറില്‍ 38 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഫില്‍ സാള്‍ട്ട് മടങ്ങിയശേഷം തകര്‍ത്തടിത്ത ബട്ലര്‍ ഇംഗ്ലണ്ടിനെ 6.4 ഓവറില്‍ 74 റണ്‍സിലെത്തിച്ചു. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ ബെഥേലും, ടോം ബാന്റണും(2) ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും(14 പന്തില്‍ 17), വില്‍ ജാക്‌സും(2) നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. സാം കറന്‍ നടത്തിയ ചെറുത്തുനില്‍പ്പിന് ഇംഗ്ലണ്ടിന്റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. തകര്‍ച്ചയോടെ തുടങ്ങിയ വിന്‍ഡീസിനെ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ (42 പന്തില്‍ 76*) അവിശ്വസനീയ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലെത്തിച്ചത്. ആദ്യ ഓവറില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ(0) പുറത്താക്കി വിന്‍ഡീസിനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ബ്രാണ്ടന്‍ കിംഗിനെ സാം കറനും മടക്കിയതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി. വാംഖഡെയിലെ ബൗളര്‍മാരെ സഹായിക്കുന്ന പിച്ചില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ തുടക്കത്തില്‍ പിടിമുറുക്കി. മധ്യനിരയില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് ക്രീസിലെത്തിയതോടെ കളി മാറി. വെറും 42 പന്തില്‍ നിന്ന് പുറത്താകാതെ 76 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് അടിച്ചുകൂട്ടിയത്. ഇന്നിംഗ്സില്‍ 7 കൂറ്റന്‍ സിക്‌സറുകള്‍ ഉള്‍പ്പെടുന്നു. അവസാന ഓവറുകളില്‍ ജേസണ്‍ ഹോള്‍ഡര്‍ നടത്തിയ വെടിക്കെട്ട് കൂടി ചേര്‍ന്നതോടെ വിന്‍ഡീസ് സ്‌കോര്‍ 190 കടന്നു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ ഇംഗ്ലണ്ട് 4 റണ്‍സിന്റെ നേരിയ ജയമായിരുന്നു നേടിയത്.

മറുനാടൻ മലയാളീ 11 Feb 2026 11:06 pm

കടലിനടിയില്‍ ഉഗ്ര ശേഷിയുള്ള ബള്‍ബുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍

കോഴിക്കോട് ബേപ്പൂര്‍ പുണാര്‍വളപ്പിലെ സി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ലോട്ടസ് എന്ന ട്രോളര്‍ ബോട്ടാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി

സിറാജ് ലൈവ് 11 Feb 2026 11:02 pm

തിരുവല്ല സ്പാ ബലാല്‍സംഗ കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

തിരുവല്ല: സ്പായിലെ കൂട്ടബലാല്‍സംഗ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ഇന്നലെ രാത്രിയോടെ ഒളിവില്‍ കഴിഞ്ഞിരുന്ന കിരണ്‍ തോമസും സാജന്‍ തോമസും പോലിസ് സ്റ്റേഷനില്‍ എത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു. രാത്രിയോടെ ഇവരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. ബെംഗളുരുവില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് സൂചന. മറ്റ് നാലു പ്രതികളും പിടിയിലായതോടെയാണ് കിരണും സാജനും കീഴടങ്ങിയത്. അതേസമയം, ഒരാള്‍ കൂടി പിടിയില്‍ ആകാന്‍ ഉണ്ട് എന്നാണ് പോലിസ് നല്‍കുന്ന വിവരം. സംഭവത്തിന് പിന്നില്‍ ഗുണ്ടാപ്പിരിവാണോ അതോ കൊട്ടേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടോ എന്നുള്ള കാര്യവും പോലിസ് പരിശോധിക്കുന്നു. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സ്പായില്‍ ജീവനക്കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയത്. അതിജീവിതയുടെ സഹപ്രവര്‍ത്തകയെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായില്‍ എത്തിയതാണ് സുബിന്‍ അലക്‌സാണ്ടര്‍ അടക്കം ആറ് പേര്‍. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങളും മൊബൈലില്‍ ചിത്രീകരിച്ചു. ഈ സമയം സ്പായില്‍ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്‌തെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ സംഭവത്തിന് ശേഷം സ്പായില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

തേജസ് ന്യൂസ് 11 Feb 2026 11:00 pm

‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; പിഎസ്സി നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍

പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ വീഡിയോ കോളില്‍ വിളിച്ച് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കത്ത റഷീദ, മമത, സരസ്വതി എന്നിവരെയാണ് വീഡിയോ കോളില്‍ വിളിച്ചത്. ‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ട് പോയി കണ്ടു എന്നും ഉദ്യോഗാര്‍ഥികള്‍ കെ.സി വേണുഗോപാലിനോട് പറഞ്ഞു. കെ.സി വേണുഗോപാല്‍ തന്നെയാണ് വിവരം […] The post ‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; പിഎസ്സി നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 11 Feb 2026 10:59 pm

ബുമ്രയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടു; അടിതെറ്റി വീണ് ഇഷാന്‍ കിഷന്‍; അഭിഷേക് ശര്‍മയും വിശ്രമത്തില്‍; നമീബിയയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ആശങ്ക; സഞ്ജു നാളെ കളിച്ചേക്കും

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ നമീബിയക്കെതിരായ നിര്‍ണ്ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി ഇഷാന്‍ കിഷന്റെ പരിക്ക്. ബുധനാഴ്ച ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പരിശീലിക്കുന്നതിനിടെ പേസര്‍ ജസ്പ്രീത് ബുമ്രയെറിഞ്ഞ പന്ത് കാലില്‍ കൊണ്ടാണ് ഇഷാന്‍ കിഷനു പരുക്കേല്‍ക്കുന്നത്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ നേരിടുന്നതിനിടെ പന്ത് കാലില്‍ കൊണ്ട് കിഷന്‍ അടിതെറ്റി വീണു. വേദന സഹിക്കാനാകാതെ ഗ്രൗണ്ടില്‍ കിടക്കുന്ന ഇഷാന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. അതേസമയം ഇഷാന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. താരങ്ങള്‍ക്ക് 'ഓപ്ഷണല്‍' പരിശീലനത്തിന് അവസരമുണ്ടായിരുന്ന ബുധനാഴ്ച ഇഷാന്‍ നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെയാണു പരുക്കേറ്റത്. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്ന ഇഷാന്‍ കിഷന്റെ ഇടതുകാലിലെ വിരലിലാണ് ബുമ്രയുടെ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഉടനെ തന്നെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്തിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ ടീം ഫിസിയോയും കോച്ചിംഗ് സ്റ്റാഫും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. പരിക്കിന്റെ ഗൗരവം പരിശോധിച്ച ശേഷം താരം പിന്നീട് ബാറ്റിംഗ് തുടര്‍ന്നെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആശങ്കയാണ്. ചികിത്സ തേടിയശേഷം കുറച്ചുനേരം കൂടി പരിശീലിച്ചാണ് ഇഷാന്‍ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. പരുക്കു ഗുരുതരമല്ലെങ്കില്‍ നമീബിയയ്‌ക്കെതിരെ ഇഷാന്‍ കിഷന്‍ ഓപ്പണറായി തന്നെ കളിക്കാനിറങ്ങും. വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണു വിവരം. അണുബാധയേറ്റ അഭിഷേക് ശര്‍മ ആശുപത്രി വിട്ടെങ്കിലും വിശ്രമം അനുവദിക്കാനാണു സാധ്യത. പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരം ഈയാഴ്ച തന്നെ നടക്കാനുള്ളതിനാല്‍ നമീബിയയ്‌ക്കെതിരെ താരം കളിച്ചേക്കില്ല. അണുബാധയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അഭിഷേക് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുഎസിനെതിരായ മത്സരത്തിനു മുന്‍പു തന്നെ അഭിഷേകിന് വയറ്റില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, ഈ മത്സരം കളിച്ചതോടെ ആരോഗ്യനില വഷളായെന്നുമാണു വിവരം. കടുത്ത പനിയുണ്ടായതിനെ തുടര്‍ന്നു താരത്തിന് 'ഡ്രിപ്' ഇട്ടിരുന്നു. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങാന്‍ അഭിഷേകിന് ഇതുവരെ സാധിച്ചിട്ടില്ല. യുഎസിനെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. ബാറ്റിങ്ങിനു ശേഷം താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയുമില്ല. അഭിഷേകിനു പകരം സഞ്ജു സാംസണായിരുന്നു ഫീല്‍ഡറായി കളിച്ചത്. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമായിരിക്കും ന്യൂഡല്‍ഹിയില്‍ ഓപ്പണര്‍മാരാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇഷാനും പരുക്കേല്‍ക്കുന്നത്. പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ് ഇഷാന്‍ കിഷനോ അഭിഷേകോ നാളെ കളിക്കുന്നില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ടീമിലെത്താന്‍ സാധ്യതയേറി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇഷാന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായി പരിശീലനത്തിന് ഇറങ്ങിയത് മാത്രമാണ് നിലവില്‍ ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്ത.

മറുനാടൻ മലയാളീ 11 Feb 2026 10:50 pm

ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയില്‍ മേല്‍പ്പാലം വരുന്നു; ഈ മേല്‍പ്പാലത്തിനൊരു പ്രത്യേകതയുണ്ട്

ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയില്‍ പുതിയ മേല്‍പ്പാലം വരുന്നു. എന്നാല്‍ ഈ മേല്‍പ്പാലത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് മനുഷ്യര്‍ക്കു വേണ്ടിയുള്ളതല്ല, മൃഗങ്ങള്‍ക്കു വേണ്ടിയാണ്. വന്യമൃഗങ്ങളുടെ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കു വേണ്ടിയാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയില്‍ വെല്ലൂരിനും റാണിപേട്ടിനും ഇടയിലുള്ള മഹിമണ്ഡലം റിസര്‍വ് വനമേഖലയിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ പ്രത്യേക പാലം നിര്‍മ്മിക്കുന്നത്.

ഒന്നു ഇന്ത്യ 11 Feb 2026 10:48 pm

1000 വാട്ട്‌സിന്‍റേത് ഉള്‍പ്പെടെ 32 എല്‍ഇഡി ലൈറ്റുകള്‍, എല്ലാം ഒരു ബോട്ടില്‍; ചുമത്തിയത് 2.5 ലക്ഷം രൂപ പിഴ

കോഴിക്കോട് ബേപ്പൂരിൽ അനധികൃത മത്സ്യബന്ധനത്തിന് ഉപയോഗിച്ച തീവ്രതയേറിയ എൽഇഡി ബൾബുകളുമായി ലോട്ടസ് എന്ന ബോട്ട് ഫിഷറീസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബോട്ട് ഉടമയിൽ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 10:46 pm

അടിവസ്ത്രത്തില്‍ പ്രത്യേകം അറകൾ; എയ്ഡ്സ് കാരിയർ അതിമാരക ലഹരി മരുന്നുമായി 2 പേർ അറസ്റ്റിൽ

ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 10:40 pm

ഇടപ്പള്ളിയില്‍ വന്‍ തീപ്പിടിത്തം: വര്‍ക്ക് ഷോപ്പും കാര്‍ അക്‌സസറീസ് കടയും കത്തിനശിച്ചു

കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ തീപ്പിടിച്ച് വ്യാപക നാശനഷ്ടം. തര്യന്‍ ജോണ്‍ മലമേല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റെജി ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഹിറോഷി മോട്ടോഴ്‌സ്' എന്ന കാര്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഇലക്ട്രോണിക്‌സ് സ്ഥാപനവും ജോളി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'മോട്ടോലാന്‍ഡ്' ടൂവീലര്‍ വര്‍ക്ക് ഷോപ്പുമാണ് കത്തിനശിച്ചത്. തൃക്കാക്കര, ഏലൂര്‍, ഗാന്ധിനഗര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി എത്തിയ നാല് യൂണിറ്റ് സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.55 ഓടെയായിരുന്നു തീപ്പിടിത്തം. അപകടത്തില്‍ എട്ടോളം ഇരുചക്ര വാഹനങ്ങള്‍, റിപ്പയര്‍ ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള കാര്‍ ആക്സസറികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. കൂടാതെ സ്ഥാപനങ്ങളിലുണ്ടായിരുന്ന ഫയലുകളും ഫര്‍ണിച്ചറുകളും നശിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഹിറോഷി മോട്ടേഴ്‌സില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളവും ഫോമും ഉപയോഗിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചത്.

തേജസ് ന്യൂസ് 11 Feb 2026 10:39 pm

എന്തിനാണ് പാർട്ടി എന്നെ പുറത്ത് നിർത്തിയിരിക്കുന്നത്? എന്താണ് അയോഗ്യത? എംഎ ബേബിക്ക് തുറന്ന കത്തെഴുതി എ സുരേഷ്

സിപിഎമ്മിൽ നിന്ന് 12 വർഷം മുൻപ് പുറത്താക്കിയിട്ട് ഇതുവരേയും തിരിച്ച് എടുക്കാത്തതിനെതിരെ പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തെഴുതി വിഎസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷ്. പാർട്ടി കമ്മിറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നതടക്കമുളള ആരോപണങ്ങൾ ഉന്നയിച്ചാണ് സിപിഎമ്മിൽ നിന്ന് സുരേഷിനെ പുറത്താക്കിയത്. പല തവണ പല നേതാക്കളെ സമീപിച്ചിട്ടും അപ്പീൽ

ഒന്നു ഇന്ത്യ 11 Feb 2026 10:38 pm

ഗുണ്ടകളുടെ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി പൊലീസ് രഹസ്യ വിവരം ശേഖരിച്ചു, വൻ പദ്ധതി തകർത്തു; തൃശൂരിൽ 34 അംഗ ഗുണ്ടാസംഘം കുടുങ്ങി

തൃശൂർ റൂറൽ പൊലീസ് നടത്തിയ നീക്കത്തിൽ 34 അംഗ ക്രിമിനൽ ഗുണ്ടാസംഘം പിടിയിലായി. കവർച്ച നടത്താനുള്ള സംഘത്തിന്റെ പദ്ധതി പൊലീസ് തകർത്തു. പ്രതികളിൽ നിന്ന് മാരകായുധങ്ങളും വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 10:37 pm

കൊച്ചി മെട്രോ നാളെ മുടങ്ങില്ല; വാട്ടര്‍ മെട്രോയും ഫീഡര്‍ ബസും നാളെ സര്‍വീസ് നടത്തും

കൊച്ചി: ദേശീയ പണിമുടക്ക് ദിവസമായ നാളെ കൊച്ചി മെട്രോ സര്‍വീസ് മുടങ്ങില്ല. നാളെ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി 10 മണിവരെയാണ് സര്‍വീസ്. മെട്രോ ഫീഡര്‍ ബസുകള്‍ ആലുവയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും സര്‍വീസ് നടത്തും. മറ്റ് ഫീഡര്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല. കൊച്ചി വാട്ടര്‍ മെട്രോയും നാളെ സര്‍വീസ് നടത്തും. നാളെ ബസ് സര്‍വീസ് ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്ത് മണിവരെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സാധാരണ പോലെ തന്നെ സര്‍വീസ് നടത്തും. ബസ് തടഞ്ഞാല്‍ പൊലീസ് സഹായം തേടും. ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ കടുത്ത നിയമ നടപടിയിലേക്ക് കടക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

മറുനാടൻ മലയാളീ 11 Feb 2026 10:31 pm

തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍; ചിലമ്പൊലിയും അട്ടഹാസവുമായി വിരട്ടിയോടിച്ച് തെയ്യക്കോലം

തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍

മറുനാടൻ മലയാളീ 11 Feb 2026 10:30 pm

പുതുയുഗയാത്രയിൽ ഇത്രയും ആളുകൾ എത്തുന്നുണ്ടെങ്കിൽ അതിൻ്റെ അർഥം പുതുയുഗം സാധ്യമാണ് എന്ന് തന്നെ: ഷാഫി പറമ്പിൽ

കേരളത്തിൽ പുതുയുഗം സാധ്യമാണെന്ന് ഷാഫി പറമ്പിൽ എംപി. പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗയാത്രയിൽ ഇത്രയും ആളുകൾ എത്തുന്നുണ്ടെങ്കിൽ അതിൻ്റെ അർഥം പുതുയുഗം സാധ്യമാണ് എന്ന് തന്നെയാണെന്നും ഷാഫി പറഞ്ഞു. പുതുയുഗ യാത്രയ്ക്കിടെ ഉണ്ടായ കുറ്റ്യാടിയിലെ സംഭവം സിപിഐഎം സൈബർ ഇടങ്ങളിൽ വലിയ ആഘോഷമായി മാറ്റുന്നു എന്ന് ഷാഫി പറമ്പിൽ എംപി. ഒരു ചെറിയ സംഭവം ഇങ്ങനെ തള്ളി മറിക്കാനും മാത്രം സിപിഐ, സിപിഎമ്മിന് എന്തുപറ്റി എന്നാണ് ആലോചിക്കുന്നതെന്നും ഷാഫി പരിഹസിച്ചു. കുറ്റ്യാടിയിൽ ഒരു സംഭവം നടക്കും അത് തെരഞ്ഞെടുപ്പ് […] The post പുതുയുഗയാത്രയിൽ ഇത്രയും ആളുകൾ എത്തുന്നുണ്ടെങ്കിൽ അതിൻ്റെ അർഥം പുതുയുഗം സാധ്യമാണ് എന്ന് തന്നെ: ഷാഫി പറമ്പിൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 11 Feb 2026 10:29 pm

പത്ത് പാസായവര്‍ക്ക് തപാല്‍ വകുപ്പില്‍ ജോലി; കേരളത്തില്‍ 1691 ഒഴിവുകള്‍; ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ 14 വരെ

തിരുവനന്തപുരം: തപാല്‍ വകുപ്പിന് കീഴില്‍ വിവിധ സര്‍ക്കിളുകളുടെ പരിധിയില്‍പെടുന്ന ഓഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബി.പി.എം)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എ.ബി.പി.എം), ഡാക്ക് സേവക് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം https://indiapost.gov.inല്‍ ലഭിക്കും. ഇന്ത്യയിലെ വിവിധ പോസ്റ്റ് സര്‍ക്കിള്‍/ഡിവിഷനുകളിലായി ആകെ 28,740 ഒഴിവുകളുണ്ട്. പത്ത് പാസായവര്‍ക്കാണ് അവസരം. കേരള സര്‍ക്കിളില്‍ വിവിധ ഡിവിഷനുകളിലായി 1,691 ഒഴിവുകളാണുള്ളത്. (ജനറല്‍ 930, ഒ.ബി.സി-378, എസ്.സി-151, എസ്.ടി-20, ഇ.ഡബ്ല്യൂ.എസ്- 161, ഭിന്നശേഷിക്കാര്‍ -51). സേവനവ്യവസ്ഥകള്‍: ഗ്രാമീണ്‍ ഡാക്ക് സേവകരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കില്ല. സ്ഥിരം ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അധികവും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടിവരും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ സ്വന്തം ചെലവില്‍ കെട്ടിടം കണ്ടെത്തി പോസ്റ്റോഫിസ് നടത്തണം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അടക്കമുള്ള ദൈനംദിന തപാല്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കണം. അതത് പ്രദേശത്തെ താമസക്കാരായിരിക്കണം. പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. പ്രതിമാസ ശമ്പളം: ബി.പി.എമ്മിന് 12000-29380 രൂപ; എ.ബി.പി.എം/ഡാക്ക്‌സേവക്- 10,000-24470 രൂപ. യോഗ്യത: മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താംക്ലാസ്/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസ്. പത്താംക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ (മലയാളം) പഠിച്ചിരിക്കണം. പ്രായപരിധി 18-40 വയസ്സ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. പത്താംക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മെരിറ്റടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍. ഔദ്യോഗിക പോര്‍ട്ടലായ https://indiapost.gov.in/gdsonlineengagementല്‍ ഫെബ്രുവരി 14നകം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ 16നകം അപേക്ഷിക്കണം. അപേക്ഷാഫീസ് 100 രൂപയാണ്. വനിതകള്‍ക്കും പട്ടിക/ഭിന്നശേഷി/ട്രാന്‍സ്വിമെന്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് ഫീസില്ല.

മറുനാടൻ മലയാളീ 11 Feb 2026 10:21 pm

അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം

പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera)യിൽ പറയുന്നു

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 10:21 pm

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ

സിനിമാ പ്രൊമോഷൻ വിവാദത്തിൽ പ്രതികരണവുമായി നടൻ അനൂപ് മേനോൻ. അഭിമുഖങ്ങൾ നൽകുന്നത് യഥാർത്ഥ പ്രൊമോഷനല്ലെന്നും സിനിമയുടെ മൂല്യമാണ് വിജയത്തിന് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 10:21 pm

ഇടപ്പള്ളി ഉണിച്ചിറയില്‍ വന്‍ തീപ്പിടിത്തം; വര്‍ക്ക് ഷോപ്പും കാര്‍ അക്‌സസറീസ് കടയും കത്തിനശിച്ചു

കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ തീപ്പിടിച്ച് വ്യാപക നാശനഷ്ടം. ബുധനാഴ്ച ഉച്ചയ്ക്ക് 2.55 ഓടെയായിരുന്നു തീപ്പിടിത്തം. തര്യന്‍ ജോണ്‍ മലമേല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റെജി ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഹിറോഷി മോട്ടോഴ്‌സ്' എന്ന കാര്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഇലക്ട്രോണിക്‌സ് സ്ഥാപനവും ജോളി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'മോട്ടോലാന്‍ഡ്' ടൂവീലര്‍ വര്‍ക്ക് ഷോപ്പുമാണ് കത്തിനശിച്ചത്. തൃക്കാക്കര, ഏലൂര്‍, ഗാന്ധിനഗര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി എത്തിയ നാല് യൂണിറ്റ് സേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ എട്ടോളം ഇരുചക്ര വാഹനങ്ങള്‍, റിപ്പയര്‍ ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള കാര്‍ ആക്സസറികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. കൂടാതെ സ്ഥാപനങ്ങളിലുണ്ടായിരുന്ന ഫയലുകളും ഫര്‍ണിച്ചറുകളും നശിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഹിറോഷി മോട്ടേഴ്‌സില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളവും ഫോമും ഉപയോഗിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചത്.

മറുനാടൻ മലയാളീ 11 Feb 2026 10:14 pm

'നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ പാലിക്കാതെ; ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍; പ്രസാദത്തിന് കണക്കില്ല; 50 കിടക്കകള്‍ കാണാനില്ല; ജിഎസ്ടി ഇനത്തിലും പ്രശ്‌നങ്ങള്‍'; ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേട്; ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി. ക്രമക്കേടുകള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പരിപാടിക്ക് എത്തിയവര്‍ക്ക് പ്രസാദം നല്‍കിയതിന് കണക്കില്ല. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ല. ദേവസ്വം ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല. ജിഎസ്ടി ഇനത്തിലും പ്രശ്‌നങ്ങളുണ്ട്. ഇന്‍പുട്ട് ക്രെഡിറ്റിന് ബോര്‍ഡിന് അര്‍ഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണില്‍ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോര്‍ഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിങ് വര്‍ക്കുകള്‍ ബില്ലിലുണ്ട്. എന്നാല്‍ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംഗമത്തിന്റെ വരവുചെലവ് കണക്ക് ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം താക്കീത് നല്‍കിയിരുന്നു. ഇതുവരെ നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതു പരിഗണിച്ച് സമയം അനുവദിക്കുകയായിരുന്നു. സെപ്റ്റംബര്‍ 20നായിരുന്നു പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നത്. പരിപാടി പൂര്‍ത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്നു ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഒരു തവണ സമയം നീട്ടി നല്‍കിയിട്ടും കണക്കു ബോധിപ്പിക്കാത്ത സാഹചര്യത്തിലാണു കോടതി അതൃപ്തി അറിയിച്ചത്. ഓഡിറ്റ് പൂര്‍ത്തിയാകാത്തതിനാലാണു കാലതാമസം വന്നതെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കണക്ക് പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും അതിനാലാണ് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്നും ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ബോര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കോടതി നേരത്തെ പറഞ്ഞു. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് പരിപാടിക്ക് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി മൂന്നുകോടി നല്‍കിയിരുന്നു. പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ വന്നില്ലെന്ന് വിവരം. 4 കോടി കിട്ടിയെന്ന് മന്ത്രി വാസവന്‍ അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വിഎന്‍ വാസവന്‍ ഇന്ന് പറയുകയുണ്ടായി. നാല് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയെന്ന് അറിയാമെന്നും ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം കാരണമാണ് സ്വര്‍ണ്ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പ സംഗമം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് യുഡിഎഫാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള യുഡിഎഫിന് ബൂമറാങ് ആയെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ കണക്ക് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് സെറ്റില്‍ ചെയ്യാന്‍ ഉണ്ടെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നാല് കോടി രൂപ കിട്ടിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ചെലവ് അതിനേക്കാള്‍ കൂടുതലാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ബോര്‍ഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുമോ എന്ന് ശ്രമിക്കും. 17ന് ബോര്‍ഡ് യോഗം ചേരും. ചെലവുകള്‍ വീണ്ടും പരിശോധിച്ച് എങ്ങനെ പരിഹരിക്കാം എന്ന് നോക്കും. 17 ന് മീറ്റിംഗ് കഴിയുമ്പോള്‍ എല്ലാം പറയാം, ആകെ 7 കോടിയോളം ചെലവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. എസ്‌ഐടി റിപ്പോര്‍ട്ടില്‍ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനുട്‌സില്‍ ഇല്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനേിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറുനാടൻ മലയാളീ 11 Feb 2026 10:05 pm

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 47 യൂണിറ്റ് വൈദ്യുതിക്ക് 476 രൂപ, കേരളത്തിൽ ഇത്രമാത്രം! താരതമ്യവുമായി മന്ത്രി തന്നെ രം​ഗത്ത്

മന്ത്രി കെ. കൃഷ്ണൻകുട്ടി കേരളത്തിലെയും മഹാരാഷ്ട്രയിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്യുന്നു. 47 യൂണിറ്റ് വൈദ്യുതിക്ക് മഹാരാഷ്ട്രയിൽ 476 രൂപ ഈടാക്കുമ്പോൾ, കുറഞ്ഞ ഫിക്സഡ് ചാർജുകളും സർക്കാർ സബ്സിഡികളും കാരണം കേരളത്തിൽ ഇത് 192 രൂപ മാത്രമാണ്.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:59 pm

ആഗോള അയ്യപ്പ സംഗമത്തിലും കള്ളക്കണക്കോ? | Vinu V John | News Hour 11 February 2026

സ്‌പോൺസർമാർ വരാതിരുന്നത് എന്തുകൊണ്ട്? സംഗമം സംഘടിപ്പിച്ചത് രാഷ്ട്രീയ നേട്ടത്തിനോ? | Vinu V John | News Hour 11 February 2026

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:57 pm

വന്‍ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്ത 34 അംഗ ഗുണ്ടാസംഘം തൃശ്ശൂരില്‍ പിടിയില്‍

കാലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങി നൂറിലധികം കേസുകളിലെ പ്രതികളാണ് പനംകുളത്തെ വീട്ടില്‍ ഒത്തുകൂടിയത്

സിറാജ് ലൈവ് 11 Feb 2026 9:56 pm

കേന്ദ്രത്തിന്റേത് ജനങ്ങളുടെ ദുരിതങ്ങള്‍ മറച്ചുവെക്കാനായി തയ്യാറാക്കിയ ബജറ്റ്: കെസി വേണുഗോപാൽ

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആത്മവിശ്വാസമുള്ളതുമായ ഒരു ഇന്ത്യയ്ക്കുള്ള രൂപരേഖയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബജറ്റ് ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.ജനങ്ങളുടെ ദുരിതങ്ങള്‍ മറച്ചുവെക്കാനായി തയ്യാറാക്കിയ ബജറ്റാണിത്. പാവപ്പെട്ടവരുടെ വേദന കണ്ടില്ലെന്ന് നടിച്ച് സമ്പന്നര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നതുമായ ഒന്നാണിതെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു. അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കീഴടങ്ങിയെന്ന പരിഹസിച്ച വേണുഗോപാല്‍ ഇന്ത്യന്‍ രൂപയും യുഎസ് ഡോളറിന് മുന്നില്‍ കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ […] The post കേന്ദ്രത്തിന്റേത് ജനങ്ങളുടെ ദുരിതങ്ങള്‍ മറച്ചുവെക്കാനായി തയ്യാറാക്കിയ ബജറ്റ്: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 11 Feb 2026 9:55 pm

പ‍ഞ്ചവാദ്യവും താലപ്പൊലിയുമായി മേയർക്കും സംഘത്തിനും വൻ വരവേൽപ്പ്; നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി, നാളെ മോദിയെ കാണും

ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. നാളെ വൈകീട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:54 pm

പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ പോക്കറ്റിലേക്ക് ഒരു സാധനം ഒളിപ്പിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം, പിന്നാലെ ഓടി പിടികൂടി

പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:52 pm

റഹീമിന് പിന്നാലെ രാജ്യസഭയുടെ ശ്രദ്ധ പിടിച്ചുപറ്റി ജെബി മേത്തർ, കൗമാരക്കാർക്കിടയിലെ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് എംപി

സോഷ്യൽ മീഡിയ കാരണം കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് എംപി ജെബി മേത്തർ രാജ്യസഭയിൽ ആശങ്ക ഉന്നയിച്ചു. ഓൺലൈൻ ലോകത്തിന്റെ സ്വാധീനം മൂലം വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നതായും എംപി ചൂണ്ടിക്കാട്ടി.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:41 pm

'125 രാഷ്ട്രീയ കൊലപാതകങ്ങള്‍; അതില്‍ 30 എണ്ണം ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്ത്; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ വികസന വിരോധികള്‍'; രൂക്ഷവിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: സിപിഎമ്മിനും ഇടതു മുന്നണി സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ വികസന വിരോധികളാണെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും അവര്‍ പറഞ്ഞു. ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് നിര്‍മലാ സീതാരാമന്‍ കേരള സര്‍ക്കാരിനെതിരെ സംസാരിച്ചത്. 3,500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു വ്യവസായി കേരളം വിട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റിയ കിറ്റക്സ് ഗ്രൂപ്പിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയത്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പട്ടികവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടി. 125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ 30 കൊലപാതകങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്തെന്നും ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ 399 സഹകരണ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി സഭയില്‍ സംസാരിച്ചത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ആറുശതമാനത്തോളം വര്‍ധിച്ചുവെന്ന് നിര്‍മല ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളിള്‍ 1.2 ശതമാനം വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ചക്കിടെ നാളികേര കശുവണ്ടി വികസന പദ്ധതികള്‍ കേരളത്തിന് ഏറെ ഗുണം ചെയ്യുന്നവയാണെന്ന് മന്ത്രി സഭയില്‍ വിശദീകരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ബംഗാളിലേക്കും കേരളത്തിലേക്കും ലക്ഷ്യമിട്ടുള്ള വലിയ വിമര്‍ശനം ധനമന്ത്രി നടത്തിയത്. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് ശേഷമാണ് ധനമന്ത്രി കേരളത്തിന് നേരെ തിരിഞ്ഞത്.

മറുനാടൻ മലയാളീ 11 Feb 2026 9:35 pm

'എന്തൊരു ഐക്യം! ഐക്യമുന്നണിയല്ല, അടിപിടി മുന്നണി'; പുതുയുഗ യാത്രാ വേദിയിലെ പിടിവലിയെ പരിഹസിച്ച് ശിവൻകുട്ടിയും ജലീലും

പേര് ഐക്യമുന്നണി എന്നാണെന്ന് മന്ത്രി ശിവൻകുട്ടി കുറിച്ചു. ഐക്യമുന്നണിയല്ല, അടിപിടി മുന്നണിയാണെന്ന് കെ ടി ജലീൽ എംഎൽഎ.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:29 pm

കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മല സീതാരാമന്‍; കുറ്റകൃത്യങ്ങളിൽ മുന്നിലെന്ന് കുറ്റപ്പെടുത്തൽ, വ്യവസായ മുരടിപ്പ്

വ്യവസായ വളര്‍ച്ച കീഴോട്ടുള്ള കേരളത്തില്‍ 3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നെന്ന് നിര്‍മ്മല സീതരാമന്‍ ആഞ്ഞടിച്ചു. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലെത്തിയതും ഇപ്പോഴത്തെ ഭരണത്തിലാണെന്ന് കുറ്റപ്പെടുത്തി.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:26 pm

കെപിപിഎല്ലിന് 741 കോടിയുടെ വിപുലീകരണ പദ്ധതി; പ്രതീക്ഷിക്കുന്നത് 1500 കോടി രൂപ വിറ്റുവരവ്, അംഗീകാരം നൽകി മന്ത്രിസഭ

വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎൽ) ആവിഷ്‌കരിച്ച 741 കോടി രൂപ മുതൽ മുടക്കുള്ള ബൃഹത്തായ തുടർ വികസന പദ്ധതിക്ക് അംഗീകാരം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കെപിപിഎൽ. കെപിപിഎല്ലിൻ്റെ ഉത്പാദന ശേഷി വർധിപ്പിക്കലും ഉത്പന്ന വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

സമയം 11 Feb 2026 9:26 pm

'മേൽപ്പാലം' തിരക്കഥയുടെ രചയിതാവ് ഒരുക്കുന്ന 'മണവാളൻ ജോസഫ്'; ഷിവാഗോ തോമസിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ജനശ്രദ്ധ നേടിയ 'മേൽപ്പാലം' എന്ന തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മണവാളൻ ജോസഫ്' ചിത്രീകരണം ആരംഭിച്ചു. ക്രിസ്റ്റസ് സ്റ്റീഫനൊപ്പം ചേർന്നാണ് ഷിവാഗോ തോമസ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട 'മേൽപ്പാലം' തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോട് ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കിയുള്ളതാണ്. കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ഉൾക്കൊള്ളുന്ന 330 പേജുകളുള്ള ഈ തിരക്കഥ കെ. സീറോ പബ്ലിക്കേഷൻ വഴിയാണ് പുറത്തിറക്കിയത്. വിനായക് ശിവ കവർ ഡിസൈനും സഫ്വാൻ ബിച്ചാവ തിരക്കഥാ രൂപകല്പനയും ആതിര പ്രൂഫ് റീഡിംഗും നിർവഹിച്ചു. സംഭാഷണ രചനയിൽ എഡിസൺ തോമസ്, ഷിവാഗോ തോമസിനൊപ്പം പങ്കാളിയായി. ഇ. സന്തോഷ് കുമാർ, ബിപിൻ ചന്ദ്രൻ, ബി. കെ. ഹരിനാരായണൻ, ടി. ഡി. രാമകൃഷ്ണൻ എന്നിവരാണ് തിരക്കഥയുടെ വിവരണക്കുറിപ്പ് തയ്യാറാക്കിയത്. നടൻ ടോവിനോ തോമസാണ് 'മേൽപ്പാലം' തിരക്കഥയുടെ കവർപേജ് പുറത്തിറക്കിയത്. ലയൺ ഹാർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വൻവിജയമായ മറാത്തി ചിത്രം 'തൂ മാസാ കിനാര'യുടെ സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. പുതിയ ചിത്രമായ 'മണവാളൻ ജോസഫി'ന് എൽദോ ഐസക് കാമറ ഒരുക്കും. സിനിമയുടെ അണിയറപ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. 

മറുനാടൻ മലയാളീ 11 Feb 2026 9:25 pm

വയോജനങ്ങളുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുമെന്നും ഇതിനായി വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:24 pm

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ദീർഘ വീക്ഷണമാണിത്.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:21 pm

സ്ത്രീസുരക്ഷാ പദ്ധതി സാമൂഹിക മാറ്റത്തിന്റെ തുടർച്ച; സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്തായി മാറും: മുഖ്യമന്ത്രി

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്നതാണ് വികസിത സമൂഹത്തിന്റെ അടയാളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന 'സ്ത്രീസുരക്ഷാ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:18 pm

ഹോണ്ടയ്ക്ക് ജനുവരിയിൽ 5.74 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന

ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ 2026 ജനുവരി മാസത്തിൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വളർച്ചയോടെ ആകെ 5,74,411 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:16 pm

'സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം'; 22 ദിവസങ്ങള്‍ക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്; 'ഒന്നും പറയാനില്ലെന്ന്' മാധ്യമങ്ങളോട് പ്രതികരണം; ഷിംജിത ജയിലില്‍ തുടരണമെന്ന് ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയെന്ന കേസില്‍ പ്രതി ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഷിംജിത പ്രതികരണത്തിന് തയ്യാറായില്ല. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഷിംജിതയുടെ മറുപടി. 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷിംജിതയ്ക്ക് ഇന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കോഴിക്കോട് ജില്ല ജയിലിലായിരുന്നു ഷിംജിത ഉണ്ടായിരുന്നത്. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തേയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപധികളാണ് ജാമ്യവ്യവസ്ഥയില്‍ പറയുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. ദീപക്കിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയെ റിമാന്‍ഡ് ചെയ്തത്. 22 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് പുറത്തിറങ്ങുന്നത്. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തേയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപോധികളോടെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും ലൈംഗിക അതിക്രമം ബസില്‍ നേരിട്ടെന്നും ഷിംജിത പ്രതികരിച്ചിരുന്നു. ഷിംജിത ജയിലില്‍ തുടരണമായിരുന്നെന്നായിരുന്നു ദീപക്കിന്റെ കുടുംബത്തിന്റെ പ്രതികരണം. പയ്യന്നൂരിലെ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരി 17നാണ് ദീപക്ക് വീട്ടില്‍ ജീവനൊടുക്കിയത്. ഒളിവില്‍പ്പോയ ഷിംജിതയെ 22 നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മറുനാടൻ മലയാളീ 11 Feb 2026 9:15 pm

സർക്കാർ പദ്ധതികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം :മന്ത്രി ഒ ആർ കേളു

സർക്കാർ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാധിക്കണമെന്ന് പട്ടികജാതി-പട്ടികവർഗ വികസന-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:14 pm

കേരളത്തിൽ എയിംസ് വരും, വന്നിരിക്കും; പക്ഷേ അത് 2026 ൽ തന്നെ വരുമെന്ന് ഞാൻ പറഞ്ഞോ : സുരേഷ് ഗോപി

വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിമർശനം ഉന്നയിച്ചയാളുടെ പേര് അറിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ മറ്റേ മോൻ എന്ന് പറഞ്ഞത്. അമ്മയാണെ സത്യം, മറ്റേ മകൻ എന്നാണ് താൻ ആ പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. താൻ പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ എയിംസ് വരും, വന്നിരിക്കും, പക്ഷേ അത് 2026 ൽ തന്നെ വരുമെന്ന് താൻ പറഞ്ഞോ എന്ന് സുരേഷ് ഗോപി മറുചോദ്യവും ഉന്നയിച്ചു. എയിംസ് കിട്ടാനും […] The post കേരളത്തിൽ എയിംസ് വരും, വന്നിരിക്കും; പക്ഷേ അത് 2026 ൽ തന്നെ വരുമെന്ന് ഞാൻ പറഞ്ഞോ : സുരേഷ് ഗോപി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 11 Feb 2026 9:11 pm

ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക

മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായതിനാൽ ഇഷാൻ കിഷന് കൂടി പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്നാല്‍ അത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കും.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:10 pm

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ഫെബ്രുവരി 24-ന് ഓഡിയോ ലോഞ്ച്; മുഖ്യാതിഥി ദിലീപ്

കൊച്ചി: ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഭീഷ്മറി'ന്റെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 24-ന് കൊച്ചിയിൽ നടക്കും. നടൻ ദിലീപാണ് ചടങ്ങിലെ മുഖ്യാതിഥി. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഭീഷ്മറി'നുണ്ട്. കലൂരിലെ ഐ.എം.എ. ഹാളിൽ വൈകീട്ട് 6.30-നാണ് ഓഡിയോ പ്രകാശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ പ്രോജക്ട് കൂടിയാണ് 'ഭീഷ്മർ'. ദിവ്യ പിള്ള, അമ്മേര എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അൻസാജ് ഗോപിയാണ് കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജും കെ. എ. ലത്തീഫും ഈണം പകർന്ന അഞ്ച് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ വരികൾ രചിച്ചിരിക്കുന്നു. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിങ്), ടി.പി. ആബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിങ്ങനെ വലിയൊരു സാങ്കേതിക നിരയാണ് ചിത്രത്തിനുള്ളത്. ജോൺ വിക്ക് (John Wick) ഫെയിം ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ്, കെച്ച ഖംഫക്ഡി എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യാഷും ചേർന്ന് നിർമിക്കുന്ന ടോക്സിക് 2026 മാർച്ച് 19ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ തുടങ്ങിയ ആഘോഷങ്ങൾക്കൊപ്പം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

മറുനാടൻ മലയാളീ 11 Feb 2026 9:10 pm

കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷനെപ്പറ്റി വിശദമായ പഠനം നടത്തും: മന്ത്രി വി. ശിവൻകുട്ടി

വർത്തമാനകാലം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നായി കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷൻ മാറിയിട്ടുണ്ട്. ലോകം മുഴുവൻ നിർമ്മിതബുദ്ധിയും മറ്റ് മേഖലകളും വിസ്‌ഫോടനാത്മകമായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം ഗൗരവമേറിയ പഠനത്തിനും തുടർന്ന് വേണമെങ്കിൽ നിയമ നിർമ്മാണത്തിലേക്കും പോകണോ എന്ന് ആലോചിക്കേണ്ടതാണെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:09 pm

'ഗോമൂത്രം ദിവ്യ ഔഷധം, ചാണകം വിശുദ്ധ സ്വർണം'; വേദിയിൽ ഹിന്ദുമതത്തെ പരിഹസിച്ച് കൊമേഡിയൻ, പ്രതിഷേധിച്ച് സദസ് വിട്ടിറങ്ങി ഇന്ത്യക്കാർ

യുഎസ് ഹാസ്യനടൻ അലക്സ് സ്റ്റെയ്ൻ പ്ലാനോ സിറ്റി കൗൺസിൽ യോഗത്തിൽ ഹിന്ദുമത വിശ്വാസങ്ങളെ പരിഹസിച്ചു. ഗോമൂത്രം ദിവ്യ ഔഷധമാണെന്നും ചാണകം വിശുദ്ധ സ്വർണ്ണമാണെന്നും പറഞ്ഞുള്ള ഇദ്ദേഹത്തിന്റെ ആക്ഷേപഹാസ്യത്തിൽ പ്രതിഷേധിച്ച് ഇന്ത്യക്കാര്‍ വേദി വിട്ടിറങ്ങി.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 9:05 pm

റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് തമിഴ്നാട്ടിലെ സതേൺ ഹെൽത്ത് ഫുഡ്സ് ഏറ്റെടുത്തു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:03 pm

'അവള്‍ എന്റെ മാത്രമാണെന്ന് അന്ന് ഉറപ്പിച്ചു; മൂന്ന് ലക്ഷം ശമ്പളമുള്ള അച്ഛന്റെ മകള്‍ ഓട്ടോക്കാരനെ പ്രേമിച്ചു; പൊലീസുകാര്‍ ലാത്തി കൊണ്ട് പൊതിരെ തല്ലി; എന്നിട്ടും കൈവിട്ടില്ല; വിസ കാന്‍സല്‍ ചെയ്തു; ഇവളെ കൊണ്ടുവന്നു കെട്ടി'; മല്ലു ഫാമിലിയുടെ പ്രണയകഥ സുജിന്‍ പറഞ്ഞത്

കൊച്ചി: സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട ദമ്പതികളായ 'മല്ലു ഫാമിലി' സുജിന്‍ കൃഷ്ണയും നിദയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പുകളില്‍ വ്യക്തമാക്കി. ഇത് തങ്ങള്‍ക്ക് വളരെ സ്വകാര്യവും വൈകാരികവുമായ സമയമാണെന്നും, അതിനാല്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും നെഗറ്റീവ് കമന്റുകളോ ട്രോള്‍ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും ദമ്പതികള്‍ അഭ്യര്‍ഥിച്ചു. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് യുട്യൂബേഴ്‌സായ മല്ലു ഫാമിലിയിലെ സുജിനും നിദയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും കുടുംബ ജീവിതത്തിനും ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ പ്രണയകഥയും ചര്‍ച്ചയാകുകയാണ്. നിദയ്ക്ക് 18ഉം സുജിന് 23ഉം വയസുള്ളപ്പോഴായിരുന്നു വിവാഹം നടന്നത്. ആ പ്രണയകഥ ഒരിക്കല്‍ സുജിന്‍ പറഞ്ഞത് ഇങ്ങനെ. 'ഞാന്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കാലം. അന്നവള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അന്ന് ഫുള്‍ ടൈം ഞാന്‍ സ്‌കൂളിന് മുന്നില്‍ തന്നെ. പക്ഷേ അപ്പോഴൊന്നും ഇവളെ ഞാന്‍ കണ്ടിട്ടില്ല. ഫേസ്ബുക്കിലും ഞാന്‍ ആക്ടീവ് ആയിരുന്നു. എന്നും രാവിലെ ഓരോ ഡയലോ?ഗുകള്‍ എഴുതി ഇടും. ഈ സ്‌കൂളില്‍ നിന്നും പത്ത് കഴിഞ്ഞ് അവള്‍ നാട്ടിലേക്ക് പോയി. ഒരു ഫ്രണ്ടാണ് ഇവളെ കുറിച്ച് പറയുന്നത്. പേര് നിദയാണ് തൃശൂരാണ് വീടെന്നൊക്കെ പറഞ്ഞു. അവന്മാരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തതാണ് ഇവള്‍. അവരങ്ങനെ പറഞ്ഞപ്പോള്‍ നല്ല കുട്ടിയാണല്ലോന്ന് തോന്നി. അങ്ങനെ ഒരു ദിവസം അവളുടെ ക്ലാസില്‍ പഠിച്ച പയ്യന്റെ ഓട്ടോഗ്രാഫില്‍ നിന്നും നമ്പര്‍ ഒപ്പിച്ച് ഒരു ഹായ് മെസേജ് ഇട്ടു. വാട്‌സാപ്പില്‍. മലയ്ക്ക് പോകാന്‍ മാലയൊക്കെ ഇട്ട് അമ്പലത്തില്‍ ഇരിക്കുമ്പോഴാണ് ആരാണെന്ന് ചോദിച്ചൊരു മെസേജ് വരുന്നത്. ഫ്രണ്ട് തന്ന നമ്പറിലെ കുട്ടിയാണെന്ന് അപ്പഴും എനിക്കറിയില്ല. എല്ലാവരെയും ബ്ലോക്ക് ചെയ്യുന്ന അവള് എന്നെ ബ്ലോക്ക് ചെയ്തില്ല. (ആള് കോഴിയാണെന്ന് എനിക്ക് അറിയാരുന്നു. സംസാരവുമൊക്കെ നിര്‍ത്തി-നിദ). ശബരിമല ദര്‍ശനമൊക്കെ കഴിഞ്ഞ്, മാലയൊക്കെ ഊരിയതിന് ശേഷമായിരുന്നു കൂടുതല്‍ പരിചയപ്പെട്ടത്. നമ്മള്‍ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ എന്തോ കല്യാണാലോചന വരുന്ന സമയത്താണ് അവള്‍ ഇഷ്ടം പറയുന്നത്. ഓട്ടോക്കാരനെ കെട്ടാന്‍ തയ്യാറാണെങ്കില്‍ പോന്നോ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. നിധ എല്ലാ കാര്യങ്ങളും അമ്മയുമായി ഷെയര്‍ ചെയ്യുമായിരുന്നു. അത്രയും കൂട്ടായിരുന്നു രണ്ടുപേരും. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അമ്മയോട് ചോദിച്ചതിന് ശേഷമാണ് അഭിപ്രായം പോലും പറയുന്നത്. അങ്ങനെ ഇരിക്കെ ന്യൂ ഇയര്‍ സമയം. എല്ലാവര്‍ക്കും വിഷ് ചെയ്യുന്നതിനെ കൂടെ എന്നെയും വിളിച്ചു. ഒന്നാം തീയതി വിളിച്ചു. ഏഴാം തീയതി ഇഷ്ടമാണെന്ന് പറഞ്ഞു. 2017 ജനുവരി ഏഴിനായിരുന്നു നിധ എന്നോട് ഇഷ്ടം പറയുന്നത്. അടുത്ത മാസമായിരുന്നു ആദ്യമായി കാണുന്നത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പരിപാടിയുണ്ടെന്നും, അന്ന് ഡാന്‍സ് ചെയ്യുന്നുണ്ടെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് സ്‌കൂട്ടിയില്‍ അവളെ കാണാനായി പോയത്. നിധയുടെ ഡാന്‍സൊക്കെ കഴിഞ്ഞ ശേഷമാണ് കണ്ടത്. ഞാന്‍ കാണുമ്പോള്‍ ദേവിയുടെ വേഷത്തിലായിരുന്നു ഇവള്‍. തിരികെ പോകുമ്പോള്‍ ഇവള് ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന് തന്നെ അമ്മയേയും പരിചയപ്പെടുത്തിയിരുന്നു. കൂടെ പഠിക്കുന്ന കുട്ടിയാണെന്നായിരുന്നു പറഞ്ഞത്. നിധയ്ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. പിന്നീടായിരുന്നു പ്രണയം വീട്ടില്‍ പറയുന്നത്. അന്ന് ഞാന്‍ തീരുമാനിച്ചു ഇവള്‍ എന്റെ ആണെന്ന്. എന്റെ വീട്ടില്‍ നിന്നും ഇവളുടെ വീട്ടിലേക്ക് 87 കിലോമീറ്ററുണ്ട്. പലിശയ്ക്ക് പൈസ വാങ്ങി അടക്കം ഞാന്‍ കാണാന്‍ പോയിട്ടുണ്ട്. അവസാന പോക്കില്‍ നല്ല കിട്ടിലും കിട്ടി. വീട്ടില്‍ പിടിക്കുന്നതിന് മുന്‍പ് തന്നെ അവള്‍ വീട്ടില്‍ പറഞ്ഞു. പേടി കൊണ്ടാണ് പറഞ്ഞത്. ഓട്ടോക്കാരന്‍ ആയതുകൊണ്ട് വീട്ടുകാര്‍ക്ക് താല്പര്യമില്ല. ഇവള്‍ ഒറ്റ മകള്‍ അച്ഛന്‍ ഗള്‍ഫില്‍ നല്ല ശമ്പളം അങ്ങനെയൊക്കെയായിരുന്നു. കാനന്‍ കമ്പനിയുടെ സെയില്‍ എക്‌സിക്യൂട്ടീവ് മാനേജര്‍ ആയിരുന്നു. മാസം രണ്ടോ മൂന്നോ ലക്ഷം ശമ്പളം. മുപ്പത് കൊല്ലമായി അവിടെയായിരുന്നു. സംഭവം പ്രശ്‌നമായതോടെ പൊലീസ് പിടിച്ചു. ഞങ്ങള്‍ ബൈക്കില്‍ പോകുമ്പോഴാണ് പിടിച്ചത്. തൃപ്രയാര്‍ സ്റ്റേഷനില്‍ ആണ് കൊണ്ടുപോയത്. പൊതിരെ തല്ലി. കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളെ പ്രേമിക്കുന്നോടാന്ന് ചോദിച്ച് ലാത്തിവെച്ചായിരുന്നു അടി. അപ്പോഴും ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞില്ല. പിന്തിരിയില്ലെന്ന് മനസിലായതോടെ കൂട്ടുകാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. പിരിഞ്ഞൂ എന്നാണ് വിചാരിച്ചത്. ഇവളെ കൗണ്‍സിലിങ്ങിനൊക്കെ കൊണ്ടുപോയി. രണ്ട് മാസം ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഗള്‍ഫില്‍ പോകാന്‍ തയ്യാറായി നില്‍ക്കെയാണ് ഇവളുടെ ഫോണ്‍ വരുന്നത്. ഞാന്‍ അതോടെ വിസ കാന്‍സല്‍ ചെയ്തു. ഇങ്ങോട്ട് ഇവളെ കൊണ്ടുവന്നു കെട്ടി. കല്യാണം കഴിച്ചപ്പോള്‍ പിന്നെ പ്രശ്‌നമൊന്നും ഇല്ല. എല്ലാം റെഡിയായി. എനിക്ക് 23 ഉം ഇവള്‍ക്ക് 18 ഉം ആയിരുന്നു പ്രായം'. അച്ഛനും അമ്മയും എതിര്‍ത്തതോടെയായിരുന്നു നിത സുജിനൊപ്പം പോവുന്നത്. വിവാഹം കഴിഞ്ഞ് അമ്മയ്ക്കും, കുഞ്ചൂസിനുമൊപ്പമായി സന്തോഷത്തോടെ കഴിയുകയായിരുന്നു. തുടക്കത്തില്‍ പിണക്കമായിരുന്നുവെങ്കിലും അച്ഛനും അമ്മയും പിന്നീട് മകളെ സ്വീകരിച്ചിരുന്നു. ഇനിയും പഠിക്കണമെന്നും, സ്വന്തമായൊരു ജോലി വേണമെന്നുമുള്ള നിധയുടെ ആഗ്രഹത്തിന് പിന്തുണയും അറിയിച്ചിരുന്നു. മക്കളുടെ വിശേഷങ്ങളും, കുഞ്ചൂസിനൊപ്പമുള്ള വീഡിയോകളുമൊക്കെയായിരുന്നു നിധ പങ്കുവെച്ചിരുന്നത്. സുജിനെ മാത്രം കാണാനേയില്ലല്ലോയെന്നായിരുന്നു ചോദ്യങ്ങള്‍. നിങ്ങളിപ്പോഴും ഒന്നിച്ചല്ലേ എന്ന ചോദ്യങ്ങളും ഇടയില്‍ ഉയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും വേര്‍പിരിഞ്ഞതായി അറിയിച്ചത്. സുജിന്റെ സഹോദരിയാവട്ടെ, ഈ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും വേര്‍പിരിയല്‍ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 'ഒന്നും ഇല്ലാത്ത കാലത്ത് സ്‌നേഹിച്ചു നിന്റെ കൂടെ ഇറങ്ങി വന്നത് അല്ലേ പൊന്നൂ.. ഒക്കെ ആയപ്പോ ഇങ്ങനെ രണ്ടാളും രണ്ട് വഴിക്ക് പോവേണോ' എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു. 'എല്ലാം സെറ്റ് ആക്കി ഒരുമിച്ചു ജീവിക്ക് ബ്രോ', 'നിങ്ങളുടെ love സ്റ്റോറി കേട്ടാല്‍ ഇങ്ങനെയൊന്നും നടക്കുമെന്ന് കരുതിയില്ല', 'Prank ആയാല്‍ മതിയാര്‍ന്നു' എന്നിങ്ങനെയുള്ള നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. സുജിന്‍ കൃഷ്ണയുടെ കുറിപ്പ് പ്രിയ സുഹൃത്തുക്കളെ, എനിക്ക് നിങ്ങളോട് വ്യക്തിപരമായ ഒരു കാര്യം പങ്കുവയ്ക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാനും എന്റെ ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്, ഞങ്ങളുടെ വിവാഹം അവസാനിക്കാന്‍ പോകുന്നു. ഇത് ഞങ്ങള്‍ രണ്ടുപേര്‍ക്കും വളരെ സ്വകാര്യവും വൈകാരികവുമായ ഒരു സമയമായിരുന്നു. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചും പരസ്പര ബഹുമാനത്തോടെയും ഞങ്ങള്‍ ഈ തീരുമാനമെടുത്തു. ഈ കാലയളവില്‍ നിങ്ങളുടെ ധാരണയും സ്വകാര്യതയും ഞാന്‍ ദയയോടെ അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയം ഞാന്‍ ഇനി ചര്‍ച്ച ചെയ്യുന്നില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ ഇനി ഉണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും അഭിപ്രായങ്ങളും നിങ്ങള്‍ പങ്കിടരുത്. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും ദയയ്ക്കും ബഹുമാനത്തിനും എല്ലാവര്‍ക്കും നന്ദി. ഇനി ഇതിന്റെ പേരില്‍ ആരും ഒരു പ്രശ്‌നങ്ങളുണ്ടാക്കിയിട്ടോ നെഗറ്റീവ് കമന്റ്‌സുകള്‍, ട്രോള്‍ വീഡിയോകള്‍ ഉണ്ടാക്കി വരരുത്. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഇനി ഇതിനെപ്പറ്റി പ്രതികരിക്കില്ല. നിദ സതീശന്റെ കുറിപ്പ് ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചുകൊണ്ടുള്ള നിരവധി മെസേജുകള്‍ ഞങ്ങള്‍ക്ക് കിട്ടുന്നുണ്ടായിരുന്നു. നീണ്ട കാലത്തെ നിശബ്ദതയ്ക്ക് ശേഷം ഹൃദയത്തില്‍ നിന്ന് സംസാരിക്കേണ്ട സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. ശരിയാണ്, കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഒരുപാട് കണ്ണീരിനും ചിന്തകള്‍ക്കും ഞങ്ങളുടെ തന്നെ ഉള്ളില്‍ നിശബ്ദ യുദ്ധങ്ങള്‍ക്കും ശേഷം വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താനുള്ള തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തി. ഇത് ദേഷ്യത്തോടെ എടുത്ത ഒരു തീരുമാനമല്ല. മറിച്ച് ഭാരിച്ച ഹൃദയത്തോടെ എടുത്ത ഒന്നാണ്. ഒപ്പം പരസ്പരം മനസിലാക്കിയിട്ടും. രണ്ട് മനുഷ്യരെ ചേര്‍ത്തുനിര്‍ത്താന്‍ ചിലപ്പോഴൊക്ക സ്‌നേഹം മതിയാകാതെ പോകുമെന്നുള്ളതും വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവ് ആയിരുന്നു. ഒരിക്കല്‍ ഒരു മനോഹരമായ കഥയുണ്ടായിരുന്നു. ചിരിയും സ്വപ്നങ്ങളും ഞങ്ങള്‍ക്ക് എല്ലാമായിരുന്ന നിമിഷങ്ങളും ഒക്കെ നിറച്ച കഥകള്‍. പക്ഷേ നമ്മള്‍ കരുതുന്ന അന്ത്യങ്ങളെയല്ല ജീവിതം എപ്പോഴും പിന്തുടരുന്നത്. പതുക്കെ സന്തോഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അധ്യായത്തില്‍ തുടരുന്നതിന് പകരം അഭിമാനത്തോടെ അതിനെ കടന്നുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വേദനയ്ക്ക് മുകളില്‍ സമാധാനത്തെ ഞങ്ങള്‍ തെരഞ്ഞെടുത്തു. ഭാവിക്കലിന് മുകളില്‍ മുറിവുണക്കലിനെയും. ഇന്ന് ഞങ്ങള്‍ വ്യത്യസ്ത വഴികളിലൂടെ യാത്ര തുടങ്ങുകയാണ്. നിശബ്ദമായും ബഹുമാനത്തോടെയും. ഞങ്ങളുടെ തന്നെ ജീവിതങ്ങളില്‍ സമാധാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ. ഞങ്ങളുടെ സാഹചര്യം മനസിലാക്കാന്‍ എല്ലാവരോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു. ഇനിയും ഞങ്ങള്‍ ഒന്നിക്കുമോ എന്ന ചോദ്യം ദയവായി അവസാനിപ്പിക്കുക. കാരണം ഈ അധ്യായം ശരിക്കും അവസാനിച്ചിരിക്കുന്നു. ഞങ്ങളെ ഒരുമിച്ച് നിങ്ങളിനി കാണില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമായിരിക്കും ഇത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മുറിവുണങ്ങാനുള്ള നിശബ്ദത ഞങ്ങള്‍ക്ക് നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. മനോഹരമായ അധ്യായങ്ങളുള്ള ആ പുസ്തകം വൈകാരികമായ ഒരു അന്ത്യത്തില്‍ എത്തിയിരിക്കുന്നു. ഒരിക്കലും മറക്കില്ല. എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടാവും. എന്റെ ജീവിതത്തില്‍ നിന്ന് മാത്രമാണ് പോകുന്നത്.

മറുനാടൻ മലയാളീ 11 Feb 2026 9:03 pm

വിദേശ വിപണിയിൽ ഇന്ത്യയെ ഞെട്ടിച്ച വമ്പൻ കരാർ; വിതരണ കരാറിൽ റെക്കോർഡ് ഇട്ട് 'ടോക്സിക്'; 105 കോടിയുടെ അഡ്വാൻസ് കരാറിൽ ഒപ്പിട്ട് ഫാർസ് ഫിലിം

ഹൈദരാബാദ്: റോക്കിങ് സ്റ്റാർ യാഷിന്റെ ഏറ്റവും പുതിയ ചിത്രം 'ടോക്സിക്' ബോക്സ് ഓഫീസ് റിലീസിന് മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണ കരാറുകളിൽ ഒന്നാണ് ചിത്രം ഉറപ്പിച്ചിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിം, 'ടോക്സിക്' ചിത്രത്തിന്റെ ഇന്ത്യൻ ഭാഷാ പതിപ്പുകൾക്ക് വേണ്ടി 105 കോടി രൂപയുടെ കമ്മീഷൻ അടിസ്ഥാനത്തിലുള്ള അഡ്വാൻസ് കരാറിൽ ഒപ്പുവെച്ചുവെന്നാണ് വിവരം. ടീസർ പോലും പുറത്തിറങ്ങുന്നതിന് മുൻപാണ് ഈ ശ്രദ്ധേയമായ നേട്ടം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഇന്ത്യൻ ഭാഷാ പതിപ്പുകൾക്ക് മാത്രമാണ് ഈ വിതരണ കരാർ ബാധകം. ഇംഗ്ലീഷ് പതിപ്പ് ഇതിൽ ഉൾപ്പെടുന്നില്ല. ഇന്ത്യൻ ഭാഷാ ചിത്രങ്ങൾക്ക് വിദേശ വിപണിയിലുള്ള വർധിച്ചുവരുന്ന സ്വാധീനത്തിന് ഈ കരാർ അടിവരയിടുന്നു. ഈ ആഗോള കരാറിന് മുൻപ്, ആന്ധ്ര-തെലങ്കാന വിപണിയിൽ ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായി (SVC) 120 കോടി രൂപയുടെ വിതരണ കരാർ 'ടോക്സിക്' ഉറപ്പിച്ചിരുന്നു. ഒരു തെലുങ്ക് ഇതര ചിത്രം ഈ വിപണിയിൽ ഇത്രയും വലിയൊരു കരാർ നേടുന്നത് ഇത് ആദ്യമായാണ്. യാഷിന്റെ താരമൂല്യവും സിനിമയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുമാണ് ഈ റെക്കോർഡ് നേട്ടങ്ങൾക്ക് പിന്നിൽ. യാഷിന്റെ മുൻചിത്രമായ 'കെ.ജി.എഫ്: ചാപ്റ്റർ 2' ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി മാറുകയും ആഗോളതലത്തിൽ വൻ വിജയമാവുകയും ചെയ്തിരുന്നു. ഈ വിജയം 'ടോക്സിക്കിന്' പുതിയ വാതിലുകൾ തുറക്കാൻ സഹായിച്ചു. നേപ്പാൾ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളൊഴികെ ലോകമെമ്പാടുമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള റിലീസുകളിൽ ഒന്നായിരിക്കും ഇത്. അതിരുകൾ ഭേദിക്കുന്ന ഒരു കഥ ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ടോക്സിക്കിലൂടെയുള്ള ഞങ്ങളുടെ ലക്ഷ്യം. അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, നിർമ്മാതാക്കൾ പ്രസ്താവിച്ചു. ഫാർസ് ഫിലിമിനെ സംബന്ധിച്ചിടത്തോളം ഈ വിദേശ റിലീസ് ഒരു സുപ്രധാന നാഴികക്കല്ലാണ്.

മറുനാടൻ മലയാളീ 11 Feb 2026 9:03 pm

കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക്, ആയിരം കോടി വായ്പയെടുക്കാൻ അനുമതി, അതിവേഗം പുരോഗമിച്ച് രണ്ടാം ഘട്ടം

കൊച്ചി മെട്രോ രണ്ടാംഘട്ടം പ്രവർത്തനങ്ങൾക്ക് 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി നൽകി മന്ത്രിസഭ. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം. ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നുമാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പയെടുക്കുക. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി

ഒന്നു ഇന്ത്യ 11 Feb 2026 9:01 pm

2026-27 ലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

2026-27 അധ്യയന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്‌കൂൾ യുണിഫോം/കൈത്തറി യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 9:01 pm

ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയിട്ട് 2 ദിവസം മാത്രം; കോഴിക്കോട് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

ഓസ്‌ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ്(22) ആണ് മരിച്ചത്. കരുവണ്ണൂരില്‍ അശ്വിന്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന്‍ അല്‍പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗു രുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

മംഗളം 11 Feb 2026 9:00 pm

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

രേഷ്മയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ ആൺ സുഹൃത്തിന്റെ മൊഴിയിൽ അസ്വാഭാവികത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 8:59 pm

ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍ റബര്‍പാളി ഘടിപ്പിച്ചിട്ടുണ്ട്'; വിചിത്രവാദവുമായി ശ്രീലങ്കന്‍ താരം

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ വിചിത്രആരോപണവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഭനുക രാജപക്സ. 'ഇന്ത്യന്‍ താരങ്ങളുടെ ബാറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ മികച്ചതാണ്. ആ ബാറ്റുകളില്‍ ഒരു റബ്ബര്‍ പാളി ഘടിപ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ബാറ്റുകള്‍ മറ്റാര്‍ക്കും വാങ്ങാന്‍ പോലും കിട്ടില്ല, എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം', രാജപക്സ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഇതാദ്യമായല്ല ഇന്ത്യക്ക് ലഭിക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സ്വിങ് ലഭിക്കാന്‍ ഐസിസിയോ ബിസിസിഐയോ പ്രത്യേക പന്തുകള്‍ നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ ആരോപിച്ചിരുന്നു.

തേജസ് ന്യൂസ് 11 Feb 2026 8:55 pm

സഹപാഠിയെ വെടിവച്ചു കൊലപ്പെടുത്തി വിദ്യാർഥി സ്വയം വെടിവെച്ചു

സഹപാഠിയെ വെടിവച്ചു കൊലപ്പെടുത്തി വിദ്യാർഥി സ്വയം വെടിവെച്ചു

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 8:55 pm

പാശ്ചാത്യമാകാൻ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു: മരീന അബ്രമോവിച്ച്

സ്വന്തം പൈതൃകവും സംസ്കൃതിയും മറന്ന് പാശ്ചാത്യമൂല്യങ്ങൾക്ക് പിന്നാലെ പോകുന്ന ഇന്ത്യ തന്നെ പ്രചോദിപ്പിക്കുന്നില്ലെന്ന് ലോകപ്രശസ്ത പെർഫോർമിംഗ് ആർട്ടിസ്റ്റ് മരീന അബ്രമോവിച്ച് പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 8:55 pm

പാഠപുസ്തക വിതരണം ഫെബ്രുവരി 13ന് : മന്ത്രി വി. ശിവൻകുട്ടി

പാഠപുസ്തക വിതരണം ഫെബ്രുവരി 13ന് : മന്ത്രി വി. ശിവൻകുട്ടി

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 8:54 pm

ഒരേസമയം രണ്ട് പ്രണയം, ഒടുവിൽ 19കാരിയെ വകവരുത്താൻ പദ്ധതിയിട്ടു; ക്രൂരമായ കൊലപാതകത്തിന് പിന്നിൽ 'ത്രികോണ പ്രണയപ്പക'; യുവതിയും കാമുകനും കുടുങ്ങിയത് സിസിടിവിയിൽ; 12 മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി പോലീസ്

മുംബൈ: ശിവാജി നഗറിൽ പട്ടാപ്പകൽ 19 വയസ്സുകാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിഫയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഈ ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ, 25കാരിയും ഇവരുടെ ആൺസുഹൃതായ 23കാരനുമാണ് പിടിയിലായത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ഷിഫയും അറസ്റ്റിലായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, ഈ യുവാവിന് അറസ്റ്റിലായ യുവതിയുമായും ബന്ധമുണ്ടായിരുന്നു. ഈ വിഷയത്തെച്ചൊല്ലി മൂന്നുപേർക്കുമിടയിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഈ വിരോധമാണ് ഒടുവിൽ ഷിഫയെ വകവരുത്താനുള്ള ഗൂഢാലോചനയിലേക്ക് പ്രതികളെ നയിച്ചതെന്നാണ് വിവരം. ശിവാജി നഗർ പോലീസ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച്, വിവരദാതാക്കളുടെ സഹായത്തോടെയാണ് പ്രതികളെ അതിവേഗം പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു, ഈ കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ നിലവിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സോണൽ ഡിസിപി സമീർ ഷെയ്ഖ് അറിയിച്ചു. 

മറുനാടൻ മലയാളീ 11 Feb 2026 8:53 pm

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു തവണ അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല അത് ഇരട്ടിപ്പിന് ഇടയാക്കും

കാസറഗോഡ് മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായിഫോം 6 ലും 6A യിലും അപേക്ഷ ലഭിച്ചുവരുന്നുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 8:52 pm

സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് ജ​ന​നാ​യ​ക​ൻ നി​ർ​മാ​താ​ക്ക​ൾ

സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് ജ​ന​നാ​യ​ക​ൻ നി​ർ​മാ​താ​ക്ക​ൾ

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 8:51 pm

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ‌

കേസിൽ ഉൾപ്പെട്ട 6 പ്രതികളും പൊലീസിൻ്റെ പിടിയിലായി. നേരത്തെ, ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 8:51 pm

ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 24-ന് കൊച്ചിയിൽ നടക്കും. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചടങ്ങിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 8:51 pm

തിരൂരിൽ മിന്നൽ പരിശോധനയിൽ കുടുങ്ങി അലി ഗാസി, താമസ സ്ഥലത്ത് നിന്നും കിട്ടിയത് 11 കിലോ കഞ്ചാവ്; അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലി ഗാസിയാണ് കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും 11.155 കിലോഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 8:50 pm

കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ വഴി പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉടൻ: മന്ത്രി വി. ശിവൻകുട്ടി

കിഫ്ബി, പ്ലാൻ ഫണ്ട് വഴി പൂർത്തിയാക്കിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വരും ദിവസങ്ങളിൽ വിപുലമായി നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 8:50 pm

അമേരിക്കയുമായുള്ള വ്യാപാരകരാർ ഇന്ത്യ-റഷ‍്യ ബന്ധത്തെ ബാധിക്കില്ല : റഷ‍്യൻ വിദേശസഹ മന്ത്രി

അമേരിക്കയുമായുള്ള വ്യാപാരകരാർ ഇന്ത്യ-റഷ‍്യ ബന്ധത്തെ ബാധിക്കില്ല : റഷ‍്യൻ വിദേശസഹ മന്ത്രി

കേരളം ഓൺലൈൻ ന്യൂസ് 11 Feb 2026 8:50 pm