SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ശബരിമല മകരവിളക്ക്: നാളെ സ്കൂളുകൾക്ക് അവധി; 5 പഞ്ചായത്തുകളിൽ അവധി പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി : മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി. മുഴുവൻ വിദ്യാർത്ഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമില്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം : തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലും അവധി. സംസ്ഥാനത്തെ 6 ജില്ലകള്‍ക്കാണ് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്.

മംഗളം 13 Jan 2026 11:32 pm

ഇറാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രക്ഷോഭകരോട് ട്രംപ്; യുദ്ധത്തിനുള്ള പുറപ്പാടോ?

ടെഹ്‌റാന്‍: ഇറാനില്‍ ആഴ്ച്ചകളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാനിലെ ജനങ്ങളോടായിട്ടായിരുന്നു ട്രംപിന്റെ ആഹ്വാനം. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം തുടരാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഭരണകൂടത്തിനെതിരേ അതിശക്തമായ പോരാട്ടമാണ് ഇറാനില്‍ നടക്കുന്നത്. അതിനിടെയാണ് ഇറാന്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ ആഹ്വാനം ഉണ്ടായത്.

ഒന്നു ഇന്ത്യ 13 Jan 2026 11:19 pm

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍നിന്നും വാജിവാഹനം കണ്ടെടുത്തു; എസ്‌ഐടി കോടതിയില്‍ ഹാജരാക്കി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി നടത്തിയ പരിശോധനയില്‍ വാജിവാഹനം കണ്ടെടുത്തു. ശബരിമലയില്‍ പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്നതായിരുന്നു ഈ വാജിവാഹനം. കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ന്ന വേളയില്‍തന്നെ പഴയ വാജി വാഹനം കാണാനില്ലെന്നു ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു തന്റെ പക്കലുണ്ടെന്നും വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചിരുന്നു. പിന്നീട് വാജി വാഹനം തിരിച്ചെടുക്കണമെന്നു ദേവസ്വം ബോര്‍ഡിനോടും തന്ത്രി ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജിവരെ ജനുവരി 23 വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അതേസമയം ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലും കണ്ഠര് രാജിവരെ അറസ്റ്റു ചെയ്യാന്‍ എസ്‌ഐടിക്ക് ചൊവ്വാഴ്ച കോടതി അനുമതി നല്‍കിയിരുന്നു.

തേജസ് ന്യൂസ് 13 Jan 2026 11:15 pm

സൊമാലിയക്കാരെ തൂത്തുവാരി പുറത്തെറിയാന്‍ ട്രംപിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! മിനസോട്ടയിലെ 18 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പുറത്തുവന്നതോടെ കടുത്ത നടപടി; കുറ്റവാളികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല; മാര്‍ച്ച് 17-നകം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; ബൈഡന്‍ തുറന്നിട്ട 'കുടിയേറ്റ വാതില്‍' കൊട്ടിയടച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: അമേരിക്കയിലെ സൊമാലിയന്‍ വംശജര്‍ക്ക് കടുത്ത തിരിച്ചടിയുമായി ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണ്ണായക നീക്കം. സൊമാലിയക്കാര്‍ക്ക് നല്‍കി വന്നിരുന്ന താല്‍ക്കാലിക സംരക്ഷണ പദവി (TPS) വൈറ്റ് ഹൗസ് റദ്ദാക്കി. മിനസോട്ടയില്‍ നടന്ന വമ്പന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് കര്‍ശന നടപടിയുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ യുഎസിലുള്ള ആയിരക്കണക്കിന് സൊമാലിയക്കാര്‍ രാജ്യം വിടേണ്ടി വരും. മിനസോട്ടയില്‍ നടന്ന സൊമാലിയന്‍ വംശജരുടെ തട്ടിപ്പ് കഥകള്‍ ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് സര്‍ക്കാരിന്റെ ഈ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. ഏകദേശം 85-ഓളം സൊമാലിയക്കാര്‍ക്കെതിരെയാണ് തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതാണ് പാവപ്പെട്ട അഭയാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ വിനയായിരിക്കുന്നത്. ഇവര്‍ മാര്‍ച്ച് 17-നകം അമേരിക്ക വിടണം. ഏകദേശം 2,500 സൊമാലിയക്കാരെ ഈ തീരുമാനം നേരിട്ട് ബാധിക്കും. ഇതില്‍ 1,400 പേരുടെ അപേക്ഷകള്‍ പരിഗണനയിലിരിക്കെയാണ് ഈ തിരിച്ചടി. മിനസോട്ട കേന്ദ്രീകരിച്ച് ഇമിഗ്രേഷന്‍ വിഭാഗം (ICE) നാടുകടത്തല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. 1990-കളില്‍ സൊമാലിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോഴാണ് അവര്‍ക്ക് അമേരിക്കയില്‍ അഭയം നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജോ ബൈഡന്‍ ഈ ആനുകൂല്യം പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റതോടെ സ്ഥിതി മാറി. കുറ്റകൃത്യങ്ങളോടും നിയമവിരുദ്ധമായ താമസത്തോടും വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ രാജ്യങ്ങളില്‍ ഒന്നായ സൊമാലിയയിലേക്ക് തിരികെ പോകേണ്ടി വരുന്നത് ഇവിടുത്തെ അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയാണ്. എങ്കിലും, നിയമലംഘനം നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് വൈറ്റ് ഹൗസ്. മിനസോട്ടയിലെ സൊമാലിയന്‍ സമൂഹം നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി 18 ബില്യണ്‍ ഡോളറോളം വരുമെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. 'നമ്മള്‍ ഇപ്പോള്‍ അറിഞ്ഞത് 18 ബില്യണ്‍ ഡോളറിന്റെ കണക്ക് മാത്രമാണ്, ഇനിയും വരാനിരിക്കുന്നു' - ട്രംപ് പറഞ്ഞു. 'നമ്മുടെ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റവാളികളെ ഞങ്ങള്‍ ഓരോരുത്തരായി പുറത്താക്കുകയാണ്. ബൈഡന്റെ തുറന്നുകിടന്ന അതിര്‍ത്തികളിലൂടെയാണ് ഇവര്‍ ഇങ്ങോട്ട് ഇരച്ചുകയറിയത്. അവരെയെല്ലാം ഞങ്ങള്‍ പുറത്തെറിയും. അതുകൊണ്ടാണ് ഇപ്പോള്‍ അമേരിക്കയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് റെക്കോര്‍ഡ് നിലയിലേക്ക് കുറഞ്ഞത്.' ട്രംപ് പറഞ്ഞു. മിനസോട്ടയെ പിടിച്ചുകുലുക്കിയ ഈ സാമ്പത്തിക തട്ടിപ്പ് ഒടുവില്‍ രാഷ്ട്രീയ തലവന്മാരുടെ തല ഉരുളുന്നതിലേക്കാണ് എത്തിച്ചത്. തട്ടിപ്പ് വിവാദം കത്തിയതോടെ പ്രതിരോധത്തിലായ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ടിം വാള്‍സ് വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ആഴ്ച പടിയിറങ്ങി. ഇതിനിടെ ഒരു ഉദ്യോഗസ്ഥന്‍ സൊമാലിയന്‍ യുവതിക്ക് നേരെ വെടിയുതിര്‍ത്തത് മിനസോട്ടയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അമേരിക്കയിലെ കുടിയേറ്റ വിഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അതൃപ്തിയുള്ളത് സൊമാലിയക്കാരോടാണെന്ന ഞെട്ടിക്കുന്ന സര്‍വ്വേ ഫലങ്ങളും പുറത്തുവന്നു. J.L. Partners നടത്തിയ പോളില്‍ പങ്കെടുത്ത 30 ശതമാനം വോട്ടര്‍മാരും സൊമാലിയന്‍ കുടിയേറ്റക്കാര്‍ അമേരിക്കയ്ക്ക് ദോഷമാണെന്നാണ് അഭിപ്രായപ്പെട്ടത്. മറ്റ് കുടിയേറ്റ ഗ്രൂപ്പുകളെ അപേക്ഷിച്ച് ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ഏക വിഭാഗവും ഇവര്‍ തന്നെ. ചുരുക്കത്തില്‍, തട്ടിപ്പും ക്രമസമാധാന പ്രശ്‌നങ്ങളും സൊമാലിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്കുള്ള വഴി എന്നെന്നേക്കുമായി കൊട്ടിയടയ്ക്കുകയാണ്. അമേരിക്കയ്ക്ക് ഗുണകരമാകുന്ന കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യക്കാരും ബ്രിട്ടീഷുകാരും യൂറോപ്യന്മാരും ഒന്നാമത് നില്‍ക്കുമ്പോള്‍, സൊമാലിയക്കാര്‍ക്ക് ലഭിച്ചത് വന്‍ നെഗറ്റീവ് ഇംപാക്ട്! വെറും 24 ശതമാനം ആളുകള്‍ മാത്രമാണ് സൊമാലിയക്കാര്‍ നല്ലവരാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ അവര്‍ രാജ്യത്തിന് ആപത്താണെന്ന് വിശ്വസിക്കുന്നവര്‍ 30 ശതമാനമാണ്. ഇന്ത്യക്കാര്‍, ഫിലിപ്പീന്‍സുകാര്‍, മെക്‌സിക്കോക്കാര്‍, ചൈനക്കാര്‍, ആഫ്രിക്കക്കാര്‍ തുടങ്ങിയ സകല വിഭാഗങ്ങളും സൊമാലിയക്കാരെക്കാള്‍ എത്രയോ മുകളിലാണ് ജനപിന്തുണയില്‍ നില്‍ക്കുന്നത്. സൊമാലിയന്‍ സമൂഹത്തിലെ ഏറ്റവും വലിയ മുഖമായ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ ട്രംപ് വീണ്ടും ലക്ഷ്യം വെച്ചു. കാലങ്ങളായി ഇല്‍ഹാന്‍ ഒമറിനെ കടന്നാക്രമിക്കുന്ന ട്രംപ്, കഴിഞ്ഞ ഡിസംബറില്‍ പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ ഒമര്‍ ധരിക്കുന്ന തലപ്പാവുകളെ (Turban) പരിഹസിച്ചതും വലിയ വാര്‍ത്തയായിരുന്നു. കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പെരുകിയതോടെ സൊമാലിയന്‍ വംശജര്‍ക്കെതിരെ ട്രംപ് നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കന്‍ വോട്ടര്‍മാരുടെ ഇടയില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

മറുനാടൻ മലയാളീ 13 Jan 2026 11:13 pm

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യം, പരസ്പരം പഴിചാരി  എല്‍‍ഡിഎഫും യുഡിഎഫും

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ചരിത്രത്തിലാദ്യമായി ബിജെപിക്ക് കിട്ടിയതില്‍ പരസ്പരം പഴിചാരി എല്‍‍ഡിഎഫും യുഡിഎഫും

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 11:09 pm

'പേരിന്‍റെ അര്‍ത്ഥത്തിന് വിപരീതമായാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്': ശ്രീനാദേവിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷ വിമർശനം. ഡിസിസി വൈസ് പ്രസിഡന്‍റ് അനില്‍ തോമസും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍ വി സ്‌നേഹയും ശ്രീനാദേവിക്കെതിരെ രംഗത്തെത്തി.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 10:57 pm

'സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്ത നടന്റെ ഗുണ്ടകള്‍ 'പരാശക്തി'യെ തകര്‍ക്കാന്‍ നോക്കുന്നു; പേരില്ലാത്ത ഐഡികള്‍ക്ക് പിന്നിലൊളിച്ച് അപവാദപ്രചരണം'; ഹേറ്റ് ക്യാംപെയ്‌നെതിരെ പ്രതികരണവുമായി സുധ കൊങ്കര

ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനായ 'പരാശക്തി' എന്ന സിനിമയ്ക്കെതിരെ നടന്‍ വിജയ്യുടെ ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളോടും ഭീഷണികളോടും പ്രതികരിച്ച് സംവിധായിക സുധ കൊങ്കര. വിജയ്യുടെ പേര് പറയാതെയാണ് സുധയുടെ വിമര്‍ശനം. പരാശക്തിക്ക് പേരില്ലാത്ത ഐഡികള്‍ക്ക് പിന്നിലൊളിച്ച് അപവാദപ്രചരണം നടക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത് എവിടെനിന്ന് ഉദ്ഭവിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുധ കൊങ്കര പറഞ്ഞു. വിജയ് നായകനാകുന്ന ജനനായകന്റെ എതിരാളിയായി പൊങ്കലിന് എത്തുമെന്ന് പറഞ്ഞിരുന്ന ചിത്രമാണ് പരാശക്തി. എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നം കാരണം ജനനായകന്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധയുടെ പ്രതികരണം. 'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാല്‍ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കല്‍ വാരാന്ത്യത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മള്‍ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. നിങ്ങള്‍ക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരില്‍ നിന്നാണ് വരുന്നത്. ഇതാണ് നമ്മള്‍ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും.' സുധ കൊങ്കര പറഞ്ഞു. 1960കളില്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ സമരത്തെക്കുറിച്ചുള്ള ചിത്രമാണ് പരാശക്തി. സിനിമയെയും അതിലെ അഭിനേതാക്കളെയും താഴ്ത്തിക്കെട്ടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സുധ കൊങ്കര ആരോപിച്ചു. വ്യാജ സോഷ്യല്‍ മീഡിയ ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നാണ് പലരും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ രാഷ്ട്രീയപരമായ കാരണങ്ങളാലല്ല. മറിച്ച് സ്വന്തം സിനിമ പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യത്തിലുള്ള ചില നടന്മാരുടെ ആരാധകരില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അവര്‍ തുറന്നടിച്ചു. തങ്ങള്‍ നിലവില്‍ പോരാടിക്കൊണ്ടിരിക്കുന്നത് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഗുണ്ടായിസത്തിനും എതിരെയാണെന്നും സുധ വ്യക്തമാക്കി. 'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാല്‍ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കല്‍ വാരാന്ത്യത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മള്‍ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം - നിങ്ങള്‍ക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരില്‍ നിന്നാണ് വരുന്നത്. ഇതാണ് നമ്മള്‍ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും,' സുധയുടെ വാക്കുകള്‍. വിജയ് ആരാധകരുടെ എക്‌സ് ഹാന്‍ഡിലുകളില്‍ നിന്ന് വന്ന ഭീഷണി സന്ദേശങ്ങള്‍ ഇതിന് ഉദാഹരണമായി സുധ ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിനേക്കാള്‍ പ്രാധാന്യം വിജയ് ആരാധകരോട് മാപ്പ് ചോദിച്ച് അവരില്‍ നിന്ന് 'അപ്പോളജി സര്‍ട്ടിഫിക്കറ്റ്' വാങ്ങുന്നതിലാണെന്നായിരുന്നു ഒരു ആരാധകന്റെ പോസ്റ്റ്. വിജയ് ആരാധകര്‍ ക്ഷമിച്ചാല്‍ മാത്രമേ ചിത്രം ഓടുകയുള്ളൂ എന്ന തരത്തിലുള്ള ഭീഷണികളും ഉയര്‍ന്നിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ശിവകാര്‍ത്തികേയന്‍ നായകനായ 'പരാശക്തി' ജനുവരി 10-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 'പരാശക്തി'യും പ്രതിസന്ധി നേരിട്ടിരുന്നു. നിശ്ചയിച്ച റിലീസ് തീയതിക്ക് ഒരു ദിവസം മുമ്പ് 25 മാറ്റങ്ങളോടെ, യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ചിത്രം ലാഭകരമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.

മറുനാടൻ മലയാളീ 13 Jan 2026 10:56 pm

തന്ത്രിയുടെ വീട്ടിൽ നിന്നും വാജി വാഹനം കണ്ടെത്തി; കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട്, തന്ത്രി കണ്ഠരർ രാജീവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം (SIT) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരർ രാജീവറുടെ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. വളരെ വിലയുള്ള ഈ ശിൽപ്പ് 11 കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ചും സ്വർണ്ണത്തിലാക്കി അലങ്കരിച്ചും ഉണ്ടായതാണ്. 2017-ൽ ശബരിമലയിൽ നിന്നാണ് വാജി വാഹനം തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങൾ ഉയർന്നതോടെ ദേവസ്വം ബോർഡ് […] The post തന്ത്രിയുടെ വീട്ടിൽ നിന്നും വാജി വാഹനം കണ്ടെത്തി; കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 13 Jan 2026 10:55 pm

പ്രണയനൈരാശ്യം ; തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

തളിപ്പറമ്പിൽ പ്രണയനൈരാശ്യത്തെത്തുടർന്ന് യുവാവ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് മുകളിൽ കയറിയായിരുന്നു പാപ്പിനിശ്ശേരി

കേരളം ഓൺലൈൻ ന്യൂസ് 13 Jan 2026 10:53 pm

സംഭല്‍ മസ്ജിദിന് സമീപത്തെ വെടിവയ്പ്: അനുജ് ചൗധരി അടക്കം 12 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദിന് സമീപം 2024 നവംബറില്‍ വെടിവയ്പ് നടത്തിയ 12 പോലിസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സംഭല്‍ സര്‍ക്കിള്‍ ഓഫിസറായിരുന്ന കുപ്രസിദ്ധ പോലിസ് ഉദ്യോഗസ്ഥനായ അനൂജ് ചൗധരി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. സംഭല്‍ കോട്‌വാലി പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്ന അനുജ് തോമറും കേസില്‍ പ്രതിയാവും. പാലും ബിസ്‌ക്കറ്റും വാങ്ങാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ആലം എന്ന യുവാവിനെ പോലിസ് വെടിവച്ചതിനെതിരെ പിതാവ് യാമീന്‍ നല്‍കിയ ഹരജിയിലാണ് സിജെഎം വിഭാന്‍ഷു സുധീര്‍ നടപടിക്ക് നിര്‍ദേശിച്ചത്. സംഭല്‍ ശാഹി ജമാമസ്ജിദ് ഹിന്ദുക്ഷേത്രമാണമെന്ന ഹിന്ദുത്വരുടെ ഹരജിയെ തുടര്‍ന്നാണ് 2024 നവംബര്‍ 24ന് മസ്ജിദിന് സമീപം സംഘര്‍ഷമുണ്ടായത്. ജയ് ശ്രീ റാം വിളിച്ചാണ് സര്‍വേ സംഘം എത്തിയത്. പിന്നീട് നടന്ന സംഘര്‍ഷത്തില്‍ അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. അതിന് പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തു. മൊത്തം 2,200 പേരാണ് ഈ കേസുകളില്‍ പ്രതികളാക്കപ്പെട്ടത്. സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലി അടക്കമുള്ളവരെ ജയിലില്‍ അടക്കുകയും ചെയ്തു.

തേജസ് ന്യൂസ് 13 Jan 2026 10:47 pm

വഴിയാത്രക്കാരെ ആക്രമിച്ച് മൊബൈലും പണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വഴിയാത്രക്കാരെ ആക്രമിച്ച് മൊബൈലും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒന്നാം പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. വലഞ്ചുഴി സ്വദേശി 37 വയസ്സുകാരനായ അക്ബര്‍ ഖാന്‍ ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് യാത്രക്കാരനെ കൊള്ളയടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ടു പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നു. ഇരുപത്തിയേഴായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണും 1500 രൂപയും ആണ് കവര്‍ച്ച ചെയ്തത്.

മറുനാടൻ മലയാളീ 13 Jan 2026 10:42 pm

'സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ഗുണ്ടകൾ 'പരാശക്തി'യെ തകർക്കാൻ നോക്കുന്നു..'; പ്രതികരണവുമായി സുധ കൊങ്കര

സ്വന്തം സിനിമ റിലീസ് ചെയ്യാൻ കഴിയാത്ത ഒരു നടന്റെ ആരാധകരാണ് ഇതിന് പിന്നിലെന്ന് അവർ ആരോപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 10:40 pm

നിയമസഭാ തെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 10:38 pm

'പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല; നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്'; ശ്രീനാദേവിക്കെതിരെ ആര്‍ വി സ്നേഹ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ കോണ്‍ഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്നേഹ. പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല അതാണ് കോണ്‍ഗ്രസെന്ന് സ്‌നേഹ ശ്രീനാദേവിയെ ഓര്‍മിപ്പിച്ചു. ശ്രീനാദേവിയുടെ കോണ്‍ഗ്രസ് അംഗത്വ രസീത് പങ്കുവെച്ചുകൊണ്ടാണ് സ്നേഹയുടെ വിമര്‍ശനം. 'പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല, അതാണ് കോണ്‍ഗ്രസ്. നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്'- എന്നാണ് സ്‌നേഹയുടെ കുറിപ്പ്. താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേള്‍ക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി പറഞ്ഞു. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം ചെരുപ്പ് വാങ്ങി നല്‍കി, ഫ്‌ലാറ്റ് വാങ്ങാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ എന്നും ശ്രീനാദേവി ചോദിച്ചു. തന്നെ ആള്‍ക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞു കൊടുത്തുവെന്നാണ് അതിജീവിത പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതോടെയാണ് ശ്രീനാദേവിക്കെതിരെ വിമര്‍ശനം ഉയരുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവിക്കെതിരെ അതിജീവിത ഡിജിപിക്ക് പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചും ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മറുനാടൻ മലയാളീ 13 Jan 2026 10:37 pm

തന്ത്രിയുടെ വീട്ടില്‍ നിന്ന് വാജി വാഹനം കണ്ടെത്തി; കോടതിയില്‍ ഹാജരാക്കി എസ് ഐ ടി

കൊല്ലം വിജിലന്‍സ് കോടതിയിലാണ് 11 കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം ഹാജരാക്കിയത്.

സിറാജ് ലൈവ് 13 Jan 2026 10:36 pm

മദ്യലഹരിയില്‍ വാക്കേറ്റം; കത്തി മോഷ്ടിച്ചെന്ന് പറഞ്ഞ് മുഖത്തിടിച്ചു; 40കാരനെ ചെത്തുകത്തി കൊണ്ട് വെട്ടിക്കൊന്നു

പാറശ്ശാല: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തില്‍ യുവാവ് കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ചു. വ്ളാത്താങ്കര സ്വദേശി കുളത്തൂര്‍ അരുവല്ലൂര്‍ ഊടുപോക്കിരി കുന്നന്‍വിള വീട്ടില്‍ മനോജ് (40) ആണ് മരിച്ചത്. വെട്ടേറ്റ മനോജ് രക്തം വാര്‍ന്ന് ഏറെ നേരം റോഡരികില്‍ കിടന്നെങ്കിലും പ്രദേശവാസികളാരും സഹായത്തിനായി എത്തിയില്ല. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അരുവല്ലൂരില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് പനകയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. പ്രകോപിതനായ ശശിധരന്‍ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിന്റെ കൈയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു. മനോജ് നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പാറശ്ശാല പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലും ഇയാളുടെ പേരുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് സ്ഥലത്തെത്തി മനോജിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മനോജിന്റെ കത്തി ശശിധരന്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ നേരത്തെയും വഴക്കുകള്‍ പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശശിധരനെ കണ്ടെത്താന്‍ പൊഴിയൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മറുനാടൻ മലയാളീ 13 Jan 2026 10:29 pm

'കോഴിക്കോട്ടെ സിപിഎമ്മിന് ഒരു ലക്ഷ്യമേയുള്ളൂ, എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം': വിമർശനവുമായി ഫാത്തിമ തഹ്‍ലിയ

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്‍ലിയയുടെ വിമർശനം

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 10:26 pm

വിമാനത്തിന്‍റെ കാർഗോ അറയിൽ നിന്ന് അസാധാരണ ശബ്‍ദം, നിലവിളി; ടേക്ക് ഓഫ് ചെയ്യാൻ പോയ വിമാനം നിർത്തി, കുടുങ്ങിയത് ജീവനക്കാരൻ

ടൊറന്‍റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിന്‍റെ കാർഗോ അറയിൽ ഗ്രൗണ്ട് ക്രൂ ജീവനക്കാരൻ കുടുങ്ങി. യാത്രക്കാർ അസ്വാഭാവിക ശബ്ദം കേട്ട് അറിയിച്ചതിനെ തുടർന്ന് വിമാനം തിരികെ ഗേറ്റിലെത്തിച്ച് ജീവനക്കാരനെ രക്ഷപ്പെടുത്തി.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 10:24 pm

യുഡിഎഫിലേക്ക് ഒഴുക്കോ? കേരള കോണ്‍ഗ്രസ് കളം മാറുമോ? | PG Suresh Kumar | News Hour

ഐഷാ പോറ്റി തുടക്കമോ? വിസ്മയം തുടങ്ങിയോ? | PG Suresh Kumar | News Hour 13 Jan 2026

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 10:17 pm

കത്തിയുടെ പേരില്‍ വഴക്ക്; പാറശ്ശാല പൊഴിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വ്ളാത്താങ്കര സ്വദേശി കുളത്തൂര്‍ അരുവല്ലൂര്‍ ഊടുപോക്കിരി കുന്നന്‍വിള വീട്ടില്‍ മനോജ് (40) ആണ് കൊല്ലപ്പെട്ടത്. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി അന്വേഷണം.

സിറാജ് ലൈവ് 13 Jan 2026 10:15 pm

ദുരന്തബാധിതര്‍ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ് ഭൂമി വാങ്ങി; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ്

വയനാട്: വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ് ഭൂമി വാങ്ങിയെന്ന് അറിയിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ടി സിദ്ദിഖ് എംഎല്‍എ. വയനാട്ടിലെ കോണ്‍ഗ്രസിന്റെ ഭവന പദ്ധതി, മേപ്പാടി പഞ്ചായത്തില്‍ ഒന്നാംഘട്ട ഭൂമി ഏറ്റെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും സിദ്ദിഖ് കുറിച്ചു. വയനാട് ഡിസിസി പ്രസിഡന്റ് ടി. ജെ ഐസക്കിന്റെ വീഡിയോ പങ്കുവച്ചാണ് ടി സിദ്ദിഖ് രംഗത്തെത്തിയത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവന പദ്ധതിക്കായി ഒടുവില്‍ കോണ്‍ഗ്രസ് ഭൂമി വാങ്ങി. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി വാഗ്ദാനം ചെയ്ത വീടുകള്‍ നിര്‍മ്മിക്കാനുള്ള ഭൂമിയാണ് പാര്‍ട്ടി വാങ്ങിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേകാല്‍ ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. 1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക. വൈകാതെ രണ്ട് ഇടങ്ങളില്‍ കൂടി ഭൂമി വാങ്ങുമെന്നും വയനാട് ഡിസിസി പ്രഖ്യാപിച്ചു. നൂറ് വീട് പണിയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍, ഇടതുപക്ഷം വലിയ തോതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഭവന പദ്ധതിയിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് വേഗത്തില്‍ നിര്‍മ്മാണം തുടങ്ങാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചത്. നേരത്തെ 30 വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് ഇതിനായി സമാഹരിച്ച തുക 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സ്വന്തം നിലയ്ക്കും 130 വീടുകളായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ലക്ഷ്യമിട്ട തുക സമാഹരിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ കെപിസിസി നിര്‍മിക്കുന്ന നൂറ് വീടുകളിലേക്ക് യൂത്ത് കോണ്‍ഗ്രസും തുക കൈമാറുകയായിരുന്നു. ഇതോടെ ആകെ നൂറ് വീടുകളാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് നിര്‍മിക്കാനുദ്ദേശിക്കുന്നതെന്നാണ് വിവരം.

മറുനാടൻ മലയാളീ 13 Jan 2026 10:12 pm

World Book Fair highlights armed forces legacy, military literature

New Delhi: Military heritage, defence literature and curated hardware exhibits are among the key highlights of the 53rd New Delhi World Book Fair (NDWBF) 2026, currently underway with a special emphasis on the legacy of the Indian Armed Forces and the theme “war for peace”. The Indian Army

പ്രവാസി എക്സ്പ്രസ്സ് 13 Jan 2026 10:06 pm

'അധികാരം ഇല്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുന്നത് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല; ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരം'; വിമര്‍ശനവുമായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എം എല്‍ എ ഐഷ പോറ്റി സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സി പി എം കൊല്ലം ജില്ലാ കമ്മിറ്റി. ഏത് സാഹചര്യത്തിലാണ് ഐഷ പോറ്റി കോണ്‍ഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും അവസരവാദപരമെന്നുമാണ് വിമര്‍ശിച്ചത്. 'അധികാരം ഇല്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുന്നത് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല' എന്നും ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരം എന്നുമാണ് സി പി എം കൊല്ലം ജില്ലാ കമ്മിറ്റി വിമര്‍ശിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഐഷ പോറ്റി പാര്‍ട്ടിയില്‍ സജീവം അല്ലാതെ ആയി. സി പി എം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതേസമയം യു ഡി എഫ് സഹകരണ ചര്‍ച്ചകള്‍ക്കിടെ ഐഷാ പോറ്റി, കേന്ദ്ര വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗസ് സംഘടിപ്പിച്ച രാപ്പകല്‍ സമര വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സി പി എം ബന്ധം ഉപേക്ഷിച്ചായിരുന്നു ഐഷ എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇവരെ സ്വീകരിച്ചത്. സമര വേദിയില്‍ വെച്ച് ഐഷ പോറ്റിക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഐഷ പോറ്റിയുടെ വരവിനെ വര്‍ണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലും യു ഡി എഫിലും വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെ സി വേണുഗോപാലും അഭിപ്രായപ്പെട്ടു. 2006 ല്‍ കേരള കോണ്‍ഗ്രസ് ബി അതികായന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് കൊട്ടാരക്കര എം എല്‍ എ ആയി ഐഷ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കരയിലെ ജനം അവരെ തെരഞ്ഞെടുത്തു. മൂന്നാം തവണ നേടിയ മികച്ച വിജയത്തിന് പിന്നാലെ മന്ത്രിയാകുമെന്ന് വരെ കേട്ടിരുന്നു. ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല സി പി എമ്മുമായി പ്രഥമദൃഷ്ഠ്യാ അകല്‍ച്ചയിലുമായി. ഉമ്മന്‍ചാണ്ടി അനുസ്മരണ വേദിയിലെത്തി കോണ്‍ഗ്രസ് അനുകൂല മാനസികാവസ്ഥ പ്രകടിപ്പിച്ചതോടെ സി പി എം പൂര്‍ണ്ണമായും കൈവിട്ടു. ഏറിയും കുറഞും ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും ബത്തേരി ക്യാമ്പില്‍ കൊട്ടാരക്കരയിലെ സാധ്യതകള്‍ കൊടിക്കുന്നില്‍ ചര്‍ച്ചയാക്കി. തുടര്‍ച്ച ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് നടത്തിയ കരുനീക്കങ്ങളാണ് ഐഷാ പോറ്റിയെ കോണ്‍ഗ്രസാക്കിയത്. മറ്റ് അത്ഭുതം നടന്നില്ലെങ്കില്‍ കൊട്ടാരക്കയില്‍ കെ എന്‍ ബാലഗോപാല്‍ ഇടത് സ്ഥാനാര്‍ഥിയായെത്തിയാല്‍ കൈപ്പത്തി ചിഹ്നത്തില്‍ ഐഷാ പോറ്റി എതിരാളിയാകുമെന്ന് ഉറപ്പാണ്.

മറുനാടൻ മലയാളീ 13 Jan 2026 10:01 pm

മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ മഹാകുംഭമേള തടഞ്ഞ് സര്‍ക്കാര്‍

മലപ്പുറം: അനുമതിയില്ലാതെ

എവെനിംഗ് കേരളം 13 Jan 2026 10:00 pm

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ച ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്ക് ലീഗ് കൗണ്‍സിലര്‍ക്ക് വിജയം

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ച ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്ക് ലീഗ് കൗണ്‍സിലര്‍ക്ക് വിജയം. കോണ്‍ഗ്രസ് ഔദ്യോഗികമായി ടി പി നാഫീസുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റും റൗള ചെയര്‍മാനുമായ വി പി ഖാദര്‍ സാഹിബിന്റെ മകനും കൗണ്‍സുലേറുമായ വി പി നൗഷാര്‍ബാന്‍ റിബലായി മല്‍സരിക്കുകയുണ്ടായി. തുടര്‍ന്ന് ലീഗും സ്ഥാനാര്‍ഥിയെ നിര്‍ത്തി. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായ നഫീസു ലീഗ് സ്ഥാനാര്‍ഥിയോട് ഒരു വോട്ടിനു തോല്‍ക്കുകയായിരുന്നു. ലീഗ് സ്ഥാനാര്‍ഥി സി പി അഷ്റഫിന് നാലു വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നഫീസുവിന് മൂന്നു വോട്ടും ലഭിച്ചു. പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മകന്‍ വി പി നൗഷര്‍ബാന്‍ വെറും ഒരു വോട്ടു മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഔദ്യഗിക സ്ഥാനാര്‍ഥി ടി പി നഫീസുവിന്റെ തോല്‍വി കോണ്‍ഗ്രസിലും റൗളലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

തേജസ് ന്യൂസ് 13 Jan 2026 9:56 pm

തിരഞ്ഞെടുപ്പ് അടുത്തിട്ടും കേരളത്തിന് അവഗണന; ബംഗാളിന് പ്രഥമ പരിഗണന; ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് പ്രഥമ പരിഗണന നല്‍കിയത്. തമിഴ്‌നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളിന് ഏഴ് സര്‍വീസുകളാണ് അനുവദിച്ചത്. അസമില്‍ നിന്ന് രണ്ടു സര്‍വീസുകളും നടത്തും. ഈ ട്രെയിനുകള്‍ യാത്രമധ്യേ ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി, ബംഗളുരു, മുംബൈ, താംബരം, ബനാറസ്, ഡല്‍ഹി എന്നിവടങ്ങിലേക്കാണ് സര്‍വീസുകള്‍. അസമിലെ ഗുവഹാത്തിയില്‍ നിന്ന് റോഹ്തക്, ലഖ്നൗ എന്നിവിടങ്ങിലേക്കാണ് സര്‍വീസ്. അമൃത് ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളും നോണ്‍ എസിയാണ്. അസം- ഹരിയാന, അസം- യുപി തുടങ്ങിയ റൂട്ടുകളിലേക്കും അമൃത് ഭാരത് എക്‌സ്പ്രസ് ഓടും. ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്‌നന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ് അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ റൂട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 'ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച്, മിതമായ നിരക്കില്‍ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുകയാണ് ഈ ട്രെയിനുകള്‍ വഴി ലക്ഷ്യമിടുന്നത്. ജോലി, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും,' റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 9 അമൃത് ഭാരത് ട്രെയിനുകള്‍ ഗുവാഹത്തി (കാമാഖ്യ) - റോഹ്തക് ദിബ്രുഗഡ് - ലഖ്‌നൗ (ഗോമതി നഗര്‍) ് ന്യൂ ജല്‍പായ്ഗുരി - നാഗര്‍കോവില്‍ ന്യൂ ജല്‍പായ്ഗുരി - തിരുച്ചിറപ്പള്ളി അലിപുര്‍ദുവാര്‍ - എസ്.എം.വി.ടി ബെംഗളൂരു അലിപുര്‍ദുവാര്‍ - മുംബൈ (പന്‍വേല്‍) കൊല്‍ക്കത്ത (സന്ത്രാഗച്ചി) - താംബരം കൊല്‍ക്കത്ത (ഹൗറ) - ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ കൊല്‍ക്കത്ത (സീല്‍ദ) - ബനാറസ്

മറുനാടൻ മലയാളീ 13 Jan 2026 9:49 pm

പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഈ റൂട്ടുകളിൽ; സമയക്രമവും ട്രെയിൻ നമ്പരുകളുമറിയാം, കേരളത്തിന് നിരാശ

Nine New Amrit Bharat Express Trains: ഇന്ത്യൻ റെയിൽവേ ഒൻപത് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ നോൺ - എസി ട്രെയിനുകൾ പശ്ചിമ ബംഗാളിൽ നിന്നും അസാമിൽ നിന്നും പുറപ്പെട്ട് ബിഹാർ, ഉത്തർ പ്രദേശ്, ഒഡീഷ, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നീ ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.

സമയം 13 Jan 2026 9:49 pm

സമയപരിധി അവസാനിച്ചു, കണക്ക് കാണിച്ചത് 56173 പേർ മാത്രം, തദ്ദേശ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകാത്തവർക്കെതിരെ അയോഗ്യതാ നടപടി

ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിക്കാനും അവസരം നൽകിയിരുന്നു.മത്സരിച്ച 75627 സ്ഥാനാർത്ഥികളിൽ ഓൺലൈനായി ആകെ 56173 പേർ കണക്ക് സമർപിച്ചിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 9:46 pm

ഇന്ത്യൻ കരസേനാ മേധാവിയുടെ കടുത്ത മുന്നറിയിപ്പ് വന്ന് മണിക്കൂറുകൾ മാത്രം, വീണ്ടും പാക് ഡ്രോണുകൾ; തുരത്തി ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്ത്യൻ സൈന്യം രണ്ട് പാക് ഡ്രോണുകളെ വെടിവെച്ച് തുരത്തി. സൈനിക മേധാവിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ പ്രകോപനം. കത്വ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് ആവർത്തിച്ചു.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 9:45 pm

PIL in High Court accuses state govt of misusing public funds for Nava Kerala Survey

Kochi: The High Court here on Tuesday admitted a PIL accusing the state government of misusing public funds for carrying out a survey, Nava Kerala Citizen Response Program, ahead of the Assembly elections. A bench of Chief Justice Soumen Sen and Justice Syam Kumar V M gave the

പ്രവാസി എക്സ്പ്രസ്സ് 13 Jan 2026 9:40 pm

വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഒഴിവാക്കണം ഈ തെറ്റുകൾ

വ്യക്തിഗത വായ്പകൾ എളുപ്പത്തിൽ ലഭ്യമാണെങ്കിലും, അപേക്ഷിക്കുമ്പോൾ വരുത്തുന്ന ചില തെറ്റുകൾ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുകയോ അപേക്ഷ നിരസിക്കാൻ കാരണമാകുകയോ ചെയ്യും.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 9:38 pm

തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നിൽകി പ്രത്യേക അന്വേഷണ സംഘം

തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 9:38 pm

ബിജെപിക്ക് വോട്ടു ചെയ്ത് മുസ് ലിം ലീഗ് അംഗം

കാസര്‍ക്കോട്ട് പൈവളികെ പഞ്ചായത്തില്‍ ബിജെപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി, തോല്‍പ്പിച്ചത് സിപിഎം അംഗത്തെ

തേജസ് ന്യൂസ് 13 Jan 2026 9:37 pm

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരത്തിന്

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതില്‍ കാന്തപുരം നടത്തിയ മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം.

സിറാജ് ലൈവ് 13 Jan 2026 9:35 pm

ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഇടുക്കി: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ജില്ല കളക്ടര്‍ നാളെ (ജനുവരി 14 ) അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചത്. മുഴുവന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഈ അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. പൊങ്കല്‍ പ്രമാണിച്ച് വ്യാഴാഴ്ച്ചയും പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

മറുനാടൻ മലയാളീ 13 Jan 2026 9:33 pm

തൊഴിലുറപ്പ് സമരപന്തലിൽ ഊർജത്തിന്റെ കേന്ദ്രമായി കെസി വേണുഗോപാൽ

തൊഴിലുറപ്പ് തൊഴിലാളികളുടെ രാപ്പകൽ സമരപന്തലിൽ ശ്രദ്ധാകേന്ദ്രമായി മാറിയത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് മുതൽ സമരപന്തലിൽ മുഴുവൻ സമയവും ചെലവഴിച്ച കെസി വേണുഗോപാൽ, തന്റെ സാന്നിധ്യം കൊണ്ട് തന്നെ വേദിയെയും പ്രവർത്തകരെയും ഒരുപോലെ ആവേശഭരിതരാക്കി. ഇടയ്ക്ക് ശക്തമായി മഴ പെയ്തപ്പോഴും ആവേശത്തിൽ ഒരു കുറവും വരുത്താതെ, പഴയകാല യൂത്ത് കോൺഗ്രസ് നേതാവിന്റെ ഊർജസ്വലതയോടെയാണ് കെസി വേണുഗോപാൽ സമരവേദിയിൽ തുടർന്നത്. അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം നേതാക്കൾക്കും പ്രവർത്തകർക്കും കൂടുതൽ പ്രചോദനമായി. സെൽഫിയെടുക്കാനും നേരിട്ട് […] The post തൊഴിലുറപ്പ് സമരപന്തലിൽ ഊർജത്തിന്റെ കേന്ദ്രമായി കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 13 Jan 2026 9:28 pm

തെക്കുകിഴക്കന്‍ ഇറാനില്‍ യുഎസ് നിര്‍മിത ആയുധങ്ങള്‍ പിടിച്ചു

തെഹ്‌റാന്‍: ഇറാനിലെ കലാപകാരികള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന യുഎസ് നിര്‍മിത ആയുധങ്ങള്‍ പിടിച്ചു. തെക്കുകിഴക്കന്‍ ഇറാനിലെ സിസ്താന്‍, പാകിസ്താന്‍ അതിര്‍ത്തിയിലെ ബലൂചെസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചത്. യുഎസ് സൈന്യത്തിന്റെ ഗ്രേഡിലുള്ള ആയുധങ്ങളാണ് പിടിച്ചത്. സഹെദാരന്‍ അതിര്‍ത്തിയില്‍ ഇസ്രായേലി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഇവ കടത്തിയത്. 21 പിസ്റ്റളുകളും നാലു എകെ 47 തോക്കുകളും 2,516 വെടിയുണ്ടകളുമാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായി പോലിസ് അറിയിച്ചു. വിചാരണയ്ക്ക് ശേഷം ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കും.

തേജസ് ന്യൂസ് 13 Jan 2026 9:25 pm

വിറാസ് ക്യാമ്പസ് ആര്‍ട്ട് ഫെസ്റ്റ് ഓഫ്-ആര്‍ക്രിനോ സമാപിച്ചു

1,910 പോയിന്റോടെ പേഷ് പള്‍സ് വിജയികളായി. 1,852 പോയിന്റോടെ സെര്‍ സെനീത്ത് രണ്ടാം സ്ഥാനവും 1,810 പോയിന്റോടെ സെബര്‍ ബ്ലേസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സിറാജ് ലൈവ് 13 Jan 2026 9:25 pm

ജോലി ഭാരം കുറയ്ക്കണം, നഴ്‌സുമാരുടെ ക്ഷാമവും പരിഹരിക്കണം, ന്യൂയോർക്കിൽ നഴ്സുമാരുടെ സമരം, പിന്തുണ പ്രഖ്യാപിച്ച് മേയർ സോഹ്‌റാൻ മംദാനി

നഴ്‌സുമാരുടെ സമരത്തിന് രാഷ്ട്രീയ പിന്തുണയും വർദ്ധിച്ചുവരികയാണ്. തിങ്കളാഴ്ച ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സോഹ്‌റാൻ മംദാനി ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ ആശുപത്രിക്ക് മുന്നിലെ സമരപ്പന്തൽ സന്ദർശിച്ച് നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 9:23 pm

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക

പ്രവാസി എക്സ്പ്രസ്സ് 13 Jan 2026 9:23 pm

പാക്കിസ്ഥാന്‍ ചതിയിലൂടെ കൈക്കലാക്കി ചൈനയ്ക്ക് 'ഫ്രീ' ആയി കൊടുത്തത് ഇന്ത്യന്‍ ഭൂമി! ഷക്സ്ഗാം താഴ്വരയില്‍ ഉടക്കി ഇന്ത്യയും ചൈനയും; കയ്യേറിയ മണ്ണില്‍ റോഡ് നിര്‍മാണം; നിലപാട് കടുപ്പിച്ച് മോദി സര്‍ക്കാര്‍! പിഒകെ പിടിച്ചെടുക്കാനുള്ള നീക്കമോ?

ന്യൂഡല്‍ഹി: ഷക്സ്ഗാം താഴ്വരയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുള്ള ചൈനയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്ത് വന്നതിന് പിന്നാലെ ഇന്ത്യ- ചൈന തര്‍ക്കം രൂക്ഷമാകുന്നു. പാക്കിസ്ഥാന്‍ ചതിയിലൂടെ കൈക്കലാക്കി അനധികൃതമായി ചൈനയ്ക്ക് കൈമാറിയ ഷക്സ്ഗാം താഴ്വരയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം രൂക്ഷമാകുന്നത്. പ്രദേശത്ത് ചൈന 75 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മിച്ചതാണ് പുതിയ നയതന്ത്ര പോരാട്ടത്തിന് വഴിയൊരുക്കിയത്. ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായതും പാക്കിസ്ഥാന്‍ അതിര്‍ത്തി കരാറിന്റെ ഭാഗമായി ചൈനയ്ക്ക് വിട്ടുകൊടുത്തതുമായ പ്രദേശമാണ് ഷക്സ്ഗാം താഴ്വര. സിയാച്ചിന്‍ ഗ്ലേസിയറിന് വടക്ക് സ്ഥിതി ചെയ്യുന്ന ഏകദേശം 5,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഷക്സ്ഗാം താഴ്വരയില്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡിന്റെ നിര്‍മ്മാണം ചൈന പൂര്‍ത്തിയാക്കിയതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്. കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ ഷക്സ്ഗാം താഴ്വര പുതിയ സംഘര്‍ഷ മേഖലയായി മാറിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിയാച്ചിനിലെ പാക്കിസ്ഥാന്‍ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഷക്സ്ഗാം താഴ്വരയിലെ നിയന്ത്രണം നിര്‍ണ്ണായകമാണ്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ (CPEC) ഭാഗമായാണ് നിര്‍മ്മാണം നടക്കുന്നത്. കാരക്കോറം മലനിരകളില്‍നിന്നുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും പാക് അധീന പ്രദേശങ്ങളിലേക്ക് കൂടുതല്‍ പ്രവേശനം നേടാനും ഈ റോഡ് ചൈനയെ സഹായിക്കും. 1947 ഒക്ടോബറില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതോടെ ഷക്സ്ഗാം താഴ്വര നിയമപരമായി ഇന്ത്യയുടെ ഭാഗമായി മാറിയിരുന്നു. എന്നാല്‍, അതിനകം പാക്കിസ്ഥാന്‍ നടത്തിയ കശ്മീര്‍ അധിനിവേശത്തില്‍ ഈ പ്രദേശം പാക്കിസ്ഥാന്റെ കൈവശമായി. 1963-ല്‍ ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പാക്കിസ്ഥാന്‍ ചൈനയ്ക്ക് വിട്ടുകൊടുത്തു. അതിര്‍ത്തി കരാര്‍ പ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇന്ത്യ ഈ അതിര്‍ത്തി കരാര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഷക്സ്ഗാം താഴ്വര ഇന്ത്യന്‍ ഭൂപ്രദേശമാണെന്നും 1963-ലെ ചൈന-പാക്കിസ്ഥാന്‍ കരാര്‍ നിയമവിരുദ്ധവും അസാധുവുമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. 'പാക്കിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ ഭൂമിയിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ അംഗീകരിക്കുന്നില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചൈനീസ് നിര്‍മാണത്തെ എതിര്‍ത്തു. ഈ മേഖലയില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഇന്ത്യ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രദേശം തങ്ങളുടേതാണെന്നും സ്വന്തം മണ്ണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ചൈനയുടെ വാദം. സിപിഇസി (CPEC) എന്നത് വെറും സാമ്പത്തിക സഹകരണ പദ്ധതിയാണെന്നും അത് കശ്മീര്‍ വിഷയത്തിലുള്ള തങ്ങളുടെ നിലപാടിനെ ബാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറയുന്നത്. പ്രാദേശികമായ സാമൂഹിക-സാമ്പത്തിക വികസനത്തിനും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സാമ്പത്തിക സഹകരണ പദ്ധതിയാണിതെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. 1963ല്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് 'ഫ്രീ' ആയി നല്‍കിയതാണ് ഷക്‌സ്ഗാം വാലി. ആ വര്‍ഷം ഒപ്പുവച്ച ചൈന-പാക്കിസ്ഥാന്‍ അതിര്‍ത്തി കരാര്‍ പ്രകാരമായിരുന്നു ഇത്. എന്നാല്‍, ഷക്‌സ്ഗാം വാലി ഇന്ത്യയുടേതാണെന്നും ഈ അതിര്‍ത്തി കരാറോ സിപിഇസിയോ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും സമാധാന ചര്‍ച്ചയിലൂടെ കശ്മീര്‍ വിഷയം പരിഹരിക്കണമെന്നാണ് ചൈനയുടെ നിലപാട്. 1963ന് മുന്‍പ് ഷക്‌സ്ഗാം പ്രദേശത്ത് ചൈനയ്ക്കും പാക്കിസ്ഥാനുമിടയില്‍ അതിര്‍ത്തി വേര്‍തിരിച്ചിരുന്നില്ല. ഇതിനുപരിഹാരം കാണാനാണ് അതിര്‍ത്തി കരാറിലൂടെ ഷക്‌സ്ഗാം വാലി ഉള്‍പ്പെടുന്ന പ്രദേശം പാക്കിസ്ഥാന്‍ ചൈനയ്്ക്ക് സമ്മാനമായി നല്‍കിയത്. നേരത്തേ സിപിഇസിയുടെ ഭാഗമായിരുന്നില്ല ഷക്‌സ്ഗാം. പുതുതായി ഉള്‍പ്പെടുത്തിയാണ് ഇതുവഴിയും ഇടനാഴി സ്ഥാപിക്കുന്നത്. ചൈനയില്‍ നിന്ന് പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) കടന്ന് ഗ്വാദര്‍ തുറമുഖം വരെ നീളുന്നതാണ് സിപിഇസി. ചൈന ബില്യന്‍ കണക്കിന് ഡോളര്‍ ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതി പാക്കിസ്ഥാനും ഏറെ നിര്‍ണായകമാണ്. കടക്കെണിയിലും സാമ്പത്തികഞെരുക്കത്തിലും പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാന് സിപിഇസി പുതുജീവന്‍ പകരുമെന്നാണ് പാക്ക് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഗ്വാദര്‍ തുറമുഖം നിര്‍മിക്കുന്നതും ചൈന തന്നെ. ഇവിടെ ചൈനയ്ക്ക് സൈനികതാവളവുമുണ്ടാകുമെന്നത് ഇന്ത്യയ്ക്കും പാക്കിസ്ഥാന്റെ അയല്‍രാജ്യമായ ഇറാനുമേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്കും പാക്കിസ്ഥാനുമായി സംഘര്‍ഷത്തിലുള്ള അഫ്ഗാന്‍ താലിബാനും വെല്ലുവിളിയാണ്. വിമര്‍ശിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഷക്സ്ഗാം താഴ്വരയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുള്ള ചൈനയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത രംഗത്ത് വന്നു. ഈ പ്രദേശം ഇന്ത്യയുടെ ഭാഗമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ഉടന്‍ തകരുമെന്നും ഗുപ്ത അവകാശപ്പെട്ടു. ഈ പ്രദേശത്തെ ചൈനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും അത് അംഗീകരിക്കാന്‍ ആവില്ലെന്നും ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. 'പാകിസ്താന്‍ അനധികൃതമായി കശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി എന്ന കാര്യവും, ഇന്ത്യന്‍ പാര്‍ലമെന്റ് 1994-ല്‍ ഇതിനെക്കുറിച്ച് ഒരു പ്രമേയം പാസാക്കി എന്ന കാര്യവും ചൈന മനസിലാക്കണം. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യക്ക് അനുകൂലമായ ഒരു അന്തരീക്ഷം രൂപപ്പെട്ടുവരുന്നുണ്ട്. അവിടുത്തെ ജനങ്ങള്‍ ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പാകിസ്താന്‍ തകര്‍ന്നടിയുന്ന ദിവസം വിദൂരമല്ല. അതിനാല്‍, ചൈന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃതപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം.' ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരും ഇത് ശ്രദ്ധിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ വ്യക്തമായ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പാകിസ്താന്‍ എന്തും വില്‍ക്കുന്ന ഒരു രാജ്യമാണ്. ഈ താഴ്വര പാകിസ്താന്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. കുറച്ച് പണം ലഭിക്കുന്നതിനായി ചൈനയെ അവിടെ അനുവദിക്കുന്നത് പോലുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു. എന്നാല്‍ ഈ ഭാഗം ഇന്ത്യയുടേതാണ്, ഇന്ത്യ അവിടെ പൂര്‍ണമായ ശ്രദ്ധ ചെലുത്തുന്നുണ്ട്.' അദ്ദേഹം വ്യക്തമാക്കി. 'കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഇന്ത്യ ഇനിയും പാകിസ്താനെക്കുറിച്ച് ചിന്തിക്കില്ല, ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ നടപടിയെടുക്കും.' അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്രത്തെയും ബിജെപിയെയും വിമര്‍ശിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ദേശീയ താല്‍പ്പര്യം ആദ്യം വരണമെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു.

മറുനാടൻ മലയാളീ 13 Jan 2026 9:16 pm

സഊദിയില്‍ നാളെ താപനില പൂജ്യത്തിന് താഴെയാകും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വടക്ക്, മധ്യ, കിഴക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയാകും. ജാഗ്രത പാലിക്കണം. കാലാവസ്ഥാ അപ്ഡേറ്റുകള്‍ നിരീക്ഷിക്കണം.

സിറാജ് ലൈവ് 13 Jan 2026 9:11 pm

ശബരിമല മകരവിളക്ക്; ഇടുക്കിയില്‍ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

പത്തനംതിട്ട ജില്ലയില്‍ ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്

തേജസ് ന്യൂസ് 13 Jan 2026 9:08 pm

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല, തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ടെത്തും; ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്ന് പ്രതീക്ഷ

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല സന്നിധാനം ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് എത്തുന്നതോടെ ദീപാരാധന നടക്കും, ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ., നാളെ 2 ജില്ലകളിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 9:03 pm

ക്യാംപസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കംപ്ലീറ്റ് കളർഫുൾ എന്റർടെയ്‌നർ; 'ഡർബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് പ്രദീപ് രംഗനാഥൻ

ചെന്നൈ: മലയാളത്തിലെ യുവപ്രതിഭകളെയും സോഷ്യൽ മീഡിയാ താരങ്ങളെയും അണിനിരത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം 'ഡർബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ് ചലച്ചിത്രതാരം പ്രദീപ് രംഗനാഥനാണ് പോസ്റ്ററുകൾ പ്രകാശനം ചെയ്തത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് നിർമിക്കുന്ന 'ഡർബി' ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്‌നറായിരിക്കും. ക്യാംപസ് പശ്ചാത്തലത്തിലുള്ള ഈ ചിത്രം പ്രണയം, ആക്ഷൻ, ഇമോഷൻ, ഹാസ്യം എന്നിവ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമ എന്ന ലക്ഷ്യം സ്വപ്നം കണ്ട് ചലച്ചിത്ര മേഖലയിലെത്തിയ തന്നെപ്പോലെയാണ് 'ഡർബി'യിലെ ഓരോ താരങ്ങളുമെന്നും, തനിക്ക് ദൈവവും പ്രേക്ഷകരും നൽകിയ സ്വീകാര്യത ഈ പ്രതിഭകൾക്കും ലഭിക്കട്ടെയെന്നും പ്രദീപ് രംഗനാഥൻ ചടങ്ങിൽ ആശംസിച്ചു. ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ് എൻ.കെ, അനു, ജസ്നിയ കെ. ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ. അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫായി, മനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് 'ഡർബി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും സഹ്‌റു സുഹ്റ, അമീർ സുഹൈൽ എന്നിവർ തിരക്കഥയും ഒരുക്കുന്നു. ആർ. ജെറിനാണ് എഡിറ്റിങ്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ഷർഫു സ്ക്രിപ്റ്റ് കൺസൾട്ടന്റും അർഷാദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനറും തവസി രാജ് ആക്ഷൻ കൊറിയോഗ്രാഫറും ജമാൽ വി. ബാപ്പു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. അസീസ് കരുവാരക്കുണ്ട് കലാസംവിധാനവും നജീർ നസീം പ്രൊഡക്ഷൻ കൺട്രോളറും റഷീദ് അഹമ്മദ് മേക്കപ്പും നിസ്സാർ റഹ്‌മത്ത് വസ്ത്രാലങ്കാരവും റെജിൽ കെയ്സി ചീഫ് അസോസിയേറ്റ് ഡയറക്ടറും റിഷ്ധാൻ അബ്ദുൽ റഷീദ് കൊറിയോഗ്രാഫിയും കിഷൻ മോഹൻ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. എസ്.ബി.കെ. ഷുഹൈബ്, കെ.കെ. അമീൻ എന്നിവരാണ് സ്റ്റിൽസ്. 

മറുനാടൻ മലയാളീ 13 Jan 2026 9:01 pm

Iran unrest hits Indian basmati rice exports, prices fall sharply as payment delays mount: industry body

New Delhi: Civil unrest in Iran has started impacting India's basmati rice exports to the country, leading to a sharp fall in domestic prices, as exporters face payment delays and mounting uncertainties, an industry body said on Tuesday. The Indian Rice Exporters Federation (IREF) urged exporters to reassess

പ്രവാസി എക്സ്പ്രസ്സ് 13 Jan 2026 8:58 pm

അമിത് ഷാ ചോദിച്ചു 'കൃഷ്ണകുമാര്‍ കഹാ ഹേ'? ടഫായ മനുഷ്യന്റെ മറുവശം കണ്ടു; മക്കളുടെ കാര്യം പറഞ്ഞു

സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ കുടുംബം മുഴുവനും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും യൂട്യൂബില്‍ നിന്ന് വലിയ വരുമാനം നേടുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൃഷ്ണകുമാര്‍

ഒന്നു ഇന്ത്യ 13 Jan 2026 8:57 pm

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി 'മോളിവുഡ് ടൈംസ്'; 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന വിജയ ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 15-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ നിർമ്മാതാവായ ആഷിഖ് ഉസ്മാൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ തന്നെയാണ് നിർമ്മിക്കുന്നത്. യുവതാരം നസ്‌ലിനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നസ്‌ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ ചിത്രത്തിൽ എത്തുമെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാമു സുനിലാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. നിധിൻ രാജ് അരോൾ, സംവിധായകൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും മിക്സിംഗും, ആശിഖ് എസ് ആർട്ട് ഡയറക്ഷനും, മാഷർ ഹംസ കോസ്റ്റ്യൂമും, റോണെക്സ് സേവിയർ മേക്കപ്പും നിർവഹിക്കുന്നു. സുധർമൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറും ശിവകുമാർ ഫിനാൻസ് കൺട്രോളറുമാണ്. രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ഡിജി ബ്രിക്സ് വിഎഫ്എക്‌സായും, ശ്രീക് വാരിയർ കളറിസ്റ്റായും, ജോബിൻ ജോസഫ് മോഷൻ ഗ്രാഫിക്സായും പ്രവർത്തിക്കുന്നു. പി.ആർ.ഒ എ എസ് ദിനേഷും, സ്റ്റിൽസ് ബോയക്കും, ഡിസൈൻസ് യെല്ലോ ടൂത്തും, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്ക്യൂറ എന്റർടൈൻമെന്റും നിർവഹിക്കുന്നു. 

മറുനാടൻ മലയാളീ 13 Jan 2026 8:55 pm

വാതിൽ കുത്തി പൊളിച്ച് അകത്തു കയറി; അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു; പിന്നാലെ ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചു; തുടർച്ചയായ മോഷണങ്ങളിൽ പ്രദേശവാസികളിൽ ആശങ്ക

മലപ്പുറം: കരുളായി പള്ളിക്കുന്നിൽ വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ മൂന്നര പവനോളം വരുന്ന സ്വർണമാല കവർന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പാറക്കൽ അഷ്‌റഫിന്റെ വീട്ടിലാണ് സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അഷ്‌റഫിന്റെ മകൾ ഡോ. ഷംനയുടെ മാലയാണ് കവർന്നത്. പ്രദേശത്ത് മോഷണ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ശക്തമാവുകയാണ്. സമീപത്തെ വീട്ടിൽനിന്ന് ഏണി എത്തിച്ച് വീടിന്റെ മുകൾനിലയിൽ കയറിയാണ് മോഷ്ടാവ് അകത്തുകടന്നത്. തുടർന്ന്, മുകളിലെ നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്ന് വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. മുകൾനിലയിലെ മുറികളിലെല്ലാം കയറിയ മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. പിന്നീട് ഡോ. ഷംന ഉറങ്ങുന്ന മുറിയിലെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ ഷംന ഉണർന്ന് ബഹളം വെച്ചെങ്കിലും, മോഷ്ടാവ് തുറന്നിട്ടിരുന്ന വാതിലിലൂടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞയുടൻ പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം മേഖലകളിലും സമാനമായ മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളുമായി പുതിയ മോഷണത്തിന് ബന്ധമുണ്ടോയെന്നും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. 

മറുനാടൻ മലയാളീ 13 Jan 2026 8:47 pm

തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ല, 'ജനനായകൻ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

'ജനനായകൻ' സിനിമയുടെ റിലീസ് തടഞ്ഞ കേന്ദ്രസർക്കാർ നടപടിയെ രാഹുൽ ഗാന്ധി വിമർശിച്ചു. ഇത് തമിഴ് സംസ്കാരത്തിന് മേലുള്ള ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:47 pm

പട്ടത്തിന്റെ നൂല്‍ തട്ടി രണ്ടു മരണം; കടുത്ത നടപടി നിര്‍ദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: പട്ടം പറത്താനുള്ള നൂല്‍തട്ടി രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് കടുത്ത നടപടികള്‍ക്ക് നിര്‍ദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. തേതാജി നഗറിലെ ഒരു പതിനാറ് വയസുകാരനും തിലക് നഗറിലെ രഘുഘീര്‍ ധക്കഡ് എന്നയാളുമാണ് മൂര്‍ച്ചയുള്ള നൂല്‍ തട്ടി കഴുത്തുമുറിഞ്ഞ് മരിച്ചത്. പതിനാറുകാരന്റെ മരണത്തിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. ഇത്തരം നൂലുകളുടെ നിര്‍മാണവും ശേഖരണവും വില്‍പ്പനയും ഉപയോഗവും തടയാനാണ് കോടതി നിര്‍ദേശിച്ചത്. നൈലോണോ പോളിപ്രൊപ്പയ്‌ലിനോ ഉപയോഗിച്ചുള്ള നൂലുകളാണ് മരണങ്ങള്‍ക്ക് കാരണം. ഇവ ചൈനീസ് നൂല്‍ എന്നാണ് അറിയപ്പെടുന്നത്. ഏതെങ്കിലും കുട്ടി ഇത്തരം നൂലുകള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ രക്ഷിതാക്കള്‍ക്കെതിരേ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ജനുവരി പതിനാലിന് മകരസംക്രാന്തി വരുന്നതോടെ പട്ടം പറത്തല്‍ വ്യാപകമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

തേജസ് ന്യൂസ് 13 Jan 2026 8:44 pm

കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ആശുപത്രിയിലേക്ക് കുതിച്ചു; ജാക്കറ്റിനുള്ളില്‍ കയ്യിട്ട് പാമ്പിനെ പുറത്തെടുത്തതോടെ പരിഭ്രാന്തരായി രോഗികളും ജീവനക്കാരും; ചികിത്സ വൈകിയതിന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധവും; മഥുര ജില്ലാ ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. മുപ്പത്തൊന്‍പതുകാരനായ ദീപക് എന്ന ഇ-റിക്ഷാ ഡ്രൈവറാണ് ഒന്നരയടി നീളമുള്ള പാമ്പിനെ തന്റെ ജാക്കറ്റിലെ പോക്കറ്റിലിട്ട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. കടിച്ച പാമ്പിനെ ഡോക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുക്കാനാണ് ഇയാള്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. പാമ്പിനെ പോക്കറ്റിലിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ആശുപത്രിക്ക് മുന്നിലിരിക്കുന്ന ദീപകിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയില്‍, ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കുന്ന ഇയാളോട് എന്താണ് സംഭവിച്ചതെന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. തനിക്ക് പാമ്പ് കടിയേറ്റതായും അരമണിക്കൂറായി ഒരേ നില്‍പാണെന്നും ഇയാള്‍ മറുപടി നല്‍കി. എവിടെ നിന്നാണ് കടിയേറ്റതെന്ന് ചോദിച്ചതോടെ ചോദ്യകര്‍ത്താവിനെ ഞെട്ടിച്ചുകൊണ്ട് ജാക്കറ്റിനുള്ളില്‍ കയ്യിട്ട് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. ഇതോടെ, ചുറ്റിലുമുള്ളവര്‍ പരിഭ്രാന്തരാകുകയും പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പലരും പറഞ്ഞെങ്കിലും പാമ്പിനെ പുറത്തെടുക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. വൃന്ദാവനിലേക്ക് ഇ-റിക്ഷയുടെ ബാറ്ററിക്കായി പോകുന്ന വഴിയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ആന്റി വെനം കുത്തിവെപ്പ് എടുക്കുന്നതിനായി ഇയാള്‍ പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ മറ്റ് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് പാമ്പിനെ പുറത്ത് ഉപേക്ഷിക്കാന്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. അരമണിക്കൂറായി കാത്തുനിന്നിട്ടും തനിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ദീപക് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ഇയാള്‍ ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാമ്പിനെ പോക്കറ്റില്‍നിന്ന് പുറത്തെടുത്ത് കളയാന്‍ വഴിയാത്രക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ദീപക് തയ്യാറായില്ല. നിയന്ത്രണാതീതമായതോടെ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ദീപക്കിനെ ശാന്തനാക്കുകയും പാമ്പിനെ സുരക്ഷിതമായി ഒരു പെട്ടിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുശേഷമാണ് ദീപക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഈ പാമ്പിനെ ദീപക് വളര്‍ത്തിയിരുന്നത് ആയിരിക്കാമെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ വൈവിധ്യമാര്‍ന്ന കമന്റുകളുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ ഒത്തുകൂടിയിരിക്കുന്നത്. അദ്ദേഹത്തെ കടിച്ചതിന് പിന്നാലെ അത് ചത്തുകാണുമെന്നും അതിനാലായിരിക്കും അയാള്‍ ധൈര്യസമേധം പോക്കറ്റിലിട്ടതെന്നുമാണ് ഒരാള്‍ കുറിച്ചത്. തികച്ചും ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും ഏത് മറുമരുന്നാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പാമ്പിനെ നേരില്‍ കാണുന്നത് ഡോക്ടര്‍ക്ക് സഹായകരമാകുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. പാമ്പ് കടിയേറ്റയാളുടെയും ആശുപത്രിയിലെ രോഗികളുടെയും സുരക്ഷയെ കുറിച്ചുള്ള വേവലാതികളായിരുന്നു അധികപേരുടെയും ആശങ്ക.

മറുനാടൻ മലയാളീ 13 Jan 2026 8:43 pm

'മുകുന്ദൻ ഉണ്ണി'ക്ക് ശേഷം അഭിനവ് സുന്ദർ നായക്; നെസ്‌ലെൻ നായകനാവുന്ന 'മോളിവുഡ് ടൈംസ്' റീലിസ് പ്രഖ്യാപിച്ചു

നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:43 pm

87 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമായി ;സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജം

നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

കേരളം ഓൺലൈൻ ന്യൂസ് 13 Jan 2026 8:40 pm

കയ്യോടെ പിടിച്ചത് ഡ്രൈവ‍ർ; ഇപ്പോൾ പിഴ, ഹോട്ടൽ തന്നെ പൂട്ടിക്കും; വെസ്റ്റ് വുഡ് ഹോട്ടലുകാർ രാത്രിയിൽ പമ്പ് വച്ച് കക്കൂസ് മാലിന്യം തള്ളുന്നത് ആറിലേക്ക്

മൂന്നാറിലെ മുതിരപ്പുഴയാറിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിവിട്ട വെസ്റ്റ് വുഡ് ഹോട്ടലിന് പഞ്ചായത്ത് 50,000 രൂപ പിഴ ചുമത്തി. രാത്രിയിൽ മോട്ടോർ ഉപയോഗിച്ച് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് പോലീസ് നടപടിയെടുക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:27 pm

ആലപ്പോയ്ക്ക് സമീപം പാലം തകര്‍ത്ത് കുര്‍ദ് സൈന്യം

ദമസ്‌കസ്: സിറിയയിലെ ആലപ്പോയ്ക്ക് സമീപം തന്ത്രപ്രധാനമായ പാലം തകര്‍ത്ത് കുര്‍ദ് സൈന്യമായ എസ്ഡിഎഫ്. ഉം തീന്‍ ഗ്രാമത്തിന് സമീപമുള്ള പാലമാണ് തകര്‍ത്തത്. ആലപ്പോയിലെ മൂന്നു പ്രദേശങ്ങള്‍ മിലിട്ടറി സോണുകളായി സിറിയന്‍ അറബ് സൈന്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഈ പ്രദേശങ്ങളെ മറ്റു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തത്. യൂഫ്രട്ടീസ് നദിയുടെ കിഴക്കുഭാഗത്ത് നിന്നും വിഘടനവാദികള്‍ ഒഴിഞ്ഞുപോവണമെന്നാണ് സിറിയന്‍ അറബ് സൈന്യത്തിന്റെ ആവശ്യം. അതേസമയം, അല്‍ സുവായ്ദ പ്രദേശത്തെ ഡ്രൂസ് ന്യൂനപക്ഷങ്ങളുടെ പ്രധാന നേതാവായ ഹിക്മത്ത് അല്‍ ഹിജ്‌റി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു. അല്‍ സുവായ്ദ പ്രദേശം ഇസ്രായേലിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നാണ് അല്‍ ഹിജ്‌റിയുടെ പ്രഖ്യാപനം.

തേജസ് ന്യൂസ് 13 Jan 2026 8:26 pm

'സെക്‌സ്റ്റോര്‍ഷന്‍' കുറ്റകരമാക്കുന്ന നിയമത്തിന് യു.എസ് ജനപ്രതിനിധി സഭയുടെ അംഗീകാരം

വാഷിംഗ്ടണ്‍ ഡി.സി: കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക ചൂഷണവും ഭീഷണിപ്പെടുത്തലും (Sextortion) തടയുന്നതിനായുള്ള നിര്‍ണ്ണായക ബില്ലിന് യു.എസ് ജനപ്രതിനിധി സഭ തിങ്കളാഴ്ച രാത്രി അംഗീകാരം നല്‍കി. റിപ്പബ്ലിക്കന്‍ പ്രതിനിധി ലോറല്‍ ലീ അവതരിപ്പിച്ച 'കോംബാറ്റിംഗ് ഓണ്‍ലൈന്‍ പ്രെഡേറ്റേഴ്‌സ് ആക്ട്' (COP Act) ഐക്യകണ്‌ഠേനയാണ് സഭ പാസാക്കിയത്. ഡിജിറ്റല്‍ യുഗം കുട്ടികളെ ലൈംഗിക കാരണങ്ങളാല്‍ ചൂഷണം ചെയ്യുന്നതിനുള്ള പുതിയ വഴികള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഹൗസ് പാസാക്കിയ നിയമനിര്‍മ്മാണം 'ലൈംഗിക ചൂഷണ' പ്രവണതയെ ചെറുക്കുമെന്ന് യുഎസ് പ്രതിനിധി ലോറല്‍ ലീ പ്രതീക്ഷിക്കുന്നു. വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ കൈക്കലാക്കി, അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണമോ ലൈംഗിക താല്പര്യങ്ങളോ ആവശ്യപ്പെടുന്നതാണ് സെക്‌സ്റ്റോര്‍ഷന്‍. നിലവില്‍ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെങ്കിലും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഫെഡറല്‍ നിയമപ്രകാരം കൃത്യമായി കുറ്റകരമല്ലായിരുന്നു. പുതിയ നിയമം ഈ പോരായ്മ പരിഹരിക്കും. 2022-ല്‍ 10,731 സെക്‌സ്റ്റോര്‍ഷന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2023-ല്‍ അത് 26,718 ആയി വര്‍ധിച്ചുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മിസിംഗ് ആന്‍ഡ് എക്‌സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരക്കാരായ ആണ്‍കുട്ടികളാണ് ഇത്തരം കെണികളില്‍ കൂടുതലായി വീഴുന്നതെന്ന് എഫ്.ബി.ഐ (FBI) മുന്നറിയിപ്പ് നല്‍കുന്നു. വെസ്റ്റ് വെര്‍ജീനിയയിലെ കൗമാരക്കാരന്‍ ബ്രൈസ് ടേറ്റിന്റെ ആത്മഹത്യ ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരുന്നു. അടുത്ത ഘട്ടം: ജനപ്രതിനിധി സഭ പാസാക്കിയ ഈ ബില്‍ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും

മറുനാടൻ മലയാളീ 13 Jan 2026 8:25 pm

ശബരിമലയില്‍ സ്വര്‍ണ്ണത്തിന് പിന്നാലെ നെയ്യും മുക്കി! ആടിയ നെയ്യ് വില്‍പ്പനയിലും വമ്പന്‍ കൊള്ള; ഭക്തര്‍ നല്‍കിയ 13 ലക്ഷം രൂപ അടിച്ചുമാറ്റി; സുനില്‍ കുമാര്‍ പോറ്റിക്ക് സസ്പെന്‍ഷന്‍; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി. അയ്യപ്പഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വില്‍ക്കുന്ന 'ആടിയ ശിഷ്ടം നെയ്യ്' വില്‍പ്പനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മകരവിളക്ക് സീസണ്‍ തിരക്കിനിടയില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയില്‍ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് മാത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വില്‍പ്പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 100 മില്ലി ലിറ്റര്‍ നെയ്യ് വീതമുള്ള ഒരു പാക്കറ്റിന് 100 രൂപ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 13,67,900 രൂപയുടെ കുറവാണ് അക്കൗണ്ടില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളില്‍വെച്ച് അനധികൃതമായി നെയ്യ് വില്‍ക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ദേവസ്വം കൗണ്ടറുകള്‍ വഴി മാത്രം വില്‍പ്പന നടത്താന്‍ തീരുമാനിച്ചയിടത്താണ് ഇപ്പോള്‍ പുതിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്. നെയ്യ് പാക്ക് ചെയ്യുന്നതിനായി പാലക്കാട്ടെ ഒരു കോണ്‍ട്രാക്ടറെയാണ് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു പാക്കറ്റ് നെയ്യ് പാക്ക് ചെയ്യുന്നതിന് 20 പൈസയാണ് കോണ്‍ട്രാക്ടര്‍ക്ക് നല്‍കുന്നത്. കോണ്‍ട്രാക്ടര്‍ പാക്ക് ചെയ്ത് കൗണ്ടറുകളില്‍ ഏല്‍പ്പിച്ച പാക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളില്‍ നിന്നുള്ള വില്‍പ്പന രേഖകളും തമ്മില്‍ പൊരുത്തമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനില്‍ കുമാര്‍ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. 68,200 രൂപ നെയ്യ് വിറ്റ പണം ഇയാള്‍ കൃത്യസമയത്ത് കൗണ്ടറില്‍ അടച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരം ക്രമക്കേടുകള്‍ ബോധപൂര്‍വ്വമാണെന്നും ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നേരത്തെ ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നെയ്യ് തട്ടിപ്പും ചര്‍ച്ചയാകുന്നത്. വിജിലന്‍സിന്റെ പ്രത്യേക സംഘം ഈ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സുനില്‍കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. നെയ്യ് വില്‍പ്പനയിലെ പണം ബോര്‍ഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ശബരിമല പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോര്‍ട്ട് നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വില്‍പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിള്‍ സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങിയാണ് വില്‍പനയ്ക്കായി കൗണ്ടറിലേക്ക് നല്‍കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.

മറുനാടൻ മലയാളീ 13 Jan 2026 8:24 pm

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ 12 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 13 Jan 2026 8:24 pm

9 റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേരളത്തിനില്ല

ഒമ്പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:23 pm

'പരിക്കേറ്റിട്ടും അവനെ ബാറ്റിംഗിന് അയച്ചു'; ടീം മാനേജ്‌മെന്റിന്റെ സമീപനം അന്യായം; ഗില്ലിന് ലഭിച്ച സംരക്ഷണം വാഷിംഗ്ടൺ സുന്ദറിന് ലഭിച്ചില്ല; വിമർശനവുമായി മുൻ താരം

ലക്നൗ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റിട്ടും വാഷിംഗ്ടൺ സുന്ദറിനെ ബാറ്റിംഗിന് അയച്ചത് താരത്തിനോട് ടീം മാനേജ്‌മെന്റ് കാണിച്ചത് അന്യായമായ സമീപനമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ശുഭ്മാൻ ഗില്ലിന് നൽകിയ സംരക്ഷണം സുന്ദറിന് ലഭിച്ചില്ലെന്നും ഈ തീരുമാനം താരത്തിന്റെ പരിക്ക് കൂടുതൽ വഷളാക്കിയെന്നും കൈഫ് വിമർശിച്ചു. ചില ആഴ്ചകൾ കൊണ്ട് മാറേണ്ട പരിക്ക് ഈ സാഹചര്യത്തിൽ മാസങ്ങളോളം നീണ്ടുപോവാൻ സാധ്യതയുണ്ടെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കഴുത്തിന് പരിക്കേറ്റപ്പോൾ ശുഭ്മാൻ ഗില്ലിനെ പിന്നീട് ബാറ്റിംഗിന് അയക്കാതെ സംരക്ഷിച്ചത് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് 20-30 റൺസ് നേടിയിരുന്നെങ്കിൽ ടീമിന് ഗുണകരമാകുമായിരുന്നിട്ടും, പരിക്ക് വഷളാകാതിരിക്കാൻ ഗില്ലിന് പൂർണ്ണ പിന്തുണ നൽകി. എന്നാൽ സുന്ദറിന്റെ കാര്യത്തിൽ ഇത് കണ്ടില്ലെന്ന് കൈഫ് ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞു. ഓടാൻ പോലും പ്രയാസപ്പെട്ട സുന്ദറിന് സിംഗിളുകൾ എടുത്ത് രാഹുലിന് സ്ട്രൈക്ക് കൈമാറാൻ കഴിഞ്ഞില്ല. ഇന്ത്യ മത്സരം ജയിച്ചുവെങ്കിലും സുന്ദറിനെ ബാറ്റിംഗിന് അയച്ചത് തെറ്റായ തീരുമാനമായിരുന്നു. ഒരു പന്തിൽ ഒരു റൺ മാത്രം വേണ്ടിയിരുന്ന സാഹചര്യത്തിൽ സുന്ദറിന് പകരം കുൽദീപിനെയോ പ്രസിദ്ധിനെയോ സിറാജിനെയോ അയക്കാമായിരുന്നെന്നും കൈഫ് കൂട്ടിച്ചേർത്തു. ഒന്നാം ഏകദിനത്തിൽ ബോളിംഗിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. ഈ പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാനാവില്ല. വരാനിരിക്കുന്ന ന്യൂസിലൻഡ് ടി20 പരമ്പരയിലും ലോകകപ്പ് ടീമിലും ഉൾപ്പെട്ട താരമാണ് സുന്ദർ. അദ്ദേഹത്തിന് പകരക്കാരനായി ആയുഷ് ബദോണിയെയാണ് സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മറുനാടൻ മലയാളീ 13 Jan 2026 8:23 pm

ബലാത്സംഗ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

പിഴ അടക്കാത്ത പക്ഷം ആറ് മാസം അധികം കഠിന തടവ് അനുഭവിക്കേണ്ടി വരും.

സിറാജ് ലൈവ് 13 Jan 2026 8:23 pm

ഇന്നലെ മയങ്ങുമ്പോള്‍'-ബാബുരാജ് അനുസ്മരണ പരിപാടി ജനു: 25 ന്

ദുബായ്: മലയാള സംഗീതലോകത്തിന് അനശ്വര സംഭാവനകള്‍ നല്‍കിയ മഹാനായ സംഗീതജ്ഞന്‍ എം. എസ്. ബാബുരാജ് അനുസ്മരണാര്‍ത്ഥം മലബാര്‍ പ്രവാസി (യു എ ഇ ) യുടെ ആഭിമുഖ്യത്തില്‍ ജനുവരി 25ന്ഞായറാഴ്ച്ച വൈകിട്ട് 7 മണിക്ക് ദുബായ് ഫോള്‍ക് ലോര്‍ തീയറ്റര്‍ *സയാസി അക്കാദമിയില്‍* സംഗീതസന്ധ്യനടക്കും. ഹൃദയസ്പര്‍ശിയായ ഈണങ്ങളിലൂടെ കവിതയ്ക്ക് സംഗീതാത്മാവേകിയ *ബാബുക്ക,* തലമുറകളെ ആഴത്തില്‍സ്പര്‍ശിച്ച കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളിലൂടെ ആ സംഗീതപൈതൃകം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിലൂടെ സംഗീതപ്രേമികള്‍ഒരുമിച്ച് ആദരവും നന്ദിയും അര്‍പ്പിക്കുന്ന സ്മരണീയമായ ഒരു പരിപാടിയാവും ഇത്. ബാബുരാജ് സ്മരണാര്‍ത്ഥം നടത്തിയിരുന്ന 'നമ്മുടെ സ്വന്തം ബാബുക്ക' പരിപാടിയുടെ രണ്ടാം ഭാഗമായാണ്ടീ0 ഈവന്‍ടൈഡ്‌സ് 'ഇന്നലെ മയങ്ങുമ്പോള്‍' എന്ന പേരില്‍ പരിപാടി അവതരിപ്പിക്കുന്നത്. പ്രശസ്ത ഗായകരായനിഷാദ് , സോണിയ, മുസ്തഫ മാത്തോട്ടം തുടങ്ങിയവര്‍ ബാബുരാജ് സംഗീതം നല്‍കി അനശ്വരമാക്കിയ ഗാനങ്ങള്‍അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നിര്‍വഹിച്ചു. മോഹന്‍ എസ് വെങ്കിട്ട് ,ജമീല്‍ ലത്തീഫ്മൊയ്ദു കുട്ട്യാടി, ശങ്കര്‍ നാരായണ്‍, ചന്ദ്രന്‍ പി എം, ബി എ നാസര്‍, മുഹമ്മദലി മലയില്‍ , അഷ്റഫ് ടി പി, നാസര്‍ ,ഷംസീര്‍, സുനില്‍ , ഷൈജ , ആബിദ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുനാടൻ മലയാളീ 13 Jan 2026 8:21 pm

പ്രവാസി മലയാളികള്‍ക്ക് അഭിമാന നിമിഷം: ഗള്‍ഫിലെ 'ലെജന്‍ഡ്‌സ് 50' പട്ടികയില്‍ ഇടംപിടിച്ച് 25 മലയാളികള്‍

ദുബായ്: മിഡില്‍ ഈസ്റ്റിലെ ബിസിനസ് രംഗത്തെ അതികായന്മാരെ ഉള്‍പ്പെടുത്തി ഗ്രേ മാറ്റര്‍ (Gray Matter) പുറത്തിറക്കിയ 'ലെജന്‍ഡ്‌സ് 50' (Legends 50) പുസ്തകത്തില്‍ 25 മലയാളികള്‍ക്ക് ഇടം. ഗള്‍ഫ് ന്യൂസുമായി (Gulf News) സഹകരിച്ചാണ് ഈ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.പ്രമുഖ പ്രവാസി വ്യവസായികളുടെയും സംരംഭകരുടെയും വിജയഗാഥകള്‍ കോര്‍ത്തിണക്കിയ ഈ പുസ്തകം, ഗള്‍ഫ് മേഖലയുടെ വാണിജ്യ വളര്‍ച്ചയില്‍ മലയാളികള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ അടയാളപ്പെടുത്തുന്നു. പുസ്തകത്തെക്കുറിച്ച് പ്രമുഖര്‍: കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി എഴുതിയ അവതാരികയില്‍ (Foreword), ഈ പുസ്തകം 'ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബിസിനസ്സ് നായകന്മാര്‍ക്കുള്ള ആദരവാണെന്ന്' വിശേഷിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ബിസിനസ്സ് നേതാക്കളുടെ വളര്‍ച്ചയ്ക്ക് സാക്ഷിയാകാന്‍ എനിക്ക് സാധിച്ചു. നമ്മുടെ സമൂഹത്തിന്റെ ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണ് ലെജന്‍ഡ്‌സ് 50,' എന്ന് ഗ്രേ മാറ്റര്‍ സ്ഥാപകനും എഡിറ്ററുമായ ബിജു നൈനാന്‍ തന്റെ എഡിറ്റേഴ്‌സ് നോട്ടില്‍ കുറിച്ചു. ഗള്‍ഫ് മേഖലയും ഇന്ത്യയും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ സമാഹാരമെന്ന് പ്രമുഖ വ്യവസായി ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍) അഭിപ്രായപ്പെട്ടു. യുഎഇ ഭരണകൂടം നല്‍കുന്ന പിന്തുണയും ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലായ്മയുമാണ് വിജയത്തിന് കാരണമെന്ന് ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍ പുസ്തകത്തില്‍ കുറിച്ചു. പട്ടികയില്‍ ഇടംപിടിച്ച പ്രമുഖ മലയാളികള്‍: ഗ്രേ മാറ്റര്‍ പുറത്തിറക്കിയ പട്ടികയില്‍ ഇടംപിടിച്ച 25 മലയാളി പ്രമുഖര്‍ ഇവരാണ്: പട്ടികയില്‍ ഇടംപിടിച്ച 25 പ്രമുഖ മലയാളികള്‍: 1. പി. മുഹമ്മദ് അലി (ചെയര്‍മാന്‍, എംഫാര്‍ & ഗള്‍ഫാര്‍ ഗ്രൂപ്പ്) 2. പി.എന്‍.സി. മേനോന്‍ (ചെയര്‍മാന്‍, ശോഭാ ഗ്രൂപ്പ്) 3. ജോയ് ആലുക്കാസ് (ചെയര്‍മാന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ്) 4. ഡോ. തുംബൈ മൊയ്തീന്‍ (സ്ഥാപക പ്രസിഡന്റ്, തുംബൈ ഗ്രൂപ്പ്) 5. മൂസ ഹാജി (ചെയര്‍മാന്‍, ആദില്‍ ഗ്രൂപ്പ്) 6. മുസ്തഫ ഒ. വാഴയില്‍ (എം.ഡി, ഗര്‍ഗാഷ് ഇന്‍ഷുറന്‍സ്) 7. സി.എ. സെബാസ്റ്റ്യന്‍ ജോസഫ് (ചെയര്‍മാന്‍, നോള്‍ട്ടണ്‍ ഇന്റര്‍നാഷണല്‍) 8. അലീഷ മൂപ്പന്‍ (എം.ഡി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍) 9. സന്തോഷ് വര്‍ഗീസ് (എം.ഡി, ടോഷ് നെക്സ്റ്റ് ടെക് വെഞ്ച്വേഴ്‌സ്) 10. ഡോ. ആനന്ദ് മേനോന്‍ (സി.ഇ.ഒ, എംപവേര്‍ഡ് പെര്‍ഫോമന്‍സ്) 11. ഡോ. ഡേവിസ് കല്ലൂക്കാരന്‍ (മാനേജിംഗ് പാര്‍ട്ണര്‍, ക്രോ മക് ഗസാലി) 12. ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ (എം.ഡി, നാടന്‍ ട്രേഡിങ്ങ്) 13. ജെയിംസ് മാത്യു (ചെയര്‍മാന്‍, യു.എച്ച്.വൈ ജെയിംസ്) 14. ജോണ്‍സണ്‍ തോമസ് (എം.ഡി, ഫസ്റ്റ് ഫ്‌ലൈറ്റ് കൊറിയേഴ്‌സ്) 15. കെ. മുരളീധരന്‍ (ചെയര്‍മാന്‍, എസ്.എഫ്.എസ് ഗ്രൂപ്പ്) 16. ലാലു സാമുവല്‍ (ചെയര്‍മാന്‍, കിംഗ്സ്റ്റണ്‍ ഹോള്‍ഡിങ്സ്) 17. മണി എം.സി. (ചെയര്‍മാന്‍, സാവോയ് ഗ്രൂപ്പ്) 18. സര്‍ സോഹന്‍ റോയ് (ചെയര്‍മാന്‍, ഏരീസ് ഗ്രൂപ്പ്) 19. മുഹമ്മദ് അമീന്‍ (എം.ഡി, സീ പേള്‍സ് / സീ പ്രൈഡ്) 20. ഡോ. സിദ്ദീഖ് അഹമ്മദ് (ചെയര്‍മാന്‍, ഇറാം ഹോള്‍ഡിങ്സ്) 21. സണ്ണി കുളത്തുക്കല്‍ (ചെയര്‍മാന്‍, സുനില്‍സ് ഗ്രൂപ്പ്) 22. ഡോ. സി.ജെ. റോയ് (ചെയര്‍മാന്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്) 23. ഡോ. തോമസ് അലക്‌സാണ്ടര്‍ (എം.ഡി, അല്‍ അദ്രക് ഗ്രൂപ്പ്) 24. വി.എ. ഹസ്സന്‍ (ചെയര്‍മാന്‍, ഫ്‌ലോറ ഗ്രൂപ്പ്) 25. രാജു മേനോന്‍ (ചെയര്‍മാന്‍, ക്രെസ്റ്റണ്‍ മേനോന്‍)

മറുനാടൻ മലയാളീ 13 Jan 2026 8:20 pm

അന്‍സാറുല്ലയുടെ ആക്രമണം; ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്തിന്റെ വരുമാനം പൂജ്യമായി

തെല്‍അവീവ്: യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്തിന്റെ വരുമാനം പൂജ്യമായി മാറിയെന്ന് ഹീബ്രു പത്രമായ യെദിയോത്ത് അഹ്‌റോണോത്ത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ തുറമുഖം അനുഭവിക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ തുടങ്ങിയപ്പോഴാണ് അന്‍സാറുല്ല ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയത്. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു എയ്‌ലാത്ത്. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും തുറമുഖത്തേക്ക് കപ്പലുകള്‍ വരുന്നില്ല. ഫലസ്തീനില്‍ സയണിസ്റ്റുകള്‍ അധികാരം പിടിച്ച ശേഷമാണ് ഉം അല്‍ റഷ്‌റാഷ് എന്ന തുറമുഖത്തിന്റെ പേര് എയ്‌ലാത്ത് എന്നാക്കി മാറ്റിയത്.

തേജസ് ന്യൂസ് 13 Jan 2026 8:18 pm

നിയമസഭാ മാധ്യമ അവാർഡുകൾ സമ്മാനിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് 2 പുരസ്കാരം; അഞ്ജു രാജും കെഎം ബിജുവും ഏറ്റുവാങ്ങി

ഈ വർഷത്തെ നിയമസഭാ മാധ്യമ അവാർഡുകൾ ഗവർണർ രാജേന്ദ്ര അർലേക്കർ സമ്മാനിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് രണ്ട് പുരസ്കാരങ്ങൾ നേടി; ചീഫ് റിപ്പോർട്ടർമാരായ അഞ്ജു രാജും കെ എം ബിജുവും അവാർഡുകൾ ഏറ്റുവാങ്ങി

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:18 pm

'ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് ആരെന്ന് മറന്നു', ഐഷ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പാർട്ടി വിട്ടതിലൂടെ തികച്ചും അവസരവാദപരമായ നിലപാട് ആണ് ഐഷ പോറ്റി സ്വീകരിച്ചത് എന്ന് സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സ്ഥിരമായി ചുമതലകൾ നിർവഹിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഐഷാപോറ്റി ചെയ്തുകൊണ്ടിരുന്നതെന്നും ഏത് സാഹചര്യത്തിലാണ് കോൺഗ്രസ് കൂടാരത്തിലേക്ക് എത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും സിപിഎം കൊല്ലം ജില്ലാ

ഒന്നു ഇന്ത്യ 13 Jan 2026 8:17 pm

'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്, പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ല': അതിജീവിതയെ അധിക്ഷേപിച്ച ശ്രീനാദേവിക്കെതിരെ സ്നേഹ

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ രംഗത്ത്. പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ലെന്ന് സ്നേഹ ഓർമ്മിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:16 pm

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്‌കൂട്ടറുകള്‍, ക്യാമറകള്‍, റോഡ് ബാരിയറുകള്‍ സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം, 13 ജനുവരി 2026: മുന്‍നിര എ ഐ , ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി എസ് ആര്‍) ഉദ്യമങ്ങളുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസിന് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ശരീരത്തില്‍ ധരിക്കാവുന്ന നാല് ക്യാമറകള്‍, പത്ത് റോഡ് ബാരിയറുകള്‍ എന്നിവ സംഭാവന ചെയ്തു. തിരുവനന്തപുരം തൈക്കാടുള്ള പോലീസ് കമ്മീഷണറുടെ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു എസ് ടി ഉദ്യോഗസ്ഥര്‍ ഈ ഉപകരണങ്ങള്‍ സിറ്റി പോലീസിന് കൈമാറി. മുന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസണ്‍ ജോസ് ഐപിഎസ്; ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ടി. ഫറാഷ് ഐപിഎസ്, ദീപക് ധന്‍ഖര്‍ ഐപിഎസ്, സുല്‍ഫിക്കര്‍ എം.കെ; ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജി. അനില്‍ കുമാര്‍; ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. സുരേഷ് എന്നിവര്‍ പങ്കെടുത്തു. യുഎസ് ടിയില്‍ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍; ബിസിനസ് ആന്‍ഡ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഷെഫി അന്‍വര്‍; വര്‍ക്ക്‌പ്ലേസ് മാനേജ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍; വര്‍ക്ക്‌പ്ലേസ് മാനേജ്‌മെന്റ് ഡയറക്ടര്‍ വിജില്‍ നായര്‍; സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്‍; സീനിയര്‍ പിആര്‍ ലീഡ് റോഷ്‌നി കെ ദാസ് എന്നിവര്‍ സംബന്ധിച്ചു. 'യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍, റോഡ് ബാരിയറുകള്‍ എന്നിവ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ഗതാഗത സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വളരെയധികം സഹായകമാകും. ഈ മഹത്തായ പ്രവൃത്തിക്ക് യുഎസ് ടി യോട് എന്റെ നന്ദി അറിയിക്കുന്നു,' മുന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസണ്‍ ജോസ് ഐപിഎസ് പറഞ്ഞു. 'എപ്പോഴും സമൂഹത്തെ മുന്‍ നിര്‍ത്തിയാണ് യു എസ് ടിയുടെ സി എസ് ആര്‍ സംരംഭങ്ങള്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ആവശ്യമായ ഉപകരണങ്ങള്‍ സംഭാവന നല്‍കുന്നത് ഈ ഉദ്യമത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ക്യാമറകള്‍, റോഡ് ബാരിയറുകള്‍ എന്നിവ ട്രാഫിക് പോലീസിന് അവരുടെ ദൈനംദിന ജോലികള്‍ മികച്ച രീതിയില്‍ നിറവേറ്റാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' യുഎസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍ പറഞ്ഞു.

മറുനാടൻ മലയാളീ 13 Jan 2026 8:15 pm

കക്കൂസ് മാലിന്യം തോട്ടില്‍ തള്ളി; പ്രതി പിടിയില്‍

പരിസരത്തുളള സി സി ടി വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ മാലിന്യം കൊണ്ടുവന്ന് തോട്ടില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്

സിറാജ് ലൈവ് 13 Jan 2026 8:15 pm

നഴ്‌സിംഗ് രംഗത്തെ സമര്‍പ്പണത്തിനും സമൂഹ സേവനത്തിനും ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

ടെക്‌സസ്:നഴ്‌സിംഗ് രംഗത്ത് ദീര്‍ഘകാലമായി നല്‍കിയ സമര്‍പ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജനുവരി നാലിന് സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ നടന്നു. ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ നഴ്‌സിംഗ് കമ്മ്യൂണിറ്റിയുടെ അഭിമാനമായ മുന്‍ IANAGH പ്രസിഡന്റ് മറിയാമ്മ തോമസിനെയും, മുന്‍ IANAGH പ്രസിഡന്റും MAGH പ്രസിഡന്റുമായ മേരി തോമസിനെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. നഴ്‌സിംഗ് രംഗത്തെ മഹത്തായ സാന്നിധ്യമായ മറിയാമ്മ തോമസ് രോഗി പരിചരണത്തിലും നേതൃത്വത്തിലും നല്‍കിയ ഉന്നതമായ സംഭാവനകളാണ് ഈ ആദരത്തിന് അര്‍ഹയാക്കിയത്. നഴ്‌സിംഗ് സേവനങ്ങള്‍ക്ക് പുറമെ പാലിയേറ്റീവ് കെയര്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ആരോഗ്യ രംഗത്ത് മേരി തോമസ് നല്‍കിയ സമഗ്ര സംഭാവനകളും ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ നഴ്‌സിംഗ് സമൂഹത്തിന്റെ സേവന പാരമ്പര്യവും ആരോഗ്യ രംഗത്തെ നിര്‍ണ്ണായക പങ്കും എടുത്തുപറഞ്ഞു. നഴ്‌സുമാരുടെ അര്‍പ്പണബോധവും മാനവിക മൂല്യങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ അഡ്വ. ലാല്‍ അബ്രഹാം, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂ, മിസ്സൂരി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി പൊലീസ് ക്യാപ്റ്റന്‍ മനു പൂപ്പാറ, IANAGH പ്രസിഡന്റ് ബിജു ഇട്ടന്‍, MAGH പ്രസിഡന്റ് റോയ് മാത്യൂ, WMC അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഡോ. ഷിബു സാമുവല്‍, പ്രസിഡന്റ് ബ്ലെസണ്‍ മണ്ണില്‍, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി പീറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍, നഴ്‌സിംഗ് സംഘടനാ നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നഴ്‌സിംഗ് മേഖലയെ ആദരിക്കുന്ന ഈ ചടങ്ങ് ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ നഴ്‌സിംഗ് കമ്മ്യൂണിറ്റിക്ക് അഭിമാന നിമിഷമായി മാറി

മറുനാടൻ മലയാളീ 13 Jan 2026 8:13 pm

കുറെയധികം ദിവസത്തിന് ശേഷം പെയ്ത മഴ, റോഡിൽ നിറഞ്ഞ് നുരയും പതയും; നാട്ടുകാർക്കും യാത്രക്കാർക്കും കൗതുകം

കൊച്ചിയിൽ മഴയെ തുടർന്ന് കളമശ്ശേരിയിലെ കോൺക്രീറ്റ് റോഡിൽ നുരയും പതയും രൂപപ്പെട്ടു. വാഹനങ്ങളിൽ നിന്നുള്ള ഓയിൽ ആഗിരണം ചെയ്യാൻ കോൺക്രീറ്റ് റോഡുകൾക്ക് കഴിവില്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്, ഇത് മഴവെള്ളവുമായി കലർന്ന് പതയുന്നു.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:12 pm

ഗ്വണ്ടനാമോ തടവറയില്‍ പീഡിപ്പിച്ച ഫലസ്തീനിക്ക് ഗണ്യമായ തുക നഷ്ടപരിഹാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: അല്‍ ഖാഈദ നേതാവെന്ന് ആരോപിച്ച് ഗ്വണ്ടനാമോ തടങ്കല്‍പ്പാളയത്തില്‍ പീഡിപ്പിച്ച ഫലസ്തീനിക്ക് ഗണ്യമായ തുക നഷ്ടപരിഹാരം നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. അബു സുബൈദ എന്നയാള്‍ക്കാണ് വന്‍തുക നഷ്ടപരിഹാരം നല്‍കിയത്. അബു സുബൈദയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം ഈ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ല. 2002ല്‍ പാകിസ്താനില്‍ നിന്നും തട്ടിക്കൊണ്ടുപോയ അബു സുബൈദയെ 2006 മുതലാണ് ഗ്വണ്ടനാമോ തടങ്കല്‍പ്പാളയത്തില്‍ അടച്ചത്. യുഎസിന്റെ പൈശാചിക ചോദ്യം ചെയ്യല്‍ രീതികള്‍ക്ക് ഇരയായ ആദ്യ തടവുകാരനുമാണ് അദ്ദേഹം. ഈ പീഡനത്തില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കിയത്. ഗ്വണ്ടനാമോയിലേക്ക് മാറ്റുന്നതിന് മുമ്പ് അദ്ദേഹത്തെ ആറുരാജ്യങ്ങളിലെ യുഎസ് രഹസ്യത്താവളങ്ങളില്‍ പൂട്ടിയിട്ടിരുന്നുവെന്നും നഷ്ടപരിഹാരം പോരാതെ വരുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തേജസ് ന്യൂസ് 13 Jan 2026 8:11 pm

ശബരിമലയില്‍ ആടിയ നെയ്യ് വില്‍പ്പനയിലും വമ്പന്‍ കൊള്ള; അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ ഞെട്ടല്‍ വ്യക്തമാക്കി ഹൈക്കോടതി. ശബരിമലയിലെ ആടിയ നെയ്യ് വില്പനയില്‍ ക്രമക്കേട് നടന്ന സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയില്‍ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് മാത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. നെയ്യ് വില്‍പ്പനയിലെ പണം ബോര്‍ഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ശബരിമല പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോര്‍ട്ട് നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വില്‍പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിള്‍ സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങിയാണ് വില്‍പനയ്ക്കായി കൗണ്ടറിലേക്ക് നല്‍കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.

തേജസ് ന്യൂസ് 13 Jan 2026 8:11 pm

ഇന്ത്യന്‍ മൈലോമ കോണ്‍ഗ്രസ് സമാപിച്ചു

കൊച്ചി: രോഗ സാധ്യതയുള്ളവരില്‍ പ്രാരംഭഘട്ടത്തില്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന രക്താര്‍ബുദമായ മൈലോമയെ ഒരു പരിധിവരെ ചെറുക്കാമെന്ന് വിദഗ്ദര്‍. കൊച്ചി അമൃത ആശുപത്രിയില്‍ സമാപിച്ച മൈലോമ കോണ്‍ഗ്രസിലാണ് മൈലോമ രോഗ സാധ്യത ഉള്ളവരില്‍ പ്രാരംഭ ഘട്ടത്തില്‍ റിഫൈന്‍ ചെയ്യാത്ത സസ്യാഹാര ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ രോഗ പുരോഗതി ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന ശ്രദ്ധേയമായ കണ്ടെത്തല്‍ ഡോ . ഉര്‍വി ഷാ അവതരിപ്പിച്ചത്. മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമായ മൈലോമയുടെ നൂതന ചികിത്സാരീതികള്‍ അവതരിപ്പിച്ച ഇന്ത്യന്‍ മൈലോമ കോണ്‍ഗ്രസില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോളതലത്തില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധര്‍ വിഷയാവതരണം നടത്തി.സമ്മേളനത്തില്‍ കാര്‍-ടി സെല്‍ തെറാപ്പി , ബൈറ്റ് തെറാപ്പി എന്നീ നൂതന ചികിത്സാരീതികള്‍ ചര്‍ച്ചയായി . പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി സംവാദം സംഘടിപ്പിച്ചു .അമൃത ആശുപത്രിയില്‍ നടന്ന സമ്മേളനത്തില്‍ ഡോക്ടര്‍മാരായ നിഖില്‍ കൃഷ്ണ ഹരിദാസ്, മനോജ് ഉണ്ണി, സൗരഭ്, സഞ്ജു സിറിയക്, അബ്ദുല്‍ മജീദ്, ബോബന്‍ തോമസ്, ഉണ്ണി എസ്. പിള്ള, ഉണ്ണികൃഷ്ണന്‍, ഷാജി കെ. കുമാര്‍ തുടങ്ങിയവര്‍ മൈലോമ ബാധിതരായ രോഗികളുമായി ആശയവിനിമയം നടത്തി. സമാപന ദിവസം വിവിധ സെഷനുകളില്‍ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്‍ത്ഥന്‍, ഡോ.വീ ജൂ ചുങ്, ഡോ. നിഖില്‍ സി. മുന്‍ഷി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി

മറുനാടൻ മലയാളീ 13 Jan 2026 8:11 pm

പ്രതിമാസം ഒന്നരലക്ഷം ശമ്പളം; എന്നിട്ടും ജോലി ഉപേക്ഷിച്ച് ബെംഗളൂരു ടെക്കി; കാരണം ഇതാണ്: പുതിയ ജോലി?

ബെംഗളൂരു: ഐടി മേഖലയില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്ന ജോലിയുണ്ടായിട്ടും അതുപേക്ഷിച്ച ടെക്കി യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ച. ജോലി ഉപേക്ഷിക്കാന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവാവ് പറഞ്ഞ കാരണം ടെക്കികള്‍ക്കിടയില്‍ വലിയ ആശങ്കയായിരിക്കുകയാണ്. പ്രതിവര്‍ഷം 19 ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ ശമ്പളം. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമാണ് താന്‍

ഒന്നു ഇന്ത്യ 13 Jan 2026 8:10 pm

വഴിയാത്രക്കാരനെ ആക്രമിച്ച് ഫോണും പണവും കവര്‍ച്ച ചെയ്ത കേസ്; ഒന്നാം പ്രതി പിടിയില്‍

മൂന്നുപേര്‍ ചേര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയും ഭീഷണിപ്പെടുത്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന 27,000 രൂപ വിലവരുന്ന മൊബൈല്‍ഫോണും പാന്റ്സിന്റെ പോക്കറ്റില്‍ കിടന്ന 1,500 രൂപയും കവര്‍ച്ച ചെയ്തെടുത്ത ശേഷം കടന്നു കളയുകയായിരുന്നു.

സിറാജ് ലൈവ് 13 Jan 2026 8:10 pm

ഇനി 10 മിനിറ്റിൽ ഓൺലൈൻ ഡെലിവറിയില്ല; എന്താണ് കാരണം, നിലപാട് മാറ്റുമോ സ്വിഗ്ഗിയും സെപ്റ്റോയും?

വേഗത്തിൽ സാധനങ്ങൾ എത്തിക്കുന്ന 'ബ്ലിങ്കിറ്റ്' എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം തങ്ങളുടെ പ്രശസ്തമായ '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം ഉപേക്ഷിച്ചു. ഡെലിവറി ജീവനക്കാരുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകളാണ് ഇതിന് കാരണം. മുൻപ് '10,000ൽ അധികം ഉത്പന്നങ്ങൾ 10 മിനിറ്റിനുള്ളിൽ എത്തിക്കുന്നു' എന്നായിരുന്നു അവരുടെ പരസ്യം.

സമയം 13 Jan 2026 8:08 pm

സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ ആദ്യഫല പെരുന്നാള്‍ ജനുവരി 17ന്

കുവൈറ്റ് സെന്റ് പീറ്റേഴ്‌സ് സി.എസ്‌ഐ. ഇടവകയുടെ ആദ്യഫല പെരുന്നാള്‍ 2026 ജനുവരി 17 ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ എന്‍.ഇ.സി.കെ ദേവാലയത്തില്‍ നടത്തപ്പെടും . സമര്‍പ്പണശുശ്രൂഷയോടെ ആദ്യഫലപ്പെരുന്നാളിനു ആരംഭമാകും. സുപ്രസിദ്ധ ക്രിസ്തീയ ഗാന രചയിതാവും ഡി .എസ്. എം. സി. മുന്‍ ഡയറക്ടറുമായ റവ. സാജന്‍ പി. മാത്യു ആദ്യ ഫല പെരുന്നാള്‍ ഉദ്ഘാടനം ചെയ്യും . ഇന്ത്യന്‍ എംബസി പ്രതിനിധി ഹരീത്ത് ഖേത്തന്‍ ഉള്‍പ്പെടെ കുവൈറ്റിലെ വിവിധ ആധ്യാത്മിക സാമൂഹിക നേതാക്കന്മാര്‍ പങ്കെടുക്കുന്നതായിരിക്കും.റവ. സി എം ഈപ്പന്‍ അദ്ധ്യക്ഷത വഹിക്കും ജനറല്‍ കണ്‍വീനര്‍ വിനോദ് കുര്യന്‍ , ജോണ്‍സണ്‍ വര്‍ഗീസ് ,ഫില്‍ജി ജേക്കബ് , തോമസ് ജോണ്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം വഹിക്കുന്നു. ഹാര്‍വെസ്‌റ് ഫെസ്റ്റിവലില്‍ 30 വ്യത്യസ്ത ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കും , വിവിധ കലാ സാംസ്‌കാരിക പരിപാടികളും വിവിധ ക്രിസ്തീയ ദേവാലയങ്ങളുടെ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷകളും ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.

മറുനാടൻ മലയാളീ 13 Jan 2026 8:07 pm

ശബരിമല മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ശബരിമല: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. കൂടാതെ, മകരവിളക്ക് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ അധിക സർവീസുകളും ഏർപ്പെടുത്തി. പത്തനംതിട്ട ജില്ലയിൽ മകരവിളക്ക് പ്രമാണിച്ച് നാളെ പ്രാദേശിക അവധിയായിരിക്കും. ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് ഇന്ത്യൻ റെയിൽവേ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നിവയുൾപ്പെടെയുള്ള അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു.

മറുനാടൻ മലയാളീ 13 Jan 2026 8:05 pm

'ഒരു ലോകം ഒരു ഹൃദയം': സംസ്ഥാനതല മത്സരങ്ങൾ സമാപിച്ചു

അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ഒരു ലോകം ഒരു ഹൃദയം' പരിപാടിയുടെ ഫൈനൽ മത്സരങ്ങൾ സമാപിച്ചു. ക്വിസ്, ഉപന്യാസരചന, ചിത്രചന എന്നീ ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന ഫൈനൽ മത്സരങ്ങളിൽ സംസ്ഥാനത്തെ അഞ്ഞൂറോളം കുട്ടികളാണ് മത്സരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 13 Jan 2026 8:05 pm

ടൈഗർ തമ്പി : അജു വർഗീസിന്റെ പ്ലൂട്ടോയിലെ ലുക്ക് പുറത്ത് !!!

നീരജ് മാധവും അൽതാഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ലൂട്ടോയിലെ അജു വര്ഗീസിന്റെ ലുക്ക് പുറത്തു വന്നിരിക്കുന്നത്. ഒരു മാസ്സ് വില്ലൻ ലുക്കിൽ അജു എത്തുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 13 Jan 2026 8:04 pm

'ഒരു കൈ നീട്ടി മരണത്തെ തോൽപ്പിച്ചു', വെള്ളത്തിൽ മുങ്ങിത്താഴ്ന്ന പരുന്തിനെ രക്ഷപ്പെടുത്തി, യുവാവിന് കയ്യടി

രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് പ്രചരിച്ചതോടെ, വലിയഴീക്കൽ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ ആറാട്ടുപുഴയിൽ നിന്നുള്ള ഒരുപറ്റം യുവാക്കൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

ഏഷ്യൻ നേടി ന്യൂസ് 13 Jan 2026 8:03 pm