SENSEX
NIFTY
GOLD
USD/INR

Weather

32    C
...

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ വൃക്കകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:28 pm

'പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയുടെ സി ടീം മതി'; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:27 pm

'സംസ്ഥാന സർക്കാരിൽ പ്രതീക്ഷ, ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും എതിർക്കണം': എൻഎസ്എസ്

സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:27 pm

'എമ്പുരാന്‍റെ സമയത്തെ ടെന്‍ഷന്‍ ഞാന്‍ കണ്ടതാണ്, പക്ഷേ ഇപ്പോള്‍'; ആന്‍റണി പെരുമ്പാവൂരിനെക്കുറിച്ച് സന്തോഷ് കുരുവിള

ദൃശ്യം 3 ന്‍റെ കാര്യത്തില്‍ നിർമ്മാതാവായ ആന്‍റണി പെരുമ്പാവൂർ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സുഹൃത്തും നിര്‍മ്മാതാവുമായ സന്തോഷ് ടി കുരുവിള

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:26 pm

പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും; എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ; ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം; ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കും; ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും; ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാദങ്ങളിലേക്ക്

ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം കേള്‍ക്കലടക്കമുള്ള തുടര്‍നടപടികളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിശ്ചയിച്ചു. പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും. എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് റുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന്സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചത് ശ്രദ്ധേയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും ഇനി പ്രധാനം. യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സര്‍ക്കാരും എല്‍.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ആ ഘട്ടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. പുതിയ ഒമ്പതംഗ ബെഞ്ച് രൂപീകരണം നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിലെ മിക്ക ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് പഴയ ബെഞ്ചില്‍ അവശേഷിക്കുന്നത്. പുതിയ ബെഞ്ചിലെ മറ്റ് എട്ട് അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഭരണപരമായ ഉത്തരവിലൂടെ ഉടന്‍ അറിയിക്കും. കേന്ദ്ര സര്‍ക്കാര്‍: 2018-ലെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നതാണ് ഇപ്പോള്‍ നിര്‍ണ്ണായകം. എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ മാര്‍ച്ച് 14-നകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 'വിശ്വാസികളുടെ വികാരം സംരക്ഷിക്കപ്പെടണം' എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നോഡല്‍ കൗണ്‍സലുകള്‍: ഹര്‍ജികളെ പിന്തുണയ്ക്കുന്നവര്‍ക്കായി കൃഷ്ണകുമാര്‍ സിങ്ങിനെയും എതിര്‍ക്കുന്നവര്‍ക്കായി ശാശ്വതി പാരിയെയും നോഡല്‍ കൗണ്‍സലുകളായി നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വര്‍, ശിവം സിങ് എന്നിവരാണ് അമിക്കസ് ക്യൂറിമാര്‍. മറ്റ് പ്രധാന വിഷയങ്ങള്‍ ശബരിമല കേസിനൊപ്പം താഴെ പറയുന്ന വിഷയങ്ങളും ഇതേ ബെഞ്ച് പരിഗണിക്കുന്നുണ്ട്: മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളിലും ദര്‍ഗകളിലും പ്രവേശനം നല്‍കുന്നത്. ഇതര മതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകള്‍ക്ക് അഗിയാരികളില്‍ (Fire Temples) പ്രവേശനം നല്‍കുന്നത്. ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ സുന്നത്ത് (Female Genital Mutilation) തുടങ്ങിയ ആചാരങ്ങളുടെ നിയമസാധുത.

മറുനാടൻ മലയാളീ 16 Feb 2026 12:20 pm

ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യം; പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തും: കെ സി വേണുഗോപാൽ

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കെ സി വേണുഗോപാൽ എം പി. ഇടതുപക്ഷ ചിന്താഗതിക്കാർക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യമാണ്. അത്തരക്കാരെ ചേർത്തുനിർത്തും. ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം, കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാൽ മറുപടി നൽകി. മാളിലെ എസ്എഫ്ഐ മർദ്ദനം; കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകൾ. അവർക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്. പൊലീസിന് എങ്ങനെ നീതി നിർവഹണം നടപ്പാക്കാൻ ആകുമെന്നും കെ സി […] The post ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യം; പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തും: കെ സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Feb 2026 12:19 pm

തീ തുപ്പം, ഭീകര മുഖം! അടിമുടി രൂപമാറ്റം, കൊല്ലത്ത് എൻജിനീയറിങ് കോളേജില്‍ ഓട്ടോ ഷോ; വാഹനങ്ങൾ എംവിഡി പിടിച്ചെടുക്കും

വിവാഹ ചടങ്ങിൽ ഭീതി പരത്തി തീ തുപ്പിയ കാറിന്‍റെ പ്രദർശനത്തിന് പിന്നാലെ എൻജിനീയറിങ് കോളേജിലും തീ തുപ്പി കാറുകൾ. ചവറ എംഎസ്എൻ കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:18 pm

കന്യാസ്ത്രീയെ വളഞ്ഞ് പോൺ താരത്തിന്‌റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് വിദ്യാർഥികൾ, അശ്ലീല പരാമ‍‍ർശം; വീഡിയോക്കെതിരെ വിമർശനം

ചില വിദ്യാർത്ഥികൾ അസഭ്യ പരാമർശങ്ങൾ നടത്തുന്നതും കന്യാസ്ത്രീയെ പോൺ നടന്റെ പേര് പറഞ്ഞ് അപമാനിക്കുന്നതും ഹിന്ദിയിൽ മോശം വാക്കുകൾ പറയുന്നതും വീഡിയോയിലുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:17 pm

കമ്പനികളെ വാങ്ങാനും ഇനി ആർബിഐ വായ്പ നൽകും; പുതിയ നിയമങ്ങൾ എങ്ങനെ ഉപയോഗിക്കാം

ഈ നിയമങ്ങൾ കമ്പനികൾക്ക് ഏറ്റെടുക്കലിനായി പണം കണ്ടെത്താൻ സഹായിക്കുമെന്നും വിപണിയിൽ പണത്തിന്റെ ഒഴുക്ക് വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:15 pm

അഭിമാനകരമായ നേട്ടത്തിന്‍റെ തിളക്കത്തിൽ റെഡ് സീ റിസോർട്ടുകൾ, ഫോർബ്സ് ട്രാവൽ ഗൈഡിന്‍റെ ആഗോള അംഗീകാരം

ലോകത്തിലെ ആദ്യത്തെ സമ്പൂർണ അംഗീകൃത വിനോദസഞ്ചാര കേന്ദ്രമെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച് സൗദി അറേബ്യയിലെ ‘റെഡ് സീ’ (ചെങ്കടൽ) ഡെസ്റ്റിനേഷൻ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:11 pm

സിപിഎം പി.ആർ.പണി പാളി, `ഗോവിന്ദന് കൊടുത്തത് പെന്‍ഷന്‍പണമല്ല'; വീഡിയോയെടുക്കാൻ വേണ്ടി തന്നതെന്ന് മൊയ്തീൻ

കോഴിക്കോട്: കഴിഞ്ഞ തിങ്കളാഴ്ച ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് ജാഥ നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കാഴ്ച വൈറലായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഗോവിന്ദൻ ആ പണം തിരികെ മൊയ്തീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പാര്‍ട്ടി സെക്രട്ടറി മൊയ്തീന്‍ കൊടുത്ത പണം വാങ്ങി ഒന്നെണ്ണി നോക്കിയ ശേഷം ‘നിങ്ങള്‍ തന്നെ വച്ചോളൂ’ എന്നുപറഞ്ഞ് മൊയ്തീന് തിരികെ നല്‍കുന്നു. സംഭാവന സ്വീകരിച്ചതായി കരുതാമെന്നും പാര്‍ട്ടി സെക്രട്ടറി. വളരെ മനോഹരമായ കാഴ്ച. പക്ഷേ അതിലും മനോഹരമായത് സ്റ്റേജില്‍ നിന്ന് ഇറങ്ങിവന്ന ശേഷമുള്ള മോയ്തീന്റെ നിഷ്ക്കളങ്കമായ പ്രതികരണമായിരുന്നു. ‘ഞാന് സ്റ്റേജിമ്മേല്‍ കേറിയിട്ട് കളിച്ചതാ. നേതാക്കന്‍മാരെല്ലാം കൂടി പറഞ്ഞു, ഇങ്ങളീ പൈസ അയാളെര്യത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുംന്ന്. അതുപോലെ കൊടുത്തു, അയാള് തിരിച്ചും തന്നു’– സ്റ്റേജില്‍ നടന്നതെല്ലാം നേതാക്കള്‍ പറഞ്ഞിട്ടെന്ന് മൊയ്തീന്‍ തുറന്നുപറഞ്ഞു, എന്നാല്‍ കേട്ടുനില്‍ക്കുന്നവര്‍ ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞില്ല. പിന്നെ ട്രോളുകളുടെ പൊടിപൂരമായിരുന്നു. പാര്‍ട്ടിയുടെ പിആര്‍ വിഭാഗം ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് ശുദ്ധ ഗതിക്കാരനായ ഈ മനുഷ്യനെ ഏല്‍പ്പിക്കണമായിരുന്നോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളടക്കം ചോദിക്കുന്നത്. ഈ റീലുകൾ ഇടതുപക്ഷ ഹാൻഡിലുകൾ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പെൻഷൻ തരുന്ന സർക്കാർ തുടരണം എന്ന് പ്രചരിപ്പിക്കാനായി ഇട്ട റീൽ സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞെന്ന് പറഞ്ഞ് സൈബറിടത്തിൽ കോൺഗ്രസ് സൈബര്‍ വിഭാഗം വ്യാപകമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. ഈ ക്ഷീണം തീര്‍ക്കാന്‍ അടുത്തൊരു വിഷയം കണ്ടുപിടിച്ചേ മതിയാകൂവെന്നാണ് പാര്‍ട്ടി ഹാന്‍ഡിലുകളുടെ ആവശ്യം. ഇതിനിടെ, കോൺഗ്രസുകാർ ക്ഷേമ പെൻഷനെ അവഹേളിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ മാത്രമാണ് പെൻഷൻ തുക ഉയർത്തിയിട്ടുള്ളതെന്നും റിയാസ് പറഞ്ഞു.

മംഗളം 16 Feb 2026 12:08 pm

തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് ദിവസവും കഴിക്കേണ്ട 5 ലഘുഭക്ഷണങ്ങൾ

ചർമ്മ സൗന്ദര്യത്തിനും ചർമ്മ പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന കാലഘട്ടമാണിത്. എന്നാൽ പുറമെ കാര്യങ്ങൾ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. നല്ല ചർമ്മം ലഭിക്കണമെങ്കിൽ നല്ല ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. തിളക്കമുള്ള ചർമ്മത്തിന് ഇവ കഴിക്കൂ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:02 pm

രണ്ടാമത്തെ കുഞ്ഞിന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ ആദ്യത്തെ കുഞ്ഞിനെ ശ്രദ്ധിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല‌ ; 3 വയസ്സുകാരന് പൂളിൽ വീണ് ദാരുണാന്ത്യം

രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെ ആദ്യത്തെ കുട്ടിക്ക് ദാരുണാന്ത്യം. മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണുമരിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 12:00 pm

പെൈനാപ്പിൾ ചായ എങ്ങനെ ഉണ്ടാക്കാം?

പെൈനാപ്പിൾ ചായ എങ്ങനെ ഉണ്ടാക്കാം?

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 12:00 pm

200 കൊല്ലം മുന്‍പ് മതം മാറി....; ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മുസ്ലീം പ്രഭു; ഹെന്റി സ്റ്റാന്‍ലിയുടെ ഇസ്ലാം മതം മാറ്റത്തിന് 200 വയസ്സ്

ബ്രി ട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സിലെ ആദ്യത്തെ മുസ്ലീം അംഗമായ ബ്രിട്ടീഷ് പ്രഭുവിന്റെ ഇരുനൂറാം ജന്മവാര്‍ഷികം ഈ വര്‍ഷമാണ്. ചരിത്രകാരനായ ജാമി ഗില്‍ഹാമിന്റെ അഭിപ്രായത്തില്‍, 1859-ല്‍ ഇസ്ലാം മതം സ്വീകരിച്ച ഹെന്റി സ്റ്റാന്‍ലി പ്രഭുവിനെക്കുറിച്ച് വളരെക്കുറച്ചേ നമ്മള്‍ കേട്ടിട്ടുള്ളൂ. സ്റ്റാന്‍ലിയുടെ കത്തുകളുടെയും ഡയറികളുടെയും ചെറിയ അവശേഷിപ്പുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. മധ്യകാലഘട്ടം മുതല്‍, വിദേശ യാത്രയ്ക്കിടെ താരതമ്യേന ചെറിയൊരു വിഭാഗം ബ്രിട്ടീഷുകാര്‍ മുസ്ലീങ്ങളായി മാറിയിരുന്നു. എന്നാല്‍ രാഷ്ട്രീയമായും ചെഷയറിലും ആംഗ്ലെസിയിലും ഉണ്ടായിരുന്ന വന്‍ ഭൂസ്വത്തിന്റെ പേരിലും സ്റ്റാന്‍ലി അക്കാലത്ത്,ഏറെ ശ്രദ്ധേയനായിരുന്നു എന്നാണ് ഗില്‍ഹാം പറയുന്നത്. 1827 ലാണ് ഹെന്റി സ്റ്റാന്‍ലി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് 10 മക്കളാണ് ഉണ്ടായിരുന്നത്. മക്കള്‍ക്ക് സ്വന്തം ചിന്തകളും വിശ്വാസങ്ങളും വികസിപ്പിക്കാന്‍ അവര്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. നോര്‍മന്‍ കാലഘട്ടത്തിലെ പ്രഭുക്കന്മാരുടെ പൂര്‍വ്വികരെ കണ്ടെത്താന്‍ കഴിയുന്ന ഇവരുടെ കുടുംബത്തില്‍ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളും വിക്ടോറിയന്‍ കാലഘട്ടത്തിലെ ജൂതനായിരുന്ന ഒരാളും ഉണ്ടായിരുന്നു. ലോര്‍ഡ് സ്റ്റാന്‍ലിയെ വിവാഹം കഴിച്ച കുടുംബ ചരിത്രകാരിയായ ലേഡി കാര്‍ല സ്റ്റാന്‍ലി പറയുന്നത് അവര്‍ 'സ്വതന്ത്ര ചിന്താഗതിക്കാരും വിദ്യാസമ്പന്നരും നന്നായി സഞ്ചരിക്കുന്നവരുമായിരുന്നു എന്നാണ്. കുടുംബത്തില്‍ നിരന്തരമായി ചര്‍ച്ചകളും സംവാദങ്ങളും എല്ലാം നടന്നിരുന്നു. വിക്ടോറിയന്‍ കാലഘട്ടത്തിലെ വിദ്യാസമ്പന്നരായ പലരേയും പോലെ കുട്ടിക്കാലത്ത് സ്റ്റാന്‍ലിയും യാത്രാവിവരണങ്ങളും അറേബ്യന്‍ രാവുകളുടെ കഥകളും കണ്ട് അമ്പരന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ ബാധിച്ച ഒരു കേള്‍വിക്കുറവും അദ്ദേഹത്തിനുണ്ടായിരുന്നു. എം.പിയായിരുന്ന സ്റ്റാന്‍ലിയുടെ പിതാവിനും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ആദ്യത്തെ വനിതാ കോളേജ് സ്ഥാപിക്കാന്‍ സഹായിച്ച അമ്മയ്ക്കും മൂത്തമകനായ സ്റ്റാന്‍ലിയില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു എന്നാണ് ഗില്‍ഹാം പറയുന്നത്. എന്നാല്‍ മകന്റെ കേള്‍വിക്കുറവ് അവന്റെ ഉഭാവിയെ ബാധിക്കുമോ എന്ന ആശങ്ക മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു. സ്റ്റാന്‍ലി പിന്നീട് 'അദ്ദേഹം കേംബ്രിഡ്ജില്‍ പോയി അറബി പഠിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ പലര്‍ക്കും ബോധ്യമായത്. 20 വയസ്സുള്ള അദ്ദേഹം 1847-ല്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി ലോര്‍ഡ് പാമര്‍സ്റ്റണിന്റെ സഹായിയായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് 10 വര്‍ഷത്തെ സേവനത്തിനിടയില്‍ സ്റ്റാന്‍ലി തുര്‍ക്കി ആസ്ഥാനമായുള്ള ഓട്ടോമന്‍ സാമ്രാജ്യത്തിലും ഗ്രീസിലും ബള്‍ഗേറിയയിലും ജോലി ചെയ്തു. ഇസ്ലാം ഓട്ടോമന്‍മാര്‍ക്ക് നല്‍കിയ സാമൂഹികവും ആത്മീയവുമായ നേട്ടങ്ങളെ സ്റ്റാന്‍ലി മതിപ്പോടെയാണ് നോക്കിക്കണ്ടത്. പിന്നീട് സ്റ്റാന്‍ലിയുടെ മാതാപിതാക്കളുടെ കത്തുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് അദ്ദേഹം പള്ളിയില്‍ പോകുന്നത് അവസാനിപ്പിച്ചു എന്നാണ്. 'വിക്ടോറിയന്‍ കാലഘട്ടത്തിന്റെ മധ്യത്തില്‍ സ്റ്റാന്‍ലി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പ്രതീകാത്മകമായി ആ സമയത്ത്, 1849-50 കാലഘട്ടത്തില്‍, അദ്ദേഹം വീഞ്ഞ് കഴിക്കുന്നത് ഉപേക്ഷിച്ചിരുന്നു. ബ്രിട്ടന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തില്‍ നിരാശനായ സ്റ്റാന്‍ലി 1858-ല്‍ നയതന്ത്ര സേവനം ഉപേക്ഷിച്ചു. തുടര്‍ന്ന് അറേബ്യയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മുസ്ലീമാകാന്‍ തീരുമാനിച്ചു. 'അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തെയും വിശ്വാസങ്ങളെയും കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ഉള്ളൂ എന്നാണ് ഗില്‍ഹാം പറയുന്നത്. 1859-ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ സ്റ്റാന്‍ലിയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ പുറത്തുവന്നു. ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മെക്കയില്‍ വെച്ച് അദ്ദേഹം അബ്ദുള്‍ റഹ്‌മാന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചതായും ഗില്‍ഹാം വെളിപ്പെടുത്തി. 'തങ്ങളുടെ മകന്‍ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതം മാറുമെന്ന് അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് അത്യന്തം ദേഷ്യവും ലജ്ജയും അപമാനവും അനുഭവപ്പെട്ടതായി കത്തുകള്‍ കാണിക്കുന്നു. 'അദ്ദേഹത്തിന്റെ പിതാവ് അമ്മയോട് പറഞ്ഞത് അവന് ഭ്രാന്താണോ എന്നാണ്. തങ്ങളുടെ മകന്‍ ഇസ്ലാമിലേക്ക് മതം മാറിയെന്ന വാര്‍ത്തകള്‍ അവര്‍ പിന്നീട് പരസ്യമായി നിഷേധിച്ചു. എന്നാല്‍ സ്റ്റാന്‍ലി തന്റെ സഹോദരന്മാരില്‍ ഒരാള്‍ക്ക് എഴുതിയത് താന്‍ എപ്പോഴും ഒരു മുസ്ലീമാണ് എന്നായിരുന്നു. 1862 ല്‍ ഇസ്ലാമിക നിയമപ്രകാരം അദ്ദേഹം അള്‍ജീരിയയില്‍ ഒരു സ്പാനിഷ് കത്തോലിക്കാ സ്ത്രീയെ വിവാഹം കഴിച്ചു. പക്ഷേ ഏഴ് വര്‍ഷത്തിന് ശേഷം പിതാവ് മരിക്കുന്നതുവരെ അവരുടെ ബന്ധം രഹസ്യമായി സൂക്ഷിച്ചു. വിവാഹസമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഒരു സ്പാനിഷ് പുരുഷനുമായി നിയമപരമായി വിവാഹിതയായിരുന്നുവെന്നും എന്നിരുന്നാലും സ്റ്റാന്‍ലിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്ന് ഗില്‍ഹാം പറഞ്ഞു. 1869-ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹം ആല്‍ഡര്‍ലിയിലെ മൂന്നാമത്തെ ലോര്‍ഡ് സ്റ്റാന്‍ലിയും രണ്ടാമത്തെ ബാരണ്‍ എഡ്ഡിസ്ബറിയുമായി സ്ഥാനമേറ്റതിനുശേഷം ദമ്പതികള്‍ ഇംഗ്ലീഷ് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്റ്റാന്‍ലിയുടെ സ്പെയിന്‍കാരനായ ഭര്‍ത്താവ് സാധുവായിരുന്നില്ല. 'എന്നാല്‍ 1874-ല്‍ അവര്‍ പുനര്‍വിവാഹം ചെയ്തപ്പോള്‍ അത് ഒടുവില്‍ സാധുവായി. അതൊരു റോമന്‍ കത്തോലിക്കാ ചടങ്ങായിരുന്നു. പിതാവിന്റെ ഭൂമിയും പദവികളും അവകാശമായി ലഭിച്ചതിനുശേഷം, 1869-ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഒരു അംഗമായി അദ്ദേഹം സ്ഥാനം പിടിക്കുകയും അതിന്റെ ആദ്യത്തെ മുസ്ലീം അംഗമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ എത്ര സമപ്രായക്കാര്‍ക്ക് അദ്ദേഹം ഒരു മുസ്ലീമാണെന്ന് അറിയാമായിരുന്നില്ലെന്നും സൂചനയുണ്ട്. 1884 ല്‍ ഒരു അമ്മാവന്റെ മരണശേഷം, വടക്കന്‍ വെയില്‍സിലെ ആംഗ്ലെസിയിലുള്ള പെന്റോസ് എസ്റ്റേറ്റ് ലോര്‍ഡ് സ്റ്റാന്‍ലിക്ക് അവകാശമായി ലഭിച്ചു. 1903 ല്‍ ഇസ്ലാമിക പുണ്യമാസമായ റമദാനില്‍ 76-ാം വയസ്സില്‍ ലോര്‍ഡ് സ്റ്റാന്‍ലി അന്തരിച്ചു. ലണ്ടനിലെ തുര്‍ക്കി എംബസിയില്‍ നിന്നുള്ള ഒരു ഇമാമിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹത്തിന്റെ ആല്‍ഡെര്‍ലി എസ്റ്റേറ്റിലെ മണ്ണില്‍ ഭൗതികശരീരം അടക്കം ചെയ്തു.

മറുനാടൻ മലയാളീ 16 Feb 2026 12:00 pm

ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയില്‍ വന്‍ തട്ടിപ്പ് കാണിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനായി എത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയില്‍ വന്‍ വെട്ടിപ്പ് കാണിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:57 am

കോൺഗ്രസിന് വീണ്ടും തിരിച്ചടി, ഒരാൾ കൂടി ബിജെപിയിലേക്ക്; ഭുപെൻ ബോറ രാജിവച്ചു, ബിജെപിയിൽ ചേരും

2021 മുതൽ 25 വരെ അസം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:53 am

16കാരി ആദിത്യയുടെ മരണം; ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പോലീസ്

ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ്. ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുതിയ മോഡൽ ഫോൺ ആണ് ഫോൺ തുറക്കുന്നത് വെല്ലുവിളി എന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം […] The post 16കാരി ആദിത്യയുടെ മരണം; ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പോലീസ് appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Feb 2026 11:53 am

ഇത് ബിരിയാണിയല്ല, മലയാളിക്ക് പ്രിയപ്പെട്ട അറേബ്യൻ വിഭവം

ചിക്കന്‍ – ഒരു കിലോ കബ്സ റൈസ് – ഒരു കപ്പു ഡ്രൈ നാരങ്ങ – ഒരെണ്ണം

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:50 am

കേരള സാഹിത്യ അക്കാദമി ഭരണസമിതി ; മെയ് 31 വരെ കാലാവധി നീട്ടി നല്‍കി

തിരുവനന്തപുരം: ഇടതുഭരണം തുടരരുതെന്ന് വിവാദപരാമര്‍ശം നടത്തിയ കവി സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട കാലാവധി രണ്ടുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. മെയ് 31 നായിരിക്കും അവസാനിക്കുക. 2022 ലാണ് കേരള സാഹിത്യ അക്കാദമി ഭരണസമിതി ചുമതലയേറ്റത്. കേരളത്തിന് നല്ലത് മുന്നണികള്‍ മാറിയുള്ള ഭരണമാണെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നുമായിരുന്നു നേരത്തേ സച്ചിദാനന്ദന്റെ വിമര്‍ശനം. തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും വീണ്ടും ഒരു ഭരണം കൂടി വന്നാല്‍ അവസരവാദികളായ ധാരാളം ആളുകള്‍ ഇടതുപക്ഷത്ത് ചേരുകയും സ്വന്തം കാര്യങ്ങള്‍ സാധിക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇത് വലിയ വിവാദം ഉയര്‍ത്തിവിടുകയും ചെയ്തിരുന്നു. അതേസമയം ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെതിരേ നടന്‍ പ്രേംകുമാര്‍ പ്രതികരണവുമായി എത്തിയിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന സദുദ്ദേശ്യപരമായ അഭിപ്രായം പങ്കുവെച്ചതാണ് തന്നെ പുറത്താക്കുന്നതിന് കാരണമായത്. എന്നാല്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കവി സച്ചിദാനന്ദന് ഒരിളക്കവും വന്നില്ലെന്നും പറഞ്ഞിരുന്നു.

മംഗളം 16 Feb 2026 11:44 am

മുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് കാര്‍ നിര്‍ത്തി;ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി നടത്തിയത് രക്ഷാപ്രവര്‍ത്തനം; ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് പകരം ലഭിച്ചത് കള്ളക്കേസും മാനഹാനിയും; എട്ടു വര്‍ഷത്തെ നിയമപോരാട്ടം; ഒടുവില്‍ മോനി വര്‍ഗീസിന് കോടതിയുടെ നീതി; ഇനി കാക്കിക്കുള്ളിലെ വില്ലന്മാര്‍ക്കെതിരെ പോരാട്ടവും

ചെങ്ങന്നൂര്‍: ചോരവാര്‍ന്ന് റോഡില്‍ കിടന്ന ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ കാണിച്ച ആര്‍ദ്രതയ്ക്ക് പ്രതിഫലമായി മോനി വര്‍ഗീസിന് (57) ലഭിച്ചത് എട്ടു വര്‍ഷം നീണ്ട കള്ളക്കേസും കോടതി വരാന്തകളിലെ അലച്ചിലും. ഒടുവില്‍ ചെങ്ങന്നൂര്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ ഒരു നീണ്ട ദുരിതപര്‍വ്വത്തിന് അന്ത്യമായിരിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ ചെങ്ങന്നൂര്‍ സ്വദേശി. 2013 ജനുവരി 31-നായിരുന്നു മോനി വര്‍ഗീസിന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം. കോട്ടയത്തുനിന്നും ഭാര്യപിതാവിന്റെ സഹോദരിക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു അദ്ദേഹം. മുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് മോനി കാര്‍ നിര്‍ത്തി. ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി, ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റയാളെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ആ വ്യക്തി മരിച്ചു. അതോടെ മോനിയുടെ കഷ്ടകാലവും തുടങ്ങി. സംഭവസ്ഥലത്തെത്തിയ പോലീസ് പരുഷമായാണ് സംസാരിച്ചതെന്ന് മോനി ഓര്‍ക്കുന്നു. സ്റ്റേഷനിലെത്തിച്ച ഇദ്ദേഹത്തിന്റെ ഫോണും വാച്ചും സ്വര്‍ണ്ണമോതിരവും ഊരിവാങ്ങി. 'വലിയ കേസിലാണ് അകപ്പെട്ടിരിക്കുന്നത്, അയ്യായിരം രൂപ തന്നാല്‍ വിടാം' എന്ന് പോലീസ് വാഗ്ദാനം ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച താന്‍ എന്തിന് പണം നല്‍കണമെന്ന് മോനി തിരിച്ചുചോദിച്ചതോടെ പോലീസുകാര്‍ പ്രകോപിതരാവുകയും മര്‍ദിക്കാന്‍ മുതിരുകയും ചെയ്തു. തുടര്‍ന്ന് മോനിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ് ചുമത്തി. കാല്‍നടയാത്രക്കാരനെ അലക്ഷ്യമായി കാറിടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ ആരോപണം. ഇതിനായി കൃത്രിമ തെളിവുകള്‍ ചമയ്ക്കുകയും മരിച്ചയാളുടെ സഹോദരനെപ്പോലും പോലീസ് കള്ളസാക്ഷിയായി അവതരിപ്പിക്കുകയും ചെയ്തു. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മോനി വര്‍ഗീസ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. നീതി വൈകിയെങ്കിലും സത്യം ജയിച്ചതിന്റെ ആശ്വാസത്തിലാണ് അദ്ദേഹമിപ്പോള്‍. എങ്കിലും തന്നെയും കുടുംബത്തെയും ഇത്രയും കാലം വേട്ടയാടിയ പോലീസുകാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ നിലവിലുള്ളപ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ചയുണ്ടായത്. ഒരു നിഷ്‌കളങ്കനായ മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി മാനസികമായും സാമ്പത്തികമായും തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതു സമൂഹത്തിലും സജീവമാണ്.

മറുനാടൻ മലയാളീ 16 Feb 2026 11:44 am

ശബരിമല യുവതീപ്രവേശനം : സുപ്രീംകോടതി ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ബഞ്ചിനെ ചീഫ് ജസ്റ്റീസ് തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വിഷയം വരുന്നതിനാല്‍ സര്‍ക്കാരിന് വാദം നിര്‍ണ്ണായകമാണ്. സര്‍ക്കാര്‍ ഒരു മാസത്തിനകം വാദം എഴുതി നല്‍കണം. ഏപ്രിലില്‍ തന്നെ വാദം അവസാനിപ്പിക്കണം. വാദിക്കാന്‍ മൂന്ന് ദിവസം അനുവദിക്കും. സമയം നീട്ടി നല്‍കണമെന്ന വാദം അംഗീകരിച്ചില്ല. ഈ കേസില്‍ അമിക്യസ് ക്യൂറിയായി കെ. പരമേശ്വറിനെ കോടതി തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാനത്തിലേക്ക് കേസ് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടിതിയില്‍ നിന്നും ഏതു ചോദ്യം ഉണ്ടായാലും സര്‍ക്കാരിന് മറുപടി നല്‍കേണ്ടി വരും. ഏപ്രില്‍ 7,8,9 തീയതികളിലായിരിക്കും വാദം കേള്‍ക്കുക. ഏപ്രില്‍ 14,15,16 തീയതികളില്‍ മറുവാദവും 22 ന് അവസാന വാദവും കേള്‍ക്കും. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ പ്രതികൂലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിവരം അറിയിക്കേണ്ടിവരും.

മംഗളം 16 Feb 2026 11:43 am

'മകന്‍റെ വിവാഹത്തിന് ആ താരങ്ങളൊന്നും വന്നില്ലേ'? നേരിടേണ്ടിവന്ന ചോദ്യത്തിന് മറുപടിയുമായി കണ്ണന്‍ സാഗര്‍

മകന്‍റെ വിവാഹ റിസപ്ഷനില്‍ താന്‍ നേരിടേണ്ടിവന്ന ചോദ്യങ്ങളെക്കുറിച്ച് കണ്ണന്‍ സാഗര്‍

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:39 am

ശിവരാത്രി എതിരേല്‍പ് ഘോഷയാത്രയ്ക്ക് ജമാഅത്ത് കമ്മിറ്റിയുടെ വരവേൽപ്, മാന്നാറിന്‍റെ മതമൈത്രിക്ക് മാതൃക

മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന എതിരേല്‍പ് ഘോഷയാത്രയ്ക്ക് മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി വരവേല്‍പ്പ് നല്‍കി

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:37 am

ശ്മശാനത്തില്‍ നിന്ന് സംസ്‌കാരം നടത്തിയ അഞ്ചു മൃതദേഹങ്ങള്‍ കാണാതായി

ഭുവനേശ്വര്‍: ഒഡീഷയിലെ ഭദ്രക് ജില്ലയിലെ മണിനാഥ്പുര്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ നിന്ന് സംസ്‌കാരം നടത്തിയ അഞ്ചു മൃതദേഹങ്ങള്‍ കാണാതായെന്ന് പരാതി. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മരിച്ചവരുടെ മൃതദേഹങ്ങളാണ് ശ്മശാനത്തില്‍ നിന്ന് കാണാതായതെന്ന് പോലിസ് വ്യക്തമാക്കി. അതേസമയം, ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതാകുന്നത് ഇതാദ്യമായല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും അന്നത്തെ പരാതികളില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും അവര്‍ ആരോപിച്ചു. 2025ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച രുക്മിണി സമലിന്റെ മൃതദേഹവും സംസ്‌കാരത്തിന് പിന്നാലെ കാണാതായിരുന്നുവെന്നാണ് ആരോപണം. സംസ്‌കാരത്തിന് പത്താം ദിവസം മകന്‍ ശ്മശാനത്തിലെത്തിയപ്പോഴാണ് കുഴിമാടം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും ഏകദേശം 200 മീറ്റര്‍ അകലെയായി അഴുകിയ മൃതദേഹാവശിഷ്ടങ്ങളും വസ്ത്രങ്ങളുടെ കഷണങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ പറഞ്ഞു. അന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

തേജസ് ന്യൂസ് 16 Feb 2026 11:36 am

ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: ആദ്യ ബലാല്‍സംംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരം പേരൂര്‍ക്കട അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലെ കര്‍ശന ഉപാധികള്‍ പാലിച്ചാണ് നടപടി. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ച കോടതി, ഇരുവരും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണെന്നും ഇതിനായുള്ള മരുന്ന് യുവതിയുടെ ആവശ്യപ്രകാരമാണ് രാഹുല്‍ എത്തിച്ചതെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ അത് ബലാല്‍സംഗമായി കണക്കാക്കാനാവില്ലെന്ന സുപ്രിംകോടതി ഉത്തരവും ജാമ്യം നല്‍കുന്നതില്‍ നിര്‍ണ്ണായകമായി.

തേജസ് ന്യൂസ് 16 Feb 2026 11:36 am

സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാർ: എംവി ഗോവിന്ദൻ മാസ്റ്റർ

സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാരെന്ന നിർണായക രാഷ്ട്രീയ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരും പാർട്ടിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നും അത് വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്നും പ്രതിസന്ധി ഉണ്ടാകണമെന്ന് മാധ്യമങ്ങൾ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനാധിപത്യ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു കക്ഷിയാണ്. എന്നാൽ പാർട്ടി മുന്നോട്ടുവയ്ക്കുന്ന […] The post സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാർ: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Feb 2026 11:33 am

'ഒന്നിലും താൽപ്പര്യമില്ല'; യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ അഞ്ച് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ കാലിഫോർണിയയിലെ അൻസ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ സാകേത് മറ്റുള്ളവരിൽ നിന്നും അകന്ന് ജീവിച്ചു, മാനസിക പ്രയാസം നേരിടുകയും ചെയ്തെന്ന് സഹമുറിയൻറെ വെളിപ്പെടുത്തൽ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:33 am

കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്; കുറേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, അതിന്റെ പേരിലല്ല ഇപ്പോൾ അറിയപ്പെടുന്നത്; തുറന്നുപറഞ്ഞ് കൂട്ടിക്കൽ ജയചന്ദ്രൻ

Koottickal Jayachandran reacts against the social media criticism. സോഷ്യൽ മീഡിയയിലൂടെ വൈറലാകാനോ പണം സമ്പാദിക്കാനോ തനിക്ക് താല്പര്യമില്ലെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ. ജീവിക്കാൻ ആവശ്യമായ സമ്പാദ്യം തനിക്കും ഭാര്യക്കും ഉണ്ടെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:32 am

ചിക്കൻ 65 റെസിപ്പി

ഒരു പാത്രത്തിൽ ഒരു സവാള ചെറുതായി അരിഞ്ഞത്, 1 വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , 2 പച്ച മുളക് അരിഞ്ഞത് , 1 / 4 കപ്പ് വീതം മല്ലില , പൊതിന ഇല അരിഞ്ഞത് , 2 തണ്ട് കറി വേപ്പില , ആവിശ്യത്തിന് ഉപ്പ് , എന്നിവ ചേർക്കുക .

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:30 am

ഇന്ന് നമുക്ക് ചില്ലി ബീഫ് ഉണ്ടാക്കിയാലോ ?

ബീഫ് 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി കൊള്ളൂ വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കി എടുക്കണം

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:30 am

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം

ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാം.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:28 am

എ സുരേഷിനെ പാര്‍ട്ടി പുറത്താക്കിയതാണെന്നും ചേര്‍ത്ത് നിര്‍ത്താന്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ എന്തു ചെയ്യുമെന്നും എം വി ഗോവിന്ദന്‍

പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സി പി എം വോട്ടില്‍ വിള്ളല്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു

സിറാജ് ലൈവ് 16 Feb 2026 11:28 am

പ്രശസ്ത പിന്നണി ഗായിക ഗീത പട്‌നായിക് അന്തരിച്ചു

ന്യൂഡല്‍ഹി : ഒഡിയ സംഗീത ലോകത്തെ അതുല്യ പ്രതിഭയും പ്രശസ്ത പിന്നണി ഗായികയുമായ ഗീത പട്‌നായിക് (73 )അന്തരിച്ചു. കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് കട്ടക്കിലെ വസതിയില്‍ മൃതദേഹം എത്തിച്ചതിനുശേഷം, സതി ചൗരയിലെ ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തും.

തേജസ് ന്യൂസ് 16 Feb 2026 11:28 am

സ്വർണവില ഇടിഞ്ഞു, പ്രതീക്ഷയിൽ ഉപഭോക്താക്കളും നിക്ഷേപകരും

വെള്ളിയാഴ്ച സ്വർണവില ഉയർന്നതും നിക്ഷേപകർ ലാഭം എടുത്തതുമാണ് ഇന്ന് സ്വർണവില കുറയാനുള്ള പ്രധാന കാരണം.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:26 am

കടംപള്ളിക്ക് കാണാനായില്ല, കെ.സി കണ്ടു, കൈയും കൊടുത്തു; പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും

തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. The post കടംപള്ളിക്ക് കാണാനായില്ല, കെ.സി കണ്ടു, കൈയും കൊടുത്തു; പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 11:22 am

പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു

തിരുവനന്തപുരം: പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. സ്‌റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലാണ് തീ പടര്‍ന്നത്. പോലിസ് സ്‌റ്റേഷനിലെ ശുചീകരണ ജോലിക്കാര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെയാണ് തീ വാഹനങ്ങളിലേക്ക് പടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നാലെ അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഭാഗവും കത്തി നശിച്ചതായി പോലിസ് അറിയിച്ചു. അപകടങ്ങളില്‍പ്പെട്ടതും മോഷണക്കേസുകളില്‍ പിടിച്ചെടുത്തതുമായ വാഹനങ്ങളുമാണ് കൂടുതലും നശിച്ചതെന്നും വ്യക്തമാക്കി.

തേജസ് ന്യൂസ് 16 Feb 2026 11:21 am

മാളില്‍ 'എസ് എഫ് ഐ'യെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വല്ലിന്‍; നെട്ടയത്തെ അപകടമുണ്ടാക്കിയ മദ്യപാനി; ഡിജെ പാര്‍ട്ടിയിലെ പൊതിരെ തല്ലും; അച്ഛന്റെ മരണത്തിലൂടെ കിട്ടിയ ജോലി മകന് നഷ്ടമാകുമോ? മിഥുന്‍ റോയിയെ സസ്‌പെന്റ് ചെയ്യാന്‍ അണിയറയില്‍ നീക്കം; സഖാക്കള്‍ രണ്ടും കല്‍പ്പിച്ച് തന്നെ

തിരുവനന്തപുരം: ട്രാവന്‍കൂര്‍ മാളില്‍ എസ് എഫ് ഐക്കാരുടെ അടികൊണ്ട സിവില്‍ പൊലീസ് ഓഫിസറായ മിഥുന്‍ റോയിയ്‌ക്കെതിരെ നടപടി വരും. മിഥുന്‍ റോയിയ്‌ക്കെതിരെ മൂന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ മൂന്നിലും മിഥുന് വീഴ്ച വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മിഥുനെതിരെ നടപടി വേണമെന്ന് ആവശ്യം സിപിഎമ്മില്‍ സജീവമാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചേക്കും. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് മിഥുന് പോലീസില്‍ ജോലി കിട്ടിയത്. മാളിലെ അടിപിടിക്കേസില്‍ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാര്‍ട്ടിയിലെ ലാത്തിച്ചാര്‍ജില്‍ നടപടി വന്നേക്കുമെന്നാണ് സൂചന. സംഭവത്തിനു ശേഷം മെഡിക്കല്‍ അവധിയിലായിരുന്നു മിഥുന്‍. രണ്ടു ദിവസം മുമ്പ് ഡ്യൂട്ടിക്ക് കയറിയെങ്കിലും വീണ്ടും അവധി എടുത്തുവെന്നാണ് സൂചന. ഈ അവധിയുടെ സാധ്യതകളും പരിശോധനാ വിധേയമാക്കും. സംഭവത്തിന്റെ റിപ്പോര്‍ട്ടും ദൃശ്യങ്ങളും സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ രഹസ്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുന്‍പ്, ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അന്നത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിനെതിരെ പേട്ട പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതു ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേട്ട സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മിഥുന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഈ വിഡിയോ ചൂണ്ടിക്കാട്ടി മിഥുനെതിരെ എസ്എഫ്‌ഐ അന്നു പരാതി നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ കാര്‍ അപകടവുമായി ബന്ധപ്പെട്ട് 2024 ഏപ്രിലില്‍ മിഥുനെയും കുടുംബത്തെയും വീട് കയറി 12 അംഗ സംഘം ആക്രമിച്ചതിനും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിഥുന്‍ മദ്യപിച്ച് വാഹനമോടിച്ച് പ്രശ്‌നമുണ്ടാക്കിയെന്നാണ് ആരോപണം. ഇതും വകുപ്പു തല നടപടിയ്ക്ക് കാരണമാകും. മിഥുനെ സസ്‌പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പുതുവര്‍ഷത്തിലെ ഡിജെ പാര്‍ട്ടിക്കിടെ ലാത്തികൊണ്ടടിച്ചതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാളില്‍വച്ച് മിഥുനെ മര്‍ദിച്ചത്. മിഥുനെതിരെ കേസെടുത്തത് വിവാദമായിരുന്നു. ഇതോടെ, സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ 2 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുര്‍ജിത്(19), വിനയ് പ്രകാശ്(23) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം ലഭിച്ചു. മിഥുന്‍ റോയിയുടെ പശ്ചാത്തലം കോണ്‍ഗ്രസിന്റേതാണ്. 2024ല്‍ റോഡിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പോലീസുകാരനെയും കുടുംബത്തെയും വീടുകയറി ഒരുസംഘം ആക്രമിച്ചുവെന്ന വാര്‍ത്ത വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. ഇതിലെ പരാതിക്കാരനാണ് മിഥുന്‍. എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ നെട്ടയം മലമുകള്‍ രാജീരംഗില്‍ മിഥുന്‍, സഹോദരന്‍ അമല്‍റോയ്, മാതാവ് രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്ന് മിഥുന്‍ ഓടിച്ചിരുന്ന കാര്‍ നെട്ടയത്ത് വെച്ച് അജി എന്നയാളെ ഇടിക്കാന്‍ ശ്രമിച്ചതായും ഇവര്‍ തമ്മില്‍ സ്ഥലത്ത് തര്‍ക്കമുണ്ടായതായും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെ ഒരു സംഘമെത്തി മിഥുന്റെ വീട്ടില്‍ അക്രമം നടത്തിയെന്നായിരുന്നു പരാതി. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മിഥുന്‍, സഹോദരന്‍ അമല്‍, മാതാവ് രാജി എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച മോനിഷയ്ക്കും പരിക്കേറ്റു. അക്രമികള്‍ വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് തകര്‍ക്കാന്‍ ശ്രമം നടത്തിയതായും പറയുന്നു. നാട്ടുകാര്‍ എത്തിയതോടെയാണ് അക്രമിസംഘം തിരികെപ്പോയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് നെട്ടയത്ത് നാട്ടുകാര്‍ മിഥുനെതിരെ തിരിഞ്ഞിരുന്നു. നെട്ടയത്തെ പൗരസമിതി ഫ്‌ളക്‌സ് അടക്കം വച്ചിരുന്നു. ഇതെല്ലാം വീണ്ടും ചര്‍ച്ചയാക്കുകയാണ് സൈബര്‍ സഖാക്കള്‍. ഈ കേസുകളെല്ലാം മിഥുന് എതിരായി മാറുകയും ചെയ്യും. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ടതിന് തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി എടുത്തിരുന്നു. 2023ലായിരുന്നു ഈ സംഭവം. അന്ന് എസ്.ഐമാരായ എസ്.അസീം, എം.അഭിലാഷ്, എം.മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് സ്ഥലം മാറ്റിയതിന് പിന്നാലെ വകുപ്പുതല അന്വേഷണവും ഏര്‍പ്പെടുത്തിയത്. രണ്ട് എസ്.ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എ.ആര്‍ ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്. അന്ന് വാഹനപരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐയുടെ വഞ്ചിയൂര്‍ ബ്ലോക്ക് ട്രഷറായിട്ടുള്ള എം.നിതീഷ് ഹെല്‍മറ്റ് ധരിക്കാതെ എത്തിയത്. ഗതാഗതനിയമം ലംഘിച്ചത് പിഴയൊടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.താന്‍ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണെയാണെന്നും അത്യാവശ്യമായി ഒരിടത്തേക്ക് പോകണമെന്നും നിതീഷ് പറഞ്ഞു. എന്നാല്‍ പിഴ ഒടുക്കണമെന്ന് പൊലീസ് നിര്‍ബന്ധിച്ചു.ഇത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലേക്കും കടന്നു. പിഴയിട്ടതിന് പിന്നാലെ പൊലീസുകാര്‍ മണല്‍ മാഫിയല്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎഫ്‌ഐ നേതാവ് എം.നിതീഷ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിതീഷ് സ്ഥലത്ത് നിന്ന് പോകുകയും വൈകിട്ട് സി.പി.എം പ്രവര്‍ത്തകരെ കൂട്ടി പേട്ട സ്റ്റേഷനിലെത്തി. ഇവിടെ വെച്ച് എസ്.ഐമാര്‍ സഞ്ചരിച്ച ജീപ്പ് തടയുകയും പൊലീസുകാരുമായി വാക്കേറ്റവും നടന്നു. സംഘര്‍ഷം കനത്തതോടെ ലാത്തി വീശിയാണ് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചത്. തുടര്‍ന്ന് വി.ജോയ് എം.എല്‍.എയും പൊലീസ് സ്റ്റേഷനിലെത്തി. ഇത് അന്ന് വലിയ വിവാദമായിരുന്നു.

മറുനാടൻ മലയാളീ 16 Feb 2026 11:21 am

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ചു; യുവാവ് അറസ്റ്റില്‍

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ച്‌ യുവാവ്. കോഴിക്കോട് മുക്കത്ത് ഇന്ന് രാവിലെയാണ് സംഭവം.പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ്‌ ആണ് തീവച്ചത്. സംഭവത്തില്‍ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:20 am

ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ഗുണങ്ങളിതാണ്

ഫെബ്രുവരി 16 ദേശീയ ബദാം ദിനമായി ആചരിക്കുന്നു. ദിവസവും നാലോ അഞ്ചോ ബദാം കുതിർത്ത് കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:19 am

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് ജാമ്യം

ന്യൂഡല്‍ഹി:  എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇഡി അന്വേഷണത്തിനിടെ 2025 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.  വഖഫ് നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാര്‍ത്ഥ് സിംഗ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

തേജസ് ന്യൂസ് 16 Feb 2026 11:19 am

ചാഞ്ചാട്ടം മുതലാക്കി ഉപഭോക്താക്കള്‍, കൂട്ടത്തോടെ ജ്വല്ലറിയിലേക്ക്.. സ്വര്‍ണം വാങ്ങിക്കൂട്ടുന്നു!

ന്യൂഡല്‍ഹി: സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം ഇന്ത്യന്‍ ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല എന്ന് ടൈറ്റന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ അജോയ് ചൗള. ഓഹരി നിക്ഷേപകരെപ്പോലെ തന്നെ, വിലയിലെ തിരുത്തലുകളെ വിപണിയിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങളായി ഉപഭോക്താക്കള്‍ കൂടുതലായി കണക്കാക്കുന്നുവെന്ന് അജോയ് ചൗള ചൂണ്ടിക്കാട്ടി. ആര്‍ക്കും ലഭിക്കാത്ത സൗഭാഗ്യങ്ങള്‍ നിങ്ങളിലേക്ക്! രാഹുവും കേതുവും ഒന്നിച്ചനുഗ്രഹിക്കും; ഈ രാശിക്കാരാണോ? 'വിലക്കയറ്റം

ഒന്നു ഇന്ത്യ 16 Feb 2026 11:14 am

ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാം, ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകുക ചീഫ് ജസ്റ്റിസ്

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകുന്നത് ചീഫ് ജസ്റ്റിസ് ആയിരിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:13 am

'സീനിയര്‍ താരങ്ങളെ പുറത്തിരുത്തണം'; പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഷാഹിദ് അഫ്രീദി

ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ സീനിയർ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ നായകൻ ഷാഹിദ് അഫ്രീദി.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:12 am

റൊണാള്‍ഡോറിട്ടേണ്‍സ്

റിയാദ്: പ്രതിഷേധ സമരം അവസാനിപ്പിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ തിരിച്ചെത്തി. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്‌സിക്കുവേണ്ടി അല്‍ ഫത്തേഹ് എഫ്‌സിക്ക് എതിരായ മത്സരത്തിലൂടെയാണ് സിആര്‍7ന്‍റെ തിരിച്ചുവരവ്. ഗോള്‍ നേട്ടത്തോടെയാണ് റൊണാള്‍ഡോ തന്‍റെ തിരിച്ചുവരവ് ആഘോഷിച്ചത്. 18-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസര്‍ എഫ്‌സി ലീഡ് സ്വന്തമാക്കി. എയ്മന്‍ യാഹിയയിലൂടെ (78) അല്‍ നസര്‍ ലീഡ് ഉയര്‍ത്തി. ഫത്തേഹിന് എതിരായ എവേ പോരാട്ടത്തില്‍ 2-0ന്‍റെ ജയം സ്വന്തമാക്കിയ അല്‍ നസര്‍ എഫ്‌സി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ ഹിലാല്‍ എഫ്‌സിയാണ് (53 പോയിന്‍റ്) ഒന്നാമത്. അല്‍ നസറിന് 52 പോയിന്‍റുണ്ട്. അല്‍ നസര്‍ എഫ്‌സിയുടെ മൂന്നു മത്സരങ്ങളില്‍നിന്നു വിട്ടുനിന്നശേഷമാണ് റൊണാള്‍ഡോ തിരിച്ചെത്തിയത്. സൗദി പ്രൊ ലീഗില്‍ രണ്ടും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഒരു… The post റൊണാള്‍ഡോറിട്ടേണ്‍സ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 11:10 am

ലോകഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ പ്രബീഷിന് ജന്മനാട് സ്വീകരണമൊരുക്കി

അബുദാബിയിൽ വച്ച് നടന്ന ഓപ്പൺ മാസ്റ്റേഴ്സ് ഗെയിം അബുദാബി -2026 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ പ്രബിഷിന് പൗരസമിതി കാപ്പാടിന്റെ നേതൃത്വത്തിൽ കായിപീടിക പരിസരത്തുനിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു .

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:10 am

കോളോറെക്ടൽ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

വന്‍കുടലിന്‍റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്ന് പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:08 am

'കുറേ കാലം ഗന്ധം തിരിച്ചറിയില്ലായിരുന്നു, ഇപ്പോൾ കിട്ടി തുടങ്ങിയിട്ടുണ്ട്..'; തുറന്നുപറഞ്ഞ് മമ്മൂട്ടി

തനിക്ക് കുറേക്കാലം ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ അത് തിരികെ ലഭിച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി. Mammotty talks about his loss of smell disabilty.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:08 am

ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞു;ഉത്തര്‍ പ്രദേശില്‍ എസ്പി നേതാവിന് ദാരുണാന്ത്യം

ലഖ്‌നൗ: ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ലാല്‍ ബഹാദൂര്‍ യാദവ് കൊല്ലപ്പെട്ടു. പ്രതാപ്ഗഡില്‍ ലാല്‍ ബഹാദൂര്‍ യാദവിന്റെ വസതിക്ക് 500 മീറ്റര്‍ മാത്രം മാറി ഞായറാഴ്ചയായിരുന്നു അപകടം. പ്രതാപ്ഗഡില്‍ നിന്നും ബാബുഗഡിലേക്കുള്ള യാത്രയ്ക്കിടെ നേതാവ് സഞ്ചരിച്ച കാറിന് മുകളിലേക്ക് ഭാരത് പെട്രോളിയം പമ്പിന്റെ ഹൈമാസ്റ്റ് പോസ്റ്റ് പതിക്കുകയായിരുന്നു. 65 മീറ്റര്‍ ഉയരമുള്ളതും നാല്‍പത് ക്വിന്റലില്‍ അധികം ഭാരമുള്ളതുമായ പോസ്റ്റാണ് അപകടം ഉണ്ടാക്കിയത്. ഭീമന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ക്രെയിനുമായി ബന്ധിപ്പിച്ച ചങ്ങല പൊട്ടിയായിരുന്നു അപകടം ഉണ്ടായത്. തകര്‍ന്ന കാര്‍വെട്ടിപ്പൊളിച്ചാണ് ലാല്‍ ബഹാദൂര്‍ യാദവിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊതുമരാമത്ത് വകുപ്പിന്റെ കോണ്‍ട്രാക്ടറാറും മദ്യ വ്യവസായിയുമായ ലാല്‍ ബഹാദൂര്‍ യാദവ് സമാജ് വാദി പാര്‍ട്ടിയുടെ മേഖലയിലെ പ്രാദേശിക നേതാക്കളില്‍ ഒരാളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

മംഗളം 16 Feb 2026 11:05 am

പാഷൻ ഫ്രൂട്ടും കിവിയും ചേർന്ന കിടിലൻ ഹെൽത്തി സ്മൂത്തി

പാഷൻ ഫ്രൂട്ടും കിവിയും ചേർന്ന കിടിലൻ ഹെൽത്തി സ്മൂത്തി

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:00 am

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച, ഫാര്‍മസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍. ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:59 am

കോവിഡ് നഷ്ടഭാരം യാത്രക്കാരില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉയര്‍ന്ന യൂസര്‍ ഫീ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ നിന്ന് ഉയര്‍ന്ന യൂസര്‍ ഡെവലപ്‌മെന്റ് ഫീ (യൂസര്‍ ഫീ) ഈടാക്കുന്നതിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നടപടികള്‍ കാരണമാണ്. കോവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് ഈ അധികഭാരം യാത്രക്കാരില്‍ ചുമത്തുന്നത്. കോവിഡ് നഷ്ടം നികത്തുന്നതിനായി വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്ത അദാനിയില്‍ നിന്ന് 2024ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി 902 കോടി രൂപ അധികമായി ഈടാക്കിയിരുന്നു. ഈ തുക യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ആയി പിരിച്ചെടുക്കാന്‍ അദാനിക്ക് അനുമതി നല്‍കിയതോടെയാണ് നിരക്കുകള്‍ വര്‍ധിച്ചത്. ഇതോടെ കോവിഡ് കാലത്തെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും പരോക്ഷമായി യാത്രക്കാരുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 4,50,090 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി സഞ്ചരിച്ചത്. പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഏകദേശം 15,000 ആണ്. കഴിഞ്ഞ വര്‍ഷം യൂസര്‍ ഫീ ഇനത്തില്‍ അദാനിക്ക് ലഭിച്ചത് 383.26 കോടി രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന യൂസര്‍ ഫീകളില്‍ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലേതെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ നിരക്കുകള്‍ പ്രകാരം, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ 1,540 രൂപയും ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും അധിക ഫീ നല്‍കണം. എത്തിച്ചേരുന്ന വിദേശ യാത്രക്കാര്‍ക്ക് 660 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 330 രൂപയും ഈടാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് കൈമാറിയിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

തേജസ് ന്യൂസ് 16 Feb 2026 10:57 am

ചോദ്യം ചെയ്യലിന് ഹാജരായി രാഹുല്‍, അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ 4 മണിവരെ ചോദ്യം ചെയ്യൽ; നടപടി ആദ്യ ബലാത്സംഗ കേസില്‍

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:56 am

പിആർ പാളി, `എം വി ഗോവിന്ദന് കൊടുത്തത് പെന്‍ഷന്‍ പണമല്ല'; വീഡിയോ എടുക്കാൻ വേണ്ടി തന്നതെന്ന് മൊയ്തീൻ

എംവി ഗോവിന്ദന് വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങൾ. പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്ദീൻ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:56 am

സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് എതിരെ തിരുവല്ലയില്‍ പോസ്റ്റര്‍; സേവ് സിപിഎം എന്ന പേരിലെ പോസ്റ്റര്‍ ചര്‍ച്ചകളില്‍

തിരുവല്ല : സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് എതിരെ തിരുവല്ലയില്‍ പോസ്റ്റര്‍. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തായാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമന കോഴയിലും, പിഎസ്സി അഴിമതിയിലും ഏരിയ കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയ കള്ളന്‍ പ്രകാശ് ബാബുവിനെ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആക്കിയ രാജു എബ്രഹാമിനെ പുറത്താക്കുക, അര്‍ബന്‍ ബാങ്ക് കൊള്ളക്കാരന്‍ സനല്‍കുമാറിന്റെ ശിഷ്യനും ദേവസ്വം ബോര്‍ഡ് നിയമന കോഴ നടത്തി ലക്ഷങ്ങള്‍ തട്ടിയ കള്ളന്‍ പ്രകാശ് ബാബുവിനെ ലോക്കല്‍ സെക്രട്ടറി ആക്കിയ നടപടി റദ്ദ് ചെയ്യുക, അഴിമതിക്കാരനും ഗുണ്ടാ മാഫിയ ഒത്താശക്കാരനും ആയ പരുമല ലോക്കല്‍ സെക്രട്ടറി ഷിബു വര്‍ഗീസിന് പ്രമോഷന്‍ നല്‍കി തിരുവല്ല ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടി റദ്ദ് ചെയ്യുക, പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് ഉടന്‍തന്നെ ഇടപെടുക, ഗോവിന്ദന്‍ മാഷ് പത്തനംതിട്ടയിലേക്ക് വരിക, തിരുവല്ലയിലെ പാര്‍ട്ടിയെ സംരക്ഷിക്കുക തുടങ്ങിയ വരികളാണ് പോസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മറുനാടൻ മലയാളീ 16 Feb 2026 10:55 am

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന; മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

മണി ശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിലില്ലെന്നും പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ വാക്കുകള്‍ക്ക് മറുപടി പറയാനില്ലെന്നും പ്രതികരണം

സിറാജ് ലൈവ് 16 Feb 2026 10:53 am

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

പ്രേം കുമാറിന് പിന്നാലെയാണ് നടൻ ജയൻ ചേർത്തലയും കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:52 am

അഴീക്കോട് മണ്ഡലത്തിൽ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

അഴീക്കോട് മണ്ഡലത്തിലെ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം അന്തിപ്പച്ചയുടെ ഫ്ലാഗ് ഓഫ് കെ.വി സുമേഷ് എം എൽ എ നിർവഹിച്ചു.റിട്ട. അധ്യാപിക എസ് ഗീതയ്ക്ക് നൽകി എം.എൽ.എ ആദ്യ വിൽപന നടത്തി.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:50 am

മാവും ചാലിൽ എക്സൈസ് റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി

മാവുംചാൽ തോട്ടുചാലിൽ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് റെയ്ഡിൽ പിടികൂടി.ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ കരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് ഭൂമിയിൽവെച്ച് 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:49 am

'ദാനം ചെയ്ത അവയവം ഘടിപ്പിക്കാൻ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, പണം വ്യാജന്മാർക്ക് നൽകരുത്'; ആലിന്‍റെ മുത്തച്ഛൻ

പത്തനംതിട്ട: ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്റെ മുത്തച്ഛന്‍ റെജി സാമുവല്‍. എല്ലാവരും ഒന്നിച്ച് നിന്നപ്പോള്‍ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടെന്ന് റെജി സാമുവല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാരോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ തങ്ങളോ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവല്‍ പറഞ്ഞു. ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പിന്തുണ അറിയിച്ചിരുന്നു. ഗവണ്‍മെന്റ് പണം ആവശ്യപ്പെടുകയല്ല. പണം മുടക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍ ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ ആരും ഒരു രൂപ പോലും കൊടുക്കരുതെന്നാണ് പറയാനുള്ളതെന്നും റെജി സാമുവല്‍ പറഞ്ഞു.

മംഗളം 16 Feb 2026 10:48 am

തെരച്ചിലുകൾ വിഫലം: കലിഫോര്‍ണിയയിൽ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍

കലിഫോര്‍ണിയ: കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ ബെര്‍ക്ക്‌ലിയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളികുലാര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്. ഈ മാസം ഒന്പതിനാണ് സാകേതിനെ കാണാതായത്. മൃതദേഹം കണ്ടെടുത്ത വിവരം സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കര്‍ണാടക സ്വദേശിയായ സാകേത് ഐഐടി മദ്രാസില്‍നിന്ന് കെമിക്കല്‍ എൻജിനിയറിംഗില്‍ ബിടെക് നേടി. യുസി ബെര്‍ക്ക്‌ലിയില്‍, കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. സാകേതിന്‍റെ റൂംമേറ്റാണ് കാണാതായ വിവരം പോലീസില്‍ അറിയിച്ചത്. The post തെരച്ചിലുകൾ വിഫലം: കലിഫോര്‍ണിയയിൽ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 10:47 am

സംസ്ഥാനത്ത് യുവി സൂചികയില്‍ മുന്നറിയിപ്പ്; മൂന്നാറില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന യുവി സൂചിക (8) മൂന്നാറില്‍ രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. പകല്‍ 10 മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയങ്ങളില്‍ യുവി സൂചിക ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം കൂടുതല്‍ നേരം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായി ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും പ്രവര്‍ത്തിക്കുന്ന മന്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മനേത്ര രോഗികളായവര്‍, കാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണ്. യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും സാധാരണയായി യുവി സൂചിക ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ആ മേഖലകളില്‍ താമസിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

തേജസ് ന്യൂസ് 16 Feb 2026 10:47 am

വെങ്ങര ഹിന്ദു എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കണ്ടമ്പേത്ത് കല്യാണി നിര്യാതയായി

വെങ്ങര ഹിന്ദു എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക കണ്ടമ്പേത്ത് കല്യാണി (78 )നിര്യാതയായി. ഭർത്താവ്. പരേതനായ കുന്നുമ്മൽ പുതിയ വീട്ടിൽ പദ്മനാഭൻ. മക്കൾ .രേഖ, പ്രേജിത്. മരുമക്കൾ

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:45 am

പ്രേംകുമാറിന്റെ വീട്ടില്‍ പ്രതീക്ഷിച്ചത് കോണ്‍ഗ്രസ് നേതാക്കളെ; പക്ഷേ, കണ്ടത് മറ്റൊരാള്‍, ഒടുവില്‍ ട്വിസ്റ്റ്

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ ഇദ്ദേവുമായി ചര്‍ച്ച നടത്തി. ഇടതുപക്ഷത്തിനോട് ചേര്‍ന്ന് മുന്നോട്ട് പോയിരുന്ന പ്രേംകുമാറിന് സിപിഎം തന്നെ അപമാനിച്ചു എന്ന നിലപാടാണുള്ളത്. ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കിയ ശേഷം ഒരാള്‍ പോലും വിളിച്ചില്ല എന്നാണ് പ്രേംകുമാര്‍ പറയുന്നത്. സ്വര്‍ണം ഇന്നു വാങ്ങുന്നുണ്ടോ;

ഒന്നു ഇന്ത്യ 16 Feb 2026 10:45 am

പോലീസ് സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പു ചവറുകള്‍ കത്തിക്കുന്നതിനിടയിലാണ് വാഹനത്തില്‍ തീ പിടിച്ചത്; പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പിടിച്ച് ഇട്ടിരുന്ന വണ്ടികള്‍ കത്തി നശിച്ചു

തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പിടിച്ച് ഇട്ടിരുന്ന വണ്ടികള്‍ കത്തി നശിച്ചു. ഇന്ന് 8.15 ഓടെയാണ് സംഭവം. നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണക്കുന്നു. പാങ്ങോട് പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഈ വാഹനങ്ങള്‍ ഇട്ടിരുന്നത്. പോലീസ് സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പു ചവറുകള്‍ കത്തിക്കുന്നതിനിടയിലാണ് വാഹനത്തില്‍ തീ പിടിച്ചത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതില്‍ ഏറെയും.

മറുനാടൻ മലയാളീ 16 Feb 2026 10:42 am

വീടിന് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്; അള്‍ട്രാവയലറ്റ് രശ്‌മികള്‍ക്കെതിരെ ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തില്‍ ചൂട് വര്‍ധിക്കുകയാണ്, ഒപ്പം അള്‍ട്രാവയലറ്റ് രശ്‌മികളും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ ചില സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്. പുറംജോലികള്‍ ചെയ്യുന്നവരടക്കം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വിശദമായി.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:41 am

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 53കാരൻ മരിച്ചു

കുട്ടമ്മശ്ശേരി പന്തലമാവുങ്കൽ കവലയിലുള്ള ഫുട്ബോൾ ടർഫിൽ ശനിയാഴ്ച രാത്രി ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:39 am

സി പി എം പുറത്താക്കിയ വി എസിന്റെ പി എ മലമ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും

പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുത്തേക്കും

സിറാജ് ലൈവ് 16 Feb 2026 10:38 am

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രം തകർത്തു

നിയന്ത്രണം വിട്ട കാർ റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:38 am

സൗദിയിലെ വിദേശ വീട്ടുജോലിക്കാർക്ക് പുതിയ നിയമം, ജോലി നിർത്തിയാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം

സൗദി അറേബ്യയിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന വീട്ടുജോലിക്കാർക്ക് പദവി നിയമവിധേയമാക്കാൻ 60 ദിവസത്തെ സമയപരിധി അനുവദിച്ച് മാനവ വിഭവശേഷി മന്ത്രാലയം പുതിയ നിയമം പ്രഖ്യാപിച്ചു. രണ്ട് വർഷത്തിൽ താഴെ സർവീസുള്ളവർ രാജ്യം വിടണം.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:37 am

'പാകിസ്ഥാൻ ലോകത്തിലെ ഏക സമ്പന്ന രാജ്യമാകും': പ്രസ്ഥാവനയ്ക്ക് പിന്നാലെ എയറിലായി പാക് സെനറ്റർ

2026 നവംബറോടെ പാകിസ്ഥാൻ ലോകത്തിലെ ഏക സമ്പന്ന രാഷ്ട്രമാകുമെന്ന് പാക് സെനറ്റർ ഫൈസൽ റാസ അബിദി പ്രവചിച്ചു. പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിൻ്റെ ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കി.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:36 am

ശബരിമല സ്വര്‍ണ്ണമോഷണം: ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നും നഷ്ടമായത് ഒരുകിലോ 700 ഗ്രാം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ ആകെ നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണ്ണമെന്ന് നിഗമനം. ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായ സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ എസ്‌ഐടി വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായതെന്നാണ് കരുതുന്നത്. ജംഷഡ്പൂരിലെ നാഷണല്‍ ലാബില്‍ നിന്നുള്ള ഫലംകൂടി വരാന്‍ ബാക്കിയുണ്ട്. ജംഷഡ്പൂരിലെ ലാബില്‍ നിന്നും അറിയേണ്ട കാര്യങ്ങള്‍ പ്രത്യേക ചോദ്യാവലിയാക്കി നല്‍കും. ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ ഫലം കൂടുതല്‍ നിര്‍ണ്ണായകമാകും. ഇതുകൂടി കണക്കാക്കിയ ശേഷമായിരിക്കും കൃത്യമായ കണക്ക് എസ്‌ഐടി കോടതിയെ അറിയിക്കുക. അതേസമയം 900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍ ഉടമയുടെ മൊഴി. കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണപ്പാളി സാമ്പിളുകള്‍ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും. പരിശോധനക്ക് അയക്കേണ്ട ലാബിന്റെ വിവരങ്ങള്‍ പിന്നീട് ഹാജരാക്കും.

മംഗളം 16 Feb 2026 10:36 am

കാണാനെത്തുന്ന സിപിഎം നേതാക്കൾക്ക് പിടികൊടുക്കാതെ പ്രേംകുമാർ; കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥി?

കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രേംകുമാർ മത്സരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പ്രേംകുമാറുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തി വരികയാണ്. മാന്യതയില്ലാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് ഇറക്കി വിട്ടതിൽ അദ്ദേഹം പ്രകോപിതനാണ്.

സമയം 16 Feb 2026 10:36 am

അടിവാരത്ത് വാടാ കാണിച്ച് തരാം, ബസ് ഗുഡ്സ് ഓട്ടോയിൽ തട്ടിയതിന് ഭീഷണി; വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം, കേസെടുത്തു

കാറിൽ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ബസ് തടഞ്ഞു നർത്തി ഒരു സംഘം അകത്ത് കയറി വിനോദ യാത്ര സംഘത്തെയടക്കം മർദിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:35 am

പോലിസ് സേനയ്ക്കുള്ള പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടംഘട്ടമായി മാറ്റിസ്ഥാപിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ വാഹനങ്ങള്‍ സേനയ്ക്ക് കൈമാറുന്നത്. ഇന്ന് രാവിലെ 11.45ന് എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ഉള്‍പ്പെടെ ഉന്നത പോലിസുദ്യോഗസ്ഥര്‍ പങ്കെടുക്കും.

തേജസ് ന്യൂസ് 16 Feb 2026 10:34 am

'മൂന്നരവർഷം മുമ്പ് കെയർഹോമിൽ വച്ച് പരിചയം..'; ഗായത്രിക്ക് വരൻ ഇംഗ്ലണ്ടിൽ നിന്ന്

Actress Gayathri Gopi about talks about her partner. നടിയും സോഷ്യൽ മീഡിയ താരവുമായ ഗായത്രി ഗോപി വിവാഹിതയായി. മൂന്ന് വർഷം മുൻപ് ഒരു കെയർ ഹോമിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേതും പ്രണയവിവാഹമാണ്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:33 am

ദീര്‍ഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ ശുചിത്വം ഉറപ്പുവരുത്താൻ പദ്ധതി

ദീർഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ ശുചിത്വം ഉറപ്പാക്കാൻ പുതിയ പദ്ധതി അവതരിപ്പിച്ചു റെയില്‍വേ.ജനറല്‍ കോച്ചുകളില്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളുടെ നിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പ്രൊഫഷണല്‍ ടീമുകളെ വിന്യസിക്കാനാണ് തീരുമാനം. ഇ

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:32 am

ആറില്‍ നാലിലും സംപൂജ്യന്‍: ഇടിവെട്ട് ഓപ്പണര്‍ക്ക് തിളങ്ങാന്‍ കഴിയുന്നില്ല: അഭിഷേക് ശര്‍മയുടെ ഫോമില്‍ ഇന്ത്യയ്ക്ക് ആശങ്ക: ആങ്കര്‍ റോള്‍ ഏറ്റെടുത്ത് ഇഷാന്‍ കിഷന്‍: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങും അങ്ങോട്ട് ശരിയാകുന്നില്ല

മുംബൈ: ഇന്ത്യയുടെ ഇടിവെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമില്‍ ടീമിന് ആശങ്ക. കഴിഞ്ഞ ആറ് ഇന്നിങ്സുകളില്‍ നാലിലും അഭിഷേക് ശര്‍മ്മ പൂജ്യത്തിന് പുറത്തായി. ഇതില്‍ മൂന്നെണ്ണം 'ഗോള്‍ഡന്‍ ഡക്ക്' ആയിരുന്നു. 2026 ട്വന്റി20 ലോകകപ്പില്‍ താരം കളിച്ച രണ്ട് ഇന്നിങ്സുകളിലു പൂജ്യത്തിനാണ് പുറത്തായത്. താരതമ്യേനെ ദുര്‍ബലരായ യുഎസ്എ, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് ശര്‍മ ഗോള്‍ഡന്‍ ഡക്കായത്. ഇതോടെ ആശിഷ് നെഹ്റ, ബംഗ്ലാദേശ് താരം ഇമ്രുള്‍ കെയ്സ് എന്നിവര്‍ക്ക് പിന്നാലെ ലോകകപ്പിലെ ആദ്യ രണ്ട് ഇന്നിങ്സുകളിലും ഡക്കാകുന്ന മൂന്നാമത്തെ താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡും താരം സ്വന്തമാക്കി. 0, 68 നോട്ടൗട്ട്, 0,30,0,0 എന്നിങ്ങനെയാണ് കഴിഞ്ഞ ആറു മത്സരങ്ങളില്‍ അഭിഷേകിന്റെ സ്‌കോര്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം നമീബിയയ്ക്കെതിരായ മത്സരം അഭിഷേകിന് നഷ്ടമായിരുന്നു. അതിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തിലാണ് പാക്കിസ്ഥാനെതിരേ നിരാശാജനകമായ പ്രകടനം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും താരത്തിന്റെ ഫോം അസ്ഥിരമായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അരസെഞ്ച്വറി നേടിയ അഭിഷേക് പക്ഷേ, രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി. മൂന്നാം മത്സരത്തില്‍ വീണ്ടും അര്‍ധസെഞ്ച്വറി നേടി കരുത്ത് കാട്ടി. നാലാം മത്സരത്തില്‍ വീണ്ടും ഗോള്‍ഡന്‍ ഡക്ക്. തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തില്‍ 26 പന്തില്‍ 30 റണ്‍സ് നേടി കരുത്ത് തെളിയിച്ചു. സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതാണ് അഭിഷേകിന്റെ പ്രശ്നം. ഇന്നലെ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ തന്ത്രമാണ് അഭിഷേകിനെ വീഴ്ത്തിയത്. സാധാരണ പേസര്‍മാര്‍ എറിയാറുള്ള ആദ്യ ഓവര്‍ സ്പിന്നറായ സല്‍മാന്‍ തന്നെ എറിയുകയും നാലാം പന്തില്‍ അഭിഷേകിനെ പുറത്താക്കുകയും ചെയ്തു. അതേസമയം, അഭിഷേകിന്റെ റോളിലേക്ക് ഇഷാന്‍ കിഷന്‍ നടത്തിയ പരകായ പ്രവേശമാണ് ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പേകുന്നത്. നിലവില്‍ ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞു. സൂര്യകുമാര്‍ യാദവ് ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നമീബിയയ്ക്ക് എതിരേ തുടക്കം മികച്ചതായിരുന്നെങ്കിലും അവസാന ഓവറില്‍ കൂട്ടത്തകര്‍ച്ചയാണ് ഉണ്ടായത്. ഇതു കാരണം പ്രതീക്ഷിച്ച സ്‌കോറില്‍ എത്താന്‍ കഴിഞ്ഞില്ല. ഒത്തിണക്കമുള്ള ഒരു ടീമുമായി ഇന്ത്യ ഇതു വരെ കളിച്ചിട്ടില്ല എന്നുള്ളതും ബാറ്റിങ് നിരയുടെ പിഴവ് മറയ്ക്കാന്‍ സഹായിക്കുന്നു. ശക്തമായ ബൗളിങ്, ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകളുമായി കളിക്കുമ്പോഴാകും ഇന്ത്യ ശരിക്കും പരീക്ഷിക്കപ്പെടുക. ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യയ്ക്ക് ഇനി മത്സരം നെതര്‍ലന്‍ഡ്സുമായിട്ടാണ്. ഇന്ത്യയെ അപേക്ഷിച്ച് ദുര്‍ബലമായ ടീമാണ് നെതര്‍ലന്‍ഡ്സ്. ഇടവേളയ്ക്ക ശേഷം ടീമില്‍ എത്തിയ തിലക് വര്‍മയ്ക്ക് മികച്ചൊരു ഇന്നിങ്സ് കളിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യ സൂപ്പര്‍ എട്ടില്‍ എ്ത്തിയ സ്ഥിതിക്ക് അടുത്ത കളിയില്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. റിങ്കു സിങിന് പകരം സഞ്ജുസാംസണ്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

മറുനാടൻ മലയാളീ 16 Feb 2026 10:31 am

തട്ടുകട സ്‌പെഷ്യല്‍ ചിക്കന്‍ ഫ്രൈ 

തട്ടുകട സ്‌പെഷ്യല്‍ ചിക്കന്‍ ഫ്രൈ 

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:30 am

കർശന നിബന്ധനകളുമായി റെയിൽവേ ; ബോർഡിംഗ് സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ സീറ്റ് ഉടൻ നഷ്ടമാകും

ട്രെയിൻ യാത്രക്കാർക്കായി പുതിയ കർശന നിബന്ധനകളുമായി റെയിൽവേ രംഗത്ത്. ഇനി മുതൽ റിസർവേഷൻ ടിക്കറ്റെടുത്ത യാത്രക്കാരൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറേണ്ടതുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:30 am

സ്വർണം 'പൊടിക്ക് അടങ്ങുന്നു..'; ഇനി വിലക്കുറവിൻ്റെ നാളുകൾ? ലക്ഷങ്ങൾ മോഹിച്ച് വാങ്ങിയവർ എന്ത് ചെയ്യും?

ആഗോള വിപണിയിൽ സ്വർണം കുതിക്കുകയാണ്. ഔണ്‍സിന് 5000 ഡോളറിന് മുകളിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ സ്വർണത്തിൻ്റെ കുതിപ്പിന് ഉടൻ താത്കാലികാശ്വാസം ഉണ്ടാകുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ. അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ, ജിഡിപി, ഫെഡറൽ റിസർവ് പലിശ നിരക്കിൽ സ്വീകരിക്കുന്ന നിലപാട് ഇവയെല്ലാം ആശ്രയിച്ചായിരിക്കും ഇനി

ഒന്നു ഇന്ത്യ 16 Feb 2026 10:27 am