SENSEX
NIFTY
GOLD
USD/INR

Weather

31    C
...

പോലീസിന്‍റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെ, പോലീസിനെ ആക്രമിച്ചാൽ നിസാരമായി കാണില്ല: പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: പോലീസിന്‍റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു. കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ… The post പോലീസിന്‍റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെ, പോലീസിനെ ആക്രമിച്ചാൽ നിസാരമായി കാണില്ല: പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 28 Feb 2026 2:33 pm

ഇറാനെ തൊട്ടു, സ്വർണവിപണിയെ കാത്തിരിക്കുന്നത് വൻ പൊട്ടിത്തെറി, വില ഇനിയും കത്തും? പവൻ 2 ലക്ഷത്തിലേക്ക്?

ഇറാന് മേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ അന്താരാഷ്ട്ര വിപണികള്‍ ആശങ്കയില്‍ അമര്‍ന്നിരിക്കുകയാണ്. ഓഹരി വിപണിയും എണ്ണ വിപണിയും ഒപ്പം സ്വര്‍ണ വിപണിയിലും വലിയ മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തിലെ ഈ സംഘര്‍ഷങ്ങള്‍ കൊണ്ട് വരുമെന്നുറപ്പാണ്. സ്വര്‍ണവില ഇതിനകം തന്നെ റെക്കോര്‍ഡ് കുതിപ്പ് നടത്തുന്നതിനിടെയാണ് യുദ്ധഭീതിയും പരക്കുന്നത് എന്നിരിക്കെ വില ഇനിയും മുകളിലേക്ക് കുതിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ തന്നെ

ഒന്നു ഇന്ത്യ 28 Feb 2026 2:31 pm

യുവതിയെ പിന്തുടർന്ന് പ്രണയാഭ്യർഥന: സ്ത്രീത്വത്തിന് അപമാനകരമായ രീതിയിൽ പെരുമാറ്റം; പ്രതിക്ക് ഒന്നരവർഷം തടവ്

ആലപ്പുഴ: സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതിക്ക് ഒന്നരവർഷം തടവ്. ഓച്ചിറ പായിക്കുഴി തോണ്ടുകണ്ടത്തിൽ ഇൻസാഫിന് (33) ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പരുമല സ്വകാര്യസ്ഥാപനത്തിലെ സെയിൽസ്മാനായ പ്രതി വിദ്യാർഥിയായ യുവതിയെ പിന്തുടർന്ന് പ്രണയാഭ്യർഥ നടത്തുകയും നിരസിച്ചപ്പോൾ സ്ത്രീത്വത്തിന് അപമാനകരമായ രീതിയിൽ പെരുമാറുകയുമായിരുന്നു എന്നാണ് കേസ്. മാന്നാർ മഹാദേവ ക്ഷേത്രത്തിനു സമീപം 2019 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. മാന്നാർ എസ്ഐ സോമൻ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി. എഎസ്ഐ നിർമലാദേവി, സീനിയർ സിവിൽ പോലീസ് ഓഫീസർ രജനീഷ് ബാബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ലജിത ഡിക്രൂസ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി. The post യുവതിയെ പിന്തുടർന്ന് പ്രണയാഭ്യർഥന: സ്ത്രീത്വത്തിന് അപമാനകരമായ രീതിയിൽ പെരുമാറ്റം; പ്രതിക്ക് ഒന്നരവർഷം തടവ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 28 Feb 2026 2:30 pm

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തില്‍ കൂടി കയറി വികലാംഗനായ യുവാവ് മരിച്ചു

പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

സിറാജ് ലൈവ് 28 Feb 2026 2:30 pm

പശ്ചിമേഷ്യൻ തീയിൽ കത്തിക്കയറി സ്വർണ വില, ഉച്ചക്ക് വീണ്ടും വർധിച്ചത് 2920 രൂപ; ഒരു പവന് നൽകേണ്ടത് 1,23,720 രൂപയിലധികം

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് മാത്രം 5240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ പുതിയ വില 1,23,720 രൂപയായി ഉയർന്നു. ഉച്ചയായപ്പോഴേക്കും പവന് കൂടിയത് 2920 രൂപയാണ്.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:27 pm

ആദ്യ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു, ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണി; ഇറാനിലെ ജനങ്ങൾക്ക് വ്യക്തമായ സന്ദേശം

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രായേൽ ഇറാനിൽ അമേരിക്കൻ പിന്തുണയോടെ മിന്നലാക്രമണം നടത്തി. 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന് പേരിട്ട ഈ സൈനിക നടപടി, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:21 pm

സ്വര്‍ണവില ഞെട്ടിച്ചു; ഉച്ചയ്ക്ക് വന്‍ കുതിപ്പ്, ഇന്ന് മാത്രം 5240 വര്‍ധിച്ചു, ഇറാന്‍-ഇസ്രായേല്‍ പോരില്‍ ഇളകി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് വന്‍ കുതിപ്പ്. രാവിലെ 2000 രൂപയില്‍ അധികം ഉയര്‍ന്ന പിന്നാലെ ഉച്ചയ്ക്ക് 3000 രൂപയോളം കൂടി. ഇനി സ്വര്‍ണവില വച്ചടി ഉയരുമെന്നാണ് വിവരം. ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയതാണ് വിപണിയെ ഇളക്കിയത്. ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ ഷെല്‍ട്ടറില്‍ ഒളിച്ചു, ഇറാന്‍

ഒന്നു ഇന്ത്യ 28 Feb 2026 2:18 pm

'നാളെ മുതൽ മധുസൂദനൻ മാഷും, ശ്രീകുമാരൻ തമ്പി സാറും, ജോൺ ഓണക്കൂറ് മാഷും സംഘികളാവും'; അഖിൽ മാരാർ

തനിക്കെതിരായ നിരന്തര സൈബർ ആക്രമണത്തിൽ ഇടത് അനുഭാവികളെയും എസ്‌ഡിപിഐ പ്രവർത്തകരെയും ഉൾപ്പെടെ വിമർശിച്ച് ബിഗ് ബോസ് താരം കൂടിയായ അഖിൽ മാരാർ രംഗത്ത്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഖിൽ മാരാർ പ്രതികരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി സംഘി എന്ന് വിളിച്ചു ആക്ഷേപിച്ചവർ എമ്പുരാൻ ഇറങ്ങിയ ശേഷം മുന്ന എന്ന് വിളിച്ചു നടന്നവർ ഇപ്പോൾ നിലവിളിച്ചു പോസ്‌റ്റ് ഇട്ട്

ഒന്നു ഇന്ത്യ 28 Feb 2026 2:17 pm

കുവൈറ്റിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളും ലാബുകളിലും കാഷ് ഇടപാടുകൾക്ക് നിരോധനം

സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്തുക, ഇടപാടുകളിൽ പരസ്യത ഉറപ്പാക്കുക, എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:15 pm

പൃഥ്വിരാജ്- വിപിൻദാസ് ചിത്രം; 'സന്തോഷ് ട്രോഫി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

വിപിൻദാസ് സംവിധാനം ചെയ്യുന്ന 'സന്തോഷ് ട്രോഫി' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൃഥ്വിരാജ് നായകനായി എത്തുന്ന ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം അറുപതോളം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:15 pm

ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് ട്രംപ്; തിരിച്ചടിക്കാൻ ഇറാൻ

ആക്രമണം അനിവാര്യമാണെന്നും, ഭരണമാറ്റം വേണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

സിറാജ് ലൈവ് 28 Feb 2026 2:12 pm

ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയതായി ഇസ്രായേല്‍

ഇറാനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് ടെല്‍ അവീവിലും മധ്യ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നതായി ഇസ്രായേല്‍ മാധ്യമം ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ഇസ്രായേലികളോട് ബങ്കറുകളില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനിടെ ടെല്‍ അവീവിലും മധ്യ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നു. ഇന്ന് രണ്ടാം തവണയാണ് സൈറണ്‍ മുഴങ്ങുന്നത്. മിസൈലുകളെ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. സൈറണുകള്‍ കേള്‍ക്കുന്ന പ്രദേശങ്ങളില്‍ ഇസ്രായേലികളോട് ബങ്കറുകളിലേക്ക് പ്രവേശിക്കാനും സൈന്യം നിര്‍ദേശം നല്‍കി.

തേജസ് ന്യൂസ് 28 Feb 2026 2:09 pm

ഇറാനിലേത് അനിവാര്യ ആക്രമണം; ആണവായുധം നേടാൻ അനുവദിക്കില്ല; ട്രംപ്

ഇറാനിൽ ആക്രമണം; ഇറാനിലേത് അനിവാര്യ ആക്രമണമെന്ന് ട്രംപ്; വലിയ സൈനിക നടപടി തുടങ്ങിയെന്നും ഇറാനെ ആണവായുധം നേടാൻ അനുവദിക്കില്ലെന്നും ട്രംപ്

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:08 pm

'അമേരിക്കയുടെ നേരിട്ടുള്ള സൈനിക ഇടപെടലില്ലാതെ ഇസ്രയേലിന് ഈ യുദ്ധം മുന്നോട്ടു കൊണ്ടുപോകാനാവില്ല'

Asianet News Live : https://www.youtube.com/live/4wExBtPQ-JA 'അമേരിക്കയുടെ നേരിട്ടുള്ള സൈനിക ഇടപെടലില്ലാതെ ഇസ്രയേലിന് ഈ യുദ്ധം മുന്നോട്ടു കൊണ്ടുപോകാനാവില്ല, തന്ത്രപരമായ വിവരശേഖരണത്തിന് അമേരിക്കൻ സൈനിക താവളങ്ങളും ഇസ്രയേലിന് ആവശ്യമാണ്'; വിദേശകാര്യ വിദഗ്ധൻ ഡോ.പി.ജെ.വിൻസന്റ്

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:07 pm

കർണാടക സർക്കാർ ബാർബർ ഷോപ്പ് തുറന്നു; ഇതാണ് കാരണം

കർണാടകയിൽ സംസ്ഥാന സർക്കാർ ദളിത് വിഭാഗങ്ങൾക്കു വേണ്ടി ബാർബർ ഷോപ്പ് തുറന്നു. ഉയർന്ന ജാതിക്കാർ ദളിതർക്ക് മുടി വെട്ടി കൊടുക്കാൻ തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

സമയം 28 Feb 2026 2:07 pm

ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; വ്യോമാതിർത്തി അടച്ചു, ഇസ്രായേലിൽ അടിയന്തരാവസ്ഥ

ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 2:06 pm

പണം നഷ്ടമാവാതെ വിമാന ടിക്കറ്റ് റദ്ദാക്കാനും മാറ്റം വരുത്താനും നിർണ്ണായക നിർദ്ദേശവുമായി ഡിജിസിഎ

വിമാന ടിക്കറ്റ് എടുത്ത ശേഷം പണം നഷ്ടമാവാതെ ടിക്കറ്റ് റദ്ദാക്കാനും മാറ്റം വരുത്താനും നിർണ്ണായക നിർദ്ദേശവുമായി ഡിജിസിഎ യാത്ര മാറ്റേണ്ടി വന്നാല്‍ പണം പോകുമോ എന്ന പേടി കൂടാതെ നിങ്ങൾക്ക് ഇനി വിമാനടിക്കറ്റ് എടുക്കാം; നിർണ്ണായക നിർദ്ദേശവുമായി ഡിജിസിഎ

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:05 pm

ഇറാൻ മറ്റ് രാജ്യങ്ങൾക്കുണ്ടാക്കുന്ന ഭീഷണി അവസാനിപ്പിക്കണമെന്ന് ഇസ്രയേൽ

ഖമനെയിയുടെ സര്‍വാധിപത്യം അവസാനിപ്പിക്കാതെ ഇറാനിലേക്ക് ജനാധിപത്യം കടന്നുവരില്ലെന്ന് ഇസ്രയേൽ; ഖമനെയിയെ രഹസ്യ താവളത്തിലേക്ക് മാറ്റി, ടെഹ്റാനിൽ മൂന്നിടത്ത് നടന്നത് ഉഗ്ര സ്ഫോടനം

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:05 pm

‘ഇസ്രായേൽ അക്രമണത്തിനെതിരെ ഇറാൻ കൗണ്ടർ അറ്റാക്ക് നടത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും’ | Israel

ഇസ്രായേൽ അക്രമണത്തിനെതിരെ ഇറാൻ കൗണ്ടർ അറ്റാക്ക് നടത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും; അമേരിക്കൻ വാർഷിപ്പുകളാണ് ആക്രമണം നടത്തിയിരുന്നതെങ്കിൽ വേറൊരു സാഹചര്യം ആകുമായിരുന്നു; ടി.പി.ശ്രീനിവാസൻ Israel attacks Iran as blasts heard in Tehran

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:05 pm

പരപ്പനങ്ങാടിയിൽ റിട്ട. കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ തീക്കൊളുത്തി ജീവനൊടുക്കി

റിട്ട. കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ തീക്കൊളുത്തി മരിച്ചു. ചിറമംഗലം അയോധ്യ നഗർ സ്വദേശി വള്ളയിൽ ഗംഗാധരനാണ് മരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 2:05 pm

പുതിയ കരുത്തിൽ മഹീന്ദ്ര റോട്ടവേറ്റർ കേരളത്തിൽ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു. പുതിയ രൂപകൽപ്പനയിൽ എത്തുന്ന മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി മോഡലുകൾ

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:05 pm

മാർച്ച് ഒന്ന് മുതൽ ഈ സ്‍മാർട്ട്ഫോണുകളുടെ വില കൂടാൻ സാധ്യത

വിവോ, ഐക്യു സ്മാർട്ട്ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിവോ ടി4, ഐക്യു Z10 സീരീസുകളിലെ ഫോണുകൾക്ക് 2,500 രൂപ വരെ വില കൂടിയേക്കാം.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 2:02 pm

തിളക്കമാർന്ന ചർമം സ്വന്തമാക്കാൻ ഇത് കുടിക്കൂ

തിളക്കമാർന്ന ചർമം സ്വന്തമാക്കാൻ ഇത് കുടിക്കൂ

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 2:00 pm

സാങ്കേതിക കോഴ്‌സുകള്‍ക്ക് കേരളത്തില്‍ കുതിച്ചുചാട്ടം; പ്രവേശനം 72 ശതമാനമായി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്വീകാര്യത ഗണ്യമായി ഉയര്‍ന്നതായി റിപോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ സര്‍വകലാശാലകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനനിരക്കില്‍ ശ്രദ്ധേയമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എഞ്ചിനീയറിംഗ് അനുബന്ധ കോഴ്‌സുകളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലയില്‍ ഈ മാറ്റം കൂടുതല്‍ വ്യക്തമാണ്. 2021-22ല്‍ 55 ശതമാനമായിരുന്ന മൊത്തം പ്രവേശനം 2025-26ല്‍ 72 ശതമാനമായി ഉയര്‍ന്നു. ആകെ പ്രവേശനം 30,907ല്‍ നിന്ന് 49,110 ആയി വര്‍ധിച്ചു. അംഗീകൃത സീറ്റുകള്‍ 67,974 ആയി ഉയര്‍ന്നിട്ടും ഒഴിവ് സീറ്റുകള്‍ ഗണ്യമായി കുറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തോടുള്ള താല്‍പര്യം തുടര്‍ച്ചയായി ഉയരുന്നതും ശ്രദ്ധേയമാണ്. മറ്റു സര്‍വ്വകലാശാലകളിലും സമാന പ്രവണതയാണ്. കുസാറ്റില്‍ എഞ്ചിനീയറിംഗ് പ്രവേശനം 1,530ല്‍ നിന്ന് 1,656 ആയി ഉയര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ 218ല്‍ നിന്ന് 263 ആയി വര്‍ധിച്ചു. കേരള സര്‍വകലാശാലയിലും പ്രവേശനനിരക്കില്‍ വര്‍ധന രേഖപ്പെടുത്തി. പോളിടെക്‌നിക് മേഖലയില്‍ ആകെ പ്രവേശനം 30,780ല്‍ നിന്ന് 34,783 ആയി ഉയര്‍ന്നു. റെഗുലര്‍ ഡിപ്ലോമയും ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പ്രവേശനവും ഗണ്യമായി വര്‍ധിച്ചു. ബി ആര്‍ക്ക്, ബിഎച്ച്എംസിടി, ബി ഡിസൈന്‍ കോഴ്‌സുകളിലും മികച്ച പ്രതികരണമാണ്. ബിസിഎ കോഴ്‌സുകളില്‍ പ്രവേശനം 347ല്‍ നിന്ന് 744 ആയി ഇരട്ടിയിലധികം വര്‍ധിച്ചതും ബിബിഎ കോഴ്‌സുകളിലും വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയതുമാണ്. കരിക്കുലം പരിഷ്‌കാരങ്ങളാണ് മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകം. പ്രോജക്ട് അധിഷ്ഠിത പഠനം, ഒരു വര്‍ഷം വരെ നീളുന്ന ഇന്റേണ്‍ഷിപ്പുകള്‍, നാസ്‌കോമുമായി ചേര്‍ന്നുള്ള നൈപുണ്യ വികസന മോഡ്യൂളുകള്‍ എന്നിവ പുതുക്കിയ സിലബസില്‍ ഉള്‍പ്പെടുത്തി. ക്യാമ്പസുകളില്‍ 500ലധികം ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കുകയും ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി തൊഴില്‍പരിശീലനം ശക്തിപ്പെടുത്തുകയും ചെയ്തതോടെ ഈ മേഖലയിലെ വളര്‍ച്ച വേഗം പിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

തേജസ് ന്യൂസ് 28 Feb 2026 1:59 pm

തവനൂരില്‍ വി.പി. സാനു ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായേക്കും ; യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ സ്വതന്ത്രര്‍ വരും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് വി.പി. സാനു മത്സരിച്ചേക്കും. പൊന്നാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിനെയും പരിഗണിക്കുന്നുണ്ട്. തവനൂര്‍ മണ്ഡലം നിലവില്‍ വന്ന ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ കെ.ജി. ജലീല്‍ മത്സരിച്ച് ജയിച്ച മണ്ഡലമാണ് തവനൂര്‍. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം വന്നിരിക്കുന്നത്. ജലീല്‍ മത്സരിക്കാന്‍ സാധ്യയുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളാണ് തവനൂരും പൊന്നാനിയും. എന്നാല്‍ തവനൂരില്‍ വി പി സാനുവും പൊന്നാനിയില്‍ എം സ്വരാജിനെയും പരിഗണിക്കാനാണ് സാധ്യത. യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കാന്‍ ആണ് എല്‍ഡിഎഫ് നീക്കം. നേരത്തെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിരുന്നെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് തവണ വ്യവസ്ഥ 2021ല്‍ സിപിഐഎം നടപ്പിലാക്കിയപ്പോഴും ജലീലിന് ഇളവ് നല്‍കിയിരുന്നു.

മംഗളം 28 Feb 2026 1:58 pm

അക്കാര്യത്തില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല.. ഇസ്രായേല്‍ തൊടുത്തിയ മിസൈല്‍ ഇറാന്‍ മണ്ണില്‍ പതിച്ചതും പശ്ചിമേഷ്യ വീണ്ടും കത്തുന്ന കാഴ്ച; ഇതോടെ വീണ്ടും ചര്‍ച്ചയാകുന്നത് ട്രംപിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്നത്തെ വാക്കുകള്‍; കൂടെ മുന്നോട്ട് വച്ച് മറ്റൊരു നിബന്ധനയും; പശ്ചിമേഷ്യയില്‍ ഇനി സമാധാനം പുലരുമോ?

ടെൽ അവീവ്/ടെഹ്‌റാൻ: പശ്ചിമേഷ്യൻ ആകാശം വീണ്ടും യുദ്ധവിമാനങ്ങളുടെ ഇരമ്പലാലും മിസൈലുകളുടെ ഗർജ്ജനത്താലും പ്രകമ്പനം കൊള്ളുകയാണ്. ദീർഘനാളത്തെ തർക്കങ്ങൾക്കും പ്രകോപനങ്ങൾക്കും ഒടുവിൽ ഇസ്രായേൽ ഇറാനെ അതിശക്തമായി അക്രമിച്ചിരിക്കുകയാണ്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഈ പ്രത്യാക്രമണം ലോകത്തെയാകെ മുനമ്പിൽ നിർത്തുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പഴയൊരു പ്രസ്താവനയും അദ്ദേഹം മുന്നോട്ടുവെച്ച കടുത്ത നിബന്ധനയുമാണ് ഇപ്പോൾ നയതന്ത്ര ലോകത്ത് വീണ്ടും ചർച്ചയാകുന്നത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ നടത്തിയ നീക്കം അതീവ കൃത്യതയോടെയുള്ളതായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് സമീപമുള്ള സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ, അമേരിക്കയുടെ നിലപാടാണ് നിർണ്ണായകം. എന്നാൽ, നിലവിലെ നയതന്ത്ര നീക്കങ്ങളിൽ താൻ ഒട്ടും തൃപ്തനല്ലെന്ന ട്രംപിന്റെ വാക്കുകൾ ശത്രുരാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും ഒരുപോലെ മുന്നറിയിപ്പാണ് നൽകുന്നത്. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് (JCPOA) തന്റെ ആദ്യ ഭരണകാലത്ത് ട്രംപ് പിന്മാറിയത് വലിയ വിവാദമായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നും പ്രസക്തമാണ്: ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ നിലവിലെ കരാറുകൾ പര്യാപ്തമല്ല, അക്കാര്യത്തിൽ ഞാൻ ഒട്ടും തൃപ്തനല്ല. ഇപ്പോൾ യുദ്ധഭീതി നിലനിൽക്കെ, ട്രംപ് മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധനകൾ ഇവയാണ്: ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കണം. ഹിസ്ബുള്ള, ഹൂതി തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണ ഇറാൻ അവസാനിപ്പിക്കണം. ഈ നിബന്ധന അംഗീകരിക്കാതെ ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കില്ലെന്നാണ് ട്രംപിന്റെ പക്ഷം. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായി നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്ന് കൂടുതൽ ക്രിയാത്മകമായ സമീപനം പ്രതീക്ഷിച്ചിരുന്നതായും എന്നാൽ നിലവിലെ സാഹചര്യത്തിൽ താൻ ഒട്ടും സന്തുഷ്ടനല്ല (Not thrilled) എന്നും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടയിൽ ആഗോള സുരക്ഷയെ മുൻനിർത്തിയാണ് ഈ ചർച്ചകൾ നടന്നത്. 2015-ലെ ചരിത്രപരമായ ആണവ കരാറിൽ നിന്ന് 2018-ൽ ട്രംപിന്റെ ഒന്നാം ഭരണകാലത്ത് അമേരിക്ക പിന്മാറിയിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പരിപാടികൾ തടയുക എന്നതായിരുന്നു അന്ന് കരാറിന്റെ ലക്ഷ്യം. എന്നാൽ അമേരിക്കൻ പിന്മാറ്റത്തിന് പിന്നാലെ ഇറാൻ നിയന്ത്രണങ്ങൾ ലംഘിക്കുകയും ആണവ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. രണ്ടാമതും അധികാരത്തിലെത്തിയ ട്രംപ് ഇറാനുമേൽ പരമാവധി സമ്മർദ്ദം (Maximum Pressure) ചെലുത്തുന്ന നയമാണ് സ്വീകരിക്കുന്നത്. അതേസമയം തന്നെ, മറ്റൊരു വലിയ യുദ്ധം ഒഴിവാക്കാൻ ഒരു പുതിയ കരാറിലെത്താൻ അദ്ദേഹം താൽപ്പര്യപ്പെടുന്നുമുണ്ടെന്നാണ് സൂചനകൾ. അടുത്തിടെ നടന്ന നയതന്ത്ര തലത്തിലുള്ള ചർച്ചകളുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് ട്രംപ് തന്റെ പ്രതികരണം നടത്തിയത്. ഇറാന് ആണവായുധം നിർമ്മിക്കാൻ ഒരിക്കലും അനുവാദം നൽകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ചില നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ആണവ നിയന്ത്രണങ്ങളെക്കുറിച്ചും ഇരുപക്ഷവും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇറാനുമായി ചർച്ചകൾ നടക്കുമ്പോഴും ഇസ്രായേലിലെ യുഎസ് എംബസി ഉദ്യോഗസ്ഥരോട് സുരക്ഷാ കാരണങ്ങളാൽ മടങ്ങാൻ അമേരിക്ക നിർദ്ദേശം നൽകിയത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ വർദ്ധിക്കുന്നത് ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇറാന്റെ പ്രാദേശികമായ സൈനിക സ്വാധീനം കുറയ്ക്കണമെന്നതും ട്രംപിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ചർച്ചകൾ തുടരണമെന്ന നിലപാടിലാണ്. ഒരു പുതിയ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ മേഖലയിൽ വലിയൊരു സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇറാന്റെ സാമ്പത്തികാവസ്ഥ വളരെ മോശമാണെങ്കിലും ആണവ വിഷയത്തിൽ വലിയ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായേക്കില്ല. ഇസ്രായേൽ ആക്രമണം നടത്തിയതോടെ ഇറാൻ തിരിച്ചടിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. തിരിച്ചടിച്ചാൽ അതൊരു പ്രാദേശിക യുദ്ധമായി മാറുകയും ആഗോള എണ്ണ വിപണിയെയും സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുകയും ചെയ്യും. ട്രംപിന്റെ 'മാക്സിമം പ്രഷർ' (Maximum Pressure) തന്ത്രം ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കുമോ അതോ കൂടുതൽ പ്രകോപിപ്പിക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഇസ്രായേലിന് പൂർണ്ണ പിന്തുണ നൽകുമ്പോഴും, അമേരിക്ക മറ്റൊരു വലിയ യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങാൻ താല്പര്യപ്പെടുന്നില്ലെന്നും പറഞ്ഞിരുന്നു. അതേസമയം, ലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധം. ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍ വ്യോമ സേന. ടെഹ്‌റാന്‍ നഗരത്തില്‍ പലയിടത്തും സ്‌ഫോടനമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും രംഗത്തെത്തി. എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ വ്യോമപാതയും അടച്ചിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫിസിന് തൊട്ടടുത്താണ് മിസൈലുകള്‍ പതിച്ചത്. 86-കാരനായ ഖമേനി സുരക്ഷിതനാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേലിലുടനീളം ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറണമെന്ന് ഐഡിഎഫ് നിര്‍ദേശിച്ചു. അമേരിക്കയുമായി ഏകോപിപ്പിച്ചാണ് 'മുന്‍കൂര്‍ ആക്രമണം' നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. മേഖലയില്‍ ഭീഷണികള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഖമേനി എവിടെയാണ് ഉള്ളതെന്ന് കാര്യം വ്യക്തമല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖമേനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആണവ കരാറിനെച്ചൊല്ലി ഡോണള്‍ഡ് ട്രംപും ഇറാനും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെയാണ് നാടകീയ നീക്കം. ഇറാന്‍ അമേരിക്ക മൂന്നാം ഘട്ട ആണവ ചര്‍ച്ചയും കരാറിലെത്താതെ പിരിഞ്ഞതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ സംതൃപ്തനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നത്.

മറുനാടൻ മലയാളീ 28 Feb 2026 1:51 pm

പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ല; പോലീസിന്റെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നഗരൂര്‍ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. കുറ്റക്കാര്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെയുള്ള പ്രതിഷേധത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു. കേസ് നിലനില്‍ക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

മറുനാടൻ മലയാളീ 28 Feb 2026 1:46 pm

മലബാർ വിഭവങ്ങളിൽ പ്രധാനി

മലബാർ വിഭവങ്ങളിൽ പ്രധാനി

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:45 pm

ആറ്റുകാൽ പൊങ്കാല വരികയാണ്, ആവശ്യത്തിന് ഭക്ഷണവും പാനീയവും ഒരുക്കണമെന്ന് പാളയം ഇമാം; കൈയ്യടി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്‌ത്‌ തിരുവനന്തപുരത്തെ പാളയം പള്ളി ഇമാം സുഹൈബ് മൗലവി. പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാന്‍ വീടുകളും മസ്‌ജിദുകളും തുറന്ന് നല്‍കണമെന്നും ഇമാം ആഹ്വാനം ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ജുമാ നമസ്‌കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്. ഇമാമിന്റെ വാക്കുകൾ അടങ്ങിയ വീഡിയോ ദൃശ്യം ഇതിന് പിന്നാലെ വലിയ

ഒന്നു ഇന്ത്യ 28 Feb 2026 1:40 pm

‘മതസൗഹാർദ്ദത്തിന്റെ യഥാർത്ഥ കേരള സ്റ്റോറി’; പാളയം ഇമാമിനെ പ്രശംസിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാൽ ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് മതസൗഹാർദ്ദ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നതിനിടെ പാളയം ഇമാമിന്റെ നിർദേശം പ്രശംസിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഭക്തർക്കായി മസ്ജിദുകളിലും സമീപ വീടുകളിലും അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന ഇമാമിന്റെ ആഹ്വാനം യഥാർത്ഥ കേരളത്തിന്റെ മാനവിക മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കാല ദിവസങ്ങളിൽ കുടിവെള്ളം, വിശ്രമസൗകര്യം, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഇമാം വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു. മതേതര കേരളത്തിന്റെ സഹജീവിതവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് […] The post ‘മതസൗഹാർദ്ദത്തിന്റെ യഥാർത്ഥ കേരള സ്റ്റോറി’; പാളയം ഇമാമിനെ പ്രശംസിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 28 Feb 2026 1:38 pm

സിനിമ എത്ര പേര്‍ കണ്ടു എന്നതല്ല; എന്ത് ചര്‍ച്ച ചെയുന്നു എന്നതാണ് പ്രധാനം; കേരളാ സ്‌റ്റോറി കാണുമെന്ന് കുമ്മനം

കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിടുന്ന സിനിമ കേരള സ്റ്റോറി 2 ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സിനിമ എത്ര പേര്‍ കണ്ടു എന്നതല്ല. എന്ത് ചര്‍ച്ച ചെയുന്നു എന്നതാണ് പ്രധാനം. സിനിമയില്‍ പ്രതിപാദിക്കുന്ന പോലെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ പോലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രദര്‍ശനാനുമതി ലഭിച്ചിട്ടും പല തിയറ്ററുകളിലും സിനിമ കാണാന്‍ ആളില്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കി.

മറുനാടൻ മലയാളീ 28 Feb 2026 1:38 pm

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; നാല് മരണം

കോഴിക്കോട് : നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം. മൊബൈൽ ടവർ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രാമനാട്ടുകര സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:35 pm

ഇറാന്റെ മിസൈലുകളും മിസൈല്‍ വ്യവസായവും നിലംപരിശാക്കും: ട്രംപ്

വ്യോമാക്രമണത്തിന് പിന്നാലെ ഇറാനെതിരേ ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ മിസൈലുകളും മിസൈല്‍ വ്യവസായവും നിലംപരിശാക്കുമെന്ന് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ശക്തി പൂര്‍ണമായും ഇല്ലാതാക്കപ്പെടും, 'ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചു. വിജയിച്ചില്ല. ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനെതിരായ ആക്രമണത്തിന് വെള്ളിയാഴ്ചയാണ് അന്തിമ തീരുമാനമായതായും ട്രംപ് സാമൂഹിക മാധ്യമ പോസ്റ്റില്‍ പുറത്ത് വിട്ട വീഡിയോയില്‍ അറിയിച്ചു. എന്നാല്‍ ആണവ ചര്‍ച്ചകള്‍ക്കിടെ അവരുടെ ചര്‍ച്ചാ നിലപാടില്‍ താന്‍ 'തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ജനീവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ നടന്നു, ഒരു കരാറിലെത്തുന്നതില്‍ പുരോഗതി കൈവരിച്ചതായി ഇരുപക്ഷവും പറഞ്ഞു. ആണവ പദ്ധതിയില്‍ ഒരു പുതിയ കരാറിന് സമ്മതിക്കാന്‍ ഇറാനുമേല്‍ വാഷിംഗ്ടണ്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. 'യുദ്ധമുണ്ടാകുമ്പോള്‍, എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ട് - നല്ലതും ചീത്തയും,' മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം നീണ്ട് നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ഇറാനിലുടനീളമുള്ള അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, കോം, കരാജ്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും റിപ്പബ്ലിക് പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെഹ്റാനില്‍ രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ മധ്യഭാഗത്ത് പുക കാണാന്‍ കഴിയുമെന്ന് പറയുന്നു. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം, ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കെടുത്തതായി ട്രംപ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ എന്ന അക്കൗണ്ടില്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തേജസ് ന്യൂസ് 28 Feb 2026 1:35 pm

ഫോര്‍ട്ട് സ്റ്റേഷനിലെ മൂന്നാം മുറ; രണ്ടു പ്രാവശ്യം ജിനുവിന് ഡയാലിസിസ് നടത്തി, റിപോര്‍ട്ട് കൈമാറി ജയില്‍ സൂപ്രണ്ട്

തിരുവനന്തപുരം: ഫോര്‍ട്ട് സ്റ്റേഷനിലുണ്ടായ മൂന്നാം മുറയില്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം റിപോര്‍ട്ട് കൈമാറി തിരുവനന്തപുരം ജില്ലാ ജയില്‍ സൂപ്രണ്ട്. പോലിസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മോഷണക്കേസിലെ പ്രതി ജിനു തീവ്രപരിചണ വിഭാഗത്തില്‍ തുടരുകയാണ്. ഈ മാസം 21ന് വൈകുന്നേരം ജയിലെത്തിച്ച ജിനു, ഉണ്ണി എന്നീ പ്രതികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട്ട്. രണ്ടു പ്രാവശ്യം ജിനുവിന് ഡയാലിസിസ് നടത്തിയ ഡോക്ടര്‍ റിപോര്‍ട്ട് സഹിതമാണ് മജിസ്‌ട്രേറ്റിന് കൈമാറിയത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മര്‍ദ്ദനമേറ്റവരുടെ മൊഴിയെടുത്തിരുന്നു. സിറ്റി പോലിസ് കമ്മീഷണറോടും റിപോര്‍ട്ട് തേടിയിട്ടുണ്ട്. നാലുപോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലിസുകാര്‍ക്കെതിരെ കസ്റ്റഡി മര്‍ദ്ദനത്തിന് കേസെടുത്തേക്കും. ഗ്രേഡ് എസ്‌ഐ ശ്രീകുമാര്‍, പോലിസുകാരായ സുനില്‍, സിജുകുമാര്‍, ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മര്‍ദ്ദിച്ചത്. സെല്ലില്‍ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. സിസിടിവി പരിശോധനയിലാണ് സെല്ലിലെ മര്‍ദ്ദനം പുറത്തുവന്നത്.

തേജസ് ന്യൂസ് 28 Feb 2026 1:34 pm

റെയിൽവേ മുതൽ വാട്സാപ്പ് വരെ; മാർച്ച് 1 മുതൽ എല്ലാം മാറും, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കീറും

മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന സുപ്രധാന മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റിനെയും ദൈനംദിന ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്. റെയിൽവേ, യുപിഐ (UPI), എൽപിജി (LPG) സിലിണ്ടർ വില, സിം കാർഡ് നിയമങ്ങൾ തുടങ്ങി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് മാർച്ച് മാസം മുതൽ നിലവിൽ വരുന്നത്. ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് താഴെ നൽകുന്നു.

ഒന്നു ഇന്ത്യ 28 Feb 2026 1:34 pm

മുനമ്പം ഭൂമി തർക്കം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ കേരള വഖഫ് ബോർഡ്

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ബോർഡ് ആരോപിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:32 pm

എളുപ്പത്തിലുണ്ടാക്കാം ജീര റൈസ്

1 ടീസ്പൂൺ നെയ്യ് / വെണ്ണ 1 ടീസ്പൂൺ ജീരകം / ജീര കപ്പ് ബസ്മതി അരി

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:30 pm

ബെംഗളൂരു ഔട്ടർ റിങ് റോഡ് - പെരിഫറൽ റിങ് റോഡ് കണക്റ്റിവിറ്റി ശക്തമാകും; കൂടുതൽ ഭൂമി ഏറ്റെടുക്കും

Outer Ring Road (ORR) and Peripheral Ring Road (PRR) Project: 2015ലെ പുതുക്കിയ മാസ്റ്റർ പ്ലാനിൽ നിർദേശിച്ചിരിക്കുന്നതുപോലെ ഇരുപത്തിനാല് മീറ്റർ വീതിയുള്ള റോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അഡീഷണൽ കമ്മീഷണർ ലോകണ്ഡേ സ്നേഹൽ സുധാകർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സമയം 28 Feb 2026 1:29 pm

ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ട്രംപിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം, 'ആരംഭിച്ചത് വലിയ സൈനിക നടപടി'; 8 മിനിറ്റ് വീഡിയോ സന്ദേശവുമായി യുഎസ് പ്രസിഡന്‍റ്

ഇറാനിൽ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നടപടി ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം ന്യായീകരിച്ചു. ഈ ആക്രമണം പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:28 pm

ഗര്‍ഭാശയ കാന്‍സറിനെതിരായ രാജ്യവ്യാപക വാക്സിന്‍ ഡ്രൈവ് ; രാജസ്ഥാനില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഗര്‍ഭാശയ കാന്‍സറിനെതിരായ രാജ്യവ്യാപക വാക്സിന്‍ ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ഒറ്റ ഡോസ് 'ഗാര്‍ഡാസില്‍' വാക്സിനാണ് നല്‍കുന്നത്. 14 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട തീയതികള്‍ക്ക് മാറ്റം. മാര്‍ച്ച് ആറിന് നടക്കാനിരുന്ന സന്ദര്‍ശനം മാര്‍ച്ച് മാര്‍ച്ച് 11 ലേക്കാണ് മാറ്റിയത്. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും. കലൂര്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം നടക്കുക. ധീവരസഭയുടെ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടിയിലും റെയില്‍വേയുടേത് ഉള്‍പ്പെടെ മറ്റ് രണ്ട് പരിപാടികളിലും പ്രധാനമന്ത്രി ഉണ്ടാകുമെന്നാണ് വിവരം. രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍ എത്തും. നാളെ രാവിലെ 11.45ന് പുതുച്ചേരിയില്‍ 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മധുരയില്‍ വച്ച് 4,000 രൂപയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും.

മംഗളം 28 Feb 2026 1:27 pm

കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണല്‍ വിധി

കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണലിന്റെ ഉത്തരവ്.നാലാഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:26 pm

'ഒന്നൂടെ തുടങ്ങാമിനി...'; ഇത് തെറ്റുകൾ തിരുത്തി പുതിയ മനുഷ്യനാകാനുള്ള സമയം; കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ചു

കുവൈറ്റ്: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരവും 2026-ലെ ഇരുപത്തിയൊന്നാം നമ്പർ അമീരി ഉത്തരവ് പ്രകാരവും രാജ്യത്തെ 539 തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ചതായി അറിയിച്ചു. ശിക്ഷാ കാലയളവിൽ ഇളവ് ലഭിച്ചവരും ഉടൻ ജയിൽ മോചിതരായവരും ഇതിൽ ഉൾപ്പെടുന്നു. ഇത് തെറ്റുകൾ തിരുത്തി പുതിയൊരു ജീവിതം ആരംഭിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ വരാനും പൗരന്മാർക്കും താമസക്കാർക്കും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ നടപടി ഉണ്ടായിരിക്കുന്നത്. സ്പെഷ്യൽ സെക്യൂരിറ്റി അഫയേഴ്‌സ് ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറാണ് മറ്റ് സർക്കാർ സംവിധാനങ്ങളുമായി ഏകോപിപ്പിച്ച് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അർഹരായ അന്തേവാസികളെ കാലതാമസമില്ലാതെ മോചിപ്പിക്കാനും ശിക്ഷാ ഇളവ് ഉത്തരവുകൾ ഉടനടി നടപ്പിലാക്കാനും ആവശ്യമായ നിയമപരവും ഭരണപരവുമായ എല്ലാ ഘട്ടങ്ങളും അതിവേഗം പൂർത്തിയാക്കി.

മറുനാടൻ മലയാളീ 28 Feb 2026 1:26 pm

‘വിഷോറാഡ്‌സ്’മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ കരുത്തൻ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈൽ ‘വിഷോറാഡ്‌സ്’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചാന്ദിപുർ സംയോജിത പരീക്ഷണനിലയത്തിൽ നടന്ന മൂന്നു ഘട്ടങ്ങളായുള്ള വിക്ഷേപണങ്ങളും ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾക്കും ഡ്രോണുകൾക്കുമെതിരേ സൈന്യത്തിന് അതിവേഗം പ്രയോഗിക്കാൻ കഴിയുന്നതാണ് പുതിയ മിസൈൽ സംവിധാനം. അതിർത്തിയിലെ വ്യോമപ്രതിരോധം കൂടുതൽ ശക്തമാക്കാൻ ഈ പുതിയ ആയുധം സഹായിക്കും. ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ആകാശലക്ഷ്യങ്ങളെ വിവിധ ഉയരങ്ങളിലും ദൂരപരിധികളിലും തകർക്കാനുള്ള മിസൈലിന്‍റെ ശേഷി വീണ്ടും ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണങ്ങൾ നടത്തിയത്. സൈനികർക്ക് തോളിൽവച്ചു തൊടുക്കാവുന്ന രീതിയിലാണ് മിസൈലിന്‍റെ രൂപകൽപ്പന. വിവിധ യുദ്ധസാഹചര്യങ്ങളെ മുൻനിർത്തി നടത്തിയ പരീക്ഷണങ്ങളിൽ വിജയം കൈവരിച്ചതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഡിആർഡിഒയുടെ കീഴിലുള്ള ഇമ്രാത് റിസർച്ച് സെന്‍ററും (ആർസിഐ) മറ്റ് ലാബുകളും ഇന്ത്യൻ വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈൽ വികസിപ്പിച്ചത്. അവസാനഘട്ട പരീക്ഷണമായതിനാൽ,… The post ‘വിഷോറാഡ്‌സ്’ മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ കരുത്തൻ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 28 Feb 2026 1:25 pm

അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യയിലൂടെ ചകിരിച്ചോറിന്റെ ഗുണമേന്മ ഉയര്‍ത്തി കുസാറ്റ് ഗവേഷകര്‍

കൊച്ചി: ചെടി വളര്‍ത്തലിന് വിദേശരാജ്യങ്ങളില്‍ വലിയ ആവശ്യകതയുള്ള ചകിരിച്ചോറിന്റെ വൈദ്യുത ചാലകത കുറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് കുസാറ്റ് ഗവേഷകര്‍. പരിസ്ഥിതി വകുപ്പിലെ ഗവേഷക കെ എസ് ഉമാലക്ഷ്മിയും സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രഫ. ഡോ അബേഷ് രഘുവരനും ചേര്‍ന്നാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി നടപ്പാക്കിയത്. കണ്ടെത്തല്‍ അന്താരാഷ്ട്ര ജേര്‍ണലായ ബയോറിസോഴ്‌സ് ടെക്‌നോളജി റിപോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചു. കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിര്‍ണായക സ്ഥാനമെടുത്ത ചകിരിച്ചോര്‍, ഒരുകാലത്ത് ഉപയോഗശൂന്യ വസ്തുവായി കണക്കാക്കിയിരുന്നതാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചകിരിച്ചോറിലെ കൂടുതലുള്ള ഉപ്പുരസം വിദേശരാജ്യങ്ങളില്‍ നിരസിക്കപ്പെടാന്‍ കാരണമായിരുന്നു. പതിറ്റാണ്ടുകളായി കയര്‍ മേഖല നേരിടുന്ന ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ ശാസ്ത്രീയ പരിഹാരം ലഭിച്ചിരിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ചകിരിച്ചോറിലെ ഉപ്പുരസം കുറയ്ക്കാനാകുകയും, വൈദ്യുത ചാലകത 27.4 ശതമാനം വരെ കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഇതുവഴി ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ ഉയര്‍ത്തി വിദേശ കയറ്റുമതി കൂടുതല്‍ എളുപ്പമാക്കാനാകും. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതിനാല്‍ സാങ്കേതികവിദ്യ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ്. നിലവില്‍ വൈദ്യുത ചാലകത കുറയ്ക്കാന്‍ കുറഞ്ഞത് ആറുതവണ വെള്ളം ഉപയോഗിച്ച് കഴുകേണ്ടിവരുന്നു. പുതിയ രീതിയില്‍ ഒരുതവണ വെള്ളം നല്‍കിയ ശേഷം ഒരു മണിക്കൂര്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിച്ചാല്‍ മതിയാകുന്നതാണ് പ്രധാന നേട്ടം. ഇപ്പോള്‍ പ്രചാരത്തിലുള്ള കാല്‍സിയം നൈട്രേറ്റ് ബഫറിംഗ് രീതിയില്‍ പിഎച്ച് നിലയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും, പുതിയ അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യയില്‍ പിഎച്ച് നില സ്ഥിരത പുലര്‍ത്തുന്നുവെന്നതും ഗവേഷണത്തിന്റെ പ്രത്യേകതയാണ്.

തേജസ് ന്യൂസ് 28 Feb 2026 1:24 pm

പുതിയ സെന്‍ട്രല്‍ ജയില്‍ വരുന്നു, മണിമലയും കുണ്ടറയും പരിഗണനയില്‍, നടപടി ജയിലുകളിലെ ദുരവസ്‌ഥ സംബന്ധിച്ചു സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍

കൊച്ചി: പുതിയ സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കാന്‍ കോട്ടയം ജില്ലയിലെ മണിമലയും കൊല്ലം ജില്ലയിലെ കുണ്ടറയും പരിഗണനയില്‍. തിരുവനന്തപുരത്തിനും തൃശൂരിനുമിടയില്‍ സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. തടവുകാരുടെ തിരക്കും സ്‌ഥലപരിമിതിയും കണക്കിലെടുത്തു സംസ്‌ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലുള്‍പ്പെടെ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജയിലുകളിലെ ദുരവസ്‌ഥ സംബന്ധിച്ചു സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണു സത്യവാങ്‌മൂലം നല്‍കാന്‍ ചീഫ്‌ സെക്രട്ടറിയോടു നിര്‍ദേശിച്ചത്‌. ജയിലുകളിലെ അരക്ഷിതാവസ്‌ഥ, ദുരിതം എന്നിവ സംബന്ധിച്ചു മൊത്തത്തില്‍ വിലയിരുത്തല്‍ നടത്തി വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതിനായി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (ആഭ്യന്തരം) അധ്യക്ഷനായി മൂന്നംഗ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (ധനം), ജയില്‍ ഡി.ജി.പി. എന്നിവരാണു മറ്റംഗങ്ങള്‍. കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണു ജയില്‍ വികസനം നടക്കുകയെന്നു സത്യവാങ്‌മൂലത്തില്‍ പറയുന്നു. ആലപ്പുഴയിലെ പുതിയ ജയില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. പഴയകെട്ടിടം ജില്ലാ ജയിലാക്കി നവീകരിക്കും. അട്ടക്കുളങ്ങര വനിതാജയില്‍ സെന്‍ട്രല്‍ ജയിലിന്റെ പഴയ ബ്ലോക്കിലേക്കു മാറ്റി, നിലവിലെ വനിതാ ജയിലില്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരെ താമസിപ്പിക്കാനും തീരുമാനിച്ചു. സെന്‍ട്രല്‍ ജയിലിലെ ബ്ലോക്ക്‌- 2 നവീകരിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഇ- 1 ബ്ലോക്ക്‌ നവീകരിച്ചു 48 പേരെക്കൂടി താമസിപ്പിക്കും. 50 പുതിയ തടവുകാരെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നവീകരിക്കും. വിയ്യൂര്‍ ആശുപത്രി ബ്ലോക്കും എച്ച്‌ ബ്ലോക്കും നവീകരിക്കും. നവീകരണം നടക്കുന്നതിനാല്‍, 40 തടവുകാരെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്കു മാറ്റാനും തീരുമാനിച്ചു. പത്തനംതിട്ട ജില്ലാ ജയില്‍ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. തളിപ്പറമ്പ്‌ ജയിലില്‍ പുതിയ ബ്ലോക്ക്‌ നിര്‍മാണവും മാവേലിക്കര ജയിലില്‍ വനിതാ തടവുകാര്‍ക്കുള്ള പുതിയ ബ്ലോക്ക്‌ നിര്‍മാണവും നടക്കുന്നു. നെയ്യാറ്റിന്‍കര ജയിലിന്റെ വിപുലികരണത്തിനായി നാലേക്കര്‍ സ്‌ഥലം ഏറ്റെടുക്കാന്‍ ഫണ്ട്‌ അനുവദിച്ചു. വയനാട്‌ കൃഷ്‌ണഗിരിയില്‍ പുതിയ ജില്ലാ ജയിലിനായി നാലേക്കര്‍ സ്‌ഥലം എടുത്തിട്ടുണ്ട്‌. ജയിലുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണ സാമഗ്രികളും സ്‌ഥാപിക്കാനായി പുതിയ ബജറ്റില്‍ 47 കോടി രൂപ നീക്കിവച്ചതായും ചീഫ്‌ സെക്രട്ടറിയുടെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.

മംഗളം 28 Feb 2026 1:20 pm

എന്തൊരു കൊള്ള! 'സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് 51,000 വെട്ടി!'; ഉടമയ്‌ക്കെതിരെ വാടകക്കാരന്റെ പോസ്റ്റ്

വാടക വീട് ഒഴിഞ്ഞപ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് വൻതുക കുറച്ചതിനെത്തുടർന്ന് ബെംഗളൂരുവിൽ താമസിക്കുന്ന ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:20 pm

ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരില്ലെന്നും ഇറാൻ; അന്ത്യം ഇസ്രയേലിന്റെ കൈകളിൽ ആയിരിക്കില്ലെന്ന് മുന്നറിയിപ്പ്

ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ഈ സൂചനകളാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്നത്. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:19 pm

എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ ഷെല്‍ട്ടറില്‍ ഒളിച്ചു, ഇറാന്‍ പ്രസിഡന്റിന്റെ വസതിയിലും സ്‌ഫോടനം

ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയ പിന്നാലെ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ മുന്‍കരുതല്‍ നടപടിയാണിത്. ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിമാനം യാത്ര റദ്ദാക്കിയത്. ഒരാഴ്ച സര്‍വീസ് നടത്തേണ്ട എന്നാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇറാനെ വിറപ്പിച്ച് സ്‌ഫോടനങ്ങള്‍; ഇസ്രായേല്‍

ഒന്നു ഇന്ത്യ 28 Feb 2026 1:19 pm

നാല് കാലിൽ നടക്കുന്ന മനുഷ്യർ! മൃഗങ്ങളായി ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ ‘തേരിയൻ’ ട്രെൻഡ് അർജന്റീനയിൽ തരംഗമാകുന്നു

മൃഗങ്ങളുടെ മാസ്കുകൾ, പിന്നിൽ കൃത്രിമ വാലുകൾ, ഇഴഞ്ഞും നാല് കാലിൽ ഓടിയുമുള്ള നടത്തം, ഒരു നിമിഷം വല്ല കാട്ടിലുമാണോ എന്ന് നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ സംഗതി സീരിയസാണ്. അർജന്റീനയിലെ നഗരങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ‘തേരിയൻ’ എന്ന ട്രെൻഡാണിത്

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:18 pm

കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത് വമ്പൻ മാറ്റങ്ങൾ, അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിൽ മികച്ച നേട്ടമെന്ന് മന്ത്രി

5 വർഷത്തെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സർവകലാശാലകളിലെയും കോളേജുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:17 pm

സംരക്ഷിത ജീവിയായ മുള്ളന്‍പന്നിയെ തല്ലിക്കൊന്നു ; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വിവാദത്തില്‍

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ്. വെളളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ മുള്ളന്‍പന്നി കയറിയതിനെ തുടര്‍ന്നുള്ള സംഭവത്തില്‍ വനം വകുപ്പ് എത്തി ചത്ത മുള്ളന്‍പന്നിയെ ഏറ്റെടുത്തു വാഹനത്തിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ അന്വേഷണം നടത്തു. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുള്ളന്‍പന്നിയെ ഉപദ്രവിക്കുന്നത് ഏഴ് വര്‍ഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം ആരോപണം പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി നിഷേധിച്ചിട്ടുണ്ട്. വണ്ടികയറി ചത്ത മുള്ളന്‍പന്നിയെ ജീവനുണ്ടോ എന്ന് നോക്കുകയായിരുന്നെന്നാണ് ന്യായീകരണം. അതേസമയം മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ മുള്ളന്‍പന്നി കയറിയതിനെ തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു നില്‍ക്കുമ്പോഴാണ് വെള്ളനാട് ശശിയെത്തി മുള്ളന്‍പന്നിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രദേശം മുഴുവന്‍ മുള്ളന്‍പന്നികളുടെ വലിയ ശല്യമാണെന്നും വീടിനകത്ത് കയറിയ ജീവി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും പറഞ്ഞു.

മംഗളം 28 Feb 2026 1:17 pm

ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഒരാള്‍ക്ക് പരിക്ക്

ഇന്നലെ രാത്രി എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ വെടിക്കെട്ടില്‍ ഒരാള്‍ക്ക് പരിക്ക്.അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:16 pm

നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവം; രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്

സിറാജ് ലൈവ് 28 Feb 2026 1:15 pm

മെട്രോ തൂണിലെ പൂച്ച മുതൽ പൊങ്കാലയ്ക്കായി തുറന്ന് നൽകുന്ന മസ്ജിദ് വരെ ഇതാണ് റിയൽ കേരള സ്റ്റോറി

ദി റിയൽ കേരള സ്റ്റോറി എന്ന പേരിലാണ് എഐ വീഡിയോ വൈറലാവുന്നത്

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:13 pm

അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനമെന്ന് ഇറാന്‍ മാധ്യമങ്ങള്‍; ആക്രമണത്തില്‍ അമേരിക്കയും പങ്കെടുത്തതായി ട്രംപ്

തെഹ്‌റാന്‍: ഇറാനിലുടനീളമുള്ള അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, കോം, കരാജ്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും റിപ്പബ്ലിക് പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെഹ്റാനില്‍ രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ മധ്യഭാഗത്ത് പുക കാണാന്‍ കഴിയുമെന്ന് പറയുന്നു. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം, ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കെടുത്തതായി ട്രംപ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ എന്ന അക്കൗണ്ടില്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തേജസ് ന്യൂസ് 28 Feb 2026 1:12 pm

ബെവ്‌കോ വില്‍പ്പനകേന്ദ്രങ്ങള്‍ നവീകരിക്കും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ; മദ്യം വയ്‌ക്കുന്ന റാക്കുകള്‍ കമ്പനികള്‍ക്ക്‌ സ്‌പോണ്‍സര്‍ ചെയ്യാം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രീമിയം മദ്യവില്‍പ്പന കൗണ്ടറുകള്‍ നവീകരിക്കാന്‍ കേരള സ്‌റ്റേറ്റ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ (ബെവ്‌കോ) പുതിയ പദ്ധതിയുമായി രംഗത്ത്‌. മദ്യ നിര്‍മാണ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കൗണ്ടറുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ്‌ തീരുമാനം. പദ്ധതി പ്രകാരം പ്രീമിയം കൗണ്ടറുകളിലെ മദ്യം വയ്‌ക്കുന്ന റാക്കുകള്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക്‌ സ്‌പോണ്‍സര്‍ ചെയ്യാം. റാക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക്‌ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകമായി ആ റാക്കുകളില്‍ നിരത്തിവയ്‌ക്കാനും കമ്പനിയുടെ പേരു പ്രദര്‍ശിപ്പിക്കാനും അനുമതി നല്‍കും. ഇതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനം ഉപയോഗിച്ച്‌ ഔട്ട്‌ലെറ്റുകളില്‍ എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ്‌ നീക്കം. സൂപ്പര്‍ പ്രീമിയം കൗണ്ടറുകളില്‍ ഈ രീതിയിലുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ മാതൃക വിജയകരമായതിനെ തുടര്‍ന്നാണ്‌ പ്രീമിയം കൗണ്ടറുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്‌. ഉപഭോക്‌തൃ അനുഭവം മെച്ചപ്പെടുത്തുകയും വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്‌തമാക്കി. പുതിയ തീരുമാനം നടപ്പിലായാല്‍ പ്രീമിയം കൗണ്ടറുകളുടെ രൂപഭാവത്തില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാം. സര്‍ക്കാരിന്‌ അധിക സാമ്പത്തിക ഭാരം ഉണ്ടാക്കാതെ തന്നെ നവീകരണം സാധ്യമാക്കുകയാണ്‌ ബെവ്‌കോയുടെ ലക്ഷ്യം.

മംഗളം 28 Feb 2026 1:12 pm

വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഓട്ടോ ഡ്രൈവറെ പെട്രോളൊഴിച്ച്‌ തീക്കൊളുത്തി; നില ഗുരുതരം

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവറെ കാമുകിയും കുടുംബവും ചേര്‍ന്ന് തീക്കൊളുത്തി.80 ശതമാനം പൊള്ളലേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വരൂപ് നഗറിലാണ് സംഭവം നടന്നത്.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:11 pm

ഇറാന്‍ ആക്രമണം: ഇസ്രായേലില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം, സൈറണ്‍ മുഴങ്ങി, ജനം ബങ്കറുകളില്‍; വ്യോമപാത അടച്ചു

തെല്‍അവീവ്: ഇറാനില്‍ ഇസ്രായേല്‍ അതിശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേല്‍ വ്യോമപാത അടച്ചു. എല്ലാ സിവിലിയന്‍ വിമാനങ്ങളും റദ്ദാക്കിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിലെങ്ങും സൈറനുകള്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിദേശത്തുള്ള ഇസ്രായേല്‍ പൗരന്മാര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിക്കണം. സുരക്ഷാ സാഹചര്യം മാറിയാല്‍ വ്യോമപാത വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു. ഇറാനും അമേരിക്കയും തമ്മില്‍ നാലാം ഘട്ട സമാധാന ചര്‍ച്ച അടുത്ത ആഴ്ച വിയന്നയില്‍ നടക്കാനിരിക്കെയാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. മുന്‍കരുതല്‍ ആക്രമണം എന്നാണ് ഇസ്രായേല്‍ ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് മിസൈല്‍ ആക്രമണം നടത്തിയത്. ഇക്കാര്യം യു എസ്, ഇസ്രായേല്‍ സൈനികൃ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായാണ് റിപോര്‍ട്ടുകള്‍.

തേജസ് ന്യൂസ് 28 Feb 2026 1:11 pm

കൊച്ചി മെട്രോ പില്ലറിന് മുകളിൽ ഹൃദയം നുറുങ്ങുന്ന ഒരു കരച്ചിൽ; മുകളിലോട്ട് നോക്കിയ ആ അമ്മ കണ്ടത് കുടുങ്ങിക്കിടക്കുന്ന കുഞ്ഞി 'പൂച്ച'യെ; ഒരൊറ്റ കോളിൽ സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; ചെറിയ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച; അന്നത്തെ 'സുഭാഷ്' മിഷനെ ആസ്പദമാക്കി ഇറക്കിയ 'എഐ' വീഡിയോ വൈറൽ; ഇതാണ് 'യഥാർത്ഥ കേരള സ്റ്റോറി' എന്ന് സോഷ്യൽ മീഡിയ

വി ദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കഥകൾ പറയുന്ന സിനിമകൾക്കിടയിൽ, സ്നേഹത്തിന്റെയും കരുണയുടെയും യഥാർത്ഥ 'കേരള സ്റ്റോറി' എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് കൊച്ചി നഗരം. കൊച്ചി മെട്രോയുടെ കൂറ്റൻ പില്ലറിന് മുകളിൽ മരണത്തെ മുഖാമുഖം കണ്ട് കുടുങ്ങിക്കിടന്ന ഒരു കുഞ്ഞു പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിന്ന ആവേശകരമായ വാർത്തയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഈ രക്ഷാദൗത്യത്തെ ആസ്പദമാക്കി നിർമ്മിച്ച 'എഐ' വീഡിയോ വൈറലായതോടെ, മലയാളിയുടെ നന്മയെ ലോകം വാഴ്ത്തുകയാണ്. എഐ വീഡിയോ യിലെ ദൃശ്യങ്ങൾ ഇങ്ങനെ... കൊച്ചിയിലെ തിരക്കേറിയ ഒരു സായാഹ്നത്തിലായിരുന്നു ആ സംഭവം. മെട്രോ പില്ലറുകൾക്കിടയിൽ നിന്ന് ദയനീയമായ ഒരു കരച്ചിൽ കേട്ടാണ് പത്തടിപ്പാലത്തിന് സമീപം ഒരു വീട്ടമ്മ മുകളിലോട്ട് നോക്കിയത്. മെട്രോയുടെ ഉയരമേറിയ കോൺക്രീറ്റ് പില്ലറിന് മുകളിലെ ഇടുങ്ങിയ വിടവിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഭയന്നു വിറച്ച് ഇരിക്കുന്നു. താഴേക്ക് നോക്കിയാൽ ആഴമേറിയ ഗർത്തം, മുകളിൽ മെട്രോ ട്രെയിനുകളുടെ കുതിച്ചുപാച്ചിൽ. എങ്ങോട്ട് നീങ്ങണമെന്നറിയാതെ മരണം മുന്നിൽ കണ്ട ആ മിണ്ടാപ്രാണിയുടെ കരച്ചിൽ കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. View this post on Instagram A post shared by Spark Originals (@spark.originals) ദൗത്യം ‘സുഭാഷ്’: ആംബുലൻസും ഫയർഫോഴ്സും പാഞ്ഞെത്തി പൂച്ചക്കുട്ടിയെ രക്ഷിക്കാൻ നാട്ടുകാർ ഒത്തുചേർന്നതോടെ അതൊരു വലിയ ജനകീയ ദൗത്യമായി മാറി. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. മിണ്ടാപ്രാണിയാണല്ലോ എന്ന് കരുതി ആരും മുഖം തിരിച്ചില്ല. മിനിറ്റുകൾക്കുള്ളിൽ തൃപ്പൂണിത്തുറയിൽ നിന്നും ഗാന്ധിനഗറിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മൃഗസ്നേഹികളും ആംബുലൻസ് പ്രവർത്തകരും ഒപ്പം ചേർന്നു. മെട്രോ അധികൃതർ ട്രെയിനുകളുടെ വേഗത നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും മുന്നോട്ടുവന്നു. 'സുഭാഷ്' എന്ന് പേരിട്ട ഈ മിഷൻ അക്ഷരാർത്ഥത്തിൽ ഒരു യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഉയരമേറിയ ലാഡറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആ കുഞ്ഞുജീവനെ സുരക്ഷിതമായി താഴെയെത്തിച്ചു. താഴെ ആകാംക്ഷയോടെ കാത്തുനിന്ന ജനക്കൂട്ടം കൈയടികളോടെയാണ് ആ രക്ഷകരെ സ്വീകരിച്ചത്. വൈറലായി എഐ വീഡിയോ; ഇതാണ് കേരളം! ഈ ഹൃദയസ്പർശിയായ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു എഐ വീഡിയോയാണിപ്പോൾ ഇന്റർനെറ്റിൽ തീ പടർത്തുന്നത്. പില്ലറിന് മുകളിൽ വിറച്ചിരിക്കുന്ന പൂച്ചക്കുട്ടിയും, താഴെ അവനെ രക്ഷിക്കാൻ ആകുലതയോടെ നിൽക്കുന്ന മനുഷ്യരും, ഒടുവിൽ അവനെ നെഞ്ചോട് ചേർക്കുന്ന ഉദ്യോഗസ്ഥനുമെല്ലാം വീഡിയോയിൽ അതിവൈകാരികമായി ചിത്രീകരിച്ചിരിക്കുന്നു. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന ഹാഷ്‌ടാഗോടെയാണ് ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ പങ്കുവെക്കുന്നത്. യഥാർത്ഥ സംഭവം ഇങ്ങനെ കൊച്ചി മെട്രോയിലെ 555-ാം പില്ലറിലാണ് സുഭാഷ് എന്ന പൂച്ച കുടുങ്ങി കിടക്കുന്നത്. വല അടക്കമുള്ള സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറി പില്ലറിൽ നിന്നും സുഭാഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിൽ കാണുന്ന പില്ലറിലാണ് പൂച്ച കുടുങ്ങിയത്. പൂച്ചയെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയിൽ ആണ് പൂച്ചയെ കണ്ടതെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞിരുന്നു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും. 556 –ാം പില്ലറിനു സമീപത്താണ്‌ പൂച്ചയെ കണ്ടെത്തിയത്‌. ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്താൽ മെട്രോ പില്ലറിന്റെ ഉയരത്തിലെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൂച്ച പിടിതരാതെ മാറിയതിനാൽ ദൗത്യം വിജയിച്ചില്ല. തുടർന്ന്‌ ശ്രമം താൽക്കാലികമായി അവസാനിപ്പിച്ചു. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കും വെല്ലുവിളിയായി. പൂച്ചക്ക് തനിയെ രക്ഷപ്പെട്ടുപോകാൻ പില്ലറിൽനിന്ന് അടുത്തുള്ള മരത്തിലേക്ക് വലയിട്ട ശേഷമാണ് ദൗത്യം നിർത്തിയത്‌. പൂച്ചയ്‌ക്ക്‌ ഭക്ഷണവും എത്തിച്ചിരുന്നു. ഇതിനടയിൽ പലപ്രാവശ്യം മെട്രോ സർവീസും നിർത്തിവച്ചു. പിന്നീട്‌ മെട്രോ സർവീസുകൾ അവസാനിച്ചശേഷം ശനി രാത്രി 12ഓടെയാണ്‌ രക്ഷാദ‍ൗത്യം പുനരാരംഭിച്ചത്‌. പൂച്ചയെ മൃഗസംരക്ഷണ പ്രവർത്തകർ ഏറ്റെടുത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റിയതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. സമീപത്തെ ഓട്ടോറിക്ഷക്കാരാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയിലെ കുഴിയിൽ കുടുങ്ങിയ കഥാപാത്രത്തിന്റെ പേര്‌ പൂച്ചയ്‌ക്ക്‌ നൽകിയത്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത കാലത്ത്, ഒരു പൂച്ചക്കുട്ടിക്ക് വേണ്ടി കോടികൾ വിലമതിക്കുന്ന മെട്രോ സംവിധാനവും സർക്കാർ സംവിധാനങ്ങളും ഒന്നിച്ചു നിന്നത് ചെറിയ കാര്യമല്ല. ഒരു ജീവന്റെ വില അത് മനുഷ്യന്റേതായാലും മൃഗത്തിന്റേതായാലും ഒന്നാണെന്ന് മലയാളി ഒരിക്കൽ കൂടി തെളിയിച്ചു. ലോകം മുഴുവൻ ഈ കേരള മാതൃക കാണണം. - വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു. കൊച്ചി മെട്രോ പില്ലറിലെ ആ പൂച്ചക്കുട്ടി ഇന്ന് സുരക്ഷിതനാണ്. എന്നാൽ അവൻ നൽകിയ സന്ദേശം വലുതാണ് - സ്നേഹമാണ് ഏറ്റവും വലിയ മതം, കരുണയാണ് ഏറ്റവും വലിയ രാഷ്ട്രീയം. ഈ നന്മയാണ് കേരളത്തെ ഇന്നും ലോകത്തിന് മുന്നിൽ വ്യത്യസ്തമാക്കുന്നത്.

മറുനാടൻ മലയാളീ 28 Feb 2026 1:10 pm

തീവ്രവാദത്തിന്‍റെ ‘മാതൃരാജ്യ’ങ്ങൾ തമ്മിൽതീവ്രവാദത്തിന്‍റെ പേരിൽ ഏറ്റുമുട്ടൽ

കാബൂൾ: തീവ്രവാദത്തെ വളർത്തി വലുതാക്കി അവശ്യകാര്യങ്ങൾക്കുപയോഗിക്കുന്ന രണ്ടു രാജ്യങ്ങൾ തീവ്രവാദത്തിന്‍റെ പേരിൽ സംഘർഷത്തിലേർപ്പെടുന്നുവെന്ന കൗതുകമാണ് അഫ്ഗാൻ-പാക്കിസ്ഥാൻ യുദ്ധത്തിനുള്ളത്. തൊണ്ണൂറുകളിൽ താലിബാൻ പ്രസ്ഥാനം പിറവികൊണ്ടതുതന്നെ പാക്കിസ്ഥാനിലെ മദ്രസകളിലാണ്. പാക്കിസ്ഥാനിലെ സൈന്യവും ഇന്‍റലിജൻസ് ഏജൻസികളും ദീർഘകാലം താലിബാനിൽ വലിയതോതിൽ സ്വാധീനം ചെലുത്തിയിരുന്നു. 2021ൽ അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ താലിബാൻ വീണ്ടും അഫ്ഗാൻ ഭരണം പിടിച്ചപ്പോൾ ആദ്യം സ്വാഗതം ചെയ്തവരിലും പാക്കിസ്ഥാനുണ്ടായിരുന്നു. “അടിമത്തത്തിന്‍റെ ചങ്ങല അഫ്ഗാനിസ്ഥാൻ പൊട്ടിച്ചെറിഞ്ഞു” എന്നാണ് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ, പഴയതുപോലെ വരുതിയിൽ നിർത്താൻ കഴിയുന്ന പ്രസ്ഥാനമല്ല താലിബാനെന്ന് പാക്കിസ്ഥാനു വൈകാതെ മനസിലായി. ടിടിപിയും ബലൂച് വിഘടനവാദികളുംപാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ഗോത്രമേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തെഹ്‌രിക് ഇ താലിബാൻ എന്ന ഭീകരപ്രസ്ഥാനവും (ടിടിപി- പാക് താലിബാനെന്നും അറിയപ്പെടുന്നു) ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദികളും അടുത്തകാലത്ത് ആക്രമണം വർധിപ്പിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിനു… The post തീവ്രവാദത്തിന്‍റെ ‘മാതൃരാജ്യ’ങ്ങൾ തമ്മിൽതീവ്രവാദത്തിന്‍റെ പേരിൽ ഏറ്റുമുട്ടൽ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 28 Feb 2026 1:07 pm

'ഒരുവശത്ത് ചർച്ചകൾ നടത്തുമ്പോഴും മറുവശത്ത് സൈനിക പ്രകടനമാണ് അമേരിക്ക നടത്തിക്കൊണ്ടിരുന്നത്'

Asianet News Live : https://www.youtube.com/live/4wExBtPQ-JA 'ഒരു വശത്ത് ചർച്ചകൾ നടത്തുമ്പോഴും മറുസൈഡിൽ സൈനിക പ്രകടനമാണ് അമേരിക്ക നടത്തിക്കൊണ്ടിരുന്നത്'; അഞ്ജന ശങ്കർ

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:06 pm

യുദ്ധ മുഖത്ത് ഇറാൻ; ഇസ്രയേലിൽ അടിയന്തരാവസ്ഥ

ഇസ്രയേലിൽ അടിയന്തരാവസ്ഥ; ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത, ഇനിയും ആക്രമിക്കാൻ തയ്യാറെന്ന് ഇസ്രയേൽ

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:06 pm

ഇറാനിൽ ആക്രമണം നടത്തി ഇസ്രായേൽ; ടെഹ്‌റാൻ നഗരത്തിൽ വൻ സ്ഫോടനം

ഇറാനിൽ ആക്രമണം നടത്തി ഇസ്രായേൽ; ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ നഗരത്തിൽ വൻ സ്ഫോടനം; ടെഹ്റാനിൽ പലയിടത്തും മിസൈൽ പതിച്ചു

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:05 pm

ഇറാനിൽ ഇസ്രായേലിന്റെ 'ഷീൽഡ് ഓഫ് ജൂത' ആക്രമണം; ടെഹ്റാനിൽ ഉൾപ്പെടെ വൻ സ്ഫോടനം

ഇറാനിൽ പകൽ വെളിച്ചത്തിൽ ആക്രമണം നടത്തി ഇസ്രായേൽ. മുൻ‌കരുതൽ ആക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങൾ വീണ്ടും ആളിക്കത്തിക്കുന്നതാണ് ഈ സംഭവം. ടെഹ്‌റാൻ ഉൾപ്പെടെയുള്ള മേഖലകളിൽ വൻ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലും ഇറാനും തമ്മിൽ 12 ദിവസത്തെ വ്യോമാക്രമണം നടന്നതിനുശേഷമാണ് ഇപ്പോഴത്തെ പുതിയ ആക്രമണം, ഇറാൻ ആണവ,

ഒന്നു ഇന്ത്യ 28 Feb 2026 1:05 pm

'കോൺഗ്രസാണ് ബിജെപിയോട് സന്ധി ചെയ്തത്'; കോൺഗ്രസിന് എതിരെ അരവിന്ദ് കെജ്‍രിവാൾ

'വാദ്രയും രാഹുൽ ഗാന്ധിയും ജയിലിൽ പോയോ? കോൺഗ്രസാണ് ബിജെപിയോട് സന്ധി ചെയ്തത്'; കോൺഗ്രസിന് എതിരെ അരവിന്ദ് കെജ്‍രിവാൾ

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:04 pm

മദ്ധ്യേഷ്യയില്‍ വീണ്ടും യുദ്ധഭീതി ; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം ; മൂന്നിടത്ത് സ്‌ഫോടനം

ടെഹ്‌റാന്‍: മദ്ധ്യേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്ക് നയിച്ച് ഇറാനില്‍ ഇസ്രായേല്‍ ആക്രമണം. ശനിയാഴ്ച രാവിലെ ടെഹ്റാനില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. ടഹ്റാനില്‍ കുറഞ്ഞത് മൂന്നോ നാലോ സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായിട്ടാണ് അന്താരാഷ്ട്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെഹ്റാനില്‍, ജോംഹൗരി സ്‌ക്വയറിലും ഹസ്സന്‍ അബാദ് സ്‌ക്വയറിലും പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്ക കൂടി പങ്കാളിയായ ഓപ്പറേഷനാണെന്നാണ് വിവരം. ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങിയതായും സംരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധം മുന്‍നിര്‍ത്തിയുള്ള മുന്നറിയിപ്പാണ് ഇതെന്നും സുരക്ഷിതമായ ഇടങ്ങള്‍ക്ക് സമീപം തന്നെ തുടരാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആയത്തുള്ള ഖുമേനിയുടെ ഓഫീസിന് സമീപത്തും വരെ ആക്രമണം നടന്നതായിട്ടാണ് വിവരം. അദ്ദേഹം ടെഹ്റാനില്‍ ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. 30 ഇടങ്ങളില്‍ സ്ഫോടനം നടന്നതായിട്ടാണ് വിവരം. ഇസ്രായേല്‍ ആക്രമണം മദ്ധ്യേഷ്യയെ പുതിയ സൈനിക ഏറ്റുമുട്ടലിലേക്ക് തള്ളിവിടുകയും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളമായുള്ള ദീര്‍ഘകാല ആണവ തര്‍ക്കത്തിന് മേലുള്ള നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞദിവസം അമേരിക്ക തങ്ങളുടെ പൗരന്മാരോട് നാടുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ ചൈനയും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയൂം ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇറാന്‍ വ്യോമപാത അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ സംഘർഷം ഉയർന്ന സാഹചര്യത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഇറാൻ തങ്ങളുടെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി മുന്നോട്ട് പോയാൽ വീണ്ടും ആക്രമണം നടത്തുമെന്ന് യുഎസും ഇസ്രായേലും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധങ്ങൾ നീക്കുന്നതിന് പകരമായി തങ്ങളുടെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഇറാൻ പറഞ്ഞിരുന്നു. ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്ന് ടെഹ്‌റാൻ പറഞ്ഞിരുന്നു.

മംഗളം 28 Feb 2026 1:04 pm

വി കെ ശ്രീകണ്ഠൻ-രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച്ച; കണ്ടുമുട്ടൽ അവിചാരിതമെന്ന് ഇരുവരും

വി കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും കൂടിക്കാഴ്ച്ച നടത്തി; കണ്ടുമുട്ടൽ അവിചാരിതമെന്നും സൗഹൃദം പങ്കിട്ടതെന്നും വി കെ ശ്രീകണ്ഠൻ, അടൂരിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:03 pm

ആറ്റിക്കുറുക്കിയ ഇൻട്രോ ഡയലോഗുകളോ നാടക നടനമോ ഇല്ല... ഈ ലക്കം സൂക്ഷ്മദർശിനിയിൽ മന്ത്രി വീണാ ജോർജ്

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കുറിച്ച് എന്താണ് പൊതുജനാഭിപ്രായം? സിപിഎംകാർ സ്പെഷ്യൽ കണ്ണട തന്നാൽ നല്ലതെന്ന് ജനം.. കാണാം കേൾക്കാം ജനങ്ങളുടെ തഗ് മറുപടികൾ സൂക്ഷ്‌മദർശിനിയിൽ.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:03 pm

'20 -കളിൽ ഇങ്ങനെ ജീവിക്കുന്നവരാണോ നിങ്ങൾ? 30 -ൽ പണി വരും'; വൈറലായി 32 -കാരന്റെ കുറിപ്പ്

ഇരുപതുകളിലെ മോശം ജീവിതശീലങ്ങൾ മുപ്പതുകളിൽ ആരോഗ്യപ്രശ്നങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു 32-കാരന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പല ശീലങ്ങളും തനിക്ക് നടുവേദനയും കഴുത്തുവേദനയുമായി തിരിച്ചടിച്ചെന്ന് യുവാവ്.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 1:02 pm

സൗജന്യമായി എച്ച്പിവി വാക്സിൻ; ; 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും സ്വീകരിക്കാം

സംസ്ഥാനത്ത് ഗർഭാശയഗള കാൻസറിനെതിരെ 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ ഫെബ്രുവരി 28ന് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി 2025 നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:00 pm

ഈ മലബാർ ഐറ്റം ഏവർക്കും ഇഷ്ടമാകും

ഈ മലബാർ ഐറ്റം ഏവർക്കും ഇഷ്ടമാകും

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 1:00 pm

ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; രണ്ടു പ്രാവശ്യം ജിനുവിന് ഡയാലിസിസ് നടത്തി, റിപ്പോർട്ട് കൈമാറി ജയിൽ സൂപ്രണ്ട്

പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മോഷണക്കേസിലെ പ്രതി ജിനു തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്. ഈ മാസം 21ന് വൈകുന്നേരം ജയിലെത്തിച്ച ജിനു, ഉണ്ണി എന്നീ പ്രതികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് ജില്ലാ ജയിൽ സൂപ്രണ്ടിൻെറ റിപ്പോർട്ട്.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 12:57 pm

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: കോണ്‍ഗ്രസ് നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്; സണ്ണി ജോസഫും വി.ഡി. സതീശനും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരാണ് എ.ഐ.സി.സി. നേതൃത്വത്തെ കാണാനായി പോകുന്നത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ, വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ എത്രയും വേഗം പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനും സീറ്റ് വിഭജനത്തിലെ പ്രാഥമിക ധാരണകള്‍ എ.ഐ.സി.സി.യെ അറിയിക്കുന്നതിനുമാണ് നേതാക്കള്‍ ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹിയില്‍ വെച്ച് സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും ചര്‍ച്ചകളില്‍ പ്രധാനമാകും. വിവാദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി പട്ടിക സമര്‍പ്പിക്കാനാണ് കേരള നേതൃത്വത്തിന്റെ നീക്കം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനാവശ്യ താമസം ഒഴിവാക്കി പ്രചാരണത്തില്‍ മുന്നിലെത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള മറ്റ് മുതിര്‍ന്ന നേതാക്കളും വരും ദിവസങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കാളികളായേക്കും.

മറുനാടൻ മലയാളീ 28 Feb 2026 12:57 pm

ഇറാനെ ആക്രമിച്ചത് ഇസ്രയേൽ ഒറ്റയ്ക്കല്ല, അമേരിക്കയും ചേർന്നുള്ള സംയുക്ത ആക്രമണം, ടെഹ്‌റാനിലുണ്ടായ സ്ഫോടന പരമ്പര, ഖമനെയി സുരക്ഷിത കേന്ദ്രത്തിൽ

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ട്.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 12:57 pm

നടി വിഷ്ണുപ്രിയയുടെ പിതാവിനെ കൊലപ്പെടുത്തിയത് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍; ഒന്‍പത് പേര്‍ പിടിയില്‍

പഴനി: നടി വിഷ്ണുപ്രിയയുടെ പിതാവും ബിസിനസുകാരനുമായ സൂര്യനാരായണന്‍ (73) കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്‍പത് പേരെ കൊടൈക്കനാല്‍ പോലിസ് അറസ്റ്റ് ചെയ്തു. ചെന്നൈ ആരക്കോണം തിരുവള്ളുവര്‍ സ്വദേശികളായ ശ്യാം (31), ഗോകുല്‍നാഥ് (26), രഞ്ജിത്ത് (32), കൃഷ്ണപ്രസാദ് (25), അക്ഷയ നടരാജ് (26), കാര്‍ത്തി (26), കിരണ്‍ (26), ഇയാളുടെ അമ്മ ഗിരിജ (54), കോട്ടേജ് ജീവനക്കാരന്‍ അറുമുഖം (54) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് രണ്ടു കാര്‍, സ്വര്‍ണം, സ്വത്തുരേഖകള്‍ എന്നിവ പിടിച്ചെടുത്തു. ചെന്നൈയില്‍ സൂര്യനാരായണന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതക ആസൂത്രണമെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഗിരിജയെയും മകനെയും ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും പറയുന്നു. കഴിഞ്ഞ 21നു പ്രതികള്‍ ടൂറിസ്റ്റുകളെന്ന വ്യാജേന സൂര്യനാരായണന്റെ കോട്ടേജില്‍ താമസിക്കുകയായിരുന്നു. രാത്രി ജീവനക്കാരെയും സൂര്യനാരായണനെയും വേര്‍തിരിച്ച മുറികളില്‍ കെട്ടിയിട്ടു. രക്ഷപ്പെട്ട ഒരു തൊഴിലാളി പോലിസിനെ വിവരം അറിയിച്ചു. പോലിസ് എത്തിയപ്പോഴേക്കും വായ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയതിനാല്‍ ശ്വാസം കിട്ടാതെ സൂര്യനാരായണന്‍ മരിച്ചു. ദിണ്ടിക്കല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഹേന്ദ്രന്‍ എന്ന ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് അറിയിച്ചു.

തേജസ് ന്യൂസ് 28 Feb 2026 12:56 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്നാട്ടിലും പുതുച്ചേരിയിലും; തുടക്കം കുറിക്കുന്നത് 7,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ

പരവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 7,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രി ഒമ്പതോടെ പ്രധാനമന്ത്രി ചെന്നൈയിലെത്തും. നാളെ രാവിലെ 11.45-ന് പുതുച്ചേരിയിലെത്തുന്ന പ്രധാനമന്ത്രി 2,700 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. നഗരസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സുസ്ഥിര വളർച്ചയ്ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. മധുരയിൽ 4,400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ദേശീയപാത വികസനം ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. മരക്കാനം-പുതുച്ചേരി സെക്ഷൻ നാലുവരിപ്പാതയാക്കുന്നതോടെ യാത്രാസമയം പകുതിയായി കുറയും. മഹാബലിപുരം, ഓറോവിൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാകും. പരമകുടി – രാമനാഥപുരം പാത നാലുവരിപ്പാതയാക്കുന്നതോടെ മധുര, രാമേശ്വരം, ധനുഷ്‌കോടി… The post പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്നാട്ടിലും പുതുച്ചേരിയിലും; തുടക്കം കുറിക്കുന്നത് 7,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 28 Feb 2026 12:54 pm

മാനവികതയുടെ ഉദാത്ത മാതൃക; കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ഉത്തരവ് പ്രകാരം 539 തടവുകാർക്ക് പൊതുമാപ്പ് നൽകി. അർഹരായവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 12:52 pm

ഖമേനിയുടെ വീടും ഓഫീസും ലക്ഷ്യമിട്ട് വ്യോമാക്രമണം; പരമോന്നത നേതാവിനെ ദിവസങ്ങള്‍ക്ക് മുമ്പേ സുരക്ഷിത സ്ഥാനത്താക്കിയത് ഇറാന്റെ കരുതലും; ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിച്ചേയ്ക്കും; ഇറാന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം സൈറണുകള്‍; ഇസ്രയേലില്‍ അടിയന്തരാവസ്ഥ; പശ്ചിമേഷ്യ യുദ്ധമുനയില്‍

ടെഹ്റാന്‍: ഇറാന്റെ ഹൃദയഭാഗമായ ടെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെത്തന്നെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്നാണ് സൂചനകള്‍. ഖമേനിയുടെ ഔദ്യോഗിക വസതിക്കും ഓഫീസിനും തൊട്ടടുത്തുള്ള അതീവ സുരക്ഷാ മേഖലകളിലാണ് മിസൈലുകള്‍ പതിച്ചത്. ഇസ്രായേലിന്റെ നീക്കം മുന്‍കൂട്ടി കണ്ട ഇറാന്‍ അധികൃതര്‍, ആക്രമണത്തിന് തൊട്ടുമുമ്പ് ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെയും ഇസ്രായേലിന്റെയും കൃത്യമായ ആസൂത്രണത്തിലാണ് ഈ തിരിച്ചടി നടന്നത്. ഇറാന്റെ സൈനിക-പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുക എന്നതിലുപരി, ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെത്തന്നെ ലക്ഷ്യം വെക്കുന്ന രീതിയിലാണ് ആക്രമണത്തിന്റെ സ്വഭാവം. ടെഹ്റാനിലെ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇസ്രായേലിന്റെ ഈ സാഹസത്തിന് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉറപ്പായതോടെ ഗള്‍ഫ് മേഖലയിലാകെ യുദ്ധഭീതി പടര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെയായിരിക്കും ഇറാന്‍ ലക്ഷ്യമിടുക എന്ന സൂചനയെത്തുടര്‍ന്ന് മേഖലയിലെ എല്ലാ യുഎസ് കേന്ദ്രങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സാന്നിധ്യം ഇറാന്റെ മിസൈല്‍ പരിധിയിലാണ്. ഇറാന്റെ തിരിച്ചടി ഉണ്ടായാല്‍ അത് ഇസ്രായേലിനും അമേിക്കയ്ക്കും എതിരെ മാത്രമാകില്ല, മറിച്ച് ലോക സാമ്പത്തിക രംഗത്തെത്തന്നെ ബാധിക്കുന്ന വന്‍ യുദ്ധമായി മാറാന്‍ സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ എണ്ണ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ഭീതിയും നിലനില്‍ക്കുന്നു. ടെഹ്റാനിലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇസ്രായേല്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറുതെ വിടില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു. വരും മണിക്കൂറുകളില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ ലോകം ഉറ്റുനോക്കുകയാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കട്സ് ആണ് ഇറാനിലേക്ക് ആക്രമണം നടത്തിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാന്റെ ഹൃദയഭാഗമായ ടെഹ്റാനില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ സ്ഫോടനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം സൈറണുകള്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഏത് നിമിഷവും ഇറാന്റെ ഭാഗത്ത് നിന്ന് മിസൈല്‍ വര്‍ഷം ഉണ്ടാകാമെന്ന നിഗമനത്തിലാണ് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രായേല്‍ ഈ നീക്കം നടത്തിയതെന്നാണ് സൂചന. ഇതോടെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നല്‍കാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം പൂര്‍ണ്ണമായും തകര്‍ക്കുന്ന ഈ നീക്കം ഒരു ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

മറുനാടൻ മലയാളീ 28 Feb 2026 12:52 pm

രാജി പ്രഖ്യാപിച്ച് ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി; തീരുമാനം സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന്

ആർഎസ്പി നേതാവ് എൻ നൗഷാദ് രാജി പ്രഖ്യാപിച്ചു. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നാണ് തീരുമാനം.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 12:50 pm

ജനുവരിയില്‍ മുസ് ലിം-ദലിത്-ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ 42 ഹിന്ദുത്വ ആക്രമണങ്ങള്‍

ന്യൂഡല്‍ഹി: ജനുവരിയില്‍ മാത്രം രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ 42 ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട്. 2026 ജനുവരിയില്‍ ഇന്ത്യയില്‍ മുസ് ലിം-ദലിത്-ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് 42 വിദ്വേഷ ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടന്നതായി സിയാസത്ത് ഡോട്ട് കോം മാസാന്ത ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരാശരി ആഴ്ചയില്‍ 9 മുതല്‍ 10 വരെ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസം മുതല്‍ കര്‍ണാടക വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയിലും ഉത്തരാഖണ്ഡിലുമാണ് ഏറ്റവും കൂടുതല്‍ ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറിയത്. ഹൈദരാബാദില്‍ സംഘര്‍ഷങ്ങള്‍ ഹൈദരാബാദ് നഗരത്തിലെ പുരാണപൂള്‍ ദര്‍വാസ മേഖലയില്‍ ജനുവരി 14ന് രാത്രി സംഘര്‍ഷാവസ്ഥ ഉണ്ടായി. മൈസമ്മ ക്ഷേത്രത്തിനുള്ളില്‍ കീറിപ്പോയ ഫ്‌ലെക്‌സും കേടുപാടുകള്‍ സംഭവിച്ച വിഗ്രഹവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതാണ് സംഭവം. തുടര്‍ന്ന് ജനുവരി 24-ന് തെലങ്കാന ഹൈക്കോടതി ബാലാപൂരിലെ ഗണേഷ് ചൗക്കില്‍ ''ധര്‍മ്മ രക്ഷാ സഭ'' സംഘടിപ്പിക്കാന്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അസമില്‍ പൗരത്വം  ചോദ്യം ചെയ്ത് ആക്രമണങ്ങള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ് ലിംകളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. അതിന് ശേഷം പൗരത്വം ചോദ്യം ചെയ്തും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചും മുസ് ലിംകള്‍ക്കെതിരേ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. വിദേശ ട്രിബ്യൂണല്‍ 'വിദേശി'യായി പ്രഖ്യാപിച്ചവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹം പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ചു. 'മിയാസ്' എന്ന പദം ഉപയോഗിച്ച് ബംഗാളി ഭാഷ സംസാരിക്കുന്ന മുസ് ലിംകളെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വിവാദമായി. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലും ബിഹാറിലും ഓഡീഷയിലും ബംഗ്ലാദേശി എന്ന് ആരോപിച്ച് മുസ് ലിം കുടിയേറ്റ തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മതസ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണം ഉത്തരാഖണ്ഡിലെ മുസ്സൂരിയില്‍ നൂറുവര്‍ഷം പഴക്കമുള്ള സയ്യിദ് ബാബ ബുള്ളേശാ ദര്‍ഗയില്‍ ജനുവരി 24-ന് ആക്രമണം നടന്നു. അതുപോലെ, ഉത്തര്‍പ്രദേശിലെ ദേവരിയയില്‍ ഹസ്രത് ഷഹീദ് സയ്യിദ് അബ്ദുല്‍ ഗനി ഷാ ബാബ ദര്‍ഗ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തെലങ്കാനയിലെ സിദ്ധിപേട്ടില്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് 23 കാരിയായ ദലിത് ഹൗസ് സര്‍ജന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ ബറേലിയില്‍ 16 കാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവവും ജനുവരിയില്‍ രേഖപ്പെടുത്തി. വിവാഹത്തില്‍ കുതിരപ്പുറത്ത് കയറിയതിനും ദലിതര്‍ക്ക് നേരെ ആക്രമണമുണ്ടായി. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം ഓഡീഷയിലെ ധേന്കനാല്‍ ജില്ലയില്‍ ജനുവരി 4-ന് ക്രിസ്ത്യന്‍ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ആക്രമിച്ച് ചെരിപ്പുമാല അണിയിച്ച് അപമാനിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ചായിരുന്നു ആക്രമണം. അത് കൂടാതെ നബറംഗ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ പള്ളിയില്‍ കയറി പ്രാര്‍ത്ഥന തടഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 26-ാം തീയതി റിപ്പബ്ലിക് ദിനത്തില്‍ ഉത്തരാഖണ്ഡിലെ കോട്വാറില്‍ 70 കാരനായ വക്കീല്‍ അഹമ്മദിന്റെ കടയുടെ പേരില്‍ ''ബാബ'' എന്ന വാക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ഇടപെട്ട ജിം പരിശീലകനായ ദീപക് കുമാറിനെതിരേ ഹിന്ദുത്വ ആക്രമണമുണ്ടായി. 2026 ജനുവരിയില്‍ രേഖപ്പെടുത്തിയ സംഭവങ്ങള്‍ ഇന്ത്യയില്‍ മത-ജാതി അടിസ്ഥാനത്തിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ ഗൗരവതരമായ പ്രവണതയിലേക്കാണ് സൂചന നല്‍കുന്നത്. ഫെബ്രുവരിയിലും ആക്രമണങ്ങള്‍ തുടര്‍ന്നു. ഉത്തര്‍പ്രദേശ്, ഓഡീഷ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. മുസ് ലിംകളുടെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടുതല്‍ ആക്രമണങ്ങള്‍. ദര്‍ഗകള്‍ക്കും പള്ളികള്‍ക്കും എതിരേ ആക്രമണങ്ങള്‍ അരങ്ങേറി. തറാവീഹ് നമസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ ജയ് ശ്രീ രാം വിളിച്ച് ഹിന്ദുത്വര്‍ സംഘടിച്ചതും വയലില്‍ നമസ്‌കരിക്കുകയായിരുന്ന തൊഴിലാളിയെ ഹിന്ദുത്വന്‍ ആക്രമിച്ച സംഭവവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

തേജസ് ന്യൂസ് 28 Feb 2026 12:50 pm

സുവോളജിക്കല്‍ പാര്‍ക്കില്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

സുവോളജിക്കല്‍ പാര്‍ക്കില്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും.

കേരളം ഓൺലൈൻ ന്യൂസ് 28 Feb 2026 12:46 pm

തെഹ്‌റാനിൽ സ്‌ഫോടനം; ഇസ്‌റാഈല്‍ ഇസ്‌റാഈല്‍ ആക്രമണം

ആക്രമണത്തിനു പിന്നാലെ വ്യോമപാത ഇസ്രായേൽ അടച്ചു.

സിറാജ് ലൈവ് 28 Feb 2026 12:42 pm

'പാകിസ്ഥാൻ കയറിയാലും ഇല്ലെങ്കിലും ഇന്ത്യ സെമിയിലെത്താതെ പുറത്താകും'; ഇന്ത്യ-വിൻഡീസ് പോരാട്ടത്തിന് മുമ്പ് ആമിറിന്‍റെ പ്രവചനം

സൂപ്പർ-8 പോരാട്ടങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ സെമിയിലെത്തില്ലെന്ന് ആമിർ പ്രവചിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാൾ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നായിരുന്നു അന്ന് ആമിർ പറഞ്ഞിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 12:42 pm

സിഇഐആര്‍: സംസ്ഥാനത്ത് 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി, 46,357 ഫോണുകള്‍ കണ്ടെത്തി

കൊച്ചി: സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) സംവിധാനം നിലവില്‍വന്നശേഷം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 70,500-ഓളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി. പുതിയ സംവിധാനം നിലവില്‍ വന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് റദ്ദാക്കിയത്. ടെലികോം വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റല്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ 'സഞ്ചാര്‍ സാഥി'യിലെ സിഇഐആര്‍. സംവിധാനം വഴിയാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കിയിരിക്കുന്നത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനു വിവിധ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഉടമ അറിയാതെയുള്ള വ്യാജ കണക്ഷനുകളും കെ.വൈ.സി. പരാജയപ്പെട്ട കണക്ഷനുകളുമാണിവ. സംസ്ഥാന സൈബര്‍ പൊലീസിന്റെ പ്രത്യേക ഡ്രൈവില്‍ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് നഷ്ടപ്പെട്ടെന്നോ മോഷണംപോയെന്നോ പരാതി ലഭിച്ച 46,357 ഫോണുകള്‍ സിഇഐആര്‍ വഴി കണ്ടെത്തി. ഇതില്‍ 17,000 എണ്ണം ഉടമകള്‍ക്ക് തിരിച്ചെത്തിച്ചു.

മംഗളം 28 Feb 2026 12:40 pm

അവിചാരിതമായ കണ്ടുമുട്ടൽ; അടൂരിൽ പാലക്കാട് എംപിയും എംഎൽഎയും തമ്മിൽ കൂ‌ടിക്കാഴ്ച

പത്തനംതിട്ട: സ്വകാര്യ ഹോട്ടലിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടവും പാലക്കാട് എംപി വി.കെ. ശ്രീകണ്‌ഠനുമായി കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ച തികച്ചും അവിചാരിതമായിരുന്നുവെന്നും മുൻ കൂ‌ട്ടി തീരുമാനിച്ചതോ രാഷ്ട്രീയമായ വിഷയങ്ങളോ ചർച്ചയ്ക്ക് പിന്നിൽ ഉണ്ടായിട്ടില്ലെന്ന് എംപി വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. അ‌ടൂരിലെ സ്വകാര്യ ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് രാഹുൽ മാങ്കൂട്ടം അങ്ങോട്ടേയ്ക്ക് എത്തിയത്. റെസ്റ്റോറന്‍റിൽ തന്‍റെ ഒരു സുഹൃത്തിനെ കാണാൻ വേണ്ടിയാണ് രാഹുൽ എത്തിയതെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി. പാലക്കാട് സീറ്റിലെ സ്ഥാനാർഥിത്വം സംബന്ധിച്ച യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല. പാലക്കാട് എംപിയെന്ന നിലയിൽ പാലക്കാട് എംഎൽഎയുമായി സംസാരിക്കിതിരിക്കാന്‍ കഴിയില്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡ് ആണെന്നും സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ട്രിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇതിൽ തനിക്ക് ഇ‌ടപെടേണ്ടതായ യാതൊരു സാഹര്യവുമില്ലെന്നും വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കി. The post അവിചാരിതമായ കണ്ടുമുട്ടൽ; അടൂരിൽ പാലക്കാട് എംപിയും എംഎൽഎയും തമ്മിൽ കൂ‌ടിക്കാഴ്ച appeared first on RashtraDeepika .

രാഷ്ട്ര ദീപിക 28 Feb 2026 12:39 pm

യൂറിക് ആസിഡ് അധികമായാൽ ഗൗട്ട്

രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. തള്ളവിരലിന്‍റെ സന്ധിയിൽകാലിലെ തള്ളവിരലിന്‍റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം. പണ്ടുകാലത്ത് രാജാക്കൻമാരുടെ രോഗം എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ? പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം. ഇതാണു പ്രശ്നം90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന… The post യൂറിക് ആസിഡ് അധികമായാൽ ഗൗട്ട് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 28 Feb 2026 12:37 pm

എസ്ഐടിയിൽ വിശ്വാസമുണ്ട്, പയ്യന്നൂരിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും താൻ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കവും ഇറങ്ങിപ്പോക്കുമുണ്ടായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 28 Feb 2026 12:37 pm