SENSEX
NIFTY
GOLD
USD/INR

Weather

32    C
... ...View News by News Source

പൊടിക്കാറ്റ്: റിയാദ് മേഖലയിൽ വ്യാഴാഴ്ച യെല്ലോ അലേർട്ട്

റിയാദ് പ്രവിശ്യയിലെ അൽ-അഫ്‌ലാജ്, അസ്-സുലൈയിൽ, വാദി അദ്-ദവാസിർ, അദ്-ദവാദ്മി, അഫീഫ്, അർ-റെയ്ൻ, അൽ-ഖുവൈയ്യ എന്നിവിടങ്ങളിലാണ് അലേർട്ട്.

സിറാജ് ലൈവ് 5 Feb 2026 1:36 pm

ദീപക്കിന്റെ മരണം; ലൈംഗികാതിക്രമം നേരിട്ടെന്ന വാദത്തിൽ ഉറച്ച് ഷിംജിത ; കസ്റ്റഡിയില്‍ വിട്ടു കോടതി

കോഴിക്കോട്: ലൈംഗികാരോപണത്തില്‍ യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയെ ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് വൈകുന്നേരം വരെയാണ് അനുവദിച്ചത്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ബസില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. ജാമ്യം തേടി ജനുവരി 29ന് ഷിംജിത കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ അന്ന് ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചില്ല. അപകീര്‍ത്തി കരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്ത ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലായിരുന്നു ഷിംജിതയ്ക്കെതിരെ കേസെടുത്തത്.

മംഗളം 5 Feb 2026 1:31 pm

നിയമസഭയിൽ ചട്ടം 300 പ്രകാരം മന്ത്രിയുടെ പ്രസ്താവന, ഭിന്നശേഷി സംവരണം, എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി വിധി മറ്റ് മാനേജ്മെൻറുകൾക്കും ബാധകമാക്കും

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:29 pm

ശബരിമല കേസ് അന്വേഷണം കോൺഗ്രസിലേക്ക് തിരിയുന്നു; വഴിതിരിച്ച് വിടാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണ മോഷണക്കേസിൽ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശരിയായ അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും, എന്നാൽ എസ്.ഐ.ടി അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കി ഹൈക്കോടതി ആ നീക്കങ്ങൾ തള്ളിയതായും അദ്ദേഹം പറഞ്ഞു. ശബരിമല കേസ് അന്വേഷണം കോൺഗ്രസിലേക്കാണ് നീങ്ങുന്നതെന്നും, അതിനാലാണ് അന്വേഷണത്തെ വഴിതിരിച്ച് വിടാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പ്രതിപക്ഷ […] The post ശബരിമല കേസ് അന്വേഷണം കോൺഗ്രസിലേക്ക് തിരിയുന്നു; വഴിതിരിച്ച് വിടാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 5 Feb 2026 1:28 pm

തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍; ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?

മുംബൈ: ട്വന്റി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മത്സരശേഷം തനിക്ക് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് താരം തുറന്നുപറയുകയും ചെയ്തതോടെ മലയാളി താരം സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 30 റണ്‍സിന് വിജയിച്ചിരുന്നു. 20 പന്തില്‍ 53 റണ്‍സാണ് കിഷന്‍ അടിച്ചുകൂട്ടിയത്. ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും രണ്ട് ഫോറുകളും ഇഷാന്‍ കിഷന്റെ ബാറ്റില്‍നിന്ന് പിറന്നു. അഭിഷേക് ശര്‍മക്കൊപ്പം കിഷന്‍ നല്‍കിയ തുടക്കം ഇന്ത്യയെ 240 എന്ന കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചു. പവര്‍പ്ലേ ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച കിഷന്‍, തനിക്ക് ഓപ്പണര്‍ റോളില്‍ എത്രത്തോളം അപകടകാരിയാകാന്‍ കഴിയുമെന്ന് തെളിയിച്ചു. മറ്റ് താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനായി കിഷന്‍ റിട്ടയേര്‍ഡ് ഔട്ട് ആയി മടങ്ങുകയായിരുന്നു. മത്സരശേഷം സംസാരിക്കവെ താന്‍ ഓപ്പണറായി ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി കിഷന്‍ വ്യക്തമാക്കി. ''ബുധനാഴ്ചത്തെ മത്സരത്തിനായി ഞാന്‍ വലിയ ആവേശത്തിലായിരുന്നു. എനിക്ക് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നുണ്ടായിരുന്നു'' -താരം വ്യക്തമാക്കി. ടീമിന് വേണ്ടി ഏത് സ്ഥാനത്തും കളിക്കാന്‍ തയാറാണെങ്കിലും, ഓപ്പണിങ് സ്ഥാനത്തോടുള്ള തന്റെ താല്‍പര്യം കിഷന്‍ മറച്ചുവെച്ചില്ല. പന്തിന് അനുസരിച്ച് സ്വാഭാവികമായി കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീം മാനേജ്മെന്റിന്റെ പുതിയ നീക്കങ്ങള്‍ സഞ്ജു സാംസണിന്റെ ലോകകപ്പ് സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടോസ് സമയത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയുമായിരിക്കും ഓപ്പണര്‍മാരെന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നു. കിഷന്‍ ഓപണിങ്ങില്‍ തിളങ്ങിയതോടെ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിനായി സഞ്ജു സാംസണുമായുള്ള മത്സരത്തില്‍ ഒരുപടി മുന്നിലെത്തി. ടീമിലെ സ്ഥാനക്രമത്തില്‍ സഞ്ജു പിന്നിലേക്ക് പോകുന്നു എന്ന സൂചനയാണ് ഈ നീക്കങ്ങള്‍ നല്‍കുന്നത്. ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജു സാംസണിനെ നിലവില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹ മത്സരത്തിലെ തീരുമാനങ്ങള്‍ Definitely Ishan and Abhishek will open, സൂര്യകുമാര്‍ യാദവിന്റെ ഈ വാക്കുകള്‍ ഒരു ക്ലിയര്‍ പിക്ചര്‍ നല്‍കിയിരിക്കുന്നു. 2026 ട്വന്റി 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മയുടെ പങ്കാളിയായി ക്രീസിലേക്ക് എത്തില്ല എന്ന്. ഒരു അവസാന അവസരം നവി മുംബൈയില്‍ ഒരുങ്ങുമെന്ന് കരുതിയിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരം ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍ എന്തായിരിക്കുമെന്നതില്‍ വ്യക്തത വരുത്തി. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആരും നിരാശപ്പെടേണ്ടതില്ല, സഞ്ജു സാംസണ്‍ കളിക്കുമെന്ന ഉറപ്പ് ഗ്രീന്‍ ഫീല്‍ഡിലെ ഗ്യാലറികളോട് സൂര്യകുമാര്‍ പറഞ്ഞത്. എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം കേവലം ആറ് പന്തില്‍ അവസാനിച്ചതോടെ വിധി കുറിക്കപ്പെട്ടു. ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജുവിനെ നിലവില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹപ്പോര്. സന്നാഹ മത്സരങ്ങളില്‍ ബാറ്റിങ് നിരയിലുള്ള എല്ലാവര്‍ക്കും തന്നെ അവസരം ലഭിക്കുന്നതാണ് പൊതുകാഴ്ച. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ എട്ടാം നമ്പര്‍ വരെ നീണ്ട ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ഹര്‍ഷിത് റാണ വരെ ഉള്‍പ്പെട്ടു. സഞ്ജു മൈതാനത്തേക്ക് എത്തിയില്ല. ഇഷാന്‍, അഭിഷേക്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ എന്നിവര്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മധ്യനിരയിലൊ പിന്‍നിരയിലൊ ഫിനിഷര്‍ റോളിലൊ സഞ്ജുവിനൊരു എന്‍ട്രി ഉണ്ടാകില്ലെന്ന് മേല്‍പ്പറഞ്ഞവരുടെ ഫോം തെളിയിക്കുന്നു. ന്യൂസിലന്‍ഡ് പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങാത്ത ഏക ബാറ്റര്‍ സഞ്ജു മാത്രമായിരുന്നു. അര്‍ദ്ധ സെഞ്ചുറികളോ കൂറ്റന്‍ സ്‌കോറുകളോ അനിവാര്യമായിരുന്നില്ല, അതിവേഗം 30 റണ്‍സ്, ഇങ്ങനെ രണ്ട് ഇന്നിങ്‌സുകള്‍ പോലും അന്തിമ ഇലവന്‍ ഉറപ്പിക്കാന്‍ പ്രാപ്തമാക്കുമായിരുന്നു. സഞ്ജുവിന് വേണ്ടി ഉപനായകനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ തഴയാന്‍ മടിക്കാത്ത ബിസിസിഐ ഇഷാന്റെ അസാധാരണമായ ഫോമിനോട് എങ്ങനെ കണ്ണടയ്ക്കും. സന്നാഹ മത്സരത്തില്‍ ഇഷാന്‍ - അഭിഷേക് സഖ്യം ക്രീസില്‍ തുടര്‍ന്നത് കേവലം 5.4 ഓവര്‍ മാത്രമാണ്. സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത് 80 റണ്‍സായിരുന്നു. 235 ആയിരുന്നു ഓപ്പണിങ് കൂട്ടുകെട്ടിന്റെ സ്‌ട്രൈക്ക് റേറ്റ്. എട്ട് സിക്‌സും അഞ്ച് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വസ്തുത പാര്‍ട്ട്ണര്‍ഷിപ്പില്‍ ഡൊമിനേറ്റ് ചെയ്തത് ഇഷാനായിരുന്നു എന്നതാണ്. അഭിഷേകിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഇഷാന്റെ ബാറ്റിങ്. റിട്ടയര്‍ഡ് ഔട്ടായി മടങ്ങുമ്പോള്‍ ഇഷാന്‍ നേടിയത് 20 പന്തില്‍ 53 റണ്‍സാണ്. സഞ്ജു ന്യൂസിലന്‍ഡ് പരമ്പരയിലാകെ നേടിയത് 46 റണ്‍സായിരുന്നു. ഫോമിലുള്ള താരം ടീമിന് നല്‍കുന്ന മുന്‍തൂക്കം എത്രത്തോളമാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതിനൊപ്പം തിലക് വര്‍മ കായിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവന്നതും ലോകകപ്പില്‍ കളിക്കുക എന്ന സഞ്ജുവിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. തിലക് സ്‌ക്വാഡിലേക്ക് എത്തുമ്പോള്‍ സഞ്ജുവിനേയും ഇഷാനെയും ഉള്‍പ്പെടുത്തുക എളുപ്പമാകില്ല, അല്ലെങ്കില്‍ സാധ്യമാകില്ല. സഞ്ജു - ഇഷാന്‍ ചോദ്യത്തില്‍ ഉത്തരത്തിനായി നിലവില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അതുതന്നെയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനവും. ഇഷാന്‍ ഓപ്പണറായി എത്തിയതോടെ ഇന്നലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലുണ്ടായിരുന്ന ടോപ് സിക്സില്‍ അഞ്ചും ഇടം കയ്യന്‍ ബാറ്റര്‍മാരായിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ തന്ത്രങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒന്ന്. പക്ഷേ, ഇത് തിരിച്ചടിയാകാത്തിടത്തോളം തുടരുക തന്നെ ചെയ്‌തേക്കും. ഇത് സഞ്ജുവിന്റെ കരിയറിനെ തന്നെ തുലാസിലാക്കാന്‍ പോന്ന തീരുമാനമായിരിക്കും. കരിയറിലുടനീളം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ യാത്ര. ഇപ്പോഴും അതില്‍ മാറ്റമില്ലാതെ തുടരുന്നു. മോശം ഫോമില്‍ ഒരു വര്‍ഷത്തിലധികം തുടര്‍ന്ന സൂര്യകുമാര്‍ യാദവിന് നല്‍കിയ പിന്തുണ ആവര്‍ത്തിക്കാന്‍ ബിസിസിഐ തയാറാകുമോയെന്നാണ് ഒരു ചോദ്യം. തയാറായാലും ഇഷാനും അഭിഷേകും ഫോമില്‍ തുടരുന്നിടത്തോളം സഞ്ജുവിനെ ഇനി ആ സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നത് മറ്റൊരു ആശങ്കയായും നിലനില്‍ക്കുന്നു. മധ്യനിരയില്‍ കാര്യമായ മേല്‍ക്കൈ സ്ഥാപിക്കാനും സഞ്ജുവിന് സാധിച്ചിട്ടില്ല. മടങ്ങിവരവ് പ്രയാസമുള്ള ഒന്നല്ല എന്നതിന് രോഹിത് ശര്‍മയെപ്പോലെ പല ഉദാഹരണങ്ങളും മുന്നിലുണ്ട്. ലോകകപ്പില്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നാല്‍ മുന്നോട്ടുള്ള പദ്ധതികളില്‍ സഞ്ജുവുണ്ടാകാനുള്ള സാധ്യത വിരളമായി മാറിയിരിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ സഞ്ജുവിന് കരിയര്‍ തിരിച്ചുപിടിക്കാനുള്ള അവസരമാകും.

മറുനാടൻ മലയാളീ 5 Feb 2026 1:27 pm

ടാങ്കർ ലോറി മറിഞ്ഞു; പൂനെ - മുംബൈ എക്സപ്രസ്‍വേ നിശ്ചലമായത് 33 മണിക്കൂർ, കുരുക്ക് നീണ്ടത് 20 കിലോമീറ്റർ

പൂനെ - മുംബൈ എക്സ്‍പ്രസ്‍വേയിൽ 33 മണിക്കൂ‍ർ നീണ്ട ഗതാഗതക്കുരുക്ക്. പ്രൊപ്പിലീൻ ഗ്യാസുമായി വന്ന ടാങ്ക‍ർ ലോറി മറിഞ്ഞതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. 20 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക് നീണ്ടു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച കുരുക്ക് വ്യാഴാഴ്ച പുലർച്ചെ 1:46ന് ശേഷമാണ് അവസാനിച്ചത്.

സമയം 5 Feb 2026 1:25 pm

പാഴ്സലയക്കാൻ റാപ്പിഡോ സർവീസ് ബുക്ക് ചെയ്ത് യുവതി, സ്ഥലത്തെത്തിയപ്പോൾ ‍ഞെട്ടി യുവാവ്

സാധാരണ പോലെ റാപ്പിഡോ പോര്‍ട്ടറിന് വന്നൊരു ബുക്കിംഗ്. കാര്‍ഡ്ബോര്‍ഡ് ബോക്സ് കൈമാറി യുവതി. എന്നാല്‍, സാധനം എത്തിക്കേണ്ടുന്ന ലൊക്കേഷനില്‍ എത്തിയപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:22 pm

'ഒരു കാരണവശാലും ഐക്യം സാധ്യമല്ല, ഐക്യനീക്കവുമായി ആരും വരണ്ട'; എസ്എൻഡിപി ഐക്യനീക്കം തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്

ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉഉള്ളത് കൊണ്ടാണ് വീണ്ടും ഇത് ആവർത്തിക്കുന്നത് എന്നാണ് എൻഎസ്എസിന്റെ വിലയിരുത്തൽ.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:22 pm

സി ജെ റോയ്യുടെ ആത്മഹത്യ ; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കാന്‍ എസ്ഐടി

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ ആത്മഹത്യയില്‍ കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കാന്‍ എസ്ഐടി സംഘം. അന്വേഷണം നടത്തുന്ന കര്‍ണാടക എസ്ഐടി സംഘം കൊച്ചിയിലെത്തി അന്വേഷണം നടത്തുമെന്നാണ് വിവരം. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരങ്ങളും അടക്കം പരിശോധിക്കും. അടുത്തിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രൊജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നതായി വിവരമുണ്ട്. പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരിച്ച് ചോദിച്ചതും റോയ്യെ പ്രതിസന്ധിയിലാക്കിയിരുന്നു. ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയ് വിഷാദത്തിന് ചികിത്സ തേടിയിരുന്നതായും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബെംഗളൂരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. നാല് മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയതായാണ് കുടുംബാംഗങ്ങള്‍ എസ്ഐടിക്ക് നല്‍കിയ വിവരം. റോയ്യുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം എസ്ഐടിയെ അറിയിച്ചത്. ഇക്കാര്യങ്ങള്‍ അടക്കം എസ്ഐടി സംഘം വിശദമായി അന്വേഷിക്കും. അതേസമയം റോയ്യുടെതായി കണ്ടെത്തിയ ഡയറികുറിപ്പുകളെ ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും താന്‍ ഒരു എക്സ്ട്രീം സ്റ്റെപ് എടുക്കുകയാണെന്നും റോയ് ഡയറിക്കുറിപ്പില്‍ കുറിച്ചിരുന്നു. ആത്മഹത്യാകുറിപ്പിന് സമാനമായ വിവരങ്ങളാണ് ഇതില്‍ ഉള്ളതെന്നായിരുന്നു വിവരം.

മംഗളം 5 Feb 2026 1:22 pm

‘പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല, വിളിച്ചുവരുത്തി, കണ്ടന്‍റ് എടുപ്പിച്ച് അവസാനം അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല’: അനാർക്കലി മരിക്കാർ

പാപ്പരാസികളെക്കുറിച്ച് അനാൽക്കലി മരിക്കാർപറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല നമ്മൾ ജീവിക്കുന്നത് ഇപ്പോഴത്തെ സമൂഹത്തിലാണ് അതിനനുസരിച്ച് ഓരോരുത്തരും മാറണമെന്ന് അനാൽക്കലി മരിക്കാർ. നമ്മുടെ സിനിമ പ്രമോട്ട് ചെയ്യുന്ന ഒരു ടീം ആയിരിക്കും ഇവരെ വിളിക്കുന്നത്. ഈ ക്യാപ്‌ഷൻസ് ഒക്കെയാണ് ആളുകൾക്ക് വേണ്ടത്. പിആർ ടീം ഇങ്ങനെയുള്ള പാപ്പരാസി ടീമിനെ വിളിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും ഇത് തന്നെയാണ് വേണ്ടത്. സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോ എന്നുള്ളത് വേറെ ചർച്ചയാണ്. നിർഭാഗ്യവശാൽ എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാനാണ് ആഗ്രഹം. ഇവരെ വിളിച്ചുവരുത്തി, കണ്ടന്‍റ് എല്ലാം എടുപ്പിച്ച് അവസാനം, നമുക്ക് അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല എന്ന് അനാൽക്കലി പറഞ്ഞു. The post ‘പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല, വിളിച്ചുവരുത്തി, കണ്ടന്‍റ് എടുപ്പിച്ച് അവസാനം അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല’: അനാർക്കലി മരിക്കാർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 1:21 pm

UAN നമ്പർ മറന്നോ? വെറും 2 മിനിറ്റിൽ തിരിച്ചെടുക്കാം!

പിഎഫ് നിക്ഷേപമുള്ള ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യു.എ.എൻ (UAN) അഥവാ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ. ജോലി മാറുമ്പോഴും പി.എഫ് ബാലൻസ് പരിശോധിക്കുമ്പോഴും ഈ നമ്പർ അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും തിരക്കുകൾക്കിടയിൽ പലരും ഈ നമ്പർ മറന്നുപോകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ പരിഭ്രാന്തരാകേണ്ടതില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) ഔദ്യോഗിക പോർട്ടൽ വഴി വളരെ

ഒന്നു ഇന്ത്യ 5 Feb 2026 1:20 pm

കോഴിക്കോട് സ്‌റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും

കോഴിക്കോട് സ്റ്റേഡിയം മത്സരങ്ങള്‍ക്ക് സജ്ജമല്ലാത്തതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:19 pm

പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

പുരുഷന്മാരിൽ സാധാരണയായി കാണുന്ന ക്യാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന ചില മാറ്റങ്ങൾ ഇതിന്‍റെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:19 pm

പ്രായം 30 കഴിഞ്ഞോ? എങ്കിൽ ഈ മെഡിക്കൽ ടെസ്റ്റുകൾ ചെയ്തിരിക്കണം, ഹെൽത്ത് ചെക്കപ്പ് ലിസ്റ്റ് ഇതാ

30 വയസിന് മുകളിലുള്ള പുരുഷൻമാര്‍ക്കും സ്ത്രീകൾക്കും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇടയ്ക്കിടെയുള്ളതും വിട്ടുമാറാത്തതുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ചില ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:18 pm

പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് ജില്ലയിലെ എലപ്പുള്ളി പോക്കാന്തോട് പ്രദേശത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പോക്കാന്തോട് സ്വദേശി വിശ്വജിത്ത് (13) ആണ് മരിച്ചത്. ശിവപ്രസാദിന്റെയും സജിതയുടെയും മകനാണ്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 1:14 pm

കാൻസർ രോഗികളുടെ മാനസിക പിരിമുറുക്കത്തെ കുറിച്ചുള്ള പഠനം; ഡോ ബോബൻ തോമസിന് എംഎഎസ്‌സിസിയുടെ സ്‌കോളർഷിപ്പ്

കാൻസർ രോഗ ചികിത്സാ വേളയിൽ 49.82 ശതമാനം രോഗികളും കടുത്ത വൈകാരിക സമ്മർദ്ദവും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നതായുള്ള പഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിച്ചത്

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:13 pm

എല്ലാവരും വോട്ട് ചെയ്യട്ടെ… ജീവനക്കാർ എസ്ഐആർ ഡ്യൂട്ടിയിൽ; മുണ്ടക്കയം കൃഷിഭവന്‍റെ പ്രവർത്തനം അവതാളത്തിൽ

മുണ്ടക്കയം: കർഷകരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മുണ്ടക്കയം കൃഷിഭവന്‍റെ പ്രവർത്തനം അവതാളത്തിൽ. ഇന്നലെ കൃഷി ഓഫീസിൽ ജോലിക്ക് ഉണ്ടായിരുന്നത് താത്കാലിക പാർട്ട്‌ടൈം സ്വീപ്പർ മാത്രമായിരുന്നു. എസ്ഐആർ ഡ്യൂട്ടിക്കായി ഭൂരിഭാഗം ജീവനക്കാരെയും നിയോഗിച്ചതോടെയാണ് കൃഷിഭവന്‍റെ പ്രവർത്തനം അവതാളത്തിലായിരിക്കുന്നത്. കൃഷി ഓഫീസർ – ഒന്ന്, അസിസ്റ്റന്‍റ് കൃഷി ഓഫീസർ – ഒന്ന്, കൃഷി അസിസ്റ്റന്‍റ് – രണ്ട് എന്നിങ്ങനെയായിരുന്നു ഇവിടത്തെ ജീവനക്കാരുടെ എണ്ണം. ഇതിൽ കൃഷി ഓഫീസർ ഒഴികെ മറ്റ് മൂന്നു ജീവനക്കാരും സ്ഥലംമാറിപ്പോയി. പകരമായി വന്നത് ഒരു അസിസ്റ്റന്‍റ് കൃഷി ഓഫീസറും ഒരു കൃഷി അസിസ്റ്റന്‍റുമാണ്. ഇതിൽ കൃഷി അസിസ്റ്റന്‍റ് കഴിഞ്ഞ നാലുമാസമായി എസ്ഐആർ ഡ്യൂട്ടിയിലാണ്. പിന്നീട് കൃഷി ഓഫീസറും അസിസ്റ്റന്‍റ് കൃഷി ഓഫീസറും മാത്രമാണ് ഇവിടെ ജോലിക്കായി ഉണ്ടായിരുന്നത്. ഇതിൽ അസിസ്റ്റന്‍റ് കൃഷി ഓഫീസറെക്കൂടി എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവനിൽ ആകെയുള്ളത് കൃഷി… The post എല്ലാവരും വോട്ട് ചെയ്യട്ടെ… ജീവനക്കാർ എസ്ഐആർ ഡ്യൂട്ടിയിൽ; മുണ്ടക്കയം കൃഷിഭവന്‍റെ പ്രവർത്തനം അവതാളത്തിൽ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 1:12 pm

തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.

സിറാജ് ലൈവ് 5 Feb 2026 1:12 pm

ദീപക് ജീവനൊടുക്കിയ സംഭവം: ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയെ വീണ്ടും പോലിസ് കസ്റ്റഡിയില്‍ വിട്ടു. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം, ലൈംഗികാരോപണ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു. ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായമായതരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരുെ പ്രതികരിച്ചിരുന്നു.

തേജസ് ന്യൂസ് 5 Feb 2026 1:10 pm

കന്നി കിരീടം ലക്ഷ്യമിട്ട് ജെമീമയുടെ ഡൽഹി ക്യാപിറ്റൽസ്; എതിരാളികൾ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു; വനിതാ പ്രീമിയർ ലീഗ് കലാശപ്പോര് ഇന്ന്

മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ഫൈനൽ ഇന്ന്. കലാശപ്പോരിൽ ഡൽഹി ക്യാപിറ്റൽസ് മുൻ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. എല്ലാ സീസണുകളിലും ഫൈനലിലെത്തിയ ഡൽഹി തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ, രണ്ടാം കിരീടമാണ് ആർസിബി ലക്ഷ്യമിടുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിന് യോഗ്യത നേടിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കലാശപ്പോരാട്ടത്തിനെത്തുന്നത്. ഡൽഹി ക്യാപിറ്റൽസ് ആകട്ടെ, എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ഡൽഹിയെ ജെമീമ റോഡ്രിഗസും ആർസിബിയെ സ്മൃതി മന്ദാനയുമാണ് നയിക്കുന്നത്. ആർസിബിയോട് ഉൾപ്പെടെ, കഴിഞ്ഞ മൂന്ന് ഫൈനലുകളിലേറ്റ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ജെമീമയുടെ ഡൽഹി ടീം കളത്തിലിറങ്ങുന്നത്. എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയിരുന്നു. ഗുജറാത്ത് നേടിയ 168 റൺസ് 26 പന്തുകൾ ശേഷിക്കേ ഡൽഹി മറികടന്നു. ലീഗ് ഘട്ടത്തിൽ ഗുജറാത്തിനോടേറ്റ തോൽവിക്ക് ഇത് ഡൽഹിക്ക് മധുരപ്രതികാരമായി. ഈ വിജയത്തോടെ തുടർച്ചയായ നാലാം ഫൈനലാണ് ഡൽഹി കളിക്കുന്നത്. ഡൽഹിക്കായി ലിസേലെ ലീ (24 പന്തിൽ 43 റൺസ്), ഷെഫാലി വർമ്മ (21 പന്തിൽ 31 റൺസ്) എന്നിവർ ഒന്നാം വിക്കറ്റിൽ 89 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 23 പന്തിൽ 41 റൺസ് നേടി. ലോറ വോൾവാർട്ടിന്റെ അപരാജിത 41 റൺസ് ഡൽഹിയുടെ വിജയത്തിൽ നിർണ്ണായകമായി. ബോളിങ്ങിൽ ചിനേലെ ഹെൻറി മൂന്ന് വിക്കറ്റും നന്ദനി ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി ഗുജറാത്തിനെ 168 റൺസിൽ ഒതുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഗുജറാത്തിനായി 62 റൺസെടുത്ത ബെത്ത് മൂണിയാണ് ടോപ് സ്കോറർ.

മറുനാടൻ മലയാളീ 5 Feb 2026 1:09 pm

പാകിസ്ഥാന്റെ 19 വര്‍ഷമുള്ള റെക്കോര്‍ഡ് പഴങ്കഥ; ആ നേട്ടം ഇനി ഇന്ത്യയുടെ അക്കൗണ്ടില്‍

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ലോകകപ്പ് ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ എത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കി. കൂടെ പാകിസ്ഥാനെ ഉള്‍പ്പെടെ മറികടന്ന മറ്റുചില റെക്കോഡുകളും...

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:08 pm

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 1:07 pm

ജാമ്യം കിട്ടിയത് കൊണ്ട് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാനാകും തെളിവുകൾ നശിപ്പിക്കാനാകും: ചെന്നിത്തല

ജാമ്യം കിട്ടിയത് കൊണ്ട് സാക്ഷികളെ സ്വാധീനിക്കാനാകും തെളിവുകൾ നശിപ്പിക്കാനാകും, ശക്തരാണ് പ്രതികളെല്ലാം, ഭാഗികമായെങ്കിലും കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം കിട്ടുമായിരുന്നില്ല: രമേശ് ചെന്നിത്തല Sabarimala gold theft accused Unnikrishnan Potty gets bail in second case, to be released today | Tantri Kandararu Rajeevaru

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:06 pm

കംപ്യൂട്ട് വെല്ലുവിളികൾ: കാർണെഗി ഇന്ത്യ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് ഇന്നോവേഷൻ ഡയലോഗ് 2025-ലെ അറിവുകൾ

ഭാവി എ.ഐ വികാസത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളികൾ ചർച്ചയായി.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:06 pm

അവസാനിക്കാത്ത പ്രതിഷേധം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് 12 വരെ ലോക്സഭ നിർത്തിവച്ചു | Nishikant Dubey

എല്ലാ മര്യാദകളും പ്രതിപക്ഷം ലംഘിച്ചുവെന്ന് സ്പീക്കർ; വീണ്ടും ലോക്സഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷം, 12 വരെ ലോക്സഭ നിർത്തിവച്ചു Nishikant Dubey | Rahul Gandhi | Congress | BJP | Ravneet Singh

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:06 pm

മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരത; മൂകയും ബധിരയുമായ മകളെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്! 17 പേര്‍ക്ക് ഡിഎന്‍എ പരിശോധന; ഒടുവില്‍ പിതാവ് അറസ്റ്റില്‍; മുംബൈയെ നടുക്കി കഫേ പരേഡിലെ പീഡനവാര്‍ത്ത

മുംബൈ: സംസാരിക്കാനോ കേള്‍ക്കാനോ ശേഷിയില്ലാത്ത ഇരുപതുകാരിയായ മകളെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയമായ ഡിഎന്‍എ (DNA) പരിശോധനയിലൂടെയാണ് പിതൃത്വം തെളിയിച്ച് പോലീസ് ഈ കൊടും ക്രൂരതയുടെ മുഖംമൂടി അഴിച്ചത്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവങ്ങളുടെ തുടക്കം. നിരന്തരമായ വയറുവേദനയെത്തുടര്‍ന്ന് യുവതി മുത്തശ്ശിയോട് പരാതി പറയുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. വിവരമറിഞ്ഞ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. മൂകയും ബധിരയുമായതിനാല്‍ യുവതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്നത് പോലീസിന് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് കേസ് അട്ടിമറിക്കാനാണ് പിതാവ് ശ്രമിച്ചത്. 'മകള്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് തനിക്കറിയില്ല' എന്ന നിലപാടിലായിരുന്നു ഇയാള്‍. പോലീസില്‍ പരാതി നല്‍കാന്‍ വിസമ്മതിച്ച പിതാവിന്റെ പെരുമാറ്റമാണ് അന്വേഷണ സംഘത്തില്‍ ആദ്യത്തെ സംശയമുന എറിഞ്ഞത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രാദേശികമായ ചില സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രണ്ട് യുവാക്കളെ (ഒരാള്‍ക്ക് 17 വയസ്സ്) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ ശാസ്ത്രീയ മാര്‍ഗ്ഗമല്ലാതെ മറ്റ് വഴികളില്ലെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിനെത്തുടര്‍ന്ന് പിതാവ് ഉള്‍പ്പെടെ സംശയിക്കപ്പെടുന്ന 17 പേരുടെ രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ജനുവരി 27-ന് പുറത്തുവന്ന പരിശോധനാ ഫലം പോലീസിനെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. മറ്റുള്ളവരുടെ ഫലം നെഗറ്റീവായപ്പോള്‍ പിതാവിന്റെ ഡിഎന്‍എ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവുമായി പൊരുത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇയാള്‍ മകളെ നിരന്തരമായി പീഡനത്തിനിരയാക്കിയെന്ന് ഇതോടെ തെളിഞ്ഞു. യുവതിയെ ഈ പിതാവ് കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി പീഡിപ്പിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയുടെ നിസ്സഹായത മുതലെടുത്ത് സ്വന്തം പിതാവ് തന്നെ പീഡകനായി മാറിയത് മുംബൈയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ രോഷത്തിനിടയാക്കിയിട്ടുണ്ട്.

മറുനാടൻ മലയാളീ 5 Feb 2026 1:03 pm

പ്രതിസന്ധിയിൽ ഉലയുന്ന വാഷിംഗ്ടൺ പോസ്റ്റും പത്രലോകവും, വായനക്കാരുടെ വിശ്വാസവും പിന്തുണയും ഇനിയും കിട്ടുമോ അതോ ചോരുമോ?

വാഷിംഗ്ടൺ പോസ്റ്റ് നാന്നൂറോളം ജീവനക്കാരെ പിരിച്ചുവിടാനെടുത്ത തീരുമാനം വാർത്താമേഖലയെ ഞെട്ടിച്ചു. ഇത് സാധാരണ ഒരു സ്ഥാപനപരിഷ്കാരം മാത്രമല്ല; അമേരിക്കൻ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിലും ഭാവിയിലും ഒരേസമയം പ്രതിധ്വനിക്കുന്ന ഒരു സംഭവമാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 1:02 pm

ഏറ്റവും ഹെൽത്തിയായിട്ടുള്ള ഒരു ഓട്സ് സ്മൂത്തി തയ്യാറാക്കി നോക്കിയാലോ ?

ഓട്സ് – കാൽകപ്പ് വെള്ളം – രണ്ടേമുക്കാൽ കപ്പ് ഈന്തപ്പഴം – നാലെണ്ണം

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 1:00 pm

ഞണ്ട് മസാലയ്ക്ക് പുതിയ ടേസ്റ്റ്

ഞണ്ട് മസാലയ്ക്ക് പുതിയ ടേസ്റ്റ്

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 1:00 pm

മുസ്ലീം ബ്രദർഹുഡിന്റെ  മൂന്ന് ശാഖകളെ തീവ്രവാദികളായി പ്രഖ്യാപിച്ച യുഎസ് നടപടിയെ സഊദി  അറേബ്യ സ്വാഗതം ചെയ്തു

ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ മുസ്ലീം ബ്രദർഹുഡ് ശാഖകളെയാണ് തീവ്രവാദികളായി പ്രഖ്യാപിച്ചത്

സിറാജ് ലൈവ് 5 Feb 2026 12:58 pm

സിജെ റോയിയുടെ ആത്മഹത്യ; ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും

ബെംഗളൂരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘം ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും. 'ആദായ നികുതി ഉദ്യോഗസ്ഥരുടെ പീഡനമാണ് സിജെ റോയിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന്' കുടുംബം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും കേന്ദ്ര സര്‍ക്കാരിന്റെ ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിലായതിനാല്‍ എസ്ഐടിക്ക് സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അവരുടെ മൊഴികള്‍ രേഖപ്പെടുത്താനും മാത്രമേ എസ്ഐടിക്ക് അധികാരമുള്ളൂ. എന്നിരുന്നാലും, നികുതി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കിടുന്നത് ഐടി ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിലാണെന്ന് നിയമ വിദഗ്ധരും വിരമിച്ച മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും പറഞ്ഞു.

തേജസ് ന്യൂസ് 5 Feb 2026 12:58 pm

ഹൈദരാബാദ് - ചെന്നൈ ബുള്ളറ്റ് ട്രെയിൻ: നേട്ടം എങ്ങനെ, ആർക്കൊക്കെ? ഡിപിആർ തയാറാക്കാൻ അധികൃതർ

ചെന്നൈയെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ചുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനങ്ങൾ കാണുന്നത്. 2026ലെ റെയിൽവേ ബജറ്റ് ആന്ധ്രാ പ്രദേശിനുള്ള വിഹിതം അനുവദിച്ചിരുന്നു. 2026 - 2027 സാമ്പത്തിക വർഷത്തേക്ക് ആന്ധ്രാ പ്രദേശിലെ റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി റെയിൽവേ മന്ത്രാലയം 10,134 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.

സമയം 5 Feb 2026 12:58 pm

കുരുമുളക് ഉത്പാദനം ഇടിഞ്ഞു; വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് പ്രയോജനമില്ല

ഉപ്പുതറ: കുരുമുളക് സീസണെത്തിയിട്ടും ഉത്പാദനം കുറഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം നാലിലൊന്നു പോലുമില്ലാത്ത സാഹചര്യമാണ്. എന്നാല്‍ സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. നിലവില്‍ കിലോയ്ക്ക് 680-700 രൂപ വരെ വില ലഭിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴയാണ് ഉത്പാദനം കുറയാന്‍ പ്രധാന കാരണം. ഉത്പാദനക്കുറവിനൊപ്പം രോഗബാധയും കൂടിയായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം തിരികളില്‍ കുരുമുളക് മണികള്‍ പിടിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഒരു തിരിയില്‍ രണ്ടും മൂന്നും മണികള്‍ മാത്രമാണ് പിടിച്ചത്. ഉള്ളതിന് വേണ്ടത്ര തൂക്കവും ഇല്ല. പിടിച്ച തിരികളില്‍ ചിലത് കാലാവസ്ഥാ വ്യതിയാനം മൂലം കൊഴിഞ്ഞു പോയതും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുക്കുന്നത്. ഉത്പാദനക്കുറവുമൂലം തൊഴിലാളികളെ ഒഴിവാക്കി… The post കുരുമുളക് ഉത്പാദനം ഇടിഞ്ഞു; വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് പ്രയോജനമില്ല appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:57 pm

ഇഷാൻ അതങ്ങ് ഉറപ്പിച്ചു, സഞ്ജുവിന് ഇനി ഇടമില്ല; ഭാവി വീണ്ടും തുലാസിലോ?

ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജു സാംസണിനെ നിലവില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹ മത്സരത്തിലെ തീരുമാനങ്ങള്‍

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:55 pm

ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുലിനെ അനുവദിച്ചില്ല, ലോക്സഭ ഇന്നും സ്തംഭിച്ചു

മുന്‍ കരസേന മേധാവി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചു

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:53 pm

സന്തോേഷ്… കടുക്കൻ സന്തോഷ്… നെടുങ്കണ്ടത്തെ കുപ്രസിദ്ധ ഗുണ്ട സന്തോഷ് പോലീസ് പിടിയിൽ; തട്ടിപ്പ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച കേസിലാണ് അറസ്റ്റ്

നെടുങ്കണ്ടം: പട്ടികജാതിക്കാരനെ ഉപദ്രവിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബാലഗ്രാം, തേർഡ് ക്യാമ്പ് കൊച്ചുപറമ്പിൽ സന്തോഷ് (51) പിടിയിൽ. ബെല്ലാരി സന്തോഷ്, കടുക്കൻ സന്തോഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സന്തോഷ് അറിയപ്പെടുന്ന ഗുണ്ടയും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയുമാണ്. നെടുങ്കണ്ടം സ്വദേശി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബാബുവിന്‍റെ പരാതിയെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ബാബുവിന്‍റെ സ്ഥലത്തിന്‍റെ ആധാരം നയത്തിൽ കൈക്കലാക്കിയ സന്തോഷ് ഇത്‌ പണയപ്പെടുത്തി നെടുങ്കണ്ടത്തുനിന്ന് ചിട്ടിപ്പണം വാങ്ങിയിരുന്നു.വിവരം അറിഞ്ഞ ബാബുവും സന്തോഷും തമ്മിൽ ഇതു സംബന്ധിച്ചു തർക്കമുണ്ടായി. തുടർന്ന് സന്തോഷ് ബാബുവിനെ മർദിച്ചു. ക്രൂരമായ മർദനമേറ്റ് ആശുപത്രിലായ ബാബുവിന്‍റെ പരാതിയെത്തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം സിഐ ജർലിൻ വി. സ്കറിയ, എസ്ഐ ലിജോ പി. മാണി, സിപിഒമാരായ സുനീഷ്‌കുമാർ, ശ്യാം, അക്ഷയ കുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ്… The post സന്തോേഷ്… കടുക്കൻ സന്തോഷ്… നെടുങ്കണ്ടത്തെ കുപ്രസിദ്ധ ഗുണ്ട സന്തോഷ് പോലീസ് പിടിയിൽ; തട്ടിപ്പ് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച കേസിലാണ് അറസ്റ്റ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:53 pm

റമദാന്‍ ആചരണത്തിന് ശേഷം മോചന നടപടികളില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും; യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം ഉടന്‍ സാധ്യമായേക്കുമെന്ന് സൂചന

കൊച്ചി: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം ഉടന്‍ സാധ്യമായേക്കുമെന്ന് സൂചന. റമദാന്‍ ആചരണത്തിന് ശേഷം മോചന നടപടികളില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവും യെമന്‍ സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. നേരത്തെ കടുംപിടിത്തം തുടര്‍ന്നുവന്ന തലാലിന്റെ സഹോദരന്‍ ഇപ്പോള്‍ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. നേരത്തെ 36 കോടി രൂപ ദിയാധനം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ കുടുംബം നിഷേധിച്ചിരുന്നു. നിലവില്‍ യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വിസ പുതുക്കുന്നതിനും നടപടികള്‍ തുടങ്ങി. 2017-ല്‍ നടന്ന കൊലപാതക കേസില്‍ 2018 മുതല്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ സജീവമായിരുന്നു. എന്നാല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ അവിടെയുള്ള സൂഫി പണ്ഡിതരുമായി നടത്തിയ ചര്‍ച്ചകളും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളും ശിക്ഷാ നടപടികള്‍ മരവിപ്പിക്കാന്‍ സഹായിച്ചു. നിലവില്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ തലാലിന്റെ കുടുംബവുമായി മൂന്ന് വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. യെമന്‍ ഭരണകൂട പ്രതിനിധികളും സുപ്രീം കോടതി ജഡ്ജിയും ഉള്‍പ്പെട്ട ചര്‍ച്ചകളില്‍ മഹ്ദിയുടെ സഹോദരന്‍ പങ്കെടുത്തത് ശുഭപ്രതീക്ഷ നല്‍കുന്നു. 2024 ഏപ്രിലില്‍ നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്കും കുടുംബത്തിനും അനുമതി ലഭിച്ചിരുന്നു. റമദാന്‍ പെരുന്നാളിന് ശേഷം മോചനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

മറുനാടൻ മലയാളീ 5 Feb 2026 12:52 pm

റീല്‍സ് വൈറലാകാന്‍ 14കാരന്റെ 'തീക്കളി'; വായില്‍ മണ്ണെണ്ണ നിറച്ച് തീയില്‍ തുപ്പി; മുഖം പൊള്ളി നശിച്ചു; ലൈക്കുകള്‍ക്ക് വേണ്ടി ജീവിതം ഹോമിക്കണോ? സോഷ്യല്‍ മീഡിയയെ നടുക്കി ആ വീഡിയോ

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ സാഹസികമായി റീല്‍സെടുത്ത കൗമാരക്കാരന് ഗുരുതര പരുക്ക്. സമൂഹമാധ്യമമായ എക്‌സിലാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പിയാണ് റീല്‍സെടുത്തത്. എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്ത് പൊള്ളലേല്‍ക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടി നിലവിളിച്ചോടുന്നത് വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ ചുറ്റും കൂടി നിന്നവര്‍ ഇടപെട്ട് തീ അണയ്ക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അതേസമയം എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നോ കുട്ടിയുടെ സ്ഥിതി എന്തായെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. സമാനമായി ഫയര്‍ സ്റ്റണ്ട് കാണിച്ച് സെപ്റ്റംബറില്‍ ഒഡീഷയിലെ 14കാരി ആശുപത്രിയിലായിയിരുന്നു. ഓഗസ്റ്റില്‍ യുഎസില്‍ 12കാരന്‍ വായില്‍ മദ്യം നിറച്ച് തീയിലേക്ക് തുപ്പുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. റീലുണ്ടാക്കല്‍ ഭ്രാന്ത് ലോകമെങ്ങും തുടരുകയാണ്. ആദ്യമൊക്കെ ആളുകള്‍ ട്രെയിന് മുന്നിലും റോഡിലും പാലങ്ങളിലും ഒക്കെയാണ് റീല്‍സെടുത്ത് ജീവന്‍ അപകടത്തിലാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ തിക്കളിയാണ്. കുട്ടികള്‍ വരെ ഇതിന് അടിമകളാണ്. ഈ കുട്ടിയെ നോക്കൂ, അവന്റെ മുഖത്താണ് തീ പിടിച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ടോ മാസങ്ങള്‍ കൊണ്ടോ മാഞ്ഞുപോകുന്നതാണോ ഇത്? ജീവിതകാലം മുഴുവന്‍ ഇതുമായി നടക്കണം. ഇത് 'കണ്ടന്റ്' അല്ല, അസംബന്ധമാണ്. ജീവിതകാലം മുഴുവന്‍ അതിന് വില കൊടുക്കേണ്ടി വരും'- സമൂഹമാധ്യമത്തില്‍ വിഡിയോയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ പറയുന്നു. ഇതാദ്യമായല്ല ഇത്തരത്തില്‍ കൗമാരക്കാര്‍ അപകടങ്ങളില്‍പ്പെടുന്നത്. സമാനമായി ഫയര്‍ സ്റ്റണ്ട് കാണിച്ച് സെപ്റ്റംബറില്‍ ഒഡീഷയിലെ 14കാരി ആശുപത്രിയിലായി. ഓഗസ്റ്റില്‍ യുഎസില്‍ 12കാരന്‍ വായില്‍ മദ്യം നിറച്ച് തീയിലേക്ക് തുപ്പിയും പൊള്ളലേറ്റ് വാങ്ങി. ഓടുന്ന വണ്ടിയില്‍ ചാടിക്കയറുക, അപകടകരമായി യാത്ര ചെയ്യുക, അപകട സാധ്യതയേറിയ സ്ഥലത്ത് എത്തി റീല്‍സെടുത്ത് അപകടത്തില്‍പ്പെടുക ഇതൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ കൗമാരക്കാര്‍ കുറച്ച് കാലമായി ചെയ്തുവരുന്നു. വലിയ തരത്തില്‍ ബോധവല്‍ക്കരണം സ്‌കൂളുകളിലൂടെയും മറ്റും നല്‍കിയെങ്കിലും അത് ഫലവത്താകാന്‍ ഇനിയും സമയമെടുത്തേക്കുമെന്ന ആശങ്കയാണ് വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്.

മറുനാടൻ മലയാളീ 5 Feb 2026 12:51 pm

'അച്ഛന് 2 കോടി രൂപ കടം, വൈദ്യുതി ബില്ലടക്കാൻ പണമില്ലാതെ മൊബൈൽ ഫോൺ വിറ്റു', 3 സഹോദരിമാരുടെ മരണത്തിൽ ദുരൂഹത നീക്കാൻ പൊലീസ്

ഓൺലൈൻ ഗെയിമിന് അടിമകളായിരുന്നു കുട്ടികളെന്നും ഇത് വിലക്കിയതിനെ തുടർന്നാണ് കുട്ടികൾ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് എന്നുമുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:48 pm

ഇത് പൊളിക്കും, കേരളം വേറെ ലെവലാകും; മെട്രോയുമായി ബന്ധിപ്പിച്ച്‌ ആർആർടിഎസ്‌; പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ആർആർടിഎസ് നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നത്

സമയം 5 Feb 2026 12:47 pm

എലിവിഷം അബദ്ധത്തിൽ കുടിക്കാനുള്ള വെള്ളത്തിൽ വീണു; കാസർകോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എലിക്കു വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ വിഷം കലർന്ന വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി. ശോഭന (53) ആണ് മരിച്ചത്. വിഷം കുപ്പിയിൽ നിന്ന് തെറിച്ച് വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീണത് ശ്രദ്ധിക്കാതെ അതിൽ നിന്നാണ് ശോഭന വെള്ളം കുടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം […] The post എലിവിഷം അബദ്ധത്തിൽ കുടിക്കാനുള്ള വെള്ളത്തിൽ വീണു; കാസർകോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 5 Feb 2026 12:47 pm

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തതയിൽ ഒരു ജീവന്‍കൂടി നഷ്ടപ്പെട്ടു; പ്രാഥമിക ചികിത്സപോലും കിട്ടിയില്ലെന്ന് ആരോപണം

നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 36 കാരനായ നെടുങ്കണ്ടം കപ്പക്കാലായില്‍ നൗഫലിനാണ് ജീവന്‍ നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് നൗഫലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇയാളെ കട്ടപ്പനയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കട്ടപ്പനയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സകള്‍പോലും താലൂക്ക് ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നതിനാല്‍ സ്വകാര്യ വാഹനത്തിലാണ് നൗഫലിനെ കട്ടപ്പനയ്ക്ക് കൊണ്ടുപോയത്. ഇതിന് മുമ്പും സമാനമായ രീതിയില്‍ നിരവധി മരണങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ സംഭവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ വേണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തേനി മെഡിക്കല്‍ കോളജിലോ കോട്ടയം മെഡിക്കല്‍ കോളജിലോ പോകേണ്ട അവസ്ഥയിലാണ് നെടുങ്കണ്ടം മേഖലയിലെ രോഗികള്‍. ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടതായും വരുന്നു. എട്ട് വര്‍ഷത്തോളമായി തുടരുന്ന താലൂക്ക് ആശുപത്രിയുടെ… The post നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തതയിൽ ഒരു ജീവന്‍കൂടി നഷ്ടപ്പെട്ടു; പ്രാഥമിക ചികിത്സപോലും കിട്ടിയില്ലെന്ന് ആരോപണം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:46 pm

പഴയകാല രുചിയിൽ ഒരു നാടൻ മുതിര തോരൻ

ചേരുവകൾ മുതിര – കപ്പ് (7-8 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്) വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:45 pm

യൂബറും ഒലയുമൊക്കെ ഇനി കണ്ടംവഴി ഓടേണ്ടി വരുമോ? സഹകരണ ആപ്പുവഴി കേന്ദ്രത്തിന്‍റെ എട്ടിന്‍റെ പണി, ഭാരത് ടാക്സി ഇന്നുമുതൽ

ഓല, ഉബർ തുടങ്ങിയവയ്ക്ക് ബദലായി കേന്ദ്ര സർക്കാർ ഭാരത് ടാക്സി സേവനം ആരംഭിക്കുന്നു. കമ്മീഷൻ ഇല്ലാത്തതിനാൽ കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുന്ന ഈ സേവനം, ഡൽഹി പോലീസുമായി സഹകരിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്കും ഊന്നൽ നൽകുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:44 pm

അജിത് ഡോവൽ കടയിലെത്തി ചിപ്സും വാങ്ങി പോയി, വന്നതും പോയതും ആരുമറിഞ്ഞില്ല! തിരിച്ചറിഞ്ഞത് സിസിടിവിയിൽ

പഴവങ്ങാടിയിലെ മഹാ ചിപ്സ്സ് എന്ന കടയിലാണ് അജിത് ഡോവൽ എത്തിയത്. മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കൂളായി ബേക്കറിയിലെത്തിയ ഡോവൽ സാധനം വാങ്ങി മടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:42 pm

കാൻസർ തുടക്കത്തിൽ കണ്ടെത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതു പ്രധാനമാണ്. ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8% വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ. മനുഷ്യമനസിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്‍റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അർബുദം നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്. ശരീരത്തിലെ സാധാരണ കോശങ്ങൾ… The post കാൻസർ തുടക്കത്തിൽ കണ്ടെത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:42 pm

തിരുവനന്തപുരത്ത് ആന പപ്പാനെ തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊന്നു; ആക്രമണം കുളിപ്പിക്കുന്നതിനിടെ

തിരുവനന്തപുരം: കോട്ടൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാപ്പാനെ തുമ്പിക്കൈ കൊണ്ട് ആന അടിച്ചു കൊല്ലുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയതിന് ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മംഗളം 5 Feb 2026 12:40 pm

സിജെ റോയിയുടെ മരണം പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്

ബെംഗളൂരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ കമ്പനിയുടെ ഭാവി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ വിശദീകരണവുമായി മാനേജ്മെന്റ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ഭയം വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണശേഷം ഇതാദ്യമായാണ് കമ്പനി ഔദ്യോഗികമായി പ്രതികരിക്കുന്നത്. ബെംഗളൂരുവിലെ ബിസിനസ് കാര്യങ്ങള്‍ മാത്രമാണ് റോയി നേരിട്ട് കൈകാര്യം ചെയ്തിരുന്നതെന്നും കേരളത്തിലെ പ്രോജക്റ്റുകളുടെ പൂര്‍ണ്ണ ചുമതല തനിക്കാണെന്നും ടി.എ. ജോസഫ് പറഞ്ഞു. കമ്പനിക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ലെന്നും ഇഡിയോ സിബിഐയോ കമ്പനിക്ക് പിന്നാലെ അന്വേഷണവുമായി എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണശേഷവും സി.ജെ. റോയിയെ ചിലര്‍ വേട്ടയാടുകയാണെന്നും ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും എം.ഡി കുറ്റപ്പെടുത്തി. നിക്ഷേപകരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ താന്‍ നേരിട്ടുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മറുനാടൻ മലയാളീ 5 Feb 2026 12:40 pm

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണം; ഫെബ്രുവരി 9 ന് പുറപ്പെടും

കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:39 pm

പാതിവില തട്ടിപ്പ്; ഒന്നര ലക്ഷം പേരിൽ നിന്ന് 600 കോടി തട്ടിയ കേസിൽ ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല; വിചാരണ വൈകുന്നു

കോട്ടയം: പാതിവില തട്ടിപ്പ് കേസ് നടപടികള്‍ രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല. സ്‌കൂട്ടര്‍, ലാപ് ടോപ്പ്, തയ്യല്‍മെഷീന്‍ എന്നിവ പാതിവിലയ്ക്ക് നല്‍കാമെന്ന് ധരിപ്പിച്ച് ഒന്നര ലക്ഷം പേരില്‍നിന്ന് 600 കോടി രൂപ കബളിപ്പിച്ച കേസില്‍ വിചാരണയും തുടങ്ങിയില്ല. ഒന്നാംപ്രതി അനന്തു കൃഷ്ണന്‍ ജാമ്യം നേടുകയും ചെയ്തു. കോട്ടയം ജില്ലയില്‍നിന്ന് മാത്രം ഇരുപതിനായിരം പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പുകേസ് വിചാരണ ചെയ്യുന്ന ബഡ്‌സ് കോടതികളിലാണ് ഓരോ ജില്ലയിലും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു കേസില്‍ത്തന്നെ എണ്ണൂറോളം പേര്‍ പരാതിക്കാരായുണ്ട്. ഒരാള്‍ മാത്രം പരാതിക്കാരനായുള്ള കേസുകളുമുണ്ട്. അതിനാല്‍ വിസ്താര നടപടികള്‍ വര്‍ഷങ്ങള്‍ നീളും. അനന്തു കൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടിലെ 1.39 കോടി രൂപ മരവിപ്പിക്കുകയും നാല് വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തതല്ലാതെ നഷ്ടമായ പണം തിരികെ പിടാക്കാനും കഴിഞ്ഞിട്ടില്ല. ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2024 ഫെബ്രുവരി… The post പാതിവില തട്ടിപ്പ്; ഒന്നര ലക്ഷം പേരിൽ നിന്ന് 600 കോടി തട്ടിയ കേസിൽ ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല; വിചാരണ വൈകുന്നു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:39 pm

ഉയർന്ന കൊളസ്ട്രോൾ : ഈ ആറ് ലക്ഷണങ്ങൾ അവഗണിക്കരുത്

കൊളസ്ട്രോൾ എന്നത് മെഴുക് പോലെയുള്ള വസ്തുവാണ്. ഇത് കോശങ്ങൾ നിർമ്മിക്കുന്നതിനും, ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും, ദഹനത്തിനും, മറ്റ് പ്രവർത്തനങ്ങൾക്കും വേണ്ടി ശരീരം ഉത്പാദിപ്പിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:39 pm

ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ പാലക്കാടുനിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; വിവിധ ട്രെയിനുകള്‍ റദ്ദാക്കി

ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ പാലക്കാടുനിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.7, 8, 14, 21 തീയതികളില്‍ (ട്രെയിന്‍ നമ്പര്‍ 56604) ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ ജങ്ഷന്‍ പാസ്സഞ്ചറും 12, 13, 14, 16 തീയതികളില്‍ പാലക്കാട്- കോയമ്പത്തൂര്‍ മെമുവും, 14, 21 തീയതികളില്‍ കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള പാസഞ്ചറും (56603) സര്‍വീസ് റദ്ദാക്കി.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:38 pm

അഞ്ചുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥയായി 'അഭിനയം'; വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും പറ്റിച്ചത് ആസൂത്രിതമായി; സ്വര്‍ണ്ണം ബാങ്കില്‍ വെച്ചാല്‍ ലാഭമെന്ന് പറഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു; ലക്ഷങ്ങളുടെ സ്വര്‍ണ്ണത്തട്ടിപ്പ്; കോതമംഗലത്ത് നിന്നും മുങ്ങിയ യുവതിയെ ഡല്‍ഹിയിലെത്തി പിടികൂടി

അടിമാലി: 'ബാങ്ക് ഉദ്യോഗസ്ഥ' ചമഞ്ഞ് അഞ്ചുവര്‍ഷത്തോളം സ്വന്തം കുടുംബത്തെയും നാട്ടുകാരെയും വിശ്വസിപ്പിച്ച് സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയ യുവതി ഒടുവില്‍ പൊലീസ് വലയില്‍. അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം താമസിക്കുന്ന കൊച്ചനാട്ടില്‍ അനുഷയാണ് (35) ഡല്‍ഹിയിലെ ഒളിത്താവളത്തില്‍ നിന്ന് പിടിയിലായത്. ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയ 'ബാങ്ക് ഉദ്യോഗസ്ഥ'യിലേക്കുള്ള അനുഷയുടെ മാറ്റം ഞെട്ടലോടെയാണ് അടിമാലി നിവാസികള്‍ കേള്‍ക്കുന്നത്. 2019-ലാണ് തട്ടിപ്പിന് തുടക്കം. ഭര്‍ത്താവ് അരുണ്‍ വിദേശത്തേക്ക് ജോലിക്ക് പോയ സമയത്താണ് തനിക്ക് കോതമംഗലത്തെ ഒരു പൊതുമേഖലാ ബാങ്കില്‍ ജോലി ലഭിച്ചെന്ന് അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചത്. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും അനുഷ ഈ 'ജോലി' തുടര്‍ന്നു. ദിവസവും രാവിലെ കൃത്യസമയത്ത് ബാങ്കിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങുന്ന അനുഷ വൈകുന്നേരം തിരിച്ചെത്തും. പെരുമാറ്റത്തിലടക്കം സ്വാഭാവികമായിരുന്നു. താനൊരു ബാങ്ക് ഉദ്യോഗസ്ഥയാണെന്ന വിശ്വാസം ഊട്ടിയുറപ്പിച്ച ശേഷം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ടായിരുന്നു നീക്കം. ബാങ്കില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചാല്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുമെന്ന് ഇവരെ വിശ്വസിപ്പിച്ചു. ഉദ്യോഗസ്ഥയായ അനുഷ വഴി സ്വര്‍ണ്ണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്ന് കരുതിയ പലരും കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ ഇവരെ വിശ്വസിച്ച് ഏല്‍പ്പിച്ചു. അടുത്ത നാളില്‍ ചിലര്‍ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടതോടെ അനുഷ മുങ്ങുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 21-നാണ് നാടകീയമായ വഴിത്തിരിവ് ഉണ്ടായത്. ബാങ്കില്‍ സ്ഥാനക്കയറ്റത്തിനായുള്ള അഭിമുഖമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ പിന്നീട് മടങ്ങിയെത്തിയില്ല. 22-ന് വൈകിട്ട് എത്തുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതോടെ പരിഭ്രാന്തനായ ഭര്‍ത്താവ് കോതമംഗലത്തെ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് അഞ്ചുവര്‍ഷമായി താന്‍ കണ്ടിരുന്ന സ്വപ്നം വെറും തട്ടിപ്പായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. അങ്ങനെയൊരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ കള്ളിവെളിച്ചത്തായി. പരാതി ഉയര്‍ന്നതോടെ അനുഷ മുങ്ങുകയായിരുന്നു. അടിമാലി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് ഇവര്‍ ഡല്‍ഹിയിലെ ഒരു ബന്ധുവീട്ടിലുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ അവിടെയെത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. എത്രമാത്രം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തു എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അടിമാലിയിലെത്തിക്കുന്ന അനുഷയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മറുനാടൻ മലയാളീ 5 Feb 2026 12:38 pm

മോഷ്ടിച്ച ബൈക്കിന് സ്പ്രേ പെയിന്റടിച്ചു, നമ്പർ പ്ലേറ്റ് മാറ്റി; പിടിക്കപ്പെടില്ലെന്ന് കരുതി കറക്കം; ഒടുവിൽ പെട്രോളടിക്കാനായി പമ്പിലെത്തിയപ്പോൾ മുന്നിൽ ഉടമ; വർക്കലയിൽ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ മോഷ്ടിച്ച ബൈക്കിന്‍റെ നിറം മാറ്റി പെട്രോൾ അടിക്കാനെത്തിയപ്പോൾ ഉടമയുടെ മുന്നിൽപ്പെട്ട് രണ്ട് യുവാക്കൾ. വർക്കല കിളിതട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ശ്രീനിവാസപുരം സ്വദേശി അമൽ സജീവിന്‍റെ ബൈക്കാണ് ഞായറാഴ്ച മോഷണം പോയത്. നമ്പർ പ്ലേറ്റ് മാറ്റി സീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്പ്രേ പെയിന്റ് അടിച്ചാണ് പ്രതികൾ ബൈക്ക് ഓടിച്ചിരുന്നത്. വാഹനം തിരിച്ചറിഞ്ഞ് അമൽ ചോദ്യം ചെയ്യാൻ വന്നതോടെ പ്രതികളിലൊരാളായ ജയേഷ് എന്ന വിഷ്ണു (18) ഓടി രക്ഷപ്പെട്ടു. എന്നാൽ ബൈക്ക് ഓടിച്ചിരുന്ന ഇടുക്കി തോപ്രാംകുടി സ്വദേശി രാഹുലിനെ (20) അമലും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പോലീസിന് കൈമാറി. നിറം മാറ്റിയ ബൈക്കുമായി പെട്രോൾ പമ്പിലെത്തിയ പ്രതികളെ ഉടമ തിരിച്ചറിഞ്ഞതോടെയാണ് ഒരാൾ പിടിയിലാവുകയും മറ്റേയാൾ പിന്നീട് അറസ്റ്റിലാവുകയും ചെയ്തത്. മോഷണത്തിന് പിന്നാലെ അമൽ സി സി ടി വി ദൃശ്യങ്ങൾ സഹിതം വർക്കല പോലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം സ്വന്തം നിലയിലും സുഹൃത്തുക്കളോടൊപ്പം വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് അദ്ദേഹം അന്വേഷണം തുടർന്നു. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം നടത്തിയ തെരച്ചിലിനിടെയാണ് നിറം മാറ്റിയ ബൈക്ക് അമലിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

മറുനാടൻ മലയാളീ 5 Feb 2026 12:37 pm

അധികതീരുവ ഒഴിവാക്കിയതില്‍ അവകാശവാദവുമായി അമേരിക്ക, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ വ്യക്തതയില്ല, ഇന്ത്യക്ക് എവിടെ നിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയില്ല. ഇന്ത്യയ്ക്കുള്ള അധികതീരുവ ഒഴിവാക്കിയത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാലാണെന്ന അവകാശവാദം അമേരിക്ക ആവർത്തിച്ചു

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:36 pm

വീഡിയോ പ്രചാരണം: യുവാവ് ജീവനൊടുക്കിയ കേസില്‍ ഷിംജിത പോലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോഴിക്കോട് : ബസ് യാത്രയ്ക്കിടെ പകര്‍ത്തിയ അപകീര്‍ത്തികരമായ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍, മുസ്ലിം ലീഗ് വനിതാ നേതാവ് ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഷിംജിതയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വൈകിട്ട് അഞ്ചു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് മനംനൊന്ത് ജനുവരി 18-നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. വടകരയിലെ ലീഗ് നേതാവും അരീക്കോട് പഞ്ചായത്ത് മുന്‍ അംഗവുമായ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മഞ്ചേരി വനിതാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികതയില്ലെന്നും ഷിംജിതയ്ക്ക് പീഡനശ്രമമോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ നേരിട്ടതായി ദൃശ്യങ്ങളിലില്ലെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ പകര്‍ത്തിയത്. ഇവ പിന്നീട് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ജനപ്രതിനിധിയായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ചും വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിട്ടും പോലീസില്‍ പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മറുനാടൻ മലയാളീ 5 Feb 2026 12:35 pm

കോഴിക്കോട് ഒളവണ്ണയില്‍ പൂച്ചയെ മാവില്‍ കെട്ടിത്തൂക്കി കൊന്ന നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ഒളവണ്ണയില്‍ പൂച്ചയെ ക്രൂരമായി കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി.ഒളവണ്ണ കയറ്റിയില്‍ തറയില്‍ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിക്കൊന്ന നിലയില്‍ കണ്ടത്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:34 pm

'അന്ന് അത് ബെന്‍സ് വാസു, നായകന്‍ ലാലുച്ചേട്ടന്‍'; ആശ ശരത്ത് പറയുന്നു

'തുടരും' സിനിമയില്‍ ശോഭന ചെയ്ത കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് താങ്കളെ ആയിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി ആശ ശരത്ത്

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:34 pm

‘സൂപ്പർഫാസ്റ്റ്’അത്ര ഫാസ്റ്റല്ല: സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് 55 കിലോമീറ്ററിൽ താഴെ വേഗത്തിൽ; സ്റ്റോപ്പുകൾ കൂട്ടിയപ്പോൾ വേഗം കുറഞ്ഞെന്ന് റെയിൽവേ

ന്യൂഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന 478 സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ 123 എണ്ണത്തിന്‍റെയും വേഗം 55 കിലോമീറ്ററിൽ താഴെയാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). രാജ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കു പേരിൽ മാത്രമേ വേഗമുള്ളൂ എന്നും പിഎസി വിമർശിച്ചു. ട്രെയിനുകളുടെ സമയനിഷ്ഠയും യാത്രാ സമയവും സംബന്ധിച്ച റിപ്പോർട്ടിലാണ് പരാമർശം. മണിക്കൂറിൽ 55 കിലോമീറ്ററാണ് സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കു വേഗം നിശ്ചയിച്ചിരിക്കുന്നത്. സർവീസ് തുടങ്ങിയ കാലത്ത് 55 കിലോമീറ്റർ വേഗമുണ്ടായിരുന്ന ട്രെയിനുകൾക്കു പിന്നീട് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചപ്പോൾ വേഗം കുറയ്ക്കേണ്ടിവന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം.വേഗമില്ലാത്ത ട്രെയിനുകൾക്ക് സൂപ്പർഫാസ്റ്റ് എന്നു പേരിട്ട് സർവീസ് നടത്തുന്നതിനാൽ ഉയർന്ന നിരക്ക് ടിക്കറ്റിന് നൽകേണ്ടി വരുന്നുവെന്നും പിഎസി ചൂണ്ടിക്കാട്ടി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെങ്കിലുമുള്ള ട്രെയിനുകൾക്കേ സൂപ്പർഫാസ്റ്റ് എന്ന പേരുനൽകാവൂ. ഈ വേഗം ഏതെങ്കിലും ചില സ്റ്റേഷനുകൾക്കിടയിൽ മാത്രം പോരെന്നും പുറപ്പെടുന്ന സ്റ്റേഷനും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനും ഇടയിൽ… The post ‘സൂപ്പർഫാസ്റ്റ്’ അത്ര ഫാസ്റ്റല്ല: സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് 55 കിലോമീറ്ററിൽ താഴെ വേഗത്തിൽ; സ്റ്റോപ്പുകൾ കൂട്ടിയപ്പോൾ വേഗം കുറഞ്ഞെന്ന് റെയിൽവേ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:33 pm

ഒരു തെരഞ്ഞെടുപ്പില്‍ അപ്പനും മകനും ; പാലായില്‍ ഷോണ്‍ ജോര്‍ജ്ജ്, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് മത്സരിച്ചേക്കും?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വന്‍ പ്രതീക്ഷയുമായി ഇറങ്ങുന്ന ബിജെപി ഇതാദ്യമായി പിതാവിനെയും മകനെയും മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ക്രൈസ്തവ വോട്ടുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തില്‍ പൂഞ്ഞാറില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിനെയും കടുത്ത മത്സരം നടക്കുന്ന പാലായില്‍ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെയും പരീക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സരിപ്പിക്കാന്‍ ഇറക്കുന്ന പ്രമുഖരുടെ പട്ടികയില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പൂഞ്ഞാറിലും പാലായിലുമായി അടുത്തടുത്ത മണ്ഡലങ്ങളില്‍ അച്ഛനും മകനും മത്സരിച്ചാല്‍ അത് മറ്റൊരു കൗതുകമാകും. പാലായില്‍ ഷോണ്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ പൂഞ്ഞാറില്‍ മത്സരിക്കാന്‍ പി.സി. ജോര്‍ജ്ജിനോടും നിര്‍ദേശിച്ചിരിക്കുകയാണ്. ഒരു മുന്നണിയിലോ ഒരു പാര്‍ട്ടിയിലോ അച്ഛനും മകനും ഒരേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതും കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പി.സി. ജോര്‍ജ്ജ്. എന്നാല്‍ ബിജെപി ദേശീയ സിമിതിയംഗം പി.സി. ജോര്‍ജ്ജിനോട് പൂഞ്ഞാറില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പി.സി. ജോര്‍ജ്ജ് സ്ഥിരീകരണം നടത്തിയിട്ടില്ല. പരസ്യപ്രതികരണത്തിന് ഇല്ലെന്നും പാര്‍ട്ടി പറയുന്നത് അനുസരിച്ച് ചെയ്യുമെന്നുമാണ് പി.സി. ജോര്‍ജ്ജ് പ്രതികരിച്ചിരിക്കുന്നത്. 1980 മുതല്‍ ഇടതുപക്ഷ, ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി പല തവണ പൂഞ്ഞാറില്‍ നിന്നും ജയിച്ചയാളാണ് പി.സി. ജോര്‍ജ്ജ്. 2016 വരെ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ പി.സി. ജോര്‍ജ്ജ് 1987 ലും 2021 ലും പക്ഷേ പരാജയപ്പെട്ടിരുന്നു. 1991 ല്‍ മത്സരത്തിന് ഇറങ്ങിയില്ല.

മംഗളം 5 Feb 2026 12:33 pm

ശബരിമല സ്വര്‍ണ്ണ മോഷണം: തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് നീട്ടി; ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ്

കൊല്ലം : ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. സ്വര്‍ണ്ണം മോഷ്ടിച്ചതിലും അത് കടത്തിയതിലുമുള്ള ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (ടകഠ) വാദം പരിഗണിച്ചാണ് റിമാന്‍ഡ് നീട്ടിയത്. സ്വര്‍ണ്ണ മോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. രണ്ട് തവണ സ്വര്‍ണ്ണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ട്. പ്രതികളുമായി തന്ത്രി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വാദിച്ചു. തന്ത്രിയുടെ കൈപ്പട ശാസ്ത്രീയമായി പരിശോധിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ദ്വാരപാലക പാളികള്‍ കൊടുത്തുവിടാന്‍ അനുമതി നല്‍കിക്കൊണ്ട് തന്ത്രി സ്വന്തം കൈപ്പടയിലാണ് കത്ത് നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് തെളിയിക്കുന്നതിനായി തന്ത്രിയുടെ രചനാ രീതിയും ഒപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സന്നിധാനത്തെ അതീവ സുരക്ഷയുള്ള ഭാഗത്തുനിന്ന് സ്വര്‍ണ്ണം കടത്താന്‍ തന്ത്രിയുടെ ഔദ്യോഗിക അനുമതി പത്രം പ്രതികള്‍ക്ക് സഹായമായെന്നാണ് പൊലീസ് നിഗമനം.

മറുനാടൻ മലയാളീ 5 Feb 2026 12:31 pm

'തമിഴ്‌നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരു കോടി വോട്ടർമാർ മരിച്ചവരായി മാറിയേക്കാം' ; കമൽ ഹാസൻ

രാജ്യസഭയിൽ മക്കൾ നീതി മയ്യം (എം.എൻ.എം) എം.പി കമൽ ഹാസൻ കന്നിപ്രസംഗത്തിൽ കസറി. ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ പല രംഗങ്ങളിലുള്ളവരാണ് സഭയിൽ എത്തുന്നതെന്നും സിനിമയിലൂടെയാണ് തനിക്ക് ഈ കവാടം തുറന്നു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:30 pm

വാലന്റൈൻസ് ഡേ സ്പെഷ്യൽ: ഈ പ്രണയദിനത്തിൽ തിളങ്ങാൻ 3 ട്രെൻഡി മേക്കപ്പ് ലുക്കുകൾ!

വാലന്റൈൻസ് ഡേ എന്നത് വെറും ഒരു ദിവസം മാത്രമല്ല, അത് പ്രണയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആഘോഷം കൂടിയാണ്. ഈ പ്രത്യേക ദിനത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ ഏറ്റവും മികച്ച ലുക്കിൽ പ്രിയപ്പെട്ടവരുടെ മുന്നിലെത്താനാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:29 pm

ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ വീഡിയോ പകര്‍ത്തിയ അര്‍ഷ്ദീപിനോട് ചൂടായി തിലക്; രംഗം ശാന്തമാക്കി ഇഷാന്‍ -വൈറല്‍ വീഡിയോ

പരിക്കിൽ നിന്ന് മടങ്ങിയെത്തിയ തിലക് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:29 pm

'ചിരിയില്ല, ഏറ്റവും മോശം റിപ്പോർട്ടർ', എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകയെ അപമാനിച്ച് ട്രംപ്

എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ച് ചോദ്യം ചോദിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ ട്രംപ് പരസ്യമായി പരിഹസിച്ചു. വാർത്താ സമ്മേളനത്തിനിടെ, റിപ്പോർട്ടർ ചിരിക്കാത്തതിനെ ചോദ്യം ചെയ്ത ട്രംപ്, സിഎൻഎന്നിനെ അഴിമതി നിറഞ്ഞ സ്ഥാപനമെന്നും വിശേഷിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:28 pm

കുട്ടികളുടെ ആരോഗ്യ സംശയങ്ങള്‍ക്ക് ഇനി '104'; 'അക്ഷരം ആരോഗ്യം' പദ്ധതിക്ക് നാളെ തുടക്കം; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാവുന്നതാണ്. 'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 6ന് രാവിലെ 11ന് കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പദ്ധതി ലോഞ്ച് ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കുട്ടികളുടെ ആരോഗ്യത്തിനായി സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്കാണ് കേരളത്തിലുള്ളത്. കേരളത്തിലെ ആരോഗ്യ സംവിധാനത്തിലെ മികവുള്‍പ്പെടെ വലിയൊരു ഘടകമാണ്. കുട്ടികളുടെ ചികിത്സയ്ക്കായി നിരവധി പദ്ധതികളാണ് നിലവിലുള്ളത്. അവയെപ്പറ്റി രക്ഷിതാക്കള്‍ക്ക് പല സംശയങ്ങള്‍ ഉണ്ട്. ഇത്തരം സംശയങ്ങള്‍ പരിഹരിക്കുന്നതിനും കുട്ടികളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കുട്ടികളുടെ സൗജന്യ ഹൃദ്രോഗ ചികിത്സയ്ക്ക് ഹൃദ്യം പദ്ധതി, മജ്ജമാറ്റിവയ്ക്കല്‍ സര്‍ജറി, സ്‌കോളിയോസിസ് സര്‍ജറി തുടങ്ങിയ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് സംസ്ഥാനത്ത് ചികിത്സാ പദ്ധതി നിലവിലുണ്ട്. കൂടാതെ ശ്രുതിതരംഗം, അപൂര്‍വ രോഗ ചികിത്സയ്ക്ക് രാജ്യത്ത് മാതൃകയായ ചികിത്സാ പദ്ധതിയായ കെയര്‍ തുടങ്ങിയ അനേകം പദ്ധതികളും സംസ്ഥാനത്തുണ്ട്. ഇവയെപ്പറ്റിയറിയുന്നതിന് ഈ ടോള്‍ ഫ്രീ നമ്പര്‍ ഏറെ സഹായിക്കും. ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനമായ ദിശയുടെ ഭാഗമായാണ് പദ്ധതി ആവിഷക്കരിച്ചിട്ടുള്ളത്.

മറുനാടൻ മലയാളീ 5 Feb 2026 12:28 pm

അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖിയെ ഡല്‍ഹി പോലിസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഇതേ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സിദ്ദീഖിക്കെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. വഞ്ചനയും രേഖകള്‍ ചമയ്ക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ദീഖിയെ കോടതിയില്‍ ഹാജരാക്കിയ പോലീസ്, കൂടുതല്‍ അന്വേഷണത്തിനായി നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഏകദേശം 415 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.

തേജസ് ന്യൂസ് 5 Feb 2026 12:25 pm

ശബരിമല സ്വര്‍ണമോഷണകേസ്: ഹൈക്കോടതി നിലപാട് പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് എംവി ഗോവിന്ദന്‍

പിണറായി (കണ്ണൂര്‍): ശബരിമല സ്വര്‍ണ മോഷണക്കേസില്‍ എസ്ഐടി നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലപാട്, കേസില്‍ പുകമറ സൃഷ്ടിക്കാനുള്ള യുഡിഎഫ്- ബിജെപി നീക്കത്തിനേറ്റ തിരിച്ചടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസയോഗ്യവും പഴുതടച്ചതുമായ അന്വേഷണമാണ് എസ്ഐടി നടത്തുന്നതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. െൈഹക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ള മറുപടിയാണ്. സ്വര്‍ണമോഷണ കേസില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജനങ്ങളോട് മാപ്പ് പറയണം. എല്‍ഡിഎഫ് വടക്കന്‍മേഖല വികസന മുന്നേറ്റ ജാഥ ലീഡര്‍ കൂടിയായ എം വി ഗോവിന്ദന്‍ പിണറായിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ശബരിമല കേസ് ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി കൂടിയാണിത്. ശരിയായ ദിശയിലുള്ള അന്വേഷണം വഴിതിരിച്ചുവിടാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റും തന്ത്രിസമാജവും വിഎച്ച്പിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആര്‍ക്കെങ്കിലും ജാമ്യം ലഭിച്ചത് കൊണ്ട് കേസ് അസാധുവാകുന്നില്ലെന്നും കുറ്റപത്രം വൈകുന്നതില്‍ ആശങ്ക വേണ്ടതില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കുറ്റക്കാരാരും രക്ഷപ്പെടാത്ത വിധം പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കോണ്‍ഗ്രസ്-ബിജെപി നേതാക്കളിലേക്കടക്കം അന്വേഷണം എത്തുമെന്ന് വന്നപ്പോഴാണ് സിബിഐ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച സിബിഐ അന്വേഷണ ആവശ്യത്തിനായി ബിജെപിസംസ്ഥാന പ്രസിഡന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള അന്വേഷണമാണിത്. സിബിഐക്ക് വിടണോ വേണ്ടയോ എന്നതടക്കം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ചര്‍ച്ച നടന്നാല്‍ എതിരാകുമെന്നതിനാലാണ് അസംബ്ലിയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത്. ബിജെപിയെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ല. വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലവും കമ്യൂണിസ്റ്റ് പ്രസ്ഥാനം. വിശ്വാസികളെ ഒഴിവാക്കി വര്‍ഗീയതക്കെതിരെ പൊരുതാനാവില്ല. വര്‍ഗീയതയെ ചെറുക്കാന്‍ വിശ്വാസികളടക്കമുള്ളവരെ ചേര്‍ത്ത് മുന്നോട്ട് പോകും. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ടിയില്‍ നിന്ന് പുറത്താക്കിയ കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മറുനാടൻ മലയാളീ 5 Feb 2026 12:24 pm

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:23 pm

മുസ് ലിംകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം; ബിഎല്‍ഒയെ ആക്രമിച്ച് ബിജെപി നേതാക്കള്‍

ലഖ്‌നോ:  ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കള്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ബിഎല്‍ഒയെ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ട്. ഇറ്റാവയില്‍ തനിക്ക് വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് ഒരു ബിഎല്‍ഒ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബിഎല്‍ഒ അശ്വിനി കുമാറാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇയാള്‍ അക്രമത്തിന് ഇരായയെന്നും റിപോര്‍ട്ടുണ്ട്. സര്‍ക്കാര്‍ രേഖകള്‍ തട്ടിയെടുത്തെന്നും തന്റെ മൊബൈല്‍ ഫോണ്‍ തകര്‍ത്തെന്നും അദ്ദേഹം പറയുന്നു. മുസ്ലീം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഔഴിവാക്കിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന ഭീഷണിയുണ്ടെന്നും അശ്വനി പറഞ്ഞു. സംഭവത്തിന് ശേഷം, പരിക്കേറ്റ ബിഎല്‍ഒ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൗബിയ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തേജസ് ന്യൂസ് 5 Feb 2026 12:22 pm

പാലോട് പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരിക്ക്; 50 ശതമാനത്തിലേറെ പൊള്ളല്‍

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പടക്ക നിര്‍മാണശാലയുടെ ഉടമയായ ആനക്കുഴി സ്വദേശി സജിന് ഗുരുതര പരിക്കേറ്റു. രാവിലെ ഒമ്പതിനാണ് അപകടം സംഭവിക്കുന്നത്. പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ തീപ്പോരിയാണ് പൊട്ടിത്തെറിക്ക് കാരണമായത്. ശരീരത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റ സജിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ച്ചയായി ഈ മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോനധ നടത്തിയിരുന്നു.

മറുനാടൻ മലയാളീ 5 Feb 2026 12:20 pm

ഫിഷ് ബിരിയാണി ആയാലോ ?

ഫിഷ് ബിരിയാണി ആയാലോ ?

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:20 pm

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അയൽരാജ്യമായ പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ആഭ്യന്തര പ്രതിഷേധങ്ങൾക്കും വഴിതുറന്നു. മാസങ്ങളോളം നീണ്ട നയതന്ത്ര നീക്കങ്ങൾക്കും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ശേഷം, ഇന്ത്യയെക്കാൾ ഉയർന്ന ഇറക്കുമതി തീരുവ പാകിസ്ഥാനു നേരിടേണ്ടി വന്നതാണ് പാക് ജനതയെയും പ്രതിപക്ഷത്തെയും പ്രകോപിതരാക്കിയത്. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി അമേരിക്ക കുറച്ചു. എന്നാൽ പാകിസ്ഥാന് ഇത് 19 ശതമാനമാണ്. വെറും ഒരു ശതമാനത്തിന്‍റെ വ്യത്യാസമാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ കൈവരിച്ച തന്ത്രപരമായ വിജയമാണിതെന്നു വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂണിയനുമായുള്ള കരാറിനു പിന്നാലെ അമേരിക്കയുമായും കരാറിലെത്തിയത് അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 150 ബില്യൺ ഡോളറിന്‍റെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യുകയും ബോർഡ് ഓഫ് പീസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയും ചെയ്ത പാക് സർക്കാരിന്‍റെ നടപടികൾക്ക്… The post ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:20 pm

അപ്പത്തിനും കൂടെ കഴിക്കാൻ ഇതിലും മികച്ചൊരു വിഭവം വേറെയില്ല!

ആവശ്യമായ ചേരുവകൾ ചെമ്മീൻ: അര കിലോ (വൃത്തിയാക്കിയത്) ചെറിയ ഉള്ളി: 25 എണ്ണം (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി: 5-6 അല്ലി (നീളത്തിൽ അരിഞ്ഞത്)

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:20 pm

ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റു; കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാന്‍ മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് (30) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് നെയ്യാര്‍ ഡാം റിസര്‍വോയറില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. കുളിപ്പിക്കുന്നതിനിടെ പ്രകോപിതനായ ആന വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു കാലമായി കോട്ടൂരിലെ ആന പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു വിഷ്ണു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 5 Feb 2026 12:18 pm

90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; ശബരിമല കേസിലെ മുഖ്യപ്രതി പുറത്തേക്ക്

ശബരിമല സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയിലുള്ള ശ്രീകോവിൽ കട്ടിളപ്പാളിയിൽ നിന്നും സ്വർണം അപഹരിച്ച കേസിൽ(Sabarimala Gold Robbery Case) മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പപാളി കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെ പ്രതിക്ക് ജയിൽ മോചനത്തിന് വഴിയൊരുങ്ങി. വിധി വന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉണ്ണിക്കൃഷ്ണൻ പോറ്റി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും.

ഒന്നു ഇന്ത്യ 5 Feb 2026 12:17 pm

ഒന്നും പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ…. കേബിളിൽ കുരുങ്ങിയ പ്രാവിന് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും രക്ഷകരായി

വൈക്കം: കാലിൽ ഉടക്കിയ നൂലുമായി കേബിളിൽ കുടുങ്ങിയ പ്രാവിന് രക്ഷകരായി വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും. വൈക്കം പടിഞ്ഞാറെ ഗോപുരത്തിനു സമീപം ഇന്നലെ രാവിലെ പത്തോടെ പ്രാവ് റോഡിനു മീതെ വലിച്ച കേബിളിൽ കുടുങ്ങുകയായിരുന്നു. പ്രാവ് പത്തു മിനിറ്റിലധികം കേബിളിൽ കുരുങ്ങി ചിറകടിക്കുന്നതു കണ്ട് ഓട്ടോറിക്ഷാ ഡൈവർമാർ ഓടിയെത്തി. അതുവഴി വന്ന ഒരുലോറി തടഞ്ഞുനിർത്തി സമീപത്തെ പലചരക്ക് വ്യാപാരിയായ മഹേഷിന്‍റെ കടയിൽനിന്ന് ഒരു മരപ്പട്ടിക എടുത്തുകൊണ്ടുവന്ന് മറ്റൊരുവ്യാപാരിയായ ബാലകൃഷ്ണ കമ്മത്ത് ലോറിക്കു മുകളിൽ കയറി വടികൊണ്ട് കേബിളിലെ കുരുക്ക് നീക്കിയതോടെ പ്രാവ് ചിറകടിച്ച് പറന്നു പോയി. The post ഒന്നും പേടിക്കണ്ട, ഞങ്ങളുണ്ട് കൂടെ…. കേബിളിൽ കുരുങ്ങിയ പ്രാവിന് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും രക്ഷകരായി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:16 pm

ഭർത്താവിനൊപ്പം രാത്രി നടത്തം, ഇരുട്ടിൽ കാത്തുനിന്ന് കാമുകനും സംഘവും; പ്ലാൻ നടപ്പാക്കിയതോടെ സ്വർണ്ണം ഊരി നൽകി കവർച്ചാ നാടകം; 'ഹിറ്റ് ആൻഡ് റൺ കേസ്' അന്വേഷണത്തിൽ ചുഴുളഴിഞ്ഞത് ഭാര്യയുടെ കൊലച്ചതി; ശരീരത്തിലെ ആ പാടുകൾ കള്ളം പൊളിച്ചു; കൊലപാതകത്തിൽ യുവതിയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ശ്രീഗംഗാനഗർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നടന്ന വാഹനാപകട മരണം അന്വേഷിച്ച പോലീസിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മേഘാലയയിലെ കുപ്രസിദ്ധമായ 'ഹണിമൂൺ കൊലപാതകത്തിന്' സമാനമായ രീതിയിൽ ഭർത്താവിനെ ഭാര്യ കാമുകനെക്കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ആഷിഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ അഞ്ജു (23), കാമുകൻ സഞ്ജു, ഇയാളുടെ സുഹൃത്തുക്കളായ റോക്കി, ബാദൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 30-ന് രാത്രി ഒൻപത് മണിയോടെയാണ് ഒരു ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നു എന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഷിഷ് അപ്പോഴേക്കും മരിച്ചിരുന്നു. വൈകുന്നേരം നടത്തത്തിനിറങ്ങിയപ്പോൾ തിരിച്ചറിയാത്ത വാഹനം ഇടിച്ചതാണെന്നും തന്നെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നുവെന്നുമാണ് അഞ്ജു പോലീസിനോട് പറഞ്ഞത്. എന്നാൽ അഞ്ജുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസിൽ സംശയം ജനിപ്പിച്ചു. പോലീസിനെ സഹായിച്ച തെളിവുകൾ: ആഷിഷിന്റെ ശരീരത്തിൽ വാഹനം ഇടിച്ചതിനേക്കാൾ ഉപരി മർദ്ദനമേറ്റ പാടുകളും ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും മെഡിക്കൽ റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ അപകടത്തിൽപ്പെട്ടെന്ന് അവകാശപ്പെട്ട അഞ്ജുവിന്റെ ശരീരത്തിൽ നിസാര പരിക്കുകൾ പോലും ഉണ്ടായിരുന്നില്ല. തുടർന്ന് അഞ്ജുവിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അയൽവാസിയായ സഞ്ജുവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. പ്രണയവും കൊലപാതക പദ്ധതിയും: മൂന്ന് മാസം മുൻപായിരുന്നു ആഷിഷിന്റെയും അഞ്ജുവിന്റെയും വിവാഹം. എന്നാൽ ഈ ബന്ധത്തിൽ അതൃപ്തയായിരുന്ന അഞ്ജു സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോൾ മുൻ കാമുകനായ സഞ്ജുവുമായി വീണ്ടും അടുത്തു. ഇരുവരും ചേർന്ന് ആഷിഷിനെ വകവരുത്താൻ പദ്ധതിയിട്ടു. കൊലപാതകത്തിനായി അഞ്ജു മനഃപൂർവ്വം ആഷിഷിനെ രാത്രി നടത്തത്തിനായി വിജനമായ വഴിയിലേക്ക് കൊണ്ടുപോയി. അവിടെ ഒളിച്ചിരുന്ന സഞ്ജുവും കൂട്ടാളികളും ആഷിഷിനെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. സംഭവം ലൂട്ടിംഗും (കവർച്ച) അപകടവുമാണെന്ന് വരുത്തിത്തീർക്കാൻ അഞ്ജു തന്റെ കമ്മലുകളും ഫോണും കാമുകന് നൽകുകയും റോഡിൽ അബോധാവസ്ഥയിലെന്നപോലെ കിടന്ന് അഭിനയിക്കുകയും ചെയ്തു. എന്നാൽ ആഷിഷിന്റെ ശരീരത്തിലെ മുറിവുകളും അഞ്ജുവിന്റെ പരസ്പരവിരുദ്ധമായ മൊഴികളും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പോലീസിനെ സഹായിച്ചു.

മറുനാടൻ മലയാളീ 5 Feb 2026 12:15 pm

യഥാർഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി കണ്ടവരെല്ലാം ഉൾപ്പെടും; സഭയിലെ പ്രതിപക്ഷത്തിന്‍റെ കോപ്രായങ്ങൾ ഇതുകൊണ്ടെന്ന് എം.ബി.രാജേഷ്

തിരുവനന്തപുരം: നിരായുധരായ പ്രതിപക്ഷത്തിന്‍റെ നാടകമാണ് നിയമസഭയിൽ കാണുന്നതെന്ന് മന്ത്രി എം. ബി. രാജേഷ്. ശബരിമല സ്വർണമോഷണക്കേസിൽ കുറ്റമറ്റ അന്വേഷണം ഇവിടെ നടക്കുകയാണ്. നിസാര വിഷയങ്ങൾ ഉയർത്തി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷ നേതാവിനോടും ബിജെപി സംസ്ഥാന അധ്യക്ഷനോടുമാണ് എന്നും മന്ത്രി ഓർമിപ്പിച്ചു. കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് ഒരു പ്രതിയും രക്ഷപ്പെടില്ല എന്നു പറയുന്നത് ദേവസ്വം ബെഞ്ചാണ്. അതിന് മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം കരുതുന്നത്. യഥാർഥ പ്രതികൾ രക്ഷപ്പെട്ടു പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. സ്വർണമോഷണക്കേസിൽ കോടതി മറ്റൊരു കാര്യം കൂടി പറഞ്ഞു. ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെട്ടു പോകും. അതാണ് പ്രതിപക്ഷ നേതാവിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യം. യഥാർഥ പ്രതികളിലേക്ക് എത്തരുത് എന്നതാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. യഥാർഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി… The post യഥാർഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി കണ്ടവരെല്ലാം ഉൾപ്പെടും; സഭയിലെ പ്രതിപക്ഷത്തിന്‍റെ കോപ്രായങ്ങൾ ഇതുകൊണ്ടെന്ന് എം.ബി.രാജേഷ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:14 pm

കേന്ദ്ര ബജറ്റിന്മേല്‍ ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനിരയ്ക്ക് ശശി തരൂര്‍ എംപി നേതൃത്വം നല്‍കും ?; നിര്‍ദേശിച്ച് രാഹുല്‍ഗാന്ധി

പ്രതിപക്ഷത്തു നിന്നും ചര്‍ച്ച ആരംഭിക്കാന്‍ ശശി തരൂരിന്റെ പേര് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 12:14 pm

ബെംഗളൂരു മെട്രോ യാത്ര ഡല്‍ഹിയേക്കാള്‍ ചെലവേറും; വര്‍ധന അഞ്ചു ശതമാനം വരെ; പുതിയ നിരക്കുകള്‍ ഇങ്ങനെ

ബെംഗളൂരു: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയിലും ബെംഗളൂരു മെട്രോയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറാതെ ബിഎംആര്‍സിഎല്‍ (ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്). ഫെബ്രുവരി ഒന്‍പതു മുതല്‍ പുതിയ യാത്രാ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം നിരക്കില്‍ 71 ശതമാനം വരെ വലിയ വര്‍ദ്ധന വരുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം പോലും കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍

ഒന്നു ഇന്ത്യ 5 Feb 2026 12:13 pm

ഔദ്യോഗിക വാഹനം 11 കോടിയുടെ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ ആക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ബിഹാർ മുഖ്യമന്ത്രി നിതിഷ്‌ കുമാറിൻ്റെ വാഹന പ്രേമം പലപ്പോഴും വാർത്തയാകാറുണ്ട്. അംബാസഡർ മുതൽ ക്രസ്റ്റ വരെ അദ്ദേഹത്തിന്റെ ഗാരേജിൽ ഇടം പിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ബിഹാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം 11 കോടിയുടെ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ ആക്കാനൊരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രി നിതീഷ്‌ കുമാറിൻ്റെ സുരക്ഷ കണക്കിലെടുത്താണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതെന്നും ഇതോട് അനുബന്ധിച്ച് നാല് റേഞ്ച് റോവർ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായാണ് വിവരം. പതിനൊന്ന് കോടി രൂപയിലധികം വിലവരുന്ന ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ […] The post ഔദ്യോഗിക വാഹനം 11 കോടിയുടെ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ ആക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 5 Feb 2026 12:11 pm

ഒന്നാം പ്രതിയും പുറത്തേയ്ക്ക്! ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ഉടന്‍ പുറത്തിറങ്ങും; പക്ഷേ കാത്തിരിക്കുന്നത് അതിലും വലിയ കെണി! പിടിമുറുക്കി ഇഡി; തന്ത്രിയുടെ കോടികളുടെ നിക്ഷേപത്തിലും പിടിവീഴുന്നു

കൊല്ലം: ശബരിമലക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇന്നു വൈകുന്നേരം തന്നെ പോറ്റി പുറത്തിറങ്ങും. കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോറ്റി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസം കോടതി ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ദ്വാരപാലക കേസില്‍ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ മൂന്നു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റപത്രം വൈകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഹൈക്കോടതി. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഇത്. ഹര്‍ജികള്‍ മാര്‍ച്ച് 13ലേക്കു മാറ്റി. 90 ദിവസത്തിനുശേഷം പ്രതികള്‍ക്കു ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നു കരുതുന്നില്ല. തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയാല്‍ വിചാരണയ്ക്കു മുന്‍പേ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. കാത്തിരിക്കൂ എന്നും കോടതി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, തന്ത്രി സമാജം, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണു പരിഗണനയിലുള്ളത്. ദ്വാരപാലകശില്‍പത്തിലെ പാളികളില്‍നിന്ന് സ്വര്‍ണം മാറ്റിയ കേസിലാണ് പോറ്റി ആദ്യം അറസ്റ്റിലായിരുന്നത്. കേസില്‍ ജനുവരി 21-ന് സ്വാഭാവികജാമ്യം ലഭിച്ചിരുന്നു. ഇരു കേസുകളിലും ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പോറ്റിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് നേരത്തേ ജാമ്യം ലഭിച്ചത്. മുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പോറ്റിക്കായി പുറത്ത് വലവിരിച്ച് ഇഡി ജാമ്യം നേടി പുറത്തിറങ്ങിയാല്‍ പോറ്റിയെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഇഡി സമന്‍സ് തയ്യാറാക്കിയിട്ടുണ്ട്. പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇഡിയുടെ നീക്കം. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സമന്‍സ് നല്‍കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. ഇതിനിടെ തിരുവല്ലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി വരികയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് (എം) മുന്‍ ജില്ലാ പ്രസിഡന്റും നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമയുമായ എന്‍.എം. രാജുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെയാണ് ഇഡി പരിശോധന നടത്തുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരര്‍ ഈ സ്ഥാപനത്തില്‍ ഏകദേശം രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നു എന്ന വിവരമാണ് ഇഡി റെയ്ഡിന്റെ പ്രധാന പശ്ചാത്തലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 152 ശാഖകളുണ്ടായിരുന്ന ഈ സ്വകാര്യ ബാങ്ക് പിന്നീട് പൂട്ടിപ്പോകുകയും അനേകം നിക്ഷേപകര്‍ക്ക് പണം നഷ്ടമാവുകയും ചെയ്തിരുന്നു. സ്ഥാപനം പൂട്ടിയിട്ടും തന്റെ നിക്ഷേപത്തെക്കുറിച്ച് തന്ത്രി പരാതിയൊന്നും നല്‍കിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിക്ഷേപ തട്ടിപ്പിലും അതിലൂടെ നടന്ന കള്ളപ്പണ ഇടപാടുകളിലുമാണ് ഇഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്ത്രിയുടെ പണത്തിന്റെ ഉറവിടം, അത് നിക്ഷേപിച്ച രീതി എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണവും ഈ റെയ്ഡിന്റെ ഭാഗമായി നടക്കുന്നുണ്ട്. സ്വര്‍ണക്കൊള്ള കേസുമായി ഈ ഇടപാടുകള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നു.

മറുനാടൻ മലയാളീ 5 Feb 2026 12:10 pm

കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂര്‍ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയിലാണ് സംഭവം. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗത്താണ് ആനയെ കുളിപ്പിക്കുന്നത്. ഇതിനിടെ ആന വിഷ്ണുവിനെ ചവിട്ടുകയായിരുന്നു. ചവിട്ടിയിട്ട ശേഷം കാലുകൊണ്ട് ആന വിഷ്ണുവിനെ വെള്ളത്തില്‍ മുക്കിവെച്ചതായും വിവരമുണ്ട്. ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേജസ് ന്യൂസ് 5 Feb 2026 12:10 pm

പത്തനംതിട്ടയില്‍ കയറരുത്, കേരളം വിട്ടുപോകരുത് ; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് മുന്നില്‍ കര്‍ശന ഉപാധികള്‍

കൊല്ലം: അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യം നല്‍കിയത്. കേരളംവിട്ടുപോകരുത്, പത്തനംതിട്ട ജില്ലയില്‍ കയറരുത് തുടങ്ങി അനേകം നിയന്ത്രണങ്ങളാണ് വെച്ചിട്ടുള്ളത്. പത്തനംതിട്ടയില്‍ കയറരുത് എന്നതാണ് പ്രധാന നിബന്ധന. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേരളം വിട്ടു പുറത്തുപോകരുത്, ആഴ്ചയില്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടല്‍ നടത്തരുത്. തെളിവുകള്‍ നശിപ്പിക്കരുത്, രണ്ടുലക്ഷം രൂപയുള്ള രണ്ടുപേരുടെ ആള്‍ജാമ്യം തുടങ്ങിയ ഉപാധികളാണ് വെച്ചിട്ടുള്ളത്. ഇതോടെ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് തിരുവനന്തപുരം വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുന്‍പാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ദ്വാരപാലക കേസില്‍ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്ഐടിയുടെ നീക്കം പാളി. സാമ്പത്തിക തട്ടിപ്പില്‍ കേസുകളെടുക്കാനുള്ള നീക്കം എസ്ഐടി ഉപേക്ഷിച്ചു. പരാതിക്കാര്‍ വീണ്ടും വരാന്‍ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് കേസുകള്‍ ഒത്തുതീര്‍പ്പായി. കോടതിയില്‍ തിരിച്ചടിയാകുമെന്നും എസ്ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല.

മംഗളം 5 Feb 2026 12:10 pm

അമ്മയേയും രണ്ട് സഹോദരങ്ങളേയും രക്ഷിക്കാന്‍ പ്രക്ഷുബ്ധമായ കടലില്‍ നാല് കിലോമീറ്റര്‍ നീന്തി 13 കാരന്‍

മോശം കാലാവസ്ഥയും ഇരുട്ടും മൂലം കടലില്‍ അകപ്പെട്ട അമ്മയേയും രണ്ട് സഹോദരങ്ങളേയും രക്ഷിക്കാന്‍ നാല് കിലോമീറ്റര്‍ ദൂരം കടലില്‍ നീന്തി 13 കാരന്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. അവധിക്കാലം ആഘോഷിക്കാന്‍ പടിഞ്ഞാറെ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരെയുള്ള വിനോദ സഞ്ചാര കേന്ദ്രമായ ക്വിന്‍ഡലപ്പില്‍ എത്തിയതായിരുന്നു 47 കാരിയായ ജോവാന്‍ അപ്പല്‍ബിയും മൂന്ന് മക്കളുമടങ്ങിയ കുടുംബം. എന്നാല്‍, കാറ്റും മോശം കാലാവസ്ഥ മൂലം കടലില്‍ അകപ്പെടുകയായിരുന്ന. ശക്തമായ കാറ്റില്‍ അവരുടെ വായു നിറച്ച ബോട്ടും കയാക്കുകളും കടലില്‍ മറിയുകയായിരുന്നു. ഇതോടെ 47 കാരിയായ ജോവാന്‍ അപ്പല്‍ബി തന്റെ 13 വയസ്സുള്ള ഓസ്റ്റിനോട് അവരുടെ കൈവശം ബാക്കിയായ ഏകെ കയാക്കില്‍ കരയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കരയിലേക്കുള്ള യാത്ര തുടങ്ങിയ ഉടനെ തന്നെ ഓസ്റ്റിന്റെ കയാക്ക് കടലില്‍ മുങ്ങി. ഇതോടെ പ്രക്ഷുബ്ധമായ കടലില്‍ നാല് കിലോമീറ്റര്‍ ദൂരം നീന്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് ഓസ്റ്റിന്‍ പറഞ്ഞു. കുറച്ച് ദൂരം നീന്തിയെങ്കിലും ലൈഫ് ജാക്കറ്റ് ധരിച്ചത് മൂലം വേഗത്തില്‍ നിന്താനായിരുന്നില്ല. ഇതോടെ, ലൈഫ് ജാക്കറ്റ് നീക്കം ചെയ്ത് വേഗത്തില്‍ നീന്തുകയായിരുന്നു. ഓസ്റ്റിന്‍ തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. 'വെള്ളത്തില്‍ എന്തോ കണ്ടതായി എനിക്ക് തോന്നി, അതെന്നെ ഭയപ്പെടുത്തി. എന്നാല്‍, അമ്മയുടേയും സഹോദരങ്ങളേയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും നീന്തുകയായിരുന്നു. 'ശ്വാസം എടുക്കാന്‍ കഴിയാത്ത വിധം ഞാന്‍ വീര്‍പ്പുമുട്ടി, പക്ഷേ, ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിനിടെ എന്റെ ക്ഷീണം മറന്നു. ഓസ്റ്റിന്‍ പറഞ്ഞു. 'ഒരു ഘട്ടത്തില്‍, എന്റെ ചിന്തകളില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന, പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്ന തോമസ് ദി ടാങ്ക് എഞ്ചിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. 'ഞാന്‍ കരയില്‍ വന്നടിഞ്ഞു. വെള്ളത്തില്‍ നിന്ന് കയറിയ ഉടനെ ഞാന്‍ കുഴഞ്ഞുവീണു, അതിനുശേഷം, സഹായം തേടി വീണ്ടും രണ്ട് കിലോമീറ്റര്‍ ഓടേണ്ടി വന്നു'. ഓസ്റ്റിന്‍ വിവരിച്ചു. അടിയന്തര സേവനത്തിനായി ഓസ്റ്റിന്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്റെ കുടുംബം കടലില്‍ കുടുങ്ങിയിരിക്കുകയാണ്. സഹായത്തിന് ഹെലികോപ്റ്റര്‍ വേണമെന്നുമായിരുന്നു ഓസ്റ്റിന്റെ ആവശ്യം. ഫോണിലൂടെ വിവരങ്ങള്‍ കൈമാറിയതിന് ശേഷം ക്ഷീണത്താല്‍ ബോധം നഷ്ടപ്പെട്ട് വീണെന്ന് ഓസ്റ്റിന്‍ പിന്നീട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഒരു കുടുംബം കടലിലേക്ക് ഒഴുകിപ്പോയതായി വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. തീരദേശ പോലീസ്, ലോക്കല്‍ മറൈന്‍ റെസ്‌ക്യൂ വോളണ്ടിയര്‍മാര്‍, സ്റ്റേറ്റ് റെസ്‌ക്യൂ ഹെലികോപ്റ്റര്‍ എന്നിവരുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. രാത്രി 8:30 ഓടെ ഓസ്റ്റിന്റെ അമ്മ, സഹോദരന്‍ ബ്യൂ (12), സഹോദരി ഗ്രേസ് (8) എന്നിവരെ കടലില്‍ ഒഴുകിനടന്ന് 14.5 കിലോമീറ്റര്‍ അകലെ ഒരു പാഡില്‍ബോര്‍ഡില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി അവര്‍ കണ്ടെത്തി. ഒരു സന്നദ്ധ മറൈന്‍ റെസ്‌ക്യൂ കപ്പല്‍ അവരുടെ സ്ഥലത്തേക്ക് അയച്ചു, മൂവരെയും രക്ഷപ്പെടുത്തി. 'ഓസ്റ്റിന്‍ എത്തിയിട്ടില്ലെന്ന് ഞാന്‍ കരുതി,' ജോവാന്‍ ബിബിസിയോട് പറഞ്ഞു. ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഓസ്റ്റിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രി അധികൃതര്‍ പിതാവിനെ വിളിച്ചു. 'എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷമായിരുന്നു അത്,' അദ്ദേഹം പറഞ്ഞു. കയാക്കുകളുടെയും പാഡില്‍ബോര്‍ഡുകളുടെയും നിറത്തെക്കുറിച്ച് ഓസ്റ്റിന്‍ വിശദമായ വിവരണം നല്‍കിയിരുന്നുവെന്ന് നാച്ചുറലിസ്റ്റ് വോളണ്ടിയര്‍ മറൈന്‍ റെസ്‌ക്യൂവിന്റെ കമാന്‍ഡര്‍ പോള്‍ ബ്രെസ്ലാന്‍ഡ് പറഞ്ഞു. ഇത് തിരച്ചില്‍ ശ്രമങ്ങള്‍ക്ക് വിലമതിക്കാനാവാത്തതായിരുന്നു. ഇത് ശ്രദ്ധേയമായ ഒരു രക്ഷാപ്രവര്‍ത്തനമായിരുന്നുവെന്ന് ഒരു വക്താവ് പറഞ്ഞു, ഓസ്റ്റിന്റെ ധീരതയെ പ്രശംസിച്ചു. രക്ഷാ ദൗത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ജെയിംസ് ബ്രാഡ്ലി നന്ദി പറഞ്ഞു. സമുദ്ര സാഹചര്യങ്ങള്‍ വേഗത്തില്‍ മാറുമെന്ന ഓര്‍മ്മപ്പെടുത്തലാണിതെന്ന് അദ്ദേഹം പറഞ്ഞു.'ഭാഗ്യവശാല്‍, മൂന്ന് പേരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നു, അത് അവരുടെ അതിജീവനത്തിന് കാരണമായി,' അദ്ദേഹം പറഞ്ഞു. '13 വയസ്സുള്ള ആണ്‍കുട്ടിയുടെ പ്രവര്‍ത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും ധൈര്യവും ഒടുവില്‍ അമ്മയുടെയും സഹോദരങ്ങളുടെയും ജീവന്‍ രക്ഷിച്ചു. ഈ ആഴ്ച ഓസ്റ്റിന്‍ സ്‌കൂളില്‍ തിരിച്ചെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

തേജസ് ന്യൂസ് 5 Feb 2026 12:09 pm

കൊതിപ്പിക്കുന്ന വാർത്തയുമായി കെഎസ്ആർടിസി; യാത്രകളിൽ ഇനി ചിക്കിംഗിന്റെ രുചി അറിയാം

ആദ്യഘട്ടത്തിൽ പ്രീമിയം, ബഡ്ജറ്റ് ടൂറിസം, ടെക്നോപാർക്ക് സർവീസുകളിലെ യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:08 pm

ഗാസയിൽ ഇസ്രയേൽ വെടിവയ്പ്: 19 പേർ കൊല്ലപ്പെട്ടു

ജറൂസലെം: ഗാസയിൽ ഇസ്രേലി സേനയുടെ വെടിവയ്പിൽ 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളും അഞ്ചു പേർ കുട്ടികളുമാണ്. മൂന്നിടത്തായിരുന്നു ഇസ്രേലി സേന ആക്രമണം നടത്തിയത്. വടക്കൻ ഗാസയിലെ തുഫായിലെ ആക്രമണത്തിൽ 11 പേരാണു കൊല്ലപ്പെട്ടത്. ഇവരിലേറെയും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. പത്തു ദിവസം പ്രായമുള്ള പെൺകുട്ടിയും ബന്ധുവായ അഞ്ചു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഭീകരരുടെ ആക്രമണത്തിൽ ഇസ്രേലി സൈനികനു ഗുരുതരമായി പരിക്കേറ്റതാണ് ഇസ്രേലി സേനയെ പ്രകോപിപ്പിച്ചത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായശേഷം മാത്രം ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 532 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിലായശേഷം തങ്ങളുടെ നാലു സൈനികർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സൈന്യം പറയുന്നു. The post ഗാസയിൽ ഇസ്രയേൽ വെടിവയ്പ്: 19 പേർ കൊല്ലപ്പെട്ടു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 12:07 pm

റെയിൽവെ ടിക്കറ്റ് എടുത്തില്ല, തൃശൂർ സ്റ്റേഷനിൽ പുലർച്ചെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് 70 കാരിക്കെതിരെ കേസ്; ഒടുവിൽ കോടതി വെറുതെ വിട്ടു

രാത്രി വരുന്ന യാത്രക്കാർക്ക് റെയിൽവേ മാസ്റ്ററുടെ അനുമതിയോടെ റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കാം എന്നും അതിനുള്ള അനുവാദം കൊടുക്കാൻ റെയിൽവേ മാസ്റ്റർക്ക് അനുമതിയുണ്ടെന്നും പ്രതിഭാഗം രേഖകളുടെ സഹായത്തോടെ വാദിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 12:06 pm

സിപിഎം രക്തസാക്ഷി ഫണ്ട് വിവാദം; രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഎം രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടര്‍ന്ന് , രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്. സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. വിനോദും സുഹൃത്തുക്കളും ഇന്ന് കെപിസിസി പ്രസിഡന്റില്‍ നിന്നും അംഗത്വം സ്വീകരിക്കും. ഫണ്ട് തിരിമറിയില്‍ നടപടി നേരിട്ട മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധവുമായി വിനോദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

തേജസ് ന്യൂസ് 5 Feb 2026 12:06 pm