കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
നാലുപേര്‍ക്ക് പരിക്ക്
'ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം'; സുപ്രീം കോടതി
ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം
മൈഹാര്‍: സര്‍ക്കാര്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിയത് കീറിയെടുത്ത നോട്ടുബുക്ക് പേപ്പറുകളില്‍. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലുള്ള ഒരു സ്കൂളിലാണ് സംഭവം. സ്കൂള്‍ തറയിലിരുന്ന് കുട്ടികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഭാട്ടിഗ്വാന്‍ ഗ്രാമത്തിലുള്ള ഗവണ്മെന്റ് ഹൈസ്കൂളിലാണ് ഈ ദയനീയ സംഭവം നടന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്കിയ പ്രത്യേക ഉച്ചഭക്ഷണമായ പൂരിയും ഹല്‍വയും വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത് പഴയ പുസ്തകങ്ങളില്‍ നിന്ന് കീറിയെടുത്ത മഷിക്കറയുള്ള പേപ്പറുകളിലായിരുന്നു. സംഭവം വിവാദമായതോടെ മൈഹാര്‍ ജില്ലാ കളക്ടര്‍ റാണി ബതാഡ് നേരിട്ട് ഇടപെടുകയും ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിഷ്ണു ത്രിപാഠിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് സ്കൂളില്‍ നടന്നതെന്ന് വിഷ്ണു ത്രിപാഠി തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനം പോലുള്ള ഒരു ദേശീയ ആഘോഷ വേളയില്‍ ഇത്തരത്തിലുണ്ടായ ഗുരുതരമായ അനാസ്ഥ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും, ഭക്ഷണത്തിനായുള്ള ശരിയായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്കൂളിന്റെ ഇന്‍-ചാര്‍ജ് പ്രിന്‍സിപ്പലായ സുനില്‍ കുമാര്‍ ത്രിപാഠിയെ സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ രേവ ഡിവിഷന് കമ്മീഷണര്‍ക്ക് കൈമാറി. ബ്ലോക്ക് റിസോഴ്സ് കോര്‍ഡിനേറ്ററായ പ്രദീപ് സിങിന്റെ ഒരു മാസത്തെ ശമ്പളം പിഴയായി ഈടാക്കാനും ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വഡോദര: പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്ട്ടിന് അറസ്റ്റില്‍. വഡോദരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ജേക്കബ് മാര്ട്ടിന് മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുനിത് നഗര്‍ സൊസൈറ്റിക്ക് സമീപം പുലര്‍ച്ചെ 2:30 നാണ് അപകടം നടന്നത്. ജേക്കബ് മാര്ട്ടിന് വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ ഇടിച്ചുകയറ്റിയ കാറിന്റെ ഉടമകളുടെ പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. അറസ്റ്റ് ചെയ്ത മുന്‍ ബറോഡ നായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജേക്കബ് മാര്ട്ടിന് ഇതിന് മുന്‍പും കേസുകളില്‍ പ്രതിയായിട്ടുണ്ട്.ഇന്ത്യക്കായി 10 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരം 1999 ലാണ് അരങ്ങേറുന്നത്. രഞ്ജി ട്രോഫിയില്‍ ദീര്‍ഘകാലം ബറോഡയെ നയിച്ചിട്ടുണ്ട്.
പരാതിയുമായെത്തിയ യുവതിക്ക് അർധരാത്രി മെസേജ്, സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം
പരാതി കൊടുക്കാൻ എത്തിയ യുവതിക്ക് അർദ്ധ രാത്രികളിൽ മൊബൈലിൽ സന്ദേശങ്ങളയച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം
മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധമില്ലെന്ന് റിനി ആന്‍ ജോര്‍ജ്
നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍
വഡോദര: നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്ട്ടിന് അറസ്റ്റില്‍. വഡോദരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജേക്കബ് മാര്ട്ടിന് മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുനിത് നഗര്‍ സൊസൈറ്റിക്ക് സമീപം പുലര്‍ച്ചെ 2:30 നാണ് അപകടം നടന്നത്. ജേക്കബ് മാര്ട്ടിന് വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ ഇടിച്ചുകയറ്റിയ കാറിന്റെ ഉടമകളുടെ പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. അറസ്റ്റ് ചെയ്ത മുന്‍ ബറോഡ നായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജേക്കബ് മാര്ട്ടിന് ഇതിന് മുന്‍പും കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇന്ത്യക്കായി 10 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരം 1999 ലാണ് അരങ്ങേറുന്നത്. രഞ്ജി ട്രോഫിയില്‍ ദീര്‍ഘകാലം ബറോഡയെ നയിച്ചിട്ടുണ്ട്.
അനസൂയയ്ക്ക് വേണ്ടി ക്ഷേത്രം പണിയാൻ അനുവാദം ചോദിക്കുന്ന പുരോഹിതൻ
ടോളിവുഡിലെ ഗ്ലാമറസ് നടി എന്ന നിലയിൽ മാത്രമല്ല, ശക്തമായ അഭിനയത്തിലൂടെയും അനസൂയ എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട്. ഒരു അവതാരകയായി കരിയർ ആരംഭിച്ച അവർ സിനിമാ മേഖലയിലേക്ക് പ്രവേശിച്ചതിനുശേഷം നിരവധി ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോൾ ചിലർ അവർക്കായി ഒരു ക്ഷേത്രം പണിയാൻ പോലും തയ്യാറെടുക്കുന്നു. അനസൂയ അനുമതി നൽകിയാൽ അവർക്കായി ഒരു ക്ഷേത്രം പണിയുമെന്ന് പുരോഹിതൻ മുരളി ശർമ്മ പരസ്യമായി പ്രഖ്യാപിച്ചത് ഒരു ചർച്ചയായി മാറിയിരിക്കുന്നു. തമിഴ്നാട്ടിൽ നടി ഖുഷ്ബുവിന് വേണ്ടി നിർമ്മിച്ചതുപോലെ അനസൂയയ്ക്കും ഒരു ക്ഷേത്രം പണിയുമെന്ന് […] The post അനസൂയയ്ക്ക് വേണ്ടി ക്ഷേത്രം പണിയാൻ അനുവാദം ചോദിക്കുന്ന പുരോഹിതൻ appeared first on ഇവാർത്ത | Evartha .
പശ്ചിമബംഗാളിൽ നിപ കേസുകൾ സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകൾ മാത്രമാണ് ഡിസംബർ മുതൽ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
തണുപ്പകറ്റാന്‍ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് വടകര സ്വദേശിയായ 28-കാരൻ അൻസാറിനെ ഫുജൈറയിൽ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തണുപ്പകറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ച് ഉറങ്ങിയപ്പോൾ പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നാലാം ടി20 മത്സരത്തിന് ഇറങ്ങുമ്പോള്‍ എല്ലാം കണ്ണുകളും സഞ്ജുവിലാണ്. മൂന്നാം ടി20യില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ഒരിക്കല്‍ കൂടി ഡക്കാവരുതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ഒരു മോശം റെക്കോഡില്‍ സഞ്ജു രണ്ടാമതാവും
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി യോഗത്തില്‍ നിന്ന് വിട്ടു നിന്ന ശശി തരൂര്‍ എം പി. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഡല്‍ഹിയില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിക്ക് പിന്നാലെ ദുബായ് യാത്രയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കവെയാണ് ഡല്‍ഹിയില്‍ ശശി തരൂര്‍ പറന്നിറങ്ങിയത്. പാര്‍ട്ടി നേതൃത്വത്തോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുമെന്ന് തരൂര്‍ പറഞ്ഞു. 'ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതില്‍ എനിക്ക് സംശയമില്ല.' തരൂര്‍ പറഞ്ഞു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. ദുബായ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരണം നടത്തിയില്ല. തരൂരിന്റെ ദുബായ് യാത്ര സിപിഎമ്മില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് തരൂര്‍ പറയുന്നത്. ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്നും തരൂര്‍ വ്യക്തമാക്കി. 'അവര്‍ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.' തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വവുമായി ഏറെക്കാലമായി തരൂര്‍ അകല്‍ച്ചയിലാണ്. എന്നാല്‍, തരൂരിനെതിരേ നടപടിയെടുക്കാനോ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള വിലക്കിടാനോ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. പാര്‍ട്ടി നടപടി നേരിട്ട് രക്തസാക്ഷി പരിവേഷം തരൂരിന് ഉണ്ടാക്കേണ്ടതില്ലെന്നതാണ് ഇതിനു കാരണം. സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു നിര്‍ണ്ണായക യോഗം നടന്നത്. ഇതിനു മുന്‍പ് ഡല്‍ഹിയില്‍ നടന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിന്നും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. കൊച്ചിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തില്‍ തന്നെ അവഗണിച്ചു എന്നതാണ് തരൂരിന്റെ ഈ പ്രതിഷേധത്തിന് പ്രധാന കാരണം. കോണ്‍ഗ്രസുമായി മുന്‍പ് ചില മഞ്ഞുരുകലിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നെങ്കിലും, അവഗണന തുടരുന്ന സാഹചര്യത്തിലാണ് നയരൂപീകരണ സമിതി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ അവഗണന നേരിട്ടു എന്നതാണ് തരൂരിന്റെ ഒടുവിലത്തെ പരാതി. രാഹുല്‍ പങ്കെടുത്ത പരിപാടിയില്‍ വേദിയിലുണ്ടായിരുന്നിട്ടും തരൂരിന്റെ പേരുപോലും പരാമര്‍ശിച്ചില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വരുന്ന വാര്‍ത്തകളില്‍ തെറ്റും ശരിയുമുണ്ടാകാമെന്നും തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നുമായിരുന്നു ഇതേക്കുറിച്ച് തരൂരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് തരൂര്‍ സിപിഎമ്മിലേക്കെന്ന പ്രചാരണം ഉണ്ടായത്. എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി. രാഹുല്‍ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുല്‍ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാല്‍ അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്. അതേസമയം, സിപിഎമ്മില്‍ ചേരുകയെന്ന അബദ്ധം തരൂര്‍ കാണിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തരൂരിനെപ്പോലെയൊരാള്‍ക്ക് എന്ത് സ്ഥാനം സിപിഎമ്മിന് കൊടുക്കാനാകുമെന്നാണ് അവരുടെ ചോദ്യം.
ഉദ്യോഗസ്ഥര്‍ പട്ടയം നല്‍കിയില്ല; അട്ടപ്പാടിയില്‍ ആദിവാസി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി
ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ, ടീമിനെ ടൂർണമെന്റിന് അയക്കണമെന്ന് മുൻ താരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടു.
ടി20 ലോകകപ്പ് ; ബംഗ്ലാദേശ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷകൾ ഐസിസി നിരസിച്ചു
ഫെബ്രുവരി 7 മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി ബംഗ്ലാദേശ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷകൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിന്റെ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം ബംഗ്ലാദേശ് പങ്കെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ സംഭവവികാസം. ഇന്ത്യയിൽ ലീഗ്-സ്റ്റേജ് മത്സരങ്ങൾ കളിക്കേണ്ടിവരുമായിരുന്നു. തുടർന്ന് ടൂർണമെന്റിൽ സ്കോട്ട്ലൻഡ് മത്സരങ്ങൾ മാറ്റി. 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ൽ നിന്ന് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെത്തുടർന്ന് സുരക്ഷാ […] The post ടി20 ലോകകപ്പ് ; ബംഗ്ലാദേശ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷകൾ ഐസിസി നിരസിച്ചു appeared first on ഇവാർത്ത | Evartha .
Italy ties set on path of rapid expansion, destined to deepen further: Italian President
New Delhi: Delhi and Rome share fundamental values, such as democracy and respect for the rule of law, and relations between India and Italy are set on a path of rapid expansion and destined to deepen further to mutually benefit both countries, Italian President Sergio Mattarella has said. In his
'ദുബായിലെ ചർച്ച മാധ്യമ സൃഷ്ടി, പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും'; വാർത്തകൾ തള്ളി ശശി തരൂർ
സിപിഎമ്മിലേക്കെത്തിക്കാനുള്ള ചർച്ച ദുബായില്‍ നടന്നെന്ന വാർത്ത തള്ളി ശശി തരൂർ. ദുബായില്‍ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ് ശശി തരൂർ പറയുന്നത്
250 കോടിയുടെ കുംഭകോണക്കേസില്‍ ഒടുവില്‍ കുറ്റപത്രം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ പരാജയത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി. മല്‍സരിച്ച സീറ്റുകളില്‍ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് ആര്‍ജെഡി മുന്നണി വിടുന്നത്. മുന്നണി വിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നേതൃത്വം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ കോഴിക്കോട് കോര്‍പറേഷനിലെ ആര്‍ജെഡി സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റജാഥയുമായി സഹകരിക്കില്ല. തോല്‍വിയില്‍ അഞ്ചുപേര്‍ക്കെതിരേ പരാതി നല്‍കിയിട്ടും സിപിഎം അവഗണിച്ചെന്നും ആര്‍ജെഡി ജില്ലാ നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് ആര്‍ജെഡി മല്‍സരിച്ചിരുന്ന അഞ്ച് ഡിവിഷനുകളില്‍ നാലിടത്തും തങ്ങളെ തോല്പ്പിക്കാനായി സിപിഎം വോട്ട് മറിച്ചുവെന്നാണ് ആര്‍ജെഡിയുടെ പ്രധാന ആരോപണം. വോട്ട് മറിക്കാനായി സിപിഎം നേതാക്കള്‍ വീടുകള്‍ കയറി പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്. സിപിഎം ഏരിയ കമ്മിറ്റിയംഗം അനീഷ്, ലോക്കല്‍ കമ്മിറ്റിയംഗം ഷീബ, സി ടി പ്രേമന്, ദീപ്തി തുടങ്ങിയ സിപിഎം നേതാക്കള്‍ക്കെതിരേ ഈ വിഷയത്തില്‍ ആര്‍ജെഡി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ സിപിഎം നടപടി സ്വീകരിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡിയുടെ എല്‍ഡിഎഫ് മുന്നണി വിടാനുള്ള തീരുമാനം. ആര്‍ജെഡി സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം ഇനി നിര്‍ണായകമാണ്.
Tamil Nadu Government Parandur Airport Project: പരന്തൂർ വിമാനത്താവള പദ്ധതിയുടെ ടെൻഡർ രേഖ മാർച്ചോടെ തമിഴ്നാട് സർക്കാർ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയയ്ക്കും. ടെൻഡർ രേഖയുടെ ജോലികൾ ഏതാണ്ട് പൂർത്തിയായി. 27,400 കോടി വിലമതിക്കുന്ന വിമാനത്താവളം 5,746.18 ഏക്കർ വിസ്തൃതിയിലാണ് നിർമിക്കുന്നത്.
'സഞ്ജുവിന്റെ ഫോമിനെ കുറിച്ചോര്‍ത്ത് ഒരുപേടിയും വേണ്ട'; പിന്തുണച്ച് ടീം ഇന്ത്യ
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മോശം ഫോമിലുള്ള സഞ്ജു സാംസണിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ടീം.
SBI job: എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; അഞ്ച് ഇന്‍ക്രിമെന്റുകള്‍; ശമ്പളക്കണക്ക് ഞെട്ടിക്കുന്നത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്ബിഐ) പ്രൊബേഷണറി ഓഫീസര്‍ തനിക്കു ലഭിക്കുന്ന പ്രതിമാസ ശമ്പളം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയിലധികം മാസവരുമാനമാണ് അവര്‍ ശമ്പള ഇനത്തില്‍ വാങ്ങുന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ബാങ്ക് ജീവനക്കാരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2022-ല്‍ ഐബിപിഎസ് പ്രൊബേഷണറി ഓഫീസര്‍ (പിഒ) പരീക്ഷ പാസായ ശേഷമാണ്
സഹയാത്രികയുടെ തലയ്ക്ക് മുകളില്‍ കാല് വെച്ച് യുവതിയുടെ പരാക്രമം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി റിനി ആൻ ജോർജ്. താൻ അവരുമായി സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും റിനി വ്യക്തമാക്കി.
Kerala court fines Congress MP Shafi Parambil Rs 1,000 in NH blockade case
Palakkad: A Kerala court on Tuesday sentenced Congress MP Shafi Parambil to remain in court till it rises and imposed a fine of Rs 1,000 in connection with a 2022 national highway blockade case, sources said. The Judicial First Class Magistrate Court-I passed the order in a case registered
ബുലാവായോ: അണ്ടര്‍-19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് മത്സരത്തില്‍ സിംബാബ്വെക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ സെമി ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ച് ഇന്ത്യന്‍ കൗമാരനിര. 204 റണ്‍സിനാണ് ഇന്ത്യ സിംബാബ്വെയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ 37.4 ഓവറില്‍ 148 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി ഉദ്ധവ് മോഹനും ആയുഷ് മാത്രെയും മൂന്ന് വീതം വിക്കറ്റെടുത്തു. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയാണ് സിംബാബ്വെ നിരയിലെ ടോപ് സ്കോറര്‍. ജയത്തോടെ സൂപ്പര്‍ സിക്സ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതായി. ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതമാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഒന്നാമതാവുകയായിരുന്നു. സൂപ്പര്‍ സിക്സിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാ്ക്കിസ്ഥാനെ നേരിടും. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്. കിയാന് ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. സിംബാബ്വേയെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. 24 റണ്‍സിനിടെ ടീമിന് മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. നതാനിയേല്‍(0), ധ്രുവ് പട്ടേല്‍(8), ബ്രാന്‍ഡന്‍ സെന്‍സിയര്‍(3) എന്നിവര്‍ വേഗം മടങ്ങി. നാലാം വിക്കറ്റില്‍ കിയാന് ബ്ലിഗ്നട്ടും ലീറോയ് ചിവൗലയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ടീമിനെ അല്‍പ്പമെങ്കിലും കരകയറ്റിയത്. കിയാന് 37 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ചിമുഗോരോയുമായി ചേര്‍ന്ന് ലിറോയ് സ്കോര്‍ നൂറുകടത്തി. ലീറോയ് അര്‍ധസെഞ്ചുറിയുമായി സിംബാബ്വേയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ 62 റണ്‍സില്‍ നില്‍ക്കേ താരത്തെ പുറത്താക്കി ഉദ്ധവ് മോഹന്‍ സിംബാബ് വേയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. ചിമുഗോരോ 29 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം 148 റണ്‍സിന് സിംബാബ്വേ കൂടാരം കയറി. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ അമ്പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശി വെടിക്കെട്ട് നടത്തി. അതോടെ പവര്‍പ്ലേയില്‍ തന്നെ ടീം സ്കോര്‍ കുതിച്ചു. ആരോണ്‍ ജോര്‍ജ്(23), ആയുഷ് മാത്രെ(21) എന്നിവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 11-ാം ഓവറില്‍ സ്കോര്‍ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പിന്നീടിറങ്ങിയ വേദാന്ത് ത്രിവേദി 15 റണ്‍സെടുത്ത് പുറത്തായെങ്കിലും വിഹാന് മല്‍ഹോത്രയും അഭിഗ്യാന്‍ കുണ്ഡുവും ടീമിനെ കരകയറ്റി. ഇരുവരും അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സിംബാബ്വേ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ ഇരുന്നൂറ് കടത്തി. 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അഭിഗ്യാന്‍ കുണ്ഡു(61) അര്‍ധസെഞ്ചുറിയോടെ തിളങ്ങി. വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന വിഹാന് മല്‍ഹോത്രയാണ് ടീമിനെ മുന്നോട്ടുനയിച്ചത്. കനിഷ്ക് ചൗഹാന്(3), ആര്.എസ്. അംബ്രിഷ്(21), ഖിലാന്‍ പട്ടേല്‍(30) എന്നിവരും ചേര്‍ന്നതോടെ സ്കോര്‍ മുന്നൂറ് കടന്നു. വിഹാന് സെഞ്ചുറി തികച്ചതോടെ ടീം അമ്പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സിലെത്തി. വിഹാന് 107 പന്തില്‍ നിന്ന് 109 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
വിഷാദ രോഗം മറികടക്കാൻ മൂത്രം നിറച്ച ശീതളപാനീയ കുപ്പികൾ കടകളിൽ വച്ചു, ഒടുവിൽ പിടിയിൽ
വിഷാദരോഗത്തെ തുടർന്ന് ചൈനയിൽ 63-കാരൻ ഒരു വർഷത്തോളം സൂപ്പർമാർക്കറ്റുകളിൽ മൂത്രം കലർത്തിയ ശീതളപാനീയങ്ങൾ വെച്ചു. ഒമ്പത് വയസ്സുകാരൻ ഇത് കുടിച്ച് ആശുപത്രിയിലായതോടെ ഇയാൾ അറസ്റ്റിലാവുകയും ഹോങ്കോങ് കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
Gold soars to record Rs 1.66 lakh/10g; silver at lifetime high of Rs 3.7 lakh/kg
New Delhi : Gold and silver prices dazzled in the national capital on Tuesday, with both precious metals vaulting to uncharted highs, driven by strong investor demand and a global rally amid rising geopolitical and trade tensions. According to marketmen, gold of 99.9 per cent purity increased Rs 7,300,
നയപ്രഖ്യാപന പ്രസംഗ വിവാദം; ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ നിലപാട് കടുപ്പിച്ചു സ്പീക്കര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ലോക്ഭവനാണ് കത്ത് നല്‍കിയത്. സാധാരണ നിലയില്‍ ഗവര്‍ണര്‍ കത്തയക്കുമ്പോള്‍ സ്പീക്കര്‍ക്കാണ് ആദ്യം നല്‍കേണ്ടത്. എന്നാല്‍, മാധ്യമങ്ങള്‍ക്ക് നല്കിയ ശേഷമാണ് തനിക്ക് കത്ത് കിട്ടിയതെന്നും നേരിട്ട് കത്ത് നല്കിയാല് മറുപടി കൊടുക്കുമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. അതീവ രഹസ്യസ്വഭാവമുള്ളതെന്നാണ് കത്തിന് പുറത്ത് എഴുതിയിട്ടുള്ളത്. എന്നാല്‍, അത് തനിക്ക് കിട്ടുന്നതിന് മുന്‍പു തന്നെ മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നു. കത്തിന്റെ പകര്പ്പാണോ സ്പീക്കര്‍ക്ക് നല്‍കേണ്ടതെന്നും ആദ്യം ഗവര്‍ണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. ഗവര്‍ണര്‍ ചിലഭാഗങ്ങള്‍ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയില്‍ വിമര്‍ശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും ലോക്ഭവന് നേരത്തെ വിശദീകരിച്ചിരുന്നു.
6 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടം; അണ്ടര്‍ 19 ലോകകപ്പില്‍ സിംബാബ്വെക്കിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം
അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില് സിംബാബ്വെയ്ക്കെതിരെ ഇന്ത്യക്ക് 204 റണ്‍സിന്റെ കൂറ്റന്‍ ജയം.
ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്റെ ഗുണങ്ങൾ
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയുമായി സ്വതന്ത്ര വ്യാപ
കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരസ്യ മദ്യപാനത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു
സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന: മുഖ്യമന്ത്രി
രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ് കാലം
കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി പേരുമാറ്റ നീക്കത്തിനെതിരായ പ്രതിഷേധത്തിനിടെ, കർണാടകയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു.
ബൈക്ക് മോഷ്ടാവിൽ നിന്നും 66 പവന് സ്വർണാഭരണങ്ങളും 67,000 രൂപയും പിടിച്ചെടുത്തു. കിള്ളിപ്പാലത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ കല്ലിയൂർ സ്വദേശി ശ്രീകാന്തില്‍ നിന്നാണ് ഫോർട്ട് പൊലീസ് ഇത്രയധികം സ്വര്‍ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്
ഏഷ്യന്‍ രാജ്യങ്ങള്‍ നിപാ ഭീതിയില്‍
ആട് പച്ചില തിന്നുന്ന പോലെയാണ് ജലീല്‍ നിലപാട് മാറ്റുന്നത്: സന്ദീപ് വാര്യർ
കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഒരിക്കലും പറയാത്ത കാര്യങ്ങള്‍ കെ ടി ജലീല്‍ പ്രചരിപ്പിച്ചുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ കാര്യമാണ് കെ ടി ജലീല്‍ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കെ ടി ജലീലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കെ ടി ജലീലിന്റെ വിമര്‍ശനത്തിനായിരുന്നു മറുപടി. ’രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന്റെ കൂടെയാണ് ഉള്ളത്. നിരോധിച്ച സംഘടനയില്‍ പ്രവര്‍ത്തിച്ച ആളാണ് കെ […] The post ആട് പച്ചില തിന്നുന്ന പോലെയാണ് ജലീല്‍ നിലപാട് മാറ്റുന്നത്: സന്ദീപ് വാര്യർ appeared first on ഇവാർത്ത | Evartha .
ട്രംപിന്റെ താരിഫ് ഭീഷണി വകവെക്കാതെ, ഇന്ത്യയോടടുത്ത് യൂറോപ്യൻ യൂണിയനും കാനഡയും
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണ
കണ്ണൂർ ചുണ്ടയിൽ കൊലവിളി പ്രകടനവുമായി സി.പി.എം പ്രവർത്തകർ
കൈയ്യും വെട്ടും തലയും വെട്ടുമെന്ന കൊലവിളി മുദ്രാവാക്യവുമായി സിപിഎം .ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് ചെങ്കൊടിയേന്തിയസിപിഎം പ്രവർത്തകർ ആർ.എസ്.എസിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചത് സ്ത്രീകൾ ഉൾപ്പെടെ അൻപതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.
റായ്പുര്‍: ട്വന്റി 20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആദ്യ മൂന്നുമത്സരങ്ങളില്‍ നിന്നായി 16 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ മത്സരത്തില്‍ 10 റണ്‍സെടുത്ത് പുറത്തായ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ വെറും ആറു റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാം മത്സരത്തില്‍ ഡക്കായി മടങ്ങി. ഇഷാന് കിഷന് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിന് പകരം പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നത്. കിവീസിനെതിരായ പരമ്പരയിലെ നാലാം മത്സരം നാളെ വിശാഖപട്ടണത്തും അവസാന മത്സരം ശനിയാഴ്ച തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ സഞ്ജുവിന് അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍. 'സഞ്ജു ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരൊറ്റ ഇന്നിംഗ്സ് മതി. ഫോം താല്‍ക്കാലികമാണെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ കൃത്യസമയത്ത് ഫോമിലേക്ക് ഉയരുക എന്നത് പ്രധാനമാണ്.' മോര്‍ക്കല്‍ പറഞ്ഞു. 'സഞ്ജു നന്നായി പരിശീലനം നടത്തുന്നുണ്ട്, പന്ത് കൃത്യമായി ബാറ്റിന്റെ മധ്യത്തില്‍ തന്നെ കൊള്ളുന്നുമുണ്ട്. ചെറിയ ചെറിയ പ്രശ്നം മാത്രമാണുള്ളത്. റണ്‍സ് കണ്ടെത്താന്‍ അവന് അധികം സമയം വേണ്ടിവരില്ല.' മോര്‍ക്കല്‍ വ്യക്തമാക്കി. ടീം തുടര്‍ച്ചയായി വിജയിക്കുന്നത് വലിയ ആശ്വാസമാണ്. ന്യൂസിലന്‍ഡിനെതിരെ 3-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കി. സഞ്ജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഇനി രണ്ട് മത്സരങ്ങള്‍ കൂടി നമുക്കുണ്ട്. സഞ്ജു തന്റെ ഫോം വീണ്ടെടുക്കുമെന്നതിലും റണ്‍സ് കണ്ടെത്തുമെന്നതിലും എനിക്ക് യാതൊരു സംശയവുമില്ല.' മോര്‍ക്കല്‍ കൂട്ടിചേര്‍ത്തു. 'എങ്കിലും, ടീം വിജയിക്കുന്നു എന്നതിലാണ് പ്രധാന ശ്രദ്ധ, അത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. നിലവില്‍ പരമ്പരയില്‍ ഞങ്ങള്‍ 3-0ത്തിന് മുന്നിലാണ്, ടീമിലെ താരങ്ങള്‍ വളരെ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്.' മോര്‍ക്കല്‍ പറഞ്ഞുനിര്‍ത്തി. ആഴ്ചകള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ റിഹേഴ്സലാണ് ഈ പരമ്പര. അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് പ്ലേയിങ് ഇലവനില്‍ നിലനില്ക്കാന് സഞ്ജുവിന് ആവശ്യമാണ്. രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരേ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുണ്ട്. മുമ്പ് സഞ്ജുവിനെ ടീമില്‍ എടുക്കാതെ മാറ്റി നിര്‍ത്തുന്ന സാഹചര്യത്തില്‍ സഞ്ജുവിനായി ശബ്ദമുയര്‍ത്തിയിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ താരത്തിനെതിരേ തിരിഞ്ഞ മട്ടാണ്. സഞ്ജുവിന്റെ ബാക്കപ്പായി ടീമിലെത്തിയ ഇഷാന് കിഷന് അവസരത്തിനൊത്തുയര്‍ന്നിട്ടുമുണ്ട്. പരിക്കില്‍ നിന്ന് മുക്തമായി തിലക് വര്‍മ ടീമിനൊപ്പം ചേര്‍ന്നാല്‍ സഞ്ജുവിനു പകരം ഇഷാന് ഓപ്പണറായി ഇടംലഭിക്കും. മൂന്നാം നമ്പര്‍ ബാറ്ററായി തിലക് വരാനാണ് സാധ്യത. ഇന്ത്യ - ന്യൂസീലന്‍ഡ് പരമ്പരയിലെ അവസാന മത്സരം ജനുവരി 31-ന് തിരുവനന്തപുരത്ത് സഞ്ജുവിന്റെ നാട്ടിലാണ്. നാലാം മത്സരത്തിലും പരാജയപ്പെട്ടാല്‍ ഒരു പക്ഷേ തിരുവനന്തപുരത്ത് സഞ്ജുവിന്റെ സ്ഥാനത്ത് ഇഷാന് എത്തിയേക്കും. അത് ലോകകപ്പിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ അവസരത്തിനും വിലങ്ങുതടിയാകും. ഈ സമ്മര്‍ദം സഞ്ജുവിനും ഉണ്ട്. രണ്ടു വര്‍ഷത്തോളം ടി20 ടീമില്‍ നിന്ന് പുറത്തായ ശേഷമാണ് ഇഷാന് കിഷന് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. ലഭിച്ച അവസരം താരം നന്നായി ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 8, 76, 28 എന്നിങ്ങനെ റണ്‍സ് നേടിയ ഇഷാനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സഞ്ജുവിനെ മാറ്റണമെന്നുമുള്ള വാദങ്ങള്‍ ശക്തമാകുന്നുണ്ട്. 2024-ല്‍ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടും, കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിലെത്തിച്ചതോടെ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം നഷ്ടമായിരുന്നു. പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തില്‍, ജനുവരി 28 ബുധനാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന നാലാം മത്സരത്തില്‍ സഞ്ജുവിന് തന്റെ പഴയ ഫോം വീണ്ടെടുക്കാന്‍ കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
കൊലപാതകമെന്ന് തെളിഞ്ഞ ‘ആത്മഹത്യ’: കേസ് മാറിമറിഞ്ഞത് ഇങ്ങനെ
കോഴിക്കോട്: ആത്മഹത്യയെന്ന് ആദ്യഘട്ടത്തിൽ വിലയിരുത്തപ്പെട്ട കേസ് കൊലപാതകമാണെന്ന് തെളിയിച്ച് കേരള പോലീസ്. കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായതോടെയാണ് 36കാരനായ വൈശാഖ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 24നാണ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണം സംഭവിച്ചത്. ഏലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വ്യവസായ യൂണിറ്റില്‍ 26കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി തൂങ്ങിമരിച്ചതാണെന്നും തന്റെ ഭാര്യയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മൊഴി നല്കിയതാകട്ടെ ഇവരുടെ ബന്ധുവായ വൈശാഖും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…”വൈശാഖും യുവതിയില്‍ പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഒന്നിച്ച് ജീവിതം അവസാനിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് വൈശാഖ് യുവതിയെ വിളിച്ചുവരുത്തി. രണ്ട് കൊലക്കയറുകള്‍ മുൻകൂട്ടി തയാറാക്കിയിരുന്നു. എന്നാല്‍, യുവതി കഴുത്തിലൂടെ കയറിട്ടയുടന്‍ വൈശാഖ് ഇവര്‍ കയറിനിന്നിരുന്ന സ്റ്റൂള് തട്ടിത്തെറിപ്പിച്ചു. ആത്മഹത്യയെന്ന കഥ വിശ്വസനീയമാക്കുന്നതിനായി വൈശാഖ് സ്വന്തം ഭാര്യയെ വിളിച്ചുവരുത്തി… The post കൊലപാതകമെന്ന് തെളിഞ്ഞ ‘ആത്മഹത്യ’: കേസ് മാറിമറിഞ്ഞത് ഇങ്ങനെ appeared first on RashtraDeepika .
സീബ്രാലൈനിൽ നിയമലംഘനം വേണ്ട; 'മോട്ടു' വിന്റെ തട്ടു കിട്ടും
വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് 'മോട്ടു 'വിന്റെ ഗദയുടെ തട്ടുകിട്ടും.
വൈജ്ഞാനിക സമൂഹസൃഷ്ടിയിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്ക്: മുഖ്യമന്ത്രി
വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും അറിവ് പകരാൻ മാതൃഭാഷയാണ് ഏറ്റവും മികച്ച മാർഗ്ഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അഭയമറ്റവർക്ക് ആശ്വാസമായും രോഗത്താൽ വലയുന്നവർക്ക് താങ്ങായും സർക്കാർ എന്നും ഒപ്പമുണ്ട് - മുഖ്യമന്ത്രി
തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും അഭയമറ്റവർക്ക് ആശ്വാസമായും സർക്കാർ എന്നും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട് 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 100 മണിക്കൂറിനുള്ളിൽ തന്നെ അർഹരായവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു. ദുരിതാശ്വാസനിധിയിൽ നിന്നു 2016-21 കാലയളവിൽ 5715.92 കോടി രൂപയാണ് വിനിയോഗിച്ചത്. ഇതിൽ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നൽകി. 2021 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നൽകിയതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സർക്കാർ സഹായം അനുവദിച്ച് ഉത്തരവായെങ്കിലും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽപ്പോലും എൽഡിഎഫ് സർക്കാരാണ് പണം ലഭ്യമാക്കിയതെന്നും നാം തിരിച്ചറിയണം. അപേക്ഷകന് ധനസഹായം ലഭിക്കുന്നതിനായി ദീർഘനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്. ആർസിസിയിൽ ചികിത്സ നടത്തുന്നവർക്കും എച്ച്ഐവി ബാധിതർക്കും പ്രത്യേക ഓൺലൈൻ സംവിധാനങ്ങളും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള സഹായവിതരണവും ഉറപ്പാക്കുന്നു. മാരകമായ അസുഖങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെയും, വാർഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും ഈ ആശ്വാസ പദ്ധതിയുടെ തണൽ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ദുരന്തഘട്ടങ്ങളിൽ നൽകുന്ന വർദ്ധിപ്പിച്ച സഹായധനം ഈ സർക്കാരിന്റെ കരുതലിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
9, 10, +2 ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു.
ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് റാലിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസംഗിക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെ. ശിവകുമാറിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. പ്രകോപിതനായ സിദ്ധരാമയ്യ പ്രവർത്തകരോട് ദേഷ്യപ്പെടുകയും നിശബ്ദരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി
തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്
'പ്രകമ്പനം' ചിത്രത്തിന്റെ ട്രയിലർ എത്തി
കാംബസ് എന്നും സന്തോഷത്തിൻ്റേയും, യൂത്തിൻ്റെ നെഗളിപ്പിൻ്റേയുമൊക്കെ വിളനിലമാണ്.കുട്ടികളുടെ തമാശയും , വീറും വാശിയും, സൗഹൃദവും, പിണക്കവും, പ്രണയുമൊക്കെ അവർക്കിടയിൽ അരങ്ങേറുന്ന ഘടകങ്ങളാണ്
ആറ്റിങ്ങൽ ദേശീയപാതയിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ സംഘം ബൈക്കിൽ പിന്തുടർന്ന് ദമ്പതികളെ മർദ്ദിക്കുകയായിരുന്നു
കിറ്റെക്സിനെതിരെ ഇഡി നോട്ടീസ് വന്നിരുന്നു; കണക്കുകൾ സുതാര്യമെന്ന് സാബു എം. ജേക്കബ്
കിറ്റെക്സ് ഗ്രൂപ്പിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് വന്നിരുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബ് സമ്മതിച്ചു. എന്നാൽ കിറ്റെക്സിന്റെ എല്ലാ കണക്കുകളും സുതാര്യമാണെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ഒരു പരാതിയും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായെന്ന വാർത്തകൾ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സാബു ജേക്കബ് ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ഇഡി അഞ്ച് വർഷത്തെ […] The post കിറ്റെക്സിനെതിരെ ഇഡി നോട്ടീസ് വന്നിരുന്നു; കണക്കുകൾ സുതാര്യമെന്ന് സാബു എം. ജേക്കബ് appeared first on ഇവാർത്ത | Evartha .
'അനോമി' ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘തീരാ ദൂരം’ പുറത്തിറങ്ങി
റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'അനോമി' (Anomie - The Equation of Death) യിലെ രണ്ടാമത്തെ ഗാനം ‘തീരാ ദൂരം’ ഇന്ന് പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്
ഹെൽമറ്റില്ലാ യാത്രക്കാർക്കെതിരെ കേരള പോലീസിന്റെ കർശന നടപടി; ഒരാഴ്ച കൊണ്ട് 2.5 കോടി പിഴ !
സംസ്ഥാനത്ത് ഇരുചക്ര
മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്. മെമ്പർ ടാഗുകൾ, കസ്റ്റം ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവയാണ് മെറ്റ പുതുതായി അവതരിപ്പിച്ചത്. ഗ്രൂപ്പുകളിലെ ആശയവിനിമയം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഫീച്ചറുകൾ വരും
'വിദ്യാഭ്യാസമേഖലയിൽ ഒമ്പതിനായിരം കോടിയുടെ അടിസ്ഥാന സൗകര്യ വികസനം, ഇതാണോ സതീശൻ പറയുന്ന 'ഗതികേട്'?
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേര്‍ക്കുണ്ടായല്ലോ എന്ന് വിഡി സതീശന് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി വി ശിവന്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ ഇടതുഭരണകാലത്ത് ഒമ്പതിനായിരം കോടി രൂപയുടെ
ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം L367 ; സംവിധാനം വിഷ്ണു മോഹൻ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ.
125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ; ലോക കേരള സഭ ജനുവരി 29 മുതൽ 31വരെ
ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാപരിപാടിയും നടക്കും. നിയമസഭയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടിവി അനുപമ, നോർക്ക സിഇഒ അജിത് കൊളാശ്ശേരി എന്നിവർ പങ്കെടുത്തു.
‘പ്രവാസവും മനുഷ്യര്‍ക്കൊപ്പം’; കാന്തപുരത്തിന്റെ കേരള യാത്രക്ക് റിയാദില്‍ ഐക്യദാര്‍ഢ്യം
'പ്രവാസവും മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) റിയാദ് റീജ്യണ്‍ കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്.'
ഇഡി നോട്ടീസ് കിട്ടിയ സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം
മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്,
കൊറിയൻ യുവാവിന്റെ മരണത്തിൽ വിഷമം; എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി
എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഇന്ന് രാവിലെയാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ചോറ്റാനിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 'കൊറിയൻ യുവാവ്' ശരിക്കും മരിച്ചിട്ടുണ്ടോ എന്നതും പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്തെന്നും പൊലീസ് അന്വേഷിക്കും. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കളും പൊലീസ് പരിശോധിക്കും. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
കൊച്ചിയിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു
കാക്കനാട് അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വി എസ് അച്യുതാനന്ദന് ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നു: എംഎ ബേബി
വി എസ് അച്യുതാനന്ദന് ഉണ്ടായിരുന്നുവെങ്കില്‍ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പുരസ്കാരം വാങ്ങണോ എന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ‘പാര്‍ട്ടിയെ സംബന്ധിച്ച് മുന്‍പ് ഇഎംഎസ്, ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ ഈ നാലുപേരും അവര്‍ക്ക് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ ആദ്യം സന്തോഷമുണ്ടെന്ന് പറഞ്ഞു.പക്ഷേ പാര്‍ട്ടിയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു പുരസ്കാരം തരുമ്പോള്‍ അത് […] The post വി എസ് അച്യുതാനന്ദന് ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നു: എംഎ ബേബി appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരത്ത് ശുചിമുറിക്കുള്ളിൽ 68 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ആറ്റിങ്ങൽ ആയാമ്പള്ളിയിൽ ശുചിമുറിക്കുള്ളിൽ 68 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആയാമ്പള്ളി സ്വദേശി മജീദ്(68)ആണ് മരിച്ചത്. വിവിധ രോഗങ്ങൾ അലട്ടിയിരുന്നു.
അഴീക്കോട് തീരത്ത് രാത്രികാല മിന്നൽ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് ബോട്ടുകൾ ഫിഷറീസ്-കോസ്റ്റൽ പോലീസ് സംഘം പിടികൂടി. നിയമലംഘനത്തിന് ബോട്ടുടമകൾക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്യുകയും ചെയ്തു.
ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. വീട്ടുടമയുടെ സുഹൃത്തായ സുനീർ പി.കെ47) ആണ് അറസ്റ്റിലായത്.
ബെംഗളൂരു: കേന്ദ്രസര്‍ക്കാരിനെതിരെ ചൊവ്വാഴ്ച ബെംഗളൂരു നഗരത്തില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയില്‍ നാടകീയ സംഭവങ്ങള്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊട്ടിത്തെറിച്ചു. റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി സിദ്ധരാമയ്യയെ വിളിച്ചപ്പോളാണ് ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.കെയ്ക്ക് ജയ് വിളിച്ചത്. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) റദ്ദാക്കി വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് (ഗ്രാമീണ്‍) (VB-G RAM G) എന്ന പുതിയ ഗ്രാമീണ തൊഴില്‍ പദ്ധതി കൊണ്ടുവരുന്നതിനെ എതിര്‍ത്തുകൊണ്ടാണ് പ്രതിഷേധറാലി നടന്നത്. മുഖ്യമന്ത്രിക്കൊപ്പം ഡി.കെ. ശിവകുമാറും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്ജേവാലവും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും റാലിയില്‍ പങ്കെടുത്തിരുന്നു. പ്രസംഗിക്കാനായി സിദ്ധരാമയ്യയുടെ പേര് വിളിച്ചതുമുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ഡി.കെ., ഡി.കെ.' എന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അദ്ദേഹം കസേരയില്‍നിന്ന് എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടക്കുമ്പോഴും ഇത് തുടര്‍ന്നു. മുഖ്യമന്ത്രി മൈക്കിനടുത്ത് എത്തിയതോടെ മുദ്രാവാക്യം വിളികള്‍ കൂടുതല്‍ ഉച്ചത്തിലായി. ഇതോടെയാണ് അദ്ദേഹം പ്രകോപിതനായത്. പ്രവര്‍ത്തകരോട് നിശബ്ദരാകാനും ശാന്തരായി ഇരിക്കാനും പറഞ്ഞെങ്കിലും അവരത് ചെവികൊണ്ടില്ല. ഇതോടെ വേദിയിലുള്ളവരോടും സദസ്സിലുള്ളവരോടുമായി 'ഡി.കെ., ഡി.കെ.' എന്ന് വിളിക്കുന്നവര്‍ ആരാണ്?' എന്ന് അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു. പിന്നാലെ അവതാരകനും ഇതേ ആവശ്യം ജനങ്ങളോട് ഉന്നയിച്ചു. 'യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിശബ്ദരായിരിക്കണം. മുഖ്യമന്ത്രി പ്രസംഗിക്കുകയാണ്. നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം. മുഖ്യമന്ത്രി പറയുന്നത് നിശബ്ദരായി കേള്‍ക്കുക.' അവതാരകന് ജനങ്ങളോട് പറഞ്ഞു. എന്നാല്‍, സിദ്ധരാമയ്യ പ്രസംഗം ആരംഭിച്ചതിന് ശേഷവും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര തര്‍ക്കം കര്‍ണാടകയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പുത്തരിയല്ല. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഉന്നത നേതൃത്വം തനിക്കൊപ്പമാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. എങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് വഴങ്ങുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.
അര്‍ജന്റീനയിലെ ഉഷുവായി സൈനികതാവളത്തില്‍ യുഎസ് സൈനികവിമാനം
ബ്യൂണസ് ഐറീസ്: അര്‍ജന്റീനയിലെ ഉഷുവായി സൈനികതാവളത്തില്‍ യുഎസ് സൈനികവിമാനം എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. യുഎസിലെ മേരിലാന്‍ഡിലെ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം ഉഷുവായിയില് എത്തിയത്. സൈനികവിമാനം എത്തുന്ന കാര്യം സര്‍ക്കാരോ സൈനിക ഉദ്യോഗസ്ഥരോ പൊതുജനങ്ങളെ അറിയിച്ചില്ലെന്ന് പേജിന-12 പത്രം റിപോര്‍ട്ട് ചെയ്തു. ഉഷുവായി തുറമുഖം യുഎസ് സൈന്യം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അര്‍ജന്റീന സര്‍ക്കാരും യുഎസ് സര്‍ക്കാരും രഹസ്യകരാറില്‍ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ തുറമുഖം ലഭിച്ചാല്‍ അന്റാര്‍ട്ടിക്കയില്‍ യുഎസിന്റെ സ്വാധീനം വര്‍ധിക്കും. കടുത്ത യുഎസ് പക്ഷപാദിയായ സേവ്യര്‍ മിലെ പ്രസിന്റായ ശേഷം ട്രംപിന് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം അര്‍ജന്റീനയില്‍ നടക്കുന്നുണ്ട്.
സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ തോൽപിച്ച് കേരളം
23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.
യുപിയില്‍ യോഗി-ശങ്കരാചാര്യ പോര് മുറുകുന്നു; അയോധ്യ ജിഎസ്ടി കമ്മീഷണര്‍ രാജിവെച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ, മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ സിങ് രാജിവെച്ചു. മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ശങ്കരാചാര്യര്‍ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാറിന്റെ രാജി. പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതില്‍ നിന്ന് തന്നേയും അനുയായികളേയും പോലിസ് തടഞ്ഞുവെന്ന് ശങ്കരാചാര്യര്‍ ആരോപിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ തിരക്ക് കാരണം രഥയാത്ര തടയുക മാത്രമാണ് ചെയ്തതെന്നും നടന്നുപോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇത് തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യര്‍ ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങള്‍ സഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പ്രശാന്ത് കുമാര്‍ സിങ് രാജി സമര്‍പ്പിച്ചത്. സര്‍ക്കാരിനേയും ഭരണഘടനയേയും ജനാധിപത്യത്തേയും പിന്തുണയ്ക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരാണ് എന്റെ അന്നദാതാവ്, റോബോട്ടിനെപ്പോലെ വെറുതെ ശമ്പളം വാങ്ങാന്‍ എനിക്ക് കഴിയില്ലെന്നും രാജി അംഗീകരിച്ച ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനമെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് ശങ്കരാചാര്യരും മുഖ്യമന്ത്രിയും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നു. പേരെടുത്തു പറയാതെ ശങ്കരാചാര്യരെ 'കാലനേമി' (രാമായണത്തില്‍ സന്യാസി വേഷധാരിയായ അസുരന്) എന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചു. ഹനുമാനെ ചതിക്കാന്‍ സന്യാസി വേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണം എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. യോഗി ആദിത്യനാഥ് ഇപ്പോള്‍ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം തിരിച്ചടിച്ചു. ഇതിന് മറുപടിയായി, ഒരു മുഖ്യമന്ത്രി മതത്തെക്കുറിച്ചല്ല, മറിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് ശങ്കരാചാര്യര്‍ പ്രതികരിച്ചു. മതം സന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷൂമാക്കര്‍ ആരോഗ്യം വീണ്ടെടുക്കുന്നു; കിടപ്പില്‍ നിന്ന് മുക്തനായതായി റിപോര്‍ട്ട്
വീല്‍ച്ചെയറില്‍ ഇരിക്കാവുന്ന നിലയിലേക്ക് 57കാരനായ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.
നടിയായും അവതാരകയായും മലയാളികൾക്ക് പ്രിയപ്പെട്ട മീനാക്ഷി അടുത്തിടെയായി സോഷ്യൽ മീഡിയയിലും താരമാണ്. മീനാക്ഷിയുടെ ചില പോസ്റ്റുകളും ഫോട്ടോ ക്യാപ്ഷനുകളും വൈറലായിരുന്നു. ഏറ്റവും ഒടുവിൽ റിപ്പബ്ലിക് ദിനത്തിൽ മീനാക്ഷി പങ്കുവെച്ച കുറിപ്പും ചർച്ചയായിരിക്കുകയാണ്. തനിക്ക് ഇന്ത്യയിൽ തന്നെ, പ്രത്യേകിച്ച് കേരളത്തിൽ ജീവിക്കാനാണ് ഇഷ്ടമെന്നും ഇപ്പാൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും മീനാക്ഷി
ലൈംഗികാതിക്രമക്കേസില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തന്‍; വിധി ശരി വച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതേ വിട്ടു കൊണ്ടുള്ള ഉത്തരവ് ശരി വച്ച് സുപ്രിം കോടതി. ദീര്‍ഘകാലം നീണ്ടു നിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രിം കോടതി വിധി. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥ നല്കിയ പരാതിയിലാണ് നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. വിചാരണക്കോടതി കേസില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പരാതി നല്കുന്നതില് ഉണ്ടായ കാലതാമസം, പരാതിക്കാരിയുടെമൊഴികളിലെ വൈരുധ്യം എന്നിവ കണക്കിലെടുത്താണ് സുപ്രിം കോടതിയുടെ വിധി. പരാതി നല്കാന് വൈകുന്നത് തെളിവുകളുടെ കൃത്യ ഉറപ്പാക്കുന്നതില്‍ പ്രധാനമാണെന്നും അല്ലാത്ത പക്ഷം വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി പരാമര്‍ശിച്ചു. മജിസ്ട്രേറ്റിന് മുന്പില് നല്കിയ മൊഴിയും അന്വേഷസ്റ്റ ഉദ്യോഗസ്ഥര്‍ക്കു നല്കിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതു പോലെ പരാതിക്കാരി ആദ്യം നല്കിയ പരാതിയിലെ വിവരങ്ങളും പിന്നീട് നല്കിയ മൊഴികളും യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. മുന്മന്ത്രിക്കെതിരേ നില നിന്നിരുന്ന മറ്റു കേസുകളോ പരാതികളോ ഈ കേസിലെ വിധിയെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 1999ല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഉന്നത ഉദ്യോഗസ്ഥയെ അതിക്രമിച്ചുവെന്നാണ് പരാതി.
അതിവേഗ ട്രെയിൻ’ പേര് മാറ്റം മാത്രം; നിലപാട് മാറ്റം യുഡിഎഫിന്റെ ഇരട്ടത്താപ്പെന്ന് തോമസ് ഐസക്
കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. രണ്ട് പദ്ധതികളും ഏകദേശം ഒരേ വേഗതയും സവിശേഷതകളുമാണെന്ന് അദ്ദേഹം പറഞ്ഞു. കെ-റെയിലിനെ എതിർത്ത യുഡിഎഫ്, ഇ. ശ്രീധരന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും ഐസക് വിമർശിച്ചു. കെ-റെയിലിന് ലിഡാർ സർവെയും ഡിപിആറും ഉണ്ടായിരുന്നുവെങ്കിലും പുതിയ നിർദ്ദേശത്തിന് ഇപ്പോൾ ഡിപിആർ പോലും ഇല്ലെന്നും, കൂടുതൽ എലവേറ്റഡ് പാത മൂലം ചെലവ് ഇരട്ടിയിലധികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര […] The post അതിവേഗ ട്രെയിൻ’ പേര് മാറ്റം മാത്രം; നിലപാട് മാറ്റം യുഡിഎഫിന്റെ ഇരട്ടത്താപ്പെന്ന് തോമസ് ഐസക് appeared first on ഇവാർത്ത | Evartha .
യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു
ക്രൂ അംഗമായ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊച്ചി: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിന് താഴെ വധഭീഷണി മുഴക്കിയുള്ള കമന്റിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. നിനക്കൊക്കെ ഇന്നോവ പോരാതെ വരുമെന്നായിരുന്നു ഭീഷണി. ഉണ്ണി സി കെ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് കമന്റ്. ഇയാളുടെ ഫോട്ടോയും കമന്റുമുള്പ്പെടെ പോസ്റ്റ് ചെയ്ത് അബിന്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിട്ട ഇന്നോവയാണ് ഉദ്ദേശിച്ചതെങ്കില്‍, അതിന് ഉണ്ണി മോന് ഇച്ചിരി കൂടെ മൂക്കാനുണ്ട് എന്നാണ് അബിന്‍ വര്‍ക്കി പറഞ്ഞത്. സിപിഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയയ്ക്കുക എന്നതാണ് അവരുടെ ഭീഷണിയെന്നും പയ്യന്നൂരില്‍ പ്രകടനം നടത്തിയാല്‍ ഉടനെ അവരെ കൈകാര്യം ചെയ്യുക, ആരോപണം ഉന്നയിച്ചാല്‍ ഉടനെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുക തുടങ്ങിയവയാണ് സിപിഎമ്മിന്റെ രീതികളെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. അബിന്‍ വര്‍ക്കിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം 'കഴിഞ്ഞ ദിവസം എന്റെ ഒരു പോസ്റ്റിന് അടിയില്‍ വന്ന കമന്റാണ്. സിപിഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയക്കുക എന്നതാണ് അവരുടെ ഭീഷണി. പയ്യന്നൂരില്‍ പ്രകടനം നടത്തിയാല്‍ ഉടനെ അവരെ കൈകാര്യം ചെയ്യുക. ആരോപണം ഉന്നയിച്ചാല്‍ ഉടനെ വീടിന് മുന്പില് പടക്കം പൊട്ടിക്കുക. ഇതൊക്കെയാണ് സിപിഎം രീതികള്‍. പിന്നെ ഈ കമന്റ് ഇട്ട ചേട്ടനോട് ആണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിട്ട ഇന്നോവയാണ് ഉദേശിച്ചത് എങ്കില്‍ 'അതിന് ഉണ്ണി മോന് ഇച്ചിരി കൂടെ ഒന്ന് മൂക്കാന്‍ ഉണ്ട്. ആദ്യം മഞ്ഞപ്പ് ഒക്കെ മാറട്ടെ ഡാ കൊച്ചനെ '
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ ഫോമാണ്. കിവീസിനെതിരെ മൂന്ന് മത്സരങ്ങളില്‍ 16 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൗളിംഗ് കോച്ച് മോര്‍ക്കല്‍.
അടിസ്ഥാന സൗകര്യ വികസനം തുണച്ചു; കുറഞ്ഞ ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ ഗൾഫ് നഗരമായി ദോഹ
ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ രണ്ടാം സ്ഥാനത്തെത്തി. ജീവിതനിലവാര സൂചികകൾ വിശകലനം ചെയ്യുന്ന ഓൺലൈൻ ഡാറ്റാബേസായ 'നംബിയോ' പുറത്തുവിട്ട
കിടിലന്‍ വെറൈറ്റി കോളിഫ്ലവര്‍ ബജ്ജി
1 കോളി ഫ്ലവര്‍ ഒന്നര കപ്പ് കടലമാവ് കാല് കപ്പ് അരിപ്പൊടി 1 ടീസ്പൂണ്‍ കോണ്‍ഫ്ലോര്‍
ഏവരും കാത്തിരിക്കുന്ന ദൃശ്യം 3, പേട്രിയറ്റ് എന്നീ ചിത്രങ്ങൾക്കു മുൻപായി മോഹൻലാലിന്റെ മറ്റൊരു ചിത്രം തിയറ്ററുകളിലേക്ക്
ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ആള്‍മാറാട്ടം; അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു
ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ മോശം അനുഭവം വിവരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിനു മുന്‍പും ഐടി തലസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് യാത്രക്കാര്‍ പരാതികള്‍ ഉന്നയിക്കുന്ന നിരവധി വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഞെട്ടിക്കുന്നതാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. സംഭവം ഇങ്ങനെയാണ്. വയോധികയായ തന്റെ അമ്മയ്ക്കു വേണ്ടി ഒരാള്‍ ഊബര്‍ റൈഡ് ബുക്ക് ചെയ്യുന്നു. മറ്റൊരു ലൊക്കേഷനില്‍ നിന്നാണ് ബുക്ക് ചെയ്തത്. കൃത്യസമയത്ത് പിക്ക് പോയിന്റിൽ എത്തി ഒരു ഓട്ടോ ഡ്രൈവര്‍ വയോധികയെ വാഹനത്തില്‍ കയറ്റുന്നു. അതേസമയം, ഇവരുടെ മകന് വീട്ടിലിരുന്ന് ആപ്പിലൂടെ യാത്ര ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. താന്‍ ബുക്ക് ചെയ്ത ഓട്ടോയിലല്ല അമ്മ കയറിയിരിക്കുന്നതെന്ന് അദ്ദേഹം ഉടൻ തന്നെ മനസിലാക്കുകയും ചെയ്തു. എന്നാല്‍, ഓട്ടോക്കാരന് അബദ്ധം പിണഞ്ഞതോ ആശയക്കുഴപ്പമുണ്ടായതോ അല്ല. കാരണം യാത്രാമധ്യേ ഡ്രൈവര്‍ വളരെ ലാഘവത്തോടെ അയാൾ വയോധികയോട് പറഞ്ഞു. ‘ഞാന്‍… The post ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ആള്‍മാറാട്ടം; അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു appeared first on RashtraDeepika .
വെറും 1000 രൂപക്ക് വേണ്ടി ചെയ്ത 'അബദ്ധം', ജോലിയും മാനവും പോയി, ഏഴ് വർഷം തടവും 35000 രൂപ പിഴയും
27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു.
ഫോർട്ട് കൊച്ചി - വൈപ്പിൻ റോ റോ സർവീസ് നിർത്തലാക്കുമോ, എന്താണ് കാരണം? പകരം വാട്ടർ മെട്രോ എത്തിയേക്കും
കൊച്ചി കോർപറേഷൻ ഫോർട്ട് കൊച്ചി - വൈപ്പിൻ റൂട്ടിൽ റോ - റോ സർവീസ് നടത്തുന്ന കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് (KSINC)മായുള്ള കരാർ റദ്ദാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായ നഷ്ടം കാരണം വലിയ സാമ്പത്തിക ബാധ്യതയാണ് കോർപറേഷന് ഉണ്ടാകുന്നത്.
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രക്കാര്‍ക്ക് വീണ്ടും ഒരു സന്തോഷവാര്‍ത്ത. നഗരത്തില്‍ പാര്‍ക്കിങ് ഒരു വലിയ പ്രശ്നമായി നിലനില്ക്കുമ്പോള് അതിന് പ്രായോഗികമായ ഒരു പരിഹാരമാര്‍ഗം മുന്നോട്ടുവയ്ക്കുകയാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). നഗരത്തില്‍ സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളില്‍ സൗജന്യ സൈക്കിള്‍ പാര്‍ക്കിങ് കൂടി ഏര്‍പ്പെടുത്താനാണ് അധികൃതരുടെ നീക്കം. നിലവില്‍ ചെറിയ തുക
സംസ്ഥാനത്ത് ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ കേരള പോലീസ് നടത്തിയ 'ഹെൽമെറ്റ് ഓൺ- സേഫ് റൈഡ്' പരിശോധനയിൽ ഒരാഴ്ചകൊണ്ട് 50,969 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിലൂടെ 2.5 കോടിയിലധികം രൂപ പിഴയായി ഈടാക്കി.
സന്തോഷ് ട്രോഫിയില്‍ കേരളം മുന്നോട്ട്; ഒഡിഷയെ തകര്‍ത്തു
ദിബ്രുഗഢ്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം മല്‍സരത്തില്‍ ഒഡിഷയെ കേരളം കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. മൂന്നുമല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. മുന്നേറിയും പ്രതിരോധിച്ചുമാണ് കേരളം ഒഡിഷയ്ക്കെതിരേ തുടങ്ങിയത്. പന്തടക്കത്തില്‍ ഒഡിഷ ആധിപത്യം പുലര്‍ത്തിയതോടെ കേരളം കളി കടുപ്പിച്ചു. പിന്നാലെ 22-ാം മിനിറ്റില്‍ ലീഡെടുത്തു. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് കേരളം വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് നിന്ന് ഒഡിഷ പ്രതിരോധതാരം നല്കിയ പാസ് പിഴച്ചു. പന്ത് പിടിച്ചെടുത്ത ഷിജിന് തകര്‍പ്പന്‍ ഡ്രിബ്ലിങ്ങുമായി മുന്നേറിയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ വീണില്ല. രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഒഡിഷ ഇറങ്ങിയത്. എന്നാല്‍ കേരളം വിട്ടുകൊടുത്തില്ല. പലതവണ കേരളത്തിന്റെ ബോക്സിലേക്ക് ഒഡിഷ താരങ്ങള്‍ ഇരച്ചെത്തി. പക്ഷേ ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതി പ്രതിരോധിച്ച കേരളം ജയത്തോടെ മടങ്ങി.
ഹരിപ്പാട് ബന്ധുവിനെ എയർപോർട്ടിൽ കൊണ്ടുപോകാനെത്തിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കൈക്കുഞ്ഞ് അടക്കമുള്ള നാലംഗ കുടുംബം നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിൽ വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.
അശാസ്ത്രീയമായ ചാർജിംഗ് ഫോണിന് വില്ലൻ; കൃത്യമായ ചാർജിംഗ് രീതികളിലൂടെ ബാറ്ററിയുടെ കരുത്ത് നിലനിർത്താം
ഒരു പുതിയ ഫോൺ വാങ്ങിക്കുമ്പോൾ ബാറ്ററിയുടെ ആരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട് . കാരണം സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററിയാണ്. പക്ഷെ പലപ്പോഴും നമ്മുടെ അശാസ്ത്രീയമായ ചാർജിങ് രീതികൾ ബാറ്ററി വേഗം തകരാർ സംഭവിക്കാൻ കാരണമാകുന്നു,
ജീവനക്കാരിയെ കടന്നു പിടിച്ച് ഉമ്മ വച്ചു
റെഡ്മി നോട്ട് 14 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുണ്ടായിരുന്ന ഈ ഫോൺ, ബാങ്ക്, കാർഡ് ഓഫറുകൾ സഹിതം 12,500 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാം.
ഗ്രീൻലൻഡിൽ ഫലം കണ്ട റട്ടെ തന്ത്രം, യുഎസിന്റെ പുതിയ ശത്രുപട്ടികയിൽ നിന്ന് റഷ്യയും ചൈനയം പുറത്ത്!
യുഎസ് പ്രതിരോധ വകുപ്പ് പുതിയ നയരേഖ പുറത്തുവിട്ടതോടെ ലോകക്രമത്തിൽ മാറ്റങ്ങൾ പ്രകടമാവുകയാണ്. ഇതിനിടെ, ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണി യൂറോപ്പിനെ അസ്വസ്ഥമാക്കി. എന്നാൽ, മാർക്ക് റട്ടെയുടെ ഇടപെടൽ ഈ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമിട്ടു.

29 C