ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ്ങ് റൂമിലുള്ള ശ്രീകോവിലിന്റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്ത് എടുത്ത് പരിശോധിച്ചു
എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് നടപടി. മറ്റൊരു കേസിൽ അറസ്റ്റിലായ വിവരവും അതിജീവിതയുടെ മൊഴിയും അന്വേഷണ സംഘം കോടതിയെ അറിയിക്കും.
ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
പദ്മകുമാറിന് പുറമെ കേസിൽ പ്രതികളായ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുക. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് പ്രതികളുടെ വാദം.
പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കൊല്ലം പത്തനാപുരത്ത് ക്രിമിനൽ കേസ് പ്രതി പൊലീസിന് നേരെ ആക്രമണം നടത്തി. ക്ഷേത്രത്തിലെ പ്രശ്നത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിൻ്റെ വാഹനം ജീപ്പുപയോഗിച്ച് ഇടിച്ച് തകർത്ത ശേഷം പ്രതിയായ സജീവ് രക്ഷപ്പെട്ടു.
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ് മലയാളി സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞയാഴ്ചയാണ് അനീഷും കൂട്ടാളികളും അറസ്റ്റിലായത്.
പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത് പളളിപ്പടിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നു യുവാവ് പറഞ്ഞതിനാലാണ് വീടുവിട്ട് ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. യുവാവിനെ ആദ്യമായാണ് പെണ്‍കുട്ടി നേരിട്ടു കാണുന്നത്. യുവാവിന്റെ അമ്മ രണ്ടാംവിവാഹം കഴിച്ചതു ഗോതുരുത്തില്‍ നിന്നാണ്. അടുത്തിടെ അവര്‍ മരിച്ചതിനാല്‍ വീട് പൂട്ടിക്കിടക്കുകയാണ്. ഇവിടേക്കെന്നു പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. സംസാരത്തില്‍ പന്തികേട് തോന്നിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുന്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. അദ്ദേഹമെത്തി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചതോടെ യുവാവ് രക്ഷപ്പെടാന്‍ ശ്രമം തുടങ്ങി. പോലിസിനെ വിളിക്കരുതെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഇവിടെ നിന്നാല്‍ പ്രശ്നമാകുമെന്നു പറഞ്ഞ് ഇരുവരേയും രണ്ടു സ്കൂട്ടറുകളിലായി കയറ്റി തന്ത്രപൂര്‍വം വടക്കേക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെവച്ച് രക്ഷപെടാന്‍ നോക്കിയ യുവാവിനെ ബലം പ്രയോഗിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈയിലുള്ള മൊബൈല്‍ ഫോണില്‍ ഒട്ടേറെ യുവതികളുടെ നഗ്നചിത്രം കണ്ടെത്തി. ബാഗില്‍നിന്ന് മറ്റൊരു സിം കാര്‍ഡും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. പോലീസ് കൊട്ടാരക്കര സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്കിയിട്ടുള്ളതായി അറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ കൊട്ടാരക്കര പോലീസ് വടക്കേക്കര സ്റ്റേഷനിലെത്തി രണ്ടുപേരെയും കൊണ്ടുപോയി. തക്കസമയത്ത് ഇടപെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ബ്രൈറ്റ്ലി സെബാസ്റ്റ്യന്‍, ആദില്‍ ഗില്‍സ്, ഷികില്‍ റോയ് എന്നിവരുടെ മാതൃകാപരമായ നടപടിയെ അഭിനന്ദിക്കുന്നതായി സബ് ഇന്‍സ്പെക്ടര്‍ കെ.ഐ. നസീര്‍ പറഞ്ഞു.
കൊച്ചി: തിരുവനന്തപുരം സ്വദേശിനിയായ ഗവേഷക കെ.ഇന്ദുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തുടങ്ങണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. 2011 ഏപ്രില്‍ 25-ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് എന്‍.ഐ.ടിയിലെ അസിസ്റ്റന്റ് പ്രഫസറായിരുന്ന സുഭാഷാണു കേസിലെ പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, 15 വര്‍ഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. തനിക്കു പ്രായമായെന്നും മരണാവസ്ഥയിലാണെന്നും അതിനാല്‍ വിചാരണ തുടങ്ങാന്‍ കീഴ്കോടതിയ്ക്കു നിര്‍ദേശം നല്‍കണമെന്നും ഇന്ദുവിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി എന്‍. കൃഷ്ണന് നായര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി മറുപടി നല്കാന് എറണാകുളം അഡീ. സെഷന്‍സ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടുത്തമാസം മൂന്നിനു വീണ്ടും പരിഗണിക്കും. എന്‍.ഐ.ടിയില്‍ ഗവേഷകയായിരുന്ന ഇന്ദുവിനെ സഹയാത്രികനായ സുഭാഷ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നു ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും പെരിയാറില്‍ വീണ് തലയിടിച്ചാണ് മരണം സംഭവിച്ചതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. സുഭാഷിനെ ബലാത്സംഗക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരേ ഇന്ദുവിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് ഇന്നും തീര്‍പ്പായിട്ടില്ല. 2011 ഏപ്രില്‍ 25നു കോഴിക്കോട് വച്ച് ഇന്ദുവിനെ വിവാഹം രജിസ്റ്റര്‍ ചെയ്ത് സിക്കിമിലേക്ക് കൊണ്ടുപോകാന്‍ സുഭാഷ് ക്രമീകരണങ്ങള്‍ ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. അഭിഷേക് എന്ന വ്യക്തിയുമായുള്ള വിവാഹത്തില്‍ നിന്ന് ഇന്ദുവിനെ പിന്തിരിപ്പിക്കാന് സുഭാഷ് ശ്രമിച്ചു. ഏപ്രില്‍ 24ന് യാത്രയ്ക്കിടെ, അഭിഷേകിനെ വിവാഹം കഴിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നു സുഭാഷ് നിര്‍ബന്ധിച്ചു, പക്ഷേ ഇന്ദു തീരുമാനത്തില്‍ ഉറച്ചുനിന്നു. അര്‍ദ്ധരാത്രി രണ്ടുമണിയോടെ, സുഭാഷ് കമ്പാര്‍ട്ടുമെന്റിന്റെ വാതിലിനടുത്തേക്കു ഇന്ദുവിനെ കൊണ്ടുപോയി തള്ളിയിട്ടെന്നാണു കേസ്. ജെബി പോള്‍
ജമാഅത്തെ ഇസ്ലാമി വേദിയില്‍ ദലീമ; വിവാദം; ചാരിറ്റി പരിപാടിയിലാണ് പങ്കെടുത്തതെന്ന് വിശദീകരണം
പൂച്ചാക്കല്‍(ആലപ്പുഴ): ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ സി.പി.എം എം.എല്‍.എ: ദലീമ പങ്കെടുത്തത് വിവാദമാകുന്നു. ജമാഅത്തെ ഇസ്ലാമി കേരള ഘടകം അമീര്‍ പി. മുജീബ് റഹ്മാനുമായാണ് അരൂര്‍ എം.എല്‍.എ വേദിപങ്കിട്ടത്. അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലെ കിടപ്പുരോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കിവരുന്ന സന്നദ്ധസംഘമായ കനിവ് സെന്റര്‍ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങാണ് വിവാദത്തിനു വേദിയായത്. കഴിഞ്ഞ 11നായിരുന്നു ചടങ്ങ്. ജമാഅത്തെ ഇസ്ലാമി ചേര്‍ത്തല ഏരിയയാണ് ചടങ്ങ് സംഘടിപ്പിച്ചത്. പുതിയ കനിവ് ഹോം കെയര്‍ വാഹനം നാടിനു സമര്‍പ്പിക്കാനാണ് ദലീമ എത്തിയത്. പ്രസംഗിക്കുകയും പാട്ട് പാടുകയും ചെയ്ത ശേഷമാണ് വേദി വിട്ടത്. ഇതിനെതിരേ സി.പി.എമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ജമാഅത്തെ ഇസ്ലാമിക്കെതിരായ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചാരിറ്റബിള്‍ പരിപാടിയായതുകൊണ്ടാണ് പങ്കെടുത്തതെന്നാണ് എം.എല്‍.എയുടെ വിശദീകരണം. 'ആംബുലന്‍സ് കൈമാറുന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഞാന്‍ ഒരു കലാകാരിയാണ്. ജമാഅത്തെ ഇസ്ലാമി ആണോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ചാരിറ്റി പരിപാടിയാണെന്ന് പറഞ്ഞു, പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന എന്ത് പ്രവര്‍ത്തനത്തിലും പങ്കെടുക്കണമല്ലോ', ദലീമ പറഞ്ഞു.
ഇന്ന് നടത്താനിരുന്ന സിനിമാ പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി: മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ന് നടക്കാനിരുന്ന സിനിമാ സമരം പിന്‍വലിച്ചു. വിനോദ നികുതിയില്‍ ഇളവ് നല്‍കാമെന്ന് ഉറപ്പു നല്കിയ സാംസ്കാരിക വകുപ്പ് മന്ത്രി, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ ന്യായമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തിയേറ്ററുകളുടെ ലൈസന്‍സ്, ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് എന്നിവ സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശിപാര്‍ശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് അറിയിച്ചു.
കോഴിക്കോട്: സ്വകാര്യ ബസിലെ ലൈംഗികാതിക്രമ ആരോപണത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബസ് ജീവനക്കാര്‍.ലൈംഗികാതിക്രമമുണ്ടായതായി അന്നേ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. ആരെങ്കിലും പരാതി പറഞ്ഞാല്‍ പോലീസില്‍ അറിയിക്കുമായിരുന്നു. ബസിലെ സി.സി.ടിവി ദൃശ്യങ്ങളിലും അങ്ങനെയൊരു സംഭവം വ്യക്തമാകുന്നില്ലെന്നും രാമന്തളി-പയ്ന്നയൂര്‍ റൂട്ടിലോടുന്ന അല്‍ അമീന് ബസിലെ ബസിലെ കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും വ്യക്തമാക്കി. ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിത മുസ്തഫ(35)യ്ക്കെതിരേയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. യുവതി ഒളിവിലാണെന്നാണു സൂചന. കേസെടുത്തതിനുപിന്നാലെ യുവതി വിദേശത്തേക്കു കടന്നതായാണ് പറയുന്നത്. നേരത്തെ ദുബായിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് പോലീസ് സംശയിക്കുന്നത്.ദീപക് സഞ്ചരിച്ച ബസിലെ സി.സി.ടിവി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദീപക്കും ഷിംജിത മുസ്തഫയും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. ബസ് ജീവനക്കാരുടെ മൊഴി രേഖപ്പെടത്തും. ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിനു നിയമസഭയില്‍ നാടകീയതുടക്കം. നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒഴിവാക്കി. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍, അദ്ദേഹത്തെ യാത്രയയച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ വായിച്ച അസാധാരണനീക്കത്തിനും നിയമസഭ സാക്ഷ്യം വഹിച്ചു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയില്ലെങ്കിലും, കടന്നാക്രമിക്കുന്ന ചില ഭാഗങ്ങളാണ് തന്റെ ആദ്യനയപ്രഖ്യാപനപ്രസംഗത്തില് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത്. എന്നാല്‍, ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും അദ്ദേഹത്തിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനപ്രസംഗം അതേപടി അംഗീകരിക്കണമെന്നു സ്പീക്കറോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി തടഞ്ഞുവച്ചിരിക്കുന്നതടക്കമുള്ള ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്ന പരാമര്‍ശം ഗവര്‍ണര്‍ വായിച്ചില്ല. കേന്ദ്രനടപടികള്‍ മൂലം സംസ്ഥാനം ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണെന്ന ഭാഗവും ഗവര്‍ണര്‍ ഒഴിവാക്കി. ഗവര്‍ണറുടെ നടപടിയെ എതിര്‍ത്ത് പിന്നീട് മുഖ്യമന്ത്രി രംഗത്തെത്തി. സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നു സ്പീക്കര്‍ എ.എന്‍. ഷംസീറും പറഞ്ഞു. തുടര്‍ന്ന്, ഗവര്‍ണറെ യാത്രയാക്കിയശേഷം സഭയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി നയപ്രഖ്യാപനപ്രസംഗം പൂര്‍ണമായി വായിച്ചു. സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപനപ്രസംഗം തിരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തിനു തിരിച്ചടിയായെന്ന വിമര്‍ശനം ഗവര്‍ണര്‍ പ്രസംഗത്തില്‍ വായിച്ചു. 100 പ്രവൃത്തിദിവസം അറുപതായി കുറച്ചതു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങളും എടുത്തുപറഞ്ഞു. കേരളം വികസനപാതയില്‍ കുതിക്കുകയാണെന്നും 10 വര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റം നടത്തിയെന്നും നയപ്രഖ്യാപനത്തില്‍ അവകാശപ്പെട്ടു. വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജി.എസ്.ടി. വിഹിതത്തില്‍ കുറവുണ്ടായി. വായ്പാപരിധി വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ച തുക കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതു സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി. സംസ്ഥാനത്ത് ആരോഗ്യ ജാഗ്രതാ കലണ്ടര്‍ ഏര്‍പ്പെടുത്തും. കാരുണ്യ പദ്ധതിയില്‍ 4500 കോടി രൂപ ചെലവഴിച്ചു. ആശ വര്‍ക്കര്‍മാരുടെ വേതനം 7000 രൂപയില്‍നിന്ന് എണ്ണായിരമായി ഉയര്‍ത്തി. സംസ്ഥാനത്തിന്റെ തനതുവരുമാനം വര്‍ധിച്ചു. പൊതുകടം കുറഞ്ഞു. സാമ്പത്തികഞെരുക്കത്തിനിടയിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു പണം നീക്കിവച്ചു. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തും. സംസ്ഥാനത്തെ ക്രമസമാധാനം സുരക്ഷിതമാണ്. കേരളത്തോടുള്ള കേന്ദ്രാവഗണനയെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. ധൂര്‍ത്താണ് സാമ്പത്തികഞെരുക്കത്തിനു കാരണമെന്ന വാദം തള്ളുന്നതായി അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപനപ്രസംഗത്തിനായി സഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി എം.ബി. രാജേഷും ചേര്‍ന്ന് സ്വീകരിച്ചു. മാര്‍ച്ച് 26 വരെയാണ് നിയമസഭാസമ്മേളനം. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുശേഷം പിരിഞ്ഞ സഭ 29-ന് ബജറ്റ് അവതരണത്തിനായി ചേരും. ഫെബ്രുവരി 2-5 വരെ ബജറ്റ് ചര്‍ച്ച. ഫെബ്രുവരി 6-22 വരെ സഭ ചേരില്ല. ഗവര്‍ണര്‍ വിട്ടുകളഞ്ഞത് * ഖണ്ഡിക 12: 'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂലനടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തികഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്'. ഠ ഖണ്ഡിക 15: 'സംസ്ഥാനനിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്'. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് * ഖണ്ഡിക 16: 'നികുതിവിഹിതവും ധനകാര്യ കമ്മിഷന് ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുന്നതുമാണ്' എന്ന വാചകത്തിനൊപ്പം 'എന്ന് എന്റെ സര്‍ക്കാര്‍ കരുതുന്നു'വെന്ന് കൂട്ടിച്ചേര്‍ത്തു. ജി. അരുണ്‍
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ വ്യക്തിപരമായ വിമർശനങ്ങളും ട്രംപ് ഉന്നയിച്ചു
ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പിലില്‍ എം.പിക്ക് അറസ്റ്റ് വാറന്റ്
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എം.പിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ച് 2022 ജൂണ്‍ 24 ന് വൈകിട്ട് പാലക്കാട് എം.എല്‍.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 143, 283, 149 വകുപ്പുകള്‍ പ്രകാരം കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാംപ്രതി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ 16 പ്രതികളുടെ പേരുവിവരങ്ങളുണ്ട്. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിന് കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതിപിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില്‍ ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 24 ന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനുമുമ്പോ ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പോലീസിനുള്ള നിര്‍ദേശം. എന്‍. രമേഷ്
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി.സമുദായ നേതൃത്വം നടത്തിയ പരാമര്‍ശത്തില്‍ രാഷ്ട്രീയ നേട്ടം കണ്ട സി.പി.എമ്മിനു മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശം ബൂമറാങ്ങായി. വര്‍ഗീയതയ്ക്കതിരേയുള്ള നിലപാടില്‍ പ്രതിപക്ഷ നേതാവി വി.ഡി. സതീശനു ലഭിച്ച ജനപിന്തുണ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ഒടുവില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വര്‍ഗീയതയെ തള്ളിപ്പറഞ്ഞ് രംഗത്തു വരേണ്ടി വന്നു. മലപ്പുറത്തും കാസര്‍ഗോഡുമുള്ള ജനപ്രതിനിധികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നാണെന്ന രീതിയില്‍ മന്ത്രി സജി ചെറിയാന് നടത്തിയ പരമാര്‍ശമാണു രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. സി.പി.എം നേതൃത്വത്തില്‍ പോലും മന്ത്രിയുടെ പരാമര്‍ശം ശരിയായില്ല എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാത്രമല്ല വര്‍ഗീയതയ്ക്കെതിരേയുള്ള സതീശന്റെ നിലപാടിനു ലഭിച്ച ജനപിന്തുണയും സി.പി.എം. നേതൃത്വത്തെ അസ്വസ്ഥമാക്കി. ഇതോടെയാണു സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വര്‍ഗീയതയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്. വര്‍ഗീയത പറയുന്ന ഒരാളിനോട് പോലും സി.പി.എമ്മിനു യോജിപ്പില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം. ഒരു വര്‍ഗീയ പരാമര്‍ശവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവിനെതിരേ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി. ഐക്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കിടെയാണ് ഇരു നേതാക്കളും പ്രതിപക്ഷ നേതാവിനെതിരേയുള്ള പരാമര്‍ശം നടത്തിയത്. നായര്‍-ഈഴവ ഐക്യം സതീശനെതിരായ യുദ്ധപ്രഖ്യാപനത്തിനുള്ള ഐക്യകാഹളമാണെന്ന രീതിയില്‍ വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതോടെ നായര്‍ -ഈഴവ ഐക്യം സതീശനെതിരേയുള്ള യുദ്ധപ്രഖ്യാപനമല്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ പ്രഖ്യാപിത നിലപാടായ സമദൂരത്തില്‍ നിന്നും മാറ്റമില്ലെന്നും എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇന്നലെയും വെള്ളാപ്പള്ളി നടേശന് സോഷ്യല്‍ മീഡിയായിലൂടെ സതീശനെ വിമര്‍ശിച്ചു. മാത്രമല്ല മൂന്നാമതും പിണറായി വിജയന് സര്‍ക്കാരാണ് കേരള ഭരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയും ചെയ്തു.സതീശനെതിരേ സമുദായ നേതാക്കള്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്ന് സി.പി.എം നേതൃത്വം പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല സതീശനെ ഒറ്റപ്പെടുത്തുമെന്നും കണക്കൂട്ടിയിരുന്നു.എന്നാല്‍ സതീശന്റെ വര്‍ഗീയതയ്ക്കെതിരേയുള്ള നിലപാട് പാര്‍ട്ടിയുടെ നിലപാടാണന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ പൊളിഞ്ഞത്.സമുദായ നേതാക്കള്‍ എത്ര പ്രകോപിപ്പിച്ചാലും മറുപടി വേണ്ടന്നും കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുക്കുകയും ചെയ്തു. ഷാലു മാത്യു
മുന്‍മന്ത്രി ജി. സുധാകരന് വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്കി സി.പി.എം.
ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന് വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്കി സി.പി.എം നേതൃത്വം. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതുള്‍പ്പെടെ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ജി. സുധാകരന് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായം അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം അണികള്‍ക്കിടയില്‍ ശക്തമാണ്.
റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 500% തീരുവ... ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് യുഎസ്
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സെനറ്റിന്റെ അധികാരം ആവശ്യമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വര്‍ണം വാങ്ങുന്നത് തല്ക്കാലം നിര്‍ത്തണോ? അതോ ഇപ്പോള്‍ തന്നെ വാങ്ങണോ? റഷ്യയുടെ
ഇടുക്കി പുളിയന്മലയിൽ ഇതര സംസ്ഥാന തൊഴിലാളി ഒരു വീട് ആക്രമിച്ച് ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും തകർത്തു. പുലർച്ചെ നടന്ന ആക്രമണത്തിൽ, നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ സമസ്ത പ്രമേയം പാസാക്കി. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പ്രമേയത്തിൽ വിമർശനം
റോഡപകടത്തിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ചു, പൊലീസുകാരന് സസ്പെൻഷൻ
മദ്യപിച്ചു മനപൂർവം പ്രശ്നം സൃഷ്ടിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് റോഡ് അപകടത്തിന്റെ പേരിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയ യുവാവിനെ നിർമ്മൽ കുമാർ മർദ്ദിച്ചത്.
ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ
ബേപ്പൂരില്‍ പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്, ശോഭ കരന്തലാജെയ്ക്ക് സഹ ചുമതല
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്
വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം. പ്രധാനമന്ത്രി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കും. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യൻ ബാഡ്മിന്റണിന്റെ ഇതിഹാസ താരം സൈന നെഹ്വാൾ കരിയർ അവസാനിപ്പിച്ചു
ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖം മാറ്റിയ ഇതിഹാസ താരം, ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്വാൾ തന്റെ മഹത്തായ കരിയർ അവസാനിപ്പിച്ചു. കാൽമുട്ട് വേദന കാരണം കഴിഞ്ഞ രണ്ട് വർഷമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ, തന്റെ ശരീരം ഇനി ഉയർന്ന തലത്തിലുള്ള മത്സരങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും പ്രൊഫഷണലായി കളിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒരു പോഡ്കാസ്റ്റിൽ അടുത്തിടെ നടത്തിയ അഭിപ്രായങ്ങൾ അവരുടെ കരിയർ അവസാനിച്ചുവെന്ന് വ്യക്തമാക്കുന്നു. വിരമിക്കൽ പ്രത്യേകം പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് സൈന പറഞ്ഞു. ഈ […] The post ഇന്ത്യൻ ബാഡ്മിന്റണിന്റെ ഇതിഹാസ താരം സൈന നെഹ്വാൾ കരിയർ അവസാനിപ്പിച്ചു appeared first on ഇവാർത്ത | Evartha .
ടോൾ പിരിവ് ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എൻഒസി തുടങ്ങിയ ആർടിഒ സേവനങ്ങൾ ഇനി മുതൽ ലഭിക്കില്ല. ഫാസ്ടാഗ് വഴിയുള്ള ടോൾ പിരിവ് കാര്യക്ഷമമാക്കും
ടോൾ കുടിശ്ശികയുണ്ടോ? വാഹനങ്ങളുടെ ഈ സേവനങ്ങളൊന്നും ഇനി ലഭ്യമാകില്ല, വിശദമായി അറിയാം
ദേശീയപാതകളിലെ ടോൾ വെട്ടിക്കുന്നവർക്ക് ഇനി പണി കൂടും. കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതോടെ അടയ്ക്കാത്ത ടോൾ ഫീസ് തീർപ്പാക്കാതെ വാഹന ഉടമകൾക്ക് പല പ്രധാന സർക്കാർ സേവനങ്ങളും ലഭിക്കില്ല. റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഭേദഗതികളാണ് ഇത് സംബന്ധിച്ചുള്ള നിർണായക വിവരങ്ങളുള്ളത്. ടോൾ കൃത്യമായി അടയ്ക്കുന്നത് ഉറപ്പാക്കാനും വെട്ടിപ്പ് ഒഴിവാക്കാനുമാണ് ഈ നടപടി.
സ്വര്‍ണം വാങ്ങുന്നത് തല്ക്കാലം നിര്‍ത്തണോ? അതോ ഇപ്പോള്‍ തന്നെ വാങ്ങണോ?
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം റെക്കോര്‍ഡ് നിലവാരത്തില്‍ പുരോഗമിക്കുമ്പോള്‍ ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിലവിലെ രണ്ട് ലോഹങ്ങളുടെയും മൂര്‍ച്ചയുള്ള കുതിച്ചുചാട്ടം ഒരു ഹ്രസ്വകാല കുതിച്ചുചാട്ടമല്ല, മറിച്ച് സുരക്ഷിത നിക്ഷേപങ്ങള്‍ക്ക് അനുകൂലമായി തുടരുന്ന ആഴത്തില്‍ വേരൂന്നിയ ആഗോള അപകടസാധ്യതകളുടെ ഫലമാണ്. സമ്മാനമായി ലഭിച്ച സ്വര്‍ണത്തിനും വെള്ളിക്കും നികുതി നല്‍കണോ? ഇക്കാര്യം അറിയണം മോട്ടിലാല്‍ ഓസ്വാള്‍
തിരുവനന്തപുരത്ത് ലഹരികടത്തിന് ഒത്താശചെയ്ത രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. റൂറൽ നാർക്കോട്ടിക് സെൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ രാഹുൽ, അഭിൻജിത്ത് എന്നിവർക്കെതിരെ നടപടിയെടുത്തത്
കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തുള്ള ക്വാർട്ടേഴ്സിൽ വൻ മോഷണം. റബർ ബോർഡ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിൽ നിന്ന് ഏകദേശം 75 പവനോളം സ്വർണമാണ് കവർന്നത്. സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് അറിയിച്ചു. മോഷണം നടന്ന സമയത്ത് ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നിരുന്നില്ല. ആളില്ലാത്ത സമയം നിരീക്ഷിച്ച് ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ കോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാനമായ മോഷണക്കേസുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലാണെന്ന് എസ്.പി. ഷാഹുൽ ഹമീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബിജെപി അധ്യക്ഷൻ നിതിൻ നബിന് ഇസഡ് കാറ്റഗറി സുരക്ഷ
ബിജെപി ദേശീയ പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നിതിൻ നബിന് കേന്ദ്ര സർക്കാർ ഇസഡ്-കാറ്റഗറി സുരക്ഷ നൽകി. ഇന്റലിജൻസ് ബ്യൂറോയുടെ ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്ത ഈ തീരുമാനം, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഉന്നത സംഘടനാ പദവിയിലേക്ക് അദ്ദേഹം ഉയർന്നതിന് തൊട്ടുപിന്നാലെയാണ്. സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായ യാത്രകളിലും, പൊതു ഇടപെടലുകളിലും, വസതിയിലും നബിനോടൊപ്പം […] The post ബിജെപി അധ്യക്ഷൻ നിതിൻ നബിന് ഇസഡ് കാറ്റഗറി സുരക്ഷ appeared first on ഇവാർത്ത | Evartha .
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിലായി. കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ രാകേഷ് കൃഷ്ണനെ ദേവസ്വം അധികൃതർ പിടികൂടി
കൊച്ചി: കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' ടീസർ പുറത്തിറങ്ങി. ഈ മാസം 23-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മുഴുനീള ഫാമിലി-കോമഡി എന്റർടെയ്നറായിരിക്കും ഈ ചിത്രമെന്നാണ് പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നു പാടിയ 'തലോടി മറയുവതെവിടെ നീ...', ശങ്കർ മഹാദേവൻ ആലപിച്ച 'ഒന്നാം കുന്നിൻ' എന്നീ ഗാനങ്ങളും ഇതിനോടകം ജനപ്രിയമായിട്ടുണ്ട്. കെ.എസ്. ചിത്ര, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി പ്രമുഖ ഗായകർ ചിത്രത്തിനായി ശബ്ദം നൽകിയിട്ടുണ്ട്. View this post on Instagram A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair) അക്ഷയ ഉദയകുമാറാണ് ചിത്രത്തിലെ നായിക. ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്., ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻ സാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കലാണ് 'മാജിക് മഷ്റൂംസ്' നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ആകാശ് ദേവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഭാവന റിലീസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്. എം. ബാവ, ഷിജി പട്ടണം എന്നിവർ പ്രൊഡക്ഷൻ ഡിസൈനും നാദിർഷ സംഗീതവും മണികണ്ഠൻ അയ്യപ്പ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ. എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി എന്നിവർ ചേർന്നാണ് നൃത്തസംവിധാനം. ഫസൽ എ. ബക്കർ റിറെക്കോർഡിങ് മിക്സറും സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. പി.വി. ശങ്കർ മേക്കപ്പും ദീപ്തി അനുരാഗ് വസ്ത്രാലങ്കാരവും നരസിംഹ സ്വാമി ക്യാരക്ടർ സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരിക്കുന്നു. ഷൈനു ചന്ദ്രഹാസ് ചീഫ് അസോസിയേറ്റും രജീഷ് പത്തംകുളം പ്രൊജക്ട് ഡിസൈനറുമാണ്.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഒരുക്കങ്ങൾ ശക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല വിനോദ് താവ്ഡെക്ക് നൽകി. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്ക് സഹചുമതല
ഇന്നത്തെ രാഷ്ട്രീയത്തിൽ ത്യാഗ മനോഭാവമുള്ള പ്രവര്‍ത്തനം ഇല്ലാതായെന്നും, സുഖ ജീവിതത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും മുന്‍ മന്ത്രി ഇ.പി. ജയരാജന്.
ചൈനീസ് റോഡുകളില്‍ ഇനി റോബോട്ട് പോലീസിന്റെ ട്രാഫിക് നിയന്ത്രണം
ഹൈദരാബാദ്: അനശ്വര രാജൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം 'ഇട്ലു അർജുന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റായ 'ചാമ്പ്യൻ' എന്ന ചിത്രത്തിന് ശേഷം അനശ്വര തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പുതുമുഖം അനീഷാണ് 'ഇട്ലു അർജുന'യിൽ അനശ്വരയുടെ നായകനായി എത്തുന്നത്. നവാഗതനായ മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ്. വെങ്കി കുടുമുലയാണ് ചിത്രത്തിന്റെ നിർമ്മാണം. തമൻ.എസ് സംഗീതസംവിധാനം നിർവഹിക്കുമ്പോൾ, രാജാ മഹേന്ദ്രനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. അതേസമയം, അനശ്വര രാജൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച 'ചാമ്പ്യൻ' എന്ന ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. റോഷൻ മേക്ക നായകനായ ഈ സ്പോർട്സ് ഡ്രാമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതമാണ്. സ്വപ്ന സിനിമാസ്, ആനന്ദി ആർട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ചാമ്പ്യൻ' നിർമ്മിച്ചത്. നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മിക്കി ജെ. മേയർ സംഗീതവും കോത്തഗിരി വെങ്കിടേശ്വരറാവു എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് പ്രദീപ് അദ്വൈതം തന്നെയാണ്.
ബെംഗളൂരുവിന്റെ തിരക്കേറിയ ഔട്ടർ റിങ് റോഡ് നവീകരിക്കാൻ 450 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. സിൽക്ക് ബോർഡ് ജങ്ഷനും കെആർ പുരത്തിനും ഇടയിലുള്ള 17.01 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനാണ് ഈ വൻ തുക മുടക്കുന്നത്. നവീകരണത്തിനായി മുടക്കുന്നതിൽ ഏറ്റവും ചെലവേറിയ പദ്ധതികളിൽ ഒന്നാണ് ഔട്ടർ റിങ് റോഡ് നവീകരണ പദ്ധതി.
കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച് യുവതി പങ്കുവെച്ച് വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിൽ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് ഹേന സുഭദ്ര. ജീവനൊടുക്കിയ ദീപക് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് വിധിക്കാൻ താൻ ആളല്ലെന്നും, എന്നാൽ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിലേക്ക് നോട്ടം കൊണ്ടായാൽ പോലും കടന്നുകയറുന്നത് തെറ്റാണെന്നും ഹേന തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തനിക്ക് ഇഷ്ടപ്പെടാത്ത ദൃശ്യം പ്രചരിപ്പിച്ചു എന്നത് വലിയ അപരാധമായി കണ്ട് ആ സ്ത്രീയെ തൂക്കിക്കൊല്ലണം എന്ന് വിധിക്കുന്ന 'പുരുഷ പ്രേമികളോടാണ്' തനിക്ക് സംസാരിക്കാനുള്ളതെന്ന് ഹേന കുറിച്ചു. അയാൾ നിരപരാധി ആണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്, എന്ന് അവർ വിമർശിച്ചു. വർഷങ്ങളായി ഇത്തരം അതിക്രമങ്ങൾ സഹിച്ചു കഴിയുന്ന സ്ത്രീകൾക്ക് പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ അവരെ തെറ്റ് പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേന സുഭദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: പതിനാറോ പതിനേഴോ വയസ്സുള്ളപ്പോഴാണ്. ഒരിക്കൽ അമ്മവീട്ടിൽ പോയി തിരിച്ചു വരുന്ന സമയം. പെരുമ്പാവൂർ ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ നിൽക്കുകയാണ്. ബസ് വന്നു നിന്നതും എവിടെ നിന്നില്ലാതെ കുറെ ആളുകൾ ബസിലേക്ക് ഇരച്ചു കയറി. ആദ്യം നിന്നത് ഞാനാണ്. കയ്യെടുത്ത് ബസിന്റെ കമ്പിയിൽ പിടിക്കാൻ നോക്കിയതും പുറകിൽ നിന്ന് ഒരു കൈ വന്നു എന്റെ നെഞ്ചത്ത് പിടിച്ചു ഞെരിച്ചു. ഒരു നിമിഷം പകച്ചു പോയി. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്തത്ര തിരക്കാണ്. ചാടി ബസിൽ കയറി ഒരു സീറ്റിൽ ഇരുന്നു. ആ ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. ഭയന്ന് പോയി. ഈ ലോകം തന്നെ ഇല്ലാതാകുന്നത് പോലൊരു അനുഭവം. എതിർ സീറ്റ് ലൊരുത്തൻ വഷളൻ ചിരിയുമായി ഇരിക്കുന്നത് കണ്ടപ്പോ അയാളാകും അത് ചെയ്തത് എന്ന് തോന്നിയിരുന്നു. പ്രതികരിക്കാൻ ധൈര്യമില്ലാതെ വീർപ്പു മുട്ടി ആകെ ഭയവും ദേഷ്യവും സങ്കടവും കൊണ്ട് എവിടേക്കെങ്കിലും ഓടി ഒളിക്കണം എന്ന ചിന്തയുമായി ഇരുന്ന ആ ഒരു ഇരിപ്പുണ്ട്. എന്റെ ശരീരം എനിക്ക് തന്നെ വേണ്ടാത്ത പോലെ. അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്നത്ര അറപ്പും വെറുപ്പും തോന്നി. ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു അന്ന്. ആകെ കുറ്റബോധവും ദേഷ്യവും ഭയവും സങ്കടവും ഒക്കെയായി ആ ഒരു ഓർമ്മ ഈ അടുത്ത കാലം വരെ എനിക്കുണ്ടായിരുന്നു. ഈ ഒരനുഭവം മാത്രമല്ല, അന്ന് ലോക്കൽ ബസുകളിലാണ് ഞങ്ങളൊക്കെ സ്കൂളിൽ പോകുന്നത്. കയറുമ്പോഴേ പിള്ളേരൊക്കെ പുറകിലേക്ക് പോ എന്നും പറഞ്ഞ് കണ്ടക്ടർ തള്ളി വിടും. എങ്ങാനും ഏറ്റവും പുറകിലെത്തി പോയാൽ പിന്നെ ഭയമാണ്. ഉദ്ധരിച്ച ലിംഗങ്ങൾ ദേഹത്ത് ഉരസാത്ത ഒരു കുട്ടിയും ഉണ്ടാകില്ലായിരുന്നു. അത് കൊണ്ട് തന്നെ സേഫ്റ്റി പിൻ കൊണ്ട് നടക്കാത്ത ഒരു പെൺകുട്ടിയും അന്നത്തെ കാലത്ത് എന്റെ അറിവിലില്ല. നല്ല തിരക്കാണെങ്കിൽ ഇത്തരം വൃത്തികേടുകൾ സഹിക്കുക എന്നല്ലാതെ മറ്റു വഴികളില്ല. മിക്കവാറും മിണ്ടാതെ ഭയന്ന് എങ്ങനെയും ഇറങ്ങാനുള്ള സ്ഥലം എത്തിയാൽ മതി എന്നൊക്കെ ചിന്തിച് നിൽക്കലാണ് പതിവ്. എങ്ങാനും ആരെങ്കിലുമൊക്കെ പ്രതികരിച്ചു പോയാൽ ആ പെൺകുട്ടികളുടെ കൂടെ മറ്റു സ്ത്രീകൾ ഉൾപ്പെടെ ഒരാൾ പോലും നിൽക്കുന്നത് കണ്ടിട്ടില്ല. ഈ അനുഭവങ്ങളെ കുറിച്ച് ആദ്യമായി ഞാൻ സംസാരിക്കുന്നത് ഈ ഇടക്ക് POSH ആക്ട് ലേ ഐ സി കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടിയുള്ളൊരു training programme ലാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന, ബിരുദാനന്തര ബിരുദമുള്ള മനുഷ്യരായിരുന്നു അവർ എല്ലാവരും തന്നെ. അന്ന് ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അതിന്റെ ട്രോമ പേറുന്ന മനുഷ്യരുണ്ട്. പലരും വിറച്ചു കൊണ്ട് ആകമാനം കരഞ്ഞ് അവരുടെ സമാന അനുഭവങ്ങൾ പങ്കു വച്ചു. പലരും പറഞ്ഞത് ഇത് ഞാൻ ജീവിതത്തിൽ ആദ്യമായാണ് പുറത്ത് പറയുന്നത്. ഉറ്റ സുഹൃത്തുക്കളോട് പോലും ഞാനിത് പറഞ്ഞിട്ടില്ല എന്നാണ്. ഒരു സ്ത്രീ പറഞ്ഞത് എനിക്ക് സമാനമായ അതിക്രമം നേരിടെണ്ടി വന്നിട്ടുണ്ട്. അത് പറയാൻ പോലും എനിക്ക് താല്പര്യമില്ല എന്നാണ്. ഇത് പോലെയുള്ള അതിക്രമങ്ങൾ കാരണം സ്വന്തം വീട്ടിലുള്ള പുരുഷന്മാരോട് പോലുമുള്ള വിശ്വാസം നഷ്ടപ്പെട്ടവർ, ദുസ്വപനങ്ങൾ കണ്ടും സ്വയം കുറ്റപ്പെടുത്തിയും കഴിയുന്ന അനേകായിരം സ്ത്രീകൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. ആരോടും പറയാനുള്ള ധൈര്യം ഇല്ലാതെ കഴിയുന്ന എത്രയോ പേർ. ഈ അടുത്ത കാലത്താണ് എന്റെ പങ്കാളിയോട് ഞാനീ കാര്യം പറയുന്നത്. ഇത്രേം തന്റെടി ആയ നിനക്ക് വരെ ഇത് പറയാൻ ഇത്ര വിഷമം ഉണ്ടെങ്കിൽ പാവം പിള്ളേരുടെ കാര്യം എന്തായിരിക്കും അല്ലെ എന്നദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് ബസിൽ ഇത്തരം വൃത്തികെട്ടുകൾ കാണിക്കുന്ന മനുഷ്യരെ തുറന്നു കാട്ടുന്നത് കാണുമ്പോൾ വല്ലാത്ത സമാധാനവും സംതൃപ്തിയും ആശ്വാസവും ഒക്കെ തോന്നുന്നത്. ഇന്നലെ അത്തരത്തിൽ തുറന്നു കാട്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്ത വാർത്ത വന്നിരുന്നു. അയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നൊന്നും വിധിക്കാൻ ഞാൻ ആളല്ല. പക്ഷെ അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത് അത് നോട്ടം കൊണ്ട് ആയാൽ പോലും അത് തെറ്റ് തന്നെയാണ് . തനിക്ക് ഇഷ്ടപ്പെടാത്ത, കടന്നു കയറ്റം ആയി തോന്നിയ ദൃശ്യം പ്രചരിപ്പിച്ചു എന്നത് വലിയ അപരാധമായി കണ്ട് ആ സ്ത്രീയെ തൂക്കി കൊല്ലണം എന്നൊക്കെ വിധിക്കുന്ന പുരുഷ പ്രേമികളോട് പറയാനുള്ളത് അയാൾ നിരപരാധി ആണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്. കാലാ കാലങ്ങളായി ഇത്തരം അതിക്രമങ്ങൾ സഹിച്ച് കഴിയുന്ന വലിയൊരു കൂട്ടം സ്ത്രീകൾ നമ്മുടെ ചുറ്റിനും ഉണ്ട്. ഇത്തരം പെരുമാറ്റങ്ങൾ ഒക്കെ അവർക്ക് അതിക്രമമായി തോന്നിയെങ്കിൽ അതിൽ ഇത്തരം സ്ത്രീകളെ തെറ്റ് പറയാൻ പറ്റില്ല. കാരണം അതാണ് അനുഭവങ്ങൾ. എന്തായാലും ഇങ്ങനെ ഒക്കെ പ്രതികരിക്കുന്ന ന്യായം പറയുന്ന മനുഷ്യരെ കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്ത് ചെയ്യാൻ, സ്വയം കൃതാനർത്ഥം! എന്നോട് പലരും പറഞ്ഞിട്ടുണ്ട് നീ പുരുഷ വിരോധി ആണല്ലേ? എന്ന്. പൂർണ്ണമായും അങ്ങനെ അല്ലാതാവാൻ ഒരേ ഒരു കാരണം സ്വന്തം പ്രിവിലേജുകൾ തിരിച്ചറിഞ്ഞു എന്നോട് കരുണയോടെ പെരുമാറിയിട്ടുള്ള അപൂർവ്വം ചില പുരുഷന്മാർ ഉള്ളത് കൊണ്ട് മാത്രമാണ്. ആത്മഹത്യ ചെയ്ത ആ മനുഷ്യന് ആദരാഞ്ജലികൾ!
സിപിഎം പച്ച വർഗീയത പറയുന്നോ? | കാണാം ന്യൂസ് അവർ
സിപിഎം പച്ച വർഗീയത പറയുന്നോ? | കാണാം ന്യൂസ് അവർ
ശബരിമല സ്വര്‍ണക്കടത്ത്: ഇ ഡി റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു
ബെംഗളൂരു: ശബരിമല സ്വര്‍ണ്ണക്കടത്തുകേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇ.ഡി. റെയ്ഡ് തുടരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിലും ഇ.ഡി. റെയ്ഡ് തുടരുന്നതായാണ് വിവരം. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളില്‍ ഒരേ സമയത്താണ് ഇ.ഡി. റെയ്ഡ്. ഉണ്ണികൃഷ്ണന് പോറ്റിയുടേയും സഹോദരിയുടേയും വീട്ടിലെ റെയ്ഡ് അവസാനിച്ചു. വീട്ടുകാരുടെ മൊഴി ഇ.ഡി. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. തിരുവിതാം ദേവസ്വം ബോര്‍ഡിന്റെ നന്ദന്‍കോട്ടെ ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ഏഴ് മണിയോടെയാണ് ഇ ഡി റെയ്ഡ് തുടങ്ങിയത്. ഇഡിയുടെ ഒരു സംഘമായിരുന്നു ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തിയത്. പിന്നീട് മറ്റൊരു സംഘം കൂടി അന്വേഷണത്തിനൊപ്പം ചേരുകയായിരുന്നു.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന രണ്ട് ഭാഗങ്ങളായാണ് പരിശോധന തുടരുന്നത്. സ്വര്‍ണക്കൊള്ളക്കൊപ്പം ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട വിവരങ്ങളും നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് അടക്കമുള്ളവ പരിശോധിക്കുന്നതായാണ് വിവരം. എന്‍ വാസുവിന്റെ വീട്ടിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടേയുടേയും സഹോദരിയുടെ ഭര്‍ത്താവിന്റേയും മൊഴി ഇ ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ഭൂമി സംബന്ധിയായ പ്രമാണങ്ങള്‍, ബാങ്ക് പാസ്ബുക്കുകള്‍, പാസ്പോര്‍ട്ട് തുടങ്ങിയവയുടെ പകര്‍പ്പ് ഇ.ഡി. ഉദ്യോസ്ഥര്‍ ശേഖരിച്ചതായാണ് വിവരം.
ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയ്ക്ക് നാഗ്പൂരിൽ തുടക്കമാവുകയാണ്. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജിതേഷ് ശർമ്മ, നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീമിനെയും സഞ്ജു സാംസണെയും സന്ദർശിച്ചത് ശ്രദ്ധേയമായി.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നു
ഗ്രീൻലാൻഡ് വിഷയത്തിൽ ഡോണാൾഡ് ട്രംപിന് യുദ്ധ മുന്നറിയിപ്പുമായി ഡെന്മാർക്ക്. ഗ്രീൻലാൻഡിനെ കീഴടക്കാൻ അമേരിക്ക ശ്രമിച്ചാൽ യുദ്ധമുണ്ടാകുമെന്ന് ഡാനിഷ് എംപി റാസുമസ് ജാർലോവ്. വിഷയത്തിൽ ഇന്ത്യ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്കരണത്തിലേക്കും ഒന്പതുമുതല് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കും. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്ഷന് സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ അധികൃതര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്. 2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. എന്‍ട്രി കേഡറിലെ ഡോക്ടര്‍മാരുടെ ശമ്പളക്കുറവ് പരിഹരിക്കുന്നതിനായി അനുവദിച്ച അലവന്‍സിന് മുന്‍കാല പ്രാബല്യമില്ലാത്തതും അടുത്ത ശമ്പള പരിഷ്കരണത്തിലേക്ക് ഇതിന് തുടര്‍ച്ചയില്ലാത്തതും ഡോക്ടര്‍മാരെ നിരാശരാക്കിയിട്ടുണ്ട്. കോവിഡ്, നിപ്പ കാലഘട്ടങ്ങളില്‍ സ്വന്തം ജീവന് പണയപ്പെടുത്തി സേവനം അനുഷ്ഠിച്ച തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കുടിശ്ശിക പോലും നല്‍കാതെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2021-ല്‍ നാല് ഗഡുക്കളായി കുടിശ്ശിക നല്‍കുമെന്ന് ഉത്തരവിറക്കിയെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അത് നീട്ടിവെക്കുകയായിരുന്നു. 2025-ല്‍ മറ്റ് ജീവനക്കാര്‍ക്ക് ആദ്യ രണ്ട് ഗഡുക്കള്‍ പി എഫ് അക്കൗണ്ടിലേക്ക് നല്കിയപ്പോഴും ഡോക്ടര്‍മാരെ തഴഞ്ഞത് നീതികേടാണെന്ന് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തിയതിനാണ് ഈ രൂക്ഷ വിമർശനം.
നയപ്രഖ്യാപനത്തില്‍ വിശദീകരണവുമായി ലോക്ഭവന്
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തെപറ്റിയുള്ള വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് ലോക്ഭവന്. അര്‍ധസത്യങ്ങളും അസത്യങ്ങളും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്ഭവന് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സര്‍ക്കാരില്‍ നിന്നുണ്ടായ പ്രതികരണം. ലോക്ഭവന് നിര്‍ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു നല്‍കുമെന്ന് അറിയിച്ചെങ്കിലും ഭേദഗതികള്‍ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം രാത്രി വൈകി ലോക്ഭവനിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ താന്‍ നിര്‍ദ്ദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയില്‍ വായിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രിംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ കരടിലെ പ്രസ്തുത പരാമര്‍ശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നവയാണ് എന്ന പരാമര്‍ശവും കരടില്‍ നിന്ന് ഒഴിവാക്കണം എന്ന് ലോക്ഭവന് നിര്‍ദ്ദേശിച്ചിരുന്നു. പകരം മുന്‍കൂര്‍ തുകകള്‍ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവന് നിര്‍ദ്ദേശിച്ചിരുന്നത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും വരുത്തിയതായി മുഖ്യമന്തി പിണറായി വിജയന് സഭയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് ഔദ്യോഗിക അംഗീകാരമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ലോക്ഭവന് വൃത്തങ്ങള്‍ രംഗത്തെത്തിയത്.
കൊച്ചി: മലയാള സിനിമയിൽ നിന്ന് ഒരു കാലത്ത് വിട്ടുനിന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഭാവന. മമ്മൂട്ടി, പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളിൽ നിന്ന് അന്ന് പിന്മാറിയെന്നും നടി വ്യക്തമാക്കി. ഭരദ്വാജ് രംഗനുമായുള്ള ഗലാട്ട പ്ലസ് അഭിമുഖത്തിലാണ് ഭാവനയുടെ ഈ നിർണായക വെളിപ്പെടുത്തൽ. പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നു അതെന്നും, എന്നാൽ അതിനുള്ള കൃത്യമായ കാരണം തനിക്കിപ്പോഴും അറിയില്ലെന്നും ഭാവന പറഞ്ഞു. ആ കാലത്ത് മലയാള സിനിമകൾ ചെയ്യാനുള്ള പദ്ധതികളൊന്നും തനിക്കുണ്ടായിരുന്നില്ല. കന്നഡ സിനിമകളിൽ അഭിനയിച്ച് താൻ സംതൃപ്തയായിരുന്നുവെന്നും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരു 'കംഫർട്ട് സോണി'ലായിരുന്നു താനെന്നും ഭാവന കൂട്ടിച്ചേർത്തു. നാലോ അഞ്ചോ വർഷത്തിന് ശേഷമാണ് താൻ മലയാളത്തിലേക്ക് തിരിച്ചെത്തിയതെന്നും നടി ഓർമ്മിപ്പിച്ചു. 'ന്റിക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്. ആദ്യം ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ചപ്പോഴും താൻ വിസമ്മതിച്ചിരുന്നു. തിരക്കഥ വായിക്കാൻ പറഞ്ഞപ്പോൾ, അത് ഇഷ്ടപ്പെട്ടാൽ പിന്നീട് സിനിമ ചെയ്യാൻ കഴിയാതെ വന്നാൽ വിഷമമാകുമെന്ന് കരുതിയാണ് കേൾക്കേണ്ടെന്ന് പറഞ്ഞതെന്നും ഭാവന വ്യക്തമാക്കി. പിന്നീട് പലരിലൂടെയും തിരക്കഥ തന്റെ അടുത്തെത്തി. മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുന്നത് എന്തിനാണെന്നും അതിൽ എന്തു ലഭിച്ചുവെന്നും സുഹൃത്തുക്കൾ ചോദിച്ച് നിർബന്ധിച്ചതിനെത്തുടർന്നാണ് സ്ക്രിപ്റ്റ് കേൾക്കാൻ സമ്മതിച്ചതെന്നും നടി കൂട്ടിച്ചേർത്തു.
അവധി പൂരവുമായി ബാങ്കുകൾ; ഇടപാടുകൾ ഉണ്ടോ? വേഗം തീർത്തോളൂ
സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് നിൽക്കണേ. ജനുവരി 24 മുതൽ അങ്ങോട്ട് നാല് ദിവസം രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല. ശനിയാഴ്ച തുടങ്ങുന്ന ഈ അവധി ചൊവ്വാഴ്ച വരെ നീളും. മാസാവസാനമായതുകൊണ്ട് തന്നെ ശമ്പളം കാത്തിരിക്കുന്നവർക്കും ബിസിനസ്സുകാർക്കും ഇത് വലിയൊരു പണിയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രാധാന്യമുള്ള ഇടപാടുകൾ നേരത്തെ തീർക്കുന്നതാണ് ബുദ്ധി. ബാങ്ക് അവധികൾ
ഡാവോസില്‍ വന്‍ശക്തികള്‍ തമ്മില്‍ തീപാറും പോരാട്ടം
അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ ആന്റണി എം പിയും മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പിയും അറിയിച്ചു.
'ബേബി ഗേൾ' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
നിവിൻ പോളി ചിത്രം 'ബേബി ഗേൾ' വേൾഡ് വൈഡ് റിലീസ് ജനുവരി 23 ന്.സൂപ്പർഹിറ്റിന്റെ നിറവിൽ നിൽക്കുന്ന നിവിൻ പോളിയുടെ അടുത്ത ചിത്രം 'ബേബി ഗേൾ' ജനുവരി 23 ന് വേൾഡ് വൈഡ് റിലീസായി തീയറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
‘നോർക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട്'; 2026 ഫെബ്രുവരിയിൽ പാലക്കാട്… ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ജില്ലയിലെ പ്രവാസികൾക്കും പ്രവാസിസംരംഭകർക്കുമായി നോർക്ക ബിസ്സിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരിയിൽ ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു.
കേരളത്തിന് ഇനി സുഖയാത്ര; പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം അറിയാം, ഉദ്ഘാടനം വെള്ളിയാഴ്ച
Kerala Amrit bharat express routes: കേരളത്തിന് അനുവദിച്ച പുതിയ മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം റെയിൽവേ പുറത്തുവിട്ടു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് അനുവദിച്ച ഈ മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ ;അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർഥികളെ കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു.
ബസ്സിൽ വെച്ച് വീഡിയോ പകർത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്ക് നേരെ വലിയ സൈബർ ആക്രമണം ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. റീച്ചിന് വേണ്ടി മനപ്പൂർവ്വം വീഡിയോ ചിത്രീകരണം നടത്തിയതാണെന്നും ദീപക് നിരപരാധിയാണ് എന്നുമാണ് വാദങ്ങൾ. അതേസമയം ഇത്തരത്തിൽ ബസ്സ് അടക്കമുളള പൊതുവിടങ്ങളിൽ അധിക്ഷേപം നേരിടുകയും അത് തുറന്ന് കാണിക്കുകയും ചെയ്ത
മണിക്കൂറുകളോളം നീണ്ട പരിശോധനയില്‍ വിവിധ രേഖകള്‍ സംഘം ശേഖരിച്ചു. ഭൂമി ഇടപാടുകള്‍ അടക്കമുള്ളവ നടത്തിയിട്ടുണ്ടോയെന്നും സംഘം പരിശോധിച്ചതായാണ് സൂചന.
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ഫോമിലെ പൊരുത്തക്കേടുകൾ കാരണം കൊൽക്കത്തയിൽ നടന്ന എസ്ഐആർ ഹിയറിംഗിൽ പങ്കെടുത്തു. ഹിയറിങ് പൂർത്തിയാക്കാൻ താരം ജനങ്ങളോട് അഭ്യർത്ഥിച്ചു.
സൗത്ത് യോർക്ഷർ: ട്രെയിനിൽ വെച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബർ 14-നാണ് ഈ സംഭവം നടന്നത്. ഷെഫീൽഡിനും വർക്ക്സോപ്പിനും ഇടയിൽ സർവീസ് നടത്തിയ ട്രെയിനിൽ വെച്ചാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോർക്ഷർ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിനും ചിത്രത്തിലുള്ള സ്ത്രീയെ തിരിച്ചറിയുന്നതിനും പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പുറത്തുവിട്ട ചിത്രങ്ങളിൽ, നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സുമാണ് ധരിച്ചിരുന്നത്.
ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ ; ആപ്പിൾ, സാംസങ് ബ്രാൻഡുകൾക്ക് വൻ വിലക്കുറവ്
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമ, റിപ്പബ്ലിക് ദിന സെയിൽ പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ഓഡിയോ ഉത്പന്നങ്ങൾ മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ് ക്രോമ ഒരുക്കിയിരിക്കുന്നത്. ജനുവരി 26 വരെ എല്ലാ ക്രോമ സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമായിരിക്കും.
കൊച്ചി തേവരയിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. വേമ്പനാട് കായലിലെ എക്കൽ അടിഞ്ഞുള്ള തടസ്സങ്ങൾ നീക്കി മത്സ്യത്തൊഴിലാളികൾക്ക് സഹായമാകുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല മേജർ ഇറിഗേഷൻ വകുപ്പിന് കൈമാറി
കോഴിക്കോട്: ബസിൽ
ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ ജോജോ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്. മണ്ഡലത്തിലെ പാലീയേറ്റീവ് – ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന […] The post മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല; ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ദലീമ എംഎൽഎ appeared first on ഇവാർത്ത | Evartha .
ശബരിമല സ്വര്‍ണക്കൊള്ള; എസ് ഐ ടി സംഘം ശബരിമലയില്‍ പരിശോധന നടത്തി
എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പരിശോധന നടത്തിയത്.
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
സി.കെ. നായിഡു ട്രോഫിയിൽ കേരളത്തെ വരുൺ നായനാർ നയിക്കും
ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ടീമിന്റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ തിളങ്ങിയ മാനവ് കൃഷ്ണ, ഹൃഷികേശ് എൻ. തുടങ്ങിയ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം തെറിക്കാന്‍ സാധ്യത
തിരുവനന്തപുരം: എംസി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. അപകടത്തിൽപ്പെട്ട ജീപ്പ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിച്ചു. കുമ്മിൾ പഞ്ചായത്ത് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനിൽ താമസിക്കുന്ന രഞ്ജിത്ത് (41), ഭാര്യ അംബിക (36) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആറും ഒന്നരയും വയസ്സുള്ള രണ്ടു കുട്ടികളാണ് രഞ്ജിത്-അംബിക ദമ്പതികളുടെ മരണത്തോടെ അനാഥരായത്. കേസ് എടുക്കാൻ വൈകിയെന്നും അപകടത്തിൽപ്പെട്ട ജീപ്പിന് രാത്രി തീവെച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചു. കുടുബത്തിന് നീതി ഉറപ്പാക്കണമെന്നും ഉന്നതരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി നാലിനാണ് രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചത്. കിളിമാനൂരിൽ നിന്ന് പുതുക്കോട്ടേക്ക് പോവുകയായിരുന്ന ഇവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ജീപ്പ് പോസ്റ്റിലിടിക്കുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന ജീപ്പ് ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അംബിക ജനുവരി ഏഴിന് മരിച്ചു. പിന്നാലെ, ഇന്നലെ വൈകുന്നേരമാണ് ഭർത്താവ് രഞ്ജിത്തും മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ തകരാറു സംഭവിച്ച ജീപ്പ് കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്താണ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി അജ്ഞാതർ ഈ ജീപ്പിന് തീയിട്ടു. തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് നാട്ടുകാരും ബന്ധുക്കളും ശക്തമായി ആരോപിക്കുന്നത്. കേസ് എടുക്കാൻ പോലീസ് വൈകിയെന്നും അപകടത്തിനു പിന്നിൽ ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമമുണ്ടെന്നും ആരോപണമുണ്ട്. ജീപ്പിൽ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ടുപേരുടെ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. ഭർത്താവും കൂടി മരണപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചത് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് കാരണമായി. വിഷ്ണുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജിയാണ് പരിഗണിക്കുക.
കേരളം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്ത്: മുഖ്യമന്ത്രി
മതനിരപേക്ഷതയുടെ കരുത്തുറ്റതുരുത്തായി കേരളം നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാര്‍ ആദ്യം ബൈക്കിനെ മറികടന്ന് തടസ്സമുണ്ടാക്കി.
മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്; സന്ദേശ യാത്രകള്‍ക്ക് ഉജ്ജ്വല തുടക്കം
ദക്ഷിണ മേഖലാ യാത്ര 24 മുതല്‍ ആരംഭിക്കും.
കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു: മുഖ്യമന്ത്രി
കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം ‘കമ്മ്യൂൺ' ഉദ്ഘാടനം കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവർത്തികമാക്കാനാകും.
പുരുഷന്മാര്ക്ക് പരാതികള്‍ അറിയിക്കാം; ‘മെന്‍സ് കമ്മീഷന്’വെബ്സൈറ്റുമായി രാഹുല്‍ ഈശ്വർ
പുരുഷന്മാര്ക്ക് അവരുടെ പരാതികള്‍ അറിയിക്കാൻ ‘മെന്‍സ് കമ്മീഷന്’ വെബ്സൈറ്റുമായി രാഹുല്‍ ഈശ്വറും മുകേഷ് എം നായരും. ഇരുവരും ചേര്‍ന്ന് വെബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുരുഷന്മാര്ക്ക് അവരുടെ പരാതികള്‍ ഈ സൈറ്റിലൂടെ അറിയിക്കാം. അതേ സമയം ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന വീഡിയോ പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ‘മെന്‍സ് കമ്മീഷന്’. ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് മെന്‍സ് കമ്മീഷന്റെ പ്രഖ്യാപനം. ഇക്കാര്യം രാഹുല്‍ ഈശ്വറാണ് അറിയിച്ചത്. വിഷയത്തില്‍ […] The post പുരുഷന്മാര്ക്ക് പരാതികള്‍ അറിയിക്കാം; ‘മെന്‍സ് കമ്മീഷന്’ വെബ്സൈറ്റുമായി രാഹുല്‍ ഈശ്വർ appeared first on ഇവാർത്ത | Evartha .
ഗാസയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ‘ബോർഡ് ഓഫ് പീസി'ൽ അംഗമാകാനുള്ള ക്ഷണം യുഎഇ ഔദ്യോഗികമായി സ്വീകരിച്ചു. ട്രംപിന്റെ നേതൃത്വത്തിലുള്ള ഈ ബോർഡ്, ഗാസയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മാനുഷിക സഹായം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ
നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന് സ്പോണ്‍സേര്‍ഡ് ഡ്രാമ
മലപ്പുറം: പായസച്ചെമ്പിൽ വീണു പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച മലപ്പുറം പണിക്കോട്ട് പടിയിൽ വെച്ച് നടന്ന ദാരുണമായ സംഭവമാണിത്. ഒരു വിവാഹച്ചടങ്ങിന് പായസം തയ്യാറാക്കുന്നതിനിടെയാണ് അയ്യപ്പൻ തിളച്ച പായസച്ചെമ്പിലേക്ക് വീണത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ദിവസങ്ങളോളം നീണ്ട തീവ്ര പരിചരണത്തിനൊടുവിൽ അയ്യപ്പൻ ഇന്ന് മരണപ്പെടുകയായിരുന്നു.
കലോത്സവ ജേതാക്കള്‍ക്ക് സ്വീകരണം നല്കി
ഫര്ഹാന് റാസ (ഉറുദു പ്രസംഗം), ഇര്ഫാന് അഞ്ചൂം (കവിതാ രചന), മുഹമ്മദ് കാസിം (കഥാരചന), സുഹൈല്‍ (പ്രബന്ധ രചന) എന്നിവരാണ് എ ഗ്രേഡ് നേടി മികവു പുലര്‍ത്തിയത്.
സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025-ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡികൽ അലൈഡ് കോഴ്സുകളിലേയ്ക്കുള്ള അഞ്ചാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച പരാതികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം
അൻവറിനെതിരെ സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി ജി ഉണ്ണി പറഞ്ഞു.
കാലിഫോര്‍ണിയ: ഗവര്‍ണര്‍ ഗാവിന് ന്യൂസം പ്രമുഖ സിവില്‍ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുല്‍ക്കര്‍ണിയെ 'സ്റ്റേറ്റ് ഏഷ്യന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ അഫയേഴ്സ് കമ്മീഷനിലേക്ക്' നിയമിച്ചു. ജനുവരി 16-ന് പ്രഖ്യാപിച്ച ഈ നിയമനം, കാലിഫോര്‍ണിയയിലെ ഏഷ്യന്‍-പസഫിക് ഐലന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു. മഞ്ജുഷ കുല്‍ക്കര്‍ണി നിലവില്‍ ഇക്വിറ്റി അലയന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഏകദേശം 16 ലക്ഷം നിവാസികളെ പ്രതിനിധീകരിക്കുന്ന 40-ലധികം സംഘടനകളുടെ കൂട്ടായ്മയാണിത്. 2020-ല്‍ ഏഷ്യന്‍ വംശജര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അവര്‍ 'സ്റ്റോപ്പ് എഎപിഐ ഹേറ്റ്' എന്ന സംഘടന സഹസ്ഥാപിച്ചു.ഇന്ന് ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കേന്ദ്രമാണ്. ടൈം മാഗസിന് ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായും ബ്ലൂംബെര്‍ഗ് 50 പട്ടികയിലും അവര്‍ ഇടംപിടിച്ചിട്ടുണ്ട്..രണ്ടാം ലോകമഹായുദ്ധകാലത്ത് തടവിലാക്കപ്പെട്ട ജാപ്പനീസ് ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തുകയും അവര്‍ക്ക് നഷ്ടപരിഹാരവും അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് ഔദ്യോഗിക മാപ്പും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.സമൂഹം നേരിടുന്ന വെല്ലുവിളികള്‍ (2025-26 റിപ്പോര്‍ട്ട് പ്രകാരം)മഞ്ജുഷയുടെ നിയമനം പ്രസക്തമാകുന്നത് എഎപിഐ സമൂഹം ഇപ്പോഴും നേരിടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ്. കാലിഫോര്‍ണിയയിലെ 70 ലക്ഷത്തിലധികം വരുന്ന എഎപിഐ നിവാസികളുടെ പ്രശ്നങ്ങള്‍ ഗവര്‍ണറെയും നിയമസഭയെയും അറിയിക്കുക എന്നതാണ് ഈ കമ്മീഷന്റെ പ്രധാന ചുമതല. പ്രതിഫലമില്ലാത്ത ഈ പദവിയില്‍ മഞ്ജുഷയുടെ സാന്നിധ്യം കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് കരുതപ്പെടുന്നു.
ടൊയോട്ടയുടെ ഇലക്ട്രിക് വിസ്മയം: ഇതാ ഇലക്ട്രിക് അർബൻ ക്രൂസർ എബെല്ല
ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ഓൾ–ഇലക്ട്രിക് എസ്യുവിയായ അർബൻ ക്രൂസർ എബെല്ല ഇന്ത്യയിൽ അവതരിപ്പിച്ചു. 543 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലും ശക്തമായ ഉടമസ്ഥാവകാശ പാക്കേജുകളോടെയും ലഭ്യമാണ്.
അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ശ്വേതാ മേനോന് പറയുന്നത് ഇങ്ങനെ
ടെക്സസിലെ ഐസ് തടങ്കല്‍ പാളയത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം
എല്‍ പാസോ (ടെക്സസ്): ടെക്സസിലെ എല്‍ പാസോയിലുള്ള ഫോര്‍ട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കല്‍ പാളയത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിക്കരാഗ്വ സ്വദേശിയായ വിക്ടര്‍ മാനുവല്‍ ഡയസ് (36) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. വിക്ടര്‍ മാനുവല്‍ ഡയസിനെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. എന്നാല്‍ മരണത്തില്‍ ഔദ്യോഗിക അന്വേഷണം തുടരുകയാണ്. ജനുവരി 6-ന് മിനിയാപൊളിസില്‍ നടന്ന കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നാടുകടത്തുന്നതിനായി ടെക്സസിലേക്ക് മാറ്റുകയായിരുന്നു. ഇതേ ക്യാമ്പില്‍ ജനുവരി 3-ന് ക്യൂബന്‍ സ്വദേശിയായ ജെറാള്‍ഡോ ലുനാസ് കാമ്പോസ് (55) മരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കഴുത്തിലും നെഞ്ചിലും അമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കൊലപാതകമാണെന്ന് സഹതടവുകാര്‍ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഐസ് കസ്റ്റഡിയില്‍ 32 പേരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷം ഇതുവരെ അഞ്ച് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇമിഗ്രേഷന്‍ തടങ്കല്‍ പാളയങ്ങളിലെ ഉദ്യോഗസ്ഥരുടെ ക്രൂരതകളെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും നേരത്തെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതോടെ തടങ്കല്‍ പാളയങ്ങളിലെ മരണനിരക്ക് വര്‍ധിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
അമ്മ അറിയാതെ കുഞ്ഞ് കുളിമുറിയിൽ കയറി, ബക്കറ്റിൽ തലകീഴായി വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം
ആലപ്പുഴ∙ ചെങ്ങന്നൂരിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകും : പ്രധാനമന്ത്രി
കേരളത്തിലും മഹാരാഷ്ട്രയിലും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് ദീർഘകാല ഇടതുഭരണം അവസാനിച്ചതും ഏകദേശം നൂറോളം കൗൺസിലർമാരെ പാർട്ടി നേടിയതും വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയവും ഇടതുപക്ഷ മാതൃകകളും രാജ്യം […] The post നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകും : പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha .
സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ - ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്കരിക്കാൻ ധാരണയായതായി മന്ത്രി ജിആർ അനിൽ അറിയിച്ചു.
മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മലപ്പുറം പണിക്കോട്ട് പടിയിൽ ദാരുണമായ സംഭവം ഉണ്ടായത്. വിവാഹത്തിന് പായസം ഉണ്ടാക്കുമ്പോൾ അയ്യപ്പൻ തിളച്ച പായസത്തിലേക്ക് വീഴുകയായിരുന്നു.
കോര്പ്പറേഷന് പിടിച്ചാല്‍ എത്തുമെന്ന വാക്ക് പാലിച്ച് മോദി
യൂണിയന് കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂര്‍ത്തിയായി
കൂടുതല്ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്സുകളും നവീകരണത്തിലൂടെ സാധ്യമായി.യൂണിയന് കോപ് ഹത്ത സൂക്കിലെ ശാഖ നവീകരിച്ചു. നിലവിലെ 2,163 ചതുരശ്രയടിയില്‍ നിന്നും 11,625 ചതുരശ്രയടിയായാണ് റീട്ടെയില്‍ സ്പേസ് വര്‍ധിപ്പിച്ചത്. സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളിലും വര്‍ധനയുണ്ട്. മൊത്തം എസ്.കെ.യുകളില്‍ 201% വര്‍ധനയുണ്ട്. മൊത്തം 12,091 എസ്.കെ.യുകളാണ് ഇപ്പോഴുള്ളത്.2025 അവസാനപാദത്തില്‍ തുടങ്ങിയ നവീകരണമാണ് ഇത്. സ്റ്റോര്‍ ലേഔട്ട്, റീട്ടെയില്‍ കപ്പാസിറ്റി, വിവിധ കാറ്റ?ഗറികള്‍ പുതുക്കല്‍ എന്നിവയും നടന്നു. കൂടുതല്ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്സുകളും പുതിയ നവീകരണം ഉറപ്പാക്കുമെന്ന് യൂണിയന് കോപ് പറഞ്ഞു.
കുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ് 2025 എന്ന പേരില്‍ കൊയ്ത്തുത്സവം ആഘോഷിച്ചു.2026 ജനുവരി 16 വെള്ളിയാഴ്ച ഡല്‍ഹി പബ്ലിക് സ്കൂളില്‍ നടന്ന പരിപാടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ സെക്കന്‍ഡ് സെക്രട്ടറി ഹരീദ് കേദന് ഷെലാറ്റ് മുഖ്യ സന്ദേശം നല്കി. മെറിറ്റ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ. ഗോപകുമാര്‍, അല്‍ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ വിപിന്‍ മാത്യു, നാഷണല്‍ ഇവാഞ്ചലിക്കല്‍ സെക്രട്ടറി റോയി കെ. യോഹന്നാന്, കുവൈത്ത് എക്യുമെനിക്കല്‍ ചര്‍ച്ച് ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ബിനു എബ്രഹാം, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. അജു കെ. വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ഇടവക ട്രസ്റ്റി റെജി പി. ജോണ്‍ സ്വാഗതവും, ജനറല്‍ കണ്‍വീനറും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ പോള്‍ വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഫാ. മാത്യു തോമസ്, ഫാ. ജെഫിന് വര്‍ഗീസ്, ഫാ. ജോമോന് ചെറിയാന്, ഫാ. അരുണ്‍ ജോണ്‍, ഇടവക സെക്രട്ടറി ബാബു കോശി, സാന്തോം ഫെസ്റ്റ് കോ-കണ്‍വീനര്‍ പ്രിന്‍സ് തോമസ്,സുവനിയര്‍ കണ്‍വീനര്‍ ജോണ്‍ വി. തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ദീപക് അലക്സ് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ സുവനിയര്‍ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു. ഇതോടനുബന്ധിച്ച് ലിബിന് സ്കറിയ, ശ്യാം ലാല്‍, ശ്വേത അശോക്, ഫൈസല്‍, ആരോമല്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത സായാഹ്നം, ഡി.കെ ഡാന്‍സ് വേള്‍ഡിന്റെ നൃത്താവതരണം, അദ്ധ്യാത്മിക സംഘടനകളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.രുചികരമായ വിവിധ നാടന്‍ വിഭവങ്ങള്‍, വിവിധയിനം ചെടികളുടെ വില്‍പ്പന, ഗെയിംസ് കോര്‍ണര്‍ എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു

25 C