മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 16 ട്രാൻസ്ജെൻഡർമാർ ബിജെപിയിൽ ചേർന്നു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
ഇറാൻ സംഘർഷം തുടർന്നാൽ വില കുതിച്ചുയരാൻ ഇടയുള്ള അഞ്ച് സാധനങ്ങൾ
ഫെബ്രുവരി 28ന് ആരംഭിച്ച വ്യോമാക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരു നഗരത്തില്‍ താമസിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്കരണം. മാലിന്യം സംസ്കരിക്കുന്നതിന് നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും റോഡ് അരികിലും നദികളിലുമൊക്കെ മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുക എന്നത് അധികൃതര്‍ക്കും വലിയ വെല്ലുവിളിയാണ്. ഇപ്പോഴിതാ, ബെംഗളൂരു നഗരത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്
വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും 10,000 രൂപ വീതം ലഭിക്കും. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് സർക്കുലർ.
കുവൈറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്കായി നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് കുവൈത്ത് ഭരണകൂടം. സന്ദർശക വിസയിൽ എത്തിയവർക്കും നിലവിൽ രാജ്യത്തിന് പുറത്തുള്ള താമസക്കാർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. കുവൈത്തിൽ നിലവിലുള്ള വിദേശികളുടെ സന്ദർശക വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. വിസ കാലാവധി തീരാറായവർക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് വലിയ ആശ്വാസമാകും. നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ മൂന്ന് മാസത്തെ സമയം കൂടി അധികമായി അനുവദിച്ചു. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് തങ്ങളുടെ താമസം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. മേഖലയിലെ സംഘർഷം കാരണം വിമാന സർവീസുകളിലും യാത്രകളിലും ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ കണക്കിലെടുത്താണ് മാനുഷിക പരിഗണനയോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനമെടുത്തത്.
അമേരിക്ക ലോകപൊലീസ് ചമയുന്നു; യുദ്ധവിരുദ്ധ റാലികൾ നടത്താൻ എൽഡിഎഫ്
ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്നുണ്ടായ ആഗോള സാഹചര്യങ്ങൾ എൽഡിഎഫ് യോഗം ചർച്ച ചെയ്തതായി കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും നിരപരാധികളായ കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന ക്രൂരതയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം രൂക്ഷമായതോടെ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന വസ്തുത അദ്ദേഹം ഗൗരവത്തോടെ അവതരിപ്പിച്ചു. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി […] The post അമേരിക്ക ലോകപൊലീസ് ചമയുന്നു; യുദ്ധവിരുദ്ധ റാലികൾ നടത്താൻ എൽഡിഎഫ് appeared first on ഇവാർത്ത | Evartha .
തവനൂരിൽ കെ.ടി. ജലീൽ തന്നെ വീണ്ടും ജനവിധി തേടും; സിപിഎം നിർദ്ദേശം
മലപ്പുറം ജില്ലയിലെ തവനൂർ നിയമസഭാ മണ്ഡലത്തിൽ മുൻ മന്ത്രി കെ.ടി. ജലീൽ തന്നെ വീണ്ടും ജനവിധി തേടിയേക്കും. മണ്ഡലം നിലനിർത്താൻ ജലീൽ തന്നെ മത്സരിക്കണമെന്ന നിർദ്ദേശമാണ് സി.പി.ഐ.എം സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് വി.പി. സാനുവിന്റെ പേര് ശുപാർശ ചെയ്തിരുന്നെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് ജലീലിനെ തന്നെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി തീരുമാനിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സി.പി.ഐ.എം സംസ്ഥാന നേതാക്കൾ ജലീലുമായി ചർച്ചകൾ നടത്തിവരികയാണ്. മണ്ഡലം രൂപീകരിച്ചത് മുതൽ കെ.ടി. ജലീലിലൂടെയാണ് […] The post തവനൂരിൽ കെ.ടി. ജലീൽ തന്നെ വീണ്ടും ജനവിധി തേടും; സിപിഎം നിർദ്ദേശം appeared first on ഇവാർത്ത | Evartha .
ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ആറ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും (ALH) Mk-III (മാരിടൈം റോൾ), നാവികസേന ക്ക് സർഫസ്-ടു-എയർ വെർട്ടിക്കൽ ലോഞ്ച് - ഷ്ടിൽ മിസൈലുകളും വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം 5,083 കോടി രൂപയുടെ കരാറുകളിൽ ഇന്ന്, മാർച്ച് 3,2026 ഒപ്പുവച്ചു.
ഐ.ഐ.സി സൗഹൃദ ഇഫ്ത്വാര്‍ ഇതര മതസ്ഥരുടെ സംഗമവേദിയായി
കുവൈത്ത് സിറ്റി : ഇതര മതസ്ഥര്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി ഫര്‍വാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. അമ്പതിലധികം ഇതര മതസ്ഥര്‍ സംഗമത്തില്‍ പങ്കെടുത്തു. ഇസ്ലാം സാഹോദര്യ മൂല്യം കാത്തുസൂക്ഷിക്കുന്ന മതമാണ്. പരസ്പരമുള്ള കലഹങ്ങളെക്കാള്‍ നമുക്ക് വേണ്ടത് പരസ്പരമുള്ള കൂടിയിരുത്തങ്ങളും ആരോഗ്യപരമായ ചര്‍ച്ചകളുമാണെന്ന് അതിഥിയായി എത്തിയ സാജിദ് റഹ്മാന് ഫാറൂഖി വിശദീകരിച്ചു. സൗഹൃദ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാം മുന്നോട്ട് വെക്കുന്നത് എല്ലാവരും ഒരു ദൈവത്തില്‍ നിന്ന് വന്നവരും ആ ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകേണ്ടവരുമാണെന്നാണ്. ആളുകള്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെടുന്നത് വാക്കുകളുടെ പ്രയോഗവും അതിന്റെ കൃത്യമായ അര്‍ഥങ്ങള്‍ മനസ്സിലാക്കുന്നതിടതുള്ള പരാജയവുമാണ്. കാഫിര്‍, ജിഹാദ്, മുശ്രിക് തുടങ്ങിയ പദങ്ങളെ അതിന്റെ തനതായ അര്‍ത്ഥത്തില്‍ നിന്ന് വായിക്കാന്‍ സാധിക്കാതെ പോകുമ്പോള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നു. ലോകത്തേക്ക് വന്ന എല്ലാ പ്രവാചകന്മാരും മനുഷ്യരെ സംസ്കരിച്ചു ഏക ദൈവത്തിലേക്ക് ക്ഷണിക്കാന്‍ വന്നവരാണ്.അന്ത്യമ വേദമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ലോക മനുഷ്യര്‍ക്ക് വേര്വഴി കാണിച്ചു തരുന്നു. സാജിദ് റഹ്മാന് ഫാറൂഖി സൂചിപ്പിച്ചു. ഐ.ഐ.സി ജനറല്‍ സെക്രട്ടറി യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ഫിലിപ്പ് തോമസ്, ശ്രീജിത്ത് താമരശ്ശേരി എന്നിവര്‍ സംസാരിച്ചു. ക്വിസ്സ് മത്സരത്തിന് ഷഹാസ് മൊയ്തുണ്ണി നേതൃത്വം നല്കി. അസ്ഹര്‍ ഖിറാഅത്തും പരിഭാഷ മുനീര്‍ കൊണ്ടോട്ടിയും നിര്‍വ്വഹിച്ചു. നബീല്‍ ഹമീദ്, മനാഫ് കൈപമംഗലം അബ്ദുല്‍ ഗഫൂര്‍ പെരുമ്പിലാവ്, ഇമ്രാന് നൗഷാദ് എന്നിവര്‍ നേതൃത്വം നല്കി.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശിക അനുവദിച്ചു.
ബുധനാഴ്ച സഊദി വ്യോമ പ്രതിരോധ സേന ഒരു ഡ്രോണും രണ്ട് ക്രൂയിസ് മിസൈലുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
കുട്ടികളുടെ ക്രിയാത്മക ശേഷി വളർത്താൻ പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ ബി ഗണേഷ്കുമാർ
കുട്ടികളുടെ ശാരീരിക-ബൗദ്ധിക വികാസത്തോടൊപ്പം അവരുടെ ക്രിയാത്മകശേഷി വളർത്തുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പിറവന്തൂർ സർക്കാർ യുപി സ്കൂൾ വാർഷികവും പുതുതായി നിർമിച്ച വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ നടുക്കടലിൽ കുടുങ്ങി 37 ഇന്ത്യൻ കപ്പലുകളും 1109 നാവികരും
ന്യൂഡൽഹി: ഇസ്രായേല്‍-യുഎസ്
ചെറിയ തുകയുടെ വയറുകളാണ് മോഷ്ടിക്കപ്പെടുന്നതെങ്കിലും, സീലിങ് പൊളിച്ചും മറ്റും വയര്‍ വലിച്ചെടുക്കുന്നതിനാല്‍ ഉടമകള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാകുന്നത്.
അതൃപ്തി തുറന്ന് പറഞ്ഞിട്ടും മാറ്റമുണ്ടായില്ല; ഒടുവിൽ ജി സുധാകരൻ പുറത്തേക്ക്?
ഇനി പാർട്ടിയുടെ ഭാഗമാകാനില്ല; 63 വർഷത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ജി സുധാകരൻ, സൂചന നൽകുന്ന ഫേസ്ബുക്ക് പോസ്റ്റ്
അഞ്ചാം ദിവസവും സംഘർഷം തുടരുന്നു; ഇറാനിൽ മരണം 1000 കടന്നു
അഞ്ചാം ദിവസവും സംഘർഷം തുടരുന്നു; ഇറാനിൽ മരണം 1000 കടന്നു; ഇരുപക്ഷവും ആക്രമണം തുടരുന്നു
ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം
ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം; തകർന്നത് IRIS ദേന
റംസാന് സർക്കാരിന്റെ വിപണി ഇടപെടൽ; പ്രത്യേക കിറ്റുമായി സപ്ലൈകോ; 1018 രൂപയുടെ 15 ഇനങ്ങൾ 786 രൂപയ്ക്ക്
സംസ്ഥാനത്ത് റംസാൻ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടപെടൽ ശക്തമാക്കി സർക്കാർ. 786 രൂപയ്ക്ക് റംസാൻ കിറ്റ് ലഭ്യമാക്കുന്നുണ്ട് സപ്ലൈകോ. 1018 രൂപയുടെ സാധനങ്ങളുണ്ടായിരിക്കും ഇതിൽ.
റോഡ് വികസനത്തിനായി സർക്കാർ 35,000 കോടി രൂപ ചെലവഴിച്ചതായും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 പാലങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതായും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ബിരുദങ്ങൾക്കും പി എച്ച് ഡിക്കും ചേരുന്ന വിദ്യാർഥികൾക്കാണ് പൂർണ ധനസഹായത്തോടെ സ്കോളർഷിപ്പ് നൽകുന്നത്.
ആര്‍ച്ചറിനോട് കണക്ക് തീര്‍ക്കാൻ സഞ്ജു, ഇന്ത്യക്ക് നിസാരമല്ല സെമി ഫൈനല്‍ | India vs England | Sanju
വാംഖഡയുടെ ആകാശത്തിന് കീഴില്‍ മറ്റൊരു ഇന്ത്യ-ഇംഗ്ലണ്ട് ക്ലാഷിന് മൈതാനം ഒരുങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറൈറ്റ്സ് എന്ന തലക്കെട്ടോടുകൂടിയെത്തിയ ഇന്ത്യക്ക് അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍പ്പോലും മുട്ടിടിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഇംഗ്ലണ്ടിനെതിരായ മത്സരവും എളുപ്പമായേക്കില്ല. അങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്.
പരിശീലകന് മൈക്ക് ഹെസ്സന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും ടീം സെലക്ഷനിലെ ഇടപെടലുകളിലും താരങ്ങള്‍ അതൃപ്തരാണ്.
സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം പ്രകോപനമായി? CPM ബന്ധം അവസാനിപ്പിക്കാൻ ജി.സുധാകരൻ
കടുപ്പിച്ച് ജി സുധാകരൻ, അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ജില്ലാ സെക്രട്ടറിയോട് ആവര്‍ത്തിച്ചു; അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം
സർക്കാർ നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത വികസനം; മന്ത്രി വി.ശിവൻകുട്ടി
കാടങ്കോട് ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ബഹുനില കെട്ടിടം നാടിന് സമർപ്പിച്ചു. തീരദേശ വികസന കോർപ്പറേഷൻ 1.48 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു.
ഒടുവിൽ നാടണഞ്ഞു... ഗൾഫ് മേഖലയിൽ കുടുങ്ങിയ ആളുകൾ മടങ്ങിയെത്തി തുടങ്ങി
യുദ്ധത്തെ തുടർന്ന് ഗൾഫ് മേഖലയിൽ കുടുങ്ങിയ ആളുകൾ വിമാനക്കമ്പനികളുടെ പ്രത്യേക സർവീസ് പുനരാരംഭിച്ചതോടെ മടങ്ങിയെത്തി തുടങ്ങി
ഭക്ഷ്യ സുരക്ഷയ്ക്ക് മുതൽക്കൂട്ടായി കുടുംബശ്രീ കെ-ഇനം ഉത്പ്പന്നങ്ങൾ: മന്ത്രി കെ. രാജൻ
കുടുംബശ്രീ കാർഷിക മേഖലയിൽ പുത്തൻ ഉണർവേകി കെ-ഇനം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കുടുംബശ്രീ കാർഷിക മേഖലയിലെ സംരംഭകർ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ജില്ലാതല ലോഞ്ചിംഗ് ഉദ്ഘാടനം മണ്ണുത്തി കാർഷിക യൂണിവേഴ്സിറ്റി സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.
ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങി; 101 പേരെ കാണാനില്ല
ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ IRIS ദേന മുങ്ങി, 101 പേരെ കാണാനില്ല; നടന്നത് മുങ്ങിക്കപ്പൽ ആക്രമണമെന്ന് വിവരങ്ങൾ
തുടരുന്ന യുദ്ധം; ഇറാന്റെ ആകാശത്ത് തീ മഴ പെയ്യിപ്പിച്ച് അമേരിക്കൻ ഇസ്രയേൽ ആക്രമണം
ഖമനേയിയുടെ പിൻഗാമിയെയും വധിക്കുമെന്ന് മുന്നറിയിപ്പ്; യുദ്ധം കനക്കുന്നു, ഇറാനിൽ മരണം ആയിരം കടന്നു
സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്നാരോപിച്ച് എം.പി ആഗ സയ്യിദ് റൂഹുള്ള മെഹ്ദിക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസ്
T20 ലോകകപ്പ്; ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും; മത്സരം വൈകിട്ട് ഏഴിന് മുംബൈയിൽ
T20 ലോകകപ്പ്; ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും; മത്സരം വൈകിട്ട് ഏഴിന് മുംബൈയിൽ; നാളെ നേരിടുന്നത് ഇംഗ്ലണ്ടിനെ
ഭൂമിയില്ലാത്ത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കും: മന്ത്രി ഒ.ആർ കേളു
ജില്ലയിൽ ഭൂമിയില്ലാത്ത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം ഗേറ്റ് നാരങ്ങക്കുന്ന് നിവാസികൾക്ക് പട്ടയം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്തിരിയുടെ ഗുണങ്ങൾ അറിയാം...
ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുന്തിരി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇത് കൊണ്ട് ഏറെ ഗുണങ്ങൾ ആണ് നൽകുന്നത്. ദിവസവും ഒരു
ഇറാനിൽ പെൺകുട്ടികളുടെ സ്കൂളിൽ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണം : ഐക്യരാഷ്ട്രസഭ
ഇറാനിൽ പെൺകുട്ടികളുടെ സ്കൂളിൽ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന. യുഎസ്-ഇസ്രായേൽ
മാട്രിമോണിയൽ സൈറ്റിലൂടെ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തു ; യുവാവ് പിടിയിൽ
മാട്രിമോണിയൽ സൈറ്റിലൂടെ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. മാട്രിമോണിയിൽ രജിസ്റ്റർ ചെയ്ത 28കാരിയായ
ഉള്ളാൾ ജുമാമസ്ജിദിന് സമീപം ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ഉള്ളാൾ ജുമാമസ്ജിദിന് സമീപം ബോംബ് സ്ഫോടനം നടത്തുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊളംബോ: ലോകകപ്പ് സെമിയിൽ ഇന്ത്യയെ എത്തിച്ച സഞ്ജു സാംസണിന്റെ ഇന്നിംഗ്സിനെ വാനോളം പുകഴ്ത്തി ബൗളിംഗ് പരിശീലകൻ മോണെ മോർക്കൽ. പ്രകടനം താരത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ കഠിനാധ്വാനത്തെയും മാനസിക കരുത്തിനെയും മോർക്കൽ പ്രശംസിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് മോർക്കൽ സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ മുൻപ് പലപ്പോഴും സെലക്ഷൻ ചർച്ചകളിൽ തിരിച്ചടിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളിൽ ടീമിനുള്ളിൽ വലിയ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മോർക്കൽ വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 97 റൺസ് കേവലം ഒരു രാത്രിയിലെ പ്രകടനം മാത്രമല്ലെന്നും, ശ്രദ്ധാകേന്ദ്രമല്ലാത്ത സമയങ്ങളിൽ പോലും അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും മോർക്കൽ എടുത്തുപറഞ്ഞു. സഞ്ജു മികച്ച നിലവാരമുള്ള കളിക്കാരനാണ്. നെറ്റ്സിൽ എപ്പോഴും കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ലഭിച്ച അവസരത്തിൽ തന്റെ ക്ലാസ്സും പരിചയസമ്പത്തും അദ്ദേഹം തെളിയിച്ചു, മോർക്കൽ പറഞ്ഞു. ടൂർണമെന്റുകൾക്കിടയിൽ ടീം കോമ്പിനേഷനുകൾ മാറുമ്പോഴും, താരങ്ങൾക്ക് പെട്ടെന്ന് വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമ്പോഴും സഞ്ജു എപ്പോഴും തയ്യാറെടുത്തിരുന്നു എന്നതാണ് മോർക്കൽ പ്രധാനമായി ചൂണ്ടിക്കാട്ടിയത്. പരിശീലകർ എന്ന നിലയിൽ താരത്തിന് അമിത സമ്മർദ്ദം നൽകാതെ പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫഷണൽ സ്പോർട്സിൽ എപ്പോഴും തയ്യാറായിരിക്കുക എന്നതാണ് പ്രധാനം. സഞ്ജു തന്റെ ശാന്തത നിലനിർത്തുകയും ആ കഠിനമായ ഘട്ടത്തിലൂടെ പോരാടി മുന്നേറുകയും ചെയ്തു. അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമാണിത്, മോർക്കൽ കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വിധിന്യായങ്ങളെ അടിസ്ഥാനമാക്കി കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ഗുരുതരമായ
ദുബായിൽ വീണ്ടും ഇറാൻറെ ഡ്രോൺ ആക്രമണം
ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാൻറെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
പശ്ചിമേഷ്യയിൽ സംഘർഷം ; ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ
ഇസ്രയേലിന്റെ മധ്യമേഖലകളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി ഇസ്രയേൽ ആരോപിച്ചു. ഇസ്രയേൽ പോലീസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുഎസ്-ഇസ്രായേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും ; ഇറാൻ
യുഎസ്-ഇസ്രാഈൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഇസ്ലാമിക് റെവല്യൂഷണറി
നാടൻ രുചിയോടെ സാമ്പാർ ഇങ്ങനെ ഉണ്ടാക്കൂ!
നാടൻ രുചിയോടെ സാമ്പാർ ഇങ്ങനെ ഉണ്ടാക്കൂ!
മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു. അസം സ്വദേശിയായ മുജാഹിദുൽ ഇസ്ലാമിന്റെ കൈ ആണ് അറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. മുക്കാൽ മണിക്കൂറോളം മുജാഹിദുൽ ഇസ്ലാമിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മലപ്പുറം ചട്ടിപറമ്പ് വട്ടപറമ്പിൽ ആണ് അപകടം നടന്നത്. കുന്നത്തൊടി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിൽ ഉള്ള ഫാക്ടറിയിൽ ആണ് സംഭവം നടന്നത്.
ഇറാനെതിരായ യുദ്ധം ; വ്യാജ വീഡിയോകളും ഉള്ളടക്കവും പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് ബഹ്റയ്ൻ
ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റയ്നെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണത്തിനിടെ സൈബർ ക്രൈം ഡയറക്ടറേറ്റ്
ടെഹ്റാന്: ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഏറ്റവും ശക്തമായ വജ്രായുധം പുറത്തെടുക്കാനൊരുങ്ങി ഇസ്രയേലും, അമേരിക്കയും.ഇറാനിലെ കുര്‍ദിഷ് വിമത ഗ്രൂപ്പുകളെ സായുധരാക്കി രാജ്യത്തിനകത്ത് ഒരു ജനകീയ കലാപം അഴിച്ചുവിടാനാണ് പദ്ധതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ഉള്ളില്‍ത്തന്നെ ഒരു ജനകീയ കലാപം അഴിച്ചുവിടുന്നതിനായി കുര്‍ദിഷ് പ്രതിപക്ഷ സേനകള്‍ക്ക് ആയുധങ്ങള്‍ നല്കാന് അമേരിക്ക ശ്രമിക്കുന്നതായാണ് വിവരം. യുഎസ് ഭരണകൂടം കുര്‍ദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളെ സായുധരാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബുധനാഴ്ച വരെ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇറാന് ഭരണകൂടത്തെ കാലങ്ങളായി എതിര്‍ക്കുന്ന കുര്‍ദിഷ് പ്രതിപക്ഷ സേനകള്‍ക്ക് അത്യാധുനിക ആയുധങ്ങളും പരിശീലനവും നല്കാന് യുഎസ് ചാരസംഘടനയായ സിഐഎ (ഇകഅ) ചര്‍ച്ചകള്‍ തുടങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ശ്രദ്ധ അതിര്‍ത്തികളില്‍ നിന്ന് മാറ്റി ആഭ്യന്തര കലാപങ്ങളിലേക്ക് തിരിക്കാനാണ് നീക്കം. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ തലവന്‍ മുസ്തഫ ഹിജ്രിയുമായി യുഎസ് പ്രസിഡന്റ് സംസാരിച്ചതായാണ് വിവരം. ഇറാന്, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കുര്‍ദിഷ് ഗ്രൂപ്പുകള്‍ക്കിടയില്‍ ഇസ്രയേല്‍ നേരത്തെ തന്നെ ശക്തമായ രഹസ്യാന്വേഷണ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. വടക്കന്‍ ഇറാന്റെ നിയന്ത്രണം കുര്‍ദിഷ് ഗ്രൂപ്പുകളെ ഏല്‍പ്പിക്കുക വഴി ഇസ്രയേലിന് ഒരു സുരക്ഷാ കവചം ഒരുക്കാനാണ് ബെഞ്ചമിന്‍ നെതന്യാഹു ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഇറാന് ഭരണകൂടത്തെ എതിര്‍ക്കുന്ന കുര്‍ദിഷ് വിമതര്‍, ഇറാന്റെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലും മറ്റ് പടിഞ്ഞാറന്‍ പ്രവിശ്യകളിലും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാന്-ഇറാഖ് അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇരുരാജ്യങ്ങളിലെയും കുര്‍ദിഷ് ന്യൂനപക്ഷങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. അമേരിക്കയുടെ ചാരസംഘടനയായ സിഐഎയ്ക്ക് (CIA), ഇറാന്റെ അയല്‍രാജ്യമായ ഇറാഖിലെ കുര്‍ദിഷ് ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ദീര്‍ഘകാല ചരിത്രമുണ്ട്. 2003-ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ച സമയത്തും ഈ ബന്ധം ശക്തമായിരുന്നു. കൂടാതെ, സിറിയയില്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെ പോരാടാന്‍ കുര്‍ദിഷ് പോരാളികള്‍ക്ക് വാഷിംഗ്ടണ്‍ പണവും ആയുധവും പരിശീലനവും നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, അമേരിക്കന്‍ വിദേശനയത്തെ എതിര്‍ക്കുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ വിമതര്‍ക്കും സായുധ സംഘങ്ങള്‍ക്കും സിഐഎ ഫണ്ട് നല്കി വരുന്നുണ്ട്. കുര്‍ദിഷ് ഗ്രൂപ്പുകളെ ആയുധമണിയിക്കാനുള്ള അമേരിക്കയുടെ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദേശകാര്യ വിദഗ്ദര്‍ വിലയിരുത്തുന്നു. 'ഒറ്റനോട്ടത്തില്‍ ഇതൊരു മോശം നീക്കമാണെന്ന് തോന്നുന്നു,' എന്ന് പറഞ്ഞ അദ്ദേഹം, ഇത് ഇറാന്റെ ആഭ്യന്തര തലത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്കി. ഇറാനിയന്‍ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനും, രാജ്യവ്യാപകമായി ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും കുര്‍ദിഷ് വിഭാഗങ്ങളെ ഉപയോഗിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സിഎന്‍എന്നിനോട് വെളിപ്പെടുത്തി. വടക്കന്‍ ഇറാന്റെ നിയന്ത്രണം കുര്‍ദിഷ് ഗ്രൂപ്പുകളെ ഏല്‍പ്പിക്കുക വഴി ഇസ്രായേലിന് ഒരു സുരക്ഷാ കവചം ഒരുക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ തലവന്‍ മുസ്തഫ ഹിജ്രിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച സംസാരിച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ പടിഞ്ഞാറന്‍ ഇറാനില്‍ നടക്കുന്ന കരസേനാ നീക്കങ്ങളില്‍ കുര്‍ദിഷ് ഗ്രൂപ്പുകളും പങ്കാളികളാകുമെന്ന് ഒരു കുര്‍ദിഷ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് തന്നെ ഇറാഖിലെ പ്രധാന കുര്‍ദിഷ് നേതാക്കളുമായി ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചതായി അമേരിക്കന്‍ മാധ്യമമായ 'ആക്സിയോസ്' (Axios) റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മസൂദ് ബര്‍സാനി, പാട്രിയോട്ടിക് യൂണിയന് ഓഫ് കുര്‍ദിസ്ഥാന്‍ (PUK) നേതാവ് ബാഫല്‍ തലാബാനി എന്നിവരുമായാണ് ട്രംപ് ചര്‍ച്ച നടത്തിയത്. അമേരിക്കയും കുര്‍ദിഷ് ഗ്രൂപ്പുകളും തമ്മിലുള്ള ഈ ബന്ധത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാസങ്ങളായി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കുര്‍ദിഷ് ഗ്രൂപ്പുകള്‍ക്കിടയില്‍ ഇസ്രായേല്‍ ഇതിനോടകം തന്നെ ശക്തമായ രഹസ്യാന്വേഷണ ശൃംഖലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലക്ഷ്യം സ്വയംഭരണം മിഡില്‍ ഈസ്റ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന, സ്വന്തമായി ഒരു രാജ്യമില്ലാത്ത വംശീയ ന്യൂനപക്ഷമാണ് കുര്‍ദ്ദുകള്‍. വിവിധ രാജ്യങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചരിത്രമാണ് അവര്‍ക്കുള്ളത്. അവര്‍ക്ക് പൊതുവായ ഒരു സംസ്കാരവും ഭാഷയുമുണ്ട്. തുര്‍ക്കി, സിറിയ, ഇറാന് എന്നീ രാജ്യങ്ങളില്‍ സ്വയംഭരണത്തിനായി നിരവധി കുര്‍ദിഷ് ഗ്രൂപ്പുകള്‍ പതിറ്റാണ്ടുകളായി പോരാടിവരുന്നു. വാഷിംഗ്ടണ്‍ ചരിത്രപരമായി കുര്‍ദിഷ് വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ഇറാഖി കുര്‍ദ്ദുകളുടെ സഖ്യകക്ഷിയാണ്. അതുപോലെ, 2017-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് സിറിയയിലെ കുര്‍ദിഷ് മിലിഷ്യയായ വൈ.പി.ജി പോരാളികള്‍ക്ക് അമേരിക്ക പരിശീലനവും ആയുധങ്ങളും നല്‍കിയിരുന്നു. തുര്‍ക്കി ഭീകര സംഘടനയായി പ്രഖ്യാപിച്ച പി.കെ.കെയുമായി ബന്ധമുള്ളതിനാല്‍ വൈ.പി.ജിയെയും ഒരു ഭീകര ഗ്രൂപ്പായാണ് തുര്‍ക്കി കണക്കാക്കുന്നത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (SDF) പ്രധാന ഭാഗമായ ഇവര്‍, ഐസിസ് കേന്ദ്രങ്ങളായിരുന്ന റഖ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അടുത്ത കാലം വരെ നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ വിമതര്‍ക്കും സായുധ സംഘങ്ങള്‍ക്കും പണവും പരിശീലനവും ആയുധങ്ങളും നല്കി പിന്തുണയ്ക്കുന്ന ചരിത്രമാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്കുള്ളത്. അത്തരം ചില സംഭവങ്ങള്‍ ഇങ്ങനെ. അഫ്ഗാനിസ്ഥാന്: 1970-കളുടെ അവസാനം മുതല്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടാന്‍ അഫ്ഗാന് മുജാഹിദ്ദീനുകള്‍ക്ക് സിഐഎ വന്‍തോതില്‍ ഫണ്ടും പരിശീലനവും നല്കി. ലിബിയ: 2011-ല്‍ ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ പോരാടിയ വിമതര്‍ക്ക് ഇന്റലിജന്‍സ് വിവരങ്ങളും മറ്റ് സഹായങ്ങളും സിഐഎ ലഭ്യമാക്കി. ഇറാന്: 1953-ല്‍ ഇറാന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഗിനെ അട്ടിമറിക്കാന്‍ ബ്രിട്ടീഷ് ചാരസംഘടനയായ എംഐ6-ഉം സിഐഎയും സംയുക്തമായി സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളെ സഹായിച്ചു. നിക്കരാഗ്വ: 1980-കളില്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടെ സോഷ്യലിസ്റ്റ് സാന്‍ഡിനിസ്റ്റ സര്‍ക്കാരിനെതിരെ പോരാടാന്‍ 'കോണ്‍ട്രാസ്' (Contras) എന്ന സായുധ സംഘത്തിന് സിഐഎ ആയുധങ്ങളും പണവും നല്കി. കൂടാതെ ലാറ്റിന്‍ അമേരിക്കയിലെ അമേരിക്കന്‍ വിരുദ്ധ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ഗ്വാട്ടിമാല (1954), ക്യൂബ (1960-61), എല്‍ സാല്‍വദോര്‍ എന്നിവിടങ്ങളിലെ സായുധ ഗ്രൂപ്പുകളെയും സിഐഎ പിന്തുണച്ചു. വിയറ്റ്നാം: 1950-കളില്‍ വിയറ്റ്നാമിലെ വിമതര്‍ക്ക് ആയുധം നല്‍കിക്കൊണ്ടാണ് സിഐഎ അവിടെ ഇടപെടല്‍ തുടങ്ങിയത്. പിന്നീട് ഇത് അമേരിക്കയുടെ നേരിട്ടുള്ള സൈനിക നീക്കമായി മാറുകയും ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളിലൊന്നായി പരിണമിക്കുകയും ചെയ്തു.
പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു
പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ ചപ്പാത്തിക്കൊപ്പം ഈ ഐറ്റം തയ്യാറാക്കി നോക്കു
ആവശ്യമായ സാധനങ്ങൾ. മുട്ട: 4 എണ്ണം സവാള: 2 എണ്ണം കാപ്സിക്കം: 1 എണ്ണം മൈദ: 4 ടേബിൾ സ്പൂൺ കോൺ ഫ്ളവർ: 4 ടേബിൾ സ്പൂൺ
ബീറ്റ്റൂട്ട് കൊണ്ട് കിടിലനൊരു മുറുക്ക് ആയാലോ ?
ബീറ്റ്റൂട്ട് – 2 എണ്ണം കടല മാവ് – 1 കപ്പ് കായപ്പൊടി – കാൽ ടീ സ്പൂൺ മുളക് പൊടി – 1 ടീ സ്പൂൺ എള്ള് – 1 സ്പൂൺ
അച്ചാർ ഈ രീതിൽ തയാറാക്കിയാൽ കേടാകാതെ സൂക്ഷിക്കാം
ചെമ്മീൻ 1 കിലോ, കാശ്മീരി മുളക് പൊടി 3 ടീസ്പൂൺ, മഞ്ഞൾ പൊടി ടീസ്പൂൺ കുരുമുളക് പൊടി ടീസ്പൂൺ, ഇഞ്ചി രണ്ട് തുണ്ടം (നീളത്തിൽ അരിഞ്ഞത്) ,വെളുത്തുള്ളി കപ്പ്, പച്ചമുളക് 4, കായം 1 ടീസ്പൂൺ, ഉലുവ 1ടീസ്പൂൺ, വിനാഗിരി ആവശ്യത്തിന്, കറിവേപ്പില , കടുക്, എണ്ണ, ഉപ്പു പാകത്തിന്
തിരുവനന്തപുരം: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തി വരുന്ന സമരം ഫലം കണ്ടു തുടങ്ങുന്നു. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തി. മാനവീയം വീഥി കണ്വെന്ഷന് വേദിയിലാണ് ചെയര്മാന് ശമ്പള വര്‍ധനവ് അറിയിച്ചത്. ഒപ്പം നിന്ന് അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് നഴ്സുമാര്‍ എന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും കിംസ് സിഇഒ യാസിന് ഫര്ഹാന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തങ്ങള്‍ക്ക് മാത്രമായി തീരുമാനം നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. പൊതുവായ തീരുമാനം ഉണ്ടാകണം. നഴ്സുമാര്‍ ഇല്ലാതെ ആശുപത്രികള്‍ നടത്താന്‍ കഴിയില്ല. മിനിമം വേജസ് ആക്ട് പ്രകാരം സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണം. കൊല്ലം കരുനാഗപ്പള്ളിയിലും കണ്ണൂരിലും ആണ് കിംസ് പ്രവര്‍ത്തിക്കുന്നത്. മാലാഖമാരുടെ വീട്ടിലും കഞ്ഞിവെക്കണം എന്നും യാസിന് ഫര്ഹാന് പറഞ്ഞു.
എംബിബിഎസിന് പഠിക്കവേ പ്രതിക്ക് സമാനമായി രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായി. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്.
സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ് ; ജാഗ്രത നിർദേശിച്ച് പൊലീസ്
പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന് കൊച്ചി സിറ്റി പൊലീസിന്റെ
കോഴിക്കോട്: ജനപ്രിയ പരമ്പര 'എം80 മൂസ'യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഞ്ജു ശശി വീണ്ടും വാർത്തകളിൽ നിറയുന്നു. പരമ്പരയിൽ മൂസയുടെ മകൾ റസിയയായി തിളങ്ങിയ അഞ്ജു, നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദ് കോവൂരിനെ കാണാൻ എത്തിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിലവിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന അഞ്ജു, വിനോദ് കോവൂരിന്റെ ഫ്ലാറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. അഞ്ജു എത്തിയ സന്തോഷം വിനോദ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. 'എം 80 മൂസയിൽ എൻ്റെ മകളായി അഭിനയിച്ച, ഇപ്പോൾ എയർഹോസ്റ്റസായി ലോകം മുഴുവൻ പറന്നു കൊണ്ടിരിക്കുന്ന റസിയ എന്ന അഞ്ജു ഇന്നലെ ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ കണ്ടുമുട്ടൽ. കൂടുതൽ വിശേഷങ്ങൾ ഒരു വീഡിയോയുമായി എൻ്റെ ചാനലിലൂടെ വരുന്നുണ്ട് ട്ടോ', അഞ്ജു ശശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, അഞ്ജുവിന്റെ വിശേഷങ്ങൾ ഉൾപ്പെടുത്തിയുള്ള കൂടുതൽ വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പുനൽകി. എം 80 മൂസയില്‍ വിനോദ് കോവൂരും സുരഭി ലക്ഷ്മിയും (പാത്തു) കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അഞ്ജു ശശിയുടെ റസിയ മൂസ. അതുല്‍ ശ്രീവ, സി ടി കബീര്‍, ശ്രീജിത്ത് കൈവേലി, കെ ടി സി അബ്ദുള്ള, പ്രതാപന് നെയ്യാറ്റിന്‍കര, രമാ ദേവി, വിനീത, ശശീന്ദ്ര വര്‍മ്മ എന്നിവരാണ് പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാജി അസീസ് ആയിരുന്നു സംവിധാനം. എയര്‍ഹോസ്റ്റസ് ജോലിക്കിടെ വിമാനയാത്രയില്‍ പരമ്പര മുന്‍പ് കണ്ടിട്ടുള്ളവര്‍ തന്നെ തിരിച്ചറിയാറുണ്ടായിരുന്നുവെന്ന് അഞ്ജു ശശി നേരത്തെ പറഞ്ഞിട്ടുണ്ട്. നടി എന്നതിനൊപ്പം നര്‍ത്തകിയുമാണ് അഞ്ജു.
SSLC, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും
ഈ അധ്യയന വർഷത്തെ SSLC, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5 വ്യാഴാഴ്ച ആരംഭിക്കുന്നു. പരീക്ഷാ നടത്തിപ്പിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കാലാവസ്ഥവ്യതിയാനം വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, അതിനെ അതിജീവിച്ച് കൃഷിയെ ലാഭകരമാക്കാൻ സാധിക്കുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് മൈക്രോ ഇറിഗേഷൻ പദ്ധതിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
ഇസ്രായേൽ കൊന്നൊടുക്കിയ 165 പെൺകുട്ടികൾക്കായി ഖബറൊരുക്കി ഇറാൻ
ഇസ്റാഈൽ കൊന്നൊടുക്കിയ 165 പെൺകുട്ടികൾക്കായി ഖബറൊരുക്കി ഇറാൻ.നിരനിരയായി 165 കുഞ്ഞു ഖബറുകൾ. സ്കൂളിൽ അവർ ഇരുന്നത് പോലെ. അടുത്തടുത്തായി.
ഇറാൻ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഇറാൻ പരമോന്നത നേതാവിന്റെ മരണത്തിൽ ഇന്ത്യ മൗനം പാലിക്കുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്. ഖാംനഇയുടെ നിലപാടുകളിൽ ഏറെയും പാകിസ്ഥാൻ അനുകൂലമായിരുന്നുവെന്നും പണ്ട് കേരളത്തിൽ സദ്ദാം ഹുസൈന് വേണ്ടി വരെ ഹർത്താൽ നടത്തിയിരുന്നുവെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് പണ്ഡിറ്റിന്റെ യുദ്ധ നിരീക്ഷണം:
ജിദ്ദയിൽ നിന്ന് പ്രത്യേക ദുരിതാശ്വാസ വിമാന സർവീസുകളുമായി ഇൻഡിഗോ
ഗൾഫ് സംഘർഷങ്ങൾ കാരണം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ജിദ്ദയിൽ നിന്ന് ഇൻഡിഗോ പ്രത്യേക വിമാന സർവീസുകൾ നടത്തും. പശ്ചിമേഷ്യയിലെ
സ്വർണം വാങ്ങാൻ ഇനി കാത്തിരിക്കരുത്, കണക്കുകൂട്ടലുകളൊക്കെ തെറ്റും, ഇപ്പോഴില്ലെങ്കിൽ പിന്നെ ഇല്ല
ഇറാൻ-ഇസ്രായേൽ യുദ്ധം ആരംഭിച്ചതോടെ സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിച്ചുയരും എന്നായിരുന്നു വിദഗ്ധരെല്ലാം ഒരേ സ്വരത്തിൽ പ്രവചിച്ച് കൊണ്ടിരുന്നത്. എന്നാൽ യുദ്ധം നടക്കുമ്പോൾ സ്വർണത്തിന് വില കുത്തനെ ഇടിയുന്ന കാഴ്ചയാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പവന് 2320 രൂപ കുറഞ്ഞ് 1,20,640 രൂപയിലാണ് എത്തി നിൽക്കുന്നത്. വില കുറഞ്ഞിട്ടും ആളുകൾ സ്വർണം വാങ്ങാൻ എത്തുന്നില്ലെന്ന് പറയുകയാണ് വ്യാപാരിയായ അരുൺ മാർക്കോസ്. ഇപ്പോൾ
ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടക്കുന്ന ഡ്രോൺ ആക്രമണം ; ഇന്ത്യയ്ക്ക് തിരിച്ചടി
ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടക്കുന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിലെ പ്രകൃതിവാതക വിതരണത്തിൽ വൻ കുറവ്. ലോകത്തിലെ
പശ്ചിമേഷ്യയിൽ യുദ്ധം ; ഇന്ത്യയുടെ പക്കൽ 25 ദിവസത്തേക്കുള്ള എണ്ണശേഖരം ഉണ്ടെന്ന് സർക്കാർ
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പക്കൽ നിലവിൽ 25 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധന ശേഖരം എന്നിവയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആന്റണി രാജു ചെയ്തതിന് തെളിവെന്ത്?; തൊണ്ടിമുതല്‍ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
മറുപടി പറയാന്‍ പ്രോസിക്യൂഷന് സാവകാശം തേടിയതോടെ ആന്റണി രാജുവിന്റെ അപ്പീലില്‍ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
സഞ്ജുവിനെ വാഴ്ത്തി മതിയായില്ല; പ്രശംസകൊണ്ട് മൂടി ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍
സഞ്ജുവിന്റെ 97 റൺസ് ഒരു രാത്രിയിലെ പ്രകടനം മാത്രമല്ലെന്നും, ശ്രദ്ധാകേന്ദ്രമല്ലാത്ത സമയങ്ങളിൽ പോലും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും മോർക്കൽ വെളിപ്പെടുത്തി.
32 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും അടൂരും; 'പദയാത്ര' ചിത്രീകരണം പൂർത്തിയായി
അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന 'പദയാത്ര' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 1993-ലെ 'വിധേയന്' ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. Padayaatra starring Mammootty directed by Adoor Gopalakrishnan shoot completed
ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷണം; നാലംഗ സംഘം പിടിയില്‍
ക്ഷേത്ര പരിസരത്ത് വെച്ച് മാല മോഷ്ട്ടിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
ഡൽഹിയിലെ പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷങ്ങൾ നടന്നു. രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്കൊപ്പം നിറങ്ങൾ പങ്കിട്ടുകൊണ്ട് ആഘോഷങ്ങളിൽ
കോഴിക്കോട് ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ വെള്ളിയാഴ്ച ആരംഭിക്കും. പാറ പൊട്ടിക്കലിന്റെ ആദ്യ സ്ഫോടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു; അപകടം യന്ത്രം വൃത്തിയാക്കുന്നതിനിടെ
മലപ്പുറത്ത് അരിപ്പൊടി നിർമ്മാണ യന്ത്രം വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയുടെ കൈ അറ്റുപോയി.
തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ മെക്കാട്രോണിക്സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാട്രോണിക്സ്/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം /
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിനായി അന്നത്തെ ബിജെപി സർക്കാർ ചിലവഴിച്ചത് 33 കോടി രൂപയെന്ന് വെളിപ്പെടുത്തൽ.
പാലക്കാട് പൂരത്തിനിടയിൽ
അമിതവേഗതയിൽ കാർ ഓടിച്ചു : ധോണിക്ക് പിഴ ചുമത്തി റാഞ്ചി ട്രാഫിക് പൊലീസ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് അമിതവേഗതക്ക് പിഴ ചുമത്തി റാഞ്ചി ട്രാഫിക് പൊലീസ്. റാഞ്ചിയിലെ വസതിക്ക് സമീപം കാറിൽ
ഒഡീഷ ബോർഡ് പത്താം ക്ലാസ് ഫലം ഉടൻ പ്രഖ്യാപിക്കും
ഒഡീഷയിലെ സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് 2026 മെയ് രണ്ടാം വാരത്തിൽ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ bseodisha.nic.in-ൽ അവരുടെ സ്കോറുകൾ പരിശോധിക്കാൻ കഴിയും.
വാഹന പരിശോധനക്കിടെ മെത്താംഫിറ്റമിനുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിന് മുൻവശത്ത് തിങ്കളാഴ്ച ഉച്ചക്ക് നടന്ന വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 4.69 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം ഏറനാട് നറുകര കട്ടില പറമ്പിൽ ഷൈജു (26), നറുകര കോഴിക്കൽ വീട്ടിൽ മുഹമ്മദ് അഫ്രീദ് (25) എന്നിവരെ പിടികൂടി.
കൽത്തപ്പം ഇങ്ങനെ തയ്യാറാക്കി നോക്കു
ചേരുവകൾ പച്ചരി-ഒരു കപ്പ് ചോറ്- ഒരു കപ്പ് ചെറിയ പഴം- ഒന്ന് ശർക്കര- 500 gm
ഇറാനെതിരായ സൈനിക നീക്കത്തിൽ സഹകരിക്കാത്ത സ്പെയിനിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്പെയിനുമായുള്ള
ടെഹ്റാന്: ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം ലോകത്തെ ഭീതിയിലാഴ്ത്തി അതിരൂക്ഷമാകുന്നു. ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1097 പിന്നിട്ടതായാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. വ്യോമാക്രമണത്തില്‍ ടെഹ്റാനിലെ സുരക്ഷാ ആസ്ഥാനങ്ങളും പ്രധാന കെട്ടിടങ്ങളും തകര്‍ന്ന് തരിപ്പണമായി. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാന് പരമാധികാരി ആയത്തുല്ല ഖമനയിയുടെ സ്മരണാര്‍ത്ഥം നടത്താനിരുന്ന ചടങ്ങുകള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ഖമനേയിയുടെ മകന് മൊജ്തബ ഖമനേയി ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചതായാണ് വിവരം. ഖമനേയിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന് മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്. ഇറാന് പുറമെ ലെബനനിലും ഇസ്രയേല്‍ അതിക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ നീക്കം. അതിനിടെ ബുധനാഴ്ച പുലര്‍ച്ചെ ശ്രീലങ്കന്‍ തീരത്ത് തകര്‍ന്ന ഇറാന് യുദ്ധക്കപ്പലായ ഐ.ആര്.ഐ.എസ്. ഡെനയില്‍നിന്ന് നൂറിലേറെപ്പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷിച്ചു. ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. അതേസമയം ഇറാനില്‍ നിന്ന് വിക്ഷേപിച്ച 10 ഡ്രോണുകളും രണ്ട് ക്രൂസ് മിസൈലുകളും തടഞ്ഞതായി ഖത്തര്‍ അറിയിച്ചു. 3 മിസൈലുകളും 121 ഡ്രോണുകളും വെടിവച്ചിട്ടതായി യുഎഇയും അറിയിച്ചു. ഇറാഖിന്റെയും സിറിയയുടെയും വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോയ ഇറാനില്‍ നിന്നുള്ള മിസൈല്‍ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി തുര്‍ക്കി അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണങ്ങളെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട 65,000 പേര് ഷെല്‍ട്ടറുകളില്‍ റജിസ്റ്റര്‍ ചെയ്തതായി ലബനാന് മന്ത്രി അല്‍ജസീറയോട് വെളിപ്പെടുത്തി. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ദീര്‍ഘകാല യുദ്ധത്തിന് തയാറാണെന്നും തങ്ങളുടെ പക്കലുള്ള ഏറ്റവും അത്യാധുനിക ആയുധങ്ങള്‍ ഇതുവരെ പുറത്തെടുത്തിട്ടില്ലെന്നും ഇറാന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് പിന്നാലെ, ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയും ആക്രമണശ്രമമുണ്ടായി. ദുബായില്‍ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. ഇറാന് വിക്ഷേപിച്ച നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഖത്തര്‍, യുഎഇ, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ വെടിവച്ചിട്ടു. യുഎഇയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ ഫ്രഞ്ച് റഫാല്‍ വിമാനങ്ങളാണ് തകര്‍ത്തത്. യുഎഇയെ ലക്ഷ്യമിട്ട ഇറാന് ഡ്രോണുകളെ റഫാല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഫ്രാന്‍സ് പറഞ്ഞു. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാന്‍സ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാല്‍ ലാഹോര്‍, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാന്‍ യുഎസ് നിര്‍ദേശിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റമില്ല. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി സൗദി അറേബ്യ, ഒമാന്‍, സൈപ്രസ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യം വിടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെപേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി 'വധിക്കപ്പെടാനുള്ള ലക്ഷ്യം' ആയിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ പറഞ്ഞു. ''ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഇറാനിലെ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കും'' കാട്സ് കുറിച്ചു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന് മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതന് ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാന് നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, നീതിന്യായ പണ്ഡിതന് ഗുലാം ഹുസൈന് മുഹ്സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കുവൈത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ തറച്ച് പെണ്‍കുട്ടി മരിച്ചു. ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് 11 വയസ്സുകാരി മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ''ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി''ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സന്ദ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂം തുറന്നു. രാവിലെ 9 മുതല്‍ രാത്രി 9വരെയാണ് പ്രവര്‍ത്തനം. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒരു നീണ്ട യുദ്ധത്തിന് ഇറാന് തയാറാണെന്നും ഇതുവരെ അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ''ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാള്‍ കൂടുതല്‍ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്,'' മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു. ''ഞങ്ങളുടെ എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളില്‍ തന്നെ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായിലെ യുഎസ് കോണ്‍സുലേറ്റിനു നേരെയും ഇറാന്റെ ആക്രമണശ്രമമുണ്ടായി. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശത്ത് നിന്ന് പുക ഉയരുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തം നിയന്ത്രിക്കാന്‍ സാധിച്ചതായി ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണം നടന്നിരുന്നു.
കിവി ജ്യൂസ് ഇങ്ങനെ കുടിച്ചുനോക്കൂ
കിവി ജ്യൂസ് കുടിച്ചുകൊണ്ടും അമിത വണ്ണം കുറയ്ക്കാൻ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരവും സ്വാഭാവികവുമായ മാർഗ്ഗമാണ് ഉത്തമം. ഇവ പെട്ടെന്നുള്ള ഫലങ്ങൾ നൽകില്ലെങ്കിലും ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ വഴികളാണ്.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തിയ ഭക്തരുടെ ആഭരണങ്ങൾ കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ നാലംഗ സംഘം തമ്പാനൂരിൽ പിടിയിലായി. തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്. പൊങ്കാലയിടാൻ എത്തിയ ഭക്തരെന്ന വ്യാജേനയാണ് ഇവർ നഗരത്തിൽ തമ്പടിച്ചത്. തമ്പാനൂരിൽ സംഭാരം വിതരണം ചെയ്യുന്നതിനിടെയുള്ള തിരക്കിനിടയിലായിരുന്നു മോഷണശ്രമം. ക്യൂവിൽ നിന്ന ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ ഒരാൾ കൈയോടെ പിടിയിലായി. ഉടൻ തന്നെ തമ്പാനൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായ സ്ത്രീയെ ചോദ്യം ചെയ്തപ്പോഴാണ് സംഘമായിട്ടാണ് എത്തിയതെന്ന വിവരം പുറത്തുവന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മറ്റ് മൂന്നുപേരെ കൂടി പൊലീസ് വലയിലാക്കി. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ നൽകുന്ന വിവരങ്ങളിൽ വലിയ വൈരുദ്ധ്യമുള്ളതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ഏത് ഭാഗത്ത് നിന്നാണ് ഇവർ എത്തിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് ശ്രമിച്ചുവരികയാണ്. കൂടുതൽ മോഷണക്കേസുകളിൽ ഇവർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് : ജിം ട്രെയിനർ അറസ്റ്റിൽ
യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ
കുട്ടികൾക്ക് ഇഷ്ടമാകും ഈ പലഹാരം
കുട്ടികൾക്ക് ഇഷ്ടമാകും ഈ പലഹാരം
ചൈനയിൽ, തന്റെ പ്രണയിനിയെ കണ്ട് വിവാഹാഭ്യർത്ഥന നടത്താൻ 26 -കാരനായ യുവാവ് കനത്ത ട്രാഫിക്കിലൂടെ കാറോടിച്ചത് 932 കിലോമീറ്റർ ദൂരം. എന്നാല്‍, കാറില്‍ പതിച്ച ബാനര്‍ കണ്ടതോടെ ഡ്രൈവര്‍മാര്‍ വഴിമാറിക്കൊടുത്തു.
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകൾ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാര്‍ ജയില്‍ മോചിതനായി
ദ്വാരപാലക ശില്പ കേസില്‍ എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതാ ഒരു വെറൈറ്റി റെസിപ്പി
ആവശ്യമുള്ള സാധനങ്ങൾ കോളിഫ്ലവർ - അരക്കിലോ തക്കാളി അരിഞ്ഞത് - 1 സവാള അരിഞ്ഞത് - 2 പച്ചമുളക് - 2 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥയില്‍ ഇളവു വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. മൂന്നു ടേം പൂര്‍ത്തിയായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിക്കില്ല. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശുപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകാരം. നാളെ ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന സ്ഥാനാർത്ഥി നിർണയം നടത്തും. എട്ടിന് സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും. നെടുമങ്ങാട് - ജി.ആര്.അനില്‍, ചിറയിന്‍കീഴ് - മനോജ് ബി. ഇടമന, ചാത്തന്നൂര്‍ - ആര്. രാജേന്ദ്രന്, ആര്. സജിലാല്‍, പുനലൂര്‍-സാം കെ. ഡാനിയേല്‍, ചടയമംഗലം - ജെ. ചിഞ്ചുറാണി, കരുനാഗപ്പള്ളി - എം.എസ്.താര, അടൂര്‍-സി.എ. അരുണ്‍കുമാര്‍, ഹരിപ്പാട് - ടി.ടി. ജിസ്മോന്, ചേര്‍ത്തല - പി. പ്രസാദ്, വൈക്കം - പി. പ്രദീപ്, സി.കെ. ആശ, പീരുമേട് - കെ. സലീംകുമാര്‍, പറവൂര്‍ - എന്‍.അരുണ്‍, കെ.കെ. അഷ്റഫ്. എന്നിവര്‍ സിപിഐയുടെ സാധ്യത ലിസ്റ്റ് 25 സീറ്റിലാണ് കഴിഞ്ഞതവണ സി.പി.ഐ. മത്സരിച്ചത്. ഇതിൽ 17 പേരാണ് ജയിച്ചത്. ഇതിൽ ആറുപേർ മൂന്നുതവണ എം.എൽ.എ. ആയവരാണ്. ഇവരെ നിർബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ടുതവണ മത്സരിച്ചവരിൽ വിജയ സാധ്യതയുള്ളവരെ നിലനിർത്തും. മത്സരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മുതിർന്ന നേതാക്കൾക്കളായ വി.എസ്. സുനിൽകുമാറിനെയും സത്യൻ മൊകേരിയെയും തീരുമാനം ബാധിച്ചേക്കാം.ചിറ്റയം ഗോപകുമാര്‍, ഇ. ചന്ദ്രശേഖരന്, ഇ.കെ. വിജയന്, ഇ.എസ്. ജയലാല്‍, പി.എസ്. സുപാല്‍, വി. ശശി എന്നിവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല.
ചായ ഉണ്ടാക്കേണ്ട ശരിയായ മാർഗം ഇതാണ്!
ചായ ഉണ്ടാക്കേണ്ട ശരിയായ മാർഗം ഇതാണ്!
ബിജെപിയില്‍ ചേര്‍ന്ന് സീമ വിനീത്; കമന്റ് ബോക്സില്‍ അധിക്ഷേപം: നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു'
തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയ താരവുമായ സീമ വിനീത് ബിജെപിയില്‍ അംഗത്വമെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ അംഗത്വം നല്‍കിയത്. സീമ വിനീതിനെ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ അടക്കം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 15
സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി; ഒറ്റപ്പാലത്ത് കളത്തിലിറങ്ങും, വിമത സ്ഥാനാർത്ഥിയായി മത്സരിക്കും
ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവാൻ ഉറപ്പിച്ചാണ് പികെ ശശിയുടെ നീക്കം. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനം.

30 C