പ്രകടനത്തിലും തുടര്‍ന്ന് നടന്ന പൊതുയോഗത്തിലും തനിക്കെതിരെ അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങി കേട്ടതെന്നും ഫേസ് ബുക്ക് പോസ്റ്റ്
‘വിരലുകൾ എണ്ണണോ , എണ്ണിക്കോ’ ; കൊല്ലപ്പെട്ടെന്ന പ്രചാരണങ്ങൾക്കിടെ പുതിയ വീഡിയോയുമായി നെതന്യാഹു
ഇറാന്റെ ആക്രമണത്തിൽ
പാലസ് ഹെയ്സ്റ്റ്! കവടിയാർ കൊട്ടാരത്തിലെ വൻ കവർച്ചയ്ക്ക് പിന്നിലാര്? | Kowdiar Palace Theft case
കവടിയാർ കൊട്ടാരത്തിലെ വൻ കവർച്ചയ്ക്ക് പിന്നിലാര്? മാസങ്ങൾക്ക് മുൻപ് നടന്ന കൃത്യമായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളി Kowdiar Palace Theft case | Kerala Police | Crime news
മാറ്റം തുടങ്ങാൻ NDA; മുന്നണിയുടെ ഭാഗമായ ട്വന്റി20യിൽ നിന്ന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയും | Election
മാറ്റം തുടങ്ങാൻ NDA; മുന്നണിയുടെ ഭാഗമായ ട്വന്റി20 കുന്നത്തുനാട്ടിൽ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി ബാബു ദിവാകരൻ, 140 മണ്ഡലങ്ങളിലും ജനവിധി തേടുമെന്ന് NDA ക്യാമ്പ്
അരമണിക്കൂർ ചർച്ച ചെയ്തു, എല്ലാം തീരുമാനമായി: വി.ഡി സതീശൻ | Assembly election | VD Satheesan | UDF
അരമണിക്കൂർ ചർച്ച ചെയ്തു, എല്ലാം തീരുമാനമായി, സ്ഥാനാർത്ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും, തർക്കങ്ങളൊന്നുമില്ല: വി.ഡി സതീശൻ
തളിപ്പറമ്പിൽ ആവേശം വിതറി പി.കെ ശ്യാമള ടീച്ചർ : എൽഡിഎഫ് റോഡ് ഷോ ശക്തി പ്രകടനമായി മാറി
ചുവപ്പൻ കോട്ടയായ തളിപ്പറമ്പിൽ ആവേശം വിതറി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്യാമള ടീച്ചർ. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിന് ശേഷം തളിപ്പറമ്പിൽ എൽ.ഡി.എഫ് പ്രവർത്തകർ
അൻവർ മുതൽ സുധാകരൻ വരെ... കുലംകുത്തികൾ കണക്ക് തീർക്കുമോ? | Nerkkuner 15 March 2026 | CPM | LDF
അൻവർ മുതൽ സുധാകരൻ വരെ... കുലംകുത്തികൾ കണക്ക് തീർക്കുമോ? | Nerkkuner 15 March 2026 | CPM | LDF CPM | Pinarayi Vijayan | G Sudhakaran | PV Anvar | LDF Government
ആലുവയിൽ വി.ഡി സതീശൻ - പി.ജെ ജോസഫ് ചർച്ച; അവസാന മണിക്കൂറിലും യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ | UDF
സീറ്റുകൾ വച്ചുമാറുന്നതിൽ ചർച്ച; ആലുവയിൽ വി.ഡി സതീശൻ-പി.ജെ ജോസഫ് കൂടിക്കാഴ്ച്ച പുരോഗമിക്കുന്നു, അവസാന മണിക്കൂറിലും യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ
തൃശൂർ പുതുക്കാട് തിരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഏഴുപേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി.
അങ്കം കുറിച്ചു... ഏപ്രിൽ 9ന് കേരളം വിധിയെഴുതും | Assembly election 2026 | Election Commission
ഒടുവിൽ കാത്തിരുന്ന തീയതിയായി, ഏപ്രിൽ 9ന് കേരളം വിധിയെഴുതും, ഇന്നേയ്ക്ക് 50-ാം ദിവസം ജനവിധി അറിയാം Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics
'ശബരിമല യുവതി പ്രവേശനത്തിൽ നവോത്ഥാനത്തിന്റെ ഭാഷയിൽ പ്രസംഗിച്ചവർ ചില്ലുകൂട്ടിലിട്ട അവസ്ഥയിലാണ്' | CPM
'ശബരിമല യുവതി പ്രവേശനത്തിൽ നവോത്ഥാനത്തിന്റെ ഭാഷയിൽ പ്രസംഗിച്ചവർ ചില്ലുകൂട്ടിലിട്ട അവസ്ഥയിലാണ്'; സിപിഎമ്മിൽ വലിയൊരു സമൂഹം നിരാശരാണെന്ന് അഡ്വ. ബിഎൻ ഹസ്കർ CPM | Pinarayi Vijayan | G Sudhakaran | PV Anvar | LDF Government
ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. സംഭവത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഏഴുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം വിജയ്യെ വിട്ടയച്ചു. കേസില്‍ മൂന്നാം തവണയാണ് നടനെ സിബിഐ ചോദ്യം ചെയ്യുന്നത്. സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങുമ്പോള്‍ താരത്തെ കാണാന്‍ നിരവധിപ്പേരാണ് റോഡില്‍ തടിച്ചു കൂടിയത്. കാറിന്റെ സണ്‍റൂഫ് വഴി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് വിജയ് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജിയോട് മാര്‍ച്ച് 17-ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ സിബിഐ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് കരൂരില്‍ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര് കൊല്ലപ്പെട്ടത്. പിന്നാലെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും കേസ് സിബിഐ ഏറ്റെടുത്തിരുന്നു.
'ഏതെങ്കിലും CPM നേതാവിന്റെ പ്രീതി ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് അഴിമതിക്കാരായി തുടരാം എന്നതാണ് അവസ്ഥ'
'ഏതെങ്കിലും സിപിഎം നേതാവിന്റെ പ്രീതി ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് അഴിമതിക്കാരായി തുടരാം എന്നതാണ് അവസ്ഥ'; ഓരോ ജില്ലയിലും ഇത്തരം നേതാക്കൾ ഉണ്ടെന്ന് അഡ്വ. ബിഎൻ ഹസ്കർ CPM | Pinarayi Vijayan | G Sudhakaran | PV Anvar | LDF Government
ജനങ്ങളെ പറഞ്ഞ് മനസിലാക്കിക്കാൻ പറ്റിയ ശക്തമായ പ്രതിപക്ഷം കേരളത്തിൽ ഇല്ല: ഷാബു പ്രസാദ് | UDF | LDF
ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന സർക്കാർ ആണ് ഇവിടെ, പക്ഷേ ജനങ്ങളെ പറഞ്ഞ് മനസിലാക്കിക്കാൻ പറ്റിയ ശക്തമായ പ്രതിപക്ഷം കേരളത്തിൽ ഇല്ല, കോൺഗ്രസിന് ഇപ്പോൾ മികച്ച നേതൃത്വം ഇല്ലെന്നത് യാഥാർത്ഥ്യം: ഷാബു പ്രസാദ്
തെരഞ്ഞെടുപ്പ് ആവേശത്തിനിടെ ആയിരുന്നു ബിഗ് ബോസ് താരങ്ങളായ അഖിൽ മാരും റോബിൻ രാധാകൃഷ്ണനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
സഞ്ജുവിന് നാളെ കെസിഎ ആദരം, മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും
ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമംഗം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആദരിക്കുന്നു. തിരുവനന്തപുരം മംഗലപുരത്ത് പുതുതായി നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആദരം. മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയും ചടങ്ങിൽ മുഖ്യാതിഥിയാവുകയും ചെയ്യും.
ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന് നഷ്ടപ്പെട്ടത് 1.06 കോടി രൂപ; വീണ്ടെടുത്ത് സൈബർ പൊലീസ്
വയോധികന്റെ പരാതിയിൽ അന്വേഷണം നടത്തിയ കൊച്ചി സിറ്റി സൈബർ പൊലീസ്, നഷ്ടപ്പെട്ട 1.06 കോടി രൂപ വീണ്ടെടുത്തു.
\ഞാൻ മരിച്ചോ?\ വ്യാജ വാർത്തകൾക്ക് മറുപടിയുമായി നെതന്യാഹു; വീഡിയോ വൈറൽ!
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളെ പരിഹസിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. ഇസ്രായേൽ - ഇറാൻ സംഘർഷം മുറുകുന്നതിനിടെ നെതന്യാഹു വധിക്കപ്പെട്ടുവെന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സ് (X) അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ വ്യാപകമായിരുന്നു. എന്നാൽ, തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ഇത്തരം 'ഫേക്ക് ന്യൂസുകൾക്ക്' നെതന്യാഹു
അമ്പലപ്പുഴയിൽ ജി. സുധാകരൻ യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥിയാകുമോ എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ഞാൻ ജോത്സ്യനല്ലെന്ന് കെസി വേണുഗോപാൽ എംപി. അമ്പലപ്പുഴയിൽ
'ഞാന്‍ മരിച്ചത്... എന്നും കോഫിക്ക് വേണ്ടി; നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ
പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ പ്രചരണ പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘർഷത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു
സിപിഎം ബഹുജന റാലിയെ തള്ളി ജി സുധാകരൻ; ആളെ കൂട്ടാനായില്ലെന്ന് വിമർശനം
പറവൂരിൽ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളി ജി സുധാകരൻ. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്നാണ് വിമർശനം.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളം പിടിച്ച് സി പി എം; കെ സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ചു
തീരുമാനങ്ങള്‍ നീണ്ടുപോകുന്നത് എല്‍ ഡി എഫിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഭൂരിഭാഗം നേതാക്കളും കരുതുന്നു
ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ബന്ധു അറസ്റ്റിൽ
തൊടുപുഴ: ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തൂക്കുപാലം ടൗണില്‍ വച്ച് രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രതീഷിനെ പലതവണ അനൂപ് കുത്തി. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രതീഷിൻറെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ഇവരെയും അനൂപ് ആക്രമിച്ചു. തൂക്കുപാലം സ്വദേശികളായ സനല്‍, സഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലവിൽ ഉണ്ട്. അതാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. '
പയ്യന്നൂരില്‍ ടി മധുസൂദനന് തന്നെ സ്ഥാനാര്‍ഥിയായതോടെ മത്സരിക്കാന്‍ വി കുഞ്ഞികൃഷ്ണന്
ജനങ്ങളുടെ അംഗീകാരം നേടിയ വ്യക്തിയാണ് തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.കെ ശ്യാമള ; എം.വി ജയരാജൻ
തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങിയതും സ്ഥാനാർത്ഥി പട്ടിക ആദ്യം പ്രഖ്യാപിച്ചതും എൽഡിഎഫിന്റെ കെട്ടുറപ്പും ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും വ്യക്തമാക്കുന്ന ഒന്നാണെന്ന് സി.പി.എം
എക്സൈസ് മിന്നൽ പരിശോധന; ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ
തിരഞ്ഞെടുപ്പ് കാലയളവിലെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. 50 ലിറ്റർ കോടയും 500 മില്ലി ലിറ്റർ ചാരായവും കണ്ടെടുത്തു.
'ഈ തെരഞ്ഞെടുപ്പ് ഗെയിം ചെയ്ഞ്ചറായേക്കും, രാഷ്ട്രീയ കളം പിടിക്കുന്നത് BJPയാകാൻ സാധ്യത' | Election
ഈ തെരഞ്ഞെടുപ്പ് ഗെയിം ചെയ്ഞ്ചറായേക്കും, BJPക്ക് 10നടുത്ത് സീറ്റ് കിട്ടിയാൽ രാഷ്ട്രീയ കളം പിടിക്കും, രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ഭരണം പിടിക്കണമെന്നില്ല; ന്യൂസ് അവറിൽ ഷാബു പ്രസാദ്
അന്തർദേശീയമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ അപചയം കേരളത്തിലും പ്രതിഫലിച്ചു: ഡോ. ജി ഗോപകുമാർ
'അന്തർദേശീയമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ അപചയം കേരളത്തിലും പ്രതിഫലിച്ചു'; ഒരു വശത്ത് തൊഴിലാളി വർഗ സ്നേഹവും മറുവശത്ത് കുത്തക ഭീമൻമാരുമായി നടത്തുന്ന ബന്ധങ്ങളും സഹികെട്ടാണ് സുധാകരനെ പോലുള്ളവർ പോകുന്നതെന്ന് ഡോ. ജി ഗോപകുമാർ CPM | Pinarayi Vijayan | G Sudhakaran | PV Anvar | LDF Government
സിപിഎമ്മിനെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് അടിസ്ഥാനത്തിലുള്ള പാർട്ടിയായിട്ട് ഇനി കാണരുത്: ജേക്കബ് ജോർജ്
'സിപിഎമ്മിനെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് അടിസ്ഥാനത്തിലുള്ള പാർട്ടിയായിട്ട് ഇനി കാണരുത്'; ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണം കൈയ്യാളുന്ന മറ്റൊരു പാർട്ടി മാത്രമാണ് സിപിഎമ്മെന്ന് ജേക്കബ് ജോർജ് CPM | Pinarayi Vijayan | G Sudhakaran | PV Anvar | LDF Government
SIR വിവാദത്തിനിടെ ബംഗാളിൽ തെരഞ്ഞെടുപ്പ് പോര്; 294 മണ്ഡലങ്ങളിൽ 2ഘട്ടമായി വോട്ടെടുപ്പ് | Election
SIR വിവാദത്തിനിടെ ബംഗാളിൽ തെരഞ്ഞെടുപ്പ് പോര്; 294 മണ്ഡലങ്ങളിൽ 2 ഘട്ടമായി വോട്ടെടുപ്പ് നടത്തും, SIR പട്ടിക അടിസ്ഥാനമാക്കി വോട്ടിംഗ്, BJP അധികാരത്തിലെത്താൻ സാധ്യത
ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്നു
തടയാനെത്തിയ രണ്ടുപേര്‍ക്ക് കുത്തേറ്റു
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച; കെ സുധാകരന്റെ മനസിലിരിപ്പെന്ത്? | Kerala assembly election
രാഹുൽ ഗാന്ധി-കെ സുധാകരൻ കൂടിക്കാഴ്ച്ച; 16ന് ദില്ലിക്ക് പോകും, കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം രാഹുൽ ഗാന്ധിയെ അറിയിക്കും
ജനങ്ങളുടെ അടിസ്ഥാന പ്രശ്നം മനസിലാക്കണം, ബാബു ദിവാകരൻ അതിന് അനുയോജ്യൻ: സാബു എം ജേക്കബ് | Sabu M Jacob
വീടില്ലാത്തവരുടെ, പട്ടിണിയുടെ പ്രശ്നം മനസിലാക്കിയയാളാണ് ബാബു ദിവാകരൻ, കേരളത്തിന് മാറ്റം ഉണ്ടാകണം, ബാബു ദിവാകരൻ എന്തുകൊണ്ടും നിയമസഭയിലേക്ക് പോകേണ്ടയാൾ: സാബു എം ജേക്കബ്
മിന്നൽ പ്രഖ്യാപനം LDFന് നേട്ടമാകുമോ? ലേറ്റായാലും UDF സ്റ്റൈലായി വരുമോ? | Abgeoth Varghese |News Hour
NDA യെ കാത്തിരിക്കുന്നത് എ പ്ലസ് ഫലമോ? LDF ന് ഭരണവിരുദ്ധവികാരം മറികടക്കാനാവുമോ? | Abgeoth Varghese | News Hour 15 March 2026
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം; കേന്ദ്ര തെര. കമ്മീഷൻ വാർത്താ സമ്മേളനം 4 മണിക്ക്
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം; കേന്ദ്ര തെര. കമ്മീഷൻ വാർത്താ സമ്മേളനം 4 മണിക്ക്, കേരളത്തിൽ തെരഞ്ഞെടുപ്പ് ഒരു ഘട്ടമായി
പാർട്ടിയുടേത് ശരിയായ തീരുമാനം; ജി.സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ലെന്ന് വി.എ അരുൺ കുമാർ
പുന്നപ്ര സമരഭൂമിയാണ്, പാർട്ടി എടുക്കുന്നത് ശരിയായ തീരുമാനം, പ്രശ്നങ്ങൾ പറയേണ്ടത് പാർട്ടിയോട്; ജി.സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ലെന്ന് വി.എ അരുൺ കുമാർ
സിപിഐയുടെ 25 സ്ഥാനാര്‍ത്ഥികളുടെയും പേര് പ്രഖ്യാപിച്ച് ബിനോയ് വിശ്വം | Kerala Assembly election | CPI
സിപിഐയുടെ 25 സ്ഥാനാര്‍ത്ഥികളുടെയും പേര് പ്രഖ്യാപിച്ച് ബിനോയ് വിശ്വം; മന്ത്രിമാരായ പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചുറാണി, ജി ആര് അനിൽ എന്നിവര്‍ മത്സരരംഗത്ത്
'തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 48 മണിക്കൂറിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ രംഗത്തുവരും' | UDF
പാർട്ടി പറഞ്ഞിട്ട് മാറി മത്സരിച്ചപ്പോഴും എന്റെ വോട്ട്, എന്റെ സ്ഥിര താമസം, എന്റെ സ്ഥിര മേൽവിലാസം എല്ലാം കവടിയാറുള്ള എന്റെ വീട്ടിലാണ്. 2012 മുതൽ ഇന്നുവരെ ഞാൻ വട്ടിയൂർക്കാവിലെ വോട്ടറാണ്: കെ. മുരളീധരൻ
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബാബു ദിവാകരന് കുന്നത്തുനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബാബു ദിവാകരന് കുന്നത്തുനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയാണ് ബാബു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ പദവികളും രാജിവക്കുന്നതായും മരിച്ചാലും മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ സ്ഥാനാര്‍ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബാബു ദിവാകരന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. മണ്ഡലത്തില്‍ നിന്നുള്ള യോഗ്യരായ സ്ഥാനാര്‍ഥികളെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അധ്യക്ഷന്‍, കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള നേതാവാണ് ബാബു ദിവാകരന്.
ശബരിമല സ്വര്‍ണക്കൊള്ള; പ്രതി എ.പത്മകുമാറിനെ മണ്ഡലം കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി സിപിഎം
സി പി എം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാകും
യു ഡി എഫ് പിന്തുണ ലഭിച്ചില്ലെങ്കിലും ഇടതു വോട്ടില്‍ ഭിന്നിപ്പുണ്ടാക്കി ടി ഐ മധുസൂദനന്റെ പരാജയം ഉറപ്പാക്കാന്‍ തനിക്കുകഴിയുമെന്നാണ് വി കുഞ്ഞികൃഷ്ണന് കരുതുന്നത്
വിസ്മയങ്ങളില്ലാത്ത സ്ഥാനാർത്ഥി പട്ടികയുമായി CPM; കൂടുതൽ പേരും നിലവിലെ എംഎൽഎമാർ | Assembly election
വിസ്മയങ്ങളില്ലാത്ത സ്ഥാനാർത്ഥി പട്ടികയുമായി സിപിഎം; കൂടുതൽ പേരും നിലവിലെ എംഎൽഎമാർ; പ്രഖ്യാപിച്ചത് 86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി;
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ സിപിഎം നടപടി. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ ആറന്മുള മണ്ഡലം എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പത്മകുമാറിന് പകരം പുതിയ ചുമതല നൽകിയിരിക്കുന്നത്. പാർട്ടി വിശദീകരണം
പോക്കറ്റ് കാലിയാകില്ല: ഇന്ത്യയിലെ മികച്ച മൈലേജ് നൽകുന്ന അഞ്ച് പെട്രോൾ കാറുകൾ
പെട്രോൾ വില വർദ്ധനവ് കാരണം പുതിയ കാർ വാങ്ങുമ്പോൾ മൈലേജ് ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഈ ലേഖനം ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകളെ പരിചയപ്പെടുത്തുന്നു. മാരുതി സുസുക്കി സെലേറിയോ, വാഗൺആർ, ആൾട്ടോ കെ10, സ്വിഫ്റ്റ്, ടാറ്റാ ടിയാഗോ എന്നിവയുടെ മൈലേജ്, വില, പ്രധാന സവിശേഷതകൾ എന്നിവ ഇതിൽ വിശദീകരിക്കുന്നു.
വൈകിയിട്ടില്ല, വോട്ടർ പട്ടികയിൽ ഇപ്പോഴും പേര് ചേർക്കാം; ആപ്പ് വഴിയും ചെയ്യാം
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ട്. മാർച്ച് 23 വരെയാണ് സമയമുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമാണ് ഇത്.
ഡല്‍ഹിയില്‍ പോയി പിണങ്ങിപ്പിരിഞ്ഞ ഒരാള്‍ ഇന്ന് പൊട്ടിക്കരയാന്‍ തുടങ്ങി
കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാടിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും മാറ്റം കൊണ്ടുവരുമെന്ന് നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കുന്നുണ്ടെന്നും എന്‍ഡിഎയുടെ 95.5% ചര്‍ച്ചയും പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്‍ഡിഎ കേരളത്തിലെ 140 സീറ്റുകളിലും മത്സരിക്കും. ജനങ്ങള്‍ക്ക് ആവശ്യം വികസന രാഷ്ട്രീയമാണ്. എല്ലാ സീറ്റിലും വിജയം ലക്ഷ്യമിട്ടുളള സ്ഥാനാര്‍ത്ഥികള്‍ വരും. പറവൂരും ധര്‍മ്മടത്തും അദാലത്തില്‍ പങ്കെടുത്തിരുന്നു. രണ്ടിടത്തും ജനങ്ങള്‍ വിഷമം പറയാനായി എത്തി. ഇവരെല്ലാം എംഎല്‍എമാരായി എന്താണ് ഇത്രയുംകാലം ചെയ്തത്? ആരുമായും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ ആരും വരില്ല. എല്ലാവരും ഓടിപ്പോകും': രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം: ലിയോ മാര്‍പ്പാപ്പ
യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന് നഷ്ടപ്പെടുന്നതെന്നും എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളില്‍ നിന്ന് കുടിയിറക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു
റെനോയുടെ പുതിയ കരുത്തൻ: 7 സീറ്റർ എസ്യുവി വരുന്നു
റെനോ ഇന്ത്യ പുതിയ മൂന്ന് നിര 7 സീറ്റർ എസ്യുവി ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കുന്നു. പുതിയ ഡസ്റ്ററിന്റെ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഈ വാഹനം, ഡാസിയ ബിഗ്സ്റ്ററിന്റെ വലിയ പതിപ്പായിരിക്കാമെന്നും അടുത്ത സാമ്പത്തിക വർഷം പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
'എംഎൽഎമാർ പോപ്പുലറായിട്ട് കാര്യമില്ല': വിഡി സതീശൻ
എംഎൽഎ ജനകീയനായതു കൊണ്ടൊന്നും കാര്യമില്ലെന്ന് വിഡി സതീശൻ. രാഷ്ട്രീയ സാഹചര്യമാണ് ഇത്തവമ കാര്യങ്ങളെ നിർവചിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. രമ്യ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഘടകം. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കള്‍ക്ക് തന്നെ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. രമ്യയെ ചിറയിന്‍കീഴില്‍ മല്‍സരിപ്പിക്കാനുളള നീക്കത്തിനെതിരേ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. മണ്ഡലത്തിലെ വോട്ടര്‍മാരുടെ വികാരവും സാമുദായിക സാഹചര്യങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യം. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള പുലയ, തണ്ടാന്‍ സമുദായങ്ങളില്‍ നിന്നുള്ള, പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളെ പരിഗണിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും കത്തില്‍. പാര്‍ട്ടിക്കായി ത്യാഗം സഹിച്ച ജില്ലയിലെ തന്നെ സമുന്നതരായ നേതാക്കളെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥന. രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സംവരണ സീറ്റില്‍ ജില്ലയിലെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ നിന്ന നേതാക്കളെ തഴയുകയാണെന്നുമാണ് വിമര്‍ശനം. അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നും പരാതിയില്‍ പറയുന്നു. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്.
ഒഡീഷയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; രണ്ട് മരണം, 100ലധികം വീടുകൾ തകര്‍ന്നു
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ട് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്ന് ബന്ധു; തടയാനെത്തിയ രണ്ട് പേര്‍ക്കും കുത്തേറ്റു
ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്ന് ബന്ധു; തടയാനെത്തിയ രണ്ട് പേര്‍ക്കും കുത്തേറ്റു
പയ്യന്നൂരിൽ ടി ഐ മധുസൂദനന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ
പയ്യന്നൂരിൽ ടി ഐ മധുസൂദന്‍ എതിരെ മത്സരിക്കാനൊരുങ്ങി വി കുഞ്ഞികൃഷ്ണൻ. നാളെ രാവിലെ 10 മണിക്ക് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കും.
ശബരിമല സ്വർണക്കൊള്ള കേസ് പ്രതി എ പത്മകുമാറിനെ മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. ആറന്മുള മണ്ഡലം എൽഡിഎഫ് കൺവീനറായിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത.
ട്വന്റി-20യും എൻഡിഎയും പറയുന്നത് സത്യത്തിൻ്റെയും പാവപ്പെട്ടവൻ്റെയും രാഷ്ട്രീയമാണ്; ബാബു ദിവാകരൻ
എന്നെയൊന്ന് പരിഗണിക്കാമോയെന്ന് ചോദിച്ചു,അവർ കേട്ടില്ല, പദവികൾ ശണ്ഠ കൂടിയും ഗോഡ്ഫാദറിലൂടെയും നേടിയെടുത്തിട്ടില്ല, ട്വന്റി-20യും എൻഡിഎയും പറയുന്നത് സത്യത്തിൻ്റെയും പാവപ്പെട്ടവൻ്റെയും രാഷ്ട്രീയമാണ്; ബാബു ദിവാകരൻ
കോൺഗ്രസിൽ സ്ഥാനം കിട്ടാത്തവരാണ് ജാതി സംഘടനകളെ ഇളക്കി വിടുന്നത്: റോയ് മാത്യു | Assembly election
മെറിറ്റ് ആണ് നോക്കേണ്ടത്, ജനങ്ങളുടെ ഇടയിൽ സ്വാധീനമുള്ള നേതാക്കളെ തെരഞ്ഞെടുപ്പിന് ഇറക്കിയില്ലെങ്കിൽ വലിയ തിരിച്ചടിയാകും: റോയ് മാത്യു
ഉമ്മൻചാണ്ടി നടത്തിയ വികസന പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾ മറക്കില്ല; സണ്ണിക്കുട്ടി എബ്രഹാം
ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമാകും; ഉമ്മൻചാണ്ടി നടത്തിയ വികസന പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾ മറക്കില്ല; വിഴിഞ്ഞം തുറമുഖം മറക്കുമോ,കണ്ണൂർ വിമാനത്താവളം മറക്കുമോ,മെട്രോ മറക്കുമോ; സണ്ണിക്കുട്ടി എബ്രഹാം
48 മണിക്കൂറിനുള്ളിൽ യു.ഡി.എഫിന് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയുണ്ടാവും: കെ.മുരളീധരൻ
കോഴിക്കോട് :
മെറിറ്റിന് പ്രാധാന്യം കൊടുക്കുന്ന സംസ്കാരം യുഡിഎഫിൽ വരണം; ഡോ.ജി.ഗോപകുമാർ | Assembly election
മെറിറ്റിന് പ്രാധാന്യം കൊടുക്കുന്ന സംസ്കാരം യുഡിഎഫിൽ വന്നേ പറ്റു; ഗ്രൂപ്പിസം കൊണ്ട് നടന്നാൽ ഒരു വളർച്ചയും ഉണ്ടാകില്ല; സമുദായ നേതാക്കൾ വിചാരിച്ചാൽ വോട്ട് കിട്ടില്ല; ഡോ.ജി.ഗോപകുമാർ
മാറ്റം തുടങ്ങണം, പുതിയ കേരളം നമുക്ക് സൃഷ്ടിക്കാം: രാജീവ് ചന്ദ്രശേഖർ |Election | Rajeev Chandrasekhar
എൽഡിഎഫ് - യുഡിഎഫ് ഭരണം മതിയായെന്ന് ജനങ്ങൾ പറയുന്നു, മാറ്റം അവർ ആഗ്രഹിക്കുന്നു, 140 സീറ്റുകളിലും മത്സരിക്കും: രാജീവ് ചന്ദ്രശേഖർ
ഞങ്ങൾ തയ്യാറാണ്, കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണം യുഡിഎഫ് അവസാനിപ്പിക്കും: കെ സി വേണുഗോപാൽ
'ഞങ്ങൾ തയ്യാറാണ്, കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണം യുഡിഎഫ് അവസാനിപ്പിക്കും'; സ്ഥാനാർത്ഥി പട്ടിക ഒന്നുരണ്ട് ദിവസങ്ങൾക്കകം പൂർത്തീകരിക്കുമെന്ന് കെസി വേണുഗോപാൽ Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics | KC Venugopal
ഏപ്രിൽ 9 എന്ന് പറയുന്നത് വാസ്തവത്തിൽ തീരെ കുറഞ്ഞ സമയമാണ്; ഡോ.ജി.ഗോപകുമാർ | Assembly election
ഏപ്രിൽ 9 എന്ന് പറയുന്നത് വാസ്തവത്തിൽ തീരെ കുറഞ്ഞ സമയമാണ്; എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയാണ്; ഡോ.ജി.ഗോപകുമാർ Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics
സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു; കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിലാണ് സംഭവം. ഏരൂർ ചില്ലിംഗ് പ്ലാൻ്റ് സ്വദേശി അതുൽ രാജ് (19) ആണ് മരിച്ചത്. ബൈക്കിൽ അഞ്ചലിലേക്ക് പോവുകയായിരുന്ന അതുൽ രാജ് കൊല്ലത്തു നിന്ന് കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ അടിയിൽ പെടുകയായിരുന്നു. കാറിന്റെ പിന്നിലായിരുന്നു ബൈക്ക്. നിയന്ത്രണം വിട്ട് ബസിന്റെ അടിയിൽ പെടുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങി യുവാവിന്റെ തലച്ചോറ് ചിതറി. നാട്ടുകാർ ചേർന്ന് അതുൽ രാജിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളിൽ 56 സിറ്റിംഗ് എംഎൽഎമാർ; പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ | MV Govindan
സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ; 86 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികൾ റെഡി, 56 സിറ്റിംഗ് എംഎൽഎമാർ മത്സരത്തിന്
‘അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്; ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ വരും’
അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്; നാളെ തന്നെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വരും; ഘടക കക്ഷികളുമായുള്ള ചർച്ചകൾ അവസാനിച്ച് കഴിഞ്ഞു; ജെ.എസ്.അഖിൽ Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics
ചിരിപ്പിക്കാൻ ധ്യാനും വിഷ്ണുവും; മില്യൺ കാഴ്ചക്കാരുമായി 'ഭീഷ്മർ' ട്രെയിലർ, റിലീസ് മാർച്ച് 20ന്
ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിന്റെ ട്രെയിലർ 24 മണിക്കൂറിനുള്ളിൽ ഒരു മില്യൺ കാഴ്ചക്കാരെ നേടി. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 20-ന് തിയേറ്ററുകളിലെത്തും.
പന്തളം കൊട്ടാരത്തിലെത്തി ബിനോയ് വിശ്വവും സിപിഐ നേതാക്കളും; സന്ദർശനം കഴിഞ്ഞ ദിവസം രാത്രി | CPI
പന്തളം കൊട്ടാരത്തിലെത്തി ബിനോയ് വിശ്വവും സിപിഐ നേതാക്കളും; സന്ദർശനം കഴിഞ്ഞ ദിവസം രാത്രി; സ്ഥാനാർത്ഥിക്ക് പിന്തുണ തേടിയായിരുന്നു സന്ദർശനം
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും
32 സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച
സർക്കാർ പ്രഖ്യാപിച്ച 50% വാഹന പിഴ ഇളവ് കിട്ടാൻ എന്തു ചെയ്യണം? ഓൺലൈൻ രജിസ്ട്രേഷൻ ഇങ്ങനെ
വാഹന നിയമ ലംങന പിഴകൾ ഇപ്പോൾ 50 ശതമാനം ഇളവോടെ അടയ്ക്കാം. ഇതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട വിധം ഇങ്ങനെ.
'ആദ്യ ആറ് ഓവറില്‍ സഞ്ജു കളി മാറ്റും'; മലയാളി താരത്തെ വാഴ്ത്തി ഗൗതം ഗംഭീര്‍
ടി20 ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ പ്രശംസിച്ചു. പവർപ്ലേയിൽ തന്നെ മത്സരം ജയിപ്പിക്കാൻ സഞ്ജുവിന് കഴിയുമെന്നും, താരവുമായുള്ള തൻ്റെ സൗഹൃദത്തെക്കുറിച്ചും ഗംഭീർ വെളിപ്പെടുത്തി.
സഞ്ജുവിനെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ലോകകപ്പ് കയ്യീന്ന് പോയേനെ: റിക്കി പോണ്ടിങ്
മുംബൈ: 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടപ്പോള്‍, ആ വിജയത്തിന് കാരണമായത് സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സഞ്ജുവിനെ വിശ്വസിച്ച് വലിയൊരു ഉത്തരവാദിത്തം ഏല്‍പ്പിച്ച ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ പോണ്ടിങ് അഭിനന്ദിക്കുകയും ചെയ്യും. ഐസിസി റിവ്യൂ ഷോയില്‍ സഞ്ജന ഗണേശനോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'സഞ്ജുവിനെ ടോപ്പ് ഓര്‍ഡറില്‍ നിലനിര്‍ത്താനുള്ള തീരുമാനം വളരെ വലുതായിരുന്നു. അവസാനം അത് വലിയ വിജയമായി മാറുകയും ചെയ്തു. കോച്ചിന്റെയും ക്യാപ്റ്റന്റെയും പിന്തുണ ലഭിച്ചാല്‍ പിന്നെ ഒരു കളിക്കാരനും മറ്റൊന്നും വേണ്ട. സഞ്ജുവിനെപ്പോലെ നിലവാരമുള്ള ഒരു താരത്തിന് ആത്മവിശ്വാസം പകര്‍ന്നു നല്കിയാല് അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു.' പോണ്ടിങ് പറഞ്ഞു. ലോകകപ്പിന് തൊട്ടുമുന്‍പ് ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയിലെ മോശം പ്രകടനം കാരണം അമേരിക്കയ്ക്കെതിരായ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സഞ്ജുവിനെ പുറത്തിരുത്തിയിരുന്നു. അഭിഷേക് ശര്‍മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരെ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഫോം കണ്ടെത്താന്‍ അഭിഷേക് ശര്‍മ പാടുപ്പെട്ടതോടെ, സിംബാബ്വെക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണറായി ടീം തിരികെ വിളിച്ചു. സിംബാബ്വെക്കെതിരെ 15 പന്തില്‍ 24 റണ്‍സുമായി തുടങ്ങിയ സഞ്ജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേ ഇല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്മരണ പോരാട്ടത്തില്‍ പുറത്താകാതെ 97* റണ്‍സ് സ്വന്തമാക്കിയ സഞ്ജു, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെതിരെ 89 റണ്‍സും അടിച്ചുകൂട്ടി ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു.
'ഇറാനെ പ്രതിയാക്കാന്‍ എപ്സ്റ്റീന് നെറ്റ്വര്ക്കിലെ ശേഷിക്കുന്ന അംഗങ്ങള്‍ 9/11 ന് സമാനമായ ആക്രമണം ആസൂത്രണം ചെയ്യുന്നു
കരൂര്‍ ദുരന്തം: നടന് വിജയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
സിബിഐക്ക് മുന്നില്‍ ഹാജരാകുന്നത് മൂന്നാം തവണ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ്, കായംകുളത്ത് ബ്രൗൺ ഷുഗർ; പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എട്ട് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ്-ആർപിഎഫ് സംഘം പിടികൂടി.
രാജ നീണാൾ വാഴട്ടെ..! വീട്ടിലെ ഗ്യാസിന് രജകീയ സ്വീകരണവുമായി നടി സമീറ, 'ദീർഘായുസ്'നേർന്ന് ആരാധകർ
രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഗ്യാസ് സിലിണ്ടറുകൾ കിട്ടാതെ ജനങ്ങൾ പ്രതിസന്ധിയിലായതോടെ പലരും വിറകിനെ ആശ്രയിച്ച് തുടങ്ങി. ഈ സാഹചര്യത്തിൽ, നടി സമീറ റെഡ്ഡി പങ്കിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഇവർ സി.പി.എം സ്ഥാനാർഥികൾ; പട്ടിക പ്രഖ്യാപിച്ചു, പാലക്കാട് സ്വതന്ത്രൻ
തിരുവനന്തപുരം: നിയമസഭ
ബി ആര് എസ് എം എല്‍എയുടെ ഫാം ഹൗസില്‍ ലഹരിമരുന്ന് വേട്ട: പോലിസിന് നേരെ വെടിവെയ്പ്പ്
ഹൈദരാബാദ്: തെലങ്കാനയിലെ മൊയ്നാബാദില്‍ ബി.ആര്.എസ് എം എല്‍ എ രോഹിത് റെഡ്ഡിയുടെ ഫാം ഹൗസില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാത്രി നടന്ന റെയ്ഡിനിടെ പോലീസിന് നേരെ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ നേതാക്കളടക്കം പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊയ്നാബാദിലെ ഫാം ഹൗസില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് തെലങ്കാന പോലിസിന്റെ പ്രത്യേക വിഭാഗമായ 'ഈഗിള്‍ ടീമും' മൊയ്നാബാദ് പോലിസും സംയുക്തമായി പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ആരംഭിച്ച റെയ്ഡില്‍, ഏകദേശം രണ്ട് ഗ്രാം കൊക്കെയ്ന്‍ പോലീസ് കണ്ടെടുത്തു. വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ ഫാം ഹൗസിലെ സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ഇതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഡല്‍ഹിയില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരി നമിത് ശര്‍മ്മ പോലിസിന് നേരെ വെടിയുതിര്‍ത്തത് വലിയ പരിഭ്രാന്തി പരത്തി. എം എല്‍ എയുടെ സഹോദരന് ശ്രദ്ധേഷ് റെഡിയുടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് നമിത് ശര്‍മ്മ വെടിവെച്ചത്. ഭാഗ്യവശാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബിസിസിഐയുടെ മികച്ച താരമായി ശുഭ്മാന്‍ ഗില്‍; വനിതകളില്‍ സ്മൃതി മന്ദാനയ്ക്ക് പുരസ്കാരം
ബിസിസിഐയുടെ നമന്‍ അവാര്‍ഡുകളില്‍ ശുഭ്മാന്‍ ഗില്ലും സ്മൃതി മന്ദാനയും മികച്ച അന്താരാഷ്ട്ര താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 2025-ലെ മികച്ച പ്രകടനങ്ങള്‍ക്കാണ് ഗില്ലിന് പോളി ഉമ്രിഗര്‍ അവാര്‍ഡ് ലഭിച്ചത്.
കരയെ പുഴ 'വിഴുങ്ങുന്നു'; ആശങ്കയോടെ കുറ്റ്യാടി പുഴയോര നിവാസികള്‍
പുഴയിലേക്ക് കര ഭാഗം അനുദിനമെന്നോണം ഇടിയാന്‍ തുടങ്ങിയതോടെ ആശങ്കയില്‍ ഒരു ഗ്രാമം. കോഴിക്കോട് കുറ്റ്യാടി പുഴയോരത്താണ് കരഭാഗം പുഴയിലേക്ക് ഇടിയുന്നത്
നാളെ കോണ്‍ഗ്രസ് ആദ്യ പട്ടിക ; രണ്ടാം പട്ടിക ബുധനാഴ്ച
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. 32 സ്ഥാനാര്‍ത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാം പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. 26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമ്മിഷന് സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരനുമായി സംസാരിച്ചിട്ടില്ല. അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കും. കെ സുധാകരനുമായി സംസാരിക്കും. മുസ്ലിം ലീഗുമായി പ്രശ്നമില്ല. സീറ്റ് ധാരണയില്‍ അവസാനവട്ട മിനുക്ക് പണി നടക്കുന്നു. എംപിമാര്‍ മല്‍സരിക്കുമോ എന്നതിനും ഉത്തരമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിന് 25 നാൾ മാത്രം ശേഷിക്കെ മുന്നണികൾ കച്ചമുറുക്കി. തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും, തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഡിഎഫും, അട്ടിമറി സ്വപ്നം കണ്ട് എൻഡിഎയും കളത്തിലിറങ്ങുമ്പോൾ 14 ജില്ലകളിലെയും രാഷ്ട്രീയ സാഹചര്യം അറിയാം
സോഷ്യൽ മീഡിയയിൽ ഇറാൻ അനുകൂലികൾ ബഞ്ചമിൻ നെതന്യാഹു എവിടെയെന്ന് അന്വേഷിക്കുകയാണ്. മാർച്ച് 10ന് ശേഷം അദ്ദേഹത്തെ നേരിട്ട് എവിടെയും കണ്ടിട്ടില്ല. 13ന് നെതന്യാഹു ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
തിരുവനന്തപുരം: സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എമാരായ മുകേഷ്, എം.എം. മണി, എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ക്ക് ഇത്തവണ സീറ്റില്ല. ഞായറാഴ്ച 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രഖ്യാപിച്ചത്. ഇതില്‍ ആറുപേര്‍ സിപിഎം സ്വതന്ത്രരാണ്. ആകെ 86 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ പാലക്കാട് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കൊല്ലത്ത് സിറ്റിങ് എംഎല്‍എയായ മുകേഷിന് പകരം എസ് ജയമോഹനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. സിപിഎം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറിയാണ് ജയമോഹന്. കൊല്ലത്ത് മുകേഷ് ഇത്തവണ മല്‍സരിക്കില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. ജയമോഹനുവേണ്ടി ചുവരെഴുത്തടക്കമുള്ള പ്രചാരണപരിപാടികളും സിപിഎം ആരംഭിച്ചിരുന്നു. 2021-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദുകൃഷ്ണയെ 2072 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മുകേഷ് കൊല്ലത്തു നിന്ന് നിയമസഭയിലെത്തിയത്. രണ്ടു തവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായ എ എന്‍ ഷംസീറും ഇത്തവണ സീറ്റില്ല. 2016-ലും 2021-ലും തലശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തിയ എ എന്‍ ഷംസീര്‍, 2021 മുതല്‍ നിയമസഭ സ്പീക്കറുമാണ്. എന്നാല്‍, ഇത്തവണ കാരായി രാജനാണ് തലശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ഥി. ഉടുമ്പന്‍ചോലയിലെ സിറ്റിങ് എംഎല്‍എയായ എം എം മണിയും ഇത്തവണ മല്‍സരിക്കുന്നില്ല. 2016-ലും 2021-ലും ഉടുമ്പന്‍ചോലയില്‍നിന്ന് തുടര്‍ച്ചയായി എംഎം മണി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ മുന്‍ എംഎല്‍എയായ കെ കെ ജയചന്ദ്രനെയാണ് സിപിഎം ഉടുമ്പന്‍ചോലയില്‍ മത്സരിപ്പിക്കുന്നത്. 2001 മുതല്‍ 2011 വരെ ഉടുമ്പന്‍ചോലയില്‍നിന്ന് എംഎല്‍എയായ സിപിഎം നേതാവാണ് കെ.കെ. ജയചന്ദ്രന്. എം എം മണിയുടെ ഒഴിവില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇത്തവണ മല്‍സരരംഗത്തില്ല. എം വി ഗോവിന്ദന് പ്രതിനിധീകരിച്ചിരുന്ന തളിപ്പറമ്പില്‍ അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂര്‍ മുന്‍ നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് ഇത്തവണ സിപിഎം സ്ഥാനാര്‍ഥി. പൊന്നാനിയിലെ സിറ്റിങ് എംഎല്‍എ പി. നന്ദകുമാര്‍, ആലത്തൂരിലെ സിറ്റിങ് എംഎല്‍എ കെ ഡി പ്രസന്നന് തുടങ്ങിയവര്‍ക്കും ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കിയില്ല. പൊന്നാനിയില്‍ എം കെ സക്കീറും ആലത്തൂരില്‍ ടി എം ശശിയുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍.കെ കെ ശൈലജ ഇക്കുറി മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേയ്ക്ക് മാറി. ഇവിടെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് എതിരാളി.വികെ സനോജാണ് മട്ടന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി.
കരൂർ ദുരന്തം: നടൻ വിജയ്യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; സിബിഐക്ക് മുന്നിൽ ഹാജരാകുന്നത് മൂന്നാം തവണ
കരൂർ ദുരന്തത്തിൽ വിജയ്യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു.
വാഹന ഉടമകൾക്ക് ബമ്പർ ലോട്ടറി! ട്രാഫിക് പിഴ പകുതി നൽകിയാൽ മതി; സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം
സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വിവിധ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകൾ പകുതി തുക നൽകി തീർപ്പാക്കാൻ 50% ഇളവിന് അവസരമൊരുങ്ങുന്നു. കാലങ്ങളായി അടയ്ക്കാതെ കിടക്കുന്ന പിഴ തുകകൾ ഈടാക്കുന്നതിനും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുമായാണ് ആഭ്യന്തര വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ പ്രധാന സവിശേഷതകൾ
ചെന്നൈ: ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എം.കെ. സ്റ്റാലിനും അധികാരം തിരിച്ചുപിടിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി ഇറങ്ങുന്ന എഐഎഡിഎംകെ-ബിജെപി സഖ്യവും. ഇവര്‍ക്കിടയിലേക്ക് താരത്തിളക്കത്തിന്റെ പകിട്ടുമായി 'ദളപതി' വിജയ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി കടന്നുവരുന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇക്കുറി അടിമുടി മാറിയിരിക്കുകയാണ്. സകല ചേരുവകളും ഒത്തിണങ്ങിയ ഒരു തമിഴ് ആക്ഷന്‍ ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന പോരാട്ടമായിരിക്കും ഏപ്രില്‍ 23-ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനത്ത് അരങ്ങേറുക. 234 മണ്ഡലങ്ങളിലേക്കും നടക്കുന്ന ഈ പോരാട്ടത്തില്‍ 118 എന്ന മാജിക് സംഖ്യ കടന്ന് കോട്ട പിടിക്കുന്നത് ആരെന്ന് അറിയാന്‍ മെയ് 4 വരെ കാത്തിരിക്കണം. നിലവില്‍ 159 സീറ്റുകളുമായി ഭരണത്തിലിരിക്കുന്ന ഡിഎംകെ സഖ്യം വലിയ ആത്മവിശ്വാസത്തിലാണ്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളും തൂത്തുവാരാന്‍ കഴിഞ്ഞത് ചെറിയ നേട്ടമല്ല. ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യത്തിലെ പ്രധാനകക്ഷികളാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, ഡിഎംഡികെ, മക്കള്‍ നീതി മയ്യം,എംഎംകെ തുടങ്ങിയവ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യമുള്ളത്. ഡിഎംകെ സഖ്യത്തിന് 36 മുതല്‍ 38 ശതമാനം വരെ വോട്ട് വിഹിതമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭരണവിരുദ്ധ വികാരത്തെ വികസന നേട്ടങ്ങള്‍ കൊണ്ട് മറികടക്കാമെന്ന് സ്റ്റാലിന് വിശ്വസിക്കുമ്പോള്‍, ലോക്സഭാ തിരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ വിജയം നിയമസഭാ പോരാട്ടത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍. മറുഭാഗത്ത്, ജയലളിതയുടെ അഭാവം എഐഎഡിഎംകെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമാണ്. ജയലളിതയുടെ വിശ്വസ്തനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒ. പനീര്‍സെല്‍വം അടുത്തിടെ ഡിഎംകെയില്‍ ചേര്‍ന്നത് എഐഎഡിഎംകെയ്ക്ക് കനത്ത ആഘാതമായി. പടിഞ്ഞാറന്‍ തമിഴ്നാട്ടിലും കൊങ്ങുനാട്ടിലും ഇപ്പോഴും ശക്തമായ സ്വാധീനമുണ്ടെങ്കിലും, ജയലളിതയെന്ന വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന കരുത്തുറ്റ നേതാവിനു പകരക്കാരെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 30-33 ശതമാനം വോട്ട് വിഹിതമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഭ്യന്തരകലഹവും മുന്‍നിര നേതാക്കളുടെ കൊഴിഞ്ഞുപോക്കും എഐഎഡിഎംകെയ്ക്ക് ക്ഷീണമുണ്ടാക്കിയെങ്കിലും അമ്മയുടെ പാര്‍ട്ടിയോട് തമിഴ്മക്കള്‍ക്കുള്ള വൈകാരിക അടുപ്പം തുണയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കരുണാനിധിക്കൊത്ത എതിരാളി ആയിരുന്ന ജയലളിതയെ പോലൊരു നേതാവ് എന്ന് എഐഎഡിഎംകെയ്ക്കില്ല. അതാണ് അവരുടെ പോരായ്മയും. ജയലളിതയുടെ മരണം ആ പാര്‍ട്ടിയെ അനാഥമാക്കിക്കളഞ്ഞെന്ന് പറയാം. ബിജെപിയുമായി ചേര്‍ന്ന് 30-33 ശതമാനം വോട്ട് ലക്ഷ്യമിടുന്ന എന്‍ഡിഎ സഖ്യം, തമിഴ് മണ്ണില്‍ വേരുകള്‍ ആഴ്ത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും വോട്ടാക്കി മാറ്റാനാണ് അവരുടെ ശ്രമം. തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ താരം വിജയ് തന്റെ 'തമിഴക വെട്രി കഴകം' (ടിവികെ) എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലിറങ്ങുന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്. എംജിആറിനും ജയലളിതയ്ക്കും വിജയകാന്തിനും ലഭിച്ച സ്വീകാര്യത തനിക്കും ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിജയ്. യുവാക്കള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ വന്‍ സ്വാധീനം 12-13 ശതമാനം വോട്ട് വിഹിതം ടിവികെയിലേക്ക് എത്തിക്കുമെന്നാണ് പ്രവചനങ്ങള്‍. ഡിഎംകെ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് വിജയ് ഉയര്‍ത്തുന്നത്. എന്നാല്‍ കരൂരിലെ പാര്‍ട്ടി പരിപാടിക്കിടെയുണ്ടായ അപകടവും വ്യക്തിപരമായ വിവാദങ്ങളും അദ്ദേഹത്തിന് വെല്ലുവിളിയായേക്കാം. എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ.എ. സെങ്കോട്ടയ്യന് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നത് വിജയിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കരുത്തുപകരുന്നുണ്ട്. അഭിനയത്തോട് വിടപറഞ്ഞ് മുഴുവന്‍സമയ രാഷ്ട്രീയക്കാരനാകുന്നെന്ന് വിജയ് പ്രഖ്യാപിച്ച് കഴിഞ്ഞു. അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കുംവിധത്തിലാണ് പൊതുവേദിയിലെ അദ്ദേഹത്തിന്റെ വാക്കുകള്‍. സ്ക്രീനിലെ സൂപ്പര്‍ നായകനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും രാഷ്ട്രീയത്തില്‍ എങ്ങനെ പെര്‍ഫോം ചെയ്യാനാകുമെന്ന് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തും. വിജയ് എന്ന നടന് യുവാക്കളില്‍നിന്നും മറ്റും ലഭിക്കുന്ന പിന്തുണ, താരമെന്ന നിലയ്ക്ക് ലഭിക്കുന്ന സ്വീകാര്യത തുടങ്ങിയവയാണ് ടിവികെയ്ക്ക് കിട്ടാവുന്ന വോട്ട് വിഹിതത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ജയലളിതയുടെ തോഴി ശശികല 'ഓള് ഇന്ത്യ പുരട്ചി തലൈവര്‍ മക്കള്‍ മുന്നേറ്റ കഴകം' എന്ന പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത് എഐഎഡിഎംകെ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയേക്കാം. ജയലളിതയുടെ പൈതൃകം അവകാശപ്പെട്ട് ശശികല എത്രത്തോളം വോട്ട് പിടിക്കുമെന്നത് ഡിഎംകെ ഇതര വോട്ടുകളെ സ്വാധീനിക്കും. ദ്രാവിഡ രാഷ്ട്രീയം എന്നും താരപ്പൊലിമയെ നെഞ്ചേറ്റിയ ചരിത്രമാണ് തമിഴ്നാടിനുള്ളത്. സ്റ്റാലിന്റെ ഭരണപരിചയവും എടപ്പാടിയുടെ അതിജീവന തന്ത്രങ്ങളും വിജയിന്റെ താരപ്രഭാവവും ഏറ്റുമുട്ടുമ്പോള്‍ മേയ് നാലിന് പുറത്തുവരുന്ന ഫലം തമിഴ് രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്നുറപ്പാണ്.
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായ് അന്വേഷണം ഊർജിതമാക്കി പൊലീസ്. വെളുത്ത മണൽ സരസ്വതി വിലാസം യുപി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്
ഉംറ വിസക്കാര്‍ ഏപ്രില്‍ 18നകം മടങ്ങണമെന്ന് സഊദി ഹജ്ജ് മന്ത്രാലയം
ഹജ്ജ് സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രാലയം ഉംറ കമ്പനി പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്ററിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

29 C