വികസനം; പ്രതിപക്ഷവുമായും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്ക്ക് തയാര്‍: രാജീവ് ചന്ദ്രശേഖര്‍
കോഴിക്കോട്: വികസനകാര്യത്തില്‍ പ്രതിപക്ഷവുമായും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്ക്കു തയാറാണെന്നു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്് രാജീവ് ചന്ദ്രശേഖര്‍. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മത്സരിക്കുന്നത് ഒരു സീറ്റോ രണ്ടു സീറ്റോ ജയിക്കാനല്ലെന്നും ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'പത്തു കൊല്ലം ഭരിച്ചിട്ടു പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വികസിത ഭാരതം സൃഷ്ടിക്കുമ്പോള്‍ അതിനൊപ്പം കേരളവും വികസിക്കണം. മാറിമാറി കേരളം ഭരിച്ച ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ക്കു മടുത്തുതുടങ്ങി. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു നാടിന്റെ മുന്നേറ്റമാണു ബി.ജെ.പി. ലക്ഷ്യമിടുന്നത്. ബി.ജെ.പിക്ക് 140 സീറ്റിലും ശക്തരായ സ്ഥാനാര്‍ഥികളുണ്ടാകും. നാടിന്റെ ഭാവിക്കുവേണ്ടിയാണ് ബി.ജെ.പി. വോട്ട് ചോദിക്കുന്നത്. വികസനം, വിശ്വാസ സംരക്ഷണം, വികസിത കേരളം എന്നീ മുദ്രാവാക്യങ്ങളാണു ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍.ഡി.എ. ഉയര്‍ത്തുക. വോട്ട് ബാങ്കും ഓരോ നിയമസഭാ മണ്ഡലവും നോക്കിയല്ല, കേരളത്തെ ഒത്തൊരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. വികസിത കേരളം ബി.ജെ.പി. ഹെല്‍പ്പ് ഡസ്കിലൂടെ 94,000 പരാതികള്‍ പരിഹരിച്ചുകഴിഞ്ഞു. ജൂലൈ മുതല്‍ 30 സംഘടനാ ജില്ലകളിലെ ഹെല്‍പ്പ് ഡെസ്കിലെത്തിയ 90 ശതമാനം പരാതികള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. കൂടെ ഉണ്ടാകും ഞങ്ങള്‍ എന്നതു ബി.ജെ.പിയുടെ മുദ്രാവാക്യമല്ല. അതു കേരളത്തിനു നല്കുന്ന ഉറപ്പാണ്. കേരള സ്റ്റോറി സിനിമ കാണാനും കാണാതിരിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. സിനിമ ഉണ്ടാക്കാന്‍ സംവിധായകന് അവകാശമുണ്ട്. അതു തടയണോ വേണ്ടയോ എന്നു പറയേണ്ടതു കോടതികളാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു'- അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഹജ് പരിഹാര പോര്‍ട്ടല്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാം, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.വി.കെ. സജീവന്, ഡോ. ഷമീര്‍ കെ. മുഹമ്മദ്, ഷെയ്ഖ് ഷാഹിദ്, അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഖാംനഇ എവിടെ? കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു: ബഹ്റൈനില്‍ ഫ്ളാറ്റില്‍ മിസൈല്‍ പതിച്ചു
ടെല്‍ അവീവ്: ഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഖാംനഇ ജീവിച്ചിരിപ്പില്ല എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഈ വാദത്തെ ശരിവയ്ക്കുന്ന തെളിവുകളൊന്നും നെതന്യാഹു നല്‍കിയില്ല.
ഇസ്ഫഹാനിലെ സൈനിക കേന്ദ്രം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ
തങ്ങൾ ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് ഇറാൻ വിദേശകാര്യ വക്താവ്; ഇസ്ഫഹാനിലെ സൈനിക കേന്ദ്രം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ
ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു
'ഇസ്രയേലിനെ ആക്രമിക്കാനും തകർക്കാനുമുള്ള ശേഷി ഇറാനില്ല. ആ പദ്ധതിതന്നെ ഞങ്ങൾ അവസാനിപ്പിച്ചുകഴിഞ്ഞു. ഖമനെയി എന്ന ഏകാധിപതി ഇപ്പോൾ ജീവനോടെ ഉണ്ടായിരിക്കാനുള്ള സാധ്യതയുമില്ല', ഒന്നും വ്യക്തമാക്കാതെ നെതന്യാഹു
ഇപ്പോൾ ശാന്തം, ഇസ്രയേലിൽ 89 പേർക്കാണ് പരിക്കേറ്റത്,രാവിലെ മുതൽ സൈറൺ മുഴങ്ങിയിരുന്നു:സിനി ജോസഫ്
കുടുംബത്തെ വിട്ട് ഇവിടെയിരിക്കുമ്പോൾ പേടിയുണ്ട്, മിസൈൽ ഇസ്രയേലിലേയ്ക്ക് കടന്നാൽ സേഫ്റ്റി റൂമിലോട്ട് മാറാൻ സൈറൺ മുഴങ്ങും: സിനി ജോസഫ്, ഇസ്രയേൽ
നഷ്ടത്തിന് തിരിച്ചടി നല്കാൻ ഇറാൻ;പൊതു പരിപാടികൾ നിരോധിച്ച് കുവൈറ്റും ഖത്തറും
നഷ്ടത്തിന് തിരിച്ചടി നല്കാൻ ഇറാൻ;ആൾകൂട്ടം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ,ആക്രമണത്തിൽ ഇറാനിൽ മരണ സംഖ്യ 201 ആയി
ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ; തള്ളി ഇറാൻ
ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഖമേനിയുടെ ഔദ്യോഗിക വസതിയും ഭരണസിരാകേന്ദ്രവും ഇസ്രയേൽ തകർത്തിരുന്നു.ഇതിന് പിന്നാലെയാണ് ഖമനെയി കൊല്ലപ്പെട്ടുവെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നതെന്ന് നെതന്യാഹു പ്രതികരിച്ചത്.
ആക്രമണത്തിന് മുന്നോടിയായി മേഖലയിലെ ജനങ്ങൾക്ക് ഇസ്രയേൽ പ്രതിരോധ സേനഅടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന മുന്നറിയിപ്പ് നൽകി.
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാനോ അമേരിക്കയോ ഇസ്രയേലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
ആയത്തുല്ല അലി ഖാംനഈ ഇനി ഇല്ലെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു
ഇറാന്റെ മണ്ണിൽ തങ്ങൾ നടത്തിയ സൈനിക നീക്കം വിജയകരമായിരുന്നുവെന്നും നെതന്യാഹു
ഇറാന്റെ തിരിച്ചടി: ഖത്തറിലെ അത്യാധുനിക യുഎസ് റഡാർ സംവിധാനം പൂർണമായും തകർത്തു
തെഹ്റാൻ: മേഖലയിലെ യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ പ്രത്യാക്രമണങ്ങളുടെ ഭാഗമായി ഖത്തറിൽ സ്ഥാപിതമായ ഒരു അത്യാധുനിക അമേരിക്കൻ റഡാർ സംവിധാനം പൂർണമായും നശിപ്പിച്ചതായി ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (IRGC) പ്രഖ്യാപിച്ചതായി പ്രസ് ടി വി റിപോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ലക്ഷ്യമിട്ട FP132 റഡാർ സംവിധാനത്തിന് 5,000 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ അതുല്യമായ ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നും IRGC ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 2013ൽ യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, റഡാർ സംവിധാനത്തിന് ഏകദേശം 1.1 ബില്യൺ ഡോളർ വിലവരും.വമ്പിച്ച മിസൈൽ ആക്രമണത്തിൽ ഈ സംവിധാനം പൂർണമായും നശിപ്പിക്കപ്പെട്ടു എന്ന് പ്രസ്താവന പറയുന്നു.
വൻ പ്രഹരവുമായി ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചു! ഇന്ത്യക്കും വൻ തിരിച്ചടി, എണ്ണവില കുതിക്കും
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ, പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഈ പാതയെ ആശ്രയിക്കുന്നതിനാൽ ഇത് ആശങ്കയുണ്ടാക്കുന്നു.
മിഡിൽ ഈസ്റ്റ് സംഘർഷം: കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരം ഒഴിവാക്കാൻ നിർദ്ദേശം
ഇറാന് നേരെ അമേരിക്കയും ഇസ്റാഈലും നടത്തിയ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളുടെ യോഗത്തിലാണ്മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനം പ്രഖ്യാപിച്ചത്.
യുഎസിന്റെയും ഇസ്രായേലിന്റെയും നടപടി യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നും ഇത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇറാൻ ആരോപിച്ചു. അടിയന്തര സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്ന് ഇറാൻ യുഎന്നിനോട് ആവശ്യപ്പെട്ടു.
ബ്രഹ്മാസ്ത്രം പുറത്തെടുത്ത് ഇറാൻ; ഹോർമുസ് കടലിടുക്ക് അടച്ചു
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാത, ഒരു ദിവസം മാത്രം ഇതുവഴി കടന്നുപോവുക 20 മില്യൺ എണ്ണ ബാരലുകൾ; ബ്രഹ്മാസ്ത്രം പുറത്തെടുത്ത് ഇറാൻ
'ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുന്നതിലൂടെ ഗൾഫ് രാഷ്ട്രങ്ങളും യുദ്ധത്തിന്റെ ഭാഗമാകുന്നു'
ചർച്ച പാളിപ്പോയാലും വിജയിച്ചാലും, എവിടെ നടന്നാലും ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യം ഇറാനെ ആക്രമിക്കുക എന്നത് തന്നെയായിരുന്നു: മധ്യേഷ്യൻ വിദഗ്ധൻ ഡോ. ലിറാർ പുളിക്കലാകത്ത്
'റോഡുകൾ അടക്കം ബ്ലോക്ക്, സുരക്ഷ ഒരുക്കി പൊലീസ് ഞങ്ങളെല്ലാം സുരക്ഷിതർ': അമൻ
മാളിന്റെ പാർക്കിങ് ഏരിയയിലേക്ക് മാറാനാണ് ഞങ്ങൾക്ക് കിട്ടിയ നിർദേശം, നമ്മൾ നോക്കുമ്പോൾ ഒരു പുക മാത്രമാണ് കാണാൻ കഴിയുക: അമൻ, ബഹ്റൈൻ
തുടരുന്ന ആശങ്കകൾ; ഗൾഫ് രാജ്യങ്ങളിൽ ജനവാസമേഖലകളിൽ ആക്രമണങ്ങൾ നടത്തി ഇറാൻ
താമസകേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ആക്രമണം; തുടർച്ചയായി മുന്നറിയിപ്പുകൾ നൽകി സർക്കാരുകൾ, ബഹ്റൈനിൽ കൂടുതൽ പേർക്ക് പരിക്ക്
പശ്ചിമേഷ്യൻ സംഘർഷം; ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്?, കൂടുതൽ ബാധിക്കുക ഏഷ്യൻ രാജ്യങ്ങളെ
പശ്ചിമേഷ്യൻ സംഘർഷം; എണ്ണ വിപണിയടക്കം പ്രതിസന്ധിയിലേക്ക്?, ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും Iran-Israel conflict | US | Bahrain | UAE | Kuwait
ഇറാൻ്റെ ലക്ഷ്യമെന്ത്? ഹോർമുസ് കടലിടുക്ക് അടച്ചു | Iran-Israel conflict
ഇറാൻ്റെ ലക്ഷ്യമെന്ത്? ഹോർമുസ് കടലിടുക്ക് അടച്ചു; പെട്രോൾ, ഡീസൽ, പാചകവാതക വില വർധിക്കാൻ സാധ്യത
ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ദുബായിലെ പാം ജുമൈറയില്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയം | Iran
ആക്രമണ രീതി മാറുന്നു! ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ദുബായിലെ പാം ജുമൈറയില്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയം, നാലുപേര്‍ക്ക് പരിക്ക്, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ, ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ചു
മനാമയിലും മുഹറഖിലും ഡ്രോൺ ആക്രമണവുണ്ടായി. മനാമയിലെ പല പാർപ്പിട മേഖലകളും ലക്ഷ്യമിട്ടവയിൽ ഉൾപ്പെടുന്നുവെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബെംഗളൂരു മാത്രമല്ല; ഐടിക്കാരെ സ്വാഗതം ചെയ്യാന്‍ ഈ നഗരം: കര്‍ണാടകയുടെ അടുത്ത ഡിജിറ്റല്‍ ഹബ്ബ്
ബെംഗളൂരു: കര്‍ണാടകയുടെ ഐടി മേഖല ബെംഗളൂരു എന്ന ഏകകേന്ദ്രത്തില് നിന്ന് മാറി മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ശിവമോഗ വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മികച്ച തൊഴില്‍ നൈപുണ്യമുള്ള യുവാക്കളുടെ സാന്നിധ്യവുമാണ് ശിവമോഗയെ അടുത്ത പ്രധാന ഐടി ഹബ്ബായി ഉയര്‍ത്തുന്നത്. ശിവമോഗയില്‍ സംഘടിപ്പിച്ച 'ബിയോണ്ട് ബംഗളൂരു' എന്ന പരിപാടിയില്‍ പങ്കെടുത്ത വ്യവസായ പ്രമുഖരും വിദഗ്ധരും
യു എസ്-ഇസ്റാഈല്‍ ആക്രമണം; ഇറാനില്‍ 201 പേര് കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി
പരുക്കേറ്റ 747 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ചരിത്ര സെഞ്ചുറിയും റെക്കോഡും സ്വന്തം, പക്ഷെ പാകിസ്ഥാന് പുറത്ത്; സങ്കടം പങ്കുവെച്ച് ഫര്ഹാന്
ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ചരിത്ര സെഞ്ചുറി നേടിയെങ്കിലും പാകിസ്ഥാന് സെമി കാണാതെ പുറത്തായതില്‍ ഓപ്പണര്‍ സഹിബ്സാദ ഫര്ഹാന് നിരാശ പ്രകടിപ്പിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റം നാളെ
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ 178 വീടുകളുടെ കൈമാറ്റം നാളെ നടക്കും. ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നാളെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്. ടൗൺഷിപ്പ് ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയപൂർവ്വം ക്ഷണിച്ചു. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമ്മാണം ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് യാഥാർത്ഥ്യമാവുന്ന ആവേശകരമായ […] The post മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റം നാളെ appeared first on ഇവാർത്ത | Evartha .
ഇസ്രയേൽ-ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി. ഇസ്രയേൽ, ഇറാൻ, ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച അദ്ദേഹം, മേഖലയിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു
വി പി അബൂബക്കർ സ്മാരക പുരസ്ക്കാരം വി.എ എൻ നമ്പൂതിരി ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ചു
ബാങ്ക് ജീവനക്കാരുടെ പ്രിയപ്പെട്ട നേതാവും കണ്ണൂരിലെ ട്രേഡ് യൂണിയൻ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന വി പി അബൂബക്കറിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സമുന്നതനായ ട്രേഡ് യൂണിയൻ
മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചു. രണ്ട് തവണ മത്സരിച്ചവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം.
ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം
ഇറാന് ആക്രമണം: നിലവില്‍ മേഖലയില്‍ ആണവ വികിരണ ഭീഷണിയില്ലെന്ന് ഐ എ ഇ എ
അമേരിക്കയും സസ്റാഈലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളും, തുടര്‍ന്ന് മേഖലയിലെ മറ്റ് രാജ്യങ്ങളിലുണ്ടായ തിരിച്ചടികസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഏജന്‍സി
ട്വന്റി20 ലോകകപ്പിലെ നിർണ്ണായക സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ക്രമത്തിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്.
കൊളംബോ: നിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിന് ജയിച്ചിട്ടും ട്വന്റി20 ലോകകപ്പില്‍നിന്ന് പാക്കിസ്ഥാന് പുറത്ത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ലങ്കയുടെ സ്കോര്‍ 147 പിന്നിട്ടതോടെയാണ് പാക്കിസ്ഥാന്റെ സെമി സ്വപ്നങ്ങള്‍ പൊലിഞ്ഞത്. സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍നിന്ന് ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമി ഫൈനലിനു യോഗ്യത നേടി. അഞ്ച് റണ്‍സിനു ജയിച്ചെങ്കിലും കളി തീരുംമുന്പേ പാക്കിസ്ഥാന് പുറത്തായി. പാക്കിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നു പോയിന്റുകള്‍ വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ കിവീസ് സെമിയിലേക്കു മുന്നേറി. മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ചറി നേടിയ ക്യാപ്റ്റന്‍ ദസുന്‍ ഷനാകയാണ് ശ്രീലങ്കയുടെ ടോപ്സ്കോറര്‍. 31 പന്തുകള്‍ നേരിട്ട ഷനാക 76 റണ്‍സുമായി പുറത്താകാതെനിന്നു. പവന് രത്നനായകെയും ലങ്കയ്ക്കായി അര്‍ധ സെഞ്ചറി നേടി. 37 പന്തുകള്‍ നേരിട്ട താരം 58 റണ്‍സെടുത്തു പുറത്തായി. അവസാന ഓവറില്‍ 28 റണ്‍സായിരുന്നു ശ്രീലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന് അഫ്രീദിയെ ഷനാക മൂന്ന് സിക്സുകളും ഒരു ഫോറും പറത്തിയെങ്കിലും, അവസാന രണ്ട് ബോളുകള്‍ ഡോട്ട് എറിഞ്ഞ് പാക്കിസ്ഥാന് രക്ഷപെടുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്കൊപ്പം സംയുക്ത ആതിഥേയരായ ശ്രീലങ്ക സൂപ്പര്‍ എട്ടില്‍ ഒരു പോയിന്റും നേടാതെ നാണക്കേടിലായി. അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാന്റെ സെമി സ്വപ്നങ്ങള്‍ തല്ലിക്കൊഴിച്ചാണ് ലങ്ക പുറത്താകുന്നത്. 31 പന്തില്‍ 76 റണ്‍സ് അടിച്ചൂകൂട്ടിയ ദസുന്‍ ഷനകയാണ് ലങ്കയെ ജയത്തിന് അരികെ എത്തിച്ചത്. അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഷഹീന് ഷാ അഫ്രീദിയുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ഷനക തുടര്‍ച്ചയായ മൂന്ന് സിക്സുകള്‍ അടിച്ച് ലങ്കയെ ജയത്തിന് അരികെ എത്തിച്ചു. എന്നാല്‍ അവസാന രണ്ട് പന്തുകളില്‍ ജയിക്കാനാവശ്യമായ ആറ് റണ്‍സ് നേടാന്‍ ഷനകയ്ക്ക് കഴിഞ്ഞില്ല. ദുനിത് വെല്ലാലഗെ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഓപ്പണര്‍ സഹിബ്സദ ഫര്ഹാന് പാക്കിസ്ഥാനു വേണ്ടി സെഞ്ചറി നേടി. 60 പന്തുകളില്‍ അഞ്ച് സിക്സുകളും ഒന്‍പതു ഫോറുകളും ബൗണ്ടറി കടത്തിയ ഫര്ഹാന് 100 റണ്‍സെടുത്തു പുറത്തായി. ഫഖര്‍ സമാന് 42 പന്തില്‍ 84 റണ്‍സെടുത്തു. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ബാബര്‍ അസമിനെയും സയിം അയൂബിനെയും പുറത്തിരുത്തി കളിക്കാനിറങ്ങിയ പാക്കിസ്ഥാന്, ഓപ്പണിങ്ങില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടാണു ലഭിച്ചത്. പവര്‍പ്ലേയില്‍ 64 റണ്‍സടിച്ച പാക്കിസ്ഥാന് 9.5 ഓവറില്‍ 100 പിന്നിട്ടു. 16ാം ഓവറിലെ അഞ്ചാം പന്തില്‍ ഫഖര്‍ സമാനെ പുറത്താക്കിയ ദുഷ്മന്ത ചമീരയാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെയെത്തിയ ബാറ്റര്‍മാരെല്ലാം രണ്ടക്കം കടക്കാതെ മടങ്ങിയെങ്കിലും 18.5 ഓവറുകളില്‍ സ്കോര്‍ 200 പിന്നിട്ടു. ആദ്യ 95 പന്തുകളില്‍ വിക്കറ്റുപോകാതെ 176 എന്ന നിലയില്‍നിന്ന് പിന്നീടുള്ള 25 പന്തുകളില്‍ എട്ട് വിക്കറ്റ് വീണപ്പോള്‍ പാക്കിസ്ഥാന് നേടിയത് 36 റണ്‍സ് മാത്രം. ശ്രീലങ്കയ്ക്കായി ദില്ഷന് മദുഷംഗ മൂന്നു വിക്കറ്റുകളും ദസുന്‍ ഷനാക രണ്ടു വിക്കറ്റുകളും വീഴ്ത്തി. ദുഷ്മന്ത ചമീരയ്ക്കും ഒരു വിക്കറ്റുണ്ട്. പാകിസ്ഥാന് - ന്യൂസിലന്‍ഡ് പോരാട്ടം നേരത്തെ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇരുവരും ഓരോ പോയിന്റ് പങ്കിടുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡ്, ശ്രീലങ്കയെ തോല്‍പ്പിച്ചു. പാകിസ്ഥാന്, ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്തു. ഇതോടെ ന്യൂസിലന്‍ഡ് മൂന്നും പാകിസ്ഥാന് ഒരു പോയിന്റും. എന്നാല്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനോട് തോറ്റതോടെ പാകിസ്ഥാന് വീണ്ടും അവസരമായി. അവര്‍ക്ക് ശ്രീലങ്കയെ 65 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ആശിക്കുന്ന പോലൊരു വിജയം പാകിസ്ഥാന് നേടാന്‍ സാധിച്ചില്ല.
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചെങ്കിലും പാകിസ്ഥാന് സെമി കാണാതെ പുറത്തായി.
ദുബായിലേക്കും ഇറാന്റെ ആക്രമണം ; ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തു; ഷാർജ വിമാനത്താവളം അടച്ചു
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ സുരക്ഷാ നിയന്ത്രണം ശക്തമാക്കി. ദുബായിലേക്കുള്ള ഇറാന്റെ ആക്രമണശ്രമം ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് വിമാന ഗതാഗതത്തിൽ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മിസൈൽ ഭീഷണിയെ തുടർന്ന് Dubai International Airportയും Al Maktoum International Airport (ദുബായ് വേൾഡ് സെൻട്രൽ)യും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ നിർത്തിവെച്ചു. Sharjah International Airportയും താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ഇറാനിൽ ഇസ്രയേൽയും അമേരിക്കയും ചേർന്ന് നടത്തിയ […] The post ദുബായിലേക്കും ഇറാന്റെ ആക്രമണം ; ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തു; ഷാർജ വിമാനത്താവളം അടച്ചു appeared first on ഇവാർത്ത | Evartha .
ഏറ്റവും സുരക്ഷിതമായ പാത ഏതാണെന്ന് എംബസി പരിശോധിച്ചുവരികയാണ്.
കൊളംബോ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ച് ന്യൂസിലന്റ്. ഇന്ന് നടന്ന സൂപ്പര്‍ എട്ടിലെ പാകിസ്താന്-ശ്രീലങ്ക മല്‍സരത്തില്‍ പാകിസ്താന് ജയിച്ചെങ്കിലും പുറത്താവുകയായിരുന്നു. ലങ്കയ്ക്കെതിരേ വന്‍ മാര്‍ജിനില്‍ ഉള്ള ജയമായിരുന്നു പാകിസ്താന് വേണ്ടത്. എന്നാല്‍ അവസാനം വരെ പൊരുതിയാണ് ശ്രീലങ്ക പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താനൊപ്പം ശ്രീലങ്കയും സെമി കാണാതെ പുറത്തായി. അവസാന പന്ത് വരെ മല്‍സരം ത്രില്ലടിപ്പിച്ചുവെങ്കിലും ജയം പാകിസ്താനൊപ്പമായിരുന്നു. അഞ്ച് റണ്‍സിനാണ് പാകിസ്താന്റെ ജയം. പാകിസ്താന് ഉയര്‍ത്തിയ 213 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ലങ്കയെ 147 റണ്‍സിന് പിടിച്ചുകെട്ടിയാല്‍ മാത്രമേ പാകിസ്താന് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മികച്ച പോരാട്ടം പുറത്തെടുത്ത് ലങ്ക പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ തള്ളികളയുകയായിരുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ മൂന്ന് ടീമുകള്‍. നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റഇന്‍ഡീസ് മല്‍സരത്തില്‍ മികച്ച മാര്‍ജിനില്‍ ഉള്ള ജയം നേടിയാല്‍ ഇന്ത്യക്ക് സെമി സാധ്യത ഉണ്ട്.
ടെഹ്റാന്: ഇറാനില്‍ പ്രകമ്പനം സൃഷ്ടിച്ച യു എസ് - ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്നുള്ള അപൂര്‍വ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആകാശം മുട്ടെ പുക ഉയരുന്നതിനിടയില്‍ ഒരു കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി 'ഐ ലവ് ട്രംപ്' (I love Trump!) എന്ന് വിളിച്ചുപറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ക്കിടയിലുള്ള അമര്‍ഷത്തിന്റെ സൂചനയായാണ് ഈ ദൃശ്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ജനുവരി ആദ്യവാരം ഇറാനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി നേരിട്ടതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടയില്‍ ഏകദേശം 6,480 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് 'സഹായം ഉടന്‍ എത്തും' എന്ന് ട്രംപ് നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇറാനിലെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇപ്പോള്‍ അമേരിക്ക നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നത്. ഈ ആക്രമണത്തെ ഒരു വിഭാഗം ഇറാന് ജനത സ്വാഗതം ചെയ്യുന്നുവെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇറാനില്‍ ഭരണമാറ്റത്തിന് ആഹ്വാനം നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ഇറാനിലെ പുരോഹിത ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങള്‍ ഈ അവസരം ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. 'ആക്രമണം അവസാനിക്കുമ്പോള്‍ നിങ്ങളുടെ ഗവണ്മെന്റ് ഏറ്റെടുക്കുക. ഇത് തലമുറകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഏക അവസരമായിരിക്കും,' എന്ന് ട്രംപ് പ്രഖ്യാപിച്ചു. ആയുധം താഴെ വെക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 'മാപ്പ്' (Immunity) നല്‍കുമെന്നും, അല്ലാത്തപക്ഷം 'ഉറപ്പായ മരണം' നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഈ വന്‍കിട ആക്രമണത്തിന് 'ഓപ്പറേഷന് എപ്പിക് ഫ്യൂറി' (Operation Epic Fury) എന്നാണ് പേരിട്ടിരിക്കുന്നത്. ഇറാന് തലസ്ഥാനമായ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഖമനേയിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 86 വയസ്സുകാരനായ ഖമനേയി ഈ ആക്രമണത്തില്‍ പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്രമണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. ആക്രമണം ആരംഭിച്ചതിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' (Truth Social) ഡൊണാള്‍ഡ് ട്രംപ് ഇറാനിയന്‍ ഭരണകൂടത്തിന് കടുത്ത ഭാഷയില്‍ താക്കീത് നല്കി.'ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരണം വരിക്കുക. റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളോടും പോലീസിനോടും എനിക്ക് പറയാനുള്ളത് ഇതാണ്-ആയുധം താഴെ വെച്ചാല്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാം. അല്ലാത്തപക്ഷം നിങ്ങളെ കാത്തിരിക്കുന്നത് മരണം മാത്രമായിരിക്കും.'ഇറാനിലുടനീളം ഡസന്‍ കണക്കിന് നഗരങ്ങളില്‍ ഒരേസമയം അമേരിക്കന്‍ വ്യോമസേന പ്രഹരമേല്‍പ്പിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കത്തിന് 'തകര്‍പ്പന്‍ മറുപടി' നല്‍കുമെന്ന് ഇറാന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ 8 മണിയോടെ വടക്കന്‍ ഇസ്രയേലില്‍ ശക്തമായ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന് വിക്ഷേപിച്ച മിസൈലുകളോ ഡ്രോണുകളോ ആകാം ഇതിന് പിന്നിലെന്നാണ് സൂചന. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച സൈനിക നീക്കം ഇറാനില്‍ മാത്രം ഒതുങ്ങാതെ അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ മേഖലയാകെ യുദ്ധഭീതിയിലായി. ഇറാനെതിരായ ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബഹ്റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍പ്പടയുടെ (5th Fleet) ആസ്ഥാനം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടന്നു. കെട്ടിടത്തിന് മുകളില്‍ പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.അബുദാബിയില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ സ്ഫോടനമുണ്ടായി. നൂറ് കിലോമീറ്റര്‍ അകലെയുള്ള ദുബായില്‍ പോലും വീടുകള്‍ കുലുങ്ങിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. 'ഇറാന്റെ മിസൈല്‍ വ്യവസായത്തെ ഞങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കും. അവരുടെ നാവികസേനയെ നാമാവശേഷമാക്കും. ഈ മേഖലയിലെ ഭീകരവാദ സംഘങ്ങളെ ഇനി ലോകത്തെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല. ഇറാന് ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ല എന്ന ലളിതമായ സന്ദേശമാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളത്. ഇറാന് ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇവയെ ആകാശത്തുവെച്ച് തകര്‍ക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ലണ്ടന്‍ അറിയിച്ചു. 'ഇറാന് ഒരിക്കലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ല' എന്ന് പറഞ്ഞ യുകെ സര്‍ക്കാര്‍, ചര്‍ച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക വസതിയും ഓഫീസുകളും ഉള്‍പ്പെടുന്ന കോമ്പൗണ്ട് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉപഗ്രഹ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 86 വയസ്സുകാരനായ ഖമനേയി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാന് ഇത് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം. തെക്കന്‍ ഇറാനിലെ ഒരു പെണ്‍കുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തില്‍ 40 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്.എന്‍.എ (IRNA) റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുട്ടികളടക്കം 80 ലേറെ പേര് കൊല്ലപ്പെട്ടതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
ഇലക്ട്രിക് വിപണിയിൽ ഗ്രീവ്സിന്റെ മുന്നേറ്റം
പ്രമുഖ എഞ്ചിനീയറിംഗ് ബ്രാൻഡായ ഗ്രീവ്സ് കോട്ടണിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി (GEM) 270,000 ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു.
മിനി കൂപ്പർ വിക്ടറി എഡിഷൻ: ഇതിഹാസം നിരത്തിലേക്ക്
മിനി ഇന്ത്യ പുതിയ കൂപ്പർ എസ് വിക്ടറി എഡിഷന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു. 1965-ലെ മോണ്ടെ കാർലോ റാലി വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ലിമിറ്റഡ് എഡിഷൻ മോഡൽ, ജെസിഡബ്ല്യു പായ്ക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?
ഉറവിടം വ്യക്തമല്ലാത്ത ഉള്ളടക്കം പങ്കുവെക്കുന്നവര്‍ നിലവിലുള്ള നിയമപ്രകാരം നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു
ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ തീപിടിത്തം: 20 പേര് മരിച്ചു
വിശാഖപട്ടണം : ആന്ധ്രപ്രദേശില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ തീപിടിത്തം. 20 പേര് മരിക്കുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രയിലെ കാക്കിനാഡയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ 20 പേര് മരിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്ന് കാക്കിനാഡ പോലിസ് സൂപ്രണ്ട് ജി ബിന്ദു മാധവ് പിടിഐയോട് പറഞ്ഞു. കാക്കിനട ജില്ലയിലെ വെറ്റ്ലപാലം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സൂര്യശ്രീ പടക്കശാലയിലാണ് സ്ഫോടനം നടന്നത്. ഇന്ന് ഉച്ചയ്ക്കാണ് സ്ഫോടനം നടന്നത്. മരിച്ചവര്‍ കൂടുതലും സ്ത്രീകളാണെന്ന് പോലിസ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അപകടത്തിന്റെ അവലോകനം നടത്തി. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലാളികള്‍ക്ക് ജീവന് നഷ്ടപ്പെട്ടതില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അടിയന്തര സഹായം നല്‍കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. അപകട സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രിമാരോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും, ലങ്കയെ 147 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ കഴിയാതെ വന്നതോടെ പാകിസ്ഥാന് സെമി കാണാതെ പുറത്തായി.
'അതീവ ആശങ്ക'; ആദ്യ പ്രതികരണവുമായി ഇന്ത്യ: പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തുന്ന വ്യോമാക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞുവന്ന സാഹചര്യത്തില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ. ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് പകരം ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാജ്യങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്ന്
'വീട് വെക്കാൻ 50,000ത്തിന്റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് സ്വന്തക്കാരിൽ നിന്ന് വാങ്ങി', ലീഗിനെതിരെ ജലീൽ
വയനാട്ടിലെ ദുരന്തബാധിതർക്ക് മുസ്ലീം ലീഗ് പ്രഖ്യാപിച്ച 105 വീടുകളിൽ 51 എണ്ണം നിർമ്മാണം പൂർത്തിയാക്കി കൈമാറിയിരിക്കുകയാണ്. പകുതി വാഗ്ദാനം പൂർത്തിയാക്കിയ ലീഗിന് അരനന്ദിയെന്നും ഇനിയുളളത് പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടി വരുമെന്നും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെടി ജലീൽ എംഎൽഎ. ബാക്കിയുളള വീടുകൾക്കുളള ഫണ്ട് പിരിവ് തുടങ്ങിയിട്ടേ ഉളളൂവെന്നും ജലീൽ പറയുന്നു. സെന്റിന് അൻപതിനായിരം രൂപയ്ക്ക് കിട്ടുമായിരുന്ന ഭൂമിയാണ്
യുഎഇയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് സഹായവുമായി എംബസി
യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് യുഎഇ സര്‍ക്കാരും വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്
ഇസ്രയേൽ, യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടിയിൽ പശ്ചിമേഷ്യ യുദ്ധഭൂമിയായി. കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായപ്പോൾ ഹോർമുസ് കടലിടുക്ക് അടച്ചു. ടെഹ്റാനിൽ വീണ്ടും സ്ഫോടനം ഉണ്ടായി.
ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാറുകൾ
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ഡിമാൻഡ് വർധിച്ചുവരികയാണ്. 2026 ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പ്രകാരം, ടാറ്റ നെക്സോൺ ഇവി, എംജി വിൻഡ്സർ ഇവി, ടാറ്റ ഹാരിയർ ഇവി എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക് വാഹനങ്ങളെ അറിയാം
തളിപ്പറമ്പ് നഗരസഭാ ഭരണസമിതിക്കെതിരെ സി.പി.ഐ മാർച്ച്; ലക്ഷ്യം സി.പി.എമ്മോ..?
യു.ഡി.എഫ് ഭരണത്തിന് കീഴിലുള്ള തളിപ്പറമ്പ് നഗരസഭയുടെ അവഗണനയ്ക്കെതിരെ സി.പി.ഐ പരസ്യമായ പ്രതിഷേധത്തിലേക്ക്. പാളയാട്, മാന്ധംകുണ്ട് പ്രദേശങ്ങളോടുള്ള നഗരസഭയുടെ വിവേചനം അവസാനിപ്പിക്കണമെന്ന്
ഇറാന് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി യു എ ഇ
രാജ്യത്തിന് നേരെ നടന്ന ഈ പുതിയ ആക്രമണ തരംഗത്തെ അതീവ ജാഗ്രതയോടെ നേരിട്ടതായും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം
ആയത്തുല്ല അലി ഖാംനഇ ജീവനോടെയുണ്ട്; കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി ഇറാന് വിദേശ കാര്യമന്ത്രി
തെഹ്റാന്: ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടേക്കാമെന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയന്‍ പരമോന്നത നേതാവ് ജീവനോടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിസി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇറാന് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. 'മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്നമല്ല. പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവര്‍ അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാന് വിദേശകാര്യമന്ത്രി എക്സില്‍ കുറിച്ചു. ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാന്‍ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാന് വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന് നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു. ഇറാനെതിരായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും അവരുടെ സൗകര്യങ്ങളോ പ്രദേശങ്ങളോ ചൂഷണം ചെയ്യുന്നതില്‍ നിന്ന് തടയേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാ പ്രാദേശിക രാജ്യങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും അടിച്ചേല്‍പ്പിച്ച യുദ്ധം ഇറാനിയന്‍ ജനതയ്ക്കെതിരെ മാത്രമല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ലക്ഷ്യമിടുന്നതാണെന്നും അരാഗ്ചി പറഞ്ഞു.
ഇറാൻ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര ഇടപെടൽ വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. നിലവിലെ യുദ്ധസമാനമായ സാഹചര്യം പ്രവാസി ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ പൗരന്മാരുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി. വിവിധ തൊഴിൽ മേഖലകളിലായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്നത്. സംഘർഷം കൂടുതൽ മേഖലകളിലേക്ക് […] The post ഗൾഫിലെ യുദ്ധഭീതി; പൗരന്മാരുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി കെ.സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .
ലോകം ഇപ്പോൾ യുദ്ധഭീതിയുടെ മുനയിൽ നിൽക്കുകയാണ്. പശ്ചിമേഷ്യയിലുണ്ടാകുന്ന ഇത്തരം അനിശ്ചിതത്വത്തിൽ ഇന്ധനവില കത്തിക്കയറാൻ കാരണമാകും. അത് അവശ്യ സാധനങ്ങളുടേയും സ്വർണത്തിന്റേയും അടക്കം വിലക്കയറ്റത്തിലേക്കും നയിക്കും. ഇന്ത്യയടക്കമുളള രാജ്യങ്ങളെ ഇത് ആശങ്കയിലാക്കുന്ന കാര്യമാണ്. പണപ്പെരുപ്പം കൂടുമ്പോൾ നിക്ഷേപം എന്ന നിലയിൽ എല്ലാവർക്കും സ്വർണം വേണ്ടി വരും. ഇതോടെ എണ്ണ പോലെ സ്വർണത്തിന്റെ പേരിലും യുദ്ധമുണ്ടാകുമോ? സാമ്പത്തിക വിദഗ്ധയായ ഡോ.
ഹോര്‍മുസ് കടലിടുക്ക് അടക്കാനൊരുങ്ങി ഇറാന്; ആഗോള വിപണിയില്‍ എണ്ണ വില കത്തിക്കയറാന്‍ സാധ്യത
ഈ മേഖലിയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഹൈ-ഫ്രീക്വന്‍സി റേഡിയോ സന്ദേശങ്ങള്‍ വഴി മുന്നറിയിപ്പ് നല്കി
ദുബയില്‍ നാല് പേര്‍ക്ക് പരിക്കേറ്റു
ദുബയ്: പാം ജുമൈറ പ്രദേശത്തെ കെട്ടിടത്തില്‍ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. 'സിവില്‍ ഡിഫന്‍സ് വിഭാഗത്തെ ഉടന്‍ വിന്യസിക്കുകയും സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു,' ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ നാല് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി മീഡിയ ഓഫീസ് അറിയിച്ചു. 'പൊതുജനങ്ങളെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് ഇറാൻ; അടിയന്തര യുഎൻ സുരക്ഷാ സമിതി യോഗം ചേരും
ഫ്രാൻസിന്റെ അഭ്യർത്ഥനപ്രകാരം UNSC യോഗം; അടിയന്തര യുഎൻ സുരക്ഷാ സമിതി യോഗം ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്, സ്കൂളിൽ നടന്ന ആക്രമണത്തിൽമരണ സംഖ്യ 63 ആയി
പാകിസ്ഥാന് ഓപ്പണര്‍ സഹിബ്സാദ ഫര്ഹാന്, ടി20 ലോകകപ്പില്‍ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു.
കുവൈറ്റിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം കൂട്ടിയിരിക്കുന്നതായാണ് മനസിലാകുന്നതെന്ന് നിക്സൺ ജോർജ്
'നിസാരമായ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് മനസിലാകുന്നത്, പക്ഷേ ഇന്നത്തെ രാത്രി അൽപ്പം ഭയാനകമാകുമെന്ന് തന്നെയാണ് സൂചനകൾ', കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് കുവൈറ്റ് മലയാളിയായ നിക്സൺ ജോർജ്
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം | Iran-Israel conflict
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ജീവനക്കാർക്ക് നേരിയ പരിക്ക്
'ഒരു മണിക്കൂറിൽ രണ്ടും മൂന്നും തവണ കുവൈറ്റിൽ സൈറൺ മുഴുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്' | Iran | Israel
'ഇന്ന് രാത്രിയിൽ അപകട സാധ്യത തള്ളിക്കളയാനാവില്ല, അവരുടെ പല മിസൈലുകളും നിർവീര്യമാക്കിയ സ്ഥിതിക്ക് ഒരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല', ഒരു മണിക്കൂറിൽ രണ്ടും മൂന്നും തവണ സൈറൺ മുഴുങ്ങിക്കൊണ്ടിരിക്കുന്നതായി കുവൈറ്റ് മലയാളിയായ നിക്സൺ ജോർജ്
കോഴിക്കോട്: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ 22കാരന് പിടിയില്‍. മാവൂര്‍ കണ്ണിപറമ്പ് സ്വദേശി പാറക്കപറമ്പത്ത് വീട്ടില്‍ തുഫൈല്‍ ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. 2024 നവംബറില്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല വിഡിയോ അയച്ചു. തുടര്‍ന്ന് പ്രതിയുടെ മാവൂര്‍ കല്പള്ളിയിലുള്ള വീട്ടില്‍ വച്ച് ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2025 നവംബര്‍ വരെ പല തവണ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെ പ്രതിയെ മാവൂര്‍ പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവൂര്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ രമേഷ്, എസ്സിപിഒമാരായ ഷിബു, ജിനചന്ദ്രന്, ബിബിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
2013-ൽ കൊല്ലത്ത് സ്വകാര്യ ബസ് തടഞ്ഞ് പൊതുശല്യമുണ്ടാക്കിയെന്ന കേസിൽ പ്രതികളായ രണ്ട് യുവാക്കളെ കോടതി വെറുതെ വിട്ടു. പ്രധാന സാക്ഷികൾ കൂറുമാറിയതും അന്വേഷണത്തിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ്.ഹരികുമാറിനെ രാമപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകള്‍ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഹരികുമാറിന് മെമോ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാരാമതി: മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോര്‍ട്ട്. അപകടസമയത്ത് വിമാനത്താവളത്തില്‍ കാഴ്ചപരിധി (Visibility) വെറും 3 കിലോമീറ്റര്‍ മാത്രമായിരുന്നു. കുറഞ്ഞ കാഴ്ചപരിധിയും ലാന്‍ഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും അപകടത്തിന് കാരണമായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ പരിഭ്രാന്തരായി സംസാരിക്കുന്നത് കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ (സി.വി.ആര്) പതിഞ്ഞിട്ടുണ്ട്. അപകടം നടന്ന് ഒരു മാസത്തിന് ശേഷം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. തീപിടിത്തത്തില്‍ വോയ്സ് റെക്കോര്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി നിര്‍മാതാക്കളായ ഹണിവെല്ലിന്റെയും അമേരിക്കയിലെ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡിന്റെയും (എന്‍.ടി.എസ്.ബി) സഹായം തേടിയിട്ടുണ്ട്. വി.ഐ.പി, സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ അധികമായി എത്തുന്ന ഇത്തരം വിമാനത്താവളങ്ങളില്‍ ലാന്‍ഡിങ് എയ്ഡുകളും മെറ്റീരിയോളജിക്കല്‍ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ഡി.ജി.സി.എക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2026 ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അജിത് പവാര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അജിത് പവാറിനെ കൂടാതെ രണ്ട് പൈലറ്റുമാരും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. രണ്ടാം തവണയും ലാന്‍ഡിങ് ശ്രമത്തിനിടെയാണ് വിമാനം തകര്‍ന്ന് തീപിടിച്ചത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി മാറ്റിയതായും എ.എ.ഐ.ബി അറിയിച്ചു.
പ്രവാസികള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താമസിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്
പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ രണ്ട് വിക്കറ്റ് നഷ്ടം
ടി20 ലോകകപ്പിൽ സഹിബ്സാദ ഫർഹാന്റെ (100) സെഞ്ചുറിയുടെയും ഫഖർ സമാന്റെ (82) ഇന്നിംഗ്സിന്റെയും മികവിൽ പാകിസ്ഥാൻ ശ്രീലങ്കയ്ക്കെതിരെ 213 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി.
രഞ്ജിട്രോഫിയില്‍ ജമ്മു കാശ്മീര്‍ മുത്തം പതിഞ്ഞ കഥ
ഗൾഫിൽ യുദ്ധഭീതി ; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ കടുത്ത ആശങ്കയിൽ
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖല യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇറാൻ്റെ തിരിച്ചടി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായതോടെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് കടുത്ത ആശങ്കയിലും ഭീതിയിലുമായത്. യുഎഇയിലെ അബുദാബിയിലുണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിലും വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായും താറുമാറായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി […] The post ഗൾഫിൽ യുദ്ധഭീതി ; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ കടുത്ത ആശങ്കയിൽ appeared first on ഇവാർത്ത | Evartha .
കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. നിരവധി തൊഴിലാളികൾക്ക് പരിക്ക്. പാസഞ്ചർ കെട്ടിടത്തിന് പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായി.
മേഖലയിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ തിരിച്ചടി പ്രതിരോധത്തിന്റെ ഭാഗമാണ്. തങ്ങളെ സംരക്ഷിക്കാൻ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്നും ഇറാൻ സജ്ജമാണെന്നും അരാഖ്ചി
തെഹ്റാന്: ഇറാന്, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ കേരളീയരുടെ സുരക്ഷ മുന്‍നിര്‍ത്തി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം), 18004253939 (ഇന്ത്യയില്‍ നിന്നും വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍). അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പാലിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ശ്രദ്ധിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, തെക്കന്‍ ഇറാനിലെ ഹോര്‍മുസ്ഗാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 56 പെണ്‍കുഞ്ഞുങ്ങളാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളാണിതെന്ന് ഇറാന്റെ ഫാര്‍സ് (എമൃ)െ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പല്ലേക്കലെ: ട്വന്റി20 ലോകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്കു മുന്നില്‍ 213 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തി പാക്കിസ്ഥാന്. സെഞ്ച്വറിയുമായി കളംനിറഞ്ഞ സാഹിബ്സാദ ഫര്ഹാന് (100), അര്‍ധ സെഞ്ച്വറി നേടിയ ഫഖര്‍ സമാന് (84) എന്നിവരാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 176 റണ്‍സ് പാക് ഇന്നിങ്സിന്റെ നട്ടെല്ലായി. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന് 212 റണ്‍സ് നേടിയത്. സെമി ഫൈനലില്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന് 65 റണ്‍സിന് ജയിക്കണം, അഥവാ ശ്രീലങ്കയെ 147 റണ്‍സില്‍ ഒതുക്കണം. ശ്രീലങ്കയ്ക്ക് വേണ്ടി ദില്ഷന് മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. വലിയ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ പുറത്താകുമെന്ന് കണക്കുകൂട്ടി അടിച്ചുതകര്‍ക്കാനൊരുങ്ങിയാണ് പാകിസ്താന് മൈതാനത്തിനിറങ്ങിയത്. അത് അതേപടി നടപ്പിലാക്കുന്നതാണ് മൈതാനത്ത് കണ്ടത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനായി ഓപ്പണര്‍മാര്‍ തുടക്കം മുതല്‍ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ ആറോവറില്‍ 68 റണ്‍സാണ് അടിച്ചെടുത്തത്. ഫര്‍ഹാനായിരുന്നു കൂടുതല്‍ അപകടകാരി. ഒന്‍പതാം ഓവറില്‍ ഫര്ഹാന് അര്‍ധസെഞ്ചുറി തികച്ചു. 32 പന്തില്‍ നിന്നാണ് ഫിഫ്റ്റി. പിന്നാലെ ഫഖര്‍ സമാനും ട്രാക്കിലായതോടെ ടീം പത്തോവറില്‍ 102 റണ്‍സിലെത്തി. 12-ാം ഓവറില്‍ ദുനിതക് വെല്ലലഗയെ തകര്‍ത്തടിച്ച ഫഖര്‍ 27 പന്തില്‍ ഫിഫ്റ്റി തികച്ചു. അതോടെ ലങ്കന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലായി. പിന്നീടങ്ങോട്ട് ഇരുവരുടെയും വെടിക്കെട്ട് പൂരത്തിനാണ് മൈതാനം സാക്ഷ്യംവഹിച്ചത്. 14-ാം ഓവറില്‍ 14 റണ്‍സും 15-ാം ഓവറില്‍ 13 റണ്‍സും കണ്ടെത്തിയതോടെ സ്കോര്‍ 15 ഓവറില്‍ 163 ലെത്തി. 16-ാം ഓവറില്‍ ഫഖര്‍ സമാനെ ക്ലീന്‍ ബൗള്‍ഡാക്കി ദുഷ്മന്ത ചമീരയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സ്കോര്‍ ബോഡില്‍ ഇതിനകം 176 റണ്‍സ് പിറന്നിരുന്നു. 42 പന്തുകള്‍ നേരിട്ട ഫഖര്‍ സമാന്, ഒമ്പത് ഫോറും നാല് സിക്സറുകളും സഹിതം 84 റണ്‍സ് നേടിയാണ് പുറത്തായത്. പിന്നാലെയിറങ്ങിയ ഖ്വാജ നഫായ് മൂന്നു പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങിയത് പാക് ക്യാമ്പിന് നിരാശയായി. ദില്ഷന് മദുഷങ്കയുടെ പന്ത് ഉയര്‍ത്തിയടിച്ച താരത്തെ ബൗണ്ടറി ലൈനില്‍ ചരിത് അസലങ്ക പിടികൂടുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ ശദാബ് ഖാന് (അഞ്ച് പന്തില്‍ ഏഴ്) റണ്ണൗട്ടായി മടങ്ങി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഫര്ഹാന് സെഞ്ച്വറി തികച്ചു. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാം ശതകം 59 പന്തിലാണ് താരം പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് നവാസ് സംപൂജ്യനായി മടങ്ങി. ദസുന്‍ ശനകയാണ് ഇത്തവണ വിക്കറ്റ് നേടിയത്. ഇതേ ഓവറില്‍ നായകന് സല്മാന് ആഗയും റണ്‍ നേടാനാകാതെ പുറത്തായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഫര്ഹാന് പുറത്തായി. ഒമ്പത് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 100 റണ്‍സുമായാണ് താരം ക്രീസ് വിട്ടത്. ഇതേ ഓവറില്‍ തന്നെ ഷഹീന് ഷാ അഫ്രീദി (നാല്), നസീം ഷാ (ഒന്ന്) എന്നിവരും പുറത്തായതോടെ ആകെ വിക്കറ്റ് നഷ്ടം എട്ടായി. ഓപണര്‍മാര്‍ ഒഴികെ പാക് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ലെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കക്കായി മദുഷങ്ക മൂന്നും ശനക രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാല്‍ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോല്‍വിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമിയിലെത്തിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റാണുള്ളത്. അവസാനമത്സരത്തില്‍ ലങ്കയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. മികച്ച റണ്‍റേറ്റുള്ളവര്‍ സെമിയിലെത്തും. ലങ്കയ്ക്കെതിരേ 65 റണ്‍സ് ജയമോ അല്ലെങ്കില്‍ 13 ഓവറിനുള്ളില്‍ ചേസ് പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ പാക്കിസ്ഥാന് കിവീസിനെ മറികടന്ന് സെമിയിലേക്ക് കടക്കാം. ആദ്യം ബാറ്റ് ചെയ്യുന്നതിനാല്‍ ടീമിന് 65 റണ്‍സിന് ജയിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പാക്കിസ്ഥാന് പുറത്താകും.
ഇറാൻ –യുഎസ് –ഇസ്റാഈൽ സംഘർഷം: ഇരു വിഭാഗവും ഉപയോഗിക്കുന്നത് അത്യാധുനിക ആയുധ ശേഖരം
അമേരിക്കൻ നാവികസേനയുടെ പ്രധാന ആയുധമായ ടോമാഹോക്ക്, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ദീർഘദൂര മിസൈലാണ്. റഡാറുകളുടെ കണ്ണ് വെട്ടിച്ച് സമുദ്രനിരപ്പിൽ നിന്ന് വെറും 30 മുതൽ 50 മീറ്റർ വരെ താഴ്ന്ന ഉയരത്തിൽ പറക്കാൻ ഇവയ്ക്ക് സാധിക്കും.
ബഹ്റൈനിലെ ജുഫൈര്‍ യു എസ് നാവിക താവളത്തില്‍ ഇറാന് ആക്രമണം
മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ജുഫൈര്‍ പ്രദേശത്തുള്ള യു എസ് നാവിക താവളത്തില്‍ ഇറാന് ആക്രമണം. അമേരിക്കന്‍ നാവിക താവളത്തില്‍ സ്ഫോടനം നടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ആക്രമണത്തിന്റെ ഫലമായി പുകപടലങ്ങള്‍ വായുവിലേക്ക് ഉയര്‍ന്നു. കൂടുതല്‍ സംഭവവികാസങ്ങള്‍ പ്രതീക്ഷിച്ച് അധികൃതര്‍ സൈറണുകള്‍ മുഴക്കി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ശക്തമായ സ്ഫോടനങ്ങള്‍ നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ദോഹ ആക്രമണം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാന് മിസൈലുകള്‍ ആക്രമണം നടത്തിയതിന്റെ വീഡിയോയും പുറത്തുവന്നു. ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് യു.എ.ഇയെ ആക്രമിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇ വ്യോമ പ്രതിരോധം ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രതികരിക്കുകയും നിരവധി മിസൈലുകള്‍ വിജയകരമായി തടയുകയും ചെയ്തു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി സംരക്ഷിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, സ്ഥാപിത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ക്കും ബാധകമായ ഇടപെടല്‍ നിയമങ്ങള്‍ക്കും അനുസൃതമായി, കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈകാര്യം ചെയ്തതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളോ വിശ്വസനീയമല്ലാത്ത വാര്‍ത്തകളോ അവഗണിക്കാനും കുവൈത്ത് ജനറല്‍ സ്റ്റാഫ് എല്ലാവരോടും അഭ്യര്‍ഥിച്ചു. ഏതാനും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന് റെവല്യൂഷണറി അറിയിച്ചു.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിക്കപ്പെടണമെന്നും പ്രസ്താവനയിലുണ്ട്.
ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടു ; ഇസ്രയേൽ മാധ്യമങ്ങൾ
ടെൽഅവീവ്: റെവല്യൂഷണറി ഗാർഡ് കോർപ്സ് മേധാവി മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ മാധ്യമം. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ്പാക്പൂർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലി ബ്രോഡ്കാസ്റ്ററായ N12 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് തൽസ്ഥാനത്ത് നിയമിതനായത്. 260ദിവസം ഐആർജിസി കമാൻഡറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് പാക്പൂർ. ഇക്കാര്യത്തിൽ തെഹ്റാൻ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. ഐആർജിസിയുടെ ശക്തി വർധിപ്പിക്കുക, യുദ്ധസജ്ജമാകുക, സംഘടനയുടെ ഐക്യവും പ്രവർത്തനവും ദൃഢമാക്കുക എന്നീ നിർദേശങ്ങളായിരുന്നു പാക്പൂറിന് ലഭിച്ചിരുന്നത്. 2025ലാണ് അയത്തുള്ള അലി ഖമേനി ഇദ്ദേഹത്തെ ഐആർജിസിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചത്. കഴിഞ്ഞമാസം യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി പാക്പോർ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക്ക് റിപ്പബ്ലിക്ക് മുമ്പത്തേക്കാൾ സജ്ജമായി, കാഞ്ചിയിൽ വിരലുമായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും പാക്പൂർ പറഞ്ഞിരുന്നു.
ഇറാൻ്റെ പ്രത്യാക്രമണം ഭയന്ന് ഇസ്രായേൽ കനത്ത ജാഗ്രതയിലാണ്. മുൻപുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ആശുപത്രികളിൽ നിന്ന് രോഗികളെ ഭൂഗർഭ അറകൾ ഉൾപ്പെടെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ടെലിമെഡിസിൻ സംവിധാനങ്ങൾ സജീവമാക്കി
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി പൂജ്യത്തിനു പുറത്തായാലും ടീമിന് പുറത്താക്കില്ലെന്ന ഉറപ്പ് മാനേജ്മെന്റില്‍നിന്നു ലഭിച്ചിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ. സിംബാബ്വെയ്ക്കെതിരെ അര്‍ധസെഞ്ചറി നേടി ഫോം കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍നിന്നു ലഭിച്ച പിന്തുണയെക്കുറിച്ച് അഭിഷേക് മനസ്സുതുറന്നത്. ലോകകപ്പ് ക്യാമ്പയിന് ആരംഭിക്കുമ്പോള്‍ താന്‍ ശാരീരികമായി വളരെ അവശനായിരുന്നുവെന്ന് അഭിഷേക് വെളിപ്പെടുത്തി. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ താന്‍ ആശുപത്രിയിലായിരുന്നുവെന്നും, രാജ്യത്തിനായി ലോകകപ്പ് കളിക്കുമ്പോള്‍ ആഗ്രഹിച്ച രീതിയിലുള്ള തുടക്കമല്ല ലഭിച്ചതെന്നും ബി.സി.സി.ഐക്ക് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ആദ്യ മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ താരം പ്രയാസപ്പെട്ടിരുന്നു. തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും പരിശീലകന് ഗൗതം ഗംഭീറും നായകന് സൂര്യകുമാര്‍ യാദവും അഭിഷേകിന് വലിയ പിന്തുണയാണ് നല്‍കിയത്. അടുത്ത മത്സരത്തിലും പൂജ്യത്തിന് പുറത്തായാലും ടീമില്‍നിന്ന് മാറ്റില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കും എന്നതായിരുന്നു ഡ്രസ്സിങ് റൂമില്‍നിന്ന് തനിക്ക് ലഭിച്ച സന്ദേശമെന്ന് അഭിഷേക് പറഞ്ഞു. ഈ ഉറപ്പാണ് സിംബാബ്വെക്കെതിരെ സമ്മര്‍ദമില്ലാതെ കളിക്കാന്‍ താരത്തെ സഹായിച്ചത്. ടീം അംഗങ്ങളും പരിശീലകരും തന്നേക്കാള്‍ കൂടുതല്‍ തന്നില്‍ വിശ്വസിച്ചിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. ''ഇത് വെറുമൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ്. എല്ലാവരും ഞാന്‍ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു'' -അഭിഷേക് വ്യക്തമാക്കി. സിംബാബ്വെയ്ക്കെതിരെ 72 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനു തോറ്റതിനു പിന്നാലെയാണ് സിംബാബ്വെയ്ക്കെതിരെ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്. തുടര്‍ച്ചയായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ അഭിഷേക് ശര്‍മ അര്‍ധസെഞ്ചറി നേടി തിളങ്ങിയതാണു മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏറെ ആശ്വാസമായത്. ലോകകപ്പില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ റണ്ണൊന്നുമെടുക്കാന്‍ അഭിഷേകിനു സാധിച്ചിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ നമീബിയയ്ക്കെതിരെ താരം കളിച്ചുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 12 പന്തില്‍ 15 റണ്‍സെടുത്തു പുറത്തായി. എന്നാല്‍ ചെന്നൈയില്‍ സിംബാബ്വെയ്ക്കെതിരെ 26 പന്തുകളില്‍ അര്‍ധ സെഞ്ചറിയിലെത്തിയ അഭിഷേക്, 30 പന്തില്‍ 55 റണ്‍സെടുത്താണു പുറത്തായത്. സിംബാബ്വെയ്ക്കെതിരെ തുടര്‍ച്ചയായി ലോങ് ഓണിലേക്കും ലോങ് ഓഫിലേക്കും ബൗണ്ടറികള്‍ പായിച്ച അഭിഷേക്, റിച്ചഡ് എന്‍ഗര്‍വയെ സിക്സര്‍ പറത്തിയാണ് പവര്‍ പ്ലേ അവസാനിപ്പിച്ചത്. വളരെ മോശം അവസ്ഥയിലാണ് ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തില്‍ താനുണ്ടായിരുന്നതെന്ന് അഭിഷേക് പറഞ്ഞു. ''ഞാന്‍ ആഗ്രഹിച്ചതുപോലെയുള്ള ഒരു തുടക്കമല്ല ലഭിച്ചത്. ഞാന്‍ ആശുപത്രിയിലായിരുന്നു. രാജ്യത്തിനു വേണ്ടി ലോകകപ്പ് കളിക്കാനിറങ്ങുമ്പോഴാണ് ഈ അവസ്ഥ. എന്നാല്‍ ഇനിയും പൂജ്യത്തിനു പുറത്തായാലും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്ന ഉറപ്പ് എനിക്കു ലഭിച്ചിരുന്നു. ഇന്ത്യയ്ക്കായി ഞാന്‍ മത്സരങ്ങള്‍ ജയിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതാണ് ഒരു താരത്തിനു ലഭിക്കേണ്ട പിന്തുണയെന്നു ഞാന്‍ വിശ്വസിക്കുന്നു.'' ബിസിസിഐ പുറത്തുവിട്ട വിഡിയോയില്‍ അഭിഷേക് വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കിടെയും കളിക്കാരുടെ മോശം സമയത്ത് അവര്‍ക്കൊപ്പം നില്ക്കുന്ന ഗൗതം ഗംഭീറിന്റെയും സൂര്യകുമാര്‍ യാദവിന്റെയും പുതിയ 'ടീം കള്‍ച്ചര്‍' ആണ് അഭിഷേകിന്റെ ഈ തിരിച്ചുവരവിന് പിന്നിലെ പ്രധാന ഘടകമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, അഭിഷേകിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവോടെ വലിയ ആത്മവിശ്വാസത്തിലാണ്. ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന സൂപ്പര്‍ എയ്റ്റ് മത്സരത്തിലും ഈ മികവ് തുടരാനാണ് ടീം ലക്ഷ്യമിടുന്നത്. മത്സരത്തില്‍ ജയിക്കുന്ന ടീം സെമിഫൈനലിന് യോഗ്യത നേടും.
കുവൈത്ത് വിമാനത്താവളം ആക്രമിച്ച് ഇറാന്; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണം
കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇറാന് ആക്രമിച്ചു. ജീവനക്കാര്‍ക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേര്‍ക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ ആക്രമണം നടന്നതായി കുവൈത്ത് അറിയിക്കുന്നുണ്ട്. ഡ്രോണ്‍ ആക്രമണം നടന്നതായാണ് കുവൈത്ത് അറിയിക്കുന്നത്. ജീവനക്കാര്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാന്റെ ഭാഗത്ത് നിന്ന് റിയാദിലും കിഴക്കന്‍ മേഖലയിലും നടന്ന ആക്രമണത്തിന് ന്യായീകരണമില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. യുഎഇയിലും ആക്രമണം തുടരുകയാണ്. ദുബായില്‍ വീണ്ടും സ്ഫോടനശബ്ദം കേട്ടു. ഇത് മിസൈലുകളെ പ്രതിരോധിക്കുന്നതാകാന്‍ സാധ്യതയുണ്ട്. യുഎഇയില്‍ തുടര്‍ച്ചയായി ആക്രമണം നടക്കുന്നതായാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പരിഭ്രാന്തി വേണ്ടെന്ന് യുഎഇ അധികൃതര്‍ പറയുന്നു. അനാവശ്യമായി സാധനങ്ങള്‍ വാങ്ങി കൂട്ടേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. അതിനിടെ അമേരിക്കന്‍ പടക്കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് വിട്ടുവെന്ന് ഇറാന് അവകാശപ്പെട്ടു. അമേരിക്ക പിന്‍വാങ്ങുന്നുവെന്നാണ് ടെഹറാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ കടലിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സൗത്ത് -ഈസ്റ്റ് മേഖലയിലേക്കും അമേരിക്കന്‍ പടക്കപ്പലുകള്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്.
ഇറാനുമായുളള പ്രശ്നങ്ങൾ അമേരിക്ക ചർച്ചയിലൂടെ പരിഹരിച്ചേക്കും എന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് പശ്ചിമേഷ്യ സംഘർഷഭരിതമായിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ച് തുടങ്ങി. യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇന്ന് തന്നെ രണ്ട് തവണ വില ഉയർന്ന് കഴിഞ്ഞു. പവൻ വില ഒന്നര ലക്ഷത്തിലേക്ക് വൈകാതെ തന്നെ എത്തുമെന്ന്
ടെഹ്റാന്: മിഡില്‍ ഈസ്റ്റ് വന്‍ യുദ്ധത്തിലേക്കു പോകുന്നുവെന്ന ആശങ്ക ശക്തമാകുന്നു. ഇറാന് വന്‍ തിരിച്ചടിയായി പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ ആമിര്‍ ഹതാമിയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) കമാന്‍ഡര്‍ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇറാനില്‍ സ്കൂള്‍ ആക്രമണത്തില്‍ 50ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ
ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ പക്ഷം പിടിക്കാതെ ഇന്ത്യ | Iran-Israel conflict
ഇസ്രയേലിലുള്ള ഇന്ത്യക്കാർ തത്ക്കാലം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെ ഇരിക്കാൻ നിർദേശം; ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ പക്ഷം പിടിക്കാതെ ഇന്ത്യ
കടന്നാക്രമിച്ച് ഇറാന്; ഖത്തറില്‍ ഒരിടത്തും ബഹ്റൈനില്‍ രണ്ടിടത്തും ആക്രമണം | Iran-Israel conflict
കടന്നാക്രമിച്ച് ഇറാന്; ഖത്തറില്‍ ഒരിടത്തും ബഹ്റൈനില്‍ രണ്ടിടത്തും ആക്രമണം, ഇറാനെതിരെ ഒറ്റക്കെട്ടായി ജിസിസി രാജ്യങ്ങള്‍
മുഴുവൻ സമയ യുദ്ധത്തിന് തയ്യാറല്ലെന്ന് ഗൾഫ് രാജ്യങ്ങൾ; ഒറ്റപ്പെട്ട് ഇറാൻ | Iran-Israel conflict
ചർച്ചകൾ സജീവം; സമാധാന ചർച്ചകൾക്ക് ഇടയിൽ ഉണ്ടായ ആക്രമണം അംഗീകരിക്കാൻ ആവില്ലെന്ന് ഇറാൻ, മുഴുവൻ സമയ യുദ്ധത്തിന് തയ്യാറല്ലെന്ന് ഗൾഫ് രാജ്യങ്ങൾ
ഉള്ളുലഞ്ഞ്...; 57 ജീവനുകളെടുത്ത് യുദ്ധം; ക്രൂരമായ മനുഷ്യവകാശ ലംഘനം നടത്തി ഇസ്രയേലും അമേരിക്കയും
സങ്കട കാഴ്ച; സ്ത്രീകളുടെ അവകാശ പോരാട്ടത്തിനായി ഒപ്പം നിന്ന അമേരിക്ക ഇറാൻ സ്കൂളിന് നേരെ ആക്രമണം നടത്തുന്നു, 57 ജീവനുകളെടുത്ത് യുദ്ധം
ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം; 36 പെൺകുട്ടികൾ കൊല്ലപ്പെട്ടതായി വിവരം | Iran-Israel conflict
ഇറാനിലെ എലമെന്ററി പ്രൈമറി ഗേൾസ് സ്കൂളിൽ ഇസ്രയേലിന്റെ മിസൈൽ ലക്ഷ്യംതെറ്റി പതിച്ചു; 36 പെൺകുട്ടികൾ കൊല്ലപ്പെട്ടതായി വിവരം
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കവെ കണ്ണൂര്‍ ജില്ലയില്‍ നിര്‍ണായക നീക്കവുമായി പാര്‍ട്ടി നേതൃത്വം. ഇത്തവണ മത്സര രംഗത്ത് നിന്നും മാറ്റിനിര്‍ത്തിയേക്കുമെന്ന് കരുതിയ മുന്‍ ആരോഗ്യമന്ത്രിയും മുതിര്‍ന്ന വനിതാ നേതാവുമായ കെ കെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ചേക്കും. മത്സരിക്കാന്‍ കെകെ ശൈലജ സന്നദ്ധത അറിയിച്ചുവെന്നാണ് പുതിയ വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് താത്പര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തില്ലെന്ന വിവരമാണ് സിപിഎമ്മില്‍ നിന്ന് പുറത്തുവരുന്നത്. മട്ടന്നൂരില്‍ വി കെ സനോജ് സ്ഥാനാര്‍ഥിയാകും. തളിപ്പറമ്പില്‍ പി കെ ശ്യാമളയും മത്സരിക്കും. എം വി ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. എന്നാല്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനും പി കെ ബിജുവിനും സീറ്റില്ല. തലശ്ശേരിയില്‍ കാരായി രാജന് സ്ഥാനാര്‍ത്ഥിയാകും. തോമസ് ഐസക്, പി ജയരാജന് എന്നിവര്‍ക്കും സീറ്റില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എം സ്വരാജ് മത്സരിക്കാനാണ് സാധ്യത. പൊന്നാനിയിലെ പട്ടികയില്‍ എം സ്വരാജിന്റെ പേരുണ്ട്. തിരുവനന്തപുരത്ത് സിപിഎം മത്സരിക്കുന്ന 10 സീറ്റുകളില്‍ 9 ഇടത്തും സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും. വര്‍ക്കലയില്‍ വി ജോയിയുടെ കാര്യത്തില്‍ തീരുമാനം നാളെ എടുക്കും. നാളെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ചചെയ്യും. കണ്ണൂരില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകും. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത. നിലവില്‍ മട്ടന്നൂര്‍ എംഎല്‍എയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അതേസമയം, തലശ്ശേരിയില്‍ സിറ്റിംഗ് എം എല്‍ എയും സ്പീക്കറുമായ എ എന്‍ ഷംസീറിനെ ഇത്തവണ പരിഗണിച്ചേക്കില്ല. പകരം കാരായി രാജനെ തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. തളിപ്പറമ്പില്‍ പികെ ശ്യാമളയും പൊന്നാനിയില്‍ എം കെ സക്കീറുമാണ് പരിഗണനയിലുള്ളത്. പി എസ് സി മുന്‍ ചെയര്‍മാനാണ് സക്കീര്‍. നിയമസഭ തെരഞ്ഞെടുപ്പ് മട്ടന്നൂര്‍ മണ്ഡലം ഇല്ലെങ്കില്‍ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ നേതൃത്വത്തെ അറിയിച്ചിരുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 'ഉറച്ച സീറ്റെങ്കില്‍ ടേം വ്യവസ്ഥ പാലിക്കണം' ആ ഒരൊറ്റ മാനദണ്ഡം വച്ചാണ് മട്ടന്നൂരില്‍ നിന്ന് കെകെ ശൈലജ തെറിച്ചത്. തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ തലപൊക്കിയ വനിതാ മുഖ്യമന്ത്രി ചര്‍ച്ചകളും ജനകീയ നേതാവ് പരിവേഷവും ഒന്നും കണക്കിലെടുക്കേണ്ടതില്ലെന്നായിരുന്നു കെ കെ ശൈലജയുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ 2011 മുതല്‍ സണ്ണി ജോസഫ് ജയിച്ച് വരുന്ന മണ്ഡലത്തില്‍ കനത്ത മത്സരം നടക്കുമെന്ന വിലയിരുത്തലില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് ഏഴിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനുണ്ടാകുമെന്നും എംഎ ബേബി ഇന്നലെ പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ ജീവനക്കാർക്ക് നിസാര പരിക്കേറ്റു. യുഎഇയിലും സ്ഫോടന ശബ്ദം കേട്ടതായും അമേരിക്കൻ പടക്കപ്പലുകൾ പേർഷ്യൻ ഗൾഫ് വിട്ടതായും റിപ്പോർട്ടുകളുണ്ട്.

25 C