‘റോഡില്ലെങ്കിൽ വോട്ടില്ല’; ചടയമംഗലത്ത് ചിഞ്ചുറാണിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
കൊല്ലം നിലമേൽ തങ്കക്കല്ലിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെ.ചിഞ്ചുറാണിക്ക് മുന്നിൽ പ്രതിഷേധിച്ച് നാട്ടുകാർ. പൊളിഞ്ഞ റോഡിൻ്റെ പണി വൈകുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം.
കണ്ണൂരിലെ ചൂട് അകറ്റാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തണ്ണിമത്തൻ്റെ ചുവപ്പ് തേടി ബേബിയും
സ്ഥാനാർത്ഥികൾക്ക് അകമ്പടി പോകുന്ന അനൗൺസ്മെൻ്റ് വാഹനം നിർത്തി പ്രസംഗിക്കുന്ന പ്രാദേശിക നേതാക്കൾ മുതൽ ജാഥ വിളിക്കുന്ന പ്രവർത്തകരും സ്ഥാനാർത്ഥികളും അനുയാത്ര ചെയ്യുന്നവരുമൊക്കെ വെള്ളം കുടിച്ചു ചൂടും ദാഹവും അകറ്റുകയാണ്. കുടിവെള്ളത്തിനൊപ്പം തണ്ണിമത്തനും ഇളനീരും മോരുവെള്ളവുമൊക്കെയാണ് പലരും ഇടയ്ക്കിടെ കഴിക്കുന്നത്.
ആ ധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും കാൻസർ എന്ന വാക്ക് ഇന്നും പലരിലും ഭയം ഉണർത്തുന്ന ഒന്നാണ്. എന്നാൽ, ഈ രോഗത്തെ ഭയപ്പെടാതെ, കൃത്യമായ അറിവും ജാഗ്രതയും പുലർത്തുകയാണെങ്കിൽ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നും, ആദ്യഘട്ടങ്ങളിൽ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരും മുൻപ്, അതായത് ആദ്യഘട്ടങ്ങളിൽ തന്നെ കാൻസറിനെ കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും മരണകാരണമാകുന്നത്. ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ. ഈ വളർച്ചയുടെ ആദ്യ സൂചനകൾ ശരീരം പല രീതികളിൽ നൽകാറുണ്ട്. ഇവ നിസ്സാരമായ അസ്വസ്ഥതകളായി തള്ളിക്കളയാതെ ഗൗരവത്തോടെ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ. ഈ അസ്വാഭാവികമായ മാറ്റങ്ങൾ തുടക്കത്തിലേ തിരിച്ചറിയാൻ ശരീരം ചില സൂചനകൾ നൽകാറുണ്ട്. അവ നിസ്സാരമെന്ന് കരുതി തള്ളിക്കളയാതെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന ലക്ഷണങ്ങൾ ഇവയാണ്: 1. വിട്ടുമാറാത്ത ചുമയും ശബ്ദവ്യത്യാസവും സാധാരണ ജലദോഷം മൂലമുണ്ടാകുന്ന ചുമ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറേണ്ടതാണ്. എന്നാൽ മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന കഠിനമായ ചുമയോ, ചുമയ്ക്കുമ്പോൾ രക്തം കാണപ്പെടുന്നതോ ശ്വാസകോശ കാൻസറിന്റെ പ്രാരംഭ ലക്ഷണമാകാം. അതുപോലെ, ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന പരുപരുപ്പ് രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ അത് തൊണ്ടയിലെയോ തൈറോയ്ഡ് ഗ്രന്ഥിയിലെയോ കാൻസറിനെ സൂചിപ്പിക്കുന്നുണ്ടാകാം. പ്രത്യേകിച്ച് പുകവലിക്കുന്നവർ ഇത്തരം മാറ്റങ്ങൾ കണ്ടാൽ ഉടൻ വൈദ്യപരിശോധന നടത്തണം. 2. അപ്രതീക്ഷിതമായ ശരീരഭാരക്കുറവ് വ്യായാമമോ ഭക്ഷണക്രമീകരണമോ ഇല്ലാതെ തന്നെ ശരീരഭാരം പെട്ടെന്ന് കുറയുന്നത് ഗൗരവമായി കാണണം. ചുരുങ്ങിയ കാലയളവിനുള്ളിൽ അഞ്ച് കിലോയോ അതിലധികമോ ഭാരം കുറയുന്നത് പാൻക്രിയാസ്, ആമാശയം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാൻസറുകളുടെ ലക്ഷണമാകാം. കാൻസർ കോശങ്ങൾ ശരീരത്തിലെ ഊർജ്ജം അമിതമായി ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. 3. മലമൂത്രവിസർജ്ജനത്തിലെ മാറ്റങ്ങളും രക്തസ്രാവവും ശരീരത്തിൽ നിന്നുള്ള അസ്വാഭാവികമായ രക്തസ്രാവം എപ്പോഴും അപകടസൂചനയാണ്. മലവിസർജ്ജന ശീലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വിട്ടുമാറാത്ത മലബന്ധം അല്ലെങ്കിൽ അതിസാരം, മലത്തോടൊപ്പം രക്തം കാണപ്പെടുക എന്നിവ കുടലിലെ കാൻസറിന്റെ (Colorectal Cancer) ലക്ഷണമാകാം. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിലെയോ മൂത്രസഞ്ചിയിലെയോ അർബുദത്തെ സൂചിപ്പിക്കുന്നു. 4. ശരീരത്തിലെ മുഴകളും തടിപ്പുകളും സ്തനങ്ങളിലോ കക്ഷത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ കാണപ്പെടുന്ന വേദനയില്ലാത്ത മുഴകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. എല്ലാ മുഴകളും കാൻസർ ആകണമെന്നില്ലെങ്കിലും, പെട്ടെന്ന് വലിപ്പം കൂടുന്നതോ കഠിനമായതോ ആയ മുഴകൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം. 5. വിട്ടുമാറാത്ത തളർച്ചയും പനിയും വിശ്രമിച്ചാലും മാറാത്ത കഠിനമായ തളർച്ച പലപ്പോഴും രക്തത്തിൽ ഉണ്ടാകുന്ന അർബുദത്തിന്റെ (Leukemia) ലക്ഷണമാകാം. അതുപോലെ, രോഗപ്രതിരോധ ശേഷി കുറയുന്നതുമൂലം ഇടയ്ക്കിടെയുണ്ടാകുന്ന പനിയും രാത്രിയിലെ അമിതമായ വിയർപ്പും ഗൗരവമായി കാണണം. നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ—ലഹരി വർജ്ജിക്കുക, പോഷകാഹാരം കഴിക്കുക, കൃത്യമായ വ്യായാമം ചെയ്യുക—എന്നിവയിലൂടെ ഒരു പരിധിവരെ കാൻസറിനെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഒളിച്ചുവെക്കാതെ കൃത്യസമയത്ത് പരിശോധനകൾക്ക് വിധേയമാവുകയാണ് അതിജീവനത്തിനുള്ള ഏക പോംവഴി.
വീണ്ടും വരദനുണ്ണി: ഇന്ദ്രജിത്തിൻ്റെ 'നായകൻ' റീ റിലീസിന്
ഇന്ദ്രജിത്തിൻ്റെ 'നായകൻ' റീ റിലീസിന് ഒരുങ്ങുന്നു. 2010-ൽ റിലീസ് ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രത്തിൽ വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തിൽ ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനിൽ ഒന്നിച്ചു.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
കുവൈത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന മോഷണക്കേസിൽ, ഇന്ത്യക്കാരനായ സെയിൽസ്മാന് പത്ത് വർഷവും കൂട്ടുപ്രതിയായ കുവൈത്ത് സ്വദേശിനിക്ക് അഞ്ച് വർഷവും തടവ് ശിക്ഷ അപ്പീൽ കോടതി വിധിച്ചു. എട്ട് ലക്ഷത്തിലധികം ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ഇവർ തുല്യമായ തുക പിഴയൊടുക്കാനും ഉത്തരവുണ്ട്.
ബിരിയാണി പ്രേമികൾക്കായി സ്പെഷ്യൽ റെസിപ്പി
ബിരിയാണി പ്രേമികൾക്കായി സ്പെഷ്യൽ റെസിപ്പി
പ്രശോഭിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി | Palakkad
പീഡന പരാതിയെ തുടര്‍ന്ന് പ്രശോഭിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; തന്റെ കൂടെ പ്രചാരണത്തിന് പ്രശോഭ് ഉണ്ടായിരുന്നെന്നും ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് പാലക്കാട്ടെ UDF സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി
പി കെ ശശി വഞ്ചകൻ, വഞ്ചകന്മാര് ഒരുകാലത്തും ജയിച്ചിട്ടില്ല: പിണറായി വിജയൻ
ഒറ്റപ്പാലത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പി കെ ശശിക്കെതിരെ പിണറായി വിജയൻ; പി കെ ശശി വഞ്ചകൻ, വഞ്ചകന്മാര് ഒരുകാലത്തും ജയിച്ചിട്ടില്ലെന്നും ചരിത്രം അവരെ ഒറ്റപ്പെടുത്തുമെന്നും പിണറായി വിജയൻ
'പോറ്റിയേ... കേറ്റിയേ...' വീണ്ടും പോറ്റിയേ, കേറ്റിയേ പാട്ട് പാടി പിസി വിഷ്ണുനാഥ്
'പോറ്റിയേ... കേറ്റിയേ...' വീണ്ടും പോറ്റിയേ, കേറ്റിയേ പാട്ട് പാടി പിസി വിഷ്ണുനാഥ്, ഈ പാട്ടിന് സ്വര്‍ണക്കൊള്ള തുറന്ന് കാട്ടുന്നതില്‍ വലിയ പങ്കുണ്ടെന്നും വിഷ്ണുനാഥ്
കെ സുധാകരനെ കണ്ട് രാഹുൽ ഗാന്ധി; സുധാകരൻ യഥാര്‍ത്ഥ കോൺഗ്രസ് പോരാളിയെന്ന് രാഹുൽ | Assembly election
കെ സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി രാഹുൽ ഗാന്ധിയും മല്ലികാര്‍ജുൻ ഖര്‍ഗെയും; കൂടിക്കാഴ്ച്ച ഖര്‍ഗെയുടെ വീട്ടിൽ, സുധാകരൻ യഥാര്‍ത്ഥ കോൺഗ്രസ് പോരാളിയെന്ന് ചിത്രം പങ്കുവെച്ച് രാഹുൽ എക്സിൽ കുറിച്ചു
വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Vattiyoorkavu
റോഡ് വികസനം, പേരൂർക്കട സർക്കാർ ആശുപത്രി വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്
നെറ്റ്ഫ്ലിക്സ് നിരക്ക് കൂട്ടി; എല്ലാ പ്ലാനുകളിലും വർധനവ്
ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് അമേരിക്കയിൽ സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിച്ചു. എല്ലാ പ്ലാനുകളിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഡോളർ മുതലാണ് വർധന. പരസ്യമുള്ള പ്ലാനിന് ഒരു ഡോളർ വർധിപ്പിച്ചു. ഇതോടെ നിരക്ക് 7.99 ഡോളറിൽ നിന്ന് 8.99 ഡോളറായി. പരസ്യമില്ലാത്ത സ്റ്റാൻഡേർഡ് പ്ലാൻ 17.99 ഡോളറിൽ നിന്ന് 19.99 ഡോളറായി ഉയർന്നു. പ്രീമിയം പ്ലാൻ 24.99 ഡോളറിൽ നിന്ന് 26.99 ഡോളറായി ഉയർന്നു എന്നും കമ്പനി അറിയിച്ചു.
ആസ്വദിച്ച് കഴിക്കാൻ ടേസ്റ്റി കാടക്കിഴി
കാട – 250 ഗ്രാം ചുവന്നുള്ളി – 100 ഗ്രാം കാന്താരി മുളക് – 10 ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
ഇന്ത്യയിലെ ഒരു മാളിൽ അതിരാവിലെ 6.50-നുള്ള സിനിമാ പ്രദർശനത്തിനൊപ്പം പ്രഭാതഭക്ഷണത്തിനുള്ള ഓപ്ഷനും കണ്ട് അത്ഭുതപ്പെട്ട ഫ്രഞ്ച് യുവതിയുടെ അനുഭവം. യൂറോപ്പിൽ ഇത് സ്വപ്നം മാത്രമാണെന്ന് ജൂലിയ ചൈഗ്നോ എന്ന യുവതി കുറിച്ചതോടെ പോസ്റ്റ് വൈറലാവുകയും ഇന്ത്യയുടെ സേവന സംസ്കാരത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, കൂത്തുപറമ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും?
കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്ഥാനമുള്ള കൂത്തുപറമ്പ് നിയമസഭാ മണ്ഡലം പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ്. എന്നാൽ, സമീപകാല ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നു. ഇത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് നൽകുന്നത്.
പത്തനാപുരത്ത് മൈക്ക് അനൗണ്‍സ്മെന്റിലൂടെ ഗണേഷ് കുമാറിന് എതിരെ വ്യക്തിഹത്യ
ഒമാനിലെ പരക്കെ കനത്ത മഴ; അണക്കെട്ടുകൾ നിറഞ്ഞൊഴുകി, ജാഗ്രതാ നിർദ്ദേശം
ഒമാനിൽ തുടരുന്ന കനത്ത മഴയിൽ ദക്ഷിണ അൽ ഷർഖിയ, ദക്ഷിണ അൽ-ബാത്തിന ഗവർണറേറ്റുകളിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. സൂറിലെ പ്രളയ പ്രതിരോധ അണക്കെട്ടിൽ നിന്നും ജഅലാൻ ബനി ബു അലിയിലെ വാദി സാൽ അണക്കെട്ടിൽ നിന്നും അധിക ജലം പുറത്തേക്ക് വിടുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് ഗതാഗത നിയന്ത്രണവും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെ, പി.കെ. ശശി ഒരു വഞ്ചകനാണെന്നും വഞ്ചനയുടെ ചരിത്രം പേറുന്നവരെ കാലം എന്നും ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. വഞ്ചകർക്ക് അർഹിക്കുന്ന ശിക്ഷ ചരിത്രം എക്കാലത്തും നൽകിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ഒറ്റപ്പെടൽ എന്താണെന്ന് വഞ്ചകർ ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ അറിയാൻ പോകുന്നതേയുള്ളൂവെന്നും വ്യക്തമാക്കി. വഞ്ചന കാട്ടിയവർക്ക് ജനമധ്യത്തിൽ സ്ഥാനമുണ്ടാകില്ലെന്നും, പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് പോയവർക്കുള്ള കനത്ത തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന്റെയും മുന്നണിയുടെയും വലിയ ഗതികേടാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സ്വന്തം പാളയത്തിൽ നിന്ന് യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഒരാളെ കൂട്ടുപിടിക്കേണ്ടി വന്നതെന്നും, ഇത് യുഡിഎഫിന്റെ നിസ്സഹായവസ്ഥയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
സ്വദേശാഭിമാനിയെ അനുസ്മരിച്ച് പത്രപ്രവർത്തക യൂനിയൻ
കേരള പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ചരമവാർഷിക ദിനാചരണത്തിൽ പയ്യാമ്പലത്തെ സ്മൃതി കൂടിരത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.
സുൽത്താൻ ബത്തേരിയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
സുൽത്താൻ ബത്തേരിയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടും; ഇന്ത്യയെ കാക്കാൻ 'ഘാതകൻ' വരുന്നു!
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, അത്യാധുനിക സ്റ്റെൽത്ത് ഡ്രോണായ 'ഘാതക്' (Ghatak UCAV) വികസിപ്പിക്കുന്നതിനും വാങ്ങുന്നതിനും കേന്ദ്ര സർക്കാർ അനുമതി നൽകി. 2026 മാർച്ച് 27-ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC), ഇന്ത്യൻ വ്യോമസേനയ്ക്കായി നാല് സ്ക്വാഡ്രൺ ഘാതക് ഡ്രോണുകൾ വാങ്ങുന്നതിനുള്ള പ്രാഥമിക അനുമതി
ആരാധകരെ ആവേശത്തിലാഴ്ത്താൻ ‘പള്ളിച്ചട്ടമ്പി’ എത്തുന്നു
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ ടീസർ പുറത്ത്. ആദ്യം ഏപ്രിൽ ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായതിനാലാണ് ഏപ്രിൽ ഒമ്പതിൽ നിന്ന് റിലീസ് മാറ്റിയത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്. ഗംഭീര മേക്കിങിൽ എത്തുന്ന ചിത്രം നിരാശയാകില്ല എന്ന സൂചനയാണ് ടീസർ നൽകുന്നത്.
കേരളത്തിലെ പ്രചാരണം 'ഡീലിൽ' കറങ്ങുന്നത് ആരെ സഹായിക്കും? | Indian Mahayudham | 28 March 2026
കേരളത്തിലെ പ്രചാരണം 'ഡീലിൽ' കറങ്ങുന്നത് ആരെ സഹായിക്കും? കേന്ദ്രത്തിലെ കൂട്ടായ്മയെ ഈ ഡീലാരോപണം ബാധിക്കുമോ? | Indian Mahayudham | 28 March 2026 Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics
പുതുപ്പള്ളി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Puthuppally
പുതിയ വ്യവസായ സ്ഥാപനങ്ങൾക്ക് അനിയോജ്യമായ സാഹചര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്
ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറുമോ? ഗൾഫ് രാജ്യങ്ങളുടെ ഭാവി എന്ത്? | Around & Aside
ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറുമോ? ഗൾഫ് രാജ്യങ്ങളുടെ ഭാവി എന്ത്? സാമാധാന ശ്രമങ്ങൾ ഫലം കാണുമോ? എറൗണ്ട് ആന്റ് അസൈഡിൽ മുൻ അംബാസിഡർ വേണു രാജാമണി
മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്രക്കിടെ യുവതിക്ക് നേരെ കല്ലേറ്; കണ്ണിന് ഗുരുതര പരിക്ക്
മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്രക്കിടെ കല്ലേറില്‍ യുവതിയുടെ കണ്ണിന് ഗുരുതര പരിക്ക്. ദാദര്‍ റെയില്‍വേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സി.എസ്.എം.ടിയില്‍ നിന്നും ബദ്ലാപ്പൂരിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിന്‍ വൈകുന്നേരം 7:15-ഓടെ ദാദര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ട്രെയിനിന് നേരെ അജ്ഞാതന്‍ എറിഞ്ഞ കല്ല് കൊണ്ട് യുവതിയുടെ കണ്ണിനും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റു. ട്രാക്കിന് സമീപം നിന്നിരുന്ന ഒരാള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിന് നേരെ കല്ലെറിയുകയായിരുന്നു. ട്രെയിനിന്റെ ജനാലക്കരികെ ഇരുന്നിരുന്ന യുവതിയുടെ വലത് കണ്ണിന് തൊട്ടുതാഴെയാണ് കല്ല് വന്ന് പതിച്ചത്. ആഘാതത്തില്‍ യുവതിയുടെ മുഖത്ത്നിന്ന് രക്തം വന്നതോടെ മറ്റു യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍ തന്നെ റെയില്‍വേ അധികൃതരും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കണ്ടെത്താനായി റെയില്‍വേ പൊലീസ് സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുംബൈ റെയില്‍വേ ശൃംഖലയില്‍ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാവുകയാണ്. രണ്ട് മാസം മുമ്പ് ബാന്ദ്ര സ്റ്റേഷനിലും സമാനമായ രീതിയില്‍ കല്ലേറുണ്ടായിരുന്നു. അന്ന് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് പരിക്കേല്‍ക്കുകയും പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം നിന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് മുംബൈയില്‍ പതിവാകുന്നത് നിത്യയാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഭീതിയിലാഴ്ത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഇത്തരം അക്രമങ്ങള്‍ തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
റിയാദിലെ പ്രവാസി വ്യവസായി സ്റ്റീഫൻ ജോസഫ് നാട്ടിൽ നിര്യാതനായി
റിയാദിലെ പ്രവാസി വ്യവസായി സ്റ്റീഫൻ ജോസഫ് നാട്ടിൽ നിര്യാതനായി. കഴിഞ്ഞ 35 വർഷമായി സൗദിയിൽ പ്രവാസിയായ അദ്ദേഹം റിയാദിലെ ബത്ഹയിൽ അപ്പോളോ ഡിമോറോ ഹോട്ടലിൽ റോളക്സ് ട്രാവൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
ഡൽഹി: ഇന്ത്യൻ ഭാര്യയുടെ 89 വയസ്സുകാരിയായ മുത്തശ്ശിയോടുള്ള ഒരു ബ്രിട്ടീഷ് ഭർത്താവിൻ്റെ സ്നേഹപ്രകടനം ചിത്രീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ വൈറൽ വീഡിയോയിൽ, ഒരു ബ്രിട്ടീഷ് ഭർത്താവ് തൻ്റെ ഇന്ത്യൻ ഭാര്യയുടെ 89 വയസ്സുകാരിയായ മുത്തശ്ശിക്കുവേണ്ടി ഹൃദയസ്പർശിയായ ഒരു സ്നേഹപ്രകടനം നടത്തുന്നതായാണ് ദൃശ്യങ്ങൾ. ഈ നിമിഷം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ദ ബ്രിട്ട് ബോങ് ഡയറി എന്ന പേരിൽ കോണറും മൃതികയും സംയുക്ത നടത്തുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മൃതികയുടെ വൃദ്ധയായ മുതുമുത്തശ്ശിയെ കോണർ ആദ്യമായി കണ്ടുമുട്ടുന്നത് വീഡിയോയിൽ കാണാം. ഇരുവർക്കും പൊതുവായ ഒരു ഭാഷയില്ലെങ്കിലും, മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടാൻ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ത്യൻ രീതിയെ ബ്രിട്ടീഷുകാരൻ സൗമ്യമായി പിന്തുടരുന്നു. അദ്ദേഹം മുത്തശ്ശിയുടെ കാലിൽ തൊട്ട് വന്ദിക്കുന്നു. പകരം അവർ അദ്ദേഹത്തെ അനുഗ്രഹിച്ചു. രണ്ട് ദേശങ്ങളിലുള്ള രണ്ട് തലമുറയിൽപ്പെട്ടവരുടെ സംഗമം നെറ്റിസെന്സിനിടെയിലും വളരെ പെട്ടെന്ന് തന്നെ വൈറലായി.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
‘പി കെ ശശി വഞ്ചകന്’; ചരിത്രം വഞ്ചകൻമാർക്ക് ജയം കൊടുത്തിട്ടില്ലെന്ന് പിണറായി വിജയൻ
ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ശശി വഞ്ചകനാണെന്നും വഞ്ചകർക്ക് ചരിത്രത്തിൽ ജയമില്ലെന്നും പിണറായി വിജയൻ പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞദിവസം മാക്കേക്കടവിൽ വെച്ച് അച്ഛൻ ജിഷ്ണുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു
കെ ബി ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തുന്ന മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതി.
പുതുക്കാട് നിയമസഭാ മണ്ഡലം രൂപീകൃതമായത് മുതൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ്. പ്രൊഫ. സി. രവീന്ദ്രനാഥും കെ കെ രാമചന്ദ്രനും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്.
ഇറാന് ഹാക്കര്‍മാരുടെ ആക്രമണം; എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ ജിമെയില്‍ രഹസ്യങ്ങള്‍ പരസ്യമായി
ഹന്ദാല ടീമിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 10 മില്യന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചതായി എഫ്ബിഐ വക്താവായ ബെന്‍ വില്യംസണ് അറിയിച്ചു.
ഹൂതികളും പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പങ്കുചേര്‍ന്നു
രമ്യ ഹരിദാസ് സ്ത്രീകൾക്കായി ഒരുക്കിയ സൗജന്യ യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ; ബസ് പിടിച്ചെടുത്തു
യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് സ്ത്രീകൾക്കായി ഒരുക്കിയ സൗജന്യ യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ. യാത്രയ്ക്കായി സജ്ജമാക്കിയ ബസും കമ്മിഷൻ പിടിച്ചെടുത്തു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായ ഇന്ദിരാ ഗ്യാരണ്ടിയുടെ മാതൃകയിലാണ് സൗജന്യ യാത്ര ഒരുക്കിയിരുന്നത്
ഡൽഹി: എൻജിൻ തകരാറിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ 161 യാത്രക്കാരുമായി പറന്ന വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട 6E 579 എന്ന ബോയിംഗ് 737 വിമാനമാണ് അടിയന്തര സാഹചര്യത്തിൽ തിരികെയിറക്കിയത്. വിമാനം അടിയന്തരമായി നിലത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരം രാവിലെ 10:54-ഓടെ അഗ്നിശമന സേനയ്ക്ക് ലഭിക്കുകയും ഉടൻതന്നെ സ്ഥലത്തേക്ക് സംഘത്തെ അയക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ പൂർണ്ണ എമർജൻസി പ്രഖ്യാപിച്ചിരുന്നു. ഈ വിമാനം ഇൻഡിഗോ തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് വെറ്റ്-ലീസ് ചെയ്തതാണ്. ഹ്രസ്വകാല പ്രവർത്തനങ്ങൾക്കായി കൊറെൻഡൺ എയർലൈൻസിന്റെ അഞ്ച് വെറ്റ്-ലീസ് വിമാനങ്ങളാണ് ഇൻഡിഗോ പാട്ടത്തിനെടുത്തിട്ടുള്ളത്. സാധാരണ ലാൻഡിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ പൈലറ്റുമാർ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടത്. മുൻകരുതൽ നടപടിയായും സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും പൈലറ്റുമാർക്ക് മുൻഗണനാടിസ്ഥാനത്തിൽ ലാൻഡിങ് നടത്താൻ അനുവാദം നൽകുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് അറിയിച്ചു. വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, ഈ സംഭവത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകളും വിമാനങ്ങൾ അടിയന്തരമായി ഇറക്കേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് വ്യോമയാന മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. കൃത്യസമയത്തുള്ള സർവീസുകൾക്ക് പേരുകേട്ട ഇൻഡിഗോയ്ക്ക്, സുരക്ഷാ കാര്യത്തിൽ സംഭവിക്കുന്ന പാളിച്ചകൾ തിരിച്ചടിയാവുകയാണ്. സമീപകാലത്ത് ഇൻഡിഗോ വിമാനങ്ങളുടെ എൻജിനുകളിൽ നിന്നുണ്ടായ പുകയും സാങ്കേതിക തകരാറുകളും വലിയ വാർത്തയായിരുന്നു. പലപ്പോഴും പറന്നുയർന്ന ഉടൻ തന്നെ വിമാനങ്ങൾ തിരിച്ചിറക്കേണ്ടി വരുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. എൻജിൻ തകരാറുകൾക്ക് പുറമെ, വിമാനത്തിനുള്ളിലെ സൗകര്യങ്ങളുടെ പോരായ്മകളും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നു.
രമ്യ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയല്‍ ബസ് യാത്ര’; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്
ഇന്ദിരാ ഗ്യാരണ്ടി ബസ് യാത്രയ്ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്. The post ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗൺസിലർ ഒളിവിൽ; പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ പോലീസിനു നൽകി യുവതി; പ്രശോഭിനെതിരെ കേസെടുത്ത് പോലീസ് appeared first on RashtraDeepika .
തിരുവനന്തപുരം ജില്ലയിലെ കുമാരപുരം ജോബ് നഗറിനകത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി.
പയ്യന്നൂരിൽ വൻ ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം, ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
പയ്യന്നൂർ: ഇന്നലെ രാത്രി പത്തരയോടെ പയ്യന്നൂർ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിനടുത്താണ്നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം; അപേക്ഷിക്കേണ്ടതിങ്ങനെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധം.
പാലക്കാട്: പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ തെളിവുകൾ പൊലീസിന് കൈമാറി യുവതി.
പത്ത് മിനുട്ടിനുള്ളില്‍ വീട്ടില്‍ തയാറാക്കാം ചിക്കന്‍ ലോലീപോപ്പ്
കോഴിയുടെ വിംഗ്സ് 4 എണ്ണം എണ്ണ 150 എണ്ണം തൈര് 3 ടേബിൾ സ്പൂൺ ഇഞ്ചി 5 എണ്ണം വെളുത്തുള്ളി 5 എണ്ണം കുരുമുളകുപൊടി അര സ്പൂൺ ചില്ലി സോസ് അര സ്പൂൺ
യുദ്ധത്തിലേക്ക് ഹൂതികളും, ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം, ലോകം ആശങ്കയിൽ
പശ്ചിമേഷ്യൻ സംഘർഷത്തിൽ കക്ഷി ചേർന്ന് യെമനിലെ ഇറാൻ അനുകൂല ഹൂതികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിന്റെ ആക്രമണം അവസാനിക്കുന്നത് വരെ തങ്ങളുടെ നടപടികൾ തുടരുമെന്ന് ഹൂതികൾ അറിയിച്ചു.
വട്ടിയൂർക്കാവിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Vattiyoorkavu
തൊഴിൽ, നൈപുണ്യ വികസനം, മണ്ഡലത്തിലെ പദ്ധതികളിൽ യുവാക്കളുടെ പ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് വട്ടിയൂർക്കാവിലെ യുവ വോട്ടർമാർ ഉന്നയിച്ചത്
ഐ.എസ്.ആർ.ഒ റിക്രൂട്ട്മെൻ്റ് പരീക്ഷാ സിലബസും ഗേറ്റുമായി വളരെ അടുത്തുനിൽക്കുന്നതാണ്, ഇത് തയ്യാറെടുപ്പുകൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നു.
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ'; പുതിയ ഗാനം പുറത്ത്
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിലെ' ആദ്യ ഗാനം പുറത്തിറങ്ങി. സംവിധായകൻ തന്നെ വരികളെഴുതി ഡോൺ വിൻസെന്റ് സംഗീതം നൽകിയ ഗാനം കപിൽ കപിലനും നേഹ നായരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി തമിഴ്നാടും ; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
കേരളത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി തമിഴ്നാടും. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന് കുളത്തൂരിലും ഉദയനിധി സ്റ്റാലിന് ചെപ്പക്കില്‍ നിന്നും ജനവിധി തേടും
‘യഥാർത്ഥ കോൺഗ്രസ് പോരാളി’; ദില്ലിയിൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
കുടുംബവുമായി ദില്ലിയിലെത്തിയാണ് സുധാകരൻ രാഹുലിനെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. യഥാർത്ഥ കോൺഗ്രസ് പോരാളിയാണ് കെ സുധാകരനെന്ന് രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.
പുതുപ്പള്ളിയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Puthuppally
തൊഴിൽ അവസരങ്ങൾ, പുതിയ വ്യവസായം ആരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് പുതുപ്പള്ളിയിലെ യുവ വോട്ടർമാർ ഉന്നയിച്ചത്
SDPI LDFന്റെ അപ്രഖ്യാപിത ഘടകകക്ഷി, SDPIയെ തള്ളിപ്പറയാനുമാകില്ല; കെ എം ഷാജി
SDPI LDFന്റെ അപ്രഖ്യാപിത ഘടകകക്ഷി, ഇത് കൃത്യമായ ഡീൽ ആണ്, SDPIയുടെ അജണ്ട മുതലെടുത്ത് സിപിഎം UDFനെ തോൽപ്പിക്കാനാണെങ്കിൽ അങ്ങ് തോൽപ്പിക്കട്ടെ; കെ എം ഷാജി
സംസ്ഥാനത്തിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു; അടുത്ത 3 മണിക്കൂറിൽ ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു; അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യത
'ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല,ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല
ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല,ആരും ആവശ്യപ്പെട്ടിട്ടല്ല മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്: സിപിഎ ലത്തീഫ്
വി.ഡി.സതീശനെ കടന്നാക്രമിക്കുമ്പോൾ വെള്ളാപ്പള്ളി നടേശൻ പറയാതെ പറയുന്നത് എന്ത്?
ഇടത് ആഭിമുഖ്യം, താൽപര്യം പിണറായിയോട്, വി.ഡി.സതീശനോട് വിയോജിപ്പ്... പതിവ് രീതികൾ തുടർന്ന് വെള്ളാപ്പള്ളി നടേശൻ പറയാതെ പറയുന്നത് എന്ത്?
SPDI ചായ്വ് LDFവിലേക്ക്; പ്രധാന മണ്ഡലങ്ങളിൽ LDFന് SPDI പിന്തുണ നൽകുമെന്ന് പ്രാദേശിക ഘടകങ്ങൾ
SPDI ചായ്വ് LDFവിലേക്ക്; പ്രധാന മണ്ഡലങ്ങളായ മങ്കടയും വേങ്ങരയിലും അടക്കം LDFന് SPDI പിന്തുണ നൽകുമെന്ന് പ്രാദേശിക ഘടകങ്ങൾ, എന്നാൽ ആര്‍ക്ക് പിന്തുണ നൽകുമെന്ന് കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് SDPI നേതാക്കൾ
കോഴിക്കോട് യുഡിഎഫ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്ക്; സിപിഎം പ്രവർത്തകർക്കെതിരെ പരാതി | Kozhikode
കോഴിക്കോട് യുഡിഎഫ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്ക്; സിപിഎം പ്രവർത്തകർക്കെതിരെ പരാതി, പൊലീസ് അന്വേഷണമാരംഭിച്ചു Kozhikode | Crime news | UDF | LDF | Kerala Police
ബംബര്‍ ജില്ലയായി പാലക്കാട്; ഒന്നാം സമ്മാനം പാലക്കാട് SVL ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്
ബംബര്‍ ജില്ലയായി പാലക്കാട്; സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം പാലക്കാട് SVL ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്, തമിഴ്നാട് നിന്നുള്ളവര്‍ എടുത്തിരിക്കാം എന്ന് നിഗമനം, ആഘോഷമാക്കി ഏജൻസി
പാലക്കാട് കൗൺസിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; തെളിവുകൾ പൊലീസിന് കൈമാറിയെന്ന് യുവതി| Palakkad
പാലക്കാട് കോൺഗ്രസ് കൗൺസിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; തെളിവുകൾ പൊലീസിന് കൈമാറിയെന്ന് യുവതി, ഷാഫി പറമ്പിലിന്റെയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത Palakkad | Sexual assault case | Crime news | Kerala Police
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Vattiyoorkavu
ഗതാഗതക്കുരുക്ക്, റവന്യൂ ടവർ പോലുള്ള പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വട്ടിയൂർക്കാവിലെ വോട്ടർമാർക്ക് പറയാനുള്ളത്
ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസെടുത്ത് പൊലീസ്
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ പൊലീസ് കേസെടുത്തു. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ വർഷം ആര്‍സിബിയുടെ കന്നി കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിൽ 11 ആരാധകരാണ് മരിച്ചത്. മരിച്ച 11 പേരോടുമുള്ള ആദര സൂചകമായി ഇന്ന് വാം അപ്പ് സമയത്ത് '11' എന്ന നമ്പറുള്ള പരിശീലന ജേഴ്സികളാകും താരങ്ങൾ ധരിക്കുക
ജാസ്മിന് ഷാ പങ്കുവെച്ച വീഡിയോ തരംഗമാകുന്നു!
പ്രകൃതി വിരുദ്ധ പീഡനം: അധ്യാപകന് 36 വർഷം കഠിന തടവും രണ്ടു ലക്ഷം പിഴയും
തലശേരി: പത്തു വയസുകാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയും. മദ്രസ അധ്യാപകനും കൂത്തുപറന്പിലെ ഒരു എൽപി സ്കൂളിലെ അധ്യാപകനുമായ കോട്ടയം മൗവ്വേരിയിലെ സി. മുനീറിനെയാണ് (46) തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം അധിക കഠിന തടവ് അനുഭവിക്കണം.2014 മുതൽ 2016 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി മദ്രസ വിദ്യാർഥിയായ പത്തു വയസുകാരൻ പീഡനത്തിന് ഇരയായത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കതിരൂർ പോലീസ് ക്രൈം 199 199/17 നമ്പറായി രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പോക്സോ ആക്ട് പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ… The post പ്രകൃതി വിരുദ്ധ പീഡനം: അധ്യാപകന് 36 വർഷം കഠിന തടവും രണ്ടു ലക്ഷം പിഴയും appeared first on RashtraDeepika .
പത്തനംതിട്ട: ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം പാടി പ്രചാരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പഴകുളം മധുവിനെതിരെ പരാതി നല്‍കിയത്. പാരഡി ഗാനത്തിലൂടെ മതവികാരം വ്രണപ്പെടുത്താനും വോട്ട് തട്ടാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസാദ് കുഴിക്കാല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പഴകുളം മധു ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിച്ചത്. എന്നാല്‍, വിശുദ്ധമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കുന്ന രീതിയിലുള്ള ഇത്തരം ഗാനങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും ഇതേ പാട്ടിനെതിരെ പ്രസാദ് കുഴിക്കാല പരാതി നല്‍കുകയും നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. താനൊരു അഭിഭാഷകനാണെന്നും നിയമം കൃത്യമായി അറിയാമെന്നും പറഞ്ഞ പഴകുളം മധു, താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു. ഒരു കുറ്റകൃത്യത്തെക്കുറിച്ച് (ശബരിമല സ്വര്‍ണ്ണക്കൊള്ള) പാട്ടു പാടുന്നത് എങ്ങനെ മതവികാരം വ്രണപ്പെടുത്തലാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പരാതിക്ക് പിന്നില്‍ റാന്നിയിലെ ഇടത് സ്ഥാനാര്‍ത്ഥിയാണെന്നും ശബരിമല വിഷയം സജീവമായിത്തന്നെ ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പാട്ട് ഇനിയും പാടുമെന്ന വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. താന്‍ എംഎല്‍എ ആയാല്‍ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും യുഡിഎഫ് സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുമെന്നും അദ്ദേഹം വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്കി. റാന്നിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ വോട്ടായി മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് തന്റെ പോരാട്ടമെന്നും പഴകുളം മധു പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഈ ഗാനത്തിന്റെ ഭാവി നിര്‍ണ്ണയിക്കുമെന്നതിനാല്‍ റാന്നിയിലെ വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
വടക്കൻ കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയാണ് മട്ടന്നൂർ നിയമസഭ മണ്ഡലം. കെകെ ശൈലജയുടെ റെക്കോർഡ് ഭൂരിപക്ഷമുൾപ്പെടെയുള്ള മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രവും വരാനിരിക്കുന്ന പോരാട്ടത്തിലെ സ്ഥാനാർത്ഥികളെയും ഈ ലേഖനം വിശദീകരിക്കുന്നു.
പാതിവില തട്ടിപ്പ് കേസ്; ഇഡി കുറ്റപത്രം സമർപ്പിച്ചു, അനന്തു കൃഷ്ണനും ആനന്ദകുമാറും പ്രതികൾ
അനന്തു കൃഷ്ണനും കെ.എൻ. ആനന്ദകുമാറുമാണ് കേസിലെ പ്രതികൾ. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള കമ്പനികളും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Puthuppally
റോഡുകളുടെ ശോചനീയാവസ്ഥ, കുടിവെള്ള പദ്ധതികൾ തുടങ്ങി പുതുപ്പള്ളിയിലെ വോട്ടർമാർ അവരുടെ പ്രശ്നനങ്ങൾ പറയുന്നു
മോദി- ട്രംപ് ചർച്ചയിൽ ഇലോൺ മസ്ക് പങ്കെടുത്തെന്ന വെളിപ്പെടുത്തൽ, തള്ളി വിദേശകാര്യമന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന ടെലിഫോൺ ചർച്ചയിൽ ഇലോൺ മസ്ക് പങ്കെടുത്തുവെന്ന ന്യൂയോർക്ക് ടൈംസ് വാർത്ത ഇന്ത്യ നിഷേധിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യമാണ് ഇരുവരും ചർച്ച ചെയ്തതെന്നും മറ്റാരും സംഭാഷണത്തിൽ പങ്കാളിയായിരുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം
റെസ്റ്റോറന്റുകളിലെ മേശപ്പുറത്തെ കുപ്പി വെള്ളം വലിയ ചതിയാണ്; അത് അറിയാതെ പോകരുത്
നമ്മൾ ഒരു റെസ്റ്റോറന്റിൽ കയറി ഇരിക്കുമ്പോൾ തന്നെ മേശപ്പുറത്ത് ഒന്നോ രണ്ടോ കുപ്പി വെള്ളം ഇരിക്കുന്നത് സാധാരണ കാഴ്ചയാണ്. ദാഹിക്കുമ്പോൾ പെട്ടെന്ന് തുറന്നു കുടിക്കാൻ ഇത് സഹായിക്കുമല്ലോ എന്ന് നമ്മൾ കരുതും. എന്നാൽ, ഇത് വെറുമൊരു സൗകര്യമല്ലെന്നും കൃത്യമായ പ്ലാനിംഗോട് കൂടി നടപ്പിലാക്കുന്ന ഒരു 'മാർക്കറ്റിംഗ് തന്ത്രമാണെന്നും' (Marketing Gimmick) വ്യക്തമാക്കുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാണക്യ
കൊടും ചൂടില്‍ ആശ്വാസമായി വേനല്‍മഴ; അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ മഴ ലഭിക്കും
കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ലഭിക്കും.
ഗ്വാളിയോർ: ദാമ്പത്യ ജീവിതത്തിനിടയിൽ ഭർത്താവിൽ നിന്നും നേരിടേണ്ടി വരുന്ന നിർബന്ധിത അസ്വാഭാവിക ലൈംഗിക പ്രവൃത്തികൾ നിലവിലുള്ള നിയമ ചട്ടക്കൂടിനുള്ളിൽ കുറ്റകരമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭിന്ദ് ജില്ലയിലെ ഒരു യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയും അതിൻമേൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് മിലിന്ദ് രമേശ് ഫാഡ്കെ അധ്യക്ഷനായ ഗ്വാളിയോർ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭാര്യ ഉന്നയിച്ച പരാതിയിലെ ആരോപണങ്ങൾ പൂർണ്ണമായും ശരിയാണെന്ന് കരുതിയാൽ പോലും, അവ ദാമ്പത്യ ബന്ധത്തിന്റെ ഭാഗമായി നടന്നവയായതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 377-ാം വകുപ്പ് പ്രകാരം അസ്വാഭാവിക കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമഭേദഗതി പ്രകാരം ഓറൽ, അനൽ പെനട്രേഷൻ തുടങ്ങിയവ ബലാത്സംഗത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, സ്വന്തം ഭാര്യയുമായുള്ള ലൈംഗിക ബന്ധമോ പ്രവൃത്തികളോ ബലാത്സംഗമായി കാണാൻ കഴിയില്ലെന്ന നിയമപരമായ ഇളവ് കോടതി ചൂണ്ടിക്കാട്ടി. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ആരോപിക്കപ്പെടുന്ന ഇത്തരം ലൈംഗിക പ്രവൃത്തികളെ ഐപിസി 377-ാം വകുപ്പിന്റെ പരിധിയിൽ കൊണ്ടുവരുന്നത് നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും കോടതി വിധിന്യായത്തിൽ കുറിച്ചു. ഭിന്ദ് ജില്ലയിൽ നിന്നുള്ള യുവതിയാണ് തന്റെ ഭർത്താവിനെതിരെ ക്രൂരമായ അസ്വാഭാവിക ലൈംഗിക പീഡനം, സ്ത്രീധന പീഡനം, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള എഫ്ഐആറും തുടർ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അസ്വാഭാവിക ലൈംഗിക പീഡന പരാതി റദ്ദാക്കിയെങ്കിലും, പ്രതിക്കെതിരെയുള്ള മറ്റ് ഗുരുതരമായ ആരോപണങ്ങളിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല. സ്ത്രീധന പീഡനം (IPC 498A), ശാരീരികമായ അക്രമം, ക്രിമിനൽ ഭീഷണി തുടങ്ങിയ പരാതികളിൽ ഭർത്താവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ കുറ്റങ്ങൾ വിചാരണ വേളയിൽ വിശദമായി പരിശോധിക്കേണ്ടതാണെന്നും അതിനാൽ ഇവയുമായി ബന്ധപ്പെട്ട നടപടികൾ തുടരാമെന്നും ജസ്റ്റിസ് മിലിന്ദ് രമേശ് ഫാഡ്കെ വ്യക്തമാക്കി. ചുരുക്കത്തിൽ, ലൈംഗികാരോപണത്തിൽ നിന്ന് ഭർത്താവിന് ആശ്വാസം ലഭിച്ചെങ്കിലും സ്ത്രീധന പീഡനക്കേസിൽ അയാൾ വിചാരണ നേരിടേണ്ടി വരും.
ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും
ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് തലത്തിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയർന്നു. യുഎഇ ദിർഹം, ഖത്തർ റിയാൽ തുടങ്ങിയ കറൻസികൾക്ക് മികച്ച നിരക്ക് ലഭിക്കുന്നതിനാൽ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികൾക്ക് ഇത് അനുകൂല സമയമാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയാണ് രൂപയുടെ മൂല്യത്തകർച്ചക്ക് കാരണം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പാലക്കാട് ഗതാഗത നിയന്ത്രണം
പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെമുതല്‍ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. വാഹനങ്ങള്‍ വഴിതിരിച്ചുവിടും. • വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍നിന്ന് സ്വകാര്യ ബസുകള്‍ ദേശീയപാത, ചന്ദ്രനഗര്‍വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും. • വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍നിന്നുവരുന്ന എല്ലാ കെ.എസ്.ആര്.ടി.സി. ബസുകളും കണ്ണനൂര്‍വഴി തിരിഞ്ഞ് തിരുനെല്ലായി, തങ്കം ജങ്ഷന്, യാക്കര, തോട്ടിങ്ങല്വഴി കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിലേക്ക് പുറകിലൂടെ പ്രവേശിച്ച് തിരിച്ചും അതുവഴി പോകണം. • കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗങ്ങളില്‍നിന്നുവരുന്ന കെ.എസ്.ആര്.ടി.സി. ബസുകളും തമിഴ്നാട് ബസുകളും കാഴ്ചപ്പറമ്പ്, പുഴയ്ക്കല്‍, യാക്കര ഡി.പി.ഒ. വഴി കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിലേക്ക് പുറകിലൂടെ പ്രവേശിക്കയും അതുവഴിതന്നെ തിരിച്ചും പോകണം. • കൊടുമ്പ്, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂര്‍, ഭാഗങ്ങളില്‍നിന്നുവരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട്ടുനിന്നുതിരിഞ്ഞ് ദേശീയപാതവഴി ചന്ദ്രനഗര്‍, കല്മണ്ഡപംവഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. അതുവഴിതന്നെ തിരിച്ചും പോകണം. • തേങ്കുറുശ്ശി, നെന്മാറ ഭാഗങ്ങളില്‍നിന്നുവരുന്ന വാഹനങ്ങള്‍ കാഴ്ചപ്പറമ്പ് ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് ദേശീയപാത, ചന്ദ്രനഗര്‍വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെ. • കോട്ടായി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി ഭാഗത്തുനിന്നുവരുന്ന എല്ലാ ബസുകളും മറ്റ് വാഹനങ്ങളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുത്തറ വഴി വിക്ടോറിയകോളേജ്, താരേക്കാട് വഴിവന്ന് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലേക്കും സ്റ്റേഡിയം സ്റ്റാന്‍ഡിലേക്കുമുള്ള വാഹനങ്ങള്‍ അതത് സ്റ്റാന്‍ഡിലേക്ക് തിരിഞ്ഞുപോകണം. യാത്രക്കാരെ കയറ്റി തിരിച്ചും ഈവഴിതന്നെ പോകണം. • കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നുവരുന്ന കെ.എസ്.ആര്.ടി.സി. ബസുകള്‍ ഒലവക്കോട്ടുനിന്ന് ബൈപ്പാസ് വഴി കല്‍മണ്ഡപം, ചന്ദ്രനഗര്‍വഴി ദേശീയപാതയിലൂടെ കാഴ്ചപ്പറമ്പിലെത്തി വലത്തോട്ടുതിരിഞ്ഞ് പുഴയ്ക്കല്‍, യാക്കര, ഡി.പി.ഒ. വഴി കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിലേക്ക് പുറകിലൂടെ പ്രവേശിക്കണം. അതുവഴിതന്നെ തിരിച്ചുപോകണം. • സ്വകാര്യ ബസുകള്‍ ഒലവക്കോട്ടുനിന്ന് ശേഖരിപുരം, വിക്ടോറിയകോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കും സ്റ്റേഡിയം സ്റ്റാന്‍ഡിലേക്കുമുള്ള ബസുകള്‍ അതത് സ്റ്റാന്‍ഡുകളിലേക്ക് തിരിഞ്ഞുംപോകണം. യാത്രക്കാരെ കയറ്റി അതേ വഴിയിലൂടെ തിരിച്ചുപോകണം.
ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി
നെയ്യാറ്റിൻകര: ബാലരാമപുരത്ത്
നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം
ടെലിവിഷന്‍ ചാനല്‍, പ്രാദേശിക കേബിള്‍ ചാനല്‍, സ്വകാര്യ എഫ് എം ഉള്‍പ്പെടെയുള്ള റേഡിയോ, സിനിമ തീയേറ്റര്‍, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നല്കുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേ, ബള്‍ക്ക് എസ്എംഎസ്, വോയ്സ് മെസേജ്, ഇ-പേപ്പര്‍ തുടങ്ങിയവയിലൂടെ നല്കുന്ന പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം.
ഇന്ത്യൻ ഭാര്യയുടെ 89 വയസ്സുള്ള മുതുമുത്തശ്ശിയെ ആദ്യമായി കണ്ട ബ്രിട്ടീഷ് പൗരൻ അവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഭാഷാപരമായ തടസ്സങ്ങൾക്കിടയിലും സ്നേഹവും ബഹുമാനവും എങ്ങനെ അതിരുകൾ ഭേദിക്കുന്നു എന്ന് കാണിക്കുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോണർ, മൃതിക ദമ്പതികളാണ് ഈ ഹൃദയസ്പർശിയായ നിമിഷം പങ്കുവെച്ചത്.
'ജനറൽ സീറ്റിൽ സ്ത്രീകൾ മത്സരിക്കേണ്ട, ആണുങ്ങൾ ഉണ്ടല്ലോ'; നിലപാട് അറിയിച്ച് ഉമർ ഫൈസി മുക്കം
മലപ്പുറം: മുസ്ലിം ലീഗിലെ വനിതാ സ്ഥാനാർത്ഥികളെ ജനറൽ സീറ്റുകളിൽ പരിഗണിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി സമസ്ത.
'അമ്പലപ്പുഴയിലെ ഒരു അനുഭാവിയെയും നഷ്ടമായിട്ടില്ല, വ്യക്തിപരമായ വോട്ട് ജി സുധാകരന് ലഭിക്കില്ല'
ആലപ്പുഴ: അമ്പലപ്പുഴ രാഷ്ട്രീയ ഭൂരിപക്ഷമുള്ള മണ്ഡലമാണെന്നും അവിടെ എൽഡിഎഫ് ജയിക്കുമെന്നും മന്ത്രി സജി ചെറിയാൻ.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവതിയെ മർദ്ദിച്ചു; കുണ്ടറ എസ്ഐക്കെതിരെ പരാതി
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം.
'താറാവിനെപ്പോലെ നടക്കുന്നതിന് കാരണമുണ്ട്, പറഞ്ഞുതന്നത് ഡോക്ടർ'; രഹസ്യം വെളിപ്പെടുത്തി നടി
താൻ എന്തുകൊണ്ടാണ് അങ്ങനെ നടത്തം ശീലമാക്കിയതെന്ന് വിശദീകരിച്ചിരിക്കുകയാണ് നടി.
ലൈവിനിടെ ഇംഗ്ലണ്ട് താരത്തെ നാണം കെടുത്തി; പാക് മുൻ താരത്തിനെതിരെ വിമർശനം
കറാച്ചി: മത്സരത്തിന് മുന്നോടിയായുള്ള ചർച്ചയ്ക്കിടെ ഡൊമിനികിനെമുഷ്താഖ് വ്യക്തിപരമായി അധിക്ഷേപിച്ചതാണ് വിവാദമായത്.
കൊല്ലം: ചടയമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ജെ ചിഞ്ചു റാണിയെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കൊല്ലം നിലമേല്‍ തങ്കക്കല്ലിലാണ് സംഭവം. പ്രദേശത്തെ ഏകദേശം ആറ് കിലോമീറ്റര്‍ ഓളം റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിന് പരിഹാരം കാണാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. മന്ത്രിയോട് പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പ്രചരണത്തിന്റെ ഭാഗമായി സ്വീകരണ ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പരസ്യ പ്രതിഷേധം. പോലീസ് എത്തി സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അയഞ്ഞില്ല. റോഡ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വോട്ട് കൊടുക്കില്ല എന്ന നിലപാടില്‍ ആയിരുന്നു നാട്ടുകാര്‍.
ബംഗളൂരുവിൽ മുസ്ലിം വിദ്യാർഥിക്കുനേരെ ആവർത്തിച്ച് തീവ്രവാദി അധിക്ഷേപം ; അധ്യാപകന് സസ്പെൻഷൻ
ബംഗളൂരു പി.ഇ.എസ് സർവകലാശാലയിൽ മുസ്ലിം വിദ്യാർഥിക്കുനേരെ ആവർത്തിച്ച് തീവ്രവാദി അധിക്ഷേപം നടത്തി എന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രഫ. ഡോ. മുരളീധർ ദേശ്പാണ്ഡേക്ക് എതിരെയാണ് നടപടി.
നിശ്ചിത യോഗ്യതയുള്ളവർ വിശദമായ ബയോഡാറ്റ ഏപ്രിൽ 4-ന് മുൻപായി job@markaz.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ പാകിസ്ഥാൻ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിക്കുകയും ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനും ഇസ്ലാമാബാദ് വേദിയാകുകയാണ്.
സാങ്കേതിക തകരാർ..! ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്
വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ അറിയിച്ചു.
പെട്രോള്‍-ഡീസല്‍ വില 15 ദിവസത്തിലൊരിക്കല്‍ പുനപരിശോധിക്കും: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇനി മുതല്‍ 15 ദിവസത്തിലൊരിക്കല്‍ പുനപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലിറ്ററിന് പത്തു രൂപ അധിക എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം. പുതിയ നിരക്കു പ്രകാരം പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 11.9 രൂപയും ഡീസലിന് 7.8 രൂപയുമായി കുറയും. എന്നാല്‍ ഈ ഇളവ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണകരമാകില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ചെയര്മാന് വിവേക് ചതുര്‍വേദി വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണത്തെ ബാധിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് അസംസ്കൃത എണ്ണവില കുത്തനെ ഉയരാന്‍ കാരണമായത്. യുദ്ധത്തിന് മുന്‍പ് ബാരലിന് 68 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില മാര്‍ച്ച് ആദ്യവാരം 100 ഡോളര്‍ കടന്നിരുന്നു. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 40 മുതല്‍ 50 ശതമാനം വരെ ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന സാഹചര്യത്തില്‍ വിതരണ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്ത് ഏകദേശം 60 ദിവസത്തേക്ക് മതിയാകുന്ന എണ്ണ സംഭരണവും 30 ദിവസത്തെ എല്‍പിജി ആവശ്യത്തിന് മതിയായ ശേഖരവും നിലവിലുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ക്ഷാമഭീതിയിലാകേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

31 C