ദേശീയപാത ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ദുരന്തകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് യുഎന്‍ കുട്ടികളുടെ ഏജന്‍സി(UNICEF). ഫെബ്രുവരി 28 മുതല്‍, അക്രമത്തില്‍ 1,100ലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട് ചെയ്യപ്പെട്ട 200 കുട്ടികളും ലെബനനില്‍ 91 കുട്ടികളും ഇസ്രായേലില്‍ നാല് കുട്ടികളും കുവൈത്തില്‍ ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. അക്രമം രൂക്ഷമാകുകയും വ്യാപിക്കുകയും ചെയ്യുന്നതിനാല്‍ ഈ സംഖ്യകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്നത് കാരണം ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടു. കുട്ടികളെ കൊല്ലുന്നതിനോ പരിക്കേല്‍പ്പിക്കുന്നതിനോ, കുട്ടികള്‍ ആശ്രയിക്കുന്ന അവശ്യ സേവനങ്ങളുടെ നാശത്തിനോ തടസത്തിനോ ഒരു ന്യായീകരണവുമില്ലെന്ന് യൂണിസെഫ് പറഞ്ഞു.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേട്രിയറ്റിലെ ആദ്യ ഗാനം ഇന്ന്
കാറ്റ് തൊട്ടപ്പോള്‍ എന്ന ഗാനം ഇന്ന് പുറത്തുവിടും.
മുകുന്ദനെ കൈവിട്ട് കോൺഗ്രസ്, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സൂചന
കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും.
കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസ് വഴിയും മണ്ഡലകാലത്ത് നടന്നത് കോടികളുടെ സംശയാസ്പദമായ ഇടപാടുകളെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. മേല്‍ശാന്തിമാരും കീഴ്ശാന്തിമാരും തങ്ങള്‍ക്ക് ലഭിച്ച തുക 'ദക്ഷിണ'യാണെന്ന് അവകാശപ്പെടുമെങ്കിലും, സമാനമായ രീതിയില്‍ ബാങ്ക് നിക്ഷേപം നടത്തിയ ദേവസ്വം ജീവനക്കാരും ദിവസക്കൂലിക്കാരും കുടുങ്ങാന്‍ സാധ്യതയേറി. ഹൈക്കോടതി നിലപാട് കടുപ്പിക്കുന്നതോടെ സന്നിധാനത്തെ ഭക്തരെ ചൂഷണം ചെയ്യുന്ന രീതിക്ക് അറുതി വീഴുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സന്നിധാനത്ത് ബ്രാഞ്ചുകളുള്ള എസ്.ബി.ഐ , ധനലക്ഷ്മി ബാങ്ക് എന്നിവ വഴിയാണ് പ്രധാനമായും ഇടപാടുകള്‍ നടന്നത്. കൈക്കൂലിയായും കിമ്പളമായും ലഭിച്ച പണം സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ജീവനക്കാരാണ് ഇപ്പോള്‍ വിജിലന്‍സ് നിരീക്ഷണത്തിലുള്ളത്. ധനലക്ഷ്മി ബാങ്ക്: 941 ഇടപാടുകളിലായി 11.45 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. മേല്‍ശാന്തി, ശാന്തിമാര്‍, ദിവസക്കൂലിക്കാര്‍, കുത്തകപ്പാട്ടക്കാര്‍ എന്നിവരുടെ 18 അക്കൗണ്ടുകളിലേക്കാണ് ഈ തുക എത്തിയത്. കാലയളവില്‍ 1667 ഇടപാടുകളിലായി 8.08 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി 14.08 ലക്ഷം രൂപയുടെ മണിയോര്‍ഡറുകളാണ് അയക്കപ്പെട്ടത്. ദിവസക്കൂലിക്കാരും ശുചീകരണ തൊഴിലാളികളുമാണ് ഇതിന് പിന്നില്‍. മാളികപ്പുറം മേല്‍ശാന്തി ഒന്നരമാസത്തിനിടെ 46.51 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു. ഇത് ഭക്തര്‍ നല്‍കിയ ദക്ഷിണയാണെന്നാണ് അദ്ദേഹത്തിന്റെ മൊഴി. എന്നാല്‍ ഭക്തര്‍ കൊണ്ടുവരുന്ന പൂജാസാമഗ്രികളിലെ പണം കവരുക, നെയ്യഭിഷേകത്തിന് സഹായിക്കുന്നതിന്റെ പേരില്‍ പണം വാങ്ങുക, ഭണ്ഡാരം തുറക്കുമ്പോള്‍ താഴെ വീഴുന്ന പണം കൈക്കലാക്കുക തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. 'ആടിയശിഷ്ടം നെയ്യ് വില്‍പ്പന നടത്തിയ കേസിലെ പ്രതികളും ഈ നിക്ഷേപകരുടെ പട്ടികയിലുണ്ട് എന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. സമാന്തരമായി ലോട്ടറി വില്‍ക്കുന്ന ജീവനക്കാരും സന്നിധാനത്തുണ്ട്.' ഹൈക്കോടതി ഇടപെടല്‍ ശക്തമായതോടെ സന്നിധാനത്തെ ബാങ്ക് ഇടപാടുകളില്‍ അടുത്ത സീസണില്‍ വന്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. വരും വര്‍ഷങ്ങളില്‍ ജീവനക്കാരുടെയും ശാന്തിമാരുടെയും സാമ്പത്തിക സ്രോതസ്സ് കര്‍ശനമായി നിരീക്ഷിക്കപ്പെടും. ഭണ്ഡാരത്തില്‍ മാസപൂജ സമയത്തും പോലീസിനെ വിന്യസിക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. അനാവശ്യമായി ദിവസക്കൂലിക്കാരെ നിയമിക്കുന്നത് നിര്‍ത്തലാക്കാനും നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് സര്‍ക്കാരിനോടും ബോര്‍ഡിനോടും വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കൈക്കൂലിപ്പണം ബാങ്കില്‍ നിക്ഷേപിച്ച് സുരക്ഷിതമാക്കാമെന്ന് കരുതിയവര്‍ക്ക് ഈ അന്വേഷണം വന്‍ തിരിച്ചടിയാണ്. ഭക്തരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ വരും സീസണുകളില്‍ സന്നിധാനത്തെ വഴിവിട്ട ഇടപാടുകള്‍ക്ക് വലിയ കുറവുണ്ടായേക്കാം.
ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ ഖേദമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ജിതേഷ് ശർമ. ആ തീരുമാനം കാരണം അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞുവെന്നും ലോകകപ്പിനേക്കാൾ വലുത് അതായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
പാകിസ്താനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ അമേരിക്ക തീരുമാനിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മാറ്റങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇതോടെ കറാച്ചിയിലും ലാഹോറിലും മാത്രമാകും പാകിസ്താനിൽ യുഎസ് കോൺസുലേറ്റുകൾ പ്രവർത്തിക്കുക.
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍
സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് കുംഭമേള വൈറല്‍ താരം മോണാലിസയുടെ വിവാഹമാണ്. മാതാപിതാക്കള്‍ എതിര്‍ത്ത വിവാഹത്തെ കേരള ജനത ഏറ്റെടുത്ത് നടത്തുകയായിരുന്നു. തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് മന്ത്രിയും സിപിഎം നേതാക്കളും ഉള്‍പ്പെടെ സാക്ഷികളായി. മോണാലിസയുടെ മാതാപിതാക്കള്‍ പങ്കെടുക്കാതിരുന്ന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മഹാരാഷ്ട്ര
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കെതിരേ കൊടുത്തത് തന്നെ കരിവാരി തേയ്ക്കാനുള്ള വ്യാജപരാതിയെന്ന് സിപിഐഎം നേതാവും മൂന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ അപമാനിക്കാനുള്ള ശത്രുക്കളുടെ ഗൂഡാലോചനയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും പറഞ്ഞു. കഴക്കൂട്ടത്ത് താന്‍ മത്സരിക്കുമെന്ന് ഉറപ്പായ ശേഷമാണ് ഈ രീതിയില്‍ പരാതി വന്നിരിക്കുന്നത്. 10 വര്‍ഷത്തിനിടയില്‍ താന്‍ ഒരു പോലീസ് സ്‌റ്റേഷനിലും പോയിട്ടില്ലെന്നും 2024 ല്‍ തുമ്പ സ്‌റ്റേഷനില്‍ പോയത് പുതിയ സ്‌റ്റേഷന്റെ ശിലാഫലക അനാച്ഛാദനത്തിനാണ്. സാമ്പത്തീക ഇടപാടുകള്‍ക്കായി ഇവിടെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ പരിശോധന നടത്തണമായിരുന്നു. താന്‍ ഇത്തവണയും കഴക്കൂട്ടം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഈ പരാതി വന്നിരിക്കുന്നത്്. ചില ചാനല്‍ സര്‍വേയില്‍ ഇടതുപക്ഷത്തിനും തനിക്കും മുന്‍തൂക്കമുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ തന്നെ അപമാനിക്കാനുള്ള എതിരാളികളുടെ ഗൂഡാലോചനയായി മാത്രമേ പോറ്റിയുടെ പരാതിയെ കാണുന്നുള്ളൂ. ഇത് വ്യാജ പരാതിയും തന്റെ എതിരാളികള്‍ കൊടുപ്പിച്ചതായിരിക്കാമെന്ന് സംശയിക്കുന്നു. നടക്കുന്നത് അപമാനിക്കാനുള്ള ശ്രമമാണ്. പോറ്റിയുടെ പരാതി വ്യാജവും ആരോ കൊടുപ്പിച്ചതുമാണ്. പരാതിയില്‍ പറയുന്ന പ്രതിഭയെക്കുറിച്ച് തനിക്കറിയില്ല. അവരുമായി ഒരു കാര്യത്തിനും ബന്ധപ്പെട്ടിട്ടുമില്ല. പരാതിക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് തനിക്കറിയാം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും കടകംപള്ളി പറയുന്നു.
ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു; ആളപായമില്ല
ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി.
'കോന്നി മെഡി.കോളേജിൽ കയറി നോക്കിയാൽ അപര്യാപ്തതകൾ അറിയാം, മന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല'
'കോന്നി മെഡി.കോളേജിൽ കയറി നോക്കിയാൽ അപര്യാപ്തതകൾ അറിയാം, മന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല'; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് ഡോ.ശിവപ്രസാദ്
'സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി, എല്ലാ സഹായവും നൽകണമെന്ന നിർദേശവും നൽകി'
'സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി, എല്ലാ സഹായവും നൽകണമെന്ന നിർദേശവും നൽകി'; എസ്ഐടിയ്ക്ക് നിർണായക മൊഴി
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്‍ ദേവസ്വം മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരേ രൂക്ഷ ആരോപണവുമായി കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റി. തന്നെ ഭൂമിതട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുകയാണെന്നും പ്രതിഭയെന്ന സ്ത്രീ തനിക്കെതിരേ ഭൂമി തട്ടിപ്പ് പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രനാണെന്നുമാണ് ആരോപണം. ഇരുവരും തമ്മില്‍ സാമ്പത്തീക ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ എസ്‌ഐടി പരിശോധന നടക്കുമ്പോഴാണ് ആരോപണം. കഴക്കൂട്ടത്തുള്ള തന്റെ ഭൂമി പോറ്റി തട്ടിയെടുത്തുവെന്നാരോപിച്ച പ്രതിഭയെന്ന സ്ത്രീ ഡിജിപിക്ക് പരാതി നല്‍കിയ പരാതിക്കെതിരേയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളിക്കെതിരേയൂം പരാതി നല്‍കിയത്. ചില സാമ്പത്തിക ഇടപാടുകള്‍ക്ക് കടകംപള്ളി നിര്‍ദ്ദേശിച്ചതിന്റേയും ഇടനില നിന്നതിന്റേയും കാര്യങ്ങള്‍ പോറ്റി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിഭയെന്ന സ്ത്രീക്ക് പണം കൊടുത്ത് സഹായിക്കണമെന്ന് കടകംപള്ളി പറഞ്ഞിരുന്നതായും ഈ പരാതിക്ക് പിന്നില്‍ കടകംപള്ളിയുടെ ഗൂഢാലോചനയെന്നാണ് പോറ്റിയുടെ പ്രധാന ആരോപണം. പ്രതിഭയുടെ ഭൂമി താന്‍ വില കൊടുത്തു വാങ്ങിയതാണ്. ഇതിന് ശേഷം ഇതേ ഭൂമിയില്‍ സ്‌കൂള്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വാടക മുടങ്ങിയതോടെ ഭൂമി മറ്റൊരാള്‍ക്ക് മറിച്ചു വിറ്റിരുന്നു. സാമ്പത്തികമായ തകര്‍ന്ന പ്രതിഭക്കു വേണ്ടി കടകംപള്ളി മധ്യസ്ഥനായി തുമ്പ പോലീസ്‌സ്റ്റേഷനില്‍ വച്ച് ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടന്നതായും പരാതിയില്‍ പറയുന്നു. പ്രതിഭയെ സാമ്പത്തികമായി സഹായിക്കാന്‍ തന്നോട് കടകംപള്ളി ആവശ്യപ്പെട്ടെങ്കിലും സഹായിച്ചില്ലെന്നും പോറ്റി പറയുന്നു. എസ്‌ഐടി ചോദ്യം ചെയ്തതിന് പിന്നാലെ സ്വര്‍ണകൊള്ള കേസിലെ വിവാദങ്ങളില്‍ നിന്നും തലയൂരാനും തന്നെ ജയിലടക്കാനുമാണ് കടകംപള്ളി ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. സ്വര്‍ണ കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ, അവര്‍ തമ്മിലുള്ള ബന്ധമെന്തായിരുന്നു തുടങ്ങിയ അന്വേഷണവും എസ്‌ഐടി നടത്തുന്നുണ്ട്. സ്വര്‍ണകൊള്ളയില്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന കടകംപള്ളിയെ എസ്‌ഐടി നേരത്തേ വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എങ്ങും എത്തിയില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടിയത്.
കൈ കൊടുക്കുമോ സുധാകരൻ?, വാർത്താ സമ്മേളനം രാവിലെ 11ന്, സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത
കൈ കൊടുക്കുമോ സുധാകരൻ?, വാർത്താ സമ്മേളനം രാവിലെ 11ന്, സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂർത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബര്‍ പരിസരത്ത് ഡ്രോൺ അവശിഷ്ടം, ബഹ്‌റൈനിൽ ഇന്ധന ടാങ്ക് ആക്രമിച്ചു
സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബര്‍ പരിസരത്ത് ഡ്രോൺ അവശിഷ്ടം, ബഹ്‌റൈനിൽ ഇന്ധന ടാങ്കിന് നേരെ ആക്രമണം, ഒമാനിലും ആക്രമണം
സുൽത്താൻബത്തേരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു
സുൽത്താൻബത്തേരിയിൽ ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരാണ് മരിച്ചത്.
12 മിനിറ്റോളമാണ് പുലിയുമായി യുവാവ് ഏറ്റുമുട്ടിയത്. പുലിയുടെ വായിൽ പിടികൂടാനായതാണ് യുവാവിനും മകനും രക്ഷയായത്
'സ്പോൺസർമാരെ പരിചയപ്പെടുത്തിയത് കടകംപള്ളി'; SITയ്ക്ക് നിർണായക മൊഴി
'അന്യ സംസ്ഥാന സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി, എല്ലാ സഹായവും നൽകണമെന്ന നിർദേശവും നൽകി'; എസ്ഐടിയ്ക്ക് നിർണായക മൊഴി
ജി.സുധാകരൻ വ്യക്തിത്വമുള്ള മനുഷ്യൻ, അദ്ദേഹത്തിൻ്റെ മനസ് എന്താണെന്ന് കേരളത്തിനറിയാം; സുരേഷ് ഗോപി
ജി.സുധാകരൻ വ്യക്തിത്വമുള്ള മനുഷ്യൻ, അദ്ദേഹത്തിൻ്റെ മനസ് എന്താണെന്ന് കേരളത്തിനറിയാം, പലതവണ ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങൾ രാഷ്ട്രീയം സംസാരിക്കാറില്ല; സുരേഷ് ഗോപി
'മെഡി.കോളേജിൽ കയറി നോക്കിയാൽ അപര്യാപ്തതകൾ അറിയാം'; പറഞ്ഞതിലുറച്ച് ഡോ.ശിവപ്രസാദ്
'കോന്നി മെഡി.കോളേജിൽ കയറി നോക്കിയാൽ അപര്യാപ്തതകൾ അറിയാം, മന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ല'; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് ഡോ.ശിവപ്രസാദ്
അറ്റകുറ്റപ്പണി, ചെന്നൈ-കേരളം റൂട്ടിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്നറിയേണ്ടതെല്ലാം
അറ്റകുറ്റപ്പണി, ചെന്നൈ-കേരളം റൂട്ടിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്നറിയേണ്ടതെല്ലാം
'എണ്ണവില ഇനി ഉയരും', ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾ തടയുമെന്ന് ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം; 9 മണ്ഡലങ്ങളിൽ കൂടി ഒറ്റപ്പേരിലെത്തി, സമ്മർദവുമായി കോൺഗ്രസ് എംപിമാർ
നോമിനികളെ പരിഗണിക്കണം, സമ്മർദവുമായി കോൺഗ്രസ് എംപിമാർ; കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ 9 മണ്ഡലങ്ങളിൽ കൂടി ഒറ്റപ്പേരിലെത്തി, തിരുവനന്തപുരം മണ്ഡലങ്ങളിൽ ചർച്ചകൾ നീളുന്നു
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി
രാഷ്ട്രീയ നിലപാട് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കെ, പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സി.പി.എം രംഗത്ത്. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ബുധനാഴ്ച രാത്രി സുധാകരന്റെ
സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബറിനടുത്ത് ഡ്രോൺ അവശിഷ്ടം, ബഹ്‌റൈനിൽ ഇന്ധന ടാങ്കിന് നേരെ ആക്രമണം
പശ്ചിമേഷ്യന്‍ സംഘര്‍ഷം; സമാധാനം അകലെ! ദുബായ് ക്രീക്ക് ഹാര്‍ബര്‍ പരിസരത്ത് ഡ്രോൺ അവശിഷ്ടം, ബഹ്‌റൈനിൽ ഇന്ധന ടാങ്കിന് നേരെ ആക്രമണം, ഒമാനിലും ആക്രമണം
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് . അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പായസം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പായസം
ഇടുക്കി: കരിമണ്ണൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ കൂടി പോലീസിന്റെ പിടിയിലായി. കോലാനി സ്വദേശി താഴ്ചയില്‍ ഉഷാ സുധന്‍ (40), പത്തനംതിട്ട പയനല്ലൂര്‍ സ്വദേശിനി ദേവി (39) എന്നിവരെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് വ്യാജമായി വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിമണ്ണൂര്‍ പള്ളിക്കാമുറി പാഴൂക്കരയിലുള്ള സ്ത്രീയുടെ വീട്ടിലെത്തിയ സംഘം വീട്ടമ്മയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി മാല, മോതിരം, പണം എന്നിവ സംഘം വാങ്ങി. ഒടുവില്‍ അഞ്ച് പവന്റെ മാല കൂടി കൊണ്ടുപോയതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയത്. കൊണ്ടുപോയ ആഭരണങ്ങളൊന്നും തിരികെ ലഭിക്കാതെ വന്നതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ വിജീഷ്, സുലോചന, അഞ്ജു, ഷാജിത എന്നിവരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഉഷയും ദേവിയും ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ഒടുവില്‍ ഇരുവരും കുടുങ്ങിയത്. മതവിശ്വാസത്തെ ചൂഷണം ചെയ്ത് നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു കോടതി ഉത്തരവ്. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീട്ടമ്മ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിന് വലിയ ദോഷമുണ്ടെന്ന് ഇവരെ വിശ്വസിപ്പിച്ചു. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ണ്ണം സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയാല്‍ ദോഷം മാറുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തൊടുപുഴ പുറപ്പുഴ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ജീവനക്കാരനായ വിജീഷ് അജയകുമാറാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. വിജീഷിനെ കൂടാതെ സുലോചന ബാബു, മകള്‍ അഞ്ജു ബാബു, ഷാജിദ സി. ഷെരീഫ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ രീതിയില്‍ വിശ്വാസികളെ പറ്റിച്ച് സ്വര്‍ണ്ണം തട്ടിയതിന് കോട്ടയം, പാലാ പോലീസ് സ്റ്റേഷനുകളിലും ഈ സംഘത്തിനെതിരെ കേസുകള്‍ നിലവിലുണ്ട്. മതവിശ്വാസത്തെയും ആത്മീയ കേന്ദ്രങ്ങളെയും മറയാക്കി നടത്തുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസ് നീക്കം.
ട്രയംഫിന്‍റെ ഇന്ത്യൻ കുതിപ്പ്: അടുത്തത് എന്ത്?
ബജാജ് ഓട്ടോയുമായുള്ള പങ്കാളിത്തത്തിലൂടെ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ 100,000 ബൈക്കുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്തുടനീളം നെറ്റ്‌വർക്ക് വികസിപ്പിക്കുകയും 18 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ട്രയംഫ്, 2026-ഓടെ പുതിയ 350 സിസി ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
കണ്ണൂർ വിമാനത്താവള കോംപൗണ്ടിൽ തീപ്പിടിത്തം ഫയർ ഫോഴ്സ് അണച്ചു
കണ്ണൂർ രാജ്യാന്തര വിമാനത്താവള കോംപൗണ്ടിൽ തീപിടിത്തം.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഫെഡെറികോ വാല്‍വെര്‍ദേയുടെ ഹാട്രിക്ക് മികവിലാണ് റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചത്.
രാജ്യത്ത് പാചകവാതക വിതരണം സുരക്ഷിതം : പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് പാചകവാതക വിതരണം സുരക്ഷിതമാണെന്ന് ഉറപ്പുനൽകി കേന്ദ്ര സർക്കാർ. വിദേശത്തുനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടാലും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ട് 100 ശതമാനം വിതരണവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്ത് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംപിടിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തമായി പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍. കേന്ദ്ര സര്‍ക്കാരിന്റെ 'മൈ ജിഒവി ഇന്ത്യ' യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞനാണെന്നും ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. മോദിയെ ഇത്രത്തോളം പുകഴ്ത്തുന്ന മറ്റൊരു ഇന്ത്യന്‍ സിനിമാ താരം ഉണ്ടാകില്ലെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ അഭിമുഖം ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രിയെ ഒരു 'യോഗി'യോടാണ് മോഹന്‍ലാല്‍ ഉപമിച്ചത്. 'അദ്ദേഹം ഈ രാജ്യത്തെ ഒരു അമ്മയെപ്പോലെ സ്നേഹിക്കുന്നു. അദ്ദേഹത്തിന് ഒട്ടും ഈഗോ ഇല്ല. ഒരു യോഗിക്ക് സമാനമായ ധ്യാനനിരതമായ അവസ്ഥയിലാണ് അദ്ദേഹം,' മോഹന്‍ലാല്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്ന നേതാവ്: വാക്കിനേക്കാള്‍ പ്രവൃത്തിക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് മോദിയെന്നും ആ മന്ത്രം തന്നെയാണ് താനും പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമാണ്. ഓരോ തവണ കാണുമ്പോഴും ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞന്റെ 'വൈബാണ്' ലഭിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ നടത്തിയ അഭിമുഖം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇടതുപക്ഷ സര്‍ക്കാരുമായി താരം അടുക്കുന്നു എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 'ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹവേദിയില്‍ വെച്ച് അദ്ദേഹം അടുത്തേക്ക് വന്ന് സ്നേഹം പ്രകടിപ്പിച്ചു. കലാകാരന്മാരോട് അദ്ദേഹം കാണിക്കുന്ന കരുതല്‍ പഠിക്കേണ്ടതാണ്.' എന്ന് മോഹന്‍ലാല്‍ പറയുന്നു. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ലഭിച്ച പിന്തുണയും യോഗയെ ആഗോളതലത്തില്‍ എത്തിക്കാന്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെയും മോഹന്‍ലാല്‍ പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രിയെ ഇത്രത്തോളം ഹൃദയപൂര്‍വ്വം പുകഴ്ത്തിയ മറ്റൊരു മുന്‍നിര നടനില്ല എന്നാണ് സൈബര്‍ ഇടങ്ങളിലെ സംസാരം. മോഹന്‍ലാലിന്റെ ഈ 'മോദി സ്തുതി' രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. പിണറായി വിജയനെ അഭിമുഖം ചെയ്തത് വെറും പ്രൊഫഷണല്‍ പരിപാടി മാത്രമായിരുന്നോ എന്നും ആരാധന ശരിക്കും മോദിയോടാണോ എന്നുമുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മോദി യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണമുള്ള നേതാവുമാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. വാക്കിനേക്കാള്‍ പ്രവൃത്തിക്ക് പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് മോദിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹവേദിയില്‍വെച്ച് പ്രധാനമന്ത്രി തന്നെ അഭിവാദ്യംചെയ്തതും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു. നേരത്തെ, സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ അഭിമുഖം ചെയ്യുന്ന വീഡിയോ ശ്രദ്ധനേടിയിരുന്നു. 'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പലതവണ കൂടിക്കാഴ്ച നടത്താന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണവുമുള്ള നേതാവ് എന്ന വൈബാണ് ഓരോ തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴും എനിക്ക് ലഭിച്ചത്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ശക്തിയേയും കാഴ്ചപ്പാടിലെ വ്യക്തതയേയും ഞാനെന്നും ആരാധിച്ചിട്ടുണ്ട്', മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. 'കലാകാരന്മാരോട് അദ്ദേഹം കാണിക്കുന്ന കരുതലും ഊഷ്മളതയും ഞാന്‍ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍നിന്ന് പഠിക്കാനുണ്ട്. വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടായിരുന്നു ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഏത് സമയത്തും എന്തുസഹായത്തിനും സമീപിക്കാമെന്ന് അദ്ദേഹം വാക്കുതന്നു. ഗുരുവായൂരില്‍ എന്റെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിനിടെ അദ്ദേഹം അടുത്തേക്ക് വന്ന് സ്നേഹം പ്രകടിപ്പിച്ചു. യോഗയ്ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളില്‍ എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്', അദ്ദേഹം പറഞ്ഞു. 'വാക്കിനേക്കാള്‍ പ്രവര്‍ത്തിക്കാണ് പ്രധാന്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മോദി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാനും ആ മന്ത്രത്തെയാണ് പിന്തുടരുന്നത്. അദ്ദേഹം സ്നേഹം പരത്തുന്നു, അദ്ദേഹത്തിന് അടുത്ത് നില്‍ക്കുമ്പോള്‍ തന്നെ നമുക്കത് അനുഭവിക്കാന്‍ കഴിയും. അദ്ദേഹം രാജ്യത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നു. അദ്ദേഹത്തിന് ഈഗോ ഇല്ല. ഒരു യോഗിക്ക് സമാനമായ ധ്യാനനിരതമായ അവസ്ഥയിലാണ് അദ്ദേഹം', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ എൽപിജി പ്രതിസന്ധിയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? നയ പരാജയമല്ല, കാരണം ആഗോള ഊർജ്ജ ആഘാതം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ മാർച്ച് 7-ന് ഗാർഹിക പാചകവാതകത്തിന് 60 രൂപ വർധനവ് അംഗീകരിച്ചതിന് പിന്നാലെ രാജ്യത്തെ എൽപിജി വിലനിർണയ നയം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. ആഗോള ഊർജ്ജ വിലവർധനവിൽ നിന്ന് ഇന്ത്യൻ കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതിന്റെ തെളിവായി പ്രതിപക്ഷ നേതാക്കൾ ഈ നീക്കത്തെ ചിത്രീകരിക്കുകയാണ് ചെയ്‌തത്. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഇന്ത്യയുടെ ഊർജ്ജ
രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകി. ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
കൊല്ലത്ത് പിതാവിന് മദ്യം നൽകി മയക്കികിടത്തി 10 വയസുകാരിയെ പീഡിപ്പിച്ച 77 കാരന് 120 വർഷം കഠിനതടവ്
പിതാവിന് മദ്യം നൽകി മയക്കികിടത്തി പത്തു വയസുകാരിയെ പീഡിപ്പിച്ച 77 കാരന് 120 വർഷം കഠിന തടവും പിഴയും. പെരിനാട് ചെറുമൂട്ചേരി നാട്ടുവാതുക്കൽ അജയ ഭവനിൽ നെൽസനെയാണ് കൊല്ലം സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ 120 വർഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴയും വിധിച്ചത്.
തൃശൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ
പുതുക്കാട് വരന്തരപ്പിള്ളി മാട്ടുമലയിൽ ഉപയോഗശൂന്യമായ പാറമടക്ക് സമീപത്തെ പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നൂറിലേറെ ചാക്കുകളിലാക്കിയ ഹാൻസ് ആണ് ആളൊഴിഞ്ഞ പറമ്പിൽ തള്ളിയിരിക്കുന്നത്.
കുറ്റാന്വേഷണ മികവിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ മരണാനന്തര ബഹുമതിയായി തിരുവല്ല പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എം.എസ്. മനോജ് കുമാറിന് ലഭിച്ചു. 2025 സെപ്റ്റംബറിൽ ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽ മനോജ് മരിച്ചു. ചെങ്ങന്നൂർ വെണ്മണി മലയാറ്റൂർ വടക്കേതിൽ കുടുംബാംഗമാണ്.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എം മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണ ഏജന്‍സികളുടെ നീക്കം ശക്തമാകുന്നു. കേസിലെ പ്രതികള്‍ നല്‍കിയ പുതിയ വെളിപ്പെടുത്തലുകളും എസ്.ഐ.ടി (ടകഠ) റിപ്പോര്‍ട്ടും കടകംപള്ളിക്ക് എതിരായതോടെ സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വരാനിരിക്കുന്ന ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നിടും. നേരത്തെ സോളാര്‍ കേസിലടക്കം പ്രതിരോധത്തിലായ സി.പി.എമ്മിന്, സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു മുന്‍ മന്ത്രിയുടെ പേര് കൂടി ഔദ്യോഗികമായി വരുന്നത് വലിയ തിരിച്ചടിയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാള്‍ നല്‍കിയ രഹസ്യമൊഴിയാണ് ഇപ്പോള്‍ കടകംപള്ളിക്ക് വിനയായിരിക്കുന്നത്. ഔദ്യോഗിക വസതിയിലെ ചര്‍ച്ചകള്‍: സ്വര്‍ണ്ണക്കടത്തിന് ആവശ്യമായ രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കാന്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ഗൂഢാലോചന നടന്നതായാണ് മൊഴി. ഉദ്യോഗസ്ഥ തലത്തിലെ ഒത്താശ: മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നും ഉദ്യോഗസ്ഥതലത്തിലുള്ള ഒത്താശകള്‍ക്ക് മധ്യസ്ഥത വഹിച്ചെന്നും ആരോപണമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയും കടകംപള്ളിയ്ക്ക് എതിരാണ്. സാമ്പത്തിക ഇടപാടുകള്‍: കടത്ത് സുഗമമാക്കുന്നതിന് പ്രത്യുപകാരമായി വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായും സൂചനയുണ്ട്. ണേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലും ഒരു മുതിര്‍ന്ന നേതാവിന്റെ പേര് വരുന്നത് സി.പി.എമ്മിനെ സംബന്ധിച്ച് നിസ്സാരമായി കാണാനാവില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ സി.പി.എമ്മിന്, സ്വന്തം നേതാവിനെതിരെ സമാനമായ ആരോപണങ്ങള്‍ വരുന്നത് ധാര്‍മ്മികമായി വലിയ തിരിച്ചടിയാണ്. 'പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ ഇത്തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് നിസ്സാരമായി കാണാനാവില്ല. സോളാര്‍ കേസിലും മറ്റും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലും ഒരു മുന്‍ മന്ത്രിയുടെ പേര് വരുന്നത് ഭരണപക്ഷത്തെയാകെ സമ്മര്‍ദ്ദത്തിലാക്കുന്നു.' പ്രതികളുടെ മൊഴികള്‍ ക്രോഡീകരിച്ച് അന്വേഷണ ഏജന്‍സികള്‍ മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയാല്‍ കടകംപള്ളി സുരേന്ദ്രന് അത് വലിയ നിയമക്കുരുക്കാകും. എസ്.ഐ.ടി റിപ്പോര്‍ട്ടും കടകംപള്ളിക്ക് അനുകൂലമല്ലെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കടകംപള്ളി സുരേന്ദ്രനും പാര്‍ട്ടിയും നിലവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമേ ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ യഥാര്‍ത്ഥ ആഴം വ്യക്തമാകൂ. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഉയരുന്ന ഈ ആരോപണങ്ങള്‍ പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കടകംപള്ളിക്ക് വീണ്ടും സീറ്റ് നല്‍കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.
സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ് ; ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ ....
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . ചൂട് കൂടുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പാലക്കാട്, കാസര്‍കോഡ്, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
എല്‍പിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും
ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം റീഫണ്ട് നല്‍കുന്നത് ആലോചനയിലെന്ന് റെയില്‍വേ മന്ത്രാലയം.
ആലപ്പുഴയില്‍ രണ്ട് ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു
ആലപ്പുഴ: പള്ളാത്തുരുത്തിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെ പൂന്തിരം ഭാഗത്താണ് സംഭവം. അനാഹിത, കാതറിന്‍ എന്നീ ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടസമയത്ത് ഒരു ബോട്ടില്‍ ഉത്തരേന്ത്യക്കാരായ നാല് യാത്രക്കാരുണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇവര്‍ കരയിലേക്ക് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആറ് ബെഡ്‌റൂമുകളുള്ള ഒരു ബോട്ടും നാല് ബെഡ്‌റൂമുകളുള്ള മറ്റൊരു ബോട്ടുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബോട്ടിലെ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. ഈ ബോട്ടില്‍ നിന്ന് തീ തൊട്ടടുത്തുള്ള ബോട്ടിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. ഹൗസ് ബോട്ടുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് അഗ്‌നിശമന സേനയ്ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ അല്‍പം വൈകിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ബോട്ട് ഉടമകള്‍ക്ക് സംഭവിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 20 വർഷം കഠിനതടവു
ജി.സുധാകരന്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് ; ഇന്ന് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം
ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. അനുനയിപ്പിക്കാനുള്ള പാര്‍ട്ടിനീക്കങ്ങളെല്ലാം പാളിയതിന് പിന്നാലെ ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ എന്ത് നിലപാടാണ് പ്രഖ്യാപിക്കുക എന്ന ആകാംഷയിലാണ് സിപിഐഎം നേതാക്കളും. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്നാണ് നോക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇന്നലെ വീട്ടില്‍ എത്തിയ നേതാക്കളെ മത്സരിക്കാനുള്ള താല്പര്യം സുധാകരന്‍ അറിയി ച്ചിരുന്നു. മാനദണ്ഡപ്രകാരം മാറ്റിനിര്‍ത്തിയതല്ലേ എന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം. എങ്കില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നു സുധാകരനും അറി യിച്ചു. ഇന്നലെ രാത്രി തന്നെ അടിയന്തിര ജില്ലാക്കമ്മറ്റിയും ചേര്‍ന്നിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചാല്‍ കീഴ്ഘടകങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സുധാകരന്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം. സിപിഐഎമ്മിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയോ ആക്ഷേപങ്ങളൊന്നും തന്നെ ഉന്നയിക്കാതെയാവും വാര്‍ത്താ സമ്മേളനമെന്ന് തന്നെ കാണാനെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നാണ് വിവരം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം.
കടയ്ക്കലില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ശരണ്യയുടെ പിതാവ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 വ്യാപാര പങ്കാളികൾക്കെതിരെ 'സെക്ഷൻ 301' പ്രകാരം വ്യാപാര അന്വേഷണം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിലെ അമിത ഉൽപ്പാദനവും കുറഞ്ഞ വിലയ്ക്കുള്ള കയറ്റുമതിയും അമേരിക്കൻ വ്യവസായത്തെ തകർക്കുന്നുവെന്നാരോപിച്ചാണ് ഈ നീക്കം. അന്വേഷണം പൂർത്തിയാക്കി ഉയർന്ന ഇറക്കുമതി തീരുവകൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
കൊല്ലത്ത് 10 വയസുകാരിയെ പീഡിപ്പിച്ച 77 കാരന് 120 വർഷം കഠിനതടവ്
മാതാവ് ജോലിക്കായി പോകുമ്പോൾ പിതാവിന് മദ്യം നൽകിയതിനു ശേഷമായിരുന്നു പീഡനം.
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾ ട്രംപ് ഭരണകൂടത്തിൻ്റെ നിരീക്ഷണത്തിൽ; വ്യാപാര രീതികളിൽ അന്വേഷണം
പുതിയ വ്യാപാര അന്വേഷണം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇന്ത്യ അടക്കം 16 രാജ്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. അന്യായമായ നിർമാണ രീതികളും വ്യാപാര നയങ്ങളും അമേരിക്കൻ താൽപര്യങ്ങളെ ബാധിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ ആണ് അന്വേഷണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ ഏറ്റവുമധികം പണവും സ്വർണവുമായാണ് ഈ സംഘത്തിന്റെ കീഴടങ്ങലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 125 പവനോളം സ്വർണമാണ് സംഘത്തിൽ നിന്ന് കണ്ടെത്തിയത്
കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം
തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി.
തിരുവനന്തപുരം: റെയിൽവേ പാളങ്ങളിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ മാസം 12, 13, 14 തീയതികളിൽ വിവിധ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്യും.
കൊല്ലത്ത് ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കടയ്ക്കലില്‍ നാലുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇട്ടിവ ഫില്‍ഗിരി ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്റെ ഭാര്യ ശരണ്യയെ(26)ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിനിയായ ശരണ്യയുടേയും കൊല്ലം സ്വദേശിയായ സുബിന്റെയും പ്രണയവിവാഹമായിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടു വന്ന അയല്‍പക്കത്തെ വീട്ടിലെ കുട്ടി ശരണ്യ താമസിക്കുന്ന വീട്ടിലേക്ക് കയറിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കല്‍ പോലിസിനെയും വിവരമറിയിച്ചു. കടയ്ക്കല്‍ പോലിസ് കേസെടുത്തു. കൊട്ടാരക്കര തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് കണ്ണൂരിലെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ശരണ്യയുടെ പിതാവ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുബിന്‍ മകളെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്നും വിവരം ശരണ്യ മാതാവിനെ ഫോണില്‍ വിളിച്ച് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. സംഭവത്തില്‍ കടയ്ക്കല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാനായി കഴക്കൂട്ടം സ്വദേശി പ്രതിഭയെ കൊണ്ട് പരാതി കൊടുപ്പിച്ചത് കടകംപള്ളിയാണെന്നു പോറ്റി
ജമ്മു: മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. 'കഴിഞ്ഞ 20 വര്‍ഷമായി ഫറൂഖ് അബ്ദുള്ളയെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇത് എന്റെ വ്യക്തിപരമായ അജണ്ടയായിരുന്നു' എന്നാണ് പിടിയിലായ കമല്‍ സിങ് ജംവാള്‍ (63) പോലീസിനോട് പറഞ്ഞത്. തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നും അദ്ദേഹം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പ്രതി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകുന്നേരം ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിക്കും നേരെ ആക്രമണമുണ്ടായത്. വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന പ്രതി, ഫറൂഖ് അബ്ദുള്ളയുടെ തൊട്ടടുത്തെത്തി വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ ബലംപ്രയോഗിച്ച് കീഴടക്കി. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നും ഇയാള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നുമാണ് പ്രാഥമിക നിഗമനം. ജമ്മു സ്വദേശിയായ ഇയാള്‍ക്ക് സ്വന്തമായി കടകളുണ്ടെന്നും അതിന്റെ വാടക കൊണ്ടാണ് ജീവിക്കുന്നതെന്നും പോലീസ് അറിയിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിറതോക്കുമായി ഒരാള്‍ക്ക് എത്താന്‍ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. 'ദൈവം കരുണയുള്ളവനാണ്, പിതാവ് വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വധശ്രമം പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്രയും കടുത്ത സുരക്ഷയുള്ള ഒരാള്‍ക്ക് സമീപം ഇതെങ്ങനെ സംഭവിച്ചു എന്നത് ചോദ്യമായി അവശേഷിക്കുന്നു.' - ഒമര്‍ അബ്ദുള്ള (എക്‌സില്‍ കുറിച്ചത്) സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയെ പിടികൂടിയ ഉടന്‍ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഇയാളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റുചെയ്തെന്നും അധികൃതര്‍ അറിയിച്ചു. കമല്‍ സിങ് ജംവാളാണ്(70) അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ഗ്രേറ്റര്‍ കൈലാഷ് മേഖലയിലെ റോയല്‍ പാര്‍ക്കില്‍ പാര്‍ട്ടി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി അബ്ദുള്ളയ്ക്കുനേരേ വെടിവെക്കുകയായിരുന്നു. എന്നാല്‍, തക്കസമയത്ത് ഒരു പോലീസ് ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും ചേര്‍ന്ന് അക്രമിയെ തടയുകയും ബലംപ്രയോഗിച്ച് കീഴടക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
പത്മകുമാര്‍ സിപിഐഎമ്മിന് പുറത്തേക്ക് ? വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി
പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം തപാലില്‍ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയത്. ഇതോടെ പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നാണ് സൂചനകള്‍. വിശദീകരണം തേടിയ ശേഷമായിരിക്കും നടപടി വരിക. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്മകുമാര്‍ കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായിട്ടും പിന്നീട് ജാമ്യം നേടി പുറത്തുവന്നിട്ടുമെന്നും പാര്‍ട്ടി ഇതുവരെ പത്മകുമാറിനെതിരേ നടപടിയെടുത്തിരുന്നില്ല. സമയം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം കിട്ടിയത്.
ഗ്യാസിൽ നിന്നും വിറക് അടുപ്പിലേക്ക് മാറി തമിഴ്നാട്ടിലെ ഹോട്ടലുകൾ, എൽപിജി പ്രതിസന്ധി രൂക്ഷം
ഗ്യാസിൽ നിന്നും വിറക് അടുപ്പിലേക്ക് മാറി തമിഴ്നാട്ടിലെ ഹോട്ടലുകൾ, എൽപിജി പ്രതിസന്ധി രൂക്ഷം; പലയിടത്തും ഹോട്ടലുകൾ അടച്ചു
ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു
ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു
'ഉദ്ഘാടനത്തിൽ ആരെയൊക്കെ വിളിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തെ അറിയിക്കണമായിരുന്നു'
'ഇന്നലെ എന്റെ ദേഹപരിശോധന നടത്തിയിരുന്നു, എന്നോടും ആധാർ കാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്, ഉദ്ഘാടനത്തിൽ ആരെ ഉൾപ്പെടുത്തണമെന്ന് സർക്കാർ കേന്ദ്രത്തെ അറിയിക്കണമായിരുന്നു'; ദേശീയപാത ഉദ്ഘാടന വിവാദത്തിൽ സുരേഷ് ഗോപി
ദില്ലി ഉത്തംനഗറിലെ മീൻ ചന്തയ്ക്ക് സമീപം തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു
ദില്ലി ഉത്തംനഗറിലെ മീൻ ചന്തയ്ക്ക് സമീപം തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു
ആവശ്യങ്ങൾ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു. ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു.
വിവാഹ ചടങ്ങിനിടെ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർക്കാൻ ശ്രമം
വിവാഹ ചടങ്ങിനിടെ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർക്കാൻ മദ്യപൻ്റെ ശ്രമം; പ്രതി കമൽ സിങ് ജംവാൽ പിടിയിൽ
ആലപ്പുഴയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; ആളപായമില്ല
ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; ബോട്ടുകൾ പൂർണമായി കത്തി നശിച്ചു, ആളപായമില്ല
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക
കേരളത്തിൽ വേനൽക്കാലം അതിന്റെ കടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന സൂചന നൽകി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുന്നു. മാർച്ച് 12-ന് പുറത്തുവന്ന ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യത. പ്രത്യേകിച്ച് മലബാർ മേഖലയിൽ കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കണ്ണൂർ ജില്ലയിൽ താപനില 38 ഡിഗ്രി
'സ്വർണകൊള്ള കേസിൽ വിശദീകരണം വേണം'; എ പത്മകുമാറിന് നോട്ടീസ് അയച്ച് CPM
'സ്വർണകൊള്ള കേസിൽ വിശദീകരണം വേണം'; എ പത്മകുമാറിന് നോട്ടീസ് അയച്ച് CPM, നടപടിക്ക് സാധ്യത, നീക്കം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമെന്ന് സൂചന
ജി.സുധാകരന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം ഇങ്ങനെ
ജി.സുധാകരന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം ഇങ്ങനെ; എതിരാളികളെയും സിപിഎമ്മിനെയും പ്രതിരോധിക്കാനാവുമോ സുധാകരന്?
തമിഴ്നാട്ടിൽ എൽപിജി പ്രതിസന്ധി രൂക്ഷം, ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറുന്നു
തമിഴ്നാട്ടിൽ എൽപിജി പ്രതിസന്ധി രൂക്ഷം; പലയിടത്തും ഹോട്ടലുകൾ അടച്ചു , ദിവസം 9 സിലിണ്ടറുകൾ ഉപയോഗിച്ചിരുന്ന ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറുന്നു
ആഗോള തലത്തില്‍ ഇന്ധനവില സ്ഥിരതയോടെ നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് അമേരിക്ക അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.
സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി അണികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കീഴ്ഘടകങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ രാത്രി ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റിയിലാണ് നിർദേശം.
അനുനയത്തിൽ അയയാതെ ജി.സുധാകരൻ; നീക്കം സ്വതന്ത്രനായി മത്സരിക്കാനോ?
അനുനയത്തിൽ അയയാതെ ജി.സുധാകരൻ; നീക്കം സ്വതന്ത്രനായി മത്സരിക്കാനോ? ഇന്നത്തെ വാർത്താ സമ്മേളനം എന്തിന്?
എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം
എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം, രാജ്യത്ത് പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍
നഷ്ടപരിഹാരവും ഭാവിയില്‍ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും ഇറാന്‍ ആവശ്യപ്പെടുന്നു
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയല്‍
ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.
ആഗോളതലത്തിൽ നേടിയത് 39 കോടി; ഒടിടിയിലും കയ്യടി നേടി അനശ്വര രാജന്റെ 'വിത്ത് ലവ്'
അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവർ ഒന്നിച്ച 'വിത്ത് ലവ്' എന്ന റൊമാന്റിക് ഡ്രാമ ഒടിടിയിൽ മികച്ച പ്രതികരണം നേടുന്നു. 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ നായകനായി അരങ്ങേറുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മദൻ ആണ്. With Love ott response.
ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ വികസനത്തിന് വഴിവയ്ക്കുന്ന വന്‍ വികസന പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ്. മീററ്റിനെയും പ്രയാഗ്രാജിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗംഗാ എക്‌സ്പ്രസ് വേ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് പാതയായി മാറുകയാണ്. 594 കിലോമീറ്റര്‍ നീളമുള്ള ഈ ബൃഹദ് പദ്ധതി 36,000 കോടിയിലധികം രൂപ ചിലവഴിച്ചാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഈ പാതയുടെ ഏകദേശം 80 ശതമാനം ഭാഗവും അദാനി
കേരളത്തില്‍ വികസനം എന്‍ഡിഎയ്ക്ക് മാത്രമേ കഴിയൂ ; ഇടതുവലതു ഭരണം അഴിമതിയെന്ന് രാജീവ് ചന്ദ്രശേഖര്‍
കൊച്ചി: ഇടതുവലതു മുന്നണികള്‍ കേരളത്തില്‍ തുടരുന്നത് അഴിമതി രാഷ്ട്രീയമാണെന്നും കേരളത്തിന്റെ വികസനത്തിനും നല്ല ഭാവിക്കും എന്‍ഡിഎയ്ക്ക് മാത്രമേ കഴിയൂ എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി കൊച്ചിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തിരുന്നു. അഴിമതിരാഷ്ട്രീയമാണ് രണ്ടു മുന്നണികളും പിന്തുടരുന്നത്. ഇവര്‍ ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അത് ബോദ്ധ്യപ്പെട്ടതാണ്. മതതീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്‌ളാമിയുമായി ചേര്‍ന്നുള്ള അപകടകരമായ രാഷ്ട്രീയമാണ് ഇവിടെ. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ കേരളത്തില്‍ എന്‍ഡിഎ ഭരണത്തിലേക്ക് വരേണ്ടതുണ്ടെന്നും പറഞ്ഞു. കേരളത്തില്‍ എന്‍ഡിഎ മത്സരിക്കുന്നത് തന്നെ കേരളത്തിന്റെ ഭരണം പിടിക്കാനാണെന്നും വികസനമെന്ന മുദ്രാവാക്യം മുമ്പോട്ട് വെച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളത്ത് നടന്ന സമ്മേളനത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറും തുഷാര്‍വെള്ളാപ്പള്ളിയും പ്രതികരിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം
പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം നോട്ടീസ്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചു. വിശദീകരണം ലഭിച്ച ശേഷം എ പത്മകുമാറിനെതിരേ നടപടിക്ക് സാധ്യത. നോട്ടീസ് അയച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളില്‍ 105 ദിവസം ജയിലില്‍ കഴിഞ്ഞെങ്കിലും എ പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. സ്വര്‍ണപാളികള്‍ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും സ്വര്‍ണകൊള്ളക്ക് അവസരമൊരുക്കിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. എന്നാല്‍ 90 ദിവസത്തിനകം രണ്ടു കേസിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തിനാല്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. സിപിഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്താനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാര്‍ച്ച് നാലാം തീയതിയായിരുന്നു പത്മകുമാര്‍ ജയില്‍ മോചിതനായത്. കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
ജി സുധകന്‍ പുറത്തേക്ക്; അമ്പലപ്പുഴയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിച്ചേക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഫോണില്‍ വിളിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല
ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; വെടിയുതിർത്തത് തൊട്ടടുത്ത് വെച്ച്; തലനാരിഴയ്ക്ക് രക്ഷപ്പെടൽ
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ആണ് ആക്രമണ ശ്രമം. അക്രമി സുരക്ഷാ വലയത്തിലുള്ള ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഫറൂഖ് അബ്ദുള്ളയ്ക്ക് പരിക്കുകളില്ല.
പ്രതികളെ കഴിഞ്ഞ ദിവസം റെയില്‍വേസ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു
ബെംഗളൂരുവില്‍ മലയാളി യുവാവിനെ ആക്രമിച്ച് ഡെലിവറി ഏജന്റ്
നരേന്ദ്രമോദി മികച്ച ഭരണാധികാരി ; അദ്ദേഹത്തിന്റെ വാക്കുകളില്‍ കരുത്തും വ്യക്തതയുമെന്ന് മോഹന്‍ലാല്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് പ്രചോദിപ്പിക്കുന്ന നേതാവും മികച്ച ഭരണാധികാരിയാണെന്നും മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ടെന്നും അദ്ദേഹം രാജ്യത്തെ മാതാവിനെപ്പോലെ കാണുന്നതായും പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സൂപ്പര്‍താരത്തിന്റെ പ്രതികരണം. മോദി നല്ല ഭരണാധികാരിയാണെന്നും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തുറ്റ വ്യക്തതയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് വൈകീട്ടോടെയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. അദ്ദേഹമൊരു യോഗിയാണെന്നും വാക്കുകളില്‍ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേതെന്നും ലാല്‍ പറയുന്നു. കലാകാരന്മാരോടു ബഹുമാനമുള്ള ആളാണെന്നും മോദിയുടെ അടുത്തുനിന്നാല്‍ നിന്നാല്‍ സ്‌നേഹം അനുഭവിച്ചറിയാമെന്നും അദ്ദേഹത്തിന്റെ പ്രത്യേക കരുതല്‍ താന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നേരത്തേ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മോഹന്‍ലാലിന്റെ അഭിമുഖം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മോദിയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളും ചര്‍ച്ചയായിരിക്കുന്നത്.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്
ആശുപത്രികളില്‍ നഴ്‌സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
എ. പത്മകുമാര്‍ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന
പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.
സ്വർണത്തിന്റെയും വെള്ളിയുടെയും വില കൂടുമോ? 2026ൽ അതുണ്ടാവും, യുദ്ധം പോലും നോസ്ട്രഡാമസ് പ്രവചിച്ചു!
ആഗോള സംഘർഷങ്ങൾ വർധിക്കുമ്പോൾ നോസ്ട്രഡാമസിന്റെ ഏറെ ശ്രദ്ധ നേടുക പതിവാണ്. അടുത്തിടെ യുഎസിനും ഇസ്രയേലിനും ഇറാനും ഇടയിൽ ഉടലെടുത്ത സംഘർഷം, ഈ ദീർഘദർശി പ്രവചിച്ചിരുന്നോ എന്ന് പലരും ചോദിക്കുന്നത് പതിവായിരുന്നു. പലപ്പോഴും ഇത്തരം ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ മറ്റ് പ്രകൃതി ദുരന്തങ്ങൾ വരെ പ്രവചിച്ചയാൾ കൂടിയാണ് അദ്ദേഹമെന്നത് പലരുടെയും ചോദ്യത്തിന് കാരണമാണ്. ലോകത്തെ 40% സ്വര്‍ണവും
ഇറാന്‍ യുദ്ധം വിജയിച്ചതായി ട്രംപ്; ഇറാനെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി
ഇതുവരെ 58 ഇറാനിയന്‍ നാവികസേന കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു
135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്റൈനാണ് സുരക്ഷാ സമിതിയില്‍ ഈ പ്രമേയം അവതരിപ്പിച്ചത്.
ശമ്പളപരിഷ്കരണം ആവശ്യം; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്
അതേസമയം ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ആശുപത്രികൾക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

30 C