കൊച്ചി: വൈപ്പിനിൽ നിന്ന് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. ജനുവരി മൂന്നിന് കാണാതായ പെൺകുട്ടിക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് എറണാകുളത്തു നിന്ന് കണ്ടെത്തിയത്. മേനക ഭാഗത്തെ ഹോട്ടലിലെത്തിയ പെൺകുട്ടിയെ ഒരു പരിചയക്കാരി കാണുകയായിരുന്നു. ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു. പഠനഭാരമാണ് വീട് വിട്ടു പോകാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിനൽകി. തിരുവനന്തപുരത്തും കോഴിക്കോടും ചുറ്റിക്കറങ്ങിയ ശേഷമാണ് കുട്ടി എറണാകുളത്തെത്തിയത്. പെൺകുട്ടി തന്റെ കമ്മൽ പണയം വച്ചാണ് യാത്രക്കുള്ള പണം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. The post വല്ലാത്ത പഠനഭാരം, താങ്ങാൻ പറ്റാതെയായി; വൈപ്പിനിൽ നിന്ന് കാണാതായ പെൺകുട്ടി പോലീസിനോട് സത്യം പറഞ്ഞു; യാത്രയ്ക്കുള്ള പണം കണ്ടെത്തിയത് കമ്മൽ വിറ്റ് appeared first on RashtraDeepika .
ശബരിമല സ്വര്‍ണ്ണക്കൊള്ള: ജാമ്യത്തിലിറങ്ങിയ എസ് ശ്രീകുമാറിനെ ഇ ഡി ചോദ്യം ചെയ്യുന്നു
കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.
പഞ്ചായത്ത് സെക്രട്ടറിക്കെതിരായ ജാതി അധിക്ഷേപം; വെള്ളനാട് ശശിക്കെതിരേ കേസ്
തിരുവനന്തപുരം: പഞ്ചായത്ത് സെക്രട്ടറിക്കെതിരേ മാനസിക പീഡനവും ജാതി അധിക്ഷേപവും നടത്തിയ സംഭവത്തില്‍ സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിക്കെതിരേ കേസ്. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ധു അനില്‍കുമാര്‍ നല്കിയ പരാതില്‍ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ആര്യനാട് പോലിസാണ് കേസടുത്തത്. വെള്ളനാട് ശശി നിരന്തരം മാനസിക പീഡനത്തിനിരയാക്കുന്നുവെന്നായിരുന്നു സിന്ധുവിന്റെ പരാതി. വെള്ളനാട് ശശി ജാതി അധിക്ഷേപം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് വാഹനം വിട്ടുനല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും സിന്ധു പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ ആര്യനാട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
കൊല്ലം: പോരുവഴി മയ്യത്തുംകര ഉറൂസിനിടെ ജനക്കൂട്ടത്തിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി അഞ്ചുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് കൊല്ലം-തേനി ദേശീയപാതയിൽ മയ്യത്തുംകര ദർഗ ഷെരീഫിന് മുന്നിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൺപാത്ര കച്ചവടക്കാരിയായ തമിഴ്നാട് കാഞ്ചീപുരം സ്വദേശിനി രാജകുമാരിക്കാണ് (45) ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിനും വയറിന്റെ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാജകുമാരിയുടെ അടുത്ത് ഉണ്ടായിരുന്ന സീനത്ത് (50), സിദ്ദിഖ് (47), അൽത്താഫ് (16), നസീം (17) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മറ്റുള്ളവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭരണിക്കാവ് ഭാഗത്തുനിന്നെത്തിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാർക്കിടയിലേക്കും ജനക്കൂട്ടത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ പിക്കപ്പ് വാനും വാഹനം ഓടിച്ചിരുന്ന കൊല്ലം സ്വദേശിയായ ഡ്രൈവറെയും ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
എപ്പോഴും ചെറുപ്പമായിരിക്കാൻ കഴിക്കേണ്ട അഞ്ച് ആന്റി ഏജിംഗ് ഭക്ഷണങ്ങൾ
വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ ശരിയായ ഭക്ഷണക്രമം ചുളിവുകൾ, നേർത്ത വരകൾ, മങ്ങിയ ചർമ്മം തുടങ്ങിയ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാൻ സഹായിക്കും.
ഹെർണിയയെ അവഗണിക്കരുത്; പലരും ശ്രദ്ധിക്കാത്ത സൂചനകള്‍
ആന്തരിക അവയവമോ കോശങ്ങളോ അതിനെ പൊതിഞ്ഞിരിക്കുന്ന പേശികളിലെ ദുർബലമായ ഭാഗത്തുകൂടി പുറത്തേക്ക് തള്ളിവരുമ്പോഴാണ് ഹെർണിയ ഉണ്ടാകുന്നത്. ഹെർണിയ തുടക്കത്തിൽ നിരുപദ്രവകരമായി തോന്നാമെങ്കിലും, അത് അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
പാതിവില സ്കൂട്ടര്‍ തട്ടിപ്പ്: എ എന്‍ രാധാകൃഷ്ണനുൾപ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
പാതിവിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ടും വാഹനം നല്‍കിയില്ലെന്ന പരാതിയില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനുൾപ്പെടെ നാല് പേര്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാധാകൃഷ്ണനൊപ്പം സുമേഷ്, രൂപേഷ് മേനോന്, കെ ടി ബിനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടുകളിലേക്ക് ‘സൈന്‍’ എന്ന സംഘടന 42 കോടി രൂപ കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. The post പാതിവില സ്കൂട്ടര്‍ തട്ടിപ്പ്: എ എന്‍ രാധാകൃഷ്ണനുൾപ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് appeared first on ഇവാർത്ത | Evartha .
ന്യൂഡല്‍ഹി: പ്ലാറ്റിനം വസ്തുക്കളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഗണ്യമായ അളവില്‍ സ്വര്‍ണം കലര്‍ത്തിയ പ്ലാറ്റിനത്തിന്റെ അനധികൃത ഇറക്കുമതി തടയുന്നതിനായാണ് പ്ലാറ്റിനത്തിന്റെ ചില വസ്തുക്കളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ചാടിക്കളിച്ച് സ്വര്‍ണം.. വെള്ളിയിലേക്ക് കൂട്ടത്തോടെ മാറി പാകിസ്ഥാനികള്‍.. പിന്നീട് സംഭവിച്ചത്..! ഐ ടി സി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ സീറ്റുകള്‍ക്കായി വിലപേശല്‍ തുടങ്ങിയ ആര്.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാറിന് മുന്നില്‍ ചുവപ്പുകൊടി കാട്ടി സി.പി.എം. ആര്.ജെ.ഡി എന്ന പാര്‍ട്ടി കേരളത്തില്‍ ക്ഷയിച്ചു കഴിഞ്ഞുവെന്നും, കല്പറ്റയും വടകരയും കൂത്തുപറമ്പും അല്ലാതെ ഒരൊറ്റ സീറ്റ് പോലും അധികം നല്‍കില്ലെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിലപാട്. മുന്നണി വിടുമെന്ന ഭീഷണി മുഴക്കിയ ശ്രേയാംസിന്, 'വേണമെങ്കില്‍ പൊയ്ക്കോളൂ' എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്കുന്ന സൂചന. എന്നാല്‍, ഇടത് മുന്നണി വിട്ടാല്‍ യു.ഡി.എഫില്‍ അഭയം കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രചരണ ജാഥകളിലും പ്രധാന ആര് ജെ ഡി നേതാക്കള്‍ സജീവമല്ല. ഇതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ പാര്‍ട്ടിയില്‍ കെപി മോഹനന് കൂടുതല്‍ ശക്തി വരികയാണ്. കെപി മോഹനന് പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നിഷേധിച്ചത് ചിലരുടെ കുബുദ്ധി മൂലമായിരുന്നു. ഇത് പാര്‍ട്ടി അണികളും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. മോഹനനും സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കാനാണ് നീക്കം. മുന്നണി മാറിയെത്തിയാല്‍ കെ.പി. മോഹനന് കൂത്തുപറമ്പ് സീറ്റ് നല്കാന് യു.ഡി.എഫിന് വിരോധമില്ല. എന്നാല്‍, ശ്രേയാംസ് കുമാറിന് വേണ്ടി കല്പറ്റയോ വടകരയോ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തയ്യാറല്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അടക്കം മത്സരിച്ച അഞ്ച് സീറ്റിലും തോറ്റ് തൊപ്പിയിട്ട ആര്.ജെ.ഡിയുടെ 'വോട്ട് ബാങ്ക്' വെറും മിഥ്യയാണെന്ന് ഇരുമുന്നണികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. മാതൃഭൂമി പത്രത്തിനും ചാനലിനും ഉണ്ടായ കനത്ത പ്രേക്ഷക വീഴ്ചയും ശ്രേയാംസിന്റെ രാഷ്ട്രീയ വിലപേശല്‍ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കെപി മോഹനന് പാര്‍ട്ടിയില്‍ ശക്തി കൂട്ടുന്നതുമാണ്. അതിനിടെ വെറുതെ പടിയിറങ്ങിപ്പോകാന്‍ ശ്രേയാംസിനെ സി.പി.എം അനുവദിക്കില്ലെന്നാണ് വിവരം. ആര്.ജെ.ഡിയെയും ശ്രേയാംസ് കുമാറിനെയും രാഷ്ട്രീയമായി സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുന്ന ഒരു 'വജ്രായുധം' സി.പി.എം കയ്യില്‍ കരുതിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അതിരുവിട്ട വിലപേശലിന് മുതിര്‍ന്നാല്‍ ഈ ആയുധം പ്രയോഗിക്കാനാണ് നീക്കം. ഇതോടെ, ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരസ്യമായി വിലപിക്കുമ്പോഴും, ഒരിടത്തും പോകാനില്ലാത്ത ഗതികേടിലാണ് ആര്.ജെ.ഡി ഇപ്പോള്‍. കൂത്തുപറമ്പില്‍ കെപി മോഹനന് ജയസാധ്യതയുമുണ്ട്. ആര്.ജെ.ഡിയിലെ ഭിന്നതയും മുന്നണി വിടുമെന്ന സൂചന നല്കി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ ശ്രേയാംസ് ശ്രമിക്കുമ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഇതിനോട് യോജിപ്പില്ല. കല്പറ്റയും വടകരയും നിലനിര്‍ത്താന്‍ സി.പി.എമ്മിന്റെ കാരുണ്യം വേണമെന്നിരിക്കെ, അനാവശ്യ ഭീഷണി തിരിച്ചടിക്കുമെന്നാണ് ഇവരുടെ ഭയം. മാതൃഭൂമി ഗ്രൂപ്പിന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയിരുന്ന കാലം കഴിഞ്ഞുവെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ശ്രേയാംസ് കുമാര്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. മുമ്പ് സോഷ്യലിസ്റ്റ് ജനതയായിരുന്നു ഈ പാര്‍ട്ടി. ഇതിനെ ആര്‍ജെഡിയിലേക്ക് ലയിപ്പിച്ചത് ശ്രേയംസ് കുമാറായിരുന്നു. അതിനേയും സംസ്ഥാന നേതാക്കള്‍ എതിര്‍ത്തിരുന്നു. ആര് ജെ ഡിയ്ക്ക് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടിയുണ്ടായി. ഇതോടെ ലയനവും ഗുണമില്ലാത്ത അവസ്ഥയിലെത്തിച്ചു.
മലപ്പുറം: മുറിയില്‍ കവറില്‍ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി ഉമേഷ് യാദവ് (26) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോര്‍ട്ടേഴ്സില്‍നിന്ന് ഇയാളെ പിടികൂടിയത്. കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ ആളുകള്‍ കണ്ടതോടെ പ്രതി പിഴുതെടുത്ത് മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എസിപി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ ഷമീര്‍, എസ്ഐ ആന്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
പ്ര ശസ്ത ഗായികയും നടിയുമായ ശിവാംഗി കൃഷ്ണയും 2023ലെ മിസ്റ്റർ ഇന്ത്യ ജേതാവായ നടനും മോഡലുമായ മുകേഷ് രവിയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണോ അതോ പുതിയൊരു പ്രോജക്റ്റിനായുള്ള സഹകരണമാണോ എന്ന ആകാംഷയിലാണ് ആരാധകർ. ശിവാംഗി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രത്തിൽ മുകേഷിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതായും അടിക്കുറിപ്പായി ഒരു ലവ് ഇമോജി മാത്രം നൽകിയിരിക്കുന്നതായും കാണാം. ഈ ചിത്രം പുറത്തുവന്നതിന് പിന്നാലെ ശിവാംഗി ഒരു വലിയ പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്. പുതിയൊരു സംഗീത ആൽബത്തിന്റെ പ്രഖ്യാപനത്തിനായാണ് ഇരുവരും ഒന്നിച്ചതെന്നും മറ്റു ചിലർ അനുമാനിക്കുന്നുണ്ട്. ശിവാംഗിയുടെയും മുകേഷിന്റെയും പുതിയ ആൽബം ട്രാക്കിനായി കാത്തിരിക്കുകയാണെന്നും ആരാധകർ കുറിച്ചു. നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് ലൈക്കും കമന്റുകളുമായി രംഗത്തെത്തി. ഗായകൻ അനൂപ് ശങ്കർ 'ഏറ്റവും മനോഹരമായ ഫ്രെയിം' എന്ന് കുറിച്ചപ്പോൾ, നടി അനുമോൾ ലവ് ഇമോജി നൽകി പ്രതികരിച്ചു. നടനും മോഡലുമായ മുകേഷ് രവി 2023ലെ മിസ്റ്റർ ഇന്ത്യ ജേതാവാണ്. രാജനാഥൻ പെരിയസാമി സംവിധാനം ചെയ്ത സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണ. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാംഗി പ്രശസ്തി നേടിയത്. 'ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തും 'ഡോൺ' എന്ന സിനിമയിലൂടെ അഭിനയരംഗത്തും അവർ കഴിവ് തെളിയിച്ചു. സംഗീത-സിനിമാ ലോകത്തെ പുത്തൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഗായിക ശിവാംഗി കൃഷ്ണയും മിസ്റ്റർ ഇന്ത്യ ജേതാവ് മുകേഷ് രവിയും ഒന്നിച്ചുള്ള പുതിയ ചിത്രം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ഒരൊറ്റ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരാധകർക്കിടയിൽ ഇപ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യം ഇരുവരും പ്രണയത്തിലാണോ അതോ പുതിയ എന്തെങ്കിലും പ്രോജക്റ്റിന്റെ ഭാഗമാണോ ഈ ഒത്തുചേരൽ എന്നാണ്. ശിവാംഗി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മുകേഷ് രവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ മുകേഷിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ശിവാംഗിയെ കാണാം. ഇതിന് നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് ആരാധകരുടെ ആകാംഷ വർദ്ധിപ്പിച്ചത്. വാക്കുകളൊന്നുമില്ലാതെ ഒരു 'ലവ് ഇമോജി' മാത്രമാണ് ശിവാംഗി ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. ഇതോടെ, ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കുകയാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നു. ചിത്രം പുറത്തുവന്നതിന് പിന്നാലെ ശിവാംഗി ഉടൻ തന്നെ ഒരു വലിയ പ്രഖ്യാപനം നടത്തുമെന്നാണ് വലിയൊരു വിഭാഗം ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ, ഇത് ഒരു പ്രണയ വെളിപ്പെടുത്തലല്ലെന്നും മറിച്ച് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയൊരു മ്യൂസിക് ആൽബത്തിന്റെ പ്രമോഷന്റെ ഭാഗമാണെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ശിവാംഗിയുടെ മനോഹരമായ ശബ്ദവും മുകേഷിന്റെ സാന്നിധ്യവും ഒന്നിക്കുന്ന ഒരു പ്രണയ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. സാധാരണക്കാർ മാത്രമല്ല, സിനിമാ-സംഗീത മേഖലയിലെ പ്രമുഖരും ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. പ്രശസ്ത ഗായകൻ അനൂപ് ശങ്കർ ഏറ്റവും മനോഹരമായ ഫ്രെയിം എന്ന് കുറിച്ചപ്പോൾ, നടി അനുമോൾ ഹൃദയത്തിന്റെ ഇമോജി നൽകിയാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. സഹപ്രവർത്തകരുടെ ഇത്തരം പ്രതികരണങ്ങൾ ആരാധകരുടെ സംശയം ഇരട്ടിപ്പിച്ചിരിക്കുകയാണ്. പ്രശസ്ത ഗായക ദമ്പതികളായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണ. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാംഗി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയമായ തുടക്കം ലഭിച്ച ശിവാംഗി, ശിവകാർത്തികേയൻ നായകനായ 'ഡോൺ' എന്ന സിനിമയിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ ശിവാംഗിക്ക് സാധിച്ചിട്ടുണ്ട്. മറുഭാഗത്തുള്ള മുകേഷ് രവി മോഡലിംഗ് രംഗത്തെ പ്രമുഖനാണ്. 2023-ലെ മിസ്റ്റർ ഇന്ത്യ ജേതാവായ അദ്ദേഹം തമിഴ് സിനിമയിലും തന്റെ ചുവടുറപ്പിച്ചിട്ടുണ്ട്. രാജനാഥൻ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മുകേഷ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. മികച്ച ആത്മവിശ്വാസവും സ്റ്റൈലിഷ് ലുക്കും മുകേഷിനെ യുവാക്കൾക്കിടയിൽ സുപരിചിതനാക്കി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ഈ ചൂടേറിയ ചർച്ചകൾക്ക് വിരാമമിടാൻ ശിവാംഗി തന്നെ നേരിട്ട് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ ചിത്രം ഒരു പുതിയ പ്രണയകഥയുടെ തുടക്കമാണോ അതോ കലാരംഗത്തെ ഒരു മികച്ച സഹകരണമാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
സ്വർണം ഇങ്ങനെ വാങ്ങിയാൽ വലിയ ബാധ്യത വരില്ല; ആഭരണപ്രേമികൾ തന്ത്രം മാറ്റി, വൻ ഓഫറുമായി ജ്വല്ലറികളും
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഏകദേശം 70 ശതമാനത്തോളം വർധനവാണ് വിലയിൽ രേഖപ്പെടുത്തിയത്. ഈ വർഷം തുടങ്ങിയപ്പോഴും സ്വർണത്തിന് കാര്യമായ വീഴ്ചകൾ ഇല്ലെന്ന് മാത്രമല്ല കുത്തനെ കുതിക്കുന്നതാണ് കാഴ്ച. ജനുവരിയുടെ തുടക്കത്തിൽ തന്നെ ചരിത്രത്തിലാദ്യമായി സ്വർണം പവന് ഒരു ലക്ഷമെന്ന റെക്കോഡ് തൊട്ടു. ജനുവരി 29 നാണ് സ്വർണം സർവ്വകാല റെക്കോഡിലെത്തിയത്,
പട്ടാപ്പകൽ അരുംകൊല: ആം ആദ്മി പാർട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി. വാഹനം പാർക്ക് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയായി
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവന് 22 കാരറ്റ് സ്വര്‍ണവിലയില്‍ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. അതേസമയം ഇന്ന് സ്വര്‍ണാഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, ജിഎസ്ടിയും പണിക്കൂലിയും ചേര്‍ത്തുള്ള വില ആഭരണശാലകള്‍ ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ വില. ഇതേ വിഭാഗത്തില്‍ പവന് 91,800 രൂപയാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് പവന് 1.31 ലക്ഷം രൂപയായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം വന്‍തോതില്‍ നിക്ഷേപകര്‍ ലാഭമുണ്ടാക്കാനായി സ്വര്‍ണം വിറ്റഴിച്ചപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ വില താഴേക്ക് പോയി. ശേഷം വില കുറഞ്ഞപ്പോള്‍ നിക്ഷേപകര്‍ വീണ്ടും വാങ്ങുകയും വില്‍ക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില ഉയര്‍ന്നും താഴ്ന്നും നിന്നത്. വില കുറഞ്ഞത് സാധാരണക്കാര്‍ക്കും വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസകരമാണ്.
ശബരിമല സ്വർണ്ണകൊള്ള കേസ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ പൂർണമായും അട്ടിമറിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കണ്ണൂർ: എരുമയുടെ വളഞ്ഞ കൊമ്പിനുള്ളിൽ കുടുങ്ങിയ കിടാവ് കണ്ണീർക്കാഴ്ചയായി. എരുമയും കിടാവും പലരീതിയിൽ ശ്രമിച്ചിട്ടും കൊമ്പിനുള്ളിൽനിന്നു രക്ഷപ്പെട്ടു പോകാനാവാത്ത രീതിയിൽ കുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തി കൊമ്പു മുറിച്ചു കിടാവിനെ രക്ഷിച്ചു. ഇന്നു രാവിലെ കണ്ണൂർ ഗവ. ആശുപത്രിക്കു സമീപമായിരുന്നു സംഭവം. നാട്ടുകാരാണ് എരുമയുടെ കൊമ്പിനുള്ളിൽ കുടുങ്ങിയ നിലയിലുള്ള കിടാവിനെ കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് കെ.നസീർ, പി.വൈശാഖ്, വിജോയ് പത്രോസ്, വിഷ്ണു, ഹോം ഗാർഡ് സുകേഷ് എന്നിവരെത്തി ഏറെ പരിശ്രമത്തിന് ശേഷം എരുമയുടെ കൊമ്പിന്റെ വളഞ്ഞു കിടന്ന ഭാഗം യന്ത്രമുപയോഗിച്ച് മുറിച്ചാണ് കിടാവിനെ രക്ഷപ്പെടുത്തിയത്. The post ഒന്ന് അമറാൻ പോലുമാകാതെ… അമ്മയുടെ കൊമ്പിനിടയിൽ കുടുങ്ങി കിടാവ്; ഒടുവിൽ നിലവിളി ശബ്ദമിട്ട് ഫയർഫോഴ്സ് എത്തി; കൊമ്പ് മുറിച്ച് കുഞ്ഞിക്കിടാവിന് രക്ഷകരായി appeared first on RashtraDeepika .
കൊച്ചി: ചോറ്റാനിക്കരയിലെ 16കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്കു പോയ പെണ്‍കുട്ടിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകള്‍ ആദിത്യ(16)യാണ് മരിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും ഈ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് മരിച്ചതെന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ കുറിപ്പ്. മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷവും കുട്ടിയുടെ ഫോണ്‍ തുറന്നു പരിശോധിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണോ എന്നാണ് ബലമായ സംശയം. അക്കൗണ്ടില്‍ ആകെ 12 ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അധ്യാപകര്‍ പറയുന്നു. കൊറിയന്‍ പ്രണയച്ചതിയില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുട്ടികള്‍ ഉണ്ടോ എന്നതില്‍ അധ്യാപകര്‍ ആശങ്ക പ്രകടിപ്പിച്ചു. ജനുവരി ഒന്നിന് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു കൊറിയന്‍ സുഹൃത്ത്. 19-ാം തീയതി അയാളുടെ മരണം. ഈ വിവരമറിഞ്ഞുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പിലെ സൂചനകള്‍. എന്നാല്‍ ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം. ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്ന വിവരമറിഞ്ഞു. അതില്‍ വലിയ മനോവിഷമത്തിലാണ്. ആ സുഹൃത്തിനൊപ്പം താനും ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ഇംഗ്ളീഷിലും കൊറിയന്‍ ഭാഷയിലുമടക്കം പെണ്‍കുട്ടി തയ്യാറാക്കിയ രണ്ടരപ്പേജുള്ള ആത്മഹത്യാക്കുറിപ്പ് ബാഗില്‍നിന്ന് ചോറ്റാനിക്കര പൊലീസ് കണ്ടെടുത്തിരുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. കൊറിയന്‍ ഭാഷ പൊലീസ് പരിഭാഷപ്പെടുത്തുകയാണ് ചെയ്തത്.സ്കൂളിലേക്കുപോയ പെണ്‍കുട്ടിയുടെ മൃതദേഹം ശാസ്താംമുകളിലെ കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തുകയായിരുന്നു. ക്വാറിയുടെ കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്കൂള്‍ ബാഗ് പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ലാബ് ടെക്നീഷ്യന് കോഴ്സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. മാതാവ്: രമ്യ. ആദിത്യ പിന്തുടര്ന്നിരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ആകെ 12 ഫോളോവേഴ്സ് മാത്രമാണുണ്ടായിരുന്നത്. ഒരു പ്രശസ്ത കൊറിയന്‍ ബാന്‍ഡ് അംഗത്തിന് ഇത്ര കുറഞ്ഞ ഫോളോവേഴ്സ് ഉണ്ടാകില്ലെന്നിരിക്കെ, ഇതൊരു വ്യാജ അക്കൗണ്ട് (Fake Profile) ആണെന്ന് അധ്യാപകരും പോലീസും സംശയിക്കുന്നു. 'കുട്ടികളെ ആകര്‍ഷിക്കാന്‍ കൊറിയന്‍ താരങ്ങളുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നില്‍ വലിയൊരു കെണിയുണ്ടാകാം,' എന്ന് അധ്യാപകര്‍ ഭയപ്പെടുന്നു.
നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ മാധ്യമങ്ങളോട് പ്രതികരിച്ചു
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ പ്രമുഖ ബേക്കറിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കിഴക്കേകോട്ടയ്ക്ക് സമീപം പഴവങ്ങാടിയിൽ പ്രവർത്തിക്കുന്ന മഹാ ചിപ്സ് എന്ന കടയിലാണ് അജിത് ഡോവൽ എത്തിയത്.
ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്റെ പിന്നിൽ നിന്നാണ് കാര്‍ കണ്ടെത്തിയത്
2026ലെ ആദ്യ ഹിറ്റ്, മമ്മൂട്ടിയുടെ കാമിയോ റോള്‍, ചത്താ പച്ചാ രണ്ടാഴ്ച കൊണ്ട് നേടിയത്
ചത്താ പച്ചയുടെ കളക്ഷൻ റിപ്പോര്‍ട്ട്.
മണിയന്‍പിള്ളരാജുവിനെ അറസ്റ്റ് ചെയ്തു ; സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടു, വാഹനവും കണ്ടെത്തി
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടത്തില്‍ നടന് മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. അപകടമുണ്ടാക്കിയ നടന്റെ വാഹനവും കണ്ടെത്തി. ഇന്നലെ രാത്രി 9.30 യോടെയാണ് അപകടം നടന്നത്. കെഎല്‍ 1 സി ജെ0004 എന്ന നമ്പറിലുള്ള വെളുത്ത വോള്വോകാര് 12 മണിക്കൂറിന് ശേഷം ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന്റെ പുറകില്‍ നിന്നുമാണ് കണ്ടെത്തിയത്. ജവഹര്‍നഗര്‍ ഭാഗത്ത് നിന്നുമാണ് വാഹനം കണ്ടെത്തിയത്. ഇന്നലെ അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചുപോയ മണിയന്‍പ്പിള്ളരാജു അത് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന് പിന്നില്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുകയായിരുന്നു. അതിന് ശേഷം ഇന്ന് രാവിലെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. നടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിടുകയും ചെയ്തു. വൈദ്യപരിശോധനയില്‍ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. അപകടത്തില്‍പെട്ട യുവാക്കളുടെ മൊഴിയെടുക്കുക എന്നതാണ് പോലീസിന്റെ നടപടി. മണിയന്‍പിള്ളയുടെ വാഹനം വന്നിടിക്കുകയായിരുന്നു എന്നാണ് യുവാക്കള്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് മണിയന്‍പിളള രാജു നല്‍കിയിരിക്കുന്ന മൊഴി. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി ആരോപണമുണ്ട്. സംഭവത്തില്‍ ദൃക്സാക്ഷി മൊഴിയടക്കം പുറത്തുവന്നിട്ടും പ്രതിയെ പിടിച്ചില്ലെന്നും പൊലീസ് നടന് എല്ലാ സഹായവും ചെയ്തുവെന്നുമാണ് ആരോപണം. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി.
സൂപ്പർ 8 ഘട്ടത്തോടെ ഹേസൽവുഡ് ടീമിൽ തിരിച്ചെത്തുമെന്നായിരുന്നു ഓസ്ട്രേലിയൻ മാനേജ്മെന്റ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
കൊടുങ്ങല്ലൂരിൽ ഇരുചക്രവാഹനം സ്വകാര്യ ബസിലിടിച്ച് അപകടം : തമിഴ്നാട് സ്വദേശി മരിച്ചു
ഇരുചക്രവാഹനം സ്വകാര്യ ബസിലിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തിരുവള്ളൂരിൽ തമസിക്കുന്ന കറവത്തൊഴിലാളിയായ തമിഴ്നാട് തേനി സ്വദേശി രാജു (40) ആണ് മരിച്ചത്. എറിയാട് കേരള വർമ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് വശം കമ്യൂണിറ്റി ഹാൾ പരിസരത്ത് വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.
ടി.കെ. പവിത്രന് ഏഴാം ചരമ വാർഷിക ദിനം ആചരിച്ചു; പ്രഭാവതി സിസ്റ്റർക്ക് സ്മാരക പുരസ്കാരം നൽകി
എളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ ജനറൽ സിക്രട്ടറിയും ഐ എൻ.ടി.യു.സി നേതാവുമായിരുന്ന ടി.കെ. പവിത്രന്റെ ഏഴാം ചരമ വാർഷിക ദിനത്തിൽ എളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഏച്ചൂർ ബസാറിൽ വെച്ച് നടത്തി.
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന പപ്പായ ബർഫി
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന പപ്പായ ബർഫി
തിരുവനന്തപുരം: മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരിക്കേറ്റു. ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. നെറ്റിയില്‍ പരിക്കേറ്റ അറ്റന്‍ഡറെ ട്രോമ ഐസിയുവിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
തുണിത്തൊട്ടിൽ വലിച്ചെറിഞ്ഞ് പൊലീസുകാരൻ, നിസ്സഹായതയോടെ നോക്കിനിന്ന് അമ്മ, എന്നാൽ പിന്നെ സംഭവിച്ചത്
മുംബൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഷെയര്‍ ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോളഅ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തെരുവിൽ കഴിഞ്ഞിരുന്ന ഒരമ്മയുടെ പഴയ തുണിത്തൊട്ടിൽ വലിച്ചെറിഞ്ഞ ശേഷം പുതിയൊരെണ്ണം വാങ്ങി നൽകുകയാണ് അദ്ദേഹം.
റംസാൻ; കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം
റംസാൻ കാലയളവിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തിസമയം ദിവസേന നാലര മണിക്കൂർ ആയി നിശ്ചയിച്ചിട്ടുണ്ട്.
ഇറാനിൽ നിന്ന് ഉടൻ രക്ഷപ്പെടുക! പൗരന്മാർക്ക് അടിയന്തര നിർദേശവുമായി അമേരിക്ക
ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി അമേരിക്ക. എത്രയും വേഗം രാജ്യം വിടണമെന്നും(US Advisory Leave Iran) സുരക്ഷാ കാര്യങ്ങളിൽ സർക്കാർ സഹായം പ്രതീക്ഷിക്കരുതെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ നേരിടുന്ന വെല്ലുവിളികൾ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അച്ചാർ പ്രേമികൾക്ക് കിടിലൻ റെസിപ്പി
അച്ചാർ പ്രേമികൾക്ക് കിടിലൻ റെസിപ്പി
കൃഷിയെ ആദരിക്കുന്നത് കർഷകനെയും ഭക്ഷണത്തെയും നമ്മുടെ ജീവിതത്തെയും ആദരിക്കലാണ്: മന്ത്രി പി പ്രസാദ്
വയലിനെ ആദരിക്കുന്നത് കൃഷിയെ ആദരിക്കലാണെന്നും അത് കർഷകനെയും ഭക്ഷണത്തെയും നമ്മുടെ ആരോഗ്യത്തെയും ആദരിക്കലാണെന്നും കൃഷിമന്ത്രി പി പ്രസാദ്. വയലാദരം എന്ന പേരിൽ പിരപ്പമൺകാട് പാടശേഖരത്തിൽ സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ദിലീഷ് പോത്തനൊപ്പം സാഗര്‍ സൂര്യ, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
റെജിൻ എസ് ബാബുവാണ് സംവിധാനം.
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ധർമടം മണ്ഡലത്തിലെ മമ്പറത്ത്സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോൾ ജാഥയെ സ്വീകരിക്കാൻ ഇരുന്നോറോളം അതിഥി തൊഴിലാളികളെത്തി
മാനന്തവാടിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; പൊള്ളലേറ്റ ഭാര്യയും കുഞ്ഞും ചികില്‍സയില്‍
വയനാട്: വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു, കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി, കര്‍ണാടക കുട്ടയില്‍ ദീര്‍ഘകാലമായി വ്യാപാരം നടത്തുന്ന സജീര്‍( 44) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഒരു കുഞ്ഞും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച രാത്രി 10.30 ഓടെ മാനന്തവാടി-തലശേരി റൂട്ടില്‍ എരുമത്തെരുവിലായിരുന്നു സംഭവം. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാന്‍(14). നിസാന്‍(9), ആയിഷ(2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റി കാര്‍ കത്തുകയായിരുന്നുവെന്നാണ് പ്രദേശവാസി നല്കുന്ന വിവരം. പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ വണ്ടിയിലുണ്ടായിരുന്നതായും സംശയമുണ്ട്. നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയെയും പുറത്തിറക്കിയത്.സജീറിനെ രക്ഷിക്കാനായില്ല. അതിനിടെ കുട്ടികളെ നാട്ടുകാര്‍ രക്ഷിച്ചു. കുട്ടയില്‍ ബേക്കറി നടത്തുന്നയാളാണ് സജീര്‍. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോമീറ്ററിലെ പ്രഷര്‍ ഗേജ് ആണ് പൊട്ടിത്തെറിച്ചത്
ഇന്ത്യ യു എസ് കരാറിന് പിറകെ ധൃതിപ്പെട്ട് യു എസുമായി രഹസ്യ കരാറിനൊരുങ്ങി ബംഗ്ലാദേശ്
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയോട് മത്സരിക്കാന്‍ കഴിയാതെ വരുമെന്ന ആശങ്കയിലാണ് ബംഗ്ലാദേശ് ധൃതിപ്പെട്ട് കരാറിലേര്‍പ്പെടുന്നതെന്നാണ് അറിയുന്നത്.
വികസന രേഖ തയ്യാറാക്കി പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കും: ഒബിസി മോര്‍ച്ച
ഒബിസി മോര്‍ച്ച ഉത്തര മേഖലാ നേതൃയോഗം കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സംസ്ഥാന പ്രസിഡന്റ് പ്രേമന് മാസ്റ്റര്‍ ഉദ്ഘാടനം ചെയതു.
ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പറുകള്‍ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയതാകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കൊല്ലം പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാൻ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനാവശ്യമായി ആശങ്കയിലാഴ്ത്തുന്നതായും, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലോ ചോദ്യപേപ്പർ ഘടനയിലോ കുട്ടികളെ വലയ്ക്കുന്ന തരത്തിലുള്ള യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഊന്നിപ്പറഞ്ഞു. പരീക്ഷാ പേടി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ, വിപരീത ഫലമുണ്ടാക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന നീക്കമാണെന്നും വകുപ്പ് കൂട്ടിച്ചേർത്തു. വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കും അത് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുന്നവർക്കുമെതിരെ സൈബർ പോലീസിന്റെ സഹായത്തോടെ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക പരീക്ഷാ കലണ്ടർ പ്രകാരം മുന്നോട്ട് പോകണമെന്നും, പരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളോ സ്കൂൾ അധികൃതരേയോ മാത്രം ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ അവസാനിപ്പിച്ച്, വിദ്യാർത്ഥികൾക്ക് സമാധാനപരമായി പരീക്ഷയെ നേരിടാനുള്ള സാഹചര്യം ഉറപ്പാക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. നിയമനടപടികൾ കർശനമാക്കുന്നു വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കും അത് യാതൊരു പരിശോധനയുമില്ലാതെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുന്നവർക്കുമെതിരെ സൈബർ പോലീസിന്റെ സഹായത്തോടെ കേസെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡിജിറ്റൽ ഇടങ്ങളിൽ ഇത്തരം വാർത്തകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ അവസാനിപ്പിച്ച്, വിദ്യാർത്ഥികൾക്ക് സമാധാനപരമായി പരീക്ഷയെ നേരിടാനുള്ള അനുകൂല സാഹചര്യം ഒരുക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന. പരീക്ഷാ കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ള തീയതികളിൽ തന്നെ പരീക്ഷകൾ നടക്കുമെന്നും അതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടം; നടന് മണിയന് പിള്ള രാജു അറസ്റ്റില്‍
തിരുവനന്തപുരം: യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ നടന് മണിയന് പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്. സംഭവത്തില്‍ നടനെതിരെ മ്യൂസിയം പോലിസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയില്‍ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്ഐആറില്‍ നടന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനില്‍ ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തും. അതേസമയം, യുവാക്കള്‍ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. താന്‍ ഒരു ക്യാന്‍സര്‍ പേഷ്യന്റെ ആണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ്. ശബ്ദം കേട്ട ഉടനെ പാനിക് ആയി സുഹൃത്തിനെ വിളിച്ച വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. 'KL 01 CJ 04' നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് സാരമായ പരിക്കേറ്റു. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന് രേഖ. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പോലിസ് വ്യക്തമാക്കി. രാത്രി തന്നെ നടന്റെ വീട്ടില്‍ പോലിസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ എസ് മെഡിസിറ്റി ആശുപത്രിയിലും ചികില്‍സയിലാണ്.
വൻ ലഹരിമരുന്ന് വേട്ട ; രാസലഹരിയുമായി മലയാളിനടി ഉള്‍പ്പെടെ എട്ട് പേര് പിടിയിൽ
രാസലഹരിയുമായി മലയാളി നടി ഉള്‍പ്പെടെ എട്ട് പേര് പിടിയില്‍.
എന്തൊക്കെ സംഭവിച്ചാലും സ്വര്‍ണവില കൂടും... ശരിക്കും സംഭവിക്കുന്നത് ഇത്, ഗവേഷണം പറയുന്നത്
2025 ല്‍ സ്വര്‍ണത്തിന്റെ മൂല്യം ഇരട്ടിയായി ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തെ കുതിപ്പില്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി ഔണ്‍സിന് 5,000 ഡോളറില്‍ കൂടുതലായി ഉയര്‍ന്നു. മറ്റ് ഓപ്ഷനുകള്‍ അല്‍പ്പം അസ്ഥിരമായി കാണപ്പെടുമ്പോള്‍ സ്വര്‍ണം നിക്ഷേപകര്‍ക്ക് സുരക്ഷിതമായ ഒരു പന്തയമായി കണക്കാക്കപ്പെടുന്നു എന്നതാണ് ഇത്തരം ശക്തമായ ഉയര്‍ച്ചകള്‍ക്ക് പിന്നിലെ വസ്തുത. ചാടിക്കളിച്ച് സ്വര്‍ണം.. വെള്ളിയിലേക്ക് കൂട്ടത്തോടെ മാറി പാകിസ്ഥാനികള്‍.. പിന്നീട്
വാങ്ങിയാല്‍ നിങ്ങള്‍ക്ക് നിരാശ തോന്നില്ല; 20000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകള്‍
20000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇക്കാലത്ത് വന്‍ ഡിമാന്‍ഡാണ്. ഫീച്ചറുകളുടെ ബാഹുല്യമില്ലാത്ത, എന്നാല്‍ ക്യാമറയിലടക്കം മെച്ചപ്പെട്ട സവിശേഷതകളുള്ളതും ദിനേനയുള്ള ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ ഫോണുകളാണ് ഈ നിരയില്‍ വരുന്നത്.
'ഇറാന് വിടൂ'; പൗരന്മാരോട് അഫ്ഗാനിസ്ഥാന്, ഇറാഖ്, പാകിസ്ഥാന് അതിര്‍ത്തിയിലേക്ക് പോകരുതെന്ന് യുഎസ്
യുഎസ് പൗരന്മാരോട് ഉടന്‍ ഇറാന് വിടാന്‍ നിര്‍ദേശം നല്കി ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസി. വര്‍ദ്ധിച്ചുവരുന്ന യുദ്ധ ഭീഷണിയും അപകട സാധ്യതകളും മുന്നില്‍ കണ്ട് ഇറാന് വിടാനും ഇറാന് അതിര്‍ത്തികളില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറാനും നിര്‍ദേശം നല്കി. റോഡ് അടച്ചിടല്‍, പൊതുഗതാഗതം നിര്‍ത്തലാക്കല്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ്വര്‍ക്ക് നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യാപകമായ സുരക്ഷാ നടപടികള്‍ മുന്നറിയിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പല വിമാനക്കമ്പനികളും ഇറാനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങള്‍ റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇത് വിമാന യാത്രാ മാര്‍ഗങ്ങളെ സാരമായി ബാധിക്കുന്നു. 'ഇറാന് വിടൂ' എന്ന് അലേര്‍ട്ട് പറയുന്നു, 'യുഎസ് ഗവണ്മെന്റിന്റെ സഹായത്തെ ആശ്രയിക്കാതെ ഇറാനില്‍ നിന്ന് പുറത്തുപോകാനുള്ള ഒരു പദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. യുഎസ് ഗവണ്മെന്റും ഇറാന് ഭരണകൂടവും തമ്മിലുള്ള ശത്രുത കാരണം, അമേരിക്കന്‍ പാസ്പോര്ട്ടുകള് ഹാജരാക്കുമ്പോഴോ യുഎസ് ബന്ധം കാണിക്കുമ്പോഴോ, യുഎസ് പൗരന്മാര് ഏകപക്ഷീയമായ ചോദ്യം ചെയ്യല്‍, അറസ്റ്റ്, ദീര്‍ഘകാല തടങ്കല്‍ എന്നിവ നേരിടേണ്ടി വരുന്നു. യുഎസ് എംബസി മുന്നറിയിപ്പ് നല്കി. ഇറാന് ഇരട്ട ദേശീയതയെ അംഗീകരിക്കുന്നില്ല. ഇത് ഇരട്ട യുഎസ്-ഇറാന് പൗരന്മാരെ അധിക അപകടസാധ്യതയിലാക്കുന്നു. ഇരട്ട പൗരത്വമുള്ള ആളുകള്‍ രാജ്യം വിടുമ്പോള്‍ അവരുടെ ഇറാനിയന്‍ പാസ്പോര്‍ട്ട് മാത്രം ഉപയോഗിക്കാന്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു. യുഎസ് പൗരന്മാര്ക്ക് കര അതിര്‍ത്തികളിലൂടെ റോഡുകള്‍ ഉപയോഗിച്ച് ഇറാന് വിടുന്നത് പരിഗണിക്കാനും അവരുടെ യാത്രാ മാര്‍ഗങ്ങള്‍ തയ്യാറാക്കാനും നിര്‍ദേശം നല്കി. തുര്‍ക്ക്മെനിസ്ഥാന്റെ ഇറാനുമായുള്ള കര അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിയിലെത്തുന്നതിന് മുമ്പ് യുഎസ് പൗരന്മാര്ക്ക് തുര്‍ക്ക്മെനിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി. അസര്‍ബൈജാന്റെ ഇറാനുമായുള്ള കര അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖിലേക്കോ, അഫ്ഗാനിസ്ഥാനിലേക്കോ, ഇറാന് പാകിസ്ഥാന് അതിര്‍ത്തിയിലേക്കോ യാത്ര ചെയ്യരുതെന്നും യുഎസ് പൗരന്മാരെ ഉപദേശിച്ചു. ജനുവരി മുതല്‍ യുഎസ് പൗരന്മാര്ക്ക് ഇറാന് വിടാനുള്ള നിര്‍ദ്ദേശം നിലവിലുണ്ട്.
കുണിയ : സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പോഷക സംഘടനകൾ ബാധ്യസ്ഥരാണെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടെ 70 % വിമാനങ്ങളിലും സാങ്കേതിക പ്രശ്നങ്ങള്‍; തൊട്ടുപിന്നില്‍ ഇന്‍ഡിഗോ: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിമാന യാത്രികരെ സംബന്ധിച്ച് ആശങ്കപ്പെടുത്ത ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ഭൂരിഭാഗം വിമാനങ്ങളിലും നിരന്തരം സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് ലോക്സഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിശോധിച്ച ഓരോ പത്ത് വിമാനങ്ങളില്‍ ഏഴ് എണ്ണത്തിലെങ്കിലും സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍ അറിയിച്ചു.
കാറിടിച്ച് നിർത്താതെ പോയ കേസ്; നടന് മണിയന്‍പിള്ള രാജു അറസ്റ്റില്‍
തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു.
ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച് ചെന്നൈയില്‍ വീണ്ടും വന്‍ ലഹരിവേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ (30), തമിഴ് സിനിമകളിലെ സഹസംവിധായിക വിന്‍സി നിവേദ (26) എന്നിവരടക്കം എട്ടുപേരെയാണ് ചെന്നൈ ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിന്‍, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന് എന്നയാളെ പിടികൂടിയതോടെയാണ് ലഹരി ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. വെങ്കിടേഷ് കുമാര്‍ എന്നയാളില്‍ നിന്നാണ് താന്‍ മയക്കുമരുന്ന് വാങ്ങുന്നതെന്ന് ഇയാള്‍ മൊഴി നല്കി. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിലെത്തിയ പോലീസ് സംഘം വെങ്കിടേഷിനെ പിടികൂടുകയായിരുന്നു. വത്സരവാക്കത്ത് ലഹരിമരുന്ന് കൈമാറാനായി കാറിലെത്തിയ വെങ്കിടേഷിനെയും സംഘത്തെയും പോലീസ് വളഞ്ഞുപിടിക്കുകയായിരുന്നു. ഈ കാറിലാണ് നടി അഞ്ജു കൃഷ്ണയും വിന്‍സി നിവേദയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നത്. നടി അഞ്ജു കൃഷ്ണ (30), സഹസംവിധായിക വിന്‍സി നിവേദ (26), ലഹരി ഇടപാടുകാരന് വെങ്കിടേഷ് കുമാര്‍ (31), കാര്‍ത്തിക് രാജ (31) യശ്വന്ത് (25) ശ്രീറാം (33) അല്‍വിബിന്‍ഷ (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. മോഡലിംഗിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ, തമിഴ് ചിത്രമായ 'വെള്ളിമലൈ'യില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ജോജു ജോര്‍ജ് നായകനായ മലയാള ചിത്രം 'ആരോ'യിലും ഏതാനും ടെലിവിഷന്‍ പരമ്പരകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിലെ 'പ്രിയങ്കരി' എന്ന സീരിയലിലൂടെയാണ് അഞ്ജു പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയായത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് പോലീസിന്റെ നീക്കം. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചെന്നൈ വത്സരവാക്കം പോലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി
സംസ്ഥാനത്ത് നിലവില്‍ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. പകല്‍ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന നിലയിലാണ്. ഈ മാസം രണ്ടാം തീയ്യതി കണ്ണൂർ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത് 37 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്.
ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരചർച്ച: നിബന്ധനകളിൽ ഒപ്പുവച്ച് ഇന്ത്യ
ന്യൂഡൽഹി: ഗൾഫ് സഹകരണ കൗണ്‍സിലുമായി (ജിസിസി) സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യ ധാരണയിലെത്തി. ഇതിന്റെ ഭാഗമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള (എഫ്ടിഎ) നിബന്ധനകളിൽ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജിസിസി രാജ്യങ്ങളുമായി ധാരണയിലെത്തിയത്. ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളുൾപ്പെടുന്ന ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നതിനുള്ള ചർച്ചകൾ ഇന്ത്യ 2004 മുതൽ ആരംഭിച്ചതാണ്. 2006ലും 2008ലും രണ്ടു റൗണ്ട് ചർച്ചകൾ നടന്നതാണെങ്കിലും 2011ൽ എല്ലാ രാജ്യങ്ങളുമായും സാന്പത്തിക സഖ്യങ്ങളുമായും വ്യാപാര ചർച്ചകൾ മരവിപ്പിക്കാനായി ജിസിസി തീരുമാനമെടുത്തതിലൂടെ എഫ്ടിഎയും സ്തംഭിച്ചു. എന്നാൽ, 2022ൽ ജിസിസി ജനറൽ സെക്രട്ടറി ഇന്ത്യ സന്ദർശിച്ചതിനുശേഷമാണ് വീണ്ടും ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ വച്ചത്. ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നത് ജിസിസി രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഭക്ഷ്യസുരക്ഷയെയും ഊർജസുരക്ഷയെയും പ്രോത്സാഹിപ്പിക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു. സ്വന്തം ലേഖകൻ The post ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരചർച്ച: നിബന്ധനകളിൽ ഒപ്പുവച്ച് ഇന്ത്യ appeared first on RashtraDeepika .
വയറും മനസും നിറയ്ക്കാൻ ഇതാ ചിക്കൻ ചെറിയുള്ളി റോസ്റ്റ്
ചിക്കൻ – 1.2 kg മഞ്ഞൾപൊടി – Teaspoon മുളകുപൊടി – 1 Teaspoon ഉപ്പ് – ആവശ്യത്തിന് നാരങ്ങാനീര് – 1 Teaspoon ചെറിയ ഉള്ളി – 400 gm (3 Cups)
വറുത്ത അരിപ്പൊടി – 1 1/2 കപ്പ് നാളികേരം – 1 മുഴുവൻ നാളികേരം ചിരകിയത് ഏലക്ക ചതച്ചത് – 2 എണ്ണം ശർക്കര ഉരുക്കിയത് – 200 ഗ്രാം ശർക്കര ഉരുക്കിയത്
പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തിൽ തുടരും
ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിൽ ഇന്ന് തീരുമാനം
പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് മറുപടി പറയേണ്ട ഉത്തരവാദിത്വം സി.പി. എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
മലയാള യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേര് രാസലഹരിയുമായി പിടിയില്‍ v
ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ ചെന്നൈയില്‍ ലഹരിവസ്തുക്കളുമായി പിടിയില്‍. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലിസിന്റെ പിടിയിലായത്. ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റാണ് മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന് എന്നയാളെ പിടികൂടിയതില്‍ നിന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലിസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാന്‍ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സൗദി അറേബ്യയില്‍ 74 സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി.കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലും വിദ്യാഭ്യാസ ഗുണനിലവാരത്തിലും വീഴ്ച വരുത്തിയതിന്റെ പേരിലാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി
പഞ്ചാബില്‍ ആം ആദ്മി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ഒബ്റോയ് തന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു
കാറപകടം; നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ, വാഹനം നിർത്താതെ പോയത് തെറ്റ് തന്നെയെന്ന് നടന്റെ പ്രതികരണം
സംഭവത്തിൽ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്ഐആറില്‍ നടന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.
സ്കൂളിലെ ചുരിദാര്‍ വിവാദം പൊലീസ് കേസെടുത്തു, സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു
കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ചുരിദാർ ധരിച്ചുവന്ന പ്രഥമാദ്ധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേ രളത്തിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മദ്യപിച്ചെത്തിയ ആരാധകനെയും പിന്നീട് അയാൾ കൂട്ടിക്കൊണ്ടുവന്ന ഏഴംഗ സംഘത്തെയും താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി തമിഴ് നടി സായ് ധൻഷിക. അപ്രതീക്ഷിതമായ ഈ ആക്രമണങ്ങളെ നേരിടാൻ താൻ പഠിച്ച ആയോധനകലകൾ പ്രയോഗിക്കേണ്ടി വന്നുവെന്നും നടി വ്യക്തമാക്കി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് സായ് ധൻഷിക ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ഷൂട്ട് ബ്രേക്കിനിടെ കാരവാനിലേക്ക് പോകുമ്പോൾ മദ്യപിച്ച ഒരാൾ ഫോട്ടോയെടുക്കാൻ സമീപിക്കുകയായിരുന്നു. മദ്യപിച്ചിരിക്കുന്നതിനാൽ ഫോട്ടോയെടുക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞപ്പോൾ അയാൾ തർക്കമുണ്ടാക്കി. തുടർന്ന് താൻ അയാൾക്ക് നല്ല മർദ്ദനം നൽകി പറഞ്ഞുവിട്ടുവെന്നും നടി വിശദീകരിച്ചു. ഈ സംഭവം കഴിഞ്ഞ് അധികം വൈകാതെ, അയാൾ ഏഴ് പേരുള്ള ഒരു സംഘവുമായി ലൊക്കേഷനിലേക്ക് തിരിച്ചെത്തി. ഇതോടെ അവിടെ വലിയ സംഘർഷമുണ്ടായി. പ്രശ്നത്തിൽ തൻ്റെ കെയർടേക്കറെ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ദേഷ്യം വർദ്ധിപ്പിച്ചതെന്നും നോക്കിനിൽക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും സായ് ധൻഷിക കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ താൻ ആയോധനകലകൾ ഉപയോഗിച്ച് ഇവരെ പ്രതിരോധിച്ചു. സംഘർഷം നിയന്ത്രണാതീതമായപ്പോൾ, സംവിധായകനും നായകനും ചേർന്ന് തന്നെ പിടിച്ചുമാറ്റേണ്ടി വന്നുവെന്നും ദേഷ്യം അടക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. അതേസമയം, തമിഴ് നടൻ വിശാലുമായി സായ് ധൻഷികയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. തമിഴ് സിനിമ സംഘടനയായ നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാലുടൻ വിവാഹം നടക്കുമെന്നും സായ് ധൻഷിക അടുത്തിടെ അറിയിച്ചിരുന്നു.
നിയമലംഘനം: 74 സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കി സഊദി വിദ്യാഭ്യാസ മന്ത്രാലയം
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസ സേവനങ്ങൾ നൽകിയതും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാലാണ് മന്ത്രാലയത്തിന്റെ ഈ കർശന നടപടി.
തിരുവനന്തപുരം: നിയമത്തെയും പോലീസിനെയും നോക്കുകുത്തിയാക്കി നടന് മണിയന്‍പിള്ള രാജു നടത്തിയ 'ഒളിച്ചുകളി'യില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ഹലോ മൈഡിയര്‍ റോങ് നമ്പറില്‍ മണിയന് പിള്ള രാജുവിനെ ജഗതി ശ്രീകുമാര്‍ എന്ന പോലീസുകാരന് ഓട്ടിക്കുന്ന രംഗമുണ്ട്. അത മനസ്സിലേക്ക് കൊണ്ടു വരുന്നതാണ് വഴുതക്കാട്ടെ അപകടം. വഴുതക്കാട് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ താരം, 11 മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായത് വെറുതെയല്ല. സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിയുടെ സഹായത്തോടെ സ്വന്തം നിലയില്‍ രക്തപരിശോധന നടത്തി മദ്യത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഈ 'അതിബുദ്ധി'പരമായ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീറാം വെങ്കിട്ടരാമനെപ്പോലും നാണിപ്പിക്കുന്ന വിധം ക്രിത്യമായ പ്ലാനിംഗോടെയാണ് രാജുവും സംഘവും മ്യൂസിയം പോലീസിനെ വെട്ടിലാക്കിയത്. ഇന്നലെ രാത്രി അപകടം നടന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ഭാഗമായ സുബ്രഹ്മണ്യം ഹാളിന് മുന്നില്‍ നിന്നാണ് രാജുവിന്റെ ആഡംബര കാര്‍ പാഞ്ഞുവന്നത്. തിരുവനന്തപുരത്തെ സമ്പന്നരുടെ മദ്യപാന കേന്ദ്രമെന്നറിയപ്പെടുന്ന ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയതാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് അപകടത്തിന് ശേഷമുള്ള ഒളിച്ചോട്ടം. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന പച്ചക്കള്ളമാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ താരം അവിടെത്തന്നെയുണ്ടായിരുന്നുവെന്നും, മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള 'വിന്‍ഡോ പിരീഡ്' വരെ പോലീസിനെ ഉന്നത സ്വാധീനമുപയോഗിച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നുമാണ് സൂചന. മണിയന് പിള്ള രാജുവിനെ പോലീസ് അറസ്റ്റു ചെയ്തു. അതിന് ശേഷമായിരുന്നു വൈദ്യ പരിശോധന. ജാമ്യമുള്ള വകുപ്പുകളായതു കൊണ്ട് ജാമ്യം കിട്ടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ ചില ഉന്നതര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ രാജുവിനെതിരെ ഏറെ വൈകി പോലീസ് നടപടികളിലേക്ക് കടന്നു. മദ്യപാനമുണ്ടോ എന്നറിയാനുള്ള എട്ടു മണിക്കൂര്‍ സമയം ബോധപൂര്‍വ്വം പാഴാക്കിയ ശേഷം, ജനറല്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധന വെറും പ്രഹസനമായി മാറി. കാന്‍സര്‍ അതിജീവിതന് എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ 'കൈയ്യബദ്ധം' എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം. പരിക്കേറ്റ യുവാക്കളുടെ നില ഗുരുതരമായി തുടരുമ്പോഴും, മദ്യപാനം തെളിയിക്കാനാവാത്ത വിധം ശാസ്ത്രീയമായി കേസ് അട്ടിമറിക്കപ്പെട്ടത് പോലീസിനും ആഭ്യന്തര വകുപ്പിനും വന്‍ നാണക്കേടായി മാറിയിരിക്കുകയാണ്. അതേസമയം മണിയന് പിള്ള രാജുവിനെ കഴിഞ്ഞ ദിവസം രാത്രി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇന്ന് രാവിലെ ഹാജാരാകമെന്ന് അദ്ദേഹം അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് പ്രയോഗിച്ച അതേ 'ടൈമിംഗ്' തന്ത്രമാണ് ഇവിടെയും അരങ്ങേറിയത്. അന്ന് ശ്രീറാമിനെ രക്ഷിക്കാന്‍ കൂട്ടുനിന്ന മ്യൂസിയം പോലീസ് തന്നെയാണ് മണിയന്‍പിള്ള രാജുവിനും തുണയായതെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് രണ്ട് യുവാക്കളുടെ നട്ടെല്ലും കാലും തകര്‍ത്തിട്ടും തിരിഞ്ഞുനോക്കാതെ ആഡംബര കാര്‍ പറന്നുപോയത് നഗരത്തെ ഞെട്ടിച്ചിരുന്നു. അപകടം നടന്നയുടന്‍ താരം ഒരു ഉന്നതനെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തടിതപ്പിയതെന്നുമാണ് ലഭിക്കുന്ന വിവരം. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രാജു വീട്ടില്‍ ഉണ്ടായിരുന്നിട്ടും പോലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ശക്തമാണ്. കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തുന്നതിന് മുന്‍പ് തന്നെ മദ്യത്തിന്റെ അംശം രക്തത്തിലില്ലെന്ന് ഉറപ്പുവരുത്താന്‍ താരം സ്വകാര്യ പരിശോധന നടത്തിയതായും സംശയമുണ്ട്. അപകടത്തിന് ശേഷം പന്ത്രണ്ടാം മണിക്കൂറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയെങ്കിലും 'മദ്യപിച്ചിട്ടില്ല' എന്ന ക്ലീന്‍ ചിറ്റ് താരം നിയമപരമായി ഉറപ്പിച്ചു കഴിഞ്ഞു. താന്‍ കാന്‍സര്‍ അതിജീവിതനാണെന്നും ചിക്കുന്‍ഗുനിയ പിടിപെട്ടിരുന്നുവെന്നും രാത്രി വീട്ടില്‍ ഭാര്യ ഒറ്റയ്ക്കായിരുന്നുവെന്നുമുള്ള വൈകാരിക വാദങ്ങളാണ് താരം ഇപ്പോള്‍ നിരത്തുന്നത്. ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്ന രാജുവിന്റെ വാദം വെറും പുകമറയാണെന്ന് വ്യക്തം. പരിക്കേറ്റ നിവേദിതിനെയും സൂരജിനെയും റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തിന് വേണ്ടി ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതോടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും സജീവമാണ്.
തിരുവനന്തപുരത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു അറസ്റ്റിൽ
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ നടന്റെ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച് രണ്ടു പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, കേസിൽ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. നിലവിൽ അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം. വാഹനം ഓടിച്ചത് താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മണിയൻ പിള്ള രാജു… The post മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്; അപകടമുണ്ടാക്കിയ ശേഷം കാർ നിർത്താതെ പോയി; മണിയൻപിള്ള സ്റ്റേഷനിൽ ഹാജരായി;കേസെടുത്ത് പോലീസ് appeared first on RashtraDeepika .
പൊലീസ് ഓഫീസർ വേഷത്തിൽ സായ് ധൻസിക, ആക്ഷൻ ത്രില്ലർ 'യോഗി ഡാ'
സായ് ധൻസിക പൊലീസ് വേഷത്തിലെത്തുന്നു.
ഡിഗ്രി പാസാകാത്ത വിദ്യാർഥിക്ക് പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ഗവർണർ. വൈസ് ചാൻസലറോടും പരീക്ഷ കൺട്രോളറോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
കോഴിക്കോട് ഇരുപത്തിനാലുകാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു
ഇരുപത്തിനാലുകാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്.ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ കടുപ്പമേറിയതാകുമെന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ജാമിഅ: അൽ ഹിന്ദ് അൽ ലാമിയ്യ സനദ് ദാന സമ്മേളനം ഫെബ്രുവരി ആറിന് തുടങ്ങും
സ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജിമിഅ: അൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ മൂന്നാമത് സനദ് ദാന സമ്മേളനം ഫെബ്രുവരി ആറു മുതൽ മൂന്നു ദിവസങ്ങളിലായി മലപ്പുറത്തെമിനി ഊട്ടിയിലും പാണക്കാട് ജാമിഅ:
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഈ വിലയിടിവ് സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ആശ്വാസകരമാണ്. ഇന്നത്തെ വ്യാപാരത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. സമീപകാലത്തെ ഉയർന്ന വിലയ്ക്ക് ശേഷം നിക്ഷേപകർ ലാഭമെടുക്കുന്നതിനായി സ്വർണം വിറ്റഴിച്ചതാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയും രേഖപ്പെടുത്തിയിരുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. അതിനുശേഷം, നിക്ഷേപകർ ലാഭമെടുക്കുന്നതിനും പിന്നീട് കുറഞ്ഞ വിലയിൽ വീണ്ടും വാങ്ങുന്നതിനും ഇടയിൽ നടന്ന വ്യാപാരം മൂലം വിലയിൽ വ്യതിയാനം കണ്ടു. മറ്റ് വിഭാഗങ്ങളിലെ സ്വർണവില ഇന്ന് ഇപ്രകാരമാണ്: 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയും പവന് 91,800 രൂപയുമാണ്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപയായി തുടരുന്നു. സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ, ജിഎസ്ടിയും പണിക്കൂലിയും ചേർത്തുള്ള വിലയാണ് ആഭരണശാലകൾ ഈടാക്കുന്നതെന്ന് ശ്രദ്ധിക്കണം. നിലവിലെ വിലക്കുറവ് സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആശ്വാസകരമായ സാഹചര്യമാണ് ഒരുക്കുന്നത്.
സ്വർണ വില പവന് 50000 രൂപയാകും..സ്വർണം 'പൊന്നും വില' കൊടത്ത് ഇപ്പോൾ വാങ്ങല്ലേ..വിദഗ്ധർ പറയുന്നു
സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങൾ ഉപഭോക്താക്കളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കാരണം ഒരു ദിവസം തന്നെ കുറഞ്ഞത് മൂന്ന് തവണയൊക്കെയാണ് സ്വർണ വില മാറിമറിയുന്നത്. രാവിലെ കുറഞ്ഞാൽ ചിലപ്പോൾ ഉച്ചയ്ക്കും വൈകീട്ടുമെല്ലാമായി കുത്തനെ കൂടും, തിരിച്ചും സംഭവിക്കുന്നുണ്ട്. വിലയിലെ ഈ മലക്കംമറിച്ചിൽ കാരണം ഇപ്പോൾ സ്വർണം വാങ്ങണോ അതോ വിൽക്കണോയെന്നതാണ് പലരുടേയും ആശങ്ക. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമോ
ആശ്വാസത്തോടെ വിപണി ; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു.
ലൗ ജിഹാദ് ആരോപണം; മുസ് ലിം യുവാവിനെ റോഡിലൂടെ കയറില്‍ കെട്ടിവലിച്ച് യുപി പോലിസ്
കാണ്‍പൂര്‍: ലൗ ജിഹാദ് ആരോപിച്ചുള്ള പരാതിയില്‍ അറസ്റ്റിലായ മുസ് ലിം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് യുപി പോലിസ്. പ്രണയത്തിലായിരുന്ന യുവതി നല്കിയ പരാതിയിലാണ് പോലിസിന്റെ നടപടി. ആമിര്‍ സൈദി എന്ന യുവാവിനെയാണ് ഘടംപൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചെന്നും, വിവാഹത്തിനും മതപരിവര്‍ത്തനത്തിനും സമ്മര്‍ദ്ദം ചെലുത്തിയെന്നും, പിന്നീട് മറ്റൊരാളുമായി നിശ്ചയിച്ചിരുന്ന തന്റെ വിവാഹം മുടക്കിയെന്നും സ്ത്രീ നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ലൗ ജിഹാദ് ആരോപിച്ച് നല്കിയ പരാതിയില്‍ യുവാവിന്റെ കയ്യില്‍ കയറ് കെട്ടി പരസ്യമായി റോഡിലൂടെ നടത്തിച്ച പോലിസ് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ആക്രമിക്കുകയും കാണികളോട് മാപ്പ് പറയിക്കുകയും ചെയ്തു. യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലിസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പോലിസിന്റെ ക്രൂരത, വര്‍ഗീയ പക്ഷപാതം, നിയമ നടപടിക്രമങ്ങളുടെ ലംഘനവും ചര്‍ച്ചയായി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിച്ചതായും, 'സര്, ഞാന്‍ ഒരു തെറ്റ് ചെയ്തു, ഞാന്‍ മറ്റൊരു പെണ്‍കുട്ടിയെ നോക്കില്ല' എന്ന് പറയാന്‍ നിര്‍ബന്ധിച്ചതായും വീഡിയോയില്‍ കാണാം. അയാള്‍ കൈകള്‍ കൂപ്പി ആവര്‍ത്തിച്ച് ക്ഷമാപണം നടത്തുന്നതായും വീഡിയോയില്‍ കാണാം. 'കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധി' എന്ന തത്വത്തെയും മനുഷ്യാന്തസ്സിനെയും ഇത് ലംഘിക്കുന്നു,' കാണ്‍പൂര്‍ ആസ്ഥാനമായുള്ള അഭിഭാഷകനായ വിശാല്‍ ശര്‍മ്മ പറഞ്ഞു. 'പരസ്യമായി അപമാനിക്കുകയും കയറില്‍ കെട്ടിവലിച്ച് നടത്തുകയും നിര്‍ബന്ധിത കുറ്റസമ്മതം നടത്തുകയും ചെയ്തത് കടുത്ത കുറ്റകൃത്യമാണ്. പ്രതിയെ അറസ്റ്റ് ചെയ്താല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുക എന്നതാണ് പോലീസിന്റെ ജോലി'. വിശാല്‍ ശര്‍മ പറഞ്ഞു. അതേസമയം, സംഭവം വിവാദമായതോടെ ന്യായീകരണവുമായി പോലിസ് രംഗത്തെത്തി. യുവാവിനെതിരേ ഗുണ്ടാ ആക്ട്, ഭീഷണിപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരം കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. 'ഗുരുതരമായ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നടപടിയെടുത്തിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും അവളുടെ വിവാഹം മുടക്കുകയും ചെയ്തതയാണ് പരാതി'. ഘടംപൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പോലീസിന്റെ നിയമവിരുദ്ധ നടപടികളെ ചോദ്യം ചെയ്തു. 'പൊതു പരേഡ്, ശാരീരിക പീഡനം, നിര്‍ബന്ധിത പൊതു ക്ഷമാപണം എന്നിവ ജീവിക്കാനുള്ള അവകാശവും അന്തസ്സോടെയുള്ള വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ വ്യക്തമായ ലംഘനങ്ങളാണ്. ന്യായമായ വിചാരണയ്ക്കുള്ള ഏതൊരു സാധ്യതയെയും ഇത് മുന്‍വിധിയോടെ കാണുന്നു,' അഡ്വ. ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍, ഹിന്ദുത്വ സംഘങ്ങളും പോലീസ് സംവിധാനവും 'ലവ് ജിഹാദ്' എന്ന് ആരോപിക്കപ്പെട്ട കേസുകളില്‍ മുസ് ലിം യുവാക്കള്‍ക്കെതിരേ കടുത്ത നടപടികള്‍ വ്യാപകമാണ്. നിരവധി സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു യുവാക്കള്‍ ഉള്‍പ്പെട്ട സമാനമായ കേസുകളില്‍ ഇത്തരത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 'രണ്ട് രീതിയിലാണ് പോലിസിന്റെയും ഹിന്ദുത്വ സംഘങ്ങളുടേയും ഇടപെടല്‍. ഒന്നില്‍, ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിം യുവാക്കളെ കുറ്റവാളികളായി പ്രദര്‍ശിപ്പിക്കുന്നു. മറ്റൊന്നില്‍, സ്ത്രീ മുസ്ലിമായ മിശ്രവിവാഹങ്ങളെ 'ലിബറല്‍' അല്ലെങ്കില്‍ 'പ്രണയവിവാഹങ്ങള്‍' ആയി ആഘോഷിക്കുന്നു. പോലീസിന്റെ പങ്ക് വര്‍ഗീയവും മുന്‍വിധിയോടെയും മാറുന്നു'. സാമൂഹിക പ്രവര്‍ത്തക കവിത കൃഷ്ണന് പറഞ്ഞു.
15 ദിവസം കൊണ്ട് രാജ്യതലസ്ഥാനത്ത് കാണാതായത് 800 പേരെ !
2026 ലെ ആദ്യ 15 ദിവസങ്ങളിൽ ഡൽഹിയിൽ 500 ലധികം സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായതായി നടുക്കുന്ന റിപ്പോർട്ട്. കാണാതായ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും വരുമെന്ന് പൊലീസ് ഡാറ്റയിൽ പറയുന്നു.
വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി നല്‍കാനാവില്ല; സുപ്രീംകോടതി
വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി നല്‍കാനാവില്ല; സുപ്രീംകോടതി
അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ കടന്നുപോയാൽ എന്താകും ശിക്ഷ
വാഹനം അപകടത്തില്‍പ്പെട്ടാല്‍ എന്തു ചെയ്യണം? വാഹനം നിർത്താതെ കടന്നുപോയാൽ എന്താകും ശിക്ഷ നോക്കാം...
കാന്‍സര്‍രോഗിയാണ്, 2 വര്‍ഷമായി മദ്യപിച്ചിട്ട് ; മണിയന്‍പിള്ളരാജു മ്യുസിയം സ്റ്റേഷനില്‍ ഹാജരായി
തിരുവനന്തപുരം: വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നടന് മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം വലിയ സന്നാഹത്തിലായിരുന്നു നടന് സ്റ്റേഷനില്‍ ഹാജരായത്. തന്റെ വാഹനം അപകടത്തില്‍ പെട്ടതായി നടന് മാധ്യമങ്ങള്‍ക്ക് മുമ്പാകെ സമ്മതിച്ചു. അതേസമയം താന്‍ മദ്യപിച്ചിട്ടില്ലെന്ന് നടന് പറഞ്ഞു. യുവാക്കളുടെ ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു എന്നും കാന്‍സര്‍രോഗിയാണെന്നും രണ്ടു വര്‍ഷമായി മദ്യപിച്ചിട്ടില്ലെന്നും നടന് പറഞ്ഞു. അപകടം നടന്ന വിവരം അപ്പോള്‍ തന്നെ ട്രിവാന്‍ഡ്രം ക്ലബ്ബിലെ തന്റെ സുഹൃത്തുക്കളെയും വിളിച്ചു പറഞ്ഞെന്നും താന്‍ പാനിക്കാണെന്നും യുവാക്കളെ ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞതായും പോലീസിനെ വിളിച്ചും വിവരം പറഞ്ഞതായും മണിയന്‍പിള്ളരാജു പറഞ്ഞു. അതേസമയം അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് നടന് സ്റ്റേഷനില്‍ ഹാജരായത്. ഇത് സംഭവത്തില്‍ പൊലീസിന് വീഴ്ച വന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നടന് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നത് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കുള്ള അവസരം പൊലീസ് നടന് വേണ്ടി നഷ്ടപ്പെടുത്തിയതായിട്ടാണ് ഉയരുന്ന ആരോപണം. നടന് പോലീസിനെ വിളിച്ച് രാവിലെ ഹാജരാകാമെന്ന് അറിച്ചതായിട്ടാണ് വിവരം. ഇത് പോലീസ് സമ്മതിക്കുകയും വൈദ്യപരിശോധനയ്ക്കുള്ള സമയം ദീര്ഘിപ്പിച്ചെന്നുമാണ് കരുതുന്നത്. ഇതിനൊപ്പം അപകടം നടന്നപ്പോള്‍ നടന് ഓടിച്ച ഇടിച്ച വാഹനവും ഇതുവരെ ഹാജരാക്കിയിട്ടില്ല. അതേസമയം നടനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാം മണിയന്‍പിള്ള രാജുവിന് രക്ഷപ്പെടാന്‍ പൊലീസ് സഹായിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീകണ്ഠേശ്വരം സ്വദേശി സൂരജിനും സുഹൃത്ത് നിവേദിനുമാണ് പരുക്കേറ്റത്. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. ഒരു യുവാവിന് നട്ടെല്ലിനും കൂടെയുണ്ടായിരുന്നയാള്‍ക്ക് കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. സൂരജിന് കാലിന് പൊട്ടലുണ്ട്. നിവേദിന്റെ രണ്ട് കാലിന്റേയും അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്.
വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിവാഹിതയായ സ്ത്രീക്ക് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി.ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
രഘുറാം ഇന്ന് തിയറ്ററുകളിലേക്ക്, ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത്
ആദിഷ് ബാലയാണ് പ്രധാന കഥാപാത്രമാകുന്നത്.
ചാടിക്കളിച്ച് സ്വര്‍ണം.. വെള്ളിയിലേക്ക് കൂട്ടത്തോടെ മാറി പാകിസ്ഥാനികള്‍.. പിന്നീട് സംഭവിച്ചത്..!
ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ ചാഞ്ചാട്ടത്തില്‍ ആടിയുലഞ്ഞ് പാകിസ്ഥാനിലെ സ്വര്‍ണ വിപണി. കഴിഞ്ഞ രണ്ടാഴ്ചയായി, ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇതോടെ പാകിസ്ഥാനിലെ നിക്ഷേപകരില്‍ ആശയക്കുഴപ്പം രൂപപ്പെട്ടു. ആഗോള ബുള്ളിയന്‍ വിപണിയിലെ സമീപകാല ഉയര്‍ച്ചയും തകര്‍ച്ചയും വീണ്ടുമുള്ള ഉയര്‍ച്ചയും, സ്വര്‍ണത്തെയും വെള്ളിയെയും ഒരു നിക്ഷേപമായി കാണുന്നവരില്‍ താല്‍പ്പര്യം ജനിപ്പിച്ചു. SSLC Exam: എസ്എസ്എൽസി
ലഹരിവസ്തുക്കളുമായി മലയാളി നടി അടക്കം എട്ട് പേര് ചെന്നൈ പോലീസിന്റെ പിടിയില്‍
ഇവരില്‍ നിന്നും മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു
സ്വർണ വില ഇന്ന് മൂക്കുംകുത്തി താഴേക്ക്;ആഭരണപ്രേമികൾക്ക് വാങ്ങാൻ ബെസ്റ്റ് ടൈം..വിറ്റാൽ കനത്ത നഷ്ടം
സംസ്ഥാനത്ത് ജനുവരി 29 നാണ് സ്വർണ വില 1.31 ലക്ഷമെന്ന റെക്കോഡ് ഉയരം തൊട്ടത്. പിന്നീടിങ്ങോട്ട് വില കുത്തനെ ഇടിയുന്നതായിരുന്നു കാഴ്ച. 30,31 തീയതികളിലായി ഏകദേശം 12000 രൂപയോളം വില പവന് ഇടിഞ്ഞു. ഫെബ്രു 1 മുതൽ കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില ഏറിയും കുറഞ്ഞുമാണ് തുടരുന്നത്. വില വലിയ തോതിൽ ഇടിയുമ്പോഴും വമ്പൻ കുതിപ്പുകൾ ഉണ്ടാകുന്നില്ലെന്നതാണ്
ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടണമെന്നാണ് എന്റെ ആഗ്രഹം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്, അവർ തന്നെയാണ് എന്റെ ഫേവറിറ്റുകൾ.
വർക്കല: തിരുവനന്തപുരം വർക്കലയിൽ നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് അരക്കിലോ (500 ഗ്രാം) എംഡിഎംഎ കൂടി കണ്ടെത്തി. ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിന്റെ മ്യൂസിക് സിസ്റ്റത്തിന് പിന്നിലെ രഹസ്യ അറയിലാണ് മാരക ലഹരിവസ്തു സൂക്ഷിച്ചിരുന്നത്. കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെയാണ് ഡാൻസാഫ് സംഘം ജനുവരി 22-ന് പുലർച്ചെ ലഹരിയുമായി പിടികൂടിയത്. ആദ്യഘട്ടത്തിൽ നടത്തിയ വാഹന പരിശോധനയിൽ 1.5 ഗ്രാം എംഡിഎംഎ മാത്രമാണ് ജനുവരി 26-ന് കണ്ടെത്താനായത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വാഹനത്തിനുള്ളിൽ കൂടുതൽ എംഡിഎംഎ ശേഖരം ഒളിപ്പിച്ചിട്ടുണ്ടെന്ന നിർണായക വിവരം ലഭിച്ചത്. തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ ആദ്യം ഒന്നും കണ്ടെത്താനായില്ല. പിന്നീട്, വർക്ക്ഷോപ്പിൽ നിന്ന് മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് പരിശോധിച്ചപ്പോഴാണ് രഹസ്യ അറ കണ്ടെത്തിയത്. വർക്കല തഹസിൽദാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിശദമായ പരിശോധന നടന്നത്. ഈ ലഹരിമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. റിമാൻഡിലായിരുന്ന പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെയാണ് വാഹനത്തിനുള്ളിൽ കൂടുതൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. എന്നാൽ പോലീസ് പലതവണ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഒരു മെക്കാനിക്കിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചു. വർക്ക്ഷോപ്പിൽ എത്തിച്ച് കാറിന്റെ ഡാഷ്ബോർഡും മ്യൂസിക് സിസ്റ്റവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഓരോന്നായി അഴിച്ചു മാറ്റിയപ്പോഴാണ് പോലീസിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ആ രഹസ്യ അറ തെളിഞ്ഞത്. മ്യൂസിക് സിസ്റ്റത്തിന് തൊട്ടുപിന്നിലായി ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഈ അറ സജ്ജീകരിച്ചിരുന്നത്. ലഹരിമരുന്ന് കണ്ടെത്താനുള്ള പരിശോധന അതീവ ജാഗ്രതയോടെയാണ് പോലീസ് പൂർത്തിയാക്കിയത്. വർക്കല തഹസിൽദാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മഹസർ നടപടികൾ പൂർത്തിയാക്കിയത്. പിടിച്ചെടുത്ത 500 ഗ്രാം എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. കേവലം രണ്ട് പേരിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ലഹരി ശൃംഖലയെന്ന് പോലീസ് സംശയിക്കുന്നു. ഡൽഹി രജിസ്ട്രേഷനിലുള്ള വാഹനം ഉപയോഗിച്ചത് വഴി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വലിയൊരു മാഫിയയുടെ കണ്ണികളാണോ ഇവരെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.
പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ച് അപകടം ; ഒരു മരണം
പോത്തന്‍കോട് ചന്തവിളയില്‍ ബൈക്ക് മിനി ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശി സുധി സുലൈമാനാണ് (28) മരിച്ചത്.
തിരുവനന്തപുരം: മണിയന് പിള്ള രാജു നായകനായ പ്രിയദര്ശന് സിനിമയാണ് ധീം തരികിട തോം...! നിയമത്തിന്റെ പഴുതുകള്‍ക്കിടയിലൂടെ വഴുതിമാറാന്‍ ഒരു അതിബുദ്ധിമാനായ തിരക്കഥാകൃത്തിന്റെ തന്ത്രവുമായി നടന് മണിയന്‍പിള്ള രാജു. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിന് മുന്നില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ താരം, കൃത്യം 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുന്ന ആ 'എട്ടു മണിക്കൂര്‍' എന്ന നിര്‍ണ്ണായക സമയം കടന്നുപോകാന്‍ ഒളിവിലിരുന്ന് കരുനീക്കം നടത്തിയ താരത്തിന് പിന്നില്‍ ഒരു അതിബുദ്ധിമാന്റെ ഉപദേശമുണ്ടായിരുന്നുവെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന് പോലും തോറ്റുപോകുന്ന ഇത്തരമൊരു 'ഒളിച്ചുകളി'യിലൂടെ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയമായി സ്ഥാപിക്കാന്‍ രാജുവിന് ഇനി സാധിക്കും. മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ആദ്യ മണിക്കൂറില്‍ അതിബുദ്ധിപരമായി രക്തപരിശോധന ഒഴിവാക്കിയിരുന്നു. അതും സംഭവിച്ചത് മ്യൂസിയം പോലീസ് സ്റ്റേഷനിലാണ്. ഇതേ മ്യൂസിയം പോലീസാണ് മണിയന് പിള്ളയേയും രക്ഷിക്കുന്നത്. ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. മദ്യലഹരിയിലായിരുന്നോ എന്ന സംശയം ബലപ്പെടുത്തുന്ന വിധത്തിലായിരുന്നു അപകടത്തിന് ശേഷമുള്ള താരത്തിന്റെ പാച്ചില്‍. പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് രണ്ട് യുവാക്കളുടെ നട്ടെല്ലും കാലും തകര്‍ത്തിട്ടും തിരിഞ്ഞുനോക്കാതെ ആഡംബര കാര്‍ പറന്നുപോയത് നഗരത്തെ ഞെട്ടിച്ചു. എന്നാല്‍, അപകടം നടന്നയുടന്‍ താരം ഒരു ഉന്നതനെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തടിതപ്പിയതെന്നുമാണ് ലഭിക്കുന്ന വിവരം. രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം സ്റ്റേഷനിലെത്തിയത്. 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ രക്ത പരിശോധന നടക്കൂവെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. അപകടത്തിന് ശേഷം പന്ത്രണ്ടാം മണിക്കൂറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയെങ്കിലും 'മദ്യപിച്ചിട്ടില്ല' എന്ന ക്ലീന്‍ ചിറ്റ് താരം നിയമപരമായി ഉറപ്പിച്ചു കഴിഞ്ഞു. ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്ന രാജുവിന്റെ വാദം വെറും പുകമറയാണെന്ന് വ്യക്തം. തകര്‍ന്നുപോയ യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തിന് വേണ്ടി ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതോടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും സജീവമാണ്. പോലീസ് സ്റ്റേഷനിലെത്തി ചിരിച്ചുകൊണ്ട് മടങ്ങിയ രാജുവിനെ ഇനി മദ്യപാനത്തിന്റെ പേരില്‍ കുടുക്കാന്‍ നിയമത്തിന് കഴിയില്ലെന്നത് പോലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്. സാധാരണക്കാരനാണെങ്കില് അപ്പോള്‍ തന്നെ അകത്താകുമായിരുന്ന കേസില്‍, പണവും സ്വാധീനവുമുള്ള താരം നിയമത്തെ വെല്ലുവിളിച്ച് പുറത്തിറങ്ങി നടക്കുന്നു. അപകടമുണ്ടായ രാത്രിയില്‍ തന്നെ പോലീസ് മണിയന് പിള്ളയുടെ വീട്ടില്‍ എത്തിയിരുന്നു. മണിയന്‍പിള്ള വീട്ടില്‍ ഇല്ലെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ മണിയന് പിള്ള ഉണ്ടായിരുന്നു. ഇതെല്ലാം ദുരൂഹമായി മാറുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും.ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍ക്കാര്‍ നീക്കത്തെ സര്‍വീസ് സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

32 C