കോര്പ്പറേഷന് പിടിച്ചാല്‍ എത്തുമെന്ന വാക്ക് പാലിച്ച് മോദി
യൂണിയന് കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂര്‍ത്തിയായി
കൂടുതല്ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്സുകളും നവീകരണത്തിലൂടെ സാധ്യമായി.യൂണിയന് കോപ് ഹത്ത സൂക്കിലെ ശാഖ നവീകരിച്ചു. നിലവിലെ 2,163 ചതുരശ്രയടിയില്‍ നിന്നും 11,625 ചതുരശ്രയടിയായാണ് റീട്ടെയില്‍ സ്പേസ് വര്‍ധിപ്പിച്ചത്. സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളിലും വര്‍ധനയുണ്ട്. മൊത്തം എസ്.കെ.യുകളില്‍ 201% വര്‍ധനയുണ്ട്. മൊത്തം 12,091 എസ്.കെ.യുകളാണ് ഇപ്പോഴുള്ളത്.2025 അവസാനപാദത്തില്‍ തുടങ്ങിയ നവീകരണമാണ് ഇത്. സ്റ്റോര്‍ ലേഔട്ട്, റീട്ടെയില്‍ കപ്പാസിറ്റി, വിവിധ കാറ്റ?ഗറികള്‍ പുതുക്കല്‍ എന്നിവയും നടന്നു. കൂടുതല്ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്സുകളും പുതിയ നവീകരണം ഉറപ്പാക്കുമെന്ന് യൂണിയന് കോപ് പറഞ്ഞു.
കുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ് 2025 എന്ന പേരില്‍ കൊയ്ത്തുത്സവം ആഘോഷിച്ചു.2026 ജനുവരി 16 വെള്ളിയാഴ്ച ഡല്‍ഹി പബ്ലിക് സ്കൂളില്‍ നടന്ന പരിപാടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ സെക്കന്‍ഡ് സെക്രട്ടറി ഹരീദ് കേദന് ഷെലാറ്റ് മുഖ്യ സന്ദേശം നല്കി. മെറിറ്റ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ. ഗോപകുമാര്‍, അല്‍ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ വിപിന്‍ മാത്യു, നാഷണല്‍ ഇവാഞ്ചലിക്കല്‍ സെക്രട്ടറി റോയി കെ. യോഹന്നാന്, കുവൈത്ത് എക്യുമെനിക്കല്‍ ചര്‍ച്ച് ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ബിനു എബ്രഹാം, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. അജു കെ. വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ഇടവക ട്രസ്റ്റി റെജി പി. ജോണ്‍ സ്വാഗതവും, ജനറല്‍ കണ്‍വീനറും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ പോള്‍ വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഫാ. മാത്യു തോമസ്, ഫാ. ജെഫിന് വര്‍ഗീസ്, ഫാ. ജോമോന് ചെറിയാന്, ഫാ. അരുണ്‍ ജോണ്‍, ഇടവക സെക്രട്ടറി ബാബു കോശി, സാന്തോം ഫെസ്റ്റ് കോ-കണ്‍വീനര്‍ പ്രിന്‍സ് തോമസ്,സുവനിയര്‍ കണ്‍വീനര്‍ ജോണ്‍ വി. തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ദീപക് അലക്സ് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ സുവനിയര്‍ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു. ഇതോടനുബന്ധിച്ച് ലിബിന് സ്കറിയ, ശ്യാം ലാല്‍, ശ്വേത അശോക്, ഫൈസല്‍, ആരോമല്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത സായാഹ്നം, ഡി.കെ ഡാന്‍സ് വേള്‍ഡിന്റെ നൃത്താവതരണം, അദ്ധ്യാത്മിക സംഘടനകളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.രുചികരമായ വിവിധ നാടന്‍ വിഭവങ്ങള്‍, വിവിധയിനം ചെടികളുടെ വില്‍പ്പന, ഗെയിംസ് കോര്‍ണര്‍ എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു
'ദീപക്കിന്റെ അവസ്ഥ ബിഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ബിഗ് ബോസിൽ താന്‍ ദീപക്കിന് സംഭവിച്ച പോലൊരു അനുഭവം നേരിട്ടെന്ന് അക്ബർ ഖാൻ. റിയാലിറ്റി ഷോയെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്തതിന് അക്ബറിനെതിരെ വിമർശനമുയർന്നു.
യുവജനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി; ഉദ്ഘാടനം 21 ന്
കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 21ന് നടക്കും
ഗ്രീൻലാൻഡ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന ഡോണാൾഡ് ട്രംപ്, ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ യൂണിയനോട് ഈ ആവശ്യം ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുന്നു. അമേരിക്കയുടെ ഈ നീക്കത്തെ യൂറോപ്പ് എങ്ങനെ പ്രതികരിക്കും
പരീക്ഷാ പരിശീലന ധനസഹായം: ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധികരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഘടകമായ മെഡിക്കൽ/
റിയാദിലെ തലശ്ശേരി കൂട്ടായ്മയ്ക്ക് പുതിയ സാരഥികള്‍
ക ഴിഞ്ഞ 25 വര്‍ഷമായി റിയാദില്‍ പ്രവര്‍ത്തിച്ച് വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്റെ 2026 വര്‍ഷത്തിലേക്കുള്ള പുതിയ നിര്‍വാഹക സമിതി ടീം നിലവില്‍ വന്നു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍, നൂതന രീതിയില്‍ ക്രമീകരിച്ച ഇലക്ട്രോണിക് വോട്ടിംഗിലൂടെ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രസിഡന്റായി അന്‍വര്‍ സാദത്ത് കാത്താണ്ടി, ജനറല്‍ സെക്രട്ടറിയായി ഷമീര്‍ തീക്കൂക്കില്‍, ട്രഷററായി മുഹമ്മദ് നജാഫ് തീക്കൂക്കില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍, അഫ്താബ് അമ്പിലായില്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുല്‍ ഖാദര്‍ മോച്ചേരി, മുഹമ്മദ് മുസവ്വിര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അഷ്റഫ് കോമത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം നിലവിലെ പ്രസിഡണ്ട് തന്‍വീര്‍ ഹാഷിം ഉത്ഘാടനം ചെയ്തു. സംഘടന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്പെടുത്തിയ ഡോകുമെന്ററി അംഗങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. 2025 വര്‍ഷത്തിലെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കിലും സാമ്പത്തിക റിപ്പോര്‍ട്ട് നജാഫ് തീക്കൂക്കിലും അവതരിപ്പിച്ചു. വരണാധികാരി ഇസ്മയില്‍ അല്‍-ഖലാഫിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നിര്‍വാഹക സമിതി അംഗങ്ങള്‍ ഒന്നിച്ച് സത്യവാചകം ഏറ്റുചൊല്ലി സ്ഥാനമേറ്റെടുത്തു. മുഹമ്മദ് ഷഫീഖ് പി പി യുടെ നന്ദി പ്രകാശനത്തോടെ ജനറല്‍ ബോഡി യോഗം പിരിഞ്ഞു. Heading Content Area
സ്വകാര്യ മീഡിയക്ക് അനുവദിച്ച 'ഇന്‍ ദി പിക്ചര്‍' എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സഊദി റെയില്‍വേ കമ്പനി (എസ് എ ആര്) സി ഇ ഒ. എന്‍ജിനീയര്‍ ബഷര്‍ അല്‍-മാലിക് ഇക്കാര്യം സ്ഥിരീകരിച്ചത്.
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു.
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്
ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ, ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് 78-കാരിയായ നബീസ എന്ന വയോധികയ്ക്ക് തലയ്ക്ക് പരിക്കേറ്റു. നബീസ വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി
കുവൈറ്റ് സെന്റ് പീറ്റേഴ്സ് സി.എസ്. ഐ ഇടവക ആദ്യഫല പെരുന്നാള്‍ സംഘടിപ്പിച്ചു
കുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്. ഐ ഇടവക ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ റവ. സാജന് പി. മാത്യു ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വേദനകളില്‍ സാന്ത്വനമായി നിലകൊള്ളുമ്പോഴാണ് ഏതൊരു ആഘോഷവും പൂര്‍ണ്ണമാകുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ക്കിടയില്‍ സ്നേഹവും ഐക്യവും വളര്‍ത്താന്‍ ഇത്തരം കൊയ്ത്തുത്സവങ്ങള്‍ വേദിയാകണമെന്നും അദ്ദേഹം ആഹ്വാനം നല്കി. റവ. സി എം ഈപ്പന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി ഹരീത്ത് ഖേത്താന്‍ ഷെലാത്ത്, എന്‍ .ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാന്, ജറാള്‍ഡ് ഗോള്ബക്ക് റവ: മൈക്കിള്‍ മേബോന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. റവ:അജു വര്‍ഗീസ്, റവ:തോമസ് മാത്യു ,റവ:സാജന് ജോര്‍ജ്, റവ: ജേക്കബ് വര്‍ഗീസ്, റവ: റീജിന് ബേബി ,റവ:ബിനു എബ്രഹാം, റവ:സിബി പി ജെ, റവ: കോശി കുന്നത്ത് ,വിനോദ് കുര്യന് ,ഫില്‍ജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ജലമോഷണം, ജലചൂഷണം: വാട്ടർ അതോറിറ്റിയെ വിവരം അറിയിക്കാം
ജലമോഷണം, ജലചൂഷണം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളവാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചു.
കെ.എസ്.ആര്.ടി.സി കണക്ട് സിഎംഡി & ടെക്കീസ്'' ടെക്നോപാര്‍ക്കില്‍
കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി , ടെക്കികളുടെ പൊതുഗതാഗത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ''കെ.എസ്.ആര്.ടി.സി കണക്ട് സിഎംഡി & ടെക്കീസ്'' ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ചു. ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ ശ്രീ പ്രമോജ് ശങ്കര്‍ പി എസ് IOFS നിര്‍ദ്ദേശങ്ങള്‍ക്കും ചര്‍ച്ചയ്ക്കും മറുപടി നല്കി. ഈ ചര്‍ച്ചയില്‍ കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. പ്രദീപ് കുമാര്‍, ഐ ടി വിഭാഗത്തില്‍ നിന്നും നിഷാന്ത്, കണിയാപുരം, ആറ്റിങ്ങല്‍, വികാസ്ഭവന്‍, തമ്പാനൂര്‍, പാപ്പനംകോട് എന്നീ ഡിപ്പോകളിലെ എ.ടി.ഒ മാര്‍ തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു. വിവിധ ഐ.ടി കമ്പനികളില്‍ നിന്നുള്ള 60-ലധികം ഐ ടി ജീവനക്കാര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. ജീവനക്കാരില്‍ നിന്നു നേരിട്ട് ലഭിച്ച അനുഭവങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി നല്കി. ടെക്നോപാര്‍ക്ക് പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണന്, വിഷ്ണു രാജേന്ദ്രന് , ജയകൃഷ്ണ R, ബിസ്മിത, അരുണ്‍ ദാസ് എന്നിവര്‍ ഐ.ടി ജീവനക്കാരില്‍ നിന്നു ശേഖരിച്ച നിലവിലെ യാത്രാസംബന്ധമായ പ്രശ്നങ്ങളും നിര്‍ദേശങ്ങളും വിശദമായി അവതരിപ്പിച്ചു. ടെക്നോപാര്‍ക്കിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സമയക്രമത്തിലെ ബുദ്ധിമുട്ടുകള്‍, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള സര്‍വീസുകളുടെ ആവശ്യം,പള്ളിപ്പുറം ടെക്നോപാര്‍ക് ഫേസ് 4, കിന്‍ഫ്രാ പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രശ്നം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും ടെക്നോപാര്‍ക്കിലേക്ക് പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നീ വിവിധ ഡിപ്പോകളില്‍ നിന്നായി പുതിയ റൂട്ടുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.ആര്.ടി.സി എം ഡി ഉറപ്പ് നല്കി. കൂടാതെ, കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, അടിമാലി, തൊടുപുഴ, തൃശൂര്‍ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളുടെ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ബൈപാസ് വഴി രാത്രി കാലങ്ങളില്‍ കൂടുതല്‍ സര്‍വീസ്, നിലവില്‍ നേരത്തെ ബുക്കിങ് ഫുള്‍ ആകുന്ന ബസ്സുകക്ക് അഡിഷണല്‍ ബസ്സുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉടന്‍ നടപ്പാക്കും. ഐ.ടി ജീവനക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റമായാണ് ഈ ചര്‍ച്ചയും ഇതിലൂടെ കൈവരിച്ച തീരുമാനങ്ങളും വിലയിരുത്തപ്പെടുന്നത്.
സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍: രജിസ്ട്രേഷന് തുടരുന്നു
ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാര്‍ - ഒരുക്കം 2026 ഫെബ്രുവരി, മെയ്, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നടത്തപ്പെടും. ഈ വര്‍ഷം നടക്കാനിരിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ് ഡബ്ലിനില്‍ വച്ചാണ് നടത്തപ്പെടുന്നത്. ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. അടുത്ത കോഴ്സ് ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായര്‍) തീയതികളിലായിരിക്കും. നിലവില്‍ ഏതാനും സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. കൂടാതെ, മെയ് 23, 24, 25, ജൂണ്‍ 26, 27, 28, നവംബര്‍ 6, 7, 8 തീയതികളില്‍ നടക്കുന്ന കോഴ്സുകളിലേക്കും ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുക, രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും.വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു. കൂടുതല്‍ വിശദവിവരങ്ങള്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിജോ വെങ്കിട്ടയ്ക്കല്‍ - +353 894 884 733 ആല്‍ഫി ബിനു - +353 87 767 8365 ലിജി ലിജോ - +353 86 303 4930
മൂവാറ്റുപുഴയിൽ രണ്ട് പേരെ 15 കിലോ കഞ്ചാവുമായി പിടികൂടി
മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിത്താഴത്ത് നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. വെസ്റ്റ് ബംഗാളിൽ നിന്നും കിലോ ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയ ശേഷം കിലോയ്ക്ക് 25,000 രൂപയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. മൂവാറ്റുപുഴ പൊലീസും എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തലസ്ഥാനത്ത് ഗവർണറും ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരും പതാക ഉയർത്തും. ഫ്ലാഗ് കോഡ്, ഹരിത ചട്ടം എന്നിവ കർശനമായി പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
പൊന്നിന്റെ കാര്യത്തില്‍ പോളണ്ടിനെ പറ്റി മിണ്ടരുത്..! യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വരെ ഏറെ പിന്നില്‍
നാഷണല്‍ ബാങ്ക് ഓഫ് പോളണ്ട് അതിന്റെ ബുള്ളിയന്‍ കരുതല്‍ ശേഖരം ഏകദേശം 550 ടണ്ണായി വര്‍ധിപ്പിച്ചു. 63 ബില്യണ്‍ യൂറോയില്‍ കൂടുതലാണ് ഇതിന്റെ മൂല്യം. നാഷണല്‍ ബാങ്ക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ് ആദം ഗ്ലാപിന്‍സ്കി, സ്വര്‍ണം കരുതല്‍ ശേഖരത്തിന്റെ ഘടനയില്‍ ഒരു പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മറ്റ് രാജ്യങ്ങളുടെ പണനയ തീരുമാനങ്ങളില്‍ നിന്ന്
നിരാലംബരായ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും; അഡ്വ. സോമപ്രസാദ്
സമൂഹത്തിലെ നിരാലംബരായ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് വയോജന കമ്മീഷൻ മുൻഗണന നൽകുമെന്ന് സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ കെ.സോമപ്രസാദ് പറഞ്ഞു.
വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്.
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
2025-ൽ മൊത്തം 303 വിജയികളെ ബിഗ് ടിക്കറ്റ് സൃഷ്ടിച്ചു. ഇതിൽ 17 പേർ മില്യണയർമാരായി.
തിരുവനന്തപുരത്ത് പോലിസുകാരുടെ ലഹരിക്കച്ചവടം; രണ്ട് സിപിഒമാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. നാര്‍ക്കോടിക് സെല്ലിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് രണ്ട് സിപിഒമാരെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ കണ്ട്രോള് റൂമിലെ അഭിന്‍ജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാര്‍ക്കോടിക് സെല്ലിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പി ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പോലിസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്. അഭിന്‍ജിത്തിനും രാഹുലിനുമെതിരെ സംയുക്ത അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്. നാര്‍ക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയര്‍ലെസ് സെറ്റുകള്‍ വഴി കണ്ട്രോള് റൂമിലിരിക്കുന്ന അഭിന്‍ജിതിനും രാഹുലിനും അറിയാന്‍ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം, പോലിസ് സേനയക്ക് അവമതിപ്പ് വരുത്തി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.
അഞ്ചാമത് ലോകകേരള സഭയിലേക്ക് ബാബു ഫ്രാന്‍സീസ് തിരഞ്ഞെടുക്കപ്പെട്ടു
കുവൈറ്റ് സിറ്റി: പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, അവരുടെ പ്രശ്ന പരിഹാരത്തിനുമായി വിവിധ രാജ്യങ്ങളിലുള്ളപ്രവാസി പ്രതിനിധികളെ ഉള്പ്പെടുത്തിരൂപംകൊണ്ട ലോകകേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് , കുവൈറ്റ് പ്രവാസിയും പ്രമുഖ സാമൂഹ്യ, സാംസ്കാരിക, നിയമ കാര്യ പ്രവര്‍ത്തകനുമായ ബാബു ഫ്രാന്‍സീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ആരംഭിച്ച ആദ്യ ലോക കേരള സഭ മുതല്‍ വിവിധ സഭകളില്‍ കുവൈറ്റിനെ പ്രതിനിധീ കരിച്ചിട്ടുണ്ട്. നോര്‍ക്ക കെയര്‍' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്ത്ഥ്യമാക്കാന് നടത്തിയ ഇടപെടലുകള്‍ വഴി ആയിരകണക്കിന് പ്രവാസികള്‍ക്ക് പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്നു.മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018-ലെ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ് എന്‍.സി.പി. വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്.2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാന്‍സീസാണ്. ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് ,ലോക്ക് ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും വിമാന കമ്പനികള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് , പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍ധനരായ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട്, കുവൈറ്റ്പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി , ഇന്ത്യന്‍ സംഘടനകളുടെ എംബസിരജിസ്ട്രേഷന് പുനസ്ഥാപിച്ച് കിട്ടുന്നതിനായി,കോവിഡ്-19 രോഗമല്ലാത്ത കാരണത്താല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി, പ്രവാസി ഗര്‍ഭിണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ വിവിധ കേസ്സുകള്‍ സുപ്രീം കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയും, പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും,കേരള പ്രവാസി ക്ഷേമനിധിയുടെ പ്രായ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടും കേരള ഹൈക്കോടതിയിലും ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസ്സുകള്‍ നടത്തി പ്രവാസികള്‍ക്ക് അനുകൂല വിധികള്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനം വഴി ലഭിച്ചതിനും മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച് പ്രവാസ ലോകത്തിന്റെ വലിയ അംഗീകാരം നേടിയ വ്യക്തിയാണ് പ്രവാസി ലീഗല്‍ കുവൈറ്റ് കണ്ട്രി ഹെഡും കൂടിയായ ബാബു ഫ്രാന്‍സീസ്. ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരിക വളര്‍ച്ചയ്ക്ക് പുതിയ ദിശ നല്കുന്നതിനുമായി നിലകൊള്ളുന്ന ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനം ജനുവരി 29, 30, 31 തീയതികളില്‍ തിരുവനന്തപുരം നഗരത്തില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്നു. ലോക കേരള സഭ എന്ന നൂതന ആശയത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരു മാതൃകാ പരമായ ചുവടുവെപ്പായി അംഗീകരിക്കുകയും, മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പ്രാവര്‍ത്തികമാക്കണമെന്ന് ഔദ്യോഗികമായി ശുപാര്‍ശ ചെയ്തിരിക്കുകയാണ് വിദേശകാര്യ വകുപ്പിന്റെ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാന്‍സീസിനെയും മറ്റു പ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നതായും, പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകള്‍ നേരുന്നതായും ഓവര്‍സീസ് എന്‍ സി പി ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.
പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്ത് എത്തും ; വന്‍ സ്വീകരണം നല്‍കാനുള്ള നീക്കത്തില്‍ ബിജെപി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണം നല്‍കാനുള്ള നീക്കത്തിലാണ് ബിജെപി സംസ്ഥാനഘടകം. വമ്പന്‍ റോഡ്ഷോയായി പ്രധാനമന്ത്രിയെ ആനയിക്കാനാാണ്് ഉദ്ദേശം. നാല് ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. ജനുവരി 23ന് രാവിലെ 10.30ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കും. വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമെവ റെയില്‍വേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, തിരുവനന്തപുരം നഗരസഭയുടെ നഗരവികസന രേഖയുടെ പ്രഖ്യാപനം, ബിജെപി പൊതു സമ്മേളനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേക്കായി പ്രധാന വേദിക്ക് സമീപം 500 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ് തീരുമാനം. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന അമൃത് ഭാരത് ട്രെയിന്‍ സര്‍വീസിനുള്ള റേക്കുകളിലൊന്ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പുതിയ ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും. 15 മിനിറ്റ് ഇടവേളയ്ക്കു ശേഷമാണ് ബിജെപിയുടെ പൊതുസമ്മേളനം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പഞ്ചായത്തുതല ഭാരവാഹികളാണ് യോഗത്തിനെത്തുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളില്‍ വിജയകരമായി നടപ്പാക്കിയ വികസന പദ്ധതികള്‍ തിരുവനന്തപുരം നഗരത്തിന് പരിചയപ്പെടുത്താനും നടപ്പാക്കുന്നതിന് തുടക്കമിടുന്നതിനുമായി ഫെബ്രുവരിയില്‍ അഞ്ചുദിവസത്തെ നഗരവികസന കോണ്‍ക്ലേവ് ബിജെപി നടപ്പാക്കും. കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മാതൃകാ പദ്ധതികള്‍ നടപ്പാക്കിയ വിവിധനഗരങ്ങളിലെ മേയര്‍മാരെയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത മാസം പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. 23ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും സെന്‍ട്രല്‍ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്. ഇതിനായി ഇരുകൂട്ടരും സര്‍ക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരു പരിപാടികളും പുത്തരിക്കണ്ടത്തെ വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്.
സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണത്തിനുള്ള വഴി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.
കാസർഗോഡ് ജില്ലയിൽ സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവ്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്സുകളിൽ (നിലവിൽ ഒഴിവുള്ള പുത്തിഗെ, കുമ്പള സി.ഡി.എസ്സിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ടു ചെയ്യുന്ന ഒഴിവുകളിലേയ്ക്കും) അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും താഴെപറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
തിരുനാവായ: കേരള കുംഭമേളയ്ക്ക് തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് ആരംഭിച്ച രഥയാത്രയുടെ സ്വീകരണങ്ങള്‍ക്ക് തമിഴ്നാട് പോലിസ് അനുമതി നിഷേധിച്ചു. ദേശീയപാതയില്‍ ഗതാഗതക്കുരുക്കിനു സാധ്യതയുണ്ടാകുമെന്നറിയിച്ചാണ് അനുമതി നിഷേധിച്ചത്. പകരം രഥയാത്ര പോലിസ് സംരക്ഷണയില്‍ പാലക്കാട്ടെ അതിര്‍ത്തി വരെ എത്തിക്കുമെന്നാണ് സംഘാടകരെ അറിയിച്ചത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ വിവിധ സന്യാസി മഠങ്ങള്‍, ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സ്വീകരണങ്ങള്‍ നിശ്ചയിച്ചിരുന്നത്. രഥയാത്ര 22ന് തിരുനാവായയിലെത്തും. അത്രി മഹര്‍ഷിയുടെയും അനസൂയ ദേവിയുടെയും തപോഭൂമിയാണ് തിരുമൂര്‍ത്തി മലയെന്നാണ് വിശ്വാസം. ഭാരതപ്പുഴ ഉദ്ഭവിക്കുന്ന ഇടവുമാണ് തിരുമൂര്ത്തിക്കുന്ന്. ഇതാണ് ഇവിടെനിന്ന് രഥയാത്ര പുറപ്പെടാനുള്ള കാരണമെന്ന് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി പറഞ്ഞു. പൂജ ചെയ്ത മഹാമേരു പ്രതിഷ്ഠിച്ചാണ് രഥയാത്ര പുറപ്പെടുക. തമിഴ്നാട്ടിലെ സന്യാസി മഠങ്ങള്‍ ചേര്‍ന്നാണ് രഥയാത്ര സംഘടിപ്പിച്ചിരുന്നത്. ഇതിനു വേണ്ട അനുമതികള്‍ മുന്‍കൂട്ടി എടുത്തിരുന്നു. ഫീസും അടച്ചതാണ്. എന്നാല്‍ ഇന്നലെ രാവിലെ പുറപ്പെടും മുന്‍പുള്ള പൂജകള്‍ക്കു ശേഷമാണ്, അനുമതി നിഷേധിച്ചതായുള്ള പോലിസിന്റെ അറിയിപ്പ് വന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളിലും സന്യാസി മഠങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സ്വീകരണം ഏര്‍പ്പാടാക്കിയിരുന്നത്. എല്ലാം മതില്‍ക്കെട്ടിനുള്ളില്‍ വച്ചുള്ള സ്വീകരണ പരിപാടികളായിരുന്നു. അനുമതി നിഷേധിച്ച പോലിസ് രഥത്തെ പാലക്കാട് അതിര്‍ത്തിയില്‍ എത്തിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. റോഡിലൂടെ തന്നെയാണ് രഥം എത്തിക്കുന്നത്. വലിയ കാര്‍ രഥത്തിന്റെ രൂപത്തിലാക്കുകയായിരുന്നു. കൂടെ മറ്റു രണ്ടു കാറുകളുമുണ്ട്. പാലക്കാട്ട് എത്തുന്ന രഥത്തെ കേരളത്തിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് 22ന് തിരുനാവായയില്‍ എത്തിക്കുന്ന തരത്തില്‍ യാത്ര ക്രമീകരിച്ചിട്ടുണ്ട്.
ജാമിഉല്‍ ഫുതൂഹിലെ ബുര്‍ദ മജ്ലിസ് മൂന്നാം വാര്‍ഷികം വെള്ളിയാഴ്ച
പ്രാര്‍ഥനക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കും.
പിണറായി ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പിണറായി ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും / മൂന്നു വർഷ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയവും / ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിശ്വകർമ-പ്രയോറിറ്റി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ബയോപിക് 'മാ വന്ദേ' നിർമ്മിക്കുന്ന9ത് 400 കോടിയിലധികം രൂപ ബജറ്റിൽ. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് സിനിമയുടെ അതിഗംഭീര ബജറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ എം. വീർ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. സി.എച്ച്. ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന 'മാ വന്ദേ', ഒരു അമ്മയുടെ ദൃഢനിശ്ചയവും മകന്റെ പോരാട്ടവീര്യവും തമ്മിലുള്ള വൈകാരിക ബന്ധത്തിലൂടെയാണ് കഥ പറയുന്നത്. പ്രധാനമന്ത്രിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ യാത്രകളെ യാഥാർത്ഥ്യബോധത്തോടെയും ആഗോള നിലവാരത്തിലും ആവിഷ്കരിക്കാനാണ് ചിത്രം ലക്ഷ്യമിടുന്നത്. മുതിർന്ന താരങ്ങളായ രവീണ ടണ്ടൻ, ജഗപതി ബാബു, ശരത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹോളിവുഡ് താരം ജേസൺ മോമോവ ഒരു പ്രധാന വേഷത്തിനായി സമീപിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. സാങ്കേതിക മികവിൽ വിട്ടുവീഴ്ചയില്ലാതെ ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ പ്രോജക്റ്റ് വിവിധ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും പുറത്തിറങ്ങും. ലോകോത്തര നിലവാരമുള്ള ആരി അലക്സാ 265 ക്യാമറയും കൂക്ക് ലെൻസുകളും ഉപയോഗിച്ചാണ് ചിത്രീകരണം. വിപുലമായ വിഎഫ്എക്സ് സാങ്കേതികവിദ്യയും അന്താരാഷ്ട്ര പ്രൊഡക്ഷൻ മൂല്യങ്ങളും ചിത്രത്തിന് ഒരു വലിയ സിനിമാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ വലിയ നിരയാണ് 'മാ വന്ദേ'യ്ക്ക് പിന്നിൽ. സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനും, കെ.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും, രവി ബസ്രൂർ സംഗീതവും, കിങ് സോളമൻ ആക്ഷൻ കൊറിയോഗ്രാഫിയും, ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഏകദേശം മൂന്ന് വർഷത്തെ നീണ്ട പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ ഈ മാസം 22-ന് കശ്മീരിൽ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം: വയനാട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായതായി/ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. എസ്ഐആർനടപടികളുടെ ഭാഗമായി ആകെ 43230 ഹിയറിങ് നോട്ടീസുകളാണ് തയ്യാറാക്കിയത്. ഇതിൽ 17670 നോട്ടീസുകൾ വിതരണം ചെയ്തതായും ജില്ലാ കളക്ടർ പറഞ്ഞു.
പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഓവർസീയർ നിയമനം
പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ താത്ക്കാലിക ഓവർസീയർ നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത.
ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
കുവൈത്തില്‍ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം അംഘാരയിലെ സ്ക്രാപ്പ് യാർഡിൽ കുഴിച്ചുമൂടിയ കേസിൽ കുവൈത്ത് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ. നേരത്തെ കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചു കൊണ്ടാണ് അപ്പീൽ കോടതിയുടെ ഈ സുപ്രധാന വിധി. പ്രതിയും ഡ്രൈവറും തമ്മിലുണ്ടായ തർക്കമാണ് ആസൂത്രിതമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം അംഘാരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ കുഴിച്ചുമൂടുകയുമായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ അന്വേഷണത്തിലും ഫോറൻസിക് പരിശോധനകളിലും പ്രതിയുടെ പങ്ക് തെളിവ് സഹിതം പുറത്തുവന്നു. ഫോറൻസിക് റിപ്പോർട്ടുകളും സാങ്കേതിക തെളിവുകളും പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ സഹായിച്ചു. മനഃപൂർവ്വമായ നരഹത്യ, മൃതദേഹം ഒളിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചത്.
കുവൈത്ത് സിറ്റി: സ്വന്തം വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ കുവൈത്ത് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കീഴ്ക്കോടതി നേരത്തെ വിധിച്ച ശിക്ഷ ശരിവെച്ചുകൊണ്ടുള്ളതാണ് അപ്പീൽ കോടതിയുടെ ഈ സുപ്രധാന വിധി. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച്, പ്രതിയും ഡ്രൈവറും തമ്മിലുണ്ടായ തർക്കമാണ് ആസൂത്രിതമായ കൊലപാതകത്തിൽ കലാശിച്ചത്. സാദ് അൽ-അബ്ദുള്ളയിലെ പ്രതിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി, കൊലപാതകത്തിനുശേഷം മൃതദേഹം അംഘാരയിലെ സ്ക്രാപ്പ് യാർഡിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ അന്വേഷണവും ഫോറൻസിക് പരിശോധനകളും പ്രതിയുടെ പങ്ക് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നു. സാങ്കേതിക തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും പ്രതിക്കെതിരായ കുറ്റം സംശയലേശമെന്യേ തെളിയിക്കാൻ സഹായകമായി. മനഃപൂർവ്വമായ നരഹത്യ, മൃതദേഹം ഒളിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തികൾ മന്ത്രി കെ. രാജൻ വിലയിരുത്തി
ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു
പനി, വൈറൽ അണുബാധകൾ പ്രതിരോധിക്കുന്ന ഡ്രിങ്ക്
പനി, വൈറൽ അണുബാധകൾ പ്രതിരോധിക്കുന്ന ഡ്രിങ്ക്
പാരഡൈസിലെ മാലാഖമാർക്ക് പുതിയ സ്കൂൾ ,മെയ് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കണം; മന്ത്രി ഒ.ആർ കേളു
മാനസിക - ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പഠനവും സമഗ്ര വളർച്ചയും ലക്ഷ്യമിട്ട് തിരുനെല്ലി പാരഡൈസിലെ മാലാഖമാർക്ക് പുതിയ സ്കൂൾ കെട്ടിടം ഒരുങ്ങുന്നു. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ മെയ് മാസത്തോടെ പൂർത്തിയാക്കണമെന്ന് പട്ടിക ജാതി-പട്ടിക വർഗ്ഗ-പിന്നാക്കാ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർദ്ദേശം നൽകി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതി അഭിഭാഷകൻ ജി പ്രകാശാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനായി ഹർജി സമർപ്പിച്ചത്.
കാലിഗ്രാഫറുടെ വൈദഗ്ധ്യവും കൃത്യതയും പ്രതിഫലിപ്പിക്കുന്ന കലാപരമായ യോജിപ്പിലാണ് ഖുര്‍ആന്‍ ലിപികള്‍ എഴുതിയിരിക്കുന്നത്. വ്യത്യസ്തമായ മ്യൂസിയം ശൈലിയിലാണ് പ്രതി തയ്യാറാക്കിയിട്ടുള്ളത്.
ചിന്താശേഷി വളർത്താൻ വായന അനിവാര്യം :മന്ത്രി എ കെ ശശീന്ദ്രൻ
കമ്പ്യൂട്ടർ യുഗത്തിലും നമ്മുടെ ചിന്താശേഷിയും ബുദ്ധികൂർമതയും ശക്തിപ്പെടുത്താൻ വായന അനിവാര്യമാണെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിൽ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവർഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവായാലും തങ്ങള്‍ ലോകകപ്പ് കളിക്കും: പിസിബി
ഹരാരെ: ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ട്വന്റി-20 ലോകകപ്പില്‍ നിന്ന് ഒഴിവായാലും തങ്ങള്‍ ടൂര്‍ണമെന്റ് കളിക്കുമെന്ന് പിസിബി വ്യക്തമാക്കി. ലോകകപ്പ് വേദി മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിസിബി തയ്യാറെടുപ്പുകള്‍ നിര്‍ത്തിവച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനോടാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെ ബംഗ്ലാദേശ് വിഷയത്തില്‍ പിന്തുണതേടി പാകിസ്താനെ സമീപിച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പിസിബി നിലപാട് തുറന്നുപറഞ്ഞത്. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവായാലും തങ്ങള്‍ ലോകകപ്പ് കളിക്കുമെന്നും പാകിസ്താന് അത്തരമൊരു നിലപാടില്ലെന്നും പിസിബിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് പിസിബിയുടെ നിലപാടല്ല. പാകിസ്താന്റെ എല്ലാ മല്‍സരങ്ങളും ശ്രീലങ്കയിലായിരിക്കുമെന്ന് 2025 ന്റെ തുടക്കത്തില്‍ തന്നെ തീരുമാനത്തിലെത്തിയതാണ്. ചാംപ്യന്‍സ് ട്രോഫിക്ക് പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നിലപാടെടുത്തത്. എന്നാല്‍ ലോകകപ്പില്‍ നിന്ന് പിന്മാറാന് പിസിബിക്ക് മറ്റുകാരണങ്ങളില്ല. - പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ജനുവരി 22 മുതൽ അധ്യാപന ബഹിഷ്കരണത്തോടെ ആരംഭിക്കുന്ന സമരം ഘട്ടംഘട്ടമായി വ്യാപിക്കും.
ജപ്പാൻ മസ്തിഷ്ക ജ്വരം: കോഴിക്കോട് ജില്ലയിൽ 17,541 കുട്ടികൾ പ്രതിരോധ കുത്തിവെപ്പെടുത്തു
ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ ജില്ലയിൽ ജനുവരി 15ന് ആരംഭിച്ച പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി 17,541 കുട്ടികൾക്ക് കുത്തിവെപ്പ് നൽകി. ഇന്ന് (ജനുവരി 19) 5,954 കുട്ടികളാണ് കുത്തിവെപ്പെടുത്തത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വസതിയിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്.
ബെംഗളൂരു - മൈസൂരു കോറിഡോർ പൂട്ടിക്കെട്ടിയോ? സ്വപ്ന പദ്ധതിയെ പിടിച്ചുലച്ചത് ഇക്കാര്യങ്ങൾ
Bengaluru - Mysuru Infrastructure Corridor: 1995ൽ നിർദിഷ്ട എക്സ്പ്രസ് വേയുടെ ആകെ 111 കിലോമീറ്ററിൽ ഒരു കിലോമീറ്റർ മാത്രമാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. 1995ൽ പദ്ധതി ആദ്യമായി നിർദേശിച്ചശേഷം ഒരു കിലോമീറ്റർ മാത്രമേ നിർമിച്ചിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു - മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോറിന്റെ (ബിഎംഐസി) നിലവിലുള്ള പതിപ്പ് ഉപേക്ഷിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
ശമ്പള കുടിശ്ശിക പ്രഖ്യാപിക്കുന്നത് ശമ്പള കമ്മീഷനോ അതോ സര്‍ക്കാരോ? മുന്‍കാലങ്ങളില്‍ സംഭവിച്ചത്...
ന്യൂഡല്‍ഹി: എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കുടിശ്ശിക സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്കായി നിരവധി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 8-ാം സിപിസി അതിന്റെ റിപ്പോര്‍ട്ടോ ശുപാര്‍ശകളുടെ പട്ടികയോ സമര്‍പ്പിച്ചതിനുശേഷം മാത്രമേ അത്തരം പ്രഖ്യാപനം നടക്കൂ എന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വന്നേക്കാം. സമ്മാനമായി ലഭിച്ച സ്വര്‍ണത്തിനും വെള്ളിക്കും നികുതി നല്‍കണോ? ഇക്കാര്യം
ശ്രീനാദേവി കുഞ്ഞമ്മയുടെ വെളിപ്പെടുത്തലുകള്‍ മറുനാടന്‍ പോഡ്കാസ്റ്റില്‍
ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
ഇന്ത്യയുടെ വാഹന, ബാറ്ററി, ഇവി പ്രോത്സാഹന പദ്ധതികൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയെ (WTO) സമീപിച്ചു. ഈ പദ്ധതികൾ ഇറക്കുമതിയെ വിവേചനപരമായി തടയുന്നുവെന്ന് ചൈന ആരോപിക്കുന്നു.
തമിഴ്നാട് ഗവർണർ ആർ.എൻ. രവി, സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയ ഗാനം ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്. ഗവർണർ സഭയെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു.
ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിൽ ഓപ്പണർ സ്ഥാനത്തിനായി സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഓപ്പണറെന്ന നിലയിൽ മികച്ച സ്ട്രൈക്ക് റേറ്റുള്ള സഞ്ജുവിന് തന്നെയാണ് മുൻതൂക്കം
ഒളിവിലിരുന്ന 470 സായുധകലാപകാരികളെ പിടികൂടിയെന്ന് ഇറാന്
തെഹ്റാന്: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സായുധകലാപം നടത്തി ഒളിവില്‍ കഴിഞ്ഞ 470 പേരെ പിടികൂടിയെന്ന് ഇറാന്. പള്ളികള്‍ക്ക് തീയിടുകയും കൊള്ളയും കൊലയും നടത്തിയവരുമാണ് പ്രതികള്‍. ഇവരില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകളും എകെ 47 തോക്കുകളും വിഞ്ചെസ്റ്റര്‍ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും വിദേശബന്ധങ്ങളുണ്ട്. യുഎസിന്റെയും ഇസ്രായേലിന്റെയും നിര്‍ദേശപ്രകാരം കലാപത്തിന് ശ്രമിച്ച നേതാക്കളില്‍ ഭൂരിഭാഗവും പിടിയിലായതായി അധികൃതര്‍ അറിയിച്ചു.
ആപ്പിളിന് ഇന്ത്യയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’; ഒരാഴ്ച കൂടി മറുപടി നൽകാം
ആപ്പിളിന് ഇന്ത്യയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’; ഒരാഴ്ച കൂടി മറുപടി നൽകാം
ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം, മോഡൽ ഫാം പുനരുദ്ധാരണം ഉടൻ; മന്ത്രി ഒ. ആർ കേളു
ചീങ്ങേരി വിപുലീകരണ പദ്ധതിയുടെ ഭാഗമായി ചീങ്ങേരിഎക്സ്റ്റൻഷൻ സ്കീമിലെ മോഡൽ ഫാം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന്പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ. ആർ കേളു.
കുറഞ്ഞ കലോറി, കൂടുതൽ പോഷകം; മില്ലറ്റ് കേക്ക് റെസിപ്പി
കുറഞ്ഞ കലോറി, കൂടുതൽ പോഷകം; മില്ലറ്റ് കേക്ക് റെസിപ്പി
തീയറ്ററുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന തെലുങ്ക് സിനിമകളുടെ വമ്പൻ നിര പുറത്തുവിട്ടു
നയൻതാരയും തൃഷയും ഒന്നിച്ച് ക്രൂയിസ് ട്രിപ്പ്; ഞെട്ടി ആരാധകർ
നയൻതാരയും തൃഷയും ഒന്നിച്ച് ക്രൂയിസ് ട്രിപ്പ്; ഞെട്ടി ആരാധകർ
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. തലസ്ഥാന വികസനത്തിനായുള്ള ബ്ലൂപ്രിന്റ് പ്രഖ്യാപിക്കുകയും പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുമെന്നാണ് പ്രതീക്ഷ
ഷെയ്ൻ നിഗം പൊലീസ് വേഷത്തിലെത്തുന്ന 'ദൃഢം' റിലീസിന്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂനിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയുടെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. 'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രം മാർച്ചിലാണ് റിലീസിനായി ഒരുങ്ങുന്നത്. എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ദീപക് ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായിക ശ്രുതി ശരണ്യം.യുവാവ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ, പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്ന സ്ത്രീകളുടെ ഭയം വർദ്ധിപ്പിക്കാൻ ഇടയാക്കരുതെന്നും അവർ പറഞ്ഞു. തിരക്കുള്ള ബസ്സുകളും ട്രെയിനുകളും ഉൾപ്പെടെ ഒരു പൊതുവിടവും പൂർണ്ണമായും നിഷ്കളങ്കമല്ലെന്ന് ശ്രുതി ശരണ്യം ചൂണ്ടിക്കാട്ടി. ബസ് യാത്രയ്ക്കിടെ നടന്ന അതിക്രമത്തിൽ ദൃക്സാക്ഷിയായ (അതിക്രമം നടന്നിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ) സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകൾ നിയമപാലകർക്ക് കൈമാറുന്നതായിരുന്നു. എന്നാൽ, അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ തെറ്റാണെന്ന് അവർ സമ്മതിച്ചു. എന്നിരുന്നാലും, ഈ തെറ്റ്, സ്ത്രീകൾ തങ്ങൾക്കെതിരായ അതിക്രമങ്ങളെ ചെറുക്കാൻ കാലങ്ങളായി നടത്തിയ പോരാട്ടങ്ങളെ റദ്ദുചെയ്യുന്നതിനുള്ള കാരണമായി കണക്കാക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. ശ്രുതി ശരണ്യത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: എത്രയോ കാലങ്ങൾ പൊരുതിയാണ് ഓരോ സ്ത്രീയും അവർ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമൊക്കെയായി അനുഭവിച്ച അബ്യൂസുകളും വയലേഷനുകളുമൊക്കെ തുറന്നു പറയാൻ തുടങ്ങിയത്. ഇപ്പൊഴും ഭയംകൊണ്ടു മിണ്ടാതിരിക്കുന്ന എത്രയോ സ്ത്രീകൾ നമുക്കിടയിലുണ്ട്. ആ സ്പേസിലേക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം മുഴുവൻ ചർച്ച ചെയ്ത ബസ്സിലെ സംഭവവും ഇടംപിടിക്കുന്നത്. ഇത്തരം ഒരു വയലേഷന്‍ ദൃക്സാക്ഷിയായ (വയലേഷൻ നടന്നിട്ടുണ്ടെന്ന് അവർക്കുറപ്പുണ്ടെങ്കിൽ) ആ സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകൾ നാട്ടിലെ നിയമപരിപാലകരിലേക്ക് എത്തിക്കുക എന്നതായിരുന്നു. അവർ അത് സോഷ്യൽമീഡിയ കണ്ടൻ്റാക്കിയത് വലിയ തെറ്റുതന്നെയാണ്. പക്ഷേ, അതൊന്നുംതന്നെ തങ്ങൾക്കെതിരെയുള്ള വയലൻസിനെ ചെറുക്കാൻ സ്ത്രീകൾ ഇക്കാലമത്രയും നടത്തിയ പോരാട്ടങ്ങളെ റദ്ദുചെയ്യാനുള്ള കാരണങ്ങളല്ല. എൻ്റെയനുഭവത്തിൽ തിരക്കുള്ള ബസ്സും ട്രെയിനും ഉൾപ്പെടെ ഒരു പൊതുവിടവും അത്ര നിഷ്കളങ്കമല്ല. ഞാനിതെഴുതാനെടുത്ത ഈ ചെറിയ ഇടവേളയിൽപോലും കേരളത്തിൻ്റെ അങ്ങോളമിങ്ങോളും എണ്ണമറ്റ പെണ്ണുങ്ങൾ ചെറുതും വലുതുമായ വയലേഷനുകൾക്ക് ഇരയാകുന്നുണ്ടാവുമെന്നെനിയ്ക്ക് ഉറപ്പാണ്. അതുകൊണ്ട്, ഈയൊരു സംഭവത്തിൻ്റെ വെളിച്ചത്തിൽ വയലേഷനുകൾ തുറന്നുപറയുന്ന സ്ത്രീകളെ ഒന്നടങ്കം കാടടച്ച് അധിക്ഷേപിച്ച്, പുറത്തുപറയാനുള്ള പേടിയെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന പരിപാടി പൊതുസമൂഹം ചെയ്യരുതെന്നാവർത്തിക്കുന്നു. നവജാതശിശുക്കളെ വരെ വെറുതെ വിടാത്ത പ്രെഡെറ്ററുകൾ വിഹരിക്കുന്ന നാടാണ് നമ്മുടെയെന്നോർക്കണം.
മഞ്ജുവിന്റെ തീരുമാനങ്ങൾ കണ്ട് അത്ഭുതം; മനസ്സ് തുറന്ന് മധു വാര്യർ
മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും ധീരമായ തീരുമാനങ്ങളെയും കുറിച്ച് സഹോദരനും നടനുമായ മധു വാര്യർ. മഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും സ്വപ്നങ്ങൾ ഓരോന്നായി കീഴടക്കാനുള്ള ആവേശവും തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു
നോര്‍ക്ക റൂട്ട്സ് – പ്രവാസി ബിസിനസ് കണക്ട് ഫെബ്രുവരിയിൽ പാലക്കാട് നടക്കും
ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ടിൽ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; 1,000 രൂപ വീതം ഒരു വർഷത്തേയ്ക്ക് സ്കോളർഷിപ്പ് നേടാം
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസക്കാരായിട്ടുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ള, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ വികസന കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം
വീട്ടിൽ എളുപ്പത്തിൽ എഗ്ഗ്-ഫ്രീ കേക്ക് റെസിപ്പി
വീട്ടിൽ എളുപ്പത്തിൽ എഗ്ഗ്-ഫ്രീ കേക്ക് റെസിപ്പി
കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിൽ സംസ്ഥാന സർക്കാരിനെ പലരും അഭിനന്ദിക്കുന്നുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമ തൃശൂരില്‍ എത്തി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ തന്റെ അവസ്ഥ വ്യക്തമാക്കി മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതുകയായിരുന്നു. കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഈ ഉത്തരവിന് പടന്ന എം.ആർ.വി.എച്ച്.എസ്സിലെ സിയ ഫാത്തിമയുടെ സഹപാഠികള്‍ ‘നന്ദി’ കുറിച്ചത് ഹൃദയം കവരുന്ന രീതിയിലാണ്. വിദ്യാർത്ഥികൾ മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ചാണ് സ്നേഹപ്രകടനം നടത്തിയത്. ഇപ്പോഴിതാ കുട്ടികളുടെ ഹൃദയപൂര്‍വ്വമുള്ള നന്ദി പറച്ചിലിന് ഹൃദയം കവരുന്ന മറുപടി പങ്കിടുകയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ എന്നാണ് വീഡിയോ പങ്കിട്ട് വി. ശിവൻകുട്ടി പ്രതികരിച്ചിരിക്കുന്നത്. ‘‘കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ... പടന്ന എം.ആർ.വി.എച്ച്.എസ്സിലെ പ്രിയ വിദ്യാർത്ഥികൾ ഒരൊറ്റ മനസ്സോടെ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ച ആ കാഴ്ച ഹൃദയത്തിൽ തൊട്ടു. അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയതിനാണ് ഈ സ്നേഹപ്രകടനം എന്ന് അറിയുമ്പോൾ അതിലേറെ സന്തോഷം. പ്രിയപ്പെട്ട കുട്ടികളേ, സർക്കാരിന് നന്ദി പറയേണ്ടതില്ല. ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നത്, ശാരീരികമായ അവശതകൾക്കിടയിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് വേദി ഒരുക്കുക എന്നത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്. സിയ ഫാത്തിമയെ ചേർത്തുപിടിച്ച പടന്നയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ. സിയ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നമുക്ക് മുന്നോട്ട് പോകാം, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും കൂടെക്കൂട്ടി...’’ എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെയും നിരവധി പേര് സംസ്ഥാന സര്‍ക്കാരിന് നന്ദി കുറിച്ച് പ്രശംസകള്‍ അറിയിക്കുന്നുണ്ട്. വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായ സിയ ഫാത്തിമയ്ക്ക് കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത്. കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് സ്വന്തം വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ മന്ത്രിയും സംസ്ഥാന സര്‍ക്കാരും അവസരമൊരുക്കി. മത്സരത്തിൽ പങ്കെടുത്ത സിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. ഇതിന്റെ പേരില്‍ സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തില്‍ അക്കൗണ്ട്സ് ഓഫീസർ ഒഴിവ്
മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് അക്കൗണ്ട്സ് ഓഫീസറായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സിഎ ഇന്റർമീഡിയറ്റ് പാസായ 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപ. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.
എസ്ഐആര്‍ ഹിയറിങിന് ഹാജരായി മുഹമ്മദ് ഷമി
കൊല്‍ക്കത്ത: വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട ഹിയറിങിന് ഹാജരായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. തെക്കന്‍ കൊല്‍ക്കത്തയിലെ ബിക്രംമാര്ദ് പ്രദേശത്ത് സ്കൂളില്‍ നടന്ന ഹിയറിങ്ങിലാണ് മുഹമ്മദ് ഷമി ഹാജരായത്. ഷമി നല്കിയ ഫോമില്‍ ചില അപാകതകളുണ്ടെന്നാണ് അധികൃതര്‍ ആരോപിച്ചിരുന്നത്. അതിനാലാണ് ഹിയറിങ്ങിന് വിളിച്ചതത്രെ. മുഹമ്മദ് ഷമി തന്റെ പാസ്പോര്‍ട്ടാണ് ഹാജരാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഷമി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്.
സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ് ; അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിംഗ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്കിംഗ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
മഷ്റൂം പീറ്റ്സ ഇനി വീട്ടിൽ തയാറാക്കാം
മൈദ – 2 കപ്പ് ചൂട് വെള്ളം – 1 കപ്പ് യീസ്റ്റ് – 1 ടീസ്പൂൺ പഞ്ചസാര – 1 1/2 ടീസ്പൂൺ
മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. ബംഗാളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കൂടിയ വിലയ്ക്ക് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ
തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ചത് 319 അമുസ്ലിം സഹോദരങ്ങളാണ്; സജി ചെറിയാന് മറുപടി
മന്ത്രി സജി ചെറിയാന് മറുപടിയുമായി മലപ്പുറം ജില്ലാ അധ്യക്ഷൻ വിഎസ് ജോയി.മലപ്പുറത്ത് തദ്ദേശ തിരെഞ്ഞെടുപ്പിൽ യൂ ഡി എഫ് ബാനറിൽ ജയിച്ച 666 കോൺഗ്രസ് ജനപ്രതിനിധികളിൽ 319 പേർ അമുസ്ലിം സഹോദരങ്ങളാണെന്ന് ജോയ്.തേതരത്വം സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയെ കുന്തവും കുട ചക്രവുമായി കാണുന്ന സജി ചെറിയാൻ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. ചാണക കുഴിയിൽ
ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ആർജെ അഞ്ജലി പങ്കുവച്ച പോസ്റ്റ് കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. ദീപക്കിനെ മരണത്തിലേക്ക് നയിച്ചത് കമന്റുകളാണെന്നാണ് അഞ്ജലിയുടെ പക്ഷം.
ദഹനവും പ്രതിരോധശേഷിയും കൂട്ടാൻ ഹെൽത്തി റെസിപ്പി
ദഹനവും പ്രതിരോധശേഷിയും കൂട്ടാൻ ഹെൽത്തി റെസിപ്പി
പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; 30വരെ അപേക്ഷിക്കാം
പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; 30വരെ അപേക്ഷിക്കാം
ഏകദേശം രണ്ട് വർഷത്തിന് ശേഷം ഇഷാൻ കിഷൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു.
നബാർഡിൽ ഡെവലപ്മെന്റ് അസിസ്റ്റന്റാകാം
നബാർഡിൽ ഡെവലപ്മെന്റ് അസിസ്റ്റന്റാകാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. രാവിലെ മുതല്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. പവന് ഇന്ന് ഉച്ചയ്ക്ക് മാത്രം 1,600 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണം. ഒരു പവന് 22 കാരറ്റ് സ്വര്‍ത്തിന്റെ വില 1,10,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ 1,35,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. വൈകുന്നേരം സ്വര്‍ണവില നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും വില ഉയരാനാണ് സാധ്യത. രാവിലെ മുതല്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. പവന് ഇന്ന് ഉച്ചയ്ക്ക് മാത്രം 1,600 രൂപ കൂടി. എന്നാല്‍ വൈകുന്നേരം 560 രൂപ പവന് കുറഞ്ഞു. ഒരു പവന് 22 കാരറ്റ് സ്വര്‍ത്തിന്റെ വില 1,10,400 രൂപയാണ്. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന് അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. പുതുവര്‍ഷത്തിന് ശേഷം ദിനംപ്രതി സ്വര്‍ണവില ഉയരുകയാണ്. നാല് വ്യാപാര ദിനങ്ങളില്‍ മാത്രമാണ് സ്വര്‍ണവിലയില്‍ നേരിയ താഴ്ചയുണ്ടായത്. ഇന്ന് മൂന്ന് തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപയും മൂന്നര മണിയായപ്പോള്‍ വീണ്ടും 200 രൂപയും വര്‍ധിച്ചു. ഒറ്റ ദിവസംകൊണ്ട് ഗ്രാമിന് 395 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര സ്വര്‍ണവിലയും വര്‍ധിച്ച നിലയിലാണ്. കൂടുതല്‍ സ്വര്‍ണം ബാങ്കുകളില്‍ ശേഖരിച്ച് വെക്കുന്ന സാഹചര്യം ഉണ്ട്. സ്വര്‍ണവില ഒരു ലക്ഷത്തിലെത്തിയപ്പോള്‍ വൈകാതെ വിലയില്‍ താഴ്ച ഉണ്ടാകുമെന്നായിരുന്നു വിദഗ്ധരടക്കം അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, സ്വര്‍ണവില വര്‍ധന തുടരുകയാണ്.
കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടുന്ന കട്ലറ്റ്
കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടുന്ന കട്ലറ്റ്
മുംബൈ: കഴിഞ്ഞ വർഷം തിയറ്ററുകളിൽ വൻ വിജയം നേടിയ രൺവീർ സിങ് ചിത്രം 'ധുരന്ധർ' ഈ മാസം 30 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തി ലോകമെമ്പാടും 1330 കോടി രൂപ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച സ്പൈ ത്രില്ലർ, ആരാധകരുടെ വലിയ കാത്തിരിപ്പിന് ഒടുവിലാണ് ഒടിടിയിൽ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ഈദ് റിലീസായി എത്തുമെന്നും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ധുരന്ധറിന്റെ രണ്ടാം ഭാഗത്തിന്റെ സ്ട്രീമിങ് അവകാശവും നെറ്റ്ഫ്ലിക്സ് തന്നെ ഉറപ്പാക്കിയതായാണ് റിപ്പോർട്ടുകൾ. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ', കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി. അല്ലു അർജുന്റെ 'പുഷ്പ 2', ഷാരുഖ് ഖാന്റെ 'ജവാൻ', 'സ്ത്രീ 2' തുടങ്ങിയ സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ അതിവേഗം മറികടന്ന ചിത്രം, ഏഴ് ആഴ്ച പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്നിരുന്നു. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രൺവീർ സിങ് ഹംസ അലി മസാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. വിദേശ രാജ്യങ്ങളിലും മികച്ച അഭിപ്രായമാണ് ഈ സ്പൈ ത്രില്ലറിന് ലഭിച്ചത്. പ്രേക്ഷകരിൽ നിന്ന് ലഭിച്ച ആവേശം കണക്കിലെടുത്ത്, 'ധുരന്ധർ 2' അണിയറപ്രവർത്തകർ പ്രഖ്യാപിക്കുകയായിരുന്നു. 'ബോർഡർ 2' വിന്റെ റിലീസിനോടനുബന്ധിച്ചായിരിക്കും 'ധുരന്ധർ 2' വിന്റെ ടീസർ പുറത്തിറങ്ങുക. ഈ വർഷം ഈദ് റിലീസായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയിലർ അടുത്ത മാസം പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്. യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിനൊപ്പമാകും 'ധുരന്ധർ 2' റിലീസ് ചെയ്യുക.
വഴിയരികിൽ പാർക്ക് ചെയ്ത വാനിന്റെ ഡോർ തട്ടിയാണ് ദീക്ഷിതക്ക് പരിക്കേറ്റ അപകടമെന്ന് പുതിയ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. അപകടശേഷം രക്ഷാപ്രവർത്തനം നടത്തിയ രാജി എന്ന സ്ത്രീയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി, ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കൊച്ചി: പാടാനുള്ള കഴിവില്ലെന്ന് പരിഹസിച്ച് അജ്മാനിൽ ജോലി വാഗ്ദാനം ചെയ്തയാൾക്ക് ഗായിക ഗൗരി ലക്ഷ്മി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തന്റെ സംഗീതത്തെ വിമർശിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വന്ന കമന്റിനും അതിന് താൻ നൽകിയ മറുപടിക്കും ഗൗരി ലക്ഷ്മി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഒരു വീഡിയോക്ക് താഴെ ലഭിച്ച കമന്റിൽ ഇങ്ങനെയായിരുന്നു: പാസ്പോര്‍ട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്സിയുണ്ട്. ദയവ് ചെയ്ത് പാടല്ലേ, പ്ലീസ് ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദൈവം തന്നിട്ടില്ല. ഓക്കെ. ഈ പരിഹാസത്തിന് ഗൗരി ലക്ഷ്മി നൽകിയ മറുപടി ശക്തവും എന്നാൽ മാന്യവുമായിരുന്നു. അവർ ഇങ്ങനെ കുറിച്ചു: എനിക്ക് തൊഴിലുണ്ടാക്കിത്തരാനുള്ള അനിയന്റെ താല്പര്യം എന്റെ ഉള്ളില്‍ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. എനിക്ക് നാട് വിട്ടു പോകണ്ട അനിയാ. എനിക്കിഷ്ടമുള്ള ജോലി ചെയ്ത് സന്തോഷമായിട്ട് ഞാന്‍ ജീവിച്ചോളാം. പിന്നെ ഇടയ്ക്ക് അന്യരാജ്യങ്ങളില്‍ പോവാനുള്ള അവസരവും എന്റെ തൊഴില്‍ എനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് എങ്ങും പോകാന്‍ പറ്റാതെ ഇവിടെ ഞാന്‍ പെട്ട് കിടക്കുവാണ് എന്ന വ്യാധി അനിയന് വേണ്ട. അനിയനും അനിയന്റെ തൊഴില്‍ മേഖലയില്‍ സന്തുഷ്ടനാണെന്ന് വിചാരിക്കുന്നു. അപ്പോ ശരി. കാണാം. സ്വന്തം പാട്ടുകളിലൂടെയും അതിലൂടെ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളിലൂടെയും ശ്രദ്ധേയയായ ഗായികയാണ് ഗൗരി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി, തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും സ്റ്റേജ് പരിപാടികളിലെ വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളൊന്നും തന്റെ സംഗീതത്തെയും നിലപാടുകളെയും തളർത്തിയിട്ടില്ലെന്ന് അവർ ഓരോ പ്രകടനങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്.
സിറിയയില്‍ ജയില്‍ ചാടിയ ഐഎസുകാര്ക്കായി തിരച്ചില്‍; ഹസാക്ക നഗരം വളഞ്ഞ് സൈന്യം
ദമസ്കസ്: സിറിയന്‍ അറബ് സൈന്യവും കുര്‍ദ് സൈന്യമായ എസ്ഡിഎഫും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ജയില്‍ ചാടിയ ഐഎസ് പ്രവര്‍ത്തകരെ പിടിക്കാന്‍ ശ്രമം നടക്കുന്നു. ഹസാക്ക നഗരത്തിലാണ് സിറിയന്‍ അറബ് സൈന്യം തിരച്ചിലുകള്‍ നടത്തുന്നത്. നഗരം പൂര്‍ണമായും വളഞ്ഞിട്ടുമുണ്ട്. 2014 മുതല്‍ യുഎസ് പിന്തുണയോടെ ഹസാക്ക നഗരം എസ്ഡിഎഫാണ് നിയന്ത്രിച്ചിരുന്നത്. ഈ നഗരം പിടിക്കാന്‍ സിറിയന്‍ അറബ് സൈന്യം ശ്രമിച്ചതാണ് എസ്ഡിഎഫുമായി വലിയ സംഘര്‍ഷത്തിന് കാരണമായത്. എസ്ഡിഎഫ് യുദ്ധത്തിനിറങ്ങിയ സമയത്ത് ഐഎസ് പ്രവര്‍ത്തകര്‍ ജയില്‍ ചാടുകയായിരുന്നു. ഏകദേശം 9,000 ഐഎസ് പ്രവര്‍ത്തകരാണ് ജയില്‍ എന്നറിയപ്പെടുന്ന തടങ്കല്പ്പാളയത്തിലുണ്ടായിരുന്നു. ഇതില്‍ നിരവധി പേര് രക്ഷപ്പെട്ടു. ഐഎസ് പ്രവര്‍ത്തകരെ തടവിലിട്ടിട്ടത് തങ്ങളാണെന്നും അതിനാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നുമാണ് എസ്ഡിഎഫ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, തടവുകാരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് സിറിയന്‍ സര്‍ക്കാരും പറയുന്നു.
വ്യക്തിഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം
അത്യാവശ്യ ഘട്ടങ്ങളില്‍ താങ്ങാവുമെങ്കിലും കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ പേഴ്സണല്‍ ലോണുകള്‍ വലിയൊരു സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബിക്ക് ഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് പ്രത്യേക ക്ഷണം. മറ്റത്തൂർ, കൊടകര പഞ്ചായത്തുകൾക്ക് സ്വരാജ് ട്രോഫി നേടിക്കൊടുത്ത പദ്ധതികൾ പരിഗണിച്ചാണ് കേന്ദ്രസർക്കാരിൻ്റെ അംഗീകാരം
സ്വർണ വില ഉടൻ കുറയുമോ? ഒരു ലക്ഷത്തിന് താഴേക്കെങ്കിലും വരുമോ? ഇനി സംഭവിക്കാനിരിക്കുന്നത് ഇതാണ്
സ്വർണവില എക്കാലത്തെയും ഉയർന്ന നിലയിലെത്തി നിൽക്കുകയാണ്. രാജ്യാന്തര വിപണിയിൽ ആദ്യമായി ഔൺസ് വില 4,700 ഡോളർ കടന്നു. നിലവിൽ 4,717.03 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നേരത്തെ ഇത് 4,721.91 ഡോളർ വരെ ഉയർന്നിരുന്നു. ഫെബ്രുവരിയിലെ യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 2.8% വർധിച്ച് 4,722.70 ഡോളറിലെത്തി. ആഗോള വ്യാപാര രംഗത്തെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് ഇന്ന് സ്വർണ്ണവില കുത്തനെ ഉയരാൻ

28 C