ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ആറു എംഎല്‍എമാര്‍ ജെഡിയുവിലേക്ക് നീങ്ങുമെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന സൂചന. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ആറു എംഎല്‍എമാരും പാര്‍ട്ടി വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്ന് അഭ്യൂഹം. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപപോര്‍ട്ട് ചെയ്തത്. എംഎല്‍എമാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. ആറ് എംഎല്‍എമാരും എന്‍ഡിഎയിലേക്ക് മാറിയാല്‍ ബിഹാര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം പൂജ്യമാകും. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ 202 എണ്ണം എന്‍ഡിഎ സ്വന്തമാക്കിയിരുന്നു. ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും നേടി. മഹാസഖ്യം 35 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ആര്‍ജെഡി 25 സീറ്റുകള്‍ നേടി. 61 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് ആറു സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎ പാളയത്തിലെത്തിച്ച് സഖ്യത്തിനുള്ളില്‍ കൂടുതല്‍ ആധിപത്യം ഉറപ്പാക്കാനാണ് ജെഡിയുവിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എമാര്‍ അസ്വസ്ഥരാണെന്നും, അവര്‍ ജെഡിയു നേതൃത്വവുമായി ആശയവിനിമയം നടത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്കകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അടുത്ത കാലത്തായി ഈ എംഎല്‍എമാര്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്. അതേസമയം, നിലവിലുള്ള അഭ്യൂഹങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. എംഎല്‍എമാരില്‍ ആരും പാര്‍ട്ടി വിടില്ലെന്നും, മണ്ഡല പ്രവര്‍ത്തനങ്ങളിലെ തിരക്കാണ് പരിപാടികളില്‍ പങ്കെടുക്കാതിരുന്നതിന് കാരണമെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന് വ്യക്തമാക്കി.
കൊച്ചി: വിചാരണക്കോടതി ജഡ്ജിക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതി ജഡ്ജി ചീഫ് എക്സാമിനേഷന് നടത്തിയതിനാല്‍ കുറ്റാരോപിതന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ അയാളെ വെറുതെവിടുകയാണെന്നും ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. കുറ്റാരോപിതന് ഇതുവരെ 14 വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. കുന്നേല്‍പീടിക എന്ന സ്ഥലത്തെ റോയല്‍ കിങ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ കുത്തേറ്റ് ഒരാള്‍ മരിച്ചെന്ന കേസിലെ പ്രതിയായ സി ജി ബാബു എന്നയാള്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. 2011 സെപ്റ്റംബറില്‍ നടന്ന കൊലപാതകത്തില്‍ 2019 ഒക്ടോബറിലാണ് വിചാരണ പൂര്‍ത്തിയായത്. ബാബുവിനെ കോടതി ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. തെളിവുകള്‍ ശരിയായ രീതിയില്‍ പരിശോധിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടി ബാബു ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിലെ മുഖ്യസാക്ഷികളെ വിസ്തരിക്കാന്‍ ജഡ്ജി അനുവദിച്ചില്ലെന്നും ബാബു വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തപ്പോള്‍ ജഡ്ജി തന്നെ സാക്ഷികളെ ചോദ്യം ചെയ്തെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇത് വലിയ പ്രശ്നമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ''സെഷന്‍സ് ജഡ്ജിയുടെ പ്രവൃത്തി നിയമവിരുദ്ധവും അനീതിയുമാണ്. വാദം തെളിയിക്കാന്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിനും വാദിഭാഗത്തിനും അവകാശമുണ്ട്. ഇവിടെ ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിച്ചു. തെളിവ് നിയമത്തിലെ 165ാം വകുപ്പ് പ്രകാരം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാല്‍, പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിക്കാനാവില്ല.''-കോടതി പറഞ്ഞു. കേസിന്റെ വിചാരണക്കാലയളവില്‍, ഏഴു വര്‍ഷം കുറ്റാരോപിതന് ജയിലിന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2012 സെപ്റ്റംബറില്‍ പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനായില്ലെന്നും കോടതി കണ്ടെത്തി.
സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറുമരണം
സിര്‍മൗര്‍: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം. ഒരേ കുടുംബത്തിലെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.സിര്‍മൗര്‍ ജില്ലയിലെ ശ്രീ രേണുകജി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തെലങ്കാന ഗ്രാമമായ ദണ്ഡൂരി പഞ്ചായത്തിലാണ് സംഭവം. ഇന്നു പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. വീട്ടിനുള്ളിലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സിലിണ്ടര്‍ സ്ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടാവുകയായിരുന്നു.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗല്‍- മൊറോക്കോ ഫൈനല്‍; മാനെ-സലാഹ് പോരില്‍ ഈജിപ്ത് പുറത്ത്
കെയ്റോ: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ മൊറോക്കോയും സെനഗലും ഏറ്റുമുട്ടും. ഏഴ് തവണ ചാംപ്യന്മാരായ ഇൗജിപ്തിനെ സെമിയില്‍ തകര്‍ത്താണ് സെനഗല്‍ ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ഷൂട്ടൗട്ടില്‍ നൈജീരിയയെ വീഴ്ത്തി ആതിഥേയരായ മൊറോക്കോയും ഫൈനലില്‍ പ്രവേശിച്ചു. ഇൗജിപ്തിനെ ഒരു ഗോളിന് തകര്‍ത്താണ് സെനഗലിന്റെ നേട്ടം. സാദിയോ മാനെയാണ് സെനഗലിന് വേണ്ടി വിജയഗോള്‍ കണ്ടെത്തിയത്. മല്‍സരം അവസാനിക്കാന്‍ 12 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് മാനെ തകര്‍പ്പന്‍ ഗോള്‍ നേടിയത്. 2010ന് ശേഷം ആദ്യമായി ഒരു ആഫ്രിക്കന്‍ കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പര്‍ താരം മുഹമ്മദ് സലായ്ക്കും സംഘത്തിനും ഈ പരാജയം വലിയ തിരിച്ചടിയായി. അതേസമയം പൊരുതിക്കളിച്ച നൈജീരിയ ഷൂട്ടൗട്ടിലാണ് ആതിഥേയരായ മൊറോക്കോയോട് അടിയറവ് പറഞ്ഞത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലെത്തിയ മത്സരത്തില്‍ 2-4നാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. 2004ന് ശേഷം ആദ്യമായാണ് മൊറോക്കോ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ എത്തുന്നത്.
സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്‍പാകെ ആയുധംവച്ചു കീഴടങ്ങി. ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്. അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം. 29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. The post ഛത്തീസ്ഗഡിൽ രണ്ടുലക്ഷം വിലയിട്ട 29 മാവോയിസ്റ്റുകൾ ആയുധംവച്ചു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി appeared first on RashtraDeepika .
ഷോറൂമുകളിലേക്ക് തിരിച്ചെത്തി ജനം; ഹാച്ച്ബാക്ക് വിപണിയുടെ അപ്രതീക്ഷിത കുതിപ്പ്
2025-ൽ ഇന്ത്യയിലെ ഹാച്ച്ബാക്ക് കാർ വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. ചെറുകാറുകളുടെ ജിഎസ്ടി 28% ൽ നിന്ന് 18% ആയി കുറച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
ഐഷ പോറ്റിയുടേത് വര്‍ഗവഞ്ചനയുടെ നിലപാടെന്ന് എം വി ഗോവിന്ദന്
തിരുവനന്തപുരം : സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് പോയ ഐഷ പോറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. അവസരവാദപരമായ നിലപാട് ആണ് ഐഷ പോറ്റി എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി മീറ്റിങില്‍ പങ്കെടുക്കാതിരിക്കുന്നതിന് കാരണമായി അസുഖം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സത്യം എന്താണെന്ന് ഇപ്പോള്‍ മനസിലായെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അപ്പകഷ്ണത്തിനു പുറകെ പോയ നിലപാടാണ് ഐഷ പോറ്റിയുടേതെന്നും എം വി ഗോവിന്ദന് പറഞ്ഞു. വിസ്മയം തീര്‍ക്കാന്‍ പ്രായമുള്ളവരെ തപ്പിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും ഒരു വിസ്മയവും ഇവിടെ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഗത്തെ വഞ്ചിക്കുന്ന നിലപാടാണ് ഐഷ പോറ്റിയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇതാണെന്റെ ബോയ്ഫ്രണ്ട്, അമ്മയ്ക്ക് യുവാവിനൊപ്പമുള്ള ചിത്രം കാണിച്ചുകൊടുത്ത് മകള്‍. ഫോട്ടോ കണ്ടതോടെ ദേഷ്യം സഹിക്കാനാവാതെ പൊട്ടിത്തെറിച്ച് അമ്മ. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് മകള്‍. വീഡിയോ കാണാം.
ഹണി ട്രാപ്പ് കേസിലെ പ്രതിയെ അന്വേഷിച്ചെത്തി; ഒളിവിലായിരുന്ന മരട് അനീഷ് പോലിസ് കസ്റ്റഡിയില്‍
ആലപ്പുഴ: ഗുണ്ടാ നേതാവ് മരട് അനീഷിനെ മുളവുകാട് പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി. തമിഴ്നാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അനീഷ് ഒളിവിലായിരുന്നു. ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാനായി പോലിസ് എത്തിയപ്പോഴാണ് അനീഷും അവിടെയുണ്ടായിരുന്നത്. ഇതോടെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ, വാഹനത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവച്ച് പിടിച്ചെടുത്ത കേസിലും അനീഷ് പ്രതിയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. ഇയാള്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന്റെ തലവനാണ്. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ അനീഷ് മുന്‍പും അറസ്റ്റിലായിട്ടുണ്ട്.
ന്യൂഡൽഹി: മധ്യപ്രദേശിൽ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു. തലസ്ഥാന നഗരിയായ ഭോപ്പാലിൽനിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.സംസ്ഥാനസർക്കാരും മുനിസിപ്പൽ കോർപറേഷനും തദ്ദേശസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്നതിനാൽ പാർട്ടിയുടെ പ്രതിബദ്ധതയും അത് നടപ്പാക്കുന്നതും തമ്മിലുള്ള അന്തരമാണ് സംഭവം തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭോപ്പാൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന അറവുശാലയിൽനിന്നുള്ള മാംസമാണു പിടിച്ചെടുത്തത്. എരുമകളെ കശാപ്പ് ചെയ്യുന്നതിനുള്ള ലൈസൻസ് മാത്രമായിരുന്നു അറവുശാലയ്ക്കുണ്ടായിരുന്നത്. പശുക്കളെ അറക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി വിഷയം വിവാദമായതോടെ അറവുശാല മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു പൂട്ടി. പിടിച്ചെടുത്ത മാംസം പോത്തിന്റേതാണെന്ന് കോർപറേഷൻ അധികൃതർ ആദ്യം വാദിച്ചെങ്കിലും മഥുരയിലെ വെറ്ററിനറി കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുവിറച്ചി തന്നെയാണെന്നു കണ്ടെത്തി. മാംസം… The post മധ്യപ്രദേശിൽ 26 ടണ്‍ ഗോമാംസം പിടിച്ചെടുത്തു; വിദേശത്ത്കയറ്റി അയയ്ക്കാനുള്ള മാംസമാണ് ഹിന്ദുത്വ സംഘടനകൾ പിടിച്ചെടുത്തത് appeared first on RashtraDeepika .
പെൺസുഹൃത്തിന് 26-ാം പിറന്നാൾ, 26 കിലോമീറ്റർ ഓടി യുവാവ്; വീഡിയോ വൈറൽ
സുഹൃത്തിൻ്റെ 26-ാം ജന്മദിനത്തിൽ 26 കിലോമീറ്റർ ഓടി ബെംഗളൂരു സ്വദേശി അവിക് ഭട്ടാചാര്യ സോഷ്യൽ മീഡിയയിൽ താരമായി. രോഗബാധിതയായ സുഹൃത്ത് സിമ്രാൻ്റെ ആഗ്രഹം നിറവേറ്റാനാണ് അവിക് ഈ പ്രവൃത്തി ചെയ്തത്. ഇരുവരും ഒരുമിച്ച് പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ നേടി.
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്കോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം ; നിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്
ആലപ്പുഴ: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചാരണം തള്ളി കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വേണ്ടി വന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലായിരുന്നു പ്രചരണം. ഇടത് അനുകൂല സൈബര്‍ പേജുകളിലടക്കമാണ് പ്രചാരണം നടക്കുന്നതെന്നാണ് അവരുടെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഷാനിമോള്‍ ഉസ്മാന്റെ പിതാവ് മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പ്രചരണം ഉണ്ടായതും. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. മുന്‍ സിപിഐഎം എംഎല്‍എ ഐഷ പോറ്റി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയതിന് പിന്നാലെയായിരുന്നു പ്രചാരണങ്ങള്‍ വന്നത്. മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത് വലിയ വിവാദമായിരുന്നു.
ആപ്പിൾ 1 എണ്ണം (ചെറുതായി അരിഞ്ഞത്) വാഴപ്പഴം 1 എണ്ണം (ചെറുതായി അരിഞ്ഞത്) മാതളം കപ്പ് ഗ്രീക്ക് യോഗർട്ട് 80 ഗ്രാം
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ ബാബു എംഎല്‍എക്ക് സമന്‍സ്
കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇന്ന് ഹാജരാകാനാണ് സമന്‍സ്.
അനധികൃത സ്വത്ത് സമ്പാദനം ; മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്.ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്.ഇന്നു ഹാജരാകണമെന്നാണ് നോട്ടീസില്‍ കോടതി നിർദേശിച്ചിട്ടുള്ളത്.എന്നാല്‍ ബാബു കോടതിയില്‍ ഹാജരായേക്കില്ല. പകരം അഭിഭാഷകൻ ഹാജരാകുമെന്നാണ് റിപ്പോർട്ട്.
പൂക്കളുമില്ല, ചോക്ലേറ്റുമില്ല; കാമുകിയുടെ 26 -ാം പിറന്നാളിന് 26 കിമി ഓടി യുവാവ്, കിടിലൻ സർപ്രൈസ്
കാമുകിമാരുടെ പിറന്നാളിന് പല സമ്മാനങ്ങളും നൽകുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ, പൂക്കളും ചോക്ലേറ്റും മുതൽ വിലയേറിയ ബാഗുകളും വാച്ചും ആഭരണങ്ങളും ഒക്കെ പെടും.അതിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്ത് ഒരു കാമുകനും കാമുകിക്ക് നൽകാനിടയില്ലാത്ത ഒരു സമ്മാനം നൽകിയതിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുകയാണ് ഒരു യുവാവ്
കേന്ദ്രഭരണ പ്രദേശം കിട്ടാതെ പിന്നോട്ടില്ലെന്ന് കുക്കികൾ
ന്യൂഡൽഹി: മണിപ്പുരിലെ കുക്കി- സോ ഗോത്രവിഭാഗങ്ങൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കുന്നതിന് രേഖാമൂലം ഉറപ്പു കിട്ടിയശേഷമേ പുതിയ സർക്കാർ രൂപീകരണത്തോടു സഹകരിക്കുകയുള്ളൂവെന്ന് ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും. കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുരിലും മോറെയിലും തെംഗ്നോപാലിലുമടക്കം ഇന്നലെ നടന്ന റാലികളിൽ പതിനായിരങ്ങൾ പങ്കെടുത്തു. കുക്കി എംഎൽഎമാരും ഗോത്രസംഘടനകളായ കുക്കി സോ കൗണ്‍സിലും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം നേതാക്കളും വീട്ടമ്മമാരും പങ്കെടുത്ത റാലിയിൽ പ്രത്യേക ഭരണപ്രദേശമെന്ന ആവശ്യമുയർത്തി പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമുണ്ടായി. ജില്ലാ ആസ്ഥാനമായ ചുരാചന്ദ്പുർ നഗരത്തിൽ നാലു കിലോമീറ്റർ നീണ്ട ശക്തി പ്രകടനമാണ് കുക്കികൾ നടത്തിയത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനുമുന്പായി കുക്കികൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശമെന്ന ആവശ്യം കേന്ദ്രം നിറവേറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഗോ ഹട്ടിയിൽ ചൊവ്വാഴ്ച… The post കേന്ദ്രഭരണ പ്രദേശം കിട്ടാതെ പിന്നോട്ടില്ലെന്ന് കുക്കികൾ appeared first on RashtraDeepika .
വിജയ്യുടെ ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി
500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സ്ഫോടനം; മൂന്ന് മരണം
റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സ്ഫോടനം. സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഹസാരിബാഗിലെ ബാര ബസാര്‍ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ സ്ഫോടനം ഉണ്ടാവുകയായിരുന്നു. ഭര്‍ത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. സ്ഫോടന കാരണം വ്യക്തമല്ലെന്നാണ് റിപോര്‍ട്ടുകള്‍. പോലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറന്‍സിക് സയന്‍സ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.പരിക്കേറ്റവരെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.
180 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന കേസിലെ പ്രതിയായ പ്രീത് പനേസ്വറിനെ ഇന്ത്യ കൈമാറണമെന്ന് കാനഡ
കൊള്ളയ്ക്ക് ശേഷം കാനഡയില്‍ നിന്നും ദുബൈയില്‍ നിന്നും ഇയാളുടെ അക്കൗണ്ടില്‍ പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ജനനായകന് സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ജനനായകന് സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. വിഷയത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാവുന്നതാണെന്നും, തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിയില്‍ ജനുവരി 20 ന് തന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിവേഗത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നിയമനടപടികളിലേക്ക് കടന്നതെന്നും, സെന്‍സര്‍ബോര്‍ഡിന് പ്രതികരിക്കാനുള്ള സാവകാശം പോലും നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍ ചില ക്രമക്കേടുകള്‍ നടന്നുവെന്നും, 500 കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച സിനിമ റിലീസ് ചെയ്യാനാകാത്തതുമൂലം കനത്ത നഷ്ടം നേരിടുന്നുവെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ വനിതയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി തനിക്ക് തെറ്റു പറ്റിയെന്നും ഇവിടെ വലിയ ദുരിതത്തിലാണെന്നും പറയുന്ന ഓഡിയോ ക്ലിപ്പ് ആണ് പ്രചരിക്കുന്നത്.
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല.
മിയാമി: അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വിചിത്രമായി പെരുമാറിയതിനെ തുടർന്ന് രണ്ട് 'ഒൺലിഫാൻസ്' മോഡലുകളെ യാത്രയിൽ നിന്ന് പുറത്താക്കുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാനിയ ബ്ലാഞ്ചാർഡ് (34), ജോർദാൻ ലാൻട്രി (31) എന്നിവർ മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് ജനുവരി ഒമ്പതിനാണ് സംഭവം. കസ്റ്റഡിയിലെടുത്തതിന് ശേഷമുള്ള ഇവരുടെ വിചിത്രമായ പെരുമാറ്റം ഉൾപ്പെടുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം സീറ്റുകളല്ലാതിരുന്നിട്ടും മോഡലുകൾ ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ ഇരിക്കുകയായിരുന്നു. സീറ്റിൽ നിന്ന് മാറി സ്വന്തം സീറ്റുകളിലേക്ക് മാറാൻ വിമാനജീവനക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അനുസരിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ഇവർ മദ്യപിച്ചിരുന്നതായും അമേരിക്കൻ എയർലൈൻസ് ഉദ്യോഗസ്ഥർ ആരോപിച്ചു. തുടർന്ന് ഇവരെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് കൊണ്ടുപോകുമ്പോഴും ഇവർ വിചിത്രമായ രീതിയിലാണ് പെരുമാറിയത്. ലാൻട്രി പങ്കുവെച്ച ഒരു വീഡിയോയിൽ, ശരിയായ സീറ്റിലല്ലാത്തതിനാൽ തന്നെ പുറത്താക്കുകയാണെന്ന് സാനിയ ബ്ലാഞ്ചാർഡ് ഉറക്കെ പറയുന്നത് കേൾക്കാം. നെഞ്ചിലും പാന്റിന്റെ പിൻഭാഗത്തും 'സൈക്കോ' എന്ന് എഴുതിയ ചുവന്ന ട്രാക്ക് സ്യൂട്ടായിരുന്നു സാനിയ ധരിച്ചിരുന്നത്. ഉദ്യോഗസ്ഥർ കൊണ്ടുപോകുമ്പോൾ വഴിയിൽ വെച്ച് സാനിയ 'സ്പ്ലിറ്റ്സ്' ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇത് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. തനിക്ക് കുറച്ച് യോഗ ചെയ്യേണ്ടി വന്നുവെന്ന് സാനിയ ഈ സമയം ഉദ്യോഗസ്ഥരോട് പറയുന്നുമുണ്ട്. എയർപോർട്ടിൽ ഇത് കണ്ടുനിന്നവർക്ക് ഈ പെരുമാറ്റം അത്ഭുതകരമായിരുന്നു. മോഡലുകൾ ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ നിന്ന് മാറാൻ വിസമ്മതിച്ചെന്നും മദ്യപിച്ചിരുന്നെന്നും അറസ്റ്റ് സത്യവാങ്മൂലത്തിൽ പറയുന്നു. മിയാമിയിലെ ടർണർ ഗിൽഫോർഡ് നൈറ്റ് കറക്ഷണൽ സെന്ററാണ് ഇവർക്കെതിരെ കേസെടുത്തത്. ഈ സംഭവത്തിന്റെ വീഡിയോകൾ, പ്രത്യേകിച്ച് മോഡലുകൾ തന്നെ പങ്കുവെച്ചവ, വ്യാപകമായി പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്ന് ശിവന്‍കുട്ടി.
ഓസ്ട്രേലിയയിലെ കനത്ത ചൂട് ; ടോപ്ലെസ് ചിത്രം പങ്കുവച്ച് ടെന്നീസ് താരം
മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ടോപ്ലെസ് ചിത്രമാണ് 26 കാരിയായ താരം പങ്കുവച്ചത്.
വൈക്കം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പദ്ധതികൾ ഒന്നുചേർന്നപ്പോൾ മന്ത്രി പി. രാജീവിന്റെ വൈക്കത്തെ കൃഷിയിടത്തിൽ വിളഞ്ഞത് നൂറുമേനി.പി. രാജീവിന്റെ വൈക്കത്തെ രണ്ട് ഏക്കറോളം വരുന്ന പുരയിടത്തിലാണ് സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം, ആത്മ, സ്റ്റേറ്റ് ഹോട്ടൽ മിഷൻ, കേരലക്ഷാവാരം പദ്ധതി എന്നിവയുടെ സംയോജനഫലമായി 100 മേനി വിളവ് നേടിയത്. കൃഷിയിടത്തിൽ ജൈവവളങ്ങൾ ഉപയോഗിച്ച് വിളയിച്ച ഉത്പന്നങ്ങൾ വൈക്കം ടൗൺ ഗവൺമെന്റ് എൽപി സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കാൻ മന്ത്രി സ്കൂൾ അധികൃതർക്കു കൈമാറി. ഓപ്പൺ പ്രസിഷൻ ഫാമിംഗ് എന്ന നൂതന കാർഷകരീതി ഇവിടെ അവലംബിച്ചിട്ടുണ്ട്. വെണ്ടമുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവർ എന്നിവയും കൂടാതെ സ്നോ വൈറ്റ് എന്ന കുക്കുമ്പർ വെറൈറ്റിയുടെ ആത്മ ഡെമോൺസ്ട്രേഷനും ഇവിടെ നടത്തുന്നുണ്ട്. സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷന്റെ ഭാഗമായി വീഡ് മാറ്റ് ഇവിടെ ഡെമോൺസ്ട്രേഷനും കേരരക്ഷാവാരത്തിന്റെ ഭാഗമായി തെങ്ങു സംരക്ഷണ പദ്ധതിയും ഇവിടെ… The post മന്ത്രി പി. രാജീവിന്റെ വൈക്കത്തെ കൃഷിയിടത്തിൽ വിളഞ്ഞ ജൈവ പച്ചക്കറി വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് appeared first on RashtraDeepika .
ടെഹ്റാന്/ന്യൂഡല്‍ഹി: ഭരണകൂടത്തിനെതിരായ പ്രക്ഷോഭവും അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പും നിലനില്‍ക്കെ ഇറാന് വ്യോമപാത അടച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് വിശദീകരണമില്ലാതെ ഇറാന് വ്യോമപാത അടച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേ രണ്ട് മണിക്കൂറിന് വ്യോമപാത അടച്ചിടുമെന്ന് ഇറാന് അറിയിച്ചിരുന്നു. ഈ ഉത്തരവാണ് പിന്നീട് നീട്ടിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇറാന് വ്യോമപാത അടച്ചതോടെ എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന് വ്യോമപാത അടച്ചതിനാല്‍ ചില അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താറുമാറായി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാന് വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. ജോര്‍ജിയയിലെ ടിബിലിസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനം ആണ് ഇറാന് വ്യോമപാത വഴി ഏറ്റവും ഒടുവില്‍ കടന്നുപോയ വിദേശ വിമാനമെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2:35-നാണ് ഈ വിമാനം ഇറാന് മുകളിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂര്‍ണ്ണമായും അടയ്ക്കുകയായിരുന്നു. പെട്ടെന്നുള്ള ആകാശവിലക്ക് ഇന്‍ഡിഗോ, ലുഫ്താന്‍സ, എയ്റോഫ്ലോറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ ബാധിച്ചു. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഏതുസമയത്തും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാത മാറ്റുകയാണെന്നും വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. നിലവിലെ അപ്രതീക്ഷിത പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയും രാജ്യാന്തര യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാന് വ്യോമപാത അടച്ച സാഹചര്യത്തില്‍ ഈ മേഖലയിലൂടെയുള്ള തങ്ങളുടെ വിമാനങ്ങള്‍ മറ്റു റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ടതായി എയര്‍ഇന്ത്യ അറിയിച്ചു. ഇത് വിമാനങ്ങള്‍ വൈകാന്‍ കാരണമായേക്കാമെന്നും വഴിതിരിച്ചുവിടാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും എയര്‍ഇന്ത്യയുടെ അറിയിപ്പിലുണ്ട്. അതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുന്‍പ് യാത്രക്കാര്‍ അവരുടെ വിമാനങ്ങളുടെ നില പരിശോധിച്ച് ഉറപ്പുവരുത്തണം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും എയര്‍ഇന്ത്യ അറിയിച്ചു. ഇറാന് വ്യോമപാത അടച്ചത് തങ്ങളുടെ ചില അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കുമെന്ന് ഇന്‍ഡിഗോയും സ്പൈസ് ജെറ്റും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന് വ്യോമപാത ഭാഗികമായി അടച്ചതോടെ ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി പ്രവേശിപ്പിക്കാനാവു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന് വ്യക്തമാക്കി. ഇതോടെ ബദല്‍ റൂട്ടുകളിലൂടെയാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കമുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി. 'ഇറാന് വ്യോമാതിര്‍ത്തി അടച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ബദല്‍ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു'- എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇന്‍ഡിഗോയും സമാന അറിയിപ്പ് നല്കി. യുഎസ് ആക്രമിച്ചാല്‍ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന് ഭീഷണി മുഴക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദ് താവളത്തില്‍ നിന്ന് ചില ഉദ്യോഗസ്ഥരോട് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോരാന്‍ അമേരിക്കന്‍ സൈന്യം നിര്‍ദേശിച്ചു. ഇറാന്-അമേരിക്ക സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ഈ നീക്കമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാനില്‍ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന നടപടി തുടര്‍ന്നാല്‍ സൈനികമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി, തങ്ങളുടെ മണ്ണില്‍ അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ ഖത്തര്‍, സൗദി അറേബ്യ, യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന് ഭീഷണി മുഴക്കി. കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാന് അല്‍ ഉദൈദ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ സര്‍ക്കാരും തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മധ്യപൂര്‍വേഷ്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിന്ന് യുഎസ് അവരുടെ സൈന്യത്തെ പിന്‍വലിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായത്. ഇറാന്റെ പരമാധികാരത്തിന് മേല്‍ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ ഉണ്ടായാല്‍ ഖത്തറിലും യുഎഇയിലുമടക്കമുള്ള അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സൈന്യത്തെ പിന്‍വലിച്ചത്. അതേസമയം, ഇറാനിലുള്ള ഇന്ത്യക്കാരോട് സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് യാത്രയരുതെന്നും കഴിയുന്നതും വേഗം സാധ്യമായ മാര്‍ഗത്തില്‍ ഇറാനില്‍ നിന്ന് പുറത്തുകടക്കണമെന്നും ഇന്ത്യന്‍ എംബസിയുമായി നിരന്തര ബന്ധം പുലര്‍ത്തണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രാദേശിക മാധ്യമങ്ങളുടെ സഹായം തേടണമെന്നും എംബസി ആവശ്യപ്പെട്ടു. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ടെഹ്റാനിലുള്ള തങ്ങളുടെ എംബസി താല്കാലികമായി അടയ്ക്കുകയാണെന്ന് ബ്രിട്ടന് അറിയിച്ചു. ബ്രിട്ടീഷ് എംബസി അടച്ചുവെന്നും അവിടെ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്നുമാണ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയത്. അതേസമയം ഇറാനില്‍ ആരും തൂക്കിലേറ്റപ്പെടില്ലെന്നും പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന് നിര്‍ത്തിവച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. മൂവായിരത്തോളം പേര് ഇതിനകം കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കലാപം സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെന്നും നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നുമാണ് ഇറാന് ഭരണകൂടം പറയുന്നത്. 'ദിവസങ്ങള്‍ നീണ്ട ഭീകരപ്രവര്‍ത്തനം വിജയകരമായി സര്‍ക്കാര്‍ അവസാനിപ്പിച്ചു. എല്ലാപ്രദേശങ്ങളും വരുതിയിലാണെന്നും ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധമാണ് ഡിസംബര്‍ 28ന് വ്യാപാരികള്‍ നടത്തിയത്. എന്നാല്‍ അതിലേക്ക് നുഴഞ്ഞുകയറിയ യുഎസ് പിന്തുണയുള്ള ഭീകരവാദികള്‍ അതിനെ സായുധ കലാപമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാല്‍ യാത്രാസമയം കൂടും. വഴിതിരിച്ചുവിടാന്‍ സാധിക്കാത്ത വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. ഇറാനില്‍ ഡിസംബര്‍ 28ന് തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 2,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഖത്തറിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളത്തില്‍ നിന്ന് അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയതും ഇറാന് വ്യോമപാത അടച്ചതും ചേര്‍ത്ത് വായിക്കുമ്പോള്‍, ഒരു അമേരിക്കന്‍ സൈനിക നീക്കം ഉടന്‍ ഉണ്ടായേക്കാമെന്ന് വിദേശ നിരീക്ഷകര്‍ ഭയപ്പെടുന്നു. ഇറാന് ഒരു തന്ത്രപ്രധാനമായ പാതയിലായതിനാല്‍, ഈ നിയന്ത്രണം ആഗോള വ്യോമഗതാഗതത്തെയും വിമാന ടിക്കറ്റ് നിരക്കിനെയും വരും ദിവസങ്ങളില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.
പൂജക്കായി ക്ഷേത്രത്തിൽ പോയ ഒമ്പതാം ക്ലാസ് വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പൂജക്കായി ക്ഷേത്രത്തിൽ പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത കുവെട്ട് ഗ്രാമത്തിലെ സുബ്രഹ്മണ്യ നായിക്കിന്റെ മകൻ സുമന്താണ് (15) മരിച്ചത്.
മണത്തിലും ഗുണത്തിലും കേമൻ തന്നെ ഈ ചിക്കൻ ഉസ്മാനിയ
ചിക്കൻ – 1 1/2 കിലോ ( ചെറിയ കഷ്ണങ്ങൾ ആക്കി നുറുക്കിയത് ) മല്ലിപൊടി – 4 ടേബിൾസ്പൂൺ മുളകുപൊടി – 2 1/2 ടേബിൾസ്പൂൺ കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ മഞ്ഞപൊടി – 1/2 ടീസ്പൂൺ
സ്പെഷ്യൽ മുഗളായ് ചിക്കൻ തയ്യാറാക്കാം
സ്പെഷ്യൽ മുഗളായ് ചിക്കൻ തയ്യാറാക്കാം
പാലക്കാട്: ഒന്‍പത് വയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ ചികില്‍സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ സമ്മതിച്ചു. ചികില്‍സയില്‍ വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതര്‍ കത്തില്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ് പുറത്തുവന്നത്. സംഭവത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധസംഘം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന് ഹാജരാകാന്‍ നോട്ടിസ് നല്കി. ഇന്ന് കുടുംബാംഗങ്ങളുടെ മൊഴി സംഘം രേഖപ്പെടുത്തും. സെപ്റ്റംബര്‍ 24നു സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് വിനോദിനിക്ക് കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും കൈയില്‍ ശക്തമായ നീര്‍ക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം സംസ്ഥാനത്ത് വ്യാപകമായ ആശങ്കക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
'സൂര്യ 46' ഒടിടിയിൽ എവിടെ കാണാം?; റിലീസിന് മുൻപ് വമ്പൻ ഡീലുറപ്പിച്ച് വെങ്കി അട്ലൂരി ചിത്രം
സിതാര എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമിത ബൈജു, രവീണ ടണ്ഡൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ആലപ്പുഴ: മതേതരത്വത്തിന്റെ സൗമ്യവും സഹിഷ്ണുതയാര്‍ന്നതുമായ മുഖമാണ് ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെന്ന് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ ഗോകുലം ഗോപാലന് പറഞ്ഞു. സ്വാമി ശാശ്വാതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ 'ശ്രീനാരായണ സാഹോദര്യ പുരസ്കാരം' കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദ്ദവും സാമൂഹിക ഐക്യവും വെറും പ്രസംഗങ്ങളിലൊതുക്കാതെ ജീവിതപ്രവര്‍ത്തനങ്ങളാക്കി മാറ്റിയ വ്യക്തിത്വമാണ് കാന്തപുരം മുസ്ലിയാരുടേതെന്ന് ഗോകുലം ഗോപാലന് പറഞ്ഞു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അപൂര്‍വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരുദേവന്റെ ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' എന്ന മഹാവാക്യം വെറും ആശയമായി മാത്രം കാണാതെ സാമൂഹിക യാഥാര്‍ത്ഥ്യമായി മാറ്റുവാനുള്ള ശ്രമങ്ങളാണ് കാന്തപുരം മുസ്ലിയാരുടെ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന പ്രവണതകള്‍ ശക്തിപ്പെടുന്ന കാലഘട്ടത്തില്‍, ഗുരുദേവന് ഉപദേശിച്ച ''മനുഷ്യന് മനുഷ്യനായി കാണപ്പെടണം'' എന്ന ചിന്തയെ പ്രായോഗിക ജീവിതത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് കാന്തപുരം മുസ്ലിയാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മതതീവ്രവാദികള്‍ ഉണ്ടാകാമെങ്കിലും, അവരെ ഒറ്റപ്പെടുത്തുകയോ ശത്രുവാക്കി മാറ്റുകയോ ചെയ്യുന്നതല്ല പരിഹാരമെന്ന് ഗോകുലം ഗോപാലന് പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുടെ പ്രസക്തി ബോധവത്കരിച്ച് അവരെ മാറ്റിയെടുക്കുകയാണ് യഥാര്‍ത്ഥ സാമൂഹിക ഉത്തരവാദിത്വമെന്നും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കൃത്രിമമായ ഭിന്നതകള്‍ സൃഷ്ടിച്ച് സമൂഹത്തെ വിഭജിക്കുന്ന സമീപനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. മതസൗഹാര്‍ദ്ദവും മാനവികതയും സമൂഹത്തിന്റെ അടിസ്ഥാനം ആകണമെന്ന ഗുരുദേവ ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് കാന്തപുരം മുസ്ലിയാരുടെ പ്രവര്‍ത്തനങ്ങളെന്നും, അതിനുള്ള അംഗീകാരമായാണ് 'ശ്രീനാരായണ സാഹോദര്യ പുരസ്കാരം' അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്നും ഗോകുലം ഗോപാലന് പറഞ്ഞു. കായംകുളത്ത് കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മന്ത്രി പി. പ്രസാദ് മുന്‍ എം.പി എ.എം. ആരിഫ് എന്നിവര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയസാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു.
ഇറാനിലെ 12 മലയാളി വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് രക്ഷിതാക്കള്‍
കോഴിക്കോട്: ഇറാനിലെ കെര്‍മന്‍ മെഡിക്കല്‍ കോളജില്‍ മെഡിസിന് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് ആവശ്യം. മലയാളികളായ 12 വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് കേരളസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നോര്‍ക്കയ്ക്കും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലെ ഇന്ത്യന്‍ എംബസിക്കും നിവേദനം നല്‍കിയത്. കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ്, എറണാകുളം ജില്ലക്കാരാണ് വിദ്യാര്‍ഥികള്‍. ഇറാനില്‍ ഇന്റര്‍നെറ്റ് കണക്ഷന് വിഛേദിക്കപ്പെട്ടതിനാല്‍ കുട്ടികളുമായി ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്ന് നിവേദനം പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൂട്ടിയിട്ടിരിക്കുകയാണ്. പുറത്തുപോവരുതെന്നാണ് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ഡോര്‍മിറ്ററിയില്‍ തുടരുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
രോഗങ്ങളെ അകറ്റി നിർത്താൻ ബ്ലൂബെറി കഴിക്കാം
ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, ജലാംശം എന്നിവ വാർദ്ധക്യത്തെ ചെറുക്കാനും തിളക്കം നൽകാനും, ചർമ്മ പ്രശ്നങ്ങൾ ശമിപ്പിക്കാനും സഹായിക്കുന്നു.
കൊറിയർ കമ്പനികളുടെ പേരിൽ മാത്രമല്ല, ബാങ്ക് പ്രതിനിധി എന്ന വ്യാജേന, നിങ്ങളുടെ സിം കാര്‍ഡിലെ പ്രശ്നം പരിഹരിക്കാനുള്ള ആളെന്ന വ്യാജേന, എന്തെങ്കിലും ഓഫര്‍ ആക്ടീവാക്കാന്‍ എന്ന വ്യാജേന ഒക്കെ കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ് സംഘങ്ങള്‍ നിങ്ങളെ തേടിയെത്താം
കൊല്ലത്ത് കായിക വിദ്യാർത്ഥിനികൾ സായ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ
കൊല്ലം: കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിവ് കായിക പരിശീലനത്തിനായി വിദ്യാർത്ഥിനികളെ കാണാതിരുന്നതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്; സ്വർണവില കുറഞ്ഞു, വെള്ളിയുടെ വിലയിലും ഇടിവ്
അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാല്‍സംഗ പരാതിയില്‍ പരാതിക്കാരിക്കെതിരെ കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന് രംഗത്ത്. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരില്‍ സ്ക്രീന്‍ ഷോട്ടുകളും ഫെനി ഫെനി ഫേസ്ബുക്കില്‍ പങ്കുവച്ചു. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുന്‍പും യുവതി ആവശ്യപ്പെട്ടു. ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു. രാത്രിയായാലും കുഴപ്പമില്ല എന്ന് അറിയിച്ചുവെന്നാണ് ഫെനി നൈനാന് അവകാശപ്പെടുന്നത്. പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്നും അവര്‍ പറഞ്ഞതായി ഫെനി നൈനാന് പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞെന്നും ഫെനി നൈനാന് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാല്‍സംഗം ചെയ്തു എന്ന വിവരം തനിക്ക് അതിശയമായി തോന്നി എന്നാണ് ഇന്നലെ ഫെനി ഫേസ്ബുക്കില്‍ കുറിച്ചത്. 2024ല്‍ മൂന്ന് മണിക്കൂര്‍ ബലാല്‍സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ അതേ മൂന്ന് മണിക്കൂര്‍ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്റെ ലോജിക് എന്താണെന്നും ഫെനി നൈനാന് ചോദിച്ചു.
മൺചട്ടിയിൽ വേവിച്ച കുടമ്പുളിയിട്ട ചെമ്മീൻ കറിയുടെ പെരുമ
ചേരുവകൾ ചെമ്മീൻ വൃത്തിയാക്കിയത് -1/ 2 kg ഉള്ളി അരിഞ്ഞത് അഞ്ചെണ്ണം പുളി നാല് കഷ്ണം കഴുകി വെള്ളത്തിൽ ഇട്ടു വെക്കുക. പച്ചമുളക് അരിഞ്ഞത് -3
പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേൽക്കുകയും ബ്രെയിൻ ഡെത്ത് സംഭവിക്കുകയും ചെയ്ത 17 വയസ്സുകാരി അയോണ മോൺസൺ മരണാനന്തര അവയവദാനത്തിലൂടെ നാല് പേർക്ക് പുതു ജീവനേകി. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വച്ച് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ രോഗിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും ലഭ്യമാക്കി
ഹരിപ്പാട്: നിര്‍മാണം പാതിവഴിയിലായ കുടിവെള്ള പദ്ധതിക്ക് റീത്തുവച്ച് പ്രതിഷേധം. വീയപുരം പഞ്ചായത്ത് മൂന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് കഴിഞ്ഞ നാലുവർഷമായി പരിഹാരം കാണാത്ത അധികാരികളുടെ അനാസ്ഥയ്ക്കെതിരേയാണ് പ്രതിഷേധം നടന്നത്. പൊതുജനങ്ങളുടെ നികുതി പണത്തിൽനിന്നു ലക്ഷങ്ങൾ മുടക്കി കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റും വീയപുരം മുൻ പഞ്ചായത്ത് സമിതിയും ചേർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്ന തുരുത്തേൽ പാലത്തിന്റെ വടക്കുവശത്ത് താഴെ സ്ഥാപിച്ച, നിശ്ചലമായ ബോർ വെല്ലിനു മുന്നിൽ പ്രതീകാത്മകമായി റീത്തുവച്ചു പ്രതിഷേധിച്ചത്. നാട്ടുകാരായ പൊതുപ്രവർത്തകാരാണ് ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. ജീവന്റെ നിലനിൽപ്പിന്റെ അവിഭാജ്യഘടകമായ കുടിവെള്ളം കൃത്യമായും നൽകാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ അറിയിച്ചു. പിഡബ്ല്യൂഡിയുടെ സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച കുഴൽക്കിണറിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതിനാൽ പദ്ധതി ഉപേക്ഷിച്ചു എന്ന് മുൻ പ്രസിഡന്റ് അറിയിച്ചതായാണ് സമരക്കാർ പറയുന്നത്. ഇതിനൊപ്പം തുടങ്ങിയ മറ്റൊരു വാർഡിലെ പദ്ധതി… The post നിര്‍മാണം പാതിവഴിയിലായ കുടിവെള്ള പദ്ധതിക്ക് റീത്തുവച്ചു പ്രദേശവാസികളുടെ കടുത്ത പ്രതിഷേധം appeared first on RashtraDeepika .
തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ ചന്ദ്രമൗരിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ ചെന്തിട്ട, തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു അക്രമം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇയാളെ നാട്ടുകാർ തിരിച്ചറിഞ്ഞത്. കറുത്ത ഷർട്ടും പാന്റ്സും ധരിച്ച്, കയ്യിൽ ഒരു കവറുമായി എത്തിയ ചന്ദ്രമൗരി, പരിസരത്ത് ആളനക്കമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കല്ലെടുത്ത് കാറുകളുടെ ചില്ലുകൾ എറിഞ്ഞുപൊട്ടിച്ചത്. ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ ഡിപിഐ ഭാഗത്ത് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തുകയും പിടികൂടി പോലീസിന് കൈമാറുകയും ചെയ്തത്.
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി.
അറസ്റ്റിലായ ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. കുറ്റം ചെയ്തുവെന്ന് വ്യക്തമായാൽ ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഇന്ന് മൊഴിയെടുക്കും
ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കു പിന്നാലെ വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്നു രക്ഷിതാക്കളുടെ മൊഴിയെടുക്കും.പല്ലശന സ്വദേശി വിനോദിന്റെ മകള്‍ വിനോദിനിക്കാണു (9) കൈ നഷ്ടമായത്.
രണ്ട് ഏത്തപ്പഴം മതി ,അടിപൊളി ചായ കടി ഉണ്ടാക്കാം
രണ്ട് ഏത്തപ്പഴം മതി ,അടിപൊളി ചായ കടി ഉണ്ടാക്കാം
ഭാവന നായികയായി വരാനിരിക്കുന്ന ചിത്രമാണ് അനോമി. സാറാ ഫിലിപ്പ് എന്ന് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഭാവനയെത്തുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ സംസാരിക്കവേ ഭാവന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എക്സൈസ് മന്ത്രിക്ക് ഇനി ഉദ്യോഗസ്ഥരുടെ അകമ്പടി; നിര്‍ദേശവുമായി കമ്മീഷണര്‍
തിരുവനന്തപുരം: എക്സൈസ് മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും എസ്കോര്‍ട്ട് (അകമ്പടി) പോകണമെന്ന് എക്സൈസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാറിന്റെ ഉത്തരവ്. ബുധനാഴ്ച നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ പുതിയ നിര്‍ദേശം നല്‍കിയത്. മന്ത്രി എത്തുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിക്കൊപ്പം ഉണ്ടാകണം. മന്ത്രി ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ ആണ് താമസിക്കുന്നതെങ്കില്‍ പോലും ഉദ്യോഗസ്ഥരും ഔദ്യോഗിക വാഹനവും അവിടെ ഹാജരാകണം. ഈ നീക്കത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. ഇത്തരമൊരു ഉത്തരവ് ഇറങ്ങാന്‍ സാധ്യതയില്ലെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മന്ത്രി അറിയാതെയാണോ കമ്മീഷണര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയത് എന്നത് വിചിത്രമായി തുടരുകയാണ്.
പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ 13 ഗ്രാമങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന കുടുംബങ്ങൾക്കായി തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (Tidco) മാതൃകാ വീടുകൾ നിർമിച്ചു. ഈ വീടുകൾ സന്ദർശിച്ച് ഇഷ്ടമുള്ള ഡിസൈൻ തെരഞ്ഞെടുക്കാൻ പദ്ധതി പ്രദേശത്തെ ഗ്രാമവാസികൾക്ക് അവസരമുണ്ട്.
ചേര്‍ത്തല: ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെയും പ്രശ്നം പറഞ്ഞുതീര്‍ക്കാനെത്തിയ സമീപവാസിയെയും കാര്‍ ഓടിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മുഹമ്മ പഞ്ചായത്ത് 17-ാം വാര്‍ഡ് ചാരമംഗലം തടത്തില്‍ സുനില്‍കുമാര്‍ (42), ചേര്‍ത്തല തെരുവില്‍ ടി.ടി. സജി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചേര്‍ത്തല സ്വദേശികളായ അനന്തകൃഷ്ണന്, സഹോദരന് വിഷ്ണുരവി എന്നിവരെ പ്രതിയാക്കി ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ചേര്‍ത്തല ഇഎസ്ഐ ആശുപത്രിക്കു സമീപം സുനില്‍കുമാറിന്റെ ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത്. ഇത് ചോദ്യം ചെയ്ത സുനില്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും റോഡിലിട്ട് മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. വിവരമറിഞ്ഞ് പ്രശ്നം പറഞ്ഞുതീര്ക്കനെത്തിയ സജിയെയും മര്‍ദിച്ചെന്നാണ് പരാതി. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് അനന്തകൃഷ്ണനെയും വിഷ്ണുവിനെയും പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ സജിയെയും സുനില്‍… The post ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയതില്‍ തര്‍ക്കം; ഓട്ടോ ഡ്രൈവര്‍ക്കും പ്രദേശവാസിക്കും മര്‍ദനം appeared first on RashtraDeepika .
ജയിൽ അന്തേവാസികൾക്ക് ദിവസ കൂലി കൂട്ടിയത് അവരുടെ കുടുംബത്തെ രക്ഷിക്കാനെന്ന് ഇപി ജയരാജൻ
ജയിൽ അന്തേവാസികൾക്ക് ദിവസക്കൂലി ഇരട്ടിയായി കൂട്ടിക്കൊടുത്തത് അവരുടെ കുടുംബങ്ങളെ രക്ഷിക്കാനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ രംഗത്ത്. പരാതിക്കാരി രാഹുലിനെ സ്വകാര്യമായി കാണാൻ ആഗ്രഹിച്ചിരുന്നുവെന്ന് അവകാശപ്പെട്ട ഫെന്നി, വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിൽ വിസ്മയം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്നും അടൂർ പ്രകാശ്
ഇസ്തംബൂള്‍: ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കാന്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് ചാരന് തോമസ് എഡ്വാര്‍ഡ് ലോറന്‍സ് എന്ന ലോറന്‍സ് ഓഫ് അറേബ്യയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ രേഖ പുറത്തുവിട്ട് തുര്‍ക്കി. 1929 സെപ്റ്റംബര്‍ 23ലെ രേഖയാണ് തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗമായ എംഐടി പുറത്തുവിട്ടത്. ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ലോറന്‍സ് വ്യാജരേഖകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്നതായി രേഖ പറയുന്നു. ഈജിപ്തിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ചാരനാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ശെയ്ഖ് അബ്ദുല്ല എന്ന പേരില്‍ രണ്ടുമാസം ഈജിപ്തില്‍ താമസിച്ച ശേഷമാണ് ലോറന്‍സ് സിറിയയിലേക്കും ഇറാഖിലേക്കും പോയത്. പിന്നീട് പെട്ടെന്ന് 1929 ആഗസ്റ്റില്‍ ജെറുസലേമില്‍ എത്തി. ജെറുസലേമിലെ അല്‍ ബുറാഖ് മതിലിന് സമീപം ഇയാളെ കണ്ടു. ഇസ്ലാമിക പണ്ഡിതന് ശെയ്ഖ് അബ്ദുല്ലയെന്ന പേരിലാണ് ഇയാള്‍ അവിടെ പ്രവര്‍ത്തിച്ചത്. ചില സമയങ്ങളില്‍ അമേരിക്കന്‍ ജൂത റബിയായ യാകോസ് എസ്കിനാസിയാണ് താനെന്ന് പറഞ്ഞും നടന്നു. ജൂതന്മാരും മുസ്ലിംകളും തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള കാംപയിനാണ് ലോറന്‍സ് നടത്തിയിരുന്നതെന്ന് മൊഴികളുണ്ടെന്ന് രേഖ പറയുന്നു. രേഖ തയ്യാറാക്കുന്ന സമയത്ത് ലോറന്‍സ് സുഡാനിലെ ഖാര്‍ത്തൂമില്‍ എത്തിയിട്ടുണ്ടെന്നും രേഖയില്‍ പരാമര്‍ശമുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വേണ്ടി ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് കേണല്‍ തോമസ് എഡ്വാര്‍ഡ് ലോറന്‍സ്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഓഫീസറായിരുന്ന ലോറന്‍സ് ഹിജാസിലെ ശരീഫിന്റെ മകനായ എമിര്‍ ഫൈസലിന്റെ മുഖ്യ ഉപദേഷ്ടാവായി. ദമസ്കസും മദീനയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ഹിജാസ് റെയില്‍വേക്ക് നേരെ ആക്രമണം നടത്തി. 1917ല്‍ അഖാബ തുറമുഖം പിടിക്കുന്നതിലും 1918ല്‍ ദമസ്കസ് പിടിക്കുന്നതിലും ലോറന്‍സ് പ്രധാന പങ്കുവഹിച്ചു. അറബ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നായിരുന്നു ബ്രിട്ടന്റെ പ്രഖ്യാപനമെങ്കിലും ഉസ്മാനിയ ഖിലാഫത്തിന്റെ പ്രദേശങ്ങളെ ബ്രിട്ടനും ഫ്രാന്‍സും വീതിച്ചെടുക്കുകയാണ് ചെയ്തത്. ണല്‍ പോര്‍ട്രെയിറ്റ് ഗാലറി 'ട്രിഗര്‍ മുന്നറിയിപ്പുകള്‍' നല്കി. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഗാലറിയുടെ വെബ്സൈറ്റിലെ രണ്ട് ചിത്രങ്ങള്‍ അദ്ദേഹം ധരിച്ചിരിക്കുന്ന അറബ് വസ്ത്രം കാരണം ഫ്ലാഗ് ചെയ്തിട്ടുണ്ട്. അഗസ്റ്റസ് ജോണ്‍ 1919ല്‍ വരച്ച പെന്‍സില്‍ സ്കെച്ചില്‍ ലോറന്‍സ് കഫിയ ധരിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ പുതുതായി അധികൃതര്‍ ഇങ്ങനെ രേഖപ്പെടുത്തി. '' ഇത് നിര്‍മ്മിച്ച കാലത്തെ മനോഭാവങ്ങളെയും വീക്ഷണകോണുകളെയും പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര കലാസൃഷ്ടിയാണിത്. ഇന്നത്തെ മനോഭാവങ്ങളില്‍ നിന്ന് ഇവ വ്യത്യസ്തമായിരിക്കാം, പക്ഷേ ഈ ചിത്രം ഒരു പ്രധാന ചരിത്ര രേഖയാണ്.'' എമിര്‍ ഫൈസല്‍ നല്കിയ വസ്ത്രം ധരിച്ച് മരുഭൂമിയിലെ ഒരു കൂടാരത്തിന് മുന്നില്‍ ലോറന്‍സ് നില്ക്കുന്നതായി കാണിക്കുന്ന, ബി ഇ ലീസണ്‍ 1917ല്‍ എടുത്ത ഫോട്ടോയ്ക്കൊപ്പവും ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മയ്യനാട്: ക്ലാസില്‍ പഠിപ്പിച്ച പാഠങ്ങള്‍ പൂര്‍ണമായി എഴുതിയെടുക്കാത്തതിനെ തുടര്‍ന്ന് 11ാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂട്ടോറിയല്‍ അധ്യാപകന് ക്രൂരമായി മര്‍ദിച്ചു. മയ്യനാട് സ്വദേശികളായ രതീഷ് കുമാറിന്റെയും സൗമ്യയുടെയും മകനായ സൗരഭിനാണ് മര്‍ദനമേറ്റത്. സൗരഭ് വെള്ളമണല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മേവറം വിങ്സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രധാന അധ്യാപകന് തൗഫീഖാണ് വിദ്യാര്‍ഥിയെ ചൂരല്‍കൊണ്ട് മര്‍ദിച്ചതെന്നാണ് പരാതി. സ്കൂളിലെ എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സൗരഭിന് പനി ബാധിച്ചതിനെ തുടര്‍ന്ന് ട്യൂഷനില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് സ്കൂളില്‍ പോകാതെ കുട്ടിയെ മുഴുവന്‍ സമയവും ട്യൂഷനിലേക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ക്ലാസില്‍ പഠിപ്പിച്ച ഭാഗങ്ങള്‍ പൂര്‍ണമായി എഴുതിയില്ലെന്നാരോപിച്ച് അധ്യാപകന് കുട്ടിയെ മര്‍ദിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. മര്‍ദനത്തില്‍ കൈക്ക് പരിക്കേറ്റ സൗരഭിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും ഇരവിപുരം പോലിസിനും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നേരിട്ട് കാണുന്നതിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി രണ്ട് മാസം മുമ്പ് നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് കെ എസ് യു സംസ്ഥാന ഭാരവാഹിയും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്. 2025 ഒക്ടോബറില്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവിട്ടത്. രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചുവെന്ന് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഫെന്നി നൈനാന് പറയുന്നു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ തന്നോട് പറഞ്ഞു എന്നും ഫെന്നി നൈനാന് പറയുന്നു. വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് ഫെന്നി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചത്. ആ കേസിലെ അതിജീവിത തനിക്ക് പണം നല്‍കിയിട്ടുണ്ടെന്നും 5,000 രൂപയാണ് നല്‍കിയതെന്നും ഫെന്നി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പണം തന്നപ്പോള്‍ തന്നെ അവരുടെ പേര് ഉള്‍പ്പെടുത്തി 50 കൂപ്പണുകളുടെ എണ്ണം കാണിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആക്കിയിരുന്നുവെന്നും ഫെന്നി ഫേസ്ബുക്കില്‍ കുറിച്ചു. ആ സ്ത്രീയെ രാഹുല്‍ ബലാത്സംഗം ചെയ്തുവെന്ന വിവരം അതിശയമായി തോന്നി. കാരണം ഈ അതിജീവിത 2025 നവംബര്‍ വരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ഫെന്നി കുറിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിനെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അതിനാലാണ് ചോദ്യം ചെയ്തിട്ടും തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും ഫെന്നി കുറിച്ചിരുന്നു. ഫെനി നൈനാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: രാഹുല്‍ എംഎല്‍എയുടെ വിഷയത്തില്‍ എന്റെ പേര് പരാതിക്കാരി പരാതിയില്‍ പറഞ്ഞെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടര്‍ന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യധാര മാധ്യമങ്ങള്‍ ആരും സ്പേസ് തരാതെ ഇരുന്നപ്പോള്‍ ഞാന്‍ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിന്റെ രണ്ട് വശവും പറയാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവര്‍ പരിശോധിക്കട്ടെ. തുടര്‍ന്ന് ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. എന്നെയും എന്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊള്‍ കാര്യങ്ങള്‍ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു. എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുന്‍പ് , രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു. 2024 ഏപ്രിലില്‍ ബലാത്സംഗം ചെയ്തു എന്ന് അവര്‍ പറയുന്ന ആളിനെ , 2025 ഒക്ടോബറില്‍ ' I prefer his flat , safe place, night aayalum kuzhappamilla' എന്നു അവര്‍ പറഞ്ഞതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. അങ്ങനെ അവര്‍ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവര്‍ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാന്‍ പറഞ്ഞത്. 2024ല്‍ മൂന്ന് മണിക്കൂര്‍ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ അതേ മൂന്ന് മണിക്കൂര്‍ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്റെ ലോജിക് എന്താണ്? എല്ലാവര്ക്കും ബോധ്യമാകാന്‍ വേണ്ടി ഞാന്‍ ആ സ്ക്രീന്‍ ഷോട്ടുകള്‍ ഇവിടെ പങ്ക് വയ്ക്കുന്നു. NB: സ്ക്രീന്‍ ഷോട്ടുകളിലോ, എഴുത്തിലോ കേസിലെ പരാതിക്കാരി(അതിജീവത)യുടെ പേരോ, ചിത്രമോ, മേല്‍വിലാസമോ, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ലാത്തതാകുന്നു. കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മൂന്നാമത് ഒരു പരാതി വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ആക്കിയിട്ട് ദിവസങ്ങളായി. പരാതിക്കാരിയായ സ്ത്രീയെ (അതിജീവിത) പറ്റി ഒരു വിവരങ്ങളും സ്വാഭാവികമായും ആര്‍ക്കും അറിയാന്‍ കഴിയില്ലല്ലോ. എനിക്കും അതിനെ പറ്റി അറിയില്ല. എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന , വിവാഹിതയായ ഒരു സ്ത്രീ ആണെന്നും അവര്‍ എനിക്ക് കെഎസ്യു പരിപാടിക്ക് പണം തന്നിട്ടുണ്ട് എന്നും അവര്‍ക്ക് രാഹുലുമായി സൗഹൃദം ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. എന്റെ പേര് പറഞ്ഞത് കൊണ്ട് ഞാന്‍ അത് ശ്രദ്ധിച്ചു. എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെഎസ്യു നടത്തിയ ഒരു പരിപാടിക്ക് പണം തന്നിട്ടുണ്ട്. അയ്യായിരം രൂപ ആണ് തന്നത്. അവര്‍ പണം തന്നദിവസം തന്നെ അവരുടെ പേരുള്‍പ്പെടുത്തി അവര്‍ എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോംആയ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആക്കിയിട്ടുള്ളതുമാണ് എന്നാല്‍ അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി. കാരണം ഈ അതിജീവിത എന്നോട് 2025 നവംബര്‍ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ തെളിവായി കൊടുക്കാന്‍ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിന്റെ ജൂനിയര്‍ ശേഖര്‍ സാറിനും കൊടുത്തിട്ടുണ്ട്. അവര്‍ അത് കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മൂന്നാമത്തെ പരാതി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാന്‍ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്ക് വച്ചു. എന്നാല്‍ അതില്‍ രാഹുലിന് അനുകൂലമായ കാര്യങ്ങള്‍ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലില്‍ കൊടുക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു. . അവര്‍ക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങള്‍ മാത്രമാണ്. അല്ലാതെ വാര്‍ത്തകള്‍ അല്ല. അതുപോലെ രണ്ടാമത് വന്ന പരാതിയില്‍ രാഹുല്‍ എംഎല്‍എ ഒരു പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് കൊടുത്തത് ഞാന്‍ ഓടിക്കുന്ന കാറില്‍ ആയിരുന്നു എന്നാണ് പരാതിയില്‍. കേട്ടാല്‍ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോള്‍ തന്നെ ഞാന്‍ മാധ്യമങ്ങളുടെ മുന്പില് പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന്. അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പോലീസ് എന്നെ സഹായിച്ചത് അല്ലല്ലോ ? ഏതെങ്കിലും മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്തോ ? ധാര്‍മികമായി രാഹുല്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്തായാലും മാധ്യമങ്ങള്‍ അവരുടെ അജണ്ട വച്ച് കര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവര്‍ കല്ലെറിയൂ. ഇമോഷണല്‍ കഥകള്‍ മെനയുന്നവര്‍ അത് ചെയ്യൂ. പിആര്‍ കാപ്പി കുടിക്കുന്നവര്‍ അത് ചെയ്യൂ. പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവര്‍ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം. NB: ഈ പോസ്റ്റില്‍ ഞാന്‍ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഹൃദയത്തെ സംരക്ഷിക്കാനും നല്ലതാണ്. ഇത് കൊളസ്റ്ററോൾ കുറയ്ക്കാനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഫൈബർ ധാരാളമുള്ള ഭക്ഷണങ്ങൾ ഇതാണ്.
ഐപാക് ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയില്‍
കൊല്‍ക്കത്ത: ഐപിഎസി ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡ് കേസ് സുപ്രിംകോടതിയില്‍. ഡിജിപി രാജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു. കൊല്‍ക്കത്ത സൗത്ത് സിപിയെയും ഡിസിയെയും സസ്പെന്‍ഡ് ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു. മോശം പെരുമാറ്റത്തിനും നിസ്സഹകരണത്തിനും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമൊണ് ഇഡിയുടെ ആവശ്യം. നിയമപ്രകാരം പരിശോധനകള്‍ നടത്തുമ്പോള്‍ സംസ്ഥാനത്തിന്റെ ഭരണത്തലവന് അന്വേഷണ പ്രക്രിയയില്‍ ഇടപെട്ടെന്നും ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
അത്തിപ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
പല രോഗങ്ങൾക്കുമുള്ള മികച്ചൊരു പ്രതിവിധിയാണ് അത്തിപ്പഴം. രുചികരമാകുന്നതിനു പുറമേ ധാരാളം ഭക്ഷണ നാരുകളും ആന്റിഓക്സിഡന്റുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം.
ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം. രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി.
താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം.
പാരമ്പര്യത്തിന്റെ സുഗന്ധം മാറാത്ത തലശ്ശേരി മട്ടൻ ബിരിയാണി
ബിരിയാണി അരി 1 1/2 കിലോ മട്ടൻ 1 കിലോ സവാള (നീളത്തിൽ അരിഞ്ഞത്) 1 1/2 കിലോ എണ്ണ 1 കപ്പ് പച്ചമുളക് (ചതച്ചത്) 10 എണ്ണം ഇഞ്ചി (ചതച്ചത്) 3 കഷ്ണം ഗരംമസാലപ്പൊടി 1 ടേബിൾ സ്പൂൺ തക്കാളി (നീളത്തിൽ അരിഞ്ഞത്) 4 എണ്ണം
ചെങ്ങന്നൂർ: മുളക്കുഴയിലെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി നാലു വർഷത്തിനുശേഷം പോലീസ് പിടിയിലായി. ആലാ പെണ്ണുക്കര വടക്കുംമുറി മഠത്തിലേത്ത് വീട്ടിൽ ‘ബോഞ്ചോ’ എന്നുവിളിക്കുന്ന അനൂപ് കുമാറിനെയാണ് (36) ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 2016 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനു സമീപമുള്ള രേണു ഓട്ടോ ഫ്യുവൽസ് പമ്പിൽ ഇന്ധനം അടിക്കാനെത്തിയ പ്രതികളായ മനോജും അനൂപും ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇത് തടയാനെത്തിയ പമ്പ് ഉടമ മുരളീധരൻ നായരെ ഭീഷണിപ്പെടുത്തി ഇവർ മടങ്ങിപ്പോയി. അന്ന് വൈകിട്ട് ഏഴരയോടെ മുരളീധരൻ നായർ ബന്ധുവായ ശശികുമാറിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകവെ, രണ്ടാം പ്രതി രാജീവ് ഇവരെ തടഞ്ഞുനിർത്തി. തുടർന്ന് പിന്നാലെയെത്തിയ മനോജും അനൂപും ചേർന്ന് കമ്പിവടികൊണ്ട് മുരളീധരൻ നായരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അനൂപ്… The post ജീവപര്യന്തം പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി; ഒളിവിൽ കഴിയുന്നതിനിടെ നഴ്സുമായി പ്രണയം; കാമുകിയുടെ വീട്ടിലെത്തിയ ബോഞ്ചോയെന്ന അനൂപിനെ വളഞ്ഞിട്ട് പിടിച്ച് പോലീസ് appeared first on RashtraDeepika .
കറുപ്പിന് പകരക്കാർ: യൂണിവേഴ്സൽ ഹിറ്റായ 6 ഐലൈനർ ഷേഡുകൾ
കണ്ണെഴുതുക എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു മേക്കപ്പല്ല, അതൊരു വികാരമാണ്. എന്നാൽ എന്നും ഒരേ കറുപ്പ് നിറം തന്നെ ഉപയോഗിച്ച് നിങ്ങൾക്ക് മടുത്തിട്ടുണ്ടോ? കണ്ണുകളെ കൂടുതൽ തിളക്കമുള്ളതാക്കാനും ഫ്രഷ് ലുക്ക് നൽകാനും സഹായിക്കുന്ന ചില നിറങ്ങളുണ്ട്.
അഡ്വ. വിജയമോഹൻ വീണ്ടുമെത്തും..; ചർച്ചയായി ജീത്തു ജോസഫിന്റെ കമന്റ്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വൻ വിജയം നേടിയ 'നേര്' എന്ന ചിത്രത്തിലെ അഡ്വ. വിജയമോഹൻ എന്ന കഥാപാത്രം പുതിയൊരു സിനിമയിലൂടെ വീണ്ടുമെത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ്.
ഇറാനിലെ സംഘർഷാവസ്ഥയെ തുടർന്ന് വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ അമേരിക്കയിലേക്കുള്ള പ്രധാന സർവീസുകൾ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു
അബൂദബി കരയിൽ എണ്ണശേഖരം കണ്ടെത്തി
നേട്ടം ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിന്
കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് സായ് സ്പോർട്സ് സ്കൂളിലെ കായിക വിദ്യാർത്ഥിനിളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മരിച്ചത്. കോഴിക്കോട് സ്വദേശി സാന്ദ്ര(18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സായ്യുടെ ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ കായിക
എമിറേറ്റ്സ് ഡ്രോ – മലയാളിക്ക് 30,000 ഡോളർ. വിജയികളായി മൂന്നു പേർ. ഇപ്പോൾ നേടാം 60 മില്യൺ ഡോളർ
എമിറേറ്റ്സ് ഡ്രോയുടെ SURE1 ഗെയിമും EASY6 ഗെയിമും ഈ ആഴ്ച്ച സൃഷ്ടിച്ചത് മൂന്നു വിജയികളെ. ഇതിൽ ഒരാൾ മലയാളിയാണ്.
നിതീഷിനെ ഓള് റൗണ്ടറായി വളര്‍ത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ആവശ്യമായ മത്സരപരിചയം നല്‍കാനാണ് ടീമിലെടുക്കുന്നത്.
കയ്പ്പേറിയ കാലം; ഹൈനെക്കന് അമരക്കാരന് പടിയിറങ്ങുന്നു: ബിയര്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍
ബിയര്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ബിറ മൊറെറ്റി , ക്രൂസ്കാമ്പോ എന്നിവയുടെയും ഉടമകളാണ് ഹൈനെക്കന്. എന്നാല്‍ സമീപകാലത്ത് കമ്പനി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്
അഞ്ചു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
കമ്പനി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണു; ദുബൈയിൽ പ്രവാസി മലയാളി മരിച്ചു
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കോട്ടയം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷനലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ആണ് ദുബൈയിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
അറബ് ജീനിയസ് അവാർഡ് പ്രതിഭകളെ ഇന്ന് ആദരിക്കും
ആറ് വിഭാഗങ്ങളിലെ ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങും
2026ഉം വ്യത്യസ്തം, വരാനിരിക്കുന്നത് ഗംഭീര ലൈനപ്പുകൾ; 'അറിയാല്ലോ മമ്മൂട്ടിയാണ്...!'
വരാനിരിക്കുന്നത് പ്രേക്ഷകർ ഉറ്റുനോക്കുന്ന വേഷപ്പകർച്ചകൾ..
മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
മുംബൈ : മഹാരാഷ്ട്രയിലുടനീളമുള്ള 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7:30 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5:30 വരെ തുടരും. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കും. ഏറ്റവും പ്രധാനപ്പെട്ടത് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി). 2017 ന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഇവിടെ ഭൂരിപക്ഷത്തിന് 114 സീറ്റുകള്‍ ആവശ്യമാണ്. ബിഎംസിയിലെ 227 സീറ്റുകളില്‍ 32 എണ്ണവും ബിജെപി-ശിവസേന സഖ്യവും ശിവസേന (യുബിടി)-മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും തമ്മില്‍ നേരിട്ട് മല്‍സരിക്കുന്ന സീറ്റുകളാണ്. ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, ഗാനരചയിതാവ് ഗുല്‍സാര്‍, സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. ചില സ്ഥലങ്ങളില്‍ ഇവിഎം തകരാറുകള്‍ ഉണ്ടെന്ന് പരാതികള്‍ ഉണ്ടായിരുന്നു. 15-20 മിനിറ്റിനുള്ളില്‍ ഉദ്യോഗസ്ഥര്‍ അവ മാറ്റിസ്ഥാപിച്ചു.
മട്ടുപ്പാവിൽ കണ്ട സ്വപ്നം യാഥാർഥ്യത്തിലേക്ക്; കുട്ടിക്കർഷകർ വിമാനം കയറും
ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലും ആഗ്രഹം സ്വയം സഫലീകരിച്ചതിലുള്ള അഭിമാനത്തിലുമാണ് കുട്ടിക്കർഷകരായ സഹോദരിമാർ.ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ, ഫരീദ മൻസിലിൽ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസുമാണ് വീടിന്റെ മട്ടുപ്പാവിൽനിന്നു കണ്ട വിമാന യാത്ര എന്ന സ്വപ്നം സ്വയം സാക്ഷാത്കരിച്ചത്. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ചും ചെറുപ്പത്തിലെ ജൈവകൃഷിക്ക് പ്രചാരം നൽകുന്നതിന്റെ ഭാഗമായും കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്തു വരികയാണിവർ. ഇതിൽ ഇവർക്കു ലഭിച്ച പുരസ്കാരങ്ങളിലെ കാഷ് പ്രൈസ് കൂട്ടിവച്ചാണ് ഈ കൊച്ചുമിടുക്കർ വിമാന ടിക്കെറ്റെടുത്ത് കുടുംബസമേതം യാത്രതിരിക്കാൻ ഒരുങ്ങുന്നത്. കുട്ടികളുടെ ഈ യാത്രാ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയുടെ സഹായവും കുട്ടികളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതായും കുട്ടിക്കർഷകർപറഞ്ഞു. ഈ മാസം 29ന് രാവിലെ കൊച്ചിയിൽനിന്നും മുംബൈയിലേക്കാണ് കുട്ടിക്കർഷകരും കുടുംബവും യാത്ര തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ്… The post മട്ടുപ്പാവിൽ കണ്ട സ്വപ്നം യാഥാർഥ്യത്തിലേക്ക്; കുട്ടിക്കർഷകർ വിമാനം കയറും appeared first on RashtraDeepika .
പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനധ്യാപികക്ക് സസ്പെന്ഷന്. പീഡന വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തലിന് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള സ്കൂള്‍ അധികൃതര്‍ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ മാനേജരെ അയോഗ്യനാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിയായ അനില്‍ എന്ന അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ച് വിടാനും എഇഒ ശിപാര്‍ശ നല്‍കും. ഇതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം തുടങ്ങും. പീഡന വിവരം അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്. നേരത്തെ അറിയിച്ചിരുന്നു എങ്കില്‍ കുടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് പിന്നാലെ പൊലീസിന്റെ ഭാഗത്ത് നിന്നും സ്കൂള്‍ അധികൃതര്‍ക്ക് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് ആണ്‍കുട്ടികളെയാണ് മനോജ് എന്ന സംസ്കൃത അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാര്‍ഥികളുടെ പരാതികളില്‍ മലമ്പുഴ പൊലീസ് കേസെടുത്തിരുന്നു. നവംബര്‍ 29നാണ് സംഭവം നടന്നത്. എസ് സി വിഭാഗത്തില്‍പ്പെട്ട ആറാം ക്ലാസുകാരനെ ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് പീഡിപ്പിച്ചത്. പീഡന വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്കൂള്‍ പരാതി നല്‍കിയതെന്നാണ് എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നത്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്നമായെന്ന് എഇഒ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അധ്യാപകനെതിരെ പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബെംഗളൂരു: ഐടി നഗരത്തില്‍ നിന്ന് സാമ്പത്തിക തലസ്ഥാനത്തേക്കു കുറഞ്ഞ ചിലവില്‍ അതിവേഗ യാത്ര. യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന ഈ യാത്രയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ഇന്തന്‍ റെയില്‍വേയാണ്. ഐടി നഗരമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ 'തുരന്തോ എക്സ്പ്രസ്' വരുന്നു. 18 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 1,209
ആശുപത്രി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി ഐടിഐ വിദ്യാര്‍ഥികള്‍
എടത്വ: തകര്‍ന്നുകിടന്ന ആശുപത്രി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി എടത്വ പയസ് ടെന്ത് ഐടിഐ വിദ്യാര്‍ത്ഥികൾ. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രയിനിങ് സെന്ററിലെ ഉപകരണങ്ങളാണ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കി മാറ്റിയത്. സെന്റർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സീതാലക്ഷ്മിയുടെ ആവശ്യപ്രകാരം ഇന്‍സ്ട്രക്ടര്‍മാരായ അവനീന്ദ്രനാഥ്, പ്രിനീത് ജെ. പയസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ത്ഥികളായ ട്രയിനികള്‍ ഉപകരണങ്ങള്‍ നന്നാക്കിയത്. The post ആശുപത്രി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി ഐടിഐ വിദ്യാര്‍ഥികള്‍ appeared first on RashtraDeepika .
കോൺഗ്രസിന് വൻ തിരിച്ചടി; ബിഹാറിൽ 6 എംഎൽഎമാരും എൻഡിഎയിലേക്ക് ? ചർച്ച നടത്തിയതായി വിവരം
ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും കോൺഗ്രസ് വിട്ട് എൻഡിഎയുടെ ഭാഗമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. രണ്ട് ദിവസത്തിനകം നോട്ടിസ് നല്കി വിളിച്ചുവരുത്തുമെന്നാണ് സൂചന. 2025ല്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്യല്‍. 40 വര്‍ഷം ഗ്യാരന്റി പറഞ്ഞിരുന്ന പാളികള്‍ 2025 സെപ്തംബറിലാണ് സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അറ്റകുറ്റപ്പണി നടത്തി തിരിച്ചെത്തിച്ച് ആറാം വര്‍ഷം വീണ്ടും സ്വര്‍ണം പൂശുകയായിരുന്നു. ഇതിനായി ഉണ്ണികൃഷ്ണന് പോറ്റിയാണ് മുന്‍കൈ എടുത്തത്. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഈ ഇടപാടുകള്‍ സംബന്ധിച്ചായിരിക്കും പി എസ് പ്രശാന്തിന്റെ ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയെന്നും ദ്വാരപാല ശില്പം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എസ്ഐടി ചോദിച്ചതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
'ബ്ലെസ്ലി ഫേക്ക് ആയിരുന്നു; അന്ന് അവൻ മൂന്ന് കുപ്പി ഷാംപെയ്നും കഫ് സിറപ്പും കുടിച്ചു'; ലക്ഷ്മിപ്രിയ
ബിഗ് ബോസ് താരമായിരുന്നു ബ്ലെസ്ലിയെ കുറിച്ച് സഹ മത്സരാർത്ഥിയും നടിയുമായ ലക്ഷ്മിപ്രിയ . ബിഗ് ബോസ്സിൽ കൂടെയുണ്ടായിരുന്നവരിൽ തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടായിരുന്നത് ബ്ലെസ്ലിയോടാണെന്നും അത് തനിക്ക് മാറ്റാൻ കഴിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ആരാധകരേറെയുള്ള കോഴിക്കോടൻ ചിക്കൻ ബിരിയാണി
ചേരുവകൾ ചിക്കൻ 2 കിലോ ബിരിയാണി അരി 2 കിലോ ഡാൽഡ 200 ഗ്രാം പശുനെയ്യ് 2 ടീസ്പൂൺ
കുറേ നാളുകള്‍ക്ക് ശേഷമാണ് പൊതുവേദിയില്‍ വരുന്നത്, അതിന്റെ ഉത്കണ്ഠയുണ്ടായിരുന്നു: ഭാവന
ചര്‍ച്ചയായി നടി ഭാവനയുടെ വാക്കുകള്‍.
ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ബന്ധു അറസ്റ്റില്‍
ചിറ്റൂര്‍: യുവാവിനെ ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. പൊല്‍പ്പുള്ളി അമ്പലപ്പറമ്പ് സ്വദേശിയായ ശരത് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശരത്തിന്റെ ഭാര്യസഹോദരിയുടെ ഭര്‍ത്താവായ പൊല്‍പ്പുള്ളി വടക്കംപാടം വേര്‍കോലി സ്വദേശി പ്രമോദ് കുമാര്‍ (41) നെ ചിറ്റൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വര്‍ഷങ്ങളായി ഭാര്യ രാജിയുമായി അകന്ന് കഴിയുന്ന പ്രമോദ് കുമാറിന്റെ മകന് രാജിയോടൊപ്പമാണ് താമസം. അമ്പാട്ടുപാളയത്ത് വാടകയ്ക്ക് താമസിക്കുന്ന രാജി, കെവിഎം യുപി സ്കൂളില്‍ പഠിക്കുന്ന മകനെ സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് എത്തിക്കാന്‍ ബന്ധുവായ ശരത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കുട്ടിയുമായി സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന ശരത്തിനെ സ്കൂള്‍ പരിസരത്ത് കെട്ടിടനിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രമോദ് കുമാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തില്‍ പ്രമോദ് കുമാര്‍ കുത്തിയതായാണ് പോലിസ് പറയുന്നത്. രക്തം വാര്‍ന്നുകിടന്ന ശരത്തിനെ പ്രമോദും സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകളും ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലിസ് അറിയിച്ചു. മുന്‍പ് ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ പ്രമോദ് കുമാറിനെതിരേ ചിറ്റൂര്‍ പോലിസ് കേസെടുത്തിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.
എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ ട്രയിന്‍ ഇറങ്ങിയാല്‍ ഉറപ്പായും ഭക്ഷണം സമൃദ്ധിയില്‍ നിന്നാണ്. വില കുറവാണ് എന്നത് മാത്രമല്ല ഇതിനു കാരണം. നല്ല ഭക്ഷണമാണ് എന്നതാണ് പ്രധാന കാരണം.

31 C