SENSEX
NIFTY
GOLD
USD/INR

Weather

24    C
... ...View News by News Source

കാസര്‍കോഡ് മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥയ്ക്ക് കാരണം ജന പ്രതിനിധികളുടെ അനാസ്ഥ: എസ്ഡിപിഐ

കാസര്‍കോഡ്: ആരോഗ്യ മേഖലയില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോഡ് ജില്ലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കി 2013ല്‍ അനുവദിച്ച മെഡിക്കല്‍ കോളജ് ഇന്നും പണിതീരാതെ കാടു പിടിച്ചുകിടക്കുന്നതിന് കാരണം ജില്ലയിലെ ജനപ്രതിനിധികളുടെ അനാസ്ഥയാണെന്ന് എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കാസര്‍കോഡിനോടൊപ്പം പ്രഖ്യാപിച്ച മറ്റു ജില്ലകളിലെ മെഡിക്കല്‍ കോജുകള്‍ പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളായിട്ടും ഇവിടുത്തെ മെഡിക്കല്‍കോളജ് ആശുപത്രി കേവലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം പോലും ഇല്ലാതെയാണ് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് ജില്ലയിലെ ജനപ്രതിനിധികളുടെയും ഉത്തരവാദപ്പെട്ടവരുടെയും കൊള്ളരുതായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന്. മംഗലാപുരം ലോബിക്ക് വേണ്ടി പ്രദേശത്തെ ജനപ്രതിനിധികളും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. പണമില്ലാത്തതിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് വിദഗ്ധ ചികില്‍സ കിട്ടാതെ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാരും ജനപ്രതിനിധികളും തുടരുന്ന നിസംഗത ജനങ്ങളോടുള്ള വഞ്ചനയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു വരുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സവാദ് സിഎ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഇക്ബാല്‍ ഹൊസങ്കടി, പി ലിയാകത്ത് അലി, ട്രഷറര്‍ ആഷിഫ് ടി ഐ, സെക്രട്ടറി അന്‍സാര്‍ ഹൊസങ്കടി , ജില്ലാ കമ്മിറ്റി അംഗങ്ങളായ കബീര്‍ ബ്ലാര്‍കോട്, റൈഹാനത്ത് വിവിധ മണ്ഡലം നേതാക്കള്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സ്വാഗതവും സെക്രട്ടറി മുനീര്‍ എഎച്ച് നന്ദിയും പറഞ്ഞു.

തേജസ് ന്യൂസ് 21 Jan 2026 7:36 pm

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ

സയനൈഡ് കഴിച്ച് ജീവനൊടുക്കിയതായാണ് സൂചന

സിറാജ് ലൈവ് 21 Jan 2026 7:34 pm

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍

വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്‍' സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ റിലീസ് പ്രതിസന്ധിയിലാണ്

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 7:27 pm

മെമ്മറി കാര്‍ഡ്; എല്ലാം മരിച്ചയാളുടെ തലയില്‍ കെട്ടിവയ്ക്കുന്നു: കുക്കു പരമേശ്വരനെതിരേ ഉഷ ഹസീന

കൊച്ചി: മെമ്മറി കാര്‍ഡ് വിവാദത്തില്‍ താര സംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന. മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഉഷ ഹസീന രംഗത്ത് വന്നു. മരിച്ചുപോയ കെപിഎസി ലളിതയുടെ തലയില്‍ എല്ലാം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് അന്വേഷണ സമിതിയുടെ ശ്രമമെന്നാണ് ഉഷയുടെ വാദം. അമ്മയിലെ അംഗങ്ങളായ ചില നടിമാര്‍ ദുരനുഭവങ്ങള്‍

ഒന്നു ഇന്ത്യ 21 Jan 2026 7:27 pm

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫ 14 ദിവസം റിമാൻഡിൽ, മഞ്ചേരി ജയിലിന് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

സംഭവത്തിൽ ദീപക്കിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 7:26 pm

EPFO 3.0 ഇതാ എത്തി; പി.എഫ് പണമെടുക്കൽ ഇനി മിന്നൽ വേഗത്തിൽ, എല്ലാം അറിയാം

ഇന്ത്യയിലെ എട്ട് കോടിയോളം വരുന്ന ഇ.പി.എഫ് വരിക്കാർക്ക് ആശ്വാസകരമായ വാർത്തയുമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) എത്തുന്നത്. നിലവിലുള്ള ഡിജിറ്റൽ സംവിധാനങ്ങളെ പൂർണ്ണമായും നവീകരിച്ചുകൊണ്ട് 'EPFO 3.0' എന്ന പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. സാങ്കേതിക തകരാറുകൾ മൂലമുള്ള കാലതാമസവും പ്രാദേശിക ഓഫീസുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ പരിഷ്കരണമാണിത്.

ഒന്നു ഇന്ത്യ 21 Jan 2026 7:25 pm

തിരുവനന്തപുരത്ത് അമ്മയും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍

തിരുവനന്തപുരം: അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. കമലേശ്വരം ആര്യന്‍ കുഴിയില്‍ ശാന്തി ഗാര്‍ഡനില്‍ സജിത(54), മകള്‍ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കള്‍ക്ക് ഫോണിലൂടെ അയച്ചുകൊടുത്തിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. വീട്ടില്‍ അനക്കം കാണാതെ വന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും പോലിസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് അമ്മയും മകളും മരിച്ചുകിടക്കുന്നത് കണ്ടത്. ഹാളിലെ സോഫാ സെറ്റിയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ആറ് വര്‍ഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം നാട്ടില്‍ എത്തിയിരുന്നു. അവിടെവെച്ച് ഗ്രീമയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

തേജസ് ന്യൂസ് 21 Jan 2026 7:18 pm

കുർബാന തർക്കം: എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയ്ക്ക് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി

സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരു വിഭാഗം ബസിലിക്കയിൽ തുടരുന്നതെന്നും അതിക്രമിച്ച് കയറിയവരെ പുറത്താക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. പൊലീസ് നിലപാട് ഏകപക്ഷീയമാണെന്നും ഹർജിയിലുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 7:16 pm

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ പശുക്കശാപ്പ് കേസില്‍ കുടുക്കിയ യുവതിയെ തേടി പോലിസ്

ലഖ്‌നോ: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ പശുക്കശാപ്പ് കേസില്‍ കുടുക്കിയ യുവതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശിയായ യുവതിയെ പിടിക്കാനാണ് പോലിസ് ശ്രമം നടത്തുന്നത്. ഇന്നലെ യുവതി അലഹബാദ് ഹൈക്കോടതിയിലുണ്ടെന്ന് മനസിലാക്കിയ പോലിസ് സംഘം കോടതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. മാത്രമല്ല, കോടതി വളപ്പില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. അലീഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പഠിച്ച യുവതിയാണ് ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയത്. ഭോപ്പാല്‍ സ്വദേശിയായ ഒരു യുവാവുമായി ഇന്‍സ്റ്റഗ്രാമിലൂടെ യുവതി ബന്ധമുണ്ടാക്കിയെന്നും അതിന് ശേഷം ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോലിസ് പറയുന്നത്. ഭര്‍ത്താവിനെ പശുക്കശാപ്പില്‍ കുടുക്കി ജയിലിലാക്കി അത് ചൂണ്ടിക്കാട്ടി വിവാഹമോചനം തേടുകയായിരുന്നു പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി യുവതിയും കാമുകനും സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഹിന്ദുത്വ സംഘടനയുടെ ഗ്രൂപ്പില്‍ ചേര്‍ന്നു. അതിന് പിന്നാലെ ഭര്‍ത്താവിന്റെ കാറില്‍ രണ്ടു കിലോഗ്രാം മാംസം സൂക്ഷിച്ചു. ഭര്‍ത്താവിന്റെ കാറില്‍ പശുമാംസമുണ്ടെന്ന് ഹിന്ദുത്വ സംഘടനാ നേതാക്കളെ വിളിച്ച് അറിയിച്ചു. ഹിന്ദുത്വ സംഘം സ്ഥലത്തെത്തി ബഹളമുണ്ടാക്കുകയും ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. പക്ഷേ, ഈ കേസില്‍ ഭര്‍ത്താവിന് ഒരുമാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചു. ഇതോടെ ഭാര്യ മറ്റൊരു പദ്ധതി തയ്യാറാക്കി. ഭര്‍ത്താവിന്റെ ഫോണ്‍ ഉപയോഗിച്ച് പത്തുകിലോഗ്രാം മാംസം ഓര്‍ഡര്‍ ചെയ്യുകയും ഭര്‍ത്താവിന്റെ ഫാക്ടറിയുടെ അടുത്തുള്ള ഡെലിവറി അഡ്രസ് നല്‍കുകയും ചെയ്തു. അതിന് പിന്നാലെ വിവരം പോലിസിനെ അറിയിച്ചു. വാഹനത്തില്‍ മാംസം കടത്തുന്നുവെന്നായിരുന്നു ആരോപണം. പോലിസ് എത്തി വണ്ടി തടഞ്ഞു മാംസം പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. തന്റെ ഭാര്യയാവാം സംഭവത്തിന് പിന്നിലെന്നും അവള്‍ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വീട്ടില്‍ സിസിടിവി ക്യാമറയുണ്ടെന്നും ഭര്‍ത്താവ് പോലിസിനെ അറിയിച്ചു. ക്യാമറ പരിശോധിച്ച പോലിസ് ഭര്‍ത്താവിന്റെ ഫോണ്‍ ഭാര്യ ഉപയോഗിക്കുന്നത് കണ്ടു. ഭര്‍ത്താവ് കുളിമുറിയിലായിരുന്ന സമയത്താണ് ഇത് ചെയ്തത്. മാംസം ഓര്‍ഡര്‍ ചെയ്ത ശേഷം യുവതി കാമുകനെ വിളിച്ചതായും കണ്ടെത്തി. അതിന് പിന്നാലെ യുവാവിനെ ഭോപ്പാലില്‍ നിന്നും പിടികൂടി. എന്നാല്‍, അപ്പോഴേക്കും യുവതി രക്ഷപ്പെട്ടു. യുവതി ഹൈക്കോടതിയില്‍ അഭിഭാഷകനെ കാണാന്‍ പോവുന്നു എന്ന വിവരം അറിഞ്ഞപ്പോഴാണ് പോലിസ് സംഘം കോടതിയില്‍ എത്തിയത്. പക്ഷേ, സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പോലിസുകാരെ അഭിഭാഷകര്‍ തടഞ്ഞുവച്ചു. ഈ ബഹളത്തിനിടെ യുവതി കോടതിയില്‍ നിന്നും മുങ്ങി. യുവതിയെ പിടിക്കാന്‍ പോലിസ് സംഘങ്ങള്‍ രൂപീകരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തേജസ് ന്യൂസ് 21 Jan 2026 7:15 pm

ഉദ്ധവിനെ കെട്ടിപ്പിടിച്ച് പിന്നില്‍ നിന്ന് കുത്തി; ഷിന്‍ഡെയുമായി രഹസ്യ സഖ്യം; കല്യാണ്‍ - ഡോംബിവാലിയില്‍ രാജ് താക്കറെയുടെ നാടകീയ നീക്കങ്ങള്‍; ബിജെപിയെയും ഉദ്ധവിനെയും ഞെട്ടിച്ച് എംഎന്‍എസ്; ഇരട്ടത്താപ്പ് തുറന്നുകാട്ടി സഞ്ജയ് റാവത്ത്

മുംബൈ: ഭിന്നതകള്‍ മറന്ന് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചതിന് പിന്നാലെ മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നാടകവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. തെരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ധവ് താക്കറേയുമായി കൈകോര്‍ത്ത് പരാജയം രുചിച്ചതിന് പിന്നാലെ കല്യാണ്‍ - ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നേടാന്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന് പിന്തുണ നല്‍കുകയാണ് രാജ് താക്കറെ ചെയ്തത്. ശിവസേന ഷിന്‍ഡേ വിഭാഗവും ബിജെപിയും ചേര്‍ന്നുള്ള മഹായുതിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനൊപ്പമായിരുന്നു രാജ് താക്കറേ നയിക്കുന്ന എംഎന്‍എസ് മത്സരിച്ചത്. ഇതില്‍ പരാജയം നേരിട്ടതിന് പിന്നാലെ തന്നെ എംഎന്‍എസ് ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് പിന്തുണയുമായി എത്തിയത് മഹാരാഷ്ട്രയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഷിന്‍ഡേ വിഭാഗത്തിനൊപ്പമുള്ള സഖ്യം കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ അധികാരം കുറയ്ക്കുന്നതിനുള്ള ഗൂഡനീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്. കല്യാണ്‍ - ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 122 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ബിജെപിയെ കഷ്ടിച്ച് പിന്നിലാക്കിയ ശിവ സേനയ്ക്ക് 53 സീറ്റാണ് നേടിയത്. ബിജെപിക്ക് 51 സീറ്റാണ് നേടാനായത്. കല്യാണ്‍ -ഡോംബിവാലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ (എം.എന്‍.എസ്) പുതിയ കൗണ്‍സിലര്‍മാരുമായി സഖ്യമുണ്ടാക്കാന്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ബി.എം.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഷിന്‍ഡെ സേന സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മേയര്‍ സ്ഥാനത്തെച്ചൊല്ലി ഇരുകക്ഷികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് നവനിര്‍മാണ്‍ സേന നാടകീയ നീക്കങ്ങള്‍ നടത്തുന്നത്. കല്യാണ്‍ -ഡോംബിവാലി തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും യഥാക്രമം 53ഉം 50ഉം വീതം സീറ്റുകള്‍ നേടിയിട്ടുണ്ട്. ഭൂരിപക്ഷത്തിന് 62 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ രണ്ട് കക്ഷികളും മേയര്‍ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇവിടെയാണ് അഞ്ച് എം.എന്‍.എസ് കൗണ്‍സിലര്‍മാരുടെ പ്രസക്തി. ഷിന്‍ഡെ സേന ഈ അഞ്ച് പേരുമായി സഖ്യമുണ്ടാക്കിയാല്‍ സീറ്റുനില 58ലേക്ക് എത്തും, ഇത് ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ മാത്രം അകലെയാണ്. ശിവസേന നേതാക്കളായ ഏകനാഥ് ഷിന്‍ഡെയും നരേഷ് മസ്‌കെയും എം.എന്‍.എസ് നേതാവ് രാജു പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയ നീക്കം മഹായുതി സഖ്യത്തിലെ വിള്ളലല്ലെന്ന് നരേഷ് മസ്‌കെ പറഞ്ഞു. എം.എന്‍.എസുമായുള്ള സഖ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചപ്പോള്‍, വികസനത്തിനായി എല്ലാവരും ഒന്നിച്ചു വരികയാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുമെന്നും ഇത് തദ്ദേശതലത്തിലുള്ള വികസന രാഷ്ട്രീയമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 107 വാര്‍ഡുകളുള്ള കല്യാണ്‍ ഡോംബിവാലിയില്‍ ബി.ജെ.പി -50, ഷിന്‍ഡെ സേന -53, എം.എന്‍.എസ് -അഞ്ത്, ശിവസേന (ഉദ്ധവ് വിഭാഗം) 11, എന്‍.സി.പി (ശരദ് പവാര്‍) -ഒന്ന്, കോണ്‍ഗ്രസ് -രണ്ട് എന്നിങ്ങനെയാണ് സീറ്റുനില. നഗരസഭയുടെ സ്ഥിരത ഉറപ്പാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് രാജു പാട്ടീല്‍ പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കാന്‍ രാജ് താക്കറെ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സംഭവവികാസങ്ങളോട് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി സഞ്ജയ് റാവത്ത് രൂക്ഷമായാണ് പ്രതികരിച്ചത്. മഹാരാഷ്ട്രയെ ഒറ്റുകൊടുക്കുന്നവര്‍ വഞ്ചകരാണ്. അധികാരം കിട്ടാത്തതുകൊണ്ട് അഴിമതി കാണിക്കുന്നത് മഹാരാഷ്ട്ര ക്ഷമിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടാകാം, പക്ഷേ അത് വ്യക്തിപരമായി തന്നെ വെക്കണം. കല്യാണ്‍-ഡോംബിവാലി വിഷയം ഉദ്ധവ് താക്കറെയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒന്നും കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടുന്ന മാനസികാവസ്ഥയുള്ള ചിലരെക്കുറിച്ച് രാജ് താക്കറെ തന്നെ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. ഇത്തരത്തില്‍ പാര്‍ട്ടി മാറുന്നവര്‍ 'രാഷ്ട്രീയ മനോരോഗികള്‍' ആണെന്നും റാവത്ത് വിമര്‍ശിച്ചു. വിഷയത്തില്‍ എം.എന്‍.എസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ''ശിവസേനയും എം.എന്‍.എസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരമൊരു സമയത്ത് ഒരാള്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്താല്‍ പാര്‍ട്ടിയും നേതൃത്വവും അതില്‍ ഉറച്ച നിലപാട് എടുക്കണം'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക തലത്തില്‍ സഖ്യമെന്ന് വിശദീകരണം കേവല ഭൂരിപക്ഷത്തിനായി 62 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെയാണ് ബുധനാഴ്ച ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും മേയര്‍ പദവിക്കുള്ള അര്‍ഹതയുണ്ടെന്നും ശിവസേന അവകാശവാദമുയര്‍ത്തിയത്. കൊങ്കണ്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് മുന്‍പാകെ ശിവസേനയ്‌ക്കൊപ്പം എംഎന്‍എസ് കൌണ്‍സിലര്‍മാരും എത്തിയിരുന്നു. പിന്നാലെ എംഎന്‍എസ് ശിവസേന ഷിന്‍ഡേ വിഭാഗത്തിന് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുരോഗതിക്ക് വേണ്ടിയുള്ള പിന്തുണയെന്നാണ് നീക്കത്തെ എംഎന്‍എസ് നിരീക്ഷിക്കുന്നത്. പദവികളുടെ വീതം വയ്പ് സംബന്ധിയായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് എംഎന്‍എസ് വിശദമാക്കുന്നത്. പ്രാദേശിക തലത്തില്‍ ഇത്തരം സഖ്യം സാധ്യമാണെന്നും എംഎന്‍എസ് വിശദമാക്കുന്നത്. ഇതില്‍ സ്വാര്‍ത്ഥ ലാഭമൊന്നുമില്ലെന്നുമാണ് എംഎന്‍എസ് നേതാവ് ബാല നന്ദഗോങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭരണത്തില്‍ കാഴ്ചക്കാരാവുന്നതിന് പകരമായി ഭാഗമാവുന്നതിനുള്ളതാണ് നടപടിയെന്നും എംഎന്‍എസ് വക്താവ് വിശദമാക്കി.ഇത്തരത്തില്‍ പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കാന്‍ രാജ് താക്കറേ അനുവാദം നല്‍കിയെന്നുമാണ് എംഎന്‍എസ് കൌണ്‍സിലര്‍മാരുടെ പ്രതികരണം. ബിജെപിയെ പ്രാദേശിക തലത്തില്‍ അകറ്റാനാണെന്ന അവകാശ വാദത്തിനിടയിലും ഉദ്ധവ് താക്കറേ വിഭാഗത്തിനെ രാജ് താക്കറേ പിന്നില്‍ നിന്ന് കുത്തിയെന്നാണ് അണികളുടെ പ്രതികരണം. കല്യാണ്‍ - ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 11 സീറ്റുകളാണ് ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് നേടാനായത്.

മറുനാടൻ മലയാളീ 21 Jan 2026 7:15 pm

സകല ദൈവങ്ങളെയും..വിളിച്ച് അവസാന പ്രതീക്ഷയിൽ മോർച്ചറി പരിസരത്ത് ഇരച്ചെത്തുന്ന ആളുകൾ; മൃതദേഹങ്ങൾ തിരിച്ചറിയുന്നതോടെ 'വാ'വിട്ട് നിലവിളിക്കുന്ന ഉറ്റവർ; കണ്ണ് അടക്കം ചതഞ്ഞ ശരീരങ്ങൾ കണ്ട് തലകറങ്ങി വീഴുന്ന ചിലർ; എങ്ങും സങ്കടം അടക്കാനാവാത്ത കുറെ മനുഷ്യരുടെ മുഖങ്ങൾ; പുറംലോകം അറിയാത്ത ഇറാൻ കാഴ്ചകൾ ഇങ്ങനെ

ടെഹ്‌റാൻ: ഇറാനിലെ മതഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിച്ച ക്രൂരമായ നടപടികളുടെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. സുരക്ഷാ സേനയുടെ നടപടികളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക രേഖകളും ചിത്രങ്ങളും ചോർന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇറാനിലെ നിയമപാലകരും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് പ്രതിഷേധക്കാരെ എങ്ങനെയാണ് വേട്ടയാടിയതെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. 2022-ൽ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ 'മൊറാലിറ്റി പോലീസ്' കസ്റ്റഡിയിലെടുത്ത 22 വയസ്സുകാരി മഹ്സ അമിനി മരിച്ചതിനെത്തുടർന്നാണ് ഇറാനിൽ സമീപകാലത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം (Woman, Life, Freedom) എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകളും യുവാക്കളും തെരുവിലിറങ്ങി. എന്നാൽ ഈ പ്രതിഷേധങ്ങളെ വെടിയുണ്ടകളും ലാത്തികളും ഉപയോഗിച്ചാണ് ഇറാൻ ഭരണകൂടം നേരിട്ടത്. അടുത്തിടെ ചില ഹാക്കർ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രതിഷേധങ്ങളിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾക്ക് നേരിട്ട് വെടിയേറ്റിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങളിൽ പലതും അതീവ ഭീകരമാണ്. പ്രതിഷേധക്കാർക്ക് നേരെ വളരെ അടുത്ത ദൂരത്തുനിന്ന് സുരക്ഷാ സേന പെല്ലറ്റ് തോക്കുകളും യഥാർത്ഥ വെടിയുണ്ടകളും ഉപയോഗിച്ചതായി ചിത്രങ്ങൾ തെളിയിക്കുന്നു. പലർക്കും കണ്ണിനും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. മനഃപൂർവ്വം അംഗഭംഗം വരുത്താനുള്ള ശ്രമങ്ങൾ നടന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ഫോട്ടോകള്‍ ഒരു സ്‌ലൈഡ് ഷോ പോലെ കാണിക്കുകയാണിപ്പോള്‍ ഇറാനിലെ മോര്‍ച്ചറിക്കുപുറത്ത്. സ്‌ക്രീനിനു മുന്നില്‍ നിറയെ ആളുകള്‍. അവര്‍ ഓരോ ഫോട്ടോയും സൂക്ഷിച്ചു നോക്കുന്നു. ചില ഫോട്ടോ കാണുമ്പോള്‍, സൂം ചെയ്യാനും ഒന്നു കൂടി കാണിക്കാനും പറയുന്നു. ചിലര്‍ ഒറ്റനോട്ടത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നു. അടുത്ത നിമിഷത്തില്‍ വാവിട്ട് പൊട്ടിക്കരയുന്നു. കൂട്ടത്തില്‍ ചിലര്‍ തലകറങ്ങി വീഴുന്നു. സങ്കടം അടക്കാനാവാത്ത മനുഷ്യര്‍ വീണ്ടും വീണ്ടും ഫോട്ടോകള്‍ കാണുന്നു. ഇതാണ് ഇറാനില്‍നിന്നുള്ള ഏറ്റവും പുതിയ കാഴ്ച. കൃത്യമായി പറഞ്ഞാല്‍, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ കഹ്രിസാക് ഫോറന്‍സിക് മെഡിക്കല്‍ സെന്ററിലെ ദൃശ്യങ്ങള്‍. അവിടെ സ്‌ക്രീന്‍ ചെയ്യുന്നത്, പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരുടെ ഫോട്ടോകളാണ്. പൊലീസും സൈന്യവും ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡുകളുമാണ് അവരെ വെടിവെച്ചുകൊന്നത്. ആളെ തിരിച്ചറിയാതെ മോര്‍ച്ചറികളില്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍ കാണാതായവരുടെ ബന്ധുക്കളെ കാണിക്കുന്ന ചടങ്ങാണ് നടക്കുന്നത്. ഉറ്റബന്ധുക്കള്‍ക്കു പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് പല മൃതദേഹങ്ങളും. കസ്റ്റഡിയിലെടുത്തവരെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയതിന്റെ തെളിവുകൾ മെഡിക്കൽ റിപ്പോർട്ടുകളിൽ കാണാം. ഇതിൽ സ്ത്രീകളും പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ രഹസ്യമായി സംസ്കരിച്ചതായും, മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതായും രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇറാൻ സർക്കാർ തള്ളിക്കളയുകയാണ്. വിദേശ രാജ്യങ്ങളുടെ ഗൂഢാലോചനയാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും, രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടികൾ സ്വീകരിച്ചതെന്നുമാണ് സർക്കാരിന്റെ വാദം. പുറത്തുവന്ന ചിത്രങ്ങൾ വ്യാജമാണെന്നും ഇറാൻ അധികൃതർ അവകാശപ്പെടുന്നു. എന്നാൽ യുഎൻ (UN) മനുഷ്യാവകാശ കൗൺസിൽ നിയോഗിച്ച പ്രത്യേക സമിതികൾ ഇറാന്റെ വാദങ്ങൾ തള്ളിക്കളയുകയും രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ചോർന്ന രേഖകളിൽ പലതും സാധാരണക്കാരായ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ജീവിതകഥകളാണ്. പാശ്ചാത്യ രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകൾ ഈ രേഖകൾ വിശകലനം ചെയ്തപ്പോൾ കണ്ടെത്തിയത്, പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ പോലും ആശുപത്രികൾ ഭയപ്പെട്ടിരുന്നു എന്നാണ്. ആശുപത്രികളിൽ എത്തിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് പലരും വീടുകളിൽ വെച്ചാണ് ചികിത്സ തേടിയത്. പ്രതിഷേധങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന സ്ത്രീകളുടെ മുഖത്തും മാറിടത്തിലും ലക്ഷ്യം വെച്ച് സുരക്ഷാ സേന വെടിയുതിർത്തതായി റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത നിരവധി കൗമാരക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരെ 'കലാപകാരികൾ' എന്ന് വിളിച്ചാണ് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതോടെ ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനും അമേരിക്കയും തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ തോക്കിൻമുനയിൽ അടിച്ചമർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര സമൂഹം ഒരേ സ്വരത്തിൽ പറയുന്നു. ഇറാനിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ആക്ടിവിസ്റ്റുകൾക്ക് ഈ തെളിവുകൾ വലിയ കരുത്താണ് നൽകുന്നത്. ഇറാനിലെ തെരുവുകളിൽ ഒഴുകിയ രക്തത്തിന്റെ കഥയാണ് ഈ ചോർന്ന ചിത്രങ്ങൾ പറയുന്നത്. അധികാരം നിലനിർത്താൻ ഒരു ഭരണകൂടം സ്വന്തം ജനതയ്ക്ക് മേൽ എത്രത്തോളം ക്രൂരത പ്രവർത്തിക്കും എന്നതിന്റെ നേർച്ചിത്രമാണിത്. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ മറച്ചുവെക്കാൻ അധികാരികൾക്ക് കഴിയില്ല എന്നതിന്റെ തെളിവ് കൂടിയാണ് ഈ ചോർച്ച. ഇറാനിലെ ജനത ഇന്നും ഭയത്തിന്റെ നിഴലിലാണെങ്കിലും, സത്യം ലോകമറിയുന്നു എന്നത് അവർക്ക് നേരിയ ആശ്വാസം നൽകുന്നു.

മറുനാടൻ മലയാളീ 21 Jan 2026 7:13 pm

മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗവും പ്രചാരവും വർദ്ധിപ്പിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ

ചെലവേറിയതും പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതുമായ സാനിറ്ററി നാപ്കിനു പകരം മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗവും പ്രചാരവും വർദ്ധിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:09 pm

പരിപാവനമായ പമ്പാ നദി മലിനമായാണ് ഒഴുകുന്നത്,കേന്ദ്ര സർക്കാർ എന്ത് ചെയ്തു : ജി സുകുമാരൻ നായർ

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പരിപാവനമായ പമ്പാ നദി മലിനമായാണ് ഒഴുകുന്നതെന്നും കേന്ദ്ര സർക്കാർ എന്ത് ചെയ്തുവെന്നും ജി സുകുമാരൻ നായർ ചോദിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:09 pm

വിദ്വേഷത്തിന്റെ ആഗോള ഭൂപടം

ഇനി ഇന്ത്യയിലേക്ക് വന്നാലോ? 2025ല്‍ മാത്രം 1,318 വിദ്വേഷ പ്രസംഗങ്ങളടക്കം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണങ്ങള്‍ ഭയപ്പെടുത്തുന്ന നിലയില്‍ ഏറുകയാണെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തല്‍. അതില്‍ 88 ശതമാനം (1,163) ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നത് ഭരണകൂട ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു. ആകെ നടന്ന സംഭവങ്ങളില്‍ 98 ശതമാനവും മുസ്‌ലിംവിരുദ്ധമാണ്.

സിറാജ് ലൈവ് 21 Jan 2026 7:08 pm

പ്രേക്ഷക ശ്രദ്ധ നേടി രഘുറാമിലെ ആദിവാസി ഗാനം; ‘ആദകച്ചക്ക’ പാട്ട് പുറത്ത്...

തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘രഘുറാ’മിലെ പുതിയ പാട്ട് പുറത്ത്. ‘ആദകച്ചക്ക' എന്ന പാട്ടിന്റെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:08 pm

കോട്ടയത്തെ റബർ ബോർഡ് ക്വാർട്ടേഴ്സിൽ വൻ കവർച്ച ;നഷ്ടമായത് 75പവൻ സ്വർണം

കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്‌സിൽ വൻ കവർച്ച. റബർ ബോർഡിന്റെ ജീവനക്കാർക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാർട്ടേഴ്‌സുകളിലാണ് കവർച്ച നടന്നത്. മൂന്ന് ക്വാർട്ടേഴ്സുകളിൽ കവർച്ചാശ്രമവുമുണ്ടായി. ആകെ 75 പവനോളം സ്വർണം ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ടതായാണ് കരുതുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:07 pm

യഥാർത്ഥ ഉന്നം ചൈനയാണ്

യു എസ് എസ് എബ്രഹാം ലിങ്കണ്‍ എന്ന കൂറ്റന്‍ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത ആക്രമണഭീതിയൊഴിഞ്ഞുവെന്ന ആശ്വാസത്തെ കെടുത്തിക്കളയുന്നുണ്ട്. അത്യാഹിതങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്ന സൂചന നല്‍കി വ്യോമപാത തുറക്കാന്‍ ഇറാന്‍ തയ്യാറായി എന്നത് ആശ്വാസകരമാണ്. അപ്പോഴും അടിത്തട്ട് പ്രക്ഷുബ്ധം തന്നെയാണ്. അതൃപ്ത ജനത അത്ര പെട്ടെന്ന് പിൻ വാങ്ങില്ല.

സിറാജ് ലൈവ് 21 Jan 2026 7:06 pm

കമ്പനികൾക്ക് ഇനി കബളിപ്പിക്കാനാവില്ല ; എസി ഓൺ ചെയ്ത് മൈലേജ് അളക്കണം

ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മൈലേജ് പരിശോധനാ നിയമം വരുന്നു. വരുന്ന ഒക്ടോബർ മുതൽ കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോൾ

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:06 pm

ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്ന് എംവി ജയരാജൻ; 'കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും'

ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിൻ്റേതെന്നും എംവി ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 7:05 pm

വിവരം നൽകിയത് നാട്ടുകാർ, പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ

നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 7:05 pm

തടി കുറയ്ക്കാൻ യൂട്യൂബിൽ പറഞ്ഞ മരുന്നു വാങ്ങി കഴിച്ചു ; 19 കാരിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കുന്നതിനായി യൂട്യൂബ് വിഡിയോയിൽ കണ്ട മരുന്നു വാങ്ങിക്കഴിച്ച 19 കാരി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരം സ്വദേശിയായ കലൈഅരസി ആണ് മരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:04 pm

റെയിൽവേ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്! രജിസ്‌ട്രേഷൻ മാറ്റിവെച്ചു

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ഗ്രൂപ്പ് ഡി വിഭാഗത്തിലെ 22,000 ഒഴിവുകളിലേക്കുള്ള അപേക്ഷാ പ്രക്രിയ മാറ്റിവെച്ചു. മുൻപ് ജനുവരി 21-ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന രജിസ്‌ട്രേഷൻ നടപടികൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 31 മുതലാണ് ആരംഭിക്കുക

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:03 pm

ഗന്ധർവ വിവാഹം, ലിവ് ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് ഭാര്യ പദവി നൽകണം : മദ്രാസ് ഹൈക്കോടതി

ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യ പദവി നൽകണമെന്ന് മദ്രാസ് ഹൈകോടതി. ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇൻ റിലേഷനെ ഗന്ധർവ വിവാഹമെന്നാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിശേഷിപ്പിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:01 pm

‘ബേബി ഗേൾ’ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

മലയാളി പ്രേക്ഷകരുടെ പ്രിയതാരം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘ബേബി ഗേൾ’ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. സാധാരണക്കാരന്റെ ഹൃദയത്തിൽ തൊടുന്ന പ്രകടനങ്ങളിലൂടെ ജനപ്രിയനായ നിവിൻ പോളി, ഈ ചിത്രത്തിൽ സനൽ മാത്യു എന്ന ഹോസ്പിറ്റൽ അറ്റൻഡന്റായാണ് എത്തുന്നത്. സ്വാഭാവിക അഭിനയശൈലിയിലൂടെ നിവിൻ പോളി വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:00 pm

സാമൂഹികമാധ്യമ വിചാരണയും ദീപക്കിന്റെ ആത്മഹത്യയും

കോടതിയായി മാറിക്കൊണ്ടിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഒരു ആരോപണം, അതുമായി ബന്ധപ്പെട്ട അവ്യക്തമായ വീഡിയോ, കുറച്ചു ക്യാപ്ഷനുകള്‍- ഇത്രയും മതി ഒരു വ്യക്തിയെ സമൂഹത്തിന്റെ മുമ്പില്‍ കുറ്റവാളിയാക്കാനും അയാളുടെ ജീവിതവും കുടുംബവും സാമൂഹികാംഗീകാരവും നഷ്ടമാക്കാനും.

സിറാജ് ലൈവ് 21 Jan 2026 6:59 pm

റിലീസിന് ഒരുങ്ങി ‘പ്രകമ്പനം’

ഹൊററും കോമഡിയും ഇഴചേരുന്ന കംപ്ലീറ്റ് എന്റർടൈനർ ‘പ്രകമ്പനം’ റിലീസിന് തയ്യാറെടുക്കുന്നു. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:59 pm

‘മഹാഭാരതം’ എല്ലാ ഇന്ത്യക്കാർക്കും അഭിമാനം തോന്നുന്ന രീതിയിലായിരിക്കും, ആരെയും നിരാശപ്പെടുത്തില്ല ; ആമിർ ഖാൻ

ആഗോള പ്രശസ്തമായ ‘ലോർഡ് ഓഫ് ദ റിങ്‌സ്’, ‘അവതാർ’ തുടങ്ങിയ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ‘മഹാഭാരതം’ വെള്ളിത്തിരയിലെത്തിക്കാൻ താൻ ഒരുങ്ങുന്നതായി ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതം സിനിമയാക്കുന്നത് തന്റെ സ്വപ്നമാണെന്നും എന്നാൽ അത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഒരു അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:58 pm

കാത്തിരിപ്പിന് അറുതി ; ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ മാസ്റ്റർ ഓഫ് സസ്‌പെൻസ് ജീത്തു ജോസഫും ബിജു മേനോനും ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിൽ

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:56 pm

‘മാജിക് മഷ്റൂം’ ജനുവരി 23ന് തിയറ്ററുകളിൽ എത്തും

നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂം' ജനുവരി 23ന് പ്രദർശനത്തിനെത്തുന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ചിത്രം പൂർണ്ണമായും ഒരു ഫാന്റസി കോമഡി എന്റർടൈനറാണ്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:55 pm

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി; 'പ്രകമ്പനം' ജനുവരി 30ന് തിയറ്ററുകളിൽ എത്തും

കൊച്ചി: ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി ചിത്രമായ 'പ്രകമ്പനം' ജനുവരി 30ന് തിയറ്ററുകളിൽ എത്തും. യുവതലമുറയെ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന ഈ മുഴുനീള എന്റർടെയ്‌നർ, നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഹാസ്യവും ഹൊററും ചേർന്ന വ്യത്യസ്തമായൊരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവരാണ് നിർമ്മാണം. വിവേക് വിശ്വം ഐ.എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി എന്നിവർ കോ-പ്രൊഡ്യൂസേഴ്സാണ്. അഭിജിത്ത് സുരേഷാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് വിജേഷ് പാണത്തൂർ തന്നെയാണ്. നവാഗതനായ ശ്രീഹരി വടക്കൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ‘പ്രകമ്പനം’, ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ശീതൾ ജോസഫാണ് ചിത്രത്തിലെ നായിക. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്. ‘പണി’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒന്നിക്കുമ്പോൾ ചിത്രത്തോടുള്ള പ്രതീക്ഷകൾ വർദ്ധിക്കുകയാണ്. ബിബിൻ അശോക് സംഗീതവും ശങ്കർ ശർമ്മ പശ്ചാത്തല സംഗീതവും വിനായക് ശശികുമാർ വരികളും രചിച്ചിരിക്കുന്നു. ആൽബി ആന്റണി ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സുഭാഷ് കരുൺ ആർട്ട് ഡയറക്ടറും അംബ്രൂ വർഗീസ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. നന്ദു പൊതുവാളാണ് പ്രൊഡക്ഷൻ കൺട്രോളർ. അനന്ദനാരായൺ ലൈൻ പ്രൊഡ്യൂസറും ശശി പൊതുവാൾ, കമലാക്ഷൻ എന്നിവർ പ്രൊഡക്ഷൻ മാനേജർമാരുമാണ്. കിഷൻ മോഹൻ (സപ്ത) സൗണ്ട് ഡിസൈനും എം. ആർ. രാജകൃഷ്ണൻ ഫൈനൽ മിക്സും രമേഷ് സി. പി ഡി. ഐയും കൈകാര്യം ചെയ്തിരിക്കുന്നു.

മറുനാടൻ മലയാളീ 21 Jan 2026 6:54 pm

പുൽക്കാടുകൾക്കിടയിൽ നിന്ന് തീയും പുകയും; നിമിഷ നേരം കൊണ്ട് 200 മീറ്ററോളം കത്തിനശിച്ചു; ഭാരതപ്പുഴയെ ആശങ്കയിലാക്കി തീപിടുത്തം; ഇതിന് പിന്നിൽ അവർ തന്നെയെന്ന് നാട്ടുകാർ

പാലക്കാട്: ഭാരതപ്പുഴയിലെ ഒറ്റപ്പാലം മായന്നൂർ കടവ് പരിസരത്തെ പുൽക്കാടുകൾക്ക് വീണ്ടും തീപിടിച്ചു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് പുഴയോരത്ത് അഗ്നിബാധയുണ്ടാകുന്നത്. തീപിടിത്തത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്ന് നാട്ടുകാർ സംശയിക്കുന്നു. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്തുനിന്നാരംഭിച്ച തീ ഏകദേശം 200 മീറ്ററോളം ദൂരത്തേക്ക് പടർന്നു. വേനൽ കടുക്കുംമുമ്പേയുള്ള ഈ പതിവ് അഗ്നിബാധകൾ മേഖലയിലെ ജൈവ സന്തുലിതാവസ്ഥയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നുണ്ട്. ഈ മാസം 15നും സമാനമായ രീതിയിൽ പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചിരുന്നു. തൃത്താല മേഖലയിലെ വെള്ളിയാങ്കല്ലും സമീപ പ്രദേശങ്ങളും ദേശാടനപ്പക്ഷികളുടെയും അപൂർവങ്ങളായ പക്ഷിയിനങ്ങളുടെയും പ്രധാന ആവാസ കേന്ദ്രമാണ്. പുഴയിലെ തുരുത്തുകളിലും വശങ്ങളിലുമുള്ള പുൽക്കാടുകൾ കത്തിനശിച്ചതോടെ നിരവധി പക്ഷികളും മറ്റ് ജീവജാലങ്ങളും അഗ്നിക്കിരയായതായി പറയപ്പെടുന്നു. പുഴയിലെത്തുന്ന ആളുകളുടെ സംഘമാണ് തുടർച്ചയായ തീപിടിത്തങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മറുനാടൻ മലയാളീ 21 Jan 2026 6:53 pm

അഭിഷേകിന് ഒപ്പം സഞ്ജു ഓപ്പണ്‍ ചെയ്യും; ടീമില്‍ ഇഷാന്‍ കിഷനും; ലോകകപ്പിന് മുന്നോടിയായി ഗംഭീറിന്റെ നിര്‍ണായക പരീക്ഷണം; നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്; നാഗ്പൂരില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

നാഗ്പൂര്‍: ലോകകപ്പിന് തൊട്ടുമുമ്പുള്ള അവസാനവട്ട പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ട്വന്റി 20യില്‍ ടോസിലെ ഭാഗ്യം ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ക്കൊപ്പം. ടോസ് നേടിയ കിവികള്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഭിഷേക് ശര്‍മക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിക്കും. ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് ഈ പരമ്പര നിര്‍ണ്ണായകമാണ്. ഇരുവിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്ക് അവസരം നല്‍കുന്ന ഗംഭീര്‍ ലക്ഷ്യമിടുന്നതും മികച്ച പ്രകടനം തന്നെ. പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. രാത്രി മഞ്ഞുവീഴ്ചയുള്ളതിനാല്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ടെന്നും സൂര്യ പറഞ്ഞു. ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മിച്ചല്‍ സാന്റ്‌നര്‍ ക്യാപ്റ്റനായി തിരിച്ചെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുമുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. നാഗ്പൂരിലെ പിച്ച് പൊതുവെ കുറഞ്ഞ സ്‌കോറുകള്‍ക്ക് പേരുള്ളതാണ്. പിച്ചില്‍ വിള്ളലുകള്‍ ഉള്ളതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നല്ല പിന്തുണ ലഭിക്കുമെന്നാണ് സൈമണ്‍ ഡൂളും ദീപ് ദാസ് ഗുപ്തയും വിലയിരുത്തുന്നത്. രാത്രി 8:30 ഓടെ മഞ്ഞുവീഴ്ചയ്ക്ക് (Dew) സാധ്യതയുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായേക്കാം. അതുകൊണ്ട് തന്നെയാണ് ടോസ് നേടിയ ഉടന്‍ സാന്റ്നര്‍ ബൗളിംഗ് തിരഞ്ഞെടുത്തത്. ക്രിസ്റ്റ്യന്‍ ക്ലര്‍ക്ക് എന്ന യുവതാരത്തെ ഇന്ന് ന്യൂസിലന്‍ഡ് അരങ്ങേറ്റത്തിന് ഇറക്കുന്നുണ്ട്. മറുഭാഗത്ത് വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ തന്ത്രങ്ങളും ബുംറയുടെ മാരക യോര്‍ക്കറുകളുമാകും ഇന്ത്യയുടെ പ്രധാന ആയുധങ്ങള്‍. ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി. ന്യൂസിലന്‍ഡ് ടീം: ടിം റോബിന്‍സണ്‍, ഡെവണ്‍ കോണ്‍വേ (wk), റാച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ഇഷ് സോധി, ജേക്കബ് ഡഫി

മറുനാടൻ മലയാളീ 21 Jan 2026 6:52 pm

1 ലക്ഷം കയ്യിലുണ്ടോ? സ്വർണത്തിലല്ല, വെള്ളിയിൽ നിക്ഷേപിക്കാം, ഒരു വർഷം കൊണ്ട് അമ്പരപ്പിക്കുന്ന ലാഭം കയ്യിൽ

സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ വെള്ളിയും ഒട്ടും പിന്നിലല്ല. ഗ്രാമിന് 345 രൂപയും കിലോഗ്രാമിന് 3,45,000 രൂപയുമാണ് ഇന്നത്തെ വെള്ളി വില. ഈ വർഷം സ്വർണത്തെ പോലെ തന്നെ വെള്ളി വിലയും കുതിച്ച് ഉയരുകയാണ്. നിരവധി പേർ ഈ സമയത്ത് സ്വർണത്തിൽ നിക്ഷേപം നടത്തുന്നുണ്ട്. വെള്ളിയിൽ നിക്ഷേപം നടത്തുന്നത് എത്രത്തോളം ലാഭകരമാകുമെന്ന് നിങ്ങൾക്ക് അറിയാമോ? ഇന്ന് 1

ഒന്നു ഇന്ത്യ 21 Jan 2026 6:47 pm

2.56 ലക്ഷം ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി, ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു: വീണാ ജോർജ്

പത്തനംത്തിട്ട : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 2,56,399 തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരല്‍മേട് 19,593, നിലയ്ക്കല്‍ 24,025 എന്നിങ്ങനെയാണ് ചികിത്സ നല്‍കിയത്. പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെ 64,754 തീര്‍ത്ഥാടകര്‍ക്കും ആരോഗ്യ സേവനം നല്‍കി. സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനം നല്‍കി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ സേവനം നല്‍കിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. നിസാര രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വരെ ചികിത്സ നല്‍കി. ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന 206 പേരുടെ ജീവന്‍ രക്ഷിച്ചു. സമയബന്ധിതമായ ചികിത്സയിലൂടെ ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിക്കാനായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഹൃദയാഘാതം ഇത്തവണ വന്നെങ്കിലും അതിനേക്കാള്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായി. 131 പേര്‍ക്ക് അപസ്മാരത്തിന് ചികിത്സ നല്‍കി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 891 പേരെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ നിന്നും ശബരിമലയിലെ മറ്റ് ആശുപത്രികളിലേക്കും 834 പേരെ ശബരിമല ആശുപത്രിയില്‍ നിന്നും മറ്റാശുപത്രികളിലേക്കും റഫര്‍ ചെയ്തുവെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. ആയുഷ് വിഭാഗത്തില്‍ നിന്നുള്ള സേവനവും ഉറപ്പാക്കി. കനിവ് 108 ഉള്‍പ്പെടെ വിപുലമായ ആംബുലന്‍സ് സേവനം ഒരുക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മംഗളം 21 Jan 2026 6:47 pm

'അനുവാദമില്ലാതെ ചിത്രമുപയോഗിച്ചു, നടക്കുന്നത് വിദ്യാഭ്യാസ തട്ടിപ്പ്'; പരാതിയുമായി ഗായത്രി അരുണ്‍

കൊച്ചി: തന്റെ ചിത്രമുപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുണ്‍. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് ഗായത്രി രംഗത്തെത്തിയിരിക്കുന്നത്. ഉദ്ഘാടന ദിവസം പകര്‍ത്തിയ ചിത്രമാണ് ഈ സ്ഥാപനം തട്ടിപ്പിന് ഉപയോഗിക്കുന്നത് എന്നും ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നും ഗായത്രി പറയുന്നു. പിണറായിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി; 'ഭരണത്തുടര്‍ച്ചയുണ്ടാകും, കേന്ദ്രം

ഒന്നു ഇന്ത്യ 21 Jan 2026 6:47 pm

പിണറായിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി അഠാവ്ലെ

തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കണ്ണൂരിലെത്തിയപ്പോഴാണ് രാംദാസ് അഠാവ്ലെ മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ഡിഎയിലേക്ക് സ്വാഗതംചെയ്തത്. പിണറായി വിജയന്‍ എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ പണം കേരളത്തിന് ലഭിക്കും. ഭരണത്തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ പിണറായി വിജയന്‍ എന്‍ഡിഎയിലേക്ക് വരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും എന്‍ഡിഎയില്‍ ചേരണമെന്ന ഇത്തരം പരസ്യ പ്രഖ്യാപനങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും എന്ന ഭരണഘടനാപരമായ ഫെഡറല്‍ സംവിധാനത്തിന് ഘടകവിരുദ്ധമായ നിലപാടാണ് ഒരു കേന്ദ്രമന്ത്രി തന്നെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട തുക ഒരു 'സഹായം' എന്നതിലുപരി സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് ലക്ഷം കോടിയോളം രൂപയാണ് കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കാന്‍ കുടിശിഖയുള്ളത്. അര്‍ഹമായ ഈ തുകയെക്കുറിച്ച് ചോദിക്കുമ്പോള്‍ എന്‍ഡിഎയുടെ ഭാഗമാകണമെന്ന് മറുപടി പറയുന്നത് ഭരണഘടനാലംഘനമാണ്. ഒരു കേന്ദ്രമന്ത്രിതന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം പ്രസ്താവനകള്‍ പരസ്യമായി നടത്തുന്നത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള അതിശക്തമായ കടന്നാക്രമണമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

തേജസ് ന്യൂസ് 21 Jan 2026 6:46 pm

കുടുംബങ്ങളുടെ എതിർപ്പ് വകവെയ്ക്കാതെ വിവാഹിതരായി; മാസങ്ങൾ പിന്നിടുമ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ പന്തികേട്; നാട്ടിലേക്ക് പോയി രാത്രി തിരിച്ചെത്തിയപ്പോൾ ഭാര്യയോടൊപ്പം മുറിയിൽ രണ്ട് പുരുഷന്മാർ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ പോലീസിൽ കീഴടങ്ങി ഭർത്താവ്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. നാല് മാസം മുൻപ് വിവാഹിതരായ ശ്വേതാ സിംഗ് എന്ന യുവതിയെയാണ് ഭർത്താവ് സച്ചിൻ സിംഗ് കൊലപ്പെടുത്തിയത്. ഭാര്യയെ രണ്ട് യുവാക്കളോടൊപ്പം കണ്ടതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സച്ചിൻ പോലീസിന് മൊഴി നൽകി. ശ്വേതയുടെ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് വാടകവീട്ടിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം സച്ചിൻ സ്വയം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സച്ചിനെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാൺപൂരിലെ വാടക വീട്ടിൽ നിന്നാണ് ശ്വേതയുടെ മൃതദേഹം കണ്ടെടുത്തത്. നിരവധി വർഷങ്ങളായി പ്രണയത്തിലായിരുന്ന സച്ചിനും ശ്വേതയും വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് കോടതിയിൽ രജിസ്റ്റർ ചെയ്ത് വിവാഹിതരായവരാണ്. ഒരു മാസമായി ഇരുവരും കാൺപൂരിലെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നതായി സച്ചിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. താൻ ജോലിക്കു പോകുമ്പോൾ ശ്വേത സമീപത്തെ എൻജിനീയറിംഗ് കോളേജിനടുത്തുള്ള വാടകമുറികളിൽ താമസിക്കുന്ന രണ്ട് വിദ്യാർത്ഥികളുമായി ബന്ധം സ്ഥാപിച്ചുവെന്നും സച്ചിൻ ആരോപിച്ചു. സംഭവത്തിന് രണ്ട് ദിവസം മുമ്പ്, താൻ ഗ്രാമത്തിലേക്ക് പോകുകയാണെന്നും അന്ന് രാത്രി മടങ്ങിവരില്ലെന്നും സച്ചിൻ ശ്വേതയെ അറിയിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രി അപ്രതീക്ഷിതമായി തിരിച്ചെത്തിയ സച്ചിൻ, ശ്വേതയെ രണ്ട് യുവാക്കളോടൊപ്പം കിടപ്പുമുറിയിൽ കണ്ടതായി മൊഴി നൽകി. ഈ ദൃശ്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ, ശ്വേത യുവാക്കളെ തന്നെ ആക്രമിക്കാൻ പ്രേരിപ്പിച്ചെന്നും തുടർന്ന് പോലീസ് സ്ഥലത്തെത്തി എല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും സച്ചിൻ പോലീസിനോട് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ വെച്ച് സച്ചിൻ കേസ് വേണ്ടെന്ന് വെച്ചതിനെ തുടർന്ന് എല്ലാവരെയും വിട്ടയച്ചു. എന്നാൽ, യുവാക്കളെ വിട്ടയക്കാൻ ശ്വേത തന്നെ നിർബന്ധിക്കുകയും വിസമ്മതിച്ചാൽ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സച്ചിൻ ആരോപിച്ചു. തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനിടെ, തന്നെ കൊന്നുകളയാൻ ശ്വേത ആവശ്യപ്പെട്ടുവെന്നും ഇതിൽ പ്രകോപിതനായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സച്ചിൻ പോലീസിനോട് വെളിപ്പെടുത്തി. ശ്വേതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

മറുനാടൻ മലയാളീ 21 Jan 2026 6:45 pm

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ

10,000 രൂപ മാസ ശമ്പളത്തിൽ മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ 25 -കാരനായ വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. സാമ്പത്തിക ഭദ്രതയില്ലാതെ കുടുംബം വലുതാക്കുന്നതിനെ ഒരു വിഭാഗം വിമർശിച്ചു. എന്നാൽ വ്യക്തിപരമായ തീരുമാനമാണെന്ന് മറുവിഭാഗം.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:45 pm

മഹാദേശ്വര..ഭഗവാനെ മനസ്സിൽ ധ്യാനിച്ച് കുന്ന് കയറിയ ആ സംഘം; നടന്ന് പാതി ദൂരം എത്തിയപ്പോഴേക്കും കൂട്ടത്തിൽ ഒരാളെ കാണാനില്ല; പേടിപ്പെടുത്തുന്ന രീതിയിൽ 'രക്തക്കറ' കണ്ടതും വ്യാപക തിരച്ചിൽ; പെട്ടെന്ന് കാടിനുള്ളിൽ കടിച്ചുകീറി വികൃതമാക്കിയ നിലയിൽ മൃതദേഹം; വിറങ്ങലിച്ച് തീർത്ഥാടകർ

ചാമരാജനഗർ: ചാമരാജനഗരിലെ മാലെ മഹാദേശ്വര കുന്നിന് സമീപം പുള്ളിപ്പുലിയുടെ ആക്രമണത്തിൽ തീർഥാടകനായ യുവാവ് കൊല്ലപ്പെട്ടു. മാണ്ഡ്യ ജില്ലയിലെ ചീരനഹള്ളി സ്വദേശി പ്രവീൺ (30) ആണ് ചൊവ്വാഴ്ച രാത്രിയുണ്ടായ ദാരുണമായ സംഭവത്തിൽ മരണപ്പെട്ടത്. താലുബെട്ട വനമേഖലയിലൂടെ കാൽനടയായി യാത്ര ചെയ്യുകയായിരുന്ന നാലംഗ സംഘത്തിലെ ഒരംഗമായിരുന്നു പ്രവീൺ. മാലെ മഹാദേശ്വര കുന്ന് ലക്ഷ്യമാക്കി റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന പ്രവീണും സംഘവും പുള്ളിപ്പുലിയെ റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇരിക്കുന്നത് കണ്ടു. പുലിയെ കണ്ടതോടെ മറ്റ് മൂന്ന് പേരും ഭയന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പ്രവീണിനെ പിന്നീട് കാണാതാവുകയായിരുന്നു. പ്രവീണിനെ അവസാനമായി കണ്ട സ്ഥലത്തിനടുത്ത് രക്തക്കറകൾ കണ്ടതിനെ തുടർന്ന് കൂട്ടാളികൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പുലി മൃതദേഹത്തിനടുത്ത് നിൽക്കുന്നത് കണ്ടെത്തി. ബുധനാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിൽ വനത്തിനുള്ളിലെ ഒരു മലയിടുക്കിൽ നിന്ന് പ്രവീണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ദൂരം കാട്ടിലേക്ക് വലിച്ചിഴച്ച നിലയിലായിരുന്നു മൃതദേഹം. വനം ജീവനക്കാരുടെയും പോലീസിന്റെയും പക്കൽ ആയുധങ്ങളില്ലാത്തതിനാൽ മൃതദേഹം പുറത്തെടുക്കാൻ കാലതാമസമുണ്ടായി. പ്രാഥമിക അന്വേഷണത്തിൽ, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രവീൺ വീണതിനെ തുടർന്നാണ് ആക്രമണം നടന്നതെന്ന് വനം അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അതേസമയം, പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം നേരത്തെയും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അധികൃതരെ അറിയിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ആക്രമണം വന്യജീവി-മനുഷ്യ സംഘർഷം രൂക്ഷമാകുന്ന പ്രദേശത്തെ ആശങ്ക വർദ്ധിപ്പിക്കുകയും, വനമേഖലകളിലെ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത എടുത്തു കാണിക്കുകയും ചെയ്യുന്നു.

മറുനാടൻ മലയാളീ 21 Jan 2026 6:44 pm

എല്ലുകൾക്ക് ശക്തിയും ശരീരത്തിന് ഊർജ്ജവും നൽകുന്ന റെസിപ്പി

എല്ലുകൾക്ക് ശക്തിയും ശരീരത്തിന് ഊർജ്ജവും നൽകുന്ന റെസിപ്പി

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:40 pm

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി

സജി ചെറിയാൻ നടത്തിയ വിവാദ പരാമർശം പാർട്ടിയുടെ നിലപാടല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി. പാർട്ടി എല്ലാക്കാലത്തും വർഗീയതകൾക്കും എതിരാണ് എന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:38 pm

തുടരുന്ന രാഷ്ട്രീയ നാടകം, 'ഉദ്ധവ് താക്കറേയെ പിന്നിൽ നിന്ന് കുത്തി രാജ് താക്കറേ', കല്യാണിൽ ഷിൻഡേയുമായി സഖ്യം

പുരോഗതിക്ക് വേണ്ടിയുള്ള പിന്തുണയെന്നാണ് നീക്കത്തെ എംഎൻഎസ് നിരീക്ഷിക്കുന്നത്. പദവികളുടെ വീതം വയ്പ് സംബന്ധിയായി ചർച്ചകൾ നടക്കുന്നതായാണ് എംഎൻഎസ് വിശദമാക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:38 pm

നാഗ്പൂരില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്, സഞ്ജു ഓപ്പണര്‍, ഇഷാന്‍ കിഷനും ടീമില്‍

ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മിച്ചല്‍ സാന്‍റ്നര്‍ ക്യാപ്റ്റനായി തിരിച്ചെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:37 pm

മുറപ്പെണ്ണിനെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാക്കുന്നു, ഇന്ത്യക്കാര്‍ക്കും കനത്ത തിരിച്ചടി

സ്വീഡന്‍ സര്‍ക്കാര്‍ കസിന്‍ വിവാഹങ്ങള്‍ നിരോധിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നു. നീക്കം യുവജനങ്ങളെ, പ്രത്യേകിച്ച് യുവതികളെ 'ഓണര്‍ ഒപ്രെഷന്‍' എന്നറിയപ്പെടുന്ന സാമൂഹിക സമ്മര്‍ദങ്ങളില്‍ നിന്നും സംരക്ഷിക്കാനായാണ് നിയമം.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:30 pm

മലബാർ ഫിഷ്‌ ദം ബിരിയാണി

മലബാർ ഫിഷ്‌ ദം ബിരിയാണി

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:30 pm

ഇലക്ട്രിക് പോസ്റ്റും ലൈനുമൊന്നുമില്ലാതെ വായുവിലൂടെ വൈദ്യുതി വീട്ടിലെത്തും, വമ്പന്‍ കണ്ടുപിടുത്തവുമായി ഫിന്‍ലന്‍ഡ്

ഇലക്ട്രിക് പോസ്റ്റും ലൈനുമൊന്നുമില്ലാതെ വൈദ്യുതി വീട്ടിലെത്തുന്നകാലം അതിവിദൂരമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫിന്‍ലന്‍ഡിലെ ഒരുസംഘം ശാസ്ത്രജ്ഞന്മാര്‍. വയറുകളില്ലാതെ വായുവിലൂടെ വൈദ്യുതി കൈമാറ്റം ചെയ്യാമെന്ന് ഇവര്‍ തെളിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:30 pm

ഭാരതപ്പുഴയിൽ മായന്നൂർ കടവിന്നടുത്ത് നിമിഷങ്ങൾക്കുള്ളിൽ പടർന്ന് തീയും പുകയും; 200 മീറ്ററോളം ദൂരത്തിൽ പുല്ല് കത്തിയമർന്നു

ഒറ്റപ്പാലത്ത് ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് വീണ്ടും തീപിടിച്ചു. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് 200 മീറ്ററോളം തീ പടരുകയായിരുന്നു. ഒരു മാസത്തിനിടെ നാലാം തവണയുണ്ടാകുന്ന തീപിടുത്തത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്ന് നാട്ടുകാർ സംശയിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:29 pm

ദീപക്കിന്‍റെ മരണം: പ്രതി ഷിംജിതയെ റിമാൻഡ് ചെയ്തു

കോഴിക്കോട്: ബസിലെ ലൈംഗീകാരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേയ്ക്ക് മാറ്റും. ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദീപക്കിന്‍റെ മരണത്തിൽ കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ലൈംഗീകാതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ്… The post ദീപക്കിന്‍റെ മരണം: പ്രതി ഷിംജിതയെ റിമാൻഡ് ചെയ്തു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 21 Jan 2026 6:29 pm

ഇറാനില്‍നിന്ന് ചോര്‍ന്ന ഞെട്ടിക്കുന്ന ഫോട്ടോകള്‍; പുറംലോകമറിയാതെ മറച്ചുവെച്ച മൃതദേഹങ്ങള്‍!

ചിലര്‍ ഒറ്റനോട്ടത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നു. അടുത്ത നിമിഷത്തില്‍ വാവിട്ട് പൊട്ടിക്കരയുന്നു. കൂട്ടത്തില്‍ ചിലര്‍ തലകറങ്ങി വീഴുന്നു. സങ്കടം അടക്കാനാവാത്ത മനുഷ്യര്‍ വീണ്ടും വീണ്ടും ഫോട്ടോകള്‍ കാണുന്നു. Iran protests| iran crackdown|

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:27 pm

ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ ലോകകപ്പിലുമുണ്ടാവില്ല; ബംഗ്ലാദേശിന് അന്ത്യശാസനവുമായി ഐസിസി, മറുപടി നല്‍കാൻ ഒരു ദിവസം കൂടി

ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്‌കോട്ട്‌ലൻഡ് ലോകകപ്പിനെത്താൻ സാധ്യതയുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:26 pm

മേപ്പാടി ഉരുൾപ്പൊട്ടല്‍: കുടുംബശ്രീക്ക് പ്രത്യേക വായ്പാ പദ്ധതി, അതിജീവിതർക്കുളള ഉജ്ജീവന പദ്ധതിക്കും അംഗീകാരം

വയനാട് ജില്ലയിലെ മേപ്പാടി ഉരുൾപ്പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും അംഗീകാരം നല്‍കി സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇത് കൂടാതെ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് അംഗീകാരം നൽകാനും ചെല്ലാനം കടലാക്രമണ പ്രതിരോധ പ്രവർത്തനം രണ്ടാംഘട്ട പ്രവര്‍ത്തിക്ക് തത്വത്തില്‍ അംഗീകാരം

ഒന്നു ഇന്ത്യ 21 Jan 2026 6:25 pm

'ആ താരമില്ലാതെ ഇന്ത്യൻ ടീം പൂർണമല്ല'; ലോകത്ത് ഒരേയൊരു ഹാർദിക് മാത്രമാണുള്ളത്; സ്റ്റാർ ഓൾ റൗണ്ടറെ പ്രശംസിച്ച് മുൻ താരം

മുംബൈ: ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം അപൂർണ്ണമാണെന്ന് മുൻ താരം ആകാശ് ചോപ്ര. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് പാണ്ഡ്യയുടെ പ്രാധാന്യം ചോപ്ര എടുത്തുപറഞ്ഞത്. ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾക്ക് പകരക്കാരനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാർദിക് പാണ്ഡ്യയില്ലാതെ ടീം ഇന്ത്യ പൂർണമല്ല. ലോകത്ത് ഒരേയൊരു ഹാർദിക് മാത്രമാണുള്ളത്. ബാറ്റും പന്തുംകൊണ്ട് അദ്ദേഹം നൽകുന്ന സംഭാവന മറ്റാർക്കും നൽകാനാവില്ല, ചോപ്ര വ്യക്തമാക്കി. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താനും നിർണായകമായ ഡെത്ത് ഓവറുകളിൽ പന്തെറിയാനും കഴിവുള്ള താരമാണ് ഹാർദിക്. 2024 ടി20 ലോകകപ്പിലെ ഫൈനൽ ഓവർ അദ്ദേഹം എറിഞ്ഞത് ആരും മറക്കില്ലെന്നും ചോപ്ര ഓർമ്മിപ്പിച്ചു. ടീമിന്റെ സന്തുലിതാവസ്ഥയിൽ ഹാർദിക് വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ചോപ്ര ഊന്നിപ്പറഞ്ഞു. വരുൺ ചക്രവർത്തിയോ കുൽദീപ് യാദവോ പോലുള്ള സ്പിന്നറെ കളിപ്പിക്കാൻ ആഗ്രഹമുണ്ടാകാം. എന്നാൽ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനും ഒരാൾ വേണം. 12 പേരെ ഒരുമിച്ച് കളിപ്പിക്കാൻ സാധിക്കില്ലല്ലോ. ഈ റോളുകളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നത് ഹാർദിക്കിന് മാത്രമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. ടീം സന്തുലിതാവസ്ഥ സംബന്ധിച്ച് ഇപ്പോഴും പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് ചോപ്ര പറഞ്ഞു. രണ്ട് പേസർമാരും മൂന്ന് സ്പിന്നർമാരും ടീമിൽ വേണമോ, തിലക് വർമ്മ ഫിറ്റായാൽ റിങ്കു സിംഗിന് അവസരം ലഭിക്കുമോ, അതോ ശ്രേയസ് അയ്യർ തുടരുമോ തുടങ്ങിയ നിരവധി സംശയങ്ങൾ തനിക്കുണ്ടെന്നും അദ്ദേഹം പ്രകടിപ്പിച്ചു.

മറുനാടൻ മലയാളീ 21 Jan 2026 6:23 pm

പിണറായി വിജയൻ എൻ ഡി എയിലേക്ക് വരണമെന്ന അത്തേവാലയുടെ പ്രസ്താവനയ്ക്ക് എം വി ഗോവിന്ദന്റെ മറുപടി

കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിച്ചതെന്ന്എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:18 pm

വിവാഹിതരായിട്ട് നാല് മാസം മാത്രം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; രണ്ട് പുരുഷന്മാർക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി

കാൺപൂരിൽ പ്രണയിച്ച് വിവാഹം കഴിച്ച് നാല് മാസത്തിന് ശേഷം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. രണ്ട് പുരുഷന്മാർക്കൊപ്പം ഭാര്യയെ കണ്ടതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:16 pm

ഇഡ്ഡലിക്കും ദോശയ്ക്കും കിടിലൻ കോമ്പോ

ഇഡ്ഡലിക്കും ദോശയ്ക്കും കിടിലൻ കോമ്പോ

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:15 pm

'എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്'; ആ കാര്യങ്ങൾ എന്നെ ബാധിക്കുന്നില്ല; 'ധുരന്ധറി'ലെ രൺവീറുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സാറ അർജുൻ

മുംബൈ: രൺവീർ സിങ്ങും സാറാ അർജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ധുരന്ധർ' എന്ന ചിത്രത്തിൽ ഇരുവരും തമ്മിലുള്ള 20 വർഷത്തെ പ്രായവ്യത്യാസം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സാറാ അർജുൻ. ഇത്തരം ചർച്ചകളെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും, ഇത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും സാറാ പറഞ്ഞു. തനിക്ക് സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിന്റെ ആവശ്യകതയും അറിയാമായിരുന്നുവെന്നും, അതിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നതെന്നും സാറാ അർജുൻ പറഞ്ഞു. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ, അത് അവരുടെ മാത്രം അഭിപ്രായമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയോ ഇക്കാര്യം എന്നേ ബാധിക്കുന്നോ ഇല്ല, അവർ കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിൽ താൻ അത്ര സജീവമല്ലാത്തതിനാലാണ് ഇത്തരം ചർച്ചകൾ ശ്രദ്ധിക്കാത്തതെന്നും നടി വിശദീകരിച്ചു. ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചിരുന്നില്ലെന്നും, പഠനം പൂർത്തിയാക്കിയ ശേഷം തിരക്കിലായതിനാൽ സാമൂഹിക മാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്ന ശീലമില്ലെന്നും സാറാ വ്യക്തമാക്കി. തനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുകയും, എന്തെങ്കിലും പങ്കുവെക്കണമെങ്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അല്ലാത്തപ്പോൾ മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 1985 ജൂലൈ 6-നാണ് രൺവീർ സിങ് ജനിച്ചത്. സാറാ അർജുന്റെ ജന്മദിനം 2005 ജൂൺ 18-നാണ്. ഇത് ഇരുവരും തമ്മിൽ ഏകദേശം 20 വർഷത്തെ പ്രായവ്യത്യാസമുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഡിസംബർ അഞ്ചിനാണ് പ്രദർശനത്തിനെത്തിയത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പാകിസ്താനിൽ നുഴഞ്ഞുകയറി തീവ്രവാദ സംഘങ്ങളെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രൺവീർ സിങ്ങിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, രാകേഷ് ബേഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

മറുനാടൻ മലയാളീ 21 Jan 2026 6:14 pm

'ഒഴിവാക്കിയത് ആണവ യുദ്ധം', അവകാശവാദം ആവർത്തിച്ച് ഡോണൾഡ് ട്രംപ്; 'ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം താന്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്'

ഇന്ത്യ അമേരിക്ക വ്യാപാര കരാറിനായുള്ള ചർച്ചകൾ വീണ്ടും തുടങ്ങിയിരിക്കെയാണ് ട്രംപ് അവകാശവാദം ആവർത്തിക്കുന്നത്. ആണവ യുദ്ധമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:13 pm

കമ്പ്യൂട്ടർ ആന്‍റ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സിലേയ്‌ക്ക് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സിലേയ്‌ക്ക് അപേക്ഷിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:10 pm

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു

രാത്രി നന്നായി ഉറങ്ങിയാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളു. സമ്മർദ്ദം, തിരക്കുപിടിച്ച ജീവിത രീതി എന്നിവ നിങ്ങളുടെ നല്ല ഉറക്കത്തിന് തടസമാകും. എന്നാൽ ഇത് മാത്രമല്ല രാത്രി കഴിക്കുന്ന ഭക്ഷണങ്ങളും ഉറക്കം കിട്ടുന്നതിന് തടസമാകാറുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:09 pm

പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കിയില്ല; വൈപ്പിനില്‍ ഹോട്ടലുടമയ്ക്കും ഭാര്യയ്ക്കും ക്രൂര മര്‍ദ്ദനം; പ്രതിയെ പിടിക്കാതെ പോലീസ്; പ്രതിഷേധിച്ച് വ്യാപാരികള്‍

കൊച്ചി: പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യയ്ക്കും മര്‍ദ്ദനം. പരുക്കേറ്റ ഹോട്ടല്‍ ഉടമയുടേയും ഭാര്യയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തു. എടവനക്കാട് അണിയല്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ നടത്തുന്ന സുബൈര്‍, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയിരിക്കുന്നത്. ഹോട്ടലില്‍ നടക്കുന്ന തര്‍ക്കത്തിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലില്‍ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഇതിനൊപ്പം ഗ്രേവിയും ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെ സുബൈറും പ്രതികരിച്ചതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ, തനിക്കു കഴിഞ്ഞ ദിവസം തന്ന പൊറോട്ട പഴകിയതാണെന്നു യുവാവ് പറഞ്ഞതോടെ ഹോട്ടലുടമകള്‍ അതിനെ എതിര്‍ത്തു. അഞ്ച് മിനിറ്റോളം നീണ്ട തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തിനു വഴിമാറി. തന്നെ തല്ലാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നല്‍കിയ മൊഴി. ഭര്‍ത്താവിനെ കടയില്‍ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയില്‍ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തില്‍ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. ദമ്പതികളെ മര്‍ദിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എടവനക്കാട് അണിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്നലെ പന്തം കൊളുത്തി പ്രകടനം നടത്തി. ജിബിയെ വൈകിട്ടോടെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

മറുനാടൻ മലയാളീ 21 Jan 2026 6:07 pm

മലബാർ ഫിഷ് കറി....

മലബാർ ഫിഷ് കറി....

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:05 pm

ജലദോഷവും പനിയും വന്നാൽ കഴിക്കാം ഇഞ്ചി മിഠായി

ജലദോഷവും പനിയും വന്നാൽ കഴിക്കാം ഇഞ്ചി മിഠായി

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:05 pm

വീണ്ടും മണ്ണിടിച്ചിൽ ഭീഷണി ..! ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ

കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ദേശീയപാതാ പ്രവൃത്തി നടക്കുന്നതിനിടയിലാണ് ഇന്ന് വൈകിട്ട് മണ്ണിടിഞ്ഞത്

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:04 pm

എങ്കിൽ..ഒരു കാര്യം ചെയ്യ്..വീണ്ടും ഹിന്ദു മതത്തിലേക്ക് തിരിച്ചുവരൂ..; അപ്പോ..അവസരങ്ങൾ കിട്ടുന്നുണ്ടോ എന്ന് നോക്കാം; അല്ലാതെ ഇനി എന്ത് ചെയ്യാൻ; ആര്‍ റഹ്‍മാനോട് അനൂപ് ജലോട്ട

മുംബൈ: ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞുവെന്ന പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിവാദപരമായ പ്രതികരണവുമായി മുതിർന്ന ഗായകനും സംഗീത സംവിധായകനും നടനുമായ അനൂപ് ജലോട്ട. റഹ്മാൻ ഹിന്ദുമതത്തിലേക്ക് തിരികെ എത്തുകയാണെങ്കിൽ അവസരങ്ങൾ ലഭിക്കുമോ എന്ന് നോക്കാമെന്ന് ജലോട്ട അഭിപ്രായപ്പെട്ടു. റഹ്മാൻ മുൻപ് ഹിന്ദുവായിരുന്നെന്നും പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറിയെന്നും ജലോട്ട ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തിന് ശേഷവും അദ്ദേഹം വലിയ വിജയങ്ങൾ നേടുകയും ജനഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മുസ്‍ലിം ആയതുകൊണ്ടാണ് അവസരം ലഭിക്കാത്തതെന്ന് റഹ്മാൻ വിശ്വസിക്കുന്നുണ്ടെങ്കിൽ, അദ്ദേഹം ഹിന്ദു മതത്തിലേക്ക് മടങ്ങിവന്ന് സിനിമകൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് തന്റെ നിർദേശമെന്ന് അനൂപ് ജലോട്ട ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. എന്‍റെ നിർദേശം ഇതാണ്- അദ്ദേഹം വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുക. സിനിമകൾ വീണ്ടും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുക, ജലോട്ട പറഞ്ഞു. റഹ്മാന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും ജലോട്ട വാദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 വർഷത്തെ ജോലി റഹ്മാൻ ചെയ്തിട്ടുണ്ടെന്നും ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടതെന്നും ജലോട്ട ഐഎഎൻഎസിനോട് പറഞ്ഞു. റഹ്മാൻ ഒരുപാട് മികച്ച പ്രോജക്റ്റുകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ എട്ട് വർഷങ്ങളായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് വർഗീയപരമായ കാരണങ്ങളും ഉണ്ടാവാമെന്നും എ.ആർ. റഹ്മാൻ ബിബിസി ഏഷ്യൻ നെറ്റ്‍വർക്കിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായപ്പെട്ടത്. തന്റെ കരിയറിന്റെ തുടക്കത്തിൽ, 1990-കളിൽ ബോളിവുഡിൽ മുൻവിധികളെ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് റഹ്മാൻ ഈ പരാമർശം നടത്തിയത്. റഹ്മാന്റെ പ്രസ്താവനയെത്തുടർന്ന് സിനിമാലോകത്തുനിന്ന് അദ്ദേഹത്തിനെതിരെ വിമർശനങ്ങളും പിന്തുണയും ഉയർന്നിരുന്നു. ഈ വിഷയത്തിൽ അനൂപ് ജലോട്ടയുടെ വിവാദപരമായ പ്രതികരണം ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.

മറുനാടൻ മലയാളീ 21 Jan 2026 6:00 pm

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ

സ്കിൻ കെയർ തുടങ്ങുവൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് ഫേസ് സെറം. വിപണിയിലെ നൂറുകണക്കിന് ബ്രാൻഡുകൾക്കിടയിൽ നിന്ന് നിങ്ങളുടെ സ്കിൻ ടൈപ്പിന് അനുയോജ്യമായത് എങ്ങനെ കണ്ടെത്താം? ഇതാ ഒരു കംപ്ലീറ്റ് ഗൈഡ്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:00 pm

വീട്ടിൽ തയ്യാറാക്കാം പൊള്ളവട

വീട്ടിൽ തയ്യാറാക്കാം പൊള്ളവട

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:00 pm

വിദേശ സർവകലാശാലകളിൽ ഉപരിപഠനം; ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

കുടുംബ വാർഷിക വരുമാനം 6 ലക്ഷത്തിൽ കവിയാത്തവർക്ക് മെഡിക്കൽ, എൻജിനിയറിങ്, സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലെ പി.ജി, പി.എച്ച്.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:57 pm

നെയ് പത്തിരി

നെയ് പത്തിരി

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 5:55 pm

പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'

കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:53 pm

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍, 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി

1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:50 pm

രാത്രി നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതുകൊണ്ട് പലതരം ഉപയോഗങ്ങളാണ് ഉള്ളത്. നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ ഈ ചെടികൾ വളർത്തൂ.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:45 pm

'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട

ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞുവെന്ന എ ആർ റഹ്‍മാന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി ഗായകൻ അനൂപ് ജലോട്ട

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:45 pm

ദീപക്കിന്റെ മരണം; പ്രതി ഷിംജിത റിമാന്‍ഡില്‍

14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

സിറാജ് ലൈവ് 21 Jan 2026 5:44 pm

കണ്ണൂർ പൂക്കോട് വാഹനാപകടം; രണ്ട് കാറുകളും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്കേറ്റു

പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 5:43 pm

ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; പിന്നാലെ വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തി ബന്ധുവീട്ടില്‍ നിന്നും പൊക്കി; ഷിംജിതയെ കസ്റ്റഡിയിലെടുത്തത് അതീവരഹസ്യ നീക്കത്തില്‍; പോലീസ് ജീപ്പ് ഒഴിവാക്കി പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? സംശയം ഉന്നയിച്ച് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും; 'റീല്‍സ് റാണിക്ക്' ഇനി ജയിലഴികള്‍ എണ്ണാം

കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡില്‍. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാമ്യം നല്‍കണമെന്ന് ഷിംജിത കോടതിയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വരുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന വനിതാ പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം മഫ്തിയില്‍ സ്വകാര്യവാഹനത്തില്‍ എത്തിയാണ് ഷിംജിതയെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഒളിവില്‍ കഴിയുന്നതിനിടെയാണ് വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടില്‍നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യനീക്കങ്ങളില്‍ സംശയമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഷിംജിതയ്‌ക്കെതിരെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കി. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ഷിംജിത കോടതിയെയും സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. പൊലീസ് തിങ്കളാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത ശേഷം ഷിംജിത ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ഇവരെ ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബസില്‍ അപമാനകരമായ രീതിയില്‍ പെരുമാറിയെന്നു കാട്ടിയാണ് ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഷിംജിത സമൂഹമാധ്യമത്തില്‍ ഉള്‍പ്പെടുത്തിയത്. പിന്നാലെ ഇതിന്റെ വിശദീകരണം എന്ന രീതിയില്‍ തൊട്ടടുത്ത ദിവസം മറ്റൊരു വിഡിയോ കൂടി പുറത്തുവിട്ടു. ഇതോടെ മാനസിക സംഘര്‍ഷത്തിലായാണ് ദീപക്ക് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. യുവതിയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കെ. കന്യക സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കമ്മിഷണര്‍ ഈ പരാതി മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ ചുമതലയുള്ള ഡിഎസ്പിക്ക് കൈമാറി. ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടുന്ന ബിഎന്‍എസ് 108 വകുപ്പ് പ്രകാരമാണ് ഷിംജിതയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷം വരെ തടവും പിഴയും ഉള്‍പ്പെടുന്ന വകുപ്പാണിത്. പയ്യന്നൂരില്‍ ദീപക്കും ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബസിനുള്ളില്‍ നിന്ന് ഷിംജിത പകര്‍ത്തി മൂന്നു വിഡിയോ ദൃശ്യങ്ങള്‍ ഏകോപിപ്പിച്ചാണ് സമൂഹമാധ്യമത്തില്‍ ഷിംജിത വിഡിയോ ഉള്‍പ്പെടുത്തിയത്. മൊബൈല്‍ ഫോണിലെ വിഡിയോയിലും ഷിംജിത ആരോപിക്കപ്പെടുന്ന ദൃശ്യം ഇല്ലെങ്കില്‍ ഷിംജിതയ്ക്ക് അത് കുരുക്കാകും എന്നാണ് സൂചന.

മറുനാടൻ മലയാളീ 21 Jan 2026 5:43 pm

'ബോഡി ഷെയ്മിംഗ് ശരിയാണെന്ന് കരുതുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം'; രണ്ടു പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ചു; പരിഹാസ കമന്റുകൾക്ക് മറുപടിയുമായി പേളി മാണി

കൊച്ചി: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന ബോഡി ഷേമിങ് കമന്റുകൾക്ക് മറുപടിയുമായി അവതാരകയും നടിയുമായ പേളി മാണി. തന്റെ ശരീരത്തെ സ്നേഹിക്കുകയും അതിന്റെ കരുത്തിൽ അഭിമാനിക്കുകയും ചെയ്യുന്നതായി പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പേളിയുടെ ഈ തുറന്നുപറച്ചിൽ നിരവധി സ്ത്രീകൾക്ക് പ്രചോദനമാവുകയാണ്. 'ബോഡി ഷെയ്മിംഗ് ശരിയായ കാര്യമാണെന്ന് കരുതുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം... എന്നാൽ അത് ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല.എം എനിക്ക് എന്റെ ശരീരത്തെ ഇഷ്ടമാണ്. രണ്ട് ഗർഭധാരണങ്ങളെ അതിജീവിച്ചു.. ഒരു ഒരു മിസ്കാരിജും. ഇപ്പോഴും എന്റെ ശരീരം എന്നത്തേക്കാളും കരുത്തുള്ളതാണ്' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. തന്റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും ഒപ്പമാണ് പേളി ഈ കുറിപ്പ് പങ്കുവെച്ചത്. പേളിയുടെ ഈ നിലപാടിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. പഴയതിലും സുന്ദരിയാണ് പേളി ഇപ്പോൾ, ഞാനുൾപ്പെടെ ഒരുപാട് സ്ത്രീകൾക്ക് പേളി ഒരു പ്രചോദനമാണ് തുടങ്ങിയ നിരവധി കമന്റുകൾ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. മലയാളികൾക്കിടയിലും മറ്റു ഭാഷകളിലും വലിയൊരു ആരാധകനിരയുള്ള പേളി മാണി, അവതാരക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ്. തമാശകൾ നിറഞ്ഞ അഭിമുഖങ്ങൾക്ക് പുറമെ, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും കുക്കിംഗ് വ്ലോഗുകളും ഫോട്ടോഷൂട്ടുകളും പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. 

മറുനാടൻ മലയാളീ 21 Jan 2026 5:39 pm

ഗോവയിലേയ്ക്ക് ട്രിപ്പ് പ്ലാൻ ചെയ്തോ? പെൺകുട്ടികൾക്ക് ഇതാ ചില സിമ്പിൾ ടിപ്സ്

സുഹൃത്തുക്കൾക്കൊപ്പം ഒരു ഗോവ ട്രിപ്പ് പോകുകയെന്ന സ്വപ്നം മനസിൽ സൂക്ഷിക്കുന്നവർ ഏറെയാണ്. എന്നാൽ, പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം വൈബിനൊപ്പം സുരക്ഷയും കൂടി കണക്കിലെടുക്കണം.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:39 pm

കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം; സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്‌

കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന കമ്പിപ്പാര കാട്ടി ഭീഷണിമുഴക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:39 pm

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അധിക സുരക്ഷ ബെംഗളൂരു എയര്‍പോര്‍ട്ടിലേക്കു പോകുന്നവര്‍ ശ്രദ്ധിക്കാന്‍

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അതീവ ജാഗ്രതയോടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് നീണ്ട അവധി ദിനങ്ങളാണ് വരുന്നത്. അതിനാല്‍ യാത്രക്കാരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ

ഒന്നു ഇന്ത്യ 21 Jan 2026 5:39 pm

'ലുലു മാളിൽ ഇരട്ടി സന്ദർശകർ, ആദിത്യനാഥിന് ആ വാക്ക് കൊടുത്തിട്ടുണ്ട്', യുപിയിൽ വൻ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്

കേരളത്തില്‍ മാത്രമല്ല ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും വലിയ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ലുലുവിന് ഇതിനകം തന്നെ ഉത്തര്‍പ്രദേശില്‍ ഷോപ്പിംഗ് മാളും ഭക്ഷ്യസംസ്‌കരണ പ്ലാന്റുകളും ഉണ്ട്. നോയിഡയില്‍ അടുത്ത മാളിന്റെ നിര്‍മ്മാണവും നടക്കുന്നു. അതിനിടെ ഉത്തര്‍ പ്രദേശില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി എംഎ യൂസഫലി രംഗത്ത് വന്നിരിക്കുകയാണ്. മാത്രമല്ല ഉത്തര്‍

ഒന്നു ഇന്ത്യ 21 Jan 2026 5:37 pm

ഭൂമി ഇരുട്ടിലേക്ക്? സൂര്യനിൽ നിന്നൊരു 'മരണകിരണം'; മനുഷ്യരാശി അതീവ ജാഗ്രതയിൽ!

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര വികിരണ കൊടുങ്കാറ്റ് (Solar Radiation Storm) ഭൂമിയിലേക്ക് എത്തുന്നതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) മുന്നറിയിപ്പ് നൽകി. 2003-ന് ശേഷമുള്ള ഏറ്റവും തീവ്രമായ ഈ പ്രതിഭാസം സാറ്റലൈറ്റ് വിനിമയ സംവിധാനങ്ങളെയും അന്താരാഷ്ട്ര വിമാന സർവീസുകളെയും സാരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്താണ് സൗര വികിരണ കൊടുങ്കാറ്റ്?

ഒന്നു ഇന്ത്യ 21 Jan 2026 5:36 pm

നാഗ്പൂരില്‍ ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്ന ചില കണക്കുകള്‍.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:35 pm

മട്ടൺ കറിയുടെ കൂടെ കഴിക്കാം നെയ്‌ച്ചോറ്

ജീരകശാല അരി (കൈമ അരി)- 2 കപ്പ്‌ നെയ്യ് - 5 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ്‌ - 15 എണ്ണം ഉണക്ക മുന്തിരി- ഒരു പിടി നീളത്തില്‍ അറിഞ്ഞ സവാള- 4 കപ്പ്‌

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 5:30 pm

ആരാണീ പത്മിനി? ആ പേര് ഇവിടെ ആരും പറയാൻ ധൈര്യപ്പെടില്ല: ഭയം നിറച്ച് അരൂപി ടീസർ

ഹൊറർ പശ്ചാത്തലത്തിൽ അഭിലാഷ് വാരിയർ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ടീസർ പുറത്തിറങ്ങി. വളരെ നാളുകൾക്കു ശേഷം ഒരു ത്രൂ ഔട്ട് ഹൊറർ ചിത്രം എന്ന പ്രതീക്ഷകൾ നൽകുന്നതാണ് അരൂപിയുടെ ടീസർ. പുണർതം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, സിന്ധു വർമ്മ, സിജോയ് വർഗീസ്, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്‍റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്‍റണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനായ അഭിലാഷ് വാര്യർ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിർമാണം പ്രദീപ് രാജ് നിർവഹിക്കുന്നു. ചിത്രത്തിനുവേണ്ടി അമൻ ഛായാഗ്രഹണവും വി. ടി. വിനീത്… The post ആരാണീ പത്മിനി? ആ പേര് ഇവിടെ ആരും പറയാൻ ധൈര്യപ്പെടില്ല: ഭയം നിറച്ച് അരൂപി ടീസർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 21 Jan 2026 5:29 pm

മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് കേരളത്തിൻ്റെ സ്വന്തം 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പഠനം പൂർത്തിയാക്കി തൊഴിലിനായി തയ്യാറെടുക്കുന്ന 18-നും 30-നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'കണക്ട് ടു വർക്ക്' പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:27 pm