SENSEX
NIFTY
GOLD
USD/INR

Weather

31    C
...

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: ഇറാന് മേൽ ലേസർ ആയുധങ്ങൾ പ്രയോഗിച്ച് അമേരിക്ക

അമേരിക്കൻ നിർമ്മിത ഉപഗ്രഹങ്ങൾ, സൈനിക നിലവാരമുള്ള മാൽവെയറുകൾ, റഡാർ ജാമിംഗ് സോഫ്റ്റ്‌വെയറുകൾ എന്നിവ ഉപയോഗിച്ചാണ് ഇറാനിയൻ ആയുധങ്ങളെ അമേരിക്ക ലക്ഷ്യം വെക്കുന്നത്.

സിറാജ് ലൈവ് 5 Mar 2026 3:30 pm

ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ട് ലോക്കൊ പൈലറ്റ്

പട്‌ന: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോക്കോ പൈലറ്റ് ട്രെയിൻ പാതിവഴിയിൽ നിർത്തിയതിനെ തുടർന്ന് ബിഹാറിൽ യാത്രക്കാർ മണിക്കൂറുകളോളം വലയേണ്ടി വന്നു. ബിഹാറിലെ ബറൂണി–ലക്‌നൗ എക്‌സ്പ്രസ് ട്രെയിനാണ് മൂന്നു മണിക്കൂറോളം വഴിയിൽ കുടുങ്ങിയത്. തന്റെ ഒൻപത് മണിക്കൂർ ഷിഫ്റ്റ് അവസാനിച്ചതിനാൽ ഇനി ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്ന് ലോക്കോ പൈലറ്റ് അറിയിക്കുകയായിരുന്നു. ബിഹാറിലെ ഒരു ചെറിയ സ്‌റ്റേഷനിലാണ് ട്രെയിൻ നിർത്തിയിട്ടത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ട്രെയിൻ മുന്നോട്ട് നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ സ്‌റ്റേഷൻ മാസ്റ്ററെ സമീപിച്ചപ്പോഴാണ് പൈലറ്റ് ട്രെയിൻ ഓടിക്കാൻ തയ്യാറാകാത്ത വിവരം അറിയുന്നത്. റെയിൽവേ നിയമപ്രകാരം ലോക്കോ പൈലറ്റുമാരുടെ ജോലി സമയം നിശ്ചിത മണിക്കൂറുകളിൽ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അതിനു മീതെ ജോലി ചെയ്യാൻ കഴിയില്ലെന്നായിരുന്നു പൈലറ്റിന്റെ നിലപാട്. സംഭവത്തെ തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം സ്‌റ്റേഷനിൽ കാത്തിരിക്കേണ്ടിവന്നു. പിന്നീട് റെയിൽവേ അധികൃതർ മറ്റൊരു ലോക്കോ പൈലറ്റിനെ എത്തിച്ചതിനുശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് താൻ ഈ തീരുമാനം എടുത്തതെന്ന് ലോക്കോ പൈലറ്റ് വിശദീകരിച്ചു. എന്നാൽ തിരക്കേറിയ റൂട്ടിൽ ഇത്തരത്തിൽ ട്രെയിൻ നിർത്തിയിട്ടത് യാത്രക്കാരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ബിഹാറിൽ സമാനമായ സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ചായ കുടിക്കാനായി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

തേജസ് ന്യൂസ് 5 Mar 2026 3:28 pm

ക്യാരറ്റ് പതിവായി കഴിച്ചോളൂ, ഗുണങ്ങളിൽ കേമൻ

ക്യാരറ്റ് പതിവായി കഴിച്ചോളൂ, ഗുണങ്ങളിൽ കേമൻ

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:28 pm

സ്വർണം പവന് വെറും 50,000 രൂപയ്ക്കുള്ളിൽ വാങ്ങാം..ഇക്കാര്യം പലർക്കും അറിയില്ലെന്ന് വ്യാപാരികൾ, ഗുണവും അറിയാം

സ്വർണാഭരണം എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ച് അത് 22 കാരറ്റ് സ്വർണമാണ്. എന്നാൽ വില കൂടി തുടങ്ങിയതോടെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളിലേക്ക് ആളുകൾ മാറി തുടങ്ങി. അപ്പോഴും 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. 22 കാരറ്റ് സ്വർണ വിലയുടെ അടുത്ത് വരില്ലെങ്കിലും ഇന്ന് 18 ഉം 14 ഉം കാരറ്റ് ആഭരണങ്ങൾ വാങ്ങണമെങ്കിൽ പണം

ഒന്നു ഇന്ത്യ 5 Mar 2026 3:28 pm

വെറുതെ..ഇരുന്നപ്പോൾ 'കബാബ്' കഴിക്കാൻ മോഹം; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ യുവാവ് നേരെ ചെന്ന് കയറിയത് ഫോൺ ബൂത്തിനകത്തേക്ക്; പെട്ടെന്ന് ആ കാഴ്ച കണ്ട് ആളുകൾ ആദ്യം ചിരിച്ചെങ്കിലും..പിന്നീട് കാര്യം പിടികിട്ടി; ഓർഡർ ചെയ്യുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പണി

മാഞ്ചസ്റ്റർ: 'കബാബ്' ഓർഡർ ചെയ്യുന്നതിനായി ഫോൺ ബൂത്തിൽ പ്രവേശിച്ച യുവാവ് ഏകദേശം ഒരു മണിക്കൂറോളം അതിനുള്ളിൽ കുടുങ്ങി. മാഞ്ചസ്റ്ററിലെ ഡീൻസ്ഗേറ്റിൽ നടന്ന ഈ അസാധാരണ സംഭവം പ്രദേശത്ത് കൗതുകത്തിനും ഒപ്പം ആശങ്കകൾക്കും വഴിവെച്ചു. ഒടുവിൽ അഗ്നിശമന സേനയെത്തി വാതിൽ ബലമായി തുറന്നാണ് യുവാവിനെ പുറത്തെത്തിച്ചത്. മാഞ്ചസ്റ്റർ നഗരത്തിലെ ഡീൻസ്ഗേറ്റ് പ്രദേശത്തുള്ള ചുവന്ന നിറത്തിലുള്ള ഒരു പഴയകാല ടെലിഫോൺ ബൂത്തിനകത്താണ് യുവാവ് കുടുങ്ങിയത്. കബാബ് ഓർഡർ ചെയ്യാനായി ഫോൺ വിളിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഈ ഫോൺ ബൂത്തിനുള്ളിലേക്ക് കയറിയത്. എന്നാൽ, നിർഭാഗ്യവശാൽ ബൂത്തിനകത്തുണ്ടായിരുന്ന ഫോൺ പ്രവർത്തനരഹിതമായിരുന്നു. യുവാവ് അകത്തുകയറിയതിന് തൊട്ടുപിന്നാലെ ബൂത്തിൻ്റെ വാതിൽ തനിയെ അടയുകയും ലോക്കാവുകയും ചെയ്തു. ബ്രിട്ടീഷ് ടെലികോം (ബി.ടി) എഞ്ചിനീയർമാരുടെ പക്കൽ മാത്രമാണ് ഇത്തരം ബൂത്തുകൾ തുറക്കാനുള്ള താക്കോലുകളുള്ളത് എന്നതിനാൽ, ഉള്ളിൽ നിന്ന് പുറത്തിറങ്ങാൻ യുവാവിന് മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. യുവാവ് ഫോൺ ബൂത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം ചിരിക്കുകയും തമാശയായി കരുതി തള്ളിക്കളയുകയും ചെയ്തു. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ അവരും പരിഭ്രാന്തരാവുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സുഹൃത്തുക്കൾ സ്വയം വാതിൽ തുറക്കാൻ പരിശ്രമിച്ചു. എന്നാൽ അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ, മറ്റ് മാർഗ്ഗങ്ങളില്ലാതെ അവർ അഗ്നിശമന സേനയുടെ സഹായം തേടാൻ നിർബന്ധിതരായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ വാതിൽ ബലമായി തുറന്ന് യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഈ സംഭവം പുറത്തറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. യുവാവ് മദ്യപിച്ചിരുന്നതുകൊണ്ടാകാം ഇത്തരമൊരു 'മണ്ടത്തരം' ചെയ്തതെന്നാണ് ഭൂരിഭാഗം സമൂഹമാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. ഈ 'നിർഭാഗ്യകരമായ' കബാബ് ഓർഡറിന് പിന്നിൽ നല്ലൊരു അളവ് മദ്യം അകത്തു ചെന്നിട്ടുണ്ടാകുമെന്ന് ഞാൻ സംശയിക്കുന്നു എന്ന് ഒരു ഉപയോക്താവ് കുറിച്ചത് പൊതുവായ അനുമാനങ്ങളുടെ പ്രതിഫലനമായിരുന്നു. കബാബ് ഓർഡർ ചെയ്യാനുള്ള നിരുപദ്രവകരമായ ശ്രമം ഒരു മണിക്കൂർ നീണ്ട ദുരിതത്തിലും രക്ഷാപ്രവർത്തനത്തിലും കലാശിച്ചത് മാഞ്ചസ്റ്ററിലെ ജനങ്ങൾക്കിടയിൽ ചിരിയും ഒപ്പം ഓർമ്മപ്പെടുത്തലുമായി മാറി.

മറുനാടൻ മലയാളീ 5 Mar 2026 3:28 pm

പുതിയ ടിയാഗോ ഇവി: ടാറ്റയുടെ വമ്പൻ മാറ്റങ്ങൾ

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് ഹാച്ച്ബാക്കായ ടിയാഗോ ഇവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 2026-ൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ പുതിയ മോഡലിന് ആധുനികവും മൂർച്ചയേറിയതുമായ ഡിസൈൻ, കണക്റ്റഡ് ടെയിൽ-ലാമ്പുകൾ, മെച്ചപ്പെട്ട റേഞ്ച് എന്നിവയുണ്ടാകും.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:27 pm

'ശശി ഒന്നിനും പറ്റാത്ത ഒരുത്തന്‍; ഒരാള്‍ സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല; ഇനി വി ഡി സതീശന്‍ തീവ്രത അളക്കട്ടെ'; ആരോപണം തെളിയിക്കാന്‍ പി കെ ശശിയെ വെല്ലുവിളിച്ച് ഇ എന്‍ സുരേഷ് ബാബു

തിരുവനന്തപുരം: പാലക്കാട്ടെ വിമത കണ്‍വെന്‍ഷനില്‍ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ പി കെ ശശിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. അങ്ങനെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി. അനധികൃതമായി താന്‍ സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്നാല്‍ പൊതുജീവിതം ആരംഭിച്ചത് മുതല്‍ക്ക് ശശിയുടെ സമ്പത്ത് പരിശോധിക്കണം. പാര്‍ട്ടിയില്‍ നിന്ന് ഇടക്ക് പുറത്തുപോകുകയും തിരിച്ചുവരികയും ചെയ്തിരുന്ന ആളാണ് പി കെ ശശി. ഇത്തരത്തില്‍ ഒരാളുടെ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും നിസ്സാരമായി അവഗണിച്ചുതള്ളുകയാണെന്നും സുരേഷ് ബാബു പറഞ്ഞു. ചിറ്റൂരില്‍ തന്നെപ്പറ്റി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് പോലെ മണ്ണാര്‍ക്കാട് ചെന്ന് ശശിയെ പറ്റിയും അന്വേഷിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു. ശശി ഒന്നിനും പറ്റാത്ത ഒരുത്തനാണ്. തന്റെ പൊതുജീവിതത്തില്‍ ഇത്തരം ആരോപണങ്ങളുണ്ടോ എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. ശശിയുടെ തീവ്രത ഇനി വി ഡി സതീശന്‍ അളക്കട്ടെ എന്നും സുരേഷ് ബാബു പറഞ്ഞു. ഒറ്റപ്പാലത്തെ ശശിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും സുരേഷ് ബാബു പരിഹസിച്ചു. ഒറ്റപ്പാലത്ത് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും സ്ഥാനാര്‍ത്ഥിയുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയുടെ അടുക്കളയില്‍ പണിയെടുത്തവന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് യുഡിഎഫിന്റെ ഗതികേടല്ലേ എന്നും സുരേഷ് ബാബു ചോദിച്ചു. സിപിഐഎമ്മിന് ഒപ്പം നില്‍ക്കുമ്പോള്‍ പി കെ ശശി മോശപ്പെട്ടവന്‍, യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ നല്ലവന്‍. ഇതാണ് മാധ്യമങ്ങളുടെ രീതി. തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പി കെ ശശിയെയും കണ്ടത്. പക്ഷേ ഒരാള്‍ സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നും സുരേഷ് ബാബു വിമര്‍ശിച്ചു. വിമത നീക്കത്തിന്റെ പേരില്‍ പി.കെ. ശശിയെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ബാബു ശശിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പി.കെ. ശശിയുടെ ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണ്. രാഷ്ട്രീയത്തില്‍ വന്നകാലം മുതല്‍ക്കുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം. ഒരു തരി മണ്ണിന്റെ വലിപ്പമോ വരുമാനത്തില്‍ അധികമായി എന്തെങ്കിലും ഒരു തരിയോ ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്ക് വിധേയനാകുക തിരിച്ചുവരിക എന്നതായിരുന്നു പി.കെ. ശശിയുടെ പതിവ്. എസ്എഫ്‌ഐ കാലംമുതല്‍ അങ്ങനെയാണ്. ഇത്തരത്തിലുള്ള ഒരാളുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും അവഗണിച്ചു തള്ളുന്നുവെന്നും ഇ.എന്‍. സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ശശിയുടെ തീവ്രത അളന്നത് എ.കെ ബാലനും ശ്രീമതി ടീച്ചറുമാണെന്നാണ് മാധ്യമങ്ങള്‍ അന്ന് പരസ്യപ്പെടുത്തിയത്. ഇനി വി.ഡി. സതീശന്‍ പി.കെ. ശശിയുടെ തീവ്രത അളക്കട്ടെയെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പി.കെ. ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. രൂക്ഷ വിമര്‍ശനമാണ് കണ്‍വെന്‍ഷനില്‍ പി.കെ. ശശി പാര്‍ട്ടി നേതൃത്വത്തിനെതിരേ ഉന്നയിച്ചത്. അഴിമതിയും സ്പിരിറ്റ് കച്ചവടവുമൊക്കെയാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സ്പിരിറ്റ് കേസില്‍ ഒന്നാം പ്രതിയാണെന്നും ശശി പറഞ്ഞിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരേയും ശശി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. 'കേട്ടാല്‍ ഞെട്ടുന്ന ചരിത്രമുള്ളയാളാണ് അദ്ദേഹം. ഇമ്പിച്ചിബാവയടക്കമുള്ള മഹാന്മാര്‍ ഇരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരുന്നത്. അതിനെ ഞങ്ങള്‍ ചോദ്യം ചെയ്യേണ്ടേ?', എന്നായിരുന്നു ശശി ചോദിച്ചത്. പാര്‍ട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന ശശി, കെടിഡിസി ചെയര്‍മാന്‍സ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായാണ് പാലക്കാട് സിപിഎമ്മിലെ വിമതര്‍ ചേര്‍ന്ന് മാര്‍ക്സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനും നീക്കം നടത്തുന്നതെന്നുമാണ് സൂചന.

മറുനാടൻ മലയാളീ 5 Mar 2026 3:26 pm

നോക്കൗട്ട് മത്സരങ്ങളിൽ സ്പെഷ്യലിസ്റ്റ്; വാംഖഡെയിൽ മികച്ച റെക്കോർഡ്; ഫോമിലല്ലെന്ന് കരുതി ആശ്വസിക്കണ്ട; ഇംഗ്ലണ്ടിന്റെ 'ജോസേട്ട'നെ പേടിക്കണം; ആ കണക്കുകൾ അറിയാം

മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ വെറ്ററൻ താരം ജോസ് ബട്‌ലർ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ വാംഖഡെ സ്റ്റേഡിയത്തിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും നിർണായക മത്സരങ്ങളിലെ മികവും ഇന്ത്യക്ക് മുന്നറിയിപ്പാണ്. വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം. ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 8.85 ശരാശരിയിൽ വെറും 62 റൺസ് മാത്രമാണ് ബട്‌ലർ നേടിയത്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളിലും രണ്ടക്കം കാണാതെ പുറത്തായ താരം, തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നിരുന്നാലും, വലിയ ടൂർണമെന്റുകളിൽ ശക്തമായി തിരിച്ചുവരാനുള്ള പ്രാവീണ്യം ബട്‌ലർക്കുണ്ട്. വാംഖഡെ സ്റ്റേഡിയം ബട്‌ലറെ സംബന്ധിച്ച് പ്രിയപ്പെട്ട കളിക്കളമാണ്. ഐപിഎല്ലിലും മറ്റ് മത്സരങ്ങളിലുമായി ഇവിടെ കളിച്ച 31 മത്സരങ്ങളിൽ നിന്ന് 32.46 ശരാശരിയിൽ 143.82 സ്‌ട്രൈക്ക് റേറ്റിൽ 909 റൺസ് അദ്ദേഹം നേടി. 2022ൽ രാജസ്ഥാൻ റോയൽസിനായി ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 116 റൺസ് വാംഖഡെ കണ്ട മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ്. രോഹിത് ശർമയുടെ റെക്കോർഡുകൾക്ക് ഒപ്പമെത്തുന്ന പ്രകടനമാണ് ബട്‌ലർ വാംഖഡെയിൽ കാഴ്ചവെച്ചിട്ടുള്ളത്. നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചരിത്രവും ബട്‌ലർക്കുണ്ട്. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ 56.50 ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഓരോ നോക്കൗട്ട് മത്സരത്തിലും 20 റൺസിന് മുകളിൽ സ്‌കോർ ചെയ്യാനും സാധിച്ചു. 2022 സെമി ഫൈനലിൽ അഡ്ലെയ്ഡിൽ വെച്ച് ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ, ബട്‌ലർ പുറത്താകാതെ നേടിയ 80 റൺസ് ഇന്ത്യൻ ആരാധകർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. മോശം ഫോമിലായിരുന്നിട്ടും ഇംഗ്ലീഷ് ക്യാമ്പിൽ ബട്‌ലറുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്തതാണെന്ന് നായകൻ ഹാരി ബ്രൂക്ക് വ്യക്തമാക്കി. അദ്ദേഹത്തോട് അധികമൊന്നും സംസാരിക്കേണ്ടി വരാറില്ല. പലപ്പോഴും അദ്ദേഹത്തെ സ്വസ്ഥമായി വിടുന്നതാണ് നല്ലത്. വർഷങ്ങളായി ലോകോത്തര ക്രിക്കറ്ററാണ് അദ്ദേഹം, ബ്രൂക്ക് പറഞ്ഞു. 

മറുനാടൻ മലയാളീ 5 Mar 2026 3:23 pm

സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി; വിമർശനവുമായി കോൺഗ്രസ്

അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നും കോൺഗ്രസ് വിമർശിച്ചു. സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി വിർശിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:23 pm

പെട്ടെന്നൊരു ദിവസം ജോലി പോയാല്‍ എന്തുചെയ്യും? സാമ്പത്തികമായി തളരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പെട്ടെന്നൊരു ദിവസം ജോലി നഷ്ടമായാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. കയ്യിലുള്ള സമ്പാദ്യം നോക്കി, അനാവശ്യ ചെലവുകൾ ഒഴിവാക്കി, വായ്പകൾ പുനഃക്രമീകരിച്ച്, പുതിയ കടങ്ങൾ ഒഴിവാക്കി ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് നോക്കാം.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:22 pm

വാംഖഡെയിൽ ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം

ഇന്ത്യയെപ്പോലെ തന്നെ ഇംഗ്ലണ്ടും രണ്ട് തവണയാണ് ടി20യിൽ ചാമ്പ്യന്മാരായത്.

സിറാജ് ലൈവ് 5 Mar 2026 3:21 pm

രാജ്യസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെലങ്കാന, ഹരിയാന, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തെലങ്കാനയില്‍ നിന്ന് മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വിയും, വേം നരേന്ദര്‍ റെഡ്ഢിയും മല്‍സരിക്കും. ഛത്തീസ്ഗഡില്‍ നിന്ന് ഫൂലോ ദേവി നേതം, ഹരിയാനയില്‍ നിന്ന് കരംവീര്‍ സിങ് ബൗദ്, ഹിമാചല്‍ പ്രദേശില്‍ നിന്ന് അനുരാഗ് ശര്‍മ്മ, തമിഴ്‌നാടില്‍ നിന്ന് ക്രിസ്റ്റഫര്‍ തിലക് എന്നിവര്‍ മല്‍സരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പത്ത് സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്ന് അവസാനിക്കും. ഈ മാസം 16 ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയില്‍ ഏഴ് സീറ്റുകള്‍, തമിഴ്നാട്ടില്‍ ആറ് സീറ്റുകള്‍, ബിഹാറിലും പശ്ചിമ ബംഗാളിലും അഞ്ച് സീറ്റുകള്‍ വീതവും, ഒഡീഷയില്‍ നാല് സീറ്റുകള്‍, അസമില്‍ മൂന്ന് സീറ്റുകള്‍, തെലങ്കാന, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതവും, ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റുമാണ് ഒഴിവ് വരുന്നത്.

തേജസ് ന്യൂസ് 5 Mar 2026 3:20 pm

മാപ്പർഹിക്കാത്ത കുറ്റം; ലോകം യുദ്ധഭീതിയിൽ നിൽക്കുമ്പോൾ ബ്രിട്ടീഷ് പാർലമെന്‍റിൽ എംപിമാരുടെ നൃത്തം, വിവാദം,

മൂന്നാം ലോകമഹായുദ്ധത്തിന്‍റെ വക്കിൽ നിൽക്കെ, ബ്രിട്ടീഷ് പാർലമെന്‍റിൽ നാൽപ്പതോളം എംപിമാർ നൃത്തം ചെയ്തത് വലിയ വിവാദമായി. നൃത്തത്തിന്‍റെ നല്ല സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായിരുന്നു പരിപാടിയെങ്കിലും, ആഗോള സംഘർഷങ്ങൾക്കിടയിലെ ഈ ആഘോഷം വിവാദമായി.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:20 pm

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയന്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (12) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. അല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാന്‍ ആണ് കുട്ടിയെ ഇടിച്ചത്. ഓട്ടോയില്‍ നിന്നും ഇറങ്ങി റോഡിന് മറുവശത്തേക്ക് നടക്കുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ വാന്‍ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.30ന് വലിയോറ മുതലമാടുവെച്ചാണ് അപകടമുണ്ടായത്. വലിയോറ ഈസ്റ്റ് എ. എം. യു. പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റിസ്വാന്‍. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: മോയന്‍ ഇസ്മായില്‍. മാതാവ്: നൂറ. സഹോദരന്‍: റയാന്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മംഗളം 5 Mar 2026 3:20 pm

റിയാദിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പരാജയപ്പെടുത്തി സൗദി

അല്‍ഖര്‍ജിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:18 pm

സംസ്ഥാനത്ത് ആര്‍ടിഒ ഓഫീസ് ജീവനക്കാര്‍ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം,

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:17 pm

ഒരുകോടി രൂപയുടെ ഭാഗ്യ നമ്പറിതാ..; അറിയാം കാരുണ്യ പ്ലസ് KN 613 ലോട്ടറി ഫലം

കാരുണ്യ പ്ലസ് KN 613 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:17 pm

WAR ROUNDUP: ടെഹ്റാനിൽ ആക്രമണം തുടരുന്നു; ആകാശത്തും കടലിലും ആക്രമണം; മരണം 1045

യു എസ്, ഇസ്റാഈൽ ഭാഗത്തുനിന്ന് 1,332 ആക്രമണങ്ങൾ നടന്നതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി

സിറാജ് ലൈവ് 5 Mar 2026 3:16 pm

വില്ലന്‍ ഒരു പാവം കഥാപാത്രം; ക്യാപ്റ്റൻ രാജുവും ദേവനും ഭീമൻ രഘുവും പാവങ്ങളെന്ന് ഗണേഷ്

സത്യത്തില്‍ വില്ലനായി അഭിനയിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു നായകന്‍ കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ ചാന്‍സുള്ളത് വില്ലനാണ്. വില്ലന്‍ ഒരു പാവം കഥാപാത്രമാണ്. ശ്രീനിവാസന്‍ പറയുമായിരുന്നു. സിനിമയില്‍ ഏറ്റവും പാവപ്പെട്ട കഥാപാത്രം വില്ലനാണ്. സിനിമയുടെ അവസാനം വില്ലനെ ഹീറോ നശിപ്പിക്കുമെന്ന കാര്യം പ്രേക്ഷകര്‍ക്കറിയാം. വില്ലനു മാത്രം അറിയില്ല. അയാള്‍ അവസാനം നിമിഷം വരെ പോരാടും. അവസാനം വെടിയേറ്റു വീഴും. അതുകൊണ്ട് ഏറ്റവും ശുദ്ധനായ കഥാപാത്രം വില്ലനാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ക്യാപ്റ്റന്‍ രാജുവൊക്കെ വെറും പാവം മനുഷ്യനാണ്. വില്ലനായിട്ട് വന്ന് നമ്മെ പേടിപ്പിച്ച ക്യാപ്റ്റന്‍ രാജു ഏറ്റവും നല്ല മനസിന്‍റെ ഉടമയാണ്. ദേവന്‍ ചേട്ടനെപ്പോലെ ഇത്രയും നല്ലൊരു വ്യക്തിയെ കാണാന്‍ കഴിയില്ല. നല്ലൊരു പേഴ്‌സണാലിറ്റിയുള്ള ആളാണ് ദേവന്‍ ചേട്ടന്‍. ഭീമന്‍ രഘു ശുദ്ധനായ മനുഷ്യനാണ്. ഇത്രയും മസിലൊക്കെ ഉണ്ടെങ്കിലും ഇത്രയും പരമശുദ്ധനായ ഒരാളെ കാണാന്‍ കിട്ടില്ല. -ഗണേഷ്… The post വില്ലന്‍ ഒരു പാവം കഥാപാത്രം; ക്യാപ്റ്റൻ രാജുവും ദേവനും ഭീമൻ രഘുവും പാവങ്ങളെന്ന് ഗണേഷ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 3:15 pm

കോഴിക്കോടൻ ഹൽവ വീട്ടിലുണ്ടാക്കാം

മൈദ- 1 കിലോ വെള്ളം- 3 കപ്പ് നെയ്യ്- 100 ഗ്രാം പഞ്ചസാര- 1 1/4 കിലോ

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:15 pm

ചോറിന് വേറെ ഒന്നും വേണ്ട! കുടംപുളി ഇട്ട് വറ്റിച്ചെടുത്ത അസ്സൽ നാടൻ മീൻ കറി

ചേരുവ: മീൻ കഷണങ്ങളാക്കിയത്‌ - അര കിലോ മുളക് എണ്ണയിൽ വറുത്ത് പൊടിച്ചത്- 3 ടീസ്പൂൺ മല്ലിപ്പൊടി-1/2 ടീസ്പൂൺ കടുക്- ചെറിയ അളവ് ഇഞ്ചി- ഒരു ചെറിയ കഷ്ണം വെളുത്തുള്ളി- 6 അല്ലി കുടമ്പുളി - 2 അല്ലി വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:12 pm

ഇന്ത്യക്കെങ്ങനെ യുറേനിയം നൽകും? ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് പാകിസ്ഥാൻ, കാനഡയുമായുള്ള കരാറിനെതിരെ രംഗത്ത്

ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയ യുറേനിയം വിതരണ കരാറിനെയും ആണവ സാങ്കേതിക സഹകരണത്തെയും ചോദ്യം ചെയ്ത് പാകിസ്ഥാൻ രംഗത്ത്. ഈ കരാർ അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും പാകിസ്ഥാൻ

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:12 pm

ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ പത്താം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടിൽ അജോയുടെ മകൾ എസ്‌തേർ (15)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിയിലേക്ക് കയറിയ കുട്ടി ജനലിൽ തോർത്ത് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണഞ്ചേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്റെയും ചന്ദ്രികയുടെയും മകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 17വയസായിരുന്നു. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സനൂജയുടെ അമ്മയും മൂത്ത സഹോദരിയും പൊങ്കാലയ്ക്ക് പോയ സമയമായിരുന്നു. പുറത്ത് പോയ പിതാവ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മംഗളം 5 Mar 2026 3:12 pm

എയർ ഇന്ത്യയുടെ ഏഴ് വിമാന സർവീസുകൾ റദ്ദാക്കി; ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കി; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു; കൂടുതൽ അറിയാം

കൊച്ചി: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് 36 വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയപ്പോൾ ഒമാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്. അതേസമയം, ദുബായിലേക്കുള്ള അഞ്ച് വിമാനങ്ങൾ സർവീസ് ആരംഭിച്ചു. ഒമാൻ എയറും എയർ ഇന്ത്യ എക്സ്പ്രസും തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസുകൾ നടത്തി. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകൾ റദ്ദാക്കപ്പെട്ട നിലയിലാണ്. മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ വഴിയൊരുങ്ങിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് അഞ്ച് മുതൽ ഏഴ് വരെ റാസൽഖൈമയിൽ നിന്ന് ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.25ന് പുറപ്പെട്ട് രാത്രി 8.55ന് റാസൽഖൈമയിൽ എത്തുന്ന രീതിയിലാണ് ഈ സർവീസ്. വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിസ കാലാവധി തീർന്നവർക്ക് യു.എ.ഇ ഇളവുകൾ പ്രഖ്യാപിച്ചു. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കും. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ കാലാവധി തീരുന്നവർക്കും ഇത് ബാധകമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴയുണ്ടാവില്ലെന്ന് യു.എ.ഇ ഐ.സി.പി അറിയിച്ചു. പ്രവാസ മലയാളികൾക്ക് സഹായം ഉറപ്പാക്കുന്നതിനായി നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിൽ സഹായ കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള പ്രത്യേക സാഹചര്യങ്ങളെ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചു. ഫെബ്രുവരി 28 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ വിസിറ്റ് വിസകൾക്കും ഈ ഇളവ് ലഭ്യമാണ്.

മറുനാടൻ മലയാളീ 5 Mar 2026 3:10 pm

യുദ്ധം എട്ട് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

വാഷിങ്ടണ്‍: യുദ്ധം എട്ട് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധം അവസാനിക്കാന്‍ കൃത്യമായ സമയപരിധി നിശ്ചയിച്ചില്ല. 'ഇത് നാല് ആഴ്ചയാകാം, അല്ലെങ്കില്‍ ആറോ എട്ടോ മൂന്നോ ആഴ്ചകളാകാം. ആത്യന്തികമായി യുദ്ധത്തിന്റെ വേഗത ഞങ്ങള്‍ തീരുമാനിക്കും. ശത്രു ഇപ്പോള്‍ പതര്‍ച്ചയിലാണ്, അവരെ ആ നിലയില്‍ തന്നെ തുടരാന്‍ ഞങ്ങള്‍ അനുവദിക്കും,' ഹെഗ്സെത്ത് പറഞ്ഞു.വിജയം ഉറപ്പാക്കാന്‍ ആവശ്യമായ സമയം എടുക്കുമെന്നും ഇറാനിലെ മരണസംഖ്യ 1,000 കടന്ന ദിവസമാണ് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം സംസാരിച്ചത്. ശ്രീലങ്കയ്ക്ക് സമീപം ടെഹ്റാന്റെ യുദ്ധക്കപ്പല്‍ യുഎസ് മുക്കിയതായും ഇതുവരെ ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും പെന്റഗണ്‍ അറിയിച്ചു.

തേജസ് ന്യൂസ് 5 Mar 2026 3:10 pm

കണ്ടൻ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ

യുകെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രം കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ്. മിസ്റ്ററി, സസ്പെൻസ്, മാനസിക സംഘർഷം എന്നിവയുടെ സമന്വയമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. പൂർണമായും പുതുമുഖ താരങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സെന്‍റ് മേരീസ് അസോസിയേറ്റ്സിന്‍റെ ബാനറിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ജിബിൻ ആന്‍റണിയാണ്. കാമറ ജിബിൻ ആന്‍റണിയും അലൻ ജേക്കബും നിർവഹിക്കുന്നു. സംഗീതം ജയ്സൺ ജോൺ. ഗാനങ്ങൾക്ക് വോകൽസ് നൽകിയിരിക്കുന്നത് സൂരജ് സന്തോഷാണ്. ഗാനരചന- ജിബിൻ ആന്‍റണി,ആർട്ട് ഡയറക്ടർ- ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ- ഫിലിപ്പ് കെ. ജെ, ക്രിയേറ്റീവ് ഹെഡ്- ബെന്നി ആശംസ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനു അടൂർ, നിഷ നായർ, ദീപക് ജയൻ, കോ-ഓർഡിനേറ്റർ- ജ്യോതിഷ് ജോസ്, പ്രൊഡക്ഷൻ കൺട്രോളേഴ്‌സ്- സന്ദീപ് പീറ്റർ, ബേസിൽ… The post കണ്ടൻ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 3:10 pm

പുത്തൻ ചുവടുവെപ്പ് ...! കല്യാൺ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നിവിൻ പോളി

കല്യാൺ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിൻറെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും കമ്പനിയുടെ കാഴ്ചപ്പാടും തമ്മിലുള്ള ചേർച്ചയാണ് ഈ തീരുമാനത്തിന് പിന്നിൽ.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:10 pm

ആ കപ്പൽ ഇന്ത്യയുടെ 'അതിഥി'യായിരുന്നുവെന്ന് ഇറാൻ, ഫെബ്രുവരി 25ന് ശേഷം സഹായം തേടിയിട്ടില്ലെന്ന് മറുപടി -റിപ്പോർട്ട്

ഐറിസ് ദേന എന്ന യുദ്ധക്കപ്പൽ ഇന്ത്യയുടെ അതിഥിയായിരുന്നുവെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഫെബ്രുവരി 25ന് ശേഷം കപ്പൽ സഹായം തേടിയിട്ടില്ലെന്നും ആക്രമണം നടക്കുമ്പോൾ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലായിരുന്നുവെന്നും ഇന്ത്യൻ അധികൃതർ.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:09 pm

'എന്താണ് സൗന്ദര്യത്തിന്റെ സീക്രട്ട്?'; ചര്‍ച്ചയായി അമേയുടെ മറുപടി

സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞ് അമേയ.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:07 pm

ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം; ഭരണം ബിജെപിയിലേക്ക്, രോഷപ്രകടനവുമായി ജെഡിയു പ്രവർത്തകർ | Bihar

ബിഹാറിൽ നിതീഷ് കുമാറിൻ്റെ അപ്രതീക്ഷിത പടിയിറക്കം; രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നിതീഷ്, രോഷപ്രകടനവുമായി ജെഡിയു പ്രവർത്തകർ Nitish Kumar | JDU | Bihar | BJP

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:06 pm

സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും?

ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടയിലും കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില ഇടിയുകയാണ്. ലാഭമെടുപ്പ് ശക്തമായതും ഡോളർ കരുത്താർജ്ജിച്ചതുമെല്ലാനാണ് വിലയെ സ്വാധീനിച്ചത്. ഇന്നിപ്പോൾ രാവിലെ ഇടിഞ്ഞത് കൂടാതെ ഉച്ചയോടെ വീണ്ടും സ്വർണ വില താഴേക്കെത്തി. ഇതോടെ ഇനിയും സ്വർണ വില കൂടുമോ അതോ കുറയുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയിലെത്തിയിരുന്നു. പവൻവില

ഒന്നു ഇന്ത്യ 5 Mar 2026 3:05 pm

സഞ്ജു അടിച്ചു തകർക്കുമോ?; ഫൈനൽ ലക്ഷ്യമിട്ട് ടീം ഇന്ത്യ | Sanju Samson

സഞ്ജു അടിച്ചു തകർക്കുമോ?; ഫൈനൽ ലക്ഷ്യമിട്ട് ടീം ഇന്ത്യ, ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം രാത്രി ഏഴിന് മുംബൈയിൽ

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:05 pm

ബോക്സ് ഓഫീസിൽ പൊട്ടിത്തകർന്ന് കേരളാ സ്റ്റോറി ; ഷോകൾ വെട്ടിക്കുറച്ചു

ബോക്സ് ഓഫീസിൽ പൊട്ടിത്തകർന്ന് 'കേരളാ സ്റ്റോറി 2; ഗോസ് ബിയോണ്ട്' സിനിമ. 2023ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളും ഏറ്റുവാങ്ങി മുന്നോട്ട് നീങ്ങുകയാണ് രണ്ടാം ഭാഗം. 16.65 കോടി രൂപയാണ് ഇതുവരെ സിനിമക്ക് ലഭിച്ച ആഭ്യന്തര കലക്ഷൻ. ചൊവ്വാഴ്ച്ച വെറും നാല് കോടി മാത്രമാണ് സിനിമക്ക് നേടാനായതെന്ന് സാക്നിക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:05 pm

പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്, നേരിടാൻ കഴിയുന്നെങ്കിൽ നേരിടട്ടെ; പി കെ ശശി | PK Sasi

പാര്‍ട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്, നേരിടാൻ കഴിയുന്നെങ്കിൽ നേരിടട്ടെ, ശശിയുടെ ഗ്രാമത്തിൽ അന്വേഷിക്ക് ശശി ആരാണ് എന്ന്, ഇവരല്ല പറയേണ്ടത്; സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പി കെ ശശി PK Sasi | CPM rebel | EN Suresh Babu | Assembly election | Palakkad

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:05 pm

സിപിഎം സ്ഥാനാർത്ഥി പട്ടിക വൈകും; പട്ടിക പ്രഖ്യാപിക്കുക എതിർ സ്ഥാനാർത്ഥിയെ അറിഞ്ഞ ശേഷം | CPM

സിപിഎം സ്ഥാനാർത്ഥി പട്ടിക വൈകും; പട്ടിക പ്രഖ്യാപിക്കുക എതിർ സ്ഥാനാർത്ഥിയെ അറിഞ്ഞ ശേഷം, ചർച്ചകളും കൂടിയാലോചനകളും തുടരും CPM | Kerala election 2026

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:05 pm

ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, ബോളിവുഡ് അഭിനേതാക്കളും; താരസംഗമമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ - സാനിയ ചന്ദോക്ക് വിവാഹം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, സാനിയ ചന്ദോക്കിനെ വിവാഹം ചെയ്തു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റ്, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:05 pm

പ്രമേഹം ഉള്ളവർ സ്ട്രോബെറി കഴിക്കാൻ പാടുണ്ടോ? ഗുണങ്ങൾ ഇതാണ്

നിരവധി ഗുണങ്ങൾ അടങ്ങിയ ബെറിപ്പഴമാണ് സ്ട്രോബെറി. ഇതിന്റെ നിറവും രുചിയും ആരെയും ആകർഷിക്കുന്നതാണ്. പ്രമേഹം ഉള്ളവർക്കും സ്ട്രോബെറി കഴിക്കാൻ സാധിക്കും. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:04 pm

ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; നാലുദിവസം കൊണ്ട് കുറഞ്ഞത് 7000 രൂപ

മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

സിറാജ് ലൈവ് 5 Mar 2026 3:04 pm

ശേഷം 2016; നാളെ തിയറ്ററുകളിൽ

യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ശേഷം 2016. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ. എസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നു. ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. പൊലീസിൽനിന്നു നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം “പോലീസിന് മാത്രം… ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല…”… The post ശേഷം 2016; നാളെ തിയറ്ററുകളിൽ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 3:03 pm

കബാബ് ഓർഡർ ചെയ്യാൻ ഫോൺ ബൂത്തിൽ കയറിയ യുവാവ് കുടുങ്ങിയത് ഒരു മണിക്കൂർ!

മാഞ്ചസ്റ്ററിൽ കബാബ് ഓർഡർ ചെയ്യാൻ പഴയ ഫോൺബൂത്തിൽ കയറിയ യുവാവ് അതിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിപ്പോയി. സുഹൃത്തുക്കൾക്ക് വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ, ഒടുവിൽ അഗ്നിശമന സേനാംഗങ്ങളെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 3:02 pm

'അത്യധികം പശ്ചാത്തപിക്കേണ്ടിവരും'! IRIS ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തതിന് ആദ്യം മുന്നറിയിപ്പ്; പിന്നാലെ പ്രതികാരം; പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍; യു എസ് കപ്പലിന് തീപ്പിടിച്ചതായി ഐആര്‍ജിസി; ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയതില്‍ 37 ഇന്ത്യന്‍ കപ്പലുകളും; 1100ലധികം നാവികരുടെ സുരക്ഷയില്‍ ആശങ്ക

ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്നതിനിടെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ തങ്ങള്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ കപ്പലില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ സായുധസേനയായ ഐആര്‍ജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്. വടക്കന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആര്‍ജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആര്‍ജിസി പറയുന്നു. ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം യു.എസ് അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. ഇതിനു പിന്നാലെ, നടപടിയില്‍ അമേരിക്കക്ക് കയ്‌പ്പേറിയ രീതിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്‍ തീരത്തുനിന്ന് രണ്ടായിരം മൈല്‍ അകലെ, കടലില്‍വെച്ച് യുഎസ് ഒരു അതിക്രമം നടത്തിയിരിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി 130-ഓളം നാവികരെയും വഹിച്ചിരുന്ന ഐആര്‍ഐഎസ് ദേന, യാതൊരു മുന്നിറിയിപ്പുമില്ലാതെ അന്താരാഷ്ട്ര സമുദ്രമേഖലയില്‍വെച്ച് ആക്രമിക്കപ്പെട്ടിരിക്കുന്നു. എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ, നടപ്പിലാക്കിയ ഈ കീഴ്വഴക്കത്തിന് അമേരിക്ക അത്യധികം പശ്ചാത്തപിക്കേണ്ടിവരും, എന്നായിരുന്നു അരാഘ്ചിയുടെ വാക്കുകള്‍. ഫെബ്രുവരി 18 മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന 'മിലാന്‍' അന്താരാഷ്ട്ര നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇറാന്റെ കപ്പല്‍. ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് മുന്നറിയിപ്പില്ലാതെ ആക്രമിച്ചതെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി. കപ്പലില്‍ ഏകദേശം 130 നാവികര്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ ആക്രമണത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുപ്പതോളം ഇറാനിയന്‍ നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സംഘര്‍ഷം ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും, ഇന്ത്യയുടെ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാനിയന്‍ നാവികസേനയുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം തന്നെ ഇറാനില്‍ ആയിരത്തിലേറ പേര്‍ കൊല്ലപ്പെട്ടതായും പ്രത്യാക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ പാകത്തില്‍ രൂപമാറ്റം വരുത്തിയ ഇറാനിയന്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നേരെയും യു.എസ് ആക്രമണം നടത്തിയിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ആഗോളതലത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കപ്പലിന് തീപിടിച്ച സംഭവത്തില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ശ്രീലങ്കയുടെ പുറംകടലിലൂടെ പോകുമ്പോഴായിരുന്നു അന്തര്‍വാഹിനി ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ ദേനയെ യുഎസ് മുക്കിയത്. കപ്പല്‍ മുക്കിയത് യുഎസ് ആണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നീങ്ങവേ ദേന ആക്രമണത്തിനിരയായത്. കപ്പലിലുണ്ടായിരുന്ന 87 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 32 പേരെ രക്ഷിച്ചു. ബാക്കിയുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം, ഫെബ്രുവരി 28-ാം തീയതി യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഐആര്‍ഐഎസ് ദേന, ഇന്ത്യയോട് സഹായങ്ങളൊന്നും തേടിയിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിശാഖപട്ടണത്ത് ഫെബ്രുവരി 16 മുതല്‍ 25 വരെ നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവില്‍ ദേന പങ്കെടുത്തിരുന്നു. ഫെബ്രുവരി 28-നാണ് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുന്നത്. അതായത്, ആ സമയത്ത് കപ്പല്‍ ഇന്ത്യന്‍ തീരംവിടുകയും അന്താരാഷ്ട്ര സമുദ്രമേഖലയിലൂടെ നീങ്ങുകയുമായിരുന്നു. ദേനയും അതിന്റെ ജീവനക്കാരും ഫെബ്രുവരി 16 മുതല്‍ 25 വരെ മാത്രമായിരുന്നു ഇന്ത്യയുടെ അതിഥികളെന്നും കപ്പല്‍ ഇന്ത്യയോട് അതിനുശേഷം സഹായങ്ങള്‍ ചോദിച്ചിരുന്നില്ലെന്നും ഉന്നതവൃത്തങ്ങള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കില്‍ ആശങ്ക ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയതില്‍ 37 ഇന്ത്യന്‍ കപ്പലുകളുമുണ്ടെന്നാണ് വിവരം. ഏകദേശം 1,109 നാവികരാണ് 37 കപ്പലുകളിലായുള്ളത്. ഇവരിപ്പോള്‍ പേര്‍ഷ്യന്‍ ഗള്‍ഫും ഗള്‍ഫ് ഒഫ് ഒമാനും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.കപ്പലുകളില്‍ ചിലത് ചരക്ക് നിറയ്ക്കാനായി കാത്തുകിടക്കുമ്പോള്‍ മറ്റ് ചിലത് ചരക്ക് നിറച്ച് യാത്രതുടരാനാകാതെ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സമുദ്രഗതാഗത മേഖലയിലെ പ്രധാനസംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പോണേര്‍സ് അസോസിയേഷന്‍ (ഐഎന്‍എസ്എ) സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണെന്നും അവയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സംഘടന അറിയിച്ചു. കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ചാര്‍ട്ടര്‍മാര്‍ കപ്പലുകള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് മാര്‍ച്ച് രണ്ടിന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നാണ് ഐആര്‍ജിസി പറയുന്നത്. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും ആക്രമിക്കുമെന്നും ഐആര്‍ജിസി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന് പൂര്‍ണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആര്‍ജിസി തസ്നിം ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. അതേസമയം, ഇന്ത്യയുടെ ചരക്കുഗതാഗതത്തില്‍ വളരെ നിര്‍ണായകമാണ് ഹോര്‍മുസ് കടലിടുക്ക്. ആകെ ഇറക്കുമതികളില്‍ അഞ്ചിലൊരു ഭാഗം നടക്കുന്നത് ഈ കടല്‍പ്പാതയെ ആശ്രയിച്ചാണ്. ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിയുടെ ഏകദേശം 46 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. എണ്ണയ്ക്കപ്പുറം വ്യവസായിക കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവയുടെ ചരക്കുനീക്കവും ഈ മാര്‍ഗത്തിലൂടെയാണ് നടക്കുന്നത്. അതിനാല്‍ നിലവിലെ സാഹചര്യം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ വ്യാപാരത്തെയും ഊര്‍ജസുരക്ഷയെയും ഗുരുതരമായി ബാധിച്ചേക്കാം.സംഘര്‍ഷം രൂക്ഷമാകുകയോ കപ്പലുകള്‍ വഴിതിരിച്ചുവിടേണ്ട സാഹചര്യമോ വന്നാല്‍ ഇന്‍ഷുറന്‍സുള്‍പ്പടെയുള്ള ചെലവുകള്‍ ഉയരാന്‍ സാദ്ധ്യതയുണ്ട്. ഇത് വ്യാപാരച്ചെലവുകള്‍ ഉയര്‍ത്തുകയും രാജ്യത്ത് സകലമേഖലകളിലും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യും. സാഹചര്യം രൂക്ഷമായാല്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

മറുനാടൻ മലയാളീ 5 Mar 2026 3:00 pm

തമിഴ്നാട്ടിലെ തിരുച്ചിറാപ്പള്ളി റെയിൽവെ പ്രവേശന കമാനത്തിന് ഹിന്ദി പേര് ; നീചമായ രീതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ എം.കെ സ്റ്റാലിൻ

തമിഴ്നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ തിരുച്ചിറാപ്പള്ളി റെയിൽവെ ഡിവിഷണൽ ഓഫീസിൻറെ പ്രവേശന കമാനത്തിൻറെ പേര് കേന്ദ്രസർക്കാർ കർത്തവ്യ ദ്വാർ ( ഗേറ്റ് ഓഫ് ഡ്യൂട്ടി) എന്ന് പേര് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് സ്റ്റാലിൻറെ വിമർശനം.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:00 pm

വീട്ടിൽ ആളില്ലാത്ത തക്കം നോക്കി 80 പവൻ സ്വർണവുമായി മുങ്ങി; കവർച്ച നടത്തിയത് പശുവിനെ നോക്കാൻ വന്ന നേപ്പാളികൾ; ഒരു വർഷം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം; കേസിൽ തിരിച്ചടിയായത് ഇക്കാര്യങ്ങൾ

ചീമേനി: നിടുമ്പയിലെ മുകേഷിന്റെ വീട്ടിൽ നിന്ന് 80 പവൻ സ്വർണവും വിലയേറിയ വെള്ളിപ്പാത്രങ്ങളും കവർച്ച നടന്ന് ഒരു വർഷം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം. കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിന് പട്ടാപ്പകൽ നടന്ന ഈ കവർച്ചയുടെ അന്വേഷണം നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. വീട്ടിൽ പശുവിനെ നോക്കാൻ നിന്നിരുന്ന നേപ്പാൾ സ്വദേശികളായ ചക്രശാഹിയും ഭാര്യ ഇഷ ചൗധരിയും ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുകേഷും കുടുംബവും കണ്ണൂരിലേക്ക് പോയ സമയത്താണ് സംഘം വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് സ്വർണവും വെള്ളിയും കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം സംഘം ഓട്ടോറിക്ഷയിൽ നീലേശ്വരം വരെ പോയെന്നും അവിടെ നിന്ന് രക്ഷപ്പെട്ടെന്നുമാണ് പൊലീസ് നിഗമനം. പ്രതികൾ സംസ്ഥാനം വിട്ടുപോയെന്ന് വീട്ടുകാർ സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഒരു ദിവസത്തിന് ശേഷമാണ് പൊലീസ് പരിശോധിച്ചത്. നേപ്പാളിലെ അറിയപ്പെടുന്ന കവർച്ചാ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ നേപ്പാളിൽ നിന്ന് പിടികൂടണമെങ്കിൽ നിയമപരവും സാങ്കേതികവുമായ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നേരത്തെ, സംഘത്തിൽപ്പെട്ട ഒരാളെ പൂണെയിൽ നിന്ന് പിടികൂടി ചീമേനിയിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ, കാര്യമായ തുമ്പുകളൊന്നും ഇയാളിൽ നിന്ന് ലഭിച്ചില്ല. കവർച്ചാ സംഘത്തെക്കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചെങ്കിലും, പ്രതികളെ പിടികൂടുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ അന്വേഷണ സംഘത്തിന് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. ഒരു വർഷം പിന്നിട്ടിട്ടും കേസിൽ നിർണായകമായ പുരോഗതിയില്ലാത്തത് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നുണ്ട്. 

മറുനാടൻ മലയാളീ 5 Mar 2026 3:00 pm

ഇന്ന് ടൊമാറ്റോ ചിക്കൻ ഉണ്ടാക്കാം

ഇന്ന് ടൊമാറ്റോ ചിക്കൻ ഉണ്ടാക്കാം

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 3:00 pm

സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളും കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ 35 തസ്തികകളും ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 തസ്തികകളും പുതുതായി അനുവദിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-11 തസ്തികകള്‍ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായാണ് ഈ നടപടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഇതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 35 പുതിയ തസ്തികകളും സൃഷ്ടിക്കും. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോയിന്റ് സെക്രട്ടറി (1), അണ്ടര്‍ സെക്രട്ടറി (3), സെക്ഷന്‍ ഓഫീസര്‍ (6), അസിസ്റ്റന്റ് (18) എന്നീ തസ്തികകളാണ് അനുവദിച്ചത്. ഐടി വിഭാഗത്തില്‍ സിസ്റ്റം മാനേജര്‍, നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകള്‍ ഓരോന്ന് വീതവും അസിസ്റ്റന്റ് ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ തസ്തികകളില്‍ രണ്ടു വീതവും സൃഷ്ടിക്കും. കൂടാതെ സുരക്ഷാ വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ രണ്ടു സെക്യൂരിറ്റി ഗാര്‍ഡുമാരെയും നിയമിക്കും. ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 പുതിയ തസ്തികകളും അനുവദിച്ചു. ജൂനിയര്‍ സൂപ്രണ്ട്-18, ബെഞ്ച് ക്ലര്‍ക്ക്-8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക്-3, ക്ലര്‍ക്ക്-23 എന്നിങ്ങനെയാണ് തസ്തികകള്‍. കോടതി നടപടികള്‍ വേഗത്തിലാക്കാനും ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഇതിലൂടെ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

തേജസ് ന്യൂസ് 5 Mar 2026 2:59 pm

കർണാടകയിൽ ഖമനയിയുടെ കൊലപാതത്തെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; യുവാവിന് നേരെ മർദ്ദനം

ബെംഗളൂര്‍: ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ ചൊല്ലി കർണാടകയിൽ യുവാവിനെ മർദ്ദിച്ചു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. കർണാടകയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. ഗംഗാവതി സ്വദേശിയായ ചന്ദ്രശേഖറാണ് ആക്രമണത്തിന് ഇരയായത്. പുൽവാമ ആക്രമണത്തിലും ഖമേനിയുടെ കൊലപാതകത്തിലും സമൂഹത്തിലെ ഒരു വിഭാഗം മൗനം പാലിക്കുന്നുവെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം. ഇതിൽ പ്രതിഷേധിച്ചാണ് ഒരു കൂട്ടം യുവാക്കൾ ചന്ദ്രശേഖറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ കേസ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മംഗളം 5 Mar 2026 2:54 pm

കൂടുതല്‍ ജില്ലകളിലേക്ക് നിര്‍ബന്ധിത സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് വ്യാപിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; കാരണമിത്

2026 ലെ ഭേദഗതി വിജ്ഞാപനത്തിലൂടെ ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ ജില്ലകളിലേക്ക് നിര്‍ബന്ധിത സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് വ്യാപിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അതായത് ഇനി പറയുന്ന ജില്ലകളിലെ ജ്വല്ലറി കടകള്‍ക്ക് ബി ഐ എസ് ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. ഈ നടപടി ഇന്ത്യയുടെ വലിയൊരു ഭാഗത്തെ നിര്‍ബന്ധിത ബി ഐ എസ് സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരും.

ഒന്നു ഇന്ത്യ 5 Mar 2026 2:54 pm

ഉരുളക്കിഴങ്ങ് ഈ രീതിയിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും

ഉരുളക്കിഴങ്ങ് വളരെ പെട്ടെന്ന് ചീത്തയാകുന്നതായി പലരും പറയാറുണ്ട്. എന്നാൽ ഉരുളക്കിഴങ്ങ് കേടാകാതിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:54 pm

അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; യുവ ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി: അങ്കമാലിയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ബികോം വിദ്യാര്‍ഥിനി ജാസ്‌ലിയ ജോണ്‍സന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച ഡോ. സിറിയക് പി. ജോര്‍ജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ്.അപകടം നടന്ന് അഞ്ചു ദിവസം ആയിട്ടും സിറിയക് ഒളിവില്‍ തന്നെ തുടരുകയാണ്. ഇന്നലെ അതിരമ്പുഴയിലെ സിറിയക്കിന്‍റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്‌ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരില്‍ നിന്ന് വാഹനം കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി. ജോര്‍ജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കല്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയാണ് ഇയാള്‍. അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകള്‍ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ്… The post അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; യുവ ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 2:53 pm

പിആര്‍ഡി പരസ്യം സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാന്‍; മരിച്ചിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു; ജി.സുധാകരനുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല: കെ സി വേണുഗോപാല്‍ എംപി

ആലപ്പുഴ: സിപിഎം നേതാവ് ജി.സുധാകരനുമായി നിലവില്‍ ഒരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജി.സുധാകരന്‍ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണ്. ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ശക്തമായി ഉറച്ച് നില്‍ക്കുന്ന നേതാവാണ്.തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്. അതിന് ശേഷം മാത്രമെ തങ്ങളുടെ അഭിപ്രായത്തിന് പ്രസക്തിയുള്ളു. നേരത്തെ അതില്‍ അഭിപ്രായം പറയുന്നത് അപക്വമാണ്. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടിപറയായിനില്ല. ജി.സുധാകരനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണ്. കാത്തിരുന്നു കാണാമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്ട്രീയ നേതാവാണ് ജി.സുധാകരന്‍. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന് അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. പൊതുസ്വീകാര്യതയും ജനപിന്തുണയുമുള്ള നേതാവാണ് ജി.സുധാകരന്‍. അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റു കൊടുക്കണമോയെന്നത് സിപിഎമ്മാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നത് തനിക്ക് അറിയില്ല. അത് അവരാണ് വിശദീകരിക്കേണ്ടത്. കേരളത്തിലെ കമ്യൂണിസ്റ്റ് അണികളിലുള്ള വികാരമാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും പ്രതിഫലിച്ചത്. അതെല്ലാം സിപിഎമ്മിന്റെ ആഭ്യന്തരകാര്യം. അതില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ല. അണികളുടെ വികാരം മാനിച്ചല്ല സിപിഎമ്മിന്റെ ഭരണം. ഇക്കാര്യം എല്ലാദിവസവും തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. അത് ശരിവെയ്ക്കുന്നതാണ് ജി.സുധാകരന്റെ പരസ്യ പ്രതികരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പിആര്‍ഡി പരസ്യം സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാന്‍; മരിച്ചിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്ത ഇടതുസര്‍ക്കരിന്റെ തകര്‍ന്ന പ്രതിച്ഛായ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പത്രങ്ങളില്‍ നല്‍കിയ പിആര്‍ഡി പരസ്യങ്ങളെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ആശാപ്രവര്‍ത്തകര്‍,ഡോക്ടേഴ്സ്, നെഴ്സുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ കൂലിവര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ അതിനോട് മുഖം തിരിക്കുന്ന സര്‍ക്കാരാണ് ഇത്തരത്തില്‍ കോടികള്‍ പ്രതിച്ഛായ നിര്‍മ്മിതിക്കായി ചെലവാക്കുന്നത്. ഇത് ജനത്തിനറിയാം. ഈ ധൂര്‍ത്തിന് കൃത്യമായ മറുപടി പൊതുജനം തെരഞ്ഞെടുപ്പില്‍ നല്‍കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പരസ്യം നല്‍കുന്നത്. ജീവിച്ചിരുന്നപ്പോഴും ശേഷം മരിച്ചു കഴിഞ്ഞിട്ടും സിപിഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണ്. അതിന്റെ ഭാഗമാണ് കള്ളപ്രചരണം പരസ്യരൂപേണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണം ഒരുഘട്ടം പിന്നിട്ടു. കുറച്ച് സീറ്റുകളില്‍ ധാരണയായിട്ടുണ്ട്.സീറ്റ് വിഭജന ചര്‍ച്ചകള്‍ മുന്നണിയിലാണ് നടത്തുന്നത്. അതല്ലാതെ മാധ്യമങ്ങളില്ല. ഊഹാപോഹങ്ങളില്‍ കാര്യമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മറുനാടൻ മലയാളീ 5 Mar 2026 2:53 pm

മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം വൻ കപ്പൽ അപകടമെന്ന് വാർത്തകൾ; പ്രചാരണത്തിൽ പ്രതികരിച്ച് കുവൈത്ത്

മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം കപ്പൽ അപകടം നടന്നുവെന്ന വാർത്തകൾ നിഷേധിച്ച് കുവൈത്ത്. സംഭവം കുവൈത്തിന്‍റെ പ്രദേശിക ജലപരിധിക്ക് പുറത്താണിത് സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:50 pm

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ തേൻ നെല്ലിക്ക കഴിക്കൂ ..

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ തേൻ നെല്ലിക്ക കഴിക്കൂ ..

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:50 pm

ഒരു കൂട്ട് വേണം ’; പുനർവിവാഹത്തിനൊരുങ്ങി രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി പുനർവിവാഹത്തിന് ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന് രേണു പറഞ്ഞത്. “ഒറ്റയ്ക്ക് ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു,” എന്നാണ് സ്റ്റോറിയിൽ രേണു കുറിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:49 pm

ആണവശേഷിയുള്ള മിനുട്ട്മാന്‍ 3 'ഡൂംസ്ഡേ' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക

വാഷിങ്ടണ്‍: ആണവശേഷിയുള്ള മിനുട്ട്മാന്‍ 3 'ഡൂംസ്ഡേ' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്ക.ചൊവ്വാഴ്ച രാത്രി കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് യുഎസ് എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്‌ട്രൈക്ക് കമാന്‍ഡ് മിസൈല്‍ വിക്ഷേപിച്ചതെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് ടെസ്റ്റ് റീ-എന്‍ട്രി വെഹിക്കിളുകള്‍ മിസൈലില്‍ സജ്ജീകരിച്ചിരുന്നു. ആയുധങ്ങള്‍ ഘടിപ്പിക്കാത്ത നിലയിലായിരുന്നു പരീക്ഷണം. ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റം ബോംബിനേക്കാള്‍ 20 മടങ്ങ് കൂടുതല്‍ പ്രഹരശേഷിയുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഇതോടെ, ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് അമേരിക്ക വഴിമരുന്നിട്ടു. നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി ഈ പരീക്ഷണത്തിന് ഔദ്യോഗികമായി ബന്ധമില്ലെന്നും കാലങ്ങളായി തുടരുന്ന പതിവ് പരീക്ഷണങ്ങളുടെ ഭാഗമാണിതെന്നുമാണ് അമേരിക്കയുടെ പ്രതികരണം.

തേജസ് ന്യൂസ് 5 Mar 2026 2:46 pm

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി വിഭാഗം അധ്യാപകര്‍; അധ്യയനം താളം തെറ്റുമെന്ന് ആശങ്ക; ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്‌കൂളുകളില്‍ നാളെ പരീക്ഷ തുടങ്ങും

കൊച്ചി: ഇന്ന് ആരംഭിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഡ്യൂട്ടിക്കായി പ്രൈമറി വിഭാഗം അധ്യാപകരെ നിയമിച്ചതില്‍ പ്രധാനാധ്യാപകര്‍ ആശങ്കയില്‍. പ്രൈമറി സ്‌കൂളുകളിലെ അധ്യയനം താളം തെറ്റുമെന്ന ആശങ്കയാണ് നിലവില്‍ ഉണ്ടായിട്ടുളളത്. ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് പ്രൈമറി വിഭാഗത്തിന് നാളെയും അല്ലാത്തവര്‍ക്ക് 18നും വാര്‍ഷിക പരീക്ഷ തുടങ്ങും. ഈ സമയത്താണ് പ്രൈമറി വിഭാഗം അധ്യാപകരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്ലാത്തതിനാലാണ് പ്രൈമറി വിഭാഗത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.പ്രൈമറി വിഭാഗം അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിക്കായി പോകുമ്പോള്‍ ഈ സമയത്ത് സ്‌കൂളില്‍ അധ്യാപകരില്ലാതെ, പരീക്ഷ നടത്തേണ്ടതും പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതും എങ്ങനെയെന്നാണ് പ്രധാനാധ്യാപകരുടെ ചോദിക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന പരീക്ഷയ്ക്കായി അധ്യാപകര്‍ രാവിലെ 11.30 ന് സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കുന്നതില്‍ എന്താണ് തടസമെന്നാണ് പ്രൈമറി വിഭാഗം… The post ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി വിഭാഗം അധ്യാപകര്‍; അധ്യയനം താളം തെറ്റുമെന്ന് ആശങ്ക; ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്‌കൂളുകളില്‍ നാളെ പരീക്ഷ തുടങ്ങും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 2:45 pm

ആശിഷ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് കാര്‍ഡിഫ് വേദിയാകും; ടൂര്‍ണമെന്റിന് ശനിയാഴ്ച്ച തുടക്കം

കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിക്കുന്ന 'ആശിഷ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി' ഓള്‍ യൂറോപ്യന്‍ മലയാളീസ് വോളിബോള്‍ ടൂര്‍ണമെന്റ് 2026 മാര്‍ച്ച് 7-ന് കാര്‍ഡിഫില്‍ നടക്കും.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:45 pm

പഹല്‍ഗാമില്‍ ഭീകരാക്രമണം ; ഭീകരര്‍ ഉപയോഗിച്ച ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയില്‍

2025 ജനുവരി 30ന് ചൈനയിലെ ഡോംഗുവാനില്‍വെച്ചാണ് ഇത് ആക്ടിവേറ്റ് ചെയ്തതെന്ന വിവരമാണ് അന്വേഷണത്തെ ചൈനയിലേക്കെത്തിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:43 pm

റോഡ് മാര്‍ഗം മസ്‌കത്ത് വിമാനത്താവളത്തിലേക്ക് യാത്ര;12 മണിക്കൂര്‍ മുന്‍പ് അതിര്‍ത്തിയില്‍ എത്തണമെന്ന് ഒമാന്‍ എയര്‍

മസ്‌കത്ത്: റോഡ് മാര്‍ഗം അതിര്‍ത്തി കടന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി ഒമാന്‍ എയര്‍. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ അനുഭവപ്പെടുന്ന കനത്ത തിരക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന അധിക സമയവും കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 12 മണിക്കൂര്‍ മുന്‍പെങ്കിലും അതിര്‍ത്തിയില്‍ എത്തിചേരണമെന്ന് എയര്‍ലൈന്‍ അറിയിച്ചു വിമാന സര്‍വീസുകള്‍ക്ക് നേരിടുന്ന തടസ്സങ്ങളെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കുന്നതിനായി ഒമാന്‍ എയറും സലാം എയറും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് മസ്‌കത്തിലേക്ക് പ്രത്യേക ബസ്സ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. ജിസിസി മേഖലയിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് റോഡ് മാര്‍ഗം ഉപയോഗിച്ചുള്ള ഈ ബദല്‍ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് സമയബന്ധിതമായി അതിര്‍ത്തിയിലെത്തുകയും ആവശ്യമായ യാത്രാ രേഖകള്‍ ഒരുക്കിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 5 Mar 2026 2:43 pm

പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിക്ക് കഠിനമായ വയറുവേദന ; മണിക്കൂറുകള്‍ക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നല്‍കി

നാഗർകുർനൂളില്‍ 16 വയസുകാരി പരീക്ഷ എഴുതി മണിക്കൂറുകള്‍ക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നല്‍കി. പ്രദേശത്തെ റെസിഡൻഷ്യല്‍ ഗേള്‍സ് സ്കൂളില്‍ ഒന്നാം വർഷ ഇന്‍റര്‍മീഡിയറ്റ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:43 pm

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല'; ഒടുവില്‍ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമവാഴ്ച, സംഭാഷണം, നയതന്ത്രം എന്നിവയിലാണ് ഇന്ത്യ വിശ്വസിക്കുന്നത് എന്നും സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു. പശ്ചിമേഷ്യയുടെ ഭൂരിഭാഗത്തെയും ബാധിച്ച മാരകമായ യുഎസ്-ഇറാന്‍ സംഘര്‍ഷത്തിനിടയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? ഫിന്‍ലാന്‍ഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത

ഒന്നു ഇന്ത്യ 5 Mar 2026 2:42 pm

'പൊങ്കാല ഇടുന്ന തിരക്കിനിടയിൽ ആരൊക്കെ എങ്ങനെ സൂം ചെയ്ത് വീഡിയോ എടുത്തെന്ന് ശ്രദ്ധിച്ചില്ല'; വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങളായിരുന്നു അത്; യൂട്യൂബേഴ്‌സിനെതിരെ നടി രമ്യ പണിക്കർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർമാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടി രമ്യ പണിക്കർ. മാധ്യമപ്രവർത്തനത്തിൽ മാന്യതയും പ്രൊഫഷണലിസവും അനിവാര്യമാണെന്ന് താരം ചൂണ്ടിക്കാട്ടി. തൻ്റെ വീട്ടിൽ അച്ഛനും അമ്മയുമൊത്ത് വളരെ സ്വകാര്യതയോടെയാണ് പൊങ്കാല അർപ്പിച്ചത്. ഈ സമയത്ത് ചില ഓൺലൈൻ മാധ്യമപ്രവർത്തകർ വിശേഷങ്ങൾ ചോദിക്കാനെന്ന വ്യാജേന വീട്ടിലെത്തി വീഡിയോകളും ചിത്രങ്ങളും പകർത്തി മടങ്ങി. എന്നാൽ, പിന്നീട് ഈ ദൃശ്യങ്ങൾ സ്വകാര്യത ലംഘിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നുവെന്ന് രമ്യ പണിക്കർ തൻ്റെ കുറിപ്പിൽ വ്യക്തമാക്കി. തൻ്റേതു മാത്രമല്ല, മറ്റു ചില കലാകാരികളുടെയും സമാനമായ ദൃശ്യങ്ങൾ പ്രചരിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. പൊങ്കാല അർപ്പിക്കുന്ന വേളയിൽ തീയിലും പായസത്തിലും അരിയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിൽ ആരാണ് എങ്ങനെ സൂം ചെയ്ത് ചിത്രീകരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് രമ്യ വിശദീകരിച്ചു. മാധ്യമപ്രവർത്തകരോട് തങ്ങൾ മാന്യമായി പെരുമാറിയിട്ടും സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും അവർ പറഞ്ഞു. രമ്യ പണിക്കരുടെ കുറിപ്പിന്റെ പൂർണ്ണരൂപം: പ്രിയപ്പെട്ടവരേ, ഇന്നലെ ആറ്റുകാൽ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാൻ എന്റെ വീട്ടിൽ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അർപ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓൺലൈൻ മീഡിയ പ്രവർത്തകർ വീട്ടിലേക്ക് എത്തി വിശേഷങ്ങൾ ചോദിക്കാമെന്ന നിലയിൽ വീഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി. പൊങ്കാല ഇടുമ്പോൾ അടുപ്പ് മുറ്റത്ത് തറയിൽ വെച്ചാണ് നിൽക്കുന്നത്. തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അതും സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത്. പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വീഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വീഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഒരു വിനീതമായ അഭ്യർത്ഥന — നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്. View this post on Instagram A post shared by Remya Panicker (@remya_actress) ഒരു പോസ്റ്റോ വീഡിയോയോ പങ്കുവെക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ടാമത് ആലോചിക്കണം. അത് നിങ്ങളുടെ കൾച്ചറിനെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങൾ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല. മാന്യത കാണിക്കേണ്ടത് വീഡിയോയിൽ ഉള്ളവർ മാത്രമല്ല — എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്. ഇതാണ് പറയാനുള്ളത്. നന്ദി⁩

മറുനാടൻ മലയാളീ 5 Mar 2026 2:38 pm

ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ; ഈ സൂചനകളെ അവഗണിക്കേണ്ട

ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ എന്നത് ആമാശയം, ചെറുകുടൽ, വൻകുടൽ, കരൾ, പാൻക്രിയാസ് തുടങ്ങിയ ദഹനവ്യവസ്ഥയെ ബാധിക്കുന്ന അർബുദങ്ങളുടെ ഒരു കൂട്ടമാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:36 pm

'മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല' ; ഡി.കെ. ശിവകുമാർ

കർണാടകയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ നേതൃത്വപരമായ ചർച്ചകൾ നടക്കുന്നതിനിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. താൻ പരമാവധി ക്ഷമ കാണിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:35 pm

കുര്‍ദുകളെ ആയുധമണിയിച്ച് ഇറാന്‍ ഭരണം മറിച്ചിടാന്‍ ട്രംപ്; പുതിയ ആക്രമണ പദ്ധതി വരുന്നു!

ഇറാന്‍ ഭരണം അട്ടിമറിക്കുക. യുഎസിന്റെയും ഇസ്രായേലിന്റെയും ആത്യന്തിക ലക്ഷ്യമാണത്. എന്നാല്‍, യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും ആ ആഗ്രഹം നടക്കുന്ന ലക്ഷണമില്ല. ഈ സാഹചര്യത്തില്‍ പുതിയ ഒരു പ്ലാനുമായി വരികയാണ് അമേരിക്ക.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:35 pm

ആഗോള യുദ്ധ ഭീതി മുറുകുമ്പോൾ ലോകത്തിന് പ്രധാനമന്ത്രിയുടെ സന്ദേശം; 'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണം'

പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:34 pm

ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളര്‍ വിതറി; നാല് വയസുകാരനായ പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മുത്തശ്ശി; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കണമെന്ന ആവശ്യം

നാഗ്പൂര്‍: ഹോളി ആഘേഷത്തിനിടെ ദേഹത്ത് കളര്‍ വിതറിയതില്‍ ദേഷ്യപ്പെട്ട് മുത്തശ്ശി നാലു വയസ്സുകാരനായ പേരക്കുട്ടിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോളി ആഘോഷിക്കുന്നതിനിടെ കുട്ടി കളര്‍ വെള്ളം മുത്തശ്ശിയുടെ ദേഹത്തൊഴിച്ചതില്‍ അവര്‍ പ്രകോപിതയാവുകയായിരുന്നു. പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ചൂടുവെള്ളെം മുഴുവനായും കുട്ടിയുടെ ദേഹത്തേക്കൊഴിച്ചു. തിളച്ച വെള്ളം വീണ് കുട്ടിയുടെ ശരീരത്തില്‍ 45 ശതമാനം പൊള്ളലാണ് ഉണ്ടായത്. സമൂഹമാധ്യമഹങ്ങളില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനുള്ള നിരവധി ആഹ്വാനങ്ങളാണ് ഉയരുന്നത്. ദേശത്ത് തിളച്ച വെള്ളം വീണതിന് പിന്നാലെ നിലവിളിച്ച് ഓടുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ വീടിന് പുറത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ മുത്തശ്ശിയും മറ്റൊരു സ്ത്രീയും മുതിര്‍ന്ന ഒരു കുട്ടിയും മറ്റ് രണ്ട് പേരെയും കാണാം. വീട്ടില്‍ നിന്നും നിറങ്ങള്‍ ചീറ്റിക്കുന്ന കളിപ്പാട്ടവുമായി എത്തിയ കുട്ടി മുത്തശ്ശിക്ക് നേരെ തന്റെ കളിപ്പാട്ടം നീട്ടുന്നു. മുത്തശ്ശി ഇത് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി നിറങ്ങള്‍ കലര്‍ത്തിയ വെള്ളം മുത്തശ്ശിക്ക് നേരെ ചീറ്റുന്നു. ഇതില്‍ കുപിതയായ മുത്തശ്ശി പെട്ടെന്ന് തന്റെ കൈയിലിരുന്ന ബക്കറ്റിലുണ്ടായിരുന്ന ചൂട് വെള്ളം, എല്ലാവരും കാണ്‍കെ കുട്ടിയുടെ തലവഴി ഒഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ നിലവിളിച്ച് കൊണ്ട് ഓടിയ കുട്ടിയെ വീട്ടിനുള്ളില്‍ നിന്നും ഇറങ്ങിയെത്തിയ ആള്‍ എടുക്കുന്നു. ഇതിനിടെ സ്ത്രീ ബക്കറ്റിലുണ്ടായിരുന്ന തണുത്ത വെള്ളം കുട്ടിയുടെ ദേഹത്ത് ഒഴുക്കുന്നു. പിന്നാലെ മുത്തശ്ശി വന്ന് ബക്കറ്റിലുണ്ടായിരുന്ന ബാക്കി വെള്ളവും കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുന്നതും വീഡിയോയില്‍ കാണാം. ഓം ഹരിഷ് വാംഗെ എന്ന നാല് വയസുകാരനാണ് പൊള്ളലേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ മുത്തശ്ശി സിന്ധു താക്കറെയാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. ചൂട് വെള്ളം ദേഹത്ത് വീണതിനെ തുടര്‍ന്ന് അരയ്ക്ക താഴേക്ക് 45 ശതമാനം പൊള്ളലേറ്റെ കുട്ടിയെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

മറുനാടൻ മലയാളീ 5 Mar 2026 2:33 pm

പശ്ചിമേഷ്യൻ സംഘർഷം; പച്ചക്കറി കയറ്റുമതി തടസപ്പെട്ടു: വൻ വിലയിടിവിനു സാധ്യത

പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുന്നതോടെ സംസ്ഥാനത്ത് നിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ തോതിൽ അവ കിടക്കുകയാണ്.ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം – പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടിൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻ തന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം. ഇവിടെ നിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ.കേരളത്തിലും തമിഴ്നാട്ടിലും നിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽ നിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്‍റാണ്. ഇപ്പോൾ യുദ്ധ സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും… The post പശ്ചിമേഷ്യൻ സംഘർഷം; പച്ചക്കറി കയറ്റുമതി തടസപ്പെട്ടു: വൻ വിലയിടിവിനു സാധ്യത appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 2:32 pm

വാംഖഡെ, ജോസ് ബട്‌ലറുടെ ഫേവറൈറ്റ് ഗ്രൗണ്ട്; എഴുതിത്തള്ളാറായിട്ടില്ല, കണക്കുകള്‍ സംസാരിക്കും

ഈ ടി20 ലോകകപ്പിൽ മോശം ഫോമിലാണെങ്കിലും, വാംഖഡെ സ്റ്റേഡിയത്തിൽ ജോസ് ബട്‌ലർക്ക് മികച്ച റെക്കോർഡാണുള്ളത്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:31 pm

ഹോളി ആഘോഷം, വിദേശികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നു, വീഡിയോ

ഹോളി ആഘോഷങ്ങൾക്കിടെ പുറത്തുവന്ന ചില സംഭവങ്ങൾ ആഘോഷങ്ങളിലെ അതിർവരമ്പുകളെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചു. അനുവാദമില്ലാതെ വിദേശിയായ കുട്ടിയുടെ മുഖത്ത് നിറം തേച്ചതും ഓസ്ട്രിയൻ യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും സുരക്ഷയെ കുറിച്ച് ആശങ്ക ഉയ‍ർത്തി.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:31 pm

വെജ് സമോസ തയ്യാറാക്കിയാലോ

1) 1 കപ്പ് ഗോത മ്പ് മാവ് / മൈദാ മാവ് ... 2) വെള്ളം കുഴക്കാൻ ആവശ്യത്തിന്

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:30 pm

ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

മുംബൈ: ആഗോള വിപണികളിലെ അനുകൂല പ്രവണതയെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ പ്രധാന സൂചികകള്‍ എല്ലാം നേട്ടത്തിലാണ്. നിഫ്റ്റി 50 24,600 പോയിന്റിന് മുകളിലെത്തി. സെന്‍സെക്‌സ് 313.30 പോയിന്റ് (0.40 ശതമാനം) ഉയര്‍ന്ന് 79,429.49 ലും, നിഫ്റ്റി 50 93.90 പോയിന്റ് (0.38 ശതമാനം) ഉയര്‍ന്ന് 24,574.40 ലുമാണ് വ്യാപാരം തുടരുന്നത്. വിപണിയില്‍ ഇന്ന് 1,126 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 401 ഓഹരികള്‍ക്ക് മൂല്യം കുറഞ്ഞു. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെയും ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിക്ക് കരുത്താകുന്നതെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 1,122.66 പോയിന്റ് (1.40 ശതമാനം) ഇടിഞ്ഞ് 79,116.19 ലും, നിഫ്റ്റി 50 385.20 പോയിന്റ് (1.55 ശതമാനം) ഇടിവോടെ 24,480.50 ലുമാണ് വ്യാപാരം അവസാനിച്ചത്.

തേജസ് ന്യൂസ് 5 Mar 2026 2:30 pm

മെക്‌സിക്കോയില്‍ നടക്കുന്ന ഇന്റര്‍-കോണ്‍ഫെഡറേഷന്‍ പ്ലേഓഫുകളില്‍ ഇറാഖിന്റെ പങ്കാളിത്തത്തില്‍ ആശങ്ക

മെക്‌സിക്കോ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലമുണ്ടായ യാത്രാ കുഴപ്പങ്ങള്‍ കാരണം, മെക്‌സിക്കോയില്‍ നടക്കുന്ന ഇന്റര്‍-കോണ്‍ഫെഡറേഷന്‍ പ്ലേഓഫുകളില്‍ ഇറാഖിന്റെ പങ്കാളിത്തം ആശങ്കയില്‍. ലോകകപ്പ് യോഗ്യതയ്ക്കായി മാര്‍ച്ച് 31 ന് മോണ്ടെറിയില്‍ ബൊളീവിയയും സുരിനാമും തമ്മിലുള്ള മല്‍സരത്തിലെ വിജയികളുമായി ഇറാഖികള്‍ കളിക്കുമെന്നാണ് റിപോര്‍ട്ട്. പക്ഷേ എല്ലാവരെയും മെക്‌സിക്കോയിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ലെന്ന് ആശങ്കയുണ്ട്. നിലവില്‍ അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇറാഖ് വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.

തേജസ് ന്യൂസ് 5 Mar 2026 2:26 pm

ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്‌സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു

കേരളത്തില്‍ നിന്നുള്ള കയറ്റുമതി മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗള്‍ഫിലേക്കുള്ള കയറ്റുമതി തീര്‍ത്തും നിലച്ച മട്ടാണ്. റമദാനില്‍ വലിയ തോതിലുള്ള ആവശ്യം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ യുദ്ധം ആയതിനാല്‍ കയറ്റുമതി ചെയ്യാന്‍ മാര്‍ഗമില്ല. ഇതോടെ കേരളത്തിലെ പഴം, പച്ചക്കറി കയറ്റുമതിക്കാരും കര്‍ഷകരുമാണ് പ്രതിസന്ധിയിലായത്. ശമ്പളം മാര്‍ച്ച് 17ന് കിട്ടും; ചെറിയ പെരുന്നാള്‍ പ്രമാണിച്ച്

ഒന്നു ഇന്ത്യ 5 Mar 2026 2:25 pm

സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും ; ടീം ഗെയിമില്‍ ഇന്ത്യ പിന്നിലെന്ന് പാക് മുന്‍താരം

ടീമിലെ ഭൂരിഭാഗം ബാറ്റര്‍മാരും നിലവില്‍ ഫോമിലല്ല. ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:25 pm

ഇന്ത്യൻ കാർ വിപണി: ഫെബ്രുവരിയിലെ താരങ്ങളാര്?

2026 ഫെബ്രുവരിയിൽ ഇന്ത്യൻ പാസഞ്ചർ വാഹന വിപണി 10.46% വാർഷിക വളർച്ചയോടെ 420,523 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും മികച്ച വളർച്ച നേടിയപ്പോൾ, എസ്‌യുവികൾക്കുള്ള വർധിച്ചുവരുന്ന ഡിമാൻഡ് വിപണിയുടെ പ്രധാന ചാലകശക്തിയായി തുടർന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:23 pm

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല; എസി മൊയ്തീനും സി രവീന്ദ്രനാഥും സ്ഥാനാർത്ഥികൾ, സിപിഎം ആദ്യഘട്ട സാധ്യതാപട്ടിക

കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എം.പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. അതേസമയം, പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:22 pm

മഹാത്മാഗാന്ധി സർവകലാശാല കലോത്സവം; മഹാരാജാസും തേവര എസ്എച്ചും തമ്മില്‍ കടുത്ത പോരാട്ടം

തിരുവല്ല: തിരുവല്ലയില്‍ ഏഴ് ദിനങ്ങളിലെ കലാമാമാങ്കത്തിന് ഇന്ന് തിരശീല. മഹാത്മഗാന്ധി സര്‍വകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും. വൈകിയെത്തുന്ന മത്സരഫലങ്ങള്‍ അന്തിമ പോയിന്‍റ് നിര്‍ണയത്തിനു കാലതാമസം വരുത്തുന്നുണ്ടെങ്കിലും ഇന്നലെ വരെ ലഭ്യമായ പോയിന്‍റുകളില്‍ എറണാകുളം മഹാരാജാസ് കോളജ് മുന്നിലെത്തി. തേവര എസ്എച്ച് കോളജ് രണ്ടാം സ്ഥാനത്താണ്്. നേരിയ പോയിന്‍റുകളുടെ വ്യത്യാസമാണ് ഇരു കോളജുകള്‍ക്കുമുള്ളത്.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മൂന്നാം സ്ഥാനത്താണ്. പൂര്‍ത്തിയായ പല മത്സരങ്ങളുടെയും ഫലങ്ങള്‍ കൂടി പോയിന്‍റ് നിലയില്‍ ഉള്‍പ്പെടുത്താനുള്ളതിനാല്‍ ലീഡ് നിലയില്‍ മാറ്റംമറിച്ചിലുകള്‍ പ്രതീക്ഷിക്കുന്നു. ഒരേ ഇനത്തില്‍ ഒന്നിലേറെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വരുന്നതോടെ കോളജുകളുടെ പോയിന്‍റ് നിലകളില്‍ പൊടുന്നനേ വ്യത്യാസം ഉണ്ടാകാം.ഇന്നു വൈകുന്നേരത്തോടെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് പബ്ലിക് സ്റ്റേഡിയത്തിലെ കേരളം വേദിയില്‍ സമാപന സമ്മേളനത്തിനുള്ള തയാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്. സമാപന സമ്മേളനം വൈകുന്നേരം ചലച്ചിത്ര നടന്‍ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും.കലാതിലക പട്ടത്തിന് മൂവാറ്റുപുഴ… The post മഹാത്മാഗാന്ധി സർവകലാശാല കലോത്സവം; മഹാരാജാസും തേവര എസ്എച്ചും തമ്മില്‍ കടുത്ത പോരാട്ടം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 2:21 pm

എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു? വിശദീകരണം തേടി ഹൈക്കോടതി; സ്വീകരിച്ച നടപടികൾ സത്യവാങ്മൂലമായി നൽകണം

എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. കപ്പൽ അപകടമുണ്ടായാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ എന്താണെന്ന് ചോദിച്ച കോടതി, വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:19 pm

'യുകെയിൽ വെച്ച് ഭർത്താവിന് ചെവിവേദനയുണ്ടായപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് ഇങ്ങനെ'; കേരളത്തിലെ അവസ്ഥ അതല്ല; ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം വിഷമമുണ്ടാക്കിയെന്നും അഞ്ജു ജോസഫ്

പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖല ലോകോത്തരമാണെന്ന് ഗായികയും നടിയുമായ അഞ്ജു ജോസഫ്. പത്തനംതിട്ടയിൽ നടന്ന ആരോഗ്യ-കലാ മേളയിൽ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് താരം തന്റെ വിദേശാനുഭവം പങ്കുവെച്ചത്. തന്റെ ഭർത്താവിനുണ്ടായ ചെവിവേദനയ്ക്ക് യുകെയിലെ സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ മറുപടി ഞെട്ടിക്കുന്നതായിരുന്നുവെന്ന് അഞ്ജു പറഞ്ഞു. യുകെയിലായിരുന്നപ്പോൾ ഭർത്താവിന് കഠിനമായ ചെവിവേദനയുണ്ടായി. ആശുപത്രിയിൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് എഴുന്നേറ്റ് നടക്കാൻ കഴിയുമെങ്കിൽ ചികിത്സയ്ക്കായി മൂന്നുമാസം കാത്തിരിക്കണം എന്നാണ്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ഇവിടുത്തെ സൗകര്യങ്ങൾ വെച്ചുനോക്കുമ്പോൾ നമ്മൾ ഒരുപാട് മുന്നിലാണ്. കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചതാണ്, താരം വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുത്ത വേദിയിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം. മന്ത്രിക്കെതിരെ അടുത്തിടെയുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അഞ്ജു അപലപിച്ചു. മന്ത്രിക്കെതിരായ ആക്രമണം കണ്ടപ്പോൾ വിഷമം തോന്നിയെന്നും സഹജീവികളോട് കുറച്ചുകൂടി മനുഷ്യത്വപരമായ സമീപനം ആവശ്യമാണെന്നും അഞ്ജു ജോസഫ് കൂട്ടിച്ചേർത്തു. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ അഞ്ജു ഇപ്പോൾ അഭിനയരംഗത്തും സജീവമാണ്.

മറുനാടൻ മലയാളീ 5 Mar 2026 2:18 pm

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്; കണക്കുകള്‍ കോടതിയെ അറിയിച്ച് ഓഡിറ്റര്‍

കൊച്ചി:  ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്. ഓഡിറ്ററാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ദേവസ്വം ബെഞ്ചിന് മുന്നില്‍ നേരിട്ട് എത്തിയാണ് വിജയന്‍ അസോസിയേറ്റ്‌സ് പൊരുത്തക്കേടുകള്‍ അറിയിച്ചത്. വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായ തുകയുടെ യഥാര്‍ഥ ബില്ലുകള്‍ ലഭിക്കാത്തതിനാല്‍, അതിനാല്‍ ബജറ്റിന് മുകളില്‍ ചിലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ, താരതമ്യം ചെയ്യാനോ സാധിച്ചില്ലെന്നും രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചില്ലെന്നും ഓഡിറ്റര്‍ വ്യക്തമാക്കി. കണക്കുകളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഡിറ്റര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിഷയം രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.

തേജസ് ന്യൂസ് 5 Mar 2026 2:18 pm

ലോഡ് ഷെഡ്ഡിങ്, സ്കൂൾ പൂട്ടൽ, പെൻഷൻ മുടങ്ങി ...’ വായനക്കാരെ അമ്പരപ്പിച്ച് ഒന്നാം പേജ് തലക്കെട്ടുകൾ !!

ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്,നാൽപ്പത് ശതമാനം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ,പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, പെൻഷൻ മുടങ്ങിയിട്ട് പതിനെട്ട് മാസം” ... ഇങ്ങനെയുള്ള തലക്കെട്ടുകൾ ഇന്ന് രാവിലെ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ വായിക്കുന്ന വായനക്കാരൻ ഒരു നിമിഷം ചിന്തിച്ചേക്കാം- സംസ്ഥാനത്ത് ഇത്രയും ഗുരുതരമായ അവസ്ഥയാണോ?

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:17 pm

കേരളത്തില്‍ യുവി വികിരണം കടുക്കുന്നു; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയില്‍ വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം ഇടുക്കിയിലെ മൂന്നാറിലും പത്തനംതിട്ടയിലെ കോന്നിയിലും അള്‍ട്രാവയലറ്റ് സൂചിക 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 2:15 pm

റമദാൻ: നിർജ്ജലീകരണം ഉണ്ടാവുന്നത് തടയാൻ കുടിക്കേണ്ട പാനീയങ്ങൾ

നോമ്പ് എടുക്കുന്നവരിൽ നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിർജ്ജലീകരണം തടയാൻ ഈ പാനീയങ്ങൾ കുടിക്കൂ.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:15 pm

കോൺഗ്രസ് കൗൺസിലർമാരെ തുപ്പി ബിജെപി പ്രവർത്തകൻ, എടാ പോടാ വിളി, 'മോദിയെച്ചൊല്ലി' കൊല്ലം കോർപ്പറേഷനിൽ അടിപിടി

പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കോൺഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:14 pm

നഗരത്തിരക്കില്‍ കൂളായി പറക്കാം; ഇതാ ബജറ്റിന് ഇണങ്ങിയ മികച്ച ഇലക്‌ട്രിക് കാറുകള്‍, വില 10 ലക്ഷം രൂപയില്‍ താഴെ

ഇന്ത്യയിലെ 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഇലക്‌ട്രിക് കാറുകൾ ഏതൊക്കെയാണ്? 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച ഇലക്‌ട്രിക് കാറുകള്‍ താഴെ പറയുന്നവയാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:14 pm

ശശി പോട്ടെ , ശശി ഒന്നും പോരാത്തൊരുത്തൻ: സിപിഎം പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് ബാബു

മണ്ണാർകാട് പോയി ശശിയേയും, ചിറ്റൂർ പോയി സുരേഷ് ബാബുവിനേയും പറ്റി അന്വേഷിക്കൂ, പികെ ശശിയുടെ ആരോപണങ്ങൾ തെളിയിക്കുന്ന എന്തെങ്കിലും തെളിവ് പുറത്ത് വന്നാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:13 pm

കടക്ക് പുറത്ത്!; പി കെ ശശിയെ പുറത്താക്കി സിപിഎം | PK Sasi | CPM rebel

കടക്ക് പുറത്ത്!; പി കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം, ശശി പറയുന്നതിനെ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് പാലക്കാട് ജില്ല സെക്രട്ടറി, ശശിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനനമടക്കമുള്ള ആരോപണങ്ങൾ കൂടി അന്വേഷിക്കും PK Sasi | CPM rebel | EN Suresh Babu | Assembly election | Palakkad

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:13 pm

അലിഗഡില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെ ആക്രമണം

അലിഗഡ്:  ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെ ആക്രമണം. ഷാജമാലിലെ തെലിപാഡ പ്രദേശത്താണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ മല്‍ഖാന്‍ സിംഗ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. രണ്ട് യുവാക്കളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വഴക്ക് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഉടന്‍ തന്നെ പോലിസ് കസ്റ്റഡിയിലാകും. ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

തേജസ് ന്യൂസ് 5 Mar 2026 2:13 pm

കുലുക്കമില്ലാതെ ജി സുധാകരൻ...അനുനയ നീക്കങ്ങൾ തള്ളി , മെമ്പർഷിപ്പ് പുതുക്കില്ല | G Sudhakaran

അനുനയനീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ; പാർട്ടി സെക്രട്ടറി നേരിട്ട് വിളിച്ചിട്ടും കുലുക്കമില്ലാതെ സുധാകരൻ, ഒപ്പം നിർത്തുന്ന പ്രതികരണവുമായി എം.എ ബേബി, നീക്കങ്ങൾ വീക്ഷിച്ച് കോൺഗ്രസ് G Sudhakaran | CPM | Congress | MV Govindan

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 2:11 pm