വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസവുമായി അഞ്ച് ദിവസം നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ; ആരോപണവുമായി സിപിഎം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം. കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് കേരള ബിജെപിയുടെ സീൽ പതിച്ചിരിക്കുന്നതെന്നാണ് ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ലൈഫ് മിഷൻ, വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കേസുകളിൽ പുരോഗതിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുമ്പോൾ, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുകയാണെന്ന് ഭരണപക്ഷം വാദിക്കുന്നു.
വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിന് സ്റ്റേ
കൊച്ചി: ഒടുവിൽ
ജെനീഷ് കുമാറിന് പെരുന്നാള്‍ വിരുന്നൊരുക്കി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു
ചീറ്റിപ്പോയ മൊസാദ് പദ്ധതി, ഇറാന് ഭരണം അട്ടിമറിക്കാനുള്ള യുഎസ്-ഇസ്രായേല്‍ നീക്കം പാളിയതെങ്ങനെ?
യുദ്ധം 25ാം ദിവസത്തേക്ക് കടന്നിട്ടും പ്രക്ഷോഭത്തിന്റെയോ ഭരണമാറ്റത്തിന്റെയോ സൂചനകളൊന്നും ഇറാനില്‍നിന്നും വരുന്നില്ല. പകരം, യുദ്ധം വ്യാപിപ്പിക്കാനും സാമ്പത്തിക മേഖലയിലും ഇന്ധനമേഖലയിലും പ്രതിസന്ധി സൃഷ്ടിക്കാനും ഇറാനു കഴിഞ്ഞു.
'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്: കേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
'ഉന്നതി' : തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ക്രെഡിറ്റ് അടിച്ചുമാറ്റുമ്പോള്‍ ശിക്ഷ പ്രശാന്തിനും
'തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി ബിജെപിയുടെ പാര്‍ട്ടി പണി'; ബിജെപി സീല്‍ വിഷയത്തില്‍ കെ സി വേണുഗോപാല്‍
കൊല്ലം: തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് കമ്മീഷന്റ ജോലി ബിജെപിയുടെ പാര്‍ട്ടി പണി ആണെന്ന് കഴിഞ്ഞ കുറേക്കാലമായി തങ്ങള്‍ പറയുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഇത് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നുവെന്നും വൈകിയാണെങ്കിലും അറിയാന്‍ പറ്റിയല്ലോയെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞെട്ടിക്കുന്ന കാര്യമായി പോയി. കുറേക്കാലമായി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ പണി തന്നെയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉള്‍പ്പെടെ യുഡിഎഫിനെ പരാജയപ്പെടുത്താനാണ്. സമയം കുറച്ചാല്‍ യുഡിഎഫിനെ തോല്‍പ്പിക്കാം എന്നാണോ?' കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്.
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിലിൽ ബിജെപി സീൽ പതിഞ്ഞത് വിവാദമായതോടെ, അതൊരു ക്ലെറിക്കൽ പിഴവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചു. ബിജെപി നൽകിയ ഒരു പഴയ കത്തിന്റെ പകർപ്പാണ് അബദ്ധത്തിൽ അയച്ചതെന്നും, പിശക് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
സിപിഎം-ബിജെപി ഡീലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. ഡീലിന്റെ യഥാർത്ഥ മാസ്റ്റർ സതീശനാണെന്നും, അദ്ദേഹം ആർഎസ്എസ് പിന്തുണ തേടിയിട്ടുണ്ടെന്നും രാജേഷ് ആരോപിച്ചു
കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കോവിഡ് സാഹചര്യമാണ് എൽഡിഎഫിന് തുടർഭരണം ഒരുക്കിയതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എൽഡിഎഫിന് ജനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും അത് പരസ്യ ബോർഡുകളിൽ ഒതുങ്ങുന്നുവെന്നും സാദിഖലി തങ്ങളും വിമർശിച്ചു.
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വെള്ളിയാഴ്ച വരെ രാജ്യത്ത് ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഗൾഫ് മേഖലയിലാകെ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ബഹ്റൈനിലും കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിക്കാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും സിവിൽ ഡിഫൻസും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. റോഡുകളിൽ ദൂരക്കാഴ്ച കുറയാനും വെള്ളക്കെട്ടുകൾ രൂപപ്പെടാനും സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.വൈദ്യുതി ഉപകരണങ്ങൾ: കനത്ത മഴയുള്ള സമയത്ത് പുറത്തുള്ള വൈദ്യുത പോസ്റ്റുകളിൽ നിന്നോ ബോക്സുകളിൽ നിന്നോ അകലം പാലിക്കാൻ ശ്രദ്ധിക്കണം.
13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി 'പേരന്റ്-മാനേജ്ഡ് അക്കൗണ്ടുകൾ'
13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി വാട്സ്ആപ്പ് പുതിയ 'പേരന്റ്-മാനേജ്ഡ് അക്കൗണ്ടുകൾ' അവതരിപ്പിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളുടെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ആൻഡ്രോയിഡ്,
വിവാദങ്ങളിൽ ഉറച്ച് നിൽകുന്നു, മുസ് ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരം തന്നെ -ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂർ: വിവാദ
റിയാദിനെ ലക്ഷ്യമാക്കി ഇന്നും ഇറാന്റെ ആക്രമണം. രണ്ട് മിസൈലുകളില്‍ ഒന്ന് എയര്‍ ഡിഫൻസ് പ്രതിരോധിച്ചു. ഒരു മിസൈൽ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചു. രാജ്യാതിർത്തി കടന്നെത്തിയ ഏഴ് ഡ്രോണുകള്‍ വെടിവെച്ചിട്ടു.
ബോക്സ് ഓഫീസ് കത്തിച്ച് ധുരന്ധർ
ഇന്ത്യയുടെ സിനിമാ ചരിത്രത്തെ അടിമുടി തിരുത്തിക്കുറിച്ചു കൊണ്ട് ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിന്റെ ‘ധുരന്ധർ പ്രതികാരം’ ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത കുതിപ്പ് തുടരുകയാണ്. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും
കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും ഈ ബിരിയാണി
കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും ഈ ബിരിയാണി
വാട്സ്ആപ്പിൽ പുതിയ പ്രൈവസി ഫീച്ചർ ഉടൻ എത്തും
വാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ വായിച്ചുകഴിഞ്ഞാൽ താനേ ഇല്ലാതാകുന്ന പുതിയ പ്രൈവസി ഫീച്ചർ ഉടൻ എത്തിയേക്കും. After reading എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ 'WABetaInfo' ആണ് പുറത്തുവിട്ടത്. ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് (v2.26.12.2) നിലവിൽ ഇത് അവതരിപ്പിക്കുന്നത്.
ഞെട്ടിക്കാന്‍ വൺപ്ലസ് 15ടി; പുതിയ മോഡൽ അവതരിപ്പിക്കുന്നു
വൺപ്ലസ് അവരുടെ പുതിയ സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 15ടി ഈ മാസം ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 24-ന് വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 4:30) നടക്കുന്ന ലോഞ്ചിന് മുന്നോടിയായി, കമ്പനി ഈ ഫോണിന്റെ പ്രധാന സവിശേഷതകളും ഫീച്ചറുകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
കുട്ടനാട്ടിൽ മത്സരത്തിനൊരുങ്ങി സന്തോഷ് ശാന്തി | Santosh Shanthi | NDA | Kuttanad
കുട്ടനാട് നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായ സന്തോഷ് ശാന്തി തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്.
ഒടുവിൽ വിശദീകരണവുമായി അഖിൽ മാരാര്‍; പിഷാരടി പറഞ്ഞത് സത്യമായെന്ന് സോഷ്യൽ മീഡിയ
തന്റെ യോഗ്യതയെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് പിഷാരടിക്കെതിരായ പരാമർശമെന്ന് അഖിൽ മാരാർ വ്യക്തമാക്കി. ഇതോടെ പിഷാരടി പറഞ്ഞത് സത്യമായെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി 'ഡീല്‍' ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. പാലക്കാട് അടക്കം പത്തോളം മണ്ഡലങ്ങളില്‍ ഒത്തുകളിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിക്കുമ്പോള്‍, സിപിഎമ്മും ബിജെപിയും ആരോപണങ്ങള്‍ ഒരുപോലെ നിഷേധിക്കുന്നു.
ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്നും പി വി അൻവർ. ബേപ്പൂര്‍ മണ്ഡലത്തില്‍ തന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവുക കാലിക്കറ്റ് ബൈപ്പാസ് ഉള്‍പ്പെടെയുള്ള റോഡ് വികസപ്രവര്‍ത്തനങ്ങളായിരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഉംറ തീർഥാടകർക്ക് രാജ്യം വിടാനുള്ള അവസാന തീയതി ഏപ്രിൽ 18 ആയി നിശ്ചയിച്ചു. ഈ സമയപരിധി പാലിക്കാത്തവർക്ക് കനത്ത പിഴ, തടവ്, നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. യാത്രാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ശബരിമലയിൽ ലിംഗ വിവേചനമില്ലെന്ന് ബോർഡ് സുപ്രീംകോടതിയിൽ അറിയിച്ചു. മതകാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കാൻ ശബരിമലയ്ക്ക് അവകാശമുണ്ടെന്നും യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്കെന്നും ദേവസ്വം ബോർഡ് പറയുന്നു.
'ഇന്ധനക്ഷാമം, കൂടെ താലിബാന്റെ മുന്നറിയിപ്പും'; പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ കടുത്ത ആശങ്ക
പാകിസ്ഥാന് സൂപ്പര്‍ ലീഗിന്റെ 11-ാം പതിപ്പ് കടുത്ത പ്രതിസന്ധിയിലാണ്. താലിബാന് വിദേശ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ , ബിജെപി കേരള ഘടകത്തിന്റെ സീൽ
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഈ കത്ത് ലഭിച്ചിട്ടുണ്ട്. 2019 തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍. 2019ല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ കത്തായിരുന്നു ഇതിനൊപ്പം ഉണ്ടായിരുന്നത്. കത്തിന്റെ അടിഭാഗത്തായാണ് ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നത്. സംഭവം വിവാദമാതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തി. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിച്ചു. ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബി.ജെ.പിയുടെ സീല്‍ പതിപ്പിച്ചു എന്ന ഗൗരവകരമായ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപിയുടെ സീറ്റ് പതിച്ചത് ക്ലറിക്കല്‍ പിഴവാണെന്നും അശ്രദ്ധ മൂലം സംഭവിച്ചതാശണന്നും വിശദീകരണവുമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ശക്തിക്കും കമ്മീഷനെ സ്വാധീനിക്കാനാകില്ലെന്നും പറഞ്ഞു. ഈ ആരോപണങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. പഴുതടച്ച പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്നതെന്നാണ് കമ്മീഷന്റെ വാദം. യഥാര്‍ത്ഥ രേഖകളില്‍ അത്തരമൊരു സീല്‍ ഇല്ലെന്ന് കമ്മീഷന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ രേഖകള്‍ ലഭ്യമാണെന്നും മുന്‍പും പല തെരഞ്ഞെടുപ്പുകളില്‍ ഇത് വിതരണം ചെയ്തിട്ടുണ്ട് എന്നും അവര്‍ അറിയിച്ചു. ആരോപണം ഉന്നയിച്ചത് സിപിഐഎം ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് കേരള ബി.ജെ.പിയുടെ സീല്‍ കാണപ്പെട്ടതെന്ന് സി.പി.എം ആരോപിക്കുന്നു. 2019 മാര്‍ച്ച് 19-ന് തയ്യാറാക്കിയ ഒരു കത്താണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത് എന്ന പരിഹാസത്തോടെ സി.പി.എം തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കമ്മീഷന് ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനം ദേശീയതലത്തില്‍ തന്നെ സി.പി.എം നേരത്തെ ഉയര്‍ത്തുന്നുണ്ട്. കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ പുതിയ തെളിവ് തങ്ങളുടെ വാദങ്ങള്‍ക്ക് കരുത്തുപകരുന്നതാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ഈ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയ സ്ഥാനാർത്ഥികൾ
തെരഞ്ഞെടുപ്പ് കാലത്ത് മറുകണ്ടം ചാടി മത്സരിക്കുന്നത് പതിവാണ്. മുൻ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ മുതൽ പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണൻ വരെ ഈ ലിസ്റ്റിൽ പെടും. ഇത്തവണ മറുകണ്ടം ചാടി മത്സരിക്കുന്നത് ആരൊക്കെയാണെന്ന് നോക്കാം.
കനത്ത മഴ; സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍
ദോഫാര്‍, ബാത്തിന ഗവര്‍ണറേറ്റുകള്‍ ഒഴികെയുള്ളവര്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം
ആക്രമങ്ങളിൽ നിന്നുള്ള യുഎസ് പിൻമാറ്റത്തിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ ശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് ഇറാൻ പ്രതികരിച്ചു.ഇറാനുമായി ചർച്ച നടക്കുകയാണെന്നും അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ വൈദ്യുത കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം. കൂടുതൽ വിവരങ്ങൾ ഉടൻ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തില്‍ വിപണിയില്‍ ട്വിസ്റ്റ്. ഇറാനുമായി ചര്‍ച്ച നടക്കുകയാണെന്നും ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് തല്ക്കാലം പിന്മാറുന്നു എന്നും പ്രഖ്യാപിച്ചതോടെ വിപണിയില്‍ വലിയ മാറ്റം. വലിയ തോതില്‍ താഴോട്ട് വീണിരുന്ന സ്വര്‍ണവില തിരിച്ചുകയറി. കേരളത്തില്‍ വൈകീട്ട് സ്വര്‍ണവില കൂടി. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവുണ്ടായി. സൗദി അറേബ്യയും യുഎഇയും
ആഡംബര കാറുകളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടാനുള്ള തീരുമാനത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി.
പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ ജെഇഇ പരീക്ഷ നടത്തുന്നത് ക്രൈസ്തവ പീഡനം: ജോസ് കെ മാണി
കോട്ടയം : പെസഹ, ഈസ്റ്റർ ദിനത്തിൽ ജെഇഇ പരീക്ഷ നിശ്ചയിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജോസ് കെ മാണി.നടപടി ക്രൈസ്തവ പീഡനമാണെന്നും ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ വിശ്വാസത്തോടെ ആചരിക്കുന്ന ദിവസങ്ങളിൽ പരീക്ഷ നടത്തുന്നത് പ്രതിഷേധാർഹമെന്നും അദ്ദേഹം പ്രതികരിച്ചു . അതേസമയം കെഎല്‍സിഎ കോഴിക്കോട് അതിരൂപത സമിതി ശക്തമായ പ്രതിക്ഷേധമായി രംഗത്തെറങ്ങി . വിദ്യാർഥികളെ ഈ വിശുദ്ധ ദിനത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണ് ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാം സെഷന്റെ പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. 6, 8 തീയതികളില്‍ പേപ്പർ 1 (ബിഇ, ബിടെക്) പരീക്ഷയുണ്ട്. ബിആർക്, ബി പ്ലാനിങ് എന്നിവയ്ക്കുള്ള പേപ്പർ 2 ഏപ്രിൽ 7നു നടത്തും. ഏപ്രിൽ 2 മുതൽ 9 വരെ പരീക്ഷ നടക്കുമെന്നാണു റജിസ്ട്രേഷൻ ഘട്ടത്തിൽ എൻടിഎ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: എല്ലാ തെരഞ്ഞെടുപ്പുകാലത്തും മുന്നണി സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പേറ്റി ജനവിധി അട്ടിമറിക്കാന്‍ രംഗത്ത് ഇറങ്ങുന്നവരാണ് അപരന്മാര്. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി എതിരാളികള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ കുറക്കുന്നതിന് എല്ലാ മുന്നണികളും അപരന്മാരെ കളത്തിലിറക്കാറുണ്ട്. എതിരാളിയുടെ അതേ പേരോ സമാനത തോന്നിക്കുന്ന പേരോ ഉള്ള ആളുകളെ കണ്ടെത്തി അപരനാക്കി മത്സരിപ്പിക്കാന്‍ മുന്നണികള്‍ നെട്ടോട്ടമോടുന്നത് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കാണാം. അപരനായി നില്‍ക്കുന്നയാളെ ഭീഷണിപ്പെടുത്തിയോ കൂടുതല്‍ പണം നല്കി പ്രലോഭിപ്പിച്ചോ എതിരാളികള്‍ മത്സരരംഗത്ത് നിന്ന് ഓടിക്കുന്നതും പതിവ് കാഴ്ചയാണ്. നിര്‍ണായക മത്സരങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുറക്കുന്നതിലും കൂട്ടുന്നതിലുമൊക്കെ അപരന്മാര് വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തവണയും പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുമ്പോള്‍ മിക്ക മണ്ഡലങ്ങളിലും അപരന്മാര് പൊങ്ങിവന്നിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ പതിവ് പോലെ അപരന്മാരും സജീവമായി കഴിഞ്ഞു. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പേരിനോട് സാമ്യമുള്ളവര്‍ പത്രിക സമര്‍പ്പിച്ചതോടെ വോട്ട് ചോര്‍ച്ച തടയാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് തലവേദനയായി കെ പ്രശാന്ത് എന്ന അപരന് പത്രിക നല്കി. വോട്ടര്‍മാര്‍ക്ക് പേര് മാറിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ പ്രചാരണത്തില്‍ ചിഹ്നം കൃത്യമായി ബോധ്യപ്പെടുത്താനാണ് എല്‍ഡിഎഫ് ശ്രമം. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരന് സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. ജി സുധാകരന് എന്ന പേരിനൊപ്പം വെറും 'സുധാകരന്' കൂടി ബാലറ്റില്‍ വരുന്നത് തലവേദനയാകും. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം. അഷ്റഫിനാണ് ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത്. മൂന്ന് അഷ്റഫുമാരാണ് ഇവിടെ പത്രിക നല്‍കിയിരിക്കുന്നത്. കെ എം അഷ്റഫ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. മുഹമ്മദ് അഷ്റഫ് ധര്‍മ്മത്തടുക്ക സ്വദേശി - സ്വതന്ത്രന്, മുഹമ്മദ് അഷ്റഫ് കെഎ കീഴൂര്‍ സ്വദേശി - സ്വതന്ത്രന് എന്നിങ്ങനെയാണ് പത്രിക നല്‍കിയിട്ടുള്ളത്. ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ഫലം മാറി മറിയുന്ന മണ്ഡലങ്ങളില്‍ അപരന്മാര് പിടിക്കുന്ന വോട്ട് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണമാകുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് മുന്നണികള്‍ അപര ഭീഷണിയെ നേരിടുന്നത്. വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം ഫോട്ടോയും ചിഹ്നവും ഉണ്ടെങ്കിലും പേരിന്റെ സാമ്യം വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുമെന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെല്ലാം സാക്ഷ്യം പറയുന്നത്. ഇതിന്റെ ഏറ്റവും വലിയ ഇര ഒരുപക്ഷേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് ആയിരിക്കും. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലായിരുന്നു സുധീരന്റെ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ പരാജയം. അന്ന് വി.എം. സുധീരന്റെ അപരനായി മത്സരിച്ച 'വി.എസ്. സുധീരന്' പിടിച്ചത് 8282 വോട്ടുകളാണ്. വി.എം. സുധീരന് പരാജയപ്പെട്ടത് വെറും 1009 വോട്ടുകള്‍ക്കും. ആലപ്പുഴ ലോക്സഭ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളില്‍, ആലപ്പുഴയൊഴികെയുള്ളിടത്തെല്ലാം ആയിരത്തിനുമേല്‍ വോട്ടുകള്‍ അപരന് നേടി. ആലപ്പുഴയില്‍ കിട്ടിയത് 891 വോട്ട്. തപാല്‍ വോട്ടുകളില്‍ പോലും അപരന് വിഹിതമുണ്ടായി എന്നതാണ് മറ്റൊരു കൗതുകം. 'അതൊരു ചതിപ്രയോഗമായിരുന്നു. അതുമൂലം പരാജയപ്പെട്ടത് നീറ്റലായി ഇന്നും മനസ്സിലുണ്ട്. നേരായ മാര്‍ഗത്തിലൂടെയായിരുന്നു പരാജയപ്പെട്ടിരുന്നത് എങ്കില്‍ ഇത്ര ദുഃഖം വരില്ലായിരുന്നു' -അന്നത്തെ തോല്‍വിയെ കുറിച്ച് പിന്നീട് സുധീരന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ആലപ്പുഴ തീരത്തെ രൂക്ഷമായി ബാധിക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്തതാണ് ഇത്തരം ചതിപ്രയോഗം തനിക്കെതിരെ മറുപക്ഷം നടത്തിയതെന്ന് സുധാകരന് ചൂണ്ടിക്കാട്ടുന്നു. കരിമണല്‍ ലോബിയുടെ വലിയ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു തനിക്കെതിരെയുള്ള അപരനീക്കം. പല രാഷ്ട്രീയ പാര്‍ട്ടികളും ഈ കുതന്ത്രം പയറ്റുന്നുണ്ട്. അപരന്മാരെ നിര്‍ത്തുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തണം. ഒരു കാരണവശാലും അപരന്മാരെ അവതരിപ്പിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ തീരുമാനിക്കണമെന്നും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കല്‍ അവരുടെ കടമയാണെന്നും സുധീരന് ഓര്‍മിപ്പിക്കുന്നു.
ഇ ന്നത്തെ കാലത്ത് സ്ത്രീകളിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ഹോർമോൺ പ്രശ്നങ്ങളിലൊന്നാണ് പിസിഒഎസ്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പിസിഒഎസ് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പിസിഒഎസ് ഉള്ളവർ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളെക്കുറിച്ച് വിദഗ്ധ പങ്കുവെച്ച വിവരങ്ങൾ താഴെ പറയുന്നവയാണ്. 1.പുതിന ചായ മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് പുതിന ചായ മികച്ചതാണെന്ന് ലോവ്നീത് ബത്ര പറയുന്നു. ഒരു ദിവസം ഒരു കപ്പ് മിന്റ് ചായ കുടിക്കുന്നത് അധിക ആൻഡ്രോജന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ക്രമേണ അനാവശ്യമായ മുഖരോമ വളർച്ച കുറയ്ക്കും. 2. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ (Fiber-rich Foods) നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ പിസിഒഎസ് ഉള്ളവരെ സഹായിക്കും. ഉൾപ്പെടുത്തേണ്ടവ: ബ്രോക്കോളി, കോളിഫ്ലവർ, പയർവർഗ്ഗങ്ങൾ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ. 3. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (Protein-rich Foods) ശരീരഭാരം കുറയ്ക്കാനും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും പ്രോട്ടീൻ അത്യാവശ്യമാണ്. ഉൾപ്പെടുത്തേണ്ടവ: മുട്ട, മീൻ, ചിക്കൻ, പയർ പരിപ്പ് വർഗ്ഗങ്ങൾ, ടോഫു, പനീർ തുടങ്ങിയവ. 4. ആന്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ (Anti-inflammatory Foods) പിസിഒഎസ് ഉള്ളവരിൽ ശരീരത്തിൽ വീക്കം (Inflammation) ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കുറയ്ക്കാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങൾ സഹായിക്കും. ഉൾപ്പെടുത്തേണ്ടവ: തക്കാളി, ഒലീവ് ഓയിൽ, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്ട്സുകൾ, സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ. 5. ധാന്യങ്ങൾ (Whole Grains) ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് (റവ, മൈദ) പകരം തവിട് കളയാത്ത ധാന്യങ്ങൾ ഉപയോഗിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിക്കുന്നത് തടയും. ഉൾപ്പെടുത്തേണ്ടവ: തവിടുള്ള അരി (Brown rice), ഓട്സ്, ബാർലി, റാഗി തുടങ്ങിയവ. 6. പഴങ്ങൾ (Fruits) മധുരം കുറഞ്ഞ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബെറി വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഉൾപ്പെടുത്തേണ്ടവ: ബ്ലൂബെറി, സ്ട്രോബെറി, ചെറി, ആപ്പിൾ തുടങ്ങിയവ. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ: പഞ്ചസാര അമിതമായി അടങ്ങിയ മധുരപലഹാരങ്ങൾ. വൈറ്റ് ബ്രെഡ്, പേസ്ട്രികൾ തുടങ്ങിയ സംസ്കരിച്ച മാവ് (Refined Carbs). വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡുകൾ. ഭക്ഷണക്രമത്തിനൊപ്പം തന്നെ കൃത്യമായ വ്യായാമവും ഉറക്കവും പിസിഒഎസ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് ഇൻസുലിൻ അളവ് ക്രമീകരിക്കാൻ സഹായിക്കും. എങ്കിലും, ഏതെങ്കിലും പ്രത്യേക ഡയറ്റ് തുടങ്ങുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ക്ലിനിക്കൽ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടുന്നത് ഉചിതമായിരിക്കും.
ചക്ക ചുള കാണാം കുറച്ചു നീളത്തിൽ അരിഞ്ഞത് - 1/2kg വെളിച്ചെണ്ണ - ആവശ്യത്തിന്
വലിയൊരു പോസിറ്റീവ് എനര്‍ജിയും പ്രഭാവവും ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സിന്ധുകൃഷ്ണ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച പങ്കുവെച്ച് നടനും ബിജെപിനേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു സൂര്യകുമാര്‍. വലിയൊരു പോസിറ്റീവ് എനര്‍ജിയും പ്രഭാവവും നേരിട്ടു കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടെന്ന് സിന്ധു സാക്ഷ്യപ്പെടുത്തുന്നു. ഓരോരുത്തരോടും അദ്ദേഹം വളരെ സ്നേഹത്തോടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുവെന്ന് സിന്ധു പറയുന്നു. എപ്പോഴെങ്കിലും നേരിട്ട് കാണുകയാണെങ്കില്‍ ദൂരെ നിന്നോ ആകരുത് എന്ന് സിന്ധു കൃഷ്ണയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ പേഴ്സണലായി കാണണമെന്നും അല്പനേരം സംസാരിക്കാന്‍ സാധിക്കണമെന്നും എപ്പോഴും ഭര്‍ത്താവ് കൃഷ്ണകുമാറിനോട് പറയുമായിരുന്നു. ആ ആഗ്രഹം യാഥാര്‍ത്ഥ്യമായപ്പോള്‍ അത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായി മാറി. വളരെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ പോയ പ്രതീതിയാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ഉണ്ടായത്. വര്‍ഷങ്ങളായി അറിയുന്നതുപോലെയാണ് അദ്ദേഹം സംസാരിച്ചത്. കൊച്ചുമകന് ഓമി ഉറക്കത്തിലായിരുന്നെങ്കിലും എഴുന്നേറ്റപ്പോള്‍ പ്രധാനമന്ത്രി സമയം ചെലവഴിച്ചു. ഓമിക്ക് അദ്ദേഹം നല്കിയ ഡയറി മില്‍ക്ക് ചോക്ലേറ്റ് ഒരു നിധിപോലെ മകള്‍ ഇഷാനി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചത് വലിയൊരു അനുഭവമായിരുന്നു. ഇന്ദിരാഗാന്ധിയെപ്പോലുള്ള പ്രമുഖര്‍ താമസിച്ച, ചരിത്രപ്രധാനമായ ആ സ്ഥലത്ത് എത്തിയപ്പോള്‍ വലിയൊരു ബഹുമാനവും അതിശയവുമാണ് തോന്നിയത്. കുട്ടിക്കാലത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമൊക്കെ ഓടിക്കളിച്ച ഇടങ്ങളിലൂടെയാണ് തങ്ങള്‍ നടക്കുന്നത് എന്ന ചിന്ത മക്കളുമായി പങ്കുവെച്ചതായും സിന്ധു ഓര്‍ത്തു. 2010 മുതല്‍ നരേന്ദ്ര മോദി എന്ന നേതാവിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും 2014-ലെ തിരഞ്ഞെടുപ്പിന് മുന്‍പാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും ഇഷ്ടം തോന്നിയതും. ലോകപ്രശസ്തനായ ഒരു നേതാവിനെ കാണാന്‍ പോകുമ്പോള്‍ എന്ത് സംസാരിക്കും എന്ന ചെറിയ പേടിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടു കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ തന്നെ ആ ടെന്‍ഷന്‍ മാറിയെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ പതിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എം വി നികേഷ് കുമാർ. ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യമാണിതെന്നാണ് അദ്ദേഹം പരിഹസിച്ചത്.
കേരളത്തിൽ ഭരണമാറ്റം വേണമെന്ന് അഭിപ്രായം തുറന്നു പറഞ്ഞ് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തുടർ ഭരണം പാർട്ടികളെ തത്വങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും, ഭരണമാറ്റം ഇടതുപക്ഷത്തിന് പോലും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം-ബിജെപി ഡീൽ വിവാദത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.
ഡിപ്ലോമ, പി ജി ഡിപ്ലോമ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
ജൂലൈയിൽ ആരംഭിക്കുന്ന അക്കാദമിക് വർഷത്തിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. മേയിൽ പ്രവേശന പരീക്ഷ നടക്കും.
സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേടെന്ന് പ്രസിഡന്റ് പൊന്‍താമര
സഹകരണ സംഘത്തില്‍ 75 ലക്ഷത്തിന്റെക്രമക്കേട് നടന്നതായാണ് ആരോപണം.
'ഭാര്യയ്ക്ക് മത്സരിക്കണമെന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണ്'; എം വി ഗോവിന്ദനെതിരെ ടി കെ ഗോവിന്ദന്റെ വിമര്‍ശനം
മോദിയുടെ ആ ഓറ യാഥാർഥ്യമാണ്, ഓമിക്ക് നൽകിയ സമ്മാനം നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് -സിന്ധു കൃഷ്ണ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട അനുഭവം വിവരിച്ച് നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണ. പ്രധാനമന്ത്രിയെ ദൂരെ നിന്നോ ചടങ്ങിനിടയിൽ വച്ചോ കാണേണ്ട, എന്നെങ്കിലും കാണുകയാണെങ്കിൽ പേഴ്സനലി കാണണം, സ്വകാര്യമായി സംസാരിക്കാൻ പറ്റണം എന്നത് കൃഷ്ണകുമാറിനോട് എപ്പോഴും പറയാറുണ്ടായിരുന്നു.അത് യാഥാർഥ്യമായപ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു. ഓരോരുത്തരോടും പ്രധാനമന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞുവെന്നും സിന്ധു കൃഷ്ണ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. 'സോഷ്യൽ മീഡിയയിൽ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാവും പ്രധാനമന്ത്രിയുടെ കൂടെയുള്ള ഞങ്ങളുടെ ഫോട്ടോസ്. ഓമിയുടെ കൂടെയുള്ള ഫോട്ടോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഇട്ടിട്ടുണ്ടായിരുന്നു. അതു ഭയങ്കര സന്തോഷമുള്ള ഒരു കാര്യമായിരുന്നു. അവിടെ ഓഫിസിൽ പോയത് അതിലും വലിയ അനുഭവമായിരുന്നു. പ്രൈം മിനിസ്റ്റേഴ്സ് റെസിഡൻസിൽ ഒക്കെ എത്തുമ്പോൾ മനസ്സിൽ, 'അയ്യോ ദൈവമേ' എന്നൊക്കെയാണ് തോന്നിയത്'. എന്തൊക്കെ സംഭവിച്ചിട്ടുള്ള ഒരു സ്ഥലമാണ്, ആരൊക്കെ താമസിച്ചിട്ടുള്ള സ്ഥലമാണ്. ഞാൻ പിള്ളേരോട് പറഞ്ഞു. ഇന്ദിരാഗാന്ധിയൊക്കെ ഒക്കെ പ്രൈം മിനിസ്റ്റർ ആയിരുന്ന കാലമുണ്ടല്ലോ. ഇതിലേക്കൂടെ ഒക്കെ പണ്ട് കുഞ്ഞായിരുന്നപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒക്കെ ഓടി കളിച്ചിട്ടുണ്ടാവുമെന്ന്'. 'നരേന്ദ്രമോദി എന്നൊരു വ്യക്തിയെ കുറിച്ച് ഞാനൊക്കെ അറിഞ്ഞു തുടങ്ങിയത് 2010 മുതലാണ്. തുടർച്ചയായി ജയിച്ചു വന്ന ഗുജറാത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നല്ലോ അദ്ദേഹം. 2014 ഇലക്ഷനു മുന്നേയാണ് ഭയങ്കരമായി അറിഞ്ഞു തുടങ്ങിയത്. എനിക്ക് വലിയ ഇഷ്ടമാണ് പ്രൈം മിനിസ്റ്ററിനെ. അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് എനിക്കും പിള്ളേർക്കുമൊക്കെ വലിയ ആഗ്രഹമായിരുന്നു.' 'അവിടെ ചെന്നു കഴിയുമ്പോൾ നമ്മൾ എങ്ങനെ പെരുമാറണം എന്തു സംസാരിക്കണം എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പക്ഷേ നമ്മൾ കണ്ട ശേഷം ഒരുമിനിറ്റ് പോലും എടുത്തില്ല, എല്ലാ ടെൻഷനും മാറി. ഇപ്പോൾ നമ്മുടെ മുന്നിൽ ഇരിക്കുന്നത് ലോകത്തിലെ തന്നെ പ്രശസ്തനായ നേതാവ് ആണ്. അദ്ദേഹത്തിന് മുന്നിൽ ഒക്കെ ഇരിക്കുമ്പോൾ, പുള്ളിയുടെ ഒരു ഓറ നമുക്കും അനുഭവപ്പെടും. സ്റ്റേജിലും ടിവിയിലും കാണുന്നതുപോലെയല്ല, ആ ഓറ യാഥാർഥ്യമാണ്. അദ്ദേഹത്തിൽ മാജിക്കലായി എന്തോ ഉണ്ട്'. 'നമ്മുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ പോകുന്ന പോലെ, എല്ലാവരെയും അറിയാവുന്ന പോലയാണ് അദ്ദേഹം സംസാരിച്ചത്. ആ വികാരം പറഞ്ഞറിയിക്കാൻ വയ്യ, ഓമി അവിടെ എത്തിക്കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയിരുന്നു. നല്ല കാലാവസ്ഥയായിരുന്നു ആ സമയത്ത് അവിടെ . ഓമി എണീറ്റ സമയത്താണ് അദ്ദേഹത്തെ കാണാൻ പോയത്. അവൻ വലുതായി വരുമ്പോൾ, ഇന്നു വന്ന ഫോട്ടോ ഒക്കെ കാണുമ്പോൾ വിചാരിക്കും ശേ ഇച്ചിരി കൂടെ ചിരിച്ചുകൊണ്ടിരിക്കാമായിരുന്നുവെന്ന്.' 'ഞങ്ങളുടെ ആ അനുഭവം എങ്ങനെ വിവരിച്ചു തരണമെന്ന് അറിയില്ല. ഞങ്ങളെല്ലാവരും അദ്ദേഹത്തോട് സംസാരിച്ചു. ഇനി വീണ്ടും എന്നു കാണാൻ പറ്റും എന്ന വിചാരത്തോടെയാണ് അവിടെ നിന്നിറങ്ങിയത്. ഓമിക്ക് ഒരു ചോക്ലേറ്റ്, പ്രധാനമന്ത്രി നൽകിയിരുന്നു. അവൻ ചോക്ലേറ്റ് കഴിക്കാറായിട്ടില്ല, ആ ചോക്ലേറ്റ് ഒരു നിധിപോലെ ഇഷാനി ഇവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഡയറി മിൽക്കിൻ്റെ ഒരു ചോക്ലേറ്റ് ആണിതെന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു..
അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സര്‍പ്രൈസ്
യുഎഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഷാർജ, ദുബായ് വിമാനത്താവളങ്ങളും പ്രമുഖ എയർലൈനുകളും യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവകരവും ഫലപ്രദവുമായ ചർച്ചകൾ നടന്നുവെന്ന് അവകാശപ്പെട്ട് ട്രംപ്
'ഡീൽ ആരോപണം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒരേ പോലെ എൻഡിഎയെ ഭയപ്പെടുന്നു എന്നതിൻ്റെ തെളിവ്'; സാബു ജേക്കബ്
ട്വന്റി ട്വന്റി ബിജെപിയുമായി സഹകരിച്ചതോടെ എറണാകുളം ജില്ലയിലെ സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും ഇതിന്റെ പരിഭ്രാന്തിയിലാണ് കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചെമ്മീന്‍ ക്രിസ്പിയായി പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ
• ചെമ്മീന്‍ – 1/2 കിലൊ • ചുവന്നുള്ളി – 5-6 എണ്ണം • ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തില്‍ • വെളുത്തുള്ളി – 2 (വലുത്) • തക്കാളി – 1 (ചെറുത്)
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലകളിൽ ഭീതി വിതച്ചുകൊണ്ട് കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ വെച്ചാണ് പടയപ്പ ടാക്സി കാർ ആക്രമിച്ചത്. ആക്രമണത്തിൽ നിന്ന് ടാക്സി ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ കാറിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. കണ്ണൻ ദേവൻ കമ്പനിയുടെ നയമക്കാട് എസ്റ്റേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. വിനോദസഞ്ചാരികളെ ഇറക്കി തിരികെ വരികയായിരുന്ന ടാക്സി കാറിന് മുന്നിലേക്ക് പടയപ്പ പെട്ടെന്ന് വരികയായിരുന്നു. ആനയെ കണ്ട ഉടനെ ഡ്രൈവർ വണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും പടയപ്പ കാറിന് നേരെ നീങ്ങുകയായിരുന്നു. ഭയന്നുപോയ ഡ്രൈവർ പെട്ടെന്ന് കാറിൽ നിന്നും പുറത്തിറങ്ങി ഓടിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. കാറിന്റെ ബോണറ്റിലും മുൻഭാഗത്തും പടയപ്പ ശക്തമായി ഇടിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഏറെ നേരം റോഡിൽ നിലയുറപ്പിച്ച ആന പിന്നീട് കാടിനുള്ളിലേക്ക് മറയുകയായിരുന്നു. മൂന്നാറിലെ ജനങ്ങൾക്ക് പരിചിതനായ ആനയാണെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി പടയപ്പയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നതായാണ് നാട്ടുകാർ പറയുന്നത്. മുൻപ് ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ ഇപ്പോൾ വാഹനങ്ങൾ തടയുന്നതും വീടുകൾക്കും കടകൾക്കും നേരെ തിരിയുന്നതും പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും പ്രദേശത്തെ ഒരു കട പടയപ്പ തകർത്തിരുന്നു. പടയപ്പയുടെ നിരന്തരമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാരും തോട്ടം തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. ആനയെ ജനവാസ മേഖലയിൽ നിന്നും അകറ്റാൻ കുങ്കിയാനകളെ എത്തിക്കണമെന്ന ആവശ്യവും ശക്തമാണ്. അപകടത്തെത്തുടർന്ന് മൂന്നാർ-മറയൂർ റോഡിലൂടെ രാത്രി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകി. പടയപ്പ നിലവിൽ എസ്റ്റേറ്റ് മേഖലയിൽ തന്നെ ഉള്ളതിനാൽ തൊഴിലാളികൾ ജോലിക്ക് പോകുമ്പോഴും വരുമ്പോഴും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക ആർ.ആർ.ടി (RRT) സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
സഹകരണ സംഘത്തിലെ 75 ലക്ഷം തട്ടിയെടുത്തു
യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസ്; പ്രതി പോലീസ് പിടിയിൽ
പാലക്കാട് അഗളി സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.യുവതിയുടെ തല റെയിൽവെ തൂണിൽ പലതവണ ഇടിപ്പിച്ചും കല്ലിനിടിച്ചും അവശയാക്കിയാണ് മാലയും കമ്മലും കവർന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി 5 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും ഈ ദിവസങ്ങളിൽ ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി
ശക്തമായ ന്യൂനമര്‍ദ്ദം; സ്കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ച് ഒമാൻ
ഒമാനില്‍ ന്യൂനമർദ്ദത്തെത്തുടർന്ന് കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ള സാഹചര്യത്തില്പൊതു-സ്വകാര്യ സ്കൂളുകള്‍, സർവകലാശാലകള്‍, കോളേജുകള്‍ എന്നിവയിലെ അധ്യയനം പൂർണ്ണമായും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള് വഴി നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്കി.
കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന ഔസേപിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട നേർച്ച സദ്യയിലാണ് സംഭവം
ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബി ജെ പി സീൽ!; വിവാദം
2019 മാർച്ച് 19-ാം തീയതി ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബി ജെ പി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചിരിക്കുന്നത്
സഖ്യത്തിനുള്ളിലെ ചർച്ചകൾ സുഗമമായി നടന്നതായുംസീറ്റുകളുടെ എണ്ണം ഔദ്യോഗികമായി അന്തിമമാക്കിയതായും എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബിജെപി സീല്‍ പതിച്ചെന്ന ആരോപണവുമായി സിപിഎം. കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2019 മാര്‍ച്ച് 19ന് തയ്യാറാക്കിയ കത്താണ് മെയിലിനൊപ്പം അയച്ചത്. അതേസമയം യഥാര്‍ത്ഥ രേഖയില്‍ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന് വെബ് സൈറ്റില്‍ ഈ രേഖകള്‍ ഉണ്ട്. പല തെരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതെന്നും കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം 5 മണിക്ക് സിപിഎം ദേശീയ നേതൃത്വം വിഷയത്തില്‍ പ്രതികരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാമെന്നും എന്നാല്‍, കുറഞ്ഞപക്ഷം ഇവര്‍ രണ്ട് ഓഫീസ് ആയെങ്കിലും പ്രവര്‍ത്തിക്കണമെന്നും സിപിഎം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിച്ചു. 'ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാം. എന്നാല്‍ ഈ രണ്ട് ഓഫീസിലെയും സീലുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും' സിപിഎം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. 'തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഒരു സീല്‍ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികത ആകും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിലെ ബിജെപി സീല്‍' എന്നും സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ സിപിഎം പരിഹസിച്ചു. സിപിഎമ്മിന് മാത്രമല്ല, മറ്റ് പാര്‍ട്ടികള്‍ക്കും ഇതേ പിഴവോടെയുള്ള കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയില്‍ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നാണെന്നും സിപിഎം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആശയവിനിമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം പതിഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ ഉണ്ടെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക എക്സ് (മുന്‍പ് ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ എന്ന ചോദ്യം ഉന്നയിച്ച് എം വി നികേഷ് കുമാര്‍ വിവരം പങ്കുവച്ചിട്ടുണ്ട്. 2019 മാര്‍ച്ച് 19-ന് തയ്യാറാക്കിയ ഒരു കത്താണ് ഇത്തവണ അയച്ച ഇമെയിലിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ നടപടി ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തുല്യനീതി ഉറപ്പാക്കേണ്ട കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവകരമാണെന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. കമ്മീഷന്റെ കത്തില്‍ എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്ര പതിഞ്ഞു എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വൈറലായതോടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് ഇത് വലിയൊരു രാഷ്ട്രീയ ആയുധമായി മാറാന്‍ സാധ്യതയുണ്ട്. കമ്മീഷന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പിഴവാണോ അതോ മനഃപൂര്‍വമായ ഇടപെടലാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നികേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ ? ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം. എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീല്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍! ഏത് ചിഹ്നത്തില്‍ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം! ശ്രദ്ധിക്കണ്ടേ അമ്പാനെ... വാര്‍ത്ത തിരയുന്നവരോട് ... തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത affidavit ല്‍ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍. വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ ഞെക്കിയാലും താമര തെളിയുന്നു എന്ന വാര്‍ത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത് എന്ന വാര്‍ത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയില്‍ വിലാസക്കാര്‍ക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്...
കോഴിക്കോട് : പെസഹാ വാഴ്യം , ദുഃഖശനി, ഈസ്റ്റര്‍ .ദിനങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ച് നടപടിക്കെതിരെ കെഎല്‍സിഎ കോഴിക്കോട് അതിരൂപത സമിതി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി . വിശ്വാസികള്‍ ആരാധനയിലും ആത്മീയപ്രവര്‍ത്തനങ്ങളിലും മുഴുകേണ്ട ദിനത്തില്‍ പരീക്ഷകള്‍ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു . വിദ്യാർഥികളെ ഈ വിശുദ്ധ ദിനത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണ് ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു. അതേസമയം ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാം സെഷന്റെ പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. 6, 8 തീയതികളില്‍ പേപ്പർ 1 (ബിഇ, ബിടെക്) പരീക്ഷയുണ്ട്. ബിആർക്, ബി പ്ലാനിങ് എന്നിവയ്ക്കുള്ള പേപ്പർ 2 ഏപ്രിൽ 7നു നടത്തും. ഏപ്രിൽ 2 മുതൽ 9 വരെ പരീക്ഷ നടക്കുമെന്നാണു റജിസ്ട്രേഷൻ ഘട്ടത്തിൽ എൻടിഎ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പ് രംഗത്ത് പ്രമുഖ സ്ഥാനാർത്ഥികൾക്ക് തലവേദനയായി അപരന്മാർ സജീവമായി. വികെ പ്രശാന്ത്, ജി സുധാകരൻ, എകെഎം അഷ്റഫ് തുടങ്ങിയവരുടെ പേരിനോട് സാമ്യമുള്ളവർ മത്സരിക്കുന്നത് വോട്ട് ചോർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ.
കാസർഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ അശ്വിനി എം.എൽ | Kasaragod | Ashwini M L
കാസർകോട് നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി എൻഡിഎ സ്ഥാനാർത്ഥി അശ്വിനി എം.എൽ
അരിപ്പൊടി- ഒരു ഗ്ലാസ് ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല ) മൈദാ - ഒരു ഗ്ലാസ് മുട്ട- രണ്ടെണ്ണം പഞ്ചസാര- മുക്കാല്‍ ഗ്ലാസ്
മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ഒഴിഞ്ഞ് ടി20 ലോകകപ്പ് ജേതാവായ സൂര്യകുമാര്‍ യാദവ് ഏറ്റെടുക്കണമെന്ന് മുന്‍ താരം കെ ശ്രീകാന്ത്.
മ ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബത്തിലെ ഓരോ വിശേഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സിന്ധു കൃഷ്ണ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനും സംസാരിക്കാനും സിന്ധു കൃഷ്ണയ്ക്ക് അവസരം ലഭിച്ചിരുന്നു. ആ കൂടിക്കാഴ്ച തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നാണെന്ന് സിന്ധു പറയുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വവും പെരുമാറ്റവും തന്നെ വല്ലാതെ ആകർഷിച്ചു. വളരെ ലളിതമായും എന്നാൽ കരുത്തോടും കൂടി സംസാരിക്കുന്ന അദ്ദേഹത്തിന്റെ ശൈലി തനിക്ക് ഏറെ ഇഷ്ടമാണെന്നും സിന്ധു വെളിപ്പെടുത്തി. അദ്ദേഹത്തെ നേരിൽ കാണുന്നതിന് മുൻപ് തന്നെ എനിക്ക് വലിയ ബഹുമാനമുണ്ടായിരുന്നു. നേരിൽ കണ്ടപ്പോൾ ആ ബഹുമാനം ഇരട്ടിയായി. എല്ലാവരോടും വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം ഇടപെടുന്നത്, സിന്ധു കൃഷ്ണ പറഞ്ഞു. താരകുടുംബം പലപ്പോഴും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാറുണ്ട്. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെ താൻ ഭയപ്പെടുന്നില്ലെന്ന് സിന്ധു വ്യക്തമാക്കി. ഓരോ വ്യക്തിക്കും അവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്നും അത് തുറന്നു പറയുന്നതിൽ തെറ്റില്ലെന്നുമാണ് സിന്ധുവിന്റെ പക്ഷം. നരേന്ദ്ര മോദിയുടെ ഭരണരീതിയും രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് കൃഷ്ണകുമാർ സജീവ രാഷ്ട്രീയത്തിൽ ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിൽ താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് സിന്ധു പറഞ്ഞു. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. രാഷ്ട്രീയ കാര്യങ്ങളിൽ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും സിന്ധു പറഞ്ഞു. സിന്ധു കൃഷ്ണയുടെ ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. തങ്ങളുടെ ഇഷ്ടതാരം തന്റെ നിലപാടുകൾ വ്യക്തമാക്കിയതിൽ ഒരു വിഭാഗം സന്തോഷം പ്രകടിപ്പിക്കുമ്പോൾ, രാഷ്ട്രീയ നിലപാടുകൾ സിനിമാ മേഖലയിലുള്ളവർ പരസ്യമാക്കുന്നത് ശരിയല്ല എന്ന വാദവുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. എന്തായാലും, തന്റെ വിശ്വാസങ്ങളിലും നിലപാടുകളിലും ഉറച്ചു നിൽക്കുന്ന സിന്ധു കൃഷ്ണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പ്രമുഖ വ്യക്തി എന്ന നിലയിൽ തന്റെ അഭിപ്രായം ഭയമില്ലാതെ തുറന്നു പറഞ്ഞതിനെ പലരും അഭിനന്ദിക്കുന്നുമുണ്ട്. സിന്ധു കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ... ''പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത് വലിയ അനുഭവമായിരുന്നു. എനിക്കും മക്കള്‍ക്കും അദ്ദേഹത്തെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഏതെങ്കിലും ഫംങ്ഷന് ഒക്കെ നടക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തില്‍ ഒരാളായി കാണാന്‍ താൽപര്യമില്ലായിരുന്നു. കൃഷ്ണകുമാര്‍ പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. നേരിട്ട് ഒന്ന് കാണാന്‍ പറ്റുമെങ്കില്‍ കാണണം, അടുത്ത് സംസാരിക്കണം എന്നൊക്കെ കിച്ചുവിനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കാത്തിരുന്നു കാത്തിരുന്നാണ് ആ സ്വപ്നം യാഥാർത്ഥ്യമായത്. കുടുംബം മുഴുവന്‍ വലിയ എക്സൈറ്റ്മെന്റില് ആയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒക്കെ കുട്ടികളായിരുന്നപ്പോൾ ഓടിക്കളിച്ചിട്ടുണ്ടാകും എന്നും അവിടെ എത്തിയപ്പോൾ ഞാൻ കുട്ടികളോട് പറയുന്നുണ്ടായിരുന്നു. വളരെ മനോഹരമായിരുന്നു ആ സ്ഥലം അവിടെ ചെന്നപ്പോള്‍, എന്താണ് പറയേണ്ടത് എന്നൊക്കെയോർത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മിനിറ്റ് പോലും എടുത്തില്ല ആ ടെന്‍ഷന്‍ മാറാന്‍. അദ്ദേഹത്തെ നേരിട്ടു കാണുമ്പോള്‍ ടിവിയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ചൈതന്യം ഉണ്ട്. എല്ലാവരെയും നേരത്തെ അറിയാവുന്ന പോലെയാണ് അദ്ദേഹം സംസാരിച്ചത്. ഓമി നല്ല മൂഡിലല്ലായിരുന്നു. വലുതാകുമ്പോള്‍ അവന് ചിന്തിക്കുമായിരിക്കും പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോസില്‍ കുറച്ചുകൂടി ചിരിക്കേണ്ടതായിരുന്നു എന്ന്. അദ്ദേഹം ഞങ്ങളോട് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഓമിക്ക് പ്രൈം മിനിസ്റ്റര്‍ ഒരു ചോക്ലേറ്റ് കൊടുത്തു അത് നിധി പോലെ ഇഷാനി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞങ്ങള്‍ കുടുംബം മുഴുവന്‍ ഇപ്പോഴും വലിയ എക്സൈറ്റ്മെന്റിലാണ്'', സിന്ധു കൃഷ്ണ വ്ളോഗിൽ പറഞ്ഞു.
മലപ്പുറം കാളികാവ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം വന്‍ തീപിടിത്തം
ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, ഗുഡ്സ്, ബൈക്ക് തുടങ്ങിയവ കത്തിനശിച്ചു
ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരമെന്നാണ് പറഞ്ഞത്
കൊടുമ്പിരി കൊണ്ട് പിഷാരടി vs മാരാർ വാക്പോര്; അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പിഷാരടി
ലാഭം മാത്രം ലക്ഷ്യമിട്ടാണ് പിഷാരടി മത്സരിക്കുന്നതെന്ന് മാരാർ ആരോപിച്ചപ്പോൾ, താൻ അഖിലിനെ ശ്രദ്ധിക്കുന്നില്ലെന്നും മറുപടിക്ക് സമയമില്ലെന്നുമായിരുന്നു പിഷാരടിയുടെ പരിഹാസ രൂപേണയുള്ള പ്രതികരണം.
കാസര്‍കോടും മഞ്ചേശ്വരവും പാലക്കാടും റാന്നിയും കോന്നിയും ഉള്‍പ്പെടെ സിപിഎം - ബിജെപി ഡീല്‍: വിഡി സതീശൻ
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രീയ പശ്ചാത്തലം ഇല്ലെന്ന് പറയുന്നവര്‍ മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കുമ്പോള്‍ അദ്ദേഹം എല്‍സി സെക്രട്ടറിയായിരുന്നല്ലോ. ഇങ്ങോട്ട് ചോദിക്കുമ്പോള്‍ അങ്ങോട്ടും കിട്ടുമെന്ന് സിപിഎം ഓര്‍ക്കണം
സൗദിയിൽ നിന്ന് കുവൈത്തിലേക്ക് അതിർത്തി വഴി ലഹരിമരുന്നുമായെത്തിയ യാത്രക്കാരൻ കുവൈത്തിൽ പിടിയില്‍. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 1,391 ലാറിക്ക ഗുളികകളാണ്.
മഞ്ഞളാംകുഴി അലിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് ചില്ലറക്കാരനല്ല. കുന്നത്ത് തറവാട്ടിലെ അംഗം കൂടിയായ അടിയുറച്ച മുസ്ലിം ലീഗ് നേതാവാണ് വിമതനായി മത്സരിക്കുന്ന കുന്നത്ത് മുഹമ്മദ്. ഇത്തവണ അലിക്ക് എളുപ്പമാകില്ല കാര്യങ്ങൾ.
വാര്‍ണര്‍ക്കും സ്മിത്തിനും ഭീഷണിയുമായി സായുധ സംഘം
യുദ്ധം നടക്കുമ്പോൾ സാധാരണഗതിയിൽ സ്വർണ്ണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ ഇത്തവണ മറിച്ചാണ് സംഭവിച്ചത്. ഇതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ട്
മൈഗ്രേൻ -കുട്ടികളിലെ തലവേദനകൾ
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി. സ്ട്രെസ് അമിതമായാൽപഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളിലെ മൈഗ്രേൻകുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു. പാരന്പര്യമായതും അല്ലാത്തതുംകുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി… The post മൈഗ്രേൻ -കുട്ടികളിലെ തലവേദനകൾ appeared first on RashtraDeepika .
സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, വിമാനത്തിൽ നിന്ന് ഇന്ത്യക്കാരനെ ഇറക്കിവിട്ടു
ന്യൂഡൽഹി: സീറ്റ് മാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്ത്യൻ പൗരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. സഹോദരന് കൂടി ഇരിക്കുന്നതിന് വേണ്ടി സീറ്റ് ഒഴിഞ്ഞുനൽകണമെന്നായിരുന്നു ആവശ്യം. അമേരിക്കയിൽ താമസിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പറായ സരൻ ഷൺമുഖനാണ് തന്റെ ദുരനുഭവത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത്. സീറ്റ് മാറാൻ കഴിയില്ലെന്ന് സരൻ ഉറപ്പിച്ചുപറഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടായി. തുടർന്ന് ഫ്ലൈറ്റ് അറ്റൻഡറുമായി സംസാരിക്കുകയും സരനോട് പറഞ്ഞത് പോലെ അദ്ദേഹത്തോടും ഇയാൾ സീറ്റ് വിട്ടുനൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവാവിനെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇന്ത്യക്കാരനെ വീണ്ടും അകത്തേക്ക് കടക്കാൻ അനുവദിച്ചു. എന്നാൽ തന്റെ അടുത്തെത്തിയ യുവാവ് തന്നെ നോക്കുക പോലും ചെയ്യാതെ അറിയാത്ത ഭാവത്തിൽ ഇരുന്നെന്നും സരൻ എക്സിൽ കുറിച്ചു. യുവാവ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഇന്ത്യക്കാരൻ സീറ്റ് ആവശ്യപ്പെട്ട് ബഹളംവച്ചത്. ഈ വിഷയം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മുൻകൂട്ടിസീറ്റ് ബുക്ക് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവക്കുന്നത്. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നതുമായി വിമാനക്കമ്പനികൾക്ക് കേന്ദ്രം കർശനനിർദേശം നൽകിയിരുന്നു. ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സീറ്റ് സെലക്ഷൻ ഫീസില്ലാതെ യാത്രക്കാർക്ക് ലഭ്യമാകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.
പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വി.കുഞ്ഞികൃഷ്ണൻ നാമനിർദേശ പത്രിക നൽകി
പയ്യന്നൂർ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി പി എം വിമതൻവി. കുഞ്ഞികൃഷ്ണൻ ഇന്ന് രാവിലെ 11.15 മണിയോടെഅസി. റിട്ടേണിംഗ് ഓഫീസർ ജി. സുരേഷ് ബാബുവിനു മുമ്പാകെ നാമനിർദേശ പത്രിക നൽകി.
നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞു. നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരം ഉണ്ടാകും. നിലവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 1,259 പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്. 15 ദിവസം കൂടിയെ ഇനി പ്രചാരണത്തിന് അവശേഷിക്കുന്നുള്ളു. എപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. അതേസമയം വോട്ടര്‍പട്ടികയില്‍ ഇനി പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിച്ചവരാകും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം നേടുക. ഇനി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ലെന്നും രത്തന്‍ യു ഖേല്‍ക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജി സുധാകരൻ മുതൽ വി കുഞ്ഞികൃഷ്ണൻ വരെ; മറുകണ്ടം ചാടിയ സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് ട്രെൻഡ് മാറുന്നു
കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ജി സുധാകരൻ, പത്മജ വേണുഗോപാൽ, വി കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പാർട്ടി മാറി മത്സരിക്കുകയാണ്. ഈ കൂറുമാറ്റങ്ങൾ അമ്പലപ്പുഴ, തൃശ്ശൂർ, പയ്യന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ലേഖനം വിലയിരുത്തുന്നു.
കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന 'കലപില' സമ്മർ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരളത്തിന്റെ പരമ്പരാഗത കലകളും കരകൗശല വിദ്യകളും ആധുനിക സാങ്കേതികവിദ്യയായ റോബോട്ടിക്സുമായി സമന്വയിപ്പിക്കുന്ന ഈ ക്യാമ്പ്, കുട്ടികളിൽ സർഗ്ഗാത്മകതയും ശാസ്ത്രീയ അവബോധവും വളർത്താൻ ലക്ഷ്യമിടുന്നു.
മുടിയുടെ കട്ടി കൂട്ടണമെന്നുണ്ടോ? ഈ ആറ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
മുടിയുടെ കട്ടി കൂട്ടണമെന്നുണ്ടോ? ഈ ആറ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ Seeds for strong and healthy hair
ആലപ്പുഴ: കുറഞ്ഞ ചിലവിൽ വിനോദയാത്രകൾ ഒരുക്കി ജനപ്രീതി നേടിയ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ആലപ്പുഴയിൽ നിന്നും ഗോവയിലേക്ക് പ്രത്യേക ടൂർ പാക്കേജ് പ്രഖ്യാപിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. യാത്രയ്ക്കായുള്ള ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ പാക്കേജിൽ ഗോവയിലെ പ്രധാന ആകർഷണങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പനജി, പഴയ ഗോവയിലെ പള്ളികൾ (Old Goa Churches), ബാസിലിക്ക ഓഫ് ബോം ജീസസ്, മീരാമർ ബീച്ച്, ഡോണ പോള, കലംഗൂട്ട് ബീച്ച്, ബാഗ ബീച്ച് തുടങ്ങിയ പ്രശസ്തമായ ഇടങ്ങൾ സന്ദർശിക്കാൻ സാധിക്കും. മാൻഡോവി നദിയിലൂടെയുള്ള മനോഹരമായ ബോട്ട് ക്രൂയിസ് യാത്രയും ഈ പാക്കേജിന്റെ ഭാഗമായിരിക്കും. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് താമസവും ഭക്ഷണവും അടക്കമുള്ള മികച്ച പാക്കേജാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് ഏകദേശം 6,900 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത് (ഭക്ഷണം, താമസം എന്നിവയുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരാം). ഗോവയിലെ മികച്ച ഹോട്ടലുകളിലായിരിക്കും താമസ സൗകര്യം ഒരുക്കുക.കെ.എസ്.ആർ.ടി.സിയുടെ പരിചയസമ്പന്നരായ ജീവനക്കാരുടെ മേൽനോട്ടത്തിലായിരിക്കും യാത്ര. യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ആലപ്പുഴയിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലുമായി നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെട്ട് സീറ്റുകൾ ബുക്ക് ചെയ്യാം. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ 'ആദ്യം വരുന്നവർക്ക് ആദ്യം' എന്ന രീതിയിലായിരിക്കും ബുക്കിംഗ്.ബന്ധപ്പെടേണ്ട നമ്പറുകൾ: 9846475874, 9400203766 (കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും). സ്വകാര്യ ടൂർ ഓപ്പറേറ്റർമാരെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു എന്നതാണ് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകത. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഈ പാക്കേജ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ മുൻപത്തെ യാത്രകൾക്ക് ലഭിച്ച വൻ സ്വീകാര്യത കണക്കിലെടുത്ത് ഈ ഗോവ യാത്രയ്ക്കും വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീൽ ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം.
'റിഷഭ് പന്തിനെ കൈവിടില്ല'; വിമര്‍ശകര്‍ക്ക് ചിരിയോടെ മറുപടി നല്കി സഞ്ജീവ് ഗോയങ്ക
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ടീം ഉടമ സഞ്ജീവ് ഗോയങ്ക. പന്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വിമര്‍ശനങ്ങളെ ചിരിയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രായഭേദമന്യേ ഇന്ന് ലോകമെമ്പാടുമുള്ള ഓരോരുത്തും ഓരോ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ്.
'ഹോർമുസിൽ ഇന്ത്യ നേരിടുന്നത് അപ്രതീക്ഷിത വെല്ലുവിളി; സൃഷ്ടിക്കുന്നത് ആശങ്കാജനകമായ സാഹചര്യം'
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകസാമ്പത്തികമേഖലയ്ക്ക് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പത്തനംതിട്ട: സിപിഎം ഭരണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ വൻ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതായി ബാങ്ക് പ്രസിഡന്റും സിപിഎം മുതിർന്ന നേതാവിന്റെ ഭാര്യയുമായ പൊൻതാമര പിള്ള.
മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.നിർമാതാക്കളില്‍ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
പയ്യോളിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
വടകര ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
കുന്നംകുളം :
ഒമാനിൽ സ്കൂളുകളും കോളേജുകളും അടച്ചിടും
അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഒമാനിൽ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളും കോളേജുകളും അടച്ചിടും . പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റും. വിദൂര പഠനത്തിലേക്കുള്ള മാറ്റവും ഇ-ലേണിങ് പ്ലാറ്റ്ഫോമുകൾ സജീവമാക്കലും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു

31 C