കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ കുടുംബത്തിന്റെ അറിയപ്പെടാത്ത കഥ
അജിത് പവാറിന് പകരക്കാരിയാകാൻ സുനേത്ര പവാർ; ഉപമുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എൻ സി പി നേതാവും അജിത് പവാറിൻ്റെ ഭാര്യയുമായ സുനേത്ര പവാർ നാളെ സത്യപ്രതിജ്ഞ ചെയ്യും.ഉച്ചയ്ക്ക് 2 ന് മുംബൈയിലെ വിധാൻ ഭവനിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ സുനേത്രയുടെ പേര് ഔദ്യോഗികമായി അംഗീകരിക്കും. തുടർന്ന് വൈകുന്നേരം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഈ സ്ഥാനം ഏറ്റെടുക്കുന്നതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായി അവർ
റെസ്യൂമെയാണോ അതോ വിവാഹ ക്ഷണക്കത്താണോ? വൈറലായി ഒരു 'കല്യാണക്കുറി'
ഐഐടി ബോംബെയിൽ നിന്നും പഠിച്ചിറങ്ങിയ വരനും ഐഐടി ദില്ലിയിൽ നിന്നും ബിരുദം നേടിയ വധുവും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് ക്ഷണക്കത്തിൽ നൽകിയതോടെ ഈ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സോമനാഥ് ഗിര്‍: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ പുലിയെ അരിവാള്‍കൊണ്ട് വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ വെരാവലില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗംഗാദ വില്ലേജിലാണ് സംഭവം. കര്‍ഷകനായ ബാബു വജയും മകന് ഷര്ദൂലുമാണ് പുലിയുടെ ആക്രമണത്തിനിരയായത്. മകനെ രക്ഷിക്കുന്നതിനാണ്ടെ അറുപതുകാരന് ബാബു പുലിയെ കൊന്നത്. ഇരുവരും പരിക്കുകളോടെ ആശുപത്രിയിലാണ്. അതിനിടെ പുലിയെ കൊന്നതിന് ഇരുവര്‍ക്കുമെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. പൊതുവെ ശാന്തമായ ഗ്രാമമാണ് ഗംഗാദ. ബുധനാഴ്ച രാത്രി ബാബു വജ തന്റെ കുടിലിന്റെ വരാന്തയില്‍ വിശ്രമിക്കുമ്പോഴാണ് പുള്ളിപ്പുലി ചാടി വീണത്. ചുമലില്‍ കടിച്ച് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം. ശബ്ദം കേട്ട് ഇരുപത്തഞ്ചുകാരനായ മകന് ഷര്‍ദൂല്‍ ഓടി വരുകയായിരുന്നു. ഇതോടെ ബാബു വജയുടെ മേല്‍നിന്ന് പിടിവിട്ട് പുലി ഷര്‍ദുലിന്റെ നേര്‍ക്ക് ചാടി. നിമിഷങ്ങള്‍ക്കുള്ളില്‍ പുലി തങ്ങളെ പലവട്ടം ആക്രമിച്ചുവെന്ന് വജ പറയുന്നു. പുലി മകന്റെ ജീവനെടുക്കുമെന്ന് കണ്ട വജ വീടിനകത്തുനിന്ന് അരിവാളും കുന്തവുമെടുത്ത് പുലിയെ ആക്രമിക്കുകയായിരുന്നു. വെട്ടും കുത്തുമേറ്റ് പുലി ചാവുകയായിരുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ പുലിയായിരുന്നു ഇവരെ ആക്രമിച്ചത്.
കേരള സര്‍ക്കാരിന്റെ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം – കാസര്‍കോട് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി തമാശയാണെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിന് മുന്‍പായാണ് ഇത് പ്രഖ്യാപിച്ചതെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. നേരത്തെ കേന്ദ്ര അനുമതി ലഭിക്കുന്നതിന് മുന്‍പെ കെ-റെയില്‍ പ്രഖ്യാപിച്ചു. വികസനം നടത്തുന്നു എന്ന് പ്രഖ്യാപനം നടത്തിയിട്ട് കാര്യമില്ല. ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ ജനം അതില്‍ വീഴുമെന്നത് തെറ്റിധാരണയാണ്. കൃത്യമായ ഗൃഹപാഠം നടത്തിയിട്ട് വേണം വികസന പദ്ധതികള്‍ നടപ്പാക്കാന്‍. ഹൈ […] The post വന്‍കിട പദ്ധതികളും ക്ഷേമ പദ്ധതികളും ഉണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനങ്ങളോട് ആത്മാര്‍ത്ഥയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ടാകണം : കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
പലിശ നിരക്ക് കുറയ്ക്കുന്നതിലെ തർക്കങ്ങളെ തുടർന്ന് നിലവിലെ ചെയർമാൻ ജെറോം പവലിനെ മാറ്റി കെവിൻ വാർഷിനെ യുഎസ് ഫെഡറൽ റിസർവ് തലപ്പത്തേക്ക് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. ഈ നീക്കം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.
അതിമാരക രാസ ലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തർ ഭായിയും സഹായിയും എറണാകുളത്ത് പിടിയിൽ
എറണാകുളം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് ഉൻമാദ ലഹരി പകരുന്നതിനായി മയക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി
തിരുവനന്തപുരം: കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനിയും ബുഗാട്ടിയും ഗ്യാരേജിലുള്ള ശതകോടീശ്വരന്‍. എന്നാല്‍ സി.ജെ. റോയ് എന്ന മനുഷ്യന്റെ ഹൃദയം തൊട്ടറിഞ്ഞ ഒരു പഴയ ചുവന്ന മാരുതി 800 കാര്‍. 27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തിയപ്പോള്‍ അത് സ്വന്തമാക്കാനായി ചിലവിട്ടതും ലക്ഷങ്ങള്‍. ബിസിനസ് ലോകത്തെ ഞെട്ടിച്ച അദ്ദേഹത്തിന്റെ വിടവാങ്ങലിനിടയിലും, ആ പഴയ കാറിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പ്രണയം ഒരു വിങ്ങുന്ന ഓര്‍മ്മയായി മാറുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളുടെ ശേഖരമുള്ള മലയാളി ബിസിനസുകാരില്‍ ഒരാളായിരുന്നു സി.ജെ. റോയ്. റോള്‍സ് റോയിസും ബുഗാട്ടിയും നിരന്നുനില്ക്കുന്ന അദ്ദേഹത്തിന്റെ ഗ്യാരേജില്‍, കഴിഞ്ഞ വര്‍ഷം ഒരു പുതിയ അതിഥി എത്തി-പഴയൊരു ചുവന്ന മാരുതി 800. വെറുമൊരു കാറല്ല, തന്റെ വിജയഗാഥയുടെ ആദ്യ സാക്ഷിയെ പത്തിരട്ടി വിലകൊടുത്ത് തിരികെ വാങ്ങുമ്പോള്‍ റോയ് എന്ന മനുഷ്യന്റെ വൈകാരികമായ വശം കൂടിയാണ് ലോകം കണ്ടത്. 1994-ല്‍, വെറും 25 വയസ്സുള്ളപ്പോഴാണ് റോയ് തന്റെ ആദ്യ കാറായ മാരുതി 800 സ്വന്തമാക്കുന്നത്. അന്ന് 1.10 ലക്ഷം രൂപയായിരുന്നു അതിന്റെ വില. ഇന്ത്യയിലെ കാര്‍ സംസ്കാരത്തെ തന്നെ മാറ്റിമറിച്ച കാറായിരുന്നു മാരുതി 800. 1980 - 2000 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ മിഡില്‍ ക്ലാസ് ഫാമിലികളുടെ ആദ്യ ചോയ്സ് ഈ മോഡലായിരുന്നു. ഐടി ജോലിയില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ ചുവന്ന കാര്‍ കൂടെയുണ്ടായിരുന്നു. പിന്നീട് ആ കാര്‍ വില്‍ക്കേണ്ടി വന്നു. പൂര്‍ണ മനസോടെയല്ലായിരുന്നു ആ തീരുമാനം. അതിന്റെ ഓര്‍മ്മയ്ക്കായി ഒരു ചിത്രം അദ്ദേഹം തന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയതിനൊപ്പം പല കാറുകളും അദ്ദേഹം മാറ്റി. പക്ഷേ ആ കാറുകള്‍ക്കൊന്നും ഈ മാരുതി 800ന്റൈ സ്ഥാനം നല്കാന് അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ കാര്‍ നമ്പറും പഴയ രേഖകളും ഉപയോഗിച്ച് ഇതിനായുള്ള തെരച്ചില്‍ നടത്തി. അങ്ങനെ നീണ്ടനാളത്തെ തെരച്ചിലിനൊടുവിലാണ് കാര്‍ കണ്ടെത്തിയത്. അന്ന് വാങ്ങിയ വിലയുടെ പത്തിരട്ടി (10 ലക്ഷം രൂപ) നല്‍കിയാണ് അദ്ദേഹം ആ പഴയ മാരുതിയെ വീണ്ടും സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ ഈ കാറിന്റെ വീഡിയോ സഹിതം അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. 'ഇത് എനിക്ക് വെറുമൊരു കാറല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്' - കാര്‍ തിരികെ കിട്ടിയപ്പോള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. ബുഗാട്ടിയും റോള്‍സ് റോയിസും വാഴുന്ന ഗ്യാരേജിലേക്ക് അങ്ങനെ ആ അതിഥിയെത്തി. ഏകദേശം പത്ത് മില്യണ്‍ ഡോളര്‍ (ഏകദേശം 80 കോടിയിലധികം രൂപ) വിലമതിക്കുന്ന കാര്‍ ശേഖരമാണ് ദുബായിലും ഇന്ത്യയിലുമായി അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ബുഗാട്ടി വെയ്റോണ്‍, ലംബോര്‍ഗിനി, ഫെരാരി തുടങ്ങി ലോകോത്തര ബ്രാന്‍ഡുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം തന്റെ 12-ാമത്തെ റോള്‍സ് റോയിസ് (ഫാന്റം VIII) സ്വന്തമാക്കിയത്. എന്നാല്‍ ഇത്രയും വലിയ ആഡംബര കാറുകള്‍ക്കിടയിലും അദ്ദേഹം ഏറ്റവും കൂടുതല്‍ ആദരവ് നല്‍കിയത് തന്റെ പഴയ മാരുതിക്കായിരുന്നു. പണ്ട് ഉപയോഗിച്ചിരുന്ന കാറുകള്‍ പലരും സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും പ്രീമിയം വിലയില്‍ അത് സ്വന്തമാക്കിയെന്ന ക്രെഡിറ്റ് സി ജെ റോയിക്കായിരിക്കും. ഇന്ത്യന്‍ ബിസിനസുകാരനാണെങ്കിലും അദ്ദേഹം കുടുംബത്തോടൊപ്പം ദുബായില്‍ സെറ്റില്‍ഡായിരുന്നു. റോള്‍സ് റോയിസ്, ലംബോര്‍ഗിനി, ബുഗാട്ടി വെയ്റോണ്‍ എന്നിങ്ങനെ ആഡംബരക്കാറുകളുടെ കൂട്ടത്തിലേക്കാണ് ഈ കാറും കൂടി എത്തിയത്. അദ്ദേഹത്തിന്റെ ഗ്യാരേജിലെ കാറുകളുടെ മാത്രം വില പത്ത് മില്യണോളമാണ്. അദ്ദേഹത്തിന് സ്വത്തുകളും കാറുകളുമടക്കം ഇന്ത്യയിലുമുണ്ട്. ഓര്‍മ്മയായി ആത്മവിശ്വാസത്തിന്റെ ആള്‍രൂപം ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ബംഗളൂരുവിലെ ഓഫീസില്‍ വെച്ചുണ്ടായ അദ്ദേഹത്തിന്റെ വിയോഗം ബിസിനസ് ലോകത്തിന് വലിയൊരു നഷ്ടമാണ്. കോടികളുടെ സമ്പാദ്യവും ആഡംബര കാറുകളും ബാക്കിയാക്കി അദ്ദേഹം മടങ്ങുമ്പോള്‍, ആ പഴയ മാരുതി 800 ഒരു സംരംഭകന്റെ കഠിനാധ്വാനത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
ഗോകുലം ഗോപാലൻ നിർമ്മിച്ച് ജി. പ്രജിത് സംവിധാനം ചെയ്യുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
`ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ച് പ്രസംഗിച്ചാല്‍ പോര'; കെഎൻ ബാലഗോപാലിനെ വെല്ലുവിളിച്ച് അയിഷ പോറ്റി
കൊട്ടാരക്കരയില്‍ എന്ത് വികസനമാണ് കെഎൻ ബാലഗോപാൽ നടത്തിയതെന്ന് കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.
കൊള്ളക്കാർക്ക് ആര് ശരണം? | Abgeoth Varghese | News Hour 30 Jan 2026 | Sabarimala Gold theft
സ്വർണക്കൊള്ള കേസിന്റെ കഥ കഴിഞ്ഞോ? കേസിന്റെ വഴി തെറ്റിയതോ തെറ്റിച്ചതോ? | Abgeoth Varghese | News Hour 30 Jan 2026
'നിലപാടില്ലായ്മയുടെ രാജകുമാരൻ, തവനൂരിൽ 'ടൂറിസ്റ്റ്' ആയ എംഎൽഎ', ജലീലിന് മറുപടിയുമായി സന്ദീപ് വാര്യർ
തവനൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെടി ജലീല്‍ എംഎല്‍എയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മണ്ഡലത്തില്‍ നിന്ന് 5 വര്‍ഷം അപ്രത്യക്ഷനായ ജനപ്രതിനിധിയാണ് ജലീലെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. മാത്രമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇത്ര പരിഭ്രാന്തനാകുന്നത് എന്തിനാണെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു. ''വാര്യരെ, സാക്ഷാൽ പൊതു സ്ഥാനാർത്ഥിയായി ലീഗുകാരനായ ചാരിറ്റി മാഫിയാ തലവനായ
മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി
മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര് സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നൂര്ജഹാന് നവാസ് ആയിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്. The post മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി appeared first on ഇവാർത്ത | Evartha .
ബംഗളുരു: ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പര്യായമായി ബിസിനസ് ലോകം ഉറ്റുനോക്കിയ സി.ജെ. റോയ് ജീവനൊടുക്കിയത് വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. താന്‍ നല്കുന്ന ഉറപ്പിന് സ്വന്തം പേരിനേക്കാള്‍ മൂല്യമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത സംരംഭകന്. ബംഗളൂരുവിലെ സ്വന്തം ഓഫീസില്‍ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുമ്പോള്‍ അവശേഷിപ്പിക്കുന്നത് ഒട്ടേറെ ദുരൂഹതകളാണ്. സാധാരണക്കാരനില്‍ നിന്ന് ശതകോടീശ്വരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയും, ഒടുവില്‍ അപ്രതീക്ഷിതമായ മടക്കവും ഒരു സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതാണ്. തൃശ്ശൂര്‍ ഗുരുവായൂര്‍ സ്വദേശിയാണെങ്കിലും റോയിയുടെ വളര്‍ച്ച ബംഗളൂരുവിലായിരുന്നു. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, എച്ച്.പി (HP) എന്ന ആഗോള ഐടി ഭീമന്റെ പ്ലാനിംഗ് വിഭാഗത്തില്‍ സുരക്ഷിതമായ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, മറ്റൊരാളുടെ കീഴിലല്ല, സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറകുനല്കാനായിരുന്നു റോയിയുടെ തീരുമാനം. 1997-ല്‍ ആ ജോലി ഉപേക്ഷിച്ച് അദ്ദേഹം റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുവെക്കുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ഏക മൂലധനം 'ആത്മവിശ്വാസം' മാത്രമായിരുന്നു. ബെംഗളൂരു മുതല്‍ ദുബായ് വരെ പടര്‍ന്ന സാമ്രാജ്യം കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്ന പേര് ദക്ഷിണേന്ത്യയിലെയും ഗള്‍ഫിലെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു ബ്രാന്‍ഡായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. 165-ലേറെ പ്രോജക്റ്റുകള്‍, 15,000-ത്തിലധികം ഉപഭോക്താക്കള്‍, കടബാധ്യതകളില്ലാത്ത വളര്‍ച്ച.... സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയ ബ്രാന്‍ഡായി മാറി സി ജെ റോയ് എന്ന സംരഭകന്. ബംഗളൂരു, കൊച്ചി, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ പടര്‍ന്നുപന്തലിച്ച ബിസിനസ്. പരമ്പരാഗത ബില്‍ഡര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കൃത്യമായ പ്ലാനിംഗിലൂടെ അദ്ദേഹം കമ്പനിയെ ലാഭത്തില്‍ നിലനിര്‍ത്തി. വെറുമൊരു റിയല്‍ എസ്റ്റേറ്റ് ഉടമ എന്നതില്‍ നിന്ന് റോയ് ഒരു സെലിബ്രിറ്റിയായി വളര്‍ന്നു. വിനോദ-വിദ്യാഭ്യാസ-വ്യോമയാന മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കാസിനോവ, അനോമി തുടങ്ങിയ വന്‍കിട ചിത്രങ്ങളുടെ നിര്‍മ്മാതാവായി. മോഹന്‍ലാല്‍ ചിത്രം ആദി ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്പോണ്സര് വരെയാകാന്‍ ഒരു മലയാളി സംരംഭകന് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഇന്‍സ്റ്റാഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുമായി പുതിയ തലമുറയ്ക്കും അദ്ദേഹം ഒരു റോള്‍ മോഡലായിരുന്നു. വിശ്വസിക്കാനാകാത്ത അന്ത്യം എപ്പോഴും ഇച്ഛാശക്തിയെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചും സംസാരിച്ചിരുന്ന ഒരാള്‍, 56-ാം വയസ്സില്‍ സ്വയം വെടിയുതിര്‍ത്ത് ജീവിതം അവസാനിപ്പിച്ചു എന്നത് ബിസിനസ് സമൂഹത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. ആഡംബരങ്ങളുടെ നടുവിലും, കടുത്ത പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന റോയ് എന്തിനു ഇത്തരമൊരു തീരുമാനമെടുത്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ജീവിതം ആഘോഷമാക്കിയ സംരംഭകന് ഐടി കമ്പനിയിലെ സുരക്ഷിത ജോലി ഉപേക്ഷിച്ചാണ് തൊണ്ണൂറുകളുടെ അവസാനപാദത്തില്‍ റോയ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങിയത്. അസാധാരണമായ പ്രതിസന്ധികള്‍ നേരിട്ട് വിജയിച്ച റോയി എന്ന സംരംഭകന്റെ ആത്മഹത്യ വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതം ആഘോഷമാക്കിയ സംരംഭകനാണ് സി ജെ റോയ്. ആഡംബരങ്ങളുടെയും സുഖലോലുപതയുടെയും നടുവില്‍ നിന്നുകൊണ്ട് സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയൊരു ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍. കുടുംബവേരുകള്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിലാണെങ്കിലും ചിരിയന്‍കണ്ടത്ത് ജോസഫ് റോയ് ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബെംഗളൂരുവിലാണ്. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്റിലും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റോയ് എച്ച് പി എന്ന വമ്പന്‍ ഐടി സ്ഥാപനത്തിലെ പ്ലാനിങ് വിഭാഗത്തില്‍ ജോലിയില്‍ ചേര്‍ന്നുകൊണ്ടാണ് കരിയര്‍ തുടങ്ങിയത്. ജോലി ഉപേക്ഷിച്ച് 1997ല്‍ റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങുമ്പോള്‍ ആത്മവിശ്വാസമായിരുന്നു റോയിയുടെ മുഖ്യ മൂലധനം. അതിവേഗത്തിലായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും റോയിയുടെയും വളര്‍ച്ച. ബെംഗളൂരുവില്‍ നിന്ന് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് വിജയഗാഥ റോയ് കേരളത്തിലേക്കും കടലിനക്കരെ ദുബൈയിലേക്കും പടര്‍ത്തി. 165ലേറെ വമ്പന്‍ ഫ്ലാറ്റ് പ്രോജക്റ്റുകളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ച റോയ് സിനിമയടക്കം മറ്റ് പല മേഖലകളിലേക്കും തന്റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു. കാസിനോവയും അനോമിയുമടക്കം മലയാളത്തിലും കന്നഡയിലും തെലുങ്കിലുമായി പത്തിലേറെ സിനിമകളുടെ നിര്‍മാതാവായി. ആദിയടക്കം ചില സിനിമകളിലൂടെ അഭിനയത്തിലും ഒരു കൈ നോക്കി. കൈവച്ച മേഖലകളിലെല്ലാം നേടിയ വമ്പന്‍ വിജയം റോയ് എന്ന സംരംഭകന് വലിയ ആരാധക പിന്തുണയും നേടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ പതിമൂന്ന് ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട് സി ജെ റോയിയുടെ അക്കൗണ്ട്. ആത്മവിശ്വാസത്തെക്കുറിച്ചും ഇച്ഛാശക്തിയെ കുറിച്ചുമാണ് എപ്പോഴും റോയ് സംസാരിച്ചിരുന്നത്. വലിയ വെല്ലുവിളികളെ മറികടന്ന് വമ്പന്‍ സാമ്രാജ്യം കെട്ടിപ്പടുത്ത റോയിയുടെ ദാരുണമായ ഈ അന്ത്യത്തിനു പിന്നിലെ കാരണങ്ങള്‍ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിശ്വസനീയമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പേരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സിജെ റോയിയുടേത്. ഒരു സാധാരണക്കാരനായി തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വന്തം പേര് എഴുതിചേര്ക്കാന് സിജെ റോയിക്ക് കഴിഞ്ഞിരുന്നു.കേരളത്തിലും, ബംഗളൂരുവിലും ഗള്‍ഫിലുമായി വന്‍ നിക്ഷേപങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഈ മേഖലയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നേടിയെടുത്തത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന ട്രെന്‍ഡുകളും ദീര്‍ഘവീക്ഷണവുമാണ് സി.ജെ റോയി എന്ന വ്യവസായിയെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉന്നതങ്ങളിലെത്തിച്ചത്. ദക്ഷിണേന്ത്യയിലെ വിവധ നഗരങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. കൊച്ചിയില്‍ ജനിച്ച റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. സാധാരണ ബിള്‍ഡര്‍മാരുടെ ചിന്തയില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കാന്‍ റോയിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കടബാദ്ധ്യതകളില്‍ പെടാതെ കമ്പനി മുന്നോട്ട് പോകുകയും ചെയ്തു. ഈ മേഖലയില്‍ പരമപ്രധാനമായ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു. 200ന് അടുത്ത് വന്‍കിട പ്രോജക്റ്റുകളിലായി 15,000ല്‍ അധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ഗ്രൂപ്പ് സാന്നിദ്ധ്യമറിയിച്ചു. കേരളത്തില്‍ നിരവധി റിയാലിറ്റി ഷോകള്‍ സ്പോണ്സര് ചെയ്യുകയും ചെയ്തിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്പോണ്സര്മാരായിരുന്നു റോയിയുടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്.സിനിമാ നിര്‍മാണ മേഖലയിലും അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചു. നാല് മലയാള സിനിമകള്‍ നിര്‍മിച്ചു. കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിദ്ധ്യം അറിയിച്ച വ്യക്തിയായിരുന്നു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും.
2019 ജൂലൈ 24ന് താരിക്കിന്റെ മാളികംപീടികയിലെ വീട്ടിലേക്കെത്തിച്ച യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പ്രവാസികളെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ലോക കേരള സഭ വിജയം കണ്ടു: സ്പീക്കര്‍
വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവാസി നിക്ഷേപവും പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ ലോക കേരള സഭ നിമിത്തമാകും
പ്രതിഷേധ സൂചകമായി, വ്യാഴാഴ്ച നടന്ന ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പലസ്തീൻ കവിത വായിച്ചു.
മിഠായി നൽകാമെന്ന് പറഞ്ഞ് 12വയസുകാരിയെ പീഡിപ്പിച്ചു, 56കാരന് 43 വർഷം കഠിന തടവും പിഴയും ശിക്ഷ
2021 സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പതിനാറ് ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു.
മാനന്തവാടിയിൽ കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. 856 ഗ്രാം കഞ്ചാവും ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥനായി അന്വേഷണം തുടരുകയാണ്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഭരണകൂട ഭീകരതയുടെ ഇര: കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ് ഉടമ സി ജെ റോയിയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിരവധി സംരംഭങ്ങള്‍ നടത്തിവരികയായിരുന്നു സി ജെ റോയ്. കേന്ദ്ര ബിജെപി ഭരണത്തില്‍ രാജ്യത്തെ പൗരന്മാരേയും പൗരാവകാശ സംഘടനകളേയും വരുതിയിലാക്കാനുള്ള ഉപകരണമായി മാറിയിരിക്കുന്ന ആദായ നികുതി വകുപ്പിന്റെ കടന്നു കയറ്റമാണ് റോയിയുടെ ദാരുണ മരണത്തിലേക്ക് നയിച്ചത്. രാജ്യത്ത് ഇഡി, ഐടി ഉള്‍പ്പെടേയുള്ള കേന്ദ്ര ഏജന്‍സികള്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇത്തരത്തിലുള്ള ഐടി വകുപ്പിന്റെ റെയ്ഡും അതുണ്ടാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളുമാണ് സി ജെ റോയിയുടെ അന്ത്യം കുറിച്ചത്. സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത് മൃതശരീരം അവിടെ കിടക്കുമ്പോഴും റെയ്ഡ് തുടര്‍ന്നു എന്നത് അവരുടെ മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റമാണ് വ്യക്തമാക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ നടത്തുന്ന വേട്ടയ്ക്കെതിരേ ഇനിയെങ്കിലും പൗരസമൂഹം ശക്തമായി രംഗത്തുവരേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ബോധ്യപ്പെടുത്തുന്നത്. സി ജെ റോയിയുടെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി ഉറപ്പാക്കണം. സി ജെ റോയിയുടെ ആകസ്മിക വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടേയും ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം പറഞ്ഞു.
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 42കാരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും
13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആസാം സ്വദേശിയായ 42കാരന് 100 വർഷം തടവിന് വിധിച്ച് കോടതി. പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.
പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
സംഭവം നടന്ന ഉടനെ അന്വേഷണം വ്യാപിപ്പിച്ച മുവാറ്റുപുഴ പോലീസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു
സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകും
കുടുംബാംഗങ്ങള്‍ വിദേശത്തു നിന്ന് രാത്രി മടങ്ങിയെത്തും
ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ... അവിടെ അവസരങ്ങൾ നിറയെ എന്ന് പറയുന്നു നസീ മേലേത്തിൽ
19 വർഷമായി ജപ്പാനിൽ താമസിക്കുന്ന നസീ മേലേത്തിൽ, മലയാളികൾക്കായി അവിടെയുള്ള തൊഴിലവസരങ്ങളെക്കുറിച്ച് സംസാരിക്കുന്നു. കെയർ ഗിവിങ്, കാർഷികം, നിർമാണം തുടങ്ങിയ മേഖലകളിൽ ബ്ലൂ കോളർ ജോലികൾക്ക് ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചാൽ വിസ ലഭിക്കുമെന്ന് അവർ പറയുന്നു.
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് പുനരാരംഭിച്ചു. ധാക്കയിൽ നിന്ന് കറാച്ചിയിലേക്കുള്ള ആദ്യ വിമാനത്തെ ജലസല്യൂട്ട് നൽകി സ്വീകരിച്ചു.
പാരിസ്: പുരുഷന്മാര്ക്കിടയില് പ്രത്യേകിച്ച് ജെന്‍സി പിള്ളേര്ക്കിടയില് സൗന്ദര്യബോധം വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതായി പഠനറിപ്പോര്‍ട്ട്. ഒരു ദശാബ്ദത്തിനുള്ളില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്ന് കണക്കുകള്‍. പാരീസില്‍ നടന്ന കോസ്മെറ്റിക് മെഡിസിന് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പുറത്തിറക്കിയ ഡേറ്റ പ്രകാരം മിഡില്‍ ഈസ്റ്റിലെയും ലാറ്റിന്‍ അമേരിക്കയിലെയും ചെറുപ്പക്കാരായ പുരുഷന്മാര് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ കൂടുതലായി താത്പര്യപ്പെടുന്നതായി വ്യക്തമാക്കുന്നു. 2018 നും 2024 നും ഇടയില്‍ ലോകമെമ്പാടുമുള്ള പുരുഷന്മാരില് നടത്തിയ സൗന്ദര്യ ശസ്ത്രക്രിയകളുടെ എണ്ണം 95 ശതമാനം വര്‍ധിച്ചതായി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് എസ്തറ്റിക് പ്ലാസ്റ്റിക് സര്‍ജറി അറിയിക്കുന്നു. അതേസമയം ഇന്‍ജക്ഷനുകള്‍, ലേസര്‍ തെറാപ്പി, പീലിംഗ് തുടങ്ങിയ ശസ്ത്രക്രിയേതര സൗന്ദര്യവര്‍ധക ചികിത്സകള്‍ 116 ശതമാനം വര്‍ധിച്ചു. സ്ത്രീകളുടെ കാര്യമെടുത്താല്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ 59 ശതമാനവും ചികിത്സകള്‍ 55 ശതമാനവുമാണ് വര്‍ധിച്ചത്. മിഡില്‍ ഈസ്റ്റിലും ലാറ്റിന്‍ അമേരിക്കയിലും പ്രകടമാകുന്ന ഈ പ്രവണത സാമൂഹിക മാനദണ്ഡങ്ങളിലെ ആഴത്തിലുള്ള പരിവര്‍ത്തനത്തെയും പുരുഷന്മാര്ക്കിടയില് സൗന്ദര്യവര്‍ധക നടപടിക്രമങ്ങളോടുള്ള വര്‍ധിച്ചുവരുന്ന സ്വീകാര്യതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഐ.എം.സി.എ.എസ് സമ്മേളനത്തില്‍ അവതരിപ്പിച്ച വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ തലമുറകളെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ജെന്‍ സി തലമുറയും മില്ലേനിയലുകളും കോസ്മെറ്റിക് മെഡിസിന് ഉപയോഗിക്കനാന് തുടങ്ങിയിട്ടുണ്ട് പ്ലാസ്റ്റിക് സര്‍ജറിക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത് അമേരിക്കയിലാണ്. 2025 ല്‍ മൊത്തം സര്‍ജറികളുടെ 45 ശതമാനവും അമേരിക്കയിലായിരുന്നു. ബോട്ടോക്സിന് ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയേതര നടപടിക്രമങ്ങള്‍ ഉള്ളതും അമേരിക്കയിലാണ്. താല്‍ക്കാലികമായി ചുളിവുകള്‍ ഇല്ലാതാക്കുന്ന പ്രക്രിയയാണിത്. 2030 ആകുമ്പോഴേക്കും യു.എസ് ജനതയുടെ ഈ പ്രവണത പ്രതിവര്‍ഷം അഞ്ച് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ കാലയളവില്‍ ഏഷ്യ-പസഫിക് മേഖലയിലെ സൗന്ദര്യവര്‍ധക നടപടിക്രമങ്ങള്‍ ഏഴ് ശതമാനത്തോളം വളരുമെന്ന് വിദഗ്ധര്‍ പറയുന്നു.
മകനെ രക്ഷിക്കാൻ പുലിയെ കൊന്ന് അച്ഛൻ, പുലിയെ കൊന്ന അച്ഛനും മകനുമെതിരെ കേസ്
അച്ഛനെ പിടികൂടിയ പുള്ളിപ്പുലിയെ ബഹളം വച്ച് ഓടിക്കാൻ ശ്രമിച്ചതോടെയാണ് പുലി യുവാവിനെതിരെ തിരിഞ്ഞത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാര്‍; സത്യപ്രതിജ്ഞ നാളെ
മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചു മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് റിപോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. എന്‍സിപി നിയമസഭാ കക്ഷി യോഗം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയില്‍ നിന്ന് മല്‍സരിപ്പിക്കാനും ആലോചനയുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ രാജ്യസഭാംഗമാണ് സുനേത്ര. ഇതോടെ 63കാരിയായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകും. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എന്‍സിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്. അതേസമയം ഇരു എന്‍സിപികളും ലയനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത് പവാറിന്റെ വിയോഗം. ലയനമുണ്ടായാല്‍ ഏത് മുന്നണിയിലാവും പാര്‍ട്ടിയെന്നതാണ് പ്രധാന തര്‍ക്കം. പ്രതിപക്ഷത്തേക്ക് പോയാല്‍ പല പ്രധാന നേതാക്കളും പാര്‍ട്ടി വിട്ടേക്കാനും സാധ്യതയുണ്ട്. അജിത് പവാര്‍ വിട വാങ്ങിയെങ്കിലും ലയന ചര്‍ച്ച വഴിമുട്ടരുതെന്നാണ് പവാര്‍ പക്ഷ നേതാക്കളുടെ നിലപാട്.
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ 'കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ' സ്ഥാപകനും ചെയര്‍മാനുമായ ഡോ. സി.ജെ. റോയിയുടെ (57) മരണം ബിസിനസ് ലോകത്തെ നടുക്കിയിരിക്കുകയാണ്. ബെംഗളൂരുവിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ ആദായനികുതി വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ ബെംഗളൂരു അശോക് നഗറിലെ 'കോണ്‍ഫിഡന്റ് പെന്റഗണ്‍' ഓഫീസിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ഓഫീസിലെത്തിയ റോയിയെ ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിനിടെ ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍, അവ എടുക്കാമെന്ന് പറഞ്ഞ് അദ്ദേഹം സ്വന്തം ക്യാബിനിലേക്ക് പോയി. തുടര്‍ന്ന് അതേ കെട്ടിടത്തില്‍ തന്നെയുള്ള സ്ലോവാക്യന്‍ കോണ്‍സല്‍ ഓഫീസില്‍ വെച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ലോവാക്യയുടെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റോയിയുടെ മേല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ചെലുത്തിയെന്നും അറസ്റ്റ് ഭീഷണി മുഴക്കിയെന്നും കമ്പനി ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിക്കുന്നു. റോയ് അറസ്റ്റിനെ ഭയന്നിരുന്നതായി ജീവനക്കാരും പോലീസിന് മൊഴി നല്കി. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. പരിശോധന തികച്ചും സൗഹാര്‍ദ്ദപരമായിരുന്നുവെന്നും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് അവരുടെ വാദം. 'പ്രൊഹിബിറ്ററി ഓര്‍ഡര്‍ ലിഫ്റ്റ്' ചെയ്യുന്നതിനുള്ള സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും, കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് അദ്ദേഹം മറ്റൊരു ഓഫീസിലേക്ക് പോകാന്‍ അനുവദിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. നിയമപോരാട്ടവും റെയ്ഡും കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രീയക്കാരുടെ കള്ളപ്പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കപ്പെടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോയിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അന്ന് അദ്ദേഹം രാജ്യത്തില്ലാത്തതിനാല്‍ ചില മുറികള്‍ സീല്‍ ചെയ്തിരുന്നു. ഈ സീല്‍ നീക്കി പരിശോധന പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബെംഗളൂരുവില്‍ പരിശോധന നടത്തുന്നതിനെതിരെ റോയ് കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി ഈ സ്റ്റേ നീക്കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയത്. നേരത്തേ നടത്തിയ പ്രധാന സേര്‍ച്ചിന്റെ ബാക്കി നടപടിക്കായാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് വകുപ്പു വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പരിശോധനകളില്‍ അറസ്റ്റിനുള്ള സാഹചര്യമില്ല. പരിശോധനയ്ക്കിടെ വാക്കുതര്‍ക്കമോ ശബ്ദമുയര്‍ത്തിയുള്ള സംസാരം പോലുമോ സംഭവിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പു വൃത്തങ്ങള്‍ പറയുന്നു. പരിശോധന നടക്കുന്ന സ്ഥലത്തുനിന്ന് കോണ്‍സല്‍ ഓഫിസിലേക്കു പോകാന്‍ റോയിയെ ഉദ്യോഗസ്ഥര്‍ അനുവദിച്ചു എന്നതില്‍നിന്ന് അവിടെ കടുത്ത നിയന്ത്രണമില്ലായിരുന്നു എന്നതു വ്യക്തമാണെന്നും അവര്‍ പറയുന്നു. അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് ഓഫിസ്. സ്ലോവാക്യയുടെ ഓണററി കോണ്‍സല്‍ ആയിരുന്ന റോയിക്ക് കമ്പനി ഓഫിസ് കെട്ടിടത്തില്‍ത്തന്നെ കോണ്‍സല്‍ ഓഫിസും ഉണ്ടായിരുന്നു. ആദായനികുതി നിയമഭാഷയില്‍ 'പ്രൊഹിബിറ്ററി ഓഡര്‍ ലിഫ്റ്റ്' ചെയ്യുക, സേര്‍ച്ച് പൂര്‍ത്തിയാക്കുക എന്ന നടപടിക്കായാണ് ഉദ്യോഗസ്ഥര്‍ റോയിയുടെ ഓഫിസില്‍ എത്തിയത്. ആദായ നികുതി നിയമമനുസരിച്ച്, നേരത്തേ പരിശോധനയ്ക്ക് എടുക്കാനാവാതിരുന്ന രേഖകളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുന്ന സ്ഥലം സീല്‍ ചെയ്യും. അതിന് 'പ്രൊഹിബിറ്ററി ഓര്‍ഡര്‍' ബാധകമാകും. ഈ ഓര്‍ഡര്‍ നീക്കി, സീല്‍ മാറ്റി, രേഖകളെടുത്ത് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയായിരുന്നു. ഇങ്ങനെ സേര്‍ച്ച് പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ എത്തുന്നത് മുന്‍കൂട്ടി അറിയിച്ചിട്ടാണ്. പരിശോധിക്കുന്ന രേഖകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുകയാണെങ്കില്‍ അതിന്റെ പട്ടികയുണ്ടാക്കാനും അതു സംബന്ധിച്ച വിവരം കക്ഷിയെ അറിയിക്കാനുമടക്കം കൃത്യമായ വ്യവസ്ഥകളുണ്ട്. വിലക്കുനീങ്ങി, വീണ്ടും പരിശോധന സി.ജെ റോയിക്കെതിരെ ഒന്നരമാസം മുന്‍പാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലുള്ള പ്രമുഖ ബില്‍ഡര്‍മാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ മേഖലകള്‍ നിന്നുള്ളവരുടെ കള്ളപ്പണം ബില്‍ഡര്‍മാര്‍ വഴി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്ന് ഈ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലും റെയ്ഡുണ്ടായിരുന്നു. ഈ സമയത്ത് സി.ജെ റോയ് രാജ്യത്തുണ്ടായിരുന്നില്ല. അന്നു നടന്ന പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുക്കുകയും രേഖകള്‍ ഇവിടെ തന്നെയുള്ള ഒരു മുറിയില്‍ വച്ച് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് വേണ്ടിയാണ് മൂന്ന് ദിവസം മുന്‍പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് എത്തുന്നത്. ഈ രേഖകളാണ് ഇന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച റോയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ചലച്ചിത്രനിര്‍മാണരംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയ് വളര്‍ന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന് ശേഷം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം എച്ച്പിയിലെ (ഒജ) മികച്ച ജോലി ഉപേക്ഷിച്ചാണ് ബിസിനസ്സിലേക്ക് ഇറങ്ങിയത്. 2006-ല്‍ തുടങ്ങിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഇന്ന് റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു. 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം', 'കാസനോവ' തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ സഹനിര്‍മ്മാതാവായിരുന്നു അദ്ദേഹം. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സംസ്കാരം നാളെ ബെംഗളൂരുവില്‍ നടക്കും.
തൃശൂർ: പ്രായപൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54 വയസ്സുകാരന് 14 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയായ ബാലികയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2023 സെപ്തംബർ ഒന്നിനും ഒക്ടോബർ 23നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ വീട്ടുകാർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർ സംഗീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്ത്യൻ രാജ് പ്രാഥമിക അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. വിസ്താര വേളയിൽ അതിജീവിതയും വീട്ടുകാരും കൂറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറഞ്ഞിരുന്നുവെങ്കിലും, പ്രോസിക്യൂട്ടർ നടത്തിയ തുടരന്വേഷണത്തിൽ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ എം. ആർ. സിന്ധു, എ. പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോസിക്യൂഷനെ സഹായിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ യൂണിയന് എസ് എഫ് ഐ തിരിച്ചു പിടിച്ചു
തുടര്‍ച്ചയായി എസ് എഫ് ഐ വിജയിച്ചു വരുന്ന കുസാറ്റില്‍ കഴിഞ്ഞ വര്‍ഷം കെ എസ് യു മുന്നണി വിജയിച്ചതു വലിയ വാര്‍ത്തയായിരുന്നു
റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കേണ്ടത് എങ്ങനെയെന്ന് മലയാളികളെ പഠിപ്പിച്ചു
പറവൂർ മണ്ഡലത്തിൽ വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവ്; ജനങ്ങൾ കോൺഗ്രസിന്എതിരാണ്: മന്ത്രി വി ശിവൻകുട്ടി
പറവൂർ നിയമസഭാ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജയിക്കാൻ സാധ്യത കുറവാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിനെതിരാണെന്നും ഒറ്റയ്ക്ക് അവിടെ ജയിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായാണ് നേമത്തും പറവൂരിലും കോൺഗ്രസ്–ബിജെപി ഡീൽ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം. ഈ ഡീലിന് വ്യക്തമായ തെളിവുകളില്ലെങ്കിലും മുൻപും ഇത്തരത്തിലുള്ള ഒത്തുതീർപ്പുകൾ ഉണ്ടായിട്ടുണ്ടെന്ന് വി. ശിവൻകുട്ടി പറഞ്ഞു. അത്തരം ഡീലുകളുടെ ഫലമായി താൻ ചിലപ്പോൾ തോറ്റിട്ടുണ്ടെന്നും ചിലപ്പോൾ ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. […] The post പറവൂർ മണ്ഡലത്തിൽ വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവ്; ജനങ്ങൾ കോൺഗ്രസിന്എതിരാണ്: മന്ത്രി വി ശിവൻകുട്ടി appeared first on ഇവാർത്ത | Evartha .
ജീവിതം ആഘോഷമാക്കിയ സംരംഭകനാണ് സി ജെ റോയ്. സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയൊരു ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍. റോയി എന്ന സംരംഭകന്റെ ആത്മഹത്യ വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
വാഷിംഗ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് അതിശക്തമായ ഒരു ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിക്കാനൊരുങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. 'ബോംബ് സൈക്ലോൺ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം നോർത്ത് കരോലിന മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റിന് സമാനമായ വേഗതയുള്ള കാറ്റ്, റെക്കോർഡ് തോതിലുള്ള മഞ്ഞുവീഴ്ച, അതിശൈത്യം എന്നിവ ഈ കൊടുങ്കാറ്റിന്റെ ഭാഗമായി ഉണ്ടാകും. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ഗതാഗത തടസ്സങ്ങൾ, വൈദ്യുതി ബന്ധം തകരാറിലാകൽ തുടങ്ങിയ ജീവഹാനിയുണ്ടാക്കാൻ സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ച് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്താണ് 'ബോംബ് സൈക്ലോൺ'? ശാസ്ത്രീയമായി 'ബോംബോജെനിസിസ്' (Bombogenesis) എന്ന് വിളിക്കപ്പെടുന്ന പ്രക്രിയയിലൂടെയാണ് ബോംബ് സൈക്ലോൺ രൂപപ്പെടുന്നത്. സാധാരണ കൊടുങ്കാറ്റുകളെ അപേക്ഷിച്ച് ഇവ വളരെ വേഗത്തിൽ ശക്തിപ്രാപിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കൊടുങ്കാറ്റിന്റെ കേന്ദ്രഭാഗത്തെ വായുസമ്മർദ്ദം (Central Pressure) എത്രത്തോളം കുറയുന്നോ അത്രത്തോളം ആ കാറ്റ് ശക്തിയാർജ്ജിക്കും. 24 മണിക്കൂറിനുള്ളിൽ വായുസമ്മർദ്ദം ചുരുങ്ങിയത് 24 മില്ലിബാർ എങ്കിലും കുറയുമ്പോഴാണ് അതിനെ ഒരു 'ബോംബ് സൈക്ലോൺ' ആയി തരംതിരിക്കുന്നത്. ആർട്ടിക് പ്രദേശത്ത് നിന്നുള്ള അതിശീത വായുവും സമുദ്രത്തിന് മുകളിലെ താരതമ്യേന ചൂടുള്ള വായുവും തമ്മിൽ കൂട്ടിമുട്ടുമ്പോഴാണ് ഇത്തരത്തിൽ അതിവേഗത്തിൽ സമ്മർദ്ദം കുറയുന്ന സാഹചര്യം ഉണ്ടാകുന്നത്. അക്യു വെതറിലെ കാലാവസ്ഥാ വിദഗ്ധനായ മാറ്റ് ബെൻസിന്റെ അഭിപ്രായത്തിൽ, ഇത് അതിവേഗം തീവ്രത പ്രാപിക്കുന്ന ഒരു പ്രതിഭാസമാണ്. അക്ഷാംശ രേഖകൾക്കനുസരിച്ച് ഇതിന്റെ തീവ്രതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും നാശനഷ്ടങ്ങളുടെ കാര്യത്തിൽ ഇത് ചുഴലിക്കാറ്റുകളോട് കിടപിടിക്കും. ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന പ്രദേശങ്ങൾ ഈ ശൈത്യകാല കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്കൻ മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്. ഈ സംസ്ഥാനങ്ങളിലാകും കൊടുങ്കാറ്റിന്റെ ഏറ്റവും മാരകമായ ആഘാതം അനുഭവപ്പെടുക. വിർജീനിയ ബീച്ച്, നോർഫോക്ക്, റാലി തുടങ്ങിയ നഗരങ്ങളിൽ 6 മുതൽ 12 ഇഞ്ച് വരെ കനത്ത മഞ്ഞുവീഴ്ചയും കാഴ്ചമറയ്ക്കുന്ന രീതിയിലുള്ള 'ബ്ലിസാർഡ്' (Blizzard) അവസ്ഥയും ഉണ്ടായേക്കാം. ഔട്ടർ ബാങ്ക്സ് മേഖലയിൽ മണിക്കൂറിൽ 70 മുതൽ 80 മൈൽ വരെ വേഗതയിൽ കാറ്റടിക്കാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. ന്യൂയോർക്ക് സിറ്റി: ഈ വാരാന്ത്യത്തിൽ ന്യൂയോർക്കിൽ മൂന്ന് ഇഞ്ചോളം അധിക മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ തന്നെ താപനില പൂജ്യം ഡിഗ്രി ഫാരൻഹീറ്റിനും താഴെ പോകാൻ സാധ്യതയുള്ളതിനാൽ കൊടും തണുപ്പാണ് നഗരത്തെ കാത്തിരിക്കുന്നത്. സൗത്ത് ഈസ്റ്റ് മേഖല: ജനുവരി 30-ഓടെ കൊടുങ്കാറ്റ് തെക്കുകിഴക്കൻ മേഖലയിൽ സജീവമാകും. താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മലയോര മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ഇത് കാരണമാകും. എപ്പോഴായിരിക്കും കൊടുങ്കാറ്റ് ആഞ്ഞടിക്കുക? കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി 30-ന് തെക്കുകിഴക്കൻ മേഖലയിൽ കൊടുങ്കാറ്റ് ആരംഭിക്കും. എന്നാൽ ജനുവരി 31-നായിരിക്കും ഇത് അതിന്റെ പൂർണ്ണരൂപത്തിൽ ശക്തി പ്രാപിക്കുക. ബോംബോജെനിസിസ് പ്രക്രിയയിലൂടെ ഏറ്റവും ഉയർന്ന വായുസമ്മർദ്ദ വ്യതിയാനം സംഭവിക്കുന്നതും അന്നായിരിക്കും. ഈ സമയത്ത് അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം പുറത്തിറങ്ങുന്നത് പോലും അപകടകരമായി മാറും. സാധാരണയായി ഇത്തരം സിസ്റ്റങ്ങൾ 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുകയും അത്രതന്നെ വേഗത്തിൽ കടന്നുപോവുകയും ചെയ്യുമെങ്കിലും, അവ അവശേഷിപ്പിക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കും. ബോംബ് സൈക്ലോൺ പോലുള്ള പ്രതിഭാസങ്ങൾ നേരിടാൻ അമേരിക്കൻ ഭരണകൂടം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയിൽ റോഡുകൾ കാണാൻ സാധിക്കാത്ത സാഹചര്യം (Whiteout conditions) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുത ലൈനുകൾ തകരാറിലാകാനും സാധ്യതയുണ്ട്. ജനങ്ങൾ മെഴുകുതിരികളും ടോർച്ചുകളും മറ്റ് അവശ്യസാധനങ്ങളും കരുതണം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വരും. അതിവേഗം ശക്തിപ്രാപിക്കുന്ന ഈ ശൈത്യകാല കൊടുങ്കാറ്റ് വരും ദിവസങ്ങളിൽ അമേരിക്കയുടെ കിഴക്കൻ തീരത്തെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. കാലാവസ്ഥാ വകുപ്പിന്റെ ഓരോ നിർദ്ദേശവും ഗൗരവത്തോടെ കാണണമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്നു.
ഐസിന്റെ കുടിയേറ്റ വേട്ട; മിനിയാപൊളിസിലെ കൊലപാതകങ്ങളും സംഘർഷവും
അമേരിക്കയിലെ മിനിയാപൊളിസിൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ICE റെയ്ഡുകൾ യുഎസ് പൗരന്മാരുടെ മരണത്തിൽ കലാശിച്ചു. ഇത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും ട്രംപ് ഭരണകൂടത്തിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കും കാരണമായി.
കേരളയാത്ര ആളിലും അർഥത്തിലും വിജയിച്ചു; 125 കേന്ദ്രങ്ങളിൽ വിജയാരവം
കേരള യാത്രയും പ്രമേയവും സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങൾ ചർച്ച ചെയ്തും തുടർ പ്രവർത്തനങ്ങളും നിലപാടുകളും വിളംബരം ചെയ്തും ഫെബ്രുവരി 6,7,8 തിയ്യതികളിൽ 125 സോൺ കേന്ദ്രങ്ങളിൽ കേരളയാത്രാ വിജയാരവം സംഘടിപ്പിക്കും
റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നുവെന്ന് കുടുംബം
ഐടി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഗ്ലാമര്‍ പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും കിരീടത്തിനായി ഏറ്റുമുട്ടും. അഞ്ചര മണിക്കൂറിലധികം നീണ്ട ആദ്യ സെമി ഫൈനലില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ തകര്‍ത്താണ് അല്‍കാരസ് ഫൈനലില്‍ ഇടം പിടിച്ചത്. അഞ്ചു സെറ്റിലേക്ക് നീണ്ട രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ പതിനൊന്നാം ഓസ്ട്രേലിയന്‍ ഓപണും 25ാം ഗ്രാന്‍ഡ് സ്ലാമും തേടിയിറങ്ങുന്നത്.സ്കോര്‍: 3-6,6-3,4-6,6-4,6-4 ആദ്യം മുന്നിലെത്തിയത് സിന്നറായിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജോക്കോ സെമി കടമ്പ കടന്നത്. ആദ്യ സെറ്റ് 6-3 ന് അനായാസം സിന്നര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ അതേനാണയത്തില്‍ ജോക്കോയുടെ മറുപടി. 6-3 ന് ജോക്കോ രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് 6-4 എന്ന സ്കോറിന് സ്വന്തമാക്കി സിന്നര്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ ജോക്കോയുടെ പരിചയസമ്പത്തിന് മുന്നില്‍ സിന്നറിന് പിടിച്ചുനില്‍ക്കാനാവാത്തതാണ് മെല്‍ബണില്‍ പിന്നീട് കണ്ടത്. അടുത്ത രണ്ട് സെറ്റുകളും 6-4 എന്ന സ്കോറിന് നേടി ജോക്കോവിച്ച് മത്സരവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി. കടുത്ത ചൂടിനെയും, പേശീവലിവിനെയും അതിജീവിച്ചാണ് അല്‍കാരസ് സെമി ഫൈനലില്‍ സ്വരേവിനെ മറികടന്നത്. സ്കോര്‍ 6-4, 7-6, 6-7, 6-7, 7-5. ആദ്യ സെമിയില്‍ അല്‍കാരസ് അനായാസം കടന്നുകൂടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 6-4ന് ആദ്യ സെറ്റ് അല്‍കാരസ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ പോരാട്ടം കനത്തു. ടൈ ബ്രേക്കറിലാണ് സെറ്റ് വിധിയായത്. മൂന്നാം സെറ്റിലും അനായാസം കുതിപ്പു തുടര്‍ന്ന് അല്‍കാരസിനെ പേശീവലിവ് പിടികൂടിയതോടെ മത്സരത്തിന്റെ ഗതി മാറി. ഒരു വേള താരം കളി അവസാനിപ്പിക്കുമോ എന്ന സംശയവുമുയര്‍ന്നു. താരത്തിന് കളത്തില്‍ തന്നെ ഫിസിയോ ചികിത്സ നല്‍കിയതില്‍ സ്വരേവ് എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, ഗുളിക കഴിച്ചും, ഫിസിയോയുടെ സേവനം തേടിയും കളി തുടര്‍ന്ന അല്‍കാരസിന് ഒടുവില്‍ ആദ്യ ഓസ്ട്രേലിയന്‍ ഓപണ്‍ ഫൈനല്‍ ബര്‍ത്ത് എന്ന സ്വപ്നം സാധ്യമാകുകയായിരുന്നു. ഞായറാഴ്ച കിരീടം ചൂടിയാല്‍ ഏറ്റവും പ്രായം കുറഞ്ഞ കരിയര്‍ ഗ്രാന്‍ഡ് സ്ലാം ജേതാവായി അല്‍കാരസ് മാറും. പ്രീ ക്വാര്‍ട്ടറില്‍ വാക്കോവര്‍ നേടിയും, ക്വാര്‍ട്ടറില്‍ മുസേറ്റിക്ക് പരിക്കേറ്റതും ഉള്‍പ്പെടെയുള്ള ഭാഗ്യത്തിന്റെ അകമ്പടിയിലാണ് ജോക്കോവിച്ച് സെമിയില്‍ എത്തിയതെങ്കിലും സിന്നറിനെതിരെ, കളി മികവ് മാത്രമായിരുന്നു കണ്ടത്. പഴയ ജോക്കോവിച്ചിന്റെ കളി കണ്ട ഹരത്തിലായിരുന്നു കാണികള്‍. ഫെഡററുടെയും നദാലിന്റെ നല്ലകാലത്ത് അവരെ വിറപ്പിച്ച ജോക്കോവിച്ച് സിന്നറുടെയും അല്‍കാരസിന്റെയും കാലത്തും മികവു ചോരാതെ തുടരുന്നത് ടെന്നീസിന്റെ വിസ്മയ ദൃശ്യമാണ്. ഞായറാഴ്ച ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളെന്ന നേട്ടം ജോക്കോക്ക് ഒറ്റക്കു സ്വന്തമാവും. ജോക്കോവിച്ചിനും, വനിത ടെന്നീസ് താരം മാര്‍ഗരറ്റ് കോര്‍ട്ടിനുമാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീങ്ങളുള്ളത്. 24 വീതം. വനിതാ ഫൈനലില്‍ ശനിയാഴ്ച ആര്യാന സബലേങ്കയും റിബാക്കിനും ഏറ്റുമുട്ടും. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയിനിന്റെ യുവതാരം കാര്‍ലോസ് അല്‍ക്കരാസാണ് ജോക്കോയുടെ എതിരാളി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൂടി സ്വന്തമാക്കി കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമാകാനാണ് അല്‍ക്കരാസ് ലക്ഷ്യമിടുന്നത്. എന്നാല്‍ കരിയറിലെ 25-ാം ഗ്രാന്‍ഡ് സ്ലാമാണ് ജോക്കോയുടെ ലക്ഷ്യം.
കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്.
തെലങ്കാനയിലെ വികാരാബാദിൽ പ്രണയവിവാഹത്തെ എതിർത്ത മാതാപിതാക്കളെ 20-കാരിയായ നഴ്സ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച വിഷമരുന്നാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകിട്ട് 3.15നാണ് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്. നാളെ ബെംഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും.
2023ൽ വിസ കാലാവധി അവസാനിച്ചു, എന്നിട്ടും മടങ്ങിയില്ല; അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് പൗരൻ പിടിയിലായി
രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തൃക്കാരിയൂർ പാനിയയിലുള്ള പ്ലൈവുഡ് കമ്പനിയിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയിൽ വഴി ലഭിച്ച ഈ സന്ദേശത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും കളക്ടറേറ്റിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് രാവിലെ സമാനമായ ഒരു ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് രണ്ടാമത്തേത് എത്തിയിരിക്കുന്നത്. രാവിലെ ലഭിച്ച ആദ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർച്ചയായ ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു.
ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ടി20 ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസിനെ ഐസിസി പ്രഖ്യാപിച്ചു. മലയാളി താരം കെ എന്‍ അനന്തപത്മനാഭൻ ലോകകപ്പിൽ അംപയറായി അരങ്ങേറ്റം കുറിക്കും.
മുംബൈയിലെ ടാക്സി ചാര്‍ജ് ഞെട്ടിച്ചുവെന്ന് അമേരിക്കന്‍ വനിത
മുംബൈയിലെത്തിയ യുഎസ് വനിതയുടെ പക്കല്‍നിന്ന് അമിതമായ ചാര്‍ജ് ഈടാക്കിയ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ദേശ് രാജ് യാദവ് ആണ് പിടിയിലായത്. 400 മീറ്റര്‍ ഓട്ടത്തിന് 18,000 രൂപയാണ് ഡ്രൈലര്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. അര്‍ജന്റീനാ അരിയാനോ എന്ന വനിത തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. മുംബൈ വിമാനത്താവളത്തില്‍ നിന്നും അധികം അകലെയല്ലാത്ത പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാനാണ് വനിത ടാക്സി വിളിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇവരെ വളഞ്ഞ വഴിയിലൂടെ 20 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, ലക്ഷ്യസ്ഥാനത്ത് ഇറക്കിവിടുകയും ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ അമേരിക്കന്‍ വനിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഡ്രൈവര്‍ കുടുങ്ങിയത്. വീഡിയോയില്‍ പറയുന്ന നമ്പര്‍ അന്വേഷിച്ചെത്തിയ പോലീസ് ഇയാളെ സഹര്‍ ഗ്രാമത്തില്‍നിന്നും പൊക്കി. സംഭവത്തില്‍ തൗഫീഖ് ഷെയ്ഖ് എന്ന മറ്റൊരാള്‍ കൂടി… The post മുംബൈയിലെ ടാക്സി ചാര്‍ജ് ഞെട്ടിച്ചുവെന്ന് അമേരിക്കന്‍ വനിത appeared first on RashtraDeepika .
വനിതാ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഈ സംസ്ഥാനത്ത് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി
ബെംഗളൂരു: സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്പളത്തോടു കൂടിയ ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനം. സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്കുന്ന ഈ തീരുമാനം ജോലി സ്ഥലങ്ങളിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഉത്തരവ് പ്രകാരം എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ അവധി നയങ്ങളില്‍ ഉടനടി മാറ്റം വരുത്തേണ്ടതുണ്ട്. ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ട്
തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം. 31ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം. കഴക്കൂട്ടം-അമ്പലത്തിന്‍കര- കാര്യവട്ടം എന്‍എച്ച് റോഡിലും അമ്പലത്തിന്‍കര - കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി - കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല. തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാര്യവട്ടം- ത്തിതിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് വാഹനഗതാഗതം വഴി തിരിച്ചു വിടും. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും കാര്യവട്ടം - ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. ഉള്ളൂര്‍ ഭാഗത്ത് നിന്നും വെട്ടുറോഡ്- ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഉളളൂര്‍- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകണം. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാട്ടായിക്കോണം- ചേങ്കോട്ടുകോ?ണം- ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. മല്‍സരം കാണാനായി ഇരുചക്ര വാഹനത്തില്‍ വരുന്ന പൊതുജനങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിന്‍കര ജങ്ഷനിലുള്ള മുസ് ലിം ജമാ അത്തിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിന്‍കര- ടെക്നോപാര്‍ക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കാറുകളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വരുന്ന ആള്ക്കാര് അള്‍സാജ് കണ്വെന്ഷന് സെന്റെര് പാര്‍ക്കിങ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാംപസ് പാര്‍ക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കാര്യവട്ടം - പുല്ലാന്നിവിള റോഡിലുളള എല്‍എന്‍സിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ടിലും, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. കഴക്കൂട്ടം അല്‍സാജ് കണ്വെന്ഷന് സെന്റര്‍, വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആള്‍ക്കാരെ കൊണ്ടുപോകുന്നതിനായി സജന്യ ഷട്ടില്‍ സര്‍വീസുകള്‍ നടത്തും. ക്രിക്കറ്റ് മല്‍സരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തം, ബി എഡ് കോളേജ് എന്നീ ഗ്രൗണ്ടുകളില്‍ നിന്നും ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുല്ലാന്നിവിള- ചേങ്കോട്ടുകോണം- കാട്ടായിക്കോണം- പോത്തന്‍കോട്-മംഗലാപുരം വഴി പോകേണ്ടതാണ്. കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ടിലെ വാഹനങ്ങള്‍ തൃപ്പാദപുരം - കുശമുട്ടം- കല്ലിങ്കല്‍ വഴി ബൈപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങള്‍ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്. നിര്ദ്ദേശിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. തിരുവനന്തപുരം സിറ്റി പോലിസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
അഞ്ചാം ലോക കേരള സഭയ്ക്ക് തുടക്കമായി. പ്രവാസികൾക്ക് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നും നവകേരള നിർമ്മിതിക്കായി അവരുടെ അറിവും കഴിവും പ്രയോജനപ്പെടുത്തുമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
മുവാറ്റുപുഴ: മുവാറ്റുപുഴ മുടവൂരിൽ വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെയും മകളെയും വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുടവൂർ തവള കവല ഭാഗത്ത് തോളൻ കരയിൽ (കാപ്പിൽ പുത്തൻപുരയിൽ) സജീവ് (56) ആണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. പ്രതിയായ സജീവ് മുടവൂരിലെ വീട്ടിലെത്തി ഭാര്യയെയും, തടയാൻ ശ്രമിച്ച മകളെയും വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടൻ മുവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ എം.വി ദിലീപ് കുമാർ, പി.സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, ഹാരിസ് എച്ച്, സന്ദീപ് ബാബു, കെ.പി നിസാർ, സന്ദീപ് പ്രഭാകർ, കെ.ടി നിജാസ്, വിനോയ് കക്കാട്ടുകുടി, ശ്രീജു രാജൻ, എസ്.എം ബഷീറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഞാനില്ലെങ്കിൽ നീ എന്ത് ചെയ്യും? 2 മാസം മുൻപ് സി ജെ റോയ് ചോദിച്ച ചോദ്യത്തിന് ഭാര്യയുടെ മറുപടി
കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. ഇൻകം ടാക്സ് റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ മരണത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അവിശ്വസനീയമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും തനിക്കത് ഉള്‍ക്കൊളളാനായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരുപാട് വര്‍ഷത്തെ സൗഹൃദം തനിക്ക് റോയുമായി ഉണ്ടെന്നും നടന് മോഹന്‍ലാലിനും തനിക്കുമൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 'ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എനിക്കത് ഉള്‍ക്കൊളളാനായിട്ടില്ല. ഒരുപാട് വര്‍ഷത്തെ ബന്ധമാണ്. മോഹന്‍ലാല്‍ സാറും ഞങ്ങളുമൊക്കെ വളരെ സൗഹൃദത്തിലുളള കാലഘട്ടമായിരുന്നു. ഞങ്ങളോടൊപ്പം പല സിനിമകളിലും അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ട്. കാസനോവ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ് സി ജെ റോയ് എന്നും അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച്ച മുന്‍പ് കൊച്ചിയില്‍ വന്ന ദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വളരെനേരം സംസാരിച്ചിട്ടാണ് പോന്നത്. കൊച്ചിയിലാണെങ്കിലും ദുബായില്‍ പോകുന്ന സമയത്തും എപ്പോഴും അദ്ദേഹവും കുടുംബവുമായി സൗഹൃദങ്ങള്‍ പങ്കുവെച്ചിട്ടുളള ആളാണ് ഞാന്‍. അവിശ്വസനീയമായ കാര്യമാണ് ആ മരണം': ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ്. അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാന്‍ പറ്റാത്തതാണ്. ഞെട്ടലുണ്ടാക്കി. എന്തോ നഷ്ടപ്പെട്ട ഫീലിലാണ് ഇരിക്കുന്നത്.
ബംഗളൂരു: പ്രമുഖ മലയാളി വ്യവസായി സി ജെ റോയിയുടെ മരണത്തിന് ഉത്തരവാദി ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആണ് ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്നും ഇവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പ്രകാശ് പറഞ്ഞു. ബംഗളൂരു അശോക് നഗറിലെ കോണ്‍ഫിഡന്റ് പെന്റഗണ്‍ എന്ന കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്സ് (ഐ ടി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തവെയാണ് സി ജെ റോയ് ആത്മഹത്യ ചെയ്തത്. സംസ്കാരം നാളെ ബംഗളരൂവില്‍ നടക്കും. ബംഗളൂരു അശോക് നഗറിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫിസില്‍ വച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. ഉച്ചയോടെയാണ് സി.ജെ. റോയ് ഓഫിസിലെത്തിയത്. ഒരുമണിക്കൂറിലധികം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളെടുക്കാന്‍ ക്യാബിനില്‍ കയറിയശേഷം സ്വയം നെഞ്ചില്‍ വെടിവെയ്ക്കുകയായിരുന്നു. സ്ലോവക് റിപ്പബ്ലിക്കിന്റെ ഹോണറേറി കോണ്‍സിലര്‍ ജനറലാണ് സി.ജെ റോയ്. കോണ്‍സുലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേകെട്ടിടത്തിലാണ്. ഈ ഓഫീസിന് അകത്തേക്ക് കയറിയാണ് റോയ് വെടിവച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ശബ്ദം കേട്ട് ഉദ്യോഗസ്ഥരെത്തുന്ന സമയത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു റോയി. പൊലീസ് എത്തിയാണ് മൃതദേഹം എച്ച്എസ്ആര്‍ ലേഔട്ടിലുള്ള നാരായണ ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളി രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കോര്‍പറേറ്റ് ഓഫീസില്‍ എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെന്‍ട്രല്‍ ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള കോര്‍പറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടന്‍ തന്നെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സി.ജെ റോയിക്കെതിരെ ഒന്നരമാസം മുന്‍പാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലുള്ള പ്രമുഖ ബില്‍ഡര്‍മാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ മേഖലകള്‍ നിന്നുള്ളവരുടെ കള്ളപ്പണം ബില്‍ഡര്‍മാര്‍ വഴി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്ന് ഈ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലും റെയ്ഡുണ്ടായിരുന്നു. ഈ സമയത്ത് സി.ജെ റോയ് രാജ്യത്തുണ്ടായിരുന്നില്ല. അന്നു നടന്ന പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുക്കുകയും രേഖകള്‍ ഇവിടെ തന്നെയുള്ള ഒരു മുറിയില്‍ വച്ച് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് വേണ്ടിയാണ് മൂന്ന് ദിവസം മുന്‍പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് എത്തുന്നത്. ഈ രേഖകളാണ് ഇന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്. തര്‍ക്കമോ സമ്മര്‍ദമോ ഉണ്ടായില്ലെന്നും ഇടപെട്ടത് സൗഹാര്‍ദപരമായെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. റോയിക്ക് അറസ്റ്റ് ഭീഷണി ഉണ്ടായെന്ന് ജീവനക്കാരുടെ മൊഴി. റോയി അറസ്റ്റിനെ ഭയന്നിരുന്നതായി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം രണ്ട് വാഹനങ്ങളായി ആദായ നികുതി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്നും മടങ്ങി. റോയ് ആത്മഹത്യ ചെയ്യുന്ന സമയത്തും റെയ്ഡുകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം, ഐ ടി ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തൃശൂര്‍ സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുള്‍പ്പെടെ നിരവധി സംരംഭങ്ങളുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് 160ല്‍ ഏറെ പ്രൊജക്ടുകള്‍ ബംഗളൂരുവില്‍ മാത്രമുണ്ട്. ഗള്‍ഫ് മേഖലയിലും നിക്ഷേപങ്ങളുണ്ട്. സിനിമാ നിര്‍മാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. കാസനോവ, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, അനോമി എന്നീ സിനിമകളുടെ സഹനിര്‍മാതാവാണ്. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഏവിയേഷന്‍, വിദ്യാഭ്യാസം, റീട്ടെയില്‍, സ്പോര്‍ട്സ് തുടങ്ങിയ രംഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
വാറ്റുചാരായവുമായി മധ്യവയസ്കന് അറസ്റ്റില്‍
പത്തനംതിട്ട ഗുരുനാഥന് മണ്ണ് കുന്നം വെള്ളാട്ടേത്ത് വീട്ടില്‍ സന്തോഷ് വര്‍ഗീസ് (50) ആണ് അറസ്റ്റിലായത്.
വംശീയക്കൊലകള്‍ക്കെതിരേ കേരളത്തില്‍ നിയമനിര്‍മാണം നടത്തണം: പ്രതിരോധ സംഗമം
സംഘ്പരിവാറിന്റെ വംശീയ കൊലകള്‍ക്ക് താക്കീതായി ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാഹോദര്യ റാലി
അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്, സത്യപ്രതിജ്ഞ നാളെ?
മുംബൈ വിമാന അപകടത്തിൽ അജിത് പവാർ മരിച്ചതിനെ തുടർന്ന് ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട യൂണിയൻ ഭരണം കെഎസ്യുവിൽ നിന്ന് പിടിച്ചെടുത്ത എസ്എഫ്ഐ, ഭാരവാഹി തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടി ആധിപത്യം ഉറപ്പിച്ചു.
മലപ്പുറം: ബംഗളുരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 40 ഗ്രാം എം.ഡി.എം.എയുമായി 'മുരുകൻ' എന്നറിയപ്പെടുന്ന യുവാവ് മലപ്പുറം വഴിക്കടവിൽ പൊലീസ് പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാമാണ് (28) അറസ്റ്റിലായത്. ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം വഴിക്കടവ് ആനമറിയിൽ രാത്രി ഒമ്പത് മണിയോടെ നടത്തിയ പരിശോധനയിലാണ് ലിജു പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ 'മുരുകൻ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് ലിജു എം.ഡി.എം.എ. വിൽപന നടത്തിയിരുന്നത്. എസ്.ഐ. പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ബി. തോമസ്, സീനിയർ സി.പി.ഒ. സൂര്യകുമാർ, സി.പി.ഒ. വിനു, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രാസലഹരി ലഭിച്ച ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാസലഹരി കൈവശം വെച്ചതിന് ഇയാൾക്കെതിരെ എക്സൈസിലും കേസ് നിലവിലുണ്ട്. ബംഗളുരുവിൽ നിന്നുള്ള ലഹരി കടത്ത് തടയാനുള്ള പൊലീസ് നീക്കങ്ങൾക്ക് ഈ അറസ്റ്റ് നിർണ്ണായകമാകും.
ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: പിന്നണി ഗാന രംഗത്തു നിന്ന് അടുത്തിടെ വിരമിച്ച അര്‍ജിത് സിങ് രാഷ്ട്രീയത്തിലേക്കെന്ന് റിപോര്‍ട്ടുകള്‍. അര്‍ജിത് സിങ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ അര്‍ജിത് സിങ് ഇന്ത്യന്‍ സംഗീത ലോകത്ത് ഏറെ ആരാധകരുള്ള ഗായകനാണ്. അര്‍ജിത് സിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം ഉടനെ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ അര്‍ജിത് സിങ് ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സിനിമാ രംഗത്തു നിന്നുണ്ടായ ചില ദുരനുഭവങ്ങളാണ് പിന്നണി ഗാന രംഗത്തു നിന്നും അര്‍ജിത് സിങ് പിന്മാറിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തൃശൂർ: മുൻവൈരാഗ്യത്തെ തുടർന്ന് യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി പുറത്തിറങ്ങിയ ശേഷം വീണ്ടും യുവതിയേയും അമ്മയേയും അപമാനിച്ചതിന് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ജിത്ത് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെയാണ് ഈ അതിക്രമം നടന്നത്. 2025 ഫെബ്രുവരിയിലാണ് ജിത്ത് ഈ യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. യുവതി വഴക്കുപറഞ്ഞതിലുള്ള വിരോധത്തിൽ, വലപ്പാട് ബീച്ചിലുള്ള യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി എയർഗൺ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു. ഈ കേസിൽ ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികാരം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ വീണ്ടും യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയത്. അവിടെവെച്ച് യുവതിയേയും അമ്മയേയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് ജിത്ത്. വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമ കേസ്, ഒരു അടിപിടി കേസ്, വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ, കാപ്പ നിയമപ്രകാരം സഞ്ചാര നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ സി.എൻ, എ.എസ്.ഐ സൈഫുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, ജെസ്ലിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
വിജ്ഞാനകേരളം പദ്ധതിയിൽ പ്രൊഫഷണലുകളായ ഒരു ലക്ഷം പ്രവാസികൾ മെന്റർമാരാകുമെന്ന് തോമസ് ഐസക്
തൊഴിൽ മേഖലയ്ക്ക് അനുയോജ്യമാക്കും വിധം യുവതലമുറയ്ക്ക് നൈപുണി പരിശീലനം നൽകുന്ന വിജ്ഞാനകേരളം പദ്ധതിയിൽ പ്രൊഫഷണലുകളായ ഒരു ലക്ഷം പ്രവാസികൾ മെന്റർമാരാകുമെന്ന് മുൻ ധനകാര്യമന്ത്രിയും വിജ്ഞാനകേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവുമായ തോമസ് ഐസക്.ലോകകേരള സഭയിൽ 'പുതുതലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി ജെ റോയിയുടെ ആത്മഹത്യ; പോലിസ് കേസെടുത്തു
ബെംഗളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് കര്‍ണാടക പോലിസ്. അശോക് നഗര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. കേരളത്തില്‍ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുടേയും ഐടി ഉദ്യോഗസ്ഥരുടേയും മൊഴിയെടുത്തു. ഫൊറന്‍സിക്, ബാലിസ്റ്റിക് ടീമുകള്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. സി ജെ റോയ്യെ ഇന്ന് ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസിലാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
റബാത്ത് : ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ വിവാദസംഭവങ്ങളില്‍ വന്‍തുക പിഴയിട്ട് ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷന് 5.65 കോടിയും മൊറോക്കോ ഫുട്ബോള്‍ ഫെഡറേഷന് 2.90 കോടി രൂപയുമാണ് പിഴയിട്ടത്. ബാള്‍ ബോയ്സ് സെനഗല്‍ ഗോള്‍ കീപ്പറില്‍നിന്ന് ടൗവല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം അടക്കമുള്ള വിഷയത്തിലാണ് മൊറോക്കോ ഫെഡറേഷന് പിഴയിട്ടത്. പിഴത്തുകയില്‍ 1.83 കോടിയും ബോള്‍ബോയ്സ് വിഷയത്തിലാണ്. സെനഗല്‍-മൊറോക്കോ ഫൈനല്‍ ഏറെ വിവാദമായിരുന്നു. ഇഞ്ചുറി ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചതില്‍ പ്രതിഷേധിച്ച് സെനല്‍ ടീം കളംവിട്ടിരുന്നു. ഇതോടെ 17 മിനിറ്റാണ് കളി മുടങ്ങിയത്. സെനഗല്‍ താരം സാദിയോ മാനെയുടെ ഇടപെടല്‍മൂലമാണ് സഹതാരങ്ങള്‍ തിരിച്ചെത്തിയത്. ഈ സംഭവത്തിലാണ് സെനഗല്‍ ഫെഡറേഷനെതിരേ നടപടി.സെനഗല്‍ ടീമിന്റെ പരിശീലകന് പെപ്പെ തിയാവിന് അഞ്ചു മത്സരങ്ങളില്‍ വിലക്കും 92 ലക്ഷം രൂപ പിഴയുമുണ്ട്. സെനഗല്‍ താരങ്ങളായ ഇല്ലിമാന്‍ എന്‍ഡിയ, ഇസ്മായില സാര്‍ എന്നിവര്‍ക്ക് രണ്ടുമത്സരങ്ങളിലാണ് വിലക്ക്. മൊറോക്കോ താരം ഇസ്മായില്‍ സെയ്ബാരിക്ക് 92 ലക്ഷം രൂപയും മൂന്നുമത്സരങ്ങളില്‍ വിലക്കുമുണ്ട്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലിന് പിന്നാലെയാണ് 'കൂടോത്ര' വിവാദം ചര്‍ച്ചയായത്. ഫൈനലിനിടെ സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക് ടൗവല്‍ നല്‍കുന്നത് മൊറോക്കന്‍ താരങ്ങള്‍ തുടര്‍ച്ചയായി തടഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരങ്ങള്‍ക്ക് പുറമേ ബോള്‍ ബോയ്സിനെ നിയോഗിച്ചും ടൗവല്‍ നല്‍കുന്നത് തടയാനാണ് മൊറോക്കന്‍ ടീം ശ്രമിച്ചത്. ടൗവലില്‍ കൂടോത്രം ഒളിപ്പിച്ചിട്ടുണ്ടെന്ന വിശ്വസിച്ചാണ് മൊറോക്കന്‍ താരങ്ങള്‍ ഇത് കൈമാറുന്നത് തടയാനൊരുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. ആഫ്രിക്കന്‍ ഫുട്ബോളില്‍ ഇത്തരത്തില്‍ ടൗവലില്‍ കൂടോത്രം ഒളിപ്പിച്ചുകൊണ്ടുവരാറുണ്ടെന്ന് വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഫൈനലിലും സെനഗല്‍ ടീം ഇത്തരത്തില്‍ നീക്കം നടത്തിയതായാണ് മൊറോക്കന്‍ സംഘം വിശ്വസിച്ചത്. ഫൈനലിനിടെ ഗ്ലൗവിലെ നനവുതുടയ്ക്കാന്‍ സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡി ഇടയ്ക്കിടെ ടൗവല്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് കൂടോത്രം ഒളിപ്പിച്ചതാണെന്ന് മോറോക്കന്‍ ടീം സംശയിച്ചു. മത്സരത്തില്‍ അവസരങ്ങള്‍ മുതലാക്കാനാവാത്തത് ഇതിനാലായിരിക്കാമെന്നാണ് മൊറോക്കന്‍ താരങ്ങള്‍ കരുതിയത്. അതോടെയാണ് എന്തുവിലകൊടുത്തും ടൗവല്‍ കൈമാറുന്നത് തടയാന്‍ അവര്‍ ഒരുങ്ങിയത്. ബോള്‍ ബോയ്സും ടൗവല്‍ എടുത്തുമാറ്റാന്‍തുടങ്ങി. ഒരുതവണ മൊറോക്കോ ക്യാപ്റ്റന്‍ അഷ്റഫ് ഹക്കീമിയും ടൗവല്‍ എടുത്ത് പുറത്തേക്കിട്ടു. ഗ്ലൗ തുടയ്ക്കാന്‍ ടൗവല്‍ കിട്ടാതിരിക്കാനാണ് ഇവര്‍ ഈ തന്ത്രം പയറ്റിയത്. ഇതോടെ രണ്ടാം ഗോള്‍കീപ്പര്‍ ദിയൂഫിനെ ടൗവലുമായി ടീം മാനേജ്മെന്റ് ഗോള്‍പോസ്റ്റിനടുത്തേക്ക് പറഞ്ഞുവിട്ടു. പിന്നീട് മെന്‍ഡിക്ക് ആവശ്യംവരുമ്പോഴൊക്കെ ദിയൂഫാണ് നല്‍കിയത്. ഒരുതവണ ബോള്‍ബോയ്സ് ദിയൂഫിന്റെ പക്കല്‍നിന്ന് ടൗവല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും ഗോള്‍കീപ്പര്‍ അത് തടയാന്‍ശ്രമിക്കുന്നതിനിടെ മൈതാനത്ത് വീഴുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇഞ്ചുറി ടൈമില്‍ സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡി മൊറോക്കോ പെനാല്‍ട്ടി രക്ഷപ്പെടുത്തുകയും എക്സ്ട്രാ ടൈമിലെ ഗോളില്‍ സെനഗല്‍ ജയിക്കുകയുംചെയ്തു. എതിര്‍കളിക്കാരില്‍നിന്നും ബോള്‍ ബോയ്സില് നിന്നും മെന്‍ഡിയുടെ ടൗവല്‍ സംരക്ഷിച്ചതോടെ ദിയൂഫിന് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലും ദിയൂഫിന്റെ ടൗവല്‍ സംരക്ഷണം വൈറലാണ്. ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആഫ്രിക്കയില്‍ ഒട്ടേറെതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജുജു എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം ക്രിയകള്‍ ചെയ്ത വസ്തുക്കളും മറ്റും കൈവശം വെച്ചാല്‍ ഭാഗ്യം വരുമെന്നാണ് വിശ്വാസം. ആ വിശ്വാസമാണ് മൊറോക്കന്‍ ടീമിനെ ടൗവല്‍ നല്‍കുന്നത് തടയാന്‍ പ്രേരിപ്പിച്ചത്.
ഡോ റോയിയുടെ അസാധാരണ ജീവിതം!
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വാക്കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം, മകൾക്ക് നേരെയും ആക്രമണം
പ്രതി രാവിലെ മുടവൂർ ഉള്ള വീട്ടിൽ എത്തി ഭാര്യയെയും തടയാൻ എത്തിയ മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു
കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവിന്റെ 'ക്രൂരമായ തമാശ'; മോഡൽ ആത്മഹത്യ ചെയ്തു
സ്വന്തം രൂപത്തെ കുറിച്ച് ഭർത്താവ് നടത്തിയ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് ലഖ്നൗ സ്വദേശിയായ മോഡൽ തനു സിംഗ് (28) ആത്മഹത്യ ചെയ്തു. കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവ് നടത്തിയ പരാമർശത്തിൽ മനംനൊന്താണ് യുവ മോഡലായ തനു സിംഗ് ആത്മഹത്യ ചെയ്ത്. ലഖ്നൗവിലെ ഇന്ദിരാനഗറിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഇവരെ സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലഖ്നൗ പോലീസ് പറയുന്നത് അനുസരിച്ച് മറ്റ് കുടുംബാംഗങ്ങളോടൊപ്പം സ്വന്തം വീട്ടിൽ ഇരിക്കവെ സംഭാഷണത്തിനിടെ തനുവിന്റെ ഭർത്താവ് കുരങ്ങൻ എന്ന് വിളിച്ച് കളിയാക്കുകയായിരുന്നു. നിരുപദ്രവകരമെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് തനു സ്വന്തം കിടപ്പുറിയിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ട്: സ്പീക്കർ എ. എൻ. ഷംസീർ
ഭൗതികമായി നാട്ടിലില്ലാത്തതിനാൽ ഭരണകൂടത്തിന്റെ പരിഗണനകളിൽ നിന്ന് മുൻപ് പുറത്തായിപ്പോയ പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നു സ്പീക്കർ എ. എൻ. ഷംസീർ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.
ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ യാത്ര ഫെബ്രുവരി 9 മുതൽ
ബംഗാളിലെ ചോപ്ര, ഇസ്ലാംപൂർ , കിഷൻഗഞ്ച്, ജർബാരി, ദാൽക്കൊല ,റായ്ഗഞ്ച്, ത്വയ്ബ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ അദ്ധേഹം പ്രസംഗിക്കും
കൊച്ചി: തന്റെ ഉറ്റസുഹൃത്തും സിനിമാ മേഖലയിൽ മോഹൻലാലിന്റെ ഒട്ടേറെ ചിത്രങ്ങളിൽ സഹകരിക്കുകയും ചെയ്തിരുന്ന സി.ജെ. റോയിയുടെ വിയോഗത്തിൽ വിശ്വസിക്കാനാകാതെ സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂർ. റോയിയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും, എപ്പോഴും ചേർത്തുനിർത്തുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. റോയിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, അടുത്തിടെ കൊച്ചിയിൽ വെച്ച് കണ്ടിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ ഓർത്തെടുത്തു. തനിക്കും മോഹൻലാലിനുമൊപ്പം നിരവധി സിനിമകളിൽ റോയി സഹകരിച്ചിട്ടുണ്ട്. ജീവിതത്തെ രസകരമായി കണ്ടിരുന്ന വ്യക്തിയായിരുന്നു സി.ജെ. റോയി. എല്ലാവരെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന നല്ല മനസ്സുണ്ടായിരുന്ന അദ്ദേഹം മറ്റുള്ളവർക്ക് എപ്പോഴും ഉപകാരങ്ങൾ ചെയ്തുകൊടുക്കാൻ സന്നദ്ധനായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇത്രയും പ്രിയപ്പെട്ട സൗഹൃദം നഷ്ടപ്പെട്ടു എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും, അദ്ദേഹവുമായുള്ള സൗഹൃദം ഒരിക്കലും മറക്കാനാകില്ലെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. ഈ അപ്രതീക്ഷിത വേർപാട് റോയിയുടെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ്. അതേസമയം, ഇന്ന് ഇന്‍കം ടാക്സ് റെയ്ഡിനിടെ ആണ് ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് അദ്ദേഹം ജീവനൊടുക്കിയത്. സംഭവ ബംഗളുരുവിലെ അശോക് നഗറിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസില്‍ വെച്ചാണ്. പ്രദേശത്ത് പോലീസ് സുരക്ഷ ഒരുക്കിയിരിക്കയാണ്. മൃതദേഹം നാരയണ ആശുപത്രിയിലേക്ക് മാറ്റി. ഇങ്ങനെ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യാന്‍ സി ജെ റോയിയെ പ്രേരിപ്പിച്ചത് എന്താണ് എന്ന് വ്യക്തമല്ല. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടക്കവേ ഇന്ന് ഉച്ചയോടെയാണ് റോയ് ഓഫീസിലേക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. റോയി ആത്മഹത്യ ചെയ്തെന്ന വിവരം വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സമുദ്ര സംബന്ധിയായ ജോലികള്‍ക്ക് ശേഷമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്. വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകള്‍, വീട് നിര്‍മ്മാണം എന്നിവയ്ക്ക് കോണ്‍ഫിഡന്‍സ് ഫൗണ്ടേഷന് വഴി വലിയ സഹായങ്ങള്‍ നല്കി ലന്നിരുന്നു. 200-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോടിരൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്ടെയ്ന്മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും പങ്കുവെച്ചിട്ടുണ്ട്.
ഹിമമികളും ഹാഫിളുകളും കര്‍മരംഗത്തേക്ക്; സുല്‍ത്താനുല്‍ ഉലമയില്‍ നിന്ന് സനദുകള്‍ ഏറ്റുവാങ്ങും
നാളെ വൈകിട്ട് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ ഇ സുലൈമാന്‍ മുസ്ലിയാര്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് തുടങ്ങിയവരില്‍ നിന്ന് 'ഹിമമി ശഹാദ' സ്വീകരിക്കും.
എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കും: മന്ത്രി എം.ബി രാജേഷ്
എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. എക്സൈസ് സേനയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഈ രണ്ടു സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു.
പോസ്റ്റില്‍ നിന്ന് റോഡിലേക്ക് വീണ കേബിളില്‍ കുരുങ്ങി; യുവാവിന്റെ കൈപ്പത്തിയില്‍ ആഴത്തില്‍ മുറിവേറ്റു
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ പോസ്റ്റില്‍ നിന്ന് റോഡിലേക്ക് വീണ കേബിളില്‍ കുരുങ്ങി യുവാവിന് ആഴത്തില്‍ മുറിവേറ്റു. കുന്ദമംഗലം സ്വദേശിയായ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ കൈപ്പത്തിയില്‍ ആഴത്തിലുള്ള മുറിവേറ്റു. ബൈക്കിന് വേഗം കുറവായത് കൊണ്ടാണ് കേബിള്‍ കഴുത്തില്‍ കുരുങ്ങാതിരുന്നതെന്ന് ബിജു പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കുന്ദമംഗലം പന്തീര്‍പ്പാടം സ്വദേശിയായ ബിജുവിന് കേബിള്‍ കയ്യില്‍ കുരുങ്ങി പരിക്കേല്‍ക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് കേബിള്‍ കിടന്നിരുന്നത് എന്ന് ബിജു പറയുന്നു. പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഹോണടിച്ചപ്പോള്‍ വണ്ടി സൈഡാക്കിയതാണ്. കേബിള്‍ കയ്യില്‍ കുരുങ്ങി രക്തസ്രാവമുണ്ടായി. അപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയി. ആ സമയത്ത് അവിടെ ആരും ഇല്ലായിരുന്നെങ്കില്‍ താന്‍ വളരെയധികം ബുദ്ധിമുട്ടിയേനെയെന്നും ബിജുവിന്റെ വാക്കുകള്‍. പെട്ടെന്ന് കാഴ്ചയില്‍ പെടുന്ന രീതിയിലായിരുന്നില്ല കേബിള്‍ കിടന്നിരുന്നത്. അവിടങ്ങളില്‍ ഒരുപാട് സ്ഥലത്ത് ഇത്തരത്തില്‍ കേബിളുകള്‍ കിടക്കുന്നുണ്ട്.
വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ
വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടുത്ത 100 കോടി അടിക്കാൻ പ്രദീപ് രംഗനാഥൻ; 'ലവ് ഇൻഷൂറൻസ് കമ്പനി' റിലീസ് അപ്ഡേറ്റ്
പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷൂറൻസ് കമ്പനി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.
കെ.എം. മാണി: ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവഹിച്ച ഭരണാധികാരി :കെ മുരളീധരൻ
കാലാകാലങ്ങളിൽ ഏറ്റെടുത്ത മുഴുവൻ ഉത്തരവാദിത്വങ്ങളും ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥതയോടുകൂടി നിർവഹിച്ച ഭരണാധികാരിയായിരുന്നു കെ. എം. മാണി സാർ എന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ. മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയില്‍ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാന് ഇ ശ്രീധരനെ ഏല്‍പ്പിച്ചതിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇ ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. ശ്രീധരനെ സ്പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെയെന്നും, അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത വേണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. വ്യവസായ മേഖലക്ക് കുതിപ്പുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ സുഖമായി നടപ്പിലാക്കാന്‍ പറ്റുന്ന സര്‍ക്കാര്‍ വരണമെന്നും കെ-റെയില്‍ ഒറ്റക്ക് നടപ്പിലാക്കാന്‍ പറ്റുന്നതായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. ഹൈസ്പീഡ് കണക്ടിവിറ്റി നമുക്ക് വേണം. കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍ പ്രഖ്യാപിക്കുമെങ്കില്‍ അത് സ്വീകരിക്കാമെന്നും പി രാജീവ്. മറ്റന്നാള്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അതില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോയെന്നും രാജീവ് ചോദിച്ചു. സാങ്കേതികമായ കാര്യങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും പി രാജീവ് പറഞ്ഞു. അതിവേഗ റെയില്‍ പാതയ്ക്കായി ആര്‍ആര്‍ടിഎസ് മോഡല്‍ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗര വികസന മന്ത്രി പരസ്യമായി പിന്തുണച്ചിട്ടുള്ളതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി ഇത്തരം മാതൃകകള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ ഈ പ്രതികരണം. അതേസമയം, സ്പ്രിന്‍ക്ലര്‍ ഇവിടെ വരേണ്ടുന്ന സ്ഥാപനമായിരുന്നെന്നും പ്രതിപക്ഷമാണ് കേരളത്തിന് പുറത്തേക്ക് ഓടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി വന്നപ്പോള്‍ അവര്‍ക്ക് സന്തോഷമായോയെന്നും മന്ത്രി ചോദിച്ചു. സൂര്യന് കീഴിലെ എല്ലാത്തിനെപ്പറ്റിയും അറിവുണ്ടെന് കരുതരുത്. അറിയാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് മനസ്സിലാക്കണം. അങ്ങേയറ്റം വസ്തുതാ വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് ആധികാരികമായി പറയുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കി. ശരിയായ രൂപത്തില്‍ ചര്‍ച്ച ചെയ്തിരുന്നേല്‍ ഇത് ഉണ്ടാവില്ലായിരുന്നു. കേരളത്തിലേക്ക് വരേണ്ട വലിയൊരു നിക്ഷേപം മുടക്കിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും പി രാജീവ് പറഞ്ഞു.
സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കൾ നടത്തുന്ന ദുഷ്പ്രചാരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്! പാർക്കിംഗ് ഓർത്ത് പേടി വേണ്ട!
ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) അറിയിച്ചു.
ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: കൊല്ലം ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി
ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച കമ്പനി-വിതരണക്കാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വെളിച്ചെണ്ണ
ന്യൂഡല്‍ഹി: ക്രിക്കറ്റ് കരിയറിന്റെ തുടക്കം മുതല്‍ ഒട്ടേറെ ഗോസിപ്പുകള്‍ക്ക് ഇരയായ മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിങിന്റെ തുറന്നുപറച്ചില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. യുവിയുടെ വ്യക്തിജീവിതവും ബന്ധങ്ങളുമെല്ലാം പലപ്പോഴും വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി തനിക്കെതിരെ പല കിംവദന്തികളും ഉയര്‍ന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ 'സെര്‍വിങ് ഇറ്റ് അപ് വിത്ത് സാനിയ' എന്ന യൂട്യൂബ് ടോക്ക് ഷോയിലാണ് യുവിയുടെ തുറന്നുപറച്ചില്‍. ഒരിക്കല്‍ തന്റെ മാനേജരായ യുവതിയെ താന്‍ ആലിംഗനം ചെയ്തെന്നും എന്നാല്‍ മറ്റൊരു രീതിയിലാണ് അതു ചിത്രീകരിക്കപ്പെട്ടതെന്നും യുവരാജ് പറഞ്ഞു. ''എനിക്ക് ഒരു ഏജന്റ് ഉണ്ടായിരുന്നു, എന്നോടൊപ്പം പുതുതായി ജോലി ചെയ്യാന്‍ തുടങ്ങിയ ആളാണ്. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു. നമ്മള് ഒരാളെ കാണുമ്പോള്‍, അവരെ കെട്ടിപ്പിടിക്കും. എന്നാല്‍ മത്സരത്തിനിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചെന്നായിരുന്നു വാര്‍ത്ത.'' യുവരാജ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇത്തരം കിംവദന്തികള്‍ സാധാരണമാണെന്നും എന്നാല്‍ ഇത്തരം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും യുവരാജ് പറഞ്ഞു. ''ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാദപരമോ പ്രതികൂലമോ ആയ വാര്‍ത്തകളില്ലെങ്കില്‍ ആളുകള്‍ വായിക്കില്ലെന്നാണ് മാധ്യമങ്ങള്‍ കരുതുന്നതെന്നു തോന്നുന്നു. പോസിറ്റീവിറ്റിയേക്കാള് കൂടുതല്‍ നെഗറ്റീവിറ്റി ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കൂടുതല്‍ പോസിറ്റീവ് കഥകള്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു.'' സാനിയയോടു യുവരാജ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ 2000ല്‍ അരങ്ങേറ്റം കുറിച്ച യുവരാജ്, 2019ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിവിധ ഫോര്‍മാറ്റുകളിലായി 398 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം, 11,000 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. 2011ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം, പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായിരുന്നു. ഇതിനു പിന്നാലെ അര്‍ബുദ ബാധിതനാണെന്നു വെളിപ്പെടുത്തിയ താരം കരിയറില്‍നിന്ന് ഇടവേളയെടുത്തു. ഇതിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും പഴയതു പോലെ തിളങ്ങാന്‍ സാധിച്ചില്ല.
2025 ഫെബ്രുവരിയിലാണ് മുൻവൈരാഗ്യത്തിന് ആസ്പദമായ സംഭവം
അഹമ്മദാബാദ്: കുവൈറ്റ്-ഡൽഹി ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. വെള്ളിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിൽ ടിഷ്യൂ പേപ്പറിൽ എഴുതിയ തട്ടിക്കൊണ്ടുപോകൽ, ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 80 പേരുണ്ടായിരുന്ന വിമാനത്തിനുള്ളിൽ നിന്നാണ് അജ്ഞാതർ കൈയക്ഷരത്തിൽ എഴുതിയ ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിന് (എടിസി) വിവരം ലഭിച്ചയുടൻ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം നിലത്തിറക്കിയ ശേഷം എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന എല്ലാ ലഗേജുകളും സ്ക്രീൻ ചെയ്തെങ്കിലും സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇൻഡിഗോ വിമാനങ്ങൾക്ക് നേരെ സമീപകാലത്ത് സമാനമായ ഭീഷണി സന്ദേശങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. രണ്ടാഴ്ച മുൻപ് ദില്ലിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിലേക്ക് പോയ ഇൻഡിഗോ വിമാനം സമാനമായ ഭീഷണിയെ തുടർന്ന് ലക്നൗവിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ അന്നും പരിശോധനയിൽ വിമാനത്തിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ഡിസംബർ ആറിനും ബോംബ് ഭീഷണിയെ തുടർന്ന് ഒരു ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. തുടർച്ചയായ ഇത്തരം ഭീഷണികൾ വിമാനത്താവള അധികൃതരെയും സുരക്ഷാ ഏജൻസികളെയും കൂടുതൽ ജാഗ്രതയിലാക്കുന്നുണ്ട്. അതേസമയം, സമീപകാലത്തായി ഇൻഡിഗോ വിമാനങ്ങൾക്ക് നേരെ ഇത്തരത്തിലുള്ള വ്യാജ ഭീഷണി സന്ദേശങ്ങൾ വർധിക്കുന്നത് സുരക്ഷാ ഏജൻസികളെയും വിമാനക്കമ്പനികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് ഡൽഹിയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്ക് പോയ വിമാനം സമാനമായ ഭീഷണിയെത്തുടർന്ന് ലക്നൗവിൽ ഇറക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ ആറിനും ബോംബ് ഭീഷണിയെത്തുടർന്ന് മറ്റൊരു ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിമാന സർവീസുകളെ ബാധിക്കുന്നതിനൊപ്പം യാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. വ്യാജ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഒരു വിമാനം അടിയന്തരമായി വഴിതിരിച്ചുവിടുമ്പോൾ വിമാനക്കമ്പനികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. അധിക ഇന്ധനച്ചെലവ്, വിമാനത്താവളത്തിലെ ലാൻഡിംഗ് ഫീസ്, യാത്രക്കാർക്ക് നൽകേണ്ടി വരുന്ന താമസസൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യാജ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്താൻ നിലവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇത്തരം വികൃതികൾ കാട്ടുന്നവർക്കെതിരെ വിമാനയാത്ര വിലക്കുന്ന 'നോ-ഫ്ലൈ ലിസ്റ്റിൽ' (No-Fly List) ഉൾപ്പെടുത്തുന്നതടക്കമുള്ള കർശന നടപടികൾ വ്യോമയാന മന്ത്രാലയം പരിഗണിക്കുന്നുണ്ട്. ക്രിമിനൽ കേസ് എടുക്കുന്നതിനോടൊപ്പം തന്നെ വിമാനക്കമ്പനികൾക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്. ആവർത്തിക്കുന്ന വ്യാജ ഭീഷണികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും യഥാർത്ഥ ഭീഷണികളെ തിരിച്ചറിയുന്നതിൽ കാലതാമസം വരുത്താനും കാരണമായേക്കാം. അതിനാൽ, ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങളുടെ ഉറവിടം വേഗത്തിൽ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ആകാശയാത്ര സുരക്ഷിതവും സമാധാനപരവുമാക്കാൻ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ജനനായകൻ സിനിമ വിവാദം; സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി സെൻസർ ബോർഡ്
സിനിമയ്ക്ക് സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ഗ്ലോബൽ ഗോൾഡ് സിറ്റി (ജിജിസി) എന്ന പേരിൽ ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിക്കുന്നതിനായി ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷൻ (കിൻഫ്ര) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
'കിടിലൻ ക്രൈം ഡ്രാമ ത്രില്ലർ, മസ്റ്റ് വാച്ച് തീയേറ്റർ എക്സ്പീരിയൻസ്' | Valathu Vashathe Kallan
ജിത്തു ജോസഫ് സംവിധാനം ചെയ്ത് ബിജു മേനോൻ, ജോജു ജോർജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'വലതുവശത്തെ കള്ളൻ' എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പ്രതികരിക്കുന്നു.
തിയേറ്റർ തോരോട്ടം അവസാനിപ്പിച്ച് 'രാജ സാബ്'; പ്രഭാസ് ചിത്രം ഇനി മുതൽ ഒടിടിയിൽ കാണാം
പ്രഭാസും മാരുതിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ നിരയില്‍ കളിച്ചേക്കുമെന്ന സൂചന നല്കി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്. നാളെ സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തരപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മോശം ഫോമിനെത്തുടര്‍ന്ന് സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ടീം മാനേജ്മെന്റിന് താരത്തിലുള്ള വിശ്വാസം ബാറ്റിങ് കോച്ച് തുറന്നുപറഞ്ഞത്. സഞ്ജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് സിതാന്‍ഷു പറയുന്നത്. ഇന്ത്യന്‍ ബാറ്റിംഗ് കോച്ചിന്റെ വാക്കുകള്‍... ''സഞ്ജു എന്നും സഞ്ജു തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്ന അത്രയും റണ്‍സ് ഒരുപക്ഷേ ഈ മത്സരങ്ങളില്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല, പക്ഷേ അത് കളിയുടെ ഭാഗമാണ്. ചിലപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്സുകളില്‍ നിങ്ങള്‍ മികച്ച സ്കോര്‍ നേടും, ചിലപ്പോള്‍ അതിന് കഴിയില്ല. സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ ധാരണയുണ്ട്. സഞ്ജു ടീമിലേ സീനിയര്‍ താരമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍സ് നേടാന്‍ ആവാത്തത് കാര്യമാക്കുന്നില്ല. സഞ്ജുവിന് എന്ത് ചെയ്യാനാകുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന് സഞ്ജുവിന് അറിയാം.'' സിതാന്‍ഷു പറഞ്ഞു. താരങ്ങളെ മികച്ച മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നതാണ് മാനേജ്മെന്റിന്റെ ജോലിയെന്നും സഞ്ജു കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 24 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ വലിയ സ്കോറുകള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. 2025ന് ശേഷം സഞ്ജുവിന്റെ പ്രകടനം മോശമാണ്. അവസാന 10 ഇന്നിംഗ്സുകളില്‍ 128 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ശരാശരി 12.8. ഈൗ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നായി ആകെ നേരിയത് 40 റണ്‍സ് മാത്രം. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്നാം നമ്പറില്‍ ഇഷാന് കിഷന് മികച്ച പ്രകടനം തുടരുന്നതും തിലക് വര്‍മ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്നതും സഞ്ജുവിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പ് താളം കണ്ടെത്താനുള്ള സഞ്ജുവിന്റെ അവസാന അവസരമായാണ് നാളെ കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യെ ആരാധകര്‍ കാണുന്നത്.

28 C