SENSEX
NIFTY
GOLD
USD/INR

Weather

29    C
...

'ചിന്തിക്കുന്നതിനും അപ്പുറമുള്ള തിരിച്ചടി ഉറപ്പ്', പാർലമെന്‍റിൽ നെതന്യാഹുവിന്‍റെ പ്രഖ്യാപനം; 'ഇസ്രയേലിനെ ആക്രമിച്ചാൽ പ്രത്യാഘാതം കനത്തതാകും'

ഇസ്രായേലിനെ ആക്രമിച്ചാൽ ചിന്തിക്കുന്നതിനും അപ്പുറമുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നെതന്യാഹു ഇറാന് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ സംസാരിക്കവെ, ഏത് സാഹചര്യവും നേരിടാൻ രാജ്യം സുസജ്ജമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു

ഏഷ്യൻ നേടി ന്യൂസ് 24 Feb 2026 12:15 am

മുഖ്യമന്ത്രി പിണറായിയും പത്നി കമലയും ചേർന്ന് വിശിഷ്ടാതിഥികളെ ഹൃദയപൂർവ്വം സ്വീകരിച്ചു, കെങ്കേമമായി ഇഫ്താര്‍ വിരുന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും പത്നി കമലയും ചേർന്ന് അതിഥികളെ സ്വീകരിച്ച വിരുന്നിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു

ഏഷ്യൻ നേടി ന്യൂസ് 24 Feb 2026 12:14 am

മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരനെ മര്‍ദിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

കടുങ്ങല്ലൂര്‍ സ്വദേശികളായ അക്ഷയ്, ഹരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ രഞ്ജിത് എന്ന പോലീസുദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്.

സിറാജ് ലൈവ് 24 Feb 2026 12:12 am

ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം പൊടിപൊടിക്കും, 4 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ; മാർച്ച് 19 മുതൽ 22 വരെ അവധി

യുഎഇയിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്ക് മാർച്ച് 19 മുതൽ 22 വരെ നീളുന്ന അവധി ലഭിക്കും. ഇത് ഗൾഫിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും

ഏഷ്യൻ നേടി ന്യൂസ് 24 Feb 2026 12:07 am

റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് ഏഴ് പേര്‍

ഇന്ന് രാത്രി 7.11ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 20 മിനുട്ടിനു ശേഷം റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

സിറാജ് ലൈവ് 24 Feb 2026 12:00 am

ഇന്ത്യയെ വെന്റിലേറ്ററിലാക്കി വിന്‍ഡീസിന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ്; സെമിയിലെത്താന്‍ ചില്ലറ കളിയൊന്നും പോര

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ കൂറ്റന്‍ ജയം ഇന്ത്യക്ക് തിരിച്ചടിയായി. സെമിയിലെത്താന്‍ വരുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:35 pm

റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം

ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പുറപ്പെട്ട എയർ ആംബുലൻസ് ഛാത്ര ജില്ലയിൽ തകർന്നു വീണു. ഏഴുപേർ യാത്ര ചെയ്തിരുന്ന വിമാനത്തിൽ ഒരാൾ മരിച്ചതായി പ്രാഥമിക വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:29 pm

രാഹുൽ ഗാന്ധി മാറണം, പ്രതിപക്ഷ നേതാവായി മമതയോ സ്റ്റാലിനോ വരട്ടെ, വീണ്ടും കോൺഗ്രസിനെതിരെ മണിശങ്കർ അയ്യർ

വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിന്ന്, ഒരു പ്രാദേശിക നേതാവിന് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മമത ബാനർജി, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ് എന്നിവർക്ക് സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാമെന്നും മണിശങ്കർ അയ്യർ നിർദ്ദേശിച്ചു. സമീപകാലത്തെ കോൺഗ്രസ്

ഒന്നു ഇന്ത്യ 23 Feb 2026 11:27 pm

കേന്ദ്രമന്ത്രി കിരണ്‍ റിജിജു സിറോ മലബാര്‍ സഭാ ആസ്ഥാനത്ത്; ക്രൈസ്തവര്‍ക്ക് അതിന്യൂനപക്ഷ പദവി നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ്

കൊച്ചി: ബി.ജെ.പി കേരളത്തില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി സിറോ മലബാര്‍ സഭാ നേതൃത്വത്തെ സന്ദര്‍ശിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു. കൊച്ചിയില്‍ വിവിധ പരിപാടികള്‍ക്കെത്തിയപ്പോഴാണ് അദ്ദേഹം കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നല്‍കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ അഭ്യര്‍ഥിച്ചു. സഭയുടെ ആവശ്യത്തെ അനുകൂലമായി പരിഗണിക്കുമെന്നും പ്രതിനിധികളെ അയക്കുമെന്നുമുള്ള ഉറപ്പും റിജിജു നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം. ജേക്കബും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോണ്‍ ജോര്‍ജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അദ്ദേഹം സഭാ ആസ്ഥാനത്തെത്തിയത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്നും ന്യൂനപക്ഷ സമൂഹത്തിനുള്ള പിന്തുണ അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഔദ്യോഗികമായി വത്തിക്കാനിലേക്ക് വീണ്ടും ക്ഷണം അയക്കുമെന്നും കൂടിക്കാഴ്ചക്കു ശേഷം രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

മറുനാടൻ മലയാളീ 23 Feb 2026 11:13 pm

ക്ഷേത്രോത്സവത്തിനിടെ ഒരാളെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവം; നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം തിരുവല്ലം സ്വദേശികളായ അഖില്‍, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരെയാണ് പിടികൂടിയത്. പൂങ്കുളം സ്വദേശി സുജിത്തിനാണ് വയറിന് കുത്തേറ്റത്.

സിറാജ് ലൈവ് 23 Feb 2026 11:11 pm

സിംബാബ്‌വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയെ 107 റണ്‍സിന് തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷിറോംണ്‍ ഹെറ്റ്‌മെയറുടെയും റോവ്മാന്‍ പവലിന്റെയും മികവില്‍ 254 റണ്‍സ് നേടി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 11:09 pm

സ്പിൻ കെണിയിൽ വീണ് സിക്കന്ദർ റാസയും സംഘവും; സിംബാബ്‌വെയെ ചുരുട്ടിക്കെട്ടി മോട്ടിയും ഹോസൈനും; ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ ജയം; നെറ്റ് റൺറേറ്റിൽ വിൻഡീസ് തലപ്പത്ത്; ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ തുലാസിൽ

മുംബൈ: ടി20 ലോകകപ്പിൽ കരുത്ത് കാട്ടി മുൻ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ്. ഏകപക്ഷീയമായ പോരാട്ടത്തിൽ 107 റൺസിന്റെ കൂറ്റൻ ജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയ കരീബിയൻ പടയ്ക്ക് മുന്നിൽ എതിരാളികൾക്ക് മറുപടിയുണ്ടായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയുടെ പോരാട്ടം 17.4 ഓവറിൽ 147 റൺസിൽ അവസാനിച്ചു. 255 റൺസെന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് തുടക്കം മുതൽ തന്നെ പിഴച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് ബൗളർമാർ കളം നിറഞ്ഞതോടെ സിംബാബ്‌വെ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 4 വിക്കറ്റുകൾ വീഴ്ത്തിയ ഗുഡകേഷ് മോട്ടിയും 3 വിക്കറ്റുകൾ സ്വന്തമാക്കിയ അഖീൽ ഹോസൈനുമാണ് സിംബാബ്‌വെയുടെ നട്ടെല്ലൊടിച്ചത്. സിംബാബ്‌വെ നിരയിൽ 21 പന്തിൽ നിന്ന് 43 റൺസ് നേടിയ ബ്രാഡ് ഇവാൻസിന് മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്താനായത്. ക്യാപ്റ്റൻ സിക്കന്ദർ റാസ 27 റൺസും ഡിയോൺ മിയേഴ്സ് 28 റൺസും നേടി പുറത്തായി. സിംബാബ്‌വെ നിരയിലെ നാല് താരങ്ങൾ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. മാത്യു ഫോർഡ് രണ്ടും ജേസൺ ഹോൾഡർ ഒരു വിക്കറ്റും നേടി വിജയത്തിൽ പങ്കാളികളായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഷിംറോണ്‍ ഹെറ്റ്മെയറുടെയും റോവ്മന്‍ പവലിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 34 പന്തില്‍ 85 റണ്‍സെടുത്ത ഹെറ്റ്മെയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 35 പന്തില്‍ 59 റണ്‍സെടുത്ത പവലും മികച്ച സംഭാവന നല്‍കി. സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് നഗാരവ, ബ്ലെസിങ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഏഴ് വീതം സിക്സറുകളും ഫോറുകളും അടങ്ങിയ ഇന്നിങ്സായിരുന്നു ഹെറ്റ്മയറുടേത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം എന്ന റെക്കോര്‍ഡ് ഹെറ്റ്മെയര്‍ സ്വന്തം പേരില്‍ കുറിച്ചു. 19 പന്തില്‍ നിന്ന് ഒരു മിന്നല്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഹെറ്റ്മെയര്‍ 34 പന്തില്‍നിന്ന് 85 റണ്‍സ് നേടി. 35 പന്തില്‍നിന്ന് 59 റണ്‍സടിച്ച് റോവ്മാന്‍ പവലും വെടിക്കെട്ടില്‍ പങ്കാളിയായി. 2026 ട്വന്റി20 ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്.

മറുനാടൻ മലയാളീ 23 Feb 2026 11:09 pm

ഒമ്പതാം നിലയില്‍ വീണ സാരിയെടുക്കാന്‍ മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ; ഭയപ്പെടുത്തുന്ന വീഡിയോ; സാരിയോ കുട്ടിയോ വലുതെന്ന് നെറ്റിസെന്‍സ്

ഫരീദാബാദ്: ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന്, ഒമ്പതാം നിലയില്‍ വീണ സാരിയെടുക്കാന്‍ അമ്മ മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി. ഈ അപകടകരമായ പ്രവൃത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ, കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ രൂക്ഷ വിമര്‍ശനം. ഫരീദാബാദില്‍ നിന്നാണ് ഈ അസ്വസ്ഥകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്‌ലാറ്റില്‍ നിന്ന് സാരി എടുക്കാന്‍ ഒരു സ്ത്രീ തന്റെ ഇളയ മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് താഴേക്ക് ഇറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫരീദാബാദിലെ സെക്ടര്‍ 82 ലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. പത്താം നിലയില്‍ നിന്നും കുട്ടിയെ ബെഡ്ഷീട്ടില്‍ കെട്ടിയിറക്കുകയും വലിച്ച് കയറ്റുകയും ചെയ്യുന്ന വീഡിയോ തൊട്ടടുത്ത ഫ്‌ലാറ്റില്‍ നിന്നാണ് പകര്‍ത്തിയത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഒരു കുട്ടി ഒമ്പാം നിലയുടെ ബാല്‍ക്കെണിയില്‍ നിന്നും ഒരു കുട്ടി ബെഡ്ഷീട്ടില്‍ മുറുക്കെ പിടിച്ചിരിക്കുമ്പോള്‍ പത്താം നിലയില്‍ നിന്നും പ്രായമായ ഒരു സ്ത്രീയും കുട്ടിയുടെ അമ്മയുടെ ബെഡ്ഷീറ്റ് മുകളിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതും കാണാം. ഈ സമയം അവരുടെ അടുത്തായി മറ്റ് രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും കാണാം. കുട്ടിയെ അപകടകരമായ രീതിയില്‍ രണ്ട് സ്ത്രീകളും ചേര്‍ന്ന് വലിച്ച് കയറ്റുന്നു. ഈ സമയം എട്ടാം നിലയില്‍ മറ്റൊരു സ്ത്രീ ഇതൊന്നും അറിയാതെ തന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം. സാരിയോ കുട്ടിയോ വലുത്? ഒരു സാരിയെടുക്കാന്‍ വേണ്ടി സ്വന്തം കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. മകന്റെ ജീവനേക്കാള്‍ വലുതാണോ സ്ത്രീയ്ക്ക് സാരിയെന്നായിരുന്നു നിരവധി പേര്‍ ചോദിച്ചത്. വീഡിയോ കണ്ട പലരും അസ്വസ്ഥകരമായ കാഴ്ചയാണതെന്ന് ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും ഫ്‌ലാറ്റിന്റെ ഉയരം കാണിക്കുമ്പോള്‍ ഭയം തോന്നുന്നെന്ന് ചിലരെഴുതി.

മറുനാടൻ മലയാളീ 23 Feb 2026 11:08 pm

'ട്രംപ് പറഞ്ഞാല്‍ അത് ചെയ്യും, കാത്തിരുന്നു കാണുക!'; ഇറാന്റെ മണ്ണില്‍ യുദ്ധഭീതി വിതച്ച് അജ്ഞാത സന്ദേശങ്ങള്‍! ആയിരക്കണക്കിന് മൊബൈലുകളിലേക്ക് എത്തിയ ആ സന്ദേശം ആരുടേത്? മിസൈല്‍ വര്‍ഷത്തിന് മുന്‍പുള്ള സൈക്കോളജിക്കല്‍ മൂവോ? ആഭ്യന്തര ലഹളയും വിദേശ ഭീഷണിയും ഒന്നിച്ച്; ലബനനില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു; ഇന്ത്യന്‍ പൗരന്മാരോടും ഉടന്‍ മടങ്ങാന്‍ നിര്‍ദ്ദേശം; പശ്ചിമേഷ്യ യുദ്ധഭീതിയില്‍

ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇറാന്റെ മണ്ണില്‍ യുദ്ധഭീതി വിതച്ച് അജ്ഞാത സന്ദേശങ്ങള്‍. 'അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാല്‍ അത് പ്രവര്‍ത്തിക്കുന്ന ആളാണ്. കാത്തിരുന്നു കാണുക' എന്ന ഭീഷണി സന്ദേശമാണ് ആയിരക്കണക്കിന് ഇറാനിയന്‍ പൗരന്മാരുടെ മൊബൈലുകളിലേക്ക് എത്തിയത്. ഇറാന്‍ ഭരണകൂടത്തിന് നേരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണ ഭീഷണി മുഴക്കുന്നതിനിടെയാണ്, ഇറാന്റെ മണ്ണില്‍ പരിഭ്രാന്തി പരത്തി അജ്ഞാത മൊബൈല്‍ സന്ദേശങ്ങള്‍. ട്രംപിന്റെ വാക്കുകള്‍ വെറും വാക്കല്ലെന്നും അദ്ദേഹം അത് പ്രവര്‍ത്തിച്ചു കാണിക്കുമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. 'ഇറാന്‍ ഇന്റര്‍നാഷണല്‍' ആണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മേഖലയില്‍ ഒരു മിസൈല്‍ ആക്രമണത്തിനുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഊഹാപോഹങ്ങള്‍ ശക്തമായി. 'അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാല്‍ അത് പ്രവര്‍ത്തിക്കുന്ന ആളാണ്. കാത്തിരുന്നു കാണുക' ഇതൊരു സിനിമാ ഡയലോ ഗോ, താന്‍ വലിയ സംഭവമാണെന്ന് തെളിയിക്കാന്‍ ട്രംപ് പ്രസം ഗത്തില്‍ പറഞ്ഞ മാസ് ഡയലോ ഗോ ഒന്നുമല്ല. ഇന്ന് ഇറാനിലെ ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിച്ച അജ്ഞാത സന്ദേശമാണിത്. അജ്ഞാത നമ്പറില്‍ നിന്ന് ലഭിച്ച ആ സന്ദേശം. ഡൊണാള്‍ഡ് ട്രംപും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകുന്നതിനിടെയാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇറാന്റെ നേതൃത്വത്തിനെതിരെയുള്ള വാക്‌പോരാട്ടം ശക്തമാക്കിയ യുഎസ് പ്രസിഡന്റ്, മിഡില്‍ ഈസ്റ്റിലുടനീളം അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ഭീഷണി സന്ദേശം കൂടി ലഭിച്ചതോടെ ഇറാനെതിരെയുള്ള ഒരു മിസൈല്‍ ആക്രമണത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇറാന്‍ ഭരണകൂടത്തിന് നേരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണ ഭീഷണി മുഴക്കുന്നതിനിടെയാണ് ഈ സന്ദേശങ്ങള്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ ആസന്നമായൊരു സൈനികനീക്കത്തിന്റെ പ്രതീതി ഇറാനിലെങ്ങും പരന്നുതുടങ്ങി. ഇറാനെതിരെ ഒരു പരിമിതമായ സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന പുതിയ ഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം പുറത്തുവന്നത്. എന്നാല്‍ ഇതേക്കുറിച്ച് സിബിഎസ് ചാനലിനോട് സംസാരിക്കവെ, ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തര്‍ക്കം നയതന്ത്രപരമായി പരിഹരിക്കാന്‍ ഇപ്പോഴും നല്ല സാധ്യതയുണ്ട് എന്നായിരുന്നു പറഞ്ഞഥ്. എന്നാല്‍, സൈനിക സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാന്‍ ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം, മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ലെബനനിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് ഡസന്‍ കണക്കിന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചതായി ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യത കണക്കിലെടുത്ത് ഇന്ത്യ, സ്വീഡന്‍, സെര്‍ബിയ, പോളണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടു. ഇറാനിലെ സര്‍വകലാശാലകളില്‍ വീണ്ടും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ഇറാനിയന്‍ പതാക കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏതൊരു സൈനിക നീക്കത്തിനും അതിശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മധ്യസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ആണവ കരാര്‍ നിര്‍ദ്ദേശം തയ്യാറാക്കി വരികയാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും, അവര്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കൈവരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ സംശയിക്കുന്നത്. ഒരു കരാറിലെത്താന്‍ ഇറാന് ഇനി 15 ദിവസത്തില്‍ കൂടുതല്‍ സമയമില്ലെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉണ്ടായേക്കാം എന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നല്‍കിയത്. ചര്‍ച്ചകള്‍ തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതപ്പെടുത്തണമെന്ന് ടെഹ്റാന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, ഇറാന്റെ മിസൈല്‍ വികസനവും പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്ക് അവര്‍ നല്‍കുന്ന പിന്തുണയും കൂടി ചര്‍ച്ചാവിഷയമാക്കണമെന്നാണ് യുഎസിന്റെ ആവശ്യം. ഒമാന്റെ മധ്യസ്ഥതയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് നേരത്തെ രണ്ട് ഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ആഴ്ച മറ്റൊരു കൂടിക്കാഴ്ച കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും ഒമാനും ചര്‍ച്ചകളുടെ സമയക്രമം സ്ഥിരീകരിച്ചെങ്കിലും, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ ഔദ്യോഗികമായി അതിന് തയ്യാറായിട്ടില്ല. കഴിഞ്ഞ വാരാന്ത്യത്തില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, അമേരിക്കന്‍ സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചിട്ടും ഇറാന്‍ എന്തുകൊണ്ടാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ചോദിച്ചു. അതേസമയം, ഇരുപക്ഷവും നയതന്ത്രപരമായ നീക്കങ്ങള്‍ നടത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. മേഖലയില്‍ മറ്റൊരു യുദ്ധം കൂടി ഒഴിവാക്കേണ്ടതുണ്ടെന്ന് ഇയു വിദേശനയ മേധാവി കാജ കല്ലാസ് ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിന് ഒരു അവസരം നല്‍കിയേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങളെ ഇറാന്‍ നേതൃത്വം നേരിട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍, കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായി ഉണ്ടായ ഹ്രസ്വമായ സംഘര്‍ഷം, മേഖലയിലെ ഇറാന്റെ സഖ്യകക്ഷികളുടെ ശക്തിക്ഷയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാഹചര്യങ്ങള്‍ വഷളാകുമെന്ന ഭയത്തെത്തുടര്‍ന്ന് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇറാന്‍ വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വീഡന്‍, സെര്‍ബിയ, പോളണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും തങ്ങളുടെ പൗരന്മാര്‍ക്ക് ഇറാന്‍ വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

മറുനാടൻ മലയാളീ 23 Feb 2026 10:56 pm

സർക്കാർ ആശുപത്രികളെ അവഹേളിക്കുന്നോ?

സർക്കാർ ആശുപത്രികളെ അവഹേളിക്കുന്നോ?; സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നോ?

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:53 pm

വമ്പൻ ആക്ഷൻ വിരുന്നിന് അരങ്ങൊരുങ്ങുന്നു; ആന്റണി വർഗീസ് ചിത്രം 'കാട്ടാളൻ' മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്; ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രത്തിന് പാക്കപ്പ്

കൊച്ചി: ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കാട്ടാളൻ’ ചിത്രീകരണം പൂർത്തിയായി. നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ചെന്നൈയിൽ ഫുൾ പായ്ക്കപ്പായത്. ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തായ്ലാൻ്റിൽ തുടങ്ങി ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായി വമ്പൻ ലൊക്കേഷനുകളിലാണ് സിനിമ പൂർത്തിയാക്കിയത്. കാടിനോടും മൃഗങ്ങളോടും പോരാടുന്ന ഒരു യുവാവിന്റെ സാഹസിക കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. മലയാള സിനിമയിൽ സമീപകാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ആക്ഷൻ, വയലൻസ് രംഗങ്ങൾ കാട്ടാളന്റെ പ്രത്യേകതയായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. നിർമ്മാണച്ചെലവിന്റെ കാര്യത്തിൽ നിലവിൽ മലയാളത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ സിനിമകളിൽ ഒന്നാണിത്. വിഖ്യാത ആക്ഷൻ കോറിയോഗ്രാഫർ കെംബ കൊച്ചടക്കി ആക്ഷൻ ഒരുക്കുമ്പോൾ, 'കാന്താര' ഫെയിം അജനീഷ് ലോകനാഥാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ബോളിവുഡ്, കോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖർക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ റാപ്പർ ജിനി, കോൾമി വെനം, ഹിപ്സ്റ്റർ, പ്രണവ് രാജ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ഉണ്ണി ആർ. ആണ് സംഭാഷണം. രണദേവ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മെയ് മാസത്തിൽ ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ചിത്രം പ്രദർശനത്തിനെത്തിക്കും. പിആർഒ: വാഴൂർ ജോസ്.

മറുനാടൻ മലയാളീ 23 Feb 2026 10:50 pm

ഭയം വേണ്ട, രാഹുല്‍ ഗാന്ധിയുടെ സന്ദേശം വ്യക്തം എന്ന് 'മുഹമ്മദ് ദീപക്', ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മുഹമ്മദ് ദീപക് എന്ന ദീപക് കുമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി ക്ഷണിച്ചതു പ്രകാരമാണ് ദീപക് കുമാര്‍ ഡല്‍ഹിയിലെത്തിയതും രാഹുലിനെ കണ്ടതും. രാഹുല്‍ ഗാന്ധി തന്റെ കുടുംബവുമായി സംസാരിച്ചെന്നും ഭയം വേണ്ടെന്നും നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നു ബോധിപ്പിച്ചുവെന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദേശം വളരെ വ്യക്തമാണെന്നും

ഒന്നു ഇന്ത്യ 23 Feb 2026 10:49 pm

കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാരല്ലാത്തവർ എത്തുന്നുവെന്ന് പരാതി, പരിശോധനയിൽ ലഹരി വിൽപ്പനക്കാർ വലയിലായി

തൊടുപുഴ ഒളമറ്റത്ത് കോളേജ് വിദ്യാർഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിൽപ്പനക്കാർ പിടിയിലായി. നെയ്ശ്ശേരി സ്വദേശി ഹാരിസ്, തോംസൺ എന്നിവരിൽ നിന്ന് 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:49 pm

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ആര്‍ എല്‍ ശ്രീലാല്‍

കരുവന്നൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ആര്‍ എല്‍ ശ്രീലാലിനെ തിരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റാണ് ആര്‍ എല്‍ ശ്രീലാല്‍. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇനി കരുവന്നൂര്‍ ബാങ്ക്. നിലവില്‍ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനറാണ് ശ്രീലാല്‍. 11 സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ആധികാരിക ജയമാണ് എല്‍ഡിഎഫ് നേടിയത്. നേരത്തെ രണ്ട് സീറ്റുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു ആകെ പോള്‍ ചെയ്ത 3039 വോട്ടുകളില്‍ 1700ലധികം വോട്ടുകള്‍ സിപിഎം നേതൃത്വം നല്‍കുന്ന പാനല്‍ നേടിയിരുന്നു.

തേജസ് ന്യൂസ് 23 Feb 2026 10:49 pm

യുപിയിൽ നിന്നൊരു സ്റ്റോറി; മുസ്ലിം കൂട്ടുകാർക്ക് നമസ്കരിക്കാനും നോമ്പ് തുറക്കാനും മനുഷ്യച്ചങ്ങല തീർത്ത് വിദ്യാർഥികൾ

റംസാൻ മാസത്തിൽ ലഖ്‌നൗ സർവകലാശാലയിലെ മുസ്ലീം സഹപാഠികൾക്ക് നമസ്‌കരിക്കാനും നോമ്പ് തുറക്കാനും ഹിന്ദു വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്തു. സർവകലാശാല അധികൃതർ ലാൽ ബരാദാരിയിലെ പള്ളിയുടെ പ്രവേശന കവാടം അടച്ചതിനെ തുടർന്നായിരുന്നു ഇത്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:48 pm

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി, പുതുചരിത്രം രചിച്ച് കേരളം, പ്രഖ്യാപനം നാളെ

സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവ്വഹിക്കാനിരിക്കുകയാണ്. ആകെ അനുവദിച്ച 6 ലക്ഷത്തിലധികം വീടുകളിൽ നിർമ്മാണം പൂർത്തിയാകാനുളളത് ഇനി 1 ലക്ഷത്തിൽപ്പരം വീടുകളാണ്. കേരളം നാളെ പുതുചരിത്രം രചിക്കുകയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിനും ലോകത്തിനും മാതൃകയാണ് കേരളത്തിന്റെ

ഒന്നു ഇന്ത്യ 23 Feb 2026 10:46 pm

സ്വര്‍ണവില കുതിച്ചുകയറ്റത്തില്‍ ആശങ്ക വേണ്ട; സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ് : മന്ത്രി നിര്‍മല സീതാരാമന്‍

ലോകത്തെ മിക്ക രാജ്യങ്ങളും അവയുടെ സെന്‍ട്രല്‍ ബേങ്കുകളും സ്വര്‍ണവും വെള്ളിയും വാങ്ങി സൂക്ഷിക്കുന്നതാണ് നിലവിലെ വില വര്‍ധനക്കുള്ള കാരണം.

സിറാജ് ലൈവ് 23 Feb 2026 10:45 pm

ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തി; ഒന്നിനുപുറകെ ഒന്നായി രണ്ട് കുത്തിവെപ്പുകള്‍; മുഖം കോടിപ്പോയി, നാഡിമിടിപ്പ് നിലച്ചു; അലര്‍ജി ടെസ്റ്റ് ചെയ്തില്ല; മരണം മറച്ചുവെക്കാന്‍ ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടു; രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ആരോപണവുമായി പിതാവ്

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍. കുത്തിവെപ്പ് എടുത്തതിന് പിന്നാലെ കുട്ടിയുടെ നില വഷളായെന്നും, മരണം മറച്ചുവെക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെന്നും പിതാവ് സിദ്ദിഖ് ആരോപിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കുട്ടി നെബുലൈസേഷന് ശേഷം ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് കുത്തിവെപ്പുകള്‍ ഒന്നിനുപുറകെ ഒന്നായി നല്‍കിയതോടെ കുട്ടിയുടെ മുഖം കോടിപ്പോകുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു. കുട്ടിയുടെ നില വഷളായപ്പോള്‍ 40 മിനിറ്റോളം മാതാപിതാക്കളെ പുറത്തുനിര്‍ത്തി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ കൂടെക്കയറാന്‍ അനുവദിച്ചില്ലെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കൃത്യമായി പറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടാമത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി നേരത്തെ മരിച്ചിരുന്നതായാണ് അവിടുത്തെ ഡോക്ടര്‍മാര്‍ അറിയിച്ചത്. അലര്‍ജി ടെസ്റ്റ് നടത്താതെ 'അഡ്രിനാലിന്‍' കുത്തിവെപ്പ് നല്‍കിയതാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. ''കണ്ണില്‍ തടിപ്പും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ 22ന് ഉച്ചയ്ക്ക് 11 മണിക്കു ശേഷം ആര്യനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നെബുലൈസേഷന്‍ ചികിത്സയാണ് നല്‍കിയത്. അതിനിടയ്ക്ക് വെള്ളവും മിഠായിയും വേണമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ കന്റീനില്‍ പോയി അതു വാങ്ങി വന്നപ്പോള്‍ അവള്‍ നെബുലൈസേഷന്‍ കഴിഞ്ഞ് നന്നായി ഇരിക്കുകയായിരുന്നു. കൊണ്ടുവന്നപ്പോള്‍ ഹൃദയമിടിപ്പ് ഇത്തിരി കൂടുതലായിരുന്നു. അതും നോര്‍മലായിരുന്നു. വെള്ളം കൊടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ കുത്തിവയ്പു കഴിഞ്ഞു മതിയെന്നു പറഞ്ഞു. ആദ്യം ഒരു കുത്തിവയ്പെടുത്തു. തൊട്ടുപിന്നാലെ അതേ സ്ഥലത്തു തന്നെ മറ്റൊരു കുത്തിവയ്പു കൂടി എടുത്തു. അതോടെ പെട്ടെന്ന് അവളുടെ മുഖം ഒരു വശത്തേക്കു കോടിപ്പോയി. ശ്വാസം കിട്ടാത്തതു പോലെ എടുത്തുവലിച്ചു. അതിനു ശേഷം കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ എത്തി സിപിആര്‍ ഒക്കെ കൊടുത്തു. ഏതാണ്ട് 40 മിനിറ്റോളം ഞങ്ങളെ പുറത്തുനിര്‍ത്തി. ഒടുവില്‍ എന്റെ അമ്മ ബഹളം വച്ചപ്പോഴാണ് കുഞ്ഞിനെ കാണാന്‍ പോലും സമ്മതിച്ചത്. ഉടന്‍ ഇവരുടെ ആംബുലന്‍സില്‍ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എവിടെയാണ് കൊണ്ടുപോകുന്നതെന്നു പോലും പറഞ്ഞില്ല. ഞാനും ഭാര്യയും ആംബുലന്‍സില്‍ കയറിയപ്പോള്‍ ഇറക്കിവിട്ടു. കുഞ്ഞ് അപ്പോള്‍ത്തന്നെ മരിച്ചു കഴിഞ്ഞിരിക്കാം. അതു മറയ്ക്കാനാവാം അങ്ങനെ ചെയ്തത്. അടുത്ത ആശുപത്രിയില്‍ എത്തിച്ച് അര മണിക്കൂറോളം അവിടെ മരുന്നുകള്‍ നല്‍കി. കുഞ്ഞ് മരിച്ചുകഴിഞ്ഞാണ് എത്തിച്ചതെന്ന് അതിനിടയ്ക്ക് അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. പന്ത്രണ്ടര ആയപ്പോഴേക്കേും കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അവളുടെ നില വഷളായതിനു ശേഷം ഏതാണ്ട് നാല്‍പതു മിനിറ്റോളം ആദ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞങ്ങളോടു ഒന്നും പറയാതെ സമയം കളഞ്ഞതാണ് മരണത്തിന് ഇടയാക്കിയത്. ഞങ്ങള്‍ പറഞ്ഞ ആശുപത്രിയിലേക്കല്ല കുഞ്ഞിനെ എത്തിച്ചത്. ഡോക്ടര്‍മാര്‍ സ്വന്തമായി തീരുമാനമെടുക്കുകയായിരുന്നു. അഡ്രിനാലിന്‍ കുത്തിവയ്പാണ് നല്‍കിയതെന്നാണ് എഴുതിയിരിക്കുന്നത്. അലര്‍ജി ടെസ്റ്റ് പോലും ചെയ്യാതെയാണ് കുട്ടിക്ക് അവര്‍ കുത്തിവയ്പ് നല്‍കിയത്'' - സിദ്ദിഖ് പറഞ്ഞു. ഞങ്ങളുടെ അടുത്ത് പോലും പറയാതെയാണ് ആംബുലന്‍സില്‍ കയറ്റിയത്. രണ്ട് ഡോക്ടര്‍മാരും നഴ്‌സുമായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഞങ്ങളെ മോളുടെ കൂടെ കയറാന്‍ സമ്മതിച്ചില്ല. എവിടെ കൊണ്ടുപോകുന്നു എന്ന് ചോദിച്ച് ബഹളം വെച്ചപ്പോള്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അവിടെയെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കൊണ്ടുവന്നപ്പോഴേ മോള്‍ മരണപ്പെട്ടിരുന്നു എന്ന് പറഞ്ഞു', സിദ്ദിഖ് വിശദമാക്കി. ഡോക്ടര്‍ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശിയാണ് സിദ്ദിഖ്. 18ന് കുട്ടിക്ക് ശ്വാസതടസ്സത്തിനും കണ്‍പോളയിലെ തടിപ്പിനും ആര്യനാട് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെയോ ആഹരത്തിന്റെയോ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച ഉച്ചയ്ക്ക് 11ന് വീട്ടില്‍ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളര്‍ച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധന്‍ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്. നെബുലൈസ് ചെയ്തതിനു ശേഷം കുത്തിവയ്പുകള്‍ നല്‍കി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി. ഈ ആശുപത്രിയിലെ 2 ഡോക്ടര്‍മാരും സിദ്ദിഖിന്റെ മാതാവ് ജുനൈദാ ബീവിയും ആംബുലന്‍സില്‍ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ദിഖിന്റെ പരാതിയില്‍ ആശുപത്രിയില്‍നിന്നു ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിദഗ്ധ സംഘത്തിനു കൈമാറുമെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദിഖ്-ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മരിച്ചുവെന്ന പരാതിയിലാണ് ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രേഖകള്‍ പരിശോധിച്ച ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ആര്യനാട് എസ്എച്ച്ഒ പറഞ്ഞു. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തിരുന്നു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ. അതേ സമയം, കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഡോക്ടര്‍ പറഞ്ഞു. ശ്വാസം മുട്ടലിനു ചികിത്സ തേടിയാണ് 11.38ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നെബുലൈസേഷന്‍ വിത്ത് ബ്യുഡികോര്‍ട്ട് ആണ് നല്‍കിയത്. പിന്നിട് കുട്ടി കുഴഞ്ഞുവീഴുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്തപ്പോള്‍ അഡ്രിനാലിന്‍ കുത്തിവയ്പു നല്‍കി. ഈ രണ്ടു മരുന്നുകളും ഒരിക്കലും കുട്ടിയുടെ മരണത്തിന് ഇടയാക്കില്ല. നാലഞ്ചു ദിവസം മുന്‍പ് കുട്ടിക്കു മുഖത്തു നീര് കാരണം മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്പോള്‍ കൊടുത്ത മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമാകാം നില വഷളായതെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

മറുനാടൻ മലയാളീ 23 Feb 2026 10:42 pm

ഒമ്പതാം നിലയിൽ വീണ സാരിയെടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ; നടപടി വേണമെന്ന് നെറ്റിസെന്‍സ്

ഫരീദാബാദിലെ ഒരു ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന്, ഒമ്പതാം നിലയിൽ വീണ സാരിയെടുക്കാൻ അമ്മ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി. ഈ അപകടകരമായ പ്രവൃത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ രൂക്ഷ വിമർശനം.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:41 pm

140 ദിവസം നീണ്ട ചിത്രീകരണം; ആന്റണി വർഗീസിന്റെ 'കാട്ടാളന് ' പാക്കപ്പ്; ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ പോൾ ജോർജ് സംവിധാനം ചെയ്ത് ആൻ്റണി വർഗീസ് നായകനാകുന്ന 'കാട്ടാളൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. Kattalan starring Antony Varghese shoot completed

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:40 pm

കണക്ക് പരീക്ഷയ്ക്ക് പഠിച്ചില്ല; പുലർച്ചെ സുഹൃത്തിനെ വിളിച്ച് സങ്കടം പങ്കുവെച്ചു; ഒന്നാം സ്ഥാനം നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കി

ലക്നൗ: പരീക്ഷാപ്പേടിയെ തുടർന്ന് പഠനത്തിൽ മികവ് പുലർത്തിയിരുന്ന പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ധൂമൻഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. കണക്ക് പരീക്ഷയ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താൻ കഴിഞ്ഞില്ലെന്ന ആശങ്കയെത്തുടർന്ന് വിദ്യാർത്ഥി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ലാസിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന വിദ്യാർത്ഥി പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ്, പുലർച്ചെ 5.30-ഓടെ വിദ്യാർത്ഥി തന്റെ അടുത്ത സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. തനിക്ക് പരീക്ഷ എഴുതാൻ പേടിയാണെന്നും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും സുഹൃത്തിനോട് പറഞ്ഞതായാണ് വിവരം. രാവിലെ ഏഴുമണിയായിട്ടും കുട്ടി മുറി തുറക്കാത്തതിനെത്തുടർന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരെത്തി വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ധൂമൻഗഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും പരീക്ഷാപ്പേടിയും മാർക്ക് കുറഞ്ഞാൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് കുട്ടിയെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മറുനാടൻ മലയാളീ 23 Feb 2026 10:40 pm

നിയമസഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ

സുരേഷ്ഗോപി തിരുവനന്തപുരം:

എവെനിംഗ് കേരളം 23 Feb 2026 10:38 pm

ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു ജയം മാത്രം; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

ടി20 ലോകകപ്പ് സൂപ്പര്‍ 8-ലെ ആദ്യ തോല്‍വിക്ക് ശേഷം ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:38 pm

കണക്കിനെ പേടി, ഒന്നാം സ്ഥാനം പോകുമോ എന്ന സംശയം; പരീക്ഷയ്ക്ക് മുമ്പ് ജീവനൊടുക്കി പ്ലസ് ടു വിദ്യാർത്ഥി

ഉത്തര്‍ പ്രദേശിലെ ധൂമൻഗഞ്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണക്ക് പരീക്ഷ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന ആശങ്കയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:31 pm

ടാറ്റയും റെയിൽടെലും കൈകോർക്കുന്നു; ഇന്ത്യയുടെ ഡിജിറ്റൽ മേഖല കുതിക്കും

റെയിൽടെലിൻ്റെ രാജ്യവ്യാപക നെറ്റ്‌വർക്കും ടാറ്റ കമ്മ്യൂണിക്കേഷൻസിൻ്റെ ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഒരുമിപ്പിച്ചുകൊണ്ട് നെറ്റ്‌വർക്ക് സംവിധാനങ്ങൾ നവീകരിക്കുകയും സൈബർ സുരക്ഷ വർധിപ്പിക്കുകയുമാണ് ഈ കൂട്ടുകെട്ടിൻ്റെ പ്രധാന ലക്ഷ്യം

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:28 pm

മുസ് ലിം ലീഗ് നിര്‍മ്മിക്കുന്ന വീട് ഫെബ്രുവരി 28 ന് തന്നെ കൊടുക്കും, തിയ്യതിയില്‍ മാറ്റമില്ല: പി എം എ സലാം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കുമെന്ന് പി എം എ സലാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ആദ്യഘട്ടത്തില്‍ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. 'അറിയിപ്പ്, തിയ്യതിയില്‍ മാറ്റമില്ല വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കും'- പി എം എ സലാം ഫേസ്ബുക്കില്‍ കുറിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രിയങ്ക ഗാന്ധി എം.പി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് 11. 5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്.1100 സ്‌ക്വയര്‍ ഫീറ്റില്‍ 105 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകള്‍ക്കായുളള സ്ഥലം ഏറ്റെടുത്തത്. ഇതില്‍ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. കൈമാറുന്ന വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. ഗുണഭോക്താക്കളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാധിക്കലി ശിഹാബ് തങ്ങള്‍ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. പ്രിയങ്ക ഗാന്ധി എംപി, മുസ്ലിം ലീഗ് സംസ്ഥാന ദേശീയ നേതാക്കളും, യുഡിഎഫിന്റെ നേതാക്കള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും. ബാക്കി വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി മെയ് 31നകം ഗുണഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

തേജസ് ന്യൂസ് 23 Feb 2026 10:26 pm

മാങ്ങയണ്ടി തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസ്സുകാരന് ശ്വാസംമുട്ടി; സമയോചിതമായ ഇടപെടലിലൂടെ കുരുന്നിന് പുനർജന്മം; യുവഡോക്ടർക്ക് നാടിന്റെ അഭിനന്ദന പ്രവാഹം

കോഴിക്കോട്: മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട അഞ്ചു വയസ്സുകാരന് രക്ഷകനായി യുവഡോക്ടർ. കക്കട്ടിൽ മുള്ളമ്പത്ത് സ്വദേശി കേദാറിന്റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോക്ടർ എച്ച്.എസ്. സുഹാദിന്റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടിലിരുന്ന് മാങ്ങ കഴിക്കുന്നതിനിടെ അബദ്ധത്തിൽ മാങ്ങയണ്ടി കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസമെടുക്കാൻ കഴിയാതെ കുട്ടി പിടയുന്നത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ കൈവേലിയിലുള്ള ഡോക്ടറുടെ ക്ലിനിക്കിലെത്തിച്ചു. കുട്ടിയുടെ ഗുരുതരാവസ്ഥ കണ്ടയുടൻ മറ്റെല്ലാ രോഗികളെയും മാറ്റിനിർത്തി ഡോക്ടർ സുഹാദ് പ്രഥമശുശ്രൂഷ ആരംഭിച്ചു. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കാനും ശ്വാസോച്ഛ്വാസം പുനഃസ്ഥാപിക്കാനും ഡോക്ടർ നടത്തിയ വേഗത്തിലുള്ള നീക്കമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. കുട്ടിയുടെ ജീവൻ കാത്ത ഡോക്ടറെ നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ. ഡോക്ടറുടെ ജാഗ്രതയും കൃത്യസമയത്തെ ഇടപെടലുമാണ് കേദാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

മറുനാടൻ മലയാളീ 23 Feb 2026 10:25 pm

തിരുവനന്തപുരം കോർപ്പറേഷനിൽ കുടിവെള്ളം മുടങ്ങുന്നു, പരാതിയുമായി കൗൺസിലർമാർ, വാട്ടർ അതോറിറ്റി ഓഫിസിൽ പ്രതിഷേധവുമായി യുഡിഎഫ്

തിരുവനന്തപുരം നഗരത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. പ്രതിസന്ധി പരിഹരിക്കാത്തതിൽ കൗൺസിലർമാർ പ്രതിഷേധിച്ചു. അടിയന്തരമായി വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:21 pm

ബാറ്റിങ് വെടിക്കെട്ടുമായി ഹെറ്റ്മെയര്‍; 19 പന്തില്‍ മിന്നല്‍ അര്‍ദ്ധസെഞ്ച്വറി; റോവ്മന്‍ പവലിന്റെ പിന്തുണയും; ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്; സിംബാബ്വെക്ക് 255 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്വെക്ക് മുന്നില്‍ ഹിമാലയന്‍ വിജയലക്ഷ്യം ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഷിംറോണ്‍ ഹെറ്റ്മെയറുടെയും റോവ്മന്‍ പവലിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 34 പന്തില്‍ 85 റണ്‍സെടുത്ത ഹെറ്റ്മെയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 35 പന്തില്‍ 59 റണ്‍സെടുത്ത പവലും മികച്ച സംഭാവന നല്‍കി. സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് നഗാരവ, ബ്ലെസിങ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഏഴ് വീതം സിക്സറുകളും ഫോറുകളും അടങ്ങിയ ഇന്നിങ്സായിരുന്നു ഹെറ്റ്മയറുടേത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം എന്ന റെക്കോര്‍ഡ് ഹെറ്റ്മെയര്‍ സ്വന്തം പേരില്‍ കുറിച്ചു. 19 പന്തില്‍ നിന്ന് ഒരു മിന്നല്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഹെറ്റ്മെയര്‍ 34 പന്തില്‍നിന്ന് 85 റണ്‍സ് നേടി. 35 പന്തില്‍നിന്ന് 59 റണ്‍സടിച്ച് റോവ്മാന്‍ പവലും വെടിക്കെട്ടില്‍ പങ്കാളിയായി. 2026 ട്വന്റി20 ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ഇന്നത്തെ മത്സരം ഇന്ത്യക്കും വളരെ പ്രധാനപ്പെട്ടതാണ്. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഈ കളിയിലെ വിജയികളെ ഇന്ത്യ തോല്‍പ്പിക്കേണ്ടതുണ്ട്.

മറുനാടൻ മലയാളീ 23 Feb 2026 10:20 pm

കോലിയുടെ ലോകകപ്പ് റെക്കോർഡ് തകർക്കുമോ?; മറുപടിയുമായി പാക് താരം സാഹിബ്‌സാദ ഫർഹാൻ; ലക്ഷ്യം വ്യക്തിഗത നേട്ടങ്ങളല്ല, പാകിസ്ഥാനെ ലോകകിരീടത്തിലേക്ക് നയിക്കുകയാണെന്ന് ഓപ്പണർ

പല്ലെക്കലെ: ടി20 ലോകകപ്പിൽ റൺവേട്ടയിൽ മുന്നേറുമ്പോഴും വ്യക്തിഗത റെക്കോർഡുകളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് പാകിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിരാട് കോലിയുടെ (319 റൺസ്, 2014) റെക്കോർഡ് ഫർഹാൻ തകർക്കുമോ എന്ന ചോദ്യത്തിനാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ റെക്കോർഡുകൾക്ക് പിന്നാലെ പോകാറില്ല. എത്ര റൺസ് നേടി എന്നൊക്കെ മറ്റുള്ളവർ പറഞ്ഞു തരുമ്പോഴാണ് ഞാൻ അറിയുന്നത്. റെക്കോർഡുകൾ തകർക്കാനുള്ള സമ്മർദ്ദം തലയിലേറ്റിയാൽ അത് ബാറ്റിംഗിനെ ബാധിക്കും. പാകിസ്ഥാനെ ഒന്നാമതെത്തിക്കുക എന്നതാണ് എന്റെ ഏക ലക്ഷ്യം, ഫർഹാൻ പറഞ്ഞു. നിലവിൽ 2026 ലോകകപ്പിലെ ടോപ് സ്കോററാണ് ഫർഹാൻ. 5 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും അടക്കം 220 റൺസാണ് താരം അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ പാകിസ്ഥാന് കുറഞ്ഞത് രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ കോലിയുടെ റെക്കോർഡ് മറികടക്കാൻ ഫർഹാന് സുവർണ്ണാവസരമുണ്ട്. എന്നാൽ റെക്കോർഡുകൾ തകരാനുള്ളതാണെന്നും രാജ്യത്തിന്റെ പേര് ഉയർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുനാടൻ മലയാളീ 23 Feb 2026 10:18 pm

കേരളത്തിൽ നിർബന്ധിച്ച് ആരെയും ബീഫ് തീറ്റിക്കാറില്ല; കേരളാ സ്റ്റോറി 2 കാണേണ്ടവർ കണ്ടാൽ മതി: എം ടി രമേശ്‌

കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന സാഹചര്യമില്ലെന്നും, സിനിമയെ സിനിമയായി മാത്രം കാണണമെന്നും കേരളാ സ്റ്റോറി 2 വിവാദത്തിൽ ബിജെപി നേതാവ് എംടി രമേശ് . കാണേണ്ടവർ സിനിമ കാണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റിയാൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വർണക്കടത്ത് കേസിൽ അന്വേഷണം സിപിഐഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ സർക്കാർ ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. എസ്ഐടി അംഗങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തിയതായും, […] The post കേരളത്തിൽ നിർബന്ധിച്ച് ആരെയും ബീഫ് തീറ്റിക്കാറില്ല; കേരളാ സ്റ്റോറി 2 കാണേണ്ടവർ കണ്ടാൽ മതി: എം ടി രമേശ്‌ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 23 Feb 2026 10:17 pm

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നീട്ടി; പുതിയ തിയ്യതി മാര്‍ച്ച് ഒന്നിന്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് 1ലേക്ക് നീട്ടി. ഫെബ്രുവരി 25നാണ് ഉദ്ഘാടനം നടത്തി വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഉദ്ഘാടനം അവധി ദിനത്തിലാക്കണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പേ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുക. പട്ടയ വിതരണവും ഉദ്ഘാടനച്ചടങ്ങില്‍ നടക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണ് മുഖ്യമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് നിര്‍മിക്കുക. ഒന്നാമത്തെ സോണില്‍ 115 വീടുകളാണ് നിര്‍മിക്കുന്നത്.

തേജസ് ന്യൂസ് 23 Feb 2026 10:15 pm

'കാര്‍ വാങ്ങിയപ്പോള്‍ പോണ്ടിച്ചേരിക്കാരന്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍ക്കാരനായി, സുരേഷ്‌ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് കുട്ടിക്കളി'; ജോസഫ് ടാജറ്റ്

തൃശൂര്‍:  കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എംപിക്ക് തിരഞ്ഞെടുപ്പ് കുട്ടികളിയാണെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുരേഷ്ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേര്‍ക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണ് സുരേഷ് ഗോപിയുടേതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. കാര്‍ വാങ്ങിയപ്പോള്‍ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, ലോക്‌സഭയില്‍ മല്‍സരിച്ചപ്പോള്‍ തൃശൂര്‍ക്കാരനായി തദ്ദേശ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരുവനന്തപുരത്തുകാരനായി, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുരുവായൂര്‍കാരനായി. തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണെന്നും ബിജെപി അദ്ദേഹത്തെ തിരുത്താന്‍ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്തായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപി വോട്ട് ഗുരുവായൂര്‍ മണ്ഡലത്തിലേക്ക് മാറ്റി. ഫോം 8 പ്രകാരം അപേക്ഷ നല്‍കിയാണ് വോട്ടുമാറ്റം. ഗുരുവായൂരിലെ സുരേഷ് ഗോപിയുടെ ഫ്‌ലാറ്റിന്റെ അഡ്രസ്സാണ് ഇതിനായി നല്‍കിയിരിക്കുന്നത്. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു. എസ്‌ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത്. 697ാം നമ്പര്‍ വോട്ടറായാണ് ചേര്‍ത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേര്‍ത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ ഒന്നാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലാറ്റ്.

തേജസ് ന്യൂസ് 23 Feb 2026 10:14 pm

'ഒരു നടിയുടെ 'ഷെൽഫ് ലൈഫ്' പരമാവധി ഏഴു വർഷമെന്ന് പറഞ്ഞവരുണ്ട്'; ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്; ആറാം ഫിലിംഫെയർ നേട്ടത്തിൽ മനസ്സ് തുറന്ന് പാർവതി തിരുവോത്ത്

കൊച്ചി: ഫിലിംഫെയർ പുരസ്‌കാര നേട്ടത്തിൽ പോസ്റ്റ് പങ്കുവെച്ച് പാർവതി തിരുവോത്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പാർവതിക്ക് പുരസ്കാരം ലഭിച്ചത്. മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാർവതി കഴിഞ്ഞ ദിവസം പുരസ്കാരം ഏറ്റുവാങ്ങിയത്. താൻ ഇന്ത്യൻ സിനിമ രംഗത്ത് 20 വർഷം പൂർത്തിയാക്കിയെന്നും ഏഴ് വർഷം മാത്രമേ സിനിമയിൽ നിലനിന്ന് പോവാൻ സാധിക്കൂ, അതുകൊണ്ട് പരമാവധി സമ്പാദിക്കൂ എന്ന് തന്നോട് പലരും പറഞ്ഞിരുന്നെനും അതെല്ലാം ഇപ്പോൾ തമാശയായി തോന്നുന്നുവെന്നും പാർവതി പറയുന്നു. 2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ 'ഷെൽഫ് ലൈഫ്' പരമാവധി 6-7 വർഷമാണെന്ന് എന്നോട് പറഞ്ഞിരുന്നു. 'അതുകൊണ്ട് പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകളിൽ അഭിനയിക്കുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം, നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ ധനികരാക്കില്ല' എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോൾ വെറും തമാശമാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്. ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്‌കാരങ്ങളെക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥപറയുന്നവരെ ഞാൻ കണ്ടെത്തുന്നു. അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ 6-ാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയർ. പാർവതി കുറിച്ചു. View this post on Instagram A post shared by Parvathy Thiruvothu (@par_vathy) അതേസമയം നിസാം ബഷീർ ഒരുക്കുന്ന ഐ നോബഡിയാണ് പാർവതിയുടെ വരാനിരിക്കുന്ന പ്രതീക്ഷയുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരാൻ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ ഭാഗമാവുന്നത്. 

മറുനാടൻ മലയാളീ 23 Feb 2026 10:07 pm

2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ബാധകം, 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്; 'ഏക മകന് മാത്രം ഇളവ്'

കുവൈത്തിൽ 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി. 2012 ജനുവരി 1 ന് ശേഷം ജനിച്ച കുവൈത്തി പൗരന്മാർക്കാണ് നിയമം ബാധകമാകുക. ഒറ്റ മകൻ മാത്രമുള്ളവർക്ക് ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:05 pm

പൊതുസ്ഥലത്ത് ഇനി ആരും മുഖം മറയ്‌ക്കേണ്ട; ബുര്‍ഖയ്ക്കും ഹൂഡുകള്‍ക്കും നിരോധനം! കുടിയേറ്റക്കാരെ തൂക്കിയെടുത്ത് നാടുകടത്തും; ക്രിസ്ത്യന്‍ പൈതൃകം കാക്കാന്‍ പള്ളികള്‍ക്ക് സംരക്ഷണം; യുകെയില്‍ വലതുപക്ഷ തരംഗം ആഞ്ഞടിക്കുമോ? യുകെയില്‍ 'ദേശീയ സുരക്ഷാ' ഉറപ്പാക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റീഫോം യുകെ; സിയ യൂസഫിന്റെ നയങ്ങള്‍ക്ക് പിന്തുണയേറുന്നു

ലണ്ടന്‍: ബ്രിട്ടനിലെ വലതുപക്ഷ പാര്‍ട്ടിയായ റീഫോം യുകെ (Reform UK) അധികാരത്തില്‍ വന്നാല്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടിയുടെ ആഭ്യന്തര മേധാവി സിയ യൂസഫ്. സുരക്ഷാ പ്രശ്‌നങ്ങളും സാമൂഹികമായ ഒത്തുചേരലും മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ മുതല്‍ ഹുഡുകള്‍ വരെയുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് റീഫോം യുകെ പ്രഖ്യാപിച്ചത്. കുറ്റവാളികള്‍ മുഖം മറച്ച് സിസിടിവികളില്‍ നിന്ന് രക്ഷപ്പെടുന്നത് തടയാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം അനിവാര്യമാണെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര മേധാവി സിയ യൂസഫ് പറഞ്ഞു. ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങളും പൊതുസ്ഥലങ്ങളില്‍ നിരോധിക്കണമെന്ന നിലപാടിനെ സിയ യൂസഫ് വ്യക്തിപരമായി പിന്തുണച്ചു. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നയമാക്കുന്നതിനെക്കുറിച്ച് ഉടന്‍ വ്യക്തത വരുത്തും. മുന്‍ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ അമേരിക്കയിലെ ഐസിഇ (ICE) മാതൃകയില്‍ 'യുകെ ഡിപ്പോര്‍ട്ടേഷന്‍ കമാന്‍ഡ്' രൂപീകരിക്കും. പ്രതിദിനം അഞ്ച് വിമാനങ്ങളിലായി 6 ലക്ഷത്തോളം പേരെ നാടുകടത്താനാണ് പാര്‍ട്ടിയുടെ പദ്ധതി. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കണക്കിലെടുത്ത് രാജ്യത്ത് 'ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുമെന്ന് സിയ യൂസഫ് പറഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡ്, ഇറാന്റെ ഐആര്‍ജിസി (IRGC) എന്നീ സംഘടനകളെ നിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്റെ ക്രിസ്ത്യന്‍ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചരിത്രപരമായ പള്ളികള്‍ മോസ്‌ക്കുകളായി മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരും. പള്ളികളെ സ്വയമേവ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തും. നാടുകടത്തല്‍ നടപടികള്‍ സുഗമമാക്കുന്നതിന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ (ECHR) നിന്ന് ബ്രിട്ടന്‍ പിന്മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു. പാര്‍ട്ടി നേതാവ് നൈജല്‍ ഫരാഷും ഈ നീക്കങ്ങളെ പിന്തുണച്ചു. മുഖംമൂടി ധരിച്ചെത്തുന്ന ജനക്കൂട്ടം നഗരങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് തടയാന്‍ ഇത്തരം കര്‍ശന നിയമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുന്‍പ് ബുര്‍ഖ നിരോധനത്തെ എതിര്‍ത്തിരുന്ന സിയ യൂസഫ് ഇപ്പോള്‍ നിലപാട് മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഡോവറില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റം, പോലീസ് സേവനം, തീവ്രവാദം, ബ്രിട്ടന്റെ ക്രിസ്ത്യന്‍ പൈതൃകം സംരക്ഷിക്കല്‍ എന്നിവയെക്കുറിച്ചുള്ള റീഫോം പാര്‍ട്ടിയുടെ നയരേഖ അദ്ദേഹം അവിടെ അവതരിപ്പിച്ചു. പല കുറ്റവാളികളും തങ്ങളുടെ മുഖം മറച്ചുകൊണ്ട് സിസിടിവി നിരീക്ഷണത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുന്നുണ്ടെന്നും, ഇത് അക്രമികളെ തിരിച്ചറിയുന്നതില്‍ പോലീസിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സിയ യൂസഫ് പറഞ്ഞു. സന്ധ്യാസമയത്ത് തെരുവുകളില്‍ മുഖംമൂടി ധരിച്ച അപരിചിതരെ കാണുമ്പോള്‍ പൊതുജനങ്ങള്‍ക്ക് സ്വാഭാവികമായും ആശങ്ക അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബുര്‍ഖ നിരോധനത്തെ പിന്തുണയ്ക്കുമോ എന്ന് 'ദ സണ്‍' പത്രം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, 'പൊതുസ്ഥലങ്ങളില്‍ എല്ലാത്തരം മുഖാവരണങ്ങളും നിരോധിക്കുന്നതിനെ ഞാന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ നിര്‍ദ്ദേശം പാര്‍ട്ടിയുടെ ഔദ്യോഗിക നയമാക്കി മാറ്റുന്നതിനെക്കുറിച്ച് റീഫോം പാര്‍ട്ടിക്ക് 'കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടാകുമെന്നും' സിയ യൂസഫ് കൂട്ടിച്ചേര്‍ത്തു. റീഫോം യുകെ നേതാവ് നൈജല്‍ ഫരാഷും ഈ നീക്കത്തെ പിന്തുണച്ചു. ന്യൂകാസില്‍ പോലുള്ള നഗരങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നത് മുഖംമൂടി ധരിച്ചെത്തിയ ജനക്കൂട്ടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് പല കാരണങ്ങളാല്‍ പ്രശ്‌നകരമാണെന്ന് ഞാന്‍ കരുതുന്നു. അത് വെറും മതപരമായ കാരണങ്ങള്‍ മാത്രമല്ല,' അദ്ദേഹം പറഞ്ഞു. നേരത്തെ, ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട റീഫോം എംപി സാറ പോച്ചിന്റെ നിലപാടിനെ 'വിഡ്ഢിത്തം' എന്ന് വിളിച്ചതിനെത്തുടര്‍ന്ന് സിയ യൂസഫിന് കഴിഞ്ഞ വര്‍ഷം തല്‍സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഇത്തരമൊരു പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം റീഫോം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും, മുഖം മറയ്ക്കുന്നതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന് ആക്കം കൂട്ടി. ബുര്‍ഖ 'പൊതുസ്ഥലങ്ങളില്‍ നിരോധിക്കണം' എന്നും പ്രത്യേകിച്ച് ക്ലാസ് മുറികളില്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും അവര്‍ 'ദ സണ്‍ ഓണ്‍ സണ്‍ഡേ'യോട് പറഞ്ഞു. തന്റെ പ്രസംഗത്തില്‍, കുതിച്ചുയരുന്ന കുടിയേറ്റം കണക്കിലെടുത്ത് സിയ യൂസഫ് രാജ്യത്ത് 'ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. അധികാരത്തിലേറി ആദ്യ ഘട്ടത്തില്‍ തന്നെ 6 ലക്ഷത്തിലധികം ആളുകളെ നാടുകടത്തിക്കൊണ്ട് 'അനതികൃത കുടിയേറ്റം'നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഐസിഇയുടെ (ICE) ബ്രിട്ടീഷ് പതിപ്പായി വിശേഷിപ്പിക്കപ്പെടുന്ന 'യുകെ ഡിപ്പോര്‍ട്ടേഷന്‍ കമാന്‍ഡ്' എന്ന പുതിയ വിഭാഗം രൂപീകരിക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുക, ഒരേസമയം 24,000 പേരെ വരെ തടങ്കലില്‍ വയ്ക്കുക, പ്രതിദിനം അഞ്ച് വിമാനങ്ങളിലായി ഇവരെ നാടുകടത്തുക എന്നിവയായിരിക്കും ഇതിന്റെ ചുമതല. റീഫോം പാര്‍ട്ടി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ നിന്ന് പിന്മാറുമെന്നും, നാടുകടത്തല്‍ തടയുന്ന ഉടമ്പടികള്‍ റദ്ദാക്കുമെന്നും 'ഓപ്പറേഷന്‍ റീസ്റ്റോറിംഗ് ജസ്റ്റിസ്' ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദം പടരുന്നത് തടയാനായി മുസ്ലീം ബ്രദര്‍ഹുഡിനെയും ഇറാന്റെ ഐആര്‍ജിസിയെയും (IRGC) നിരോധിക്കുമെന്ന് സിയ യൂസഫ് ഉറപ്പുനല്‍കി. ചരിത്രപരമായ ക്രിസ്ത്യന്‍ കെട്ടിടങ്ങളെ സ്വയമേവ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തി പള്ളികള്‍ മോസ്‌ക്കുകളായി മാറ്റുന്നത് തടയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി, കത്തിമുനയിലുള്ള ആക്രമണങ്ങള്‍ പതിവായ ഇടങ്ങളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശോധനാ മേഖലകള്‍ ഏര്‍പ്പെടുത്തുമെന്നും, നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരുമെന്നും സിയ യൂസഫ് വ്യക്തമാക്കി.

മറുനാടൻ മലയാളീ 23 Feb 2026 10:04 pm

സ്വർണവില വർദ്ധനവ് പരിധി വിട്ടിട്ടില്ല, വിപണി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി

ഉത്സവ സീസണുകളിൽ സ്വർണവിലയിൽ വർധനവ് സാധാരണമാണെന്നും എന്നാൽ വില ഒരു നിശ്ചിത പരിധിക്ക് അപ്പുറം പോയിട്ടില്ലെന്നും നിർമല സീതാരാമൻ

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 10:02 pm

'നേട്ടങ്ങളെ ഞാന്‍ ഗൗനിക്കാറില്ല'; കോലിയുടെ റെക്കോഡ് തകര്‍ക്കുമോ എന്ന ചോദ്യത്തിന് പാക് താരം ഫര്‍ഹാന്റെ മറുപടി

ടി20 ലോകകപ്പിലെ ടോപ് സ്കോററായ പാക് താരം സാഹിബ്‌സാദ ഫർഹാൻ, വിരാട് കോലിയുടെ റെക്കോർഡ് തകർക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:57 pm

ഗോവൻ അധോലോകം വിറപ്പിച്ച കർമാടി; യഷിനൊപ്പം കട്ടക്ക് നിൽക്കാൻ സുദേവ് നായരും

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്സിക്കി'ലെ സുദേവ് നായരുടെ 'കർമാടി' എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. Sudev Nair as Karmadi in Toxic.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:56 pm

'പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം; പി.എഫ്.ഐ.യുടെ ഭാഗമായ റീഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി സാമ്പത്തിക ഇടപാട്; പ്രവര്‍ത്തിക്കുന്നത് സ്ലീപ്പര്‍ സെല്ലായി'; ഗുരുതര ആരോപണങ്ങളുമായി ബിജെപി മാര്‍ച്ച്; മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ വിവാദക്കുരുക്കില്‍

കോഴിക്കോട്: മൂന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവും, കോഴിക്കോട് സൗത്ത് എംഎല്‍എയുമായ അഹമ്മദ് ദേവര്‍ കോവിലിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിവാദത്തില്‍. നേരത്തെ, അഹമ്മദ് ദേവര്‍കോവിലിന് പി.എഫ്.ഐ.യുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഐ.എന്‍.എല്‍ന്റെ യുവജന സംഘടനയായ നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിരുന്നു. അഹമ്മദ് ദേവര്‍കോവിലിനും പാര്‍ട്ടിയിലെ മറ്റ് ചില നേതാക്കള്‍ക്കും നിരോധിത സംഘടനകളുമായി സാമ്പത്തിക ഇടപാടുകളും മറ്റും ഉണ്ടെന്നാണ് ആരോപണം. ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഉദ്ഘാടനം ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ സജീവന്‍ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് അഹമ്മദ് ദേവര്‍ കോവിലിന്റെ സംരക്ഷകനെന്ന് വി.കെ സജീവന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ നിന്നും അഹമ്മദ് ദേവര്‍കോവിലിനെതിരെ പരാതി ഉയര്‍ന്നു കഴിഞ്ഞു. മന്ത്രിക്ക് പിഎഫ്ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുള്ളത് ഗൗരവതരമായതാണ്. ഇതില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. നിരോധിത സംഘടനകളുടെ സ്ലീപ്പര്‍ സെല്ലായാണ് എംഎല്‍എ പ്രവര്‍ത്തിക്കുന്നത്. നവകേരള യാത്രയില്‍ അടക്കം എംഎല്‍എക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. തെരഞ്ഞടുപ്പുകളില്‍ ഉള്‍പ്പെടെ എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് വേണ്ടി എംഎല്‍എ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് ഇടത്- വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനാനുവാദമുണ്ടെന്നും വി കെ സജീവന്‍ പറഞ്ഞു. റീഹാബ് ഇന്ത്യാ ബന്ധം വിവാദത്തില്‍ നേരത്തെ, ബി.ജെ.പി മൂന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും അഹമ്മദ് ദേവര്‍കോവിലിന് നിരോധിത സംഘടനയായ പി.എഫ്.ഐ.യുടെ ഭാഗമായ റീഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ചിരുന്നു.ജീവകാരുണ്യ വിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഒരു എന്‍.ജി.ഒ-യാണ് റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍. 2008 മാര്‍ച്ച് 17-നാണ് ഈ സംഘടന സ്ഥാപിതമായത്. ഗ്രാമീണ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രത്യേകിച്ച് അസം, ബീഹാര്‍, ബംഗാള്‍) ഗ്രാമങ്ങള്‍ ദത്തെടുത്ത് വീടുകള്‍ നിര്‍മ്മിക്കുക, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍. 'എഡ്യൂക്കേഷന്‍ ഓണ്‍ വീല്‍സ്' (പോലുള്ള പദ്ധതികള്‍ ഇവര്‍ നടത്തിയിരുന്നു. പി.എഫ്.ഐ-യുടെ സ്ഥാപക ചെയര്‍മാനായ ഇ. അബൂബക്കര്‍ തന്നെയായിരുന്നു റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ചെയര്‍മാന്‍. പി.എഫ്.ഐ-യുടെ ഫണ്ട് സമാഹരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി ഈ സംഘടനയെ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പി.എഫ്.ഐ-യോടൊപ്പം റീഹാബ് ഇന്ത്യ ഫൗണ്ടേഷനെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നതായിരുന്നു നിരോധനത്തിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഫണ്ട് സമാഹരിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഈ സംഘടനയുടെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഏകദേശം 58 കോടി രൂപയോളം ഇവരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ സംഘടനയുമായി അഹമ്മദ് ദേവര്‍കോവിലിന് ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അഹമ്മദ് ദേവര്‍കോവില്‍ നിഷേധിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പും വിവാദത്തില്‍ മുമ്പ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളും അഹമ്മദ് ദേവര്‍കോവിലെതിരെ ഉയര്‍ന്നിരുന്നു. വടകര മുട്ടുങ്ങല്‍ സ്വദേശിയായ എ.കെ. യൂസഫാണ് ഈ പരാതി നല്‍കിയത്. റെയില്‍വേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാം എന്ന് വാഗ്ദാനം നല്‍കി 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ആരോപണം. പലിശയും മറ്റ് നഷ്ടപരിഹാരവും ഉള്‍പ്പെടെ ഏകദേശം 63 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് പരാതിക്കാരന്‍ അവകാശപ്പെടുന്നത്. ഈ കേസില്‍ അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് 2019-ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് അപ്പീല്‍ പരിഗണിച്ച കോടതി തടവ് ശിക്ഷ ഒഴിവാക്കുകയും പരാതിക്കാരന് 63 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. തുക തിരികെ ലഭിക്കാനായി പരാതിക്കാരന്‍ നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പി.യോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, ഈ ആരോപണം അഹമ്മദ് ദേവര്‍കോവില്‍ നിഷേധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടില്‍ തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ലെന്നും താന്‍ ആ കമ്പനിയുടെ ഡയറക്ടര്‍ മാത്രമായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. രണ്ടര വര്‍ഷത്തോഴം മന്ത്രിയായിരുന്ന സമയത്ത് അമ്മദ് ദേവര്‍ കോവില്‍ അധികാരം ഉപയോഗിച്ച് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഷമീര്‍ പയ്യനങ്ങാടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പിഎസ്സി മെമ്പറാകാന്‍ സമദ് മാസ്റ്റര്‍ എന്ന വ്യക്തിയില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ വലിയ രീതിയില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇതോടെയാണ് തനിക്ക് രാജിവച്ച് പുറത്തുവരേണ്ടി വന്നു എന്നും പരാതിയില്‍ പറയുന്നു.

മറുനാടൻ മലയാളീ 23 Feb 2026 9:53 pm

പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; സന്ദര്‍ശനം മാര്‍ച്ച് ആറിന്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുന്നതെന്നാണ് വിവരം.

സിറാജ് ലൈവ് 23 Feb 2026 9:53 pm

രണ്ട് ദിവസം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്, കടലിൽ വീണാൽ രക്ഷിക്കാനാളില്ല; അറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം

വിനോദ് സഞ്ചാര വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:49 pm

ഇപ്പോൾ നൽകുന്നത് ഫ്രഞ്ച് ബ്രാൻഡ് റോയൽ കാനിൻ, ഇറച്ചി കഴിയ്ക്കാനായാൽ കൂട്ടിലേക്ക്; രാപ്പകലില്ലാത്ത ദൗത്യത്തിനൊടുവിൽ പിച്ചവെച്ച് സിം​ഹക്കുഞ്ഞുങ്ങൾ

തിരുവനന്തപുരം മൃഗശാലയിൽ നൈല-ലിയോ സിംഹങ്ങൾക്കുണ്ടായ കുഞ്ഞുങ്ങളെ, പ്രത്യേക സംഘം ഏറ്റെടുത്തു. വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രാപ്പകലില്ലാത്ത പരിചരണത്തിൽസിംഹക്കുഞ്ഞുങ്ങൾ ഇപ്പോൾ പിച്ചവെച്ച് തുടങ്ങി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:47 pm

'അഭിനേത്രി എന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ 20 വർഷം പൂർത്തിയായി..'; കുറിപ്പ് പങ്കുവച്ച് പാർവതി

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയും മികച്ച വേഷങ്ങൾ ലഭിക്കുന്നതുമാണ് തന്റെ യഥാർത്ഥ സമ്പാദ്യമെന്നും പാർവതി കൂട്ടിച്ചേർത്തു. Parvathy Thiruvothu shares a note after filmfare award

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:45 pm

New Dutch coalition govt led by youngest premier sworn into office

Hague : Dutch King Willem-Alexander has sworn in a new minority Dutch coalition government led by the Netherlands' youngest-ever prime minister, who will have to use all his bridge-building skills to pass laws and see out a full four-year term in office. Rob Jetten, 38, heads a three-party administration made

പ്രവാസി എക്സ്പ്രസ്സ് 23 Feb 2026 9:45 pm

റൺവേയിൽ വെടിയൊച്ച, എങ്ങും പുകപടലങ്ങൾ; വിമാനത്താവളത്തിൽ വെടിയുതിർത്ത് മയക്കുമരുന്ന് മാഫിയ; ലഗേജുകൾ ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം പാഞ്ഞ് ടൂറിസ്റ്റുകൾ; മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം; അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ഗവർണർ; കൊടുംകുറ്റവാളി എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ രാജ്യം കത്തുന്നു

മെക്സിക്കോ സിറ്റി: ലോകത്തെ വിറപ്പിച്ച മയക്കുമരുന്ന് മാഫിയാ തലവൻ 'എൽ മെഞ്ചോ' കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ ആഭ്യന്തര യുദ്ധത്തിന് സമാനമായ അക്രമപരമ്പരകൾ. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്ന ഭീകരസംഘടനയുടെ തലവനായ നെമീസിയോ ഒസെഗ്വേര സെർവാന്റസ് (59) കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യം മൊത്തം അക്രമം അഴിച്ചുവിടുകയാണ്. വിനോദസഞ്ചാരികൾ നിറഞ്ഞ വിമാനത്താവളങ്ങളിലും നഗരമധ്യത്തിലും സായുധ സംഘങ്ങൾ വെടിയുതിർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതോടെ മെക്സിക്കോ കടുത്ത പ്രതിസന്ധിയിലാണ്. മെക്സിക്കോയിലെ പ്രധാന നഗരമായ ഗുവാഡലജാരയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച അരങ്ങേറിയത് ഭീതിജനകമായ രംഗങ്ങളാണ്. വിമാനത്താവളത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മാഫിയാ സംഘം അഗ്നിക്കിരയാക്കിയതോടെ വിമാനത്താവളത്തിനുള്ളിൽ പുക നിറഞ്ഞു. കാർട്ടൽ ആക്രമണം ഭയന്ന് ഡ്യൂട്ടി ഫ്രീ ഏരിയയിലുണ്ടായിരുന്ന നൂറുകണക്കിന് വിനോദസഞ്ചാരികൾ ജീവനും കൊണ്ട് ചിതറിയോടി. ലഗേജുകൾ ഉപേക്ഷിച്ചും കസേരകൾക്ക് പിന്നിൽ ഒളിച്ചുമാണ് പലരും വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തിനുള്ളിൽ വെടിവെപ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ നിന്നുള്ള വിനോദസഞ്ചാരിയായ കാറ്റി ഹോളമൻ തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ കാർട്ടൽ സംഘം അടച്ചതായും വിമാനങ്ങൾ റദ്ദാക്കിയതായും അവർ പറഞ്ഞു. ഹോട്ടൽ ജീവനക്കാർ പോലും മുമ്പ് കണ്ടിട്ടില്ലാത്ത വിധം അക്രമാസക്തമായ അന്തരീക്ഷമാണ് നഗരത്തിൽ നിലനിൽക്കുന്നത്. എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ 20 ഓളം സംസ്ഥാനങ്ങളിലേക്ക് അക്രമം പടർന്നു. ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ബസുകളും ട്രക്കുകളും തടഞ്ഞുനിർത്തി ഡ്രൈവർമാരെ പുറത്തിറക്കിയ ശേഷം അവയ്ക്ക് തീയിട്ടാണ് അക്രമികൾ റോഡുകൾ തടസ്സപ്പെടുത്തുന്നത്. റോഡുകളിൽ ഇരുമ്പാണികൾ വിതറിയും ഗതാഗതം മുടക്കുന്നുണ്ട്. ബാങ്കുകൾ, ഫാർമസികൾ തുടങ്ങിയ സ്ഥാപനങ്ങളും അക്രമികൾ ലക്ഷ്യമിടുന്നു. പ്യൂർട്ടോ വല്ലാർട്ട എന്ന ടൂറിസ്റ്റ് നഗരവും ഇപ്പോൾ ഉപരോധത്തിന് സമാനമായ സാഹചര്യത്തിലാണ്. ഇവിടെ പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചതായും കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായും ദൃക്സാക്ഷികൾ പറയുന്നു. ഈ വർഷം നാല് ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കേണ്ട നഗരമാണ് അക്രമം രൂക്ഷമായ ഗുവാഡലജാര എന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. സാഹചര്യം വഷളായതോടെ ജാലിസ്കോ ഗവർണർ പാബ്ലോ ലെമസ് നവാരോ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും സുരക്ഷാ സേനയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു. അമേരിക്കൻ എംബസിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എൽ മെഞ്ചോയുടെ മരണം മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയയുടെ ശക്തി കുറയ്ക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഇത് പുതിയൊരു ഗ്യാങ് വാറിന് (Gang War) വഴിവെക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഡ്രോണുകളും ഐഇഡികളും (IED) ഉപയോഗിച്ച് സൈന്യത്തെപ്പോലും വെല്ലുവിളിച്ചിരുന്ന ഈ സംഘം അന്താരാഷ്ട്ര തലത്തിൽ വേരുകളുള്ള ഭീകരസംഘടനയായാണ് അറിയപ്പെടുന്നത്. മെക്സിക്കൻ മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ കടുത്ത നടപടി വേണമെന്ന് നേരത്തെ ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. എന്നാൽ ഒരു തലവൻ മരിച്ചാലും 32 സംസ്ഥാനങ്ങളിൽ 21 എണ്ണത്തിലും സാന്നിധ്യമുള്ള ഈ കൊടും കുറ്റവാളി സംഘം എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മെക്സിക്കോയുടെ വരും ദിവസങ്ങൾ. മെക്സിക്കോയിലെ ഏറ്റവും കൂടുതൽ തിരയപ്പെട്ടിരുന്ന കുറ്റവാളിയായിരുന്നു നെമീസിയോ ഒസെഗ്വേര സെർവാന്റസ് എന്ന എൽ മെഞ്ചോ. 2009-ലാണ് ഇയാൾ സിജിഎൻജെ എന്ന മയക്കുമരുന്ന് കാർട്ടൽ സ്ഥാപിച്ചത്. അമേരിക്കയിലേക്ക് വൻതോതിൽ മെതാംഫെറ്റാമിൻ, ഫെന്റനൈൽ തുടങ്ങിയ മാരക ലഹരിമരുന്നുകൾ കടത്തുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചു. ഞായറാഴ്ച യുഎസ് പിന്തുണയോടെ മെക്സിക്കൻ സ്പെഷ്യൽ ഫോഴ്സ് നടത്തിയ മിന്നൽ ആക്രമണത്തിലാണ് ഇയാൾ പിടിയിലായത്. ടപൽപ എന്ന സ്ഥലത്ത് വെച്ച് നടന്ന രൂക്ഷമായ വെടിവെപ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിടിയിലായ ഇയാളെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആധുനിക ആയുധങ്ങളുമായി സൈന്യത്തെ നേരിട്ട ഇയാളുടെ സംഘം, ടാങ്കറുകൾ തകർക്കാൻ ശേഷിയുള്ള ഗ്രനേഡ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചതായാണ് സൈന്യം വ്യക്തമാക്കുന്നത്.

മറുനാടൻ മലയാളീ 23 Feb 2026 9:44 pm

ബസ്സിനുകളില്‍ വച്ച് അഭിഷേക് ശര്‍മയെ നിര്‍ത്തി പൊരിച്ച് ഗൗതം ഗംഭീര്‍; ചൂടേറിയ ചര്‍ച്ച, ഉപദേശം -വീഡിയോ

ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് ശേഷം, ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുമായി ടീം ബസ്സില്‍ വെച്ച് ഗൗരവമായി സംസാരിക്കുന്ന വീഡിയോ വൈറലായി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:39 pm

KC-390 Millennium: Embraer positions NATO's new favourite for India's tactical airlift

New Delhi : As India intensifies its hunt for up to 80 military transport aircraft, Brazilian aerospace giant Embraer on Sunday pitched its KC-390 Millennium as the most versatile option, leveraging a wave of NATO acquisitions of the plane to position it as the new global benchmark for tactical

പ്രവാസി എക്സ്പ്രസ്സ് 23 Feb 2026 9:36 pm

നേപ്പാളില്‍ ബസ് 650 അടി താഴ്ചയിലേക്ക് മറിഞ്ഞു; ബ്രിട്ടീഷ് പൗരനടക്കം 19 പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്; കാണാതായ ചൈനീസ് പൗരനായി തിരച്ചില്‍; അപകടത്തില്‍പ്പെട്ടത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം; അന്വേഷണം പ്രഖ്യാപിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. പടിഞ്ഞാറന്‍ നേപ്പാളിലെ മലയോര പാതയില്‍ നിന്ന് യാത്രാ ബസ് 650 അടി താഴ്ചയിലേക്ക് മറിഞ്ഞ് 19 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയില്‍ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചതില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 9 പേരെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. 25 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരു ന്യൂസിലന്‍ഡ് പൗരനും ചൈനീസ് പൗരനും ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാഠ്മണ്ഡുവില്‍ നിന്ന് 50 മൈല്‍ പടിഞ്ഞാറ് ധാഡിംഗ് ജില്ലയിലെ ബെഹിഘട്ടിലാണ് അപകടമുണ്ടായത്. ബസ് റോഡില്‍ നിന്ന് 650 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പുലര്‍ച്ചയോടെ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. ബസില്‍ ആകെ 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാണാതായ ഒരു ചൈനീസ് പൗരന് വേണ്ടി തിരച്ചില്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അപകടകാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേപ്പാളിലെ ദുര്‍ഘടമായ മലയോര പാതകളും കാലപ്പഴക്കം ചെന്ന വാഹനങ്ങളുമാണ് പലപ്പോഴും ഇത്തരം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. സംഭവം നടന്നത് പുലര്‍ച്ചെയായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമായിരുന്നുവെന്നാണ് അധിക്യതര്‍ പറഞ്ഞത്. അപകടം നടന്ന ഉടന്‍ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പോലീസും പ്രദേശവാസികളും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹൈവേ റെസ്‌ക്യു വിഭാഗം പറഞ്ഞു. നേപ്പാള്‍ അധികൃതര്‍ മരണം സ്ഥിരീകരിക്കുകയും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും 28 ഓളം പേരെ പരുക്കുകളോടെ പുറത്തെത്തിക്കുകയും ചെയ്തു. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.നേപ്പാള്‍ സൈന്യം, സായുധ പോലീസ് സേന, നേപ്പാള്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പടിഞ്ഞാറന്‍ നേപ്പാളില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 13 പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മര്‍സ്യാങ്ദി നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 500 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. ദുര്‍ഘടമായ മലയോര പാതകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കുറവായതും വാഹനങ്ങളുടെ അമിതഭാരവും അപകടങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. നിലവിലെ അപകടത്തെക്കുറിച്ച് നേപ്പാള്‍ അധികൃതര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 23 Feb 2026 9:35 pm

'എന്റെ ശരികൾ പറയാനും ചോദ്യങ്ങൾ ചോദിക്കാനും ഇഷ്ടമാണ്'; ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നു പറഞ്ഞ് ചിലര്‍ എതിരാവുന്നതിന് ഒന്നും ചെയ്യാനില്ല; അസഹിഷ്ണുതയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കി മീനാക്ഷി

കൊച്ചി: ചോദ്യം ചോദിക്കാനുള്ള അവകാശത്തെയും സോഷ്യൽ മീഡിയയിലെ ക്രിയാത്മകമായ ഇടപെടലുകളെയും ഇല്ലാതാക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി നടി മീനാക്ഷി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ രാഷ്ട്രീയ-മത വികാരങ്ങൾ വ്രണപ്പെടുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും, ശാസ്ത്രീയ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും എങ്ങനെ തെറ്റാകുമെന്നും മീനാക്ഷി ചോദിക്കുന്നു. തന്റെ പോസ്റ്റുകളോ കമന്റുകളോ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടുന്ന കാര്യമാണിത്. മറ്റൊരാളെ വേദനിപ്പിക്കുന്ന ഒരു കാര്യവും താൻ പങ്കുവെക്കാറില്ല. തനിക്ക് അനുകൂലമായ കമന്റുകളിൽ പോലും മറ്റാരെയെങ്കിലും ആക്ഷേപിക്കുന്ന രീതിയുണ്ടെങ്കിൽ അത് ലൈക്ക് ചെയ്യാൻ പോലും താൻ തയ്യാറാകാറില്ല. എന്നിട്ടും 'ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ്' എന്ന് വ്യാഖ്യാനിച്ച് ചിലർ ശത്രുതയോടെ സമീപിക്കുന്നതിൽ അത്ഭുതമുണ്ടെന്നും മീനാക്ഷി കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: ഞാനും ...എതിർപക്ഷങ്ങളും... സത്യത്തിൽ എൻ്റെ നാളിതുവരെയുള്ള പോസ്റ്റിലോ കമൻ്റിലോ ജാതി മത വർണ്ണ രാഷ്ട്രീയ തുടങ്ങി ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂർവ്വമാണ് ചെയ്തിട്ടുള്ളത് എൻ്റെ പോസ്റ്റുകളും കമൻ്റുകളും ഒക്കെ പരിശോധിക്കാവുന്നതുമാണ്...എനിക്കനുകൂലമായ കമൻറുകളാണെങ്കിൽ പോലും അതിൽ മറ്റാരെയെങ്കിലും വിഷമിക്കുന്ന ഒന്നു ശ്രദ്ധയിൽപ്പെട്ടാൽ അത് ലൈക്ക് ചെയ്യാറുപോലുമില്ല... പക്ഷെ ഇതെന്നെയാണ് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നൊക്കെപ്പറഞ്ഞ് ചിലരെതിരാവുന്നതിന് എനിക്കൊന്നും തന്നെ ചെയ്യാനുമില്ല... കാര്യങ്ങൾ ഉങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് എങ്ങനെയാണ് എപ്പോഴും എതിർ പക്ഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് എന്നു മനസ്സിലാവുന്നതേയില്ല... എന്നു കരുതി എനിക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമില്ല .. എതിർപക്ഷങ്ങൾ ഉണ്ടാക്കുവാൻ അവർക്കും അവകാശങ്ങൾ ഉണ്ടെന്നുമറിയുന്നു .. വിമർശനപരമായി കാര്യങ്ങൾ പറയുന്നതും സ്വാഗതം ചെയ്യുന്നു... അതിൽ അസഹിഷ്ണുതയുമില്ല ... തന്നെയുമല്ല പ്രത്യക്ഷമായോ പരോക്ഷമായയോ ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടുമില്ല വ്യക്തിപരമായി പ്രവർത്തനങ്ങൾ കൊണ്ടോ ചെരുമാറ്റങ്ങൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട് താനും ...തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും ... പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി എൻ്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളുമാണ് ... പക്ഷെ ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളും.. എൻ്റെ ശരികൾ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളുമാണ്... കഴിവതും വ്യക്തിപരമായി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ...കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ചോദ്യങ്ങൾ ചോദിക്കുന്നതും സയൻറിഫിക് ടെമ്പറോടെ ഏതെങ്കിലും വിഷയത്തെ സമീപിക്കുന്നതും. എങ്ങനെ തെറ്റാവും ... മാത്രമല്ല എൻ്റെ പ്രായത്തിലുള്ളവർക്കും അവരുടെ പാർട്ടിയിൽ നില്ക്കുമ്പോഴും (ഓരോ ആളിനും. അവരുടെ പാർട്ടിയും വിശ്വാസങ്ങളും. ആശയങ്ങളും ഒക്കെ അവർക്കും പ്രധാനമാണ് എന്ന ജനാധിപത്യ ബോധമുള്ളയാളുമാണ്,) അവർക്കു നേരേയും നീതിയില്ലാത്ത എതിർ പക്ഷ ആക്രമണങ്ങളുണ്ടായിക്കൊണ്ടേയിരുന്നാൽ അവർക്കും ഒരു പക്ഷെ തോന്നാനിടയില്ലെ അറിയാൻ ശ്രമിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും തെറ്റാണ് എന്ന് ... അതാണോ ശരി... സ്നേഹപൂർവ്വം മീനാക്ഷി ...

മറുനാടൻ മലയാളീ 23 Feb 2026 9:29 pm

സര്‍ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; നീക്കം സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ടി: മന്ത്രി വീണ ജോര്‍ജ്

കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കേണ്ടതും രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടതും സ്വകാര്യ കുത്തകകളുടെ ആവശ്യമാണ്.

സിറാജ് ലൈവ് 23 Feb 2026 9:28 pm

Nativity Card Bill introduced in the Kerala Assembly

Thiruvananthapuram: The Left government in Kerala on Monday introduced the Nativity Card Bill in the state Assembly, hailing the move as a historic and rarest of the rare piece of legislation. Revenue Minister K Rajan presented the Bill in the House in the absence of opposition UDF members,

പ്രവാസി എക്സ്പ്രസ്സ് 23 Feb 2026 9:27 pm

'ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ല, എന്നിട്ടും ചിലര്‍...;' നിലപാട് വ്യക്തമാക്കി മീനാക്ഷി

താൻ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്ന് നടി മീനാക്ഷി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:25 pm

വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളൂ: കെ.സി വേണുഗോപാല്‍

വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളൂവെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ആര്‍ട്ടറി ഫോര്‍സെപ്‌സ് വയറ്റില്‍ കുടുങ്ങിയ രോഗിയെ കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചു. വയറ്റില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണം (ആര്‍ട്ടറി ഫോര്‍സെപ്‌സ്) നീക്കം ചെയ്ത ശേഷം ആശുപത്രിയില്‍ കഴിയുന്ന ആലപ്പുഴ പുന്നപ്ര യിലെ ഉഷാ ജോസഫിനെ (51) സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. ആലപ്പുഴ എംപിയായ കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് ഉഷയെ കൊച്ചിയിലെ […] The post വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളൂ: കെ.സി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 23 Feb 2026 9:24 pm

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യയിലേക്ക്

പ്രധാനമന്ത്രിയുമായി ഈ മാസം അവസാനം കൂടിക്കാഴ്ച നടത്തും

തേജസ് ന്യൂസ് 23 Feb 2026 9:23 pm

If tariffs are such good idea, Trump should persuade Congress: Indian-origin lawyer Katyal

Washington: Stressing that if Donald Trump's tariffs are such a good idea, he should have no problem persuading Congress, former Indian-origin US Acting Solicitor General Neal Katyal has said the President must seek legislative approval for sweeping tariff measures, as mandated by the American Constitution. Katyal&

പ്രവാസി എക്സ്പ്രസ്സ് 23 Feb 2026 9:19 pm

കേസെടുത്ത് തൊട്ടടുത്ത ദിവസം പ്രതി പിടിയില്‍; അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു; 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നര മാസത്തിനുള്ളില്‍ വിധി; പോക്‌സോ കേസില്‍ 71കാരന് എട്ടുവര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ; ഏനാത്ത് പോലീസിന് കൈയടി

പത്തനംതിട്ട: നീതി ലഭിക്കാന്‍ കാലതാമസം ഉണ്ടാകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് പത്തനംതിട്ട ജില്ലാ പോലീസും ഏനാത്ത് സ്റ്റേഷനും. 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 71-കാരന് മൂന്നര മാസത്തിനുള്ളില്‍ ശിക്ഷ വാങ്ങിനല്‍കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. 2025 നവംബര്‍ 5-നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയില്‍ വീട്ടില്‍ സുന്ദരേശനെ (71) തൊട്ടടുത്ത ദിവസം തന്നെ ഏനാത്ത് പോലീസ് പിടികൂടി. ഏനാത്ത് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു എന്നുള്ളതാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐപിഎസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും കാലതാമസമില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. കോടതി വിധി വിചാരണ വേഗത്തിലാക്കാന്‍ DCRB DySP ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം കോടതി നടപടികള്‍ ഏകോപിപ്പിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി T. മഞ്ജിത്ത് പ്രതിക്ക് എട്ടുവര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്മിതാ ജോണ്‍ ഹാജരായി. അന്വേഷണ സംഘം ഇന്‍സ്‌പെക്ടര്‍ അനൂപ് അച്ചന്‍ കുഞ്ഞിനൊപ്പം SI ധന്യ, ASI-മാരായ രവികുമാര്‍, പ്രശാന്ത്, ശിവപ്രസാദ്, സുധീഷ് എന്നിവരും നിരവധി സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വനിതാ പോലീസും അടങ്ങുന്ന വലിയൊരു സംഘമാണ് ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കുറ്റകൃത്യം നടന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നീതി നടപ്പാക്കിയത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഏകോപനത്തിന്റെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.

മറുനാടൻ മലയാളീ 23 Feb 2026 9:14 pm

'ശ്രദ്ധ താരിക്കിൽ മാത്രമല്ല, പദ്ധതിയൊരുക്കുന്നത് പാക് പടയെ ഒന്നടങ്കം നേരിടാൻ'; സ്പിൻ കെണികളെ അതിജീവിച്ച് സെമി ഉറപ്പിക്കാൻ ഇംഗ്ലണ്ട് തയ്യാറെന്ന് ലിയാം ഡോസൺ

പല്ലെക്കലെ: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ പാകിസ്ഥാനെ നേരിടാൻ ഇംഗ്ലണ്ട് സജ്ജരാണെന്ന് ഓൾറൗണ്ടർ ലിയാം ഡോസൺ. പാകിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിക്കിനെക്കുറിച്ചുള്ള അമിത ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഒരു താരത്തെ മാത്രമല്ല, പാക് ടീമിനെ ഒന്നടങ്കം നേരിടാനുള്ള തന്ത്രങ്ങളാണ് ഇംഗ്ലണ്ട് മെനയുന്നതെന്നും ഡോസൺ വ്യക്തമാക്കി. തന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ട് സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ താരമാണ് താരിഖ്. എന്നാൽ ഷദാബ് ഖാൻ, അബ്രാർ അഹമ്മദ് ഉൾപ്പെടെയുള്ള കരുത്തുറ്റ സ്പിൻ നിരയാണ് പാകിസ്ഥാനുള്ളതെന്ന് ഇംഗ്ലണ്ട് തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലീഷ് മുൻനിര സ്പിന്നിന് മുന്നിൽ പതറിയത് ടീമിന് മുന്നിൽ ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിന് കുറവില്ല. ശ്രദ്ധ താരിക്കിൽ മാത്രമാകില്ല. അപകടകാരികളായ താരങ്ങളുള്ള മികച്ച ടീമാണ് പാകിസ്ഥാൻ. താരിഖ് ഒരു നല്ല ബൗളറാണ്, പക്ഷേ ഞങ്ങൾ മുഴുവൻ ടീമിനെയും നേരിടാനാണ് പദ്ധതിയൊരുക്കുന്നത്, ഡോസൺ പറഞ്ഞു. താരിക്കിന്റെ ആക്ഷനെച്ചൊല്ലി നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് നെറ്റ്‌സിൽ താരിക്കിന്റെ ആക്ഷൻ അനുകരിച്ച് പരിശീലനം നടത്തിയത് വലിയ ചർച്ചയായിരുന്നു. ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടുന്നത്. ഡോസൺ, വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവരടങ്ങിയ സ്പിൻ നിര കഴിഞ്ഞ മത്സരത്തിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പല്ലെക്കലെയിലെ പിച്ചിൽ ഈ വൈവിധ്യം തങ്ങൾക്ക് തുണയാകുമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ചൊവ്വാഴ്ചത്തെ മത്സരത്തിൽ ജയിക്കാനായാൽ ഇംഗ്ലണ്ടിന് സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാം. പരിക്കേറ്റ ജേക്കബ് ബെഥേലിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. 

മറുനാടൻ മലയാളീ 23 Feb 2026 9:09 pm

ഗ്രാമത്തിലെ ഒരു കുടുംബത്തിൽ 85 വർഷത്തിന് ശേഷം ആഘോഷപൂർവ്വം വിവാഹം; അതിനൊരു കാരണമുണ്ട്

ഒരു കുടുംബം 85 വർഷമായി നിർത്തിവെച്ചിരുന്ന വിവാഹഘോഷയാത്ര പുനരാരംഭിച്ചു. 1940 -ൽ ഒരു വിവാഹത്തിനിടെയുണ്ടായ മരണം അപശകുനമായി. പിന്നാലെ സ്വയം വിലക്ക്. ഒടുവിൽ, 85 വർഷത്തിന് ശേഷമൊരു വിവാഹത്തിന് മുമ്പ് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചു. പിന്നാലെ വിലക്ക് നീങ്ങി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:08 pm

ഇക്കുറി ലക്ഷ്യം ഇറാൻ? മഡൂറോയെ പിടികൂടിയ സാക്ഷാൽ യുഎസ്എസ് ജെറാൾഡ് ഫോർഡ്! ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പൽ ഗ്രീസ് സമുദ്രാതിർത്തിയിലെത്തി

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ്, ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. ഇറാനെതിരായ സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തലുകൾ

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:08 pm

ജോർജ് കുര്യനും നിർണായകം; രാജ്യസഭ എംപി തെരഞ്ഞെടുപ്പിന് മുമ്പേ നാടകീയ നീക്കങ്ങൾ, കോൺ​ഗ്രസ് പ്രതിപക്ഷ ഉപനേതാവ് രാജിവെച്ച് മുങ്ങി, പിന്നെ പൊങ്ങി

രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പേ മധ്യപ്രദേശിൽ കോൺഗ്രസ് പ്രതിപക്ഷ ഉപനേതാവ് ഹേമന്ത് കട്ടാരെ രാജിവെച്ച് അപ്രത്യക്ഷനായത് നാടകീയത സൃഷ്ടിച്ചു. കോൺഗ്രസ് എംഎൽഎമാർക്കിടയിലെ അനിശ്ചിതത്വം ബിജെപിക്ക് മൂന്നാം സീറ്റ് നേടാൻ സഹായകമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 9:06 pm

അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാലിലെ മുറിവ് ഉണങ്ങുന്നില്ല

തേജസ് ന്യൂസ് 23 Feb 2026 9:05 pm

ബെംഗളൂരുവില്‍ 5 ഏക്കറില്‍ ആമസോണിന്റെ പുതിയ ഓഫീസ്: ഏഷ്യയിലെ രണ്ടാമത്തേത്

ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയം ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 7,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന അത്യാധുനികമായ 12 നില കെട്ടിടം ഉള്‍ക്കൊള്ളുന്ന കാമ്പസാണ് വടക്കന്‍ ബെംഗളൂരുവില്‍ ആരംഭിച്ചത്. കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ തിങ്കളാഴ്ച ഈ അത്യാധുനിക ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.

ഒന്നു ഇന്ത്യ 23 Feb 2026 9:00 pm

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റം ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടിയാണ് ഇപ്പോള്‍ മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് താക്കോല്‍ കൈമാറ്റം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീയതി മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിച്ച ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുന്ന […] The post വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 23 Feb 2026 8:58 pm

മുണ്ടക്കൈ ചൂരൽമല പുനരധിവാസം നീളും, താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്

പ്രവാസി എക്സ്പ്രസ്സ് 23 Feb 2026 8:55 pm

ജില്ലാ ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല; തെരഞ്ഞുടുപ്പ് മുന്നില്‍ കണ്ട് 'ഉദ്ഘാടന നാടകം'; മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ തെരഞ്ഞുടുപ്പ് മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ഉദ്ഘാടന നാടകത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ആറുനിലകെട്ടിടത്തിന്റെ ഗ്രൗണ് ഫ്‌ലോര്‍ നിര്‍മ്മാണം പൂരോഗമിച്ചുകൊണ്ടിരിക്കുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ ഒംപി ബ്ലോക്കിന്റെ നിര്‍മ്മാണവും ഉദ്ഘാടനത്തിനു വേണ്ടി തട്ടിക്കൂട്ടുന്നു. സ്വന്തം നിയോജകമണ്ഡലത്തിലുള്‍പ്പെടെ ചികില്‍സാ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ട മന്ത്രി തന്റെ പരാജയം മറച്ചുവയ്ക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഈ ഉദ്ഘാടനം ഉദ്ഘാടനം നടത്തിയാലും ഇനിയും കുറഞ്ഞത് 6 മാസമെങ്കിലും വേണം രണ്ട് ആശുചക്രികളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. ആശുപത്രികളുടെ അവകാശം ജില്ല പഞ്ചായത്തിന് ആണെ ന്നിരിക്കെ' ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് ആലോചിക്കാതെ ഏക പക്ഷിയമായി തിരുമാനം എടുത്താണ് ഈ ഉദ്ഘാടനം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ അധികാരം മാനിക്കാതെ മന്ത്രി നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. ഒരു ആലോചനയും ജില്ലാ പഞ്ചായതുമായി നടത്താന്‍ മന്ത്രി തയാറായിട്ടില്ല എന്നും പ്രസിഡന്റ് പറഞ്ഞു.

മറുനാടൻ മലയാളീ 23 Feb 2026 8:54 pm

രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി ഏബിൾ പോയിന്റ് സജ്ജമായി: മന്ത്രി ഡോ. ആർ. ബിന്ദു

ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ സംസ്ഥാനത്ത് ആരംഭിക്കുന്ന 100 ഏബിൾ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്‌ലെറ്റ് എറണാകുളം ജില്ലയിലെ കാക്കനാട് ഗാന്ധി പാർക്കിന് സമീപം സജ്ജമായാതായി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 8:53 pm

കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഫ്താര്‍ ഒരുക്കി എസ്എസ്എഫ്

ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. കോളജില്‍ നടന്നു

സിറാജ് ലൈവ് 23 Feb 2026 8:50 pm

സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി 'സുശക്തി സംഘങ്ങൾ', പദ്ധതി കുടുംബശ്രീ മാതൃകയിൽ; നടപടിക്രമങ്ങൾ പൂർത്തിയായി

സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി 'സുശക്തി സംഘങ്ങൾ' വരുന്നൂ. കുടുംബശ്രീ മാതൃകയിലാണ് പദ്ധതി. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

സമയം 23 Feb 2026 8:50 pm

'ശ്രദ്ധ ഉസ്മാന്‍ താരിക്കില്‍ മാത്രമല്ല'; പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് താരം ലിയാം ഡോസണ്‍

ടി20 ലോകകപ്പ് സൂപ്പര്‍ 8-ല്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട്, സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന് മാത്രം പ്രത്യേക ശ്രദ്ധ നല്‍കുന്നില്ലെന്ന് ലിയാം ഡോസണ്‍ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 8:48 pm

44,550 കോടിയുടെ കടപ്പത്രങ്ങൾ വിൽക്കാൻ ആർബിഐ; കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങൾ ലേലത്തിൽ പങ്കെടുക്കും

കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളാണ് കടപ്പത്രങ്ങൾ വഴി പണം കണ്ടെത്താനായി ലേലത്തിൽ പങ്കെടുക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 8:47 pm

ആർസിസിയിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നല്ല ഇടപെടൽ നടത്തി: മുഖ്യമന്ത്രി

ആർസിസിയിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നല്ല ഇടപെടൽ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ് സംവിധാനം, റേഡിയേഷൻ ചികിത്സയിൽ ഉപയോഗിക്കുന്ന സർഫസ് ഗൈഡഡ് റേഡിയേഷൻ എന്നീ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 8:46 pm

ആർസിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസം: മന്ത്രി വീണാ ജോർജ്

ആർസിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമാണ് ഇതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാന സ്ഥാപനമാണ്. ആർസിസിയെ മുന്നോട്ട് നയിച്ചവരെ ഓർക്കുന്നു. കാൻസർ ഒരു രോഗം മാത്രമല്ല മാനസികവും സാമ്പത്തികവുമായ അവസ്ഥയാണെന്ന് ഡോ. കൃഷ്ണൻ നായർ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 8:45 pm

യുഎസ് കോടതി വിധിയിൽ നേട്ടം കൊയ്ത് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

പൊതുമേഖലാ ബാങ്കുകളുടെ സൂചിക 1.3 ശതമാനം നേട്ടമുണ്ടാക്കി. ഫാർമ, ഓയിൽ & ഗ്യാസ്, ഇൻഫ്ര തുടങ്ങിയ പ്രധാന മേഖലകളെല്ലാം അര ശതമാനം വീതം ഉയർന്നു.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 8:39 pm

തിയേറ്ററിൽ നിറഞ്ഞ കയ്യടികളുമായി രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും'; ക്വാളിറ്റി സിനിമാനുഭവമെന്ന് പ്രേക്ഷകർ

സാമൂഹിക പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രം, നൂറിലേറെ പുതുമുഖങ്ങളുടെയും സുട്ടു എന്ന നായയുടെയും പ്രകടനങ്ങളാൽ ഏറെ ശ്രദ്ധ നേടുന്നു. Pennum Porattum directed by Rajesh Madhavan getting positive response

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 8:38 pm

അമ്മ ഉറക്കഗുളിക നൽകി മയക്കി, പിന്നാലെ സുഹൃത്ത് പീഡിപ്പിച്ചു; 20-കാരി ഗർഭിണി; പീഡനത്തിന് ഒത്താശ ചെയ്ത അമ്മയ്ക്കും 50കാരനായ പ്രതിക്കുമായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ചെന്നൈ: ചെന്നൈയിൽ സ്വന്തം അമ്മയുടെ ഒത്താശയോടെ ഇരുപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 50കാരൻ. യുവതിയുടെ അമ്മയുടെ സുഹൃത്തായ ദക്ഷിണാമൂർത്തിയാണ് കേസിലെ പ്രതി. പീഡനത്തിന് കൂട്ടുനിന്ന അമ്മയ്ക്കും പ്രതിക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. അമ്മ ഒന്നിലധികം തവണ തനിക്ക് ഉറക്കഗുളികകൾ നൽകിയെന്നും ഈ സമയത്താണ് ദക്ഷിണാമൂർത്തി തന്നെ പീഡിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി. പീഡനം സഹിക്കവയ്യാതെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി തിരുവണ്ണാമലയിലുള്ള അമ്മാവന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. അവിടെ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദക്ഷിണാമൂർത്തിക്കും ഒളിവിൽ പോയ അമ്മയ്ക്കുമായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മറുനാടൻ മലയാളീ 23 Feb 2026 8:35 pm

തൊണ്ടയില്‍ മാങ്ങയണ്ടി കുടുങ്ങിയ 5 വയസുകാരന് രക്ഷകനായി ഡോക്ടർ

മാങ്ങയണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയ അഞ്ച് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹം. കോഴിക്കോട് കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി കേദാറിന്‍റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോക്ടര്‍ എച്ച് എസ് സുഹാദിന്‍റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. മാങ്ങ കഴിക്കുന്നതിനിടെ മാങ്ങാണ്ടി കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കൈവേലിയിലെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ചു. അപകട സാഹചര്യം മനസ്സിലാക്കിയ ഡോക്ടര്‍ ഉടന്‍ തന്നെ രോഗികളെ പരിശോധിക്കുന്നത് നിര്‍ത്തി കുട്ടിക്ക് പ്രാഥമിക പരിചരണം നല്‍കി. ശ്വാസോച്ഛ്വസം ഉറപ്പുവരുത്താന്‍ ഡോക്ടര്‍ കാണിച്ച ജാഗ്രതയാണ് കാര്യങ്ങള്‍ മറ്റ് അപകടങ്ങളിലേക്ക് പോകാതിരിക്കാന്‍ കാരണമായത്. നാടൊന്നാകെ ഡോ. സുഹാദിന്‍റെ സമയോചിതമായ ഇടപടലില്‍ അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ്.

മംഗളം 23 Feb 2026 8:35 pm

അരൂപി ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിൽ നെബു ഏബ്രഹാം അവതരിപ്പിക്കുന്ന ദത്തൻ നമ്പൂതിരി എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസായി.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 8:35 pm

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

തുന്നല്‍ക്കടയില്‍ വെച്ച് ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ടൈലര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 8:34 pm

സതീശൻ ജാഡക്കാരൻ ; സ്വന്തം പാർട്ടിയിലെ നേതാക്കളെ പോലും വെട്ടിനിരത്തുന്നു: അഖിൽ മാരാർ

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ എന്ന വിമർശനവുമായി അഖിൽ മാരാർ. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നുള്ള പലരുടെയും അനുഭവങ്ങൾ കേട്ട ശേഷമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തുന്നതെന്നാണ് അഖിൽ പറഞ്ഞത്. കോൺഗ്രസിൽ ഉയർന്ന് വന്ന മാത്യു കുഴൽനാടനെ ബിജെപി നേതാക്കൾ പോലും പ്രശംസിച്ചിരുന്നുവെന്നും, എന്നാൽ പിന്നീട് അദ്ദേഹത്തോട് പാർട്ടിക്കുള്ളിൽ സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ തന്റേതായ രീതിയിലേക്ക് കൊണ്ടുവന്നുവെന്നുമാണ് അഖിലിന്റെ ആരോപണം. ജനങ്ങൾക്ക് വേണ്ടി സർക്കാരിനെ ശക്തമായി ചോദ്യം ചെയ്യുന്നതിൽ സതീശൻ പരാജയപ്പെട്ടുവെന്നും, സതീശൻ […] The post സതീശൻ ജാഡക്കാരൻ ; സ്വന്തം പാർട്ടിയിലെ നേതാക്കളെ പോലും വെട്ടിനിരത്തുന്നു: അഖിൽ മാരാർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 23 Feb 2026 8:34 pm

'ആട് 3 ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയതു

ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി.

കേരളം ഓൺലൈൻ ന്യൂസ് 23 Feb 2026 8:28 pm

2024 മുതലുള്ള സ്റ്റേ നീങ്ങി, സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി

പട്ടയവിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയതോടെ സംസ്ഥാന സർക്കാരിന് ആശ്വാസം. 1964-ലെ ചട്ടപ്രകാരം ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം തുടരാൻ സർക്കാരിന് അനുമതി ലഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 8:26 pm

'ഡല്‍ഹി ബനേഗ ഖലിസ്ഥാന്‍'; മെട്രോ സ്റ്റേഷനുകളില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കിയെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷാ ശക്തമാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. ഡല്‍ഹി സെക്രട്ടേറിയറ്റ്, ഡല്‍ഹി നിയമസഭ, ചെങ്കോട്ട, രണ്ട് സ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് നേരയാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. എന്നാലിത് വ്യാജമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ബോംബ് ഭീഷണികള്‍ വന്ന ഐ.പി അഡ്രസ്സുകള്‍ കണ്ടെത്താന്‍ സൈബര്‍ ടീമുകള്‍ ശ്രമിക്കുന്നുണ്ട്. 'ഡല്‍ഹി ബനേഗ ഖലിസ്ഥാന്‍' എന്ന് പറയുന്ന ഇമെയിലുകളില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഡല്‍ഹി ആര്‍മി സ്‌കൂള്‍, ചെങ്കോട്ട, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.11ന് ആര്‍മി സ്‌കൂളിലും 3.11ന് വിധാന്‍ സഭയിലും, രാവിലെ 9.11ന് ചെങ്കോട്ടയിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് സന്ദേശങ്ങളില്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ട, ഡല്‍ഹി സെക്രട്ടേറിയറ്റ്, നിയമസഭാ സമുച്ചയം എന്നിവിടങ്ങളില്‍ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാന്‍ കുറ്റവാളികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വി.പി.എന്‍) ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റവാളികളെ പെട്ടെന്ന് കണ്ടെത്തുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എല്ലാ പ്രധാന സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിയുള്ള സ്ഥലങ്ങളില്‍ സമഗ്ര പരിശോധന നടത്തിയെന്നും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. മുന്‍കരുതലായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി

മറുനാടൻ മലയാളീ 23 Feb 2026 8:22 pm

റീൽസിനായി കുട്ടിയെ ബിയർ കുടിപ്പിച്ചു; സിഗരറ്റ് വലിപ്പിച്ച് യുവാവിന്റെ ക്രൂരത; വീഡിയോ വൈറലായതോടെ യുവാവിനെതിരെ നടപടി വേണമെന്ന് സോഷ്യൽ മീഡിയ

ജയ്പൂർ:  സോഷ്യൽ മീഡിയയിൽ ലൈക്കിനും വ്യൂവ്സിനും വേണ്ടി പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് ബിയർ കുടിപ്പിക്കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ വ്യാപക പ്രതിഷേധം. രാജസ്ഥാനിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങൾ എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെയാണ് യുവാവിനെതിരെ കർശന നടപടി വേണമെന്ന ആവശ്യമുയർന്നത്. ബൈക്കിലിരിക്കുന്ന യുവാവ് തന്റെ ഒപ്പമുള്ള ചെറിയ കുട്ടിക്ക് ബിയർ കാനും സിഗരറ്റും നൽകുന്നതാണ് വീഡിയോയിലുള്ളത്. കുട്ടി ബിയർ കുടിക്കുന്നതും സിഗരറ്റ് വലിച്ച് ചുമയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിരവധി പേർ രാജസ്ഥാൻ പോലീസിനെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ചു. റീൽസ് മോഹത്തിനായി കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന ഇത്തരം ക്രൂരതകൾ അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. വീഡിയോയുടെ ആധികാരികതയും പകർത്തിയ സ്ഥലവും പോലീസ് പരിശോധിച്ചു വരികയാണ്. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കുട്ടികളെ സമൂഹമാധ്യമങ്ങളിലെ കാഴ്ചവസ്തുക്കളാക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു. ഇന്നത്തെ യുവാക്കളുടെ 'റീൽ' മോഹമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെന്ന് പലരും വിലയിരുത്തുന്നുണ്ട്. അതേസമയം, വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് പറയുന്നുണ്ടെങ്കിലും, ഇത് എപ്പോൾ, എവിടെ വെച്ച് പകർത്തിയതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. 

മറുനാടൻ മലയാളീ 23 Feb 2026 8:22 pm

കേരളത്തിനുള്ള എയിംസ് അടുത്ത സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിക്കുമെന്ന് സൂചന നൽകി കേന്ദ്രം

കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് അടുത്ത സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിക്കുമെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ പദ്ധതി ഉൾപ്പെടുത്തുന്നതിനായി ധനമന്ത്രാലയം നിർദ്ദേശം തേടിയിട്ടുണ്ട്. എയിംസിന് തത്വത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം നൽകിയ കത്തിന് മറുപടിയായി, 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി നിർദ്ദേശങ്ങളിൽ ഇത് ഉൾപ്പെടുത്താൻ ധനമന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ […] The post കേരളത്തിനുള്ള എയിംസ് അടുത്ത സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിക്കുമെന്ന് സൂചന നൽകി കേന്ദ്രം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 23 Feb 2026 8:20 pm