പിണറായിയിൽ 14 വർഷം മുൻപ് ജോത്സ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. വ്യക്തിവൈരാഗ്യത്തെ തുടർന്ന് കുഞ്ഞിരാമൻ ഗുരുക്കളെ കൊലപ്പെടുത്തിയ എരഞ്ഞോളി സ്വദേശി റമീസിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രംനാരായണ്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മുഖ്യപ്രതി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് മണ്ണാര്‍കാട് എസ് സി എസ്ടി കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇനിയും പതിനൊന്ന് പ്രതികളെ പിടികൂടാനുണ്ട്. കഴിഞ്ഞ ഡിസംബര്‍ പതിനേഴിനാണ് രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തു പോകരുതെന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ആള്‍ക്കൂട്ടക്കൊലപാതകം, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം, ജാതീയമായും വംശീയമായും അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 17നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. അന്നു രാത്രി മരിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ കമ്പനിയില്‍ ജോലിക്കെത്തിയ ഇയാളെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവച്ചു വടികൊണ്ടും മറ്റും ക്രൂരമായി മര്‍ദിച്ചെന്നാണു കേസ്. ശരീരത്തില്‍ നാല്പതിലേറെ ഗുരുതര മുറിവുകളുണ്ടായിരുന്നു. പലയിടത്തും ആന്തരിക രക്തസ്രാവമുണ്ടായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
എപ്സ്റ്റീന് ഫയലില്‍ നരേന്ദ്ര മോദിയുടെ പേരും; ഇസ്രായേല്‍ സന്ദര്‍ശനം പരാമര്‍ശിച്ചു, തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയും ആയിരുന്ന ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും. ലോകത്തെ പല നേതാക്കളും വ്യവസായികളും ഇയാളുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കെയാണ് മോദിയുടെ പേരും പരാമര്‍ശിക്കുന്നത്. ഇതിന്റെ രേഖ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആയുധമാക്കി. സ്വര്‍ണം ഇപ്പോള്‍ വാങ്ങല്ലേ, ഇനിയും വന്‍തോതില്‍ വില കുറഞ്ഞേക്കും,
പുതിയ വിവാദങ്ങൾക്ക് തുടക്കം; കേരള സ്റ്റോറി 2 വിന്റെ ടീസർ പുറത്ത് വന്നു
വളരെയധികം വിവാദമായ ദ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. മത പരിവർത്തനം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ടീസറിൽ വ്യക്തമാണ്. ആദ്യ ഭാഗത്തിലേത് പോലെ സിനിമയുടെ രണ്ടാം ഭാഗത്തിന്റെയും നിർമാതാവ് വിപുൽ അമൃത് ലാൽ ഷായും സംവിധായകൻ സുദിപ്തോ സെന്നുമാണ്. 2023ലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരവും കേരള […] The post പുതിയ വിവാദങ്ങൾക്ക് തുടക്കം; കേരള സ്റ്റോറി 2 വിന്റെ ടീസർ പുറത്ത് വന്നു appeared first on ഇവാർത്ത | Evartha .
കാര്യവട്ടത്ത് കസറി ഇഷാന് കിഷനും അര്‍ഷ്ദീപും; ഇന്ത്യക്ക് കിവികള്‍ക്കെതിരേ വമ്പന്‍ ജയം
തിരുവനന്തപുരം: സ്വന്തം നാട്ടില്‍ സഞ്ജു സാംസണ് നിരാശ സമ്മാനിച്ചെങ്കിലും ഇഷാന് കിഷനും അര്‍ഷ്ദീപ് സിങ്ങും തിളങ്ങിയതോടെ ന്യൂസീലന്‍ഡിനെതിരായ കാര്യവട്ടം ട്വന്റി-20-യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19.4 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി. നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങിയെങ്കിലും അഞ്ചു വിക്കറ്റെടുത്ത അര്ഷ്ദീപാണ് കിവീസിനെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍ 33 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ടിം സെയ്ഫേര്‍ട്ടിനെ (5) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഫിന് അലന് - രചിന് രവീന്ദ്ര സഖ്യം ഇന്ത്യയെ വിറപ്പിച്ചു. 48 പന്തില്‍ നിന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം പിരിച്ചത് അക്ഷര്‍ പട്ടേലായിരുന്നു. 38 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത അലന് അപകടകാരിയായി മാറുമ്പോഴായിരുന്നു അക്ഷറിന്റെ വരവ്. ആറ് സിക്സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്സ്. പിന്നാലെ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്സിനെയും (7) മടക്കിയ അക്ഷര്‍ കിവീസിനെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് 12-ാം ഓവറില്‍ രചിന് രവീന്ദ്രയേയും മിച്ചല്‍ സാന്റ്നറേയും (0) മടക്കിയ അര്‍ഷ്ദീപ് സിങ് കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. 17 പന്തില്‍ നിന്ന് 30 റണ്‍സെടുത്താണ് രചിന് മടങ്ങിയത്. രണ്ട് വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഡാരില്‍ മിച്ചല്‍ 12 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്തായി. ബെവോണ്‍ ജേക്കബ്സ് (7), കൈല്‍ ജാമിസണ് (9), ലോക്കി ഫെര്ഗൂസന് (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. വാലറ്റത്ത് തകര്‍ത്തടിച്ച ഇഷ് സോധി 15 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. നേരത്തേ കാര്യവട്ടത്ത് ബാറ്റിങ് വിരുന്നൊരുക്കി ഇഷാന് കിഷനും സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചപ്പോള്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 271 റണ്‍സായിരുന്നു. 23 സിക്സറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ കാര്യവട്ടത്തെ ഗാലറിയിലെത്തിച്ചത്. ഇഷാന് കിഷന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ പ്രത്യേകത. 42 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ഇഷാന് 43 പന്തില്‍ നിന്ന് 103 റണ്‍സെടുത്താണ് മടങ്ങിയത്. 10 സിക്സും ആറ് ഫോറുമടങ്ങിയതായിരുന്നു ഇന്നിങ്സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ സഞ്ജുവിനെ നഷ്ടമായി. പരമ്പരയില്‍ വീണ്ടും നിരാശപ്പെടുത്തിയ സഞ്ജു ആറു പന്തില്‍ നിന്ന് ആറു റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ അഭിഷേക് പതിവ് വെടിക്കെട്ട് തുടര്‍ന്നു. വൈകാതെ 16 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 30 റണ്‍സെടുത്ത് അഭിഷേകും മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഇഷാന് കിഷനും സൂര്യയും ഒന്നിച്ചതോടെ പിന്നീട് സിക്സറുകളുടെ പെരുമഴയാണ് സ്റ്റേഡിയം കണ്ടത്. വെറും 57 പന്തില്‍ നിന്ന് 137 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പരമ്പരയിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ സൂര്യ 30 പന്തില്‍ 63 റണ്‍സെടുത്ത് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ആറ് സിക്സറുകള്‍ പറത്തിയ സൂര്യ നാല് ഫോറുമടിച്ചു. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുമൊത്ത് ഇഷാന് വെറും 18 പന്തില്‍ നിന്ന് 48 റണ്‍സ് ഇന്ത്യന്‍ സ്കോറില്‍ ചേര്‍ത്തു. 17 പന്തുകള്‍ നേരിട്ട ഹാര്‍ദിക് നാല് സിക്സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തു.
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20യില്‍ 46 റണ്‍സിന്റെ മിന്നും ജയത്തോടെ ലോകകപ്പിന്റെ മുന്നൊരുക്കം ആവേശകരമാക്കി ടീം ഇന്ത്യ. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 272 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 225ന് എല്ലാവരും പുറത്താവുകയായിരുന്നു. 38 പന്തില്‍ 80 റണ്‍സെടുത്ത ഫിന് അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4 - 1ന്റെ മേധാവിത്വം സ്വന്തമാക്കി. നാലോവറില്‍ 51റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ വിജയം എളുപ്പത്തിലാക്കിയത്. 38 പന്തുകള്‍ നേരിട്ട് 80 റണ്‍സടിച്ച ഫിന് അലനാണ് മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറര്‍. ആറു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ ഫിന് അലന്റെ കരുത്തില്‍ കിവീസ്, പവര്‍ പ്ലേയില്‍ 79 റണ്‍സും എട്ടോവറില്‍ 100 റണ്‍സും പിന്നിട്ടതാണ്.ഈ ഘട്ടത്തില്‍ മാത്രമായിരുന്നു ഇന്നിങ്സില്‍ ന്യൂസീലന്‍ഡിന് കുറച്ചെങ്കിലും ആത്മവിശ്വാസമുണ്ടായത്. എന്നാല്‍ ഒന്‍പതാം ഓവറില്‍ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ് ക്യാച്ചെടുത്ത് ഫിന് അലന് പുറത്തായതോടെ ന്യൂസീലന്‍ഡിന്റെ റണ്ണൊഴുക്കു നിലച്ചു. രചിന് രവീന്ദ്രയും (17 പന്തില്‍ 30), ഡാരില്‍ മിച്ചലുമാണു (12 പന്തില്‍ 26) കുറച്ചെങ്കിലും പൊരുതിനിന്നത്. മധ്യനിരയില്‍ ഗ്ലെന്‍ ഫിലിപ്സ് (ഏഴ്), മിച്ചല്‍ സാന്റ്നര്‍ (പൂജ്യം), ബെവണ്‍ ജേക്കബ്സ് (ഏഴ്) എന്നിവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ അവസാന 12 പന്തുകളില്‍ ന്യൂസീലന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 68 റണ്‍സായിരുന്നു. അപ്പോഴേക്കും ഒന്‍പതു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായിരുന്നു. വാലറ്റത്ത് ഇഷ് സോധി 15 പന്തില്‍ 33 റണ്‍സെടുത്തെങ്കിലും, 19.4 ഓവര്‍ വരെ മാത്രമാണു പിടിച്ചുനില്ക്കാന് സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി. ന്യൂസിലന്‍ഡിന് മികച്ച തുടക്കാണ് ഫിന് അലന് നല്‍കിയത്. ടിം സീഫര്‍ട്ട് (5) നേരത്തെ മടങ്ങിയെങ്കിലും രചിന് രവീന്ദ്രയെ (30) കൂട്ടുപിടിച്ച് അലന് ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ അലന് മടങ്ങുമ്പോള്‍ രണ്ടിന് 117 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും മടങ്ങി. പിന്നീട് വന്നവരില്‍ ഡാരില്‍ മിച്ചല്‍ (12 പന്തില്‍ 26), ഇഷ് സോധി (15 പന്തില്‍ 33) മാത്രമാണ് രണ്ടക്കം കണ്ടത്. ഗ്ലെന്‍ ഫിലിപ്സ് (7), മിച്ചല്‍ സാന്റ്നര്‍ (0), ബെവോണ്‍ ജേക്കബ്സ് (7), കെയ്ല്‍ ജാമിസണ് (9), ലോക്കി ഫെര്ഗൂസണ് (3), ഇഷ് സോധി എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗ് പിന്നീട് വന്‍ തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് 11 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇതിനിടെ അഞ്ച് വിക്കറ്റും വീഴ്ത്തി. ജസ്പ്രിത് ബുമ്രയ്ക്കും ഇന്ന് മോശം ദിവസമായിരുന്നു. നാല് ഓവറില്‍ 58 റണ്‍സാണ് ബുമ്ര വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ താരത്തിന് സാധിച്ചില്ല. അക്സര്‍ പട്ടേല്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഇഷാന് കിഷന് മിന്നിച്ചു ഈ മത്സരം ഇഷാന് കിഷന് എന്ന യുവതാരത്തിന്റേതായിരുന്നു. ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്തവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്കിയ ഇഷാന്, സഞ്ജു സാംസണിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. വെറും 43 പന്തില്‍ 10 സിക്സറുകളുടെ അകമ്പടിയോടെ 103 റണ്‍സാണ് ഇഷാന് അടിച്ചുകൂട്ടിയത്. സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും ഇഷാന് കീപ്പിംഗ് ഗ്ലൗസ് നല്കിയതും സഞ്ജുവിന്റെ ടീമിലെ അപ്രമാദിത്വം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ്. സ്വന്തം മണ്ണില്‍ സഞ്ജുവിന്റെ വിലാപം ആയിരക്കണക്കിന് മലയാളി ആരാധകര്‍ സഞ്ജുവിനായി ആര്‍ത്തുവിളിച്ച സ്റ്റേഡിയത്തില്‍, വെറും 6 പന്തില്‍ 6 റണ്‍സുമായി സഞ്ജു കൂടാരം കയറിയത് ആരാധകരെ നിരാശയിലാഴ്ത്തി. സ്വന്തം വീട്ടുമുറ്റത്ത് ലഭിച്ച സുവര്‍ണ്ണാവസരം സഞ്ജു ഒരു അശ്രദ്ധമായ ഷോട്ടിലൂടെ തുലച്ചപ്പോള്‍, വരാനിരിക്കുന്ന ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനം ഇപ്പോള്‍ നൂല്‍പ്പാലത്തിലാണ്. അര്‍ഷ്ദീപിന്റെ തീപ്പൊരി പന്തുകള്‍ ബാറ്റിംഗില്‍ ഇഷാന് തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യന്‍ വിജയം ആഘോഷമാക്കിയത്. ആദ്യ രണ്ടോവറില്‍ 40 റണ്‍സ് വഴങ്ങി വന്‍ തല്ല് വാങ്ങിയ അര്‍ഷ്ദീപ്, പിന്നീട് നടത്തിയ തിരിച്ചുവരവ് അതിശയിപ്പിക്കുന്നതായിരുന്നു. നാലോവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുമായി കിവികളുടെ നടുവൊടിച്ചു. പവര്‍പ്ലേയില്‍ 79 റണ്‍സ് അടിച്ചുകൂട്ടി ഫിന് അലന് (80 റണ്‍സ്) നടത്തിയ പോരാട്ടം മാത്രമാണ് ന്യൂസിലന്‍ഡിന് ആശ്വാസമായത്. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സഞ്ജുവിന്റെ (6) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മൂന്നാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്കി. സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) പവലിയനില്‍ തിരിച്ചെത്തി. ഫെര്‍ഗൂസണിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. പിന്നാലെ കിഷന് - സൂര്യ സഖ്യം 57 പന്തില്‍ 137 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ സൂര്യ മടങ്ങി. സാന്റ്നറുടെ പന്തില്‍ സൂര്യയെ കിവീസ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുയായിരുന്നു. ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. എന്തായാലും സഞ്ജുവിന്റെ മടക്കം കിഷന് ശരിക്കും മുതലെടുത്തു. ടി20 ക്രിക്കറ്റില്‍ കിഷന്റെ ആദ്യ സെഞ്ചുറിക്ക് 10 സിക്സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയുണ്ടായിരുന്നു. ഇഷാന് മടങ്ങിയതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ (17 പന്തില്‍ 42) ഇന്നിംഗ്സാണ് സ്കോര്‍ 270ലെത്തിച്ചത്. ഹാര്‍ദിക് അവസാന ഓവറില്‍ പുറത്തായി. ശിവം ദുബെ (7), റിങ്കു സിംഗ് (8) പുറത്താവാതെ നിന്നു. നേരത്തെ, മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന് കിഷന്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന് അലന്, ബെവോണ്‍ ജേക്കബ്സ്, കെയ്ല്‍ ജാമിസണ്, ലോക്കി ഫെര്ഗൂസണ് എന്നിവര്‍ തിരിച്ചെത്തി.
വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേസില്‍ പ്രതികള്‍ക്ക് ജാമ്യം
ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്ര പുരോഗതിക്ക് അനിവാര്യം: സി മുഹമ്മദ് ഫൈസി
മുഹിമ്മാത്ത് സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാമുകൻ ഉണ്ടെന്ന് തോന്നുന്നില്ല, രേണുവിന്റേത് പ്രഹസനം..'; പ്രതികരണവുമായി വൈബർ ഗുഡ്
രേണുവിന്റെ വിവാഹ ചർച്ചകളോട് പ്രതികരിച്ച് വൈബർ ഗുഡ് ദേവു. രേണുവിന്റെ പ്രസ്താവനകൾ പ്രഹസനമാണെന്ന് ദേവു പറയുന്നു. സുധി ചേട്ടന്റെ ഓർമയിൽ രേണു ജീവിച്ചാൽ ആ ദാമ്പത്യം ഒരിക്കലും സക്സസ് ആവില്ലെന്നും വൈബർ ഗുഡ് ചൂണ്ടിക്കാട്ടി.
മട്ടന്‍ പകരം ബീഫ് വിളമ്പിയെന്ന യൂട്യൂബറുടെ പരാതിയിൽ ഹോട്ടൽ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്
പാകിസ്താനില്‍ ബിഎല്‍എ ആക്രമണത്തില്‍ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു
അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്
ഡിഎൻഎ ടെസ്റ്റ് നടത്തി, കുഞ്ഞ് തങ്ങളുടേതല്ല! തകർന്ന് ദമ്പതികൾ, ഐവിഎഫ് ക്ലിനിക്കിനെതിരെ കേസ്
ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച കുഞ്ഞ് തങ്ങളുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ദമ്പതികൾ. പിന്നാലെ തങ്ങളെ ചികിത്സിച്ച ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ കേസുമായി മുന്നോട്ട് പോവുകയാണ് ഇരുവരും.
ഫേക്ക് അക്കൗണ്ട് കെണി'യെന്ന മറുപടിയുമായി നടി
തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടര വര്‍ഷം മുന്‍പ് പൊലീസില്‍ പ്രവേശിച്ച അഖില്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലായിരുന്നു. ഇതിനിടയില്‍ വയനാട്ടില്‍ നിന്ന് പഠനത്തിനായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്ന യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ മരണ വിവരമറിഞ്ഞ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി യുവതിയുടെ മൃതദേഹം കണ്ട ശേഷം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ അഖില്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പൊലീസ് ക്യാമ്പില്‍ പോകുന്നതായി അറിയിച്ച് പോയ മകന് ഒരു മണിക്കൂറിനുള്ളില്‍ തിരികെയെത്തിയത് കണ്ട് മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റേതടക്കമുള്ള കണക്കുകള്‍ കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്സ് ആപ് സന്ദേശവും അയച്ച ശേഷമായിരുന്നു ആത്മഹത്യ. ഇന്നലെ രാവിലെ കാപ്പി തയ്യാറാക്കിയ ശേഷം മാതാവ് വിളിച്ചെങ്കിലും മുറിയില്‍ നിന്ന് മറുപടിയില്ലായിരുന്നു. തുടര്‍ന്ന് ബഡ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന്നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം എആര്‍ ക്യാമ്പിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്കരിച്ചു.
ഇതൊക്കെയാണ് ബെംഗളൂരു മെട്രോയില്‍ യാത്രക്കാര്‍ കാണിച്ചുകൂട്ടുന്നത്; പണി വരുന്നുണ്ട് അവറാച്ചാ
ബെംഗളൂരു: മെട്രോ നഗരങ്ങള്‍ക്ക് ഏറെ അനുഗ്രഹമായാണ് മെട്രോ ട്രെയിനുകള്‍ എത്തിയത്. ഗതാഗതക്കുരുക്കില്‍ പെടാതെ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുക മാത്രമല്ല, പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും മെട്രോയുടെ വരവിന് കഴിഞ്ഞിട്ടുണ്ട്. ബെംഗളൂരു പോലുള്ള നഗരത്തില്‍ ലക്ഷക്കണക്കിന് ഐടി ജീവനക്കാരുടെ ആശ്രയം കൂടിയാണ് നമ്മ മെട്രോ. മെട്രോ ട്രെയിനുകള്‍ മികച്ച രീതിയില്‍ സംരക്ഷിക്കുക എന്നത് യാത്രക്കാരുടെ കൂടി
ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ നിന്നുള്ള പുതിയ ആരോപണങ്ങൾക്ക് ബിൽ ഗേറ്റ്സ് മറുപടി നൽകി. എപ്സ്റ്റീൻ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് ഗേറ്റ്സിൻ്റെ വക്താവ് പറഞ്ഞു. എപ്സ്റ്റീൻ തയ്യാറാക്കിയ കരട് ഇമെയിലുകളിൽ ഗേറ്റ്സിനെതിരെ ലൈംഗിക രോഗ ആരോപണങ്ങളുണ്ട്.
തന്റെ പിഗ്ഗി ബാങ്കിലെ സമ്പാദ്യം ഉപയോഗിച്ച് സിൽവർ കോയിനുകൾ വാങ്ങി ബെംഗളൂരുവിൽ നിന്നുള്ള കൊച്ചുമിടുക്കി. വീഡിയോ വൈറലായതോടെ, കുട്ടിയുടെ സമ്പാദ്യശീലത്തെ പ്രശംസിച്ചു നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയത്.
എപ്സ്റ്റീന്റെ ഇമെയിൽ കോൺഗ്രസ് എഡിറ്റ് ചെയ്ത് പ്രധാനമന്ത്രി മോദിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി. മോദി എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചുവെന്ന നിലയിൽ ഇ മെയിലിൽ എഡിറ്റ് നടത്തിയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം
ഹൈദരാബാദ്: ഹൈദരാബാദില്‍ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ മലയാളി ബിസിനസുകാരനുനേരെ വെടിയുതിര്‍ത്ത് കവര്‍ച്ച. ശനിയാഴ്ച രാവിലെ കോട്ടിയില്‍ നടന്ന സംഭവത്തില്‍ കോഴിക്കോട് സ്വദേശി റിന്‍ഷാദ് പി.വി എന്ന യുവാവിന് ആറ് ലക്ഷം രൂപ നഷ്ടമായി. കാലിന് വെടിയേറ്റ റിന്‍ഷാദിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസ്ത്ര വ്യാപാരിയായ റിന്‍ഷാദ് ജനുവരി ഏഴിനാണ് തുണിത്തരങ്ങള്‍ വാങ്ങുന്നതിനായി ഹൈദരാബാദിലെത്തിയത്. എന്നാല്‍, ഉദ്ദേശിച്ചരീതിയില്‍ സാധനങ്ങള്‍ വാങ്ങാനായില്ല. തുടര്‍ന്ന്, ബന്ധുവായ മിഷ്ബാന്‍ ആണ് കൈവശമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ഉപദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ഏഴിന് സുഹൃത്ത് അമീറിന്റെ വാഹനത്തില്‍ എ.ടി.എമ്മിലെത്തി. പണം നിക്ഷേപിക്കുന്നതിനിടെ, അജ്ഞാതരായ രണ്ടുപേര്‍ എ.ടി.എം കൗണ്ടറില്‍ പ്രവേശിക്കുകയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് കൈവശപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം, റിന്‍ഷാദിന്റെ വലതുകാലിന് വെടിയുതിര്‍ത്ത് വണ്ടിയുടെ താക്കോല്‍ കൈവശപ്പെടുത്തി വണ്ടിയുമായി കടന്നുകളഞ്ഞു. ഏതാനും ദൂരെ വാഹനമുപേക്ഷിച്ച് മോഷ്ടാക്കള്‍ പിന്നീട് കചിഗുഡ ക്രോസ് റോഡ് വഴി രക്ഷപ്പെട്ടു. ഇതിനിടെ അവര്‍ വസ്ത്രവും മാറിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ശശി തരൂർ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നേതൃത്വം
ശശി തരൂർ സിപിഎമ്മുമായി ചർച്ച നടത്തിയെന്നും മാധ്യമങ്ങൾ വാർത്ത നൽകിയതിന് പിന്നാലെ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണ ദിവസം കെപിസിസി ആ സ്ഥലത്ത് നടന്നപ്പോൾ, പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും ശശി തരൂരിനെ പങ്കെടുപ്പിക്കുകയും എ കെ ആൻ്റണി യോടൊപ്പം കെസി വേണുഗോപാലും തരൂരും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്യുന്ന ചിത്രം പങ്കുവെച്ചും തെറ്റായ പ്രചരണം നടത്തിയ മാധ്യമങ്ങൾക്ക് ശക്തമായ സന്ദേശം നൽകുകയായിരുന്നു. ശശി തരൂർ കുറച്ചു നാളുകളായി പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചപ്പോൾ അദ്ദേഹം കോൺഗ്രസ് വിടുമെന്ന് കുറെപ്പേരെങ്കിലും […] The post ശശി തരൂർ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നേതൃത്വം appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം നഗരത്തിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ശ്രീകാര്യത്ത് കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായതിന് പിന്നാലെ, ജില്ലയിൽ ഇതുവരെ 700 പന്നികളെ കൊന്നതായി അധികൃതർ അറിയിച്ചു. 2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്.
ടെഹ്റാന്: ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില് റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര് മരിച്ചതെന്ന് അഗ്നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്റാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലുണ്ടായ സ്ഫോടനത്തില്‍ ഒരു എട്ടുനില പാര്‍പ്പിട സമുച്ചയത്തിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് സ്ഫോടനം നടന്നതെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'തസ്നിം' ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തള്ളിക്കളഞ്ഞു. സ്ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോര്‍മോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്മെന്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്. മറ്റ് ഇറാനിയന്‍ മാധ്യമങ്ങളും സമാനമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബന്ദര്‍ അബ്ബാസിലെ മൊഅല്ലം ബൊളിവാര്‍ഡിലുള്ള എട്ടുനില കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുന്‍ഭാഗം സ്ഫോടനത്തില്‍ തകര്‍ന്നടിയുകയും അവശിഷ്ടങ്ങള്‍ പരിസരമാകെ ചിതറിക്കിടക്കുകയുമാണ്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇറാന്റെ ആണവ പരിപാടിയെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ആണവ- മിസൈല്‍ പദ്ധതികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഇസ്രയേല്‍, യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളും മുമ്പ് വന്നിരുന്നു. അതേസമയം മേഖലയില്‍ സംഘര്‍ഷ സാഹചര്യങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇറാനിലെ ഭരണകൂടത്തിനെതിരെ ആഴ്ചകള്‍ക്ക് മുമ്പ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ഭരണകൂടം വേട്ടയാടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. കമാന്‍ഡറെ ലക്ഷ്യമിട്ടോ? ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളെ ഇറാന് ഔദ്യോഗികമായി തള്ളിക്കളഞ്ഞു. എങ്കിലും, സ്ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ബന്ദര്‍ അബ്ബാസിലെ മൊഅല്ലം ബൊളീവാര്‍ഡിലുള്ള എട്ടുനില കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്ന് അവശിഷ്ടങ്ങള്‍ തെരുവിലാകെ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. അഹ്വാസില് ഗ്യാസ് ദുരന്തം; നടുങ്ങി ഇറാന് ബന്ദര്‍ അബ്ബാസിന് പിന്നാലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസിനേയും മരണം പിടികൂടി. റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ ഗ്യാസ് സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് നഗരങ്ങളിലുമായി അഞ്ചു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഫോടനങ്ങള്‍ ഇറാന് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഹോര്‍മൂസ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ്! ലോകത്തിലെ സമുദ്രമാര്‍ഗ എണ്ണവ്യാപാരത്തിന്റെ ഹൃദയമിടിപ്പായ ഹോര്‍മൂസ് കടലിടുക്കിലാണ് ബന്ദര്‍ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന് സൈനികാഭ്യാസത്തിന് ഒരുങ്ങുകയാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ലൈവ് ഫയര്‍ ഡ്രില്‍ നടത്തുമെന്നും മേഖലയിലൂടെ പോകുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും ഇറാന് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. അമേരിക്കയുടെ സൈനിക ഭീഷണി നിലനില്‍ക്കെ, ഈ സൈനികാഭ്യാസം ശക്തിപ്രകടനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ ഭീഷണി, പിന്നാലെ സ്ഫോടനം! ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനങ്ങള്‍ നടക്കുന്നത്. ആഭ്യന്തര പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഇറാന് ഭരണകൂടത്തിനെതിരെ ജനരോഷം പുകയുന്നതിനിടെയുണ്ടായ ഈ സ്ഫോടനങ്ങള്‍ രാജ്യത്തിനകത്ത് വലിയ അശാന്തിക്ക് കാരണമായിട്ടുണ്ട്. ഇറാനിലേക്ക് ഒരു 'ആര്‍മഡ' (കപ്പല്‍പ്പട) നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ താന്‍ പരിഗണിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ നിലപാട്. ആണവ കരാര്‍ ലംഘിച്ചാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതിനേക്കാള്‍ വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. അമേരിക്കന്‍ വ്യോമസേനയുടെ എഫ്-15 ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനങ്ങള്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഡിസംബറില്‍ തുടങ്ങിയ ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5,000 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണം 20,000 കടന്നേക്കാം. ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം സ്ഥിതിഗതികള്‍ വഷളായതോടെ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്കി. ലഭ്യമായ യാത്രാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം ഇറാന് വിടാനാണ് നിര്‍ദ്ദേശം. 2,500-ലധികം ആളുകള്‍ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം.
സുരക്ഷിത പ്രവാസം ഉറപ്പാക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കും.നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ തിരികെയെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും
മഹാരാഷ്ട്രയിൽ ശരദ് പവാറിൻറെ അട്ടിമറി നീക്കം സുനേത്ര തകർത്തോ?
മഹാരാഷ്ട്രയിൽ ശരദ് പവാറിൻറെ അട്ടിമറി നീക്കം സുനേത്ര തകർത്തോ? പെട്ടെന്ന് കരുക്കൾ നീക്കി ഫട്നാവിസും
പാരമ്പര്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് നിര്‍മലയുടെ 'റിഫോം എക്സ്പ്രസ്'!
കേന്ദ്രബജറ്റിൽ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ് കാണിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാളത്തെ ബജറ്റിൽ കേരളത്തെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.കർഷകർ അടക്കമുള്ള രാജ്യത്തിൻറെ അന്നദാക്കളെ മറക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ എൽഡിഎഫിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഞങ്ങൾ ഭംഗി വാക്ക് കേൾക്കാൻ പോയതല്ല. ജനങ്ങൾക്ക് പറയാനുള്ളതും കേട്ടു. ജനപക്ഷ ഭരണത്തിന്റെ പത്തുവർഷം പൂർത്തിയാകുമ്പോൾ ഇനിയും ഈ സർക്കാർ തന്നെ വരണമെന്ന് ആഗ്രഹിക്കുകയാണ് ജനങ്ങളെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തും. മൂന്നാമതും […] The post നാളത്തെ ബജറ്റിൽ കേരളത്തെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ എൽഡിഎഫിലാണ്: ബിനോയ് വിശ്വം appeared first on ഇവാർത്ത | Evartha .
ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തലയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി ബിജുവിനെയും ഏജന്റിനെയും വിജിലൻസ് പിടികൂടി. വർഷങ്ങളായി നിരീക്ഷണത്തിലായിരുന്ന ബിജുവിനെതിരെ അനധികൃത സ്വത്തുസമ്പാദന കേസും നിലവിലുണ്ട്.
കാർഷിക മേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ നിർമ്മിത ബുദ്ധി (AI), ഡ്രോൺ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാർഷിക വിപ്ലവം സൃഷ്ടിക്കാൻ
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളം വലിയ പ്രതീക്ഷയിലാണ്. അതിവേഗ റെയിൽ പാത, എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയ പദ്ധതികൾക്ക് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്
സി.ജെ റോയിയെ വേട്ടയാടിയവർ ആരൊക്കെ?
സി.ജെ റോയിയെ വേട്ടയാടിയവർ ആരൊക്കെ? | കാണാം ന്യൂസ് അവർ
ടി20 ലോകകപ്പിന് സഞ്ജു ഇല്ല! പ്ലേയിംഗ് ഇലവനെ കുറിച്ച് നിര്‍ണായക സൂചന, ഇഷാന് കളിക്കുമെന്നുറപ്പ്
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് എങ്ങനെയായിരിക്കുമെന്നുള്ള കാര്യത്തില്‍ നിര്‍ണായക സൂചന. മോശം ഫോമിലുള്ള സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫോമിലുള്ള കിഷനെ കൊണ്ടുവരികയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്…
ഇന്‍ഡോറിന് കഴിയുമെങ്കില്‍ ഇന്ത്യയ്ക്കും കഴിയുമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വനിത
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നേടിയ മധ്യപ്രദേശിലെ ഇന്‍ഡോറിനെ പുകഴ്ത്തി ഇന്ത്യന്‍-അമേരിക്കന്‍ വനിത. നഗരത്തിലെ ദൈനംദിന ജീവിതത്തിന്റെ ഫോട്ടോകള്‍ എക്സില്‍ പോസ്റ്റ് ചെയ്ത സുഹാഗ് എ. ശുക്ല എന്ന വനിത ഇങ്ങനെ എഴുതി: ‘ ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത് എന്താണ്? മാലിന്യം. ഇന്‍ഡോറിന് ഇത് ചെയ്യാമെങ്കില്‍ ഇന്ത്യയുടെ മറ്റുള്ള പ്രദേശങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ?’ പൗരന്മാരുടെ പങ്കാളിത്തവും സഹകരണവും ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതാണ് ഇന്‍ഡോറിന്റെ വിജയഗാഥയ്ക്ക് പിന്നിലെന്നും അവര്‍ വ്യക്തമാക്കി. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. “അഞ്ചു വര്‍ഷമായി ഞാന്‍ ഇന്‍ഡോറില്‍ ജീവിക്കുന്നു. ഈ നഗരത്തിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശം പോലും ഇന്ത്യയിലെ ആഡംബര പാര്‍പ്പിട മേഖലകളെക്കാള്‍ വൃത്തിയുള്ളതാണ്”, ഒരു യൂസര്‍ കമന്റ് ചെയ്തു. നഗരവാസികളുടെ നിരന്തരമായ പരിശ്രമത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച നാടാണ് ഇന്‍ഡോര്‍. 2016 വരെ മറ്റേതൊരു ഇന്ത്യന്‍ നഗരവും പോലെയായിരുന്ന ഇവിടം… The post ഇന്‍ഡോറിന് കഴിയുമെങ്കില്‍ ഇന്ത്യയ്ക്കും കഴിയുമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വനിത appeared first on RashtraDeepika .
15 വർഷമായി ഒളിവിൽ; പോക്സോ, വധശ്രമ കേസുകളിലെ പ്രതി ആലപ്പുഴയിൽ ഹൗസ് ബോട്ടിൽനിന്ന് പിടിയിൽ
ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്ന ഇയാൾ, പോലീസിനെ കണ്ടപ്പോൾ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
ഇറാനില്‍ സ്ഫോടനം; ബന്തര്‍ അബ്ബാസ് തുറമുഖം വിറച്ചു, ആശങ്ക വ്യാപകം, പങ്കില്ലെന്ന് ഇസ്രായേല്‍
ടെഹ്റാന്: ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖ നഗരത്തില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട്. കാരണം അവ്യക്തമാണ് എന്ന് റിപ്പോര്‍ട്ട് ചെയ്ത ഇറാന് മാധ്യമങ്ങള്‍, അന്വേഷണം തുടങ്ങിയതായും അറിയിക്കുന്നു. ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാന് ഭരണകൂടം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്വര്‍ണം ഇപ്പോള്‍ വാങ്ങല്ലേ,
ഒരേ സമയം 5 ജില്ലകളിൽ ബിഎൽഎ ആക്രമണം, ഓപ്പറേഷൻ ഹെറോഫിൽ പാകിസ്ഥാനിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി പാക് സൈന്യം 37 വിഘടനവാദികളെ വധിച്ചു.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ മലയാളി ആരാധകരെ സാക്ഷിയാക്കി മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ലഭിച്ച അവസരം തുലച്ച സഞ്ജു സാംസണിന് കനത്ത തിരിച്ചടി. കാര്യവട്ടത്ത് സെഞ്ചുറിയുമായി ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ച ഇഷാന് കിഷനാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിഞ്ഞത്. ടി20 ലോകകപ്പ് ടീമിലടക്കം ഒന്നാം വിക്കറ്റ് കീപ്പറായുണ്ടായിരുന്ന സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് ലോകകപ്പിലെ ടീം കോമ്പിനേഷന്റെ സൂചനകള്‍ നല്‍കുന്നതാണ്. ഇന്ത്യ കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയ മത്സരത്തില്‍ സഞ്ജു ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ഒരുപോലെ പിന്തള്ളപ്പെടുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റി ഇഷാന് കിഷനെ ഗ്ലൗസ് ഏല്‍പ്പിച്ച ടീം മാനേജ്മെന്റിന്റെ നീക്കം വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വ്യക്തമായ സൂചനയാണ്. സ്വന്തം തട്ടകത്തില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ സഞ്ജുവിന് കാര്യവട്ടം ഒരു ദുരന്തഭൂമിയായി മാറി. 6 പന്തില്‍ വെറും 6 റണ്‍സുമായി സഞ്ജു കൂടാരം കയറിയപ്പോള്‍, മറുഭാഗത്ത് ഇഷാന് കിഷന് വെടിക്കെട്ട് സെഞ്ചുറിയുമായി (43 പന്തില്‍ 103 റണ്‍സ്) കളം നിറഞ്ഞു. അഞ്ച് മത്സരങ്ങളടങ്ങിയ ഈ പരമ്പരയില്‍ വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. 9.20 എന്ന ദയനീയമായ ശരാശരിയുമായി നില്ക്കുന്ന സഞ്ജുവിനെ ഇനി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് സെലക്ടര്‍മാരെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും. ബാറ്റിംഗിലെ പരാജയത്തിന് പിന്നാലെ ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ സഞ്ജുവിന് പകരം ഇഷാന് കിഷന് വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് അണിഞ്ഞത് ആരാധകരെ ഞെട്ടിച്ചു. സഞ്ജുവിനെ പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിന്റെ മുന്നോടിയാണോ ഈ നീക്കമെന്നാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. സഞ്ജു പരാജയപ്പെട്ടെങ്കിലും ഇന്ത്യ കാര്യവട്ടത്ത് റണ്‍മലയാണ് തീര്‍ത്തത്. ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ തകര്‍ത്താടിയപ്പോള്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. വടകരയിലെ മണ്ണില്‍ ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ന്യൂസിലന്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവിട്ടു. ഫെബ്രുവരി ഏഴിന് ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ സഞ്ജുവിന്റെ സ്ഥാനം ഇപ്പോള്‍ നൂല്‍പ്പാലത്തിലാണ്. പരിക്കുമാറി തിലക് വര്‍മ്മ തിരിച്ചെത്തുന്നതോടെ സഞ്ജു പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായി. അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഇഷാന് കിഷന് ഓപ്പണിംഗിലേക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും വരാനാണ് സാധ്യത. ബാക്കപ്പ് കീപ്പറായി ടീമിലെത്തിയ ഇഷാന് കിഷന് ലഭിച്ച അവസരം സെഞ്ചുറിയോടെ മുതലാക്കിയപ്പോള്‍, കൈയ്യിലുണ്ടായിരുന്ന സുവര്‍ണ്ണാവസരം സഞ്ജു തല്ലിക്കെടുത്തി. അനന്തപുരിയുടെ മണ്ണില്‍ നിന്ന് സഞ്ജുവിന് ലഭിച്ച ഈ തിരിച്ചടി ഒരുപക്ഷേ ഇന്ത്യന്‍ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വഴി എന്നെന്നേക്കുമായി അടച്ചേക്കാം
കോഴിക്കോട് മുന്നൂരിൽ സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ സഹോദരങ്ങളെ കാറിടിച്ച് തെറിപ്പിച്ച യുവാവിനായി തെരച്ചിൽ തുടരുന്നു
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി
പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് രണ്ടു കുപ്പി മദ്യവും ഹാൻസ്
കരിഞ്ഞുണങ്ങി നെൽപാടങ്ങൾ, വെള്ളമില്ലാതെ പെരുമ്പിലാവ് മേഖലയിൽ വ്യാപക കൃഷിനാശം, തൃശൂരിൽ ജലക്ഷാമം രൂക്ഷം
തൃശൂർ ജില്ലയിൽ ജലക്ഷാമവും ജലമലിനീകരണവും മൂലം നെൽപാടങ്ങൾ കൊയ്ത്തിനു മുൻപേ കരിഞ്ഞുണങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. പെരുമ്പിലാവ്, കടവല്ലൂർ തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
എപ്സ്റ്റീന് ഫയലില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: അന്തരിച്ച അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉള്‍പ്പെട്ടതായി റിപോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും 2017ലെ അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തേയും പരാമര്‍ശിക്കുന്ന ഭാഗം വെറും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം. എപ്സ്റ്റീന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന റിപോര്‍ട്ടുകളാണ് പുറത്തുവിട്ടത്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉള്‍പ്പെട്ടതില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 'പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തേയും പരാമര്‍ശിക്കുന്ന എപ്സ്റ്റീന് ഫയലിലെ ഇ മെയില്‍ സന്ദേശത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2017 ജൂലായില്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി എന്ന വസ്തുതയ്ക്കപ്പുറം, ആ ഇ മെയിലിലെ മറ്റെല്ലാം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ജല്പനങ്ങള് മാത്രമാണ്. അവ അങ്ങേയറ്റത്തെ അവജ്ഞയോടെ തള്ളിക്കളയേണ്ടവയാണ്' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. മോദി തന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിച്ചെന്നും ട്രംപിനുവേണ്ടി ഇസ്രയേലില്‍ പോയെന്നുമായിരുന്നു എപ്സ്റ്റീന്റെ ഇ മെയിലിലെ പരാമര്‍ശം. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതൊരു 'ദേശീയ അപമാനമാണെന്ന്' വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പവന് ഖേര, എപ്സ്റ്റീനില്‍ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ പുതിയ രേഖകളില്‍ മൂന്ന് ദശലക്ഷത്തിലധികം പേജുകള്‍, 2,000ലധികം വീഡിയോകള്‍, 1.8 ലക്ഷം ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോള്‍ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് ഈ വിവരശേഖരം പുറത്തുവിട്ടത്.
പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപയും പിഴയും ശിക്ഷ
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന ഏഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി
സം വിധായകൻ സത്യൻ അന്തിക്കാടിന്റെ ഹിറ്റ് ചിത്രമായ 'വിനോദയാത്ര'യിലേക്ക് നടി മീര ജാസ്മിന്റെ അപ്രതീക്ഷിത വരവ് എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി സത്യൻ അന്തിക്കാട്. പുതുമുഖങ്ങളെ പരിഗണിച്ച് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അവർക്ക് മറ്റുള്ളവർക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് മീര ജാസ്മിനെ സമീപിച്ചതെന്നും, സിനിമയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് താൻ അവരോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലാസംഘം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഈ ഓർമ്മകൾ പങ്കുവെച്ചത്. ചിത്രത്തിൽ അനുപമ എന്ന കേന്ദ്ര കഥാപാത്രത്തിനായി ആദ്യം പുതുമുഖങ്ങളെയായിരുന്നു പരിഗണിച്ചിരുന്നത്. നിരവധി ഓഡിഷനുകൾ നടത്തിയെങ്കിലും തൃപ്തികരമായ ഒരാളെ കണ്ടെത്താനായില്ല. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം കൊണ്ടുവന്ന പുതുമുഖങ്ങൾക്കൊന്നും മുരളി, മുകേഷ്, പാർവതി തിരുവോത്ത് തുടങ്ങിയ മറ്റ് അഭിനേതാക്കൾക്കൊപ്പം മികവ് പുലർത്താനായില്ലെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തി. നായികയായി പുതിയ പെണ്‍കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന്‍ പുതിയ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറേ നടത്തി. ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന് ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകുന്നില്ല, സത്യൻ അന്തിക്കാട് പറഞ്ഞു. ആ സമയത്ത് തമിഴ് സിനിമകളുടെ തിരക്കിലായിരുന്ന മീര ജാസ്മിന് ഡേറ്റുകളുണ്ടായിരുന്നില്ല. 'രസതന്ത്രം', 'അച്ചുവിന്റെ അമ്മ' തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചതിലൂടെ താനും മീര ജാസ്മിനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ അടുപ്പം വെച്ചാണ് ഷൂട്ടിംഗ് തുടങ്ങിയ ശേഷം താൻ നേരിട്ട് വിളിച്ച് സഹായം അഭ്യർത്ഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. ഷൂട്ടിങ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാൻ പറഞ്ഞു, സത്യൻ അന്തിക്കാട് ഓർമ്മിച്ചു. തന്നോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് അന്ന് മീര ജാസ്മിൻ 'വിനോദയാത്ര'യുടെ ഭാഗമാകാൻ തയ്യാറായത്. അനുപമയുടെ വേഷം കുറച്ച് ഭാരമുള്ളതായിരുന്നുവെന്നും, എന്നാൽ മീരയുടെ വരവോടെ അത് വലിയൊരു കോമ്പിനേഷനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മീര ജാസ്മിന്റെ സാന്നിധ്യം 'വിനോദയാത്ര'യ്ക്ക് വലിയ മുതൽക്കൂട്ടായെന്ന് എടുത്തുപറഞ്ഞ സംവിധായകൻ, ചില സിനിമകൾക്ക് അങ്ങനെയുള്ള ഭാഗ്യങ്ങളുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലൻ്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ നിര്യാതനായി
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം ഗവും.കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ സി സത്യപാലൻ്റെ പിതാവുമായ പേരുൽ യുപി സ്കൂളിന് സമീപം മേക്കര വീട്ടിൽ രാഘവൻ
തിരുവനന്തപുരം: പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്നു കെഎസ്ഇബി. ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. ജനുവരിയില്‍ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് താരിഫ് റെഗുലേഷന് (87) ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മേയ് 29ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 2023 മുതല്‍, ഇന്ധനവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാര്‍ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ചിരുന്നു. ഇതുപ്രകാരം ഡിസംബര്‍ മാസത്തെ വൈദ്യുതി വാങ്ങല്‍ ചെലവിലുണ്ടായ വര്‍ധന കണക്കാക്കിയാണ് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് കണക്കാക്കിയിരിക്കുന്നതെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പരാതി പരിശോധിച്ച് മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രപതി വകുപ്പിന് നിര്‍ദേശം നല്കി
തിരുവനന്തപുരത്ത് സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇദ്ദേഹവുമായി അടുപ്പത്തിലായിരുന്ന യുവതി ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ്, അവരുടെ മൃതദേഹം കണ്ടു മടങ്ങിയതിന് പിന്നാലെയാണ് അഖിലും ജീവനൊടുക്കിയത്.
'കേന്ദ്ര ബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ്'; ബിനോയ് വിശ്വം
ഭാവിയില്‍ കേരളത്തില്‍ സിപിഐ മുഖ്യമന്ത്രിയുണ്ടാകും
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആദായനികുതി റെയ്ഡിനിടെ ജീവനൊടുക്കുന്നതിന് മുൻപ് 'ടൂ മച്ച് ട്രബിൾ' എന്ന് സഹോദരന് സന്ദേശം അയച്ചിരുന്നെന്ന് വിവരം. ഐ ടി ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
സി.എസ്.ഐ.ആര് നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: 2025 ഡിസംബര്‍ സെഷനിലെ സി.എസ്.ഐ.ആര് യു.ജി.സി നെറ്റ് പരീക്ഷാ ഫലം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവര്‍ക്ക് തങ്ങളുടെ മാര്‍ക്ക്, പെര്‍സെന്റൈല്‍ സ്കോര്‍ എന്നിവ csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്, അസിസ്റ്റന്റ് പ്രഫസര്‍, പിഎച്ച്.ഡി പ്രവേശനം എന്നിവക്കായി ഏതാണ്ട് ഒന്നര ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. യോഗ്യത കട്ട് ഓഫ് മാര്‍ക്ക് ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 33 ശതമാനവും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 25 ശതമാനവുമാണ്. ജനുവരി 30ന് പുറത്തിറക്കിയ അന്തിമ ഉത്തര സൂചിക പ്രകാരമാണ് ഫലം തയാറാക്കിയത്. ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഏകദേശം മുപ്പത് വർഷത്തെ മദ്യപാന ജീവിതത്തിൽ നിന്ന് സംഗീതത്തിന്റെ വഴിയിലൂടെ ജീവിതം തിരിച്ചുപിടിക്കുകയാണ് തൃശൂർ സ്വദേശിയായ വിൽസൺ. പഞ്ചായത്ത് ഓഫീസിൽ പാടിയ ഒരു പാട്ട് വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്.
‘ദൗറത്തുല്‍ ഇസ്നാദ്’സമാപന സംഗമം നാളെ
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ അറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപന അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ മുത്വവ്വല്‍ ബിരുദ ധാരികളായ പണ്ഡിതര്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന സവിശേഷ വൈജ്ഞാനിക സദസ്സാണ് ദൗറത്തുല്‍ ഇസ്നാദ്.
എപ്സ്റ്റീന്റെ വാക്ക് കേട്ട് മോദി ഇസ്രായേലില്‍ പോയോ?
സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസ്; അയല്‍വാസി പിടിയില്‍
എസ്ഐആര്‍ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീ വേഷത്തില്‍ വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ ഉപദ്രവിക്കുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു
കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന്റെ സഹോദരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അസം സ്വദേശിയെയാണ് കേസില്‍ ശിക്ഷിച്ചത്. പെരുമ്പാവൂര്‍ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് കേസില്‍ ശിക്ഷ വിധിച്ചത്. അഞ്ച് വകുപ്പുകളിലായി 20 വര്‍ഷം വീതമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2020-22 കാലയളവിലാണ് പീഡനം നടന്നത്. പിതാവ് മരിച്ച പെണ്‍കുട്ടി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്നയാളാണ് പ്രതി. ഇയാള്‍ അവധി ദിവസങ്ങളില്‍ കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതായാണ് കേസ്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയുമായി. 14-ാം വയസ്സില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്പിച്ചു. പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് തന്നെ പീഡിപ്പിച്ചത് ആണ് സുഹൃത്താണെന്നാണ് പെണ്‍കുട്ടി പുറത്ത് പറഞ്ഞത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ പൊലീസ് യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞു. പിഴയായി വിധിച്ച 10 ലക്ഷം രൂപയില്‍ 7.5 ലക്ഷം രൂപ പെണ് കുട്ടിക്ക് ലഭിക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സിന്ധുവാണ് ഹാജരായത്.
മിനിയാപൊളിസ്: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാരുടെ കസ്റ്റഡിയിലായിരുന്ന ഒരു മെക്സിക്കൻ കുടിയേറ്റക്കാരന് തലയോട്ടിക്ക് മാരകമായി പരിക്കേറ്റ സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ മനഃപൂർവ്വം മതിലിൽ തലയിടിച്ചതാണ് പരിക്കിന് കാരണമെന്ന ഏജന്റുമാരുടെ വാദം ആശുപത്രി അധികൃതരും മെഡിക്കൽ വിദഗ്ധരും തള്ളിക്കളഞ്ഞു. ഈ സംഭവം മിനിയാപൊളിസിലെ ആശുപത്രി ജീവനക്കാരും ഫെഡറൽ ഏജന്റുമാരും തമ്മിലുള്ള കടുത്ത സംഘർഷത്തിലേക്കും നയിച്ചിട്ടുണ്ട്. 31 വയസ്സുകാരനായ ആൽബെർട്ടോ കാസ്റ്റനെഡ മോണ്ട്രാഗൺ എന്ന മെക്സിക്കൻ കുടിയേറ്റക്കാരനാണ് കസ്റ്റഡിയിൽ അതിക്രൂരമായ മർദ്ദനത്തിന് ഇരയായതായി ആരോപിക്കപ്പെടുന്നത്. ജനുവരി 8-ന് സെന്റ് പോളിലെ ഒരു ഷോപ്പിംഗ് സെന്ററിന് സമീപത്ത് നിന്നാണ് ഫെഡറൽ ഏജന്റുമാർ ഇയാളെ പിടികൂടിയത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നു എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റം. അറസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അതീവ ഗുരുതരാവസ്ഥയിൽ ആൽബെർട്ടോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെ കൈവിലങ്ങ് വെച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ, കൈവിലങ്ങുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ മനഃപൂർവ്വം ഒരു ഇഷ്ടിക മതിലിലേക്ക് തലയിടിച്ച് കയറി എന്നായിരുന്നു ഏജന്റുമാർ ഡോക്ടർമാരോടും നഴ്സുമാരോടും പറഞ്ഞത്. മിനിയാപൊളിസിലെ ഹെന്നെപിൻ കൗണ്ടി മെഡിക്കൽ സെന്ററിൽ (HCMC) തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഏജന്റുമാരുടെ ഈ വാദം കേട്ട് ഞെട്ടിപ്പോയി. ആൽബെർട്ടോയുടെ തലയോട്ടി എട്ട് സ്ഥലങ്ങളിൽ തകരുകയും തലച്ചോറിൽ അഞ്ചിടത്ത് രക്തസ്രാവം സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ മുഖത്തെ അസ്ഥികൾക്കും ഒടിവുകൾ ഉണ്ടായിരുന്നു. ഒരു മതിലിൽ പോയി ഇടിച്ച് കയറിയാൽ ഇത്തരത്തിലുള്ള പരിക്കുകൾ സംഭവിക്കില്ല. ഇത് ചിരിക്കാൻ ഒന്നുമില്ലെങ്കിലും, ഏജന്റുമാരുടെ വാദം അത്രത്തോളം പരിഹാസ്യമായിരുന്നു, എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. 30 വർഷത്തിലധികം മിനസോട്ടയിൽ മെഡിക്കൽ എക്സാമിനറായി ജോലി ചെയ്തിട്ടുള്ള പ്രമുഖ ഫോറൻസിക് പതോളജിസ്റ്റ് ഡോ. ലിൻഡ്സെ സി. തോമസ് ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തി. ഒരാൾ സ്വന്തം നിലയിൽ ഓടിച്ചെന്ന് ഒരു ഭിത്തിയിൽ തലയിടിച്ചാൽ തലയോട്ടിയുടെ വശങ്ങളിലും മുൻഭാഗത്തും പിൻഭാഗത്തും ഒരേപോലെ ഒടിവുകൾ സംഭവിക്കില്ലെന്ന് അവർ വ്യക്തമാക്കി. ഈ സംഭവത്തെത്തുടർന്ന് മിനിയാപൊളിസിലെ ആശുപത്രികളിൽ വലിയ രീതിയിലുള്ള അശാന്തി നിലനിൽക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റക്കാർക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ മെട്രോ സർജ്' എന്ന നടപടിയുടെ ഭാഗമായി ഫെഡറൽ ഏജന്റുമാർ ആശുപത്രി ക്യാമ്പസുകളിൽ സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളെ ചങ്ങലക്കിടാനും നഴ്സുമാരുടെ ജോലി തടസ്സപ്പെടുത്താനും ഏജന്റുമാർ ശ്രമിക്കുന്നതായി ജീവനക്കാർ പരാതിപ്പെടുന്നു. ആയുധധാരികളായ ഏജന്റുമാരുടെ സാന്നിധ്യം രോഗികൾക്കും ജീവനക്കാർക്കും വലിയ ഭയമാണ് ഉണ്ടാക്കുന്നത്. തങ്ങളുടെ ആശയവിനിമയങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന ഭയത്താൽ ആശുപത്രി ജീവനക്കാർ പലരും രഹസ്യ കോഡുകളും എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകളും ഉപയോഗിച്ചാണ് ഇപ്പോൾ വിവരങ്ങൾ കൈമാറുന്നത്. ആൽബെർട്ടോ ചികിത്സയിൽ കഴിയുമ്പോഴും അയാളുടെ കാൽ കിടക്കയിൽ ചങ്ങലയിട്ട് പൂട്ടണമെന്ന് ഏജന്റുമാർ നിർബന്ധം പിടിച്ചു. എന്നാൽ തലച്ചോറിന് പരിക്കേറ്റ രോഗി സ്വാഭാവികമായും കാണിക്കുന്ന ചലനങ്ങളെ 'രക്ഷപ്പെടാനുള്ള ശ്രമം' എന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണ് ഏജന്റുമാർ ചെയ്യുന്നതെന്ന് നഴ്സുമാർ ചൂണ്ടിക്കാട്ടി. ഒടുവിൽ ആശുപത്രിയിലെ നിയമവിദഗ്ധരും സി.ഇ.ഒയും ഇടപെട്ട ശേഷമാണ് വിലങ്ങ് മാറ്റാൻ ഏജന്റുമാർ തയ്യാറായത്. ആരാണ് ആൽബെർട്ടോ കാസ്റ്റനെഡ? മെക്സിക്കോയിലെ വെരാക്രൂസ് സ്വദേശിയായ ആൽബെർട്ടോ ഒരു റൂഫിംഗ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. 2022-ൽ നിയമപരമായ രേഖകളോടെയാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്. സ്വന്തമായി ഒരു കമ്പനി തുടങ്ങുകയും ചെയ്തിരുന്നു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാൾ ഒരു കുറ്റവാളിയല്ലായിരുന്നു. വെറും ലാറ്റിനോ വംശജൻ ആയതിന്റെ പേരിൽ മാത്രം ഇയാൾ വംശീയമായി വേട്ടയാടപ്പെടുകയായിരുന്നു, എന്ന് അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ആൽബെർട്ടോയുടെ പരിക്കുകളിൽ ദുരൂഹതയുണ്ടെന്നും അയാളെ നിയമവിരുദ്ധമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഹെന്നെപിൻ കൗണ്ടി അഡൽറ്റ് റപ്രസന്റേഷൻ സർവീസസ് കോടതിയെ സമീപിച്ചു. വാദം കേട്ട യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ആൽബെർട്ടോയെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഫെഡറൽ ഉദ്യോഗസ്ഥർക്കും നിയമം ബാധകമാണെന്ന് ഈ വിധിയിലൂടെ വ്യക്തമായതായി അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ആൽബെർട്ടോ ആശുപത്രി വിട്ടു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഓർമ്മശക്തി പൂർണ്ണമായും വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അമേരിക്കയെക്കുറിച്ച് നല്ല ഓർമ്മകൾക്ക് പകരം മൃഗങ്ങളെപ്പോലെ ക്രൂരമായി വേട്ടയാടപ്പെട്ടതിന്റെ കയ്പ്പേറിയ അനുഭവമാണ് തന്റെ സഹോദരന് ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ കുടുംബം മെക്സിക്കോയിൽ നിന്ന് പ്രതികരിച്ചു. അമേരിക്കയിലെ പുതിയ കുടിയേറ്റ വിരുദ്ധ നടപടികൾ എത്രത്തോളം മനുഷ്യത്വരഹിതമാകാമെന്നതിന്റെ തെളിവായി ഈ സംഭവം മാറിയിരിക്കുകയാണ്. കസ്റ്റഡി മരണങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നതിനെതിരെ കുടിയേറ്റ വിരുദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന ഏജൻസികൾ നിയമം കൈയ്യിലെടുക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന ചർച്ചകൾക്കും ഇത് വഴിതുറന്നിരിക്കുന്നു.
ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന 'ആശാൻ' ഫെബ്രുവരി 5-ന് തീയേറ്ററുകളിലെത്തും. ഇന്ദ്രൻസ് ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനാകുന്നു എന്നതാണ് പ്രധാന ആകർഷണം.
തിരുവനന്തപുരം: സഞ്ജു സാംസണ് തുടക്കത്തില്‍ വീണിട്ടും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കു ബാറ്റിങ് വിരുന്നൊരുക്കി ഇന്ത്യന്‍ ടീം. ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. ന്യൂസീലന്‍ഡിന് 272 റണ്‍സ് വിജയലക്ഷ്യം. സെഞ്ചറി നേടിയ ഇഷാന് കിഷനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. 43 പന്തുകള്‍ നേരിട്ട ഇഷാന് 103 റണ്‍സെടുത്തു പുറത്തായി. ഇഷാന് കിഷന് പുറമെ അര്‍ധ സെഞ്ചുറി നേടിയ നായകന് സൂര്യകുമാര്‍ യാദവിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയുടേയും ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചത്. 10 സിക്സുകളും ആറു ഫോറുകളുമാണ് ഇഷാന് കാര്യവട്ടത്ത് ബൗണ്ടറി കടത്തിയത്. 28 പന്തുകളില്‍ അര്‍ധ സെഞ്ചറിയിലെത്തിയ ഇഷാന് പിന്നീടുള്ള 14 പന്തുകളിലാണ് 100 തൊട്ടത്. 30 പന്തില്‍ 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്കായി തിളങ്ങി. അഭിഷേക് ശര്‍മ (16 പന്തില്‍ 30), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 42) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. 'വീട്ടുമുറ്റത്ത്' നടന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാനാകാതെ പോയത്. ആറു പന്തുകള്‍ നേരിട്ട സഞ്ജു ആറ് റണ്‍സെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ലോക്കി ഫെര്‍ഗൂസനെ കവറിനു മുകളിലൂടെ സിക്സര്‍ പറത്താന്‍ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവന് ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. മികച്ച തുടക്കം ലഭിച്ച അഭിഷേക് രണ്ടു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ പുറത്തായി മടങ്ങുകയായിരുന്നു. ഇഷാനും സൂര്യകുമാറും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യന്‍ സ്കോറിങ് കുതിച്ചു. 9.5 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. മത്സരത്തിലെ 12-ാം ഓവറിലായിരുന്നു ഇഷാന്റെ ബാറ്റിംഗ് വെടിക്കെട്ട് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. കിവീസ് സ്പിന്നര്‍ ഇഷ് സോധിയെ ഒരോവറില്‍ നാല് ഫോറും രണ്ട് സിക്സറുമടക്കം 28 റണ്‍സിനാണ് ഇഷാന് കൂട്ടിച്ചേര്‍ത്തത്. താരത്തിന്റൈ പ്രകടനത്തെ 'കൊല ഫോം' എന്നാണ് കമന്ററി ബോക്സില്‍ സുനില്‍ ഗാവസ്കര്‍ വിശേഷിപ്പിച്ചത്. വെറും 57 പന്തില്‍ നിന്ന് 137 റണ്‍സിന്റെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് സൂര്യ-ഇഷാന് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. അര്‍ധ സെഞ്ചറി നേടിയ സൂര്യയെ മിച്ചല്‍ സാന്റ്നറിന്റെ 15ാം ഓവറില്‍ ടിം സിഫര്‍ട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. 42 പന്തുകളില്‍നിന്നാണ് ഇഷാന് കിഷന് സെഞ്ചറിയിലെത്തിയത്. സെഞ്ചറി നേടിയതിനു പിന്നാലെ ഇഷാന് പുറത്തായി മടങ്ങി. സ്കോര്‍ 260 പിന്നിട്ടതിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ വീണു. കൈല്‍ ജെയ്മീസണിന്റെ പന്തിലായിരുന്നു പാണ്ഡ്യയുടെ മടക്കം. റിങ്കു സിങ്ങും (എട്ട്), ശിവം ദുബെയും (ഏഴ്) ഇന്ത്യന്‍ നിരയില്‍ പുറത്താകാതെനിന്നു. ന്യൂസീലന്‍ഡിനായി ലോക്കിഫെര്‍ഗൂസന്‍ രണ്ടും, ജേക്കബ് ഡഫി, കൈല്‍ ജെയ്മീസന്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവുംവീഴ്ത്തി.
വി ഡി സതീശനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്
പ്രതിപക്ഷനേതാവ് വനവാസത്തിന് പോകുമെന്ന് ഉറപ്പാണെങ്കില്‍ വനം വകുപ്പിനോട് പറഞ്ഞ് വേണ്ട സൗകര്യങ്ങള്‍ ചെയ്യാം
'ഒന്നിച്ച് ജീവിക്കാൻ അനുവദിക്കാത്തത് കൊണ്ട് ഞങ്ങൾ മരിക്കുന്നു', ഹോട്ടലിൽ കമിതാക്കൾ ജീവനൊടുക്കി
കോട്ടയം ശാസ്ത്രീയ റോഡിലെ ഹോട്ടലിൽ കമിതാക്കൾ ജീവനൊടുക്കിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
യു ജി സി ഇക്വിറ്റി ചട്ടങ്ങള്‍ പുനഃസ്ഥാപിക്കണം: എസ് എസ് എഫ് നാഷണല്‍ കൗണ്‍സില്‍
അവഗണനയിലേക്ക് തള്ളപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ നേരിടുന്ന ഘടനാപരമായ വിവേചനങ്ങളെ നേരിടാൻ ഈ ചട്ടങ്ങൾ അനിവാര്യമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
സഞ്ജു ഒഴികെ, വന്നവരൊക്കെ അടിയോടടി; കിഷന് സെഞ്ചുറി, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ 271 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചു. ഇഷാന് കിഷന്റെ (103) തകര്‍പ്പന്‍ സെഞ്ചുറിയും സൂര്യകുമാര്‍ യാദവിന്റെ (63) അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് കരുത്തായത്.
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിൻ്റെ സഹോദരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും. അസം സ്വദേശിയായ പ്രതിയെ പെരുമ്പാവൂർ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
അദ്ദേഹം ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ലെന്നും സത്യന് അന്തിക്കാട് പറയുന്നു.
പ്രധാനമന്ത്രിയുടെ ഇസ്റാഈൽ സന്ദർശനം: എപ്സ്റ്റീൻ ഫയലുകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്റാഈലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നത് വസ്തുതയാണെന്നും എന്നാൽ ഇമെയിൽ സന്ദേശങ്ങളിൽ പറയുന്ന മറ്റ് കാര്യങ്ങൾ അസംബന്ധമാണെന്നും മന്ത്രാലയ വക്താവ്
നെയ്യ് ചേര്‍ക്കാതെ ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിക്കുന്ന നായകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അങ്ങനെയുള്ള നായകളും ഉണ്ട്. അതുപോലെ ക്യൂട്ടായിട്ടുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
സര്‍വ്വം മായ ഒടിടിയിലും കൈയ്യടി നേടുന്നു
. മികച്ച പ്രതികരണമാണ് സ്ട്രീമിങ്ങിലും സിനിമയ്ക്ക് ലഭിക്കുന്നത്.
'എ പത്മകുമാറിനെ സിപിഎം പുറത്താക്കണം', എംഎ ബേബിക്ക് തുറന്ന കത്തെഴുതി രമേശ് ചെന്നിത്തല
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ എംഎൽഎ എ പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തെഴുതി രമേശ് ചെന്നിത്തല. പത്മകുമാറിനെതിരെ സിപിഎം ഇതുവരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. എന്താണ് അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ട കുറ്റം എന്ന് വ്യക്തമായിട്ടില്ലെന്നും കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാൽ നടപടിയെടുക്കാമെന്നുമാണ് സിപിഎം നിലപാട്.
ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വർ; മെൻസ് കമ്മീഷൻ മിഷന് പിന്തുണ തേടി
സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ രാഹുൽ ഈശ്വർ സന്ദർശിച്ചു. തനിക്കെതിരെ ഉയർന്ന വ്യാജ പരാതിയെ നിയമപരമായി ശക്തമായി നേരിട്ട്, ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി നേടിയെടുത്ത ബാലചന്ദ്ര മേനോന്റെ പോരാട്ടം മാതൃകാപരമാണെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. പുരുഷന്മാരുടെ അവകാശങ്ങൾക്കായി രൂപീകരിക്കുന്ന മെൻസ് കമ്മീഷൻ മിഷന് പിന്തുണ അഭ്യർത്ഥിച്ചാണ് ബാലചന്ദ്ര മേനോനെ സന്ദർശിച്ചതെന്നും രാഹുൽ വ്യക്തമാക്കി. തന്റെ ദൗത്യത്തിന് മേനോനിൽ നിന്ന് വലിയ പ്രോത്സാഹനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന്റെയും ബാലചന്ദ്ര മേനോനോടൊപ്പമുള്ള ചിത്രവും […] The post ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വർ; മെൻസ് കമ്മീഷൻ മിഷന് പിന്തുണ തേടി appeared first on ഇവാർത്ത | Evartha .
മു സ്ലീം യുവാവുമായി വിവാഹിതയാകുന്നുവെന്ന മുൻ പ്രസ്താവനകളിൽ വിശദീകരണവുമായി നടി രേണു സുധി. താൻ പറഞ്ഞ കാര്യങ്ങളിൽ പത്ത് ശതമാനം നുണയാണെന്നും, പലപ്പോഴും വെളിവില്ലാതെ സംസാരിക്കാറുണ്ടെന്നും രേണു സുധി വ്യക്തമാക്കി. വിവാഹശേഷം പേരിനൊപ്പമുള്ള 'സുധി' മാറ്റുമെന്ന രേണുവിന്റെ മുൻ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ്, താൻ വെളിവില്ലാതെ പറയുന്ന പല കാര്യങ്ങളും പിന്നീട് വലിയ വിവാദങ്ങൾക്ക് ഇടയാക്കാറുണ്ടെന്ന് അവർ തുറന്നുപറഞ്ഞത്. സ്വന്തമായി കുറച്ച് സ്ഥലം വാങ്ങാനും, നിലവിലെ കാർ ലോൺ അടച്ചുതീർത്ത ശേഷം പുതിയൊരു കാർ വാങ്ങാനും ആഗ്രഹമുണ്ടെന്ന് രേണു സുധി കൂട്ടിച്ചേർത്തു. വീട്ടിലെ കറന്റ് ചാർജും വാഹനത്തിന്റെ ലോണുമെല്ലാം താനാണ് അടയ്ക്കുന്നതെന്നും അവർ പറഞ്ഞു. തൻ്റെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപയില്ലെങ്കിലും, എപ്പോഴും അമ്പതിനായിരം രൂപയെങ്കിലും ഉണ്ടാകുമെന്നും, മുൻപ് അഞ്ഞൂറ് രൂപ പോലും അക്കൗണ്ടിൽ ഉണ്ടായിരുന്നില്ലെന്നും രേണു വെളിപ്പെടുത്തി. നിലവിൽ താൻ വിവാഹിതയല്ലെന്നും, വീട് വെക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും എന്നാൽ സ്ഥലം തീർച്ചയായും വാങ്ങുമെന്നും രേണു സുധി വ്യക്തമാക്കി.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉൾപ്പെട്ടത് വിവാദമായി. മോദി തന്റെ ഉപദേശപ്രകാരം ഇസ്രായേൽ സന്ദർശിച്ചുവെന്നാണ് എപ്സ്റ്റീൻ ഒരു ഇമെയിലിൽ അവകാശപ്പെട്ടത്
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇഷാന് കിഷന് സെഞ്ചുറി. സഞ്ജു സാംസണ് തന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ കിഷന് അവസരം മുതലാക്കി തകര്‍ത്തടിച്ചു. 42 പന്തില്‍ കിഷന് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ താരത്തിന്റെ വിക്കറ്റ് നഷ്ടമായി. 103 റണ്‍സെടുത്ത താരത്തെ ജേക്കബ് ഡഫിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് പിടിച്ച് പുറത്തായി. സഞ്ജുവിനെ മറികടന്ന് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന മിന്നുന്ന പ്രകടനമാണ് ഇഷാന് പുറത്തെടുത്തത്. കിഷന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ സൂര്യുകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്ഗൂസണ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫിയും കൈല്‍ ജാമിസണും ഒരോ വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സഞ്ജുവിന്റെ (6) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മൂന്നാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്കി. സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) പവലിയനില്‍ തിരിച്ചെത്തി. ഫെര്‍ഗൂസണിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. പിന്നാലെ കിഷന് - സൂര്യ സഖ്യം 57 പന്തില്‍ 137 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ സൂര്യ മടങ്ങി. സാന്റ്നറുടെ പന്തില്‍ സൂര്യയെ കിവീസ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുയായിരുന്നു. ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. എന്തായാലും സഞ്ജുവിന്റെ മടക്കം കിഷന് ശരിക്കും മുതലെടുത്തു. ടി20 ക്രിക്കറ്റില്‍ കിഷന്റെ ആദ്യ സെഞ്ചുറിക്ക് 10 സിക്സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയുണ്ടായിരുന്നു. നേരത്തെ, മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന് കിഷന്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന് അലന്, ജെയിംസ് നീഷം, കെയ്ല്‍ ജാമിസണ്, ലോക്കി ഫെര്ഗൂസണ് എന്നിവര്‍ തിരിച്ചെത്തി.
തിരുവനന്തപുരം: സിഗരറ്റുകൾക്കും മറ്റ് പുകയില ഉത്പന്നങ്ങൾക്കും രാജ്യത്ത് വലിയ വിലവർധനവ് നിലവിൽ വന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി), എക്സൈസ് തീരുവ എന്നിവയിൽ വരുത്തിയ പരിഷ്കരണങ്ങളാണ് വില ഉയരാൻ കാരണം. സിഗരറ്റിന് 15 മുതൽ 30 ശതമാനം വരെയാണ് വിലവർധനവ് പ്രതീക്ഷിക്കുന്നത്. പുകയില ഉത്പന്നങ്ങൾക്ക് നിലവിലുണ്ടായിരുന്ന കോംപൻസേഷൻ സെസിന് പകരമാണ് പുതിയ തീരുവകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പാൻമസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്ടിയുമാണ് ചുമത്തുന്നത്. സിഗരറ്റിന്റെ ബ്രാൻഡ് അടിസ്ഥാനമാക്കിയായിരിക്കില്ല ഇനി തീരുവയിൽ വ്യത്യാസം വരിക. പകരം, സിഗരറ്റിന്റെ നീളത്തെ ആശ്രയിച്ചായിരിക്കും വില വർധനവ്. നീളം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. ആയിരം സിഗരറ്റുകൾക്ക് 2050 രൂപ മുതൽ 8500 രൂപ വരെയാകും പുതിയ എക്സൈസ് തീരുവ. വിവിധതരം സിഗരറ്റുകളുടെ വില വർധനവ് താഴെ പറയുന്നവയാണ്: * 62 മില്ലിമീറ്റർ വരെ നീളമുള്ള ഫിൽട്ടറില്ലാത്ത സിഗരറ്റിന് ഒരെണ്ണത്തിന് 2.05 രൂപ വരെ വർധിക്കും. * 66 മില്ലിമീറ്റർ നീളമുള്ള ഫിൽട്ടർ സിഗരറ്റിന് 2.10 രൂപ വരെ ഉയരും. * 65-40 മില്ലിമീറ്റർ വരെ നീളമുള്ള സിഗരറ്റുകൾക്ക് 3.6 രൂപ മുതൽ 4 രൂപ വരെ ഉയരും. * 70-75 മില്ലിമീറ്റർ നീളമുള്ള സിഗരറ്റിന് ഒരെണ്ണത്തിന് 5.4 രൂപ വരെ ഉയരും. പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും ഏർപ്പെടുത്തുന്ന രണ്ട് നിയമങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. നിലവിൽ പുകയില ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന ജിഎസ്ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ ഇല്ലാതായി. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഉയർന്ന നികുതി നിരക്കുകൾ ശുപാർശ ചെയ്യുന്നത്. ഈ നീക്കം പുകവലിക്കാർക്ക് കാര്യമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
തിരുവനന്തപുരം: വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള നീക്കത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. കേരളത്തെ അപമാനിക്കാനും വിദ്വേഷം പടര്‍ത്താനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ് ഈ സിനിമ. ഇതിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണെന്നും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ മാത്രം ഉത്പാദിപ്പിക്കുന്ന സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മതേതരത്വത്തിന് മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ മോശമായി കാണിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' പോലുള്ള വ്യാജ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ല. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന പ്രൊപ്പഗണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉല്‍പ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവര്‍ത്തിച്ചും, വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ല. അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പരാതിയിൽ രാഷ്ട്രപതി ഭവൻ ഇടപെടൽ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനത്തിനെതിരെ നൽകിയ പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി തുടങ്ങി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ നിവേദനം രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. പത്മ പുരസ്കാരങ്ങളെക്കുറിച്ച് മുൻകാലങ്ങളിൽ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശനം നടത്തിയ വ്യക്തിക്ക് തന്നെ അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ദോഷകരമായി ബാധിക്കുമെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത്തരത്തിൽ ഒരാൾക്ക് ഉന്നത ബഹുമതി നൽകുന്നത് ഇതിനകം പുരസ്കാരം […] The post വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പരാതിയിൽ രാഷ്ട്രപതി ഭവൻ ഇടപെടൽ appeared first on ഇവാർത്ത | Evartha .
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയായ ഡോ. സിജെ റോയിയുടെ മരണം പല ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയിരിക്കുകയാണ്. ബെംഗളൂരുവിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് സിജെ റോയ് സ്വയം വെടിവെച്ച് മരിച്ചത്. വമ്പൻ ബിസിനസ്സ് സാമ്രാജ്യം ഒറ്റയ്ക്ക് പടുത്ത് ഉയർത്തിയ റോയിയെ പോലെ ഒരാൾ ഐടി റെയ്ഡ് ഭയന്ന് ആത്മഹത്യ ചെയ്തു എന്നത് വിശ്വാസ്യയോഗ്യമല്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രബജറ്റ് നാളെ: കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിക്കും; സുപ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് രാജ്യം
'പരിഷ്കരണ എക്സ്പ്രസ്' എന്ന് ആഭ്യന്തരമായി വിശേഷിപ്പിക്കപ്പെടുന്ന 2026-27 ബജറ്റ്, ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ആഭ്യന്തര വളർച്ച ലക്ഷ്യമിട്ടുള്ളതാകും.
'ദ കേരള സ്റ്റോറി 2' വിദ്വേഷം പടര്‍ത്താനുള്ള ആസൂത്രിത നീക്കം
മർകസ് ഇമാം റബ്ബാനി പഞ്ചാബ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കറാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇഷാന് കിഷന് സെഞ്ചുറി നേടി.
കൊൽക്കത്ത: മട്ടൺ സ്റ്റേക്കിന് പകരം ബീഫ് വിളമ്പി മതവികാരം വ്രണപ്പെടുത്തിയെന്ന നടനും യൂട്യൂബറുമായ സായക് ചക്രവർത്തിയുടെ പരാതിയെത്തുടർന്ന് കൊൽക്കത്തയിലെ ഒരു റസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിലായി. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലുള്ള ഓലിപബ്ബ് റസ്റ്റോറന്റിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പോലീസ് പിടിയിലായത്. സായക് ചക്രവർത്തിയും രണ്ട് സുഹൃത്തുക്കളും റസ്റ്റോറന്റിൽ മട്ടൺ സ്റ്റേക്ക് ഓർഡർ ചെയ്തെങ്കിലും, ജീവനക്കാർ ബീഫാണ് വിളമ്പിയത്. വിഭവം വിളമ്പുന്ന സമയത്ത് എന്താണെന്ന് ജീവനക്കാർ പറഞ്ഞിരുന്നില്ല. മട്ടൺ ആണെന്ന് കരുതി പകുതിയോളം കഴിച്ചതിന് ശേഷമാണ് രണ്ടാമത്തെ വിഭവം എത്തിയത്. അപ്പോൾ വിളമ്പിയത് മട്ടൺ ആണെന്നും നേരത്തെ വിളമ്പിയത് ബീഫ് ആണെന്നും ജീവനക്കാർ വെളിപ്പെടുത്തിയതായി സായക് പരാതിയിൽ പറയുന്നു. ഒരു ബ്രാഹ്മണനായ തനിക്ക് മട്ടൺ ചോദിച്ചപ്പോൾ ബീഫ് വിളമ്പിയത് എന്തിനാണെന്ന് സായക് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തന്റെ ഭാഗത്തുനിന്ന് അബദ്ധം പറ്റിയതാണെന്ന് ജീവനക്കാരൻ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സായക് പോലീസിൽ പരാതി നൽകുകയും, ഇതിനെത്തുടർന്ന് റസ്റ്റോറന്റ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജീവനക്കാരൻ മനഃപൂർവം വീഴ്ച വരുത്തിയതാണോയെന്ന് കൊൽക്കത്ത പോലീസ് അന്വേഷിച്ചുവരികയാണ്. റസ്റ്റോറന്റ് മാനേജ്മെന്റിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സായക് പങ്കുവെച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുമുണ്ടായി. ബിജെപി നേതാക്കളായ തരുൺ ജ്യോതി തിവാരിയും, കേയ ഘോഷും റസ്റ്റോറന്റിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഹിന്ദുക്കളെ എളുപ്പത്തിൽ ലക്ഷ്യം വെക്കുന്നവരായി കാണുന്നത് എന്തുകൊണ്ടാണ്? മറ്റൊരു വിഭാഗത്തിനാണ് ഇത്തരമൊരു അനുഭവം സംഭവിച്ചതെങ്കിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ആലോചിച്ചു നോക്കൂ, ബിജെപി നേതാവ് കേയ ഘോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സായക് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും, അതിനകം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂയോര്‍ക്ക്: ലോകത്തെ അതിസമ്പന്നരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉറക്കം കെടുത്തിക്കൊണ്ട് ജെഫ്രി എപ്സ്റ്റീന് ഫയലുകളിലെ അവസാനവട്ട രേഖകളും പുറത്ത്. 30 ലക്ഷത്തിലധികം പേജുകളും ആയിരക്കണക്കിന് വീഡിയോകളും അടങ്ങുന്ന ഈ 'പാപക്കറ' പുരണ്ട രേഖകളില്‍ പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെ പേരും ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. എപ്സ്റ്റീന്റെ ജീവിത പങ്കാളിയും ലൈംഗിക കുറ്റവാളിയുമായ ഗിസ്ലൈന് മാക്സ്വെല്ലുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പരിപാടിയെക്കുറിച്ചുള്ള ഇമെയിലിലാണ് മീരയുടെ പേര് പ്രത്യക്ഷപ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനിയുടെ മാതാവ് കൂടിയായ മീര നായര്‍, എപ്സ്റ്റീന്റെ പങ്കാളി ഗിസ്ലൈന് മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തതായാണ് വെളിപ്പെടുത്തല്‍. മാക്സ്വെല്ലിന്റെ വീട്ടിലെ ആ രാത്രി! 2009 ഒക്ടോബര്‍ 21-ന് പബ്ലിഷിസ്റ്റ് പെഗ്ഗി സിഗല്‍ എപ്സ്റ്റീന് അയച്ച ഇമെയിലിലാണ് മീര നായരുടെ പേരുള്ളത്. മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുടെ പ്രദര്‍ശനവും അതിനോടനുബന്ധിച്ചുള്ള പാര്‍ട്ടിയുമാണ് മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്നത്. ഈ പാര്‍ട്ടിയാകട്ടെ കേവലം സിനിമാക്കാരുടേത് മാത്രമായിരുന്നില്ല; മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്, ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് തുടങ്ങിയ വമ്പന്മാരും അവിടെ സന്നിഹിതരായിരുന്നു. സിനിമയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെങ്കിലും അതിഥികള്‍ മാക്സ്വെല്ലിന്റെ ആതിഥേയത്വം ആസ്വദിച്ചതായി ഇമെയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മീര നായര്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി രേഖകള്‍ പറയുന്നില്ല. 21, 2009 ഒക്ടോബര്‍ 21-ന് എപ്സ്റ്റീന് പെഗ്ഗി സിഗല്‍ അയച്ച ഒരു ഇമെയിലില്‍ ആണ് മീര നായരുടെ പേരുള്ളത്. ഇത് മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമുള്ളതാണെന്ന് അവര്‍ അറിയിച്ചു. 'ജിസ്ലൈനിന്റെ വീട്ടില്‍നിന്ന് ഇപ്പോള്‍ ഇറങ്ങി... സിനിമയുടെ പാര്‍ട്ടിക്കു ശേഷം. ബില്‍ ക്ലിന്റനും ജെഫ് ബെസോസും അവിടെ ഉണ്ടായിരുന്നു... ജീന്‍ പിഗോസി, സംവിധായക മീര നായര്‍... തുടങ്ങിയവര്‍.' ഇതാണ് ഇ മെയില്‍ സന്ദേശം. ബില്‍ ഗേറ്റ്സിനെ നാണം കെടുത്തി എപ്സ്റ്റീന്! പുറത്തുവന്ന ഫയലുകളില്‍ ഏറ്റവും വിസ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെക്കുറിച്ചുള്ളതാണ്. റഷ്യന്‍ മോഡലുകളുമായുള്ള വഴിവിട്ട ബന്ധത്തിലൂടെ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചിരുന്നുവെന്നും, അദ്ദേഹം അത് മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും എപ്സ്റ്റീന്റെ കുറിപ്പുകള്‍ പറയുന്നു. ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡയ്ക്ക് അവര്‍ അറിയാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കിയിരുന്നു എന്ന ഗുരുതര ആരോപണവും ഇതിലുണ്ട്. വിവാഹിതരായ സ്ത്രീകളുമായുള്ള ഗേറ്റ്സിന്റെ അവിഹിത ഇടപാടുകള്‍ക്ക് താന്‍ സൗകര്യമൊരുക്കിയതായും, ബന്ധപ്പെട്ട ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗേറ്റ്സ് ആവശ്യപ്പെട്ടതായും എപ്സ്റ്റീന് അവകാശപ്പെടുന്നു. ഗേറ്റ്സ് എപ്സ്റ്റീനും മറ്റ് സ്ത്രീകള്‍ക്കുമൊപ്പം രഹസ്യ ഇടങ്ങളില്‍ നീന്തുന്ന ചിത്രങ്ങളും ഇതോടെ പുറത്തുവന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ബില്‍ ഗേറ്റ്സിന്റെ ഔദ്യോഗിക പ്രതികരണം. റഷ്യന്‍ മോഡലുകളുമായി തുടര്‍ച്ചയായുള്ള സമ്പര്‍ക്കം മൂലം അനധികൃതമായ മരുന്നുകള്‍ ബില്‍ ഗേറ്റ്സിന് നല്കി സഹായിക്കേണ്ടി വന്നുവെന്നും ഒടുവില്‍ പുറത്ത് വന്ന ജെഫ്രി എപ്സ്റ്റീന് ഫയല്‍ വിശദമാക്കുന്നത്. ബില്‍ ഗേറ്റ്സ് ജെഫ്രി എപ്സ്റ്റീനിനും മറ്റ് സ്ത്രീകള്‍ക്കുമൊപ്പം തിരിച്ചറിയാത്ത ഇടങ്ങളില്‍ നീന്തുന്നതായുമുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബില്‍ ഗേറ്റ്സിന് ലൈംഗികരോഗം ബാധിച്ചതിനെക്കുറിച്ചുള്ള ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗേറ്റ്സ് ആവശ്യപ്പെട്ടതായും, ഭാര്യ മെലിന്‍ഡയ്ക്ക് രഹസ്യമായി നല്കാന് ആന്റിബയോട്ടിക് ആവശ്യപ്പെടുന്നതായുമാണ് ജെഫ്രി എപ്സ്റ്റീന് കുറിപ്പില്‍ വിശദമാക്കുന്നത്. വിവാഹിതരായ സ്ത്രീകളുമായുള്ള ഗേറ്റ്സിന്റെ അവിഹിത ഇടപാടുകള്‍ക്ക് താന്‍ സൗകര്യമൊരുക്കിയതായും എപ്സ്റ്റീന് എഴുതിയിട്ടുണ്ട്. എന്താണ് എപ്സ്റ്റീന് ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട്? ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും രാഷ്ട്രീയക്കാരും നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ രേഖകള്‍. 2019-ല്‍ വിചാരണ നേരിടുന്നതിനിടെ ന്യൂയോര്‍ക്ക് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എപ്സ്റ്റീന്, തന്റെ മരണം കൊണ്ടും തീരാത്ത രഹസ്യങ്ങളാണ് ബാക്കിവെച്ചത്. ലോകത്തെ അതിസമ്പന്നര്‍ എങ്ങനെയാണ് നിയമത്തിന് മുകളിലൂടെ തങ്ങളുടെ വിനോദങ്ങള്‍ കണ്ടെത്തിയിരുന്നതെന്ന് ഈ 30 ലക്ഷം പേജുകള്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്നു. അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ രേഖകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ മുഖംമൂടികള്‍ അഴിക്കുമെന്നുറപ്പാണ്. ഹോളിവുഡ് മുതല്‍ വൈറ്റ് ഹൗസ് വരെ നീളുന്ന എപ്സ്റ്റീന്റെ സ്വാധീനവലയം അത്രമേല്‍ ഭയാനകമായിരുന്നു. എപ്സ്റ്റീനെയും അദ്ദേഹത്തിന്റെ ശൃംഖലയെയും കുറിച്ചുള്ള 30 ലക്ഷത്തിലധികം പേജുകള്‍, ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: കടയ്ക്ക് ബാബ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്റംങ് ദള്‍ പ്രവര്‍ത്തകര്‍ മുസ് ലിം വയോധികനായ വ്യാപാരിയെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ജനുവരി 26ന് ഉത്തരാഖണ്ഡിലെ കോട്ദ്വാര്‍ പട്ടണത്തിലാണ് സംഭവം.ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കടയുടെ നാമമായ 'ബാബ' എന്ന പദം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബജ്റംങ് ദള്‍ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയത്. പട്ടേല്‍ മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന കടയുടെ പേര് 'ബാബ സ്കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിംഗ് സെന്റര്‍' എന്നാണ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഇതേ പേരില്‍ തന്നെ കട നടത്തിവരികയാണെന്നും ജിഎസ്ടി വകുപ്പില്‍ ഈ പേര് രജിസ്റ്റര്‍ ചെയ്തതാണെന്നും കടയുടമ വ്യക്തമാക്കി. ബജ്റംങ്ദള്‍ പ്രവര്‍ത്തകര്‍ കടയ്ക്കുള്ളില്‍ കയറി, മുമ്പ് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് പേര് മാറ്റിയില്ലെന്ന് ചോദ്യം ചെയ്യുന്നത് കാണാം. ഈ പേര് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നും എളുപ്പത്തില്‍ മാറ്റാന്‍ കഴിയില്ലെന്നും വയോധികന് വിശദീകരിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ അത് അവഗണിച്ച് സമ്മര്‍ദ്ദം തുടരുന്നു. Location: Kotdwar, Uttarakhand My name is Mohammad Deepak. Don't bring up Hindu-Muslim issues here. Members of the Bajrang Dal asked an elderly Muslim shopkeeper, who runs his shop under the name Baba, to change the name of his shop. When a man named Mohammed Deepak… pic.twitter.com/TEKcBzfj0Q — The Muslim (@TheMuslim786) January 28, 2026 'ബാബ' എന്ന പദം ഉപയോഗിക്കാനുള്ള അവകാശം ഹിന്ദുക്കള്ക്കുമാത്രമാണെന്നും സമീപത്തെ ഹനുമാന് ക്ഷേത്രവുമായി ബന്ധപ്പെട്ട സിദ്ധ്ബലി ബാബയുമായി ആ പദം ബന്ധപ്പെട്ടതാണെന്നും ഒരു പ്രവര്ത്തകന് അവകാശപ്പെട്ടു. എന്നാല്‍ കോട്ദ്വാറില്‍ തന്നെ 'ബാബ' എന്ന പദം ഉള്‍പ്പെടുന്ന നിരവധി കടകളുണ്ടെന്നത് ശ്രദ്ധേയമാണ് ബാബ ബുക്ക് സെന്റര്‍, ബാബ ജനറല്‍ സ്റ്റോര്‍, ബാബ പാന്‍ ഷോപ്പ് എന്നിവ ഉള്‍പ്പെടെ. സംഭവത്തിനിടയില്‍ ഒരു പ്രാദേശിക യുവാവ് ഇടപെട്ട് പ്രവര്‍ത്തകരുടെ പെരുമാറ്റത്തിനെതിരെ പ്രതിഷേധിച്ചു. പേര് ചോദിച്ചപ്പോള്‍ താന്‍ 'മുഹമ്മദ് ദീപക്' ആണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍, 'ബാബ' എന്ന പദം ഒരു സമുദായത്തിനായി മാത്രമെന്ന് പറയുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്തു.തര്‍ക്കം രൂക്ഷമായതോടെ കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തി. ദൃശ്യങ്ങളുടെ അവസാനം ദീപക്കും മറ്റൊരാളും പ്രവര്‍ത്തകരെ കടയില്‍ നിന്ന് തള്ളിപ്പുറത്താക്കി വിട്ടയക്കുന്നതും കാണാം.
ധനമന്ത്രി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ 75 വർഷത്തെ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടേക്കും. നികുതി നിർദ്ദേശങ്ങൾക്കുള്ള ബജറ്റ് പ്രസംഗത്തിന്റെ പാർട്ട് ബി, ഇത്തവണ ദീർഘകാല സാമ്പത്തിക റോഡ്മാപ്പ് വിശദീകരിക്കുന്ന ഭാഗമായി മാറുമെന്നാണ് സൂചന.
ഇടുക്കിയുടെ മനോഹാരിതയില്‍ പേടിപ്പിച്ചു വിറപ്പിക്കാനായി 'കൂടോത്രം'
സി കെ നായിഡു ട്രോഫി: മേഘാലയക്കെതിരെ കേരളം ഇന്നിങ്സ് വിജയത്തിലേക്ക്
സി.കെ. നായിഡു ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളം ഇന്നിങ്സ് വിജയത്തിലേക്ക് കുതിക്കുന്നു.
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തടയാനായി യുജിസി കൊണ്ടുവന്ന Promotion of Equity in Higher Education Institutions Regulations, 2026 ചട്ടങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തത് സവര്‍ണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നില്‍ കണ്ടുള്ള നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍. ജാതി വിവേചനത്തെ തുടര്‍ന്ന് വ്യവസ്ഥാപിത കൊലപാതകത്തിനിരകളായ രോഹിത് വെമുലയുടേയും പായല്‍ തദ്വിയുടേയും അമ്മമാര്‍ നല്കിയ ഹരജികളെ തുടര്‍ന്നായിരുന്നു 2012ലെ ഇക്വുറ്റി നിയമത്തിന്റെ പരിഷ്കരിച്ച ചട്ടക്കൂട് പുറത്തിറക്കാന്‍ യുജിസിയോട് കോടതി ആവശ്യപ്പെട്ടത്. പരിഷ്ക്കരിച്ച ചട്ടക്കൂടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വ്യത്യസ്ത ദലിത്-ആദിവാസി സാമൂഹിക പ്രവര്‍ത്തകരും ചിന്തകരും വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇപ്പോള്‍ സ്റ്റേ ചെയ്യാന്‍ കാരണം ചട്ടക്കൂട് സവര്‍ണ്ണ വിഭാഗങ്ങളെ കുറ്റക്കാരാക്കുന്നുവെന്ന സവര്‍ണ്ണ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പോസ്റ്റ്-ഡോക്ടറല്‍ ഗവേഷകനായ മൃത്യുഞ്ജയ് തിവാരി, വിനീത് ജിന്‍ഡാല്‍, രാഹുല്‍ ദേവാന് എന്നിവര്‍ നല്കിയ എതിര് ഹരജിയുടെ കാതല്‍ തന്നെ ഈ സവര്‍ണ്ണ മനോഭാവമാണ്. ജാതി വിവേചനത്തിനെതിരായ നിയമങ്ങള്‍ തന്നെ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കുമെന്ന വാദം നിയമഞ്ജരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് സമൂഹത്തില്‍ വേരൂന്നിയ സവര്‍ണ്ണ ബോധ്യത്തില്‍ നിന്നാണ്. സവര്‍ണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നില്‍ കണ്ട് കൊണ്ടുള്ള കോടതി നടപടികളെ സംശയ ദൃഷ്ടിയോടെ നോക്കിക്കാണുമ്പോള്‍ തന്നെ നിലവില്‍ യുജിസി പുറത്തിറക്കിയ ചട്ടങ്ങളെക്കുറിച്ച് വംശീയ-ജാതീയ വിവേചനങ്ങള്ക്കിരയാക്കപ്പെടുന്ന സമൂഹങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും മുഖവിലക്കെടുക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയേയും ജാതീയതയേയും മുന്‍നിര്‍ത്തി വംശീയ വിവേചനങ്ങള്‍ക്ക് കൃത്യമായ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഇതിന്റെ പരിധിയില്‍ കൊണ്ടുവന്ന് യുജിസി പുറത്തിറക്കിയ ചട്ടക്കൂട് പരിഷ്കരിക്കണം. വംശീയ വിവേചനങ്ങളെ തന്നെ കേവലം ഇല്ലാക്കഥകളാക്കി ചിത്രീകരിച്ച് ഉറഞ്ഞുതുള്ളുന്ന സവര്‍ണ്ണ പൊതുബോധത്തെ പൊതുസമൂഹം ചെറുത്തുതോല്‍പ്പിക്കണം. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്തുവര്‍ഷം തികഞ്ഞ ഈ സന്ദര്‍ഭം രോഹിത് ആക്ടിനായുള്ള സമഗ്ര നിയമനിര്‍മ്മാണത്തിനായുള്ള സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുണ്ടെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് കോൺഫിഡന്റ് ഗ്രൂപ്പ് തലവന്റെ അവസാന പ്രൊഡക്ഷൻ; ഭാവന നായികയായി എത്തുന്ന 'അനോമി' ട്രെയിലർ പുറത്ത്
ഭാ വനയും റഹ്മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയാസ് മാരത്ത് ചിത്രം 'അനോമി'യുടെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറങ്ങി. ഫെബ്രുവരി 6 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അടുത്തിടെ അന്തരിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ. നിർമ്മാണ പങ്കാളിയായ അവസാന ചിത്രങ്ങളിൽ ഒന്നാണ് 'അനോമി' എന്ന പ്രത്യേകതയുമുണ്ട്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ക്രിയാത്മകമായി ഉപയോഗിക്കുന്ന മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമാണിത്. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തുന്നത്. 'ധ്രുവങ്ങൾ 16' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങൾക്ക് ശേഷം, റഹ്മാൻ കരുത്തുറ്റ ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറായി വീണ്ടും മലയാളത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് നിർമ്മാതാക്കൾ. ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ, ഭാവന ഫിലിം പ്രൊഡക്ഷൻസ്, ഡോ. റോയ് സി.ജെ. എന്നിവരും നിർമ്മാണ പങ്കാളികളാണ്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സുജിത് സാരംഗ് ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ആക്ഷൻ സന്തോഷ് ആക്ഷൻ ഡയറക്ടറും സമീറ സനീഷ് വസ്ത്രാലങ്കാരവും യെല്ലോടൂത്ത് പബ്ലിസിറ്റി ഡിസൈൻസും കൈകാര്യം ചെയ്തിരിക്കുന്നു. ഡോ. റോയ് സി.ജെ.യുടെ അകാല വിയോഗത്തിനുശേഷം റിലീസ് ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
നീണ്ട കാത്തിരിപ്പിന് വിട; സഊദിയ വിമാനം നാളെ കരിപ്പൂരിൽ റൺേവ തൊടും; ആവേശത്തിൽ പ്രവാസ ലോകം
ബാംഗ്ലൂർ, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ എന്നിവയ്ക്ക് പിന്നാലെ സഊദിയ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏഴാമത്തെ നഗരമായി ഇതോടെ കോഴിക്കോട് മാറും.
ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിന തടവും 87000 രൂപ പിഴയും

28 C