ഹെല്മെറ്റിനുള്ളില് മൊബൈല്‍ തിരുകി 'അതിസാമര്‍ത്ഥ്യം' വേണ്ട, മുന്നറിയിപ്പുമായി എംവിഡി
കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന വാഹനത്തില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ ഹെല്മെറ്റിനുള്ളില് തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി മുന്നറിയിപ്പ്. കൈകളില്‍ ഫോണ്‍ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ ഹെല്മെറ്റിനുള്ളില് ഒളിപ്പിച്ചുവെച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ സംഭാഷണത്തിനായി തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവെക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണത്തില്‍ ഡ്രൈവര്‍ക്ക് കൃത്യമായ ശ്രദ്ധ നല്കാന് സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഇത്തരം അപകടകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സുരക്ഷിതമായ യാത്രയ്ക്കായി നിയമങ്ങള്‍ പാലിക്കണമെന്നും എംവിഡി ഓര്‍മ്മിപ്പിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കുറിപ്പ് സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ കുറവായിരിക്കും. കയ്യില്‍ മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ''സമര്‍ത്ഥ''രാണ് ആണ്‍പെണ്‍ ഭേദമെന്യേ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തില്‍, ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലില്‍ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..! ചെവിക്കുള്ളില്‍ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെല്‍മറ്റ് കൊണ്ട് മറച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും ഉണ്ട്. പക്ഷേ വാഹനം ഓടുമ്പോള്‍ മൊബൈല്‍ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവര്‍ത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവര്‍ തിരിച്ചറിയുന്നില്ല. സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തില്‍ പെടുത്താന്‍ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാന്‍ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
മോദി എപ്പോഴും പ്രചോദനം; പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കുമെന്ന് റോബിൻ രാധാകൃഷ്ണൻ
പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് എപ്പോഴും പ്രചോദനമായിരുന്നുവെന്ന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെയെന്നും വലിയ പരിപാടികൾ നടക്കുമ്പോൾ ചെറിയ പ്രശ്നങ്ങളെ വലിയ വിവാദമാക്കി കുത്തിത്തിരിപ്പുണ്ടാക്കുന്നതാണ് ചിലരുടെ പ്രവൃത്തിയെന്നും റോബിൻ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ വർക്കലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന എൻഡിഎ വേദിയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബിൻ.ഡോ. റോബിൻ രാധാകൃഷ്ണൻ നേരത്തെ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ […] The post മോദി എപ്പോഴും പ്രചോദനം; പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കുമെന്ന് റോബിൻ രാധാകൃഷ്ണൻ appeared first on ഇവാർത്ത | Evartha .
രേണു സുധിയെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് രേണു സുധി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണുവിന്റെ പ്രതികരണം.
കേരളത്തെ കേരളം ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍ ; പ്രധാനമന്ത്രി കേരളത്തില്‍
കൊച്ചി: കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്റെ നാടാണെന്നും കേരളയെ കേരളം എന്നാക്കിയത് എന്‍ഡിഎ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രളയകാലത്തെ അവരുടെ സേവനങ്ങളെയും അനുസ്മരിച്ചു. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിര്‍ത്തി കാക്കുന്നവരാണ്. ജീവന് പണയപ്പെടുത്തിയാണ് ഇവര്‍ പ്രളയകാലത്ത് ദുരന്തമുഖത്തേക്ക് ഇറങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും മോദി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കി. പണ്ഡിറ്റ് കറുപ്പനെയും മോദി പ്രസംഗമധ്യേ അനുസ്മരിച്ചു. രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയില്‍ എത്തിയ പ്രധാനമന്ത്രി നേവല്‍ ബേസിലേക്ക് ഹെലികോപ്ടറില്‍ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ റോഡ് ഷോ നടക്കും. റോഡ്ഷോക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. ഇതില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ തെക്കന്‍ കേരളത്തിലാണ് മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വെള്ളിയാഴ്ച ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ വേദിയിൽ നടി പ്രിയങ്ക എത്തിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. താൻ മോദി ഭക്തയല്ലെന്നും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ പ്രധാനമന്ത്രിയെ കാണാനാണ് എത്തിയതെന്നും താരം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി
10,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും മോദി നിര്‍വഹിക്കും.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് പഴങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട അഞ്ച് പഴങ്ങൾ
മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ജൈത്രയാത്രയില്‍ ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെയുള്ള കുതിപ്പില്‍ ശിവം ദുബെയുടെ 'കാമിയോ' ഇന്നിംഗ്സുകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ മത്സര ശേഷം എത്രയും വേഗം വീട്ടിലെത്തി മക്കളെ നേരിട്ടുകാണാനുള്ള തിടുക്കത്തില്‍ ശിവം ദുബെ നടത്തിയ സാഹസിക ട്രെയിന്‍ യാത്രയാണ് ഇപ്പോള്‍ ആരാധകരെ വിസ്മിയിപ്പിച്ചിരിക്കുന്നത്. കലാശപ്പോരാട്ടം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഒരു സാധാരണക്കാരനായി ട്രെയിനിന്റെ അപ്പര്‍ ബെര്‍ത്തില്‍ യാത്ര ചെയ്ത വാര്‍ത്ത ഏറെ കൗതുകകരമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ഇന്ത്യയെ വിജയതീരത്തെത്തിച്ച 'ആക്ഷന്‍ ഹീറോ' റെയില്‍വേയുടെ പുതപ്പിനുള്ളില്‍ മുഖം മറച്ചാണ് മുംബൈയിലേക്ക് മടങ്ങിയത്. ഫൈനല്‍ മത്സരത്തിന് പിന്നാലെ മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. എന്നാല്‍ തന്റെ നാല് വയസ്സുകാരനായ മകന് അയാനെയും രണ്ട് വയസ്സുകാരിയായ മകള്‍ മെഹ്വിഷിനെയും കാണാന്‍ ദുബെക്ക് അത്രമേല്‍ തിടുക്കമുണ്ടായിരുന്നു. റോഡ് മാര്‍ഗ്ഗം പോകുന്നതിനേക്കാള്‍ വേഗത്തില്‍ എത്താം എന്നതിനാലാണ് അദ്ദേഹം ട്രെയിന്‍ യാത്ര തിരഞ്ഞെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ അഹമ്മദാബാദ്-മുംബൈ സയാജി എക്സ്പ്രസ്സിലെ എസി 3 ടയര്‍ കോച്ചിലാണ് ദുബെയും ഭാര്യ അന്ജുമും ഒരു സുഹൃത്തും യാത്ര ചെയ്തത്. ആരാധകര്‍ തിരിച്ചറിഞ്ഞാല്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ റെയില്‍വേയുടെ തവിട്ടുനിറത്തിലുള്ള പുതപ്പ് ഉപയോഗിച്ച് മുഖം മറച്ചാണ് അദ്ദേഹം അപ്പര്‍ ബെര്‍ത്തില്‍ കിടന്നത്. ലോകകപ്പ് ജയിച്ച് ഭൂരിഭാഗം സഹതാരങ്ങളും ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്തപ്പോഴാണ് ദുബെ ഈ സാഹസിക ട്രെയിന്‍ യാത്രയ്ക്ക് മുതിര്‍ന്നത്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനങ്ങളിലൊന്നും ടിക്കറ്റ് ലഭിക്കാതിരുന്നതോെടെയാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കാന്‍ ദുബെ തീരുമാനിച്ചത്. റോഡ് മാര്‍ഗം പോകുന്നതിനേക്കാള്‍ വേഗത്തില്‍ എത്താം എന്നതിനാലാണ് ട്രെയിന്‍ തിരഞ്ഞെടുത്തതെന്ന് ദുബെ 'ദി ഇന്ത്യന്‍ എക്സ്പ്രസിനോട്' പറഞ്ഞു. ഭാര്യ അഞ്ജുമിനും ഒരു സുഹൃത്തിനുമൊപ്പമാണ് ദുബെ യാത്ര ചെയ്തത്. പ്രമുഖ താരം ട്രെയിനില്‍ യാത്ര ചെയ്യുന്നത് ആരാധകര്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാന്‍ വലിയ മുന്‍കരുതലുകള്‍ താരം എടുത്തിരുന്നു. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്കും തൊപ്പിയും നീളന്‍ കൈയുള്ള ടീഷര്‍ട്ടും ദുബെ ധരിച്ചു. തിരക്ക് കുറഞ്ഞ സമയമായ പുലര്‍ച്ചെ 5:10-നുള്ള ട്രെയിനാണ് യാത്രക്കായി തിരഞ്ഞെടുത്തത്. എന്നാല്‍ സ്റ്റേഷനില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ നിരവധി ആരാധകരെ കണ്ടതോടെ ദുബെ പ്ലാന്‍ മാറ്റി. ട്രെയിന്‍ വരുന്നതുവരെ റെയില്‍വേ സ്റ്റേഷന് പുറത്ത് കാറില്‍ പുറത്തു കാത്തിരിക്കാമെന്ന് ദുബെ ഭാര്യയോട് പറഞ്ഞു. ട്രെയിന്‍ പുറപ്പെടാന്‍ 5 മിനിറ്റ് മാത്രമുള്ളപ്പോള്‍ കാറില്‍ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ ഓടിക്കയറുകയായിരുന്നു. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ അപ്പര്‍ ബര്‍ത്തിലാണ് താരം കിടന്നത്. കോച്ചിനുള്ളില്‍ കയറിയ ഉടന്‍ തന്നെ അദ്ദേഹം ടോപ്പ് ബര്‍ത്തിലേക്ക് മാറി. ടിക്കറ്റ് പരിശോധിക്കാനെത്തിയ ടി.ടി.ഇ ശിവം ദുബെ എന്ന പേര് കണ്ടപ്പോള്‍ 'ഇത് ആ ക്രിക്കറ്റ് താരം ശിവം ദുബെയാണോ?' എന്ന് സംശയിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ അന്‍ജും ഒട്ടും പതറാതെ 'അദ്ദേഹം എന്തിനാണ് ഇവിടെ വരുന്നത്?' എന്ന് മറുപടി നല്കി സംശയം തീര്‍ക്കുകയായിരുന്നു. രാത്രിയില്‍ ശുചിമുറിയില്‍ പോകാന്‍ താഴെ ഇറങ്ങിയപ്പോഴും ആരും തിരിച്ചറിഞ്ഞില്ലെന്ന് ദുബെ പറഞ്ഞു. എട്ട് മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടയില്‍ ഒരിക്കല്‍ പോലും സഹയാത്രക്കാര്‍ക്ക് മുന്നില്‍ ദുബെ വെളിപ്പെട്ടില്ല. രാത്രി ടോപ്പ് ബര്‍ത്തില്‍ നിന്ന് താഴെയിറങ്ങി വാഷ്റൂമില്‍ പോയപ്പോള്‍ പോലും ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ മുംബൈയിലെ ബോറിവ്ലി സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ആരാധകര്ക്കിടയില്പ്പെടുമോ എന്ന പേടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ സുരക്ഷിതമായി പുറത്തിറങ്ങാന്‍ ദുബെ പോലീസിന്റെ സഹായം തേടി. താരം വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെന്ന് കരുതിയ പോലീസ് അദ്ദേഹം ട്രെയിനിലാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. തുടര്‍ന്ന് പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം സ്റ്റേഷന് പുറത്തെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിട്ടും യാതൊരു താരപരിവേഷവുമില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ യാത്ര ചെയ്ത ദുബെയുടെ ഈ ലാളിത്യത്തെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തുകയാണ്. കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അര്‍പ്പണബോധവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആരാധകര്‍ കുറിക്കുന്നു. നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന ദുബെയുടെ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഫൈനലില്‍ ഇന്ത്യ 250 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിയത് ദുബെയുടെ അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ്. 20-ാം ഓവറില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും പറത്തിയാണ് അദ്ദേഹം ന്യൂസിലന്‍ഡിന്റെ വിജയസാധ്യതകള്‍ ഇല്ലാതാക്കിയത്. വങ്കഡെയില്‍ നടന്ന സെമിഫൈനലിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും നല്കിയ കൃത്യമായ പ്ലാനാണ് ദുബെയുടെ വിജയത്തിന് പിന്നില്‍. റണ്‍റേറ്റ് കുറയാതെ നോക്കുക എന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച നിര്‍ദ്ദേശം. ടൂര്‍ണമെന്റിലുടനീളം 169 സ്ട്രൈക്ക് റേറ്റില്‍ 235 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഫൈനലില്‍ കേവലം 8 പന്തില്‍ നിന്ന് നേടിയ 26 റണ്‍സ് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായകമായി. 17 സിക്സറുകളും 15 ഫോറുകളുമാണ് അദ്ദേഹം ഈ ലോകകപ്പില്‍ സ്വന്തമാക്കിയത്.
കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് നടക്കുന്ന സൈബര്‍ തട്ടിപ്പിനെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ‘നിങ്ങളുടെ ഫോണില്‍ ഫോണ്‍ പേ ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12,000 രൂപ സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശം നല്കി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം. തട്ടിപ്പ് രീതി ഇങ്ങനെ…മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരസ്യത്തില്‍ കൂടുതല്‍ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ ഫോണ്‍ പേ ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1,499 രൂപ എന്ന തുക കാണിക്കുകയും ചെയ്യും. തുക ലഭിക്കാനായി പിന് നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1,499 രൂപ നല്‍കാനുള്ള റിക്വസ്റ്റ് പേമെന്റ് പേജാണ്… The post തട്ടിപ്പിൽ വീഴരുതേ… മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ് appeared first on RashtraDeepika .
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ദേശീയപാത വികസന പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെ, ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വെങ്ങളം - രാമനാട്ടുകര റീച്ചിൽ റോഡ് ഷോ നടത്തി.
ബദാം കഴിക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; ശരിയായ രീതിയിൽ കഴിച്ചാൽ ഗുണങ്ങൾ ഇരട്ടി!
പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത് ബദാമിൻറെ ഗുണങ്ങൾ കൂട്ടും
മക്ക: വിശുദ്ധ ഹറമിലെ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുകയും കര്‍മങ്ങള്‍ സുഗമമായി നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. മസ്ജിദുല്‍ ഹറമിലെ പ്രധാന പ്രദക്ഷിണ മേഖലയായ മത്വാഫ് നിലവില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ എല്ലാവരും അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. മത്വാഫ് മേഖലയിലെ തിരക്ക് കുറയ്ക്കുകയും തീര്‍ത്ഥാടകര്‍ക്ക് ശാന്തമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനുമാണ് ഈ ക്രമീകരണത്തിന്റെ ലക്ഷ്യം. താഴത്തെ നിലയിലെ തിരക്ക് ഒഴിവാക്കുന്നതിനായി മുകളിലെ നിലകളിലും ത്വവാഫ് നിര്‍വഹിക്കാന്‍ സൗകര്യമുണ്ടെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. നിശ്ചിത പാതകളിലൂടെ സഞ്ചരിക്കുന്നത് തീര്‍ത്ഥാടകരുടെ പോക്കുവരവ് കൂടുതല്‍ ക്രമീകരിക്കാനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ത്വവാഫ് ചെയ്യുമ്പോള്‍ ഹജ്റുല്‍ അസ്വദിനടുത്ത് നിന്ന് തന്നെ പ്രദക്ഷിണം ആരംഭിക്കണമെന്നും മറ്റു തീര്‍ത്ഥാടകര്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ നില്‍ക്കുകയോ പ്രവാഹത്തിന് വിരുദ്ധമായി സഞ്ചരിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഹറമിലെ മത്വാഫ്, സഫ-മര്‍വ (മസ്അ) എന്നിവിടങ്ങളിലെ ജനസാന്ദ്രത തല്‍സമയം അറിയാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് പുറത്തിറക്കിയ 'ഉംറ ആന്‍ഡ് വിസിറ്റ് ഗൈഡ്' മുഴുവനും വായിച്ചു മനസ്സിലാക്കുന്നത് സുരക്ഷിതവും ക്രമബദ്ധവുമായ തീര്‍ത്ഥാടനം ഉറപ്പാക്കാനും സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: എംപിമാരുടെ മല്‍സരത്തില്‍ കടുത്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. എംപിമാര്‍ ഇറങ്ങിയാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഈ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ മറ്റന്നാള്‍ മുതല്‍ തുടങ്ങും. കെ സുധാകരന്, എംകെ രാഘവന്, കൊടിക്കുന്നില്‍, ഷാഫി പറമ്പില്‍ തുടങ്ങിയ പല എംപിമാരും മല്‍സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ ചേരും. ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തി ആദ്യ ഘട്ട പട്ടികയില്‍ അന്തിമ ധാരണയിലെത്തും. പരമാവധി 60 സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. എംപിമാര്‍ മല്‍സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനം വന്നേക്കും. പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളിലും സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി
കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയും നടനുമായ എം. മുകേഷ് എൽ.ഡി.എഫ് സ്ഥാനാർഥിയാകില്ലെന്ന് ആഴ്ചകൾക്ക് മുമ്പേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുകയാണ് കൊല്ലത്തെ ചുവരെഴുത്തുകൾ. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്. ജയമോഹന് വേണ്ടി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി കൂടിയാണ് ജയമോഹൻ. ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്
തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പ്രാതിനിധ്യം നല്‍കാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാഷ്ട്രീയ പക്ഷപാതപരമായ നിലപാടിന്റെ വേദിയാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന് അനിവാര്യമായ ഒന്നാണ് ദേശീയപാത വികസനം എന്ന് വ്യക്തമാക്കി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് വികസനം ആരംഭിച്ചത്. ദേശീയപാത വികസനം എല്ലാ രീതിയിലും ഇടപെടല്‍ നടത്തിയതും, പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ്. എന്നാല്‍ ആ മന്ത്രിയെ ഒഴിവാക്കി ഉദ്ഘാടന പരിപാടി നടത്തുന്നത് അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം നടത്തുന്ന ദേശീയ പാതയുടെ ഒരു റീച്ച് കടന്നുപോകുന്ന ജില്ലയിലെ മന്ത്രി കൂടിയാണ് അദ്ദേഹം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏകോപനം നടത്തുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഭൂമി ഏറ്റെടുക്കലിന് കരാറൊപ്പിട്ടത് പൊതുമരാമത്ത് മന്ത്രിയുമായാണ്. കേരള സര്‍ക്കാരിന് ധനപരമായ പങ്കാളിത്തമുള്ള പദ്ധതിയാണ് ദേശീയപാത 66 വികസനം. പാത വികസനത്തിന് 5580 കോടി നല്‍കിയത് കേരള സര്‍ക്കാരാണ്. മറ്റൊരു സംസ്ഥാനത്തെ ദേശീയപാതയ്ക്കും അതത് സംസ്ഥാനങ്ങളുമായി സാമ്പത്തിക പങ്കാളിത്തമില്ല. പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും പൂര്‍ണമായി അവഗണിച്ചത് രാഷ്ട്രീയ പകപോക്കലാണ്. എന്തും ചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട് എന്ന ഫാസിസ്റ്റ് പ്രവണതയാണ് കാണുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഉദ്ഘാടനം നടത്തുന്ന രണ്ട് റീച്ചിലും ജനങ്ങളോടൊപ്പം ചേര്‍ന്ന് ജനപ്രതിനിധികള്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്ക് എണ്ണയും എല്‍.എന്‍.ജിയും വാഗ്ദാനം ചെയ്ത് കാനഡ
ഗണേഷ് കുമാറിന്റെ രാജി; KSRTC ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തമ്പാനൂരില്‍ പ്രതിഷേധം; KSRTC ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ്, സ്ഥലത്ത് സംഘര്‍ഷം
കോഴിക്കോട് അപകടത്തിൽപ്പെട്ട വിമാനം പട്ടാമ്പിയിലെ ആക്രിക്കടയിൽ | Kozhikode | Pattambi | Plane
നടുക്കുന്ന അപകടമായിരുന്നു, ഈ വിമാനത്തിൽ യാത്ര ചെയ്ത ഒരാൾ വിങ്ങുന്ന മനസോടെ ഇത് കാണാൻ വന്നിരുന്നു; 21 പേരുടെ ജീവൻ നഷ്ടപ്പെട്ട കരിപ്പൂർ വിമാന അപകടത്തിൽ തകർന്ന വിമാനം പട്ടാമ്പിയിലെ ആക്രിക്കടയിൽ
കേരളയെ കേരളം എന്നാക്കിയതും മോദി പ്രസംഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രം; വാര്‍ത്ത തള്ളി കെ സി വേണുഗോപാല്‍
ഞാന്‍ മത്സരിക്കുമെന്ന് ചില ചാനലുകളാണ് പറഞ്ഞത്. എന്നോട് ഒന്ന് ചോദിച്ചിട്ട് വാര്‍ത്ത കൊടുക്ക് എന്നും കെസി വേണുഗോപാല്‍
മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തരകൊറിയ
പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖാംനഈക്ക് പിന്തുണ അറിയിച്ച് ഉത്തരകൊറിയ. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണം നിയമവിരുദ്ധമാണെന്നെന്നും അപലപിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. മുജ്തബ ഖാംനഈയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെ പ്യോങ്യാങ് ബഹുമാനിക്കുന്നുവെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഇറാനിയന്‍ ജനതയുടെ അവകാശത്തെയും തീരുമാനത്തെയും ബഹുമാനിക്കുന്നു. ഇറാനെതിരെ നിയമവിരുദ്ധ സൈനിക ആക്രമണം നടത്തുന്നതിലൂടെ, സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളക്കുകയും അന്താരാഷ്ട്ര തലത്തില്‍ അസ്ഥിരത വര്‍ദ്ധിപ്പിക്കുകയുമാണ് അമേരിക്കയും ഇസ്രായേലും. ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നു'- ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കുന്നു. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയെയും തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല, ലോകം മുഴുവന്‍ ഇതിനെ തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്തെ ഏറ്റവും പുതിയതും വലുതുമായ നേവല്‍ ഡിസ്ട്രോയറായ ചോയ് ഹ്യോനില്‍ നിന്ന് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകള്‍ പരീക്ഷിക്കുന്നത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നേരിട്ട് നിരീക്ഷിച്ചതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോയ് ഹ്യോനില്‍ നിന്നുള്ള രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്.
14 കാരുണ്യ ഫാര്‍മസികളില്‍' സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍' ആരംഭിച്ച് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു.തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലായി പ്രവര്‍ത്തിക്കുന്ന 'കാരുണ്യസ്പര്‍ശം' -സീറോ-പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തിരമാണ് മരുന്നുകള്‍ വിതരണം ചെയ്യുക.
സിംഗപ്പൂരിൽ സെയിൽസ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥിക്ക് ഇന്റർവ്യൂവിൽ കമ്പനി സിഇഒയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അധിക്ഷേപം. 'നീ രക്ഷപ്പെടില്ല, ജീവിതകാലം മുഴുവൻ ദരിദ്രനായിരിക്കും' എന്നാണത്രെ സിഇഒ അവസാനം പറഞ്ഞത്.
ദയാവധം അനുവദിച്ച് വിധി പറയവേ കണ്ണീരണിഞ്ഞ് ജസ്റ്റിസ് പര്‍ദിവാല
ആലപ്പുഴയില്‍ പാചകവാതക സിലിണ്ടറില്‍ ഗ്യാസിന് പകരം പച്ചവെള്ളം
ആലപ്പുഴ: പാചകവാതക സിലിണ്ടറില്‍ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. ആലപ്പുഴ പുന്നപ്ര കുറവന്തോട് സ്വദേശിയും 'ഒരുമ' ഫുഡ് പ്രോഡക്ട്സ് സ്ഥാപന ഉടമയുമായ കബീര്‍ റഹ്മാനിയക്കാണ് വെള്ളം നിറഞ്ഞ സിലിണ്ടര്‍ ലഭിച്ചത്. ആലപ്പുഴയിലെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഏജന്‍സിയില്‍ നിന്നാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച 1,880 രൂപ നല്കി സിലിണ്ടര്‍ വാങ്ങിയത്. സ്ഥാപനത്തില്‍ ചപ്പാത്തി തയ്യാറാക്കുന്നതിനിടെ ഗ്യാസ് അടുപ്പിലെ തീ അപ്രതീക്ഷിതമായി കെട്ടു പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളമുണ്ടെന്ന് കണ്ടെത്തിയത്. വാല്‍വ് തുറന്ന് പരിശോധിച്ചപ്പോള്‍ സിലിണ്ടറില്‍ നിന്ന് വെള്ളം പുറത്തേക്ക് വരികയായിരുന്നു. സാധാരണയായി 38.1 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറില്‍ 19.1 കിലോ പാചകവാതകമാണ് നിറയ്ക്കേണ്ടത്. എന്നാല്‍ ഏകദേശം 9 കിലോ ഗ്യാസ് ഉപയോഗിച്ചശേഷം ബാക്കി വന്ന ഭാഗം പച്ചവെള്ളമായിരുന്നുവെന്നാണ് സ്ഥാപന ഉടമയുടെ ആരോപണം. സംഭവത്തില്‍ ഗ്യാസ് ഏജന്‍സിയെ സമീപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം പല മേഖലകളിലും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇന്ധനം സംരക്ഷിക്കുന്നതിനും ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഈ സാഹചര്യം വിവിധ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. തായ്ലന്ഡ് സര്‍ക്കാര്‍ ഓഫീസുകളില്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. തായ്ലന്ഡ് പ്രധാനമന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്കി. വിദേശ യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഊര്‍ജ്ജ സംരക്ഷണത്തിനായി എയര്‍ കണ്ടീഷണറുകള്‍ 26 നും 27 നും ഇടയില്‍ താപനിലയില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്യൂട്ടുകള്‍, ടൈകള്‍ തുടങ്ങിയ ഔപചാരിക വസ്ത്രങ്ങള്‍ക്ക് പകരം ഷോര്‍ട്ട് സ്ലീവ് ഷര്‍ട്ടുകള്‍ ധരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഊര്‍ജ്ജ മന്ത്രിയുടെ അഭിപ്രായത്തില്‍, നിലവില്‍ രാജ്യത്ത് ഏകദേശം 95 ദിവസത്തെ ഊര്‍ജ്ജ ശേഖരം ഉണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍, കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും പരസ്യബോര്‍ഡുകളുടെ വെളിച്ചം കുറയ്ക്കുക, രാത്രി 10 മണിയോടെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക തുടങ്ങിയ കര്‍ശന നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താനില്‍ ചെലവ് കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ ശമ്പളവും വിദേശ യാത്രകളും നിരോധിച്ചു, അതോടൊപ്പം സര്‍ക്കാര്‍ ചെലവുകളും ഇന്ധന ഉപയോഗവും കുറയ്ക്കാന്‍ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. പശ്ചിമേഷ്യന്‍യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്ക് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്, ഇത് എണ്ണ വിതരണത്തെ തടസ്സപ്പെടുത്തി. ലോകത്തിലെ ഒരു സുപ്രധാന കടല്‍ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% എല്ലാ വര്‍ഷവും ഇതിലൂടെയാണ് കടന്നുപോകുന്നത്.
ദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ജനകീയ ഉദ്ഘാടനത്തിന് ആഹ്വാനം
കോഴിക്കോട്: ദേശീയപാത 66 ന്റെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിച്ചേക്കും. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കുകയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്കരിക്കാനുള്ള നീക്കം നടത്തുന്നത്. പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം
പെരിങ്ങോം: വധശ്രമക്കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകനെ പോലീസിനെ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമം. പോലീസ് ഉദ്യോഗസ്ഥന് പരിക്ക്, 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ്. ഇന്നലെ രാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം. യൂത്ത് ലീഗ് നേതാവായ ഷജീര്‍ ഇക്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 32 പേർക്കെതിരേ വധശ്രമത്തിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഈ അക്രമ സംഭവത്തിലെ പ്രതിയായ സിപിഎം പ്രവർത്തകനായ കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ് വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെതുടര്ന്നെത്തിയ പോലീസ് സംഘം ഇന്നലെ രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.സ്റ്റേഷനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകരെത്തി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. സ്റ്റേഷനിലുള്ള പോലീസുദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയായ വിഷ്ണുപ്രസാദ് പോലീസ് ഇന്‍സ്പെക്ടറെ ആക്രമിക്കുവാനും ശ്രമിച്ചു. പെരിങ്ങോം സ്റ്റേഷന് ഇന്‍സ്പെക്ടര്‍… The post കണ്ണൂരിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകനെ മോചിപ്പിക്കാൻ പോലീസിനെ ആക്രമിച്ചു; 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ് appeared first on RashtraDeepika .
ആർത്തവ ദിവസങ്ങളിലെ വേദന ; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആർത്തവ വേദന പലപ്പോഴും ആർത്തവത്തിന്റെ ഒരു സാധാരണ ഭാഗമായി കാണപ്പെടുന്നു. എന്നാൽ വേദന ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്താൻ തക്കവിധം തീവ്രമാകുമ്പോൾ, അത് സാധാരണ ആയി കണക്കാക്കരുതെന്ന് ജീവിതശെെലി വിദഗ്ധ ലൂക്ക് കുടീഞ്ഞോ പറയുന്നു.
വൃക്കകൾ തകരാറിലാകില്ല; ഈ ഭക്ഷണം ശീലമാക്കിയാൽ കിഡ്നി സ്മാർട്ടാകും
ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമാണ് ശരീരത്തിലെ വൃക്കകളുടെ പ്രവർത്തനം.ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ വൃക്കകൾ പ്രവർത്തിക്കുന്നു.
'അണ്ണാത്തെ' സിനിമയുടെ സമയത്ത് 98 കിലോ ഭാരമുണ്ടായിരുന്ന നടി ഖുശ്ബു, ശരീര ഭാരം കുറച്ചത് വൈറലായിരുന്നു. 55-ാം വയസ്സിലും ബിപിയോ ഷുഗറോ ഇല്ലാതെ പൂർണ്ണ ആരോഗ്യവതിയാണ് താനെന്ന് താരം പറയുന്നു.
അള്‍ട്രാവയലറ്റ് വികിരണ തോത് കൂടുന്നു; കേരളത്തിൽ ആറിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് ആറിടത്താണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂര്‍(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാര്‍(ഇടുക്കി), തൃത്താല(പാലക്കാട്) എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇത് പ്രകാരം ജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കളമശ്ശേരി(എറണാകുളം), ഒല്ലൂര്‍(തൃശ്ശൂര്‍), പൊന്നാനി(മലപ്പുറം), ബേപ്പൂര്‍(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിക്കുക.
കടലിനടിയിലെ കാഴ്ചകൾ കരയിലേക്കാൾ മനോഹരമാണ്. ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ലോകത്തേക്ക് എത്തപ്പെട്ട അനുഭൂതി ഒരിക്കലെങ്കിലും അനുഭവിച്ചറിയാൻ ആഗ്രഹമില്ലാത്ത ആരുമില്ല. കാലം മാറിയതോടെ കഥയും മാറി. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ മനുഷ്യന് കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലം ഇല്ല. കടലെങ്കിൽ കടൽ, ബഹിരാകാശമെങ്കിൽ ബഹിരാകാശം. എല്ലാത്തിലും മനുഷ്യൻ ഇന്ന് അവന്റെ കടന്നുചെല്ലൽ സാധ്യമാക്കി. സമീപ കാലത്തായി ഏറെ ഡിമാൻഡ് ഉള്ള ഒന്നാണ് സ്കൂബ ഡൈവിംഗ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊന്ന് പരീക്ഷിക്കണമെന്ന് കരുതാത്തവർ ഇല്ല. എന്നാൽ സ്കൂബ ഡൈവിംഗിനിടെ തന്റെ ശരീരത്തിൽ മോശമായി ഇൻസ്ട്രക്ടർ സ്പർശിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെഡിൻ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഈജിപ്തിലെ ഹുർഘദയിൽ സ്കൂബാ ഡൈവിംഗ് പരിശീലനത്തിനിടെയാണ് സംഭവം. പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതിന്റെ വീഡിയോയും അവർ തെളിവായി പുറത്തുവിട്ടിട്ടുണ്ട്. ‘പരിശീലനവുമായി യാതൊരു… The post സ്പര്‍ശിച്ച് സ്കൂബാ ഡൈവിംഗിനിടെ ശരീരത്തിൽ മോശമായി സ്പർശിച്ച് ഇൻസ്ട്രക്ടര്‍: വീഡിയോയുമായി യുവതി; പിന്നാലെ വിമർശനം appeared first on RashtraDeepika .
വാര്‍ധക്യ പെന്‍ഷനായി ലഭിച്ച തുക അബദ്ധത്തില്‍ മാലിന്യക്കവറില്‍ ഉപേക്ഷിച്ച വയോധികന് തുണയായി ഹരിതകര്‍മസേനയുടെ സത്യസന്ധത
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ബോംബ് ഭീഷണി
മെഡിക്കല്‍ കോളേജില്‍ വീണ്ടും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് പരിസരത്തും പ്രധാന കെട്ടിടങ്ങളിലും വിശദമായ പരിശോധന നടത്തി വരികയാണ്.
പ്രമുഖ താരം ട്രെയിനിൽ യാത്ര ചെയ്യുന്നത് ആരാധകർ അറിഞ്ഞാൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാൻ വലിയ മുൻകരുതലുകൾ താരം എടുത്തിരുന്നു.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവിൻ്റെ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം. ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. ചങ്ങരംകുളം പൊലീസിൻ്റെയും സൈബര്‍ സെക്യൂരിറ്റി ടീമിൻ്റെയും സഹായത്തോടെ പണം തിരിച്ചെടുത്തു.
'അക്കാര്യത്തിൽ രേണുവിനോട് ഇഷ്ടക്കേട് തോന്നി'; തുറന്നുപറഞ്ഞ് സുധിമോൾ
രേണു സുധിയെ കുറിച്ച് സുധിമോള്‍.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിർണായക നീക്കങ്ങളുമായി ജി. സുധാകരൻ. ആലപ്പുഴയിലെ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സാപ് ഗ്രൂപ്പുണ്ടാക്കി. അമ്പലപ്പുഴ മണ്ഡലത്തിലെ അടുപ്പമുള്ള പ്രാദേശിക സിപിഐഎം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടും പിന്തുണ തേടി. നാളെ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും. സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെയാണ് സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്നും സജീവ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്നും ജി. സുധാകരൻ നിലപാട് വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷമായി കടുത്ത അവഗണന […] The post ആലപ്പുഴയിലെ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സാപ് ഗ്രൂപ്പുണ്ടാക്കി; ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ? appeared first on ഇവാർത്ത | Evartha .
റമദാന് കാലത്ത് തിരക്കുള്ള പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ സമാനമായ എട്ട് കേസുകളിൽ പ്രതിയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാന് പിന്തുണയുമായി ഉത്തര കൊറിയ
ഇറാനെതിരെ യു എസും ഇസ്റാഈലും നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി; വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചി നാവികസേന ആസ്ഥാനത്തെത്തി തുടർന്ന് അവിടെ നിന്നും റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലെത്തിയത്.
ജി.സുധാകരന് അമ്പലപ്പുഴയില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും
ആലപ്പുഴ: സിപിഐഎമ്മുമായി ഇടഞ്ഞു നില്ക്കുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ കൂട്ടാക്കാത്ത സുധാകരന് പാര്‍ട്ടിയില്‍ അതൃപ്തരായവരുടെ പിന്തുണയിലാണ് സ്വതന്ത്രനാകാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. നിലപാട് പ്രഖ്യാപിക്കാന്‍ പുന്നപ്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. പ്രാദേശിക നേതൃത്വവുമായി ഭിന്നതയുള്ളവരാണ് സുധാകരന് പിന്തു നല്‍കുന്നത്. പിന്തുണ തേടി ജി സുധാകരന് പ്രവര്‍ത്തകരെ ഫോണില്‍ വിളിക്കുകയും മാധ്യമപ്രവര്‍ത്തകരെ ചേര്‍ന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജി സുധാകരനെതിരേ പാര്‍ട്ടിയെടുത്ത നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. സുധാകരനോടൊപ്പം പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐഎമ്മും അവസാനിപ്പിച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ ഫലമില്ലാതായ സാഹചര്യത്തിലാണ് ഈ നിലപാട് എടുത്തിരിക്കുന്നത്. പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നുമാണ് ജി സുധാകരന്റെ നിലപാട്. സുധാകരന് സ്വതന്ത്രനായി മത്സരിച്ചാല്‍ അമ്പലപ്പുഴയില്‍ യുഡിഎഫും വെട്ടിലാകും. ജി സുധാകരന്റെ നിലപാട് പ്രഖ്യാപിച്ച ശേഷമേ അമ്പലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ.
രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം 'മോശം' നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം മോശം നിലയില്‍ തുടരകയാണ്. നഗരത്തില്‍ കുറഞ്ഞ താപനില 17.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ 3.8 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്. ഐഎംഡിയുടെ കണക്കുകള്‍ പ്രകാരം സഫ്ദര്‍ജംഗ് നിരീക്ഷണാലയത്തിലാണ് കുറഞ്ഞ താപനില 17.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. പാലം സ്റ്റേഷനില്‍ കുറഞ്ഞ താപനില 18.1 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 17.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. ലോധി റോഡില്‍ രേഖപ്പെടുത്തിയ താപനില സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ഇന്ന് നഗരത്തില്‍ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോഴും ആശങ്കാജനകമായ നിലയിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 268 ആയി രേഖപ്പെടുത്തി. ഇതോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം 'മോശം' വിഭാഗത്തില്‍ തന്നെ തുടരുകയാണ്.
കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ന്യൂമാൻ കോളേജ് അസ്മാബി കോളേജിനെയും, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെയുമാണ് തോൽപ്പിച്ചത്.
ചാലോട് റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
ചാലോട് മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരനാ (59)ണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30 ന് പൊറോറ നിദ്രാലയത്തിൽ. മൂലക്കരിയിലെ സ്വകാര്യ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നു മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍. മന്ത്രി മുഹമ്മദ് റിയാസ്ദേശീയപാത 66 ന്റെ ഉദ്ഘാടനം പ്രത്യേക പരിപാടിയായി വയ്ക്കേണ്ടതായിരുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തത്് ജനാധിപത്യത്തിന് ഭൂഷണമല്ല. കേരളത്തോടുള്ള അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസന പരിപാടിയില്‍ എല്ലായ്പ്പോഴും സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാറുണ്ട്.ബിജെപി സംസ്ഥാന പ്രസിഡന്റിനെ ക്ഷണിച്ചത് എന്ത് മാനദണ്ഡത്തിലാണെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി എം.ബി. രാജേഷ്പെതുമരാമത്ത് മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി എം.ബി. രാജേഷ് . താന്‍ ഈ ഉദ്ഘാടന പരിപാടിക്ക് പോകില്ലെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. അസംബന്ധങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ല. ഇന്നലെയാണ് തനിക്ക് ക്ഷണം ലഭിച്ചത്. മണ്ഡലത്തില്‍ മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ ദേശീയപാത വികസന ഉദ്ഘാടന പരിപാടിക്ക് പോകില്ലെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിമന്ത്രി മുഹമ്മദ് റിയാസിനെ… The post പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ സംഭവം; രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍ appeared first on RashtraDeepika .
ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രി പരിസരത്തുള്ള ഓട്ടോ സ്റ്റാൻഡിൽ പാർക്കിങ്ങിനെച്ചൊല്ലി സംഘർഷവും കയ്യാങ്കളിയും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൊഴിലാളികൾ തമ്മിൽ തുടർച്ചയായ വാക്കേറ്റവും കയ്യാങ്കളിയുമാണ് നടക്കുന്നത്.
കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു
വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മ മരിച്ചു.കൂത്തുപറമ്പ് സീക്ക് കോളജ് ജീവനക്കാരി പാറാലിലെ സജിമ കാരായി (42)യാണ് മരിച്ചത്.
ഉത്സവകാലത്തു മാത്രമുള്ള ആചാരം, തൃച്ഛംബരത്തെ വിഖ്യാതമായ മോതിരം വച്ച് തൊഴൽ
വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളിൽ ഒന്നാണ് തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം . ആചാരാനുഷ്ഠാനങ്ങളാൽ വിഖ്യാതമാണ് പെരിഞ്ചെല്ലൂർ ഗ്രാമത്തിലുള്ള തൃച്ചംബരം ക്ഷേത്രവും അവിടെ നടക്കുന്ന മഹോത്സവവും . 14 ദിനങ്ങൾ നീണ്ടു നിൽക്കുന്ന തൃച്ചംബരം ക്ഷേത്രോത്സവത്തിന് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ട് .തൃച്ചംബരത്ത് ഉത്സവകാലത്തു മാത്രമുള്ള ഒരു ആചാരമാണ് മോതിരം വച്ച് തൊഴൽ.
പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്
സൗദി അറേബ്യ ഇല്ലെങ്കിലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ, വിലക്കയറ്റം തടയുന്നതിനായി എണ്ണ ശേഖരം പുറത്തിറക്കാൻ ഇന്റർനാഷണൽ എനർജി ഏജൻസി (IEA) നിർദ്ദേശം സമർപ്പിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കരുതൽ എണ്ണ വിതരണ നിർദ്ദേശമാണ്. സൗദി അറേബ്യയും ഇറാഖും കുവൈത്തും ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യയിലെ എണ്ണ രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുകയും ഹോര്‍മുസ് വഴി കയറ്റുമതി
രക്തസമ്മർദ്ദം കുതിച്ചുയരുകയാണോ? ഈ ഭക്ഷണം കഴിച്ചാൽ ബിപി നോർമലാകും
നമ്മൾ ഒട്ടുമിക്ക ആഹാരസാധനങ്ങളിലും ചേർക്കുന്ന സാധനമാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ ഇഞ്ചി കറികളിലും ഒരു ഫ്ലേവറിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഭക്ഷ്യവസ്തുക്കളിലും അല്ലെങ്കിൽ ഇഞ്ചി തിളപ്പിച്ചും മറ്റും ദിവസേന കഴിക്കുന്നതുകൊണ്ട് നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം.
വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി.
കണ്ണൂരിൽ അമ്മയുടെ കഴുത്തിൽ വെച്ച് രണ്ടര പവൻ്റെ മാല കവർന്ന പ്രതി കേസിലെ പ്രതിയായ മകൻ അറസ്റ്റിൽ
അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കൊണ്ടുപോയ മകനെ ഇടുക്കിയിൽ വെച്ച് പെരിങ്ങോം പോലീസ് പിടികൂടി.
ഏഴ് പതിറ്റാണ്ടിന്റെ ഭക്തിസമർപ്പണം ; 95-ാം വയസ്സിലും തൃച്ഛംബരം കൊടിക്കൂറ തുന്നുന്ന അച്യുത വാര്യർ
തൃച്ചംബരം ക്ഷേത്ര മുറ്റത്തെ കൊടിമരത്തിൽ ഭഗവാന്റെ കൊടിക്കൂറ വാനോളമുയരുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ വിറയ്ക്കുന്ന കൈകൾ കൂപ്പി നിൽക്കുന്നൊരു തൊണ്ണൂറ്റിയഞ്ച് കാരനെ നമുക്ക് കാണാം . 70വർഷത്തിലധികമായി കൊടിയേറ്റത്തിന്റെ കൊടിക്കൂറ തുന്നുന്ന അച്യുത വാര്യർ. ഒരായുസ്സിന്റെ സമർപ്പണം തന്നെയാണ് അച്യുതവാര്യർക്ക് ഈ നിയോഗം.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം വിമര്‍ശകര്‍ക്ക് മറുപടി നല്കലല്ല, മറിച്ച് ഡ്രസ്സിംഗ് റൂമിലെ 30 പേരോടും സത്യസന്ധതയോടെ ഇടപെടുകയാണെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. മാധ്യമങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കാനായിരിക്കും താല്പര്യം, എന്നാല്‍ ഒരു സൂപ്പര്‍ ടീമിനെ ഉണ്ടാക്കുക എന്നതാണ് എന്റെ ലക്ഷ്യം. കഴിഞ്ഞ ഒന്നര വര്‍ഷമായി ടീമിലെ ഒരാള്‍ പോലും സ്വന്തം വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആ ഒരു മാറ്റമാണ് ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. എഎന്‍ഐ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ലോകകപ്പ് വിജയത്തിന് ശേഷമുള്ള തന്റെ നിലപാടുകളും ടീമിനുള്ളിലെ മാറ്റങ്ങളും ഗംഭീര്‍ വ്യക്തമാക്കിയത്. മലയാളി താരം സഞ്ജു സാംസണെ ലോകകപ്പിലുടനീളം പിന്തുണച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ ഗംഭീര്‍ തുറന്നുപറഞ്ഞു. സഞ്ജുവിന് ടീമിനായി ഒരുപാട് കാര്യങ്ങള്‍ നല്കാന് കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന്റെ പ്രതിഭയില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ലായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അവന് ഫോം ഔട്ടായി. ട്വന്റി-20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി നേടിയൊരു താരം ഒരു പരമ്പരയില്‍ നിറം മങ്ങുന്നതൊന്നും വലിയ പ്രശ്നമല്ല. അതുകൊണ്ടാണ് ലോകകപ്പിന്റെ തുടക്കത്തില്‍ അവനൊരു ബ്രേക്ക് കൊടുത്തത്. അതിനുശേഷം അവന് ശക്തമായി തിരിച്ചുവന്നു. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ടീം അര്‍പ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിച്ചുവെന്നും ഗംഭീര്‍ പറഞ്ഞു. സൂപ്പര്‍ സ്റ്റാറുകളുടെ ടീമിനെ സൃഷ്ടിക്കാനല്ല, സൂപ്പര്‍ ടീമിനെ ഉണ്ടാക്കുകയാണ് പരിശീലകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമെന്ന് ഗംഭീര്‍ പറഞ്ഞു. ഫൈനലില്‍ അര്‍ഷ്ദീപ് സിംഗ് കിവീസ് താരം ഡാരില്‍ മിച്ചലിനെതിരെ പന്ത് വലിച്ചെറിഞ്ഞ സംഭവത്തെയും ഗംഭീര്‍ ന്യായീകരിച്ചു. രാജ്യത്തിനായി കളിക്കുമ്പോള്‍ കളിക്കാര്‍ ആക്രമണോത്സുകത കാണിക്കുന്നതിനെ കുറ്റം പറയാനാവില്ല, അര്‍ഷ്ദീപ് ചെയ്തതില്‍ ഒരു തെറ്റുമില്ല.ഒരു ബൗളറും തന്നെ സിക്സറുകള്‍ പറത്തുന്നത് കാണാന്‍ ആഗ്രഹിക്കില്ല. അവന് പന്ത് എറിഞ്ഞശേഷം പിന്നീട് ക്ഷമ ചോദിച്ചെങ്കിലും അത് ചോദിച്ചില്ലെങ്കില്‍ പോലും കുഴപ്പമില്ലെന്നാണ് എന്റെ അഭിപ്രായം. കളിക്കാരെ വേട്ടയാടുന്ന സോഷ്യല്‍ മീഡിയ രീതി വിഷലിപ്തമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ പ്രവര്‍ത്തകര്‍ ബസുകളിൽ ഗണേഷ്കുമാറിനെതിരായ പോസ്റ്ററുകള്‍ ഒട്ടിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്.
പാലത്തില്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിച്ചു,കയര്‍ പൊട്ടി വെള്ളത്തില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
മരിക്കാന്‍ പോവുകയാണെന്ന് മകന് ശബ്ദസന്ദേശം അയച്ച ശേഷം പാലത്തില്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കവെ കയര്‍ പൊട്ടി വെള്ളത്തില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനെയി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് ചർച്ചയാകുന്നു. പിതാവ് കൊല്ലപ്പെട്ട അതേ ഇസ്രായേലി ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം ഒളിസങ്കേതത്തിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അവശനിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ട സംഭവം ; ബന്ധു അറസ്റ്റിൽ
കളരിക്കണ്ടിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ട സംഭവത്തിൽ ബന്ധു അറസ്റ്റിൽ. കളരിക്കണ്ടി എറാച്ചുടല ശശീന്ദ്രനെയാണ് (56) കുന്ദമംഗലം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കളരിക്കണ്ടി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വികസന നേട്ടം ചര്‍ച്ചയാകാതിരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് അനാവശ്യ വിവാദമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുമകനെയും ക്ഷണിക്കണമെന്നില്ല. മരുമകനെ കൂടി ക്ഷണിക്കേണ്ടതാണെന്ന അഭിപ്രായം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ഒരാഴ്ചക്ക് മുന്‍പ് കേന്ദ്രസര്‍ക്കാരിനെ കത്തിലൂടെ അറിയിക്കണമായിരുന്നു. എന്തുകൊണ്ട് അദ്ദേഹം കത്തയച്ചില്ല. അനാവശ്യ വിവാദം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കണൊ വേണ്ടയൊയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. The post ദേശീയപാത വികസന ഉദ്ഘാടനം; മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ appeared first on RashtraDeepika .
കൊച്ചി: പ്രധാനമന്ത്രി
ആത്മീയ ചൈതന്യം പകർന്ന് തൃച്ഛംബരത്ത് സന്യാസി ശ്രേഷ്ടരുടെ ആനന്ദനൃത്തം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ് തളിപ്പറമ്പ് തൃച്ചംബരത്ത് ഉത്സവം. പൗരാണിക പ്രസിദ്ധമായ പെരുംചെല്ലൂർ ഗ്രാമത്തിലെ പുരാതന സംസ്കൃതിയുടെ പ്രതീകം കൂടിയാണിത്. ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് നവ്യാനുഭവമായി അപൂർവ സന്യാസി സംഗമത്തിന് തൃച്ചംബരം സാക്ഷിയായി. ശ്രീ രാഘവപുരം സഭായോഗത്തിൻ്റെയും, തൃച്ചംബരം നടുവിൽ മഠം യജുർവേദ പാഠശാലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പൂർവ്വ സമ്പ്രദായത്തിൽ സന്യാസി സംഗമം നടന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ്വ സന്യാസി സംഗമം തൃച്ചംബരത്ത് നടന്നത്.
വീട്ടുകാര്‍ക്ക് ആത്മഹത്യാ സന്ദേശം അയച്ച് പാലത്തില്‍ തൂങ്ങിമരിക്കാന്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രമം
കെയ്റോ: സ്കൂബാ ഡൈവിങിനിടെ പരിശീലകന് വെള്ളത്തിനടിയില്വച്ചും ലൈംഗികാതിക്രമം കാട്ടിയെന്ന് യുവതിയുടെ പരാതി. സംഭവത്തിന്റെ വിഡിയോ യുവതി സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചു. തീര്‍ത്തും മോശമായ പ്രവര്‍ത്തിയാണ് പരിശീകന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് സ്കൂബാ വിദഗ്ധര്‍ തന്നെ പ്രതികരിക്കുന്നു. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ടോ സ്കൂബാ ട്രെയിനിങ് പ്രൊസീജറിന്റെ ഭാഗമായുള്ളതോ ആയിരുന്നില്ല ഇതെന്നും യുവതി പറയുന്നു. ഈജിപ്ത് സ്വദേശിയായ മെഡീന്‍ എന്ന യുവതിയാണ് സ്കൂബാ പരിശീലകനെതിരെ രംഗത്തുവന്നിരിക്കുന്നത്. ട്രെയിനിങ് സെഷനിടെ വെള്ളത്തിനടിയില്‍വച്ച് ഇയാള്‍ അനാവശ്യമായി യുവതിയുടെ ശരീരത്തില്‍ തൊടുന്ന ദൃശ്യങ്ങളും യുവതി പങ്കുവച്ചിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിശീലകന് കൈവയ്ക്കുന്നതും പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ യുവതി പരിശീലകന്റെ കൈ തട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വതന്ത്ര സ്കൂബ് ഡൈവിങ് സെന്റര്‍ നടത്തുന്നയാളാണ് ഇദ്ദേഹമെന്നും പേരുള്‍പ്പെടെ വെളിപ്പെടുത്തിയാണ് യുവതി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നമ്മളെ അസ്വസ്ഥരാക്കുന്ന ഒരു പ്രവൃത്തിയും സഹിക്കേണ്ടതില്ലെന്നും വെള്ളത്തിനടിയിലായാലും പ്രതികരിക്കണമെന്നും യുവതി മറ്റ് സോളോ സ്കൂബാ യാത്രികരോടായി പറയുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കണമെന്നും തക്കതായ ശിക്ഷ വാങ്ങി നല്‍കണമെന്നും സോഷ്യല്‍മീഡിയ പ്രതികരിക്കുന്നു. ട്രെയിനിങ് സെഷനുകളില്‍ പരിശീലകന്റെ ഇടപെടല്‍ ആവശ്യമാണെങ്കിലും ദൃശ്യങ്ങളിലുള്ളത് തീര്‍ത്തും അനാവശ്യമായതാണെന്നും സ്കൂബാ സംഘത്തില്‍പ്പെട്ടവര്‍ തന്നെ പറയുന്നു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത വികസന ഉദ്ഘാടന പരിപാടിയെ ചൊല്ലി പോര്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ എം.ബി. രാജേഷും കെ.കൃഷ്ണന്‍കുട്ടിയുമാണ് ചടങ്ങ് ബഹിഷ്കരിച്ചിരിക്കുന്നത്. ഇന്നലെയാണ് അറിയിപ്പ് കിട്ടിയതെന്നാണ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുന്നത്. മണ്ഡലത്തില്‍ വേറെ പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ ചടങ്ങിനെത്തില്ലെന്ന് എം.ബി. രാജേഷ് വ്യക്തമാക്കി. അസൗകര്യം കാരണം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി. കേരളത്തില്‍ നടപ്പിലാക്കുന്ന 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. ഈ പരിപാടിയാണ് സര്‍ക്കാര്‍ ബഹിഷ്കരിച്ചിരിക്കുന്നത്.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ട്. രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചതിലാണ് സിപിഎമ്മിന് നീരസം. ദേശീയപാത 66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാത, കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം… The post പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന ഉദ്ഘാടന പരിപാടിയിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല; ചടങ്ങ് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും appeared first on RashtraDeepika .
ഇന്ത്യയില്‍ 24x7 ജോലി; ജർമ്മനിയിൽ വാരാന്ത്യത്തിൽ ഇമെയിൽ അയച്ചാൽ വഴക്ക്!
ഒരേ കമ്പനിയുടെ ഇന്ത്യയിലെയും ജർമ്മനിയിലെയും ഓഫീസുകളിൽ ജോലി ചെയ്ത ഒരാളുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ 24 മണിക്കൂറും ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, ജർമ്മനിയിൽ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നത് അംഗീകരിക്കില്ല.
പാകിസ്ഥാനെ ഇറാൻ യുദ്ധം കൂടുതൽ പ്രതിസന്ധിയിലാക്കി; ഇഫ്താർ പാർട്ടികൾ പോലും നടത്തരുതെന്ന് നിർദേശം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനെ ഇറാൻ യുദ്ധം കൂടുതൽ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. യുദ്ധം നീളുന്നതിനാൽ രാജ്യത്ത് അടച്ചുപൂട്ടൽ നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.ആഗോള എണ്ണവില കുത്തനെ ഉയർന്നതോടെ സ്ഥിതി നിയന്ത്രിക്കാൻ കഴിയാതായതിനെ തുടർന്ന് സ്കൂളുകളും ഓഫീസുകളും അടച്ചിടാൻ തീരുമാനിച്ചു. പുണ്യമാസമായ റംസാനിൽ ഇഫ്താർ പാർട്ടികൾ പോലും നടത്തരുതെന്ന് നിർദേശം നൽകിയതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാങ്കുകൾ ഒഴികെയുള്ള ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് പൂർണമായും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. […] The post പാകിസ്ഥാനെ ഇറാൻ യുദ്ധം കൂടുതൽ പ്രതിസന്ധിയിലാക്കി; ഇഫ്താർ പാർട്ടികൾ പോലും നടത്തരുതെന്ന് നിർദേശം appeared first on ഇവാർത്ത | Evartha .
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ. ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും ഞാൻ പലവട്ടം നിലപാട് വ്യക്തമാക്കിയതാണെന്നും കെസി
രാജ്യത്ത് ഇതാദ്യം; 13 വര്‍ഷമായി കോമയിലുള്ള ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നല്കി സുപ്രീംകോടതി
കൃത്രിമമായി ജീവന് നിലനിര്‍ത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിക്കും.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു
ലോകകപ്പിന് രണ്ട് മാസം ബാക്കി; ഇംഗ്ലണ്ട് താരം കെയ്ല്‍ വാല്‍ക്കര്‍ വിരമിച്ചു
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ കെയ്ല്‍ വാല്‍ക്കര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 35കാരനായ താരം നിലവില്‍ ബേണ്‍ലി എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ലോകകപ്പിന് രണ്ട് മാസം ശേഷിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒന്നാം നമ്പര്‍ താരമായിരുന്ന വാല്‍ക്കര്‍ കഴിഞ്ഞ വര്‍ഷം എസി മിലാനിലേക്ക് ചേക്കേറിയിരുന്നു. അടുത്തിടെയാണ് ബേണ്ലിയിലെത്തിയത്. താരത്തിന് അടുത്തിടെ കാലിന് പരിക്കേറ്റിരുന്നു. രാജ്യത്തിനായി 96 അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അസാധാരണമായ വേഗതയ്ക്ക് പേരുകേട്ട വാല്‍ക്കര്‍, നിലവിലെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളാണ്.
ഇന്ത്യയുടെ മില്ലേനിയം സിറ്റി ഗുരുഗ്രാമിൽ ജീവിക്കുന്നതിനെക്കുറിച്ച് ഐടി പ്രൊഫഷണലായ യുവതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഫ്റ്റ്വെയർ എൻജിനീയറായ നികിത യാദവ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു മാസം 90,000 രൂപയാണ് തനിക്ക് ചിലവാകുന്നതെന്ന് യുവതി പറഞ്ഞു. ഓരോ മാസത്തെയും ബില്ലുകൾ പറഞ്ഞാണ് നികിത വീഡിയോ ചെയ്തിരിക്കുന്നത്. താമസവും വൈദ്യുതിയും കൂടി 16,000 രൂപ. നിക്ഷേപങ്ങളും ഇഎംഐയും കൂടി 60,000 രൂപ. ഭക്ഷണം/ഗ്രോസറി 3,000 രൂപ. യാത്രയ്ക്കായി 1,500 രൂപ. ഷോപ്പിംഗ്, സ്കിൻകെയർ 5,000 രൂപ. സിനിമ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായി 4,000 രൂപ. ഓഫീസിൽ നിന്ന് കാബ് സൗകര്യമുള്ളതിനാൽ മാസത്തിൽ പത്ത് ദിവസം മാത്രമാണ് ഓഫീസിൽ പോകേണ്ടി വരുന്നതെന്നത്. അതിനാൽ യാത്രാചിലവി ലഭിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി. പ്രതിമാസ ചെലവ് 89,500 രൂപ എന്നാണ് നികിത കണക്കാക്കുന്നത്. ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും ഭാവിയിലേക്കുള്ള സുരക്ഷയ്ക്കായി… The post മാസം ചിലവ് 90,000 രൂപ! വൈറലായി ഗുരുഗ്രാമിലെ ഐടി ജീവനക്കാരിയുടെ വരവ് ചിലവ് കണക്കുകൾ; വീഡിയോ കാണാം appeared first on RashtraDeepika .
ചെറുതോണി: അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് ഇടുക്കി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതെന്ന ആരോപണം ശക്തമാകുന്നു. പൈനാവിന് സമീപത്തെ ചെങ്കുത്തായ ചെരിവിലാണ് മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് യാർഡ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പടുത്തതോടെ ഉദ്ഘാടന മാമാങ്കങ്ങൾ നടക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നവിധത്തിലാണ് പൈനാവിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്. അലക്കുതൊഴിലാളികൾ കൈവശംവച്ചിരുന്ന ഭൂമി ജില്ലാ പഞ്ചായത്ത് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ പ്രദേശത്തിന്റെ ഒതുങ്ങിയ കോണിലാണ് ടെസ്റ്റ് യാർഡ് സ്ഥാപിച്ചതെന്നാണ് വിമർശനം.ലൈസൻസ് എടുക്കുന്നതിനായി ഫോർ വീലറും ടൂ വീലറും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. പരിചയം കുറവുള്ളവർ വാഹനമോടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ചെങ്കുത്തായ കൊക്കയിലേക്ക് വാഹനം മറിയാൻ സാധ്യതയേറെയാണ്. അത്തരമൊരു അപകടം തടയുന്നതിനായി ഒരുക്കിയിരിക്കുന്നത് കാട്ടുകല്ലുകളും സിമന്റ് കട്ടകളും മാത്രമാണ്. ഡ്രൈവർമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രാഷ് ബാരിയറുകൾപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.… The post പൈനാവിലെ ചെങ്കുത്തായ ചെരുവിൽ ഡ്രൈവിംഗ് ടെസ്റ്റ് ; ഇടുക്കി ആർഡിഒയ്ക്കെതിരെ പ്രതിഷേധം ശക്തം appeared first on RashtraDeepika .
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കാനല്ല, സൂപ്പര്‍ ടീമിനെ ഒരുക്കാനാണ് പരിശീലകനെന്ന നിലയില്‍ താന്‍ ശ്രമിച്ചതെന്ന് ഗൗതം ഗംഭീര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ടീമിലെ ഒരാള്‍ പോലും സ്വന്തം വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആ ഒരു മാറ്റമാണ് ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. എഎന്‍ഐ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ലോകകപ്പ് വിജയത്തിന് ശേഷമുള്ള തന്റെ നിലപാടുകളും ടീമിനുള്ളിലെ മാറ്റങ്ങളും ഗംഭീര്‍ വ്യക്തമാക്കിയത്. പരിശീലകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം വിമര്‍ശകര്‍ക്ക് മറുപടി നല്കലല്ല, മറിച്ച് ഡ്രസ്സിംഗ് റൂമിലെ 30 പേരോടും സത്യസന്ധതയോടെ ഇടപെടുകയാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കാനായിരിക്കും താല്പര്യം, എന്നാല്‍ ഒരു സൂപ്പര്‍ ടീമിനെ ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഗംഭീര്‍ പറഞ്ഞു. ഫൈനലില്‍ അര്‍ഷ്ദീപ് സിംഗ് കിവീസ് താരം ഡാരില്‍ മിച്ചലിനെതിരെ പന്ത് വലിച്ചെറിഞ്ഞ സംഭവത്തെയും ഗംഭീര്‍ ന്യായീകരിച്ചു. രാജ്യത്തിനായി കളിക്കുമ്പോള്‍ കളിക്കാര്‍ ആക്രമണോത്സുകത കാണിക്കുന്നതിനെ കുറ്റം പറയാനാവില്ല, അര്‍ഷ്ദീപ് ചെയ്തതില്‍ ഒരു തെറ്റുമില്ല. ഒരു ബൗളറും തന്നെ സിക്സറുകള്‍ പറത്തുന്നത് കാണാന്‍ ആഗ്രഹിക്കില്ല. അവന് പന്ത് എറിഞ്ഞശേഷം പിന്നീട് ക്ഷമ ചോദിച്ചെങ്കിലും അത് ചോദിച്ചില്ലെങ്കില്‍ പോലും കുഴപ്പമില്ലെന്നാണ് എന്റെ അഭിപ്രായം. കളിക്കാരെ വേട്ടയാടുന്ന സോഷ്യല്‍ മീഡിയ രീതി വിഷലിപ്തമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. വിജയാഘോഷത്തിന്റെ ഭാഗമായി ഹനുമാന് ക്ഷേത്രത്തില്‍ പോയതിനെ വിമര്‍ശിക്കുന്നത് കളിക്കാരെ തരംതാഴ്ത്തുന്നതിന് തുല്യമാണ്. കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ഇത്തരം പ്രസ്താവനകള്‍ മാത്രമേ ഉപകരിക്കൂവെന്നും കീര്‍ത്തി ആസാദിന്റെ വിമര്‍ശനത്തിന് മറുപടിയായി ഗംഭീര്‍ പറഞ്ഞു. മലയാളി താരം സഞ്ജു സാംസണെ ലോകകപ്പിലുടനീളം പിന്തുണച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ ഗംഭീര്‍ തുറന്നുപറഞ്ഞു. സഞ്ജുവിന് ടീമിനായി ഒരുപാട് കാര്യങ്ങള്‍ നല്കാന് കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന്റെ പ്രതിഭയില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ലായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവന് ഫോം ഔട്ടായി. ട്വന്റി 20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി നേടിയൊരു താരം ഒരു പരമ്പരയില്‍ നിറം മങ്ങുന്നതൊന്നും വലിയ പ്രശ്നമല്ല. അതുകൊണ്ടാണ് ലോകകപ്പിന്റെ തുടക്കത്തില്‍ അവനൊരു ബ്രേക്ക് കൊടുത്തത്. അതിനുശേഷം അവന് ശക്തമായി തിരിച്ചുവന്നു. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ടീം അര്‍പ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിച്ചുവെന്നും ഗംഭീര്‍ പറഞ്ഞു. ബിസിസിഐ മുന്‍ സെക്രട്ടറിയും നിലവിലെ ഐസിസി ചെയര്‍മാനുമായ ജയ് ഷായെ ഗംഭീര്‍ പ്രശംസിച്ചു. ടീം തോല്‍വികളില്‍ ഉലഞ്ഞപ്പോള്‍ തന്നെ വിളിച്ച് ധൈര്യം പകര്‍ന്ന ഏക വ്യക്തി ജയ് ഷാ ആയിരുന്നുവെന്ന് ഗംഭീര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിനോട് അദ്ദേഹം കാണിക്കുന്ന അഭിനിവേശം സമാനതകളില്ലാത്തതാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യ പരിശീലകനാവാന്‍ തന്നെ ക്ഷണിച്ചത് ജയ് ഷാ നേരിട്ടായിരുന്നുവെന്നും പരിശീലകനെന്ന നിലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും തന്നെ ഇത്രയും വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ തീരുമാനിച്ചത് അത്ഭുതപ്പെടുത്തിയെന്നും ഗംഭീര്‍ പറഞ്ഞു. ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് നിലവിലെ ഉത്തരവാദിത്തം കനത്ത വെല്ലുവിളിയാണെന്നും ഇത്തരം വെല്ലുവിളികള്‍ താന്‍ എപ്പോഴും ഏറ്റെടുക്കാറുണ്ടെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മിന്നിക്കുമ്പോഴും ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ അടുത്ത ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. ടെസ്റ്റ് ക്രിക്കറ്റ് തന്റെ ഹൃദയത്തോട് ഏറെ അടുത്താണ് നില്‍ക്കുന്നതെന്നും ഈ ഘട്ടത്തില്‍ യുവതാരങ്ങളെ പരമാവധി മോട്ടിവേറ്റ് ചെയ്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടുകയാണ് ലക്ഷ്യമെന്നും ഗൗതം ഗംഭീര്‍ പറയുന്നു. 'ടെസ്റ്റ് ക്രിക്കറ്റ് എന്റെ ഹൃദയത്തോട് ഏറെ അടുത്താണ് നില്‍ക്കുന്നത്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നേടാനാകുമെന്നാണ് എന്റെ പ്രതീക്ഷ, അതാണ് അടുത്ത ലക്ഷ്യം, നമുക്ക് ഇനി 9 മത്സരങ്ങള്‍ കൂടിയുണ്ട്, റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്, വൈറ്റ് ബോള്‍ ക്രിക്കറ്റുമായി താരതമ്യം ചെയ്താല്‍ അവിടെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല' - ഗൗതം ഗംഭീര്‍ പറഞ്ഞു.
2024-ൽ ലോകകപ്പ് നേടിയപ്പോൾ ബിസിസിഐ 125 കോടി രൂപയായിരുന്നു പാരിതോഷികമായി ടീമിന് നൽകിയിരുന്നത്. അന്ന് ഓരോ താരത്തിനും 5 കോടി രൂപ വീതമാണ് ലഭിച്ചത്.
സമാന്തര ഉദ്ഘാടന പരിപാടി; രാമനാട്ടുകര- വെങ്ങളെ റീച്ചിൽ സിപിഎം നേതാക്കളുടെ റോഡ് ഷോ
രാമനാട്ടുകര-വെങ്ങളെ റീച്ചിൽ പ്രധാനമന്ത്രി ഉദ്ഘടനം ചെയ്യുമ്പോൾ സിപിഎം നേതാക്കളുടെ സമാന്തര ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കൾ റോഡ് ഷോയിലൂടെ ഉദ്ഘാടനം നടത്തും
സ്കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പിതാവ്
ചെന്നിത്തല നവോദയ സ്കൂളിലെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പിതാവിന്റെ ആരോപണം. മകന് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്.
ഹരീഷ് റാണയ്ക്ക് സുപ്രിംകോടതി ദയാവധം അനുവദിച്ചു
ഗാസിയാബാദ് : പതിമൂന്ന് വര്‍ഷം മുമ്പ് കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് കോമയിലായിരുന്ന 32 വയസ്സുള്ള ഹരീഷ് റാണയ്ക്ക് സുപ്രിംകോടതി ദയാവധം അനുവദിച്ചു. 2018 ലെ സുപ്രിംകോടതി വിധിയുടെ നിരവധി വശങ്ങള് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ്മാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. രോഗിയെ പരിശോധിക്കുന്ന മെഡിക്കല്‍ ബോര്‍ഡ്, സുഖം പ്രാപിക്കാനുള്ള സാധ്യത ന്യായമല്ലെന്ന് നിഗമനത്തിലെത്തി ശുപാര്‍ശ ചെയ്താല്‍ മാത്രമേ അത്തരം വൈദ്യസഹായം പിന്‍വലിക്കാന്‍ കഴിയൂ എന്ന് കോടതി പറഞ്ഞു. ജീവന് നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ പിന്‍വലിക്കുന്ന നിഷ്ക്രിയ ദയാവധം, 2011 ലെ അരുണ ഷാന്‍ബാഗ് കേസിലാണ് സുപ്രിംകോടതി ആദ്യമായി അംഗീകരിച്ചു. പിന്നീട് 2018 ല്‍ കോമണ്‍ കോസ് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ വിധി പ്രകാരം ഇത് നിയമവിധേയമാക്കി. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ അംഗീകരിച്ചു. ചണ്ഡീഗഡ് സര്‍വകലാശാലയില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ റാണ 2013 ഓഗസ്റ്റ് 20 ന് തന്റെ പിജി ഹോസ്റ്റലിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ റാണെ അന്നുമതല്‍ ആശുപത്രി കിടക്കയിലായി. ഡല്‍ഹിയിലെ വീട് വിറ്റ് ഗാസിയാബാദിലേക്ക് താമസം മാറി എയിംസില്‍ മകനോടൊപ്പം താമസിക്കുകയായിരുന്നു മാതാപിതാക്കള്‍. മകന്റെ വിട്ടുമാറാത്ത കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാന്‍ നിഷ്ക്രിയ ദയാവധത്തിന് നിയമപരമായ അനുമതി തേടുകയായിരുന്നു അവര്‍.
സര്‍ക്കാര്‍ സേവനമെത്താത്ത ഒരു ഗ്രാമമുണ്ട് പൂതാടിയിൽ; ഒറ്റപ്പെട്ട കുറേ മനുഷ്യരും
വനം, പട്ടിക വര്‍ഗ വകുപ്പുകളുടെ ഏകോപനത്തിൽ പുനരധിവാസ പദ്ധതി ലഭിക്കാതെ ഒറ്റപ്പെട്ട് പൂതാടിയിലെ കാട്ടുനായ്ക്ക കുടുംബങ്ങൾ; സര്‍ക്കാര്‍ സേവനം കടന്ന് ചെല്ലാത്ത ഇവര്‍ കൂട്ടിലടക്കപ്പെട്ട നിലയിലാണ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടി കുടുംബ പരിപാടിയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. ഇത് കേരളത്തിന്റെ പൊതുകാര്യമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ കൂടി വിളിക്കാന്‍ ഇത് കുടുംബ പരിപാടിയല്ലെന്നും പറഞ്ഞു. റിയാസ് കൂടി ഉണ്ടെങ്കിലെ വേദിയിലെത്താന്‍ പറ്റൂ എന്നാണെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അത് അറിയിച്ചിരുന്നെങ്കില്‍ അത് പരിഗണിക്കുമായിരുന്നൂ. റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ എന്നും പറഞ്ഞു. മുഖ്യമന്ത്രി പ്രോട്ടോകോള്‍ പ്രകാരം ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. അവരുടെ കുടുംബപ്രശ്നമൊന്നും തനിക്കറിയില്ല. ഇത് ബഹിഷ്കരിച്ചാല്‍ സംശയംവേണ്ട, കേരളത്തിന്റെ വികസന പദ്ധതികള്‍ ഇത്തരത്തിലുള്ള തൊടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്കരിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാരിനെ കേരളം ബഹിഷ്കരിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും സുരേഷ് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രിയെ ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. മുഖ്യമന്ത്രിയെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹമാണ്. മുഹമ്മദ് റിയാസിനെ കൂടി ക്ഷണിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കൂ എന്ന് പറഞ്ഞാല്‍ ഇത് കുടുംബകാര്യമല്ല. ദേശീയപാത കേരളത്തിലെ ഏതെങ്കിലും കുടുംബത്തിന്റെ പാതയല്ല. മുഖ്യമന്ത്രിയുടെ എല്ലാവരേയും ക്ഷണിക്കണമെന്ന് ഏത് പ്രോട്ടോകോളിലാണുള്ളത്. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഏല്ലാവരെയും ക്ഷണിക്കണോ. സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രിയാണ് പൊതുമരാമത്ത് മന്ത്രിയല്ല. മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളാണ് പൊതുമരാമത്ത് മന്ത്രി എന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അതില്‍ തങ്ങള്‍ക്കൊന്നും പറയാനില്ലെന്നും പറഞ്ഞു.
ഭാരം കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തക്കാളി ഡയറ്റിലൂടെ സ്ലിം ആകാം
ചില വിഭവങ്ങൾ രുചികരമാകണമെങ്കിൽ അതിൽ തക്കാളി ചേർത്തേ മതിയാകൂ. ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്. കാര്യം എന്തൊക്കെയായാലും തക്കാളിക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം സമ്മതിക്കാതെ വയ്യ.മധുര സത്തുള്ള സ്വാദിഷ്ഠമാർന്ന തക്കാളികൾ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ഇവ സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണവും നൽകും .
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും!
യുദ്ധങ്ങള്‍, മാന്ദ്യം, പണപ്പെരുപ്പ കുതിച്ചുചാട്ടങ്ങള്‍ എന്നിവയിലൂടെ സ്വര്‍ണം വളരെക്കാലമായി സുരക്ഷിതമായ ഒരു നിക്ഷേപ കേന്ദ്രമാണ്. ഓഹരികള്‍ ചാഞ്ചാടുമ്പോഴോ കറന്‍സികള്‍ ദുര്‍ബലമാകുമ്പോഴോ സ്ഥിരത കൈവരിക്കുന്നതിനായി നിക്ഷേപകര്‍ എപ്പോഴും അതിലേക്ക് നീങ്ങിയിരുന്നു, കൂടാതെ 2025 ല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകള്‍ക്കും ഇടയില്‍ സ്വര്‍ണ വിലയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം കണ്ടു. പുതിയ വീടും കാറും, കൈനിറയെ പൊന്നും!
ഇന്ത്യയുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങൾ വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ഇന്ത്യ സന്ദർശിക്കുന്നതിനായി ധാരാളം അന്യദേശക്കാർ ദിവസേന ഇങ്ങോട്ടേക്ക് വരുന്നു. ഇന്ത്യയുടെ ആരോഗ്യ രംഗത്തെയും ആചാര്യ മര്യാദകളെയുമൊക്കെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിദേശ സഞ്ചാരിയായ ചാർളി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 148 ദിവസമായി ഇന്ത്യയിൽ യാത്ര ചെയ്യുകയാണ് ചാർളി. കഴിഞ്ഞ ആഴ്ചകളിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും താൻ നേടിയ ചികിത്സകളെ കുറിച്ചുമാണ് ചാർളി വീഡിയോയിൽ പറയുന്നത്. തൊണ്ടവേദന വന്നപ്പോൾ താൻ ഉപയോഗിച്ച യോഗി കാന്തിക എന്ന ആയുർവേദ മരുന്ന് അത്ഭുതപ്പെടുത്തിയെന്ന് യുവാവ് പറഞ്ഞു. ഇത്തരം മരുന്നുകൾ ഒന്നുംതന്നെ അമേരിക്കയിൽ ഇല്ലെന്നുമാണ് യുവാവ് പറയുന്നത്. ഇന്ത്യൻ സുഹൃത്തുക്കൾ നിർദ്ദേശിച്ച സസ്യങ്ങൾ ഉപയോഗിച്ചുള്ള വീട്ടിലെ ചികിത്സയും തന്നെ വലിയ രീതിയിൽ സഹായിച്ചതായി യുവാവ് പറയുന്നു. ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങൾ ഏറ്റവും മികച്ചത് തന്നെയാണെന്നും പാശ്ചാത്യ രാജ്യങ്ങളേക്കാൾ എത്രയോ… The post ചികിത്സയിൽ പാശ്ചാത്യരാജ്യങ്ങളെക്കാൾ ഇന്ത്യ മുന്നിൽ: വാചാലനായി അമേരിക്കൻ യാത്രികൻ appeared first on RashtraDeepika .
പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് ബിജെപി നേതാവ്
ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എസ്. സുരേഷ്. മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു എസ്. സുരേഷിന്റെ പ്രതികരണം. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ.മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ്. സുരേഷ് പ്രതികരിച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതിൽ പൊതുമരാമത്ത് മാധ്യമങ്ങളോട് മന്ത്രി അതൃപ്തിയറിയിച്ചിരുന്നു. സാധാരണ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ ഓഫീസ് അറിയിക്കാറുള്ളതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തവണ വിളിക്കാത്തതെന്ന് അറിയില്ലെന്ന് […] The post പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് appeared first on ഇവാർത്ത | Evartha .
കൊച്ചിയിൽ പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാക് ചാര സംഘടനയ്ക്കായി ചാരവൃത്തി നടത്തിയ യുപി സ്വദേശിയായ നാവികസേനയിലെ സൈനികൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ് (24) അറസ്റ്റിലായത്. ആദർശ് ജോലി ചെയ്തിരുന്നത് കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്താണ്.
വിവാദങ്ങൾക്കിടെ നരേന്ദ്ര മോദി കൊച്ചിയിലെത്തി; പ്രതിഷേധ സാധ്യത, കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ
11.30ഓടുകൂടിയാണ് മോദി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ 5 കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.

32 C