കോഴിക്കോട്: അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബാഗ്ദാദിന്റെ ആകാശത്ത് മരണത്തിന്റെ ഇരമ്പല്‍ തീര്‍ക്കുന്ന നാളുകള്‍. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന ഒളിത്താവളത്തിലിരുന്ന് വന്‍ശക്തിയായ അമേരിക്കയെ സദ്ദാം ഹുസൈന് വെല്ലുവിളിക്കുന്നു. ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന ആ യുദ്ധഭൂമിയിലേക്ക്, കുടുങ്ങിപ്പോയ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരുടെ ജീവന് രക്ഷിക്കാന്‍ ഒരു മലയാളി മന്ത്രി ചെന്നിറങ്ങി- കെ.പി. ഉണ്ണികൃഷ്ണന്. വടകരയുടെ പ്രിയനേതാവ് വിടവാങ്ങുമ്പോള്‍, ചരിത്രം ബാക്കിവെക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ പ്രവാസി ഒഴിപ്പിക്കലിന് പിന്നിലെ ആ ചടുലമായ നീക്കങ്ങളാണ്. ആ നേതാവാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ ഓര്‍മ്മയായത്. കുവൈത്തിനെ ഇറാഖ് ആക്രമിച്ചപ്പോള്‍ അവിടെ കുടുങ്ങിയത് ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. വി.പി. സിങ് മന്ത്രിസഭയിലെ കരുത്തനായ കെ.പി. ഉണ്ണികൃഷ്ണന് അന്ന് പ്രവാസികള്‍ക്കായി കാബിനറ്റില്‍ പോരടിച്ചു. 'ഇത്രയും പണം ചിലവാക്കി ഇവരെ കൊണ്ടുവരണോ' എന്ന് ചോദിച്ച ഉദ്യോഗസ്ഥരോട്, 'ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില് എനിക്ക് മന്ത്രിയായി തുടരാന്‍ താല്പര്യമില്ല' എന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു. ഒടുവില്‍ ദൗത്യം ഉണ്ണികൃഷ്ണന്റെ ചുമലിലായി. അതു വിജയിക്കുകയും ചെയ്തു. സദ്ദാമിനെ കാണുക എന്നത് മരണത്തെ മുഖാമുഖം കാണുന്നതിന് തുല്യമായിരുന്നു. ബാഗ്ദാദില്‍ നിന്ന് മൂന്ന് ഹെലികോപ്റ്ററുകള്‍ മാറിമാറി കയറി. ഒളിത്താവളത്തിന് കിലോമീറ്ററുകള്‍ക്ക് മുമ്പ് കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടി. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നിശ്ചയമില്ലാത്ത യാത്ര. ഒടുവില്‍ കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ സാക്ഷാല്‍ സദ്ദാം ഹുസൈന്. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സദ്ദാം ശാന്തനായിരുന്നു. ഇന്ത്യക്കാരെ സുരക്ഷിതമായി വിട്ടുനല്‍കാമെന്ന് സദ്ദാം ഉറപ്പുനല്‍കി. എന്നാല്‍ ഒരൊറ്റ നിബന്ധന മാത്രം: 'ഇന്ത്യക്കാരെ കൊണ്ടുപോകാിക്കാന് ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അമേരിക്കയുടെ സഹായം തേടരുത്.' ആ വാക്ക് പാലിച്ച്, എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ജോര്‍ദാന്‍ വഴി പറന്നുയര്‍ന്നു. ഒരു വശത്ത് അമേരിക്കന്‍ മിസൈലുകള്‍ ആകാശത്ത് വെളിച്ചം തീര്‍ക്കുമ്പോള്‍ മറുവശത്ത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഗിന്നസ് ബുക്കില്‍ ഇടംനേടിയ ആ മഹാദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് വടകരയുടെ ഈ വിപ്ലവ സോഷ്യലിസ്റ്റായിരുന്നു. വന്‍ശക്തികളെപ്പോലും ഭയക്കാത്ത സദ്ദാമിന്റെ മുഖത്ത് അന്ന് കണ്ട ആ ചിരിയും ശാന്തതയും ഉണ്ണികൃഷ്ണന് എന്നും അത്ഭുതത്തോടെയാണ് ഓര്‍ക്കാറുള്ളത്. പ്രവാസികള്‍ക്കായി ഒരു മന്ത്രി നടത്തിയ ഏറ്റവും വലിയ നയതന്ത്ര പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ കൂടിയാണ് ഉണ്ണികൃഷ്ണന്റെ വിയോഗത്തോടെ മായുന്നത്. ഗള്‍ഫിലെ ആദ്യ പ്രവാസി ഒഴിപ്പിക്കലിന് പിന്നിലെ ചാലക ശക്തി- കുവൈത്തിനെ മോചിപ്പിക്കാനും സദ്ദാമിനെ പിടികൂടാനുമായി അമേരിക്കന്‍സേന കരയിലും ആകാശത്തും ഭീകരാന്തരീക്ഷം തീര്‍ത്തിരുന്നു. സദ്ദാമിനെ കാണുകയെന്നത് ദുഷ്കരമായ ദൗത്യമാണെന്ന് അറിഞ്ഞിട്ടും സ്വന്തം നാട്ടുകാരുടെ മോചനം ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗമില്ലാതിരുന്നതിനാല്‍ വെല്ലുവിളി നിറഞ്ഞ ആ യാത്രയ്ക്ക് തിരിക്കുകയായിരുന്നു. അസാധാരണമായ കര്‍മശേഷിയും കഴിവുമുള്ളവര്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും അവസരമാക്കി മാറ്റാറുണ്ട്. സ്വതസ്സിദ്ധമായ തന്റെ കഴിവ് തെളിയിക്കാനുള്ള അത്തരമൊരു അവസരമായിരുന്നു ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് യുദ്ധം. അന്ന് ഏറ്റവുമധികം പ്രവാസികളുള്ള മണ്ഡലമായ വടകരയില്‍നിന്നുള്ള ലോക്സഭാംഗംകൂടിയായ ഉണ്ണികൃഷ്ണനെ നാട്ടില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ സഹായാഭ്യര്‍ഥനയുമായി ബന്ധപ്പെട്ടിരുന്നു. അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഉണ്ണികൃഷ്ണന് പ്രധാനമന്ത്രി വി.പി. സിങ്ങിനെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടു. സുരക്ഷാപ്രശ്നവും കോടികളുടെ ചെലവും കണക്കിലെടുത്ത് അന്നത്തെ കാബിനറ്റ് സെക്രട്ടറി പാണ്ഡെ എന്റെ ആവശ്യം എതിര്‍ത്തു. ഇന്ത്യക്കാര്‍ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും അവരെല്ലാം നാട്ടില്‍ തിരിച്ചെത്തുമെന്നിരിക്കെ കോടികള്‍ മുടക്കി അവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുന്നത് വന്‍ബാധ്യത വരുത്തിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പതിനായിരക്കണക്കിന് കോടിരൂപയുടെ വിദേശമൂലധനം നാട്ടിലെത്തിക്കുന്ന പ്രവാസികളെ ആപദ്ഘട്ടത്തില്‍ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ഉണ്ണികൃഷ്ണന് വ്യക്തമാക്കി. എന്തുകൊണ്ടും ഇവര്‍ സംരക്ഷണം അര്‍ഹിക്കുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ പിന്നെ മന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു ഉണ്ണികൃഷ്ണന്. ഒടുവില്‍ എന്റെ അഭിപ്രായം കാബിനറ്റ് അംഗീകരിച്ചു. പ്രവാസികളെ അപകടം കൂടാതെ നാട്ടിലെത്തിക്കാനുള്ള മിഷന്റെ ചുമതല മന്ത്രിസഭ എന്നെ ഏല്‍പ്പിച്ചു. പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ബാഗ്ദാദ് യാത്ര.
രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.
ആലപ്പുഴ മാന്നാറില്‍ അച്ഛന് വിഷം നല്കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കിയ ബോഫോഴ്സ് വിവാദത്തിന്റെ കുന്തമുനയായി പാര്‍ലമെന്റില്‍ ജ്വലിച്ചു നിന്ന വിപ്ലവ സോഷ്യലിസ്റ്റായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്. ഡല്‍ഹിയില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ പ്രത്യേക ദൂതനായി വടകരയിലെത്തി കേരള രാഷ്ട്രീയത്തിലെ ആദ്യ 'സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ' പാര്‍ലമെന്ററി ജീവിതം തുടങ്ങിയ ഉണ്ണികൃഷ്ണന്, പില്ക്കാലത്ത് രാജീവ് ഗാന്ധി എന്ന കരുത്തനായ പ്രധാനമന്ത്രിയെപ്പോലും വിറപ്പിച്ച പ്രക്ഷോഭകാരിയായി മാറി. എണ്‍പതുകളില്‍ ദേശീയ രാഷ്ട്രീയത്തിലെ മിന്നും നക്ഷത്രമായിരുന്നു കെപി എന്ന കെപി ഉണ്ണികൃഷ്ണന്. ഈ വ്യക്തിയാണ് ഓര്‍മ്മയിലേക്ക് മായുന്നത്. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ വീശിയടിച്ച സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് കേരളം തൂത്തുവാരിയപ്പോഴും, ആ ചക്രവാതച്ചുഴിയില്‍ വീഴാതെ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന കേരളത്തിലെ മൂന്ന് എംപിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് ഭരണപക്ഷ ബെഞ്ചുകളില്‍ ഇരുന്നുകൊണ്ട് നേരിടാന്‍ ഏറ്റവും പ്രയാസമുള്ള നേതാവും ഉണ്ണികൃഷ്ണനായിരുന്നു. ബോഫോഴ്സ് വിവാദം കത്തിയ നാളുകളില്‍ ഉണ്ണികൃഷ്ണന് സഭയില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് പോലും ഭരണകക്ഷി ബെഞ്ചുകളില്‍ നെഞ്ചിടിപ്പുണ്ടാക്കിയിരുന്നു എന്നാണ് ചരിത്രം. സ്വീഡനിലെ തന്റെ പഴയ സുഹൃത്തുക്കളില്‍ നിന്നും പത്രപ്രവര്‍ത്തകയായ ചിത്രാ സുബ്രഹ്മണ്യത്തില്‍ നിന്നും ലഭിച്ച അതീവ രഹസ്യവിവരങ്ങള്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം രാജീവ് ഗാന്ധിയെ ഞെട്ടിച്ചു. ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ഖത്രോക്കിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവിട്ടതോടെ ബോഫോഴ്സ് കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റി. വടകരയുമായുള്ള ഉണ്ണികൃഷ്ണന്റെ ബന്ധം തികച്ചും അപ്രതീക്ഷിതമായിരുന്നു. 1971-ല്‍ ലീലാ ദാമോദരമേനോനായി എഴുതിത്തുടങ്ങിയ ചുമരെഴുത്തുകള്‍ മായ്ച്ചാണ് ഇന്ദിരാഗാന്ധി ഉണ്ണികൃഷ്ണനെ കളത്തിലിറക്കിയത്. അന്ന് കെപിസിസിയിലെ യുവതുര്‍ക്കികള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും വടകരയെ തന്റെ കോട്ടയാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് വടകര കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ ഉണ്ണികൃഷ്ണന് യുഗമായിരുന്നു. 1991-ല്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത 'കോലീബി' പരീക്ഷണത്തെപ്പോലും തറപറ്റിച്ചുകൊണ്ട് അദ്ദേഹം വടകരയുടെ ചുവപ്പു കാത്തു. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും 'താന്‍ എന്നും കോണ്‍ഗ്രസുകാരനാണ്' എന്ന് അവകാശപ്പെട്ട അദ്ദേഹം, വി.പി. സിങ് മന്ത്രിസഭയിലെ കരുത്തനായ ക്യാബിനറ്റ് മന്ത്രിയായും തിളങ്ങി. വടകരയുടെ രാഷ്ട്രീയ ബോധ്യങ്ങളെ കൃത്യമായ സോഷ്യലിസ്റ്റ് പാതയിലേക്ക് നയിച്ച ആ വാഗ്മിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിലെ ഒരു വലിയ അധ്യായത്തിന് കൂടിയാണ് തിരശ്ശീല വീഴ്ത്തുന്നത്. രാജീവിനെ ഞെട്ടിച്ച ആ ബോംബ്; ബോഫോഴ്സ് രഹസ്യങ്ങളുമായി ഉണ്ണികൃഷ്ണന് പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ ബോഫോഴ്സ് വിവാദത്തില്‍ രാജീവ് ഗാന്ധി എന്ന അതികായനായ പ്രധാനമന്ത്രിയെ വിറപ്പിച്ച വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ കെ.പി. ഉണ്ണികൃഷ്ണന്റെ ഓര്‍മ്മകളില്‍ ഇന്നും തിളങ്ങിനില്ക്കുന്നു. ദേശീയ രാഷ്ട്രീയം ബോഫോഴ്സ് ഇടപാടില്‍ പുകയുമ്പോള്‍, സ്വീഡനില്‍ നിന്നും ജനീവയില്‍ നിന്നും ശേഖരിച്ച സുപ്രധാന രേഖകളുമായി ഉണ്ണികൃഷ്ണന് സഭയില്‍ എഴുന്നേറ്റു നിന്നത് ഭരണപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിടിപ്പിച്ചു. ബോഫോഴ്സ് വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഉണ്ണികൃഷ്ണന് സ്വീഡന് സന്ദര്‍ശിക്കുന്നത്. ജനീവയില്‍ വെച്ച് 'ദി ഹിന്ദു' കറസ്പോണ്ടന്റ് ചിത്രാ സുബ്രഹ്മണ്യത്തെ കണ്ടുമുട്ടിയത് വഴിത്തിരിവായി. എന്നാല്‍ അതിലും വലിയൊരു സര്‍പ്രൈസ് അദ്ദേഹത്തെ കാത്തിരുന്നത് പഴയൊരു സുഹൃത്തിന്റെ രൂപത്തിലായിരുന്നു. ഡല്‍ഹിയില്‍ സ്വീഡന്റെ നയതന്ത്ര പ്രതിനിധിയായി ജോലി ചെയ്തിരുന്ന ആ സുഹൃത്ത്, ഉണ്ണികൃഷ്ണന് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തി. രാജീവ് ഗാന്ധിയെക്കുറിച്ച് സുഹൃത്ത് ചോദിച്ചപ്പോള്‍ 'നല്ല രീതിയില്‍ പോകുന്നു' എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി. എന്നാല്‍, രാജീവിനെക്കുറിച്ച് താനും അങ്ങനെയാണ് കരുതിയതെന്നും പക്ഷെ ബോഫോഴ്സ് ഇടപാടുകള്‍ സംശയം ജനിപ്പിക്കുന്നുവെന്നുമായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേന്ന് കൂടുതല്‍ രേഖകളുമായി എത്തിയ സുഹൃത്ത്, ഇടപാടിലെ ഗുണഭോക്താവെന്ന് സംശയിക്കുന്ന ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ഖത്രോക്കിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈമാറി. പ്രമുഖ അഭിഭാഷകന് റാം ജഠ്മലാനി പോലും സ്വീഡനില്‍ പോയി മടങ്ങിയിട്ടും ലഭിക്കാത്ത അമൂല്യമായ രേഖകളായിരുന്നു അവ. രാഷ്ട്രതാത്പര്യം മുന്‍നിര്‍ത്തി അവ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഉണ്ണികൃഷ്ണന് തീരുമാനിച്ചു. സഭയില്‍ അന്നത്തെ പ്രതിരോധ മന്ത്രി കെ.സി. പന്തിനെ സാക്ഷിനിര്‍ത്തി ഉണ്ണികൃഷ്ണന് ആ രേഖകള്‍ പുറത്തുവിട്ടപ്പോള്‍ രാജീവ് ഗാന്ധി നടുങ്ങിപ്പോയി. ഖത്രോക്കിയിലേക്ക് വിരല്‍ചൂണ്ടുന്ന ആ തെളിവുകള്‍ ഉണ്ണികൃഷ്ണന് എവിടെ നിന്ന് ലഭിച്ചു എന്നത് കോണ്‍ഗ്രസ് പാളയത്തില്‍ വലിയ ചര്‍ച്ചയായി. സഭയ്ക്ക് പുറത്ത് കാണുമ്പോള്‍ രാജീവ് ഗാന്ധി സൗഹൃദം പ്രകടിപ്പിച്ചിരുന്നെങ്കിലും, ആ വെളിപ്പെടുത്തലുകള്‍ അദ്ദേഹം വ്യക്തിപരമായി എടുത്തിരുന്നുവെന്ന് ഉണ്ണികൃഷ്ണന് വിശ്വസിച്ചിരുന്നു. പാര്‍ലമെന്റില്‍ തന്നെ ഏറ്റവും ഫലപ്രദമായി നേരിട്ടത് ഉണ്ണികൃഷ്ണനാണെന്ന ബോധ്യം രാജീവിനുമുണ്ടായിരുന്നു. ഒരു വലിയ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ അടിത്തറ തോക്കിടപാട് രേഖകളിലൂടെ പിടിച്ചുലച്ച വടകരയുടെ ആ വിപ്ലവ സോഷ്യലിസ്റ്റാണ് ഓര്‍മ്മയിലേക്ക് മടങ്ങുന്നത്. ഇന്ദിരയുടെ മിത്രവും ശത്രുവും! 1971-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയുടെ ചുവരുകളില്‍ ആദ്യം തെളിഞ്ഞത് ലീലാ ദാമോദരമേനോന്റെ പേരായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലീലയെ നിശ്ചയിച്ച് ചുമരെഴുത്തുകള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് ഇന്ദിരാഗാന്ധിയുടെ ഇടപെടലുണ്ടാകുന്നത്. ദില്ലിയിലെ പത്രപ്രവര്‍ത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ എഴുതിയ ചുവരുകള്‍ മായ്ച്ചു കളഞ്ഞ് പുതിയ ചരിത്രമെഴുതാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. അന്ന് തുടങ്ങിയ ആ വടകര ബന്ധം പിന്നീട് ആറു തവണത്തെ റെക്കോര്‍ഡ് വിജയങ്ങളിലേക്കാണ് നീണ്ടത്. 1977, 80, 84, 89, 91 വര്‍ഷങ്ങളില്‍ വടകര ഉണ്ണികൃഷ്ണനൊപ്പം ഉറച്ചുനിന്നു. വി.കെ. കൃഷ്ണമേനോന്റെ അരുമശിഷ്യനും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള പ്രതിപത്തി മൂലം അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് ഐയുമായി തെറ്റുകയും ഇടതുപക്ഷ ചേരിക്കൊപ്പം ചേരുകയും ചെയ്തു. വി.പി. സിങ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ-ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരിക്കെ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശബ്ദമായി അദ്ദേഹം മാറി.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങും; ഫലപ്രഖ്യാപനം മെയില്‍
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങും
മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണൻ 6 തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന് (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകരയുടെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിച്ച, ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന അദ്ദേഹം ആറ് തവണ പാര്‍ലമെന്റില്‍ വടകരയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കെ.പി. ഉണ്ണികൃഷ്ണന് പൊതുരംഗത്തെത്തുന്നത്. സ്കൂള്‍-കോളേജ് കാലഘട്ടത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (പി.എസ്.പി) അംഗമായിരുന്ന അദ്ദേഹം, പില്ക്കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് 1960-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1962 മുതല്‍ മരണം വരെ എ.ഐ.സി.സി അംഗമായിരുന്നു. പത്രപ്രവര്‍ത്തകനായി ജോലി ചെയ്യവെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. 1971-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ആദ്യമായി മത്സരിച്ച് വിജയിച്ച അദ്ദേഹം, പിന്നീട് തോല്‍വി അറിയാതെ തുടര്‍ച്ചയായ ആറ് തവണ (1977, 1980, 1984, 1989, 1991) പാര്‍ലമെന്റിലെത്തി. വടകരയും കെ.പി. ഉണ്ണികൃഷ്ണനും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തിലെ അപൂര്‍വമായ ഒരു രാഷ്ട്രീയ രസതന്ത്രമായിരുന്നു. വി.കെ. കൃഷ്ണമേനോനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഉണ്ണികൃഷ്ണന് ഒരു കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് അദ്ദേഹം ഇന്ദിരയുമായി അകന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് (യു) വിഭാഗത്തിലും പിന്നീട് കോണ്‍ഗ്രസ് (എസ്) ലും എത്തി. 1989-90 കാലഘട്ടത്തില്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍, ഷിപ്പിംഗ്, ഉപരിതല ഗതാഗതം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി അദ്ദേഹം തിളങ്ങി. 1995-ലാണ് അദ്ദേഹം വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. 1936 സെപ്റ്റംബര്‍ 20-ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു ജനനം. ഇ. കുഞ്ഞിക്കണ്ണന് നായരുടെ മകനായ അദ്ദേഹം ചെന്നൈയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ കോളേജ്, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെന്നൈ ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. മികച്ച പ്രഭാഷകനും ഭരണതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണന് യുഎന്‍ അടക്കമുളള വിവിധ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടിയില്‍ അഭിഭാഷകനായ കുഞ്ഞിക്കണ്ണന് നായരുടെ മകനായ ഉണ്ണികൃഷ്ണന് രാഷ്ട്രീയപാരമ്പര്യമുളള കുടുംബത്തിലാണ് പിറന്നത്. 'ബ്ലിറ്റ്സ്',ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, 'മാതൃഭൂമി' എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ബോംബെ,ഡല്‍ഹി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. അഖിലേന്ത്യാ വിദ്യാര്‍ഥിസംഘടന ( നാഷണല്‍ യൂണിയന് ഓഫ് സ്റ്റുഡന്‍സ് ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റായും ബോംബെ സമാജ്വാദി യുവക്സഭയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷം 1960ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിലെത്തിയശേഷം വി.കെ. കൃഷ്ണമേനോന്റെ ഒപ്പം പ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനിരയിലുള്‍പ്പെട്ടു. ഇതോടെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാനിയായി. 1971-ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി എഴുതിയ ചുവരെഴുത്ത് മായ്ച്ചാണ് ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി കെ.പി. ഉണ്ണികൃഷ്ണന്റെ പേരെഴുതിയത്. പിന്നീട് തുടര്‍ച്ചയായി ആറു തവണ വടകരയില്‍ നിന്ന് വിജയിച്ച ഉണ്ണിക്കൃഷ്ണന് വടകരയുടെ ചരിത്രവും തിരുത്തിയെഴുതി. കേരളത്തില്‍ ഒരേ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ആറ് തവണ വിജയിച്ച മറ്റൊരാളില്ല. നാല് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണെങ്കിലും താന്‍ എപ്പോഴും കോണ്‍ഗ്രസാണെന്ന് പറഞ്ഞിരുന്നു ഉണ്ണിക്കൃഷ്ണന്. 1971-ല്‍ വടകര മണ്ഡലത്തില്‍ ലീലാ ദാമോദരന്റെ പേരായിരുന്നു കെ.പി.സി.സി. നല്കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഉണ്ണികൃഷ്ണനെയാണ് ഇന്ദിരാഗാന്ധി നിശ്ചയിച്ചത്. ഇത് ആദ്യം വലിയ കോളിളക്കമുണ്ടാക്കി. ആന്റണിയടക്കമുള്ള കെപിസിസിയിലെ യുവതുര്‍ക്കികള്‍ അന്ന് ഇന്ദിരാഗാന്ദിയെ പരസ്യമായി എതിര്‍ത്തു. അന്ന് സിപിഐയും കൂടെ ഉണ്ടായിരുന്നുവെങ്കിലും ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തെ തോല്‍പ്പിച്ചതിലൂടെ ഉണ്ണികൃഷ്ണന് ഇന്ദിരാഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം കെപിസിസിക്കു നല്കിയ ലിസ്റ്റില്‍ തന്റെ പേരും ഉണ്ടായിരുന്നു എന്ന് പിന്നീട് ഉണ്ണികൃഷ്ണന് പറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി എംഎല്‍എയും ബാലുശ്ശേരിയില്‍ നിന്നുള്ള കെപിസിസി അംഗവുമാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും ഉണ്ണികൃഷ്ണ്‍ പറഞ്ഞിരുന്നു. 1967-ലെ തിരഞ്ഞെടുപ്പില്‍ തന്നെ ലോക്സഭയിലെത്തിക്കണമെന്ന് എഐസിസി പ്രസിഡന്റ് കാമരാജ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിലെ ചിലരുടെ എതിര്‍പ്പുമൂലം നടന്നില്ല. അങ്ങനെയാണ് 71-ല്‍ സ്ഥാനാര്‍ഥിയാകുന്നത്. 1971 മുതല്‍ 77 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ഉണ്ണികൃഷ്ണന് കോണ്‍ഗ്രസിന്റെ എംപിയായി. പക്ഷെ അടിയന്തരാവസ്ഥ വന്നതോടെ ഉണ്ണികൃഷ്ണന് ഇതേ ഇന്ദിരാഗന്ധിയുടെ കടുത്ത വിമര്‍ശനകനായി. നേരത്തെ ഉണ്ണികൃഷ്ണനെ എതിര്‍ത്തിരുന്ന ആന്റണി അടക്കമുള്ളവര്‍ ഉണ്ണികൃഷന്റെ ചേരിയിലേക്കും വന്നു. പിന്നീട് നേതൃത്വത്തിന്റെ നിലപാടുകളില്‍ കലഹിച്ച് കോണ്‍ഗ്രസ്(യു)വിലും കോണ്‍ഗ്രസ് (എസ്)ലും എത്തി. 80-ല്‍ ഇടതുപക്ഷക്കാരനായി. ആന്റണിയും കൂട്ടരും ഇടതുപരീക്ഷണം മതിയാക്കി പഴയ പാളയത്തിലേക്ക് തിരിച്ചുപോയപ്പോഴും ഉണ്ണികൃഷ്ണന് ഉറച്ചു നിന്നു. പിന്നീട് കോണ്‍ഗ്രസിലേക്കും മടങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. തൃപ്പൂണിത്തുറയിൽ എം. സ്വരാജിന് പകരം കെ.എൻ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നും, വൈപ്പിനിൽ എം.ബി ഷൈനിയെന്നും സൂചനയുണ്ട്.
ഇതാണ് ‘പുതിയ ഇന്ത്യയുടെ’പ്രത്യയശാസ്ത്ര മനസ്സ്
ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റുവും കരുപ്പിടിപ്പിച്ച മഹത്തായ വിദേശ നിലപാടുകളില്‍ നിന്നുള്ള പൂര്‍ണമായ വ്യതിചലനം ഇന്ത്യ എന്ന ആശയത്തിന്റെ സ്തംഭങ്ങളിലൊന്നാണ് തകര്‍ത്തിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പിറവി തൊട്ട് നമ്മുടെ വിദേശ നയവും നിലപാടുകളും ലോകം സാകൂതം നോക്കിക്കണ്ടത് അതുള്‍വഹിക്കുന്ന മാനുഷികവും രാഷ്ട്രാന്തരീയവുമായ മൗലിക ചിന്തകളുടെ കരുത്തും ഭംഗിയും കൊണ്ടാണ്. ഒരു അക്രമിരാജ്യത്തെയും ഇന്ത്യ ഇന്നേവരെ തലോടിയിട്ടില്ല.
തുറന്ന ജയിലുകള്‍ വ്യാപകമാക്കണം
രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും വിചാരണാ തടവുകാരുടെ വര്‍ധന മൂലം ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കേണ്ടി വരികയും ഇത് സംഘര്‍ഷത്തിനും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ തുറന്ന ജയിലുകളാണ് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്.
മാവേലിക്കരയിലും ചെന്നിത്തലയിലും ദിവസങ്ങളോളം ഭീതി പരത്തിയ കാട്ടുപോത്തിനെ വനപാലകരും പോലീസും ചേർന്ന് മയക്കുവെടിവെച്ച് പിടികൂടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴടക്കിയ കാട്ടുപോത്തിനെ പിന്നീട് റാന്നിയിലെ ഉൾവനത്തിൽ തുറന്നുവിട്ടു.
എംഎം മണിയും എം സ്വരാജും മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തൃപ്പൂണിത്തുറയിൽ കെഎൻ ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയാകുമ്പോൾ, കെകെ ശൈലജയുടെ കാര്യത്തിൽ അന്തിമ തീരുമാനം കണ്ണൂർ ജില്ലാ ഘടകത്തിന് വിട്ടിരിക്കുകയാണ്.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിൽ അറബ് രാജ്യങ്ങൾ സജീവ പങ്കാളികളാകാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഇറാൻ തങ്ങളുടെ രാജ്യങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതോടെയാണ് അറബ് രാഷ്ട്രങ്ങൾ നിലപാട് മാറ്റിയതെന്നും ട്രംപ് പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സിറ്റിങ് എം.എല്‍.എമാരെ മത്സരരംഗത്തുനിന്ന് ഒഴിവാക്കി സി.പി.ഐ. ഇ. ചന്ദ്രശേഖരന്, ഇ.കെ. വിജയന്, ചിറ്റയം ഗോപകുമാര്‍, ഇ.എസ്. ജയലാല്‍, പി.എസ്. സുപാല്‍, വി. ശശി എന്നിവര്‍ക്ക് ഇക്കുറി സീറ്റില്ല. പാര്‍ട്ടിയില്‍ മൂന്ന് ടേം വ്യവസ്ഥ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണിത്. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം. അതേസമയം, നിലവിലെ നാല് മന്ത്രിമാരും അതാത് മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണ് സാധ്യതാ പട്ടിക. സിറ്റിങ് എം.എല്‍.എമാര്‍ മാറുന്ന മണ്ഡലങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. നെടുമങ്ങാട് മണ്ഡലത്തില്‍ മന്ത്രി ജി.ആര്. അനിലും ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയും മത്സരിക്കും. ഒല്ലൂരില്‍ മന്ത്രി കെ. രാജനും ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദും തന്നെയാകും സ്ഥാനാര്‍ഥികള്‍. ചിറയിന്‍കീഴില്‍ മനോജ് ബി. ഇടമന സഥാനാര്‍ഥിയായേക്കും. ചാത്തന്നൂരില്‍ ആര്. രാജേന്ദ്രനോ ആര്. സജിലാലോ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. പുനലൂരില്‍ സാം കെ. ഡാനിയേലിനും കരുനാഗപ്പള്ളിയില്‍ എം.എസ്. താരയ്ക്കുമാണ് മുന്‍ഗണന. അടൂരില്‍ സി.എ. അരുണ്‍കുമാറും ഹരിപ്പാട് ടി.ടി. ജിസ്മോനും പട്ടികയില്‍ ഇടംപിടിച്ചു. വൈക്കത്ത് സി.കെ. ആശ അല്ലെങ്കില്‍ പി. പ്രദീപ് എന്നിവരെ പരിഗണിക്കുമ്പോള്‍ പീരുമേട്ടില്‍ കെ. സലീംകുമാറിന്റെ പേരാണ് ഉയരുന്നത്. പറവൂരില്‍ എന്‍. അരുണ്‍, കെ.കെ. അഷ്റഫ് എന്നിവര്‍ക്കൊപ്പം പൊതുസ്വതന്ത്രന്റെ പേരും ചര്‍ച്ചയിലുണ്ട്. മൂവാറ്റുപുഴയില്‍ എല്‍ദോ ഏബ്രഹാമോ എന്‍. അരുണോ മത്സരിക്കും. തൃശൂരില്‍ പി. ബാലചന്ദ്രന്, നാട്ടികയില്‍ സി.സി. മുകുന്ദന്, കൈപ്പമംഗലത്ത് ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂരില്‍ വി.ആര്. സുനില്‍കുമാര്‍ എന്നിവര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കും. മണ്ണാര്‍ക്കാട് കെ.പി. സുരേഷ് രാജും പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിനും ജനവിധി തേടും. മലപ്പുറം ജില്ലയില്‍ എറനാട് മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെയാകും പാര്‍ട്ടി ഇറക്കുക. തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്തും മഞ്ചേരിയില്‍ അജിത് കൊളാടിയും നാദാപുരത്ത് പി. വസന്തവും പട്ടികയിലുണ്ട്. ഇ. ചന്ദ്രശേഖരന് മാറിയ കാഞ്ഞങ്ങാട് സീറ്റില്‍ ഗോവിന്ദന് പള്ളിക്കാപ്പിലിനെയാണ് പരിഗണിക്കുന്നത്.
തൃശ്ശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റപ്പോൾ, തന്റെ വിജയത്തിന് പിന്നിലെ മാതാപിതാക്കളുടെ ത്യാഗത്തെക്കുറിച്ച് അവർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ്. ഡയാലിസിസ് കിടക്കയിൽ നിന്ന് പ്രചോദനമായ അച്ഛനെയും, ലോണെടുത്ത് പഠിപ്പിച്ച അമ്മയെയും ഓർക്കുന്ന കളക്ടർ
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ നടന് രമേശ് പിഷാരടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചതോടെ ചങ്കിടിക്കുന്നത് ഇടത് ക്യാമ്പിന്. മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്തതിലൂടെ സി.പി.എം നേടിയെടുത്ത മേല്‍ക്കൈ തകര്‍ക്കാന്‍ 'മമ്മൂക്ക' ഫാക്ടര്‍തന്നെ വേണമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. തന്റെ അതിവിശ്വസ്തനായ പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ മമ്മൂട്ടി പാലക്കാട്ട് ഇറങ്ങിയാല്‍ അത് കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ ചര്‍ച്ചയായി മാറും. സോഷ്യല്‍ മീഡിയയിലൂടെ എങ്കിലും പിഷാരടിയ്ക്ക് വേണ്ടി മമ്മൂട്ടി വോട്ട് ചോദിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മമ്മൂട്ടിയുടെ ഏത് പ്രതിസന്ധി ഘട്ടത്തിലും താങ്ങും തണലുമായി കൂടെയുള്ളത് പിഷാരടിയാണ്. വെറുമൊരു സഹപ്രവര്‍ത്തകനല്ല, മമ്മൂട്ടിയുടെ കുടുംബാംഗത്തെപ്പോലെയാണ് ഇദ്ദേഹം. ഈ ആത്മബന്ധം പ്രചാരണത്തിലേക്ക് മമ്മൂട്ടിയെ ഇറക്കുമോ എന്നാണ് സി.പി.എം. ഭയക്കുന്നത്. കൈരളി ടി.വി ചെയര്മാന് സ്ഥാനവും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും നിലനില്‍ക്കുമ്പോഴും തന്റെ വിശ്വസ്തന്റെ വിജയം മമ്മൂട്ടിക്ക് വ്യക്തിപരമായ അഭിമാനപ്രശ്നമാണ്. മുമ്പ് ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ മമ്മൂട്ടി, ഇത്തവണ പിഷാരടിക്ക് വേണ്ടി വന്നാല്‍ കുറ്റം പറയാനും കഴിയില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായതോടെ തരിപ്പണമായ പാലക്കാട്ടെ കോണ്‍ഗ്രസ് കോട്ട കാക്കാന്‍ പിഷാരടിയേക്കാള്‍ മികച്ചൊരു ആയുധമില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു കഴിഞ്ഞു. മുതിര്‍ന്ന നേതാവ് കെ. മുരളീധരനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റി പിഷാരടിയെ പ്രതിഷ്ഠിച്ചതിന് പിന്നില്‍ വ്യക്തമായ പ്ലാനിങ് ഉണ്ട്. രമേശ് ചെന്നിത്തലയുടെ പുസ്തകപ്രകാശനത്തിന് മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയെപ്പോലൊരു ബിംബം കോണ്‍ഗ്രസ് വേദികളില്‍ എത്തിയാല്‍ അത് സി.പി.എമ്മിന് നികത്താനാവാത്ത പ്രഹരമാകും. പിഷാരടി നേരത്തെ തന്നെ കോണ്‍ഗ്രസുകാരനാണെങ്കിലും മമ്മൂട്ടിയുടെ സാന്നിധ്യം പാലക്കാട്ടെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എസ്. നാരായണന്
പ്രായപരിധി വര്‍ധന കഴിഞ്ഞ 27 മുതലുള്ള പി.എസ്.സി. വിജ്ഞാപനങ്ങള്‍ക്കു ബാധകം
തിരുവനന്തപുരം: പി.എസ്.സി. നിയമന അപേക്ഷയ്ക്കുള്ള പ്രായപരിധി നാലു വര്‍ഷം വര്‍ധിപ്പിച്ച മന്ത്രിസഭായോഗ തീരുമാനം കഴിഞ്ഞ 27 മുതലുള്ള വിജ്ഞാപനങ്ങള്‍ക്കു ബാധകമാക്കുന്നതിന് ഇന്നലെ ചേര്‍ന്ന പി.എസ്.സി. യോഗം തീരുമാനിച്ചു. കഴിഞ്ഞ 28നു പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ക്ക് ഇതു ബാധകമാക്കി പി.എസ്.സി. തിരുത്തല്‍ വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ 24നാണ് പ്രായപരിധി 36ല്‍നിന്ന് 40 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. പി.എസ്.സി. വഴി നേരിട്ടു നിയമനം നടത്തുന്ന എല്ലാ തസ്തികകളിലും അതത് വിശേഷാല്‍ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ നാലു വര്‍ഷത്തെ ഇളവു ലഭിക്കും. ഇതിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലും മറ്റു പിന്നാക്ക വിഭാഗങ്ങളിലും ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ യഥാക്രമം അഞ്ചു വര്‍ഷത്തെയും മൂന്നു വര്‍ഷത്തെയും ഇളവും ലഭിക്കും.
തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്,വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയല്ല ഇരുമുന്നണികളുടെയും ലക്ഷ്യം. വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇത് ഒരു സമുദായത്തെ അരികുവത്കരിക്കാനെ ഉപകരിക്കൂവെന്നും അദേഹം പറഞ്ഞു. ഇറാനിലെ സമീപകാല സംഭവവികാസങ്ങളും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ആശങ്കപ്പെടുത്തുന്നതാണ്. ജി.സി.സി. രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളി സഹോദരങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ നല്കിയ ജി.സി.സി. രാജ്യങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം രാജ്യങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം. നിലവിലെ സ്ഥിതിയില്‍ മലയാളികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാര്ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അകപ്പെട്ട മലയാളികള്‍ക്കായി കേരള ബി.ജെ.പി. ഹെല്‍പ്പ് ഡസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 30 സംഘടന ജില്ലാ ഓഫീസുകളിലും ഹെല്‍പ്പ് ഡസ്ക് സേവനങ്ങള്‍ ലഭ്യമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 1800 257 4357 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ഹെല്‍പ്പ് ഡസ്കുമായി ബന്ധപ്പെടാമെന്നും അദേഹം പറഞ്ഞു.
വാര്‍ത്തകളില്‍ വീണ്ടും എച്ച് ക്യു- 9 ബി
ചൈനീസ് പ്രതിരോധ സംവിധാനം പരാജയമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍.
കൊച്ചി: കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ ശ്രീക്കുട്ടി മടങ്ങി. കഴിഞ്ഞ നവംബര്‍ ആദ്യവാരം കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷമാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിന് ഏറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും, ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. രവി ശങ്കരന്, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്.
റഷ്യന്‍ കരുത്തിന് മങ്ങല്‍; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിസ്സഹായനായി പുടിന്
കഴിഞ്ഞ കുറച്ചു കാലങ്ങളായി തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കുന്നതില്‍ റഷ്യ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ആഗോളതലത്തില്‍ മോസ്കോയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
അയ്യപ്പ സംഗമം: കണക്കുകള്‍ എവിടെ ? ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ദേവസ്വം ബോര്‍ഡിനു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അയ്യപ്പ സംഗമത്തിലെ വരവ്-ചെലവ് കണക്കുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്കുകള്‍ സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തിലധികം സമയം ബോര്‍ഡിന് നല്‍കിയെലും ഇനിയും കണക്ക് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ലെന്ന് പറയേണ്ടി വരുമെന്ന് കോടതി വിമര്‍ശിച്ചു. കോടതിക്ക് ഇക്കാര്യത്തില്‍ മൗനം പാലിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, ഇനി അധികസമയം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. കണക്കുകള്‍ ഹാജരാക്കുന്നതിനായി ബോര്‍ഡ് വീണ്ടും മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. അയ്യപ്പ സംഗമത്തിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ പൂര്‍ണ വിവരം ഹാജരാക്കാനാണ് കോടതി നിര്‍ദേശം.
നിര്‍ത്തൂ അതിക്രമം; അമേരിക്കക്കാര്‍ ആക്രമണത്തെ എതിര്‍ക്കുന്നുവെന്ന് സര്‍വേ
ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ അംഗീകാര റേറ്റിംഗ് 39 ശതമാനമായി കുറഞ്ഞു.
യുദ്ധഭീതിക്കിടെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ദുബായ് മാളിൽ സന്ദർശനം നടത്തി രാജ്യത്തിന് സുരക്ഷാ സന്ദേശം നൽകി. ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ സന്ദർശനം ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു.
അവര്‍ എവിടെ? ഒരു ഫോണ്‍ വിളിയെങ്കിലും..
രക്ഷിതാക്കള്‍ കണ്ണീരണിഞ്ഞ് പ്രാര്‍ഥനയില്‍.
ഗള്‍ഫിലെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി
വ്യാഴാഴ്ച നടക്കാനിരുന്ന എസ് എസ് എല്‍ സി പരീക്ഷയും ഈ മാസം അഞ്ച് മുതല്‍ ഏഴ് വരെയുള്ള ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി.
മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മോദിയെ 'വലിയ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടതായി അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ മറ്റന്നാൾ മുതൽ സമരത്തിലേക്ക്, ശമ്പള വർധനവ് നടപ്പാക്കണമെന്ന് ആവശ്യം
'യുദ്ധമാണെന്ന് കേട്ടപ്പോൾ പേടിച്ചു'; അബുദാബിയിൽ നിന്ന് വിമാനം കൊച്ചിയിലെത്തി
'യുദ്ധമാണെന്ന് കേട്ടപ്പോൾ പേടിച്ചു, എയർപോർട്ടിനടുത്ത് ഒച്ച കേട്ടു'; ആശ്വാസ തീരമണഞ്ഞ് പ്രവാസികൾ, അബുദാബിയിൽ നിന്ന് വിമാനം കൊച്ചിയിലെത്തി
യുദ്ധ ഭീതിയില്‍ നിര്‍ത്തിവെച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ഒമാന്‍ സര്‍വീസ് ഉടന്‍ തുടങ്ങും | Air India
എയര്‍ഇന്ത്യ എക്സ്പ്രസ് നിര്‍ത്തിവെച്ച ഒമാന്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നു, കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ തുടങ്ങും Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് അനധികൃതമായി അമിത പാർക്കിങ് ഫീസ് ഈടാക്കിയയാളെ മേയർ വി.വി. രാജേഷ് നേരിട്ടെത്തി തടഞ്ഞു. ലൈസൻസില്ലാതെ പ്രവർത്തിച്ച ഇയാളിൽ നിന്ന് പണം തിരികെ വാങ്ങി നൽകിയ മേയർ, ഇത്തരം ചൂഷണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി.
'കേരളത്തിന്റെ ധനകാര്യ സ്ഥിതി നല്ലതെന്ന് പ്രതിപക്ഷ നേതാവ് തന്നെ സമ്മതിച്ചു'; കാരണം പറഞ്ഞ് തോമസ് ഐസക്
പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. പ്രതിപക്ഷ നേതാവ് തന്നെ അദ്ദേഹത്തിന്റെ അഭിപ്രായത്തിലൂടെ കേരളത്തിലെ ധനകാര്യ സ്ഥിതി നല്ലതാണെന്ന് സമ്മതിക്കുകയാണെന്നും അക്കാര്യത്തിൽ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഡോ. ടിഎം തോമസ് ഐസക് വ്യക്തമാക്കി. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ
റിപബ്ലിക്ക് സദസ്സ്: സമാപന സമ്മേളനം
തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.
ഇറാന് ജനത വിചാരിക്കാതെ ഇറാനെ തോല്‍പ്പിക്കാന്‍ കഴിയില്ല: ജിതിന് കെ ജേക്കബ് എഴുതുന്നു
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മറ്റന്നാൾ മുതൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കും. സംസ്ഥാനത്തെ 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുന്നതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
അബുദാബിയിലെ മുസഫയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു
അബുദാബി: അബുദാബിയിലെ മുസഫയില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്. എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയെന്ന് അബുദാബി അധികൃതര്‍ അറിയിച്ചു. മലയാളികള്‍ തിങ്ങി താമസിക്കുന്ന ഇടമാണ് മുസഫ. അതേസമയം, ഇറാന്റെ യുദ്ദ വിമാനങ്ങള്‍ വീഴ്ത്തിയെന്ന് ഖത്തര്‍ അറിയിച്ചു. രണ്ട് സു -24 വിമാനങ്ങളാണ് വെടി വെച്ചിട്ടത്.
മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേര്‍ത്തുനിര്‍ത്തി, പുതിയ മാതൃക തീര്‍ത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സര്‍ക്കാര്‍ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്.
ഇറാന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചു വീഴ്ത്തി ഖത്തര്‍
ഇറാന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചു വീഴ്ത്തി ഖത്തര്‍, രണ്ട് സുഖോയ് SU -24 വിമാനങ്ങളാണ് ഖത്തര്‍ വീഴ്ത്തിയതെന്ന് പ്രതിരോധ മന്ത്രാലയം
ഇറാനില്‍ നിന്ന് വരുന്ന വിചിത്ര കാഴ്ചകള്‍
ഇസ്രായേലിന്റെ കമ്മ്യൂണിക്കേഷന്‍സ് കോംപ്ലക്സ് തകര്‍ത്തെന്ന് ഇറാന്
തെഹ്റാന്: ഇസ്രായേല്‍ സൈന്യത്തിന്റെ കമ്യൂണിക്കേഷന്‍സ് കോംപ്ലക്സ് തകര്‍ത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്സ്(ഐആര്‍ജിസി) ആണ് മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ കമ്യൂണിക്കേഷന്‍സ് കോംപ്ലക്സ് തകര്‍ത്തെന്ന് അവകാശപ്പെട്ടത്. ഇസ്രായേലിലെ ബീര്‍ഷെബയില്‍ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്നീം ന്യൂസ് ഏജന്‍സിയുടെ റിപോര്‍ട്ട്. തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രവും തസ്നീം ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രതിരോധസേനയുടെ C4I (കമാന്‍ഡ്, കണ്ട്രോള്, കമ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്റലിജന്‍സ്) പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീര്‍ഷെബയിലെ കോംപ്ലക്സ്. ഇതിനുപുറമേ മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടെ, തിങ്കളാഴ്ച വൈകിട്ടോടെ ഇറാനിലെ ഇസ്ഫഹാന് ആണവകേന്ദ്രത്തിന് സമീപത്തായി വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മധ്യഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനിലാണ് ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഇറാന്റെ വ്യോമത്താവളവും ഇവിടെയുണ്ട്. അതിനിടെ, പടിഞ്ഞാറന്‍ ഇറാനില്‍ തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു
മുസഫയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
ആര്‍ക്കും അധിക സീറ്റില്ല: നിലവിലെ സീറ്റ് വിഭജന ഫോര്‍മുല തുടരാന്‍ എല്‍ ഡി എഫില്‍ ധാരണ
ആര് ജെ ഡിക്ക് മൂന്ന്, കേരള കോണ്‍ഗ്രസ്സ് എമ്മിന് 12.
SIRAJLIVE WAR UPDATES | SPECIAL NEWS BULLETIN | Iran And Israel War News | 02.03.2026
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യൻ മേഖല അനിയന്ത്രിതമായ യുദ്ധത്തിലേക്ക് കൂപ്പുകുത്തുന്നു. അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളിൽ ഖാംനഈ ഉൾപ്പെടെ 555 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 131 കൗണ്ടികളിലായി ഇസ്റാഈൽ ബോംബാക്രമണം തുടരുകയാണ്. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കൻ താവളങ്ങൾക്കും ഇസ്റാഈൽ അനുകൂല രാജ്യങ്ങൾക്കും നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മണ്ണിടിച്ചില്‍: ദുരന്ത ബാധിതര്‍ക്ക് വീടുവെക്കാന്‍ 10 ലക്ഷം
സഹായം ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.
ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍
ഗാന്ധിനഗര്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 75 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ അടച്ചുപൂട്ടി. വിദ്യാര്‍ഥികളുടെ അഭാവമാണ് സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2026 ജനുവരി 21 വരേയുള്ള കണക്കുകളാണിത്. ഗുജറാത്ത് സര്‍ക്കാറാണ് നിയമസഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഗോത്രവര്‍ഗ മേഖലകളിലെ സ്കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് രൂക്ഷം. അധ്യാപക ക്ഷാമമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. 'വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലോ, അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണം പൂജ്യം ആണെങ്കില്‍, വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്കൂളുകളില്‍ ചേരുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, അവര്‍ക്ക് ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നുണ്ട്' എന്ന് സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയതായി ആം ആദ്മി എംഎല്‍എ ചൈതര്‍ വാസവ പറഞ്ഞു. 2,674 സര്‍ക്കാര്‍ സ്കൂളുകള്‍ നിലവില്‍ ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗുജറാത്ത് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ചില സ്കൂളുകളില്‍ തകര്‍ന്ന ക്ലാസ് മുറികള്‍ പൊളിച്ചുമാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും മറ്റുള്ളവയില്‍ പുതിയവ നിര്‍മ്മിക്കുന്നുണ്ടെന്നും കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്കി. 2023 ഡിസംബറിലെ കണക്കനുസരിച്ച്, 1,606 സര്‍ക്കാര്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് വെറും ഒരു അധ്യാപകന് മാത്രമായാണ്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഈ ഏക അധ്യാപകന് പഠിപ്പിക്കേണ്ടി വരുന്നു. 2022ല്‍ 700 ആയിരുന്ന ഇത്തരത്തിലുള്ള സ്കൂളുകളുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു.
2014ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കും
ഇവരുടെ പേരില്‍ മറ്റെങ്ങും ഭൂമി ഇല്ലെന്ന വ്യവസ്ഥയോടെയായിരിക്കും പട്ടയം നല്‍കുക.
ഇറാനെതിരെ ആക്രമണം തുടരുമെന്ന് ട്രംപ് | Iran - Israel conflict
വലിയ പ്രത്യാഘാതമുണ്ടാകും, മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു, എത്ര കാലം വേണമെങ്കിലും യുദ്ധം തുടരാൻ അമേരിക്കയ്ക്ക് കഴിയും; ഇറാനെതിരെ ആക്രമണം തുടരുമെന്ന് ട്രംപ് Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
യുദ്ധം ശക്തമായതോടെ ഓഹരി വിപണി ഇടിഞ്ഞു; ക്രൂഡ് ഓയില്‍ വില കൂടുന്നു | Share market
യുദ്ധത്തെ തുടര്‍ന്ന് സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു, ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് 8 ലക്ഷം കോടിയുടെ നഷ്ടം Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
യുദ്ധഭൂമിയിൽ നിന്ന് നാട്ടിലേക്ക്, അബുദാബിയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരികെയെത്തി | Iran - Israel
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സ് പറന്നു, വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ദില്ലി എയർപോർട്ട് Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
ഗൾഫ് മേഖലയെ കടുത്ത സമ്മർദത്തിലാക്കി ആക്രമണം അഴിച്ചുവിട്ട് ഇറാൻ | Iran - Israel conflict | US
സമാധാനത്തിലേക്ക് ഇനി എത്ര നാൾ? അശാന്തി വിതച്ച് പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു, ഗൾഫ് മേഖലയെ കടുത്ത സമ്മർദത്തിലാക്കി ആക്രമണം അഴിച്ചുവിട്ട് ഇറാൻ Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
പറന്നിറങ്ങിയ ആശ്വാസം; അബുദാബിയിൽ നിന്ന് ഇന്ത്യക്കാർ തിരികെയെത്തുന്നു | Iran - Israel conflict
യുദ്ധഭൂമിയിൽ നിന്ന് നാട്ടിലേക്ക്, അബുദാബിയിൽ നിന്ന് ഇന്ത്യക്കാർ തിരികെയെത്തുന്നു, വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ദില്ലി എയർപോർട്ട് Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
തിരക്കിൽ മുങ്ങി തലസ്ഥാനം; പൊങ്കാലയിടാൻ നഗരത്തിലേക്ക് സ്ത്രീകളുടെ ഒഴുക്ക് | Attukal Pongala
തിരക്കിൽ മുങ്ങി തലസ്ഥാനം; പൊങ്കാലയിടാൻ സ്ത്രീകളുടെ ഒഴുക്ക്, നഗരത്തിൽ ഗതാഗത നിയന്ത്രണം
ക്രൂഡ് ഓയിൽ വില വർധിച്ചാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും: ഡോ.വി കെ വിജയകുമാർ | Iran
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമെങ്കിലും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നമ്മുടെ ദൗർബല്യമാണ്, അതിൻ്റെ വില കൂടുന്നത് തിരിച്ചടിയാകും: ഡോ.വി കെ വിജയകുമാർ Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
ടാറ്റയുടെ വൻ മുന്നേറ്റം: വിൽപ്പന രഹസ്യം എന്ത്?
2026 ഫെബ്രുവരിയിൽ ടാറ്റ മോട്ടോഴ്സ് 63,331 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി, ഇത് വാർഷികാടിസ്ഥാനത്തിൽ 57% വളർച്ചയാണ്. ഈ കണക്കുകളിൽ ഇലക്ട്രിക് വാഹന വിൽപ്പനയും ഉൾപ്പെടുന്നു.
CPM- കേരള കോൺഗ്രസ് എം സീറ്റ് ചർച്ച ധാരണയായില്ല, 13 സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി | Jose K Mani
CPM- കേരള കോൺഗ്രസ് എം സീറ്റ് ചർച്ച ധാരണയായില്ല, കുറ്റ്യാടി ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന നിലപാട് ആവർത്തിച്ച് ജോസ് കെ മാണി
അറബ് രാജ്യങ്ങളും ഇറാനെതിരായ സൈനിക നീക്കത്തിൽ ചേരാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്; 'വലുത് വരാനുണ്ട്'
ന്യൂയോർക്ക്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് പല അറബ് രാജ്യങ്ങളും സൈനിക നീക്കത്തിൽ ചേരാൻ ശ്രമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബഹ്റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക രാജ്യങ്ങളെ ഇറാൻ ലക്ഷ്യമിട്ടുവെന്നും ഇത് അവരുടെ നിലപാടിൽ വലിയ മാറ്റമുണ്ടാക്കിയെന്നുമാണ് ഡൊണാൾഡ് ട്രംപ് സിഎൻഎന്നുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞത്. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
യഥാര്‍ത്ഥ കളി ഇനി വരാനിരിക്കുന്നതേയുള്ളൂ!
പ്രതിസന്ധി ഘട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി: നെതന്യാഹു
ഇറാനുമായുള്ള യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞദിവസം മോദിയുമായി ദീർഘനേരം സംസാരിച്ചുവെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തെയും ഇന്ത്യൻ ജനതയെയും നന്ദി അറിയിച്ചതായും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണം നേരിട്ട ബെയ്ത്ത് ഷെമേഷിൽ വെച്ച് എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്റെ പ്രിയ സുഹൃത്തായ നരേന്ദ്ര മോദിയോട് സംസാരിച്ചു. സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുന്നതിനും ഇന്ത്യയുടെ സൗഹൃദത്തിനും ഞാൻ നന്ദി പറഞ്ഞു. ഇസ്രയേലിൽ […] The post പ്രതിസന്ധി ഘട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി: നെതന്യാഹു appeared first on ഇവാർത്ത | Evartha .
എട്ട് വർഷം വരെ വാറന്റിയുള്ള മികച്ച അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ
പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ വാറന്റി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒല, ആതർ, ടിവിഎസ്, സിമ്പിൾ വൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ അവരുടെ സ്കൂട്ടറുകൾക്ക്, പ്രത്യേകിച്ച് ബാറ്ററിക്ക്, 8 വർഷം വരെ നീളുന്ന വിപുലീകൃത വാറണ്ടി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു
ചെന്നൈ: തെന്നിന്ത്യൻ താരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'വിശ്വനാഥ് ആൻഡ് സൺസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കുഞ്ഞിനെ കയ്യിലെടുത്ത് പാൽകുപ്പിയുമായി നിൽക്കുന്ന സൂര്യയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണിത്. ഒരു പക്കാ ഫീൽ ഗുഡ് ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സമീപകാലത്തിറങ്ങിയ സൂര്യ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തിൽ, ഹിറ്റ് സംവിധായകനൊപ്പമുള്ള ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ മലയാളി താരം മമിത ബൈജു എത്തുന്നുണ്ട്. 'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം മമിതയ്ക്ക് തമിഴിൽ ലഭിക്കുന്ന വലിയ പ്രോജക്റ്റുകളിൽ ഒന്നാണിത്. പ്രശസ്ത മലയാളി ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സിതാര എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സാഹിബ്സാദ ഫര്ഹാന്. ആദ്യ പത്തില്‍ കിഷനും സൂര്യയുമുണ്ട്. സഞ്ജു 34-ാം സ്ഥാനത്താണ്. സ്ഥാനം മെച്ചപ്പെടുത്താനുള്ള അവസരം സഞ്ജുവിനുണ്ട്. പട്ടിക..
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ കടന്നിരുന്നു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. പലരം ഫോമിലല്ല, ആശങ്കകളുണ്ട്. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സാധ്യതാ ഇലവന്…
ഇറാനെതിരായ സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധ നിർമ്മാണം ലോകത്തിന് ഭീഷണിയാണെന്നും സൈനിക നടപടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ്
പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്
യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്.
വെഞ്ഞാറമ്മൂട്: ക്ഷേത്രമുറ്റത്ത് ഉത്സവത്തിന്റെ ആവേശം, സ്റ്റേജിൽ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങൾ. എന്നാൽ കാണികളിൽ ഭൂരിഭാഗവും മൊബൈൽ ഫോണിലേക്ക് കണ്ണുംനട്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു സാംസൺ ബാറ്റിങ് വെടിക്കെട്ട് നടത്തുകയാണ്. യുവാക്കളുടെ ക്രിക്കറ്റ് കമ്പം തിരിച്ചറിഞ്ഞതോടെ ക്ഷേത്രക്കമ്മിറ്റിയും ഒപ്പം കൂടി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഗാനമേളയ്ക്കായി സജ്ജീകരിച്ച വൻ എൽഇഡി സ്ക്രീനിൽ ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം തത്സമയം തെളിഞ്ഞു. വെഞ്ഞാറമ്മൂട് കാവറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പാണ് ക്രിക്കറ്റ് ഗാലറിയായി മാറിയത്. യുവാക്കൾ കൂട്ടമായി ഇരുന്ന് ഫോണിൽ കളി കാണുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്ക്രീനിൽ കളി കാണിക്കാൻ തീരുമാനിച്ചത്. ഉടൻ തന്നെ ഒരു യുവാവിന്റെ ഫോണിൽ നിന്ന് സ്ക്രീനിലേക്ക് കണക്ഷൻ നൽകി. കാണികൾക്ക് ആവേശം കൂടാനായി സൗണ്ട് സിസ്റ്റം കൂടി കണക്ട് ചെയ്തതോടെ ഉത്സവപ്പറമ്പ് അക്ഷരാർത്ഥത്തിൽ സ്റ്റേഡിയമായി മാറി. പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു ജനക്കൂട്ടമാണ് സഞ്ജുവിന്റെ ബാറ്റിങ് ആസ്വദിക്കാൻ സ്ക്രീനിന് മുന്നിൽ തടിച്ചുകൂടിയത്. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഫോറും സിക്സും പായുമ്പോഴെല്ലാം ഉത്സവപ്പറമ്പിൽ ആരവമുയർന്നു. 50 പന്തിൽ പുറത്താകാതെ 97 റൺസുമായി സഞ്ജു കളം നിറഞ്ഞപ്പോൾ അത് ചരിത്രവുമായി. ടി-20 ലോകകപ്പിൽ റൺ ചേസ് ചെയ്യുമ്പോൾ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. നാട്ടുകാരുടെ താൽപര്യം കണക്കിലെടുത്ത് പൂർണ്ണ പിന്തുണയോടെയാണ് സ്റ്റേജിലെ സ്ക്രീനിൽ ക്രിക്കറ്റ് പ്രദർശിപ്പിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. സഞ്ജുവിന്റെ റെക്കോർഡ് ഇന്നിങ്സ് അവസാനിക്കുന്നത് വരെ നാട്ടുകാരുടെ ആവേശം ഉത്സവപ്പറമ്പിൽ അലതല്ലി.
പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് പാര്‍ട്ടി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
പെണ്മക്കള്ക്ക് ജ്യൂസില്‍ വിഷം കലര്‍ത്തി നല്കി പിതാവ് ജീവനൊടുക്കി
ഗുരുതരാവസ്ഥയിലായ രണ്ട് പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയില്‍
ഖമനേയി മരണം ഇരന്നുവാങ്ങിയത് ഇങ്ങനെ!
ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി നാലുമാസത്തോളം തിഹാർ ജയിലിൽ കഴിഞ്ഞതിന്റെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ നടി സന്ദീപ വിർക്. ജയിലിലെ സാഹചര്യം അങ്ങേയറ്റം മോശമായിരുന്നുവെന്നും മരിച്ചുപോയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർത്ഥിച്ച നിമിഷങ്ങളുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. സിമ്രാൻ ജോട്ടുമായുള്ള അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വികാരനിർഭരമായ പ്രതികരണം. ജയിലിലെ താമസം ശാരീരികമായും മാനസികമായും തളർത്തിയെന്ന് സന്ദീപ പറയുന്നു. വെറും നിലത്താണ് കിടന്നിരുന്നത്. വൃത്തിഹീനമായ ബാത്ത്റൂമുകളും അസഹനീയമായ ഭക്ഷണവും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ചില പൊലീസുകാർ തടവുകാരോട് ദേഷ്യം തീർക്കുന്നവരാണ്. 500 പേർക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ആരോഗ്യം വഷളായി മറ്റൊരാളുടെ സഹായമില്ലാതെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇന്നും അതേക്കുറിച്ച് ചിന്തിക്കുമ്പോൾ കരച്ചിൽ വരും, സന്ദീപ ഓർത്തെടുത്തു. ജയിലിലായിരിക്കുമ്പോൾ മാതാപിതാക്കൾ കാണാൻ വന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയെന്ന് താരം പറയുന്നു. താൻ കാരണം അവർക്ക് അവിടേക്ക് വരേണ്ടി വന്നതിൽ വലിയ കുറ്റബോധം തോന്നി. അവരോട് അന്ന് മാപ്പ് ചോദിച്ചതായും സന്ദീപ പറഞ്ഞു. ആറു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത സന്ദീപയ്ക്ക് അടുത്തിടെയാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മോഹൻലാൽ ചിത്രം 'ശിക്കാർ', അജിത്തിന്റെ 'മങ്കാത്ത' തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും സുപരിചിതയാണ് സന്ദീപ വിർക്.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, യുവാക്കളുടെ ആവശ്യപ്രകാരം ഗാനമേളയ്ക്കായി ഒരുക്കിയ സ്ക്രീനിൽ ഇന്ത്യ-വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരം തത്സമയം കാണിച്ച് ക്ഷേത്രഭാരവാഹികൾ. വെഞ്ഞാറമ്മൂട് കാവറ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
Actress Sandeepa Virk Recalls Spending Four Months In Tihar Jail. 'ശിക്കാർ', 'മങ്കാത്ത' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സന്ദീപ വിർക്, സാമ്പത്തിക തട്ടിപ്പ് കേസിൽ നാല് മാസം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു.
റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; പ്രാസ്ഥാനിക സംഗമം നടത്തി
മഅ്ദിന്‍ അക്കാദമിയിലേക്ക് 69 യൂണിറ്റുകളില്‍ നിന്ന് ഭക്ഷ്യവിഭവങ്ങളെത്തിക്കും.
സമാധാനം അകലെയോ? ആക്രമണം തുടർന്ന് ഇറാൻ, വിട്ടുവീഴ്ചയില്ലാതെ യുഎസ് | Iran - Israel conflict
പശ്ചിമേഷ്യയിലെ സംഘർഷം; സമാധാനം അകലെയോ? ആക്രമണം തുടർന്ന് ഇറാൻ, വിട്ടുവീഴ്ചയില്ലാതെ യുഎസ്, രണ്ട് ചേരിയിലായി ലോക രാജ്യങ്ങൾ Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
വ്യാപക ആക്രമണം നടത്തി ഇറാൻ; അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും ജർമനിയും | Iran- Israel conflict
വ്യാപക ആക്രമണം നടത്തി ഇറാൻ; അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും ജർമനിയും; പ്രത്യാക്രമണത്തിൽ സ്തംഭിച്ച് പശ്ചിമേഷ്യ Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
'മറ്റ് രാജ്യങ്ങളുടെ കൈയിൽ ആണവായുധം വരുന്നത് അമേരിക്കയ്ക്ക് വിഭ്രാന്തിയാണ്' | Iran | Israel
മറ്റ് രാജ്യങ്ങളുടെ കൈയിൽ ആണവായുധം വരുന്നത് അമേരിക്കയ്ക്ക് വിഭ്രാന്തിയാണ്, വർഷങ്ങൾക്ക് മുമ്പ് തന്നെ ഇറാൻ അമേരിക്കയ്ക്ക് ഈ വിഭ്രാന്തി നൽകിയിട്ടുണ്ട്, വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ നിലവിൽ ആണവായുധമുള്ളു: ഡോ പ്രഭാകരൻ പലേരി Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
'ആരോഗ്യപ്രശ്നമൊന്നും അറിയിച്ചിട്ടില്ല, പാർട്ടി തീരുമാനിച്ചാൽ ഓക്കെ, ഇല്ലേ വേണ്ട'; മണിക്ക് സീറ്റില്‍
'ആരോഗ്യപ്രശ്നമൊന്നും അറിയിച്ചിട്ടില്ല, പാർട്ടി തീരുമാനിച്ചാൽ ഓക്കെ, ഇല്ലേ വേണ്ട'; മണി മത്സരിക്കേണ്ടെന്ന് സിപിഎം, സ്വരാജിനും സീറ്റില്ല, തൃപ്പൂണിത്തുറയിൽ കെഎൻ ബാലകൃഷ്ണൻ സ്ഥാനാർത്ഥിയാകും
സമാധാനത്തിനുള്ള വഴികൾ തെളിയുന്നോ? ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഒമാൻ | Iran - Israel conflict
പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് ഗുണകരമാകില്ല; ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഒമാൻ Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
ജിസിസി രാജ്യങ്ങളെക്കൂടി യുദ്ധത്തിലേക്ക് എത്തിക്കുന്നത് ഇറാന്റെ തന്ത്രമാണ്: ഡോ. മോഹന്‍ വര്‍ഗീസ് | GCC
അമേരിക്കയും ഇസ്രയേലും ഉദ്ദേശിച്ച രീതിയില്‍ അല്ല ഇപ്പോള്‍ യുദ്ധം മുന്നോട്ട് പോകുന്നത്, ജിസിസി രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഇറാന് പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: ഡോ. മോഹന്‍ വര്‍ഗീസ് Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
കട്ടപ്പന: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ തക്കം നോക്കി പുളിയൻമല റോഡിലെ വീട്ടിൽ വൻ കവർച്ച. 16 ലക്ഷം രൂപയാണ് മോഷ്ടാവ് കവർന്നത്. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് സിനിമാ സ്റ്റൈലിൽ മോഷണം നടന്നത്. കഴിഞ്ഞ 14-ന് രാത്രി 8.30-ഓടെയാണ് സംഭവം. വീട്ടുകാർ ചെടിച്ചട്ടിക്കടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷം പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഈ സമയത്തെത്തിയ മോഷ്ടാവ് താഴത്തെ നിലയിലെ സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തി അകത്തുകടന്നു. തുടർന്ന് മുകൾനിലയിലെ വീടിന്റെ ഭാഗത്തെത്തി ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ച് തന്നെ വാതിൽ തുറന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു. അലമാരയിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിലും 500 രൂപയുടെ നോട്ടുകെട്ടുകൾ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. സ്വർണാഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. മോഷണം കഴിഞ്ഞ് വീട്ടുകാർ തിരിച്ചെത്തിയപ്പോൾ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താക്കോൽ പഴയ സ്ഥാനത്തുതന്നെ ഇരുന്നതിനാലും സാധനങ്ങൾ വാരിവലിച്ചിടാത്തതിനാലും മോഷണം നടന്ന വിവരം വീട്ടുകാർ അറിഞ്ഞില്ല. 16-ന് പണം പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുഖം മറച്ചെത്തിയ മോഷ്ടാവിനെ കണ്ടത്. വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും ശരീരഭാഷ തിരിച്ചറിയാതിരിക്കാൻ പ്രത്യേക വസ്ത്രങ്ങളും ധരിച്ചിരുന്നു. താക്കോൽ എവിടെയാണ് ഒളിപ്പിക്കുന്നതെന്നും വീട്ടിലെ ക്രമീകരണങ്ങളും കൃത്യമായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കട്ടപ്പന പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദുബയ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു
സര്‍വീസുകള്‍ പുനരാരംഭിച്ച് എമിറേറ്റ്സും ഇത്തിഹാദും എയര്‍ ഇന്ത്യ എക്സ്പ്രസും
മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
Switched off phone, social media and listened to myself: Samson on dealing with lows
Kolkata : India opener Sanju Samson shut down his phone and social media accounts to ensure that he did not lose self-belief during a lean patch that ended with a match-winning knock in the do-or-die T20 World Cup game against the West Indies here. Samson smashed a 50-ball 97, dotted with
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം: ലോക കേരള സഭാ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി
നാളെ (മാര്‍ച്ച് മൂന്ന്, ചൊവ്വ) ഇന്ത്യന്‍ സമയം രാത്രി ആറിനാണ് യോഗം.
യുഎസ്-ഇറാൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച നിരീക്ഷണത്തിലാണ് യുദ്ധത്തെ കുറിച്ച് അദ്ദേഹം സാംസാരിച്ചത്. റഷ്യയും ചൈനയും ഒന്നും യുദ്ധത്തിൽ നേരിട്ട് ഇടപെടില്ലെന്ന് പറഞ്ഞ അദ്ദേഹം യുദ്ധം പെട്ടെന്ന് അവസാനിച്ചില്ലെങ്കിൽ ഇറാന് ഗാസയുടെയോ പഴയ ഇറാഖിന്റെയോ ഗതി ആയിരിക്കും ഭാവിയിൽ വരികയെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പണ്ഡിറ്റിൻ്റെ
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമാവുകയാണ്. അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും ജർമ്മനിയും എത്തുമ്പോൾ, ചൈനയും റഷ്യയും ഇറാന് പിന്നിൽ അണിനിരക്കുന്നു. ഈ ചേരിതിരിവ് ലോകത്തെ ഒരു വലിയ അപകടത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്
ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെ യുഎസ് -ഇസ്രയേല്‍ ആക്രമണം
ഇറാനിലെ നാഥൻസ് ആണവ കേന്ദ്രത്തിന് നേരെ യുഎസ്- ഇസ്രായേൽ ആക്രമണം നടന്നതായി സ്ഥിരീകരണം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെക്കുറിച്ചാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. വിയന്നയിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ 35 രാഷ്ട്ര പ്രതിനിധികളുടെ യോഗത്തിൽ International Atomic Energy Agencyയിലെ ഇറാൻ അംബാസിഡർ റെസ നജാഫിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ സമാധാനപരമായ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് നജാഫി ആരോപിച്ചു. നതാന്‍സ് പ്ലാന്റിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏത് ആണവകേന്ദ്രമാണ് […] The post ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെ യുഎസ് -ഇസ്രയേല്‍ ആക്രമണം appeared first on ഇവാർത്ത | Evartha .
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ വിപണിയെ സാരമായി ബാധിക്കും.
ഡോ വന്ദനാ ദാസ് കേസ് കൊലക്കേസില്‍ പ്രോസിക്യൂഷന് അന്തിമവാദം പൂര്‍ത്തിയായി
കൊൽക്കത്ത: ടി20 ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായ സഞ്ജു സാംസന്റെ തോളിൽ തട്ടി രോഹിത് ശർമ്മ അന്ന് പറഞ്ഞ ഈ വാക്കുകൾ ഇന്ന് വീണ്ടും ചർച്ചയായിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ 97 റൺസുമായി ഇന്ത്യയെ വിജയതീരത്തെത്തിച്ച് സഞ്ജു തന്റെ മടങ്ങിവരവ് ആഘോഷിക്കുമ്പോൾ, ആരാധകർ ഏറ്റെടുക്കുന്നത് രോഹിത് നൽകിയ ആ 'പെപ് ടോക്ക്' ആണ്. ഒരു വർഷത്തിലേറെയായി ഇന്ത്യയുടെ ടി20 ഓപ്പണർ സ്ഥാനത്തേക്ക് മുൻഗണന നൽകിയിരുന്ന താരമായിരുന്നിട്ടും, ഇഷാൻ കിഷന്റെ മികച്ച ഫോമിനെത്തുടർന്ന് ടൂർണമെന്റിന്റെ തുടക്കത്തിൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ ലഭിച്ച അവസരം ഇരു കൈയ്യും നീട്ടിയാണ് സഞ്ജു സ്വീകരിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ സഞ്ജുവിന്റെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സഞ്ജുവിന് നൽകിയ പ്രചോദനാത്മകമായ ഒരു സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമേരിക്കക്കെതിരായ ഇന്ത്യയുടെ ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് ശർമ്മ എത്തിയിരുന്നു. എന്നാൽ ആ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണ് ഇടം ലഭിച്ചിരുന്നില്ല. ആ സമയത്താണ് സഞ്ജുവിന് പിന്തുണയുമായി രോഹിത് അദ്ദേഹത്തിനടുത്തേക്ക് ചെന്നത്. എങ്ങനെയുണ്ട്? വിഷമിക്കണ്ട. ഇതൊരു വലിയ ടൂർണമെന്റാണ്, എപ്പോൾ വേണമെങ്കിലും നിനക്ക് അവസരം ലഭിക്കാം, എന്ന് രോഹിത് സഞ്ജുവിനോട് പറഞ്ഞു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച വീഡിയോയിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രോഹിത്തിന്റെ വാക്കുകൾ അന്വർത്ഥമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സഞ്ജു ടീമിലേക്ക് തിരിച്ചെത്തി. സിംബാബ്വെക്കെതിരായ വിജയത്തിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സഞ്ജു, പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഇന്നിംഗ്സായിരുന്നു. മത്സരത്തിന് ശേഷം സഞ്ജു രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും ആദരമർപ്പിക്കുകയും ചെയ്തു. View this post on Instagram A post shared by ICC (@icc) കഴിഞ്ഞ 10-12 വർഷമായി ഐപിഎൽ കളിക്കുന്നു, കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ടീമിനൊപ്പമുണ്ട്... എല്ലായ്പ്പോഴും എനിക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല, പക്ഷേ ഡഗ് ഔട്ടിലിരുന്ന് വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ മഹാരഥന്മാരിൽ നിന്ന് ഞാൻ പഠിക്കുകയായിരുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നതും അതിൽ നിന്ന് പഠിക്കുന്നതും വളരെ പ്രധാനമായിരുന്നു, ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചേസിന് ചുക്കാൻ പിടിച്ച ശേഷം സഞ്ജു പറഞ്ഞു.
ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം
ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർ

26 C