വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശ്ശേരി അമര്‍ തേജസ് (26) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്
ക്രിക്കറ്റ് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി മെരിലിബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി). 73 നിയമങ്ങളിലാണ് എംസിസി ഒറ്റയടിക്ക് ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ശബരിമല സ്വര്‍ണകൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയും ജാമ്യം നേടി പുറത്തിറങ്ങിയേക്കും
ജയില്‍ മോചിതനാകുന്ന പോറ്റിയെ ഇ ഡി ചോദ്യം ചെയ്തേക്കും
വലിയ ഏറ്റക്കുറച്ചിലാണ് കേരളത്തിലെ സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. രാവിലേയും ഉച്ചയ്ക്കുമെല്ലാമായി സ്വർണ വില കൂടിയും കുറഞ്ഞും നിൽക്കുകയാണ്. ഇന്നലെ രാവിലെ വിലയിൽ വലിയ വർധനവാണ് ആദ്യം രേഖപ്പെടുത്തിയത്. പവന് ഏകദേശം 605 രൂപ വർധിച്ച് ഗ്രാം വില 14715 രൂപയോളം എത്തി. എന്നാൽ ഉച്ചയ്ക്ക് വില കുറഞ്ഞു. 100 രൂപ ഇടിഞ്ഞ് പവൻ വില
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരി?ഗണിക്കും
ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരിനും ജോലി നഷ്ടമായി
Ishaan Tharoor: അമേരിക്കൻ ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് നിരവധി മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടമായി. സ്പോർട്സ് വിഭാഗം പൂർണമായും നിർത്തലാക്കി. വിദേശത്തെ പല ഓഫീസുകളും അടച്ചുപൂട്ടി. കമ്പനി പുനസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ. മൂന്നൂറിലധികം പേർക്ക് ജോലി നഷ്ടമായി. ഇതിൽ ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരും ഉൾപ്പെടുന്നു.
പാര്‍ലമെന്റ് സമ്മേളനം ; രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും
ലോക്സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല.
പാലക്കാട്: അതിര്‍ത്തി കടന്ന് തണ്ണിമത്തന് ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടിയതില്‍ അതീവ ജാഗ്രതയോടെ അന്വേഷണം. തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ പിക്കപ്പ് വാനില്‍ തണ്ണിമത്തന് ചാക്കുകള്‍ക്ക് അടിയില്‍ അതീവ രഹസ്യമായാണ് 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളും ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ (48) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെ മെഡിക്കല്‍ കോളേജിന് സമീപം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം സാഹസികമായി പിന്തുടര്ന്നാണ് പോലീസ് സംഘം വലയിലാക്കിയത്. ടാര്‍പ്പായ ഉപയോഗിച്ച് മൂടിയ വാഹനത്തിനുള്ളില്‍ മുകളില്‍ തണ്ണിമത്തന് ചാക്കുകള്‍ നിരത്തി അതിനു താഴെ 90 പെട്ടികളിലായാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉഗ്രസ്ഫോടന ശേഷിയുള്ള ഇത്രയധികം സ്ഫോടകവസ്തുക്കള്‍ അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയതോടെ പോലീസ് അതീവ കരുതലിലാണ്. പാറമടകളില്‍ ഉപയോഗിക്കുന്നവയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, രേഖകളില്ലാതെ കടത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഏജന്‍സികളും സംഭവം നിരീക്ഷിച്ചു വരികയാണ്. സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നുമാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം അറിയാത്ത 'കണ്ണികള്‍' മാത്രമാണെന്ന മൊഴിക്ക് പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തില്‍ പരിശോധന ഊര്‍ജിതമാക്കി. അപകടസാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേനയുടെ സാന്നിധ്യത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച ഫോറന്‍സിക്, ബാലിസ്റ്റിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. പാറമടകളിലെ സ്ഫോടനത്തിനായാണ് ഇവ കൊണ്ടുവന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇത്രയും വലിയ ശേഖരം അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയതോടെ അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജന്‍സികള്‍. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നറിയാന്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെ ക്വാറികളിലേക്കാണ് ഇവ കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ശരിയായ രേഖകളില്ലാതെ രഹസ്യമായി കടത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയം. ഫോറന്‍സിക്, ബാലിസ്റ്റിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. പാലക്കാട് നഗര മധ്യത്തില്‍ ഇത്രയധികം സ്ഫോടകവസ്തുക്കള്‍ എത്തിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. തമിഴ്നാട് ധാരാപുരം തുപ്പൂരില്‍ നിന്ന് കൊണ്ടുവന്ന തണ്ണിമത്തന് ചാക്കുകള്‍ക്കിടയിലാണ് അനധികൃത വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ഇന്‍സ്പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് സ്പോടകവസ്തു കടത്തുകാരെ വലയിലാക്കിയത്. ബുധനാഴ്ച രാത്രി 8.30-നാണ് സംഭവം. ടാര്‍പ്പായകൊണ്ട് മൂടിയ നിലയിലായിരുന്നു വാഹനം. മുകളിലുണ്ടായിരുന്ന തണ്ണീര്‍ മത്തന്‍ ചാക്കുകള്‍ പുറത്തേക്ക് മാറ്റിയതോടെയാണ് പെട്ടികളിലായി ഉണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇത് മറ്റൊരു ടാര്‍പ്പായകൊണ്ട് മൂടിയിരുന്നു. രണ്ടു മണിക്കൂറോളമെടുത്താണ് പെട്ടികള്‍ വാഹനത്തില്‍നിന്നിറക്കി പരിശോധിച്ചത്. അപകടസാധ്യത മുന്നില്‍ കണ്ട് പാലക്കാട് അഗ്നിരക്ഷാസേനയെ സ്ഥലത്തെത്തിച്ച് സുരക്ഷ ഉറപ്പാക്കിയശേഷമാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കോ തൃശ്ശൂര്‍ ഭാഗത്തേക്കോ സ്ഫോടകവസ്തുക്കള്‍ കടത്താനായിരുന്നു ശ്രമമെന്നാണ് പോലീസ് സംശയിക്കുന്നത്. പാറ പൊട്ടിക്കാന്‍ ഇത്തരം സ്പോടകവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. അതേസമയം മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും പറയുന്നു.
ഇറാന്- യുഎസ് സംഘര്‍ഷം; നയതന്ത്ര ചര്‍ച്ച വെള്ളിയാഴ്ച്ച മസ്കറ്റില്‍
ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താനൂരും തവനൂരും കൈവിടുമോ?; മലപ്പുറത്തെ ചുവന്ന തുരുത്തുകളുടെ ഭാവി എന്താകും?
താനൂരും തവനൂരും കൈവിടുമോ?; മലപ്പുറത്തെ ചുവന്ന തുരുത്തുകളുടെ ഭാവി എന്താകും?, യുഡിഎഫ് കണക്കൂട്ടലുകളെ ഗൗരവത്തോടെ നേരിടാൻ പാർട്ടി
വാഷിംഗ്ടൺ പോസ്റ്റിൽ കൂട്ടപിരിച്ച് വിടൽ; ജോലി നഷ്ടമായവരിൽ ശശി തരൂരിന്റെ മകനും
വാഷിംഗ്ടൺ പോസ്റ്റിൽ കൂട്ടപിരിച്ച് വിടൽ, ജോലി നഷ്ടമായവരിൽ ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരും, 30 ശതമാനം ജീവനക്കാർക്ക് ജോലി പോയി
'കോഴീടേം താറാവിന്റേം മൊട്ട വരെ ചൊമന്ന് വരും'; പുന്നക്കൽക്കാരുടെ ദുരിത ജീവിതം
'കോഴീടേം താറാവിന്റേം മൊട്ട വരെ ചൊമന്ന് വരും'; ഡൈ കമ്പനിയുടെ രാസമാലിന്യത്തിൽ പൊറുതിമുട്ടി പുന്നക്കൽക്കാർ, ഭൂഗർഭ ജലത്തിലും രാസവസ്തു
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, കൊല്ലം വിജിലൻസ് കോടതി വിധി പറയും
ഭൂമിയെവിടെ സർക്കാരേ?; കുടിയിറക്കപ്പെട്ടവർക്ക് ഭൂമി നൽകുമെന്ന വാഗ്ദാനം 8 വർഷം കഴിഞ്ഞിട്ടും നടപ്പായില്
ഭൂമിയെവിടെ സർക്കാരേ?; കുടിയിറക്കപ്പെട്ടവർക്ക് ഭൂമി നൽകുമെന്ന വാഗ്ദാനം 8 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല, പെരിഞ്ചാംകുട്ടിയിൽ വീണ്ടും സമരം
തിരുവനന്തപുരത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്; യുവാവിന് പരിക്ക്
തിരുവനന്തപുരത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്; യുവാവിന് പരിക്ക്
നിപയെ തുരത്താന്‍ ജപ്പാന്; വൈറസിനെതിരെ പുതിയ വാക്സിന് പരീക്ഷണം
നിപ വൈറസിന്റെ ജനിതക ഘടനകളുടെ ഒരു ഭാഗവും മീസില്‍സും ചേര്‍ത്താണ് പുതിയ വാക്സിന് വികസിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുന്നണിക്കുള്ളില്‍ വടംവലി മുറുകുന്നു. സി.എം.പി. നേതാവ് സി.പി. ജോണിനായി കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് വിട്ടുനല്‍കാന്‍ മുസ്ലീം ലീഗുമായി ഏകദേശ ധാരണയായി. സി.പി. ജോണിന്റെ വിജയസാധ്യതയും മുന്നണി ബന്ധവും പരിഗണിച്ചാണ് ലീഗ് ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തിരുവമ്പാടി വിട്ടുനല്‍കുന്നതോടെ തിരുവനന്തപുരം സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വരുമെന്ന് ഉറപ്പായി. എന്നാല്‍, മധ്യകേരളത്തില്‍ പി.ജെ. ജോസഫിന്റെ കടുംപിടിത്തം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഏറ്റുമാനൂര്‍, ഇടുക്കി, കോതമംഗലം, കുട്ടനാട് (അല്ലെങ്കില്‍ ചങ്ങനാശ്ശേരി) എന്നീ സീറ്റുകള്‍ തിരിച്ചെടുക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതില്‍ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയതോടെ ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിമുട്ടി. ഇത് മുന്നണിയില്‍ അനിശ്ചിതത്വമായി. ജോസഫ് മുന്നണി വിട്ടാലും കുഴപ്പമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ജോസഫിനെ ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറുമാണ്. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച ശരിയായ ദിശയില്‍ പൂര്‍ത്തിയായില്ലെങ്കില്‍ ജോസഫിന്റെ മുന്നണി മാറ്റ സാധ്യത കൂടുതലാണ്. ജോസഫിന്റെ മകന് അപുവിന് പോലും മത്സരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നുണ്ട്. അപുവിന് ഉറച്ച സീറ്റുകളില്‍ ഒന്ന് കിട്ടിയാല്‍ ആറു സീറ്റ് കൊണ്ട് ജോസഫ് വിഭാഗം തൃപ്തിപ്പെടും. ലീഗുമായി നടത്തിയ ചര്‍ച്ചകളില്‍ വലിയ തര്‍ക്കങ്ങളില്ലാതെ ധാരണയിലെത്താന്‍ കോണ്‍ഗ്രസിനായി. കഴിഞ്ഞ തവണത്തെ 27 സീറ്റുകള്‍ (സ്വതന്ത്രരുടേതടക്കം) ലീഗിന് നല്‍കാനാണ് ഏകദേശ തീരുമാനം. ലീഗ് 30 സീറ്റ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലീഗിന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നുവെന്ന ചര്‍ച്ച ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമായിരുന്നു. സമുദായ സമവാക്യങ്ങളെ പോലും അത് ബാധിക്കുമെന്ന വിലയിരുത്തല്‍ എത്തി. ഈ സാഹചര്യത്തിലാണ് 30 സീറ്റെന്ന കടുംപിടിത്തം ലീഗ് ഉപേക്ഷിക്കുന്നത്. ഇത്തവണ ചുരുങ്ങിയത് 22 സീറ്റിലെങ്കിലും ജയിക്കാനാണ് ലീഗ് ശ്രമം. എന്നാല്‍ സി.കെ. ജാനുവിനും ഫോര്‍വേഡ് ബ്ലോക്കിനും ഇത്തവണ സീറ്റില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അപ്രധാന കക്ഷികള്‍ക്ക് സീറ്റ് നല്കി വിജയസാധ്യത ഇല്ലാതാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്ക്രീനിംഗ് കമ്മിറ്റി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന യുഡിഎഫ് ജാഥയ്ക്ക് മുന്‍പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പ് തിരിച്ചടിയായി. ഡിസിസി പ്രസിഡന്റുമാരുമായും സര്‍വ്വേ റിപ്പോര്‍ട്ടുകളുമായും കെപിസിസി നേതൃത്വം ചര്‍ച്ചകള്‍ തുടരുകയാണ്. സിറ്റിംഗ് എംഎല്‍എമാരുടെ പട്ടിക ആദ്യഘട്ടത്തില്‍ തന്നെ പ്രഖ്യാപിക്കാനാണ് എഐസിസി ആലോചിക്കുന്നത്. പി.ജെ. ജോസഫിന്റെ കാര്യത്തില്‍ വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെയും നിലപാട്. വരും ദിവസങ്ങളില്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് ശ്രമം. ഇതിന് ജോസഫ് തയ്യാറാകുമോ എന്നതാണ് നിര്‍ണ്ണായകം. ജോസഫിന് രാജ്യസഭാ സീറ്റ് വാഗ്ദാനം നല്കി തണുപ്പിക്കാമെന്ന ആലോചന കോണ്‍ഗ്രസിലുണ്ട്. മുസ്ലീം ലീഗ് എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.
മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
ഓപ്പറേഷന് ത്രാഷി: ജമ്മു കശ്മീര്‍ കിഷ്ത്വാറില്‍ ഭീകരനെ വധിച്ചു
സിഐഎഫ് ഡെല്‍റ്റയുടെ സൈന്യം നടത്തിയ സംയുക്ത ഓപ്പറേഷന് ട്രാഷി-1 ല്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തിയെന്നും ഒരാളെ വധിച്ചെന്നും എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന് തോന്നി; മഞ്ചേശ്വരം ഇരട്ടക്കൊലപാതക പ്രതിയുടെ മൊഴി
കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ് ഉമ്മര്‍ ഫാറൂഖിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.
കോഴിക്കോട്: മുന്നണി രാഷ്ട്രീയത്തില്‍ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ എം.വി. ശ്രേയാംസ് കുമാറും ആര്‍ജെഡിയും രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ മുനമ്പില്‍. ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രേയാംസ് നടത്തിയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടാത്തത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. കല്‍പ്പറ്റയും വടകരയും ലക്ഷ്യമിട്ട് നടത്തിയ കരുനീക്കങ്ങള്‍ തടഞ്ഞ കോണ്‍ഗ്രസ്, അധികപ്പറ്റായി ഒരു പാര്‍ട്ടിയെക്കൂടി മുന്നണിയിലെടുക്കാന്‍ താല്പര്യമില്ലെന്ന കര്‍ശന നിലപാടിലാണ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ലയിച്ച് ദേശീയ പ്രസക്തി നേടാമെന്ന ശ്രേയാംസിന്റെ കണക്കുകൂട്ടലുകള്‍ ബീഹാറിലെ പാര്‍ട്ടിയുടെ തകര്‍ച്ചയോടെ പിഴച്ചു. ദേശീയ തലത്തില്‍ പ്രസക്തി നഷ്ടപ്പെട്ട പാര്‍ട്ടിയെ ഇനി ചുവടുമാറ്റിയാലും ഉള്‍ക്കൊള്ളാന്‍ യുഡിഎഫിന് താല്പര്യമില്ല. ഇതോടെ 'ഇപ്പുറം വന്നാല്‍ അപ്പുറമില്ല, അപ്പുറം പോയാല്‍ ആരുമില്ല' എന്ന ത്രിശങ്കു അവസ്ഥയിലാണ് ശ്രേയാംസ് കുമാര്‍. ഇടതുമുന്നണിയില്‍ തുടരണമെങ്കില്‍ മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്ളുമായി (എസ്) ലയിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ശ്രേയാംസ് തള്ളിയതോടെ എല്‍ഡിഎഫിലും വഴികള്‍ അടയുകയാണ്. പാര്‍ട്ടിയിലെ ഏക എംഎല്‍എയായ കെ.പി. മോഹനനും ശ്രേയാംസും തമ്മിലുള്ള അകലം വര്‍ധിച്ചതും പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കാം. കൂത്തുപറമ്പ് എംഎല്‍എ സിപിഎം പാളയത്തിലേക്ക് കൂടുതല്‍ അടുക്കുന്നത് ശ്രേയാംസിന്റെ രാഷ്ട്രീയ സ്വാധീനത്തിന് മങ്ങലേല്‍പ്പിച്ചു. കല്‍പ്പറ്റ സീറ്റില്‍ സിപിഎം മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ആ സീറ്റും ആര് ജെ ഡിയ്ക്ക് കൈവിട്ടു പോകും. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു കല്‍പ്പറ്റ. അത് ശ്രേയംസിന് മത്സരിക്കാന്‍ കഴിഞ്ഞ തവണ നല്കി. ഇതോടെ ആ സീറ്റ് സിപിഎമ്മിന് നഷ്ടമായി. ഇടതു തരംഗം ആഞ്ഞു വീശിയ തിരഞ്ഞെടുപ്പിലായിരുന്നു അത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ സിപിഎം ബോധപൂര്‍വം തോല്പ്പിച്ചെന്ന പരാതി നിലനില്‍ക്കെ, മുന്നണി വിടണമെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ പുറത്തുപോയാല്‍ ആശ്രയിക്കാന്‍ മറ്റൊരു മുന്നണിയില്ലാത്തത് നേതാക്കളെ കുഴക്കുന്നു. മുന്‍പ് യുഡിഎഫിലായിരുന്ന കാലത്തെ സ്വാധീനം ഇപ്പോള്‍ കോണ്‍ഗ്രസ് വകവെച്ചു നല്‍കുന്നില്ല. വടകരയും കല്‍പ്പറ്റയും വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ശ്രേയാംസിന്റെ പടയൊരുക്കം പാഴായി. വടകരയില്‍ ആര് എം പിയാണ് മത്സരിക്കുന്നത്. കെകെ രമ അവിടെ വീണ്ടും യുഡിഎഫിനായി മത്സരിക്കും. അതിനാല്‍ ആ സീറ്റും യുഡിഎഫ് ആര്‍ജെഡിയ്ക്ക് നല്‍കില്ല. സിപിഎമ്മിന്റെ കടുത്ത നിലപാടുകളും കോണ്‍ഗ്രസിന്റെ അവഗണനയും ആര്‍ജെഡിയെ രാഷ്ട്രീയമായി അപ്രസക്തമാക്കുകയാണ്. വരും ദിവസങ്ങളില്‍ കെ.പി. മോഹനന് പക്ഷം സ്വീകരിക്കുന്ന നിലപാടായിരിക്കും പാര്‍ട്ടിയുടെ ആയുസ്സ് നിര്‍ണ്ണയിക്കുക. ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലേക്ക് ആര്‍ജെഡി കൂപ്പുകുത്തുമ്പോള്‍ ശ്രേയാംസ് കുമാറിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇടതുമുന്നണിയില്‍ അവഗണന നേരിടുന്നുവെന്ന പരാതിയുമായി യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രേയാംസ് നടത്തിയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തടയിട്ടത് പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ 'ത്രിശങ്കു' അവസ്ഥയിലാക്കി എന്നാണ് റിപ്പോര്‍ട്ട്. കല്‍പ്പറ്റയും വടകരയും ലക്ഷ്യമിട്ടാണ് ശ്രേയാംസ് കുമാര്‍ മറുപുറം നോക്കിയത്. എന്നാല്‍, വിജയസാധ്യതയുള്ള ഈ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് താല്പര്യമില്ല. അധികപ്പറ്റായി ഒരു പാര്‍ട്ടിയെക്കൂടി മുന്നണിയിലെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതോടെ 'ഇപ്പുറം വന്നാല്‍ അപ്പുറമില്ല, അപ്പുറം പോയാല്‍ ആരുമില്ല' എന്ന നിലയിലായി ശ്രേയാംസിന്റെ അവസ്ഥ. മലബാറില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും അതിശക്തരാണ്. ഇവിടെ മറ്റാരുടേയും പിന്തുണ യുഡിഎഫിന് വേണ്ട. ദേശീയ തലത്തില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ലയിച്ചാല്‍ കരുത്ത് കൂടുമെന്ന കണക്കുകൂട്ടലുകള്‍ ബീഹാറിലെ പാര്‍ട്ടിയുടെ തകര്‍ച്ചയോടെ അപ്രസക്തമായി. ദേശീയ പ്രസക്തി നഷ്ടപ്പെട്ട പാര്‍ട്ടിയെ ഇനി ചുവടുമാറ്റിയാലും ഉള്‍ക്കൊള്ളാന്‍ യുഡിഎഫിന് താല്പര്യമില്ല. അര്‍ഹമായ പരിഗണന കിട്ടാതെയും പോകാന്‍ ഒരിടമില്ലാതെയും ആര്‍ജെഡി ഉലയുകയാണ്. കെ.പി. മോഹനന് പക്ഷം സ്വീകരിക്കുന്ന നിലപാടായിരിക്കും വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുക.
കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകൾ അനിശ്ചിതകാലത്തേക്കും പണിമുടക്കും. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അഗളിയില്‍ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം തട്ടിയെടുത്തു; മുന്‍ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
കോടതി ശിക്ഷിച്ചിട്ടും ഒളിവില്‍ തുടരുകയായിരുന്നു ഇയാള്‍
ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 14 വര്‍ഷം കഠിന തടവും 26,000 രൂപ പിഴയും
അഞ്ച് വര്‍ഷം ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും.
കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം, രോഗികളെ പുറത്തിറക്കി
ഒഴിവായത് വൻ അപകടം; കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം, രോഗികളെ പുറത്തിറക്കി, ജനറേറ്റർ റൂം പൂർണമായും കത്തിനശിച്ചു, സംഭവം ഉച്ചയ്ക്ക്
ശബരി റെയില്‍ പാത; ചിലവാകുന്നതിന്റെ പാതി തുക നല്കാന് തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍
8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമായതായി ശശി തരൂരിന്റെ മകന്റെ ഇഷാന് തരൂര്‍: തന്റെ കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാര്‍ നന്ദി പറഞ്ഞ് ഇഷാന്
ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന പ്രതികരണവുമായി റഷ്യ. റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് ആണ് ട്രംപിൻ്റെ വാദം തള്ളി രംഗത്തെത്തിയത്. ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിൽ പുതിയതായി ഒന്നുമില്ലെന്നും പറഞ്ഞു.
പ്രഷർ വാഷർ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ ഷോക്കേറ്റു വിദ്യാർഥിക്ക് ദാരുണാന്ത്യം
എലിക്കുവച്ച വിഷം വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീണു; വീട്ടമ്മ മരിച്ചു
തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്ഫോടക വസ്തുക്കളങ്ങിയ ബോക്സ് സൂക്ഷിച്ചത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. നൂറിലധികം പെട്ടികളാണ് കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി 26കാരന് 47 വർഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 26കാരന് 47 വര്‍ഷം കഠിനതടവും പിഴയും. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി അമര്‍ തേജസിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
കണക്ക് വിശദമാക്കാൻ സിപിഎമ്മിന് കഴിയുമോ? | Vinu V John | News Hour 4 February 2026
വി കുഞ്ഞികൃഷ്ണന് പിന്തുണ കൂടുന്നോ? രക്തസാക്ഷി ഫണ്ട് കട്ടതിന് മറുപടിയുണ്ടോ? | Vinu V John | News Hour 4 February 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 4 February 2026
സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം നൽകി പണം തട്ടി; അന്തർ സംസ്ഥാന തട്ടിപ്പ് സംഘം പിടിയിൽ
സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം നൽകി പണം തട്ടി; അന്തർ സംസ്ഥാന തട്ടിപ്പ് സംഘം പിടിയിൽ, സംഘത്തിൽ നാല് പേർ
ഷാർജ ഹെൽത്ത് കെയർ സിറ്റിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുതിയ ആശുപത്രി
ഷാർജ ഹെൽത്ത് കെയർ സിറ്റിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുതിയ ആശുപത്രി, ധാരണാ പത്രം ഒപ്പുവെച്ചു
കുടുംബത്തിലെ 11 പേരെയും വധശിക്ഷക്ക് വിധേയമാക്കി ചൈന, കാരണമിത്…
മ്യാൻമറിൽ വൻതോതിലുള്ള അഴിമതിയും ചൂതാട്ട കേന്ദ്രങ്ങളും നടത്തിയിരുന്ന മിംഗ് കുടുംബത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. കൊലപാതകം, തട്ടിപ്പ്, നിയമവിരുദ്ധ തടങ്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ശിക്ഷിച്ചത്.
മേഘാലയിൽ നിന്നുമൊരു പോസ്റ്റൽ പാഴ്സൽ ; കഞ്ചാവ് കടത്തിന്റെ പുതിയ രീതിയിൽ സഹോദരങ്ങൾ കുടുങ്ങി
ഇത്തിരി ബുദ്ധി കൂടി പോയി...; മേഘാലയിൽ നിന്നും പോസ്റ്റൽ പാഴ്സലായി കഞ്ചാവ് കടത്തിയ സഹോദരങ്ങൾ കുടുങ്ങി,പാഴ്സൽ കൈപ്പറ്റാൻ എത്തിയപ്പോഴാണ് പാലക്കാട് നിന്നും അറസ്റ്റിലായത് Drug bust | Crime news | Kerala Police
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് ആരോപണം
തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി, ദുരഭിമാനക്കൊലയെന്ന് ആരോപണം
ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തി | Kottayam | Crime news | Kerala Police
കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സാക്ഷിയായ വിദേശ വനിതയെ ഭീഷണിപ്പെടുത്തി Kottayam | Crime news | Kerala Police
കൊച്ചി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം റമദാന് ആചരണത്തിനു ശേഷം നടക്കാന്‍ സാധ്യതയെന്നു വിവരം.റമദാന് പെരുന്നാളിനുശേഷം കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു സര്‍ക്കാരും കൊല്ലപ്പെട്ട യെമന്‍ പൗരന് തലാര്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബവും തയാറാകുമെന്നാണു കരുതുന്നത്. കടുംപിടിത്തം തുടര്‍ന്നിരുന്ന തലാലിന്റെ സഹോദരന് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരത്തെ 36 കോടി രൂപ ദിയാധനമായി ആവശ്യപ്പെട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതു കുടുംബം നിഷേധിച്ചു. അതിനിടെ, യെമനില്‍ നിമിഷപ്രിയയുടെ മോചനനടപടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോമിന്റെ വസതിയില്‍ കഴിയുന്ന നിമിഷപ്രിയയുടെ മാതാവിന്റെ വിസ പുതുക്കുന്നതിനായി, അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് 500 ഡോളര്‍ അയച്ചുകൊടുത്തതായി ആക്ഷന്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ പറഞ്ഞു. 2017 ല്‍ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം 2018 മുതല്‍ യെമനിലെ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുകയാണ് നിമിഷപ്രിയ. കഴിഞ്ഞ ജൂലൈ 16 ന് അവരുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കഴിഞ്ഞ ജൂലൈ 13 നു കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും അവിടത്തെ സൂഫി പണ്ഡിതനുമായി ചര്‍ച്ച നടത്തിയതോടെയാണു വധശിക്ഷാനടപടികള്‍ യെമന്‍ അധികൃതര്‍ മരവിപ്പിച്ചത്. കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ എംബസി വഴി ചര്‍ച്ചകള്‍ നടത്തി. 2023 നവംബറില്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രിയയുടെ അപ്പീല്‍ തള്ളി. 2024 ഏപ്രിലില്‍ യെമന്‍ സന്ദര്‍ശിച്ച പ്രിയയുടെ അമ്മയ്ക്കും ഭര്‍ത്താവിനും മകള്‍ക്കും പ്രിയയെ കാണാനും മഹ്ദിയുടെ കുടുംബവുമായി സംസാരിച്ച് മോചനം ക്രമീകരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സാധിച്ചു. 2024 ഏപ്രില്‍ 24 നാണു പ്രിയയ്ക്കും അമ്മയ്ക്കും കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത്. യെമന്‍ പൗരന്റെ കുടുംബവുമായി ഇതിനകം മൂന്നു ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടന്ന പ്രധാന യോഗത്തില്‍ യെമന്‍ ഭരണകൂട പ്രതിനിധി, യെമനിലെ സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമന്‍ പൗരന് തലാലിന്റെ സഹോദരന് തുടങ്ങിയവര്‍ പങ്കെടുത്തു. ജെബി പോള്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പി.എ: സുധീഷ് കുമാറിന് സ്ഥാനചലനം. പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണിതെന്നു സൂചന. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പി.എ ആയിരുന്നു സുധീഷ്. കെ. ജയകുമാര്‍ അധികാരമേറ്റപ്പോള്‍ പഴയ സ്റ്റാഫ് തുടരുമെന്ന നിലപാടാണ് സ്വീകരിച്ചത്. പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. സുധീഷ് കുമാറിനെതിരേ പ്രസിഡന്റിനു പരാതികള്‍ ലഭിച്ചതായാണ് വിവരം. നിലവില്‍ കാരിക്കോട് ഗണപതി ദേവസ്വം കഴകമായിട്ടാണ് അദ്ദേഹത്തെ മാറ്റിയത്. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായ സാഹചര്യത്തിലാണ് കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്ക് എത്തിയത്. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കാലാവധി നീട്ടിനല്കാന് തീരുമാനിച്ചിരുന്നെങ്കിലും ബോര്‍ഡും അന്വേഷണ പരിധിയിലേക്ക് വന്നതോടെ ആ നീക്കം പാളി. കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന വിലയിരുത്തലില്‍ സി.പി.എം എത്തി. തുടര്‍ന്ന് പാര്‍ട്ടി ബന്ധമുള്ള നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും, ഒടുവില്‍ രാഷ്ട്രീയ നിയമനം ഒഴിവാക്കി പൊതുസ്വീകാര്യനായ കെ. ജയകുമാറിനെ പ്രസിഡന്റാക്കുകയായിരുന്നു. ജയകുമാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പി.എ തെറിച്ചത് ബോര്‍ഡിനുള്ളിലെ അസ്വാരസ്യങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
കോട്ടയം: ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്കുവേണ്ടി ഉന്നത വിദ്യഭ്യാസ വകുപ്പ് നടപ്പാക്കിയ 'ആകാശമിഠായി', 'നോട്ട്ബുക്ക് ചലഞ്ച്' പരിപാടികളില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം അധ്യാപകര്‍ തെളിവുസഹിതം മന്ത്രിക്കും പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നുംപറയുന്നു. നാഷണല്‍ സര്‍വീസ് സ്കീം കഴിഞ്ഞവര്‍ഷം നടപ്പാക്കിയ ജീവിതോത്സവം 2025 പരിപാടിയുടെ ഭാഗമായാണ് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്കായി 'ആകാശമിഠായി' പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിക്ക് 21 ലക്ഷം രൂപയാണു ചെലവായത്. നാഷണല്‍ സര്‍വീസ് സ്കീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നതരുമായി അടുപ്പമുള്ള ഇവന്റ് മാനേജ്മെന്റ ഗ്രൂപ്പാണു പരിപാടി നടത്തിയത്. അഞ്ചുലക്ഷത്തിനു മേല്‍ ചെലവു വരുന്ന പരിപാടികള്‍ കൃത്യമായ ടെന്‍ഡര്‍ ക്ഷണിച്ചു മാത്രമേ നടപ്പാക്കാവൂ എന്നാണു നിയമം. എന്നാല്‍ ഈ പരിപാടി നടത്താന്‍ നിയമാനുസൃത ക്വട്ടേഷന്‍ ക്ഷണിക്കാതെ താല്‍പര്യപത്രമെന്ന പേരില്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ കഴിഞ്ഞ ഒക്ടോബര്‍ 13 ന് ഒരു പരസ്യം നല്‍കുകയായിരുന്നു. സമര്‍പ്പിക്കാനുള്ള തീയതി ഒക്ടോബര്‍ 15 ആയി പരിമിതപ്പെടുത്തുകയും ചെയ്തു. വകുപ്പിലെ ഉന്നതര്‍ക്കു താല്പര്യമുള്ള ഇവന്റ് മാനേജ്മെന്റ കമ്പനിക്കു ടെന്‍ഡര്‍ കിട്ടാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആക്ഷേപം. സമയം കുറവായതിനാല്‍ മറ്റ് ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പുകള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനായില്ല. പരിപാടിയുടെ ഫൈനാന്‍സ് കണ്‍വീനര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ജില്ലയായ തൃശൂരില്‍ നിന്നുള്ള പ്രമുഖനാണ്. അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു 'നോട്ട് ബുക്ക് ചലഞ്ച്.' തൃശൂര്‍ ജില്ലയില്‍ മാത്രമേ ഈ പരിപാടി നടത്തിയുള്ളൂ. സര്‍ക്കാരിന്റെയോ പൊതുവിദ്യഭ്യാസ വകുപ്പിന്റെയോ അനുമതി ഔദ്യോഗികമായി വാങ്ങാതെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരെ ഉപയോഗിച്ച് നോട്ട്ബുക്കുകള്‍ വിറ്റതിലാണു ക്രമക്കേട്. എന്‍.എസ്.എസ്.യൂണിറ്റുകള്‍ മുഖേന വിതരണം ചെയ്യുന്ന നോട്ട്ബുക്കുകള്‍ക്ക് 55 രൂപയാണ് വില ഈടാക്കുന്നത്. നോട്ട് ബുക്ക് ചലഞ്ച് കാമ്പയിന് കൂടുതല്‍ ജനകീയത ലഭിക്കാന്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച നോട്ട്ബുക്കെന്നു പ്രചരണം നടത്തിയാണു വിറ്റഴിച്ചത്. നിര്‍മാണച്ചെലവായ 45 രുപയ്ക്കു പുറമേ സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന 'ചാരെ' എന്ന പദ്ധതിക്കു നല്‍കാനെന്ന പേരില്‍ 10 രൂപയും ചേര്‍ത്താണ് 55 രൂപ. എന്നാല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 25 രൂപ മാത്രം വിലയുള്ള നോട്ട്ബുക്കാണ് വിദ്യാര്‍ഥികള്‍ക്ക് കൂടിയ വിലയ്ക്കു നല്‍കുന്നതെന്നാണ് ആക്ഷേപം. തൃശൂര്‍ ജില്ലയില്‍ 120 എന്‍.എസ്.എസ്. യുണിറ്റുകളാണു പ്രവര്‍ത്തിക്കുന്നത്. ഒരോ യൂണിറ്റിനും 200 മുതല്‍ 1000 വരെ നോട്ടുബുക്കുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഈ ഇനത്തില്‍ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നരിക്കുന്നത്. എന്‍.എസ്.എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളെ ധനസമാഹരണത്തിന് ഉപയോഗിക്കുന്നതിനെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ തൃശൂര്‍ ജില്ലയില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള അനധികൃത പണപ്പിരിവ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടുപ്പക്കാരായതിനാണ് പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തതെന്നാണ് ആക്ഷേപം.
പ്രമേയം കൊണ്ട് കേന്ദ്രം കിടുങ്ങുമോ? | Munshi 4 February 2026 | Pinarayi Vijayan | Union Budget 2026
പ്രമേയം കൊണ്ട് കേന്ദ്രം കിടുങ്ങുമോ? | Munshi 4 February 2026 Union Budget 2026 | Pinarayi Vijayan | Kerala Assembly
പാകിസ്ഥാനിൽ 10 വയസ്സുകാരനെ കാണാതായ സംഭവത്തിൽ അമാനുഷിക ശക്തികൾക്കെതിരെ പിതാവ് പരാതി നൽകി. മകനെ ജിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് പിതാവ് ആരോപിച്ചതിനെ തുടർന്ന്, പ്രേതത്തിനെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥയില്‍ കരുത്തു തെളിയിക്കണമെന്ന് ഇടതുമുന്നണിയിലെ എല്ലാ ഘടകക്ഷികള്‍ക്കും സി.പി.എം. നിര്‍ദേശം. ജോസ് കെ. മാണിയെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടിലാണ് സി.പി.എമ്മിന്റെ കണ്ണ്. ജോസിന് ക്രൈസ്തവ മേലധ്യക്ഷന്മാര്ക്കിടയിലുള്ള സ്വാധീനം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നും സി.പി.എം. കണക്കുകൂട്ടുന്നു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ ആവര്‍ത്തിച്ചാല്‍ മാത്രമേ മൂന്നാം പിണറായി സര്‍ക്കാര്‍ യാഥാര്‍ഥ്യമാകൂ എന്ന തിരിച്ചറിവ് സി.പി.എം. നേതൃത്വത്തിനുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ഏതു വിധേയനേയും മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സി.പി.എം. തയാറായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യമേഖലയിലുണ്ടായ നേട്ടം കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ എത്തിയതുകൊണ്ടാണെന്ന വിലയിരുത്തലാണു സി.പി.എം നേതൃത്വത്തിന്. അതുകൊണ്ടാണ് സി.പി.ഐയുടെ എതിര്‍പ്പും മറികടന്ന് മാണി ഗ്രൂപ്പിനു പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം കൂടുതല്‍ സീറ്റുകള്‍ നല്കാന് സി.പി.എം. തയാറായത്. ഇടതുമുന്നണിയുടെ ചരിത്രത്തില്‍ ആദ്യമായാണു ഘടകകക്ഷി നേതാക്കളെ ജാഥാ ക്യാപ്റ്റന്മാരാക്കുന്നത്. നാളെ ആറന്മുളയില്‍നിന്നാണ് ജാഥ ആരംഭിക്കുന്നത്. തുടര്‍ന്ന് ഏഴിന് അടൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്ത് സമാപിക്കും. 14-ന് യാത്ര എറണാകുളത്ത് സമാപിക്കും. ഷാലു മാത്യു
മലപ്പുറം: ജില്ല പുന:ക്രമീകരണം സാധ്യമാക്കണം
കേരള മുസ്ലിം ജമാഅത്ത് ടേബിള്‍ ടോക്ക് നടത്തും
ശബരി റെയില്‍പാത: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ തുടങ്ങും; പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും
തിരുവനന്തപുരം: 25 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നിലവില്‍ പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 1,361 കോടി രൂപയും നിര്‍മ്മാണത്തിനു 2439.93 കോടിയും ഉള്‍പ്പെടെ 3800.9 കോടി ചെലവ് വരും എന്നാണ് കണക്കാക്കുന്നത്. ഇതിന്റെ 50 ശതമാനമായ 1900 കോടി രൂപ സംസ്ഥാനം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ആവശ്യമായ അംഗീകൃത അലൈന്മെന്റും മാപ്പുകളും സംസ്ഥാനത്തിന് കൈമാറുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഓഫീസ് തുറക്കാനും ജീവനക്കാരെ നിയോഗിക്കാനും ബുധനാഴ്ച നിയമസഭയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന് ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കി.മീ. നിര്‍മ്മാണവും നടന്നതാണ്. കെ.ആര്.ഡി. സി എല്‍ തയാറാക്കിയ പുതിയ കണക്കുപ്രകാരം പദ്ധതിയ്ക്ക് 303.58 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. കെ.ആര്.ഡി.സി.എല്‍. ചെയര്മാന്, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
സഖാക്കളുടെ കൊള്ളക്കണക്കോ? വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം വെളിച്ചത്തിലേക്ക്
'നേതൃത്വത്തെ അണികൾ തിരുത്തണം'; വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം വെളിച്ചത്തിലേക്ക്, പയ്യന്നൂരിൽ പ്രകാശനം ചെയ്തു, സാക്ഷിയായി വൻ ജനാവലി
പാണക്കാട് കുടുംബത്തോട് സ്നേഹം മാത്രം: ഉമർ ഫൈസി
പാണക്കാട് കുടുംബത്തോട് സ്നേഹം മാത്രം, സഖാവ് ആകാൻ കഴിയില്ല: ഉമർ ഫൈസി
പാർലിമെൻ്റിനകത്തും പുറത്തും സംഘടനക്ക് വേണ്ടി രാജ്യത്തുടനീളവും പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിൻ്റെയും കോൺഗ്രസിൻ്റെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിനൊപ്പം അടിയുറച്ച് പൊരുതിയ ആശയ ദൃഢത.
ശബരിമല സ്വർണ്ണക്കൊള്ള; പോർക്കളമായി സഭ, സതീശനെ കടന്നാക്രമിച്ച് മന്ത്രിമാർ |Sabarimala Gold Theft case
ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭയിൽ ഇന്നും ഏറ്റുമുട്ടൽ, ബിജെപിയെ സന്തോഷിപ്പിക്കാൻ ശ്രമമെന്ന് സതീശൻ, സ്പീക്കറെ ആക്രമിക്കാൻ ഗൂഢാലോചനയെന്ന് വി ശിവൻകുട്ടി ,പോരിനൊടുവിൽ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം Sabarimala Gold Theft case | Travancore Devaswom Board | Gold plating | Kerala Government | Kerala High court | Kerala Assembly
അച്ചടിച്ച പുസ്തകം മുഴുവൻ തീർന്നു, CPMനെ ഞെട്ടിക്കുന്ന പങ്കാളിത്തമാണ് ഇന്ന് കണ്ടത് : വി.കുഞ്ഞികൃഷ്ണൻ
ഇത്രത്തോളം ആളുകളെ പ്രതീക്ഷിച്ചില്ല, ഞാൻ പറയുന്നതിനോട് യോജിക്കുന്നവർ പയ്യന്നൂരിലുണ്ടെന്ന് മനസിലായി, സിപിഎമ്മിനെ ഞെട്ടിക്കുന്ന പങ്കാളിത്തമാണ് ഇന്ന് കണ്ടത്, അച്ചടിച്ച പുസ്തകം മുഴുവൻ തീർന്നു: വി.കുഞ്ഞികൃഷ്ണൻ V Kunhikrishnan | Book Release | CPM | Kannur
ഭൗതികം, ആത്മീയം എന്ന വേര്‍തിരിവില്ലാതെ എല്ലാ വിജ്ഞാനശാഖകളും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിലും ഒന്നും ഒരാളുടെയും കുത്തകയല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലും പ്രവര്‍ത്തനങ്ങളിലൂടെ മര്‍കസ് വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആഴത്തില്‍ അറിവ് നുകര്‍ന്ന മതപണ്ഡിതരെയും സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെയും ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകാരെയും സാമൂഹിക രംഗത്തെ നിപുണരെയും ഒരേസമയം മര്‍കസിന് ഉത്പാദിപ്പിക്കാന്‍ സാധിച്ചത്.
അരൂരിൽ 'ദേശാടനപക്ഷി', യുഡിഎഫിൽ കലാപം; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ
അരൂർ നിയമസഭാ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
നരവനെയുടെ പുസ്തകം സൃഷ്ടിച്ച തീയും പുകയും
അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ പൂര്‍ണമായും ശരിയും കാര്യക്ഷമവുമാണെന്ന് അവകാശപ്പെടുന്നതിനപ്പുറം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു സമ്മതിക്കുകയും തിരുത്തുകയും ചെയ്യുകയാണ് ശരിയായ വഴി.
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; പാറ തുരക്കൽ ഉടൻ തുടങ്ങും, കൂറ്റൻ യന്ത്രങ്ങൾ ഓരോന്നായി എത്തി തുടങ്ങി
കോഴിക്കോട്: വടക്കൻ കേരളം കാത്തിരിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ ജോലികൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് അടുക്കുകയാണ് ഇപ്പോൾ. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് വയനാട്ടിലെ മേപ്പാടി വരെ നീളുന്ന തുരങ്കപാതയുടെ പാറ തുറക്കൽ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാവുമെന്ന് മുഖ്യമന്ത്രി; '1905 കോടി
തണ്ണിമത്തന് ചാക്കുകള്‍ക്കിടയില്‍ സ്ഫോടകവസ്തു; ചരക്കുലോറി പോലീസ് പിടികൂടി
തമിഴ്നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി
വിട്ടുവിഴ്ചയ്ക്കില്ല...ചർച്ചയാകാം; ഇറാൻ - അമേരിക്ക നിർണായക ചർച്ച ഒമാനിൽ
ഇറാൻ - അമേരിക്ക നിർണായക ചർച്ച ഒമാനിൽ, വേദി അമേരിക്ക അംഗീകരിച്ചതായി വിവരം, ചർച്ച വെള്ളിയാഴ്ച
എറണാകുളത്ത് പെൺകുട്ടിയെ കാണാതായി, ഗൗരിനന്ദയെ കാണാതായത് ഇന്നലെ മുതൽ
എറണാകുളത്ത് പെൺകുട്ടിയെ കാണാതായി, ഗൗരിനന്ദയെ കാണാതായത് ഇന്നലെ മുതൽ, അന്വേഷണം ആരംഭിച്ച് പൊലീസ്
75 ലക്ഷത്തിന്റെ സ്വർണക്കവർച്ച; പ്രതി ശ്രീകാന്തുമായി തെളിവെടുപ്പ് നടത്തി പൊലീസ് | Gold theft
കാട്ടാക്കട വീട്ടിൽ നിന്ന് 75 പവൻ കവർന്ന കേസ്, പ്രതി ശ്രീകാന്തുമായി പൊലീസിന്റെ തെളിവെടുപ്പ്, മോഷണം നടന്നത് ക്രിസ്മസ് തലേന്ന് Gold theft | Thiruvananthapuram | Kerala Police | Crime news
എന്തായിരുന്നു ലക്ഷ്യം? പാലക്കാട് ദേശീയപാതയിൽ വൻ സ്ഫോടക ശേഖരം പിടികൂടി | Palakkad | Explosives
പാലക്കാട് ദേശീയപാതയിൽ വൻ സ്ഫോടക ശേഖരം പിടികൂടി, കണ്ടെത്തിയത് തണ്ണിമത്തൻ കൊണ്ടുവന്ന വാനിൽ നിന്ന്, ഒളിപ്പിച്ചത് തണ്ണിമത്തൻ പെട്ടികൾക്ക് താഴെ Palakkad | Explosives | Crime News | Kerala Police
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന വീട്ടമ്മയോട് അയൽക്കാരന്റെ ക്രൂരത; ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ
പത്തനംതിട്ടയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; അയൽവാസിയായ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ Pathanamthitta | Sexual assault case | Crime news
'എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യമായതുകൊണ്ടാണ് ഞാനിതിൽ ഇത്രയും ഉറച്ച് നിൽക്കുന്നത്' | Kunhikrishnan
'എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യമായതുകൊണ്ടാണ് ഞാനിതിൽ ഇത്രയും ഉറച്ച് നിൽക്കുന്നത്. അനുഭവമല്ലേ ഏറ്റവും വലിയ ഗുരുനാഥൻ', പാർട്ടി സ്വാധീന പ്രദേശങ്ങളിൽ അത് ജനങ്ങളുടെ ഒരു വികാരമാണെന്ന് വി. കുഞ്ഞികൃഷ്ണൻ V Kunhikrishnan | Book Release | CPM | LDF | TI Madhusoodanan | Martyr Dhanraj Fund | Kannur
സിപിഎമ്മിന്റെ പ്രതികാര നടപടികൾ ഇനി എത്ര നാൾ ഫലിക്കുമെന്നതിൽ സംശയമുണ്ട്: എൻ.വി ബാലകൃഷ്ണൻ | CPM
'സിപിഎമ്മിന്റെ പ്രതികാര നടപടികൾ ഇനി എത്ര നാൾ ഫലിക്കുമെന്നതിൽ സംശയമുണ്ട്'; വി കുഞ്ഞികൃഷ്ണൻ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിലേക്ക് ആളുകൾ ഒഴുകിയെത്തിയത് നിസ്സാര കാര്യമല്ലെന്ന് എൻ.വി ബാലകൃഷ്ണൻ
'കുറ്റക്കാർ രക്ഷപ്പെടില്ല'; ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി |Sabarimala
'SITയെ വിശ്വാസമുണ്ട്'; ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി, പരാമർശം വ്യാപക വിമർശനങ്ങൾക്കിടെ Sabarimala Gold Theft case |Travancore Devaswom Board | Gold plating | Kerala Government | Kerala High court
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം ചെയ്ത് നേതാക്കള്‍
ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്നുപേരെ പുറത്താക്കി
ശശി തരൂരിന്റെ മകനും വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകനുമായ ഇഷാൻ തരൂരിന് ജോലി നഷ്ടപ്പെട്ടു. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു.
ബോലോ താരാ താരാ.... മണ്ഡലം കമ്മിറ്റി ഓഫിസിൽ മദ്യപിച്ച് നൃത്തം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ
ഇവിടെ സംഘം ചേർന്നുള്ള മദ്യപാനം സ്ഥിരമാണെന്നും ചിലർ ഓഫീസനികത്ത് മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'വെറി' മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക്
ഒയാസിസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന ചിത്രം
പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം
പാർലമെന്റിൽ പ്രസംഗിക്കാൻ കഴിയാതെ പ്രധാനമന്ത്രി; വനിതാ എംപിമാരുടെ പ്രതിഷേധം, പരിഹസിച്ച് പ്രിയങ്ക
ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി റദ്ദാക്കി. പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധത്തെ തുടർന്ന് നിരവധി തവണ സഭ നിർത്തിവച്ചതോടെയാണ് സംഭവം. ഇതോടെ പ്രധാനമന്ത്രി മോദിയുടെ മറുപടി ഇല്ലാതെ തന്നെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലോക്സഭയിലെ സ്തംഭനാവസ്ഥ കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ മറുപടിക്കുള്ള സാധ്യത
തിരുവല്ലയുടെ കാത്തിരിപ്പിന് അവസാനം; അമൃത എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു
4 കെ ദൃശ്യമികവില്‍ 'പറയാതെ അറിയാതെ'; 'ഉദയനാണ് താരം' റീ റിലീസ് വെള്ളിയാഴ്ച
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4 കെ ദൃശ്യ മികവോടെ വീണ്ടും റിലീസിന് ഒരുങ്ങുന്നു
സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീട്ടുജോലി ചെയ്യുന്ന വീഡിയോകളെ ചൊല്ലിയുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സൗഭാഗ്യ വെങ്കിടേഷ്.
ലോകകപ്പിൽ ഒമ്പത് റൺസ് ഒരു പന്തിൽ: ദീപേഷ് ദേവേന്ദ്രന്റെ നാടകീയ ബോൾ
ഇന്ത്യൻ ബൗളർ ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ പതിനേഴാം ഓവറിലെ അവസാന പന്ത് ആരാധകരെ അത്ഭുതപ്പെടുത്തിയത് ക്രിക്കറ്റ് ലോകത്ത് അപൂർവ്വ നിമിഷമായി. ആദ്യ അഞ്ച് പന്തുകളിൽ വെറും ഒരു റൺസ് നേടിയത് കൊണ്ട്, അവസാന പന്ത് ലെഗ് സൈഡിലേക്ക് എറിയുമ്പോഴാണ് സംഭവം. അഫ്ഗാൻ താരമാരായ ഫൈസൽ ഷിനോസാദ് ഈ പന്ത് അടിക്കാൻ ശ്രമിച്ചെങ്കിലും, വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവിന്റെ കൈകളിൽ തട്ടി പന്ത് വഴുതിപ്പോയി. പിന്നീട് ഗ്രൗണ്ടിൽ വെച്ച ഹെൽമെറ്റിൽ തട്ടിയ പന്ത് ബൗണ്ടറി കടന്നതോടെയാണ് അഫ്ഗാനിസ്ഥാൻ ഒരു […] The post ലോകകപ്പിൽ ഒമ്പത് റൺസ് ഒരു പന്തിൽ: ദീപേഷ് ദേവേന്ദ്രന്റെ നാടകീയ ബോൾ appeared first on ഇവാർത്ത | Evartha .
ന്യൂഡല്‍ഹി: എസ്ഐആറിനെ വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം (എംഎന്‍എം) സ്ഥാപകനും രാജ്യസഭാ എംപിയുമായ കമല്ഹാസന് രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്ഹാസന്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് കമല്‍ഹാസന്റെ പ്രസംഗം. തമിഴര്‍ക്കും സഹോദരന് എംകെ സ്റ്റാലിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് കമല്ഹാസന് പ്രസംഗം ആരംഭിച്ചത്. തമിഴിലായിരുന്നു നന്ദിപ്രകടനം. സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. അത് ഈ സര്‍ക്കാരിനും ബാധകമാണെന്ന് പറഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പും ഓര്‍മ്മപ്പെടുത്തലും നല്‍കിയാണ് കമല്‍ഹാസന്റെ പ്രസംഗം. എസ്ഐആര്‍ നടപടികളിലൂടെ രാജ്യം ബുദ്ധിമുട്ടുന്നുണ്ടെന്ന് ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് കമല്‍ ഹാസന് വ്യക്തമാക്കി. മമത ബാനര്‍ജി എസ്ഐആറുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ വാദത്തിനുവേണ്ടി എത്തിയ കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ കയ്യടിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ പ്രസംഗത്തെ സ്വീകരിച്ചത്. കമല്‍ ഹാസന്റെ ആദ്യത്തെ പ്രസംഗമാണെന്നും ആരും തടസപ്പെടുത്തരുതെന്നും പ്രസംഗം തുടങ്ങുന്നതിന് മുമ്പ് സ്പീകര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിമിഷം എനിക്ക് ഒരു ബഹുമതിയായി തോന്നുന്നു... എന്റെ തമിഴ് അധ്യാപകരാണ് എനിക്ക് എന്റെ ഭാഷ പരിചയപ്പെടുത്തി നല്‍കിയത്. അവരില്‍ ഒരാള്‍ ഒരു രാഷ്ട്രീയ നേതാവായിരുന്നു, സി.എന്‍. അണ്ണാദുരൈ... നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള ഏത് കടന്നുകയറ്റത്തെയും നേരിടാന്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു... എന്റെ ഹൈസ്കൂള്‍ കൊഴിഞ്ഞുപോക്ക് കണക്കിലെടുത്ത് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് യോഗ്യതയില്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. അങ്ങനെയാകട്ടെ. എന്നിരുന്നാലും. സ്വയം പ്രാപ്തനായ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ നിങ്ങള്‍ ഏവരും ഏത് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയെങ്കിലും ഒരു തമിഴന് എന്ന നിലയില്‍ എനിക്ക് എല്ലാത്തിനും ഒരു അഭിപ്രായമുണ്ട്. കോപമില്ലാതെ ഈ പ്രസംഗം എഴുതാന്‍ എം.കെ. ഗാന്ധി എന്നെ സഹായിച്ചിട്ടുണ്ട്. ഇതില്‍ യുക്തി ഉപയോഗിക്കാന്‍ പെരിയാര്‍ എന്നെ സഹായിച്ചു. ഈ വ്യവസ്ഥിതിയെ കുറിച്ച് മനസ്സിലാക്കാന്‍ അണ്ണ എന്നെ സഹായിച്ചു... വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് എന്റെ ആശങ്ക. വരാനിരിക്കുന്ന വര്‍ത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് ഞാന്‍ ഇത് എഴുതിയത്. മരിച്ചു ജീവിച്ചിരിക്കുന്നവരുടെ അക്ഷരത്തെറ്റ് പരിശോധിക്കുന്ന കഥ എന്നാണ് ഞാന്‍ ഇതിനെ വിളിക്കുന്നത്. ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം സര്, കമ്മീഷനുകള്‍ ഞങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം പരിശോധിക്കുകയാണ്. അവര്‍ അക്ഷരത്തെറ്റുകളും വിലാസങ്ങളും പരിശോധിക്കുന്നു, അതും തെറ്റായി മാത്രമാണ് പരിശോധിക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ മാത്രമാണ് ആഗ്രഹിക്കുന്നത് സാര്‍. പുതിയ തലമുറ നമ്മെ കാണുകയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെവേണം പെരുമാറാന്‍ എന്നും രാജ്യസഭയില്‍ കമല്ഹാസന് പറഞ്ഞു.മഹാത്മാഗാന്ധിയാണ് തന്നെ ഭയക്കാതെ പ്രസംഗിക്കാന്‍ പ്രാപ്തനാക്കിയതെന്നും കമല്ഹാസന് പറഞ്ഞു. ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സഭയില്‍ അദ്ദേഹം സംസാരിച്ചു. വോട്ടെയും നാട്ടെയും വില്ക്ക മാട്ടാര്, നാളൈ നമദാകും എന്നും കമല്ഹാസന് പറഞ്ഞു.
ഇറാൻ- യുഎസ് സംഘർഷം; നയതന്ത്ര ചർച്ച വെള്ളിയാഴ്ച്ച ഒമാനിൽ | Iran | America | USS Abraham Lincoln
ഇറാൻ- യുഎസ് സംഘർഷം; നയതന്ത്ര ചർച്ച വെള്ളിയാഴ്ച്ച ഒമാനിൽ, ചർച്ച പരാജയപ്പെട്ടാൽ തിരിച്ചടിയെന്ന് അമേരിക്ക, ഇറാൻ തീരത്ത് നിന്ന് യുഎസ് കപ്പൽവ്യൂഹം നീങ്ങി Iran | America | USS Abraham Lincoln
കൊച്ചി: വലിയ താരനിരയോ വൻ പ്രചാരണങ്ങളോ ഇല്ലാതെ റിലീസ് ചെയ്ത ഹൊറർ-കോമഡി ചിത്രം ‘പ്രകമ്പനം’ മൂന്ന് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ നേടിയത് 5.44 കോടി രൂപയുടെ കളക്ഷൻ. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത 'പ്രകമ്പനം', കണ്ണൂരിലെയും കൊച്ചിയിലെയും മെൻസ് ഹോസ്റ്റലുകൾ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ പ്രദർശനങ്ങളോടെയാണ് മുന്നേറുന്നത്. വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, പല കേന്ദ്രങ്ങളിലും സിനിമയുടെ പ്രദർശനങ്ങൾ കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ കഥ വിജേഷ് പാണത്തൂരിന്റേതാണ്, തിരക്കഥയും സംഭാഷണവും പുതുമുഖമായ ശ്രീഹരി വടക്കൻ ഒരുക്കിയിരിക്കുന്നു. സാഗർ സൂര്യ, ഗണപതി, അൽ അമീൻ, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്. മലയാളത്തിലെ പ്രമുഖ ഇൻഫ്ളുവൻസേഴ്സും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നടാല്‍ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നടാല്‍ വഴി തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ അനിശ്ചിത കാലത്തേക്കും പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച പണിമുടക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെയാണ്. കണ്ണൂര്‍- തലശ്ശേരി റൂട്ടിലെ യാത്രക്കാരെയാണ് സമരം ഏറ്റവുമധികം ബാധിക്കുന്നത് എങ്കിലും മറ്റ് ഭാഗങ്ങളിലും സര്‍വീസ് സ്തംഭിക്കും. നാളെ പ്രവര്‍ത്തി ദിവസമായതിനാല്‍ പണിമുടക്ക് വിദ്യാര്‍ഥികളെയും ജോലിക്കാരെയും ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കും. ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നടാല്‍ ഒ കെ യുപി സ്കൂളിന് സമീപം അടിപ്പാത നിര്‍മിക്കണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ നിലവിലെ അശാസ്ത്രീയമായ നിര്‍മാണം കാരണം അടിപ്പാതയില്ലെങ്കില്‍ പല ബസുകള്‍ക്കും ഏകദേശം 7 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ടതായി വരും. ഇത്തരത്തില്‍ അധികദൂരം ഓടുന്നത് ഇന്ധനച്ചെലവ് വര്‍ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇത് താങ്ങാനാവില്ലെന്നും ബസുടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം.
കൊച്ചി: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി ഇരുപതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിം (43) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം വയോധികനുമായി ബന്ധപ്പെട്ടത്. വയോധികന്റെ പേരിൽ മുംബൈയിലെ ഒരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും ഇവർ വിശ്വസിപ്പിച്ചു. ഈ വിഷയത്തിൽ കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സംഘം വയോധികനെ അറിയിച്ചു. കോടതിയുടെ ലെറ്റർ എന്ന് പറഞ്ഞ് ഒരു വ്യാജരേഖയും ഇയാൾക്ക് കാണിച്ചുനൽകി. ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, കേസ് 'പ്രയോറിറ്റി ഇൻവെസ്റ്റിഗേഷൻ' ആയി പരിഗണിക്കാമെന്നും ഇതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം നിർദേശിച്ച അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഭയത്താൽ സമ്മർദത്തിലായ വയോധികൻ എട്ട് ഇടപാടുകളിലൂടെ ഒരു കോടി ഇരുപതുലക്ഷത്തോളം രൂപ തട്ടിപ്പുകാർക്ക് അയച്ചുനൽകുകയായിരുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ വയോധികൻ പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയായ സലിമിനെ മലപ്പുറത്തുനിന്ന് പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ.മാരായ എം.അജേഷ്, ടി.കെ. വർഗീസ്, എ.എസ്.ഐ. സലാവുദ്ദീൻ, സീനിയർ സി.പി.ഒ. പി.കെ. ദിനേശൻ, സി.പി.ഒ. ജെറി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
. 21 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
'ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊക്കെ'; സൗരവ് നൽകിയ പിറന്നാൾ സർപ്രൈസിനെക്കുറിച്ച് ഇച്ചാപ്പി
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ശ്രീലക്ഷ്മിക്ക് (ഇച്ചാപ്പി) ഭർത്താവ് സൗരവ് (അപ്പു) പിറന്നാൾ ദിനത്തിൽ നൽകിയ സർപ്രൈസുകള്‍
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് നടൻ തമ്പി ആന്റണി. ജനുവരി 30-ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെ സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയ റോയിയുടെ ആത്മഹത്യക്കുറിപ്പുമായി ബന്ധപ്പെട്ട് തമ്പി ആന്റണി നിലപാട് വ്യക്തമാക്കുകയും, അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമാ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. റോയിയുടെ മരണം കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തമ്പി ആന്റണി തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്. ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കൂടും എന്ന താൻ മുൻപ് കുറിച്ചിട്ട ചിന്ത സി.ജെ. റോയിയുടെ പതനത്തിലും കാണാനാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മഹത്യക്കുറിപ്പ് മുൻകൂട്ടി എഴുതിവെച്ച സാഹചര്യത്തിൽ, അത് പൂർണ്ണമായി വിശ്വസിക്കാൻ പ്രയാസമാണെന്നും, പെട്ടെന്നുണ്ടായ മാനസിക സംഘർഷം മൂലമാണ് സ്വയം വെടിവെച്ചതെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തമ്പി ആന്റണി കുറിച്ചു. തമ്പി ആന്റണിയുടെ കുറിപ്പ്: സി ജെ റോയിയുടെ പതനം! 'ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കൂടും' ഇത് ഞാൻ ഒരിക്കൽ ഇന്നത്തെ ചിന്തയായി എഫ് പേജിൽ കുറിച്ചിട്ടതാണ്. അത് തന്നെ, കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിയുടെ പതനത്തിലും നാം കാണുന്നു. ആത്മഹത്യക്കുറിപ്പ് മുൻകൂട്ടി എഴുതി വെച്ച സാഹചര്യത്തിൽ, അതും അത്ര വിശ്വസനീയമല്ല, അല്ലെങ്കിൽ പെട്ടെന്നുണ്ടായ മാനസിക സംഘർഷം കൊണ്ടാണ് സ്വയം വെടിവെച്ചതെന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴും പ്രയാസമുണ്ട്. നമ്പൂതിരിയുടേത് ക്രിസ്റ്റൽ ഗ്രൂപ്പിനെ ചതിച്ചെന്ന ആരോപണം ഞാൻ വിശ്വസിക്കുന്നില്ല. ക്രിസ്റ്റൽ ഗ്രൂപ്പിനെ നിരവധി ഉയരങ്ങളിലേക്ക് എത്തിച്ചത് സി. ജെ. റോയിയുടെ സാന്നിധ്യം തന്നെയായിരിക്കണം. അല്ലായിരുന്നുവെങ്കിൽ, ഒരു നിക്ഷേപവുമില്ലാതെ ബുദ്ധിമാനായ നമ്പൂതിരി റോയിയെ പങ്കാളിയാക്കുമായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ബിസിനസ് ലോകത്ത് സാധാരണമാണ്. പിന്നീട് ഉണ്ടായ പിണക്കങ്ങളും വേർപാടും അത്ര അസ്വാഭാവികമായ കാര്യങ്ങളുമല്ല. ഇതെല്ലാം സംബന്ധിച്ച് സംസാരിക്കേണ്ടത് നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. എന്നാൽ അവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ എവിടെയാണെന്ന കാര്യത്തിൽ പോലും ആര്‍ക്കും വ്യക്തമായ അറിവില്ല. ഒരു സിനിമാ നിർമാതാവെന്ന നിലയിലാണ് ഞാൻ ആദ്യം സി ജെ റോയിയെക്കുറിച്ച് കേൾക്കുന്നത്. കാസിനോവ എന്ന സിനിമയിൽ എന്റെ അമേരിക്കയിലുള്ള ഒരു സുഹൃത്ത് നിർമാണപങ്കാളിയായപ്പോഴാണ് അദ്ദേഹത്തിന്റെ പേര് പരിചയത്തിലാകുന്നത്. അന്ന് ആ സുഹൃത്ത് എന്നോട് ഉപദേശം ചോദിച്ചപ്പോൾ, “പറ്റുമെങ്കിൽ എത്രയും വേഗം നിക്ഷേപിച്ച തുക തിരിച്ചെടുക്കുക; പുതിയ സംരംഭം തുടങ്ങുന്നതാണ് നല്ലത്” എന്നാണ് ഞാൻ പറഞ്ഞത്. സിനിമാ നിർമാണത്തിൽ എനിക്ക് തന്നെ ഉണ്ടായ നഷ്ട്ടാനുഭവങ്ങളാണ് ആ നിരുത്സാഹപെടുത്തലിന്റെ കാരണം. സുഹൃത്ത് ആ ഉപദേശം സ്വീകരിച്ചതുകൊണ്ട് ഒരു വലിയ നഷ്ടം ഒഴിവായി. പിന്നീട് കാസിനോവ റോയിക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്ന വാർത്തയും പുറത്തുവന്നു. അതിനു ശേഷവും സോഷ്യൽ മീഡിയയിലെ സി ജെ റോയിയെ ഞാൻ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നില്ല. മറ്റേതോ റോയ് ആകുമെന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കുശേഷമാണ് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുന്നത്, അവ എന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. “പ്ലെയിൻ യാത്രയിൽ പ്ലെയിൻ ക്രാഷ് ചെയ്യാൻ പോകുകയാണെന്ന് പൈലറ്റ് അനൗൺസ് ചെയ്താലും ഞാൻ ഡപ്പാംകുത്തു കളിക്കും. ജീവിതം ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണ്” എന്നാണ് സി.ജെ.ആർ ഒരു വീഡിയോയിൽ പറയുന്നത്. അതായത്, മരണത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് തന്നെ കരുതാം. ഇംഗ്ലീഷ് കവിയായ ജോൺ ഡൺ (John Donne) പറഞ്ഞ “Death, be not proud” എന്ന കാവ്യവചനം അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതുപോലെ. പന്ത്രണ്ടോളം റോൾസ് റോയിസുകൾ, നടക്കുമ്പോൾ പതിനഞ്ചോളം അംഗരക്ഷകർ, ഹോട്ടലുകളിൽ താമസിക്കുമ്പോൾ മുഴുവൻ ഫ്ലോർ ബുക്ക് ചെയ്യൽ, പ്രത്യേക എലിവേറ്റർ…ഇത്രയും സുരക്ഷാഭ്രമം ആരെ പേടിച്ചിട്ടായിരുന്നു?സമ്പത്ത് മുഴുവൻ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ കയ്യടിയോ അസൂയയോ നേടാനുള്ള വ്യഗ്രത, ഇതിന്റെയൊക്കെ ഉദ്ദേശം എന്തായിരുന്നു? പെട്ടെന്ന് പണക്കാരനായാൽ ചിലർക്കുണ്ടാകുന്ന ഒരു മാനസികാവസ്ഥ അതിന്റെയൊരു മൂർദ്ധന്യാവസ്ഥയിലായിരുന്നു സി ജെ റോയി എന്ന് തോന്നുന്നു. ഇത്രത്തോളം വിദ്യാഭ്യാസവും അനുഭവവും ഉള്ള ഒരാൾ അതും Dr. CJ Roy, അത്തരം ഒരു മാനസികാവസ്ഥയിലെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ അവസാന വീഡിയോകളിലെ ശരീരഭാഷയും ശരീരാവസ്ഥയും പ്രത്യേകം ശ്രദ്ധയിൽപ്പെട്ടു. ജീവിതം ആഘോഷിക്കുന്നതായി ശരീരഭാഷ പറയുമ്പോഴും, ശരീരം തീർത്തും അനോരോഗ്യപരമായി കാണപ്പെട്ടു. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ സ്വന്തം ആരോഗ്യത്തെ അവഗണിക്കുന്ന സമ്പന്നരെ കണ്ടാൽ അതാണ് എനിക്കേറ്റവും അതിശയകരമായി തോന്നുന്നത്. എന്തൊക്കെ നേടിയാലും, ആരോഗ്യമില്ലെങ്കിൽ അതിനൊക്കെ എന്ത് വില? സ്വയം മരിച്ചില്ലായിരുന്നെങ്കിലും അധികനാൾ ജീവിച്ചിരിക്കാനുള്ള ഒരു ശരീരഭാഷ ആയിരുന്നില്ല റോയിയുടേത്. ഈ അവസ്ഥ മറ്റുള്ള സമ്പന്നർക്കെങ്കിലും ഒരു പാഠമാകട്ടെ. എത്ര പണമുണ്ടാക്കിയാലും, തിരക്കുണ്ടെങ്കിലും ദിവസേന ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകുക. പണം പോയാൽ വീണ്ടും ഉണ്ടാക്കാം;ആരോഗ്യം പോയാൽ പണം കണ്ട് എന്ത് പ്രയോചനം?. ഇപ്പോൾ ഓർമയിൽ വരുന്നത് കമ്പ്യൂട്ടർ മാന്ത്രികനും ബില്യണറുമായ സ്റ്റീവ് ജോബ്സിന്റെ അവസാനകാല വാക്കുകളാണ്: “I have all the money in the world… but I can’t buy health.” അവസാനം ബാക്കിയാകുന്ന പാഠം ഇത്രമാത്രം: Health is wealth. അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോവുക നിർഭാഗ്യകരമാണ്. ആ അമ്മയുടെയും കുടുംബത്തിന്റെയും സങ്കടങ്ങൾ കണ്ടുനിൽക്കാനാവില്ല. പ്രണാമം അതേസമയം, സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വാര്‍ത്തകളും പോലീസ് തള്ളിയിരുന്നു. റോയിയുടേതെന്ന് പറയപ്പെടുന്ന 9 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംഭവസ്ഥലത്തുനിന്ന് അത്തരമൊരു രേഖയും ലഭിച്ചിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനുവരി 30-ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ലാംഗ്ഫോര്‍ഡ് ടൗണിലെ സ്വകാര്യ കാബിനില്‍ റോയിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഓഫീസിലെത്തിയ റോയ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മൂന്ന് മണിയോടെയാണ് സ്വന്തം കാബിനിലേക്ക് കയറിയത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു വെടിയൊച്ച കേട്ടത്. തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. അതേസമയം, ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് റോയിയുടെ സഹോദരന് ആരോപിച്ചു. കഴിഞ്ഞ മൂന്നു നാലു ദിവസമായി റോയ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചുവെന്നുമാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ സംഭവസമയത്ത് ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്യുകയായിരുന്നില്ലെന്നും മുന്‍പ് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. റോയിയുടെ പക്കല്‍ തോക്കുള്ള കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല. മരണത്തില്‍ ദുരൂഹത ആരോപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനങ്ങളില്‍ എത്തരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.റോയിയുടെ കാബിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ റോയിയുടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
പുതുവൈപ്പിൽ സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട 16 കാരിയെ കാണാതായി
സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഗൗരി നന്ദ. ഞാറക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയല്‍ ലൈബ്രറിക്ക് എട്ടു സെന്റ് ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം
കെ- സ്പെയ്സിന്റെ നിര്‍ദ്ദിഷ്ട സംരംഭമായ എയ്റോസ്പെയിസ് കണ്ട്രോള് സിസ്റ്റം സെന്റര്‍ സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കും
UIDAI deactivates over 2.5 cr Aadhaar numbers to prevent misuse of ID: Mos IT
New Delhi: The Unique Identification Authority of India has deactivated Aadhaar numbers of over 2.5 crore deceased persons to prevent misuse of the identity document, Parliament was informed on Wednesday. The Minister of State for Electronics and IT Jitin Prasada said in a written reply to the Lok Sabha

25 C