പ്രവേശനപ്പരീക്ഷ മേയിൽ നടക്കും. 01/2027, 02/2027 ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്.
പെരുമ്പാവൂരില്‍ പൊട്ടിത്തെറിച്ച് എല്‍ദോസ് കുന്നപ്പിള്ളി
പാണക്കാട് വച്ച് സാദിഖലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടി; തലമുറകളായി കൈമാറി വരേണ്ടതാണ് രാഷ്ട്രീയം: എം കെ മുനീര്‍
മത്സരിക്കാനും മത്സരിക്കാതിരിക്കാനും പറയാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ട്. പുതിയ ആളുകള്‍ക്ക് സീറ്റ് നിഷേധിക്കാന്‍ പാടില്ല.
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തിരുവനന്തപുരം സീറ്റിനായി വീണ്ടും സമ്മർദം ശക്തമാക്കി കേരള കോൺഗ്രസ് എം. 13ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണിയുടെ ആവശ്യം. നേരത്തെ നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് എം തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ തൊണ്ടിമുതൽ കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വീണ്ടും ആവശ്യം ശക്തമാക്കാൻ തീരുമാനം. അതേസമയം തിരുവനന്തപുരം സ്ഥാനാർഥിത്വത്തില്‍ ആന്റണി രാജുവിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തെരഞ്ഞെടുപ്പിൽ വിലക്കും നേരിടുകയാണ് ആന്റണി രാജു. The post തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം appeared first on RashtraDeepika .
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി
ബെംഗളൂരു: ഏറ്റവും പ്രഗത്ഭരായ ഐടി ജീവനക്കാരാണ് ഇന്ത്യയിലെ മുന്‍നിര ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നത്. ജോലിയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് വിദേശത്തും ജോലി ചെയ്യാന്‍ അവസരം ലഭിക്കാറുണ്ട്. കമ്പനികള്‍ തന്നെ സ്പോണ്സര്ഷിപ്പില് ഇവരെ വിദേശത്തേക്കു കൊണ്ടുപോകും. ചിലര്‍ വിദേശത്തു തന്നെ സ്ഥിരതാമസമാക്കും. എന്നാല്‍ ചിലരാകട്ടെ അവിടുത്തെ ഉയര്‍ന്ന ജീവിതച്ചെലവു കാരണം നാട്ടിലേക്കു മടങ്ങാറുമുണ്ട്. വിദേശത്തു ലഭിക്കുന്ന ശമ്പളം ഒന്നിനും
കോൺഗ്രസ് എംപിമാർക്ക് സീറ്റില്ല: വിവരം എം പിമാരെ അറിയിച്ചു; കെപിസിസിയിൽ മാറ്റസൂചനകൾ
എംപിമാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ബന്ധപ്പെട്ട എംപിമാരെ ഈ വിവരം അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കാനാണ് ആലോചന. മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പാർട്ടി തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങളാണ് രൂപംകൊള്ളുന്നത്. കെപിസിസി അധ്യക്ഷൻ്റെ ചുമതല കൈമാറുന്നതിലും ചർച്ച പുരോഗമിക്കുകയാണ്. അടുത്ത സിഇസി യോഗം ഇന്ന് ചേർന്നേക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ബാക്കി സീറ്റുകൾ നാളെ പരിഗണിക്കുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറ്റവും നേതൃയോഗത്തില്‍ ചർച്ചാവിഷയമായി. സണ്ണി ജോസഫിന് പകരം ആര്‍ക്കാണ് കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറുക എന്നതില്‍ ഉടൻ തീരുമാനം വരും. പേരാവൂർ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യത്തിൽ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ പദവി കൂടി ഒരേസമയം വഹിക്കുന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തൽ.
5 ദിവസം, സബ്സ്ക്രിപ്ഷനിൽ നേടിയത് 118,080 രൂപ ! സുധിയുടെ ഫോട്ടോ മാറ്റിയും രേണു, മറുപടി ഇങ്ങനെ
ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് സുധിയുടെ ഫോട്ടോ മാറ്റിയതും പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചതുമാണ് രേണുവിനെതിരെയുള്ള പുതിയ വിമര്‍ശനങ്ങള്‍ക്ക് കാരണം. പ്രൊഫൈൽ വെരിഫിക്കേഷന് വേണ്ടിയാണ് ഡിപി മാറ്റിയതെന്ന് രേണു വിശദീകരിച്ചു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടിക്കേണ്ട ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പാനീയങ്ങൾ
മഞ്ഞൾ, ഇഞ്ചി, പഴങ്ങൾ എന്നിവയിൽ എല്ലാം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ചേർത്ത പാനീയങ്ങൾ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും വീക്കം തടയാനും എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാനും സഹായിക്കുന്നു. ഈ പാനീയങ്ങൾ കുടിക്കൂ.
കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20.
പികെ നവാസ് താനൂരില്‍; 985 വോട്ട് മറികടക്കുമോ? പ്രചാരണം തുടങ്ങാതെ വി അബ്ദുറഹ്മാന്
മലപ്പുറം: മുസ്ലിം ലീഗ് മല്‍സരിക്കുന്ന 27ല്‍ 25 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. തൃശൂരിലെ ചേരക്കര മണ്ഡലത്തിലും കൊല്ലം ജില്ലയിലെ പുനലൂരിലും കോണ്‍ഗ്രസ് പട്ടിക വന്ന ശേഷം രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ തവണ ലീഗ് തോറ്റ താനൂര്‍ മണ്ഡലത്തില്‍ ഇത്തവണ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പികെ നവാസ്
News@1PM | ഒരുമണി വാർത്ത വിശദമായി | 17 March 2026
News@1PM | ഒരുമണി വാർത്ത വിശദമായി | 17 March 2026
വെറുമൊരു ഹൽദി ചടങ്ങായിട്ടല്ല താരങ്ങൾ ഇതിനെ കണ്ടത്. വെള്ളവും ചായങ്ങളും കൊണ്ട് നിറഞ്ഞ ഒരു വലിയ പാർട്ടി തന്നെയായിരുന്നു ഇത്. ആഘോഷങ്ങൾക്കിടയിൽ താൻ പൂർണ്ണമായും നിറങ്ങളിൽ മുങ്ങിപ്പോയെന്നും മുടിയിൽ ഇപ്പോഴും അതിന്റെ പാടുകൾ ഉണ്ടെന്നും രശ്മിക രസകരമായി കുറിച്ചു. വിജയ് 'ടീം ബ്രൈഡ്' ആയിരുന്നെന്നും വിവാഹ കളികളിൽ തന്നെ ജയിക്കാൻ അദ്ദേഹം..
പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്ഐക്ക് കുത്തേറ്റു
ഒല്ലൂര്‍ സ്റ്റേഷനിലെ എസ്ഐ വരുണിന്റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്.
സ്ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കി ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക
സ്ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കി ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക; പുനലൂരും ചേലക്കരയും തീരുമാനമായില്ല- സ്ഥാനാർത്ഥി പട്ടിക വിലയിരുത്തുമ്പോൾ...
കോണ്‍ഗ്രസ് 'വിസ്മയം'എവിടെ? 56 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍
എംപിമാര്‍ക്ക് സീറ്റില്ല;56 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍, KPCC അധ്യക്ഷ ചുമതല സണ്ണി ജോസഫ് ഒഴിയും; കൊടിക്കുന്നില്‍ സുരേഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പുതിയ പദ്ധതിയെ പരിഹസിച്ച എഐഎഡിഎംകെ എംപി സി.വി. ഷണ്മുഖത്തിന്റെ പ്രസംഗം തമിഴ്നാട്ടിൽ വൻ വിവാദമായി. തനിക്ക് നടി നയൻതാരയെ വേണമെന്നും സ്റ്റാലിൻ അത് നടത്തിത്തരുമോ എന്നും ചോദിച്ച എംപിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്
മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയെ സ്വാഗതം ചെയ്ത എംകെ മുനീർ, താൻ മത്സരിക്കാത്തത് നേരത്തെ ചർച്ച ചെയ്ത തീരുമാനമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകിയ പട്ടിക മികച്ചതാണെന്നും, കൊടുവള്ളിയിൽ തനിക്ക് പകരം വരുന്ന പി കെ ഫിറോസിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു
56 സീറ്റുകളിൽ ഏകദേശ ധാരണയായി: മധുസൂദൻ മിസ്ത്രി
കോൺഗ്രസ് പട്ടിക ഉടൻ, 56 സീറ്റുകളിൽ ഏകദേശ ധാരണയായെന്ന് മധുസൂദൻ മിസ്ത്രി, എംപിമാർ മത്സരിക്കുമോയെന്ന ചോദ്യത്തിൽ പ്രതികരിച്ചില്ല
പഴയ സ്വർണം ജൂണിൽ വിൽക്കാം; ഒരു പവൻ വില 1.42 ലക്ഷത്തിലേക്ക് ?വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇപ്പോൾ വേണമെന്ന്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആഗോള വിപണിയിൽ സ്വർണ വില കുത്തനെ താഴേക്ക് പോകുന്നതായിരുന്നു കാഴ്ച. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില താഴേക്ക് പതിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധമാണ് സ്വർണത്തിന് തിരിച്ചടിയായത്. സാധാരണ യുദ്ധ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൻ്റെ പെരുമ ഉയരാറാണ് പതിവ്. എന്നാൽ യുദ്ധത്തിൻ്റ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചതോടെ പണപ്പെരുപ്പ ആശങ്ക
രാജ്യത്ത് ‘പിതൃത്വ അവധി’നിയമവിധേയമാക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി: പ്രസവാനുകൂല്യങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നതുപോലെ തന്നെ, കുട്ടി ജനിക്കുന്ന സമയത്ത് അച്ഛന്മാർക്ക് ലഭിക്കേണ്ട ‘പിതൃത്വ അവധി’ സംബന്ധിച്ച് നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ പരിചരണത്തിൽ പിതാവിനുള്ള പങ്കും ഉത്തരവാദിത്തവും കണക്കിലെടുത്ത് കൃത്യമായ നയരൂപീകരണം വേണമെന്നാണ് കോടതി നിർദേശിച്ചത്. പിതൃത്വ അവധി കേവലം ഒരു ആനുകൂല്യമല്ലെന്നും, അത് ലിംഗസമത്വത്തിലേക്കും കുട്ടികളുടെ മികച്ച വളർച്ചയിലേക്കുമുള്ള ചുവടുവെപ്പാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചില ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ഇത് എല്ലാ മേഖലകളിലും ബാധകമാക്കുന്ന നിയമം നിലവിലില്ല. സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും ജോലി ചെയ്യുന്ന പിതാക്കന്മാർക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പിതൃത്വ അവധി നൽകുന്ന കാര്യം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനും… The post രാജ്യത്ത് ‘പിതൃത്വ അവധി’ നിയമവിധേയമാക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി appeared first on RashtraDeepika .
എൽദോസ് കുന്നപ്പിള്ളിക്ക് നിരാശ! പെരുമ്പാവൂരിൽ സീറ്റില്ല | Eldhose Kunnappilly
എൽദോസ് കുന്നപ്പിള്ളിക്ക് നിരാശ! പെരുമ്പാവൂരിൽ സീറ്റില്ല, ഉല്ലാസ് തോമസ്, മനോജ് മൂത്തേടവും പരിഗണനയിൽ
''ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് സങ്കടകരമാണ്.''
ഐസിയുവിലുണ്ടായിരുന്ന 33 രോഗികളും സുരക്ഷിതര്‍; ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ല
തിരുവനന്തപുരം മെഡി. കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന 33 രോഗികളും സുരക്ഷിതര്‍; ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ല, എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അധികൃതര്‍
'മാനസിക രോഗമുണ്ടെന്ന് ബോധ്യപ്പെടുത്താൻ പ്രതി ജയിൽ ലൈബ്രറിയിലെ മനശാസ്ത്ര പുസ്തകം പഠിച്ചു'
'സ്കിസോഫ്രീനിയ ഉണ്ടെന്ന് മെഡിക്കൽ ബോര്‍ഡിനെ ബോധ്യപ്പെടുത്താൻ പ്രതി ജയിൽ ലൈബ്രറിയിലെ മനശാസ്ത്ര പുസ്തകം പഠിച്ചു'; ഡോ.വന്ദന ദാസ് കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍
ശബരിമല സ്വർണകൊള്ളയില്‍ തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശത്തിന് സ്റ്റേ
തന്ത്രിയ്ക്ക് തിരിച്ചടിയും എസ്ഐടിക്ക് ആശ്വാസവും! ശബരിമല സ്വർണകൊള്ളയില്‍ തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശം സ്റ്റേ ചെയ്ത് ഹൈക്കോടതി, കണ്ഠര് രാജീവര്‍ക്ക് നോട്ടീസ് അയയ്ക്കും
തിരുവനന്തപുരം മെഡി. കോളേജിലെ തീപിടുത്തം; ഐസിയുവിലെ രോഗികളെയും സ്റ്റാഫിനെയും മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം; ഐസിയുവിലെ രോഗികളെയും സ്റ്റാഫിനെയും മാറ്റി, തീ നിയന്ത്രണ വിധേയം Fire breaks out at Thiruvananthapuram Medical College
തിരുവനന്തപുരം സീറ്റ് ആര് ഏറ്റെടുക്കും; സിപിഐഎമോ , കേരളാ കോണ്‍ഗ്രസ് എംമോ?
തിരുവനന്തപുരം: തിരുവനന്തപുരം സീറ്റിനായി വീണ്ടും സമ്മർദ്ദം ശക്തമാക്കി കേരള കോൺഗ്രസ് (എം). 13-ാം സീറ്റായി തിരുവനന്തപുരം വേണമെന്ന ആവശ്യം എൽഡിഎഫില്‍ ഉന്നയിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വീണ്ടും ആവശ്യം ശക്തമാക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം. മുൻപ് നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് (എം) തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വീണ്ടും ആവശ്യം ശക്തമാക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാകുന്നതിനിടെ തിരുവനന്തപുരം സീറ്റിനായുള്ള ഈ നീക്കം എൽഡിഎഫിലെ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയാണ്. അതേസമയം, തിരുവനന്തപുരം സ്ഥാനാർത്ഥിത്വത്തില്‍ ആന്റണി രാജുവിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം. തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതാണ് ആന്റണി രാജുവിന് തിരിച്ചടിയായത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തിരഞ്ഞെടുപ്പിൽ മത്സര വിലക്കും നേരിടുകയാണ് ആന്റണി രാജു. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്നതിനിടെയാണ് ആന്റണി രാജുവിന് കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.
അലി ലാരിജാനിയെ വധിച്ചുവെന്ന് ഇസ്രയേൽ; പ്രതികരിക്കാതെ ഇറാൻ
. വിഷയത്തിൽ ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല
മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡോ. എംകെ മുനീറിന് സീറ്റില്ല. മുനറീന് പകരം കോഴിക്കോട് സൌത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും.പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. മഞ്ചേശ്വരം – എ.കെ.എം അഷറഫ് കാസർഗോഡ് – കല്ലട്ര മായിൻ ഹാജി അഴിക്കോട് – കരീം ചേലേരി കൂത്തുപറമ്പ് – ജയന്തി രാജൻ കുറ്റിയാടി – പാറക്കൽ അബ്ദുള്ള പേരാമ്പ്ര – ഫാത്തിമ തഹലിയ തിരുവമ്പാടി – കാസിം കൂടരഞ്ഞി കൊടുവള്ളി – പി.കെ ഫിറോസ് കുന്നമംഗലം – റസാക്ക് മാസ്റ്റർ കോഴിക്കോട് സൗത്ത് – അഡ്വ ഫൈസൽ ബാബു വള്ളിക്കുന്ന് – ടിവി ഇബ്രാഹിം കൊണ്ടോട്ടി – ടി പി അഷ്റഫ് അലി മഞ്ചേരി- അഡ്വ റഹ്മത്തുള്ള ഏറനാട് – പി.കെ ബഷീർ മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി മങ്കട – മഞ്ഞളാം കുഴി അലി പെരിന്തൽമണ്ണ – നജീബ് കാന്തപുരം വേങ്ങര – കെ.എം ഷാജി കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ തിരൂർ – കുറുക്കോളി മൊയ്തീൻ താനൂർ – പി.കെ നവാസ് തിരൂരങ്ങാടി – പി എം എ സമീർ മണ്ണാർകാട് – എൻ ഷംസുദ്ദീൻ ഗുരുവായൂർ – സി.എച്ച് റഷീദ് കളമശ്ശേരി – അഡ്വ.വി.ഇ അബ്ദുൾ ഗഫൂർ
ന്യൂഡല്‍ഹി: മാതൃത്വം രക്തബന്ധത്തിലൂടെയോ പ്രസവത്തിലൂടെയോ മാത്രം നിര്‍വചിക്കപ്പെടുന്ന ഒന്നല്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. മൂന്നു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിനും പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം, മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന മാതാവിന് മാത്രമാണ് 12 ആഴ്ചത്തെ അവധി ലഭിച്ചിരുന്നത്. എന്നാല്‍ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് കണ്ടെത്തി കോടതി അത് റദ്ദാക്കി. 'ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് ഒരു കുടുംബം നിര്‍മ്മിക്കുന്നതിന്റെ സമാനമായ പ്രക്രിയയാണ്' എന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര് മഹാദേവനും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ജൈവിക മാതൃത്വത്തിന് ലഭിക്കുന്ന എല്ലാ അംഗീകാരവും പരിഗണനയും ദത്തെടുക്കുന്ന മാതാവിനും ലഭിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിന്റെ പ്രായം എന്തുതന്നെയായാലും, പുതിയ സാഹചര്യത്തിലേക്ക് ഇണങ്ങിച്ചേരാനും മാതാപിതാക്കളുമായി മാനസിക ബന്ധം സ്ഥാപിക്കാനും സമയം ആവശ്യമാണ്. ഈ സാഹചര്യത്തില്‍, അവധി നിഷേധിക്കുന്നത് കുട്ടിയുടെയും മാതാവിന്റെയും അവകാശങ്ങളെ ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയിലൂടെ ദത്തെടുക്കുന്ന മാതാവിന് അവരുടെ കുഞ്ഞുങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും, അവരെ പരിചരിക്കാനും ആവശ്യമായ സമയം ഉറപ്പാക്കപ്പെടുന്നു. മാതൃത്വത്തിന്റെ യഥാര്‍ഥ അര്‍ഥമെന്നും സമൂഹത്തിന് മുന്നില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വിധി.
വേദിയിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവച്ച് പ്രതിഭകൾ, കാണാം എഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ് സീസൺ 3
പരിമിതികളെ മറികടന്ന് ഈ കുട്ടിത്താരങ്ങൾ…
പാര്‍ട്ടിയിലെ എതിര്‍പ്പ് പരസ്യമായി സമ്മതിച്ച് എം.വി ഗോവിന്ദന്
മ ലയാളികളുടെ പ്രിയപ്പെട്ട ഗായികയും സോഷ്യൽ മീഡിയ താരവുമായ അഭിരാമി സുരേഷ് തന്റെ കരിയറിലെയും ജീവിതത്തിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നു. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പുതിയ ബിസിനസ് വിശേഷങ്ങളും ജീവിതവീക്ഷണവും അഭിരാമി പങ്കുവെച്ചത്. തന്റെ ജീവിതയാത്ര പ്രവചനാതീതമായിരുന്നുവെന്ന് അഭിരാമി പറയുന്നു. അഭിനയ മോഹവുമായി കലാരംഗത്തേക്ക് എത്തിയ താരം പിന്നീട് ആങ്കറിങ്, മോഡലിങ്, ബിസിനസ്, ബിഗ് ബോസ് തുടങ്ങി വിവിധ മേഖലകളിൽ കൈവെച്ചു. ഒടുവിൽ തന്റെ ഒരു പഴയകാല ആഗ്രഹം യാഥാർത്ഥ്യമായിരിക്കുന്ന സന്തോഷത്തിലാണ് താരം. ഒരു അബ്കാരിയാവണമെന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോൾ എന്റെ കടയിൽ കള്ളുണ്ട്. പനങ്ങാടാണ് എന്റെ കഫേ ഉള്ളത്. എവിടുന്നൊക്കെയോ തുടങ്ങി ഇപ്പോൾ അബ്കാരിയിൽ വന്ന് നിൽക്കുകയാണ്. - അഭിരാമി സുരേഷ് പനങ്ങാടുള്ള തന്റെ കഫേയിൽ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് അഭിരാമി നടത്തുന്നത്. കള്ളിന്റെ ലൈസൻസ് മറ്റൊരാളുടെ പേരിലാണെങ്കിലും കഫേയിലെ വെറൈറ്റി വിഭവങ്ങൾ താരം നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. മുന്തിരികള്ള്, നെല്ലിക്ക-കാന്താരി കള്ള് തുടങ്ങി വൈവിധ്യമാർന്ന ഫ്ലേവറുകൾ ഇവിടെ ലഭ്യമാണ്. കള്ളിനൊപ്പം തന്നെ രുചികരമായ നാടൻ ഭക്ഷണവും കഫേയുടെ പ്രത്യേകതയാണ്. ഒരു കാര്യം തുടങ്ങിയാൽ അത് പൂർത്തിയാക്കാനുള്ള ക്ഷമ തനിക്കില്ലായിരുന്നുവെന്ന് അഭിരാമി സ്വയം തിരുത്തുന്നുണ്ട്. മുൻപ് വലിയ സ്വപ്നങ്ങൾ കണ്ടിരുന്നെങ്കിലും അവ നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രപഞ്ചം തനിക്ക് നൽകുന്ന അവസരങ്ങളിൽ താരം സംതൃപ്തയാണ്. കൂടുതൽ ആഗ്രഹങ്ങൾ മനസ്സിലുണ്ടെങ്കിലും അവ ഇപ്പോൾ വെളിപ്പെടുത്താൻ അഭിരാമി തയ്യാറല്ല.
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ട്വിസ്റ്റുകളും പുതുമകളും നിറഞ്ഞതാണ് സ്ഥാനാര്‍ഥി പട്ടിക. യുവാക്കള്‍ക്കും വനിതകള്‍ക്കും പട്ടികയില്‍ ഇടം നല്കി. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണ് എം കെ മുനീറിനെ ഒഴിവാക്കിയതെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു. മുനീര്‍ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ സൈബര്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയില്‍ കെ എം ഷാജി ആയിരിക്കും സ്ഥാനാര്‍ത്ഥി. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍ മത്സരിക്കും. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു കോഴിക്കോട് സൗത്തില്‍ മത്സരത്തിനിറങ്ങും. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ജയന്തി രാജന് കൂത്തുപറമ്പിലും റസാക്ക് മാസ്റ്റര്‍ കുന്നമംഗലത്തും മഞ്ചേരിയില്‍ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന് അന്‍വര്‍ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാര്‍ത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലില്‍ ആബിദ് ഹുസൈന് തങ്ങളും മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുല്‍ ഗഫൂറും മത്സരിക്കും. 25 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പുനലൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരം - എ.കെ.എം അഷറഫ് കാസര്‍ഗോഡ് - കല്ലട്ര മായിന്‍ ഹാജി അഴിക്കോട് - കരീം ചേലേരി കൂത്തുപറമ്പ് - ജയന്തി രാജന് കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള പേരാമ്പ്ര - ഫാത്തിമ തഹലിയ തിരുവമ്പാടി - കാസിം കൂടരഞ്ഞി കൊടുവള്ളി - പി.കെ ഫിറോസ് കുന്നമംഗലം - റസാക്ക് മാസ്റ്റര്‍ കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസല്‍ ബാബു വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി മഞ്ചേരി- അഡ്വ റഹ്മത്തുള്ള ഏറനാട് - പി.കെ ബഷീര്‍ മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി മങ്കട - മഞ്ഞളാം കുഴി അലി പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം വേങ്ങര - കെ.എം ഷാജി കോട്ടക്കല്‍ - ആബിദ് ഹുസൈന് തങ്ങള്‍ തിരൂര്‍ - കുറുക്കോളി മൊയ്തീന് താനൂര്‍ - പി.കെ നവാസ് തിരൂരങ്ങാടി - പി.എം.എ സമീര്‍ മണ്ണാര്‍കാട് - എന്‍ ഷംസുദ്ദീന് ഗുരുവായൂര്‍ - സി.എച്ച് റഷീദ് കളമശ്ശേരി - അഡ്വ.വി.ഇ അബ്ദുള്‍ ഗഫൂര്‍ അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. 50ലധികം പേരുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം ഒരു നിക്ഷേപം മാത്രമല്ല സംസ്കാരവും സമ്പത്തിന്റെ പ്രതീകവുമാണ്. വിവാഹങ്ങൾ, ഉത്സവങ്ങൾ, നിക്ഷേപങ്ങൾ എന്നിവയ്ക്ക് സ്വർണം അനിവാര്യമാണ്. മാർച്ച് മാസത്തിലും സ്വർണ വില റെക്കോർഡ് ഉയരത്തിലാണ്. ആഗോള സാമ്പത്തിക അസ്ഥിരത, രാഷ്ട്രീയ പിരിമുറുക്കങ്ങൾ, അമേരിക്കയുടെ നയങ്ങൾ എന്നിവയെല്ലാം സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്നു. യുദ്ധം ആരംഭിച്ചപ്പോൾ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി സ്വർണവില കുറയുകയാണ് ചെയ്തത്. എന്നാലിപ്പോൾ
മുനീറിന് സീറ്റില്ല; മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്. കെ എം ഷാജി വേങ്ങരയില്‍. പട്ടികയില്‍ രണ്ട് വനിതകള്‍.
'അഭിനയമേഖലയിലുള്ളയാളായിരിക്കില്ല'; വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അമൃത നായർ
വിവാഹത്തെക്കുറിച്ച് നടി അമൃതാ നായര്‍.
Muslim League Candidate 2026: 2026 നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് മുസ്ലിം ലീഗ്. 25 സ്ഥാനാർഥികളുടെ പേരുവിവരങ്ങളാണ് പ്രഖ്യാപിച്ചത്. സീറ്റ് വെച്ചുമാറൽ ചർച്ചകൾ തുടരുന്നതിനാൽ പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എംകെ മുനീർ ഇത്തവണ മത്സരരംഗത്തില്ല.
കൊല്ലം: ആറന്മുളയിൽ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ, ജീവൻ പണയം വെച്ച് പുഴയിലേക്ക് ചാടിയ പോലീസ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. ആറന്മുള വഞ്ചിത്ര സ്വദേശിനി പ്രസന്നയുടെ (62) മൂന്ന് പവനിൽ അധികം തൂക്കമുള്ള മാലയാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനായി മുറ്റത്തെക്കിറങ്ങിയ പ്രസന്നയുടെ കഴുത്തിൽ കിടന്ന കെട്ടുതാലി പതുങ്ങിയിരുന്ന പ്രതി പൊട്ടിച്ച് ഓടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. എസ്.ഐ. ആഷിൽ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി സമീപത്തെ മുളങ്കാട്ടിൽ ഒളിച്ചിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തിയതോടെ ഇയാൾ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ആറന്മുള പോലീസ് സ്റ്റേഷനിലെ കിരൺ, ആകേഷ് എന്നീ ഉദ്യോഗസ്ഥർ പിന്നാലെ ആറ്റിലേക്ക് ചാടുകയും, ആറിന്റെ മധ്യത്തിൽ വെച്ച് പ്രതിയായ കുഴിക്കാല കുറുന്താർ കാവിൽ മേലേതിൽ രാജേഷ് കുമാറിനെ പിടികൂടി കരയ്ക്ക് എത്തിക്കുകയുമായിരുന്നു. പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ പിടിവലിയിൽ എസ്.ഐ. ആഷിൽ രവിയുടെ കാലിന് പരിക്കേറ്റു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ സ്റ്റേഷനിലെത്തിക്കാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ രാജേഷ് കുമാറിനെ റിമാൻഡ് ചെയ്തു.
അത്ഭുതമില്ല, സഹതാപം മാത്രം; ആ പോരാട്ടവീര്യം വിപണിയിൽ വെക്കാനുള്ളതല്ലെന്ന് വിഎ അരുൺ കുമാർ
സിപിഎം വിട്ട ജി സുധാകരനെതിരെ ഒളിയമ്പുമായി വിഎ അരുൺ കുമാർ. ചിലർ രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നില്ലെന്ന് പറഞ്ഞ അരുൺ കുമാർ പുന്നപ്ര - വയലാറിന്റെ മണ്ണിൽനിന്ന് പകർന്നു കിട്ടിയ പോരാട്ടവീര്യം വിപണിയിൽ വെക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയുമെന്നും വ്യക്തമാക്കി.
ഒമാന്‍ ക്രൂഡ് ഓയില്‍ വില സര്‍വ്വകാല റെക്കോര്‍ഡുകളിലേക്ക്
മസ്കത്ത്: ആഗോള ഊര്‍ജ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന തരത്തില്‍ ഒമാന്‍ ക്രൂഡ് ഓയില്‍ വില സര്‍വ്വകാല റെക്കോര്‍ഡുകളിലേക്ക് ഉയര്‍ന്നു. മേയ് മാസത്തിലെ വിതരണത്തിനായുള്ള ഒമാന്‍ അസംസ്കൃത എണ്ണവില ബാരലിന് 152.58 ഡോളറിലെത്തിയതോടൊപ്പം, ഒരു ദിവസംകൊണ്ട് 4.79 ഡോളറിന്റെ വര്‍ധനയും രേഖപ്പെടുത്തി. വിപണിയില്‍ എണ്ണക്കായുള്ള ആവശ്യകതയാണ് വില കുതിച്ചുയരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച് ആഗോള തലത്തില്‍ ഇന്ധനത്തിനുള്ള ആവശ്യകത ഉയരുന്നതും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളും എണ്ണവില കുതിച്ചുയരാന്‍ കാരണമാകുന്ന പ്രധാന ഘടകങ്ങളായി കാണപ്പെടുന്നു. ഈ വിലവര്‍ധന ഒമാന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ചുരുങ്ങിയ കാലയളവില്‍ അനുകൂലമായിരിക്കാമെങ്കിലും, അന്താരാഷ്ട്ര വിപണികളില്‍ ഇന്ധനച്ചെലവ് കൂടുകയും അതുവഴി വിലക്കയറ്റ സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ എണ്ണവിലയുടെ ദിശയും അതിന്റെ ആഗോള സാമ്പത്തിക പ്രതിഫലനങ്ങളും വിദഗ്ധര്‍ നിരീക്ഷിച്ചുവരികയാണ്.
രാത്രിയിൽ ചോറ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?
പലരും ഉച്ചയ്ക്കും രാത്രിയിലും ചോറ് കഴിക്കുന്നവരാണ്. എന്നാൽ രാത്രിയിൽ ചോറ് കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയാമോ?
ടാറ്റയുടെ ഇവി തരംഗം: 2026-ൽ മൂന്ന് പുതിയ മോഡലുകൾ
2030-ഓടെ ഏഴ് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നു, ഇതിൽ നാലെണ്ണം ഇലക്ട്രിക് ആയിരിക്കും. 2026-ൽ ടാറ്റ സിയറ ഇവി, ടിയാഗോ ഇവി ഫെയ്സ്ലിഫ്റ്റ്, അവിനിയ ഇവി എന്നിവയുടെ അരങ്ങേറ്റം പ്രതീക്ഷിക്കാം. ഈ വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകളുടെ പ്രധാന സവിശേഷതകൾ ലേഖനത്തിൽ വിശദീകരിക്കുന്നു.
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക
കുംഭമേള വൈറല്‍ താരം മൊണാലിസയുടെ വിവാഹം ലൗ ജിഹാദ് എന്ന് സുപ്രീം കോടതി അഭിഭാഷകയും ബി ജെ പി നേതാവുമായ നാസിയ ഇലാഹി ഖാന്. മൊണാലിസയുടെ വിവാഹം സാധാരണ വിവാഹമല്ല എന്നും അതൊരു ലൗ ജിഹാദ് കേസാണെന്നും അവര്‍ അവകാശപ്പെട്ടു. വിവാഹത്തില്‍ ഹിന്ദു ആചാരങ്ങളുടെ ദുരുപയോഗം നടന്നിട്ടുണ്ടെന്നും 1955-ലെ ഹിന്ദു വിവാഹ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
തൃശ്ശൂരിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എസ് ഐ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
തൃശ്ശൂർ: മൂർക്കനിക്കരയിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ വരുൺ ഉള്‍പ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. അക്രമികൾ കത്തി വീശുന്നതിനിടെ വരുണിന്റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്. എഎസ്ഐ അജിത്, പൊലീസുകാരായ നിരാജ് മോൻ, വിനീത് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. സംഭവത്തിൽ കൊലക്കേസിലടക്കം പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി. പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
കുഴഞ്ഞു വീണ ഉടന്‍ തന്നെ ഇവരെ ഉഴവൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡിഷ കരിയഗുഡ ഗഞ്ചാം സ്വദേശികളായ നരസിംഹ പ്രഥാന് (32), സന്തോഷ് ബഡാട്ടിയ (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷമാണ് അപകടം. ആടിനെ രക്ഷിക്കാനിറങ്ങിയ ഇരുവരും കിണറ്റിലകപ്പെടുകയായിരുന്നു. വെട്ടുകാടുള്ള സ്വകാര്യ നിര്‍മാണ കമ്പനിയുടെ റെഡിമിക്സ് യൂണിറ്റിലെ തൊഴിലാളികളായിരുന്നു ഇരുവരും. വെട്ടുകാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ടെക് കോണ്‍ക്രീറ്റ് യൂണിറ്റിനകത്തെ കിണറ്റിലാണ് അപകടമുണ്ടായത്. താമസസ്ഥലത്തിന് സമീപമുള്ള കിണറ്റില്‍ ആട് വീണതറിഞ്ഞ് ഒരാള്‍ ആദ്യം കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രണ്ടാമനും അപകടത്തില്‍പ്പെട്ടു. കിണറിനുള്ളില്‍ ഓക്സിജന്റെ അളവ് കുറവായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല.
സംവരണ മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം? കൈപ്പിടിയിലാക്കാൻ തുനിഞ്ഞിറങ്ങി മുന്നണികൾ
കേരളത്തിലെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 16 സീറ്റുകൾ പട്ടികജാതി (എസ് സി), പട്ടികവർഗ്ഗ (എസ് ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ 14 സീറ്റുകളാണ് എസ് സി വിഭാഗങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്. 2 സീറ്റുകൾ എസ് ടി വിഭാഗത്തിനും. സംവരണ മണ്ഡലങ്ങൾ കൈപ്പിടിയിലാക്കുകയെന്നത് മൂന്ന് മുന്നണികളെ സംബന്ധിച്ചും പ്രധാനമാണ്. അതുകൊണ്ട് തന്നെ ഈ സീറ്റുകൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ പാർട്ടികൾ
അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ; ഇറാന് നട്ടെല്ലൊടിയുന്ന പ്രഹരം
ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ തലവനും കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇയുടെ അടുത്ത അനുയായിയുമായ അലി ലാരിജാനി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ്
നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും തന്റെ അയോഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
അമേരിക്കയിൽ കളിക്കില്ല..! ഫുട്ബോൾ ലോകകപ്പിലെ വേദി മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ
സുരക്ഷാ ആശങ്ക മുൻനിർത്തിയാണ് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻഈ ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്.
പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ മത്സരിക്കും.
വിക്ടിം കോമ്പൻസേഷൻ : വിതരണം ചെയ്തില്ലെങ്കിൽ ഈടാക്കാൻ ഉത്തരവിടും- ഹൈക്കോടതി
ലൈംഗികാതിക്രമമടക്കമുള്ള കുറ്റകൃത്യങ്ങൾ നേരിട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം വിവിധ കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക വിതരണംചെയ്തില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽനിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി. തുക വിതരണം ചെയ്യാത്തതിൽ വിശദീകരണം നൽകാൻ ഹർജി വീണ്ടും പരിഗണിക്കുന്ന 23-ന് ധനകാര്യ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ശ്രീ രാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്: അയോധ്യയിലേത്തിയ മാതാ അമൃതാനന്ദമയിയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം
അയോധ്യ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയില്‍ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവര്‍ഷത്തിന്റെയും തുടക്കം കുറിക്കുന്ന മാര്‍ച്ച് 19-നാണ് രാമക്ഷേത്രത്തില്‍ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കൈടുക്കും. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ചടങ്ങില്‍ സംബന്ധിക്കുന്നത്. അമൃതപുരിയില്‍ നിന്നും പ്രത്യേക ട്രെയിനില്‍ സന്യാസ ശിഷ്യരും 1200 ഓളം വരുന്ന ആശ്രമ അന്തേവാസികളോടുമൊപ്പമെത്തിയ മാതാ അമൃതാനന്ദമയിയെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സാംസ്കാരിക ഉപദേശക സമിതി അംഗമായ യതീന്ദ്ര മിശ്ര ഹാരാര്‍പ്പണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ നയിക്കുന്ന പൂജാകര്‍മ്മങ്ങള്‍ക്കൊപ്പം, ഏഴായിരത്തിലധികം അതിവിശിഷ്ട ക്ഷണിതാക്കള്‍ പങ്കെടുക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിന് മാതാ അമൃതാനന്ദമയിയുടെ ദിവ്യസാന്നിധ്യം സവിശേഷമായ ഒരു ആധ്യാത്മിക പരിവേഷമാണ് ശ്രീരാമ ജന്മഭൂമിയായ അയോധ്യ നഗരത്തിന് പകരുന്നത്.
പാലക്കാട് സ്കൂട്ടർ യാത്രക്കിടെ വയോധികന് സൂര്യാഘാതമേറ്റു
വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പിൽ വയോധികന് സൂര്യാഘാതമേറ്റു. പാറച്ചാട്ടം ചേരിങ്കൽ സ്വദേശിയായ ഗംഗാധരനാണ് (70) സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് വടക്കഞ്ചേരിയിൽനിന്ന് വാൽക്കുളമ്പിലേക്കുള്ള സ്കൂട്ടർ യാത്രക്കിടെയാണ് സംഭവം. ശക്തമായ ചൂടിൽ യാത്ര ചെയ്യുന്നതിനിടെ കഴുത്തിൽ വൃത്താകൃതിയിൽ പൊള്ളലുപോലെ പാടുകൾ രൂപപ്പെടുകയായിരുന്നു.
തിരുവനന്തപുരം: ബിജെപിയ്ക്കൊപ്പം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗോദയില്‍ ഇറങ്ങുന്ന ട്വന്റി20 സെലിബ്രിട്ടികളെ വിന്യസിപ്പിച്ച് കളം പിടിക്കാന്‍ ഒരുങ്ങുന്നു. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് സെലിബ്രിട്ടികളുടെ പേരാണ് പുറത്തുവന്നിരിക്കുന്നത്. ബിഗ്ബോസ് താരം അഖില്‍മാരാര്‍ തൃക്കാക്കരയിലും വീണാ നായര്‍ ഏറ്റുമാനൂരിലും പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയയും മത്സരിക്കും. നേരത്തേ കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന അഖില്‍ മാരാരെ ട്വന്റി20 വോട്ടുകള്‍ ഏറെയുള്ള തൃക്കാക്കരയിലാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. വലിയ പ്രതീക്ഷയോടെ എന്‍ഡിഎ കളത്തിലിറക്കുന്ന അഖില്‍ മാരാര്‍ അമിത ആത്മവിശ്വാസം പുലര്‍ത്തുന്നില്ല. എന്നിരുന്നാലും വിജയപ്രതീക്ഷയിലാണ്. നിലവില്‍ അമ്മ വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ ട്വന്റി20 യുടെ ഭാഗമായി പെരുമ്പാവൂരിലാണ് മത്സരിക്കുന്നത്. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ ബിജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്യു എന്നും അഞ്ചാംക്ലാസ്സ് മുതല്‍ താന്‍ എബിവിപിക്കാരിയാണെന്നും ലക്ഷ്മി നേരത്തേ ഇട്ട പോസ്റ്റ് വൈറലായിരുന്നു. മന്ത്രി വിഎന്‍ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരില്‍ ശക്തമായ ആഘാതം ഉണ്ടാക്കുകയാണ് നടി വീണാ നായരെ ഇറക്കുന്നതിലൂടെ എന്‍ഡിഎ ഉദ്ദേശിക്കുന്നത്. വീണാനായരിലൂടെ മണ്ഡലം എന്‍ഡിഎയ്ക്ക് പിടിച്ചെടുക്കാമെന്നാണ് ട്വന്റി20 പ്രതീക്ഷിക്കുന്നത്. ഒമ്പതിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് സ്ഥാനാര്‍ഥികള്‍. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരന് കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരുമകനായിരുന്ന വര്‍ഗീസ് ജോര്‍ജും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എന്‍.ഡി.എയിലെ പ്രമുഖ ഘടക കക്ഷിയായ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ മത്സരിക്കുമെന്നാണ് വിവരം.
വീട്ടിൽ കറ്റാർവാഴ വളർത്തുന്നതിന്റെ ഗുണങ്ങൾ
കാഴ്ചയിൽ മനോഹരമാണ് കറ്റാർവാഴ. ഇതിന്റെ കട്ടിയുള്ള ഇലകളും അതിന്റെ ആകൃതിയും മറ്റുള്ള ചെടികളിൽ നിന്നും കറ്റാർവാഴയെ വ്യത്യസ്തമാക്കുന്നു. ഇലകൾക്കുള്ളിൽ ജെൽ ഉള്ളതാണ് കറ്റാർവാഴയുടെ മറ്റൊരു പ്രത്യേകത. ഇത് ചർമ്മത്തിനും, മുറിവുകൾ ഉണക്കാനും നല്ലതാണ്.
കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം
പൂജപ്പുരയില്‍ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് യോഗ്യരായ ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
റീൽസിനിടെ വയോധികനെ തല്ലി ഇൻഫ്ലുവൻസർ; 'ധീരതയോ അതോ വെറും ഷോയോ?'; വൈറലായി വീഡിയോ
ബംഗ്ലാദേശിലെ തിരക്കേറിയ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വയോധികനെ തല്ലിയ ഇൻഫ്ലുവൻസർ മോണിക്ക കബീറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിൽ, തന്നെ മറികടന്നുപോയ വയോധികനെ ഇൻഫ്ലുവൻസർ തന്റെ ബാഗ് കൊണ്ട് മർദ്ദിക്കുന്നതാണ് കാണാവുന്നത്.
ക്യൂബയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി
ഹവാന: ക്യൂബയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര ഭൂഗര്‍ഭ പഠന കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. തെക്കുകിഴക്കന്‍ ക്യൂബയിലെ ഗ്രാന്മ പ്രവിശ്യയ്ക്കടുത്തുള്ള കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തിലെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോ ഡി ക്യൂബ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ ഭീതിയിലായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. നിലവില്‍ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, തീരദേശ മേഖലകളില്‍ അധിക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഭൂചലനത്തെത്തുടര്‍ന്ന് സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ക്യൂബന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. അപകട സാധ്യതയുള്ള പഴയ കെട്ടിടങ്ങലില്‍ നിന്നും മാറി നില്ക്കാന് ജനങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരീബിയന്‍ മേഖലയിലെ ഭൗമപാളികളുടെ ചലനങ്ങള്‍ ശക്തമാകുന്നതിന്റെ ഭാഗമായാണ് ഇത്തരം ഭൂചലനങ്ങള്‍ വര്‍ധിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സമീപ ദ്വീപുകളിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.
‘എൽപിജി വിവേകപൂർവ്വം ഉപയോഗിക്കുക’; വിതരണത്തിൽ ആശങ്കയുണ്ട്, പക്ഷേ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ഊർജ്ജ പ്രതിസന്ധിയിൽ ആശങ്കയുണ്ടെങ്കിലും, പാചകവാതക വിതരണത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
യുവ ഇന്ത്യൻ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: യുവ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. നിലവിലെ സീസണിൽ കളിക്കുന്നതിനായി ടൈസൺ ടീമിനൊപ്പം ചേർന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ റിസർവ് ടീമിൽ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസൺ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ആക്രമണ ഫുട്ബോളിൽ ശ്രദ്ധേയനായ ടൈസൺ, വിങ്ങുകളിൽ മികവ് പുലർത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്. മണിപ്പുരിൽ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ അണ്ടർ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂർണമെന്റുകൾ എന്നിവയിൽ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസൺ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ടൈസൺ, 2020-21 സീസണിൽ എഐഎഫ്എഫിന്റെ ഇന്ത്യൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിന്നീട് 2022-23 സീസണിൽ മോഹൻ ബഗാൻ റിസർവ് ടീമിലെത്തി. ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളിൽ… The post യുവ ഇന്ത്യൻ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് appeared first on RashtraDeepika .
നാടൻ പാലട പായസത്തിന്റെ രഹസ്യം ഇതാ
ആവശ്യമുള്ള സാധനങ്ങള്‍: അടയ്ക്ക്: ഉണക്കലരി : 250 ഗ്രാം (പായസത്തിന് പ്രത്യേകമായി കിട്ടുന്ന നുറുങ്ങലരിയാണ് ഫോട്ടോയിലുള്ളത്.പാലടയ്ക്ക് നുറുങ്ങലരി തന്നെ വേണമെന്ന് നിര്‍ബ്ബന്ധമില്ല.) നെയ്യ് : 1 സ്പൂണ്‍ വെള്ളം
ചുവന്ന മുന്തിരി സൂപ്പറാണ്, അറിയാം ഏഴ് ആരോഗ്യഗുണങ്ങൾ
ചുവന്ന മുന്തിരി സൂപ്പറാണ്, അറിയാം ഏഴ് ആരോഗ്യഗുണങ്ങൾ
ഊര്‍ജ്ജ പ്രതിസന്ധി; ക്യൂബ പിടിച്ചെടുക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: എണ്ണ ഉപരോധത്തെ തുടര്‍ന്ന് വൈദ്യുതി ഗ്രിഡ് തകരുകയും ക്യൂബ മുഴുവന്‍ ഇരുട്ടിലായ സാഹചര്യത്തില്‍ കടുത്ത നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്യൂബയെ പിടിച്ചെടുക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ക്യൂബയെക്കുറിച്ചുള്ള അമേരിക്കയുടെ നീണ്ടകാല സമീപനത്തെ പരാമര്‍ശിച്ച ട്രംപ്, 'ക്യൂബ പിടിച്ചെടുക്കാനുള്ള ബഹുമതി എനിക്ക് ലഭിക്കും' എന്ന നിലപാട് ആവര്‍ത്തിച്ചു. ക്യൂബയെ മോചിപ്പിക്കണോ പിടിച്ചെടുക്കണോ എന്നത് തന്റെ തീരുമാനമാണെന്നും നിലവില്‍ രാജ്യം ദുര്‍ബലാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ വൈദ്യുതി ഗ്രിഡ് തകരാറിലായതോടെ ഏകദേശം ഒരു കോടി ജനങ്ങള്‍ വൈദ്യുതി ഇല്ലാതെ കഴിയുകയാണ്. നാലു മാസത്തിനിടെ മൂന്നാം തവണയാണ് സമാനമായ ബ്ലാക്ക്ഔട്ട് രാജ്യം നേരിടുന്നത്. തലസ്ഥാനമായ ഹവാനയില്‍ വളരെ കുറച്ച് പ്രദേശങ്ങള്‍ക്കും ചില ആശുപത്പിരല്ക്കും മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. പഴക്കമേറിയ അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകള്‍ക്കൊപ്പം അമേരിക്കയുടെ എണ്ണ ഉപരോധമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ക്യൂബ സര്‍ക്കാര്‍ ആരോപിച്ചു. ക്യൂബക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ നികുതി ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജനുവരി 9നു ശേഷം രാജ്യത്തേക്ക് എണ്ണ ഇറക്കുമതി നിലച്ചിരിക്കുകയാണ്. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ ക്ഷാമം കടുത്തതോടെ ജനജീവിതം താറുമാറായി. ദീര്‍ഘനേരം നീളുന്ന വൈദ്യുതി മുടക്കം മൂലം ഭക്ഷ്യവസ്തുക്കള്‍ നശിക്കുന്നതായും ജനങ്ങള്‍ പറയുന്നു. ദാരിദ്ര്യവും ഇരുട്ടും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. അതേസമയം ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ അമേരിക്ക നീങ്ങുന്നുവെന്ന സൂചനകളും പുറത്തുവരുന്നു. പ്രസിഡന്റ് മിഗുവല്‍ ഡയസ്കാനല്‍ രാജിവയ്ക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ ഇസ്രായേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നതിനോടൊപ്പം ലാറ്റിന്‍ അമേരിക്കയിലും കടുത്ത സൈനിക നിലപാട് തുടരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയില്‍ ഉള്ളവര്‍ എല്ലാവരും നല്ല വ്യക്തികള്‍. കള്ളത്തരം അറിയില്ല, എന്ന് അനുമോൾ പറഞ്ഞെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാര്‍ത്ത.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം
ബയോമെഡിക്കല്‍ ടീം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം എന്നിവര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്.
ഹോംലാൻഡ് സെക്യൂരിറ്റിയിലെ മാറ്റം; ഗ്രീൻ കാർഡ് ഉടമകൾ ജാഗ്രത പുലർത്തണമെന്ന് അഭിഭാഷകൻ്റെ മുന്നറിയിപ്പ്
US Green Card News: ഗ്രീൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി ഇമിഗ്രേഷൻ അഭിഭാഷകൻ. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ക്രിസ്റ്റി നോമിനെ നീക്കി പകരം സെനറ്റർ മാർക്ക്വെയ്ൻ മള്ളിനെ നിയമിച്ച സാഹചര്യത്തിലാണ് അഭിഭാഷകൻ്റെ മുന്നറിയിപ്പ്. ഗ്രീൻ കാർഡ് ഉടമകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം.
കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വേഡ് പ്രൊസ്സസിംഗ് & ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലാണ് അപേക്ഷ ക്ഷണിക്കുന്നത്.
കോഴിക്കോട്: യുഡിഎഫില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീറിന് സീറ്റില്ല. കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവും കൊടുവള്ളിയില്‍ പി കെ ഫിറോസും മത്സരിക്കുമെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നല്‍കരുതെന്നും, മുനീര്‍ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് പ്രവര്‍ത്തകരാണ് സൈബര്‍ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീര്‍ അനുകൂലികള്‍ ആരോപിച്ചത്. മുനീറിനെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവര്‍ കരുതുന്നു. മുനീറിന്റെ ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് 'സീറ്റ് നല്‍കരുത്' എന്ന പ്രചാരണം നടന്നത്. പാര്‍ട്ടിയുടെ യുവജന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന വാദവും ഇവര്‍ ഇതിനോടൊപ്പം ഉയര്‍ത്തുന്നുണ്ട്. അതേസമയം, മുനീറിനെ അനുനയിപ്പിച്ച് മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മുനീര്‍ മത്സരിച്ചില്ലെങ്കില്‍ അത് മലബാര്‍ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മറു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്ത് പോരാട്ടത്തിന് ഇറങ്ങും. കെ എം ഷാജിയെ വേങ്ങരയില്‍ മത്സരിക്കുമെന്നാണ് സൂചന. കാസര്‍കോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയില്‍ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്. ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലും ജയന്തി രാജന് കുത്തുപ്പറമ്പിലും റഹ്മത്തുള്ള മഞ്ചേരിയിലും ജനവിധി തേടുമെന്നാണ് വിവരം. അതേ സമയം തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. തിരുവമ്പാടിയില്‍ ലീഗ് തന്നെ മത്സരിക്കുമെന്ന് പി.എം.എ സലാം പറഞ്ഞു. തിരുവമ്പാടിക്ക് പകരമായി തവനൂര്‍ സീറ്റ് നല്‍കാമെന്ന് ഇന്നലെ കോണ്‍ഗ്രസ് അറിയിച്ചെങ്കിലും പിന്നിട് തീരുമാനം മാറ്റി. അതോടെ തിരുവമ്പാടി വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രണ്ട് പാര്‍ട്ടികളും എത്തുകയായിരുന്നു. തിരുവമ്പാടിയില്‍ സി.കെ കാസിമിന്റെ പേരിനാണ് മുന്‍ഗണന.
നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് എംപിമാര്‍ക്ക് സീറ്റില്ല. ഈ വിവരം ബന്ധപ്പെട്ട എംപിമാരെ അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കാനാണ് ആലോചന.
ബേസിൽ ചെടി വളർത്തുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ
ചില ചെടികൾ ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും. എന്നാൽ മറ്റുചിലതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നു.
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ RSP; സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ഷിബു ബേബി ജോൺ
കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വി കുഞ്ഞികൃഷ്ണനെ പിന്തുണക്കാൻ ആർഎസ്പി. പയ്യന്നൂരാണ് അഞ്ചാമത്തെ സീറ്റായി ലഭിച്ചതെന്നും അവിടെ സഖാവ് വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.മണ്ഡലത്തിൽ ആർഎസ്പിക്ക് സ്ഥാനാർത്ഥി ഉണ്ടാകില്ല. കോൺഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണനുമായും ചർച്ച ചെയ്തു. ഇവരുടെയെല്ലാം അനുമതിയോടുകൂടിയാണ് തീരുമാനം. നിയമസഭാതിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചത്. കുഞ്ഞികൃഷ്ണൻ ആരോപണം ഉന്നയിച്ച ടി ഐ മധുസൂദനനാണ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി. താൻ തുടങ്ങി വച്ച പോരാട്ടം തുടരാൻ മത്സരിക്കേണ്ടത് അനിവാര്യമാണെന്നും ആരോപണ വിധേയനായ വ്യക്തിയെ മത്സരിപ്പിക്കാൻ ഇടതുപക്ഷം തയ്യാറാകില്ല എന്നായിരുന്നു കരുതിയതെന്നും എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുക അല്ലാതെ മറ്റ് മാർഗമില്ല എന്നതാണ് സാഹചര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി ഇടഞ്ഞത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയായിരുന്നു.
എല്ലാവരേയും ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കി സീറ്റ് നേടാനാണ് സുധാകരന്റെ ശ്രമം: മമ്പറം ദിവാകരൻ
എല്ലാവരേയും ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കി സീറ്റ് നേടാനാണ് സുധാകരന്റെ ശ്രമം, സുധാകരൻ മത്സരിക്കുകയാണെങ്കിൽ താനും മത്സരിക്കുമെന്ന് മമ്പറം ദിവാകരൻ
അജ്ഞാതനായ കലാകാരൻ 'ബാൻസ്കി'യെ തിരിച്ചറിഞ്ഞു, വർഷങ്ങൾ നീണ്ട അന്വേഷണം
പതിറ്റാണ്ടുകളായി അജ്ഞാതനായിരുന്ന കലാകാരൻ ബാൻസ്കിയെ റോയിട്ടേഴ്സ് റിപ്പോർട്ട് തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള റോബിൻ ഗണ്ണിംഗ്ഹാം ആണ് ബാൻസ്കിയെന്ന് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുക്രൈനിലെ ചുവർചിത്രവും പഴയ കോടതി രേഖകളും നിർണായക തെളിവുകളായെങ്കിലും, ഗണ്ണിംഗ്ഹാം ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുമോ? ആന്റണി രാജുവിന് എതിരായ കോടതി വിധിയോടെ ആശങ്ക
തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുമോ? ആന്റണി രാജുവിന് എതിരായ കോടതി വിധിയോടെ ആശങ്ക, അയോഗ്യത തുടർന്നാൽ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും?
തെഹ്റാന്: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ അദ്ദേഹത്തിന്റെ എക്സ് പേജില്‍ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കൈയെഴുത്ത് കുറിപ്പ് പോസ്റ്റ് ചെയ്തു. അടുത്തിടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ നാവികരെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് കുറിപ്പ്. അവരുടെ സംസ്കാരം ഇന്ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാരിജാനിയുടെ കുറിപ്പില്‍ പറയുന്നു. ഇറാനിയന്‍ ഔദ്യോഗിക മാധ്യമവും കുറിപ്പ് പങ്കിട്ടിട്ടുണ്ട്. 'ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നാവികസേനയിലെ ധീരരായ അംഗങ്ങളുടെ ഖബറടക്ക വേളയില്‍ അവരെ അനുസ്മരിക്കുന്നു. അവരുടെ ഓര്‍മ്മകള്‍ ഇറാനിയന്‍ ജനതയുടെ ഹൃദയങ്ങളില്‍ എപ്പോഴും നിലനില്ക്കും. ഈ രക്തസാക്ഷിത്വങ്ങള്‍ വരും വര്‍ഷങ്ങളില്‍ സായുധ സേനയുടെ ഘടനയ്ക്കുള്ളില്‍ ഇസ് ലാമിക് റിപ്പബ്ലിക്കിന്റെ സൈന്യത്തിന്റെ അടിത്തറയെ ശക്തിപ്പെടുത്തും. ഈ പ്രിയപ്പെട്ട രക്തസാക്ഷികള്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കണമെന്ന് ഞാന്‍ സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'. ലാരിജാനി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. به مناسبت مراسم تشییع سلحشوران نیروی دریایی ارتش جمهوری اسلامی ایران: یاد آنان همواره در قلب ملت ایران خواهد بود و این شهادتها بنیان ارتش جمهوری اسلامی را برای سالها در ساختار نیروهای مسلح استوار مینماید. ازخداوند متعال علو درجات برای این شهدای عزیز خواستارم. pic.twitter.com/dvTdhyDYbY — Ali Larijani | علی لاریجانی (@alilarijani_ir) March 17, 2026 അതേസമയം, ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെഹ്റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ നീക്കത്തില്‍ ലാരിജാനിക്കൊപ്പം ഇറാന്റെ അര്‍ധസൈനിക വിഭാഗമായ 'ബാസിജ്' സേനയുടെ തലവന്‍ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സംവിധാനങ്ങളെ പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. എന്നാല്‍, ലാരിജാനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇറാന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദേശം ഉടന്‍ പുറത്തുവിടുമെന്ന് ഇറാന്റെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വലിയ തോതിലുള്ള അവ്യക്തത തുടരുകയാണ്. ഇസ്രായേലിന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്നാണ് ഇറാന്റെ പ്രാഥമിക പ്രതികരണം.
കാബൂൾ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷം. തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രി ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഫ്ഗാനിസ്ഥാൻ. ഈ ആപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ആശുപത്രി ആക്രമിക്കപ്പെട്ടുവെന്നും നിരവധി പേരിൽ ജീവൻ അപഹരിച്ചുവെന്നും അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആരോപണങ്ങൾ പൂർണമാ യും അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സെയ്ദി അഭിപ്രായപ്പെട്ടു. സൈനിക കേന്ദ്രങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ് ലക്ഷ്യമിട്ടതെന്നും ജനവാസ പ്രദേശങ്ങളെ ലക്ഷ്യമിട്ടല്ലെന്നും പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരികയാണ്. അതിർത്തിക്കടുത്ത് അടുത്തിടെയുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ… The post കാബൂളിൽ ആശുപത്രിക്കു നേരേ പാക് വ്യോമാക്രമണം; ആരോപണങ്ങൾ നിഷേധിച്ച് പാക്കിസ്ഥാൻ appeared first on RashtraDeepika .
ഇറാന് നേതാവ് അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി
ഇറാന് ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍
തിരുവനന്തപുരം: കെ സുധാകരനെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ്. ഹൈക്കമാന്റിന്റെയും പാര്‍ട്ടിയുടെയും നിലപാട് സുധാകരനെ അറിയിക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കുണ്ടെന്നും സുധാകരന്റെ നിലപാടില്‍ മാറ്റം വരുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം പി പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിക്കാനായി പോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനുമായി അനുനയം നടന്നോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി. വിഷയത്തില്‍ കെ സുധാകരനുമായി നേരില്‍ സംസാരിച്ചിട്ടില്ല. പാര്‍ട്ടിയ്ക്കൊരു സിസ്റ്റം ഉണ്ട് അതിനനുസരിച്ചായിരിക്കും എല്ലാവരും പ്രവര്‍ത്തിക്കുക. ഏല്‍പ്പിക്കാതെ ജോലി ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
തമിഴ്നാട്ടിൽ രജനി VS വിജയ്?; ആധവ് അർജുനയെ തള്ളി സ്റ്റൈൽ മന്നൻ
തമിഴ്നാട്ടിൽ രജനി VS വിജയ്,? ആധവ് അർജുന പറഞ്ഞത് തെറ്റെന്ന് സ്റ്റൈൽ മന്നൻ, ടിവികെയോടുള്ള അതൃപ്തി പരസ്യമാക്കി സൂപ്പർതാരം
ഒരു സീറ്റ് മാത്രം ലഭിച്ചതിൽ പരിഭവമില്ല; വാശിയേറിയ പോരാട്ടത്തിനിറങ്ങി അനൂപ് ജോക്കബ്
ജേക്കബ് വിഭാഗത്തിന് ഒരു സീറ്റ് മാത്രം ലഭിച്ചതിൽ പരിഭവമില്ല, ഇത്തവണ വലിയ വിജയമുണ്ടാകും, നൂറിന് മുകളിൽ സീറ്റ് കിട്ടും അതാണ് ട്രൻഡ് കാണിക്കുന്നത്: അനൂപ് ജോക്കബ്
യാക്കോബായ വിഭാഗത്തെ പിണക്കരുത്; എൽദോസ് മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല| Ramesh Chennithala
യാക്കോബായ വിഭാഗത്തെ പിണക്കരുത്; എൽദോസ് കുന്നപ്പിള്ളി മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല, സമ്മർദം ശക്തമാക്കി ചെന്നിത്തല
വികസിത കേരളം വരണമെങ്കിൽ ഇവിടെ ഭരണമാറ്റം വരണം: നവ്യ ഹരിദാസ്
ബിജെപിക്ക് പ്രതീക്ഷയായി കോഴിക്കോട് നോർത്ത്, സ്ഥാനാർഥിയായി നവ്യ ഹരിദാസ്; ജയിക്കാൻ ഉറച്ച് ഇറങ്ങുന്നു,വികസിത കേരളം വരണമെങ്കിൽ ഇവിടെ ഭരണമാറ്റം വരണമെന്നും നവ്യ ഹരിദാസ്
അലി ലാരിജാനി കൊല്ലപ്പെട്ടു? ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരൻ
ഇറാൻ സൈന്യത്തിന്റെ നെടുംതൂണുകളിലൊന്നായ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലി മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സഹകരണ സൊസൈറ്റിയിൽ നിന്ന് 14 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് നൗഷാദ് എന്ന പാർട്ടി പ്രവർത്തകൻ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണി മുഴക്കി
ബെവ്കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റൽ പേയ്മെന്റ് ഉത്തരവ് പിൻവലിച്ചു; പണമിടപാട് ഇന്ന് മുതൽ നടത്താം
തിരുവനന്തപുരം: ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്മെന്റ് ഉത്തരവ് പിൻവലിച്ചു. ഇന്ന് മുതൽ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ടായിരുന്നു. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകൾ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമെന്നും ആശങ്ക ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് ഡിജിറ്റൽ പേയ്മെന്റ് മാത്രം എന്ന ഉത്തരവ് പിൻവലിക്കുന്നത്.
നിർബന്ധിത മതപരിവർത്തനത്തിന് തടയിടൽ ; വിവാദ മതസ്വാതന്ത്ര്യ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ
വിവാദ മതസ്വാതന്ത്ര്യ ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ കർശന വ്യവസ്ഥകളോടെയാണ് ബിൽ പാസാക്കിയത്. വിവാഹത്തിന്റെ പേരിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും

31 C