SENSEX
NIFTY
GOLD
USD/INR

Weather

32    C
...

പാകിസ്താനിൽ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധം അക്രമാസക്തമായി; ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലാണ് ഏറ്റുമുട്ടലിൽ ഉണ്ടായത്

സിറാജ് ലൈവ് 1 Mar 2026 2:36 pm

2026 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്‍മാറുന്നു; പകരം എത്തുക ഈ ടീം

തെഹ്‌റാന്‍: 2026ല്‍ അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്‍മാറാന്‍ ഒരുങ്ങുന്നു. ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് രാജ്യം ലോകകപ്പില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കിയത്. അമേരിക്കയും ഇസ്രായേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍ ഇതിനകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ന് സംഭവിച്ച കാര്യങ്ങളും അമേരിക്കയുടെ ആക്രമണവും കണക്കിലെടുക്കുമ്പോള്‍, ഇനി ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക എന്നത് അസാധ്യമാണ്. എങ്കിലും കായിക മേധാവികളാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്- മെഹ്ദി താജ് ഇറാനിയന്‍ ടെലിവിഷനോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് നേരിടുന്ന 39 രാജ്യങ്ങളില്‍ ഇറാനും ഉള്‍പ്പെടുന്നുണ്ട്. 2025-ല്‍ നടന്ന ലോകകപ്പ് ഡ്രോ ചടങ്ങില്‍ പോലും വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന് മെഹ്ദി താജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ജി-യില്‍ ന്യൂസിലന്‍ഡ്, ബെല്‍ജിയം, ഈജിപ്ത് എന്നിവര്‍ക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മല്‍സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. ജൂണ്‍ 15-ന് ലോസ് ഏഞ്ചല്‍സില്‍ ന്യൂസിലന്‍ഡിനെതിരെയും, 21-ന് ബെല്‍ജിയത്തിനെതിരെയും, 26-ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയുമാണ് അമേരിക്കയിലെ ഇറാന്റെ മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫിഫ നിയമപ്രകാരം ലോകകപ്പില്‍ നിന്ന് ഒരു രാജ്യം പിന്‍മാറിയാല്‍ ആ കോണ്‍ഫെഡറേഷനിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നല്‍കാം. അങ്ങനെ വന്നാല്‍ ഇറാന് പകരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ലോകകപ്പിലേക്ക് എത്തിയേക്കാം. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല. മറ്റൊരു സാധ്യതയനുസരിച്ച് ഇറാഖിനെ നേരിട്ട് ഇറാന്റെ സ്ഥാനത്തേക്ക് മാറ്റുകയും, ഇറാഖിന് പകരം യുഎഇയെ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ-ഓഫ് കളിപ്പിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് സുരക്ഷിതമായ ഒരു ലോകകപ്പ് നടത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഫിഫ ജനറല്‍ സെക്രട്ടറി മാറ്റിയാസ് ഗ്രാഫ്‌സ്‌ട്രോം അറിയിച്ചു.

തേജസ് ന്യൂസ് 1 Mar 2026 2:32 pm

മധ്യസ്ഥ രാജ്യത്തെയും വിടാതെ ഇറാൻ; ഒമാനിലും ആക്രമണം, ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ, ആറ് രാജ്യങ്ങളിൽ ഡ്രോൺ വർഷം

ഒമാനെയും ആക്രമിച്ച് ഇറാൻ. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകൾ പതിച്ച് ഒരു പ്രവാസിക്ക് പരിക്കേറ്റു. ദുബായിൽ രണ്ട് വീടുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ബഹ്റൈനില്‍ ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:27 pm

റീ റിലീസില്‍ നേടിയത് 5 കോടിക്കടുത്ത്, വീണ്ടും ആ മോഹൻലാല്‍ ചിത്രം തിയറ്ററുകളിലേക്ക്

മോഹൻലാല്‍ നായകനായ ആ ചിത്രം തിയറ്റററുകളിലേക്ക് വീണ്ടും എത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:27 pm

ഇറാനെതിരേ വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ്. സംയുക്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാന്‍ ആസൂത്രിത നീക്കങ്ങളുമായി മുന്നോട്ടുവന്നാല്‍ ഇതുവരെ കാണാത്ത കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി അവര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാം. നിലവില്‍ ഒന്നിനും ഇറങ്ങിത്തിരിക്കാതിരിക്കുന്നതാണ് നല്ലത്. അവരെന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണങ്ങള്‍ അവര്‍ നേരിടേണ്ടിവരും'. ട്രംപ് മുന്നറിയിപ്പ് നല്‍കി. രാത്രിയിലുണ്ടായ സംയുക്ത ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇറാനില്‍ നിന്നുള്ള ഭീഷണികളെ ചെറുക്കാന്‍ സൈനികനടപടി അനിവാര്യമായിരുന്നെന്നും അമേരിക്കയിലെ സാധാരണക്കാരെ രക്ഷിക്കുന്നതിനായാണ് നീക്കമെന്നും ട്രംപ് ന്യായീകരിച്ചു. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്നലെ രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി.

തേജസ് ന്യൂസ് 1 Mar 2026 2:26 pm

സിപിഐ നേതാവും മുന്‍ എം.എല്‍.എയുമായ കെ. അജിത്ത് ബിജെപിയില്‍ ചേര്‍ന്നു; റോബിന്‍ രാധാകൃഷ്ണനും ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: വൈക്കം മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഇതേ വേദിയില്‍ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എംഎല്‍എ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു കെ. അജിത്ത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് പിന്നാലെ കെ അജിത് പ്രതികരിച്ചു. അത് നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് അതൃപ്തി പ്രകടിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ട്. വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായത്. തന്റെ ജനാവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയും. വൈക്കത്തെ പുതുയുഗ മാറ്റത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ അജിത്തും പറഞ്ഞു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. അന്ന് താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം.

മറുനാടൻ മലയാളീ 1 Mar 2026 2:25 pm

കൺസീലർ പാലറ്റിലെ ഈ വർണ്ണവൈവിധ്യം എന്തിന്? കളർ കറക്ഷനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

ഒരു കൺസീലർ പാലറ്റ് ആദ്യമായി കാണുന്ന ഒരാൾക്ക് അതൊരു മേക്കപ്പ് കിറ്റാണോ അതോ പെയിന്റിംഗ് ബോക്സാണോ എന്ന് സംശയം തോന്നാം. പച്ചയും പർപ്പിളും ഓറഞ്ചും ഒക്കെ നിറഞ്ഞ ഈ പാലറ്റ് ചർമ്മത്തിൽ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:22 pm

കൂവൽ മനോവിഷമം ഉണ്ടാക്കി, കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ

ദുരന്തബാധിതരാരും തനിക്കെതിരെ ശബ്ദമുയർത്തിയില്ലെന്നും സി പി എം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും ടി സിദ്ദിഖ് എംഎൽഎ. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള വീടുകളുടെ താക്കോൽദാന ചടങ്ങിലാണ് സംഭവം.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:22 pm

'ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം 'ദാവീദും ഗോലിയാത്തും' തമ്മിലുള്ള യുദ്ധം പോലെ; ചരിത്രം ആവര്‍ത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്; 2016 ആവര്‍ത്തിക്കും'; സൂര്യയ്ക്കും സംഘത്തിനും മുന്നറിയിപ്പുമായി വിന്‍ഡീസ് പരിശീലകന്‍

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിലെ നിര്‍ണ്ണായക സൂപ്പര്‍ 8 പോരിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ സമി. 140 കോടി ജനങ്ങളുടെ പിന്തുണയുള്ള കരുത്തരായ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം 'ദാവീദും ഗോലിയാത്തും' തമ്മിലുള്ള യുദ്ധം പോലെയാണെന്ന് സമി വിശേഷിപ്പിച്ചു. എന്നാല്‍ ചരിത്രത്തില്‍ ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയതുപോലെ ഇന്നും അത് സംഭവിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്റെ പോരാളികള്‍ യുദ്ധത്തിന് സജ്ജരാണ്. ടോസ് കഴിഞ്ഞാലേ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കൂ. ഇതൊരു നോക്കൗട്ട് മത്സരമാണ്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. തന്ത്രങ്ങള്‍ കൃത്യമായി ഗ്രൗണ്ടില്‍ നടപ്പിലാക്കുക എന്നതാണ് പ്രധാനം. 2016-ല്‍ കൊല്‍ക്കത്തയിലെ ഇതേ മൈതാനത്താണ് ഇംഗ്ലണ്ടിനെതിരെ ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ പറത്തി കാര്‍ലോസ് ബ്രാത്ത്വൈറ്റ് വിന്‍ഡീസിന് ട്വന്റി 20 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. പത്ത് വര്‍ഷം മുമ്പ്, 2016 ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് വിന്‍ഡീസ് ഫൈനലില്‍ കടന്നതും സമി ഓര്‍മിപ്പിച്ചു. 'ചരിത്രം ആവര്‍ത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അന്ന് മറ്റൊരു വേദിയായിരുന്നു (മുംബൈയിലെ വാങ്കഡെ), ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സും. ലോലകക്പ്പ ജയിക്കണമെങ്കില്‍ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇന്ത്യയെ മറികടന്നേ മതിയാകൂ. ഞങ്ങളെ സംബന്ധിച്ച് ആ ദിവസം ഞായറാഴ്ചയാണ്'- സമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്ന് വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ഡാരന്‍ സമി എന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 83-ന് 7 എന്ന നിലയില്‍ തകര്‍ന്നിട്ടും 176 റണ്‍സ് അടിച്ചുകൂട്ടിയ വിന്‍ഡീസ് ബാറ്റിംഗ് നിരയുടെ ആഴം ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഒരു ടീം 83 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശേഷം 170 റണ്‍സിലേക്ക് എത്തുന്നത് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കാണാനാവില്ല. ഞങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് എത്രത്തോളം ആഴമുണ്ടെന്നതിന്റെ ശക്തമായ സന്ദേശമാണ് അതിലൂടെ നല്‍കിയതെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, ആ മത്സരം ഞങ്ങള്‍ അഹമ്മദാബാദില്‍ ഉപേക്ഷിച്ചു. കരുത്തരായ ഇന്ത്യക്കെതിരെ ഞങ്ങള്‍ എന്ത് ചെയ്യണം എന്നതിലാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങി സിക്‌സറുകള്‍ പറത്തുന്ന ജേസണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡും ടീമിന്റെ കരുത്താണെന്നും സമി ചൂണ്ടിക്കാട്ടി. കൂടാതെ, മികച്ച ഫോമിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയറിലാണ് വിന്‍ഡീസിന്റെ പ്രധാന പ്രതീക്ഷ.

മറുനാടൻ മലയാളീ 1 Mar 2026 2:19 pm

'യദുവിനെ പുറത്താക്കാൻ കാരണം ആര്യാ രാജേന്ദ്രനല്ല, അയാൾ ചെയ്തത് വലിയ മറ്റൊരു തെറ്റ്'; കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെ പുറത്താക്കിയത് മേയർ ആര്യാ രാജേന്ദ്രനുമായുള്ള പ്രശ്നം കൊണ്ടല്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. മണിക്കൂറുകളോളം ഇയർഫോൺ വെച്ച് ഫോണിൽ സംസാരിച്ച് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനാണ് നടപടിയെന്നും മന്ത്രി.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:19 pm

കുടിവെള്ളം നൽകാതെ ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ നോക്കുന്നുവെന്ന് ബിജെപി; എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി നൽകിയെന്ന് എസ് സുരേഷ്

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് കൃത്രിമ ജലക്ഷാമം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ബിജെപി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. തലയിൽ കുടം കമഴ്ത്തി നടത്തിയ കുത്തിയിരിപ്പ് സമരവുമായി ബിജെപി

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:13 pm

വിമാന യാത്രകളിൽ അടിമുടി അനിശ്ചിതത്വം; സംഘർഷ വ്യോമപാതകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം | Iran | Israel

വിമാന യാത്രകളിൽ അടിമുടി അനിശ്ചിതത്വം; സംഘർഷ വ്യോമപാതകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം, ദില്ലിയിൽനിന്നും ബെംഗളൂരുവിൽനിന്നും ഉൾപ്പെടെ യൂറോപ്പിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:12 pm

പുതുജീവിതത്തിലേക്ക്: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, 178 വീടുകള്‍ കൈമാറി

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതര്‍ക്കായുള്ള ആദ്യഘട്ട ടൗണ്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതര്‍ക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്.. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നല്ല പിന്തുണയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ആദിവാസി കുടുംബളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓര്‍മകള്‍ കൂടി ഉയര്‍ന്നുവരുകയാണ്. പല നഷ്ടങ്ങള്‍ക്കും ഈ വീടുകള്‍ പകരമാവാന്‍ കഴിയില്ല. എന്നാല്‍ സാമീപ്യം കൊണ്ട് നഷ്ടത്തില്‍ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം .പാരസ്പര്യത്തിന്റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാല്‍, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നല്‍കരുത് എന്ന് ചിലര്‍ പറഞ്ഞുമാധ്യമങ്ങള്‍ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പുനരധിവാസത്തെ വൈരാഗ്യ ബുദ്ധിയോടെ ചിലര്‍ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നല്‍കി. കര്‍ണാടക , ആന്ധ്ര സര്‍ക്കാരുകള്‍ 10 കോടി വീതം നല്‍കി. രാജസ്ഥാന്‍ അഞ്ചു കോടി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളാന്‍ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാന്‍ പല തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കല്‍പ്പറ്റയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വീടിനും ഫര്‍ണിച്ചര്‍ കൂടി നല്‍കുന്നത് പരിഗണിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നാട്ടിലെ തെമ്മാടികള്‍ സ്വീകരിക്കുന്ന നില ചില തെമ്മാടി രാഷ്ട്രങ്ങള്‍ സ്വീകരിക്കുകയാണ്. അമേരിക്ക അതിന് നേതൃത്വം നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മംഗളം 1 Mar 2026 2:11 pm

പാകിസ്ഥാനിലെ US കോൺസുലേറ്റിൽ അക്രമം ; ആറുപേർ മരിച്ചു | Pakistan | Us

പാകിസ്ഥാനിലെ കറാച്ചിൽ അമേരിക്കൻ കോൺസുലേറ്റിൽ അക്രമം, കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, സുരക്ഷ ജീവനക്കാർ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു, 6 മരണം, 30 പേർക്ക് പരിക്ക്

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:11 pm

ഇനി ജനങ്ങളാണ് ഇറാന്റെ ഭാവി നിര്‍ണയിക്കേണ്ടത്, ഇത് അതിനുള്ള സുവര്‍ണാവസരം: റസ പഹ്ൽവി | Iran | Israel

ഇനി ജനങ്ങളാണ് ഇറാന്റെ ഭാവി നിര്‍ണയിക്കേണ്ടതെന്ന് അമേരിക്കയിലുള്ള ഇറാന്റെ വിമാത നേതാവ് റസ പഹ്ൽവി; അതിനുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നതെന്നും ട്രംപിന് നന്ദിയെന്നും റസ പഹ്ൽവി, ഇറാൻ വീഴുമെന്ന കണക്കുകൂട്ടലിൽ ഇസ്രയേലും അമേരിക്കയും

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:09 pm

നേതാവും സൈനിക മേധാവിയും കൊല്ലപ്പെട്ടിട്ടും ഇളകാതെ ഇറാന്റെ നേതൃനിര; അമേരിക്കൻ ലക്ഷ്യം വ്യാമോഹമോ?

എന്നിട്ടും ഇളകാതെ ഇറാന്റെ നേതൃനിര; സൈനിക മേധാവി കൊല്ലപ്പെട്ടിട്ടും അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലുകൾ, അമേരിക്കൻ ലക്ഷ്യം വ്യാമോഹമോ?

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:09 pm

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് പതിവാക്കൂ, കാരണം

വെളുത്തുള്ളി വളരെ പോഷകഗുണമുള്ളതാണ്. വിറ്റാമിനുകൾ സി, ബി 6, സെലിനിയം, വിവിധ ആന്റിഓക്‌സിഡന്റുകൾ, സൾഫർ സംയുക്തങ്ങൾ, പ്രത്യേകിച്ച് അലിസിൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:09 pm

ഇസ്രയേല്‍ ലോക തെമ്മാടി രാഷ്ട്രം, വിരോധമുള്ള രാജ്യങ്ങളെ വാഴിക്കില്ലെന്ന നിലപാടിലാണ് യുഎസും ഇസ്രയേലും : വിമര്‍ശനവുമായി പിണറായി വിജയന്‍

താമസസ്ഥലത്ത് നിന്നും അക്രമിക്കപ്പെടുന്നവരും കൊലചെയ്യപ്പെടുന്നവരും നമ്മുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുകയാണ്

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 2:09 pm

പാകിസ്ഥാനിലെ അമേരിക്കൻ കോൺസുലേറ്റിൽ ആക്രമണം; കോൺസുലേറ്റിന് പ്രതിഷേധക്കാർ തീയിട്ടു | Pakistan

പാകിസ്ഥാനിലെ കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം; കോൺസുലേറ്റിന് അകത്ത് കയറിയ പ്രതിഷേധക്കാർ തീയിട്ടു; ദൃശ്യങ്ങൾ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:09 pm

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തില്‍ ആറുമരണം

വാഷിങ്ടണ്‍ : ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ച് ജനം. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരം. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ ശ്രമത്തിനിടെയാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.

തേജസ് ന്യൂസ് 1 Mar 2026 2:08 pm

ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

പുതുക്കിയ തീയതി പിന്നട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:08 pm

വിൻഡീസിന്റെ സ്പിൻ ത്രയവും ബാറ്റിങ് നിരയും; ഇന്ത്യക്ക് എളുപ്പമാകില്ല | India vs West Indies

കൊല്‍ക്കത്തയിലെ ആകാശത്തിന് കീഴില്‍ ഒരു ജീവൻ മരണ പോരിന് സുര്യകുമാർ യാദവും കൂട്ടരും ഒരുങ്ങുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ ഈഡൻ ഗാർഡൻസിലെ മണ്ണ് ഇന്ത്യയെ കൈവിട്ട ചരിത്രം 1983ന് ശേഷം ഉണ്ടായിട്ടില്ല. പക്ഷേ, ട്വന്റി 20 ലോകകപ്പില്‍ കരിബീയൻ കരുത്തിനോട് കാലിടറിയിട്ടുണ്ട്, ഒന്നല്ല മൂന്ന് തവണ. അതുകൊണ്ട് ഒന്നു എളുപ്പമാകില്ല.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:08 pm

സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍

ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 2:03 pm

ഖാംനഈയുടെ വധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ വെല്ലുവിളി: സിപിഎ ലത്തീഫ്

കോഴിക്കോട്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ വധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറുകയും രാഷ്ട്ര തലവന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കന്‍ ഇസ്രയേല്‍ ഭീകരത ലോകത്തിന്റെയാകെ സമാധാനം തകര്‍ക്കുന്നതാണ്. ഫലസ്തീന്‍ നേതാവ് ഇസ്മയില്‍ ഹനിയ്യയെ മൊസാദ് ചാരന്മാരെ ഉപയോഗിച്ച് ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേല്‍ എല്ലാ കാലത്തും ഭീകരതയുടെ ഉറവിടമാണ്. രാഷ്ട്രത്തലവനെ വധിച്ചത് കൊണ്ട് മാത്രം ഇറാന്‍ ജനതയുടെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ല. അമേരിക്കയുടെ ഏക ലോക ധ്രുവക്രമത്തിനെതിരെ എക്കാലത്തും ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഖാംനഈയുടെ പിന്‍തലമുറ യാങ്കി-സയണിസ്റ്റ് ഭീകരതയ്ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. പതിറ്റാണ്ടുകളോളം ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ബ്രിട്ടീഷ് പാവസര്‍ക്കാരായിരുന്ന ഷാപഹ്‌ലവിയുടെ ദുര്‍ഭരണത്തിനെതിരെ വിപ്ലവം നയിച്ച ചരിത്ര പുരുഷനായിരുന്നു ആയത്തുല്ല ഖാംനഈ എന്നും അദ്ദേഹം അനുസ്മരിച്ചു. ഖാംനഈയുടെ രക്തസാക്ഷിത്വം ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുകയും മൂന്നാം ലോക രാജ്യങ്ങളുടെ ഐക്യത്തിനു കാരണമാവുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിച്ചുകൊണ്ട് ലോകസമാധാനം തകര്‍ക്കുന്ന അമേരിക്കന്‍ ഇസ്രയേല്‍ ഭീകര അച്ചുതണ്ടിലേക്ക് ചേരിചേരാ നയം ചരിത്രത്തിലുടനീളം തുടര്‍ന്നുവരുന്ന നമ്മുടെ ഇന്ത്യയെ കൊണ്ടുപോയി കൂട്ടിക്കെട്ടാനുള്ള നരേന്ദ്രമോദിയുടെ നിലപാടിനെതിരെ ഇന്ത്യന്‍ ജനത രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് 1 Mar 2026 1:53 pm

ഇന്ത്യൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനം; ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ

ഹൊബാർട്ട്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 409 റൺ‌സാണെടുത്തത്. ക്യാപ്റ്റൻ അലീസാ ഹീലിയുടെയും വിക്കറ്റ് കീപ്പർ ബേത് മൂണിയുടെയും സെഞ്ചുറികളുടെയും ജോർജിയ വോളിന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയൻ വനിതകൾ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 158 റൺസെടുത്ത ഹീലിയാണ് ഓസീസിന്‍റെ ടോപ്സ്കോറർ. 98 പന്തിൽ 27 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. മൂണി 106 റൺസാണെടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും താരം അടിച്ചെടുത്തു. ജോർജിയ വോൾ 62 റൺസും നിക്കോള ക്യാരി 34 റൺസും എടുത്തു. ഇന്ത്യൻ വനിതകൾക്ക് വേണ്ടി ശ്രീചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതമെടുത്തു. രേണുക സിംഗ് ഠാക്കൂറും കാഷ്‌വീ ഗൗതമും ദീപ്തി ശർമയും ഓരോ… The post ഇന്ത്യൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനം; ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 1:52 pm

ബൈക്കിൽ കടത്തിക്കൊണ്ടുപോയി കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡനം; പോക്സോ കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവ്

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലപ്പാട്, ആലിശ്ശേരിയിൽ വീട്ടിൽ കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെ(28)യാണ് ശിക്ഷിച്ചത്. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചാലാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയെന്നാണ് കേസ്. പീഡനത്തെ തുടർന്നും പ്രതിയുടെ ഫോണിൽ കൂടിയുള്ള ഭീഷണി സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലും അതിജീവതയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് ഒന്നരമാസത്തോളം ജില്ല ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സുജാതൻപിള്ള കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. 

മറുനാടൻ മലയാളീ 1 Mar 2026 1:51 pm

തിരുവനന്തപുരം സിപിഎമ്മിൽ നേതൃമാറ്റം; എ എ റഹീം ജില്ലാ സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ എ എ റഹീമിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാർട്ടി നിശ്ചയിച്ചു. നിലവിലെ സെക്രട്ടറി വി ജോയിയെ വർക്കല മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ അഴിച്ചുപണി. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. നിലവിൽ വർക്കല എംഎൽഎ കൂടിയായ വി ജോയിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ നേരത്തെ ആലോചനകളുണ്ടായിരുന്നു. എന്നാൽ ജോയി […] The post തിരുവനന്തപുരം സിപിഎമ്മിൽ നേതൃമാറ്റം; എ എ റഹീം ജില്ലാ സെക്രട്ടറി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 1 Mar 2026 1:51 pm

അടുത്ത മഴക്കാലത്തിനു മുമ്പ്, മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകും; വയനാട്ടിൽ 178 വീടുകൾ കൈമാറി മുഖ്യമന്ത്രി

ഇത് സർക്കാരിൻ്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം നടന്നതാണ്. അതിനു നല്ലവരായ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സർക്കാരിന്റെ കൂടെയുണ്ടായി. ആ പരസ്പരസ്‌നേഹം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ടു നീങ്ങാം.

സമയം 1 Mar 2026 1:49 pm

ഖമനയിയുടെ പിന്‍ഗാമിയാര്? രണ്ടാമത്തെ മകന്‍ മുജ്തബ അധികാരം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പുരോഹിത സമിതി പിന്‍ഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിന്‍ഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്. മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തരവിദേശ നയങ്ങളില്‍ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്. സായുധസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായ പരമോന്നത നേതാവാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഐ.ആര്‍.ജി.സിയുടെ കമാന്‍ഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിനാണ് അധികാരം. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിന്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. 1989ല്‍ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. 1989 മുതല്‍ ഇന്നുവരെ ഏകദേശം 35 വര്‍ഷം ഇറാന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു.

മംഗളം 1 Mar 2026 1:48 pm

ഇന്ന് മാത്രം റദ്ദാക്കിയത് 444 വിമാന സർവീസുകൾ; എയർ ഇന്ത്യ നിർത്തിവച്ച സർവീസുകളറിയാം, നിർദേശവുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം

ഇസ്രായേൽ - യുഎസ് സംയുക്ത ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാനിലും മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും വ്യോമാതിർത്തി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ആഭ്യന്തര വിമാനക്കമ്പനികൾ നടത്തുന്ന 410 ലധികം വിമാനങ്ങളും ഞായറാഴ്ച ഏകദേശം 444 വിമാനങ്ങളും റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

സമയം 1 Mar 2026 1:46 pm

സൂപ്പർ എട്ടിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും

മത്സരം വൈകിട്ട് ഏഴിന്

സിറാജ് ലൈവ് 1 Mar 2026 1:46 pm

കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ; വെടിവയ്പ്പിൽ ആറ് മരണം

കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പാകിസ്ഥാനിലും പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. ഖമനയ്‌യുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. എല്ലാവരും സംയമനം പാലിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ആയത്തൊള്ള അലി ഖമനയ്‌യെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഖമനയ്ക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ. ഇന്ത്യയിൽ ലക്നോവിലും ജമ്മു കാഷ്മീരിലും ലഡാക്കിലുമാണ് വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്‍റെ കോലം കത്തിച്ചു.… The post കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ; വെടിവയ്പ്പിൽ ആറ് മരണം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 1:46 pm

'കേരള സ്റ്റോറി' പ്രദര്‍ശനാനുമതി: ഹൈക്കോടതി വിധി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം-വിമന്‍ ഇന്ത്യാ മൂവ്മെന്റ്

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും സാമൂഹികമായ ഭിന്നിപ്പിനും കാരണമായ 'കേരള സ്റ്റോറി' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രദര്‍ശനാനുമതി നല്‍കിയ ഹൈക്കോടതി വിധി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. ഒരു പ്രത്യേക വിഭാഗത്തെയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെയും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ മാത്രമേ സഹായിക്കൂ. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കപ്പെടുന്നത് ആശങ്കാജനകമാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമെന്നോണം അവതരിപ്പിക്കുന്നത് കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒന്നാം ഭാഗത്തിലെന്നപോലെ രണ്ടാം ഭാഗത്തിലും കേരളത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്. ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രതയോടെയുള്ള ഇടപെടലാണ് നീതിന്യായ പീഠത്തില്‍ നിന്നും പ്രതീക്ഷിച്ചത്. ഈ വിധി പുനഃപരിശോധിക്കണമെന്നും, വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് സിനിമാ പ്രവര്‍ത്തകര്‍ പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ഹക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും എം ഐ ഇര്‍ഷാന അഭ്യര്‍ഥിച്ചു.

തേജസ് ന്യൂസ് 1 Mar 2026 1:44 pm

എന്തൊരു മോശം അവസ്ഥയാണിത്..!! ട്രെയിനിൽ കച്ചവടം നടത്തുന്ന പാവപ്പെട്ടവരിൽ നിന്ന് അതിവിദഗ്ധമായി കള്ളത്തരം കാണിക്കുന്ന യാത്രക്കാരൻ; വ്യാപക വിമർശനം

ഡൽഹി: ട്രെയിനിൽ കഠിനാധ്വാനം ചെയ്ത് സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരിൽ നിന്നും ഒരു യാത്രക്കാരൻ ലഘുഭക്ഷണങ്ങളും വെള്ളക്കുപ്പികളും മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് കാരണമാകുന്നു. 'ഒപ്രസ്സർ' എന്ന എക്സ് (Twitter) ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ട്രെയിനിലെ മുകളിലത്തെ ബർത്തിൽ  ഇരിക്കുന്ന യാത്രക്കാരൻ, താഴെ ഇടനാഴിയിലൂടെ നടന്നുപോകുന്ന കച്ചവടക്കാരുടെ കൊട്ടയിൽ നിന്നും പെട്ടികളിൽ നിന്നും അവർ അറിയാതെ സാധനങ്ങൾ കൈക്കലാക്കുന്നതാണ് വീഡിയോയിലുള്ളത്. മാംഗോ ജ്യൂസ് പാക്കറ്റുകൾ, സമൂസ, കുപ്പിവെള്ളം, എഗ്ഗ് ബിരിയാണി എന്നിവ ഇയാൾ ഇത്തരത്തിൽ തട്ടിയെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കച്ചവടക്കാർ കടന്നുപോകുമ്പോൾ പണം നൽകാതെ സാധനങ്ങൾ എടുക്കുകയും തുടർന്ന് മോഷ്ടിച്ച എഗ്ഗ് ബിരിയാണി ഇയാൾ കഴിക്കുകയും ചെയ്യുന്നുണ്ട്. മോഷ്ടിക്കുന്ന ഓരോ തവണയും ഈ യാത്രക്കാരൻ ചിരിക്കുന്നതും കൂടെയുള്ളവർ ഇത് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് അടിസ്ഥാനപരമായ മര്യാദയോ ലജ്ജയോ ഇല്ലാത്തതുകൊണ്ടാണ് ഇയാൾ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. തുച്ഛമായ ലാഭത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട കച്ചവടക്കാരെ പരിഹസിച്ച ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തെയും ആർ.പി.എഫിനെയും (RPF) ടാഗ് ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മറുനാടൻ മലയാളീ 1 Mar 2026 1:44 pm

ഖമനയിയുടെ കൊലപാതകം; കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 1:41 pm

സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി എ.എ. റഹീം; വർക്കലയിൽ ജോയി

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയായിരുന്ന വി. ജോയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ പുതിയ നിയമനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക

ഒന്നു ഇന്ത്യ 1 Mar 2026 1:41 pm

ഇറാനില്‍ വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍; കറാച്ചിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍; സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്തു; വെടിവെയ്പില്‍ ആറ് മരണം; കശ്മീരിലും ലഖ്നൗവിലും തെരുവിലിറങ്ങി ഷിയാ വിഭാഗം; ഏകാധിപതിയുടെ അന്ത്യം മധുരം നല്‍കി ആഘോഷിച്ച് മറ്റൊരു വിഭാഗം

ലാഹോര്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ വധത്തിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍. ഇറാനിലും പാകിസ്ഥാനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഈ സംഭവത്തോടനുബന്ധിച്ച് പ്രതിഷേധങ്ങള്‍ അരങ്ങേറി. പാകിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ പ്രക്ഷോഭകാരികള്‍ അതിരൂക്ഷമായ ആക്രമണം നടത്തി. സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് കോണ്‍സുലേറ്റിനകത്ത് കടന്ന പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ക്ക് തീയിട്ടു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളികളുമായാണ് ജനക്കൂട്ടം എംബസി വളഞ്ഞത്. ഇറാഖിലെ ബാഗ്ദാദിലും അമേരിക്കന്‍ എംബസിക്ക് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറി. ഇറാനില്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി കരഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മുന്‍ഭാഗം പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. ചിലഭാഗങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധത്തിന്റേയും ആക്രമണത്തിന്റേയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ആക്രമണത്തിനെതിരായി പ്രതിഷേധിക്കുന്ന പാക് പൗരന്മാര്‍ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് മുന്‍ഭാഗത്തെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പലയിടങ്ങളിലും തീയിടുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ ഷിയാ വിഭാഗം പ്രബലമായ ഇടങ്ങളിലെല്ലാം വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ലക്നൗ, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും തെരുവിലിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. ഖമനയിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകള്‍ കാശ്മീരില്‍ ബന്ദിന് ആഹ്വാനം നല്‍കി. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഇതിനെ പിന്തുണച്ചിട്ടുണ്ട്. 'സംയമനം പാലിക്കണം. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്.' എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആഹ്വാനം ചെയ്തു. ഇറാനില്‍ എല്ലാവരും ദുഃഖത്തിലല്ല എന്നതാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കടുത്ത ഭരണകൂട നിയന്ത്രണങ്ങളില്‍ അതൃപ്തിയുള്ള ഒരു വിഭാഗം ജനങ്ങള്‍ ഖമനയിയുടെ അന്ത്യം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലുള്ള ഇറാനിയന്‍ വംശജരും ആഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി. സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ രാജ്യങ്ങളും ഈ വധത്തെ അപലപിക്കണമെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 'ഈ ഘട്ടത്തില്‍ ആരും നിശബ്ദത പാലിക്കരുത്' എന്നാണ് എംബസി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. ഇറാനില്‍ നിലവിലെ ഭരണകൂടത്തിനെതിരെ നേരത്തെ ഒരു വിഭാഗം പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. ഖമനേയിയെ വധിച്ചതില്‍ ഇവര്‍ രാജ്യത്തെ പലയിടങ്ങളിലും തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമേരിക്കയില്‍ താമസിക്കുന്ന നൂറുകണക്കിന് ഇറാനികളും ഖമനേയിയെ വധിച്ചതിനെ അനുകൂലിച്ച് പ്രകടനം നടത്തി.

മറുനാടൻ മലയാളീ 1 Mar 2026 1:41 pm

ദുബയില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

ദുബയ്: യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിനിടെ ദുബയില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദുബയില്‍ രണ്ട് വീടുകളുടെ മുറ്റത്തേക്ക് ഡ്രോണുകള്‍ തെറിച്ചുവീണതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി നഗരത്തിലെ മീഡിയ ഓഫിസ് അറിയിച്ചു. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങള്‍ രാജ്യത്തെ വ്യോമ പ്രതിരോധത്തിന്റെ വിജയകരമായ ഇടപെടലിന്റെ ഫലമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഇസ്രായേലും യുഎസും സംയുക്തമായി ഇറാന് നേരെ നടത്തിയ ഏകപക്ഷീയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ ശക്തമായി തിരിച്ചടിച്ചത്. അറബ് രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണങ്ങള്‍. Authorities confirmed that debris from drones intercepted by air defences fell in the courtyards of two homes in Dubai, resulting in two injuries. The injured have received the necessary medical care. Authorities also clarified that the sounds heard across the emirate were the… — Dubai Media Office (@DXBMediaOffice) March 1, 2026

തേജസ് ന്യൂസ് 1 Mar 2026 1:38 pm

സൗദി വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഗൾഫ് പൗരന്മാർക്ക് ആതിഥ്യം നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്: മേഖലയിലെ അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് സഹായഹസ്തവുമായി സൗദി ഭരണകൂടം രംഗത്തെത്തി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ എല്ലാ ജി.സി.സി പൗരന്മാരെയും സൗദി അറേബ്യയുടെ അതിഥികളായി സ്വീകരിച്ച് താമസിപ്പിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശത്തിന് രാജാവ് അംഗീകാരം നൽകിയതോടെയാണ് ഈ തീരുമാനം നടപ്പിലായത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഗൾഫ് പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മേഖലയിലെ ചില വ്യോമപാതകൾ അടച്ചതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് തങ്ങളുടെ യാത്ര തുടരാൻ കഴിയാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഇതിനെ തുടർന്ന് കുടുങ്ങിയിരിക്കുന്നവർക്ക് മികച്ച താമസസൗകര്യവും ഭക്ഷണവും മറ്റ് ആവശ്യമായ സേവനങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാഹചര്യങ്ങൾ സാധാരണ നിലയിലാകുകയും യാത്രകൾ വീണ്ടും സുരക്ഷിതമായി പുനരാരംഭിക്കാനും കഴിയുന്നതുവരെ ഈ പൗരന്മാർക്ക് സൗദി അറേബ്യയിൽ താമസസൗകര്യം നൽകുമെന്ന് അധികൃതർ അറിയിച്ചു. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ വിമാനത്താവള അധികാരികൾക്കും സുരക്ഷാ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ അയൽരാജ്യങ്ങളിലെ പൗരന്മാരോടുള്ള സൗദി അറേബ്യയുടെ ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച് നിലവിൽ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കാണ് മുൻഗണന നൽകുന്നത്. ഇതിൽ യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാരുടെയും പ്രശ്നങ്ങൾ അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയും വിമാനക്കമ്പനികളും വിമാനത്താവളങ്ങളിൽ കുടുങ്ങിയ എല്ലാ അന്താരാഷ്ട്ര യാത്രക്കാരോടും മാനുഷിക പരിഗണന പുലർത്തി ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജി.സി.സി പൗരന്മാർക്ക് പ്രത്യേക മുൻഗണന നൽകിയിട്ടുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളിലെ യാത്രക്കാരെയും സുരക്ഷിതമായ താമസ സൗകര്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും തുടരുകയാണ്.

മംഗളം 1 Mar 2026 1:34 pm

കരുതലിന്‍റെ കേരള സ്റ്റോറി: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് കൈമാറി. ചടങ്ങിനു മുമ്പായി കല്‍പ്പറ്റയിലെ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കിയത്. The post കരുതലിന്‍റെ കേരള സ്റ്റോറി: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 1:33 pm

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: പാകിസ്താനില്‍ യുഎസ് എംബസി ആക്രമിച്ച് ജനം (വീഡിയോ)

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പാകിസ്താനിലെ യുഎസ് എംബസി ആക്രമിച്ച് ജനം. കറാച്ചിയിലെ എംബസി ഓഫില്‍ ഇരച്ചെത്തിയവര്‍ തീയിട്ട് പ്രതിഷേധിക്കുകയായിരുന്നു. അല്‍പ്പം മുമ്പാണ് സംഭവം. 100 കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ എംബസിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. Locals protesting stikes on Iran have stormed the entrance area of the US Consulate in Karachi, Pakistan. pic.twitter.com/fiqSoRRpPt — OSINTtechnical (@Osinttechnical) March 1, 2026

തേജസ് ന്യൂസ് 1 Mar 2026 1:33 pm

ഇറാന്റെ വ്യാപക തിരിച്ചടി; പശ്ചിമേഷ്യയില്‍ 27 യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം

തെഹ്‌റാന്‍: യുഎസും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടെതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാന്‍. പശ്ചിമേഷ്യന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന 27 യുഎസ് സൈനിക താവളങ്ങളുള്‍പ്പെടെയുള്ള കേന്ദ്രങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്നാണ് റിപോര്‍ട്ട്. ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇതുവരെ കാണാത്ത ശക്തമായ മറുപടി നല്‍കുമെന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് ഇറാഖിലെ ഇര്‍ബില്‍ നഗരത്തിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം നടന്നത്. പശ്ചിമേഷ്യയിലുടനീളമുള്ള എല്ലാ ഇസ്രായേലി-അമേരിക്കന്‍ സൈനിക ലക്ഷ്യങ്ങളും ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് വിധേയമായതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് അവകാശപ്പെട്ടു. 'ശത്രു നിര്‍ണായകമായി പരാജയപ്പെടുന്നതുവരെ ഈ നടപടി തുടരുമെന്ന്' അവര്‍ വ്യക്തമാക്കി. മേഖലയില്‍ ഉള്ള എല്ലാ അമേരിക്കന്‍ ആസ്തികളും ലക്ഷ്യമാക്കുമെന്നും ഇറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇറാനിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമീദ് ഗന്‍ബാരി, നിലവിലെ സൈനിക സംഘര്‍ഷം മൂലമുണ്ടാകുന്ന മാനുഷിക നഷ്ടങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു.

തേജസ് ന്യൂസ് 1 Mar 2026 1:31 pm

സമാധാനമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവർ വരെ ഇറങ്ങിയോടി; ആർക്കും പിടിച്ചുമാറ്റാൻ പറ്റാത്ത രീതിയിൽ പൊരിഞ്ഞ അടി; കൈയ്യിൽ കിട്ടിയവരെയെല്ലാം അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ആ ഡിജെ മ്യൂസിക്; ഒരു വിവാഹചടങ്ങിനിടെ സംഭവിച്ചത്

ലക്നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിവാഹാഘോഷത്തിനിടെ ഡിജെ  നിർത്തിവച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. വധൂവരന്മാരുടെ കുടുംബാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദിലീപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി 27-ന് രാത്രിയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദേഹത് കോട്‌വാലി സ്വദേശിയായ അമിത് ഗുപ്തയുടെ വിവാഹഘോഷത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തിന്റെ ഭാഗമായുള്ള 'ദ്വാരപൂജ' ചടങ്ങുകൾക്കും ലഘുഭക്ഷണത്തിനും ശേഷം രാത്രി പത്തരയോടെ ഡിജെ ഓപ്പറേറ്റർ സംഗീതം നിർത്തിവച്ചു. നിലവിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുന്നതിനാലും രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന പോലീസ് നിർദ്ദേശം ഉള്ളതിനാലും ഡിജെ ഓപ്പറേറ്ററായ രാംജി മോദൻവാൾ നിയമം പാലിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, നൃത്തം തുടരണമെന്ന് വാശിപിടിച്ച വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇതിനെ എതിർത്തതോടെ വാക്കേറ്റം ആരംഭിച്ചു. ഡിജെ നിർത്തിവയ്ക്കാൻ പെൺവീട്ടുകാർ പിന്തുണ നൽകിയതോടെ തർക്കം വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള പോരായി മാറി. ഉന്തും തള്ളും ആരംഭിച്ചതോടെ അതിഥികൾ പരിഭ്രാന്തരായി ചിതറിയോടി. വരന്റെ വീട്ടുകാർ പെൺവീട്ടുകാരെയും ഡിജെ ഓപ്പറേറ്ററെയും മർദ്ദിക്കാൻ തുടങ്ങിയതോടെ രംഗം വഷളായി. ദൃക്‌സാക്ഷികൾ പുറത്തുവിട്ട വീഡിയോകളിൽ ആളുകൾ പരസ്പരം തെരുവിലൂടെ ഓടിച്ചിട്ടു തല്ലുന്നതും വസ്ത്രങ്ങൾ കീറുന്നതും കാണാം. സംഘർഷത്തിൽ ലല്ലു ഗുപ്ത, ശുഭം ഗുപ്ത (35), രാംജി മോദൻവാൾ (50), കൗശൽ കുമാർ (42) എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ദിലീപ്പൂർ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഡിജെ ഓപ്പറേറ്ററെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ഒൻപതോളം പേർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പരീക്ഷാ സീസണായതിനാൽ ഉച്ചത്തിലുള്ള സംഗീതം ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ഇത് കർശനമായി നേരിടുമെന്നും പോലീസ് അറിയിച്ചു. സന്തോഷത്തോടെ അവസാനിക്കേണ്ടിയിരുന്ന വിവാഹവേദി ഇതോടെ സംഘർഷഭരിതമായി മാറുകയും പല അതിഥികളും ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മടങ്ങുകയും ചെയ്തു. പലപ്പോഴും ഉത്തരേന്ത്യൻ വിവാഹങ്ങളിൽ ഡിജെ പാട്ടുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ കൊലപാതകങ്ങളിൽ വരെ കലാശിക്കാറുണ്ട്. പ്രതാപ്ഗഡിലെ ഈ സംഭവവും അനാവശ്യമായ വാശികൾ എങ്ങനെ ഒരു ആഘോഷത്തെ ദുരന്തമാക്കാം എന്നതിന്റെ തെളിവായി മാറുകയാണ്.

മറുനാടൻ മലയാളീ 1 Mar 2026 1:30 pm

ഒരുവശത്ത് ആഹ്ലാദം, മറുവശത്ത് ദുഃഖം, ഖമേനി കൊല്ലപ്പെട്ടതോടെ ഉയരുന്ന ആശങ്കകളും...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതോടെ ഇറാന്‍ ജനതയ്ക്കിടയില്‍ തന്നെ സമ്മിശ്ര വികാരങ്ങള്‍. ഒരുഭാഗത്ത് ആഹ്ളാദ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് ആളുകള്‍ വിലപിക്കുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:26 pm

പശ്ചിമേഷ്യയില്‍ വ്യോമാക്രമണങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും രൂക്ഷം; ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിസ ഇളവ് നല്‍കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വ്യോമാക്രമണങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ച്‌കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിസാ കാലാവധി നീട്ടുന്നതിനോ താമസം നിയമാനുസൃതമാക്കുന്നതിനോ സഹായം ആവശ്യമുള്ള വിദേശികള്‍ അടുത്തുള്ള പ്രാദേശിക രജിസ്‌ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ മൂലം യാത്രാ പദ്ധതികള്‍ മാറ്റേണ്ടി വന്ന എല്ലാ വിദേശ പൗരന്മാരും വിസാ വിപുലീകരണത്തിനോ താമസം ക്രമപ്പെടുത്തുന്നതിനോ അടുത്തുള്ള എഫ്ആര്‍ആര്‍ഒ ഓഫീസുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാന റദ്ദാക്കല്‍ മൂലം ഇന്ത്യയില്‍ എത്ര വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് മേഖലയിലെ വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം മിഡില്‍ ഈസ്റ്റിലും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും നൂറുകണക്കിന് വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്.

മറുനാടൻ മലയാളീ 1 Mar 2026 1:23 pm

രമേശ് ചെന്നിത്തല രചിച്ച ഗാന്ധിഗ്രാമങ്ങളിലൂടെ; പ്രകാശനം ചെയ്ത് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും

കൊച്ചി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച മൈ ജേര്‍ണി ത്രൂ ഗാന്ധി വില്ലേജ്( ഗാന്ധിഗ്രാമങ്ങളിലൂടെ) എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്‍ മമ്മൂട്ടിയും, ലോകപ്രശസ്ത സംവിധായകനായ ആടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി - പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം പദ്ധതിയില്‍പ്പെടുന്ന ഗ്രാമങ്ങള്‍ക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടില്‍ നിന്നും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിക്കുകയും ചെയ്തു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിതയെങ്ങിനെയെന്ന്് ഈ പുസ്തകത്തില്‍ വ്യക്തമായി വിശദീരിക്കുന്നുണ്ട്. അവിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍,സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം ഈ പുസ്തകത്തിലൂടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

മറുനാടൻ മലയാളീ 1 Mar 2026 1:18 pm

അന്നേരം മിസൈൽ വിക്ഷേപണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു; വിമാനത്താവളങ്ങൾ അടയ്ക്കുന്നതിന് മുമ്പ് തന്നെ പശ്ചിമേഷ്യവിട്ടു; അനുഭവം പറഞ്ഞ് സംഗീത സംവിധായകൻ

പ ശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണനും സംഘവും ഖത്തറിൽ നിന്ന് തിരികെ ഇന്ത്യയിലെത്തി. ഇറാൻ-ഇസ്രായേൽ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുകയും അമേരിക്കൻ ഇടപെടൽ ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് സന്തോഷ് നാരായണൻ ഖത്തർ വിട്ടത്. ഖത്തറിലെ തന്റെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ വിമാന സർവീസുകൾ താറുമാറായതും സുരക്ഷാ ഭീഷണിയുമാണ് പെട്ടെന്നുള്ള മടങ്ങിവരവിന് കാരണമായത്. ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും വ്യോമപാതകൾ അടച്ചതും യാത്രയെ ബാധിച്ചു.ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ താരം പി.വി. സിന്ധു സ്ഫോടനത്തിന് സാക്ഷിയായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സന്തോഷ് നാരായണനും ഖത്തറിൽ നിന്ന് സുരക്ഷിതമായി മടങ്ങിയ വിവരം പുറത്തുവരുന്നത്. നിലവിൽ അദ്ദേഹം ഇന്ത്യയിൽ സുരക്ഷിതനായി എത്തിയതായാണ് വിവരം. യുദ്ധസമാനമായ സാഹചര്യം കാരണം ഗൾഫ് രാജ്യങ്ങളിലുള്ള പല പ്രമുഖരും ഇന്ത്യക്കാരായ യാത്രക്കാരും വലിയ ആശങ്കയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മറുനാടൻ മലയാളീ 1 Mar 2026 1:18 pm

വി ജോയ് വീണ്ടും മത്സരിക്കും; എഎ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

സിപിഎം ആദ്യ സ്ഥാനാര്‍ഥിപട്ടിക ഈ ആഴ്ച പുറത്തിറങ്ങും ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം.

സമയം 1 Mar 2026 1:17 pm

ചീഫ് സെക്രട്ടറി ടി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ച് ഒരു വിഭാഗം; ചില്ലിക്കാശ് നല്‍കരുതെന്ന് പറഞ്ഞവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കയ്യടി; ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല, കല്ലിന് മേലെ കല്ല് വെക്കും എന്ന് മന്ത്രി കെ. രാജന്റെ പരിഹാസം

കല്‍പ്പറ്റ: സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ ടി സിദ്ദിഖ് എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാജനും. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖ് എംഎല്‍എയുടെ പേര് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ചാണ് ഒരു വിഭാഗം പ്രതികരിച്ചത്. അതേസമയം, ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് സര്‍ക്കാരിന് സഹായം നല്‍കരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോള്‍ സദസില്‍ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് കൂക്കിവിളിച്ചത്. ദുരന്തത്തിന് ഇരയായ ഒരാള്‍ പോലും തനിക്കെതിരെ അസ്വസ്ഥയുടെ ശബ്ദം ഉണ്ടാക്കില്ലെന്നാണ് ടി സിദ്ദിഖ് പ്രതികരിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താന്‍ കണക്കാക്കുന്നില്ല. സര്‍ക്കാരിനോട് ചേര്‍ന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതര്‍ക്കായി പ്രവര്‍ത്തിച്ചത്. ഇനിയും ദുരന്ത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കും. ഇന്നലെ 50ലധികം വീടുകള്‍ ദുരന്ത ബാധിതര്‍ക്കായി സമര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഉദ്ഘാടന വേദിയില്‍ എംഎല്‍എയെ വേദിയിലിരുത്തി റവന്യു മന്ത്രിയും പരിഹസിച്ചു. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല കല്ലിന് മേലെ കല്ല് വെക്കും എന്നായിരുന്നു മന്ത്രി കെ. രാജന്റെ പമാമര്‍ശം. ടി. സിദ്ധിഖ് എംഎല്‍എ വേദിയില്‍ സന്നിഹിതനായിരുന്നു. ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള ഇന്ത്യയില്‍ തന്നെ ആദ്യ ടൗണ്‍ഷിപാണിതെന്നും ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കില്‍ വീടുകള്‍ നേരത്തെ തന്നെ കൈമാറാന്‍ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റര്‍ എന്‍ജിനീയറിങ് സാധ്യത കൂടി പരിഗണിച്ചാണ് വീട് ഉണ്ടാക്കിയത്. ഒരു ദിവസം പോലും നിര്‍ത്താതെ പണി തുടരുമെന്നും കെ. രാജന്‍ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുമ്പ് അവസാനത്തെ താക്കോലും കൊടുക്കുമെന്നും 9000 രൂപയുടെ സഹായം സര്‍ക്കാര്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാര്‍മല സ്‌കൂള്‍ തിരിച്ചുകൊടുക്കും മന്ത്രി വ്യക്തമാക്കി. 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതര്‍ക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നല്ല പിന്തുണയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓര്‍മകള്‍ കൂടി ഉയര്‍ന്നുവരുകയാണ്. പല നഷ്ടങ്ങള്‍ക്കും ഈ വീടുകള്‍ പകരമാവാന്‍ കഴിയില്ല. എന്നാല്‍ സാമീപ്യം കൊണ്ട് നഷ്ടത്തില്‍ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം. പാരസ്പര്യത്തിന്റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാല്‍, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നല്‍കരുത് എന്ന് ചിലര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പുനരധിവാസത്തെ വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നല്‍കി. കര്‍ണാടക , ആന്ധ്ര സര്‍ക്കാരുകള്‍ 10 കോടി വീതം നല്‍കി. രാജസ്ഥാന്‍ അഞ്ചു കോടി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളാന്‍ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാന്‍ പല തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുനാടൻ മലയാളീ 1 Mar 2026 1:17 pm

ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും, ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിനില്ല: ഖാംനഈയുടെ വലംകൈ ആയ അലി ലാരിജാനിയുടെ മുന്നറിയിപ്പ്

തെഹ്റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ, അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. അമേരിക്കക്കാര്‍ ഇറാനിയന്‍ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വലം കൈയും ഇറാന്റെ നിര്‍ണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നടപടി ഇതിലും ശക്തമായി തുടരും. അടിച്ച് ഓടിപ്പോകാന്‍ ഇത് സിനിമയല്ലെന്ന് അവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഖാംനഈയുടെ അഭാവത്തില്‍ രാജ്യം ഭരിക്കാന്‍ പ്രസിഡന്റും ജുഡീഷ്യറി തലവനും ഉള്‍പ്പെടുന്ന ഒരു താത്കാലിക നേതൃത്വ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും. അമേരിക്കന്‍ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് തെളിയിച്ചു കൊടുക്കുമെന്നും ലാരിജാനി കൂട്ടിചേര്‍ത്തു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിന് മറുപടിയായി ഇറാന്റെ സൈന്യം ഇതിനകം തന്നെ മിസൈല്‍ പ്രയോഗം ആരംഭിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് കപ്പലുകള്‍ക്ക് നേരെയും കുവൈറ്റിലെയും ഖത്തറിലെയും അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലാരിജാനിയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാന്റെ ഈ പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയില്‍ ഒരു സമാധാന ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ച മട്ടാണ്.

തേജസ് ന്യൂസ് 1 Mar 2026 1:13 pm

പെണ്ണുകേസില്‍ രാഹുല്‍ പെട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ജീവമായി; വീണയുടെ അഭിനയത്തില്‍ കെ എസ് യുവും മുട്ടുമടക്കി; പ്രതിപക്ഷ യുവജനസംഘടകളെ നിശബ്ദമാക്കാനുളള സിപിഎം തന്ത്രം വിജയം: എംവി ഗോവിന്ദന്‍ പറയുന്നത് വിടുവായത്തരമല്ല: കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാക്കുകള്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ ശക്തമായ പ്രതിപക്ഷ സമരങ്ങള്‍ തീര്‍ത്തും കുറവായിരുന്നു. രാഹുല്‍ മാങ്കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായതോടെയാണ് സമരങ്ങളുടെ വരവുണ്ടായത്. മുഖ്യമന്ത്രിയെ അടക്കം വഴിയില്‍ കരിങ്കൊടി കാട്ടിയും സെക്രട്ടറിയേറ്റിന് മുന്നില്‍സ സമരവേലിയേറ്റങ്ങള്‍ തീര്‍ത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊളുത്തി വിട്ട ഊര്‍ജം സംസ്ഥാനമാകെ പടര്‍ന്നു. പിണറായി വിജയന് നേരെ കൈ ചൂണ്ടി, നയങ്ങള്‍ ചോദ്യം ചെയ്ത് സമരം നയിക്കാന്‍ രാഹുല്‍ തന്നെ മുന്നില്‍ നിന്നു. ആകെ വലഞ്ഞ സര്‍ക്കാരിന് മുന്നില്‍ പിന്നെ ഒറ്റ വഴിയേ ഉള്ളായിരുന്നു. രാഹുലിനെ നിര്‍ജീവമാക്കുക. ഒന്നിന് പിറകേ ഒന്നായി മൂന്ന് റേപ്പ് കേസുള്‍ രജിസ്റ്റര്‍ ചെയ്ത് രാഹുലിനെ കുടുക്കി. മാതൃസംഘടനയായ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. രാഹുല്‍ പാര്‍ട്ടിക്ക് പുറത്തായി. അതിവിദഗ്ധമായി രാഹുലിനെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐക്കാര്‍ക്ക് ചീമുട്ട എറിയാന്‍ അവസരമുണ്ടാക്കി അയാളെ അവര്‍ക്ക് മുന്നിലേക്ക് പോലീസ് ഇട്ടു കൊടുത്തു. ഇവിടെ തീര്‍ന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളും സമരപരമ്പരകളും. അങ്ങനെ യൂത്ത് കോണ്‍ഗ്രസ് ഷെഡില്‍ കയറി. പക്ഷേ, രാഹുല്‍ കൊളുത്തിയ സമര ജ്വാലകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കെ.എസ്.യു മുന്നോട്ടു വന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് അവര്‍ മുന്നോട്ടു വന്നു. അത് പൊളിക്കാന്‍ സിപിഎമ്മിന് അധികം പണിയെടുക്കേണ്ടി വന്നില്ല. വീണാ ജോര്‍ജിന്റെ പിടലി ഉളുക്ക് അഭിനയത്തിലൂടെ, മന്ത്രിയുടെ പിടലി ഒടിച്ചുവെന്ന എംവി ഗോവിന്ദന്റെ ഒറ്റപ്രസ്താവനയിലൂടെ, ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രതിഷേധത്തിലൂടെ അവരും കരയ്ക്ക് കയറി. സര്‍ക്കാരിന്റെ നയങ്ങളും സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളുടെ ധാര്‍ഷ്ട്യവും പോലീസിന് നേരെയുള്ള കുതിര കയറ്റവുമെല്ലാം കാരണം പൊതുജനാഭിപ്രായം എതിരായി നില്‍ക്കുകയാണ്. സര്‍ക്കാരിനെതിരേ തുടര്‍ സമരം നയിക്കേണ്ട നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ തെരഞ്ഞെടുപ്പിലാണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയുള്ള വേവലാതികളും ചേരി തിരിഞ്ഞുള്ള പിആര്‍ വര്‍ക്കുമാണ് നടന്നു വരുന്നത്. ആരോഗ്യമേഖലയിലെ വീഴ്ച, ക്രമസമാധാന തകര്‍ച്ച, ഡേറ്റ ചോര്‍ച്ച, പിന്‍വാതില്‍ നിയമനം തുടങ്ങി ചര്‍ച്ചയും സമരവും നടത്തേണ്ട നിരവധി വിഷയങ്ങളില്‍ യുഡിഎഫിന് അനക്കമില്ല. സമീപകാല കോടതി വിധികളില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള, ആഗോള അയ്യപ്പസംഗമത്തിലെ കൊള്ള, യുവതി പ്രവേശം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിആര്‍ ധൂര്‍ത്ത് എന്നിങ്ങനെ സമരം നടത്തേണ്ട നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷം നിര്‍ജീവമാണ്. ഇതൊക്കെ ഏറ്റെടുത്ത് സമരം ചെയ്തിരുന്നത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവുമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിന്റെ ഒറ്റ നേതൃപാടവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റു. സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന വിധം സഭയ്ക്ക് അകത്തും പുറത്തും രാഹുലിന്റെ ശബ്ദം ഉയര്‍ന്നു. ഒരാളെയും അയാള്‍ വെറുതേ വിട്ടില്ല. രാഹുലിന്റെ ചോദ്യമുനയിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും സര്‍ക്കാരും സിപിഎമ്മും വിയര്‍ത്തു. പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് ചോദ്യം ചെയ്തു. ഇതിന്റെ അനുരണനം ജില്ലകളിലുമുണ്ടായി. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസിന് പുതുജീവന്‍ ലഭിച്ചു. രാഹുലിനെ ഒതുക്കിയില്ലെങ്കില്‍ കുഴപ്പമാകുമെന്ന് കണ്ടാണ് സര്‍ക്കാര്‍ സകല സംവിധാനങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്തലിന് ഇറങ്ങിയത്. പരാതിക്കാരെ നിര്‍ബന്ധിച്ച് കളത്തിലിറക്കി. ചില ചാനലുകള്‍ കൂടിയായതോടെ രാഹുല്‍ പെട്ടു. വിവാദം അലയടിച്ചുയര്‍ന്നതോടെ രാഹുലിനെ തള്ളിക്കളയാതെ രക്ഷയില്ല എന്ന അവസ്ഥയായി കോണ്‍ഗ്രസിന്. രാഹുല്‍ പാര്‍ട്ടിക്ക് പുറത്തായതോടെ സമരങ്ങള്‍ നിലച്ചു. പകരം വന്ന ഓ.ജെ. ജനീഷിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ കെ.എസ്.യു സജീവമായി. അവരുടെ സമരങ്ങള്‍ വിജയിക്കുമെന്നായപ്പോഴാണ് ആരോഗ്യമന്ത്രിയുടെ പിടലി ഉളുക്ക് നാടകം വന്നത്. മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തത്. എല്ലാ ദൃശ്യങ്ങളിലും അത് വ്യക്തവുമായിരുന്നു. എന്നാല്‍, അതിന് ശേഷം വന്ന എംവി ഗോവിന്ദന്റെ വാക്കുകള്‍ ഏവരെയും ഞെട്ടിച്ചു. മന്ത്രിയുടെ കൈ പിടിച്ച് തിരിച്ചു, കഴുത്തൊടിച്ചു. ഗോവിന്ദന്റെ പച്ചക്കളളം കേട്ട് എല്ലാവരും ഞെട്ടി. പക്ഷേ, ആ ഒറ്റ പ്രസ്താവന ഏറ്റെടുത്ത് ഡിവൈഎഫ്ഐ അക്രമസമരങ്ങള്‍ തുടങ്ങി. എല്ലാവരും കരുതിയതു പോലെ ഗോവിന്ദന്‍ പച്ചക്കളളം പറഞ്ഞതായിരുന്നില്ല അത്. ആ ഒറ്റ പെരുങ്കള്ളത്തിന്റെ പേരില്‍ കെ.എസ്.യുവിനെ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാധിച്ചു. ഇനി ഏതെങ്കിലും കെ.എസ്.യുക്കാരന്‍ സമരത്തിന് ഇറങ്ങിയാല്‍ ഡിവൈഎഫ്ഐക്കാര്‍ അടിച്ചോടിക്കും. ഇതോടെ തീര്‍ന്നു പ്രതിപക്ഷ സമരത്തിന്റെ കഥ. ഇനി സിപിഎമ്മിനും സര്‍ക്കാരിനും സ്വസ്ഥമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍. ശബരിമല സ്വര്‍ണക്കൊള്ളയും വയറിനുള്ളിലെ കത്രികയും തേഞ്ഞുമാഞ്ഞു തുടങ്ങി. പ്രതിപക്ഷ സമരവും ഇല്ലാതായി. അങ്ങനെ സിപിഎം തെരഞ്ഞെടുപ്പിന് ഒരുങ്ങുകയായി.

മറുനാടൻ മലയാളീ 1 Mar 2026 1:13 pm

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈനിന് പുതിയ വെല്ലുവിളി; പാത പുനഃക്രമീകരിക്കണമെന്ന് ആവശ്യം: കാരണം ഇതാണ്

ബെംഗളൂരു നഗരവാസികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ നിര്‍മാണം. 44.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം ഘട്ടം കൂടി വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബെംഗളൂരു മെട്രോയുടെ കണക്ടിവിറ്റി വര്‍ധിക്കുന്നതിന് അനുസരിച്ച് യാത്രക്കാരുടെ ദുരിതവും കുറയും. സ്‌റ്റേഷനില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ സ്വകാര്യ ടാക്‌സികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയും. എന്നാലിപ്പോള്‍

ഒന്നു ഇന്ത്യ 1 Mar 2026 1:12 pm

24 മണിക്കൂറിനിടെ ഇറാനില്‍ 1200 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍

തെല്‍അവീവ്: ഒരു ദിവസം കൊണ്ട് ഇറാനില്‍ 1200 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. യുഎസുമായുള്ള സംയുക്ത ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഇറാനില്‍ 1,200-ലധികം യുദ്ധോപകരണങ്ങള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ വ്യോമസേന പറയുന്നു. ഇറാനില്‍ ആക്രമിക്കപ്പെട്ട സ്ഥലങ്ങളില്‍ തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ഒരു നഗരമായ മിനാബിലെ ഒരു പ്രാഥമിക ഗേള്‍സ് സ്‌കൂളും ഉള്‍പ്പെടുന്നു. അവിടെ കുറഞ്ഞത് 148 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളിന് നേരെയുള്ള ആക്രമണത്തില്‍ നിരവധി നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും അതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. The destroyed building is a primary school for girls in the south of Iran. It was bombed in broad daylight, when packed with young pupils. Dozens of innocent children have been murdered at this site alone. These crimes against the Iranian People will not go unanswered. pic.twitter.com/AVqiuolgWm — Seyed Abbas Araghchi (@araghchi) February 28, 2026

തേജസ് ന്യൂസ് 1 Mar 2026 1:10 pm

മുണ്ടക്കൈ-ചൂരല്‍മല ട‍ൗൺഷിപ്പിന്റെ ആദ്യഘട്ട വീടുകൾ കൈമാറി മുഖ്യമന്ത്രി

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്.

സിറാജ് ലൈവ് 1 Mar 2026 1:05 pm

വാടകക്ക് താമസിക്കവെ നാല് വയസുകാരിയെ പീഡിപ്പിച്ചു; പ്രതി ഇനി മരണം വരെ അഴിയെണ്ണും; കടുത്ത ശിക്ഷ വിധിച്ച് കോടതി

കൊല്ലം: നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മരണം വരെ നീണ്ടുനില്‍ക്കുന്ന ജീവപര്യന്തം കഠിനതടവിന് വിധിച്ച് കോടതി. തമിഴ്നാട് നാഗപ്പട്ടണത്തു നിന്നും കൊല്ലം വെസ്റ്റ്, ലക്ഷമിനട തോട്ടത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വന്ന കലൈവനന്‍ കാമരാജിനെയാണ് കോടതി ശിക്ഷിച്ചത്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് പ്രതിക്ക് ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് 5 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു. 2023 ജൂണ്‍ മാസം കൊല്ലം വെസ്റ്റ് പൊലീസ് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് സ്പെഷ്യല്‍ ജഡ്ജ് അരവിന്ദ് ബി ഇടയോടി വിധി പ്രസ്താവിച്ചത്. പെണ്‍കുട്ടിയുമായി ഉണ്ടായിരുന്ന പരിചയം ദുരുപയോഗം ചെയ്യ്ത പ്രതി അതിക്രൂരമായി നിരവധി തവണ കുട്ടിയെ ലൈംഗികവും ശാരീരികവുമായി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ഷഫീക്കിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ശ്രീലാല്‍, ജെലജ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ശാസ്ത്രീയ തെളിവുകളുടേയും മറ്റ് സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ പഴുതടച്ച അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 

മറുനാടൻ മലയാളീ 1 Mar 2026 1:04 pm

നേതൃനിര തകര്‍ന്നു; സായുധ സേന മേധാവി, പ്രതിരോധ മന്ത്രി എന്നിവരുടെ മരണം കൂടി സ്ഥിരീകരിച്ച് ഇറാൻ

നേതൃനിര ഇല്ലാതെ ഇറാൻ; സംയുക്ത സായുധ സേന മേധാവി അബ്ദുൾ റഹീം മൗസവി, പ്രതിരോധ മന്ത്രി എന്നിവരുടെ മരണം കൂടി സ്ഥിരീകരിച്ച് ഇറാൻ, ഭൂപടത്തിൽ നിന്ന് ഇസ്രയേൽ 25 വര്‍ഷത്തിൽ കൂടുതൽ കാണില്ല എന്ന് പ്രഖ്യാപിച്ച സേന മേധാവിയായിരുന്നു മൗസവി

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:04 pm

'ലോക തെമ്മാടിയായ അമേരിക്കയ്ക്ക് പറ്റിയ ചങ്ങാതി മറ്റൊരു ലോക തെമ്മാടി ഇസ്രയേൽ'

'ഇതെല്ലാം ഉണ്ടാക്കിവെച്ചത് അമേരിക്കൻ സാമ്രാജിത്വത്തിന്റെ ഭ്രാന്തമായ നടപടികൾ, അവർക്ക് അതിനുപറ്റിയ ചങ്ങാതി മറ്റൊരു ലോക തെമ്മാടി ഇസ്രയേൽ'; ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:03 pm

പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു

തെഹ്‌റാന്‍: യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായ അസീസ് നാസിര്‍സാദെയും സൈനിക മേധാവികയായ അബ്ദുല്‍ റഹിം മൗസവിയും കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായ അലി ഷംഖാനിയും ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് പാക്പൂറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. കൂടുതല്‍ സായുധസേനാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഐആര്‍എന്‍എ റിപോര്‍ട്ട് ചെയ്തു. ഇവരുടെ പേരുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 1 Mar 2026 1:03 pm

ചാരക്കണ്ണുകൾ തുറന്നിരുന്നു, ഒടുവിൽ കൊടും സ്കെച്ചിട്ട് ഇസ്രായേൽ! രക്ഷപ്പെടാൻ പഴുതില്ലാതെ ഖമനെയി, ആക്രമണത്തിന് ശനിയാഴ്ച തിരഞ്ഞെടുത്തത് എന്തിന്?

ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്താനായിരുന്നു ഖമനെയി ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, പിന്നീട് ഇത് ശനിയാഴ്ച രാവിലെ നടത്തുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:03 pm

ഇറാനിലെ വ്യോമാക്രമണങ്ങളിൽ ഉപയോഗിച്ച യുദ്ധോപകരണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് US

ഇറാനിൽ ആയത്തുള്ള അലി ഖമനെയിയെ വധിക്കുന്നതടക്കമുള്ള അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഉപയോഗിച്ച യുദ്ധോപകരണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് US

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:03 pm

യുദ്ധം വരുമ്പോൾ വില കൂടുന്നതെന്തിന്? സ്വ‍ർണം സുരക്ഷിത നിക്ഷേപമാകുന്നതെന്തു കൊണ്ട്?

ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. യുദ്ധഭീതിയിൽ സ്വർണ്ണം സുരക്ഷിത നിക്ഷേപമായി മാറി വില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ഇന്ത്യ കടുത്ത ഇന്ധന പ്രതിസന്ധി നേരിടേണ്ടി വരും.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:03 pm

ടി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോൾ കൂക്കിവിളി, ചില്ലിക്കാശ് നൽകരുതെന്ന് പറഞ്ഞവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ കയ്യടി

കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി സിദ്ദിഖിനെ ഒരു വിഭാഗം കൂക്കിവിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ 178 വീടുകൾ കൈമാറുകയും പുനരധിവാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:02 pm

'ലൗ യു ഫ്രം..'; ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കുട്ടിക്കാലത്ത് എഴുതിയൊരു കത്ത്; ലേലത്തിൽ പോയത് 30 ലക്ഷം രൂപയ്ക്ക്; ഒടുവിൽ ആ രഹസ്യവും പുറത്ത്

ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി തന്റെ കുട്ടിക്കാലത്ത് കൊട്ടാരത്തിലെ ജീവനക്കാരിക്ക് അയച്ച ഹൃദയസ്പർശിയായ ഒരു കത്ത് ലേലത്തിൽ വിറ്റുപോയത് ലക്ഷങ്ങൾക്ക്. ഏകദേശം 30 ലക്ഷം രൂപയ്ക്കാണ് (25,000 പൗണ്ട്) ഈ കത്ത് ലേലത്തിൽ വിറ്റുപോയത്. വെറും 4,000 പൗണ്ട് മാത്രം ലേലത്തുക പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ വൻതുക ലഭിച്ചത്. 1936-നും 1940-നും ഇടയിൽ, എലിസബത്ത് രാജ്ഞിക്ക് വെറും 10-12 വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ കത്തെഴുതിയത്. വിൻഡ്‌സറിലെ റോയൽ ലോഡ്ജിലെ ഹെഡ് ഹൗസ്‌മെയ്‌ഡ് ആയ ബിയാട്രിസ് സ്റ്റിൽമാന് വേണ്ടിയായിരുന്നു ഈ കത്ത്. നിഷ്കളങ്കമായ കുട്ടിക്കാലത്തെ ചോദ്യങ്ങളും ചിത്രങ്ങളും നിറഞ്ഞതാണ് ഈ കത്ത്. കുതിരകൾ, നായ്ക്കൾ, കുട്ടികൾ എന്നിവയുടെ ചിത്രങ്ങൾ രാജ്ഞി തന്നെ കത്തിൽ വരച്ചുചേർത്തിട്ടുണ്ട്. 'പക്ഷികൾക്ക് സുഖമാണോ?', 'ഗോൾഡ് ഫിഷ് ചത്തുപോയിട്ടില്ലല്ലോ അല്ലേ?' തുടങ്ങിയ കുട്ടികൾ ചോദിക്കാറുള്ള ലളിതമായ ചോദ്യങ്ങളും താൻ പറിച്ചെടുത്ത പൂക്കൾ മറ്റ് ജീവനക്കാർക്കും പങ്കുവെക്കണമെന്ന നിർദ്ദേശവും കത്തിലുണ്ട്. ദശകങ്ങളോളം ആരും ശ്രദ്ധിക്കാതെ ഒരു പെട്ടിക്കുള്ളിൽ കിടന്ന ഈ കത്തുകൾ 2024-ലാണ് പുറംലോകം അറിയുന്നത്. ബിയാട്രിസ് സ്റ്റിൽമാന്റെ സഹോദരിയുടെ കൊച്ചുമകൻ വില്യം വെസ്റ്റാക്കോട്ട് ആണ് ഇത് കണ്ടെത്തിയത്. അമ്മയുടെ മരണശേഷം കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിൽ നിന്നാണ് ഈ അമൂല്യ ശേഖരം ലഭിച്ചത്. കെന്റിൽ നടന്ന ലേലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വ്യക്തിത്വവും കൊട്ടാരത്തിലെ ജീവനക്കാരോടുള്ള അവരുടെ ആത്മബന്ധവും വ്യക്തമാക്കുന്നതാണ് ഈ കത്തുകൾ.

മറുനാടൻ മലയാളീ 1 Mar 2026 12:58 pm

സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം യാഥാർഥ്യമായി. ടൗൺഷിപ്പിലെ 178 വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൽപ്പറ്റ ബൈപ്പാസ് റോഡിനരികിലെ ടൗൺഷിപ്പ് വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയായി. ചടങ്ങിന് അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, സർക്കാർ വെറും കല്ലിടുന്നവരല്ലെന്നും, അർഹതപ്പെട്ടവരുടെ കയ്യിലെത്തുന്ന വീടുകളാണ് നിർമ്മിക്കുന്നതെന്നും വ്യക്തമാക്കി. “വീട് ഏറ്റുവാങ്ങുന്നവരെ കാണാനായി പോയപ്പോൾ കൈവിട്ടുപോയ അവസ്ഥയായിരുന്നു. ആ വലിയ ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് ഞാൻ തിരികെ […] The post സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 1 Mar 2026 12:58 pm

\ലോകം ഇതുവരെ കാണാത്ത ശക്തി ഉപയോഗിക്കും\; ഇറാനെതിരെ ട്രംപിന്റെ അന്ത്യശാസനം!

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂരി' (Operation Epic Fury) എന്ന സൈനിക നീക്കത്തിന് ശേഷം പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്. ഈ ഓപ്പറേഷനിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നതോടെ, തിരിച്ചടി ഭീഷണി മുഴക്കി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇറാനുനേരെ അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്

ഒന്നു ഇന്ത്യ 1 Mar 2026 12:58 pm

'ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ? ഒരു എലിയുടേതു പോലുള്ള അന്ത്യം!'; ഖമനെയിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 'മോര്‍ട്ടീഷ്യ ആഡംസ്'; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച ഇറാനിയന്‍ യുവതി; ട്രംപിന്റെ വാക്കുകള്‍ കടമെടുത്ത് പരിഹാസം; ഇറാന്‍ കത്തുമ്പോഴും തെരുവില്‍ നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍!

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ അന്ത്യം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് 'മോര്‍ട്ടീഷ്യ ആഡംസ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഇറാനിയന്‍ യുവതി. ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോയിലൂടെ നേരത്തെ ആഗോള ശ്രദ്ധ നേടിയ ഈ യുവതി, ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ ഖമനെയി കൊല്ലപ്പെട്ട വാര്‍ത്തയോട് അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിക്കുന്ന യുവതിയുടെ ചിത്രം അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇറാനിയന്‍ അഭയാര്‍ത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ഖമനെയിയെ വധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത്. 'ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ?' എന്നാണ് യുവതിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ 'ഒരു എലിയുടേതു പോലുള്ള അവസാനം' എന്നും യുവതി കുറിച്ചു. മോര്‍ട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതില്‍ സിഗരറ്റിന് തീ പകരുന്ന ചിത്രം ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായി മാറിയിരുന്നു. ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറിയ ഒരു ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഖമനെയിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കാനഡയിലെ ടൊറന്റോയില്‍ നടന്ന ഇറാന്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്ത യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'നിങ്ങളുടെ കുഴിമാടത്തില്‍ ഞങ്ങള്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? ഒരു എലിയുടേതു പോലുള്ള അന്ത്യം!' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രയോഗത്തെ ഉദ്ധരിച്ചായിരുന്നു യുവതിയുടെ ഈ പ്രതികരണം. കഴിഞ്ഞ ജനുവരിയില്‍ ഖമനെയിയുടെ ചിത്രം കത്തിച്ചുകൊണ്ട് ഇവര്‍ നടത്തിയ പ്രതിഷേധം ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വലിയ ആവേശമാണ് പകര്‍ന്നിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ തന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്ത ഈ യുവതി, ഇറാനില്‍ താന്‍ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് തുര്‍ക്കി വഴി കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു ഇവര്‍. 'കഴിഞ്ഞ 47 വര്‍ഷമായി എന്റെ ജീവിതം മരിച്ചതിന് തുല്യമാണ്, അതുകൊണ്ട് എനിക്ക് ഇനി ഒന്നിനെയും ഭയമില്ല' എന്ന ഇറാനിയന്‍ സ്ത്രീകളുടെ വിപ്ലവവീര്യം തന്നെയാണ് മോര്‍ട്ടീഷ്യയുടെ വാക്കുകളിലും നിഴലിക്കുന്നത്. گفتم سر قبرتون میرقصیم نگفتم؟ #KingRezaPahlavi pic.twitter.com/XkI3m7oYN3 — Morticia Addams (@melianouss) February 28, 2026 ഇറാനില്‍ താനൊരു വിമത ആയിരുന്നതിനാല്‍ തുര്‍ക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. കാനഡയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവതി നിലവില്‍ ടൊറന്റോയില്‍ താമസിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനില്‍ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു. 'ഖമനെയിയുടെ അന്ത്യം' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിര്‍ന്നവരും തെരുവിലിറങ്ങുകയായിരുന്നു. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചും പൊതുമധ്യത്തില്‍ മുടി പ്രദര്‍ശിപ്പിച്ചും സ്ത്രീകള്‍ പ്രതിഷേധിച്ചു. 2022ല്‍ മഹ്‌സ അമീനിയുടെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് സമാനമായ പ്രതിഷേധമാണ് അടുത്ത കാലത്ത് ഇറാനില്‍ നടന്നത്. 'ഞാന്‍ ഭയപ്പെടുന്നില്ല, കഴിഞ്ഞ 47 വര്‍ഷമായി എന്റെ ജീവിതം മരിച്ചതിന് തുല്യമാണ്' എന്ന് വിളിച്ചു പറയുന്ന സ്ത്രീയുടെ വീഡിയോയും പുറത്തുവന്നിരുന്നു. ശനിയാഴ്ച ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് 86-കാരനായ അലി ഖമനെയി കൊല്ലപ്പെട്ടത്. സ്വന്തം ഓഫീസില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമനെയിയുടെ മകള്‍, പേരക്കുട്ടി, മരുമകന്‍, മരുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലുടനീളം 500 കേന്ദ്രങ്ങളില്‍ 200 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. തങ്ങളുടെ പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇസ്രായേലിനും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിക്കഴിഞ്ഞു. മഹ്സ അമീനിയുടെ മരണത്തിന് ശേഷം ഇറാനില്‍ പുകഞ്ഞുകൊണ്ടിരുന്ന ജനരോഷം, ഖമനെയിയുടെ അന്ത്യത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചും പരസ്യമായി മുടി മുറിച്ചും പ്രതിഷേധിച്ച ഇറാനിയന്‍ സ്ത്രീകള്‍ക്ക്, മോര്‍ട്ടീഷ്യയെപ്പോലുള്ളവരുടെ പ്രതികരണങ്ങള്‍ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.

മറുനാടൻ മലയാളീ 1 Mar 2026 12:57 pm

ഇതൊന്നുമല്ല അമേരിക്കന്‍ ജനതയ്ക്ക് വേണ്ടത്: ഇറാന്‍ -അമേരിക്ക സംഘര്‍ഷത്തില്‍ ട്രംപിനെതിരെ മംദാനി

നഗരങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്നു.

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 12:55 pm

ട്വന്റി-20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; സെമി ലക്ഷ്യമിട്ട് വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇറങ്ങും

കൊല്‍ക്കത്ത: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായകമല്‍സരത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലെന്ന് വിശേഷണമുള്ള ഇന്ത്യ - വിന്‍ഡീസ് പോരാട്ടം ഞായറാഴ്ച രാത്രി ഏഴ് മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ഇരുടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായതിനാല്‍ ജയിക്കുന്ന ടീം സെമിഫൈനലില്‍ കടക്കും. എന്തെങ്കിലും കാരണത്താല്‍ കളി മുടങ്ങി പോയിന്റ് പങ്കിട്ടാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡീസ് മുന്നേറും. സിംബാബ്വെക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിര പുറത്തെടുത്ത കരുത്ത് വിന്‍ഡീസിനെതിരേയും ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ കൂട്ടുകെട്ടിനെയാകും പരീക്ഷിക്കുന്നത്. ഇഷാന്‍ കിഷന്‍ വണ്‍ഡൗണാകും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും വരും. തിലക് അഞ്ചിലോ ആറിലോ കളിക്കും. ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ്ങിന് ആഴം കൂട്ടും. ആറാം ബൗളറായി ദുബെ തിളങ്ങിയാല്‍ ഇന്ത്യക്കത് ഗുണകരമാകും. കൊല്‍ക്കത്തയിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജസ്പ്രീത് ബുംറ- അര്‍ഷ്ദീപ് സഖ്യം തുടരാനാണ് സാധ്യത. എന്നാല്‍, ചൈനമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് കൊല്‍ക്കത്തയില്‍ മികച്ച റെക്കോഡുള്ളത് പരിഗണിക്കപ്പെട്ടേക്കും. അങ്ങനെയായാല്‍ അര്‍ഷ്ദീപിനെ പുറത്തിരുത്തിയേക്കും. ആഴമേറിയ ബാറ്റിങ്നിരയാണ് വിന്‍ഡീസിനുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ അവരത് തെളിയിച്ചതാണ്. 83 റണ്‍സിന് എഴ് വിക്കറ്റ് നഷ്ടമായിട്ടും അവര്‍ 176 റണ്‍സിലെത്തിയതുതന്നെ ഉദാഹരണം. മൂന്നാം നമ്പറിലിറങ്ങുന്ന ഷിംറോണ്‍ ഹെറ്റ്മെയറുടെ ഫോം കളിയില്‍ നിര്‍ണായകമാകും. ഓപ്പണര്‍മാരായ ബ്രെണ്ടന്‍ കിങ്, ഷായ് ഹോപ്പ്, മധ്യനിരബാറ്റര്‍മാരായ റൊവ്മാന്‍ പവല്‍, റോസ്റ്റണ്‍ ചേസ്, ഷെര്‍ഫാനെ റുഥര്‍ ഫോഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്കൊപ്പം വാലറ്റത്ത് ജേസണ്‍ ഹോള്‍ഡറുംകൂടി ചേരുമ്പോള്‍ മികച്ച സ്‌കോറുണ്ടാക്കാനുള്ള ബാറ്റിങ് നിരയായി മാറും. ബൗളിങ്ങില്‍ ടീമിന് വ്യത്യസ്തയുണ്ട്. മാത്യു ഫോര്‍ഡെ. ഷാമര്‍ ജോസഫ്, ഹോള്‍ഡര്‍, ജെയ്ഡന്‍ സീലെസ്, ഷെപ്പേര്‍ഡ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ടൂര്‍ണമെന്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ ഗുഡകേഷ് മോട്ടിയും അകെല്‍ ഹൊസെയ്നും റോസ്റ്റണ്‍ ചേസും സ്പിന്‍ വിഭാഗത്തിലുണ്ട്.

തേജസ് ന്യൂസ് 1 Mar 2026 12:54 pm

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഞായറാഴ്ച മാത്രം റദ്ദാക്കിയത് 444 അന്താരാഷ്ട്ര സര്‍വീസുകള്‍; വ്യോമപാതകളില്‍ നിയന്ത്രണം തുടരുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഞായറാഴ്ച മാത്രം 444 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. ഇറാനെതിരെയുള്ള ഇസ്രായേല്‍-അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ശനിയാഴ്ച രാത്രി വൈകിയും തുടരുന്ന അനിശ്ചിതത്വം കണക്കിലെടുത്താണ് ഞായറാഴ്ചത്തെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാതയ്ക്ക് നിയന്ത്രണം വന്നതോടെ ഫെബ്രുവരി 28-ന് 410 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് ഒന്നിന് 444 വിമാനങ്ങള്‍ കൂടി റദ്ദാക്കുന്ന വിവരം മന്ത്രാലയം എക്സിലൂടെ അറിയിച്ചത്. യുദ്ധമേഖലയിലൂടെയുള്ള പറക്കല്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതും ഇന്ധന ലഭ്യതയും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ വിമാനക്കമ്പനികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍വീസുകളെയാണ് ഈ നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ടിക്കറ്റ് തുക തിരികെ നല്‍കുന്നതിനോ അല്ലെങ്കില്‍ പകരം സംവിധാനം ഒരുക്കുന്നതിനോ വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും സര്‍വീസുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

മറുനാടൻ മലയാളീ 1 Mar 2026 12:50 pm

'ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ?ട്രംപ് പറഞ്ഞതുപോലെ 'ഒരു എലിയുടേതു പോലുള്ള അവസാനം' ; ഖമനെയിയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് യുവതി

മോര്‍ട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതില്‍ സിഗരറ്റിന് തീ പകരുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 12:50 pm

കൊഞ്ചിച്ച് ലാളിച്ച് മടിയിലിരുത്തി പിണറായി, കൂടെ കൂടി മന്ത്രി രാജനും എല്ലാം ആസ്വദിച്ച് നൈസമോൾ, മനോഹര നിമിഷങ്ങൾ

ടൗണ്‍ഷിപ്പിലെ ഫേസ് ഒന്ന് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച വീടുകൾക്കുള്ള നറുക്കെടുപ്പ് നടന്നപ്പോൾ നൈസമോള്‍ക്കും കുടുംബത്തിനും വീട് ലഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:49 pm

'ഇരയെ പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെ'; കഴുത്തില്‍ കോളറിട്ട് അഭിമുകം നല്‍കി മന്ത്രി വീണാ ജോര്‍ജ്; കെ.എസ്.യു പ്രതിഷേധത്തില്‍ ഗൂഢാലോചനയെന്ന് മന്ത്രി

പത്തനംതിട്ട: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തന്നെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിക്കേറ്റതിനെത്തുടര്‍ന്ന് കഴുത്തില്‍ സര്‍ജിക്കല്‍ കോളര്‍ ധരിച്ച് മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി അന്നത്തെ ഭീകരാന്തരീക്ഷം വിവരിച്ചത്. 'ഒരു പുലി ഇരയെ പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയായിരുന്നു അവരുടെ നീക്കം. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അവര്‍ സുരക്ഷാവലയം ഭേദിച്ച് തനിക്ക് നേരെ കുതിച്ചെത്തുന്നത് കാണാം,' മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിലെ ഐ.സി.യു വാസത്തിന് ശേഷം പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രിയിപ്പോള്‍. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞു മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധക്കാര്‍ ഒളിഞ്ഞിരുന്ന് പെട്ടെന്ന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. 'ആദ്യത്തെയാള്‍ കരിങ്കൊടിയുമായി വന്നപ്പോള്‍ സ്വാഭാവികമായും പൊലീസിന്റെ ശ്രദ്ധ അയാളിലേക്ക് പോയി. ആ തക്കം നോക്കി രണ്ടാമതൊരാള്‍ സുരക്ഷാവലയത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി. ഒരു ജനപ്രതിനിധിയും സ്ത്രീയും മന്ത്രിയുമാണെന്ന പരിഗണന പോലുമില്ലാതെ അവര്‍ എനിക്ക് നേരെ കുതിച്ചു. അവിടെവച്ച് പിടിവലിയുണ്ടായി, എന്റെ ശരീരം നൊന്തിട്ടുണ്ട്,' വീണാ ജോര്‍ജ് വെളിപ്പെടുത്തി. തന്നെ ആക്രമിക്കുന്നത് ചിത്രീകരിക്കാന്‍ പ്രത്യേക ആളുകളെ സംഘം കരുതിയിരുന്നതായും മന്ത്രി ആരോപിച്ചു. റെയില്‍വേ സ്റ്റേഷനിലെ സംഭവത്തിന് മുന്‍പ് തന്നെ കണ്ണൂരിലെ വിവിധയിടങ്ങളില്‍ വച്ച് തന്റെ വാഹനം തടയാനും ഫ്‌ലാഗ് പോസ്റ്റ് ഒടിക്കാനും ശ്രമമുണ്ടായതായി മന്ത്രി ഓര്‍ത്തെടുത്തു. ജനാധിപത്യപരമായ പ്രതിഷേധത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നത് വ്യക്തമായ 'പ്ലാന്‍ഡ് അറ്റാക്ക്' ആണെന്നും മന്ത്രി ഉറപ്പിച്ചു പറയുന്നു. മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഏതാണെന്ന് വ്യക്തമാകൂ എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം മൊഴി നല്‍കാന്‍ മന്ത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മന്ത്രിയുടെ പുതിയ വെളിപ്പെടുത്തലുകളോടെ കേസില്‍ വധശ്രമ കുറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് ശക്തമാക്കാനാണ് സാധ്യത.

മറുനാടൻ മലയാളീ 1 Mar 2026 12:47 pm

ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ‌ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങൾ

പുരുഷന്മാരുടെ വൃഷണങ്ങളിൽ പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്ന ഒരു സുപ്രധാന ആൻഡ്രോജൻ ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. പേശികളുടെ അളവ്, അസ്ഥികളുടെ സാന്ദ്രത, മുടി വളർച്ച, ലിബിഡോ തുടങ്ങിയ പുരുഷ ഗുണങ്ങൾ വികസിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:47 pm

നാഗ്പൂരിൽ ഫാക്ടറിയിൽ സ്ഫോടനം; 15 മരണം, 18 പേർക്ക് ഗുരുതര പരിക്ക്

Powerful Blast At Nagpur: നാഗ്പൂരിലെ സ്ഫോടകവസ്തു നിർമാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സമയം 1 Mar 2026 12:45 pm

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ; ഹെല്‍പ് ഡെസ്‌കിലേക്ക് 381 കോളുകള്‍ ലഭിച്ചതായി നോര്‍ക്ക

പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും നോര്‍ക്ക അധികൃതര്‍ നിര്‍ദേശിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 12:42 pm

ഒരാൾ വീടിനകത്ത് കടന്ന് 7 ലക്ഷം രൂപ കവർന്നു, മറ്റൊരാൾ മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചു, പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ, സംഭവം പാലക്കാട്

തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപിച്ചു

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:40 pm

അമേരിക്കന്‍ സാമ്രാജ്യത്വം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളി; ശക്തമായി പ്രതിഷേധിക്കുമെന്ന് സിപിഎം

തിരുവനന്തപുരം : അമേരിക്കന്‍ സാമ്രാജ്യത്വം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ലോക രാഷ്ട്രീയ രംഗത്ത് വന്ന അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തി ഏക ലോക ക്രമം സ്ഥാപിക്കുന്നതിനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായാണ് ലോകത്താകമാനം യുദ്ധ പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. ഇറാഖിലും ലിബിയയിലും ഭരണാധികാരികളെ തന്നെ ഇല്ലാക്കഥകളുണ്ടാക്കി കൊലപ്പെടുത്തുന്ന നിലയുണ്ടായി. വെനസ്വേലയില്‍ ഭരണാധികാരിയെ തന്നെ തട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെയും കൊലപ്പെടുത്തിയിരിക്കുകയാണ്. ഇസ്രേയലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് വഴങ്ങാത്തവരെയെല്ലാം തകര്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇറാനെതിരെയും യുദ്ധം തുടങ്ങിയിരിക്കുന്നത്. ലോകത്തെ വിഭവങ്ങളെ കൈപ്പിടിയിലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് തങ്ങള്‍ക്ക് വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്. ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന് കാരണമായി തീര്‍ന്നത് അമേരിക്കയുടെ ഈ നയം തന്നെയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ യുദ്ധാന്തരീക്ഷം ഏറെ ആശങ്ക ഉളവാക്കുന്നതാണ്. മലയാളികള്‍ ഏറെ താമസിക്കുന്നതും നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്ന സംഭവമായി ഇത് മാറുകയാണ്. നൂറ്റാണ്ടുകളായി കേരളവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന ഈ യുദ്ധാന്തരീക്ഷം കേരളത്തിലെ ഓരോ കുടുംബത്തിലും ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ലോകത്തെയാകെ യുദ്ധത്തിലേക്ക് നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ ഈ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

മറുനാടൻ മലയാളീ 1 Mar 2026 12:39 pm

'ഇന്ത്യ കരുതിയിരിക്കുക, 2016 ആവർത്തിക്കും'; ഈഡനിൽ പോരിനിറങ്ങും മുമ്പ് സൂര്യയ്ക്കും സംഘത്തിനും സമിയുടെ മുന്നറിയിപ്പ്

പത്ത് വർഷം മുമ്പ്, 2016 ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് വിൻഡീസ് ഫൈനലിൽ കടന്നത് സമി ഓര്‍മിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:39 pm

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ സ്‌ഫോടനം ; 17 പേര്‍ കൊല്ലപ്പെട്ടു

കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎല്‍ കമ്പനിയിലാണ് സ്‌ഫോടനം.

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 12:35 pm

പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

കൂടുതൽ സൈനിക കമാൻഡർമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തുമെന്നും ഇറാൻ

സിറാജ് ലൈവ് 1 Mar 2026 12:35 pm

മുപ്പതാം വയസിൽ ഡിവോഴ്സ് ആയി; മുൻഭർത്താവുമായി ആറാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു; അവസാനം ഗുലാബ് ജാം കഴിച്ചാണ് ഞങ്ങൾ വേർപിരിഞ്ഞത്; തുറന്നുപറഞ്ഞ് ലെന

മ ലയാള സിനിമയിലെ പ്രിയതാരം ലെന തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും പങ്കുവെച്ച തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വ്യക്തിജീവിതത്തിലെ നിർണ്ണായകമായ ആ ഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്. തന്റെ പന്ത്രണ്ടാം വയസ്സിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ ഭർത്താവുമായി പ്രണയത്തിലായതെന്ന് ലെന വെളിപ്പെടുത്തി. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു. 23-ാം വയസ്സിലായിരുന്നു വിവാഹം. എന്നാൽ വിവാഹശേഷം ഇരുവരും രണ്ട് വ്യത്യസ്ത തലങ്ങളിലേക്കാണ് വളർന്നതെന്നും താൽപ്പര്യങ്ങളിൽ വലിയ വ്യത്യാസങ്ങൾ വന്നതായും താരം പറയുന്നു. ഏഴര വർഷത്തെ ദാമ്പത്യത്തിന് ശേഷം മുപ്പതാം വയസ്സിലാണ് താൻ വിവാഹമോചിതയായതെന്ന് ലെന പറഞ്ഞു. ആ തീരുമാനത്തിൽ വൈകാരികമായ തകർച്ചകളേക്കാൾ ഉപരി ഒരു പ്രായോഗിക സമീപനമായിരുന്നു ഉണ്ടായിരുന്നത്. തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ഇരുവരും വേർപിരിഞ്ഞത്. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങൾ കോടതിയിൽ വെച്ച് പിരിഞ്ഞത് എന്ന ലെനയുടെ വാക്കുകൾ ശ്രദ്ധേയമാണ്. താൻ പെട്ടെന്ന് പക്വതയാർജ്ജിച്ചപ്പോൾ പങ്കാളി ഇപ്പോഴും ഒരു 'ടീനേജ് മൈൻഡിൽ' തന്നെയായിരുന്നുവെന്ന് ലെന ഓർക്കുന്നു. ജീവിതത്തെക്കുറിച്ച് താൻ ഗൗരവകരമായ പ്ലാനുകൾ (ഫ്ലാറ്റ് വാങ്ങുക, ഭാവി സുരക്ഷിതമാക്കുക) തയ്യാറാക്കിയപ്പോൾ പങ്കാളി എല്ലാം ലളിതമായി കാണാനാണ് ആഗ്രഹിച്ചത്. വിവാഹമോചന സമയത്ത് സാമ്പത്തികമായി താൻ ഒന്നുമായിരുന്നില്ലെന്നും എന്നാൽ ആ തീരുമാനത്തിന് ശേഷം ജീവിതം സ്വയം പ്ലാൻ ചെയ്ത് മുന്നോട്ട് കൊണ്ടുപോയെന്നും ലെന പറഞ്ഞു. പിരിഞ്ഞ ശേഷവും തങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും ഈയടുത്തും മുൻഭർത്താവിനെ കണ്ടിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായി ലെന വിവാഹിതയാണ്. ആത്മീയ പാതയിൽ സഞ്ചരിക്കുന്ന താരം 'ദ ഓട്ടോഗ്രാഫി ഓഫ് ഗോഡ്' എന്ന പുസ്തകവും അടുത്തിടെ പുറത്തിറക്കിയിരുന്നു. 1998-ൽ 'സ്നേഹം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ലെന ഇന്നും അഭിനയരംഗത്ത് സജീവമാണ്.

മറുനാടൻ മലയാളീ 1 Mar 2026 12:35 pm

ആകാശത്തുനിന്നും കടലിലേക്ക് ഭർത്താവിന്റെ ചിതാഭസ്മം വിതറി 70 -കാരി, ഉപയോഗിച്ചത് ഡ്രോൺ

തന്റെ ഭർത്താവിന്‍റെ ചിതാഭസ്മം ഡ്രോൺ ഉപയോഗിച്ച് കടലിൽ വിതറി 70-കാരിയായ ജെന്നി ഫോക്സ്. റോയൽ നേവിയിൽ സേവനമനുഷ്ഠിക്കുകയും മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുകയും ചെയ്ത അലന്റെ കടലിനോടും വിമാനങ്ങളോടുമുള്ള ഇഷ്ടം കണക്കിലെടുത്താണ് ഈ വേറിട്ട യാത്രയയപ്പ്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:35 pm

'വാലിബന്റെ ഷൂട്ടിന് വേണ്ടി കാളകളെ കൊണ്ടുവന്ന വാഹനം ഗോ ഗുണ്ടകൾ തകർത്തു, ഡ്രൈവറെ തല്ലി..'; തുറന്നുപറഞ്ഞ് ഷിബു ബേബി ജോൺ

'മലൈക്കോട്ടൈ വാലിബൻ' സിനിമയുടെ ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളകളെ ഗോ ഗുണ്ടകൾ ആക്രമിച്ചു കൊണ്ടുപോയതായി നിർമ്മാതാവ് ഷിബു ബേബി ജോൺ വെളിപ്പെടുത്തി. cow vigilante destroyed the vehicle carrying bulls for the shoot of Malaikottai Valiban

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:34 pm

സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കിയത്; ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല: മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമായതെന്ന് മന്ത്രി കെ രാജന്‍. വയനാട് പുനരധിവാസം സൃഷ്ടിച്ചത് പുതിയ മാതൃകയാണ്. സ്വന്തമായി ഒരു നഗരമുണ്ടാക്കി. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ലെന്നും കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്നും അദ്ദേം പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുന്ന വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനത്തില്‍ അധ്യക്ഷ പ്രസം?ഗം നടത്തുകയായിരുന്നു അദ്ദേഹം. വെറുമൊരു വീടു നിര്‍മാണമല്ല, മറിച്ച് 'ഡിസാസ്റ്റര്‍ എന്‍ജിനീയറിംഗ്' രീതിയിലാണ് വീടുകള്‍ പണിയുന്നത്. പത്തടി താഴ്ചയില്‍ പില്ലറുകള്‍ താഴ്ത്തിയാണ് വീടിന്റെ നിര്‍മാണം നടത്തുന്നത്. പുത്തുമലയില്‍ നിന്നും ചൂരല്‍മലയില്‍ നിന്നും വന്ന ആളുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാനാണ് ഈ രീതി സ്വീകരിച്ചിരിക്കുന്നത്. പുതിയ വീടുകളിലേക്ക് മാറി താമസം സുരക്ഷിതമാകുന്നത് വരെ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന വാടകയും പ്രതിദിന സഹായധനവും തുടരും. പുഞ്ചിരിമുറ്റത്ത് ഉരുള്‍പൊട്ടിയ മനുഷ്യര്‍ക്ക് പുഞ്ചിരിതൂകാന്‍ പറ്റിയ മുറ്റം ഉണ്ടാക്കി കൊടുത്താണ് സര്‍ക്കാര്‍ താക്കോല്‍ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറുനാടൻ മലയാളീ 1 Mar 2026 12:34 pm

ഇസ്രയേൽ–ഇറാൻ സംഘർഷം; ഹെൽപ്‌ ഡെസ്കില്‍ ലഭിച്ചത് 381 കോളുകള്‍, മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നോർക്ക ആരംഭിച്ച ഹെൽപ്‌ ഡെസ്കിലേക്ക് 381 കോളുകൾ ലഭിച്ചു. പ്രവാസികൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:33 pm

മുണ്ടക്കൈയില്‍ പുതുജീവിതം; ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട വീടുകള്‍ കൈമാറി മുഖ്യമന്ത്രി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ജനതയ്ക്ക് പുതുജീവിതത്തിന്റെ തണലൊരുക്കി സര്‍ക്കാര്‍. കല്‍പ്പറ്റയില്‍ അതിവേഗം പൂര്‍ത്തിയാക്കിയ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് പുതിയ വീടുകളുടെ താക്കോല്‍ കൈമാറിയത്. 2024 ജൂലൈ 29-ലെ ആ കറുത്ത രാത്രിയില്‍ പുഞ്ചിരിമട്ടം പൊട്ടിയൊലിച്ചപ്പോള്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഒരു ജനതയുടെ ഏറ്റവും വലിയ ആഗ്രഹം വീണ്ടും ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു. ആ സ്വപ്നത്തിനാണ് ഇപ്പോള്‍ ചിറക് മുളച്ചിരിക്കുന്നത്. 1000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടിനൊപ്പം ഏഴ് സെന്റ് ഭൂമിയുടെ പട്ടയവും കുടുംബങ്ങള്‍ക്ക് ലഭിച്ചു. നിര്‍മ്മാണം ആരംഭിച്ച് വെറും 320-ാം ദിനത്തിലാണ് ഇത്രയും വീടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ വാക്കുപാലിച്ചത്. കേവലം വീടുകള്‍ മാത്രമല്ല, ഒരു ആധുനിക നഗരത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഈ ടൗണ്‍ഷിപ്പിലുണ്ട്. ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍, ഭൂഗര്‍ഭ വൈദ്യുത-ജലവിതരണ സംവിധാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. 64.47 ഹെക്ടറില്‍ ആകെ 410 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 304 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഏപ്രില്‍ മാസത്തോടെ ബാക്കിയുള്ള വീടുകളും കുടുംബങ്ങള്‍ക്ക് കൈമാറാനാണ് സര്‍ക്കാരിന്റെ നീക്കം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായുള്ള ഇ.പി.സി കരാറിലൂടെ 299 കോടി രൂപ ചിലവഴിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റര്‍, ലൈബ്രറി, കളിയിടങ്ങള്‍ എന്നിവയ്ക്കു പുറമെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ സ്മരണയ്ക്കായി ഒരു സ്മാരകവും ഇവിടെ ഉയരും. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്കിടയിലും അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയാവുകയാണ് ഈ പുതിയ ടൗണ്‍ഷിപ്പ്.

മറുനാടൻ മലയാളീ 1 Mar 2026 12:31 pm

വയനാട് ദുരന്തബാധിതര്‍ പുതു ജീവിതത്തിലേക്ക് ; ടൗണ്‍ഷിപ്പിന്റെ ഉത്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 12:28 pm

ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ് : മന്ത്രി കെ രാജൻ

“ഞങ്ങൾ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ്,” എന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി എൽഡിഎഫ് സർക്കാർ നിർമ്മിച്ച് നൽകുന്ന വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇടപെടലുമാണ് വയനാട് ടൗൺഷിപ്പ് യാഥാർഥ്യമാകാൻ കാരണമായതെന്ന് മന്ത്രി പറഞ്ഞു. ദുരന്തബാധിതരെ ഇനിയൊരു മഴക്കാലത്തേക്ക് ദുരിതത്തിലാക്കാതിരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 310 വീടുകളുടെ നിർമാണം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ശേഷിക്കുന്ന വീടുകൾ രണ്ടാം നില പണിയിലേക്കാണ് കടന്നിരിക്കുന്നത്. […] The post ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണ് : മന്ത്രി കെ രാജൻ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 1 Mar 2026 12:27 pm

നാഗ്പൂരില്‍ വന്‍സ്ഫോടനം, 17 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്, അപകടം എക്സ്പ്ലൊസീവ് ഫാക്ടറിയില്‍

പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 12:25 pm