SENSEX
NIFTY
GOLD
USD/INR

Weather

32    C
...

മുള്ളൻപന്നിയെ അടിച്ചുകൊന്നക്കേസ്; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം: നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ തലയ്‌ക്കടിച്ചുകൊന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി.

കേരളം കൗമുദി 24 Mar 2026 5:31 pm

സ്വർണവിലയിൽ വീണ്ടും മാറ്റം; വാങ്ങിക്കൂട്ടി ആഭരണപ്രേമികൾ, ഉച്ചയ്‌ക്ക് ശേഷമുള്ള വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് രാവിലത്തെ വിലയിൽ നിന്ന് 235 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്.

കേരളം കൗമുദി 24 Mar 2026 5:31 pm

പ്രവാസികളേ സൂക്ഷിക്കൂ; ഓൺലൈനിലൂടെ ഈ സാധനം വാങ്ങിയാൽ കടുത്ത ശിക്ഷ ഉറപ്പ്

കുവൈറ്റ് സിറ്റി: ഓൺലൈൻ ഡെലിവറി പ്ളാറ്റ്‌ഫോമുകൾ വഴി പുകയില ഉത്‌പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് കുവൈറ്റ്.

കേരളം കൗമുദി 24 Mar 2026 5:31 pm

വെള്ളിയാഴ്ച മുതൽ കേരളത്തിലെ അന്തരീക്ഷം മാറിമറിയും; മുന്നറിയിപ്പുമായി കേന്ദ്ര  കാലാവസ്ഥാ വകുപ്പ് 

തിരുവനന്തപുരം: കേരളത്തിൽ 27-ാം തീയതിയും 28-ാം തീയതിയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളം കൗമുദി 24 Mar 2026 5:31 pm

ഇനി വേദനയില്ലാത്ത ലോകത്തേയ്ക്ക്; ഹരീഷ് റാണ അന്തരിച്ചു, രാജ്യത്തെ ആദ്യ ദയാവധം

ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണ (31) അന്തരിച്ചു. ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

കേരളം കൗമുദി 24 Mar 2026 5:31 pm

'ഞാന്‍ പ്രതിയാണ്, താഴെ ഇരുന്നോളാം, എനിക്ക് സൗജന്യം വേണ്ട'; വനംവകുപ്പ് ഓഫീസിലും വെള്ളനാട് ശശിയുടെ നാടകീയ നീക്കങ്ങള്‍; മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ സിപിഎം നേതാവ് കീഴടങ്ങിയത് ജാമ്യം നിഷേധിച്ചതോടെ

തിരുവനന്തപുരം: ജനവാസ കേന്ദ്രത്തില്‍ എത്തിയ മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞദിവസം കോടതി ഇദ്ദേഹത്തിന്റെ ജാമ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരത്തുള്ള റേഞ്ച് ഓഫീസര്‍ എത്തിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.15-ഓടെ ജാമ്യക്കാരുമായാണ് ശശി ഇവിടെ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസേര നല്‍കിയിട്ടും ശശി അതില്‍ ഇരിക്കാന്‍ തയ്യാറായില്ല. 'ഞാന്‍ പ്രതിയാണ്, താഴെ ഇരുന്നോളാം. എനിക്ക് സൗജന്യം വേണ്ട.' എന്നായിരുന്നു ശശിയുടെ നിലപാട്. സ്വയം പ്രതിയാണെന്ന് സമ്മതിച്ച്, റേഞ്ച് ഓഫീസറുടെ മുറിയില്‍ തറയിലാണ് ശശി ഇപ്പോള്‍ ഇരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയാണ്. റേഞ്ച് ഓഫീസര്‍ എത്തിയശേഷം, വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയ ശേഷമാകും കോടതിയില്‍ ഹാജരാക്കുക. കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാട് ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മുള്ളന്‍ പന്നി കയറിയത്. വിവരം അറിഞ്ഞെത്തിയ ശശി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ കാത്ത് നില്‍ക്കാതെ ഇരുന്പ് വടി കൊണ്ട് മുള്ളന്‍ പന്നിയെ തല്ലിക്കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണിത്. മുള്ളന്‍ പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങില്‍ അടക്കം പങ്കെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന് വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശിയുടെ കീഴടങ്ങല്‍. നിരന്തരം വിവാദത്തില്‍പ്പെടുന്നയാളാണ് വെള്ളനാട് ശശി. വീട്ടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്ന സംഭവത്തിലാണ് കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തത്. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്‌കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥര്‍ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നായിരുന്നു വിവരം. ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന വെള്ളനാട് ശശി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ്ജില്‍ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ശശി സെക്രട്ടേറിയേറ്റില്‍ എത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് ശശി തട്ടികയറി. ശശിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ദൃശ്യങ്ങള്‍ ശ്രദ്ധേയമായത്. സംഭവത്തിന് പിന്നാലെ നാട്ടില്‍നിന്നും മുങ്ങിയ ശശി പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വനപാലകര്‍ വരുന്നതിന് തൊട്ടുമുമ്പ് സ്ഥലംവിടുന്നതായിരുന്നു ശശിയുടെ രീതി. ഒടുവില്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ശശി ഇന്ന് വനംവകുപ്പിന് മുന്നില്‍ കീഴടങ്ങിയത്. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടെന്ന പരാതിയും അടുത്തിടെ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. 2024 സെപ്തംബറില്‍ വെള്ളനാട് ശശി പത്തനംതിട്ടയില്‍ വെച്ച് അറസ്റ്റിലായിരുന്നു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ച സംഭവത്തിലാണ് അന്ന് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 2021ല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകര്‍ത്ത കേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്‌ലക്‌സ് ബോര്‍ഡില്‍ നല്‍കിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ല്‍ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നല്‍കാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ വഴിയില്‍ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു.

മറുനാടൻ മലയാളീ 24 Mar 2026 5:28 pm

ഇനാം പ്രഖ്യാപിച്ചിട്ടും തെളിവില്ലെന്ന് അബിൻ, വാദത്തിൽ ഉറച്ച് വീണ, കൊമ്പ് കോർത്ത് ആറന്മുളയിലെ സ്ഥാനാർത്ഥികൾ

ആരോഗ്യവകുപ്പിനെ ചൊല്ലി കൊമ്പ് കോർത്ത് ആറന്മുള നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ വീണ ജോർജ്ജും അബിൻ വർക്കിയും

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:27 pm

തൃത്താലയിൽ പോര് മുറുകുന്നു; വിടി ബൽറാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ്, തയ്യാറെന്ന് വിടി ബൽറാം

വിടി ബൽറാമിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. വികസന സംവാദത്തിനാണ് എംബി രാജേഷിൻ്റെ വെല്ലുവിളി. ബൽറാം എംഎൽഎ ആയ 10 വർഷവും, താൻ എംഎൽഎ ആയ 5 വർഷവും താരതമ്യം ചെയ്യണമെന്നാണ് എംബി രാജേഷിൻ്റെ വെല്ലുവിളി.

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:27 pm

വി.ഡി.സതീശന്റെ പത്രിക നിരസിക്കണമെന്ന ആവശ്യം തള്ളി; സതീശന്റെ വിശദീകരണം അംഗീകരിച്ച് വരണാധികാരി

വി.ഡി.സതീശന്റെ പത്രിക നിരസിക്കണമെന്ന ആവശ്യം തള്ളി; സതീശന്റെ വിശദീകരണം അംഗീകരിച്ച് വരണാധികാരി, പത്രിക സ്വീകരിച്ചു

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:24 pm

ബൽറാമോ രാജേഷോ... തൃത്താല കടുക്കും; വാക്പോര് സംവാദപ്പോരിലേക്ക്

വി.ടി.ബൽറാമോ എം.ബി.രാജേഷോ... തൃത്താല പിടിക്കാൻ കനത്തപോരിലേക്ക്; വാക്പോരിൽ സ്ഥാനാർത്ഥികൾ

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:24 pm

കോൺഗ്രസിന്റെ പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ നമനിർദേശ പത്രിക സ്വീകരിച്ചു | Rajeev Chandrasekhar

കോൺഗ്രസിന്റെ പരാതി തള്ളി; നേമത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നമനിർദേശ പത്രിക സ്വീകരിച്ചു, കോടതിയെ സമീപിക്കാൻ എൽഡിഎഫും യുഡിഎഫും Kerala Assembly Election | NDA | Congress | Rajeev Chandrasekhar Nomination Cleared

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:24 pm

ആരോഗ്യ മേഖലയെ തകർത്തെന്ന് അബിൻ വർക്കി, വിമർശനത്തിന് മറുപടിയുമായി വീണ ജോർജ് |Veena George

ആരോഗ്യ മേഖലയെ തകർത്തെന്ന് അബിൻ വർക്കി, വിമർശനത്തിന് മറുപടിയുമായി വീണ ജോർജ്; നേർക്കുനേർ എത്തി ആറന്മുളയിലെ സ്ഥാനാർത്ഥികൾ Veena George | Abin Varkey | Congress | Kerala Assembly Election | CPM | Health Department

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:21 pm

ട്രംപിന്റെ വാക്ക് വെറും വാക്കായി; ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം

ട്രംപിന്റെ വാക്ക് വെറും വാക്കായി; ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം; ആക്രമണത്തിൽ ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിന്‍റെ പ്രവർത്തനം നിലച്ചില്ല Donald Trump | Iran -Israel War | America | Power plants attacked

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:20 pm

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിലെത്തി കീഴടങ്ങി

ശശിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

സിറാജ് ലൈവ് 24 Mar 2026 5:18 pm

ഒറ്റപ്പാലത്ത് പികെ ശശിക്ക് മത്സരിക്കാന്‍ തെങ്ങിന്‍ തോപ്പ് ചിഹ്നം |PK Sasi | Ottappalam

യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കുന്ന പികെ ശശിക്ക് ലഭിച്ചത് തെങ്ങിന്‍ തോപ്പ് ചിഹ്നം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്റെ പത്രിക തള്ളി PK Sasi | Congress | Ottappalam | Kerala Assembly Election 2026

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:17 pm

രാജ്യത്തെ ആദ്യ ദയാമരണം: വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി, കോമയിൽ കഴിഞ്ഞത് 13 വർഷം

2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 5:17 pm

നില്‍ക്കുന്നയാള്‍ക്ക് കുറച്ചെങ്കിലും ബോധം വേണമല്ലോ; നല്ല നേതാക്കൾ നിന്നാലേ ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ! ട്വന്റി ട്വന്റി യിൽ മത്സരിക്കാത്തതെന്ത് എന്ന് ചോദ്യം; മറുപടി നൽകി നടി കൃഷ്ണപ്രഭ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്വന്റി ട്വന്റി പാർട്ടിയുടെ ക്ഷണം താൻ നിരസിച്ചുവെന്ന് നടി കൃഷ്ണപ്രഭ. തന്നെ മത്സരിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും ആ ക്ഷണം സ്വീകരിച്ചില്ലെന്നും, എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ തുടരണമെന്നാണ് താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി. മത്സരിക്കുന്നയാൾക്ക് 'ബോധം വേണം' എന്നതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നാണ് കൃഷ്ണപ്രഭ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ സുഹൃത്തുക്കളാണ് ട്വന്റി ട്വന്റിയിൽ മത്സരിക്കുന്നതെന്നും, ഒരു നാടിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്ന നേതാക്കന്മാർ നിന്നാലാണ് ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഉപകാരം ഉണ്ടാകൂ എന്നും അവർ കൂട്ടിച്ചേർത്തു. ഒരു കലാകാരി എന്ന നിലയിൽ എൽഡിഎഫ് സർക്കാരിൽ നിന്ന് നിരവധി നല്ല അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്ന് കൃഷ്ണപ്രഭ വെളിപ്പെടുത്തി. ഇത് സർക്കാരിനെ പ്രോത്സാഹിപ്പിക്കാനോ പിആറിന് വേണ്ടിയോ പറയുന്നതല്ലെന്നും അവർ ഊന്നിപ്പറഞ്ഞു. കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്ന സമയത്ത് വ്യക്തിപരമായി അറിയാവുന്ന രണ്ട് സൗണ്ട് എഞ്ചിനിയർമാർക്ക് ജോലിയില്ലാത്തതിനാൽ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം അവർ ഓർമ്മിപ്പിച്ചു. അതിനുശേഷം പരിപാടികൾ സംഘടിപ്പിക്കാമെന്ന് സർക്കാർ വാക്ക് നൽകുകയും അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തതായും നടി പറഞ്ഞു. താൻ തന്നെ മൂന്നോ നാലോ ജില്ലകളിൽ 'എന്റെ കേരളം' പോലുള്ള പരിപാടികളിൽ പങ്കെടുത്തെന്നും ധാരാളം പ്രോഗ്രാമുകൾ ലഭിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. 'ഉണ്ട ചോറിന് നന്ദി കാണിക്കേണ്ടതാണ്' എന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.

മറുനാടൻ മലയാളീ 24 Mar 2026 5:17 pm

'ഒരു അടിപൊളി സീനുണ്ടായിരുന്നു, അക്ഷയ് സോറി.. ആ രംഗം നീക്കം ചെയ്തതിൽ സങ്കടമുണ്ട്'; അക്ഷയ് രാധാകൃഷ്ണനോട് മാപ്പ് പറഞ്ഞ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്; മറുപടിയുമായി നടന്‍

കൊച്ചി: ഷാജി പാപ്പനും സംഘവും ബോക്സ് ഓഫീസിൽ തകർത്തോടുമ്പോൾ, ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ വിസ്മയിപ്പിക്കുകയാണ് 'ആട് 3'. ചിത്രത്തിന്റെ വൻ വിജയത്തിനിടയിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ നിന്നും ഏറെ പ്രിയപ്പെട്ട ഒരു രംഗം നീക്കം ചെയ്യേണ്ടി വന്നതിലുള്ള സങ്കടമാണ് മിഥുൻ പങ്കുവെച്ചത്. താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത വാർത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്റെ തുറന്നുപറച്ചിൽ. യുവനടൻ അക്ഷയ് രാധാകൃഷ്ണൻ അഭിനയിച്ച മികച്ചൊരു രംഗം എഡിറ്റിംഗ് ടേബിളിൽ ഒഴിവാക്കേണ്ടി വന്നതാണ് മിഥുനെ വിഷമിപ്പിച്ചത്. സിനിമയിലെ ഏറ്റവും രസകരമായ ഭാഗങ്ങളിലൊന്നായിരുന്നു ആ രംഗമെന്ന് മിഥുൻ പറയുന്നു. അക്ഷയ് രാധാകൃഷ്ണൻ അഭിനയിച്ച ഒരു അടിപൊളി സീനുണ്ടായിരുന്നു. വില്ലേജിൽ വെച്ചുള്ള 'മാടൻ കണ്ടപ്പന്റെ' രംഗം. ഭയങ്കര രസകരമായ, നല്ല ഹ്യൂമറുള്ള സീനായിരുന്നു അത്. ഞങ്ങളുടെ സിനിമയിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നാണത്. അത് ഒഴിവാക്കേണ്ടി വന്നതിൽ എനിക്ക് വലിയ വിഷമമുണ്ട്. ഇതുവരെ അക്ഷയ്‌യെ വിളിച്ച് ഞാൻ സോറി പറഞ്ഞിട്ടില്ല. അക്ഷയ്, സോറി. സിനിമയുടെ ദൈർഘ്യം പരിഗണിച്ച് അത് മാറ്റേണ്ടി വന്നതാണ്. എങ്കിലും പ്രേക്ഷകർക്ക് വിഷമിക്കണ്ട, 'ഡയറക്ടേഴ്സ് കട്ട്' ആയി യൂട്യൂബിൽ ആ സീൻ ഉടൻ കാണാൻ സാധിക്കും. സംവിധായകന്റെ ഖേദപ്രകടനത്തിന് പിന്നാലെ മറുപടിയുമായി അക്ഷയ് രാധാകൃഷ്ണനും രംഗത്തെത്തി. മിഥുന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകൾ ആരാധകരുടെ കൈയടി നേടുകയാണ്. രംഗം ഒഴിവാക്കിയതിൽ തനിക്ക് പരിഭവമില്ലെന്ന് അക്ഷയ് വ്യക്തമാക്കി. ഇതെല്ലാം ഒരു പ്രോസസിന്റെ ഭാഗമാണ്. ആട് 3 എന്ന വലിയ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്, എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ആട് 3-ൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രമായാണ് അക്ഷയ് എത്തുന്നത്. സ്ക്രീനിൽ കുറച്ചു സമയമേ ഉള്ളൂവെങ്കിലും താരത്തിന്റെ പ്രകടനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

മറുനാടൻ മലയാളീ 24 Mar 2026 5:08 pm

ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ പോയ കോടാലിപ്പാടത്തെ പമ്പ് ഹൗസ്

മറ്റത്തൂര്‍: വേനല്‍ക്കാലത്ത് ജലക്ഷാമംനേരിടുന്ന മുരിക്കുങ്ങല്‍ പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് മുപ്പതുവര്‍ഷംമുമ്പ് ലക്ഷക്കണക്കിന് രൂപ ചെലഴിച്ച് നിര്‍മിച്ച മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍പദ്ധതി വീണ്ടെടുക്കാനാവാത്തവിധം നശിക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് രണ്ടുവര്‍ഷംമുമ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മുരിക്കുങ്ങല്‍ ഐഎച്ച്ഡിപി കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവും ജലസേചനസൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി രൂപം നല്‍കിയത്. പട്ടികജാതി വികസനവകുപ്പിന്‍റെ സഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിക്ക് തുടക്കത്തില്‍ 25 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍പെടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ഈ പദ്ധതിക്കായി കോടാലി പാടശേഖരത്തോടുചേര്‍ന്ന് വെള്ളിക്കുളം വലിയതോടിന്‍റെ കരയിലാണ് പമ്പുഹൗസും കുളവും നിര്‍മിച്ചത്. വേനലില്‍ പമ്പിംഗിനാവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിനാണ് തോടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് കുളവും പമ്പുഹൗസും പണി കഴിച്ചത്. മുരിക്കുങ്ങല്‍ ഗ്രാമമന്ദിരത്തിനുസമീപം ഉയര്‍ന്ന സ്ഥലത്ത് ജലസംഭരണിയും നിര്‍മിച്ചു.… The post ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ പോയ കോടാലിപ്പാടത്തെ പമ്പ് ഹൗസ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 24 Mar 2026 5:06 pm

സശസ്ത്ര സീമാബലിൽ ആയിരത്തിലേറെ ഒഴിവുകൾ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം.

സിറാജ് ലൈവ് 24 Mar 2026 5:03 pm

ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും വ്യാപാരം പുനരാരംഭിക്കുന്നു 

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലിപുലേഖ് ചുരം വഴിയുള്ള അതിർത്തി വ്യാപാരം ജൂണിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലുള്ള ലിപുലേഖ് ചുരം വഴിയാണ് അതിർത്തി വ്യാപാരം വീണ്ടും ആരംഭിക്കുന്നതിനുള്ള ഇന്ത്യയും ചൈനയും പദ്ധതികൾ ആലോചിക്കുന്നത്. 2020ൽ ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങൾ കാരണം 2019 മുതൽ കഴിഞ്ഞ ആറ് വർഷമായി ഈ പാത വഴിയുള്ള വ്യാപാരം നിർത്തിവച്ചിരിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഇതിന് അനുമതി നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഈ വ്യാപാര സീസൺ നടക്കാറുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിപുലേഖ് ചുരം വഴിയുള്ള വ്യാപാരം പ്രധാനമായും പ്രാദേശിക ഹിമാലയൻ ഉത്പന്നങ്ങളുടെ കൈമാറ്റത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 1954ൽ ആരംഭിച്ച ഈ… The post ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും വ്യാപാരം പുനരാരംഭിക്കുന്നു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 24 Mar 2026 5:02 pm

കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ജസീറ എയർവേയ്സ്; അഹമ്മദാബാദ്, തിരുവനന്തപുരം സർവീസുകൾ വീണ്ടും ആരംഭിക്കുന്നു; ആശ്വാസത്തിൽ യാത്രക്കാർ

കുവൈറ്റ്: ജസീറ എയർവേയ്സ് ഇന്ത്യയിലെ അഹമ്മദാബാദ്, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 30 മുതൽ വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സർവീസുകൾ അൽ-ഖൈസുമാഹ് വിമാനത്താവളം വഴി പ്രവർത്തിക്കും. ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും ആരംഭിച്ചതിലൂടെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനുള്ള യാത്രാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ കമ്പനി പ്രതിബദ്ധമാണെന്ന് കുവൈത്ത് ന്യൂസ് ഏജൻസിയോട് സംസാരിച്ച ജസീറ എയർവേയ്സ് സി.ഇ.ഒ ബരത്തൻ പസുപതി വ്യക്തമാക്കി. മാർച്ച് 20 മുതൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം 13,000-ത്തിലധികം യാത്രക്കാരെ ജസീറ എയർവേയ്സ് യാത്ര ചെയ്യിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈദ് അൽ ഫിത്തർ കാലത്തെ ഉയർന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ സർവീസുകളും സൗകര്യങ്ങളും ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസീറ എയർവേയ്സ് ഇന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ, കൊച്ചി, അഹമ്മദാബാദ്, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ മിഷ്‌റിഫിലെ ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സിലാണ് (ഹാൾ 8) നടത്തുന്നത്. അവിടെ നിന്ന് ബസിലൂടെ യാത്രക്കാരെ അൽ-ഖൈസുമാഹ് വിമാനത്താവളത്തിലേക്ക് എത്തിച്ച് യാത്ര തുടരുന്നതാണെന്നും അധികൃതർ അറിയിച്ചു. വിമാന ടിക്കറ്റുകൾ ജസീറ എയർവേയ്സ് വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യാമെന്നും കമ്പനി നിർദ്ദേശിച്ചു.

മറുനാടൻ മലയാളീ 24 Mar 2026 5:00 pm

തെരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ബന്ധം പകൽ പോലെ വ്യക്തമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്

ബിജെപിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ ഇതിന് മികച്ച തെളിവാണെന്ന് സണ്ണി ജോസഫ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 5:00 pm

ടുജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ കലിപ്പ് ; 18 വര്‍ഷമായി കോണ്‍ഗ്രസ് പുറകേ നടക്കുന്നു, തൊടാനായിട്ടില്ല

തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഐഎമ്മും 18 വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഡോ. രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ 2 ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതിലുള്ള വൈരാഗ്യമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ അഴിമതി തുറന്നുകാട്ടിയതിന്റെ പേരില്‍ തന്റെ ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും ഉപദ്രവിക്കുകയും ചെയ്തു. എന്നാല്‍ തന്റെ പൊതുജീവിതത്തില്‍ ഒരു കറുത്ത പാടുപോലുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വികസന കാര്യങ്ങളില്‍ ചര്‍ച്ചയ്ക്കാണ് കോണ്‍ഗ്രസ് തയ്യാറാകേണ്ടത്. എന്റെ വീടോ വ്യക്തിപരമായ കാര്യങ്ങളോ എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്‌തോളൂ, എനിക്ക് ഭയമില്ല. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2024-ല്‍ ഇതേ ആരോപണം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം സ്ഥാനാര്‍ത്ഥിയുടെയും പങ്കാളിയുടെയും പേരിലുള്ള സ്വത്തുക്കളാണ് വെളിപ്പെടുത്തേണ്ടത്, അത് കൃത്യമായി ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിലെ വീടും ഭൂമിയും വ്യക്തിഗതമായ പേരിലല്ല, മറിച്ച് പങ്കാളിത്തമുള്ള കമ്പനിയുടെ കീഴിലുള്ളതാണ്. അതുകൊണ്ടാണ് അത് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താത്തത്. തോല്‍വി ഉറപ്പാകുമ്പോള്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം രീതിയാണെന്നും തെലങ്കാന, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവര്‍ പയറ്റിയ തന്ത്രമാണെന്നും ഇത്തവണ കേരളത്തില്‍ ഇറക്കുകയാണെന്നും പറഞ്ഞു.

മംഗളം 24 Mar 2026 4:55 pm

പബ്ലിക് അക്കൗണ്ടന്റ്

ഇന്ത്യയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടേതിന് ഏതാണ്ട് തുല്യമായ ജോലിയാണ് അമേരിക്കയിൽ സി പി എ യോഗ്യതയുള്ളവർ ചെയ്യുന്നത്.

സിറാജ് ലൈവ് 24 Mar 2026 4:55 pm

ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍; പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ

72 മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പരമാവധി റീഫണ്ട്. റീഫണ്ട് തുക നല്‍കുന്ന നടപടികള്‍ സുഗമമാക്കി.

സിറാജ് ലൈവ് 24 Mar 2026 4:54 pm

സൂര്യാഘാത ഭീഷണി …നിർമാണ തൊഴിലാളികൾക്കു ഉത്തരവുകൾ ബാധകമല്ലേ…

കൊഴിഞ്ഞാമ്പാറ: വേനൽചൂടിൽ കെട്ടിട നിർമാണ, റോഡ് നവീകരണ തൊഴിലാളികൾ ജോലി ചെയ്യുന്നത് സൂര്യാഘാത ഭീതിയിൽ. അമിതചൂട് കണക്കിലെടുത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയക്രമീകരണം സംബന്ധിച്ചു സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടാറില്ല. പൊരിവെയിലത്തും പണിയെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ. ഇത്തരത്തിൽ പണചെയ്യുന്നവർക്ക് തലയിൽ ചൂടേൽക്കാതിരിക്കാൻ തൊപ്പിയോ കൈയുറകളും നൽകാറില്ല. ഇത്തരത്തിൽ പണിയെടുക്കുന്നതിലധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ജോലിസ്ഥലത്ത് ഇവർക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നതും ഗൗരവമേറിയ ആരോപണമായിരിക്കുകയാണ്. വേനൽച്ചൂട് അസഹനീയമായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഉച്ചസമയങ്ങളിൽ യാത്രക്കാരില്ലാതെയാണ് സ്വകാര്യബസുകളുടെ സഞ്ചാരം. The post സൂര്യാഘാത ഭീഷണി …നിർമാണ തൊഴിലാളികൾക്കു ഉത്തരവുകൾ ബാധകമല്ലേ… appeared first on RashtraDeepika .

രാഷ്ട്ര ദീപിക 24 Mar 2026 4:48 pm

പ്രണയിച്ച് വിവാഹം കഴിച്ചു, പ്രതികാരമായി യുവാവിനെ നഗ്നനാക്കി റോഡിലൂടെ നടത്തി, കെട്ടിയിട്ടു ; ഭാര്യാപിതാവടക്കം 5 പേർ അറസ്റ്റിൽ

പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:45 pm

ജയിലിലെ ഭക്ഷണവും ചികിത്സയും മിസ് ചെയ്തു; അകത്ത് പോവാൻ വേണ്ടി മാത്രം മോഷണം നടത്തിയ പ്രതി പിടിയിൽ

ജയിലിലെ ഭക്ഷണവും ചികിത്സയും മിസ് ചെയ്തതിനാൽ തിരികെ ജയിലിലേക്ക് പോകുവാനായി മോഷണം നടത്തിയ പ്രതി പിടിയിൽ.സ്വദേശി ദിലീപ് ഖാനാണ് (46) പൊലീസിന്‍റെ പിടിയിലായത്.തിരികെ ജയിലിൽ പോവാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:45 pm

സിനിമ പൂർത്തിയാക്കിയില്ല; സംവിധായകൻ ഗൗതം മേനോന് വൻ തിരിച്ചടി; നാലരക്കോടി രൂപ പലിശ സഹിതം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവ്; നിർമാതാക്കൾക്ക് അനുകൂലമായി വിധി

ചെന്നൈ: സംവിധായകൻ ഗൗതം വാസുദേവ് മേനോന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കടുത്ത തിരിച്ചടി. കരാറൊപ്പിട്ട സിനിമ നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയില്ലെന്ന പരാതിയിൽ നിർമാതാക്കൾക്ക് 4.25 കോടി രൂപ പലിശ സഹിതം തിരിച്ചടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവിനെതിരെ ഗൗതം മേനോനും അദ്ദേഹത്തിന്റെ പങ്കാളിത്തത്തിലുള്ള ഫോട്ടോൺ ഫാക്ടറിയും സമർപ്പിച്ച അപ്പീൽ ഹർജി കോടതി തള്ളി. എൽറെഡ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആർ.എസ്. ഇൻഫോടെയ്ൻമെന്റ് എന്ന നിർമാണ കമ്പനിയാണ് ഗൗതം മേനോനെതിരെ കോടതിയെ സമീപിച്ചത്. 2008 നവംബർ 27-നാണ് 'പ്രൊഡക്ഷൻ നമ്പർ 6' എന്ന് താത്കാലികമായി പേരിട്ട സിനിമയ്ക്കായി കരാർ ഒപ്പിട്ടത്. കരാർ പ്രകാരം 13.5 കോടി രൂപ നിർമാണച്ചെലവായി നൽകാൻ നിർമാതാക്കൾ സമ്മതിച്ചിരുന്നു. 2008 ഡിസംബറിൽ തുടങ്ങി 2009 ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും സിനിമ പൂർത്തിയാക്കാൻ സംവിധായകൻ തയ്യാറായില്ലെന്ന് നിർമാതാക്കൾ പരാതിപ്പെട്ടു. 2013-ലാണ് നിർമാതാക്കൾ നിയമനടപടികളുമായി മുന്നോട്ടുപോയത്. നിലവിലെ കോടതി ഉത്തരവ് പ്രകാരം 2010 മുതൽ പ്രതിവർഷം 12 ശതമാനം പലിശ സഹിതം 4.25 കോടി രൂപ ഗൗതം മേനോനും ഫോട്ടോൺ ഫാക്ടറിയും ചേർന്ന് നൽകണം. ഇതിനുപുറമെ കോടതി ഫീസായി 9.57 ലക്ഷം രൂപയും അഭിഭാഷക ഫീസായി 2.5 ലക്ഷം രൂപയും ഉൾപ്പെടെ 12 ലക്ഷം രൂപ അധികമായി നൽകാനും കോടതി നിർദേശിച്ചു. നേരത്തെ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഗൗതം മേനോന്റെ ഹർജി തള്ളിയത്.

മറുനാടൻ മലയാളീ 24 Mar 2026 4:45 pm

ഒന്ന് വലിക്കാൻ തോന്നിയാൽ ഫോൺ തപ്പും; ഡെലിവറി ആപ്പുകൾ വഴി 'സിഗരറ്റ്' വിൽക്കുന്നത് നിരോധിച്ച് കുവൈറ്റ്; നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ

കുവൈറ്റ്: കുവൈറ്റിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി സിഗരറ്റുകൾ, ഇലക്ട്രോണിക് സിഗരറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ പുകയില ഉൽപ്പന്നങ്ങളുടെയും വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായ വിപണനം തടയുന്നതിനുമുള്ള ശക്തമായ നീക്കമെന്ന നിലയിലാണ് കുവൈറ്റ് വാണിജ്യ മന്ത്രാലയം ഈ ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ മന്ത്രി ഒസാമ ബൂദായി പുറത്തിറക്കിയ 2026-ലെ 27-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം, സിഗരറ്റുകൾ, പുകയില ഉൽപ്പന്നങ്ങൾ, അവയുടെ അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, അതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ ഡെലിവറി ആപ്പുകൾ വഴിയോ സമാനമായ മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ വിൽക്കാൻ പാടുള്ളതല്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റ് നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകൾക്ക് പുറമെ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം നേരിട്ട് പിഴ ചുമത്തുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ താക്കീത് നൽകുകയും നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്യും. ആവർത്തിച്ച് നിയമം ലംഘിക്കുന്ന സാഹചര്യങ്ങളിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

മറുനാടൻ മലയാളീ 24 Mar 2026 4:42 pm

മലപ്പുറംത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂർ: മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലാഞ്ഞതോടെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍രെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അംബുജം കുഞ്ഞിനെ പ്രസവിച്ചത്.

മംഗളം 24 Mar 2026 4:42 pm

പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ: പുതിയ ട്രെയിൻ ടിക്കറ്റ് റീഫണ്ട് മാറ്റങ്ങൾ അറിയാം, ടിക്കറ്റ് കാൻസൽ ചെയ്താൽ എത്ര രൂപ മടക്കി ലഭിക്കും?

ന്യൂഡൽഹി: റെയിൽവേയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിനും യാത്രാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലും പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും .24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. എട്ടു മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. എട്ടു മണിക്കൂറിൽ കുറവ് ഒരു തുകയും കിട്ടില്ല.റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിന്‍റും 30 മിനിറ്റ് മുമ്പു വരെ മാറ്റാം. ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാമെന്നും റെയിൽവേ വ്യക്തമാക്കി. ചരക്ക്… The post പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ: പുതിയ ട്രെയിൻ ടിക്കറ്റ് റീഫണ്ട് മാറ്റങ്ങൾ അറിയാം, ടിക്കറ്റ് കാൻസൽ ചെയ്താൽ എത്ര രൂപ മടക്കി ലഭിക്കും? appeared first on RashtraDeepika .

രാഷ്ട്ര ദീപിക 24 Mar 2026 4:42 pm

പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി: തുണയായതു പ്രകൃതിയുടെ വരദാനം

വടക്കഞ്ചേരി: നിർമാണ പ്രവൃത്തികൾ പൂർത്തിയായ പാലക്കുഴി തിണ്ടില്ലം പുഴയിൽ നിന്നുള്ള മിനി ജലവൈദ്യുത പദ്ധതിക്ക് അനുഗ്രഹമായത് കുത്തനെയുള്ള മലഞ്ചെരിവും മലയുടെ ഉയര കൂടുതലുമാണെന്ന് അധികൃതർ. 222 മീറ്ററാണ് മലമുകളിലുള്ള പാലക്കുഴി തോട്ടിൽനിന്നും താഴെ കൊന്നക്കൽ കടവിലെ പവർഹൗസിലേക്കുള്ള വെള്ളത്തിന്‍റെ സമ്മർദ്ദദൂരം. ഇത് പ്രകൃതിതന്നെ ഒരുക്കിയിട്ടുള്ള വലിയ അനുഗ്രഹമാണ്. ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ ജലവൈദ്യുത പദ്ധതിയായ മണ്ണാർക്കാട് മീൻവല്ലം പദ്ധതിക്കും ഇതേ അനുകൂല ഘടകങ്ങളായിരുന്നു. പവർഹൗസിൽനിന്നും മലയിലേക്കുള്ള ഹെഡിന്‍റെ ഉയരമാണ് പാലക്കുഴി പദ്ധതി വിഭാവനം ചെയ്യാൻ തന്നെ കാരണമായത്. നല്ല ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം അതല്ലെങ്കിൽ വർഷത്തിൽ എല്ലാ മാസങ്ങളിലുമുള്ള ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ജല വൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഉത്പാദനച്ചെലവും അതിൽ നിന്നുള്ള വൈദ്യുതി ഉത്പാദന തോതും വരുമാനവും പദ്ധതി നടപ്പിലാക്കാനുള്ള മറ്റൊരു പ്രധാന ഘടകങ്ങളാണ്. പാലക്കുഴി പദ്ധതിയിൽ ജലലഭ്യത കുറവാണെങ്കിലും മലയുടെ ഉയരമാണ്… The post പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി: തുണയായതു പ്രകൃതിയുടെ വരദാനം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 24 Mar 2026 4:40 pm

സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?

തിരുവനന്തപുരം: സ്വര്‍ണവില ഒരു ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ മാറി മറിയുന്ന പ്രതിഭാസം ഇന്നും തുടരുന്നു. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ സ്വര്‍ണവില കുറഞ്ഞതിന്റെ ആശ്വാസമായിരുന്നു ഉപഭോക്താക്കള്‍ക്കെങ്കില്‍ ഉച്ചയ്ക്ക് ശേഷം വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണവിപണിയെ അമ്പരപ്പിച്ച് കൊണ്ട് ഇന്നലെ മാത്രം നാല് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് രാവിലെ പവന് വലിയ വിലയിടിവുണ്ടായി.

ഒന്നു ഇന്ത്യ 24 Mar 2026 4:38 pm

ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദിച്ചു; കേസെടുത്ത് പൊലീസ്

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോള്‍ പമ്പില്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ജീവനക്കാരെ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പെട്രോല്‍ പമ്പില്‍ ഇന്ധനം നിറക്കാന്‍ കയറിയ സമയത്ത് ബസ് ഇന്ധനം നിറയ്ക്കുന്ന ഡിസ്‌പെന്‍സറില്‍ ഇടിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. മര്‍ദനത്തിനിടെ പമ്പിലെ സാധന സാമഗ്രികള്‍ക്ക് കേട് വരുത്തിയതായും പരാതിയിലുണ്ട്. ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് കയറ്റിയ 'വേടന്‍' എന്ന് പേരുള്ള ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോള്‍ ഡിസ്‌പെന്‍സര്‍ മെഷീനില്‍ ഇടിക്കുകയായിരുന്നു. പുത്തന്‍കുരിശ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പൊലീസുകാര്‍ക്ക് നേരേയും സംഘം തട്ടി കയറി. അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. മെഷീന്‍ തകര്‍ന്നതിനെ തുടര്‍ന്ന് 20 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി പമ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മറുനാടൻ മലയാളീ 24 Mar 2026 4:38 pm

'ദാസേട്ടൻ പ്രിയനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു, അവിടെ തെളിഞ്ഞു എംജിയുടെ ഭാഗ്യം'; മോഹൻലാലിന്റെ ശബ്ദത്തോടുള്ള സാമ്യവും ഗുണമായി; ഗായകന്റെ വളർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ സിനിമാ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവുകളെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. എം.ജിയുടെ വളർച്ചയിൽ മോഹൻലാലിനും പ്രിയദർശനും വലിയ പങ്കുണ്ടെന്നും അത് നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. യേശുദാസ് എന്ന വടവൃക്ഷവും ജയചന്ദ്രൻ എന്ന ഭാവഗായകനും തിളങ്ങിനിൽക്കുന്ന കാലത്താണ് എം.ജി. ശ്രീകുമാർ തന്റെ ഇടം കണ്ടെത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗുഡ്‌നൈറ്റ് മോഹൻ നിർമ്മിച്ച ഒരു ചിത്രത്തിന്റെ റെക്കോർഡിങ് വേളയിലുണ്ടായ അപ്രതീക്ഷിത സംഭവമാണ് എം.ജിയുടെ കരിയറിൽ മാറ്റം കുറിച്ചതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അന്ന് ഗാനം ആലപിക്കാനെത്തിയ യേശുദാസ്, കൺസോളിൽ ഇരുന്നവരോട് ആവശ്യമില്ലാത്തവർ അവിടെനിന്ന് ഇറങ്ങിപ്പോകാൻ കർശനമായി ആവശ്യപ്പെട്ടു. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ പ്രിയദർശൻ അവിടെത്തന്നെ തുടർന്നു. നിങ്ങൾക്ക് പറഞ്ഞത് മനസ്സിലായില്ലേ എന്ന് പ്രിയദർശനോട് യേശുദാസ് ചോദിച്ച ആ നിമിഷം മുതലാണ് എം.ജി. ശ്രീകുമാറിന്റെ ഭാഗ്യം തെളിഞ്ഞതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മോഹൻലാലിന്റെ താരോദയവും പ്രിയദർശൻ എന്ന സംവിധായകന്റെ വളർച്ചയും എം.ജിയുടെ കഠിനാധ്വാനവുമാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. മോഹൻലാലിന്റെ ശബ്ദത്തോടുള്ള സാമ്യം എം.ജിക്ക് വലിയ ഗുണമായി മാറി. ഇതൊന്നുമല്ല തന്റെ വളർച്ചയ്ക്ക് പിന്നിലെന്ന് സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞാലും മലയാളി വിശ്വസിക്കില്ല ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. 

മറുനാടൻ മലയാളീ 24 Mar 2026 4:35 pm

യാത്രക്കാർക്ക് ആശ്വാസം; ഏപ്രിൽ ഒന്നുമുതൽ പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് റദ്ദാക്കുമ്പോൾ ഇവ ശ്രദ്ധിക്കണം

ന്യൂഡൽഹി: ടിക്കറ്റുകൾ റദ്ദാക്കുന്ന നിയമങ്ങൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവേ. 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരാമവധി റീഫണ്ട്.

കേരളം കൗമുദി 24 Mar 2026 4:32 pm

'മണ്ഡലത്തിൽ  23  സ്‌കൂളുണ്ട്; ഈ  സ്വാമിമാർ  ഇറങ്ങിനടന്നാൽ  കുട്ടികൾ  പേടിച്ചുപോകും'

തിരുവനന്തപുരം: ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സന്യാസികൾ തിരുവനന്തപുരത്ത് വന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

കേരളം കൗമുദി 24 Mar 2026 4:32 pm

ജിമ്മിന്റെ മറവിൽ ശ്രീലക്ഷ്‌‌മിയുടെ കച്ചവടം, കുട്ടികൾ ഉൾപ്പെടെ കസ്റ്റമേഴ്‌സ്; ഒടുവിൽ പൊലീസ് കയ്യോടെ പിടിച്ചു

തൃശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻ തോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു.

കേരളം കൗമുദി 24 Mar 2026 4:32 pm

'സിനിമയിൽ  വരുന്നതിന്  മുൻപ്  കുറേ  ജോലികൾ  ചെയ്തു; സ്റ്റാർബക്‌സിലും  തുണിക്കടയിലുമൊക്കെ നിന്നിട്ടുണ്ട്'

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'പള്ളിച്ചട്ടമ്പി'.

കേരളം കൗമുദി 24 Mar 2026 4:32 pm

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം നിലവിളക്കിന്, അതുകഴിഞ്ഞാൽ സൈക്കിൾ ടയറിന്; ചില അനുഭവക്കുറിപ്പുകൾ

പത്രങ്ങളും ചാനലുകളും, സോഷ്യൽ മീഡിയയും.. എന്തിനേറെ റോഡുവക്കിലെ മതിൽക്കെട്ടിലും നിറയെ സ്ഥാനാർത്ഥികൾ ചിരിച്ചു ചിരിക്കാതെയും നിറഞ്ഞിരിക്കുകയാണിപ്പോൾ.

കേരളം കൗമുദി 24 Mar 2026 4:32 pm

ചോറിനും ചപ്പാത്തിക്കും ഒരുപോലെ പറ്റിയ ഉള്ളിക്കറി

ചോറിനും ചപ്പാത്തിക്കും ഒരുപോലെ പറ്റിയ ഉള്ളിക്കറി

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:30 pm

ഉത്തർപ്രദേശിൽ അതിർത്തി കടന്നുള്ള വൻ ചാരശൃംഖല ; പിടിയിലായത് 22 പേർ

ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അതിർത്തി കടന്നുള്ള വൻ ചാരശൃംഖലയെ പോലീസ് തകർത്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ആകെ പിടിയിലായവരുടെ എണ്ണം 22 ആയി.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:30 pm

ടേക്ക് ഓഫ് ചെയ്യാനുള്ള വേഗത കൈവരിച്ച് കുതിച്ചെത്തിയ ആ ഹെർക്കുലീസ് വിമാനം; പെട്ടെന്ന് ആകാശത്ത് ഉയർന്ന് പറന്നിട്ടും അസാധാരണമായ രീതിയിൽ താഴ്ന്ന് ഒരു വട്ടം കറങ്ങി ഉഗ്ര ശബ്ദത്തിൽ നിലം പതിക്കുന്ന കാഴ്ച; നിമിഷ നേരം കൊണ്ട് സ്ഫോടക വസ്തുക്കൾ അടക്കം പൊട്ടിത്തെറിച്ച് പ്രദേശത്ത് തീഗോളം; കൊളംബിയയിലെ സൈനിക വിമാന ദുരന്തം ഞെട്ടിക്കുന്നത്; നടുക്കം മാറാതെ രാജ്യം

ബൊഗോട്ട: കൊളംബിയയുടെ തെക്കൻ അതിർത്തി മേഖലയിൽ സൈനിക യാത്രാ വിമാനം തകർന്നുണ്ടായ ദാരുണമായ അപകടത്തിൽ 66 പേരുടെ മരണം സ്ഥിരീകരിച്ചു. രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തം നടന്നത് പെറു അതിർത്തിയോട് ചേർന്നുള്ള പുട്ടുമായോ പ്രവിശ്യയിലാണ്. അമേരിക്കൻ നിർമ്മിതമായ സി-130 ഹെർക്കുലീസ് എന്ന വമ്പൻ ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. വിമാനത്തിൽ ആകെ 125 പേരാണ് ഉണ്ടായിരുന്നതെന്ന് വ്യോമസേനാ കമാൻഡർ കാർലോസ് ഫെർണാണ്ടോ സിൽവ റൂഡെ അറിയിച്ചു. ഇതിൽ 114 സൈനികരും 11 ക്രൂ അംഗങ്ങളുമാണ് ഉൾപ്പെട്ടിരുന്നത്. പുരേട്ടോ ലെഗൂയ്സാമോ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ട വിമാനം നിലംപതിച്ചത്. ടേക്ക് ഓഫ് ചെയ്യാനുള്ള വേഗത കൈവരിച്ച് റൺവേയിലൂടെ കുതിച്ചുപാഞ്ഞ ആ സി-130 ഹെർക്കുലീസ് വിമാനം നിമിഷങ്ങൾക്കകം ഒരു അഗ്നിഗോളമായി മാറുമെന്ന് ആരും കരുതിയില്ല. ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ ഉടനെ അസാധാരണമായ രീതിയിൽ താഴ്ന്നു പറന്ന വിമാനം, ഒരു വട്ടം വായുവിൽ വട്ടംചുറ്റിയ ശേഷം ഉഗ്രശബ്ദത്തോടെ നിലംപതിക്കുകയായിരുന്നു. പെറു അതിർത്തിയോട് ചേർന്നുള്ള പുട്ടുമായോ പ്രവിശ്യയിലെ പുരേട്ടോ ലെഗൂയ്സാമോയെ നടുക്കിയ ഈ ദുരന്തത്തിൽ 66 ജീവനുകളാണ് പൊലിഞ്ഞത്. വിമാനം നിലംപതിച്ചതിന് പിന്നാലെ അതിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ ഒന്നൊന്നായി പൊട്ടിത്തെറിച്ചത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. പ്രദേശം നിമിഷനേരം കൊണ്ട് പുകപടലങ്ങളാൽ മൂടപ്പെടുകയും വലിയ രീതിയിലുള്ള തീഗോളം ഉയരുകയും ചെയ്തു. 114 സൈനികരും 11 ക്രൂ അംഗങ്ങളുമടക്കം 125 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെയും മൃതദേഹങ്ങളെയും ട്രക്കുകളിൽ അപകടസ്ഥലത്തുനിന്ന് മാറ്റുന്ന ദൃശ്യങ്ങൾ കരളലിയിക്കുന്നതാണ്. കൊളംബിയൻ വ്യോമസേന സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രി സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, വിമാനത്തിലുണ്ടായിരുന്ന പടക്കോപ്പുകൾ പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. അതിർത്തി മേഖലയിലെ കാവലിനായി പുറപ്പെട്ട സൈനികരുടെ വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊളംബിയ. അതേസമയം, അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത് വിമാനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ്. തകർന്നുവീണതിന് പിന്നാലെ ഈ സ്ഫോടകവസ്തുക്കൾ ഒന്നൊന്നായി പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയും മരണസംഖ്യ ഉയർത്തുകയും ചെയ്തു. കൊളംബിയൻ വ്യോമസേനയുടെ ചരിത്രത്തിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ആകാശദുരന്തമായാണ് ഇതിനെ വിലയിരുത്തുന്നത്. സംഭവത്തിൽ കൊളംബിയൻ പ്രതിരോധ മന്ത്രി രാജ്യത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൈനികരെ ട്രക്കുകളിൽ അപകടസ്ഥലത്ത് നിന്ന് മാറ്റുന്നതിന്റെയും, ആകാശത്തേക്ക് കിലോമീറ്ററുകളോളം കറുത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടകാരണം കണ്ടെത്താൻ സൈന്യം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 24 Mar 2026 4:29 pm

പരാതികള്‍ തള്ളി; വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

സതീശന്റെ അഭിഭാഷകര്‍ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

സിറാജ് ലൈവ് 24 Mar 2026 4:27 pm

വിഡി സതീശന്റെ പത്രിക സ്വീകരിച്ചു; പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയും പരാതി നൽകിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കാതിരുന്ന വി ഡി സതീശന്റെ നമ നിർദ്ദേശ പത്രിക സ്വീകരിച്ചു.നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:26 pm

ധുരന്ധര്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ മര്‍ദ്ദിച്ച് യുവതിയുടെ കുടുംബം

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ധുരന്ധര്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ യുവതിയെയാണ് തിയറ്ററിനുള്ളില്‍ വെച്ച് യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. കാണ്‍പുരിലെ ഒരു പ്രമുഖ തിയറ്ററിലാണ് സംഭവം. യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പ്രതി ഇരുട്ടിന്റെ മറവില്‍ യുവതിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ യുവതി ബഹളം വെക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. യുവതിയുടെ വീട്ടുകാര്‍ ഇയാളെ മര്‍ദിക്കുകയും ചെയ്തു. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ യുവതിയുടെ പിതാവ് പ്രതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇത് പിന്നീട് വലിയ മര്‍ദനത്തില്‍ കലാശിച്ചതോടെ കാര്യങ്ങള്‍ ഗുരുതരമായി. പിതാവിനോടൊപ്പം കുടുംബാംഗങ്ങളും കണ്ടുനിന്നവരും ചേര്‍ന്ന് പ്രതിയെ മര്‍ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു. നിലവില്‍ പ്രതി പൊലീസ് കാവലിലാണ്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 24 Mar 2026 4:26 pm

വോട്ടർപ്പട്ടികയിൽ പേരുണ്ടോ? ഏത് ബൂത്തിലാണ് വോട്ട്? മൊബൈൽ ഫോണില്‍ പരിശോധിക്കാം

വോട്ടർ പട്ടികയിൽ പേരുണ്ടോ, എത് ബുത്തിലാണ് വോട്ട് തുടങ്ങിയ കാര്യങ്ങൾ നമ്മുടെ വിരൽത്തുമ്പിൽ അറിയാനാകും. ഇതിനായി ഇലക്ടറൽ സെര്‍ച്ച് എന്ന വെബ്സൈറ്റ് തയ്യാർ ചെയ്തിട്ടുണ്ട്.

സമയം 24 Mar 2026 4:24 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു? വിവാഹവാഗ്ദാനം നല്‍കി പീഡനവും; ഗാസിയാബാദിലും ജയ്പൂരിലും എഫ്ഐആര്‍; സീസണ്‍ തുടങ്ങും മുന്‍പേ ആര്‍സിബിയില്‍ നിന്നും യാഷ് ദയാല്‍ ഔട്ട്

ബംഗളുരു: ഐപിഎല്‍ 2026 സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (RCB) വലിയ തിരിച്ചടിയായി പ്രമുഖ പേസര്‍ യാഷ് ദയാലിന്റെ പിന്മാറ്റം. ലൈംഗിക പീഡന പരാതികളും പോക്സോ (POCSO) കേസുകളും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ ക്രിമിനല്‍ നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് താരം ഇത്തവണ ടീമിനൊപ്പം ചേരില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ് ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 5 കോടി രൂപ നല്‍കിയാണ് ആര്‍സിബി യാഷ് ദയാലിനെ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ താരത്തിനെതിരെ ഉയര്‍ന്നുവന്ന പരാതികളും തുടര്‍ന്നുണ്ടായ നിയമനടപടികളും ഫ്രാഞ്ചൈസിയെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു. മാര്‍ച്ച് 18-ന് ആരംഭിച്ച ടീമിന്റെ പരിശീലന ക്യാമ്പില്‍ നിന്ന് യാഷ് ദയാല്‍ വിട്ടുനിന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. താരം നിലവില്‍ ഒരു വ്യക്തിപരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ ഘട്ടത്തില്‍ ടീമിനൊപ്പം ചേരുന്നത് ഉചിതമല്ലെന്നുമാണ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക വിശദീകരണം. യാഷ് ദയാലിനെതിരെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും രാജസ്ഥാനിലെ ജയ്പൂരിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയില്‍ ജയ്പൂരിലെ സാംഗനീര്‍ സദര്‍ പോലീസ് സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരമാണ് ഒരു കേസ്. കൂടാതെ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരം ഗാസിയാബാദിലും കേസ് നിലവിലുണ്ട്. അഞ്ചു വര്‍ഷത്തോളം താനുമായി ബന്ധമുണ്ടായിരുന്ന താരം തന്നെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്‌തെന്നും സാമ്പത്തികമായി കബളിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം. അതേസമയം, ആരോപണങ്ങളെല്ലാം നിഷേധിച്ച യാഷ് ദയാല്‍ യുവതിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ചികിത്സയ്ക്കായി വാങ്ങിയ ലക്ഷക്കണക്കിന് രൂപ തിരിച്ചുനല്‍കിയില്ലെന്നുമാണ് താരത്തിന്റെ വാദം. ഈ പരാതിയില്‍ പ്രയാഗ് രാജ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ ഈ നിയമപോരാട്ടങ്ങള്‍ക്കിടയില്‍ താരം ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ഒരു താരത്തെ ടീമില്‍ നിലനിര്‍ത്തിയ ആര്‍സിബി മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ തന്നെ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ദയാലിനെ മാറ്റിനിര്‍ത്തിയിരുന്നു. താരം ഈ സീസണില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ ആര്‍സിബിക്ക് പകരക്കാരനെ കണ്ടെത്തേണ്ടി വരും. യാഷ് ദയാലിന്റെ സാന്നിധ്യമില്ലാത്തത് ടീമിന്റെ ബൗളിംഗ് നിരയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍.

മറുനാടൻ മലയാളീ 24 Mar 2026 4:22 pm

എമ്പുരാനിലെ 'ബജ്റംഗി' വീണ്ടും, ഇക്കുറി വില്ലനല്ല; 'വവ്വാല്‍' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാല്‍' എന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:20 pm

മരുന്നിന് മുൻപ് ഇത് പരീക്ഷിക്കൂ! വായ്ക്കകത്തെ അണുബാധ മാറ്റാൻ വീട്ടിലെ ചില കൂട്ടുകൾ

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് സവാള. സവാള കഴിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. സവാള കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:20 pm

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സിറാജ് ലൈവ് 24 Mar 2026 4:19 pm

കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ അതുല്യ ഘോഷ് | Athulya Ghosh | Kaipamangalam

കയ്പമംഗലം നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളുമായി എൻഡിഎ സ്ഥാനാർഥി അതുല്യ ഘോഷ്

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:19 pm

ഡെലിവറി ആപ്പുകൾ വഴി സിഗരറ്റ് വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്; നിയമം ഉടൻ പ്രാബല്യത്തിൽ

കുവൈറ്റിൽ ഡെലിവറി ആപ്പുകൾ വഴി സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇലക്ട്രോണിക് സിഗരറ്റുകൾക്കും ഈ നിരോധനം ബാധകമാണ്.

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:18 pm

ഐപിഎൽ ചരിത്രം തിരുത്തി രാജസ്ഥാൻ റോയൽസ്; 15,300 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കി അമേരിക്കൻ വ്യവസായി

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ടീം വിൽപനയാണിത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ 67% ഓഹരികൾ ടോറന്‍റ് ഗ്രൂപ്പ് സ്വന്തമാക്കിയത് ഏകദേശം 5,025 കോടി രൂപയ്ക്കായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:18 pm

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍

തൃശൂര്‍: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ്-എക്‌സൈസ് പരിശോധനകള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നത്. യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയയാളെക്കുറിച്ചുള്ള നിര്‍ണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസ് ന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ സലാം, വാടാനപ്പള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്‌ഐ എബിന്‍, ഡാന്‍സാഫ് എസ്‌ഐമാരായ സി ആര്‍ പ്രദീപ്, ഷൈന്‍, എഎസ്‌ഐ ലിജു ഇയ്യാനി, എസസിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, വലപ്പാട് സ്റ്റേഷനിലെ എസ്‌ഐ ഉണ്ണി, സിയാദ്, സൈനുദ്ദീന്‍, സിപിഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മംഗളം 24 Mar 2026 4:15 pm

സിപിഎമ്മിന്‍റെ ബാലുശ്ശേരി അക്കൗണ്ട് ഇത്തവണ കോൺഗ്രസ് പൂട്ടിടുമോ, അതോ എൽഡിഎഫ് നിലനിർത്തുമോ

സീറ്റ് നിലനിർത്താൻ എൽഡിഎഫും, മണ്ഡലം തിരികെ പിടിക്കാൻ യുഡിഎഫും, ചിത്രത്തിൽ ഇല്ലെങ്കിലും പ്രതീക്ഷ ഒട്ടും കുറയാതെ എൻഡിഎയും എത്തുമ്പോൾ തെരഞ്ഞെടുപ്പ് ബാലുശ്ശേരിയിൽ കൊഴുക്കും

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:14 pm

പത്രിക തള്ളണമെന്ന ആവശ്യം തള്ളി; വി ഡി സതീശന്റെ പത്രിക സ്വീകരിച്ചു

പത്രിക തള്ളണമെന്ന ആവശ്യം തള്ളി; വി ഡി സതീശന്റെ വിശദീകരണം അംഗീകരിച്ചു, പത്രിക സ്വീകരിച്ചു

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:13 pm

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവര്‍

റെക്കോര്‍ഡുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പ് ആയിരുന്നു 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അതില്‍ ഏറ്റവും പ്രധാനം ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുളള ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയമാണ്.

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:13 pm

ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി, ദൃശ്യങ്ങൾ

ഹോർമുസ് കടലിടുക്ക് താണ്ടി ഇന്ത്യൻ കപ്പലുകൾ; ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും; വഹിക്കുന്നത് 92,000 ടൺ എൽപിജി; ദൃശ്യങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:11 pm

താനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി മുഹമ്മദ്‌ സമീറിന്റെ പത്രിക സ്വീകരിച്ചതില്‍ UDF കോടതിയിലേക്ക് | LDF

താനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി മുഹമ്മദ്‌ സമീറിന്റെ പത്രിക സ്വീകരിച്ചതില്‍ UDF കോടതിയിലേക്ക്, പത്രികയിൽ തെറ്റായ വിവരങ്ങൾ ചേര്‍ത്തതായി പരാതി LDF | Kerala assembly election | Thanur

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:11 pm

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഈ തെരഞ്ഞെടുപ്പിൽ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ | Shafi

പിആർ ഏജൻസി എങ്ങനെ പെരുമാറാൻ പറഞ്ഞാലും ചില സമയം ഉള്ളിലുള്ളത് പുറത്ത് വരും, ഭരണത്തിൻ്റെ ദാർഷ്ട്യം തലയ്ക്കടിച്ചത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യം മുഖ്യമന്ത്രി ചോദിച്ചത്; ഷാഫി പറമ്പിൽ Shafi Parambil | Pinarayi Vijayan | Palakkad | CPM | UDF | BJP

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:10 pm

കുന്നംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തീന്റെ അപരന്‍റെ പത്രിക സ്വീകരിച്ചു | LDF | AC Moideen

കുന്നംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തീന്റെ അപരന്‍റെ പത്രിക സ്വീകരിച്ചു; മാധ്യമങ്ങളോട് പ്രതികരിക്കാതെ അപരൻ LDF | AC Moideen | Kerala assembly election

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:09 pm

നടന്നത് ക്ലറിക്കൽ പിഴവ്, ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തു: രത്തൻ യു ഖേൽക്കർ

നടന്നത് ക്ലറിക്കൽ പിഴവ്, ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തു, തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണം, ശരിയായ ഡോക്യുമെൻ്റ് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചുകൊടുത്തു: രത്തൻ യു ഖേൽക്കർ

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:08 pm

'മതപരിവർത്തനം ചെയ്താൽ പട്ടികജാതി പദവിയില്ല'; സുപ്രീംകോടതി

'മതപരിവർത്തനം ചെയ്താൽ പട്ടികജാതി പദവിയില്ല'; സുപ്രീംകോടതി, ആന്ധ്ര ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചു

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 4:08 pm

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാ ജനകമെന്ന്ന് പ്രധാനമന്ത്രി

ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു, നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:08 pm

'നമുക്കിത് ചെയ്യാം, കാരണം അവരെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കരുത്!' 'ഇറാനെ അടിക്കാന്‍ പറഞ്ഞത് ഇവനാണ്'; വേദിയിലിരുത്തി ട്രംപിന്റെ ആരോപണം; പീറ്റ് ഹെഗ്സെത്തിന്റെ ചിരി മാഞ്ഞു! യുദ്ധം പാളിയപ്പോള്‍ ഹെഗ്സെത്തിനെ പരസ്യമായി തള്ളിപ്പറഞ്ഞ് യു എസ് പ്രസിഡന്റ്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുള്ള ഭിന്നത പരസ്യമായതോടെ, ഇറാന്‍-അമേരിക്ക സംഘര്‍ഷം പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക് നീങ്ങുകയാണ്. യുദ്ധത്തിന്റെ ആവേശം ചോര്‍ന്ന ട്രംപ്, ഇപ്പോള്‍ ഇതിന്റെ ഉത്തരവാദിത്തം പീറ്റ് ഹെഗ്സെത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. തിങ്കളാഴ്ച ടെന്നസിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഹെഗ്സെത്തിനെ സാക്ഷിയാക്കി ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഭരണകൂടത്തിനുള്ളിലെ അസ്വസ്ഥതകള്‍ വെളിപ്പെടുത്തുന്നതായിരുന്നു. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ഹെഗ്സെത്താണ് ഇറാനെതിരെ സൈനിക നീക്കം നടത്തണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചതെന്നാണ് ട്രംപിന്റെ ആരോപണം. 'നമുക്കിത് ചെയ്യാം, കാരണം അവരെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കരുത്' എന്ന് ഹെഗ്സെത്ത് പറഞ്ഞതായാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ ഹെഗ്സെത്തിനെ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹെഗ്സെത്തിന്റെ മുഖത്തെ ചിരിയില്‍ ആ അസ്വസ്ഥത പ്രകടമായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനലടക്കം വീരവാദം മുഴക്കിയതില്‍ നിന്നും പതിയെ തലയൂരുന്ന ട്രംപിനെയാണ് പല ഘട്ടങ്ങളിലും കാണാന്‍ സാധിക്കുന്നത്. ഏറ്റവുമൊടുവിലായി പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തലലിലും അത് പ്രകടമായിരുന്നു. ഇപ്പോള്‍ ഇറാനുമായുള്ള യുദ്ധത്തിന്റെ ഉത്തരവാദിത്തം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനാണെന്നാണ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നത്. തിങ്കളാഴ്ച ടെന്നസിയില്‍ നടന്ന പൊതു ജനങ്ങളോടുള്ള സമ്മേളനത്തിനിടെയാണ് പ്രതിരോധ സെക്രട്ടറിയെ ഇറാനെതിരായ യുദ്ധത്തിന്റെ പേരില്‍ ട്രംപ് പഴിച്ചത്. ട്രംപ് പറഞ്ഞത് ഇങ്ങനെ: 'ഞാന്‍ നമ്മുടെ മികച്ച ആളുകളില്‍ പലരെയും വിളിച്ചു... എന്നിട്ട് പറഞ്ഞു, 'നമുക്ക് സംസാരിക്കാം. മിഡില്‍ ഈസ്റ്റില്‍ നമുക്കൊരു പ്രശ്‌നമുണ്ട്. ഇറാന്‍ എന്നൊരു രാജ്യം നമുക്കുണ്ട്, കഴിഞ്ഞ 47 വര്‍ഷമായി അവര്‍ ഭീകരതയുടെ പ്രായോജകരാണ്, അവര്‍ ഒരു ആണവായുധത്തിന് തൊട്ടരികിലുമാണ്. തുടര്‍ന്ന് തന്റെ വലതുവശത്തിരുന്ന യുദ്ധകാര്യ സെക്രട്ടറി ഹെഗ്സെത്തിന് നേരെ തിരിഞ്ഞ് ട്രംപ് കൂട്ടിച്ചേര്‍ത്തു: 'പീറ്റ്, എനിക്ക് തോന്നുന്നു നിങ്ങളാണ് ആദ്യം സംസാരിച്ചതെന്ന്. നിങ്ങള്‍ പറഞ്ഞു, 'നമുക്കിത് ചെയ്യാം, കാരണം അവരെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കരുത്'.' എന്നാല്‍ ട്രംപിന്റെ ഈ പരാമര്‍ശത്തില്‍ ഹെഗ്സെത്ത് അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. ഇറാനുമായുള്ള ചര്‍ച്ചകള്‍ 'കഴിഞ്ഞ രാത്രി ആരംഭിച്ചു' എന്ന് അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെടുമ്പോള്‍, ഹെഗ്സെത്ത് ഒരു അസ്വസ്ഥമായ ചിരിയോടെ അത് കേട്ടിരുന്നത്. അവര്‍ വളരെ നല്ലവരാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് സമാധാനം വേണം- ആണവായുധം ഉണ്ടാക്കില്ലെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്, അങ്ങനെ പലതും... എങ്കിലും നമുക്ക് നോക്കാം. അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പക്ഷേ അതിന് നല്ലൊരു സാധ്യതയുണ്ടെന്ന് ഞാന്‍ പറയും.' ഈ പോരാട്ടത്തില്‍ ഇസ്രായേല്‍ ഒരു 'മികച്ച പങ്കാളി'യാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നാലാം വാരത്തിലേക്ക് കടന്നിരിക്കുന്ന ഈ യുദ്ധം മേഖലയിലാകെ നാശം വിതയ്ക്കുകയും ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണങ്ങള്‍ വരുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ട്രംപും ഇറാനും തമ്മിലുള്ള തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ലോക സമ്പദ്വ്യവസ്ഥ 'വലിയ ഭീഷണി'യിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനുമായി സഖ്യമുള്ള രാജ്യങ്ങള്‍ക്കൊഴികെ മറ്റാര്‍ക്കും ഈ ഇടുങ്ങിയ ജലപാതയിലൂടെയുള്ള പ്രവേശനം ഇറാന്‍ ഭരണകൂടം വിലക്കിയിരിക്കുകയാണ്. കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒരു രാജ്യവും മുക്തമായിരിക്കില്ലെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തി ബിറോള്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ, മിഡില്‍ ഈസ്റ്റിലെ ശത്രുത പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കയും ഇറാനും തമ്മില്‍ 'വളരെ നല്ലതും ഫലപ്രദവുമായ' സംഭാഷണങ്ങള്‍ നടത്തിയെന്ന് ട്രംപ് കുറിച്ചു. ഇതിന്റെ ഫലമായി, ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതി അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കുന്നതായി ട്രംപ് അറിയിച്ചു. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയിലും, ഈ യുദ്ധം ഒരു വന്‍ വിജയമാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച വരെ ട്രംപിനെ പുകഴ്ത്തി സംസാരിച്ചിരുന്ന ഹെ ഗ്‌സേത്തിനെയാണ് ട്രംപ് യുദ്ധത്തിന്റെ പേരില്‍ പഴിചാരിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സംസാരിക്കവെ, 'ട്രംപ് ഡിറേഞ്ച്മെന്റ് സിന്‍ഡ്രോം' ബാധിച്ചുവെന്ന് ആരോപിച്ച് മാധ്യമങ്ങളെയും അമേരിക്കയുടെ സഖ്യകക്ഷികളെയും പീറ്റ് ഹെഗ്സെത്ത് രൂക്ഷമായി വിമര്‍ശിച്ചു. 'പ്രസിഡന്റ് ട്രംപ് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് മാധ്യമങ്ങള്‍' എന്ന് പ്രതിരോധ സെക്രട്ടറി തുറന്നടിച്ചു. എന്നാല്‍ അമേരിക്കന്‍ ജനതയ്ക്ക് കാര്യങ്ങള്‍ നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, ലോകം മുഴുവന്‍ പ്രസിഡന്റ് ട്രംപിനോട് പറയേണ്ടത് ഒരേയൊരു കാര്യമാണെന്നും അത് 'നന്ദി' എന്നതാണെന്നും പറഞ്ഞിരുന്നു. അതേസമയം, ഹെഗ്സെത്ത് ഉള്‍പ്പെടെയുള്ള ട്രംപ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ചകളില്‍ പൊതുജനമധ്യത്തിലുള്ള മതിപ്പ് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഡെയ്ലി മെയില്‍/ജെഎല്‍ പാര്‍ട്ണേഴ്സ് നടത്തിയ സര്‍വ്വേ പ്രകാരം, മൈനസ് 10 നെറ്റ് അപ്രൂവല്‍ റേറ്റിംഗുമായി മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയില്ലാത്ത സെക്രട്ടറിയായി യുദ്ധകാര്യ സെക്രട്ടറി മാറിയിരിക്കുകയാണ്. ഇറാനെതിരെയുള്ള ആദ്യ ആക്രമണം നടന്ന ഫെബ്രുവരി 28-ന് ശേഷം ഹെഗ്സെത്തിന്റെ റേറ്റിംഗില്‍ 10 പോയിന്റുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ തിരിച്ചടി നേരിട്ടിട്ടുണ്ട്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ 'നല്ലതും ക്രിയാത്മകവുമാണെന്ന്' പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ച ടെല്‍ അവീവിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടന്നു. ഇസ്രായേലിന് നേരെ ഇറാന്‍ ഒന്നിലധികം തവണ മിസൈലുകള്‍ തൊടുത്തു. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങുകയും മിസൈലുകള്‍ തകര്‍ക്കുന്നതിന്റെ സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ട്രംപ് സൂചിപ്പിച്ച ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞതോടെ ഇപ്പോഴും തര്‍ക്കവിഷയമായി തുടരുകയാണ്. 'അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല,' എന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എക്‌സ് (X) പ്ലാറ്റ്ഫോമില്‍ കുറിച്ചു. സാമ്പത്തിക-എണ്ണ വിപണികളെ സ്വാധീനിക്കാനാണ് ഇത്തരം 'വ്യാജ വാര്‍ത്തകള്‍' ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മില്‍ 'പ്രധാനപ്പെട്ട കാര്യങ്ങളില്‍ ധാരണയായെന്ന' ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ നിഷേധിച്ചുകൊണ്ട് ഫാര്‍സ് വാര്‍ത്താ ഏജന്‍സി ടെലിഗ്രാമിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

മറുനാടൻ മലയാളീ 24 Mar 2026 4:06 pm

200 കോടിയുടെ വീട്...കോണ്‍ഗ്രസിന്റെ നുണക്കഥ ഏറ്റില്ല ; തടസ്സവാദങ്ങള്‍ തള്ളി, രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആരോപണങ്ങളും തടസ്സവാദങ്ങും തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സത്യവാങ്മൂലത്തില്‍ 200 കോടി വിലവരുന്ന ആസ്തി വെളിപ്പെടുത്തിയില്ലെന്നും പത്രിക തള്ളണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആക്ഷേപമാണ് തള്ളിയത്. തന്റെ പത്രിക വരണാധികാരി സ്വീകരിച്ചത് കോണ്‍ഗ്രസിനെ സങ്കടമായി കാണും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയത് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥനായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ വീടിന്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തില്‍ കാണിച്ചെന്നാണ് പരാതി. കരം അടച്ചതിന്റെ റസീറ്റ് ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി. സത്യവാങ്മൂലത്തില്‍ കള്ളം രേഖപ്പെടുത്തി എന്ന് കാണിച്ച് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ട് ഇന്ന് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചത്. നാമനിര്‍ദ്ദേശപത്രികയില്‍ തന്റെ വീടിന്റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കില്‍ കേസ് കൊടുക്കട്ടെയെന്ന് ബിജെപി രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പ്രതികരിച്ചിരുന്നു. കള്ളം പറഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുതെന്നും ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കിയ കോണ്‍ഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരത്തനെന്ന് വിളിച്ചത്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവന്‍കുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 200 കോടിയുടെ അദ്ദേഹം താമസിക്കുന്ന വീടിന്റെ രേഖകള്‍ മറയ്ക്കുകയാണെങ്കില്‍ അദ്ദേഹം വേറെ എന്തെല്ലാം മറച്ചിരിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ ചോദിച്ചു. പൊതുപ്രവര്‍ത്തകര്‍ സുതാര്യമാകണം. ഈ വിഷയത്തില്‍ പരിമിതികള്‍ ശക്തമായ നിയമനടപടിയുമായി യുഡിഎഫ് മുമ്പോട്ട് കൊണ്ടുപോകും. അദ്ദേഹത്തിന് ആയിരം പ്രോപ്പര്‍ട്ടികള്‍ ഉണ്ടാകട്ടെ എന്തുകൊണ്ടു മറയ്ക്കുന്നു എന്നതാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇത്തരം വലിയൊരുവിഷയം ഇന്നലെ ചാനലുകള്‍ വലിയരീതിയില്‍ ചര്‍ച്ച ചെയ്തിട്ടും എല്‍ഡിഎഫ് ഏറ്റെടുക്കാത്തതെന്തെന്ന് സംശയം തോന്നുന്നു. നേമത്ത് ബിജെപിയും എല്‍ഡിഎഫും ഉണ്ടാക്കിയിട്ടുള്ള ഡീലിന്റെ ഭാഗമാണ് ഇതെന്നും ശബരീനാഥ് ആരോപിച്ചു. നേമത്ത ബിജെപിയുടെ അക്കൗണ്ട് ഇത്തവണ പൂട്ടുന്നത് കോണ്‍ഗ്രസാണെന്നും ശബരീനാഥന്‍ പറയുന്നു.

മംഗളം 24 Mar 2026 4:04 pm

കൂത്തുപറമ്പ് മണ്ഡലത്തിലെ ഇടതുമുന്നണിയുടെ വികസന മുരടിപ്പിന് അറുതിവരുത്തുമെന്ന് ഷാഫി പറമ്പിൽ എംപി

പാനൂർ: കഴിഞ്ഞ ഒരു പതിറ്റാണ്ട് സംസ്ഥാനത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിയും എംഎൽഎയുമൊക്കെ ഉണ്ടായിട്ടും എടുത്തുകാണിക്കാൻ പറ്റുന്ന ഒരു വികസന പ്രവർത്തനവും നടത്താത്ത ഇടതുമുന്നണിയുടെ വികസന വിരുദ്ധതയ്ക്ക് അറുതി വരുത്താനുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും കൂത്തുപറമ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തായിരിക്കുമെന്നും ഷാഫി പറമ്പിൽ എംപി. യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ പി.പി.എ. സലാം അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. അബ്ദുറഹ് മാൻ കല്ലായി, സ്ഥാനാർഥി ജയന്തിരാജ്, യുഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി കെ.പി. സാജു, വി.എ. നാരായണൻ, സഞ്ജീവ് മാറോളി, സി.കെ. സുബൈർ, വി. സുരേന്ദ്രൻ മാസ്റ്റർ, മഹമൂദ് കടവത്തൂർ, അൻസാരി തില്ലങ്കേരി, ടി.പി. മുസ്തഫ, പി.പി.എ. ഹമീദ്, കെ.പി. മൂസ ഹാജി,… The post കൂത്തുപറമ്പ് മണ്ഡലത്തിലെ ഇടതുമുന്നണിയുടെ വികസന മുരടിപ്പിന് അറുതിവരുത്തുമെന്ന് ഷാഫി പറമ്പിൽ എംപി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 24 Mar 2026 4:04 pm

ചര്‍ച്ച നടക്കുന്നുവെന്ന് ട്രംപ്, വ്യാജ അവകാശവാദമെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നു

ടെല്‍ അവീവിലെ വിവിധ ഇടങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

സിറാജ് ലൈവ് 24 Mar 2026 4:03 pm

ഒന്നര പതിറ്റാണ്ടായിട്ടും ഐപിഎല്ലിൽ തകരാത്ത റെക്കോർഡ്; വെല്ലുവിളിയായി മുരളി വിജയിയുടെ ആ 11 സിക്സറുകൾ; ഒപ്പമെത്തി വൈഭവ്, തൊട്ടുപിന്നാലെ സഞ്ജു

ചെന്നൈ: ഐപിഎൽ പൂരപ്പറമ്പുകളിൽ സിക്സർ മെഷീനുകൾ ഒന്നിനുപുറകെ ഒന്നായി അവതരിച്ചിട്ടും ഒന്നര പതിറ്റാണ്ട് മുൻപ് ഒരു തമിഴ്നാട്ടുകാരൻ കുറിച്ച റെക്കോർഡ് ഇന്നും തലയുയർത്തി നിൽക്കുകയാണ്. ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസം മുരളി വിജയിന്റെ റെക്കോർഡിന് ഒപ്പമെത്താനായതല്ലാതെ ഒരു ഇന്ത്യൻ താരത്തിനും മറികടക്കാനായിട്ടില്ല. യുവതാരം വൈഭവ് സൂര്യവംശിയാണ് ഈ കണക്കിൽ വിജയ്ക്ക് ഒപ്പമെത്തിയത്. 2010 ഐപിഎൽ സീസണിലായിരുന്നു രാജസ്ഥാൻ റോയൽസിനെതിരെ മുരളി വിജയിന്റെ ആ ബാറ്ററിങ് രാവ് അരങ്ങേറിയത്. അന്ന് ചെപ്പോക്കിലെ ഗ്യാലറികളിലേക്ക് മുരളിയുടെ ബാറ്റിൽ നിന്ന് പറന്നത് 11 സിക്സറുകൾ. വെറും 56 പന്തിൽ 8 ഫോറും 11 സിക്സും സഹിതം 127 റൺസാണ് ആ വലംകയ്യൻ ബാറ്റർ അന്ന് അടിച്ചുകൂട്ടിയത്. മുരളിയുടെ കരുത്തിൽ ചെന്നൈ അന്ന് പടുത്തുയർത്തിയത് 246 റൺസെന്ന കൂറ്റൻ സ്കോർ. ഒടുവിൽ 23 റൺസ് ജയവുമായി ചെന്നൈ കളം വിട്ടപ്പോൾ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മുരളിക്ക് തന്നെയായിരുന്നു. മുരളി വിജയിന്റെ ഈ 11 സിക്സർ റെക്കോർഡിന് തൊട്ടടുത്തെത്താൻ പിന്നീട് പലർക്കും സാധിച്ചു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ സെഞ്ചുറി ഇന്നിങ്സിൽ 11 സിക്സറുകൾ പറത്തി യുവതാരം വൈഭവ് സൂര്യവംശി മുരളിക്കൊപ്പമെത്തി. മലയാളി താരം സഞ്ജു സാംസണും ഈ പട്ടികയിൽ തൊട്ടുപിന്നാലെയുണ്ട്. 2018-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സഞ്ജു നടത്തിയ വെടിക്കെട്ടിൽ 10 സിക്സറുകളാണ് പിറന്നത്. കേവലം 45 പന്തിൽ പുറത്താകാതെ 92 റൺസാണ് അന്ന് സഞ്ജു അടിച്ചെടുത്തത്.

മറുനാടൻ മലയാളീ 24 Mar 2026 4:03 pm

എട്ടുവയസുകാരനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം കഠിനതടവ്

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു മാസവും അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

സിറാജ് ലൈവ് 24 Mar 2026 4:01 pm

മോദി 100 ശതമാനവും ട്രംപിന്റെ നിയന്ത്രണത്തിലാണ് ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

പശ്ചിമേഷ്യൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ അമേരിക്കയെക്കുറിച്ച് പ്രസ്താവിക്കാത്തത് ബോധപൂർവമാണെന്നും നരേന്ദ്ര മോദി 100 ശതമാനവും ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വഡോദരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷവിമർശം ഉന്നയിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 4:00 pm

അമേരിക്കയിൽ പഠനം കഴിഞ്ഞ് ജോലി; ഒപിടി പ്രോഗ്രാമിനായി പുതിയ ബില്ല് അവതരിപ്പിച്ചു; വിദേശ വിദ്യാർഥികൾക്ക് പ്രതീക്ഷ

അമേരിക്കയിൽ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാം സംരക്ഷിക്കാനായി പുതിയ ബില്ല് അവതരിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ സാം ലിക്കാർഡോ, ജയ് ഒബർനോൾട്ട്, രാജ കൃഷ്ണമൂർത്തി എന്നിവരാണ് ബില്ല് അവതരിപ്പിച്ചത്. അമേരിക്കയിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർഥികൾക്ക് പ്രതീക്ഷയേകുന്നതാണ് ബില്ല്.

സമയം 24 Mar 2026 3:59 pm

ചെറുവാഞ്ചേരിയിൽ പോലീസുകാരന്‍റെ വീടിന് ബോംബെറിഞ്ഞ കേസ്: രണ്ടുപേർ അറസ്റ്റിൽ

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസറുടെ വീടിനു നേരേ ബോംബെറിഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോളയാട് മെട്ടയിലെ കെ. രാഹുൽ (31), കാക്കയങ്ങാട് പാലപ്പുഴയിലെ പി. ജിതിൻ (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയായിരുന്നു ഇരുവരും അറസ്റ്റിലായത്. കണ്ണവം പോലീസ് സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്‍റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12.40 ഓടെയാണ് ബോംബേറ് നടന്നത്. ഉഗ്ര വലിപ്പമുള്ള ബോംബ് വീടിന്‍റെ വരാന്തയിലേക്ക് എറിയുകയായിരുന്നു. സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. അറസ്റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണെന്നും ഡ്യൂട്ടി വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. കൂത്തുപറമ്പ് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ സിബി ടോം, കണ്ണവം സിഐ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള… The post ചെറുവാഞ്ചേരിയിൽ പോലീസുകാരന്‍റെ വീടിന് ബോംബെറിഞ്ഞ കേസ്: രണ്ടുപേർ അറസ്റ്റിൽ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 24 Mar 2026 3:57 pm

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി, 2 ഹർജിയും ഒന്നിച്ച് പരിഗണിക്കും

ശബരിമല സ്വർണ്ണകൊള്ളയിൽ രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി രണ്ടും ഒരുമിച്ച് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 3:54 pm

വേറെ മാർഗമില്ലാതെ തുണിക്കടയിൽ ജോലി ചെയ്തിട്ടുണ്ട്; സത്യം പറഞ്ഞാൽ എനിക്ക് ലാപ്‌ടോപ്പ് പോലും നേരെ ഉപയോഗിക്കാൻ അറിയില്ലായിരുന്നു; തുറന്നുപറഞ്ഞ് കയാദു ലോഹർ

ടൊ വിനോ തോമസ് നായകനാവുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുന്ന നടി കയാദു ലോഹർ, സിനിമയിലെത്തും മുൻപ് താൻ ചെയ്ത ജോലികളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. സ്റ്റാർബക്സ്, തുണിക്കട, ഐടി കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നതായും, എന്നാൽ ലാപ്ടോപ്പ് നല്ലപോലെ ഉപയോഗിക്കാൻ തനിക്കറിയില്ലെന്നും അവർ പറഞ്ഞു. സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ, കയാദു ലോഹർ വെളിപ്പെടുത്തി. കയാദു ലോഹറിന്റെ ഈ വെളിപ്പെടുത്തലുകൾക്കൊപ്പം, അവർ പ്രധാന വേഷത്തിലെത്തുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച 'കാട്ടുചെമ്പകം' എന്ന ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

മറുനാടൻ മലയാളീ 24 Mar 2026 3:52 pm

മികച്ച അഭിപ്രായം, പക്ഷേ ബോക്സ് ഓഫീസില്‍ വീണു; ആ ചിത്രം ഒടിടിയിലേക്ക്

2046-ലെ നിയോ കൊച്ചി പശ്ചാത്തലമാക്കുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോമിലൂടെയാണ് എത്തുന്നത്

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 3:52 pm

എൽ ഡി എഫ് തളിപ്പറമ്പ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക 25 ന് പ്രകാശനം ചെയ്യും

എൽഡിഎഫ് തളിപ്പറമ്പ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ബുധനാഴ്‌ച പ്രകാശനം ചെയ്യും. പകൽ 11ന്‌ എൽഡിഎഫ് മണ്ഡലം കമ്മറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ പ്രകാശനം ചെയ്യും.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 3:52 pm

ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചു, 20 ലക്ഷത്തിന്‍റെ നാശനഷ്ടം,കേസെടുത്ത് പൊലീസ്

കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 3:51 pm

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ ട്രെയിൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ അറിയാം, ടിക്കറ്റ് ക്യാൻസൽ ചെയ്താൽ എത്ര രൂപ മടക്കി ലഭിക്കും?

സ്ഥിരീകരിച്ച ടിക്കറ്റുകൾക്കായി ഇന്ത്യൻ റെയിൽവേ പുതിയ റീഫണ്ട് നിയമങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ അനുസരിച്ച് ഷെഡ്യൂൾ ചെയ്ത പുറപ്പെടലിന് 24 മുതൽ 72 മണിക്കൂറിനുള്ളിൽ യാത്രക്കാരൻ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ തീരുമാനിച്ചാൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. 8 മണിക്കൂറിനുള്ളിൽ റദ്ദാക്കൽ നടത്തിയാൽ ടിക്കറ്റിൽ റീഫണ്ട് നൽകില്ല.

സമയം 24 Mar 2026 3:51 pm

അടുക്കളയിൽ മാത്രമല്ല, ആരോഗ്യത്തിലും താരം: കടുകെണ്ണയുടെ അപൂർവ്വ ഗുണങ്ങൾ

ഭക്ഷണം പാകം ചെയ്യാൻ വിവിധ തരം എണ്ണകൾ നാം ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, ഒലിവ് ഓയിൽ, റൈസ് ബ്രാൻ ഓയിൽ - അങ്ങനെ നിരവധി എണ്ണകൾ. ഏറ്റവും ആരോഗ്യകരമായ എണ്ണകളിലൊന്നാണ് കടുകെണ്ണ.നമുക്ക് വെളിച്ചെണ്ണ പോലെ പ്രിയപ്പെട്ടതാണ് വടക്കേ ഇന്ത്യക്കാർക്ക് കടുകെണ്ണയും. കടുകെണ്ണ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണിത്. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയും.

കേരളം ഓൺലൈൻ ന്യൂസ് 24 Mar 2026 3:50 pm

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കുന്നതിനാലാണ് തീയതിയില്‍ മാറ്റം വരുത്തിയത്.

സിറാജ് ലൈവ് 24 Mar 2026 3:45 pm

മലയാളി നേഴ്സുമാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക! വിസ 'ഇന്‍ ഇഫക്ട്' ആണോ എന്ന് നോക്കാതെ ടിക്കറ്റ് എടുക്കരുത്; ഏയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് നിഷേധിക്കപ്പെട്ടേക്കാം; കുടിയേറ്റത്തില്‍ നിയമഭേദഗതിയുമായി ഓസ്ട്രേലിയ; ഇമിഗ്രേഷന്‍ മന്ത്രി തീരുമാനിച്ചാല്‍ വിദേശത്തുള്ള വിസ ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിലക്ക് വന്നേക്കാം; ഓസ്‌ട്രേലിയന്‍ മണ്ണില്‍ പറന്നിറങ്ങാന്‍ മോഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ നെഞ്ചിടിപ്പ്!

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തില്‍ 2026 മാര്‍ച്ചില്‍ കൊണ്ടുവന്ന പുതിയ ഭേദഗതി (Migration Amendment Act 2026) വിദേശത്തുള്ള താല്‍ക്കാലിക വിസ ഉടമകളുടെയും പ്രത്യേകിച്ച് ഉപരിപഠനം ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികളുടെയും ആശങ്ക വര്‍ധിപ്പിക്കുകയാണ്. മാര്‍ച്ച് 12-ന് പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം, 14-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികളില്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് അമിതാധികാരം നല്‍കുന്നതാണ് ഈ പരിഷ്‌കാരം. 'Migration Amendment (2026 Measures No. 1) Act 2026' എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം നിലവില്‍ വന്നതോടെ, വിദേശത്തുള്ള താല്‍ക്കാലിക വിസ ഉടമകളുടെ ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനം ഏതു നിമിഷവും തടയാന്‍ ഇമിഗ്രേഷന്‍ മന്ത്രിക്ക് നിയമപരമായ അധികാരം ലഭിച്ചിരിക്കുകയാണ്. യുദ്ധം, ആഭ്യന്തര കലാപം, വലിയ തോതിലുള്ള മാനുഷിക പ്രതിസന്ധികള്‍ അല്ലെങ്കില്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന മറ്റ് ആഗോള സംഭവങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ഓസ്ട്രേലിയക്ക് പുറത്തുള്ള വിസ ഉടമകളുടെ യാത്ര നിയന്ത്രിക്കാന്‍ ഈ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നു. 'അറൈവല്‍ കണ്‍ട്രോള്‍ ഡിറ്റര്‍മിനേഷന്‍' (Arrival Control Determination) എന്നാണ് ഈ പ്രത്യേക അധികാരത്തെ വിശേഷിപ്പിക്കുന്നത്. ഇതനുസരിച്ച് ആറുമാസം വരെ ഒരു നിശ്ചിത വിഭാഗം ആളുകളുടെയോ രാജ്യക്കാരുടെയോ പ്രവേശനം തടയാന്‍ സാധിക്കും. സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ ഈ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെയോ ജനവിഭാഗത്തെയോ ലക്ഷ്യം വെച്ചല്ല ഈ നിയമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏത് വിസ വിഭാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ വിവേചനാധികാരം മന്ത്രിക്കായിരിക്കും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഈ നിയമം വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സര്‍വ്വകലാശാലകളില്‍ ലക്ഷങ്ങള്‍ ഫീസ് അടച്ചതുകൊണ്ടോ കൈവശം സാധുവായ വിസ ഉള്ളതുകൊണ്ടോ മാത്രം ഓസ്ട്രേലിയയില്‍ വിമാനം ഇറങ്ങാന്‍ കഴിയുമെന്ന് ഇനി നൂറ് ശതമാനം ഉറപ്പിക്കാനാവില്ല. വിസ നിലവിലുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ അത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സാമ്പത്തിക ഭദ്രതയെയും കാര്യമായി ബാധിക്കും. നിയന്ത്രണ കാലയളവില്‍ വിസ റദ്ദാക്കപ്പെടില്ല എന്നത് ആശ്വാസകരമാണെങ്കിലും, പ്രവേശനം തടയപ്പെട്ടിരിക്കുന്ന സമയത്തിനുള്ളില്‍ വിസ കാലാവധി അവസാനിച്ചാല്‍ അത് വലിയ നിയമക്കുരുക്കുകള്‍ക്ക് വഴിതെളിക്കും. വിസ പ്രോസസിംഗിനെ ഈ നിയമം നിലവില്‍ ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, ഇന്ത്യയുള്‍പ്പെടെയുള്ള നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ നിലവില്‍ 'ഹൈ റിസ്‌ക്' (Level 3) പട്ടികയില്‍ ഉള്‍പ്പെടുത്തി പരിശോധന കര്‍ശനമാക്കിയിരിക്കുന്നത് മലയാളികള്‍ അടക്കമുള്ള അപേക്ഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഓസ്ട്രേലിയക്ക് പുറത്തുള്ള (Offshore) താല്‍ക്കാലിക വിസ ഉടമകളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക. ഓസ്ട്രേലിയയില്‍ നിലവില്‍ താമസിക്കുന്നവരെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും നാട്ടിലേക്ക് പോകാനോ മറ്റ് വിദേശയാത്രകള്‍ക്കോ പ്ലാന്‍ ചെയ്യുന്നവര്‍ പുതിയ നിയമമാറ്റങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏതു നിമിഷവും മാറാവുന്ന ഒരു അനുമതി മാത്രമായി ഓസ്ട്രേലിയന്‍ വിസ മാറിയിരിക്കുന്നു എന്നതാണ് വസ്തുത. അതിനാല്‍ വിദേശത്തുള്ള വിസ ഉടമകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സിന്റെ അറിയിപ്പുകള്‍ നിരന്തരം ശ്രദ്ധിക്കുകയും ഇമിഗ്രേഷന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. യാത്ര പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് അംഗീകൃത മൈഗ്രേഷന്‍ ഏജന്റുമാരുടെ കൃത്യമായ ഉപദേശം തേടുന്നത് ഇത്തരം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ മറികടക്കാന്‍ സഹായകരമാകും. ചുരുക്കത്തില്‍, ഓസ്ട്രേലിയന്‍ കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് മേല്‍ കര്‍ശനമായ സുരക്ഷാ കവചം തീര്‍ക്കുകയാണ് പുതിയ നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഓസ്ട്രേലിയയില്‍ 2026-ന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന നിയമപരിഷ്‌കാരങ്ങള്‍ പ്രവാസികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നവയാണ്. കുടിയേറ്റ നിയന്ത്രണം, പണമിടപാടുകള്‍, ശിശുക്ഷേമം, ജീവിതച്ചെലവ് കുറയ്ക്കല്‍ എന്നിവയില്‍ ഊന്നിയുള്ള ഈ മാറ്റങ്ങള്‍ ഓസ്ട്രേലിയന്‍ ജീവിതത്തിന്റെ ദൈനംദിന രീതികളെത്തന്നെ നിയമ നടപടികള്‍ മാറ്റിമറിക്കും. പുതിയ കുടിയേറ്റ നിയമം ഇമിഗ്രേഷന്‍ മന്ത്രിക്ക് അസാധാരണമായ അധികാരങ്ങളാണ് നല്‍കുന്നത്. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുന്‍പ് പ്രാദേശികമായി ആളെ കിട്ടാനില്ലെന്ന് തൊഴിലുടമകള്‍ തെളിയിക്കേണ്ടതുണ്ട്. ഇത് ആരോഗ്യ മേഖലയിലും നിര്‍മ്മാണ മേഖലയിലുമുള്ള നിയമനങ്ങള്‍ വൈകിപ്പിക്കാന്‍ കാരണമാകുന്നു. കൂടാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സാധാരണക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ 2026 ജനുവരി മുതല്‍ പുതിയ നിയമം നടപ്പിലാക്കി. പലചരക്ക് സാധനങ്ങള്‍, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം (Cash) സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. ബാങ്ക് കാര്‍ഡുകളോ ആപ്പുകളോ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായമായവര്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഈ നിയമം വലിയ ആശ്വാസമാണ് നല്‍കുന്നത്. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കുട്ടികളെ നോക്കുന്നതിനുള്ള സബ്‌സിഡിയില്‍ വര്‍ദ്ധനവ് വരുത്തി. അര്‍ഹരായ കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ സബ്‌സിഡിയോടു കൂടിയ പരിചരണം ഇപ്പോള്‍ ഉറപ്പാക്കുന്നു. ഇത് മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകുന്നത് എളുപ്പമാക്കുന്നു. സെന്റര്‍ലിങ്ക് (Centrelink) വഴി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ജനുവരി 1 മുതല്‍ തുക വര്‍ദ്ധിപ്പിച്ചു നല്‍കി. പി.ബി.എസ് (PBS) ലിസ്റ്റിലുള്ള മരുന്നുകളുടെ വില പരിധി പല രോഗികള്‍ക്കും 25 ഡോളറായി കുറച്ചു. ഇത് കുടുംബ ബജറ്റിലെ വലിയൊരു ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചില മേഖലകളില്‍ നല്‍കിയിരുന്ന വൈദ്യുതി ബില്ലിലെ ഇളവുകള്‍ (Energy Rebates) അവസാനിച്ചത് ചില കുടുംബങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അമിതമായ കുടിയേറ്റം കുറച്ച് ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും (Housing crisis), അതേസമയം സാധാരണക്കാരായ ഓസ്ട്രേലിയക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കാനുമാണ് സര്‍ക്കാര്‍ ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷയും സാധാരണക്കാരന്റെ ജീവിതസൗകര്യങ്ങളും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് 2026-ലെ ഈ നിയമങ്ങള്‍ ശ്രമിക്കുന്നത്. നിലവിലെ അവസ്ഥ നിയമം കയ്യിലുണ്ടെങ്കിലും, നിലവില്‍ ലോകത്തെ ഒരു രാജ്യത്തിന് നേരെയോ അല്ലെങ്കില്‍ പ്രത്യേക വിസ വിഭാഗത്തിന് നേരെയോ സര്‍ക്കാര്‍ യാത്രാ നിയന്ത്രണങ്ങള്‍ (Travel Bans) ഏര്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ വിസയുള്ളവര്‍ക്ക് സാധാരണ രീതിയില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാം. എയര്‍ലൈനുകള്‍ക്കോ ബോര്‍ഡര്‍ ഫോഴ്സിനോ നിലവില്‍ ആരെയും തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ആഗോളതലത്തില്‍ എന്തെങ്കിലും വലിയ സംഘര്‍ഷങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ (Short notice) നിശ്ചിത വിഭാഗങ്ങള്‍ക്കെതിരെ ഈ നിയമം പ്രയോഗിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ തോക്ക് ലോഡ് ചെയ്ത് കയ്യില്‍ വെച്ചിരിക്കുന്നത് പോലെയാണ് സര്‍ക്കാരിന്റെ കൈവശമുള്ള നിയമം. എപ്പോള്‍ വേണമെങ്കിലും ഇത് ഉപയോഗിക്കാം, പക്ഷേ നിലവില്‍ ആര്‍ക്കും നേരെ ഇത് പ്രയോഗിച്ചിട്ടില്ല. അതിനാല്‍ ഇപ്പോള്‍ യാത്ര പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഹോം അഫയേഴ്സ് വെബ്സൈറ്റോ വിസ സ്റ്റാറ്റസോ (VEVO) ഒരിക്കല്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. സാധുവായ വിസയുണ്ടെങ്കില്‍ പോലും തടയാം ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തിലെ പുതിയ ഭേദഗതി (Migration Amendment Act 2026) പ്രകാരം, ഒരാളുടെ കൈവശം സാധുവായ വിസയുണ്ടെങ്കില്‍ പോലും എയര്‍പോര്‍ട്ടില്‍ വെച്ച് പ്രവേശനം നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഈ പുതിയ നിയമം വിസയുടെ ഘടനയില്‍ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്. മുമ്പ് വിസ ലഭിച്ചാല്‍ അത് യാത്രയ്ക്ക് അനുമതി പത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ വിസ റദ്ദാക്കപ്പെടില്ല (Not Cancelled). പക്ഷേ, ഒരു പ്രത്യേക സാഹചര്യത്തില്‍ ഇമിഗ്രേഷന്‍ മന്ത്രി ഒരു 'Arrival Control Determination' പുറപ്പെടുവിച്ചാല്‍, വിദേശത്തുള്ള ആ നിശ്ചിത വിഭാഗത്തിന്റെ വിസ താല്‍ക്കാലികമായി 'നിശ്ചലമാകും' (Cease to be in effect). സിസ്റ്റത്തില്‍ നിങ്ങളുടെ വിസ കാണുമെങ്കിലും അത് യാത്രയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. വിമാനം കയറുന്നതിന് തൊട്ടുമുന്‍പ് എയര്‍ലൈനുകള്‍ ചെക്ക് ചെയ്യുമ്പോള്‍ 'Arrival Not OK' എന്ന ഫ്‌ലാഗ് വന്നാല്‍ നിങ്ങള്‍ക്ക് യാത്ര നിഷേധിക്കപ്പെടും. ആര്‍ക്കൊക്കെയാണ് ഭീഷണി? പ്രധാനമായും ഓസ്ട്രേലിയക്ക് പുറത്തുള്ള താഴെ പറയുന്ന വിസ ഉടമകളെയാണ് ഇത് ബാധിക്കുക: വിദ്യാര്‍ത്ഥി വിസ (Student Visa - 500) വിസിറ്റര്‍ വിസ (Visitor Visa - 600) താല്‍ക്കാലിക ഗ്രാജുവേറ്റ് വിസ (Temporary Graduate - 485) താല്‍ക്കാലിക തൊഴില്‍ വിസകള്‍ (Subclass 482) ആരെ ബാധിക്കില്ല (Exemptions)? ഓസ്ട്രേലിയന്‍ പൗരന്മാരും പെര്‍മനന്റ് റെസിഡന്റുകളും (PR). അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ (Spouse, dependent children). ഓസ്ട്രേലിയയില്‍ നിലവില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍. ഹ്യൂമാനിറ്റേറിയന്‍/പ്രൊട്ടക്ഷന്‍ വിസയുള്ളവര്‍. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമയത്ത് ഓസ്ട്രേലിയക്ക് ഉള്ളില്‍ ആയിരിക്കുന്നവര്‍. പ്രായോഗികമായി എന്ത് സംഭവിക്കാം? നിങ്ങള്‍ നാട്ടില്‍ അവധിക്ക് പോയി തിരികെ വരുമ്പോഴോ, പുതിയ വിസ കിട്ടി ആദ്യമായി പോകുമ്പോഴോ ആഗോളതലത്തില്‍ എന്തെങ്കിലും യുദ്ധമോ രാഷ്ട്രീയ പ്രശ്‌നങ്ങളോ ഉണ്ടായാല്‍, പെട്ടെന്നൊരു അറിയിപ്പിലൂടെ നിങ്ങളുടെ ഗ്രൂപ്പിന് യാത്രാ വിലക്ക് വരാം. ഇങ്ങനെ സംഭവിച്ചാല്‍: വിമാനത്താവളത്തില്‍ വെച്ച് ബോര്‍ഡിംഗ് പാസ് നിഷേധിക്കപ്പെടാം. വിസ കാലാവധി തീരുന്നതിന് മുന്‍പ് നിയന്ത്രണം നീക്കിയില്ലെങ്കില്‍ വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം 'Permitted Travel Certificate' എന്ന ഇളവ് ലഭിച്ചേക്കാം (മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ളവ). മുമ്പ് വിസ ലഭിച്ചാല്‍ അത് ഓസ്ട്രേലിയയില്‍ ഇറങ്ങാനുള്ള ഉറപ്പായിരുന്നു. എന്നാല്‍ ഇനി മുതല്‍ യാത്രയ്ക്ക് മുന്‍പ് നിങ്ങളുടെ വിസ 'ഇന്‍ ഇഫക്ട്' (In Effect) ആണോ എന്ന് വിവോ (VEVO) വഴി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

മറുനാടൻ മലയാളീ 24 Mar 2026 3:43 pm

ഐ ഡി ബി ഐ ബാങ്ക് തിരൂരങ്ങാടി ശാഖാ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ എഴുപത്തിയേഴാമത്തെ ശാഖയാണ് തിരൂരങ്ങാടിയിലേത്.

ഏഷ്യൻ നേടി ന്യൂസ് 24 Mar 2026 3:43 pm