ആർത്തവ സമയത്ത് നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് ആർത്തവ സമയത്തെ ആരോഗ്യം. ചിലർക്ക് കഠിനമായ വേദനയും പലതരം ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
ആറ് വർഷത്തെ കാത്തിരിപ്പ്; ആൺകുഞ്ഞിന് ജന്മം നൽകി നടി പ്രീത പ്രദീപ്
ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി പ്രീത പ്രദീപ് അമ്മയായി. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. നിരവധി താരങ്ങൾ ഇവര്‍ക്ക് ആശംസകൾ നേർന്നു.
സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് വൈറലാണ്, 'ഡാർക്ക് ഷവറിംഗ്'. രാത്രി ഇങ്ങനെ കുളിച്ചാൽ തലയിണയിൽ തല വെച്ചാൽ മതി, മിനിറ്റുകൾക്കകം ഉറക്കം പിടിക്കാമത്രേ. എന്താണ് ഈ ഡാർക്ക് ഷവറിംഗ്? വിശദമായി അറിയാം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചടങ്ങിൽ, സ്ത്രീകൾ ഇന്ന് ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായം വെറും നമ്പർ! 70 കഴിഞ്ഞിട്ടും ബോക്സ് ഓഫീസ് ഭരിക്കുന്ന 5 ഇന്ത്യൻ സൂപ്പർ താരങ്ങൾ
ഇന്ത്യൻ സിനിമയിൽ 70 വയസ് പിന്നിട്ടിട്ടും നായകനായി തിളങ്ങുന്ന, ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിക്കുന്ന ഒരുപിടി സൂപ്പര്‍ താരങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് സൂപ്പർ താരങ്ങളെ പരിചയപ്പെടാം.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ 4 പുതിയ സൂപ്പർ സ്പെഷ്യാലിറ്റി പിജി സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകി.
ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്ന സൂചന നല്കി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഫോം ഔട്ടായ അഭിഷേക് ശര്‍മയും തിലക് വര്‍മയും ടീമില്‍ തുടരുമെന്നാണ് കരുതുന്നത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഐഫോൺ ഫോൾഡ് ഈ വർഷം എത്തും; വില, ബാറ്ററി, ഡിസൈൻ, ഡിസ്പ്ലേ അടക്കമുള്ള വിവരങ്ങൾ പുറത്ത്
ആപ്പിളിന്റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ (iPhone Fold) പുറത്തിറക്കാനിരിക്കുകയാണ്. ലോഞ്ചിന് മുമ്പ് ഐഫോണ്‍ ഫോള്‍ഡിന്റെ ബാറ്ററി, ഡിസൈന്‍, ഡിസ്പ്ലെ, വില അടക്കം കിംവദന്തികള്‍ പരക്കുന്നു.
കോഴിക്കോട് പുതുപ്പാടിയിൽ കലമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം സ്വദേശി അബ്ദുൾ സമദാണ് പിടിയിലായത്, ഇയാളിൽ നിന്ന് കലമാൻ്റെ ഇറച്ചിയും കണ്ടെടുത്തു.
കട്ട് പറഞ്ഞതും അവർ മാനസികമായി തകർന്നു, അക്ഷയ് ഖന്ന പൊട്ടിക്കരഞ്ഞു: ധുരന്ദറിനെ കുറിച്ച് മാധവൻ
2025ലെ വൻ ഹിറ്റായ 'ധുരന്ദർ' 1300 കോടിയിലധികം നേടിയ ഇന്ത്യ-പാകിസ്ഥാൻ പോരാട്ട ചിത്രമാണ്. 26/11 ഭീകരാക്രമണ രംഗം ചിത്രീകരിക്കുന്നതിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും വൈകാരികമായി തകർന്നുവെന്ന് മാധവൻ വെളിപ്പെടുത്തി.
വിവാഹദിവസം സഹോദരങ്ങളായ വധുമാര്‍ മരിച്ച നിലയില്‍; സംസ്കാരം തടഞ്ഞ് പോലിസ്
ജോദ്പൂര്‍: രാജസ്ഥാനിലെ ജോദ്പൂരിലുള്ള മനായ് ഗ്രാമത്തില്‍ സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയില്‍ കണ്ടെത്തി. ദീപ് സിങ് എന്നയാളുടെ മക്കളായ ശോഭയും വിമലയുമാണ് മരിച്ചത്. വിവാഹ ഘോഷയാത്ര ആരംഭിക്കാനിരിക്കേയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്താതെ പെണ്‍കുട്ടികളുടെ മൃതദേഹം സംസ്കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമത്തെ പോലിസ് തടഞ്ഞു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ജോദ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം പറയാനാകുമെന്ന് പോലിസ് വ്യക്തമാക്കി. സ്വകാര്യ സ്കൂളിലെ അധ്യാപികമാരാണ് ഇരുവരും. വെള്ളിയാഴ്ച രാത്രിയോടെ വിവാഹം നടക്കുന്നതിന് മുമ്പ് നടത്തുന്ന രാജസ്ഥാനി രീതിയിലുള്ള ബന്ദോളി എന്ന ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു. പുലര്‍ച്ചെ നാലു മണിയോടയാണ് ഇരുവരുടെ ആരോഗ്യനില വഷളായത്. ഇവരെ ജോദ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞ പെണ്‍കുട്ടികളുടെ അമ്മാവനാണ് പോലിസില്‍ വിവരമറിയിച്ചത്. പിന്നാലെ പോലിസ് വീട്ടിലെത്തി സംസ്കാര ചടങ്ങുകള്‍ തടഞ്ഞു. സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോഴേക്കും മൃതശരീരങ്ങളുടെ നിറം നീലയായെന്ന് അമ്മാവന് പറയുന്നു. പെണ്‍കുട്ടികള്‍ സമ്മര്‍ദത്തിലായിരുന്നു എന്നും ആദ്യം ഇരുവരുടെ വിവാഹം മറ്റ് രണ്ട്പേരുമായാണ് നിശ്ചയിച്ചിരുന്നതെന്നും പിന്നീട് ഇത് മറ്റ് രണ്ട് പേരുമായി പുനക്രമീകരിച്ചെന്നും അമ്മാവന് പറയുന്നു.
മായാത്ത അഭിനയമുദ്ര; കെപിഎസി ലളിതയുടെ ഓര്‍മ്മകള്‍ക്ക് നാല് ആണ്ട്
കെപിഎസി ലളിതയുടെ ഓർമ്മകൾക്ക് നാല് ആണ്ട് തികയുന്നു. നാടകത്തിലൂടെ സിനിമയിലെത്തി, സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ലളിത, ശബ്ദം കൊണ്ട് പോലും പ്രേക്ഷകരെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോഴ്സ്പ്സ്) മറന്നുവെച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ തിരുത്തുന്നു. വിവാദമായ പ്രഥമവിവര റിപ്പോര്‍ട്ടിലെ (എഫ്.ഐ.ആര്) സാങ്കേതിക പിഴവുകള്‍ ടൈപ്പിംഗിലുണ്ടായ അശ്രദ്ധയാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെ. ഷാഹിദയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശസ്ത്രക്രിയ നടന്ന തീയതിയിലും സമയത്തിലും വലിയ ക്രമക്കേടുകള്‍ കടന്നുകൂടിയിരുന്നു. 2021-ല്‍ നടന്ന ശസ്ത്രക്രിയ 2026-ല്‍ നടക്കാന്‍ പോകുന്നു എന്ന രീതിയിലായിരുന്നു എഫ്.ഐ.ആറിലെ പരാമര്‍ശം. ഇത് കേസിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് പോലീസിന്റെ തിരുത്തല്‍ നടപടി. ഗുരുതരമായ ഈ അശ്രദ്ധയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ തല്ക്കാലം കടുത്ത നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. ഇവര്‍ക്ക് താക്കീത് നല്കി തടിതപ്പാനാണ് നീക്കം. ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടന്ന യൂണിറ്റിന്റെ മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രമാണ് ആദ്യം പ്രതിയാക്കിയിരുന്നത്. എന്നാല്‍ ഇവര്‍ നേരിട്ട് ശസ്ത്രക്രിയയില്‍ പങ്കെടുത്തിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കിയതോടെ പോലീസ് പ്രതിരോധത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ഷാഹിദയെയും സംഘത്തെയും ഒഴിവാക്കി വിരമിച്ച ഡോക്ടറെ മാത്രം പ്രതിയാക്കിയത് നിയമപരമായി തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ ഡോ. ഷാഹിദയെ പ്രതിചേര്‍ക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉഷ ജോസഫിന്റെ ചികിത്സാ രേഖകള്‍ പോലീസ് ശേഖരിച്ചു. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലീസ് ഡി.എം.ഒയ്ക്ക് അപേക്ഷ നല്‍കും. രോഗിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത ഏഴ് സെന്റിമീറ്റര്‍ നീളമുള്ള കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസിലെ നിര്‍ണ്ണായക വഴിത്തിരിവാകും. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ ചട്ടം നിലവിലിരിക്കെ, ഓപ്പറേഷന് തിയേറ്ററിലെ കൗണ്ടിംഗില്‍ വീഴ്ച വരുത്തിയ നഴ്സുമാരെയും മറ്റു സഹായികളെയും വരുംദിവസങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. നിലവില്‍ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തവര്‍ക്കെതിരെ പോലീസ് നടപടി വൈകുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോഴ്സ്പ്സ്) മറന്നുവെച്ച സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്) കേസിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ കോളേജ് അധികൃതരുടെയും അന്വേഷണത്തില്‍ ശസ്ത്രക്രിയ നടത്തിയത് ആരൊക്കെയെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടും, എഫ്.ഐ.ആറില്‍ ഒരു ഡോക്ടറുടെ പേര് മാത്രം ഉള്‍പ്പെടുത്തിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. അമ്പലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് പ്രകാരം (FIR No: 0229/2026), വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മുന്‍ മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 125, 125(a) വകുപ്പുകള്‍ പ്രകാരം, മറ്റൊരാളുടെ ജീവനോ വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന തരത്തില്‍ ഉദാസീനമായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും തന്നെ വ്യക്തമാക്കുന്നു. ഡോ. ലളിതാംബികയുടെ യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നതെങ്കിലും അവര്‍ നേരിട്ട് അതില്‍ പങ്കെടുത്തിരുന്നില്ല എന്ന വസ്തുത നിലനില്‍ക്കെ, അവരെ മാത്രം പ്രതിയാക്കുന്നത് നിയമപരമായി കേസിനെ ദുര്‍ബ്ബലപ്പെടുത്തും എന്നും വാദമെത്തി. ഇതടെയാണ് തെറ്റ് തിരുത്താന്‍ തയ്യാറാകുന്നത്. എഫ്.ഐ.ആറിലെ വൈരുദ്ധ്യങ്ങളും അലംഭാവവും എടുത്തുപറയേണ്ടതാണ്: പ്രതിപ്പട്ടികയിലെ വിവേചനം: പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരും തന്നെ നിലവില്‍ പോലീസിന്റെ പ്രതിപ്പട്ടികയിലില്ല. സമയക്രമത്തിലെ പാകപ്പിഴകള്‍: ഫെബ്രുവരി 20-ന് രാത്രി 8:56-നാണ് ഇന്‍സ്പെക്ടര്‍ പ്രതീഷ് കുമാര്‍ എം. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ശസ്ത്രക്രിയ നടത്തിയ യഥാര്‍ത്ഥ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നിട്ടും 'കണ്ടാലറിയാവുന്ന മറ്റുള്ളവര്‍' എന്ന പരാമര്‍ശം പോലും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തീയതിയിലെ വൈരുദ്ധ്യം: ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുമ്പോള്‍ , എഫ്.ഐ.ആറിലെ വിവരണത്തില്‍ 05/05/2026 എന്ന് രേഖപ്പെടുത്തിയത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശസ്ത്രക്രിയ എന്നത് ഒരു സംഘം ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് നടത്തുന്ന പ്രക്രിയയാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശന പ്രോട്ടോക്കോള്‍ നിലവിലിരിക്കെ, ഓപ്പറേഷന് തിയേറ്ററിലെ കൗണ്ടിംഗ് നടപടികളില്‍ വീഴ്ച വരുത്തിയ നഴ്സുമാരെയോ മറ്റ് സഹായികളെയോ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. ഇപ്പോള്‍ പ്രതിയാക്കപ്പെട്ട ഡോ. ലളിതാംബിക സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, വിരമിച്ച ഉദ്യോഗസ്ഥയുടെ പേരില്‍ കേസ് ഒതുക്കുന്നത് വിചാരണ വേളയില്‍ പ്രതിഭാഗത്തിന് വലിയ സഹായമാകും. ഈ എഫ്.ഐ.ആര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്നും, നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് എല്ലാവരും രക്ഷപ്പെടുമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ സാഹചര്യത്തിലാണ് തിരുത്തല്‍.
കൊല്ലം: കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപം. മര്‍ദ്ദനം നടന്ന് ഒരാഴ്ച്ചയായിട്ടും പ്രതികളെ കണ്ടെത്തിയിട്ടില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. കേസെടുത്ത് മൂന്ന് ദിവസമായിട്ടും പ്രതികള്‍ ഒളിവിലെന്നാണ് ശൂരനാട് പോലിസിന്റെ മറുപടി. ക്ഷേത്രോത്സവത്തിനിടെയാണ് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന് പൃഥ്വിരാജിന് മര്‍ദ്ദനമേറ്റത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 15 പേര്‍ക്കെതിരെയാണ് പോലിസ് കേസടുത്തത്. രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം.
ഹില്‍ ഹൈവേ റണ്‍; മിലിന്ദ് സോമന് ഓടിയത് 20കിലോമീറ്റർ ദൂരം, കൂട്ടയോട്ടം ചപ്പാത്തിൽ സമാപിച്ചു
രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമൻ ഓടിയത്. ഓട്ടം ചപ്പാത്തിൽ സമാപിച്ചു.
ട്രെയിനിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് രണ്ട് ഫോണുകളുമായി
മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് സിഫില്‍ (23) ആണ് അറസ്റ്റിലായത്.
അന്തരീക്ഷത്തിൽ 40 ശതമാനത്തിലധികം ഈർപ്പം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് രാത്രിയിൽ പന്തെറിയുന്ന ബൗളർമാർക്ക് വെല്ലുവിളിയായേക്കാം.
ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്സും അയര്‍ലണ്ടിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന നിമ്മി ജോയിയുടെ (34) അകാല വിയോഗത്തില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം ഒന്നടങ്കം വിതുമ്പുന്നു. സഹൃദയത്വവും സേവന മനോഭാവവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന നിമ്മി, ചികിത്സയിലിരിക്കെ ഇന്ത്യയില്‍ വെച്ചാണ് അന്തരിച്ചത്. ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന നിമ്മി, അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ പരിചിതയായിരുന്നു. വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗത്തിന്റെ മുന്നണി പോരാളികൂടിയായിരുന്നു. നിമ്മിയുടെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ഏതാനും മാസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് (ശ്വാസകോശ ഫൈബ്രോസിസ്) ചികിത്സയിലായിരുന്നു നിമ്മി. അയര്‍ലണ്ടില്‍ ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരുന്നെങ്കിലും, ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25-ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതിന് ശേഷം വിദഗ്ധ പരിചരണത്തില്‍ കഴിയവെ ആരോഗ്യനിലയില്‍ പുരോഗതി പ്രകടമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാവുകയും ചെയ്തു. ഡോക്ടര്‍മാരുടെ പരമാവധി ശ്രമങ്ങള്‍ ഫലിക്കാതെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, അയര്‍ലണ്ടിലെ ലോയിസ് കൗണ്ടിയിലായിരുന്നു താമസം. ഭര്‍ത്താവ് വിപിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. സേവന രംഗത്തും സംഘടന രംഗത്തും ഒരുപോലെ തിളങ്ങിനിന്ന നിമ്മിയുടെ അപ്രതീക്ഷിത വേര്‍പാട് അയര്‍ലണ്ടിലെ മലയാളികള്‍ക്ക് വലിയ ആഘാതമായി മാറിയിരിക്കുകയാണ്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ നിമ്മി ഇന്ത്യയിലേക്ക് യാത്രയായി. അവിടെ അവര്‍ക്കു അനുയോജ്യമായ അവയവദാതാവിനെ ലഭിച്ചതിനെ തുടര്‍ന്ന് ജനുവരി 25-ന് ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സയില്‍ തുടരവെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാകുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ എല്ലാ ചികിത്സാപ്രയത്നങ്ങളും ഫലിക്കാതെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയാണ് നിമ്മി.
കോഴിക്കോട് കൊയിലാണ്ടിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് അറസ്റ്റിലായി. കടലൂർ സ്വദേശിയായ അഖിൽ കൃഷ്ണനിൽ നിന്ന് 4.83 കിലോഗ്രാം ആംബർഗ്രീസാണ് പോലീസ് പിടികൂടിയത്.
എസ്ഐആർ; മധ്യപ്രദേശിൽ 34.25 ലക്ഷം പേരെ ഒഴിവാക്കി അന്തിമ പട്ടിക, രൂക്ഷവിമർശനവുമായി കോൺഗ്രസ്
ഛത്തീസ്ഗഡിൽ 25 ലക്ഷം പേർ, മധ്യപ്രദേശിൽ 34.25 ലക്ഷം പേർ; എസ് ഐ ആർ അന്തിമ പട്ടികയിൽ നിന്നും വോട്ടർമാരെ ഒഴിവാക്കിയായതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്
പന്തളം: കുളനട സ്വർണക്കവർച്ചക്കേസിൽ നിർണ്ണായക വഴിത്തിരിവുമായി പോലീസ്. മൊബൈൽഫോൺ വിവരങ്ങൾക്ക് പകരം പ്രതികൾ ഉപയോഗിച്ച കാർ നമ്പർ പിന്തുടർന്നാണ് അന്വേഷണസംഘം കുറ്റവാളികളെ വലയിലാക്കിയത്. തമിഴ്നാട്ടിൽനിന്ന് പിടിയിലായ സംഘത്തിന് കർണാടകയിലും കൊല്ലത്തും നടന്ന സമാനമായ കവർച്ചകളിലും പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. സാധാരണ മോഷണക്കേസുകളിൽനിന്ന് വ്യത്യസ്തമായി, മൊബൈൽഫോൺ ഉപയോഗിക്കാതെയും കാർ നമ്പർ മാറ്റി ഉപയോഗിച്ചുമാണ് സംഘം കവർച്ചകൾ നടത്തിയിരുന്നത്. ജില്ലയിലെ അഞ്ഞൂറിലധികം സി.സി.ടി.വി. ക്യാമറകൾ തുടർച്ചയായി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ വെളുത്ത സ്വിഫ്റ്റ് കാർ പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ കാറിന്റെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ, തമിഴ്നാട്ടിൽ നിന്ന് വാഹനം കണ്ടെത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു. തിരുനെൽവേലിയിൽനിന്നും 29-ന് രാവിലെ തിരിച്ച മോഷ്ടാക്കൾ നാഗർകോവിൽവഴി പുലർച്ചെ 3.30-ഓടെ കുളനടയിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കുളനടയിലെ കവർച്ചയ്ക്ക് ശേഷം കർണാടകയിലെ ഉഡുപ്പി കാപ്പ സ്റ്റേഷൻ അതിർത്തിയിൽ നിന്ന് 70 പവനും ഒൻപത് ലക്ഷം രൂപയും റാഡോ വാച്ചുകളും സംഘം കവർന്നു. പിന്നീട് കേരളത്തിലെത്തി കൊല്ലം ജില്ലയിലെ കുണ്ടറ ഭാഗത്തും സമാനമായ കവർച്ച നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കേസ് അന്വേഷണത്തിന് നേതൃത്വം നൽകി. അടൂർ ഡിവൈ.എസ്.പി. പ്രദീപ്കുമാർ, പന്തളം എസ്.എച്ച്.ഒ. ടി.ഡി. പ്രജീഷ്, എസ്.ഐ. യു.വി. വിഷ്ണു, പോലീസുദ്യോഗസ്ഥരായ ടി.എസ്. അനീഷ്, എസ്. അൻവർഷ, ആർ. രഞ്ജിത്, നിയാസ്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കവർച്ചയിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പന്തളം സി.ഐ. ടി.ഡി. പ്രജീഷ് അറിയിച്ചു
ഭാര്യ സ്വന്തംവീട്ടില്‍ ഒരു ദിവസം കൂടുതല്‍ തങ്ങിയതിന്റെ പേരില്‍ ഭര്‍ത്താവ് ഒന്നുതല്ലിയത്കൊണ്ടു മാത്രം ക്രൂരതയാവില്ല.
മലപ്പുറത്ത് എഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധി ഭരണ നിർവഹണത്തെ ബാധിക്കുന്നത്: പി രാജീവ്
'നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധി ഭരണ നിർവഹണത്തെ ബാധിക്കുന്നത്'; സർക്കാരിന്റെ പ്രവർത്തനങ്ങളിലെ കോടതി ഇടപെടലാണ് നടന്നതെന്ന് മന്ത്രി പി രാജീവ്
ഇനി അഞ്ച് കിലോ മീറ്റർ കൂടി...ഹിൽ ഹൈവേ റൺ അൽപ്പസമയത്തിനകം ചപ്പാത്തിൽ
വൻ സ്റ്റാമിന...ഹിൽ ഹൈവേ റൺ അൽപ്പസമയത്തിനകം ചപ്പാത്തിൽ, ഇനി അഞ്ച് കിലോ മീറ്റർ കൂടി
ഇരുപത്തിരണ്ട് വയസുകാരൻ വരൻ അരയാൽ; മംഗല്യ പുടവയുടുത്ത് പൂമാല അണിഞ്ഞ് വധു ആര്യവേപ്പ്, അപൂർവ്വ വേളി
അപൂർവ്വ വേളി; കസവുമുണ്ട് ഉടുത്ത് വരൻ അരയാൽ, മംഗല്യ പുടവയുടുത്ത് വധു ആര്യവേപ്പ്; 9.30 നും 12.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ അഗ്നിയെ സാക്ഷിയാക്കി അവർ ഒന്നായി
'അര്ജുന് ഓണ്‍ലൈന്‍ ഗെയിമിങിന് അടിമയായിരുന്നില്ല, ആരോ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി'
'അര്ജുന് ഓണ്‍ലൈന്‍ ഗെയിമിങിന് അടിമയായിരുന്നില്ല, ആരോ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി'; ഞാറയ്ക്കലിലെ 17കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പൊലീസുകാരനെ SFIക്കാർ മർദിച്ച സംഭവം; പൊലീസ് അസോസിയേഷനിൽ തർക്കം
തർക്കങ്ങളും പോർവിളികളും...പൊലീസുകാരനെ SFIക്കാർ മർദിച്ച സംഭവത്തിൽ പൊലീസ് അസോസിയേഷനിൽ തർക്കം, അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ
ശ്വാസം മുട്ടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഏപ്രിലിൽ; മാർച്ചിൽ കരാർ ഒപ്പുവയ്ക്കും | India-US trade agreement
ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഏപ്രിലിൽ; മാർച്ചിൽ കരാർ ഒപ്പുവയ്ക്കും; ബ്രിട്ടൻ,ഒമാൻ കരാറുകളും ഏപ്രിൽ മാസത്തിൽ തന്നെ നിലവിൽ വരും India-US trade agreement | US Tariff | Narendra Modi | Donald Trump
പണി തീരും മുന്‍പേ പദ്ധതികള്‍ ഉദ്ഘാടനത്തിന്, മന്ത്രിയുടെ ഇലക്ഷന് സ്റ്റണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്
കെട്ടുന്നു...തേക്കുന്നു..വൈറ്റ് വാഷ് അടിക്കുന്നു; പണി തീരും മുന്‍പേ ആറന്മുള മണ്ഡലത്തിലെ പദ്ധതികള്‍ ഉദ്ഘാടനത്തിന്, മന്ത്രിയുടെ ഇലക്ഷന് സ്റ്റണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് Veena George | Aranmula | Youth Congress
വിപണി പിടിക്കാൻ 7 പുതിയ കോംപാക്റ്റ് എസ്യുവികൾ
ഇന്ത്യൻ കോംപാക്റ്റ് എസ്യുവി വിപണിയിൽ നിരവധി പുതിയ മോഡലുകൾ വരാനിരിക്കുന്നു. മാരുതി ബ്രെസ, ഹ്യുണ്ടായി എക്സ്റ്റർ, ടാറ്റ നെക്സോൺ തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് ഫെയ്സ്ലിഫ്റ്റുകളും പുതുതലമുറ അപ്ഡേറ്റുകളും ലഭിക്കും.
സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്ത് ഇന്ന് കുടിവെള്ള വിതരണം മുടങ്ങും
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്ത് ഇന്ന് പലയിടങ്ങളിലും കുടിവെള്ള വിതരണം മുടങ്ങും; അരുവിക്കര ജലശുദ്ധീകരണ ശാലയിലെ തകരാറിനെ തുടർന്നാണിത്; ഇന്ന് അറിയേണ്ടതെല്ലാം
സ്വർണവും വെള്ളിയും ഒരുവശത്ത്, ഓഹരി വിപണി മറുവശത്ത്; ഏത് തിരഞ്ഞെടുക്കണം? ഈ ഘടകങ്ങൾ പരിഗണിക്കൂ...
ന്യൂഡൽഹി: കഴിഞ്ഞ വർഷം സ്വർണവും വെള്ളിയും വലിയ നേട്ടങ്ങൾ വിപണിയിൽ ഉണ്ടാക്കിയെടുത്തു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരു വർഷത്തിനിടെ വെള്ളി 160 ശതമാനവും സ്വർണം 80 ശതമാനവും വർധന രേഖപ്പെടുത്തി. നിലവിൽ, 10 ഗ്രാം സ്വർണത്തിന് 1.55-1.60 ലക്ഷം രൂപയും ഒരു കിലോ വെള്ളിക്ക് 2.60-2.70 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. ഇത് ചാഞ്ചാട്ടം പ്രകടമാക്കുന്ന
വെട്ടി നിരത്തിയോ? അന്തിമ വോട്ടർ പട്ടികയിൽ പരാതികൾ വ്യാപകം | Voters List | SIR | Election Commission
ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് വിവിധ ബൂത്തുകളിൽ വോട്ട്, അനർഹർ പട്ടികയിലെന്ന് ആക്ഷേപം, അന്തിമ വോട്ടർ പട്ടികയിൽ പരാതികൾ വ്യാപകം Voters List | SIR | Election Commission
വണ്ടാനത്തെ ഉഷയുടെ ചികിത്സ പിഴവ്; ഡോ. ജെ ഷാഹിദയെ പ്രതി ചേർക്കും | Usha | Vandanam Medical College
ഒടുവിൽ ഡോ. ജെ ഷാഹിദയും പ്രതി; വണ്ടാനത്തെ ചികിത്സ പിഴവ് അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കും, ശസ്ത്രക്രിയയിൽ പങ്കെടുത്ത ഒൻപത് പേരുടെ മൊഴി രേഖപ്പെടുത്തും Government Hospital | Medical negligence | Kerala Health Department | Vandanam Medical College | Alappuzha | Usha Joseph
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസമുണ്ടായി; ഡോ.ബിന്ദു സുന്ദറിന് സംഭവിച്ചത് ഗുരുതര വീഴ്ച | Nedumangad
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസമുണ്ടായി, കുട്ടിക്ക് വളർച്ച കുറവ്; ഡോ.ബിന്ദു സുന്ദറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട് Nedumangad | Government Hospital | Medical negligence | Kerala Health Department
'മിണ്ടാപ്രാണിയല്ലേ സാറേ...'; ഓപ്പറേഷൻ സുഭാഷ് സക്സസ്, കയ്യടിച്ച് മൃഗസ്നേഹികളും നാട്ടുകാരും | Kochi
ഇത് ജീവനോടുള്ള കരുതൽ...ഓപ്പറേഷൻ 'സുഭാഷ്' വിജയം; മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയെ പുലർച്ചെ ഒന്നരയോടെ താഴെ ഇറക്കി, കയ്യടിച്ച് മൃഗസ്നേഹികളും നാട്ടുകാരും Kochi metro pillar | Cat Rescue
എല്ലാം കറക്ട് ആണ് സർ! ഉഷാ ജോസഫിനെ ചികിത്സിച്ചവർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട് | Usha
ആർക്കാണ് വീഴ്ച സംഭവിച്ചത്? ഉഷാ ജോസഫിനെ ചികിത്സിച്ച ഡോക്ടർക്ക് ക്ലീൻ ചിറ്റ് നൽകി പ്രതിരോധിക്കാൻ നീക്കമോ? റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും Government Hospital | Medical negligence | Kerala Health Department | Vandanam Medical College | Alappuzha | Usha Joseph
മലയോര മേഖലയുടെ ഉത്സവമായി ഹിൽ ഹൈവേ റൺ; മാരത്തൺ നയിക്കുന്നത് മിലിന്ദ് സോമൻ | Milind Soman | KIIFB
മലയോര മേഖലയുടെ ഉത്സവമായി ഹിൽ ഹൈവേ റൺ; കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള മാരത്തൺ സംഘടിപ്പിക്കുന്നത് കിഫ്ബി; കൂട്ടയോട്ടം നയിക്കുന്നത് മിലിന്ദ് സോമൻ Milind Soman | KIIFB | Hill Highway Run | Idukki
ജസ്റ്റ് 22 കിലോ മീറ്റര്‍... ഹില്‍ ഹൈവേ റണ്ണിനെത്തി ബോളിവുഡ് താരം മിലിന്ദ് സോമന് | Milind Soman
'നല്ല ശീലങ്ങള്‍ തുടരുക, സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കാതെ നന്നായി ഉറങ്ങണം'; ഫിറ്റ്നസ് രഹസ്യം പങ്കുവെച്ച് മിലിന്ദ് സോമന് Milind Soman | KIIFB | Hill Highway Run | Idukki
സന്ധ്യയെ കാണാൻ മമ്മൂട്ടി എത്തി; മണ്ണിടിച്ചിലിൽ കാല് നഷ്ടപ്പെട്ട സന്ധ്യക്ക് കൈത്താങ്ങായത് നടൻ
സന്ധ്യയെ കാണാൻ മമ്മൂട്ടി എത്തി; മണ്ണിടിച്ചിലിൽ കാല് നഷ്ടപ്പെട്ട സന്ധ്യക്ക് കൈത്താങ്ങായത് നടൻ, സൗജന്യ ചികിത്സ നൽകിയത് കെയർ ആൻഡ് ഷെയറും രാജഗിരി ആശുപത്രിയും ചേർന്ന് Mammootty | Help Story | Idukki
സന്തോഷ വെള്ളി; റംസാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനക്ക് നേതൃത്വം നൽകി മ്അദിൻ ഏബിൾ വേൾഡിലെ മിടുക്കർ
സന്തോഷ വെള്ളി; റംസാനിലെ ആദ്യ വെള്ളിയാഴ്ച ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി മ്അദിൻ ഏബിൾ വേൾഡിലെ മിടുക്കർ Ramadan | Madin Grand Masjid | Malappuram
നിരാലംബരായ രോഗികളുടെ കാത്തിരിപ്പിന് ആശ്വാസം; എറണാകുളത്ത് ഹീമോ ഡയാലിസിസ് സമുച്ചയത്തിന് തുടക്കം
നിരാലംബരായ രോഗികളുടെ കാത്തിരിപ്പിന് ആശ്വാസം; എറണാകുളം പീസ് വാലിയിൽ ഹീമോ ഡയാലിസിസ് സമുച്ചയത്തിന് തുടക്കം, ഉദ്ഘാടനം ദുബായിലെ ഇഫ്താർ സംഗമത്തിൽ Ernakulam peace valley | Dialysis Centre
'ഡോക്ടറുടേത് ഗുരുതര വീഴ്ച'; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാതശിശുവിന്റെ മരണത്തിൽ റിപ്പോർട്ട്
'ഡോ. ബിന്ദു സുന്ദറിന്റേത് ഗുരുതര വീഴ്ച'; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാതശിശുവിന്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട്, സിസേറിയൻ നടത്തുന്നതിൽ കാലതാമസമുണ്ടായെന്ന് പരാമർശം Nedumangad Government Hospital | Medical negligence
ടാറ്റയുടെ പുതിയ നീക്കം: ഇലക്ട്രിക് കാർ വില കുറയുന്നു!
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പുതിയ ബാറ്ററി സബ്സ്ക്രിപ്ഷൻ പദ്ധതി (ബാസ്) അവതരിപ്പിക്കുന്നു. ഇത് പ്രകാരം, ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രാരംഭ വിലയിൽ ഇലക്ട്രിക് കാർ വാങ്ങാനും ബാറ്ററി ഉപയോഗത്തിന് കിലോമീറ്റർ അടിസ്ഥാനത്തിൽ പണം നൽകാനും സാധിക്കും.
അന്തിമ വോട്ടർ പട്ടിക; ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ, പരാതികൾ വ്യാപകം
അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലുള്ളവർ പല ഭാഗത്തായി എന്ന സ്ഥിതി ചില ബൂത്തുകളിൽ ഉണ്ട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നു കൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സി പി എം ഉന്നയിച്ചിരുന്നു.
ഉര്ല പ്രദേശത്തെ കര്‍മ്മ ചൗക്കിനടുത്തുള്ള സംഗീത ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ രാത്രി 7.40 ഓടെയാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയത്
മധ്യപ്രദേശിൽ പ്രത്യേക പുനഃപരിശോധനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്ന് 34.25 ലക്ഷം പേരെ ഒഴിവാക്കി. കൃത്യമായ രേഖകളില്ലാത്തവരെയാണ് ഒഴിവാക്കിയതെന്ന് അധികൃതർ.
വൈപ്പിൻ: വീട്ടിൽ നിന്നും ഫുട്ബോൾ കളിക്കാൻ ടർഫിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ പോളിടെക്നിക് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഞാറയ്ക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അജിത്കുമാറിന്റെ മകൻ അർജുൻകുമാർ (17) ആണ് മരിച്ചത്. കളമശ്ശേരി ഗവ. പോളിടെക്നിക് വിദ്യാർത്ഥിയായിരുന്നു അർജുൻ. അതേസമയം, അർജുൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നില്ലെന്നും, മറ്റാരോ മാനസികമായി സമ്മർദ്ദം ചെലുത്തിയതാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിക്കാനിരിക്കെ, ടർഫിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അർജുൻ വീട് വിട്ടിറങ്ങിയത്. ഉടനെ തിരിച്ചെത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകുന്നേരമായിട്ടും വീട്ടിലെത്താതായതോടെ കുടുബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിപ്പുറം ചാപ്പക്കടപ്പുറത്ത് തനിയെ നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ എളങ്കുന്നപ്പുഴ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലാണ് കുടുംബാംഗങ്ങൾ ദുരൂഹത ആരോപിക്കുന്നത്. അർജുൻ ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നതിനാൽ ഏതെങ്കിലും ഗെയിം ടാസ്കിന്റെ ഭാഗമായാണോ കടലിൽ ചാടിയതെന്ന് പോലീസ് സംശയിക്കുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഗൂഗിൾ പേയോ ഇല്ലാത്ത അർജുൻകുമാർ പണം ആവശ്യമുള്ള ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങാൻ സാധ്യതയില്ലെന്നാണ് വീട്ടുകാരുടെ വാദം. സി.സി.ടി.വി. ദൃശ്യങ്ങളിൽ മൊബൈൽ ഫോൺ നോക്കിയ ശേഷം അർജുൻ അസ്വസ്ഥനാകുന്നത് കാണാമെന്ന് ബന്ധുക്കൾ പറയുന്നു. അർജുന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഭീഷണിയാണോ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം സംശയിക്കുന്നു. സാധാരണയായി അടുത്തുള്ള കടയിൽ പോലും ഒറ്റയ്ക്ക് പോകാത്ത അർജുൻ, നട്ടുച്ചയ്ക്ക് മൂന്ന് കിലോമീറ്റർ ദൂരം നടന്ന് ബീച്ചിലെത്തിയത് അസ്വാഭാവികമാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അർജുൻ്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. എല്ലാ മരണങ്ങളും ഓൺലൈൻ ഗെയിം ആസക്തിയുടെ പേരിൽ കെട്ടിവെക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. അർജുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഫോൺ പരിശോധിക്കുന്നതിലൂടെ മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു
കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്.
വണ്ടാനം മെഡിക്കല്‍ കോളെജ് ശസ്ത്രക്രിയ പിഴവ്: അന്വേഷണം കൂടുതല്‍ പേരിലേക്ക്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരിലേക്ക് വ്യാപിപ്പിക്കാന്‍ നീക്കം. ഡോ. ജെ. ഷാഹിദ, നഴ്സിങ് ഓഫീസര്‍ പി.എസ്. ധന്യ എന്നിവരെ കൂടി പ്രതിചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചു. നിലവിലെ പ്രതിയായ ഡോ. ലളിതാംബിക കരുണാകരനെ ഉടന്‍ ചോദ്യം ചെയ്യും. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഒമ്പതംഗ സംഘത്തിന്റെ വിവരങ്ങളും ഉഷ ജോസഫിന്റെ കേസ് ഷീറ്റും പോലീസ് ശേഖരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ ആര്‍ട്ടറി ഫോഴ്സെപ്സ് നാളെ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഈ ഉപകരണത്തിന്റെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസന്വേഷണത്തില്‍ നിര്‍ണായകമാകും. ഡോക്ടര്‍മാരായ ഭാര്‍ഗവി, ഗ്രീഷ്മ, അനസ്തേഷ്യ വിഭാഗത്തിലെ ബിബി, ജയശ്രീ, ഹരികൃഷ്ണന് എന്നിവരും നഴ്സിങ് സ്റ്റാഫായ സിമി, മഞ്ജു എന്നിവരും ശസ്ത്രക്രിയ സംഘത്തില്‍ ഉണ്ടായിരുന്നു. നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ നിന്ന് ഉപകരണം പുറത്തെടുത്ത ശേഷമുള്ള തുടര്‍ചികിത്സയിലാണ് അവര്‍ ഇപ്പോള്‍. സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്നതിലൂടെ അന്വേഷണം ശക്തമാക്കാനാണ് പോലീസ് നീക്ക
പൊലിഞ്ഞത് പാണാവള്ളിയിലെ ജ്ഞാനദീപം
ഗുരുനാഥന്മാരില് നിന്ന് നേടിയത് ഉപയോഗപ്പെടുത്തിയും സ്വന്തം കഠിനാധ്വാനം കൊണ്ട് ഗവേഷണം ചെയ്തും ആത്മീയ ചികിത്സാരംഗം വികസിപ്പിച്ച് ഒരു പുതുയുഗത്തിന് അദ്ദേഹം പിറവി കൊടുത്തു. ആ ഭൂമികയില്‍ നട്ടുവളര്‍ത്തിയ ബിരുദധാരികളായ രണ്ടായിരത്തിലധികം പണ്ഡിതന്മാര് പാണാവള്ളി ഉസ്താദിന്റെ ശിഷ്യരായി ഉണ്ട്. മരുന്നും മന്ത്രവും മായാവി കഥകള്‍ അല്ലെന്ന് അദ്ദേഹം ജീവിതത്തിലൂടെ ബോധ്യപ്പെടുത്തി. ആയിരക്കണക്കിന് പേജുകളുള്ള രണ്ട് ഡസനോളം വരുന്ന ഗ്രന്ഥങ്ങള്‍ ഉസ്താദിന്റെ രചനയായി വിപണിയില്‍ ഉണ്ട്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സ്വഭാവത്തില്‍ വന്ന മാറ്റം കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തിന്റെ പാതയില്‍ ഒരു പുനര്‍മൂല്യനിര്‍ണയത്തിനും പുനഃക്രമീകരണത്തിനും കാരണമായി. അതേസമയം സമീപകാലത്തെ ഊഹക്കച്ചവടം അതിരുകടന്നതിനെത്തുടര്‍ന്ന് വെള്ളി വിപണിയിലെ അയവില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിഎംഒ ഇക്വിറ്റി റിസര്‍ച്ചിലെ മാനേജിംഗ് ഡയറക്ടറും കമ്മോഡിറ്റീസ് അനലിസ്റ്റുമായ ഹെലന് ആമോസ് പറയുന്നു. കാത്തിരുന്ന രാജയോഗത്തിന്
ഭയപ്പെടുത്താന്‍ ട്രംപ് പ്രയോഗിച്ച 50 ശതമാനം താരിഫ് കോടതി വിലക്കിയതോടെ, താരിഫ് യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള അടിസ്ഥാന നികുതിയിലേക്ക് പോകാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് കൈവന്നത്. വ്യാപാര കരാറിന് തലവെച്ച് കൊടുക്കുക വഴി ആ അവസരം ഇന്ത്യ കളഞ്ഞു കുളിച്ചിരിക്കുന്നു. ഇനി വ്യാപാര കരാറില്‍ നിലവില്‍ വന്ന 18 ശതമാനം നികുതി നല്കേണ്ടിവരുമോ? കോടതി വിധിക്ക് പിറകേ ട്രംപ് പ്രഖ്യാപിച്ച താത്കാലിക നിരക്കായ പത്ത് ശതമാനത്തിലേക്ക് താഴുമോ?
കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും യുവതാരം അഭിഷേക് ശർമ്മയെ കൈവിടാൻ ടീം മാനേജ്മെന്റ് തയ്യാറല്ലെന്ന വ്യക്തമായ സൂചനയും ക്യാപ്റ്റൻ നല്കി.
'നടന്ന് ശീലിക്ക് കേട്ടോ' സന്ധ്യയോട് മമ്മൂട്ടി; ബാലൻസ് നഷ്ടമായപ്പോൾ കൈ കൊടുക്കാനും താരം മടിച്ചില്ല
തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
Attukal Pongala 2026 Date: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ഏകോപിതമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കത്രികയേക്കാൾ കഠിനം ഡോക്ടറുടെ വാക്കുകൾ
മെഡിക്കൽ എത്തിക്സ് ചികിത്സയിൽ അതിപ്രധാനമാണ്. ഡോക്ടറുടെ പെരുമാറ്റമാണ് മരുന്നിനേക്കാൾ രോഗിക്ക് ഫലപ്പെടുന്നതെന്നത് കേവലം ഭംഗിവാക്കല്ല, അനുഭവ സത്യമാണ്. നൈതികതയില്ലാത്ത ചികിത്സ സമൂഹത്തെ അപകടത്തിലാക്കുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
മീന്‍പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇലക്ട്രിക് ലൈനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും. ഇതിനിടെ, ഡൊണാൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും, ഇതിനെതിരെ പ്രതികാര നടപടിയായി ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചു
റായ്ബറേലിയിൽ ദിവസ വരുമാനക്കാരനായ മൺപാത്ര തൊഴിലാളിക്ക് 1.25 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് ലഭിച്ചു. വർഷങ്ങൾക്ക് മുൻപ് വായ്പയ്ക്കായി നൽകിയ ആധാർ, പാൻ കാർഡ് രേഖകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണ് സംഭവത്തിന് പിന്നിൽ.
ഒളിച്ചോടി വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്കി പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു
നവജാത ശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്
പ്രസവ ശസ്ത്രക്രിയ നടത്താന്‍ താമസിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് വിദഗ്ധ സമിതിയുടെ റിപോര്‍ട്ട്.
നെടുമങ്ങാട് നവജാത ശിശുവിന്റെ മരണം; ഡോക്ടർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
സിസേറിയന് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാതാണ് മരണ കാരണമെന്ന് കണ്ടെത്തി
22 കിലോമീറ്റര്‍ ദൂരം; മിലിന്ദ് സോമൻ നയിക്കുന്ന ഹിൽ ഹൈവേ റണ്ണിന് കുട്ടിക്കാനത്ത് തുടക്കം
ഇടുക്കിയിലെ മലയോര ഹൈവേയുടെ ഭംഗി ആസ്വദിച്ച് ഹിൽ ഹൈവേ റൺ; കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹില്‍ ഹൈവേ റണ്ണിന് കുട്ടിക്കാനത്ത് തുടക്കം, മിലിന്ദ് സോമനാണ് ഹില്‍ ഹൈവേ റണ്‍ നയിക്കുന്നത്
ലോ കത്തിലെ പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്ന വിവരങ്ങളാണ് എപ്സ്റ്റീന് ഫയല്‍സില്‍ പുറത്ത് വന്നതെങ്കിലും അത് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബത്തെയാണ് എന്ന് നിസ്സംശയം പറയാം. രാഷ്ട്രത്തലവനായ രാജാവിന്റെ സ്വന്തം സഹോദരന് വിവാദത്തില്‍ അകപ്പെട്ടത് മുതല്‍ തന്നെ കൊട്ടാരം ഈ സംഭവത്തെ ആശങ്കയോടെ വീക്ഷിച്ചു വരികയായിരുന്നു. സമീപകാല ചരിത്രത്തില്‍ ഒന്നും ഇല്ലാത്തതുപോലെ കിരീടാവകാശ പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ആന്‍ഡ്രു അറസ്റ്റിലാവുകയും കൂടി ചെയ്തതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ബക്കിംഗ്ഹാം കൊട്ടാരം. അതിനിടയിലാണ് 2019 ല്‍ തന്നെ രാജകുടുംബത്തിന്റെ പേര് ആന്‍ഡ്രു മൗണ്ട്ബാറ്റന് വിന്ഡ്സറിന്റെ ബിസിനസ്സ് പങ്കാളികള്‍ ദുരുപയോഗം ചെയ്യുന്നതായി ചാള്‍സ് രാജാവിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മെയില്‍ ഓണ്‍ സണ്‍ഡേ വെളിപ്പെടുത്തുന്നു. രാജകുടുംബവുമായുള്ള ബന്ധം ദുരുപയോഗം ചെയ്തിരുന്ന ശതകോടീശ്വരനായ ഡേവിഡ് റോലാന്‍ഡുമായി ആന്‍ഡ്രുവിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ഒരു വിസില്‍ ബ്ലോവറായിരുന്നു ഈമെയില്‍ വഴി രാജാവിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ഔദ്യോഗിക കൃത്യങ്ങളില്‍ റോലാന്ഡിനെ ആന്‍ഡ്രു ഒപ്പം ചേര്‍ത്തതായും ഈ ഞെട്ടിപ്പിക്കുന്ന മെയില്‍ സന്ദേശത്തില്‍ പറയുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ സന്ദേശം എപ്സ്റ്റീന് വിഷയവുമായും, ഔദ്യോഗിക രഹസ്യങ്ങള്‍ എപ്സ്റ്റീന് ചോര്ത്തിക്കൊടുത്തതുമായും ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന രാജാവിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2001 നും 2011 നും ഇടയില്‍, യു കെയുടെ വ്യാപാര പ്രതിനിധി എന്ന നിലയില്‍ ചൈനയിലേക്കും പഴയ സോവിയറ്റ് യൂണിയന് രാജ്യങ്ങളിലേക്കും ആന്‍ഡ്രു നടത്തിയ ഔദ്യോഗിക യാത്രകളില്‍ റോലാന്ഡും മകനും ആന്‍ഡ്രുവിനെ അനുഗമിച്ചിരുന്നു. ആന്‍ഡ്രുവിന്റെ മുന്‍ ഭാര്യ സാറ ഫെര്‍ഗുസന്റെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഒരിക്കല്‍ റോലാന്‍ഡ് 40,000 പൗണ്ട് നല്‍കിയിരുന്നതായും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അതുകൂടാതെ 2017 ല്‍ ഇയാള്‍ ആന്‍ഡ്രുവിന് 1.5 മില്യന്‍ പൗണ്ട് വായ്പ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം വിശദാംശങ്ങള്‍ അറിയാവുന്ന ഒരു വ്യക്തിയാണ് 2019 ല്‍ അന്ന് വെയില്‍സ് രാജകുമാരനായിരുന്ന ചാള്‍സിന് ഇക്കാര്യമെല്ലാം വിവരിച്ചുകൊണ്ടുള്ള ഈമെയില്‍ അയച്ചത്. സ്വെസ്സ് വെല്‍നെസ് ക്ലിനിക്കില്‍ അഭയം തേടി സാറ ഫെര്ഗുസന് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കാന്‍ തുടങ്ങിയതില്‍ പിന്നെ പൊതുവേദികളില്‍ നിന്നും വിട്ടുനിന്ന സാറ ഫെര്ഗുസന്, വളരെയധികം ചെലവ് വരുന്ന ഒരു വെല്‍നെസ് ക്ലിനിക്കില്‍ അഭയം തേടിയതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദം ഉയര്‍ന്നതിനു ശേഷവും ആന്‍ഡ്രുവിന്റെ ചിത്രങ്ങള്‍ സാന്‍ഡ്രിംഗ്ഹാമില്‍ നിന്നും മറ്റുമായി പുറത്തു വന്നിരുന്നെങ്കിലും, പേരക്കുട്ടി അഥീനയുടെ മാമോദീസ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 ന് സെയിന്റ് ജെയിംസ് പാലസില്‍ എത്തിയതിനു ശേഷം സാറയെ പിന്നെ പുറത്തു കണ്ടിരുന്നില്ല. ഇതോടെ സാറ ഫെര്ഗുസന് എവിടെയാണെന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു. അതിനിടയിലാണ് ഇക്കാലയളവില്‍ കൂടുതല്‍ സമയവും അവര്‍ പ്രശസ്ത്മായ ഒരു സ്വിസ്സ് ക്ലിനിക്കില്‍ ആയിരുന്നു എന്ന് ഡെയിലി മെയില്‍ വെളിപ്പെടുത്തുന്നത്. സ്വിറ്റ്സര്‍ലണ്ട്, സൂറിച്ചിലെ പാരാസെയുസ് റിക്കവറി ക്ലിനിക്കിലാണ് സാറ അഭയം തേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിദിനം 13,000 പൗണ്ടാണ് ഇവിടെ ചെലവാകുന്നത്. ക്രിസ്ത്മസ്സിനു ശേഷം സൂറിച്ചിലെത്തിയ സാറ ജനുവരി അവസാനം വരെ ഇവിടെയുണ്ടായിരുന്നു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഈമെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നതില്‍ സാറ അതീവ ദുഃഖിതയാണെന്നാണ് അവരുടെ ഒരു സുഹൃത്ത് പറഞ്ഞത്. എപ്സ്റ്റീനില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചെന്നും, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നുമൊക്കെയുള്ള സൂചനകള്‍ നല്കുന്ന മെയില്‍ സന്ദേശങ്ങളും പുറത്തുവന്നവയുടെ കൂട്ടത്തിലുണ്ട്. ഇതിനിടയില്‍ ഫ്രഞ്ച് ആല്‍പ്സിലും യു എ ഇയിലും ഇവര്‍ സന്ദര്‍ശനം നടത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ആന്‍ഡ്രു സ്ഥാനമുറപ്പിച്ചത് വില്യമിന്റെ വിവാഹ ചടങ്ങില്‍ യു കെയുടെ വ്യാപാര പ്രതിനിധി എന്ന തന്റെ ഔദ്യോഗിക പദവി ഊട്ടിയുറപ്പിക്കാന്‍ ആന്‍ഡ്രു മൗണ്ട്ബാറ്റന് വിന്‍ഡ്സര്‍ സഹോദരപുത്രന് വില്യം രാജകുമാരന്റെ വേദി ഉപയോഗിച്ചതായി സൂചനകള്‍ നല്കുന്ന ചില ഈമെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും, ഔദ്യോഗിക ചടങ്ങുകളിലെ മോശം പെരുമാറ്റവും കാരണം സ്ഥാനം തെറിക്കുന്ന സാഹചര്യമായിരുന്നു 2011 ഏപ്രില്‍ 29 ന് വില്യമിന്റെ വിവാഹം നടക്കുന്ന കാലത്ത് ആന്‍ഡ്രുവിന് ഉണ്ടായിരുന്നത്. കിര്‍ഗിസ്ഥാനിലെ അമേരിക്കന്‍ സ്ഥാനപതിയുടെ ചോര്‍ന്ന് ലഭിച്ച സന്ദേശത്തി ആന്‍ഡ്രുവിനെ ഒരു സൂത്രക്കാരനും പരുക്കനുമായി വിശേഷിപ്പിച്ചത് അക്കാലത്ത് ഏറെ വിവാദമായ ഒരു കാര്യമാണ്. അഴിമതികള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രഹസ്യമായ പല നിലപാടുകളും ആന്‍ഡ്രു എടുത്തതായി അക്കാലത്ത് വെളിപ്പെട്ടിരുന്നു. പൊതുവെ പേര് മോശമായിരിക്കുന്ന അവസ്ഥയില്‍ വില്യമിന്റെ വിവാഹ ചടങ്ങിലേക്ക് ആന്‍ഡ്രുവിനെ ക്ഷണിക്കില്ല എന്നായിരുന്നു കരുതിയിരുന്നതെങ്കിലും, മക്കള്‍ക്കൊപ്പം തന്റെ ഔദ്യോഗിക നേവി യൂണിഫോമില്‍ തന്നെ ആന്‍ഡ്രു ചടങ്ങില്‍ പങ്കെടുത്തു. ഈ ചടങ്ങിനിടെ, അതിഥിയായി ഭാര്യാസമേതനായി എത്തിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി തനിക്ക് പദവി നഷ്ടപ്പെട്ടേക്കുമെന്ന കാര്യം ആന്‍ഡ്രു ചര്‍ച്ച ചെയ്തതായി പരാമര്‍ശിക്കുന്ന ചില ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അന്നത്തെ പ്രതിപക്ഷ നേതാവ് എഡ് മിലിബാന്ഡുമായും ആന്‍ഡ്രു ഇക്കാര്യം ചര്‍ച്ച ചെയ്തതായി സന്ദേശത്തില്‍ പറയുന്നു.
കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: 20 പേര്‍ക്ക് പരിക്ക്
തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്ചെങ്ങന്നൂര് സൂപ്പര്‍ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
ചണ്ഡിഗഡ്: സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് വൻ തട്ടിപ്പ്. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബിട്ടുവിന്റെ അയൽവാസിയുടെ ബന്ധുവായ ബണ്ടിയാണ് യുവതിയെ പരിചയപ്പെടുത്തി വിവാഹവാഗ്ദാനം നൽകി പണം തട്ടിയത്. ഫരീദാബാദിലെ ഗാസിപുരിൽ പച്ചക്കറി വ്യാപാരിയാണ് ബിട്ടു. ബിട്ടു തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അയൽവാസിയോടു പറഞ്ഞിരുന്നു. തുടർന്നാണ് ബന്ധുവായ ബണ്ടിയെ അയൽവാസി ബിട്ടുവിനു പരിചയപ്പെടുത്തിക്കൊടുത്തത്. കുറച്ചുദിവസങ്ങൾക്കു ശേഷം ബണ്ടി, റാണി എന്ന സ്ത്രീയെ ബിട്ടു ബജ്റംഗിക്കു പരിചയപ്പെടുത്തി. തുടർന്ന് ഇരുവരും ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ ബിട്ടുവിനു കൈമാറി. ഇതിൽ ഇഷ്ടപ്പെട്ട ഒരു യുവതിയുടെ ഫോട്ടോ ബണ്ടിക്ക് തിരിച്ച് അയച്ചുകൊടുത്തു. ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. 2025 സെപ്റ്റംബർ 5 ന് ബണ്ടിയും റാണിയും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ബിട്ടു ബജ്റംഗിയെ കാണാനെത്തി. തുടർന്ന് ഫെബ്രുവരി 7 ന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹ ചെലവിനായി വധുവിന് വസ്ത്രങ്ങൾ വാങ്ങാൻ 30,000 രൂപയും ബണ്ടിക്ക് ബിട്ടു കൈമാറിയിരുന്നു. ഫെബ്രുവരി 7ന് ബിട്ടു ബജ്റംഗി വിവാഹ ഘോഷയാത്രയായി അലിഗഡിലെത്തിയപ്പോൾ വധുവിന്റെ വീട്ടിൽ ആരെയും കണ്ടില്ല. ബണ്ടിയുടെയും റാണിയുടേയും മൊബൈലുകളും ഓഫായിരുന്നു. ബിട്ടുവിന്റെ പരാതിയിൽ ബണ്ടി, റാണി എന്നിവർക്കുനേരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം താൻ വിവാഹം കഴിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും മരിച്ചുപോയ സഹോദരന്റെ മകളെ ഓർത്താണ് വിവാഹത്തിനു സമ്മതിച്ചതെന്നും ബിട്ടു ബജ്റംഗി മാധ്യമങ്ങളോടു പറഞ്ഞു.
തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങി മരിച്ചു
താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു.
DA Hike 2026: 2026 ഹോളിക്ക് മുൻപ് രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎ വർധനവ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ വർധിച്ചുവരികയാണ്. എന്നിരുന്നാലും അഞ്ച് വർഷത്തെ ട്രെൻഡ് വിശകലനം കാണിക്കുന്നത് ജനുവരി - ജൂൺ മാസം ഡിഎ പരിഷ്കരണം സാധാരണയായി ഹോളിക്ക് ശേഷമാണ് പ്രഖ്യാപിക്കാറ് എന്നാണ്.
മഴ തുടരും ; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് പ്രവചനം.
അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്നും ആരോ മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നും സംശയമുണ്ടെന്ന് കുടുംബം പറയുന്നു. അർജുന്റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
നെടുങ്കണ്ടത്ത് നിന്നും തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു
നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയാണ് ഉണ്ടായത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട്. ജീവനക്കാരുടെ കുറവും പ്രോട്ടോക്കോൾ ലംഘനവുമാണ് പിഴവിന് കാരണമെന്ന് സമിതി വിലയിരുത്തി.
കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
കൊച്ചി: കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകള്‍ പിന്നിട്ട ശ്രമത്തിനൊടുവില്‍ രക്ഷിച്ചു. രാത്രി പതിനൊന്ന് മണിയോടെ മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിന് പിന്നാല, 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം പുന:രാരംഭിച്ചത്. പൂച്ചയ്ക്കുള്ള കൂട് തൂണിന് മുകളില്‍ എത്തിച്ചിരുന്നു. അഗ്നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ 1.20ന് പൂച്ചയെ രക്ഷപ്പെടുത്തി തോപ്പുംപടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപം 556ാം നമ്പര്‍ മെട്രോ തൂണിന് മുകളില്‍ പൂച്ചയിരിക്കുന്നത് ഒരാഴ്ചമുമ്പാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കണ്ടത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് രക്ഷാദൗത്യം തുടങ്ങിയത്. ആദ്യം മാന്‍ലിഫ്റ്റര്‍ ഉപയോഗിച്ച് സമീപത്തെത്തിയെങ്കിലും പൂച്ച ഓടിമറഞ്ഞു. പിന്നീട് ലിഫ്റ്റര്‍ തകരാറിലായി. വൈകിട്ട് മറ്റൊരു ലിഫ്റ്റ് എത്തിച്ച് മെട്രോ സര്‍വീസ് നിര്‍ത്തിവച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്നാണ് മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിന് ശേഷം വീണ്ടും രക്ഷാ പ്രവര്‍ത്തനം നടത്തി പൂച്ചയെ നിലത്തിറക്കിയത്.
കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ യുവാവിന്റെ പരാക്രമം. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു ആശുപത്രിയെ നടുക്കിയ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന റാഷിദ് ആശുപത്രിയിലെത്തി ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാത്രിയിൽ ഡിസ്ചാർജ് നൽകാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. അലറിവിളിച്ച് ലേബർ റൂമിനുള്ളിൽ അതിക്രമം അഴിച്ചുവിട്ട റാഷിദ് ഗ്ലാസുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. ആശുപത്രിക്ക് ഏകദേശം 15,000 രൂപയുടെ നാശനഷ്ടങ്ങൾ ഇയാൾ വരുത്തിയിട്ടുണ്ട്. ഗ്ലാസുകൾ തകർക്കുന്നതിനിടെ റാഷിദിനും മുറിവേറ്റു. ഒടുവിൽ ആശുപത്രി ജീവനക്കാരും പോലീസും ചേർന്ന് ബലം പ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: നിയമവും നീതിയും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ പടിവാതില്ക്കല് മുട്ടു മടക്കുകയാണോ? സ്വന്തം ഓഫീസിലെ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റും സംഘവും മുറിയില്‍ പൂട്ടിയിട്ടിട്ടും, ആത്മഹത്യാശ്രമം വരെ നടന്നിട്ടും കേസെടുക്കാത്ത പോലീസിന്റെ നടപടിയില്‍ ദുരൂഹത ഏറുന്നു. കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മിലേക്ക് ചുവടുമാറിയ ശശിയെ രക്ഷിക്കാന്‍ ഭരണകൂടം നേരിട്ട് ഇടപെടുന്നു എന്ന ആരോപണമാണ് ഉയരുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിനെ പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പഞ്ചായത്ത് വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച പ്രസിഡന്റ്, ഇത് ചോദ്യം ചെയ്ത സെക്രട്ടറിയെ അക്രമിക്കുകയായിരുന്നു. സഹികെട്ട് സെക്രട്ടറി ആത്മഹത്യാശ്രമം വരെ നടത്തിയ സംഭവത്തില്‍ സ്ഥലത്തെത്തിയ പോലീസിനോടും വെള്ളനാട് ശശി തട്ടിക്കയറി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഒരു സ്ത്രീയെ തടഞ്ഞുവെക്കുകയും ചെയ്തിട്ടും ശശിക്കെതിരെ എഫ്.ഐ.ആര് ഇടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നാണ് സൂചന. ഇതാദ്യമായല്ല വെള്ളനാട് ശശി ഇത്തരത്തില്‍ പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സെക്രട്ടറിയുടെ വാഹനം വഴിയില്‍ തടഞ്ഞിട്ട ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 2024-ല്‍ സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ച കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ എല്ലാ കേസുകളിലും രാഷ്ട്രീയ സ്വാധീനം ശശിക്ക് തുണയാവുകയാണ്. വെള്ളനാട് പഞ്ചായത്തില്‍ തന്നെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന ഒരു 'അഞ്ഞൂറാന്' ശൈലിയാണ് ശശി പിന്തുടരുന്നത് എന്നാണ് ആരോപണം. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഭരണകൂടം സ്വന്തം പാര്‍ട്ടിയിലെ ഒരു നേതാവ് വനിതാ ഉദ്യോഗസ്ഥയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമ്പോള്‍ മൗനം പാലിക്കുകയാണ്. ഗസറ്റഡ് ജീവനക്കാരുടെ സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താത്തത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഭരണപക്ഷത്തെ പ്രധാന സംഘടന പോലും സെക്രട്ടറിക്കൊപ്പം നില്‍ക്കാതെ ഭരണകൂട താല്പര്യങ്ങള്ക്ക് വഴങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്. താന്‍ ഇവിടെ വന്ന അന്ന് മുതല്‍ പ്രസിഡന്റ് ഉപദ്രവിക്കുകയാണെന്നും സഹിക്കാന്‍ വയ്യാതെയാണ് കത്തിയെടുത്ത് സ്വയം കുത്താന്‍ ശ്രമിച്ചതെന്നും സിന്ധു കരഞ്ഞുപറയുമ്പോഴും, നിയമം കണ്ണടച്ചിരിക്കുകയാണ്. രാഷ്ട്രീയ ചുവടുമാറ്റത്തിലൂടെ നേടിയെടുത്ത സംരക്ഷണ കവചം വെള്ളനാട് ശശിയെ ഇനിയും എത്രനാള്‍ തുണയ്ക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വെള്ളനാട് ശശി നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സിന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളനാട് ശശി ജാതി അധിക്ഷേപം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് വാഹനം വിട്ടുനല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും സിന്ധു പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കാതെ പട്ടികജാതിക്കാരി എന്ന നിലയില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനിക്ക് അയിത്തം കല്‍പ്പിക്കുന്നുവെന്നും സിന്ധു പറഞ്ഞിരുന്നു. യോഗങ്ങളില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കുന്നുവെന്നും തന്നെ സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും സിന്ധു വ്യക്തമാക്കിയിരുന്നു. തന്റെ വണ്ടി തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തു. മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. താന്‍ എസ് സി വിഭാഗക്കാരിയായതിനാല്‍ കമ്മിറ്റിയില്‍ കയറ്റില്ല. അദ്ദേഹം പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന നിലപാടാണ് വെള്ളനാട് ശശിക്കെന്നും സിന്ധു ആരോപിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും തങ്ങളെ കൊന്നാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന രീതിയിലുള്ള പ്രതികരണമാണ് പരാതി കൊടുത്തിടത്തു നിന്ന് ലഭിച്ചിരുന്നതെന്നും സിന്ധു അനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള നേതാവായ വെള്ളനാട് ശശി കെപിസിസി അംഗമായിരുന്നു ഒരു കാലത്ത്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പടലപ്പിണക്കത്തെത്തുടര്‍ന്നാണ് ശശി പാര്‍ട്ടി വിട്ടത്. സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ വെള്ളനാട് ശശിയെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്മേലാണ് നടപടിയെന്നാണ് ഡിസിസി നേതൃത്വം പ്രതികരിച്ചത്.
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.
ഓപ്പറേഷൻ മ്യാവൂ: കൊച്ചി മെട്രോ പാലത്തിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
പൂച്ചയെ അനിമല്‍ റെസ്ക്യു ആംബുലന്‍സില്‍ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി.
കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 യാത്രക്കാർക്ക് പരിക്ക്
തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 20 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സൂപ്പർഫാസ്റ്റ് ബസുകലാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്
കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസികളില്‍ നിന്നും പോലിസില്‍ നിന്നും അപമാനമേറ്റു; യുവതി ജീവനൊടുക്കി
കാസര്‍കോട്: കാസര്‍കോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മാനസിക പീഡനത്തെ തുടര്‍ന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്വര്‍ണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടര്‍ന്ന് അയല്‍വാസികളില്‍ നിന്നും പോലിസില്‍ നിന്നും നേരിട്ട മാനസിക പീഡനത്തില്‍ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി. താന്‍ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭര്‍ത്താവിന്റെ വീടിന്റെ അടുത്തുള്ള അയല്‍വാസിയായ യുവാവും കുടുംബവും ചേര്‍ന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടര്‍ന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. പോലിസ് സ്റ്റേഷനില്‍ വെച്ച് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ യുവതിയെ ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ സാമൂഹിക മാധ്യമത്തില്‍ അപമാനിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്വര്‍ണം മോഷ്ടിച്ചെന്ന ആരോപണത്തില്‍ ആദൂര്‍ പോലിസ് ചോദ്യം ചെയ്തെങ്കിലും ജസീലയ്ക്ക് എതിരെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ജസീലയുടെ മരണത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
ഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ സരിത വിഹാറിൽ അമ്മയെയും ആറ് വയസ്സുകാരിയായ മകളെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജ്യോതി (35), മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സരിത വിഹാറിലെ ആലി വിഹാറിലുള്ള താമസസ്ഥലത്തെ കട്ടിലിന്റെ ബോക്സ് സ്റ്റോറേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. അയൽവാസിയായ ദീൻ ദയാലിനെ (35) കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾ കുടുംബത്തിന്റെ ബന്ധുവാണെന്നാണ് സൂചന. മൃതദേഹങ്ങൾ കണ്ടെത്തിയത് ഭർത്താവ് വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ജോലി കഴിഞ്ഞ് രാത്രി ഒൻപതരയോടെ വീട്ടിലെത്തിയ ഭർത്താവ് സുദർശൻ, വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ചില ബന്ധുക്കളും അവിടെ എത്തിയിരുന്നു. രണ്ട് മക്കൾ വീടിന് പുറത്ത് കാത്തിരിക്കുന്നത് കണ്ട് പരിഭ്രാന്തനായ അദ്ദേഹം വാതിൽ തകർത്ത് അകത്തുകയറി നടത്തിയ പരിശോധനയിലാണ് കട്ടിലിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് മക്കൾ സംഭവസമയത്ത് സ്കൂളിലായിരുന്നതിനാൽ അവർ സുരക്ഷിതരാണ്. ശ്വാസം മുട്ടിച്ചുള്ള കൊലപാതകം മൃതദേഹങ്ങളിൽ പുറമെ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് ശനിയാഴ്ച നടന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അക്കൗണ്ടന്റായ ദീൻ ദയാൽ അതേ കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. വീടിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നെങ്കിലും സ്വർണ്ണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം ഊർജ്ജിതം ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1) വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘവും ക്രൈം വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഒളിവിൽ പോയ പ്രതിക്കായി വിവിധയിടങ്ങളിൽ റെയ്ഡ് തുടരുകയാണെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ഹേമന്ത് തിവാരി അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി ഒന്നിലധികം അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
തൃശൂര്‍ കുന്നംകുളത്ത് കെ എസ് ആര് ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരുക്ക്
കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
സംസ്ഥാനത്ത് ഇന്നും മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിൽ ജാഗ്രത, ചൂട് കുറയുമോ?
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യത. ഇന്ന് മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുകൾ നിലവിലുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ ശക്തമായ മഴ തന്നെ ലഭിച്ചിരുന്നു. തെക്ക്
നേരത്തേ തന്നെ സിസേറിയന് ചെയ്യാമായിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ അതിലേക്ക് കടക്കാന്‍ ഡോ. ബിന്ദു സുന്ദറിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കനത്ത ചൂടിനിടയിലും ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പില്ല. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തില്‍ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൊല്ലം: സ്കൂളില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കൊട്ടാരക്കര ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ക്ക് പോലിസ് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ചോദിച്ച കോടതി, ഹര്‍ജി തീര്‍പ്പാകും വരെ പ്രധാനാധ്യാപികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മാനേജര്‍ ഇടപെടരുതെന്നും പറഞ്ഞു. അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നല്‍കണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഉത്തരവ് പുറത്തിറക്കി. ചുരിദാറിട്ടതിന്റെ പേരില്‍ സ്കൂളില്‍ പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ പ്രധാനാധ്യാപിക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചുരിദാര്‍ ഇട്ട് വന്നതിന്റെ പേരില്‍ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരന് തടഞ്ഞത്. സ്കൂള്‍ മാനേജര്‍ കെ സുരേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പോലിസ് ഇടപെട്ടായിരുന്നു അധ്യാപികയെ പിന്നീട് സ്കൂളില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെതിരെയായിരുന്നു പോലിസ് കേസെടുത്തതെങ്കിലും വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സുരേഷ് കുമാറിനെയും പ്രതി ചേര്‍ക്കുകയായിരുന്നു.

28 C