നേപ്പാളിലെ ഭദ്രാപൂരിൽ 55 പേരുമായി ലാൻഡ് ചെയ്ത ബുദ്ധ എയറിന്റെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ തെന്നിമാറി. കാഠ്മണ്ഡുവിൽ നിന്നെത്തിയ വിമാനത്തിലെ 51 യാത്രക്കാരും 4 ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ഡിസംബര്‍ 31ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. കൊച്ചിയില്‍നിന്നും ടൂറിസ്റ്റുകളുമായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ജംഷീര്‍. പാര്‍ക്കിങ് ഏരിയയില്‍വെച്ച് മറ്റൊരു ടാക്സി ഡ്രൈവറായ വിചിനുമായി ജംഷീര്‍ മദ്യപിച്ചു.
2025 ൽ പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് എന്നിവയിൽ വന്ന മാറ്റങ്ങൾ | Document Updates
2025 ൽ സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയ ഡോക്ക്യുമെന്റുകളുമായി ബന്ധപ്പെട്ട് ചില അപ്ഡേഷനുകളുണ്ടായി. കഴിഞ്ഞ വർഷം ഇവയിലോരോന്നിലും വന്ന സുപ്രധാന മാറ്റങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങളും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലം സ്വദേശിയായ രഘുവാണ് പിടിയിലായത്.
എല്‍ എസ് എസ്, യു എസ് എസ് ഇനി സി എം കിഡ്സ്
പേരും പരീക്ഷാ മാനദണ്ഡങ്ങളും പരിഷ്കരിച്ചു.
750 മീറ്റർ കാർ നീങ്ങാൻ 21 മിനിറ്റ്; ബെംഗളൂരു ട്രാഫിക് ബ്ലോക്കിന്റെ ഭീകരത കാണിക്കുന്ന വീഡിയോ വൈറൽ
ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങളെ തുറന്നുകാട്ടി സോഷ്യൽ മീഡിയയില്‍ യുവതി. 750 മീറ്റർ സഞ്ചരിക്കാൻ 21 മിനിറ്റ് എടുത്തതിൻ്റെ വീഡിയോ വൈറലായി. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ മൂന്നാമത്തെ നഗരമാണ് ബെംഗളൂരു.
സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാൻ എഐ ദുരുപയോഗം ചെയ്തതിന് സമൂഹമാധ്യമമായ എക്സിന് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസയച്ചു. എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് ഉപയോഗിച്ച് ലൈംഗിക ഉള്ളടക്കം സൃഷ്ടിക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് നടപടി.
പത്തു വര്‍ഷം പ്രാര്‍ത്ഥിച്ച് കിട്ടിയ കുഞ്ഞ്; ആറാം മാസം കണ്ണീരോര്‍മ; നഷ്ടപരിഹാരം വേണ്ടെന്ന് കുടുംബം
'പത്തു വര്‍ഷത്തിനു കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ദൈവം തന്ന നിധി. ഒടുവില്‍ ദൈവം തന്നെ തിരിച്ചെടുത്തു' - ഇന്‍ഡോറില്‍ മലിന ജല ദുരന്തമുണ്ടായ ഭഗീരത്പുരയില്‍ ഒരു വയോധികന് വിലപിച്ചുകൊണ്ടിരുന്നു. പത്തു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കും ശേഷമാണ് ആ കുടുംബത്തിലേക്ക് ആ വെളിച്ചം എത്തിയത്. എന്നാല്‍ വിധിയുടെ ക്രൂരത ആ കുഞ്ഞിനെ അവര്‍ക്കൊപ്പം വിട്ടത് ആറു
ബിഹാറിലെ സമസ്തിപൂർ-ബറൗണി റെയിൽ പാതയിൽ പുതിയ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനത്തിലെ പിഴവ് മൂലം 10 മിനിറ്റ് യാത്ര രണ്ടര മണിക്കൂറിലധികം വൈകി. സിഗ്നലുകൾക്കിടയിൽ ഒന്നിലധികം ട്രെയിനുകൾ കുടുങ്ങിയതോടെ, കതിഹാർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാർ പ്രതിഷേധിച്ചു.
വട്ടിയൂര്‍ക്കാവ് രാഷ്ട്രീയച്ചൂടില്‍
ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി
പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം തിരുവല്ലൂരിലെ പാച്ചല്ലൂര്‍ തോപ്പടി ജങ്ഷന് സമീപം താമസിക്കുന്ന രതീഷിനെ (43) മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു; തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ ആന
കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരുവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ. ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ശ്രീനഗര്‍: പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫലസ്തീന് പതാക പതിപ്പിച്ച ഹെല്‍മറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍തിജ മുഫ്തി. ഫലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഇല്‍തിജ ചോദിച്ചു. ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ ഫുര്‍ഖാന്‍ ഉല് ഹഖ് എന്ന താരമാണ് ഫലസ്തീന്റെ പതാക പതിച്ച ഹെല്‍മറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തില്‍ ബാറ്ററെയും ടൂര്‍ണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലിസിന്റെ നടപടി. ടൂര്‍ണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 29നു ജമ്മുവിലാണ് വിവാദത്തിനാസ്പദമായ ടൂര്‍ണമെന്റ് ആരംഭിച്ചത്. ''എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലേ? ഫലസ്തീനെക്കുറിച്ച് സംസാരിച്ചാല്‍ അതില്‍ എന്താണ് തെറ്റ്?'' ഇല്‍തിജ ചോദിച്ചു. ''ലണ്ടന്‍, യൂറോപ്പ് അല്ലെങ്കില്‍ അമേരിക്ക എന്നിവടങ്ങളിലെല്ലാം ഗസയില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നു. ഗസയില്‍ ഒരു തലമുറ മുഴുവന്‍ തുടച്ചുനീക്കപ്പെടുന്നു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎന്‍ പോലും നിരോധിക്കപ്പെടുന്നു. നിയമത്തിന്റെ മറവില്‍ എന്തും നടക്കും. ഇവിടെ നിയമവാഴ്ചയില്ല.'' ഇല്‍തിജ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെയും മുഖ്യമന്ത്രി ഒമല്‍ അബ്ദുല്ലയ്ക്കെതിരെയും ഇല്‍തിജ ആഞ്ഞടിച്ചു. ജമ്മു കശ്മീരില്‍ ഹമാസ് പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ അനുദിക്കില്ലെന്ന ബിജെപി പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇല്‍തിജയുടെ മറുപടി. ''ഇവിടെ ഞങ്ങള്‍ ഹിന്ദുത്വ അനുവദിക്കില്ല. 'ജയ് ശ്രീ റാം' അല്ലെങ്കില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിച്ചാല്‍, ഞങ്ങള്‍ അതു ചെയ്യാന്‍ പോകുന്നില്ല. ഹിമാചല്‍ പ്രദേശിലും ഹരിയാനയിലും കശ്മീരി വിദ്യാര്‍ഥികളെയും ഷാള്‍ വില്പനക്കാരെയും ആക്രമിക്കുന്നു, പക്ഷേ ഇവിടെ നിങ്ങളുടെ ഹിന്ദുത്വ ഞങ്ങള്‍ അനുവദിക്കില്ല.'' ഇല്‍തിജ പറഞ്ഞു. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരില്‍ ബിജെപി അജന്‍ഡ നടപ്പാക്കുന്നെന്നും ഇല്‍തിജ മുഫ്തി ആരോപിച്ചു. ''ഒമര്‍ എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജന്‍ഡയാണ് നടത്തുന്നത്.'' ഇല്‍തിജ ആരോപിച്ചു.
അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന്; 11 ഇന്ത്യക്കാരെ ശ്രീലങ്ക അറസ്റ്റ് ചെയ്തു
ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ന്യൂ മാഹിയില്‍ കട വരാന്തയിൽ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു
മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസ്സിൽ എൻ പ്രകാശനാണ് മരിച്ചത്. ഇയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കൂത്താട്ടുകുളം ഡിവിഷനിലെ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി മായാ വി, സൈബർ ആക്രമണങ്ങൾക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നൽകി. താൻ കരയുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ, സ്വന്തം ഇഷ്ടപ്രകാരമാണ് മത്സരിച്ചതെന്നും തോൽവിയിൽ തളരില്ലെന്നും അവർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപേ ബിജെപി-ശിവ സേന സഖ്യം 66 സീറ്റുകളിലും എൻസിപി രണ്ട് സീറ്റുകളിലും എതിരില്ലാതെ വിജയിച്ചു. മറ്റ് പാർട്ടികളിലെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് വിജയം നേടാനായത്.
കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു. ഇടം എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്ന ഗാര്ഡന് കണ്വെന്ഷന് സെന്ററിലെ പ്രദര്‍ശനമാണ് നിര്‍ത്തിവച്ചത്. ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ടോം വട്ടക്കുഴിയുടെ ദുവാംഗിയുടെ 'ദുര്‍മൃത്യു' എന്ന പെയിന്റിങ്ങിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. അന്ത്യ അത്താഴത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അപമാനിക്കുകയാണെന്ന് സിറോ മലബാര്‍സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കെസിബിസി ജാഗ്രതാ കമ്മിഷന് മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ഗാലറിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു. കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരില്‍ കൊച്ചി ബിനാലെയില്‍ പ്രദര്‍ശനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടുവെന്ന് ജോസ് കെ. മാണി പറഞ്ഞു.
പാകിസ്താനെതിരായ പോരാട്ടം; ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുള്ള തുറന്ന കത്തിലാണ് മിര്‍ യാര് പിന്തുണ അഭ്യര്‍ഥിച്ചത്.
തൃശൂര്‍: മറ്റത്തൂരിലെ കോണ്‍ഗ്രസ് -ബിജെപി സഖ്യത്തില്‍ കെപിസിസി സമവായം. ബിജെപി പിന്തുണയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂര്ജഹാന് നവാസ് നാളെ രാജിവയ്ക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിമതയായി മല്‍സരിച്ച ടെസി മാത്യുവിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കഴിയില്ല എന്നായിരുന്നു വിമത പക്ഷത്തിന്റെ പ്രധാന നിര്‍ദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്റ് നൂര്ജഹാന് നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം. ബിജെപിയുമായി സംഖ്യ ചേര്‍ന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ തെറ്റ് ഏറ്റുപറയും, ഇവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം ജോണ്‍ എംഎല്‍എയുമായി വിമത നേതാവ് ടി.എം ചന്ദ്രന് അടക്കമുള്ളവരാണ് ചര്‍ച്ച നടത്തിയത്. വിമത വിഭാഗം നേതാക്കള്‍ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരില്‍ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതര്‍ക്ക് കെപിസിസി ഉറപ്പു നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് മുതിര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വയനാട് നടക്കുന്ന ചിന്തന്‍ ശിബിരിന് മുന്‍പ് പ്രശ്നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണ.
പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനെതിരെ അന്വേഷണം വരും
പാലക്കാട്: ആലത്തൂരിൽ 65 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. കാവശേരി പാടൂർ സ്വദേശിയായ സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഊർജിത അന്വേഷണം പുരോഗമിക്കുകയാണ്. കാവശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്. പുറമ്പോക്കിൽ കൂര കെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. പുലർച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക കൂര പൊളിക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു. അതിക്രമത്തെ പ്രതിരോധിക്കാൻ ശ്രമിച്ച വയോധികയെ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. എന്നാൽ ഇയാളെ തള്ളി മാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയോധികയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് സുരേഷും മറ്റ് മൂന്ന് പേരും ചേർന്ന് പാടൂർ അങ്ങാടിയിൽ പരസ്യമായി മദ്യപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യലഹരിയിൽ അങ്ങാടിയിലെ ഡിവൈഎഫ്ഐയുടെ ഫ്ളക്സ് ബോർഡ് തകർത്തതിനും സുരേഷിനും സംഘത്തിനുമെതിരെ പോലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്.
വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെതിരേ കേസെടുത്തു
പാലക്കാട്: പാലക്കാട്ട് വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെതിരേ കേസെടുത്തു. ആലത്തൂര്‍ പാടൂരില്‍ കാവശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റ് സുരേഷിനെതിരേയാണ് കേസ്. ആലത്തൂര്‍ പോലിസാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷം ചെറിയ ഷെഡില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കു നേരെയാണ് പീഡന ശ്രമം നടന്നത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ സുരേഷ് കയറിയത്. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു. സുരേഷും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിലാണ്.
അമേരിക്കയിൽ പുതുവത്സര ദിനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്താൻ പദ്ധതിയിട്ട ഭീകരാക്രമണ ശ്രമം എഫ്ബിഐ പരാജയപ്പെടുത്തി. നോർത്ത് കരോലിന സ്വദേശിയായ 18-കാരനെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു
കൊച്ചി: പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു. 11 ഐക്കൺസ് എന്ന പുതിയ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ പ്രതീക്ഷ നൽകുന്നു. ഒരു ബിഗ് ബഡ്ജറ്റ് സിനിമയായി ഒരുങ്ങുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പാർവതി തിരുവോത്തിനെ കൂടാതെ വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. 'ഉള്ളൊഴുക്ക്' എന്ന സിനിമയ്ക്ക് ശേഷം പാർവതിയും 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും മാത്യു തോമസും ഒന്നിക്കുന്ന ചിത്രമാണിത്. പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന ചിത്രത്തിന് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും 'രേഖാചിത്രം' എന്ന സിനിമയ്ക്ക് ശേഷം അപ്പു പ്രഭാകർ ഛായാഗ്രഹണവും നിർവഹിക്കുന്നു. 'കിഷ്ക്കിന്ധാ കാണ്ഡം', 'കളങ്കാവൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ് സംഗീതം ഒരുക്കുന്നത്. മനോജ് കുമാർ പി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറായും ദീപക് ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്, കലാസംവിധാനം മകേഷ് മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, മേക്കപ്പ് അമൽ ചന്ദ്രൻ, ആക്ഷൻ കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മഞ്ജു ഗോപിനാഥ് ആണ് പി ആർ ഓ. ടാഗ് 360 ഡിഗ്രി ഡിജിറ്റൽ പി ആറും രോഹിത് കെ എസ് സ്റ്റിൽസും റോസ്റ്റഡ് പേപ്പർ പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകൾ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ്.
കോട്ടയം: മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലിസ് ആരംഭിച്ചു. സംഭവത്തില്‍ കോട്ടയം ചിങ്ങവനം പോലിസാണ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെയായിരുന്നു ലോട്ടറി വില്‍പ്പക്കാരനായിരുന്ന തങ്കരാജ് മരിച്ചത്. ഡിസംബര്‍ 24ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്മെന്റ് കോളേജിനു സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം പോലിസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അപകടത്തിനു പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാനെത്തിയ പോലിസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. അതേസമയം, മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലോട്ടറി തൊഴിലാളിയായ തങ്കരാജ്(60)ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
വിജയ് ഹസാരെ ട്രോഫി; തിലക് വർമ്മയും മുഹമ്മദ് സിറാജും ഹൈദരാബാദ് ടീമിൽ
രാജ്കോട്ട്: വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ തിലക് വർമ്മയെയും മുഹമ്മദ് സിറാജിനെയും ഹൈദരാബാദ് ടീമിൽ ഉൾപ്പെടുത്തി. ചണ്ഡീഗഡിനെതിരായ അടുത്ത മത്സരത്തിലും ജനുവരി 6-ന് ബംഗാളിനെതിരായ മത്സരത്തിലും സി.വി. മിലിന്ദിന് പകരം തിലക് വർമ്മ ടീമിനെ നയിക്കുമെന്നും, ഹൈദരാബാദ് ടീം മാനേജ്മെൻ്റ് അംഗം അറിയിച്ചു. ജനുവരി 3-നാണ് ചണ്ഡീഗഡിനെതിരായ ഹൈദരാബാദിൻ്റെ മത്സരം. ജനുവരി 8-ന് ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ സിറാജ് ടീമിൽ കളിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ രണ്ട് അന്താരാഷ്ട്ര കളിക്കാരുടെയും വരവ് ടീമിന് ഉണർവ് നൽകുമെങ്കിലും, ക്വാർട്ടർ ഫൈനൽ സാധ്യതകൾ ഹൈദരാബാദിന് ഇതിനകം അവസാനിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ബിയിലെ ആദ്യ നാല് മത്സരങ്ങളിലും ഹൈദരാബാദിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025-ൽ ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവെച്ച സിറാജ്, നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ നേടിയിരുന്നു. ഈ സീസണിൽ ഹൈദരാബാദിനായി രഞ്ജി ട്രോഫി 2025-ൽ ഡൽഹിക്കെതിരെ ഒരു മത്സരത്തിൽ മാത്രമാണ് തിലക് വർമ്മ കളിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടി20, ഏകദിന ടീമുകളിൽ തിലക് അംഗമായിരുന്നു. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമുകളിലും തിലകും സിറാജും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജനുവരി 6-ന് ബംഗാളിനെതിരായ ഹൈദരാബാദിൻ്റെ മത്സരം നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും.
മെക്സികോയില്‍ ശക്തമായ ഭൂചലനം
കെയ്റോ: ഈജിപ്ത്-ഗസ അതിർത്തി സന്ദർശിച്ച് ഹോളിവുഡ് സൂപ്പർ താരവും മാനുഷിക സേവന രംഗത്തെ സജീവ സാന്നിധ്യവുമായ ആഞ്ചലീന ജോളി. മാനുഷിക പരിഗണന മുൻനിർത്തി യുദ്ധബാധിത പ്രദേശങ്ങളിൽ നിരന്തരം ഇടപെടാറുള്ള താരം, ഗാസയിൽ നിന്ന് പരിക്കേറ്റ് ഈജിപ്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികളെ സന്ദർശിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായും അവർ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഗസയിൽ നിന്നുള്ള പരിക്കേറ്റ സാധാരണക്കാർക്ക് ചികിത്സ നൽകുന്ന അതിർത്തി നഗരമായ അൽ-അരീഷിലെ ആശുപത്രികളിലാണ് ജോളി സന്ദർശനം നടത്തിയത്. ആക്രമണങ്ങളിൽ പരിക്കേറ്റ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവർ നേരിൽ കണ്ടു. അവരുടെ വേദനകൾ കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പല കുട്ടികളുടെയും അവസ്ഥ അതീവ ദയനീയമാണെന്നും അവർക്ക് അടിയന്തരമായ ലോകശ്രദ്ധയും സഹായവും ആവശ്യമാണെന്നും ജോളി പറഞ്ഞു. ജീവൻ പണയപ്പെടുത്തി ഗസയിലേക്ക് സഹായമെത്തിക്കുന്ന മാനുഷിക സേവന പ്രവർത്തകരെയും ഏഞ്ചലീന ജോളി സന്ദർശിച്ചു. അതിർത്തിയിലൂടെ ട്രക്കുകളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്ന പ്രക്രിയ അവർ വിലയിരുത്തി. കൊടിയ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഗസയിലെ ജനതയ്ക്ക് ഈ സഹായങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. യാതൊരു തടസ്സവുമില്ലാതെ സഹായങ്ങൾ ഗസയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. വർഷങ്ങളായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ (UNHCR) പ്രത്യേക ദൂതയായി പ്രവർത്തിച്ചിട്ടുള്ള ജോളി, ഗസയിലെ വിഷയത്തിൽ നേരത്തെ തന്നെ ശക്തമായ നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ്. സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അവർ വീണ്ടും ആവശ്യപ്പെട്ടു. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, ലോകത്തിന് ഇതിനുനേരെ കണ്ണടയ്ക്കാനാവില്ല, എന്നായിരുന്നു ജോളിയുടെ പ്രതികരണം. രണ്ട് മാസങ്ങൾക്ക് മുമ്പ് യുക്രൈനിലെ ഖെർസണിൽ ഒരു മാനുഷിക ദൗത്യവുമായി ജോളി എത്തിയിരുന്നു. 2022 മുതൽ റഷ്യൻ സേനയുടെ നിരന്തര ആക്രമണങ്ങൾക്ക് വിധേയമായ ഖെർസണിൽ, പ്രസവാശുപത്രിയും കുട്ടികളുടെ ആശുപത്രിയുമടക്കം നിരവധി സ്ഥാപനങ്ങൾ അവർ സന്ദർശിച്ചു. സംഘർഷത്തിൽ കുടുങ്ങിയ സാധാരണക്കാരുടെ ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയായിരുന്നു അവിടെയും ലക്ഷ്യം. ലെഗസി ഓഫ് വാർ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയുടെ മുദ്ര പതിച്ച വസ്ത്രം ധരിച്ചാണ് അവർ ഖെർസണിൽ സന്ദർശനം നടത്തിയത്. കുട്ടികളോടൊപ്പം കളിക്കുന്ന ജോളിയുടെ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഒക്ടോബർ 29-ന് ഖെർസണിലെ ഒരു കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.
സ്വിസ് ബാര്‍ കത്തിയെരിഞ്ഞപ്പോള്‍ കണ്ടത് അവിശ്വസനീയമായ രക്ഷപ്പെടല്‍
പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മിർ യാർ ബലൂച്
വരും മാസങ്ങളിൽ ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിച്ചേക്കാമെന്നും ഇത് ഇന്ത്യക്കും ഗുരുതരമായ ഭീഷണിയാണെന്നും ബലൂച് നേതാവ് കത്തിൽ പറയുന്നു. ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തിട്ടുണ്ട്.
ബലാല്‍സംഗ ശ്രമം; അക്രമിയെ വെട്ടിക്കൊന്ന് 18 കാരി
കൊലക്കുറ്റം ചുമത്തി
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ മായാ വി.യുടെ ശക്ത പ്രതികരണം
കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ സൈബര്‍ ട്രോളുകളെക്കുറിച്ച് ഫേസ്ബുക്കില്‍ വീഡിയോയിലൂടെ പ്രതികരിച്ചു. കണ്ണുനിറഞ്ഞ് കരയുന്ന ദൃശ്യങ്ങള്‍ ഒടുവില്‍ ശക്തമായ സന്ദേശത്തിലേക്ക് മാറുന്നു. എല്‍ഡിഎഫ് കൂടെയുണ്ടെന്നും അതില്‍ നിന്ന് മാറില്ലെന്നും, ആരെയും അടിമപോലെ കണക്കാക്കില്ലെന്നും. ചില ട്രോളര്‍മാര്‍ കടുത്ത കമന്റുകളുമായി വന്നെങ്കിലും അവയെ അവര്‍ തലയുയര്‍ത്തി നേരിടും, ബഹുമാനത്തോടെ പ്രതികരിക്കുമെന്നും മായ കൂട്ടിച്ചേര്‍ത്തു. The post തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ മായാ വി.യുടെ ശക്ത പ്രതികരണം appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാൽ. ഫേസ്ബുക്കിൽ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി പറയുന്നതായി മോഹൻലാൽ കുറിച്ച്. മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണ രൂപം: എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന.. മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായരുടെയും സഹോദരൻ പ്യാരേ ലാലിൻറെയും മൃതദേഹങ്ങൾ സംസ്ക്കരിച്ച സ്ഥലത്തിന് സമീപത്താണ് അമ്മയ്ക്കും ചിതയൊരുക്കിയത്. പക്ഷാഘാതത്തെത്തുടർന്ന് ചികിൽസയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വീട്ടിൽവച്ചാണ് മരിച്ചത്. രാത്രിപത്തരയോടെ തിരുവനന്തപുരത്തെത്തിച്ചു. വൈകുന്നേരം നാലിന് മോഹന്‍ലാലും മകന് പ്രണവും ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ചാവക്കാട് റഫീഖ് എന്ന വെന്താട്ടില്‍ റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിപണിവിലയുടെ 1% മുടക്കി സ്വർണ്ണം ബുക്ക് ചെയ്യാം; പുതിയ സൗകര്യം അവതരിപ്പിച്ച് വിൻസ്മേര
സ്വർണ്ണവില കൂടുതലാണെങ്കിൽ ബുക്ക് ചെയ്ത വിലയ്ക്കും കുറവാണെങ്കിൽ വിപണിവിലയ്ക്കും ആഭരണങ്ങൾ വാങ്ങാനാകും
ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ | Usman Khawaja
ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്ക് ഖവാജ നടന്നുവന്ന വഴി എളുപ്പമായിരുന്നില്ല. നിറത്തിന്റേയും ജനിച്ച മണ്ണിന്റേയും പേരില്‍, ആത് കാരണമാക്കി എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. എല്ലാ വെല്ലുവിളികളേയും മറികടന്നുകൊണ്ടുള്ള ഒരുപോരാട്ടമായിരുന്നു കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഖവാജ നടത്തിയത്
മറ്റത്തൂരിലെ കോൺഗ്രസ്–ബിജെപി സഖ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെപിസിസി സമവായത്തിലെത്തി. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കുമെന്ന് കെപിസിസി അറിയിച്ചു. ബിജെപിയുമായി ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയുമെന്നും, ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ചെത്താൻ അവസരം നൽകാനും തീരുമാനമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിമത വിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തുമെന്നും കെപിസിസി ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഇടപെടലിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിലേക്ക് നീക്കം നടന്നത്. ഇന്ന് സണ്ണി ജോസഫിന്റെ […] The post ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും; മറ്റത്തൂരിൽ കോൺഗ്രസിൽ സമവായം appeared first on ഇവാർത്ത | Evartha .
കൊച്ചി: 19 വർഷത്തിനുശേഷം മലയാളത്തിൻ്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പാട്രിയറ്റി'ന്റെ ചിത്രീകരണം പൂർത്തിയായി. ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണത്തിനൊടുവിൽ വെള്ളിയാഴ്ച കൊച്ചിയിൽ വെച്ചാണ് സിനിമയുടെ പാക്കപ്പ് നടന്നത്. ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തും. 2024 നവംബറിൽ ശ്രീലങ്കയിൽ തുടക്കമിട്ട ചിത്രത്തിന്റെ ചിത്രീകരണം, വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലേറെ നീണ്ടതിന് ശേഷമാണ് പാക്കപ്പായത്. അവസാനദിവസം കൊച്ചിയിൽ മമ്മൂട്ടിയുടെ രംഗങ്ങളാണ് ചിത്രീകരിച്ചത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ എന്ന ബഹുമതിയും 'പാട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബൈജാൻ, യു.എ.ഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളും ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ ഇന്ത്യയിലെ വൻനഗരങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി. 'ടേക്ക് ഓഫ്', 'മാലിക്' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഈ സിനിമയിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർക്കൊപ്പം ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, 'മദ്രാസ് കഫേ', 'പത്താൻ' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ പ്രകാശ് ബെലവാടി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മനുഷ് നന്ദനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം സുഷിൻ ശ്യാം. സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്പൈ ത്രില്ലറായാണ് 'പാട്രിയറ്റ്' ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറിന് ഇതിനോടകം മികച്ച വരവേൽപ്പ് ലഭിച്ചിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഗംഭീര ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു.
കുന്നംകുളം ചൊവ്വന്നൂരില്‍ പാചകവാതകം ചോര്‍ന്നതായി സംശയം; മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
അദാനി ഗ്യാസ് പദ്ധതിയുടെ മീറ്റര്‍ റെഗുലേറ്റര്‍ സ്റ്റേഷനില്‍ നിന്നാണ് ഗന്ധം ഉയര്‍ന്നത്.
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്.
പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. 13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതി ശങ്കരൻകുട്ടിക്കാണ് സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണൻ ജാമ്യം നിന്നത്.
പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സി ഐ; വിവരം ചോര്‍ന്നതോടെ ജാമ്യമൊഴിഞ്ഞു
കിളിക്കൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കാണ് ജാമ്യം നിന്നത്. സി ഐയുടെ അയല്‍വാസിയാണ് പ്രതി. ശങ്കരന്‍കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് ജാമ്യം നിന്നതെന്ന് സി ഐ.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് വിവാദ ആഹ്വാനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതാണ് വിവാദമായത്. വെള്ളാപ്പള്ളി നടേശന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹാരിസ് മുതൂരിന്റെ പോസ്റ്റ്. പ്രസ്തുത കുറിപ്പിൽ കടുത്ത വിമർശന പരാമർശങ്ങളും ആഹ്വാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റിനെതിരെ ശക്തമായ പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നു. സംഭവം രാഷ്ട്രീയ […] The post വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയിൽ ഒഴിക്കണം ; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു appeared first on ഇവാർത്ത | Evartha .
കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സാധ്യമാക്കി:മന്ത്രി വീണാ ജോർജ്
കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് ഏറ്റവും കൂടുതൽ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം
മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസിനെച്ചൊല്ലി നടുറോഡില്‍ 'ഗുസ്തി'!
ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെഹ്ലിൻ ഒരുക്കുന്ന സംഘട്ടനങ്ങളും കളരിപ്പയറ്റും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് ,ജോബി വയലുങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ Mr. ബംഗാളി - ദി റിയൽ ഹീറോ എന്ന സിനിമ യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചക്കാരുമായി പ്രേക്ഷക ശ്രദ്ധ നേടുന്നു. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ രചനയും സംവിധാനവും ചെയ്ത മിസ്റ്റർ ബംഗാളി
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞിന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കുടുംബം നിരസിച്ചു. പ്രതിഷേധം ഉയർന്നതോടെ സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
വാഷിങ്ടൺ: ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ, ഭരണകൂടത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. രാജ്യത്ത് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഞായറാഴ്ച മുതൽ കുറഞ്ഞത് ഏഴു പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. 'ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു, പോകാൻ സജ്ജരാണ്, എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു. കറൻസിയിലെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം എന്നിവയാണ് ഈ വ്യാപകമായ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. തലസ്ഥാനമായ ടെഹ്റാനിൽ ഞായറാഴ്ച കടയുടമകൾ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിലും സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രകടനങ്ങളിൽ പങ്കെടുത്തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ പ്രവിശ്യകളിലേക്ക് വ്യാപിച്ച പ്രതിഷേധങ്ങൾ ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായുള്ള മാരകമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. അതേസമയം, ചില സായുധ 'അക്രമികൾ' ഈ സംഘം മുതലെടുത്തതായി ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അധികൃതർ പിന്നീട് നിരവധി പേരിൽനിന്ന് തോക്കുകൾ പിടിച്ചെടുത്തതായും കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങൾക്കിടെ വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാനിയൻ സമ്പദ്വ്യവസ്ഥ വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായതാണ് ഈ ഉപരോധങ്ങളിലേക്ക് നയിച്ചത്. ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷവും രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'; ജനുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും....
റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. 2026ൽ ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്സ് 2025; ‘ഇൻ മോൺസ്റ്റേഴ്സ് ഹാൻഡ്സ്’ മികച്ച ചിത്രം
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്സ് 2025-ലെ വിജയികളെ പ്രഖ്യാപിച്ചു
ഇന്‍സ്റ്റഗ്രാം വഴി പരിചയം; പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍
പത്തനാപുരം മാങ്കോട് വാഴത്തോട്ടം അനീഷ് ഭവനില്‍ എസ് അജീഷ് എസ് (23) ആണ് അറസ്റ്റിലായത്.
ഗ്രാമപ്രദേശങ്ങളിൽ തൊഴിലിന്റെ അനന്തസാധ്യത തുറക്കും: മന്ത്രി കെ എൻ ബാലഗോപാൽ
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് തൊഴിലിന്റെ അനന്തസാധ്യത തുറന്നുകൊടുക്കുന്ന വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. വെളിയം കുടുംബശ്രീ സംരംഭക പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2850 കോടി രൂപയുടെ വിൽപ്പനയുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി സന്തൂർ
വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിൽ നിന്നുള്ള സന്തൂർ സോപ്പ് 2850 കോടി രൂപയുടെ വിൽപ്പന നേട്ടവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറി. 1985 ൽ പുറത്തിറക്കിയ സന്തൂർ ബ്രാൻഡ് 2018 ആയപ്പോഴേക്കും, 2,000 കോടി രൂപയുടെ വില്പന എന്ന നാഴികക്കല്ല് പിന്നിട്ട് മൂല്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോപ്പ് ബ്രാൻഡായി മാറി. ഇന്ന് ഏകദേശം 2,850 രൂപ കോടി വാർഷിക വരുമാനവുമായി ഈ ബ്രാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറിയിരിക്കുകയാണ്.
വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടില്‍ ദമ്പതികള്‍ മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം. കൃഷിക്കായി പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്തോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശക്തിവേലിന്റേയും അമൃതത്തിന്റേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയശേഷം തീയിടുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യ ഭാര്യയും മക്കളും ബെംഗളൂരുവിലാണ് താമസിക്കുന്നത്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നയാളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.
ലൈഫ് ഭവന പദ്ധതിയിലൂടെ പണികഴിഞ്ഞ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 4,76,076 വീടുകൾ ലൈഫ് വഴി പണി പൂർത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. ഈ ഫെബ്രുവരിയിൽ ഇത് അഞ്ചു ലക്ഷം പൂർത്തിയാക്കും. 1,24,471 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.
12കാരിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസ് : മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്
പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 3 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. കിദൂർ സ്വദേശി അബ്ദുൾ ഹമീദിനെ(46)യാണ് ഹോസ്ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്.
തുടർച്ചയായി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും (EVM) വിവിപാറ്റുകളുടെയും (VVPAT) ഒന്നാംഘട്ട പരിശോധന (First Level Checking - FLC) ജനുവരി മൂന്നിന് ആരംഭിക്കും
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച എല്ലാവർക്കും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കമായി
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും ഭർത്താവ് വീട്ടിൽ കയറ്റാതെ പൂട്ടിപ്പോയതിനെ തുടർന്ന് കഴിഞ്ഞ എട്ടുദിവസമായി ഇവർ വീടിന്റെ വരാന്തയിൽ അഭയം തേടിയിരിക്കുകയാണ്. ചേളാരി സ്വദേശിനിയായ ഹസീനയാണ് കോടതി വിധി സമ്പാദിച്ച് ഭർത്താവിനൊപ്പം താമസിക്കാനെത്തിയിട്ടും വീടിന് പുറത്തായത്. തന്റെ വിദ്യാഭ്യാസ യോഗ്യതയും നിറവും ചൂണ്ടിക്കാട്ടി ഭർത്താവ് തലാഖ് ചൊല്ലിയെന്നാണ് ഹസീനയുടെ ആരോപണം. 2018ലെ പെരുന്നാൾ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ കൊണ്ടുപോയിരുന്നില്ല. ഇതിനിടെ, ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയും പുതിയ ഭാര്യക്കും കുട്ടിക്കുമൊപ്പം മറ്റൊരു വീട്ടിൽ താമസിക്കുകയാണെന്നും ഹസീന വെളിപ്പെടുത്തി. ഭർത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം ഇതുവരെ നടന്നിട്ടില്ലെന്ന് ഹസീന വ്യക്തമാക്കുന്നു. ഭർത്താവിനൊപ്പം താമസിക്കാൻ കോടതി ഉത്തരവുമായി യുവതി എത്തിയ വിവരം അറിഞ്ഞതോടെ ഭർത്താവും വീട്ടുകാരും വീട് പൂട്ടി മറ്റൊരിടത്തേക്ക് മാറിയെന്നാണ് പരാതി.
കാസർഗോഡ് ജില്ലയിൽ നവകേരളം വികസന ക്ഷേമ പഠന പരിപാടിക്ക് തുടക്കമായി
നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ അതിയാമ്പൂരിലെ വസതിയിൽ നിന്നാണ് ആദ്യ പ്രതികരണങ്ങൾ സ്വീകരിച്ചത്. ജില്ലാ കളക്ടർ കെ. ഇമ്പശേഖരന്റെ സാന്നിധ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ പ്രതികരണങ്ങൾ രേഖപ്പെടുത്തി. പഠന പരിപാടിയുടെ ഭാഗമായി മലബാർ മേഖലയിലൊരു ഫൈൻ ആർട്സ് കോളേജ് അനുവദിക്കണമെന്ന നിർദേശം കാനായി കുഞ്ഞിരാമൻ മുന്നോട്ടുവച്ചു.
ജി.എച്ച്.എസ്.എസ് അഡൂരിൽ അധ്യാപക ഒഴിവ്
ജി.എച്ച്.എസ്.എസ് അഡൂരിൽ എൽ.പി വിഭാഗം കന്നഡ മീഡിയത്തിൽ എൽപിഎസ്ടി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി അഞ്ചിന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കും. കെ ടെറ്റ് നിർബന്ധം. ഫോൺ - 8547185292
കൊച്ചി മേയര്‍ തിരഞ്ഞെടുപ്പ്: ഡല്‍ഹിയിലെത്തി എഐസിസിക്ക് പരാതി നല്കി ദീപ്തി മേരി വര്‍ഗീസ്
ന്യൂഡല്‍ഹി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് തന്നെ തഴഞ്ഞതില്‍ ഹൈക്കമാന്‍ഡിന് പരാതിയുമായി ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ മേയര്‍ തിരഞ്ഞെടുപ്പ് നടത്തി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ നേതാക്കളുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തി. സംസ്ഥാന കോണ്‍ഗ്രസില്‍ പരാതി സമര്‍പ്പിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിയുമായി ദീപ്തി ഡല്‍ഹിയിലെത്തിയത്. കൊച്ചിയെ നയിക്കാന്‍ ഒരാള്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് താന്‍ മല്‍സരിച്ചതെന്നും എന്നിട്ടും മേയര്‍ സ്ഥാനത്തേക്ക് തഴഞ്ഞെന്നുമായിരുന്നു ദീപ്തിയുടെ പരാതി. തന്നെ തഴഞ്ഞതിനായി പാര്‍ട്ടിക്ക് അകത്തും പുറത്തും പറഞ്ഞ കാരണങ്ങള്‍ തന്നെ അപമാനിക്കുന്നതാണെന്നും ദീപ്തി ചൂണ്ടിക്കാട്ടിയിരുന്നു. മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ മേയറെ നിശ്ചയിച്ചതെന്നും അതിന് കൃത്യമായ അജണ്ടയുണ്ടായിരുന്നുവെന്നുമാണ് ദീപ്തിയുടെ ആരോപണം. ഇന്നലെ വൈകീട്ടോടെയാണ് ദീപ്തി ഡല്‍ഹിയിലെത്തിയത്. രാവിലെ ദീപ്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ പരാതികള്‍ അറിയിക്കുകയും ചെയ്തു. വി കെ മിനിമോളെയാണ് നിലവില്‍ കൊച്ചി മേയറായി തിരഞ്ഞെടുത്തിരിക്കുന്നത്.
സുല്‍ത്താന്‍ബത്തേരി മന്തട്ടിക്കുന്നില് എംഡിഎംഎയുമായി 4 യുവാക്കളെ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ബത്തേരി സ്വദേശി കെ. അനസിനെ കോഴിക്കോട് വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് മയക്കുമരുന്ന് നൽകുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ മെക്കാനിക്കൽ നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ മെക്കാനിക്കൽ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജിൽ നടക്കുന്ന മത്സര പരീക്ഷയിലും കുടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ- 04936 282095.
'മകനെ ഉന്നംവെച്ചാല്‍ മെലാനിയ പുലിയാകും!
കേപ്ടൗൺ: 2026 ലെ ടി20 ലോകകപ്പിനായുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് താരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സിനും റയാൻ റിക്കൽട്ടണിനും ടീമിൽ ഇടം നേടാനായില്ല എന്നതാണ് പ്രധാന വാർത്ത. യുവപേസർ ക്വേന മഫാക, ടോപ് ഓർഡർ ബാറ്റർ ജേസൺ സ്മിത്ത് എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തി അപ്രതീക്ഷിത നീക്കമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. 2024 ലെ ലോകകപ്പിൽ ഫൈനലിലെത്തിയ പ്രോട്ടീസിൻ്റെ ലക്ഷ്യം തങ്ങളുടെ കന്നി ടി20 ലോകകപ്പ് കിരീടമാണ്. സമീപകാലത്തെ മികച്ച ഫോമാണ് ജേസൺ സ്മിത്തിനെ ടീമിലെത്തിച്ചത്. 2024-ൽ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറിയ സ്മിത്തിന് 128.30 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് ഉണ്ട്. ടി20 ചലഞ്ചിൽ ഡോൾഫിൻസിനുവേണ്ടി 19 പന്തിൽ പുറത്താകാതെ നേടിയ 68 റൺസ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഒന്നാണ്. 2024 ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന സ്റ്റബ്സിനെ ഒഴിവാക്കിയാണ് സ്മിത്തിന് അവസരം നൽകിയത്. അതേസമയം, നായകൻ ഐഡൻ മാർക്രവും വിക്കറ്റ് കീപ്പർ-ബാറ്റർ ക്വിന്റൺ ഡി കോക്കും ഉൾപ്പെടെയുള്ള മുൻനിര ബാറ്റിംഗ് നിരയിൽ റിക്കൽട്ടണിന് ഇടം കണ്ടെത്താനായില്ല. സ്മിത്തിനും മഫാകയ്ക്കും പുറമെ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, ഡോനോവൻ ഫെറേര, ജോർജ് ലിൻഡെ എന്നിവർക്കും ആദ്യമായി ടി20 ലോകകപ്പ് ടീമിലേക്ക് വിളി ലഭിച്ചു. വാരിയെല്ലിനേറ്റ പരിക്ക് കാരണം ഇന്ത്യയ്ക്കെതിരായ സമീപകാല വൈറ്റ്-ബോൾ പരമ്പര നഷ്ടമായ കഗിസോ റബാഡ ടി20 ടീമിലേക്ക് തിരിച്ചെത്തി. 2024 ലെ പുരുഷ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ആൻറിച്ച് നോർട്ട്ജെയും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഞങ്ങൾ അടുത്തിടെ ഇന്ത്യയിൽ മത്സരിച്ച് പരിചയമുള്ള ഉപഭൂഖണ്ഡത്തിലേക്കാണ് പോകുന്നത്. ആ സാഹചര്യങ്ങളിൽ കളിച്ച അനുഭവം ടൂർണമെന്റിൽ ഞങ്ങൾക്ക് തീർച്ചയായും പ്രയോജനം ചെയ്യും. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പല കളിക്കാരും ആ യാത്രയിൽ ഉണ്ടായിരുന്നു. ഞങ്ങൾ കളിക്കാൻ സാധ്യതയുള്ള പിച്ചുകൾ അവർക്ക് കളിക്കാനായി, ഇത് അവർക്ക് ഏറെ സഹായകമാകും, മുഖ്യ പരിശീലകൻ ഷുക്രി കോൺറാഡ് പ്രസ്താവനയിൽ പറഞ്ഞു. ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇൻഡീസുമായി ഒരു ടി20 പരമ്പര കൂടി കളിക്കാനുണ്ട്, അതിനുള്ള സ്ക്വാഡ് ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായിരുന്ന ദക്ഷിണാഫ്രിക്ക, 2026 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിൻ്റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, മാർക്കോ ജാൻസെൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, കാഗിസോ റബാഡ, ജേസൺ സ്മിത്ത്.
പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം : 38കാരന് പത്ത് വർഷം തടവ്
പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 38കാരന് പത്ത് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിനാസ്പദമായ സംഭവം.
പോത്തുവെട്ടിപ്പാറയിൽ കിണറിനോട് ചേർന്നുള്ള പ്ലാവ് മുറിക്കുന്നതിനിടെ യുവാവ് 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി ബി എസ് ഇ 12ാം ക്ലാസ്സ് പരീക്ഷ: നിയമപഠനം എളുപ്പമാക്കാം
പരീക്ഷ എളുപ്പമാക്കാനുള്ള ചില പൊടിക്കൈകൾ നോക്കാം.
ഡീസൽ വില കുത്തനെ കൂട്ടി സൗദി അറേബ്യ
പുതുവർഷാരംഭത്തിൽ ഡീസൽ വില കുത്തനെ കൂട്ടി സൗദി അറേബ്യ. ഡീസലിന് 7.8 ശതമാനമാണ് വില വർധിപ്പിച്ചത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില കൂട്ടിയതായി പ്രഖ്യാപിച്ചത്.
റിയാദിൽ പ്രവാസി മലയാളി വനിത ഹൃദയാഘാതം മൂലം മരിച്ചു
റിയാദിൽ ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ഹൃദയാഘാതം മൂലം നിര്യാതയായി. ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിലാണ് മരിച്ചത്. 10 വർഷത്തിലധികമായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
റെയിൽവേയിൽ മാനേജറാകാം; അപേക്ഷകൾ ക്ഷണിച്ചു
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയായ ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ് മാനേജർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 20 ഒഴിവുകളാണുള്ളത്.
പൊലീസ് വേഷത്തിൽ പാർവതി തിരുവോത്ത്; 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
യുപി പോലീസ് റിക്രൂട്ട്മെന്റ്; അപേക്ഷകൾ ക്ഷണിച്ചു
ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രമോഷൻ ബോർഡ് (UPPRPB) 2026 വർഷത്തെ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലായി 32,679 സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 ഡിസംബർ 31 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടികൊണ്ടു പോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്നാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയത് കാസർഗോഡ് സ്വദേശിയായ ഖത്തർ പ്രവാസി റഫീഖ് ആണെന്നും പൊലീസ് കണ്ടെത്തി
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മികവാർന്ന പ്രകടനവുമായി കണ്ണൂർ
സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്പോർട്സ് , കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കണ്ണൂർ ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം.കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ ചാംപ്യൻഷിപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി
പലിശരഹിത സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുമ്പാട് തോട്ടുമ്മൽ സ്വദേശി സി. മുഹമ്മദ് ഷിബി ലാ (39) ണ് പിടിയിലായത്
മരിക്കുന്നതിന് മുമ്പ് തനിക്ക് കോളജില്‍ നേരിടേണ്ടി വന്ന പീഡനം വിശദീകരിക്കുന്ന ഒരു വിഡിയോ പെണ്‍കുട്ടി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു
പിഎന്‍ജിആര്‍ബി താരിഫ് പരിഷ്കരണം; അദാനി ടോട്ടല്‍ ഗ്യാസ് സിഎന്‍ജി, പിഎന്‍ജി വിലകള്‍ കുറച്ചു
അഹമ്മദാബാദ്: പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ (പിഎന്‍ജിആര്‍ബി) പുതിയ താരിഫ് പരിഷ്കരണ ഉത്തരവിനെ തുടര്‍ന്ന് രാജ്യത്ത് സിഎന്‍ജി, അടുക്കളയില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന പിഎന്‍ജി ഗ്യാസ് എന്നിവയുടെ വില കുറഞ്ഞു. രാജ്യവ്യാപകമായി ശുദ്ധമായ ഇന്ധനത്തിന്റെ ഉപയോഗം ത്വരിതപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിതരണക്കാരായ
ഗർഭാശയ ഗള ക്യാൻസർ നിവാരണം: ദ്വിദിന ശില്പശാല നടത്തി
2030 ഓടെ ഗർഭാശയ ഗള ക്യാൻസർ പൂർണ്ണ നിവാരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കായി ഗർഭാശയ ഗള ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനും ഗർഭാശയ ഗള കാൻസറിനു മുന്നോടിയായ അവസ്ഥയിൽ കണ്ടെത്തുന്നവർക്ക് കേവലം 45 മിനിറ്റ് കൊണ്ട് ചികിത്സ സാധ്യമാക്കുന്ന കോൾഡ് കൊയാഗുലേഷൻ ചികിത്സ എന്നിവയെ അടിസ്ഥാനമാക്കി ദ്വിദിന ശില്പശാല നടത്തി.
ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
തിരുവന്തപുരം :കെട്ടിടത്തിന്റെ ചുമര് പെയിന്റടിക്കുന്നതിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി കാജോള്‍ ഹുസൈനാണ് (21) മരിച്ചത്. തിരുവന്തപുരം ടെക്നോപാര്‍ക്കിലെ Quest കമ്പനിയിലാണ് സംഭവം. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചുമര് കഴുകുന്നതിനിടയില്‍ 110 കെ വി വൈദ്യുത കമ്പിയില്‍ വാട്ടര്‍ ഗണ്‍ തട്ടി അപകടം സംഭവിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
വര്‍ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ ഉടന്‍ തുറങ്കലിലടക്കണം: നഈം ഗഫൂര്‍
ഫ്രറ്റേണിറ്റി ഹയര്‍ സെക്കന്‍ഡറി ലീഡേഴ്സ് മീറ്റിന് തുടക്കം
'ഇൻഡോറിൽ കൊടുത്തത് വെള്ളമല്ല വിഷം, സർക്കാർ കുംഭകർണനെ പോലെ ഉറക്കം', ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ഇൻഡോർ ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി.ദുർഗന്ധമുള്ള വെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ച് പ്രദേശവാസികൾ നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇൻഡോറിൽ വിതരണം ചെയ്തത് വെള്ളമല്ല വിഷമാണ്, ഭരണകൂടം കുംഭകർണനെ പോലെ ഗാഢനിദ്രയിലായിരുന്നു, രാഹുൽ ഗാന്ധി 'എക്സി'ൽ കുറിച്ചു. അധികാരികളുടെ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

27 C