'ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്'; പത്മവിഭൂഷണില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് വി എസിന്റെ കുടുംബം
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് കുടുംബം. ഏതൊരു പുരസ്കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിലെ സ്ഥാനമാണെന്ന് വി എസിന്റെ മകന് അരുണ്‍ കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നേരത്തെ, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ വി എസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളേയും പാര്‍ട്ടിയുടെ തീരുമാനങ്ങളേയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. പുരസ്കാരം നല്കാന് തീരുമാനിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചാണ് അരുണ്‍ കുമാര്‍ നിലപാട് ആവര്‍ത്തിച്ചത്. വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷമെന്നും പുരസ്കാരം സ്വീകരിക്കുന്നത് വി എസിന്റെ കുടുംബത്തിന് തീരുമാനിക്കാമെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. മുന്‍പ് പത്മ പുരസ്കാരങ്ങള്‍ സിപിഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല. 1992ല്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് പി വി നരസിംഹറാവു സര്‍ക്കാര്‍ പത്മ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇഎംഎസ് പുരസ്കാരം നിരസിച്ചിരുന്നു. പിന്നീട്, ഐക്യമുന്നണി സര്‍ക്കാറിന്റെ കാലത്ത് 2022ല്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പുരസ്കാരം നിരസിച്ചു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും പത്മപുരസ്കാരം സ്വീകരിക്കില്ലെന്ന നിലപാടെടുത്തിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കളുടെ പ്രവര്‍ത്തനമെന്നും ഭരണകൂടത്തിന്റെ ഇത്തരം പുരസ്കാരങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് നിലപാടെന്നുമാണ് സിപിഎം അന്ന് വ്യക്തമാക്കിയത്.
37 പന്തില്‍ 57 റണ്‍സെടുത്ത ജെമീമയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 25 പന്തില്‍ 44 റണ്‍സെടുത്ത ലോറ വോള്‍വാര്‍ഡ് അവസാന പന്തില്‍ റണ്ണൗട്ടായി.
ഏഴ് കിലോ വ്യാജ സ്വര്‍ണവും 250 മാലകളും പിടികൂടി; കര്‍ണാടക സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍
കാല്‍ലക്ഷത്തോളം രൂപയും സ്വര്‍ണമാണെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടി കൈവശം കരുതിയിരുന്ന ഏഴ് ഗ്രാം യഥാര്‍ഥ സ്വര്‍ണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Anurag Kashyap finally breaks silence on being named in the Epstein files. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ തന്റെ പേര് ഉൾപ്പെട്ടതിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്
കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് വീണ്ടും കൈത്താങ്ങ്; വീട് വയ്ക്കാൻ പ്രതിപക്ഷ നേതാവ് സ്ഥലം കൈമാറും
കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നൽകുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.
സ ഹോദരിയും ഗായികയുമായ അഭിരാമി സുരേഷിനെക്കുറിച്ചുള്ള ഗായിക അമൃത സുരേഷിന്റെ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് അഭിരാമിയെന്നും, എല്ലാ പ്രതിസന്ധികളിലും തനിക്ക് താങ്ങും തണലുമായി അവൾ കൂടെയുണ്ടെന്നും അമൃത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ജിഞ്ചർ മീഡിയ കട്ട്സിന് നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷ് സഹോദരിയെക്കുറിച്ച് വാചാലയായത്. അഭിരാമി പുറമെ ശക്തയാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ ലോലഹൃദയയാണെന്നും, താൻ അത്ര മധുരമുള്ള ആളല്ലെന്നും അമൃത പറഞ്ഞു. എന്ത് പ്രതിസന്ധിയെയും നേരിടാനുള്ള ശക്തി എനിക്കുണ്ട്, അതാണ് എന്റെ കരുത്ത്. അതിന് എനിക്ക് പൂർണ്ണ പിന്തുണ നൽകുന്നത് അഭിയാണ്, അമൃത കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ തങ്ങൾ പരസ്പരം കൂട്ടുകാരായിരുന്നെന്നും, മറ്റ് കുട്ടികളുമായി കളിക്കാൻ പോകാറുണ്ടായിരുന്നില്ലെന്നും അമൃത ഓർത്തെടുത്തു. ഇപ്പോഴും അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേയുള്ളൂ. അവൾ എന്റെ പട്ടാളത്തെപ്പോലെ പല കാര്യങ്ങളിലും നിലകൊണ്ടിട്ടുണ്ട്. എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാൽ പ്രതികരിക്കേണ്ടെന്ന് പറഞ്ഞാൽ പോലും അവൾ അത് അനുസരിക്കില്ല. എന്റെ ചേച്ചിയെ പറയാൻ ഞാൻ സമ്മതിക്കില്ല എന്ന മനോഭാവമാണ് അവൾക്ക്. അഭിയെപ്പോലൊരു സഹോദരിയെ ലഭിക്കുക എന്നത് ഭാഗ്യമാണ്. സഹോദരിമാർക്കിടയിലുണ്ടാകുന്ന കുശുമ്പ് പോലും അവൾക്കില്ല, അമൃത വ്യക്തമാക്കി. അമൃതയുടെ ഈ വാക്കുകൾക്ക് ദിവസങ്ങൾക്ക് മുൻപ് സൈബർ ആക്രമണങ്ങൾക്കെതിരെ അഭിരാമി സുരേഷ് ശക്തമായ നിലപാടെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോക്ക് താഴെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപപരമായ കമന്റുകൾ വന്നതിനെ തുടർന്നായിരുന്നു അഭിരാമി പ്രതികരിച്ചത്. സാമൂഹിക മാധ്യമങ്ങൾ ഒരു മാലിന്യക്കൂമ്പാരമായി മാറിയെന്നും, ആർക്കാണ് ഏറ്റവും കൂടുതൽ ശക്തിയായി വൃത്തികേട് പറയാൻ സാധിക്കുന്നത് എന്നതിലാണ് ഇപ്പോൾ മത്സരമെന്നും അഭിരാമി അന്ന് കുറ്റപ്പെടുത്തിയിരുന്നു.
കോഴിക്കോട് ഒളവണ്ണയിൽ പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ശോഭനയുടെ വീട്ടുവളപ്പിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ നല്ലളം പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയും പൂച്ചയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് നിന്നും പറശ്ശിനിക്കടവ് ക്ഷേത്രം സന്ദർശിക്കാൻ കഴിയുന്ന ഈ ഏക സർവീസിൻ്റെ സമയക്രമവും ടിക്കറ്റ് നിരക്കും ഓൺലൈൻ ബുക്കിംഗ് വിവരങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മുസ്ലിം സമൂഹം സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയെടുത്തിട്ടില്ല: കാന്തപുരം
ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മീഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണെന്നും കാന്തപുരം
ദേശീയ പാതകളിലെ ടോള്‍ പിരിവ്; പരാതികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാജ്യത്താകമാനം 1,60,430 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ജയറാം ഗഡ്കരി.
യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്; രാഹുൽഗാന്ധിക്ക് കത്തയച്ച് സി.കെ. ജാനു
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി സി. കെ. ജാനു. സീറ്റ് നൽകില്ലെന്ന് വി.ഡി. സതീശൻ അറിയിച്ചെന്ന് കാട്ടി സി.കെ. ജാനു രാഹുൽഗാന്ധിക്ക് കത്തയച്ചു. എംപിയെന്ന നിലയിൽ ഇടപെടണമെന്ന് പ്രിയങ്കയ്ക്കും പ്രത്യേകം കത്തയച്ചിട്ടുണ്ട്. യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്. പി. വി. അൻവറിന് സീറ്റ് അനുവദിച്ചിട്ടും ജെആർപിയെ അവഗണിച്ചു. അൻവറിൻ്റെ പാർട്ടിയെക്കാൾ അണികൾ ജെആർപിയിലുണ്ടെന്ന് സി. കെ. ജാനു വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകളാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തിന് അനൂകൂലമായ […] The post യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്; രാഹുൽഗാന്ധിക്ക് കത്തയച്ച് സി.കെ. ജാനു appeared first on ഇവാർത്ത | Evartha .
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ആവശ്യവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സുപ്രിംകോടതിയില്‍. കഴിഞ്ഞ നവംബറില്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ജന്‍ സുരാജ് പാര്‍ട്ടി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച ഹരജി പരിഗണിച്ചേക്കും. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 243ല്‍ 202 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയിരുന്നു. ഇന്‍ഡ്യാ സഖ്യത്തിന് 35 സീറ്റ് നേടാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. തനിച്ച് മല്‍രിച്ച ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 'മുഖ്യമന്ത്രി മഹിളാ തൊഴില്‍ യോജന' പദ്ധതിയിലൂടെ ബിഹാര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് 1.3 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്കാണ് 10,000 രൂപ വീതം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ജന്‍ സുരാജ് പാര്‍ട്ടി ഹരജിയില്‍ ആരോപിക്കുന്നത്. ഈ പദ്ധതിയിലൂടെ തുക വിതരണം ചെയ്തത് എന്‍ഡിഎയുടെ വിജയത്തില്‍ നിര്‍ണായകമായതായി വിലയിരുത്തലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ നിയമലംഘനമാണെന്നാണ് ജന്‍ സുരാജ് ആരോപിക്കുന്നത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ ജീവിക പദ്ധതിക്ക് കീഴില്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 1.80 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും പോളിങ് ബൂത്തുകളില്‍ വിന്യസിച്ചതിനേയും ഹരജി ചോദ്യം ചെയ്തു. ഇതെല്ലാം പരിഗണിച്ച് 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ജന്‍ സുരാജ് പാര്‍ട്ടി ഹരജിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ 2024ല്‍ തുടങ്ങിയ പാര്‍ട്ടിയാണ് ജന്‍ സുരാജ് പാര്‍ട്ടി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളില്‍ 238ലും പാര്‍ട്ടി മല്‍സരിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും നയിക്കുന്ന എന്‍ഡിഎ സഖ്യം 202 സീറ്റ് നേടി ബിഹാറില്‍ അധികാരത്തിലേറുകയായിരുന്നു.
വാശിയേറിയ ലേലം വിളിക്കൊടുവില്‍ 9.2 കോടി രൂപക്കായിരുന്നു മുസ്തഫിസുറിനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 വയസ്സുകാരനായ മധ്യവയസ്കൻ കോഴിക്കോട്ട് അറസ്റ്റിൽ. മലപ്പുറം കക്കാട് ബദരിയാ ഹൗസിൽ ബഷീർ (50) ആണ് ടൗൺ പോലീസിന്റെ പിടിയിലായത്. പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ സമീപത്തെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. പീഡനവിവരം കുട്ടി ട്യൂഷൻ ക്ലാസ്സിൽ വെച്ച് അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന്, അധ്യാപിക രക്ഷിതാക്കളെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ടൗൺ പോലീസ്, കോഴിക്കോട് ബീച്ച് പരിസരത്തുനിന്ന് ബഷീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗൺ ഇൻസ്പെക്ടർ സജീഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
പറശ്ശിനിക്കടവ് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍
മൂകയും ബധിരയുമായ പെൺകുട്ടി ഗർഭിണി; 17 പേരുടെ ഡി എൻ എ പരിശോധനയിൽ സത്യം പുറത്ത്; പ്രതി സ്വന്തം പിതാവ്
17 പേരിൽ പിതാവിന്റെ ഡി എൻ എ. മാത്രമാണ് ഗർഭസ്ഥ ശിശുവിന്റേതുമായി പൊരുത്തപ്പെട്ടത്.
ലോകത്തിലെ മൂന്നാമത്തെ സമഗ്ര അവയവമാറ്റ ചികിത്സാ കേന്ദ്രം കേരളത്തിൽ കോഴിക്കോട് നിലവിൽ വരും. രാജ്യത്തെ ആദ്യത്തേതാണിത്. എല്ലാത്തരം അവയവമാറ്റങ്ങളും അനുബന്ധ ചികിത്സകളും ഈ ആശുപത്രിയിൽ ലഭ്യമാക്കും.
പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം.
കണ്ണൂരില്‍ വന്‍ എംഡിഎംഎ വേട്ട; മൂന്നുപേരെ കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി
കണ്ണൂര്‍: കാള്‍ടെക്സ് ഭാഗത്ത് നിന്നും മൂന്നു പേരെ ലഹരിവസ്തുക്കള്‍ സഹിതം കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി. കണ്ണൂര്‍ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇര്ഫാന് കെ (23), കണ്ണൂര്‍ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ 765 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കാല്‍ടെക്സ് ഭാഗത്ത് കാറില്‍ ലഹരിവസ്തു ഉണ്ടെന്നുള്ള രഹസ്യവിരുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസ്, കണ്ണൂര്‍ എസിപി പ്രദീപന് കണ്ണിപ്പൊയില്‍, കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനുരൂപ് കെ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പ്രമോദ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ നിധീഷ്, സനൂപ്, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ശബരിമല സ്വര്‍ണകൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി
ശബരിമല സ്വര്‍ണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പോറ്റി പുറത്തിറങ്ങിയത്. ജനുവരി 21ന് ദ്വാരപാലക ശില്പക്കേസില് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെ, ഇന്ന് കട്ടിളപ്പാളി കേസിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ ചൊവ്വയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കുകയോ സംസ്ഥാനം വിട്ട് […] The post ശബരിമല സ്വര്‍ണകൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി appeared first on ഇവാർത്ത | Evartha .
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 50കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍. പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വി എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഗതാഗത മന്ത്രി ഗണേഷ് കുമാറും മേയർ വി.വി രാജേഷും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ്, പ്രധാനമായും ഇടറോഡുകളിലൂടെ സർവീസ് നടത്താൻ ധാരണയായത്. ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ ആരംഭിക്കും.
ഉത്തർപ്രദേശിൽ അധ്യാപികയ്ക്കെതിരെ വിദ്യാര്‍ഥിയുടെ അതിക്രമം; ചുണ്ട് കടിച്ചു മുറിച്ചു
വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി
നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂർ കളക്ട്രേറ്റിൽ ഇ.വി.എം ഡെമോ സെന്റർ പ്രവർത്തനം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതും വിവിപാറ്റ് പ്രവർത്തിക്കുന്നതും വോട്ടർമാർക്ക് നേരിട്ട് കണ്ടു മനസിലാക്കാനും അവസരമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം
തദ്ദേശ ദിനാഘോഷം: കണ്ണൂരിൽ നടക്കുന്ന മത്സരങ്ങളിൽ നിങ്ങൾക്കും പങ്കെടുക്കാം
സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെയും എം.വി ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെയും ഭാഗമായി കണ്ണൂർ ജില്ലാതല കലാമത്സരങ്ങൾ
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം വ്യക്തമാക്കി കെ സുധാകരൻ; ഒരു മുഴം മുന്നേ എറിഞ്ഞു, ഏത് മണ്ഡലം?
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിന് കച്ച മുറുകുകയാണ് മൂന്ന് മുന്നണികളിലെയും മുതിർന്ന നേതാക്കൾ അടക്കമുള്ളവർ. നിലവിൽ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ചില സീറ്റുകളിൽ കണ്ണ് വച്ചിട്ടുണ്ടെന്ന പല റിപ്പോർട്ടുകളും പുറത്തുവരുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരനും ഇത്തരത്തിൽ ഒരു ആഗ്രഹവും പുറപ്പെടുവിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ
ന്യൂഡല്‍ഹി: വിവാഹിതയെ വിവാഹ വാഗ്ദാനം നല്കി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത കേസില്‍ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി സുപ്രിംകോടതി. 'വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ കക്ഷികള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതുമാത്രം എല്ലാ കേസുകളിലും ബലാല്‍സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി പലതവണ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രതി വിവാഹ വാഗ്ദാനം നല്കിയാല്, പ്രസ്തുത വാഗ്ദാനം നിറവേറ്റാനുള്ള ഉദ്ദേശ്യം തുടക്കത്തില്‍ തന്നെ ഇല്ലാതിരിക്കുകയും, വിവാഹത്തെക്കുറിച്ചുള്ള അത്തരം വ്യാജ വാഗ്ദാനത്തിന് പ്രോസിക്യൂഷന് ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നത് നേരിട്ട് ബാധിക്കുകയും ചെയ്താല്‍ മാത്രമേ ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയൂ. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു, അപ്പീലിനെതിരായ ബലാല്‍സംഗ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. വിവാഹമോചന ഹരജി പരിഗണിക്കാനിരിക്കുന്ന 33 വയസുള്ള അഭിഭാഷകയും വിവാഹിതയായ അമ്മയുമാണ് പരാതിക്കാരി. വിവാഹ ഉറപ്പ് നല്കി 2022 സെപ്റ്റംബര്‍ മുതല്‍ അപ്പീല്‍ക്കാരി തന്നുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചിരുന്നു. 2025 ജനുവരി വരെ ആ ബന്ധം തുടര്‍ന്നുവെന്നും ആ സമയത്ത് താന്‍ ഗര്‍ഭിണിയാകുകയും ഗര്‍ഭഛിദ്രത്തിന് വിധേയയാകാന്‍ നിര്‍ബന്ധിതയാകുകയും ചെയ്തുവെന്നും അവര്‍ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന്, 2025 ഫെബ്രുവരിയില്‍ അവര്‍ ഐപിസി സെക്ഷന്‍ 376(2)(n) പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്തു. പരാതിക്കാരിയുടെ വിവാഹമോചനം ഇപ്പോഴും തീര്‍പ്പാക്കാത്തതിനാല്‍, ആരോപിക്കപ്പെട്ട ബന്ധത്തിന്റെ മുഴുവന്‍ കാലയളവിലും അവള് നിയമപരമായി വിവാഹിതയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അപ്പീല്‍ നല്കുന്നയാള് വിവാഹിതയായ ഒരു സ്ത്രീക്ക് നല്കുന്ന ഏതൊരു വിവാഹ വാഗ്ദാനവും തുടക്കം മുതല്‍ നിറവേറ്റാന്‍ നിയമപരമായി അസാധ്യമായിരുന്നു, കാരണം 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 5(i) പ്രകാരം, ഇരു കക്ഷികള്‍ക്കും ജീവിച്ചിരിക്കുന്ന ഇണയുണ്ടെങ്കില്‍ വിവാഹം അസാധുവാണ്. നിയമം ദ്വിഭാര്യത്വ ബന്ധങ്ങളെ നിരോധിക്കുന്നു, അതിനാല്‍ ആദ്യ വിവാഹം നിലനില്‍ക്കുന്ന കാലയളവില്‍ കക്ഷികള്‍ രണ്ടാം വിവാഹത്തില്‍ ഏര്‍പ്പെടുന്നത് അനുവദിക്കുന്നില്ല. അതിനാല്‍, പരാതിക്കാരനായ പ്രതി, അഭിഭാഷകയാണ്, പറഞ്ഞ നിയമത്തിന്റെ സ്ഥിരമായ നിലപാട് അവഗണിച്ചുവെന്നും അതിനാല്‍ വിവാഹത്തിന്റെ പേരില്‍ വ്യത്യസ്ത അവസരങ്ങളില്‍ പ്രതിയായ അപ്പീല്ക്കാരന് വഞ്ചിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്ന വീക്ഷണം അംഗീകരിക്കാന്‍ പ്രയാസമാണ്, പ്രത്യേകിച്ച് പരാതിക്കാരനായ പ്രതിയുടെ വൈവാഹിക നിലയെക്കുറിച്ച് ഇരു കക്ഷികള്‍ക്കും അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു. കേസിലെ വസ്തുതകള്‍ വ്യക്തമായും സൂചിപ്പിക്കുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളായി എന്നാണെന്നും ലൈംഗിക സംതൃപ്തിക്കായി വഞ്ചിക്കുമെന്ന് ഒരു പുരുഷന് നല്കിയ തെറ്റായ വാഗ്ദാനം ഈ കേസില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി.
കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2025ലാണ് താൻ വിവാഹിതനാകാൻ പോവുകയാണെന്നും നടി സായ് ധൻഷികയാണ് വധുവെന്നും വിശാൽ വെളിപ്പെടുത്തിയത്. പിന്നാലെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു.
നിറം മാറുന്ന പാരാമെഡിക്കല്‍ 02
പാരാമെഡിക്കല്‍ കോഴ്സുകളുടെ മാറ്റങ്ങളെ സംബന്ധിച്ച് ഇന്ന് മനസ്സിലാക്കാം.
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ എന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി.
പൊറോട്ടക്കൊപ്പവും ചോറിന്റെ കൂടെയും സൂപ്പറാണ് ഇത്
പൊറോട്ടക്കൊപ്പവും ചോറിന്റെ കൂടെയും സൂപ്പറാണ് ഇത്
കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടുക്കണം: സ്പീക്കർ
കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയമംമൂലം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടുക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു. ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന് ക്ലബ്ബ് വിട്ടു. കോച്ച് ടിജി പുരുഷോത്തമനുമായി പരസ്പര ധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 2021 ല്‍ റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമന് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. പിന്നീട് അണ്ടര്‍-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹത്തെ, 2023 ജൂലൈയിലാണ് സീനിയര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചത്. 2024-25 സീസണില്‍ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവനിരയിലും സീനിയര്‍ ടീമിലും ഒരേപോലെ അച്ചടക്കത്തോടും പ്രൊഫഷണലിസത്തോടും കൂടി അദ്ദേഹം ക്ലബ്ബിന് വേണ്ടി പ്രവര്‍ത്തിച്ചു. ക്ലബ്ബിന്റെ വിവിധ തലങ്ങളില്‍ പുരുഷോത്തമന് നല്കിയ സംഭാവനകള്‍ക്കും കഠിനാധ്വാനത്തിനും കേരള ബ്ലാസ്റ്റേഴ്സ് നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു.
വെറി ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി
ബെംഗളൂരുവില്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെ ബോംബ് ഭീഷണി; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ബെംഗളൂരുവിലെ തന്ത്രപ്രധാന മേഖകള്ക്കു നേരെ ബോംബ് ഭീഷണി. ജാപ്പനീസ്, ഇറ്റാലിയന്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. കഴിഞ്ഞ മാസം ഇ-മെയിലിലൂടെ ലഭിച്ച ബോംബ് ഭീഷണിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പൊലീസ് പുറത്തുവിട്ടത്. ഇ-മെയില്‍ സന്ദേശം പുറത്തുവന്നത് വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു. സംഭവത്തെതുടര്‍ന്ന് കോണ്‍സുലേറ്റുകളുടെ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് രണ്ട് നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഭീഷണി
'പെദ്ധി'ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക.
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും.
ഡൽഹി: 42 വർഷം പഴക്കമുള്ള കൊലക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. നിലവിൽ നൂറ് വയസ്സുള്ള ധനീറാം എന്നയാളെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നൽകിയും, അപ്പീൽ തീർപ്പാക്കുന്നതിലുണ്ടായ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയുമാണ് കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ചന്ദ്രധാരി സിങ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1984-ൽ ഹമീർപൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കുകയായിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ ധനീറാമിന്റെ അപ്പീൽ ഹൈക്കോടതിയിൽ 40 വർഷത്തിലേറെയായി തീർപ്പാക്കാതെ കിടന്നിരുന്നു. പ്രായാധിക്യത്തിലും പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലും ലഭിച്ച ഈ മോചനം നിയമലോകത്ത് ഏറെ ശ്രദ്ധേയമാകുന്നു.
G Venugopal remembering shan johnson on her death anniversary അന്തരിച്ച സംഗീതസംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസന്റെ പത്താം ചരമവാർഷികത്തിൽ, ഗായകൻ ജി. വേണുഗോപാൽ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ് പങ്കുവെച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്ന സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്കി. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെനി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും ചേര്‍ന്ന് സ്വഭാവഹത്യ നടത്തുന്നുവെന്നാണ് ആരോപണം. വ്യക്തിവിവരങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും, ഇതുമൂലം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പരാതിയില്‍ പറയുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്കും പരാതിയുടെ […] The post രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ സൈബര്‍ ആക്രമണം ; തടയണമെന്ന് രാഹുല്‍ ഗാന്ധിയോട് യുവതിയുടെ പരാതി appeared first on ഇവാർത്ത | Evartha .
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഔട്ട്റീച്ച് പ്രോഗ്രാമായ 'കല, കാലം, കലാപം' പരമ്പരയുടെ ഭാഗമായി നടത്തുന്ന ചലച്ചിത്രോത്സവത്തിന് തൃശൂരിൽ നാളെ (06.02.2026) തുടക്കമാകു.
സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപണം; ജിമ്മുകള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
ന്യൂഡല്‍ഹി: ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നും മതപരിവര്‍തനത്തിന് നിര്‍ബന്ധിക്കുന്നുവെന്നും ആരോപിക്കുന്ന പരാതികളില്‍ നടപടിയെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കമ്മിഷന് നോട്ടീസയച്ചു. ഫിറ്റ്നസ് സെന്ററുകള്‍ ക്രിമിനല്‍ ശൃംഖലകളായി മാറുന്നത് തടയാന്‍ ദേശീയതലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് കമ്മിഷന്റെ ആവശ്യം. നിലവില്‍ ജിമ്മുകള്‍ക്ക് ലൈസന്‍സ് നല്കുന്ന രീതി, രജിസ്ട്രേഷന് നിയമങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ളവിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ സമര്‍പ്പിക്കണം. ജിമ്മുകള്‍ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങള്‍, ലൈസന്‍സിങ് വിവരങ്ങള്‍ എന്നിവ നല്‍കണമെന്ന് സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയോടും കമ്മീഷന് വ്യക്തമാക്കി. ജിമ്മുകളുടെ പ്രവര്‍ത്തനത്തിന് ദേശീയതലത്തില്‍ നിലവിലുള്ള പോളിസികള്‍ വ്യക്തമാക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. യുപിയിലെ മിന്‍സാപുരിലെ ഒരു ജിമ്മില്‍ വന്‍ ചൂഷണം നടക്കുന്നുവെന്നാണ് ലഭിച്ച പരാതി. അമ്പതിലധികം യുവതികള്‍ ഇവിടെ ചൂഷണത്തിന് ഇരയായതായാണ് ആരോപണം.
വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; ഏക്കർ കണക്കിന് തോട്ടം കത്തിനശിച്ചു
കുറ്റിക്കോളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെ.എച്ച്.എന്‍.എ സൗത്ത്വെസ്റ്റ് റീജിയന് - അരിസോണ വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോന്
അരിസോണ: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of North America (KHNA)**യുടെ സൗത്ത്വെസ്റ്റ് റീജിയന് - അരിസോണ വൈസ് പ്രസിഡന്റായി (RVP) ഡോ. രശ്മി മേനോനെ നിയമിച്ചു. അരിസോണ ഉള്‍പ്പെടുന്ന സൗത്ത്വെസ്റ്റ് മേഖലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും, സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ് ഡോ. രശ്മിയുടെ പ്രധാന ചുമതല. കലാരംഗത്തോടും സാംസ്കാരിക പൈതൃക സംരക്ഷണത്തോടും ആജീവനാന്ത അഭിനിവേശമുള്ള വ്യക്തിയാണ് ഡോ. രശ്മി മേനോന്. ശാസ്ത്രീയ നൃത്തങ്ങളോടുള്ള ആഴമുള്ള താല്പര്യത്തിലൂടെ കലയും സംസ്കാരവും സമൂഹ ജീവിതവുമായി ബന്ധിപ്പിക്കുന്നതില്‍ രശ്മി ശ്രദ്ധേയമായ പങ്കുവഹിച്ചു വരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി അരിസോണയിലെ (Valley region) സാമൂഹിക സേവന രംഗത്ത് സജീവമായ ഡോ. രശ്മി, വിദ്യാഭ്യാസം, കല, സാമൂഹിക സേവനം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി ലാഭരഹിത സംഘടനകളുടെ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതുതലമുറയില്‍ സാംസ്കാരിക ബോധവും പൈതൃക അഭിമാനവും വളര്‍ത്തിയെടുക്കുക എന്നതാണ് ഡോ. രശ്മിയുടെ പ്രധാന ദൗത്യം. കലയും സമൂഹ പ്രവര്‍ത്തനങ്ങളും മുഖേന യുവതലമുറയ്ക്ക് അവരുടെ വേരുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനാവുമെന്ന വിശ്വാസത്തിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ഡോ. രശ്മി മേനോന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് KHNA പ്രസിഡന്റ് T. Unnikrishnan പറഞ്ഞു:''കല, സംസ്കാരം, സാമൂഹിക സേവനം എന്നിവയെ ഒരുമിപ്പിച്ച് സമൂഹത്തിന് ദിശാബോധം നല്കുന്ന നേതാവാണ് ഡോ. രശ്മി മേനോന്. സൗത്ത്വെസ്റ്റ് മേഖലയില്‍ KHNAയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും, യുവതലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും രശ്മിയുടെ നേതൃത്വത്തിന് വലിയ പങ്ക് വഹിക്കാനാകും.'' ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന് പിള്ള എന്നിവര്‍ ഉള്‍പ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡും, വനജ നായര്‍ ചെയറായുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ഡോ. രശ്മി മേനോന് ഹൃദയപൂര്‍വ്വമായ ആശംസകള്‍ നേര്‍ന്നു.
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിലൂടെ ബി ജെ പി സർക്കാർ രാജ്യത്തിന്റെ താൽപര്യങ്ങൾ അമേരിക്കയുടെ മുന്നിൽ അടിയറ വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്വയംനിർണയാവകാശത്തെ ട്രംപിന് മുമ്പിൽ പണയപ്പെടുത്തിയ നരേന്ദ്ര മോദി രാജ്യത്തിന് അപമാനമായി മാറിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു; കോഴിക്കോട് 24കാരി മരിച്ച നിലയിൽ
കോഴിക്കോട് നന്മണ്ടയില് ഇരുപത്തിനാലുകാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടമതാടെയാണ് യുവതി കുഴഞ്ഞു വീണത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: സുധാകരന്. അമ്മ: ഷീന
സംസ്ഥാനത്ത് സ്വർണം പവന് 1,13,240 രൂപയാണ് ഇന്നത്തെ വില. പവന് 3680 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇടയ്ക്കിടെയുളള ഈ വിലക്കുറവ് ഒരു ട്രെൻഡ് ആയി കണക്കാക്കാൻ സാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സ്വർണവില വലിയ തോതിൽ ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. കെ ശാന്തകുമാര്‍ സീ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഡോ. കെ ശാന്തകുമാര്‍
42 കൊല്ലം മുൻപുള്ള കൊലക്കേസ്, പ്രതിയ്ക്ക് നൂറ് വയസായി; വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി
പ്രതിയ്ക്ക് ഇപ്പോൾ നൂറ് വയസ്സാണ് പ്രായം. സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയുമാണ് പ്രതി ധനീറാമിനെ വെറുതെ വിട്ടത്.
കോഴിക്കോട്: നന്മണ്ടയിൽ യുവതി കുഴഞ്ഞു വീണ് മരിച്ച നിലയിൽ. ഇരുപത്തിനാല് വയസ്സായിരിന്നു പ്രായം. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം നടന്നത്. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്. ഇന്ന് രാവിലെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല.
ലോക കാൻസർ ദിനം: കാസർഗോട് ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു
ലോക കാൻസർ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം കോൺഫെറൻസ് ഹാളിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ സജിത ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജയ് രാജൻ മുഖ്യപ്രഭാഷണം നടത്തി.
രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റര്‍ എം.പിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികൾ സദാനന്ദന്റെ രണ്ട് കാലുകളും വെട്ടിക്കളഞ്ഞുവെന്നും കൃത്രിമകാലുകൾ മേശയിൽ വെച്ചുകൊണ്ടുള്ള ദൃശ്യം വേദനാജനകമായിരുന്നുവന്നും മോദി പറഞ്ഞു
നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്: ആഷ്ലി വൈസോക്കിയെ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു
ഡാളസ്: ടെക്സസിലെ 254-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ അഭിഭാഷക ആഷ്ലി ബ്രാഡ്ഫോര്‍ഡ് വൈസോക്കിയെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. ദീര്‍ഘകാലമായി നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആഷ്ലിയുടെ വൈദഗ്ധ്യം കോടതിക്ക് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. ഡാളസിലെ പ്രമുഖ നിയമസ്ഥാപനമായ 'ഫോക്സ് റോത്ത്ചൈല്‍ഡില്‍' അഭിഭാഷകയായിരുന്ന ആഷ്ലി, അമേരിക്കന്‍ ബാര്‍ അസോസിയേഷന് ഉള്‍പ്പെടെയുള്ള പ്രമുഖ സംഘടനകളില്‍ അംഗമാണ്. ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും, ടെക്സസ് ടെക് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും നിയമബിരുദവും (JD) നേടിയിട്ടുണ്ട്. ആലീസ് ഐഎസ്ഡി സ്കൂളുകളിലായിരുന്നു ഇവരുടെ പ്രാഥമിക വിദ്യാഭ്യാസം. സെനറ്റിന്റെ സ്ഥിരീകരണത്തിന് വിധേയമായ ഈ നിയമനം 2026 ഡിസംബര്‍ 31 വരെയോ അല്ലെങ്കില്‍ പുതിയ പിന്‍ഗാമി ചുമതലയേല്‍ക്കുന്നത് വരെയോ ആയിരിക്കും. കുടുംബനിയമങ്ങളില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ആഷ്ലിയുടെ കടന്നുവരവ് ഡിസ്ട്രിക്റ്റ് കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി നടത്തിയ യോഗത്തിനു പിന്നാലെയാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മല്‍സരിക്കാനാണ് തീരുമാനമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു. എസ്ഐആറില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായതിനേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. നടന്നത് മമതയുടെ പ്രഹസനമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ
കഴിഞ്ഞ പത്തുവർഷങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻ നിർത്തി ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നു.
മേരിലാന്‍ഡ്: എന്‍എഫ്എല്‍ (NFL) താരം ഖൈറി ജാക്സണും സുഹൃത്തുക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. 25 വയസ്സുകാരിയായ കോറി ക്ലിംഗിമാനാണ് ശിക്ഷിക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതില്‍ ഇതിനകം അനുഭവിച്ച 377 ദിവസത്തെ തടവ് കുറയ്ക്കും. ബാക്കി രണ്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിയണം. 2024 ജൂലൈയിലായിരുന്നു കായികലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. മേരിലാന്‍ഡിലെ പ്രിന്‍സ് ജോര്‍ജ്ജ് കൗണ്ടിയില്‍ വെച്ച് കോറി ഓടിച്ച കാര്‍ ഖൈറി ജാക്സണും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മിനസോട്ട വൈക്കിംഗ്സ് താരം ഖൈറി ജാക്സണ് (24), അദ്ദേഹത്തിന്റെ സഹപാഠികളായിരുന്ന ഐസയ ഹാസല്‍ (23), ആന്തണി ലിറ്റണ്‍ ജൂനിയര്‍ (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടസമയത്ത് കോറി ക്ലിംഗിമാന്‍ മണിക്കൂറില്‍ 109 മൈല്‍ (ഏകദേശം 175 കി.മീ) വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്നും അവര്‍ മദ്യപിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ തെളിയിച്ചു.പ്രതി മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരകളുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഒരു പ്രമുഖ കായിക താരത്തിന്റെ ജീവന് അപഹരിച്ച ഈ കേസില്‍ പ്രതിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ്; രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും ടീസർ പുറത്തിറങ്ങി
നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ...' - 'പെണ്ണും പൊറാട്ടും' ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ,
കൊച്ചി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 'മൈല്‍സ് ഫോര്‍ ഹെല്‍ത്ത്, ഡ്രോപ്പ്സ് ഫോര്‍ ലൈഫ്' എന്ന സന്ദേശമുയര്‍ത്തി സുഭാഷ് പാര്‍ക്കിലെ 'ആരാമം' ഹാളിലായിരുന്നു ക്യാമ്പ് നടന്നത്. കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി. കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് ആര്. സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്തോഷ് കുമാര്‍ ആശംസകള്‍ നേര്‍ന്നു.ജീവിതം രക്ഷിക്കുന്നതിനായുള്ള രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മേയര്‍ സംസാരിച്ചു. മേയറുടെ ഭര്‍ത്താവ് ജോയ് ജെ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് മെംബേര്‍സ്, വിദേശ പൗരന്മാര് എന്നിവരുള്‍പ്പെടെ നൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ രക്തം നല്കി. പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ റെനൈ മെഡിസിറ്റിയാണ് ക്യാമ്പിന് മെഡിക്കല്‍ പിന്തുണ നല്‍കിയത്. റെനൈ മെഡിസിറ്റിയിലെ പത്തോളജി വിഭാഗം മേധാവി ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് രക്തശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ക്യാമ്പ് വിജയകരമാക്കുന്നതില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്പ്രവര്ത്തകരുടെയും സേവനം നിര്‍ണ്ണായകമായി. കാന്‍സര്‍ രോഗികള്‍ക്കും മറ്റും രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ മെഗാ ക്യാമ്പിന്റെ ലക്ഷ്യം.
കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസിയിൽ അനലിറ്റിക്കൽ കെമിസ്റ്റ് നിയമനം
കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി അനലിസ്റ്റ് കെമിസ്റ്റ് തസ്തികയിൽ ഡെയിലി വേജസ് അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഇടുക്കി എക്സൈസ് ഡിവിഷൻ കണ്ടുകെട്ടിയ 48 വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നു. കാറുകൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ ലേലം 2026 ഫെബ്രുവരി 19-ന് പൈനാവിലെ എക്സൈസ് ഡിവിഷൻ ഓഫീസിൽ നടക്കും.
അക്ഷരം ആരോഗ്യം: കുട്ടികൾ ഹെൽത്ത് അമ്പാസഡർമാരാകുന്നു
കേരളത്തിലെ യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര സ്കൂൾ ആരോഗ്യ പരിപാടി (അക്ഷരം ആരോഗ്യം) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
ഐഎസ്എൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ നടക്കും: കെ ചന്ദ്രൻപിള്ള| Kerala Blasters
ഐഎസ്എൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ നടക്കും; സ്റ്റേഡിയം തിരിച്ചെടുക്കുമെന്ന് കെ ചന്ദ്രൻപിള്ള ISL | Jawaharlal Nehru International Stadium | Kerala Blasters | Kaloor Stadium | Messi
തോൽവി മറികടക്കാനുമുള്ള ആത്മവിശ്വാസം ക്വിസ് മത്സരങ്ങളിലൂടെ നേടാൻ കഴിയും: പത്തനംതിട്ട ജില്ലാ കലക്ടർ
മത്സര പരീക്ഷ നേരിടാനുള്ള പരിശീലനത്തിനൊപ്പം തോൽവി മറികടക്കാനുമുള്ള ആത്മവിശ്വാസം ക്വിസ് മത്സരങ്ങളിലൂടെ നേടാനാകുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. അറിവ് നേടാനുള്ള ജിജ്ഞാസയ്ക്കൊപ്പം ജീവിതത്തിൽ ചടുലമായ തീരുമാനങ്ങൾ എടുക്കാൻ ഇത്തരം മത്സരങ്ങൾ പ്രാപ്തരാക്കുമെന്നും കലക്ടർ പറഞ്ഞു.
ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമത്തെ അതിജീവിത, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകി. ഫെനി നൈനാൻ അടക്കമുള്ളവർ സൈബർ ഇടങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നതായി അതിജീവിത ആരോപിക്കുന്നു.
സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം; ഇനി ചന്ദന മരം വിൽക്കാം
ഗവർണർ സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത്നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചന്ദന മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ പ്രോത്സാഹനം നല്കുന്ന ട്രീ ബാങ്കിങ് പദ്ധതി നേരത്തെ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ലായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ചന്ദന മരം ഉടമക്ക് വിൽക്കാനാകും.
കൊച്ചി: ക്യാന്‍സര്‍ ചികിത്സയില്‍ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ ലോക ക്യാന്‍സര്‍ ദിനം ആചരിച്ചു. 'യുണൈറ്റഡ് ബൈ യൂണീക്ക്' എന്ന ആഗോള പ്രമേയത്തില്‍ ഊന്നിക്കൊണ്ട് നടന്ന ദിനാഘോഷത്തിന്റെ ഭാഗമായി വാക്കത്തോണും, പ്രത്യേക പോഷകാഹാര കിറ്റുകളുടെ വിതരണവും നടന്നു. 100 സ്ത്രീകള്‍ക്ക് സൗജന്യമായി മാമ്മോഗ്രാം ചെയ്യുന്നതിനുള്ള പദ്ധതി പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ചികിത്സയ്ക്കിടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും പ്രതിരോധശേഷിയും നല്കുന്നതില് ഭക്ഷണത്തിനുള്ള പങ്കിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനാണ് പോഷകാഹാര കിറ്റുകളുടെ വിതരണം നടത്തിയത്. ഇതോടൊപ്പം തന്നെ സംഘടിപ്പിച്ച പാചക മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. രോഗ പ്രതിരോധത്തില്‍ ജീവിതശൈലിക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ മത്സരം. ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും, ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത വാക്കത്തോണ്‍ അമൃത ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ അവസാനിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും നടന്നു. ക്യാന്‍സര്‍ ദിനാചരണ ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന് ടി.ഡി. രാമകൃഷ്ണന്, പ്രശസ്ത നാടക പ്രവര്‍ത്തക ആശാ ദേവി ടി.എസ്. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. നാടക പ്രവര്‍ത്തക ആശാ ദേവി ഏകാംഗ നാടകം അവതരിപിച്ചു. രോഗാവസ്ഥയുടെ വേദനകളെ സര്‍ഗ്ഗാത്മകതയിലൂടെയും സാഹിത്യത്തിലൂടെയും എങ്ങനെ മറികടക്കാം എന്ന് അവര്‍ പങ്കുവെച്ചു. കേവലം ആശുപത്രി മുറികള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ല രോഗശാന്തി എന്നും, കലയും സാഹിത്യവും മനുഷ്യന്റെ മനസ്സിനെ സുഖപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ടിഡി രാമകൃഷ്ണന് പറഞ്ഞു. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രോഗികള്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കിയിരുന്നു. വിവിധ വിഭാഗങ്ങളിലെ ക്യാന്‍സര്‍ വിദഗ്ദ്ധര്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്കി. ക്യാന്‍സര്‍ രോഗ ബാധിതര്‍ക്കും അതിജീവിതര്‍ക്കും വേണ്ടി 'അമൃത സ്നേഹം' എന്ന പേരില്‍ പതിനഞ്ചോളം ഭാഷയില്‍ തയ്യാറാക്കിയ ചോദ്യാവലിയുടെ പ്രകാശനം ഡോ. മാല മഥുര്‍ ശര്‍മ നിര്‍വഹിച്ചു.ഡോ. പ്രതാപന് നായര്‍, ഡോ. ബീന കെ.വി, ഡോ. വിജയകുമാര്‍ ഡി.കെ, ഡോ. വെസ്ലി എം ജോസ്, ഡോ. അനൂപ് ആര്, ഡോ. നീതു. പി.കെ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'വിഷൻ 2031' ലോഗോ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു
ഫെബ്രുവരി15മുതൽ17വരെ തിരുവനന്തപുരത്ത് നടക്കുന്ന'വിഷൻ2031'അന്താരാഷ്ട്ര കോൺഫറൻസിന്റെ ലോഗോ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭാ മന്ദിരത്തിൽ നടന്നചടങ്ങിൽ പ്രകാശനം ചെയ്തു.
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണന് പോറ്റി പുറത്തിറങ്ങിയത്
68 ലക്ഷം പുസ്തകങ്ങള്‍ റെഡി; 8 ലക്ഷം സൗജന്യ യൂണിഫോം എത്തുന്നു, ഉദ്ഘാടനം ഫെബ്രുവരി 13ന്
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങളും യൂണിഫോമും വിതരണത്തിന് ഒരുങ്ങുന്നു. സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 13ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇറാന് സമ്മതം മൂളി; ഇന്ത്യയ്ക്ക് ശ്വാസം നേരെവീണു, തുര്‍ക്കിക്ക് പകരം ഒമാന്‍,
ദോഹ. മലേഷ്യയിലെ 23 മുന്‍നിര യൂണിവേര്സിറ്റികളുടെ പങ്കാളിത്തത്തോടെ ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ സഹകരണത്തോടെ റക്സ്പോ സെന്റര്‍ സംഘടിപ്പിക്കുന്ന യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 6,7 തിയ്യതികളില്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍ നടക്കും. എഞ്ചിനീയറിംഗ്, ബിസിനസ്, ഐടി, ഹോസ്പിറ്റാലിറ്റി , ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള യൂണിവേര്സിറ്റി അധികൃതരുമായി നേരിട്ട് സംസാരിക്കാനും പ്രവേശന നടപടികള്‍ ആരംഭിക്കാനും പ്രദര്‍ശനം സൗകര്യമൊരുക്കും. വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെയാണ് എക്സിബിഷന്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ ,മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രയോജനപ്പെടുന്ന തരത്തിലുള്ള എഡ്യൂക്കേഷണല്‍ സെഷനുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യു.കെ, യു.എസ് സര്‍വകലാശാലകളിലേക്കുള്ള മെഡിക്കല്‍ ഇന്റര്‍വ്യൂവിന് തയ്യാറാകുന്നവര്‍ക്കുള്ള സൗജന്യ വര്‍ക് ഷോപ്പും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പുകള്‍, വിസ, യൂണിവേര്സിറ്റി അപേക്ഷ ഫീ എന്നിവയില്‍ ഇളവുകള്‍, ചില യൂണിവേര്സിറ്റികളില് പ്രവേശനമെടുക്കുന്നവര്‍ക്ക് സൗജന്യ വിമാനടിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യത, ,പ്രദര്‍ശനത്തില്‍ വെച്ച് ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഐ ഫോണ്‍ 17 പ്രോനേടാനവസരം തുടങ്ങി നിരവധി ബെനഫിറ്റുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഈവന്റ് മാനേജര്‍ സര്‍ഫാന്‍ ബിന്‍ ദുല്കിഫല് ,ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ മലേഷ്യാ ഗ്ളോബല്‍ അസിസ്റ്റ് സ്റ്റീവ് സന്തോഷ് സമീര്‍ , റെക്സ്പോ ഖത്തര്‍ ഓഫ്ഷോര്‍ മാനേജര്‍ സീഷാന്‍ എന്നിവര്‍ പങ്കെടുത്തു
ഇന്ന് ഉച്ചയോടെയാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയെ വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
'ഫോർത്ത് ഫ്ലോർ ' ചിത്രം ഫെബ്രുവരി ഇരുപത്തിയേഴിന് ദർശനത്തിനെത്തും
സൈക്കോളജി ത്രില്ലർ ജോണറിൽ, അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർത്ത് ഫ്ലോർ (fourth floor )തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എൽ.ആർ. സുന്ദര പാണ്ഡ്യൻ സംവിധാനം ചെയ്യുന്നു.
കൊറിയൻ പോപ്പ് സംസ്കാരം (കെ പോപ്പ്), ഓൺലൈൻ ഗെയിമുകൾ, അന്താരാഷ്ട്ര വിനോദ പരിപാടികൾ എന്നിവയോടുള്ള ഇവരുടെ അമിതമായ ആസക്തി വെളിപ്പെടുത്തുന്നതാണ് കുറിപ്പുകൾ.
ദേശീയപാത നിർമ്മാണ മേഖലയിൽ കാലവർഷത്തിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും അടക്കമുള്ള ദുരന്തം തടയാൻ ജില്ലാ ഭരണ സംവിധാനം മുൻകരുതൽ ഒരുക്കുന്നു. കാസർകോട് ജില്ലയിൽ ദേശീയപാത 66 നിർമാണം ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെ പൂർത്തിയായിട്ടുണ്ട്.
ക്രിസ്പി അച്ചപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം!
ക്രിസ്പി അച്ചപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം!
ഉണ്ണികൃഷ്ണന് പോറ്റി ജയില്‍മോചിതനായി
ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിലേക്ക്; ഫെബ്രുവരി 21-ന് സമരം
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടാണ് സമരം
യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ
കോഴിക്കോട് നന്മണ്ടയിൽ 24 വയസ്സുള്ള യുവതി കുഴഞ്ഞുവീണ് മരിച്ചു. ആദിത്യ എന്ന യുവതി രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ നടക്കും.
കൊച്ചി: രണ്ട് ജില്ലകളുടെയും തീരദേശ മേഖലയുടെയും പ്രതീക്ഷയായ മുനമ്പം-അഴിക്കോട് പാലത്തിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു. നിലവിൽ പാലത്തിന്റെ അൻപത് ശതമാനത്തോളം ജോലികൾ പൂർത്തിയായി കഴിഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പാലം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന് വേണ്ടി പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നിലവിൽ മുനമ്പം ഭാഗത്തേക്കുള്ള നിർമ്മാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിക്കാർ ഇരുട്ടിൽ തന്നെ തുടരണോ? 30
പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷ എം പിമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിലും മാറഞ്ചേരിയിലുമായി പേവിഷബാധയേറ്റ ഒരു തെരുവുനായ രണ്ട് ദിവസത്തിനിടെ 20-ഓളം പേരെ ആക്രമിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്. പൊതുജനങ്ങൾക്ക് ഭീഷണിയായ നായയെ പിന്നീട് അധികൃതർ പിടികൂടി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. പൊന്നാനിയിൽ ചൊവ്വാഴ്ച മൂന്നുപേർക്കും, ബുധനാഴ്ച കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 13 പേർക്കും തെരുവുനായുടെ കടിയേറ്റു. തിരക്കേറിയ ചമ്രവട്ടം ജംഗ്ഷൻ, കുണ്ടുകടവ് ജംഗ്ഷൻ എന്നിവിടങ്ങളിൽ വെച്ചാണ് നായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്. ചൊവ്വാഴ്ച അംറ (8), ഹസിന (42), ജുബൈരിയ (31) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ജുവൈരിയ (44), ഇന്ദിര (48), ഹൽഖ (23), നിഷ (53), ഷാജിത (34), റിസ്വാന (22), ബദറുന്നിസ (48), ഭാസ്കരൻ (63), അഷിത (32), ശ്രീജിത്ത് (32), ശാന്ത (61) എന്നിവർക്കും കടിയേറ്റു. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മാറഞ്ചേരിയിലും സമാനമായ ആക്രമണങ്ങൾ അരങ്ങേറി. താമലശ്ശേരി അമ്പാരത്ത് ഷെമീറിന്റെ മൂന്നര വയസ്സുകാരി മകൾ സംമ്റയ്ക്ക് വീട്ടുമുറ്റത്ത് കളിക്കുമ്പോളാണ് നായയുടെ കടിയേറ്റത്. മാസ്റ്റർപടി പുല്ലയിൽ ഒമ്പത് വയസ്സുകാരിക്കും വീട്ടുമുറ്റത്തുവെച്ച് കടിയേറ്റിട്ടുണ്ട്. മാറഞ്ചേരി സെന്ററിന് സമീപം വട്ടേകാട്ടിൽ ഹസീന, പരിച്ചകം കോമുണ്ടത്തേൽ ജുബൈരിയ എന്നിവർ റോഡിലൂടെ നടക്കുമ്പോഴും, മാറഞ്ചേരി വില്ലേജ് ഓഫീസ് പരിസരത്ത് വീട്ടുമുറ്റത്ത് നിന്ന ജുബൈരിയ എന്ന വീട്ടമ്മയ്ക്കും നായയുടെ ആക്രമണമുണ്ടായി. രാവിലെ മുതൽ തെരുവുനായയുടെ പരാക്രമം രൂക്ഷമായതോടെ നഗരസഭ ഭരണസമിതി അംഗങ്ങളും ആരോഗ്യവിഭാഗവും കണ്ടിജന്റ് ജീവനക്കാരും ചേർന്ന് നായയെ പിടികൂടാൻ ശ്രമം തുടങ്ങി. ഉച്ചയോടെ മലപ്പുറത്തുനിന്ന് ഡോഗ് ക്യാച്ചർമാരും സ്ഥലത്തെത്തി. വൈകുന്നേരത്തോടെ നൈതല്ലൂർ റോയൽ സ്കൂളിന് സമീപത്തുനിന്ന് നായയെ പിടികൂടുകയും വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുറച്ചുകാലങ്ങളായി മാറഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം!
ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം!
കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
UPSC സിവിൽ സർവീസസ് 2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2026 ലെ സിവിൽ സർവീസസ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി, വിവിധ സർവീസുകളിലായി 933 ഒഴിവുകൾ പ്രഖ്യാപിച്ചു. അപേക്ഷാ പ്രക്രിയ ഫെബ്രുവരി 4 ന് ആരംഭിച്ചു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 24 ആണ്. അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക് upsc.gov.in ആണ്.
Actor Kannan Sagar about his health issue അതികഠിനമായ വേദന മൂലം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലുള്ള ദൈനംദിന കാര്യങ്ങൾ പോലും ദുസ്സഹമായെന്ന് അദ്ദേഹം കുറിച്ചു.
24 കൊലക്കേസുകളിൽ പ്രതികൾ; അച്ഛനും മകനും ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞത് 12 മാസം
24 കൊലക്കേസുകളിൽ പ്രതികളായ രണ്ടു പേർ ബെംഗളൂരു നഗരത്തിൽ പിടിയിൽ. ഇരുവരും കഴിഞ്ഞ ഒരു വർഷത്തോളമായി നഗരത്തിൽ ഒളിച്ച് താമസിക്കുകയായിരുന്നു. എങ്ങനെയാണ് ഇവർ പോലീസിന്റെ കണ്ണു വെട്ടിച്ചത് എന്നത് ആശങ്കയാണ്.
പറശിനിക്കടവിലെ ലോഡ്ജിൽ മധ്യവയസ്ക്കയായ സ്ത്രീയെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു.ചുരിദാർ ഷാൾ ഉപയോഗിച്ചാണ് സീമയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തിയതെന്നാണ്പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

29 C