ജാർഖണ്ഡിൽ എയർ ആംബുലൻസ്തകർന്നുവീണ് ഏഴ് മരണം
റാഞ്ചി: റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിക്കുകയായിരുന്ന എയർ ആംബുലൻസ് തകർന്നുവീണ് എഴു പേർ കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാരും രോഗിയും ഡോക്ടറുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ ജാർഖണ്ഡ് ചത്ര ജില്ലയിൽ സിമരിയയിലെ ബാരിയതു പഞ്ചായത്തിലെ വനമേഖലയിലാണ് അപകടം. ഏഴു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചത്ര പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, രോഗിയായ സഞ്ജയ് കുമാർ, ഡോ. വികാസ് കുമാർ ഗുപ്ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റെഡ്ബേർഡ് എയർവേയ്സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 (വിടി-എജെവി) വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 7:11-ന് റാഞ്ചി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനത്തിന് 7:34-ഓടെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വാരണാസിക്ക്… The post ജാർഖണ്ഡിൽ എയർ ആംബുലൻസ്തകർന്നുവീണ് ഏഴ് മരണം appeared first on RashtraDeepika .
കൊച്ചി: സംസ്ഥാനത്തെ 1650 വില്ലേജ് ഓഫിസുകളില്‍ ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സമര്‍പിച്ച ഹര്‍ജിയില്‍ വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ സ്വദേശി ഷാജി കോടങ്കണ്ടത്തിലാണ് ഹര്ജിക്കാരന്. സംസ്ഥാനത്തെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉപകരണങ്ങള്‍ വാങ്ങാന്‍ 168 കോടി രൂപയ്ക്ക് ടെന്‍ഡര്‍ വിളച്ച ശേഷം 289.5 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതിനുള്ള ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 807.98 കോടി രൂപയാണ്. ഇതിന്റെ ആദ്യഘട്ടത്തിനായി അനുവദിച്ചിരിക്കുന്നത് 339.438 കോടി രൂപയാണ്. ടെന്‍ഡര്‍ നടപടിയിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പല ഉപകരണങ്ങളും വാങ്ങിയതിന് പിന്നാലെ തകരാറിലായി. സര്‍വേയ്ക്കായി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലും… The post ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് ഹർജി; വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി appeared first on RashtraDeepika .
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നും ലഡാക്കിലെ ലേയിലേക്ക് യാത്രതിരിച്ച സ്പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി. എന്ജിന് തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ തീപ്പൊരിയും പുകയും കണ്ടതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്. ചൊവ്വാഴ്ച രാവിലെ 6.45-ഓടെയാണ് ലേയിലേക്ക് യാത്രതിരിച്ച വിമാനം തിരികെ ഇറക്കിയത്. 150 യാത്രക്കാരാണ് ബോയിങ് 737 വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ്ചെയ്തെന്നും എല്ലാ യാത്രക്കാരെയും സാധാരണഗതിയില്‍ പുറത്തിറക്കിയെന്നും സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. വിമാനത്തിന്റെ രണ്ടാമത്തെ എന്‍ജിനിലുണ്ടായ തകരാറാണ് തകരാറിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരികെ ഇറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ തകരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കൂവെന്നും അധികൃതര്‍ അറിയിച്ചു.
പൂഞ്ഞാറിൽ പിസി ജോർജ് മത്സരിക്കുമോ? ആ വാക്കുകൾ സൂചന തന്നെ, ഭരണപക്ഷ എംഎൽഎയെ പരിഹസിച്ച് രംഗത്ത്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യങ്ങളിൽ ഒന്നാണ് പിസി ജോർജ് ഇക്കുറി മത്സര രംഗത്തുണ്ടാവുമോ എന്നത്. അതിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചർച്ചകൾ നടക്കുകയും പിസി ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പ്രതികരിക്കുകയും ഒക്കെ ചെയ്തിരുന്നു. നിലവിൽ എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുന്ന പിസി ജോർജ് പൂഞ്ഞാർ മണ്ഡലത്തിൽ ഒരിക്കൽ കൂടി ജനവിധി തേടുമെന്നാണ് ചില
തിളക്കമുള്ള ചർമ്മം ലഭിക്കാൻ കുടിക്കേണ്ട 5 പാനീയങ്ങൾ
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ ആരോഗ്യകരമായ ചർമ്മം നിങ്ങൾക്ക് ലഭിക്കുകയുള്ളു. തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ.
ബജാജിന്റെ കുതിപ്പ്: ഈ മോഡൽ വീണ്ടും ഒന്നാമത്!
2026 ജനുവരിയിലെ ബജാജിന്റെ മോഡൽ തിരിച്ചുള്ള വിൽപ്പനയിൽ പൾസർ വീണ്ടും ഒന്നാം സ്ഥാനം നേടി. 67,081 യൂണിറ്റുകൾ വിറ്റഴിച്ച് 11% വളർച്ച രേഖപ്പെടുത്തി. പ്ലാറ്റിന, ചേതക് ഇലക്ട്രിക് തുടങ്ങിയ മോഡലുകളും മികച്ച വിൽപ്പന വളർച്ച കാണിച്ചു.
ഗുരുതരമായ തെറ്റാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ചെയ്തത് ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണം
കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൽ ഗണഗീത വിവാദം, പരാതിയുമായി ഡിവൈഎഫ്ഐ
കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതാണ് വിവാദമായത്
വനിതാ സിവിൽ പൊലീസ് ഓഫീസർ ഡെപ്യൂട്ടേഷൻ; അപേക്ഷ ക്ഷണിച്ചു
31100-66800 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സിവിൽ പോലീസ് ഓഫീസർമാർക്ക് അപേക്ഷിക്കാം.
ബാലുശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ചെടികള്‍ പിടിച്ചെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വൈറ്റില കൊലപാതകത്തില്‍ പ്രതി പിടിയില്‍
കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. എറണാകുളം സ്വദേശി ഷാജിയെ കാക്കനാട് നിന്നാണ് പിടികൂടിയത്. പ്രതിയും യുവതിയും ഉള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലിസിന് ആദ്യം ലഭിച്ചത്. ശേഷം പ്രതി കാറില്‍ കയറിപ്പോകുമ്പോള്‍ ഷര്‍ട്ടില്‍ രക്തക്കറയുണ്ടെന്ന് പോലിസ് കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ് കൊല്ലപ്പെട്ടത് എന്നാണ് പോലിസ് സംശയിക്കുന്നത്. മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ച ഫോണിലെ സിം കാര്‍ഡ് സുധ ബേബി എന്ന സ്ത്രീയുടെ പേരിലുള്ളതാണ്. ഈ സ്ത്രീയാവാം കൊല്ലപ്പെട്ടതെന്നാണ് പോലിസിന്റെ നിഗമനം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപമുണ്ടായിരുന്ന മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വൈറ്റില ഫ്ളൈഓവറിന് താഴെയുള്ള റെയില്‍വെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃത്ദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയില്‍വേയിലും തുടര്‍ന്ന് പോലിസിലും വിവരമറിയിച്ചു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പോലിസ് സംശയിക്കാനുണ്ടായ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടന്നിരുന്നത്.
പല്ലെക്കലെ: ട്വന്റി 20 ലോകകപ്പിലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാക്കിസ്ഥാന് ഇന്ന് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ശ്രീലങ്കയിലെ പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ജയത്തോടെ സെമി ബര്‍ത്ത് ഉറപ്പിക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേ സമയം ആദ്യ മത്സരം മഴമൂലം നഷ്ടമായ പാക്കിസ്ഥാന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. ന്യൂസിലന്‍ഡിനെതിരായ പാകിസ്ഥാന്റെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നിലവില്‍ ഒരു പോയിന്റ് മാത്രമുള്ള പാകിസ്ഥാന് ഇന്ന് വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താം. ഇന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ പാകിസ്ഥാന് അഞ്ച് പോയിന്റോടെ നേരിട്ട് സെമിയില്‍ എത്താം. എന്നാല്‍ ഇന്ന് പരാജയപ്പെട്ടാല്‍ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരും. മഴ മത്സരത്തിന് ഭീഷണി ആകില്ലെന്നാണ് റിപ്പോര്‍ട്ട്. കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പാകിസ്ഥാന്- ന്യൂസിലന്‍ഡ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് 'ബി' യില്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. പല്ലക്കീല്‍ പിച്ചില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. പാകിസ്ഥാന്റെ സ്പിന്‍ നിരയെ കൈകാര്യം ചെയ്യുക എന്നതാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. മുന്‍പ്, ഇതേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് പതറിയതും ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരെയാണ്. ശ്രീലങ്കക്ക് ഒരു രണ്ടുപേര്‍ സ്പിന്നര്‍മാര്‍ മാത്രമാണ് ഉള്ളത്. പക്ഷെ പാകിസ്ഥാന് അഞ്ചുപേര്‍ വരെ സ്പിന്‍ ബൗള്‍ ചെയ്യാന്‍ ഉണ്ടാകും. ഈ സ്പിന്‍ കെണി മറികടക്കുന്നത് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകും. അതേസമയം, ശ്രീലങ്കയെ 95 റണ്‍സിന് പുറത്താക്കി ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി ഒന്നാമതാണ് ഇംഗ്ലണ്ട് ടീം. അതാണ് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകവും. സല്മാന് അലി അഗ നയിക്കുന്ന പാകിസ്ഥാന് ടീം ലങ്കന്‍ പിച്ചുകളിലെ സ്പിന്‍ അനുകൂല സാഹചര്യം മുതലെടുക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് സ്പിന്നര്‍മാരെ വരെ അണിനിരത്താന്‍ ശേഷിയുള്ള പാകിസ്ഥാന് നിര ഇംഗ്ലീഷ് ബാറ്റര്‍മാരെ കുരുക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 95 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. നിലവില്‍ രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് അവര്‍. ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര പതറിയിരുന്നു. പാകിസ്ഥാന്റെ കരുത്തുറ്റ സ്പിന്‍ നിരയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ ഇന്നത്തെ പ്രകടനം. കഴിഞ്ഞ മത്സരങ്ങളില്‍ മഴ വില്ലനായെങ്കിലും ഇന്ന് പല്ലെക്കലെയില്‍ കാലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്യുവെതര്‍ റിപ്പോര്‍ട്ട് പ്രകാരം മഴ പെയ്യാന്‍ വെറും 2 ശതമാനം സാധ്യത മാത്രമാണുള്ളത്. 25-27 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തടസ്സമില്ലാത്ത ഒരു മത്സരം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ പ്രതി പിടിയിലായി. പ്രതിക്കൊപ്പം യുവതി നടന്നുപോകുന്നതും, പിന്നീട് ഷർട്ടിൽ രക്തക്കറയുമായി പ്രതി തനിച്ച് മടങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്
റമസാൻ: ദീപാലങ്കാരങ്ങളിൽ മുങ്ങി അബൂദബി നഗരം
റമസാനിലെ കാരുണ്യം, ഔദാര്യം, ഐക്യം എന്നീ മൂല്യങ്ങൾ വിളിച്ചോതുന്ന വാചകങ്ങളും കലാരൂപങ്ങളും ദീപാലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമ കണ്ട് കോടതി വിധിക്കും! കേരള സ്റ്റോറി 2 വിവാദത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക നീക്കം
വിവാദ ചലച്ചിത്രം 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രദർശനാനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കേരള ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെ, ചിത്രം നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. സിനിമയുടെ ഉള്ളടക്കം കേരളത്തിലെ മതേതര
പോക്കറ്റിലൊതുങ്ങുന്ന അഞ്ച് മികച്ച വില കുറഞ്ഞ ഇലക്ട്രിക് കാറുകൾ
ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം വർധിച്ചുവരികയാണ്, കുറഞ്ഞ പ്രവർത്തനച്ചെലവും സർക്കാർ ആനുകൂല്യങ്ങളും ഇതിന് കാരണമാകുന്നു. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അഞ്ച് ഇലക്ട്രിക് കാറുകളെ അറിയാം.
ന്യൂഡല്‍ഹി: കേരള സ്റ്റോറി 2വിനെതിരെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. കേരള സ്റ്റോറി 2 പ്രൊപ്പഗാണ്ട ചിത്രമല്ല, സെപ്റ്റിക് ടാങ്ക് മൂവിയാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. കേരള സ്റ്റോറി വിവാദത്തില്‍ എന്‍ഡി ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബ്രിട്ടാസിന്റെ പ്രതികരണം. ''സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട സിനിമയായ കേരള സ്റ്റോറി 2 പ്രൊമോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നതിനാലാണ് ഇങ്ങനെയൊരു അഭിപ്രായം പറയാന്‍ നിര്‍ബന്ധിതനായത്. ബീഫാണ് ഇപ്പോള്‍ പ്രമോഷന്റെ കേന്ദ്രബിന്ദു. കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് കഴിക്കും, അതിന് നിരോധനം ആവശ്യപ്പെടാറില്ല. 'ഡല്‍ഹിയില്‍ മമ്മി, കേരളത്തില്‍ യമ്മി'' എന്ന രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണം' എന്നാണ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.ബീഫ് കയറ്റുമതിയുടെ 59 ശതമാനവും ഇരട്ട എഞ്ചിന് സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയുടെ വിഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ''ആദ്യ ഭാഗം പുറത്തിറങ്ങിയ സമയത്ത് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് 33000 പെണ്‍കുട്ടികളെ മതം പരിവര്‍ത്തനം നടത്തി സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയി എന്നാണ്. പിന്നെയത് രണ്ടോ മൂന്നോ സ്ത്രീകളെന്നായി. അതും നിലനില്‍ക്കുന്ന വാദമായിരുന്നില്ല. ഇപ്പോള്‍ കേരള സ്റ്റോറി 2വിന്റെ ട്രെയിലറില്‍ പറയുന്നത് നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുവെന്നാണ്. ഇരകളെന്ന് പറഞ്ഞ് അവര്‍ കുറച്ചുപേരെ കൊണ്ടു വന്നു. പക്ഷെ ആ ഇരകളില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുമുള്ളവരല്ല'' എന്നാണ് ജോണ്‍ ബ്രിട്ടാസ് ചനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അവരുടെ ലക്ഷ്യം മുസ് ലിംങ്ങളെ പ്രശ്നക്കാരായി ചിത്രീകരിക്കുകയും ഒരു സംസ്ഥാനത്തിന്റെ ഇമേജ് തകര്‍ക്കുകയുമാണ്. സാമൂഹിക സഹവര്‍ത്തിത്വത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണിത്. ഇതൊരു പ്രൊപ്പഗാണ്ട ചിത്രമല്ല, ഇതൊരു സെപ്റ്റിക് ടാങ്ക് മൂവിയാണ്. അതിനും അപ്പുറത്താണ്. കാരണം പ്രെപ്പഗാണ്ട സിനിമയ്ക്കും ചില മര്യാദകളുണ്ടാകും. ഈ ചിത്രത്തിന് അതു പോലുമില്ല. സമൂഹത്തില്‍ വിഷം കുത്തിവെക്കുന്ന സിനിമയാണിതെന്നും ബ്രിട്ടാസ് പറഞ്ഞു. കേരള സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള തിരക്കഥയുടെ ഭാഗമാണ് സിനിമ. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി തെളിയിക്കുന്ന ഒരൊറ്റ സംഭവം പോലുമില്ല. ഈ സിനിമകളൊക്കെ വരുന്നത് ഇലക്ഷന് അടുക്കുമ്പോഴാണ്. കേരള സ്റ്റോറി പ്രൊമോട്ട് ചെയ്ത് പ്രധാനമന്ത്രിയായിരുന്നു. ഈ സിനിമയേയും ബിജെപി നേതാക്കള്‍ പ്രൊമോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്നും ബ്രിട്ടാസ് പറഞ്ഞു.
ആലപ്പുഴയില്‍ വീണ്ടും ചികില്‍സാ പിഴവെന്ന് പരാതി; പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
ആലപ്പുഴ : ആലപ്പുഴയില്‍ വീണ്ടും ചികില്‍സാ പിഴവെന്ന് പരാതി. കല്ലുമൂട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരേയാണ് ആരോപണം. കൃത്യസമയത്ത് ചികില്‍സ നല്കാതിരുന്നതിനാല് പ്രസവത്തിനിടെ കുഞ്ഞ് മരിക്കുകയായിരുന്നെന്നാണ് പരാതി. കഴിഞ്ഞ 22നാണ് അതുല്യ ബ്ലീഡിങുമായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ അപ്പോള്‍ ചികില്‍സ നല്‍കാതെ പറഞ്ഞു വിടുകയായിരുന്നു. ഇതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ലൈംഗികാതിക്രമ കേസ് : നടൻ സിദ്ദിഖിന് യുഎഇയിൽ പോകാൻ അനുമതി
ലൈംഗികാതിക്രമകേസിൽ നടൻ സിദ്ദീഖിന് യുഎഇ സന്ദർശിക്കാൻ അനുമതി. ഇതിനായി പാസ്പോർട്ടും തിരികെ നൽകി. ഷാർജയിൽ നടത്തുന്ന 'രാജകീയം' എന്ന സ്റ്റേജ് ഷോയിയിൽ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നൽകിയത്. മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനെ എസ്ഐടി ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളോടും പ്രതിപക്ഷത്തോടും ഒരു ബഹുമാനവുമില്ലാത്ത ഏകാധിപത്യ നടപടിയാണ് സര്‍ക്കാര്‍ നിയമസഭയില്‍ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ ചെലവിട്ട് പി.ആര്. വര്ക്കുകളിലുടെ പ്രവര്‍ത്തിക്കുന്ന കാവല്‍ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ഏതാനും വര്‍ഷങ്ങളായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജനം എല്‍ഡിഎഫിനെ പരാജയപ്പെടുത്തി. അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം സര്‍ക്കാരിന് നഷ്ടപ്പെട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യഥാര്‍ത്ഥ പ്രതിയാകേണ്ട കടകംപള്ളി സുരേന്ദ്രനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. അയ്യപ്പസംഗമത്തിന്റെ പേരില്‍ കോടികള്‍ അടിച്ച് മാറ്റി. അയ്യപ്പസംഗമത്തിന് വേണ്ടി മുന്‍ കൈ എടുത്ത് എല്ലാ കാര്യങ്ങളും ചെയ്തത് ദേവസ്വം മന്ത്രി വാസവനാണ്. എന്നാല്‍ അഴിമതി കൈയോടെ തെളിഞ്ഞപ്പോള്‍ വാസവന് കൈകഴുകാന്‍ നോക്കുകയാണ്. ഈ സര്‍ക്കാരിനെ ജനം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമസഭ നടപടികള്‍ ബഹിഷ്കരിച്ച ശേഷം… The post അയ്യപ്പസംഗമത്തിന്റെ പേരില്‍ കോടികള്‍ അടിച്ച് മാറ്റി; ദേവസ്വം മന്ത്രി വി.എന്‍. വാസവനെ എസ്ഐടി ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല appeared first on RashtraDeepika .
വിളർച്ച മാറ്റാം, ഹീമോഗ്ലോബിൻ കൂട്ടാം; കഴിക്കാം ഈ പഴങ്ങൾ
നല്ല ആരോഗ്യത്തിന് ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിൽ കാണുന്ന ഈ പ്രോട്ടീനാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്നത്.
പുട്ടിന് കൂടെ പിടിക്കാൻ ഒരു വെറൈറ്റി മുട്ട കറി ഇതാ
പുട്ടിന് കൂടെ പിടിക്കാൻ ഒരു വെറൈറ്റി മുട്ട കറി ഇതാ
2026-ൽ ഹ്യുണ്ടായിയുടെ വമ്പൻ നീക്കം: മൂന്ന് പുതിയ കാറുകൾ
2026-ൽ 15 ലക്ഷത്തിൽ താഴെ വില വരുന്ന മൂന്ന് പുതിയ വാഹനങ്ങൾ ഹ്യുണ്ടായി വിപണിയിൽ എത്തിക്കും. ഇതിൽ പുതിയ എക്സ്റ്റർ ഫെയ്സ്ലിഫ്റ്റ്, ബയോൺ എന്ന പുതിയ എസ്യുവി, വെർണ സെഡാന്റെ പുതിയ പതിപ്പ് എന്നിവ ഉൾപ്പെടുന്നു.
യു എ ഇ; പൊതു, സ്വകാര്യ മേഖലകൾക്കുള്ള ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
നാല് ദിവസം വരെ അവധി
സൈജു കുറുപ്പിന്റെ 20 വര്‍ഷങ്ങള്‍.
ലഖ്നോവിൽ മുസ്ലിം വിദ്യാർഥികൾക്ക് നമസ്കാരത്തിന് മനുഷ്യച്ചങ്ങല തീർത്ത് ഹിന്ദു വിദ്യാർഥികൾ
ലഖ്നോ സർവകലാശാല കാമ്പസിലെ ചരിത്രപ്രസിദ്ധമായ ലാൽ ബറാദരി മസ്ജിദ് റമദാൻ വ്രതകാലത്ത് അടച്ചിട്ടതിനെ തുടർന്ന് ഹിന്ദു വിദ്യാർഥികളുടെ കാവലിൽ മുസ്ലിം വിദ്യാർഥികൾ പള്ളിക്ക് പുറത്ത് നമസ്കാരം നിർവഹിച്ചു.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു; കോച്ചിങ് സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പടെ രണ്ടു പേര് അറസ്റ്റില്‍
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കോച്ചിംഗ് സെന്ററിന്റെ പങ്ക് പുറത്തുവന്നു. പരീക്ഷ ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചതിനാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നാഗ്പൂരിലെ ഒരു പ്രമുഖ സ്വകാര്യ കോച്ചിംഗ് സെന്ററിന്റെ ഡയറക്ടറെയും അധ്യാപകനെയും പോലിസ് അറസ്റ്റ് ചെയ്തു. കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ നിഷികാന്ത് മൂണും സഹായി ഫര്ഹാന് അക്തറുമാണ് പിടിയിലായത്. വിദ്യാര്‍ഥികളില്‍ നിന്ന് പണം ഈടാക്കിയാണ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറും ഉത്തരങ്ങളും കൈമാറിയിരുന്നത്. നാഗ്പൂരിലെ സെന്റ് ഉര്‍സുല സ്കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ ഒരു വിദ്യാര്‍ഥിനി അസാധാരണമായി പലതവണ ശുചിമുറിയില്‍ പോയത് ഇന്‍വിജിലേറ്റര്‍മാരില്‍ സംശയം ഉയര്‍ത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ വിദ്യാര്‍ഥിനിയുടെ കൈയ്യില്‍ നിന്നും സ്മാര്‍ട്ട്ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ കെമിസ്ട്രി ചോദ്യപേപ്പര്‍ പ്രചരിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഫെബ്രുവരി 16നു നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറും ഇതേ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ചോദ്യപേപ്പര്‍ പ്രചരണം പരിമിതമായ ചില ഗ്രൂപ്പുകളില്‍ മാത്രമായിരുന്നുവെന്നും പരീക്ഷാ നടപടികളെ ഇത് വ്യാപകമായി ബാധിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. നിലവില്‍ പുനപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബോര്‍ഡ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കോ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കോ പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച ഒരാള്‍ കൂടി പിടിയില്‍
കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച ഒരാള്‍ കൂടി പിടിയില്‍
എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ കേന്ദ്രത്തിന്റെ പരിഗണനയിൽ
ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം പരിഗണിക്കുന്നത്
രൺവീർ സിംഗിന് താൽക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
കാന്താരയിലെ ദൈവസങ്കൽപ്പത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ രൺവീർ സിംഗിന്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു.Ranveer singh's arrest withheld by karnataka highcourt on kantara controversy
കാരറ്റ് കൊണ്ട് ഒരു സ്വീറ്റ് തയ്യാറാക്കിയാലോ ?
കാരറ്റ് കൊണ്ട് ഒരു സ്വീറ്റ് തയ്യാറാക്കിയാലോ ?
'വിരാട് കോലിയെ പോലെ കളിക്കൂ'; തിലക് വര്‍മയ്ക്ക് പിന്തുണയുമായി മുഹമ്മദ് കൈഫ്
ടി20 ലോകകപ്പില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന തിലക് വര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
സംശയാസ്പദമായ ഇടപാടു നടത്തുന്നവരെ നിരീക്ഷിക്കണം ; പുതിയ നിര്‍ദ്ദേശവുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്കി.
വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി പ്രതി പിടിയില്‍
ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് പതിവാക്കൂ, കാരണം
നാരുകൾ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
'ശബരിമലയില്‍ ഇനി സ്വര്‍ണം വല്ലതും ബാക്കിയുണ്ടോ?'; പരിഹാസവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി സ്വര്‍ണം വല്ലതും ബാക്കിയുണ്ടോയെന്ന് സുപ്രിംകോടതി. അറസ്റ്റ് ചോദ്യം ചെയ്ത് പങ്കജ് ഭണ്ഡാരി നല്കിയ ജാമ്യ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാര്‍ച്ച് ഒന്‍പതിലേക്കു മാറ്റി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോഗ്യകാര്യങ്ങള്‍ പരിഗണിച്ചാണ് എസ് ജയശ്രീക്ക് ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതികള്‍ക്കും യാതൊരു ഇളവും നല്‍കില്ലെന്നും കോടതി സൂചന നല്കി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പരാതിക്കാരന് പറഞ്ഞു. ശബരിമലയില്‍ ഇനി സ്വര്‍ണം വല്ലതും ബാക്കിയുണ്ടോ എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ചോദിച്ചത്. കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു. സ്വര്‍ണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവുമില്ലെന്ന് അഭിഭാഷകന് പറഞ്ഞു. സ്വര്‍ണം പൂശുകമാത്രമാണ് തന്റെ ജോലി. മംഗള്‍യാനിലും ചന്ദ്രയാനിലുമൊക്കെ സ്വര്‍ണം പൂശി നല്‍കിയിട്ടുണ്ട്. സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും പരാതിക്കാരന് പറഞ്ഞു. ഐഎസ്ആര്‍ഒയുടെ മംഗള്യാന്, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് പങ്കജ് ഭണ്ഡാരി. റെപ്യൂട്ടഡായ കമ്പനിയുടെ നടത്തിപ്പുകാരനാണ് താനെന്നും ഭണ്ഡാരി പറഞ്ഞു. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച കേസ് പരഗണിക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് സുപ്രിംകോടതി അറിയിക്കുകയായിരുന്നു.
മലപ്പുറത്ത് പ്രായപ്പൂര്ത്തിയാകാത്തെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 34കാരന് അറസ്റ്റില്‍
മലപ്പുറം: പ്രായപ്പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്. ഇരിമ്പിളിയം സ്വദേശി ഷൌക്കത്തലിയാണ് ( 34) അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പ്രതിയുടെ പേരില്‍ വേറെയും കേസുകളുണ്ട്. മേലാറ്റൂര്‍, പട്ടാമ്പി പൊലീസ് സ്റ്റേഷനുകളില്‍ മൂന്നോളം കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാക്കുന്നത്.
ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ തോല്‍വി; മുന്‍ പാക് താരം മുഹമ്മദ് ആമിറിന്റെ പ്രവചനം ആഘോഷമാക്കി ആരാധകര്‍
കറാച്ചി: സൂപ്പര്‍ എട്ടിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യ തോറ്റതോടെ മുന്‍ പാക് താരം മുഹമ്മദ് ആമിറിന്റെ പ്രവചനം ആഘോഷമാക്കി പാകിസ്താന് ആരാധകര്‍. ദക്ഷിണാഫ്രിക്കയോട് കൂറ്റന്‍ തോല്‍വിയേറ്റതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ പാക് ആരാധകര്‍ ഇന്ത്യയെ ട്രോളി രംഗത്തെത്തിയത്. പറഞ്ഞതു പോലെ തന്നെ സംഭവിച്ചല്ലോ, ജോല്സ്യന് ആണല്ലോ എന്ന അവതാരകന്റെ പറച്ചിലിന് പൊട്ടിച്ചിരിയായിരുന്നു മുഹമ്മദ് ആമിറിന്റെ മറുപടി. 'പാക് ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നത് വാസ്തവമാണ്. പക്ഷേ അഭിഷേക് ശര്‍മയ്ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ആദ്യം പറഞ്ഞത് മുഹമ്മദ് ആമിറാണ്. അഭിഷേകിന് ഇതുവരെ ടൂര്‍ണമെന്റില്‍ താളം കണ്ടെത്താനായില്ല. മറ്റൊന്നായിരുന്നു ഇന്ത്യ സെമിയില്‍ കടക്കില്ല എന്നുള്ളത്, ആ പറഞ്ഞതും ഇന്ത്യ ഏറെക്കുറെ കേട്ടമട്ടാണ്.. ' എന്നായിരുന്നു ആമിറിനെ ഹര്‍നാ മനാ ഹെയിലേക്ക് സ്വാഗതം ചെയ്ത് അവതാരകന്റെ വാക്കുകള്‍. 'നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത്. ദൈവം ക്ഷമിക്കട്ടെ' എന്നായിരുന്നു ആമിറിന്റെ മറുപടി. സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അറിയില്ലെന്നും സൂപ്പര്‍ എട്ടില്‍ ഇന്ത്യ പുറത്താകുമെന്നുമായിരുന്നു ആമിറിന്റെ പ്രവചനം. ടോപ് ഓര്‍ഡര്‍ തകരുന്നതാണ് ഇന്ത്യയുടെ പ്രശ്നമെന്നും സമ്മര്‍ദം താങ്ങാനാവാത്ത ഇന്ത്യയെ വിന്‍ഡീസും ദക്ഷിണാഫ്രിക്കയും വേണ്ടതു പോലെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആമിര്‍ വിശദീകരിച്ചത്. ഗ്രൂപ് എയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസുമാകും സെമിയില്‍ കടക്കുകയെന്നും ആമിര്‍ പ്രവചിച്ചിരുന്നു. ഗ്രൂപ് ബിയില്‍ നിന്ന് പാകിസ്താനും ന്യൂസിലന്‍ഡും സെമി ഉറപ്പിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. 76 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ നെറ്റ് റണ്‍ റേറ്റിലും താഴെപ്പോയി (3.800). സെമി ഉറപ്പിക്കണമെങ്കില്‍ വ്യാഴാഴ്ച ചെന്നൈയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് സിംബാബ്വെയെയും മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച വിന്‍ഡീസിനെയും നേരിടും.
കൊച്ചി: സ്പാർക്കിൽനിന്ന്
ആലപ്പുഴ: ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്ഐയില്‍ വളരാന്‍ കഴിയില്ലെന്ന് തുറന്നടിച്ച് എസ്എഫ്ഐ വനിതാ നേതാവ്. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തെപ്പെട്ടെന്നും വനിതാ നേതാവ് ഏരിയാ സമ്മേളന വേദിയില്‍ തുറന്നടിച്ചു. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീമോളുടെ തുറന്നുപറച്ചില്‍. വെട്ടലും തിരുത്തലും സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഭാഗമാണ്. ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്ഐയില്‍ വളരാന്‍ കഴിയില്ല. വ്യക്തി താല്പര്യങ്ങള്ക്കായി ആരുടെയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിക്കുന്നത്. എസ്എഫ്ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ശ്രീ മോളുടെ തുറന്നുപറച്ചില്‍. സംഘടനാ വേദിയില്‍ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ ശ്രീമോളുടെ വാക്കുകള്‍ വൈറലാണ്. എസ്എഫ്ഐ ചാരുമൂട് കമ്മിറ്റിയില്‍ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമര്‍ശം ഉണ്ടായതെന്നാണ് സൂചന.
വലിയങ്ങാടി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് മേയർ
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കിണാശേരി കുളംകുഴിനിലം ബൈത്തുൽ ഹുദയിൽ ജബ്ബാർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്. അതേസമയം, പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു. അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടിയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. താഴെനിലയിലെ ഗോഡൗണിൽ… The post വലിയങ്ങാടി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് മേയർ appeared first on RashtraDeepika .
വവ്വാലിൽ രഘുവായി സുധി കോപ്പ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഷഹ്മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വവ്വാൽ'. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർ പേഴ്സണും കോൺഗ്രസ് നേതാവുമായ വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബീച്ച് ക്രാഫ്റ്റ് സി 90 മോഡൽ എയർ ആംബുലൻസ് ആണ് റാഞ്ചിയിൽ തകർന്നത്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ബേർഡ് എയർവേസ് ആണ് എയർ ആംബുലൻസ് പ്രവർത്തിപ്പിച്ചിരുന്നത്
ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്ഐയില്‍ വളരാന്‍ കഴിയില്ലെന്ന് വനിതാ നേതാവ്
ആലപ്പുഴ: ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്ഐയില്‍ വളരാന്‍ കഴിയില്ലെന്നും വെട്ടലും തിരുത്തലും സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഭാഗമാണെണന്നും വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തലിനിരയായെന്നും തുറന്നടിച്ച് എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയില്‍ നടന്ന ഏരിയാ സമ്മേളന വേദിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീമോളുടെ തുറന്നുപറച്ചില്‍. വ്യക്തി താല്പര്യങ്ങള്ക്കായി ആരുടെയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ലെന്നും വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നുമുള്ള ശ്രീമോളുടെ വാക്കുകള്‍ വൈറലാണ്. എസ്എഫ്ഐ ചാരുമൂട് കമ്മിറ്റിയില്‍ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമര്‍ശം ഉണ്ടായതെന്നാണ് സൂചന. എസ്എഫ്ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ശ്രീ മോളുടെ തുറന്നുപറച്ചില്‍. സംഘടനാ വേദിയില്‍ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ വ്യക്തമായി പറഞ്ഞ ശ്രീമോളുടെ വാക്കുകള്‍ വൈറലാണ്.
തലശ്ശേരി നഗരത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു
പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു.ശാന്ത സ്റ്റോറിൻ്റെ മുകൾ നിലയുടെ മേൽക്കൂരയാണ് തകർന്നത്. ആളുകൾ കുറവായതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
ബ്രിട്ടീഷുകാരിയായ വയോധിക ആണ് ആറ് ആഴ്ചയോളം തടങ്കലിൽ കഴിഞ്ഞത്. ഇവരെയും ഭർത്താവിനെയുമാണ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. ഒരു കാരണവുമില്ലാതെ ആണ് കസ്റ്റഡിയിലെടുത്തതെന്ന് ഇവർ പറയുന്നുണ്ടെങ്കിലും സംഭവം വിശദീകരിച്ചു ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ചൂടും യുവി കിരണങ്ങളും വര്‍ധിക്കുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കുത്തനെ ഉയരുന്നതിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും വര്‍ധിച്ചതായി മുന്നറിയിപ്പ്. ദീര്‍ഘസമയം യുവി കിരണങ്ങള്‍ ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്സ് കണക്കുകള്‍ പ്രകാരം കോട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല , പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. പകല്‍ പത്തു മുതല്‍ മൂന്നു വരെയുള്ള സമയങ്ങളില്‍ യുവി സൂചിക ഉയര്‍ന്നതായിരിക്കും രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം നല്കി. പുറത്തുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, കാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മൂടുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശം നല്കി. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം എന്നിവ ഒഴിവാക്കാന്‍ മതിയായ ജലസേവനം ഉറപ്പാക്കണം. ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും ഒആര്‍എസ് ലായനി പോലുള്ള ദ്രാവകങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധജലവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. അങ്കണവാടികളിലും ചൂട് നിയന്ത്രണ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് പഞ്ചായത്തുകളോട് നിര്‍ദേശം നല്കി. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ കുടിവെള്ളവും തണലും ഒരുക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കണം. വനമേഖലകളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ കാട്ടുതീ സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പകല്‍ 11 മുതല്‍ മൂന്നു വരം നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും ആവശ്യമായ വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പാക്-ഇംഗ്ലണ്ട് മത്സരവും മഴയെടുക്കുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ, പാകിസ്ഥാന് നിര്‍ണായകം
ടി20 ലോകകപ്പിലെ നിര്‍ണ്ണായക സൂപ്പര്‍ 8 മത്സരത്തില്‍ പാകിസ്ഥാന് ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നു. ആദ്യ മത്സരം മഴയെടുത്ത പാകിസ്ഥാന് സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഈ കളിയില്‍ ജയം അനിവാര്യമാണ്.
ബ്ലാക്ക് പിങ്ക് 'ഡെഡ്ലൈൻ' തരംഗം; ലോകമെമ്പാടും പോപ്പ്-അപ്പ് സ്റ്റോറുകൾ വരുന്നു; സിയോളിൽ തുടക്കം!
കെ-പോപ്പ് ലോകത്തെ ക്വീൻസായ ബ്ലാക്ക് പിങ്ക് വീണ്ടും ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. അവരുടെ വരാനിരിക്കുന്ന പുതിയ ഇപി ആയ ‘ഡെഡ്ലൈൻ’ റിലീസിനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപ്പ്-അപ്പ് സ്റ്റോറുകൾ തുടങ്ങാനാണ് പ്ലാൻ.
ചമ്മന്തി ഇങ്ങനെ അരച്ചാൽ കേടാവില്ല, ഹോട്ടൽ ലെവൽ രുചിയും! ഇതാ ചില പൊടിക്കൈകൾ
ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഇഡ്ഡലി, ദോശ, വട എന്നിവയുടെ കൂടെ തേങ്ങാച്ചമ്മന്തി ഇല്ലാതെ എന്ത് ആഘോഷം. ഹോട്ടലിൽ നിന്ന് കിട്ടുന്ന അതേ രുചിയും നിറവും പാകവും വീട്ടിലുണ്ടാക്കുന്ന ചമ്മന്തിക്ക് കിട്ടാൻ ചില പൊടിക്കൈകളുണ്ട്.
റമദാന് വിപണിയില്‍ കര്‍ശന പരിശോധന; അവശ്യ സാധനങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഖത്തര്‍
പഞ്ചസാര, പാല്, എണ്ണ, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.
അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ മലയാളി ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കുഴഞ്ഞുവീണ് മരിച്ചു. വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ നോമ്പു തുറക്ക് ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ബെംഗളൂരു നിവാസികൾക്ക് സന്തോഷിക്കാം; പർപ്പിൾ, ഗ്രീൻ ലൈനുകളിലേക്ക് കൂടുതൽ ട്രെയിനുകൾ, ജൂൺ മുതൽ
ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത സംവിധാനമായ മെട്രോയെ സംബന്ധിച്ച് ആളുകൾ ഏറ്റവും കൂടുതൽ ഉന്നയിക്കുന്ന പരാതിയാണ് സർവീസുകളിലെ കുറവ്. ഇപ്പോഴിതാ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ തിരക്കേറിയ സമയങ്ങളിലെ യാത്രക്കാർക്ക് പുതിയ ട്രെയിനുകളെക്കുറിച്ചുള്ള വാർത്ത ആശ്വാസം നൽകുന്ന ഒന്നാണ്. മെയ്-ജൂൺ മാസത്തോടെ മൂന്ന് പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നും, ഇതോടെ നിലവിലെ തിരക്കിന് കുറവുണ്ടാകുമെന്നുമാണ് അധികൃതരുടെ
സര്‍ക്കാരിന് ആശ്വാസം; നവകേരള സര്‍വേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ക്ഷേമപദ്ധതികള്ക്കായിസര്ക്കാര് നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്നു. നയം രൂപീകരിക്കുന്നതിന് പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീംകോടതി
തിരുവനന്തപുരം: തലസ്ഥാന നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഊന്നല്‍ നല്കി കന്നി ബജറ്റുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കോര്പ്പറേഷന് ഭരണസമിതി. തിരുവനന്തപുരം നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സുസ്ഥിര പരിഹാരം മുന്നോട്ട് വെക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ ആശനാഥ് ജി. എസാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം കോര്‍പറഷേന്‍ ബജറ്റ്. 'മാറാത്തത് മാറും' എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യ-ക്ഷേമ മേഖലകള്‍ക്കും പശ്ചാത്തല വികസനത്തിനുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. മുന്‍ ഭരണസമിതിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം. നഗരത്തില്‍ വീടില്ലാത്തവര്‍ക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതി ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള മുഴുവന്‍ തുകയും കോപറേഷന്‍ തന്നെ നല്‍കും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നല്കുന്ന അടല്‍ ക്യാന്റീന് പദ്ധതിക്കായി 2 കോടി രൂപ നീക്കിവച്ചു. കോര്പറേഷന് കീഴില്‍ ഒരു കോടി രൂപ ചെലവില്‍ അടല്‍ സൂപ്പര്‍മാര്‍ക്കറ്റും ആരംഭിക്കും. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നല്കുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. പ്രൈം ഹെല്‍ത്ത് ലാബ് സൗകര്യങ്ങള്‍ക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആഐ, എക്സറേ സൗകര്യങ്ങളുള്ള സെന്ററിന് 1.5 കോടി രൂപയും നഗരത്തിലെ 50 കേന്ദ്രങ്ങളില്‍ എച്ച്എല്‍എല്ലുമായി സഹകരിച്ച് കളക്ഷന്‍ സെന്ററുകള്‍ തുടങ്ങും. ഭാവിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള ആഗോള കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള നഗരത്തിന്റെ സജ്ജീകരണം ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഓഫീസ് ആരംഭിക്കും. ജര്‍മ്മന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ഇന്ത്യന്‍ ഭാഷകളിലും പരിശീലനം നല്കാന് നോര്‍ക്കയുമായി ചേര്‍ന്ന് 15 ലക്ഷം രൂപയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാന്‍ 'സണ്‍റൈസ് പദ്ധതി' (5 കോടി) ആരംഭിക്കും. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ടിന് 50 ലക്ഷം അനുവദിച്ചു. കൂടാതെ, അനന്തപുരി തൊഴില്‍ കേന്ദ്രം വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും തൊഴിലുറപ്പാക്കാന്‍ 5 കോടിയുടെ പദ്ധതിയും ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നു. 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള പ്രസംഗത്തില്‍ മേയര്‍ അഡ്വ. വി വി രാജേഷ് പറഞ്ഞു. 2035 ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരസഭയായി തിരുവനന്തപുരം മാറും. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഉതകുന്ന പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പരമാവധി നഗരസഭയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് പ്രസംഗത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനമുണ്ടായി. കണ്ടുമടുത്ത മുഖങ്ങളും ധാര്‍ഷ്ട്യത്തിന്റെ കേട്ടുമടുത്ത വാക്കുകളും നഗരവാസികളെ മാറി ചിന്തിപ്പിച്ചു. നഗരവാസികളെ തടഞ്ഞുനിര്‍ത്തി അവരുടെ യാത്ര മുടക്കുന്ന ഭരണ നേതൃത്വം ഞങ്ങളില്‍ കാണാന്‍ സാധിക്കില്ലെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ജനങ്ങളെയും ജനക്ഷേമ പദ്ധതികളെയും മറന്നുകൊണ്ട് പുരസ്കാരങ്ങള്‍ മാത്രം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു നഗരസഭയ്ക്കും ഒരിക്കലും അഭിലഷണീയമല്ല. ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടുക എന്നത് ഏത് പുരസ്കാരത്തെക്കാളും വലുതാണ്. അനവധി പുരസ്കാരങ്ങള്‍ നേടിയിട്ട് ജനമനസ്സുകളില്‍ സ്ഥാനമില്ലാതെ വരുന്ന അവസ്ഥ മൃതിയെക്കാള്‍ ഭയാനകമാണ്. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ഏറ്റെടുത്ത ജനതയ്ക്ക് വികസിത തിരുവനന്തപുരം സമ്മാനിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 30 ലക്ഷം രൂപ. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം: ആനുകൂല്യങ്ങള്‍ക്കായി 50 ലക്ഷവും തൊഴില്‍ പരിശീലനത്തിന് 20 ലക്ഷവും. സ്കില്‍ ഹബ്ബ്: യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും നൈപുണ്യ വികസനത്തിന് 10 ലക്ഷം. സ്വച്ഛഭാരത് മാതൃക: പൊതുസ്ഥലങ്ങളില്‍ 200 അത്യാധുനിക ശുചിമുറികള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ. തെരുവുനായ നിയന്ത്രണം: തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ (3 കോടി), പുതിയ എബിസി സെന്റര്‍ (3 കോടി), പോര്‍ട്ടബിള്‍ ക്രിമറ്റോറിയം (50 ലക്ഷം). സീവറേജ്: നെറ്റ്വര്‍ക്ക് വിപുലീകരണത്തിന് 10 കോടി. നേമത്ത് 2 കോടി രൂപ ചെലവില്‍ മള്‍ട്ടിപ്ലക്സ് കോംപ്ലക്സ്. നഗരത്തിലെ വിവിധ വാര്‍ഡുകളെ ബന്ധിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള മാതൃകാ റോഡുകള്‍ (10 കോടി). ഫ്ലക്സ് പോസ്റ്റര്‍ ഫ്രീ സോണുകള്‍ നടപ്പാക്കാന്‍ 25 ലക്ഷം. പുത്തന്‍പാലം കേന്ദ്രീകരിച്ച് ടൗണ്‍ഷിപ്പ് വികസനം (5 കോടി).
നാലുമണി ഫേവറിറ്റായ പഴം നിറച്ചത് ഉണ്ടാക്കാം
നേന്ത്രപ്പഴം – 3 എണ്ണം രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചിരവിയെടുത്ത തേങ്ങ – ആവശ്യത്തിന് പഞ്ചസാര – 2 ടേബിൾ സ്പൂൺ
വിഡി സതീശന് മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കും ; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
കൊല്ലം: വിഡി സതീശന് മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കുമെന്നും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമാണെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ടെന്നും ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ലെന്നും പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാലാണെന്നും പ്രതിപക്ഷ നേതാവ് ആയതിനു ശേഷം സതീശന് തവള വീര്‍ത്ത പോലെ വീര്‍ത്തെന്നും പരിഹസിച്ചു. കോണ്‍ഗ്രസില്‍ വി.ഡി. സതീശന് ഒറ്റപ്പെട്ടെന്നും പറവൂരില്‍ കരഞ്ഞ് നാടകം കളിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കെള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണെന്നും തന്ത്രിയെ മാത്രം എന്തിന് സംരക്ഷിക്കണമെന്നും ചോദിച്ചു. ഒരു കോടതിയെ തന്ത്രിയെ വെറുതെ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയില്‍ എത്തിയാല്‍ തന്ത്രി കുറ്റവാളി ആയേക്കാമെന്നും പറഞ്ഞു. തന്ത്രിക്ക് വേണ്ടി പറയാന്‍ രാഷ്ട്രീയക്കാര്‍ മത്സരിക്കുകയാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ തന്ത്രിയുള്ളു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്ത്രിയും ചാവും ശബരിമലയും പോകും. ശങ്കര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കിടക്കുന്നു. വാസു അഴിമതി കാണിച്ചെന്ന് താന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് വേണ്ടി പറയാന്‍ ഇവിടെ ആരുമില്ലെന്നും പറഞ്ഞു.
നടൻ റിയാസ് നര്‍മകലയുടെ കുറിപ്പ്.
ഭീകരതയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പാകിസ്ഥാന് അവകാശമുണ്ടെന്ന് അമേരിക്ക
അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശേഷം, തീവ്രവാദത്തിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പാകിസ്ഥാന് അവകാശമുണ്ടെന്ന് യുഎസ് പറഞ്ഞു. “ഭീകരതയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പാകിസ്ഥാന് അവകാശമുണ്ട്,” അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഐഎഎൻഎസിനോട് പറഞ്ഞു. “അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ഐസിസ്-ഖൊറാസാൻ (ഐസിസ്-കെ) ക്യാമ്പുകൾക്കെതിരെ പാകിസ്ഥാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഞങ്ങൾക്കറിയാം,” വക്താവ് പറഞ്ഞു. “ഭീകരരുടെ കൈകളിൽ പാകിസ്ഥാൻ ജനത വളരെയധികം കഷ്ടപ്പെട്ടു,” ഒരു ചോദ്യത്തിന് മറുപടിയായി […] The post ഭീകരതയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പാകിസ്ഥാന് അവകാശമുണ്ടെന്ന് അമേരിക്ക appeared first on ഇവാർത്ത | Evartha .
കണ്ണൂർ കോർപറേഷൻ ഓഫീസിലെ സൈറൺ ; നിയമ യുദ്ധത്തിന് ഇറങ്ങുമെന്ന് മേയർ
കണ്ണൂർ കോർപ്പറേ ഷൻ ഓഫീസിലെ സൈറൺ മുഴക്കുന്നത് നിയമ യുദ്ധത്തിലേക്ക് 'ഒരാഴ്ചയ്ക്കകം സൈറൺ മുഴക്കുന്നത് നിർ ത്തിവെക്കാൻ ഹൈക്കോട തി ഉത്തരവിട്ടുതിനെത്തുടർ ന്നാണ് നടപടി.
ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ആർത്തവ സമയത്ത് ചിലർക്ക് കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടാവാറുണ്ട്. ഇത് നിങ്ങളുടെ ഒരുദിവസത്തെ മുഴുവൻ ബാധിക്കുന്നു. പലതരം കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമിതമായ രക്തസ്രാവം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
ഇത്തവണത്തെ നാലുമണി പലഹാരം 'കിളിക്കൂട്' ആയാലോ?
ചേരുവകൾ: 1. ഉരുളക്കിഴങ്ങ് - 2 എണ്ണം 2. സവാള - 1 എണ്ണം വലുത് 3. ചിക്കൻ വേവിച്ചുടച്ചത് - 250 ഗ്രാം 4. പച്ചമുളക് - 2 എണ്ണം
കേരള സ്റ്റോറി വിവാദത്തിൽ ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചപ്പോൾ, ട്രെയിലറും പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന വാദം ശരിയല്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
മായാബന്ദറില്‍ ഹെലികോപ്റ്റര്‍ കടലില്‍ വീണു
ന്യൂഡല്‍ഹി: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ്സമൂഹത്തിലെ മായാബന്ദറിന് സമീപം ഹെലികോപ്റ്റര്‍ കടലില്‍ വീണ് അപകടം. പോര്‍ട്ട് ബ്ലെയറില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററാണ് ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഏഴു പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മായാബന്ദറില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
മാനവേന്ദ്ര സിങ് ആഗ്രഹിച്ചത് മകന് തന്റെ മെഡിക്കല്‍ കരിയര്‍ പിന്തുടരണമെന്ന്
എന്താണ് അനുരിയ? ലക്ഷണങ്ങളും കാരണങ്ങളും
അനുരിയ എന്നത് മൂത്രത്തിന്റെ ഉത്പാദനത്തിന്റെ അഭാവമാണ്. പ്രതിദിനം 100 മില്ലിയിൽ താഴെ മൂത്രം പുറത്തുവിടുന്നതാണ് സൂചിപ്പിക്കുന്നത്.
ചെന്നൈ: ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകള്‍ അമ്പലത്തില്‍ പോയി പ്രാര്‍ഥന നടത്തുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥനയിലും മാരക ട്വിസ്റ്റ്. കാണിക്കവഞ്ചിയിലാണ് യുവതിയ്ക്ക് ദൈവത്തോടുള്ള പ്രാര്ഥനക്കുറിപ്പ് എഴുതിയിട്ടത്. ഹുളികന്ദേശ്വര ക്ഷേത്രം അധികാരികള്‍ കാണിക്ക എണ്ണിത്തിട്ടപ്പോടുത്തുമ്പോഴാണ് 100 രൂപയ്ക്കൊപ്പം ചേര്‍ത്തുവച്ച കുറിപ്പ് ശ്രദ്ധിക്കുന്നത്. 'എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ...അടുത്ത ഉല്‍സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ...'എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കുറിപ്പില്‍ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ ഈ കുറിപ്പെഴുതിയത് മകന്റെ ഭാര്യയാണോ മകളുടെ ഭര്‍ത്താവാണോയെന്ന് വ്യക്തമല്ല. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ തന്നെ കാണിക്കപ്പെട്ടിയില്‍ ഒരാളുടെ മരണത്തിനായി ഇങ്ങനെയൊരു പ്രാര്ഥനാക്കുറിപ്പ് കാണുന്നത് ഇതാദ്യമായാണെന്നും ക്ഷേത്രം അധികാരികള്‍ പറയുന്നു.
കൊല്ലം: സ്വകാര്യ ബസിനടിയില്‍പ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പരവൂര്‍ പാരിപ്പള്ളി റോഡില്‍ അമ്മാരത്ത് മുക്കില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിന് മുന്നിലേക്ക് സ്ത്രീ ഓടിയെത്തിയത് ഡ്രൈവര്‍ കണ്ടില്ല. ആളെയിറക്കി മുന്നിലേക്ക് എടുക്കുകയായിരുന്നു സ്വകാര്യ ബസ്. ബസ് തട്ടി വീണ സ്ത്രീയെ മറികടന്നാണ് ബസ് മുന്നോട്ട് നീങ്ങിയത്. എന്നാല്‍ സ്ത്രീ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയുടെ മൃത്ദേഹം കണ്ടത്തിയ സംഭവം കൊലപാതമെന്ന് സ്ഥിരീകരിച്ച് പോലീസ്
കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയുടെ മൃത്ദേഹം കണ്ടത്തിയ സംഭവം കൊലപാതമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മരണത്തിൽ കടുത്ത അസ്വഭാവികതയുണ്ടെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ അറിയിച്ചു. മൃത്ദേഹത്തിൻ്റെ സമീപത്ത് നിന്ന് ലഭിച്ച ഫോൺ മരിച്ച യുവതിയുടെതെന്ന് സ്ഥിരീകരണം. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നിലവിൽ പ്രതിയിലേയ്ക്കുള്ള ചില തെളിവുകളും സൂചനകളും ലഭിച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. ഫോണിലെ സിം കാർഡിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരിച്ച യുവതി കോട്ടയം സ്വദേശിനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വൈറ്റില ഫ്ളൈഓവറിന് താഴെയുള്ള റെയിൽവെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃത്ദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചന ആദ്യം തന്നെ പൊലീസ് തള്ളികളഞ്ഞിരുന്നു. മൃത്ദേഹത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതമാണെന്നാണ് പൊലീസിൻ്റെ നിഗമനം. നാൽപത് വയസ് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാൻ കാരണം. ട്രെയിനുകൾ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടന്നത്.
വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം പൊളിഞ്ഞുവീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കോര്‍പറേഷനെതിരേയാണ് കേസ്. മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉടന്‍ സ്ഥലം സന്ദര്‍ശിക്കും. അതേസമയം കെട്ടിടത്തില്‍ വീണ്ടും സ്ഥാപനം നടത്തുമെന്ന് ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമ വിജയ് സിങ് പറഞ്ഞു. കോര്‍പറേഷന്റെ എന്‍ജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയില്‍ വിശ്വാസമില്ല. എന്‍ഐടി സംഘം പരിശോധിക്കട്ടെ. കെട്ടിടത്തിന് പ്രശ്നമില്ല. സ്ലാബ് തകര്‍ന്നുവീണത് മാത്രമാണ് പ്രശ്നമെന്നും വിജയ് സിങ് ചൂണ്ടിക്കാട്ടി. കോര്പറേഷന് അധികൃതര്‍ സ്ഥാപനം ഒഴിയണമെന്ന് നിര്‍ദേശിച്ച് ഒട്ടിച്ച നോട്ടീസ് വിജയ് സിങ് പറിച്ചു കളഞ്ഞു. തുടര്‍ന്ന് തൊഴിലാളികളും ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായി. വിജയ് സിങ്ങിനെ പോലിസ് സ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്ത് കോര്പറേഷന് എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തുകയാണ്. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. തിങ്കളാഴ്ച കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ്(56), കൊങ്ങന്നൂര് കുനിയില്‍ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടില്‍ ബഷീര്‍(65), കിണാശ്ശേരി കുളംകുഴിനിലം ബൈത്തുല്‍ ഹുദയില്‍ ജബ്ബാര്‍(60), തിരുവങ്ങൂര്‍ സ്വദേശി വിനോദ്(55) എന്നിവരാണ് മരിച്ചത്.
ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് അംബാ പുരസ്കാരം ഏറ്റുവാങ്ങിയ നടൻ മോഹൻലാൽ, അന്തരിച്ച അമ്മയുടെ ഓർമ്മകളും തൻ്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളും പങ്കുവെച്ചു.
യുവതിയെ സഹോദരന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി, വിരലുകള്‍ വെട്ടി വീഡിയോ ചിത്രീകരിച്ചു
യുവതിയെ തോക്കിൻമുനയില് നിർത്തി കൂട്ടബലാത്സംഗം ചെയ്തു. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.ഭർത്താവിന്റെ സഹോദരനൊപ്പം സരസ്മേള കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി.
കൊച്ചി: വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' (The Kerala Story 2: Goes Beyond) റിലീസിനൊരുങ്ങവെ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. സിനിമയുടെ ടീസറിലും ട്രെയിലറിലും ഉള്‍പ്പെടുത്തിയിട്ടുള്ള ചില രംഗങ്ങള്‍ മതസ്പര്ദ്ധയുണ്ടാക്കുന്നതാണെന്ന പരാതിയെത്തുടര്‍ന്ന് അവ നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ടീസര്‍ പുറത്തിറക്കിയതെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സ് കോടതിയില്‍ സമ്മതിച്ചു. സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ചിത്രം കോടതി നേരിട്ട് കാണുമെന്ന് ജസ്റ്റിസ് ബച്ചു കുര്യന് തോമസ് വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരമാണ് കോടതി സിനിമ കാണുക. സാധാരണ ഇത്തരം ഹര്‍ജികളില്‍ ഇടപെടാറില്ലെന്നും കേരള സ്റ്റോറി എന്ന പേരാണ് ഇതിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ പ്രമേയം യഥാര്‍ത്ഥ കഥയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്ക അവഗണിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. സിനിമ മതസ്പര്‍ധ ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണുര്‍ ചിറ്റാപ്പറമ്പ് സ്വദേശി ശ്രീദേവന്‍ നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ടീസറിലുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താന്‍ നിശ്ചയിച്ചിട്ടുള്ള 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കേവലം ഒരു പ്രൊപ്പഗാന്‍ഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലില്‍ നിര്‍ത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. നാലു യുവതികള്‍ തീവ്രവാദികളുടെ കെണിയില്‍പ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വസ്തുതാവിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് വലിയ വിമര്‍ശനങ്ങള്‍ നേരിട്ട 'കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ രണ്ടാം ഭാഗവും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ക്കും ക്രമസമാധാന തകര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹര്‍ജിയില്‍ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സുപ്രധാന നിരീക്ഷണം സാധാരണഗതിയില്‍ സിനിമകളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കോടതി ഇടപെടാറില്ലെന്നും എന്നാല്‍ 'കേരള സ്റ്റോറി' എന്ന പേരും അതിലെ അവകാശവാദങ്ങളും കാരണമാണ് ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും കോടതി പറഞ്ഞു. കേരളം മതേതരത്വത്തിലും മതസൗഹാര്‍ദ്ദത്തിലും ഉറച്ചുനില്‍ക്കുന്ന സംസ്ഥാനമാണ്. സിനിമയില്‍ കാണിക്കുന്നത് പോലെയാണ് കേരളത്തിലെ കാര്യങ്ങളെന്ന് പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. സിനിമ 'യഥാര്‍ത്ഥ കഥ' (True Story) ആണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 27-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം വലിയ രീതിയിലുള്ള ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. കേരളം മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി. മതസൗഹാര്‍ദം പുലരുന്ന നാടാണ് കേരളം. കേരളത്തില്‍ എല്ലായിടത്തും ടീസറില്‍ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്കുന്ന കാര്യമാണ്. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കണം. സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് എന്നു പറയുന്നത് ശരിയല്ല. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. കേസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് കോടതി വീണ്ടും പരിഗണിക്കും.
ഇതിനോടകം വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി. പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. സിനിമ നാളെ ഹൈക്കോടതി കാണും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷൻ ഡൽഹിയിൽ നടന്നു. ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യൽ നിന്നുള്ളവർ. തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തി. കേരളത്തെ കുറിച്ചുള്ള സിനിമ എന്നുപറഞ്ഞിട്ട്. അവതരിപ്പിച്ചത് ഉത്തരെന്ത്യക്കാരെയാണെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും […] The post കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; ‘കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി appeared first on ഇവാർത്ത | Evartha .
സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കരുത്; ഹൈക്കോടതി
ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വാര്‍ണര്‍ ബ്രോസിനായുള്ള പോരാട്ടം കടുക്കുന്നു; നെറ്റ്ഫ്ലിക്സിനെ വെട്ടാന്‍ പുതിയ ഓഫറുമായി പാരമൗണ്ട്
ഡിസംബര്‍ 8-ന് ഒരു ഷെയറിന് 30 ഡോളര്‍ എന്ന നിരക്കില്‍ വാര്‍ണര്‍ ബ്രോസ് ഓഹരിയുടമകള്‍ക്ക് മുന്നില്‍ പാരമൗണ്ട് ഒരു ഓഫര്‍ വെച്ചിരുന്നു.
കൊച്ചി: എറണാകുളം വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം. യുവതിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ് മരിച്ചതെന്ന് പോലീസ്. യുവതിക്ക് 30 -40 വയസ് തോന്നിക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസ് ട്രെയിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് റെയില്‍വേയിലും പോലീസിനെയും അറിയിക്കുകയായിരുന്നു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കാണുന്നത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പോലീസ് സംശയിക്കാന്‍ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടക്കുന്നത്. അതിനാല്‍ ആത്മഹത്യയാവാമെന്ന നിഗമനം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വന്തം ലേഖിക The post എറണാകുളം വൈറ്റിലയിൽ റെയില്‍വേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു സംശയം; കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി appeared first on RashtraDeepika .
പരസ്പരം വാരിപുണര്‍ന്ന് അമിതാഭ് ബച്ചനും കമല്‍ ഹാസനും; കല്‍ക്കി 2 ചിത്രീകരണം ആരംഭിച്ചു
ആരാധകരുടെ സ്നേഹത്തിന് നാനി പറഞ്ഞ അമിതാഭ് ബച്ചന് കല്‍ക്കി 2898 എ ഡി യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു.
മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി മുന്‍ നേതാവ് യത്നാല്
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല, പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന് ബിജെപി മുന്‍ നേതാവ് യത്നാല്. ഫെബ്രുവരി 21 ന് യാദ്ഗിരി ജില്ലയിലെ ഗുരുമാതക്കലില് നടന്ന ശിവാജി ജയന്തിയിലാണ് എംഎല്‍എ യത്നാല് വിവാദ പ്രസ്താവന നടത്തിയത്. 'ഇന്ത്യയുടെ രാഷ്ട്രപിതാവായി മഹാത്മാഗാന്ധിയെ ഞാന്‍ അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്റുവിനെ പോലും ഞാന്‍ അംഗീകരിക്കുന്നില്ല,' എന്നായിരുന്നു തത്നാലിന്റെ പ്രസ്താവന. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പ്രസ്താവന വിവാദമായത്.
ഡിഎ സന്ദേശത്തിലെ കോടതിവിധി സര്‍ക്കാരിന് പ്രഹരമായെങ്കിലും നവകേരള സര്‍വേയില്‍ ആശ്വാസം
23 വയസ്സുകാരിയായ റൂബി മെഹ്റയ്ക്കാണ് വെടിയേറ്റത്. 2 മാസം മുൻപായിരുന്നു റൂബിയുടെ വിവാഹം
കോഴിക്കോട്: വലിയങ്ങാടിയില്‍ കോര്പറേഷന് ഉടമസ്ഥതയിലുള്ള കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചതില്‍ വിശദീകരണവുമായി മേയര്‍. വലിയങ്ങാടിയില്‍ അപകടഭീഷണിയിലുള്ള 16 കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും, അപകടം നടന്നത് ഇതില്‍ ഉള്‍പ്പെട്ട കെട്ടിടത്തിലാണെന്നും ലൈസന്‍സുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും കോഴിക്കോട് കോര്പറേഷന് മേയര്‍ ഒ സദാശിവന് വ്യക്തമാക്കി. ഈ കെട്ടിടങ്ങളില്‍ പുതിയതായി ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും നിലവിലുള്ളവര്‍ക്ക് മാത്രമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും മേയര്‍ അറിയിച്ചു. അപകടമുണ്ടായ കെട്ടിടം അണ്‍ഫിറ്റ് പട്ടികയില്‍ ഇല്ല. റിപോര്‍ട്ട് കിട്ടയ ഉടന്‍ ആളുകളെ ഇറക്കിവിടാന്‍ കഴിയില്ല. കോര്‍പറേഷനില്‍ 16 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്ന് 2022ല്‍ കണ്ടെത്തിയിരുന്നവെന്നും മേയര്‍ പറഞ്ഞു. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളുടേയും ബലക്ഷയം അടിയന്തരമായി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തുമെന്നും മേയര്‍ അറിയിച്ചു. കെട്ടിത്തിന്റെ സണ്‍ഷൈഡ് തകര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാള്‍ക്ക് 50,000 രൂപയും ധനസഹായം അനുവദിക്കുമെന്നും മേയര്‍ പറഞ്ഞു. ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് മേയര്‍ കുറ്റപ്പെടുത്തി. അപകടഭീഷണി നിലനില്‍ക്കുന്ന പാളയം മാര്‍ക്കറ്റ് ഒഴിയുന്ന കാര്യത്തില്‍ പ്രതിപക്ഷം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ബഹളം വെക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്നും മേയര്‍ വിമര്‍ശിച്ചു. തിങ്കളാഴ്ച കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ്(56), കൊങ്ങന്നൂര് കുനിയില്‍ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടില്‍ ബഷീര്‍(65), കിണാശ്ശേരി കുളംകുഴിനിലം ബൈത്തുല്‍ ഹുദയില്‍ ജബ്ബാര്‍(60), തിരുവങ്ങൂര്‍ സ്വദേശി വിനോദ്(55) എന്നിവരാണ് മരിച്ചത്.
റീചാർജ് ചെയ്യാൻ ഇനി പോക്കറ്റ് കീറും; ടെലികോം നിരക്കുകളിൽ വൻ വർദ്ധനവ് വന്നേക്കും
സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും വർദ്ധിക്കാനൊരുങ്ങുന്നു. 2027 സാമ്പത്തിക വർഷത്തോടെ ടെലികോം കമ്പനികൾ തങ്ങളുടെ നിരക്കുകളിൽ 13 മുതൽ 15 ശതമാനം വരെ വർദ്ധനവ് വരുത്തിയേക്കാമെന്ന് എച്ച്എസ്ബിസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ പ്രതിശീർഷ വരുമാനം
ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യ പ്രതിസന്ധിയിലാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം ടീമിന് തലവേദനയാകുമ്പോള്‍, പകരക്കാരനായി സഞ്ജു സാംസണെ പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സാവകാശം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഹൈക്കോടതിയോട് സാവകാശം തേടും. ഈ മാസം 26 ന് മുന്‍പ് ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ ബോര്‍ഡ് പ്രത്യേക ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസംഗമ നടത്തിപ്പില്‍ കോടികണക്കിന് രൂപയുടെ നഷ്ടം ബോര്ഡിനുണ്ടെയെന്നും സ്പോണ്സര്മാരില് നിന്നും പണം ലഭിച്ചില്ലെന്നുമാണ് നേരത്തെ ഇത് സംബന്ധിച്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പല കാര്യങ്ങളിലും ക്രമക്കേടുകളുണ്ടെന്നും കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നുമായിരുന്നു കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട്. അയ്യപ്പസംഗമ നടത്തിപ്പിന്റെ വരവെത്രയെന്നും ചെലവ് എത്രയാണെന്നും കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴും. അയ്യപ്പസംഗമം നടത്തിപ്പ് കഴിഞ്ഞാല്‍ 45 ദിവസത്തിനുള്ളില്‍ കണക്കുകള്‍ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. The post ആഗോള അയ്യപ്പസംഗമം; വരവും ചെലവും എത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത സ്ഥിതി; ഓഡിറ്റിംഗിന് സാവകാശം തേടുമെന്ന് കെ.ജയകുമാര്‍ appeared first on RashtraDeepika .
വിമാനം രാവിലെ 6.08 ന് പറന്നുയർന്ന് 6.49 ന് തിരിച്ചെത്തി. പ്രോട്ടോക്കോൾ അനുസരിച്ച്, അടിയന്തര ലാൻഡിംഗിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ദില്ലി വിമാനത്താവളം അധികൃതർ ഒരുക്കി.
രഞ്ജി ട്രോഫി: കലാശ പോരാട്ടം ഇന്ന്
ഹുബ്ബാലി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിന് ജമ്മു കാഷ്മീരും കർണാടകയും ഇന്നിറങ്ങും. കന്നി കിരീടമെന്ന ചരിത്രത്തിനായി ജമ്മു ഇറങ്ങുന്പോൾ ഒന്‍പതാം കിരീടമാണ് കർണാടകയുടെ ലക്ഷ്യം. നാല് മാസം നീണ്ട ടൂർണമെന്റിലെ കലാശപ്പോരാട്ടം കർണാടകയിലെ ഹുബ്ബാലിയിലാണ് നടക്കുന്നത്. 14 തവണ ഫൈനലിൽ മാറ്റുരച്ച പരിചയസന്പത്തുള്ള കർണാടക ജമ്മുവിന് വെല്ലുവിളിയുയർത്തും. എട്ട് കിരീട നേട്ടമാണ് ശക്തരായ കർണാടകയ്ക്കുള്ളത്. The post രഞ്ജി ട്രോഫി: കലാശ പോരാട്ടം ഇന്ന് appeared first on RashtraDeepika .
തിരുവനന്തപുരം കോർപ്പറേഷൻ 'മാറാത്തത് മാറും' എന്ന പേരിൽ പുതിയ ബജറ്റ് അവതരിപ്പിച്ചു. ഭവനരഹിതർക്ക് സ്വന്തം വീട്, 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്റീൻ, ആരോഗ്യ-ക്ഷേമ പദ്ധതികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
നമ്മുടെ കൂട്ടത്തിൽ ചായപ്രേമികളായ ആളുകൾ നിരവധിയുണ്ടാകും. രാവിലെ എഴുന്നേറ്റയുടൻ ചായ വേണമെന്ന് നിർബന്ധം പിടിക്കുന്നവരുമുണ്ടാകും. ചായ ഉണ്ടാക്കുന്ന രീതികളും വ്യത്യസ്തമാണ്. പല രീതികളിൽ ചായ ഉണ്ടാക്കാനാകും. ഒരു വെറൈറ്റി ചായ പരീക്ഷിച്ചുനോക്കിയാലോ? വെറും ചായയല്ല, നല്ല ദം ചായ. പ്രഷർ കുക്കറിലാണ് ഈ ചായ ഉണ്ടാക്കുന്നത് കേട്ടോ!

30 C