SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

ഇവാൻജലിക്കൽ ഉള്ളടക്കമുള്ള ഏക ധ്രുവലോകം കൂടുതൽ അപകടകാരിയാണ്

അബ്ദുല്ല അൻസാരി ആധുനിക യുഗത്തിൽ, വിശേഷിച്ചും, ജനാധിപത്യ ആശയങ്ങളും മൂല്യ സങ്കൽപ്പങ്ങളും ഇത്രയധികം വികാസം പ്രാപിച്ച ഒരു കാലത്ത്, ഒരു ഏകാധിപതി മുഴുവൻ അന്താരാഷ്ട്ര മര്യാദകളെയും നിഷ്പ്രഭമാക്കി ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിൽ അതിക്രമിച്ചുകയറി അവിടെയുള്ള ഭരണാധികാരിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. തികഞ്ഞ അതിക്രമവും ലക്ഷണമൊത്ത തെമ്മാടിത്തവുമാണ് ട്രംപ് ചെയ്തിരിക്കുന്നത്. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ സീൽ ചെയ്യാത്ത ഫെഡറൽ കുറ്റപത്രം അനുസരിച്ച്, നിക്കോളാസ് മധുറോയ്ക്കും കൂട്ടാളികൾക്കുമെതിരേ യുഎസ് പ്രധാനമായും നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1 . മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന. 2 . അമേരിക്കയിലേക്ക് കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തി. 3 . യന്ത്രത്തോക്കും നശീകരണ ആയുധങ്ങളും കൈവശം വച്ചു. 4 മയക്കുമരുന്ന് കടത്ത് പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ കൈവശം വച്ചു. ഒരു തെമ്മാടി സാമ്രാജ്യത്വ ശക്തി ഇതര രാഷ്ട്രങ്ങൾക്കുമേൽ അധിനിവേശം ലക്ഷ്യം വച്ച് ചുമത്തുന്ന ആരോപണങ്ങൾ ഒരിക്കലും സത്യസന്ധമോ ന്യായമുള്ളതോ ആയിരിക്കില്ല. ദുർബല രാഷ്ട്രങ്ങൾക്കുമേൽ കടന്നു കയറി കോളനിവൽക്കരിക്കാനും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനുമുള്ള കുടിലതന്ത്രത്തിൽ നിന്ന് രൂപപ്പെടുന്ന കുതന്ത്രം മാത്രമാണത്. ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരമാണ് വെനിസ്വേലയുടേത്. ഇത് കൈയടക്കുക എന്നത് തന്നെയാണ് പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. വെനിസ്വേലയുടെ ഭരണം തങ്ങൾ ഏറ്റെടുക്കുമെന്നും എണ്ണ ഭാവിയിൽ യുഎസ് കമ്പനികൾ കൈകാര്യം ചെയ്യുമെന്നും അതിക്രമത്തിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചു. 1970കൾക്ക് മുൻപുവരെ വെനിസ്വേലൻ എണ്ണ വിപണി കൈയടക്കിവച്ചിരുന്നത് യുഎസ് കമ്പനികളായിരുന്നു. മധുറോയുടെ മുൻഗാമി ഹ്യൂഗോ ഷാവേസ് അമേരിക്കൻ കമ്പനികളെ പുറത്താക്കി എണ്ണ റിഫൈനറികളെ ദേശസാൽക്കരിച്ചു. അമേരിക്കയുടെ ആരോപണം ശരിയായാൽ പോലും അവിടെ എത്തുന്ന മയക്കുമരുന്നിന്റെ 8 ശതമാനത്തിൽ താഴെയാണ് വെനിസ്വേല വഴി ഇറക്കുമതി ചെയ്യപ്പെടുന്നതെന്നാണ് അമേരിക്കയിലെ തന്നെ സ്വതന്ത്ര വിശകലന സംഘടനയായ https://www.wola.org/ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സത്യമെങ്കിൽ ഇതിനു കൂട്ടുനിൽക്കുന്ന അമേരിക്കൻ ഏജൻസികൾ ഉണ്ടാകും. അവയെ നിയന്ത്രിക്കുന്നതിന് പകരം, ഒരു പരമാധികാര സ്വതന്ത്ര രാജ്യത്ത് കടന്നു കയറി മുഴുവൻ അന്താരാഷ്ട്ര സംവിധാനങ്ങളെയും മൂല്യങ്ങളെയും നോക്കുകുത്തിയാക്കി ഭരണാധികാരിയെ തട്ടിക്കൊണ്ടുപോയത് ശുദ്ധ തെമ്മാടിത്തമാണ്. യുഎസ് കേന്ദ്രീകൃത ഏകധ്രുവ ലോകത്ത് ആരും ചോദിക്കാനും പറയാനും ഉണ്ടാവില്ലെന്ന ധാർഷ്ട്യമാണ് ഈ പൈശാചികതയുടെ പ്രേരകം. തെറ്റാണെന്ന് പറയാൻ ഇന്ത്യയടക്കം പല രാഷ്ട്രങ്ങളുടെയും നാവ് ഇനിയും ഉയർന്നിട്ടില്ല. യുഎസ് തീറ്റിപ്പോറ്റുന്ന വെനിസ്വലയിലെ പ്രതിപക്ഷമവട്ടെ അതിക്രമത്തിൽ സന്തോഷിക്കുന്നു, ട്രംപിന്റെ നിയന്ത്രണത്തിലുള്ള പുതിയ ഏകധ്രുവ ലോകക്രമത്തെ താങ്ങിനിർത്തുന്നതിൽ ലോക ഇവാൻജലിസത്തിന് നിർണായകമായ പങ്കുണ്ട്. അവരുടെ മൂടുറച്ച, ബ്രെയിൻ വാഷ് ചെയ്യപ്പെട്ട മനോഘടനയിൽ അയാൾ ക്രിസ്തുവിന് ശേഷമുള്ള രണ്ടാം ലോക രക്ഷകനാണ്. കേരളമടക്കം ലോകമെമ്പാടുമുള്ള ഇവാൻജലിക്കൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ മധുറോ കമ്മ്യൂണിസ്റ്റാണ്, അയാൾക്ക് മയക്കുമരുന്ന് ഉൽപ്പാദനവും കയറ്റുമതിയുമുണ്ട്. ഇവാൻജലിസത്തിന്റെ മറുവശത്ത് നിലയുറപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തകർക്കപ്പെടേണ്ടവനുമാണ്. ശക്തിയുള്ള ഏതു രാജ്യത്തിനും ദുർബലന്റെമേൽ കുതിരകയറാം എന്ന നിലയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രങ്ങൾക്കിടയിൽ മാത്രമല്ല അവയ്ക്കുള്ളിൽ നടക്കുന്നതും ഇക്കാലത്ത് ഇതൊക്കെ തന്നെയാണ്. ലോക സമൂഹം കൂടുതൽ ജാഗ്രതാവേണ്ടതുണ്ട്, പ്രതികരിക്കേണ്ടതുണ്ട്. ബാർക്കിനോഫാസോ, ഇറാൻ തുടങ്ങി അമേരിക്കയോട് നേർക്ക് നേർ പ്രതികരിക്കുന്ന, സമ്പത്തും പ്രകൃതി വിഭവങ്ങളുമുള്ള ഏതു പരമാധികാര രാജ്യത്തും നാളെ ആക്രമണം പ്രതീക്ഷിക്കാം. അമേരിക്കയുടെ ഇതപര്യന്തമുള്ള ഗതകാല ചരിത്രവും മറ്റൊന്നല്ല. കൊളംബിയ, ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കു നേരെയാണ് അടുത്ത ആക്രമണങ്ങൾ എന്നുകൂടി ട്രംപ് സൂചന നൽകിയിട്ടുണ്ടെന്ന് ഓർക്കണം. ഇവാൻജലിക്കൽ ഉള്ളടക്കമുള്ള ഏക ധ്രുവലോകം കൂടുതൽ അപകടകാരിയാണ്. അമേരിക്കയ്ക്കു ഇത് പുത്തരിയല്ല. 1988ൽ പാനമ ഭരണാധികാരി മാനുവൽ നോറിഗനെ സമാന കാരണങ്ങൾ ആരോപിച്ച്, തട്ടിക്കൊണ്ടുപോയി പതിനേഴു വർഷം തടവിലിട്ടിരുന്നു. ശീതയുദ്ധകാലത്ത് ലാറ്റിനമേരിക്കൻ മേഖലയിൽ അമേരിക്ക നടത്തിയ രാഷ്ട്രീയ-സൈനിക അധിനിവേശങ്ങൾ അനേകം രാജ്യങ്ങളുടെ ചരിത്രം മാറ്റിമറിക്കുകയുണ്ടായി. 1954ൽ ഗ്വാട്ടിമാല, 1959-61 കാലത്ത് ക്യൂബ, 1964ൽ ബ്രസീൽ, 1965ൽ ഡൊമിനിക്കൻ റിപബ്ലിക്, 1961-63 കാലഘട്ടത്തിൽ ഇക്വഡോർ, 1964-70: ബൊളീവിയ, 1960-73: ഉറുഗ്വായ്, 1970-73: ചിലി, 1976: അർജന്റീന, 1980: എൽസാൽവഡോർ, 1980: നികരാഗ്വ, 1983: ഗ്രാനഡ ഇങ്ങനെ പോകുന്നു അമേരിക്കയുടെ കടന്നു കയറ്റ ചരിത്രം. ഇവാൻജലിസ്റ്റുകൾക്ക് പുതിയ ലോകക്രമത്തിൽ വ്യക്തമായ ലക്ഷ്യമുണ്ട്. അമേരിക്കൻ പിന്തുണയിൽ, ഇസ്രായേൽ ഗസയിൽ നടത്തുന്ന കൂട്ടക്കൊലയിലുമുണ്ട് പൈശാചികമായ ലക്ഷ്യങ്ങൾ. അവരെ സംബന്ധിച്ചിടത്തോളം ട്രംപ് പുതിയ കാലത്തെ മോശയും രക്ഷകനുമാണ്. 'യേശുവാണ് എൻ്റെ രക്ഷകൻ, ട്രംപാണ് എൻ്റെ പ്രസിഡൻറ്'(Jesus is my saviour, Trump is is my president) എന്ന മുദ്രാവാക്യം അവസാന തിരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്കൻ ഇവാൻജലിസ്റ്റുകളിൽ പ്രമുഖനായ റവ. ഫ്രാങ്ക്ലിൻ ഗ്രഹാ (Rev. Franklin Graham) മിനെ സംബന്ധിച്ചിടത്തോളം ട്രംപ്, 'ലോകത്തെ രക്ഷിക്കുക' എന്ന ദൗത്യത്തിനായി ദൈവത്താൽ നിയുക്തനായ വ്യക്തിയാണ് (Political Evangelism in God’s Ole Party, Michael Ross, January 17, 2025, Critical database in humanities, science and global justice). തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞയുടൻ, ആവേശഭരിതരായ അനുയായികളെയും തന്നെ പിന്തുണയ്ക്കുന്ന വമ്പിച്ച ജനക്കൂട്ടത്തെയും സാക്ഷിനിർത്തി, 2024 ജൂലൈ 13ലെ പഴയ പെൻസിൽവാനിയ വധശ്രമത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു: ദൈവം ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് എന്നെ രക്ഷിച്ചത്. 'നമ്മുടെ രാജ്യത്തെ രക്ഷിക്കുകയും അതിനെ മഹത്വത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്യുക' എന്നതാണ് അത്. ഇപ്പോൾ നാം ഒരുമിച്ച് ആ ലക്ഷ്യം നിറവേറ്റാൻ പോകുന്നു. നമ്മുടെ മുന്നിലുള്ള ദൗത്യം അത്ര എളുപ്പമല്ല. പക്ഷേ, എൻ്റെ ആത്മാവിലെ ഓരോ തരി ഊർജവും സിരകളിലെ അവസാനത്തെ ചൈതന്യവും പോരാട്ടവീര്യവും ദൈവം എന്നെ ഏൽപ്പിച്ച ദൗത്യത്തിനായി ഞാൻ തീർച്ചയായും വിനിയോഗിക്കും (Donald Trump says God spared my life for a reason…,Sumanti Sen, Nov 06, 2024, Hindustan Times). കഴിഞ്ഞ വർഷം, ക്രിസ്ത്യൻ ടിവി അവതാരകനായ പ്രമുഖ ഇവാൻജലിസ്റ്റ്, ഹങ്ക് കുന്നേമാൻ (Hank Kunneman) കഴിഞ്ഞ ഇലക്ഷൻ പ്രക്രിയയെ വിശേഷിപ്പിച്ചത് 'നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം' എന്നാണ്. ചെവിയിലൂടെ തുളച്ചു കയറിയ ബുള്ളറ്റ്, തലച്ചോറിൽനിന്ന് കേവലം ഒരു മില്ലിമീറ്റർ മാത്രം അടുത്തെത്തി പെട്ടെന്ന് തെന്നിമാറി, കാഞ്ചി വലിച്ച അവസാന നിമിഷത്തിൽ, തല അല്പമൊന്ന് തിരിഞ്ഞു. ദൈവം തൻ്റെ പ്രത്യേക കൃപയാൽ അദ്ദേഹത്തിൻറെ തല ചരിച്ച് ജീവൻ രക്ഷിച്ചു.' ഫ്രാങ്ക്ലിൻ പ്രഖ്യാപിച്ചു. ഇസ്രായേലിലെ പുതിയ അംബാസഡറായി മൈക്ക് ഹക്കബി (Mike Huckabee) യെ തിരഞ്ഞെടുത്തത് തന്നെ, ഇനിയുള്ള കാലം മതമാണ് യുഎസിന്റെ വിദേശ നയങ്ങൾക്ക് രൂപം നൽകുക എന്ന സൂചനയാണ്. ഇസ്രായേലിനെ തീക്ഷ്ണമായി പിന്തുണയ്ക്കുന്ന യുഎസ് ഇവാൻജലിസ്റ്റുകളിൽ ഒരാളാണ് ഹക്കബി. പുതിയ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ (Marco Rubio) യും കടുത്ത ഇവാൻജലിസ്റ്റും ഇസ്രായേൽ അനുകൂലിയുമാണ്. ക്രിസ്തുവിൻ്റെ രണ്ടാം വരവിലേക്ക് നയിക്കുന്ന സംഭവവികാസങ്ങൾ വേഗത്തിലാക്കാൻ, അധിനിവേശ വെസ്റ്റ് ബാങ്കും ഗസയും ഉൾപ്പെടെ, ബൈബിൾ പരാമർശിച്ച മൊത്തം പ്രദേശങ്ങളും യഹൂദന്മാരാൽ നിറയണമെന്ന് ഇവാൻജലിസ്റ്റുകൾ വിശ്വസിക്കുന്നു. തുടർന്ന് 'ക്രിസ്തു ഭൂമിയിലേക്ക് മടങ്ങിയെത്തും, അന്തിക്രിസ്തുവിനെയും അയാളുടെ സൈന്യത്തെയും കൊന്നൊടുക്കും, തൻ്റെ ആദ്യവരവിൽ വാഗ്ദാനം ചെയ്തിരുന്ന ദൈവരാജ്യം സ്ഥാപിക്കും. അവൻ്റെ മഹത്തായ ശക്തിപ്രകടനം പ്രത്യക്ഷത്തിൽ ദർശിച്ച്, യഹൂദന്മാർ യേശുവിനെ മിശിഹായായി അംഗീകരിച്ച് അവൻ്റെ അനുയായികളായി തീരും' ഇവാൻജലിസ്റ്റുകൾ ദൃഢമായി വിശ്വസിക്കുന്നു (Jews and the Rapture, Carl Olson, 26 Oct 23, Catholic Answers Magazine). ട്രംപ് അടക്കമുള്ള ലോക ഇവാൻജലിസം ലക്ഷ്യം വയ്ക്കുന്നത്, മുകളിൽ പരാമർശിച്ച പോലെ, ക്രിസ്തുവിൻറെ രണ്ടാം വരവിന് രംഗം ഒരുക്കുകയാണ്.

തേജസ് ന്യൂസ് 14 Jan 2026 6:38 pm

പട്ടത്തിന്റെ നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ബിദാര്‍: പട്ടം നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കര്‍ണാടകയിലെ ബിദാറില്‍ നടന്ന അപകടത്തില്‍ 48കാരനായ സഞ്ചുകുമാര്‍ ഹൊസമണിയാണ് മരിച്ചത്. അപകടത്തില്‍ റോഡില്‍ വീണ സഞ്ചുമണി ഫോണെടുത്ത് മകളെ വിളിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആംബുലന്‍സ് വരാന്‍ വൈകിയതില്‍ നാട്ടുകാരും ബന്ധുക്കളും അപകടസ്ഥലത്ത് പ്രതിഷേധിച്ചു. മരണത്തില്‍ കേസെടുത്തതായി മന്ന ഏഖേലി പോലിസ് അറിയിച്ചു. മകരസംക്രാന്തിയോട് അനുബന്ധിച്ച് പട്ടം പറത്തല്‍ വ്യാപകമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കോട്ടന്‍ കൊണ്ടുള്ള നൂലാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ നൈലോണ്‍ കൊണ്ടുള്ള നൂലാണ് ഉപയോഗിക്കുന്നത്. ഈ നൂലിന് വലിയ ബലമാണ്. അതിനാല്‍ തന്നെ ശരീരം മുറിയാനും കാരണമാവുന്നു. മധ്യപ്രദേശില്‍ മാത്രം രണ്ടുപേരാണ് അടുത്തിടെ മരിച്ചത്.

തേജസ് ന്യൂസ് 14 Jan 2026 6:34 pm

ഇന്ത്യന്‍ പൗരന്മാര്‍ അടിയന്തരമായി ഇറാന്‍ വിടണം, അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രകള്‍ പാടില്ല: കര്‍ശന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

ഇറാനില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന കര്‍ശന നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. പൗരന്മാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിര്‍ദേശിച്ചു .10000 ത്തിലധികം ഇന്ത്യന്‍ പൗരന്മാരാണ് ഇറാനിലുള്ളത്. ഇറാനിലെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിര്‍ദേശം എത്തിയത്. വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. യാത്രാ, തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും, പ്രാദേശിക സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ എത്രയും വേഗം അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സഹായത്തിനായി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും ഇമെയില്‍ പിന്തുണയും സജീവമാക്കിയിട്ടുണ്ട്. ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്‌പോര്‍ട്ടുകള്‍, ഐഡികള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ, ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതുസംബന്ധിച്ച എന്തെങ്കിലും സഹായത്തിന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി നിര്‍ദേശത്തില്‍ പറയുന്നു. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും എന്തെങ്കിലും സംഭവവികാസങ്ങള്‍ക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവര്‍ത്തിച്ച് നിര്‍ദ്ദേശത്തില്‍ പറയുന്നു.

മംഗളം 14 Jan 2026 6:32 pm

ഐഷ പോറ്റിക്ക് പിന്നാലെ സി കെ പി പത്മനാഭനും കോണ്‍ഗ്രസിലേക്കോ? കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

തന്റെ പേരിലുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 15 പ്രാവശ്യം പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.

സിറാജ് ലൈവ് 14 Jan 2026 6:30 pm

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി, ബംഗളൂരുവിൽ വെച്ച് മലയാളി നഴ്സുമായി ബന്ധം, കാണാൻ പന്തളത്തെത്തിയപ്പോൾ അറസ്റ്റ്

പമ്പിൽ പെട്രോൾ അടിക്കാനെത്തിയ പ്രതികൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:24 pm

പിതാവിന്‍റെ ക്രൂരത: പിടഞ്ഞ് വീണത് മൂന്ന് ജീവനുകൾ; വിധിയോട് മല്ലിട്ട നാലാമനും വിടവാങ്ങി

അപ്പനും അമ്മയും സഹോദങ്ങളും മരണത്തിനു കീഴടങ്ങിയപ്പോൾ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട അന്നത്തെ ആ 17 കാരൻ രണ്ട് വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ നിന്ന് വിടവാങ്ങി. 19 കാരനായ ഷാ രേഹ് ആണ് മരണത്തിനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്‍റേത് സ്വാഭാവിക മരണമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷങ്ങൾക്ക് മുൻപ് സ്വന്തം അച്ഛന്‍റെ കൈകൊണ്ട് അമ്മയും മൂന്ന് സഹോദരങ്ങളും കൊലപ്പെടുന്നത് നിസഹായകനായി നോക്കി നിൽക്കാൻ മാത്രമേ ഷായ്ക്ക് സാധിച്ചുള്ളു. 2024 ഡിസംബറിൽ ഉട്ടായിലെ വെസ്റ്റ് വാലി സിറ്റിയിലാണ് സംഭവം. ഷായുടെ അമ്മ ബു മെഹ് (38), സഹോദരിമാരായ ക്രിസ്റ്റീന റീ (8), ന്യായ് മെഹ് (2), സഹോദരൻ ബോ റെഹ് (11) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഷായുടെ പിതാവ് ഡേ റെഹ് (42) ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. അന്ന് രക്ഷപെട്ടത് ഷാ മാത്രമായിരുന്നു. എന്നാൽ വില്ലനെപ്പോലെ വിധി… The post പിതാവിന്‍റെ ക്രൂരത: പിടഞ്ഞ് വീണത് മൂന്ന് ജീവനുകൾ; വിധിയോട് മല്ലിട്ട നാലാമനും വിടവാങ്ങി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 14 Jan 2026 6:19 pm

വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരേ പോക്‌സോ കേസ്

കോഴിക്കോട്: താമരശ്ശേരിയില്‍ എന്‍എസ്എസ് കാംപില്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരേ കേസെടുത്ത് പോലിസ്. താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരേയാണ് പരാതി. താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. പോലിസ് കേസടുത്തതിനു പിന്നാലെ ഇസ്മായില്‍ ഒളിവിലാണ്.

തേജസ് ന്യൂസ് 14 Jan 2026 6:19 pm

ബിഗ് ടിക്കറ്റ് - പുതുവർഷത്തിലെ ആദ്യ ഇ-ഡ്രോയിൽ മലയാളിക്ക് 50,000 ദിർഹം സമ്മാനം

മലയാളിയായ അഖിൽ കൃഷ്ണൻ, അബുദാബിയിൽ താമസിക്കുന്ന പ്രവാസി മുഹമ്മദ് ഫവാസ് എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള വിജയികൾ.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:16 pm

കലോത്സവ വേദിക്ക് മുന്നില്‍ അധ്യാപകരുടെ സമരം; ബലം പ്രയോഗിച്ച് അറസ്റ്റ്; പ്രതിഷേധം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിക്ക് മുന്നില്‍ സമരം നടത്തിവന്ന അധ്യാപകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കമുള്ള അധ്യാപകരെ യാതൊരു പരിഗണനയുമില്ലാതെ പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ച് നീക്കിയത് കലോത്സവ നഗരിയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയമന അംഗീകാരം വൈകിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ 25,000-ത്തോളം അധ്യാപകര്‍ കഴിഞ്ഞ നാലു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൗമാര കലാമാമാങ്കം നടക്കുമ്പോള്‍ തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകര്‍ നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേടാണെന്ന് വിവിധ അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. ഭിന്നശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ അധ്യാപകരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നാണ് സമരക്കാരുടെ പ്രധാന ആക്ഷേപം. ഇതേ വിഷയത്തില്‍ എന്‍.എസ്.എസ് (N.S.S) മാനേജ്മെന്റുകള്‍ക്ക് ലഭിച്ച നിയമപരമായ ആനുകൂല്യങ്ങളും ഇളവുകളും തങ്ങള്‍ക്കും അനുവദിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. നാല് വര്‍ഷമായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പല അധ്യാപക കുടുംബങ്ങളും പട്ടിണിയിലാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ സമരം സംസ്ഥാന വ്യാപകമായി ശക്തമാക്കാനാണ് അധ്യാപക കൂട്ടായ്മയുടെ തീരുമാനം.

മറുനാടൻ മലയാളീ 14 Jan 2026 6:16 pm

പൊന്നിനും വെള്ളിക്കും 'തീവില': റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പ്; നിക്ഷേപകര്‍ അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

എംസിഎക്‌സ് വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 2,400 രൂപയോളം വര്‍ധിച്ച് 1,41,250 രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. വെള്ളി കിലോഗ്രാമിന് 4% വര്‍ധിച്ച് 2,63,996 രൂപ എന്ന സര്‍വകാല റെക്കോര്‍ഡും കുറിച്ചു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:15 pm

'വർഷങ്ങൾ കടന്നുപോയി, പക്ഷെ ഭൂതകാലം കടന്നുപോയിട്ടില്ല'; മോഹൻലാൽ-ജീത്തു ജോസഫ് കോമ്പോയുടെ ദൃശ്യം 3; റിലീസ് തീയതി പ്രഖ്യാപിച്ചു; ആകാംഷയോടെ ആരാധകർ

കൊച്ചി: മലയാള സിനിമാ ലോകം കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ അവസാന ഭാഗം 2026 ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തും. നടൻ മോഹൻലാൽ തന്നെയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. പ്രധാന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രഖ്യാപന വീഡിയോയും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 'വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല' എന്ന ആകാംഷ ജനിപ്പിക്കുന്ന ടാഗ്ലൈനും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോർജുകുട്ടിയും കുടുംബവും നിയമക്കുരുക്കിൽ അകപ്പെടുമോ, അതോ നാലാം ക്ലാസുകാരന്റെ ബുദ്ധിയിൽ വീണ്ടും പുതിയ സസ്പെൻസുകൾ ഉണ്ടാകുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാൻ 78 ദിവസത്തെ കാത്തിരിപ്പ് അനിവാര്യമാണെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

മറുനാടൻ മലയാളീ 14 Jan 2026 6:14 pm

അപൂർവ കാർഷിക നേട്ടം, പുതു ചരിത്രമെഴുതി വിളഞ്ഞൂ വെള്ള സ്ട്രോബറികൾ

റിയാദ്: സൗദി അറേബ്യയുടെ കാർഷിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതി അപൂർവയിനം വെളുത്ത സ്ട്രോബെറികൾ വിളഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:12 pm

വർക്ക്ഔട്ട് കഴിഞ്ഞ് എന്ത് കഴിക്കണം? ജെൻസി ഡയറ്റ് പ്ലാൻ ഇതാ!

വർക്ക്ഔട്ട് കഴിഞ്ഞു ജിമ്മിൽ നിന്ന് ഇറങ്ങുമ്പോൾ നല്ല ഹംഗ്രി ആയിരിക്കുമല്ലേ? പക്ഷെ വിയർപ്പൊഴുക്കി ഉണ്ടാക്കിയ ആ ഗ്ലോയും മസിലും നിലനിൽക്കണമെങ്കിൽ തോന്നുന്നത് മുഴുവൻ വാരി വലിച്ചു കഴിക്കരുത്. വർക്ക്ഔട്ട് കഴിഞ്ഞ് എന്ത് കഴിക്കണം,

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:11 pm

നാലു ചേരുവയിൽ മാങ്കോ പുഡ്ഡിങ്

പഴുത്ത മാങ്ങ - 2 എണ്ണം പാൽ - 1 കപ്പ് പഞ്ചസാര - കപ്പ് (മധുരത്തിന് അനുസരിച്ച്) കോൺഫ്ലോർ - 1/ 4 കപ്പ്

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 6:10 pm

ഇറാനിൽ സാഹചര്യം മോശം; ഇന്ത്യക്കാർ എന്ത് ചെയ്യണം? നിർദേശങ്ങളുമായി എംബസി, രാജ്യം വിടണമെന്ന് അധികൃതർ

Iran Conflict 2026: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിട്ടുപോകാൻ ഇന്ത്യ നിർദേശിച്ചു. ഇറാനിലെ ഇന്ത്യൻ എംബസിയാണ് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇറാനിൽ വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങളും രാജ്യത്തിനകത്ത് നടക്കുന്ന പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ഈ നടപടി.

സമയം 14 Jan 2026 6:08 pm

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കി, ഇന്ത്യൻ ദമ്പതികൾക്ക് വംശീയാധിക്ഷേപം, 1.8 കോടി നഷ്ടപരിഹാരം നൽ‌കി യൂണിവേഴ്സിറ്റി

മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വംശീയാധിക്ഷേപം നേരിടേണ്ടി വന്ന ഇന്ത്യൻ ദമ്പതികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം നൽകി അമേരിക്കൻ സർവകലാശാല. സർവകലാശാലയിലെ ഒരു മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:07 pm

റഷ്യയെ വെട്ടാൻ ധൈര്യം കാണിച്ചു; അമേരിക്കയെ ബാൻ ചെയ്യാൻ ഫിഫ തയാറാകുമോ? | FIFA | Donald Trump |America

യുക്രൈൻ അധിനിവേശമായിരുന്നു ഫിഫ റഷ്യയെ നിരോധിക്കാനുണ്ടായ കാരണം. 2026 ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്നത് അമേരിക്കയും ചേർന്നാണ്. നിലവില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പോലും ലംഘിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടുപറക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ അമേരിക്ക. റഷ്യയോട് സ്വീകരിച്ച സമീപനം അമേരിക്കയോട് ആവർത്തിക്കുമോ ഫിഫ

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:06 pm

ഇഞ്ചിയുടെ ഗുണങ്ങൾ മിഠായിയായി

ഇഞ്ചിയുടെ ഗുണങ്ങൾ മിഠായിയായി

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 6:05 pm

സര്‍ക്കാര്‍ ആശുപത്രി കിടക്കയില്‍ രോഗികൾക്കൊപ്പം എലികൾ; യുപിയിലെ ആശുപത്രിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഉത്തര്‍പ്രദേശ് ഗോണ്ട മെഡിക്കല്‍ കോളേജില്‍ നിന്നാണ് അമ്പരപ്പിക്കുന്ന കാഴ്ച. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യോഗി സര്‍ക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമര്‍ശനമുയര്‍ത്തി.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 6:04 pm

കോടതിയിലെ പരസ്യ വിമര്‍ശനം; ജഡ്ജി ഹണി എം വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹരജിയുമായി ടി ബി മിനി

കൊച്ചി: ജഡ്ജി ഹണി എം വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പരസ്യമായി അപമാനിച്ചുവെന്നും അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹരജിയില്‍ പറയുന്നു. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും അഡ്വ. ടി ബി മിനിക്കെതിരേ വിചാരണ കോടതി വിമര്‍ശനമുന്നയിച്ചരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടി ബി മിനി ഹാജരായിരുന്നില്ല. ടി ബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണ കോടതി വിമര്‍ശിച്ചിരുന്നു.

തേജസ് ന്യൂസ് 14 Jan 2026 6:03 pm

സന്തോഷ വാർത്ത; കേരളത്തിലെ ആറ് ജില്ലക്കാർക്ക് നാളെ അവധി

വിളവെടുപ്പ് ഉത്സവമായ പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വ്യാഴാഴ്ച അവധി നൽകിയിരിക്കുന്നത്. അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവടങ്ങളിൽ പൊങ്കൽ പ്രമാണിച്ച് നീണ്ട അവധിയാണ്. അതോടൊപ്പം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.

ഒന്നു ഇന്ത്യ 14 Jan 2026 6:02 pm

പാലക്കാട് സ്റ്റൈൽ സ്പെഷ്യൽ വട

പാലക്കാട് സ്റ്റൈൽ സ്പെഷ്യൽ വട

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 6:00 pm

ആർമിയിൽ ടെക്‌നിക്കൽ ഓഫീസർ നിയമനം

ആർമിയിൽ ടെക്‌നിക്കൽ ഓഫീസർ നിയമനം

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 6:00 pm

'ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം', രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ റിനി പോസ്റ്റ് ചെയ്ത കുറിപ്പ് നീക്കണം എന്നാവശ്യം, പരാതി നൽകി അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന നടി റിനി ആൻ ജോർജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:57 pm

78 ദിവസത്തെ കാത്തിരിപ്പ്, ക്ലാസിക് ക്രിമിനൽ ജോർജുകുട്ടിയുടെ മൂന്നാം വരവ്; ദൃശ്യം 3 റിലീസ് തിയതി എത്തി

ദൃശ്യം 3യുടെ റിലീസ് പ്രഖ്യാപിച്ചു. ജോർജുകുട്ടിയും കുടുംബവും കുടുങ്ങുമോ അതോ നാലാം ക്ലാസുകാരന്റെ ബുദ്ധിയിൽ നിന്നും വീണ്ടും എന്തെങ്കിലും സസ്പെൻസുകൾ ഉണ്ടാകുമോ എന്നറിയാൻ ഇനി 78 ദിവസത്തെ കാത്തിരിപ്പ്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:56 pm

അന്തർ സംസ്ഥാന ബസിൽ സഞ്ചരിക്കുകയായിരുന്ന 21കാരന്റെ ജാക്കറ്റിൽ പ്രത്യേക അറ, ഒളിപ്പിച്ച നിലയിൽ രാസലഹരി, അറസ്റ്റ്

ജാക്കറ്റിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:54 pm

ലോലിപോപ്പ് നുണയുമ്പോൾ കാതിലതാ ആരോ പാടുന്നു! ചുറ്റുമാർക്കും കേൾക്കാനും പറ്റുന്നില്ല, ലോകത്തെ ഞെട്ടിച്ച് 'ലോലിപോപ്പ് സ്റ്റാർ'

ലോലിപോപ്പ് കഴിക്കുമ്പോൾ ആരെങ്കിലും പാട്ട് കേൾക്കാറുണ്ടോ? എന്നാൽ ഇനി കേൾക്കാം! ലാസ് വെഗാസിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക് പ്രദർശനമായ CES 2026-ൽ എല്ലാവരെയും അമ്പരപ്പിച്ചത് ഒരു ലോലിപോപ്പാണ്. ലാവ എന്ന ടെക് കമ്പനി പുറത്തിറക്കിയ 'ലോലിപോപ്പ് സ്റ്റാർ…

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:54 pm

ശൈത്യകാലത്തെ അമിത മുടികൊഴിച്ചിൽ ; കാരണങ്ങൾ ഇതാകാം

തണുത്ത മാസങ്ങളിൽ വായുവിൽ ഈർപ്പം വളരെ കുറവായിരിക്കും. ഈ വരൾച്ച ചർമ്മത്തെ മാത്രമല്ല, തലയോട്ടിയെയും ബാധിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:53 pm

കെ.എൽ രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ: ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കെ.എൽ രാഹുലിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോർ കെട്ടിപ്പടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയ മികച്ച തുടക്കം മുതലാക്കാൻ മധ്യനിരയ്ക്ക് കഴിയാതെ പോയപ്പോൾ, ഒരറ്റത്ത് വിക്കറ്റുകൾ കാത്തുസൂക്ഷിച്ച രാഹുലാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 92 പന്തിൽ പുറത്താകാതെ 112 റൺസ് നേടിയ രാഹുലിന്‍റെ ഇന്നിംഗ്‌സിൽ 11 ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും (24) ഗില്ലും (56) ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കിവി ബൗളർമാർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. വിരാട് കോലിയും ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ നാലിന് 118 എന്ന നിലയിലേക്ക് വീണു. പിന്നീട് രവീന്ദ്ര… The post കെ.എൽ രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ: ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 14 Jan 2026 5:50 pm

മാതാപിതാക്കളോടൊപ്പം തെരുവോരത്ത് ഭിക്ഷയാചിക്കാൻ എത്തിയ ബാലൻ; ക്യാമറ കണ്ണുകളിൽ ഉടക്കിയത് അവന്റെ മനോഹരമായ ഗാനങ്ങൾ; വീഡിയോ വൈറലായതോടെ വേദികളിൽ സജീവം; ആൽബങ്ങൾ പുറത്തിറങ്ങി; സോഷ്യൽ മീഡിയയെ പാട്ടിലാക്കിയ 'കുട്ടുമ കുട്ടൂ' ഗായകൻ ഇന്ന് കോടീശ്വരൻ

കാഠ്മണ്ഡു: നേപ്പാളിലെ തെരുവോരങ്ങളിൽ ഭിക്ഷ യാചിച്ച് ജീവിതം തള്ളിനീക്കിയിരുന്ന ബാലൻ ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത ഗായകനാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ 'കുട്ടുമ കുട്ടൂ' എന്ന ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ അടക്കമുള്ളവരുടെ ഹൃദയത്തിൽ ഇടം നേടിയ അശോക് ദാർജിയുടെ ജീവിതയാത്ര അവിശ്വസനീയമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് താങ്ങും തണലുമാകാൻ തെരുവിൽ ഭിക്ഷ യാചിച്ചിരുന്നു അശോക്. ഭിക്ഷാടനത്തോടൊപ്പം മനോഹരമായ ഗാനങ്ങളും ആലപിച്ചിരുന്നു. അശോകിന്റെ മാധുര്യമൂറുന്ന ശബ്ദം ശ്രദ്ധിച്ച ചിലർ അവൻ 'കുട്ടുമ കുട്ടൂ' പാടുന്ന വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ത്യയിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വീഡിയോ അതിവേഗം വൈറലായി. വീഡിയോ ജനശ്രദ്ധ നേടിയതോടെ നേപ്പാളി സംഗീത സംവിധായകൻ ടാങ്ക ബുദാതോക്കി അശോകിനെ കണ്ടെത്തി. തുടർന്ന്, തെരുവിൽ പാടിയിരുന്ന ഈ കൊച്ചുമിടുക്കൻ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വലിയ വേദികളിൽ ഗാനങ്ങൾ ആലപിച്ചുതുടങ്ങി. ജനപ്രീതി വർദ്ധിച്ചതോടെ അശോകിന്റെ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെടുകയും ആൽബങ്ങളായി പുറത്തിറങ്ങുകയും ചെയ്തു. ഇന്ന്, നേപ്പാളിലെ അറിയപ്പെടുന്ന യുവഗായകരിൽ ഒരാളാണ് അശോക് ദാർജി. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ഈ അവസരം അശോകിന്റെ ജീവിതശൈലി പൂർണ്ണമായും മാറ്റിമറിച്ചു. നിലവിൽ മാതാപിതാക്കളോടൊപ്പം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ജീവിതമാണ് അശോക് നയിക്കുന്നത്. രണ്ട് മാസം മുൻപ് അശോകിന്റെ ജീവിതകഥ പറയുന്ന ഒരു സംഗീത ആൽബം പുറത്തിറങ്ങിയിരുന്നു. ടാങ്ക ബുദാതോക്കി സംഗീത സംവിധാനം നിർവഹിച്ച ഈ ആൽബത്തിൽ അശോക് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. 

മറുനാടൻ മലയാളീ 14 Jan 2026 5:48 pm

ഐഷാ പോറ്റി പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്‍; പാര്‍ട്ടിക്കുളളില്‍ നിന്നും എന്തു അവഗണനയാണ് നേരിട്ടതെന്ന് മനസിലായില്ലെന്ന് വിശദീകരണം

ഐഷാ പോറ്റി പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്‍; പാര്‍ട്ടിക്കുളളില്‍ നിന്നും എന്തു അവഗണനയാണ് നേരിട്ടതെന്ന് മനസിലായില്ലെന്ന് വിശദീകരണം

മറുനാടൻ മലയാളീ 14 Jan 2026 5:47 pm

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാലുകാരി ഗര്‍ഭിണി! എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ജോലി തേടി പാലക്കാട് എത്തിയ കര്‍ണാടക സ്വദേശി; 43കാരന് ജീവിതാവസാനം വരെ തടവും 60000 രൂപ പിഴയും വിധിച്ച് കോടതി

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. 2023ല്‍ ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 14 വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിലാണ് 43 വയസുകാരന്‍ മനു മാലിക്കിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജ് ദിനേശന്‍ പിള്ളയാണ് ശിക്ഷാ പുറപ്പെടുവിച്ചത്. പിഴത്തുക ഇരയ്ക്ക് നല്‍കാനും വിധിയായി. ഇന്‍സ്പെക്ടര്‍ ടി ശശികുമാര്‍, ഡിവൈഎസ്പി വി എം കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എ സന്ദീപ് ഹാജരായി. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറും, പട്ടാമ്പി പോക്‌സോ കോടതിയിലെ ലൈയ്‌സണ്‍ ഓഫീസറും ആയ എസ് മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസില്‍ 24സാക്ഷികളെയും 37രേഖകളും ഹാജരാക്കി. കര്‍ണാടക ദാഡി സ്വദേശിയായ അനു മാലിക്, ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പരാതിയില്‍ കേസെടുത്ത പൊലീസ് അനു മാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മറുനാടൻ മലയാളീ 14 Jan 2026 5:46 pm

കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജിവച്ച് ബോസ് കൃഷ്ണമാചാരി

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. 2025 ഡിസംബര്‍ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാര്‍ച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയില്‍ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി കലാലോകത്തു നിന്ന് മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

തേജസ് ന്യൂസ് 14 Jan 2026 5:45 pm

കോടതിയിലെ പരസ്യ വിമർശനം; ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി

വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് അഡ്വ ടിബി മിനി ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിലുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:45 pm

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി; തൈപ്പൊങ്കൽ ആഘോഷമാക്കാൻ കേരളവും

തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലെ പ്രധാന വിളവെടുപ്പ് ഉത്സവമായ പൊങ്കൽ, പ്രകൃതിയോടുള്ള ആദരസൂചകമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:44 pm

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് രാജിവച്ചു: കുടുംബപരമായ കാരണങ്ങളെന്ന് വിശദീകരണം

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് വിശദീകരണം. ബിനാലെയുടെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ബിനാലെയിലെയും നിറ സാന്നിധ്യമായിരുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് തുടങ്ങിയെന്ന് ബിനാലെ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ബിനാലെ ചെയര്‍പേഴ്‌സണ്‍ വി വേണുവാണ് ബോസിന്റെ രാജിക്കാര്യം അറിയിച്ചത്.

മംഗളം 14 Jan 2026 5:42 pm

ഇറാനിലെ ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി

ഇറാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്

സിറാജ് ലൈവ് 14 Jan 2026 5:42 pm

ഭക്തിസാന്ദ്രം ശബരിമല, മണ്ണിലും വിണ്ണിലും മകരവിളക്കിന്‍റെ പുണ്യം; മകരസംക്രമ പൂജ പൂർത്തിയായി, മകര ജ്യോതി ദർശനത്തിനായി ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്നു

മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ മകരസംക്രമ പൂജ പൂർത്തിയായി. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത് ദർശിക്കാൻ ഭക്തലക്ഷങ്ങൾ സന്നിധാനത്ത് കാത്തിരിക്കുകയാണ്

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:42 pm

രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് വീട്ടിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ചെടിക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പ്രതിരോധ ശേഷി കൂട്ടുന്നതിന് ഈ ചെടികൾ വളർത്താം.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:41 pm

ആ സർപ്രൈസ് റെഡ് കാർപ്പറ്റിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ആര്?; വാഹനപ്രേമികളെ വീണ്ടും ആവേശത്തിലാക്കി റെനോൾട്ടിന്റെ വമ്പൻ പ്രഖ്യാപനം; പുതിയ അപ്ഡേറ്റ് പുറത്ത്

റെ നോയുടെ അടുത്ത തലമുറ ഡസ്റ്റർ എസ്‌യുവി ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ജനുവരി 26, 2026-ന് നടക്കാനിരിക്കുന്ന അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. എസ്‌യുവിയുടെ പ്രധാന ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ടീസറുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഹൈബ്രിഡ് എഞ്ചിൻ തുടങ്ങിയ വലിയ മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റർ വിപണിയിലെത്താൻ ഒരുങ്ങുന്നത്. ഡിസൈൻ, സ്റ്റൈലിംഗ് എന്നിവയിൽ മുൻഗാമിയേക്കാൾ ഏറെ മുന്നിട്ടുനിൽക്കുന്നതായിരിക്കും പുതിയ 2026 റെനോ ഡസ്റ്റർ. ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവീകരിച്ച ഗ്രില്ലിൽ റെനോയുടെ പുതിയ ലോഗോ, വലിയ എയർ ഡാമുകളുള്ള സ്പോർട്ടി ബമ്പർ, DRL-കളോടുകൂടിയ Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി എന്നിവ മുൻഭാഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളായിരിക്കും. സിഗ്നേച്ചർ റൂഫ് റെയിലുകൾ, ബോൾഡ് സൈഡ് ക്രീസുകൾ, വലിയ ബോഡി ക്ലാഡിംഗ് എന്നിവ പുതിയ ഡസ്റ്ററിൽ നിലനിർത്തും. 18 ഇഞ്ച് അലോയ് വീലുകളും പിന്നിൽ Y ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും ഇതിൽ പ്രതീക്ഷിക്കുന്നു. സാങ്കേതികവിദ്യയുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ, മധ്യനിര വിഭാഗത്തിൽ മത്സരമുയർത്താൻ പോന്ന നിരവധി നൂതന സവിശേഷതകൾ പുതിയ ഡസ്റ്ററിലുണ്ടാകും. വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, 7 ഇഞ്ച് കളർ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, അർക്കാമിസ് ക്ലാസിക് 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ലെവൽ 2 ADAS തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന ചില പ്രധാന ഫീച്ചറുകൾ. എഞ്ചിനുകളുടെ കാര്യത്തിൽ, പുതിയ റെനോ ഡസ്റ്റർ 2026 മോഡൽ 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ, 1.3 ലിറ്റർ, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുകൾക്കൊപ്പം ലഭ്യമാകാൻ സാധ്യതയുണ്ട്. ചെറിയ ശേഷിയുള്ള ഗ്യാസോലിൻ യൂണിറ്റ് താഴ്ന്ന ട്രിമ്മുകൾക്കായി നീക്കിവയ്ക്കുമ്പോൾ, 156 bhp കരുത്തുള്ള 1.3 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഉയർന്ന വേരിയന്റുകളിൽ മാത്രമായിരിക്കും ലഭ്യം.

മറുനാടൻ മലയാളീ 14 Jan 2026 5:41 pm

പിണറായി ആർഎസ്എസ് പിന്തുണയിൽ മത്സരിച്ചോ? വിഡി സതീശന്റേത് നട്ടാൽക്കുരുക്കാത്ത നുണ: എ വിജയരാഘവൻ

പിണറായി വിജയൻ ആർഎസ്എസ് പിന്തുണയിൽ മത്സരിച്ച് ജയിച്ച ആളാണ് എന്നുളള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന നട്ടാൽ കുരുക്കാത്ത നുണ ആണെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ.1977ലെ അടിയന്തരാവസ്ഥക്കാലത്ത് ജനതാ പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചിരുന്നതെന്നും ജനസംഘവുമായിട്ടല്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി. ആർഎസ്എസിന് അംഗത്വം കൊടുക്കാൻ തീരുമാനിച്ച പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസുകാരുടെ ഡിഎൻഎയിൽ തന്നെ ആർഎസ്എസിനോടുള്ള വിധേയത്വം

ഒന്നു ഇന്ത്യ 14 Jan 2026 5:41 pm

എടിഎം കൗണ്ടറിനുള്ളിൽ കല്ലുകളും പൊട്ടിയ ഗ്ലാസും; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

ന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടറാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:41 pm

അഹമ്മദിയിലെ പള്ളിക്ക് 'മൈനർ ബസിലിക്ക' പദവി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ കുവൈത്തിലെത്തും

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അഹമ്മദിയിലെ 'ഔർ ലേഡി ഓഫ് അറേബ്യ' ചർച്ചിനെ 'മൈനർ ബസിലിക്ക'യായി പ്രഖ്യാപിക്കും. അറേബ്യൻ ഉപദ്വീപിൽ ഇത്തരമൊരു പദവി ഒരു പള്ളിക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:33 pm

'ഇറാനിലുള്ളവര്‍ ഉടന്‍ രാജ്യം വിടണം'; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി. നിലവില്‍ ലഭ്യമായ യാത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ തയ്യാറാകണമെന്നാണ് ഇന്ത്യക്കാര്‍ക്ക് എംബസി നല്‍കിയ നിര്‍ദ്ദേശം. പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും പരമാവധി അകന്നു നില്‍ക്കണം. എംബസിയുമായി നിരന്തരം ബന്ധപ്പെടണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. 10,000ത്തിലധികം ഇന്ത്യന്‍ പൗരന്മാരാണ് ഇറാനിലുള്ളത്. വിദ്യാര്‍ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടേയുള്ള ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടുകള്‍, ഐഡികള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ, ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം വയ്ക്കണമെന്നും സഹായത്തിനായി ഹെല്‍പ്പ്ലൈന്‍ നമ്പറുകളും ഇമെയില്‍ പിന്തുണയും സജീവമാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പുനല്‍കി.

തേജസ് ന്യൂസ് 14 Jan 2026 5:33 pm

പല്ലുകളെ ബലമുള്ളമാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

പല്ലുകളെ ബലമുള്ളമാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:32 pm

നാസ പുറത്തുവിട്ട ആകാശ ദൃശ്യം കണ്ട് ഗവേഷകർക്ക് അടക്കം നെഞ്ചിടിപ്പ്; ലോകത്തെ വിറപ്പിച്ച ആ ഭീമൻ മഞ്ഞുമല അതിവേഗം 'നീല' നിറമായി മാറുന്ന കാഴ്ച; ഒറ്റ നോക്കിൽ കാണുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; കടലിനടിയിൽ സംഭവിക്കുന്നത് എന്ത്?; ഞെട്ടൽ മാറാതെ ശാസ്ത്രലോകം

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ മഞ്ഞുമലകളിൽ ഒന്നായ A23a അതിന്റെ അന്ത്യത്തോടടുക്കുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം നാല് പതിറ്റാണ്ടോളം അന്റാർട്ടിക്കൻ കടലിൽ ഗാംഭീര്യത്തോടെ നിലകൊണ്ട ഈ ഭീമൻ മഞ്ഞുമല ഇപ്പോൾ വിസ്മയിപ്പിക്കുന്ന 'നീല' നിറത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ നിറംമാറ്റം ഒരു മനോഹരമായ കാഴ്ചയല്ല, മറിച്ച് മഞ്ഞുമല പൂർണ്ണമായും തകരാൻ പോകുന്നു എന്നതിന്റെ മുന്നറിയിപ്പാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. എന്താണ് A23a? 1986-ൽ അന്റാർട്ടിക്കയിലെ ഫിൽക്നർ ഐസ് ഷെൽഫിൽ (Filchner Ice Shelf) നിന്നാണ് A23a വേർപെട്ടത്. അന്ന് ഇതിന് ഏകദേശം 4,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. അതായത് അമേരിക്കയിലെ റോഡ് ഐലൻഡ് സംസ്ഥാനത്തിന്റെ ഇരട്ടി വലിപ്പം. എന്നാൽ വേർപെട്ട ഉടൻ തന്നെ ഇത് കടലിന്റെ അടിത്തട്ടിൽ ഉറച്ചുപോയി. ഏകദേശം 30 വർഷത്തോളം ഇത് ഒരേ സ്ഥാനത്ത് തന്നെ തുടർന്നു. 2020-ലാണ് ഇത് വീണ്ടും ചലിച്ചു തുടങ്ങിയതും വടക്കോട്ട് സഞ്ചാരം ആരംഭിച്ചതും. എന്തുകൊണ്ടാണ് മഞ്ഞുമല നീലയാകുന്നത്? സാധാരണയായി മഞ്ഞുമലകൾ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന വായു കുമിളകൾ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ A23a ഇപ്പോൾ അന്റാർട്ടിക്കയിലെ അതിശൈത്യത്തിൽ നിന്ന് താരതമ്യേന ചൂടുള്ള സമുദ്രജലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നാസയുടെ (NASA) ടെറ ഉപഗ്രഹം പകർത്തിയ പുതിയ ചിത്രങ്ങളിൽ മഞ്ഞുമലയുടെ മുകൾഭാഗത്ത് നീലനിറത്തിലുള്ള വലിയ ജലാശയങ്ങൾ രൂപപ്പെട്ടതായി കാണാം. മഞ്ഞുരുകി ഉണ്ടായ തെളിഞ്ഞ ജലം മഞ്ഞുമലയുടെ വിള്ളലുകളിൽ നിറയുമ്പോഴാണ് ഈ നീലനിറം പ്രകടമാകുന്നത്. ശാസ്ത്രജ്ഞർ ഇതിനെ 'നീലപ്പായസം' (Blue Mush) എന്നാണ് വിളിക്കുന്നത്. തെളിഞ്ഞ ഐസ് വെളിച്ചത്തിലെ ചുവപ്പ് നിറത്തെ ആഗിരണം ചെയ്യുകയും നീല നിറത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഈ അത്ഭുത നിറം കൈവരുന്നത്. അതിവേഗം കുറയുന്ന വലിപ്പം 2025 ജനുവരിയിൽ A23a-യുടെ വലിപ്പം ഏകദേശം 3,640 ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഇത് അതിവേഗം ഉരുകുകയും വലിയ കഷണങ്ങളായി പൊട്ടിമാറുകയും ചെയ്തു. 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇതിന്റെ വലിപ്പം വെറും 1,182 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. അതായത് ഒരു വർഷത്തിനുള്ളിൽ ഏകദേശം മൂന്നിലൊന്ന് ഭാഗം ഇല്ലാതായി. നിലവിൽ ഇത് ന്യൂയോർക്ക് നഗരത്തേക്കാൾ അല്പം കൂടി വലിപ്പമുള്ള ഒരു കഷണമായി അവശേഷിക്കുന്നു. അന്ത്യം പ്രവചിക്കപ്പെടുന്നു യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് ബാൾട്ടിമോർ കൗണ്ടിയിലെ വിരമിച്ച ശാസ്ത്രജ്ഞൻ ക്രിസ് ഷൂമാന്റെ അഭിപ്രായത്തിൽ, ഈ വേനൽക്കാലം അവസാനിക്കുന്നതിന് മുൻപ് തന്നെ A23a പൂർണ്ണമായും ഇല്ലാതായേക്കാം. നിലവിൽ ഇത് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ 'മഞ്ഞുമലകളുടെ സെമിത്തേരി' (Iceberg Graveyard) എന്ന് അറിയപ്പെടുന്ന മേഖലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ ചൂടുള്ള ജലവും കാറ്റും മഞ്ഞുമലയുടെ അടിഭാഗത്തെയും ഉപരിതലത്തെയും ഒരുപോലെ നശിപ്പിക്കുന്നു. മഞ്ഞുമലയുടെ മുകളിൽ കെട്ടിക്കിടക്കുന്ന നീല ജലാശയങ്ങളുടെ ഭാരം ഐസിനുള്ളിലെ വിള്ളലുകൾ വിസ്തൃതമാക്കാൻ കാരണമാകുന്നു. ഇത് മഞ്ഞുമല പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതിനോ (Blowout) കഷണങ്ങളായി ചിതറുന്നതിനോ ഇടയാക്കും. കടലിന്റെ അരികുകളിൽ ഐസ് ഉരുകുന്നത് മൂലം മഞ്ഞുമലയുടെ വശങ്ങൾ മുകളിലേക്ക് വളയുന്ന 'റാംപാർട്ട്-മോട്ട്' (Rampart-Moat) എന്ന പ്രതിഭാസവും ഇപ്പോൾ ഇതിൽ ദൃശ്യമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം A23a പോലുള്ള ഭീമൻ മഞ്ഞുമലകൾ ഉരുകുന്നത് സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിനും സമുദ്രത്തിലെ ലവണാംശത്തിൽ വ്യത്യാസം വരുന്നതിനും കാരണമാകുന്നു. ഈ മഞ്ഞുമല ഉരുകുമ്പോൾ അതിനുള്ളിൽ നൂറ്റാണ്ടുകളായി അടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും കടലിലേക്ക് കലരും. ഇത് സമുദ്രത്തിലെ പ്ലവകങ്ങളുടെ (Phytoplankton) വളർച്ചയ്ക്ക് സഹായിക്കുമെങ്കിലും, ആഗോളതാപനത്തിന്റെ ഫലമായി ഇത്തരം ഭീമൻ ഹിമപാളികൾ നഷ്ടപ്പെടുന്നത് ശാസ്ത്രലോകത്തെ വലിയ ആശങ്കയിലാഴ്ത്തുന്നു. A23a ഇല്ലാതാകുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല എന്ന പദവി ഇനി ഓസ്‌ട്രേലിയയുടെ ഡേവിസ് റിസർച്ച് സ്റ്റേഷന് സമീപമുള്ള D15a എന്ന മഞ്ഞുമലയ്ക്കായിരിക്കും. ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഇതിനുള്ളത്. 40 വർഷത്തെ നീണ്ട യാത്രയ്ക്ക് ശേഷം പ്രകൃതിയുടെ ഒരു വലിയ അത്ഭുതം നമ്മുടെ കണ്ണുമുന്നിൽ നിന്ന് മറയാൻ പോവുകയാണ്. ഉപഗ്രഹങ്ങളുടെയും ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെയും നിരീക്ഷണത്തിലൂടെ ഈ വിനാശത്തിന്റെ ഓരോ ഘട്ടവും ശാസ്ത്രലോകം അതീവ ശ്രദ്ധയോടെ രേഖപ്പെടുത്തുന്നുണ്ട്.

മറുനാടൻ മലയാളീ 14 Jan 2026 5:31 pm

അന്ന് തെരുവോരത്ത് ഭിക്ഷയെടുത്തു, ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള ഗായകൻ ! ഇത് 'കുട്ടുമ കുട്ടൂ'വിന്റെ കഥ

മലയാളികള്‍ അടക്കം ഏറ്റു പാടുന്ന 'കുട്ടുമ കുട്ടൂ' വൈറല്‍ ബോയിയുടെ ജീവിത കഥ.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:31 pm

ഗഡീ, തൃശൂരിനെ പിള്ളേരങ്ങെടുത്തു

ഭക്തിയും കലയും ആഘോഷവും ആറാടുന്ന പൂരം വരുന്നതേയുള്ളൂ. പക്ഷേ, ഇന്നുമുതൽ തൃശൂരിനെ അവരങ്ങെടുക്കുകയാണ്; സംസ്ഥാന സ്കൂൾ കലോത്സവമെന്ന പൂരത്തിനെത്തുന്ന പതിനയ്യായിരത്തോളം മത്സരാർഥികൾ! വിജയാരവങ്ങളും ആർപ്പുവിളികളും ഒരു കൈലേസിൽ ഒപ്പിനീക്കാവുന്ന സങ്കടങ്ങളും കണ്ട് പൂരനഗരി ഉറക്കമിളയ്ക്കും. ആസ്വാദനത്തിനൊപ്പം, കാഴ്ചക്കാരിൽ ചിലർ തങ്ങളുടെ ഗൃഹാതുരത്വങ്ങളുടെ അദൃശ്യമായൊരു കുടമാറ്റത്തിനും മുതിർന്നേക്കാം. കല, ആത്മ-ശരീരങ്ങളുടെ സംയുക്തപ്രകടനമാണ്. പക്ഷേ, കലാമത്സരങ്ങൾ ശത്രുവില്ലാത്ത, ചോര പൊടിയാത്ത, ആയുധമെടുക്കാത്ത യുദ്ധംകൂടിയാണ്. ശത്രു പിറക്കുന്നിടത്ത് മരിക്കുന്നതെന്തോ അതാണ് കലയെന്നു തിരിച്ചറിയുക. വിജയ-പരാജയ യാഥാർഥ്യങ്ങളെ അംഗീകരിക്കുക. കഴിവുകളെ കയറൂരിവിട്ട് സന്ധിയില്ലാതെ മത്സരിക്കുക. പക്ഷേ, സമ്മാനക്കപ്പുകളിൽനിന്നല്ല, ഉജ്വല കലാവിഷ്കാരത്താൽ നുരഞ്ഞുപൊന്തുന്ന ആത്മവീര്യത്തിൽനിന്നു പാനം ചെയ്യുക. സമ്മാനങ്ങൾക്കപ്പുറം കലയെയും ജീവിതവിജയത്തെയും സ്വന്തമാക്കുക. പതിവുപോലൊരു പ്രഭാതമാണെങ്കിലും ഇന്ന് തൃശൂരിൽ പതിവില്ലാത്തത്ര തിരക്കാണ്. തേക്കിൻകാട്ടിലും പരിസരത്തുമായി അരങ്ങേറുന്ന 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു തെളിയാനുള്ള തിരി അഗ്നിനൃത്തത്തിനൊരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിലെ ചാന്പ്യന്മാർക്ക് നൽകുന്ന സ്വർണക്കപ്പ് ഇന്നലെത്തന്നെ എത്തിച്ചു.… The post ഗഡീ, തൃശൂരിനെ പിള്ളേരങ്ങെടുത്തു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 14 Jan 2026 5:31 pm

നാടൻ പിടിയും കോഴിയും

നാടൻ പിടിയും കോഴിയും

കേരളം ഓൺലൈൻ ന്യൂസ് 14 Jan 2026 5:30 pm

പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി; രക്തം വാര്‍ന്ന് ബൈക്ക് യാത്രികന് ദാരുണാന്ത്യം

സഞ്ജു, മകളെ ഫോണില്‍ വിളിച്ച് അപകടം സംഭവിച്ചത് അറിയിച്ചിരുന്നു

സിറാജ് ലൈവ് 14 Jan 2026 5:25 pm

സിക്സറടിച്ച് മിന്നും സെഞ്ചുറി; വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടിയുമായി കെ എല്‍ രാഹുല്‍; ഗില്ലിന്റെ അര്‍ധ സെഞ്ചുറിയും; രാജ്‌കോട്ടില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം

രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം. രാജ്കോട്ട്, നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. നായകന്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സ് എടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി. കെയ്ല്‍ ജമൈസണെ സിക്‌സര്‍ പറത്തി 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്‌സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്തു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം. അതേസമയം ഇന്ത്യയെ കീഴടക്കി പരമ്പരയില്‍ ഒപ്പമെത്താനാകും കിവീസിന്റെ ശ്രമം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ മുന്നിലാണ്. നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യത്ത് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.2 ഓവറില്‍ 70 റണ്‍സടിച്ചു. 24 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെടുന്നത്. സ്‌കോര്‍ ബോര്‍ഡില്‍ ഗില്ലിനൊപ്പം 70 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. 13-ാം ഓവറില്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്കിന്റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വീപ്പര്‍ കവറില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. പിന്നാലെ ശുഭ്മാന്‍ ഗില്‍ (56) അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ സന്തോഷം കുറച്ച് സമയം മാത്രമാണ് നീണ്ടുനിന്നത്. 17-ാം ഓവറില്‍ ഗില്‍ മടങ്ങി. കെയ്ല്‍ ജാമിസണിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. 53 പന്തുകല്‍ നേരിട്ട ഗില്‍ ഒരു സിക്സും ഒമ്പത് ഫോറും നേടി. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (8) നിരാശപ്പെടുത്തി. 22-ാം ഓവറില്‍ ക്ലാര്‍ക്കിന്റെ പന്തില്‍ മിഡ് ഓഫില്‍ മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പവലിയനില്‍ തിരിച്ചെത്തുന്നത്. പിന്നീട് 24-ാം ഓവര്‍ എറിയാനെത്തിയ ക്ലാാര്‍ക്ക് മൂന്നാം പന്തില്‍ കോലിയെ ബൗള്‍ഡാക്കി. ഇതോടെ നാലിന് 118 റണ്‍സെന്ന നിലയിലായി ഇന്ത്യ. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 27 റണ്‍സെടുത്ത ജഡേജയെ ബ്രേസ്വെല്‍ മടക്കി. ഒരറ്റത്ത് രാഹുല്‍ ഉറച്ചു നിന്നെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും(20) ഹര്‍ഷിത് റാണയും(2) അവസാന ഓവറുകളിലെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ വീണു. ജാമിസണ്‍ എറിഞ്ഞ 49-ാം ഓവറിലെ അവസാനപന്ത് അതിര്‍ത്തികടത്തി രാഹുല്‍ സെഞ്ചുറി തികച്ചു. താരത്തിന്റെ എട്ടാം ഏകദിനസെഞ്ചുറിയാണിത്. അവസാന ഓവറുകളില്‍ മുഹമ്മദ് സിറാജിനെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 284 റണ്‍സിലെത്തിച്ചത്. രാഹുല്‍ 92 പന്തില്‍ നിന്ന് 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 11 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. നേരത്തെ, ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. പുതുമുഖം ആയുഷ് ബദോനി, ധ്രുവ് ജുറല്‍ എന്നിവരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കറി ഫൗള്‍ക്സ്, ജെയ്ഡന്‍ ലെനോക്സ്, കൈല്‍ ജാമിസണ്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്. ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ശുഭ്മാന്‍ ഗില്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

മറുനാടൻ മലയാളീ 14 Jan 2026 5:25 pm

വിവാദമായ 'ടോക്സിക്' ടീസർ; യാഷിനൊപ്പം പ്രത്യക്ഷപ്പെട്ട നടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്; നീക്കം വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെ?

ബെംഗളൂരു: കന്നട താരം യാഷ് നായകനാകുന്ന 'ടോക്സിക്' സിനിമയുടെ ടീസറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുന്നതിനിടെ, ടീസറിൽ പ്രത്യക്ഷപ്പെട്ട നടി ബിയാട്രിസ് ടൗഫൻബാച്ച് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. ടീസറിലെ ദൃശ്യങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജനുവരി എട്ടിന് പുറത്തിറങ്ങിയ ടീസറിലെ, യാഷും ബിയാട്രിസും രംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സിനിമയുടെ സംവിധായിക ഗീതു മോഹൻദാസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2014-ൽ മോഡലിംഗിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ബ്രസീലിയൻ മോഡലാണ് ബിയാട്രിസ് ടൗഫൻബാച്ച്. ടീസറിനെതിരെ സംവിധായികയ്ക്കും സിനിമയ്ക്കും എതിരെ ശക്തമായ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്വിവാദത്തെ തുടർന്ന് ആം ആദ്മി പാർട്ടിയുടെ വനിതാ ഘടകം കർണാടക സർക്കാരിന് പരാതി നൽകിയിരുന്നു. സിനിമയിലെ ദൃശ്യങ്ങൾ കർണാടകയുടെ സംസ്കാരത്തിന് വെല്ലുവിളിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻസർ ബോർഡിനോട് കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, യൂട്യൂബിൽ മാത്രം റിലീസ് ചെയ്ത ടീസറിന് സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്നും തിയറ്റർ പ്രദർശനത്തിന് മാത്രമേ ഇത് ബാധകമാകൂ എന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) വ്യക്തമാക്കി. വിമർശനങ്ങളോട് പ്രതികരിച്ച സംവിധായക ഗീതു മോഹൻദാസ്, സ്ത്രീകളുടെ സമ്മതത്തെയും സന്തോഷത്തെയും താൽപ്പര്യത്തെയും കുറിച്ച് നാട്ടുകാർ തല പുകഞ്ഞ് ആലോചിക്കട്ടെ എന്ന് പറയുകയുണ്ടായി. 

മറുനാടൻ മലയാളീ 14 Jan 2026 5:24 pm

ജല വിതരണം സുരക്ഷിതമാക്കാൻ നടപടിയുമായി സൗദി വാട്ടർ അതോറിറ്റി, വെള്ള ടാങ്കറുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന

ജല വിതരണം സുരക്ഷിതമാക്കാൻ നടപടിയുമായി സൗദി വാട്ടർ അതോറിറ്റി. നിയമലംഘനം നടത്തുന്ന ടാങ്കറുകൾക്കും അവയ്ക്ക് ഒത്താശ ചെയ്യുന്ന ഫില്ലിങ് സ്റ്റേഷനുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:21 pm

കരൾ രോഗങ്ങൾ: കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കാം

കൂടുതൽ കൊഴുപ്പ് അടങ്ങിയ ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്‍റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്. കരളിന്‍റെ ആരോഗ്യം തകരുന്നത്…ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്‍റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും. ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്. കരൾവീക്കം അഥവാ സിറോസിസ്കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്. കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്‍റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്. വിഷാംശം പുറത്തു കളയാനാകാതെ…കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ… The post കരൾ രോഗങ്ങൾ: കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കാം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 14 Jan 2026 5:19 pm

ഭക്ഷണത്തിന് മുമ്പ് ഈ സൂപ്പ് കഴിക്കൂ, ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും

പച്ചക്കറികളിലെ നാരുകളുടെയും വെള്ളത്തിന്റെയും അളവ് അമിത വിശപ്പ് തടയുമെന്നും ഇത് സ്വാഭാവികമായും പ്രധാന കോഴ്‌സ് സമയത്ത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതായും പോഷകാഹാര വിദഗ്ധ രൂപാലി ദത്ത പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:19 pm

ലക്ഷദ്വീപില്‍ ചരിത്രമായി മെഗാ മെഡിക്കല്‍ ക്യാമ്പ്; കാഴ്ചയുടെ വസന്തം തിരികെ നല്‍കി ഇന്ത്യന്‍ നാവികസേന; അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ലക്ഷദ്വീപില്‍ ചരിത്രമായി മെഗാ മെഡിക്കല്‍ ക്യാമ്പ്; കാഴ്ചയുടെ വസന്തം തിരികെ നല്‍കി ഇന്ത്യന്‍ നാവികസേന

മറുനാടൻ മലയാളീ 14 Jan 2026 5:19 pm

മുന്നണിമാറ്റം ജോസ് കെ മാണി ഭയക്കാൻ കാരണം നിരവധി; റോഷിയും പ്രമോദ് നാരായണനും ആർക്കൊപ്പം?

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ കേരള കോൺഗ്രസ് എമ്മിനെ ഒപ്പം നിർത്താനുള്ള കോൺഗ്രസിൻ്റെ നീക്കത്തിന് തിരിച്ചടി ലഭിച്ചതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തള്ളിയതോടെയാണ് പുറത്തുവന്ന റിപ്പോർട്ടുകൾ അപ്രസക്തമായത്.

സമയം 14 Jan 2026 5:13 pm

രാജ്കോട്ടില്‍ രാഹുലിന്‍റെ രാജവാഴ്ച, രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം

നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യത്ത് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:12 pm

അല്ലാഹുവിന്റെ നാമങ്ങള്‍ വാണിജ്യ പാക്കേജിങില്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ

ദുബായ്: മതപരമായ ഭക്തി സംരക്ഷിക്കുന്നതിനായി വാണിജ്യ സ്ഥാപനങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങള്‍ ബാഗുകളിലും പാക്കേജിങിലും അനുചിതമായി ഉപയോഗിക്കാവുന്ന മറ്റ് വസ്തുക്കളിലും അച്ചടിക്കുകയോ എഴുതുകയോ ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. പവിത്രമായ നാമങ്ങളോട് ഏതെങ്കിലും തരത്തിലുള്ള അനാദരവ് ഉണ്ടാകുന്നത് തടയുന്നതിനാണ് ഈ നടപടി അവതരിപ്പിച്ചതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുള്‍റഹ്‌മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. ഇസ് ലാമില്‍ അല്‍ അസ്മാ ഉല്‍ ഹുസ്‌ന എന്നറിയപ്പെടുന്ന അല്ലാഹുവിന്റെ നാമങ്ങളെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് നിരോധനം പ്രതിഫലിപ്പിക്കുന്നതെന്ന് അല്‍ ഹുസൈന്‍ എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 'ഈ പേരുകള്‍ക്ക് ആഴത്തിലുള്ള ആത്മീയവും മതപരവുമായ പ്രാധാന്യമുണ്ട്, തെറ്റായി കൈകാര്യം ചെയ്യാനോ ഉപേക്ഷിക്കാനോ അവയുടെ പവിത്രതയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കാനോ സാധ്യതയുള്ള വസ്തുക്കളില്‍ അവ സ്ഥാപിക്കാതിരിക്കേണ്ടത് പ്രധാനമാണ്,' അദ്ദേഹം പറഞ്ഞു. അച്ചടിച്ച ബാഗുകള്‍, ഉല്‍പ്പന്ന പാക്കേജിങ്, പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം വാണിജ്യ ഉപയോഗത്തിനും ഈ നിയന്ത്രണം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള വ്യാപാര നാമങ്ങളും ബ്രാന്‍ഡിങ് രീതികളും നിയന്ത്രിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങള്‍ക്കിടയിലാണ് ഈ പ്രഖ്യാപനം. ഈ വര്‍ഷം ആദ്യം വാണിജ്യ മന്ത്രാലയം അംഗീകരിച്ച വ്യാപാര നാമ നിയമത്തിലേക്ക് അല്‍ ഹുസൈന്‍ വിരല്‍ ചൂണ്ടി, ബിസിനസ്സ് പേരുകളില്‍ എന്തൊക്കെ ഉപയോഗിക്കാം, എന്തൊക്കെ ഉപയോഗിക്കരുത് എന്നതിനെക്കുറിച്ച് വ്യക്തമായ നിയമങ്ങള്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമപ്രകാരം, നിരോധിത പദങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ വ്യാപാര നാമങ്ങളില്‍ വാക്കുകള്‍ ഉള്‍പ്പെടുത്തരുത്, അല്ലെങ്കില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തരുത്. 'സൗദി അറേബ്യ' എന്ന പേരോ നഗരങ്ങളുടേയും പ്രദേശങ്ങളുടേയും പേരുകളോ ഉപയോഗിക്കുമ്പോള്‍ ബിസിനസുകള്‍ പ്രത്യേക നിയമങ്ങള്‍ പാലിക്കണമെന്നും ചട്ടങ്ങള്‍ ആവശ്യപ്പെടുന്നു.

തേജസ് ന്യൂസ് 14 Jan 2026 5:12 pm

കൊച്ചിക്കാർക്ക് ഇനി ആശ്വസിക്കാം; മെട്രോയുടെ പിങ്ക് ലൈൻ ജൂണിൽ തുറക്കും, ആദ്യഘട്ടം ഈ 5 സ്‌റ്റേഷനുകൾ

കൊച്ചി: നഗരം കാത്തിരിക്കുന്ന മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ പദ്ധതിയുടെ സിവിൽ ജോലികളുടെ 40 ശതമാനവും പൂർത്തിയായ സാഹചര്യത്തിൽ കാലതാമസം കൂടാതെ തന്നെ തുറന്ന് കൊടുക്കുമെന്ന് റിപ്പോർട്ട്. തുവർഷത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത കൈവരിച്ചതായി കൊച്ചി മെട്രോയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ജോലികൾ അന്തിമ

ഒന്നു ഇന്ത്യ 14 Jan 2026 5:11 pm

ഒരു മുന്നണിയിലുള്ള കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല: ജോസ് കെ മാണി വിഷയത്തില്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകളില്‍ വ്യക്തമായ നിലപാട് രേഖപ്പെടുത്തി രമേശ് ചെന്നിത്തല. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല എന്ന് അദ്ദേഹം വ്യക്തമാക്കി,. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ തുടരുമെന്നാണ് പറയുന്നത്, അവര്‍ മുന്നണി വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മാത്രമേ യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാര്‍ട്ടികളെ ചാക്കിട്ട് പിടിക്കാനല്ല, മറിച്ച് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ ചെന്നിത്തല സ്വാഗതം ചെയ്തു. താന്‍ ചേര്‍ന്ന പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടിയെന്ന് അവര്‍ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപജയങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. അധികാരമോഹം കൊണ്ടല്ല, മറിച്ച് പാര്‍ട്ടിയിലെ അവഗണനയും പ്രശ്‌നങ്ങളും കാരണമാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഇനിയും കൂടുതല്‍ ആളുകള്‍ ഇടതുപക്ഷം വിട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു,. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും, പഞ്ചായത്ത്പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കെപിസിസി വാങ്ങിയ ഭൂമി ആനത്താരയാണെന്ന ആരോപണം ചെന്നിത്തല തള്ളി. വയനാട്ടില്‍ വന്യമൃഗസാന്നിധ്യമില്ലാത്ത സ്ഥലങ്ങള്‍ കുറവാണെന്നും, പാര്‍ട്ടി വാങ്ങിയ സ്ഥലം വാസയോഗ്യമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും. സി.പി.എം നടത്തുന്ന നുണപ്രചരണങ്ങളില്‍ വയനാട്ടിലെ ജനങ്ങള്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

മംഗളം 14 Jan 2026 5:10 pm

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജി വച്ചു; രാജിക്ക് പിന്നില്‍ കുടുംബപരമായ കാരണങ്ങള്‍

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജി വച്ചു; രാജിക്ക് പിന്നില്‍ കുടുംബപരമായ കാരണങ്ങള്‍

മറുനാടൻ മലയാളീ 14 Jan 2026 5:07 pm

രാത്രിയായാൽ ചുറ്റും കേൾക്കുന്നത് ഭീതിപ്പെടുത്തുന്ന ചിഹ്നംവിളി; വീടുകൾ തകർത്തെറിഞ്ഞും ആളുകളെ ചവിട്ടിക്കൊന്നും കലിതുള്ളൽ; ജാർഖണ്ഡിൽ 'കൊലയാളി' കൊമ്പന്റെ താണ്ഡവം; വെറും പതിമൂന്ന് ദിവസം കൊണ്ട് 22 പേരുടെ ജീവനെടുത്തു; വനംവകുപ്പിന് പിടികൊടുക്കാതെ പോര്; നാടിനെ വിറപ്പിച്ച് ഈ ഒറ്റയാൻ

റാഞ്ചി: കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീതി പടർത്തുന്ന ഒറ്റയാനായുള്ള തിരച്ചിൽ അധികൃതർ ശക്തമാക്കി. ജനുവരി ഒന്നാം തീയതി മുതൽ ആരംഭിച്ച ആനയുടെ ആക്രമണത്തിൽ ഇതുവരെ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന് വിളിക്കപ്പെടുന്ന ഈ ആന ഗ്രാമങ്ങളിൽ നിരന്തരം നാശനഷ്ടങ്ങൾ വരുത്തുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്. ജനുവരി ഒന്നാം തീയതി ബന്ദിജാരി ഗ്രാമത്തിലെ 35 വയസ്സുകാരനെ കൊലപ്പെടുത്തിയാണ് ഈ ആന തന്റെ ആക്രമണ പരമ്പരയ്ക്ക് തുടക്കമിട്ടത്. അതിനുശേഷം വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മരണസംഖ്യ കുതിച്ചുയർന്നു. പശ്ചിമ സിംഗ്ഭും ജില്ലയിലെ സാരന്ദ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലാണ് ആക്രമണം പ്രധാനമായും നടക്കുന്നത്. രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ കടന്നുകയറി വീടുകൾ തകർക്കുകയും ഉറങ്ങിക്കിടക്കുന്നവരെ ചവിട്ടിക്കൊല്ലുകയുമാണ് ഈ ആനയുടെ പതിവ് രീതി. ഏറ്റവും ദാരുണമായ സംഭവം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. ബാബാദിയ ഗ്രാമത്തിൽ അർദ്ധരാത്രിയിൽ വീട് തകർത്ത് അകത്തുകടന്ന ആന ഒരു കുടുംബത്തിലെ ദമ്പതികളെയും അവരുടെ രണ്ട് കൊച്ചു കുട്ടികളെയും ചവിട്ടിക്കൊന്നു. ഇതുകൂടാതെ വനംവകുപ്പിലെ ഒരു ജീവനക്കാരനും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ ഗ്രാമങ്ങൾ ലക്ഷ്യം വെക്കുന്ന ആന പകൽ സമയങ്ങളിൽ വനത്തിനുള്ളിൽ അപ്രത്യക്ഷമാകുന്നതിനാൽ അതിനെ കണ്ടെത്തുക എന്നത് വനംവകുപ്പിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആനയെ പിടികൂടാനായി 100-ലധികം വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ചൈബാസ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആദിത്യ നാരായണിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വന്യജീവി വിദഗ്ധരെയും ആനയെ പിടികൂടാനായി ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഇതുവരെ മൂന്ന് തവണ ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. ആനയുടെ അപ്രതീക്ഷിതമായ സഞ്ചാരപാതയും വനത്തിനുള്ളിലെ അതിന്റെ വേഗതയുമാണ് ഇതിന് പ്രധാന തടസ്സമായി നിൽക്കുന്നത്. ഒരു ദിവസം ഏകദേശം 30 കിലോമീറ്ററോളം ദൂരം ഈ ആന സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വനത്തിനുള്ളിൽ ഡ്രോണുകൾ ഉപയോഗിച്ചും മറ്റും ആനയെ കണ്ടെത്താനുള്ള നിരീക്ഷണം തുടരുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ആന നിലവിൽ 'മസ്ത്' എന്ന അവസ്ഥയിലാണെന്ന് കരുതപ്പെടുന്നു. ആൺ ആനകളിൽ ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന അതിയായ അക്രമവാസന പ്രകടിപ്പിക്കുന്ന സമയമാണിത്. കൂടാതെ, തന്റെ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടുപോയതും ഈ ആനയുടെ പ്രകോപനത്തിന് കാരണമായിട്ടുണ്ടാകാമെന്ന് കരുതുന്നു. സാധാരണയായി ആനകൾ മനുഷ്യവാസ മേഖലകൾ ഒഴിവാക്കാറാണുള്ളതെങ്കിലും, ഈ ആന നേരിട്ട് വീടുകൾ ലക്ഷ്യം വെച്ച് ആക്രമിക്കുന്നത് അസാധാരണമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. ഈ വിഷയത്തിൽ രാജ്യത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ചും ഗാർഡിയൻ റിപ്പോർട്ട് ആശങ്ക രേഖപ്പെടുത്തുന്നു. വനനശീകരണം, ആനത്താരകളുടെ നാശം, ജനവാസ കേന്ദ്രങ്ങൾ വനമേഖലകളിലേക്ക് വ്യാപിക്കുന്നത് എന്നിവയാണ് ഇത്തരം സംഘർഷങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 2,800-ലധികം ആളുകൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആനയുടെ ആക്രമണത്തെത്തുടർന്ന് മേഖലയിലെ ഗ്രാമവാസികൾ ഭീതിയിലാണ്. രാത്രികാലങ്ങളിൽ ആരും വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പല ഗ്രാമങ്ങളിലും ജനങ്ങൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയാണ്. ചിലർ മരങ്ങൾക്ക് മുകളിൽ താൽക്കാലിക തട്ടുകൾ നിർമ്മിച്ചാണ് രാത്രികളിൽ സുരക്ഷ തേടുന്നത്. ആനയുടെ സഞ്ചാരം മൂലം പ്രദേശത്തെ റെയിൽവേ ഗതാഗതത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ചക്രധർപൂർ ഡിവിഷനിൽ ആറ് ജോടി ട്രെയിനുകൾ ഇതിനകം റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ആനയെ പിടികൂടുന്നത് വരെ ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. നിലവിൽ ആന ഒഡീഷ അതിർത്തി മേഖലയിലേക്ക് നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ആനയെ പിടികൂടാൻ സാധിച്ചില്ലെങ്കിൽ അതിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ടെങ്കിലും വനംവകുപ്പ് അത് അവസാന മാർഗ്ഗമായി മാത്രമേ പരിഗണിക്കുന്നുള്ളൂ.

മറുനാടൻ മലയാളീ 14 Jan 2026 5:05 pm

'ശ്രീനിവാസൻ ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്'; അവസാന കാലത്ത് മമ്മൂട്ടിയുമായി തെറ്റി; ആ കാര്യത്തിൽ ഇരുവരും തമ്മിൽ മത്സരമായിരുന്നു; രസകരമായ കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിൻ്റെ പ്രിയനടൻ ശ്രീനിവാസനും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിൽ ജൈവകൃഷിയുടെ പേരിൽ ആരോഗ്യകരമായ ഒരു 'മത്സരം' നിലനിന്നിരുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഈ മത്സരം കാരണം അവസാനകാലത്ത് ശ്രീനിവാസൻ മമ്മൂട്ടിയുമായി തെറ്റലിലായിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ നാലാം പതിപ്പിൽ നടന്ന 'സന്മനസ്സുള്ള ശ്രീനി' എന്ന അനുസ്മരണ പരിപാടിയിലാണ് ഈ രസകരമായ സംഭവം മന്ത്രി പങ്കുവെച്ചത്. ശ്രീനിവാസൻ ഓർമ്മയായിട്ട് ഒരു മാസം തികയും മുൻപേയാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അത്രയേറെ അറിയപ്പെടാത്ത ഈ വശം ഗണേഷ് കുമാർ വെളിപ്പെടുത്തിയത്. ശ്രീനിവാസൻ ബുദ്ധിമാനാണ്, ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷേ അവസാനകാലത്ത് അദ്ദേഹം കൃഷിയെ സ്നേഹിച്ചു. മമ്മൂട്ടിയുടെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ലെന്ന് മമ്മൂട്ടിയും, അതല്ല, 'അതിനേക്കാൾ മികച്ച നെല്ലാണ് എൻ്റെ വയലിൽ ഉണ്ടാകുന്നത്, ആ അരിയാണ് ഏറ്റവും നല്ലത്' എന്ന് ശ്രീനിവാസനും അവകാശപ്പെട്ടു. ഈ ചെറിയ പ്രശ്നത്തിൻ്റെ പേരിൽ അവസാനകാലത്ത് ഇവർ തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല, ഗണേഷ് കുമാർ പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിൻ്റെ ഭാഗമായി അതുല്യ കലാകാരനായ ശ്രീനിവാസന് ആദരമർപ്പിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംവിധായകരായ പ്രിയദർശൻ, കമൽ, നടന്മാരായ പ്രേംകുമാർ, മണിയൻപിള്ള രാജു, സംവിധായകനും ശ്രീനിവാസൻ്റെ സഹോദരിയുടെ ഭർത്താവുമായ എം. മോഹനൻ എന്നിവരും പങ്കെടുത്തിരുന്നു. സദസ്സിനെ ചിരിപ്പിച്ചുകൊണ്ട് മന്ത്രി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു, നമ്മൾ വിചാരിക്കും ശ്രീനിയേട്ടൻ ഭയങ്കര ജീനിയസാണ് എന്നൊക്കെ. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മലയാളിയാണ്. എന്നും അദ്ദേഹം പറഞ്ഞു.

മറുനാടൻ മലയാളീ 14 Jan 2026 5:02 pm

Cervical Cancer Awareness Month : ആർത്തവ ശുചിത്വക്കുറവ് സെർവിക്കൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?

ആർത്തവ ശുചിത്വം എന്നാൽ ആർത്തവ സമയത്ത് വൃത്തിയുള്ളതും സുരക്ഷിതവുമായ വസ്തുക്കൾ ഉപയോഗിക്കുക, അവ പതിവായി മാറ്റുക, ജനനേന്ദ്രിയഭാഗം ശരിയായി കഴുകുക, ഉപയോഗിച്ച ഉൽപ്പന്നങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക എന്നിവയാണ്. cervical cancer awareness month

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:01 pm

വീട്ടിൽ സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ഓരോ ചെടിക്കും വ്യത്യസ്തമായ പരിപാലനമാണ് ആവശ്യം. ഇൻഡോർ ചെടികൾക്ക് പ്രത്യേകം പരിചരണം നൽകേണ്ടതുണ്ട്. വീട്ടിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 5:01 pm

ഹോട്ടലില്‍ മന്തി കഴിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കാന്‍ പുറത്തിറങ്ങി; ഭക്ഷണത്തിന്റെ പണം കൊടുത്ത് മടങ്ങി; പിന്നാലെ മോഷ്ടാക്കളാണെന്ന വ്യാജേന പ്രചരിച്ചു; പരാതിയുമായി പെണ്‍കുട്ടികള്‍

മലപ്പുറം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികളുടെ ചിത്രവും വീഡിയോയും മോഷ്ടാക്കളെന്ന പേരില്‍ പ്രചരിപ്പിച്ചെന്ന് പരാതി. കരിങ്കല്ലത്താണി, പട്ടാമ്പി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. കരിങ്കല്ലത്താണി സ്വദേശിക്കെതിരെയാണ് പരാതി. ജനുവരി ഏഴിന് ഇവര്‍ കരിങ്കലത്താണിയിലെ ഹോട്ടലില്‍ മന്തി കഴിക്കാനെത്തിയിരുന്നു. ഇവരിലൊരാള്‍ ഫോണ്‍ ചെയ്യാനായി ഹോട്ടലിന് പുറത്തേക്കുപോയി. സമീപത്തെ വീടിന് മുന്നില്‍ നിന്ന് ഫോണ്‍ ചെയ്തുമടങ്ങിയ പെണ്‍കുട്ടി തിരിച്ച് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചശേഷം മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടലിലെ സിസിടിവി ദൃശ്യത്തോടൊപ്പം മോഷ്ടാക്കളാണെന്ന് ശബ്ദ സന്ദേശവും ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെയും ദൃശ്യങ്ങള്‍ നല്‍കിയ ഹോട്ടല്‍ ഉടമക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീവിതം പ്രതിസന്ധിയിലാണെന്നും സമൂഹത്തില്‍ ഇറങ്ങി നടക്കാനാവാത്തവിധം അപമാനിക്കപ്പെട്ടെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.

മറുനാടൻ മലയാളീ 14 Jan 2026 5:00 pm

കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്

കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കുവൈത്തിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഫീൽഡ് സ്റ്റേഷനുകൾ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിനുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 4:59 pm

കെ.എം. മാണിക്കു സ്മാരകം: കവടിയാറിൽ 25 സെന്‍റ് ഭൂമി അനുവദിച്ചു

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ.എം. മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെ.എം. മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ.എം. മാണി ഫൗണ്ടേഷനു തിരുവനന്തപുരം കവടിയാറിൽ 25 സെന്‍റ് ഭൂമിയാണ് അനുവദിച്ചത്. ജല അഥോറിറ്റിയുടെ കൈവശമുള്ള ഭൂമി ആർ ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്കു പാട്ടത്തിനു നൽകും. കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിനു നൽകും. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷനു സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്. The post കെ.എം. മാണിക്കു സ്മാരകം: കവടിയാറിൽ 25 സെന്‍റ് ഭൂമി അനുവദിച്ചു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 14 Jan 2026 4:58 pm

കാമുകനൊപ്പം ചേർന്ന് യുവതി ഭർത്താവിനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

ഉത്തർപ്രദേശിലെ ബറേലിയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. തന്റെ അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞതിനെത്തുടർന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് ഇരയുടെ ഭാര്യ മമതാ ദേവി (30), കാമുകൻ ഹോതം സിംഗ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സുരേഷ്പാൽ സിംഗ് (50) ഒരു കർഷകനാണ്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഭർത്താവ് സുരേഷ്പാൽ ഉറങ്ങിക്കിടക്കുമ്പോൾ മമത അയാളെ കട്ടിലിൽ അമർത്തിപ്പിടിച്ചു. ഈ സമയം കൂലിപ്പണിക്കാരനായ ഹോതം സിംഗ് മുറിയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് സുരേഷ്പാലിന്റെ തലയിലും മുഖത്തും മാരകമായി അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സുരേഷ്പാൽ മരിച്ചു. കൊലപാതകത്തിന് ശേഷം ആയുധവുമായി ഹോതം സിംഗ് കടന്നുകളഞ്ഞു. മമതയും സുരേഷ്പാലും 11 വർഷമായി വിവാഹിതരാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാൽ ഹോതം സിംഗുമായി മമത പ്രണയത്തിലായതോടെ ദാമ്പത്യത്തിൽ വിള്ളലുകൾ വീണു. ഇവരുടെ ബന്ധത്തെ സുരേഷ്പാൽ എതിർത്തിരുന്നതായും ഇത് വീട്ടിൽ നിരന്തരമായ വഴക്കുകൾക്ക് കാരണമായതായും പോലീസ് പറയുന്നു. ബന്ധം അവസാനിപ്പിക്കാൻ സുരേഷ്പാൽ ആവശ്യപ്പെട്ടതോടെയാണ് അയാളെ ഒഴിവാക്കാൻ മമത തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം സംശയം ഒഴിവാക്കാൻ മമത പല നാടകങ്ങളും നടത്തി. ഉറങ്ങിക്കിടന്ന തന്റെ 11 വയസ്സുകാരനായ മകനെ വിളിച്ചുണർത്തി വിവരം ഗ്രാമത്തലവനെ അറിയിക്കാൻ ആവശ്യപ്പെട്ടു.ടോയ്‌ലറ്റിൽ പോകാൻ എഴുന്നേറ്റപ്പോഴാണ് ഭർത്താവ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടതെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. തെളിവ് നശിപ്പിക്കാനായി തന്റെ ഫോണിലെ സിം കാർഡും മമത നശിപ്പിച്ചു. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ മമത തകരുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ഫോൺ കോൾ രേഖകൾ പരിശോധിച്ചതോടെ കാമുകൻ ഹോതം സിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിന്നീട് പോലീസ് പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്ത ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മംഗളം 14 Jan 2026 4:57 pm

'ഉടൻ രാജ്യം വിടണം, പാസ്പോർട്ട് രേഖകൾ കയ്യിൽ കരുതണം, എംബസിയുമായി ബന്ധപ്പെടണം'; ഇറാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം

പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും പരമാവധി അകന്നു നിൽക്കണം. എംബസിയുമായി നിരന്തരം ബന്ധപ്പെടണം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണം

ഏഷ്യൻ നേടി ന്യൂസ് 14 Jan 2026 4:56 pm

വ്യാജ പുകപരിശോധന സര്‍ട്ടിഫിക്കറ്റ്; കെഎസ്ആര്‍ടിസിയില്‍ ഗുരുതര ക്രമക്കേട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിന് വ്യാജ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തില്‍ ഇടത് സംഘടനാ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതിനെതിരേ ഗുരുതര ആരോപണം ഉയര്‍ന്നു. പരിശോധിക്കേണ്ട ബസ്സിന് പകരം മറ്റൊരു ബസ്സ് ഹാജരാക്കി കേന്ദ്രസര്‍ക്കാര്‍ സോഫ്റ്റ്‌വെയറില്‍ ക്രമക്കേട് വരുത്തിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ക്രമക്കേടുകള്‍ തടയുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്തിടെ സോഫ്റ്റ്‌വെയര്‍ സുരക്ഷ ശക്തമാക്കുകയും നിരീക്ഷണം കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ, സമാന ക്രമക്കേടുകള്‍ കണ്ടെത്തിയ സ്വകാര്യ പുകപരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ നടന്ന ഗുരുതര ക്രമക്കേടില്‍ രണ്ടു താത്കാലിക ജീവനക്കാരെ മാത്രം ഒഴിവാക്കി വിഷയത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ആര്‍ക്കെതിരേയാണ് അച്ചടക്ക നടപടി എന്നത് വ്യക്തമാക്കിയിട്ടില്ല. ഡിപ്പോ എഞ്ചിനിയറുടെ അറിവില്ലാതെ മറ്റൊരു ബസ്സ് പുകപരിശോധനയ്ക്ക് ഹാജരാക്കാനാകില്ലെന്നും, പരിശോധനാ കേന്ദ്രത്തിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടറാണ് ബസ്സ് എത്തിച്ചതും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയതെന്നും താത്കാലിക ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇടത് സംഘടനാ പ്രവര്‍ത്തകനായ ഇന്‍സ്‌പെക്ടറെ സമീപ ഡിപ്പോയായ തമ്പാനൂരിലേക്ക് മാറ്റി മറ്റൊരു ചുമതല നല്‍കിയതാണ് ഇതുവരെ സ്വീകരിച്ച ഏക വകുപ്പുതല നടപടി. എന്നാല്‍ മന്ത്രി ഓഫീസിന്റെ ഇടപെടലിലൂടെ അച്ചടക്ക നടപടി അട്ടിമറിച്ചതായും ആരോപണം ഉയരുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കാന്‍ മുന്‍കൈ എടുത്ത സാഹചര്യത്തില്‍, സോഫറ്റ്‌വെയറിലെ ഏത് ന്യൂനതയാണ് ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെ സജീവമായി ഇടപെട്ടിട്ടില്ല. ഇതിനിടെ, കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ബന്ധപ്പെട്ട പുകപരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ പിഴവുമൂലം സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന വിമര്‍ശനവും ശക്തമാണ്.

തേജസ് ന്യൂസ് 14 Jan 2026 4:55 pm

കലാപൂരത്തിന് അരങ്ങുണർന്നു; കലാപകാരികളെ ചെറുത്തു തോൽപ്പിക്കാനുള്ള ആയുധമാണ് കല;കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് അരങ്ങുണർന്നു. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമായി. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിച്ചു. കലയെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കലയെ മതത്തിന്‍റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും… The post കലാപൂരത്തിന് അരങ്ങുണർന്നു; കലാപകാരികളെ ചെറുത്തു തോൽപ്പിക്കാനുള്ള ആയുധമാണ് കല;കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 14 Jan 2026 4:55 pm

ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ശബരിമലയിലും ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. 16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകളോളം നിര്‍ത്താതെ മഴ പെയ്തിരുന്നു. അതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശബരിമല മകരജ്യോതിക്ക് ഒരുങ്ങവെ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഇവിടത്തെ ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

മംഗളം 14 Jan 2026 4:54 pm

ലാപ്‌ടോപ്പ് അടക്കം കണ്ടെത്തണം: രാഹുല്‍ മാങ്കുട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്തി എസ്‌ഐടി

തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീട്ടിലും പരിശോധന നടത്തി എസ്‌ഐടി. ലാപ്‌ടോപ്പ് അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നടത്തിയ വ്യാപക പരിശോധനയുടെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയത്. രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. രാഹുലിന്റെ അടൂര്‍ നെല്ലിമുകളിലെ വീട്ടിലാണ് എസ്‌ഐടി പരിശോധന നടത്തിയത്. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടില്‍ തുടര്‍ന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല എന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുല്‍ പിന്നീട് ഹോട്ടലില്‍ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മറുപടി പറഞ്ഞില്ല. അതേസമയം രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഉള്‍പ്പെടെ അതിജീവിതയിടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ വിദേശത്തുള്ള അതിജീവിതയുടെ മൊഴി ഇന്ത്യന്‍ എംബസി വഴിയോ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയോ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ എസ്പി പൂങ്കുഴലി അതിജീവിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

മംഗളം 14 Jan 2026 4:53 pm