SENSEX
NIFTY
GOLD
USD/INR

Weather

32    C
...

പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടര്‍മാരെ സ്ഥലംമാറ്റി

തിരുവനന്തപുരം: ഡോക്ടേഴ്‌സിന്റെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ നടപടി. ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി. സര്‍ജന്‍ ഡോ. ഗണേഷ് കുമാര്‍ , അനസ്‌തേഷ്യ വിഭാഗം മേധാവി ഡോക്ടര്‍ ബിനില്‍ എന്നവര്‍ക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടര്‍ ഉത്തരവിറക്കി. ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയിരുന്നു. പുതിയ ഡോക്ടര്‍മാര്‍ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇഎസ്‌ഐ ഡയറക്ടര്‍ക്ക് സൂപ്രണ്ട് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന് രോഗികള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നും സമാന രീതിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു.

തേജസ് ന്യൂസ് 19 Feb 2026 1:36 pm

വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്‌ഐക്കും എഎസ്‌ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി. വയര്‍ലെസിലൂടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു എന്നിവരെയാണ് സ്ഥലംമാറ്റിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല നല്‍കിയിരുന്നത്. രാവിലെ പൊലീസിന്റെ വയര്‍ലെസിലൂടെയുള്ള മീറ്റിങ്ങിനിടെയാണ് എസ് പി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് പൊലീസുകാരുടെ അടിയന്തര സ്ഥലംമാറ്റമെന്നാണ് വിവരം. മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് എസ്‌ഐ ജോസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് വിവരം. പൂവാര്‍ സ്റ്റേഷന്‍ ചുമതല ഒഴിയാനും, കിളിമാനൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് എസ്പി നിര്‍ദേശം നല്‍കിയത്.

മംഗളം 19 Feb 2026 1:33 pm

നിറം, മസിൽ, സ്റ്റൈലിഷ് അങ്ങനെ ഇഷ്ടമനുസരിച്ച് ആണുങ്ങളെ സെലക്ട് ചെയ്യാം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു

കോട്ടയം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ സംസ്ഥാനത്തു വ്യാപകമാകുന്നതായി റിപ്പോർട്ട്. വിവിധ ജില്ലകളിലായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തനം. ഫ്ളാറ്റ്, ലോഡ്ജ് തുടങ്ങിയവ കേന്ദ്രീകരിച്ചാണു പ്രവർത്തനം. ലൈംഗിക താത്പര്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് പണം വാങ്ങി ആണുങ്ങളെ എത്തിക്കുന്നത്. 27-35 വയസുവരെയുള്ളവരെയാണ് എത്തിച്ചുനല്‍കുന്നത്. പുരുഷന്മാരെ നോക്കി സെലക്ട് ചെയ്യാന്‍ വരെ അവസരമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഇതിനായി ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇടനിലക്കാരായി നിരവധിയാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ മുഖേനെയാണ് കച്ചവടം. റീല്‍ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ച് രംഗത്തു വരുന്ന ഇവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പും സജീവമാണ്. മണിക്കൂറിന് 2,500 രൂപയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നത്. പറയുന്ന സ്ഥലത്ത് ആളെ എത്തിച്ചു നല്‍കുന്നതിനുള്ള ക്രമീകരണവും സംഘങ്ങള്‍ തന്നെ ഒരുക്കും. പുരുഷന്മാർക്ക് സ്ത്രീകളെ… The post നിറം, മസിൽ, സ്റ്റൈലിഷ് അങ്ങനെ ഇഷ്ടമനുസരിച്ച് ആണുങ്ങളെ സെലക്ട് ചെയ്യാം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 1:32 pm

കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ പിഴവെന്ന് പരാതി; ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികില്‍സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലിസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസിനാണ് ദുരവസ്ഥ. ഒടിഞ്ഞ കൈയ്യില്‍ നവംബറില്‍ ശസ്ത്രക്രിയ നടത്തി. പിന്നാലെ പ്ലാസ്റ്റര്‍ ഇട്ടു. രണ്ടരമാസം ചികില്‍സ നല്‍കി. ഒടുവില്‍ കൈ വളഞ്ഞു പോയെന്ന് കുടുംബത്തിന്റെ ആക്ഷേപം. ഈ മാസം 2 ന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ 14കാരന്‍ കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. പ്ലാസ്റ്റര്‍ ഈ മാസം ഊരിയപ്പോഴാണ് കൈയില്‍ വളവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികില്‍സ നല്‍കുകയായിരുന്നു. കൈ വളഞ്ഞ് പോകാന്‍ കാരണം കോന്നി മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികില്‍സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മാത്രമാണ് ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.

തേജസ് ന്യൂസ് 19 Feb 2026 1:30 pm

ഗസയിലെ മരണസംഖ്യ 75,000 കടന്നു: മരിച്ചവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും

ഗസ പട്ടണത്തില്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ മരണസംഖ്യ 75,000 കടന്നതായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച സ്വതന്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകളെക്കാള്‍ യാഥാര്‍ത്ഥ്യത്തിലുള്ള മനുഷ്യനഷ്ടം ഏറെ കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകപ്രശസ്ത മെഡിക്കല്‍ ജേണല്‍ ആയ The Lancet Global Health ല്‍ പ്രസിദ്ധീകരിച്ച ''ഗാസാ മോര്‍ട്ടാലിറ്റി സര്‍വേ'' (GMS) റിപ്പോര്‍ട്ട് പ്രകാരം 2023 ഒക്ടോബര്‍ 7 മുതല്‍ 2025 ജനുവരി 5 വരെ 75,200 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഇത് ഗാസയുടെ യുദ്ധത്തിന് മുന്‍പുള്ള 22 ലക്ഷം ജനസംഖ്യയുടെ ഏകദേശം 3.4 ശതമാനമാണ്. അതേ കാലയളവില്‍ ഗസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്ത 49,090 മരണങ്ങളെ അപേക്ഷിച്ച് 34.7 ശതമാനം കൂടുതലാണ് ഈ കണക്ക്. ആരോഗ്യ മന്ത്രാലയ കണക്കുകള്‍ ഗസ ആരോഗ്യ മന്ത്രാലയം (MoH) 2025 ജനുവരി 27 വരെ 71,662 പേര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 10, 2025-ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം പോലും 488 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി മന്ത്രാലയ കണക്കുകള്‍ ചോദ്യം ചെയ്തുവെങ്കിലും, 2025 ജനുവരിയില്‍ ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ ഏകദേശം 70,000 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും വയോധികരുമാണ്. ഇത് ഔദ്യോഗിക ഫലസ്തീന്‍ കണക്കുകളുമായി ഏകദേശം ഒത്തുപോകുന്നതാണ്. ശാസ്ത്രീയ സ്ഥിരീകരണം 2,000 കുടുംബങ്ങളെ (9,729 ആളുകള്‍) ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ നേരിട്ടുള്ള കുടുംബ അഭിമുഖങ്ങളിലൂടെ വിവരശേഖരണം നടത്തിയതാണ്. ലണ്ടനിലെ Royal Holloway, University of London-ലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ മൈക്കല്‍ സ്പാഗറ്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് മുന്‍പ് The Lancet-ല്‍ പ്രസിദ്ധീകരിച്ച പഠനം 'ക്യാപ്ചര്‍-റിക്യാപ്ചര്‍' സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃക ഉപയോഗിച്ച് ആദ്യ ഒന്‍പത് മാസങ്ങളില്‍ 64,260 മരണങ്ങള്‍ ഉണ്ടായതായി കണക്കാക്കിയിരുന്നു. നേരിട്ടുള്ള സര്‍വേ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണമാണ്. 'പരോക്ഷ മരണ'ങ്ങളും ഉയരുന്നു ഇസ്രായേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ടത് കൂടാതെ, യുദ്ധം കാരണമായി 16,300 'പരോക്ഷ മരണ'ങ്ങളും നടന്നതായി സര്‍വേ കണക്കാക്കുന്നു. അതില്‍ 8,540 എണ്ണം ജീവിതാവസ്ഥയുടെ തകര്‍ച്ചയും ആരോഗ്യ മേഖല തകര്‍ന്നത് മൂലമുണ്ടായ മരണങ്ങളും ആണെന്ന് പഠനം പറയുന്നു. ആശുപത്രികളും ഭരണകേന്ദ്രങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് യഥാര്‍ത്ഥ മരണസംഖ്യ വിലയിരുത്തുന്നതില്‍ പിഴവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പരിക്കേറ്റവരുടെ ഭീമമായ ബാധ്യത eClinicalMedicine-ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം 2025 ഏപ്രില്‍ 30 വരെ 1,16,020 പേര്‍ക്ക് പരിക്കേറ്റതായി കണക്കാക്കുന്നു. ഇവരില്‍ 29,000 മുതല്‍ 46,000 പേര്‍ വരെ സങ്കീര്‍ണ്ണ ശസ്ത്രക്രിയ ആവശ്യമായവരാണെന്നാണ് വിലയിരുത്തല്‍. യുദ്ധത്തിന് മുമ്പ് 22 ലക്ഷം ജനങ്ങള്‍ക്ക് വെറും എട്ട് പ്ലാസ്റ്റിക് സര്‍ജന്‍മാരായിരുന്നു ഉണ്ടായിരുന്നത്. യുദ്ധാനന്തര സാഹചര്യത്തില്‍ ശസ്ത്രക്രിയാ ശേഷി പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. ഗാസയിലെ 36 ആശുപത്രികളില്‍ 12 എണ്ണം മാത്രമാണ് അടിസ്ഥാന ചികിത്സ നല്‍കാന്‍ ശേഷിയുള്ളത്. 3,000 കിടക്കകളില്‍ നിന്നു 2,000 ആയി ആശുപത്രി കിടക്കകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 'ഗ്രേ സോണ്‍' മരണങ്ങള്‍ പല രോഗികളും നേരിട്ട് ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടും മാസങ്ങള്‍ക്ക് ശേഷം സെപ്‌സിസ്, വൃക്ക തകരാര്‍ പോലുള്ള പ്രശ്‌നങ്ങളാല്‍ മരിക്കുകയാണ്. നേരിട്ടുള്ള ആക്രമണവും പരോക്ഷ ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള രേഖ മങ്ങിപ്പോകുന്ന 'ഗ്രേ സോണ്‍' മരണങ്ങള്‍ വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. 2025 ഓഗസ്റ്റില്‍ വടക്കന്‍ ഗാസയില്‍ ക്ഷാമാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടിയന്തര ആഹ്വാനം ആശുപത്രികളും പരിക്കേറ്റവരുടെ ചികില്‍സക്കായി കെട്ടി ഉയര്‍ത്തിയ ക്യാംപുകളും ലക്ഷ്യമാക്കി ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ആരോഗ്യ രംഗത്തെ കീഴ് വഴക്കങ്ങളും ലംഘിച്ചാണ് ഇസ്രായേല്‍ അതിക്രമം അരങ്ങേറുന്നത്. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കുള്ള ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കാതിരുന്നാല്‍ ആയിരക്കണക്കിന് പേര്‍ സ്ഥിരമായ വൈകല്യങ്ങളോടെ ജീവിക്കേണ്ടി വരുമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

തേജസ് ന്യൂസ് 19 Feb 2026 1:27 pm

വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങിയ അനിൽകുമാറിന്‍റെ വീടിനുമുന്നിൽ റീത്ത്; ആശയ സംഘർഷം ജീവിതശൈലി; റീത്ത് വച്ചത് ഭീരുക്കളുടെ നടപടിയാണെന്ന് അനിൽകുമാർ

കണ്ണപുരം: എഴുത്തുകാരനും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‍റ് സര്‍വീസസ് മുന്‍ ഡീനുമായ വി.എസ്. അനില്‍കുമാറിന്‍റെ കണ്ണപുരത്തെ വീടിനുമുന്നില്‍ അജ്ഞാതര്‍ റീത്ത് വച്ചു. അന്തരിച്ച പ്രഫസർ എം.എന്‍. വിജയന്‍റെ മകനാണ് അനിൽ കുമാർ. ഇന്ന് പുലർച്ചെ അഞ്ചോടെ മകനെ ഫുട്‌ബോള്‍ കോച്ചിംഗിന് വിടാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിനുസമീപം റീത്ത് വച്ചിരിക്കുന്നത് അനില്‍ കുമാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പയ്യന്നൂരിലെ സിപിഎം വിമതന്‍ വി. കുഞ്ഞികൃഷ്ണന്‍ രചിച്ച “നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനില്‍കുമാറായിരുന്നു. ഈ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനപ്പുറം സിപിഎം നേതൃത്വത്തിന്‍റെ നിലപാടുകളെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു. ഭീഷണികളെ ഭയക്കുന്നില്ലെന്നും ആശയ സംഘർഷം ജീവിതശൈലിയാണും റീത്ത് വച്ചത് ഭീരുക്കളുടെ നടപടിയാണെന്നും അനിൽകുമാർ പ്രതികരിച്ചു. The post വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങിയ അനിൽകുമാറിന്‍റെ വീടിനുമുന്നിൽ റീത്ത്; ആശയ സംഘർഷം ജീവിതശൈലി; റീത്ത് വച്ചത് ഭീരുക്കളുടെ നടപടിയാണെന്ന് അനിൽകുമാർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 1:25 pm

മുഹമ്മദ് ഷമിക്കെതിരായ 10 ലക്ഷത്തിന്റെ ജീവനാംശക്കേസ്; മുന്‍ഭാര്യ സുപ്രിം കോടതിയില്‍

കൊച്ചി: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകള്‍ പശ്ചിമ ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹരജികളില്‍ മറുപടി നല്‍കാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് സുപ്രിം കോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനത്തിനും ജീവനാംശത്തിനുമുള്ള ഹരജികള്‍ കൊല്‍ക്കത്തയ്ക്ക് പകരം ഡല്‍ഹി കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയയ്ക്കുകയും മുഹമ്മദ് ഷമിയോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തനിക്കും മകള്‍ക്കും പ്രതിമാസം നല്‍കുന്ന ജീവനാംശം 4 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 2014 ഏപ്രില്‍ 7ന് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് മുഹമ്മദ് ഷമിയെ വിവാഹം കഴിച്ചതായി ഹസിന്‍ ജഹാന്‍ പറയുന്നു. 2015 ജൂലൈ 17 നാണ് അവരുടെ മകള്‍ ജനിച്ചത്. 2018 ല്‍, ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം അവര്‍ നിയമനടപടി ആരംഭിച്ചു. വിവാഹശേഷം, ഷമിയും കുടുംബവും തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് അവര്‍ ആരോപിച്ചു. അതേസമയം അവര്‍ രേഖാമൂലം നല്‍കയ പരാതി അത് പിന്നീട് എഫ്ഐആറായി സ്വീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ, 328, 307, 376, 325, 34 എന്നീ വകുപ്പുകള്‍ പ്രകാരം ജാദവ്പൂര്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരം ജീവനാംശത്തിന് അപേക്ഷയും നല്‍കി.

തേജസ് ന്യൂസ് 19 Feb 2026 1:23 pm

മൂന്ന് മാസം ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കൊലപ്പെടുത്തി, അക്രമം വർക്ക് ഫ്രം ഹോമിനിടെ

ഹൈദരാബാദിൽ മൂന്ന് മാസം ഗർഭിണിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വർക്ക് ഫ്രം ഹോം ചെയ്യുകയായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:23 pm

എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾക്ക് പരിക്ക് | Ernakulam

എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം; ബസ് ഡ്രൈവറും വിദ്യാർത്ഥികളുമടക്കം ആറ് പേർക്ക് പരിക്ക് Ernakulam | Bus Accident | Road Accident

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:23 pm

ബോളിവുഡില്‍ തനിക്ക് അപമാനം നേരിട്ടു ; വെളിപ്പെടുത്തി നടി റെജിന

വാക്കുകള്‍ കൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും. ഇത്തരത്തിലുള്ള മോശം മനോഭാവം കാരണം തുടക്കത്തില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 1:23 pm

കെടിഡിസിയിലെ ഉന്നതസ്ഥാനം രാജിവെച്ചു ; സിപിഐഎം നേതാവ് പി.കെ.ശശി യുഡിഎഫിലേക്ക് ?

തിരുവനന്തപുരം: യുഡിഎഫിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ് പി.കെ.ശശി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ഉടന്‍ തന്നെ സിപിഐഎം വിട്ടേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. വിഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചതായും യുഡിഎഫിന്റെ ഭാഗമാകുമെന്നുമാണ് വിവരം. അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കില്ലെന്നും കൊഴിഞ്ഞാമ്പാറയിലെ വിമതരെ ഉള്‍പ്പെടുത്തി ഡെമോക്രാറ്റിക് മാര്‍ക്‌സിറ്റ് ഫെഡറേഷന്റെ ഭാഗമായിട്ടാകും യുഡിഎഫില്‍ എത്തുക. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്നും വിവരമുണ്ട്. കൂടിക്കാഴ്ചയില്‍ പാലക്കാട് മത്സരിക്കാമോയെന്ന് വി.ഡി. സതീശന്‍ ചോദിച്ചെങ്കിലും ഒറ്റപ്പാലത്ത് മത്സരിക്കാമെന്ന മറുപടിയാണ് പി.കെ.ശശി നല്‍കിയത്്. ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച സാഹചര്യത്തിലാണ് പാലക്കാട് ചോദിച്ചത്. ഇതിന് പിന്നാലെയാണ് പി.കെ.ശശി ഇന്നലെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കത്തു നല്‍കിയത്. അതേസമയം രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണമെന്നായിരുന്നു പ്രതികരണം. ശശി പാര്‍ട്ടിവിടുന്ന കാര്യം സിപിഎം നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ പി.കെ.ശശിയുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പാളിപ്പോകുകയായിരുന്നു.

മംഗളം 19 Feb 2026 1:22 pm

ശബരിമല സ്വർണക്കൊള്ളക്കേസ്; മൊബൈൽ കമ്പനികൾ അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി

പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ, ടവർ ലൊക്കേഷൻ അടക്കമുള്ള കാര‍്യങ്ങൾ കൈമാറണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 1:20 pm

എഐ ഉച്ചകോടിയിലും അനുനയമില്ല; കൈകോര്‍ക്കാതെ സാം ആൾട്ട്മാനും ഡാരിയോ അമോഡിയും, വീഡിയോ ചര്‍ച്ചയാവുന്നു

ദില്ലിയില്‍ നടന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം ഫോട്ടോയെടുക്കുമ്പോൾ, എതിരാളികളായ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും പരസ്പരം കൈകൊടുക്കാതെ അകലം പാലിച്ചത് ശ്രദ്ധേയമായി.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:19 pm

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു

വളാഞ്ചേരി ടൗണില്‍ വെച്ച്‌ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 1:17 pm

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്‍കിയ സംഭവത്തില്‍ സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിദ്യാഭ്യാസ വകുപ്പ്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് നോട്ടീസ് അയച്ചത്. മരിച്ച അധ്യാപികയെ ടീച്ചര്‍ ഡീറ്റെയില്‍സില്‍ നിന്ന് ഒഴിവാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ രണ്ട് ദിവസത്തിനകം പരീക്ഷാ സെക്രട്ടറിക്ക് മുന്നില്‍ ഹാജരായി വിശദമായി മറുപടി നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കാര്‍ അപകടത്തില്‍ മരിച്ച അധ്യാപിക റെസി ടൈറ്റസിനാണ് ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ പരീക്ഷാ ചുമതല നല്‍കിയത്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നായിരുന്നു റെസിയുടെ മരണം. സ്‌കൂളില്‍ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമെന്നായിരുന്നു വിഷയത്തില്‍ ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വളയന്‍ചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് വിശദീകരണം നല്‍കിയിരുന്നു.

തേജസ് ന്യൂസ് 19 Feb 2026 1:16 pm

ശബരിമല തീര്‍ഥാടകരെ വനത്തില്‍ ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു; കണ്ടക്ടർക്ക് സ്ഥലംമാറ്റം

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് കെഎസ്്ആര്‍ടിസി ബസില്‍ മടങ്ങി വരികയായിരുന്ന സ്ത്രീകളടക്കമുള്ള തീര്‍ഥാടകരെ നിലയ്ക്കലിനു സമീപം വനത്തില്‍ രാത്രി ഇറക്കി വിട്ടതായ പരാതിയേ തുടര്‍ന്ന് ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലംമാറ്റുകയും ചെയ്തു. പമ്പ – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. പമ്പയില്‍ നിന്നു നിലയ്ക്കലേയ്ക്കു ടിക്കറ്റ് എടുത്തിരുന്ന 12 സ്ത്രീകളും ഒരു കുട്ടിയും അടക്കമുള്ള തീര്‍ഥാടകരെയാണ് രാത്രിയില്‍ പെരുവഴിയില്‍ ഇറക്കിവിട്ടത്്.നിലയ്ക്കലില്‍ ടെമ്പോ ട്രാവലര്‍ പാര്‍ക്ക് ചെയ്തശേഷം ശബരിമലയിലേക്കു പോയി മടങ്ങിയ സംഘം തിരികെ വാഹനത്തില്‍ പോകാനാണ് നിലയ്ക്കലിലേക്ക് ബസില്‍ കയറിയത്. എന്നാല്‍ തിരുവനന്തപുരം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കയറിയില്ല. താഴെയുള്ള വഴിയിലും നിര്‍ത്താതെ ഡ്രൈവര്‍ ബസ് മുമ്പോട്ടെടുക്കുകയായിരുന്നു.തീര്‍ഥാടകരില്‍ ഏതാനും പേര്‍ കെല്‍ട്രോണിലെ ജീവനക്കാരാണ്. രാത്രി സമയം ബസുകള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു കയറില്ലെന്നു പറഞ്ഞ് നിലയ്ക്കല്‍… The post ശബരിമല തീര്‍ഥാടകരെ വനത്തില്‍ ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു; കണ്ടക്ടർക്ക് സ്ഥലംമാറ്റം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 1:13 pm

ആലിന്‍റെ അച്ഛനും അമ്മയും കരഞ്ഞില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് മറുപടി; 'ഇങ്ങനെ പ്രചരിപ്പിച്ച് സുഖം കാണുന്ന ചില വൃത്തിക്കെട്ട മനസുകളുണ്ട്'

മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എന്ന കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ തീരുമാനം വലിയ വാർത്തയായിരുന്നു. ഇതിനിടെ ഉയർന്നുവന്ന സോഷ്യൽ മീഡിയ ആക്ഷേപങ്ങൾക്ക് മറുപടിയുമായി മുത്തച്ഛൻ രംഗത്തെത്തി.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:13 pm

വിവാദ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍; ആറന്മുളയിലെ ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനം

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. വെള്ളക്കെട്ട് സാധ്യത ചൂണ്ടിക്കാട്ടിയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് അടക്കം കണക്കിലെടുത്താണ് തീരുമാനം.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:13 pm

സോഷ്യൽ മീഡിയ എന്ന 'ഡിജിറ്റൽ ലഹരി': കോടതിയിൽ ഹാജരായി സക്കർബർഗ്; അളവില്ലാത്ത സ്യൂട്ടിന് പരിഹാസം; 'കെ.ജി.എം' കേസിൽ വിചാരണ മുറുകുന്നു; ടെക് ഭീമന്മാർക്ക് നിർണ്ണായകം; ഡിജിറ്റൽ അടിമത്തത്തിന് മെറ്റ മറുപടി പറയേണ്ടി വരുമോ?

ലോസ് ആഞ്ചലസ്:  സോഷ്യൽ മീഡിയ അടിമത്തവും കൗമാരക്കാരുടെ മാനസികാരോഗ്യവും സംബന്ധിച്ച നിർണ്ണായക നിയമപോരാട്ടത്തിൽ സാക്ഷി പറയാനായി മെറ്റാ മേധാവി മാർക്ക് സക്കർബർഗ് കാലിഫോർണിയയിലെ കോടതിയിൽ ഹാജരായി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കൗമാരക്കാരെയും കുട്ടികളെയും സോഷ്യൽ മീഡിയ എന്ന 'ഡിജിറ്റൽ ലഹരി'ക്ക് അടിമയാക്കി മാനസികാരോഗ്യ തകർച്ചയിലേക്ക് തള്ളിവിട്ടു എന്നാരോപിച്ചുള്ള സുപ്രധാനമായ വിചാരണയിലാണ് അദ്ദേഹം ഹാജരായത്. സ്യൂട്ടിൽ വന്ന പരിഹാസം; ശാന്തനായി സക്കർബർഗ് വിചാരണയ്ക്കായി എത്തിയ സക്കർബർഗിന്റെ വേഷവിധാനം ഇതിനോടകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 41-കാരനായ ശതകോടീശ്വരൻ തന്റെ ശരീരത്തിന് ഒട്ടും പാകമല്ലാത്ത (Ill-fitting), വലിപ്പം കൂടിയ ഒരു നീവി ബ്ലൂ സ്യൂട്ട് ധരിച്ചാണ് കോടതിയിലെത്തിയത്. അദ്ദേഹത്തിനായി പ്രത്യേകം തുന്നിച്ചെടുത്തതല്ലാത്ത, വിപണിയിൽ നിന്ന് നേരിട്ട് വാങ്ങിയതാണെന്ന് തോന്നിപ്പിക്കുന്ന സ്യൂട്ടിനെതിരെ വിമർശകർ രൂക്ഷമായ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി പള്ളിയിൽ പോകാൻ നിർബന്ധപൂർവ്വം ധരിപ്പിച്ചു വിട്ട സ്യൂട്ട് എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. തന്റെ അഭിഭാഷകൻ പോൾ സ്മിത്തിനോടൊപ്പം എത്തിയ സക്കർബർഗ്, കോടതിക്ക് പുറത്ത് തടിച്ചു കൂടിയ ക്യാമറകൾക്ക് നേരെ നേരിയ പുഞ്ചിരിയോടെ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേസിന്റെ പശ്ചാത്തലം: കെ.ജി.എം എന്ന പെൺകുട്ടിയുടെ പോരാട്ടം കാലിഫോർണിയ സ്വദേശിയായ 'കെ.ജി.എം' (KGM) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 20 വയസ്സുകാരി നൽകിയ പരാതിയാണ് വിചാരണയുടെ കേന്ദ്രബിന്ദു. ആറാം വയസ്സു മുതൽ യൂട്യൂബും ഒമ്പതാം വയസ്സു മുതൽ ഇൻസ്റ്റാഗ്രാമും ഉപയോഗിച്ചു തുടങ്ങിയ താൻ, പ്ലാറ്റ്‌ഫോമുകളുടെ അടിമത്തം ഉളവാക്കുന്ന ഡിസൈൻ (Addictive Design) കാരണം കടുത്ത വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകൾക്കും ഇരയായെന്ന് ഇവർ ആരോപിക്കുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതം തകർത്തതിന് മെറ്റയും ഗൂഗിളും ഉത്തരം പറയണമെന്നാണ് പരാതിക്കാരിയുടെ വാദം. സമാനമായ 1,600-ഓളം കേസുകളിൽ ആദ്യത്തേതാണിത്. ഈ കേസിലെ വിധി വരാനിരിക്കുന്ന മറ്റെല്ലാ കേസുകളെയും ബാധിക്കും എന്നതിനാൽ ഇതിനെ ഒരു 'ബെൽവെതർ ട്രയൽ' (Bellwether Trial) ആയാണ് നിയമലോകം കാണുന്നത്. വിചാരണയിലെ നിർണ്ണായക നിമിഷങ്ങൾ കോടതിയിൽ പ്രോസിക്യൂഷൻ അഭിഭാഷകൻ മാർക്ക് ലാനിയർ സക്കർബർഗിനെ വിയർപ്പിക്കുന്ന ചോദ്യങ്ങളുമായി നേരിട്ടു. ഇൻസ്റ്റാഗ്രാമിലെ 'ഇൻഫിനിറ്റ് സ്ക്രോളിംഗ്', 'ലൈക്കുകൾ', 'നോട്ടിഫിക്കേഷനുകൾ' എന്നിവ കുട്ടികളുടെ തലച്ചോറിനെ അടിമയാക്കാൻ വേണ്ടി കാസിനോകളിലെ ഗെയിമുകൾക്ക് സമാനമായി രൂപകൽപ്പന ചെയ്തതാണെന്ന് ലാനിയർ ആരോപിച്ചു. ഇൻസ്റ്റാഗ്രാമിലെ ബ്യൂട്ടി ഫിൽട്ടറുകൾ കൗമാരക്കാരായ പെൺകുട്ടികളിൽ ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധം (Body Dysmorphia) വളർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, സക്കർബർഗ് അതിനെ പ്രതിരോധിച്ചു. ജനങ്ങൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 13 വയസ്സിന് താഴെയുള്ള കുട്ടികൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് തടയാൻ മെറ്റ പരാജയപ്പെട്ടുവെന്നും ലാനിയർ കുറ്റപ്പെടുത്തി. കുട്ടികൾ തങ്ങളുടെ പ്രായം തെറ്റായി നൽകി പ്ലാറ്റ്‌ഫോമിൽ കയറുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നില്ലെന്നും അത് തടയാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും സക്കർബർഗ് മറുപടി നൽകി. മെറ്റയുടെ പ്രതിരോധം കുട്ടികളുടെ മാനസികാരോഗ്യത്തിന് സോഷ്യൽ മീഡിയ നേരിട്ട് ഉത്തരവാദിയല്ലെന്നാണ് മെറ്റയുടെയും ഗൂഗിളിന്റെയും അഭിഭാഷകർ വാദിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ മാനസിക പ്രശ്നങ്ങൾക്ക് കാരണം അവരുടെ അസ്ഥിരമായ കുടുംബസാഹചര്യങ്ങളാണെന്ന് മെറ്റയുടെ അഭിഭാഷകൻ പോൾ സ്മിത്ത് കോടതിയിൽ പറഞ്ഞു. മാനസിക വിഷമങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായി മാത്രമാണ് അവർ ഇൻസ്റ്റാഗ്രാമിനെ ഉപയോഗിച്ചതെന്നും മെറ്റ വാദിക്കുന്നു. കഴിഞ്ഞ ആഴ്ച ഇൻസ്റ്റാഗ്രാം മേധാവി ആദം മോസേരിയും ഇതേ വാദമുയർത്തിയിരുന്നു.

മറുനാടൻ മലയാളീ 19 Feb 2026 1:12 pm

മന്ത്രാവാദിയെന്ന് ആരോപണം, രാത്രി വീട്ടിൽ അതിക്രമിച്ച് കയറി 32 കാരിയേയും 2 മാസം പ്രായമുള്ള കുഞ്ഞിനെയും ജീവനോടെ കത്തിച്ച് നാട്ടുകാർ

വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിന്‍റേയും കുട്ടിയുടെയും പിതാവിന്‍റേയും മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:11 pm

ഡോക്ടര്‍മാരുടെ സമരം; പി ജി ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

ഇന്ന് വൈകീട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചര്‍ച്ച നടത്താനും തീരുമാനം.

സിറാജ് ലൈവ് 19 Feb 2026 1:11 pm

മരിച്ചു പോകുമെന്ന് വരെ കരുതി, വൃക്ക മാറ്റിവെച്ചു, ചികിത്സയ്ക്ക് ശേഷം രൂപം തന്നെ മാറി; വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് റാണ ദഗ്ഗുബാട്ടി

കരിയറില്‍ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്.

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 1:08 pm

'നാലാം ക്ലാസ് കുട്ടികൾ ഇതിലും മികച്ചതുണ്ടാക്കും'; എഐ ഇംപാക്ട് ഉച്ചകോടിയിൽ ഗാൽഗോട്ടിയ സർവകലാശയുടെ 'തെർമകോൾ ഡ്രോൺ', വീഡിയോയ്ക്ക് പരിഹാസം

ഇന്ത്യയിലെ ആദ്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഗാൽഗോട്ടിയാസ് സർവകലാശാല വലിയ വിവാദത്തിൽപ്പെട്ടു. ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ ഇന്ത്യൻ ഉത്പന്നമായും, തെർമോക്കോൾ കൊണ്ട് നിർമ്മിച്ച ഡ്രോണും പ്രദർശിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:07 pm

'ദി കേരള സ്റ്റോറി 2': കേരളത്തെ അപമാനിക്കാനുള്ള അജണ്ടയെന്ന് കെ.സി. വേണുഗോപാല്‍; വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കേരളത്തെ ലോകമമ്പാടും അപമാനിക്കാനും വര്‍ഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകളിലൂടെ കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നുണക്കഥകള്‍ കൊണ്ട് കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇത്തരം അസംബന്ധങ്ങളെ മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. 'നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ കേരള ജനത സ്‌നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും' എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. കെ സി വേണുഗോപാലിന്റെ പോസ്റ്റ് ചുവടെ കേരളത്തെ അപമാനിക്കാനും വര്‍ഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗവുമായി സംഘപരിവാര്‍ അജണ്ട വീണ്ടും തലപൊക്കുകയാണ്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകള്‍ ആവിഷ്‌കരിച്ച്, സൗഹാര്‍ദ്ദത്തിന്റെ ഈ നാടിനെപ്പറ്റി ലോകമെമ്പാടും തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിത നീക്കമാണിത്. പുറത്തുവന്ന ട്രെയിലറിലെ രംഗങ്ങള്‍ കാണുമ്പോള്‍ ഇത് നാം ജീവിക്കുന്ന കേരളമാണോ അതോ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത ഏതെങ്കിലും സമാന്തര ലോകമാണോ എന്ന് സാമാന്യബോധമുള്ളവര്‍ക്ക് സംശയം തോന്നിപ്പോകും. ആദ്യഭാഗത്തില്‍ 32,000 സ്ത്രീകളുടെ ലവ് ജിഹാദ് കണക്ക് പറഞ്ഞ് നുണപ്രചാരണം നടത്തിയവര്‍, ഇത്തവണ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതുപോലുള്ള അടിസ്ഥാനരഹിതമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി മതവികാരം വ്രണപ്പെടുത്താനും സമൂഹത്തില്‍ വെറുപ്പ് വിതയ്ക്കാനുമാണ് ശ്രമിക്കുന്നത്. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണാത്ത, മതേതരത്വത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം അസംബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന മലയാളികളുടെ പ്രതികരണം, ഈ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ്. നുണകള്‍ മാത്രം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ആദ്യ ഭാഗത്തിന് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നല്‍കി ആദരിച്ച ബി.ജെ.പി ഭരണകൂടമാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്നത്. ഒരു ജനതയെ ഒന്നാകെ അപഹസിക്കുന്ന വ്യാജ സൃഷ്ടികളെ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം നുണക്കഥകള്‍ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ കേരള ജനത സ്‌നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും.

മറുനാടൻ മലയാളീ 19 Feb 2026 1:07 pm

മുടി വെട്ടാന്‍ 20 രൂപ അധികം വാങ്ങി; കൊച്ചിയില്‍ സലൂണ്‍ ജീവനക്കാരെ ചുറ്റിക കൊണ്ട് മര്‍ദ്ദിച്ച യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മുടി വെട്ടുന്നതിന് 20 രൂപ അധികം ചോദിച്ചതിന് സലൂണ്‍ ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍. പനമ്പിള്ളി നഗര്‍ കരിത്തല മണികണ്ഠന്‍ തുരുത്ത് വീട്ടില്‍ സുബേഷിനെയാണ് (47) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടക്കുന്നത്. എറണാകുളം സൗത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന സലൂണില്‍ ആണ് ആക്രമണം നടന്നത്. രണ്ടാഴ്ച മുമ്പ് പ്രതി ഈ സലൂണില്‍ നിന്ന് മുടി വെട്ടിയിരുന്നു. മുടി വെട്ടിയതിന് 100 രൂപയായി. എന്നാല്‍ പ്രതി തൊട്ടടുത്ത കടയില്‍ ചോദിച്ചപ്പോള്‍ 80 രൂപയേ ഉള്ളൂ എന്നും 20 രൂപ അധികം വാങ്ങി എന്നും ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതീയോട് അവിടെ നിന്നിറങ്ങി പോകാനായി ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ യുവാവ് അടുത്തുതന്നെയുള്ള വീട്ടില്‍ ചെന്ന് ചുറ്റിക എടുത്തോണ്ട് വന്ന അവിടെ അക്രമം നടത്തുകയായിരുന്നു. സലൂണിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തേജസ് ന്യൂസ് 19 Feb 2026 1:03 pm

കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാർക്ക് ആശ്വാസം; 1271 കോടി അനുവദിച്ചു, എന്നിട്ടും ബെംഗളൂരു ചലോ മാർച്ച്!

ബെംഗളൂരു: കർണാടകയിലെ റോഡ് ഗതാഗത കോർപ്പറേഷനുകളിലെ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ അടിയന്തര നീക്കങ്ങളുമായി രംഗത്ത് വന്നെങ്കിലും അത് ഫലം കണ്ടില്ല. പണിമുടക്കിന് ഒരു ദിവസം മുമ്പേ അതായത് ഇന്നലെ കുടിശികയിനത്തിൽ 1271 കോടി രൂപ അനുവദിക്കാനും ശമ്പള പരിഷ്‌കരണം നടപ്പാക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. ദീർഘകാലമായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരം കാണാനുള്ള ശ്രമമായാണ് ഈ നീക്കത്തെ

ഒന്നു ഇന്ത്യ 19 Feb 2026 1:02 pm

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍

സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:02 pm

വാൾട്ടറിന് റീ ഡബ്ബ് ! 'ചത്താ പച്ച' ഒടിടിയിൽ എത്തി; 'ഇതങ്ങ് നേരത്തെ ചെയ്തൂടാരുന്നോ'ന്ന് കമന്റുകൾ

റിലീസ് ചെയ്ത് 28 ദിവസം പൂർത്തിയാക്കുമ്പോൾ ചത്താ പച്ച ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സിനിമാസ്വാദകർക്ക് സിനിമ കാണാനാകും.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 1:02 pm

കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്…

തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്‍റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. പ്രാരംഭഘട്ടത്തിൽപ്രാരംഭ ഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം. സർജറികാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചു മാറ്റുന്നു. പകരം ലോഹ നിര്‍മിത ഇംപ്ലാന്‍റുുകള്‍ ബോണ്‍ സിമന്‍റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കുവാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി… The post കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്… appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 1:01 pm

വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം

വളാഞ്ചേരി ടൗണിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരൻ മരിച്ചു. മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. വിദഗ്‌ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:59 pm

കോൺഗ്രസിൽ സീറ്റ് കിട്ടിയില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്ക്

കോൺഗ്രസിൽ സീറ്റ് ലഭിക്കാത്തതിനാൽ അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അഖില്‍ മാരാര്‍ക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഖില്‍ മാരാറിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് എന്‍ഡിഎ പാളയത്തിലേക്ക് അഖില്‍ മാരാര്‍ എത്തുന്നത് എന്നാണ് വിവരം.പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് […] The post കോൺഗ്രസിൽ സീറ്റ് കിട്ടിയില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്ക് appeared first on ഇവാർത്ത | Evartha .

ഇവാർത്ത 19 Feb 2026 12:59 pm

ഒരു ലക്ഷത്തിന്റെ ആഡംബര മുറിയില്‍ ഒരു രൂപ നല്‍കി താമസം; 20-കാരന്‍ പിടിയില്‍

ആയിരം യൂറോ ( ഒരു ലക്ഷം രൂപ) വാടകയുള്ള ആഡംബര ഹോട്ടല്‍മുറിയില്‍ വെറും ഒരു യൂറോ സെന്റ് അഥവാ ഒരു രൂപ നല്‍കി താമസിച്ച വിരുതന്‍ അറസ്റ്റില്‍. ബുക്കിംഗ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ചില്ലിക്കാശിന് താമസിച്ചുവരുന്ന 20-കാരനാണ് പിടിയിലായത്.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:57 pm

കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി

കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി. 50 മിനുട്ടിനുള്ളില്‍ ബോംബ് പൊട്ടുമെന്ന ഭീഷിണി സന്ദേശമാണ് വന്നത്. ഭീഷണി സന്ദേശം എത്തിയത് ടെലിഫോണ്‍ വഴിയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണ്.

തേജസ് ന്യൂസ് 19 Feb 2026 12:54 pm

ഗാര്‍ഹിക പീഡന പരാതി നല്‍കി; മുന്‍ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ഗാര്‍ഹിക പീഡന പരാതി നല്‍കിയ മുന്‍ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 29 കാരിയായ ഐടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. പ്രതി കാനഡയില്‍ ജോലി ചെയ്തുവരുന്ന ഐടി ജീവനക്കാരനാണെന്ന് പോലിസ് അറിയിച്ചു. 2022ലാണ് ഇരുവരും വിവാഹിതരായത്. വിവാഹാനന്തരമായി കാനഡയിലേക്ക് പോയ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2024ല്‍ ഇരുവരും വിവാഹമോചനം നേടി. പിന്നീട് യുവതി മറ്റൊരാളെ വിവാഹം ചെയ്തു. യുവതി മൂന്നു മാസം ഗര്‍ഭിണിയാണെന്ന് നിലവിലെ ഭര്‍ത്താവ് പോലിസിന് മൊഴി നല്‍കി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2025ല്‍ മാതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയ മുന്‍ഭര്‍ത്താവിന് കേസ് നിലനില്‍കുന്ന പശ്ചാത്തലത്തില്‍ വിദേശത്തേക്ക് മടങ്ങാനായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിലെ യുവതിയുടെ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രതി മുറി അകത്ത് നിന്ന് പൂട്ടിയശേഷം തലയില്‍ പലതവണ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ പോലിസിനെ വിവരമറിയിച്ചതോടെ മുറിയിലുടനീളം പെട്രോള്‍ ഒഴിച്ച പ്രതി കക്കൂസിനകത്ത് കയറി വാതിലടച്ച് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പോലിസ് അനുനയിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

തേജസ് ന്യൂസ് 19 Feb 2026 12:53 pm

തീരം വറുതിയിൽ; കൊടുംചൂടിൽ മത്സ്യം ഉൾവലിയുന്നു; അടിയന്തര സമ്പത്തിക സഹായവും റേഷനും വേണമെന്ന് മത്സ്യ തൊഴിലാളികൾ

തുറവൂർ: തീരദേശം വറുതിയുടെ പിടിയിൽ. കഴിഞ്ഞ കുറച്ചു മാസമായി മത്സ്യലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്‍റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ ഇളകാത്തതും അന്തരീക്ഷത്തിലെ ചൂടിൽ കടൽ വെള്ളം ചൂടാകുന്നതും മഴയുടെ ലഭ്യത കുറഞ്ഞതുമാണ് മത്സ്യലഭ്യത കുറയുവാൻ കാരണം. കൂടാതെ വലിയ ബോട്ടുകൾ പുറം കടലിൽ ചെറിയ കണ്ണിവലകൾ ഉപയോഗിച്ച് മീൻ പിടിക്കുമ്പോൾ കുഞ്ഞു മത്സ്യങ്ങളെ നശിപ്പിക്കുന്നതും കടലിൽ മത്സ്യങ്ങൾ കുറയാൻ കാരണമായി. വൻതോതിൽ ചെമ്മിനും ചാളയും അലയും ലഭിക്കേണ്ട സമയത്താണ് മീന് ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ വലയുന്നത്. ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കൽ ബിച്ച്, അർത്തുങ്കൽ ഹാർബർ എന്നിവിടങ്ങളിൽനിന്നുമാത്രം ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ലൈലാൻഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവിൽ അൻപതിൽ താഴെ വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്. ഇവർക്കാകട്ടെ ചെറിയ അളവിൽ മത്തിയും പൊടിമീനും… The post തീരം വറുതിയിൽ; കൊടുംചൂടിൽ മത്സ്യം ഉൾവലിയുന്നു; അടിയന്തര സമ്പത്തിക സഹായവും റേഷനും വേണമെന്ന് മത്സ്യ തൊഴിലാളികൾ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 12:53 pm

Adani: യുവ പ്രതിഭകള്‍ക്ക് അദാനി ഗ്രൂപ്പിന്റെ പ്രോത്സാഹനം; 24 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് വഹിക്കും

മുംബൈ: ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ പഠിക്കുന്ന പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് അദാനി ഗ്രൂപ്പിന്റെ പോത്സാഹനം. 'അദാനി ആക്‌സിലറേറ്റഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാം' (എഎഎല്‍പി) എന്ന പേരില്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. 2025-27 കാലയളവില്‍ രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 24 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് പൂര്‍ണമായും വഹിക്കുന്ന സ്‌കോളര്‍ഷിപ്പാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ യുവ പ്രതിഭകള്‍ക്ക് മുന്നോട്ടുള്ള

ഒന്നു ഇന്ത്യ 19 Feb 2026 12:53 pm

‌മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ്‌ ചന്ദ്രശേഖർ; 'കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്'

മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് ജീവ്‌ ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:51 pm

വീട്ടിലുണ്ടാക്കാം കൊതിയൂറും കുനാഫ

ചേരുവകൾ: പഞ്ചസാര – കപ്പ് വെള്ളം – കപ്പ് നാരങ്ങ നീര് – 1 ടീസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:50 pm

മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം

മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:50 pm

മരണകാരണം വ്യക്തമായില്ല; കരിമ്പുഴ ഉൾവനത്തിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതത്തിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ആദിവാസിയായ മാതൻകുട്ടിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:49 pm

'കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വീണ്ടും പരാജയപ്പെടും'; 'ദി കേരള സ്റ്റോറി'യ്ക്ക് പിന്നിൽ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും അസൂയയുള്ള വിദ്വേഷ ശക്തികളാണെന്നും സജി ചെറിയാൻ

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ബിയോണ്ട് ദി കേരള സ്റ്റോറി'ക്കെതിരെ കടുത്ത വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തെ ലോകത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ആദ്യ ഭാഗത്തിലുണ്ടായ അതേ തിരിച്ചടി രണ്ടാം ഭാഗത്തിനും നേരിടേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ശക്തമായ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും ഇവിടുത്തെ വികസനത്തോടും അസൂയയുള്ള വിദ്വേഷ ശക്തികളാണ് ഇത്തരം സിനിമകൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഭാഗത്തിന് സമാനമായി വർഗീയ ചുവയുള്ള സംഭാഷണങ്ങളും രംഗങ്ങളും പുതിയ ചിത്രത്തിന്റെ ട്രെയിലറിലുമുണ്ടെന്ന ആക്ഷേപം ശക്തമാണ്. കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്. കേരളത്തെ വീണ്ടും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയുടെ പ്രമേയമെന്ന തരത്തിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്. ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2023 മേയ് 5നാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

മറുനാടൻ മലയാളീ 19 Feb 2026 12:45 pm

ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം മൂലം ശസ്ത്രക്രിയ മുടങ്ങി; രണ്ടു ഡോക്ടര്‍മാരെ സ്ഥലം മാറ്റി

രോഗിയെ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ കിടത്തി അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി

സിറാജ് ലൈവ് 19 Feb 2026 12:44 pm

കന്യാസ്ത്രീകളുടെ മതില്‍ പൊളിച്ച് സിപിഎമ്മിന്റെ ഗുണ്ടായിസം ; ചോദിക്കാനുണ്ടായിരുന്ന ബിജെപി മാത്രമെന്ന് ഷോണ്‍

കൊച്ചി: കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസുമെല്ലാം നടത്തുന്നത് പൊള്ളത്തരങ്ങളും പ്രീണനരാഷ്ട്രീയവും ആണെന്ന് എന്‍ഡിഎ നേതാവ് ഷോണ്‍ ജോര്‍ജ്ജ്. കന്യാസ്ത്രീകളുടെയും ക്രിസ്താനികളുടെയും കാര്യത്തില്‍ മുറിവിളി കൂട്ടുന്ന ഇവരാരും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുമ്പോട്ട് വരുന്നില്ലെന്നും ബിജെപി തന്നെയാണ് ഇടപെടുന്നതെന്നും പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു ഷോണ്‍ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എറണാകുളത്ത് കളമശ്ശേരിയിലെ സെന്റ് റീത്താ സ്‌കൂളില്‍ കന്യാസ്ത്രീകളുടെ മഠം പൊളിച്ച് ഗുണ്ടായിസവും കാണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിച്ച എത്രയോ ക്രിസ്ത്യാനികള്‍ ഈ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിപിഐഎമ്മുകാരോ കേരളാകോണ്‍ഗ്രസുകാരോ കോണ്‍ഗ്രസുകാരോ ഈ വിഷയത്തില്‍ ഇടപെടാനോ ഈ അനീതി ചോദ്യം ചെയ്യാനോ മുമ്പോട്ട് വന്നില്ല. അതിനെതിരേ ശബ്ദിച്ചത് ബിജെപി മാത്രമായിരുന്നെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. കളമശ്ശേരിയിലെ മഠത്തിന്റെ ചുറ്റുമതില്‍ പൊളിച്ച് സിപിഐമ്മുകാര്‍ നടത്തിയത് ഭീഷണിയും ഗുണ്ടായിസവുമാണെന്ന് അറിഞ്ഞിട്ടും എറണാകളുത്തെ പോലും ജനപ്രതിനിധികള്‍ പോലും വിഷയത്തില്‍ ഇടപെടാന്‍ വന്നില്ല. പാവപ്പെട്ട സിസ്റ്റര്‍മാര്‍ക്ക് എതിരേ നടന്നത് ഗുണ്ടായിസമാണെന്ന് മനസ്സില്‍ ഉണ്ടായിട്ടും ഈ നിമിഷം വരെ സിപിഐഎമ്മിനെതിരേ ശബ്ദിക്കാന്‍ ആരും മുമ്പോട്ട് വന്നില്ല എന്നത് തന്നെ അവരുടെ രാഷ്ട്രീയ പൊള്ളത്തരവും പ്രീണന രാഷ്ട്രീയവും വ്യക്തമാക്കുന്നതാണെണന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

മംഗളം 19 Feb 2026 12:43 pm

റമദാന്‍ മാസത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് എഐഎംഐഎം നേതാവ് ഷോയിബ് ജമായ്

ന്യൂഡല്‍ഹി:  റമദാന്‍ മാസത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് ഷോയിബ് ജമായ് . വിശുദ്ധ റമദാന്‍ മാസത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പൊതുസ്ഥലങ്ങളിലെ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിക്കണം. സാവാന്‍ മാസത്തില്‍ സസ്യേതര കടകള്‍ അടച്ചിട്ട് നിങ്ങള്‍ ബഹുമാനം ആവശ്യപ്പെടുകയാണെങ്കില്‍, നമ്മുടെ പുണ്യമാസത്തെയും നിങ്ങള്‍ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ മാസത്തില്‍, മുസ്ലീങ്ങള്‍ പുലര്‍ച്ചെ മുതല്‍ പ്രദോഷം വരെ ഉപവസിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. ഈ മാസം കാരുണ്യത്തിന്റെ (റഹ്‌മത്ത്), മാഫിറത്ത് (ക്ഷമ), നജാത്ത് (രക്ഷ) മാസമായി കണക്കാക്കപ്പെടുന്നു. ആളുകള്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നു, തറാവീഹ് നമസ്‌കാരങ്ങള്‍ നടത്തുന്നു, ഖുര്‍ആന്‍ പൂര്‍ത്തിയാക്കുന്നു. ഈ മാസം ദാനധര്‍മ്മത്തിനും സാമൂഹിക ഐക്യത്തിനും പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തേജസ് ന്യൂസ് 19 Feb 2026 12:43 pm

കല്‍പ്പറ്റ സീറ്റെടുക്കാന്‍ സിപിഎം; ജയസാധ്യത ഇല്ലാത്ത ആരേയും കല്‍പ്പറ്റയില്‍ ഒരു പാര്‍ട്ടിയുടേയും പേരില്‍ മത്സരിപ്പിക്കില്ല; ആര്‍ജെഡിയില്‍ കെപി മോഹനന്‍ മേല്‍കൈ നേടും; ഇനി ഇടതു ഭരണ തുടര്‍ച്ചയുണ്ടായാല്‍ കുത്തുപറമ്പില്‍ ജയിച്ചാല്‍ മോഹനന് മന്ത്രി സ്ഥാനവും ഉറപ്പ്; ഐ എസ് ജെ ഡി-എന്‍സിപി ലയനം നടക്കുമോ?

തിരുവനന്തപുരം: കല്‍പ്പറ്റ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം. ജയസാധ്യതയില്ലാത്ത ആരേയും ഇടതു മുന്നണിയുടെ ഭാഗമായി ഒരു സീറ്റിലും മത്സരിപ്പിക്കില്ല. ഭരണ തുടര്‍ച്ചയുണ്ടായാല്‍ ആര്‍ ജെ ഡിയില്‍ നിന്നും മന്ത്രിയും ഉണ്ടാകും. കൂത്തുപറമ്പില്‍ കെപി മോഹനന് ജയസാധ്യത കൂടുതലാണെന്നാണ് സിപിഎം വിലയിരുത്തല്‍. മോഹനനെ ഇനി മന്ത്രിയാക്കുകയും ചെയ്യും. ഇതോടെ ആര്‍ജെഡിയില്‍ കെപി മോഹനന് രാഷ്ട്രീയ പ്രസക്തിയും കൂടുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേല്‍ക്കൈയുടെ ഊര്‍ജത്തിലാണ് യുഡിഎഫ്. എന്നാല്‍ വയനാട്ടില്‍ 2006 ല്‍ മൂന്നു സീറ്റും നേടിയ ചരിത്രം എല്‍ഡിഎഫിനുണ്ട്. കല്‍പ്പറ്റ സീറ്റ് എല്‍ ഡി എഫില്‍ നിലവില്‍ രാഷ്ട്രീയ ജനതാദളിനുള്ളതാണ്. ആ സീറ്റ് സി പി എം ഏറ്റെടുത്തേക്കും.അങ്ങിനെ വന്നാല്‍ മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍, സിപിഎം ജില്ല സെക്രട്ടറി കെ റഫീഖ് ,പി ഗഗാറിന്‍ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ട്. ആര്‍ജെഡിയ്ക്ക് മൂന്ന് സീറ്റുകളാണ് ഇടതു മുന്നണിയുള്ളത്. ഇത് കല്‍പ്പറ്റയും വടകരയും കൂത്തുപറമ്പുമാണ്. ഇതില്‍ കൂത്തുപറമ്പില്‍ മോഹനന് വിജയസാധ്യത കൂടുതലാണ്. എന്നാല്‍ മറ്റ് രണ്ട് സീറ്റുകളുടെ കാര്യം അങ്ങനെ അല്ല. എങ്കിലും വടകരയ്ക്ക് വേണ്ടി സിപിഎം കടുംപിടിത്തം പിടിക്കില്ല. പക്ഷേ കല്‍പ്പറ്റ ഏറ്റെടുക്കും. അതിനിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദ(ഐ.എസ്.ജെ.ഡി)ളും എന്‍.സി.പിയും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ സാധ്യത. ഇതു സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തി. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എല്‍.എയും ഐ.എസ്.ജെ ഡി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എയുമായാണ് ചര്‍ച്ച നടത്തിയത്. ഇരുകക്ഷികളുടെയും മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച തുടരും. നിലവില്‍ എന്‍.സി.പിക്ക് കുട്ടനാട്, എലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും ഐ.എസ്.ജെ.ഡിക്ക് ചിറ്റൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍നിന്നുമാണ് എം.എല്‍.എമാരുള്ളത്. ലയനം യാഥാര്‍ഥ്യമായാല്‍ ഏഴ് സീറ്റുകള്‍ മത്സരിക്കുന്ന പാര്‍ട്ടിയായി മാറാന്‍ കഴിയും. ഐ.എസ്.ജെ.ഡിയുടെ മുന്‍രൂപമായ ജനതാദള്‍ (എസ്) കഴിഞ്ഞ തവണ നാല് സീറ്റുകളിലാണ് മത്സരിച്ചത്. തിരുവല്ല, ചിറ്റൂര്‍, കോവളം, അങ്കമാലി എന്നിവയായിരുന്നു അത്. ഇത്തവണ ഓരോ സീറ്റ് കൂടുതലായി വേണമെന്ന് ഇരുകക്ഷികളും ആവശ്യമുന്നയിച്ചപ്പോഴാണ് ലയന നിര്‍ദേശം സി.പി.എം മുന്നോട്ടുവച്ചതെന്നാണ് അറിയുന്നത്.

മറുനാടൻ മലയാളീ 19 Feb 2026 12:41 pm

ചതിക്കുന്ന പങ്കാളികളെ കുടുക്കാൻ 'ഡിവോഴ്സ് ഡസ്റ്റ്'; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ഗ്ലിറ്റർ വിദ്യ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന 'ഡിവോഴ്സ് ഡസ്റ്റ്' എന്ന വിദ്യ കള്ളത്തരം കാണിക്കുന്ന പങ്കാളികൾക്ക് വലിയ പണിയാണ് നൽകുന്നത്. വെറുമൊരു മേക്കപ്പ് ട്രെൻഡ് എന്നതിലുപരി, ഒരു സൈലന്റ് ഇൻവെസ്റ്റിഗേഷൻ ടൂളായി മാറിയിരിക്കുകയാണ് ഈ ബോഡി ഗ്ലിറ്റർ.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:41 pm

മതപണ്ഡിതർക്കു ശിക്ഷയില്ല: ബന്ധുക്കളെ വിവാഹിത സന്ദർശിച്ചാൽ തടവു ശിക്ഷ; സ്ത്രീകളെയും കുട്ടികളെയും ശിക്ഷിക്കുന്നത് നിയമവിധേയമാക്കി താലിബാൻ

കാബൂൾ: സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാൻ. ശാരീരികശിക്ഷയിൽ ഭാര്യക്ക് ഒടിവുകളോ മുറിവോ ഉണ്ടായാൽ പതിനഞ്ചു ദിവസത്തെ തടവു ശിക്ഷ മാത്രമാണ് വിധിക്കുന്നത്. കോടതിയിൽ സ്ത്രീക്ക് പീഡനം വിജയകരമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ പുരുഷനെതിരേ കുറ്റം ചുമത്തുക. ‌ പുതിയ നിയമത്തിൽ പറയുന്നത് എല്ലുകൾ ഒടിയാതയോ തുറന്ന മുറിവുകൾ ഉണ്ടാക്കാതെയോ ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാം. ഇസ്‌ലമിക ഗ്രൂപ്പിന്‍റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട പീനൽ കോഡിലാണ് ഇക്കാര്യം പറയുന്നത്. ഇതേ നിയമത്തിലാണ് അടിമത്തത്തെ നിയമവിധേയമാക്കിയത്. അതേസമയം വിവാഹിതയായ സ്ത്രീ ഭർത്താവിന്‍റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. ആർട്ടിക്കിൾ 9 അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മതപണ്ഡിതർ (ഉലമ), വരേണ്യവർഗം (അഷ്‌റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം. ഈ സംവിധാനത്തിൽ ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ, കുറ്റകൃത്യത്തിന്‍റെ സ്വഭാവമോ… The post മതപണ്ഡിതർക്കു ശിക്ഷയില്ല: ബന്ധുക്കളെ വിവാഹിത സന്ദർശിച്ചാൽ തടവു ശിക്ഷ; സ്ത്രീകളെയും കുട്ടികളെയും ശിക്ഷിക്കുന്നത് നിയമവിധേയമാക്കി താലിബാൻ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 12:39 pm

എടാ, നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം; പഞ്ചായത്ത് വികസന സെമിനാറിൽ വെല്ലുവിളിയുമായി പി.സി. ജോർജ്

 രാമങ്കരി: സാന്പത്തികരംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചുവെന്നു മുൻ ചീഫ് വീപ്പ് പി.സി. ജോർജ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ അത് ടാറ്റയെയും അംബാനിയെയും സഹായിച്ചതിന്‍റെ പ്രതിഫലമല്ലേ എന്ന് സിപിഎം പ്രദേശിക നേതൃത്വം തിരിച്ചു ചോദിക്കാൻ തയാറായത് നീലംപേരൂർ പഞ്ചായത്ത് വികസന സെമിനാർ കുറച്ചു നേരത്തേക്ക് ബഹളത്തിൽ മുങ്ങുന്നതിന് കാരണമായി. ‘എന്നാ എടാ നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം. നീ എനിക്ക് പ്രസംഗം എഴുതിതാ… തുടങ്ങിയ പരാമർശങ്ങളുമായി വീണ്ടും പി.സി. ജോർജ് രംഗത്തെത്തിയത് സദസിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് പി.സി ക്ഷമാപണം നടത്താൻ തയാറായതോടെ രംഗം ശാന്തമാകുകയായിരുന്നു. അപ്പോഴേക്കും സംഭവം പ്രദേശത്ത് വിവാദമായിക്കഴിഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ആർ. വിനയചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ശശികുമാർ, മെംബർമാരായ രാകേഷ് പണിക്കർ, വിനോദ് ജി. പണിക്കർ, ബിന്ദു ഹരിദാസ്, രജനി സന്തോഷ്, കോൺഗ്രസ് നേതാവ് പി.ടി. സ്കറിയ തുടങ്ങിയവർ ആശംസാ പ്രസംഗം… The post എടാ, നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം; പഞ്ചായത്ത് വികസന സെമിനാറിൽ വെല്ലുവിളിയുമായി പി.സി. ജോർജ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 12:38 pm

'ഞാൻ ജീവിക്കാൻ പഠിച്ചതിന്‍റെ കാരണം'; അമേയയ്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ജിഷിൻ

നടൻ ജിഷിൻ മോഹൻ പങ്കാളി അമേയ നായരെക്കുറിച്ച് പങ്കുവെച്ച ഹൃദയസ്പർശിയായ ഇൻസ്റ്റഗ്രാം കുറിപ്പ് ശ്രദ്ധ നേടുന്നു

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:37 pm

37 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിലിൽ ഒഴിവുവരുന്ന സീറ്റുകളിലേക്ക് മാർച്ച് 16ന് വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:35 pm

നെക്‌സോണിന് പണി പാളുമോ? അതിശയിപ്പിക്കും രൂപഭാവത്തിൽ പുത്തൻ മാരുതി സുസുക്കി ബ്രെസ

2026-ൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ മാരുതി സുസുക്കി ബ്രെസ റോഡ് ടെസ്റ്റിംഗിലാണ്. എഞ്ചിൻ, ഇൻ്റീരിയർ, അലോയ് വീലുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 6-സ്പീഡ് ഗിയർബോക്സും വലിയ ടച്ച്‌സ്‌ക്രീനും ഇതിൻ്റെ പ്രധാന ആകർഷണങ്ങളാകാം.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:35 pm

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലേക്ക്; നെതന്യാഹുവിനെ കാണും, ഇറാനുമായുള്ള ആണവ കരാർ ചർച്ച ചെയ്യും

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ സന്ദർശിക്കും. ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അറിയിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:35 pm

ഗസ പുനര്‍നിര്‍മ്മാണം; 5 ബില്യണ്‍ ഡോളറിലധികം നിക്ഷേപം വാഗ്ദാനം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഗസ : ഗസയുടെ പുനര്‍നിര്‍മ്മാണത്തിനും അനുബന്ധ സുരക്ഷാ നടപടികള്‍ക്കുമായി അംഗരാജ്യങ്ങള്‍ 5 ബില്യണ്‍ ഡോളറിലധികം നിക്ഷേപം വാഗ്ദാനം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇതിനായി സമാധാന ബോര്‍ഡിന്റെ ആദ്യ യോഗം വിളിച്ചുചേര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 40 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പങ്കെടുക്കും. ഗസയിലെ മാനുഷിക, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗരാജ്യങ്ങള്‍ 5 ബില്യണ്‍ ഡോളറിലധികം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഗാസയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിനായി അന്താരാഷ്ട്ര സ്ഥിരത സേനയ്ക്കും ലോക്കല്‍ പോലീസിനും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ നല്‍കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ധനസഹായത്തെ '5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഗസ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. 'ഇത് ഒരു സമാധാന ബോര്‍ഡ് ആയിരിക്കും, (യുഎസ്) പ്രസിഡന്റ് അതിന്റെ ചെയര്‍മാനായിരിക്കും. എന്നാല്‍ എല്ലാ അംഗ കക്ഷികള്‍ക്കും ധനസഹായം സംബന്ധിച്ച് വോട്ടെടുപ്പ് ഉണ്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, തുടര്‍ന്ന്, തീര്‍ച്ചയായും, ഔദ്യോഗിക സമാധാന ബോര്‍ഡിന് കീഴില്‍ ഒരു സാങ്കേതിക തലമുണ്ട്, അവിടെ അംഗരാജ്യങ്ങളും തീരുമാനങ്ങള്‍ എടുക്കും'ഫണ്ടിന്റെ മേല്‍നോട്ടത്തെക്കുറിച്ച് ലെവിറ്റ് പറഞ്ഞു. പ്രസിഡന്റ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാവ് ജാരെഡ് കുഷ്നര്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ്, യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യ, ഇസ്രായേല്‍, ജപ്പാന്‍, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, പാകിസ്ഥാന്‍ എന്നിവ പ്രതിനിധികളെ അയയ്ക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

തേജസ് ന്യൂസ് 19 Feb 2026 12:34 pm

കേരള സ്റ്റോറി 2വിലെ വിവാദമായ 'ബീഫ് രംഗം' യാഥാർത്ഥ്യം; മുഖ്യമന്ത്രി വസ്തുതകൾ മനസ്സിലാക്കണമെന്നും കാമാഖ്യ സിംഗ്; പത്രവാർത്തകളെ ആസ്പദമാക്കിയുള്ള സിനിമയെന്ന് വിശദീകരണം; വിമർശനങ്ങളെ തള്ളി സംവിധായകൻ

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയിലറിന് നേരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്. രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഉൾപ്പെടെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയ്‌ലറിന് മലയാളികളിൽ നിന്ന് ഉൾപ്പെടെ വലിയ വിമർശനം നേരിട്ട സാഹചര്യത്തിലാണ് സംവിധായകന്റെ പ്രതികരണം. യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം; വിമർശകർക്ക് മറുപടിയുമായി സംവിധായകൻ കേരളത്തിലെ സാഹചര്യങ്ങൾ മാത്രമല്ല, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സാഹചര്യങ്ങളും ചിത്രത്തിൽ വിശദീകരിക്കുന്നുണ്ടെന്ന് കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കട്ടെയെന്നും പത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും മനസ്സിലാക്കിയ വിവരങ്ങളാണ് സിനിമയിൽ വിശദീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയെ വിവാദമാക്കുകയല്ല, സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും സംവിധായകൻ ഊന്നിപ്പറഞ്ഞു. ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ ട്രോളിന് ഇടയാക്കിയിരുന്നു.ഈ രംഗവും യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണെന്ന് സംവിധായകൻ വ്യക്തമാക്കി. അതേസമയം, 'ദി കേരള സ്റ്റോറി 2'വിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് സമാനമായി വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറും എന്നാണ് പ്രധാന വിമർശനം. ചിത്രത്തിൽ കേരളത്തിൽനിന്നുള്ള ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രോളുകൾക്ക് പ്രധാന കാരണമാകുന്നത്. വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ കേരളത്തെ ഭയപ്പെടുന്നുവെന്ന് പിണറായി വിജയൻ ചിത്രത്തെ കനത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ചിത്രത്തിനെതിരെ ശക്തമായ നിലപാടെടുത്തത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്, മുഖ്യമന്ത്രി കുറിച്ചു. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചു പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ, അദ്ദേഹം കൂട്ടിച്ചേർത്തു. വിപുൽ ഷാ നിർമിക്കുന്ന 'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്യുന്നത് കാമാഖ്യ നാരായണ സിങ്ങാണ്. ആഷിൻ എ. ഷായാണ് സഹനിർമാതാവ്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്. ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2023 മേയ് 5നാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

മറുനാടൻ മലയാളീ 19 Feb 2026 12:33 pm

കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച് പി കെ ശശി; തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമെന്ന് സൂചന, നാളെ മാധ്യമങ്ങളെ കണ്ടേക്കും

കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:32 pm

എന്തിനാണ് സതീശന് ആവലാതി, പ്രതിപക്ഷ നേതാവിനെ വീണ്ടും വിമർശിച്ച് അഖിൽ മാരാർ; എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ. കാന്തപുരം വിഷയത്തിൽ സതീശൻ അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ചോദിച്ച അഖിൽ, താൻ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി കൊല്ലത്ത് മത്സരിച്ചേക്കുമെന്ന സൂചനകളും നൽകി.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:30 pm

റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയേഴ്സിന്റെ മര്‍ദനം

പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്ക് സീനിയേഴ്സിന്റെ മർദനം. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കൂളിലാണ് സംഭവം. റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.മർദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:30 pm

ബൊളാങ്കിറില്‍ ദളിത് കോളനിയില്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു

ബൊളാങ്കിര്‍: ഒഡീഷയിലെ ബൊളാങ്കിര്‍ ജില്ലയില്‍ ദളിത് വിഭാഗങ്ങള്‍ താമസിക്കുന്ന കോളനിയിലേക്കുള്ള വൈദ്യുതികുടിവെള്ള വിതരണം വിച്ഛേദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടതായും, തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രദേശം ഇരുട്ടിലായതായും കോളനി നിവാസികള്‍ അറിയിച്ചു. ജാതി വിവേചനമാണ് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിനുള്ള കാരണമെന്നാരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. മറ്റു പ്രദേശങ്ങളിലേക്ക് വൈദ്യുതിയും വെള്ളവും സാധാരണ പോലെ ലഭിക്കുന്നുവെന്നും, തങ്ങള്‍ക്കുമാത്രമാണ് ഇത് നിഷേധിക്കപ്പെടുന്നതെന്നും അവര്‍ ആരോപിച്ചു. തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും, കടുത്ത ചൂടിനിടെ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കാന്താബഞ്ചി തഹസില്‍ദാര്‍ ബിശ്‌നാഥ് ഖല്‍ഖോ അറിയിച്ചു. പ്രത്യേക സംഘം ഉടന്‍ പ്രദേശം സന്ദര്‍ശിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേജസ് ന്യൂസ് 19 Feb 2026 12:30 pm

'ഒൻപത് ഒരു സംഖ്യ മാത്രമല്ല, ഒന്നും വെറുതേ സംഭവിച്ചതല്ല'; തുറന്നു പറഞ്ഞ് പാർവതി കൃഷ്ണ

അഭിനേത്രി പാർവതി ആർ കൃഷ്ണയ്ക്ക് ഒൻപത് എന്ന സംഖ്യ വളരെ പ്രിയപ്പെട്ടതാണ്. ഒൻപത് തന്റെ ജീവിതത്തിന്റെ കോഡാണെന്നും അവർ കൂട്ടിച്ചേർത്തു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:26 pm

സഞ്ജുവിന് തിരിച്ചടി, മൂന്ന് തവണ പൂജ്യത്തിന് പുറത്തായിട്ടും അഭിഷേക് തന്നെ ടി20 റാങ്കിംഗില്‍ ഒന്നാമന്‍; ഇഷാന്‍ കിഷന് വന്‍ നേട്ടം

പുതുതായി പുറത്തിറങ്ങിയ ഐസിസി ടി20 റാങ്കിംഗിലും ഒന്നാം സ്ഥാനം സ്ഥിരപ്പെടുത്തി അഭിഷേക് ശര്‍മ. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും താരം റണ്‍സെടുക്കാതെ പുറത്തായിരുന്നു. ഇതിനിടെയാണ് റാങ്കിംഗിലെ ഒന്നാം സ്ഥാനം. സഞ്ജു സാംസണ്‍ 52-ാം സ്ഥാനത്താണ്. പട്ടിക…

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:25 pm

40,000 വാടക വാങ്ങുന്ന ഹോങ്കോങ്ങിലെ ശവപ്പെട്ടി മുറികൾ: ആഡംബര നഗരം,‍ ദുരിത ജീവിതം !

ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവന വിപണിയായ ഹോങ്കോങ്ങിൽ, ലക്ഷക്കണക്കിന് ആളുകൾ 'കോഫിൻ ഹോമുകൾ' എന്നറിയപ്പെടുന്ന ഇടുങ്ങിയ മുറികളിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു. ഉയർന്ന വാടകയും സ്ഥലപരിമിതിങ്ങളിലും കഴിയുന്ന ഈ ജനതയുടെ ജീവിതം ദുരിത പൂർണം.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:25 pm

പാക്കിസ്ഥാനി സ്റ്റൈൽ ചിക്കൻ കറി തയ്യാറാക്കിയാലോ ?

കറി തയ്യാറാക്കാനായി രണ്ട് കിലോ ചിക്കൻ ആണ് വേണ്ടത് ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ,നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കു ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം.

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:25 pm

ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

കടപ്പുറം ബാവ നഗർ ഇല്യാസ് നഗറിലെ ഇബ്രാഹിമിനെ(62) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:24 pm

സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ കഴിയില്ല: കെസി വേണുഗോപാൽ

ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി . ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ളതാമെന്ന് അദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെസി വേണുഗോപാലിന്റെ വിമർശനം. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണാത്ത, മതേതരത്വത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദേഹം വ്യക്തമാക്കി. നുണകൾ മാത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ ഭാഗത്തിന് ദേശീയ അവാർഡ് […] The post സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ കഴിയില്ല: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 19 Feb 2026 12:23 pm

വീണ്ടും പിണറായി വിജയനോട് ‘പിണങ്ങി’ മൈക്ക്! വേദിയിൽ ചിരി പടർത്തി മുഖ്യമന്ത്രിയുടെ പ്രതികരണം

കണ്ണൂർ ധർമ്മശാലയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് വീണ്ടും തകരാറിലായി. താനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:22 pm

ആദിവാസി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കൊല്ലം:  കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറില്‍ ശാന്ത വീട്ടില്‍ സജിനെ (30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികളായ ബന്ധുക്കള്‍ ഉള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് സജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്ന സജിന്‍, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരേക്കര്‍ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ കുറച്ചുനാളുകളായി കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് സജിന്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. പോലിസ് അന്വേഷണം തുടങ്ങി.

തേജസ് ന്യൂസ് 19 Feb 2026 12:22 pm

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍കുട്ടി അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും, എഡിറ്ററും, എഴുത്തുകാരനുമായിരുന്ന കെ. ഗോവിന്ദന്‍കുട്ടി അന്തരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. റേഡിയോ, പത്രം, സാഹിത്യം എന്നീ മേഖലകളിലെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ജോര്‍ഹാട്ടയിലെ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മൊറാര്‍ജി ദേശായി സഞ്ചരിച്ച വിമാനത്തിന് ഉണ്ടായ അപകടവാര്‍ത്ത പുറത്തുകൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡെ എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ സീനിയര്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങള്‍ വഹിച്ചു. റാപ്പിഡ് രീതിയിലും തര്‍ക്കരഹിതമായ രീതിയിലും വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നതില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. പത്രമാധ്യമത്തിലേയ്ക്ക് എത്തുന്നതിന് മുന്‍പ് പത്തു വര്‍ഷം റേഡിയോ മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വാര്‍ത്താനുഭവം ഏറെയുള്ള അദ്ദേഹം പിന്നീട് പത്രങ്ങളുടേയും മാഗസിന്റെയും മാധ്യമപ്രവര്‍ത്തനങ്ങളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു. ന്യൂസ് റിപ്പോര്‍ട്ടിങ്, സംഭവം മാത്രം വിവരിക്കുന്നതല്ല, ഉത്തരവാദിത്വത്തോടെ അതിനെ വിശകലനം ചെയ്യുന്ന തത്വമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എഡിറ്റിങ്ങിലൂടെ ലേഖനങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെ തന്നെ അതിന് വ്യക്തമായ രൂപം അദ്ദേഹം നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം പത്തു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

തേജസ് ന്യൂസ് 19 Feb 2026 12:22 pm

കുറഞ്ഞ വിലയും ശക്തമായ സവിശേഷതകളും, പുതിയ കിയ ഇലക്ട്രിക് കാർ വരുന്നു

കിയ ഇന്ത്യ 2026-ഓടെ തങ്ങളുടെ ആദ്യ ബജറ്റ് ഇലക്ട്രിക് കാറായ സിറോസ് ഇവി പുറത്തിറക്കാൻ ഒരുങ്ങുന്നു. ടാറ്റ നെക്‌സോൺ ഇവി, മഹീന്ദ്ര XUV 400 എന്നിവയുമായി മത്സരിക്കും ഈ കാർ

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:21 pm

എഐ ഉച്ചകോടിയെ ചൈനീസ് ചന്തയാക്കി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആഗോള എഐ ഇംപാക്ട് ഉച്ചകോടി ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ നിർമിതിയെന്ന വ്യാജേന പ്രദർശിപ്പിക്കാനുള്ള ചന്തയാക്കി മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ സാങ്കേതിക വിദ്യയെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കുന്ന നടപടിയാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രാഹുൽ വിമർശിച്ചു. ഉച്ചകോടിയിലെ ഒരു സ്റ്റാളിൽ പ്രദർശിപ്പിച്ച “ഓറിയോൺ’ എന്ന റോബോട്ടിക് നായയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇത് ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നായിരുന്നു സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ, ഇത് ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ നിർമിച്ച റോബോട്ട് ആണെന്ന് പിന്നീട് തെളിഞ്ഞു. ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലായിരുന്നു ഈ പ്രദർശനം നടന്നത്. ചൈനീസ് നിർമിത ഉത്പന്നങ്ങൾ “മെയ്ഡ് ഇൻ ഇന്ത്യ’ എന്ന പേരിൽ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉച്ചകോടി വെറും പി ആർ നാടകമായി മാറിയെന്നും, യഥാർഥ ഇന്ത്യൻ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.‌ വിവാദം കൊഴുത്തതോടെ,… The post എഐ ഉച്ചകോടിയെ ചൈനീസ് ചന്തയാക്കി: രാഹുൽ ഗാന്ധി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 12:21 pm

കീബോർഡിലെ അക്ഷരങ്ങൾ എന്തുകൊണ്ടാണ് ക്രമരഹിതമായിരിക്കുന്നത്? QWERTY ലേഔട്ടിന്‍റെ രഹസ്യം ഇതാ!

കീബോർഡിലെ QWERTY അക്ഷരക്രമം ടൈപ്പ് റൈറ്ററുകളിൽ നിന്നാണ് ഉത്ഭവിച്ചത്. ആദ്യകാല ടൈപ്പ് റൈറ്ററുകളിൽ അക്ഷരമാലാക്രമം ഉപയോഗിച്ചപ്പോൾ, വേഗത്തിൽ ടൈപ്പ് ചെയ്യുമ്പോൾ കീകൾ കൂട്ടിയിടിച്ച് ജാം ആകുന്നത് പതിവായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:21 pm

90 ദിവസം റിമാൻഡ് പൂർത്തിയായി, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടി പത്മകുമാർ, ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും

ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:20 pm

കാളൻ കറി

പച്ച കായ – 1 തേങ്ങ ചിരണ്ടിയത് – 3 കൈ പിടി നിറയെ ജീരകം – 1 tsp മഞ്ഞൾ പൊടി – tsp നല്ല പുളിയുള്ള തൈര് – to 1 Cup പച്ചമുളക് – 4 ചെറിയ ഉള്ളി – 3 കടുക് – tsp

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:15 pm

ഡിജിറ്റൽ പേയ്മെന്‍റുകളിലെ കുതിച്ചുചാട്ടം ഉണ്ടായിട്ടും രാജ്യത്ത് കറൻസി ഉപയോഗത്തിൽ വർധനവ്

പരവൂർ: ഡിജിറ്റൽ പേയ്മെന്‍റുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടും രാജ്യത്ത് കറൻസി ഉപയോഗവും വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിയുടെ ആകെ മൂല്യം ജനുവരി അവസാനത്തെ കണക്കുകൾ പ്രകാരം 40 ലക്ഷം കോടി രൂപ മറി കടന്നതായാണ് എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതേസമയം യുപിഐ പണമിടപാടുകളുടെ മൂല്യം 28.3 ലക്ഷം കോടി രൂപയെന്ന റിക്കാർഡിൽ എത്തി നിൽക്കുകയാണ്. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യത്തിന്‍റെ 70 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്ക് അച്ചടിച്ച് ഉറക്കിയ മൊത്തം കറൻസികളിൽ 97.6 ശതമാനവും പൊതുജനങ്ങളുടെ കൈവശമാണുള്ളത്. ഇതിന്‍റെ ആകെ മൂല്യം 39 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.5 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം (2025 ഏപ്രിൽ മുതൽ -2026 ജനുവരി) വരെയുള്ള കാലയളവിൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ… The post ഡിജിറ്റൽ പേയ്മെന്‍റുകളിലെ കുതിച്ചുചാട്ടം ഉണ്ടായിട്ടും രാജ്യത്ത് കറൻസി ഉപയോഗത്തിൽ വർധനവ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 12:15 pm

'അന്താരാഷ്ട്ര സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, തീയറ്റർ കോംപ്ലക്സ്'; ചെങ്ങന്നൂർ ഭാവിയിൽ അറിയപ്പെടുക സ്റ്റേഡിയത്തിന്‍റെ പേരിലെന്ന് സജി ചെറിയാൻ

ചെങ്ങന്നൂർ മണ്ഡലത്തിൽ 210 കോടി ചെലവിട്ട് നടപ്പിലാക്കുന്ന ചെങ്ങന്നൂർ ബൈപ്പാസിന്‍റെ ആദ്യഘട്ട ഭൂമി ഏറ്റെടുക്കൽ നടക്കുകയാണ്. ഇത് കഴിഞ്ഞാൽ അടുത്ത ഘട്ടം ആരംഭിക്കുമെന്ന്നും മന്ത്രി അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:14 pm

സ്റ്റാലിന്റെ സൂപ്പര്‍ മൂവ്; വിജയ്ക്കും ബിജെപിക്കും അമ്പരപ്പ്, ഡിഎംഡികെ ഇനി ഡിഎംകെ സഖ്യത്തില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നടന്‍ വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെ പാര്‍ട്ടി ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നു. ഡിഎംഡികെയുമായി ബിജെപിയും ടിവികെയും ഡിഎംകെയും സഖ്യചര്‍ച്ച നടത്തിവരികയായിരുന്നു. ഡിഎംഡികെക്ക് സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ വോട്ടുബാങ്കുണ്ട്. ബിജെപി സര്‍വെയില്‍ അഖില്‍ മാരാര്‍, ശ്രീജിത്ത് പണിക്കര്‍; ട്വന്റി20 സ്ഥാനാര്‍ഥിയാകും, 31ല്‍ ഒന്ന് എടുക്കാം

ഒന്നു ഇന്ത്യ 19 Feb 2026 12:13 pm

പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ട; വലയിലായത് 24-കാരൻ; എക്സൈസ് പിടിച്ചെടുത്തത് 2 കിലോഗ്രാം കഞ്ചാവ്

ആലപ്പുഴ പൂച്ചാക്കലിൽ 2 കിലോ കഞ്ചാവുമായി 24-കാരനായ വിമൽരാജ് എന്ന യുവാവിനെ എക്സൈസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് അരൂക്കുറ്റി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായതെന്നും പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തതായും അധികൃതർ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:10 pm

വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം വേണം; കർഷക സ്വരാജ് നേതാവ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു

ഈരാറ്റുപേട്ട: വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം തേടി കർഷക സ്വരാജിന്‍റെ നേതൃത്വത്തിൽ സണ്ണി പൈകട അനുഷ്ഠിച്ചു വന്ന നിരാഹാര സത്യഗ്രഹ സമരം അവസാനിപ്പിച്ചു.ഇന്നലെ രാവിലെ 10ന് സത്യഗ്രഹപ്പന്തലിൽ കൂടിയ കർഷകരുടെയും ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ മാതൃക കർഷകൻകൂടിയായ ഔസേപ്പച്ചൻ മടിക്കാങ്കൽ സണ്ണി പൈകടയ്ക്ക് ഇളനീർ നൽകി.  തുടർന്ന് ചേർന്ന യോഗത്തിൽ സമരസമിതി ചെയർമാൻ ഉണ്ണിക്കുഞ്ഞ് ജോർജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ.വി. ബിജു, ജോർജുകുട്ടി കടപ്ലാക്കൽ, വി.ജെ. ജോസ്, വി.എം. അബ്ദുള്ളാഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീകല ടീച്ചർ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, നഗരസഭാ ചെയർമാൻ വി.പി. നാസർ, അലോഷ്യസ് പൂനാട്ട് തുടങ്ങിയവരും പങ്കെടുത്തു. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിലും ജനുവരി 26 മുതൽ ഈരാറ്റുപേട്ടയിലും നടത്തിവന്നിരുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിന്‍റെ ഭാഗമായിട്ടായിരുന്നു നിരാഹാര… The post വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം വേണം; കർഷക സ്വരാജ് നേതാവ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 19 Feb 2026 12:10 pm

നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനുള്ള 'ഗോഡ്‌സേവാദികളുടെ ചീപ്പ് പ്രൊപ്പഗണ്ട'; ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്തവർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പയറ്റുന്ന അർബൻ നാസികൾ; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമയ്‌ക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഈശ്വർ. സിനിമയെ 'ചീപ്പ് പ്രൊപ്പഗണ്ട' എന്ന് വിശേഷിപ്പിച്ച രാഹുൽ ഈശ്വർ, നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമാണ് ഇത്തരം സിനിമകൾ നിർമ്മിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഹിന്ദു യുവതികളെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു എന്ന തരത്തിലുള്ള ദൃശ്യങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയതിനെ രാഹുൽ രൂക്ഷമായി പരിഹസിച്ചു. ഞാൻ ബീഫ് കഴിക്കാറില്ല, എന്നാൽ മറ്റൊരാൾ കഴിക്കുന്നതിൽ എനിക്ക് പ്രശ്നവുമില്ല. ഗോവയിലും നോർത്ത് ഈസ്റ്റിലും ബീഫ് കഴിക്കുന്നവരാണ് ഭരിക്കുന്നത്. ഉളുപ്പും നാണവും ഇല്ലാത്ത ഗോഡ്‌സേവാദികളാണ് ഇത്തരം സിനിമകൾക്ക് പിന്നിൽ - രാഹുൽ കുറിച്ചു. ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് രാഹുൽ പറയുന്നു. രാഹുൽ ഈശ്വറിന്റെ പോസ്റ്റ് ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങൾ - ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റിൽ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. kerala story 2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ. ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ. നമ്മൾ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്. കേരളം, ഭാരതം അഭിമാനം. അതേസമയം, 'ദി കേരള സ്റ്റോറി 2'വിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് സമാനമായി വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറും എന്നാണ് പ്രധാന വിമർശനം. ചിത്രത്തിൽ കേരളത്തിൽനിന്നുള്ള ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രോളുകൾക്ക് പ്രധാന കാരണമാകുന്നത്. ചിത്രത്തെ കനത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ചിത്രത്തിനെതിരെ ശക്തമായ നിലപാടെടുത്തത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്, മുഖ്യമന്ത്രി കുറിച്ചു. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചു പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ, അദ്ദേഹം കൂട്ടിച്ചേർത്തു. വിപുൽ ഷാ നിർമിക്കുന്ന 'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്യുന്നത് കാമാഖ്യ നാരായണ സിങ്ങാണ്. ആഷിൻ എ. ഷായാണ് സഹനിർമാതാവ്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്. ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2023 മേയ് 5നാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

മറുനാടൻ മലയാളീ 19 Feb 2026 12:09 pm

വേതനക്കുടിശ്ശിക ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന്

ബെംഗളൂരു: സംസ്ഥാനത്തെ സര്‍ക്കാര്‍ ഗതാഗത സ്ഥാപനങ്ങളായ കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി)യും ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി)യും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തു. 38 മാസത്തെ വേതന പരിഷ്‌കരണ കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 'ബെംഗളൂരു ചലോ' എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 2024 ജനുവരി ഒന്നുമുതല്‍ നാലുവര്‍ഷത്തെ വേതനക്കരാര്‍ നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. മുന്‍പ് നടന്ന പണിമുടക്കിനിടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതുവരെ കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നതാണ് തൊഴിലാളികളുടെ ആരോപണം. ഇതിനിടെ, പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരാകണമെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ അക്രം പാഷ ജീവനക്കാരോട് നിര്‍ദേശിച്ചു. ജോലിയില്‍ ഹാജരാകാതിരിക്കുന്നവര്‍ക്കെതിരേ ശമ്പളം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹാജരാകാത്ത ജീവനക്കാരുടെ യൂണിറ്റ് അടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കി നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേജസ് ന്യൂസ് 19 Feb 2026 12:07 pm

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ കുതിപ്പ്; 3 ദിവസത്തെ ഇടിവിന് ശേഷം വിപണിയിൽ തിരിച്ചടി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വില കുറഞ്ഞ് ആശ്വാസം പകർന്നിരുന്ന വിപണിയിലാണ് ഇന്ന് വലിയ വർദ്ധനവുണ്ടായത്. 1680 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത്. ഇതോടെ 1,14,760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 14,345 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയോളം കുറഞ്ഞ വിപണിയിലാണ് ഇന്നത്തെ കുതിപ്പ് എന്നതും ശ്രദ്ധേയമാണ്. ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും ഒരുപോലെ ആശങ്ക നൽകുന്നതാണ് വിപണിയിലെ ഈ പെട്ടെന്നുള്ള മാറ്റം. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ വലിയ ചാഞ്ചാട്ടങ്ങൾക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. ഫെബ്രുവരി 2-ന് പവൻ വില 1.07 ലക്ഷം രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വില കുതിച്ചുയരുകയും ഫെബ്രുവരി പകുതിയോടെ പവൻ വില 1.17 ലക്ഷം കടക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കുറവിന് ശേഷം വില വീണ്ടും ഉയരുന്നത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. ആഗോള വിപണിയിലെ അസ്ഥിരതയും വില വർദ്ധനവും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നിയന്ത്രണങ്ങൾ ആഗോള വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഇത് നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആകർഷിക്കുകയും ജനുവരി അവസാനം വില പവന് 1.30 ലക്ഷം രൂപ കടന്ന് റെക്കോർഡ് ഇടുകയും ചെയ്തിരുന്നു. നിലവിൽ യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നിലപാടുകളും വിപണിയിലെ ഡോളർ കരുത്തിൽ വരുന്ന മാറ്റങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

മംഗളം 19 Feb 2026 12:04 pm

ആദ്യകാല വൃക്ക തകരാറിന് ലക്ഷണങ്ങളില്ല; വൈകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട സൂചനകള്‍

വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണങ്ങൾ വളരെ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. കാരണം വൃക്കകളുടെ പ്രവർത്തനത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടതിനുശേഷം മാത്രമേ സൂചനകള്‍ പ്രത്യക്ഷപ്പെടൂ.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:02 pm

വിദ്വേഷ പ്രസംഗത്തിന് സര്‍ക്കാര്‍ ധനസഹായം: നല്‍കിയത് 6.3 ലക്ഷം രൂപ

ന്യൂഡല്‍ഹി:  മുസ് ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ 6.3 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുസ്ലീങ്ങള്‍ക്കെതിരായ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഒരു പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ക്ഷേത്ര സമുച്ചയത്തില്‍ നടന്ന ഒരു പരിപാടിയില്‍ ചില പ്രഭാഷകര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. പരിപാടിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയതായി ആരോപിക്കപ്പെടുന്നു. ദി ക്വിന്റ് റിപോര്‍ട്ട് അനുസരിച്ച്, ഒരു കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയം മുസ് ലിം സമൂഹത്തിനെതിരെ വിവാദപരമായ പ്രസ്താവനകള്‍ നടത്തിയ പരിപാടികള്‍ക്ക് ധനസഹായം നല്‍കിയതായി ആരോപിക്കപ്പെടുന്നു, ഏകദേശം 6.3 ദശലക്ഷം രൂപയാണ് ഇത്തരത്തില്‍ നല്‍കിയത്. 2025 ഡിസംബര്‍ 13-14 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന 'സനാതന്‍ രാഷ്ട്ര ശംഖ്നാഥ് മഹോത്സവ്' എന്ന പരിപാടിയില്‍, ചില പ്രസംഗകര്‍ മുസ്ലീങ്ങളിലെ ഒരു വിഭാഗത്തെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ച് അവരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു. മതപരിവര്‍ത്തനം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിഷയങ്ങളും പരിപാടിയില്‍ ഉന്നയിക്കപ്പെട്ടു. ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു പരിപാടിക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഗിണി നായക് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയില്‍ നിന്ന് വ്യക്തമായ ഉത്തരം ആവശ്യപ്പെട്ട അവര്‍, രാജ്യത്ത് സാമൂഹിക ഐക്യം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. അന്താരാഷ്ട്ര വേദികളില്‍ ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ, രാജ്യത്തിനുള്ളില്‍ സര്‍ക്കാര്‍ ഭിന്നിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കണമെന്നും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന ഏതൊരു വ്യക്തിക്കോ സംഘടനയ്ക്കോ എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് 19 Feb 2026 12:02 pm

ഈ കണ്ണീർ വീണ് നീറേണ്ടത് നിങ്ങളാണ്'; രേഖക്കെതിരെയുള്ള സൈബറാക്രമണത്തിൽ സരിത ബാലകൃഷ്ണൻ

നടി രേഖ രതീഷിനെതിരായ സൈബർ ആക്രമണങ്ങളെ സരിത ബാലകൃഷ്ണൻ അപലപിച്ചു. യൂട്യൂബർമാർ വ്യാജവാർത്തകൾ നൽകി ഒരു അമ്മയെയും കലാകാരിയെയും തകർക്കുകയാണെന്ന് അവർ ആരോപിച്ചു. രേഖയുടെ സ്വകാര്യതയെ മാനിക്കണമെന്നും സരിത ആവശ്യപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:01 pm

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ. ബാബു; വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ. ബാബു പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബാബു കൂട്ടിച്ചേർത്തു. ഏഴ് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അനുഭവസമ്പത്തുള്ള നേതാവാണ് കെ. ബാബു. അതിൽ ഒരുതവണ മാത്രമാണ് പരാജയം നേരിട്ടത്. ദീർഘകാല രാഷ്ട്രീയജീവിതത്തിനിടെ മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുമുണ്ട്. താൻ മത്സരിക്കാത്തതുകൊണ്ട് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും […] The post നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ. ബാബു; വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 19 Feb 2026 12:01 pm

എഐയെ ജനാധിപത്യ വൽക്കരിക്കണം,വിവിധ ഭാഷകളിൽ വികസിപ്പിച്ച് ആഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് ദില്ലി എഐ ഉച്ചകോടി പ്രഖ്യാപനം

ഇപ്പോൾ നമ്മൾ എഐയെ എങ്ങനെ കൈകര്യം ചെയ്യും എന്നതാണ് ഭാവിയെയും തീരുമാനിക്കുക

ഏഷ്യൻ നേടി ന്യൂസ് 19 Feb 2026 12:01 pm

സദ്യയ്ക്ക് സ്വാദേകാൻ ഈ സ്പെഷ്യൽ ഐറ്റം തയ്യാറാക്കൂ

ചേരുവകൾ കുമ്പളങ്ങ ) പപ്പായ വെള്ളരിയ്ക്ക അരിഞ്ഞത് - 1 കപ്പ് ചെറിയ ഉള്ളി - 4 എണ്ണം തേങ്ങ ചിരണ്ടിയത് - 2 കപ്പ് ജീരകം - 2 ടീസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:00 pm

അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കഴിയുന്നതുവരെ വ്യോമയാന മന്ത്രിയെ മാറ്റണം : രോഹിത് പവാർ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കഴിയുന്നതുവരെ ടി.ഡി.പി നേതാവ് കെ. രാംമോഹൻ നായിഡുവിനെ കേന്ദ്ര വ്യോമയാന മന്ത്രി പദത്തിൽനിന്ന് മാറ്റണമെന്ന് ശരദ് പവാർ പക്ഷ എം.എൽ.എ രോഹിത് പവാർ.

കേരളം ഓൺലൈൻ ന്യൂസ് 19 Feb 2026 12:00 pm