SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

ആലപ്പുഴയിൽ 4 പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത; മൊത്തം 13785 വളർത്തു പക്ഷികളെ ഇന്നും നാളെയും ശാസ്ത്രീയ കള്ളിങ്ങിന് വിധേയമാക്കും

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗനിയന്ത്രണത്തിന്റെ ഭാഗമായി 13785 വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ തീരുമാനിച്ചു

ഏഷ്യൻ നേടി ന്യൂസ് 9 Jan 2026 12:12 am

മെഗ് ലാനിങ്ങിന് സാധിക്കാത്തത് നേടാൻ ജമീമ, ഡല്‍ഹി ഇത്തവണ കിരീടം തൂക്കുമോ? | Delhi Capitals | WPL 2026

മൂന്ന് സീസണുകള്‍, മൂന്ന് ഫൈനലുകള്‍. മൂന്ന് തവണയും കിരീടം അകന്നു നിന്ന ടീം. ഡല്‍ഹി ക്യാപിറ്റല്‍സ്. വനിത പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളത്തിലേക്ക് ഇറങ്ങുന്ന ഡല്‍ഹിക്ക് ഒരേയൊരു ലക്ഷ്യം മാത്രം, നിരാശയുടെ നീണ്ട പരമ്പര അവസാനിപ്പിക്കുക. ശക്തമായ ബാറ്റിങ് നിരയുമായി എത്തുന്ന ഡല്‍ഹിക്ക് ഇക്കുറി അവസാന ലാപ്പ് കടക്കാനാകുമോ.

ഏഷ്യൻ നേടി ന്യൂസ് 9 Jan 2026 12:02 am

എകെ ബാലന്‍റെ വിവാദ പ്രസ്താവനയിൽ സിപിഎമ്മിൽ ഭിന്നത; പിന്തുണച്ച് മുഖ്യമന്ത്രി, തള്ളിപ്പറഞ്ഞ് പാർട്ടി സെക്രട്ടറി

എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്പോൾ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 10:58 pm

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്; കിടിലൻ പ്രൊമോ വീഡിയോ ഗാനവുമായി 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്'

അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' എന്ന മലയാളത്തിലെ ആദ്യ WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 10:41 pm

present simple

സാധാരണയായി ഇംഗ്ലീഷിൽ മൂന്ന് പ്രധാന Tenses ഉണ്ട്:

സിറാജ് ലൈവ് 8 Jan 2026 10:36 pm

അനധികൃത സ്വത്ത് സമ്പാദനക്കേസ്; പി വി അന്‍വറിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്യ്ത് വിട്ടയച്ചു. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായ അന്‍വറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യ്തത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തല്‍, അനധികൃത സ്വത്ത് വര്‍ധനവ് തുടങ്ങിയ കേസുകളാണ് അന്‍വറിനെതിരേ ചുമത്തിയിട്ടുള്ളത്. നേരത്തെ, അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്‍വര്‍ ഒരേ ഭൂമിയില്‍ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി. കെഎഫ്‌സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി പരിശോധന. കെഎഫ്‌സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കെഎഫ്‌സി മലപ്പുറം ചീഫ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പി വി അന്‍വര്‍, സഹായി സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായിയും പ്ലാന്റുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ചു വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. കളളപ്പണ ഇടപാടില്‍ അന്‍വറിനെതിരേ ചില തെളിവുകള്‍ മുരുഗേഷ് നരേന്ദ്രന്‍ ഇഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഡിസംബര്‍ 31ന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍വര്‍ സമയം നീട്ടി ചോദിച്ചിരുന്നു. തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. അന്‍വറിന്റെ ആസ്തിയിലുണ്ടായ അസ്വാഭാവികമായ വര്‍ധനവാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. അന്‍വറിന്റെ വീട്ടിലുള്‍പ്പടെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ചോദ്യം ചെയ്യ്തത്. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു.

തേജസ് ന്യൂസ് 8 Jan 2026 10:35 pm

തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ ഓഫിസില്‍ ബൈക്ക് മോഷണം

പോലിസുകാരന്റെ ബൈക്ക് കവര്‍ന്ന പ്രതിയെ തിരിച്ചറിഞ്ഞു

തേജസ് ന്യൂസ് 8 Jan 2026 10:26 pm

വികസനമോ വിഭജനമോ മുഖ്യ മുദ്രാവാക്യം? മൂന്നാമതും പിണറായിയോ? | PG Suresh Kumar | News Hour

മുഖ്യമന്ത്രിയുടെ മിഷൻ 110 വിജയിക്കുമോ? തിരിച്ചടിയിൽ നിന്ന് തിരിച്ചുവരുമോ? | PG Suresh Kumar | News Hour 08 Jan 2026

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 10:26 pm

കോസ്റ്റ് ഗാര്‍ഡ് മുന്‍ ജീവനക്കാരന്‍ സുനില്‍ കുമാറിന്റെയും ഭാര്യയുടെയും വീടുകളില്‍ ഇ ഡി റെയ്ഡ്

കൊല്‍ക്കത്തയില്‍ സുനില്‍ കുമാര്‍ നടത്തുന്ന ഫാം ഹൗസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പാട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധനയെന്നാണ് സൂചന.

സിറാജ് ലൈവ് 8 Jan 2026 10:26 pm

പിടിച്ചുവച്ച എംഎസ്സി അകിറ്റേറ്റ കപ്പല്‍ വിട്ടയച്ചു

എറണാകുളം:  എംഎസ്സി എല്‍സ-3 കപ്പലപകടത്തില്‍ 1227 കോടി 62 ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. ബാങ്ക് ഗ്യാരന്റിയായി തുക കെട്ടിവച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവച്ചിരുന്ന എംഎസ്സി അകിറ്റേറ്റ-2 കപ്പല്‍ ഹൈക്കോടതി വിട്ടയച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ഗ്യാരന്റി ആയാണ് തുക കെട്ടിവെച്ചത്. എംഎസ്സി എല്‍സ-3 കപ്പലപകടത്തില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടിന്മേലുള്ള ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. 9,531 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നായിരുന്നു മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനിയുടെ വാദം. അപകടത്തെത്തുടര്‍ന്ന് എണ്ണച്ചോര്‍ച്ച, പരിസ്ഥിതി മലിനീകരണം, മല്‍സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച ഉപജീവനമാര്‍ഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്ന് പുറംതള്ളിയ മാലിന്യം നീക്കംചെയ്യല്‍, പരിസ്ഥിതിക്ക് വിനാശകരമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും സമുദ്ര പരിസ്ഥിതിക്ക് സൃഷ്ടിച്ച പ്രത്യാഘാതം എന്നിവ ചൂണ്ടിക്കാട്ടി 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അഡ്മിറാലിറ്റി സ്യൂട്ടിലെ വിധി അനുകൂലമായാല്‍ ബാങ്ക് ഗ്യാരന്റിയും പലിശ തുകയും സംസ്ഥാനത്തിന് ലഭിക്കും. ഹരജിയില്‍ ഹൈക്കോടതി ഫെബ്രുവരി 13ന് വിശദമായ വാദം കേള്‍ക്കും. കപ്പല്‍ അപകടത്തെ തുടര്‍ന്ന് എണ്ണച്ചോര്‍ച്ച, പരിസ്ഥിതി മലിനീകരണം എന്നിവ ഉയര്‍ത്തിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഹരജി. മല്‍സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച ഉപജീവന മാര്‍ഗനഷ്ടം, കപ്പലിലെ കണ്ടൈനറുകളില്‍ നിന്ന് പുറംതള്ളിയ മാലിന്യം നീക്കം ചെയ്യല്‍ എന്നിവയും സര്‍ക്കാര്‍ വാദമായി ഉയര്‍ത്തിയിരുന്നു. 2025 മെയ് 24നാണ് കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

തേജസ് ന്യൂസ് 8 Jan 2026 10:19 pm

ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട അതേ മണ്ണില്‍ വീണ്ടും വെടിയൊച്ച! എസ്യുവിക്കുള്ളിലിരുന്ന 37കാരിയുടെ തലയ്ക്ക് തറച്ചത് മൂന്ന് വെടിയുണ്ടകള്‍! അമേരിക്കയില്‍ യുവതിയെ വെടിവച്ചുകൊന്നത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍; ന്യായീകരിച്ച് ട്രംപ്! മിനിയാപൊളിസ് തെരുവുകളില്‍ സംഘര്‍ഷവും രക്തച്ചൊരിച്ചിലും

മിനസോട്ട: അമേരിക്കയിലെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ 37 വയസ്സുകാരിയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു മേല്‍ കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം ശരിവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തുവന്നു. സ്ത്രീ ഫെഡറല്‍ ഏജന്റുമാരെ ലക്ഷ്യം വച്ചെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം കളവാണെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നഗരം വിട്ടുപോകണമെന്നും മേയര്‍ ആവശ്യപ്പെട്ടു. 37 വയസ്സുകാരിയായ റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് 2020ല്‍ ആഫ്രിക്കന്‍-അമേരിക്കനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് ഓഫീസര്‍ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണ്. 2024നുശേഷം ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണ് നിക്കോള്‍ ഗുഡിന്റേത്. കഴിഞ്ഞ ബുധനാഴ്ച സ്വന്തം എസ്യുവിക്കുള്ളിലിരിക്കെയാണ് 37 വയസ്സുകാരിയായ ഗുഡിന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റത്. പിന്നാലെ തെരുവുകളില്‍ വന്‍ പ്രതിഷേധം അരങ്ങേറി. അതേ സമയം അമാന്‍ഡ സെയ്ഫ്രൈഡ്, സിന്തിയ നിക്‌സണ്‍, സിമു ലിയു തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ ഐസിഇയെ (ICE) വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ആത്മരക്ഷാര്‍ത്ഥമാണ് വെടിവെപ്പ് നടത്തിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) അവകാശപ്പെട്ടു. ഏറ്റവും വലിയ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓപ്പറേഷന്റെ ഭാഗമായി ഡിഎച്ച്എസ് 2,000-ത്തിലധികം ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കാന്‍ ഞങ്ങള്‍ ഇനി കൂടുതല്‍ കഠിനമായി പരിശ്രമിക്കാന്‍ പോവുകയാണ് എന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി. 'ഭയാനകമായ ദൃശ്യം' എന്നും 'ക്രൂരമായ സാഹചര്യം' എന്നുമാണ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് വിശേഷിപ്പിച്ചത്. 'അതൊരു ഭയാനകമായ ദൃശ്യമാണ്. അത് കാണുന്നത് തന്നെ പേടിപ്പെടുത്തുന്നതാണെന്ന് ഞാന്‍ കരുതുന്നു. എനിക്കത് കാണുന്നത് ഇഷ്ടമല്ല,' അദ്ദേഹം പറഞ്ഞു. 'അവിടെ നടന്നത് ക്രൂരമായ ഒരു സാഹചര്യമാണ്.' 'ആര്‍ക്കും വെടിയേല്‍ക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ ആരെങ്കിലും നിലവിളിക്കുന്നതോ പോലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതോ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' 'അവള്‍ വളരെ മോശമായാണ് പെരുമാറിയത്. എന്നിട്ട് അവള്‍ അദ്ദേഹത്തിന്റെ (ഏജന്റ്) മേല്‍ വണ്ടി ഓടിച്ചു കയറ്റി. അവള്‍ ശ്രമിക്കുകയല്ല ചെയ്തത്, മറിച്ച് അവള്‍ അദ്ദേഹത്തെ വണ്ടിയിടിപ്പിച്ചു.' ട്രംപ് കൂട്ടിച്ചേര്‍ത്തു, വ്യാഴാഴ്ച രാവിലെ മിനിയാപൊളിസിലെ ബിഷപ്പ് ഹെന്റി വിപ്പിള്‍ ഫെഡറല്‍ കെട്ടിടത്തിന് മുന്നില്‍ (Bishop Henry Whipple Federal Building) ഡസന്‍ കണക്കിന് ആന്റി-ഐസിഇ (Anti-ICE) പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. കെട്ടിടത്തിന് പുറത്ത് പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. കഴിഞ്ഞ ബുധനാഴ്ച സ്വന്തം എസ്യുവിക്കുള്ളിലിരിക്കെയാണ് 37 വയസ്സുകാരിയായ റെനീ നിക്കോള്‍ ഗുഡിന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റത്.

മറുനാടൻ മലയാളീ 8 Jan 2026 10:17 pm

സി എം കിഡ്‌സ് സ്‌കോളർഷിപ്പ്

സ്റ്റേറ്റ് സിലബസില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് സി എം കിഡ്സ് സ്‌കോളര്‍ഷിപ്പ് (യു പി).

സിറാജ് ലൈവ് 8 Jan 2026 10:14 pm

യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയത് : കെസി വേണുഗോപാൽ

കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സത്യത്തിന്റെ അംശം പോലും ഇല്ലാത്ത അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നടത്തിയത്. എ കെ ബാലനെക്കൊണ്ട് മാറാട് സംബന്ധിച്ച കാര്യം കഴിഞ്ഞ ദിവസം പറയിപ്പിച്ചത് ആര് എന്ന് ഇപ്പോൾ വ്യക്തമായെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സാമൂഹിക സൗഹാർദം ഊട്ടി ഉറപ്പിക്കേണ്ട […] The post യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയത് : കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 8 Jan 2026 10:14 pm

കെഎഫ്‌സി വായ്പ തട്ടിപ്പ് കേസ്; 12 മണിക്കൂർ ചോദ്യം ചെയ്യൽ, പിവി അൻവറിനെ വിട്ടയച്ച് ഇഡി

നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 10:14 pm

ശങ്കർ– എഹ്സാൻ– ലോയ് കൊച്ചിയിലേക്ക് എത്തുന്നു; 'ചത്താ പച്ച'യുടെ ഓഡിയോ– ട്രെയ്‌ലർ ലോഞ്ച് ജനുവരി 15ന്

ശങ്കർ-എഹ്സാൻ-ലോയ് ആദ്യമായി സംഗീതമൊരുക്കുന്ന മലയാള ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർക്കൊപ്പം മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 10:11 pm

ഷോപ്പിംഗ് മാളിനുള്ളിൽ കുതിരസവാരി; പിന്നാലെ നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ, വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ടെക്സസിലെ ഒരു ടാർഗെറ്റ് സ്റ്റോറിനുള്ളിൽ കുതിരപ്പുറത്ത് സവാരി നടത്തി. കുതിര സ്റ്റോറിനുള്ളിൽ മലമൂത്ര വിസർജ്ജനം നടത്തിയതോടെ ജീവനക്കാർ ഇയാളെ പുറത്താക്കി.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 10:08 pm

കൃത്യസമയത്ത് എത്തിച്ചേരും: ഓണ്‍-ടൈം അറൈവല്‍ പ്രകടനത്തില്‍ സഊദി എയര്‍ലൈന്‍ സൗദിയ ആഗോളതലത്തില്‍ രണ്ടാമത്

202,864 വിമാന സര്‍വീസുകളില്‍ 86.53 ശതമാനം പ്രകടന നിരക്ക് രേഖപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.

സിറാജ് ലൈവ് 8 Jan 2026 10:07 pm

ആണവായുധം പ്രയോഗിക്കാവുന്ന സാഹചര്യമെന്ന് റഷ്യ; ഇന്ത്യൻ നാവികരുൾപ്പെട്ട കപ്പൽ അമേരിക്ക പിടിച്ചതിൽ ഭീഷണി

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് റഷ്യൻ പതാകയുള്ള മരിനീര കപ്പൽ അമേരിക്ക പിടിച്ചെടുത്തു. മൂന്ന് ഇന്ത്യക്കാരടക്കം 28 നാവികരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ, ഇത് കടൽക്കൊള്ളയാണെന്നും ആണവായുധം പ്രയോഗിക്കാൻ പോലും നിയമം അനുവദിക്കുന്നുണ്ടെന്നും റഷ്യ

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 9:58 pm

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യം: കെസി വേണുഗോപാല്‍ എംപി

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിന് രൂക്ഷമറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ്

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 9:56 pm

ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിന്നും ഇഎംഎസിന്റെ ചിത്രം നീക്കി; പ്രതിഷേധിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍

തിരുവനന്തപുരം ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ചിത്രം നീക്കം ചെയ്തതില്‍ എല്‍.ഡി.എഫ് പ്രതിഷേധം. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മൂന്നര മണിക്കൂറിലേറെ കുത്തിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസെത്തി. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഇ.എം.എസ്. ചിത്രം സ്ഥാപിച്ചാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് ഹാളില്‍ നിന്ന് ഇ.എം.എസ് ചിത്രം എടുത്തുമാറ്റിയതിലും പരാതി നല്‍കിയിട്ടുണ്ട് കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഗാന്ധിജിയുടെ ചിത്രത്തിനടുത്തായാണ് ഇഎംഎസിന്റെ ഫോട്ടോ പതിച്ചത്. ഇ..എം.എസ് ഹാള്‍ എന്നാണ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെ ഇ.എം.എസിന്റെ ചിത്രം മാറ്റി. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു സമരം ആരംഭിച്ചു. ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് നേതാവ് ആര്യനാട് രഞ്ജന്‍ എന്നിവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ യുഡിഎഫ് ശ്രമം നടത്തിയെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.

മറുനാടൻ മലയാളീ 8 Jan 2026 9:49 pm

വെള്ളാപ്പള്ളി വിവാദം അവസാനിപ്പിക്കാന്‍ സിപിഐ

പരാമര്‍ശങ്ങളില്‍ പരസ്യ പ്രതികരണങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് ധാരണ

തേജസ് ന്യൂസ് 8 Jan 2026 9:47 pm

ആരോഗ്യത്തിന് മുൻഗണന ; 2026 ൽ സബലെങ്ക ടൂർണമെന്റുകൾ ഒഴിവാക്കും

സീസണിൽ തന്റെ ആരോഗ്യത്തെ അപകടത്തിലാക്കുന്നതിനുപകരം ഈ വർഷം ടൂർണമെന്റുകൾ ഒഴിവാക്കുമെന്ന് ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക. അങ്ങനെ ചെയ്യുന്നതിന് WTA തനിക്ക് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അവർക്കറിയാമെങ്കിലും ഇ റഹീരുമാനം എടുക്കുകയാണെന്ന് അവർ പറയുന്നു. WTA നിയമങ്ങൾ പ്രകാരം മികച്ച കളിക്കാർ നാല് ഗ്രാൻഡ് സ്ലാമുകളിലും, 10 WTA 1000 ടൂർണമെന്റുകളിലും, ആറ് WTA 500 ഇവന്റുകളിലും മത്സരിക്കാൻ ബാധ്യസ്ഥരാണ്. അവയിൽ പങ്കെടുക്കാത്തതിന് റാങ്കിംഗ് പോയിന്റുകൾ കുറയ്ക്കുന്നത് മുതൽ പിഴ വരെ ശിക്ഷ ലഭിക്കും. […] The post ആരോഗ്യത്തിന് മുൻഗണന ; 2026 ൽ സബലെങ്ക ടൂർണമെന്റുകൾ ഒഴിവാക്കും appeared first on ഇവാർത്ത | Evartha .

ഇവാർത്ത 8 Jan 2026 9:32 pm

തളിപ്പറമ്പ് കണ്ണപ്പിലാവ് യങ്ങ് ചാലഞ്ചേഴ്‌സ് ആർട്‌സ് ആന്റ് സ്പോർട്‌സ് ക്ലബിൻ്റെ 25-ാം വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം

യങ്ങ് ചാലഞ്ചേഴ്‌സ് ആർട്‌സ് ആന്റ് സ്പോർട്‌സ് ക്ലബിൻ്റെ 25-ാം വാർഷികം കണ്ണപ്പിലാവിലെ ക്ലബിൻ്റെ മിനി സ്റ്റേഡിയത്തിൽ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 9:30 pm

നെസ്‌ലെയുടെ ബേബി മില്‍ക് ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി സഊദി

സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.

സിറാജ് ലൈവ് 8 Jan 2026 9:25 pm

കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി, തേതൃത്വത്തിനെതിരെ വിമർശനവുമായി കെ സി ശോഭിത

കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ സി ശോഭിത

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 9:25 pm

'തിരഞ്ഞെടുപ്പ് കാലമാണ്, ജാഗ്രതവേണം'; എ കെ ബാലനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

പാലക്കാട്: മാറാട് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് കമ്മിറ്റിയോഗത്തില്‍ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് കാലമാണിതെന്നും ഈ കാലത്ത് നേതാക്കള്‍ നടത്തുന്ന പ്രസ്താവനയില്‍ ജാഗ്രത വേണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. അബദ്ധ പ്രസ്താവനകള്‍ നടത്തി എ കെ ബാലന്‍ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്. ബാലന്‍ വായ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് നഷ്ടമാവും. പാര്‍ട്ടിയില്‍ ചുമതലയില്ലാത്ത എ കെ ബാലന്‍ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും ജില്ല കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു. മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാര്‍ട്ടിയില്‍ ഉണ്ടോ എന്നും ജില്ല കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. ജമാഅത്തെ ഇസ്ലാമി മാറാട് കലാപത്തിന് ശ്രമിച്ചുവെന്ന പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചു, മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവനകള്‍ തുടങ്ങിയവ തികച്ചും അടിസ്ഥാനരഹിതമാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത് പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കും. ജമാഅത്തെ ഇസ്ലാമിയെ പാര്‍ട്ടി നിരന്തരം വിമര്‍ശിക്കുന്നുണ്ട്. വസ്തുതാവിരുദ്ധമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും ജില്ല കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുന്നുണ്ട്. അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ജാഗ്രത പാലിച്ചുവേണം നേതാക്കളുടെ പ്രതികരണം. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ പങ്കെടുത്തിരുന്നു. കെടിഡിസി ചെയര്‍മാന്‍ പി കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഇന്നു നടന്ന ജില്ല കമ്മിറ്റിയോഗത്തില്‍ ഉയര്‍ന്നു. ശശി വര്‍ഗ വഞ്ചകനാണ്, തിരഞ്ഞെടുപ്പിന് മുന്‍പ് ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. മുന്‍ കാലങ്ങളില്‍ ശശിക്കൊപ്പം നിന്നിരുന്ന നേതാക്കള്‍ പോലും ഇന്നത്തെ കമ്മിറ്റിയില്‍ ശശിക്കെതിരേ നിലപാടെടുത്തു എന്നത് ശ്രദ്ധേയമാണ്. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗമായിരുന്ന പി കെ ശശിയെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. അതിനു ശേഷം പലതവണ നിലവിലെ ജില്ല സെക്രട്ടറിയെ ലക്ഷ്യമിട്ട് ശശി ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. താന്‍ ഏത് ബ്രാഞ്ചിലാണെന്ന് അറിയാത്തതു കൊണ്ടാണ് ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്നും ശശി പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മേഖലയിലെ പല തദ്ദേശസ്ഥാപനങ്ങളിലേക്കും ശശിയെ പിന്തുണക്കുന്നവര്‍ മല്‍സരിച്ചിരുന്നു. ചിലയിടത്ത് വിജയിക്കുകയും ചെയ്തു. ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടായെന്ന് അംഗങ്ങള്‍ കമ്മിറ്റിയില്‍ പറഞ്ഞു.

തേജസ് ന്യൂസ് 8 Jan 2026 9:18 pm

എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ പീഡിപ്പിച്ചെന്ന് വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതി; കേസെടുത്ത് പൊലീസ്

ജയ്പുര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ പീഡിപ്പിച്ചെന്ന വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ കേസെടുത്തു. മൂന്ന് പോലീസുകാരടക്കം നാലുപേര്‍ക്കെതിരേയാണ് കേസെടുത്തത്. സര്‍ദാര്‍ഷഹര്‍ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന പോലീസുകാരിയുടെ പരാതിയിലാണ് ഇവിടെയുണ്ടായിരുന്ന എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്കെതിരേ കേസെടുത്തത്. 2017ല്‍ സര്‍ദാര്‍ഷഹര്‍ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്തുവരുന്നതിനിടെ എസ്ഐ അടക്കമുള്ള പോലീസുകാരും മറ്റൊരാളും പീഡിപ്പിച്ചെന്നാണ് പോലീസുകാരിയുടെ പരാതി. ചുരു ജില്ലാ പോലീസ് സൂപ്രണ്ടിനാണ് പോലീസുകാരി പീഡനപരാതി നല്‍കിയത്. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം ഇദ്ദ്മുഖ് എസ്എച്ച്ഒ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുകയായിരുന്നു. പീഡനം നടന്നതായി പറയുന്ന സമയത്ത് സര്‍ദാര്‍ഷഹര്‍ സ്റ്റേഷനില്‍ എസ്ഐയായിരുന്ന സുഭാഷ്, കോണ്‍സ്റ്റബിള്‍മാരായ രവീന്ദ്ര, ജയ്വീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുപുറമേ വിക്കി എന്നയാളും കേസിലെ പ്രതിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, പരാതിക്കാരിയായ വനിതാ കോണ്‍സ്റ്റബിള്‍ നിലവില്‍ സസ്പെന്‍ഷനിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അച്ചടക്കലംഘനത്തിനാണ് പോലീസുകാരിയെ സസ്പെന്‍ഡ് ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മറുനാടൻ മലയാളീ 8 Jan 2026 9:09 pm

8 തവണ തോറ്റ എബ്രഹാം ലിങ്കൺ

പലപ്പോഴും ചെറിയ തോൽവികളിൽ പോലും നിരാശ ബാധിച്ച് ശ്രമങ്ങൾ ഉപേക്ഷിക്കുന്ന നമുക്ക് വലിയൊരു പാഠമാണ് എബ്രഹാം ലിങ്കന്റെ ജീവിതം

സിറാജ് ലൈവ് 8 Jan 2026 9:07 pm

മയക്കുമരുന്ന് കടത്ത് കേസ്; കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ

ശുവൈഖ് താമസ കേന്ദ്രം, കൈഫാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് 14 കിലോഗ്രാം ഹെറോയിന്‍, എട്ട് കിലോഗ്രാം മെത്താഫെറ്റാമെയിന്‍, രണ്ട് ഇലക്ട്രോണിക് അളവ് ഉപകരണങ്ങള്‍ എന്നിവയുമായി പ്രതികളെ പിടികൂടിയത്.

സിറാജ് ലൈവ് 8 Jan 2026 9:06 pm

കാത്തിരിപ്പിനൊടുവിൽ പ്രഭാസ് ചിത്രം 'രാജാസാബ്' നാളെ തിയേറ്ററുകളിൽ

പ്രഭാസ് ഇരട്ടവേഷത്തിലെത്തുന്ന ഹൊറർ-ഫാന്‍റസി ചിത്രം 'രാജാസാബ്' നാളെ തിയേറ്ററുകളിലെത്തും.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 9:05 pm

വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ഏതെങ്കിലും മതത്തിന് എതിരല്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വര്‍ഗീയതയെ എതിര്‍ത്ത് പറയുമ്പോള്‍ അത് ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെതിരെ പറയുമ്പോള്‍ ഹിന്ദുക്കളെയോ, ജമാഅത്തെ ഇസ്ലാമിക്കെതിരെയോ എസ്ഡിപിഐക്കെതിരെയോ പറയുമ്പോള്‍ മുസ്ലിങ്ങളെയോ അല്ലല്ലോ എതിര്‍ക്കുന്നത്. എല്ലാ മതവിഭാഗങ്ങളിലുമുള്ള മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. യുഎഇ കടത്തിക്കൊണ്ടുപോയി; എസ്ടിസി നേതാവ് പോയത് സോമാലിലാന്റ് വഴി എന്ന് സൗദി അറേബ്യ മതനിരപേക്ഷത ശക്തിപ്പെടുത്തിയാലേ

ഒന്നു ഇന്ത്യ 8 Jan 2026 9:04 pm

ഇറാനിലെ കലാപത്തിന് പിന്നില്‍ കുര്‍ദ് വിഘടനവാദികളെന്ന് അധികൃതര്‍

തെഹ്‌റാന്‍: ബഹുജന പ്രക്ഷോഭമെന്ന പേരില്‍ ഇറാനില്‍ നടക്കുന്ന കലാപത്തിന് പിന്നില്‍ കുര്‍ദ് വിഘടനവാദികളെന്ന് അധികൃതര്‍. വടക്കന്‍ ഇറാഖ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളാണ് കലാപത്തിന് പിന്നിലെന്ന് അധികൃതരെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇറാന്റെ ഒരു ഭാഗം മുറിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കുര്‍ദിസ്ഥാന്‍ ഫ്രീലൈഫ് പാര്‍ട്ടിയുടെ നേതാവ് റിബ്‌വാര്‍ അദ്‌നാന്‍, കുര്‍ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടി നേതാവ് ഹുസൈന്‍ യസ്ദാന്‍പനാ, കൊമാല പാര്‍ട്ടിയുടെ രണ്ടു വിഭാഗങ്ങളുടെ നേതാക്കളായ അബ്ദുല്ല മൊഹ്താദി, റെസ കാബി എന്നിവരാണ് കലാപത്തിന് നേതൃത്വം നല്‍കുന്നത്. ഇറാനെ മുറിച്ച് കുര്‍ദിസ്ഥാന്‍ രൂപീകരിക്കണമെന്ന ചില കുര്‍ദ് വിഭാഗങ്ങളുടെ നിലപാടിനെ ഇസ്രായേല്‍ അംഗീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ കലാപകാരികളുടെ കൂടെ ഇസ്രായേലി ഏജന്റുമാരുമുണ്ടെന്ന് ഇറാന്‍ അധികൃതര്‍ കണക്കുകൂട്ടുന്നു. ഇറാഖിലെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് വിഘടനവാദികള്‍ താവളമടിച്ചിരിക്കുന്നത്. ഇറാന്‍-ഇറാഖ് കരാര്‍ പ്രകാരം ഈ പ്രദേശത്തെ വിഘടനവാദികള്‍ ആയുധം പുറത്തുകാണിക്കാന്‍ പാടില്ല. പക്ഷേ, ഈ പ്രദേശത്ത് രഹസ്യമായി കുര്‍ദ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. തുര്‍ക്കി, ഇറാന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ കുര്‍ദ് പ്രദേശങ്ങള്‍ കുര്‍ദിസ്ഥാനാക്കി മാറ്റമെന്നാണ് വിഘടനവാദികളുടെ ആവശ്യം.

തേജസ് ന്യൂസ് 8 Jan 2026 9:01 pm

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി; ഏറ്റെടുത്തത് 330 ഏക്കർ ഭൂമി, വിതരണം 313.5 കോടി

കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാല്‍ കൊടുമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ നിക്ഷേപകര്‍ മടിച്ചിരുന്ന സാഹചര്യം മാറി ഇന്ന്

ഒന്നു ഇന്ത്യ 8 Jan 2026 9:00 pm

ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം യുഐഡിഎഐ പുറത്തിറക്കി. തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചിഹ്നം രൂപകൽപ്പന ചെയ്തത്. ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ലളിതമാക്കാൻ 'ഉദയ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിഹ്നം സഹായിക്കും.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 8:57 pm

'സുഖം പ്രാപിച്ചുവരികയാണ്; വേഗത്തില്‍ കളത്തിലേക്ക് മടങ്ങിയെത്തും'; തിലക് വര്‍മ വിശ്രമത്തില്‍; ട്വന്റി 20 ലോകകപ്പ് നഷ്ടമാവില്ല; താരം ഉടന്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസം. സര്‍ജറിക്ക് ശേഷം തിലക് വര്‍മ വേഗത്തില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരത്തിന് മൂന്ന്-നാല് ദിവസത്തെ വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് ടീം പരിശീലകന്‍ ഡി.ബി രവി തേജ പറഞ്ഞു. ട്വന്റി 20 ലോകകപ്പിന് ഒരുമാസം ബാക്കിനില്‍ക്കെ താരത്തിന് പരിക്കേറ്റത് ആശങ്ക ഉയര്‍ത്തിയിരുന്നു. തിലകിന് ലോകകപ്പ് നഷ്ടമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ജനുവരി 21 ന് നാഗ്പൂരില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിലക് കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമാക്കി തിലവ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ' എല്ലാവരുടേയും സ്നേഹത്തിനും പിന്തുണക്കും നന്ദി. സുഖം പ്രാപിച്ചുവരികയാണ്. വേഗത്തില്‍ കളത്തിലേക്ക് മടങ്ങിയെത്തും' എന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഫെബ്രുവരി 7 നാണ് ടി20 ലോകകപ്പിന് തുടക്കമാകുക. ഇന്നലെ സര്‍ജറിക്ക് വിധേയനായ താരത്തിന്റെ മടങ്ങിവരവിന് മാസങ്ങളെടുക്കുമെന്ന് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പകരക്കാരനായി ശ്രേയസ് അയ്യര്‍ എത്തുമെന്ന തരത്തിലും വാര്‍ത്തയെത്തി. എന്നാല്‍ താരത്തിന്റെ സര്‍ജറി ഗുരുതരമല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി. പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയായ ഹൈദരാബാദുകാരന്‍ നിലവില്‍ മിന്നും ഫോമിലാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ മധ്യനിരയില്‍ ബാലന്‍സിങ് നിലനിര്‍ത്തുന്നതും 23 കാരനാണ്. നിലവില്‍ നടന്നുവരുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി കളത്തിലിറങ്ങിയ തിലക്് ഒരു സെഞ്ച്വറി ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്നായി 143 റണ്‍സ് നേടിയിരുന്നു വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താരത്തിന് പരുക്കേറ്റത്. അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കാനിങിന് വിധേയനാക്കിയ താരത്തിന് ടെസ്റ്റിക്യുലര്‍ ടോര്‍സിയന്‍ സ്ഥിരീകരിച്ചു. 'രാജ്‌കോട്ടില്‍ വച്ച് കഠിനമായ വൃഷണ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിലക് വര്‍മയെ ഗോകുല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടെസ്റ്റിക്യുലര്‍ ടോര്‍സിയന്‍ ആണെന്ന് സ്ഥിരീകരിച്ചു. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചു'- എന്ന് ബിസിസിഐ ഉന്നതന്‍ പിടിഐയോട് പറഞ്ഞു.

മറുനാടൻ മലയാളീ 8 Jan 2026 8:53 pm

വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം; ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് (WPL) പോരാട്ടങ്ങളുടെ നാലാം എഡിഷന് നാളെ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ടൂർണമെന്റിന് കളമൊരുങ്ങുന്നത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഈ ബ്ലോക്ക്ബസ്റ്റർ പോരാട്ടം അരങ്ങേറുക. നവി മുംബൈക്ക് പുറമെ വഡോദരയാണ് ലീഗിന്റെ മറ്റൊരു വേദി. ഫെബ്രുവരി 5നാണ് ഫൈനൽ മത്സരം. മത്സരങ്ങൾ വൈകീട്ട് 3.30നും 7.30നും ആയിട്ടാണ് നടക്കുക. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ് എന്നീ അഞ്ച് ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ഡൽഹി, ഗുജറാത്ത്, യുപി ടീമുകൾ തങ്ങളുടെ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ടൂർണമെന്റിൽ ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റാണ് ഇത്തവണയും പിന്തുടരുന്നത്. അഞ്ച് ടീമുകളും പരസ്പരം രണ്ട് തവണ മത്സരിക്കും. പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് പ്ലേഓഫിലേക്ക് യോഗ്യത നേടുക. ടേബിൾ ടോപ്പറായ ടീം നേരിട്ട് ഫൈനലിലേക്ക് കടക്കുമ്പോൾ, രണ്ടാം സ്ഥാനത്തുള്ളവരും മൂന്നാം സ്ഥാനത്തുള്ളവരും തമ്മിൽ എലിമിനേറ്റർ മത്സരം കളിക്കും. ഇതിലെ വിജയികളായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. ടീം നായകന്മാരുടെ പട്ടിക ഇങ്ങനെയാണ്: മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗറും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും നയിക്കും. ഡൽഹി ക്യാപിറ്റൽസിന്റെ നായിക ജെമിമ റോഡ്രിഗ്‌സാണ്. യുപി വാരിയേഴ്സിനെ മെഗ് ലാന്നിങും ഗുജറാത്ത് ജയന്റ്സിനെ ആഷ്‌ലി ഗാർഡ്‌നറുമാണ് നയിക്കുന്നത്. മൂന്ന് മലയാളി താരങ്ങളും ഈ സീസണിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുന്നുണ്ട്. സജീവൻ സജന മുംബൈ ഇന്ത്യൻസിലും ആശ ശോഭന യുപി വാരിയേഴ്സിലും മിന്നു മണി ഡൽഹി ക്യാപിറ്റൽസിലും ടീമിന്റെ ഭാഗമാകും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലൂടെ തത്സമയം കാണാൻ സാധിക്കും. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ജിയോ ഹോട്‌സ്റ്റാറിലും വെബ്‌സൈറ്റുകളിലൂടെയും തത്സമയ സ്ട്രീമിംഗ് ലഭ്യമാണ്. 

മറുനാടൻ മലയാളീ 8 Jan 2026 8:50 pm

ചൈനക്ക് മുന്നിൽ വാതിൽ തുറക്കാൻ ഇന്ത്യ, ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുമെന്ന് റിപ്പോർട്ട്

അതിർത്തി സംഘർഷത്തെ തുടർന്ന് 2020-ൽ ചൈനീസ് കമ്പനികൾക്ക് സർക്കാർ കരാറുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 8:49 pm

അലക്ഷ്യമായി അഴിച്ചുവിട്ടു, വേട്ടയ്ക്ക് ഉപയോഗിക്കുന്ന നായ്ക്കൾ കുട്ടിയെ കടിച്ചുകീറി

തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂൾ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കൾ ആക്രമിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെൽജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 8:49 pm

ഭീകരവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസിലെ പ്രതി പിടിയില്‍

ഇയാള്‍ക്കെതിരെ ഭീകരവിരുദ്ധ സേന ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

സിറാജ് ലൈവ് 8 Jan 2026 8:48 pm

രാജൻ സക്കറിയയായി മമ്മൂട്ടി വീണ്ടുമെത്തുമോ?; ചർച്ചയായി 'കസബ'

നിർമ്മാതാവ് ജോബി ജോർജ്ജ്, 'കസബ'യിലെ മമ്മൂട്ടിയുടെ രാജൻ സക്കറിയ എന്ന കഥാപാത്രം തിരികെ വരുമെന്ന് സൂചന നൽകി.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 8:47 pm

സർക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:45 pm

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി യുവമോര്‍ച്ച

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി

തേജസ് ന്യൂസ് 8 Jan 2026 8:44 pm

ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി ; ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ–സജി ദമ്പതികളുടെ മകൻ അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയിൽ ലക്ഷ്മി ഭവനിൽ പ്രമോദ്–ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 ന് പള്ളിച്ചൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് 100 മീറ്റർ അകലെയാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന് പിന്നിലേക്ക് പള്ളിച്ചൽ ജം‌ക്‌ഷനിൽ വച്ച് ലോറി ഇടിച്ചു കയറിയതാണെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ മുൻവശത്തെ വലത്തേ ടയറിനടിയിൽപ്പെട്ട ബൈക്കിനെയും വലിച്ചുനീക്കി സിഗ്നലും കഴിഞ്ഞാണ് ലോറി നിന്നത്. ഉടനെ സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും അതുവഴിയുള്ള യാത്രക്കാരും ചേർന്ന് അരമണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരെയും ലോറിക്കടിയിൽ നിന്ന് മാറ്റി ആശുപത്രിയിൽ എത്തിച്ചത്.

മംഗളം 8 Jan 2026 8:43 pm

ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കി

സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:42 pm

ഹൈവേയിലെ പരിശോധനക്കിടെ ട്രക്കിനുള്ളിൽ പുതപ്പുകൊണ്ട് മൂടിയ നിലയിൽ കാർഡ്ബോർഡ് ബോക്സുകൾ; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കൊക്കെയ്ൻ; അമേരിക്കയിൽ 2 ഇന്ത്യൻ ഡ്രൈവർമാർ പിടിയിൽ

ഇൻഡ്യാന: അമേരിക്കയിലെ ഇൻഡ്യാനയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ കൊക്കെയ്നുമായി രണ്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെ പിടികൂടി ഇൻഡ്യാന സ്റ്റേറ്റ് പോലീസ്. 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് (ഏകദേശം 140 കിലോഗ്രാം) കൊക്കെയ്‌നാണ് പിടിച്ചെടുത്തത്.  ഗുർപ്രീത് സിംഗ് (25), ജസ്വീർ സിംഗ് (30) എന്നിവരാണ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്ന് 1,13,000-ത്തിലധികം അമേരിക്കക്കാരുടെ ജീവൻ അപഹരിക്കാൻ ശേഷിയുള്ളതാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി. ഹൈവേയിൽ നടത്തിയ സാധാരണ പരിശോധനക്കിടെയാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ട്രക്കിനുള്ളിലെ സ്ലീപ്പർ ബർത്തിൽ പുതപ്പുകൊണ്ട് മൂടിയ നിലയിൽ കാർഡ്ബോർഡ് ബോക്സുകളിലായാണ് ഇവർ കൊക്കെയ്ൻ ഒളിപ്പിച്ചിരുന്നത്. സ്നിഫർ ഡോഗ് യൂണിറ്റ് നൽകിയ സൂചനയെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പോലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായവരെ പുട്ട്നം കൗണ്ടി ജയിലിലേക്ക് മാറ്റി. പ്രതികൾ രണ്ടുപേരും നിയമവിരുദ്ധമായാണ് അമേരിക്കയിൽ പ്രവേശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗുർപ്രീത് സിംഗ് 2017 മാർച്ചിൽ കാലിഫോർണിയ വഴിയും ജസ്വീർ സിംഗ് 2023 മാർച്ചിൽ അരിസോണ വഴിയുമാണ് അനധികൃതമായി അതിർത്തി കടന്നത്. ഇതിൽ ഗുർപ്രീത് സിംഗ് കഴിഞ്ഞ മാസം മറ്റൊരു മോഷണക്കേസിൽ പിടിയിലായിരുന്നെങ്കിലും അന്ന് വിട്ടയക്കപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കടുത്ത ക്രിമിനൽ ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പിടിയിലായവരെ നാടുകടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്തെത്തിയ ഇവർക്ക് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച കാലിഫോർണിയ സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സാങ്ച്വറി സിറ്റി നയങ്ങൾ അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക്ലോഗ്ലിൻ കുറ്റപ്പെടുത്തി. 

മറുനാടൻ മലയാളീ 8 Jan 2026 8:41 pm

ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ: മന്ത്രി ഡോ. ആർ. ബിന്ദു

സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം ഒരുങ്ങുന്നു. 93.25 കോടി രൂപ ചെലവിലാണ് ഹൈക്കോടതിക്കുശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി മാറുന്നത്

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:40 pm

എനിക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ല; ബിജെപി എംഎൽഎയുടെ പരാമർശം വിവാദമാകുന്നു

മുതിർന്ന ബിജെപി നേതാവും ജഗദീഷ്പൂർ എംഎൽഎയുമായ സുരേഷ് പാസി നടത്തിയ ചില പരാമർശങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുസ്ലീങ്ങളുടെ വോട്ട് തനിക്ക് ആവശ്യമില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. മുസ്ലീങ്ങളുടെ വീടുകൾ സന്ദർശിച്ചിട്ടില്ലെന്നും വോട്ട് തേടിയിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഒരിക്കലും പള്ളികൾ സന്ദർശിച്ചിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ വോട്ട് തേടില്ലെന്നും അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. […] The post എനിക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ല; ബിജെപി എംഎൽഎയുടെ പരാമർശം വിവാദമാകുന്നു appeared first on ഇവാർത്ത | Evartha .

ഇവാർത്ത 8 Jan 2026 8:39 pm

ആലെപ്പോയിലെ കുര്‍ദ് കേന്ദ്രങ്ങളില്‍ ആക്രമണം

ദമസ്‌കസ്: സിറിയന്‍ നഗരമായ ആലെപ്പോയിലെ കുര്‍ദ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി സിറിയന്‍ അറബ് സൈന്യം. കുര്‍ദുകളുടെ നേതൃത്വത്തിലുള്ള എസ്ഡിഎഫിന്റെ താവളങ്ങളിലാണ് ആക്രമണം നടക്കുന്നത്. ഏകദേശം 17 പേര്‍ കൊല്ലപ്പെടുകയും 46,000 പേര്‍ അഭയാര്‍ത്ഥികളായെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ബശാറുല്‍ അസദ് അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം അഹമദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി മാര്‍ച്ചില്‍ കുര്‍ദുകള്‍ കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ഇത് നടപ്പായില്ല. തുടര്‍ന്ന് ഇടക്കിടെ സംഘര്‍ഷങ്ങളുണ്ടാവുന്നു. ജനുവരി ആറിനാണ് ആലെപ്പോയില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. ശെയ്ഖ് മഖ്‌സൂദ്, അഷ്‌റഫിയ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സംഘര്‍ഷം നടക്കുന്നത്. Live from the front lines in Aleppo – Sheikh Maqsoud Morale is at its highest, and determination is unbreakable. Send your prayers for the heroes… victory is closer than they think ✌️ pic.twitter.com/Jmfa5ugglD — Elî Rojava ✪ (@Eli_Rojava) January 8, 2026 #BreakingNews Officially the Syrcin neighborhood neighborhood is under the control of the Internal Security Forces @Asayish_Aleppo …✌️ pic.twitter.com/nyOV0Rrbp9 — Elî Rojava ✪ (@Eli_Rojava) January 8, 2026 എസ്ഡിഎഫ് സൈനികരെ ഒഴിപ്പിച്ച് നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് സിറിയന്‍ അറബ് സൈന്യം അറിയിച്ചു. സംഘര്‍ഷം നിരീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ യുഎസ് പ്രതിനിധി ടോം ബാരക്ക് ശ്രമിക്കുന്നതായും സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ നടപടിയെ ഇസ്രായേലി വിദേശകാര്യമന്ത്രി ഗിദിയന്‍ സര്‍ അപലപിച്ചു. ജൂലൈ മാസത്തില്‍ ഡ്രൂസ് വിഭാഗങ്ങളും അറബ് വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് അറബ് വിഭാഗങ്ങള്‍ക്ക് നേരെ ഇസ്രായേലി സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.

തേജസ് ന്യൂസ് 8 Jan 2026 8:38 pm

ഇന്ത്യ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ലംഘനം നടത്തി: ഷഹീന്‍ അഫ്രീദി

കറാച്ചി: 2025 ലെ ഏഷ്യാ കപ്പിനിടെ ടീം ഇന്ത്യ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ലംഘനം നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ലാഹോറില്‍ ഒരു മാധ്യമ സംവാദത്തിനിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും പലചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ചിരവൈരികള്‍ തമ്മിലുള്ള ബന്ധം അതീവ വഷളായതിനാണ് 2025 ലെ ഏഷ്യാ കപ്പ് സാക്ഷ്യം വഹിച്ചത്. ഇരുടീമും നേര്‍ക്കുനേര്‍ വന്ന മൂന്ന് മല്‍സരങ്ങളിലും, ഇന്ത്യന്‍ കളിക്കാര്‍ മല്‍സരശേഷം പാകിസ്താന്‍ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്നുള്ള പ്രതീകാത്മക പ്രതിഷേധമായും ഇന്ത്യന്‍ സായുധ സേനയോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമായും ഈ നീക്കം വിലയിരുത്തപ്പെട്ടു. അതേസമയം, ഇന്ത്യയിലെ ആളുകളില്‍ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ അഭാവമുണ്ടെന്ന് ഷഹീന്‍ അഫ്രീദി പറഞ്ഞു. ''അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകള്‍ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ലംഘനം നടത്തി. ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്, അത് ഇപ്പോഴും എപ്പോഴും ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ഞങ്ങള്‍ ഇതിന് മൈതാനത്ത് മറുപടി നല്‍കും,'' ഷഹീന്‍ പറഞ്ഞു. ലോകകപ്പില്‍ ഫെബ്രുവരി 15നു കൊളംബോയിലാണ് ഇന്ത്യ-പാക് പോരാട്ടം. ഈ വര്‍ഷം ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.

തേജസ് ന്യൂസ് 8 Jan 2026 8:36 pm

സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് ഓഫീസർ തസ്തികയിൽ കരാർ നിയമനം

സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തും. യോഗ്യത: ബി.എസ്.സി -അഗ്രിക്കൾച്ചർ/ബോട്ടണി/ ഫോറസ്ട്രി, ബന്ധപ്പെട്ട മേഖലയിൽ എട്ട് വർഷത്തെ പ്രവൃത്തി പരിചയം.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:35 pm

വിശദീകരിച്ച് മുഖ്യമന്ത്രി; 'ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശിപാർശകൾ ഭൂരിഭാഗവും സർക്കാർ നടപ്പാക്കി, ബാക്കിയുള്ളവ ഉടൻ നടപ്പാക്കും'

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം ശുപാര്‍ശകളും സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കിയുള്ളവ വേഗത്തിൽ നടപ്പാക്കാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 8:35 pm

സംസ്‌കൃത അധ്യാപകന്‍ പീഡിപ്പിച്ചത് നിരവധി വിദ്യാര്‍ഥികളെ; സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് യുപി ക്ലാസുകളിലെ അഞ്ച് ആണ്‍കുട്ടികള്‍; കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്‍ അനിലിന്റെ പീഡനത്തിനിരയായത് നിരവധി വിദ്യാര്‍ത്ഥികള്‍. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് അടുത്ത ദിവസവും തുടരും. നാളെയാണ് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം. വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ എ.ഇ.ഒയുടെ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. പീഡനവിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അധ്യാപകന്റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നവംബര്‍ 18ന് തന്നെ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. പകരം പിറ്റേന്ന് നവംബര്‍ 19ന് അധ്യാപകനില്‍നിന്നും രാജി എഴുതിവാങ്ങി. പക്ഷേ രാജിയുടെ കാരണം എഇഒയെ അറിയിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. അധ്യാപകന്‍ മറ്റൊരിടത്തേക്ക് സ്ഥലം മാറുന്നുവെന്നാണ് രാജിയുടെ കാരണമായി പ്രധാനാധ്യാപിക പറഞ്ഞത്. യഥാര്‍ത്ഥ കാരണം അറിയിച്ചത് 23ന് വൈകീട്ട് ആറുമണിയോടെ മാത്രമാണ്. അന്നു തന്നെ വിദ്യാഭ്യാസ വകുപ്പ് മുഖേന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. എന്നാല്‍ 24ന് കുട്ടിയുടെ മൊഴിയെടുക്കാന്‍ സിഡബ്ല്യുസിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പാലിച്ചില്ല. പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും മൊഴിയെടുക്കാന്‍ കുട്ടിയെ സിഡബ്ല്യുസിയില്‍ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയെന്നും എഇഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം പോലീസിനെ അറിയിക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്‌കൂള്‍ അധികൃതര്‍ വിഷയത്തില്‍ പരാതി നല്‍കിയത്. രക്ഷിതാക്കളുടെ നിസ്സഹകരണം ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കാമായിരുന്നു. അധ്യാപകന്റെ രാജി എഴുതി വാങ്ങി, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കിയതെന്നും എഇഒയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മലമ്പുഴ യു.പി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകന്‍ കൊല്ലങ്കോട് സ്വദേശി അനിലാണ് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പിടിയിലായത്. ആറാം ക്ലാസ് വിദ്യാര്‍ഥിയായ 12 വയസുകാരനെയാണ് ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയത്. താന്‍ നേരിട്ട പീഡനം വിദ്യാര്‍ഥി തന്റെ സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അനിലിനെ മലമ്പുഴ പൊലീസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മറുനാടൻ മലയാളീ 8 Jan 2026 8:31 pm

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്: യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി ഇയാസ് മുഹമ്മദ്. നാഷണൽ മിക്സ്‌ ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇയാസ് ഈ നേട്ടം കൈവരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:30 pm

സംസ്ഥാനത്ത് ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജനുവരി 10-ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സിറാജ് ലൈവ് 8 Jan 2026 8:29 pm

കൊച്ചി മെട്രോ രണ്ടാം ഘട്ടം വൈകും? ജൂണിൽ തുറക്കില്ല, 1116 കോടിയുടെ വായ്‌പയ്ക്ക് സമ്മതം മൂളാതെ സർക്കാർ

കൊച്ചി: നഗരത്തിന്റെ മെട്രോ റെയിൽ ലിമിറ്റഡ് രണ്ടാം ഘട്ടത്തിലെ (പിങ്ക് ലൈൻ) ആദ്യ റീച്ച് ജൂൺ 30-നകം പൂർത്തിയാക്കാൻ തീവ്രശ്രമത്തിലാണ് അധികൃതർ. ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാത കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള തീയതിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കുക അസാധ്യമെന്നാണ് വിലയിരുത്തൽ. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും പൈലിംഗ്

ഒന്നു ഇന്ത്യ 8 Jan 2026 8:27 pm

ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്തെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഇന്ത്യയൊട്ടാകെ ഗുരുവിനെക്കുറിച്ച് അറിയണം ; ശശി തരൂർ

'ദി സേജ് ഹൂ റീഇമേജിൻഡ് ഹിന്ദൂയിസം: ദി ലൈഫ്, ലെസൺസ് & ലെഗസി ഓഫ് ശ്രീ നാരായണ ഗുരു' എന്ന ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം താൻ രചിച്ചത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്ത് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ശശി തരൂർ എംപി. നിയമസഭ പുസ്തകോത്സവത്തിൽ 'വാക്കാൽ താണ്ടിയ ദൂരങ്ങൾ' എന്ന സെഷനിൽ എൻ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു തരൂർ.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:25 pm

തിരുവനന്തപുരത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം

സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:24 pm

പ്ലസ് ടു വിദ്യാര്‍ഥിനിയെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചു; ഉടമക്കെതിരേ കേസെടുത്ത് പോലിസ്

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ചു. ശ്രീകാര്യം പോങ്ങുമ്മൂട്ടില്‍ സ്‌കൂളില്‍നിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനിയേയാണ് വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചത്. കടിയേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അപകടകാരികളായ ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. മണ്‍വിള സ്വദേശി മനോജ്-ആശ ദമ്പതികളുടെ മകള്‍ അന്ന മരിയക്കാണ് കടിയേറ്റത്. ബുധനാഴ്ച ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു അന്ന മരിയ. അപകടകാരികളും വേട്ടയ്ക്ക് ഉപയോഗിക്കുന്നവയുമായ ബെല്‍ജിയന്‍ മാലിനോയ്സ് ഇനത്തില്‍പ്പെട്ട രണ്ടു നായ്കളാണ് കുട്ടിയെ ആക്രമിച്ചത്. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് അന്ന മരിയയെ രക്ഷിച്ചത്. കാലില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. പോങ്ങുംമൂട് ബാപുജി നഗറില്‍ കബീര്‍-നയന ദമ്പതികളുടേതാണ് രണ്ടു നായ്ക്കളും. നാട്ടുകാര്‍ അടിച്ചിട്ടും നായ്ക്കള്‍ കടി വിടാന്‍ കൂട്ടാക്കിയിരുന്നില്ല. നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലിസില്‍ പരാതി നല്‍കിയിരുന്നു. പ്രൈമറി തലം മുതല്‍ കൊച്ചുകുട്ടികള്‍ നടന്നുപോകുന്ന വഴിയിലുണ്ടായ സംഭവത്തില്‍ നാട്ടുകാരും രോഷത്തിലാണ്.

തേജസ് ന്യൂസ് 8 Jan 2026 8:24 pm

തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദങ്ങൾ വേണ്ട; വെള്ളാപ്പള്ളിയുമായുള്ള പരസ്യപ്പോരിന് വിരാമമിട്ട് സിപിഐ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള പരസ്യപ്പോരിന് വിരാമമിട്ട് സിപിഐ. പരാമർശങ്ങളിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് പാർട്ടി തീരുമാനം. തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തലുണ്ടായി. തന്റെ വർഗീയ പരാമർശങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ബിനോയ് വിശ്വം മൂന്ന് മാസം മുൻപ് തന്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രധാന ആരോപണം. വെള്ളാപ്പള്ളിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി […] The post തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദങ്ങൾ വേണ്ട; വെള്ളാപ്പള്ളിയുമായുള്ള പരസ്യപ്പോരിന് വിരാമമിട്ട് സിപിഐ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 8 Jan 2026 8:22 pm

പരാലിമ്പിക്സ് കായികമേള ജനുവരി 10ന് കണ്ണൂർ ഡി.എസ്.സി ഗ്രൗണ്ടിൽ

യൺസ് ക്ലബ് ഓഫ് കണ്ണൂർ ഫോർട്ട് സിറ്റി, കണ്ണൂർ ജില്ല പരാലിമ്പിക്സ് അസോസിയേഷൻ, ഡി എസ് സി സെൻറർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 16-ാമത് കണ്ണൂർ ജില്ല പരാലിമ്പിക്സ് കായികമേള ജനുവരി 10 ന് ഡി എസ് സി ഗ്രൗണ്ടിൽ രാവിലെ 9മണി മുതൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:21 pm

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) ആണ് കുവൈത്തിൽ മരിച്ചത്. ഭാര്യ: സിജി ( സ്റ്റാഫ് നേഴ്സ് സബ്ഹ ക്യാൻസർ സെൻറർ) മക്കൾ: അഡ്രയൻ (ബാംഗ്ലൂർ) ഐഡൻ, ആരോൺ ( ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിലെ വിദ്യാർഥികൾ).

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:20 pm

സിആർപിഎഫ് പെൻഷനേഴ്‌സ് ഫോറം പൊതുയോഗവുംകുടുംബസംഗമവും ജനുവരി11ന് കണ്ണൂരിൽ

സിആർപിഎഫ് പെൻഷനേഴ്‌സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജനുവരി 11 ന് ഞായറാഴ്‌ച ധർമ്മശാലഗവർമെൻറ് എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽഅറിയിച്ചു

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:18 pm

കാലടി സംസ്‌കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതർ എലിജിബിൾ കമ്മ്യൂണിറ്റീസ് (OEC) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്കാണ് നിയമനം.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:18 pm

കണ്ണൂരിൽ ട്രാവൽ ഏജൻസിയുടെ മറവിൽ കോടികൾ തട്ടിയതായി പരാതി

ട്രാവൽ ഏജൻസിയുടെ മറവിൽ ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായി പരാതി. കണ്ണൂർ തെക്കി ബസാറിലെ ബ്രൈറ്റ് ലിങ്ക് ട്രാവൽസ് നടത്തിപ്പുകാരൻ പാപ്പിനിശ്ശേരി മാങ്കടവിലെ ഫത്താഹിനെതിരെയാണ് അരോളി സ്വദേശി ടി.പി. ആർ ഹൗസിൽ റജീഫ്, ആദികടലായിയിലെ നജീബ് എന്നിവർ പൊലീസിൽ പരാതി നൽകിയതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.റജീഫിൽ നിന്ന് ഒന്നരക്കോടി രൂപയും നജീബിൽ നിന്ന് 30 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:17 pm

വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച , പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : എറണാകുളം ഉപഭോക്തൃ കമ്മീഷൻ

വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:16 pm

കിഫ്‌കോണിൽ ജോലി ഒഴിവുകൾ; റിസോഴ്‌സ് പേഴ്‌സൺ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കിഫ്‌കോൺ വിവിധ പ്രോജക്ടുകളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസേന 2500 മുതൽ 10,000 രൂപ വരെ ശമ്പളം ലഭിക്കും.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:14 pm

പൈതൃക ടൂറിസത്തില്‍ സുസ്ഥിരത ഉറപ്പാക്കണമെന്ന് സ്‌പൈസ് റൂട്ട്‌സ് സമ്മേളനം

കൊച്ചി: സുസ്ഥിരതയോടൊപ്പം സാമ്പത്തിക സ്വാശ്രയത്വവും പൈതൃക ടൂറിസം വികസനത്തില്‍ അനിവാര്യമാണെന്ന് അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനം. ഇതിന്റെ മികച്ച മാതൃകയാണ് കേരളത്തിലെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയെന്നും 'പൈതൃക ടൂറിസം: സുസ്ഥിരതയുടെ ചോദ്യം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വി സെഷന്‍ മോഡറേറ്റ് ചെയ്തു.പല രാജ്യങ്ങളും തങ്ങളുടെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ടൂറിസം പദ്ധതികളില്‍ വന്‍തുക ചെലവഴിക്കുന്നതായി കെഐടിടിഎസ് ഡയറക്ടര്‍ ഡോ. ദിലീപ് എം ആര്‍ പറഞ്ഞു. ടൂറിസം തൊഴിലും വരുമാനവും നല്‍കുമെങ്കിലും അച്ചടക്കമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ വിലക്കയറ്റത്തിനും സാമൂഹിക അസമത്വത്തിനും പ്രാദേശിക എതിര്‍പ്പിനും വഴിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രളയവും മണ്ണിടിച്ചിലും പോലുളള കാലാവസ്ഥാ ദുരന്തങ്ങള്‍ പൈതൃക കേന്ദ്രങ്ങള്‍ക്ക് കനത്ത ഭീഷണിയാണെന്ന് ഐസിഒഎംഒഎസിലെ സയന്റിഫിക് കൗണ്‍സിലര്‍ ഡോ. വേണുഗോപാല്‍ പറഞ്ഞു. പൈതൃക സംരക്ഷണത്തില്‍ പരമ്പരാഗത അറിവുകള്‍ കൂടി ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൈതൃക ടൂറിസം ഇക്കാലത്ത് സ്മാരകങ്ങള്‍ കാണുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് അഭിപ്രായപ്പെട്ട കെടിഐഎല്‍ ഡയറക്ടര്‍ മനോജ് കുമാര്‍ കിനി, പ്രാദേശിക സമൂഹങ്ങളെ കേന്ദ്രമാക്കി സുസ്ഥിരതയില്‍ മുന്‍നിര്‍ത്തിയ പുതിയ സമീപനങ്ങളാണ് വളര്‍ന്നുവരുന്നതെന്ന് വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ഉത്തരവാദിത്തപരവും യഥാര്‍ത്ഥവുമായ ടൂറിസം സാധ്യമാകുമെന്നും, ടൂറിസ്റ്റുകള്‍ സ്വന്തം മൂല്യങ്ങള്‍ക്കനുസരിച്ചാണ് യാത്രകള്‍ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൈതൃക ടൂറിസം വിജയിക്കണമെങ്കില്‍ അതിന്റെ വികസനം സുസ്ഥിരത, സാമൂഹ്യ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വേണമെന്നും ചര്‍ച്ച വ്യക്തമാക്കി.

മറുനാടൻ മലയാളീ 8 Jan 2026 8:14 pm

കണ്ണൂരിൽ സൈബർ തട്ടിപ്പുസംഘം യുവമോർച്ചാ നേതാവിൻ്റെ 1, 48,851 രൂപതട്ടിയെടുത്തു

മൊബൈൽ ഫോണിലൂടബേങ്കിൻ്റെ ക്രെഡിറ്റ് കാർഡിനെ കുറിച്ച് സംസാരിക്കാൻ വിളിച്ച സൈബർ തട്ടിപ്പുസംഘം യുവമോർച്ചാ നേതാവിൻ്റെ 1, 48,851 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:14 pm

തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ട; വെള്ളാപ്പള്ളിയുമായുള്ള പരസ്യപ്പോരിന് വിരാമമിട്ട് സിപിഐ

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള പരസ്യപ്പോരിന് വിരാമമിട്ട് സിപിഐ നേതൃത്വം. പരാമര്‍ശങ്ങളില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി. തന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരുന്നു. ബിനോയ് വിശ്വം മൂന്ന് മാസം മുന്‍പ് തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രധാന ആരോപണം. വെള്ളാപ്പള്ളിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴ സമ്മേളന സമയത്ത് കാണാന്‍ പോയിട്ടുണ്ടെന്നും, വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നിട്ടുണ്ടെന്നുമാണ് ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പണം വാങ്ങിയതിന് കണക്കുണ്ടെന്നും വഴിവിട്ട സഹായം ചെയ്യില്ല എന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വാങ്ങിയത് വാങ്ങി എന്ന് തന്നെ പറയും. വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിനില്ല. സിപിഐ നേതാക്കള്‍ ആരും ഒറ്റയ്ക്ക് പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങാന്‍ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

മറുനാടൻ മലയാളീ 8 Jan 2026 8:12 pm

കേന്ദ്രത്തിൻ്റെ അവകാശവാദങ്ങൾ പൂര്‍ണ്ണമായും തെറ്റെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി; 'കേരളം കൈവരിച്ച നേട്ടം ശക്തമായ മറുപടി'

ആസൂത്രണ കമ്മീഷൻ നിർത്തലാക്കിയത് സംസ്ഥാനങ്ങളുടെ വികസനത്തിന് തിരിച്ചടിയായെന്ന് എൻഐപിഎഫ്‌പി (NIPFP) പഠനം തെളിയിച്ചതായി മുഖ്യമന്ത്രി. ആസൂത്രണ ബോർഡ് നിലനിർത്തിയ കേരളത്തിൽ മൂലധനച്ചെലവ് വർധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഇത് കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഏഷ്യൻ നേടി ന്യൂസ് 8 Jan 2026 8:11 pm

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് ജനുവരി 5 തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. ഫെബ്രുവരിയില്‍ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവാദ പോസ്റ്റ് പ്രധാന ചര്‍ച്ചാവിഷയമായി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചിലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പേജില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാല്‍, കേസുകളില്‍ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയതോടെ പോസ്റ്റ് പിന്‍വലിച്ചു. ഇത് ഒരു കാമ്പയിന്‍ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ജാരെഡ് വുഡ്ഫില്‍ കോടതിയെ അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയില്‍ ഹാജരാകും. ഈ കേസിന്റെ ജൂറി സെലക്ഷന്‍ 2026 ജനുവരി 6-ന് ആരംഭിച്ചിട്ടുണ്ട്. വിചാരണ: കെ.പി. ജോര്‍ജിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് തരാല്‍ പട്ടേലിനെ ഈ കേസില്‍ സാക്ഷിയായി വിസ്തരിച്ചേക്കും. അഴിമതി ആരോപണങ്ങളും പാര്‍ട്ടി മാറ്റവും ഉള്‍പ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജന്‍ കൂടിയായ കെ.പി. ജോര്‍ജ് ഇപ്പോള്‍ കടന്നുപോകുന്നത്.

മറുനാടൻ മലയാളീ 8 Jan 2026 8:11 pm

കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ജനുവരി എട്ടിന് കണ്ണൂരില്‍ തുടക്കമാകും

കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷന്റെ (കെജി ഒ എഫ്) മുപ്പതാം സംസ്ഥാന സമ്മേളനം ജനുവരി 9, 10 ,11 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:10 pm

കള്ളക്കേസില്‍ കുടുക്കിയ പ്രവാസിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി

താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

സിറാജ് ലൈവ് 8 Jan 2026 8:08 pm

വയനാട്ടില്‍ യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം; നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി

വയനാട്:  പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്തു നല്‍കി. മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലുണ്ടായ ഗുരുതരമായ മെഡിക്കല്‍ അവഗണനയെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്തയച്ചത്. മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം, പ്രസവശേഷം ചികില്‍സാ പിഴവ് കാരണം യുവതിക്ക് ജീവനു ഭീഷണിയാകാന്‍ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവര്‍ക്ക് ശരിയായ വൈദ്യസഹായവും നിഷേധിക്കപ്പെട്ടു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍, മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പൊതുജനങ്ങള്‍ക്ക് ഒരു സുപ്രധാന അഭയസ്ഥാനമാണ്. മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്താനും ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുന്നതായും ഇത് ഒരു അടിയന്തിര ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി എംപി കത്തില്‍ സൂചിപ്പിച്ചു. നിരവധി സ്പെഷ്യാലിറ്റികളുടെ കുറവുമൂലം അടിയന്തര ആവശ്യങ്ങള്‍ക്കായി രോഗികള്‍ക്ക് 80 കിലോമീറ്ററിലധികം സഞ്ചരിച്ച് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവരുമ്പോള്‍ മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, മതിയായ മനുഷ്യവിഭവശേഷിയുടെ അഭാവം, നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ വിഭവ പരിമിതികളുമായി പൊരുതുന്നു. ഈ പ്രശ്നങ്ങള്‍ താന്‍ മുന്‍പും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ അമിത ഭാരം പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. മുന്‍പും ഈ സ്ഥാപനത്തില്‍ നിരവധി മെഡിക്കല്‍ അശ്രദ്ധകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍, പ്രത്യേകിച്ച് മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍, മെഡിക്കല്‍ അശ്രദ്ധ കേസുകള്‍ പരിഹരിക്കുന്നതിനായി, ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാര സംവിധാനങ്ങള്‍ ഉറപ്പാക്കാനും ഇടപെടണമെന്നും മെഡിക്കല്‍ അശ്രദ്ധയുടെ ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് 8 Jan 2026 8:08 pm

മസാച്യുസെറ്റ്സില്‍ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് നാല് കുട്ടികള്‍ മരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

മസാച്യുസെറ്റ്സ് : അമേരിക്കയിലെ മസാച്യുസെറ്റ്സില്‍ പനി (Flu) ബാധിച്ച് ഈ സീസണില്‍ ഇതുവരെ നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ ബോസ്റ്റണ്‍ നഗരത്തില്‍ നിന്നുള്ള രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളാണ്. വൈറസ് വ്യാപനം ശക്തമാണെന്നും ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായും പബ്ലിക് ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. റോബി ഗോള്‍ഡ്സ്റ്റീന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. നിലവില്‍ സംസ്ഥാനത്തെ ആശുപത്രി കേസുകളില്‍ 9 ശതമാനവും ഫ്‌ലൂ ബാധിച്ചവരാണ്. രോഗം പടരുന്ന സാഹചര്യത്തില്‍ 6 മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ എല്ലാവരും ഫ്‌ലൂ വാക്‌സിന്‍ എടുക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ബോസ്റ്റണില്‍ സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പുറമെ, ഈ സീസണില്‍ 29 മുതിര്‍ന്നവരും ഫ്‌ലൂ ബാധിച്ച് മരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ്, RSV എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളും ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് മരണസംഖ്യയായ 10 കുട്ടികളാണ് പനി ബാധിച്ച് മരിച്ചത്. ഈ വര്‍ഷവും രോഗവ്യാപനം നേരത്തെ തന്നെ ശക്തമായത് ആശങ്ക വര്‍ധിപ്പിക്കുന്നു.

മറുനാടൻ മലയാളീ 8 Jan 2026 8:07 pm

കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് എ.കെ. ശ്രീജിത്തിന്

മാതൃഭൂമി ബ്യൂറോ ചീഫും ദീര്‍ഘകാലം പ്രസ്‌ക്ലബ് പ്രസിഡന്റുമായിരുന്ന കെ.എം. അഹ്‌മദിന്റെ സ്മരണക്ക് കാസര്‍കോട് പ്രസ് ക്ലബ് കെ.എം. അഹ്‌മദ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നല്‍കുന്ന കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എ.കെ. ശ്രീജിത്തിന്.

കേരളം ഓൺലൈൻ ന്യൂസ് 8 Jan 2026 8:07 pm

പുലർച്ചെ മൂന്ന് മണിക്ക് വീടിന്റെ ബാൽക്കണിയിൽ കുടുങ്ങി യുവാവും സുഹൃത്തും; വൈകിയ സമയത്ത് ആരെ വിളിക്കണമെന്ന് കൺഫ്യൂഷൻ; ഒടുവിൽ മനസ്സിൽ തോന്നിയത് ആ ബുദ്ധി

പുനെ: പുലർച്ചെ മൂന്ന് മണിക്ക് വീടിന്റെ ബാൽക്കണിയിൽ അബദ്ധത്തിൽ കുടുങ്ങിയ രണ്ട് യുവാക്കൾക്ക് രക്ഷകനായെത്തിയത് ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ ഏജന്റ്. സഹായത്തിനായി പോലീസിനെയോ സുഹൃത്തുക്കളെയോ വിളിക്കുന്നതിനു പകരം ബ്ലിങ്കിറ്റ് ആപ്പ് വഴി ലഘുഭക്ഷണങ്ങൾ ഓർഡർ ചെയ്ത് ഡെലിവറി ഏജന്റിന്റെ സഹായം തേടുകയായിരുന്നു യുവാക്കൾ. പുനെയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. പുനെ സ്വദേശിയായ മിഹിർ ഗാഹുക്കറും സുഹൃത്തുമാണ് പുലർച്ചെ മൂന്ന് മണിയോടെ ബാൽക്കണിയിൽ കുടുങ്ങിയത്. പിന്നിൽ നിന്ന് വാതിൽ അബദ്ധത്തിൽ ലോക്ക് ആയതോടെ വീടിനുള്ളിൽ കടക്കാൻ കഴിയാതെ അവർ കുഴങ്ങി. മാതാപിതാക്കൾ വീടിനുള്ളിൽ ഉറങ്ങുകയായിരുന്നതിനാൽ, അവരെ വിളിച്ച് പരിഭ്രാന്തരാക്കുന്നത് ഒഴിവാക്കാനായിരുന്നു യുവാക്കളുടെ തീരുമാനം. ഫോൺ കയ്യിലുണ്ടായിരുന്നിട്ടും അസമയത്ത് ആരെ വിളിക്കണമെന്ന ആശയക്കുഴപ്പത്തിനിടെയാണ് മിഹിറിന് ബ്ലിങ്കിറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനുള്ള ആശയം തോന്നിയത്. ഉടൻ തന്നെ ബ്ലിങ്കിറ്റ് ആപ്പ് വഴി ലഘുഭക്ഷണങ്ങൾ ഓർഡർ ചെയ്ത മിഹിർ, 'ഡെലിവറി ഇൻസ്ട്രക്ഷൻ' കോളത്തിൽ തങ്ങൾ ബാൽക്കണിയിൽ കുടുങ്ങിയ വിവരം വ്യക്തമാക്കുകയും വാതിൽ തുറക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ ഡെലിവറി ഏജന്റ്, മിഹിറിന്റെ നിർദ്ദേശപ്രകാരം വാതിൽ തുറന്ന് അവരെ പുറത്തെത്തിച്ചു. താൻ ഓർഡർ ചെയ്ത ഭക്ഷണത്തേക്കാൾ വലിയ സഹായമാണ് ഏജന്റ് ചെയ്തതെന്ന് മിഹിർ പിന്നീട് എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സഹിതമുള്ള കുറിപ്പിൽ വ്യക്തമാക്കി. View this post on Instagram A post shared by Mihir Gahukar (@mihteeor) ഈ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ധീൻഡ്‌സയും സംഭവത്തോട് പ്രതികരിക്കുകയും ഉപഭോക്താവിന്റെ പ്രശ്നം പരിഹരിച്ച ഡെലിവറി പങ്കാളിയെ അഭിനന്ദിക്കുകയും ചെയ്തു. സമയബന്ധിതമായി ഭക്ഷണം എത്തിക്കുന്നതിനപ്പുറം അപ്രതീക്ഷിതമായ സഹായം ചെയ്ത ഡെലിവറി ഏജന്റിന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്. 

മറുനാടൻ മലയാളീ 8 Jan 2026 8:05 pm

ഉടുമ്പൻചോലയിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണം; പാർട്ടി പറഞ്ഞാൽ മത്സരിക്കും- എംഎം മണി

ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നല്‍കി എംഎം മണി. പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നും വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. അതല്ല, മറ്റൊരാളെയാണ് പാർട്ടി നിശ്ചയിക്കുന്നതെങ്കിൽ ആ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.എൽ.എ പണി നോക്കി പാർട്ടിയിൽ വന്ന ആളല്ല താൻ. പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ആളാണെന്നും മണിയാശാൻ ഓർമ്മിപ്പിച്ചു. ഉടുമ്പൻചോലയിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള എംഎം മണി പാര്‍ട്ടി പറഞ്ഞ് മത്സര രംഗത്തുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

മംഗളം 8 Jan 2026 8:04 pm

വെനസ്വേല; അമേരിക്കൻ പ്രസിഡന്റിനെതിരെ ഒരു പ്രതിഷേധം പോലും ഉയർത്താൻ കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി

വെനസ്വേലയിലേക്കുള്ള അമേരിക്കയുടെ സൈനിക ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി വിമർശിച്ചു. ഈ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികൾ ഒരുമിച്ച് ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്ക നടത്തുന്ന സൈനിക കടന്നുകയറ്റങ്ങളുടെ അന്തിമഫലം മനുഷ്യക്കുരുതിയാണെന്നും, സാമ്പത്തികവും രാഷ്ട്രീയവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് വെനസ്വേലയിൽ സംഭവിച്ചിരിക്കുന്നത് നാളെ ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്തും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ അപകടകരമായ ഒരു പ്രവണതയാണ് ഇത്തരം സൈനിക ഇടപെടലുകൾ […] The post വെനസ്വേല; അമേരിക്കൻ പ്രസിഡന്റിനെതിരെ ഒരു പ്രതിഷേധം പോലും ഉയർത്താൻ കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 8 Jan 2026 8:04 pm

വ്യാജ കേരള സ്റ്റോറി പടച്ചുവിടുന്നു;സർക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്. ആസൂത്രിതമായി വ്യാജ കേരള സ്റ്റോറി പടച്ചുവിടുന്നു. അത്തരക്കാരെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2016 നും

ഒന്നു ഇന്ത്യ 8 Jan 2026 8:04 pm