SENSEX
NIFTY
GOLD
USD/INR

Weather

27    C
...

വിദ്യാര്‍ഥിരാഷ്ട്രീയം നിയന്ത്രിക്കല്‍; നിലപാട് ഹൈക്കോടതിയെ അറിയിക്കാന്‍ ഗവര്‍ണര്‍

സര്‍വകലാശാലകളില്‍ വിസിമാര്‍ക്ക് നല്‍കിയ നിര്‍ദേശം അറിയിക്കും

തേജസ് ന്യൂസ് 21 Feb 2026 7:30 am

പ്രതികാരച്ചുങ്കം റദ്ദാക്കിയ അമേരിക്കന്‍ സുപ്രിം കോടതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

ജഡ്ജിമാര്‍ ഭരണഘടനയോട് അനുസരണയില്ലാത്തവരും രാഷ്ട്രീയ കളിപ്പാവകളും ദേശസ്നേഹമില്ലാത്തവരുമെന്നും ട്രംപ് അധിക്ഷേപിച്ചു

സിറാജ് ലൈവ് 21 Feb 2026 7:27 am

സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്ന് അഞ്ച് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 7:22 am

പ്രണയത്തിന് ഞങ്ങൾ എതിരല്ല..പക്ഷെ!! ഇനിമുതൽ മാതാപിതാക്കൾ അറിയാതെ കല്യാണം കഴിക്കണ്ട..; നിയമഭേദഗതിക്ക് ഒരുങ്ങി ഗുജറാത്ത് സർക്കാർ; പറയുന്നത് ഒരൊറ്റ കാര്യം മാത്രം

അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വധൂവരന്മാർ രക്ഷിതാക്കളെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെ നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നോട്ടറി സാക്ഷ്യപ്പെടുത്തി ലഭിച്ചാൽ, അസിസ്റ്റന്റ് രജിസ്ട്രാർ പത്തുദിവസത്തിനുള്ളിൽ വധൂവരന്മാരുടെ മാതാപിതാക്കളെ നേരിട്ടോ ഫോൺ വഴിയോ വിവരമറിയിക്കണം. അപേക്ഷയോടൊപ്പം വധൂവരന്മാരുടെയും മാതാപിതാക്കളുടെയും ആധാർ രേഖകളുടെ പകർപ്പ്, വിലാസം, ഫോൺ നമ്പറുകൾ എന്നിവയും സമർപ്പിക്കണം. മാതാപിതാക്കളുടെ സമ്മതമുണ്ടോ എന്നും അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്. ഈ വിവരങ്ങൾ താലൂക്ക് രജിസ്ട്രാർ പരിശോധിച്ച ശേഷം, വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകും. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും ഈ രേഖ അപ്‌ലോഡ് ചെയ്യപ്പെടും. വിവാഹവഞ്ചന സംബന്ധിച്ച പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഭേദഗതിക്ക് സർക്കാർ തയ്യാറെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പാഞ്ച്മഹാൽ ജില്ലയിൽ ഒരു മുസ്‍ലിം കുടുംബം പോലുമില്ലാത്ത സ്ഥലങ്ങളിൽ അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സലിം സുരേഷായി ചമഞ്ഞ് പെൺകുട്ടിയെ ചതിക്കുന്നത് അനുവദിക്കാനാവില്ല. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതന സംസ്‌കാരത്തെ അട്ടിമറിക്കുന്നതും ലവ് ജിഹാദ് തടയുന്നതും ഈ ഭേദഗതിയുടെ ലക്ഷ്യമാണ്, മന്ത്രി വിശദീകരിച്ചു. രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് പട്ടേൽ, ഠാക്കൂർ സമുദായ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.  

മറുനാടൻ മലയാളീ 21 Feb 2026 7:18 am

ബെനാമി ഇടപാട് പരാതി; പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്

കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പിപി ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 7:17 am

സ്വർണ വില ഗ്രാമിന് 10,000ത്തിൽ താഴെ പോകുമോ? പവൻ വില 80,000ത്തിലും താഴേക്കോ? സാമ്പത്തിക വിദഗ്ധർ പറയുന്നു

2026 ലും സ്വർണത്തിൻ്റെ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം മാത്രം സ്വർണ വിലയിൽ 15-18% വർദ്ധനവ് രേഖപ്പെടുത്തി. ജനുവരി അവസാനം 5,500 എന്ന സർവ്വകാല റെക്കോഡാണ് സ്വർണം രേഖപ്പെടുത്തിയത്. ഫെബ്രുവരി ആദ്യം 10% വില കുറഞ്ഞുവെങ്കിലും ഇപ്പോഴും സ്വർണക്കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് വിലയെ കാര്യമായി സ്വാധീനിക്കുന്നത്. യുക്രെയ്ൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾ,

ഒന്നു ഇന്ത്യ 21 Feb 2026 7:16 am

'അവനൊരു തുടക്കം കിട്ടിയാല്‍ മതി, പിന്നെ കത്തിക്കയറിക്കോളും', ഫോമിലല്ലാത്ത ഓപ്പണർ അഭിഷേക് ശര്‍മയെ പിന്തുണച്ച് ഇന്ത്യൻ പരിശീലകന്‍

ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും ഓപ്പണർ അഭിഷേക് ശർമ്മയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ബൗളിംഗ് കോച്ച് മോണി മോർക്കൽ.

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 7:08 am

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ; വിദഗ്ധ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും

ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതില്‍ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 7:06 am

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) ആഭിമുഖ്യത്തിലാണ് സൂചനാ പണിമുടക്ക്.

സിറാജ് ലൈവ് 21 Feb 2026 7:04 am

മാന്നാര്‍ മേഖലയിലെ കുടുംബത്തിന് നേരെയായിരുന്നു ബാങ്കിന്റെ കുടിയിറക്കല്‍ നീക്കം; ഓട്ടിസം ബാധിച്ച കുട്ടിയെ പോലും കണ്ടില്ലെന്ന നടിച്ച ബാങ്ക് ഇടപെടല്‍; ഒടുവില്‍ രക്ഷകനായി അവതരിച്ച് സന്ദീപ് വാചസ്പതി; ആ കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നില്ലെന്ന് ഉറപ്പിച്ച പൊതു പ്രവര്‍ത്തകന്റെ ഇടപെടല്‍; കണ്ടം വഴി ഓടി ബാങ്കുകാര്‍! സന്ദീപിന് കയ്യടിക്കാം

മാന്നാര്‍: പലിശക്കെണിയില്‍പ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍, ഒരു ജനപ്രതിനിധിയോ പൊതുപ്രവര്‍ത്തകനോ എങ്ങനെ ഇടപെടണമെന്നതിന് മാതൃകയാവുകയാണ് ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി. മാന്നാറില്‍ പട്ടികജാതി കുടുംബത്തെ കുടിയിറക്കാന്‍ എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെയും അധികൃതരെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചയച്ച സന്ദീപിന്റെ നടപടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അമിത പലിശയും നിയമക്കുരുക്കുകളും ഉപയോഗിച്ച് സാധാരണക്കാരെ തെരുവിലിറക്കുന്ന ബാങ്ക് നടപടികള്‍ക്കെതിരെയുള്ള കൃത്യമായ താക്കീതായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബത്തിന് നേരെയായിരുന്നു ബാങ്കിന്റെ കുടിയിറക്കല്‍ നീക്കം. യാതൊരു മുന്‍കരുതലോ മാനുഷിക പരിഗണനയോ ഇല്ലാതെ അധികൃതര്‍ എത്തിയതോടെ സന്ദീപ് വാചസ്പതി സ്ഥലത്തെത്തുകയും നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി അവരെ നേരിടുകയുമായിരുന്നു. പാവപ്പെട്ട കുടുംബങ്ങളെ ഭീഷണിപ്പെടുത്തി ആധാരങ്ങള്‍ കൈക്കലാക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലാത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. സന്ദീപിന്റെ ഉറച്ച നിലപാടിന് മുന്നില്‍ മറുപടിയില്ലാതെ ബാങ്ക് സംഘത്തിന് സ്ഥലത്തുനിന്ന് മടങ്ങേണ്ടി വന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ രാഷ്ട്രീയ ഭേദമന്യേ വലിയ പ്രശംസയാണ് നേടുന്നത്. ഓട്ടിസം ബാധിച്ചു കുട്ടിയുള്ള വീട്ടിലായിരുന്നു ബാങ്കിന്റെ ഇടപെടല്‍. ആരേയും വീട്ടില്‍ നിന്നും പുറത്തിറക്കുന്ന ജപ്തിയ്‌ക്കെതിരെ കേരളത്തില്‍ നിയമം പോലുമുണ്ട്. ഇതിന്റെ ലംഘനമാണ് സംഭവിച്ചത്. മാധ്യമപ്രവര്‍ത്തനത്തിന്റെ കുപ്പായം അഴിച്ചുവെച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ സന്ദീപ് വാചസ്പതി, ജനകീയ വിഷയങ്ങളില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ സംഭവത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നത്. മാതൃഭൂമി ന്യൂസിലെ ജോലി രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ അദ്ദേഹം, നിലവില്‍ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ അപ്പുറം, സാധാരണക്കാരന്റെ കണ്ണുനീരൊപ്പാന്‍ താന്‍ എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് സന്ദീപ് ഈ പോരാട്ടത്തിലൂടെ വ്യക്തമാക്കുന്നു. ബാങ്കുകളുടെ ജപ്തി നടപടികള്‍ പലപ്പോഴും പാവപ്പെട്ടവരുടെ ആത്മഹത്യകളിലാണ് അവസാനിക്കാറുള്ളത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്ക് ധൈര്യം പകരാന്‍ സന്ദീപിനെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നത് ജനാധിപത്യത്തിന് കരുത്തേകുന്നു. 'വെല്‍ഡണ്‍ സന്ദീപ്' എന്ന് പറഞ്ഞ് സന്ദീപ വാചസ്പതിയ്ക്ക് കൈയ്യടിക്കുകയാണ് പൊതു സമൂഹം. രാഷ്ട്രീയത്തിന് അതീതമായി സന്ദീപിന് പിന്തുണയും ലഭിക്കുന്നുണ്ട്.

മറുനാടൻ മലയാളീ 21 Feb 2026 7:03 am

ദൈവമേ..ഇതൊക്കെ വിശ്വസിക്കാൻ തന്നെ പാട്!! തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയവര്‍ പെട്ടെന്ന് ആ കാഴ്ച കണ്ട് അമ്പരന്നു; ക്ഷീണം മാറ്റുന്ന ചായക്ക് വെറും 10 രൂപ; കടി എടുത്താലും കീശ കീറില്ല; കേരളത്തിന് ഇതാ..മറ്റൊരു പൊൻതൂവൽ കൂടി; 'ഉഡാൻ യാത്രി കഫെ' അടിപൊളിയാണ്

തിരുവനന്തപുരം: വിമാനയാത്രക്കാർക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണവും ലഭ്യമാക്കുന്ന ‘ഉഡാൻ യാത്രി കഫെ’ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെ ഡീജിയാത്ര സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്. വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കും ഭക്ഷണത്തിനും ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ നിലനിന്നിരുന്ന വ്യാപക പരാതികൾക്ക് ഈ നീക്കം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലുമായി രണ്ട് ഉഡാൻ കഫേകളാണ് തുറന്നത്. തിരുവനന്തപുരത്തിനൊപ്പം അദാനി എയർപോർട്ട്സിന് കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈ വിമാനത്താവളങ്ങളിലും ഉഡാൻ കഫേകൾക്ക് തുടക്കമായിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് വിമാനത്താവളത്തിൽ ലളിതമായി പ്രവേശിക്കാനും ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാനും സഹായിക്കുന്നതാണ് ഡീജിയാത്ര സേവനം. ഇതിനായി നാല് ഗേറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ട്രയൽ ഓപ്പറേഷൻ കാലയളവിൽ ഏകദേശം 21 ശതമാനം യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ഭക്ഷണവും, സുഗമമായ യാത്രാനുഭവവും ഉറപ്പാക്കിക്കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ പുതിയ സംരംഭങ്ങൾ നിർണ്ണായകമാണ്. കേരളത്തിലെ ആദ്യ ഉഡാൻ കഫെ കേരളത്തിൽ ആദ്യമായാണ് വിമാനത്താവളത്തിനുള്ളിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ലഘുഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. സാധാരണക്കാരായ യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ ഉയർന്ന ഭക്ഷണനിരക്ക് പലപ്പോഴും വലിയ ബാധ്യതയായിരുന്നു. ഇതിന് പരിഹാരമായാണ് വ്യോമയാന മന്ത്രാലയം ഉഡാൻ കഫേകൾക്ക് തുടക്കമിട്ടത്. ഒരു കപ്പ് ചായയ്ക്ക് വെറും 10 രൂപയും ലഘുഭക്ഷണങ്ങൾക്ക് 20 രൂപയുമാണ് ഈടാക്കുന്നത്.ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലുമായി രണ്ട് കഫേകളാണ് നിലവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.തിരുവനന്തപുരത്തിന് പുറമെ അദാനി എയർപോർട്ട്സിന് കീഴിലുള്ള മുംബൈ, നവി മുംബൈ, മംഗളൂരു വിമാനത്താവളങ്ങളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡിജി യാത്ര: ക്യൂ നിൽക്കാതെ വിമാനത്തിൽ കയറാം വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് മുതൽ വിമാനത്തിൽ കയറുന്നത് വരെയുള്ള നടപടികൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഘൂകരിക്കുന്ന സംവിധാനമാണ് ഡിജി യാത്ര. ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ തിരിച്ചറിയൽ രേഖകളോ ബോർഡിംഗ് പാസോ ഓരോ ഘട്ടത്തിലും കാണിക്കേണ്ടി വരില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതിനായി നാല് പ്രത്യേക ഗേറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ആരംഭിച്ചപ്പോൾ തന്നെ ഏകദേശം 21 ശതമാനത്തോളം യാത്രക്കാർ ഇത് ഉപയോഗപ്പെടുത്തിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്. സമയലാഭത്തിനൊപ്പം സുരക്ഷയും വർദ്ധിപ്പിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

മറുനാടൻ മലയാളീ 21 Feb 2026 7:03 am

വിജയ് സിനിമയിലേക്ക് തിരിച്ചുവരും ; നടി സിന്തിയ

നടിയുടെ ഒരു പ്രൊമോഷന്‍ വേളയില്‍ വിജയിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 6:54 am

പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്; 150 ദിവസത്തേക്ക് ആ​ഗോള തലത്തിൽ 10% അധിക തീരുവ ചുമത്തി

യുഎസ് സുപ്രീംകോടതി വിധി നാരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപിന്‍റെ പ്രഖ്യാപനം. പിന്നാലെ, അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ചുമത്തി.

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 6:49 am

രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം ; കേസെടുത്ത് പൊലീസ്

വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 6:48 am

ട്രംപിന് തിരിച്ചടി ; പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി

ട്രംപ് അധികാരപരിധി ലംഘിച്ചെന്ന് ആരോപിച്ച കോടതി പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ചുമത്തിയ താരിഫുകളും റദ്ദാക്കി

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 6:40 am

വിവിധ രാജ്യങ്ങങ്ങള്‍ക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി നടപടിക്ക് പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തില്‍ 10% പകരച്ചുങ്കം ഏര്‍പ്പെടുത്തി; സുപ്രീംകോടതിയുടെ നിയമപരമായ വിലക്കുകളെ 'താത്കാലിക അധികാരം' എന്ന സാങ്കേതികത ഉപയോഗിച്ച് മറികടക്കാന്‍ ട്രംപ്; അമേരിക്കയില്‍ ജ്യൂഡീഷ്യറിയെ വെല്ലുവിളിച്ച് ട്രംപിസം

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ഭരണഘടനാ ചരിത്രത്തിലെ തന്നെ സവിശേഷമായ ഒരു അധികാര വടംവലിക്കാണ് ആഗോള സാമ്പത്തിക ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. പ്രസിഡന്റിന്റെ അധികാരാതിര്‍ത്തികളെ സംബന്ധിച്ചുള്ള യുഎസ് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയെയും കടുത്ത വിമര്‍ശനങ്ങളെയും പൂര്‍ണമായും തള്ളിക്കൊണ്ട് ഡോണാള്‍ഡ് ട്രംപ് പുതിയ വിജ്ഞാപനത്തില്‍ ഒപ്പുവെച്ചതോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു പ്രതിസന്ധി രൂപപ്പെടുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും നിലവിലുള്ളതിനും പുറമേ പത്ത് ശതമാനം ആഗോള നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം ട്രംപ് പുറത്തിറക്കിയിരിക്കുന്നത്. ജനാധിപത്യത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പ്പങ്ങളെപ്പോലും വെല്ലുവിളിക്കുന്നതാണ് ഈ അസാധാരണ നീക്കം. പ്രസിഡന്റിന്റെ അടിയന്തരാധികാരം ഉപയോഗിച്ച് വ്യാപാര നികുതികള്‍ ചുമത്തുന്നത് നിയമവിരുദ്ധമാണെന്നും, ഇത്തരം നികുതികള്‍ തീരുമാനിക്കാനുള്ള ഭരണഘടനാപരമായ പരമാധികാരം ജനപ്രതിനിധി സഭയ്ക്ക് (യുഎസ് കോണ്‍ഗ്രസ്) മാത്രമാണെന്നും സുപ്രീംകോടതി 6-3 ഭൂരിപക്ഷത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. തീരുവകള്‍ പ്രഖ്യാപിക്കാനായി 1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രയോഗിച്ചതിലൂടെ ട്രംപ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. എന്നാല്‍, കോടതിയുടെ ഈ നിരീക്ഷണത്തെ കേവലം 'അസംബന്ധം' എന്നും 'ഭയാനകം' എന്നും വിശേഷിപ്പിച്ച ട്രംപ്, അമേരിക്കന്‍ ഭരണഘടനയിലെ മറ്റൊരു നിയമപ്പഴുത് സമര്‍ത്ഥമായി ഉപയോഗിച്ചാണ് ഇപ്പോള്‍ സുപ്രീംകോടതിക്ക് മറുപടി നല്‍കിയിരിക്കുന്നത്. പഴയ നിയമത്തിന് പകരം, 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷന്‍ 122 എന്ന പുതിയ ആയുധമാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി പരിഹരിക്കുന്നതിനായി 150 ദിവസത്തേക്ക് 15 ശതമാനം വരെ നികുതി ചുമത്താന്‍ പ്രസിഡന്റിന് ഈ നിയമം സവിശേഷ അധികാരം നല്‍കുന്നുണ്ട്. സുപ്രീംകോടതിയുടെ നിയമപരമായ വിലക്കുകളെ ഈ 'താത്കാലിക അധികാരം' എന്ന സാങ്കേതികത ഉപയോഗിച്ച് മറികടക്കുക എന്നതാണ് ഭരണകൂടത്തിന്റെ തന്ത്രം. ഈ സാമ്പത്തിക-നിയമ പോരാട്ടം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ പത്ത് ശതമാനം നികുതിക്ക് പുറമേ, ഇന്ത്യയ്ക്ക് മേലുള്ള പകരച്ചുങ്കം നിലവിലെ 18 ശതമാനമായി തന്നെ തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനം വരാനിരിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കാം. കേവലമൊരു സാമ്പത്തിക തീരുമാനത്തിനപ്പുറം, നീതിന്യായ വ്യവസ്ഥയും ഭരണനിര്‍വ്വഹണ വിഭാഗവും തമ്മിലുള്ള തുറന്ന പോരിനാണ് ഇത് തിരികൊളുത്തിയിരിക്കുന്നത്. തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാര്‍ രാജ്യസ്‌നേഹമില്ലാത്തവരും ഭരണഘടനയോട് കൂറില്ലാത്തവരുമാണെന്ന ട്രംപിന്റെ അസാധാരണമായ അധിക്ഷേപം അമേരിക്കന്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിന് മേലുള്ള കടന്നുകയറ്റമായാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളില്‍നിന്ന് അമേരിക്കയെ സംരക്ഷിക്കാന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന ട്രംപിന്റെ നടപടി, വരും നാളുകളില്‍ ആഗോള സാമ്പത്തിക രംഗത്ത് കടുത്ത വ്യാപാര യുദ്ധങ്ങള്‍ക്ക് വഴിവെച്ചേക്കാം. ചുരുക്കത്തില്‍, തീവ്രമായ സാമ്പത്തിക ദേശീയതയും അധികാര പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട്, കോടതികള്‍ തീര്‍ക്കുന്ന നിയമപരമായ തടസ്സങ്ങളെപ്പോലും തന്റെ സംരക്ഷണവാദ അജണ്ട നടപ്പിലാക്കാനുള്ള രാഷ്ട്രീയ അവസരമാക്കി മാറ്റുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. വന്‍ തീരുവ ചുമത്തുമെന്നു മുന്നറിയിപ്പു നല്‍കി ഇന്ത്യപാക്ക് യുദ്ധം ഉള്‍പ്പെടെ 5 യുദ്ധങ്ങള്‍ നിര്‍ത്തിച്ചെന്ന വാദം ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും പറഞ്ഞു. നികുതികളും തീരുവകളും തീരുമാനിക്കാന്‍ ഭരണഘടന നല്‍കുന്ന അധികാരം യുഎസ് കോണ്‍ഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പകരച്ചുങ്കം റദ്ദാക്കിയത്. തീരുവകള്‍ പ്രഖ്യാപിക്കാനായി 1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രയോഗിച്ചതില്‍ ട്രംപ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവച്ചു.

മറുനാടൻ മലയാളീ 21 Feb 2026 6:39 am

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും കിട്ടും; ഉഡാന്‍ കഫെ റെഡി

ഉഡാന്‍ കഫെയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു വെര്‍ച്ച്വല്‍ ആയി ഉദ്ഘാടനം ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 6:33 am

അഭിഷേകല്ല, പുറത്താകുക മറ്റൊരു താരം, ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു പ്ലേയിങ് ഇലവനില്‍?; പരിശീലന സെഷൻ നല്‍കുന്ന നിർണായക സൂചന

വെള്ളിയാഴ്ച അഹമ്മദാബാദിൽ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ സഞ്ജു സാംസൺ ഏറെ നേരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി.

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 6:17 am

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍

അന്വേഷണത്തില്‍ പതിനഞ്ച് യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തി.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 6:15 am

വാ​ട​കവീട്ടിൽ വെച്ച് പ​തി​നൊ​ന്നു​കാ​ര​ന് നേരെ ലൈംഗിക പീഡനം; പ്രതികൾക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഇരുവരും ഒരു സ്ത്രീയെ കൊന്ന കേസിലെ പ്രതികൾ

കൊല്ലം: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ അലക്സ് കെ.ജെ. റോബിൻ (36), കവിത (37) എന്നിവർക്ക് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിലും പ്രതികളാണ് ഇരുവരും. ഒന്നാം പ്രതിയായ അലക്സ് കെ.ജെ. റോബിന് ആറ് വർഷവും ഏഴ് മാസവും കഠിനതടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ കവിതക്ക് എട്ട് വർഷവും ഏഴ് മാസവും കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ ലഭിച്ചു. പിഴത്തുക ഒടുക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു. 2022 ജൂണിനും 2023 മാർച്ചിനും ഇടയിലായിരുന്നു കേസിനാസ്പദമായ പീഡനം നടന്നത്. മുണ്ടയ്ക്കലിലെ ഒരു വാടകവീട്ടിൽ വെച്ചാണ് കുട്ടിയെ പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചത്. കൊല്ലം ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന മേരി സുപ്രഭയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബി. അരവിന്ദ് ഇടയോടിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. രഞ്ജിത്ത് കോടതിയിൽ ഹാജരായി. ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും അലക്സ് കെ.ജെ. റോബിനും കവിതയും പ്രതികളാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ കൊലക്കേസിൽ തൊടുപുഴ സെഷൻസ് കോടതിയിൽ ഇവർ വിചാരണ നേരിട്ടുവരികയാണ്. പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ ഈ വിധി, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിയമം കർശനമായ നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ സൂചനയാണ്.

മറുനാടൻ മലയാളീ 21 Feb 2026 6:15 am

വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ

വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 6:13 am

'ഫ്രീയായി ബീഫ് വായില്‍ കുത്തിക്കേറ്റി തരുന്ന സ്ഥലമുണ്ടെങ്കില്‍ പറയണം'; കേരളാ സ്റ്റോറിയെ ട്രോളി ലക്ഷ്മി മേനോന്‍

ഒന്നുകില്‍ പൊറോട്ടയുടെ ഒപ്പം കൊടുക്കണം, അല്ലെങ്കില്‍ പഴംപൊരിയെങ്കിലും വേണം

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 6:07 am

അധികാരമേറിയാല്‍ ആലുവയിലെ ഗതാഗത കുരുക്ക് പരിഹരിക്കും ; വി ഡി സതീശന്‍

യുഡിഎഫ് പുതുയുഗ യാത്ര ആലുവയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 5:57 am

തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട

തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് നഗരത്തില്‍ കര്‍ശന സുരക്ഷാ പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 5:54 am

കാറിന്റെ വരവിൽ തന്നെ സംശയം; പിടിച്ചുനിർത്തി പരിശോധിച്ചപ്പോൾ മുഴുവൻ 'ഗോവ' ടച്ച്; എക്സൈസിന്റെ വലയിൽ കുടുങ്ങിയത് ജിജോ

കൊല്ലം: വിവിധ ജില്ലകളിൽ വിൽപ്പന  നടത്താൻ ഗോവയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 43.5 ലിറ്റർ ഗോവൻ മദ്യവുമായി ഒരാൾ കരുനാഗപ്പള്ളിയിൽ എക്സൈസിന്റെ പിടിയിലായി. കൊല്ലം വടക്കേവിള അയത്തിൽ പട്ടത്താനം സ്വദേശി ജിജോ (41) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ ലതീഷ് എ.സിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 58 കുപ്പി മദ്യം പിടിച്ചെടുത്തത്. ഗോവയിൽ നിന്ന് കടത്തുന്ന മദ്യം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കൂടിയ വിലയ്ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജിജോ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുമ്പ് കരുനാഗപ്പള്ളിയിൽ ഗോവൻ മദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തെത്തുടർന്ന് ഇയാൾ ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്) രഘു കെ.ജി., എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്) മാരായ അജയകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അഭിലാഷ്, സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മോളി, സിവിൽ എക്സൈസ് ഓഫീസർ മാരായ നിധിൻ, അജയഘോഷ്, രജിത്ത് കെ. പിള്ള, ചാൾസ്, കിഷോർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. സംസ്ഥാനത്തെ അനധികൃത മദ്യക്കടത്ത് ശൃംഖലകൾക്കെതിരെ എക്സൈസ് പരിശോധനകൾ ശക്തമാക്കുന്നതിനിടെയാണ് ഈ അറസ്റ്റ്.

മറുനാടൻ മലയാളീ 21 Feb 2026 5:48 am

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നേഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു

താന്‍ ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു ഷാഹിദയുടെ പ്രതികരണം

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 5:46 am

'കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല': സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുളള രാജ്യത്ത് സ്ത്രീസംരക്ഷണ നിയമത്തിന് ഏറെ പ്രസക്തിയുണ്ട്': സതീദേവി പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 5:42 am

കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആംആദ്മി പാര്‍ട്ടി

കുട്ടനാട് കേന്ദ്രീകരിച്ച് ഭരണകേന്ദ്രം വന്നാല്‍ ഇതിന് പരിഹാരമാകും.

കേരളം ഓൺലൈൻ ന്യൂസ് 21 Feb 2026 5:37 am

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 5:17 am

വിമാനത്താവളത്തിൽ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് കടി, ഉഡാൻ യാത്രി കഫെ തിരുവനന്തപുരത്തും

വിമാനയാത്രികർക്ക് 10 രൂപയ്ക്ക് ചായ ലഭിക്കുന്ന ഉഡാൻ യാത്രി കഫെ ഇനി തിരുവനന്തപുരം വിമാനത്താവളത്തിൽ. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡു കഫെ ഉദ്ഘാടനം ചെയ്തു

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 4:10 am

കൊല്ലത്ത് വൻ മദ്യവേട്ട; ഗോവൻ മദ്യവുമായി യുവാവ് പിടിയിൽ, 58 കുപ്പി മദ്യം പിടിച്ചെടുത്തു

വിവിധ ജില്ലകളിൽ വില്പന നടത്താൻ ഗോവയിൽ നിന്നും കടത്തിക്കൊണ്ട് വന്ന അന്യസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 2:40 am

മുസ്തഫയെ കണ്ടെത്താൻ ശ്രമം! ലോറിയുടെ ലോഹഭാഗങ്ങൾ വെട്ടിമാറ്റി രക്ഷാപ്രവ‍ർത്തനത്തിന് ശ്രമം

മുസ്തഫയെ കണ്ടെത്താൻ ശ്രമം! ലോറിയുടെ ലോഹഭാഗങ്ങൾ വെട്ടിമാറ്റി രക്ഷാപ്രവ‍ർത്തനത്തിന് ശ്രമം, ആറ് മണിക്കൂർ പിന്നിട്ട് ദൗത്യം Malappuram | Lorry Accident | Fire Force

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 2:07 am

ലോറി ഉയർത്താൻ ശ്രമം! മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ വാഹനം വലിച്ച് കയറ്റുന്നു

ലോറി ഉയർത്താൻ ശ്രമം! മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ വാഹനം വലിച്ച് കയറ്റുന്നു, കുടുങ്ങി കിടക്കുന്ന മുസ്തഫയെ കണ്ടെത്താൻ ശ്രമം Malappuram | Lorry Accident | Rescue Mission

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 2:07 am

സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങി, വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി ഫയർ ഫോഴ്സ്

കൈയ്യിലിട്ടിരുന്ന സ്റ്റീൽ മോതിരം കുടുങ്ങി വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി വിഴിഞ്ഞം ഫയർ ഫോഴ്സ്

ഏഷ്യൻ നേടി ന്യൂസ് 21 Feb 2026 2:00 am

എന്‍.ഡി.എ. വന്‍വിജയം നേടുമെന്ന് രാജീവ് ചന്ദ്രശേഖര്‍; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനെ നിര്‍ണായക തെരഞ്ഞെടുപ്പായിട്ടാണ് കാണുന്നതെന്നും എന്‍.ഡി.എ വലിയ വിജയം കൈവരിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാനാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാന്‍ എന്‍.ഡി.എ 140 സീറ്റിലും മത്സരിക്കും. വികസനം , വിശ്വാസസംരക്ഷണം , സുരക്ഷ എന്നിവ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ട് കേരളം ഇനി മാറും എന്ന ലക്ഷ്യമാണ് എന്‍.ഡി.എയ്ക്ക് മുന്നിലുള്ളത്. ബി.ജെ.പി ജയിക്കില്ലെന്ന് ജനങ്ങള്‍ ചിന്തിക്കുന്ന കാലമെല്ലാം കഴിഞ്ഞെന്നും തദ്ദേശതെരഞ്ഞെടുപ്പോടെ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യക രാജ്യമല്ലെന്നും ബി.ജെ.പി കേരളാ പ്രഭാരിയും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീ പ്രകാശ് ജാവ്‌ഡേക്കര്‍ പറഞ്ഞു. കേരളം ഇപ്പോള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റങ്ങളെ സാധൂകരിക്കാന്‍ ഇത്തരം രേഖകള്‍ വഴിയൊരുക്കുമെന്നും ജാവ്‌ഡേക്കര്‍ പറഞ്ഞു. എന്‍.ഡി.എ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എന്‍.ഡി.എ വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖ, ഡോ. അബ്ദുള്‍ സലാം, ജനാധിപത്യ സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എ. വി. താമരാക്ഷന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, ശിവസേന സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍, ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന അധ്യക്ഷന്‍ കുമാരദാസ്, നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി വൈസ് പ്രസിഡന്റ് ലൂയിസ്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കുരുവിള മാത്യൂസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 21 Feb 2026 1:28 am

ബീഫ് തീറ്റിക്കുന്ന “കേരളം’

ഇന്ത്യൻ സിനിമയിലെ ഫാസിസ്റ്റ് അധിനിവേശം സിനിമയെ മാത്രം ബാധിക്കുന്ന പരിമിത പ്രശ്നമല്ലെന്നും ഇന്ത്യയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഗുരുതരപ്രശ്നമാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പൊതുബോധത്തെ നിർണയിക്കാൻ കഴിവുള്ള ഏറ്റവും ജനപ്രിയമായ മാധ്യമമാണ് സിനിമ എന്നെല്ലാവർക്കും അറിയാം. യഥാർഥ സംഭവങ്ങളും കൽപ്പിത കഥകളും അർധസത്യങ്ങളും നുണകൾ തന്നെയും കൂട്ടിക്കുഴക്കുക എന്നത് സിനിമയിൽ പുതിയ കാര്യമല്ല.

സിറാജ് ലൈവ് 21 Feb 2026 1:09 am

“സൗജന്യ രാഷ്ട്രീയ’ത്തിനെതിരെ സുപ്രീം കോടതി

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുളള ജനപ്രിയ പ്രഖ്യാപനങ്ങളേക്കാൾ രാജ്യത്തിന്റെ വികസനത്തിനു സഹായകമായതും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതും പൗരന്മാരെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതുമായ പദ്ധതികൾക്കാണ് ദീർഘവീക്ഷണവും ഉത്തരവാദിത്വബോധവുമുളള സർക്കാറുകൾ മുൻഗണന നൽകേണ്ടത്.

സിറാജ് ലൈവ് 21 Feb 2026 12:54 am

കോടതിയുടെ താരിഫ് വിധി: ട്രംപിന്റെ അടുത്ത നീക്കം എന്ത്? ഉറ്റുനോക്കി ലോകം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള താരിഫുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അന്താരാഷ്ട്ര വ്യാപാര രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) ദുരുപയോഗം ചെയ്താണ് ഇറക്കുമതി നികുതി വർദ്ധിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. എന്നാൽ ഈ വിധിയെ മറികടക്കാൻ ട്രംപിന് സാധിക്കുമോ

ഒന്നു ഇന്ത്യ 21 Feb 2026 12:03 am

തിരുവനന്തപുരത്ത് 82 ഗൂണ്ടകളെ കരുതല്‍ തടങ്കലില്‍ ആക്കി

ആറ്റുകാല്‍ പൊങ്കാല, തെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍കണ്ടാണ് നടപടി

സിറാജ് ലൈവ് 21 Feb 2026 12:01 am

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്

എരുമപ്പെട്ടിയിലേത് ദൃശ്യം മോഡൽ കൊലപാതകം തന്നെ എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് പോലീസ്. വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:58 pm

കോൺഗ്രസ് വനിതാ നേതാവിന് നേരെ വധശ്രമം, സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

കോൺഗ്രസ് വനിതാ നേതാവും മുൻ തളിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായ എ ടി നേനയെ സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:51 pm

ഒറ്റപ്പാലത്ത് പ്രഷർ ​ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ അപകടം

യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:45 pm

ശസ്ത്രക്രിയ പിഴവ്: വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു

വയറ്റില്‍ കത്രിക കുടുങ്ങിയ പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്

സിറാജ് ലൈവ് 20 Feb 2026 11:37 pm

കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ, തീരുമാനം മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ്

ഐഎസ്എൽ മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ തീരുമാനം

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:30 pm

ഒരു വര്‍ഷം കഴിഞ്ഞ് ആ മോള് തിരിച്ചുവരണം; ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് അംബിക

കുഞ്ഞു ജീവനില്‍ തനിക്കുള്ളതെല്ലാം പകത്തു നല്‍കി യാത്രയായ പിഞ്ചുകുഞ്ഞ് ആലിന്‍ ഷെറിന്റെ കുടുംബത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടി അംബിക. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിക്കുകയും എല്ലാവരുടെയും വേദനയായി നിത്യതയിലേക്ക് യാത്രയാകുകയും ചെയ്ത ആലിന്റെ മാതാപിതാക്കളെ അംബിക ആശ്വസിപ്പിച്ചു. ചെന്നൈയില്‍ താമസിക്കുന്ന നടി അംബിക ഷൂട്ടിങ്ങിനായി കേരളത്തിലായിരുന്നു. ഇതിനിടെയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്. കോട്ടയത്ത്

ഒന്നു ഇന്ത്യ 20 Feb 2026 11:27 pm

ഉഷയുടേതല്ല, പിണറായി സര്‍ക്കാരിന്റെ എക്സറേയാണിതെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല, പിണറായി സര്‍ക്കാരിന്റെ എക്‌സറേയാണിതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി പറഞ്ഞു.

തേജസ് ന്യൂസ് 20 Feb 2026 11:21 pm

ഇന്ത്യക്ക് ലഭിക്കുക കോടികൾ? ട്രംപിൻ്റെ അധിക നികുതി റദ്ദാക്കിയ സുപ്രീം കോടതി വിധി ലോകരാജ്യങ്ങൾക്ക് നേട്ടമോ?

US Supreme Court Tariff Ruling: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായ ഈ വിധി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ നേട്ടമായി മാറും

സമയം 20 Feb 2026 11:17 pm

സഹിബ്‌സാദാ ഫര്‍ഹാന്‍ നയിക്കുന്നു, ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍; ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയിങ്ങനെ

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാന്‍. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ഓസീസ് താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ ആദ്യ പത്തില്‍ വരാന്‍ സാധിച്ചില്ല. പട്ടികയിങ്ങനെ…

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 11:00 pm

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയ്ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി. ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയേയും നഴ്‌സ് പി എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളിലാണ് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലെ വീഴ്ച കാരണം ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം അനുഭവിച്ചത്. ഉഷയെ വിദഗ്ധ ചികില്‍സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാന്‍ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫാണ് ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ കത്രികയുമായി വര്‍ഷങ്ങളോളം കഴിയേണ്ടിവന്നത്. അഞ്ചുവര്‍ഷം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്കു ശേഷം വയറ്റില്‍ ഉഷയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എംആര്‍ഐ സ്‌കാനിങ്ങിലൂടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. 2021 മെയ് മാസത്തില്‍ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

തേജസ് ന്യൂസ് 20 Feb 2026 11:00 pm

വയനാട്ടിലെ അതിജീവിതരെ ചേർത്ത് പിടിച്ച് സർക്കാർ, ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്കുളള ടൌൺഷിപ്പ് ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ആദ്യഘട്ടത്തിൽ വീട് ലഭിക്കുന്നവർക്കുളള നറുക്കെടുപ്പും ഒപ്പം പട്ടയവിതരണവും ഇന്ന് പൂർത്തിയായി. അതിനൊപ്പം ദുരന്തബാധിതർക്ക് ഇരട്ടി മധുരമായി മറ്റൊരു പ്രഖ്യാപനം കൂടി സംസ്ഥാന സർക്കാർ നടത്തിയിരിക്കുകയാണ്. വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം

ഒന്നു ഇന്ത്യ 20 Feb 2026 10:59 pm

ജമ്മു-കശ്മീരില്‍ സഞ്ചാരികളുടെ വരവില്‍ കുതിപ്പ്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ കുതിപ്പുണ്ടായതായി അധികൃതര്‍. 2023-2025 കാലയളവില്‍ 7.85 കോടി വിനോദസഞ്ചാരികളാണ് ജമ്മു-കശ്മീരിലെത്തിയത്. കോവിഡിനുമുമ്പ് 2016-2018 കാലയളവില്‍ ഇത് 4.76 കോടിയായിരുന്നു. ജാവിദ് ഹസന്‍ ബേഗ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയാണ് കണക്ക് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ ഡിവിഷനില്‍ സഞ്ചാരികള്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. 2024ല്‍ 98 ലക്ഷം പേര്‍ എത്തിയത് കഴിഞ്ഞ വര്‍ഷം 47 ലക്ഷമായി ചുരുങ്ങി. കനത്ത മഴയും കുറവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

മറുനാടൻ മലയാളീ 20 Feb 2026 10:53 pm

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണം: കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ; ആശുപത്രിയിൽ ഉഷയുടെ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമിതെത്രക്കാലമിത് സഹിക്കണം.ആലപ്പുഴ വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചുവര്‍ഷത്തോളം കത്രിക വയറ്റില്‍ കൊണ്ടു നടന്ന് നരകവേദന തിന്നേണ്ടിവന്ന തൊഴിലുറപ്പ് തൊഴിലാളികൂടിയായ പുന്നപ്ര സ്വദേശി ഉഷയുടെ ഉള്ളുലയ്ക്കുന്ന വാക്കുകളാണ്.ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ മറ്റൊരു ഇരയാണ് ഉഷ. അവരുടെ ദുരന്തം കേട്ടറിഞ്ഞ ആലപ്പുഴ എംപി കെസി വേണുഗോപാല്‍ തുടര്‍ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായവും കെസി വേണുഗോപാല്‍ വാഗ്ദാനം ചെയ്തു. ഉഷയുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ നിമിഷം തന്നെ കെസി […] The post വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണം: കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ; ആശുപത്രിയിൽ ഉഷയുടെ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Feb 2026 10:48 pm

ക്രിസ്മസ് ബംപർ ഭാ​ഗ്യക്കുറി: സജിമോന്റെ ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി, സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ലോട്ടറി വകുപ്പിന് നോട്ടീസയച്ചു

തൻ്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്ര സ്വദേശിയുടെ കൈയിൽ എത്തുകയായിരുന്നു എന്ന് കാണിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:48 pm

ഇതര രാജ്യങ്ങള്‍ക്കുമേല്‍ പ്രതികാരച്ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ല; അമേരിക്കന്‍ സുപ്രിം കോടതി

അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി

സിറാജ് ലൈവ് 20 Feb 2026 10:47 pm

തനി തള്ളവൈബുമായി 'പ്രകമ്പനം'; വീഡിയോ ഗാനം പുറത്ത്

വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് 'പ്രകമ്പനം'. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലെ 'തള്ള വൈബ്' എന്ന ഗാനം ശ്രദ്ധ നേടുന്നു. prakambanam movie thalla vibe video song

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:42 pm

'കെ ആര്‍ ഇന്ദിരയുടെ വിദ്വേഷപരാമര്‍ശം, പോലിസ് വേട്ടയാടുന്നത് പരാതിക്കാരനെ'; എം ആര്‍ വിപിന്‍ ദാസ്

കോഴിക്കോട്: പൗരത്വ രജിസ്റ്റര്‍ സമരക്കാലത്ത് മുസ് ലിം സ്ത്രീകളെ അപമാനിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ ആര്‍ ഇന്ദിരക്കെതിരേ പരാതി കൊടുത്തയാളെ കൊടുങ്ങല്ലൂര്‍ പോലിസ് വേട്ടയാടിയെന്ന് എം ആര്‍ വിപിന്‍ ദാസ്. കെ ആര്‍ ഇന്ദിര ഫേസ്ബുക്കിലിട്ട കുറിപ്പ് സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്ന് കാണിച്ചാണ് എം ആര്‍ വിപിന്‍ ദാസ് പരാതി നല്‍കിയത്. എന്നാല്‍, പരാതി നല്‍കിയ വിപിന്‍ദാസിനെ കുറിച്ച് നിരന്തരം സ്പെഷ്യല്‍ ബ്രാഞ്ചിനെ വിട്ട് അന്വേഷിപ്പിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചതെന്ന് വിപിന്‍ ദാസ് പറയുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ നിരന്തരം വിളിക്കുകയും പൊതുപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും എങ്ങനെ അറിയാമെന്ന് അന്വേഷിക്കുകയുമാണ് ചെയ്തത്. പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് വിപിന്‍ദാസ് പറയുന്നു. ദളിതനായ ഞാന്‍ പരാതി കൊടുത്തത് കൊണ്ടാണോ നടപടി എടുക്കാഞ്ഞതെന്നാണ് സംശയിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഒരു നീതി ആഗ്രഹിക്കുന്നുണ്ട്, ഇപ്പോഴുള്ള ഇടതുപക്ഷത്തെ സംശയത്തോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ ശേഷം സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്ദിരക്കെതിരേ മതസ്പര്‍ദയുണ്ടാക്കുന്ന കുറ്റത്തിന് ചുമത്തുന്ന 153 A എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും അദ്ദേഹം പറയുന്നു. 2019ലാണ് വിപിന്‍ദാസ് കെ ആര്‍ ഇന്ദിരക്കെതിരേ കൊടുങ്ങല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തിന് ശേഷം കേസിന്റെ നിലവിലെ അവസ്ഥ അന്വേഷിച്ച് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ് പ്രതിയെ കിട്ടാനില്ലാത്തതിനാല്‍ പരാതി അവസാനിപ്പിച്ചുവെന്ന മറുപടി പോലിസില്‍ നിന്ന് ലഭിച്ചത്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും വിപിന്‍ദാസ് പറഞ്ഞു. ആകാശവാണി ജീവനക്കാരിയായ കെ ആര്‍ ഇന്ദിരയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഇന്‍സൈറ്റ് എന്ന യുട്യൂബ് ചാനലില്‍ ബാബുരാജ് ഭഗവതിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

തേജസ് ന്യൂസ് 20 Feb 2026 10:42 pm

ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി; തീരുവ വർദ്ധനവ് റദ്ധാക്കി സുപ്രീം കോടതി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തന്റെ സാമ്പത്തിക നയങ്ങളിൽ കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് യുഎസ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ (Tariff) സുപ്രീം കോടതി റദ്ദാക്കി. പ്രസിഡന്റിന് ഇത്തരത്തിൽ നികുതി വർദ്ധിപ്പിക്കാൻ അധികാരമില്ലെന്നും, ട്രംപ് തന്റെ അധികാര പരിധി ലംഘിച്ചുവെന്നും കോടതി നിരീക്ഷിച്ചു. 6-3 ഭൂരിപക്ഷത്തിലാണ്

ഒന്നു ഇന്ത്യ 20 Feb 2026 10:37 pm

അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പക; ഗര്‍ഭിണിയായ സഹോദരിയെയെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് യുവാവ്

ബംഗളൂരു: അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പകയില്‍ നാല് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ഒരു വിവാഹചടങ്ങില്‍ വെച്ച് സഹോദരന്‍ ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ മീനാക്ഷി എന്ന യുവതിയും ഭര്‍ത്താവ് ഉദയ് കുമാറും ഒരു ബന്ധുവിന്റെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. മീനാക്ഷി, കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഒരു വര്‍ഷം മുന്നെ ഉദയ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ബംഗളൂരുവില്‍ താമസമാക്കുകയായിരുന്നു. പ്രതിയും സഹോദരനുമായ മഞ്ജുനാഥ് (35) തന്റെ സഹോദരി കൊപ്പലിലെ വിവാഹ വേദിയില്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുകയും കോടാലിയുമായി എത്തി പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ആളുകള്‍ ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കൊപ്പല്‍ പോലീസ് സൂപ്രണ്ട് രാം അരസിദ്ദി പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

മറുനാടൻ മലയാളീ 20 Feb 2026 10:34 pm

'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി

'ജനനായകൻ' എന്ന ചിത്രത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ് സിനിമ ഉപേക്ഷിക്കില്ലെന്ന് തമിഴ് നടി. രണ്ട് വർഷത്തിനുള്ളിൽ വിജയ് അഭിനയരംഗത്തേക്ക് മടങ്ങിവരുമെന്ന് താൻ വിശ്വസിക്കുന്നതായി നടി അവകാശപ്പെടുന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:30 pm

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചു: പുന്നപ്ര സ്വദേശിയായ 52കാരി അനുഭവിച്ചത് നരകയാതന; വണ്ടാനം മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ പിഴവില്‍ ഡോ. ജെ. ഷാഹിദയ്ക്കും നഴ്‌സ് പി എസ് ധന്യയ്ക്കും സസ്പെന്‍ഷന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയേയും നേഴ്സ് പി.എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളിലാണ് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലെ വീഴ്ച കാരണം പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാന്‍ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ കത്രികയുമായി വര്‍ഷങ്ങളോളം കഴിയേണ്ടിവന്നത്. അഞ്ചുവര്‍ഷം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്കു ശേഷം വയറ്റില്‍ ഉഷയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എം.ആര്‍.ഐ. സ്‌കാനിലൂടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. 2021 മേയ് മാസത്തില്‍ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. കെ.സി. വേണുഗോപാല്‍ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

മറുനാടൻ മലയാളീ 20 Feb 2026 10:24 pm

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ആദ്യഘട്ടത്തിൽ 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി . ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾ ആർക്കൊക്കെ എന്നത് കണ്ടെത്താനാണ് നറുക്കെടുപ്പ് നടത്തിയത്.പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി. ഈ മാസം 25നാണ് വീടുകളുടെ താക്കോൽദാനം നടക്കുക. ഉറ്റവരെയും സമ്പാദ്യമായുണ്ടായിരുന്ന സർവവും ഉരുളെടുത്ത 178 പേരാണ് ഇന്ന് സ്വന്തം പേരില്‍ ഭൂമിയും വീടും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക. ദുരന്തിനുശേഷം സ്വന്തമായി ഒരു വീടെന്ന ആശ്വാസം […] The post വയനാട് ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ആദ്യഘട്ടത്തിൽ 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറും appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Feb 2026 10:13 pm

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡ് തിളക്കത്തില്‍ ഡോ. മുഹമ്മദ് അഷ്റഫ്; ഒരേസമയം ലൈഫ് ടൈം അച്ചീവ്മെന്റും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡും; കായിക കേരളത്തിന്റെ ആദരമേറ്റുവാങ്ങി 'മാന്ത്രിക ബൂട്ടുകള്‍'! അനുഗ്രഹീത നിമിഷമെന്ന് പ്രതികരണം

തിരുവനന്തപുരം: കേരള കായിക ലോകത്തെ സമഗ്രസംഭാവനകള്‍ക്കുള്ള അംഗീകാരമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌കാരങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ഡോ. മുഹമ്മദ് അഷ്റഫ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ ഒരേസമയം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും മികച്ച കായിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 2022-23 ലെ ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം, 2023 - 24 ലെ മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം എന്നിവയാണ് കായിക മാധ്യമപ്രവര്‍ത്തകനും, പരിശീലകനും സംഘാടകനുമായി തിളങ്ങിയ ഡോ. മുഹമ്മദ് അഷ്‌റഫിനെ തേടിയെത്തിയത്. മാന്ത്രിക ബൂട്ടുകള്‍ എന്ന കൃതിക്കാണ് മികച്ച സ്‌പോര്‍ട്‌സ് ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. കായിക രംഗത്തെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചതിനുള്ള അംഗീകാരമായാണ് സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കായിക താരമായി തന്റെ യാത്ര തുടങ്ങിയ മുഹമ്മദ് അഷ്റഫ്, പിന്നീട് പരിശീലകനായും സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററായും കായിക മാധ്യമപ്രവര്‍ത്തകനായും പേരെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായി കായിക ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഒളിമ്പിക്സ്, ലോകകപ്പ് ഫുട്ബാള്‍ തുടങ്ങിയ ആഗോള കായിക മാമാങ്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് മാധ്യമരംഗത്തും സജീവമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പ്രഖ്യാപിച്ച പട്ടികയില്‍ ജി.വി. രാജ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുന്നു. ഒരേ സമയം രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചത് അനുഗ്രഹീത നിമിഷമെന്ന് മുഹമ്മദ് അഷ്റഫ് പ്രതികരിച്ചു. എന്നോടൊപ്പം നിന്ന എന്നെ സ്‌നേഹിച്ച പ്രോത്സാഹിപ്പിച്ച നല്ലത് പറഞ്ഞു തന്ന വിമര്‍ശിച്ച എന്നെ വായിച്ച വായിക്കുന്ന വര്‍ക്കും എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും ഞാന്‍ പഠിപ്പിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞാന്‍ ഈ അപൂര്‍വ നേട്ടങ്ങള്‍ സമര്‍പ്പിക്കുന്നുവെന്ന് മുഹമ്മദ് അഷ്റഫ് പറഞ്ഞു. ലോകത്തെ 26 ഫുട്ബാള്‍ താരങ്ങളുടെ വ്യത്യസ്തമായ ജീവിത അനുഭവങ്ങള്‍ വിവരിക്കുന്ന 'മാന്ത്രിക ബൂട്ടുകള്‍' കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. ഡോ. മുഹമ്മദ് അഷ്റഫിന്റെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പത്താമത്തെ പുസ്തകമാണ് 'മാന്ത്രിക ബൂട്ടുകള്‍'. കേരള സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍, അസി. ഡയറക്ടര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട് ഡോ. മുഹമ്മദ് അഷ്‌റഫ്.

മറുനാടൻ മലയാളീ 20 Feb 2026 10:12 pm

റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറാൻ നിർദേശം

പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:11 pm

കേരളം സ്‌നേഹ സമ്പന്നം, ഇവിടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥിയുടെ കുറിപ്പ് ശ്രദ്ധേയം

വര്‍ഗീയ ലക്ഷ്യത്തോടെ പുറത്തിറക്കുന്ന കേരള സ്റ്റോറി 2 സിനിമക്കെതിരെ പ്രതികരണം

സിറാജ് ലൈവ് 20 Feb 2026 10:07 pm

സഞ്ജു സാംസണിന്റെ ഭാവി തുലാസില്‍, നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലില്ലെന്ന് റിപ്പോര്‍ട്ട്

ജപ്പാനില്‍ നടക്കാനിരിക്കുന്ന 2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ടീമുകളെ അയക്കാന്‍ ബിസിസിഐ. പുരുഷ-വനിതാ ടീമുകളുടെ സാധ്യതാ പട്ടിക ബിസിസിഐ ഫൈനലൈസ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:07 pm

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമെത്രകാലം ഇത് സഹിക്കണമെന്ന് ഉഷ : കെ സി യുടെ മറുപടി വന്നത് ആംബുലൻസിന്റെ രൂപത്തിൽ, ആശുപത്രിയിൽ പണമടച്ചു ചികിത്സയൊരുക്കി കെ സി വേണുഗോപാൽ

വേദനകൊണ്ട് പുളയുകയാണ് സാറെ,ഇനിയുമിതെത്രക്കാലമിത് സഹിക്കണം.ആലപ്പുഴ വണ്ടാനം സർക്കാർ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചുവർഷത്തോളം കത്രിക വയറ്റിൽ കൊണ്ടു നടന്ന് നരകവേദന തിന്നേണ്ടിവന്ന തൊഴിലുറപ്പ് തൊഴിലാളികൂടിയായ പുന്നപ്ര സ്വദേശി ഉഷയുടെ ഉള്ളുലയ്ക്കുന്ന

കേരളം ഓൺലൈൻ ന്യൂസ് 20 Feb 2026 10:04 pm

കലേഷ് രാമാനന്ദിന്‍റെ 'ഫെയ്‌സസ്' മാർച്ച്‌ 6ന് തീയറ്ററുകളിൽ

'ഫെയ്‌സസ്' എന്ന റൊമാന്റിക് ത്രില്ലർ ചിത്രം മാർച്ച് 6-ന് തീയേറ്ററുകളിലെത്തും. കലേഷ് രാമാനന്ദ് ആദ്യമായി നായകനാകുന്ന ഈ സിനിമയിൽ ഹന്നാ റെജി കോശിയാണ് നായിക. നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോപി സുന്ദർ സംഗീതം നൽകുന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:02 pm

ആരോഗ്യകേരളം കത്രികമുനയിലോ? പരാക്രമം പാവപ്പെട്ട രോഗികളോടോ?

ആരോഗ്യകേരളം കത്രികമുനയിലോ? പരാക്രമം പാവപ്പെട്ട രോഗികളോടോ?

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 10:01 pm

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും സസ്പെൻഡ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:54 pm

പ്രായപരിധിയില്ല, ഫീസും കുറവ്, ജോലി സാധ്യത കൂടുതല്‍; ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമി, സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:54 pm

തന്ത്രിയുടെ അറസ്റ്റ് സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നു | Surgical Strike

തന്ത്രിക്ക് എതിരെ തെളിവില്ലെന്ന് കോടതി, സര്‍ക്കാര്‍ പകപോക്കുന്നതായി തന്ത്രി. SITക്കും സര്‍ക്കാരിനും തിരിച്ചടി. കാണാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:52 pm

ക്ഷേത്രമുറ്റത്ത് ഇരുത്തിയിട്ട് പോയി തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല; പിന്നാലെ രണ്ടര വയസ്സുകാരൻ മകൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആർക്കോട്: തമിഴ്‌നാട്ടിലെ റാണിപ്പെട്ട് ജില്ലയിൽ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രക്കുളത്തിൽ രണ്ടര വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ക്ഷേത്രത്തിലെ പാചകക്കാരിയായ മേഘലയുടെ മകൻ ലക്ഷനാണ് മരിച്ചത്. സംഭവത്തിൽ ആർക്കോട് ടൗൺ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്ന മേഘല, മകൻ ലക്ഷനെ ക്ഷേത്രമുറ്റത്ത് ഇരുത്തിയശേഷം അടുക്കളയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വരികയുമായിരുന്നു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർക്കോട് ടൗൺ പോലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും മരണകാരണം കണ്ടെത്താനുമുള്ള തീവ്ര ശ്രമങ്ങളിലാണ് പോലീസ്.

മറുനാടൻ മലയാളീ 20 Feb 2026 9:45 pm

റിമ കല്ലിങ്കലിന്റെ 'തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി' ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു

ചലച്ചിത്രമേളകളിൽ പ്രശംസ നേടിയ ചിത്രം, ഒറ്റപ്പെട്ട ദ്വീപിൽ കഴിയുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസം, മിത്തുകൾ, സമകാലിക കേരളം തുടങ്ങിയ സങ്കീർണ്ണ വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നു. Theate the myth of reality OTT streaming.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:44 pm

മറവി രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും | Dr Baby Chakrapani interview | ScienceTalk |Salini S

മറവി രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും | Dr Baby Chakrapani interview | ScienceTalk |Salini S

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:43 pm

പുതു ചരിത്രമെഴുതി ഇന്ത്യാ-പാക് പോര്; ലോകകപ്പ് പോരാട്ടം കണ്ടത് 16.3 കോടി ആളുകള്‍

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഡിജിറ്റല്‍, ബ്രോഡ്കാസ്റ്റ് രംഗത്ത് പുത്തന്‍ ചരിത്രമെഴുതി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ മാത്രം 163 ദശലക്ഷം (16.3 കോടി) ആളുകളാണ് മല്‍സരം തല്‍സമയം കണ്ടത്. ഏതൊരു ഐസിസി ട്വന്റി-20 ടൂര്‍ണമെന്റിലും ഒരു മല്‍സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിജിറ്റല്‍ റീച്ചാണിത്. 2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് ലഭിച്ച കാഴ്ചക്കാരുടെ എണ്ണത്തെ പോലും ഈ മല്‍സരം മറികടന്നു. 2024-ലെ ഇന്ത്യ-പാക് മല്‍സരത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മൊബൈല്‍ കാഴ്ചക്കാരുടെ എണ്ണത്തിലും ഇത്തവണ വന്‍ കുതിപ്പുണ്ടായി. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരം മൊബൈലിലൂടെ കാണുന്നവരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. 2024-ലെ ഇന്ത്യ-പാക് പോരാട്ടത്തേക്കാള്‍ 1.2 മടങ്ങ് അധികം ആളുകളാണ് ഇത്തവണ മൊബൈലിലൂടെ കളി കണ്ടത്. കണക്റ്റഡ് ടിവികളിലൂടെയുള്ള കാഴ്ചക്കാരുടെ എണ്ണം 2.4 മടങ്ങ് വര്‍ധിച്ചു. എല്ലാ സ്‌ക്രീനുകളിലുമായി മൊത്തം 20 ബില്യണ്‍ മിനിറ്റാണ് ആരാധകര്‍ ഈ മല്‍സരം കണ്ടത്. ഇത് കഴിഞ്ഞ പതിപ്പിനേക്കാള്‍ 42 ശതമാനം കൂടുതലാണ്. ലീനിയര്‍ ടിവിയില്‍ 71 ശതമാനം ടിവിആര്‍ വളര്‍ച്ചയോടെ 2021-ന് ശേഷമുള്ള ഏറ്റവും മികച്ച റേറ്റിംഗും ഈ മത്സരം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഈ റെക്കോര്‍ഡ് മുന്നേറ്റത്തിന് പിന്നിലെന്ന് ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സ് സെയില്‍സ് ഹെഡ് അനൂപ് ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ട്വന്റി-20 ലോകകപ്പുകളില്‍ പാകിസ്താനെതിരെയുള്ള ജയങ്ങളുടെ റെക്കോര്‍ഡ് 8-1 ആയി ഉയര്‍ത്താന്‍ ഇന്ത്യക്കായി.

തേജസ് ന്യൂസ് 20 Feb 2026 9:40 pm

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി എം.എല്‍.എ അന്തരിച്ചു

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെപി എം.എല്‍.എ വുങ്സാഗിന്‍ വാല്‍ട്ടെ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ 2023 മെയ് മാസത്തില്‍ മെയ്തി-കുക്കി സംഘര്‍ഷങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സോമി ഗോത്രത്തില്‍ നിന്നുള്ള വാല്‍ട്ടെ ചികിത്സക്കായി ഡല്‍ഹിയില്‍ ഏകദേശം രണ്ട് വര്‍ഷത്തോളമാണ് ചെലവഴിച്ചത്. മണിപ്പൂരിലേക്ക് മടങ്ങിയതിനുശേഷവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിലെ പരിക്കുകള്‍ മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വീല്‍ചെയറിലായിരുന്നു . തലക്ക് സാരമായ പരിക്കേറ്റിരുന്നതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പരസഹായമില്ലാതെ സാധാരണ ശാരീരിക ചലനങ്ങള്‍ നടത്താനും കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. മെയ്തി വിഭാഗത്തിലെ അരംബായ് ടെങ്കോള്‍ അംഗങ്ങള്‍ വാള്‍ട്ടെയെ ക്രൂരമായി ആക്രമിച്ചതായും അതില്‍ ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹത്തിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ചുരാചന്ദ്പൂരിലെ തന്‍ലോണ്‍ നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. മൂന്ന് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുന്‍പ് മണിപ്പൂരിലെ ഗോത്രവര്‍ഗ്ഗ ക്ഷേമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 20 Feb 2026 9:36 pm

എനിക്കൊരു മകളുണ്ടെന്ന കാര്യം പോലും മറക്കരുത്, ഇതെല്ലാം കണ്ടില്ലെന്ന് വെക്കാൻ കഴിയില്ല; രണ്ടാം വിവാഹ വാർത്തകളിൽ പൊട്ടിത്തെറിച്ച് നടി മീന; ഇത്തരക്കാരോട് പുച്ഛമെന്നും താരം

ചെന്നൈ: തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി മീന. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ്, തനിക്ക് ഒരു മകളുണ്ടെന്ന കാര്യം പോലും മറന്ന് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതിൽ തനിക്ക് സങ്കടവും ദേഷ്യവും തോന്നുന്നതായി അവർ തുറന്നു പറഞ്ഞത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും, തന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകൾക്ക് അവർ അനുഭവിച്ചത് നേരിൽ കണ്ടിട്ടുണ്ടെന്നും മീന പറഞ്ഞു. എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആളുകൾ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല, മീന പറഞ്ഞു. എനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർ മറന്നുപോകുന്നു. അവളും ഇതെല്ലാം കാണുന്നുണ്ടെന്ന് അവർ ഓർക്കുന്നില്ല. വാർത്തകളിൽ അല്പമെങ്കിലും സത്യമുണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ടപോലെ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്. നടി കൂട്ടിച്ചേർത്തു. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരമാണ് മീന. രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് നടിയുടെ ഭർത്താവ് മരിച്ചത്. ഇതിന് പിന്നാലെയാണ് താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. താൻ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന വ്യക്തിയാണെന്നും സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മീന വ്യക്തമാക്കി. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി മനസ് മടുപ്പിക്കാൻ താൻ തയ്യാറല്ല. ഇപ്പോൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെങ്കിലും, തന്റെ ക്ഷമ നശിക്കുന്നത് എപ്പോഴാണെന്ന് പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. 

മറുനാടൻ മലയാളീ 20 Feb 2026 9:32 pm

ട്രംപിന് കനത്ത തിരിച്ചടി; അധിക താരിഫുകളെല്ലാം റദ്ദാക്കി സുപ്രീംകോടതി

ട്രംപിന്റെ താരിഫ് യുദ്ധത്തിന് അറുതി വരുത്തി സുപ്രീംകോടതി വിധി. അധിക താരിഫുകളെല്ലാം കോടതി റദ്ദാക്കി. ഇത്തരമൊരു നീക്കത്തിന് യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വിധി പ്രസ്താവിച്ചു.

സമയം 20 Feb 2026 9:32 pm

എഐ സമ്മിറ്റ് വേദിയില്‍ ‘ഷര്‍ട്ടൂരി’പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് എതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഉച്ചകോടി വേദിയ്ക്ക് സമീപം ഷര്‍ട്ടൂരി പ്രതിഷേധിച്ചത്. വ്യാപാര കരാറിന് എതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ടി ഷര്‍ട്ടുകള്‍ ഊരി വിശീയായിരുന്നു പ്രതിഷേധം. പ്രതിഷേധം സംഘടിപ്പിച്ചവരില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ […] The post എഐ സമ്മിറ്റ് വേദിയില്‍ ‘ഷര്‍ട്ടൂരി’ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Feb 2026 9:29 pm

വനിതാ മാധ്യമപ്രവർത്തകരെ വളഞ്ഞും തള്ളിയും സ്കൂൾ വിദ്യാർത്ഥികൾ, അശ്ലീലപരാമർശവും

ബിഹാറിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ റിപ്പോർട്ടിംഗിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം. വിദ്യാർത്ഥികൾ മാധ്യമപ്രവർത്തകരെ വളയുകയും തള്ളുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്തതിന്റെ വീഡിയോകൾ വ്യാപക വിമർശനത്തിന് ഇടയാക്കി.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:28 pm

ഒരു കൊലയ്ക്ക് ഒരു ലക്ഷം ഡോളര്‍! റഷ്യന്‍ ജയിലില്‍ നിന്നും റിക്രൂട്ട് ചെയ്ത കൊടുംക്രിമിനലുകള്‍; കൊറിയര്‍ ബോയ്‌സായി എത്തി യുക്രൈയ്‌നിലെ ഉന്നതരെ തീര്‍ക്കാന്‍ പ്ലാന്‍; കീവിനെ വിറപ്പിക്കാന്‍ എത്തിയ പുട്ടിന്റെ 'ഹിറ്റ് സ്‌ക്വാഡ്' കുടുങ്ങി; പത്തംഗ കൊലയാളിപ്പട പിടിയില്‍; ക്രെംലിന്‍ മാസ്റ്റര്‍ പ്ലാന്‍ പൊളിച്ചടുക്കി എസ്.ബി.യു.

കീവ്: യുക്രൈനിലെ പ്രമുഖ വ്യക്തികളെയും സൈനിക ഉദ്യോഗസ്ഥരെയും വധിക്കാന്‍ പദ്ധതിയിട്ട റഷ്യന്‍ ഹിറ്റ് സ്‌ക്വാഡിന്റെ ലക്ഷ്യം തകര്‍ത്തതായി അവകാശപ്പെട്ട് കീവിലെ സുരക്ഷാ സേന. 'എനിഗ്മ 2.0' എന്ന് പേരിട്ട ഈ ഓപ്പറേഷനിലൂടെ പത്തംഗ കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ വെളിപ്പെടുത്തി. വധിക്കപ്പെടുന്ന വ്യക്തിയുടെ പ്രാധാന്യം അനുസരിച്ച് ഓരോ കൊലപാതകത്തിനും ഏകദേശം ഒരു ലക്ഷം ഡോളര്‍ വരെയാണ് റഷ്യന്‍ ഏജന്റുമാര്‍ ഇതിലെ അംഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇരകളെ നിരീക്ഷിക്കാനായി ഇവര്‍ ഡെലിവറി കൊറിയര്‍മാരായി വേഷം മാറിയാണ് എത്തിയിരുന്നത്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ലൊക്കേഷനുകള്‍ അടയാളപ്പെടുത്തിയും, വീഡിയോകളും ഫോട്ടോകളും പകര്‍ത്തിയും ഇരകളുടെ സഞ്ചാരപഥങ്ങള്‍ ഇവര്‍ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പിടികൂടിയത്. ഇതില്‍ ഏഴ് പേര്‍ യുക്രെയ്നിലും, സംഘത്തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാള്‍ഡോവയിലുമാണ് പിടിയിലായത്. മാള്‍ഡോവയിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനായി സുരക്ഷാ സേന ഒരു സേഫ് ഫ്‌ലാറ്റിന്റെ ജനല്‍ തകര്‍ത്ത് അകത്തേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, തന്ത്രപ്രധാന സ്ഥാപനത്തിന്റെ തലവന്‍, കീവിന്റെ വിദേശ സൈന്യത്തിലെ പോരാളികള്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. യുക്രൈന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി.യു.ആര്‍.-ന്റെ തന്ത്രപ്രധാന കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ആന്‍ഡ്രി യൂസോവിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്ത 34 വയസ്സുകാരനായ ഒരു മോള്‍ഡോവന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. റഷ്യയില്‍ തടവില്‍ കഴിയുന്ന സമയത്താണ് ഇയാളെ റിക്രൂട്ട് ചെയ്തത്. ഒരു രഹസ്യ ശൃംഖല കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇയാളുടെ ദൗത്യം. സംഘത്തിലെ അംഗങ്ങളെ നിരീക്ഷണ, വധിക്കല്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിച്ചിരുന്നു. അടുത്ത് നിന്ന് വെടിവെച്ചും കാര്‍ ബോംബുകള്‍ ഉപയോഗിച്ചുമാണ് കൊലപാതകങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നത്. വിനോദസഞ്ചാരികളായി യുക്രൈനില്‍ പ്രവേശിച്ച ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളില്‍ താമസിക്കുകയായിരുന്നു പ്രതികള്‍.പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ആയുധങ്ങള്‍, വെടിമരുന്നുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തു എന്ന് യുക്രെയ്ന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യന്‍ ഏജന്റുമാരുമായി ഇവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ഇത് കുറ്റകൃത്യങ്ങളില്‍ റഷ്യയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 'റഷ്യന്‍ ഹാന്‍ഡ്ലര്‍മാരുമായി (നിയന്ത്രിക്കുന്നവര്‍) ഇവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്; കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിച്ചത് റഷ്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണിവ. ക്രെംലിന്‍ അനുകൂലികളായ, പ്രധാനമായും സൈനിക പശ്ചാത്തലമുള്ള 'സമാന ചിന്താഗതിക്കാരായ' ആളുകളെ ഉള്‍പ്പെടുത്തിയാണ് ഈ കൊലയാളി സംഘത്തെ രൂപീകരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഘത്തലവന്‍ എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി, അയാളുടെ രണ്ട് ഏജന്റുമാര്‍, കൂടാതെ യുക്രെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍, റഷ്യന്‍ അനുകൂല വിമത മേഖലയായ ട്രാന്‍സ്‌നിസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഹായികള്‍ എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.' കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമായി പണം കൈമാറിയത് ക്രിപ്റ്റോ വാലറ്റുകള്‍ വഴിയും വിദേശ ബാങ്ക് കാര്‍ഡുകള്‍ വഴിയുമാണ്. വധിക്കാന്‍ ലക്ഷ്യമിടുന്നവരെ നിരീക്ഷിക്കാനായി ഇവര്‍ ഡെലിവറി സര്‍വീസ് കൊറിയര്‍മാരായി വേഷം മാറി. ഇരകളുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ അടയാളപ്പെടുത്തി തങ്ങളുടെ മേല്‍നോട്ടക്കാരന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി യുക്രെയ്ന്‍ സുരക്ഷാ സേനയായ SBU വ്യക്തമാക്കി. 'ലഭ്യമായ വിവരങ്ങള്‍ പ്രകാരം, പ്രമുഖ വ്യക്തികളെ വധിക്കുന്നതിലൂടെ യുക്രെയ്‌നില്‍ ഭീതി പടര്‍ത്താനും അവിടുത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം അസ്ഥിരപ്പെടുത്താനുമാണ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ലക്ഷ്യമിട്ടിരുന്നത്.ആസൂത്രിതമായ കരാര്‍ കൊലപാതകം', 'ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ നിയമവിരുദ്ധമായ കൈകാര്യം' എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

മറുനാടൻ മലയാളീ 20 Feb 2026 9:27 pm

ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ഓടിച്ചിട്ട് മർദ്ദിച്ച് ആർഎസ്എസ് പ്രവർത്തകർ, ചികിത്സ തേടി

തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തു,

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:27 pm

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥി പുറത്തേയ്ക്ക് തെറിച്ചു വീണു; ഗുരുതര പരിക്ക്

പത്തനംതിട്ട: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലെസ്സന്‍ ബൈജു(16)ആണ് പുറത്തേയ്ക്ക് വീണത്. ഇന്ന് വൈകുന്നേരം 4.30 തോടെ എംസി റോഡില്‍ കുറ്റൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം.

തേജസ് ന്യൂസ് 20 Feb 2026 9:17 pm

പ്രസിഡന്റിന് അധികാരമില്ല, ട്രമ്പിന് കനത്ത തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ തീരുവ വർധന സുപ്രീം കോടതി റദ്ദാക്കി. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാനുള്ള നിയമം ദുരുപയോഗം ചെയ്ത് ട്രംപ് അധികാര പരിധി ലംഘിച്ചുവെന്നും കോടതി വിധിച്ചു.

ഏഷ്യൻ നേടി ന്യൂസ് 20 Feb 2026 9:16 pm