'ആരോഗ്യകരമായ വിമർശനം ഉള്ളിൽ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നിൽക്കണം': നേതൃ ക്യാമ്പിൽ ശശി തരൂർ
അടുത്ത കാലത്തായി പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയ തരൂർ തന്നെയാണ് ഈ അഭിപ്രായം പറഞ്ഞതാണ് എന്നതാണ് കൌതുകം. അതേസമയം ജനം പരിഹസിച്ചു ചിരിക്കുന്ന അവസ്ഥ നേതാക്കൾ ഉണ്ടാക്കരുത് എന്ന് പിന്നാലെ സംസാരിച്ച മുരളീധരൻ യോഗത്തിൽ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന മുന്നറിയിപ്പുമായി സിപിഐ.
ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വെനസ്വേലയുടെ ദൈനംദിന ഭരണത്തിൽ ഇടപെടാൻ പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇത് മിഡിൽ ഈസ്റ്റല്ലെന്നും ഇവിടെ ദൌത്യം വളരെ വ്യത്യസ്തമാണെന്നും റൂബിയോ പറഞ്ഞു.
പുതുവത്സരാഘോഷത്തിനിടെ യുഎസിൽ കാണാതായ 27കാരിയായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നികിതയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്ത ശേഷം, പ്രതിയെന്ന് സംശയിക്കുന്ന അർജുൻ ശർമ്മ ഇന്ത്യയിലേക്ക് കടന്നതായി പൊലീസ്
അകക്കണ്ണിന്റെ വെളിച്ചത്തില്‍ ശബീര്‍ അലിയുടെ ഇശലുകള്‍
പോത്തന്നൂര്‍ എടപ്പാടി സ്വദേശിയായ ശബീര്‍ അലി കേരളയാത്രയിലെ അഞ്ചംഗ പാട്ടുസംഘത്തിലെ പ്രധാനിയാണ്.
തിരുവനന്തപുരം: മൂന്നാം തുടഭരണം മോഹിക്കുന്ന ഇടതു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അവസാന ബഡ്ജറ്റ് ജനപ്രിയമാക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഓഫീസ് വിയര്‍ക്കും. സംസ്ഥാന ഖജനാവിന്റെ സ്ഥിതി ആശങ്ക ജനകമാണെങ്കിലും ജനപ്രിയ ബഡ്ജറ്റ് അവതരിപ്പിച്ചേ മതിയാവൂയെന്നാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിര്‍ദേശം. ജനുവരി 29നാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം ഭരണമെന്ന ആത്മവിശ്വാസത്തില്‍ സര്‍ക്കാര്‍ വമ്പന്‍ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ ഉണ്ടാകണമെന്നാണു നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ വിചാരിക്കുന്നതുപോലെ ഉണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പിനു മുന്‍പുള്ള ബജറ്റെന്ന നിലയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നാണു സുചന. പക്ഷേ. അത് അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാനത്തിന്റെ വരവുംചെലവും തമ്മിലെ അന്തരം ഏറ്റവും ഗുരുതരമായ നിലയിലുടെ കട ന്നുപോകുമ്പോള് മുന്‍ ധനമന്ത്രി മാരായിരുന്ന കെ.എം. മാണിയുടെയും തോമസ് ഐസക്കിന്റെയുമൊക്ക കണക്കിലെ കളികളുടെ ഗ്രഹ പാഠത്തിലാണ് ബാലഗോപാലിന്റെ ഓഫീസും. അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞമാസം 30 വരെയുള്ള കണക്കനുസരിച്ച് വരവിനെക്കാള്‍ അധികച്ചെലവ് 39,023 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ 28,976 കോടിയായിരുന്ന ധനക്കമ്മിയാണ് ഒറ്റയടിക്ക് പതിനായിരം കോടിയിലേറെ വര്‍ധിച്ചത്. റിസര്‍വ് ബാങ്ക് വഴി കടമെടുത്താണ് അധികച്ചെലവിനായി സര്‍ക്കാര്‍ പണം കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമപെന്ഷന് വര്‍ധനയടക്കം ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ ചെലവ് ഇനിയും കുതിച്ചുയരും. അതു നിറവേറ്റാന്‍ പണം എവിടെ നിന്നുണ്ടാക്കുമെന്നു ചിന്തയിലാണു ധനവകുപ്പ്. പതിവു പോലെ കേന്ദ്രത്തില്‍നിന്ന് അര്‍ഹമായതു ചോദിക്കുന്നതിനു പുറമേ അധികാനുമതിയും കൂടി തേടാന്‍ തന്നെയാണ് ഇക്കുറിയും തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ജി.എസ്.ടി, ഭൂനികുതി, കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ് എന്നിവയിലുണ്ടായ കുറവാണ് ആകെ വരുമാനത്തെ സാരമായി ബാധിച്ചത്. എത്ര ശ്രമിച്ചിട്ടും ജി.എസ്.ടി. വരുമാനം വര്‍ധിക്കാത്തത് സര്‍ക്കാരിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. കേന്ദ്രത്തില്‍നിന്ന് ഈ വര്‍ഷം ആകെ 13,074 കോടി പ്രതീക്ഷിച്ചിരുന്നിടത്ത് കിട്ടിയ ഗ്രാന്റാകട്ടെ വെറും 2,109 കോടി രൂപ മാത്രം. കേന്ദ്രവുമായുള്ള തര്‍ക്കങ്ങളും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാത്തതുമാണ് ഗ്രാന്റുകള്‍ മുടങ്ങാന്‍ മുഖ്യ കാരണം. ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 53.14% മാത്രമേ റവന്യു വരുമാനമായി ലഭിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം 57.53% ലഭിച്ചിടത്താണിത്. കടമെടുപ്പ് ഒഴികെ വരുമാനം 1.87% മാത്രം വര്‍ധിച്ചപ്പോള്‍ ചെലവ് 10.64 ശതമാനമാണു കൂടിയത്. തദ്ദേശത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടി മറികടക്കാന്‍ ചെറിയ ഗിമ്മിക്കുകള്‍ പോരെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. അതുകൊണ്ട് സാമ്പത്തിക സ്ഥിതി മറച്ചുവച്ചു വന്‍ പ്രഖ്യാപനങ്ങള്‍ തന്നെയാവും ധനമന്ത്രി നടത്തുക. ജി. അരുണ്‍
കാമിലരാഗതമായ്…സുല്ത്വാനിത വരവായ്…
മഅ്ദിന്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് അധ്യാപകനായ ഹബീബ് സഅദി മൂന്നിയൂര്‍ രചിച്ചതാണ് ഈ ഗാനം.
വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി 11 വയസ്സുകാരി മരിച്ചു; ദാരുണ സംഭവം പാലക്കാട്ടെ കൂറ്റനാട്
കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് കുട്ടി മരിക്കാനിടയായത്
അബുദാബിയില്‍ സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു
അബുദാബി: അബുദാബിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് നാലുപേര്‍ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. ബുഷറ ഇവരുടെ വീട്ടുജോലിക്കാരിയായിരുന്നു. അബ്ദുല്ലത്തീഫും റുക്സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡില്‍ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായില്‍ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു.എ.ഇയില്‍ തന്നെ കബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്നു സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറുമായി ഇന്നു കൂടിക്കാഴ്ച നടത്തും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. 2021 ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തിലെ തെരഞ്ഞെടുപ്പ്. മേയ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകും. കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ യോഗമാണ് ഡല്‍ഹിയില്‍ ഇന്നു നടക്കുന്നത്. സി.ഇ.ഒയ്ക്കു പുറമേ തെരഞ്ഞെടുപ്പ് സുരക്ഷാച്ചുമതലയുള്ള എ.ഡി.ജി.പിയും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 21 നാണ് എസ്.ഐ.ആറിനു ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമായിരിക്കും തെരഞ്ഞെടുപ്പ്. എസ്.ഐ.ആറിനു സമാന്തരമായി സംസ്ഥാനത്ത് ബൂത്ത് പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തില്‍ പരമാവധി 1150 പേരെ ഉള്‍പ്പെടുത്തിയാണു പുനഃക്രമീകരിച്ചത്. ഇതനുസരിച്ച് പുതുതായി വന്ന 5003 എണ്ണമടക്കം 30,044 ബൂത്തുകളുണ്ടാകും.
മര്‍കസിന്റെ തിരുമുറ്റത്ത് സ്നേഹോജ്ജ്വല സ്വീകരണം
ഉസ്താദിന്റെ പേരമക്കളായ അമന് ഹുസൈന്, ഐസം മുഹമ്മദ്, ഫത്ഹുല്ല എന്നിവര്‍ ഉസ്താദിന് പൂമാലയിട്ട് സ്വീകരിച്ചു.
കൈയേറ്റങ്ങള്‍ കണ്ടുനില്ക്കരുത്, ഇന്ത്യ ഇടപെടണം: കാന്തപുരം
അമേരിക്കയുടെ കൈയേറ്റങ്ങള്‍ക്കെതിരെ ഇന്ത്യ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കണം. വെനസ്വലക്ക് നേരെയുള്ള ഏകപക്ഷീയ ആക്രമണങ്ങള്‍ ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ല.
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍: ഖലീല്‍ തങ്ങള്‍
വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായി ഇടപെടണം.
സാഹിത്യ നഗരം: തുടര്‍പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോടിന്റെ പൈതൃകം സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേതുമാണ്. അതിന്റെ തുടര്‍ച്ചക്കായി കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം.
കെ പി അബൂബക്കര്‍ ഹസ്രത്ത് അന്തരിച്ചു
ദീര്‍ഘകാലം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം മൂന്ന് വര്‍ഷം മുമ്പാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഗ്രേറ്റ് അറബ് മൈന്റ് പുരസ്കാരം: സാഹിത്യ, കലാ വിഭാഗത്തില്‍ പ്രൊഫ. ചാര്‍ബല്‍ ദാഗറിന് അംഗീകാരം
അറബ് സാഹിത്യത്തിനും കലക്കും നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
ഫെബ്രുവരി 1 മുതൽ സിഗരറ്റ് വിലയിൽ വർധനവ്; മാറ്റം എങ്ങനെ?
സിഗരറ്റുകളുടെ നികുതി ഘടനയില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റം വരുത്തിയതോടെ വെട്ടിലായിരിക്കുകയാണ് രാജ്യത്തെ പുകവലിക്കാർ. ഫെബ്രുവരി ഒന്നു മുതല്‍ സിഗരറ്റ് വില കുത്തനെ കൂടും. ഇനി ബ്രാന്‍ഡ് നോക്കിയല്ല, മറിച്ച് സിഗരറ്റിന്റെ നീളം നോക്കിയാകും നികുതി ഈടാക്കുക. 2017-ല്‍ ജിഎസ്ടി നടപ്പിലാക്കിയ ശേഷം സിഗരറ്റ് നികുതിയില്‍ വരുന്ന ഏറ്റവും വലിയ പരിഷ്കാരമാണിത്.
ദുബൈയിലെ പുതുവത്സരാഘോഷം: സുരക്ഷയൊരുക്കിയത് 53,000 ക്യാമറകളും 38 ഡ്രോണുകളും
40 കേന്ദ്രങ്ങളിലായി ആഘോഷം.
ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു.
വെനസ്വേലയിൽ യുഎസ് നടത്തുന്ന സൈനിക ഇടപെടലുകൾക്കെതിരെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, ഉറുഗ്വേ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളും സ്പെയിനും സംയുക്ത പ്രസ്താവന പുറത്തിറക്കി. വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസ്താവനയെയും അവർ വിമർശിച്ചു.
കുവൈറ്റിൽ കഴിഞ്ഞ വർഷം 39,487 പ്രവാസികളെ നാടുകടത്തി
കുവൈറ്റിലെ അധികൃതർ റിപ്പോർട്ടുചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ വർഷം 39,487 പ്രവാസികളെ നാടുകടത്തി. രാജ്യത്തിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചവർക്ക് മാത്രമാണ് നടപടി സ്വീകരിച്ചതെന്ന് അവർ വ്യക്തമാക്കി. പൊതുസുരക്ഷക്കും സാമൂഹികക്രമത്തിനും ഭീഷണിയായ പ്രവർത്തനങ്ങൾ, ലഹരിമരുന്ന് കേസുകൾ, താമസാനുമതിയുടെ ദുരുപയോഗം, തൊഴിൽ ചട്ടങ്ങൾ മറികടക്കൽ എന്നിവയാണ് പ്രധാന കാരണങ്ങൾ. ചില കേസുകളിൽ പ്രവാസികളുടെ സ്പോൺസർഷിപ്പിൽ താമസിച്ച കുടുംബാംഗങ്ങൾക്കും രാജ്യം വിടേണ്ടി വന്നു. നിയമങ്ങൾ പാലിക്കുന്ന പ്രവാസികൾക്ക് കുവൈത്ത് സുരക്ഷിത തൊഴിൽ, ജീവിത അവസരങ്ങൾ ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ പരിശോധനകളും സുരക്ഷാ […] The post കുവൈറ്റിൽ കഴിഞ്ഞ വർഷം 39,487 പ്രവാസികളെ നാടുകടത്തി appeared first on ഇവാർത്ത | Evartha .
പിണറായി സർക്കാരിന്റെ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ വർഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് കെ.ടി. ജലീൽ എംഎൽഎ. മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനാണ് ലീഗ് ഉൾക്കൊള്ളുന്ന യുഡിഎഫ് ഭരണം പിടിക്കേണ്ടതെന്ന കെ.എ. ഷാജിയുടെ വാദത്തെ ജലീൽ ചോദ്യം ചെയ്തു. ലീഗ് അധികാര പങ്കിട്ട കാലയളവിൽ നടന്ന കലാപങ്ങളുടെ കണക്കുകളും അദ്ദേഹം നിരത്തി.
കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദ്ദത്തിലാക്കാൻ ലീഗ് തയ്യാറാകില്ല
സൂചന തന്നിട്ടും സ്റ്റീവ് മരിച്ചില്ല; സ്ട്രേഞ്ചർ തിങ്ങ്സ്, കാരണം ഇതാണ് | Spoiler Alert
സ്ട്രേഞ്ചർ തിങ്ങ്സിന്റെ ഫിനാലെ എപ്പിസോഡിൽ ആരായിരിക്കും മരിക്കുന്നത് എന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ ആര് മരിച്ചാലും സ്റ്റീവ് ആകരുതെന്നായിരുന്നു ഫാൻസിന്റെ ആവശ്യം, സ്റ്റീവ് മരിക്കുമെന്ന് സൂചന നൽകിയിട്ടും അത് സംഭവിച്ചില്ല, കാരണം ഇതാണ്.| Spoiler Alert
സുദീപ് ദത്ത സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ്; എളമരം കരീം ജനറല്‍ സെക്രട്ടറി
ഇത് രണ്ടാം തവണയാണ് ഒരു മലയാളി സി ഐ ടി യുവിന്റെ അഖിലേന്ത്യാതലത്തിലെ പ്രധാന ഭാരവാഹിയാകുന്നത്. ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്ന ആദ്യ മലയാളി കൂടിയാണ് എളമരം കരീം.
കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദു റഊഫ്, മഞ്ചേരി പുല്ലാര മൂച്ചിക്കൽ സ്വദേശികളായ ഉമ്മര്‍, സവാദ്, മമ്പാട് സ്വദേശി ഷിഹാൻ, ഒടായിക്കൽ സ്വദേശി അഫിൻ എന്നിവരാണ് അറസ്റ്റിലായത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള അഞ്ചാറ് പേരില്ലേയെന്നും അപ്പോൾ തർക്കമാകില്ലേയെന്നുമുള്ള സുഹൃത്തിന്റെ സംശയത്തിന് താൻ നൽകിയ മറുപടിയാണ് ഡോ എസ് എസ് ലാൽ ഫേസ് ബുക്കിൽ കുറിച്ചത്.
പെരളശേരി ഗ്രാമ പഞ്ചായത്തിൽ വീട്ടിൽ കയറി അതിക്രമം കാണിച്ചതായി പരാതി. പതിമൂന്നാം വാർഡായ ചിരത്തും കണ്ടിയിൽ ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
വന്ദേഭാരത് ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
തിരുവനന്തപുരം സ്വദേശി അഭിരാം (26) ആണ് മരിച്ചത്. വന്ദേഭാരത് ട്രെയിനില്‍ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.
കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ പയ്യന്നൂർ സ്വദേശിയായ യുവാവ് മരണമടഞ്ഞു
പയ്യന്നൂർതായിനേരി സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയ്ക്കിടെ വനിതാ ലീഗ് കണ്ണൂർജില്ലാ സെക്രട്ടറിയും പയ്യന്നൂർ മുൻ നഗരസഭാ
അത്യാധുനിക വാഹനങ്ങള്‍ക്കായി ‘ഗ്യാസോലിന്‍ 98’അവതരിപ്പിച്ച് സഊദി അരാംകോ
അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങളുടെ എന്ജിന് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇന്ധന ഉപഭോഗം ലാഭകരമാക്കുന്നതിനുമായി ഊര്‍ജ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരാംകോയുടെ നീക്കം.
നിധി കിട്ടുമെന്ന വിശ്വാസത്തിൽ ഒരു വയസ്സുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ ഇടപെട്ട് മനുഷ്യബലി തടഞ്ഞു. നാട്ടുകാരുടെ ജാഗ്രതയും രഹസ്യവിവരവുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
അറ്റകുറ്റപ്പണി പൂർത്തീകരിച്ച ഇരിട്ടി പഴയപാലത്തിൻ്റെ ഉയരഗേറ്റ് വീണ്ടും വാഹനമിടിച്ചു തകർന്നു. ഇത്തവണയും ടൂറിസ്റ്റ് ബസാണ് വില്ലനായത്. ഇരിട്ടി പഴയ പാലത്തിന്റെ സംരക്ഷണത്തിനായി
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍; നിശിത വിമര്‍ശനവുമായി മന്ത്രി ഗണേഷ് കുമാര്‍
ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയത് ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്ക് ഓര്മ വേണം.
രു ദശാബ്ദക്കാലമായി രജിസ്ട്രേഷൻ വകുപ്പിൽ അഴിമതി ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന രജിസ്ട്രേഷൻ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ' എന്നാൽ അഴിമതി പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. അക്കാര്യം നടന്നു വരുന്നതേയുള്ളൂ
തിരുവനന്തപുരം: നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' ജനുവരി 16-ന് തിയേറ്ററുകളിലെത്തും. നിഖില വിമൽ, ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'പടി താണ്ട പത്നിയേ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഫർഹാഷും സിവിയും ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇ ഫോർ എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്നാണ് 'പെണ്ണ് കേസ്' നിർമ്മിക്കുന്നത്. ഷിനോസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം, ഷമീർ മുഹമ്മദ് എഡിറ്റിംഗ്. അക്ഷയ് കെജ്രിവാൾ, അശ്വതി നടുത്തോളി എന്നിവർ കോ പ്രൊഡ്യൂസർമാരും വിനോദ് സി ജെ ക്രീയേറ്റീവ് പ്രൊഡ്യൂസറും വിനോദ് രാഘവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. അർഷാദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈൻ, പ്രേംലാൽ കെ കെ ലൈൻ പ്രൊഡ്യൂസർ, ജിനു പി കെ പ്രൊഡക്ഷൻ കൺട്രോളർ, ബിബിൻ തേജ മേക്കപ്പ്, അശ്വതി ജയകുമാർ കോസ്റ്റ്യൂംസ്, റിഷാജ് മുഹമ്മദ് സ്റ്റിൽസ്, യെല്ലോ ടൂത്ത്സ് ഡിസൈൻ എന്നിവ നിർവ്വഹിക്കുന്നു. അസിഫ് കൊളക്കാടൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും കിഷൻ മോഹൻ സൗണ്ട് ഡിസൈൻ, എം ആർ രാജാകൃഷ്ണൻ സൗണ്ട് മിക്സിംഗ്, ലിജു പ്രഭാകർ കളറിസ്റ്റ്, അഷറഫ് ഗുരുക്കൾ ആക്ഷൻ, ഡിജിറ്റൽ ടെർബോ മീഡിയ വിഎഫ്എക്സ്, വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്) മാർക്കറ്റിംഗ് ഹെഡ്, സോനു അലക്സ് ഫിനാൻസ് കൺട്രോളർ, എ എസ് ദിനേശ് പി ആർ ഒ ആയും പ്രവർത്തിക്കുന്നു.
ബംഗളൂരുവിലെ സിപിഎമ്മിന്റെ വെനിസ്വേല പ്രക്ഷോഭം തടഞ്ഞ് പൊലീസ്
താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ യാത്ര രാവിലെ എട്ടിന് മുന്നേയും വൈകീട്ട് ആറിന് ശേഷവുമായി ക്രമീകരിക്കണം.
കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു
വിനോദ സഞ്ചാര കേന്ദ്രമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കൂറ്റൻ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. ഏകദേശം മൂന്ന് ടണ്ണോളം ഭാരമുണ്ടായിരുന്നു.
കേരള സർക്കാരിന്റെ 'നവകേരളം സിറ്റിസൺസ് റെസ്പോൺസ്' പ്രോഗ്രാം സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നു. ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, പുതിയ തൊഴിലവസരങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിൽ പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കണ്ണൂരിലെ സിപിഎം നേതാവിന്റെ പരോൾ നീട്ടിയ നടപടി അടിയന്തിരമായി റദ്ദ് ചെയ്യണം : കെ കെ വിനോദ് കുമാർ
സിപിഎം പയ്യന്നൂർ ഏരിയാ കമ്മറ്റി അംഗം സി കെ നിഷാദിന് വഴിവിട്ടു പരോൾ നൽകിയ നടപടി അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയസാധ്യതയെന്ന് കോണ്‍ഗ്രസ്
കൊച്ചി: എറണാകുളത്ത് ബ്ലോക്ക് ട്രേഡിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ. ഗാന്ധിനഗർ സ്വദേശി അയ്യപ്പൻ സതീഷ് പിള്ളയിൽ നിന്ന് 89 ലക്ഷം രൂപയോളം സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കൊച്ചി സൈബർ പോലീസ് രൂപാ ഭൂത്ര, മംഗളം ഗണേഷ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബർ 20 മുതൽ 2025 ഡിസംബർ 6 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. 'SY1-2025 വെൽത്ത് ഗ്രോത്ത് റിസർച്ച് ഗ്രൂപ്പ്' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷമാണ് തട്ടിപ്പുകാർ അയ്യപ്പൻ സതീഷ് പിള്ളയെ സമീപിച്ചത്. Anandrathi Share and Stock Brokers Ltd., 'മോ' ടീം ലീഡർ Anandrathi Investment Service Ltd., എന്നിവയിൽ പണം നിക്ഷേപിച്ച് ബ്ലോക്ക് ട്രേഡ് നടത്തിയാൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. പന്ത്രണ്ട് തവണകളായാണ് 89,33,000 രൂപ പ്രതികൾ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.
പാവനാശം ആൽത്തറ മൂട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന സുരേഷ്, സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്. യുകെ മലയാളിയായ സുരേഷാണ് ഇവരെ ആക്രമിച്ചത്.
India becomes world's largest rice producer, surpasses China
New Delhi: India has become the world's largest rice producer, beating China, with a total output of 150.18 million tonnes, Union Agriculture Minister Shivraj Singh Chouhan said on Sunday, as he released 184 new varieties of 25 crops. These new high-yielding seed varieties would boost crop production
'ഞാൻ എൻ്റെ യാത്ര തുടങ്ങുന്നതേയുള്ളൂ...'; 'ധുരന്ദർ' വിജയത്തിൽ പ്രതികരണവുമായി സാറ അർജുൻ
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 1000 കോടി ക്ലബിലെത്തിയ ചിത്രം, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയായി മാറി
5 ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റിൽ യു ഡി എഫിന് വിജയിക്കാൻ കഴിയുമെന്നാണ് ലക്ഷ്യ കാമ്പ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ
കൊല്‍ക്കത്ത: ഐപിഎല്ലില്‍നിന്ന് പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി). ട്വന്റി-20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്ത ബിസിബി ഇപ്പോള്‍ മുസ്താഫിസുറിന്റെ എന്‍ഒസി പിന്‍വലിക്കാനൊരുങ്ങുകയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്കിയ എതിര്‍പ്പില്ലാ സാക്ഷ്യപത്രമാണ് പിന്‍വലിക്കുന്നത്. അതോടെ മുസ്താഫിസുര്‍ വിഷയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. താരത്തിന് ഐപിഎല്‍ ടൂര്‍ണമെന്റ് കളിക്കാനുള്ള എന്‍ഒസി പിന്‍വലിക്കാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിബി കൈക്കൊണ്ടിരിക്കുന്നത്. എന്‍ഒസി പിന്‍വലിക്കുന്നതോടുകൂടി മുസ്താഫിസുറിന് ഐപിഎല്ലില്‍ കളിക്കാനാവില്ല. അതായത് നിലവില്‍ കൊല്‍ക്കത്ത ടീമില്‍നിന്ന് ഒഴിവാക്കിയെങ്കിലും ഭാവിയില്‍ തീരുമാനം മാറ്റി താരത്തെ ടീമിലെടുത്താലും മുസ്താഫിസുറിന് ഐപിഎല്ലില്‍ കളിക്കാനാവില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. വിഷയത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്കെതിരേ കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്നര്ഥം. അടുത്ത മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശിന്റെ യുവജന, കായിക ഉപദേഷ്ടാവ് അറിയിച്ചിരുന്നു. 17 ബോര്‍ഡ് ഡയറക്ടര്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് വിട്ടുനില്‍ക്കാന്‍ ബിസിബി തീരുമാനമെടുത്തത്. പിന്നാലെ ഐസിസിക്ക് ഇതുസംബന്ധിച്ച കത്ത് നല്കി. ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവും ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ മൂന്നും മുംബൈയില്‍ ഒന്നും ഉള്‍പ്പെടെ നാല് മല്‍സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമര്‍ശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്സിന് നിര്‍ദേശം നല്‍കിയത്. ലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകളില്‍ കളിച്ചിട്ടുള്ള മുസ്താഫിസുര്‍ 60 മല്‍സരങ്ങളില്‍നിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്.
മുംബൈ: കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്. രൺവീർ സിംഗ് നായകനാവുന്ന സോംബി ത്രില്ലർ ചിത്രമായ 'പ്രളയ്'ലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രം രൺവീർ സിംഗിന്റെ നിർമ്മാണ രംഗത്തേക്കുള്ള കടന്നുവരവ് കൂടിയാണ്. ജയ് മെഹ്ത സംവിധാനം ചെയ്യുന്ന 'പ്രളയ്'യുടെ ചിത്രീകരണം 2026 ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൻസൽ മെഹ്ത, രൺവീർ സിംഗ്, സമീർ നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷമാണ് രൺവീർ സിംഗ് 'പ്രളയി'ലേക്ക് എത്തുന്നത്. കല്യാണി പ്രിയദർശനാകട്ടെ, 'ലോക'യുടെ ചരിത്ര വിജയത്തോടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയയായിരിക്കുകയാണ്. 300 കോടിയിലധികം നേടി ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച 'ലോക'യിലെ കല്യാണിയുടെ പ്രകടനം, പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിലെ മികവ്, ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഡിവൈനൊപ്പമുള്ള സംഗീത വീഡിയോയും കല്യാണിക്ക് വലിയ കൈയ്യടി നേടിയിരുന്നു. 2025-ൽ ബോക്സ് ഓഫീസിൽ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങളിലെ പ്രധാന താരങ്ങൾ ഒന്നിക്കുന്നു എന്ന സവിശേഷതയും 'പ്രളയി'നുണ്ട്. തെലുങ്കിലൂടെ കരിയർ ആരംഭിച്ച് തമിഴിലും മലയാളത്തിലും സജീവ സാന്നിധ്യമായി മാറിയ കല്യാണിക്ക്, ഈ ബോളിവുഡ് പ്രവേശനം കരിയറിലെ ഒരു വലിയ ചുവടുവെപ്പാണ്. 'ജീനി', 'മാർഷൽ' എന്നിവയാണ് കല്യാണിയുടെ അണിയറയിലുള്ള തമിഴ് ചിത്രങ്ങൾ.
ഇറാൻ വീണ്ടും വലിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവിലെ വർധനവുമാണ് പ്രധാന കാരണം. അതേസമയം പിന്നിൽ മൊസാദുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നു.
10 ദിവസത്തിൽ 100 കോടി കളക്ഷൻ നേടി 'സർവ്വം മായ'
10 ദിവസത്തിൽ 100 കോടി കളക്ഷൻ നേടി നിവിൻ പോളി നായകനായി എത്തിയ സർ
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം
അരിവാള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി ബാലന് മരിച്ചു
മലപ്പുറം: അരിവാള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി ബാലന് മരിച്ചു. മലപ്പുറം ചാലിയാര്‍ അമ്പുമല ആദിവാസി നഗറിലെ ഗോപി എ ആര്(16)ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും വൈകിട്ടോടെ മരിച്ചു.
വീടിന്റെ വൈദ്യുത ഫ്യൂസ് അഴിച്ചുമാറ്റി അടുക്കള വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്
മൂന്നാം പിണറായി ഭരണത്തെ സംബന്ധിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല: കെസി വേണുഗോപാൽ
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയതനുസരിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം 20-നകം പ്രഖ്യാപിക്കും. സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ല; വിജയ സാധ്യത മാത്രമേ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കപ്പെടൂ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുവത്വത്തിൻറെ യഥാർത്ഥ പ്രതിഫലനം കാണാനായി; അതുകൊണ്ട് നിയമസഭയിൽ സ്ത്രീകളും യുവാക്കളും മുൻതൂക്കം ലഭിക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. മൂന്നാം പിണറായി ഭരണത്തെ സംബന്ധിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല; അതിനാൽ ഇനി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം […] The post മൂന്നാം പിണറായി ഭരണത്തെ സംബന്ധിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .
നിയമസഭാ തിരഞ്ഞെടുപ്പ്; 85 സീറ്റില്‍ വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍
സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. കുറഞ്ഞത് 85 സീറ്റുകളില്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനത്തിലാണ് വിലയിരുത്തല്‍. നൂറു സീറ്റിലധികം നേടി വിജയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസിന്റെ നേതൃസംഗമം വയനാട്ടില്‍ ഇന്നാണ് തുടങ്ങിയത്. കാസര്‍കോട്ട് അഞ്ചില്‍ മൂന്ന്, കണ്ണൂരില്‍ 11ല്‍ നാല്, കോഴിക്കോട്ട് 13ല്‍ എട്ട്, വയനാട്ടില്‍ മൂന്നില്‍ മൂന്ന്, പാലക്കാട്ട് 12ല്‍ അഞ്ച്, തൃശൂരില്‍ 13ല്‍ ആറ്, എറണാകുളത്ത് 14ല്‍ 12, ഇടുക്കിയില്‍ അഞ്ചില്‍ നാല്, ആലപ്പുഴയില്‍ ഒന്‍പതില്‍ നാല്, കോട്ടയത്ത് ഒന്‍പതില്‍ അഞ്ച്, പത്തനംതിട്ടയില്‍ അഞ്ചില്‍ അഞ്ച്, കൊല്ലത്ത് 11ല്‍ ആറ്, തിരുവനന്തപുരത്ത് 14ല്‍ നാല്, മലപ്പുറത്ത് 16ല്‍ 16 എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ലീഗിന്റെ കൈവശമുള്ള കോഴിക്കോട്ടെ പേരാമ്പ്രയും കണ്ണൂരിലെ അഴിക്കോടും വച്ചു മാറാവുന്നതാണന്നും യോഗത്തില്‍ നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചുവടുപിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് ജാഗ്രതയോടെ എത്തണമെന്നാണ് നേതാക്കള്‍ 'ലക്ഷ്യ ലീഡേഴ്സ് സമ്മിറ്റില്‍' ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥി ചര്‍ച്ച ഉള്‍പ്പെടെ മാധ്യമ പ്രതികരണങ്ങളില്‍ പാലിക്കേണ്ട ജാഗ്രത ക്യാംപ് ഉദ്ഘാടനം ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഓര്‍മിപ്പിച്ചു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഘടകകക്ഷികളെ പിണക്കരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമുദായ സംഘടനകളെ മുഖവിലയ്ക്കെടുക്കണം. 2019ലെ ലോക്സഭാ വിജയത്തോടെയുണ്ടായതു പോലെ അമിത ആത്മവിശ്വാസം വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിപദാസ് മുന്‍ഷിയും മുന്നറിയിപ്പ് നല്കി. പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പറഞ്ഞു. ജയസാധ്യതയുള്ള എംപിമാരെ മല്‍സരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവും ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.
വി.ഡി സതീശനെ സിപിഎമ്മിന് പേടിയോ? | Abgeoth Varghese | News Hour | 26 Dec 2025
വി.ഡി സതീശനെ സിപിഎമ്മിന് പേടിയോ? | Abgeoth Varghese | News Hour | 26 Dec 2025
ചന്ദ്രഗ്രഹണം: തിരുപ്പതി ക്ഷേത്രം ഈ ദിവസം 10 മണിക്കൂർ അടച്ചിടും; പ്രസാദവും അന്നദാനവും നിലയ്ക്കും
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം 10 മണിക്കൂറിലധികം അടച്ചിടും. മാർച്ച് 3നാണ് തിരുപ്പതി ക്ഷേത്രത്തിലെ ചടങ്ങുകൾ നിലയ്ക്കുക. ചന്ദ്രഗ്രഹണം നടക്കുന്നതിനാലാണിത്.
ബെംഗളൂരു: റെയിൽവേയിൽ ടിക്കറ്റ് കലക്ടർ, ക്ലർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 5.3 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ കേസെടുത്ത് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മഹിളാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഷംഷാദ് ബീഗം എന്ന യുവതിയുടെ തട്ടിപ്പ്. ഷംഷാദിന്റെ പിതാവ് എം.എം. മൻസൂർ അഹമ്മദിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിജയപുര സ്വദേശിയായ സംഗമേഷ് രാച്ചയ്യ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചത്. തട്ടിപ്പിന് ഇരയായവർക്ക് വ്യാജ നിയമന ഉത്തരവുകൾ ഷംഷാദ് ഇമെയിൽ വഴി അയച്ചുനൽകിയിരുന്നു. സാധാരണ നടക്കുന്ന പരീക്ഷകൾക്കുശേഷം ഇവർക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് വിശ്വസിപ്പിച്ച് വ്യാജ അഡ്മിറ്റ് കാർഡുകളും നൽകി. കൊൽക്കത്തയിലും മുംബൈയിലുമായി മൂന്നു മാസത്തെ പരിശീലനം നൽകുമെന്നും തട്ടിപ്പിലൂടെ പണം കൈപ്പറ്റിയവരെ വിശ്വസിപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ, കർണാടക എക്സാമിനേഷൻ അതോറിറ്റിയിലെ ജീവനക്കാരൻ എന്നിങ്ങനെ പരിചയപ്പെടുത്തി മറ്റു ചിലരെയും യുവതി തട്ടിപ്പിനായി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിൽവെച്ചായിരുന്നു ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നതും പണം വാങ്ങിയിരുന്നതും. രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്നതിനായി ഇവർക്കൊപ്പമുള്ള ചിത്രങ്ങളും ഷംഷാദ് ബീഗം കാണിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
സുഹൃത്തിന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കരൾ പകുത്തു നൽകാൻ എടുത്ത തീരുമാനമാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജുവിന്റെ ജീവിതം പൂർണമായും മാറ്റിമറിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ചികിത്സാ പിഴവ് മൂലം ഇന്ന് രഞ്ജു ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത കിടപ്പുരോഗിയായി മാറി. ചികിത്സയ്ക്കായി ഒന്നരക്കോടിയിലേറെ രൂപ ചെലവായതോടെ ഉണ്ടായിരുന്ന കിടപ്പാടം വരെ നഷ്ടപ്പെട്ടു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇപ്പോൾ ഈ കുടുംബം. വിദേശത്ത് ജോലി ചെയ്തിരുന്ന രഞ്ജു ലീവിൽ നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തിന്റെ […] The post സുഹൃത്തിന്റെ പിതാവിനായി കരൾ പകുത്തു നൽകി ജീവിതം തന്നെ നഷ്ടപ്പെട്ട രഞ്ജു; ജീവിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു appeared first on ഇവാർത്ത | Evartha .
മൂന്നാമതും നയിക്കാൻ ഇറങ്ങുന്ന പിണറായി മുന്നണിയുടെ അന്തകനോ രക്ഷകനോ?| PG Suresh Kumar | Nerkkuner
മൂന്നാമതും നയിക്കാൻ ഇറങ്ങുന്ന പിണറായി മുന്നണിയുടെ അന്തകനോ രക്ഷകനോ?| PG Suresh Kumar | Nerkkuner
മഡുറോയുടെ വിശ്വസ്തയും സോഷ്യലിസ്റ്റും; തന്റെ നേതാവിനെ തടവിലാക്കിയ ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം
ഏകദേശം 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവിൽ ആദ്യം അമേരിക്കൻ യുദ്ധവിമാനങ്ങൾ വെനസ്വേലയുടെ റഡാർ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളും തകർത്തു.
രാഷ്ട്രീയമായ പോരാട്ടങ്ങള്‍, മത്സരങ്ങള്‍ അവയിലെ ജയവും പരാജയവും എല്ലാം തീര്‍ത്തും ആശയപരമായിരിക്കണം.
വിദേശത്തുനിന്ന് പണം സ്വീകരിച്ചത് നിയമപരം ആയിട്ടാണോയെന്ന് പരിശോധിക്കണമെന്നും കെ ജെ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3,000 രൂപ വീതം; തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ 2.20 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 3,000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അറിയിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3,000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും കരിമ്പും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം പൊങ്കല്‍ കിറ്റിനൊപ്പം പണം നല്‍കിയിരുന്നില്ല. അതിനു മുന്‍പുള്ള മൂന്നു വര്‍ഷവും 1,000 രൂപ വീതം നല്‍കിയിരുന്നു. പൊങ്കല്‍ സമ്മാനത്തിന്റെ വിതരണോദ്ഘാടനം ജനുവരി എട്ടിന് നടക്കും. റേഷന്‍ കടകള്‍ വഴിയാണ് ജനങ്ങള്‍ക്ക് സമ്മാനം വിതരണം ചെയ്യുക. തിരക്ക് ഒഴിവാക്കാന്‍ ഓരോ കടയിലും പ്രതിദിനം 400 ഓളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 14നകം പൊങ്കല്‍ സമ്മാന വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊങ്കല്‍ സമ്മാന പാക്കേജിനായി 248 കോടി രൂപ അനുവദിച്ചുകൊണ്ട് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതില്‍ പണം നല്‍കുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. പിന്നീട് മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്.
കാസറഗോഡ് വീട്ടിൽ ഒറ്റയ്ക്കായ പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻശ്രമം: ബന്ധു അറസ്റ്റിൽ
വീട്ടിൽ ഒറ്റയ്ക്കായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ
ലോക്സഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കെ പി സി സി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു, 100 സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസ് മോഹത്തിൽ ബത്തേരി ക്യാമ്പിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ
തനിക്കെതിരെയുള്ളത് വ്യാജ പരാതി ; അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍
വീഡിയോ ചെയ്യരുതെന്ന് ജാമ്യോപാധിയിലില്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
പുനര്‍ജനി ക്രമക്കേടില്‍ വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരിച്ച് പിവി അൻവർ. കഴിഞ്ഞ നാലര വർഷം പ്രതിപക്ഷ നേതാവ് അതേ കസേരയിൽ ഇരുന്നിട്ടും തോന്നാത്ത ഒരു അന്വേഷണ താൽപര്യം ഇപ്പോൾ തോന്നാനുള്ള ചേതോവികാരം മലയാളിക്ക് അറിയാമെന്നുംത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം എന്ന പ്രതിയോഗിയെ മുഖ്യമന്ത്രി ജനങ്ങളിലൂടെ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അൻവർ പറഞ്ഞു.പ്രതിപക്ഷത്തിനെതിരെ വൈരാഗ്യ
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരും; മലയോര മേഖലയിൽ ശൈത്യം
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ മാറിനിൽക്കുമെന്നും വരണ്ട കാലാവസ്ഥ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ശൈത്യം കഠിനമാകുമ്പോൾ സമതലങ്ങളിലും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മൂന്നാറിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴെയെത്തി. ജനുവരി 8 വരെ കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ പ്രാദേശികമായ മാറ്റങ്ങൾ കാരണം ഇന്ന് (ജനുവരി 4) ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഹൈറേഞ്ച് മേഖലകളിൽ ശൈത്യം കഠിനമായി തുടരുകയാണ്. മൂന്നാറിൽ കുറഞ്ഞ താപനില 8.3 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. അയൽ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊടൈക്കനാലിൽ 6.3 ഡിഗ്രി സെൽഷ്യസും ഊട്ടിയിൽ 7.6 ഡിഗ്രി സെൽഷ്യസുമാണ് ഇന്നത്തെ താപനില. സമതല പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ തണുപ്പ് വർദ്ധിച്ചുവരുന്നുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ജനുവരി 4 മുതൽ 8 വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും മോശം കാലാവസ്ഥ തുടരുന്നതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മഴ കുറവാണെങ്കിലും അന്തരീക്ഷ മാറ്റങ്ങൾക്കനുസരിച്ച് ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം: ഇടിമിന്നൽ തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക, വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ വിച്ഛേദിക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ടെറസിലോ തുറസായ സ്ഥലത്തോ കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. സൈക്കിൾ, ബൈക്ക് യാത്രക്കാർ സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണം.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്യുടെ അവസാന ചിത്രമാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ'.
ചെന്നൈ: ദളപതി വിജയ്യുടെ അവസാന ചിത്രമെന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയ 'ജനനായക'നായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വൻ വിവാദങ്ങളിലും ട്രോളുകളിലും ഉയർന്നു വരികയാണ്. ഗൂഗിൾ ജെമിനി എഐയുടെ വാട്ടർമാർക്ക് ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഏകദേശം 400 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഇത്രയും വലിയൊരു പ്രോജക്റ്റിൽ അണിയറപ്രവർത്തകർ കാണിച്ച അശ്രദ്ധ, വിജയ്യെ പോലുള്ള ഒരു സൂപ്പർതാരത്തിന് ലഭിക്കേണ്ട അന്തസ്സാർന്ന യാത്രയയപ്പിന് മങ്ങലേൽപ്പിച്ചു എന്നാണ് ഉയരുന്ന പ്രധാന പരാതി. ട്രെയിലറിന്റെ 23-ാം സെക്കൻഡിൽ വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഒരു രംഗത്തിൽ താഴെ വലത്തേയറ്റത്താണ് ജെമിനി ലോഗോ വ്യക്തമായി കാണപ്പെട്ടത്. കോടികൾ മുടക്കി നിർമിക്കുന്ന ഒരു ചിത്രത്തിൽ ലളിതമായ ഒരു ഷോട്ടിനായി എഐ ഉപയോഗിച്ചതും അതിന്റെ വാട്ടർമാർക്ക് പോലും നീക്കം ചെയ്യാൻ മറന്നുപോയതും അണിയറപ്രവർത്തകരുടെ അശ്രദ്ധയാണ് കാട്ടുന്നതെന്ന് സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. സ്വന്തമായി എന്തെങ്കിലുമുണ്ടോ?, വിജയ്യെ പോലുള്ള ഒരു താരത്തിന് ഇതിലും മികച്ച യാത്രയയപ്പാണ് നൽകേണ്ടിയിരുന്നത് എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. വിവാദമായതോടെ ഈ രംഗം ട്രെയിലറിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം. സാങ്കേതിക പിഴവുകൾക്ക് പുറമെ, ചിത്രം ഒരു റീമേക്ക് ആണെന്നതും വിമർശനങ്ങളുടെ ആക്കം കൂട്ടി. ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കാണ് 'ജനനായകൻ' എന്ന് ട്രെയിലറിലെ പല രംഗങ്ങളും സൂചന നൽകുന്നു. നേരത്തെ ഇതൊരു നേരിട്ടുള്ള റീമേക്ക് ആയിരിക്കില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും ട്രെയിലറിലെ സാമ്യതകൾ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
ഒരാളെയും തിരുത്താനാകില്ല എന്നും വകതിരിവ് കാണിക്കേണ്ടത് അവനവന് തന്നെയാണ് എന്നും ഗണേഷ്കുമാര് വിമര്‍ശിച്ചു.
വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; 2 പേർക്ക് കുത്തേറ്റു
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം. വർക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റത്. ഇരുവർക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ: എടുത്തു.
കൊച്ചി: എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കൊച്ചി തൃക്കാക്കര സ്വദേശിക്ക് 1,79,000 രൂപ നഷ്ടമായതായി പരാതിയില്‍ പറയുന്നു. അമിതവേഗത്തിന് 500 രൂപ പിഴയടക്കണെമെന്ന സന്ദേശമാണ് കൊച്ചി സ്വദേശിക്ക് ലഭിച്ചത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതും പണം നഷ്ടമായി. പിഴ ഒടുക്കിയില്ലെങ്കില്‍ അമിത പിഴ ഈടാക്കുമെന്ന് സന്ദേശത്തില്‍ കണ്ടതോടെ പണമടയ്ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്. ഉടന്‍ സൈബര്‍ പൊലീസിന്റെ 1930 നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. സൈബര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കെഎസ്ആര്‍ടിസി സേവനങ്ങളില്‍ ഭക്തര്‍ 'ഹാപ്പി'; മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം: ഗതാഗത മന്ത്രി
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കുമെന്നും പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇത്തവണത്തേത് പരാതികള്‍ കുറഞ്ഞ സീസണായിരുന്നു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണെന്നാണ് പമ്പയില്‍ അയ്യപ്പ ഭക്തരോട് സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നത് ആശ്വാസകരമാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതൃ ക്യാമ്പിലും വിമര്‍ശനവുമായി ദീപ്തി മേരി വര്‍ഗീസ്
കോണ്‍ഗ്രസ് സെന്‍ട്രല്‍ കേരള സോണല്‍ മീറ്റിങ്ങിലാണ് വിമര്‍ശനം ഉന്നയിച്ചത്.
'കൊച്ചിയില്‍ മേയര്‍ പദവി നല്‍കാതെ തഴഞ്ഞു; കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് നടത്തി'
അബൂദബിയില്‍ വാഹനാപകടം; സഹോദരങ്ങള്‍ ഉള്‍പ്പടെ നാലു മലയാളികള്‍ മരിച്ചു
അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റേയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാനയുടേയും മക്കളായ അഷസ്(14), അമ്മാര്‍(12), അയാഷ്(5), എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. അബ്ദുല്ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ രാവിലെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങും വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്ന് മക്കളടക്കം നാലുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി ബുഷ്റയും മരണപ്പെട്ടു. അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണ്. മരിച്ച മൂന്ന് കുട്ടികളും കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയായ അബ്ദുൽ ലത്തീഫിന്റെ മക്കളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. ഇന്നലെ രാവിലെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. വാഹനത്തിൽ എഴ് പേർ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽപ്പെട്ട വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി ബുഷ്റയും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫിന്റെ ഭാര്യ റുഖ്സാന ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അബ്ദുൽ ലത്തീഫിനും പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മരിച്ചവരുടെ മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അബ്ദുൽ ലത്തീഫ് നേരത്തെ സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു.എ.എയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികള്‍ അടക്കം 4 മലയാളികൾ മരിച്ചു, മൂന്ന് പേര് ചികിത്സയിൽ
കോഴിക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് തകരാര്‍ സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം
ബെംഗളൂരുവിന് വെല്ലുവിളിയാകും; ഹൊസൂരില്‍ പുതിയ വിമാനത്താവളം: തടസങ്ങളില്ലെന്ന് കേന്ദ്രമന്ത്രി
വിശാഖപട്ടണം: തമിഴ്നാട്ടിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ വിമാനത്താവള പദ്ധതിയാണ് ഹൊസൂരിലേത്. എന്നാല്‍ തൊട്ടടുത്തുള്ള ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട ചില നിയമ തടസങ്ങളാണ് ഹൊസൂരില്‍ വിമാനത്താവള നിര്‍മാണത്തിന് വിഘാതമായി നില്‍ക്കുന്നത്. ഇപ്പോഴിതാ തമിഴ്നാടിന് ആശ്വാസവും പ്രതീക്ഷയും നല്കുന്ന ഒരു പ്രഖ്യാപനമാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍
ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയുടെ പ്രകടനം പോലെ ഇടതു മുന്നണി തിരിച്ചുവരും: എം.എ. ബേബി
ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുകാർ ആരായാലും പാർട്ടിയുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. വിഷയത്തിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങില്ലെന്നും പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോറ്റി നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച എം.എ. ബേബി, അതിനെ ഒരു പാരഡിയായി കാണാനാകില്ലെന്നും, മ്ലേച്ഛമായ പരാമർശമായാണ് അതിനെ വിലയിരുത്തുന്നതെന്നും പറഞ്ഞു. സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ പോറ്റി എങ്ങനെ ആ വിഷയത്തിലേക്ക് […] The post ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയുടെ പ്രകടനം പോലെ ഇടതു മുന്നണി തിരിച്ചുവരും: എം.എ. ബേബി appeared first on ഇവാർത്ത | Evartha .
വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം. രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സന്ദീപ്, സുരേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വക്കം സ്വദേശിയായ സുരേഷാണ് അക്രമം നടത്തിയത്. അക്രമണത്തില്‍ സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് പരിക്കേറ്റത്.
കൊച്ചി: എം-പരിവാഹൻ ആപ്പിന്റെ പേരിൽ നടന്ന ഓൺലൈൻ തട്ടിപ്പിൽ കൊച്ചി തൃക്കാക്കര സ്വദേശിക്ക് 1,79,000 രൂപ നഷ്ടപ്പെട്ടു. അമിതവേഗത്തിന് 500 രൂപ പിഴ ചുമത്തിയെന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് പണം നഷ്ടമായത്. അമിതവേഗത്തിന് 500 രൂപ പിഴയടക്കണമെന്നും, പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ തുക ഈടാക്കുമെന്നും കാണിച്ചുള്ള സന്ദേശമാണ് തൃക്കാക്കര സ്വദേശിക്ക് ലഭിച്ചത്. ഈ സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടൻതന്നെ സൈബർ പോലീസിന്റെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
തങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ
2025ൽ ലോകം സാക്ഷിയായ സംഭവ വികാസങ്ങൾ | Lokajalakam 04 Jan 2026
2025ൽ ലോകം സാക്ഷിയായ സംഭവ വികാസങ്ങൾ | Lokajalakam 04 Jan 2026

24 C