മുംബൈ: ഈ വർഷത്തെ ടി20 ലോകകപ്പിൽ 300-ൽ അധികം റൺസ് നേടുന്ന ടീമുകളുണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ടൂർണമെന്റിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ മുഖാമുഖത്തിലാണ് ബ്രൂക്ക് തന്റെ നിരീക്ഷണം പങ്കുവെച്ചത്. ഇന്ത്യയിലെ പിച്ചുകൾ ഇത്തരത്തിലുള്ള ഉയർന്ന സ്കോറുകൾക്ക് സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ 300-നു മുകളിൽ സ്കോർ ചെയ്യാൻ കഴിയുന്ന നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് ബ്രൂക്ക് വ്യക്തമാക്കി. മനോഹരമായ വിക്കറ്റുകളും വേഗമുള്ള ഔട്ട്ഫീൽഡുകളും ചെറിയ ഗ്രൗണ്ടുകളും ബൗണ്ടറികൾ നേടാൻ ബാറ്റർമാരെ പ്രോത്സാഹിപ്പിക്കും. പുറത്താകുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ബൗളർമാരെ ധൈര്യപൂർവ്വം നേരിടാൻ സാധിച്ചാൽ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ടി20യിൽ 300-ൽ അധികം സ്കോർ നേടിയ രണ്ട് ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവർ 304 റൺസ് നേടിയിരുന്നു. ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും ഉയർന്ന ടീം സ്കോർ സിംബാബ്വെയുടെ പേരിലാണ്. 2024-ൽ ഗാംബിയയ്ക്കെതിരെ അവർ 344 റൺസ് അടിച്ചുകൂട്ടി. ഗ്രൂപ്പ് സിയിൽ ഇറ്റലി, നേപ്പാൾ, സ്കോട്ട്ലൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കൊപ്പമാണ് ഇംഗ്ലണ്ട് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. നേപ്പാളുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം, ഈ മാസം എട്ടാം തീയതിയാണ് ആ പോരാട്ടം.
മംഗളൂരു: ശിവമോഗ്ഗ ജില്ലയിലെ ശിക്കാരിപുരയില്‍ അനധികൃത തോക്ക് നിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് ഒറ്റക്കുഴല്‍ തോക്കുകള്‍ കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിക്കാരിപുര പട്ടണയിലെ ഭദ്രപൂര്‍ ഗ്രാമത്തിലെ മൂന്നാം ക്രോസ് നിവാസിയും മരപ്പണിക്കാരനുമായ കെ. ലക്ഷ്മണപ്പയാണ് (43) അറസ്റ്റിലായത്. ലക്ഷ്മണപ്പ തന്റെ വീടിനോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ അനധികൃതമായി തോക്കുകള്‍ നിര്‍മ്മിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് പൊലീസ് റെയ്ഡിനെത്തിയത്. ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലക്ഷ്മണപ്പയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശിക്കാരിപുര ഡിവൈ.എസ്.പി കെ.ഇ. കേശവിന്റെ നേതൃത്വത്തില്‍ ശിക്കാരിപുര സിറ്റി സര്‍ക്കിള്‍ സന്തോഷ് എം. പാട്ടീല്‍, എസ്.ഐ എച്ച്. ശരത്, സ്റ്റാഫ് അംഗങ്ങളായ കൊത്രേശപ്പ, പ്രദീപ് കെ., നാഗരാജ്, രവി നായക, രവികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
തൃശ്ശൂർ സ്വദേശിനിയായ അഡ്വ. ആഗ്ന ജോയ് ആണ് വധു. ലോ കോളേജിലെ സൗഹൃദം വിവാഹത്തിലെത്തുകയാണെന്നും കുടുംബം സന്തോഷത്തോടെ പിന്തുണ നൽകിയെന്നും ഉമ തോമസ് അറിയിച്ചു.
പാലക്കാട് നാട്ടുകല്‍ പോലിസിലാണ് പരാതി നല്‍കിയിരിക്കുന്നത്
ഇസ്ലാമാബാദിലെ ഷിയാ ആരാധനാലയത്തിൽ ചാവേറാക്രമണം. ജുമുഅ നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപകാലത്ത് ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്.
ബാങ്ക് ഇടപാടുകാര്‍ക്ക് ആര്‍ബിഐയുടെ കവചം; തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ വരെ നഷ്ടപരിഹാരം
ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പിനിരയാകുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി: നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്കി നിയമ നടപടി സ്വീകരിച്ചതായി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. 2024 മുതല്‍ ഈ വ്യക്തിയില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അടുത്തിടെ പ്രൊമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ ഈ വ്യക്തി അവിടെയും പിന്തുടര്ന്നെത്തി. ഇതോടെ പൊലീസില്‍ അറിയിക്കുകയും പൊലീസ് ഇയാളെ പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു എന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഇരുവരും പറഞ്ഞു. ഇരുവരേയും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സന്ദേശമയക്കുകയും, ഫാന്‍ മീറ്റപ്പുകളിലും മറ്റ് പരിപാടികള്‍ക്കിടയിലും പിന്തുടരുകയും ചെയ്തതോടെയാണ് നിയമനടപടി. '2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആള്‍ക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്‍ഡ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുന്‍പ് കൊളാബ് ചെയ്യാന്‍ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാള്‍ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈല്‍സും എനിക്ക് മുന്‍പ് കിട്ടിയിരുന്നു. പരാതി നല്കാന് ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ ഞങ്ങള്‍ വന്നതാണ്. ഇവിടെയും ഇയാള്‍ വന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. അതവര് നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോള്‍ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ നോക്കുക', ആദി-നൂറയുടെ വാക്കുകള്‍. ബിഗ് ബോസ് മലയാളം സീസണ് 7ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ടുപേരാണ് ആദിലയും നൂറയും. ലെസ്ബിയന്‍ കപ്പിള്‍സായ ഇരുവര്‍ക്കും ഷോയ്ക്ക് മുന്‍പ് പല നെഗറ്റീവുകളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും പോലെ അവരും മനുഷ്യരാണെന്ന തിരിച്ചറിവ് ഭൂരിഭാഗം പേര്‍ക്കും വന്നുവെന്നാണ് അടുത്തിടെ ആദിലയും നൂറയും പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. 2024 മുതല്‍ തങ്ങളെ ശല്യം ചെയ്യുന്നൊരാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നാണ് ആദിലയും നൂറയും പറയുന്നത്. ശല്യം കൂടിയതോടെയാണ് പരാതിയിലേക്ക് കടന്നതെന്നും ഇവര്‍ വ്യക്തമാക്കി. '2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആള്‍ക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്റ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുന്‍പ് കൊളാബ് ചെയ്യാന്‍ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാള്‍ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈല്‍സും എനിക്ക് മുന്‍പ് കിട്ടിയിരുന്നു. പരാതി നല്കാന് ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാഗമായി ഒരു റസോര്‍ട്ടില്‍ ഞങ്ങള്‍ വന്നതാണ്. ഇവിടെയും ഇയാള്‍ വന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. അതവര് നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോള്‍ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ നോക്കുക', എന്നായിരുന്നു ആദി-നൂറയുടെ വാക്കുകള്‍.
സ്വര്‍ണവിലയിലെ 'തിളക്കം' ആര്‍ബിഐക്ക് ആശങ്ക; വിലക്കയറ്റ ഭീഷണിയില്‍ സ്വര്‍ണവും വെള്ളിയും നിര്‍ണ്ണായകം
സ്വര്‍ണത്തെ ഒഴിവാക്കി കണക്കാക്കിയാല്‍ ഡിസംബറിലെ അടിസ്ഥാന പണപ്പെരുപ്പ നിരക്ക് 2.6 ശതമാനം മാത്രമാണ്.
ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് കൺസീലർറോ? ഈ ബ്യൂട്ടി ട്രെൻഡിന് പിന്നിലെ രഹസ്യം ഇതാ
നിങ്ങളുടെ പ്രിയപ്പെട്ട ലിപ്സ്റ്റിക് ഷേഡ് ചുണ്ടിൽ പുരട്ടുമ്പോൾ വിചാരിച്ചത്ര ഭംഗി തോന്നുന്നില്ലേ? ട്യൂബിൽ കാണുന്ന ആ മനോഹരമായ നിറം ചുണ്ടിലെത്തുമ്പോൾ മങ്ങുകയോ നിറം മാറുന്നുണ്ടോ? എങ്കിൽ സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുന്ന 'കൺസീലർ പ്രൈമിംഗ്' …
'സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജാഗ്രത കുറവുണ്ടായി'
മുഖ്യമന്ത്രിയ്ക്ക് മികച്ച പ്രതിച്ഛായ, സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജാഗ്രത കുറവുണ്ടായി: എം.എ ബേബി
എന്താണ് ഈ 'രഹസ്യ' കരാര്‍? കരാറിലെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അമേരിക്കയുമായി ബംഗ്ലാദേശ് നേരത്തെ ധാരണയിലെത്തിയിരുന്നു
റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും
കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സൗദി അറേബ്യയിൽ നടക്കുന്ന മൂന്നാമത് ലോക പ്രതിരോധ പ്രദർശനത്തിൽ പങ്കെടുക്കും.
ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയെ തളര്‍ത്തുന്നത്
ഹൈദരാബാദ്: തന്റെ എല്ലാ സിനിമകളും ശ്രീരാമനെയും രാമായണത്തെയും ആധാരമാക്കിയും അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുമാണ് നിർമിച്ചിട്ടുള്ളതെന്നാണ് എസ്. എസ് രാജമൗലി. ന്യൂസ് വെബ്സൈറ്റായ പോളിഗണിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം അറിയിച്ചത്. 'വാരണാസി'യിലും രാമായണത്തിലെ ഒരു പ്രത്യേക സംഭവം നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് ചിത്രത്തിലെ ഒരു പ്രധാന ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമായണത്തെക്കുറിച്ച് ആഴത്തിൽ അറിവില്ലാത്ത പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാമായണ കഥയുമായി ആന്തരികമായ ബന്ധമുണ്ടെങ്കിലും മനുഷ്യബന്ധങ്ങൾക്കും വികാരങ്ങൾക്കുമാണ് ചിത്രത്തിൽ പ്രാധാന്യം നൽകുന്നത്. പ്രത്യേകിച്ചും അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം എല്ലാവർക്കും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുമെന്നും രാജമൗലി പറഞ്ഞു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരടക്കം വമ്പൻ താരനിര അണിനിരക്കുന്ന 'വാരണാസി' 1300 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രീകരണത്തിന്റെ ഭൂരിഭാഗവും വാരണാസിയുടെ പശ്ചാത്തലത്തിലാണെങ്കിലും, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി രൂപ ചെലവിൽ വാരണാസി നഗരത്തിന്റെ കൂറ്റൻ സെറ്റ് നിർമിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 2027 ഏപ്രിൽ 7-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട വിവരം.
ചെന്നൈയിലെ അഡയാർ മേഖലയിൽ ചത്ത കാക്കകളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം തമിഴ്നാടിന് അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഐ എ എസ് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോളേജിൽ സ്വീകരണവും അഭിനന്ദന ഫ്ലക്സ് ബോർഡും ഉൾപ്പടെ വച്ച സംഭവത്തിൽ അന്വേഷിക്കുവാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപിയുടെ നിർദ്ദേശം
സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം അഞ്ച് ദിവസമായി കുറയ്ക്കുന്നതിനെ പിന്തുണച്ച് ഇടത്, വലത് സംഘടനകൾ. ഈ സംവിധാനം നിലവിൽ വന്നാൽ ആഴ്ചയിൽ രണ്ട് ദിവസം അവധി ലഭിക്കും. ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ ഇത് ഉപകരിക്കും.
ഉമാ തോമസിന്റെയും പിടിയുടെയും മകന് വിവാഹിതനാകുന്നു; 'എല്ലാവരുടേയും അനുഗ്രഹം വേണം'
കൊച്ചി: മകന് വിവാഹിതനാകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഉമ തോമസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പിടി തോമസിന്റെയും ഉമാ തോമസിന്റെയും രണ്ടാമത്തെ മകനായ വിവേക് തോമസ് അഭിഭാഷകനാണ്. തൃശൂര്‍ സ്വദേശിനിയായ ആഗ്നയാണു വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്. തൃശൂര്‍ ലോ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ വിവേകിന്റെ ഒരു
ഇഡ്ഡലിയ്ക്കും ദോശയ്ക്കും കൂടെ പിടിക്കാൻ ഇതാ ഒരു ഐറ്റം
ഇഡ്ഡലിയ്ക്കും ദോശയ്ക്കും കൂടെ പിടിക്കാൻ ഇതാ ഒരു ഐറ്റം
എൽഡിഎഫിനെതിരെ പാരഡി നിർമിക്കുന്ന തിരക്കിലാണ് കോൺഗ്രസെന്നും എംഎ ബേബി പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
വാഴക്കോട് ക്വാറിയില്‍ തീപ്പിടിത്തം; അരക്കോടിയിലധികം രൂപ വിലവരുന്ന പൈപ്പുകള്‍ കത്തിനശിച്ചു
വടക്കാഞ്ചേരി: പ്രവര്‍ത്തനം നിര്‍ത്തിവെച്ച വാഴക്കോട് ക്വാറിയില്‍ തീപ്പിടുത്തം. ക്വാറിയില്‍ സൂക്ഷിച്ച ജലനിധി കരാറുകാരന്റെ അരക്കോടിയിലധികം രൂപ വിലവരുന്ന പൈപ്പുകള്‍ പൂര്‍ണമായി കത്തി. ക്വാറി ഉടമയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാമഗ്രികളും കത്തിനശിച്ചു. ആളപായമില്ല. സമീപത്തുനിന്ന് പടര്‍ന്ന തീ പ്രദേശമാകെ വ്യാപിക്കുകയായിരുന്നു. വടക്കാഞ്ചേരിയില്നിന്നെത്തിയ അഗ്നിരക്ഷാസേന മൂന്നുമണിക്കൂര്‍ കഠിനാധ്വാനം ചെയ്താണ് ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കിയത്. പൈപ്പ് കത്തി ഉയര്‍ന്ന കറുത്ത പുക കാരണം സംസ്ഥാന പാതയിലെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേനയും പോലീസും കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനുളള ശ്രമം തുടരുന്നു.
6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കോഴിക്കോട് : ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പൂവാട്ട് പറമ്പ് ആനകുഴിക്കര സ്വദേശി കുന്നുമ്മൽ വീട്ടിൽ സുനീഷ് (30) പൊലീസ് പിടിയിൽ. 2025 ജൂൺ മാസം മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി അതിജീവിതയ്ക്ക് നേരെ ആവർത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് പ്രകാരം മാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്സിപിഒ ഷിബു ഓമശ്ശേരി സിപിഒ വിഗിൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വെറും രുചിയല്ല, ആരോഗ്യത്തിൻ്റെ നിധിയാണ് മട്ടൻ സൂപ്പ്
വെറും രുചിയല്ല, ആരോഗ്യത്തിൻ്റെ നിധിയാണ് മട്ടൻ സൂപ്പ്
മുഖം പോലെ തന്നെ സുന്ദരമാകട്ടെ കൈകളും: ഹാൻഡ് മാസ്ക് ട്രെൻഡ്
നമ്മുടെ പ്രായം വിളിച്ചുപറയുന്നത് മുഖത്തേക്കാൾ മുൻപേ കൈകളാണെന്ന് പറയാറുണ്ട്. സ്കിൻകെയർ റുട്ടീനുകൾ മുഖത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന കാലം കഴിഞ്ഞു. സാനിറ്റൈസറുകളുടെയും കഠിനമായ സോപ്പുകളുടെയും അമിത ഉപയോഗം കൈകളിലെ ചർമ്മത്തെ വരണ്ടതാക്കുമ്പോൾ..
തൃശ്ശൂർ: ആറങ്ങോട്ടുകര വളവിൽ ഗോതമ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വൈകിട്ട് നാലുമണിയോടെയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെടാനായി. പാലക്കാട് നിന്നും ആറങ്ങോട്ടുകരയിലേക്ക് ഗോതമ്പുമായി സഞ്ചരിച്ചിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചെറുതുരുത്തി-പൊന്നാനി പ്രധാന പാതയിൽ ആറങ്ങോട്ടുകരക്കും തലശ്ശേരിക്കും ഇടയിലുള്ള പഴയ സത്യൻ ടാക്കീസ് പരിസരത്തെ വളവിലാണ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്. വളവിൽവെച്ച് എതിരെ വന്ന കാറിന് വശം ഒതുക്കി നൽകുന്നതിനിടെയാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്.
ശരീരത്തിലെ പോഷകക്കുറവുകളും അതിന്റെ ലക്ഷണങ്ങളും
ശരീരത്തിലെ പോഷകങ്ങളുടെ കുറവ് പലതരം ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ഈ സാധാരണ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പലതരം രോഗങ്ങൾക്ക് വഴിവയ്ക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സിംഗപ്പൂർ: നിരോധനം ലംഘിച്ച് പ്രാവുകൾക്ക് ആവർത്തിച്ച് തീറ്റ നൽകിയതിന് 71 വയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 ഇന്ത്യൻ രൂപ) പിഴ ചുമത്തി സിംഗപ്പൂർ കോടതി. സിംഗപ്പൂരിലെ ടോ പായോ ഹൗസിംഗ് എസ്റ്റേറ്റിൽ താമസിക്കുന്ന സൺമുഖനാഥൻ ഷംലയാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് തവണ ഇവർ പ്രാവുകൾക്ക് തീറ്റ നൽകിയതായി നാഷണൽ പാർക്സ് ബോർഡ് കണ്ടെത്തിയിരുന്നു. നിയമത്തോടുള്ള നിരന്തരമായ അവഗണനയാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. പൊതുജനാരോഗ്യം മുൻനിർത്തി സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണ്. സിംഗപ്പൂർ വന്യജീവി നിയമപ്രകാരമാണ് ഷംലക്കെതിരെ നടപടിയെടുത്തത്. നേരത്തെയും ഇതേ കുറ്റത്തിന് ഇവർക്ക് 1,200 ഡോളർ പിഴ ശിക്ഷ ലഭിച്ചിരുന്നു. ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് കോടതിയിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും, ഒരു മാസത്തിനുള്ളിൽത്തന്നെ ഇവർ വീണ്ടും പ്രാവുകൾക്ക് തീറ്റ നൽകിത്തുടങ്ങിയെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കുമ്പോഴും, ശിക്ഷാ നടപടി എന്ന നിലയിൽ വലിയൊരു തുക പിഴയായി നൽകേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. തനിക്ക് ജോലിയില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി പിഴ കുറയ്ക്കണമെന്ന് ഷംല കോടതിയിൽ അപേക്ഷിച്ചെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. തുടർന്ന്, പിഴത്തുക ഉടൻ അടയ്ക്കാൻ അവർ സമ്മതിച്ചു. അനിമൽസ് ആൻഡ് ബേർഡ്സ് ആക്ട് പ്രകാരം സിംഗപ്പൂരിൽ പ്രാവുകളെ വളർത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ അഭയം നൽകുന്നതിനോ ലൈസൻസ് ആവശ്യമാണ്.
കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. 92 ലക്ഷം രൂപ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം കേവലം 'ഭാവനാവിലാസം' മാത്രമാണെന്നും പാര്‍ട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണന് പുറത്തിറക്കിയ പുസ്തകത്തിന് പിന്നില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളല്ല, മറിച്ച് എംഎല്‍എ ടി.ഐ. മധുസൂദനനോടുള്ള വ്യക്തിപരമായ പകയാണെന്ന് രാഗേഷ് ആരോപിച്ചു. മധുസൂദനനെ അധിക്ഷേപിക്കാനും വ്യക്തിഹത്യ ചെയ്യാനും പുസ്തകത്തില്‍ പലതും എഴുതിച്ചേര്‍ത്തിട്ടുണ്ട്. പുസ്തക പ്രകാശനം 'സിപിഎം വിരുദ്ധരുടെ സംഗമമായി' മാറിയെന്നും ആര്‍എംപി നേതാക്കളടക്കം ചടങ്ങില്‍ പങ്കെടുത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂരിലെ ഫണ്ട് വിവാദം വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത് വന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റര്‍മാര്‍ പരിശോധിച്ച് പാര്‍ട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാര്‍ട്ടി മെമ്പര്‍മാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാര്‍ട്ടി മെമ്പര്‍മാരില്‍നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരില്‍നിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാര്‍ട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കില്ല. എന്നാല്‍, നിലവില്‍ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തില്‍ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ഈ യോഗങ്ങളില്‍ കണക്ക് അവതരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനം സിപിഎം വിരുദ്ധരുടെ സംഗമമായിരുന്നു. ജോസഫ് സി. മാത്യു അടക്കമുള്ള സിപിഎം വിരുദ്ധരായവരെ ഉള്‍ക്കൊള്ളിച്ചാണ് പയ്യന്നൂരില്‍ പുസ്തക പ്രകാശനം സംഘടിപ്പിച്ചത്. അവരൊക്കെ പതിറ്റാണ്ടുകളായി സിപിഎം വിരുദ്ധരാണ്. ടി.ഐ. മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചാണ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തോട് പക മൂത്ത് അന്ധത ബാധിച്ചാണ് പുസ്തകം പുറത്തുവന്നിട്ടുള്ളത്. ടി.ഐ. മധുസൂദനനെ ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും പലതും എഴുതിച്ചേര്‍ത്തിരിക്കുന്നു. മധുസൂദനനോടുള്ള പക കാരണം പല കാര്യങ്ങളും കുഞ്ഞികൃഷ്ണന് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചിരുന്നു. ആ ഉന്നയിച്ച കാര്യങ്ങള്‍ മിക്കവാറും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മൂന്ന് ഓഡിറ്റര്‍മാരെ നിയമിച്ചു. ആ ഓഡിറ്റര്‍മാര്‍ കണക്ക് പരിശോധിച്ചു. ഓരോ രസീതിവെച്ചും പരിശോധന നടത്തി. കുഞ്ഞികൃഷ്ണന് അവതരിപ്പിച്ച കണക്കല്ല ശരിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓഡിറ്റര്‍മാര്‍ തയ്യാറാക്കിയ കണക്ക് പാര്‍ട്ടി അംഗീകരിച്ചു. 92 ലക്ഷം നഷ്ടപ്പെട്ടതെന്നത് ഭാവനാവിലാസമാണ്. ഒരുരൂപ പോലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല. മാധ്യമങ്ങളോട് കണക്ക് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ചില ചാനലുകളോട് ഞാന്‍ ഇത് പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. പൊതുജനങ്ങളോട് പറയേണ്ടകാര്യമില്ലെന്ന് പറഞ്ഞിട്ടില്ല. സാധാരണനിലയില്‍ പാര്‍ട്ടി വരവുചെലവ് കണക്കുകള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് അവതരിപ്പിക്കാറുള്ളത്. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണമെങ്കില്‍ കൊടുക്കും. ഏതെങ്കിലും പാര്‍ട്ടിയുടെ വരവുചെലവ് കണക്ക് നോട്ടീസില്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ടോ. പാര്‍ട്ടി അംഗങ്ങളില്‍നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരില്‍നിന്നുമാണ് ധനരാജ് രക്ഷസാക്ഷി ഫണ്ട് ശേഖരിച്ചത്. ബഹുജനങ്ങളില്‍നിന്ന് പണം ശേഖരിച്ചിട്ടില്ല. അത് സംബന്ധിച്ച് വിവാദം ഉയര്‍ന്നപ്പോള്‍ ഓഡിറ്റര്‍മാര്‍ ഇത് പരിശോധിച്ചു. ഏരിയ കമ്മിറ്റി ഇത് പരിശോധിച്ച് വരവുചെലവ് കണക്ക് അംഗീകരിച്ചു. കുഞ്ഞികൃഷ്ണന്റെ പരാതിയും അതിനെക്കുറിച്ച് ഓഡിറ്റര്‍മാര്‍ നടത്തിയ പരിശോധനയുടെ കണക്കും പരിശോധിച്ച് അംഗീകരിച്ചു. വി. കുഞ്ഞികൃഷ്ണന് നിങ്ങളുടെ മുന്നില്‍ തരംതാണവിധത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കണക്ക് വിടണമെന്ന് പറഞ്ഞു. പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികള്‍ അംഗീകരിച്ച കണക്ക് ജില്ലാ സെക്രട്ടറിക്ക് മാറ്റിയെഴുതാന്‍ പറ്റുമോ. ഏരിയ കമ്മിറ്റി അംഗീകരിച്ച കണക്ക് പാര്‍ട്ടി മെമ്പര്‍മാരോട് പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. ഫണ്ട് ശേഖരിച്ചത് അവരില്‍നിന്നാണ്. ഇതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തില്‍ എല്ലാ ബൂത്തുകളിലെയും അനുഭാവി യോഗത്തിലും വരവുചെലവ് കണക്ക് അവതരിപ്പിക്കും. ആ കുടുംബസംഗമങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കും. അതില്‍ അവതരിപ്പിക്കും. മാധ്യമങ്ങള്‍ക്ക് മുന്‍പാകെ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കും'', കെ.കെ. രാഗേഷ് വിശദീകരിച്ചു. രക്തസാക്ഷി ഫണ്ട് വിനിയോഗത്തില്‍ ചില പ്രശ്നങ്ങളുണ്ടായതായി കെ.കെ.രാഗേഷ് പറഞ്ഞു. 4 വര്‍ഷത്തിനുശേഷമാണ് വരവു ചെലവു കണക്ക് അവതരിപ്പിച്ചത്. കാലയളവ് നീണ്ടതിനാല്‍ പ്രശ്നങ്ങളുണ്ടായി. പാര്‍ട്ടി അക്കാര്യം പരിശോധിച്ചു. ഫണ്ട് നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍, ഫണ്ട് വിനിയോഗിക്കേണ്ട രീതിയിലല്ല വിനിയോഗിച്ചത്. ശേഖരിച്ച ഫണ്ട് സമയബന്ധിതമായി കൃത്യതയോടെ ചെലവാക്കണമായിരുന്നു. വരവു ചെലവു കണക്ക് സമയബന്ധിതമായി അംഗീകരിക്കണമായിരുന്നു. തെറ്റു തിരുത്താന്‍ പാര്‍ട്ടി നടപടിയെടുത്തു. കുഞ്ഞിക്കൃഷ്ണന് അതൊന്നും പോരാ. പകയോടെ പെരുമാറുകയാണ്. കുടുംബസഹായം, വീടുവയ്ക്കല്‍, കേസിന്റെ കാര്യങ്ങള്‍ എന്നിവയ്ക്കായാണ് ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത്. കേസ് നടത്താനാണ് ഏരിയ കമ്മിറ്റിക്ക് രക്തസാക്ഷി ഫണ്ടില്‍നിന്നും പണം കൈമാറിയത്. അത് വകമാറ്റലല്ല. ഏരിയ കമ്മിറ്റിയുടെ കെട്ടിടം പണി നടക്കുമ്പോള്‍ തല്ക്കാലം അതിനായി പണം എടുത്തിട്ടുണ്ടാകും. വിമര്‍ശനം ഉണ്ടായപ്പോള്‍, ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക രക്തസാക്ഷി ഫണ്ടിലേക്ക് മാറ്റാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. കെട്ടിട നിര്‍മാണത്തിനായി ഫണ്ട് മാറ്റിയ കുറ്റത്തിനാണ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഫണ്ട് ശേഖരണത്തിനുള്ള രസീത് കാണാതായിട്ടുണ്ടെന്നു കെ.കെ.രാഗേഷ് പറഞ്ഞു. പാര്‍ട്ടി ഓഫിസ് സെക്രട്ടറിയുടെ കയ്യില്‍നിന്നാണ് നഷ്ടപ്പെട്ടത്. അത് അദ്ദേഹം രേഖാമൂലം എഴുതി തന്നു. തുടര്‍ന്ന് ഓഫിസ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. ഫണ്ട് ശേഖരണത്തിനായി ടി.ഐ.മധുസൂദനന് കൊടുത്ത റസീപ്സ്റ്റ് തിരികെ വന്നിട്ടുണ്ട്. ആ റസീപ്റ്റ് ഓഡിറ്റിന് വിധേയമാക്കി. എന്തെങ്കിലും തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ല. റസീപ്റ്റ് അടിച്ചതില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതിലും മധുസൂദന്‍ തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ലെന്നും കെ.കെ.രാഗേഷ് പറഞ്ഞു.
ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്നത് എന്ത്?
ആലപ്പുഴ നഗരത്തിലേക്കുള്ള യാത്ര സുഗമമാക്കാനായി മണ്ഡലത്തിൽ രണ്ട് പാലങ്ങളുടെ നിർമാണം അവസാനഘട്ടത്തിൽ എത്തി. ആറാട്ടുവഴി പാലം, പോപ്പി പാലം എന്നിവയുടെ നിർമാണമാണ് പൂർത്തീകരണത്തിലേക്ക് അടുത്തത്. കിഫ്ബി ധനസഹായത്തോടെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ആണ് പാലങ്ങളുടെ നിർമാണം നടത്തുന്നത്.
ചുണ്ടുകൾക്കും വേണം കരുതൽ: എന്തുകൊണ്ട് എസ്പിഎഫ് ലിപ് ബാം ഇപ്പോൾ ട്രെൻഡാകുന്നു?
നിങ്ങളുടെ സൺസ്ക്രീൻ റുട്ടീനിൽ ചുണ്ടുകളെ ഉൾപ്പെടുത്താറുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾ വലിയൊരു തെറ്റാണ് വരുത്തുന്നത്. വെറും ഭംഗിക്കപ്പുറം, ആരോഗ്യകരമായ ചുണ്ടുകൾക്കായി ഇന്ന് ചർമ്മരോഗ വിദഗ്ധർ നിർദ്ദേശിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ലിപ്..
തൃശൂർ: കേരളത്തിന്റെ സാംസ്കാരികത്തനിമയെയും ക്ഷേത്രാചാരങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്ത് ഇനി ഔദ്യോഗികമായി ഇന്ത്യൻ പൗര. തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചാണ് അവർ പൂർണമായും ഇന്ത്യൻ പൗരത്വം നേടുന്നത് . കേരളത്തിന്റെ മണ്ണിലേക്ക് ലണ്ടനിലെ സഫോക്കിൽ ജനിച്ച പെപിതയുടെ കേരളത്തിലേക്കുള്ള വരവ് അവിചാരിതമായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാരനായ തന്റെ മുത്തച്ഛന്റെ ഡയറിക്കുറിപ്പുകൾ വായിച്ചു വിസ്മയിച്ചാണ് 1970-കളിൽ അവർ ആദ്യമായി കേരളത്തിലെത്തുന്നത്. എന്നാൽ, ഇവിടെയെത്തിയ അവർക്ക് പിന്നീട് ഈ നാടിനെ വിട്ടുപോകാൻ കഴിഞ്ഞില്ല. നാലു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആചാരങ്ങളെയും കലകളെയും നിരീക്ഷിച്ച് അവർ തൃശൂരിൽ താമസമാക്കി. ഗുരുവായൂരപ്പന്റെ ചങ്ങാതി ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങൾ അടുത്തറിയാനും ക്ഷേത്രത്തിനകത്തു പ്രവേശിക്കാനും അനുവാദം ലഭിച്ച ഏക വിദേശി എന്ന അപൂർവ്വ ബഹുമതി പെപിത സേത്തിനുണ്ട്.… The post നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു: പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര appeared first on RashtraDeepika .
6 വയസുകാരിയെ പല തവണ പീഡനത്തിനിരയാക്കി; പിടിയിലായത് പൂവാട്ട്പറമ്പുകാരൻ സുനീഷ്
കോഴിക്കോട്: ആറ് വയസുകാരിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ യുവാവ് പിടിയിൽ. പൂവാട്ട്പറമ്പ് ആനകുഴിക്കര കുന്നുമ്മൽ വീട്ടിൽ സുനീഷ് (30) ആണ് മാവൂർ പോലീസിന്റെ പിടിയിലായത്. 2025 ജൂൺ മാസം മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്സിപിഒ ഷിബു ഓമശ്ശേരി, സിപിഒ വിഗിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മയെയും മകളെയും മുളകുപൊടിയെറിഞ്ഞ് സ്വർണം കവരാൻ ശ്രമം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മയെയും രണ്ട് വയസ്സുകാരി മകളെയും മുളകുപൊടിയെറിഞ്ഞ് സ്വർണാഭരണങ്ങൾ കവരാൻ ശ്രമം നടന്നു. അടുക്കളയിൽ പാത്രം കഴുകുന്നതിനിടെയാണ് പേരാമ്പ്ര സ്വദേശി റമീസയ്ക്കും മകൾക്കും നേരെ ആക്രമണമുണ്ടായത്. ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ റമീസയും മകളും റമീസയുടെ ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായി വീട്ടുകാർ അറിയിച്ചു. കവർച്ചാശ്രമത്തിൽ ആർക്കും പരിക്കില്ല. വീട്ടുകാരുടെ പരാതിയെ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ പോലീസ് ഉടൻ പ്രതിയെ പിടികൂടുമെന്ന പ്രതീക്ഷയിലാണ്.
കൊച്ചി റൂറൽ ജില്ലാ പൊലീസ് സ്കൂൾ വാഹനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒറ്റ ദിവസം കൊണ്ട് 478 വാഹനങ്ങൾ പരിശോധിച്ചു. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വിഎസിനുള്ള പത്മപുരസ്ക്കാരം സ്വീകരിക്കുന്നതിലെ അവ്യക്തത ഒടുവിൽ അവസാനിക്കുകയാണ്. കുടുംബം തീരുമാനിക്കട്ടെയെന്ന് പാർട്ടിയും പാർട്ടി നിലപാട് എടുക്കട്ടെയെന്ന് കുടുംബവും പറയുന്നതിനിടെ പുരസ്കാരം വാങ്ങേണ്ട എന്നതാണ് പാർട്ടിലൈൻ എന്ന് ജനറൽ സെക്രട്ടറി എംഎ ബേബി
വടക്കാഞ്ചേരി വാഴക്കോട് ക്വാറിയില്‍ തീപ്പിടുത്തം; അരക്കോടിയിലധികം രൂപയുടെ നഷ്ടം
സമീപപ്രദേശത്തുനിന്ന് പടര്‍ന്ന തീ ക്വാറി പരിസരമാകെ വ്യാപിക്കുകയായിരുന്നു.
ക്യാൻസർ അതിജീവനത്തിൽ വിസ്മയമായി സൗദി; ജി20 രാജ്യങ്ങളിൽ മുൻനിരയിൽ
ആഗോള ആരോഗ്യരംഗത്ത് മികച്ച നേട്ടം കൈവരിച്ച് സൗദി അറേബ്യ. കാൻസർ അതിജീവന നിരക്കിൽ ജി20 രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇടംപിടിച്ചതായി സൗദി ഹെൽത്ത് കൗൺസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല : കെ കെ രാഗേഷ്
കണ്ണൂർ: കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. എല്ലാവരും കൂടിയാലോചിച്ചാണ് കെ പി മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. രക്തസാക്ഷി ഫണ്ട് അല്ല കുഞ്ഞികൃഷ്ണന്റെ പ്രശ്നം. മധുസൂദനനോടുള്ള പക വളര്‍ന്നു. കുഞ്ഞികൃഷ്ണന് പാര്‍ട്ടിയില്‍ പറഞ്ഞത് എല്ലാം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടി നിയോഗിച്ച ഓഡിറ്റര്‍മാര്‍ കുഞ്ഞികൃഷ്ണന്റെ കണക്ക് ശരിയല്ല എന്ന് പറഞ്ഞു. 91 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നത് കുഞ്ഞികൃഷ്ണന്റെ ഭാവനാ വിലാസം മാത്രമാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി. പക മൂത്ത് അന്ധത ബാധിച്ചത് പോലെയെന്നും വിമർശനം. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ലഹരിയെ അകറ്റാം കളിയിടങ്ങളെ പ്രോത്സാഹിപ്പിക്കാം എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കടമ്പേരി പ്രീമിയം ലീഗ് സംഘടിപ്പിക്കുമെന്ന് സംഘടകർ തളിപ്പറമ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു
പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം; 31 മരണം, 160 പേർക്ക് പരിക്ക്
പാകിസ്താനിൽ ഷിയ ആരാധനാലയത്തിൽ ചാവേറാക്രമണം. രണ്ട് ഡസനിലധികം പേർ കൊല്ലപ്പെട്ടതായി വിവരമുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്.
ഹരാരെ: ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ചറിയുടെ കരുത്തില്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 412 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ വൈഭവ് സൂര്യവന്‍ഷിയുടെയും (80 പന്തില്‍ 175) നായകന് ആയുഷ് മാത്രെയുടെ (53) അര്‍ധ സെഞ്ചുറിയുടെയും മികവിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 411 റണ്‍സ് നേടിയത്. ജെയിംസ് മിന്റോ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റിയന് മോര്ഗന്, അലക്സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 15 സിക്സുകളും അത്രതന്നെ ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 26ാം ഓവറില്‍ മനി ലുംസ്ഡെനിന്റെ പന്തിലാണു പുറത്താകുന്നത്. 55 പന്തുകളിലാണ് 14 വയസ്സുകാരന് താരം അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ സെഞ്ചറിയിലെത്തിയത്. 32 പന്തുകളില്‍ അര്‍ധസെഞ്ചറി തൊട്ട വൈഭവ് പിന്നീടുള്ള 23 പന്തുകളില്‍ 100 പിന്നിടുകയായിരുന്നു. ഐസിസി ഫൈനലുകളുടെ ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഇത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (51 പന്തില്‍ 53) റണ്‍സടിച്ചു മടങ്ങി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണു ലഭിച്ചത്. 11 പന്തില്‍ ഒന്‍പതു റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് തുടക്കത്തില്‍തന്നെ പുറത്തായി. അലക്സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മേയസ് തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ആരോണിനെ മടക്കിയത്. ആയുഷ് മാത്രെയെ കൂട്ടുപിടിച്ചാണ് വൈഭവ് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയത്. ഇരുവരും ചേര്‍ന്ന് 90 പന്തുകളില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. സ്കോര്‍ 162ല്‍ നില്‍ക്കെ അലക്സ് ഗ്രീനിന്റെ പന്തില്‍ ആയുഷും മടങ്ങി. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയും വൈഭവും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. വൈഭവിന്റെ ബാറ്റിങ് കരുത്തില്‍ 21.4 ഓവറില്‍ ഇന്ത്യ 200 കടന്നു. 25ാം ഓവറില്‍ താരം പുറത്തായതോടെ റണ്ണൊഴുക്കിനും വേഗം കുറഞ്ഞു. മധ്യനിരയില്‍ അഭിഗ്യാന്‍ കുണ്ടു (31 പന്തില്‍ 40), വേദാന്ത് ത്രിവേദി (36 പന്തില്‍ 32), വിഹാന് മല്‍ഹോത്ര (36 പന്തില്‍ 30), കനിഷ്ക് ചൗഹാന് (20 പന്തില്‍ 37) എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഇന്ത്യ 400 പിന്നിട്ടു. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നും സെബാസ്റ്റ്യന്‍ മോര്ഗന്, അലെക്സ് ഗ്രീന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും 142 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മാത്രെ മടങ്ങി. അലക്സ് ഗ്രീനിന്റെ പന്തില്‍ മയേസിന് ക്യാച്ച്. വൈകാതെ വൈഭവ് സെഞ്ചുറി പൂര്‍ത്തിയാക്കി. വേദാന്ത് ത്രിവേദിക്കൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് വൈഭവ് മടങ്ങിയത്. 15 വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ഗ്രീനിന് വിക്കറ്റ് നല്‍കിയാണ് വൈഭവ് മടങ്ങുന്നത്. വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുരത്തെടുത്തു. കനിഷ് ചൗഹാന് 20 പന്തില്‍ പുറത്താവാതെ നേടിയ 37 റണ്‍സ് സ്കോര്‍ 400 കടത്താന്‍ സഹായിച്ചു. ദീപേഷ് ദേവേന്ദ്രന് (0) പുറത്താവാതെ നിന്നു. ആര്‍എസ് ആംബ്രിഷ് (18), ഖിലന്‍ പട്ടേല്‍ (3), ഹെനില്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ആറാം ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയര്‍ത്തിയത്. 2024-ലാണ് അവസാനമായി കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്ട്രേലിയയോട് ഫൈനലില്‍ കീഴടങ്ങി. തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്.
ബാങ്കോക്ക്: തായ്ലൻഡിലെ നഖോൺ സി തമ്മാരത്തിൽ റെസ്റ്റോറൻ്റ് ആണെന്ന് തെറ്റിദ്ധരിച്ച് വിദേശ ടൂറിസ്റ്റുകൾ ഒരു ശവസംസ്കാര ചടങ്ങിൽ അബദ്ധത്തിൽ കയറിപ്പറ്റി. തെറ്റിദ്ധാരണ മനസ്സിലാക്കി ക്ഷമ ചോദിച്ച വിനോദസഞ്ചാരികളെ മരിച്ചയാളുടെ കുടുംബം ദേഷ്യപ്പെടാതെ സ്നേഹത്തോടെ സ്വീകരിക്കുകയും ഭക്ഷണം നൽകി സൽക്കരിക്കുകയും ചെയ്തു. തായ് ജനതയുടെ ആതിഥ്യമര്യാദയും സാംസ്കാരിക സഹാനുഭൂതിയും എടുത്തു കാണിക്കുന്ന സംഭവമായി ഇത് മാറി. ജനുവരി 31-ന് നടന്ന ആദ്യ സംഭവത്തിൽ, റോഡരികിൽ മേശകളും കസേരകളും നിരത്തി ഭക്ഷണവും പാനീയങ്ങളും തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടാണ് രണ്ട് ജർമ്മൻ വിനോദസഞ്ചാരികൾ ചടങ്ങിലേക്ക് പ്രവേശിച്ചത്. ഇതൊരു തായ് റെസ്റ്റോറൻ്റ് ആണെന്ന് അവർ തെറ്റിദ്ധരിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തവർ വെള്ളക്കുപ്പികൾ കൈമാറിയതിനെ തുടർന്ന് ഇരുവരും ഭക്ഷണ മെനു ചോദിച്ചപ്പോഴാണ് ഇത് ഒരു ശവസംസ്കാര ചടങ്ങാണെന്ന് പ്രദേശവാസിയായ ചലോംകിയാഡ് അവരെ അറിയിച്ചത്. അബദ്ധം മനസ്സിലാക്കിയ വിനോദസഞ്ചാരികൾ ലജ്ജയോടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. എന്നാൽ, മരിച്ച വ്യക്തിയുടെ ബന്ധുക്കൾ ദേഷ്യപ്പെടുന്നതിന് പകരം അവരെ സ്നേഹപൂർവ്വം സ്വീകരിക്കുകയും ഐസ് ടീ, പലഹാരങ്ങൾ, മറ്റ് തായ് വിഭവങ്ങൾ എന്നിവ നൽകി സൽക്കരിക്കുകയും ചെയ്തു. അല്പനേരം അവിടെ വിശ്രമിക്കാനും ഭക്ഷണം കഴിച്ചശേഷം പോകാനും കുടുംബം അവരെ അനുവദിച്ചു. സമാനമായ ഒരു സംഭവം രണ്ട് ദിവസത്തിന് ശേഷം ഇതേ സ്ഥലത്ത് നടന്നു. മൂന്ന് ഡച്ച് യാത്രികർ കോക്ടെയിലുകൾ അന്വേഷിച്ച് ഇവിടെയെത്തി. അവരും റെസ്റ്റോറൻ്റ് ആണെന്ന് കരുതിയാണ് വന്നത്. ചലോംകിയാഡ് ഇവരെയും ഇത് ശവസംസ്കാര ചടങ്ങാണെന്ന് അറിയിക്കുകയും കുടുംബം അവർക്കും ഭക്ഷണം നൽകി യാത്രയാക്കുകയും ചെയ്തു. തായ്ലൻഡിലെ ആചാരപ്രകാരം, ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും പാനീയങ്ങളും നൽകുന്നത് പതിവാണ്. ഈ ആചാരമാണ് വിദേശികൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കിയത്.
കൊച്ചി: കുടുംബബന്ധങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും സിനിമയുടെ താരത്തിളക്കത്തെക്കാൾ ദീപ്തിയുണ്ടെന്ന് ചില നിമിഷങ്ങൾ നമ്മെ ഓർമ്മിപ്പിക്കും. അത്തരമൊരു ഓർമ്മപ്പെടുത്തലായിരിക്കുകയാണ് നടൻ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യാ മാതാവ് മുംതാസ് ആസാദ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ്. മകനെപ്പോലെ കരുതുന്ന താരത്തെ ചേർത്തുപിടിക്കുന്ന വാക്കുകളോടെയാണ് മുംതാസ് ആസാദ് ജന്മദിനാശംസകൾ നേർന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം നിരവധി പേർ ഏറ്റെടുത്ത് കഴിഞ്ഞു. മകനാകാൻ സ്വന്തം ഉദരത്തിൽ പിറക്കണമെന്നില്ലെന്നും, മുഖം വാടുമ്പോൾ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിനും പകരമാകാത്ത സ്നേഹമാണ് ആസിഫെന്നും മുംതാസ് കുറിച്ചു. ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവി കൊണ്ട താരമേ, വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം ജീവിത വിജയം എന്നും നിറഞ്ഞു നിൽക്കുവാൻ പ്രാർത്ഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ എന്നായിരുന്നു ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുംതാസ് എഴുതിയത്. ‘മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖം ഒന്ന് വാടിയാൽ കരുതലോടെ ചേർത്ത് പിടിക്കുന്ന മറ്റൊന്നിന് പകരമാകാത്ത സ്നേഹമേ. ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവി കൊണ്ട താരമേ, വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം ജീവിത വിജയം എന്നും നിറഞ്ഞു നിൽക്കുവാൻ പ്രാർത്ഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ’. എന്നായിരുന്നു മുംതാസിന്റെ കുറിപ്പ്. എഴുത്തുകാരികൂടിയായ മുംതാസ് ആസാദിന്റെ പ്രണയം നമ്മോട് പലതും പറയും എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ലാണ് കണ്ണൂർ സ്വദേശിനിയായ സമ മസ്രിനെ ആസിഫ് അലി വിവാഹം ചെയ്തത്. അതേസമയം, ആസിഫ് അലിയുടെ പുതിയ ചിത്രമായ 'ടിക്കി ടാക്ക' ഒരു മാസ് ആക്ഷൻ എൻ്റർടെയ്നറാണ്. നിലവിൽ ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണ്.
ഗ്രീന്‍ലാന്‍ഡിന് പിന്തുണ പ്രഖ്യാപിച്ച് കാനഡയും ഫ്രാന്‍സും; നയതന്ത്ര കോണ്‍സുലേറ്റുകള്‍ തുറന്നു
സുരക്ഷാ കാരണങ്ങളാല്‍ തന്ത്രപ്രധാനവും ധാതുസമ്പന്നവുമായ ആര്‍ട്ടിക് ദ്വീപിനെ വാഷിംഗ്ടണ്‍ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് നടപടി.
പ്രാവുകൾക്ക് തീറ്റ നൽകി, ഇന്ത്യക്കാരിക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ട് സിംഗപ്പൂർ കോടതി
സിംഗപ്പൂരിൽ നിരോധനം ലംഘിച്ച് പ്രാവുകൾക്ക് ആവർത്തിച്ച് തീറ്റ നൽകിയ 71-കാരിയായ ഇന്ത്യൻ വംശജയ്ക്ക് കോടതി 3,200 സിംഗപ്പൂർ ഡോളർ പിഴ ചുമത്തി. മുൻപും ഇതേ കുറ്റത്തിന് ശിക്ഷ ലഭിച്ചിട്ടും നിയമലംഘനം തുടർന്നതിനാണ് കനത്ത പിഴ ഈടാക്കിയത്.
റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.
'ഹരിഹരനി'ല്‍ അവസാനിക്കുന്നില്ല, ഈ വര്‍ഷം വരാനിരിക്കുന്ന 4 ഗംഭീര കഥാപാത്രങ്ങളെക്കുറിച്ച് ജയറാം
സമീപകാലത്ത് ശ്രദ്ധയോടെ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം ‘ആശകള്‍ ആയിരം’ ഇന്ന് തിയറ്ററുകളില്‍ എത്തി
ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയിൽ ചര്‍ച്ച ചെയ്താൽ യുഡിഎഫിന് വിഷമം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ൽ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി
കൊടുങ്കാറ്റായി വൈഭവ്, അർധ സെഞ്ചുറിയുമായി ആയുഷ്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണെടുത്തത്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസുംവേദാന്ത് ത്രിവേദി 32 റൺസുമെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ… The post കൊടുങ്കാറ്റായി വൈഭവ്, അർധ സെഞ്ചുറിയുമായി ആയുഷ്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ appeared first on RashtraDeepika .
കോഴിക്കോട്: സംസ്ഥാനത്തെ മുസ്ലിം സമൂഹം ഇതുവരെ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവർന്നെടുത്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ‘ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മിഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളിക്കളയണം. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്ലിം സമൂഹത്തിനുണ്ട്.’ -കാന്തപുരം പറഞ്ഞു. സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏതു സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ സമൂഹം തള്ളിക്കളയണമെന്നും കാന്തപുരം പറഞ്ഞു. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. The post സംസ്ഥാനത്തെ മുസ്ലിംകൾ അനർഹമായി ഒന്നും നേടിയിട്ടില്ല: കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ appeared first on RashtraDeepika .
കുക്കറിൽ എളുപ്പത്തിൽ ഒരു അടിപൊളി ഷവായ ആയാലോ ?
തക്കാളി – 1 എണ്ണം ചെറിയ ഉള്ളി – 15 എണ്ണം മല്ലിയില – 1 കൈപ്പിടി കാശ്മീരി മുളകുപൊടി – 3 ടേബിള്‍ സ്പൂണ്‍ മഞ്ഞൾപ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍ ഗരം മസാല – 1/2 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി – 1/4 ടേബിള്‍ സ്പൂണ്‍
കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ വൻ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ വൻ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു, ഗ്രൗണ്ട് ഹാൻഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്
വിവാഹിതയായ സ്ത്രീക്ക് വിവാഹവാഗ്ദാനം നല്കി പീഡനം; പരാതിക്കാരിയുടെ കേസ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹിതയായ സ്ത്രീക്ക് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എല്ലാ സാഹചര്യങ്ങളിലും ബലാല്‍സംഗമായി കണക്കാക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇത്തരം നിരവധി കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. യഥാര്‍ത്ഥ ബലാല്‍സംഗ കേസുകള്‍ തിരിച്ചറിയാന്‍ കോടതികള്‍
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി. റെയിൽവേസിനോട് 131 റൺസിനാണ് കേരളം പരാജയപ്പെട്ടത്. റെയിൽവേസ് ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം 42.3 ഓവറിൽ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് നേടി. റെയിൽവേസ് നിരയിൽ ഷിപ്ര ഗിരി നേടിയ തകർപ്പൻ സെഞ്ച്വറിയാണ് (114 പന്തിൽ 16 ബൗണ്ടറികളടക്കം 118 റൺസ്) അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 12 റൺസെടുത്ത ഓപ്പണർ ഝാൻസി ലക്ഷ്മിയുടെ വിക്കറ്റ് തുടക്കത്തിൽ നഷ്ടമായെങ്കിലും, ഷിപ്രയും നസ്ഹത് പർവീണും (35 റൺസ്) ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് നസ്ഹത്തിനെയും ആരുഷി ഗോയലിനെയും എസ്. ആശ ഒരേ ഓവറിൽ പുറത്താക്കിയെങ്കിലും, ഷിപ്രയും ഭാവന ഗോപ്ലാനിയും (68 റൺസ്) ചേർന്ന് നാലാം വിക്കറ്റിൽ 113 പന്തുകളിൽ നിന്ന് 136 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. കേരളത്തിനായി എസ്. ആശ മൂന്ന് വിക്കറ്റെടുത്തപ്പോൾ, മൃദുല വി.എസ്, സജന സജീവൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ ടി. ഷാനിയും അക്ഷയയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 75 റൺസ് കൂട്ടിച്ചേർത്തു. ഷാനി 46 റൺസും അക്ഷയ 29 റൺസുമെടുത്ത് പുറത്തായി. എന്നാൽ, പിന്നീട് ക്രീസിലെത്തിയ ബാറ്റർമാർക്ക് കൂട്ടത്തോടെ താളം കണ്ടെത്താനായില്ല. സജന സജീവൻ (10), നജ്ല സി.എം.സി (12), വൈഷ്ണ എം.പി (15) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. റെയിൽവേസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി പൂനം യാദവ് കേരള ബാറ്റിങ് നിരയെ തകർത്തപ്പോൾ, എസ്.പി. ഐഷ് മൂന്നും ഏക്ത ബിഷ്ട് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ മരണസംഖ്യ 69 ആയി
ഡൽഹി: ഡൽഹിയിലെ ജനക്പുരിയിൽ നിർമ്മാണം നടക്കുന്ന റോഡിലെ കുഴിയിൽ വീണ് 27 വയസ്സുകാരനായ യുവാവിന് ദാരുണാന്ത്യം. ജല ബോർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡിൽ എടുത്ത കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. കമൽ എന്ന യുവാവാണ് അപകടത്തിൽ മരിച്ചത്. ജനക്പുരി ജില്ലാ സെന്ററിന് സമീപം കുഴിച്ച വലിയ കുഴിയിലേക്കാണ് കമൽ സഞ്ചരിച്ചിരുന്ന അപ്പാച്ചെ ബൈക്ക് മറിഞ്ഞത്. ഹെൽമെറ്റും റൈഡിംഗ് ജാക്കറ്റും ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങൾ ധരിച്ചിരുന്നെങ്കിലും അപകടത്തിന്റെ വ്യാപ്തി കമലിന്റെ ജീവനെടുക്കുകയായിരുന്നു. രാത്രി മുഴുവൻ യുവാവ് കുഴിക്കുള്ളിൽ കിടന്നതായാണ് പ്രാഥമിക നിഗമനം. കമലിനെ ഫോണിൽ ലഭിക്കാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിന്റെ സഹായം തേടി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്ക് ശേഷം കുഴിക്കുള്ളിൽ നിന്ന് കമലിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട് യുവാവ് കുഴിയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 16ന് നോയിഡയിലെ സെക്ടർ 150ൽ കാർ കുഴിയിൽ വീണ് യുവരാജ് മേഹ്ത്ത എന്ന സോഫ്റ്റ്വെയർ എൻജിനീയർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് രാജ്യതലസ്ഥാനത്ത് സമാനമായ മറ്റൊരു ദുരന്തം കൂടി അരങ്ങേറുന്നത്.
കൊച്ചി: ഉമാ തോമസ് എംഎല്‍എയുടേയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റേയും മകന് അഡ്വ. വിവേക് തോമസ് വിവാഹിതനാവുന്നു. അഡ്വ. ആഗ്ന ജോയ് ആണ് വധു. തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ വിവേകിന്റെ ജൂനിയറായിരുന്നു വധു ആഗ്ന. ഉമാ തോമസ് എംഎല്‍എയാണ് വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ശനിയാഴ്ച തൃശ്ശൂര്‍ ലൂര്‍ദ്ദ് സെന്റിനറി ഹാളില്‍ വിവാഹനിശ്ചയം നടക്കും. തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ വിവേകിന്റെ ജൂനിയറായിരുന്നു വധു ആഗ്നയെന്നും പഠനവും, പ്രൊഫഷനും, ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടു പേരുടേയും ഇഷ്ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നുവെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. പി.ടി. തോമസിന്റേയും ഉമാ തോമസിന്റേയും രണ്ടുമക്കളില്‍ ഇളയവനാണ് വിവേക് തോമസ്. 'തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ വിവേകിന്റെ ഒരു വര്‍ഷം ജൂനിയറായിരുന്നു ആഗ്ന. പഠനവും പ്രൊഫഷനും ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടുപേരുടേയും ഇഷ്ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നു. തൃശ്ശൂര്‍ കണിമംഗലം അനോക്കാരന്‍ വീട്ടില്‍ ജോയ് ജോണിന്റേയും സലോമിയുടെയും മകളാണ് ആഗ്ന. നാളെ, തൃശ്ശൂര്‍ ലൂര്‍ദ്ദ് സെന്റിനറി ഹാളിലെ ലളിതമായ ചടങ്ങില്‍ വിവാഹ നിശ്ചയം. എല്ലാവരുടേയും അനുഗ്രഹം വേണം പ്രിയ മക്കള്‍ക്ക്', ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി.ടി. തോമസ് അര്‍ബുദ ചികിത്സയ്ക്കിടെയാണ് അന്തരിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റും മുന്‍ എം.പിയുമായിരുന്നു.
'രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തു'; പോലീസിൽ പരാതി നൽകി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് ഇയാൾ നാട്ടുകൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാൾ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികൾ നല്കി ഒരു മാസമായിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് യുവാവിന്റെ ആരോപണം. ഇതിന് പിന്നാലെയാണ്
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 412 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ചുറിയാണ് (175) ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
ട്വന്റി20 എൻഡിഎയുമായി സഖ്യത്തിലായതോടെ കുന്നത്തുനാട് മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. എൽഡിഎഫും യുഡിഎഫും പഴയ സ്ഥാനാർത്ഥികളെ തന്നെ നിർത്തി മണ്ഡലം പിടിക്കാൻ ഒരുങ്ങുന്നു.
മുട്ടക്കറി ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ..!
ട്ട – മൂന്ന് എണ്ണം സവാള – ഒരെണ്ണം ഉരുളക്കിഴങ്ങ് – ഒരെണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട സ്പൂൺ പച്ചമുളക് – മൂന്നെണ്ണം
Who is Suraj Lama: എറണാകുളം കളമശേരിയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേത് തന്നെ. രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. സംഭവത്തിൽ പോലീസിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി.
കടശിക്കളിക്കുമുമ്പ് കുട്ടികളെ രക്ഷിക്കണം
ഗെയിം ഇല്ലാതെ ജീവിക്കാനാകില്ലെന്നു പറഞ്ഞ് ഗാസിയാബാദിൽ മൂന്നു പെൺകുട്ടികളും ഭോപ്പാലിൽ ഒരു ആൺകുട്ടിയും ജീവനൊടുക്കിയെന്ന റിപ്പോർട്ട് തെറ്റാകട്ടെ. കാരണം, ഇത്തരം കളികളിൽ സ്വയംമറന്നിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾ നമ്മുടെ പരിസരത്തോ വീട്ടിൽതന്നെയോ ഉണ്ടാകാം. അവരെ വിഷാദത്തിലേക്കും മതിഭ്രമങ്ങളിലേക്കും ലാസ്റ്റ് ടാസ്ക് അഥവാ അന്ത്യദൗത്യമായ മരണത്തിലേക്കും തള്ളിവിടുന്ന കൊലപാതകശ്രമങ്ങളെ ഓൺലൈൻ ഗെയിമെന്നു വിളിക്കരുത്. കളിയുടെ മറുവശത്ത് അധോലോകമുണ്ട്. കുട്ടികൾക്കു സമൂഹമാധ്യമനിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മരണത്തിൽനിന്നു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ക്രിയാത്മകതകളിൽനിന്നും വലിച്ചകറ്റുന്ന സമൂഹമാധ്യമ-മൊബൈൽഫോൺ ആസക്തികളിൽനിന്നു കുട്ടികളെ മോചിപ്പിക്കണം. വേണ്ടിവന്നാൽ, മാതാപിതാക്കളും സമൂഹവും സർക്കാരും ഒരു മിന്നലാക്രമണത്തിനുപോലും വൈകരുത്. ദുരൂഹതകളുണ്ടെങ്കിലും, ഓൺലൈൻ ഗെയിം മാതാപിതാക്കൾ നിഷേധിച്ചതിന്റെ പ്രതികരണമായിട്ടാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ പെൺകുട്ടികൾ ഫ്ലാറ്റിൽനിന്നു ചാടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൂജാമുറിയിൽ കയറി വാതിൽ പൂട്ടിയശേഷം ജനാലയ്ക്കരികെ കസേരയിട്ട്… The post കടശിക്കളിക്കുമുമ്പ് കുട്ടികളെ രക്ഷിക്കണം appeared first on RashtraDeepika .
ഇസ് ലാമാബാദില്‍ ആക്രമണം; 24 പേര് കൊല്ലപ്പെട്ടു, 101 പേര്‍ക്ക് പരിക്ക്
ഇസ് ലാമാബാദ്: പാകിസ്താന്റെ തലസ്ഥാനമായ ഇസ് ലാമാബാദില്‍ ഷിയാ ആരാധനാലയത്തില്‍ സ്ഫോടനം. 24 പേര് മരിച്ചതായാണ് പ്രാഥമിക വിവരം. 101 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷെഹ്സാദ് ടൗണ്‍ മേഖലയിലെ ടര്‍ലായി ഇമാംബര്‍ഗാഹിലാണ് സംഭവം. പോലിസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ഔഷധ ഗുണമുള്ള ഇൻഡോർ ചെടികൾ
വീട്ടിൽ ചെടികൾ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും നമുക്ക് സന്തോഷവും സമാധാനവും തരുന്ന കാര്യമാണ്. ഔഷധ ഗുണമുള്ള ഈ ചെടികൾ ഇൻഡോറായി വളർത്തൂ. ഗുണങ്ങൾ അറിയാം.
വെറും 5 മിനിറ്റിൽ 20-ൽ അധികം പൂരി പരത്താം! ഈ ടെക്നിക്ക് വേറെ ലെവൽ
കുറഞ്ഞ സമയം കൊണ്ട് 20-ൽ അധികം പൂരികൾ ഉണ്ടാക്കാനുള്ള എളുപ്പവഴി കാണിച്ചുതരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ബട്ടർ പേപ്പറും ഒരു പാത്രവും ഉപയോഗിച്ച് ഒരേ സമയം നിരവധി പൂരികൾ പരത്തുന്ന ഈ രീതി പാചക സമയം ലാഭിക്കാൻ സഹായിക്കും.
സീബ്രാ ലൈനിലൂടെ കടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് വ്യാപാരി മരിച്ചു
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിന്ന് അതിവേഗത്തില്‍ എത്തിയ ആംബുലന്‍സ് മുരുകദാസിനെ ഇടിക്കുകയായിരുന്നു.
ബെംഗളൂരു: സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കർണാടകയിലെ ബെലഗാവിയിൽ മൂന്ന് പേർ അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെയും വാർത്താ ചാനലുകളിലൂടെയും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഗോകാക് താലൂക്ക് സ്വദേശികളായ സമീർ നിസാർ അഹമ്മദ് ഷെയ്ഖ് (32), അബ്ദുൾ റഷീദ് നസീർ അഹമ്മദ് മകന്ദർ (51), മുഹമ്മദ് ദിലാവർ ബാലേകുന്ദ്രി (43) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇരയായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാൽമാരുതി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ ഒളിക്യാമറകൾ ഉപയോഗിച്ച് സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും, ആവശ്യപ്പെട്ട വൻ തുക നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഐപിസിയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം മാലമാരുതി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ, കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന നിരവധി മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ, ഹിഡൻ ക്യാമറ ഹോൾഡറുകൾ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാർ എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികൾ കൂടുതൽ ആളുകളെ സമാനമായ രീതിയിൽ ലക്ഷ്യമിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്.
എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ടെക് ഫെസ്റ്റ്
ഫെബ്രുവരി 7, 8 തീയതികളിൽ കോളേജിൽ നടക്കുന്ന ടെക്ഫെസ്റ്റിൽ വിവിധ സാങ്കേതിക മത്സരങ്ങൾ, വർക്ക്ഷോപ്പുകൾ, നവീന ആശയങ്ങൾ അവതരിപ്പിക്കുന്ന സെഷനുകൾ എന്നിവയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.
പട്ടാപ്പകൽ ആം ആദ്മി പാർട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധർ നഗരത്തിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി തവണ ഇവർ വെടിയുതിർത്തു. അഞ്ച് വെടിയുണ്ടകൾ ലക്കി ഒബ്റോയിയുടെ ശരീരത്തിൽ പതിച്ചു.
കോട്ടയം: കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരനായ തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ദാരുണമായി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിനിടയാക്കിയത്.സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന മുരുകദാസിനെ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം റോഡിന് നടുവിലേക്ക് തെറിച്ചുവീണു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മുരുകദാസിനെ ഉടൻതന്നെ ഇതേ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊൻകുന്നം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കോട്ടയം പൊൻകുന്നത്ത് കാൽനടയാത്രക്കാരൻ ആംബുലൻസിടിച്ച് മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. തമിഴ്നാട് തേനി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് ഈ ദാരുണമായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. രോഗിയുമായി അതിവേഗത്തിൽ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്ന ആംബുലൻസാണ് മുരുകദാസിനെ ഇടിച്ചുതെറിപ്പിച്ചത്. പൊൻകുന്നം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാ ലൈനിലൂടെ നടന്നുനീങ്ങുകയായിരുന്നു മുരുകദാസ്. എന്നാൽ ഈ സമയത്ത് രോഗിയുമായി വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ആംബുലൻസിന്റെ അമിതവേഗതയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ, സീബ്രാ ലൈനിലൂടെ പകുതി ദൂരം പിന്നിട്ട മുരുകദാസിനെ ആഞ്ഞുവരുന്ന ആംബുലൻസ് ഇടിച്ചുതെറിപ്പിക്കുന്നത് കാണാം. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം ദൂരേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്ന ഉടനെ ആംബുലൻസിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് മുരുകദാസിനെ ഇതേ ആംബുലൻസിൽ തന്നെ കയറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചെങ്കിലും പരിക്കുകൾ അതീവ ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയതിന് പിന്നാലെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മുരുകദാസിന്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തേനിയിൽ നിന്നുള്ള ബന്ധുക്കൾ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആംബുലൻസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുക്കാനാണ് സാധ്യത. റോഡിലെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ആംബുലൻസുകൾ അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പോകേണ്ടവരാണെങ്കിലും ജനത്തിരക്കുള്ള ജംഗ്ഷനുകളിലും സീബ്രാ ലൈനുകളിലും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് മോട്ടോർ വാഹന വകുപ്പും പരിശോധിക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലത്ത് തന്നെ ഇത്തരം ഒരു അപകടം നടന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒഴിവാക്കാം ജീവിതശൈലീരോഗങ്ങൾ
കുട്ടികളിലെപൊണ്ണത്തടി തടയാം വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &നാഷണൽ ഹെൽത്ത് മിഷൻ The post ഒഴിവാക്കാം ജീവിതശൈലീരോഗങ്ങൾ appeared first on RashtraDeepika .
ഇ. ശ്രീധരനെ പുകഴ്ത്തിയും സംസ്ഥാനത്തെ കുറ്റപ്പെടുത്തിയും മന്ത്രി അശ്വിനി വൈഷ്ണവ്
ബിഗ് ടിക്കറ്റ് - ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം സമ്മാനം
പത്ത് പേരുടെ സംഘത്തോടൊപ്പം എടുത്ത ടിക്കറ്റിലാണ് മലയാളിക്ക് ഒരു മില്യൺ ദിർഹം സമ്മാനം ലഭിച്ചത്.
മലപ്പുറത്ത് സ്ത്രീയെ പുലി ആക്രമിച്ചു
പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം
മലപ്പുറത്ത് പുലിയുടെ ആക്രമണം ; യുവതിക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓർമ്മശക്തിക്കും മുടിവളർച്ചയ്ക്കും നല്ലത്, റോസ്മേരി അടുക്കളത്തോട്ടത്തിൽ വളർത്താം
റോസ്മേരി എങ്ങനെ നമ്മുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാം. നല്ല വിളവെടുക്കാം. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? കുറഞ്ഞ പരിചരണത്തിൽ മികച്ച വിളവ് ലഭിക്കുമെന്നതാണ് ഈ ഔഷധച്ചെടിയെ അടുക്കള കൃഷിയിലെ താരമാക്കി മാറ്റുന്നത്.
'മരണത്തിന്റെ സമവാക്യങ്ങൾ'; ത്രില്ലർ സിനിമകളുടെ പുത്തൻ ദൃശ്യാനുഭവം; ഭാവനയുടെ 'അനോമി' റിവ്യു
Anomie movie review starring Bhavana and Rahman പതിവ് ത്രില്ലർ ശൈലികളിൽ നിന്ന് മാറി, ആകാംഷ നിറഞ്ഞ കഥപറച്ചിലിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും അനോമി വേറിട്ടുനിൽക്കുന്നു.
കാർഡിയാക് അനസ്തേഷ്യ തസ്തികയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കാർഡിയാക് അനസ്തേഷ്യയിൽ ഡിഎം/ ഡിഎൻബി അല്ലെങ്കിൽ അനസ്തേഷ്യയിൽ എംഡി/ ഡിഎൻബിയും മൂന്ന് വർഷം പ്രവൃത്തി പരിചയവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.
ഹജ്ജ് വിസ വിതരണം ഞായറാഴ്ച മുതൽ, ഈ വർഷത്തെ ഹജ്ജിന് ഒരുക്കം പൂർത്തിയാക്കി സൗദി മന്ത്രാലയം
സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഈ വർഷത്തെ ഹജ്ജ് വിസ വിതരണം ആരംഭിച്ചു. തീർത്ഥാടകർക്ക് സുഗമമായ യാത്രയും മികച്ച സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. മക്കയിലെ ക്യാമ്പ് സൈറ്റുകളും മുൻകൂട്ടി അനുവദിച്ചിട്ടുണ്ട്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം: കണക്ക് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്ന് കെ കെ രാഗേഷ്
ഫണ്ടിന്റെ കണക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കില്ലെന്ന് രാഗേഷ്. ഫണ്ടില്‍ പാര്‍ട്ട തട്ടിപ്പ് നടത്തിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണ്.
തിരുവനന്തപുരം: പ്രതിശ്രുതവരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി പ്രമുഖ യൂട്യൂബ് വ്ലോഗറും തിരുവനന്തപുരം സ്വദേശിനിയുമായ ഗ്ലാമി ഗംഗ. വിഷ്ണു എന്ന ഫ്രീലാൻസ് എഡിറ്ററാണ് ഗംഗയുടെ ജീവിതപങ്കാളി. അടുത്തിടെ സ്വന്തമായി വീട് വെച്ചതിന്റെ സന്തോഷം പങ്കുവെച്ചതിന് പിന്നാലെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷവാർത്തയും ഗംഗ ആരാധകരുമായി പങ്കിട്ടത്. വിഷ്ണു ബാലരാമപുരത്തിനടുത്ത് നിന്നുള്ളയാളാണ്. സുഹൃത്തുക്കൾക്കിടയിൽ അപ്പു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗംഗ തന്റെ വ്ലോഗിൽ പറയുന്നതനുസരിച്ച്, ആദ്യമായി കണ്ടുമുട്ടിയപ്പോൾ മുതൽ താൻ വിഷ്ണുവിനെ അപ്പുച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത്, പിന്നീട് ആ വിളി ടാ പോടാ എന്ന നിലയിലേക്ക് മാറിയെന്നും അവർ വെളിപ്പെടുത്തി. പുതിയ വ്ലോഗിൽ വിഷ്ണുവും ഗംഗയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. എങ്ങനെ പരിചയപ്പെട്ടു, എങ്ങനെ വിവാഹത്തിലേക്ക് എന്നൊക്കെയുള്ളത് വലിയൊരു കഥയാണ്, അത് പിന്നീട് ഒരു വീഡിയോയിൽ പറയുന്നതായിരിക്കും, വിഷ്ണു പറഞ്ഞു. എന്നെ മനസ്സിലാക്കുന്ന, എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതിൽ അതിയായ സന്തോഷവും ആവേശവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അറിയാവുന്ന ഒരാളെത്തന്നെ വിവാഹം ചെയ്യണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് ഗംഗ വെളിപ്പെടുത്തി. അപ്പുവിനെ മനസ്സിലാക്കാൻ വളരെ പ്രയാസമാണ്, പക്ഷേ അതൊരു ഗുണമാണ്. ഞാനെന്തെങ്കിലും പറഞ്ഞാലും ഒരിക്കലും വിധിക്കാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി, ഗംഗ പറഞ്ഞു. വിഷ്ണു ഒരു ആഡംബര ജീവിതം ആഗ്രഹിക്കുന്നയാളല്ലെന്നും, ഏത് സാഹചര്യത്തിലും ജീവിക്കാൻ തയ്യാറാകുന്ന ഒരാളായതുകൊണ്ട് തന്നെ തനിക്ക് തന്നെപ്പോലെ ഒരാളായി തോന്നി, പെട്ടെന്ന് കണക്ട് ആയെന്നും ഗംഗ കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബിന് കൊച്ചിയില്‍; ബി ജെ പിയുടെ നിര്‍ണായക കോര്‍ കമ്മിറ്റി യോഗം
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് കേരളത്തിലെത്തി. ബിജെപി ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായാണ് നിതീന് നബീന് കേരളത്തിലെത്തുന്നത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിന്‍ നബീനെ ബിജെപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പ് നല്കി. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു. നെടുമ്പാശേരി താജ് ഹോട്ടലില്‍ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗ ശേഷം അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററിലെത്തും. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ 4 മണിക്ക് നിതിന്‍ നബിന് അഭിസംബോധന ചെയ്യും. വൈകിട്ട് 5ന് പാലാരിവട്ടം റിനൈ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തുടര്‍ന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും.
കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് . പക മൂത്ത് അന്ധത ബാധിച്ചത് പോലെയുള്ള കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളതെന്നും രാഗേഷ് വിമർശിച്ചു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നും രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്നും അവിടെ ആർഎംപിക്കാർ വരെ ഉണ്ടായിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേർത്തു. അതിന്റെ ലക്ഷ്യം ഏതൊരാൾക്കും മനസിലാകുമെന്നും രാഗേഷ് പറഞ്ഞു. പാർട്ടിയുടെ കരിവള്ളൂർ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ആ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി താനും മുതിർന്ന നേതാക്കളായ കെ.പി സഹദേവൻ, വി നാരായണൻ, സി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സാധാരണഗതിയിൽ മൂന്ന് ടേം പൂർത്തിയാകുമ്പോൾ ഏരിയ സെക്രട്ടറിമാർ മാറാറുണ്ട്. പുതിയ സെക്രട്ടറിയെ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ നടന്ന കൃത്യമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് പേര് നിർദേശിച്ചത്. എന്നാൽ ടിഐ മധുസൂദനനെ… The post കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പക; പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധർ; ഫണ്ട് തട്ടിപ്പെന്നത് ഭാവനാ സൃഷ്ടിയെന്ന് കെ.കെ. രാഗേഷ് appeared first on RashtraDeepika .
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാധത്തിൽ പ്രതികരിച്ച കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ. ഒരുതരത്തിലും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കെകെ രാഗേഷ് പറയുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു.
മലപ്പുറം: കരിപ്പൂർ വിമാനത്താവള റോഡിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ നാല് ബസുകൾ പൂർണമായും കത്തി നശിച്ചു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ടീമായ ഭദ്രയുടെ ഉടമസ്ഥതയിലുള്ള ബസുകൾക്കാണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തീപിടിച്ചത്. ഈ അപകടത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളാണിവ. നിലവിൽ സർവീസ് നടത്താത്ത ഈ ബസുകൾ വിമാനത്താവള ജീവനക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചിരുന്നവയാണ്. വിവരമറിഞ്ഞെത്തിയ കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമനാ യൂണിറ്റും ചേർന്നാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന ധാരാളം അപകട വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൊബൈൽ ഫോൺ നന്നാക്കുന്ന കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്. ബാറ്ററി കംപ്ലൈന്റ് ഉള്ള ഫോൺ നന്നാക്കുന്നതിനായി എത്തിയതായിരുന്നു ഒരു ആൺകുട്ടി. അവൻ കടയിൽവച്ച് കേടായ ബാറ്ററി കൈയിൽവച്ച് കറക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. കൈയിൽ വച്ചിരുന്ന ബാറ്ററി അവൻ വായിൽകുറേ സമയം വയ്ക്കുന്നു. പിന്നീട് അതിൽ കടിച്ചു. കടിവീണതും ബാറ്ററി പൊട്ടിത്തെറിച്ചതും ഒരേപോലെയായിരുന്നു. പെട്ടെന്ന് ബാറ്ററിപൊട്ടി തീ പടർന്നു. അവന്റെ മുഖവും വായുമെല്ലാം പൊള്ളിപ്പോയി. വെപ്രാളത്തിൽ അവൻ ബാറ്ററി എടുത്ത് കടയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞു. അത് ആളിക്കത്താൻ തുടങ്ങി. ഒരു നിമിഷത്തെ അശ്രദ്ധ മൂലം വരുത്തിവച്ച ആപത്തായിരുന്നു അത്. കടയിലേക്ക് വലിച്ചെറിഞ്ഞ ബാറ്ററി മറ്റൊരു ജീവനക്കാരൻ പുറത്തേക്ക് എറിയുന്നതും കാണാം. ഇതെല്ലാം ഒറ്റ നിമിഷത്തിൽ സംഭവിച്ച കാര്യങ്ങളാണ്.ഗുരുതരമായി പൊള്ളലേറ്റ… The post ഫോൺ നന്നാക്കാൻ കടയിലെത്തി, ബാറ്ററി വായിൽവച്ചതേ ഓർമയുള്ളൂ പിന്നെ മൊത്തം പൊട്ടിത്തെറി; ബാറ്ററി പൊട്ടിത്തെറിച്ച് ആൺകുട്ടിക്ക് ഗുരുതര പൊള്ളൽ; വീഡിയോ കാണാം appeared first on RashtraDeepika .
കൺമഷി സൗന്ദര്യമല്ല, ഭീഷണി; കുഞ്ഞുങ്ങളുടെ കാഴ്ച നഷ്ടപ്പെടുത്താൻ സാധ്യത
നവജാതശിശുക്കളിൽ കൺമഷി പുരട്ടുന്നത് എല്ലാ വീട്ടിലും കണ്ടുവരുന്ന ഒന്നായിരുന്നു. പണ്ട് സാധാരണ രീതി ആയിരുന്നു എങ്കിൽ ഇന്ന് നമ്മൾ അതിനെ പേടിക്കണം. കാരണം ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒന്നായി അത് മാറിക്കഴിഞ്ഞു.

29 C