ഇര്‍ബില്‍: ഇറാനെതിരായ പോരാട്ടത്തില്‍ വടക്കന്‍ ഇറാഖിലെ കുര്‍ദുകളുടെ പിന്തുണ തേടി അമേരിക്ക. വടക്കന്‍ ഇറാഖ് താവളമാക്കി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ വിമതരായ കുര്‍ദ് സായുധ സംഘങ്ങളെ ഇറാനെതിരെ പോരിനിറക്കാനാണ് യുഎസ് നീക്കം. ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഇറാഖിലെ മൂന്ന് മുന്‍നിര കുര്‍ദിഷ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇറാനിലെ കുര്‍ദിഷ് സംഘങ്ങള്‍ക്ക് സൈനിക സഹായം നല്കാന് ട്രംപ് ഇറാഖിലെ കുര്‍ദുകളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന് ഭരണകൂടത്തെ കടുത്ത ശത്രുക്കളായി കാണുന്ന കുര്‍ദ് സംഘങ്ങളില്‍ ആയുധപരിശീലനം ലഭിച്ച ആയിരക്കണക്കിന് പോരാളികളുണ്ടെന്നാണ് വിവരം. ഇവര്‍ കരയുദ്ധത്തിന് ഇറങ്ങിയാല്‍ അത് ഇറാന് കനത്ത തിരിച്ചടിയാകും. എന്നാല്‍, അമേരിക്കയുടെ ഈ നീക്കം ഇറാഖിനെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന ആശങ്കയും ശക്തമാണ്. കുര്‍ദിഷ് ഫ്രീഡം പാര്‍ട്ടി (പി.എ.കെ) സായുധ പോരാളികളില്‍ ഒരു വിഭാഗം ഇറാന് അതിര്‍ത്തിയിലുള്ള സുലൈമാനിയ പ്രവിശ്യയിലേക്ക് നീങ്ങിത്തുടങ്ങിയതായി സംഘടനാ നേതാവ് ഖലീല്‍ നിദീറി വ്യക്തമാക്കി. ഇവിടെ ഇവര്‍ ആക്രമണത്തിന് സര്‍വസജ്ജരായി നിലയുറപ്പിക്കും. ഇറാഖിലെ അര്‍ധസ്വയംഭരണ കുര്‍ദിഷ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പി.എ.കെ. അതിനിടെ, അടുത്ത പത്തുദിവസത്തിനുള്ളില്‍ ഇറാനിലേക്ക് കടക്കാന്‍ തങ്ങളുടെ സായുധസംഘം തയ്യാറാണെന്ന് മറ്റൊരു പ്രമുഖ കുര്‍ദിഷ് സംഘമായ 'കൊമല'യുടെ പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു. ഇറാനിലെ കുര്‍ദിഷ് സംഘങ്ങള്‍ക്ക് ആയുധം നല്കുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഏതെങ്കിലും പ്രത്യേക സംഘത്തിന് ആയുധം നല്കാന് അമേരിക്കയ്ക്ക് ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐ.എസ്) പോരാടി പരിചയമുള്ളവരാണ് ഈ കുര്‍ദിഷ് സംഘങ്ങള്‍. ഇവര്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നാല്‍, ഇറാനെതിരായ കരയുദ്ധത്തിലെ ആദ്യ സംഘമായി ഇവര്‍ മാറും. ഇറാനിലെ നിലവിലെ ഇസ്ലാമിക ഭരണകൂടത്തില്‍ നിന്നും മുന്‍പുണ്ടായിരുന്ന ഷാ ഭരണത്തില്‍ നിന്നും കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരാണ് കുര്‍ദുകള്‍. തങ്ങളുടെ ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്തതോടെയാണ് ഇവര്‍ ഇറാന് ഭരണകൂടത്തിനെതിരെ സായുധപോരാട്ടം തുടങ്ങിയത്. അമേരിക്കന്‍ പിന്തുണയോടെ കുര്‍ദിഷ് സേന കരയുദ്ധത്തിന് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഇറാഖിലെ കുര്‍ദിഷ് താവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം കടുപ്പിച്ച് ഇറാനും പ്രത്യാക്രമണം ശക്തമാക്കി. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് വിപ്ലവ വിരുദ്ധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് മൂന്ന് മിസൈലുകള്‍ തൊടുത്തതായി ഇറാന് സൈന്യം സ്ഥിരീകരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനപ്രകാരം കുര്‍ദിഷ് പോരാളികള്‍ ഇറാനിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇറാന്റെ ഈ പ്രത്യാക്രമണം. തങ്ങളുടെ പോരാളികള്‍ ഇറാന് അതിര്‍ത്തി കടന്നുവെന്ന വാര്‍ത്തകള്‍ കുര്‍ദിഷ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിഷേധിച്ചു. 'ഇതൊന്നും സത്യമല്ല, ആരും ഒറ്റയ്ക്ക് നീങ്ങിയിട്ടില്ല,' കുര്‍ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടി (പി.എ.കെ) നേതാവ് ഹന്ന ഹുസൈന് യസ്ദാന്‍ പാന പറഞ്ഞു. ആറ് കുര്‍ദിഷ് സംഘടനകള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചിട്ടുണ്ടെങ്കിലും നിലവില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. കരയുദ്ധത്തിന് തയ്യാറാണെങ്കിലും അമേരിക്കയുടെ കൃത്യമായ പിന്തുണയില്ലാതെ ഇറാനിലേക്ക് കടക്കുന്നത് 'ആത്മഹത്യാപരം' ആയിരിക്കുമെന്ന് കുര്‍ദിഷ് നേതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്: ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് സംരക്ഷണം നല്കാന് വ്യോമനിരോധന മേഖല പ്രഖ്യാപിക്കണം. പോരാളികള്‍ നീങ്ങുന്നതിന് മുന്‍പായി ഇറാന്റെ ആയുധശേഖരങ്ങള്‍ തകര്‍ക്കാന്‍ യുഎസ് വ്യോമസേന തയ്യാറാകണം. 'ഇറാന് ഭരണകൂടം അതിക്രൂരമാണ്. ഞങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധം കലാഷ്നിക്കോവ് (എകെ-47) മാത്രമാണ്,' ഹന്ന ഹുസൈന് കൂട്ടിച്ചേര്‍ത്തു. ഇറാനെതിരെ കരയുദ്ധത്തിന് 'ബൂട്സ് ഓണ്‍ ദ ഗ്രൗണ്ട്' എന്ന നിലയില്‍ കുര്‍ദുകളെ ഉപയോഗിക്കാന്‍ ട്രംപ് താല്‍പ്പര്യപ്പെടുന്നു എന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ കുര്‍ദുകളെ ആയുധമണിയിക്കാന്‍ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ തുടരുന്നതിനിടയില്‍, കുര്‍ദുകള്‍ കൂടി പോര്‍ക്കളത്തിലേക്ക് ഇറങ്ങിയാല്‍ പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക് മാറുമെന്നുറപ്പാണ്.
നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി.
ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജസന്ദേശം; ജാഗ്രത പാലിക്കണണം: മന്നറിയിപ്പു നല്കി അധികൃതര്‍
ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജസന്ദേശം
പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി.
രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യം. രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഹർജി.
തൃശൂര്‍ ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍
ബി ജെ പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, സംസ്ഥാന പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവര്‍ അനില്‍ കുമാറിനെ അഭിനന്ദിച്ചു.
കടൽവെള്ളരി കടത്ത്; രണ്ട് കേസിലും കുറ്റപത്രം നൽകി ഇഡി | Sea cucumbers | Crime news
കടൽവെള്ളരി കടത്ത്; രണ്ട് കേസിലും കുറ്റപത്രം നൽകി ഇഡി; കേസിൽ പിടിയിലായത് മൂന്ന് പേർ
തീക്കാറ്റ് പോലെ വ്യാജ വാർത്തകൾ
വിശ്വസനീയമായ വാർത്താ സ്രോതസ്സുകളെ ആശ്രയിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാതെ യുദ്ധസംബന്ധമായ ഭീതിജനക വിവരങ്ങൾ പങ്കുവെക്കരുത്.
ഖാംനഈയുടെ മരണം ഇറാനില്‍ സായുധ വിപ്ലവത്തിനോ സൈനിക അട്ടിമറിക്കോ കാരണമാകുമെന്ന അമേരിക്കന്‍- സയണിസ്റ്റ് വിലയിരുത്തല്‍ പാടെ പൊളിഞ്ഞു. ഖാംനഈയുടെ വേര്‍പാട് ഇറാന് ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പോലും ഇല്ലാതാക്കി. ഇറാന് പരമോന്നത നേതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് തെരുവിലിറങ്ങിയ ജനക്കൂട്ടം വിളിച്ചോതിയത് നിലവിലെ ഭരണകൂടത്തിന്റെ പിന്നിലെ ശക്തിയെയാണ്.
അമേരിക്കൻ ആക്രമണത്തിൽ മുങ്ങിയതായി കരുതുന്ന ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനക്ക് സഹായവുമായി ഇന്ത്യൻ നാവികസേന. ശ്രീലങ്കൻ തീരത്തിനടുത്ത് അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും തിരച്ചിൽ ആരംഭിച്ചു.
പി.കെ ശശി ഒരു ചെറിയ മീനല്ല എന്ന് ജോർജ് പൊടിപാറ | CPM | PK Sasi | Palakkad
മറ്റുള്ളവരെല്ലാം സഖാവേ, സിഎമ്മേ എന്നെല്ലാം വിളിക്കുമ്പോൾ മുഖ്യമന്ത്രിയെ വിജയേട്ടാ എന്ന് വിളിക്കാൻ അധികാരമുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു പി.കെ ശശി എന്നാണ് പറയപ്പെടുന്നത്: ജോർജ് പൊടിപാറ
ഇറാനിയൻ കപ്പൽ ആക്രമണം; 'ഇന്ത്യൻ സേന എത്തും മുമ്പ് ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തി'| Iran |India
'ഇന്ത്യൻ സേന എത്തും മുമ്പ് ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തി'; ഇറാനിയൻ കപ്പൽ ആക്രമിച്ചതിൽ ആദ്യ പ്രതികരണവുമായി ഇന്ത്യൻ നാവിക സേന Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ യുദ്ധക്കപ്പൽ സന്ദർശിക്കുകയും ക്രൂയിസ് മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.
കുവൈത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
കുവൈത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് കുടുംബം
ദുബായിലും ബഹ്റൈനിലും ആക്രമണ ശ്രമം തുടർന്ന് ഇറാൻ; ചെറുത്ത് ഗൾഫ് രാജ്യങ്ങൾ
ദുബായിലും ബഹ്റൈനിലും ഖത്തറിലെ വിവിധ ഇടങ്ങളിലും ആക്രമണ ശ്രമം തുടർന്ന് ഇറാൻ; ചെറുത്ത് ഗൾഫ് രാജ്യങ്ങൾ
9 At Nine Malayalam News | വാർത്തകൾ വിശദമായി | 05 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 05 March 2026
അസമിൽ തകർന്നു വീണത് പരിശീലനത്തിന്റെ ഭാഗമായി പറന്ന സുഖോയ് വിമാനം? | Sukhoi aircraft Accident | Assam
അസമിൽ തകർന്നു വീണത് പരിശീലനത്തിന്റെ ഭാഗമായി പറന്ന സുഖോയ് വിമാനം?; പരിശോധന തുടരുന്നു Sukhoi aircraft Accident | Assam | Indian Airforce
'കൊഴിഞ്ഞാമ്പാറയിൽ ആളുകൾ പി.കെ ശശിയെ കണ്ടിട്ടൊന്നുമല്ല പാർട്ടിയിൽനിന്ന് പുറത്തുവന്നത്' | PK Sasi
കൊഴിഞ്ഞാമ്പാറയിൽ ആളുകൾ പി.കെ ശശിയെ കണ്ടിട്ടൊന്നുമല്ല പാർട്ടിയിൽനിന്ന് പുറത്തുവന്നത്. അവിടെ ഇളകിവന്ന സിപിഎമ്മിനെതിരായ വികാരം പി.കെ ശശി ഒരു അവസരമായിക്കണ്ട് അതിന്റെ മുന്നിൽ കയറി നിൽക്കുകയാണ്: എൻ.വി ബാലകൃഷ്ണൻ CPM | Pinarayi Vijayan | PK Sasi | Palakkad | Kannur | LDF | UDF
ഹോളി ആഘോഷത്തിനിടെ നിറം ഒഴിച്ചു, പേരക്കുട്ടിയുടെ മേൽ ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശി
മഹാരാഷ്ട്രയിൽ ഹോളി ആഘോഷത്തിനിടെ നിറം ഒഴിച്ചു, പേരക്കുട്ടിയുടെ മേൽ ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശി, കേസെടുത്ത് പൊലീസ്, പെട്ടെന്നുണ്ടായ പ്രകോപനമെന്ന് മുത്തശ്ശിയുടെ വിശദീകരണം
'പിണറായി വന്നതിന് ശേഷം പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം ഉണ്ടായിട്ടില്ല; അതിൽ കോടിയേരിക്കും പങ്കുണ്ട്'
പിണറായി വന്നതിന് ശേഷം പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം ഉണ്ടായിട്ടില്ല; അതിൽ കോടിയേരിക്കും പങ്കുണ്ട്; താഴെത്തട്ടിലെ അഴിമതി പാർട്ടി നേതൃത്വം ശ്രദ്ധിച്ചില്ല; എൻ.പി.ചേക്കുട്ടി
നിയമം കൊണ്ട് നിയന്ത്രിക്കണം എന്നാവശ്യം | Attukal Pongala 2026 | Thiruvananthapuram | Anna Rajan
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ വന്ന വീഡിയോകളിൽ പൊങ്കാല കലമോ മറ്റ് വിശേഷങ്ങളോ ഇല്ലെന്നാണ് സ്ത്രീകളുടെ ശരീരങ്ങളിലേയ്ക്ക് തിരിക്കുന്ന ക്യാമറകളെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. Attukal Pongala 2026 | Thiruvananthapuram | Anna Rajan | Remya Panicker
അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട് | Sukhoi aircraft Accident | Assam
റഡാറിൽനിന്ന് ബന്ധം നഷ്ടമായി; അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്, പൈലറ്റിനെ കാണാനില്ല Sukhoi aircraft Accident | Assam | Indian Airforce
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലെ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി നല്കാന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ, കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന വിമര്‍ശനം ശക്തമായി. 2010ല്‍ ആരംഭിച്ച മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി നല്‍കുന്നതോടെ ഇവിടത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു വഹിക്കേണ്ടിവരും. വന്‍ തുക ഫീസ് ഈടാക്കി പ്രവേശനം നടത്തുന്ന ഈ കോളജിന് എയ്ഡഡ് പദവി നല്കുന്നതു സംസ്ഥാനത്തിനു വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ് ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. കേരള സര്‍ക്കാര്‍ നല്കിയ എന്‍.ഒ.സിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് പുതുപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വാശ്രയ മെഡിക്കല്‍ കോളജിനു കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ അഫിലിയേഷനും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നാഷണല്‍ കമ്മിഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനിന്റെയും അംഗീകാരവുമുണ്ട്. സുനില്‍ ജെ. സണ്ണി
തിരുവനന്തപുരം: ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഇന്നലെ രാജിവച്ച സി.വി. ആനന്ദ ബോസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ആകും.കോട്ടയത്തോ ജില്ലയിലെ മറ്റ് ഇടങ്ങളിലോ ആകും അദ്ദേഹം മത്സരിക്കുക. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡങ്ങളിലൊന്നില്‍ അദ്ദേഹം മത്സരത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമല്ല അദ്ദേഹത്തിന്റെ രാജി. ബി.ജെ.പി. ദേശീയ നേതൃത്വ നിര്‍ദേശപ്രകാരണമാണ് രാജി. ഉടന്‍ കേരളത്തിലെത്തി പ്രചരണത്തില്‍ സജീവമാകാനാണ് നിര്‍ദേശം. ബി.ജെ.പി. സംസ്ഥാന ഘടകം ഇക്കാര്യം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ മത നേതൃതങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്ക്കും സ്വീകാര്യനായതുകൊണ്ടാണ് മത്സരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമിത് ഷായുമായി അടുത്ത ബന്ധമുള്ള അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധത്തിലുമാണ്. കോട്ടയം മാന്നാനം സ്വദേശിയായ സി.വി. ആനന്ദ ബോസ് മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്ന ശേഷമാണ് ഇന്നലെ രാജിവച്ചത്. മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്. 1951ന് ജനുവരി രണ്ടിനു കോട്ടയം മാന്നാനത്ത് ജനിച്ച അദ്ദേഹം 1977ല്‍ ഐ.എ.എസ്. നേടി. കേരളത്തില്‍ കലക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ബി.ജെ.പിയില്‍ ചേരുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നടന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ അന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായില്‍നിന്നാണ് അംഗത്വം സ്വീകരിച്ചത്. ജി. അരുണ്‍
ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ, പുലർച്ചെ വരെ പൊലീസ് സ്റ്റേഷനിൽ, പിന്നീട് വിട്ടയച്ചു
മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സിനെ കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ അറസ്റ്റ് ചെയ്തു. ഗായികയെ പിന്നീട് കേസ് രജിസ്റ്റർ ചെയ്ത് വിട്ടയക്കുകയും മെയ് 4 ന് കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.
കൊച്ചി: മുന്‍ എ.ഐ.സി.സി. അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സിമി റോസ് ബെല്‍ ജോണ്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര മുഖമായി മത്സരിക്കാന്‍ സാധ്യത തെളിഞ്ഞു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇടതു കേന്ദ്രങ്ങളില്‍ സജീവമായി. സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള എറണാകുളം ജില്ലയിലെ സി.പി.എം. നേതാക്കള്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരസ്യമായി എതിര്‍ക്കുകയും പവര്‍ ഗ്രൂപ്പുകളുടെ വടംവലിയില്‍ താന്‍ ഒതുക്കപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുകയും ചെയ്ത വനിതാ നേതാവാണ് സിമി റോസ് ബെല്‍ ജോണ്‍. കൊച്ചി നഗരസഭയില്‍ റിബലായി മത്സരിച്ച വനിതാ നേതാവിനും യൂത്ത് കോണ്‍ഗ്രസില്‍ ഒരു വോട്ടിന് മാത്രം ജയിച്ച വനിതയ്ക്കും പിന്നീട് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കിയതിനെ സിമി റോസ് ബെല്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ട പ്രവര്‍ത്തകരുടെ കണ്വന്ഷന് മൂന്നാഴ്ച മുമ്പ് പശ്ചിമ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തതോടെയാണ് സിമ്മിയെ ഇടതുപക്ഷം നോട്ടമിട്ടത്. കോണ്‍ഗ്രസില്‍ കെ. കരുണാകരനുശേഷം വന്ന യുവതലമുറയിലെ ഒരു വിഭാഗത്തെ വി.ഡി. സതീശന് ഒതുക്കിയെന്ന പരാതിയുമായി കൊച്ചിയില്‍ നേതാക്കളും പ്രവര്‍ത്തകരും സംഗമിച്ചിരുന്നു. ഡി.സി.സി. ഭാരവാഹിയും ബ്ലോക്ക് പ്രസിഡന്റുമായിരുന്ന അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള 400 പേരാണ് കൊച്ചിയില്‍ സംഗമിച്ചത്. പാര്‍ട്ടിയുടെ പേരില്‍ ലഭിച്ച പദവികള്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ മൂലം നഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്ന പ്രവര്‍ത്തകരാണു സംഗമത്തില്‍ പങ്കെടുത്തവരില്‍ ഏറെയും. അതിനിടെ, എറണാകുളത്ത് മത്സരിക്കാന്‍ സി.പി.എം. ആവശ്യപ്പെട്ടിട്ടില്ലെന്നു പ്രഫ. കെ.വി. തോമസ് പരസ്യമായി പ്രതികരിച്ച പശ്ചാത്തലത്തില്‍ സിമ്മി റോസ്ബെല്ലിന്റെ മത്സരസാധ്യത കൂടുകയാണ്. കോണ്‍ഗ്രസില്‍ പഴയ എ വിഭാഗത്തിന്റെ പിന്തുണയും അവര്‍ക്കുണ്ട്. ലത്തീന്‍ സമുദായാംഗമായ സിമ്മി റോസ് ബെല്‍, വി.ഡി. സതീശന് മത്സരിച്ചേക്കാവുന്ന പറവൂരില്‍ സ്വതന്ത്രയായി മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാമെന്ന നേട്ടവുമുണ്ട്.കോട്ടപ്പുറം, വരാപ്പുഴ ലത്തീന്‍ രൂപതകളുടെ പിന്തുണഅവര്ക്ക് ഉണ്ടാകുമെന്നും കണക്കുകൂട്ടലുണ്ട്. പറവൂരില്‍ കോണ്‍ഗ്രസ് വിട്ട നഗരസഭാ ചെയര്‍പഴ്സനായിരുന്ന വത്സല പ്രസന്നകുമാറും സതീശനെതിരേ രംഗത്തുണ്ട്. വത്സലയുടെ സാന്നിധ്യം ഹൈന്ദവ വോട്ടുകളും ചിതറിക്കും. ഭിന്നിക്കുന്ന വോട്ടുകള്‍ ഇടതിനു നേട്ടമാകും. പ്രസ്റ്റീജ് മത്സരം നടക്കുന്ന പറവൂരില്‍ സതീശന് മത്സരിക്കുമ്പോള്‍ ആ സീറ്റില്‍ പതിവുപോലെ സി.പി.ഐ. തന്നെ മത്സരിക്കാനാണ് സാധ്യത. പറവൂര്‍ സി.പി.എമ്മിന് വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് സിപിഐയിലെ പൊതു വികാരം. അങ്ങനെയെങ്കില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി എന്‍.അരുണ്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷറഫ് എന്നിവരില്‍ ആര്‍ക്കെങ്കിലും സ്ഥാനാര്‍ഥിത്വം നല്‍കും.കോണ്‍ഗ്രസിനും സതീശനും എതിരായ നീക്കത്തില്‍ ഒരേസമയം സി.പി.ഐ. നേതാക്കളും സിമി റോസ് ബെല്ലിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. രാജു പോള്‍
വാങ്കഡെയിൽ റൺമഴ; ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍, തകർത്താടി സഞ്ജു സാംസൺ
വാങ്കഡെയിൽ റൺമഴ; ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍, തകർത്താടി സഞ്ജു സാംസൺ, ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ ഞായറാഴ്ച
കാലാവധി പൂര്‍ത്തിയാകും മുന്‍പേ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് രാജിവച്ചു | CV Ananda Bose
സി.വി ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്ന് മമത ബാനര്‍ജി; നീക്കം കാലാവധി പൂര്‍ത്തിയാകും മുന്‍പേ CV Ananda Bose | West Bengal Governor | RN Ravi
പാലക്കാട് സിപിഎമ്മിൽ ഗൗരവമേറിയ പ്രതിസന്ധിയാണ് ഉയർന്നു വരുന്നത്: എൻ പി ചെക്കുട്ടി | CPM | PK Sasi
പാലക്കാട് സിപിഎമ്മിൽ ഗൗരവമേറിയ പ്രതിസന്ധിയാണ് ഉയർന്നു വരുന്നത്, അത് പരിഹരിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറി ശ്രമിക്കുന്നില്ല: എൻ പി ചെക്കുട്ടി
ആലപ്പുഴ/തിരുവനന്തപുരം: അംഗത്വം പുതുക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കെന്ന സന്ദേശം നല്കിയ മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാന്‍ സി.പി.എം. നീക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സുധാകരനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യംകേട്ടാണു ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പടെയുള്ളവരും അനുനയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അംഗത്വം പുതുക്കാനുള്ള സമയപരിധി എട്ടിന് അവസാനിക്കും. നാളെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ ഇടപെടുമോ എന്നതും നിര്‍ണായകമാകും. സുധാകരനുമായി ദീര്‍ഘകാലത്തെ അടുത്ത ബന്ധമുള്ള പിണറായി വിജയന്റെ നീക്കങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്. ഇന്നലെ മാധ്യമങ്ങളുമായി പ്രതികരിക്കാന്‍ സുധാകരന് തയാറായില്ല. ഇന്നും വാര്‍ത്താസമ്മേളനം വിളിക്കില്ലെന്നാണ് സൂചന. അതേസമയം പാര്‍ട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായാണ് വിവരം. സുധാകരന് ചില പരിഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി സമ്മതിച്ചു. എന്നാല്‍ സുധാകരനില്‍നിന്ന് സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്നും ബേബി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്ഡപ്രകാരം മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹം അതൃപ്തനായിരുന്നു. 75 വയസ് പിന്നിട്ടതോടെ 2022ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിലവില്‍ ജില്ലാ കമ്മിറ്റി ഓഫീസിനു കീഴിലുള്ള ബ്രാഞ്ചിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നത് മാത്രമല്ല, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാഗത്തുനിന്നുണ്ടായ പരിഹാസം നിറഞ്ഞ പ്രതികരണം കൂടിയാണ് സുധാകരനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. സുധാകരന് പാര്‍ട്ടി വിട്ട് പുറത്തുവന്ന് സ്വതന്ത്രസ്ഥാനാര്ഥിയായാല് കോണ്‍ഗ്രസ് പിന്തുണ നല്‍കിയേക്കും. എന്നാല്‍ സുധാകരന് ആദ്യ വ്യക്തമായ നിലപാടില്‍ എത്തട്ടേയെന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. സുധാകരന് ഒപ്പം വന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സംസ്ഥാനമാകെ ഏറെ ഗുണം ചെയ്യുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അമ്പലപ്പുഴയിലോ കുട്ടനാട്ടിലോ കായംകുളത്തോ അദ്ദേഹം സ്ഥാനാര്‍ഥിയായാലും പിന്തുണ നല്‍കുന്നത് പരിഗണിക്കാനിടയുണ്ട്.
തിരിച്ചുവരവില്‍ രവീന്ദ്രനാഥ്, സീറ്റുറപ്പിച്ച് മൊയ്തീന്
തൃശൂര്‍: പ്രഖ്യാപിക്കാനിരിക്കുന്ന സി.പി.എം സ്ഥാനാര്‍ഥിപ്പട്ടികയിലൂടെ ശ്രദ്ധേയമാകുന്നത് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ തിരിച്ചുവരവ്. സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസില്‍ വിവാദത്തിലാകുകയും ഉപതെരഞ്ഞെടുപ്പിലൂടെ ഉള്‍പ്പെടെ മൂന്നു ടേം എം.എല്‍.എയാവുകയും ചെയ്ത എ.സി. മൊയ്തീന് കുന്നംകുളത്ത് വീണ്ടും സീറ്റുറപ്പിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തൃശൂര്‍ ജില്ലയിലുള്‍പ്പെട്ട മണലൂരിലും കുന്നംകുളത്തും സി.പി.എം സ്ഥാനാര്‍ഥികളുടെ പേരുകള്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം ഉറപ്പിച്ചത്. മറ്റെല്ലാ സിറ്റിങ് സീറ്റുകളിലും നിലവിലെ എം.എല്‍.എമാര്‍ നേരത്തെതന്നെ സീറ്റുനേടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഒരിടവേളയ്ക്കു ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തുകയാണ് മുന്‍മന്ത്രി കൂടിയായ പ്രഫ. സി. രവീന്ദ്രനാഥ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും നിര്‍ണായകമാണെന്ന തിരിച്ചറിവിലാണ് മുമ്പ് മൂന്നുതവണ നിയമസഭാംഗമായ രവീന്ദ്രനാഥിനെ മണലൂരില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം. എ.സി. മൊയ്തീന്റെ ജനകീയത പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണ് ടേം വ്യവസ്ഥ പരിഗണിക്കാതെ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം. മണലൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതും രവീന്ദ്രനാഥിനെ പരിഗണിക്കുന്നതിനു കാരണമായി. മുമ്പ് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായിരുന്ന മണലൂര്‍ പിന്നീട് ഇടതുപക്ഷത്തേക്കു ചായുകയായിരുന്നു. പ്രതാപനും രവീന്ദ്രനാഥും ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായാല്‍ ഫലം പ്രവചനാതീതമായിരിക്കും. എന്നാല്‍ കുന്നംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോളിളക്കം സൃഷ്ടിച്ച കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദ നിഴലിലായ എ.സി. മൊയ്തീന് സ്ഥാനാര്‍ഥിയാകില്ലെന്ന സൂചനകളാണ് ആദ്യം പുറത്തുവന്നിരുന്നത്. ടേം വ്യവസ്ഥയും അദ്ദേഹത്തിന് എതിരായിരുന്നു. എന്നാല്‍ ജനകീയനായ ബദല്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ വന്നതാണ് വീണ്ടും അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമെന്നാണു വിവരം. അടുത്തിടെ നടന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് യു.ഡി.എഫ്. ബഹിഷ്കരിച്ചതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എല്ലാ സീറ്റിലും വിജയിച്ചിരുന്നു. 2004 ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ പരാജയപ്പെടുത്തിയാണ് എ.സി. മൊയ്തീന് രംഗത്തു വന്നത്. അതിനുമുമ്പ് കുറച്ചുകാലം തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടുതവണയും കുന്നംകുളം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ആദ്യ പിണറായി മന്ത്രിസഭയില്‍ വിവിധ വകുപ്പുകളുടെ ചുമതല മൊയ്തീന് വഹിച്ചിരുന്നു. അദ്ദേഹംതന്നെ ഇത്തവണയും തുടരണമെന്ന ആവശ്യം പ്രാദേശികമായി ശക്തമായിരുന്നു. സി.പി.എമ്മിന്റെ ജില്ലയിലെ ജനകീയ മുഖങ്ങളിലൊന്നാണ് പ്രഫ. സി. രവീന്ദ്രനാഥ്. 2006 ല്‍ കൊടകരയില്‍ നിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്. 2008 ല്‍ നടന്ന പുനസംഘടനയില്‍ ഈ മണ്ഡലം ഇല്ലാതാവുകയും പകരം അതിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍പ്പെടുത്തി പുതുക്കാട് മണ്ഡലം നിലവില്‍ വരുകയും ചെയ്തു. തുടര്‍ന്ന് 2011 ലും 2016 ലും പുതുക്കാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയുമായി. 2021 ലെ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ പാര്‍ട്ടി കര്‍ശനമാക്കിയതോടെ രവീന്ദ്രനാഥിനു പകരം കെ.കെ. രാമചന്ദ്രന് സ്ഥാനാര്‍ഥിയായി. നിലവില്‍ എം.എല്‍.എയായ രാമചന്ദ്രന് വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിച്ച രവീന്ദ്രനാഥ് കോണ്‍ഗ്രസിലെ ബെന്നി ബെഹ്നാനോടു പരാജയപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് സി.പി.ഐയില്‍നിന്ന് സി.പി.എം ഏറ്റെടുത്താല്‍ രവീന്ദ്രനാഥ് സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്. മണലൂരില്‍ ടി.എന്‍. പ്രതാപന് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ജനകീയ മുഖത്തെത്തന്നെ സി.പി.എം രംഗത്തിറക്കാന്‍ തീരുമാനിച്ചത്. നിലവിലെ എം.എല്‍.എ മുരളി പെരുനെല്ലി മാറിയേക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും പകരക്കാരനായി രവീന്ദ്രനാഥ് എത്തിയത് അവസാനവട്ട ചര്‍ച്ചകളിലാണ്. ജിനേഷ് പൂനത്ത്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ സി.പി.എമ്മിനെ ഞെട്ടിച്ച് പാലക്കാട്ട് 'മാര്‍ക്സിസ്റ്റ് കൂട്ടായ്മ' പിറന്നു. മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ പി.കെ. ശശിയാണ് ചെയര്മാന്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ചിറ്റൂരിലെ ജനകീയ കൂട്ടായ്മയുടെ നേതാവുമായ എം. സതീഷാണ് കണ്‍വീനര്‍. ജില്ലാ മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തതിനു പിറകേ പി.കെ. ശശിയെ സി.പി.എം. പുറത്താക്കി. ജില്ലയില്‍ പലയിടങ്ങളിലായി രൂപപ്പെട്ടിരുന്ന സി.പി.എം. അതൃപ്തരുടെ കൂട്ടായ്മയാണ് ജില്ലാതലത്തില്‍ വിപുലമായ കണ്വന്ഷന് വിളിച്ചു ചേര്‍ത്തത്. മണ്ണാര്‍ക്കാട്, കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, വടക്കഞ്ചേരി, ഒറ്റപ്പാലം, കോങ്ങാട്, നെന്മാറ മേഖലകളില്‍ നിന്നായി ഇരുനൂറോളം സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര് പങ്കെടുത്തു. മുന്‍ ഏരിയാ സെക്രട്ടറിമാരും മുന്‍ ജനപ്രതിനിധികളും കണ്‍വന്‍ഷനെത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയിലെ ഏഴുപേര്‍ കൂടി തങ്ങള്‍ക്കൊപ്പമുണ്ടെന്നും നല്ല സന്ദര്‍ഭം നോക്കി ഇവിടെ എത്തുമെന്നുമുള്ള പ്രഖ്യാപനവും കണ്വന്ഷനിലുണ്ടായി. കാര്യമായ പ്രചാരണമില്ലാതെ ഫോണ്‍ വിളികളിലൂടെ ഇത്രയധികം പേരെത്തിയതും സി.പി.എം. കേന്ദ്രങ്ങള്‍ ഞെട്ടലോടെയാണു കാണുന്നത്. ഇത് വിമതരുടെ കൂട്ടായ്മയല്ലെന്ന നിലപാടാണ് കണ്വന്ഷന് ഉയര്‍ത്തിക്കാട്ടിയത്. പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരേ മേല്‍ക്കമ്മിറ്റികളില്‍ നല്കിയ പരാതികളൊന്നും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. മണ്ണാര്‍ക്കാട് നിന്ന് 686 പരാതികളും ചിറ്റൂരില്‍ നിന്ന് നാനൂറിലധികവും വടക്കഞ്ചേരിയില്‍ നിന്ന് 160 പരാതികളും സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് നല്‍കിയിട്ടും അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നു കണ്വന്ഷന് കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നാണ് കണ്വന്ഷനിലുയര്ന്ന പ്രധാന വിമര്‍ശനം. ഭരണസ്വാധീനവും കൈയൂക്കും ഉപയോഗിച്ച് തൊഴില്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. എതിര്‍ക്കുന്നവരെ തകര്‍ക്കുക എന്ന സമീപനമാണ് ജില്ലാനേതൃത്വം സ്വീകരിച്ചതെന്നും വിമര്‍ശനം. ട്രേഡ് യൂണിയന് രംഗത്ത് സ്വാധീനമുള്ള പി.കെ. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും അസ്വസ്ഥത കൂട്ടും. ഒറ്റപ്പാലം, കോങ്ങാട്, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പി.കെ. ശശിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നാളിതുവരെ സി.പി.എമ്മിനെ കൈവിടാതിരുന്ന പല പഞ്ചായത്തുകളിലും ഭരണം നഷ്ടമായിട്ടുണ്ട്. അത് നിയമസഭാ മണ്ഡലങ്ങളിലേക്കു കൂടി വ്യാപിക്കുമെന്ന സൂചനയാണ് കണ്വന്ഷന് നല്‍കുന്നത്. എന്‍. രമേഷ് രാഷ്ട്രീയത്തില്‍ സ്ഥിരമായ ബന്ധുവും ശത്രുവുമില്ലെന്ന് പി.കെ. ശശി പാലക്കാട്: സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത് പ്രതീക്ഷിച്ചിരുന്നതായും പുറത്താക്കാനുള്ള സംവിധാനം അവര്‍ക്കുണ്ടെന്നും പി.കെ. ശശി. പാര്‍ട്ടി നടപടി സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരാളെ പുറത്താക്കിയത് കൊണ്ടൊന്നും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവില്ല. ഈ പോരാട്ടം തുടരും. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. കള്ളനും കാട്ടുകള്ളനുമായവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് ഞാന്‍ തീരുമാനിക്കേണ്ടത് ആണോ എന്നായിരുന്നു മറുചോദ്യം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ബന്ധുവോ ശത്രുവോ ഇല്ലെന്നും താല്പര്യങ്ങള് മാത്രമാണുള്ളതെന്നും ഇ.എം.എസിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് പി.കെ. ശശി പറഞ്ഞു.
സി പി എമ്മില്‍ സ്ഥാനാര്‍ഥി പട്ടികയായി; പ്രഖ്യാപനം ഞായറാഴ്ച
മുഴുവന്‍ മന്ത്രിമാരും സിറ്റിംഗ് സീറ്റുകളില്‍. മലപ്പുറത്ത് സ്വതന്ത്ര പരീക്ഷണം തുടരും.
എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന്
പുനഃസംഘടിപ്പിച്ച ശേഷം തിരുവനന്തപുരത്ത് ചേര്‍ന്ന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണ് എന്‍ അലി അബ്ദുല്ലയെ ചെയര്‍മാനായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.
ഖത്വറിലും കുവൈത്തിലും കനത്ത ആക്രമണം
കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ജനസംഖ്യ കുറയുന്നതിനെ നേരിടാൻ ആന്ധ്രപ്രദേശ് സർക്കാർ 'പോഷൻ ശിക്ഷ സുരക്ഷാ പാക്കേജ്' എന്ന പേരിൽ പുതിയ കരട് നയം അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം, രണ്ടാമത്തെ കുഞ്ഞ് മുതൽ ഓരോ പ്രസവത്തിനും 25,000 രൂപ സാമ്പത്തിക സഹായം നൽകും.
സുധാകരന്റെ തീരുമാനം വരട്ടെ; ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല: കെ.സി വേണുഗോപാല്‍
ആലപ്പുഴ: സി.പി.എം. നേതാവ് ജി. സുധാകരനുമായി നിലവില്‍ രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ജി.സുധാകരന് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണ്. ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ച് നില്ക്കുന്ന നേതാവാണദ്ദേഹം. തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്. അതിന് ശേഷം മാത്രമെ ഞങ്ങളുടെ അഭിപ്രായത്തിന് പ്രസക്തിയുള്ളു. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ല. ജി.സുധാകരനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണ്.- വേണുഗോപാല്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്ട്രീയ നേതാവാണ് സുധാകരന്. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന് അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. പൊതുസ്വീകാര്യതയും ജനപിന്തുണയുമുള്ള നേതാവാണ്. അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റു കൊടുക്കണമോയെന്നത് സി.പി.എമ്മാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. അത് അവരാണ് വിശദീകരിക്കേണ്ടത്. കേരളത്തിലെ കമ്യൂണിസ്റ്റ് അണികളിലുള്ള വികാരമാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും പ്രതിഫലിച്ചത്. അതെല്ലാം സി.പി.എമ്മിന്റെ ആഭ്യന്തരകാര്യം. അതില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ല. അണികളുടെ വികാരം മാനിച്ചല്ല സി.പി.എമ്മിന്റെ ഭരണം. ഇക്കാര്യം എല്ലാദിവസവും ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ്. അത് ശരിവെയ്ക്കുന്നതാണ് സുധാകരന്റെ പരസ്യ പ്രതികരണം- കെ.സി വേണുഗോപാല്‍ പറഞ്ഞു. യു.ഡി.എഫ്. രാഷ്ട്രീയം സ്വീകരിക്കുന്ന തരംതാണയാളല്ല സുധാകരന്: എച്ച്. സലാം ആലപ്പുഴ: ജി. സുധാകരന് യു.ഡി.എഫ്. രാഷ്ട്രീയം സ്വീകരിക്കുന്ന തരംതാണയാളല്ലെന്ന് എച്ച്. സലാം എം.എല്‍.എ. ദീര്‍ഘവര്‍ഷത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്ത്തനപാരമ്പര്യമുള്ളയാണ് ജി. സുധാകരന്. പെട്ടെന്ന് എന്തെങ്കിലും ഒരു സന്ദര്‍ഭത്തില്‍ അങ്ങനെയൊന്നും പോകുന്നയാളല്ല. പാര്‍ട്ടിയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.- ജി. സുധാകരന് യു.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണമുണ്ടല്ലോയെന്ന ചോദ്യത്തിനു മറുപടിയായി എച്ച്. സലാം പറഞ്ഞു. അഞ്ചുവര്‍ഷമായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന വിമര്‍ശനത്തിന് എം.എല്‍.എ നിലയില്‍ പറയുന്നില്ലെന്നും അതിന് പാര്‍ട്ടി നേതൃത്വമാണ് മറുപടി നല്‍കേണ്ടതെന്നും സലാം പറഞ്ഞു.
ഉത്സവത്തിനിടെ അക്രമിസംഘം തല്ലിവീഴ്ത്തിയ യുവാവ് മരിച്ചു
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ അക്രമി സംഘത്തിന്റെ അടിയേറ്റ യുവാവ് മരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല കിഴക്ക് കീച്ചപ്പള്ളില്‍ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകന് ഹരികൃഷ്ണ(19)നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അടൂര്‍ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയായിരുന്നു. ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരുക്കേല്പിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മരുത്തടി കന്നിമേല്‍ച്ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍(58), മരുത്തടി സന്തോഷ് നിവാസില്‍ രതീഷ്(51) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. മുഖ്യപ്രതികളായ രണ്ടു പേരെക്കൂടി ശക്തികുളങ്ങര പോലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലം ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ഗുരുദേവ നഗര്‍96 ല്‍ വിമല്‍രാജ് (48), കന്നിമേല്‍ചേരിയില്‍ ഐശ്വര്യ നഗര്‍118 വാറുര്‍ക്കാവിനു സമീപം പടന്നയില്‍ കിഴക്കതില്‍ വീട്ടില്‍ സനില്‍ കുമാര്‍ (52) എന്നിവരാണ് ഒടുവില്‍ പിടിയിലായത്. പ്രതികളില്‍ ചിലര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാണു സൂചന. കഴിഞ്ഞ രണ്ടിനു പുലര്‍ച്ചെ മരുത്തടി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പു നേര്ച്ചയില് പങ്കെടുക്കാനാണു ഹരികൃഷ്ണനും സഹോദരന് ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയില്‍ എത്തിയത്. ഓട്ടോറിക്ഷയില്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തില്‍ മറന്നു വച്ചതിനാല്‍ ഇതെടുക്കാനായി തിരികെ ഓട്ടോറിക്ഷയുടെ അടുത്തേക്ക് പോയി. ഭക്ഷണമെടുത്തശേഷം തിരികെ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു. തിരക്കില്‍പ്പെട്ടതോടെ സഹോദരന്മാര് രണ്ടു ഭാഗത്തായിപ്പോയി. തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്ണനെ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്തു. തുടര്‍ന്നു വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്ണന് പ്രശ്നം ഒതുക്കിത്തീര്‍ത്തു ഹരികൃഷ്ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി. പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലര്‍ സഹോദരന്മാരെ ആഹാരം കഴിച്ചുവരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ജയകൃഷ്ണനെ സദ്യാലയത്തിന് അകത്തേക്ക് കൊണ്ടുപോയശേഷം ഹരികൃഷ്ണനെ പുറത്തുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. ഇതു ചോദ്യം ചെയ്തതോടെ ജയകൃഷ്ണനെയും മര്‍ദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണന് അടി കൊണ്ടു നിലത്തു വീണിരുന്നു. അക്രമികളില്‍ ഒരാള്‍ തടിക്കഷ്ണംകൊണ്ടു തലയ്ക്കടിച്ചു. ഇതോടെ ഹരികൃഷ്ണന്റെ ബോധം നഷ്ടപ്പെട്ടു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ജയകൃഷ്ണനും മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയാണ്.
യെച്ചൂരി ഇടപെട്ടതുകൊണ്ടാണ് പി.കെ ശശിക്കെതിരെ പീഡന പരാതിയിൽ പാർട്ടി നടപടി എടുത്തത്: NV ബാലകൃഷ്ണൻ
സീതാറാം യെച്ചൂരി എന്ന നല്ല സഖാവ് താല്പര്യമെടുത്തതുകൊണ്ടാണ് പീഡന പരാതിയിൽ പി.കെ ശശിക്കെതിരായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചെറിയൊരു അനക്കമെങ്കിലും നടത്തിയത്: എൻ.വി ബാലകൃഷ്ണൻ
നവകേരള സര്‍വേ കാലാവധി നീട്ടി സര്‍ക്കാര്‍; വീട് ഒന്നിന് വോളന്റിയര്‍ക്ക് ഏഴര രൂപ നല്‍കും | Navakerala
നവകേരള സര്‍വേ കാലാവധി ഈ മാസം 31 വരെ നീട്ടി സര്‍ക്കാര്‍; വീട് ഒന്നിന് വോളന്റിയര്‍ക്ക് ഏഴര രൂപ നല്‍കും Navakerala Survey | LDF Government
ഇംഗ്ലണ്ടോ ? ഇംഗ്ലണ്ടൊക്കെ തീര്‍ന്നു... ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍
വാങ്കഡെയില്‍ ത്രസിപ്പിക്കുന്ന പോരാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 7 റണ്‍സ് വിജയം, സഞ്ജുവിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍
വിമത നീക്കം സിപിഎമ്മിന് വെല്ലുവിളിയോ? | PG Suresh Kumar | News Hour 05 March 2026
പി കെ ശശി ഒറ്റപ്പാലം മറിക്കുമോ? പാലക്കാട് മാഫിയാ യുദ്ധമോ? | PG Suresh Kumar | News Hour 05 March 2026 CPM | Pinarayi Vijayan | PK Sasi | Palakkad | Kannur | LDF | UDF
പോലീസ് സേനയിലേക്ക് 330 പുതിയ അംഗങ്ങള്‍ കൂടി
സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സേനയുടെ ഭാഗമായത് എസ് എ പി, കെ എ പി ഒന്ന്, മൂന്ന്, വുമണ്‍സ് ബറ്റാലിയന് എന്നിവയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 330 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍.
'ഇവിടെ ടെൻഷനില്ല, സേഫാണ്'; ഇറാൻ ആക്രമണം ജനജീവിതത്തെ ബാധിക്കുന്നില്ലെന്ന് മലയാളികൾ
'ഇവിടെ ടെൻഷനില്ല, സേഫാണ്'; ഇറാൻ ആക്രമണം ജനജീവിതത്തെ ബാധിക്കുന്നില്ലെന്ന് മലയാളികൾ, പൊതു ഇടങ്ങൾ സജീവം
സിവി ആനന്ദബോസിന്റെ രാജിക്ക് പിന്നിലെന്ത്?; വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് കേന്ദ്രം
സിവി ആനന്ദബോസിന്റെ രാജിക്ക് പിന്നിലെന്ത്?; വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് കേന്ദ്രം, തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നീക്കം കേന്ദ്ര മന്ത്രിസഭയിലും ഉണ്ടായേക്കുമെന്ന് സൂചന
താരമായി സഞ്ജു; ടീമിന് വേണ്ടി വളരെ വേഗം സ്കോർ ചെയ്ത് സഞ്ജു സാംസൺ
താരമായി സഞ്ജു; ടീമിന് വേണ്ടി വളരെ വേഗം സ്കോർ ചെയ്ത് സഞ്ജു സാംസൺ, വിമർശകരുടെ കുറ്റപ്പെടുത്തലിന് മറുപടിയായി മിന്നുന്ന വിജയം
ഉത്സവത്തിനിടെ മർദനം; പതിനെട്ടുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു | Kollam | Crime news
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമർദനമേറ്റ പതിനെട്ടുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു, കേസിൽ നാല് പ്രതികൾ അറസ്റ്റിൽ Kollam | Crime news | Kerala Police
ഭര്‍ത്താവ് മരിച്ച് 19-ാം നാള് ഭാര്യ വീണ്ടും വിവാഹം കഴിച്ചു; ചുരുളഴിഞ്ഞത് ക്രൂര കൊലപാതകം | Karnataka
കാമുകനെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ; കര്‍ണാടകയിലെ തുംകൂരില്‍ നടന്നത് വിശ്വാസ വഞ്ചനയുടെ ഭയാനക മുഖം
സെമിയിൽ മിന്നിച്ച് സഞ്ജു; 42 പന്തിൽ 89 റൺസ് നേടി സഞ്ജു സാംസൺ | India vs England | Sanju Samson
സെമിയിൽ മിന്നിച്ച് സഞ്ജു; 42 പന്തിൽ 89 റൺസ് നേടി സഞ്ജു സാംസൺ; കളിയിൽ ഇംഗ്ലണ്ട് പൊരുതുന്നു India vs England | T20 World Cup semi-final | Sanju Samson
ഇംഗ്ലണ്ടിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്.
ഞെട്ടിച്ച് രാജി...സി.വി ആനന്ദബോസിൻ്റെ അടുത്ത നീക്കമെന്ത്? | CV Ananda Bose | West Bengal Governor
പ്രവർത്തനത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിനും ബംഗാൾ ഘടകത്തിനും അതൃപ്തി? ആനന്ദബോസിൻ്റെ അടുത്ത നീക്കമെന്ത്? ഉറ്റുനോക്കി രാഷ്ട്രീയ ലോകം CV Ananda Bose | West Bengal Governor | RN Ravi
'ക്വട്ടേഷൻ ഇല്ലാതെ കരാർ നൽകി'; ആഗോള അയ്യപ്പ സംഗമത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി | Sabarimala
ആഗോള അയ്യപ്പ സംഗമം; വീണ്ടും വിമർശനവുമായി ഹൈക്കോടതി, കരാർ നൽകിയത് ക്വട്ടേഷൻ ഇല്ലാതെയെന്നും ചട്ടലംഘനമുണ്ടായെന്നും നിരീക്ഷണം Sabarimala | Global Ayyappa Sangamam | Kerala High Court
ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ച് സി വി ആനന്ദബോസ്, രാജി കാരണം പറയാതെ | CV Ananda Bose | West Bengal
ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ച് സി വി ആനന്ദബോസ്, രാജി കാരണം പറയാതെ, ആർ എൻ രവി പുതിയ ഗവർണർ CV Ananda Bose | West Bengal Governor | RN Ravi
സഞ്ജു 'സെല്ഫ്ലെസ്' സാംസണ്; ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ | India
ചേട്ടന് സീന്‍ തൂക്കി ! 42 പന്തില്‍ 89 റണ്‍സുമായി സഞ്ജുവിന്റെ സെല്ഫ്ലെസ് പ്രകടനം India vs England | T20 World Cup semi-final | Sanju Samson
വാങ്കഡെയില്‍ സഞ്ജുവിന്റെ വിളയാട്ടം; അര്‍ധ സെഞ്ച്വറി തികച്ച് തകര്‍പ്പന്‍ ബാറ്റിങ് | T20 World Cup
അമ്പട കേമാ സഞ്ജു ചേട്ടാ...! വാങ്കഡെയില്‍ സഞ്ജുവിന്റെ വിളയാട്ടം; അര്‍ധ സെഞ്ച്വറി തികച്ച് തകര്‍പ്പന്‍ ബാറ്റിങ് India vs England | T20 World Cup semi-final | Sanju Samson
ആറാം നാളും യുദ്ധം; ഇറാനിലെ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു | Iran - Israel conflict | America |Lebanon
ആറാം നാളും യുദ്ധം; ഇറാനിലെ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു, ലെബനനിലേക്ക് ഇസ്രയേൽ കടന്നു കയറ്റം Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News
ന്യൂയോർക്ക്: ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് വ്യക്തിപരമായി ഇടപെടേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. ഫെബ്രുവരി 28-ന് ടെഹ്റാനിൽ നടന്ന ഈ ആക്രമണങ്ങൾ ഇറാനിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ആക്സിയോസിസിന് നൽകിയ അഭിമുഖത്തിൽ, ഖാംനഇയുടെ മകൻ മുജ്തബ ഖാംനഇ പിൻഗാമിയാകാനുള്ള
സഞ്ജുവിന്റെ സ്വന്തം തട്ടകം, മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ കുട്ടിതാരങ്ങളുടെ പ്രതീക്ഷകള്‍ | India
ബൗളര്‍മാരും തിളങ്ങണം... ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം; പ്രതീക്ഷകള്‍ പങ്കുവെച്ച് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ കുട്ടിതാരങ്ങള്‍ India vs England | T20 World Cup semi-final
ഫൈനൽ പ്രതീക്ഷ... ഇംഗ്ലണ്ട് എത്രത്തോളം കരുത്തരാണ്? | India vs England | T20 World Cup semi-final
അങ്ങനെ എഴുതി തള്ളാൻ കഴിയില്ല, ഇംഗ്ലണ്ട് എത്രത്തോളം കരുത്തരാണ്?; ഫൈനൽ വിജയ പ്രതീക്ഷയിൽ ടീമുകൾ India vs England | T20 World Cup semi-final
പശ്ചിമേഷ്യ അശാന്തം; ഇറാനിൽ മരണം 1100 കടന്നു | Iran - Israel conflict
ഇറാൻ യുദ്ധം ആറാം ദിവസത്തിലേക്ക്; പശ്ചിമേഷ്യ അശാന്തം; ഇറാനിൽ മരണം 1100 കടന്നു
ഷിപ്പിംഗ് ചാര്‍ജ് കുത്തനെ കൂട്ടി ; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് വില കയറും
സര്‍ചാര്‍ജ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കയറ്റുമതി സംഘടനകള്‍.
ആയത്തൊള്ള അലി ഖമനേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ; ഇറാന് കപ്പല്‍ മുക്കിയതില്‍ മൗനം തുടരുന്നു
ആയത്തൊള്ള അലി ഖമനേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ; ഇറാന് കപ്പല്‍ മുക്കിയതില്‍ മൗനം തുടരുന്നു, പ്രധാനമന്ത്രിക്ക് ഭയമെന്ന് രാഹുല്‍ ഗാന്ധി
വീണയെ മത്സരിപ്പിക്കരുതെന്ന് വീണയുടെ ഭർത്താവ് ! | Munshi | 5 March 2026
വീണയെ മത്സരിപ്പിക്കരുതെന്ന് വീണയുടെ ഭർത്താവ് ! | Munshi | 5 March 2026
ഓപ്പറേഷൻ സിന്ദൂർ തുടരുന്നു എന്ന പ്രഖ്യാപനങ്ങൾക്കിടെ പശ്ചിമ അതിർത്തിയിൽ വായുസേനയുടെ ശക്തി പ്രകടനം
ഓപ്പറേഷൻ സിന്ദൂർ തുടരുന്നു എന്ന പ്രഖ്യാപനങ്ങൾക്കിടെ പശ്ചിമ അതിർത്തിയിൽ വായുസേനയുടെ ശക്തി പ്രകടനം | Indian Mahayudham 05 March 2026 Inidina Airforce | Operation Sindoor | Pakistan | India
ഡിവൈഎഫ്ഐ നേതാവ് പി.എം. ആർഷോ, സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിനെ മുൻനിർത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശിയെ പരിഹസിച്ചു. 'ഏട്ടന്റെ കാലം കഴിഞ്ഞു ഇനി ചേട്ടന്റെ കാലം' എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം.
അനുനയനീക്കം ഇത്തവണ എളുപ്പമാകില്ല; വഴങ്ങാതെ ജി.സുധാകരന് | G Sudhakaran | Alappuzha | CPM | LDF
ജി.സുധാകരന്റെ മനസിലിരുപ്പ് എന്ത് ? ഫോണില്‍ വിളിച്ച് എംവി ഗോവിന്ദന്, മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ആവശ്യപ്പെട്ടു G Sudhakaran | Alappuzha | CPM | LDF | Congress | Kerala Assembly election
പയ്യന്നൂരിൽ മധുസൂദനനെതിരെ വിമത നീക്കം?, സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് 9ന് | CPM | Payyanur
കുഞ്ഞികൃഷ്ണനോ വൈശാഖോ?; പയ്യന്നൂരിൽ മധുസൂദനനെതിരെ വിമത നീക്കം?, സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് 9ന് CPM | Payyanur | Kerala Assembly Elections 2026
ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഒരുങ്ങി ടീം ഇന്ത്യ; സെമി പോരാട്ടം മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍ | Team India
സഞ്ജു മിന്നിക്കുമോ ? ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിനൊരുങ്ങി മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍, ടോസ് നിര്‍ണായകം India vs England | T20 World Cup semi-final
അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ച സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യം തേടി | Angamaly
അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ച സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യം തേടി കോട്ടയം സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി Jasliya johnson | Angamaly accident | Dr. Cyriac P. George | Kerala Police
പി.സരിൻ പട്ടികയിൽ ഇല്ല; പാലക്കാട് പൊതു സ്വതന്ത്രനെന്ന് സിപിഎം | CPM | Palakkad | P Sarin
പി.സരിൻ പട്ടികയിൽ ഇല്ല; പാലക്കാട് പൊതു സ്വതന്ത്രനെന്ന് സിപിഎം; തീരുമാനം സംസ്ഥാന സമിതിയിൽ CPM | Palakkad | P Sarin | Kerala Assembly election 2026
തുംകൂരിൽ ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ കാമുകനെ വിവാഹം കഴിച്ചു. ഭർതൃസഹോദരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ഹൃദയാഘാതമെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
പി.കെ ശശി യുഡിഎഫിന്റെ അടുത്ത വിസ്മയമോ? മുന്‍നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ | PK Sasi | CPM
മണ്ണാര്‍ക്കാടുകാരുടെ 'ഏട്ടനെ' കൈപിടച്ച് കയറ്റുമോ യുഡിഎഫ്? പി.കെ ശശിയുടെ കാര്യത്തില്‍ മുന്‍നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ PK Sasi | Palakkad | CPM | Kerala Assembly Election 2026
വിമതരുടെ നേതാവായി പി.കെ ശശി, പിന്നാലെ പാര്‍ട്ടിക്ക് പുറത്ത് | PK Sasi | Palakkad | CPM
'ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരന്' CPM നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ ശശി; വിമത യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ പാര്‍ട്ടിക്ക് പുറത്ത് PK Sasi | Palakkad | CPM | Kerala Assembly Election 2026
എം എസ് സി കപ്പല്‍ അപകടം; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി
അപകടമുണ്ടായ ശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത്. ഒരു കപ്പല്‍ അപകടം ഉണ്ടായാല്‍ സ്വീകരിക്കുന്ന പ്രോട്ടോകോള്‍ എന്താണെന്നും കണ്ടെയ്നറുകള്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചോയെന്നും ഹൈക്കോടതി
ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിന്റെ ഭാഗമായി ഭഗവാന് ശ്രീകൃഷ്ണന് സ്വര്‍ണക്കോലത്തിലെഴുന്നള്ളി. തൊഴുകൈകളോടെ ആയിരങ്ങളാണ് ഉത്സവം കാല എഴുന്നള്ളിപ്പ് ദര്‍ശിക്കാനെത്തിയത്.
പൊരുതി വീണ് ഇംഗ്ലണ്ട്; ജയം ഇന്ത്യക്കൊപ്പം, ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്റ് പോരാട്ടം
മുംബൈ: ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 254 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാന്‍ സാധിച്ചുള്ളൂ. മാര്‍ച്ച് 8ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. 48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. 35 റണ്‍സെടുത്ത വില്‍ ജാക്സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബെഥേല്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീ കോരിയിട്ടെങ്കിലും അവസാന മൂന്നോവറില്‍ ഇന്ത്യ എറിഞ്ഞു പിടിച്ചു. അവസാന മൂന്നോവറില്‍ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി. ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണോടിയ ജേക്കബ് ബെഥേലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ സഞ്ജു സാംസണ് റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയറ്റു. അടുത്ത രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുക്കാനെ ആര്‍ച്ചര്‍ക്കും ഓവര്‍ടണും കഴിഞ്ഞുള്ളു. നാലാം പന്തില്‍ വൈഡ് വഴങ്ങിയ ദുബെ അവസാന മൂന്ന് പന്തിലും സിക്സ് വഴങ്ങിയെങ്കിലും ഏഴ് റണ്‍സകലെ ഇംഗ്ലണ്ട് വീണു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 253-7, ഇംഗ്ലണ്ട് 20 ഓവറില്‍ 246-7. തുടക്കത്തിലെ ഫില്‍ സാള്‍ട്ടിനെ(5) ഹാര്‍ദ്ദിക്ക് മടക്കി. ഹാരി ബ്രൂക്കിനെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി. പിടിച്ചു നില്ക്കാന് ശ്രമിച്ച ജോസ് ബട്ലറെ(25) വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി മടക്കി. ടോം ബാന്റണെ(17) അക്സറും മടക്കിയതോടെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ബെഥേലും ജാക്സും തകര്‍ത്തടിച്ച് ഇന്ത്യയെ ഞെട്ടിച്ചത്. വരുണ്‍ ചക്രവര്‍ത്തിയെയും അക്സര്‍ പട്ടേലിനെയുമെല്ലാം നിലംതൊടാതെ പറത്തിയ ബെഥേലും ജാക്സും ഇംഗ്ലണ്ടിന് അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് അര്‍ഷ്ദീപിന്റെ പന്തില്‍ ജാക്സ് വീണത്. പിന്നീട് സാം കറനെ കൂട്ടുപിടിച്ച് ബെഥേല്‍ പോരാട്ടം തുടര്‍ന്നെങ്കിലും ജസ്പ്രീത് ബുമ്രയെറിഞ്ഞ പതിനെട്ടാം ഓവര്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടഞ്ഞു. ഇതിനിടെ ബെഥേല്‍ 45 പന്തില്‍ സെഞ്ചുറിയിലെത്തി. അടുത്ത ഓവറില്‍ ഹാര്‍ദ്ദിക് കറനെയും അവസാന ഓവറിലെ ആദ്യ പന്തില്‍ ബെഥേല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ ജയമുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 253 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 253 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെസ്റ്റ്ഇന്‍ഡീസിനെതിരേ കളിച്ച അതേ ഫോം തുടരുകയായിരുന്നു. താരം 42 പന്തില്‍ 89 റണ്‍സെടുത്തു.സഞ്ജു ആണ് മാന്‍ ഓഫ്് ദി മാച്ച്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജുവിനൊപ്പം ഇറങ്ങിയ അഭിഷേക് ശര്‍മ്മയ്ക്ക് (9)തിളങ്ങാനായില്ല. 25പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായ ശിവം ഡുബേയും ഇന്ന് തിളങ്ങി. ഇഷാന് കിഷനും വെടിക്കെട്ട് പ്രകടനം നടത്തി. ഇഷാന് 18 പന്തില്‍ 39 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡെയും (12 പന്തില്‍ 27) തിലക് വര്‍മ്മയും (ഏഴ് പന്തില്‍ 21)മികച്ച ബാറ്റിങ് കാഴ്ചവച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് (11) ഇന്ന് തിളങ്ങാനായില്ല.ഇംഗ്ലണ്ടിനായി വില്‍ ജാക്സ്, റാഷിദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു. ആര്‍ച്ചര്‍ ഒരു വിക്കറ്റാണ് നേടിയത്.
ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ ഇംഗ്ലണ്ട് നായകന് ഹാരി ബ്രൂക്കിനെ 24 വാര പിന്നിലേക്കോടി കൈപ്പിടിയിലൊതുക്കിയ ക്യാച്ചും അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വില്‍ ജാക്സിനെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് ശിവം ദുബേക്കൊപ്പം പൂര്‍ത്തിയാക്കിയ റിലേ ക്യാച്ചും.
'സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പുതുതായി ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്
നിര്‍ണായക ഘട്ടത്തില്‍ അവതരിച്ചു ബും ബും.. ബുമ്ര
വീണ്ടും സഞ്ജു ഷോ; ഇന്ത്യ ഫൈനലില്‍
ഏഴ് റണ്‍സിനാണ് വിജയം. മലയാളി താരം സഞ്ജു സാംസണ് വീണ്ടും കത്തിപ്പടര്‍ന്ന് നേടിയ 89 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
മുംബൈ: ക്രിക്കറ്റ് മൈതാനത്ത് ഒരു ക്യാച്ച് കൈവിട്ടാൽ അത് ചിലപ്പോൾ ഒരു മത്സരത്തെയാകാം ബാധിക്കുക, എന്നാൽ വാംഖഡെയിൽ ഇംഗ്ലണ്ട് കൈവിട്ടത് സഞ്ജു സാംസൺ എന്ന 'മലയാളി കരുത്തിന്റെ' വിശ്വരൂപത്തെയായിരുന്നു. ആ ഒരു പിഴവ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറി. സഞ്ജുവിനെപ്പോലൊരു താരത്തിന് ആയുസ്സ് നീട്ടിക്കൊടുത്താൽ പിന്നെ എന്ത് സംഭവിക്കുമെന്ന് ലോകം സാക്ഷിയായ കാഴ്ചയാണ് പിന്നീട് കണ്ടത്. 42 പന്തിൽ നിന്ന് 89 റൺസുമായി സഞ്ജു നടത്തിയ താണ്ഡവത്തിൽ ഇംഗ്ലീഷ് ബൗളിംഗ് നിര പാടേ തകർന്നുതരിപ്പണമായി. മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിലായിരുന്നു സഞ്ജു നൽകിയ ആ സുവർണ്ണാവസരം ഇംഗ്ലീഷ് ഫീൽഡർമാർ പാഴാക്കിയത്. അന്നേരം ക്രീസിൽ താളം കണ്ടെത്താൻ ശ്രമിക്കുകയായിരുന്ന സഞ്ജുവിനെ പുറത്താക്കിയിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യയെ കുറഞ്ഞ സ്കോറിൽ തളച്ചിടാൻ ബ്രൂക്കിനും സംഘത്തിനും സാധിക്കുമായിരുന്നു. എന്നാൽ വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു. ആ ക്യാച്ച് നിലത്തിട്ടതോടെ സഞ്ജുവിന്റെ ഗിയർ മാറി. പിന്നെ കണ്ടത് വാംഖഡെയുടെ നാലുപാടും സിക്സറുകൾ പറക്കുന്ന കാഴ്ചയായിരുന്നു. ഏഴ് പടുകൂറ്റൻ സിക്സറുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഇംഗ്ലീഷ് ബൗളർമാരുടെ തലയ്ക്കു മുകളിലൂടെ ഗാലറിയിൽ പതിച്ചത്. തങ്ങളെ തഴഞ്ഞവർക്കും വിമർശിച്ചവർക്കും ബാറ്റുകൊണ്ട് മറുപടി നൽകുന്ന സഞ്ജുവിനെയാണ് ആരാധകർ കണ്ടത്. 89 റൺസിലേക്ക് സഞ്ജു കുതിക്കുമ്പോൾ ഇംഗ്ലീഷ് നായകന്റെ മുഖത്ത് നിഴലിച്ചത് നിസ്സഹായാവസ്ഥ മാത്രമായിരുന്നു. വെറും നാല് മത്സരങ്ങളിൽ നിന്ന് 16 സിക്സറുകൾ പറത്തി സഞ്ജു ഇന്ത്യയുടെ 'സിക്സർ കിംഗ്' എന്ന കിരീടം സ്വന്തമാക്കി. 2024-ലെ ടി20 ലോകകപ്പിൽ മുൻ നായകൻ രോഹിത് ശർമ്മ സ്ഥാപിച്ച 15 സിക്സറുകൾ എന്ന റെക്കോർഡാണ് സഞ്ജു മറികടന്നത്. ടി20 ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റിംഗ് ശൈലി കൊണ്ട് സഞ്ജു ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശിവം ദുബെ (15 സിക്സ്), ഇഷാൻ കിഷൻ (14 സിക്സ്), ഹാർദ്ദിക് പാണ്ഡ്യ (14 സിക്സ്) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ, 2007-ൽ സിക്സർ മഴ തീർത്ത യുവരാജ് സിംഗിന്റെ (12 സിക്സ്) റെക്കോർഡും സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിന് മുന്നിൽ വഴിമാറി. ഇംഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യയുടെ ഹിമാലയൻ സ്കോർ സഞ്ജുവിന്റെ വെടിക്കെട്ടിന് പിന്തുണയുമായി മറ്റ് ബാറ്റിംഗ് നിരയും ഒത്തുചേർന്നതോടെ ഇന്ത്യ നേടിയത് 253 റൺസെന്ന പടുകൂറ്റൻ സ്കോറാണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നാലാമത്തെ ടീം ടോട്ടലാണിത്. 19 സിക്സറുകളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ പിറന്നത്. ടീം ടോട്ടൽ: 253 റൺസ് ആകെ സിക്സറുകൾ: 19 (ലോകകപ്പ് റെക്കോർഡിനൊപ്പം) ആകെ ഫോറുകൾ: 17 മൊത്തം ബൗണ്ടറികൾ: 36 (ചരിത്രത്തിലെ രണ്ടാമത്തെ മികച്ച നേട്ടം) ഒരു കാലത്ത് ശ്രീലങ്ക കെനിയക്കെതിരെ സ്ഥാപിച്ച 41 ബൗണ്ടറികൾ എന്ന റെക്കോർഡിന് തൊട്ടുപിന്നിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. ടി20 ക്രിക്കറ്റിൽ നാലാം തവണയാണ് ഇന്ത്യ 250 കടക്കുന്നത്. ഇതോടെ ലോകക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഈ സ്കോർ കടക്കുന്ന ടീമായും ഇന്ത്യ മാറി. സഞ്ജുവിന്റെ ഈ 'ആറാട്ട്' വെറുമൊരു മാച്ച് വിന്നിംഗ് പ്രകടനമല്ല, മറിച്ച് ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെപ്പോലൊരു വമ്പൻ ടീമിനെ തകർത്തുതരിപ്പണമാക്കിയ പോരാട്ടമാണ്. സഞ്ജുവിന്റെ ക്യാച്ച് വിട്ടപ്പോൾ തങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങളാണ് താഴെപ്പോയതെന്ന് ഇംഗ്ലണ്ട് വൈകിയാണ് തിരിച്ചറിഞ്ഞത്. വാംഖഡെയിലെ ഈ താണ്ഡവം ഇന്ത്യൻ ആരാധകർക്ക് സമ്മാനിക്കുന്നത് വലിയ ആത്മവിശ്വാസമാണ്. സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ കരുത്തിൽ ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് ആവേശത്തോടെ ചുവടുവെക്കുമ്പോൾ, ഇംഗ്ലണ്ടിന് ബാക്കിയാകുന്നത് ആ ഒരു ക്യാച്ച് പാഴാക്കിയതിന്റെ നിരാശ മാത്രം.
'ഇറാനെ ആക്രമിക്കുന്നതിന് മുൻപ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത്'? വിമർശിച്ച് തോമസ് ഐസക്
ഇറാനിയൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനെ വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് നാവിക അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നും ഈ ആക്രമണത്തിൽ പ്രതിഷേധിച്ചില്ലെങ്കിലും കേന്ദ്ര സർക്കാർ ഉത്കണ്ഠയെങ്കിലും രേഖപ്പെടുത്തേണ്ടതല്ലേ എന്ന് തോമസ് ഐസക് ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ കേന്ദ്ര
സഞ്ജുവിന്റെ മികവിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ
ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ ഹിമാലയൻ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് തൊട്ടടുത്തെത്തിയെങ്കിലും ഒടുവിൽ ജയം കൈവിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറുപടി 246 റൺസിൽ അവസാനിച്ചു. ഏഴ് റൺസിനായിരുന്നു ഇന്ത്യൻ വിജയഗാഥ. ഇംഗ്ലണ്ടിനായി ജേക്കബ് ബെതൽ സെഞ്ച്വറിയുമായി പൊരുതി. വെറും 48 പന്തിൽ ഏഴ് സിക്സറും എട്ട് ഫോറുകളും അടക്കം 105 റൺസ് നേടി. ബട്ട്ലർ […] The post സഞ്ജുവിന്റെ മികവിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ appeared first on ഇവാർത്ത | Evartha .
പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി.
സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിഴൽവേട്ട' വയനാട്ടിൽ ആരംഭിച്ചു
ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'നിഴൽവേട്ട' എന്ന പുതിയ സസ്പെൻസ് ത്രില്ലർ സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു
എന്തും വെട്ടിത്തുറന്ന് പറയുന്ന ശൈലി ജി. സുധാകരൻ ഇത്തവണയും കൈവിട്ടില്ല. കുറച്ചുനാളായി പാർട്ടിയുമായി ഇണങ്ങിയും പിണങ്ങിയും നിൽക്കുകയാണ് നീണ്ട കാലം ആലപ്പുഴയിലെ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന സുധാകരൻ. പക്ഷേ, ഇടഞ്ഞ ഘട്ടങ്ങളിലൊന്നും ഇത്ര കടുത്ത നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടുമില്ല. ഇതിപ്പോൾ സംസ്ഥാന നേതൃത്വത്തെ നേർക്കുനേർ ഉന്നമിട്ടാണ് നീക്കം. ചിരിച്ചു തള്ളുന്നതായി വാർത്താസമ്മേളനങ്ങളിൽ ഭാവിക്കുന്നണ്ടെങ്കിലും ഇത് പാർട്ടി കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല
ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ
ന്റി20 ലോകകപ്പ്
സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍
വിമത നീക്കം സിപിഎമ്മിന് വെല്ലുവിളിയോ?| PG Suresh Kumar | News Hour 05 March 2026
പി കെ ശശി ഒറ്റപ്പാലം മറിക്കുമോ? പാലക്കാട് മാഫിയാ യുദ്ധമോ? | PG Suresh Kumar | News Hour 05 March 2026

26 C