ബെംഗളൂരുവിൽ മലയാളി യുവാവിനെ ആക്രമിച്ച് ഡെലിവറി ഏജൻ്റ് | Bengaluru | Crime news
മേൽവിലാസത്തെച്ചൊല്ലി തർക്കം, ബെംഗളൂരുവിൽ മലയാളി യുവാവിനെ ആക്രമിച്ച് ഡെലിവറി ഏജൻ്റ്, ബ്ലിങ്കിറ്റിൽ നിന്ന് വിവരങ്ങൾ തേടി പൊലീസ് Bengaluru | Crime news | blinkit delivery
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് ദില്ലിയിൽ സാമൂഹിക പ്രവർത്തകയ്ക്ക് മർദ്ദനം
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് ദില്ലിയിൽ സാമൂഹിക പ്രവർത്തകയ്ക്ക് മർദ്ദനം; മർദ്ദനമേറ്റത് ഡോ.രമയ്ക്ക്
കാസർകോട് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ | Kasaragod | Crime news | Kerala Police
കാസർകോട് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, മൃതദേഹത്തിൽ അടിയേറ്റതിൻ്റെ പാടുകൾ, മരിച്ചത് കർണാടക സ്വദേശി, അന്വേഷണം ആരംഭിച്ച് പൊലീസ് Kasaragod | Crime news | Kerala Police | Karnataka
ആധുനിക ജീവിതശൈലിയും ആരോഗ്യപ്രതിസന്ധിയും: തകരുന്ന ശാരീരിക താളക്രമം | Digital Addiction
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞും 'ഒരു റീൽ കൂടി' എന്ന് പറഞ്ഞ് നമ്മൾ നടത്തുന്ന ഓരോ സ്ക്രോളിംഗും വെറുമൊരു വിനോദമല്ല, മറിച്ച് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തകർക്കുന്ന ഒരു 'സ്ലോ പോയിസൺ' ആണ്.
9 At Nine Malayalam News | വാർത്തകൾ വിശദമായി | 11 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 11 March 2026
News Time | ന്യൂസ് ടൈം | 11 March 2026
News Time | ന്യൂസ് ടൈം | 11 March 2026
ആലപ്പുഴ സ്വദേശി അനിക്കുട്ടന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. പോലീസ് പ്രതിയെന്ന് സംശയിച്ച് തിരഞ്ഞിരുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെ, കൊലപാതക അന്വേഷണം നിർണ്ണായക വഴിത്തിരിവിലെത്തി.
ചൂരൽമല- മുണ്ടക്കൈ: കോൺഗ്രസ്സ് ഭവന പദ്ധതി കല്ലിട്ടിടത്ത് തന്നെ
നിര്‍മാണ പ്രവൃത്തിക്കായി അപേക്ഷ പോലും നല്‍കിയില്ല
തിരുവനന്തപുരം; രാഷ്ട്രീയത്തിനപ്പുറം സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ കോവളം. അതുകൊണ്ടുതന്നെ ഇവിടത്തെ വിധിയെഴുത്ത് സാമുദായിക ഘടകങ്ങളെ ആശ്രയിച്ചിരിക്കും. നാടാര്‍, ലത്തീന്‍ കത്തോലിക്ക സമുദായങ്ങള്‍ കോവളത്ത് നിര്‍ണായക ശക്തികളാണ്. ഇവരുടെ സ്വാധീനം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി ഇവിടെ ജയിക്കുന്നത് കോണ്‍ഗ്രസിലെ എം. വിന്‍സന്റാണ്. ജില്ലയില്‍ യു.ഡി.എഫിലെ ഏക എംഎല്‍എ എന്ന പ്രത്യേകതയും നിലവില്‍ വിന്‍സന്റിനുണ്ട്. എന്നാല്‍ യു.ഡി.എഫ് കോട്ടയെന്ന് കോവളത്തെ വിശേഷിപ്പിക്കാനുമാകില്ല. ജനതാദളിലെ ഡോ. എ. നീലലോഹിതദാസന്‍ നാടാരാണ് സ്വാധീനശക്തിയില്‍ മണ്ഡലത്തിലെ പ്രമുഖന്. അദ്ദേഹം അഞ്ചുതവണ മത്സരിച്ച് മൂന്നുതവണ ജയിച്ചിട്ടുണ്ട്. നീലലോഹിതദാസന്റെ ഭാര്യ ജമീല പ്രകാശം രണ്ടുതവണ മത്സരിക്കുകയും ഒരുതവണ വിജയിക്കുകയും ചെയ്തു. 1977 ലാണ് നീലലോഹിതദാസന്‍ നാടാര്‍ ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നത്. അന്നു കേരള കോണ്‍ഗ്രസിലായിരുന്ന എന്‍. ശക്തനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 1980 ല്‍ കോണ്‍ഗ്രസിലെ എം.ആര്. രഘുചന്ദ്രബാല്‍ സി.പി.ഐയിലെ വി. തങ്കയ്യനെ പരാജയപ്പെടുത്തി കോവളം പിടിച്ചെടുത്തു. 1982 ല്‍ രഘുചന്ദ്ര ബാലിനെ തോല്‍പ്പിച്ച് എന്‍. ശക്തന് മണ്ഡലത്തിന്റെ പ്രതിനിധിയായി. 1987 ല്‍ ശക്തനെ വീഴ്ത്തി നീലന് വീണ്ടും എം.എല്‍.എയായി. അടുത്ത തെരഞ്ഞെടുപ്പിലും നീലലോഹിതദാസന്‍ നാടാര്‍ വിജയക്കുതിപ്പ് തുടര്‍ന്നു. എന്നാല്‍ 2006 ല്‍ കോണ്‍ഗ്രസിലെ ജോര്‍ജ് മേഴ്സിയറിനു മുന്നില്‍ നീലനു കാലിടറി. അന്നു സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച നീലന് രണ്ടാമതെത്തുകയായിരുന്നു. 2011 ല്‍ നീലന് മത്സരരംഗത്തുണ്ടായില്ല. പകരം മത്സരിച്ച ഭാര്യ ജമീല പ്രകാശം ജോര്‍ജ് മേഴ്സിയറിനെ പരാജയപ്പെടുത്തി. 2016 ല്‍ എം. വിന്‍സന്റിനോട് ജമീല 2,615 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. 2011 ല്‍ മണ്ഡലം വീണ്ടെടുക്കാന്‍ നീലലോഹിതദാസന്‍ തന്നെ മത്സരത്തിനിറങ്ങിയെങ്കിലും വിന്‍സന്റ് 11,562 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് യു.ഡി.എഫിനായിരുന്നു ലീഡ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാലായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം എല്‍.ഡി.എഫ് നേടി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30,987 വോട്ട് നേടിയതാണ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞതവണ അവരുടെ വോട്ട് 18,664 ആയി കുറഞ്ഞു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 47,376 വോട്ട് നേടി കോവളത്ത് ബി.ജെ.പി രണ്ടാമതെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 29,352 ആയി വോട്ട് ചുരുങ്ങി. നിലവിലെ എം.എല്‍.എ: എം. വിന്‍സന്റ് തന്നെയാകും കോവളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. മണ്ഡലത്തിലെ പൊതുസ്വീകാര്യത തന്നെയാണ് അദ്ദേഹത്തെ വീണ്ടും പരിഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്ന ഘടകം. ഇടതുമുന്നണിയില്‍ സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയായില്ലെങ്കിലും ജെ.ഡി.എസിന്റെ പുതിയ രൂപമായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിനാണു (ഐ.എസ്.ജെ.ഡി) കോവളം സീറ്റ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നു നേതാക്കള്‍ പറയുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍.ഡി.എ) ഘടകകക്ഷിയായ ബി.ഡി.ജെ.എസ് കോവളം സീറ്റ് വേണ്ടെന്ന നിലപാടിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഷ്ണുപുരം ചന്ദ്രശേഖരനാണു താമര ചിഹ്നഹ്നത്തില്‍ മത്സരിച്ചത്. എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും അദ്ദേഹമിപ്പോള്‍ ബി.ജെ.പി നേതൃത്വവുമായി നല്ല രസത്തിലല്ല. ജില്ലയില്‍ ബി.ജെ.പിക്കു നല്ല രാഷ്ട്രീയസ്വാധീനമുള്ള മണ്ഡലം കൂടിയാണു കോവളം.
'ജലീലും അബ്ദുറഹ്മാനും നിയമസഭ കാണില്ല'; വെല്ലുവിളിയുമായി പി അബ്ദുൽ ഹമീദ്
'ജലീലും അബ്ദുറഹ്മാനും നിയമസഭ കാണില്ല, യുഡിഎഫ് മലപ്പുറം തൂക്കും'; വെല്ലുവിളിയുമായി പി അബ്ദുൽ ഹമീദ്
ദുബായിലെ ഷെയറിങ് താമസ കേന്ദ്രങ്ങളിൽ നിയമം മാറുന്നു; സുരക്ഷയും ശുചിത്വവും ഉറപ്പാക്കൽ ലക്ഷ്യം
ദുബായിലെ ഷെയറിങ് താമസ കേന്ദ്രങ്ങളിൽ നിയമം മാറുന്നു; നീക്കം സുരക്ഷയും ശുചിത്വവും ഉറപ്പാക്കൽ ലക്ഷ്യമിട്ട്, കെട്ടിടങ്ങളിൽ ആളുകൾ തിങ്ങിനിറയുന്നത് അവസാനിപ്പിക്കും
മേൽവിലാസത്തെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ മലയാളി യുവാവിനെ ആക്രമിച്ച് ഡെലിവറി ഏജൻ്റ്
മേൽവിലാസത്തെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ മലയാളി യുവാവിനെ ആക്രമിച്ച് ഡെലിവറി ഏജൻ്റ്
കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ പൊലീസ് -ഡിവൈഎഫ്ഐ കയ്യാങ്കളി | Kollam | Kerala Police | DYFI | Crime news
പ്രാദേശിക പ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വിളിച്ച് വരുത്തിയവരോട് അനുവാദമില്ലാതെ സംസാരിക്കാൻ ശ്രമിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ, ശാസ്താംകോട്ട സ്റ്റേഷനിൽ പൊലീസ് - ഡിവൈഎഫ്ഐ കയ്യാങ്കളി Kollam | Kerala Police | DYFI | Crime news
ദേശീയപാത ഉദ്ഘാടനം ബഹിഷ്കരിച്ചതിന് പിന്നിൽ രാഷ്ട്രീയം മാത്രം: ശ്രീജിത്ത് പണിക്കർ | Narendra Modi
ദേശീയപാതയുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് കേന്ദ്രമാണെങ്കിൽ PWD പ്രതിനിധി വേണമെന്ന് ശഠിക്കുന്നതെന്തിന്?: ശ്രീജിത്ത് പണിക്കർ
പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച മുഖ്യമന്ത്രിയുടെ നടപടി 'വെൽ സ്ക്രിപ്റ്റഡ് ഡ്രാമ'യാണോ?
പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച മുഖ്യമന്ത്രിയുടെ നടപടി 'വെൽ സ്ക്രിപ്റ്റഡ് ഡ്രാമ'യാണോ?
വിവാഹ പാര്‍ട്ടിക്കിടെ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിക്കു നേരെ വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്കു നേരെ വധശ്രമം. ബുധനാഴ്ച വൈകിട്ടോടെയാണ് വധശ്രമം ഉണ്ടായത്. ജമ്മുവില്‍ ഒരു വിവാഹ ചടങ്ങിടെയാണ് ആശങ്കപ്പെടുത്തുന്ന സംഭവം ഉണ്ടായത്. തലനാരിഴയ്ക്കാണ് ഫറൂഖ് അബ്ദുള്ള രക്ഷപ്പെട്ടത്. അക്രമിയായ കമല്‍ സിങ് ജാംവാള്‍ എന്ന അറുപത്തഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഫറൂഖ് അബ്ദുള്ളയ്ക്കൊപ്പം ജമ്മു കശ്മീര്‍
ആലപ്പുഴ: അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടിട്ടും നിലപാട് മാറ്റാതെ ജി. സുധാകരന് . മുഖ്യമന്ത്രി ഫോണിലൂടെ ജി. സുധാകരനുമായി സംസാരിച്ചതായാണ് സൂചന.വാര്‍ത്താസമ്മേളനം നടത്തുമെന്നു ജി. സുധാകരന് പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി. ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആര്. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, അവഗണന നേരിട്ട് ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും സ്ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന് അവരെ അറിയിച്ചു. അതോടെ, സുധാകരന് പാര്‍ട്ടി വിട്ടാല്‍ പ്രതിരോധിക്കാനുള്ള നീക്കത്തിനു സി.പി.എമ്മും ഒരുങ്ങി. ഇന്നലെ അടിയന്തര ജില്ലാ കമ്മിറ്റി ചേര്‍ന്ന് സുധാകരന്റെ വിഷയം ചര്‍ച്ചചെയ്തു. സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുകയും പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ഒരാഴ്ചയായി മൗനം പാലിച്ച മുന്‍മന്ത്രി ജി. സുധാകരന് ഇന്ന് തന്റെ നിലപാട് പ്രഖ്യാപിക്കും. വസതിയായ പറവൂരിലെ 'നവനീത'ത്തില്‍ രാവിലെ 11ന് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി അഭ്യൂഹങ്ങള്‍ക്കു വിരാമമിടും. സി.പി.എം. നേതൃത്വത്തില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ മത്സരിക്കാനാണു സാധ്യത. ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി അദ്ദേഹം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതും ജില്ലയില്‍ ഏറ്റവും അടുപ്പമുള്ള ചില സി.പി.എം. നേതാക്കളുമായി ആശയവിനിമയം നടത്തിയതുമെല്ലാം ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന. അതേസമയം അംഗത്വം പുതുക്കാതെ സി.പി.എം. അനുഭാവിയായി സുധാകരന് തുടരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്ന നേതാക്കളുമുണ്ട്. സുധാകരന് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്നാണു പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നീക്കത്തിനെതിരേ സി.പി.എം. സൈബര്‍ പോരാളികള്‍ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. സുധാകരന് സ്വതന്ത്രനായി മത്സരരംഗത്തു വന്നാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പുറത്തുനിന്നു പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. സുധാകരനെ പോലൊരു മുതിര്‍ന്ന നേതാവ് സി.പി.എം. വിട്ട് കോണ്‍ഗ്രസ് ചേരിക്കൊപ്പം വരുന്നത് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണു നേതാക്കളുടെ വിലയിരുത്തല്‍. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന പ്രചാരണത്തിന് ഈ നീക്കം കരുത്തുപകരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ജി. സുധാകരന് കഴിഞ്ഞയാഴ്ച മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ല. അനുനയ നീക്കവുമായി സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ സന്ദര്‍ശിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല. ജി.ഹരികൃഷ്ണന്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പാസ്വേര്ഡ് കൈമാറണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മൊബൈല്‍ ഫോണ്‍ പാസ്വേര്ഡ് അന്വേഷണസംഘത്തിനു കൈമാറണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ജസ്റ്റിസ് സി. ജയചന്ദ്രന് സ്റ്റേ ചെയ്തത്. രാഹുലിന്റെ ഫോണ്‍ അന്വേഷണസംഘം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും രാഹുല്‍ പാസ്വേര്ഡ് നല്‍കിയില്ല. തുടര്‍ന്നാണ് പാസ്വേര്ഡ് നല്കാന് തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പാസ്വേര്ഡ് വെളിപ്പെടുത്താന്‍ പ്രതിയെ നിര്‍ബന്ധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്കുന്ന പ്രത്യേക വ്യവസ്ഥകളില്ലെന്ന് രാഹുല്‍ വാദിച്ചു. ഹര്‍ജി മൂന്നാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രനു തലവേദനയായി വീണ്ടും മത്സരിക്കാനൊരുങ്ങി കെ. സുന്ദര. ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെതിരേ താന്‍ മത്സരിക്കുമെന്നു സുന്ദര പ്രതികരിച്ചു. നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് കെ. സുരേന്ദ്രന് വെറും 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി സുന്ദര നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പത്രിക പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന് തനിക്കു കോഴനല്‍കിയെന്നു സുന്ദര ആരോപിച്ചത് വലിയ വിവാദത്തിനു തിരികൊളുത്തി. തനിക്കു രണ്ടുലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഇതേത്തുടര്‍ന്നാണു പത്രിക പിന്‍വലിച്ചതെന്നും സുന്ദര പറഞ്ഞു. സുന്ദരയെ തട്ടിക്കൊണ്ടുപോയി ബി.ജെ.പി. ഓഫീസില്‍ ഒളിവില്‍ താമസിപ്പിച്ചെന്നും പരാതിയുയര്‍ന്നു. വിജയിച്ച സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫ് പോലീസില്‍ പരാതി നല്‍കിയോടെ കേസെടുത്തു അന്വേഷണം ആരംഭിച്ചുവെങ്കിലും കേസില്‍ കെ. സുരേന്ദ്രനെ വെറുതെ വിട്ടു. അതിനിടെ, കെ. സുരേന്ദ്രന് സ്ഥാനാര്‍ഥിയായി എത്തിയതോടെ കാസര്‍ഗോഡ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലം ഇന്‍ചാര്‍ജ് ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന് മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്നതാണ് അശ്വിനിയുടെ പരാതി. എന്‍.ഡി.എ. കണ്‍വീനറായി വിജയകുമാര്‍ റൈയെ ഏകപക്ഷീയമായി നിശ്ചയിച്ചതിലും അദ്ദേഹം മണ്ഡലത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിലും ഔദാ്യേഗിക പക്ഷത്തിന് എതിര്‍പ്പുണ്ട്. മണ്ഡലത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വിജയകുമാര്‍ റൈ ആണെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് മഞ്ചേശ്വരം, കുമ്പള മണ്ഡലം പ്രസിഡന്റുമാരും ജില്ലാ നേതൃത്വത്തിന് പരാതി നല്കി. കെ. സുരേന്ദ്രന് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഈ തര്‍ക്കങ്ങള്‍ വലിയ തലവേദനയാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. അതിനിടയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ ചുറ്റിച്ച സുന്ദരയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും വന്നത്. സി.പി.എം. നിയന്ത്രിക്കുന്ന കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സുരക്ഷാ ജീവനക്കാരനായി പ്രവര്‍ത്തിക്കുകയാണ് സുന്ദര. അതുകൊണ്ടുതന്നെ മത്സരിക്കാന്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു സുന്ദരയ്ക്കുമേല് സമ്മര്‍ദമുണ്ടായേക്കും. ബാലഗോപാലന് പെരളത്ത്
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചവരുമായി സഹകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറി. അമേരിക്കൻ മണ്ണിൽ കളിക്കുന്നത് ആത്മാഭിമാനത്തിന് നിരക്കാത്തതാണെന്നും താരങ്ങൾ സുരക്ഷിതരല്ലെന്നും കായികമന്ത്രി വ്യക്തമാക്കി. ഇറാന്റെ അപ്രതീക്ഷിത പിന്മാറ്റം ടൂർണമെന്റിന്റെ ഘടനയെ കാര്യമായി ബാധിച്ചേക്കാം.
പത്തനംതിട്ട; അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം വൈകുന്നത് പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ്. ചര്‍ച്ചകള്‍ വഴിമുട്ടുന്നു. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞിട്ടും ചര്‍ച്ച തുടങ്ങാന്‍ പോലും യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായതായി നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയില്ല. യു.ഡി.എഫ്. ജില്ല എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇവിടെ നിലവില്‍ മുന്നണിക്ക് നിയമസഭയില്‍ പ്രതിനിധ്യമില്ല. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിലെയും മറ്റു പ്രധാനമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷമാകും പത്തനംതിട്ടയുടെ കാര്യം പരിഗണിക്കുകയെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. എന്നാല്‍, ഇതില്‍ അണികള്‍ തൃപ്തരല്ല. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതോടെ നിരവധി പേര് സ്വയം സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ച് രംഗത്ത് വരുന്നുമുണ്ട്. കോന്നിയാണ് യു.ഡി.എഫ്. കണ്‍വീനറും ആറ്റിങ്ങല്‍ എം.പി യുമായ അടൂര്‍ പ്രകാശ് ആവശ്യപ്പെടുന്നത്. 3 തവണ കോന്നിയില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2019-ല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം നിയമസഭാംഗത്വം രാജിവയ്ക്കുകയും ആറ്റിങ്ങലില്‍നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ആറ്റിങ്ങലില്‍ അടൂര്‍പ്രകാശ് വിജയം ആവര്‍ത്തിച്ചു. എന്നാല്‍, അടൂര്‍ പ്രകാശിന്റെ രാജിയെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം യു.ഡി.എഫിന് നഷ്ടമായി. ഡി.വൈ.എഫ്.ഐ. നേതാവ് കെ.യു ജെനീഷ് കുമാര്‍ മണ്ഡലം പിടിച്ചെടുത്തു. തുടര്‍ന്ന് വന്ന പൊതുതെരഞ്ഞെടുപ്പിലും ജെനീഷ് വിജയം കണ്ടു. ഡി.സി.സി പ്രസിഡന്റ് ആയിരുന്ന പി. മോഹന്‍ രാജിനെയും വൈസ് പ്രസിഡന്റ് റോബിന് പീറ്ററെയുമാണ് ജെനീഷ് കുമാര്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും ജെനീഷ്കുമാര് കോന്നിയില്‍ സി.പി.എം. സ്ഥാനാര്‍ഥിയാകും. ആദ്യ തവണ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ കാലാവധി പൂര്‍ണമായും ലഭിച്ചില്ല എന്ന കാരണത്താല്‍ സംസ്ഥാന നേതൃത്വം രണ്ടുടേം മാനദണ്ഡത്തില്‍ ഇളവ് നല്‍കുകയായിരുന്നു. ഇതോടെ മണ്ഡലത്തില്‍ ഉത്ഘാടനങ്ങളും പ്രചാരണവുമായി ജെനീഷ്കുമാര് സജീവമാകുകയും ചെയ്തു. അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ ഇവിടെ ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് റോബിന് പീറ്റര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍ രാജ്, എന്‍. ശൈലാജ് എന്നിവരെയാണ് പ്രാഥമികമായി പരിഗണിക്കുന്നത്. കോന്നിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചെങ്കില്‍ മാത്രമേ ജില്ലയില്‍ സാമുദായിക സമവാക്യം രൂപപ്പെടുത്തി മറ്റു മണ്ഡലങ്ങളിലേക്ക് കടക്കാന്‍ കഴിയു എന്നതാണ് സ്ഥിതി.ഇതോടെ മറ്റിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും വഴി മുട്ടി. കോന്നിക്ക് പുറമേ സി.പി.എം. മത്സരിക്കുന്ന ആറന്മുളയില് മന്ത്രി വീണാ ജോര്‍ജ്, റാന്നിയില്‍ കേരളാ കോണ്‍ഗ്രസി(എം)ലെ പ്രമോദ് നാരായണ്‍, അടൂരില്‍ സി.പി.ഐയിലെ പ്രിജി കണ്ണന്, തിരുവല്ലയില്‍ ജനതാദള്‍ നേതാവ് മാത്യു ടി. തോമസ് എന്നിവരാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ്. ക്യാമ്പില്‍ ആറന്മുളയില് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്കാണ് മുന്‍തൂക്കം. പി. മോഹന്‍രാജ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പഴകുളം മധു, റാന്നിയില്‍ റിങ്കു ചെറിയാന്, കെ. ജയവര്‍മ്മ, അടൂരില്‍ രമ്യ ഹരിദാസ്, ബാബു ദിവാകരന്, പന്തളം സുധാകരന്, കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവല്ലയില്‍ വര്‍ഗീസ് മാമ്മന്‍, ജോസഫ് എം. പുതുശേരി എന്നീ പേരുകളുമാണ് പരിഗണിക്കപ്പെടുന്നത്. മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന് മത്സരിക്കുകയാണെങ്കില്‍ അത് തിരുവല്ലയില്‍ ആയിരിക്കും. ഇത് വീണ്ടും മാറ്റങ്ങള്‍ക്കു കാരണമാകും. ആദ്യം കോന്നിയില്‍ അടൂര്‍ പ്രകാശ് വരുന്നതിനെ ആശ്രയിച്ചാകും മറ്റിടങ്ങളിലെ പ്രഖ്യാപനം. ഇതിനായി പലയിടത്തും ചുവരും ബുക്ക് ചെയ്തിരിപ്പാണ് സ്ഥാനാര്‍ഥിത്വം മോഹിക്കുന്ന പല യു.ഡി.എഫ്. നേതാക്കളുടെയും അണികള്‍. ടി.കെ. സുധീഷ് കുമാര്‍
കുംഭമേളയിലെ മൊണാലിസയുടെ സ്വപ്നം കേരളത്തിൽ സാക്ഷാത്കരിച്ചു; കാമുകൻ ഫർഹാനൊപ്പം വിവാഹം
കുംഭമേളയിലെ മൊണാലിസയുടെ സ്വപ്നം കേരളത്തിൽ സാക്ഷാത്കരിച്ചു; കാമുകൻ ഫർഹാനൊപ്പം വിവാഹം, കേരളത്തിൽ തുടരാനാണ് നീക്കമെന്ന് ദമ്പതികൾ
'ദുബായ് സ്ട്രോങ്ങാണ്'; വ്യവസായ പ്രമുഖരുടെ യോഗത്തിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ
'ദുബായ് സ്ട്രോങ്ങാണ്, ഉന്നതസേവനവും നിലക്കാത്ത പ്രവർത്തനവും ഉറപ്പുവരുത്തും'; വ്യവസായ പ്രമുഖരുടെ യോഗത്തിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ഇറാൻ കടുപ്പിക്കുന്നു; ആക്രമണം തുടരുന്നത് ഇറാന്റെ ആക്രമണ തോത് കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ
ഇറാൻ കടുപ്പിക്കുന്നു; ആക്രമണം തുടരുന്നത് ഇറാന്റെ ആക്രമണ തോത് കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ, ഒമാന്‍ നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം
നരേന്ദ്ര മോദി മികച്ച ഭരണാധികാരി, അദ്ധേഹം രാജ്യത്തെ അമ്മയെപ്പോലെയാണ് കാണുന്നത്: മോഹൻലാൽ
'നരേന്ദ്ര മോദി മികച്ച ഭരണാധികാരി, അദ്ധേഹം രാജ്യത്തെ അമ്മയെപ്പോലെയാണ് കാണുന്നത്'; മോദി പ്രചോദിപ്പിക്കുന്ന നേതാവെന്ന് മോഹൻലാൽ
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക; 31 പേരുടെ ആദ്യഘട്ട പട്ടിക കേന്ദ്ര നേതൃത്വം അംഗീരിച്ചു
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക; 31 പേരുടെ ആദ്യഘട്ട പട്ടിക കേന്ദ്ര നേതൃത്വം അംഗീരിച്ചു, പട്ടികയിൽ 19 സിറ്റിംഗ് എംഎൽഎമാർ
ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകളുടെ കൊലപാതകം; നേപ്പാൾ സ്വദേശികൾ പിടിയിൽ | Crime news | Tamil Nadu
ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകളുടെ മരണം മോഷണ ശ്രമത്തിനിടെയുണ്ടായ കൊലയെന്ന് മൊഴി; രണ്ട് നേപ്പാൾ സ്വദേശികൾ പിടിയിൽ Crime news | Tamil Nadu | Arya Vaidya Pharmacy
കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ; കുഴഞ്ഞുമറിഞ്ഞ് ഒരു ക്രൂര കൊലപാതക കേസ് | Kollam | Crime news
കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ; കുഴഞ്ഞുമറിഞ്ഞ് ഒരു ക്രൂര കൊലപാതക കേസ്; ചുരുളഴിയാതെ ആളുകേറാമലയിൽ കൈ കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച് മുഖം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കണ്ടെത്തിയ സംഭവം Kollam | Crime news | Murder Case
വിടാതെ പിന്തുടര്ന്ന് ഇസ്രായേല്‍; മുജ്തബ ഖമനെയിക്ക് പരിക്കേറ്റോ,അദ്ദേഹം എവിടെയാണ്?| Mojtaba Khamenei
ഇസ്രായേല്‍ ആക്രമണത്തില്‍ മുജ്തബയ്ക്ക് പരിക്കേറ്റു്വെന്ന് വാര്‍ത്തകള്‍. അദ്ദേഹത്തെ പൊതുവേദികളില്‍ കാണാനുമില്ല. എന്താണ് സത്യത്തില്‍ സംഭവിച്ചത്? മുജ്തബ ഖമനെയി എവിടെയാണ്? അദ്ദേഹത്തിന് പരിക്കേറ്റോ? Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News
ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ കടകംപള്ളി: ഉണ്ണികൃഷ്ണൻ പോറ്റി | Unnikrishnan potty | Kadakampally
തനിക്കെതിരെ പ്രതിഭ എന്ന സ്ത്രീയെ കൊണ്ട് ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപ്പള്ളിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി, പരാതിക്കാരിയും കടകംപ്പള്ളിയും ഗൂഢാലോചന നടത്തിയെന്ന് പോറ്റി; DGPക്ക് പരാതി നൽകി Unnikrishnan potty | Kadakampally Surendran | Land scam
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിനായി പ്രഖ്യാപനങ്ങളൊന്നുമില്ലാതെ എന്‍.ഡി.എ. പ്രചാരണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണക്കൊള്ളയും മാസപ്പടിയും സോളാറുമെല്ലാം സമാസമം ചേര്‍ത്ത് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരുപോലെ കടന്നാക്രമിച്ച മോദി, കേരളത്തിന്റെ വികസനം ഉറപ്പാക്കാന്‍ എന്‍.ഡി.എയ്ക്ക് അവസരം നല്‍കണമെന്നഭ്യര്‍ഥിച്ച് മടങ്ങി. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്വെന്ഷന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോദി. 'കേരളം' എന്ന പുതിയ ഔദ്യോഗികനാമം വ്യക്തമായി എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിന് 'മോദിയുടെ ഗ്യാരന്റി'യുണ്ടെന്ന് ആവര്‍ത്തിച്ചെങ്കിലും എന്തൊക്കെയെന്നു വ്യക്തമാക്കിയില്ല. എല്‍.ഡി.എഫ്-യു.ഡി.എഫ്. അവിശുദ്ധകൂട്ടുകെട്ടില്നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മോദി, എന്‍.ഡി.എ. അധികാരത്തിലെത്തിയാല്‍ അഴിമതി, ചുവപ്പുനാട, ഹര്‍ത്താല്‍ മാഫിയകളെ തുടച്ചുനീക്കുമെന്നും പ്രഖ്യാപിച്ചു. 'ജയ് കേരളം, ജയ് വികസിതകേരളം' എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗമാരംഭിച്ചത്. വികസിതകേരളം സൃഷ്ടിക്കാന്‍ എന്‍.ഡി.എയ്ക്ക് മാത്രമേ കഴിയൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിന്റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് 'കേരളം' എന്ന പേര്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനത എന്‍.ഡി.എയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവന്‍ കേരളവും അതിന്റെ ഭാഗമാകും. അനുകൂലഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് അര്‍ഹമായ വികസനമുണ്ടായില്ല. അതിനു കാരണം മാറി മാറി ഭരിച്ച എല്‍.ഡി.എഫും യു.ഡി.എഫുമാണ്. അവര്‍ കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്കു ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ എവിടെയെത്തിയെന്നുപോലും അറിയില്ല. കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളിലൂടെ ഡ്രോണ്‍ സാങ്കേതികവിദ്യ വളരുന്നത് അവര്‍ക്കറിയില്ല. കേരളത്തില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും. ഹര്‍ത്താല്‍ മാഫിയയേയും അഴിമതി മാഫിയയേയും ബി.ജെ.പി. തുടച്ചുനീക്കും. 'രാഹൂല്‍ ഗാന്ധി കൂപമണ്ഡൂകം' ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ യുവാക്കള്‍ക്കു ഡ്രോണ്‍ നിര്‍മാണത്തില്‍ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ 'യുവരാജാവി'ന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലര്‍ക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനം കാണാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടായാല്‍ പ്രതിഭാശാലികളായ യുവാക്കളോടു നീതി പുലര്‍ത്തും. എ.ഐ. ഉള്‍പ്പെടെ ഭാവിസാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റും. ഗള്‍ഫിലും കോണ്‍ഗ്രസിന് രാഷ്ട്രീയക്കളി ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. ഗള്‍ഫ് സംഘര്‍ഷത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണു കോണ്‍ഗ്രസ്. യുദ്ധസമയത്തുപോലും കോണ്‍ഗ്രസും ഇടതുപക്ഷവും അപവാദപ്രചാരണം നടത്തുകയാണ്. ഫാ. ടോം ഉഴുന്നാലിന്റെ മോചനവും മോദി പരാമര്‍ശിച്ചു. അന്ന് സോളാര്‍, ഇന്ന് സി.എം.ആര്.എല്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്നണികളും പങ്കാളികളാണെന്നു മോദി വിമര്‍ശിച്ചു. യു.ഡി.എഫ്. കാലത്ത് സോളാര്‍ അഴിമതിയായിരുന്നു ചര്‍ച്ചയെങ്കില്‍ എല്‍.ഡി.എഫ്. കാലത്ത് സി.എം.ആര്.എല്‍. അഴിമതിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എം.എം.സി. (മുസ്ലിം ലീഗ് മാവോ കോണ്‍ഗ്രസ്) ആയി മാറി. അധികാരം കിട്ടാന്‍ ജമാഅത്തെ ഇസ്ലാമിയുമായിവരെ കൂട്ടുചേരുന്നുവെന്നും മോദി വിമര്‍ശിച്ചു.
ഇതോ നമ്പർ വൺ? കോന്നി മെഡി. കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി നോട്ടീസ് | Konni medical college
'ആശുപത്രിയിൽ സൗകര്യങ്ങളില്ല, മരണം വരെ സംഭവിക്കാം'; കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ്, സൂപ്രണ്ട് ഇടപെട്ട് കീറി കളഞ്ഞു Konni medical college | Kerala government hospital
പണിതീരാതെ ദേശീയപാതയുടെ ഉദ്ഘാടനം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്:VD സതീശൻ | Satheesan
'അത് ഉദ്ഘാടനം ചെയ്യാൻ ആയിട്ടില്ല'; പണിതീരാതെ ദേശീയ പാതയുടെ ഉദ്ഘാടനം ഇപ്പോൾ നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് വി ഡി സതീശൻ Muhammad Riyas | Narendra Modi | National Highway | NHAI | Kerala Government | VD Satheesan
സൈബർ പോസ്റ്റർ പോര് മുറുകുന്നു; LDF പ്രചാരണ മുദ്രാവാക്യത്തെ പരിഹസിച്ച് കോൺഗ്രസ് | Assembly Election
'മറ്റാരുണ്ട് LDF അല്ലാതെ'; തെരഞ്ഞെടുപ്പ് ടാഗ്ലൈനുമായി LDF, പരിഹസിച്ച് കോൺഗ്രസ്, സൈബർ പോസ്റ്റർ പോര് മുറുകുന്നു Kerala Assembly Election 2026 | LDF | UDF
ജമ്മുവിലെ ഒരു വിവാഹ ചടങ്ങിൽ വെച്ച് മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരേന്ദ്ര ചൗധരിക്കും നേരെ ആക്രമണമുണ്ടായി. അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അങ്ങനെ ആ കല്യാണം കഴിഞ്ഞു, മൊണാലിസയും മുഹമ്മദ് ഫർമാനും വിവാഹിതരായി | Monalisa Bhosle | Marriage
മൊണാലിസയുടെയും പ്രിയതമന്റെയും കല്യാണമണ്ഡപമായി നമ്മുടെ നാട്; മൊണാലിസയും മുഹമ്മദ് ഫർമാനും വിവാഹിതരായി Monalisa Bhosle | Marriage | Thiruvananthapuram
ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണത്തെത്തുടര്ന്നു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ (പാലക്കാട്) അടക്കം മൂന്നു പേരെ ഒഴിവാക്കി ബാക്കി എല്ലാ സിറ്റിങ് എം.എല്‍.എമാര്‍ക്കും വീണ്ടും അവസരം നല്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയ്ക്കു അംഗീകാരം. കെ. ബാബു (തൃപ്പൂണിത്തുറ), എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍) എന്നീ സിറ്റിങ് എം.എല്‍.എമാരും പട്ടികയിലില്ല. ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന് കെ. ബാബു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമേ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷന് തിയതി പ്രഖ്യാപിച്ചാലുടന്‍ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്ക്കാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നല്‍കിയത്. രാഷ്ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ 31 പേരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക. പാലക്കാട് അടക്കമുള്ള മൂന്ന് സിറ്റിങ് സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ഥിയെ പരിഗണിക്കും. കെ. സുധാകരന്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള ചില എം.പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലോക്സഭാ അംഗങ്ങളെ നിലവില്‍ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വീണ്ടും മത്സരിക്കുന്ന സിറ്റിങ് എം.എല്‍.എമാര്‍ പേരാവൂര്‍- സണ്ണി ജോസഫ്, ഇരിക്കൂര്‍- സജീവ് ജോസഫ്, സുല്‍ത്താന്‍ ബത്തേരി- ഐ.സി. ബാലകൃഷ്ണന്, കല്‍പ്പറ്റ- ടി. സിദ്ദിഖ്, വണ്ടൂര്‍- എ.പി. അനില്‍കുമാര്‍, നിലമ്പൂര്‍- ആര്യാടന് ഷൗക്കത്ത്, ചാലക്കുടി- സനീഷ് കുമാര്‍ ജോസഫ്, അങ്കമാലി- റോജി എം. ജോണ്‍, ആലുവ- അന്‍വര്‍ സാദത്ത്, പറവൂര്‍- വി.ഡി. സതീശന്, എറണാകുളം- ടി.ജെ. വിനോദ്, തൃക്കാക്കര- ഉമ തോമസ്, മൂവാറ്റുപുഴ- മാത്യു കുഴല്നാടന്, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍, ഹരിപ്പാട്- രമേശ് ചെന്നിത്തല, കരുനാഗപ്പള്ളി- സി.ആര്. മഹേഷ്, കുണ്ടറ- പി.സി. വിഷ്ണുനാഥ്, കോവളം- എം. വിന്‍സെന്റ് ധാരണയായ മറ്റു മണ്ഡലങ്ങള്‍ വട്ടിയൂര്‍ക്കാവ്: കെ. മുരളീധരന്, കുന്നത്തുനാട്: വി.പി. സജീന്ദ്രന്, മണലൂര്‍: ടി.എന്‍. പ്രതാപന്, കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്, കൊട്ടാരക്കര: ഐഷ പോറ്റി, പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല, തൃത്താല: വി.ടി. ബല്‍റാം, പൊന്നാനി: കെ. നൗഷാദലി, കൊയിലാണ്ടി: കെ. പ്രവീണ്‍കുമാര്‍, നാദാപുരം: കെ.എം. അഭിജിത്ത്, കോഴിക്കോട് നോര്‍ത്ത്: കെ. ജയന്ത്, എലത്തൂര്‍: വിദ്യ ബാലകൃഷ്ണന്
നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യം തള്ളി; സോളാര്‍ കേസില്‍ ഗണേഷ്കുമാറിന് തിരിച്ചടി
കൊല്ലം: സോളാര്‍ കേസ് സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ്കുമാര് സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സോളാര്‍ കേസിലെ പരാതിക്കാരി സരിതാനായരുടെ കത്തില്‍ കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗൂഡാലോചനയാണെന്ന് കാണിച്ച് അഡ്വ. സുധീര്‍ ജേക്കബ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. പരാതിക്കാരിയുടെ 21 പേജുള്ള ഒറിജിനല്‍ കത്ത് തിരുത്തി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തി 25 പേജ് ആക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നായിരുന്നു അഡ്വ. സുധീര്‍ ജേക്കബിന്റെ പരാതി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നുവെന്നും അത് തനിക്ക് ദോഷമായി ബാധിക്കുമെന്നും കാണിച്ചാണ് കെ.ബി. ഗണേഷ്കുമാര് കോടതിയെ സമീപിച്ചത്. സോളാര്‍ ഗൂഡാലോചന കേസില്‍ പരാതിക്കാരിയുടെ കത്ത് ഗണേഷ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൈമാറിയിരുന്നതായി സരിതാനായരുടെ മുന്‍ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണന് മൊഴി നല്‍കിയിരുന്നു. പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്രദീപ് കുമാറിനും ഗണേഷ്കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനും കത്തു കൈമാറിയിരുന്നതായാണ് ഫെനി ബാലകൃഷ്ണന് മൊഴി നല്‍കിയിട്ടുള്ളത്. ഫെനി ബാലകൃഷ്ണന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ പീഡന കേസില്‍ കുടുക്കുമെന്ന് ഗണേഷ്കുമാര് പറഞ്ഞിരുന്നതായി മുന്‍ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന സുധീര്‍ മലയില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ 19 സിറ്റിംഗ് എം എല്‍ എമാര്‍ പട്ടികയില്‍ ഇടം നേടി
ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; പ്രതി പിടിയിൽ
ഫാറൂഖ് അബ്ദുള്ളയുടെ പിന്നിലൂടെ എത്തിയ പ്രതി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു
ധന വികേന്ദ്രീകരണത്തിന്റെ ഇസ്്ലാമിക ബദൽ
കേവലം ചാരിറ്റി എന്നതിലുപരി, കൃത്യമായ നിയമങ്ങളാലും നിബന്ധനകളാലും നിയന്ത്രിക്കപ്പെടുന്ന ഒരു സാമ്പത്തിക വിതരണ വ്യവസ്ഥയാണ് സകാത്ത്. ആരില്‍ നിന്ന് പണം ശേഖരിക്കണം, അത് ആര്‍ക്കൊക്കെ നല്‍കണം, എപ്പോള്‍ നല്‍കണം തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിക്കൊണ്ടാണ് ഇസ്്ലാം ഈ വികേന്ദ്രീകരണം സാധ്യമാക്കുന്നത്. സകാത്ത് എന്നത് പണക്കാരന്റെ ഔദാര്യമല്ല, മറിച്ച് അത് പാവപ്പെട്ടവന്റെ അവകാശമാണ്.
ആഗോള ഊര്‍ജ്ജ വിപണിയിലെ പുതിയ 'ത്രികോണ ശക്തി': ടോണി തോമസ് എഴുതുന്നു
സംഘർഷം തുടരുമ്പോഴും യുഎഇയിൽ പെരുന്നാൾ ഷോപ്പിംഗ് തിരക്കേറുന്നു; റമദാൻ നൈറ്റ്സ് ഷാർജയിൽ
സംഘർഷം തുടരുമ്പോഴും യുഎഇയിൽ പെരുന്നാൾ ഷോപ്പിംഗ് തിരക്കേറുന്നു; റമദാൻ നൈറ്റ്സ് ഷാർജയിൽ, ഒത്തുകൂടി കുടുംബങ്ങൾ
'ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കും'; തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ
'ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കും, വിമർശനങ്ങളെ ആരോഗ്യകരമായെടുക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം'; തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ
'പേടിയില്ലാതെ കാമുകനൊപ്പം ജീവിക്കണം'; സഹായം തേടി മൊണാലിസ, ഒടുവിൽ കല്ല്യാണം | Monalisa Bhosle
മൊണാലിസയും അച്ഛനും കേരളത്തിലെത്തിയത് ഷൂട്ടിനായി, പിന്നീട് നടന്നതെല്ലാം സിനിമാ കഥപോലെ നാടകീയം, ഒടുവിൽ വൈറല്‍ സുന്ദരിക്ക് തലസ്ഥാനത്ത് മാംഗല്യം Monalisa Bhosle | Marriage | Thiruvananthapuram
രാജ്യത്ത് LPG ക്ഷാമം ഇല്ലെന്ന് കേന്ദ്രം | LPG Cylindar | LPG shortage | Gas cylinder | Cooking Gas
രാജ്യത്ത് പാചക വാതകത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം, വീടുകളിലെ ബുക്കിംഗിൽ പരിഭ്രാന്തി വേണ്ടെന്നും വിശദീകരണം; പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം LPG Cylindar | LPG shortage | Gas cylinder | Cooking Gas
ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ടു
20 പേരെ രക്ഷപ്പെടുത്തി ഒമാൻ നാവികസേന
റിയൽ കേരള സ്റ്റോറി! ഇൻഡോറുകാരിയായ മൊണാലിസയ്ക്ക് കേരളത്തിൽ താലികെട്ട് | Monalisa Bhosle | Marriage
പ്രണയം വീട്ടുകാർ എതിർത്തു, സംരക്ഷണം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി കുഭമേളയിലെ വൈറൽ താരം മൊണാലിസ, വിവാഹം അൽപ്പസമയത്തിനകം Monalisa Bhosle | Marriage | Thiruvananthapuram
'ഈ കല്ല്യാണമാണ് യഥാർത്ഥ കേരളാ സ്റ്റോറി'; മോണാലിസ ഭോസ്ലെയുടെ വിവാഹത്തെക്കുറിച്ച് വി ശിവൻകുട്ടി
'ഈ കല്ല്യാണമാണ് യഥാർത്ഥ കേരളാ സ്റ്റോറി, മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരുകേട്ട നാടാണ് കേരളമെന്ന് അഭിമാനിക്കാം'; കുംഭമേള താരം മോണാലിസ ഭോസ്ലെയുടെ വിവാഹത്തെക്കുറിച്ച് വി ശിവൻകുട്ടി Monalisa Bhosle | Marriage | Thiruvananthapuram | V Sivankutty
ജമ്മു: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല പങ്കെടുത്ത വിവാഹച്ചടങ്ങില്‍ വെടിവെയ്പ്പ് ഉണ്ടായതായി റിപോര്‍ട്ട്. സംഭവത്തില്‍ ഫാറൂഖ് അബ്ദുല്ലയും ചടങ്ങില്‍ പങ്കെടുത്ത ജമ്മു കശ്മീരിന്റെ ഉപമുഖ്യമന്ത്രിയും സുരക്ഷിതരാണ്. വിവാഹചടങ്ങില്‍ നിന്ന് മടങ്ങുന്നതിനിടെ ഫാറൂഖ് അബ്ദുല്ലയുടെ വാഹനത്തിനെതിരെ ഒരു അജ്ഞാതനായ ആള് വെടിവെച്ചെന്നാണ് റിപോര്‍ട്ട് . പോലിസ് ഉടന്‍ തന്നെ പ്രതിയെ പിടികൂടിയതായി അറിയിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നതാണ് പ്രാഥമിക വിവരം.
പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ഇരകളായി ഇന്ത്യക്കാരും. ഇസ്രായേല്‍-അമേരിക്ക സഖ്യവും ഇറാനും തമ്മില്‍ തുടരുന്ന രൂക്ഷമായ യുദ്ധത്തിനിടെ വ്യാപാര കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാര് കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റൊരാളെ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണങ്ങളില്‍ പരിക്കേറ്റ ഏതാനും ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ
രാജ്യത്തെ എൽപിജി വിതരണം നിരീക്ഷിക്കാനും കരിഞ്ചന്ത തടയാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഗാർഹിക പാചകവാതകത്തിന് ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, വാണിജ്യ സിലിണ്ടറുകളുടെ പ്രതിസന്ധി തുടരുകയാണെന്നും പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പെരുനാട്ടില്‍ 30 ഗ്രാം എം.ഡി.എം.എയുമായി ബംഗാള്‍ സ്വദേശി പിടിയില്‍
പെരുനാട്ടില്‍ 30 ഗ്രാം എം.ഡി.എം.എയുമായി ബംഗാള്‍ സ്വദേശി പിടിയില്‍
സ്വയം തൊഴില്‍ സംരംഭം: വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ പിടിയില്‍
വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ പിടിയില്‍
കോണ്‍ഗ്രസിന്റെ 31 പേരുടെ സ്ഥാനാര്‍ഥി പട്ടികക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരം
പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ 19 സിറ്റിംഗ് എം എല്‍ എമാര്‍ പട്ടികയില്‍ ഇടം നേടി
പന്ത്രണ്ടാം ദിവസവും തുടരുന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ സംഘർഷം തുടരുന്നു. ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. എഞ്ചിൻ തകർന്ന തായ് കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി.
യുഎസ്-ഇറാൻ യുദ്ധഭീതിക്കിടെ യുഎഇയിൽ കുടുങ്ങിയ 169 ഇന്ത്യക്കാരെ 23-കാരിയായ പൈലറ്റ് ദീപിക അധാന അതിസാഹസികമായി നാട്ടിലെത്തിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വനിതാ ക്രൂവിനൊപ്പം നടത്തിയ ഈ രക്ഷാദൗത്യത്തിനിടെ ആശയവിനിമയം നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള പ്രതിസന്ധികളെ അവർ ധീരമായി നേരിട്ടു.
ട്വന്റി-20 ലോകകപ്പിലെ താരം; ഐസിസി റാങ്കിങ്ങില്‍ സഞ്ജുവിന് മുന്നേറ്റം
ദുബായ്: ട്വന്റി-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഐസിസി റാങ്കിങ്ങിലും നേട്ടം കൊയ്ത് സഞ്ജു സാംസണ്. ലോകകപ്പിനു പിന്നാലെ പുറത്തുവന്ന റാങ്കിങ്ങില്‍ 22-ാം സ്ഥാനത്താണ് സഞ്ജു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സഞ്ജു ഐസിസി റാങ്കിങ്ങിലെ 22-ാം നമ്പര്‍ ബാറ്ററായത്. 637 എന്ന മികച്ച റേറ്റിങ് പോയന്റോടെയാണ് താരം 22-ാം റാങ്കിലെത്തിയിരിക്കുന്നത്. ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായിരുന്നത്. ഇതോടെ താരം 65-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയതോടെ സഞ്ജു 43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ലോകകപ്പില്‍ അഞ്ചു കളികളില്‍ നിന്ന് 321 റണ്‍സ് നേടിയ സഞ്ജു ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അതേസമയം ഫൈനലില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പില്‍ 317 റണ്‍സുമായി ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ഇഷാന് കിഷന് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തി.
വൈദ്യുതി നിയമഭേദഗതി: വൈദുതി വകുപ്പ് ജീവനക്കാര്‍ രണ്ടുമണിക്കൂര്‍ ജോലി നിര്‍ത്തിവച്ച് പ്രതിഷേധിച്ചു
നാഷണല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ഓഫ് എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്സ് നേതൃത്വത്തില്‍ റാലിയും യോഗവും സംഘടിപ്പിച്ചു
യുദ്ധം തുടരുന്നു... ഒമാന്‍ നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിക്ഷേധം | Oman | Iran - Israel conflict
ഒമാന്‍ നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിക്ഷേധം, ഇറാൻ പ്രസിഡന്റിനെ വിളിച്ച് ഒമാൻ ഭരണാധികാരി, ഒമാന്‍ നേരെ നടന്ന ആക്രമണങ്ങളിൽ അതൃപ്തി അറിയിച്ചു Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News
റഷ്യയിൽ നിന്നും കൂടുതൽ എണ്ണ എത്തുന്നു; LPG ക്ഷാമം പരിഹരിക്കാൻ നടപടി ആരംഭിച്ചെന്ന് കേന്ദ്രം | Gas
രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷം; റഷ്യയിൽ നിന്നും കൂടുതൽ എണ്ണ എത്തുന്നു, LPG ക്ഷാമം പരിഹരിക്കാൻ നടപടി ആരംഭിച്ചെന്ന് കേന്ദ്രം , ബുക്ക് ചെയ്താൽ രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭിക്കും, സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം LPG Cylindar | LPG shortage | Gas cylinder
'ഞങ്ങളുടെ നേതാവിനെ അവര്‍ വധിച്ചു'; ഫിഫ ലോകകപ്പില്‍ കളിക്കാനില്ലെന്ന് ഇറാന് കായിക മന്ത്രി
യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്
എൽഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിക്കുകയാണ്: നരേന്ദ്ര മോദി
എൽഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിക്കുകയാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
മമത ബാനർജിയും എം.കെ സ്റ്റാലിനും കൈക്കൊള്ളുന്ന നിലപാടെടുക്കാൻ പിണറായി വിജയന് പറ്റാത്തത് എന്തുകൊണ്ട്?
മമത ബാനർജിയും എം.കെ സ്റ്റാലിനും കൈക്കൊള്ളുന്ന നിലപാടെടുക്കാൻ പിണറായി വിജയന് പറ്റാത്തത് എന്തുകൊണ്ടാണ്?
'കമ്മ്യൂണിസ്റ്റ് ജനത പാർട്ടി' എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ സിപിഎം എങ്ങനെ നേരിടും?
'കമ്മ്യൂണിസ്റ്റ് ജനത പാർട്ടി' എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ സിപിഎം എങ്ങനെ നേരിടും?
മലപ്പുറത്ത് ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു
വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്
ലണ്ടൻ: യുകെയിലെ 42-കാരനായ ടോമി ലിഞ്ചിന് ഉണ്ടായ വിചിത്രമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഉറക്കമുണർന്നപ്പോൾ തന്റെ ശരീരം നീല നിറമായി മാറിയത് കണ്ട് മാരകമായ എന്തോ അസുഖമാണെന്ന് കരുതി ആശുപത്രിയിലേക്ക് ഓടിയ ടോമിക്ക് ഒടുവിൽ ലഭിച്ചത് അപ്രതീക്ഷിത മറുപടിയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കൈകാലുകളും ശരീരവും അസാധാരണമാംവിധം നീലനിറമായിരിക്കുന്നത് കണ്ടാണ് ടോമി ലിഞ്ച് ഞെട്ടിയത്. ഇതിനൊപ്പം കടുത്ത ക്ഷീണം കൂടി അനുഭവപ്പെട്ടതോടെ തനിക്ക് മാരകമായ ഹൃദയരോഗമോ രക്തപ്രശ്നമോ ഉണ്ടായെന്ന് അദ്ദേഹം ഭയന്നു. ഉടൻ തന്നെ സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയ ടോമിയെ കണ്ട മെഡിക്കൽ സ്റ്റാഫുകളും ആദ്യം പകച്ചുപോയി. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് സാധാരണയായി നിറം മാറ്റം ഉണ്ടാകുന്നത് എന്നതിനാൽ ഡോക്ടർമാർ അദ്ദേഹത്തിന് ഉടൻ ഓക്സിജൻ നൽകുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ടോമിയുടെ ആരോഗ്യനിലയിൽ മറ്റ് തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധനയ്ക്കിടയിൽ ഒരു ഡോക്ടർ ടോമിയുടെ ശരീരത്തിൽ ആൽക്കഹോൾ സ്വാബ് (Alcohol Swab) ഉപയോഗിച്ച് തുടച്ചപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച ആ സത്യം പുറത്തുവന്നത്. ഡോക്ടർ തുടച്ച ഭാഗത്തെ നീല നിറം ഉടൻ തന്നെ കോട്ടൺ പാഡിലേക്ക് പടർന്നു. ടോമിയുടെ തൊലിക്ക് നിറം മാറിയതല്ല, മറിച്ച് പുറത്തുനിന്ന് പറ്റിപ്പിടിച്ച ഏതോ ചായമാണിതെന്ന് അതോടെ വ്യക്തമായി. കാര്യം തിരക്കിയപ്പോഴാണ് ടോമിക്ക് കാര്യം പിടികിട്ടിയത്. പുതിയതായി വാങ്ങിയ നേവി ബ്ലൂ ബെഡ്ഷീറ്റായിരുന്നു എല്ലാത്തിനും കാരണം. സുഹൃത്ത് സമ്മാനിച്ച ഈ ബെഡ്ഷീറ്റ് കഴുകാതെയാണ് ടോമി ഉപയോഗിച്ചത്. രണ്ടു രാത്രികൾ അതിൽ കിടന്നുറങ്ങിയപ്പോൾ ബെഡ്ഷീറ്റിലെ കടുത്ത ചായം ടോമിയുടെ വിയർപ്പിലൂടെ ശരീരത്തിലേക്ക് ആഴത്തിൽ പറ്റിപ്പിടിക്കുകയായിരുന്നു. താൻ 'അവതാർ' സിനിമയിലെ കഥാപാത്രത്തെപ്പോലെയായെന്ന് ടോമി തന്നെ തമാശയായി പിന്നീട് പറഞ്ഞു. ആരോഗ്യവാനായ ഒരു 'നീല മനുഷ്യനെ' ആദ്യമായാണ് കാണുന്നതെന്ന് പറഞ്ഞ് ഡോക്ടർമാരും ചിരിച്ചു. ആഴ്ചകളോളം കുളിച്ച ശേഷമാണ് ശരീരത്തിലെ ഈ നീല നിറം പൂർണ്ണമായും മാഞ്ഞുപോയത്. പുതിയ തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് കഴുകണമെന്ന വലിയ പാഠമാണ് ഈ അനുഭവം ടോമിക്ക് നൽകിയത്.
മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍
ടി20 ലോകകപ്പ് ഫൈനലില്‍ ഡാരില്‍ മിച്ചലുമായുണ്ടായ തര്‍ക്കത്തില്‍ അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലായിരുന്നുവെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍.
പു തിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ വിവിധ മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു. സ്കോഡ കുഷാക്ക്, സ്ലാവിയ, കൊഡിയാക്, കൈലാക്ക് എന്നീ മോഡലുകൾക്ക് മാർച്ച് മാസത്തിൽ 5 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള സുവർണ്ണാവസരമാണ് കമ്പനി ഒരുക്കുന്നത്. വാർത്തയുടെ വിശദാംശങ്ങൾ താഴെ നൽകുന്നു: സ്കോഡ കൊഡിയാക്: 5 ലക്ഷം വരെ ലാഭം സ്കോഡയുടെ പ്രീമിയം എസ്യുവി ആയ കൊഡിയാക്കിനാണ് ഏറ്റവും ഉയർന്ന ഡിസ്കൗണ്ടുകൾ ലഭിക്കുന്നത്. സ്പോർട്ലൈൻ വേരിയന്റ്: 5 ലക്ഷം രൂപ വരെ ആനുകൂല്യം. എൽ ആൻഡ് കെ സെലക്ഷൻ: 2.5 ലക്ഷം രൂപ വരെ ലാഭം. ലോഞ്ച് വേരിയന്റ്: 1.50 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. സ്കോഡ കുഷാക്ക്: ₹3 ലക്ഷം വരെ ആനുകൂല്യങ്ങൾ ഹ്യുണ്ടായി ക്രെറ്റ, ഫോക്സ്വാഗൺ ടൈഗൺ എന്നിവയോട് മത്സരിക്കുന്ന കുഷാക്കിന്റെ 2026 മോഡലുകൾക്ക് 1.40 ലക്ഷം രൂപ വരെയാണ് ഡിസ്കൗണ്ട്. എന്നാൽ 2024, 2025 വർഷങ്ങളിലെ പഴയ സ്റ്റോക്കുകൾ (മോണ്ടെ കാർലോ, പ്രസ്റ്റീജ്, സ്പോർട്ലൈൻ വേരിയന്റുകൾ) ക്ലിയർ ചെയ്യുന്നതിനായി 3 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്കോഡ സ്ലാവിയ: സെഡാൻ പ്രേമികൾക്ക് മികച്ച ഡീൽ ഹോണ്ട സിറ്റി, ഫോക്സ്വാഗൺ വിർടസ് എന്നിവയുടെ പ്രധാന എതിരാളിയായ സ്ലാവിയയുടെ 2026 മോഡലുകൾക്ക് 65,000 രൂപ വരെയാണ് നിലവിലെ ഇളവ്. സ്ലാവിയയുടെയും പഴയ സ്റ്റോക്കുകളിൽ മൂന്ന് ലക്ഷം രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ എന്നിവയുമായി മത്സരിക്കുന്ന പുതിയ സബ്-4 മീറ്റർ എസ്യുവി കൈലാക്കിനും ഡിസ്കൗണ്ട് ലഭ്യമാണ്. മിഡ്-സ്പെക്ക് വേരിയന്റുകളായ സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് എന്നിവയ്ക്ക് 75,000 രൂപ വരെ ലാഭിക്കാം. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ഈ തുകകൾ. എങ്കിലും, ഓരോ നഗരത്തിലെയും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് ഈ തുകകളിൽ മാറ്റം വരാം. അതിനാൽ വാഹനം ബുക്ക് ചെയ്യുന്നതിന് മുൻപ് തൊട്ടടുത്തുള്ള സ്കോഡ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തുക.
കോണ്‍ഗ്രസിന്റെ 31 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം
സിറ്റിങ് എംഎല്‍എമാരില്‍ മൂന്നു പേരെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക തയ്യാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്കാണ് തിരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നല്‍കിയത്. മൂന്നു പേര് ഒഴികെ ബാക്കി എല്ലാ എംഎല്‍എമാരും അവരുടെ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കും. സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം,
സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കും; 31 സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികക്ക് അംഗീകാരം നല്‍കിയെന്ന് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന് മിസ്ത്രി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് അംഗീകാരം നല്‍കിയത്. 19 സിറ്റിങ് സീറ്റുകള്‍ അടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ അംഗീകരിച്ചതായാണ് സൂചന. നിലവിലെ എംപിമാര്‍ ആരും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സ്ക്രീനിങ് കമ്മിറ്റി ചെയര്മാന് മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി. സിറ്റിങ് എംഎല്‍എമാരില്‍ മൂന്നുപേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും, തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെയും പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് ആദ്യ പട്ടികയില്‍ ഇല്ലാത്ത സിറ്റിങ് എംഎല്‍എമാര്‍. എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മിസ്ത്രിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. തൃപ്പൂണിത്തുറ സിറ്റിങ് എംഎല്‍എ കെ ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഉടന്‍ പുറത്തിറക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ പട്ടിക പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. സാഹചര്യം കണക്കിലെടുത്ത് പട്ടിക പുറത്തുവിടുമെന്ന് യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന പ്രചാരണം ഊഹാപോഹമാണെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ഷന് തീയതി പ്രഖ്യാപിച്ചാലുടന്‍ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. മല്‍സരിക്കാന്‍ കെ സുധാകരനടക്കമുള്ള ചില എംപിമാര്‍ താല്പര്യം അറിയിച്ചിരുന്നു. എന്നാല്‍ ആരേയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ദേശീയ നേതൃത്വം നിലവില്‍ കൈക്കൊണ്ടത്. 31 പേരുകള്‍ അംഗീകരിച്ചെങ്കിലും സാഹചര്യം നോക്കിയായിരിക്കും പ്രഖ്യാപനം എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചത്. സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎല്‍എമാര്‍ 1. പേരാവൂര്‍-സണ്ണി ജോസഫ് 2. ഇരിക്കൂര്‍-സജീവ് ജോസഫ് 3. സുല്‍ത്താന്‍ ബത്തേരി-ഐ സി ബാലകൃഷ്ണന് 4. കല്പറ്റ-ടി സിദ്ദിഖ് 5. വണ്ടൂര്‍-എ പി അനില്‍കുമാര്‍ 6. നിലമ്പൂര്‍-ആര്യാടന് ഷൗക്കത്ത് 7. ചാലക്കുടി-സനീഷ് കുമാര്‍ ജോസഫ് 8. അങ്കമാലി-റോജി എം ജോണ്‍ 9. ആലുവ-അന്‍വര്‍ സാദത്ത് 10. പറവൂര്‍-വി ഡി സതീശന് 11. എറണാകുളം-ടി ജെ വിനോദ് 12. തൃക്കാക്കര-ഉമ തോമസ് 13. മൂവാറ്റുപുഴ-മാത്യു കുഴല്നാടന് 14. കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 15. പുതുപ്പള്ളി-ചാണ്ടി ഉമ്മന്‍ 16. ഹരിപ്പാട്-രമേശ് ചെന്നിത്തല 17. കരുനാഗപ്പള്ളി-സി ആര് മഹേഷ് 18. കുണ്ടറ-പി സി വിഷ്ണുനാഥ് 19. കോവളം-എം വിന്‍സെന്റ്
രാ ത്രികാലങ്ങളിൽ ചില പഴങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്താനും ഉറക്കം നഷ്ടപ്പെടുത്താനും കാരണമാകാറുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, രാത്രിയിൽ ഒഴിവാക്കേണ്ട പ്രധാന പഴങ്ങൾ താഴെ പറയുന്നവയാണ്: രാത്രിയിൽ ഒഴിവാക്കേണ്ട പഴങ്ങൾ സിട്രസ് പഴങ്ങൾ (ഓറഞ്ച്, നാരങ്ങ): ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമുണ്ടെങ്കിലും രാത്രി ഇവ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാൻ കാരണമാകും. ഇത് നെഞ്ചെരിച്ചിലിനും ഉറക്കമില്ലായ്മയ്ക്കും വഴിവെച്ചേക്കാം. തണ്ണിമത്തൻ: ധാരാളം ജലാംശം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. രാത്രി ഇത് കഴിക്കുന്നത് മൂത്രശങ്ക വർദ്ധിപ്പിക്കുകയും ഉറക്കത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യും. കൂടാതെ, ഇതിലെ പഞ്ചസാരയുടെ അളവ് രാത്രികാലങ്ങളിൽ രക്തത്തിലെ ഷുഗർ ലെവൽ പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമായേക്കാം. വാഴപ്പഴം: പൊതുവേ ആരോഗ്യപ്രദമാണെങ്കിലും രാത്രി വൈകി വാഴപ്പഴം കഴിക്കുന്നത് കഫക്കെട്ട് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് പറയപ്പെടുന്നു. ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ഉറക്കത്തിന് മുൻപ് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പൈനാപ്പിൾ: പൈനാപ്പിളിലെ ഉയർന്ന അസിഡിറ്റിയും ബ്രോമെലെയ്ൻ എന്ന എൻസൈമും രാത്രിയിൽ ദഹനപ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് വയറിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. മാമ്പഴം: പഴങ്ങളുടെ രാജാവായ മാമ്പഴത്തിൽ കലോറിയും പഞ്ചസാരയും വളരെ കൂടുതലാണ്. രാത്രിയിൽ ഇത് കഴിക്കുന്നത് ഊർജ്ജനില പെട്ടെന്ന് വർദ്ധിപ്പിക്കുകയും ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യും. പൊതുവായ നിർദ്ദേശങ്ങൾ സൂര്യാസ്തമയത്തിന് മുൻപ് പഴങ്ങൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉചിതം. രാത്രി പഴങ്ങൾ കഴിക്കണമെന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട്-മൂന്ന് മണിക്കൂർ മുൻപ് മാത്രം കഴിക്കുക. ദഹനശേഷി കുറഞ്ഞവർ രാത്രിയിൽ പഴങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. 35-ൽ അധികം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പട്ടികയിലുണ്ട്, കൂടാതെ പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെയുള്ള മിക്ക സിറ്റിംഗ് എംഎൽഎമാരും വീണ്ടും മത്സരിക്കും.
ഇന്ന് വൈകിട്ടാണ് സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്
ട്രാ ൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന സാമൂഹികമായ കടന്നുകയറ്റങ്ങളെക്കുറിച്ചും സ്വകാര്യതയിലേക്കുള്ള എത്തിനോട്ടങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തകയായ ഹെയ്ദി സാദിയ. തന്റെ ശസ്ത്രക്രിയയെക്കുറിച്ചറിയാനും ശാരീരിക മാറ്റങ്ങൾ കാണാനും ആളുകൾ കാണിക്കുന്ന അമിതമായ ജിജ്ഞാസ തന്നെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ ഹെയ്ദി വെളിപ്പെടുത്തി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സമൂഹം തന്നെ നോക്കിക്കാണുന്ന രീതിയെക്കുറിച്ച് ഹെയ്ദി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ ഭാഗം കാണാൻ പോലും ആളുകൾക്ക് താല്പര്യമുണ്ടായിരുന്നുവെന്നും അത് വളരെ വിചിത്രമായ അനുഭവമായിരുന്നുവെന്നും അവർ പറയുന്നു. കുളിക്കാൻ പോകുമ്പോൾ പോലും ചിലർ പിന്തുടരുന്ന സാഹചര്യമുണ്ടായതായി ഹെയ്ദി വെളിപ്പെടുത്തി. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ശരീരത്തെ ഒരു പ്രദർശന വസ്തുവായാണ് പലരും കാണുന്നത്. ശസ്ത്രക്രിയ എങ്ങനെയായിരുന്നു, ഇപ്പോൾ എങ്ങനെയുണ്ട് തുടങ്ങിയ കാര്യങ്ങൾ ചോദിക്കാൻ ആളുകൾക്ക് യാതൊരു മടിയുമില്ല. ഇത്തരം ചോദ്യങ്ങൾ മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്നുവെന്നും ഒരു വ്യക്തിയുടെ സ്വകാര്യമായ ഇടങ്ങളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്നും ഹെയ്ദി ഓർമ്മിപ്പിച്ചു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയയാണ് ഹെയ്ദി സാദിയ. തന്റെ വ്യക്തിത്വവും തൊഴിലും ഉയർത്തിപ്പിടിക്കാൻ വലിയ പോരാട്ടങ്ങൾ നടത്തിയ ഹെയ്ദി, ട്രാൻസ് കമ്മ്യൂണിറ്റി നേരിടുന്ന വിവേചനങ്ങൾക്കെതിരെ എപ്പോഴും ശബ്ദമുയർത്താറുണ്ട്. സ്വന്തം സ്വത്വത്തിൽ അഭിമാനിക്കുമ്പോഴും, സമൂഹത്തിന്റെ ക്രൂരമായ ജിജ്ഞാസയ്ക്ക് ഇരയാകേണ്ടി വരുന്നത് ഖേദകരമാണെന്ന് അവർ പറഞ്ഞു.
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം അടുത്തതെന്ത്? ആഗ്രഹം വ്യക്തമാക്കി ഗൗതം ഗംഭീര്‍
ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം, തന്റെ അടുത്ത പ്രധാന ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിക്കുകയാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ വെളിപ്പെടുത്തി.
സഞ്ജു സാംസൺ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിൽ
ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്. ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 22-ാം സ്ഥാനത്തെത്തി. ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ബാറ്റിംഗ് റാങ്കിംഗില്‍ സഞ്ജു 65-ാം സ്ഥാനത്തേക്ക് വീണിരുന്നു. എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ 43 സ്ഥാനങ്ങളാണ് സഞ്ജു ഉയര്‍ന്നത്. അതേസമയം,ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ […] The post സഞ്ജു സാംസൺ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിൽ appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന മൊണാലിസ-ഫർമാൻ വിവാഹം വൻ വിവാദത്തിലേക്ക്. കുംഭമേളയിലൂടെ വൈറലായ ഉത്തർപ്രദേശ് സ്വദേശി മൊണാലിസയുടെയും കാമുകൻ ഫർമാൻ ഖാന്റെയും വിവാഹം തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം ആഘോഷിക്കുമ്പോഴാണ്, വധുവിന് പ്രായപൂർത്തിയായില്ലെന്ന ഗൗരവതരമായ ആരോപണം ഇപ്പോൾ ഉയരുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം മൊണാലിസയുടെ ജനനത്തീയതി 2009 ജനുവരി 21 ആണ്. ഇതനുസരിച്ച് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്നും, വിവാഹത്തിൽ പങ്കെടുത്ത മന്ത്രി വി. ശിവൻകുട്ടി, എം.വി. ഗോവിന്ദൻ, എ.എ. റഹീം എന്നിവർ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കുടുങ്ങുമെന്നാണ് വിമർശകരുടെ വാദം. അനുപമയുടെ കുഞ്ഞിനെ കടത്തിയതുപോലെ നിയമങ്ങളെ കാറ്റിൽ പറത്തുന്ന രീതിയാണിതെന്ന് ഡോ. ബെറ്റിമോൾ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ കുറിച്ചു. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം കൊച്ചിയിലേക്ക് മടങ്ങിയെന്ന് കരുതിയ ദമ്പതികളെ പെട്ടെന്ന് തിരുവനന്തപുരത്ത് തന്നെ എത്തിച്ച് സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വിമർശകർ കരുതുന്നു. എന്നാൽ, വധുവിന്റെ പ്രായം സംബന്ധിച്ച തെളിവുകൾ പുറത്തുവന്നതോടെ ഈ പുരോഗമന വാദങ്ങളെല്ലാം രാഷ്ട്രീയ തിരിച്ചടിയായി മാറുകയാണെന്നാണ് വിമർശകർ പറയുന്നത്. അതേസമയം, സോഷ്യൽ മീഡിയയിൽ മൊണാലിസയുടെ പ്രായത്തെ ചൊല്ലി വൻ വിവാദത്തിനാണ് തിരികൊളുത്തിയതിന് പിന്നാലെ പലരും ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലെ ചില പോസ്റ്റുകൾ ഇങ്ങനെ.... ഡോക്ടർ ബെറ്റിമോളുടെ പോസ്റ്റിന്റെ പൂർണരൂപം ഇതൊക്കെ എന്ത്? കല്യാണം കഴിക്കാൻ സ്വന്തം നാട്ടിൽ പ്രശ്നമുണ്ടെങ്കിൽ പ്രണയികൾ നാടുവിട്ടു പോയി കല്യാണം കഴിക്കുക, വീട്ടുകാർ പ്രശ്നമുണ്ടാക്കാൻ സാധ്യതയില്ലാത്തയിടത്തു താമസിക്കുക ഒക്കെ അനാദികാലം മുതൽ തുടരുന്ന നീക്കുപോക്കുകളാണ്. എത്രയോ കേരളീയർ തമിഴ്നാട്ടിലും കർണ്ണാടകത്തിലും ദൽഹിയിലും മുംബൈയിലുമൊക്കെ പോയി കല്യാണം കഴിച്ചു താമസിച്ചിരിക്കുന്നു. താമസിക്കുന്നു. ഒളിച്ചോടി ഒരുമിച്ചുകഴിയുന്ന രീതി മനുഷ്യ സംസ്കാരത്തിന്റെ ആദിമ കാലം മുതൽ നിലനിന്നിരുന്നു. എത്രയോ പേർ വിദേശത്തു പോയി വിവാഹം കഴിച്ചിരിക്കുന്നു. വ്യത്യസ്ത രാജ്യക്കാർ മൂന്നാമതൊരു രാജ്യത്തു ചേക്കേറി കുടുംബം ഉണ്ടാക്കുന്നു. അപ്പോഴാണ് നോർത്തിന്ത്യക്കാരിയായ എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടി ഒരാൾക്കൊപ്പം ഒളിച്ചോടി കേരളത്തിലെത്തി വിവാഹം കഴിച്ചത് ഒരു വലിയ സംഭവമായി റിപ്പോർട്ടു ചെയ്യുന്നത്. അതിനൊരു രാഷ്ട്രീയ മാനം നൽകി ആഘോഷിക്കുന്നത്. അനുപമ എസ് ചന്ദ്രന്റെയും അജിത്തിന്റെയും കുഞ്ഞിനെ ദുരഭിമാനിയായ അപ്പൂപ്പന്റെ (അനുപമയുടെ അച്ഛൻ) താല്പര്യപ്രകാരം ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു സംസ്ഥാനം കടത്താൻ കൂട്ടു നിന്നവരാണ് ഇതിനൊക്കെ കാർമ്മികത്വം വഹിക്കുന്നത്. കേരളീയർ അഭിമാന വിജ്യംഭിതരാവാൻ ആഹ്വാനം ചെയ്യുന്നത്. പുരോഗമനം പൂത്തുലയുന്ന വഴികൾ കമൽജിത്ത് കമലാസനന്റെ പോസ്റ്റിന്റെ പൂർണരൂപം ഈ പെൺകൊച്ചു ഹിന്ദുവാണ്. 18 വയസിൽ താഴെ ഉള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് 2006 ലെ Prohibition of Child Marriage Act അനുസരിച്ച് കുഞ്ഞുങ്ങളോടുള്ള ക്രൂരത നിറഞ്ഞ കുറ്റ കൃത്യമാണ്. ആ പെൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയാൽ 2012 ലെ Protection of Children from Sexual Offences Act പ്രകാരം കുറ്റമാണ്. മൊണാലിസ എന്ന ഈ പെങ്കൊച്ചിന്റെ പ്രായം ഗൂഗിളിൽ പറയുന്നത് അനുസരിച്ചു 17 വയസാണ്. കടത്തി കൊണ്ട് വന്ന ഇക്കയ്ക്ക് പണി കിട്ടും എന്നർത്ഥം.. പക്ഷെ പ്രധാന കോമഡി എന്തെന്നാൽ, ശിശുവിനെ വിവാഹം കഴിക്കുന്നവൻ മാത്രമല്ല അതിനു കൂട്ടു നിൽക്കുന്ന ബ്രോക്കർ, നടത്തിപ്പ്കാർ എന്നിവർക്കും കെട്ടിയവനു കിട്ടുന്ന അതെ ശിക്ഷ ലഭിച്ചേക്കാം എന്നതാണ്. പെങ്കൊച്ചിന്റെ അച്ഛനും, നാഷണൽ മീഡിയകളും വിചാരിച്ചാൽ പ്രായ പൂർത്തി ആകാത്ത ഹിന്ദു പെങ്കൊച്ചിനെ കടത്തി കൊണ്ട് പോയ മുസ്ലിം ചെറുപ്പക്കാരന് സൗകര്യം ഒരുക്കി കൊടുത്ത, പയ്യനെ പോക്സോ കുറ്റം ചെയ്യാൻ സഹായിച്ച കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കും, രാജ്യ സഭ മെമ്പറിനും ഒക്കെ കുറച്ചു ദിവസം കോടതി കയറി ഇറങ്ങാം ഈ നാറ്റ കേസിൽ പെട്ട്. ഗോവിന്ദൻ ടീച്ചറെ പക്ഷെ മിനിമം ബുദ്ധി എന്ന മാനദണ്ഡം ഉപയോഗിച്ചു കോടതി വെറുതെ വിട്ടേക്കും. * പെണ്ണിന്റെ ആധാർ കാർഡ് പോലും പരിശോധിക്കാതെ മുസ്ലിം വോട്ടിനു വേണ്ടി മതേതര ഉഡായിപ്പ് കാണിച്ച ഈ ശൂന്യ/ കുടില ബുദ്ധികൾ പണി കൊടുക്കുന്നത് ഉത്തര ഭാരതത്തിൽ മര്യാദയ്ക്ക് ജീവിക്കുന്ന എല്ലാ മലയാളികൾക്കും ആയിരിക്കും. ഫേസ്ബുക്കിൽ തെളിഞ്ഞ മറ്റൊരു കമന്റ് ഇങ്ങനെ വിവാഹം ഒക്കെ നടത്തിയത് നല്ലതാണ് ഡബിൾ A റഹീം സഖാവേ.... പക്ഷെ കൊച്ചിന് 18 വയസ് ആയോ എന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതാ .... Monalisa Bhonsle DOB: 21.01.2009 (17 വയസ് ) Data from Google. അപ്പോ പോക്സോ അല്ലേ സഖാവേ... ഇതാണോ Real Kerala story ? NB: വേറൊരു അധാർ കാർഡും ഇപ്പോ പ്രചരിക്കുന്നുണ്ട്. (01.01. 2008 ) തമ്പാനൂർ പോലീസ് മറുനാടനോട് പ്രതികരിച്ചത് വിവാഹത്തിന് മുൻപ് തന്നെ ഇരുവരുടെയും രേഖകൾ കൃത്യമായി പരിശോധിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, പോലീസിന്റെ പക്കലുള്ള ആധാർ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ പ്രകാരം വിവാഹത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നാണ് അധികൃതർ പറയുന്നത്. ഞങ്ങൾ ഈ വിഷയം ഗൗരവമായിത്തന്നെ അന്വേഷിച്ചിരുന്നു. പെൺകുട്ടിയുടെ ആധാർ കാർഡിലെ ജനനത്തീയതി ഉൾപ്പെടെയുള്ള രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഇരുവരും പ്രായപൂർത്തിയായവരാണെന്ന് ബോധ്യപ്പെട്ടത്. നിയമപരമായ എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹ നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയത്. - തമ്പാനൂർ പോലീസ് വ്യക്തമാക്കി.
‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ
മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേതെന്നും ലാല്‍ പറയുന്നു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പരാമർശം.
ട്രാൻസ് ആക്ടിവിസ്റ്റ് ഹൈദി സാദിയ, ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ബന്ധുവീട്ടിൽ നേരിട്ട അനുഭവം വെളിപ്പെടുത്തി. മറ്റുള്ളവരുടെ കൗതുകത്തിന് വേണ്ടി ആത്മാഭിമാനം വിട്ടുകൊടുക്കരുതെന്ന് പിന്നീട് കസിൻ ഉപദേശിച്ചതായും ട്രാൻസ് വ്യക്തികളുടെ ശരീരത്തോടുള്ള കൗതുകമാണ് ഇതിന് പിന്നിലെന്നും ഹൈദി കൂട്ടിച്ചേർത്തു. Heidi Saadiya
യുദ്ധം ഞാന്‍ വിചാരിക്കുമ്പോള്‍ നിര്‍ത്തും; ഇറാനില്‍ ഇനി ആക്രമിക്കാന്‍ ഒന്നും ബാക്കിയില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ മാധ്യമമായ ആക്സിയോസിന് നല്കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇറാന്റെ സൈനിക ശേഷി ഏതാണ്ട് പൂര്‍ണമായും തകര്‍ക്കപ്പെട്ടെന്നും ഇനി അവിടെ ആക്രമിക്കാന്‍ ലക്ഷ്യങ്ങളൊന്നും ബാക്കിയില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ ആഗ്രഹിക്കുന്ന ഏത് സമയത്തും യുദ്ധം നിര്‍ത്താന്‍
'ഇന്നത്തോടെ ഗ്യാസ് തീർന്നു'; വാണിജ്യ സിലിണ്ടർ പ്രതിസന്ധി രൂക്ഷം
'സ്റ്റോക്ക് ഇല്ല, ഇന്നത്തോടെ ഗ്യാസ് തീർന്നു, നാളെ മുതൽ തുറക്കാനാകില്ല'; വാണിജ്യ സിലിണ്ടർ പ്രതിസന്ധി രൂക്ഷം, ആശങ്കയിൽ തട്ടുകടക്കാരും
31 പേരുകൾക്ക് അംഗീകാരം, എംപിമാർ മത്സരത്തിനില്ല; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം
19 സിറ്റിംഗ് സീറ്റ് എംഎൽഎമാർ പട്ടികയിൽ, 31 പേരുകൾ അംഗീകരിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി, എംപിമാർ മത്സരത്തിനില്ല; പ്രഖ്യാപനം പിന്നീട് Congress Party | Kerala assembly election 2026 | KPCC | UDF
വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്ലെയും കാമുകന് ഫര്മാന് ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു.
ജി.സുധാകരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഎം | G Sudhakaran | CPM | Assembly Election
വഴങ്ങുമോ? ഇടഞ്ഞ് നിൽക്കുന്ന ജി.സുധാകരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഎം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF | Kerala Assembly Election
'പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അവസാന നിമിഷമല്ലല്ലോ അറിയുന്നത്?' | NDA
'പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ട്, ആരൊക്കെ പങ്കെടുക്കും എന്നത് അവസാന നിമിഷമല്ലല്ലോ അറിയുന്നത്', ബിജെപിയും സിപിഎമ്മും തമ്മിലെ അലിഖിത അന്തർധാരയെ കുറിച്ച് നമ്മുടെമുന്നിൽ ധാരാളം ഉദാഹരണങ്ങളുണ്ടെന്ന് സണ്ണിക്കുട്ടി എബ്രഹാം
'കേരളയെ കേരളം എന്നാക്കിയതുകൊണ്ട് നമുക്കെന്തെങ്കിലും പ്രത്യേക നേട്ടമുണ്ടോ?' | Narendra Modi | NDA
'കേരളയെ കേരളം എന്നാക്കിയതുകൊണ്ട് നമുക്കെന്തെങ്കിലും പ്രത്യേക നേട്ടമുണ്ടോ? എന്തിനാണ് ഈ ചടങ്ങിൽ ബിജെപി പ്രസിഡന്റ് പങ്കെടുക്കുന്നത്?', അർത്ഥശൂന്യമായ പ്രഖ്യാപനങ്ങളാണ് ഇന്ന് പ്രധാനമന്ത്രി കേരളത്തിൽ നടത്തിയതെന്ന് സണ്ണിക്കുട്ടി എബ്രഹാം
'റോഡ് ഉദ്ഘാടനത്തെ BJP തെരഞ്ഞെടുപ്പ് പ്രചാരണമാക്കുമെന്ന് മനസിലാക്കിയാണ് CPM നേതാക്കൾ വിട്ടുനിന്നത്'
'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ ആളാണ് നമ്മുടെ മുഖ്യമന്ത്രി, റോഡ് ഉദ്ഘാടനത്തെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണമാക്കും എന്ന് മനസിലാക്കിയിട്ടാണ് സിപിഎം നേതാക്കൾ വിട്ടുനിന്നത്, അല്ലാതെ മന്ത്രി റിയാസിനെ ക്ഷണിക്കാത്തത് കൊണ്ടല്ല'; ജോസഫ് സി മാത്യു ന്യൂസ് അവറിൽ
ബഹിഷ്കരണം മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ്? | Surgical Strike By Unni Balakrishnan | Narendra Modi
പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക പരിപാടി മുഖ്യമന്ത്രി ബഹിഷ്കരിച്ചതിന് പിന്നിൽ സത്യത്തിൽ എന്താണ്? കാണാം സർജിക്കൽ സ്ട്രൈക്ക് Narendra Modi | Pinarayi Vijayan | Kerala Government

27 C