SENSEX
NIFTY
GOLD
USD/INR

Weather

29    C
...

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തുനിര്‍ത്തും; തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി

തൃശൂര്‍: തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. ആഘോഷപൂര്‍വ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോള്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തുനിര്‍ത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉല്‍പ്പന്നങ്ങള്‍ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാര്‍ നല്‍കിയിരിക്കുകയാണ്. അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികള്‍ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. അപകടത്തില്‍ അട്ടിമറിയില്ലെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

തേജസ് ന്യൂസ് 22 Apr 2026 8:36 am

ആർഭാടമില്ലാതെ തൃശൂർ പൂരം?; 'ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനിക്കും, ജനവികാരം കണക്കിലെടുക്കും'

തൃശൂർ: വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആർഭാടമില്ലാതെ നടത്താൻ ആലോചന.

കേരളം കൗമുദി 22 Apr 2026 8:32 am

വാൽപ്പാറ വാഹനാപകടം; ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

കോയമ്പത്തൂർ: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു.

കേരളം കൗമുദി 22 Apr 2026 8:32 am

ശബരിമല യുവതിപ്രവേശന കേസ്: ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ശബരിമല കേസില്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ ഭരണഘടന ബഞ്ചിന്റെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടന വിഷയങ്ങളില്‍ വാദം നടത്തിയ ഗോപാല്‍ സുബ്രഹ്‌മണ്യം ഇന്നും ഇത് തുടരും. ഇതിന് ശേഷം സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാകും വാദിക്കുക. ആചാരങ്ങളില്‍ കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം നിര്‍ണ്ണായകമാണ്. നിലവില്‍ യുവതിപ്രവേശനത്തെ അനൂകുലിക്കാതെയോ എതിര്‍ക്കാതെയോ ആണ് സംസ്ഥാനം വാദങ്ങള്‍ എഴുതി നല്‍കിയത്. ഇന്നലെ വാദത്തിനിടെ പ്രധാനപ്പെട്ട ചില നീരീക്ഷണങ്ങള്‍ കോടതി നടത്തിയിരുന്നു. മതപരമായ ആചാരങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്ക് പരിമിതികളുണ്ട്. പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.വിശ്വാസികള്‍ ആചാരങ്ങള്‍ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന വാദത്തിനിടെ ആവര്‍ത്തിച്ചു. ആചാരത്തിന്റെ യുക്തി നോക്കിയല്ല വിശ്വാസി അത് പാലിക്കുന്നത്. അവിശ്വാസികള്‍ക്ക് ആചാരങ്ങള്‍ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. കേരളത്തിലെ സമൂഹം ശബരിമലയിലെ ആചാരത്തെ മതത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിട്ടുണ്ട് എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു. മതപരമായ ആചാരങ്ങളില്‍ കൈകടത്തുന്ന രീതിയിലുള്ള പരിശോധനകള്‍ കോടതികള്‍ നടത്തരുതെന്ന് പന്തളം കൊട്ടാരത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സായി ദീപക്ക് വാദം ഉന്നയിച്ചു.

തേജസ് ന്യൂസ് 22 Apr 2026 8:26 am

'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:23 am

ബിജെപി നേതാവിനെ നടുറോഡിൽ വിറപ്പിച്ച് സ്ത്രീ; ഗെറ്റ് ഔട്ട് ഓഫ് ഹിയർ എന്ന് തുറന്നടിച്ചു, ട്രാഫിക് കുരുക്കിലെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ

മുംബൈയിൽ ബിജെപി റാലി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ സ്ത്രീ, മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. സ്കൂളിൽ നിന്ന് കുട്ടിയെ വിളിക്കാൻ പോവുകയായിരുന്ന സ്ത്രീയുടെ പ്രതിഷേധത്തിന്‍റെ വീഡിയോ വൈറലായതോടെ സംഭവം രാഷ്ട്രീയ വിവാദമായി. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:16 am

നീതി നടപ്പാക്കപ്പെടും. എപ്പോഴും , ഓപ്പറേഷൻ സിന്ദൂർ ഓർമ്മപ്പെടുത്തി ഇന്ത്യൻ കരസേന ,ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് പ്രതിരോധം ഉറപ്പ്

പഹൽഗാം വാർഷിക ദിനത്തില്‍ ഓപ്പറേഷൻ സിന്ദൂർ ഓർമ്മപ്പെടുത്തി ഇന്ത്യൻ കരസേന

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:16 am

മനസ്സ് അങ്ങോട്ട് ശരിയായിട്ടില്ല; ഇനി ആ പരിപാടിക്കില്ല; രക്ഷപെട്ട വേലായുധൻ ഏഷ്യാനെറ്റ് ന്യൂസിനോട്

മനസ്സ് അങ്ങോട്ട് ശരിയായിട്ടില്ല; ഇനി ആ പരിപാടിക്കില്ല; അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട വേലായുധന് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:11 am

കടുത്ത ചൂടില്‍ വെടിമരുന്ന് ഉണക്കാനിട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക സൂചന; ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ; രക്ഷാപ്രവര്‍ത്തനത്തിലും ചികിത്സാ ഏകോപനത്തിലും മികച്ച ഏകോപനം; മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിയമര്‍ന്നു; ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി ലഭിച്ചതിനാല്‍ തിരിച്ചറിയല്‍ പ്രതിസന്ധയില്‍; തൃശൂരില്‍ ആശങ്കകള്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിയമര്‍ന്നതിനാലും ചിന്നിച്ചിതറിയ നിലയിലായതിനാലുമാണ് ഈ നടപടി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തിരിച്ചറിയല്‍ നടപടികള്‍ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഉടന്‍ തൃശൂരിലെത്തും. മൃതദേഹങ്ങളില്‍ നിന്നും ചിന്നിച്ചിതറി ലഭിച്ച ശരീരഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. ഇതിനകം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കും. അപകടത്തില്‍പ്പെട്ടവരെ തിരഞ്ഞെത്തുന്ന ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ മാച്ചിങ് നടത്തിയ ശേഷമാകും മൃതദേഹങ്ങള്‍ ഔദ്യോഗികമായി വിട്ടുനല്‍കുക. പരിശോധനാ ഫലം ലഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിയമര്‍ന്നതിനാലും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി ലഭിച്ചതിനാലും വലിയ വെല്ലുവിളിയാണ് തിരിച്ചറിയല്‍ നടപടികളില്‍ നേരിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 13 പേര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പത്തുപേര്‍ നിലവില്‍ ബേണ്‍ ഐസിയുവില്‍ (പൊള്ളലേറ്റവര്‍ക്കുള്ള പ്രത്യേക വിഭാഗം) ചികിത്സയിലാണ്. പരിക്കേറ്റവരുടെ ചികിത്സാ പുരോഗതി ആരോഗ്യവകുപ്പ് നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അപകടം നടന്നയുടന്‍ തന്നെ ആരോഗ്യവകുപ്പ് അലര്‍ട്ട് നല്‍കിയിരുന്നതായും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിന്യസിച്ചതായും വീണാ ജോര്‍ജ് പറഞ്ഞു. കടുത്ത ചൂടില്‍ വെടിമരുന്ന് ഉണക്കാനിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചനയെങ്കിലും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ. രക്ഷാപ്രവര്‍ത്തനത്തിലും ചികിത്സാ ഏകോപനത്തിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 13 പേരില്‍ 10 പേരും ബേണ്‍ ഐസിയുവിലാണ്. ഇവര്‍ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കടുത്ത ചൂടിനെത്തുടര്‍ന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന പ്രദേശത്ത് ഇന്ന് ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തും. കടാവര്‍ നായകളെ (മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകള്‍) ഉപയോഗിച്ച് സ്ഥലത്ത് ഇനിയും മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കും. ഇന്നലെ രാത്രി പരിശോധന നടക്കുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായത് ആശങ്ക പരത്തിയിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ അനിത, അഖില്‍, ഉദയകുമാര്‍, ഹരി തുടങ്ങി 13 പേരുടെ പട്ടിക മെഡിക്കല്‍ കോളേജ് പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേകം മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ ദുരന്തബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മറുനാടൻ മലയാളീ 22 Apr 2026 8:10 am

വിമ‍ർശക‍ർക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി; നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല, വിവാദം ഇളക്കിവിട്ട് ഒരു ദേശത്തെ തകർക്കരുത്

ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതി മത ഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്‍റെ മത സൗഹാർദ്ദം തകർക്കരുതെന്നും കൺവീനർ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:10 am

അങ്കമാലിയില്‍ കാറില്‍ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പരിശോധനകള്‍ ഒഴിവാക്കാന്‍ ഊട് വഴികളിലൂടെയായിരുന്നു യാത്ര.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 8:09 am

ചിന്നിച്ചിതറിയ ജനൽ ചില്ലുകൾ, വഴിയിൽ മൃതദേഹാവശിഷ്ടങ്ങൾ; നടുക്കം മാറാതെ മുണ്ടത്തിക്കോട്

അപകടം നടന്നതിന് സമീപമുള്ള വീടുകളിലും നാശനഷ്ടങ്ങൾ, ജനൽ ചില്ലുകൾ പൊട്ടി, നടുക്കം മാറാതെ മുണ്ടത്തിക്കോട്

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:09 am

തിരിച്ചറിഞ്ഞത് 6 പേരെ, അഞ്ച് പേരുടെ നില ഗുരുതരം; സ്‌ഫോടനത്തിൽ വിറങ്ങലിച്ച് മുണ്ടത്തിക്കോട്

തിരിച്ചറിഞ്ഞത് 6 പേരെ, അഞ്ച് പേരുടെ നില ഗുരുതരം, പൊലിഞ്ഞത് 13 ജീവനുകൾ; തിരുവമ്പാടിയുടെ വെടിപ്പുര സ്‌ഫോടനത്തിൽ വിറങ്ങലിച്ച് മുണ്ടത്തിക്കോട് ഗ്രാമം

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:08 am

ലൂമിയോ (Lumio)™ അവതരിപ്പിക്കുന്നു വിഷൻ 9 (2026) സ്മാർട്ട് ടി.വി.: ഇന്ത്യൻ വീടുകളിലേക്ക് വേഗത, ഫ്ലാഗ്ഷിപ്പ് ഡിസ്പ്ലേ &ഓഡിയോ

India, 2026 – ഹോം എന്റർടെയിൻമെന്റിനെ പുതുതായി നിർവചിക്കുന്ന ന്യൂ-ഏജ് കൺസ്യൂമർ ടെക് ബ്രാൻഡ് ലൂമിയോ (Lumio)™, ഏറ്റവും ശക്തവും The post ലൂമിയോ (Lumio)™ അവതരിപ്പിക്കുന്നു വിഷൻ 9 (2026) സ്മാർട്ട് ടി.വി.: ഇന്ത്യൻ വീടുകളിലേക്ക് വേഗത, ഫ്ലാഗ്ഷിപ്പ് ഡിസ്പ്ലേ & ഓഡിയോ appeared first on Malayalam Express .

മലയാളം എക്സ്പ്രസ്സ് 22 Apr 2026 8:05 am

'ഓടിരക്ഷപ്പെടുമ്പോള്‍ എന്തോ തലയില്‍ വന്നു വീണു, കൂടെയുണ്ടായിരുന്ന ഒരാള്‍ ഐസിയുവിലാണ്'

'വല്ലാത്ത വിഷമത്തിലാണ്, നമ്മള്‍ ഒരുമിച്ച് പണിയെടുത്തിരുന്നതാണ്'; തൃശ്ശൂര്‍ വെടിക്കെട്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സുഭദ്രയും വത്സലയും

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:05 am

പൂരം നടത്തിപ്പ് ചർച്ച ചെയ്ത് തീരുമാനിക്കാം: സുരേഷ് ഗോപി

എല്ലാവരും ഒത്തുചേർന്ന് ഈ പ്രതിസന്ധിയിൽ നിന്ന് കരകേറാം, ദേവസ്വവും, ജനപ്രതിനിധികളും കൂടി ചർച്ച ചെയ്ത് പൂരം നടത്തിപ്പിനെ കുറിച്ച് തീരുമാനിക്കാം: സുരേഷ് ഗോപി

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:05 am

ജനവികാരം പരി​ഗണിച്ച് പൂരം നടത്തിപ്പിൽ തീരുമാനമെടുക്കും; പാറമേക്കാവ് ദേവസ്വം

തൃശൂര്‍ പൂരം നടത്തിപ്പ്; ജനവികാരവും ആചാര അനുഷ്ഠാനങ്ങളും മാനിച്ച് ജില്ലാ ഭരണകൂടത്തോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:05 am

വെടിക്കെട്ട് നിർമ്മാണത്തിനായി നിരോധിത സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ?, അപകടസ്ഥലത്ത് പരിഷിധന

മുണ്ടത്തിക്കോടെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി, വെടിക്കെട്ട് നിർമ്മാണത്തിനായി നിരോധിത സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ?,കെഡാവർ നായ്ക്കളെ ഉപയോഗിച്ച് അപകട സ്ഥലത്ത് വീണ്ടും പരിശോധന

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:05 am

തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന; അന്തിമ തീരുമാനം സർക്കാരിന് വിട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

Thrissur Fireworks Blast Death: തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. ഇതുസംബന്ധിച്ചു പുരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സർക്കാരുമായി കൂടിയാലോചന നടത്തും. അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ് ഇരു ദേവസ്വങ്ങൾ.

സമയം 22 Apr 2026 8:04 am

തോഷിബയുടെ സീ670എസ്പി സീരീസ് ടിവികള് പുറത്തിറക്കി

കൊച്ചി: തോഷിബയുടെ ഫ്രണ്ട് ഫയറിങ് സ്പീക്കറുകളോട് കൂടിയ ആദ്യ മിനി എല്ഇഡി ടെലിവിഷന് നിരയായ സീ670എസ്പി സീരീസ് ഇന്ത്യയില് അവതരിപ്പിച്ചു. The post തോഷിബയുടെ സീ670എസ്പി സീരീസ് ടിവികള് പുറത്തിറക്കി appeared first on Malayalam Express .

മലയാളം എക്സ്പ്രസ്സ് 22 Apr 2026 8:04 am

ഒരു കിലോമീറ്റർ അകലെവരെ മൃതദേഹഭാഗങ്ങൾ, 13 മരണം, 5 പേരുടെ നില ഗുരുതരം,9 പേർ വീടുകളിലേക്ക് മടങ്ങിയെത്തി

ഹൃദയഭേദകമായ കാഴ്ചകൾ, വിറങ്ങലിച്ച് നാട്; ഒരു കിലോമീറ്റർ അകലെവരെ മൃതദേഹഭാഗങ്ങൾ, 13 മരണം, 5 പേരുടെ നില ഗുരുതരം, 9 പേർ വീടുകളിലേക്ക് മടങ്ങിയെത്തി, അപകടസ്ഥലത്ത് ഇന്നും പരിശോധന

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 8:02 am

ഇന്ത്യയിലെ വളർന്നുവരുന്ന പേറ്റ് കെയർ ഇക്കോണമി: പോസിറ്റീവ് ചെലവുകൾ ഉയരുന്നു

India, 2026: ഇന്ന് ഇന്ത്യയിലെ വീടുകളിൽ പേറ്റുകൾ കുടുംബാംഗങ്ങളായി സ്നേഹിക്കപ്പെടുകയും, പരിപാലിക്കപ്പെടുകയും, വളർത്തപ്പെടുകയും ചെയ്യുന്നു. ഈ ആഴത്തിലുള്ള മാനസികബന്ധം ‘പേറ്റ് The post ഇന്ത്യയിലെ വളർന്നുവരുന്ന പേറ്റ് കെയർ ഇക്കോണമി: പോസിറ്റീവ് ചെലവുകൾ ഉയരുന്നു appeared first on Malayalam Express .

മലയാളം എക്സ്പ്രസ്സ് 22 Apr 2026 8:02 am

മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’; പുതിയ പോസ്റ്റർ റിലീസായി

*മെയ് മാസത്തിൽ റിലീസിന് എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്..* കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി The post മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’; പുതിയ പോസ്റ്റർ റിലീസായി appeared first on Malayalam Express .

മലയാളം എക്സ്പ്രസ്സ് 22 Apr 2026 8:01 am

തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ അപകടം ; അഞ്ചു പേരുടെ നില ഗുരുതരം ; 11 പേര്‍ ചികിത്സയിലെന്ന് കളക്ടര്‍

ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയതായും കളക്ടര്‍ അറിയിച്ചു

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 8:00 am

വെടിനിര്‍ത്തല്‍ വീണ്ടും നീട്ടി; പാകിസ്താന്റെ അഭ്യര്‍ത്ഥനയിലാണ് തീരുമാനമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിര്‍ദ്ദേശം സമര്‍പ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരും. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണം നീട്ടിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ സര്‍ക്കാര്‍ നിലവില്‍ പല തട്ടിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായിരിക്കാനും ട്രംപ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ യാത്ര റദ്ദാക്കി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇറാന്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അമേരിക്കയുടെ നടപടികള്‍ കടല്‍ക്കൊള്ളയാണെന്നും ഭരണകൂട ഭീകരതയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് എസ്മായില്‍ ബാഘായി ആരോപിച്ചു. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ കപ്പലുകള്‍ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മിഡില്‍ ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും മിയാമിയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഇവരെ രണ്ടാമത്തെ റൗണ്ട് ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് കൊണ്ടുപോകേണ്ട വിമാനം വാഷിംഗ്ടണിലേക്ക് തിരിച്ചുവിട്ടതായാണ് ഫ്‌ലൈറ്റ് ഡാറ്റ സൂചിപ്പിക്കുന്നത്. യുഎസ് സംഘത്തെ ജെഡി. വാന്‍സും ഇറാന്‍ സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും നയിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാല്‍ ഇറാന്‍ ഔദ്യോഗികമായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാകിസ്താന്‍ വാര്‍ത്താവിനിമയ മന്ത്രി അതാവുല്ല തരാര്‍ അറിയിച്ചു.

തേജസ് ന്യൂസ് 22 Apr 2026 7:55 am

വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്തും

രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധനക്കായി ഇന്ന് സംഭവസ്ഥലത്തെത്തും.

സിറാജ് ലൈവ് 22 Apr 2026 7:55 am

ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടി ; പാക് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് തീരുമാനമെന്ന് ട്രംപ്

സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ യാത്ര റദ്ദാക്കിയിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 7:54 am

വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ ആലോചന

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുന്‍ഗണന എന്ന് ദേവസ്വം വൃത്തങ്ങള്‍ വ്യക്തമാക്കി. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്ന് വിദഗ്ധര്‍ എത്തി ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നടക്കം ഡോക്ടര്‍മാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തും.

തേജസ് ന്യൂസ് 22 Apr 2026 7:47 am

രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം; ബൈസരൺവാലിയിൽ കർശന സുരക്ഷ ക്രമീകരണങ്ങൾ

കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ആക്രമണം നടന്ന ബൈസരൺവാലിയിൽ ഒരുക്കിയിരിക്കുന്നത്. പഹൽഗാമിനൊപ്പം കശ്മീരിൽ സഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലകളെല്ലാം ഇന്ന് സുരക്ഷ സേനകളുടെ നിരീക്ഷണത്തിലാണ്.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:46 am

പുറ്റിങ്ങൽ അപകടത്തിൽ 110 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്, ഇനിയെങ്കിലും..; സന്തോഷ് പണ്ഡിറ്റ് പറയുന്നു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. സംഭവത്തിൽ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:44 am

പരിശോധനകളൊഴിവാക്കാൻ തെരഞ്ഞെടുത്തത് ഊടുവഴികൾ, കാറിൽ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് കടത്ത്; പ്രതി പിടിയിൽ

അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:43 am

സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍ ; പാക്കിസ്ഥാനിലേക്ക് ഇറങ്ങിയ യുഎസ് വൈസ് പ്രസിഡന്റ് വാഷിങ്ടണില്‍ തുടരുന്നു

യുഎസ് വൈസ് പ്രസിഡന്റ് ജെഡി. വാന്‍സിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം മാറ്റിവെച്ചു.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 7:43 am

19 വർഷത്തെ ഐപിഎല്‍ ചരിത്രം തിരുത്തി അഭിഷേക് ശർമ്മ; മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂർവ റെക്കോർഡ്

ഇതിന് പുറമെ ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ രണ്ടുതവണ 10 സിക്സറുകൾ വീതം പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:42 am

വീട്ടുമുറ്റത്തും സമീപത്തെ പറമ്പുകളിലും ചിന്നിത്തെറിച്ച് മൃതദേഹ ഭാഗങ്ങള്‍; പെറുക്കി കൂട്ടി സന്നദ്ധ പ്രവര്‍ത്തകര്‍

വീട്ടുമുറ്റത്തും പറമ്പുകളിലും ചിന്നിത്തെറിച്ച് മൃതദേഹ ഭാഗങ്ങള്‍

മറുനാടൻ മലയാളീ 22 Apr 2026 7:41 am

വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ ആലോചന

പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 7:37 am

തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തിയേക്കും? തുടര്‍നടപടികള്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ചെന്ന് ദേവസ്വം

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍നടപടികള്‍ സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് തിരുവമ്പാടി ദേവസ്വം. പാറമേക്കാവുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും എന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്. തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്! വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശം

ഒന്നു ഇന്ത്യ 22 Apr 2026 7:33 am

പോസ്റ്റ്‌മോർട്ടം നടപടികൾ പുനരാരംഭിച്ചു, മൂന്ന് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി, കണ്ടെത്തിയത് 23 ശരീരഭാഗങ്ങൾ

തൃശൂർ: വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചു.

കേരളം കൗമുദി 22 Apr 2026 7:31 am

തൃശ്ശൂർ വെടിക്കെട്ടപകടം: 11 പേർ ചികിത്സയിൽ, 5 പേരുടെ നില ​ഗുരുതരം, ജീവൻ നഷ്ടമായത് 13 പേർക്ക്, 6 പേരുടെ ആരോ​ഗ്യനില തൃപ്തികരം

ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകിയതായും കളക്ടർ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:23 am

വാല്‍പ്പാറ അപകടം; ചികിത്സയിലിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി മരണത്തിന് കീഴടങ്ങി: ഇതോടെ മരണ സംഖ്യ പത്തായി

വാൽപ്പാറ അപകടം: ബസ് ഡ്രൈവർ നൗഷാദും മരണത്തിന് കീഴടങ്ങി

മറുനാടൻ മലയാളീ 22 Apr 2026 7:18 am

യു എസ് ഉപരോധം വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനം; ഭീഷണിയെ എങ്ങനെ ചെറുക്കണമെന്ന് അറിയാമെന്ന് ഇറാന്‍

ചര്‍ച്ചക്കുള്ള നിര്‍ദേശം ഇറാന്‍ മുന്നോട്ട് വച്ചാലല്ലാതെ ഉപരോധം പിന്‍വലിക്കില്ലെന്ന് ട്രംപ്.

സിറാജ് ലൈവ് 22 Apr 2026 7:08 am

DNA പരിശോധന വേഗത്തിൽ പൂർത്തിയാക്കും, ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളി : വീണ ജോർജ്

DNA പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്ററിൽ നിന്ന് പ്രത്യേകസംഘം തൃശ്ശൂരിൽ ഇന്ന് എത്തും, ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളി എന്ന് ഫോറൻസിക് വിഭാഗം അറിയിച്ചു, DNA പരിശോധന വേഗത്തിൽ പൂർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:07 am

തൃശ്ശൂർ വെടിക്കെട്ട് അപകടം: പരിശോധനയ്ക്കായി കെഡാവർ നായ്ക്കളെ എത്തിച്ചു

തൃശ്ശൂർ വെടിക്കെട്ട് അപകടം: സ്ഥലത്ത് ശരീരഭാഗങ്ങൾ ഉണ്ടോ എന്ന പരിശോധനയ്ക്കായി കെഡാവർ നായ്ക്കളെ എത്തിച്ചു, നടപടികളിലേക്ക് അല്പസമയത്തിനകം കടക്കും

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:07 am

വെടിനിർത്തൽ നീട്ടി അമേരിക്ക, ചർച്ചക്കില്ലെന്ന് ഇറാൻ

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി രണ്ടാഴ്ച കൂടെ നീട്ടിയെന്ന് ട്രംപ്; ഇറാന്റെ നിർദേശങ്ങൾ സമർപ്പിക്കും വരെ ആക്രമിക്കില്ല, എന്നാൽ ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:06 am

ഇത്തവണത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും; 13 പേരുടെ ജീവന്‍ കവര്‍ന്ന മഹാദുരന്തത്തിന് തൊട്ടുപിന്നാലെ ആഘോഷങ്ങള്‍ തുടരുന്നത് ഉചിതമല്ലെന്ന പൊതുവികാരം ശക്തം; വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പ്രധാന ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കും; തിരുവമ്പാടിയും പാറമേക്കാവും ധാരണയിലേക്ക്; പൂരാവേശമായ സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഇത്തവണ ഉണ്ടാകില്ല

തൃശൂര്‍: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ നാടിനെ നടുക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും. 13 പേരുടെ ജീവന്‍ കവര്‍ന്ന മഹാദുരന്തത്തിന് തൊട്ടുപിന്നാലെ ആഘോഷങ്ങള്‍ തുടരുന്നത് ഉചിതമല്ലെന്ന പൊതുവികാരത്തെത്തുടര്‍ന്നാണ് വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പ്രധാന ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ആലോചന നടക്കുന്നത്. പൂരത്തിന്റെ ആവേശമായ സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന. മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പുരകളിലാണ് സ്‌ഫോടനമുണ്ടായത്. തിരുവമ്പാടി വിഭാഗത്തിന് പൂരത്തിന് ഉപയോഗിക്കാന്‍ ഇനി വെടിക്കെട്ട് മരുന്നുകള്‍ കൈവശമില്ലാത്തതും ആഘോഷങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമായി. അതേസമയം, പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ പാലക്കാട് തയ്യാറാണെങ്കിലും, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നടത്തുന്നതിനോട് നഗരവാസികള്‍ക്കും ദേവസ്വങ്ങള്‍ക്കും താല്‍പ്പര്യമില്ല. പൂരത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരും. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ആനയെഴുന്നള്ളിപ്പും മേളങ്ങളും പരിമിതപ്പെടുത്തി ആചാരപരമായ ചടങ്ങുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കാനാണ് നിലവിലെ തീരുമാനം. ദേശക്കാരുടെ വികാരവും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ചാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. വെടിപ്പുരയ്ക്ക് ഫയര്‍ സേഫ്റ്റി ലൈസന്‍സ് ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരും കര്‍ശന നിലപാടിലാണ്. ജില്ലാ ഭരണകൂടവും പോലീസും വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് ആര്‍ഡിഒ തല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു അപകടത്തിന് വഴിമരുന്നിടാന്‍ അധികൃതര്‍ തയ്യാറല്ല. അപകടത്തില്‍ പരിക്കേറ്റ 23 പേര്‍ ഇപ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നത് നഗരത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൂരനഗരിയില്‍ ആഘോഷത്തിന്റെ ആരവം ഉയരുന്നത് ഒഴിവാക്കണമെന്ന് ഭൂരിഭാഗം വിശ്വാസികളും ആവശ്യപ്പെടുന്നു. പൂരവിളംബരം, തെക്കേനട തുറക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ ആചാരപരമായി നടത്തുമെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പോലീസ് ജാഗ്രത പാലിക്കും. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ആഘോഷങ്ങള്‍ക്കായി മാറ്റിയിരുന്ന തുക ദുരന്തബാധിതരെ സഹായിക്കാനായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ദുരന്തസ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചിരുന്നു. തൃശൂര്‍ ജനതയുടെ വേദനയില്‍ പങ്കുചേരുന്നതായും ആഘോഷങ്ങളേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം ജനങ്ങളുടെ സുരക്ഷയ്ക്കും ദുരന്തബാധിതരുടെ പുനരധിവാസത്തിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രസഹായം എത്രയും വേഗം ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

മറുനാടൻ മലയാളീ 22 Apr 2026 7:05 am

വാൽപ്പാറ അപകടം: ചികിത്സയിലിരുന്ന നൗഷാദ് അലി മരിച്ചു

വാൽപ്പാറ അപകടം: കോയമ്പത്തൂരിലെ ഗവ.ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നൗഷാദ് അലി മരിച്ചു, അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി, നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടർമാരെത്താൻ വൈകിയെന്ന് കുടുംബം

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:05 am

വെടിക്കെട്ട് അപകടം: തൃശ്ശൂർ പൂരം ആർഭാടമില്ലാതെ നടത്താൻ ആലോചന

തൃശ്ശൂർ വെടിക്കെട്ട് അപകടം; പൂരം ആർഭാടമില്ലാതെ നടത്താൻ ആലോചന,കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന് തിരുവമ്പാടി ദേവസ്വം

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 7:04 am

ഇറാനെതിരെ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്; ഹോര്‍മുസ് ഉപരോധം തുടരും

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി നീട്ടുകയാണെന്നും എന്നാല്‍ രാജ്യത്തെ തുറമുഖങ്ങളില്‍ യുഎസ് നാവിക ഉപരോധം നിലനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ഇറാന്‍ കൊണ്ടുവരുന്നതുവരെ 'വെടിനിര്‍ത്തല്‍ നീട്ടുമെന്ന്' ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പുതിയ വീടും കാറും.. പോരാത്തതിന് കൈനിറയെ പൊന്നും;

ഒന്നു ഇന്ത്യ 22 Apr 2026 7:03 am

തൃശൂർ വെടിക്കെട്ടപകടം ; ഏഴ് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:59 am

ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാന്‍ വലിയ സമ്മര്‍ദ്ദം; ഉപരോധം നീക്കിയാല്‍ ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയില്ല; ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഇറാന്റെ ഭരണനേതൃത്വത്തെയും അവശേഷിക്കുന്ന സൈനിക-സാമ്പത്തിക സ്രോതസ്സുകളെയും ഒന്നടങ്കം ഇല്ലാതാക്കും; ഇത് ഇറാന്‍ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണ ഭീഷണി; ഇറാന് ട്രംപ് നല്‍കുന്നത് കടുത്ത മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാന്‍ ഭരണകൂടത്തെയും ആ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാന്‍ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണ ഭീഷണിയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി മുഴക്കിയത്. വെടിനിര്‍ത്തല്‍ കാലാവധി അനിശ്ചിതമായി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് പ്രകോപനപരമായ പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാന്‍ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. എന്നാല്‍, ഉപരോധം നീക്കിയാല്‍ ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിക്കുന്നു. ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഇറാന്റെ ഭരണനേതൃത്വത്തെയും അവശേഷിക്കുന്ന സൈനിക-സാമ്പത്തിക സ്രോതസ്സുകളെയും ഒന്നടങ്കം ഇല്ലാതാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ഉപരോധം കാരണം ഇറാന്‍ പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് നേരിടുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാല്‍, തന്റെ മുന്നില്‍ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നത്. ഉപരോധം തുടരുന്നത് ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുമെന്നും രാജ്യം നിലവില്‍ ഒരു നൂല്‍പാലത്തിലാണെന്നും അദ്ദേഹം കുറിച്ചു. ഇതിനിടെ, ഇറാന്റെ ഭാഗത്തുനിന്ന് ചര്‍ച്ചകളുടെ കാര്യത്തില്‍ അനുകൂലമായ പ്രതികരണം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പാകിസ്താന്‍ യാത്ര വൈറ്റ് ഹൗസ് റദ്ദാക്കിയിരുന്നു. ഇസ്ലാമാബാദില്‍ വെച്ച് ഇറാന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനായിരുന്നു വാന്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഉപരോധം നീക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്. അമേരിക്കയുടെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും തുറമുഖങ്ങളിലെ ഉപരോധം നീക്കുകയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഏക മാര്‍ഗമെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. എന്നാല്‍, ഉപരോധം തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതോടെ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകന്‍ ജാരദ് കുഷ്‌നറും വാഷിംഗ്ടണില്‍ എത്തിയിട്ടുണ്ട്. തന്റെ വിദേശനയത്തെ വിമര്‍ശിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. ഇറാന്‍ തന്നെ കബളിപ്പിക്കുകയാണെന്ന പത്രത്തിന്റെ ലേഖനത്തെ 'വിഡ്ഢിത്തം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഴിഞ്ഞ 47 വര്‍ഷമായി അമേരിക്കന്‍ പ്രസിഡന്റുമാരെ ഇറാന്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ താന്‍ വന്നതോടെ ഇറാന്‍ തകര്‍ന്നടിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന ഇല്ലാതായെന്നും അദ്ദേഹം പരിഹസിച്ചു. ഇറാന്റെ ആണവ പരീക്ഷണശാലകളും സംഭരണശാലകളും അമേരിക്കന്‍ സൈന്യം തകര്‍ത്ത കാര്യം ട്രംപ് എടുത്തുപറഞ്ഞു. മുന്‍ പ്രസിഡന്റ് ബാരാക് ഒബാമയുടെ ഇറാന്‍ നയത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഒബാമ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാര്‍ ഒരു ബ്ലൈറ്റ് (കറ) ആണെന്നാണ് ട്രംപിന്റെ പക്ഷം. 2020-ല്‍ ഖാസിം സുലൈമാനിയെ വധിച്ചത് വഴി ഇറാന്‍ തകര്‍ന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ നിലവില്‍ രൂക്ഷമായ അധികാരത്തര്‍ക്കം നടക്കുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ഭിന്നത പ്രയോജനപ്പെടുത്തി ഇറാന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. സൈനിക നടപടിക്ക് പകരം മറ്റ് മാര്‍ഗ്ഗങ്ങളും ട്രംപ് ആലോചിക്കുന്നുണ്ടെങ്കിലും, ഏത് നിമിഷവും വ്യോമാക്രമണം പുനരാരംഭിച്ചേക്കാമെന്ന ഭീതി പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധനവിലയെ സാരമായി ബാധിച്ചിരിക്കുകയാണ്. അമേരിക്കയില്‍ തന്നെ പെട്രോള്‍ വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എങ്കിലും, ഇറാന്റെ ആണവ മോഹങ്ങള്‍ അവസാനിപ്പിക്കാതെ ഉപരോധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന വാശിയിലാണ് വൈറ്റ് ഹൗസ്. യുദ്ധം 54-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ അതീവ ജാഗ്രതയിലാണ്. ട്രംപിന്റെ പുതിയ പ്രസ്താവന ഇറാനെ പ്രകോപിപ്പിക്കാനും മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകാനും സാധ്യതയുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടോ അതോ മേഖല നേരിട്ട് ഒരു മഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

മറുനാടൻ മലയാളീ 22 Apr 2026 6:58 am

വാല്‍പ്പാറ അപകടത്തില്‍ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

അപകടത്തില്‍ പരിക്കേറ്റ മറ്റു മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:57 am

നസ്രീനയെ കൊന്നശേഷം ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്നാന്‍ തന്നെ; വ്യക്തത നല്‍കി സിസിടിവി ദൃശ്യങ്ങള്‍

താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കുന്നതിന്റെ ശബ്ദം സിസിടിവിയില്‍ ഉണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:50 am

വിവാഹ ദിനത്തിലും ആശുപത്രിയിലേക്ക് പോയ വാഹനം നന്നാക്കി നവ വരന്‍ ; മനുഷ്യത്വത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വാഹനം ശരിയാക്കിയ ശേഷമാണ് വരനും സംഘവും വിവാഹ സ്ഥലത്തേക്ക് യാത്ര തുടര്‍ന്നത്.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:40 am

എന്തെങ്കിലും ആവശ്യം വന്നാല്‍ എന്റടുത്ത് വരൂ എന്ന് പറഞ്ഞു; തുടയില്‍ കൈ വച്ചു', ടിസിഎസ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

നിന്റെ എല്ലാ ശാരീരിക ആവശ്യങ്ങളും ഞാന്‍ നിറവേറ്റും. എന്നിങ്ങനെ ഇയാള്‍ പറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:36 am

അപകടമുണ്ടായ വെടിപ്പുരയ്ക്ക് ഫയര്‍ സേഫ്റ്റി വകുപ്പിന്റെ ലൈസന്‍സ് ഉണ്ടായിരുന്നില്ല; സ്ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായതിനാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; 40-ഓളം പേര്‍ അപകടത്തില്‍പ്പെട്ടതായി സൂചന

തൃശൂര്‍: മുണ്ടത്തിക്കോട്ട് നടുക്കമുണ്ടാക്കിയ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തും. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായതിനാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ. അപകടത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും 30-നും 40-നും ഇടയില്‍ ആളുകള്‍ ദുരന്തസമയത്ത് സ്ഥലത്തുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 13 ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണപ്പെട്ടവരുടെ കൃത്യമായ എണ്ണവും വിവരങ്ങളും ലഭ്യമാകൂവെന്ന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധനകള്‍ക്കായി ഉടന്‍ സംഭവസ്ഥലത്തെത്തും. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ശേഖരിക്കുന്ന സാംപിളുകള്‍ സങ്കീര്‍ണ്ണമായ ലാബ് പരിശോധനകള്‍ക്ക് വിധേയമാക്കും. നിലവില്‍ കണ്ടെടുത്ത ശരീരഭാഗങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്ന നടപടികള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെ ദുരന്തഭൂമിയില്‍ തിരച്ചില്‍ പുനരാരംഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങളും അഗ്‌നിശമന സേനയുടെ പ്രത്യേക വിഭാഗവും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് പാളികള്‍ക്കും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് അഞ്ച് ഷെഡുകളിലായി നാല്‍പ്പതോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സ്‌ഫോടനം നടന്നതോടെ ഈ ഷെഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായി. ഇതില്‍ എത്രപേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അപകടമുണ്ടായ വെടിപ്പുരയ്ക്ക് ഫയര്‍ സേഫ്റ്റി വകുപ്പിന്റെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന ഗുരുതരമായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പോലീസ് ഇതിനകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടകവസ്തു നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിശദമായ അന്വേഷണത്തിനും ഫൊറന്‍സിക് പരിശോധനയ്ക്കും ശേഷം കുറ്റക്കാര്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പ്രത്യേകം അന്വേഷണം നടത്തും. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. ഐസിയുവില്‍ കഴിയുന്ന പത്തുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും രണ്ട് പേര്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചികിത്സയിലുള്ളവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തൃശൂരിലെത്തി. ഓരോ ഗുരുതരാവസ്ഥയിലുള്ള രോഗിക്കും ചുരുങ്ങിയത് മൂന്ന് ഡോക്ടര്‍മാരുടെയെങ്കിലും പരിചരണം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. ആവശ്യമായ മരുന്നുകളും രക്തവും ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ അതീവ ദാരുണമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ ഫോണിലൂടെ ധരിപ്പിച്ചിട്ടുണ്ട്. ഈ വിഷമഘട്ടത്തില്‍ ജനങ്ങളാകെ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഇതുവരെ 23 ശരീരഭാഗങ്ങളാണ് സ്വീകരിച്ചത്. ഇതില്‍ 11 ഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെ മുതല്‍ ബാക്കിയുള്ള ഭാഗങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നാടിനെ നടുക്കിയ ഈ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. വെടിപ്പുര സ്ഥിതി ചെയ്തിരുന്ന പ്രദേശം ഇപ്പോള്‍ കരിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമുള്ള ശ്മശാനഭൂമിയായി മാറിയിരിക്കുകയാണ്. ബന്ധുക്കളെ കാത്ത് ആശുപത്രി വരാന്തകളില്‍ കഴിയുന്നവരുടെ തേങ്ങല്‍ ഈ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.

മറുനാടൻ മലയാളീ 22 Apr 2026 6:35 am

ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

ഈ ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമോ പൂര്‍ണ്ണമായി മേഘാവൃതമോ ആയിരിക്കും.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:34 am

കമ്പനി ഫണ്ടില്‍ നിന്ന് 1.64 ലക്ഷം ദിനാര്‍ തട്ടിയെടുത്ത പ്രവാസി കുവൈത്തില്‍ പിടിയില്‍

വിശ്വാസ വഞ്ചനയ്ക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്ത പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:30 am

മരിച്ചയാളുടെ പേരിലുള്ള വാഹനങ്ങള്‍ അനധികൃതമായി ഓടിച്ചാല്‍ 900 റിയാല്‍ പിഴ; സൗദിയില്‍ കര്‍ശന നിയമം

ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 68-ലെ നാലാം ഖണ്ഡികയിലാണ് പുതിയ ഭേദഗതി ഉള്‍പ്പെടുത്തുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:28 am

ഒമാനില്‍ രാസവസ്തുക്കള്‍ കൊണ്ടുപോയ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു

ബുറൈമി പ്രവിശ്യയില്‍ വെച്ചാണ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

കേരളം ഓൺലൈൻ ന്യൂസ് 22 Apr 2026 6:25 am

പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു, വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും: സുരേഷ് ഗോപി

തൃശ്ശൂർ വെടിക്കെട്ട് അപകടം: അതിദാരുണമായ സംഭവം, പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു, വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും: സുരേഷ് ഗോപി സുരേഷ് ഗോപി എംപി

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 6:07 am

വാൽപ്പാറ അപകടത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ ആരോപണം,രണ്ട് യുവാക്കളുടെ നില ഇപ്പോഴും ഗുരുതരം

വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 6:04 am

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം: സ്ഥലത്ത് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹഭാ​ഗങ്ങൾക്കായി തെരച്ചിൽ തുടരും

ആകെ 13 പേരാണ് ചികിത്സയിലുള്ളത്. രാവിലെ മുതൽ പോസ്റ്റ്മോർട്ടം പുനരാരംഭിക്കും. ഇതുവരെ 5 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 6:03 am

വെടിക്കെട്ട് അപകടം; കണ്ടെടുത്തത് 13 മൃതദേഹ ഭാഗങ്ങള്‍: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും

വെടിക്കെട്ട് അപകടം; കണ്ടെടുത്തത് 13 മൃതദേഹ ഭാഗങ്ങള്‍

മറുനാടൻ മലയാളീ 22 Apr 2026 5:52 am

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന; സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന് ദേവസ്വം

വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണന എന്ന് ദേവസ്വം വൃത്തങ്ങൾ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 5:25 am

'പത്ത് പേർ ICU വിലാണ്, അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്'

'പത്ത് പേർ ICU വിലാണ്, അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്. തിരിച്ചറിഞ്ഞ നാല് പേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്', പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വീണ ജോർജ്

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 5:12 am

തൃശ്ശൂര്‍ ദുരന്തത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു | Thrissur blast

ശരീരഭാഗങ്ങളുമായി ആംബുലന്‍സുകള്‍ രാത്രിയിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നു, മരിച്ചവരില്‍ വിഷ്ണു, വിജീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 5:07 am

സോഷ്യൽമീഡിയയിൽ വൈറലായി നന്ദഗോവിന്ദം ഭജൻസിന്റെ ക്രിസ്തീയ ഭക്തിഗാനം | Nandagovindam Bhajans

ക്രിസ്തീയ ഭക്തിഗാനം പാടി; നന്ദഗോവിന്ദം ഭജൻസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയ ചർച്ചകൾ

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 5:07 am

ശരീരഭാഗങ്ങള്‍ തിരിച്ചറിയാനായി നാളെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പി രാജീവ് | Thrissur blast

ചികിത്സക്കാവശ്യമായ എല്ലാ സൗകര്യങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കിയതായി പി രാജീവ്. 7 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു,9 ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പി രാജീവ്

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 5:05 am

വെടിക്കെട്ട് പുരയിലെ സ്ഫോടനം; കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ് | Thrissur blast

വെടിക്കെട്ട് പുരയിലെ സ്ഫോടനം; കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ്, അപകടത്തിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 5:02 am

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; ഉണങ്ങാത്ത മുറിവുകളുമായി കുടുംബങ്ങൾ

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പാക് പിന്തുണയുള്ള ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്

സിറാജ് ലൈവ് 22 Apr 2026 5:00 am

വെടിക്കെട്ടുകള്‍ ജീവൻ കവരുന്നതിൽ ആശങ്ക

തൃശൂരിന് പുറമെ കൊല്ലം, പാലക്കാട് ജില്ലകളാണ് വെടിക്കെട്ട് ദുരന്തങ്ങളിൽ മുന്നിൽ

സിറാജ് ലൈവ് 22 Apr 2026 5:00 am

ഒന്നാംക്ലാസ്സ് പ്രവേശനം;അഞ്ച് വയസ്സ് മതി

ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സിറാജ് ലൈവ് 22 Apr 2026 5:00 am

തൊഴിലിടങ്ങളിലെ അവസാനിക്കാത്ത ചൂഷണങ്ങള്‍

തൊഴില്‍ മേഖലയിലെ അടിമപ്പണി ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഇന്ത്യയുടെ വികസനക്കുതിപ്പില്‍ തൊഴിലാളികളുടെ സ്ഥാനമെവിടെയാണ്? വളര്‍ച്ചയുടെ നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ടോ?

സിറാജ് ലൈവ് 22 Apr 2026 5:00 am

അതിക്രമവുമായി സൈനികരും ജൂത കൈയേറ്റക്കാരും; ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു

വടക്കൻ ഗസ്സയിൽ ബൈത്ത് ലഹിയക്ക് വടക്കുകിഴക്കായി കുടിയിറക്കപ്പെട്ടവർ താമസിച്ചിരുന്ന താത്കാലിക കൂടാരത്തിന് നേർക്കുണ്ടായ നാവികസേനയുടെ ഷെൽ ആക്രമണത്തിൽ ഫലസ്തീൻ സ്ത്രീ കൊല്ലപ്പെട്ടു.

സിറാജ് ലൈവ് 22 Apr 2026 5:00 am

നോയിഡയില്‍ നടക്കുന്നത് വര്‍ഗസമരം തന്നെ

ഈ സമരത്തില്‍ കൂലി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെടുന്ന തൊഴിലാളികള്‍ മാത്രമല്ല ഉള്ളത്. പുതിയ മുതലാളിത്തത്തിന്റെ ഇരകളായി മാറിയ മറ്റു പലരും ഉണ്ട്. വികസനം എന്ന പേരില്‍ കുടിയൊഴിക്കപ്പെട്ട ഗ്രാമീണ കര്‍ഷകരും ദരിദ്രരും ഉണ്ട്. പലപ്പോഴും ബലം പ്രയോഗിച്ചും ന്യായമായ പ്രതിഫലം നല്‍കാതെയും കുടിയിറക്കപ്പെട്ടവര്‍ നോയിഡക്ക് ചുറ്റുമുള്ള യു പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

സിറാജ് ലൈവ് 22 Apr 2026 5:00 am

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം; ഫാറൂഖ് കോളജിന് കലാകിരീടം

1,203 പോയിന്റ് നേടിയാണ് ഫാറൂഖ് കോളജ് വിജയികളായത്

സിറാജ് ലൈവ് 22 Apr 2026 5:00 am

വെടിനിർത്തൽ കാലാവധി നീട്ടി ട്രംപ്; ഉപരോധം തുടരും; പ്രഖ്യാപനം അർത്ഥ ശൂന്യമെന്ന് ഇറാൻ

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവർ നടത്തിയ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് സൈനിക നടപടിയിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതെന്ന് ട്രംപ്

സിറാജ് ലൈവ് 22 Apr 2026 4:18 am

ലൈസൻസി സതീഷിന്റെ നില അതീവഗുരുതരം

തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായ മുണ്ടത്തിക്കോട് സതീഷിന്റെ നില അതീവ ഗുരുതരം.

കേരളം കൗമുദി 22 Apr 2026 3:31 am

മരിച്ചവരെ തിരിച്ചറിയുന്നതിനായി നാളെ DNA പരിശോധന നടത്തും

DNA പരിശോധനക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിൽനിന്നും വിദഗ്ധ സംഘം നാളെ തൃശൂർ മെഡിക്കൽ കോളേജിലേക്കെത്തും

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 3:18 am

തൃശൂർ മെഡിക്കൽ കോളേജിലേക്കെത്തി ആരോഗ്യമന്ത്രി വീണ ജോർജ്

പടക്കശാലയിലെ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന തൃശൂർ മെഡിക്കൽ കോളേജിലേക്കെത്തി ആരോഗ്യമന്ത്രി വീണ ജോർജ്

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 3:15 am

'ഭൂമി കുലുക്കമാണെന്നാണ് കരുതിയത്, വീടിന്റെ ജനലുകളും വാതിലുകളും എല്ലാം തകർന്നു' | Thrissur blast

'ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത് വീടിന്റെ ജനലുകളും വാതിലുകളും എല്ലാം തകർന്നു'; തൃശ്ശൂരിൽ വെടിപ്പുര കത്തി അപകടത്തിൽ സമീപത്തെ വീടുകളിൽ വൻ നാശനഷ്ടം

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 3:13 am

അഞ്ച് പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി, 23 ശരീര ഭാഗങ്ങൾ കിട്ടി, വെടിക്കെട്ട്‌ പുരയിലെ സ്ഫോടനത്തിൽ ചികിത്സയിൽ കഴിയുന്നത് 10 പേര്‍

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തൃശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്.

ഏഷ്യൻ നേടി ന്യൂസ് 22 Apr 2026 2:45 am

നേമത്തും കഴക്കൂട്ടത്തും വി‌ജയ പ്രതീക്ഷ:16 മണ്ഡലത്തിൽ അര ലക്ഷം വോട്ടുവരെയെന്ന് ബി.ജെ.പി

നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്തും കഴക്കൂട്ടത്തും 60,000ത്തിലേറെ വോട്ട് നേടി വിജയിച്ചേക്കുമെന്ന് ബി.ജെ.പി .

കേരളം കൗമുദി 22 Apr 2026 2:32 am

കിലോമീറ്ററുകൾക്ക് അപ്പുറത്തും പ്രകമ്പനം

തൃശൂർ: വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ തെങ്ങിന്റെ ഉയരത്തോളം തീ ഉയർന്നു.

കേരളം കൗമുദി 22 Apr 2026 2:32 am

മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് പരിശോധന

പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ പണിശാലയിൽ കത്തിയമർന്നവരുടെ മൃതദേഹം തിരിച്ചറിയുക പൊലീസിനും ഡോക്ടർമാർക്കും ശ്രമകരമാകും

കേരളം കൗമുദി 22 Apr 2026 2:32 am

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം: 11 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു.

കേരളം കൗമുദി 22 Apr 2026 2:32 am