ഇസ്രായേല്‍-യുഎസ് ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില 200ല്‍ എത്തിക്കുമെന്ന ഇറാന്റെ ഭീഷണി യാഥാര്‍ത്ഥ്യമാകുന്നു. അമേരിക്കയും ഇസ്രായേലും തങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണം മിഡില്‍ ഈസ്റ്റിലൂടെയുള്ള ഊര്‍ജ്ജ ലഭ്യത താറുമാറാക്കുമെന്നും, ക്രൂഡ് ഓയില്‍ വില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നും ഇറാന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ക്രൂഡ് വിപണിയില്‍ കൂടുതല്‍ വിലക്കയറ്റത്തിനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. എന്നാല്‍, ക്രൂഡ് ഓയില്‍ വില 100 ല്‍ താഴെ നിര്‍ത്താനുള്ള ശ്രമമാണ് ട്രംപ് നടത്തിയത്. ഈ ശ്രമമാണ് ഇറാന്റെ തിരിച്ചടിയോടെ പരാജയപ്പെട്ടിരിക്കുന്നത്. ഇറാനിലെ 'ഖതം അല്‍-അന്‍ബിയ' സൈനിക കമാന്‍ഡ് ആസ്ഥാനത്തിന്റെ വക്താവായ ഇബ്രാഹിം സോള്‍ഫാഖാരിയാണ്, എണ്ണവില ബാരലിന് 200 ഡോളറാകുന്നതിന് സാക്ഷ്യം വഹിക്കാന്‍ ലോകം തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇറാന് നേരെ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഫെബ്രുവരിയില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണയും ഇന്ധനവും കയറ്റുമതി ദിനംപ്രതി 25 മില്യണ്‍ ബാരലിന് മുകളില്‍ ആയിരുന്നു. എന്നാല്‍ മാര്‍ച്ചിന്റെ മധ്യത്തോടെ 10 മില്യണ്‍ ബാരലില്‍ താഴെ എത്തിയിട്ടുണ്ട്. ഉത്പാദനവും കനത്ത പ്രതിസന്ധിയില്‍ ഇറാഖിന്റെ ഓയില്‍ ഉല്പാദനത്തില് ദിനംപ്രതി ഏകദേശം 2.9 മില്യണ്‍ ബാരലാണ് കുറഞ്ഞത്. സൗദി അറേബ്യ 2 മുതല്‍ 2.5 മില്യണ്‍ ബാരല്‍ വരെ കുറവുവന്നു. യുഎഇ 1.5 മില്യണ്‍ ബാരല്‍ കുറവ്, കുവൈറ്റ് 1.3 മില്യണ്‍ ബാരല്‍ കുറവ്. ദിനംപ്രതി ആകെ 7 മില്യണ്‍ ബാരലിലധികം ഉല്പാദനം കുറഞ്ഞിരിക്കുകയാണ്. കാരണം എന്ത്? യുദ്ധ സാഹചര്യത്തില്‍ കയറ്റുമതി നിലച്ചതോടെ സ്റ്റോറേജുകള്‍ നിറഞ്ഞു കിടക്കുകയാണ്. ഹോര്‍മുസ് വഴിയുള്ള എണ്ണ കയറ്റുമതി ഇറാന് തടഞ്ഞതോടെ ഉല്പാദിപ്പിച്ച എണ്ണ ടാങ്കറുകളില്‍ സംഭരിച്ചിരിക്കുകയാണ്. പല എണ്ണ കിണറുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. വീണ്ടും ഉത്പാദനം തുടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും. ഈ വര്‍ഷം എണ്ണ വിപണിയില്‍ 3.7 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ അധികമാകുമെന്ന് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി (International Energy Agency) പ്രവചിച്ചിരുന്നു. സര്‍പ്ലസ് ഇല്ലാതായി. മറിച്ച് 10 മില്യണ്‍ ബാരല്‍ വരെ വിതരണം തടസ്സപ്പെട്ടു. വിതരണ തടസ്സപ്പെടുന്ന സാഹചര്യം തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില 200 മുതല്‍ 250 വരേ ഉയരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുദ്ധം വേഗത്തില്‍ അവസാനിച്ചാല്‍ 90 ല്‍ താഴെ വരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് വ്യക്തമായ സൂചനകള്‍ ഇല്ല. ക്രൂഡ് ഓയില്‍ വില 200 ല്‍ എത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരും. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വില വര്‍ധന വേഗത്തില്‍ പ്രതിഫലിക്കും. ലോക സാമ്പത്തിക വ്യവസ്ഥക്ക് തന്നെ വലിയ ആഘാതം സൃഷ്ടിക്കും. ഒരു മാസം മുമ്പ് അസംബന്ധമായി തോന്നിയ എണ്ണ വില 200 എന്നത് ഇപ്പോള്‍ സാദ്ധ്യതയായി മാറിയിരിക്കുകയാണ്. എന്നാല്‍ അതിന്റെ ആഘാതം ലോകമെമ്പാടും ഗുരുതരമായതിനാല്‍, അന്താരാഷ്ട്ര തലത്തില്‍ പ്രശ്നപരിഹാര ശ്രമങ്ങള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ആദ്യമായി ഇറാനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ എണ്ണവില ബാരലിന് 100 ഡോളറില്‍ കൂടുതല്‍ ഉയരാന്‍ ഇടയാക്കുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. സംഘര്‍ഷത്തിന് മൂന്ന് ആഴ്ച പിന്നിടും മുമ്പ് വില 150 ഡോളറോ 200 ഡോളറോ കവിയാനുള്ള സാധ്യത വിപണി നിരീക്ഷകര്‍ ഗൗരവമായി പരിഗണിക്കുന്നു. മാര്‍ച്ച് 9 ന്, ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 120 ഡോളറില്‍ എത്തി, മാര്‍ച്ച് 13 മുതല്‍ 100 ല്‍ താഴെയെത്തിയിട്ടില്ല. മാര്‍ച്ച് 18 ന് ഇറാന്റെ സൗത്ത് പാര്‍സ് ഗ്യാസ്ഫീല്ഡില് ഇസ്രായേല്‍ നടത്തിയ ആക്രമണം, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ എണ്ണ, വാതക സൗകര്യങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് കാരണമായി. ഇതോടെ ബുധനാഴ്ച ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. 113 ല്‍ എത്തി. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വിതരണം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. വരും ആഴ്ചകളില്‍ അടച്ചിടല്‍ തുടര്‍ന്നാല്‍ വിലകള്‍ വളരെയധികം ഉയരാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇറാന് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും കടന്നുപോകാന്‍ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനുശേഷം, ഗതാഗതം മിക്കവാറും നിലച്ചു. സുരക്ഷിതമായ ഗതാഗതത്തിനായി ഇറാനുമായി ചര്‍ച്ച നടത്താന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍-യുഎസ് ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നാവിക സംഘത്തിന് അന്താരാഷ്ട്ര പിന്തുണ ആകര്‍ഷിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടു. പ്രധാനമായും ഇന്ത്യന്‍, പാകിസ്ഥാന്, തുര്‍ക്കി, ചൈനീസ് പതാകയുള്ള കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയത്.
മുംബൈ ഇന്ത്യന്‍സില്‍ ഇക്കുറി രോഹിത് ശര്‍മ്മയുടെ റോളെന്ത്? ഇംപാക്ട് പ്ലെയറായി ഇറങ്ങുമോ?
എട്ടാം ശമ്പള കമ്മീഷന്റെ പുതിയ അപ്ഡേറ്റ്; സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹാപ്പി, നേട്ടം ഇങ്ങനെ
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്ഷാരുടെയും ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്ന എട്ടാം ശമ്പള കമ്മീഷന് സുപ്രധാന തീരുമാനം എടുത്തു. കമ്മീഷന് മുന്നോട്ടുവച്ച ചോദ്യാവലയില്‍ പ്രതികരണം അറിയിക്കാനുള്ള സമയം നീട്ടി. ഈ മാസം 31 വരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് പ്രതികരണം അറിയിക്കാന്‍ ഇനി അവസരം ലഭിക്കും. സംഘടനകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനം. ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും
അടൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥിനെ പരിഗണിക്കുന്നതായി സൂചന. എൽഡിഎഫ് സ്ഥാനാർഥിയായി പ്രിജി കണ്ണൻ രംഗത്തുണ്ടെങ്കിലും, യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് മണ്ഡലത്തിൽ സസ്പെൻസ് നിലനിർത്തുന്നു.
തിരുവനന്തപുരം: പെരുമ്പാവുരില്‍ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെടുത്ത് എല്‍ദോസ് കുന്നപ്പള്ളിയും. തീരുമാനം എടുത്തതിന് പിന്നാലെ എല്‍ദോസിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. രമേശ് ചെന്നിത്തലയാണ് എല്‍ദോസിനെ അനുനയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. തനിക്ക് മാത്രം നിഷേധിക്കുന്നത് നീതിയല്ലെന്നും എല്‍ദോസ് കുന്നപ്പള്ളി വ്യക്തമാക്കി. സീറ്റ് തടഞ്ഞത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെന്ന് എല്‍ദോസ് കുന്നപ്പള്ളിയുടെ ക്യാമ്പും പറയുന്നു. എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മാറാന്‍ കാരണം വി.ഡി. സതീശനാണെന്നും പറഞ്ഞു. ഹൈക്കമാന്റില്‍ കെ. സുധാകരന്റെയൂം അടൂര്‍ പ്രകാശിന്റെയും എല്‍ദോസ് കുന്നപ്പള്ളിയുടേയും സ്ഥാനാര്‍ത്ഥിത്വത്തെ ഏറെ എതിര്‍ത്തത് വി.ഡി. സതീശനാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍. നേരത്തേ പെരുമ്പാവൂരില്‍ സീറ്റ് നിഷേധിച്ചതില്‍ കൂടുതല്‍ പ്രതികരണവുമായി എല്‍ദോസ് കുന്നപ്പിള്ളി രംഗത്ത് വന്നിരുന്നു. പെരുമ്പാവൂരിലെ സാധ്യതകള്‍ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി പരിഗണിക്കുമെന്നും എല്‍ദോസ് പറഞ്ഞു. താന്‍ സേഫ് ആണെന്ന് വ്യക്തമാക്കിയ എല്‍ദോസ് പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. സീറ്റ് കിട്ടിയാല്‍ 15000 ലേറെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റില്ലെന്നും മനോജ് മൂത്തേടന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുമായിരുന്നു വിവരം. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് സ്ഥാനാര്‍ത്ഥിത്വം തടഞ്ഞുകൊണ്ടുള്ള ഹൈക്കമാന്‍ഡ് നിലപാട്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലില്‍ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. കേസിന്റെ പശ്ചാത്തലത്തിലാണ് എല്‍ദോസിനെ മത്സരരം?ഗത്ത് നിന്ന് മാറ്റി നിര്‍ത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കും കലഹങ്ങള്‍ക്കും ഒടുവില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കുകയായിരുന്നു. ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ഒഴിവാക്കിയത് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ്.
1400 കോടി നേടിയ ധുരന്ധറിന് ശേഷം എത്തുന്ന രണ്ടാം ഭാഗത്തില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്ര?
എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞു എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞില്ല.
ഹാനോയി: വിയറ്റ്നാമിലെ തീരദേശ നഗരമായ ഡാ നാങിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും അമ്പരപ്പിനും വഴിയൊരുക്കിയിരിക്കുകയാണ്. ഇരുകൈപ്പത്തികളുമില്ലാത്ത 79 വയസ്സുള്ള ഒരു വൃദ്ധൻ, തന്നെ കടിച്ച കൂറ്റൻ മൂർഖൻ പാമ്പിനെ കൈമുട്ടുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച് തനിച്ച് ആശുപത്രിയിലേക്ക് നടന്നു വരുന്ന ദൃശ്യങ്ങളാണ് ഏവരെയും ഞെട്ടിച്ചത്. ഡായ് ലോക്ക് കമ്യൂണിലെ താമസക്കാരനായ ഇദ്ദേഹത്തിന് രാവിലെയാണ് പാമ്പ് കടിയേറ്റത്. എന്നാൽ പരിഭ്രമിക്കുന്നതിന് പകരം അസാമാന്യമായ മനഃസാന്നിധ്യം പ്രകടിപ്പിച്ച അദ്ദേഹം, പാമ്പിനെ പിടികൂടി കൊന്ന ശേഷം തന്റെ മുറിഞ്ഞ കൈമുട്ടുകൾക്കിടയിൽ തിരുകിപ്പിടിച്ച് നേരെ പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിലേക്ക് ചികിത്സ തേടി എത്തുകയായിരുന്നു. കൈപ്പത്തികളില്ലാത്ത ഒരാൾ ഇത്രയും വലിയ വിഷപ്പാമ്പിനെ കീഴ്പ്പെടുത്തി ഒറ്റയ്ക്ക് ആശുപത്രിയിൽ എത്തിയത് കണ്ടുനിന്നവർക്ക് വിശ്വസിക്കാനായില്ല. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം പാമ്പിനെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും, വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് കണ്ട ബന്ധുക്കൾ അദ്ദേഹത്തെ പിന്നീട് ഡാ നാങ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന അത്യന്തം വിഷമുള്ള ഇനം മൂർഖനാണ് ഇദ്ദേഹത്തെ കടിച്ചത്. എങ്കിലും ഭാഗ്യവശാൽ വലിയ അളവിൽ വിഷം ശരീരത്തിൽ പ്രവേശിക്കാത്തതിനാൽ അദ്ദേഹം നിലവിൽ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിന്റെ അസാധാരണമായ ധൈര്യത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ഇരുകൈകളുള്ളവർ പോലും പാമ്പിനെ കാണുമ്പോൾ ഭയപ്പെടുമ്പോൾ, പരിമിതികളെ മറികടന്ന് ഇദ്ദേഹം കാണിച്ച ഈ മനഃസാന്നിധ്യം അത്ഭുതകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. എങ്കിലും, ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ അദ്ദേഹം വീട്ടുകാരുടെ സഹായം തേടാതെ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് പോയതിനെ ചിലർ ചോദ്യം ചെയ്യുകയും ചെയ്തു. നിലവിൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി സുഖം പ്രാപിച്ചു വരികയാണ്.
മുംബൈ: പൂനെയിൽ കൊലപാതകം ആസുത്രണം ചെയ്തതിന് പ്രായപൂർത്തിയാത്ത നാല് പേർ അറസ്റ്റിൽ. മാരകായുധങ്ങളുമായി ഒത്തുകൂടിയ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലർചെ ഒരു മണിയോടെയാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് ക്രിമിനൽ പശ്ചാതലമുള്ള മറ്റൊരു കൗമാരക്കാരനെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് പേലീസ് പറഞ്ഞു. പിടിയിലായ നാല് പേരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. The post അർധരാത്രിയിൽ കുട്ടിക്കൂട്ടം ആസൂത്രണം ചെയ്തത് കൊലപാതകം; പോലീസ് ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം appeared first on RashtraDeepika .
പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയത് വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. യുദ്ധം പരീക്ഷയുടെ തയാറെടുപ്പുകളെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇടയ്ക്കിടെയുള്ള സ്ഫോടന ശബ്ദങ്ങള്‍, അലേര്‍ട്ടുകള്‍ എന്നിവ വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിച്ചു. പരീക്ഷകള്‍ റദ്ദാക്കിയതോടെ ഫലം എങ്ങനെ നിര്‍ണയിക്കുമെന്ന ആകാംക്ഷയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴുള്ളത്. വിദ്യാര്‍ത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് പ്രത്യേക മൂല്യനിര്‍ണയ പദ്ധതി
ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
'ചാണകം എറിയുമെന്നുള്ള ഭയം മൂലമാകാം മാരാർക്ക് സീറ്റ് നൽകിയത്'; പരിഹസിച്ച് ആലപ്പി അഷ്റഫ്
അഖില്‍ മാരാരെ പരിഹസിച്ച് ആലപ്പി അഷ്റഫ് രംഗത്ത് എത്തി.
അമേരിക്കന്‍ ഇടപെടലുകള്‍ക്കെതിരേ കടുത്ത മുന്നറിയിപ്പുമായി ക്യൂബ
ഹവാന: ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ഏതൊരു നീക്കത്തെയും അചഞ്ചലമായ പ്രതിരോധത്തോടെ നേരിടുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡിയാസ് കേനല്‍ വ്യക്തമാക്കി. ക്യൂബയ്ക്കെതിരേ 'അടിയന്തര നടപടി' സ്വീകരിക്കാമെന്ന മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് ഡിയാസ് കേനല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ക്യൂബയിലെ ഭരണഘടനാ സംവിധാനത്തെ ബലം പ്രയോഗിച്ച് അട്ടിമറിക്കുമെന്ന് ട്രംപ് ഭരണകൂടം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ രാജ്യത്തെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണെന്നും, അതിനെ ഇടപെടലിന് മറവായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വിതരണ തടസ്സത്തെ തുടര്‍ന്ന് ക്യൂബയില്‍ വൈദ്യുതി വിതരണം ദിവസങ്ങളായി തകരാറിലായിരിക്കുകയാണ്. ഈ സാഹചര്യം ഭരണ മാറ്റത്തിനുള്ള ആയുധമാക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് ക്യൂബയുടെ ആരോപണം. പ്രസിഡന്റ് ഡിയാസ് കേനല്‍ അധികാരമൊഴിയണമെന്ന നിലപാടിലാണ് ട്രംപും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും. ക്യൂബയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി കോസ്റ്റാറിക്ക എംബസി അടച്ചുപൂട്ടിയതിനെ ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഇത് അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയുള്ള തീരുമാനമാണെന്നും ക്യൂബ വ്യക്തമാക്കി. എന്നാല്‍, വിദേശ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും ക്യൂബന്‍ ജനത ഐക്യത്തോടെ പ്രതിരോധം തുടരുമെന്നും പ്രസിഡന്റ് ഡിയാസ് കേനല്‍ വ്യക്തമാക്കി.
ഫാറ്റി ലിവർ പേടിക്കണ്ട: അടുക്കളയിലുണ്ട് പരിഹാരം
പാവയ്ക്ക എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യമെത്തുക അതിന്റെ കയ്പ് രുചിയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും പാവയ്ക്ക കഴിക്കാനും മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക.
നാമനിർദേശപത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലാണ് പത്രികാ സമര്‍പ്പിച്ചത്
പാളയത്തില്‍ പട; കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം തകര്‍ന്നു: എം വി ഗോവിന്ദന്
ബലാബലമാകും എന്നൊക്കെ കരുതിയിരുന്ന കോണ്‍ഗ്രസില്‍ വലിയ രീതിയിലുള്ള തകര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയം
'എന്ത് പ്രയാസമുണ്ടായാലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് സുധാകരനോട് പറഞ്ഞിട്ടുണ്ട്'
കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരായി ജീവൻ പണയപ്പെടുത്തി പോരാടിയ നേതാവാണ് സുധാകരൻ. അതുകൊണ്ട് മൂന്നാമതൊരു ഭരണം അവർക്കുണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കരുത്, എന്ത് പ്രയാസമുണ്ടായാലും പാർട്ടിയുടെ തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്: എ.കെ ആന്റണി
ഒടുവിൽ ട്വിസ്റ്റ്? കെ.സുധാകരന് വഴങ്ങി ഹൈക്കമാൻഡ്, കണ്ണൂരിൽ സീറ്റ് നൽകാൻ ആലോചന
കെ.സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ്? കണ്ണൂരിൽ സീറ്റ് നൽകാൻ ആലോചന, സുധാകരനുമായി സംസാരിച്ച് ചെന്നിത്തല
കെ സുധാകരനെ കുറിച്ച് വരുന്ന വാർത്തകൾ ഭാവനസൃഷ്ടിയാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണെന്നും വിശദീകരണം
കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടെ, അദ്ദേഹത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്. പദവികളേക്കാൾ വലുതാണ് പ്രവർത്തകരുടെ മനസ്സിലെ സുധാകരന്റെ സ്ഥാനമെന്ന് രാഹുൽ ഓർമ്മിപ്പിക്കുന്നു.
പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ സംഘടനാപ്രവർത്തവുമായി മുന്നോട്ട് പോകും: ദീപ്തി മേരി വർഗീസ്
നോമിനേഷൻ ഫോം ഫില്ല് ചെയ്തു, മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ സംഘടനാ പ്രവർത്തവുമായി മുന്നോട്ട് പോകും: ദീപ്തി മേരി വർഗീസ്
നിറഞ്ഞ ചിരി, ഉറച്ച വാക്കുകൾ, തളരാത്ത വിപ്ലവവീര്യം... ഇന്ന് ഇഎംഎസ് സ്മരണാ ദിനം | EMS Namboodiripad
രാജ്യം കണ്ട മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ്; ഇന്ന് ഇഎംഎസ് സ്മരണാ ദിനം
തിരവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നിര്‍ണ്ണായകമായ മണ്ഡലങ്ങളിലൊന്നായി കരുതുന്ന കഴക്കൂട്ടത്ത് വലിയ പ്രതീക്ഷ വെച്ച് ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ മത്സരിക്കാനെത്തുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരനും ബിജെപി പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസമാണ് പുലര്‍ത്തുന്നത്. മുരളീധരന്റെ രണ്ടാം വരവ് ബി.ജെ.പി ക്യാമ്പുകളില്‍ വലിയ ആവേശമാണ് പകരുന്നത്. കഴക്കൂട്ടത്ത് താമര വിരിയിക്കാന്‍ പതിനായിരം വോട്ടുകള്‍ കൂടി നേടാന്‍ പാകത്തിന് മണ്ഡലം പരിവര്ത്തനപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ കരുതുന്നത്. ഇടതു സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട ശബരിമല വിവാദങ്ങള്‍ ബിജെപിയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ജയിക്കാന്‍ 50,000 ന് മുകളില്‍ വോട്ടു കണ്ടെത്തേണ്ടി വരുമെന്ന കടമ്പ ഇത്തവണ അനായാസം മറികടക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ല്‍ വി.മുരളീധരന് മത്സരിച്ചപ്പോള്‍ നേടിയ 42,732 വോട്ടാണ് ബി.ജെ.പിയുടെ മണ്ഡലത്തിലെ ഉയര്‍ന്ന സ്കോര്‍. എന്നാല്‍ 2021-ല്‍ ശോഭ സുരേന്ദ്രന് മത്സരിച്ചപ്പോള്‍ ഇതില്‍ കുറവ് വന്നെങ്കിലും വോട്ടുഷെയര്‍ 40,000 ല്‍ കുറഞ്ഞിരുന്നില്ല എന്നത് തങ്ങളുടെ വോട്ടുകളിലെ സ്ഥിരതയായി ബിജെപി കണക്കാക്കുന്നു. ഇതിനൊപ്പം ഇത്തവണത്തെ വിവാദവും മാറിയ സാഹചര്യവും വിജയത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ തെരശഞ്ഞടുപ്പില്‍ മണ്ഡലത്തിലെ 28 വാര്‍ഡുകളില്‍ 14 എണ്ണം ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്നു. സി.പി.എമ്മിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രാദേശിക വികസന പ്രശ്നങ്ങള്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ വരെ പ്രചാരണായുധമാക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകളില്‍ ഉണ്ടായ 60,000-ത്തിന് മുകളിലുള്ള വര്‍ദ്ധനവ് കഴക്കൂട്ടത്തും ആവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ കേരളത്തിനായി ചെയ്ത കാര്യങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ ഇടപെടലുകളും വോട്ടര്‍മാരിലേക്ക് എത്തിക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയോടുള്ള തീരദേശ ജനതയുടെ നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ വോട്ടുകളും വികസന മുരടിപ്പും വലിയ ചര്‍ച്ചയാകുന്നു. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ വോട്ടര്‍മാരുടെ ഇടയില്‍ ഏതു രീതിയില്‍ ചര്‍ച്ചയാകുന്നു എന്നത് ബി.ജെ.പി ഉറ്റുനോക്കുന്നു.
കുറഞ്ഞത് അയ്യായിരം പേരോടെങ്കിലും പ്രണയമുണ്ടെന്ന താൻറെ വാക്കുകൾ തെറ്റിദ്ധാരണക്ക് കാരണമായെന്ന് മന്ത്രി ഗണേഷ് കുമാർ. ചെടികളും വാഹനങ്ങളും ആനകളും ഒപ്പം സ്ത്രീകളും അടങ്ങുന്നതാണ് തൻറെ പ്രണയങ്ങളെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു
എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് തുടരും
കൊച്ചി : എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വെള്ളാപ്പള്ളി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി വരുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലവിലെ സാഹചര്യത്തില്‍ ഭാരവാഹികള്‍ക്കുള്ള അയോഗ്യത തുടരും. കഴിഞ്ഞ മാര്‍ച്ച് 16-നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ വെള്ളാപ്പള്ളി നടേശന് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്നും കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം.കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങളില്‍ ഇടപെടേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ആണെന്നും, ഹൈക്കോടതിക്കോ സിവില്‍ കോടതികള്‍ക്കോ ഇതില്‍ അധികാരമില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും, അത്രമേല്‍ വേഗത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മനോജ് മൂത്തേടൻ സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കണോ എന്നതിൽ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കാനാണ് പ്രാദേശിക നേതൃത്വത്തിൻ്റെ ആലോചന. എൽദോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധത്തിലാണ് പ്രാദേശിക നേതാക്കൾ.
നേരിയ ആശ്വാസം !! ഡൽഹിയിൽ വേനൽമഴ
ചൂടിന് ആശ്വാസമായി തലസ്ഥാന നഗരിയിൽ പുലർച്ചെ മുതൽ പെയ്ത നേരിയ മഴ. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും ഡൽഹിയിലെ താപനിലയിൽ വലിയ കുറവുണ്ടാക്കി. വ്യാഴാഴ്ച ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 17.6 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.
ചോറിനൊപ്പം കൊറിക്കാൻ സൂപ്പർ ഐറ്റം
ചോറിനൊപ്പം കൊറിക്കാൻ സൂപ്പർ ഐറ്റം
പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, വ്യത്യസ്തമായ പ്രചാരണ ശൈലിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കാണാൻ സൈക്കിളിലേറിയാണ് സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം. ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധം കൂടിയായാണ് ഈ സൈക്കിൾ യാത്രയെ കോൺഗ്രസ് പ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്. പെട്രോളില്ല, അതുകൊണ്ട് സൈക്കിൾ എന്ന രസകരമായ മറുപടിയോടെയാണ് ചാണ്ടി ഉമ്മൻ തന്റെ പുതിയ പ്രചാരണ രീതിയെ വിശേഷിപ്പിച്ചത്. വാഹനവ്യൂഹങ്ങളുടെ അകമ്പടിയില്ലാതെ, സാധാരണക്കാരിലേക്ക് നേരിട്ടെത്താൻ ഈ രീതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡരികിലും വീടുകളിലും ഉള്ളവരോട് കുശലാന്വേഷണം നടത്തിയും വോട്ടഭ്യർത്ഥിച്ചുമാണ് യാത്ര മുന്നോട്ട് പോകുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ, പിതാവിന്റെ വികസന നേട്ടങ്ങൾക്കൊപ്പം സജീവമായ ജനസമ്പർക്ക പരിപാടികളിലൂടെയും വോട്ടർമാരുടെ മനസ്സ് കീഴടക്കാനാണ് ചാണ്ടി ഉമ്മൻ ലക്ഷ്യമിടുന്നത്. പ്രചാരണ രംഗത്ത് സജീവമായ പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം സൈക്കിളുകളിൽ അകമ്പടി സേവിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചൂടിലമർന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഈ 'സൈക്കിൾ പര്യടനം' വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
നാടകീയ രംഗങ്ങൾക്കൊടുവിൽ കണ്ണൂരിൽ കെ സുധാകരനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ കോന്നിയിൽ മത്സരിക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.കോന്നിയിൽ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ വിശദീകരണവുമായി അടൂർ പ്രകാശ് ഇന്ന് രാവിലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
എടത്വ: രാജ്ഭവനില്‍ നിന്ന് പടിയിറങ്ങിയ പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗവണറുടെ ഔദ്യോഗിക വാഹനത്തില്‍ പോലീസിന്റെയും സ്പെഷല്‍ സെക്യൂരിറ്റിയുടെയും അകമ്പടിയിലാന്ന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ഗവര്‍ണര്‍ പദവി ലഭിച്ച സമയത്തു സി.വി. ആനന്ദബോസ് ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ എത്തി ഭര്‍ശനം നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുക്കുന്നത്. ചക്കുളത്തമ്മയെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിന് സമാധാനവും ശാന്തിയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പ് പടിവാതിൽക്കല് എത്തിയപ്പോഴാണ് ഗവര്‍ണര്‍ സ്ഥാനം സി.വി. ആനന്ദമോസ് രാജിവച്ചത്. The post സി.വി. ആനന്ദബോസ് ചക്കുളത്തുകാവില്‍; ഇവിടെ പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിന് സമാധാനവും ശാന്തിയും ലഭിക്കുമെന്ന് മുൻ ഗവർണർ appeared first on RashtraDeepika .
സീറ്റിന്റെ പേരിൽ കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്ന് കെ മുരളീധരൻ
കണ്ണൂർ നിയമസഭാ സീറ്റിന്റെ പേരിൽ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ സുധാകരന് മുന്നിൽ വഴങ്ങി കോൺഗ്രസ്. എകെ ആന്റണി ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ കണ്ണൂർ സീറ്റ് സുധാകരന് തന്നെ നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതോടെ നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ടി ഒ മോഹനനെ മാറ്റും.
മല്‍സരത്തിനില്ല, പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുന്നുവെന്ന് അടൂര്‍ പ്രകാശ്
കൊല്ലം: എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 1996 മുതല്‍ 2019 വരെ കോന്നിയിലെ ജനങ്ങള്‍ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തില്‍ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല... അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്... എന്റെ സ്വന്തം കുടുംബമാണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ സിപിഎമ്മിന് എവിടെയും സ്ഥിരമായ ''കോട്ട'' ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കോന്നിയില്‍ നിന്ന് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലേക്ക് പോയത്. ആറ്റിങ്ങലിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നെ അതിയായ സ്നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ചു പാര്‍ലമെന്റിലേക്ക് അയച്ചു. ആ സ്നേഹത്തിനും വിശ്വാസത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നത് പാര്‍ട്ടി നേതൃത്വം തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. ഒപ്പം കോന്നിയില്‍ മത്സരിക്കണമെന്ന് നിങ്ങള്‍ പ്രകടിപ്പിച്ച സ്നേഹവും പ്രതീക്ഷയും എനിക്ക് വാക്കുകളില്‍ പറയാനാകാത്ത ആത്മബന്ധവും കരുത്തുമാണ് നല്‍കുന്നത്. എന്നാല്‍ ഈ പ്രാവശ്യം കോന്നിയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതിരുന്നത് നിങ്ങളില്‍ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാന്‍ ആഴത്തില്‍ മനസ്സിലാക്കുന്നു... എന്റെ പ്രിയപ്പെട്ടവര്‍ ഒരു കാര്യം മനസിലാക്കുക, ഞാന്‍ ചെയ്തത് പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ്. സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല... പാര്‍ട്ടി പറയുന്നിടത്ത് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം. അതുകൊണ്ട് ഒരു കാര്യം നമ്മള് ഒരിക്കലും മറക്കരുത് നമ്മള് വ്യക്തികളോട് മാത്രമല്ല, ഒരു പ്രസ്ഥാനത്തോടാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്. പാര്‍ട്ടി എടുക്കുന്ന തീരുമാനം നമുക്ക് മാനിക്കേണ്ടതും അതിനൊപ്പം നില്‍ക്കേണ്ടതും നമ്മുടെ കടമയാണ്. കോന്നി നമ്മുടെ അഭിമാനമാണ്...അത് ഒരാളുടെ മണ്ഡലം അല്ല... നമ്മുടെയൊക്കെ പ്രസ്ഥാനത്തിന്റെ ശക്തിയാണ്. അതുകൊണ്ട് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഒരു കാര്യം ഞാന്‍ ഹൃദയം നിറഞ്ഞ് ഉറപ്പുനല്‍കുന്നു ഞാന്‍ എവിടെയായാലും, കോന്നിയിലും ആറ്റിങ്ങലിലും, കേരളം മുഴുവനും യു.ഡി.എഫ് വിജയത്തിനായി നിങ്ങളോടൊപ്പം ഉണ്ടാകും. നമ്മള് ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയിക്കാനാകൂ... നമ്മുടെ ലക്ഷ്യം ഒന്നാണ്... നാം ഒന്നായി നില്‍ക്കണം ജനദ്രോഹ ഇടത് ഭരണം അവസാനിപ്പിക്കണം. നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്റെ ശക്തിയാണ്... അത് ഞാന്‍ ഒരിക്കലും മറക്കില്ല.
അമേരിക്കൻ വിസ ലഭിക്കാൻ ബോണ്ട് നൽകേണ്ട രാജ്യങ്ങളുടെ പട്ടികയിൽ പരിഷ്കരണം. 12 രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ബോണ്ടിൻ്റെ പരിധിയിലുള്ള രാജ്യങ്ങളുടെ എണ്ണം 50 ആയി ഉയർന്നു. 5,000 ഡോളർ മുതൽ 15,000 ഡോളർ വരെയാണ് ബോണ്ടായി നൽകേണ്ടത്.
ഇഎംഎസ് ദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ
രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ വച്ചാണ് പത്രിക സമർപ്പിച്ചത്.
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും,ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.
തിരുവനന്തപുരം: കോണ്‍ഗ്രസിനെ പിടിച്ചുലച്ച 'സുധാകര പ്രളയം' ഒടുവില്‍ ശാന്തമാകുന്നു. പാര്‍ട്ടിയോട് 'ഗുഡ് ബൈ' പറഞ്ഞ് കണ്ണൂരില്‍ സ്വതന്ത്രനാകാന്‍ ഒരുങ്ങിയ കെ. സുധാകരനെ ആന്റണി മാജിക് പ്രയോഗിച്ച് അനുനയിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കാനിരുന്ന ഞെട്ടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് സുധാകരനെ പിന്തിരിപ്പിച്ചത് എ.കെ. ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും നയതന്ത്ര ഇടപെടലുകളാണ്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി 'ക്രൈസിസ് മാനേജര്‍' ആയി എ.കെ. ആന്റണി ഉദിച്ചുയര്‍ന്നു. സുധാകരന് കടുംകൈ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തിറങ്ങിയത്. ഉടന്‍ തന്നെ തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയായ 'അഞ്ജന'ത്തിലേക്ക് ചെന്നിത്തല വിളിച്ചു. ആന്റണിയെ സ്ഥിതിഗതികള്‍ അറിയിച്ചു. പിന്നാലെ രാഹുല്‍ ഗാന്ധിയെയും ഹൈക്കമാന്‍ഡ് പ്രതിനിധികളെയും ബന്ധപ്പെട്ട ചെന്നിത്തല, സുധാകരന്റെ പ്രാധാന്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. സുധാകരന് പടിയിറങ്ങിയാല്‍ മലബാറിലെ കോണ്‍ഗ്രസ് തകരുമെന്ന മുന്നറിയിപ്പാണ് ചെന്നിത്തല നല്‍കിയത്. ഇതോടെ ഹൈക്കമാന്‍ഡ് അയഞ്ഞു. രാഹുലുമായി ആന്റണിയും സംസാരിച്ചു. സുധാകരനെ കൂടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ കാര്യകാരണവും പറഞ്ഞു. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത് ഗുണകരമല്ലെന്ന് ആന്റണി നിലപാട് എടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ആന്റണി ബന്ധപ്പെട്ടു. സുധാകരന് സീറ്റ് നല്‍കണമെന്നും പിടിവാശി കളയണമെന്നും ആവശ്യപ്പെട്ടു. മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഈ ആവശ്യം ഖാര്‍ഗെയും അംഗീകരിച്ചു. രാഹുല്‍ ഗാന്ധി പച്ചക്കൊടി കാട്ടിയതോടെ സാക്ഷാല്‍ എ.കെ. ആന്റണി തന്നെ സുധാകരനെ നേരിട്ട് വിളിച്ചു. രാഷ്ട്രീയത്തിലെ ജ്യേഷ്ഠസഹോദരന്റെ സ്നേഹപൂര്‍ണ്ണമായ ശാസനയ്ക്ക് മുന്നില്‍ സുധാകരന്റെ വാശി അലിഞ്ഞില്ലാതായി. സുധാകരന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും തിരഞ്ഞെടുപ്പില്‍ ഉചിതമായ പ്രാധാന്യം നല്‍കുമെന്നും ആന്റണി ഉറപ്പുനല്‍കിയതായാണ് വിവരം. പദവികളില്ലാതെ തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്കുള്ള മറുപടി ആന്റണിയുടെ ഈ വിളിയിലൂടെ ലഭിച്ചുവെന്നാണ് സുധാകരന് പക്ഷത്തിന്റെ വിലയിരുത്തല്‍. പദവികളില്ലാതെ ദുര്‍ബലമാവുകയാണെന്ന തോന്നലില്‍ നിന്നാണ് സുധാകരന് വിപ്ലവത്തിന് കോപ്പുകൂട്ടിയത്. എന്നാല്‍ ആന്റണിയും ചെന്നിത്തലയും ചേര്‍ന്ന് നടത്തിയ ഈ ഡയറക്ട് ഓപ്പറേഷന് കോണ്‍ഗ്രസിനെ വലിയൊരു പൊട്ടിത്തെറിയില്‍ നിന്നാണ് രക്ഷിച്ചത്. അജ്ഞനത്തില്‍ നടന്ന ചര്‍ച്ചകളും ചെന്നിത്തലയുടെ ഫോണ്‍ കോളുകളും ഫലം കണ്ടതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശ്വാസത്തിലാണ്. ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കാനിരുന്ന വിനാശകരമായ തീരുമാനത്തില്‍ നിന്ന് സുധാകരനെ പിന്തിരിപ്പിച്ചത് എ.കെ. ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും മിന്നല്‍ വേഗത്തിലുള്ള ഇടപെടലുകളാണ്. ഇതോടെ കണ്ണൂരിലെ 'കരുത്തന്' സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. സുധാകരന് 'ഗുഡ് ബൈ' പറയാന്‍ ഒരുങ്ങുകയാണെന്ന വിവരമറിഞ്ഞ ഉടന്‍ രമേശ് ചെന്നിത്തല രംഗത്തിറങ്ങിയതാണ് നിര്‍ണ്ണായകമായത്. 'അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആകെ തകരും' എന്ന മുന്നറിയിപ്പാണ് ചെന്നിത്തല എ.കെയ്ക്ക് നല്‍കിയത്. സുധാകരന് പുറത്തുപോയാല്‍ മലബാറിലെ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നടിയുമെന്നും ചെന്നിത്തല മുതിര്‍ന്ന നേതാവിനെ ബോധ്യപ്പെടുത്തി. ഇത് ആന്റണിയും തിരിച്ചറിഞ്ഞു. രംഗത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട എ.കെ. ആന്റണി ഉടന്‍ തന്നെ ഇടപെട്ടു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ ആന്റണി അഭിപ്രായം പറയുന്നത്. രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെ അവര്‍ക്കും ആന്റണിയ്ക്ക് വഴങ്ങേണ്ടി വന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ സുധാകരന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് ആന്റണി ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി. ആന്റണിയുടെ ഉറച്ച നിലപാടിന് മുന്നില്‍ ഡല്‍ഹി നേതൃത്വം വഴങ്ങി. സുധാകരന് മത്സരിക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം തിരുത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറായതോടെയാണ് നാടകീയ വഴിത്തിരിവുണ്ടായത്. മുമ്പും സുധാകരനെ ആന്റണി അനുനയിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡില്‍ നിന്ന് അനുമതി ലഭിച്ചതോടെ എ.കെ. ആന്റണി നേരിട്ട് സുധാകരനെ വിളിച്ചു. രാഷ്ട്രീയത്തിലെ തന്റെ വലിയേട്ടന്റെ സ്നേഹപൂര്‍ണ്ണമായ ശാസനയ്ക്ക് മുന്നില്‍ സുധാകരന്റെ വാശി അലിഞ്ഞില്ലാതായി. 'നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകണം' എന്ന ആന്റണിയുടെ വാക്ക് വിശ്വസിച്ച് സുധാകരന് തന്റെ കടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറി. തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്കുള്ള മറുപടി ആന്റണിയുടെ ഈ ഇടപെടലിലൂടെ ലഭിച്ചുവെന്നാണ് സുധാകരന് പക്ഷത്തിന്റെ ആവേശം. കണ്ണൂരിലെ കോണ്‍ഗ്രസിനെ വലിയൊരു പൊട്ടിത്തെറിയില്‍ നിന്ന് രക്ഷിച്ച എ.കെ. ആന്റണി ഒരിക്കല്‍ കൂടി കോണ്‍ഗ്രസിലെ 'അള്‍ട്ടിമേറ്റ് ക്രൈസിസ് മാനേജര്‍' ആയി മാറിയിരിക്കുകയാണ്. ഈ ചാണക്യ തന്ത്രത്തിലൂടെ യുഡിഎഫ് ക്യാമ്പില്‍ പുതിയ ഊര്‍ജ്ജമാണ് നിറയുന്നത്.
മുത്തുപോലെ തിളങ്ങുന്ന പല്ലുകൾക്കായി വീട്ടിൽ തന്നെ ചെയ്യാവുന്ന വിദ്യകൾ
നാരങ്ങയുടെ ഗുണങ്ങള്‍ ചെറുതല്ല. വലിപ്പത്തില്‍ തീരെ ചെറുതെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി അടക്കമുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇവയിൽ കലോറി വളരെ കുറവാണ് എന്നതാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. നാരങ്ങ തൊലികൾ ഒരുപോലെ ആരോഗ്യകരമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
വിയറ്റ്നാമിൽ ഇരുകൈകളുമില്ലാത്ത ഒരു വയോധികന് മൂർഖൻ പാമ്പിന്റെ കടിയേറ്റു. എന്നാൽ അസാമാന്യ മനഃസാന്നിധ്യത്തോടെ ആ പാമ്പിനെ കൊന്ന് കൈമുട്ടുകൾക്കിടയിൽ വെച്ച് അദ്ദേഹം തനിച്ച് ആശുപത്രിയിലെത്തി. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും അദ്ദേഹത്തിന്റെ ധൈര്യത്തെ പലരും പ്രശംസിക്കുകയും ചെയ്തു.
ധർമ്മടം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അവിടെ വീടുകൾ കയറിയുള്ള പ്രചരണമടക്കം നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലുടനീളം സിപിഎമ്മിന്റെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് പി.എസ്. ശ്രീധരൻ പിള്ള വിരാമമിട്ടു. താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സീറ്റിനായി പാർട്ടി മാറുന്ന നേതാക്കളെ വിമർശിക്കുകയും കേരളം ബിജെപിക്ക് പാകമായെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
12 മണിയുടെ ബോംബ് പൊട്ടില്ല; എ.കെ. ആന്റണി ഇടപെട്ടു; കണ്ണൂരിൽ സുധാകരൻ തന്നെ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്‍കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് സുചന. The post 12 മണിയുടെ ബോംബ് പൊട്ടില്ല; എ.കെ. ആന്റണി ഇടപെട്ടു; കണ്ണൂരിൽ സുധാകരൻ തന്നെ appeared first on RashtraDeepika .
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാര്‍ക്ക് തപാല്‍വോട്ട് അപേക്ഷ മാര്‍ച്ച് 21 വരെ
തിരുവനന്തപുരം: അവശ്യസേവന വിഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ആവശ്യമുണ്ടെങ്കില്‍ മാര്‍ച്ച് 21നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഫോം 12ഡിയും അതിന്റെ പാര്‍ട്ട് രണ്ടും പൂരിപ്പിച്ച് ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട സമയത്തിനകം നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഏപ്രില്‍ മൂന്നു, നാല്, അഞ്ചു ദിവസങ്ങളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തി വോട്ട് രേഖപ്പെടുത്താം. അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരായി കേരള പോലിസ്, കേരള ബറ്റാലിയന്, അഗ്നിരക്ഷാസേന, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍, ട്രഷറി, ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, ആകാശവാണി, ദൂരദര്ശന്, കെഎസ്ആര്‍ടിസി, റെയില്‍വേ, തപാല്‍, തിരഞ്ഞെടുപ്പ് കവറേജിന് നിയുക്ത മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി വാട്ടര്‍ മെട്രൊ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യത്തിനായുള്ള ഫോം 12ഡി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വിതരണം ചെയ്തു തുടങ്ങി. പൂരിപ്പിച്ച ഫോമുകള്‍ ബിഎല്‍ഒമാര്‍ തന്നെ ശേഖരിച്ച് വോട്ടര്‍മാരുടെ വീടുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിക്കും.
കണ്ണൂരില്‍ വീണ്ടും ട്വിസ്റ്റ്..! കെ സുധാകരന് തന്നെ സ്ഥാനാര്‍ഥിയാകും..!
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ അതീവ ജാഗ്രത പുറപ്പെടുവിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ നല്ലളത്തുമാണ് രോഗബാധ കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിലാണ് പക്ഷിപ്പനിയുടെ H5N1 വകഭേദം സ്ഥിരീകരിച്ചത്. പക്ഷികളെ കൊന്നൊടുക്കുന്നു: രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ബാധിത പ്രദേശങ്ങളിലെ മൂന്ന് സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നിലവിൽ വൈറസ് മനുഷ്യരിലേക്ക് പടർന്നതായി റിപ്പോർട്ടുകളില്ല. എങ്കിലും വൈറസ് വ്യാപനം തടയാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുത്. സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ ആസൂത്രണം ചെയ്യാനും ജില്ലാ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനായി ശുചീകരണ പ്രവർത്തനങ്ങളും നിരീക്ഷണവും കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരേഷ്ഗോപി ചുവരെഴുതി പ്രചരണം ആരംഭിച്ചു ; മഞ്ചേശ്വരത്ത് വലിയ വിജയം നേടുമെന്ന് കെ. സുരേന്ദ്രന്
മഞ്ചേശ്വരം: മഞ്ചേശ്വരം പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിരിക്കുന്ന ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കെ സുരേന്ദ്രന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് തൃശൂര്‍ എംപിയും സിനിമാതാരവുമായ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി. മഞ്ചേശ്വരത്ത് ചുവരെഴുതിക്കൊണ്ടാണ് സുരേന്ദ്രന്റെ പ്രചരണങ്ങള്‍ക്ക് സുരേഷ്ഗോപി തുടക്കമിട്ടിരിക്കുന്നത്. രാവിലെ കുമ്പള ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം സുരേഷ് ഗോപിയേയും സുരേന്ദ്രനെയും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ടെമ്പിള്‍ റോഡിലേക്ക് സ്വീകരിച്ചത്. കുമ്പള ടെമ്പിള്‍ റോഡിലായിരുന്നു കേന്ദ്രമന്ത്രി ചുവരെഴുതിയത്. മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രനൊപ്പം ജില്ലാ അധ്യക്ഷ ശ്രീമതി അശ്വനി എം എല്‍, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയ് കുമാര്‍ റായ്, മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി രവീന്ദ്രന്, സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഇത്തവണ മഞ്ചേശ്വരത്ത് വികസനത്തിന്റെ രാഷ്ട്രീയം വിജയിക്കുമെന്നും ഇടതു- വലതു മുന്നണികളുടെ വികസന വിരുദ്ധതയ്ക്കും പ്രീണന രാഷ്ട്രീയത്തിനും എതിരെ മഞ്ചേശ്വരം വിധിയെഴുതുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. സിപിഎമ്മില്‍ ചരിത്രത്തില്‍ ഇല്ലാത്തവിധം വിമതശല്യം ഉയര്‍ന്നു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയായി മാറും. യുഡിഎഫിനോ എല്‍ഡിഎഫിനോ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പാണ്. വലിയ രാഷ്ടീയമാറ്റത്തിനാണ് കേരളം കാത്തിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
കോന്നിയില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ വിശദീകരണവുമായി അടൂർ പ്രകാശ്. കോന്നി മണ്ഡലം ജീവിതത്തിന്റെ ഭാഗമാണെന്നും പാർട്ടി പറഞ്ഞതനുസരിച്ച് മത്സരത്തില്‍ നിന്ന് മാറി നില്ക്കുന്നു എന്നും വിശദീകരണം
ഒടുവിൽ കീഴടങ്ങി ...! കണ്ണൂരിൽ കെ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി
കടുത്ത സമ്മർദത്തിനിടെ ഒടുവിൽ കെ സുധാകരന്റെ ആവശ്യത്തിന് വഴങ്ങി ഹൈക്കമാന്റ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ.
എം പി മാരില്‍ കെ സുധാകരനു മാത്രം ഇളവു നല്കാന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു
നിയമസഭ തെരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ട് അപേക്ഷ തുടങ്ങി, ആർക്കൊക്കെ ചെയ്യാം?
Postal Vote Application: മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകാൻ കഴിയും. എങ്ങനെയാണ് നൽകേണ്ടതെന്നും യോഗ്യതയും അറിയാം
മാന്നാർ: വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികന് ഏഴു വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചെങ്ങന്നൂർ അസി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാന്നാർ കുട്ടൻപേരൂർ ആറിന് മുകളിൽ കൂടിവെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ മുൻ വൈരാഗ്യം കാരണം സ്ത്രീയെ കത്തി ഉപയോഗിച്ച് കുത്തിയും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചതായിട്ടായിരുന്നു കേസ്. മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ ജിജിമോനെ(62)തിരേ മാന്നാർ പോലീസ് കേസെടുത്ത് വിചാരണ നടന്നുവരുകയായിരുന്നു. ഇന്നലെയാണ് കോടതി ഏഴുവർഷം കഠിനതടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഹരോൾഡ് ജോർജ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിലാണ് ചെങ്ങന്നൂർ അസി. സേഷൻസ് കോടതി ജഡ്ജി… The post മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് ഏഴു വർഷം തടവും പിഴയും appeared first on RashtraDeepika .
റിയാദിലെ സ്ഫോടനങ്ങള്‍ ; ലാരിജാനിയുടെ കൊലയ്ക്ക് പ്രതികാരം
റിയാദില്‍ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണം.
ഐക്യകേരളത്തിന്റെ ശിൽപി; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28 വർഷം
കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഓർമ്മയായിട്ട് ഇന്ന് 28 വർഷം . കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ്. 1998 മാർച്ച് 19-നാണ് വിടപറഞ്ഞത്. സമ്പന്നമായ ഏലംകുളം മനയിൽ ജനിച്ചിട്ടും സാധാരണക്കാരന്റെ വേദനകൾ തിരിച്ചറിഞ്ഞ്, തന്റെ സർവ്വസ്വവും പ്രസ്ഥാനത്തിനായി സമർപ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം
കാഴ്ച മങ്ങുന്നോ? ഈ പച്ചക്കറികൾ വേവിച്ചു കഴിക്കൂ,അത്ഭുത ഫലം ഉറപ്പ്
ചോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ചോളം നിർബന്ധമായും നിങ്ങൽ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക.
പുലര്‍ച്ചെ നടി യാത്ര ചെയ്തിരുന്ന ഊബര്‍ ടാക്സി കാറിനെ പിന്തുടര്ന്ന് ഇരുചക്ര വാഹന യാത്രക്കാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
മൈദ 200 ഗ്രാം ചിക്കന്‍ എല്ലില്ലാത്തത്- 250 ഗ്രാം കാബേജ് 100 ഗ്രാം സവാള 100 ഗ്രാം സോയാബീന്‍ 50 ഗ്രാം
മാന്നാറിലെ കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിൽ വേനൽമഴയിലും കാറ്റിലുംപെട്ട് എൺപതേക്കർ നെൽകൃഷി നശിച്ചു. കൊയ്ത്തിന് തയ്യാറെടുത്തിരുന്ന നെല്ല് നശിച്ചതോടെ ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ കടുത്ത കടക്കെണിയിലായിരിക്കുകയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
മൂന്നാം ഊഴം എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വപ്നം വിഫലമാകും : ജി.സുധാകരൻ
മൂന്നാം ഊഴം എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വപ്നം വിഫലമാകുമെന്ന് സി.പി.എം വിട്ട് അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുന്ന ജി.സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജി.സുധാകരൻ തൻറെ നിലപാട് വ്യക്തമാക്കിയത്. സി.പി.എമ്മിനോട് ഇടഞ്ഞ ശേഷവും പിണറായി വിജയൻ മൂന്നാമതും അധികാരത്തിലെത്തണമെന്ന് സുധാകരൻ ആദ്യം പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ്
നാവിൽ രുചിയൂറും നാടൻ പെപ്പർ ചിക്കൻ
നാവിൽ രുചിയൂറും നാടൻ പെപ്പർ ചിക്കൻ
ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം
12 കീ.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം.
ഇറാനെതിരായ യുദ്ധം: സാമ്പത്തിക അനിശ്ചിതത്വ സാധ്യതയെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ്
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധം നീണ്ടു പോകുന്ന സാഹചര്യത്തില്‍ ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന് സാധ്യതയെന്ന് യുഎസ് ഫെഡറല്‍ റിപോര്‍ട്ട്. വിലക്കയറ്റത്തിനും സാധ്യതയുണ്ടെന്ന് റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില് അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, പലിശനിരക്കില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡ് തീരുമാനിച്ചു. ഇറാനെതിരെ നടക്കുന്ന യുദ്ധം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നതില്‍ വ്യക്തതയില്ലാത്ത സാഹചര്യമാണ് തീരുമാനത്തിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. യുദ്ധത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക പ്രതിഫലനങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. 'യുദ്ധം ഇപ്പോഴാണ് ആരംഭിച്ചത്. ഇതിന്റെ വ്യാപ്തി എത്രത്തോളം ആകും, എത്രകാലം നീണ്ട് നില്ക്കും എന്നത് വ്യക്തമല്ല. അതിനാല്‍ കാത്തിരിക്കേണ്ടി വരും,' ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ പറഞ്ഞു. യുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില് വലിയ സ്വാധീനം ചെലുത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം ഉയര്‍ന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, സാമ്പത്തിക നയങ്ങളില്‍ സൂക്ഷ്മമായ സമീപനം തുടരാനാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം.
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ
രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ട് ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. അടുത്തിടെ പാർട്ടിയിൽ ചേർന്ന ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും സ്ഥാനാർത്ഥിത്വം നൽകിയിട്ടുണ്ട്. കുണ്ടറയിലാണ് റോബിൻ മത്സരിക്കുക. മറ്റ് സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ ഇങ്ങനെ കാസർകോട് - അശ്വിനി എംഎൽ, കല്ല്യാശ്ശേരി - എ വി
കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
കറുപ്പിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.
കോട്ടയം: തെരഞ്ഞെടുപ്പ് ഗോദയില്‍ മുന്നണികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുമ്പോഴും, രാഷ്ട്രീയത്തിനതീതമായ സുഹൃദ്ബന്ധത്തിന്റെ പുതുഗാഥ രചിക്കുകയാണ് സി.പി.എം നേതാവ് സുരേഷ് കുറുപ്പും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണും. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി. ജോണിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫോട്ടോഷൂട്ടിനാണ് സഹായിയായി സുരേഷ് കുറുപ്പ് നേരിട്ടെത്തിയത്. ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് കുറുപ്പ് തന്റെ ഉറ്റ സുഹൃത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. 1984-ല്‍ സുരേഷ് കുറുപ്പ് കോട്ടയത്ത് നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണാണ് കുറുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അന്ന് അവിഭക്ത കേരളാ കോണ്‍ഗ്രസിന്റെ കരുത്തന് സ്കറിയ തോമസിനെ വീഴ്ത്തി കുറുപ്പ് ചരിത്രം കുറിച്ചപ്പോള്‍ അതിന് പിന്നിലെ ബുദ്ധികേന്ദ്രം ജോണായിരുന്നു. ആ വിപ്ലവ വീര്യത്തില്‍ തുടങ്ങിയ ബന്ധമാണ് ദശാബ്ദങ്ങള്‍ക്കിപ്പുറവും തനിമയോടെ നിലനില്‍ക്കുന്നത്. ഇത്തവണ സിപി ജോണ്‍ തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ഏതാണ്ട് വിജയം ഉറപ്പുള്ള സീറ്റ്. 1986-ല്‍ എം.വി. രാഘവന്റെ നേതൃത്വത്തില്‍ സി.എം.പി രൂപീകരിച്ചപ്പോള്‍ സി.പി. ജോണ്‍ ആ പാര്‍ട്ടിക്കൊപ്പം പോയെങ്കിലും സുരേഷ് കുറുപ്പുമായുള്ള വ്യക്തിബന്ധത്തിന് മങ്ങലേറ്റില്ല. രാഷ്ട്രീയമായി രണ്ടു തട്ടിലാണെങ്കിലും ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തയ്യാറാക്കുന്ന സ്ഥാപനത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുറുപ്പ് ഷൂട്ടിംഗിന് എത്തിയത്. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം സി.പി. ജോണ്‍ കളര്‍ ഷര്‍ട്ടിലും ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. കഴിഞ്ഞ 17-ന് വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ ഷൂട്ടിംഗ് രാത്രി ഒന്‍പതര വരെ നീണ്ടുനിന്നു. ഓരോ പോസിലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി സുരേഷ് കുറുപ്പ് കൂടെയുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഗ്രൂപ്പ് കളികളും മറ്റും രാഷ്ട്രീയ കേരളത്തെ ഉലയ്ക്കുമ്പോഴും, ചങ്ങനാശേരിയില്‍ കണ്ട ഈ സ്നേഹസംഗമം രാഷ്ട്രീയത്തിലെ വേറിട്ട കാഴ്ചയായി മാറി. ഇത് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. തല്കാലം സിപിഎ വിശദീകരണമൊന്നും ചോദിക്കില്ല. പക്ഷേ സിപി ജോണിനെ ജയിപ്പിക്കാന്‍ സുരേഷ് കുറുപ്പ് അണിയറയിലുണ്ടാകുമെന്ന സന്ദേശമാണ് ഫോട്ടോ ഷൂട്ട് നല്‍കുന്നത്. തിരുവനന്തപുരത്ത് സുരേഷ് കുറുപ്പിന് ശക്തമായ വ്യക്തിബന്ധങ്ങള്‍ തിരുവനന്തപുരത്തുണ്ട്. ഇതിനൊപ്പം സൗഹൃദ വലയവും. ഇതെല്ലാം സിപി ജോണിന് വോട്ടായി മാറിയേക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സിപി ജോണിന് നല്‍കിയതിലൂടെ നീതി നിഷേധം ജോണിനുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റും നിയമസഭയും ഉള്‍പ്പെടുന്ന, കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സി.പി. ജോണ്‍ എത്തുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. സിഎംപിയുടെ സ്ഥാപക നേതാവ് എം.വി. രാഘവന് മുന്‍പ് വിജയിച്ചു കയറിയ മണ്ഡലമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. തന്റെ രാഷ്ട്രീയ ഗുരുവിന്റെ പാത പിന്തുടര്ന്ന് അതേ മണ്ഡലത്തില്‍ ജനവിധി തേടാന്‍ സി.പി. ജോണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ മുസ്ലീം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പിന്തുണ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. നിലവിലെ എംഎല്‍എ ആന്റണി രാജുവിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റാന്‍ സി.പി. ജോണിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ആന്റണി രാജുവിനെതിരെ ജട്ടിക്കേസുമുണ്ട്. ഇത്തവണ മത്സരിക്കാനും കഴിയില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ നവചിന്തകളുടെ വക്താവായാണ് സി.പി. ജോണ്‍ അറിയപ്പെടുന്നത്. 1982-ല്‍ വെറും 25-ാം വയസ്സില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഡെലിഗേറ്റായി മാറിയ അദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986-ല്‍ എം.വി. രാഘവനോടൊപ്പം സിപിഎം വിട്ട് സിഎംപി രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മികച്ച പ്ലാനിംഗ് ബോര്‍ഡ് അംഗമെന്ന നിലയിലും സാമ്പത്തിക-സാമൂഹിക വിഷയങ്ങളിലെ ആഴത്തിലുള്ള അറിവുകൊണ്ടും അദ്ദേഹം ശ്രദ്ധേയനാണ്.
ആറന്മുളയിൽ കുമ്മനം രാജശേഖരൻ, കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; ബിജെപി രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക
Kerala BJP Candidate List : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ 39 പേർ. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും നാട്ടികയിൽ സിസി മുകുന്ദനാണ് ബിജെപി സ്ഥാനാർഥിയാകുക.
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.
ഇറാന് ആണവ പദ്ധതി തുടങ്ങിയിരുന്നില്ലെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി ; ട്രംപിന് തിരിച്ചടി
യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ അവതരിപ്പിക്കുന്ന പ്രസ്താവന പക്ഷെ ക്യാമറകള്‍ക്ക് മുന്നില്‍ തുള്‍സി ആവര്‍ത്തിക്കാന്‍ തയ്യാറായില്ല.
അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പൊതു അവധി ദിവസങ്ങളായ ഞായറാഴ്ചയും പെരുന്നാള്‍ ദിനവും സ്വീകരിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. 23ാം തിയ്യതിയോടെ പത്രിക സമര്‍പ്പണം അവസാനിക്കാനിരിക്കെ, ഇടയ്ക്കുള്ള അവധി ദിനങ്ങള്‍ ഒഴിവാക്കിയാല്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇനി മൂന്നു പ്രവൃത്തിദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സമര്‍പ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന 24നു നടക്കും. 26 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. അവധി ദിവസങ്ങളിലും പത്രിക സ്വീകരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് അത് തള്ളി. അതേസമയം, അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് 21 വരെ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കാം. കേരള പോലിസ്, കേരള ബറ്റാലിയന്, അഗ്നിരക്ഷാസേന, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, ആകാശവാണി, ദൂരദര്ശന്, ബിഎസ്എന്‍എല്‍, റെയില്‍വേ, തപാല്‍, തിരഞ്ഞെടുപ്പ് കവറേജിന് നിയുക്ത മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രൊ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് ഏപ്രില്‍ മൂന്നു, നാല്, അഞ്ചു തിയ്യതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താം. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി ഫോം 12ഡി ബിഎല്‍ഒമാര്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച ഫോമുകള്‍ ശേഖരിച്ച് വീടുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമത നീക്കം നടത്തുന്ന കെ സുധാകരന് പിന്തുണയുമായി ആദം മുൽസി രംഗത്ത്. പാർട്ടി പ്രവർത്തകരുടെ അഭിമാനം സംരക്ഷിക്കാൻ പോരാടുന്ന സുധാകരനെ അധികാരമോഹിയായി ചിത്രീകരിക്കുകയാണെന്ന് മുൽസി ആരോപിച്ചു. സിപിഎമ്മിൽ നിന്നെത്തിയവർക്ക് നൽകുന്ന പരിഗണന സുധാകരന് നൽകണമെന്നും ഹൈക്കമാൻഡ് അനുകൂല തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കമാന്‍ഡ് തീരുമാനം; കണ്ണൂരില്‍ കെ സുധാകരന് മല്‍സരിക്കും
കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന് മല്‍സരിക്കാന്‍ തീരുമാനം. എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സുധാകരന് സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അങ്ങനെ കെ സുധാകരന് പാര്‍ട്ടി വഴങ്ങുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന്, 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം', എന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.
ദിവസവും ബദാം കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ ഇതാണ്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ നട്സാണ് ബദാം. ഇത് തലമുടി, ചർമ്മാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നു. ദിവസവും ബദാം കഴിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഭാര്യാസഹോദരനെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി.വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഏഴ് പവൻ സ്വർണ്ണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു മനോജിന്റെ പരാതി
ദുബായിലെ ഫ്ളാറ്റില്‍ നിന്നും താഴെവീണു ; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
അഞ്ചാം നിലയിലെ ഫ്ളാറ്റില്‍ നിന്നാണ് കുട്ടി വീണു മരിച്ചത്.
കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികളുടെ വൻ നിരയെ അണിനിരത്തി ശ്രദ്ധേയമാവുകയാണ് ട്വന്റി 20 പാർട്ടി. എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന ട്വന്റി 20-യുടെ സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖ ബിഗ് ബോസ് താരങ്ങളും ചലച്ചിത്ര താരങ്ങളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർ തൃക്കാക്കരയിലും, മുൻ ബിഗ് ബോസ് താരങ്ങളായ വീണ നായർ ഏറ്റുമാനൂരിലും, ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും ജനവിധി തേടും. കൂടാതെ പ്രമുഖ ചലച്ചിത്ര താരം അഞ്ജലി നായർ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്. പ്രശസ്തരായ വ്യക്തികളെ പണം നൽകിയാണ് പാർട്ടി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കിയിരിക്കുന്നത് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഇതിനോടകം തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഈ ആരോപണങ്ങളോട് തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥിയായ അഞ്ജലി നായർ നടത്തിയ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബി 4 ബ്ലേസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ, പണം മുടക്കിയാണ് സെലിബ്രിറ്റി സ്ഥാനാർത്ഥികളെ ഇറക്കിയതെന്ന ചോദ്യത്തിന്, അവ വെറും ആരോപണങ്ങൾ മാത്രമാണെന്നും അവ ആരോപണങ്ങളായി തന്നെ ഇരിക്കട്ടെ എന്നുമായിരുന്നു അഞ്ജലിയുടെ മറുപടി. സത്യമെന്താണെന്ന് ജനങ്ങൾ കാലക്രമേണ മനസ്സിലാക്കുമെന്നും അനാവശ്യമായ ഇത്തരം ചർച്ചകളിൽ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ആരോപണങ്ങളെ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടു പോകാനാണ് അഞ്ജലിയുടെ തീരുമാനം. അതേസമയം, പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായ ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തത് പാർട്ടിക്കുള്ളിൽ ചെറിയ തോതിലുള്ള ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ഫ്ലക്സുകൾ മാറ്റി സ്ഥാപിച്ചു. എങ്കിലും, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തിങ്കളാഴ്ച വരെ സമയമുണ്ടെന്നും ഫോം 6 പ്രകാരം ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ പത്രിക സമർപ്പിക്കുന്നതിന് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നും റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോ പാർട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ലക്ഷ്മിപ്രിയ തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നാണ് എൽദോസിന്റെ പ്രതികരണം. ദില്ലിയിൽ നിന്ന് തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എൽദോസ് കുന്നപ്പിള്ളി
സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അനന്ദു അരവിന്ദിന്റെ ജീവിതം മാറ്റി മറിച്ചത് അപസ്മാരം മൂലം സംഭവിച്ച വാഹനാപകടമാണ്. തൊഴിലുടമ മരിച്ച കേസിൽ അഞ്ചുവർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പ്രതിശ്രുത വരനും വധുവും ശവങ്ങളെ പോലെ വെള്ളത്തിൽ പൊന്തിക്കിടന്നുള്ള ഒരു മിസ്റ്റിക് പശ്ചാത്തലത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു അത്. ശവങ്ങളെ പോലെ നവദമ്പതികൾ
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീട്ടിൽ വളർത്തിയിരുന്ന കോഴികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. 23 കോഴികൾ വിവിധ ദിവസങ്ങളിലായി ചാവുകയായിരുന്നു. തുടർന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചു. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ പരിശോധന നടത്തി പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. 16നാണ് ഫലം വന്നത്. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള ള്ള 6,7,8,9,13 എന്നീ വാർഡുകളിൽ കള്ളിംഗ് നടത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടക്കും. യോഗത്തിനുശേഷം ഇറച്ചിക്ക് നിരോധനം ഏർപ്പെടുത്തേണ്ടിവരുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. പ്രദേശത്ത് 5000ലേറെ പക്ഷികളുണ്ട്. ജില്ലയിൽ ഫെബ്രുവരി തുടക്കത്തിലാണ് ഇതിനു മുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒന്നരമാസത്തോളമായി ജില്ലയിൽ കേസുകൾ ഇല്ലെങ്കിലും അടുത്തിടെ കണ്ണൂരിൽ കാക്കയിൽ പക്ഷിപ്പനി… The post ചേർത്തലയിൽ വീണ്ടും പക്ഷിപ്പനി: വീടുകളിൽ വളർത്തിയ കോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് appeared first on RashtraDeepika .
'സുധാകരൻ ബിജെപിയിലേക്ക് വരണം, അദ്ദേഹം കോൺഗ്രസിനോട് വിടപറയുന്നത് ബിജെപിക്ക് അനുകൂലമാകും'
'സുധാകരൻ ബിജെപിയിലേക്ക് വരണം, അദ്ദേഹം കോൺഗ്രസിനോട് വിടപറയുന്നത് ബിജെപിക്ക് അനുകൂലമാകും, കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു'; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സി.രഘുനാഥ്
യുദ്ധം ചെയ്യാനൊക്കെ എന്താ ചെലവ്! ഇറാനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്ക ചെലവിട്ടത് 12 ബില്യണ്‍ ഡോളര്‍
സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു
ഗ്രാമിന് 255രൂപ കുറഞ്ഞ് 14,175 രൂപയാണ് വില
ആറന്മുളയിൽ കുമ്മനം രാജശേഖരൻ, ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണൻ; ബിജെപിയുടെ രണ്ടാംപട്ടികയെത്തി
ആറന്മുളയിൽ കുമ്മനം രാജശേഖരൻ, ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണൻ, കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; കണ്ണൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയുടെ രണ്ടാംപട്ടികയെത്തി
'വലിയൊരു ഉരുൾപൊട്ടി എന്റെ പിന്നാലെ വന്നത് ഞാൻ കണ്ടില്ല, ഏതായാലും ഞാൻ സുരക്ഷിതനാണ്'
'പെരുമ്പാവൂരിൽ എനിക്ക് ജയിക്കാൻ പറ്റുന്ന സാഹചര്യങ്ങൾ വളരെ കൂടുതലാണ്, അത് നഷ്ടപ്പെടുത്തി കളയരുത് എന്ന് പാർട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്', പാർട്ടി തന്നെ പരിഗണിക്കുന്നുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി
ചേരുവകൾ:- പച്ചരി - 2 കപ്പ് തേങ്ങ ചിരവിയത് - 1 1/4 കപ്പ് ജീരകം - അല്പം
നേതാക്കളെയെല്ലാം വിളിച്ച് ഗുഡ് ബൈ പറഞ്ഞ് സുധാകരൻ
'അവസാനിപ്പിക്കുകയാണ്, ഗുഡ് ബൈ' എന്ന് നേതാക്കളോട് പറഞ്ഞ് കെ.സുധാകരൻ, നിർണ്ണായക ഘട്ടത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് പറഞ്ഞ് ചെന്നിത്തല
ഗോദാവരി ഫ്ലാറ്റിലിരുന്ന് നേതാക്കളെ മാറിമാറി വിളിച്ച് സുധാകരൻ; കടുത്ത തീരുമാനത്തിലേക്കോ?| Sudhakaran
ഗോദാവരി ഫ്ലാറ്റിലിരുന്ന് നേതാക്കളെ മാറിമാറി വിളിച്ച് സുധാകരൻ; കടുത്ത തീരുമാനത്തിലേക്കോ? അതോ പുതിയ പാർട്ടിയോ?
'എനിക്ക് എന്റെ വഴി', നേതാക്കളോട് ക്ഷുഭിതനായി കെ സുധാകരൻ | K Sudhakaran | Congress | UDF | Satheesan
'ഞാൻ ഇല്ലെങ്കിൽ എനിക്ക് മറ്റൊരു പേരും പറയാനില്ല, എനിക്ക് എന്റെ വഴി'; നേതാക്കളോട് ക്ഷുഭിതനായി കെ സുധാകരൻ
കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം; പക്ഷേ, 2021ൽ നിന്ന് ഏറെ മാറ്റം, ചില പുതുശക്തികളുടെ ഉദയവും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിനായി കോപ്പുകൂട്ടുകയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ. മുന്നണികൾ മൂന്നും ഒരുപോലെ പ്രതീക്ഷയിലാണ്. ഇടത് മുന്നണി ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ വലതുപക്ഷം ഇക്കുറി അധികാരത്തിൽ എത്താമെന്നുള്ള കണക്കുകൂട്ടലിലാണ്. മറുവശത്ത് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഇക്കുറി ചില നിർണായകമായ ചില മാറ്റങ്ങളും പുതുശക്തികളുടെ ഉദയവും ഒക്കെ ഉണ്ടായിട്ടുണ്ട് കേരള

31 C