SENSEX
NIFTY
GOLD
USD/INR

Weather

31    C
...

പുതിയ ഭാവത്തിൽ ആർക്കിടെക്ചർ പഠനം

മനുഷ്യ മനസ്സിന്റെ ക്രിയാത്മകവും കലാപരവുമായ സൃഷ്ടിരൂപമാണ് ആർക്കിടെക്ചർ. ഇതിൽ സർഗാത്മകതയും കരകൗശലവും സന്നിവേശിക്കുമ്പോൾ ആർക്കിടെക്ചർ പഠനം ഈ കാലയളവിലെ ജനപ്രിയ കോഴ്സായി മാറുന്നു.

സിറാജ് ലൈവ് 3 Mar 2026 6:29 pm

ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ചൊവ്വാഴ്ച പല രാജ്യങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:28 pm

തീരായുദ്ധത്തിൽ നടുങ്ങി ലോകം! പുതിയ പ്രതികരണവുമായി ഇന്ത്യ, ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം

ഇറാൻ-ഇസ്രായേൽ സംഘർഷം വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യമന്ത്രാലയം. വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതി വഷളായത് നിർഭാഗ്യകരമെന്നും പുതിയ പ്രസ്താവനയിറക്കി വിദേശകാര്യമന്ത്രാലയം.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:15 pm

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കണം; വാട്‌സാപ്പ് സന്ദേശത്തിന് കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍

അനുമതിക്കായി പ്രത്യേകം അപേക്ഷ നല്‍കാന്‍ കോടതി. അനുമതി നല്‍കുന്ന കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്നും സര്‍ക്കാരിനെ കോടതി അറിയിച്ചു.

സിറാജ് ലൈവ് 3 Mar 2026 6:13 pm

ആപ്പിൾ ഐപാഡ് എയർ M4 വിപണിയിൽ; 12 ജിബി റാം കരുത്ത്; വിലയും സവിശേഷതകളും അറിയാം

ഐപാഡ് ഒഎസ് 26 (iPadOS 26) പതിപ്പിലാണ് പുതിയ ഐപാഡ് എയർ പ്രവർത്തിക്കുന്നത്.

സിറാജ് ലൈവ് 3 Mar 2026 6:12 pm

മൂവായിരത്തോളം മിസൈലുകൾ; മിസൈൽ കരുത്തിൽ തിരിച്ചടിക്കുന്ന ഇറാൻ

ഷഹാബ് 1, ഘയിം 100, 30 ഇനം ബാലിസ്റ്റിക് മിസൈലുകൾ... ചർച്ചയാകുന്ന ഇറാന്റെ മിസൈൽ ശേഖരം

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:10 pm

ഇറാന്റെ നാറ്റൻസ് ആണവനിലയത്തിൽ ആക്രമണം | Iran - Israel conflict | Natanz Enrichment Complex

ഇറാന്റെ നാറ്റൻസ് ആണവനിലയത്തിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ ഏജൻസി; ആണവ വികിരണം ഇല്ല Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:10 pm

സലാല തുറമുഖം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം

സലാല തുറമുഖം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം, രണ്ട് ഡ്രോണുകളും ലക്ഷ്യം കണ്ടില്ലെന്നും വിവരങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:10 pm

വിവാദങ്ങൾ ചൂടേറിയെങ്കിലും ബോക്സ് ഓഫീസിൽ പതറി ‘ദി കേരള സ്റ്റോറി 2’

റിലീസിന് മുമ്പ് തന്നെ രാജ്യത്ത് വിവാദങ്ങൾക്കും വഴിയൊരുക്കിയ ചിത്രമാണ് 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്'. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്തിട്ടും വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച് കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പതറുകയാണ്. ശക്തമായ മറ്റ് മത്സരചിത്രങ്ങൾ ഇല്ലാതിരുന്നിട്ടും രണ്ടാം ഭാഗത്തിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 2023ൽ ബ്ലോക്ക്ബസ്റ്ററാ

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 6:10 pm

'തൃഷ ബൈസെക്ഷ്വൽ, പെണ്ണുങ്ങളോടാണ് അവൾക്ക് താല്പര്യം കൂടുതല്‍': ഗുരുതര ആരോപണവുമായി ഗായിക

നടൻ വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് നോട്ടീസ് അയച്ചതായുള്ള വാർത്ത തമിഴകത്ത് ചർച്ചയാകുന്നു. നടി തൃഷയുമായുള്ള ബന്ധമാണ് കാരണമെന്ന അഭ്യൂഹങ്ങൾക്കിടെ, ഗായിക സുചിത്രയും തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:09 pm

2011ലെ KKശൈലജ-സണ്ണി ജോസഫ് പോരാട്ടം; കാണാം ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ് | Sunny Joseph | KK Shailaja

പേരാവൂരില്‍ മത്സരിക്കാന്‍ കെകെ ശൈലജ, എതിരാളിയായി സണ്ണി ജോസഫ്, 2011ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍... കാണാം ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ് KK Shailaja | Sunny Joseph | Assembly election

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:08 pm

'പേരാവൂരിൽ ഇടതുപക്ഷം വിജയിക്കും സ്ഥാനാർത്ഥി ആരാണ് എന്നുള്ളതല്ല'; കെകെ ശൈലജ | KK Shailaja | Peravoor

'പേരാവൂരിൽ ഇടതുപക്ഷം വിജയിക്കും സ്ഥാനാർത്ഥി ആരാണ് എന്നുള്ളതല്ല'; കെകെ ശൈലജ CPM | KK Shailaja | Peravoor | Kannur | Kerala assembly election 2026 പേരാവൂരിൽ വീണ്ടും സണ്ണി ജോസഫ് കെ കെ ശൈലജ പോരാട്ടം; പേരാവൂരിൽ ഇടതുപക്ഷം വിജയിക്കും സ്ഥാനാർത്ഥി ആരാണ് എന്നുള്ളതല്ലയെന്ന് കെകെ ശൈലജ

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:08 pm

വിഐപികളുടെ പൊങ്കാല പ്രാർത്ഥനകൾ പലതരം... | Attukal Pongala 2026 | Chippy | Thiruvananthapuram

സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും എല്ലാം പതിവ് തെറ്റിക്കാതെ പൊങ്കാലയ്‌ക്കെത്തി; 'ഇതാണ് ഞങ്ങളുടെ കേരള സ്റ്റോറി' എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ Attukal Pongala 2026 | Attukal Bhagavathy Temple | Thiruvananthapuram

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:07 pm

എ.വി ഗോപിനാഥിന് പുതിയ പദവി? ഗുരുവായൂർ ദേവസ്വം ചെയർമാനാക്കുമെന്ന് സൂചന | Guruvayoor | AV Gopinath

ഇടഞ്ഞ് നിൽക്കുന്ന എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ നീക്കമോ? ഗുരുവായൂർ ദേവസ്വം ചെയർമാനാക്കുമെന്ന് സൂചന, നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി Guruvayoor Devaswom | AV Gopinath | Pinarayi Vijayan

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 6:07 pm

വൈറലായി ‘വിരോഷ്’ സംഗീത് ചിത്രങ്ങൾ !

വിവാഹ ശേഷം വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഉദയ്പൂരിലെ കൊട്ടാരസമാനമായ വേദിയിൽ വെച്ച് നടന്ന രാജകീയ വിവാഹത്തിന് പിന്നാലെ,

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 6:05 pm

കോഴിക്കോട് ഒമ്പതര കുന്നിൽ തീപിടിത്തം

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം

സിറാജ് ലൈവ് 3 Mar 2026 6:05 pm

മൃദുവായ ഗോതമ്പ് പുട്ട്

മൃദുവായ ഗോതമ്പ് പുട്ട്

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 6:05 pm

ഇറാൻ ആണവനിലയമായ നാറ്റൻസിൽ ആക്രമണം സ്ഥിരീകരിച്ച് ഐഎഇഎ, ആണവ വികിരണമില്ല

ഇറാനിലെ നാറ്റൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി . ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി. അതേസമയം, ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചും ആക്രമണം നടത്തുകയാണ്. ഖദ്ർ, ഇമാദ് മിസൈലുകളാണ് ഉപയോഗിച്ചത്. യുഎസ്, ഇറാൻ സംയുക്ത സൈനിക നീക്കങ്ങളുടെ ഭാഗമായാണ് നാറ്റൻസിലേക്ക് ആക്രമണം നടത്തിയത്. ഞായറാഴ്ചയാണ് നാറ്റൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാൻ അറിയിച്ചത്. ഇക്കാര്യം ഇപ്പോൾ ഐഎഇഎ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രം പൂർണ്ണമായും പുനർനിർമാണം നടത്തുമെന്നും ശക്തമായി തിരിച്ചുവരുമെന്നുമായിരുന്നു ഇറാൻ്റെ പ്രതികരണം.

മംഗളം 3 Mar 2026 6:05 pm

രാഹുലും പ്രിയങ്കയും ഒന്നും കൊടുത്തില്ല; കൂടുതൽ തുക നൽകിയത് കെടി ജലീൽ, സിഎംഡിആർഎഫ് സംഭാവനകൾ ഇങ്ങനെ

വയനാട് ദുരന്തത്തിൽ കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത ജനപ്രതിനിധികളുടെ വിവരാവകാശ രേഖ പുറത്ത്. സംസ്ഥാനത്ത് നിരവധി എംപി, എംഎൽഎമാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്‌. എന്നാൽ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഈ പട്ടികയിൽ ഇല്ല. ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കെടി ജലീൽ ആണെന്നും അജയ് ബാലചന്ദ്രൻ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്‌റ്റിൽ

ഒന്നു ഇന്ത്യ 3 Mar 2026 6:00 pm

സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ?

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. വൈകീട്ടോടെ വില ആയിരത്തിലധികം രൂപ കുറഞ്ഞു. ഇന്ന് രണ്ടാം തവണയാണ് സ്വർണ വില കുറയുന്നത്. അന്തരാഷ്ട്ര വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് കേരളത്തിലും വില ഇടിയാൻ കാരണമായത്. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില 5400 ഡോളറിന് മുകളിൽ ഇന്നലെ ഉയർന്നിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ വില 5294 ഡോളറിലേക്ക്

ഒന്നു ഇന്ത്യ 3 Mar 2026 5:58 pm

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്; സമ്പൂർണ പണിമുടക്ക് വ്യാഴാഴ്ച മുതൽ

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

സിറാജ് ലൈവ് 3 Mar 2026 5:56 pm

കാജാ എളുപ്പത്തിൽ തയ്യാറാക്കാം

മൈദ _ ഒരു കപ്പ് വെള്ളം --കാല്‍ കപ്പ് ഉപ്പ് -ഒരു നുള്ള് കരിഞ്ജീരകം --ഒരു ടീസ്പൂണ്‍ അരി പോടീ ഒരു ടേബിള്‍ സ്പൂണ്‍

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 5:55 pm

യുഎഇയില്‍ ഇറാന്‍ ആക്രമണം; മൂന്നുപേര്‍ മരിച്ചു, 68 പേര്‍ക്ക് പരിക്കേറ്റു

അബുദാബി:  യുഎഇയിയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയം. ആക്രമണങ്ങളില്‍ 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. അതോടൊപ്പം, ഇതുവരെ ഇറാനില്‍ നിന്ന് 186 മിസൈലുകളും 812 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയ വക്താവ് പറയുന്നതിങ്ങനെ, നമ്മുടെ രാജ്യത്തിനെതിരേ 186 മിസൈലുകള്‍ വിക്ഷേപിച്ചു. അവയില്‍ 172 എണ്ണം നശിപ്പിക്കപ്പെട്ടു, അവയില്‍ 13 എണ്ണം കടലില്‍ പതിച്ചു. ഒരു മിസൈല്‍ നമ്മുടെ പ്രദേശങ്ങളില്‍ പതിച്ചു. 812 ഇറാനിയന്‍ ഡ്രോണുകള്‍ നിരീക്ഷിക്കപ്പെട്ടു, അവയില്‍ 755 എണ്ണം തടഞ്ഞു.

തേജസ് ന്യൂസ് 3 Mar 2026 5:52 pm

5 വർഷം നീണ്ട വേദനക്ക് വിരാമം; വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്തതിനു പിന്നാലെ ഉഷ ആശുപത്രി വിട്ടു

കൊച്ചി അമൃത ആശുപത്രിയിലാണ് കത്രിക നീക്കം ചെയ്തത്.

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 5:52 pm

രണ്ട് വന്ദേ സ്ലീപ്പർ ട്രെയിനുകൾകൂടി ഈ മാസം പുറത്തിറക്കും

പരവൂർ: പുതുതായി രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ റേക്കുകൾ കൂടി ഈ മാസം അവസാനത്തോടെ പുറത്തിറക്കാൻ റെയിൽ മന്ത്രാലയം. ചെന്നൈ പെരമ്പൂരിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറയിൽ ഈ റേക്കുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. അവസാന വട്ട സാങ്കേതിക പരിശോധനകൾ നടന്നുവരികയാണെന്ന് ഐസിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ രാജ്യത്ത് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഹൗറ – ഗുവഹാത്തി റൂട്ടിലാണ് ഈ ട്രെയിനുകൾ ഓടുന്നത്. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ആയ ഇവ 2026 ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഈ സ്ലീപ്പർ ട്രെയിൻ ചെന്നൈ ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡാണ് നിർമിച്ചത്. ഇതിൽ 11 തേർഡ് ഏസി , നാല് സെക്കന്‍റ് ഏസി, ഒരു ഫസ്റ്റ് ക്ലാസ് ഏസി എന്നിവ ഉൾപ്പെടെ… The post രണ്ട് വന്ദേ സ്ലീപ്പർ ട്രെയിനുകൾകൂടി ഈ മാസം പുറത്തിറക്കും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 3 Mar 2026 5:51 pm

'പ്രണവം' കത്തി 44 യാത്രക്കാർ വെന്തുമരിച്ചു, കേരളത്തെ ഞെട്ടിച്ച അപകടം; 25 വർഷം മുമ്പത്തെ പൂക്കിപ്പറമ്പ് അപകടത്തിൽ ബസ് ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി

25 വർഷം മുൻപ് മലപ്പുറം പൂക്കിപ്പറമ്പിൽ 44 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർക്ക് ഹൈക്കോടതി അഞ്ച് വർഷം തടവ് വിധിച്ചു. അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് രാമനാട്ടുകര സ്വദേശി സുധീർകുമാറിനെ നരഹത്യയ്ക്ക് ശിക്ഷിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 5:50 pm

അനന്തപുരിയിൽ ഭക്തിക്കടൽ; കത്തുന്ന വെയിലിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ; ആവേശമായി താരപ്പൊലിമ; പതിവ് തെറ്റിക്കാതെ ചിപ്പിയും ആനിയും; പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തർ മടങ്ങി; മടക്കയാത്രയ്ക്ക് പ്രത്യേക ട്രെയിനുകളും ബസുകളും; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്

തിരുവനന്തപുരം:  ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ മടങ്ങി. ലക്ഷക്കണക്കിന് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദ്യത്തോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. ഉച്ചയ്ക്ക് 2.15-ന് ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെ നഗരമെമ്പാടും നിവേദ്യ സമർപ്പണ ചടങ്ങുകൾ നടന്നു. രാവിലെ 10.30-ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നു. തൊട്ടുപിന്നാലെ കിലോമീറ്ററുകളോളം നീണ്ടുകിടന്ന ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് അഗ്നി പകർന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചും ഭക്തലക്ഷങ്ങൾ തെരുവോരങ്ങളിലും വീറ്റുമുറ്റങ്ങളിലും ദേവിക്കായി പ്രസാദമൊരുക്കി. 380-ഓളം ശാന്തിമാരാണ് നിവേദ്യ ചടങ്ങുകൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കപ്പെട്ടത്. പതിവുപോലെ ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമായി. നടി ചിപ്പി ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയിട്ടു. സംവിധായകൻ ഷാജി കൈലാസിന്റെ വസതിയിൽ ഭാര്യയും നടിയുമായ ആനിയും മറ്റ് സുഹൃത്തുക്കളും ഒത്തുചേർന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും കുടുംബസമേതം പൊങ്കാലയുടെ ഭാഗമായി. ആചാരപ്പെരുമയ്ക്കൊപ്പം ഹൃദ്യമായ സൗഹൃദത്തിന്റെ വിരുന്നുകൂടിയായി നടി ആനിയുടെ വീട്ടുമുറ്റത്തെ പൊങ്കാല. വർഷങ്ങൾക്കു മുൻപ് മൂന്ന് അടുപ്പുകളിൽ തുടങ്ങിയ ആനിയുടെ പൊങ്കാലയിടൽ ഇന്ന് സിനിമ-സീരിയൽ രംഗത്തെ പ്രമുഖർ ഒത്തുചേരുന്ന വലിയൊരു ഭക്തിസംഗമമായി മാറി. ഇത്തവണയും പതിവുതെറ്റിക്കാതെ നിരവധി താരങ്ങളാണ് ആറ്റുകാലമ്മയ്ക്ക് നൈവേദ്യമൊരുക്കാൻ ഇവിടെയെത്തിയത്. മുടങ്ങാതെ പൊങ്കാലയർപ്പിക്കുന്ന ആനിയുടെ വിശ്വാസത്തിനൊപ്പം പ്രിയ സുഹൃത്ത് ബീന ആന്റണിയും ഇത്തവണ പങ്കുചേർന്നു. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ ഭാര്യ ലീനയുടെ കന്നിപ്പൊങ്കാലയായിരുന്നു ഇത്തവണത്തേത്. തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തിനായി പ്രാർത്ഥനയുമായി സംവിധായകൻ ഷാജി കൈലാസും ഇവർക്കൊപ്പം സജീവമായുണ്ടായിരുന്നു. പിറന്നാൾ മാസത്തിൽ തന്നെ കന്നിപ്പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിന്റെ ഇരട്ടി സന്തോഷത്തിലായിരുന്നു നടി അദിതി രവി. 'സർവം മായ'യിലൂടെ ശ്രദ്ധേയയായ റിയ ഷിബു, സീരിയൽ താരം സ്നിഷ എന്നിവരും ആനിയുടെ വീട്ടുമുറ്റത്ത് പൊങ്കാലയർപ്പിച്ചു. കത്തുന്ന വെയിലിനെ അവഗണിച്ചും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കാലയർപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയോടെയാണ് താരങ്ങൾ മടങ്ങിയത്. നിവേദ്യത്തിന് സാക്ഷ്യം വഹിക്കാൻ 350-ഓളം ശാന്തിമാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർക്ക് പുറമെ വിദേശികളും ഇത്തവണ പൊങ്കാല പുണ്യം തേടിയെത്തിയിരുന്നു. കിലോമീറ്ററുകളോളം നീണ്ട നിരത്തുകളിൽ രണ്ടും മൂന്നും വരികളിലായാണ് അടുപ്പുകൾ നിരന്നത്. തലേദിവസം തന്നെ ഇടംപിടിച്ച ഭക്തർ പുലർച്ചെ മുതൽ ദേവീനാമ മന്ത്രങ്ങളാൽ നഗരത്തെ ഭക്തിയുടെ കൊടുമുടിയേറ്റുകയായിരുന്നു. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ ഒരുക്കിയിരുന്നു. നഗരത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അന്നദാനവും കുടിവെള്ള വിതരണവും നടന്നു. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തിൽ സുഗമമായാണ് ഇത്തവണ ചടങ്ങുകൾ പൂർത്തിയായത്. നിവേദ്യത്തിന് ശേഷം മൺകലങ്ങളുമായി ഭക്തർ മടങ്ങിയതോടെ അനന്തപുരി പതുക്കെ സാധാരണ നിലയിലേക്ക് തിരിച്ചുനടന്നു. ചന്ദ്രഗ്രഹണം പ്രമാണിച്ച് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടാകില്ല. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് ചടങ്ങ് നടക്കും. തുടർന്ന് 10.45-ന് മണക്കാട് ധർമ്മശാസ്‌ത്രാ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെടും. ബുധനാഴ്‌ച രാത്രി 9.45-ന് കാപ്പഴിച്ചു കുടിയിളക്കുന്നതോടെ ചടങ്ങുകൾക്ക് തുടർച്ചയാകും. രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് ഔദ്യോഗികമായി സമാപനമാകും.

മറുനാടൻ മലയാളീ 3 Mar 2026 5:50 pm

സോനാ നായർക്ക് പ്രേംനസീർവനിതാരത്ന പുരസ്കാരം

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിന്‍റെ ഈ വർഷത്തെ പ്രേംനസീർ വനിതാരത്ന പുരസ്ക്കാരം ചലച്ചിത്ര താരം സോനാ നായർക്ക് സമർപ്പിക്കുമെന്ന് വനിതാ വിംഗ് ചെയർപേഴ്സൺ ഷംസ് അബ്ദീനും കൺവീനർ ഡോ. ഗീതാ ഷാനവാസും അറിയിച്ചു. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വൈകുന്നേരം തമ്പാനൂർ ഹൈലാൻഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകം രൂപകൽപന ചെയ്ത പുരസ്ക്കാരവും പ്രശസ്തിപത്രവും സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അറിയിച്ചു. The post സോനാ നായർക്ക് പ്രേംനസീർവനിതാരത്ന പുരസ്കാരം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 3 Mar 2026 5:46 pm

പെരുമ്പാവൂരിൽ യുവതിയുടെ കഴുത്തിൽ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസമുട്ടിച്ച് കൊലപ്പെടുത്തി; ലിവിംഗ് പങ്കാളി അറസ്റ്റിൽ

പെരുമ്പാവൂർ കീഴില്ലത്ത് യുവതിയെ കഴുത്തിൽ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടെ താമസിച്ചിരുന്നയാളുടെ പേരിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 5:43 pm

സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'വെറി' മാര്‍ച്ച് 6 ന്

ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ് സുനിൽ കുമാർ തുടങ്ങിയവര്‍ അഭിനയിക്കുന്നു

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 5:41 pm

'സ്വപ്നം കാണാൻ പഠിപ്പിച്ചത് അച്ഛൻ, കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് പഠിപ്പിച്ചു, കുറിപ്പുമായി തൃശൂർ കളക്ടർ

തൃശൂർ ജില്ലാ കളക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രൻ ഐഎഎസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. എറണാകുളം സ്വദേശിയായ ശിഖ സുരേന്ദ്രൻ തന്റെ നേട്ടത്തിന് പിന്നിലുളള അച്ഛന്റേയും അമ്മയുടേയും പിന്തുണയെയും അധ്വാനത്തേയും കുറിച്ചാണ് വികാര നിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. '' സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ

ഒന്നു ഇന്ത്യ 3 Mar 2026 5:40 pm

പൂരത്തിനിടെ സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കുത്തേറ്റു

പാലക്കാട്: ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്‍ഷിദ്(31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകില്‍ മൂന്ന് കുത്തേറ്റു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീന്‍, സനൂപ്, സന്തോഷ്, അനില്‍ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ചിനക്കത്തൂര്‍ പൂരത്തിന് സ്പെഷ്യല്‍ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഒറ്റപ്പാലം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തേജസ് ന്യൂസ് 3 Mar 2026 5:39 pm

സ്വർണ വില കത്തുന്നു'; അഡ്വാൻസ് ബുക്കിംഗും ചിലവേറും..ഇനി ഇത്ര തുക നൽകാതെ സ്വർണം ബുക്ക് ചെയ്യാനാകില്ല

സ്വർണ വില നോക്കി അമ്പരന്ന് നിൽക്കുകയാണ് ആഭരണപ്രേമികൾ. ഇന്ന് അൽപം വില കുറഞ്ഞെങ്കിലും പവന് 1.24 ലക്ഷം എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായാൽ സ്വർണ വില വലിയ കുതിപ്പ് നടത്തുമെന്നാണ് പ്രവചനങ്ങൾ. വിലയിലെ കുതിപ്പ് തുടർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ എത്തുന്നവരാണ് അക്ഷരാർത്ഥത്തിൽ പെട്ടിരിക്കുന്നത്. മുൻപ് മുൻകൂട്ടി ബുക്ക് ചെയ്ത്

ഒന്നു ഇന്ത്യ 3 Mar 2026 5:35 pm

'പശ്ചിമേഷ്യയില്‍ ശാന്തി പുലരാന്‍ സയണിസ്റ്റുകള്‍ ആയുധം താഴെവെക്കണം'; പറവൂര്‍ മേഖല മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

പറവൂര്‍:  നെതന്യാഹുവിന്റെ രാഷ്ട്രീയ നേട്ടത്തിനായിമാത്രം ഇറാനെതിരേ ആക്രമണം നടത്തി ലോകത്ത് സര്‍വ്വനാശത്തിനു തുടക്കം കുറിച്ച സയണിസ്റ്റ് ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പറവൂര്‍ മേഖല മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ ഹാജി ആവശ്യപ്പെട്ടു. ഇസ്രായേലിന്റേയും അമേരിക്കയുടേയും ഏകപക്ഷീയമായ ആക്രമണത്തിനു ശേഷം ഗള്‍ഫ് മേഖലയുള്‍പ്പെടെ ആശങ്കയുടെ മുള്‍മുനയിലാണ്. സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ ശുഭസൂചകമായി മുന്നേറുന്നതിനിടെയാണ് പ്രകോപനപരമായി ഇസ്രായേല്‍ ഇറാനില്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്. പശ്ചിമേഷ്യയില്‍ സമാധാനം ആഗ്രഹിക്കാത്തരാജ്യമാണ് ഇസ്രായേല്‍. ആയത്തുല്ല ഖമേനിക്കെതിരായ ആക്രമണം ആരാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതില്‍ പറവൂര്‍ മേഖല മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. അമേരിക്കയും ഇസ്രായേലുമുള്‍പ്പെടേയുള്ള സയണിസ്റ്റ് സംഘങ്ങള്‍ ആയുധം താഴെവെക്കാതെ ലോകത്ത് സമാധാനം പുലരില്ലെന്നും വിശുദ്ധ റമദാനില്‍ എല്ലാ വിശ്വാസികളും ലോകസമാധാനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ആദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എ ബി. അബ്ദുല്‍ കാദര്‍, മാലിക് പത്താല, മെഹബൂബ് ടി ഇ, കെ കെ ഫൈസല്‍, ബിനു അബ്ദുല്‍ കരീം, കെ കെ അസീസ്, വി എം ഫൈസല്‍, സി എ ഹനീഫ, യൂനുസ് പി എ, ഒ കെ റഹീം, അബ്ദുള്ള മണ്ണാന്ത്ര എന്നിവര്‍ പങ്കെടുത്തു.

തേജസ് ന്യൂസ് 3 Mar 2026 5:33 pm

ഇറാൻ്റെ നതാൻസ് ആണവ നിലയം ആക്രമിച്ചതായി സ്ഥിരീകരണം; ആണവ വികിരണം ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

ഇറാൻ്റെ നതാൻസ് ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരണം. അന്താരാഷ്ട്ര ആണവോർജ ഏജൻസി ആണ് ഇക്കാര്യം അറിയിച്ചത്. നതാൻസിലെ ആണവ നിലയത്തിലെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചതായി കണ്ടെത്തി. സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

സമയം 3 Mar 2026 5:33 pm

ഗൾഫ് മേഖലയിൽ പ്രധാനമന്ത്രി മോദിയുടെ സുപ്രധാന ഇടപെടൽ, ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും സംസാരിച്ചു; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയായി

രണ്ടു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണത്തിൽ മോദി ആശങ്ക അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്തു. '

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 5:33 pm

ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി. ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മരിച്ചത് 787 പേരാണ്. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്‌റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതായി ഏജൻസി സ്ഥിരീകരിച്ചത്. അതേസമയം ആണവചോർച്ച ഉണ്ടാകാൻ മാത്രമുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ‌ അറിയിച്ചു. ഭൂഗർഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നടാൻസിലേത്. നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് കഴി‍ഞ്ഞ ദിവസം ഐഎഇഎ പറഞ്ഞിരുന്നത്.

മംഗളം 3 Mar 2026 5:27 pm

അഞ്ചു വർഷത്തെ വേദനക്കാലം കഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു

അമൃത ആശുപത്രിയില്‍ വച്ചായിരുന്നു കത്രിക നീക്കം ചെയ്തത്.

സിറാജ് ലൈവ് 3 Mar 2026 5:25 pm

മെഡിക്കല്‍ അനാസ്ഥയില്‍ കുടുങ്ങിയ കത്രിക നീക്കം ചെയ്തതിന് പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു

വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ ശരീരത്തില്‍ നിന്ന് കത്രിക നീക്കം ചെയ്തത്. അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഇതിനെ തുടർന്നു ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ. കെ.സി. വേണുഗോപാൽ എം.പി ഇടപെട്ട് ഇക്കഴിഞ്ഞ 19നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയുമായിരുന്നു .

മംഗളം 3 Mar 2026 5:25 pm

പിതാവും മകനും പറമ്പില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരില്‍ പുരയിടത്തിനു സമീപം പിതാവും മകനും ഷോക്കേറ്റു മരിച്ച നിലയില്‍. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി(65)മകന്‍ അഖില്‍(40)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. നഗരൂര്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ പുരയിടത്തിലാണ് അപകടം. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടേതടക്കം ശല്യമുണ്ട്. പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതിവേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരേ കേസെടുത്തു. കുറിയടുത്തു മഠത്തിന്റെ കൈവശമുള്ള വയലിലാണ് ഇരുവരേയും ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കാണപ്പെട്ടത്. നല്ല രീതിയില്‍ കൃഷി നടന്നുവരുന്ന വയലില്‍ രാവിലെ കാര്യസ്ഥന്‍ വന്നു നോക്കുമ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടതെന്നാണ് വിവരം. ഇവിടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനാല്‍ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. കൊച്ചുണ്ണി തെങ്ങുകയറ്റ തൊഴിലാളിയും മകന്‍ അഖില്‍ കൂലിവേല തൊഴിലാളിയുമാണ്. ഇരുവരും സമീപത്തെ ഉന്നതിയിലാണ് താമസിക്കുന്നത്. അവധി ദിവസമായതിനാല്‍ തൊട്ടടുത്ത പുരയിടത്തില്‍ കപ്പ പറിക്കാന്‍ കയറിയതാണെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ക്ക് സമീപത്ത് കപ്പ പിഴുതുവെച്ചതായി കാണുന്നുണ്ട്.

തേജസ് ന്യൂസ് 3 Mar 2026 5:23 pm

'ജീവിതം എനിക്ക് സമ്മാനമായി നല്‍കിയ അമ്മ'; മഞ്ജു പത്രോസിനെക്കുറിച്ച് അക്ഷയ

അളിയൻസ് പരമ്പരയിലെ സഹതാരമായ മഞ്ജു പത്രോസിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് നടി അക്ഷയ.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 5:22 pm

'മികച്ച ടൈമിംഗ്, പ്ലേസ്‌മെന്റ്, ഒപ്പം ആ ക്ലാസ്സിക് ശൈലിയും'; സമ്മർദ്ദത്തിൽ ആത്മവിശ്വാസം കൈവിട്ടില്ല; തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അവൻ ശാന്തനായിരുന്നു; സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് മുൻ താരം

കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിലെ സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 196 റൺസ് പിന്തുടർന്ന ഇന്ത്യക്കായി, സഞ്ജു 50 പന്തിൽ പുറത്താവാതെ 97 റൺസ് നേടി. നാല് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച ഈ പ്രകടനം സെമി ഫൈനൽ പ്രവേശനവും ഉറപ്പാക്കി. വ്യാഴാഴ്ച മുംബൈയിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഈഡൻ ഗാർഡൻസിൽ ഞായറാഴ്ച സഞ്ജു സാംസൺ കാഴ്ചവെച്ച മാച്ച് വിന്നിംഗ് പ്രകടനം, ഓപ്പണറുടെ കരിയറിലെ തന്നെ ഒരു വഴിത്തിരിവാകുമെന്ന് രവി ശാസ്ത്രി വിശ്വസിക്കുന്നു. 'ദി ഐസിസി റിവ്യൂവിൽ' സംസാരിക്കവേ, സമ്മർദ്ദമേറിയ ഈ മത്സരത്തിൽ 29-കാരനായ സഞ്ജു പുലർത്തിയ മനോഭാവത്തെ ശാസ്ത്രി പ്രശംസിച്ചു. രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ: 'ഇന്ന് സഞ്ജുവിന്റെ സവിശേഷമായ ഇന്നിംഗ്‌സായിരുന്നു. ആ പ്രകടനം അത്രമേൽ പ്രത്യേകതയുള്ളതാകാൻ കാരണം അവന്റെ ശാന്തതയും ആത്മവിശ്വാസവുമാണ്, ഇന്നിംഗ്‌സിലുടനീളം അവൻ പുലർത്തിയ ആ ശൈലി അതിമനോഹരമായിരുന്നു. ആ ഇന്നിങ്സിൽ എല്ലാം ഉണ്ടായിരുന്നു, മികച്ച ടൈമിംഗ്, പ്ലേസ്‌മെന്റ്, കരുത്ത്, ഒപ്പം ആ ക്ലാസ്സിക് ശൈലിയും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു തന്റെ ആത്മവിശ്വാസം കൈവിട്ടില്ല എന്നതാണ്. തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അത്രമേൽ ശാന്തനായാണ് അവൻ ബാറ്റ് ചെയ്തത്.' 'ഇതൊരു വെറും ലീഗ് മത്സരമായിരുന്നില്ല, മറിച്ച് ഒരു നോക്കൗട്ട് പോരാട്ടമായിരുന്നു. സഞ്ജുവിന്റെ കരിയറിലുടനീളം അവനെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. ആരും അദ്ദേഹത്തിന്റെ പ്രതിഭയെ ചോദ്യം ചെയ്തിട്ടില്ല, എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനത്തിൽ പലരും നിരാശരായിരുന്നു. എന്നാൽ ഇന്ന് സഞ്ജു തന്റെ സർവ്വ കരുത്തും പുറത്തെടുത്തു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സന്തോഷിപ്പിച്ചു,' അദ്ദേഹം കൂട്ടിച്ചേർത്തു. വെല്ലുവിളി നിറഞ്ഞ സ്കോർ പിന്തുടർന്ന ഇന്ത്യക്ക്, പതിനൊന്നാം ഓവറിൽ 18 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നഷ്ടമായതോടെ കളി അല്പം പ്രതിസന്ധിയിലായി. എന്നാൽ തുടർന്ന് സഞ്ജു സാംസൺ തിലക് വർമ്മയുമായും (27), ഹാർദിക് പാണ്ഡ്യയുമായും (17) ചേർത്ത നിർണ്ണായക കൂട്ടുകെട്ടുകൾ ഇന്ത്യയെ വിജയപാതയിൽ എത്തിച്ചു. അവസാന ഓവറിലാണ് ടീം വിജയലക്ഷ്യം കണ്ടതെങ്കിലും, മത്സരത്തിലുടനീളം സഞ്ജു പുലർത്തിയ നിയന്ത്രണം വിജയത്തെക്കുറിച്ച് ഒട്ടും സംശയമുണ്ടാക്കിയില്ല. വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇനി ഇംഗ്ലണ്ടിനെ നേരിടും. നോക്കൗട്ട് പോരാട്ടത്തിന് തൊട്ടുമുമ്പ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ നിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

മറുനാടൻ മലയാളീ 3 Mar 2026 5:20 pm

വിജയ് ഒരുങ്ങിത്തന്നെ, പ്രകടന പത്രിക വനിതാ ദിനത്തിൽ; ഓരോ വീട്ടിലും മോട്ടോർ സൈക്കിൾ, നല്ല ജോലി, വൻ വാഗ്‌ദാനങ്ങൾ

ചെന്നൈ: പ്രമുഖ നടനും രാഷ്ട്രീയനേതാവുമായ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക മാർച്ച് 8-ന്, അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറക്കും. ഇന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങളാണ് ഈ വിവരം അറിയിച്ചത്. ഒരു നടിയുമായുള്ള വിജയുടെ ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ പേരിൽ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയമായ

ഒന്നു ഇന്ത്യ 3 Mar 2026 5:18 pm

ഗൾഫിൽ നിന്ന് നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; കുവൈറ്റ് വഴി കേരളത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങി

പശ്ചിമേഷ്യൻ സംഘർഷം ആശങ്ക ഉയർത്തവെയാണ് വിമാന സർവീസുകൾ ഭാഗികമായി സർവീസ് ആരംഭിച്ചത്. വിശദാംശങ്ങൾ അറിയാം

സമയം 3 Mar 2026 5:17 pm

യുദ്ധം തീർന്നില്ലെങ്കിൽ എണ്ണ വില മുതൽ പാചകവാതകവും ബസുമതി അരിയും വരെ വെട്ടിലാകും, കാത്തിരിക്കുന്നത്..

അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28ന് ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളിയുയർത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള അസംസ്കൃത എണ്ണ വിലയിലെ വർദ്ധനവും സംബന്ധിച്ച് ഈ നീക്കം ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിലെ പ്രധാന ആശങ്ക നേരിട്ടുള്ള സൈനിക ഇടപെടലല്ല, മറിച്ച് ഇന്ധനവില, പണപ്പെരുപ്പം,

ഒന്നു ഇന്ത്യ 3 Mar 2026 5:15 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണനെ അനുശോചിച്ച് കെസി വേണുഗോപാല്‍ എംപി

ആറുതവണ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ അദ്ദേഹം ദേശീയരാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാക്കളില്‍ പ്രമുഖനായിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 5:11 pm

ബാർലി ഉപ്പുമാവ് ഇതാ

ബാർലി ഉപ്പുമാവ് ഇതാ

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 5:10 pm

നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം, ജാസ്ലിയ മരണത്തിലും മങ്ങാത്ത പുഞ്ചിരി ; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം

അങ്കമാലിയിൽ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസന്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്യും.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 5:09 pm

അമേരിക്കയുടേത് വന്യമൃഗ നീതി, ലക്ഷ്യം ഇറാന്റെ എണ്ണ; പ്രവാസികൾ തീ തിന്ന് കഴിയുന്ന അവസ്ഥയിലെന്നും മുഖ്യമന്ത്രി, പശ്ചിമേഷ്യൻ സംഘർഷത്തിൽ രൂക്ഷ വിമർശനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന വന്യമൃഗ നീതിയാണ് നടക്കുന്നതെന്നും അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ എണ്ണയാണെന്നും അദ്ദേഹം ആരോപിച്ചു

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 5:07 pm

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ജിദ്ദ വിമാനത്തവാളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പത്ത് പ്രത്യേക വിമാന സര്‍വീസ്

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിറാജ് ലൈവ് 3 Mar 2026 5:05 pm

ഏഷ്യൻ കപ്പിൽ ഇറാൻ വനിതാ ടീമിന്റെ ശക്തമായ പ്രതിഷേധം; ദേശീയ ഗാനം പാടാതെ ഫുട്ബോൾ താരങ്ങൾ

ഗോൾഡ് കോസ്റ്റ്: ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്നതിനിടെ, ലോകശ്രദ്ധ ആകർഷിച്ച് ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്റെ നിശബ്ദ പ്രതിഷേധം. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചുകൊണ്ടാണ് ടീം തങ്ങളുടെ ശക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അസാധാരണമായ പ്രതിഷേധം അരങ്ങേറിയത്. ഗോൾഡ് കോസ്റ്റിലെ സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ദേശീയ ഗാനം മുഴങ്ങിയപ്പോൾ, ഇറാൻ താരങ്ങളോ പരിശീലക മർസിയ ജാഫരിയോ അത് ഏറ്റുപാടാൻ തയ്യാറായില്ല. തല ഉയർത്തിപ്പിടിച്ച് നിന്ന അവരുടെ മുഖങ്ങളിൽ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളോടുള്ള കടുത്ത പ്രതിഷേധം വ്യക്തമായിരുന്നു. സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു അന്താരാഷ്ട്ര കായിക വേദിയിൽ ഈ നിലപാട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ, ടീം ക്യാപ്റ്റൻ സെഹ്‌റ ഘൻബരിയോടും പരിശീലകയോടും ഖമേനിയുടെ മരണത്തെക്കുറിച്ചും പ്രതിഷേധത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നുവെങ്കിലും, എഎഫ്‌സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) പ്രതിനിധി ഇത് തടഞ്ഞു. രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കി കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു എഎഫ്‌സി നിർദ്ദേശം. മത്സരഫലം കൊറിയക്ക് അനുകൂലമായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയ ഇറാനെ തോൽപ്പിച്ചു. ചോ യു റി, കിം ഹ്യെ റി, കോ യൂ ജിൻ എന്നിവരാണ് കൊറിയക്കായി ഗോളുകൾ നേടിയത്. ശക്തമായ പ്രതിരോധം തീർത്തെങ്കിലും രണ്ടാം പകുതിയിൽ വന്ന പിഴവുകൾ ഇറാൻ ടീമിന് തിരിച്ചടിയായി.

മറുനാടൻ മലയാളീ 3 Mar 2026 4:59 pm

സ്വർണം വാങ്ങാനുള്ളവർ പെട്ടെന്ന് വാങ്ങിക്കോ; പിന്നെ പിടിച്ചാൽ കിട്ടില്ല, വില 6000 ഡോളർ കടക്കും? സാധ്യത ഇങ്ങനെ

പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സമീപിച്ചതോടെ സ്വർണത്തിന് വീണ്ടും വില കുതിച്ചു കയറുകയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാനിലെ സംയുക്ത സൈനികാക്രമണങ്ങൾ ആഗോള വിപണികളെ പിടിച്ചുലയ്ക്കുകയും സുരക്ഷിത ആസ്‌തികളിൽ നിക്ഷേപം ശ്രദ്ധിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്‌തിരിക്കുകയാണ്. പ്രധാന എണ്ണവിതരണ പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്

ഒന്നു ഇന്ത്യ 3 Mar 2026 4:58 pm

മഹാരാഷ്ട്രയില്‍ ഗിഗ്, ഡെലിവറി തൊഴിലാളികള്‍ക്ക് പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഡെലിവറി, ഗിഗ് തൊഴിലാളികള്‍ക്ക് പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഫുഡ് ഡെലിവറി, ഇ കൊമേഴ്‌സ്, ക്യാബ് സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് തീരുമാനം. നിയമസഭയില്‍ ലേബര്‍ മന്ത്രി ആകാശ് ഫണ്ട്കറാണ് പ്രഖ്യാപനം നടത്തിയത്. പുതിയ വ്യവസ്ഥ പ്രകാരം സൊാമാറ്റൊ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്,ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ഡെലിവറി പങ്കാളികളും സേവനം ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ നിന്ന് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം. മിക്കപ്പോഴും മൂന്നാം കക്ഷി ഏജന്‍സികളിലൂടെ തൊഴിലാളികളെ നിയമിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാര്യങ്ങളില്‍ കമ്പനികള്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ വീടുകളിലെത്തുന്ന ഡെലിവറി ജീവനക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പോലിസ് വെരിഫിക്കേഷന്‍ ഇല്ലാത്ത ജീവനക്കാരെ കണ്ടെത്തിയാല്‍ സേവനത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊപ്പം, ഗിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവരാനുള്ള പദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കായി പ്രത്യേക ക്ഷേമബോര്‍ഡ് രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

തേജസ് ന്യൂസ് 3 Mar 2026 4:53 pm

‘ഇന്ന് ഞാൻ ഒരുപാട് കരഞ്ഞ ദിവസമാണ്’: അമ്മയുടെ രണ്ടാം വിവാഹ വീഡിയോ പങ്കുവച്ച് മകൾ

നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ മുന്നിൽവച്ച് മറ്റൊരു വിവാഹം കഴിച്ചാൽ എന്താകും അവസ്ഥ‍? പെട്ടെന്ന് കേൾക്കുന്പോൾ ആരായാലും ആദ്യമൊന്നു പകച്ചുപോകും. നിങ്ങൾ എപ്പോഴെങ്കിലും ആ ചോദ്യം ചോദിച്ചിട്ടുണ്ടോ? സിംഗിൾ പേരന്‍റ് ആയ നിങ്ങളുടെ അച്ഛനോ അമ്മയോ മറ്റൊരാളെ കല്യാണം കഴിക്കാൻ നിങ്ങൾ സമ്മതിക്കുമോ? അങ്ങനെയൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂജ ഭട്നാഗർ എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവച്ചത്. അവളുടെ അമ്മയുടെ രണ്ടാം വിവാഹത്തിന്‍റെ വീഡിയോ ആണിത്. ഇന്ന് ഞാൻ ഒരുപാട് കരഞ്ഞ ദിവസമാണ്. ഒരേസമയം സന്തോഷവും സങ്കടവും എനിക്കുണ്ടായി. എന്‍റെ അമ്മ ഇന്ന് രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നു. ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. എന്തായാലും എനിക്ക് ഒരു കാര്യമറിയാം. യഥാർഥ സ്നേഹം എന്നെന്നും വിജയിക്കും. അതിനു തെളിവാണ് ഇന്ന് എന്‍റെ അമ്മയുടെ കല്യാണം. എന്‍റെ അച്ഛനും അമ്മയ്ക്കും വിവാഹ ആശംസകൾ എന്നു… The post ‘ഇന്ന് ഞാൻ ഒരുപാട് കരഞ്ഞ ദിവസമാണ്’: അമ്മയുടെ രണ്ടാം വിവാഹ വീഡിയോ പങ്കുവച്ച് മകൾ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 3 Mar 2026 4:52 pm

പ്രാതലിന് സേമിയ ഉപ്പുമാവ്

സേമിയ - 1 കപ്പ്‌ ഉള്ളി - 1/4 കപ്പ്‌ പച്ചമുളക് - 2 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 ടീസ്പൂൺ തേങ്ങ ചിരകിയത് -1/4 ടീസ്പൂൺ കടുക് -1/2 ടീസ്പൂൺ ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 4:50 pm

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

ഒരാള്‍ക്ക് പരുക്കേറ്റു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് (ഡി ജി ഷിപ്പിങ്) പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.

സിറാജ് ലൈവ് 3 Mar 2026 4:44 pm

മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി എസ്ഡിപിഐ

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും എംപിമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. മികച്ച പാര്‍ലമെന്റേറിയനും ജനപ്രിയ നേതാവുമായിരുന്നു കെ പി ഉണ്ണികൃഷ്ണനെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

തേജസ് ന്യൂസ് 3 Mar 2026 4:44 pm

ബിഹാറില്‍ 2.89 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആര്‍സിസി പാലം തകര്‍ന്നുവീണു

പറ്റ്‌ന: ബിഹാറില്‍ നിര്‍മാണത്തിലിരുന്ന ആര്‍സിസി പാലം കോണ്‍ക്രീറ്റിംഗിനിടെ തകര്‍ന്നുവീണു. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഘോഗരി നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ സ്ലാബാണ് വലിയ ശബ്ദത്തോടെ നിലംപൊത്തിയത്. 2.89 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 29 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിന്റെയിടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയുമാണ് പാലം തകര്‍ന്നതിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ അധികൃതര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പന്ത്രണ്ടോളം പാലങ്ങളാണ് ബിഹാറില്‍ തകര്‍ന്നുവീണത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് അല്ലെങ്കില്‍ നിര്‍മാണ ഘട്ടത്തില്‍ പാലങ്ങള്‍ തകരുന്നത് സംസ്ഥാനത്ത് പതിവാകുന്നതായി വിമര്‍ശനമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ പാലം അപകടങ്ങള്‍ക്ക് പിന്നില്‍ ഭരണകൂടവും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

തേജസ് ന്യൂസ് 3 Mar 2026 4:43 pm

കാഴ്ചപരിമിതനായ വിദ്യാർഥിയെ കൈവിലങ്ങണിയിച്ചെന്ന കേസ് : ആരോപണം തെളിയിക്കാനായില്ലെന്ന്; കേസ് തീർപ്പാക്കി കമ്മീഷൻ

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയ്ക്കെതിരേ 2023 ജൂൺ 25 ന് കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കാഴ്ചപരിമിതനായ വിദ്യാർഥിയെ കൈവിലങ്ങ് അണിയിച്ച് പൊതുജനമധ്യത്തിൽ അപമാനിച്ചെന്ന പരാതിയിൽ ആരോപണം തെളിയിക്കാനായില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോലീസിന്‍റെ ഭാഗത്ത് നിന്ന് മനഃപൂർവമായ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മീഷന്‍റെ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിനെതിരേ ആക്ഷേപം സമർപ്പിക്കാൻ പരാതിക്കാരന് അവസരം നൽകിയെങ്കിലും ആക്ഷേപം സമർപ്പിക്കുകയോ സിറ്റിംഗിൽ ഹാജരാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. തിക്കോടി സ്വദേശി ഹസ്വീഹ് മുഹമ്മദിന്‍റെ പരാതിയാണ് തള്ളിയത്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണങ്ങൾ നിഷേധിച്ച സാഹചര്യത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍റെ അന്വേഷണ വിഭാഗത്തെ ജുഡീഷൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. 2023 ൽ നടന്ന… The post കാഴ്ചപരിമിതനായ വിദ്യാർഥിയെ കൈവിലങ്ങണിയിച്ചെന്ന കേസ് : ആരോപണം തെളിയിക്കാനായില്ലെന്ന്; കേസ് തീർപ്പാക്കി കമ്മീഷൻ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 3 Mar 2026 4:41 pm

കാർ ക്രെയിനിലിടിച്ച് മൂന്ന് പേർ മരിച്ചു

കാറിന്റെ അമിതവേഗതയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

സിറാജ് ലൈവ് 3 Mar 2026 4:40 pm

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും ദാരുണാന്ത്യം

തിരുവനന്തപുരം: നഗരൂരില്‍ പുരയിടത്തില്‍ അച്ഛനും മകനും മരിച്ചനിലയില്‍. അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകന്‍ അഖിലുമാണ് (35) മരിച്ചത്. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരെ കേസെടുത്തു. രാത്രിയില്‍ ഇരുവര്‍ക്കും ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിന് സമീപത്തേയ്ക്ക് വന്നപ്പോള്‍ ഇരുവര്‍ക്കും ഷോക്കേറ്റതാകാം എന്നാണ് കരുതുന്നത്. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ അടക്കം ശല്യം ഉണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

മംഗളം 3 Mar 2026 4:40 pm

ഇറാനെതിരായ യുദ്ധം: അവസാനഘട്ടം എങ്ങനെ?

അനിവാര്യമായ ഒരു രാഷ്ട്രീയ കണക്കുകൂട്ടലിലേക്കാണ് പശ്ചിമേഷ്യയിലെ പുതിയ സംഘർഷം വളർന്നു കൊണ്ടിരിക്കുന്നത്. ഇസ്രായേൽ, യുഎസ്, ഇറാൻ എന്നീ രാജ്യങ്ങളെ സംബന്ധിച്ച് പരസ്പരവിരുദ്ധമായ പരിണതികളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറാനെ തന്ത്രപരമായി ദുർബലപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. അവർ ആഗ്രഹിക്കുന്ന ഫലവും അതു തന്നെ. പക്ഷേ, ഇതിന് യുഎസ് സൈനിക പിന്തുണ ഇസ്രായേലിന് അനിവാര്യമാണ്. ദീർഘകാല അധിനിവേശം ലക്ഷ്യമല്ലാത്ത പരിമിതമായ ഒരു യുദ്ധമാണ് വാഷിങ്ടൺ അഭിലഷിക്കുന്നത്.ശത്രുക്കൾക്കു മേൽ കൂടുതൽ ചെലവ് അടിച്ചേൽപ്പിച്ച് യുദ്ധം ചെയ്യുകയും ദേശീയ ഐക്യം നിലനിർത്തുകയുമാണ് ഇറാനെ സംബന്ധിച്ചിടത്തോളം നിർണായകമാവുന്നത്.ഇറാനെതിരേ കൂടുതൽ പ്രകോപനങ്ങൾ വേണ്ടെന്നാണ് അറബ് രാജ്യങ്ങളുടെ ഇപ്പോഴത്തെ നിലപാട്. അതുകൊണ്ട് അവർ നേരിട്ട് യുദ്ധത്തിൽ പ്രവേശിക്കാൻ സാധ്യതയില്ല. യുഎസിൽ വർധിച്ചുവരുന്ന പൊതുജന-രാഷ്ട്രീയ സമ്മർദ്ദം വിജയം പ്രഖ്യാപിച്ച് യുദ്ധത്തിൽനിന്ന് പുറത്തുകടക്കാൻവാഷിങ്ടണിനെ നിർബന്ധിതരാക്കിയേക്കാം.യുഎസില്ലാതെ, ഇസ്രായേലിന് ഒറ്റയ്ക്ക് ഒരു നീണ്ട ഏറ്റുമുട്ടൽ നിലനിർത്താൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, ഈ യുദ്ധം ഒരിക്കലും ഒരു സൈനിക ലക്ഷ്യമായിരുന്നില്ല. അത് പ്രാദേശിക അധികാര സന്തുലിതാവസ്ഥ പുനർനിർമിക്കുന്നതിനെയാണ് പ്രധാന ലക്ഷ്യമാക്കിയത്. ഇസ്രായേലിന്റെ മോഹങ്ങൾ വ്യക്തമാണ്. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ, മിസൈൽ ശേഷികൾ, പ്രാദേശിക സഖ്യങ്ങൾ, സാമ്പത്തിക പ്രതിരോധശേഷി എന്നിവയെ ശാശ്വതമായി ദുർബലപ്പെടുത്തുന്ന യുഎസ് പിന്തുണയുള്ള ഒരു സുസ്ഥിരമായ രാഷ്ട്രീയാവസ്ഥയാണ് അവർ ആഗ്രഹിക്കുന്നത്. ഇറാൻ്റെ ഉന്നത നേതൃത്വത്തെ കൊലപ്പെടുത്തിയത് അസ്ഥിരത സൃഷ്ടിക്കുന്നതിനും രാഷ്ട്രത്തെ തകർക്കുന്നതിനും ഇറാനിയൻ രാഷ്ട്രീയ വ്യവസ്ഥയുടെ ദീർഘകാല നിയന്ത്രണത്തിനോ പരിവർത്തനത്തിനോ പോലും ഇടം നൽകുന്നതിനുമായിരുന്നു. തെൽ അവീവിന്റെ വീക്ഷണകോണിൽ, അവർക്കനുയോജ്യമായ ഫലം വെറും പ്രതിരോധം മാത്രമല്ല, തന്ത്രപരമായ പിന്മാറ്റവും കുടിയാണ്. ഇറാൻ ആന്തരികമായി ദുർബലപ്പെടുക, ബാഹ്യമായി ഒറ്റപ്പെടുക, ലെബനാൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിലെ സഖ്യകക്ഷികളിലൂടെ ശക്തി പ്രകടിപ്പിക്കാൻ സാധിക്കാതെ വരുക എന്നുള്ളതൊക്കെയാണ് ഇസ്രായേലിൻ്റെ കണക്കുകൂട്ടൽ. എന്നാൽ ഈ സാഹചര്യം പൂർണമായും വാഷിങ്ന്റെ സഹിഷ്ണുതയെ ആശ്രയിച്ചിരിക്കുന്നു. ഒന്നിലധികം മുന്നണികളിൽനിന്ന് പ്രതികാരം സ്വീകരിക്കുന്നതിനൊപ്പം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ആവശ്യമായ സൈനിക സമ്മർദ്ദത്തിന്റെ തോത് ഇസ്രായേലിന് ഒറ്റയ്ക്ക് നിലനിർത്താൻ കഴിയില്ല. ലോജിസ്റ്റിക്കൽ, ഇന്റലിജൻസ്, നയതന്ത്ര സംരക്ഷണം എന്നിവ യുഎസ് തുടരുന്നതായി ഇസ്രായേൽ അനുമാനിക്കുന്നു. വാഷിംഗ്ടൺ ഇല്ലാതെ തെൽ അവീവിന് അവർ പ്രതീക്ഷിക്കുന്ന രാഷ്ട്രീയ സ്ഥിരത നിലനിർത്താൻ കഴിയുമോ എന്നതാണ് ചോദ്യം.ട്രംപ് ഭരണകൂടം ഇഷ്ടപ്പെടുന്ന സാഹചര്യം കൂടുതൽ സംയമനം പാലിക്കുക എന്നതാണ്. എന്നാൽ രാഷ്ട്രീയമായി മറച്ചു വയ്ക്കാത്ത ലക്ഷ്യങ്ങൾ ഉണ്ടുതാനും. വാഷിങ്ടൺ അധിനിവേശം ആഗ്രഹിക്കുന്നില്ല, തുറന്ന യുദ്ധവും ആഗ്രഹിക്കുന്നില്ല. നിർണായകമായി രൂപപ്പെടുത്താവുന്ന പരിമിതമായ ഒരു ഏറ്റുമുട്ടലാണ് അവർ ആഗ്രഹിക്കുന്നത്. ഇത് ഇറാഖല്ല എന്നും അനന്തമായ യുദ്ധം അല്ലെന്നും പെന്റഗണിൽ നിന്നുള്ള സന്ദേശം ഊന്നിപ്പറയുന്നു. ആവർത്തനം തന്നെ ഉൽക്കണ്ഠ വെളിപ്പെടുത്തുന്നു. സൈനിക സാഹസികതയുടെ ആഭ്യന്തര പരിധികൾ യുഎസ് ഭരണകൂടം മനസ്സിലാക്കുന്നു. സ്വകാര്യമായി, ദ്രുതഗതിയിലുള്ള ഭരണകൂട തകർച്ചയെക്കുറിച്ചുള്ള ഇന്റലിജൻസ് സംശയം ചിത്രത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ശിരഛേദം ഇറാനെ യാന്ത്രികമായി അസ്ഥിരപ്പെടുത്തുമെന്ന സിദ്ധാന്തം സ്ഥാപനപരമായ പ്രതിരോധശേഷിയെയും പിന്തുടർച്ച സംവിധാനങ്ങളെയും കുറച്ചുകാണുന്നു. ആന്തരിക വിഘടനത്തിന്റെ പ്രതീക്ഷ ഒരു നിർണായക രീതിയിലും യാഥാർഥ്യമായിട്ടില്ല. അതേസമയം, അമേരിക്കയ്ക്കുള്ളിലെ ട്രംപിനുള്ള പൊതുജന പിന്തുണ പരിമിതമായി കൊണ്ടിരിക്കുന്നു. അപകടങ്ങൾ, പ്രാദേശിക സ്പിൽഓവർ, പ്രവർത്തന സംഘർഷം - സൗഹൃദപരമായ വെടിവയ്പുകൾ പോലുള്ള സംഭവങ്ങൾ ഉൾപ്പെടെ - ഈ യുദ്ധം പ്രാരംഭ പ്രതീക്ഷകൾക്കപ്പുറത്തേക്ക് വ്യാപിക്കുമെന്ന ധാരണയെ ശക്തിപ്പെടുത്തി. വാഷിങ്ടന്റെ ആദർശപരമായ ഫലം ഇപ്പോൾ കൂടുതൽ വ്യക്തമായി തോന്നുന്നു. ഇറാന്റെ തന്ത്രപരമായ ദുർബലപ്പെടുത്തൽ അവകാശപ്പെടാൻ പര്യാപ്തമായ വ്യാപനം, തുടർന്ന് വിജയം പ്രഖ്യാപിക്കുക, നേതൃത്വത്തിന്റെ ശിരഛേദത്തിലൂടെ ഭരണമാറ്റം ഫലപ്രദമായി സംഭവിച്ചുവെന്ന് വാദിക്കുക, ശക്തിയുടെ കൊടിക്കീഴിൽ പുറത്തുകടക്കുക - ഇതൊക്കെയാണ് യുഎസ് പദ്ധതി. ഇത് ഒരു സൈനിക നിഗമനമായിരിക്കില്ല. അത് ഒരു രാഷ്ട്രീയ നിഗമനമായിരിക്കും.കൈവശമുള്ള കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള അതിജീവനമാണ് ഇറാന്റെ ലക്ഷ്യം. ഒരു വിഭജനരേഖയ്ക്ക് ഇരുവശവും തുല്യമായതു പോലെയുള്ള സമമിതി വർധനയ്ക്ക് ഇറാൻ ശ്രമിക്കുന്നില്ല. അത് കൃത്യമായി കണക്കുകൂട്ടിയുള്ള സമ്മർദ്ദം പിന്തുടരുകയാണ്. ഓരോ പ്രതികരണവും യുദ്ധക്കളത്തെ ക്രമേണ വിശാലമാക്കി - ആസ്തികൾ ലക്ഷ്യമിടുന്നു, കഴിവുകൾ സൂചിപ്പിക്കുന്നു, യുഎസ്, ഇസ്രായേൽ സേനകളുടെ ചെലവ് വർധിപ്പിക്കുന്നു. ഇതാണ് തന്ത്രപരമായ ക്ഷമ. ഓരോ പങ്കാളിക്കും സമയം വ്യത്യസ്തമായി പ്രവർത്തിക്കുന്നുവെന്ന് ഇറാൻ മനസ്സിലാക്കുന്നു. വാഷിങ്ടണെ സംബന്ധിച്ചിടത്തോളം, സമയം രാഷ്ട്രീയ മൂലധനത്തെ ഇല്ലാതാക്കുന്നു. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, സമയം ദുർബലതയെ വർധിപ്പിക്കുന്നു. തെഹ്‌റാനെ സംബന്ധിച്ചിടത്തോളം, ബാഹ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമയം ദേശീയ ഐക്യത്തെ ഏകീകരിക്കുന്നു. ഈ യുദ്ധം അമേരിക്കയ്ക്ക് അനുയോജ്യമല്ലാത്ത വിധത്തിൽ ഇറാന് അസ്തിത്വപരമായ ഒന്നാണ്. അസ്തിത്വ യുദ്ധങ്ങളിൽ, സമൂഹങ്ങൾ ഛിന്നഭിന്നമാക്കുന്നതിനുപകരം ഏകീകരിക്കാനുള്ള 'പ്രവണത കാണിക്കുന്നു. ബാഹ്യമായി അടിച്ചേൽപ്പിക്കപ്പെട്ട ഭരണമാറ്റത്തെ ആഭ്യന്തര വിമർശകർ പോലും സ്വാഗതം ചെയ്യാൻ സാധ്യതയില്ല. വാഷിങ്ടണിന്റെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തന്ത്രം - ഉപരോധങ്ങൾ, ഒറ്റപ്പെടൽ, വളയൽ - ഇറാനിൽ കുറച്ച് സാമ്പത്തികമായ അല്ലെങ്കിൽ നയതന്ത്രപരമായ മാർഗങ്ങൾ മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളൂ. ഫലം കീഴടങ്ങലല്ല. അത് പ്രതിരോധമാണ്. വിരോധാഭാസമെന്നു പറയട്ടെ, ഇപ്പോൾ ഇറാൻ വളയലിനെ പിന്നോട്ട് വലിക്കുന്നതായി തോന്നുന്നു - യുഎസ് താവളങ്ങൾ, ഇസ്രായേലി നഗരങ്ങൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ നിരന്തരമായ മാനസികവും തന്ത്രപരവുമായ സമ്മർദ്ദത്തിലാക്കുന്നു. പ്രതിരോധത്തിന്റെ ഈ സന്തുലിതാവസ്ഥ - ചിലർ ഇതിനെ ഭീകരതയുടെ സന്തുലിതാവസ്ഥ എന്ന് വിളിച്ചേക്കാം - നിർണായക വിജയം ഉണ്ടാക്കണമെന്നില്ല. ഇത് തുല്യതയിൽ നിന്നുള്ള ചർച്ചകൾക്ക് കാരണമാകുന്നു. വർധിച്ച വാചാടോപവും പ്രാദേശിക സംഘർഷവും ഉണ്ടെങ്കിലും, അറബ് രാജ്യങ്ങളുടെ നേരിട്ടുള്ള സൈനിക ഇടപെടലിന് സാധ്യത കാണുന്നില്ല. ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രസ്താവനകൾ പുറപ്പെടുവിച്ചേക്കാം. ചിലത് നിശ്ശബ്ദമായി പ്രതിരോധ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചേക്കാം. എന്നാൽ ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ അപകടസാധ്യതകൾ സാധ്യതയുള്ള നേട്ടങ്ങളേക്കാൾ കൂടുതലാണ്. സുരക്ഷാ ഗ്യാരണ്ടികൾ എന്ന നിലയിൽ യുഎസ് താവളങ്ങളുടെ പ്രകടനം ഇതിനകം തന്നെ പരീക്ഷണവിധേയമായിട്ടുണ്ട്. ഈ യുദ്ധത്തിൽ പ്രവേശിക്കുന്നത് ഒരു നിയന്ത്രിത ഏറ്റുമുട്ടലിനെ പ്രവചനാതീതമായ സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള ഒരു പ്രാദേശിക സംഘർഷമാക്കി മാറ്റുമെന്ന് പ്രധാന അറബ് രാജ്യങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ അറബ് സൈന്യങ്ങൾ പോരാട്ടത്തിൽ പ്രവേശിക്കാനുള്ള സാധ്യത കുറവാണ്. ഈ നിഷ്പക്ഷത - അല്ലെങ്കിൽ ജാഗ്രതയുള്ള അകലം - ഇറാന് അനുകൂലമായി പ്രവർത്തിക്കുന്നു. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഏറ്റവും സാധ്യതയുള്ള ഫലം പരിചിതമായ ഒരു ചരിത്ര മാതൃക പിന്തുടരുന്നു. യുദ്ധം മൂർച്ഛിക്കാം. ഇറാൻ സമ്മർദ്ദം ക്രമേണ വർധിപ്പിക്കും. ഇസ്രായേൽ യുഎസ് പിന്തുണയെ വളരെയധികം ആശ്രയിക്കേണ്ടി വരും. അപകടങ്ങൾ, പ്രവർത്തന സംഘർഷങ്ങൾ, സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ വർധിക്കും. ഇതിനകം തന്നെ സംശയാസ്പദമായിക്കഴിഞ്ഞ അമേരിക്കയിലെ പൊതുജനാഭിപ്രായം കഠിനമാകും. കോൺഗ്രസിന്റെ പരിശോധന വർധിക്കും. ലക്ഷ്യങ്ങളെയും നിയമസാധുതയെയും ചോദ്യം ചെയ്യുന്ന മാധ്യമ വിവരണങ്ങൾ വികസിക്കും. രാഷ്ട്രീയ ചെലവുകൾ കുമിഞ്ഞുകൂടും. ഒരു നിശ്ചിത പരിധിയിൽ, വാഷിങ്ടൺ മുന്നോട്ട് പോകും. ഇറാൻ ഗണ്യമായി ദുർബലമായെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നേതൃത്വ പുനസ്സംഘടനയിലൂടെ ഭരണമാറ്റം ഫലപ്രദമായി നേടിയെടുത്തിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടേക്കാം. പിൻവാങ്ങലിനെ പിൻവാങ്ങലായിട്ടല്ല, മറിച്ച് അമേരിക്കൻ ശക്തിയുടെ മറ്റൊരു പ്രകടനമായി ഇത് രൂപപ്പെടുത്തും. അമേരിക്ക പിന്നോട്ട് നീങ്ങുമ്പോൾ, ഇസ്രായേൽ ഒരു കടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു: ഒറ്റയ്ക്ക് തീവ്രമാക്കുക അല്ലെങ്കിൽ അമേരിക്കയുടെ അതേ പാത പിന്തുടരുക.ഒറ്റയ്ക്ക് പോകുന്നത് സുസ്ഥിരമല്ല. അമേരിക്കൻ താങ്ങില്ലാതെ നീണ്ടുനിൽക്കുന്ന ഒരു പ്രാദേശിക യുദ്ധത്തിന് ആവശ്യമായ തന്ത്രപരമായ ആഴവും സാമ്പത്തിക ഒറ്റപ്പെടലും ഇസ്രായേലിന് ഇല്ല. അതിനാൽ, ഇസ്രായേലും കോലാഹലങ്ങൾക്കിടയിൽ വിജയം പ്രഖ്യാപിക്കുകയും തീവ്രത കുറയുകയും ചെയ്യും. ഈ സാഹചര്യത്തിൽ, ഇറാൻ കേടുകൂടാതെയിരിക്കും. ദേശീയ ഐക്യം ശക്തിപ്പെടുന്നു. രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുന്നു. പ്രാദേശിക സഖ്യകക്ഷികൾ - പ്രത്യേകിച്ച് ലെബനാനിലും യെമനിലും - തെഹ്‌റാന്റെ വിധിയുമായി നേരിട്ട് ബന്ധപ്പെട്ട ഒരു അസ്തിത്വപരമായ ഏറ്റുമുട്ടലിനെ അതിജീവിച്ചുകൊണ്ട് ധൈര്യത്തോടെ ഉയർന്നുവരുന്നു. ഹ്രസ്വവും ദീർഘകാലാടിസ്ഥാനത്തിലും ഉള്ളതായ അർഥത്തിൽ, ആ ഫലം ഇറാനും അതിന്റെ സഖ്യകക്ഷികൾക്കും അനുകൂലമാണ്. കുറച്ചുകാലത്തേക്ക് ഇറാനെതിരായ അവസാനത്തെ പ്രധാന യുദ്ധമായിരിക്കാം ഇത്. ഈ ഏറ്റുമുട്ടലിനെ ഇറാൻ ചെറുത്തുനിന്നാൽ, അതിനെ സൈനികമായി വായുവിൽനിന്ന് വേർപെടുത്താൻ കഴിയുമെന്ന മിഥ്യാധാരണ മങ്ങും. ഇസ്രായേലിനുവേണ്ടി ഇറാനെ പരാജയപ്പെടുത്തുക എന്ന മിഥ്യാമോഹം വാഷിങ്ടൺ ഉപേക്ഷിച്ചേക്കാം. വെറും വെടിനിർത്തലിനപ്പുറം - ഒരു ദീർഘകാല ക്രമീകരണം ഉയർന്നുവന്നേക്കാം, അത് ആധിപത്യത്തേക്കാൾ പരസ്പര പ്രതിരോധത്തിൽ വേരൂന്നിയതാണ്. അത്തരമൊരു കരാർ സൗഹൃദത്തെ പ്രതിനിധീകരിക്കില്ല. അത് അംഗീകാരത്തെ പ്രതിനിധീകരിക്കും. എന്നാൽ പരിഹരിക്കപ്പെടാത്ത ഒരു ചോദ്യം അവശേഷിക്കുന്നു: ഇസ്രായേൽ സംതൃപ്തരാകുമോ?ഇസ്രായേലിന്റെ തന്ത്രപരമായ സിദ്ധാന്തം വളരെക്കാലമായി കരുതപ്പെടുന്ന ഭീഷണികൾക്ക് മുൻകൈയെടുത്ത് സൈനിക പരിഹാരങ്ങൾ തേടിയിട്ടുണ്ട്. നിർണായകമായ ഇറാനിയൻ തകർച്ചയില്ലാതെ ഈ യുദ്ധം അവസാനിച്ചാൽ, ഭാവിയിൽ വാഷിങ്ടണെ വീണ്ടും ഏറ്റുമുട്ടലിലേക്ക് ആകർഷിക്കാൻ ഇസ്രായേൽ നേതൃത്വം പുതിയ വഴികൾ തേടിയേക്കാം. അതിനാൽ, ഏറ്റവും സാധ്യതയുള്ള ഫലം ഏതെങ്കിലും പാർട്ടിക്ക് നിർണായക വിജയമല്ല, മറിച്ച് രാഷ്ട്രീയ പുനക്രമീകരണമാണ്. ഇറാനെ സ്ഥിരമായി ദുർബലപ്പെടുത്താൻ ഇസ്രായേൽ ശ്രമിക്കുന്നു. പക്ഷേ, അത് മാത്രം നേടാൻ കഴിയില്ല. വാഷിങ്ടൺ ഒരു വിജയമായി മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ഒരു പരിമിതമായ യുദ്ധം തേടുന്നു.ഇറാൻ അതിജീവനം, ഏകീകരണം, ചെലവ് ചുമത്തൽ എന്നിവ തേടുന്നു.വാഷിങ്ടണിനേക്കാൾ തെഹ്‌റാനെയാണ് കാലം അനുകൂലിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദം ഇസ്രായേലിനേക്കാൾ തെഹ്‌റാനെയാണ് അനുകൂലിക്കുന്നത്. പ്രാദേശികമായ വൈമനസ്യം എതിരാളികളേക്കാൾ തെഹ്‌റാനെയാണ് അനുകൂലിക്കുന്നത്. ഈ യുദ്ധം കീഴടങ്ങലിലോ തകർച്ചയിലോ അവസാനിച്ചേക്കില്ല. വാഷിങ്ടണിലെ ആഖ്യാന മാനേജ്‌മെന്റിലും തെൽ അവീവിലെ നാടകീയ വിജയ പ്രഖ്യാപനങ്ങളിലും ഇത് അവസാനിച്ചേക്കാം.എന്നാൽ കാഴ്ചയ്ക്ക് താഴെ, തന്ത്രപരമായ സന്തുലിതാവസ്ഥ മാറിയിരിക്കും. ഒരു അസ്തിത്വ യുദ്ധമായി ഇറാനെ കാണുന്നതിലെ അതിജീവനം അതിന്റെ പ്രാദേശിക നിലപാട് ശക്തിപ്പെടുത്തുകയും അതിന്റെ പ്രതിരോധ സിദ്ധാന്തത്തെ സാധൂകരിക്കുകയും ലെബനാൻ, യെമൻ, അതിനപ്പുറമുള്ള കണക്കുകൂട്ടലുകൾ പുനർനിർമ്മിക്കുകയും ചെയ്യും. കടപ്പാട്: പലസ്തീൻ ക്രോണിക്ക്ൾ

തേജസ് ന്യൂസ് 3 Mar 2026 4:38 pm

ഇസ്രായേലില്‍ കുടുങ്ങിയ പൗരന്മാര സഹായിക്കാനാകില്ലെന്ന് യുഎസ് എംബസി

ജറുസലേം: ഇസ്രായേലില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സഹായിക്ാനാകില്ലെന്ന് ഇസ്രായേലിലെ യുഎസ് എംബസി അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യത്തില്‍ യാത്രാ സഹായമോ പ്രത്യേക ഒഴിപ്പിക്കല്‍ ക്രമീകരണങ്ങളോ നടത്താന്‍ സാധിക്കില്ലെന്നും എംബസി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇസ്രായേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൂറിസം മന്ത്രാലയം ഈജിപ്തിലെ തബ അതിര്‍ത്തിയിലേക്ക് നടത്തുന്ന ബസ് സര്‍വീസുകള്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദേശം. എന്നാല്‍ ബസ് സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കാന്‍ യുഎസ് സര്‍ക്കാരിന് കഴിയില്ലെന്നും എംബസി വ്യക്തമാക്കി. യാത്രയ്ക്കായി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടര്‍ന്ന് ഇസ്രായേലിലുള്ള എല്ലാ യുഎസ് സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് നിന്ന് പുറപ്പെടാന്‍ വളരെ പരിമിതമായ മാര്‍ഗങ്ങള്‍ മാത്രമാണുള്ളതെന്നും എംബസി അറിയിച്ചു. തെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ എയര്‍പോര്‍ട്ട് സാധാരണ നിലയിലാകുന്ന സമയം വ്യക്തമല്ലാത്തതിനാല്‍, മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തബ അതിര്‍ത്തി വഴി യാത്ര ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് എംബസി ചൂണ്ടിക്കാട്ടുന്നു. തബ അതിര്‍ത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. തബയിലെത്തിയ ശേഷം കെയ്‌റോ വഴി അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ ലഭ്യമായേക്കും. ജോര്‍ദാന്‍ വഴിയുള്ള യാത്ര നിലവില്‍ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പുണ്ട്. തല്‍സമയ സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ Home Front Command Red Alert പോലുള്ള ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. വലിയ ജനക്കൂട്ടങ്ങള്‍, പ്രതിഷേധങ്ങള്‍, കൂടുതല്‍ പോലിസ് സാന്നിധ്യമുള്ള മേഖലകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യുഎസ് എംബസി മുന്നറിയിപ്പില്‍ പറയുന്നു.

തേജസ് ന്യൂസ് 3 Mar 2026 4:35 pm

'ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടില്ല'; ഒരു വീട്ടിൽ താമസിച്ചത് ആലുവ മണപ്പുറത്ത് കണ്ട ബന്ധം പോലുമില്ലാതെ; ഇപ്പോൾ ഞാനൊരു 'പ്രൗഡ് ഡിവോഴ്സി'; വിവാഹമോചനത്തെ കുറിച്ച് ഹെയ്ദി സാദിയ

കൊച്ചി: കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയയുടെയും അഥർവ് മോഹന്റെയും വിവാഹം വലിയ ആഘോഷത്തോടെയാണ് കേരളം ഏറ്റെടുത്തത്. എന്നാൽ പ്രതീക്ഷിച്ച അത്ര സുഗമമായിരുന്നില്ല ആ ദാമ്പത്യമെന്ന് തുറന്നു പറയുകയാണ് ഹെയ്ദി ഇപ്പോൾ. രണ്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ബിഗ്ബോസ് മുൻ താരം കെ.ബി. ശാരികയുമായുള്ള അഭിമുഖത്തിൽ ഹെയ്ദി മനസ്സ് തുറന്നു. വളരെ ചെറിയ പ്രായത്തിലായിരുന്നു എന്റെ വിവാഹം. പഠനം കഴിഞ്ഞ ഉടനെയായിരുന്നു അത്. ഞാനും അഥർവും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും ഞങ്ങൾ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരായിരുന്നു. റൊമാന്റിക്കലി, മെന്റലി, ഫിസിക്കലി ഒന്നും ഞങ്ങൾ തമ്മിൽ കണക്ഷനുണ്ടായിരുന്നില്ല. അങ്ങനെയൊരു ബന്ധം ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിലേക്ക് കടക്കാവൂ എന്ന് അന്ന് അറിയില്ലായിരുന്നു, ഹെയ്ദി പറയുന്നു. വിവാഹജീവിതത്തിലെ വൈകാരിക ദൂരത്തെക്കുറിച്ച് ഹെയ്ദി പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാണ്: ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലാതെയാണ് ഞങ്ങൾ ഒരു വീട്ടിൽ കഴിഞ്ഞത്. ഒരു ചായ വേണമെങ്കിൽ പോലും നേരിട്ട് ചോദിക്കാതെ വാട്സാപ്പിൽ മെസേജ് അയക്കുന്ന അവസ്ഥയായിരുന്നു. ഞാൻ ആഗ്രഹിച്ചത് ഒരു റൊമാന്റിക് അറ്റാച്ച്‌മെന്റായിരുന്നു. എന്നാൽ ആദ്യ ദിവസം മുതൽ പിരിഞ്ഞ ദിവസം വരെ ഒരു ഇമോഷണൽ കണക്ഷൻ പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2020-ൽ നടന്ന വിവാഹം 2021 ആയപ്പോഴേക്കും മുന്നോട്ട് പോകില്ലെന്ന് ബോധ്യപ്പെട്ടിരുന്നതായി ഹെയ്ദി വ്യക്തമാക്കുന്നു. ഈ ബന്ധം നിർത്താം എന്ന് അദ്ദേഹം പറയാതെ തന്നെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരിക്കൽ പോലും ഒരുമിച്ച് നിന്നിട്ടില്ല. ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടേയില്ല. ഈ വിവാഹമോചനം ജീവിതത്തിൽ വലിയൊരു പാഠമാണ് നൽകിയത്. അതിൽ എനിക്ക് കുറ്റബോധമില്ല, ഞാനൊരു 'പ്രൗഡ് ഡിവോഴ്സി' ആണ്. അഥർവ് ഇപ്പോൾ തന്റെ ജീവിതത്തിൽ സന്തുഷ്ടനാണെന്നും പുതിയ ബിസിനസും റിലേഷൻഷിപ്പുമായി മുന്നോട്ട് പോകുകയാണെന്നും ഹെയ്ദി കൂട്ടിച്ചേർത്തു. ആ വ്യക്തി ഇന്ന് ഹാപ്പിയാണ്, എനിക്ക് അതുമതി, ഹെയ്ദി പറഞ്ഞു നിർത്തി.

മറുനാടൻ മലയാളീ 3 Mar 2026 4:33 pm

നാടൻ സ്പെഷ്യൽ കറി

നാടൻ സ്പെഷ്യൽ കറി

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 4:30 pm

ഷർട്ടൂരി പ്രതിഷേധം കുറ്റകൃത്യമല്ല ; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് പാട്യാല ഹൗസ് കോടതി

പ്രതിഷേധം രാഷ്‍ട്രീയപരമായ എതിർപ്പാണെന്നും അത് സംഘടിതമോ ആവർത്തിച്ചുള്ളതോ ആയ കുറ്റകൃത്യമല്ലെന്നും ചൂണ്ടിക്കാട്ടി എ.ഐ ഉച്ചകോടി വേദിയിൽ പ്രതിഷേധിച്ചതിന് ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ്

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 4:30 pm

ടേസ്റ്റി ചെമ്മീൻ അച്ചാർ

ചെമ്മീന്‍ 1 കിലോ കാശ്മീരി മുളക് പൊടി 3 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ടീസ്പൂണ്‍ കുരുമുളക് പൊടി ടീസ്പൂണ്‍ ഇഞ്ചി രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്) വെളുത്തുള്ളി കപ്പ് പച്ചമുളക് 4 കായം 1 ടീസ്പൂണ്‍ ഉലുവ 1ടീസ്പൂണ്‍ വിനാഗിരി ആവശ്യത്തിന്

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 4:30 pm

ഇപ്പോൾ ഭരിക്കുന്നത് കുടിക്കാത്തവരെ കുടിപ്പിക്കുന്ന സർക്കാരെന്ന കുറ്റപ്പെടുത്തലുമായി മദ്യനിരോധനസമിതി

കൊയിലാണ്ടി: കുടിക്കുന്ന ശീലമില്ലാത്തവരെയും പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്‍റ് മാളിയേക്കൽ കുറ്റപ്പെടുത്തി. കേരള മദ്യനിരോധനസമിതിയുടെ സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും ഞങ്ങൾ കുറയ്ക്കും’ എന്നായിരുന്നു പ്രകടനപത്രികയിലെ എൽഡിഎഫ് വാഗ്ദാനം.എന്നാൽ അധികാരം ലഭിച്ചപ്പോൾ അവർ ആദ്യം ചെയ്തത് തദ്ദേശസ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം സംസ്ഥാന സർക്കാരിലേക്ക് തിരിച്ചെടുക്കുകയാണ്. തുടർന്ന് ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂരവ്യവസ്ഥ വെട്ടിക്കുറച്ചു. പിന്നീട് വ്യാപകമായി ബാറുകൾ അനുവദിച്ചു.പിണറായി സർക്കാർ അധികാരമേറ്റ 2016-ൽ ഉണ്ടായിരുന്നതിന്‍റെ 30 ഇരട്ടിയിലേറെ ബാറുകൾ ഇന്ന് കേരളത്തിലുണ്ട്. മദ്യവിഷയത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തോട് ചെയ്തത് കടുത്ത ദ്രോഹവും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു. പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു The post ഇപ്പോൾ ഭരിക്കുന്നത് കുടിക്കാത്തവരെ കുടിപ്പിക്കുന്ന സർക്കാരെന്ന കുറ്റപ്പെടുത്തലുമായി മദ്യനിരോധനസമിതി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 3 Mar 2026 4:28 pm

പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക് കുത്തേറ്റു

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘർഷം. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മംഗളം 3 Mar 2026 4:27 pm

ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ആദ്യ സെമി നാളെ, മഴ കളി മുടക്കിയാൽ ആര് ഫൈനലിലെത്തും?, ഐസിസി നിയമങ്ങൾ ഇങ്ങനെ

സൂപ്പർ 8 ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സെമി ഫൈനലുകൾക്കും ഫൈനലിനും ഐസിസി റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച നിശ്ചിത സമയത്ത് കളി നടന്നില്ലെങ്കിൽ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കാൻ ശ്രമിക്കും.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 4:21 pm

Fact Check | കെട്ടിടാവശിഷ്‍ടങ്ങള്‍ക്കിടയില്‍ നിശ്ചലമായി കിടക്കുന്ന ആയത്തുള്ള അലി ഖമനെയി, ഫോട്ടോ എഐ നിർമ്മിതം

ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഖമനെയിയുടെ മൃതദേഹം കിടക്കുന്നതായി കാണിക്കുന്ന ഈ ചിത്രം വ്യാജവും എഐ നിർമ്മിതമാണ്.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 4:20 pm

കാഴ്ചശക്തി ഇരട്ടിയാക്കാൻ അടുക്കളയിലെ ഈ മാന്ത്രിക വിദ്യ പരീക്ഷിക്കൂ

ചോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ചോളം നിർബന്ധമായും നിങ്ങൽ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക.

കേരളം ഓൺലൈൻ ന്യൂസ് 3 Mar 2026 4:20 pm

അന്പട കള്ളാ… ചെടിച്ചട്ടിയിൽ താക്കോൽവച്ച് വീട്ടുകാർ പള്ളിയിൽ പോയി; ആരുമില്ലെന്ന് മണത്തറിഞ്ഞ കള്ളൻ അകത്ത് കയറി എടുത്തുകൊണ്ട് പോയത് 16ലക്ഷം രൂപ

വീട്ടുകാർ പളഅളിയിൽ പോയ തക്കംനോക്കി കള്ളൻ അകത്ത് കയറി മോഷ്ടിച്ചുകൊണ്ട് പോയത് 16 ലക്ഷം രൂപ. കട്ടപ്പനയിലാണ് സംഭവം. കട്ടപ്പന പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്‍റെ ഷട്ടർ ഉയർത്തി അകത്തുകയറിയ മോഷ്ടാവ് വീട്ടുകാർ ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ചാണ് വീട് തുറന്നത്. ചെടിച്ചട്ടിയിൽ താക്കോൽവച്ചിട്ടാണ് ജോസഫും വീട്ടുകാരും പള്ളിയിൽ പോയത്. താക്കോൽ ഒളിപ്പിച്ചുവച്ച സ്ഥലം കൃത്യമായി മനസിലാക്കിയ കള്ളൻ അതെടുത്ത് വീട് തുറന്നു. അകത്ത് കടന്ന് അലമാരയിൽ നിന്ന് പ‍ണം കൈക്കലാക്കി മുങ്ങി. വീട്ടുകാർ തിരിച്ചെത്തി നോക്കിയപ്പോൾ അസ്വാഭാവികത ഒന്നുംതന്നെ വീടിനുള്ളിൽ നിന്നും കണ്ടെത്തിയില്ല. എന്നാൽ രണ്ട് ദിവസത്തിനുശേഷം പണം നോക്കിയപ്പോൾ അവിടെയില്ലെന്ന് മനസിലായി. പിന്നീട് സിസിടി പരിശോധിച്ചപ്പോഴാണ് വീട്ടിൽ മോഷണം നടന്നതാണെന്ന് മനസിലായത്. വിരലടയാളം പതിയാതിരിക്കാൻ കൈയുറകളും ശരീരപ്രകൃതി തിരിച്ചറിയാതിരിക്കാൻ പ്രത്യേക വസ്ത്രങ്ങളും… The post അന്പട കള്ളാ… ചെടിച്ചട്ടിയിൽ താക്കോൽവച്ച് വീട്ടുകാർ പള്ളിയിൽ പോയി; ആരുമില്ലെന്ന് മണത്തറിഞ്ഞ കള്ളൻ അകത്ത് കയറി എടുത്തുകൊണ്ട് പോയത് 16ലക്ഷം രൂപ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 3 Mar 2026 4:19 pm

ഭിന്നശേഷിക്കാരനായ കുട്ടിയെയും അമ്മയെയും ആക്രമിച്ച കേസ്; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍ഗോഡ്: രാവണേശ്വരം സ്വദേശിനിയെയും ഭിന്നശേഷിക്കാരനായ മകനെയും സമീപവാസിയായ സ്ത്രീയും മറ്റ് ചിലരും ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പരാതിക്കാരിയെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചാല്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. രാവണേശ്വരം സെറ്റില്‍മെന്‍റ് സ്‌കീം സ്വദേശിനി എസ്. ബിന്ദു പ്രദേശവാസിയായ ടി.പി. ശോഭക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2024 ഒക്‌ടോബര്‍ 22നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇടപെടുന്നത് അനഭിലഷണീയമാണെന്ന് ഉത്തരവില്‍ പറഞ്ഞു. The post ഭിന്നശേഷിക്കാരനായ കുട്ടിയെയും അമ്മയെയും ആക്രമിച്ച കേസ്; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 3 Mar 2026 4:18 pm

എല്ലാം ശരിയാകുമെന്ന് പറഞ്ഞ് കൂട്ടുകാരെ ആശ്വസിപ്പിച്ചിരുന്ന ജസ്‌ലിയ, വീ മിസ് യു! കോളേജ് പഠനത്തിനൊപ്പം ഡോമിനോസിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങവേ അങ്കമാലിയിലെ കൊടുംവളവില്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍; സ്‌പോര്‍ട്‌സിലും മുന്‍പന്തിയിലായിരുന്ന ആ മിടുക്കി മരണത്തിന് കീഴടങ്ങി; വിങ്ങലോടെ ഒരുനാടും കലാലയവും

അങ്കമാലി: ഫെബ്രുവരി 28. പതിവുപോലെ ഡോമിനോസിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് രാത്രി 7.30യോടെ ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു ജസ്ലിയാ ജോണ്‍സണ്‍. റോഡിലെ വെള്ളവര കടക്കാതെ വശത്തുകൂടി പതിവുപോലെ നടത്തം. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബത്തെ സഹായിക്കാനാണല്ലോ എടവനക്കാട് സ്വദേശിനി അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ ബികോം പഠനത്തിനൊപ്പം ഡോമിനോസില്‍ ജോലി നോക്കിയിരുന്നത്. പക്ഷേ, അന്ന് അവളുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് അങ്കമാലി ടെല്‍ക്ക് ജംഗ്ഷന് സമീപം അമിതവേഗത്തിലെത്തിയ കാര്‍ പിന്നിലൂടെ വന്ന് ദേഹത്തേക്ക് പാഞ്ഞുകയറി. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ വെള്ളവരയും മറികടന്ന് വന്ന് ജസ്ലിയയെ ഇടിക്കുന്നത് വ്യക്തമായി കാണാം. ടെല്‍ക്കിന് സമീപത്തെ കൊടും വളവ് കൂടെക്കൂടെ അപകടങ്ങള്‍ ഉണ്ടാകാറുള്ള സ്ഥലമാണ്, ശരിയാണ്. പക്ഷേ, അതല്ല, ആ കാറുകാര്‍ നിര്‍ത്താതെ ഓടിച്ചുപോയതാണ് ക്രൂരം. ഭാഗ്യത്തിന് അതിലെ വന്ന പട്രോളിങ് വാഹനമാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം അങ്കമാലിയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതോടെ ആലുവ രാജഗിരി മള്‍ട്ടി സ്പഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന ജസ്ലിയ(19) ഇന്നുമരണത്തിന് കീഴടങ്ങി. ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജസ്ലിയയുടെ മസ്തിഷ്‌ക മരണം ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഥിരീകരിച്ചത്. കോളേജിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ അങ്കമാലി ടെല്‍ക്കിന് സമീപമുള്ള കൊടുംവളവില്‍ വളവില്‍ കാറിടിച്ചുവീഴ്ത്തിയത് ഒരു പെണ്‍കുട്ടിയെ മാത്രമല്ല, ഒരു നാടിന്റെയും ഒരു കോളേജിന്റെയും പ്രതീക്ഷകളെ കൂടിയാണ്. മോണിംഗ് സ്റ്റാര്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും അവള്‍ വെറുമൊരു വിദ്യാര്‍ത്ഥിനിയായിരുന്നില്ല; തളരുമ്പോള്‍ താങ്ങായിരുന്ന, തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളിയായിരുന്നു സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തെ സഹായിക്കാനാണ് ജസ്ലിയാ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിക്ക് പോയിരുന്നത്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന, ആത്മവിശ്വാസം നല്‍കുന്ന പ്രിയപ്പെട്ടവളായിരുന്നു അവള്‍. മരണശേഷവും മറ്റുള്ളവരിലൂടെ ജസ്ലിയയുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ സമ്മതം അറിയിച്ചു. നിലവില്‍ കോര്‍ണിയയും, വൃക്കകളും ദാനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമില്ലെന്ന് ഉറപ്പുവരുത്തിയാല്‍ അവയും ദാനം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കളിമുറ്റത്തെ അത്ഭുതം; സ്‌പോര്‍ട്‌സ് പശ്ചാത്തലമില്ലാതെ യൂണിവേഴ്‌സിറ്റി താരം 2024-ല്‍ മോണിംഗ് സ്റ്റാര്‍ കോളേജില്‍ കൊമേഴ്സ് പഠിക്കാനെത്തുമ്പോള്‍ സ്‌പോര്‍ട്‌സുമായി ജസ്ലിയയ്ക്ക് വലിയ ബന്ധമൊന്നുമില്ലായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് അവള്‍ കോളേജിന്റെ അഭിമാനമായി മാറി. മോണിംഗ് സ്റ്റാര്‍ കോളേജിലെ കായിക രംഗത്ത് ഏറെ സജീവമായിരുന്നു ജസ്ലിയാ. എം.ജി യൂണിവേഴ്‌സിറ്റി യോഗ ടീമിലും കോളേജ് ഖോ ഖോ ടീമിലും അംഗമായി ജസ്ലിയാ തിളങ്ങി. കോളേജ് ടൂര്‍ണമെന്റുകള്‍ക്കായി ഫണ്ട് ശേഖരിക്കുന്നതിലും അവള്‍ മുന്‍പന്തിയിലായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റി യോഗ ടീമില്‍ അംഗമായ ജസീല, കോളേജ് രണ്ടാം സ്ഥാനം നേടിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഖോ ഖോ ടീമിലും തന്റേതായ മുദ്ര പതിപ്പിച്ച അവള്‍, അവിടെയും കോളേജിനെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ടീമില്‍ ആളില്ലാതെ കഷ്ടപ്പെട്ടപ്പോള്‍, 'മിസ്സേ എനിക്ക് വലിക്കാന്‍ അറിയില്ല, പക്ഷെ വിഷമിക്കണ്ട ഞാന്‍ വരാം' എന്ന് പറഞ്ഞ് മുന്നോട്ടുവന്ന ആത്മവിശ്വാസമായിരുന്നു ജസീല. കോളേജ് ടൂര്‍ണമെന്റുകള്‍ക്കായി ഫണ്ട് ശേഖരിക്കാന്‍ ജസീല കാണിച്ച ആവേശം അധ്യാപകര്‍ ഇന്നും ഓര്‍ക്കുന്നു. കൂപ്പണുകള്‍ വിറ്റ് അവള്‍ സമാഹരിച്ച തുക മറ്റാരെക്കാളും വലുതായിരുന്നു. ആ തുക ഓരോന്നും അവളുടെ കഠിനാധ്വാനത്തിന്റെ വിയര്‍പ്പായിരുന്നു.   ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനിടയിലും കുടുംബത്തെ സഹായിക്കാന്‍ അവള്‍ സമയം കണ്ടെത്തി. പഠനം കഴിഞ്ഞ് ഡൊമിനോസില്‍ പാര്‍ട്ട് ടൈം ജോലിക്ക് പോയിരുന്നത് സ്വന്തം സ്വപ്നങ്ങള്‍ക്കും കുടുംബത്തിന്റെ തണലിനും വേണ്ടിയായിരുന്നു. ആ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വിധി കാറിന്റെ രൂപത്തില്‍ പാഞ്ഞെത്തിയത്. 'എല്ലാം ശരിയാകും...' പ്രശ്‌നങ്ങളില്‍ തളരുന്നവര്‍ക്ക് 'എല്ലാം ശരിയാകും' എന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കിയിരുന്ന ബോള്‍ഡ് ആയ പെണ്‍കുട്ടി. ആരോടും ദേഷ്യമില്ലാത്ത, എല്ലാവരെയും ഒരുപോലെ സ്‌നേഹിച്ച ജസീല സുഹൃത്തുക്കള്‍ക്ക് വെറുമൊരു കൂട്ടുകാരിയായിരുന്നില്ല, ഒരു കൂടെപ്പിറപ്പായിരുന്നു. അതീവ ഗുരുതരമായ അവസ്ഥയില്‍ മരണത്തോട് മല്ലിടുമ്പോഴും, അവള്‍ തിരികെ വരുമെന്ന് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഒരു നാട് മുഴുവന്‍. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി ജസീല യാത്രയായി. കോളേജിലെ വാാട്‌സാപ് ഗ്രൂപ്പുകളില്‍ നിറയെ സന്ദേശങ്ങള്‍ വരികയാണ്: 'ജസ്ലിയാ... നീ വെറുമൊരു സുഹൃത്തായിരുന്നില്ല, ഞങ്ങളുടെ കൂടെപ്പിറപ്പായിരുന്നു. നിന്റെ ആത്മവിശ്വാസവും ആ ചിരിയും എന്നും ഞങ്ങളുടെ ഓര്‍മ്മകളില്‍ ഉണ്ടാകും. വീ മിസ് യു...'

മറുനാടൻ മലയാളീ 3 Mar 2026 4:17 pm

വയറിലെ ക്യാൻസർ: അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗനിർണയം നടത്തുന്ന ക്യാൻസറാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം (ഗ്യാസ്ട്രിക് ക്യാൻസർ) എന്ന് പറയുന്നത്.മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക് ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 4:17 pm

അമൃത് ഭാരത്, അന്ത്യോദയ, നിസാമുദ്ദീൻ ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്; തലശ്ശേരി, ചെങ്ങന്നൂർ, ശാസ്താംകോട്ട, വടകര യാത്രക്കാർക്ക് സന്തോഷവാർത്ത

നാല് സ്റ്റേഷനുകളിലാണ് ട്രെയിനുകൾ നിർത്തുക. തലശ്ശേരി, ചെങ്ങന്നൂർ, ശാസ്താംകോട്ട, വടകര എന്നീ സ്റ്റോപ്പുകളിൽ വിവിധ ട്രെയിനുകൾ നിര്ത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി.

സമയം 3 Mar 2026 4:15 pm

മുൻവിധികളെ തകർത്ത് 'ബിഗ് ഓഷ്യൻ'; പുതിയ ആൽബം 'The Greatest Battle' പുറത്തിറങ്ങി!

ലോകത്തിലെ ആദ്യത്തെ ഡെഫ് ഐഡൽ ഗ്രൂപ്പായ ബിഗ് ഓഷ്യൻ തങ്ങളുടെ മൂന്നാമത്തെ മിനി ആൽബമായ 'THE GREATEST BATTLE' മായി തിരിച്ചെത്തിയിരിക്കുന്നു. വെല്ലുവിളികളെ അതിജീവിച്ച കഥ പറയുന്ന ആൽബം ഏറ്റവും ഇന്റൻസായ വർക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 4:14 pm

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ

കഴിഞ്ഞ ദിവസം ശരണം വിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം നടത്തിയ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 3 Mar 2026 4:12 pm

വൈദ്യുതി മീറ്റര്‍ വാടക കുത്തനെ കൂടും; നിര്‍ദേശവുമായി വൈദ്യുതി ബോര്‍ഡ്

കോഴിക്കോട്: വൈദ്യുതി മീറ്റര്‍ വാടകയില്‍ അഞ്ചിരട്ടിയിലേറെ വര്‍ധനവുണ്ടാവുമെന്ന നിര്‍ദേശവുമായി വൈദ്യുതി ബോര്‍ഡ്. സംസ്ഥാനം പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിലേക്ക് മാറുമ്പോള്‍ സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ആറുരൂപയുള്ള മീറ്റര്‍ വാടക 31 രൂപയാകും. ത്രീ ഫേസ് ആകുമ്പോള്‍ 36 രൂപയാകും. രണ്ടുമാസം കൂടുമ്പോള്‍ ലഭിക്കുന്ന വൈദ്യുതിബില്ലില്‍ മീറ്റര്‍ വാടകയായി 12 രൂപയ്ക്ക് പകരം 62 രൂപയും 72 രൂപയുമാകും. ആദ്യഘട്ടമായി 1.72 ലക്ഷം സര്‍ക്കാര്‍ ഓഫീസുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം മുതല്‍ ഈ മീറ്ററുകളില്‍നിന്ന് വാടക ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ സമര്‍പ്പിച്ച രേഖകളിലാണ് മീറ്റര്‍ വാടക കുത്തനെ ഉയരുന്ന നിര്‍ദേശമുള്ളത്. മീറ്ററുകള്‍ക്കെല്ലാം നിലവില്‍ ഈടാക്കുന്നത് ഒരേ നിരക്കായതിനാല്‍ സര്‍ക്കാര്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന അതേ മീറ്റര്‍വാടകയായിരിക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും. സംസ്ഥാനത്ത് ഘട്ടംഘട്ടമായാണ് നിലവിലുള്ള ഇലക്ട്രിക്കല്‍ മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ തുടങ്ങിയ വിഭാഗങ്ങളിലായി മൂന്നുലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇതിനുശേഷം 50 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. നിലവിലുള്ള ഇലക്ട്രിക്കല്‍ മീറ്ററുകള്‍ക്ക് 800 മുതല്‍ 900 രൂപവരെയാണ് വില. എന്നാല്‍, സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് 3,100 മുതല്‍ 4,700 രൂപവരെയാണ് വില. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് 8.75 ശതമാനം പലിശകൂടി കണക്കാക്കി പ്രതിമാസം 31 രൂപമുതല്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. ഉപഭോഗം കൂടുതലുള്ള എല്‍ടിസിടി ഉപഭോക്താക്കള്‍ക്ക് സ്ഥാപിക്കുന്ന മീറ്ററിന് 47 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.

തേജസ് ന്യൂസ് 3 Mar 2026 4:11 pm

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മയ്യിത്തുകള്‍ ഒന്നിച്ച് മറവ് ചെയ്ത് ഇറാന്‍; ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍

'അമേരിക്കയുടെ അന്ത്യം, ഇസ്‌റാഈലിന്റെ അന്ത്യം, കീഴടങ്ങാന്‍ ഒരുക്കമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ ഉച്ചത്തിലുയര്‍ത്തി.

സിറാജ് ലൈവ് 3 Mar 2026 4:11 pm