ലോഡ്ജ് ഉടമയില്‍ നിന്നും 13 ലക്ഷം തട്ടി; പ്രതി തമിഴ്നാട്ടില്‍ നിന്നും പിടിയില്‍
40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു.
മണിപ്പൂര്‍ കലാപം: സിബിഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപക്കേസുകളിലെ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് സുപ്രിംകോടതി നിര്‍ദേശം. മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍. സംസ്ഥാനത്തെ വംശീയ ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി കോടതി നിയമിച്ച ജസ്റ്റിസ് ഗീത മിത്തല്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ മാനിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, മണിപ്പൂര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ കാലാവധി കോടതി ജൂലൈ 31 വരെ നീട്ടുകയും ചെയ്തു. 2023ലെ മണിപ്പൂര്‍ വംശീയ കലാപ കേസുകളുമായി ബന്ധപ്പെട്ട 11 എഫ്ഐആറുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഒരിടവേളക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞദിവസം ഉഖ്രുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തില്‍ രാത്രിയിലുണ്ടായ അക്രമങ്ങളില്‍ 24 വീടുകള്‍ക്ക് അക്രമികള്‍ തീവച്ചു. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയും പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടിയായാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉഖ്രുല്‍, കാംജോങ് ജില്ലകളില്‍ കുകികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുല്‍ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടത്. സമാധാനശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കലാപം വ്യാപിക്കുകയാണ്. കലാപം വ്യാപിക്കുമെന്ന ഭയത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മാസം 80 ലക്ഷം രൂപ വാടക കൊടുക്കുന്ന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ആകാശത്ത് അപ്രത്യക്ഷമായോ? അതോ വെറും വിഐപി സവാരികള്‍ക്കും ആഭ്യന്തര വകുപ്പിന്റെ രഹസ്യ ഇടപാടുകള്‍ക്കും മാത്രമുള്ളതാണോ ഈ ആകാശക്കപ്പല്‍? കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ആലിന് ഷെറിന് എന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയവുമായി ജയനീഷും ശരത്തും ആംബുലന്‍സില്‍ മരണപ്പാച്ചില്‍ നടത്തുമ്പോള്‍, എയര്‍ ആംബുലന്‍സായി മാറേണ്ട ഹെലികോപ്റ്റര്‍ എവിടെയായിരുന്നു എന്ന ചോദ്യം ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്നു. 227 കിലോമീറ്റര്‍ ദൂരം മൂന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗ്ഗം താണ്ടേണ്ടി വന്നത് നമ്മുടെ ഭരണാധികാരികളുടെ നിസ്സംഗത കൊണ്ടല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. തീരദേശ നിരീക്ഷണത്തിനും വിഐപി യാത്രകള്‍ക്കുമൊപ്പം 'എയര്‍ ആംബുലന്‍സ്', 'അവയവ കൈമാറ്റം' എന്നിവയ്ക്കായി മാസം 15 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നാണ് ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാറിലുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ ഡിജിപിക്ക് അധികാരവുമുണ്ട്. എന്നിട്ടും ജീവന് രക്ഷിക്കാനുള്ള ഈ വലിയ ദൗത്യത്തിന് എന്തുകൊണ്ട് ഹെലികോപ്റ്റര്‍ വിട്ടുനല്‍കിയില്ല? ഓരോ മാസവും ലക്ഷങ്ങള്‍ വാടകയിനത്തില്‍ ഖജനാവില്‍നിന്ന് ഒഴുക്കുമ്പോഴും, അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കും അവയവ കൈമാറ്റത്തിനും ഈ സേവനം ലഭ്യമാകാത്തത് ആരെ സഹായിക്കാനാണ്? ഹെലികോപ്റ്റര്‍ വാടകയെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും ചോദിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന് മൗനമാണ്. എല്ലാം 'രഹസ്യം'. മന്ത്രിമാരും കുടുംബാംഗങ്ങളും എത്ര തവണ പറന്നു എന്ന ചോദ്യത്തിന് വിവരമില്ല. എന്നാല്‍ അവയവങ്ങള്‍ കൊണ്ടുപോകാന്‍ അഞ്ചുവര്‍ഷത്തിനിടെ വെറും ആറു തവണ മാത്രമാണ് ഈ സേവനം ഉപയോഗിച്ചതെന്നാണ് കണക്കുകള്‍. സാധാരണക്കാരന്റെ ജീവന് രക്ഷിക്കാന്‍ റോഡിലെ ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചു കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുമ്പോള്‍, ആകാശത്ത് കറങ്ങേണ്ട ഹെലികോപ്റ്റര്‍ എവിടെയോ വിശ്രമിക്കുകയാണ്. ആംബുലന്‍സ് ഡ്രൈവര്‍ ജയനീഷിന്റെയും ശരത്തിന്റെയും മനക്കരുത്തും പോലീസിന്റെയും നാട്ടുകാരുടെയും സഹകരണവും കൊണ്ടു മാത്രമാണ് ആ കുഞ്ഞുഹൃദയം കൃത്യസമയത്ത് ശ്രീചിത്രയില്‍ എത്തിയത്. പക്ഷേ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ദൗത്യമായിരുന്നു ഇത്. ഖജനാവിലെ പണമെടുത്ത് വാടക നല്കുന്ന ഹെലികോപ്റ്റര്‍ ആര്‍ക്കുവേണ്ടിയാണ് പറക്കുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നാലുപേരിലേക്കു ജീവനായി പടര്‍ന്ന ആ പിഞ്ചുമാലാഖയെ നെഞ്ചോടടക്കിപ്പിടിച്ചപോലെയായിരുന്നു ജയനീഷിന്റെ ആംബുലന്‍സ് യാത്ര. കൊച്ചിമുതല്‍ തിരുവനന്തപുരംവരെ 3.19 മണിക്കൂറിനുള്ളില്‍ വിമാനവേഗത്തിലുള്ള ആ യാത്ര ശ്രീചിത്ര ആശുപത്രിയില്‍ അവസാനിക്കുമ്പോഴും അയാളുടെ മനസ്സില്‍ പ്രാര്ഥനയായിരുന്നു. ഒരു തടസ്സവുമില്ലാതെ അതിവേഗം തലസ്ഥാനത്തെത്തിച്ചതിന് ദൈവത്തിനു നന്ദി. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ പുഞ്ചിരി മുഖത്തുണ്ടെങ്കിലും, നെടുവീര്‍പ്പോടെ ആലിന് ഷെറിന് ആത്മശാന്തി നേര്‍ന്നു. യാത്രയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഓരോ ജങ്ഷനുകളിലും ജനങ്ങളും ആംബുലന്‍സിനു നീങ്ങാന്‍ സൗകര്യമൊരുക്കി. ഇങ്ങനെ, ജനങ്ങളും പോലീസും നന്നായി സഹകരിച്ചതിനാല്‍ 227 കിലോമീറ്റര്‍ യാത്ര പത്തരയോടെ അവസാനിച്ചു. 'എന്തായാലും ഇവിടെയെത്തിയല്ലോ. ഇനിയെല്ലാം ശരിയായി നടക്കട്ടെ' -ദൗത്യം വിജയകരമായതിനെക്കുറിച്ച് മാള സ്വദേശിയായ ജയനീഷ് പറഞ്ഞു. കൊച്ചി-തിരുവനന്തപുരം ചരിത്രയാത്രയില്‍ ആംബുലന്‍സ് ഡ്രൈവറും കിളിമാനൂര്‍ സ്വദേശിയുമായ ശരത് ദാസും ഒപ്പമുണ്ടായിരുന്നു. അവയവദാനത്തിനായുള്ള അവരുടെ യാത്ര ഇതാദ്യമല്ല. ഇതുവരെ അമൃതയിലേക്ക് അവയവങ്ങള്‍ എത്തിച്ചിട്ടേയുള്ളൂ. അവിടെനിന്ന് ഇവിടേക്കു കൊണ്ടുവരുന്നത് ഇതാദ്യം. ആശുപത്രിക്കാര് വിവരം പറഞ്ഞപ്പോള്‍ കുട്ടികളുടെ കാര്യമല്ലേയെന്നു കരുതി പിന്നീടൊന്നും ചിന്തിച്ചില്ല. ആലിന്റെ അവയവങ്ങള്‍ എത്തിക്കാനുള്ള ദൗത്യം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തെന്ന് ജയനീഷ് പറഞ്ഞു. റോഡുപണി നടക്കുന്നതിനാല്‍ സ്വാഭാവികമായി ചില ബുദ്ധിമുട്ടുകള്‍ വന്നെങ്കിലും കാര്യമായി തടസ്സങ്ങളുണ്ടായില്ല. വേഗത്തില്‍ മുന്നോട്ടുനീങ്ങാന്‍ പോലീസുകാര്‍ വഴിയൊരുക്കി. ഇതിനിടെയാണ് ഹെലികോപ്ടറില്‍ ദുരൂഹത തുടരുന്നത്. ഡല്‍ഹിയിലെ ചിപ്സന്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്നു മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന അറിവുമാത്രമാണ് തങ്ങള്‍ക്കുള്ളതെന്നാണു മറുപടി. മറ്റു ചോദ്യങ്ങള്‍ക്കു മറുപടി നല്കാന് പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങളെല്ലാം സമ്പൂര്‍ണ രഹസ്യമെന്നായിരുന്നു പ്രതികരണം. കരാര്‍ സംബന്ധിച്ചു നേരത്തേ സര്‍ക്കാര്‍ വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചു പോലും മിണ്ടാട്ടമില്ല. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം കൊണ്ടുപോകാന്‍ എത്ര തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന ചോദ്യത്തിനും മറുപടിയില്ല. കരാര്‍ അനുസരിച്ച് ഹെലികോപ്റ്ററിന്റെ വാടക നിര്‍ണയവും സേവനവും എങ്ങനെ? സംസ്ഥാനത്തിനു പുറത്തേക്കു ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ചിട്ടുണ്ടോ? മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും എത്ര തവണ യാത്ര ചെയ്തിട്ടുണ്ട്? എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ രഹസ്യ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നവയാണെന്നും വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആയിരുന്നു മറുപടി. എന്നാല്‍ അവയവം കൊണ്ടുപോകാന്‍ 5 വര്‍ഷത്തിനിടെ 6 തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അവയവദാനത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കെ-സോട്ടോയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 80 ലക്ഷം വാടകയ്ക്കു മാസം 25 മണിക്കൂര്‍ പറക്കാനാണു ചിപ്സന്‍ കമ്പനിയുമായുള്ള കരാറെന്നു മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ വിശദീകരിച്ചിട്ടുണ്ട്.
ആഗോള വിപണിയിൽ സ്വർണ വില വലിയ തോതിൽ ഇടിയുകയാണ്. വെള്ളിയാഴ്ച വില ഔൺസിന് 4,979.49 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്, നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വിലയെ കാര്യമായി സ്വാധീനിച്ചത്. മാത്രമല്ല യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത മങ്ങിയതും സ്വർണത്തെ കൈയ്യൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണ
ഗസയില്‍ വീണ്ടും ആക്രമണത്തിലേക്ക് തിരിഞ്ഞേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്റാഈല്‍ സേന
ഹമാസിനെ ഇല്ലാതാക്കാനും ഗസയെ നിരായുധീകരിക്കാനും ഉള്ള ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സര്‍വ്വ സൈനിക മേധാവി
സെപ്റ്റിക് ടാങ്കിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം
ആലിന്റെ അവയവങ്ങള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതമേകും
ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കുന്നത്.
വാഷിങ്ടണ്‍: ഇറാനുമേലുള്ള നയതന്ത്ര-സൈനിക സമ്മര്‍ദ്ദം പാരമ്യത്തിലെത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഒരു മാസത്തെ സമയം നല്‍കിയതിന് പിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര് ഫോര്‍ഡിനെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ട്രംപ് ഉത്തരവിട്ടു. നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ് വിമാനവാഹിനിക്കപ്പലിനൊപ്പം ജെറാള്‍ഡ് ആര് ഫോര്‍ഡ് കൂടി ചേരുന്നതോടെ ഇറാന് തീരം പൂര്‍ണ്ണമായും അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ നിരീക്ഷണവലയത്തിലാകും. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില് പണപ്പെരുപ്പം കുറയുകയും തൊഴില്‍ വിപണി ഉണരുകയും ചെയ്തതോടെ ആഭ്യന്തരമായി കൈവന്ന കരുത്താണ് വിദേശനയങ്ങളില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയ സാഹസിക ദൗത്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അതേ യുദ്ധക്കപ്പലാണ് ജെറാള്‍ഡ് ആര് ഫോര്‍ഡ്. 60 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാന്‍ ശേഷിയുള്ള ഈ കൂറ്റന്‍ കപ്പല്‍ കരീബിയന്‍ കടലില്‍ നിന്നാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു വൈറ്റ് ഹൗസിലെത്തി ട്രംപുമായി നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം എന്നതും ശ്രദ്ധേയമാണ്. ഇറാനുമായുള്ള ആണവ കരാര്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യുഎസ് പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകന് ജറാദ് കുഷ്നറും ഒമാനില്‍ വെച്ച് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ഒരു മാസത്തിനുള്ളില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇറാന് 'വേദനാജനകമായ' പ്രതികരണം നേരിടേണ്ടി വരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. 'നയതന്ത്ര കരാറിലാണ് എനിക്ക് താല്‍പ്പര്യം, പക്ഷേ ധാരണയിലെത്തിയില്ലെങ്കില്‍ പടക്കപ്പലുകള്‍ ആവശ്യമായി വരും. കരാറായാല്‍ അവയെ തിരിച്ചുവിളിക്കാമല്ലോ' എന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം, ചര്‍ച്ചകള്‍ പാടെ ഉപേക്ഷിക്കാതെ ജനീവയില്‍ വച്ച് അടുത്ത ചൊവ്വാഴ്ച ഇരുവിഭാഗവും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ പണപ്പെരുപ്പം 2.4 ശതമാനമായി കുറഞ്ഞതും മുട്ട ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഇടിഞ്ഞതും ട്രംപിന്റെ രാഷ്ട്രീയ പദവി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥ ഭദ്രമായതോടെ ആത്മവിശ്വാസത്തോടെ ഇറാനെ നേരിടാനാണ് അദ്ദേഹത്തിന്റെ നീക്കം. എന്നാല്‍, പശ്ചിമേഷ്യയിലെ പുതിയ സൈനിക വിന്യാസം ഹോര്‍മുസ് കടലിടുക്കിലെ എണ്ണ ഗതാഗതത്തെ ബാധിക്കുമെന്ന ഭീതിയില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇറാനെതിരെ കടുത്ത നിലപാട് വേണമെന്ന നെതന്യാഹുവിന്റെ ആവശ്യം കൂടി പരിഗണിച്ചാല്‍ വരും ദിവസങ്ങളില്‍ പശ്ചിമേഷ്യ കൂടുതല്‍ കലുഷിതമാകാനാണ് സാധ്യത. യുഎസ് പ്രത്യേക ദൂതന് ഇറാന് വിദേശകാര്യ മന്ത്രിയുമായി ഒമാനില്‍ നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതികരണം ഉണ്ടാവുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഒരു മാസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കരാറിലെത്തിയില്ലെങ്കില്‍ ഇറാന് വളരെ വേദനാജനകമായ പ്രതികരണം നേരിടേണ്ടിവരുമെന്നും ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച, യുഎസ് പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകന് ജറാദ് കുഷ്നറും ഒമാനില്‍ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി പരോക്ഷ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
പാസ്പോര്‍ട്ട് റാങ്കില്‍ ഇന്ത്യയുടെ കുതിപ്പ്, 10 റാങ്ക് മുന്നിലെത്തി
ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നുവെങ്കിലും, മുന്‍കൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നതാണ് ഇതിലെ വൈരുധ്യം.
സംഘര്‍ഷം അവസാനിപ്പിച്ച് ഗാസയുടെ പുനര്‍നിര്‍മ്മാണം തുടങ്ങാനുള്ള സമയമായെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.
റാങ്കിംഗിൽ മെച്ചപ്പെട്ടപ്പോഴും ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് 13 ലക്ഷം കവര്‍ന്നു ; പ്രതി അറസ്റ്റില്‍
ബികോം ബിരുദധാരിയായ പ്രതി ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളില്‍ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തിയതെന്ന് പൊലീസ് പറയുന്നു.
കണ്ണൂര്‍: ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചിട്ടും സ്വന്തം കൈയിലിരിപ്പുകൊണ്ട് അത് അനുഭവിക്കാന്‍ കഴിയാത്ത വിധം നിയമക്കുരുക്കിലായിരിക്കുകയാണ് പേരാവൂര്‍ സ്വദേശി സാദിഖും കൂട്ടരും. ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തു എന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ ഹൈക്കോടതിയിലെ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ എത്തിനില്‍ക്കുന്നു. ആനമണ്ടത്തരം കാണിച്ച് കേസ് കൊടുത്തതോടെ, ഭാഗ്യദേവത കനിഞ്ഞാലും പണം കിട്ടണമെങ്കില്‍ കോടതി കനിയണമെന്ന അവസ്ഥയാണിന്ന്. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമം. സത്യാവസ്ഥ ബോധിപ്പിച്ചാല്‍ 90 ദിവസം വരെ സമയം ലഭിക്കാറുണ്ടെങ്കിലും, ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി ഉത്തരവില്ലാതെ ലോട്ടറി വകുപ്പിന് ഇനി പണം കൈമാറാന്‍ കഴിയില്ല. ഇതോടെയാണ് സമ്മാനത്തുക നഷ്ടപ്പെടുമെന്ന് ഭയന്ന് പരാതിക്കാരനും പ്രതികളും ഒത്തുതീര്‍പ്പിനായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ 30-ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സാദിഖിന് ലഭിച്ചിരുന്നു. എന്നാല്‍ ജനുവരി 15-ന് ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തു എന്ന് സാദിഖ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ലോട്ടറി ടിക്കറ്റ് അനധികൃതമായി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കേസ് സങ്കീര്‍ണ്ണമായതോടെ പ്രതി ഷുഹൈബ് ജയിലിലായി. ഇതോടെ ടിക്കറ്റ് കണ്ടെത്താനോ ഹാജരാക്കാനോ കഴിയാത്ത സാഹചര്യമായി. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്നമാണെന്നും പോലീസ് ഇടപെട്ടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും കാണിച്ചാണ് ഇപ്പോള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോയതാണെന്നുമാണ് പരാതിക്കാരുടെ പുതിയ മൊഴി. എന്നാല്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാനാണ് പോലീസിന്റെ നീക്കം. ടിക്കറ്റ് തിരികെ ലഭിച്ചാലും നിയമവിരുദ്ധമായ ഇടപാടുകള്‍ നടന്നതിനാല്‍ ഹൈക്കോടതിയുടെ തീരുമാനം ഈ കേസില്‍ നിര്‍ണ്ണായകമാകും. കേസില്‍ അറസ്റ്റിലായ പ്രതി ഷുഹൈബ് ജയിലിലാണ്. മറ്റൊരു പ്രതി ഫാരിസും ഷുഹൈബും ചേര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ നല്കിയ ഹര്‍ജിയില്‍ പരാതിക്കാരായ സാദിഖ്, വിജീഷ് എന്നിവരുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്നമാണെന്നും പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്നുമാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. എഫ്ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കണമെന്നാണ് ആവശ്യം. കോടതി ഇത് സംബന്ധിച്ച് പൊലീസിനോട് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് പൊലീസ് സാദിഖിന്റെയും വിജീഷിന്റെയും മൊഴിയെടുത്തു. കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോയതാണെന്നുമാണ് വിജീഷ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യം ഉണ്ടായിട്ടുപോലും, തട്ടിക്കൊണ്ടുപോയി എന്ന് പരാതിക്കാര്‍ പറഞ്ഞ വാഹനം പിന്നീട് തിരിച്ചറിയാന്‍ അവര്‍ കൂട്ടാക്കിയില്ല. കേസില്‍ ഒരാളെ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചുള്ളു. പരാതിക്കാര്‍ പറഞ്ഞ പ്രതികളെ ബെംഗളൂരുവില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് ഇവരെ തിരിച്ചറിയാന്‍ കൂട്ടാക്കാതെ വന്നതോടെ വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ വാദിഭാഗവും പ്രതിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കൂത്തുപറമ്പ് കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പേരാവൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ പറഞ്ഞു. ലോട്ടറി ടിക്കറ്റ് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീശക്തി വിഭാഗത്തില്‍പ്പെട്ട എസ്എല്‍ 804592 ടിക്കറ്റ് കാറിലെത്തിയ സംഘം തട്ടിയെടുത്തെന്നാണ് പരാതി. ഡിസംബര്‍ 30 നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. സമ്മാനത്തുക കിട്ടാന്‍ ജനുവരി 30 നകം ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ടായിരുന്നു. കാറിലെത്തിയ സംഘം തോക്കൂചൂണ്ടി ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സാദിഖ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ലോട്ടറി അനധികൃതമായി മറിച്ചു വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് സംഘം തട്ടിയെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ലോട്ടറി ടിക്കറ്റുമായി വന്നാലും കേസില്‍പ്പെട്ടതിനാല്‍ കോടതി ഉത്തരവുണ്ടെങ്കിലേ ടിക്കറ്റ് മാറാന്‍ സാധിക്കൂ. സാധാരണ ഗതിയില്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാന്‍ വൈകിയാല്‍ വ്യക്തമായ കാരണം കാണിച്ചാല്‍ 90 ദിവസം വരെ ജില്ലാ ലോട്ടറി ഓഫിസര്‍ക്ക് സമയം അനുവദിക്കാന്‍ സാധിക്കും. ടിക്കറ്റ് കാണാതെ വരികയോ, വിദേശത്ത് പോകുകയോ, ആശുപത്രിയിലാകുകയോ ചെയ്താലാണ് കൂടുതല്‍ സമയം അനുവദിക്കുന്നത്. എന്നാല്‍ പേരാവൂരിലെ സംഭവത്തില്‍ കോടതി ഇടപെടലോടുകൂടിയെ തുടര്‍ നടപടി ഉണ്ടാകൂ എന്ന് ജില്ലാ ലോട്ടറി ഓഫിസില്‍ നിന്നും അറിയിച്ചു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള ഹിയറിങ്ങിനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് നടപടികൾ പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതില്‍ 33,450 പേര് താമസം മാറിയവരും 1,630 പേര് വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്
ചാർട്ടേഡ് എക്കൗണ്ടൻ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജുടമയിൽ നിന്ന് 13.65 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജിഎസ്ടി കണക്കുകൾ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ന്യൂഡല്‍ഹി: കേരളത്തിലെ ഏഴ് റെയില്‍ പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സര്‍വേകള്‍ക്ക് അനുമതിയായിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ റെയില്‍വേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായുള്ള സര്‍വേകള്‍ക്കാണ് അനുമതി നല്‍കിയത്. നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയിലാണ് ഈ ഏഴ് പദ്ധതികള്‍. അതുകൊണ്ട് തന്നെ ഈ പദ്ധതികളിലൂടെ കേരളത്തിനാകെ ഗുണം ലഭിക്കുമെന്ന് മാത്രമല്ല മറിച്ച് കേരളത്തിലെ ട്രെയിന്‍ യാത്രകളുടെ ആകെ സ്വഭാവം തന്നെ മാറും. നാഗര്‍കോവില്‍ - തിരുവനന്തപുരം (71 കിലോമീറ്റര്‍) മൂന്നാം പാതയാണ് പുതിയ പദ്ധതികളില്‍ ഒന്ന്. തിരുവനന്തപുരം - കായംകുളം (105 കിലോമീറ്റര്‍) മൂന്നാം പാത, കായംകുളം - എറണാകുളം (കോട്ടയം വഴി, 115 കിലോമീറ്റര്‍) മൂന്നാം പാത, തുറവൂര്‍ - അമ്പലപ്പുഴ (46 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍, ഷെര്ണ്ണൂര്- മംഗളൂരു ( 307 കിലോമീറ്റര്‍ ) മൂന്നും നാലും പാതകള്‍, -കോയമ്പത്തൂര്‍- ഷൊര്‍ണ്ണൂര്‍ മൂന്നും നാലും പാതകള്‍ -(99 കിലോമീറ്റര്‍) ഷൊര്‍ണ്ണൂര്‍- എറണാകുളം മൂന്നാം പാത- 106 കിലോമീറ്റര്‍ എന്നിവയാണ് മറ്റ് പാതകള്‍. ഇതോടെ കൂടുതല്‍ തീവണ്ടികളും കേരളത്തിന് കിട്ടും. പാതകളുടെ കുറവ് കാരണമാണ് അതിവേഗ തീവണ്ടികള്‍ അടക്കം കേരളത്തില്‍ എത്താത്തിന് കാരണം. സബ് അര്‍ബന്‍ തീവണ്ടികളും ഇതോടെ എത്താന്‍ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും വലിത ഗതാഗത സംവിധാനമാണ് റെയില്‍വേ. ഏറ്റവും ചെലവ് കുറഞ്ഞ യാത്ര, ചരക്ക് ഗതാഗതവും ഇതുതന്നെ. ഇന്ത്യന്‍ റെയില്‍വേ വിപലീകരണം രാജ്യത്തിന്റെ തന്നെ മുഖഛായ മാറ്റുന്നതാണ്. നിലവില്‍ അംഗീകരിച്ചിരിക്കുന്ന നാല് പദ്ധതികള്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ ഏഴ് റെയില്‍വേ റൂട്ടുകളുടെ ഭാഗമാണെന്നതും വളരെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ കാര്‍ഗോയുടെ ഏകദേശം 41 ശതമാനവും, യാത്രാ ഗതാഗതത്തിന്റെ 41 ശതമാനവും ഈ റൂട്ടുകളിലൂടെ് കടന്നുപോകുന്നു. സംസ്ഥാനത്തുടനീളം റെയില്‍ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞിരുന്നു. കേരളത്തിന് പുതിയ ട്രെയിനുകള്‍ നല്‍കുന്നത് ട്രാക്ക് വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 'കേരളത്തിലെ റെയില്‍വേ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ എങ്ങനെയാണ് ശ്രമിക്കുന്നതെന്ന് ഞാന്‍ പറയാം. 60 വര്‍ഷം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേരളത്തില്‍ എന്ത് ചെയ്തു? പുതിയ ട്രെയിനുകള്‍ കൊണ്ടുവരണമെങ്കില്‍ റെയില്‍വേ ട്രാക്കുകളുടെ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സര്‍ക്കാര്‍ കേരളത്തിലെ അതിപ്രധാനമായ മുഴുവന്‍ റെയില്‍വേ ശൃംഖലയുടെയും ഡിപിആര്‍ തയ്യാറാക്കല്‍ ഏറ്റെടുത്തിരിക്കുകയാണ്..' അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യമെമ്പാടും റെയില്‍വേ വികസനം വേഗത്തിലാണെന്നും 2027 ആകുമ്പോഴേക്കും 500 സ്റ്റേഷനുകള്‍ നവീകരിക്കുന്ന ജോലി പൂര്‍ത്തിയാകുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് പിന്നിലെ പ്രേരകശക്തിയായി നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന്ത്രി പ്രശംസിച്ചു. ഇക്കാലത്ത് 34,000 കിലോമീറ്ററിലധികം റെയില്‍ ട്രാക്കുകള്‍ നിര്‍മിച്ചു. ജര്‍മനി പോലുള്ള ഒരു വികസിത രാജ്യത്തെയും മറികടക്കുന്നതാണ് റെയില്‍വേയുടെ ഈ നേട്ടമെന്നും റെയില്‍വേ പരിഷ്കാരങ്ങളിലും പുതിയ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മാറ്റത്തിന് തുടക്കം കുറിച്ചുവെന്നും അശ്വിന് വൈഷ്ണവ് പറഞ്ഞു. സ്വാതന്ത്യത്തിനു ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി റെയില്‍വേയില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ ഒരേസമയം 1,062 സ്റ്റേഷനുകള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. അതിന്റെ തുടര്‍ച്ചയാണ് 103 അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം. എട്ട് മാസത്തിനുള്ളില്‍ 100 സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിന് തയാറാകുമെന്നും അശ്വിന് വൈഷ്ണവ് അറിയിച്ചിരുന്നു. പഴയ ഐസിഎഫ് കോച്ചുകളെ എല്‍എച്ച്ബി കോച്ചുകളാക്കി മാറ്റുന്ന പ്രവൃത്തി ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 42,000 പുതിയ എല്‍എച്ച്ബി കോച്ചുകള്‍ സൃഷ്ടിച്ചതായും റെയില്‍വേ അവകാശപ്പെടുന്നു.
മകളുടെ മരണത്തില്‍ നഷ്ടപരിഹാരം ലഭിച്ചതറിയാതെ പിതാവിന്റെ മരണം
ജാഹ്നവിയുടെ മരണത്തോടെ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
അടിപിടിക്കിടെ നെറ്റിയിലേറ്റ പരിക്കിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് സമിതി അധികൃതര്‍ അറിയിച്ചു
നിർമാണം പൂർത്തിയായില്ലെങ്കിൽ ടോൾ നിരക്കിൽ കുറവ്; ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം, 15 മുതൽ പ്രാബല്യത്തിൽ
ഭാഗികമായി പ്രവർത്തിക്കുന്ന ദേശീയ പാതകളിലെ ടോൾ നിരക്കുകൾ കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ ഹൈവേ ഫീസ് നിയമങ്ങൾ ഭേദഗതി ചെയ്തു. തിരക്കേറിയ ഹൈവേകളിൽ നിന്ന് പുതുതായി നിർമിച്ച എക്സ്പ്രസ് വേകളിലേക്ക് വാഹനങ്ങൾ മാറുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിർണായക തീരുമാനം. ഫെബ്രുവരി പതിനഞ്ച് മുതൽ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരും.
തളിപ്പറമ്പ് നഗരസഭയുടെ ഭരണം ആരുടെ കൈയിലാണെന്ന് തിരിച്ചറിയാത്ത അവസ്ഥയാണെന്ന് ചെയർപേഴ്സണെ ഓർമ്മിപ്പിച്ച് സി.പി.ഐ ജില്ലാ നേതാവ് കോമത്ത് മുരളീധരൻ രംഗത്തെത്തിയത് രാഷ്ട്രീയ
'ലവ് ജിഹാദ്' ആരോപിച്ച് ഹിന്ദു സംഘടനയുടെ ഭീഷണി; യുപിയില്‍ മിശ്ര വിവാഹം മാറ്റിവെച്ചു
'ലവ് ജിഹാദ്' ആരോപിച്ച് ഭീഷണി; യുപിയില്‍ മിശ്ര വിവാഹം മാറ്റിവെച്ചു
പത്ത് വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ സദ്ഫലമാണ് അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത്
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും
എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്.
ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല
ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശാസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്.
സെപ്റ്റിക് ടാങ്കിൽ ഇരുമ്പ് പെട്ടിയിൽ യുവതിയുടെ മൃതദേഹം, 24 മണിക്കൂറിൽ പ്രതിയെ കണ്ടെത്തി പൊലീസ്
മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച പ്രതിയുടെ കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒളിവിലാണ്.
യുഡിഎഫ് കാലത്ത് ആകെ ഒരു തവണ മാത്രമേ പുസ്തകം വൈകിയിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അവകാശപ്പെടുന്നത്.
ഇറാനുമേലുള്ള ആണവ കരാർ ചർച്ചകൾക്കിടെ സമ്മർദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയച്ചു.
അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്
സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് നിർദേശവുമായി കുവൈത്ത്: വിദ്യാഭ്യാസ രേഖകൾ സഹേൽ ആപ്പിൽ പുതുക്കണം
എപ്സ്റ്റീൻ ഫയൽസിൽ പരാമർശം; DP വേൾഡ് CEO സുല്‍ത്താന്‍ ബിന്‍ സുലായമിനെ സ്ഥാനത്ത് നിന്ന് നീക്കി
എപ്സ്റ്റീൻ ഫയൽസിൽ പരാമർശം; DP വേൾഡ് CEO സുല്‍ത്താന്‍ ബിന്‍ സുലായമിനെ സ്ഥാനത്ത് നിന്ന് നീക്കി, ഗ്രൂപ്പ് സിഇഒ ആയി യുവരാജ് നാരായണൻ നിയമിതനായി
വിജയ്ക്കും തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അധിക്ഷേപ പരാമർശം നടത്തി. തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയുടെ പ്രസംഗമാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.
അഞ്ച് മില്യൺ കുട്ടികളെ പട്ടിണിയിൽ നിന്ന് സംരക്ഷിക്കാൻ 100 കോടി ദിർഹം പദ്ധതി
ശൈഖ് മുഹമ്മദ് 11.5 എഡ്ജ് ഓഫ് ലൈഫ് റമസാൻ ക്യാമ്പയിൻ പ്രഖ്യാപിച്ചു
സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ
വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് സിസിടിവി ക്യാമറകൾ തകർത്തും മൂടിയും മോഷ്ടാക്കൾ 27 പവൻ സ്വർണ്ണവും 30,000 രൂപയും കവർന്നു. പാറശ്ശാല പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതിയ സർക്കാറിനൊപ്പം ഭരണഘടനാ ഭേദഗതി നിർദേശമായ ജൂലൈ ചാർട്ടറിനും വോട്ടർമാർ അംഗീകാരം നൽകി. നിലവിലെ ഭരണഘടന 70 ശതമാനമെങ്കിലും പൊളിച്ചെഴുതുന്ന നിർദേശങ്ങളാണ് ചാർട്ടറിലുള്ളത്.
ആയുധക്കരാറുകളുടെ പിന്നാമ്പുറങ്ങൾ
തോക്കുകൾക്കും മിസൈലുകൾക്കും നൽകുന്ന പ്രധാന്യം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നൽകിയിരുന്നെങ്കിൽ ലോകം ഇന്ന് കൂടുതൽ സുരക്ഷിതവും സമ്പുഷ്ടവുമാകുമായിരുന്നു. ആയുധങ്ങളുടെ ബലത്തിലല്ല സുരക്ഷ, ജനങ്ങളുടെ ക്ഷേമത്തിലും സംതൃപ്തിയിലുമാണ്.
നാടിനെ നടുക്കിയ സംഭവത്തിൽ നടന്നതെന്തെന്ന് വിശദീകരിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി. അതേസമയം പൊലീസ് സംശയിക്കുന്നത് മറ്റൊന്നാണ്.
അജിത് പവാര്‍ തിരികെ വരാന്‍ ആഗ്രഹിച്ചിരുന്നു, ലയനം തീരുമാനിച്ചത് ഫെബ്രുവരി 12 ന്; ശശികാന്ത് ഷിന്‍ഡെ
മുംബൈ: കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദം മൂലമാണ് അജിത് പവാര്‍ തന്റെ മാതൃ സംഘടന വിടാന്‍ നിര്‍ബന്ധിതനായതെന്ന് എന്‍സിപി എസ്പി സംസ്ഥാന പ്രസിഡന്റ് ശശികാന്ത് ഷിന്‍ഡെ. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ അജിത് പവാറിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് എന്‍സിപികളുടെയും ലയനത്തിന് അദ്ദേഹം ആഗ്രഹിച്ചുവെന്നും ശശികാന്ത് ഷിന്‍ഡെ അവകാശപ്പെട്ടു. കുതിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം..!? കുത്തനെ കൂടില്ല, ഇനി
അതി സാഹസികമായ വേഗത്തില്‍ കിംസ് ആശുപത്രിയിലാണ് അവയവം എത്തിച്ചത്
വീട്ടുചെലവിന് പണം ചോദിച്ചതില്‍ അരിശം; അമ്മയെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകന് അറസ്റ്റില്‍
അമ്മയെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകന് അറസ്റ്റില്‍
കണ്ണൂരില്‍ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസ്; പ്രതിയായ കണ്ണൂര്‍ സിറ്റി സ്വദേശിയായ യുവാവ് അറസ്റ്റില്‍
വന്ദേഭാരതിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍
സ്വകാര്യബസുകളുടെ വേഗപൂട്ട് പ്രവര്‍ത്തനരഹിതമാക്കുന്നു; പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
സ്വകാര്യബസുകളുടെ വേഗപൂട്ട് പ്രവര്‍ത്തനരഹിതമാക്കുന്നു
ചെല്ലാനത്ത് പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.
സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്
സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്
വിവാഹ വീട്ടില്‍ വച്ച് ബാലികയെ പീഡിപ്പിച്ച വൃദ്ധന് കഠിന തടവും പിഴയും
പേരാമ്പ്ര കല്പത്തൂര് സ്വദേശി തട്ടാന്‍കണ്ടി നഗറില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്
കുപ്രസിദ്ധ മോഷ്ടാവ് 'പാഞ്ചാലിക്കണ്ണന്‍' കൊച്ചിയില്‍ പിടിയില്‍
കേരളം വഴിയൊരുക്കിയപ്പോൾ ജെയ്നീഷ് ചവിട്ടിവിട്ടു; ആലിൻ്റെ അവയവങ്ങൾ എത്തിച്ചത് 3:25 മണിക്കൂറുകൊണ്ട്
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിക്കെ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.
നഗരനയത്തിന് രൂപം നൽകി കേരളം, മന്ത്രിസഭയുടെ അംഗീകാരം, രാജ്യത്ത് ഇതാദ്യം
രാജ്യത്ത് തന്നെ ആദ്യമായി നഗരനയത്തിന് രൂപം നൽകി കേരളം. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്നതിനാണ് നഗര നയം രൂപീകരിച്ചിരിക്കുന്നത്. രണ്ടു വർഷം നീണ്ടു നിന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു
എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ്
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ശക്തമായ പ്രതികരണം നടത്തി. കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കരുതെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തോട് കേന്ദ്രം മര്യാദ കാണിക്കണമെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് ലഭിച്ച ശേഷം മാത്രമേ കേരളത്തിന് എയിംസ് ലഭിക്കൂ എന്ന നിലപാടാണോ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നുവല്ലോ” എന്ന് പരിഹസിച്ച ബ്രിട്ടാസ്, […] The post എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ് appeared first on ഇവാർത്ത | Evartha .
നിക്ഷേപകരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ഹെക്സാര്‍ക്ക് ഇന്‍ഫ്ര ഉടമകള്‍ കുടുങ്ങി;
തിരുവനന്തപുരം: പത്ത് മാസം പ്രായമുള്ള ആലിന് ഷെറിന് അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിലാണ് ആദ്യം അവയവം സുരക്ഷിതമായി എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ആലിന്റെ കരള്‍ മാറ്റിവെക്കുന്നത്. ശേഷം കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് വേണ്ടി കൈമാറി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്കാണ് രണ്ടു വൃക്കകളും മാറ്റി വയ്ക്കുന്നത്. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആലിന് ഷെറിന് അബ്രഹാം ഇനി 5 കുരുന്നുകളിലൂടെ ജീവിക്കും. മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. കൊച്ചി അമൃത ആശൂപത്രിയില്‍ നിന്നും 7.13നാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു. ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു ആംബുലന്‍സിലെ ഡ്രൈവര്‍. മസ്തിഷ്ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന് ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന് അരുണ്‍ എബ്രഹാമും അമ്മ ഷെറിന് ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്. കോട്ടയത്ത് ആലിന്റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലന്‍സ് കടന്നുപോയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ കുഞ്ഞ് ആലിന് ഷെറിന് അബ്രഹാമിന് ഒരു റോഡപകടത്തെത്തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ചത്. കുഞ്ഞിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ആശുപത്രി അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കുഞ്ഞിന് വിട നല്‍കിയത്. ആലിന് ഇനിയില്ലെങ്കിലും കുഞ്ഞിന്റെ ജീവന് മറ്റ് കുരുന്നുകള്‍ക്ക് ജീവന് നല്കുന്നതില് ചാരിതാര്‍ഥ്യമുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന് റെജി സാമുവല്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചു. എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്ട്ടിഫിക്കേഷന് നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്. അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചത്. ശസ്ത്രക്രിയ നടത്തുന്നതു മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും. ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്. ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുകയെന്നും ഡോ. നോബിള്‍ പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാന്‍ തീരുമാനിച്ചത്. വിടപറയും മുന്‍പേ നാല് പേര്‍ക്ക് അവയവങ്ങള്‍ ദാനംചെയ്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയാണ് ആലിന്റെ മടക്കം. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. കുട്ടിയുടെ കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും. ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആലിനെ യാത്രയാക്കി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങി ആലിന് ഷെറിന് നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന് ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകാന്‍ ആലിന് ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന് ആലിന് ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
സുരക്ഷാ അനുമതിയില്ലാതെ വിമാനം സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരുകോടി പിഴയിട്ട് ഡിജിസിഎ
ന്യൂഡല്‍ഹി: സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ബസ് വിമാനം എട്ടുതവണ പറത്തിയതിന് എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)ഒരു കോടി രൂപ പിഴ ചുമത്തി. ഗുരുതരമായ നിയമലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ വിശേഷിപ്പിച്ചു. സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ എയര്‍ഇന്ത്യയുടെ ഉന്നതതല മാനേജ്മെന്റിനെ ഡിജിസിഎ കുറ്റപ്പെടുത്തുകയും ചെയ്തു. എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപോര്‍ട്ടാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ എട്ട് സര്‍വീസുകളാണ് എയര്‍ഇന്ത്യ നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലാണ് സര്‍വീസ് നടത്തിയത്. എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി അഞ്ചിനാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണ്. നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.
കേരള കോൺഗ്രസ് (എം) അപ്രസക്തമാകുന്നോ? | കാണാം ന്യൂസ് അവർ
കേരള കോൺഗ്രസ് (എം) അപ്രസക്തമാകുന്നോ? | കാണാം ന്യൂസ് അവർ
അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി ചത്രം ഫെബ്രുവരി 20ന്
കന്നഡ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20-ന് തിയേറ്ററുകളിലെത്തും. അരുൺ അമുക്ത സംവിധാനം ചെയ്യുന്ന ചിത്രം, ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ എന്റർടെയ്നറാണ്.
ആലിൻ ഷെറിൻ അവയവദാന ദൗത്യം: ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം
ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
റവന്യൂ അവാര്‍ഡ് വേണ്ടേ വേണ്ട
കൊല്ലം: ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന വി.എസ് രാജന്‍ബാബു അറസ്റ്റിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തില്‍ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവില്‍ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജില്‍ നിന്നാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റീല്‍സിലും താരമായിരുന്ന രാജന്‍ബാബു ചാനല്‍ ചര്‍ച്ചകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ മുരാരി തന്ത്രിയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ ജാസില്‍ ജാസി. അയാള്‍ സിനിമഎടുക്കാന്‍ പോവുകയാണെന്നും അതില്‍ റോള്‍ തരാമെന്നും പറഞ്ഞാണ് തന്നെ സമീപിച്ചെന്നും, ഒരു ദിവസം ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും ജാസി വെളിപ്പെടുത്തുന്നു. ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ അയാള്‍ തന്നെ ജ്യൂസ് താന്‍ കുടിച്ചില്ലെന്നും കര്‍മ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോള്‍ മനസിലായെന്നും ജാസി പറയുന്നു. 'കൊല്ലം പുത്തൂരില്‍ പോക്സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന് മുരാരി തന്ത്രിയെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. അയാളെ ആദ്യമായി ഞാന്‍ കാണുന്നത് ദുബായില്‍ വെച്ചാണ്. അയാളെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തരുന്നത് മറ്റാരുമല്ല നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. 'നീ നന്നായി ആക്ടിങ് ചെയ്യുന്നയാളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാള്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ്. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുകയാണ് ഒപ്പം ട്രാന്‍സ്ജെന്ററായ ഡാന്‍സറുടെ വേഷം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. ആ റോള്‍ നിനക്ക് വേണ്ടി ഞാന്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. നിന്റെ ഫോണ്‍ നമ്പര്‍ അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ കൊടുക്കട്ടെ' എന്ന് നന്ദിനി ചോദിച്ചു.' ജാസി പറയുന്നു. 'സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളായതുകൊണ്ട് നമ്പര്‍ കൊടുക്കാന്‍ ഞാനും സമ്മതം അറിയിച്ചു. ലേസര്‍ ട്രീറ്റ്മെന്റ് മാത്രമാണ് ഞാന്‍ ആ സമയത്ത് ചെയ്തത്. ഹോര്മോണ്സും എടുക്കുന്നുണ്ട്. അങ്ങനെ ഒരു ദിവസം മുരാരി തന്ത്രി എന്നെ വിളിച്ചു. ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ എനിക്ക് പറഞ്ഞ് തന്നു. വീഡിയോകള്‍ കാണാറുണ്ടെന്നും പറഞ്ഞു. പഠിക്കാന്‍ ഡയലോഗും തന്നു. കിസീസിലാണ് തന്ത്രിയുടെ താമസം. നന്ദിനി റെഡ്ഡിയുടെ ബാറും അതിന് അടുത്താണ്. നന്ദിനി ഇതുപോലെ കുറേ കൂതറകളാണ് കമ്പനി.' ജാസി പറയുന്നു. 'ചിലരെയൊക്കെ എനിക്കും പരിചയപ്പെടുത്തി തന്നിട്ടുണ്ട്. സിനിമയുടെ കഥ കേട്ടപ്പോള്‍ വലിയ കുഴപ്പം തോന്നിയിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് ഇയാള്‍ എന്നെ ക്ഷണിച്ചു. അപ്പോഴൊന്നും മോശമായി ഒന്നും തോന്നിയിരുന്നില്ല. ഇയാള്‍ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനും ആഷിയും മറ്റൊരു സുഹൃത്തും കൂടിയാണ് പോയത്. ജ്യൂസ് അയാള്‍ തന്നെങ്കിലും ഞാന്‍ കുടിച്ചില്ല. അതിനിടയില്‍ അയാള്‍ എനിക്ക് സിനിമയിലെ സീനുകള്‍ അഭിനയിച്ച് കാണിച്ച് തന്നു.' യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ ജാസി പറയുന്നു. 'ഞാനും ചില രംഗങ്ങള്‍ അഭിനയിച്ച് കാണിച്ച് കൊടുത്തു. ശേഷം വീണ്ടും ഒരു ദിവസം അയാള്‍ എന്നെ വിളിച്ച് ഡയലോഗ് പഠിച്ചുവോയെന്ന് അന്വേഷിച്ചു. ശേഷം ഒറ്റയ്ക്ക് കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു. എനിക്ക് അതില്‍ ഒരു റോങ് ഫീല്‍ ചെയ്തു. നന്ദിനി റെഡ്ഡി തന്ത്രിയെകൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ചതാണ്. കാരണം അയാള്‍ പകര്‍ത്തിയ വീഡിയോകള്‍ അവള്‍ക്കാണ് അയച്ച് കൊടുത്തത്. ഞാന്‍ അത് പിന്നീട് കണ്ടുപിടിച്ചു. അയാള്‍ എന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാന്‍ പോയില്ല. അയാള്‍ പക്ക ഫ്രോഡാണ്. കര്‍മ എന്നൊന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായി.' ജാസി കൂട്ടിച്ചേര്‍ത്തു.
അടുക്കളത്തോട്ടത്തിലെ വർണ്ണവിസ്മയം; ക്യാപ്സിക്കം കൃഷി ചെയ്യാം എളുപ്പത്തിൽ
പച്ചക്കറി വിപണിയിലെ വിലകൂടിയ താരമാണ് ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ. ശരിയായ രീതിയിൽ പരിചരിച്ചാൽ നമ്മുടെ വീട്ടുമുറ്റത്തും ടെറസ്സിലും മികച്ച വിളവ് തരുന്ന ഒന്നാണ് ഈ വിള.
ഇത് പിണറായിയുടെ തിരക്കഥയും അജിത് കുമാറിന്റെ സംവിധാനവുമാണെന്ന് കെ മുരളീധരന്
കോഴിക്കോട് പേരാമ്പ്ര സ്വദേശി ദാമോദരന്‍ പോക്സോ കേസിൽ ആറ് വർഷം കഠിന തടവും 10,000 രൂപ പിഴയും. കല്യാണ വീട്ടിൽ വെച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് നാദാപുരം പോക്സോ കോടതിയുടെ വിധി.
അകാലത്തിൽ പൊലിഞ്ഞ മകളുടെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളെ ആശ്വസിപ്പിച്ച് കേരളം. മലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും ആണ് കുഞ്ഞ് മകളുടെ അവയവങ്ങൾ അഞ്ച് കുരുന്നുകളുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി പകുത്ത് നൽകിയത്.
'ഒരുമുറൈ വന്ത് പാർത്തായ..' കൊറിയോഗ്രാഫി നാൻ സെഞ്ചത്, റീമേക്കിൽ ഹിന്ദി മാത്രം കണ്ടു: ശോഭന
ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ 'ഒരുമുറൈ വന്ത് പാർത്തായ' എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത് താനാണെന്ന് നടി ശോഭന. ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗംഗ എന്ന കഥാപാത്രത്തിന്റെ ഈ നൃത്തം, 30 വർഷങ്ങൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്നു.
കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്
രണ്ടാഴ്ച കൊണ്ട് ഇടിഞ്ഞത് 1.50 ലക്ഷം രൂപ!! ദുരന്തമായി വെള്ളി, ഇന്ന് മാത്രം 13,500 രൂപ കുറഞ്ഞു
റെക്കോഡ് നിലവാരത്തില്‍ നിന്ന് മൂക്കുംകുത്തി വീണിരിക്കുകയാണ് വെള്ളി. സ്വര്‍ണത്തേക്കാള്‍ അധികം വരുമാനം നല്കി കൊണ്ട് എക്കാലത്തേയും വലിയ കുതിപ്പ് നടത്തിയ വെള്ളി നിലവില്‍ അനുദിനം താഴേക്ക് പതിച്ചിരിക്കുകയാണ്. ഇന്നത്തെ നിരക്ക് അനുസരിച്ച് വെള്ളി കിലോഗ്രാമിന് 2.55 ലക്ഷം രൂപയായി കുറഞ്ഞു. അതേസമയം, പ്രാദേശിക വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് സ്വര്‍ണം 10 ഗ്രാമിന് 1.58 ലക്ഷം രൂപയായി
തിരുവനന്തപുരം: തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷന്‍ കെ. സച്ചിദാന്ദനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് നടന് പ്രേംകുമാര്‍. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു അറിയിപ്പും കൂടാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു. അധികാരം പാര്‍ട്ടിയെ നശിപ്പിക്കും എന്നും തുടര്‍ച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമാണ് ഒരഭിമുഖത്തില്‍ എഴുത്തുകാരനും സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദന് പറഞ്ഞത്. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പില്‍ ഉണ്ട്. അവിടെ തുടര്‍ച്ചയായി ഭരണം കൈ വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാര്‍ത്ഥരായ ആളുകള്‍ അധികാരം കൈകാര്യം ചെയ്തു. അധികാരം പാര്‍ട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാള്‍. തുടര്‍ച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുകയെന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാല്‍ സി പി എം നീക്കം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന. 'സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച' എന്ന തലക്കെട്ടിട്ടാണ് കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന് മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്നും പ്രേം കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്. 'സച്ചിദാനന്ദന് മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല' എന്നും കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി... അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച - ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല IFFK യുടെ മുപ്പതാം എഡിഷന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയായിരുന്നു ഒരുഭാഗത്ത്. സംസ്ഥാന സിനിമ അവാര്‍ഡിന്റെ നിര്‍ണയം ജൂറി മാരുടെ ചൂട് പിടിച്ച ചര്‍ച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവര്‍ത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയര്മാന് എന്നനിലയില്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചും നേതൃത്വം നല്‍കിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കര്‍മനിരതമായ നാളുകള്‍.... സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. അപ്പോള്‍ - ഇത്തവണത്തെ സിനിമാഅവാര്‍ഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും ഞാന്‍ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു. ഒരവസരത്തില്‍ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയര്‍മാനെന്ന നിലയില്‍ 'പ്രേംകുമാറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി. ആ എന്റെ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീര്‍ത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്. ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കര്‍മനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാന്‍ സന്ദേഹിയായി. മാസങ്ങള്‍ക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന 'ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും' നാം ഓര്‍ക്കേണ്ടതല്ലേയെന്ന' തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്മാന് സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം. കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന് മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്മാന് സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്മാന് ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ - അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന് മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന് മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേര്‍ക്ക് ഒരു നീതി മറ്റു ചിലര്‍ക്ക് വേറൊരു നീതി എന്ന നിര്‍വചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ 'കിഴവനും കടലും' എന്ന നോവലിലെ 'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണല്ലോ... പ്രേംകുമാര്‍ മുന്‍ ചെയര്മാന് കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി
ചൈനയിൽ ഒരു പത്തുവയസ്സുകാരി, പുതുവത്സര സമ്മാനമായി ലഭിച്ച പണം മാതാപിതാക്കൾ ചെലവാക്കുമെന്ന് ഭയന്ന് സ്വർണ്ണം വാങ്ങി സൂക്ഷിച്ചതാണ് വാര്‍ത്തയാവുന്നത്. സ്വർണ്ണവില കുതിച്ചുയർന്നതോടെ വന്‍ലാഭം.
ഇനി വൈഫൈ മോഡലില്‍ വായുവിലുടെ വയര്‍ലെസ് വൈദ്യുതി!
കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലിയുള്ള തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു. ഡി.സി.സി പ്രസിഡന്റ് വിളിച്ച യോഗം ബഹിഷ്കരിച്ച ആറ് കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ: കെസി വേണുഗോപാൽ
അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയാണെന്ന് കെ.സി വേണുഗോപാൽ എംപി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളാണ്. വിഷയം ഹൈക്കോടതി പരിശോധിക്കണമെന്നും നിയമസഭയിൽ പോലും മന്ത്രി കള്ളം പറയുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.ശബരിമലയിലെ സ്വർണക്കൊള്ള വെള്ളപൂശാനാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അമ്പല നടത്തിപ്പിനായി ചുമതലപ്പെടുത്തിയ ആളുകൾ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ സർക്കാരില്ലെന്നത് മാത്രമല്ല, സർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നതും വ്യക്തമായിരിക്കുകയാണ്. വിശ്വാസികളല്ലാത്തവർ അമ്പലം ഭരിക്കുമ്പോൾ കണ്ണ് സമ്പത്തിൽ മാത്രമാണെന്ന് […] The post അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .
സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത്
ആഗോള അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയെന്ന് കെ സി വേണുഗോപാല്‍
കൊച്ചി : മലയാള സിനിമയിൽ ഇതുവരെ കാണാത്ത വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളുമായി സൈജു കുറുപ്പിന്റെ പുതിയ ചിത്രം ഭരതനാട്യം 2: മോഹിനിയാട്ടം എത്തുന്നു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ സൂപ്പർ താരങ്ങൾ പോസ്റ്ററുകൾ പുറത്തിറക്കുമ്പോൾ, ഇവിടെ മലയാളത്തിലെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളാണ് ചിത്രം പരിചയപ്പെടുത്തുന്നത്. വില്ലന്മാർ തുടങ്ങിയ മോഹിനിയാട്ടം: കളം കാവലിലെ സ്റ്റാൻലി ദാസ്, കമ്മാര സംഭവത്തിലെ കമ്മാരൻ നമ്പ്യാർ, മാർക്കോ എന്നീ 'ഐക്കോണിക്' കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. എന്തുകൊണ്ടാണ് ഈ വില്ലൻ കഥാപാത്രങ്ങൾ സൈജു കുറുപ്പിന്റെ ചിത്രത്തിന് കൈകോർക്കുന്നത് എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ഒരു സ്ലോ പോയിസൺ പോലെ പ്രേക്ഷകരിലേക്ക് നിഗൂഢത പടർത്താൻ ഈ നീക്കത്തിലൂടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. സൈജു കുറുപ്പിന്റെ മൈൽസ്റ്റോൺ ചിത്രം: സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിനുണ്ട്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക് ഹ്യൂമർ (ഇരുണ്ട ഹാസ്യം) ശൈലിയിലാണ് ഒരുങ്ങുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവരാണ് നിർമ്മാതാക്കൾ. വിഷ്ണു ആർ. പ്രദീപ്, കൃഷ്ണദാസ് മുരളി എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. ഇലക്ട്രോണിക് കിളിയുടേതാണ് സംഗീതം.
തിരുവനന്തപുരം: വിവാഹ സദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വരന്റേയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലടിച്ചു. ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയില്‍ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമാണ് സംഭവം. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു, ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള പൊരിഞ്ഞ സംഘര്‍ഷത്തില്‍ കലാശിച്ചു. മാറനല്ലൂര്‍ നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പൊലീസ് കല്യാണ മണ്ഡപത്തിലെത്തി. അതേസമയം സംഭവത്തില്‍ ഇരു കൂട്ടരും പരാതി നല്കാന് തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി. ഇന്ന് രാവിലെ മുതല്‍ അടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി.
വടകരയില്‍ അടച്ചിട്ട വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച
മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന് സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്
Jasi allegation against murari thantri.പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെ സോഷ്യൽ മീഡിയ താരം ജാസി രംഗത്ത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സമീപിച്ചെന്നും ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടെന്നും ജാസി വെളിപ്പെടുത്തി.
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.
കൊളംബോ: ടി20 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയൻ നിരയെ ആശങ്കയിലാഴ്ത്തി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്റെ പരിക്ക്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സിംബാബ്വെ ഓസ്ട്രേലിയയെ 23 റൺസിനാണ് തകർത്തത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റത് പന്തെറിയുന്നതിനിടെ: സ്വന്തം ഓവറിൽ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സ്റ്റോയിനിസിന്റെ കൈവിരലിന് പരിക്കേറ്റത്. കടുത്ത വേദനയെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം കളം വിട്ടിരുന്നു. ആ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂൺ ഗ്രീൻ ആയിരുന്നു. പിന്നീട് ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും 4 പന്തിൽ 6 റൺസ് എടുക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. സ്റ്റോയിനിസിന്റെ പരിക്ക് ഗൗരവകരമാണോ എന്ന് മെഡിക്കൽ സംഘം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്നും സഹതാരം മാത്യു റെൻഷോ പറഞ്ഞു. സിംബാബ്വെയുടെ ചരിത്ര വിജയം: ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറിൽ 169 റൺസാണ് എടുത്തത്. ഓപ്പണർ ബ്രയാൻ ബെന്നറ്റിന്റെ (64*) പോരാട്ടവീര്യമാണ് അവർക്ക് മികച്ച സ്കോർ നൽകിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയെ ബ്ലെസിങ് മുസറബാനിയുടെയും (4/17) ബ്രാഡ് ഇവാൻസിന്റെയും (3/23) ബൗളിംഗ് പ്രകടനം 146 റൺസിൽ തളച്ചു. 65 റൺസെടുത്ത മാത്യു റെൻഷോ മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സിംബാബ്വെ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്.
ഖലീലുല്‍ ബുഖാരി തങ്ങളുടെ ബംഗാള്‍ യാത്രക്ക് പ്രൗഢമായ സമാപനം
റൂട്ട്ഡ് 2026 ;തൈബ ഗാര്ഡന് റമളാന്‍ ഇന്റേണ്‍ഷിപ്പ് ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഒരു നൂറ്റാണ്ടിന് ശേഷം പൂർവ്വികരുടെ മണ്ണിലേക്ക്, 8 കോടിയുടെ ഫാം ഹൗസ് വാങ്ങി യുവാവ് !
ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പൂർവ്വികരുടെ മണ്ണിലേക്ക് ഒരു അമേരിക്കൻ അഭിഭാഷകൻറെ മടക്കം. വിറ്റോ ആൻഡ്രിയ റാക്കനെല്ലി എന്ന യുവാവ് 8 കോടിയിലധികം രൂപ മുടക്കി ഇറ്റലിയിലെ ടസ്കാനിയിൽ ചരിത്രപ്രസിദ്ധമായ ഒരു ഫാം ഹൗസ് സ്വന്തമാക്കിയിരിക്കയാണ്.
ഭോപ്പാല്‍: ഭോപ്പാലില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാല് വ്യത്യസ്ത വാഹനങ്ങള്‍ക്കുള്ളിലിട്ട് ക്രൂരമായി പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഥാര്‍ എസ്യുവി ഉള്‍പ്പെടെ നാല് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഔസഫ് അലി ഖാന് ഫെബ്രുവരി 3-ന് അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ കൂട്ടാളിയും ഭോപ്പാലില്‍ ജിം നടത്തുന്നയാളുമായ മാജ് ഖാന് ഫെബ്രുവരി 8-നാണ് പിടിയിലായത്. കേസിന്റെ ഗൗരവം പരിഗണിച്ച് എസിപി അങ്കിത ഖത്രക്കറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ വെച്ച് നാല് വ്യത്യസ്ത കാറുകളിലായിട്ടാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് എസ്ഐടിയുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഖാനുഗാവ് മേഖലയില്‍ വെച്ച് ഔസഫ് അലി ഖാന് പെണ്‍കുട്ടിയെ ഥാര്‍ കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയും ഐഫോണ്‍ ഉപയോഗിച്ച് ജനലിലൂടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഈ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് 40,000 രൂപ ഇവര്‍ തട്ടിയെടുക്കുകയും പലതവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ സീഹോര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു, ഇത് പോലീസ് കണ്ടെടുത്തു. എന്നാല്‍ വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച ഐഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിനിടെ, കൊഹെഫിസ പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ മാജ് ഖാനുമായി ബന്ധം പുലര്‍ത്തുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ്ഐടി വിശദമായ അന്വേഷണം നടത്തിവരികയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെന്ന വ്യാജേന പ്രവേശിച്ച യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലായി. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. “ഇവ” എന്നാണ് യുവതി ആദ്യം പേര് പറഞ്ഞത്. പെരുന്ന സ്വദേശിനിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസിക്കുന്നുവെന്നും അവൾ അറിയിച്ചു. രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവേശിച്ച യുവതി, താൻ സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്ന് സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സുരക്ഷാ വിഭാഗം അധികൃതരെ വിവരം അറിയിച്ചു. ബന്ധപ്പെട്ട വിഭാഗത്തിൽ […] The post തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍ appeared first on ഇവാർത്ത | Evartha .
മഞ്ചേശ്വരത്ത് വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന് പരാതി
ബിജെപി നേതാവ് ഫോം 7 ദുരുപയോഗം ചെയ്യുന്നതായി എ കെ എം അഷ്റഫ് എംഎല്‍എ
വടകര ചെക്കോട്ടി ബസാറിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. മന്നയിൽ മന്നമ്പത്ത് സുബൈറിന്റെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണ്ണവും ഏഴായിരം രൂപയുമാണ് മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആകാശത്ത് തല്ലുമാല!
മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങിനും പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിക്കും നേരെ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി. ബിഷ്ണോയി സംഘത്തിലെ ഹരി ബോക്സർ എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. രൺവീറിനെയും രോഹിത് ഷെട്ടിയെയും മാത്രമല്ല, അവരുടെ കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഹരി ബോക്സറുടെ മുന്നറിയിപ്പ്: നിങ്ങളുടെ അടുത്ത ഏഴ് തലമുറകൾ ഓർക്കുന്ന രീതിയിൽ ഞങ്ങൾ പെരുമാറും. പോലീസിൽ പരാതി നൽകാൻ നിങ്ങൾക്ക് വലിയ ഇഷ്ടമാണല്ലോ. നിങ്ങളുടെ മാനേജർമാരുടെയും ജീവനക്കാരുടെയും താമസസ്ഥലം, ഓഫീസ് സമയം, അവരുടെ കുടുംബങ്ങൾ എവിടെ കഴിയുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്. അവരെ ഓരോരുത്തരെയായി കൊന്നൊടുക്കിത്തുടങ്ങുമ്പോൾ നിങ്ങൾക്ക് ബോധം വരും, എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. രണ്ടാം തവണയും ഭീഷണി: ഇത് രണ്ടാം തവണയാണ് രൺവീർ സിങ്ങിന് ബിഷ്ണോയി സംഘത്തിൽ നിന്ന് ഭീഷണി നേരിടുന്നത്. മുൻപ് കോടികൾ ആവശ്യപ്പെട്ട് ഇവർ താരത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രൺവീറിനും ദീപിക പദുക്കോണിനും സുരക്ഷ വർധിപ്പിച്ചിരുന്നു. നൽകിയ വാഗ്ദാനത്തിൽ നിന്ന് രൺവീർ പിന്മാറിയതാണ് പുതിയ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ അടുത്തിടെ നടന്ന വെടിവെപ്പിലും ഹരി ബോക്സറുടെ പേര് ഉയർന്നു വന്നിരുന്നു. സൽമാൻ ഖാനുമായി സഹകരിക്കുന്ന എല്ലാവരെയും ലക്ഷ്യം വെക്കുമെന്ന് ബിഷ്ണോയി സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. സൽമാനെ പരിപാടിയിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു. പുതിയ ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ആരാണ് ഹരി ബോക്സർ ലോറൻസ് ബിഷ്ണോയി ഗുണ്ടാസംഘത്തിലെ പ്രധാനികളിലൊരാളും കുപ്രസിദ്ധ കുറ്റവാളിയുമാണ് ഹരി ബോക്സർ. രാജസ്ഥാനിലെ ബൻസൂർ ചതർപുര ആധി ഗേലി ഗ്രാമക്കാരനായ ഹരി ചന്ദ് (36) എന്ന സാധാരണക്കാരൻ എങ്ങനെ ക്രിമിനൽ ലോകത്തെ 'ഹരി ബോക്സർ' ആയി മാറിയെന്നത് ഞെട്ടിക്കുന്ന കഥയാണ്. പരാജയപ്പെട്ട കരിയർ, വഴിമാറിയ ജീവിതം: കർഷകനായ ഗിർധാരി ജാട്ടിന്റെ മകനായ ഹരി ചന്ദ് ഗാന്ധി സ്കൂളിലും ബൻസൂർ കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എ ബിരുദധാരിയായ ഇയാൾ രാജസ്ഥാൻ പോലീസ്, ആർമി, എസ്.എസ്.സി തുടങ്ങിയ പരീക്ഷകൾക്കായി വർഷങ്ങളോളം കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാൽ സർക്കാർ ജോലി ലഭിക്കാത്തതിനെത്തുടർന്ന് ജയ്പൂരിൽ ബോക്സിങ് പരിശീലകനായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നാണ് ഹരി ചന്ദ് എന്ന പേര് 'ഹരി ബോക്സർ' എന്നായി മാറിയത്. 2022 മുതൽ കാണാമറയത്ത്: പത്താം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അച്ഛൻ കൂടിയാണയാൾ. അനിയൻ വിക്കി ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുന്നു. 2022-ൽ ബൻസൂർ വിട്ട ഇയാൾ പിന്നീട് ഗ്രാമത്തിലേക്ക് മടങ്ങിവന്നിട്ടില്ല. പോലീസിന്റെ പീഡനം കാരണമാണ് താൻ ഒളിവിൽ പോകുന്നതെന്ന് ഇയാൾ മുൻപ് പരാതിപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം: അസാമാന്യ ശാരീരിക ബലമുള്ള ഹരിയെ ഗ്രാമത്തിലുള്ളവർക്ക് പോലും പേടിയായിരുന്നു. ഒളിവിൽ പോയ ശേഷം ലോറൻസ് ബിഷ്ണോയി സംഘവുമായി അടുത്തതോടെയാണ് ഹരി ബോക്സർ എന്ന പേര് കൊടും ക്രിമിനലുകളുടെ പട്ടികയിലേക്ക് ഉയർന്നത്. ഒരു കാലത്ത് സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന യുവാവ് ഇന്ന് ബിഷ്ണോയി ഗ്യാങ്ങിന്റെ പ്രധാന ഹിറ്റ്മാനായി മാറിയത് നാട്ടുകാരെയും കുടുംബത്തെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ബിഷ്ണോയി സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ്. ലോറൻസ് ബിഷ്ണോയിക്കും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡി ബ്രാർക്കും വേണ്ടി ഇന്ത്യയിൽ ഭീഷണിക്കത്തുകൾ അയക്കുന്നതും വെടിവെപ്പുകൾ ആസൂത്രണം ചെയ്യുന്നതും ഇയാളാണെന്ന് റിപ്പോർട്ടുകളുണ്ട്. ബോളിവുഡ് താരങ്ങളെയും ബിസിനസുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതിലാണ് ഇയാൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൽമാൻ ഖാനുമായി അടുപ്പമുള്ളവരെയെല്ലാം ലക്ഷ്യം വെക്കുമെന്ന് ഇയാൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ വീടിന് നേരെ നടന്ന വെടിവെപ്പിലും കാനഡയിൽ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ നടന്ന ആക്രമണത്തിലും ഇയാളുടെ പേര് പോലീസ് റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. ബിസിനസുകാരെയും താരങ്ങളെയും ഭീഷണിപ്പെടുത്താൻ ഇയാൾ സോഷ്യൽ മീഡിയയും ഓഡിയോ സന്ദേശങ്ങളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ബിഷ്ണോയി ഗ്യാങ്ങിന്റെ 'പ്രൊട്ടക്ഷൻ മണി' നൽകാത്ത ഹോട്ടലുടമകളെ ലക്ഷ്യം വെച്ച് ഹരി ബോക്സർ ആക്രമണങ്ങൾ നടത്താറുണ്ട്. കഴിഞ്ഞ വർഷം രാജസ്ഥാനിലെയും ഡൽഹിയിലെയും ചില പ്രമുഖ ക്ലബ്ബുകൾക്ക് നേരെ നടന്ന വെടിവെപ്പുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതും ഇയാളുടെ രീതിയാണ്. ഇത് യുവാക്കളെ ക്രിമിനൽ സംഘങ്ങളിലേക്ക് ആകർഷിക്കുന്നതിനും പൊതുജനങ്ങളിൽ ഭീതി വിതയ്ക്കുന്നതിനും വേണ്ടിയാണ്.
കൊച്ചി: വിവാഹ മോചിതയായ യുവതിയോട് ചങ്ങാത്തം സ്ഥാപിച്ച് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവന് സ്വര്‍ണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ടി.ടി.ആര് ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാലടി പൊലീസ് അറിയിച്ചു.
വർക്കലയിൽ 17കാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല മേൽവെട്ടൂർ സ്വദേശിനി ശിവകാമി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെടുങ്ങണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശിവകാമി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

26 C