കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇക്കുറി കൂടുതല്‍ സ്ത്രീകള്‍ ഇടംപിടിക്കുമെന്നു സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 വനിതകളാണ് കോണ്‍ഗ്രസിനായി മത്സരരംഗത്തിറങ്ങിയത്. ഇത്തവണ 15 പേര്‍ക്കെങ്കിലും ടിക്കറ്റ് ഉറപ്പാണ്. നിലവിലെ നിയമസഭയില്‍ ഉമാ തോമസ് മാത്രമാണ് കോണ്‍ഗ്രസിന്റെ ഏകവനിതാപ്രതിനിധി. ഉമ തൃക്കാക്കരയിലും മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന് അരൂരിലും വീണ്ടും മത്സരിച്ചേക്കും. സി.പി.എം. വിട്ട് കോണ്‍ഗ്രസിലെത്തിയ കൊട്ടാരക്കര മുന്‍ എം.എല്‍.എ. അയിഷാ പോറ്റിക്കും സീറ്റുണ്ടാകും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന് എലത്തൂരിലും കെ.എ. തുളസി ചേലക്കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകാനാണ് സാധ്യത. മുന്‍ എം.പി. രമ്യ ഹരിദാസിന് ഒരവസരം കൂടി ലഭിച്ചേക്കും. അടൂര്‍, ചിറയിന്‍കീഴ്, ബാലുശേരി തുടങ്ങിയ സംവരണമണ്ഡലങ്ങളില്‍ എവിടെയും അവര്‍ക്ക് നറുക്കുവീഴാം. കൊല്ലം ഡി.സി.സി. അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലത്തുതന്നെയാകുമോ മത്സരിക്കുകയെന്നു വ്യക്തമല്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. മുത്താര മാവേലിക്കരയിലും മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി മാനന്തവാടിയിലും സ്ഥാനാര്‍ഥിയായേക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണിയ ഗിരി, എറണാകുളം കോര്പറേഷന് കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ്, അമൃത രാമകൃഷ്ണന് എന്നിവരും സാധ്യതാപ്പട്ടികയിലുണ്ട്. സോണിയയെ തൃശൂര്‍ ജില്ലയിലും ദീപ്തിയെ എറണാകുളം ജില്ലയിലും അമൃതയെ കണ്ണൂര്‍ ജില്ലയിലുമാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവും മത്സരരംഗത്തുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 24% സീറ്റാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അത്രയും ലഭിച്ചില്ലെങ്കിലും കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ഉറപ്പായി. വിനോദ് താമരശേരി
കിംഗ്ഫിഷർ ബിയറിന്റെ സീൽ പൊട്ടിക്കാത്ത കുപ്പിക്കുള്ളിൽ ജീവനുള്ള മീൻ കുഞ്ഞ്, അമ്പരന്ന് കുപ്പി വാങ്ങിയ ആൾ
കൊല്ലം: കേഡര്‍ അച്ചടക്കത്തിന് പേരുകേട്ട സി.പി.എം. ഉള്‍പാര്‍ട്ടി പോരില്‍ തകര്‍ന്നടിയുമ്പോള്‍ അധികാരത്തുടര്‍ച്ച വെല്ലുവിളിയാകുന്നു. അടുത്ത കാലത്തായി പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന വിമത സ്വരങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കുടുംബ വാഴ്ചാ ആരോപണങ്ങളും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. നേരത്തെ പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്താല്‍ അതിനപ്പുറം മറ്റൊന്നില്ല എന്നതായിരുന്നു രീതി. എന്നാല്‍ ഇന്ന് അണികള്‍ക്കിടയില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ വര്‍ധിച്ചുവരുന്നു. തുടര്‍ച്ചയായി ഭരണത്തില്‍ തുടരുന്നത് പാര്‍ട്ടിക്കുള്ളില്‍ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടാനും അത് വിഭാഗീയതയിലേക്ക് നയിക്കാനും കാരണമാകുന്നുവെന്ന ആക്ഷേപവും ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന് എന്ന നിലയില്‍ മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും മന്ത്രിസഭയിലും ലഭിക്കുന്ന അമിത പ്രാധാന്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് റിയാസിന് നല്കുന്ന പരിഗണന കുടുംബവാഴ്ച എന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും നേരത്തെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. പാര്‍ട്ടി പദവികളിലേക്ക് നേതാക്കളുടെ ബന്ധുക്കള്‍ കടന്നുവരുന്നത് കേഡര്‍മാരുടെ മനോവീര്യം തകര്‍ക്കാന്‍ കാരണമാകുന്നു. തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിയമം തോമസ് ഐസക്, ജി. സുധാകരന് തുടങ്ങിയ കരുത്തരായ നേതാക്കളെ മാറ്റിനിര്‍ത്താന്‍ കാരണമായി. ഇത് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും പരിചയസമ്പന്നരുടെ അഭാവം വിഷയമായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമുദായ താല്പര്യങ്ങള് നോക്കുന്നുവെന്ന ആരോപണവും പാര്‍ട്ടി നേരിടുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിയുടെ മതേതര നിലപാടുകളെ ചോദ്യം ചെയ്യുന്നതായി. തിരുത്തലുകള്‍ക്ക് പാര്‍ട്ടി തയാറാകണമെന്ന ആഹ്വാനം താഴെത്തട്ടില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ കടുപ്പമേറിയ നിലപാടുകള്‍ പലപ്പോഴും ഇതിനെ അടിച്ചമര്‍ത്തുകയാണ്. വിമത സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം അവ കേള്‍ക്കാനും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കുടുംബവാഴ്ചാ ആരോപണങ്ങള്‍ പ്രവൃത്തിയിലൂടെ തിരുത്താന്‍ സി.പി.എമ്മിന് കഴിയുന്നില്ല. പാലക്കാട് ജില്ലയില്‍ പി.കെ. ശശിയെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയുടെ നൈതികതയെയും അച്ചടക്കത്തെയും ചോദ്യം ചെയ്യുന്നതാണ്. ഷൊര്‍ണൂര്‍ എം.എല്‍.എയായിരിക്കെ പാര്‍ട്ടിയിലെ തന്നെ ഒരു വനിതാ നേതാവ് നല്കിയ ലൈംഗിക പീഡന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്ഷന് കാലാവധിക്ക് ശേഷം അദ്ദേഹം തിരികെ വരികയും വീണ്ടും പാര്‍ട്ടിയില്‍ കരുത്തനാവുകയും ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സ്ത്രീപക്ഷ പാര്‍ട്ടി എന്ന അവകാശവാദത്തിന് ഇത് മങ്ങലേല്പിച്ചു. മണ്ണാര്‍ക്കാട് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടും പാര്‍ട്ടി ഫണ്ട് വകമാറ്റിയെന്നുമുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. അന്വേഷണത്തിനൊടുവില്‍ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തരംതാഴ്ത്തുകയും കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തത് നേതൃത്വത്തിന് മേലുള്ള അണികളുടെ സമ്മര്‍ദം മൂലമാണ്. പി.കെ. ശശിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നിലകൊണ്ടപ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിനെതിരേ ശക്തമായ നിലപാടെടുത്തു. ഇത് പാര്‍ട്ടിയില്‍ വലിയൊരു വിള്ളലുണ്ടാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രാദേശിക സ്വാധീനമുള്ള നേതാക്കള്‍ക്കെതിരേ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഈ സംഭവം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ അണികള്‍ എപ്പോഴും കണ്ണടച്ച് അംഗീകരിക്കില്ലെന്നതിന്റെ തെളിവുകളായിരുന്നു കുറ്റ്യാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങള്‍. കേരള കോണ്‍ഗ്രസിന് (എം) സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ആയിരക്കണക്കിന് സി.പി.എം. പ്രവര്‍ത്തകരാണ് അന്ന് തെരുവിലിറങ്ങിയത്. ഒടുവില്‍ നേതൃത്വത്തിന് വഴങ്ങേണ്ടി വരികയും സി.പി.എം. തന്നെ അവിടെ മത്സരിക്കുകയും ചെയ്തു. പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പൊന്നാനിക്കാരന് മതിയെന്ന മുദ്രാവാക്യവുമായി അണികള്‍ പ്രകടനം നടത്തി. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ഇത്തരത്തില്‍ പരസ്യമായ പ്രതിഷേധം ഉണ്ടായത് സി.പി.എമ്മിന്റെ കേഡര്‍ സംവിധാനത്തില്‍ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. പിണറായി വിജയന്- മുഹമ്മദ് റിയാസ് ബന്ധത്തിന് പുറമെ സമീപകാലത്ത് ഉയര്‍ന്ന എക്സാലോജിക് വിവാദവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ പ്രതിപക്ഷം കുടുംബവാഴ്ചയുടെ ഭാഗമായി ഉയര്‍ത്തിക്കാട്ടി. ഇത് അണികള്‍ക്കിടയിലും പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും വ്യക്തമായ വിശദീകരണം നല്കാന് നേതൃത്വം പാടുപെട്ടു. സി.പി.എമ്മിന്റെ കരുത്ത് അതിന്റെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരാണ്. സി.പി.എമ്മിന്റെ അടിത്തറ ജനാധിപത്യ കേന്ദ്രീകരണമാണ്. എന്നാല്‍ സമീപകാല സംഭവങ്ങള്‍ ഈ കേന്ദ്രീകരണത്തിന് മുകളില്‍ വ്യക്തി താല്പര്യങ്ങളും അധികാര സംരക്ഷണവും നിഴലിക്കുന്നുണ്ടോയെന്ന ചോദ്യം ഉയര്‍ത്തുന്നു. പി.കെ. ശശിക്കെതിരെയുള്ള നടപടികള്‍ പാര്‍ട്ടിക്കുള്ളിലെ പുതിയ പ്രവണതകളുടെ നേര്‍ചിത്രമാണ്. ഗൗരവകരമായ ലൈംഗികാരോപണം ഉയര്‍ന്നിട്ടും ശശിക്കെതിരേ കര്‍ശന നടപടി വൈകിയത് നേതൃത്വത്തിന്റെ തണല്‍ അദ്ദേഹത്തിന് ഉണ്ടെന്ന തോന്നല്‍ അണികളിലുണ്ടാക്കി. പാര്‍ട്ടിക്ക് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തില്‍ അദ്ദേഹം പുലര്‍ത്തിയ സ്വേച്ഛാധിപത്യം പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചു.ഒടുവില്‍ കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനത്ത് നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും അദ്ദേഹത്തെ നീക്കിയത് അണികളുടെ പ്രതിഷേധം തെരുവിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണ്. ജനകീയരായ നേതാവായ ജി. സുധാകരന് പാര്‍ട്ടിയുമായി കലഹിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ഘടകങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് ഒരു വശത്തേക്കും ചായാത്ത നിഷ്പക്ഷ വോട്ടര്‍മാരാണ്. കുടുംബ വാഴ്ചാ ആരോപണങ്ങളും അഴിമതിക്കഥകളും ഈ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റും. അഴിമതിരഹിത ഭരണമെന്ന പ്രതിച്ഛായക്ക് ഇത് വലിയ ആഘാതമാണ്. പരസ്യമായി പ്രതിഷേധിച്ചില്ലെങ്കിലും ബൂത്തുകളില്‍ പാര്‍ട്ടിക്കെതിരെ നിശബ്ദമായ അടിയൊഴുക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ശശി വിരുദ്ധ വിഭാഗത്തിന്റെ നീക്കങ്ങള്‍ ഇതിന് ഉദാഹരണമാണ്. പരിചയസമ്പന്നരായ നേതാക്കളെ മാറ്റി നിര്‍ത്തി പുതുമുഖ പരീക്ഷണം നടത്തുമ്പോള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന നേതാക്കളുടെ കുറവ് പ്രചാരണ രംഗത്ത് പ്രകടമാകും. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ഇത്തരം നേതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്. സി.പി.എം. ആഭ്യന്തര ശുദ്ധീകരണത്തിന് തയാറായില്ലെങ്കില്‍ അച്ചടക്കമുള്ള പാര്‍ട്ടിയെന്ന ഖ്യാതി നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായേക്കാം. ഉണ്ണി വി.ജെ. നായര്‍
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ മുപ്പതോളം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രാഥമിക പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചെങ്കിലും എതിരാളികള്‍ ആരെന്നതില്‍ അവ്യക്തത. ബി.ജെ.പിയിലേക്ക് ഒഴുകുന്ന വോട്ടുകള്‍ തങ്ങളുടെ ചേരിയില്‍നിന്നാകുമെന്ന ആശങ്കമൂലം ഈ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ എതിര്‍പക്ഷത്തെ സീറ്റുമോഹികള്‍ക്കുപോലും മടി. ബി.ജെ.പിയുടെ മുന്നേറ്റം മുന്നില്‍ കാണുന്ന മണ്ഡലങ്ങളില്‍ എങ്ങനെ പ്രതിരോധ തന്ത്രമൊരുക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് ഇരുമുന്നണി നേതൃത്വവും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് പിടിച്ചതോടെ ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും സഹായവും ബി.ജെ.പി. സംസ്ഥാന ഘടകത്തിനു ലഭിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഐ.ടി. സെല്‍ നേതാക്കളടക്കം സംസ്ഥാനത്തെത്തി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തര്‍ക്കങ്ങളില്ലാതെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കി പ്രചാരണരംഗത്ത് ബി.ജെ.പി കുതിപ്പ് തുടങ്ങിയപ്പോഴും രൂക്ഷമായ തര്‍ക്കം ഇരുമുന്നണികളിലും എതിരാളികളെ വലയ്ക്കുകയാണ്. കോര്‍പ്പറേഷന്റെ ഭരണത്തിലേറിയശേഷം വൈകാതെയെത്തിയ ആറ്റുകാല്‍ പൊങ്കാല മികവാര്‍ന്ന രീതിയില്‍ നടത്താന്‍ സാധിച്ചത് തലസ്ഥാനത്ത് ബി.ജെ.പി.യില്‍ ആത്മവിശ്വാസം ഇരട്ടിയാക്കി. നേമത്ത് പ്രാഥമികവട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറടക്കം പൊങ്കാല നടത്തിപ്പില്‍ പങ്കാളിയായിരുന്നു. നേമത്ത് രാജീവിനെ എതിരിടുന്നതില്‍ വി. ശിവന്‍കുട്ടിക്ക് വിമുഖതയുണ്ടായിരുന്നെങ്കിലും സിറ്റിങ് എം.എല്‍.എ.മാര്‍ അതാതിടങ്ങളില്‍ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ മണ്ഡലം മാറാന്‍ സാധിച്ചില്ല. ആരോഗ്യപ്രശ്നങ്ങളടക്കം അലട്ടുന്ന ശിവന്‍കുട്ടി മുമ്പ് ഇതേ മണ്ഡലത്തില്‍ ബി.ജെ.പിയിലെ ഒ. രാജഗോപാലിനോടു തോറ്റ ചരിത്രവുമുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തി പൂജാച്ചടങ്ങില്‍ തൊഴാതെ അലക്ഷ്യനായി നില്ക്കുന്ന ശിവന്‍കുട്ടിയുടെ ചിത്രം ബി.ജെ.പി. കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തിയ തൃശൂരില്‍ പത്മജ വേണുഗോപാല്‍ ചിഹ്നം വരച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരാഴ്ച മുമ്പേ തുടക്കം കുറിച്ചെങ്കിലും എതിരാളികള്‍ ആരെന്നതില്‍ വ്യക്തതയില്ല. സി.പി.ഐയിലെ സിറ്റിങ് എം.എല്‍.എ. ബാലചന്ദ്രന് ഒരു ടേം മാത്രമാണു പൂര്‍ത്തിയായതെങ്കിലും ബി.ജെ.പിയോടു മുട്ടാനുള്ള ആരോഗ്യമില്ലെന്നാണ് എല്‍.ഡി.എഫിലെ വിലയിരുത്തല്‍. മാറുകയാണെങ്കില്‍ പകരമാരെന്നതിന് ഇപ്പോഴും ഉത്തരമായിട്ടില്ല. ബാലചന്ദ്രന്റെ പ്രവര്‍ത്തനത്തില്‍ സി.പി.ഐ.നേതൃത്വം പോലും തൃപ്തരല്ല. സീറ്റുമോഹികള്‍ ഏറെയുള്ള കോണ്‍ഗ്രസിലാണെങ്കില്‍ തൃശൂരില്‍ മത്സരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഫലത്തില്‍ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുമ്പുതന്നെ സാധ്യതാപ്പട്ടികയില്‍ പത്മജയ്ക്കു മേല്‍ക്കൈ. ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പാലക്കാട് ശോഭാ സുരേന്ദ്രന് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ജില്ലയില്‍ ഇരുമുന്നണികളിലും അറിയപ്പെടുന്ന നേതാക്കള്‍ ഏറെയുണ്ടെങ്കിലും ശോഭയോടു മുട്ടാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. എതിരാളി ശോഭയാണെന്നറിഞ്ഞതോടെ, കഴിഞ്ഞതവണ ഇടതുസ്ഥാനാര്‍ഥിയായിരുന്ന സരിന്, ഇത്തവണയില്ലെന്ന് നേതൃത്വത്തോടു തീര്‍ത്തുപറഞ്ഞെന്നാണു സൂചന. പ്രതീക്ഷയില്ലാത്ത മണ്ഡലത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ ഇറക്കാനുള്ള ആലോചനയിലാണ് സി.പി.എം. നേതൃത്വം. ഇത് ശോഭയുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രാദേശിക വാദം ഉയര്‍ത്തുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ശോഭയ്ക്കെതിരേ മത്സരിക്കാന്‍ മടി. സജീവ പാര്‍ട്ടിപ്രവര്‍ത്തകനല്ലാത്ത ടെലിവിഷന്‍ താരം രമേശ് പിഷാരടിയെ പാലക്കാട് നിര്‍ത്തി ബലിയാടാക്കാനാണു നീക്കമെന്ന ആക്ഷേപം പാര്‍ട്ടിപ്രവര്‍ത്തകരിലുണ്ട്. സമീപകാലത്തായി ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കടന്നുകയറിയ ബി.ജെ.പി.യുടെ സ്വാധീനം സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് പാലായില്‍ ഷോണ്‍ ജോര്‍ജിന്റെ പ്രവര്‍ത്തന മുന്നേറ്റം. പാലായാണ് തട്ടകമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഷോണിനെതിരേ മത്സരിക്കാന്‍ ജോസ്. കെ. മാണിക്കും പതര്‍ച്ച. ജോസിനെ മത്സരത്തിലേക്കു തളളിയിടാന്‍ റോഷി അഗസ്റ്റിന് കാണിച്ച മിടുക്ക് പാര്‍ട്ടിയിലും ഭിന്നത രൂക്ഷമാക്കി. ഇതിന്റെ ഗുണവും ഷോണിനു ലഭിക്കുമെന്നാണു വിലയിരുത്തല്‍. ഇതേ പാറ്റേണ്‍ പ്രയോഗവത്കരിച്ചാണ് തിരുവല്ലയില്‍ ബി.ജെ.പിക്കായി തെരഞ്ഞെടുപ്പുരംഗത്ത് സജീവമായ അനൂപ് ആന്റണിയുടെ മുന്നേറ്റം. ആറന്മുളയില് പരമ്പരാഗത വോട്ടുബാങ്കിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും താമരയില്‍ വിഴ്ത്താനുളള ബി.ജെ.പി നീക്കം തിരിച്ചറിഞ്ഞ് പിന്മാറ്റത്തിനുളള ഒരുക്കത്തിലായിരുന്നു സിറ്റിജ് എം.എല്‍.എ. വീണാ ജോര്‍ജ്. ഇവരെ പിന്തുണയ്ക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തില്‍നിന്നു പോലും ബി.ജെ.പിയിലേക്ക് സമീപകാലത്തായി വോട്ടൊഴുക്ക് പ്രകടം. വീണയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഭര്‍ത്താവുതന്നെ രംഗത്തുവന്നത് മാറിയ രാഷ്ട്രീയ സാഹചര്യം ഉള്‍ക്കൊണ്ടാണെന്നാണു വിലയിരുത്തല്‍. എന്നാല്‍ സുരക്ഷിതത്വം കുറഞ്ഞ മണ്ഡലത്തില്‍ വീണതന്നെ മത്സരിക്കട്ടെയെന്നു പാര്‍ട്ടി തീരുമാനിച്ചതോടെ കുരുക്കില്‍ പെട്ട അവസ്ഥയായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അബിന്‍ വര്‍ക്കിയെത്തിയെങ്കിലും ഓടിച്ചുവിടുമെന്ന പ്രഖ്യാപനവുമായി മണ്ഡലത്തിലാകെ പോസ്റ്ററുകളും നിറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ചിരപരിചിതനായ മുന്‍ ഡി.ജി.പി: ആര്. ശ്രീലേഖ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനുശേഷം മണ്ഡലത്തില്‍ സജീവം. ഇന്നലെ ചിഹ്നം വരച്ച് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു. നിലവിലെ എം.എല്‍.എ പ്രശാന്ത് വീണ്ടും മത്സരിക്കുമെങ്കിലും സമീപകാല വിവാദങ്ങള്‍ പ്രതിഛായയ്ക്കു മങ്ങലായി. കോര്പ്പറേഷന് ബില്‍ഡിങ്ങില്‍നിന്ന് ഓഫീസ് ഒഴിയേണ്ട സാഹചര്യവും തിരിച്ചടിയായി. ഈയൊരു പോരില്‍ ആദ്യവിജയം നേടിയ ശ്രീലേഖയ്ക്ക് ഇതോടെ നിയമസഭാ മത്സരരംഗത്തും കൈവന്നത് മേല്‍ക്കൈ. പാലക്കാട് മത്സരിക്കാന്‍ സമ്മര്ദ്ദമേറിയതോടെ പാര പേടിച്ച് ഒഴിഞ്ഞുമാറിയ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് വട്ടിയൂര്‍ക്കാവിലെത്തിയെങ്കിലും പ്രാദേശിക നേതൃത്വങ്ങള്‍ ഇനിയും ഉണര്‍ന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ മികച്ച മുന്നേറ്റം കണ്ടതോടെ തൃപ്പൂണിത്തുറയില്‍ സിറ്റിങ് എം.എല്‍.എ: കെ.ബാബു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുതന്നെ വിരമിച്ചു. ട്വന്റി 20 കൂടെച്ചേര്‍ന്നതോടെ തൃപ്പൂണിത്തുറയില്‍ വന്‍ശക്തിയായ ബി.ജെ.പി.യെ ചെറുക്കാന്‍ കൊച്ചി കോര്പ്പറേഷന് ഡപ്യൂട്ടി മേയര്‍ ദീപക് ജോയിയെ രംഗത്തിറക്കാനാണു കോണ്‍ഗ്രസ് നീക്കം. എന്നാലിത് ഒട്ടും ഫലപ്രദമല്ലെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പങ്കുവയ്ക്കുന്നു. ബാബുവിനെതിരേ കഴിഞ്ഞതവണ മത്സരിച്ച എം. സ്വരാജിനെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാനനേതൃത്വം തന്നെ പിന്‍വലിച്ചു. കായംകുളത്തും അരൂരും മണലൂരും ഏറ്റുമാനൂരും ചെങ്ങന്നൂരും കഴക്കൂട്ടത്തും മഞ്ചേശ്വരത്തും ചാത്തന്നൂരിലും കോഴിക്കോട് സൗത്തിലുമടക്കം ഇത്തരത്തില്‍ പ്രചാരണ രംഗത്ത് എന്‍.ഡി.എ. മുന്നേറ്റം പ്രകടമാണ്. ജിനേഷ് പൂനത്ത്
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ രാഷ്ട്രീയപോരാട്ടം കൂടുതല്‍ കടുക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കാനുള്ള നീക്കത്തിലാണ്. സി.പി.എം. നേതാവും മുന്‍മന്ത്രിയും നിലവിലെ എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും നേര്‍ക്കുനേര്‍ എത്തുന്ന മണ്ഡലത്തില്‍ മുന്‍ മന്ത്രിയും നിയമസഭാ സ്പീക്കറുമായ വി.എം. സുധീരനെ മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമം ശക്തമാകുന്നു. നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രന് 2007 മുതല്‍ 2016 വരെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയിലും സംസ്ഥാന രാഷ്ട്രീയത്തിലും ദീര്‍ഘകാല സംഘടനാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. മറുവശത്ത്, ബി.ജെ.പി നേതാവായ വി. മുരളീധരന് കേരളത്തിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ എട്ടാമത്തെ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭാംഗമായിരുന്ന അദ്ദേഹം 2019 മേയ് 30ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേശീയരാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായി. മുന്‍ തെരഞ്ഞെടുപ്പില്‍ ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. എസ്.എസ്. ലാലിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. എന്നാല്‍ അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതും യു.ഡി.എഫിന് തിരിച്ചടിയാണ്. ഇതോടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ ശക്തമായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ഉയരുകയാണ്. ഇതിനിടെയാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മുന്‍ നിയമസഭാ സ്പീക്കറുമായ വി.എം. സുധീരനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന സുധീരന് കെ.പി.സി.സി. പ്രസിഡന്റായും ദീര്‍ഘകാലം നിയമസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴക്കൂട്ടത്തു മത്സരിക്കണമെന്ന ആവശ്യവുമായി മുസ്ലം ലീഗ് നേതാക്കള്‍ സുധീരനെ സമീപിച്ചതായാണ് വിവരം. ലീഗ് നേതൃത്വവുമായി ആത്മബന്ധം പുലര്‍ത്തുന്ന നേതാവാണ് സുധീരന്. യു.ഡി.എഫ് അധികാരത്തിലെത്താന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുധീരന് മത്സരരംഗത്ത് എത്തണമെന്ന് മറ്റ് ഘടകകക്ഷികളും ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സുനില്‍ ജെ. സണ്ണി
മന്ത്രി കെ. കൃഷ്ണന്‍കുട്ടി മത്സരത്തിനില്ല; ചിറ്റൂരില്‍ വി. മുരുകദാസ്
പാലക്കാട്: ഇത്തവണ ചിറ്റൂരില്‍ മത്സരത്തിനില്ലെന്ന നിലപാടിലുറച്ചു മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇടതുമുന്നണി ജനതാദളി(എസ്)നു നല്കിയ ചിറ്റൂര്‍ സീറ്റില്‍ പകരമിറങ്ങുക പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി. മുരുകദാസാകും. പാര്‍ട്ടിയുടെ മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തോടു നിര്‍ദേശിച്ചിരിക്കുന്നത് മുരുകദാസിന്റെ പേരാണ്. മുന്‍ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി. മുരുകദാസ്, നിലവില്‍ കെ.എസ്.ഇ.ബിയുടെ സ്വതന്ത്ര ഡയറക്ടറാണ്. മത്സരിക്കാനില്ലെന്ന നിലപാട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ തലമുറ തെരഞ്ഞെടുപ്പില്‍ എത്തട്ടെ എന്നായിരുന്നു കൃഷ്ണന്‍കുട്ടിയുടെ നിലപാട്. പാലക്കാട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍-35,136 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ കൃഷ്ണന്‍കുട്ടിയുടെ വിജയം. സുമേഷ് അച്യുതനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2016ല്‍ കെ. കൃഷ്ണന്‍കുട്ടി, യു.ഡി.എഫിന്റെ കെ. അച്യുതനെ 7,285 വോട്ടിനാണ് തോല്പിച്ചത്.
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ മെഗാ അദാലത്തും വികസന സംഗമവും നടത്തി ഇടത് കോട്ടയെ വിറപ്പിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആയിരങ്ങള്‍ നിവേദനവുമായെത്തിയതോടെ പൊളിഞ്ഞത്, സ്ഥലം എം.എല്‍.എ. കൂടിയായ പിണറായി വിജയന്റെ വികസന അവകാശ വാദം. റോഡ് വികസനവും കുടിവെള്ള പ്രശ്നവുമടക്കം അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള നിവേദനങ്ങള്‍ മുതല്‍ അഭ്യസ്തവിദ്യരായ യുവതിയുവാക്കളുടെ സംരംഭകത്വ മോഹങ്ങള്‍ വരെ പ്രതിഫലിക്കുന്നതായിരുന്നു വികസന സംഗമത്തിലെത്തിയവരുടെ പ്രതികരണം. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന ധര്‍മ്മടത്തെ പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ മെഗാ അദാലത്തും വികസന സംഗമവും പൂര്‍ത്തീകരിച്ചത്. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാന കേന്ദ്ര നേതാക്കളും അദാലത്തില്‍ പങ്കാളികളായി. സ്ഥലം എം.എല്‍.എയാണെങ്കിലും മുഖ്യമന്ത്രിയോട് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് പരാതി ഉന്നയിക്കാന്‍ ഭയമാണെന്നും ഇത്തരമൊരു സംഗമം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദാലത്തിനെത്തിയവര്‍ പ്രതികരിച്ചു. പല കേന്ദ്രാവിഷ്കൃത പദ്ധതികളോടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കവേ അവയൊക്കെയും സാധാരണക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള സാധ്യത തേടല്‍ കൂടിയായി വികസന സംഗമം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പരിചയപ്പെടുത്താനും യോജിച്ചവ തെരഞ്ഞെടുത്ത് പ്രയോജനപ്പെടുത്താനും മെഗാ അദാലത്തില്‍ വിപുലമായ സജീകരണങ്ങളാണ് ഏര്‍പ്പെത്തിയത്. ഇരുപത് സ്റ്റാളുകളായിരുന്നു വികസന സംഗമത്തില്‍ സജീകരിച്ചത്. മെഗാ അദാലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനുള്ള സജീകരണങ്ങളും സജ്ജമാക്കിയിരുന്നു. റമദാന് കാലമായിട്ടു പോലും കനത്ത ചൂടിനെ അവഗണിച്ച് മുസ്ലിം വനിതകള്‍ അടക്കമുള്ളവരും അദാലത്തില്‍ കൂട്ടമായെത്തി. മനസ് തുറന്ന് പരാതികളും ആവശ്യങ്ങളും പങ്കുവെയ്ക്കാന്‍ പറ്റുന്ന നേതാവിനെയാണ് രാജീവ് ചന്ദ്രശേഖറില്‍ കണ്ടതെന്ന് അദാലത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുഖത്ത് ഗൗരവമണിഞ്ഞ്, പണിമുടക്കിയാല്‍ മൈക്കിനോട് പോലും രൂക്ഷമായി പ്രതികരിക്കുന്ന സ്ഥലം എം.എല്‍.എയോട് അകലം പാലിച്ചാണ് നാട്ടുകാരുടെ നടപ്പ്. എന്നാല്‍ രാഷ്ട്രീയം മാറ്റിവെച്ച് അദാലത്തിനെത്തിയവരാകട്ടെ നിമിഷങ്ങള്‍ കൊണ്ട് രാജീവ് ചന്ദ്രശേഖറുമായി സൗഹാര്‍ദത്തിലായി. ഈയൊരു സൗഹാര്‍ദ അന്തരീക്ഷമാണ് സംസ്ഥാനത്ത് ആഗ്രഹിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യാതൊരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്താതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് യു.ഡി.എഫും എല്‍.ഡി.എഫും സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇറാന്, സിറിയ, ഗാസ എന്നൊക്കെ പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ വിവാദമുണ്ടാക്കും. നേമത്തേയും പറവൂരിലേയും ധര്മ്മടത്തേയുമടക്കം എം.എല്‍.എമാരെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് അതത് മണ്ഡലങ്ങളിലെ ജനങ്ങളാണ്;അല്ലാതെ ഇറാനിലെ ആള്‍ക്കാരല്ല. ധര്‍മ്മടത്തെ എം.എല്‍.എ. മുഖ്യമന്ത്രിയായിട്ടു പോലും അവിടെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് അദാലത്തില്‍ പരാതിയും നിവേദനവുമായെത്തിയത് 5000 പേരാണ്. നേമത്താണെങ്കില്‍ എം.എല്‍.എ. ചെയ്യാത്ത കാര്യങ്ങള്‍ എഴുതിത്തരാന്‍ പറഞ്ഞപ്പോള്‍ നേമത്തുകാര്‍ എഴുതി തന്നത് പത്തു പന്ത്രണ്ട് പേജുകളിലാണ്. അതു വായിക്കാന്‍ തുടങ്ങിയാല്‍ തന്നെ ഒന്നൊര മണിക്കൂര്‍ പോകും. സംസ്ഥാനത്തെ എം.എല്‍.എ.മാരെല്ലാം ചേര്‍ന്ന് കേരളത്തെ കുറ്റകരമായ അനാസ്ഥയുടെ ഹബ്ബായി മാറ്റിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ധര്‍മ്മടത്ത് നടന്ന അദാലത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് വി.ജെ. ഷാജിയും സഹായം തേടിയെത്തി. ലോണെടുത്ത് ഗ്യാസ് ഏജന്‍സി തുടങ്ങാന്‍ ശ്രമിച്ചിട്ടും അധികൃത സമീപനം തടസമായതോടെ, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വപ്നപദ്ധതി നടക്കാതെ പോയതിന്റെ വേദന ഷാജി ചടങ്ങില്‍ വിവരിച്ചു. അദാലത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി ശോഭ കരന്ദലജെ, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് ഉറപ്പുനല്‍കി. ലഭിച്ച നിവേദനങ്ങള്‍ സസൂഷ്മം പഠിച്ചു പരാതികള്‍ ക്ഷമയോടെ കേട്ടും രാജീവ് ചന്ദ്രശേഖര്‍ ധര്മ്മത്തുകാരുടെ മനം കവര്‍ന്നാണ് മടങ്ങിയത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരമാണ്, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് നടന്ന വികസന സംഗമത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ മെഗാ അദാലത്തും വികസന സംഗമവും നടത്തിയിരുന്നു. 2021 ല്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങാത്ത സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയെക്കുറിച്ചോര്ത്തായിരുന്നു നേമത്തുകാരുടെ പ്രധാന പരാതി. സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട ഈ ആശുപത്രിയുടെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ ഇനിയും സാധിക്കാത്തത് സ്ഥലം എം.എല്‍.എ.യുടെ അനാസ്ഥകൊണ്ടെന്ന് അദാലത്തിനെത്തിയവര്‍ ചൂണ്ടിക്കാട്ടി. രൂക്ഷമായ കടലാക്രമണത്തില്‍ വീടുകള്‍ നശിച്ചൊടുങ്ങുന്നതിന്റെ ദുരിതം കാലങ്ങളായി പേറുന്നവരാണ് നേമത്തെ തീരവാസികളെങ്കിലും എം.എല്‍.എ. ചെറുവിരലനക്കിയില്ലെന്നാണ് പരാതി. 2018 നിര്‍മാണം തുടങ്ങിയ നേമത്തെ രജിേ്രസ്ടഷന് കോംപ്ളക്സ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇനിയും പൂര്‍ത്തിയായില്ല. തിരുവല്ലം അമ്പലത്തിന്റെ അടിസ്ഥാന സൗകര്യ വികസനം കടലാസിലൊതുങ്ങി. ആറ്റുകാല്‍ ടൗണ്‍ഷിപ്പിന്റെ കാര്യത്തില്‍ വാഗ്ദാനം ആവര്ത്തിക്കപ്പെടുന്നുവല്ലാതെ ഒന്നും നടന്നില്ല. എല്ലാം ശരിയാക്കാമെന്നും പറഞ്ഞ് എം.എല്‍.എ. ആയ നേതാവ് നേമത്ത് അടിസ്ഥാന സൗകര്യ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇവിടെ അദാലത്തിനെത്തിയവര്‍ പരാതിപ്പെട്ടു.
ദുബായില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; വാഹനത്തില്‍ ഡ്രോണ്‍ അവശിഷ്ടം പതിച്ച് ഏഷ്യക്കാരന് കൊല്ലപ്പെട്ടു
ദുബായ്: അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്നു പറഞ്ഞ് മണിക്കൂറുകള്‍ക്കകം വാക്ക് മാറ്റി ഇറാന്. ദുബായില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ പതിച്ച് ഏഷ്യക്കാരനായ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഇറാനില്‍ നിന്നുള്ള മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അല്‍ ബര്‍ഷ പ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. മരിച്ചത് പാകിസ്ഥാന് പൗരനാണെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും
പ്പബ്ലിക് ടി വി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരാണ് ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തുന്നതിനിടെ അറസ്റ്റിലായത്.
സുരക്ഷാ ജീവനക്കാരെത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറുപേരെയും പുറത്തിറക്കി
മകന് ഭക്ഷണവുമായി എത്തിയ യുവതിയോട് റോഡിൽ നിന്ന് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച് കാറിൽ കയറ്റിയായിരുന്നു മർദ്ദനം
ഗള്‍ഫ് ശാന്തമാകുന്നു; കുവൈത്തില്‍ ഇന്ന് രാത്രി മുതല്‍ തറാവീഹ് നമസ്കാരം ആരംഭിക്കും
കുവൈത്ത് സിറ്റി: നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് കുവൈത്തിലുടനീളമുള്ള എല്ലാ മസ്ജിദുകളിലും തറാവീഹ്, ഖിയാം നമസ്കാരങ്ങള്‍ സമയപരിധിയോടെ നടത്തുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇന്ന് രാത്രി മുതല്‍ തറാവീഹ് നമസ്കാരം ആരംഭിക്കും. ഇശാ നമസ്കാരത്തിന് ശേഷം 20 മിനിറ്റില്‍ കൂടരുതെന്നാണ് നിര്‍ദേശം. ഖിയാം നമസ്കാരം അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച് 12:30 ന് അവസാനിക്കും. വിശ്വാസികളുടെ സുരക്ഷയും പൊതുതാല്‍പ്പര്യവും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മേഖലയിലെ സാഹചര്യം പരിഗണിച്ച് കുവൈത്തില്‍ തറാവീഹ് നമസ്കാരം താത്കാലികമായി റദ്ദാക്കിയിരുന്നു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്നാണ് ഔഖാഫ് മന്ത്രാലയം അറിയിച്ചിരുന്നത്.
ഏഴ് മാസം ഗർഭിണിയാണെന്നത് പോലും കണക്കിലെടുക്കാതെയായിരുന്നു ക്രൂരമായ മർദ്ദനവും കൊലപാതകവുമെന്ന് പൊലീസ്
'കോട്ട'യം നിലനിർത്താൻ തിരുവഞ്ചൂർ, 'റെഡ് ഫോർട്ട്' ആക്കാൻ എൽഡിഎഫ്
ഒരുകാലത്ത് ഉറച്ച 'റെഡ് ഫോർട്ട്' ആയിരുന്നു കോട്ടയം. മണ്ഡലത്തിൻ്റെ ചരിത്രമെടുത്താൽ കൂടുതൽ തവണയും ചുവപ്പണിഞ്ഞ കോട്ടയത്തെ കാണാം. പിന്നീട് രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞപ്പോൾ കോട്ടയത്തിൻ്റെ ഒഴുക്ക് വലത്തോട്ടായി. ഒന്നര പതിറ്റാണ്ടായി ഇവിടെ ഒഴുക്ക് മാറിയിട്ടേയില്ല. ഇടത്തോട്ടുള്ള അടിയൊഴുക്കുകളെ അതിജീവിക്കാനുറപ്പിച്ച് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹാട്രിക് ജയത്തിൻ്റെ പെരുമയിൽ ഇവിടെ നാലാമങ്കത്തിന് കച്ച മുറുക്കുകയാണ്. മണ്ഡലം
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകൾ മാറ്റി
ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ഈ മാസം ഒമ്പത് മുതൽ പതിനൊന്ന് വരെ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകളാണ് മാറ്റിയത്.
300 മില്യണ്‍ ഡോളറിന്റെ റഡാര്‍ സംവിധാനം ഇറാന് തകര്‍ത്തതായി സമ്മതിച്ച് യുഎസ്
വാഷിങ്ടണ്‍: യുഎസിന്റെ നിര്‍ണായക റഡാര്‍ സംവിധാനം ഇറാന് തകര്‍ത്തുവെന്ന് അമേരിക്ക ഒടുവില്‍ സ്ഥിരീകരിച്ചു. ഗള്‍ഫിലെ യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും 300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതുമായ ഥാഡ് (THAAD) റഡാര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നത്. ഇത് മേഖലയിലെ പ്രതിരോധസംവിധാനം ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഥാഡ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന റഡാറും അനുബന്ധ ഉപകരണങ്ങളും ജോര്‍ഡനിലെ മുവഫഖ് സല്‍തി എയര്‍ബേസില്‍ വെച്ചാണ് തകര്‍ക്കപ്പെട്ടത്. ഇറാനെതിരേ ഇസ്രായേല്‍-യുഎസ് സംയുക്ത സൈന്യം ആക്രമണം തുടങ്ങിയതോടെയാണ് ഇറാന് തിരിച്ചടി ആരംഭിച്ചത്. ഇസ്രായേലിലും ഗള്‍ഫ് നാടുകളിലുള്ള യുഎസ് സൈനിക താവളങ്ങളിലും ഇറാന് നാശം വിതച്ചു. ഇറാന് പ്രത്യാക്രമണം തുടങ്ങി ആദ്യ ദിവസങ്ങളില്‍തന്നെ ഥാഡും തകര്‍ക്കപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞാണ് സംഭവം യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്.
പകൽ സമയത്ത് ഗൂഗിളിലെ ജോലിയും രാത്രി കാലത്ത് പഠനവുമാണ് പിയൂഷിനെ റാങ്ക് ലിസ്റ്റിൽ എത്തിച്ചത്
ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ നാലാം തോല്‍വി, ചെന്നൈയിന് മുന്നിലും തകര്‍ന്നു
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2026 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ നാലാം മല്‍സരത്തിലും തോല്‍വി. ചെന്നൈയിന് എഫ്.സി.യോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. 42-ാം മിനിറ്റില്‍ ഇമ്രാന് ഖാനാണ് ചെന്നൈക്ക് വേണ്ടി ഗോള്‍ നേടിയത്. തുടര്‍ച്ചയായ നാല് തോല്‍വികളോടെ ടീം പോയിന്റ് ഒന്നുമില്ലാതെ 12-ാം സ്ഥാനത്താണ്. 40 വാര അകലെനിന്ന് ഇമ്രാനെടുത്ത ലോങ് റേഞ്ച് ഷോട്ട്, ബ്ലാസ്റ്റേഴ്സ് ഗോളി അര്‍ഷ് ഷെയ്ഖിനെയും കടന്ന് വലയിലെത്തിയതോടെ ചെന്നൈ ലീഡ് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പാളിച്ചയാണ് ഈ ഗോളിന് വഴിവച്ചത്. തുടര്‍ന്ന് തിരിച്ചടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ചെന്നൈയുടെ സീസണിലെ ആദ്യ ജയമാണിത്.
മാവേലിക്കര: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി 26 വയസ്സുകാരനായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നൂറനാട് വില്ലേജിലെ പാറ്റൂർ മുറിയിൽ ഗോകുൽ ഭവനത്തിൽ സത്യന്റെ മകൻ ഗോകുലാണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ലഹരിമരുന്ന് വേട്ട നടത്തിയത്. പാറ്റൂർ ജംഗ്ഷന് സമീപമുള്ള ഗോകുലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിലാണ് 2.359 ഗ്രാം എംഡിഎംഎയും 0.839 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് എൻഡിപിഎസ് നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ, പ്രതിക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ, ഉത്സവ സീസണുകളിലും മറ്റ് ആഘോഷങ്ങളിലും 'പാർട്ടി ഡ്രഗ്' എന്ന നിലയിൽ വിതരണം ചെയ്യാനാണ് ഗോകുൽ ലഹരിമരുന്ന് ശേഖരിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂജെൻ ലഹരിമരുന്നുകൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘങ്ങളെ എക്സൈസ് സംഘം അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മീഷോ വീണ്ടും നികുതി കുരുക്കില്‍; 1,500 കോടി നികുതി അടയ്ക്കണം; ആദായ വകുപ്പ് നോട്ടീസ് നല്കി
മീഷോ വീണ്ടും നികുതി കുരുക്കില്‍; 1,500 കോടി നികുതി അടയ്ക്കണം; ആദായ വകുപ്പ് നോട്ടീസ് നല്കി
ഒറ്റയടിക്ക് നിലം പൊത്തിയത് മുന്നൂറോളം കുലച്ച വാഴകൾ; സൗരോര്‍ജ്ജ വേലി തകർത്ത് നാശം വിതച്ച് ആനക്കൂട്ടം
മലപ്പുറം എടവണ്ണയിൽ ജനവാസ മേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക നാശം വിതച്ചു. മുന്നൂറോളം കുലച്ച വാഴകളും നൂറോളം കവുങ്ങുകളും നശിപ്പിച്ച ആനകളെ വനപാലകർ തുരത്തി.
തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് പിടിയിലായത്. ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയാണ് ഇവരുടെ തട്ടിപ്പിനിരയായത്. പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പരാതിക്കാരിയെ സമീപിച്ചത്. പണം കൈപ്പറ്റിയ ശേഷം ഇവർ 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച ഒരു പാക്കറ്റ് നൽകി. എന്നാൽ പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകൾക്ക് പകരം ലോട്ടറി ടിക്കറ്റുകൾ അടുക്കിവെച്ചാണ് തങ്ങളെ പറ്റിച്ചതെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് കമ്മീഷണർ അജയനാഥിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.
അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന് പ്രസിഡന്റിന്റെ വാക്കുകളും വെറുതേയായി!
ഗ്രാൻഡ് പ്രി നേടിയ ചിത്രത്തിലെ പ്രകടനത്തിന്റെ പേരിൽ ദിവ്യയെ ഒരു അന്താരാഷ്ട്ര താരമെന്നാണ് സംവിധായകൻ കൃഷാന്ത് വിശേഷിപ്പിക്കുന്നത്. Krishand about Divya Prabha
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാനാകുമെന്നും, ഇടതു-വലതു മുന്നണികളുടെ ഭരണത്തിൽ ജനങ്ങൾക്ക് മടുത്ത് മാറ്റം ആഗ്രഹിക്കുന്നുവെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. നർമ്മദ കോംപ്ലക്സിന് സമീപമുള്ള ചുവരിൽ താമര വരച്ചുകൊണ്ടാണ് ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖയുടെ പരിപാടിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരിനാണ് കളമൊരുങ്ങുന്നത്. സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നും, കോൺഗ്രസിൽ നിന്ന് കെ. മുരളീധരൻ യുഡിഎഫിനായി എത്തുമെന്നും ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8162 വോട്ടിന്റെയും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 231 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ബിജെപി വട്ടിയൂർക്കാവിൽ മുന്നിലെത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
കോഴിക്കോട് വടകര സ്വദേശിനിയായ ജസീല ജന്നത്ത് പി, 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ 397-ാം റാങ്ക് കരസ്ഥമാക്കി.
യുഎഇ ജനതയ്ക്ക് സന്ദേശവുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഎയിൽ എല്ലാം സാധാരണ നിലയിലാണെന്നും മുൻപത്തേതിനേക്കാൾ കരുത്തോടെ രാജ്യം ഉയരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ബൈക്കിൽ കളിചിരിയുമായി സഹോദരങ്ങൾ; ഒരേസമയം പ്രശംസിച്ചും രൂക്ഷമായി വിമർശിച്ചും നെറ്റിസൺസ്
അച്ഛന്റെ ബൈക്കിന് പിന്നിലിരുന്ന് കളിചിരിയോടെ യാത്ര ചെയ്യുന്ന രണ്ട് സഹോദരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ ദൃശ്യം ചിലരിൽ കുട്ടിക്കാല ഓർമ്മകൾ ഉണർത്തിയപ്പോൾ, ഹെൽമറ്റില്ലാത്ത അപകടകരമായ യാത്രയെച്ചൊല്ലി മറ്റുചിലർ രൂക്ഷമായി വിമർശിച്ചു.
ഡൽഹി: ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈക്ക് അടുത്ത മൂന്ന് വർഷത്തേക്കുള്ള ആകെ പ്രതിഫലത്തിൽ 69.2 കോടി ഡോളറിന്റെ (ഏകദേശം 6361 കോടി രൂപ) വൻ വർധനവ് പ്രഖ്യാപിച്ചു. ഈ സുപ്രധാന നീക്കത്തോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായി അദ്ദേഹം മാറി. സാമ്പത്തിക രംഗത്തെ പ്രമുഖ പ്രസിദ്ധീകരണമായ ഫിനാൻഷ്യൽ ടൈംസാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. പിച്ചൈയുടെ ദീർഘകാല നേതൃത്വത്തിലുള്ള കമ്പനിയുടെ മികച്ച പ്രകടനങ്ങൾക്കും വളർച്ചയ്ക്കും അംഗീകാരമായാണ് ഈ പാക്കേജ് വിലയിരുത്തപ്പെടുന്നത്. ഈ ഭീമമായ പാക്കേജിന്റെ വലിയൊരു ഭാഗം പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകളിൽ (പി.എസ്.യു.) നിന്നാണ് ഉൾക്കൊള്ളുന്നത്. 12.6 കോടി ഡോളർ മൂല്യമുള്ള ഇവ രണ്ട് ഗഡുക്കളായാണ് പിച്ചൈക്ക് ലഭിക്കുക. എസ് ആൻഡ് പി 100-ന് (S&P 100) ആപേക്ഷികമായി ആൽഫബെറ്റിന്റെ മൊത്തം ഓഹരി വിപണിയിലെ നേട്ടവുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ പി.എസ്.യു.കളുടെ മൂല്യം നിശ്ചയിക്കുന്നത്. കമ്പനി നിശ്ചയിച്ച ലക്ഷ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കിൽ, ഈ തുക ഇരട്ടിച്ച് 25.2 കോടി ഡോളറായി വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, നിർദ്ദിഷ്ട പ്രകടന മാനദണ്ഡങ്ങൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ ഈ വിഹിതം പൂർണമായും നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് പിച്ചൈയുടെ പ്രകടനത്തെ കമ്പനിയുടെ സാമ്പത്തിക നേട്ടങ്ങളുമായി ശക്തമായി ബന്ധിപ്പിക്കുന്നു. പിച്ചൈയുടെ വാർഷിക ശമ്പളം 20 ലക്ഷം ഡോളറാണ്. ഇതിനു പുറമെ, റെസ്ട്രിക്റ്റഡ് സ്റ്റോക്ക് യൂണിറ്റുകളായി (ആർ.എസ്.യു.) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 8.4 കോടി ഡോളറും അദ്ദേഹത്തിന് ലഭിക്കും. കമ്പനിയുടെ തന്ത്രപരമായതും സ്വയംഭരണാധികാരമുള്ളതുമായ സംരംഭങ്ങളായ വേമോ (Waymo - സ്വയംഭരണ വാഹന സാങ്കേതികവിദ്യ), വിങ് ഏവിയേഷൻ (Wing - ഡ്രോൺ ഡെലിവറി സേവനങ്ങൾ) എന്നിവയുടെ ഭാവി വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് 35 കോടി ഡോളറിന്റെ സ്റ്റോക്ക് ഇൻസെന്റീവുകളും പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 13 കോടി ഡോളർ വേമോ ഓഹരികളായും 4.5 കോടി ഡോളർ വിങ് ഏവിയേഷൻ ഓഹരികളായും വിഭജിച്ചിരിക്കുന്നു. ഈ നിക്ഷേപങ്ങൾ കമ്പനിയുടെ പുതിയ സാങ്കേതികവിദ്യകളിലെ താല്പര്യത്തെയും ആ മേഖലകളിലെ പിച്ചൈയുടെ നായകത്വപരമായ പങ്കിനെയും എടുത്തു കാണിക്കുന്നു. 2015 ഓഗസ്റ്റിൽ ഗൂഗിളിന്റെ സി.ഇ.ഒ. ആയി ചുമതലയേറ്റതുമുതൽ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ആൽഫബെറ്റിന്റെ വിപണി മൂലധനം അതിശയിപ്പിക്കുന്ന രീതിയിൽ വർധിച്ചു. അന്ന് 53,500 കോടി ഡോളറായിരുന്ന വിപണി മൂല്യം നിലവിൽ ഏകദേശം 3.6 ലക്ഷം കോടി ഡോളറായി (ട്രില്യൺ) ഏഴിരട്ടിയോളം വർധിച്ചു. ഈ വർഷം ജനുവരിയിൽ ഇത് ഒരു പരിമിത കാലയളവിൽ 4 ലക്ഷം കോടി ഡോളറിൽ എത്തിയിരുന്നു. ഈ അതിശയകരമായ സാമ്പത്തിക വളർച്ചയും കമ്പനിയുടെ നവീനമായ സംരംഭങ്ങളിലെ വിജയവും കണക്കിലെടുത്ത്, സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ആൽഫബെറ്റ് ഭരണസമിതിക്ക് വലിയ വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടുകൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ 2004-ലാണ് ഗൂഗിളിൽ ഔദ്യോഗികമായി തൻ്റെ സേവനം ആരംഭിക്കുന്നത്. ഗൂഗിൾ ക്രോം വെബ് ബ്രൗസർ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും പിന്നീട് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം 2015-ൽ ഗൂഗിളിന്റെ പരമോന്നത പദവിയായ സി.ഇ.ഒ. സ്ഥാനത്തേക്ക് ഉയർന്നത്. സാങ്കേതികവിദ്യയിലും ബിസിനസ് തന്ത്രങ്ങളിലുമുള്ള അദ്ദേഹത്തിന്റെ അതുല്യമായ വൈദഗ്ദ്ധ്യം കമ്പനിയുടെ ആഗോള വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു എന്ന് വേണം പറയാൻ. ഈ ഭീമമായ പ്രതിഫല വർധനവ്, ആഗോള സാങ്കേതിക ലോകത്ത് സുന്ദർ പിച്ചൈയുടെ പ്രാധാന്യവും ആൽഫബെറ്റിന്റെ ഭാവി ദിശ നിർണയിക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള നിർണായക സ്വാധീനവും ഒരിക്കൽക്കൂടി അടിവരയിടുന്നു. ഇത് അദ്ദേഹത്തിന്റെ കഴിവിനും കമ്പനിക്ക് നൽകിയ സംഭാവനകൾക്കുമുള്ള വലിയ അംഗീകാരമാണ്.
രാഷ്ട്രപതിയെയും ഗോത്രവിഭാഗങ്ങളെയും അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചപ്പോൾ, രാഷ്ട്രപതിയുടെ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
ശബരിമല ഇനിയെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചത് പോലെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ പിണറായി സര്‍ക്കാരിനോട് കേരള ജനത ചോദിക്കുന്നതും ഖജനാവില്‍ ഇനിയെന്തെങ്കിലും ഉണ്ടോയെന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പുതുയുഗയാത്രയുടെ സമാപന വേദിയില്‍ പ്രസംഗിക്കുക ആയിരുന്നു കെസി വേണുഗോപാല്‍. പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ വിവിധ വകുപ്പുകളില്‍ കുത്തിനിറച്ചപ്പോള്‍ പിഎസ് സി റാങ്ക് ഹോള്‍ഡര്‍മാരും പിണറായി സര്‍ക്കാരിനോട് ചോദിക്കുന്നത് ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്നാണ്. പത്തു വര്‍ഷം ഭരിച്ചു മുടിച്ച ശേഷം ഇറങ്ങാറായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും […] The post പിണറായി സര്‍ക്കാരിനോട് കേരള ജനത ചോദിക്കുന്നത് ഖജനാവില്‍ ഇനിയെന്തെങ്കിലും ഉണ്ടോയെന്നാണ് : കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ട് വന്ന 21 ഡ്രോണുകള്‍ തകര്‍ത്തു; മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞ് സൗദി
ഇ അബൂബക്കറിന് ഉടന്‍ ജാമ്യം അനുവദിക്കണം: എസ്ഡിപിഐ
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനായ ഇ അബൂബക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. ഒരു പുരുഷായുസ് മുഴുവന്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കായി പൊരുതിയ ഇ അബൂബക്കര്‍ എന്ന മനുഷ്യസ്നേഹിയുടെ നിലവിലെ അവസ്ഥ ഏതൊരാളുടെയും കരളലിയിക്കുന്നതാണ്. അദ്ദേഹത്തിന്റെ മകള്‍ പങ്കുവെച്ച ആ വാക്കുകള്‍ ഉള്ളുലയ്ക്കുന്നതാണ്. 74 വയസ്സായ ഒരു മനുഷ്യന്, വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കും, അര്‍ബുദത്തിനും, പാര്‍ക്കിന്‍സന്‍സിനും ഇടയില്‍ ശ്വാസം കിട്ടാതെ പിടയുകയാണ്. ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ കഴിയുന്ന ഇ അബൂബക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. നെഞ്ചിലെ അണുബാധ, കഠിനമായ ചുമ, രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, കുറയുന്ന ഓക്സിജന്‍ അളവ്-ഇത്രയും സങ്കീര്‍ണ്ണമായ അവസ്ഥയിലും അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് കോടതി നിര്‍ദ്ദേശിച്ച ഭക്ഷണക്രമമോ ചികില്‍സയോ ലഭ്യമാക്കാന്‍ ജയിലധികൃതര്‍ തയ്യാറാവുന്നില്ല. ഇത് രോഗം മൂര്‍ഛിക്കാന്‍ കാരണമായിരിക്കുന്നു. വിചാരണയോ ശിക്ഷാവിധിയോ കൂടാതെ രാഷ്ട്രീയ തടവുകാരെ ജയിലറയ്ക്കുള്ളില്‍ തളച്ചിടാനുള്ള ഉപകരണമായി യുഎപിഎ മാറിക്കൊണ്ടിരിക്കുന്നു. വിചാരണ നേരിടുന്ന ഒരു തടവുകാരന് ഭരണഘടനാപരമായി ലഭിക്കേണ്ട പ്രാഥമിക അവകാശമായ 'ചികിത്സ' പോലും ഇവിടെ നിഷേധിക്കപ്പെടുന്നു. പ്രായം പരിഗണിച്ചും അദ്ദേഹത്തിന്റെ രോഗാവസ്ഥ കണക്കിലെടുത്തും അടിയന്തരമായി ജാമ്യം അനുവദിക്കണം. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഇ അബൂബക്കറിന്റെ ജീവന് രക്ഷിക്കാന്‍ ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവനാണ്, അതിന് രാഷ്ട്രീയത്തേക്കാള്‍ വിലയുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം ഇ അബൂബക്കറിനും ലഭിക്കണമെന്നും സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.
വാട്ടര്‍ മെട്രോ കൊച്ചിയുടെ വികസനക്കുതിപ്പിന്റെ അടയാളം
പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പിടികൂടി. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ പൊതിഞ്ഞു നൽകിയാണ് കബളിപ്പിച്ചത്.
പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു നല്‍കിയില്ല; പത്താംക്ലാസുകാരനെ സഹപാഠികള്‍ കുത്തിക്കൊന്നു
അവസാന പരീക്ഷയുടെ ദിവസം പ്രതികാരം ചെയ്യുമെന്ന് സഹപാഠികള്‍ ഋഷിയെ ഭീഷണിപ്പെടുത്തിയിരുന്നു
അമേരിക്ക ആക്രമണം കടുപ്പിക്കുമോ?| News Hour 7 March 2026
അമേരിക്ക ആക്രമണം കടുപ്പിക്കുമോ?ഇറാൻ കീഴടങ്ങുമെന്നത് വ്യാമോഹമോ?ഗൾഫ് ആക്രമണം ഇറാൻ നിർത്തുമോ?| Vinu V John | News Hour 07 March 2026 News Hour | Iran - Israel Conflict | Vinu V John
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കേരളത്തിനായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന അഞ്ച് ഗ്യാരണ്ടികളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ജനങ്ങളുടെ സാമൂഹിക
താരൻ എളുപ്പം അകറ്റാം, വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് പൊടിക്കെെകൾ
താരൻ എളുപ്പം അകറ്റാം, വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് പൊടിക്കെെകൾ.
ലോകകപ്പിനു ശേഷം സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കും; സഞ്ജുവിന് സാധ്യത
അഹമ്മദാബാദ്: മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനാകുമെന്ന് റിപോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് 2026 ട്വന്റി-20 ലോകകപ്പ് ഫൈനലിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഞ്ജുവിനെ തേടി ക്യാപ്റ്റന്‍ സ്ഥാനം എത്തുമോയെന്നാണ് കണ്ടറിയേണ്ടത്. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചുള്ള പരിചയസമ്പത്ത് സഞ്ജുവിന് ഗുണകരമാകും. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുകയും ഇന്ത്യ കപ്പ് ഉയര്‍ത്തുകയും ചെയ്താല്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ശക്തമായേക്കാം. ഇത്തവണത്തെ ട്വന്റി-20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ നീലപ്പട ദക്ഷിണാഫ്രിക്കയോട് മാത്രമാണ് പരാജയപ്പെട്ടത്. അതേസമയം, ഈ ടൂര്‍ണമെന്റില്‍ 242 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനുള്ള അന്വേഷണം ഊർജ്ജിതമാക്കി മരായമുട്ടം പോലീസ്. മരുതത്തൂർ സ്വദേശികളായ സുരേഷ്-സിന്ധു ദമ്പതികളുടെ മകൾ അനഘ (15) യെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ പ്രാദേശിക വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അനഘ. സുരേഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. അതിനാൽ അമ്മയും സഹോദരിയും മാത്രമായിരുന്നു അനഘയോടൊപ്പം വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒറ്റയ്ക്കായിരുന്ന അനഘയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെയാണ് വീടിന് സമീപമുള്ള കുളക്കടവിൽ അനഘയുടെ ചെരിപ്പുകൾ കണ്ടെത്തുന്നത്. ഇതോടെ കുളത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റ് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ അനഘയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അസ്വാഭാവികമായ സാഹചര്യത്തിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. ഫയർഫോഴ്സ് സംഘം പുറത്തെടുത്ത മൃതദേഹം തുടർനടപടികൾക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂ. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരായമുട്ടം പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. അനഘയുടെ മരണത്തിലെ ദുരൂഹത നീക്കുക എന്നതാണ് പോലീസ് പ്രധാനമായും ലക്ഷ്യമിടുന്നത്. സംഭവ ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സാഹചര്യവും, അനഘ കുളക്കടവിലേക്ക് പോകാനുണ്ടായ സാഹചര്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴികൾ രേഖപ്പെടുത്തുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. മരണം ആത്മഹത്യയാണോ അതോ മറ്റ് കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന കാര്യങ്ങളും അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. പ്രദേശത്ത് കനത്ത ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ, സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ഈ ദാരുണ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
കര്‍ണാടകയില്‍ ലോറി മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു മലയാളി യുവാക്കള്‍ മരിച്ചു
കര്‍ണാടകയില്‍ ലോറി മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു മലയാളി യുവാക്കള്‍ മരിച്ചു
മഹീന്ദ്ര BE 6 ഡാർക്ക് നൈറ്റ് എഡിഷന്റെ മടങ്ങിവരവ്
മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ ഇലക്ട്രിക് എസ്യുവി 28.49 ലക്ഷം രൂപ വിലയിൽ വീണ്ടും വിപണിയിലെത്തി. 2026 മാർച്ച് 10 മുതൽ 24 മണിക്കൂർ നേരത്തേക്ക് മാത്രമാണ് ബുക്കിംഗ്. 'ഡാർക്ക് നൈറ്റ്' തീമിൽ എത്തുന്ന ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് 79kWh ബാറ്ററി പാക്കും 682 കിലോമീറ്റർ റേഞ്ചുമുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി പരിഹസിച്ച് മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. കേരളത്തിലെ ശിശുമരണ നിരക്കുമായി ബന്ധപ്പെട്ടുളള രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന ട്രോളുകൾക്ക് ഇരയായതിന് പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം. വീണ ചളിയിൽ കിടന്ന് ഉരുളുകയാണ് രാജീവ് ചന്ദ്രശേഖർ എന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. പറഞ്ഞ തെറ്റ് സമ്മതിക്കുന്നതിന് പകരം
ബിജെപി വൈസ് പ്രസിഡന്റ് ആര്. ശ്രീലേഖ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു, കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്ന് അവർ പ്രവചിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ അന്തർവാഹിനി തകർത്ത ഇറാനിയൻ യുദ്ധക്കപ്പലിലെ നാവികരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സംരക്ഷിക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കി. ഐആർഐഎസ് ദേന (IRIS Dena) എന്ന കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയ 32 നാവികരെയും തകരാർ സംഭവിച്ച മറ്റൊരു കപ്പലിലെ 200ലധികം ജീവനക്കാരെയുമാണ് ശ്രീലങ്ക നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഇവരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തിനിടയിലാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് നയം വ്യക്തമാക്കിയത്. തങ്ങൾ ഒരു പക്ഷത്തും ചേരാത്ത രാജ്യമാണെന്നും മാനുഷിക മൂല്യങ്ങൾക്കും അന്താരാഷ്ട്ര ഉടമ്പടികൾക്കുമാണ് മുൻഗണന […] The post ഇറാനിയൻ നാവികർക്ക് അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷണം നൽകും ; അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ശ്രീലങ്ക appeared first on ഇവാർത്ത | Evartha .
ബൈക്ക് എടുക്കാൻ എത്തിയ യുവാവിന് ലാത്തിയടി; ശ്രീകാര്യം സിഐക്കെതിരെ പരാതി
ക്ഷേത്രോത്സവത്തിനിടെ പൊലീസ് യുവാവിനെ ലാത്തി കൊണ്ട് മർദിച്ചതായി പരാതി. ശ്രീകാര്യം സി ഐക്കെതിരെ പൊലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.
വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല
ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ; 'ഓർഡർ വേണ്ട, ഇന്ത്യ പരമാധികാര രാഷ്ട്രമാണ്, സ്വന്തം കാര്യം നോക്കൂ'
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഇളവ് നൽകിയെന്ന യുഎസ് പ്രസ്താവനക്കെതിരെ നടൻ കമൽഹാസൻ. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണെന്ന് കമൽഹാസൻ ട്രംപിനെ ഓർമിപ്പിച്ചു.
വിജയ്യും തൃഷയും പരസ്പരം പ്രശംസിക്കുന്ന പഴയ അഭിമുഖങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്. Vijay and Trisha old video goes viral on social media.
ജന്മദിന സമ്മാനമായി ഐഫോൺ ചോദിച്ചു, 10 വയസുകാരി സഹോദരിയുടെ സ്നേഹസമ്മാനം! കണ്ണ് നിറയും
ജന്മദിനത്തിൽ ഐഫോൺ ആഗ്രഹിച്ച ചേച്ചിക്ക്, 10 വയസ്സുകാരിയായ അനിയത്തി നല്കിയ സ്നേഹസമ്മാനം. കടലാസിൽ നിർമ്മിച്ച ഒരു ‘പേപ്പർ ഐഫോൺ’. ഇത് യഥാർത്ഥ ഐഫോണിനേക്കാൾ വിലമതിപ്പുള്ളതെന്ന് നെറ്റിസണ്‍സ്.
തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്ക് നേടി അംജദ് ഖാന് നൂറാനി
പൂനൂര്: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്ക് നേടി അംജദ് ഖാന് നൂറാനി കക്കോവ്. എം.എ. മലയാളം സാഹിത്യരചന വിഭാഗത്തിലാണ് റാങ്ക് നേടിയത്. ജാമിഅ മദീനതുന്നൂറില്‍ നിന്നും ഏഴ് വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ അംജദ് ഖാന് നൂറാനി നേരത്തേ സര്‍വകലാശാല എന്‍ട്രന്‍സിലും ഒന്നാം റാങ്ക് നേടിയിരുന്നു. മലയാളത്തില്‍ യുജിസി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും നേടിയ അദ്ദേഹം ചെറുകഥയ്ക്കുള്ള 2025ലെ സാഹിതി പുരസ്കാരം രണ്ടാം സ്ഥാനം നേടിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി […]
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ് സിനിമാ രംഗത്തെ പ്രമുഖ നടനുമായ വിജയ്, ഭാര്യ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയെക്കുറിച്ച് ആദ്യമായി പരസ്യമായി പ്രതികരിച്ചു. തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ താൻ നേരിടുമെന്നും, ജനങ്ങൾ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അനുയായികളോട് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിൽ സംസാരിക്കവെയാണ്, തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ച ഈ വിഷയത്തിൽ വിജയ് നിലപാട് വ്യക്തമാക്കിയത്. നിറഞ്ഞ കൈയടികൾക്കിടെയായിരുന്നു വിജയിയുടെ വാക്കുകൾ. ഇപ്പോൾ ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടല്ലോ? അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാൻ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല, വിജയ് പറഞ്ഞു. ഈ വാക്കുകൾ സദസ്സിലുണ്ടായിരുന്ന സ്ത്രീകളിൽ നിന്ന് വലിയ തോതിലുള്ള കൈയടിക്ക് ഇടയാക്കി. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കാൾ ജനങ്ങളുടെ വിഷയങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, തന്റെ രാഷ്ട്രീയപരമായ പ്രതിബദ്ധതയും ജനങ്ങളോടുള്ള സമീപനവും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. വിജയ്-സംഗീത ബന്ധത്തിലെ വിള്ളലുകളെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി തമിഴ് സിനിമാ ലോകത്തും ആരാധകർക്കിടയിലും സജീവ ചർച്ചാ വിഷയമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27-നാണ് സംഗീത സ്വര്‍ണലിംഗം, വിജയിക്ക് വിവാഹമോചനം ആവശ്യപ്പെട്ട് അയച്ച നോട്ടീസ് പുറത്തുവന്നത്. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഈ ഹർജി ഫയൽ ചെയ്തത്. വിവാദ വാർത്തകൾ പുറത്തുവന്നെങ്കിലും വിജയ് ഇതേവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, വനിതാ ദിനാഘോഷത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് നിർണ്ണായക പ്രാധാന്യമാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും നൽകുന്നത്. സംഗീതയുടെ ഹർജിയിലെ ആരോപണങ്ങൾ അതിഗൗരവമുള്ളതാണ്. വിജയ്ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും, ഇത് 2021 ഏപ്രിൽ മാസം മുതൽ തുടരുന്നുണ്ടെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ ബന്ധം സംഗീതയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തിയതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് വാക്ക് നൽകിയിരുന്നെങ്കിലും, അദ്ദേഹം അത് പാലിക്കാൻ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. പ്രചരിക്കുന്ന വാർത്തകൾ അനുസരിച്ച്, നടി തൃഷയുമായാണ് വിജയ്ക്ക് ബന്ധമുള്ളതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഈ അഭ്യൂഹങ്ങൾക്കിടെ ഇരുവരും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ഈ വാർത്തകൾക്ക് കൂടുതൽ ശക്തി പകർന്നിരുന്നു. മുൻപ് പലതവണ ഈ വിഷയത്തിൽ ഊഹാപോഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി ഒരു ഹർജി ഫയൽ ചെയ്യപ്പെടുകയും അതിന്മേൽ വിജയ് പരസ്യമായി പ്രതികരിക്കുകയും ചെയ്യുന്നത് ഇതാദ്യമായാണ്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന ഘട്ടത്തിൽ, വ്യക്തിപരമായ ജീവിതത്തിലെ ഈ പ്രതിസന്ധി വിജയിക്ക് ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, തന്റെ പ്രതിച്ഛായ സംരക്ഷിക്കാനും അനുയായികളുടെ വിശ്വാസം നിലനിർത്താനുമുള്ള ശ്രമമാണ് വിജയ് നടത്തിയത്.
മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആകാതെ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ടീമുകള്‍ക്ക് ആശ്വാസം. താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഐ സി സി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി. സംഘര്‍ഷം കാരണം അന്താരാഷ്ട്ര വിമാനകമ്പനികള്‍ അവരുടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിമാനം ഐസിസി ഒരുക്കിയത്. ഇന്ത്യയ്ക്കെതിരായ സെമിഫൈനലില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് ടീം ആകും ആദ്യം യാത്ര തിരിക്കുക. ശനിയാഴ്ച രാത്രി മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാനത്തില്‍ ടീം മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും കൊല്‍ക്കത്തയില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനത്തിലായിരിക്കും മടങ്ങുക. ഈ വിമാനം ആദ്യം ജോഹന്നസ്ബര്‍ഗിലേക്കാണ് പോകുക. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ടീമംഗങ്ങള്‍ അവിടെ നിന്ന് ആന്റിഗ്വയിലേക്കുള്ള മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് യാത്ര തിരിക്കും. ഗള്‍ഫ് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് പല രാജ്യങ്ങളും അവരുടെ വ്യോമപാതകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ലോകകപ്പ് കളിക്കാനായി ഇന്ത്യയില്‍ എത്തിയ പല ടീമുകളും ദുബായ് വഴിയാണ് മടക്കയാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ഈ റൂട്ട് ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ടീമുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഐസിസി പ്രത്യേക വിമാനം ഒരുക്കിയതെന്നാണ് റിപോര്‍ട്ടുകള്‍.
ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്; കുന്ദമംഗലം ഉപജില്ലയില്‍ മര്‍കസ് ഗേള്‍സിന് ഒന്നാംസ്ഥാനം
ലിറ്റില്‍ കൈറ്റ് അംഗങ്ങളുടെ പദ്ധതികളും സ്കൂള്‍ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങിയ 16 മേഖലകളിലെ പ്രവര്‍ത്തനങ്ങളും പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും കന്നി കിരീടം തേടി എത്തുന്ന ന്യൂസിലൻഡും തമ്മിലുള്ള കലാശപ്പോരിൽ വിജയിക്കുന്നവരെ ഇത്തവണ കാത്തിരിക്കുന്നത് റെക്കോർഡ് തുകയാണ്.
ഹോണ്ടയുടെ പുതിയ മുഖം; ഇൻസൈറ്റിന്റെ അപ്രതീക്ഷിത മാറ്റം
ജാപ്പനീസ് വിപണിയിൽ ഹോണ്ട തങ്ങളുടെ നാലാം തലമുറ ഇൻസൈറ്റ് അവതരിപ്പിച്ചു. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഇൻസൈറ്റ് ഒരു ഇലക്ട്രിക് ക്രോസ്ഓവറാണ്, ഏകദേശം 501 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും ആധുനിക ഫീച്ചറുകളും ഇതിലുണ്ട്.
ജാമിഅ മര്‍കസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളുടെ വാര്‍ഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു
മുഹമ്മദ് ഷാഹുല്‍ ഹമീദ് എടക്കര (മര്‍കസ് സാനവിയ്യ കാരന്തൂര്‍) ഒന്നാം സ്ഥാനം നേടി.
യുഎഇയിലെ അജ്മാനിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്ക് ഇന്ത്യൻ വ്യവസായിയായ ഡോ. ധീരജ് ജെയിൻ തന്റെ കൂറ്റൻ ഫാംഹൗസ് തുറന്നുകൊടുത്തു. റോൾസ് റോയ്സ് കാറുകളിൽ സഞ്ചാരികളെ എത്തിക്കുകയും, പതിനായിരത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു.
ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി കമല്ഹാസന്; ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്തേണ്ട
ചെന്നൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവുമായ കമല്ഹാസന്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച തുറന്ന കത്തില്‍ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റിനോട് പ്രതികരിച്ചത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശങ്ങളില്‍ നിന്നുള്ള ആജ്ഞകള്‍ തങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെ താത്കാലികമായി 'അനുവദിക്കുന്നു'വെന്ന് യുഎസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നകത്ത്. 'യുഎസ്എയുടെ പ്രസിഡന്റിന്' എന്നുപറഞ്ഞുകൊണ്ടാണ് കമല്‍ഹാസന്റെ കുറിപ്പ് തുടങ്ങുന്നത്. 'പ്രിയപ്പെട്ട മിസ്റ്റര്‍ പ്രസിഡന്റ്, ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമാണ്. വിദൂര വിദേശങ്ങളില്‍ നിന്നുള്ള ആജ്ഞകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല. ദയവായി സ്വന്തം കാര്യങ്ങള്‍ കഴിവിന്റെ പരമാവധി നന്നായി ചെയ്യുന്നക.' -കമല്‍ ഹാസന് തുടര്‍ന്നു. 'പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോളസമാധാനത്തിന്റെ ഒരേയൊരു അടിത്തറ. നിങ്ങളുടെ രാജ്യത്തിനും അവിടെയുള്ള ജനങ്ങള്‍ക്കും സമാധാനവും സമൃദ്ധിയും ഞങ്ങള്‍ നേരുന്നു. എന്ന് കമല്ഹാസന് - ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്ന ഒരു പൗരന്, മക്കള്‍ നീതി മയ്യം സ്ഥാപകന്‍.' -കമല്ഹാസന് കുറിപ്പ് അവസാനിപ്പിച്ചു. റഷ്യയുടെ പക്കല്‍ നിന്ന് 30 ദിവസത്തേക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യയെ 'അനുവദിക്കുന്നു'വെന്നാണ് യുഎസ് നേരത്തേ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് കമല്ഹാസന് യുഎസ് പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതികരിച്ചത്. യുഎസ്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞത്.
നീലേശ്വരത്തെ ‘മതില്‍ക്കെട്ട് ;ആകാശപാതയ്ക്കായി ജനകീയ പ്രതിഷേധം ശക്തം
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്നു വരുന്ന നിര്‍മ്മാണ രീതി നഗരത്തിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നതായി പരാതി
'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെത്തന്നെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ....?
ടാറ്റ പഞ്ച് ഇവി വാങ്ങാൻ ഇതാണോ മികച്ച സമയം?
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് കാറായ പഞ്ച് ഇവിയിൽ 1.20 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള ഈ കാർ, 421 കിലോമീറ്റർ വരെ റേഞ്ചും 10.25 ഇഞ്ച് ടച്ച്സ്ക്രീൻ പോലുള്ള ആധുനിക ഫീച്ചറുകളും നൽകുന്നു.
. 2011 മുതല്‍ ലുലു ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്ന രാഹുല്‍,
ഡൽഹി: തലസ്ഥാന നഗരിയിലെ കടുത്ത വായുമലിനീകരണം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി, ഒരു ഫിറ്റ്നസ് കോച്ചിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ശ്രദ്ധ നേടുന്നു. മൂന്നു മാസത്തോളം നീണ്ടുനിന്ന ചുമ തായ്ലൻഡിലേക്കുള്ള യാത്രയിൽ പൂർണ്ണമായി അപ്രത്യക്ഷമായെന്നും, എന്നാൽ ദില്ലിയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും തുടങ്ങിയെന്നും ഫിറ്റ്നസ് കോച്ചായ സുമിത് വസ്വാനി എക്സിൽ കുറിച്ചു. ദില്ലിയിലെ വായുനിലവാരമാണ് തന്റെ ആരോഗ്യത്തെ തകർത്തതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ദീപാവലിക്ക് ശേഷം ആരംഭിച്ച ചുമ സുമിത്തിനെ ഏറെ ബുദ്ധിമുട്ടിച്ചു. നിരവധി ഡോക്ടർമാരെ സമീപിക്കുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. എന്നാൽ, തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോയ 16 ദിവസവും തനിക്ക് ഒരു തവണ പോലും ചുമ വരാത്തത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ദില്ലിയിൽ മടങ്ങിയെത്തിയതോടെ ചുമ വീണ്ടും ആരംഭിച്ചതോടെയാണ്, വായുമലിനീകരണമാണ് ഇതിന് കാരണമെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് സുമിത് പറയുന്നു. ഇന്ത്യയിലെ ഈ അവസ്ഥയെ 'യുദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കുക, എന്നിട്ട് ഇവിടം വിടുക, എന്നും ഇന്ത്യ 'ഫൈനൽ ബോസ്' ആണ്, ഇവിടെ ഒന്നും മാറാൻ പോകുന്നില്ല, എന്നും സുമിത് തന്റെ പോസ്റ്റിൽ രേഖപ്പെടുത്തി. സമാനമായ അനുഭവം പങ്കുവെച്ച മറ്റൊരു ഫിറ്റ്നസ് കോച്ചായ അജിങ്ക്യ പട്വർധന്റെ പോസ്റ്റിന് മറുപടിയായാണ് സുമിത് തന്റെ അനുഭവം പങ്കുവെച്ചത്. വിയറ്റ്നാമിലെ ഫു ക്വോക്കിൽ എത്തിയപ്പോൾ തന്റെ ജലദോഷവും തുമ്മലും അപ്രത്യക്ഷമായെന്ന് അജിങ്ക്യ കുറിച്ചിരുന്നു. വായുമലിനീകരണം ഒരു തട്ടിപ്പാണെന്ന് പറയുന്നവർ ഇത് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹീന്ദ്ര വിഷൻ എസ്: സ്കോർപിയോയുടെ കുഞ്ഞൻ എത്തുന്നു
മഹീന്ദ്രയുടെ പുതിയ കോംപാക്റ്റ് എസ്യുവി കൺസെപ്റ്റായ വിഷൻ എസ്, സ്കോർപിയോ കുടുംബത്തിലെ പുതിയ അംഗമാകാൻ സാധ്യതയുണ്ട്. പുതിയ ഡിസൈൻ ഭാഷ, പനോരമിക് സൺറൂഫ്, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തുടങ്ങിയ സവിശേഷതകളോടെ എത്തും
ഇറാന്റെ 86 മിസൈലുകളും 148 ഡ്രോണുകളും തകര്‍ത്തു : ബഹ്റൈന്‍ ജനറല്‍ കമാന്‍ഡ്
തുടര്‍ച്ചയായ ഇറാനിയന്‍ ആക്രമണങ്ങളെ നേരിടാന്‍ ബഹ്റൈന്‍ പ്രതിരോധ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി
ചെല്ലാനം തീരത്ത് നിർമ്മിക്കുന്ന രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കാനാകുന്നതിൽ നിറഞ്ഞ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടൽഭിത്തി നിർമ്മാണം തീരദേശ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രധാന പദ്ധതികളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വികസന പദ്ധതികൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഒരുപോലെ സ്വാഗതം […] The post ചെല്ലാനം തീരത്ത് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണത്തിന് തുടക്കം; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമടക്കം ഇഞ്ചയ്ക്കലുള്ള കെഎസ്ആർടിസിയുടെ സ്ഥലത്തേക്ക് തള്ളുകയായിരുന്നെന്നാണ് പരാതി. വിവിധ സ്ഥലങ്ങളിൽ നിന്നും പൊങ്കാലയ്ക്കെത്തിയവർ നഗരത്തിലുപേക്ഷിച്ച മാലിന്യം തരം തിരിക്കാതെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ലോറികളിൽ തള്ളിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു
ഇറാന് ആക്രമണം: 28,000 പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ്
ഇറാന് ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ നിന്നും 28,000 പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ്. ഫെബ്രുവരി 28 ന് ഇസ്രായേല്‍-യുഎസ് സംയുക്ത സൈന്യം ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയതിനുശേഷം മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ നിന്ന് 28,000 പൗരന്മാര് സുരക്ഷിതമായി യുഎസിലേക്ക് മടങ്ങിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. 'മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി താമസം മാറിയവരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അസിസ്റ്റന്റ് സെക്രട്ടറി ഡിലന് ജോണ്സണ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ഡസനിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ അയച്ചാണ് പൗരന്മാരെ സുരക്ഷിതമായി എത്തിച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മഹീന്ദ്ര സ്കോർപിയോ എൻ: പുതിയ മുഖം, അമ്പരപ്പിക്കുന്ന ഫീച്ചറുകൾ
മഹീന്ദ്ര സ്കോർപിയോ എൻ മോഡലിന്റെ നവീകരിച്ച പതിപ്പ് ഉടൻ പുറത്തിറങ്ങും. വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സുരക്ഷാ ഫീച്ചറുകൾ എന്നിവ ഈ ഫെയ്സ്ലിഫ്റ്റ് പതിപ്പിൽ പ്രതീക്ഷിക്കാം.
സ്വകാര്യ ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; തൃശൂരില്‍ ഒഡിഷ സ്വദേശിനി പിടിയില്‍
യുവതിയെ പിന്തുടര്ന്നെത്തിയ ഷാഡോ പോലീസ് കുന്നംകുളം സ്റ്റാന്റില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു
പുതിയ ഡസ്റ്റർ: സുരക്ഷയുടെ രഹസ്യം ഈ പ്ലാറ്റ്ഫോമിലോ?
റെനോ ഇന്ത്യ പുതിയ ഡസ്റ്ററിന് അടിസ്ഥാനമായ RGMP പ്ലാറ്റ്ഫോമിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലക്ഷ്യമിടുന്ന ഈ പ്ലാറ്റ്ഫോം ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. ലെവൽ-2 ADAS, 6 എയർബാഗുകൾ തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ ഡസ്റ്റർ എത്തുന്നത്.
സഞ്ജു സാംസൺ നടത്തുന്ന തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഗൗതം ഗംഭീറിന്റെ ശക്തമായ പിന്തുണ: ഷോയിബ് അക്തർ
ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തുന്ന തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ ശക്തമായ പിന്തുണയുണ്ടെന്ന് പാക് ഇതിഹാസം ഷോയിബ് അക്തർ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനായി ഗംഭീർ സെലക്ഷൻ കമ്മിറ്റിയോട് കടുത്ത പോരാട്ടം തന്നെ നടത്തിയെന്ന് അക്തർ വെളിപ്പെടുത്തി. കരിയറിന്റെ തുടക്കകാലം മുതൽ പ്രതിഭയുണ്ടായിട്ടും ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജുവിന് ഗംഭീർ നൽകിയ ആത്മവിശ്വാസമാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂർണമെന്റിന്റെ തുടക്കത്തിൽ ബെഞ്ചിലിരുന്ന സഞ്ജുവിനെ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിക്ക് ശേഷമാണ് പ്ലേയിംഗ് ഇലവനിലേക്ക് […] The post സഞ്ജു സാംസൺ നടത്തുന്ന തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഗൗതം ഗംഭീറിന്റെ ശക്തമായ പിന്തുണ: ഷോയിബ് അക്തർ appeared first on ഇവാർത്ത | Evartha .
ദില്ലിയിലെ കടുത്ത വായുമലിനീകരണം കാരണം മൂന്ന് മാസത്തോളം നീണ്ടുനിന്ന ചുമ, തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ പൂർണ്ണമായി മാറിയെന്ന് ഫിറ്റ്നസ് കോച്ച്. ദില്ലിയിൽ തിരിച്ചെത്തിയപ്പോൾ ചുമ വീണ്ടും ആരംഭിച്ചു, വായുനിലവാരമാണ് തൻ്റെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് യുവാവ് പറയുന്നത്.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 170 കോടി രൂപ റോബര്‍ട്ട് വധ്ര ബിജെപിക്ക് നല്‍കിയത് എന്തിനാണ് പ്രതിപക്ഷ നേതാവേ?
കൊല്ലത്ത് ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി
ഒന്‍പത് പേരെ രക്ഷപ്പെടുത്തി
കര്‍ണാടകയില്‍ ലോറി മരത്തിലിടിച്ച് അപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു
ടയറുകള്‍ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
കർണാടകത്തിലെ 'ശക്തി', രാജസ്ഥാനിലെ 'ചിരഞ്ജീവി'; ഇടതിനെ വീഴ്ത്തുമോ കോൺഗ്രസിൻ്റെ ഈ പദ്ധതികൾ?
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, സംസ്ഥാനത്തെ ഓരോ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഗ്യാരണ്ടികളിൽ ഉൾപ്പെടുന്നു.
ദിവസവും രാവിലെ ഒരു പിടി ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം
ദിവസവും രാവിലെ ഒരു പിടി ബദാം കുതിർത്ത് കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
കലിപ്പടക്കുമോ ഇന്നെങ്കിലും!; സീസണിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയ്ക്കെതിരെ
ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗ് 2025 -26 ൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ് സിക്കെതിരെ ഇറങ്ങുന്നു. രാത്രി 7.30 മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ഇതുവരെ കളിച്ച മൂന്ന് കളിയിലും പരാജയം ഏറ്റുവാങ്ങിയാണ് കൊമ്പന്മാരുടെ നിൽപ്പ്. നവംബർ 14ന് നടന്ന ആദ്യ കളിയിൽ കരുത്തരായ മോഹൻ ബഗാനിൽനിന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു മടങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ തുടക്കം. പിന്നീട് ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റിയും ഒരു ഗോളിന് പരാജയപ്പെടുത്തി. ഐ.എസ്.എല്ലിലെ പുതുമുഖങ്ങൾ ആയ ഇന്റർ കാശിയെ എങ്കിലും തോൽപിക്കാമെന്ന് വിചാരിച്ചപ്പോൾ മൂന്നാം കളിയും പിഴച്ചു. ബ്ലാസ്റ്റേഴ്സ് ഒരു ഗോളടിച്ചപ്പോൾ രണ്ടു ഗോളിന് ഇന്റർ കാശിക്ക് വിജയം. ഐ.എസ്.എൽ പ്രതിസന്ധിയെ തുടർന്നും ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തികനില പരുങ്ങലിൽ ആയതിനാലും മുൻനിര വിദേശതാരങ്ങളെല്ലാം സീസണിനു മുന്നേ കൂടുവിട്ടു പോയിരുന്നു. മികച്ച ഒരു ഗെയിം പ്ലാൻ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് തുടർച്ചയായ തോൽവിക്ക് കാരണം. ശനിയാഴ്ചത്തെ എതിരാളികളായ ചെന്നൈയിനാണെങ്കിൽ മൂന്നു കളികളിൽ രണ്ടെണ്ണം തോൽക്കുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തവരാണ്.
സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വൻ കുതതിപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണുണ്ടായതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്ത് വർഷത്തിനിടെ കേരളത്തിൽ വന്ന പുതിയ പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ നിരവധിയാണെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പൂർത്തീകരണോദ്ഘാടനവും നിർമ്മാണോദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എൻ.കെ അക്ബർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളന വേദിയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് - യു ഡി എഫ് നേതാക്കൾ. പിണറായി എന്റെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്ന് പറഞ്ഞുകൊണ്ട് കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനാണ് വിമർശനം തുടങ്ങിവച്ചത്. സർക്കാരിനെതിരെ ജനരോഷം ഇരമ്പുമെന്നും 100 സീറ്റ് നേടി അധികാരത്തിലേറുമെന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചോദ്യം. പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണെന്നും യു ഡി എഫ് അനായാസം അധികാരത്തിലേറുമെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. യാത്ര വൻ വിജയമാണെന്നും യു ഡി എഫിന്റെ അധികാരത്തിലേക്കുള്ള യാത്രയായിരുന്നെന്നുമാണ് ശശി തരൂർ എം പി പറഞ്ഞു.
ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ്. പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലേറിയാൽ രാജ്യത്തിന് മാതൃകയാകുന്ന പുതിയ കേരള മോഡൽ നടപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സദ്ഭരണമെന്ന വാഗ്ദാനമാണ് യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്. ജനങ്ങളുടെ ഏതാവശ്യത്തിലും സർക്കാരിൻ്റെ കൃത്യമായ ഇടപെടലുണ്ടാകും. കേരളത്തിലെ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഒന്നാം നമ്പരാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സ്വകാര്യ കമ്പിനികളുടെയും കോർപ്പറേറ്റുകളുടെ പ്രവർത്തനത്തെ വെല്ലുന്ന കാര്യക്ഷമതയാവും സെക്രട്ടേറിയറ്റിന് ഉണ്ടാവുക. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ വലിയ മാറ്റമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി പുതുയുഗയാത്ര ഏറ്റവും വലിയ […] The post യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഒന്നാം നമ്പരാക്കി മാറ്റും: വിഡി സതീശൻ appeared first on ഇവാർത്ത | Evartha .
ആലപ്പുഴ: ചേർത്തലയിൽ വയോധികയുടെ മുഖത്തുണ്ടായ കുരുവിൽ നിന്ന് ശസ്ത്രക്രിയയിലൂടെ അപൂർവ്വ ഇനത്തിൽപ്പെട്ട പുഴുക്കളെ പുറത്തെടുത്തു. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തൈക്കൽ സ്വദേശിനിയായ 66-കാരിയുടെ കണ്ണിനു താഴെയുള്ള കുരുവിൽ നിന്നാണ് 'ഡിറോഫിലേറിയ' (Dirofilaria) വർഗ്ഗത്തിൽപ്പെട്ട പുഴുക്കളെ കണ്ടെത്തിയത്. നായകളിൽ നിന്ന് കൊതുകു വഴി മനുഷ്യരിലേക്ക് പകരുന്ന ഈ അണുബാധ പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗിയുടെ കണ്ണിനു താഴെ അസ്വാഭാവികമായ രീതിയിൽ വീക്കവും കുരുവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അവർ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർമാർ അൾട്രാസൗണ്ട് സ്കാനിംഗിന് നിർദ്ദേശിച്ചു. ഇതിലാണ് കുരുവിനുള്ളിൽ ജീവനുള്ള പരാദങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് ആശുപത്രിയിലെ സർജൻ ഡോ. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഏകദേശം 3.5 സെന്റീമീറ്റർ നീളവും അഞ്ച് മില്ലിമീറ്റർ വണ്ണവുമുള്ള രണ്ട് പുഴുക്കളെയാണ് പുറത്തെടുത്തത്. പുഴുക്കളോടൊപ്പം അവയ്ക്ക് ചുറ്റുമുള്ള കോശങ്ങളെയും പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഇവയെ കൂടുതൽ പഠനങ്ങൾക്കായി ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്ക് അയച്ചു. എന്താണ് ഡിറോഫിലേറിയ? നായ്ക്കളിലും പൂച്ചകളിലുമാണ് ഈ പരാദങ്ങൾ സാധാരണയായി കണ്ടുവരുന്നത്. കൊതുകുകളാണ് ഇവയെ മനുഷ്യരിലേക്ക് എത്തിക്കുന്ന വാഹകർ. രോഗം ബാധിച്ച നായയെ കടിക്കുന്ന കൊതുകുകൾ പിന്നീട് മനുഷ്യനെ കടിക്കുമ്പോൾ പുഴുക്കളുടെ ലാർവകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. മനുഷ്യരിൽ സാധാരണയായി കണ്ണിനു ചുറ്റും, മുഖം, കഴുത്ത്, കൈകൾ, വയർ തുടങ്ങിയ ഭാഗങ്ങളിൽ ചെറിയ കുരുക്കളായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഇവ രക്തത്തിൽ കലരുകയോ ആന്തരാവയവങ്ങളെ ബാധിക്കുകയോ ചെയ്താൽ നില ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വർദ്ധിച്ചുവരുന്ന ഭീഷണി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സമാനമായ എട്ടോളം കേസുകൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് മുനീർ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെരുവുനായകളുടെ എണ്ണം വർദ്ധിക്കുന്നതും കൊതുകു നിയന്ത്രണത്തിലെ പാളിച്ചകളും ഇത്തരം അണുബാധകൾ കൂടാൻ കാരണമാകുന്നു. തെരുവുനായകളിൽ ഇത്തരം പരാദങ്ങൾ വ്യാപകമായി കാണപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ആർ. അമീന നിർദ്ദേശിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വിരനിവാരണ മരുന്നുകൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നു.
കർണാടകയിലെയും തെലങ്കാനയിലെയും വിജയതന്ത്രം കേരളത്തിലും ആവർത്തിക്കാൻ കോൺഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ. കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും. മുൻ മുഖ്യമന്ത്രിയുടെ സ്മരണാർത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ സൗജന്യ […] The post ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും; കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ; തെരഞ്ഞെടുപ്പിൽ അഞ്ചിന ഗ്യാരണ്ടികളുമായി രാഹുൽ ഗാന്ധി appeared first on ഇവാർത്ത | Evartha .
പിണറായിയെ നിയന്ത്രിക്കുന്നത് മോദി; കേരളത്തിൽ സി പി എം, ബി ജെ പി കൂട്ടുകെട്ട്- രാഹുൽ
ആഗോളതലത്തില്‍ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു
പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു

27 C