'ഞാനും മനുഷ്യനാണ്; സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നുവരും'; വീഡിയോയുമായി രേണുസുധി
കഴിഞ്ഞ ദിവസം കിച്ചുസുധി പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണങ്ങളാണ് സെലിബ്രിറ്റി കൂടിയായ രേണുസുധി നേരിടുന്നത്.
മീനാബിലെ സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണം: ഉത്തരവാദികൾ ഇവരെന്ന് ചിത്രം പുറത്തുവിട്ട് ഇറാൻ
ടെഹ്റാൻ: മൂന്ന് തവണ മിസൈലുകൾ തൊടുക്കാൻ ഉത്തരവിട്ടത് ഈ ഉദ്യോഗസ്ഥരാണെന്ന് ഇറാൻ എംബസികൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചു.
യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരും, ഇടതുഭരണം കേരളത്തിന്റെ ഇരുണ്ട കാലഘട്ടം: രമേശ് ചെന്നിത്തല
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രധാനമന്ത്രി തൃശൂരിൽ; കലാപരിപാടികളൊരുക്കി ആവേശത്തോടെ മോദിയെ വരവേറ്റ് നഗരം
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി.
ന്യായാധിപനാകാന്‍ പാദസേവയല്ല, നല്ല അഭിഭാഷകനാവുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്
ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥിയുടെ മരണ വാര്‍ത്തയില്‍ കണ്ണീരണിഞ്ഞ് നാട്
പന്തളത്തെ കവര്‍ച്ച കേസില്‍ കൊടും കുറ്റവാളി അറസ്റ്റില്‍; കൊടുംകുറ്റവാളി മരുതുരാജ് പിടിയില്‍
പന്തളത്തെ കവര്‍ച്ച കേസില്‍ കൊടും കുറ്റവാളി അറസ്റ്റില്‍; കൊടുംകുറ്റവാളി മരുതുരാജ് പിടിയില്‍
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസിന്റെ ശേഷി തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഡിവൈഎഫ്ഐക്ക് മനസ്സിലാകുമെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിർത്തിക്കടന്ന് കശ്മീരിൽ എത്തുന്ന പാക് ഭീകരർ സുരക്ഷിതകേന്ദ്രം എന്ന നിലയിൽ പഞ്ചാബിലേക്ക് മാറുകയും ഇവിടെ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ് പുതിയ രീതി.
ഒരു ഷോപ്പിംഗ് മാളിൽ സുരക്ഷാ ഭീഷണി ഉണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ സാന്നിധ്യം സാധാരണ മുൻകരുതൽ നടപടികളുടെ ഭാഗമാണെന്നും അധികൃതർ.
തെരഞ്ഞെടുപ്പു ഗോദയില്‍ ചര്‍ച്ചയായി എഫ്.സി.ആര്.എ നിയമ ഭേദഗതി ബില്‍
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; രണ്ടര ലക്ഷം അടിച്ചുമാറ്റി; 36കാരന് 20 വര്‍ഷം തടവ് ശിക്ഷ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച 36കാരന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. വെള്ളറട കൂതാളി സ്വദേശി സുരേഷ് കുമാറിനെയാണ് (36) നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും അതിജീവിതയില്‍ നിന്ന് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്.വിനോദ്,അഡ്വ.വി.ആര്.മായാദേവി എന്നിവര്‍ ഹാജരായി. നെയ്യാറ്റിന്‍കര എസ്.എച്ച്.ഒ ആയിരുന്ന ജി.സന്തോഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
'പള്ളിച്ചട്ടമ്പി'യായി ടൊവിനോ തോമസ്; ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പീരീയിഡ് ഡ്രാമ ത്രില്ലറാണ് 'പള്ളിച്ചട്ടമ്പി'. 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ കയാദു ലോഹറാണ് നായിക.
തൃശൂരില്‍ ആവേശം തീര്‍ത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ..
റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി - ആര് എസ് എസ് പ്രവര്‍ത്തകര്‍ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചത്.
എസ്ഡിപിഐ വോട്ട് ആർക്ക് നൽകണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി പി എ ലത്തീഫ്. ബിജെപിക്ക് അല്ലാത്ത ആർക്കും വോട്ട് നൽകുമെന്നും ലത്തീഫ് വ്യക്തമാക്കി.
നെന്മാറ നിയോജക മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ | Nenmara
നെല്ല് സംഭരണം, ജലസേചനം, നെല്ലിയാമ്പതി തോട്ടം മേഖല സംരക്ഷണം, തോട്ടം മേഖലയിലെ ഗതാഗത സൗകര്യങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ ജനങ്ങൾ ഉന്നയിക്കുന്നു
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ മെഗാ റോഡ് ഷോ നടത്തി. കുട്ടനെല്ലൂരിൽ നിന്ന് സ്വരാജ് റൗണ്ടിലേക്ക് നടത്തിയ റോഡ് ഷോയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻഡിഎ സ്ഥാനാർഥികളും അദ്ദേഹത്തോടൊപ്പം അണിനിരന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണിന് തുടക്കമായെങ്കിലും പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റതിന്റെ ആശങ്കയിലാണ് ഒട്ടുമിക്ക ടീമുകളും. പരുക്കേറ്റും മറ്റു കാരണങ്ങളാലും താരങ്ങള്‍ പിന്മാറുമ്പോള് പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ഫ്രാഞ്ചൈസികള്‍. സിംബാബ്വെ താരം ബ്ലസിങ് മുസറബനിയും ഓസ്ട്രേലിയയുടെ സ്പെന്‍സര്‍ ജോണ്‍സണും അടക്കം വന്നപ്പോള്‍, ഐപിഎലില്‍ പകരക്കാരായി കളിക്കാനുള്ള അവസരം വേണ്ടെന്നു വച്ചിരിക്കുകയാണ് രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍. ജെയ്മി സ്മിത്തും ജോഷ് ടോങ്ങുമാണ് ഐപിഎല്‍ ഓഫര്‍ വേണ്ടെന്നുവച്ചത്. ഓഫര്‍ നിരസിക്കാനുള്ള കാരണം എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. ലേലത്തില്‍ സ്മിത്തിന് രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാന വില. ടോങ്ങിന് 1 കോടിയായിരുന്നു വില. എന്നാല്‍ രണ്ടു താരങ്ങളിലും ഒരു ഫ്രാഞ്ചൈസിക്കും താല്പര്യമുണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഐപിഎല്‍ വിട്ട ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിനു പകരമായാണ് ഇംഗ്ലിഷ് താരങ്ങളെ തന്നെ ഐപിഎലില്‍ കളിപ്പിക്കാന്‍ ശ്രമിച്ചതെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓഫര്‍ താരങ്ങള്‍ തള്ളിക്കളഞ്ഞതോടെ, പുതിയ കളിക്കാരനുവേണ്ടിയുള്ള അന്വേഷണത്തിലാണു ഫ്രാഞ്ചൈസി. ഇംഗ്ലണ്ട് ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബെന്‍ ഡക്കറ്റ് ഐപിഎല്‍ ഒഴിവാക്കിയത്. താരത്തിന് അടുത്ത മൂന്നു സീസണുകളില്‍ ഐപിഎല്‍ കളിക്കാന്‍ സാധിക്കില്ല. താരലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് ഡക്കറ്റിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങിയത്. എന്നാല്‍ ഐപിഎലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരം പിന്‍വാങ്ങുകയായിരുന്നു. ആരാധകര്‍ ക്ഷമിക്കണമെന്നും ഇംഗ്ലണ്ട് ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണു ശ്രമമെന്നുമാണ് ഡക്കറ്റ് വിശദീകരണമായി അറിയിച്ചത്. ഇംഗ്ലണ്ടിനായി അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും മികച്ച സ്കോര്‍ കണ്ടെത്താന്‍ ഡക്കറ്റിനു സാധിച്ചിരുന്നില്ല. ആഷസ് പരമ്പരയില്‍ 220 റണ്‍സാണ് ഡക്കറ്റ് ആകെ നേടിയത്. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിനായി ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല. ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്താനാണ് ഡക്കറ്റ് ശ്രമിക്കുന്നത്. നോട്ടിങ്ങാംഷെയറിനു വേണ്ടി താരം കളിക്കാനിറങ്ങും. ജൂണ്‍ ആദ്യം ആരംഭിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം ഇംഗ്ലണ്ടിനായി കളിച്ചേക്കും.
ഒമാനെതിരെ ആക്രമണം; ശക്തമായി അപലപിച്ച് രാജ്യം, സമാധാനത്തിനായി വീണ്ടും ആഹ്വാനം
ഒമാനെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലെബനനിൽ മാധ്യമപ്രവർത്തകരുടെ കൊലപാതകം: ഇസ്രായേലിനെതിരെ ഇറാൻ വിദേശകാര്യമന്ത്രി, ആസൂത്രിത ആക്രമണം
ലെബനനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും സത്യം അടിച്ചമർത്താനുള്ള ശ്രമമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.
നിർണ്ണായക ചർച്ചകൾക്കായി മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച ചർച്ചകൾക്കായി ഒത്തുചേരുന്നത്.
ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
ബെംഗളൂരു: ഒരേ കുടുംബത്തിലെ നാലുപേർ കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അമ്മയും മകളും മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശയുടെ മകൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസ്സുള്ള മകൻ എന്നിവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നായിരുന്നു കൂട്ട ആത്മഹത്യാ ശ്രമം. ചിട്ടി ബിസിനസും പടക്കക്കച്ചവടവും നടത്തിയിരുന്ന മോഹൻ ഗൗഡയ്ക്കുണ്ടായ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബം നയിച്ചിരുന്ന ആഡംബര ജീവിതം കടബാധ്യത വർദ്ധിപ്പിച്ചു. വായ്പയെടുത്ത തുക തിരിച്ചടയ്ക്കാനാകാതെ കുടുംബം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ കഴുത്തറത്ത ശേഷം മോഹൻ ഗൗഡ സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃത്യത്തിന് തൊട്ടുമുമ്പ് സാമ്പത്തിക പ്രയാസങ്ങൾ വിവരിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു. വീഡിയോ കണ്ടു പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നാലുപേരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ആശയും വർഷിതയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഉടൻ തന്നെ മോഹൻ ഗൗഡയെയും കുട്ടിയെയും പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ | Kanjirappally
തൊഴിൽ സംരഭങ്ങളുടെ അഭാവം, ഗതാഗതക്കുരുക്ക്, സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ, കാർഷിക മേഖലയുടെ വളർച്ച തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾ മണ്ഡലത്തിലെ വികസന പ്രശ്നങ്ങളായി ഉന്നയിക്കുന്നു.
ജയിലിൽ മൊബൈലും ടിവിയുമൊക്കെയായി ആനന്ദിച്ച് തടവുകാർ, സുരക്ഷാവീഴ്ച; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബംഗളൂരു: ജയിലിൽ തടവുകാർക്ക് മൊബൈൽ ഫോണും ടിവി കാണാൻ സൗകര്യംഒരുക്കിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് താങ്ങായി വീണ്ടും ഇന്ത്യ. യുദ്ധം കാരണം ഇന്ധന വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ അടിയന്തരമായി എത്തിച്ചുനല്‍കിയ 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയിലെത്തി. ഇന്ത്യയുടെ ഈ വേഗത്തിലുള്ള ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു. ഇസ്രായേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്കിലുണ്ടായ ഉപരോധമാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയത്. പശ്ചിമേഷ്യയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ധനം എത്തിച്ചിരുന്ന വിതരണക്കാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ കപ്പലുകള്‍ അയക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ദ്വീപ് രാഷ്ട്രം വീണ്ടും ഇരുട്ടിലാകുമെന്ന അവസ്ഥയിലായി. ഈ ഘട്ടത്തിലാണ് പ്രസിഡന്റ് ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് സഹായം തേടിയത്. ശ്രീലങ്കയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (IOCL) വഴിയാണ് അടിയന്തരമായി ഇന്ധനം എത്തിച്ചത്. 38,000 മെട്രിക് ടണ്‍ ഇന്ധനമാണ് എത്തിച്ചത്. ഇതില്‍ 20,000 ടണ്‍ ഡീസലും 18,000 ടണ്‍ പെട്രോളുമാണ്. 'ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു,' എന്ന് അനുര കുമാര ദിസനായകെ എക്സില്‍ കുറിച്ചു. അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം പ്രാദേശിക സുരക്ഷയെയും ഊര്‍ജ്ജ വിപണിയെയും എങ്ങനെ ബാധിക്കുന്നുവെന്ന് ഈ ആഴ്ച ആദ്യം നരേന്ദ്ര മോദി ലങ്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ-ശ്രീലങ്ക ഊര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഇത്തരം ആഗോള വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് ഇരുനേതാക്കളും ഉറപ്പിച്ചു. അയല്‍രാജ്യം എന്ന നിലയില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ശ്രീലങ്കയെ ചേര്‍ത്തുപിടിക്കുന്ന ഇന്ത്യയുടെ 'നെയ്ബര്‍ഹുഡ് ഫസ്റ്റ്' നയത്തിന്റെ ഭാഗമാണ് ഈ നീക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ശ്രീലങ്കയ്ക്ക് കൂടുതല്‍ ഇന്ധന സഹായം നല്കുന്ന കാര്യവും ഇന്ത്യയുടെ പരിഗണനയിലുണ്ട്. മുന്‍പ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യ നല്കിയ കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
വൺപ്ലസ് നോർഡ് സിഇ 6, നോർഡ് സിഇ 6 ലൈറ്റ് ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു
വൺപ്ലസ് നോർഡ് 6 അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനൊപ്പം, 2026-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് നോർഡ് സിഇ 6, നോർഡ് സിഇ 6 ലൈറ്റ് എന്നീ രണ്ട് പുതിയ മോഡലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. 7000 എംഎഎച്ച് ബാറ്ററിയും മീഡിയാടെക്ക് ഡൈമൻസിറ്റി 6300 പ്രോസസറുമാണ് നോർഡ് സിഇ 6 ലൈറ്റിന്റെ പ്രധാന ആകർഷണങ്ങൾ.
കോണ്‍ഗ്രസ് ദുരന്തബാധിതരുടെ പേരില്‍ പണം പിരിച്ച് മോഷ്ടിക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി എം സ്വരാജ്
കോണ്‍ഗ്രസിന്റെ വീടുകള്‍ പണിയാന്‍ ഇപ്പോള്‍ വാങ്ങിയ സ്ഥലം മതിയാകുമോ എന്നും സ്വരാജ് ചോദിച്ചു
യു എസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി;
രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് മുസ്ലിം ലീഗിന് ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കാമെന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെ ലേഖനം വിലയിരുത്തുന്നു. ഒപ്പം, രാഷ്ട്രീയത്തിൽ സമദൂരം പാലിച്ച് ലീഗിനെ മാത്രം ഉപദേശിക്കുന്നവരുടെ നിലപാടുകളെയും ഇത് ചോദ്യം ചെയ്യുന്നു
കൊച്ചി: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ കോൺഗ്രസ് വീട് നിർമാണം തുടങ്ങാത്തതിനെതിരായ ഡിവൈഎഫ്ഐ പ്രതിഷേധത്തെ വിമർശിച്ച് വി ഡി സതീശൻ. വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട് തങ്ങൾ വാങ്ങിയ സ്ഥലമാണ്. അവിടെ നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. 'സർക്കാർ പദ്ധതിയും കോൺഗ്രസ് പദ്ധതിയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഡിവൈഎഫ്ഐയുടെതു സമരാഭാസം മാത്രം. ഡിവൈഎഫ്ഐ വയനാട്ടിലെ കോൺഗ്രസിന്റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അടിച്ചോടിക്കും അവരെ. അത് ഞങ്ങൾ വാങ്ങിയ സ്ഥലമാണ്' വി ഡി സതീശൻ പറഞ്ഞു. ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വീടുകളിൽ ഇതുവരെ ആൾതാമസം തുടങ്ങിയില്ലല്ലോ? സർക്കാർ ഒരു കൊല്ലമെടുത്തല്ലേ സ്ഥലം വാങ്ങിച്ചത്. പ്രത്യേക സ്ഥലം തരില്ലെന്നാണ് കോൺഗ്രസിനോട് സർക്കാർ പറഞ്ഞതെന്നും സതീശൻ പറഞ്ഞു.
ലൈഫ് പദ്ധതി വരുന്നതിന് മുന്‍പ് വിവിധ പദ്ധതികളിലായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭവനം നിര്‍മ്മിച്ച് നല്‍കിയതെന്ന് വിഡി സതീശന് പറഞ്ഞു
സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനാൽ വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്
വിവാദങ്ങള്‍ക്ക് പിന്നില്‍ പദ്ധതിയോടുള്ള അസഹിഷ്ണുതയാണെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആരോപണം.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പരിസ്ഥിതി സൗഹൃദ മാറ്റത്തിന് തുടക്കമിട്ട് യുവ എന്‍ജിനിയറുടെ പുതുമയാര്‍ന്ന ആശയം ശ്രദ്ധേയമാകുന്നു. ശ്യാംകുമാറാണ് 'കാര്‍ബണ്‍ ന്യൂട്രല്‍ ക്യാംപെയ്ന് വെഹിക്കിള്‍' എന്ന ആശയം അവതരിപ്പിച്ചത്. ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കാവുന്ന 'ഗ്രീന്‍ അനൗണ്‍സ്മെന്റ് സിസ്റ്റം' വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്പീക്കര്‍, ആംപ്ലിഫയര്‍, സോളാര്‍ പാനല്‍, ചാര്‍ജിങ് യൂണിറ്റ്, ബാറ്ററി എന്നിവ ചേര്‍ന്ന സമ്പൂര്‍ണ സംവിധാനമാണിത്. സോളാര്‍ പാനലിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് അനൗണ്‍സ്മെന്റ് നടത്താനാകുന്നതിനാല്‍ ഇന്ധനച്ചെലവും മലിനീകരണവും ഗണ്യമായി കുറയുമെന്ന് ശ്യാംകുമാര്‍ പറഞ്ഞു. വെയിലില്ലാത്ത സമയങ്ങളില്‍ ബാറ്ററിയില്‍ സംഭരിച്ച വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാകുന്ന ഈ സംവിധാനം പത്തു മണിക്കൂര്‍ വരെ വൈദ്യുതി സംഭരണം സാധ്യമാക്കും. മൊബൈല്‍ ഫോണുകളിലൂടെയും റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങളിലൂടെയും പ്രചാരണം നടത്താനാകുന്നതും ഇതിന്റെ പ്രത്യേകതയാണ്. നിലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംവിധാനം, കുറഞ്ഞ ആളുകളോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്ന വിധത്തിലാണ്. സാധാരണയായി പ്രചാരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ജനറേറ്ററുകള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാനും ഇത് സഹായിക്കും. ഐഎക്സ് ഗ്രീന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ശ്യാംകുമാര്‍ അവതരിപ്പിച്ച ഈ ആശയം ഇപ്പോള്‍ മാതൃകാ ഘട്ടത്തിലാണ്. ഏകദേശം ഒരു ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത് പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുമെന്നും ശ്യാംകുമാര്‍ പറഞ്ഞു.
ഭുവനേശ്വർ: ഒഡീഷയിൽ രാമനവമി ആഘോഷങ്ങൾക്കിടെ വ്യാപകമായ സുരക്ഷാ വീഴ്ചയും അക്രമാസക്തമായ സംഭവങ്ങളും. ടിറ്റ്ലഗഢ് എംഎൽഎ നവീൻ ജെയിൻ പൊതുമധ്യത്തിൽ വെടിയുതിർത്തത് വലിയ വിവാദത്തിന് വഴിവെച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയാണ് നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി എംഎൽഎ ആകാശത്തേക്ക് വെടിവെച്ചത്. ഘോഷയാത്ര പുരോഗമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും തോക്ക് വാങ്ങിയ എംഎൽഎ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷം തോക്ക് സ്വന്തം അരപ്പട്ടയിൽ തിരുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആയുധമുപയോഗിച്ചത് ഒഴിഞ്ഞ തിരകൾ ഉപയോഗിച്ചാണെങ്കിലും, വൻ ജനക്കൂട്ടത്തിന് നടുവിൽ ഇത്തരത്തിൽ പെരുമാറിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിലും ആഘോഷങ്ങൾ പരിധി വിട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബൈക്ക് റാലികളിൽ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു യുവാക്കളുടെ പ്രകടനം. അപകടകരമായ രീതിയിലുള്ള ബൈക്ക് സ്റ്റണ്ടുകളും ഗുണ്ടായിസവും ആഘോഷത്തിന്റെ നിറം കെടുത്തി. സമാധാനപരമായ ആഘോഷങ്ങൾക്കായി അധികൃതർ കർശന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും പലയിടത്തും ഇവ ലംഘിക്കപ്പെട്ടു. വൻ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതായി പോലീസ് അവകാശപ്പെടുമ്പോഴും, ജനപ്രതിനിധി തന്നെ നിയമം കൈയ്യിലെടുത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?
യുവതികളുടെ ജാഗ്രതയിലൂടെ പൊളിഞ്ഞത് 'ജെന്‍സി' തട്ടിപ്പ് തന്ത്രം; രണ്ട് പേര് അറസ്റ്റില്‍
ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ വഴി തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി. യുവതികളുടെ അടുത്തെത്തിയ രണ്ട് പേരും പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി തിരികെ അയക്കാം എന്ന് പറയുകയും ചെയ്തു.
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ പുന:പരിശോധന വേണം: ചങ്ങനാശേരി അതിരൂപത
.ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി എന്നും മാര്‍ തോമസ് തറയില്‍
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി
കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം നൽകും. ബിജെപി ഇവിടെ അധികാരത്തിലേറിയാൽ മാറാത്തതും മാറുമെന്നും മോദി പറഞ്ഞു.പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തിൽ എൽഡിഎഫും യുഡിഎഫും ബിജെപിയെ ലക്ഷ്യമിട്ട് സംസാരിക്കുന്നത് എന്തിനാണ്? ഈ രണ്ട് പാർട്ടികളും ബിജെപിയെ ഭയപ്പെടുന്നുവെന്നാണ് അതിനർത്ഥം. അവർക്ക് ഭയം എന്തെന്നാൽ,ബിജെപി
ചിത്രത്തിന് പിറകിൽ മേൽവിലാസം എഴുതി നൽകാനും പ്രധാന മന്ത്രി ആവശ്യപ്പെട്ടു. താൻ മറുപടി കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പാലക്കാട്ടെത്തിയ പ്രധാനമന്ത്രി കോട്ടമൈതാനത്തെ പൊതുവേദിയില്‍ മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. 'പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിനീതമായ നമസ്കാരം' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്നും ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും എന്‍ഡിഎയ്ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്പാത്തി ക്ഷേത്രത്തിന് പ്രണാമം അര്‍പ്പിച്ചാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. കല്പാത്തിയിലെ വിശാലാക്ഷി സമേതനായ ശ്രീ വിശ്വനാഥ സ്വാമിയുടെ പാദങ്ങളില്‍ നമസ്കരിച്ച അദ്ദേഹം, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, മന്നത്ത് പദ്മനാഭന് തുടങ്ങിയ മഹദ്വ്യക്തിത്വങ്ങള്‍ക്ക് പ്രണാമമര്‍പ്പിച്ചു. പാലക്കാടിന്റെ പ്രകൃതി സൗന്ദര്യം വര്‍ണിച്ച മോദി, പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കല്‍പ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. വികസനം മോദിയുടെ ഗ്യാരന്റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നുവെന്നും സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ കഥകളുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. കേരളത്തിലെ മഹാന്മാരെ മോദി തന്റെ പ്രസംഗത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചു. 'ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭന്, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി പ്രസംഗത്തില്‍ തുറന്നടിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നു കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാല്‍ കോണ്‍ഗ്രസുകാരും ഇതേ വിമര്‍ശനം ഉന്നയിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തില്‍ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ മുന്‍ സര്‍ക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും മോദി പ്രതീക്ഷയര്‍പ്പിച്ചു. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ ഈ പണമെല്ലാം കട്ടുമുടിച്ചു. നിങ്ങള്‍ക്ക് നല്കിയ പണമാണ് കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു. എവിടെ ഇടതുഭരണം ഉണ്ടോ അവയെല്ലാം ജനങ്ങള്‍ ഒഴിവാക്കി. ബംഗാളിലും ത്രിപുരയിലും അത് നമ്മള് കണ്ടു. അതേ സംഭവം കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുകയാണെന്ന് പ്രധാമനമന്ത്രി കൂട്ടിച്ചേര്‍ത്തു. പെന്‍ഷനും ശമ്പളവും കൃത്യസമയത്ത് കൊടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാടിന് നല്കിയ വികസന പദ്ധതികള്‍ മോദി പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടായപ്പോള്‍ പാലക്കാട് ഐഐടി വന്നു, നാഷണല്‍ ഹൈവേയുടെ വികാസം നടന്നു, പാലക്കാട് സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്നും മോദി പരിഹസിച്ചു. അതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി മറ്റൊരു കോണ്‍ഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ഹെലിക്കോപ്റ്റര്‍ മാര്‍ഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ വന്‍ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെനിന്ന് വാഹനവ്യൂഹത്തില്‍ അദ്ദേഹം കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷന് സ്കൂള്‍ ജങ്ഷന് മുതല്‍ എസ്.ബി.ഐ. ജങ്ഷന് വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. റോഡ് ഷോയ്ക്ക് ശേഷം കോട്ടമൈതാന വേദിയില്‍ എത്തിയ മോദിയെ കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് എന്‍ഡിഎ നേതാക്കള്‍ സ്വീകരിച്ചത്. ആലവട്ടവും ചെണ്ടയുമടക്കമുള്ള സമ്മാനങ്ങളാണ് മോദിക്ക് നല്‍കിയത്. ചെണ്ടയില്‍ താളമിട്ട ശേഷമായിരുന്നു മോദി സദസിനെ അഭിസംബോധന ചെയ്തത്. സമ്മേളന നഗരിയില്‍ ശോഭ സുരേന്ദ്രനടക്കം ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെല്ലാം മോദിയോടൊപ്പം വേദി പങ്കിട്ടു. കേരളത്തിലേക്ക് എത്തുന്നതിന് മുന്‍പ് പ്രധാനമന്ത്രി എക്സില്‍ മലയാളത്തില്‍ കുറിച്ച കാര്യങ്ങള്‍ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പൊതുമനോഭാവം എന്‍.ഡി.എ.യ്ക്ക് അനുകൂലമാണെന്നും എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുടെ ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും അദ്ദേഹം കുറിച്ചു. ഇന്ന് വൈകീട്ട് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് അദ്ദേഹം മലയാളത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയര്‍ന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവര്‍ലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാലൻപൂർ: ഗുജറാത്തിലെ പാലൻപൂരിൽ വീട്ടമ്മയെ മുൻ വീട്ടുജോലിക്കാരി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പാലൻപൂർ സ്വദേശിനി ശാന്തി ബെൻ അകേദിവാലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരിയായിരുന്ന രേഖ റാത്തോഡിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ശാന്തി ബെന്നും പ്രതി രേഖയും തമ്മിൽ 15 വർഷത്തെ ദീർഘകാല പരിചയമാണുള്ളത്. ശാന്തി ബെന്നിന്റെ വീട്ടിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന രേഖ പിന്നീട് അവരുടെ അടുത്ത സുഹൃത്തായി മാറി. സ്വന്തമായി ഫർണിച്ചർ ബിസിനസ് തുടങ്ങാനായി ഒരു വർഷം മുൻപ് ശാന്തി ബെന്നിൽ നിന്ന് രേഖ വലിയൊരു തുക പണമായും സ്വർണാഭരണങ്ങളായും കടം വാങ്ങിയിരുന്നു. എന്നാൽ ബിസിനസ് പച്ചപിടിച്ചതോടെ വാങ്ങിയ പണവും സ്വർണവും തിരികെ നൽകാൻ രേഖ തയ്യാറായില്ല. ശാന്തി ബെൻ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ ഇവരെ ഒഴിവാക്കാൻ രേഖ കൊലക്കെണി ഒരുക്കുകയായിരുന്നു. മാർച്ച് 22-ന് പണം നൽകാമെന്ന് പറഞ്ഞ് ശാന്തി ബെന്നിനെ തന്റെ ഫർണിച്ചർ കടയിലേക്ക് രേഖ വിളിച്ചുവരുത്തി. അവിടെ വെച്ച് മയക്കുമരുന്ന് നൽകിയ ശേഷം രേഖയും നാല് സഹായികളും ചേർന്ന് ശാന്തി ബെന്നിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹം ചാക്കിലാക്കി പാലൻപൂരിലെ ആരും താമസമില്ലാത്ത ഒരു ഷോറൂമിന്റെ ബേസ്മെന്റിൽ ഉപേക്ഷിച്ചു. ശാന്തി ബെന്നിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രേഖയുടെ നീക്കങ്ങളിൽ സംശയം തോന്നിയ പോലീസ് ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തുകയും രേഖയെ പിടികൂടുകയുമായിരുന്നു. തങ്ങളെ ചതിച്ച പ്രതികളെ പരസ്യമായി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ശാന്തി ബെന്നിന്റെ മകൾ നാൻസിയും സഹോദരി കൈലാഷ് ബെന്നും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രതികൾക്ക് കഠിനശിക്ഷ ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം. നിലവിൽ രേഖ റാത്തോഡും ഒരു സഹായിയും പോലീസ് കസ്റ്റഡിയിലാണ്. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാന്തി ബെന്നിൽ നിന്ന് തട്ടിയെടുത്ത സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നവി മുംബൈയില്‍ നിന്ന് 30 പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ
ന്യൂഡല്‍ഹി: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 30 പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 30 വരെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ റൂട്ടുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നവി മുംബൈയില്‍ നിന്ന് ആഴ്ചയില്‍ 400ലധികം സര്‍വീസുകള്‍ നടത്തുകയാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഇത് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തുന്നു. പ്രത്യേകിച്ച് കണ്ണൂരിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. കൂടാതെ ആഗ്ര, അയോധ്യ, ബാഗ്ഡോഗ്രാ, ബെലഗവി, കൊല്‍ക്കത്ത, പട്ന, രാജ്കോട്ട്, ശ്രീനഗര്‍, വാരണാസി, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകള്‍ ലഭ്യമാകും. ഇതിനൊപ്പം ഭാവ്നഗറില്‍ നിന്ന് നവി മുംബൈയിലേക്ക് ദിവസേന രണ്ടു നേരിട്ടുള്ള സര്‍വീസുകള്‍ ഇതിനകം ആരംഭിച്ചു. ഏപ്രില്‍ 23 മുതല്‍ ജാംനഗറിലേക്കും സര്‍വീസുകള്‍ തുടങ്ങും. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ഭാവ്നഗര്‍, ജാംനഗര്‍ എന്നിവിടങ്ങളിലേക്കായി ഇന്‍ഡിഗോ ഇതിനകം തന്നെ 1400ലധികം സര്‍വീസുകള്‍ നടത്തിവരുന്നതായും കമ്പനി വ്യക്തമാക്കി.
ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ, ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആർ) പദ്ധതികളുടെ നടത്തിപ്പിലെ കാലതാമസം ചെലവ് കുത്തനെ ഉയരാൻ കാരണമായെന്ന് റിപ്പോർട്ട്. ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങൾ, കരാറുകാരുടെ പരിമിതികൾ, ആവശ്യ സാധനങ്ങളുടെ ക്ഷാമം എന്നിവ പ്രധാന ഇടനാഴിയുടെ നിർമാണത്തെ മന്ദഗതിയിലാക്കി.
ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തണോ? നിലവിലെ തുകയിൽ തൃപ്തരാണോ? ജനങ്ങൾ സംസാരിക്കുന്നു
നിലവിലെ സാമൂഹ്യ ക്ഷേമ പെൻഷൻ തുക 3000 ആയി ഉയർത്തുമെന്ന UDF പ്രഖ്യാപനത്തിന് പിന്നാലെ പെൻഷൻ തുക ഉയർത്തണമോ? നിലവിലെ തുകയിൽ ജനങ്ങൾ തൃപ്തരാണോ? എന്ന ചർച്ചകളും സജീവമാണ്. ഈ വിഷയത്തിൽ സംസാരിക്കുകയാണ് പൊതുജനം.
പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
12 ടണ്‍ വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ ലോറിയടക്കം മോഷണം പോയി
റോം: നെസ്ലെയുടെ ഏകദേശം 12 ടണ്‍ വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി. ചോക്ലേറ്റുകള്‍ കയറ്റിയ ട്രക്കടക്കമാണ് കാണാതായത്. ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്കായി പുറപ്പെട്ട ലോറിയിലാണ് ചോക്ലേറ്റുകള്‍ ഉണ്ടായിരുന്നത്. ഏകദേശം 4,13,793 കിറ്റ്കാറ്റ് ബാറുകള്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ചരക്കുമായി പുറപ്പെട്ട ട്രക്കും ഉത്പന്നങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. 'കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുക്കാന്‍ ഞങ്ങള്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കാറുണ്ട്. പക്ഷേ കള്ളന്മാര് ആ സന്ദേശം അക്ഷരാര്‍ഥത്തില്‍ എടുത്തതുപോലെ തോന്നുന്നു,' എന്ന് നെസ്ലെയുടെ പ്രതിനിധി പ്രതികരിച്ചു. 12 ടണ്ണിലധികം ചോക്ലേറ്റ് ഉപയോഗിച്ച് ആരോ ഒരു ഇടവേള എടുത്തതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൾഫ് സംഘർഷത്തിനിടെ അബുദാബിയിൽ മിസൈൽ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് പാകിസ്ഥാൻ സ്വദേശിയായ ഇസ്മായിൽ ഖാൻ കൊല്ലപ്പെട്ടു. ഷെൽട്ടറിലേക്ക് ഓടുന്നതിനിടെയായിരുന്നു 12 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹത്തിൻ്റെ ദാരുണാന്ത്യം. മകനോടൊപ്പം ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇസ്മായിലിന്റെ വേർപാട് പ്രവാസി സമൂഹത്തെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തി.
ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്; ഇവയാണ് അപ്ഡേറ്റുകള്
വാട്സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. ഐഒഎസിൽ നിന്ന് ആൻഡ്രോയിഡിലേക്കും തിരിച്ചും ചാറ്റുകൾ മാറ്റാനുള്ള സൗകര്യം, സ്റ്റോറേജ് നിയന്ത്രിക്കാനുള്ള പുതിയ ഓപ്ഷൻ, ഐഫോണിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനം, എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിംഗ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഈ ഫീച്ചറുകൾ ഘട്ടംഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാകും.
മെല്ലവേ മെല്ലവേ; ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ മധുവിധു വിലെ ആദ്യ ഗാനം പുറത്ത്;
ഷറഫുദ്ദീന്റെ മധുവിധുവിലെ ഗാനം പുറത്ത്.
വളർത്തുപൂച്ചയെ തൊപ്പി പോലെ തലയിൽവച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമേരിക്കയിലെ ടാമ്പ എയർപോർട്ടിൽ നിന്നുള്ളതാണ് ഈ വീഡിയോ. യുവതിയുടെ തലയിൽ പൂച്ചയെ വച്ചത് കണ്ടാൽ ഒറ്റനോട്ടത്തിൽ അതൊരു തൊപ്പി ആണെന്നേ ധരിക്കൂ. അകലെ നിന്ന് നോക്കുമ്പോൾ ഇതൊരു ജീവനുള്ള മൃഗമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ശാന്തമായും സ്വസ്തമായും അനുസരമയുള്ള ആളെപ്പോലെയാണ് പൂച്ച യുവതിയുടെ തലയിൽ ഇരിക്കുന്നത്. എന്നാൽ ഇവരുടെ വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഒരു കുപ്പി വെള്ളം പോലും സുരക്ഷാ പരിശോധന ഇല്ലാതെ കടത്തിവിടാൻ സാധിക്കാത്ത സാധാരണക്കാർക്കിടയിൽ ഇത്രയും തന്ത്രപരമായി പൂച്ചയെ കൊണ്ടുപോയ ഇവർ ഒരു ‘ജീനിയസ്’ ആണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. The post തലയിൽ പൂച്ചയെവച്ച് യുവതി എയർപോർട്ടിൽ: ഒറ്റനോട്ടത്തിൽ കന്പിളിത്തൊപ്പിയെന്ന് നെറ്റിസൺസ്; വൈറലായി വീഡിയോ appeared first on RashtraDeepika .
ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് 12 ടൺ കിറ്റ്കാറ്റുമായി പോയ ട്രക്ക് കാണാതായി
ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് നെസ്ലെ അറിയിച്ചു
സോഷ്യൽ മീഡിയയിലെ 'സിപ്പ് ടൈ എസ്കേപ്പ് ചലഞ്ച്' അനുകരിച്ച ചൈനീസ് യുവാവ് വീട്ടിൽ കുടുങ്ങി. ശ്വാസംമുട്ടി അവശനായ ഇയാളെ ഒടുവില്‍ രക്ഷപ്പെടുത്തി. നിലവിളി കേട്ടെത്തിയ ഡെലിവറി ബോയ് ആണ് പൊലീസിനെ വിവരം അറിയിച്ചത്.
വിജയ് രണ്ടിടത്ത് മത്സരിക്കും; 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ
ടിവികെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി.
മുംബൈയിലെ സ്പീഡ് ബ്രേക്കറിൽ കുടുങ്ങി ഹാർദിക് പാണ്ഡ്യയുടെ 12 കോടിയുടെ ഫെറാരി, വീഡിയോ
സ്പീഡ് ബ്രേക്കറിലെ കടമ്പ കടന്നതിന് ശേഷം ഹാർദിക് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കാർ നിർത്തിയ ഹാർദിക്, അവർക്ക് ഹസ്തദാനം നൽകുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ലഖ്നൗ: സ്വന്തം ബാങ്ക് അക്കൗണ്ടിൽ പെട്ടെന്നൊരു ദിവസം പത്തുകോടി രൂപ വന്നാൽ എന്തുചെയ്യും? മിക്കവരും അമ്പരന്നുപോകുന്ന അല്ലെങ്കിൽ ആ പണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, വേറിട്ട മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ റീത്ത. അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയ കോടികളിൽ നിന്ന് ഒരു പൈസ പോലും എടുക്കാതെ അധികൃതരെ വിവരമറിയിച്ച ഈ വീട്ടമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. മെയിൻപുരി ബിച്വാൻ സ്വദേശിയായ റീത്ത ഒരു കർഷകന്റെ ഭാര്യയാണ്. ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയതായിരുന്നു അവർ. എന്നാൽ ബാങ്ക് അവധിയായതിനാൽ അടുത്തുള്ള എടിഎമ്മിൽ കയറി ബാലൻസ് പരിശോധിച്ചു. സ്ക്രീനിൽ തെളിഞ്ഞ അക്കങ്ങൾ കണ്ട് റീത്ത ഒന്ന് ഞെട്ടി. അക്കൗണ്ടിൽ കൃത്യം 9,99,49,588 രൂപ. വിശ്വസിക്കാനാവാതെ പലവട്ടം ബാലൻസ് പരിശോധിച്ചിട്ടും തുകയിൽ മാറ്റമില്ല. ഒടുവിൽ തെളിവായി എടിഎം സ്ക്രീനിന്റെ വീഡിയോ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അക്കൗണ്ടിൽ കോടികളുണ്ടെങ്കിലും അത് തന്റെ അധ്വാനഫലമല്ലെന്ന ഉറച്ച ബോധ്യം റീത്തയ്ക്കുണ്ടായിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അധികൃതരിൽ നിന്നും കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ അതിൽ നിന്നും ഒരു രൂപ പോലും പിൻവലിക്കരുതെന്ന് അവർ തന്റെ കുടുംബാംഗങ്ങൾക്കും കർശനമായ നിർദ്ദേശം നൽകി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മറ്റൊരാളുടെ പണത്തിൽ തൊടില്ലെന്ന റീത്തയുടെ ഈ ഉറച്ച നിലപാടിനെയും സത്യസന്ധതയെയും വലിയ കയ്യടിയോടെയാണ് നാട്ടുകാരും സോഷ്യൽ മീഡിയയും ഇപ്പോൾ പ്രശംസിക്കുന്നത്. സംഭവം വിവാദമായതോടെ ബാങ്ക് ഓഫ് ഇന്ത്യ കരീംഗഞ്ച് ബ്രാഞ്ച് മാനേജർ ഋഷികാന്ത് പാണ്ഡെ വിശദീകരണവുമായി രംഗത്തെത്തി. സാങ്കേതിക തകരാറോ അല്ലെങ്കിൽ ഇടപാടിലെ പിഴവോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ബാങ്ക് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സിനിമാ നിർമ്മാണത്തിന് പുറമെ വിതരണം, സംഗീതം, ഗെയിമിംഗ്, വെബ് സീരീസ്, എഐ തുടങ്ങിയ മേഖലകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ച്, ഇന്ത്യയിലെ ഒരു പ്രധാന സംയോജിത വിനോദ കമ്പനിയായി മാറാനാണ് ഇവർ ലക്ഷ്യമിടുന്നത്.
പാലക്കാടിന് നൽകിയ വികസന പദ്ധതികളെയും മോദി എടുത്തു പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉണ്ടായിപ്പോഴാണ് പാലക്കാട് ഐഐടി വന്നത്.
'നുണേശനോ, നുണറായിയോ എന്നറിയാം'; യമണ്ടന്‍ നുണ പറയുന്നത് മുഖ്യമന്ത്രി
മുംബയ്: പുതുപുത്തൻ സൂപ്പർ കാറുമായി കഷ്ടപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം 'സല്ലാപം' റീലീസ് ചെയ്തതിന്റെ മുപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
പാലക്കാട്: കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
'ധുരന്ദറിന്റെ ലാഭവിഹിതം വേണം, 500 കോടിയെങ്കിലും ഞങ്ങൾക്ക് നൽകണം'; ആവശ്യവുമായി പാക് നിവാസികൾ
രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ല്യാരി നിവാസികൾ.
അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയ; അതിശക്തമായ മിസൈൽ എൻജിൻ പരീക്ഷിച്ച് കിം ജോംഗ് ഉൻ
പ്യോഗ്യാംഗ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, അമേരിക്ക ആഗോളതലത്തിൽ ഭീകരവാദവും അധിനിവേശവും നടത്തുകയാണെന്ന് കിം കുറ്റപ്പെടുത്തി.
ആഗ്ര: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലുള്ള ഖതൗലിയില്‍ നടന്ന ഒരു വിവാഹച്ചടങ്ങ് സിനിമാക്കഥകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷിയായി. ഒരേ വധുവിനെ വിവാഹം കഴിക്കാന്‍ രണ്ട് വരന്മാര് ഒരേസമയം ഘോഷയാത്രയുമായി എത്തിയതോടെയാണ് ആഘോഷം തല്ലിലും കേസിലും കലാശിച്ചത്. ഒടുവില്‍ വധുവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവര പുറത്തുവന്നതോടെ പോലീസ് ഇടപെട്ട് വിവാഹം തടഞ്ഞു. ഷാംലിയില്‍ നിന്നും മീററ്റില്‍ നിന്നുമാണ് വധുവിന്റെ വീട്ടിലേക്ക് വിവാഹ ഘോഷയാത്രകള്‍ (ബരാത്ത്) എത്തിയത്. രണ്ട് വരന്മാരും തങ്ങളുമായാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്ന് അവകാശപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ബന്ധുക്കള്‍ തമ്മിലുള്ള വാദപ്രതിവാദം വൈകാതെ സംഘര്‍ഷത്തിലേക്ക് നീങ്ങി. കല്ല്യാണപ്പന്തലില്‍ ആകെ ബഹളമായതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം ആറുമാസം മുന്‍പ് ഷാംലി സ്വദേശിയായ പ്രദീപ് കുമാറുമായി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ടുതലേന്ന് പ്രദീപിന്റെ സഹോദരന് മരിച്ചു. വിവാഹ തീയതി അടുത്തിട്ടും പ്രദീപിന്റെ കുടുംബം കൃത്യമായ മറുപടി നല്‍കാത്തതില്‍ പ്രകോപിതനായ പെണ്‍കുട്ടിയുടെ പിതാവ്, തിങ്കളാഴ്ച വൈകുന്നേരം മീററ്റ് സ്വദേശിയായ ആകാശുമായി വിവാഹം ഉറപ്പിച്ചു. നിശ്ചയിച്ച സമയത്ത് പ്രദീപ് കുമാറും ആകാശും തങ്ങളുടെ ബന്ധുക്കളോടൊപ്പം വധുവിന്റെ വീട്ടിലെത്തിയതോടെയാണ് പന്തല്‍ യുദ്ധക്കളമായത്. സംഘര്‍ഷത്തിനിടെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ആരോപിച്ച് ഒരു ഗ്രാമീണന് ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വിവാഹ ചടങ്ങുകള്‍ ഉദ്യോഗസ്ഥര്‍ തടയുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രമായ 'വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക്' മാറ്റുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിനും സംഘര്‍ഷമുണ്ടാക്കിയതിനും വധുവിന്റെ വീട്ടുകാര്‍ക്കും വരന്മാര്ക്കുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷമായി നടക്കേണ്ടിയിരുന്ന കല്യാണം ഒടുവില്‍ പോലീസ് സ്റ്റേഷനിലും അഭയകേന്ദ്രത്തിലുമായി അവസാനിച്ചു.
ബംഗളൂരു: കര്‍ണാടകയിലെ അതീവ സുരക്ഷാ ജയിലായ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനുള്ളില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തടവുകാര്‍ ആഡംബര ജീവിതം നയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തടവുകാര്‍ സുഖമായി ഇരുന്ന് ടിവിയില്‍ നെറ്റ്ഫ്ലിക്സ് കാണുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായ വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വിവാദമായതോടെ മൂന്ന് ജയില്‍ വാര്ഡന്മാരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു. തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോം ടെലിവിഷനിലൂടെ ആസ്വദിക്കുന്നതാണ് വിഡിയോയില്‍. കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തെക്കുറിച്ച് തടവുകാര്‍ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടരവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന തടവുകാരാണ് മാര്‍ച്ച് 27ന് വിഡിയോ റെക്കോഡ് ചെയ്തതെന്നാണ് സൂചന. ജയിലിന് പുറത്തുള്ള ബന്ധുക്കള്‍ക്ക് രഹസ്യമായി അയച്ച വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തെത്തുടര്‍ന്ന് വീഡിയോയില്‍ കാണുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജയിലിലെ മൂന്ന് വാര്ഡന്മാരെ സസ്പെന്‍ഡ് ചെയ്തു. ശിവാനന്ദ് കരലബട്ടി, നിരഞ്ജന് എ കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പതിവ് പരിശോധനകളില്‍നിന്ന് രക്ഷപ്പെടുന്നതിനായി ടോയ്ലറ്റ് ബ്ലോക്കിന് സമീപത്തെ ഭൂഗര്‍ഭ പൈപ് ലൈനിലാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ കൂടു?തല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അതേസമയം ജയിലുകള്‍ക്കുള്ളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ പ്രത്യക്ഷപ്പെട്ടതിലൂടെ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ
റബർ അധിഷ്ഠിത വ്യവസായങ്ങൾ, ബൈപ്പാസ് പ്രശ്നം, മണിമല മേജർ കുടിവെള്ള പദ്ധതി തുടങ്ങിയ കാര്യങ്ങളാണ് ജനങ്ങൾ മണ്ഡലത്തിലെ പ്രശ്നങ്ങളായി ഉന്നയിക്കുന്നത്.
സ്വകാര്യ ആശുപത്രികളുടെ കൊള്ള, അനാവശ്യ മരുന്നും ടെസ്റ്റും; ശ്രദ്ധേയമായി പോസ്റ്റ്
ഇന്ത്യയിലെ സ്വകാര്യ-കോർപ്പറേറ്റ് ആശുപത്രികൾ അമിതവില ഈടാക്കിയും അനാവശ്യ പരിശോധനകൾ നടത്തിയും രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് ആസാം സ്വദേശിയായ ഡോക്ടർ.
സോളിഡ് ഫ്യൂവല്‍ എന്ജിന് പരീക്ഷണം വിജയകരം; മിസൈല്‍ ശേഷി വര്‍ധിപ്പിച്ച് ഉത്തര കൊറിയ
സോള്‍: രാജ്യത്തിന്റെ സൈനിക ശേഷിയില്‍ നിര്‍ണായക മുന്നേറ്റമായി ഖര ഇന്ധന (സോളിഡ് ഫ്യൂവല്‍) എന്‍ജിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഉത്തര കൊറിയ. ദീര്‍ഘദൂര മിസൈല്‍ പദ്ധതികളുടെ ഭാഗമായാണ് പുതിയ എന്ജിന് വികസിപ്പിച്ചെടുത്തത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ എന്ജിന് ഏകദേശം 2,500 കിലോ ടണ്‍ വരെ തള്ളല്‍ ശേഷിയുണ്ട്. രാജ്യത്തിന്റെ തന്ത്രപ്രധാന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതില്‍ ഈ നേട്ടം നിര്‍ണായകമാണെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ നിലച്ച സാഹചര്യത്തില്‍ ആയുധശേഖരം ആധുനികവല്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സെപ്റ്റംബറില്‍ 1,971 കിലോ ടണ്‍ ശേഷിയുള്ള എന്ജിന് പരീക്ഷിച്ചിരുന്നു. ഇപ്പോഴത്തെ മെച്ചപ്പെടുത്തിയ എന്ജിന് ഒരേ മിസൈലില്‍ ഒന്നിലധികം യുദ്ധമുനകള്‍ ഘടിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിക്ഷേപണത്തിന് മുന്‍പ് ഇന്ധനം നിറയ്ക്കേണ്ടതില്ലെന്നാണ് ഖര ഇന്ധനത്തിന്റെ പ്രധാന പ്രത്യേകത. അതിനാല്‍ തന്നെ പെട്ടെന്നുള്ള വിക്ഷേപണം സാധ്യമാകുകയും ശത്രുരാജ്യങ്ങളുടെ റഡാര്‍ നിരീക്ഷരണം മറികടക്കാന്‍ സഹായിക്കുകയും ചെയ്യും. 2019ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ആണവായുധ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഉത്തര കൊറിയ. ചര്‍ച്ചകള്‍ക്ക് തയാറാണെങ്കിലും, ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്ന നിലപാടിലാണ് രാജ്യം.
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും
ഇന്ത്യൻ സാമ്പത്തിക രംഗത്ത് നിർണ്ണായകമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് 2026 ഏപ്രിൽ 1 മുതൽ പുതിയ ഇൻകം ടാക്സ് ആക്ട് പ്രാബല്യത്തിൽ വരികയാണ്. ഇതോടൊപ്പം പാൻ കാർഡ് (PAN Card) ഉപയോഗിക്കുന്നതിലും പുതിയ കാർഡിനായി അപേക്ഷിക്കുന്നതിലും വലിയ പരിഷ്കാരങ്ങളാണ് ആദായനികുതി വകുപ്പ് നടപ്പിലാക്കുന്നത്. സാധാരണക്കാരായ ഇടപാടുകാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 6 മാറ്റങ്ങൾ താഴെ വിശദീകരിക്കുന്നു. 1. പാൻ അപേക്ഷ
യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഇപ്പോള്‍ പ്രവചിക്കേണ്ട; ഹൈക്കമാന്‍ഡ് ഉചിത തീരുമാനമെടുക്കും: സണ്ണി ജോസഫ്
അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്
ആംസ്റ്റർഡാം: വിദേശ രാജ്യങ്ങളിലെ ജോലിയും ജീവിതവും എങ്ങനെയുള്ളതാണ്? വെറും പണമുണ്ടാക്കൽ മാത്രമാണോ അതോ അതിനുമപ്പുറം ചിലതുണ്ടോ? ഇന്ത്യയിൽ നിന്ന് നെതർലൻഡ്സിലേക്ക് കുടിയേറിയ അനുജ് ശർമ്മ എന്ന പ്രൊഫഷണൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തൊഴിൽ സംസ്കാരവും ജീവിതരീതിയും ഒരാളുടെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റുന്നുവെന്ന് സ്വന്തം അനുഭവത്തിലൂടെ അനുജ് വ്യക്തമാക്കുന്നു. നെതർലൻഡ്സിലെ ജീവിതം തന്റെ സാമ്പത്തിക സുരക്ഷിതത്വവും സമാധാനവും വർദ്ധിപ്പിച്ചുവെന്ന് അനുജ് പറയുന്നു. വിദേശ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് പണം ലാഭിക്കാനുള്ള കഴിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാടകയും ഭക്ഷണവും യാത്രയും ഉൾപ്പെടെയുള്ള എല്ലാ ചിലവുകൾക്കും ശേഷവും ഓരോ മാസവും മാന്യമായ ഒരു തുക മിച്ചം പിടിക്കാൻ സാധിക്കുന്നുണ്ട്. നിങ്ങളുടെ സമ്പാദ്യം ഇവിടെ വേഗത്തിൽ വളരുന്നു. ഇത് ഭാവിയിന്മേൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. - അനുജ് പറയുന്നു. ഭാരതീയ തൊഴിൽ മേഖലയിൽ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന 'വർക്ക്-ലൈഫ് ബാലൻസ്' നെതർലൻഡ്സിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അവിടെ ജോലി ഒരിക്കലും വ്യക്തിജീവിതത്തെ പൂർണ്ണമായി വിഴുങ്ങുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൃത്യസമയത്ത് തന്നെ ജോലി അവസാനിപ്പിച്ച് വൈകുന്നേരങ്ങൾ സ്വന്തം താൽപ്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കുമായി മാറ്റിവെക്കാൻ ഓരോ ജീവനക്കാരനും സാധിക്കുന്നുണ്ട്. കേവലം വരുമാനത്തിനപ്പുറം, ദീർഘകാലാടിസ്ഥാനത്തിലുള്ള മാനസിക സന്തോഷത്തിനും സമാധാനത്തിനും ഇത്തരമൊരു തൊഴിൽ രീതി അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. View this post on Instagram A post shared by Anuj Sharma | Life Abroad & Career (@anuj.abroad) വിദേശിയാണെന്ന പരിഗണനയില്ലാതെ ജോലിസ്ഥലത്ത് വലിയ ബഹുമാനവും അംഗീകാരവും ലഭിക്കുന്നുണ്ട്. തന്റെ ആശയങ്ങൾ കൃത്യമായി കേൾക്കപ്പെടുന്നുണ്ടെന്നും അതിന് അർഹമായ മൂല്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇത് പ്രൊഫഷണൽ ജീവിതത്തിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അനുജിനെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധിപ്പേരാണ് എത്തുന്നത്. വിദേശത്തെ തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള ഈ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ സൈബർ ഇടങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്.
കേരളം മാറ്റത്തിന്റെ പാതയില്‍; പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം
പ്രവാസി മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി സലാഹുദ്ദീൻ (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് റൂമിലെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. 15 വർഷമായി പ്രവാസിയായ ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് പിഞ്ചുകുട്ടികളുമുണ്ട്.
കോട്ടമൈതാനത്തെ പൊതുവേദിയില്‍ നിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് ആവേശമായി മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
200എംപി ഇരട്ട ക്യാമറ, 10x സൂം, 50എംപി സെല്‍ഫി സെന്‍സര്‍; ഓപ്പോ ഫൈൻഡ് എക്സ്9 അൾട്ര വരുന്നു
ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഫൈൻഡ് എക്സ്9 അൾട്ര (Oppo Find X9 Ultra) ഉടൻ വിപണിയിലെത്തും. 10x ഓപ്റ്റിക്കൽ സൂം ശേഷിയുള്ള ടെലിഫോട്ടോ ക്യാമറ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 7,050 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഹാസെൽബ്ലേഡ് സഹകരണത്തോടെയുള്ള ക്യാമറ സംവിധാനം ഫോട്ടോഗ്രഫി പ്രേമികൾക്ക് മികച്ച അനുഭവം നൽകും.
മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ പുതുക്കിയ വോര്‍ട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി. മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലാണ് വ്യാപക ഒഴിവാക്കല്‍ നടന്നിട്ടുള്ളത്. ഇതിനകം 60 ലക്ഷം അപേക്ഷകള്‍ പരിശോധനയ്ക്ക് എടുത്തതില്‍ 37 ലക്ഷം കേസുകളില്‍ തീരുമാനമായിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ 15 ലക്ഷത്തിലധികം പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായാണ് ഔദ്യോഗിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും ഈ പട്ടികയില്‍ നിന്ന് പുറത്തായവരിലുണ്ട്. വര്‍ഷങ്ങളായി അഭിഭാഷകനായി ജോലി ചെയ്യുന്ന മുഹമ്മദ് യാസിന് മഹലദാര്‍, മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റ് ഖാലിദ ഖാത്തൂന് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ രേഖകളും ഹാജരാക്കിയിട്ടും തങ്ങളുടെ പേര് നീക്കം ചെയ്തതിന് കൃത്യമായ കാരണം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. മാള്‍ഡയിലെ ബഹദൂര്‍പൂര്‍ കബിരാജ്തല ഗ്രാമത്തിലെ ബൂത്തുകളില്‍ പരിശോധനയ്ക്കായി എടുത്ത 444 പേരുകളില്‍ 327 എണ്ണവും നീക്കം ചെയ്യപ്പെട്ടു. സമാനമായ രീതിയില്‍ മുര്‍ഷിദാബാദിലെ ദേബിപൂര്‍ പ്രദേശത്തും പകുതിയിലധികം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടു. പല കുടുംബങ്ങളിലും മാതാപിതാക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും മക്കളുടെ പേര് നിലനില്ക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യവുമുണ്ട്. പോലിസ് ഉദ്യോഗസ്ഥര്‍, ബിഎസ്എഫ് ജവാന്മാര്, സര്‍ക്കാര്‍ കോളജ് അധ്യാപകര്‍ എന്നിവരും പട്ടികയില്‍ നിന്ന് പുറത്തായവരില്‍ പെടുന്നു. വര്‍ഷങ്ങളായി വോട്ടവകാശമുള്ളവരും 1950കള്‍ മുതലുള്ള പൗരത്വ രേഖകള്‍ കൈവശമുള്ളവരുമായ വ്യക്തികളുടെ പേര് പോലും ഒഴിവാക്കിയത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സുപ്രിം കോടതി ഉത്തരവ് പ്രകാരം പരാതികള്‍ കേള്‍ക്കാന്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നിരിക്കെ, ഇതിനകം ഏഴ് ദിവസം പിന്നിട്ടുകഴിഞ്ഞു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളുടെ പരാതികള്‍ തീര്‍പ്പാക്കുന്നത് അസാധ്യമാണെന്നും ഇത് വോട്ടവകാശം നിഷേധിക്കലാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
ഇന്ത്യയിൽ നിന്ന് മാറി നെതർലൻഡ്സില്‍ ജോലി ചെയ്യുന്ന ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടുത്തെ മികച്ച തൊഴിൽ സംസ്കാരത്തെക്കുറിച്ചാണ് യുവാവ് പറയുന്നത്.
പശ്ചിമേഷ്യൻ സംഘർഷം മൂലം ലോകമെമ്പാടും പെട്രോൾ, ഡീസൽ പ്രതിസന്ധി രൂക്ഷമാവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. 'മാൻ കി ബാത്തി'ലൂടെ, ഈ വെല്ലുവിളിയെ നേരിടാൻ എല്ലാ പൗരന്മാരും ഒരുമിച്ച് നിൽക്കണമെന്നും കിംവദന്തികളിൽ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വാമനപുരം മണ്ഡലത്തിലെ യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ | Vamanapuram
മണ്ഡലത്തിൽ സർക്കാർ കോളേജ് ഇല്ലാത്തത്, പൊന്മുടിയുടെ ടൂറിസം സാധ്യതകൾ വിദ്യാഭ്യാസ മേഖലയുടെ വികസനം, യുവാക്കൾക്ക് തൊഴിൽ അവസരം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മണ്ഡലത്തിലെ യുവ വോട്ടർമാർ പ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കുന്നു.
ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടന്പി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഡിനോ ജോസ് ആന്റണി സംവിധാനംചെയ്യുന്ന ചിത്രം വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് നിർമിക്കുന്നത്. 1957-58 കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന രാഷ്ടീയ-സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു മലയോര ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ചു ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്. കയാദു ലോഹറാണ് നായിക. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ ശിവകുമാർ, അജയ് (കന്നഡ), ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ് ഇ. കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ… The post ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും appeared first on RashtraDeepika .
ഫിറ്റ്നസിനൊപ്പം വിശ്രമവും; ദുബയിലെ ജിമ്മുകളില്‍ ഇനി മുതല്‍ നാപ് ടൈം
ദുബയ്: കഠിനമായ വര്‍ക്കൗട്ടുകള്‍ക്ക് പേരുകേട്ട ജിമ്മുകള്‍ ഇനി വിശ്രമത്തിന്റെയും ഉറക്കത്തിന്റെയും കേന്ദ്രങ്ങളായി മാറുന്നു. യുഎഇയിലെ പ്രമുഖ ഫിറ്റ്നസ് ശൃംഖലയായ ജിംനേഷന്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി 'സ്ലീപ്പ് ക്ലാസ്' ആരംഭിച്ചു. 'നാപ് ടൈം' എന്ന പേരിലുള്ള പദ്ധതി, വിശ്രമത്തെ ആഡംബരമല്ല മറിച്ച് മികച്ച പ്രകടനത്തിനുള്ള പ്രധാന ഘടകമായി അവതരിപ്പിക്കുന്നു. ശരീരത്തെയും മനസ്സിനെയും ക്രമമായി വിശ്രമത്തിലേക്ക് നയിക്കുന്ന നാലു ഘട്ടങ്ങളാണ് ഈ ക്ലാസിന്റെ പ്രത്യേകത. യോഗാധിഷ്ഠിത സ്ട്രെച്ചിങിലൂടെ തുടക്കം കുറിച്ച്, ശ്വസന നിയന്ത്രണ വ്യായാമങ്ങള്‍ വഴി ഹൃദയമിടിപ്പ് കുറയ്ക്കുകയും സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഹാന്‍ഡ്പാന്‍ സംഗീതത്തോടെയുള്ള ധ്യാനം, ഒടുവില്‍ ഐമാസ്കുകളും സൗകര്യപ്രദമായ കിടക്കകളും ഉള്‍പ്പെടുത്തി ശാന്തമായ ഉറക്കവും ക്ലാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ആവശ്യമായ നഗരമായ ദുബയില്‍ ആളുകള്‍ക്ക് മാനസിക ശാന്തി നേടാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ ക്ലാസ് രൂപകല്‍പ്പന ചെയ്തതെന്ന് ജിംനേഷന്‍ സിഎംഒ റോറി മക് എന്റീ വ്യക്തമാക്കി. സേജ് ക്ലിനിക്കിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ഗുര്‍വീന്‍ റേഞ്ചറുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ശരിയായ ഉറക്കം പേശിവളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ നിയന്ത്രണത്തിനും ഓര്‍മ്മശക്തി വര്‍ദ്ധനവിനും നിര്‍ണായകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യായാമത്തിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ ശരീരത്തില്‍ പ്രതിഫലിക്കുന്നത് വിശ്രമഘട്ടങ്ങളിലാണ് എന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ജിമ്മില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലും ലഘു സ്ട്രെച്ചിങും ശ്വസന വ്യായാമങ്ങളും വഴി ഇതിന്റെ ഗുണം നേടാനാവും. കിടക്കുന്നതിന് മുന്‍പ് മൊബൈല്‍ ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഉറക്കത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ
താൻ കേരള മുഖ്യമന്ത്രിയായാൽ എന്ന സാങ്കൽപ്പിക പോസ്റ്റുമായി സന്തോൽ് പണ്ഡിറ്റ്. മധ്യനിരോധനം, മലപ്പുറം ജില്ല വിഭജനം, തെരുവ് നായ ശല്യം അവസാനിപ്പിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ നടപ്പാക്കുമെന്നാണ് പണ്ഡിറ്റിൻ്റെ വാഗ്ദാനം വായിക്കാം 'സന്തോഷ് പണ്ഡിറ്റ് കേരള മുഖ്യമന്ത്രി ആയാൽ.1) ഉടനെ മദ്യം നിരോധിക്കും.. ലോട്ടറി തുടരും..സ്കൂളിലും, കോളേജിലും രാഷ്ട്രീയം അവസാനിപ്പിക്കും.2) 1,50,000 ത്തിൽ കൂടുതൽ ശമ്പളം വാങ്ങുന്ന
നവി മുംബൈയില്‍ നിന്ന് കണ്ണൂർ ഉൾപ്പെടെ 30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
കണ്ണൂർ ഉൾപ്പെടെയുള്ള ആഭ്യന്തര റൂട്ടുകളിലേക്കാണ് ഇൻഡിഗോ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്
മലപ്പുറം: ചോദ്യം അപ്രിയമാണെങ്കില്‍ മുഖ്യമന്ത്രിക്ക് മറുപടി അധിക്ഷേപം. സി.പി.എം - എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ 'പഴയ പിണറായി'യായി മുഖ്യമന്ത്രി മലപ്പുറത്ത് കടന്നാക്രമണം നടത്തി. ചോദ്യശരങ്ങളില്‍ സഹികെട്ട് മാധ്യമപ്രവര്‍ത്തകനെ രോഗിയായി ചിത്രീകരിച്ചും പരിഹസിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കൃത്യമായ മറുപടിക്ക് പകരം, ചോദ്യം ചോദിച്ചയാളോട് 'ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം. ജനാധിപത്യപരമായ സംവാദങ്ങളെ വ്യക്തിപരമായ അധിക്ഷേപം കൊണ്ട് നേരിടുന്ന മുഖ്യമന്ത്രിയുടെ ശൈലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരെ അമ്പരപ്പിച്ചു. നേരത്തെ പൊതുവേദിയില്‍ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് 'വീട്ടില്‍ പോയി ചോദിക്കാന്‍' പറഞ്ഞ് ആട്ടിയകറ്റിയതും ഈ അസഹിഷ്ണുതയുടെ തുടര്‍ച്ചയായാണ് കാണുന്നത്. മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയാണെന്ന സ്ഥിരം ആരോപണവും മുഖ്യമന്ത്രി മലപ്പുറത്ത് ആവര്‍ത്തിച്ചു. 'പ്രത്യേക അജണ്ടയുമായി വന്നതാണെങ്കില്‍ അത് മാറ്റിവെച്ചാല്‍ മതി. എസ്.ഡി.പി.ഐയെ കുറിച്ച് താനാണോ മറുപടി പറയേണ്ടത്? അത് അവരോട് തന്നെ ചോദിക്കണം' മുഖ്യമന്ത്രി ക്ഷുഭിതനായി. ചില മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതും എല്‍.ഡി.എഫ് വോട്ട് സ്വീകരിക്കുമോ എന്നതുമായ ചോദ്യങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കി. സിപിഎം-എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ഞായറാഴ്ച മലപ്പുറത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്കാര്യം തന്നോടല്ല, എസ്ഡിപിഐക്കാരോടാണ് ചോദിക്കേണ്ടതെന്ന് മുഖ്യമന്ത്രി മറുപടി നല്കി. 'പ്രത്യേക അജണ്ടയുമായി വന്നതാണെങ്കില്‍ അത് മാറ്റിവെച്ചാല്‍ മതി. എസ്ഡിപിഐയെ കുറിച്ച് താനാണോ മറുപടി പറയേണ്ടത്? അത് അവരോട് തന്നെ ചോദിക്കണം,' അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനം സംവാദത്തിനുള്ള വേദിയാക്കരുതെന്നും അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കി. എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് വെക്കുമോ എന്ന കൃത്യമായ ചോദ്യത്തിന് നേരിട്ടുള്ള മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറായില്ല. യുഡിഎഫിനാണ് ഇത്തരം സംഘടനകളുമായി വോട്ട് കച്ചവടമുള്ളതെന്നും തനിക്കെതിരെയുള്ള ചോദ്യങ്ങള്‍ മാധ്യമങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ചില മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചതും എല്‍ഡിഎഫ് വോട്ട് സ്വീകരിക്കുന്നതും സംബന്ധിച്ച ചോദ്യങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കി. തങ്ങള്‍ എല്ലാത്തരം വര്‍ഗീയതകളെയും ഒരുപോലെ എതിര്‍ക്കുന്നുവെന്നും ഒരു വര്‍ഗീയ ശക്തിയുമായും സിപിഎമ്മിന് ബന്ധമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പറഞ്ഞ് മുഖ്യമന്ത്രി സംഭാഷണം അവസാനിപ്പിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന പരുക്കന്‍ പദപ്രയോഗങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെ 'ചെറ്റ' എന്ന് വിളിച്ചാക്ഷേപിച്ചതടക്കമുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയ അന്തസ്സിന് നിരക്കാത്തതാണെന്ന വിമര്‍ശനം ശക്തമാണ്. 'കടക്ക് പുറത്ത്' എന്ന ആക്രോശത്തില്‍ തുടങ്ങി മാധ്യമപ്രവര്‍ത്തകരെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പിണറായിസം അതിന്റെ എല്ലാ തീവ്രതയോടും കൂടി മലപ്പുറത്ത് പ്രകടമായി. എല്‍.ഡി.എഫിന് നേരെ ഉയരുന്ന ചോദ്യങ്ങളെല്ലാം യു.ഡി.എഫിന്റെ അക്കൗണ്ടിലേക്ക് തള്ളാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വര്‍ഗീയ സംഘടനകളുമായി വോട്ട് കച്ചവടമുള്ളത് യു.ഡി.എഫിനാണെന്നും തങ്ങളെ നല്ലവരാക്കാന് മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനം സംവാദവേദിയാക്കരുതെന്നും തന്റെ നിലപാട് കേട്ട് മടങ്ങിയാല്‍ മതിയെന്നുമുള്ള ധിക്കാരപരമായ സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പൊതുവേദികളിലും വാര്‍ത്താസമ്മേളനങ്ങളിലും തനിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നിയന്ത്രണം വിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മലപ്പുറത്തും ആവര്‍ത്തിക്കുന്നുവെന്നതാണ് വസ്തുത. സി.പി.എം - എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അക്ഷമനായി മുഖ്യമന്ത്രി. എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് 'ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. വാര്‍ത്താസമ്മേളനത്തിന്റെ അന്തസത്ത മറന്ന് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് മുഖ്യമന്ത്രി കടന്നത് അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. ചോദ്യം ചോദിക്കുന്നവരെ രോഗികളായി ചിത്രീകരിക്കുന്ന ഈ ശൈലി ജനാധിപത്യപരമായ സംവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്.
കൊല്ലത്ത് മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തു
കൊല്ലം ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം വീട് കയറി ആക്രമിച്ചു. അജിത്ത് എന്നയാളുടെ വീടാണ് സംഘം അടിച്ചു തകർത്തത്, കുടുംബാംഗങ്ങളെ മർദ്ദിക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തുകയും ചെയ്തു.

32 C