ജീവിതമാകെ മാറ്റിമറിച്ച സമ്മര്‍ ക്യാമ്പ്; കരാട്ടെയോടുള്ള എന്റെ അഭിനിവേശം അവിടന്ന് തുടങ്ങി!
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. 2013-ല്‍ അവധിക്കാലത്തിന്റെ ആദ്യ ദിവസം എനിക്ക് പെട്ടെന്ന് ബോറടിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളെല്ലാം എവിടെയൊക്കെയോ പോയതിനാലായിരുന്നു അത്. എന്റെ മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചു. അവര്‍ എന്നെ ഒരു വേനല്‍ക്കാല ക്യാമ്പിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സ്കൂളില്‍ തന്നെ ആയിരുന്നു ആ വേനല്‍ക്കാല ക്യാമ്പ്. ഒരു പ്രയോജനവുമില്ലെന്നും വിരസമാകുമെന്നും ആദ്യം ഞാന്‍ കരുതി. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സമ്മര്‍ ക്യാമ്പ് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി മാറി. നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എനിക്ക് അവസരം ലഭിച്ചു, വാസ്തവത്തില്‍, ചിത്രരചനയിലുള്ള എന്റെ കഴിവ് ഞാന്‍ ആദ്യമായി കണ്ടെത്തിയത് അന്നായിരുന്നു. സ്കൂളില്ലായിരുന്നിട്ടും ഞങ്ങള്‍ രാവിലെ ഏഴ് മണിക്ക് എഴുന്നേറ്റു. ഓരോ ദിവസവും വ്യത്യസ്തമായ കാര്യങ്ങള്‍ പഠിച്ചു. ആദ്യ ദിവസം, കരാട്ടെ. അവധിക്കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ കരാട്ടെ പഠിക്കാന്‍ ആരംഭിച്ചു. അത് വേഗത്തില്‍ പഠിച്ചു. കരാട്ടെയോടുള്ള എന്റെ അഭിനിവേശം ക്യാമ്പില്‍ നിന്നാണ് ആരംഭിച്ചത്. കൂടാതെ, ബാസ്കറ്റ്ബോള്‍, മറ്റ് കായിക വിനോദങ്ങള്‍. അവ എങ്ങനെ കളിക്കാമെന്ന് ഞാന്‍ പഠിച്ചു. ക്യാമ്പ് അവസാനിച്ചതിനുശേഷം, എന്റെ കുടുംബം മുഴുവന്‍ അമ്മയുടെ വീട്ടിലോട്ട് പോയി. നഗരത്തില്‍ നിന്ന് അകലെയാണത്. നിറയെ കായല്‍, വഞ്ചികള്‍. അമ്മച്ചിയും, അപ്പാപ്പനും. രണ്ടാഴ്ചയിലധികം ഞങ്ങള്‍ അവിടെ താമസിച്ചു, ആ സമയമത്രയും ഞാന്‍ ഏറ്റവും നല്ല സന്തോഷത്തിലായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് ആരോഗ്യകരമായ ഭക്ഷണങ്ങളും, പഴങ്ങളും കൊണ്ട് പ്രഭാതഭക്ഷണം കഴിച്ചു. വൈകുന്നേരം ഞങ്ങള്‍ അപ്പൂപ്പന്റെ കട്ടിലിനരികിലിരുന്ന് കഥകള്‍ കേട്ടു. പിന്നെ, ഞാനും എന്റെ സഹോദരനും ടെറസില്‍ പോയി കളികളില്‍ ഏര്‍പ്പെട്ടു. രാത്രി മുഴുവന്‍ ഞങ്ങള്‍ നക്ഷത്രങ്ങളെ നോക്കി നിന്നു. തീര്‍ച്ചയായും എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നായിരുന്നു അത്. പുതിയ കാര്യങ്ങള്‍ പഠിക്കാനും അപ്പുപ്പന്റെയും അമ്മച്ചീടേം കൂടെ വിലപ്പെട്ട സമയം ചെലവഴിക്കാനും എനിക്ക് കഴിഞ്ഞു. സ്നേഹനിധിയായ ഒരു കുടുംബം ഉണ്ടായതില്‍ ഞാന്‍ ഭാഗ്യവതി ആണ്. മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ:ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം. അതേസമയം, ആലപ്പുഴയിൽ കനത്തമഴ തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ കൈവഴികളായ ജലാശയങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു. ആലപ്പുഴ നഗരത്തിന്റെ കിഴക്കൻ മേഖലയായ ചുങ്കം, തിരുമല , പള്ളാത്തുരുത്തി ഭാഗങ്ങളിൽ പാടശേഖരങ്ങൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. അമ്പലപ്പുഴ താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടനാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ദില്ലി: ഭീകരരുടെ ലാഹോര്‍ റാലിയുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ. തൽഹ സയീദ്, സയിഫുള്ള കസൂരി എന്നിവർ പങ്കെടുത്ത റാലിയുടെ ദൃശ്യങ്ങൾ വിവിധ രാജ്യങ്ങളെ കാണിക്കും. ജിഹാദ് നടത്തുന്നവരെ ദൈവത്തിന് ഇഷ്ടമെന്ന് തൽഹ സയീദ് പറഞ്ഞിരുന്നു.പഹൽഗാം ആക്രമണത്തോടെ താൻ പ്രശസ്തനായെന്ന് സയിഫുള്ള കസൂരിയും പറഞ്ഞിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റാലി നടന്നത്. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവും ഭീകരരെ സഹായിക്കുന്ന പാകിസ്ഥാന്റെ നിലപാടും തുറന്നുകാണിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തിന്റെ പര്യടനം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക തീരുമാനം. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ജമ്മുകശ്മിർ സന്ദർശനം തുടങ്ങി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത്. ജമ്മുകശ്മീരിലെ പൊതുസുരക്ഷാ സാഹചര്യവും വിലയിരുത്താൻ ഉന്നതതല യോഗവും അമിത്ഷായുടെ അധ്യക്ഷതയിൽ ചേരും. അമർനാഥ് യാത്ര സംബന്ധിച്ച് ക്രമീകരണങ്ങളും ഷാ വിലയിരുത്തും. അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും അമിത് ഷാ സന്ദർശിക്കും ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിലെ നാവികരുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവിൽ അറബിക്കടലിലുള്ള യുദ്ധക്കപ്പലിൽ പ്രതിരോധ മന്ത്രി നേരിട്ട് എത്തും. നാവികരുമായി സംസാരിക്കും. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ തീരദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കിയത് ഐഎൻഎസ് വിക്രാന്താണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിലും കണ്ണൂരും കാസർകോടും ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പാണുള്ളത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴയിൽ പലയിടത്തും ട്രാക്കിൽ മരം വീണതോടെയാണ് പല ട്രെയിനുകളും വൈകിയോടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളളജനശതാബ്ദി എക്സ്പ്രസ് പുറപ്പെടുന്നത് വൈകുകയാണ്. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ട്രെയിന്‍ 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് ജനശതാബ്ദി വൈകാൻ കാരണം. ഇന്നലെ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ പുലര്‍ച്ചെ 1.41ആണ് തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ രാത്രി എറണാകുളം, തിരുവനന്തപുരം റൂട്ടില്‍ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ മരം വീണത് ട്രെയിന്‍ ഗതാഗതം താറുമാറാക്കിയിരുന്നു. തിരുവനന്തപുരം- ഗുരുവായൂര്‍ എക്സ്പ്രസും വൈകി ഓടുകയാണ്. നിലവില്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാർ , മാവേലി , ഇൻറർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയാണ് ഓടിയത്. ഇന്നും പല ട്രെയിനുകളും വൈകാനാണ് സാധ്യത. ഇന്നലെ രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിച്ചില്ല. വൈദ്യുതിപോസ്റ്റുകളിൽ മരം വീണുണ്ടായ നാശനഷ്ടം പരിഹരിക്കാനുള്ള കാലതാമസമാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. കോട്ടയത്ത് രാത്രിയിൽ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ചു മഴയുടെ ശക്തി നിലവിൽ കുറഞ്ഞിട്ടുണ്ട്. ഇടുക്കിയിൽ 103 വീടുകൾ ഭാഗികമായും 9 വീടുകൾ പൂർണ്ണമായും തകർന്നു. 10 ദുരിതാശ്വാസക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവര്‍ത്തിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകൾ മാറി താമസിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ഇതുവരെ നാല് അണക്കെട്ടുകൾ തുറന്നു. മലയോര മേഖലയിലെ രാത്രി യാത്ര നിരോധനം ഇന്നും തുടരും.വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചി നഗരത്തിലും ആലുവ അടക്കം ഉള്ള പ്രദേശങ്ങളിലും മഴ തുടരുന്നു. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ അരയാഞ്ഞിലിമൺ, പെരുനാട് മുക്കം കോസ് വേകൾ രാത്രിയോടെ മുങ്ങി.
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഇന്ന് നിർണായകദിനം. പി.വി അൻവർ മത്സരിക്കുമോയെന്ന് ഇന്ന് അറിയാം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്റെ തീരുമാനം. നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷമായിരിക്കും പ്രഖ്യാപനം. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും പിന്നാലെ നടക്കുന്ന മുന്നണി യോഗത്തിനും ശേഷമായിരിക്കും എൽഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പൊതുസ്വതന്ത്രൻ വേണോ അതോ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണോ എന്നതിലാണ് സിപിഎമ്മിൽ ആലോചന. പാർട്ടി സ്ഥാനാർത്ഥിയാണെങ്കിൽ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ എന്നിവർക്കൊപ്പം എം സ്വരാജിന്റെ പേരും ചർച്ചകളിലുണ്ട്. പി വി അൻവർ മത്സരിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ തലപ്പൊക്കമുള്ള ഒരു നേതാവിനെ കളത്തിൽ ഇറക്കുന്നത് നല്ലതാകുമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. മുഖ്യമന്ത്രിയുടെ അഭിപ്രായം ഇതിൽ നിർണായകമാകും. പൊതു സ്വതന്ത്രൻ എങ്കിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബു, എം തോമസ് മാത്യു, യു ഷറഫലി തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ റോഡ് ഷോ ഉണ്ടാകും.
മലപ്പുറം: നിലമ്പൂരിൽ ഇന്ന് നിർണായകദിനം. പി.വി.അൻവർ മത്സരിക്കുമോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്റെ നീക്കം. അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നിർണായക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും എൽഡിഎഫ് നേതൃയോഗവും ചേരും. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗവും ഇന്ന് ചേരും.
തിരുവനന്തപുരം: കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്.ഇടുക്കി, കണ്ണൂർ, കാസറഗോഡ്ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്ഗാർഡന്, മദ്രസ്സ, സ്വകാര്യ ട്യൂഷന് സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്കൂളുകളിലെ വെക്കേഷന് ക്ലാസുകള്‍ക്കും അവധി. പത്തനംതിട്ട പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. വയനാട് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി. ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യൽ സ്കൂളുകള്‍ക്കും റസിഡന്‍ഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. കോട്ടയം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. തൃശൂര്‍ തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കാസർകോട് കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് ഇന്ന് (മെയ് 30 2025 വെള്ളി) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. ഇടുക്കി ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് നടപടി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. എറണാകുളം ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ( മെയ് 30) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. കണ്ണൂർ മെയ് 30ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരിൽ അലങ്കാരപ്പണികൾ എന്ന രീതിയിൽ തടികൊണ്ടു നിർമ്മിച്ച സ്ഥലത്തും, ശുചി മുറിയിലെ വാഷ്ബേസിന് താഴെയായി ഇളക്കിയെടുക്കാൻ കഴിയുന്ന കബോർഡിനും പിന്നിലുള്ള രഹസ്യ മുറിയിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വീട്ടുടമ ഹനീഫ് ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇയാളെ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തി കൊണ്ട് വന്ന 18 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. View this post on Instagram A post shared by MB Rajesh (@mbrajesh_official) കൃത്യമായ നിരീക്ഷണത്തിലൂടെയും മികച്ച ഇടപെടലിലൂടെയും മയക്കുമരുന്ന് പിടിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിക്കുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കുന്ന നടപടികൾ സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. * മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. * വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. * ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. * മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. നിർദേശങ്ങൾ * ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക * അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 30 ന് രാവിലെ 05.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വൈകിയോടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. 2 മണിക്കൂർ 50 മിനിറ്റ് വൈകിയോടുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. ഇതു പ്രകാരം 05.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 08.45 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു. യാത്രക്കാർക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇന്നലെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ റെയിൽവേ ട്രാക്കുകളിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കുള്ള പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം രാത്രിയോടെയാണ് പുനസ്ഥാപിച്ചത്. കഴക്കൂട്ടം , കടയ്ക്കാവൂർ , കൊച്ചുവേളി എന്നിവിടങ്ങളിലാണ് മരം വീണത്. മലബാർ , മാവേലി , ഇൻ്റർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയോടുകയാണ്. ഇതിനിടെ, കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. പരശുറാം എക്സ്പ്രസിലെത്തിയ ട്രെയിൻ യാത്രക്കാരാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ പ്രതിഷേധം നടത്തിയത്. യാത്രക്കാർക്ക് ബസ് ഏർപ്പാട് ചെയ്ത് കൊടുക്കാത്തതിനാണ് യാത്രക്കാർ കൂട്ടം കൂടി പ്രതിഷേധിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
ദില്ലി: പാകിസ്ഥാൻ ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) എത്തിച്ചു നൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ. ദില്ലി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 34 വയസുകാരനായ കാസിം എന്ന പ്രതി 2024 ഓഗസ്റ്റിലും 2025 മാർച്ചിലും രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ സന്ദർശിച്ച സമയത്ത് പാകിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച്ച നടത്തിയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ഇയാൾ റിമാന്റിലാണ്. ഇന്ത്യൻ സൈന്യത്തെയും സർക്കാർ സ്ഥാപനങ്ങളെയും കുറിച്ചുള്ള വളരെ സെൻസിറ്റീവായ വിവരങ്ങൾ ശേഖരിക്കുന്നതിനായി പിഐഒകൾ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സ്പെഷ്യൽ സെല്ലിന് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നു. ഈ മൊബൈൽ സിം കാർഡുകൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതാണ്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തോടെ മാത്രമേ അതിർത്തിക്കപ്പുറത്തേക്ക് കടത്താനുമാകൂയെന്നും പൊലീസ് പറഞ്ഞു. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചപ്പോഴാണ് കാസിമിലേക്ക് പൊലീസ് എത്തിയത്. കൂടുതൽ അന്വേഷണത്തിൽ കാസിം ഇടക്കിടെ പാകിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നുള്ള വിവരം നിർണായകമായി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
പാരീസ്: കഫേ ടെറസുകളിലും റോഡുകളിലൂടെ സ്വതന്ത്ര്യമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. രാജ്യത്ത് വർധിച്ചു വരുന്ന പുകവലി ഉപയോഗത്തിനെത്തുടർന്നാണ് ഭരണകൂടത്തിന്റെ പുതിയ നടപടി. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതു സ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ജൂലൈ 1 മുതൽ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തിൽ വരുമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പറഞ്ഞു. പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികളുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ലംഘിക്കുന്നിടത്ത് നിർത്തുന്നുവെന്ന് റീജിയണൽ ഔസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ മന്ത്രി പറഞ്ഞു. സ്കൂളുകളുടെ മുന്നിൽ വിദ്യാർത്ഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേർപ്പെടുത്തും. ഇത് ലംഘിക്കുന്നവർക്ക് 135 യൂറോ ($154) വരെ പിഴ ചുമത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് ഫ്രാൻസ് ഇതിനു മുൻപേ നിരോധിച്ചിരുന്നു. അതേ സമയം കഫേ ടെറസുകളെ നിരോധനത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ ഫ്രാൻസിൽ വൻതോതിൽ പ്രചാരത്തിൽ വന്ന ഇലക്ട്രോണിക് സിഗരറ്റുകളെയും നിരോധനത്തിൽ ഉൾപ്പെടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഫ്രാൻസിലെ ജനസംഖ്യയുടെ 35 ശതമാനം പുകവലിക്കുന്നവരാണ്. ഇത് യൂറോപ്പിലെയും (25 ശതമാനം) ലോകത്തിലാകെയും (21 ശതമാനം)പുകവലിക്കുന്നവരുടെ ശരാശരിയേക്കാൾ കൂടുതലാണ്. ഫ്രാൻസിൽ ഓരോ വർഷവും ഏകദേശം 75,000 ആളുകൾ പുകയിലയുമായി ബന്ധപ്പെട്ട അസുഖ ബാധിതരായി മരിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നുത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
ബെംഗളൂരു: 88 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിൽ ബെംഗളൂരു സ്വദേശിബാബാജാൻ പിടിയിൽ. 36 വയസുകാരനാണ് പ്രതി. മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാനായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാബാജാനിനെ അറസ്റ്റ് ചെയ്തതോടെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 8 കേസുകളിലെ പ്രതിയെ കിട്ടിയതായി പൊലീസ് പറഞ്ഞു. എട്ടിടത്തും താൻ തന്നെയാണ് മോഷണം നടത്തിയതെന്ന് ബാബാജാൻ സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ കുടുംബം പോറ്റാനായാണ് പ്രതി മോഷണത്തിനിറങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ അനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് ബാബാജാനി്റെ 3 ഭാര്യമാരും 9 കുട്ടികളും താമസിക്കുന്നതെന്ന് ഇയാൾ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും നല്ല ബന്ധത്തിലാണ് ഇയാൾ. എല്ലാവരെയും സംരക്ഷിക്കുകയും ചെലവിന് നൽകുകയും ചെയ്യുന്നുണ്ടെന്നും ബാബാജാൻ ഒരു പ്രൊഫഷണൽ മോഷ്ടാവായി മാറിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ യാത്രക്കാരുടെ പ്രതിഷേധം. പരശുറാം എക്സ്പ്രസിലെത്തിയ ട്രെയിൻ യാത്രക്കാരാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ പ്രതിഷേധം നടത്തിയത്. യാത്രക്കാർക്ക് ബസ് ഏർപ്പാട് ചെയ്ത് കൊടുക്കാത്തതിനാണ് യാത്രക്കാർ കൂട്ടം കൂടി പ്രതിഷേധിച്ചത്. അതേ സമയം, തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കഴക്കൂട്ടം , കടയ്ക്കാവൂർ , കൊച്ചുവേളി എന്നിവിടങ്ങളിലാണ് മരം വീണത്. കഴക്കൂട്ടം , കടയ്ക്കാവൂർ എന്നിവടങ്ങളിൽ തടസം നീക്കി. കൊല്ലം ഭാഗത്തേയ്ക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കൊച്ചുവേളിയിൽ പണി പുരോഗമിക്കുന്നു. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനുകൾ വൈകുന്നു. മലബാർ , മാവേലി , ഇൻ്റർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയോടുന്നു. ഇന്ന് വൈകീട്ട് തിരുവനന്തപുരം കടയ്ക്കാവൂർ റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് മരം ട്രാക്കിലേക്ക് വീണത്. വീഴ്ചയിൽ ഇലക്ട്രിക് ലൈനുകളും പൊട്ടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
തൃശ്ശൂർ: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ. തൃശ്ശൂർ ചിയ്യാരം വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് മുനമ്പം പൊലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയിൽ 6 സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി. എം.എ.യും 2 കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 15 വരെ നീട്ടി. സാധാരണയായി ജൂലൈ 31 ആണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നികുതിദായകര്‍ക്ക് പിഴവുകള്‍ കുറയ്ക്കാനും ഇ-ഫയലിംഗ് പ്രക്രിയ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് അവസാന തീയതി നീട്ടിയത്? ഫോമുകളിലെ പ്രധാന മാറ്റങ്ങള്‍: 2025-26 അസസ്മെന്റ് വര്‍ഷത്തേക്ക് അവതരിപ്പിച്ച പുതിയ ഫോമുകളില്‍ വിവരങ്ങള്‍, പ്രത്യേകിച്ച് മൂലധന നേട്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 2024 ജൂലൈ 23-ന് മുന്‍പോ ശേഷമോ ആസ്തി വിറ്റഴിച്ചതിനെ ആശ്രയിച്ച് നികുതി വ്യത്യാസപ്പെടുന്നതിനാല്‍ ഇത് ഫയലിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. യൂട്ടിലിറ്റി അപ്ഡേറ്റുകള്: ഈ മാറ്റങ്ങള്‍ ആദായനികുതി പോര്‍ട്ടലിന്റെ ഫയലിംഗ് യൂട്ടിലിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് സമയം ആവശ്യമാണ്. നികുതിദായകര്‍ക്ക് പിഴവുകളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ കൃത്യമായി ഇ-ഫയല്‍ ചെയ്യാന്‍ ഇത് സഹായിക്കുന്നു ടിഡിഎസ് സമയപരിധി : 2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ടിഡിഎസ് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മെയ് 31 ആണ്. നികുതിദായകര്‍ ആശ്രയിക്കുന്ന ഫോം 16, ഫോം 26എഎസ് എന്നിവ തയ്യാറാക്കുന്നതില്‍ ടിഡിഎസ് വിവരങ്ങള്‍ പ്രധാനമാണ്. ഈ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ അധികാരികള്‍ക്ക് സമയം നല്‍കുന്നതിന് ഈ നീട്ടല്‍ സഹായകമാണ്. നേരത്തെ, കോവിഡ് മഹാമാരി കാരണം 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ നികുതി ഓഡിറ്റ് ഇല്ലാത്ത കേസുകള്‍ക്കുള്ള അവസാന തീയതി യഥാക്രമം 2021 ജനുവരി 10, 2021 ഡിസംബര്‍ 31 എന്നിങ്ങനെ നീട്ടിയിരുന്നു. മുന്‍പും ഐടിആര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ടെങ്കിലും, നികുതി അടയ്ക്കാനുള്ള തീയതി നീട്ടിയിരുന്നില്ല. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 244എ പ്രകാരം, സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തീയതി മുതല്‍ റീഫണ്ട് അനുവദിക്കുന്ന തീയതി വരെ പലിശയോടെ റീഫണ്ട് ലഭിക്കാന്‍ നികുതിദായകര്‍ക്ക് അര്‍ഹതയുണ്ട്. അതിനാല്‍, അവസാന തീയതി നീട്ടിയത് റീഫണ്ട് ലഭിക്കുന്നതില്‍ കാലതാമസത്തിന് കാരണമാവുകയും അതുമൂലം നികുതിദായകര്‍ക്ക് അധിക പലിശ ലഭിക്കുകയും ചെയ്യും. രണ്ട് മാസത്തെ ഈ അധിക സമയം മൂലധന നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ക്കും ടിഡിഎസ് വിവരങ്ങള്‍ ഒത്തുനോക്കുന്നവര്ക്കും വലിയ ആശ്വാസമാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും നികുതി പ്രാക്ടീഷണര്‍മാര്‍ക്കും ഇത് ഫയലിംഗ് ജോലികള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കും. എന്നിരുന്നാലും, അവസാന നിമിഷത്തെ തിരക്കും സിസ്റ്റം തടസ്സങ്ങളും ഒഴിവാക്കാന്‍ നികുതിദായകര്‍ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു
'ലേഡീസ് ഇൻ ഖത്തര്‍'; സൂഖ് വാഖീഫ് മുതൽ ക്രിസ്റ്റൽ വോക്ക് വരെയൊരു പെൺതേരോട്ടം
80കിഡ്സ് ഗോത്രത്തിൽ ജനിച്ച ഞങ്ങൾക്ക് അവധിക്കാലമെന്നാൽ കിട്ടുന്ന ലക്ഷ്വറി അമ്മ വീടുകളിലേക്കുള്ള യാത്രകളായിരിന്നു. ഫ്ളാഷ് ബാക്കിന്റെ ഒറ്റവരമ്പിലൂടെ നടന്നെത്തുന്നത് മാമ്പഴ മണമുള്ള ഊഞ്ഞാൽ മുറ്റമുള്ള ഏതെങ്കിലും തറവാടുകളിലായിരിക്കും, ചിലർക്കെങ്കിലും. (വേനലവധിക്കാലമെന്ന നൊസ്റ്റിക്ക് ഇങ്ങനെയുള്ള ക്ലീഷേ ആണല്ലോ നമ്മുടെ ഉപബോധമനസിൽ രജിസ്റ്ററാകുക. തറവാടും വിശാലമുറ്റവും ഊഞ്ഞാലും!) എങ്കിലും ആ അമ്മവീട് നൊസ്റ്റികളിൽ അമ്മമ്മ മണവും മാമ്പഴച്ചാർ മണവും മുട്ടുപൊട്ടിയതിൽ ഇറ്റുവീഴുന്ന അപ്പ അഥവാ കമ്മ്യൂണിസ്റ്റ് പച്ചയുടെ നീറ്റലും 99.9%നും ഉണ്ടാകുമെന്ന് ഉറപ്പാണ്. വേനൽ സ്കൂളവധിക്കാലം ഞങ്ങൾ പെൺപടകൾക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള ആകാശക്കുതിപ്പായിരുന്നു. ഗേൾസ് ഒൺലി എന്നത് ഒരുപാട് ചട്ടക്കൂടുകൾക്കിടയിലെന്ന് തോന്നിച്ചാലും അവിടുന്ന് കിട്ടിയ കൂട്ട് ഒരു ലോങ്ങ് ടേം ഫിക്സഡ് ഡെപ്പോസിറ്റ് തന്നെയായിരുന്നു. മൂന്നാം വയസ്സിൽ കൈ കോർത്തവർ തൊട്ട് ഉണ്ട് ആ കൂട്ടത്തിൽ. സ്കൂൾ - കോളേജ് കാലം കഴിഞ്ഞൊരു ഡാർക്ക് പ്രാരാബ്ധക്കാലമുണ്ടായിരുന്നു ഞങ്ങൾക്കോരോരുത്തർക്കും. പുറമെയുള്ള മിന്നിത്തിളക്കത്തിന്റെ പൊലിമ മങ്ങിയതിനു ശേഷം വിവാഹമെന്നത് വർണ്ണപ്പട്ടം കൊണ്ടുള്ള കളിയല്ലെന്ന് മനസ്സിലാക്കുന്ന ആ നാളുകൾ. അടുക്കള, ഭർത്താവ്, വീട്ടുകാർ, ഗർഭം, സിസേറിയൻ, പി.എസ്.സി ടെസ്റ്റ്, ഉദ്യോഗം, പ്രമോഷൻ, കുട്ടികൾ, അവരുടെ പഠനം, കാൻസർ, എന്തിന് നായക്കുട്ടിയെ വരെ വറുതിയിൽ നിർത്തുന്ന തത്രപ്പാടിൽ കൂട്ടുകാരെല്ലാം കൺവെട്ടത്തു നിന്നകന്നിരുന്നു ഞങ്ങളിൽ പലർക്കും. മൂഡ് സ്വിംഗ്സ്, ട്രോമ, ഡിപ്രഷൻ തുടങ്ങിയ ടേമുകൾ അന്ന് ഞങ്ങൾക്കറിയില്ലായിരുന്നല്ലോ! ഓർക്കൂട്ടിനും അപ്പുറത്ത് ഫേസ്ബുക്കും വാട്സാപ്പും വരേണ്ടി വന്നു കൊല്ലത്തിലൊരിക്കൽ എത്തിയിരുന്ന ന്യൂയർ കാർഡിൽ നിന്നും മോചനം കിട്ടാൻ. പിന്നീടൊരു വിപ്ലവം തന്നെയായിരുന്നു! പഴയ കൂട്ടുകാരെ തപ്പിപ്പിടിക്കൽ മാമാങ്കം! ആദ്യമേ പറഞ്ഞല്ലോ ഗേൾസ് ഒൺലിയെന്ന്! അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിലൊരു ബെല്ലും ബ്രേക്കും വേണ്ടേ വേണ്ട. വാട്സാപ്പ് ഗ്രൂപ്പ് വീണ്ടും ഞങ്ങൾക്ക് സ്നേഹത്തുരുത്തായി. ശരിക്കും പറഞ്ഞാൽ കൂട്ടത്തിലെ കാൻസറിനെ പൊരുതി തോൽപ്പിച്ചവളെ ഒന്ന് ഉഷാറാക്കാൻ സ്നേഹത്തുരുത്തിൽ കുറെ മണ്ണടിച്ച് ഞങ്ങളതൊരു ഐലൻഡ് ആക്കി. ഡോക്ടറും പ്രൊഫസറും അക്കൗണ്ടന്റും ബെയ്ക്കറും ഗസറ്റഡാപ്പീസറും ടീച്ചറും വില്ലേജാപ്പീസറും ഡാൻസറും ഓൺലൈൻ ബുട്ടീക്ക്കാരിയും ഹോം മെയ്ക്കറും ഒക്കെ ത്രില്ലടിച്ചും അടിപ്പിച്ചും ക്രേസികളായി കടന്നു വന്നു. ഞങ്ങൾ വർണ്ണപ്പട്ടങ്ങളായിരുന്നു എന്നത് ഭൂതം അല്ല വർത്തമാനം ആക്കി മാറ്റി ഞങ്ങൾ. ആ ദ്വീപിനുള്ളിൽ ഞങ്ങൾ പഴയ നോട്ടി ടീൻസ് ആയി. ഞങ്ങളുടെ സ്നേഹത്തുരുത്ത് വിർച്വൽ മാത്രം എന്ന മതിൽ ഞങ്ങൾ ചാടിക്കടക്കാൻ തീരുമാനിച്ചു. ആദ്യത്തെ മതിലുചാട്ടം കൂട്ടത്തിലൊരുവളുടെ വീട്ടിൽ വളരെ അപ്രതീക്ഷിതമായി തങ്ങിയ ദിവസമാണെന്ന് രേഖകൾ പറയുന്നു. ഭർത്താവിനും കുട്ടികൾക്കും വീട്ടുകാർക്കും അപ്പുറത്തുള്ളൊരു അതിരില്ലാ വാനം! പിന്നീടതൊരു ശീലമാക്കി. എല്ലാ എൻ.ആർ.ഐ.ക്കാരും വരാൻ കാത്തിരിക്കുന്ന നാളുകൾ. കൊണ്ടും കൊടുത്തും എന്തിനും കട്ടയ്ക്ക് കൂട്ടുനിൽക്കുന്നവർ. കുരുത്തക്കേടിനും മണ്ടത്തരത്തിനും പാർട്ട്ണേഴ്സ് ആകുമ്പോഴും വേണ്ടാത്തരം കണ്ടാൽ പഞ്ഞിക്കിടുന്നവർ! വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവർ തമ്മിൽ വേഗത്തിൽ സെറ്റായൊരു വൈബുണ്ട്. ഒന്നിച്ചൊരു ബെഞ്ചിൽ തിങ്ങിക്കൂടി ഇരുന്ന പെൺകൂട്ടം നൽകുന്നൊരു വൈബ്! ഒന്നും പറയണ്ട സാറേ..!! വല്ലാത്തൊരു ധൈര്യം പങ്കുവച്ച് കിട്ടിയ പോലെ. ധൈര്യമെന്നത് സ്നേഹം കൂടിയായിരുന്നു. വാട്സാപ്പ് മതിൽ ചാടിയതുകൊണ്ടായില്ല, ഒന്നർമ്മാദിക്കണം എന്ന് ഞങ്ങൾക്കുള്ളിലെ 80 സൂപ്പർ കിഡ്സ് തിരക്കുകൂട്ടി. അങ്ങനെ ''വൺഡേ ട്രിപ്പുകൾ അജൻഡയിൽ വന്നു. വൺഡേ ട്രിപ്പുകളുടെ അർമ്മാദങ്ങൾ അങ്ങനെ അങ്ങനെ ത്രില്ലിൽ പോകുമ്പോഴാണ് അശിരീരി കേട്ടത്. “ദിൽ മാംഗേ മോർ!” വൈ ഡോണ്ട് വി ഗോ ഇന്റർനാഷണൽ??? വിമാനം കയറിത്തന്നെ പോകണം എന്നായി ആലോചന. അങ്ങനെ സിംഗപ്പൂർ, ശ്രീലങ്ക, തായ്ലന്റ്, ജോർജിയ, ടർക്കി എന്നു വേണ്ട അസർബൈജാൻ, ബാലി വരെ ചർച്ചകളിൽ നിറഞ്ഞു. എപ്പഴോ പൊട്ടിയ ലഡുവാണ് ഖത്തർ! ജനിച്ച ഇടത്തിൽ ജീവിച്ചതിൽ കൂടുതൽ ഞാൻ ജീവിച്ച ഖത്തർ! അതേയ് നിങ്ങൾക്കെന്താ ദോഹയിൽ വന്നാല്‍ എന്ന ഒറ്റ ചോദ്യം. അതിൽ സംഗതി ക്ലിക്ക്! ഇവിടേക്ക് വരാൻ എയർ ടിക്കറ്റ് ഫെയർ മാത്രം മതി. ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വിസ വേണ്ട. ഖത്തർ ഗവണ്മെന്റ് മുത്താണ്. ഭക്ഷണം & താമസം ഒക്കെ ഇവിടെ ആവാലോ. അങ്ങനെയാണെങ്കിൽ ഇത്രയും ബഡ്ജറ്റ് ഫ്രണ്ട്ലി ഇന്റർനാഷണൽ ട്രിപ്പ് വേറെ ഉണ്ടാവില്ല. പിന്നെ ചർച്ചയോട് ചർച്ചയാക്കാനൊന്നും നിന്നില്ല. അത് തീരുമാനിച്ചു. പാസ്പോർട്ടില്ലാത്തവരൊക്കെ പോയി പാസ്പോർട്ടെടുക്കുക. പാസ്പോർട്ട് കാലാവധി കഴിഞ്ഞവരൊക്കെ പുതുക്കുക. ടീച്ചറ് പണി കാരണം ലീവെടുക്കൽ എളുപ്പമല്ല. സ്കൂൾ വെക്കേഷൻ സമയത്തേ കറക്കം നടക്കൂ. അപ്പോഴാണ് ചെറിയ പെരുന്നാളിന്റെ 10 ദിവസത്തെ അവധി. അങ്ങനെ ആ തിയതികളിൽ പ്ലാൻ ചെയ്തു. പ്ലാൻ ചെയ്താ പോരല്ലോ നടത്തണ്ടേ. നാല് തനത് തൃശ്ശൂർ സുന്ദരികൾ, ഒരു എറണാകുളം പരിഷ്കാരി, ഒരു അമേരിക്കൻ മദാമ്മ, ഒരു ആസ്ട്രേലിയക്കാരി - ഇത്രേം പേര് ഖത്തറിലെത്താൻ തീരുമാനമാകുന്നു. ഏവൺ വിസ, ട്രാവൽ ഇൻഷുറൻസ്, പാസ്പോർട്ട്, നാട്ടീന്ന് കൊച്ചി - ദോഹ ടിക്കറ്റ്, ബീഫ്, മട്ടൺ, മീൻ അച്ചാർ, കായ വറുത്തത്, ലഡു, ജിലേബി, അരിപ്പൊടി, ചാളപ്പൊരി, പാൽകപ്പ ഒന്നും പറയണ്ട പിന്നീട് എന്താണ് നടന്നതെന്ന് ചോദിച്ചാൽ ആലീസിന്റെ അത്ഭുതലോകത്തെത്തി ഞങ്ങൾ എട്ട് പെണ്ണുങ്ങൾ. ആദ്യമായി പാസ്പോർട്ട് എടുത്ത ത്രില്ലും, വിമാനയാത്രയും ഒരാൾക്കെങ്കിലും ഹൃദയത്തോട് ചേർത്തു വയ്ക്കാനായി. ഓടി നടന്ന് ഖത്തർ കാട്ടിക്കൊടുത്തപ്പോഴും, ഞാനാദ്യം പെപ്സി വാങ്ങിയ കട, ഞാനാദ്യം മീൻ വാങ്ങിയ മാർക്കറ്റ്…ഹോ! ഞാനങ്ങ് SP ആതിഥേയ ആയി തള്ളിമറിച്ചു. ലോകകപ്പ് സ്റ്റേഡിയം കാട്ടി ഇത് ഞങ്ങളുടെ തറവാട്ടു വക എന്ന മട്ടിൽ പരിചയപ്പെടുത്തിയപ്പോൾ കിട്ടിയതിനേക്കാൾ വലിയ ത്രില്ലായിരുന്നു എല്ലാവരും ഒന്നിച്ചൊരു മുറിയിൽ അന്തിയുറങ്ങിയപ്പോൾ ഉണ്ടായത്. ഈ യാത്ര സുഹൃത്ബന്ധത്തിന്റെ ഇഴയടുപ്പം ഞങ്ങൾക്കിടയിൽ ഒന്നൂടെ അടുപ്പിച്ചു. തിരക്കിട്ട് രാവിലെ കുറേ സ്ഥലങ്ങൾ കാണാൻ മനസ്സിൽ പ്ലാൻ ചെയ്ത് ഇറങ്ങുന്നതിനേക്കാൾ ഞങ്ങൾ ആസ്വദിച്ചത് എല്ലാവരും കൂട്ടിമുട്ടി അടുക്കളയിൽ ഒന്നിച്ച് നിന്ന് ഉണ്ടാക്കിയ കാപ്പിയുടെ മണവും രുചിയുമാണ്. എട്ട് ദിവസങ്ങൾ സോപ്പു കുമിളപൊട്ടുന്ന വേഗത്തിലാണ് തീർന്നത് !!! ഈ യാത്ര - അവധിക്കാലം - ഏറ്റവും ഹൃദ്യമായതിന് ഒരു കാരണഭൂതനുണ്ട്. ഏറ്റവും പക്വതയോടെ നിങ്ങൾ പ്ലാൻ ചെയ്യു എന്തിനും ഒപ്പമുണ്ട് എന്ന് പിന്തുണ തന്ന വൺ ആന്‍ഡ് ഒൺലി മിസ്റ്റർ ആദർശ്. ആദർശ് ഈ എട്ടരപ്പെണ്ണുങ്ങൾക്കിടയിൽ എന്ത് ചെയ്യുന്നു എന്ന് ഒരു സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് ആ സ്നേഹക്കനം കൂടുതൽ ബോധ്യപ്പെട്ടത്. എട്ടരപ്പെണ്ണുങ്ങൾക്കിടയിലെ അര ആരാന്നാ? എന്റെ ഇളയ സന്താനം! അമ്മയുടെ കൂട്ടുകാരികളുടെ തള്ള വൈബ് മാറ്റി 2K കിഡ് ആക്കി സ്വന്തം സ്വന്തം സോൾമേറ്റ്സ് ആക്കാൻ അവളെക്കൊണ്ടേ കഴിയു. ആദർശിനൊപ്പം വിവിധ ഭൂഖണ്ഡങ്ങളിലിരുന്ന് യാത്ര സഫലമാക്കാൻ അദൃശ്യ പിന്തുണ തന്ന വ്യക്തികൾക്കും ഒരു പിടി ഖത്തർ ചോക്ലേറ്റ്! അറബിക് രുചികളും കുനാഫയും ബീച്ചും ഡെസർട്ട് സഫാരിയും പാൻഡ ഹൗസും ബോട്ട് യാത്രയും മ്യൂസിയവും ക്രിസ്റ്റൽ വോക്കും സൂഖും പേളും കത്താറയും സൂവും എല്ലാം എങ്ങനെ പോകും എപ്പോൾ പോകും ടിക്കറ്റെടുക്കൽ എങ്ങനെ, എന്ന് മുന്നിൽ നിന്ന് ജാഥ നയിച്ച എന്റെ പ്രിയപ്പെട്ട നൂഡിൽസ് മുടിക്കാരി ദൃശ്യക്കും മകൾ മയൂവിനും ഞങ്ങളുടെ 'ഐ ലവ് യൂ. ഒരു ഉപാധികളുമില്ലാതെ നീ മുന്നോട്ട് വച്ച സ്നേഹവും ഈത്തപ്പഴ മധുരവും രുചിച്ച് കൂട്ടത്തിലൊരുവൾ പറഞ്ഞത് - വീട്ടുകാർ അതിഥികളെ വിളിച്ചതും സത്കരിച്ചതും മനസ്സിലാക്കാം. പക്ഷേ അവരുടെ കൂടെ അതിനേക്കാൾ ആത്മാർത്ഥതയും കാണിച്ച് നിൽക്കുന്ന കൂട്ടുകാരും ഉണ്ടല്ലേ, ഇതൊക്കെ ആദ്യമായി കാണുകയാ''. കൂട്ടത്തിലെ പാട്ടുകാരിയുടെ സുനിലേട്ടൻ രുചിയേറിയ ബീഫും സംഗീതവും സമം ചേർത്ത് ഞങ്ങളുടെ സായാഹ്നത്തെ ജീവൻ പിടിപ്പിച്ചു. ഓഫീസ് തിരക്കിനിടയിലും സർപ്രൈസ് തരാൻ വന്ന അതിഥികൾക്ക് അതിലും വലിയ സർപ്രൈസ് നൽകിയ രഞ്ജി. റിയാസെന്ന സാരഥിക്കൊരു സല്യൂട്ട്! ഞങ്ങളുടെ കലപിലകൾ സഹിച്ചതിനും ഊദിൻ ഗന്ധം തേടിപ്പിടിച്ചു കൊണ്ടുവന്നതിനും മനസ്സ് നിറയെ സ്നേഹം. ഖത്തർ കണ്ടവർക്ക് മനസ്സ് നിറച്ചും സന്തോഷം. ഇതുപോലൊരു പെൺയാത്രയ്ക്ക് പറ്റിയ ഇടം. ഏറ്റവും സുരക്ഷിതത്വവും മികച്ച യാത്രാ സൗകര്യങ്ങളും രുചികളും ഒരുക്കി അതിഥികളെ കാത്തിരിക്കുന്ന ഖത്തർ. ഔട്ട്ഡോർ ഏസിയുള്ള ക്രിസ്റ്റൽ പാകിയൊരു നടപ്പാത ഖത്തറിൽ അല്ലാതെ വേറെ എവിടെ കണ്ടിട്ടുണ്ട്? മരുഭൂമിയും കടലും ഒത്തുചേരുന്ന അത്യപൂർവ പ്രതിഭാസം ഖത്തറിലെ ഇൻലാൻഡ് സീയും അറബ് തനിമ നിലനിർത്തിക്കൊണ്ട് പരമ്പരാഗത രീതിയിൽ നിർമ്മിച്ചിരിക്കുന്ന സൂഖ് വാഖീഫും കൊതിപ്പിടിപ്പിക്കുന്ന അറബ് ഭക്ഷണവും ഷോപ്പിംഗ് വിസ്മയങ്ങളും എല്ലാം മനസ്സ് നിറച്ചുകൊണ്ടായിരുന്നു അവർ തിരിച്ചു പോയത്. നല്ലൊരു യാത്രാനുഭവം മാത്രമല്ല ഈ ഖത്തർ ട്രിപ്പ് സമ്മാനിച്ചത്. ഐക്യപ്പെടലും വിരുദ്ധാഭിപ്രായങ്ങളും എല്ലാം ചേർന്ന് ഒന്നൂടെ അരക്കിട്ടുറപ്പിച്ച ഒരു യാത്ര കൂടിയാണിത്. സ്വപ്ന സാക്ഷാത്കാരത്തിന്റേയും കാത്തിരിപ്പിന്റേയും നുറുങ്ങു വെട്ടം പരന്ന് വലിയ ലൈറ്റ് ഹൗസായി മാറിയ അനുഭവം. ആഴത്തിലുള്ള തിരിച്ചറിയലിന്റെ രസതന്ത്രം കൂടിയാണ് സൗഹൃദം. ആത്മാർഥതയുള്ള സൗഹൃദമുണ്ടെങ്കിൽ കൂടെപ്പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകൾ ആകാം എന്നു തിരിച്ചറിഞ്ഞ ദിവസങ്ങളാണ്. പ്രതിസന്ധികളെയൊക്കെ ചിരിച്ചു കാണിച്ച് ആഘോഷമായി അവനവനു വേണ്ടി ജീവിക്കണമെന്ന് തോന്നിപ്പിച്ച ദിവസങ്ങൾ ആയിരുന്നു. ഈ ജീവിതം അതിസുന്ദരമാണെന്ന് ഞങ്ങളെ പഠിപ്പിച്ച എട്ട് നാളുകൾ!! ഇതുപോലെ അനേകം ലേഡീസ് ഒൺലി ട്രിപ്പുകൾ ഇനിയും പിറക്കട്ടെ. പെണ്ണുങ്ങൾ ചിറകും വിരിച്ച് ലോകമെമ്പാടും പറക്കട്ടെ.
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. അടുത്ത 3 മണിക്കൂറിൽ മാത്രം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് റെഡ് അലർട്ടാണ്.ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ടാണ്. ശക്തമായ കാറ്റിൽ കൊല്ലം ചാത്തന്നൂർ നാഷണൽ ഹൈവേയിൽ മരം കടപുഴകി സമീപത്തെ കടയ്ക്ക് മുകളിലേക്ക് ചാഞ്ഞു. വൈദ്യുതി ബന്ധം തടസപ്പെട്ടതോടെ പരവൂർ ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കുകയാണ്. അഞ്ചലിൽ കടകളുടെ ബോർഡുകൾ നിലംപൊത്തി. ഒരു ബോർഡ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ചില്ല് തകർന്നു. കനത്ത മഴയിൽ കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ ഓടിട്ട വീടിന് സമീപത്തു നിന്ന മരം കടപുഴകി വീണു. വീടിന്റെ മേൽക്കൂരയും വീടും പൂർണമായി തകർന്നു. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. സിന്ധു, ഭർത്താവ് രമേശൻ, മക്കളായ ഗോകുൽ, ഗോപിക, സിന്ധുവിന്റെ അനിയത്തി ബിന്ദുവും മക്കളായ അനഘ , ആദിത്യൻ എന്നിവർ സംഭവ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്നു . നിസ്സാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു. വീട്ടിലുള്ളവരെ അടുത്ത വീട്ടിലേക്ക് മാറ്റി. ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കഴക്കൂട്ടം, കടയ്ക്കാവൂർ, കൊച്ചുവേളി എന്നിവിടങ്ങളിലാണ് മരം വീണത്. കഴക്കൂട്ടം , കടയ്ക്കാവൂർ എന്നിവടങ്ങളിൽ തടസം നീക്കി. കൊല്ലം ഭാഗത്തേയ്ക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കൊച്ചുവേളിയിൽ പണി പുരോഗമിക്കുന്നു. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനുകൾ വൈകുന്നു. മലബാർ, മാവേലി, ഇൻ്റർസിറ്റി, ഷാലിമാർ , പരശുറാം, നേത്രാവതി, വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയോടുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകാനുള്ള ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തീർത്ഥാടകരുടെ ആദ്യ സംഘം അടുത്ത വെള്ളിയാഴ്ച രാവിലെയും, ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ള വിമാനം ഞായറാഴ്ചയും പുറപ്പെടും. ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനും കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പരാതികളിൽ തുടർനടപടികൾ സ്വീകരിച്ച് ഈ സീസണിൽ അവ ഒഴിവാക്കാൻ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 2400ൽ അധികം നുസുക് കാർഡുകൾ തീർത്ഥാടകർക്കായി സജീവമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഹജ്ജ് കർമ്മങ്ങൾ സുഗമമായും എളുപ്പത്തിലും നിർവഹിക്കുന്നതിന് തീർഥാടകർക്ക് സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് തീർഥാടകർക്കായി എട്ട് പുതിയ പൊതു സേവന സ്ഥലങ്ങൾ അനുവദിച്ചതാണ് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളിൽ ഒന്നെന്ന് ഫീൽഡ് സന്ദർശനങ്ങൾ നടത്തിയ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ സത്താം അൽ-മുസൈൻ പറഞ്ഞു.തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. അവർക്ക് സേവനങ്ങൾ നൽകുന്നതിനുള്ള സമഗ്രമായ ഒരു പദ്ധതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
മസ്കറ്റ്: ഒമാനിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേച്ചേരി സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 58 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ഇദ്ദേഹം മരണപ്പെടുന്നത്. ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടതോടെയാണ് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ആര്‍സിബിക്ക് സ്വപ്ന ഫൈനൽ; ഒരു ജയമകലെ മോഹക്കപ്പ്
മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍-1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ തകര്‍ത്തെറിഞ്ഞാണ് ആര്‍സിബി കലാശപ്പോരിന് യോഗ്യത നേടിയത്. 102 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 10 ഓവറുകൾ ബാക്കി നിര്‍ത്തി വിജയം പിടിച്ചടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ (56*) വെടിക്കെട്ട് ബാറ്റിംഗാണ് ആര്‍സിബിയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കിയത്. 9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎൽ ഫൈനലിലെത്തുന്നത്. ഐപിഎല്ലിൽ ആർസിബി 9 തവണ പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്. മൂന്ന് തവണ ഫൈനലിലും എത്തി. 2009, 2011, 2016 വർഷങ്ങളിൽ കപ്പിനും ചുണ്ടിനുമിടയിൽ ആര്‍സിബിക്ക് ഒരേയൊരു ജയത്തിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, 2014 ന് ശേഷം ആദ്യമായി പ്ലേ ഓഫിൽ എത്തിയ പഞ്ചാബ് സമ്മർദ്ദത്തിൽ തകർന്നു തരിപ്പണമാകുകയും ചെയ്തു. ക്വാളിഫയറിലെ അനായാസ ജയത്തിൽ ആര്‍സിബി നായകൻ രജത് പാട്ടീദാറിന്റെ തന്ത്രങ്ങളും എടുത്തുപറയേണ്ടതാണ്.മറ്റ് ടി20 ക്യാപ്റ്റൻമാരിൽ നിന്ന് വ്യത്യസ്തമായി അമിതമായ പരീക്ഷണങ്ങൾക്ക് മുതിരാതെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനങ്ങളെടുത്തതാണ് രജത് പട്ടീദാറിന് കാര്യങ്ങൾ അനുകൂലമാക്കിയത്. ബൗളിംഗിൽ ഇടയ്ക്കിടെ മാറ്റങ്ങളൊന്നും വരുത്തിയില്ല. പവർ പ്ലേയിൽ സ്പിന്നര്‍മാരെ ഇറക്കിയുള്ള പരീക്ഷണങ്ങൾ നടത്താതെ പരമ്പരാഗത രീതികളിൽ തന്നെ രജത് ഉറച്ചുനിന്നു. മികച്ച പ്രകടനം കാഴ്ചവച്ച ബൗളർമാരുടെ സ്പെല്ലുകൾ കൃത്യമായ ഇടവേളകളിൽ തന്നെ ഫലപ്രദമായി ഉപയോഗിച്ചതും ഫലം കണ്ടു. എണ്ണയിട്ട യന്ത്രം പോലെ ആര്‍സിബിയുടെ ബൗളിംഗും ഫീൽഡിംഗും മികച്ചു നിന്നപ്പോൾ പഞ്ചാബ് അമിത സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ട് വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. മറുപടി ബാറ്റിംഗിൽ 102 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേയ്ക്ക് ആര്‍സിബി അനായാസമാണ് എത്തിയത്. ഓപ്പണര്‍ ഫിൽ സാൾട്ട് 27 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോലി (12), മായങ്ക് അഗര്‍വാൾ (19) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. രജത് പാട്ടീദാര്‍ 8 പന്തിൽ 15 റൺസുമായി സാൾട്ടിനൊപ്പം വിജയം കാണും വരെ ക്രീസിലുണ്ടായിരുന്നു. സിക്സറടിച്ചാണ് പാട്ടീദാര്‍ തന്റെ ടീമിന് ഫൈനലിലേയ്ക്ക് യോഗ്യത ഉറപ്പിച്ചത്.
'അവിശ്വസനീയം, ആത്മഹത്യാപരം'; പഞ്ചാബിന്റെ കൂട്ടത്തകർച്ചയെ രൂക്ഷമായി വിമർശിച്ച് ഗവാസ്കർ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആക്രമണ ബാറ്റിംഗിന് ശ്രമിച്ച് തകര്‍ന്നടിയുകയായിരുന്നു പഞ്ചാബ് കിംഗ്സ്. 35 പന്ത് ബാക്കി നില്‍ക്കെയായിരുന്നു 101 റണ്‍സിന് പഞ്ചാബ് പുറത്തായത്. വിക്കറ്റുകള്‍ തുടരെ വീഴുമ്പോഴും സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാൻ പഞ്ചാബ് ബാറ്റര്‍മാര്‍ തയാറായിരുന്നില്ല. ക്രീസില്‍ നിലയുറപ്പിക്കാൻ ഒരു താരം പോലും ശ്രമിക്കാത്തത് പഞ്ചാബിനെ നാണക്കേടിലേക്ക് തള്ളിവിടുകയായിരുന്നു. പഞ്ചാബിന്റെ പ്രകടനത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ച്. അത് അവിശ്വസനീയമാണ്, ആത്മഹത്യ ചെയ്യുന്നതിന് തുല്യം, അല്ലെന്ന് പറയാനാകുമോ, ഗവസ്കര്‍ കമന്ററി ബോക്സിലിരുന്നു പറഞ്ഞു. പഞ്ചാബിന്റെ അവസാന അംഗീകൃത ബാറ്ററായ മാര്‍ക്കസ് സ്റ്റോയിനിസ് സ്വീപ് ഷോട്ടിന് ശ്രമിച്ച് ബൗള്‍ഡായതിന് പിന്നാലെയായിരുന്നു ഗവാസ്കറിന്റെ പ്രതികരണമുണ്ടായത്. ടീം തിരിച്ചടി നേരിട്ടപ്പോഴാണ് സ്റ്റോയിനിസ് പ്രത്യാക്രമണത്തിന് ശ്രമിച്ചതും വിജയിക്കാതെ പുറത്തായതും. രണ്ടാം ഓവറില്‍ പ്രിയാൻഷ് ആര്യ യാഷ് ദയാലിന്റെ പന്തില്‍ ക്യാച്ച് നല്കി മടങ്ങിയതോടെയായിരുന്നു പഞ്ചാബിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായത്. എന്നാല്‍, മികച്ച തുടക്കം കിട്ടിയ പ്രഭ്സിമ്രാൻ സിംഗും വൈകാതെ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്കി പുറത്തായി. ടീമിന്റെ നട്ടെല്ലായ ശ്രേയസ് അയ്യര്‍ ഒരിക്കല്‍ക്കൂടി ജോഷ് ഹേസല്‍വുഡിനെ അതിജീവിക്കാൻ കഴിയാതെ കീഴടങ്ങി, പിന്നാല് ജോഷ് ഇംഗ്ലിസും വീണു. മൂന്ന് വിക്കറ്റ് വീതം നേടിയ സുയാഷ് ശര്‍മയും ജോഷ് ഹേസല്‍വുഡുമാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്. ദയാല്‍ രണ്ടും ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെപേര്‍ഡും ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിംഗില്‍ എട്ട് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റ ജയം. 27 പന്തില്‍ 56 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടായിരുന്നു വിജയശില്‍പ്പി. വിരാട് കോലി (12), മായങ്ക് അഗര്‍വാള്‍ (19) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. എട്ട് പന്തില്‍ 15 റണ്‍സുമായി നായകൻ രജത് പാട്ടിദാര്‍ പുറത്താകാതെ നിന്നു.
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ കുടിയേറ്റ വിപുലീകരണ പദ്ധതിയുമായി ഇസ്രയേൽ. യഹൂദർക്കായി 22 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾക്ക് വെസ്റ്റ്ബാങ്കിൽ അംഗീകാരം നൽകിയതായി ഇസ്രയേൽ മന്ത്രിമാർ വിശദമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സർക്കാരിന്റെ അംഗീകാരമില്ലാതെ ഔട്ട്പോസ്റ്റുകളായി നിർമ്മിച്ച കുടിയേറ്റ കേന്ദ്രങ്ങളും ഇവയിലുൾപ്പെടും. ഇവയെ ഇസ്രയേൽ നിയമവിധേയമാക്കുമെന്നും ശേഷിക്കുന്നവ പൂർണമായും പുതിയതാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ധനകാര്യമന്ത്രി ബെസലേൽ സ്മോട്റിച്ചും വിശദമാക്കിയത്. കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് നിയമ വിരുദ്ധമാണെങ്കിലും ഇസ്രയേലും പലസ്തീനും ഇടയിൽ ഇത് ഏറെക്കാലമായുള്ള തർക്ക വിഷയമാണ്. ഇസ്രായേലിനെ അപകടത്തിലാക്കുന്ന ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ഇസ്രയേൽ കാറ്റ്സ് വിശദമാക്കുന്നത്. അതേസമയം നീക്കം അപകടകരമായ വിപുലീകരണമെന്നാണ് പലസ്തീൻ നിരീക്ഷിക്കുന്നത്. 30 ലേറെ വർഷത്തിനിടയിലെ ഏറ്റവും വിപുലമായ നീക്കമായാണ് ഇസ്രയേൽ നടപടിയെ കുടിയേറ്റ വിരുദ്ധ നിരീക്ഷണ സംഘടനയായ പീസ് നൗ നിരീക്ഷിക്കുന്നത്. നാടകീയമായ രീതിയിൽ വെസ്റ്റ്ബാങ്കിനെ വിപുലീകരിക്കുന്നത് അധിനിവേശത്തെ ശക്തിപ്പെടുത്തുമെന്നാണ് പീസ് നൗ ബിബിസിയോട് പ്രതികരിക്കുന്നത്. 1967-ലെ യുദ്ധത്തിന് ശേഷം ഗാസയ്ക്കൊപ്പം പലസ്തീനുകാർ ആവശ്യപ്പെട്ടിരുന്ന പടിഞ്ഞാറൻ ജെറുസലേമിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ഇതിനോടകം നിർമ്മിച്ചിരിക്കുന്നത് 160 കുടിയേറ്റ കേന്ദ്രങ്ങളാണ്. 700000 യഹൂദർക്കാണ് ഇവിടെ വീടുകളുള്ളത്. നെതന്യാഹു പ്രധാനമന്ത്രിയായ ശേഷം കുടിയേറ്റ കേന്ദ്ര വിപുലീകരണത്തിന് വേഗത കൂടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇസ്രയേൽ കാറ്റ്സും ബെസലേൽ സ്മോട്റിച്ചും വിശാലമായ വിപുലീകരണത്തേക്കുറിച്ച് വിശദമാക്കിയത്. രണ്ട് ആഴ്ചകൾക്ക് മുൻപാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മന്ത്രിമാർ വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതം താറുമാറായി; ജനങ്ങൾ ദുരിതത്തിൽ
മാന്നാർ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലെ പല വീടുകളിലും വെള്ളം കയറിത്തുടങ്ങി. പമ്പയാറിന്റെ തീരങ്ങൾ കരകവിഞ്ഞ് സമീപ റോഡുകളിലും വീടുകളുടെ മുറ്റത്തും വെള്ളം കയറിയ നിലയിലാണ്. മാന്നാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളുടെ മുറ്റത്തും നടവഴിയിലും വെള്ളം കയറിത്തുടങ്ങി. പുഞ്ചയോടു ചേർന്നു കിടക്കുന്ന മിക്ക വീടുകളിലും വെള്ളം കയറി ജനജീവിതമാകെ ദുസഹമായി. റോഡു ഗതാഗതം താറുമാറായി. ശുദ്ധമായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതിയും തടസ്സപ്പെട്ടതോടെ പ്രദേശങ്ങൾ ഇരുട്ടിലായതും ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. ഇനിയും മഴ ശക്തി പ്രാപിച്ചാൽ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു കത്തി
കൊച്ചി : ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു. കണ്ടെയ്നർ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തം. ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടമൊഴിവായി. 3 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
ശ്രീനാഥ് ഭാസി നായകന്; 'കള്ളൻ' വെള്ളിയാഴ്ച തിയറ്ററുകളില്‍
ശ്രീനാഥ് ഭാസി, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രം നാളെ (മെയ് 30) മൂവി സോൺ എന്റർടെയ്ൻമെന്റ്സ് തിയറ്ററുകളില്‍ എത്തിക്കുന്നു. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, പ്രതാപ് പോത്തൻ, ശ്രീകുമാർ എസ് പി, എ കെ വിജുബാൽ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. കലവൂർ രവികുമാർ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, കലാസംവിധാനം- ബോബൻ, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റിൽസ്- സന്തോഷ് അടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ്- എം ആർ രാജാകൃഷ്ണൻ, ഡി ഐ (കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ), പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്, പിആർഒ- എ എസ് ദിനേശ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
പഞ്ചാബിനെ പഞ്ചറാക്കി ആര്‍സിബി ഫൈനലിൽ; ഫിൽ സാൾട്ടിന് അര്‍ധ സെഞ്ച്വറി
മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍ -1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലിലെത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ തകര്‍പ്പൻ പ്രകടനമാണ് ആര്‍സിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 102 റൺസ് വിജയലക്ഷ്യം 10 ഓവറുകൾ ബാക്കി നിര്‍ത്തി ആര്‍സിബി മറികടന്നു. പവര്‍ പ്ലേയിൽ തന്നെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. 12 പന്തിൽ 12 റൺസ് നേടിയ വിരാട് കോലിയ്ക്ക് തിളങ്ങാനായില്ല. എന്നാൽ, ഒരറ്റത്ത് തകര്‍പ്പൻ ഫോമിലായിരുന്ന സാൾട്ട് അനായാസം സ്കോര്‍ ഉയര്‍ത്തിയതോടെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം അടുത്തു. ഇതിനിടെ 13 പന്തിൽ 19 റൺസ് നേടിയ മായങ്ക് അഗര്‍വാളിനെ മുഷീര്‍ ഖാൻ പുറത്താക്കി. തുടര്‍ന്ന് 23 പന്തിൽ സാൾട്ട് അര്‍ധ സെഞ്ച്വറി തികച്ചു. 10-ാം ഓവറിൽ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. സാൾട്ട് 56 റൺസുമായും നായകൻ രജത് പാട്ടീദാര്‍ 15 റൺസുമായും പുറത്താകാതെ നിന്നു. നേരത്തെ, സുയാഷ് ശർമ്മയും ജോഷ് ഹേസൽവുഡും ചേർന്നാണ് പഞ്ചാബ് കിംഗ്സ് ബാറ്റര്‍മാരെ എറിഞ്ഞിട്ടത്. രണ്ട് പേരും 3 വിക്കറ്റുകൾ വീതമാണ് സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആർസിബി പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരുടെ വിക്കറ്റുകൾ പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ വീഴ്ത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ബാറ്റിംഗ് നിര പൂർണ്ണമായും തകർന്നപ്പോൾ പഞ്ചാബിന് 14.1 ഓവറിൽ 101 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ പഞ്ചാബ് കിംഗ്സ് ഐപിഎൽ പ്ലേഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറുകൾ 87 - ഡെക്കാൻ ചാര്‍ജേഴ്സ് vs രാജസ്ഥാൻ റോയൽസ് (2008) 101 - പഞ്ചാബ് കിംഗ്സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (2025) 101 - ലക്നൗ സൂപ്പര്‍ ജയന്റ്സ് vs മുംബൈ ഇന്ത്യൻസ് (2023) 104 - ഡെക്കാൻ ചാർജേഴ്സ് vs ചെന്നൈ സൂപ്പര്‍ കിംഗ്സ് (2010) 107- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs മുംബൈ ഇന്ത്യൻസ് (2017)
കണ്ണൂർ: സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിൽ അപ്രതീക്ഷിത അതിഥി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി ഭയന്ന് സ്കൂട്ടർ സൈഡാക്കി. പിന്നാലെ നടത്തിയ തെരച്ചിലിൽ ഹാൻഡിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത് പെരുമ്പാമ്പിനെ. കണ്ണൂർ എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് പെരുമ്പാമ്പ് കയറിയത്. സ്കൂട്ടിയുടെ മുൻഭാഗത്ത് വൈസറിൽ നിന്നാണ് യുവതി പാമ്പിനെ കണ്ടത്. ഇരിട്ടി അശോകൻസ് ഡെന്റൽ ക്ലിനിക് ജീവനക്കാരിയായ രമിത സ്കൂട്ടിയിൽ ബുധനാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വള്ളിയാട് ഭാഗത്ത് വച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബിൽ നിന്ന് അനക്കവും കയ്യിൽ തണുപ്പും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായെങ്കിലും സമചിത്തതയോടെ വാഹനത്തെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഇതിനാൽ വാഹനം മറ്റ് അപകടങ്ങളിൽ പെട്ടില്ല. വിവരം അറിയിച്ചതനുസരിച്ച് സമീപത്തുള്ള വ്യാപാരി അനുപിന്റ നേതൃത്വത്തിൽ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്ത് ചാടിച്ചത്. സമാനമായ മറ്റൊരു സംഭവത്തിൽ നിർത്തിയിട്ട സ്കൂട്ടറിൽ പെരുമ്പാമ്പിനെ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി കോമത്തുകര കൃഷ്ണ കല്യാൺ ദിനേശിന്റെ സ്കൂട്ടറിന്റെ മുൻവശത്താണ് പാമ്പിനെ കണ്ടത്. വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മാവേലിക്കര: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗതാഗത വകുപ്പിന് മാവേലിക്കരയില്‍ അനുവദിച്ച കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിന്റെയും എംഎല്‍എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ കെഎസ്ആര്‍ടിസി മാവേലിക്കര റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം നാളെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി, രക്ഷകര്‍ത്താവ് ഇനി സുരക്ഷാ കര്‍ത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്സ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് മാവേലിക്കര റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നടക്കുന്ന ചടങ്ങില്‍ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം വിശിഷ്ടാതിഥിയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാവേലിക്കര നഗരസഭ ചെയര്മാന് നൈനാന് സി കുറ്റിശേരില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ദാസ്, എസ് രജനി, കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍, ഡിപ്പോ എഞ്ചിനീയര്‍ ജി കിഷോര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊച്ചി: എറണാകുളത്ത് 54 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ പില്ലർ തകർന്ന സംഭവത്തിൽ, കെട്ടിടത്തിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താൻ വിദഗ്ദ്ധ സമിതി തീരുമാനം. പനമ്പിള്ളി നഗറിലുള്ള ആർഡിഎസ് അവന്യു വൺ എന്ന ഫ്ലാറ്റിന്റെ പില്ലറാണ് തകർന്നത്. തകർന്ന പില്ലറുള്ള ടവറിൽ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയിൽ, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിൻ്റെയും മുഴുവൻ ചെലവും ബിൽഡർമാരായ ആർഡിഎസ് കമ്പനി വഹിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ലാറ്റ് കെട്ടിടത്തിൽ പില്ലറടക്കമുള്ള ഭാഗത്ത് നേരത്തെ കേടുപാടുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേത്തുടർന്ന് 20 ഓളം കുടുംബങ്ങൾ ഇവിടെ നിന്ന് താമസം മാറിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പില്ലറിൽ വലിയ തകർച്ച കണ്ടത്. പിന്നാലെ കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത് പ്രകാരം മേഖലയിലെ വിദഗ്ധനും സ്ട്രക്ചറൽ കൺസട്ടന്റുമായ അനിൽ ജോസഫ് ഫ്ലാറ്റിൽ അനൗദ്യോഗിക സന്ദർശനം നടത്തി. പിന്നീട് ഹൈബി ഈഡൻ എംപിയും സ്ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയെ കരുതിയാണ് ആളുകളെ മാറ്റിയതെന്നും ഹൈബി അറിയിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഫ്ലാറ്റിൽ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും.
'ഇതെന്ത് ഒഴുകി നടക്കുന്ന വൈന്‍ ഷോപ്പോ'; വിയറ്റ്നാമീസ് യുവതിയുടെ ഒഴുകി നടക്കുന്ന കടയുടെ വീഡിയോ വൈറൽ
ക ടലിന് നടുവില്‍ ഒഴുകുന്ന കടയുമായി നടക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. വിയറ്റ്നാമിലെത്തിയ ഒരു വിനോദ സഞ്ചാരിയാണ് ഈ വീഡിയോ പങ്കുവച്ചത്. വിയറ്റ്നാമിലെ ഹാ ലോങ് ബേയിലാണ് യുവതിയുടെ 'വള്ളക്കട' പ്രവര്‍ത്തിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വിശാലമായ ജലാശയത്തിലൂടെ ഒഴുകി വരുന്ന ഒരു ബോട്ട് കാണാം. സമീപത്ത് കൂടി പോകുന്ന ഒരു വിനോദ സഞ്ചാര കപ്പലിനെ ലക്ഷ്യം വച്ചാണ് യുവതിയുടെ യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വള്ളത്തിന്റെ യാത്ര. വള്ളം കപ്പലിനെ സമീപിക്കുന്നതോടെ വള്ളത്തില്‍ നിന്നും യുവതി നീളമേറിയ ഒരു വടി നീട്ടുന്നു. അതിന്റെ ഒരു വശത്ത് ഒരു സഞ്ചി ഘടിപ്പിച്ചിട്ടുണ്ട്. ആ സഞ്ചിയിലേക്ക് സഞ്ചാരി പണം നിക്ഷേപിക്കുന്നു. പിന്നാലെ യുവതി വടി താഴ്ത്തി പണം എടുത്ത ശേഷം വള്ളത്തില്‍ നിരത്തി വച്ചിരിക്കുന്നതില്‍ നിന്നും ഒരു ബോട്ടിലെടുത്ത് വടിയുടെ അറ്റത്തുള്ള സഞ്ചിയില്‍ നിക്ഷേപിക്കുകയും അത് കപ്പലിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതും കാണാം. എവി എന്ന വിനോദ സഞ്ചാരിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ വീഡിയോ വൈറലായി.ആ സ്ത്രീയുടെ ബോട്ടിൽ ലഘുഭക്ഷണങ്ങൾ, വൈൻ, ബിയർ എന്നിവ നിറച്ചിരിക്കുന്നതായു ഏവി കുറിച്ചു. വിനോദസഞ്ചാരികളോട് ആവശ്യമുള്ളതെന്തെങ്കിലും നോക്കാനായി യുവതി ആക്രോശിക്കുന്നതും വീഡിയോയില്‍ കേൾക്കാം. View this post on Instagram A post shared by Evie Solo mum | Group trips | Travel writer (@mumpacktravel) കപ്പലിന്റെയും ബോട്ടിട്ടിന്റെയും ശബ്ദത്തിന് മുകളില്‍ തങ്ങളുടെ ശബ്ദം കേൾക്കാനായി ഇരുവരും ഉറക്കെയാണ് സംസാരിച്ചത്. ഞങ്ങൾ ഡെക്കിൽ നിന്ന് ചർച്ച നടത്തി. അവർ ഞങ്ങളുടെ 9 ഡോളര്‍ വിലയുള്ള പ്രിംഗിൾസ് മുകളിലേക്ക് എത്തിച്ചു, ഞങ്ങൾ അവൾക്ക് പണം തിരികെ നല്കി. അത് ഭയപ്പെടുത്തുന്നതായിരുന്നു, പക്ഷേ, അവൾ നെറ്റ്വർക്കിൽ ഒരു പ്രൊഫഷണലായിരുന്നു. ഒരു സംരംഭക സ്ത്രീയെ പിന്തുണയ്ക്കണം,' ഏവി വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു.വിശാലമായ ജലത്തിന് മുകളില്‍ ബാലന്‍സ് ചെയ്തുള്ള യുവതിയുടെ ജീവിതം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ആ സ്ത്രീയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തങ്ങൾ പ്രിംഗിൾസ് വാങ്ങിയതെന്നും ഏവി കുറിച്ചു. നിരവധി പേരാണ് ജീവിക്കാന്‍ വേണ്ടി അപകടകരമായി ജോലി ചെയ്യുന്ന സ്ത്രീയെ പിന്തുണച്ച് കൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പുകളെഴുതിയത്.
കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന് ഉത്തരവാദി ആര്? | PG Suresh Kumar | News Hour 29 May 2025
ദേശീയപാത 66ന്റെ പൂര്‍ത്തീകരണം വൈകുമോ ? ഉപകരാര്‍ നല്കി കൊളളലാഭം കൊയ്യാന്‍ കരാര്‍ കമ്പനികള്‍ ? | News Hour
കാനഡ-യുഎസ് അതിർത്തിയിൽ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവം; 2 പേർക്ക് തടവുശിക്ഷ
ന്യൂയോര്‍ക്ക്: അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ നാലംഗ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ രണ്ട് മനുഷ്യക്കടത്തുകാര്‍ക്ക് തടവ് ശിക്ഷ വിധിച്ച് യുഎസിലെ കോടതി. ഹര്‍ഷ് കുമാര്‍ രമണ്‍ലാല്‍ പട്ടേല്‍ (29), സ്റ്റീവ് ആന്റണി (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഹര്‍ഷ് കുമാറിന് 10 വര്‍ഷവും സ്റ്റീവ് ആന്റണിക്ക് ആറുവര്‍ഷവുമാണ് ശിക്ഷ. ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി ബെന്‍, മക്കള്‍ വിഹാംഗി (11), ധര്‍മിക് (3) എന്നിവരാണ് തണുത്ത് മരവിച്ച് മരിച്ചത്.2022 ജനുവരിയിലായിരുന്നു സംഭവം.ഇവര്‍ ഗുജറാത്ത് സ്വദേശികളാണ്. മഞ്ഞില്‍ തണുത്ത് മരിച്ച നാല് പേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇവരുടെ കൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴുപേരെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നില്‍ വലിയ മനുഷ്യക്കടത്ത് സംഘമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന യുഎസിലെത്തിയത്. മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
'യാത്രയുടെ അവസാനം, സത്യം വിജയിക്കും', ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി ഉണ്ണി മുകുന്ദൻ
കൊച്ചി: നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗിക പരാതി സമർപ്പിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം, സത്യം വിജയിക്കും എന്നാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്. നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായുള്ള വ്യാജപരാതിയാണെന്ന് ഉണ്ണി വിശദമാക്കിയിരുന്നു. മാനേജരെ മർദ്ദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിലാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയത്. മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്. കൊച്ചിയിലെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിപിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ ആരോപിച്ചത്. രാവിലെ തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചതായും വിപിൻ ആരോപിച്ചിരുന്നു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോണം ഉയർത്തിയിരുന്നു. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി ഉണ്ണി മുകുന്ദൻ വിശദമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ബ്രാന്‍ഡുകളുടെ പരസ്യ തട്ടിപ്പ്! മാമഎര്‍ത്ത് മുതല്‍ ആപ്പിള്‍ വരെ കുടുങ്ങി! പരസ്യങ്ങള്‍ വിശ്വസിക്കാമോ?
സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ മുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വരെ, കണ്ണുമടച്ച് വിശ്വസിക്കുന്ന ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണോ? ഇന്ത്യയിലെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന പരമോന്നത സമിതിയായ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. മാമഎര്‍ത്ത് , ലോറിയല് ഇന്ത്യ , ആപ്പിള്‍ , ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളാണ് പരസ്യങ്ങളിലെ നിയമലംഘനങ്ങളുടെ പേരില്‍ കുടുങ്ങിയിരിക്കുന്നത്. 98% പരസ്യങ്ങളും കള്ളം! 2024-25 സാമ്പത്തിക വര്‍ഷത്തിലെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പരിശോധിച്ച 9,500-ല്‍ അധികം പരസ്യങ്ങളില്‍ 98 ശതമാനവും തെറ്റിദ്ധാരണ പരത്തുന്നതോ നിയമലംഘനം നടത്തുന്നതോ ആണെന്ന് കണ്ടെത്തി! ഇന്ത്യയുടെ കുതിച്ചുയരുന്ന കണ്‍സ്യൂമര്‍ വിപണിയില്‍ ഡിജിറ്റല്‍ പരസ്യങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വമ്പന്മാര്ക്കെതിരെ നടപടി! സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ മാതൃകമ്പനിയായ ഹൊന്സയുടെ 31 പരസ്യങ്ങളില്‍ 29 എണ്ണത്തിലും ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഡോ.ഷെത്ത്സിന്റെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഫ്യൂഷന്റെ അഞ്ച് പരസ്യങ്ങളും ലോട്ടസ് ഹെര്ബല്സിന്റ അഞ്ച് പരസ്യങ്ങളും പൂര്‍ണ്ണമായും നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി. ലോറിയല് ഇന്ത്യയുടെ 26 പരസ്യങ്ങളില്‍ 24 എണ്ണത്തിലും, ആപ്പിള്‍ ഇന്ത്യയുടെ 19 പരസ്യങ്ങളില്‍ 16 എണ്ണത്തിലും മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 21 പരസ്യങ്ങളില്‍ 15 എണ്ണവും നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇന്‍സ്റ്റാഗ്രാം കുഴപ്പങ്ങളുടെ കൂടാരം! പരസ്യങ്ങളിലെ നിയമലംഘനങ്ങളുടെ ഏറ്റവും വലിയ ഉറവിടം ഇന്‍സ്റ്റാഗ്രാമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഇവിടെ നിയന്ത്രണങ്ങള്‍ വളരെ കുറവായതാണ് ഇതിന് കാരണം, ടെലിവിഷന്‍, പ്രിന്റ് മീഡിയ എന്നിവയില്‍ നിയമലംഘനങ്ങള്‍ വളരെ കുറവാണ്. ശക്തമായ നിയന്ത്രണങ്ങളാണ് ഇതിന് കാരണം. വാതുവെപ്പും റിയല്‍ എസ്റ്റേറ്റും മുന്നില്‍! വാതുവെപ്പ്, റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളാണ് നിയമലംഘനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഓഫ്ഷോര്‍ ചൂതാട്ട പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 135% വര്‍ധിച്ച് 3,081 ആയി. മിക്ക വാതുവെപ്പ് കമ്പനികളും ഇന്ത്യക്ക് പുറത്തായതിനാല്‍ നടപടികള്‍ ബുദ്ധിമുട്ടാണെന്ന് എ എസ് സി ഐ പറയുന്നു. മരുന്നുകളുടെ തെറ്റായ ആരോഗ്യ അവകാശവാദങ്ങള്‍, മദ്യ, പുകയില പരസ്യങ്ങള്‍ എന്നിവയും അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. ലൂഡോ ഗെയിമുകള്‍ക്ക് പേരുകേട്ട സൂപിയുടെയുടെ 12 പരസ്യങ്ങളും നിയമലംഘനം നടത്തിയതായി കണ്ടെത്തി. മോസ്റ്റ്ബെറ്റ്, വിന്മാച്ച്, 4റാബെറ്റ്, മെല്ബെറ്റ്, 1എക്സ്ബെറ്റ്, പാരിമാച്ച് തുടങ്ങിയ ഓഫ്ഷോര്‍ വാതുവെപ്പ് കമ്പനികള്‍ക്കെതിരെയും ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇന്‍ഫ്ലുവന്‍സര്‍മാര്‍ സൂക്ഷിക്കുക! ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗും അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. 100 ഇന്‍ഫ്ലുവന്‍സര്‍ പോസ്റ്റുകള്‍ പരിശോധിച്ചതില്‍ മൂന്നില്‍ രണ്ട് ഭാഗവും പണം കൈപ്പറ്റിയുള്ള പരസ്യങ്ങളാണെന്ന് വ്യക്തമാക്കാത്തവയാണെന്ന് കണ്ടെത്തി. ഹാഷ്ടാഗുകളായി മറച്ചുവെച്ചോ പൂര്‍ണ്ണമായും ഒഴിവാക്കിയോ ആയിരുന്നു പലപ്പോഴും ഈ വെളിപ്പെടുത്തലുകള്‍. പല ഇന്‍ഫ്ലുവന്‍സര്‍മാരും തെറ്റ് തിരുത്തിയെങ്കിലും ചില കേസുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ദില്ലി : കേരളത്തിലെ ദേശീയപാത തകർച്ചയിൽ കൂടുതൽ നടപടികളുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റി രൂപീകരിച്ചു. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ശ്രീ. ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്,ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് അംഗങ്ങൾ. റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചിലവിൽ വെള്ളം പോകാനുള്ള സംവിധാനം (VIODUCT ) നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു.മണ്ണിട്ട് ഉയർത്തിയ പാതക്ക്റോഡിന്റെ ഭാരം താങ്ങാനുള്ള അടിത്തറ ഇല്ലായിരുന്നു. ഇതാണ് റോഡ് തകർച്ചക്ക് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ചതിൽ ആശങ്കപ്പെടാനില്ല: ജില്ലാ കലക്ടർ
കൊല്ലം: ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തിക്കിടയിൽ ഒരു കണ്ടെയ്നറിന് തീ പിടിച്ച സംഭവത്തിൽ ആശങ്കപ്പെടാനില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് തീപിടിത്തകാരണം. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല. മറ്റ് കണ്ടെയ്നറുകളിലേക്ക് തീ പടർന്നിട്ടുമില്ല. ശക്തികുളങ്ങര പള്ളിയ്ക്ക് സമീപം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ തീരത്തേക്ക് മാറ്റിയ എട്ടെണ്ണത്തിൽ രണ്ട് എണ്ണം ന്യൂസ് പ്രിന്റ് റോളുകളും ആറ് എണ്ണം കപ്പലിൽ തന്നെ കാലിയായി ഉണ്ടായിരുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള അപകടകരമായ വസ്തുക്കൾ ഈ കണ്ടെയ്നറുകളിൽ ഇല്ല. കൊല്ലം പോർട്ടിലേക്ക് നീക്കുന്നതിനുള്ള സൗകര്യാർത്ഥമാണ് കസ്റ്റംസ് അനുമതിയോടെ കമ്പനി അധികൃതർ കണ്ടെയ്നർ മുറിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്.
നിലമ്പൂരിൽ അൻവർ മത്സരിക്കാൻ സാധ്യത; പാർട്ടി യോഗത്തിൽ ധാരണയായി; 'യുഡിഎഫുമായി ഇനി രഹസ്യ ചർച്ചക്കില്ല'
മലപ്പുറം: പിവി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിൽ ധാരണ. യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ലെന്ന് പ്രതികരിച്ച പിവി അൻവർ പക്ഷെ, യോഗത്തിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനത്തെ കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫിൽ അസോയിറ്റഡ് അംഗത്വമല്ല, മറിച്ച് പൂർണ അംഗത്വം നൽകി തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ ഉൾപ്പെടുത്തിയാൽ മാത്രമേ സ്ഥാനാർത്ഥിത്വം എന്ന നിലപാടിൽ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും യോഗത്തിൽ തീരുമാനിച്ചു. അതേസമയം യുഡിഎഫുമായി ഇനി രഹസ്യ ചർച്ചക്കില്ലെന്നും ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കുമെന്നതിൽ എന്തുറപ്പാണ് ഉള്ളതെന്നും അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തോൽക്കുമെന്ന് പറയാൻ കാരണങ്ങളുണ്ട്. അക്കാര്യം നാളെ വിശദമായി പറയാം. നിലമ്പൂരിൽ താൻ യുഡിഎഫിനെ പിന്തുണക്കുകയും എന്നിട്ടും ആര്യാടൻ ഷൗക്കത്ത് തോൽക്കുകയും ചെയ്താൽ താൻ കാല് വാരിയെന്നാവും എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി തോൽക്കുമെന്ന് ഇപ്പോഴേ പറയേണ്ടത് തൻ്റെ ഉത്തരവാദിത്തമല്ലേ. നിലമ്പൂരിൽ താൻ രാജിവച്ച് യുഡിഎഫിന് ഒരു അവസരം നൽകുകയായിരുന്നു. യുഡിഎഫിൽ അംഗം ആക്കിയിരുന്നെങ്കിൽ സ്ഥാനാർത്ഥി ആരാണെങ്കിലും താൻ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാർത്ഥിയാകട്ടെയെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫിന് പുറത്ത് നിന്നാണ് ആര്യാടൻ ഷൗക്കത്തിനെതിരായ വിമർശനം പറഞ്ഞത്. മുന്നണിക്കകത്തായിരുന്നെങ്കിൽ പറയില്ലായിരുന്നു.
അകാലത്തില്‍ പിന്‍വലിച്ച് 'ത്രികാല്‍'; സിംഗിള്‍ മാള്‍ട്ട് വിസ്കി നിർത്തുന്നതായി റാഡിക്കോ ഖൈതാന്‍
മാജിക് മോമെന്റ്സ് വോഡ്ക തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളിലൂടെ ശ്രദ്ധേയരായ റാഡിക്കോ ഖൈതാന്‍, തങ്ങളുടെ പുതിയ പ്രീമിയം സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാന്‍ഡായ 'ത്രികാല്‍' പിന്‍വലിച്ചു. ബ്രാന്‍ഡിന്റെ പേരും ചിത്രീകരണവും മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ നടപടി. പ്രീമിയം മദ്യവിപണിയില്‍ പിടിമുറുക്കാനുള്ള കമ്പനിയുടെ തന്ത്രങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയായി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളില്‍ 3,500 മുതല്‍ 4,500 രൂപ വരെ വിലയില്‍ അവതരിപ്പിച്ച 'ത്രികാല്‍' ചുരുങ്ങിയ സമയം കൊണ്ടാണ് വിവാദത്തിലായത്. 'ത്രികാല്‍' എന്ന പേര് സംസ്കൃതത്തില്‍ നിന്ന് ഉത്ഭവിച്ചതും ഹിന്ദുമതത്തിലെ കാല സങ്കല്പ്പങ്ങളായ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയുമായി ബന്ധപ്പെട്ടതുമാണ്. ഇതിന് പുറമെ, ഉല്‍പ്പന്നത്തിന്റെ ലേബലില്‍ നെറ്റിയില്‍ ഒരു അടയാളമുള്ള ഒരു മുഖം ആലേഖനം ചെയ്തിരുന്നു. ഇത് ശിവന്റെ മൂന്നാം കണ്ണിനെ അനുസ്മരിപ്പിക്കുന്നതാണെന്നും മതപരമായ ചിഹ്നങ്ങളെ മദ്യവുമായി ബന്ധപ്പെടുത്തുന്നത് വിശ്വാസികളെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് മതസംഘടനകളും പ്രമുഖരും രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ, റാഡിക്കോ ഖൈതാന്‍ ആഭ്യന്തര അവലോകനം നടത്തുകയും പൊതുജന വികാരം മാനിച്ച് ബ്രാന്‍ഡ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 'ഉയര്‍ന്നുവന്ന ആശങ്കകളെ ഞങ്ങള്‍ മാനിക്കുന്നു,' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരാഖണ്ഡ് എക്സൈസ് കമ്മീഷണര്‍ ഹരിചന്ദ്ര സെംവാള്‍, 'ത്രികാല്‍' ബ്രാന്‍ഡിന് സംസ്ഥാനത്ത് വില്‍പ്പനയ്ക്കോ നിര്‍മ്മാണത്തിനോ വിതരണത്തിനോ യാതൊരു അനുമതിയും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. വിവാദ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മെയ് 26-ന് റാഡിക്കോ ഖൈതാന്‍ ഓഹരികള്‍ 0.51% ഇടിഞ്ഞ് 2,440 രൂപയിലെത്തി. രാംപൂര്‍ ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് പോലുള്ള ബ്രാന്‍ഡുകളിലൂടെ ഈ വിഭാഗത്തില്‍ റാഡിക്കോ ഖൈതാന്‍ വലിയ വിജയം നേടാനായിരുന്നു.
പട്നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ | Narendra Modi | Road Show
പട്ന വിമാനത്താവളത്തിൽ നിന്ന് വീർചന്ദ് പട്ടേൽ റോഡിലേക്കായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. നിരവധി പേരാണ് മുദ്രാവാക്യം വിളിച്ച് റോഡ് ഷോയ്ക്ക് മോദിക്ക് ഒപ്പമുണ്ടായിരുന്നത്
കേന്ദ്രകഥാപാത്രമായി നായ; 'നജസ്സ്' 30 ന് തിയറ്ററുകളില്‍
'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന നജസ്സ് എന്ന ചിത്രം മെയ് മുപ്പത് മുതൽ പ്രദർശനം ആരംഭിക്കുന്നു. പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച നജസ്സ് എന്ന ചിത്രത്തിൽ'പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന നായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൈലാഷ്, ഡോ. മനോജ് ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, സജിത മഠത്തിൽ, ടിറ്റോ വിൽസൺ, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി നായർ എന്നിവർ സഹനിർമ്മാതാക്കളാണ്. ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം- വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- അരവിന്ദൻ. നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സിന്റ ഏറ്റവും നല്ല ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും ലഭിച്ചിരുന്നു. പി ആർ ഒ- എ എസ് ദിനേശ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
എന്താ ഇപ്പൊ ഉണ്ടായേ! ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് പഞ്ചാബ്, തകര്‍പ്പൻ ബൗളിംഗുമായി ആര്‍സിബി
മൊഹാലി: ഐപിഎൽ ക്വാളിഫയര്‍-1ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 14.1 ഓവറിൽവെറും 101 റൺസ് നേടാനേ സാധിച്ചുള്ളൂ. 3 വിക്കറ്റുകൾ വീതം നേടിയ സുയാഷ് ശര്‍മ്മയും ജോഷ് ഹേസൽവുഡുമാണ് പഞ്ചാബ് ഇന്നിംഗിസിനെ പിടിച്ചുകെട്ടിയത്. തകര്‍ച്ചയോടെയാണ് പഞ്ചാബിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ പഞ്ചാബിന് നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാൻ സിംഗ് (18), പ്രിയാൻഷ് ആര്യ (7), നായകൻ ശ്രേയസ് അയ്യര്‍ (2), ജോഷ് ഇംഗ്ലിസ് (4) എന്നിവര്‍ നിലയുറപ്പിക്കാനാകാതെ മടങ്ങി. പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും തന്നെ പഞ്ചാബിന്റെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകാനായില്ല. 17 പന്തിൽ 26 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടിൽ നിന്ന് ഒഴിവാക്കിയത്. നെഹാൽ വധേര 8 റൺസുമായും ശശാങ്ക് സിംഗ് 3 റൺസുമായും മടങ്ങി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മുഷീര്‍ ഖാന് ഒരു റൺ പോലും നേടാനായില്ല. 78 റൺസ് നേടിയപ്പോഴേയ്ക്കും 8 വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഹര്‍പ്രീത് ബ്രാറും അസ്മത്തുള്ള ഒമര്‍സായിയും ചേര്‍ന്ന് പഞ്ചാബിന്റെ സ്കോര്‍ 97 വരെ എത്തിച്ചു. സ്കോര്‍ 101ൽ നിൽക്കെ അസ്മത്തുള്ള ഒമര്‍സായിയെ (18) ഹേസൽവുഡ് മടക്കിയയച്ചതോടെ പഞ്ചാബിന്റെ പതനം പൂര്‍ത്തിയായി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി സുയാഷ് ശര്‍മ്മ 3 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് 3.1 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. യാഷ് ദയാൽ രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനെതിരായ മൂന്നാമത്തെ കേസിലും കുറ്റപത്രം സമർപ്പിച്ചു. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ എല്ലാ കേസുകളിലും കുറ്റപത്രം നൽകി. 750 പേജുള്ള കുറ്റപത്രത്തിൽ 140 സാക്ഷികൾ ഉണ്ട്. സാമ്പത്തികമായ കാരണങ്ങളാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലും പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലും നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഫാന്റെ അച്ഛന്റെ അമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ കുറ്റപത്രം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. തനിച്ച് വീട്ടിൽ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ ധൂർത്തും വഴിവിട്ട ജിവിതവും സൽമ ബീവി എതിർത്തിരുന്നു. കഴുത്തിൽ കിടന്ന സ്വർണമാല അഫാൻ ആവശ്യപ്പെട്ടുവെങ്കിലും ഇവർ നൽകിയില്ല. ഈ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രം. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് പിതൃ സഹോദരനെ കൊന്നതിന് കാരണം. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അഫാനെതിരെ ഈ കേസിൽ ചുമത്തിയിരിക്കുന്നത്. 600 പേജുള്ള കുറ്റപത്രത്തിൽ 360 സാക്ഷികളാണുള്ളത്. അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു.
ഉയര്‍ന്ന പലിശനിരക്കുകള്‍: പേഴ്സണല്‍ ലോണ്‍ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം?
പേ ഴ്സണല്‍ ലോണ്‍ എടുത്തവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കുകള്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പുതിയതായി വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരായാലും നിലവിലുള്ള വായ്പകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരായാലും, നിലവിലെ പലിശ നിരക്കുകളെക്കുറിച്ചും തിരിച്ചടവ് തന്ത്രങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്. ഉയര്‍ന്ന വ്യക്തിഗത വായ്പ പലിശയെ നേരിടാനുള്ള 6 വഴികള്‍: സാമ്പത്തിക സ്ഥിതി വിലയിരുത്തുക: നിങ്ങളുടെ വരുമാനം, ചെലവുകള്‍, നിലവിലുള്ള കടബാധ്യതകള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുക. ഇത് നിങ്ങളുടെ തിരിച്ചടവ് ശേഷി മനസ്സിലാക്കാനും നിലവിലെ തെറ്റുകള്‍ തിരിച്ചറിയാനും സഹായിക്കും. വായ്പ ഏകീകരണം പരിഗണിക്കുക: ഉയര്‍ന്ന പലിശയുള്ള നിരവധി വായ്പകളെ കുറഞ്ഞ പലിശ നിരക്കുള്ള ഒറ്റ വായ്പയാക്കി മാറ്റുന്നതാണ് വായ്പ ഏകീകരണം. ഇത് ഇഎംഐകള്‍ ലളിതമാക്കാനും കാര്യക്ഷമമായി ആസൂത്രണം ചെയ്താല്‍ മൊത്തത്തിലുള്ള പലിശ ഭാരം കുറയ്ക്കാനും സഹായിക്കും. വായ്പ നല്‍കിയവരുമായി ചര്‍ച്ച ചെയ്യുക: കുറഞ്ഞ പലിശ നിരക്ക്, എളുപ്പമുള്ള തിരിച്ചടവ് രീതി, കൂടുതല്‍ കാലാവധി, അല്ലെങ്കില്‍ ഫ്ലോട്ടിംഗ് പലിശ നിരക്കില്‍ നിന്ന് സ്ഥിര പലിശ നിരക്കിലേക്ക് മാറാനുള്ള സാധ്യത എന്നിവ ധനകാര്യ സ്ഥാപനവുമായി ചര്‍ച്ച ചെയ്യുക പ്രൊഫഷണല്‍ ഉപദേശം തേടുക: ആസൂത്രണം, തിരിച്ചടവ് ഘടന, വായ്പാ കാലാവധി, കടബാധ്യതകള്‍ മൊത്തത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാം തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇപ്പോഴും സംശയങ്ങളുണ്ടെങ്കില്‍, ഒരു സാമ്പത്തിക വിദഗ്ദ്ധനുമായി സംസാരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. നന്നായി ആലോചിച്ച ഒരു തീരുമാനം എടുക്കാന്‍ ഒരു പ്രൊഫഷണല്‍ നിങ്ങളെ സഹായിക്കും. എമര്‍ജന്‍സി ഫണ്ട് : ഭാവിക്കായി സമ്പാദിക്കുമ്പോള്‍, ആദ്യം നിങ്ങളുടെ മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ചെലവുകള്‍ക്ക് ആവശ്യമായ കരുതല്‍ ധനം ഉണ്ടാക്കുക. ഇത് അപ്രതീക്ഷിതമായ അടിയന്തിര സാഹചര്യങ്ങളില്‍ (മെഡിക്കല്‍ ആവശ്യങ്ങള്‍, അപകടങ്ങള്‍ മുതലായവ) ഉടനടി കടം വാങ്ങേണ്ട അവസ്ഥയില്‍ നിന്നും സംരക്ഷിക്കും. ക്രെഡിറ്റ് സ്കോര്‍ നിരീക്ഷിക്കുക: ആരോഗ്യകരമായ ക്രെഡിറ്റ് പ്രൊഫൈല്‍ നിലനിര്‍ത്തുന്നത് പ്രധാനമാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടുന്നതിനോ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനോ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന പലിശ നിരക്കുള്ള ഈ സാഹചര്യത്തില്‍ വ്യക്തിഗത വായ്പകള്‍ ശരിയായി കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യം, ക്രെഡിറ്റ് പ്രൊഫൈല്‍, മനസ്സമാധാനം എന്നിവ വര്‍ദ്ധിപ്പിക്കും.
ഇനിയില്ല ഈ ഗ്രാമം... ഒഴുകിയെത്തിയത് വൻ മഞ്ഞുമല, നിമിഷങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞ് 'ബ്ലാറ്റൻ'
ബ്ലാറ്റൻ: മുന്നറിയിപ്പ് ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വിസ് ആൽപ്സ് ഗ്രാമത്തിന് മുകളിലേക്ക് ഇടിഞ്ഞ് വീണത് 3 മില്യൺ ക്യുബിക് മീറ്റർ ഐസ്. വൻ മഞ്ഞുമല പതിച്ചതിന്റെ അവശിഷ്ടങ്ങൾ സ്വിറ്റ്സർലൻഡിലെ ബ്ലാറ്റൻ ഗ്രാമത്തിൽ ഒന്നര കിലോമീറ്ററിലേറെ ദൂരമാണ് മൂടിയത്. ഗ്രാമത്തിലെ വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്നു. ശേഷിച്ചവ ഹിമപാതത്തിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയ നിലയിലാണുള്ളത്. വലിയൊരു ഹിമപാതത്തിന്റെ മുന്നറിയിപ്പ് ജിയോളസ്റ്റുമാർ നൽകിയതിനേ തുടർന്ന് ഗ്രാമവാസികൾ നേരത്തെ തന്നെ ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞ് പോയതിനാൽ ആളപായമുണ്ടായില്ല. എന്നാൽ തങ്ങളുടെ ഗ്രാമം പൂർണമായി നഷ്ടമായതായും പുനരുദ്ധരിക്കാൻ സഹായം വേണമെന്നുമാണ് ബ്ലാറ്റൻ മേയർ മത്തിയാസ് ബെൽവാൾഡ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന നദിയിലേക്ക് പാറക്കെട്ടുകളും മണ്ണും ഐസുമെല്ലാം ഒലിച്ചെത്തിയതോടെ പ്രളയക്കെടുതിയിൽ മുങ്ങിയ അവസ്ഥയിലാണ് ഈ ഗ്രാമം. ഗ്രാമത്തിന്റെ 90 ശതമാനത്തിലേറെയും ഹിമപാതത്തിൽ നശിച്ചു. ആൽപ്സ് പർവ്വതത്തിലുണ്ടായ മഞ്ഞുരുകലിന്റെ പ്രത്യാഘാതമാണ് ഹിമപാതമെന്നാണ് വിലയിരുത്തുന്നത്. ഹിമപാതത്തിന്റെ സമയത്ത് ഗ്രാമപരിസരത്തുണ്ടായിരുന്ന 64കാരനെ കാണാതായിട്ടുണ്ട്. വലൈ മേഖലയിലെ ലോറ്റ്ഷെൻ്റൽ താഴ്വരയിലാണ് ബ്ലാറ്റൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. താഴ്വരയിലെ ലോൻസാ നദിയിൽ വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. Wow Mother Nature is a beatch! Birch Glacier collapsed yesterday triggering a deadly landslide and burying approximately 90% of Blatten village in Ltschental Valley. #Switzerland pic.twitter.com/Kr7f67Lqnc pic.twitter.com/7dmcbXmvVP — The Great Gats (@Gardyloo_Alert) May 29, 2025 മഞ്ഞുമലയിലുണ്ടായ പാറക്കല്ലുകളുടെ അമിത ഭാരത്തിലാണ് ഹിമപാതമുണ്ടായതെന്നാണ് സൂറിച്ച് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലെ ഗ്ലേസിയോളജിസ്റ്റ് മിലെൻ ജാക്വിമാർട്ട് അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഹിമപാതം ആരംഭിച്ചത്. 3.1 തീവ്രതയുള്ള ഭൂമികുലുക്കത്തിന്റെ പ്രകമ്പനങ്ങളാണ് ഹിമപാതം മേഖലയിൽ സൃഷ്ടിച്ചത്. രാജ്യത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമായ ഹിമപാതങ്ങളിലൊന്നാണ് ഇത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഷാർജ: യുഎഇയിൽ സംസം വെള്ളമെന്ന വ്യാജേന പൈപ്പ് വെള്ളം വിറ്റയാളെ പിടികൂടി. ഷാർജയിലെ താമസ സ്ഥലമാണ് ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. സാധാരണ പൈപ്പ് വെള്ളമാണ് പ്ലാസ്റ്റിക് കുപ്പികളിലാക്കി സംസം വെള്ളമാണെന്ന വ്യാജേന വിൽപ്പന നടത്തിയിരുന്നത്. ഇതിന് വലിയ വിലയാണ് പ്രതിഫലം വാങ്ങിയിരുന്നത്. ഷാർജ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണ, പരിശോധന വകുപ്പും ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെ താമസ കേന്ദ്രത്തിൽ നിന്നും വലിയ അളവിൽ കുപ്പികളിൽ നിറച്ച വെള്ളം വാഹനത്തിൽ കയറ്റുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയപ്പോൾ അവിടങ്ങളിൽ പരിശോധന നടത്തി. അതോടെയാണ് സംഭവം വെളിച്ചത്തായത്. പ്രതിയെയും വീടിന് സമീപത്തുനിന്നും അധികൃതർ പിടികൂടുകയായിരുന്നു. പരിശോധനയിൽ സംസം വെള്ളം എന്ന് ലേബൽ ചെയ്തിട്ടുള്ള കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു സാധാരണ പൈപ്പ് വെള്ളം കുപ്പികളിൽ നിറച്ചിരുന്നത്. ശേഷം ഇത് സംസം വെള്ളമാണെന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരം നൽകി വിൽപ്പന നടത്തുകയും ചെയ്തു. സംഭവത്തിൽ ഷാർജ മുനിസിപ്പാലിറ്റി നിയമനടപടികൾ സ്വീകരിച്ചു. കൂടാതെ പിടിയിലായ വ്യക്തിയുടെ ഉടമസ്ഥതയിൽ ലൈസൻസുള്ള കമ്പനിയുടെ പേരിലുള്ള സാമ്പത്തിക ഇൻവോയ്സുകളും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ ആ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
പുതിയ അംഗം എത്തുന്നതിന് മുൻപുള്ള അവസാന ചടങ്ങ്; ചിത്രങ്ങളുമായി ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും തുടങ്ങി തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. യൂട്യൂബർ, സംരംഭക എന്നീ നിലകളിലും ദിയ പ്രശസ്തയാണ്. ദിയയുടെയും ഭർത്താവ് അശ്വിന്റെയും ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. ഇപ്പോളിതാ ദിയയുടെ പ്രഗ്നൻസി പൂജ, വളകാപ്പ് ചിത്രങ്ങൾക്കു പിന്നാലെ ബേബി ഷവർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'ഒഫീഷ്യൽ ബേബി ഷവർ, കുഞ്ഞ് വരുന്നതിനു മുൻപുള്ള അവസാനത്തെ ചടങ്ങ്' എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെസ്റ്റേൺ ലുക്കിലാണ് ദിയയെയും അശ്വിനെയും ചിത്രങ്ങളിൽ കാണുന്നത്. ചിക്കു ഷെയ്ഡിലുള്ള ഗൗൺ അണിഞ്ഞാണ് ബേബി ഷവർ ചിത്രങ്ങളിൽ ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിയയുടെ വസ്ത്രങ്ങൾ പതിവായി ഡിസൈൻ ചെയ്യാറുള്ള ശാന്തിനി തന്നെയാണ് ഈ ഗൗണും ഡിസൈൻ ചെയ്തിരിക്കുന്നത്. ലക്ഷ്മി സനീഷ് ആണ് ദിയയുടെ മേക്കപ്പ്. ബെയ്ജ് നിറത്തിലുള്ള പാന്റും കോട്ടും അകത്ത് വെള്ള നിറത്തിലുള്ള ഷർട്ടും അണിഞ്ഞാണ് ബേബി ഷവർ ചിത്രങ്ങളിൽ അശ്വിൻ പോസ് ചെയ്തിരിക്കുന്നത്. ദിയയുടെ ഇളയ അനുജത്തി ഹൻസിക കൃഷ്ണ ഉൾപ്പെടെയുള്ളവർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. View this post on Instagram A post shared by Diya Krishna (@_diyakrishna_) മുൻപ് ദിയ പങ്കുവച്ച ബേബി മൂണ്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാലിദ്വീപിലാണ് ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമായിരുന്നു അന്ന് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറിൽ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ബേബി മൂൺ ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ചുഴലിക്കാറ്റിൽ മാന്നാറിൽ വ്യാപക നാശം; നിരവധി വീടുകൾ തകർന്നു, വൈദ്യുത ലൈനുകൾ പൊട്ടിവീണു
മാന്നാർ: വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും മാന്നാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം സംഭവിച്ചു. വൻമരങ്ങൾ കടപുഴകി വീണ് പൂർണ്ണമായും ഭാഗികമായും നിരവധി വീടുകളാണ് തകർന്നത്. മരങ്ങൾ വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും 33 കെ. വി ഉൾപ്പെടെയുള്ള ലൈനുകൾ പൊട്ടി വീണും വൈദ്യുതി നിലച്ചതോടെ നാട് ഇരുട്ടിലായി. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടിയാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശി അടിച്ചത്. മാന്നാർ നായർ സമാജം സ്കൂളിന് മുൻവശത്ത് നിന്ന വലിയ ബദാം മരം വീണ് സമീപത്തുള്ള ജ്യൂസ് ബേ എന്ന സ്ഥാപനത്തിന്റെ മുൻഭാഗം തകർന്നു. കടയുടെ മുകളിൽ സ്ഥാപിച്ച ഷീറ്റുകളും ബോർഡുകളും തകർന്നു വീണു. ഈ സമയം കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗത സ്തംഭനം ഉണ്ടായി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചു മാറ്റിയതിനുശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മാന്നാർ കുറ്റിയിൽ മുക്കിന് സമീപത്തുള്ള ഡോക്ടേഴ്സ് മെഡിക്കൽ സെന്ററിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റുകൾ ചുഴലിക്കാറ്റിൽ പറന്നു വീണു. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലാണ് കാറ്റും മഴയും കൂടുതൽ നാശംവിതച്ചത്. ഒന്നാം വാർഡ് വള്ളക്കാലിൽ പാലമൂട്ടിൽ പമ്പ് ഹൗസ് റോഡ്, വള്ളക്കാല കുരിശിന് തെക്കോട്ടുള്ള റോഡിൽ അംഗനവാടിക്ക് മുൻവശം, വാലുചിറ - കല്ലുപുരയ്ക്കൽ റോഡ് എന്നിവിടങ്ങളിൽ വലിയ മരങ്ങൾ വീണ് നിരവധി പോസ്റ്റുകളാണ് ഒടിഞ്ഞത്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്ന തേക്ക്, പുളി, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗത തടസങ്ങളും ഉണ്ടായി. പുത്തൻപുരയ്ക്കൽ അലക്സിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീടിന്റെ ഓടുകൾ തകർന്നു. മൂന്നാം വാർഡിൽ കടമ്പാട്ട് കിഴക്കേതിൽ ഹനീഫ, ആലയിൽ കലേശൻ, കറുകയിൽ ജിജോ എന്നിവരുടെ വീടുകൾക്കും മരങ്ങൾ വീണ് വേറെ നാശനഷ്ടങ്ങൾ ഉണ്ടായി. പാവുക്കര കരയോഗം യുപി സ്കൂളിന് വടക്കുവശം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന വലിയ മാവ് കടപുഴകി റോഡിലേക്ക് വീണു നിരവധി പോസ്റ്റുകൾ ഒടിയുകയും ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. കുരട്ടിക്കാട് ഇരമത്തൂർ, വിഷവർശ്ശേരിക്കര, കുട്ടമ്പേരൂർ, കുളഞ്ഞിക്കാരാഴ്മ തുടങ്ങിയ ഭാഗങ്ങളിലും മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബുധനൂർ, ചെന്നിത്തല, പരുമല ഭാഗങ്ങളിലും കനത്ത കാറ്റ് ഏറെ നാശം വിതച്ചു. മാന്നാർ- ചെങ്ങന്നൂർ റോഡിൽ പരുമല പാലച്ചുവട് ജംഗ്ഷനിൽ പാലമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനൂർ കടമ്പൂരിൽ നിരവധി വീടുകൾക്ക് മരങ്ങൾ വീണ് നാശനഷ്ടം ഉണ്ടായി. പല ഗ്രാമീണ റോഡുകളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ ജനപ്രതിനിധികളും നാട്ടുകാരു അഗ്നിശമന സേനയെ വിളിക്കാൻ ശ്രമിച്ചെങ്കിലും പല ഭാഗങ്ങളിലും അപകടങ്ങൾ ഏറെ സംഭവിച്ചതിനാൽ എല്ലായിടത്തും എത്തുവാൻ അവർക്ക് കഴിയുമായിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
പൊലീസ് വേഷത്തിൽ ഞെട്ടിക്കാൻ ഷൈൻ ടോം ചാക്കോ; 'ദി പ്രൊട്ടക്ടർ' ജൂൺ 13 ന്
ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടർ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ജൂൺ 13നാണ് ചിത്രത്തിന്റെ റിലീസ്. പൊലീസ് വേഷത്തിലാണ് ഷൈൻ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം മനു സംവിധാനം നിർവ്വഹിക്കുന്നതാണ് ചിത്രം. 'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്നാണ് സൂചന. റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററിൽ സിനിമയിലെ പ്രധാന താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലുംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്റണി, ബിജിഎം: സെജോ ജോൺ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
Al Khawaneej Mall: യൂണിയൻ കോപ് 29-ാം ശാഖ പുതിയ ഷോപ്പിങ് മാളിൽ വരുന്നു
യൂണിയൻ കോപ് തങ്ങളുടെ പുതിയ പദ്ധതിയായ Al Khawaneej Mall ഉദ്ഘാടനം ചെയ്തു. ദുബായ് Al Khawaneej 2-ൽ സ്ഥിതി ചെയ്യുന്ന മാൾ, 70,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പണിതിരിക്കുന്നത്. ഒരു ഹൈപ്പർമാർക്കറ്റ്, റീട്ടെയ്ൽ സർവ്വീസ് ഔട്ട്ലെറ്റുകൾ, വിശാലമായ ഔട്ട്ഡോർ പാർക്കിങ് എന്നിവ ഇതിന്റെ ഭാഗമാണ്. ആധുനിക ആർക്കിടെക്ച്ചർ ഡിസൈനിൽ പണിതിരിക്കുന്ന മാൾ ആളുകൾക്ക് എളുപ്പം ഷോപ്പിങ് നടത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, തിലാൽ ബിൻ ഖുറേഷ് അൽഫലാസി തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി. “ഷോപ്പിങ് മാൾ എന്നതിനപ്പുറം ഒരു സോഷ്യൽ റീട്ടെയ്ൽ സ്പേസ് ആണിത്. ദുബായിലെ ഏറ്റവും മികവാർന്ന നിലവാരത്തിലാണ് ഇത് പണിതിരിക്കുന്നത്. കുടുംബങ്ങൾക്കും മറ്റു ഷോപ്പർമാർക്കും ആസ്വാദ്യകരമായ അനുഭവമായിരിക്കും ഇത്.” - സി.ഇ.ഒ അൽ ഹഷെമി പറഞ്ഞു. വിവിധ ബ്രാൻഡുകളുടെ സ്റ്റോറുകൾ, ഭക്ഷണശാലകൾ, കഫെ, കറൻസി എക്സ്ചേഞ്ച്, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. മുഹമ്മദ് ബിൻ റഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. രണ്ടിടത്തായി രണ്ട് പേർ മരിച്ചു. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. പലയിടത്തായി നിരവധി പേർക്ക് പരിക്കേറ്റു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ പൊട്ടി വീണും കെട്ടിടങ്ങൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ജില്ലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലയിൽ താമസിക്കുന്നവർ മാറിത്താമസിക്കുകയോ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണം. ഇടുക്കി കുമളിയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്നയാൾ മരിച്ചു. കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ ത തെരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ എടത്വയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണ് നിരണം തോട്ടടി സ്വദേശി ഗീവർഗീസിന് (58) പരിക്കേറ്റു. ചൂട്ടുമാലിൽ സിഎസ്ഐ പള്ളിക്ക് സമീപമാണ് അപകടം. ശക്തമായ കാറ്റിൽ പുളിമരം മരം കടപുഴകി വീഴുകയായിരുന്നു. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലിൽ മീൻപിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂർ കെടാമംഗലം രാധാകൃഷ്ണൻ (62 നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്നസുരേഷ്നീന്തി രക്ഷപ്പെട്ടു. എറണാകുളം കുന്നത്തുനാട്ടിൽ തിരുവാണിയൂർ പഞ്ചായത്തിൽ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് രണ്ടു വീടുകൾ ഭാഗികമായി തകർന്നു. പള്ളിക്കര മനക്കടവ് റോഡിൽ വലിയ വാഗമരം കടപുഴകി വീണ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ എറണാകുളം മെയിൻ റോഡിലാണ് മരം കുറുകെ കടപുഴകി വീണത്. ഇടുക്കിയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകൾ മാറി താമസിക്കണമെന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറണമെന്നാണ് നിർദേശം. ആവശ്യമുള്ളവർക്ക് ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 10 സെൻറീമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. നിലവിലെ ജലനിരപ്പ് 83.420 മീറ്ററാണ്. കോഴിക്കോട് പെരുമണ്ണയിൽ പാറക്കോട്ട് താഴത്ത് കനത്ത മഴയിൽ വീട് തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഒടിമാറിയതിനാൽ, വലിയ അപകം ഒഴിവായി. കൊയിലാണ്ടിയിൽ മരം വീണ് രണ്ട് വീടുകൾക്ക കേടുപറ്റി. കഴിഞ്ഞ വർഷക്കാലത്ത് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മലവെള്ളം കുതിച്ചെത്തിയത് പരിഭ്രന്തിയുണ്ടാക്കി. കുഞ്ഞോത്തിനും വിലങ്ങാടിനും ഇടയിലെ മലയിൽ കനത്ത മഴ പെയ്തതായിരുന്നു കാരണം. കോരപ്പുഴ, പൂനൂർ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നുണ്ട്. തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരിൽ രണ്ടു വീടുകൾ തകർന്നു. കൊട്ടിയൂർ പട്ടറപ്പറമ്പിൽ സ്വദേശി ഭാർഗവിയുടെയും ചാത്തമംഗലം സ്വദേശി വർഗീസിൻ്റെയും വീടുകൾ മഴയിൽ തകർന്നു. കണ്ണൂർ ജില്ലയിൽ പലയിടത്തും കാറ്റിൽ വലിയ നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ലോട്ടറി കട തലകീഴായി മറിഞ്ഞ് ലോട്ടറി വിൽപ്പനക്കാരന് പരിക്കേറ്റു. പാലക്കാടും പെരുമഴയിൽ രണ്ടു വീടുകൾ തകർന്നു. മൂലത്തറ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് കൂടി. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടേക്കും.കരിപ്പൂരിൽ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന് കൂറ്റൻ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകർന്നു. വയനാട്ടിൽ 18 ക്യാമ്പുകൾ തുറന്നു. ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ ആലപ്പുഴ മാന്നാറിൽ കടയുടെ മുകളിലേക്ക് മരം കടപുഴകി വീണു. മാന്നാർ നായർ സമാജം സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ജ്യൂസ് കടയുടെ മുകളിലേക്കാണ് വൻമരം കടപുഴകി വീണത്. കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. കടയുടെ പുറത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പത്തനംതിട്ട നിരണം ഇരതോട് വീടിനു മുകളിലേക്ക് ആൽമരം വീണു. ഇരതോട് സ്വദേശി മധുവിൻ്റെ വീട് അപകടത്തെ തുടർന്ന് പൂർണമായി തകർന്നു. പത്തനംതിട്ട കളക്ടറേറ്റ് വളപ്പിലെ പൊതുമരാമത്ത് ഓഫീസിനു മുകളിൽ മരം വീണ് കെട്ടിടം തകർന്നു. ഇലന്തൂരിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. നാരായണിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. അപകട സമയത്ത് വീട്ടിൽ ഒരുമാസം പ്രായമുള്ള കുഞ്ഞു ഉൾപ്പടെ വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റില്ല. പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണു. തിരുവനന്തപുരം കാട്ടാക്കട നെട്രാൻചിറയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം കടപ്പൊഴുകി വീണു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇടുക്കി ചേലച്ചുവട് കത്തിപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനും, ബൈക്കിനും മുകളിലേക്ക് മരം കടപുഴകി വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. എറണാകുളം നെടുമ്പാശ്ശേരിയിൽ കുന്നംപുറത്തിന് സമീപം ദേശീയപാതയിലേക്ക് മരം പൊട്ടിവീണു.
പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാസർകോട്: കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കനത്ത മഴ തുടരുന്നു, 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം : മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ അവധി. പാലക്കാട് പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്ഗാർഡന്, മദ്രസ്സ, സ്വകാര്യ ട്യൂഷന് സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്കൂളുകളിലെ വെക്കേഷന് ക്ലാസുകള്‍ക്കും അവധി. പത്തനംതിട്ട പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. വയനാട് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകൾക്കും അവധി ബാധകമല്ല. കോട്ടയം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല കോട്ടയം പരീക്ഷകള്‍ മാറ്റിവച്ചു മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. തൃശൂര്‍ തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ് 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കാസർകോട് കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,,ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് നാളെ (മെയ് 30 2025 വെള്ളി) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. ഇടുക്കി ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് നടപടി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. എറണാകുളം ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ( മെയ് 30) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. കണ്ണൂർ മെയ് 30ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി.
ശ്രേയസ് എന്തുകൊണ്ട് ടെസ്റ്റ് ടീമില്‍ ഇല്ല? കലിപ്പൻ മറുപടിയുമായി ഗംഭീര്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ച പല പേരുകളും ഉണ്ടായിരുന്നില്ല. അതിലൊന്ന് ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലും ഒരപോലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടേതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താൻ കളിച്ച ടൂര്‍ണമെന്റിലെല്ലാം തിളങ്ങാൻ വലം കയ്യൻ ബാറ്റര്‍ക്ക് കഴിഞ്ഞിരുന്നു. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും അഭാവം നികത്താൻ പോന്ന താരമാണ് ശ്രേയസെന്ന് വ്യാപകമായി അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍, ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിന് പിന്നിലെ കാരണം മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനോട് ചോദ്യമുയര്‍ന്നു. വ്യക്തമായ മറുപടി നല്കാൻ ഗംഭീര്‍ തയാറായില്ല. എന്നാല്‍, ടീം തിരഞ്ഞെടുപ്പില്‍ തനിക്ക് റോളില്ലെന്ന തരത്തിലായിരുന്നു ഗംഭീര്‍ പ്രതികരിച്ചതും. ഞാൻ അല്ല ടീം തിരഞ്ഞെടുത്തത് എന്നായിരുന്നു ഗംഭീറിന്റെ വാക്കുകള്‍. ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബിസിസിഐക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ തന്റെ ബാറ്റുകൊണ്ട് മറുപടി പറഞ്ഞ താരമാണ് ശ്രേയസ് അയ്യർ. ക്യാപ്റ്റൻസിയിലും മികവ് പുലർത്തി. ശ്രേയസ് ഒന്നും പറഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ലോകം ചോദിക്കുകയാണ്. എന്തുകൊണ്ട് ശ്രേയസ് ടെസ്റ്റ് ടീമില്‍ ഇല്ല്, കൈഫ് സമൂഹമാധ്യമമായ എക്സില്‍ എഴുതി. ശ്രേയസിന്റെ കീഴില്‍ 14 വർഷത്തിന് ശേഷം പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിലെത്തി. 15 കളികളില്‍ നിന്ന് 516 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. യുവതാരം ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകൻ. റിഷഭ് പന്ത് ഉപനായകനും. സായ് സുദർശൻ ടീമില്‍ ഇടം നേടി. മലയാളി താരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
പവര്‍ പ്ലേയിൽ പഞ്ചാബിനെ എറിഞ്ഞിട്ട് ബെംഗളൂരു; വീണത് ഒന്നും രണ്ടുമല്ല, 4 വിക്കറ്റുകൾ!
മൊഹാലി: ഐപിഎൽ ക്വാളിഫയര്‍ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് മോശം തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാൻ സിംഗിനെയും പ്രിയാൻഷ് ആര്യയെയും നായകൻ ശ്രേയസ് അയ്യരെയെും ജോഷ് ഇംഗ്ലിസിനെയും പഞ്ചാബിന് നഷ്ടമായി. ഭുവനേശ്വര്‍ കുമാറാണ് ബെംഗളൂരുവിന് വേണ്ടി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. മൂന്നാം പന്തിൽ തന്നെ പ്രിയാൻഷ് ആര്യയുടെ ബാറ്റിൽ നിന്ന് മത്സരത്തിലെ ആദ്യ ബൗണ്ടറി പിറന്നു. ആദ്യ ഓവറിൽ 8 റൺസാണ് ഭുവനേശ്വര്‍ വഴങ്ങിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ യാഷ് ദയാൽ രണ്ടാം പന്തിൽ തന്നെ അപകടകാരിയായ പ്രിയാൻഷ് ആര്യയുടെ (7) വിക്കറ്റ് സ്വന്തമാക്കി. ബൗണ്ടറി നേടാൻ ശ്രമിച്ച പ്രിയാൻഷിനെ ഷോര്‍ട്ട് കവറിൽ ക്രുനാൽ പാണ്ഡ്യ പിടികൂടി. ഇതോടെ അവസാന മത്സരത്തിൽ തിളങ്ങിയ ജോഷ് ഇംഗ്ലിസ് ക്രീസിലെത്തി. അവസാന പന്തിൽ സിക്സറടിച്ച് പ്രഭ്സിമ്രാൻ സിംഗ് സമ്മര്‍ദ്ദമകറ്റി. മൂന്നാം ഓവറിൽ ഭുവനേശ്വര്‍ കുമാറിനെ പ്രഭ്സിമ്രാൻ കടന്നാക്രമിച്ചു. മൂന്നാം പന്തിൽ മിഡ് ഓഫിന് മുകളിലൂടെയും നാലാം പന്തിൽ മിഡ് ഓണിന് മുകളിലൂടെയും പ്രഭ്സിമ്രാൻ ബൗണ്ടറി നേടി. ക്രീസിൽ നിന്ന് ഇറങ്ങിയാണ് രണ്ട് ബൗണ്ടറികളും നേടിയത്.എന്നാൽ, അവസാന പന്തിൽ സമാനമായ രീതിയിൽ ഭുവനേശ്വറിനെ ആക്രമിക്കാനുള്ള പ്രഭ്സിമ്രാന്റെ (18) തന്ത്രം പാളി. ബാറ്റിലുരസിയ പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിൽ. 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ്. നാലാം ഓവറിൽ ജോഷ് ഹേസൽവുഡിനെ പന്തേൽപ്പിച്ച നായകൻ രജത് പാട്ടീദാറിന്റെ തന്ത്രം ഫലിച്ചു. നാലാം പന്തിൽ തന്നെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ ഹേസൽവുഡ് പുറത്താക്കി. 3 പന്തുകൾ നേരിട്ട ശ്രേയസ് വെറും 2 റൺസുമായാണ് മടങ്ങിയത്. അഞ്ചാം ഓവറിന്റെ ആദ്യ പന്ത് തന്നെ യാഷ് ദയാൽ നോ ബോൾ വഴങ്ങി. ഫ്രീ ഹിറ്റ് ഫോറിലൂടെ മുതലാക്കി നെഹാൽ വധേര പഞ്ചാബിന്റെ സ്കോര്‍ ഉയര്‍ത്തി. 7 റൺസാണ് യാഷ് ദയാൽ വിട്ടുകൊടുത്തത്. ആറാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലിസിനെ (4) പുറത്താക്കി ഹേസൽവുഡ് പവര്‍ പ്ലേയിൽ ബെംഗളൂരുവിന് വ്യക്തമായ ആധിപത്യം നൽകി. പിന്നാലെ ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറിയും സിക്സറും പിറന്നു. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 4ന് 48.
തോരാമഴയിലും പ്രേക്ഷക പ്രവാഹം; നിറഞ്ഞ സദസ്സിൽ 'നരിവേട്ട' രണ്ടാം വാരത്തിലേക്ക്
കേരളത്തിൽ ഏറെ ചർച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്റേയും അത്തരത്തിൽ കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ട് അനുരാജ് മനോഹർ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന 'നരിവേട്ട' തിയേറ്ററുകളിൽ പ്രേക്ഷക പ്രീതിയിൽ മുന്നേറുകയാണ്. ഒരേസമയം പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതും വേട്ടയാടുന്നതുമായ അനുഭവമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. പത്ത് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ നേടിക്കഴിഞ്ഞിട്ടുണ്ട്. മഴയെ പോലും വകവയ്ക്കാതെ തിയേറ്ററുകൾതോറും ഹൗസ്ഫുള് ഷോകളുമായാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ആദിവാസികള്‍ക്കെതിരെയുള്ള അത്യന്തം ദാരുണമായ പോലീസ് നരനായാട്ട് പ്രേക്ഷകരുടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാണുന്നവരുടെ ചങ്കിൽ കൊള്ളുന്നതാണ് സിനിമയിലെ ദൃശ്യങ്ങള്‍. ഒരു പോലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥപറച്ചിൽ. ടൊവിനോ തോമസാണ് ചിത്രത്തിൽ വർഗ്ഗീസ് എന്ന കോൺസ്റ്റബിളായെത്തിയിരിക്കുന്നത്. മനസ്സില്ലാ മനസ്സോടെ പോലീസിലേക്ക് എത്തിയ വർഗ്ഗീസ്, ചിയമ്പം ഭൂസമരം നടക്കുന്ന കാട്ടിൽ എത്തിച്ചേരുന്നതും തുടർസംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചടുലവും തീവ്രവും അതിസൂക്ഷ്മവുമായ കഥാഗതിയാണ് നരിവേട്ടയെ വ്യത്യസ്തമാക്കുന്നത്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഇഷ്കി'ന് ശേഷം അനുരാജ് ഒരുക്കിയിരിക്കുന്ന ചിത്രവുമാണ് 'നരിവേട്ട'. ഒരു തുണ്ട് ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ ജീവന്മരണ പോരാട്ടങ്ങളെ അതേ തീവ്രതയോടെയാണ് എഴുത്തുകാരൻ അബിൻ ജോസഫ് തിരക്കഥാരൂപത്തിൽ ഒരുക്കിയിരിക്കുന്നത്. അതിന്റെ അകക്കാമ്പ് ഒട്ടും ചോരാതെ അനുരാജ് മനോഹർ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. പ്രകടനങ്ങളിൽ ഏറെ ശ്രദ്ധേയം ടൊവിനോയുടേയും അതോടൊപ്പം ബഷീർ എന്ന ഹെഡ് കോൺസ്റ്റബിളായെത്തിയ സുരാജ് വെഞ്ഞാറമൂടിന്റേയും ഡിഐജി രഘുറാം കേശവദാസായെത്തിയ തമിഴിലെ ശ്രദ്ധേയ താരം ചേരന്റേതുമാണ്. അതോടൊപ്പം ഭൂസമര നേതാവായി എത്തിയ ആര്യ സലീമിന്റേയും നായിക വേഷത്തിലെത്തിയ പ്രിയംവദയുടേയും ടൊവിനോയുടെ അമ്മ വേഷത്തിലെത്തിയ റിനി ഉദയകുമാറിന്റേയും താമി എന്ന ആദിവാസി പോരാളിയായെത്തിയ പ്രണവ് തിയോഫിന്റേയും പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്. വർഗ്ഗീസ് എന്ന പോലീസുകാരന്റെ എല്ലാ ധർമ്മസങ്കടങ്ങളും നിസ്സഹായവസ്ഥയും മാനസിക വ്യാപാരങ്ങളുമൊക്കെ ടൊവിനോ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അതോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റേയും ആര്യ സലീമിന്റേയും പ്രേക്ഷക മനസ്സ് നിറയ്ക്കുന്ന അഭിനയമുഹൂർത്തങ്ങളാണുള്ളത്. ചേരന്റെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'നരിവേട്ട'. പ്രണവ് ഉള്‍പ്പെടെ ആദിവാസി കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തിയിരിക്കുന്ന താരങ്ങളുടേയും അവിസ്മരണീയമായ അഭിനയമുഹൂർത്തങ്ങളും ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്. വിപ്ലവവീര്യം നിറഞ്ഞുനിൽക്കുന്ന സിനിമയുടെ സെക്കൻഡ് ഹാഫിലെ ഓരോ രംഗങ്ങളും ശ്വാസമടക്കിപിടിച്ചിരുന്ന് കണ്ടിരുന്നുപോകും വിധമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സിംഗിൾ ഷോട്ടിലുള്ള ഉള്ളുലയ്ക്കുന്ന ക്ലൈമാക്സും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പോലീസ് സേനയിലെ പുഴുകുത്തുകളും ഉള്ളുകളികളും സംഘർഷങ്ങളുമൊക്കെ ചിത്രം തുറന്നുകാണിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം വിജയ് ആണ്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനൊപ്പം, സമരത്തിന്റെ തീവ്രതയൊക്കെ ഏറെ ആഴത്തിൽ ഹൃദയസ്പർശിയായ വിധത്തിൽ, സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാൻ ഛായാഗ്രാഹകന്‍ സാധിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്നത് മാത്രം എടുത്തുകൊണ്ട് അളന്നുമുറിച്ചുള്ള ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും എടുത്തുപറയേണ്ടതാണ്. സിനിമ സംസാരിക്കുന്ന വിഷയവും കഥാപാത്രങ്ങളുടെ തീവ്രതയും ആന്തരിക സംഘർഷങ്ങളും പ്രേക്ഷകരിലെത്തിക്കുന്നതും അതോടൊപ്പം കഥയുടെ ഗൗരവം പ്രേക്ഷകർക്ക് അനുഭവമാകുന്ന വിധത്തിലും ഉള്ളതാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതം. ടൊവിനോയുടെ കരിയറിലെ തന്നെ ഒരു പൊൻതൂവലാണ് നരിവേട്ട എന്ന് നിസ്സംശയം പറയാം. ഒരു തുണ്ട് ഭൂമിക്കായുള്ള ആദിവാസി സമൂഹങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം തീർച്ചയായും ഓരോ മലയാളികളും കണ്ടിരിക്കേണ്ടത് തന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
പ്രണയവും മരണവും തോരാതെ പെയ്ത് ഒരു പുസ്തകപ്രകാശനം, പാട്ടുമെഴുത്തും ഇഴകലര്ന്ന് രണ്ട് പുസ്തകങ്ങള്‍!
തിരുവനന്തപുരം: പ്രണയം, മരണം. മനുഷ്യാവസ്ഥകളെ ആഴത്തില്‍ ചെന്ന് തൊടുന്ന ഈ രണ്ട് അവസ്ഥകളെയും കുറിച്ച് തോരാതെ പറഞ്ഞുപറഞ്ഞ് ഒരു പുസ്തക്രപകാശനം. തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എന്‍ ജി ഹാളിലാണ് പാട്ടുകൊണ്ടും എഴുത്തു കൊണ്ടും പ്രണയമരണങ്ങളെ പൂരിപ്പിക്കുന്ന രണ്ട് പുസ്തകങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങിയത്. മാധ്യമപ്രവര്‍ത്തകനായ ജയന് മഠത്തില്‍ എഴുതിയ 'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ' എന്ന പുസ്തകമായിരുന്നു അതിലൊന്ന്. സംസ്ഥാന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറും എഴുത്തുകാരിയുമായ ഷര്‍മിള സി നായര്‍ എഴുതിയ 'പാട്ട്, പ്രണയം, ജീവിതം' എന്ന പുസ്തകം അടുത്തത്. എഴുത്തുകാരായ കെ വി മോഹന്‍ കുമാര്‍, ജി ആര് ഇന്ദുഗോപന് എന്നിവരാണ് രണ്ട് പുസ്തകങ്ങളും ഒരുമിച്ച് പ്രകാശനം ചെയ്തത്. ്രപകാശന ചടങ്ങില്‍ ചടങ്ങില്‍ കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടുക്കല്‍ അധ്യക്ഷത വഹിച്ചു. അജിത്ത് എസ്. ആര്. ആമുഖപ്രഭാഷണം നടത്തി. സി. ആര്. ജോസ് പ്രകാശ് സംസാരിച്ചു. ഷര്‍മിള സി. നായര്‍ മറുപടി പ്രസംഗം നടത്തി. പി.എസ്. സുരേഷ് സ്വാഗതവും ജയന് മഠത്തില്‍ നന്ദിയും പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക പ്രമീളയാണ് ഏകോപനം നിര്‍വഹിച്ചത്. സൈകതം ബുക്സാണ് ഇരു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. 'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ' എഴുത്തിന്റെയും ചിന്തയുടെയും പ്രണയത്തിന്റെയും ലോകങ്ങളില്‍ അലയുകയും ആത്മഹത്യ കൊണ്ട് സ്വജീവിതങ്ങള്ക്ക് ഫുള്‍ സ്റ്റോപ്പിടുകയും ചെയ്ത 11 പ്രതിഭകളുടെ ജീവിതത്തിന്റെ സവിശേഷമായ പകര്‍ത്തെഴുത്താണ് ജയന് മഠത്തില്‍ എഴുതിയ 'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ' എന്ന പുസ്തകം. അല്‍ഫോണ്‍സിന സ്റ്റോണി, സാഫോ, വിസ്വാസ ഷിംബോസ്ക, എമിലി ഡിക്കിന്‍സണ്‍, വെര്‍ജീനിയ വൂള്‍ഫ്, സില്‍വിയ പ്ലാത്ത്, സൂസന് സൊന്റാഗ്, മായാ ആഞ്ചലോ, ടോണി മോറിസണ്‍, രാജലക്ഷ്മി, നന്ദിത എന്നീ എഴുത്തുകാരികളുടെ ജീവിതവും പ്രണയവും മരണവുമാണ് ഈ പുസ്തകത്തില്‍. പ്രണയമരണങ്ങള്ക്കിടയില് ഉഴറിനടന്ന ജീവിതാഖ്യാനങ്ങളെ കവിതയുടെയും നിശിതവായനയുടെയും അച്ചിലിട്ട് ജീവിതത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു, ഈ പുസ്തകം. 'ഒരേ സമയം പ്രണയോപനിഷത്തും മരണോപനിഷത്തുമാവുന്ന പുസ്തകം' എന്നാണ് നിരൂപകനായ ഡോ. സാബു കോട്ടുക്കല്‍ ആമുഖക്കുറിപ്പില്‍ ഈ ലേഖനസമാഹാരത്തെ വിശേഷിപ്പിക്കുന്നത്. 'പാട്ട്, പ്രണയം, ജീവിതം' ജീവിതങ്ങളെ മാറ്റിയെഴുതിയ ചലച്ചിത്ര ഗാനങ്ങളുടെ കഥ എന്നോ പാട്ടു കൊണ്ട് അടിവരയിടുന്ന ജീവിതങ്ങളുടെ ആഖ്യാനമെന്നോ പറയാവുന്ന പുസ്തകമാണ് ഷര്‍മിള സി നായര്‍ എഴുതിയ 'പാട്ട്, പ്രണയം, ജീവിതം' എന്ന പുസ്തകം. പാട്ടോര്‍മ്മകളുടെ സമാഹാരം എന്ന് ഒറ്റ നോട്ടത്തില്‍ വിശേഷിപ്പിക്കാം. പക്ഷേ, അതിനപ്പുറവുംആഴക്കലക്കങ്ങളുണ്ട് ഈ പുസ്തകം പറയുന്ന ജീവിതാവസ്ഥകളുടെ ഉള്‍ക്കടലുകള്‍ക്ക്. പ്രണയത്തിനും മരണത്തിനും തീഴെറുതിയ ജീവിതങ്ങള്‍. ആനന്ദവും അഴലുകളും മാറിമാറിക്കൊത്തുന്ന അനുഭവങ്ങള്‍. ഉന്മാദത്തിനും വിഷാദത്തിനുമിടയില്‍ പാട്ടിന്റെ കൈ പിടിച്ച് ജീവിതത്തെ മുറുക്കിപ്പിടിക്കുന്ന മനുഷ്യവ്യസനഗാഥകള്. ജീവിതത്തിന്റെ കടലിളക്കങ്ങളെ പാട്ടുകൊണ്ട് അടയാളപ്പെടുത്തുന്ന ആഖ്യാനങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 'പാട്ടോര്‍മ്മ' എന്ന കോളം എഴുതുന്ന ഷര്‍മിള സി നായര്‍ ഈ പുസ്തകത്തിലൂടെ നമുക്ക് പ്രിയപ്പെട്ട പാട്ടുകളുടെ അകംപുറം കാണിച്ചുതരികയാണ്. പാട്ടുകള്‍ ജീവശ്വാസമായി ജീവിച്ച വാണി ജയറാം, ബോംബെ രവി, പീര്‍ മുഹമ്മദ്, ശ്രീകുമാരന്‍ തമ്പി, കെ ജയകുമാര്‍ എന്നിവരുടെ സംഗീതലോകങ്ങളെ ആത്മാവ് കൊണ്ട് അടയാളപ്പെടുത്തുന്ന അഞ്ച് കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്.
എൻജിനീയറിങ്: ഇൻഡസ്ട്രിക്ക് അനുയോജ്യമായ കോഴ്സ് പഠിക്കാൻ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
എൻജിനീയറിങ് എല്ലാക്കാലത്തും തൊഴിൽ ഉറപ്പാക്കുന്ന പഠനശാഖയാണ്. ഒരു അടിസ്ഥാന വൈദഗ്ധ്യം ആണ് എന്നതിനാൽ എൻജിനീയറിങ് ലോകത്ത് എവിടെ ജോലി ചെയ്യാനും പുതിയ മേഖലകളിലേക്കുള്ള മാറ്റത്തിനും വളരെ വേഗം സഹായിക്കുന്നു. വിദഗ്ധരായ എൻജിനീയർമാർക്ക് എപ്പോഴും അതുകൊണ്ട് തന്നെ ഡിമാൻഡ് ഉണ്ട്. എൻജിനീയറിങ് പഠനത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കുമ്പോൾ അതിനാൽ വളരെ ശ്രദ്ധിക്കണം. അടിസ്ഥാനസൗകര്യങ്ങൾ മുതൽ ഫാക്കൽറ്റിവരെ വളരെ പ്രധാനമാണ്. എന്തുകൊണ്ട് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ എൻജിനീയറിങ്? എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ ദശകങ്ങളുടെ അനുഭവസമ്പത്തും പുതിയ മാറ്റങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. പി. കെ ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ (P.K. Das Deemed to be University) പ്രൊമോട്ടേഴ്സ് ആയ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കേരളത്തിലും തമിഴ്നാട്ടിലുമായി വർഷങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു. വിവിധ കോളേജുകളിലായി എൻജിനീയറിങ്, എയ്റോനോട്ടിക്സ്, ആർക്കിടെക്ചർ, മെഡിസിൻ, പാരാമെഡിക്കൽ, നഴ്സിങ്, ഫർമസി, മാനേജ്മെന്റ്, ലോ, ആർട്സ് ആൻഡ് സയൻസസ് തുടങ്ങിയ വൈവിധ്യമുള്ള പഠനശാഖകളിൽ കോഴ്സുകൾ നൽകുന്നു. മികച്ച ഫാക്കൽറ്റി, അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ക്ലാസ്റൂമുകൾ, ലാബുകൾ, ഡിജിറ്റൽ ലൈബ്രറികൾ എന്നിവ ഉറപ്പാക്കുന്നു. ഇതിലൂടെ സ്ഥിരമായി ഉയർന്ന വിജയശതമാനവും പ്ലേസ്മെന്റ് റെക്കോഡുകളും സ്ഥാപിക്കുന്നു. നെഹ്റു കോർപ്പറേറ്റ് പ്ലേസ്മെന്റ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് (NCPIR ) വിദ്യാർഥികൾക്ക് ആദ്യവർഷം മുതൽ തന്നെ മത്സര പരീക്ഷകൾക്കുള്ള തൊഴിലധിഷ്ഠിത പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകുന്നു. ഇത് മികച്ച പാക്കേജിൽ ഒന്നാംനിര കമ്പനികളിൽ ജോലി ഓഫറുകളും ലഭിക്കാനും സഹായിക്കുന്നു. അതത് തൊഴിൽമേഖലകൾക്ക് അനുയോജ്യമായ വിധത്തിൽ കരിക്കുലം ഡിസൈനിൽ മാറ്റം വരുത്തിയുള്ള പ്രായോഗിക പഠനമാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രത്യേകത. ഇത് വൈദഗ്ധ്യ വികാസത്തിന് സഹായം നൽകുന്നു. കൂടാതെ എൻ.എസ്.എസ്, എൻ.സി.സി. യൂണിറ്റുകൾ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയും സാമൂഹിക നൈപുണ്യവും വർദ്ധിപ്പിക്കുന്നു. മികവിന്റെ കേന്ദ്രങ്ങളായ മറ്റു സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് നെഹ്റു ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഡിഎസ്ടിയുടെ പിന്തുണയുള്ള എൻജിഐ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററും കേരള സ്റ്റാർട്ടപ്പ് മിഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള IEC, New Gen IEDC തുടങ്ങിയ സംരംഭങ്ങളും നെഹ്റു ഗ്രൂപ്പിന്റെ ഭാഗമാണ്. കൂടാതെ ഇൻഡസ്ട്രി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന IATA, AMADEUS, SAP പരിശീലന കേന്ദ്രം, Microsoft, Redhat (LINUX) എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര സർവകലാശാലകളുമായും പങ്കാളിത്തമുണ്ട്. ഇതിൽ നെഹ്റു ഗ്രൂപ്പിന്റെ IATA പരിശീനകേന്ദ്രം ആഗോളതലത്തിൽ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമ്പത്തികഭാരം മിടുക്കരായ വിദ്യാർഥികളുടെ ഭാവിക്ക് വിലങ്ങാകാതിരിക്കാൻ വിവിധ സ്കോളർഷിപ്പ് പ്രോഗ്രാമുകളും നെഹ്റു ഗ്രൂപ്പ് നൽകുന്നുണ്ട്. നെഹ്റു വിജ്ഞാൻ സ്കോളർഷിപ്പ്, എക്സ്-സർവീസ്മെൻ സ്കോളർഷിപ്പ്, സിംഗിൾ പാരന്റ് സ്കോളർഷിപ്പ്, സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് തുടങ്ങി നിരവധി സാമ്പത്തിക സഹായ പദ്ധതികൾ നിലവിലുണ്ട്. ഓരോ വർഷവും ഏകദേശം 2,000 വിദ്യാർത്ഥികൾ മെറിറ്റ്/ആവശ്യാധിഷ്ഠിതമായ സ്കോളർഷിപ്പുകളിൽ പഠിക്കുന്നു. ഓട്ടോണമസ് പദവിയുള്ള എൻജിനീയറിങ് കോളേജുകൾ സ്വയംഭരണാവകാശം നേടിയിട്ടുള്ള തൃശൂർ പാമ്പാടിയിലെ നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്റർ (NCERC), പാലക്കാട് ലക്കിടിയിലെ ജവഹർലാൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (JCET) എന്നിവയാണ് കേരളത്തിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള എൻജിനീയറിങ് കോളേജുകൾ. കേരളത്തിൽ ആദ്യമായി സാറ്റലൈറ്റ് ലോഞ്ച് പാർട്ടിസിപ്പേഷൻ സാധ്യമായ സ്വകാര്യ കോളേജും NCERC ആണ്. നാഷണൽ ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) 'A' ഗ്രേഡ് NCERCക്കും, 'A+' ഗ്രേഡ് JCETക്കും ലഭിച്ചിട്ടുണ്ട്. NCERCയിലെ മെക്കട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് കോഴ്സുകൾക്കും, JCETയിലെ എയ്റോനോട്ടിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് കോഴ്സുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റേയും (എൻബിഎ) അംഗീകാരമുണ്ട്. ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനമാണ് ലക്കിടിയിലെ ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന ആദ്യകാല സ്ഥാപനങ്ങളിലൊന്നാണ്. 13 വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മൂന്ന് വിമാനങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള മോഡൽ എയർപോർട്ട്, അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ, സ്മാർട്ട് ക്ലാസുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരത്തെ എയർ ഇന്ത്യയാണ് വിദ്യാർഥികൾക്ക് എയർക്രാഫ്റ്റ് മെയ്ന്റൻസിൽ പരിശീലനം നൽകുന്നത്. എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ് എയർക്രാഫ്റ്റ് മെയ്ന്റനൻസുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അറിവും പരിശീലനവും നൽകുന്ന പ്രോഗ്രാമാണ് എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ്(എഎംഇ). കോഴ്സ് പൂർത്തിയാക്കിയിതിനുശേഷം ആവശ്യമായ സർട്ടിഫിക്കേഷനുകളും ലൈസൻസും നേടിയാൽ എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറായി ജോലി ചെയ്യാം. കൊമേഴ്സ്യൽ എയർലൈനുകൾ, സ്വകാര്യ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, എയർക്രാഫ്റ്റ് നിർമാണ കമ്പനികൾ, മെയ്ന്റനൻസ് ആൻഡ് റിപ്പയർ ഓർഗനൈസേഷനുകൾ, റെഗുലേറ്റി അതോറിറ്റികൾ തുടങ്ങി ഏവിയേഷൻ രംഗത്തെ വിവിധ മേഖലകളിൽ അവസരങ്ങൾ ലഭിക്കും. NCERC, JCET എന്നീ കോളേജുകളിലെ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ ചുവടെ. ബി.ടെക് കോഴ്സുകൾ മെക്കട്രോണിക്സ് എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, കൺട്രോൾ സിസ്റ്റംസ് എന്നിവയുടെ തത്വങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനശാഖയാണ് മെക്കട്രോണിക്സ്. റോബോട്ടിക്സ്, ഓട്ടോമേഷൻ, ഓട്ടോമോട്ടീവ്, എയ്റോസ്പെയ്സ്, മാനുഫാക്ചറിങ്, ഹെൽത്ത്കെയർ, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ വൈവിധ്യമുള്ള മേഖലകളിൽ മെക്കട്രോണിക്സ് എൻജിനീയർമാർക്ക് ജോലി ലഭിക്കും. സിവിൽ എൻജിനീയറിങ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എല്ലാക്കാലത്തും പ്രസക്തിയുള്ള എൻജിനീയറിങ് ശാഖയാണ് സിവിൽ എൻജിനീയറിങ്. പ്രോജക്ടുകളുടെ ഡിസൈൻ, നിർമാണം, മെയ്ന്റനൻസ് എന്നിവയാണ് ഇതിലുള്ളത്. സ്ട്രക്ചറൽ എൻജിനീയറിങ്, ജിയോടെക്നിക്കൽ എൻജിനീയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, വാട്ടർ റിസോഴ്സസ് എൻജിനീയറിങ്, കൺസ്ട്രക്ഷൻ എൻജിനീയറിങ്, കോസ്റ്റൽ എൻജിനീയറിങ്, അർബൻ പ്ലാനിങ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്ട്രക്ഷൻ മെറ്റീരിയൽസ് എൻജിനീയറിങ് എന്നിവ സിവിൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട മേഖലകളാണ്. നിരവധി തൊഴിൽ സാധ്യതകളുള്ള മേഖലയാണിത്. ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ് ഇലക്ട്രിസിറ്റി, ഇലക്ട്രോണിക്സ്, ഇലക്ട്രോമാഗ്നറ്റിസം എന്നിവയുടെ പഠനവും രൂപകൽപ്പനയും പ്രയോഗവും ഉൾപ്പടുന്ന വിപുലമായ ശാഖയാണ് ഇലക്ട്രിക്കൽ എൻജിനീയറിങ്. പവർ യൂട്ടിലിറ്റീസ്, ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്, എയ്റോസ്പെയ്സ്, ഓട്ടോമോട്ടീവ്, ഹെൽത്ത്കെയർ തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ അവസരങ്ങളുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് (ഇൻഡസ്ട്രി ഇന്റഗ്രേറ്റഡ്) എൻജിനീയറിങ്ങിലെ ഏറ്റവും വിപുലവുമായ പഠനശാഖയായ മെക്കാനിക്കൽ എൻജിനീയറിങ്, ഹെവി ടൂളുകളുടെയും മെഷീനുകളുടെയും പ്രവർത്തന സംവിധാനം മനസിലാക്കാൻ അവസരമൊരുക്കുന്നു. മാനുഫാക്ചറിങ്, ഓട്ടോമോട്ടീവ്, എയ്റോസ്പെയ്സ്, എനർജി, കൺസ്ട്രക്ഷൻ, ബയോമെഡിക്കൽ, റിസർച്ച് ആൻഡ് ഡവലപ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ മെക്കാനിക്കൽ എൻജിനീയർക്ക് തൊഴിലവസരങ്ങളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വൈദ്യുത ഘടകങ്ങളുപയോഗിച്ച് ഇലക്ട്രോണിക് സർക്യൂട്ടുകളും യന്ത്രങ്ങളും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളും അവയുടെ സംവിധാനങ്ങളും ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന പഠനശാഖയാണിത്. ഡിപ്പാർട്മെന്റിലെ 3D പ്രിന്റിങ് മെഷീൻ ഉപയോഗിച്ച് 3D മോഡലിങ്, പ്രിന്റിങ് എന്നിവയിൽ വിദ്യാർഥികൾക്കായി വർക്ക്ഷോപ്പുകൾ നടത്തിയിട്ടുണ്ട്. വിവിധ പ്രോട്ടോടൈപ്പുകളും വ്യവസായങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും ഈ മെഷീനിൽ പ്രിന്റ് ചെയ്യുന്നു. മാത്രമല്ല, റോബോട്ടിക്സ് ലാബ് അലങ്കരിക്കാനുള്ള ഗിയറുകൾ 3D പ്രിന്റിങ് മെഷീൻ വഴിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് ടെക്നോളജിസ്റ്റ്, ടെസ്റ്റ് എൻജിനീയർ, പ്രോജക്ട് എൻജിനീയർ, ഡവലപ്മെന്റ് മാനേജർ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ കൺസൾട്ടന്റ് തുടങ്ങിയവയാണ് ജോലി സാധ്യതകൾ. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് കോഴ്സുകൾ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മിഷ്യൻ ലേണിംഗ് എന്നീ പുതുതലമുറ കോഴ്സുകൾ ലഭ്യമാണ്. ഡാറ്റ സയൻസിൽ ബി.ടെക് പാസാകുന്നവർക്ക് ഡാറ്റ സയിന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, മെഷീൻ ലേണിങ് എൻജീനീയർ, ബിഗ് ഡാറ്റ എൻജീനീയർ, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ്, ഡാറ്റ എൻജിനീയർ, ഡാറ്റ കൺസൾട്ടന്റ്, റിസർച്ച് സയിന്റിസ്റ്റ്, ഡാറ്റ പ്രോഡക്ട് മാനേജർ, സംരംഭകൻ തുടങ്ങിയ നിലകളിൽ ജോലി ചെയ്യാം. സൈബർ സെക്യൂരിറ്റിയിൽ ബി.ടെക് കഴിഞ്ഞാൽ സെക്യൂരിറ്റി ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി എൻജിനീയർ, കംപ്യൂട്ടർ ഫോറൻസിക് അനലിസ്റ്റ്, ആപ്ലിക്കേഷൻ സെക്യൂരിറ്റി എൻജിനീയർ, ക്ലൗഡ് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, മാൽവെയർ അനലിസ്റ്റ് തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മിഷ്യൻ ലേണിംഗിലെ ബി.ടെക്കും മികച്ച കരിയർ സാധ്യത ഉറപ്പാക്കുന്നു. അഗ്രിക്കൾച്ചറൽ എൻജിനീയറിങ് കാർഷിക മേഖലയിലെ യന്ത്രവത്കരണം, ജലസേചനം, ഭക്ഷ്യവിളകളുടെ ഉൽപ്പാദനം, സംഭരണം, സംസ്കരണം, വിതരണം എന്നിവയ്ക്കായി എൻജിനീയറിങ് ശാസ്ത്രശാഖകളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്ന വിഭാഗമാണ് അഗ്രിക്കൾച്ചർ എൻജിനീയറിങ്. ഈ ശാഖയിൽ വിവിധ കാർഷിക യന്ത്രങ്ങളുടെ രൂപകല്പനയും വികസനവും ഉൾപ്പെടുന്നു, ഇത് കാർഷിക മേഖലയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അതുവഴി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കും. ഭൂമിയുടെയും തൊഴിലാളികളുടെയും ലഭ്യത കുറവുമൂലമുള്ള പ്രശ്നങ്ങളും ഇതുവഴി പരിഹരിക്കാൻ കഴിയും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് കോഴ്സുകളുടെ എൻജിനീയറിങ് അടിസ്ഥാന തത്വങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്കിടി JCET- യിൽ അഗ്രിക്കൾച്ചർ എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകളായ ഐ.ഒ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ), മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, ഡിസൈൻ തിങ്കിങ്, പ്രോഡക്റ്റ് ഡെവലപ്മെന്റ്, പ്രിസിഷൻ ഫാർമിങ് തുടങ്ങിയ നൂതനമായ കാർഷിക സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം നൽകുന്നു. ബി.ടെക് അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദധാരികൾക്ക് ഫാം പവർ മെഷിനറി, മണ്ണ്-ജല സംരക്ഷണം, അഗ്രികൾച്ചർ ഫുഡ് പ്രോസസിങ്, അഗ്രി-ബിസിനസ് മാനേജ്മെന്റ് എന്നിങ്ങനെ വ്യത്യസ്ത പാത പിന്തുടരാനാകും. കൃഷി-കർഷകക്ഷേമ, മണ്ണ്-ജല സംരക്ഷണ വകുപ്പുകളിൽ അസിസ്റ്റന്റ് എൻജിനീയർ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ സംസ്ഥാന-കേന്ദ്ര പദ്ധതികളിൽ ഫീൽഡ് അസിസ്റ്റന്റ്, എം.ജി.എൻ.ആർ.ഇ.ജി.എ പ്രോഗ്രാമിൽ ജില്ലാ എൻജിനീയർ, ബ്ലോക്ക് ലെവൽ എൻജിനീയർ, എസ്.എം.എ.എമ്മിൽ ടെക്നിക്കൽ അസിസ്റ്റന്റ്. പ്രോജക്ട്, ഫുഡ് സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിക്കാം. ഭൂഗർഭ ജല വകുപ്പ്, കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ (കെയ്കോ), റീജിയണൽ അഗ്രോ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (റെയ്ഡ്കോ) എന്നിവിടങ്ങളിൽ ജോലി ചെയ്യാം. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) കോഴിക്കോട്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) തുടങ്ങി വിവിധ കേന്ദ്ര-സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇന്ത്യയിലുടനീളമുള്ള ഗവേഷണ സ്ഥാപനങ്ങളിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് (NIT) ഇന്ത്യയിലും അഗ്രിക്കൾച്ചറൽ എൻജിനീയർമാർ അഭിമാനകരമായ പദവികൾ വഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, തഞ്ചാവൂർ (NIFTEM), ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകൾ, പ്ലാന്റേഷൻ കോർപ്പറേഷൻ, അഗ്രി ബിസിനസ് മേഖലകൾ, സ്വകാര്യ വ്യവസായങ്ങൾ മുതൽ മുൻനിര ട്രാക്ടർ, ഫാം മെഷിനറി വ്യവസായങ്ങളുടെ വിപണന മേഖലകളിൽ വരെ അഗ്രിക്കൾച്ചർ എൻജിനീയർമാർക്ക് സാധ്യതകളുണ്ട്. അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ഇറിഗേഷൻ എൻജിനീയർമാരായും ലാൻഡ് സ്കേപ്പ് ആർക്കിടെക്റ്റുകളായും അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദധാരികൾക്ക് ജോലി ലഭിക്കും. എയ്റോനോട്ടിക്കൽ എൻജിനീയറിങ് വിമാനങ്ങളുടെ രൂപകൽപ്പന, നിർമാണം, ടെസ്റ്റിങ്, മെയ്ന്റനൻസ് തുടങ്ങിയവുമായി ബന്ധപ്പെട്ട പഠനശാഖയാണ് എയ്റോനോട്ടിക്കൽ എൻജിനീയറിങ്. ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സംവിധാനമായതിനാൽ വിദ്യാർഥികൾക്ക് സ്വന്തം താൽപര്യം അനുസരിച്ച് എൻജിനീയറിങ്ങിന്റെ വ്യത്യസ്ത വിഭാഗങ്ങളിലെ കോഴ്സുകൾ തെരഞ്ഞെടുക്കാം. എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, ടെക്നിക്കൽ പബ്ലിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലും എയർട്രാഫിക് കൺട്രോളർ, സയിന്റിസ്റ്റ്, എയർഫോഴ്സിൽ ഫ്ളൈയിങ് ഓഫീസർ തുടങ്ങിയ പൊസിഷനുകളിലും മികച്ച ജോലി നേടാം. വിമാന നിർമാതാക്കൾ, ബഹിരാകാശ ഏജൻസികൾ, ഡിആർഡിഒ പോലുള്ള ഗവേഷണ സംഘടനകൾ, പ്രതിരോധ കമ്പനികൾ, എയർലൈനുകൾ എന്നിവിടങ്ങളിലെല്ലാം എയ്റോനോട്ടിക്കൽ എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ഉണ്ട്. രൂപരേഖ, നിർമാണം, പരിശോധന, ഗവേഷണം, ഓപ്പറേഷൻസ്, മെയിൻറനൻസ് റോളുകളിൽ ഇവർക്ക് ജോലി ചെയ്യാം. വിമാനഘടന, എയ്റോഡൈനാമിക്സ്, പ്രൊപ്പൽഷൻ തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസേഷനും സാധ്യതയുണ്ട്. സാങ്കേതികവിദ്യയിൽ ഉണ്ടാകുന്ന മുന്നേറ്റത്തിന്റെ ഫലമായി കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ വിമാന, ബഹിരാകാശ യാനങ്ങളുടെ ആവശ്യകത ഉയർന്നിട്ടുണ്ട്. ഈ ആവശ്യകത തൃപ്തിപ്പെടുത്തുന്നതിലും വ്യോമയാന, ബഹിരാകാശ മേഖലയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിലും എയ്റോട്ടിക്കൽ എൻജിനീയർമാർക്ക് മുഖ്യ പങ്ക് വഹിക്കാനുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് സൈബർ സെക്യൂരിറ്റി എനർജി സിസ്റ്റംസ് വിഎൽഎസ്ഐ ഡിസൈൻ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസിങ് എംബിഎ എംസിഎ കൂടുതൽ വിവരങ്ങൾക്ക് -- ഫോൺ: 7510331777, 7510221777, ഇമെയിൽ: office@ncerc.ac.in, admissions@ncerc.ac.in
രാജ്യമെമ്പാടുമുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മുത്തശ്ശി. തോക്കുമായി എത്തിയ ആക്രമിയെ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു വടി കൊണ്ട് വിരട്ടിയോടിച്ചാണ് ഈ മുത്തശ്ശി സമൂഹ മാധ്യമങ്ങളില്‍ താരമായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് മുത്തശ്ശിയുടെ ഈ വിരോചിതമായ ഇടപെടൽ നാടും നാട്ടാരും അറിഞ്ഞത്. മൊറാദാബാദിൽ നടന്ന സംഭവത്തിന്റെ സിസിടിവി വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുത്തശ്ശിയുടെ സമയോചിതമായ ഇടപെടലിനെയും ധൈര്യത്തെയും പ്രശംസിച്ച നിരവധി ആളുകളാണ് സമൂഹ മാധ്യമത്തിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ രണ്ട് പുരുഷന്മാർ തമ്മിൽ ഒരു വീടിന് മുന്നിൽ സംഘർഷത്തിൽ ഏർപ്പെടുന്നത് കാണാം. ഇവരിൽ ഒരാളുടെ കയ്യിൽ ഒരു തോക്കും കാണാം. ഇരുവരും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ വൃദ്ധയായ ഒരു സ്ത്രീ തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു വടിയുമായി പുറത്തേക്ക് വരുന്നു. തുടർന്ന് തെല്ലും ഭയം ഇല്ലാതെ അവർ വഴക്ക് കൂടിക്കൊണ്ടിരുന്ന പുരുഷന്മാർക്ക് അരികിലേക്ക് ചെല്ലുന്നു. An elderly woman could be seen confronting a gunman using her lathi while men from neighbourhood fled from the spot, Moradabad UP pic.twitter.com/5zTWz21ccc — Ghar Ke Kalesh (@gharkekalesh) May 25, 2025 വടിയുമായി വരുന്ന മുത്തശ്ശിയെ കണ്ടതും സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന പുരുഷന്മാർ രണ്ട് വഴിക്കായി ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. പിന്നീട് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ലെങ്കിലും മുത്തശ്ശിയുടെ വടിപ്രയോഗത്തിൽ ഇരുവരും സ്ഥലം വിട്ടു എന്ന് വേണം അനുമാനിക്കാൻ. സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ക്ലിപ്പ് ഇതിനോടകം 5 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. യഥാർത്ഥ ധൈര്യം ശക്തിയിലും പ്രായത്തിലും അല്ലെന്നും ഓരോരുത്തരുടെയും മനസിലാണ് വേണ്ടതെന്നും മുത്തശ്ശി കാട്ടിത്തന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് മൊറാദാബാദ് പോലീസ് രംഗത്തെത്തി. മൊറാദാബാദ് പോലീസിന്റെ ഔദ്യോഗിക X- ഹാൻഡിലിൽ പങ്കിട്ട വിവരമനുസരിച്ച്, കട്ഘർ പോലീസ് സ്റ്റേഷനിൽ സംഭവത്തെ കുറിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെ ഇതിനകം അറസ്റ്റ് അറസ്റ്റ് ചെയ്തതായും കേസിൽ മറ്റ് നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: പിവി അൻവർ കറിവേപ്പിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) വിശ്വാസ്യത തകർന്നെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിഷയത്തിൽ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടും. ഈ വിഷയത്തിൽ നിയമ ന്ർമ്മാണത്തിനുള്ള സാധ്യതയും തേടും. സംസ്ഥാനത്ത് നിലവിൽ നിരവധി ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ട്. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്തുത പരിശോധിക്കാതെയുള്ള വിമർശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇഡി കേസിലെ ചോദ്യത്തോട് വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി ഇഡി മാറിയെന്ന് അദ്ദേഹം മറുപടി നൽകി. നിയമ വിധേയമല്ലാത്ത നടപടികളിലേക്കാണ് ഇഡി കടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോട് പിവി അൻവറിനെ കറിവേപ്പില പോലെ എല്ലാവരും കളഞ്ഞല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ശക്തമായ കാറ്റ്, തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് മരം ട്രാക്കിലേക്ക് വീണത്. വീഴ്ചയിൽ ഇലക്ട്രിക് ലൈനുകളും പൊട്ടിയിട്ടുണ്ട്. വൈകുന്നേരം ആറുമണിയോടെ കൂടിയായിരുന്നു സംഭവം. റെയിൽവേ ഇലക്ട്രിക് ലൈനിലൂടെയുള്ള വൈദ്യുതി വിച്ഛേദിച്ചു. വർക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളും തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളും ഗതാഗതം നിർത്തിവച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് മരം വീണത്. ഈ ഭാഗത്തേക്കുള്ള ലൈനിലാണ് വൈദ്യുതി വിച്ഛേദിച്ചത്. മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ മരം വീണു. കന്യാകുമാരി പുനലൂർ എക്സ്പ്രസ് കഴക്കൂട്ടത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഇന്റർസിറ്റി മുരുക്കുംപുഴയിൽ നിർത്തിയിട്ടു. വഞ്ചിനാട് എക്സ്പ്രസ് കഴക്കൂട്ടത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളെ ഉൾപ്പെടുത്തിയുള്ള ഇഡി കുറ്റപത്രത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി മാറിയെന്നും നിയമ വിധേയമല്ലാത്ത നടപടികളിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോടതിയിൽ നിന്നടക്കം കടുത്ത വിമർശനങ്ങൾ നേരിടുന്ന ഏജൻസിയാണ് ഇഡി. കേരളത്തിലും ആ രീതിയിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താൻ ശ്രമം നടക്കുകയാണ്. സിപിഎം നേതാക്കൾ കളങ്കരഹിത പൊതു ജീവിതത്തിന്റെ ഉടമകളാണ്. കേസിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം- വിവരങ്ങളറിയാം സിപിഎമ്മിനേയും തൃശൂരിലെ മുതിർന്ന നേതാക്കളേയും പ്രതികളാക്കിയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡിറക്ടേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. 180 കോടിയുടെ കളളപ്പണ ഇടപാടാണ് നടന്നതെന്നും കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എം എം വർഗീസ് തുടങ്ങിയ മുൻ ജില്ലാ സെക്രട്ടറിമാർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. ബാങ്കിലെ അഴിമതിപ്പണത്തിന്റെ വിഹിതം പാർട്ടി കണക്കുപറഞ്ഞ് വാങ്ങിയെന്നും അതുപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെന്നും റിപ്പോർട്ടിലുണ്ട്. 2011 മുതൽ 2021 വരെയുളള കാലഘട്ടത്തിൽ തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കളളപ്പണ ഇടപാടാണ്പരിശോധിച്ചത്. ബാങ്കിനെ ഭരണസമിതിയെ നിയന്ത്രിച്ചിരുന്നത് സിപിഎം ജില്ലാ നേതൃത്വമാണ്. ഇവരുടെ അറിവോടും ആശീർവാദത്തോടും കൂടിയാണ് ബാങ്കിലെ കോടികളുടെ ലോൺ തട്ടിപ്പ് നടന്നത്. ഈ കളളപ്പണ ഇടപാടിന്റെ വിഹിതം പാർടിയും കൈപ്പറ്റി. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ലഭിച്ച കളളപ്പണം ഈ അക്കൗണ്ടുകളിലൂടെയാണ് വന്നതും പോയതും. ഇതുപയോഗിച്ച് പാർടിക്കായി കെട്ടിടങ്ങൾ പണിതു. ഭൂസ്വത്തുക്കൾ വാങ്ങി. സിപിഎം ജില്ലാ സെക്രട്ടറിമാരായിരുന്ന കെ രാധാകൃഷ്ണൻ എം പി , എ സി മൊയ്ദീൻ, എം എം വർഗീസ് എന്നിവർക്ക് ഇക്കാര്യത്തിൽ അറിവും പങ്കാളിത്തവുമുണ്ടായിരുന്നു. ആദായ നികുതി വകുപ്പിന് നൽകിയ കണക്കുകളിൽ ഈ രഹസ്യ അക്കൗണ്ടുകൾ ഒഴിവാക്കി. സിപിഎം ജില്ലാ നേതൃത്വമാണ് കളളപ്പണ ഇടപാടിനുളള രഹസ്യ അക്കൗണ്ടിലെ വരവു പോക്കുകൾ നിയന്ത്രിച്ചിരുന്നത്. സിപിഎമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാക്കളെ കൂടാതെ ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ സി പ്രേമരാജൻ , പൊറത്തുശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി രാജു, പൊറത്തുശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ആർ പീതാംബരൻ എന്നിവരേയും പ്രതി ചേർത്തിട്ടുണ്ട്. അന്തിമ കുറ്റപത്രത്തിലെ 27 പ്രതികളടക്കം ആകെ 83 പ്രതികളാണ് കേസിലുൾപ്പെട്ടത്. കളളപ്പണ ഇടപാടുകൾക്ക് പാർടിയെ മറയാക്കുകയും അതിന്റെ ഗുണം പാർടിക്കുകൂടി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഎമ്മിനെ അറുപത്തിയെട്ടാം പ്രതിയാക്കിയത്.
തിരുവനന്തപുരം: അങ്കണവാടി പ്രീസ്കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ 'കുഞ്ഞൂസ് കാര്‍ഡ്' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. കുട്ടികളുടെ വികാസ മേഖലകള്‍ ഉള്‍പ്പെടുത്തികൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ ആയ കാര്‍ഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. ഒരു കുഞ്ഞിനെ അമ്മ മാത്രമല്ല അറിയേണ്ടത്. കുടുംബത്തില്‍ കുഞ്ഞുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും കുഞ്ഞിന്റെ വളര്‍ച്ചയില്‍ വരുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അത് ഉള്‍ക്കൊണ്ടാണ് പുതിയ അസ്സസ്മെന്റ് കാര്‍ഡ് പുറത്തിറക്കിയത്. കുട്ടികളുടെ വിവിധ വികാസ മേഖലകളായ ശാരീരിക ചാലക വികാസം, വൈജ്ഞാനിക വികാസം, ഭാഷാ വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മക-സര്‍ഗാത്മക വികാസം, ജീവിത നൈപുണ്യ വികാസം എന്നിവ ഉള്‍പ്പെടുന്ന ആകര്‍ഷകമായ കാര്‍ഡ് ആണ് പുറത്തിറക്കിയത്. ഇത്തരമൊരു കാര്‍ഡ് പുറത്തിറക്കുന്നതിന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ജീവിത നൈപുണ്യ വികാസം കുട്ടിയുടെ വികാസത്തിന് പ്രസക്തമായതിനാല്‍ പ്രായാനുസൃതമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളര്‍ച്ച വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയ വികാസം തിരിച്ചറിയണം എന്നതിനാല്‍ ആരോഗ്യം എന്ന തലക്കെട്ടില്‍ സംസാരം, കേള്‍വി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ ചേര്‍ത്തിട്ടുണ്ട്. ദന്താരോഗ്യം കുട്ടികളുടെ സമഗ്ര വികാസത്തില്‍ വളരെ ഗൗരവമായ പങ്കുവഹിക്കുന്നു എന്നതിനാല്‍ അത് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4 ക്വാര്‍ട്ടറുകളിലായി ഇ സി സി ഇ ദിനത്തില്‍ കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാല് ഉയരവും തൂക്കവും 4 തവണയായി കാര്‍ഡില്‍ രേഖപ്പെടുത്താനാകും. കുട്ടികളെ സംബന്ധിക്കുന്ന അലര്‍ജി, കുത്തിവെപ്പിന്റെ വിവരങ്ങള്‍, ഹാജര്‍ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അധികമായി ചേര്‍ത്തിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍ 3 നിറങ്ങളിലുള്ള ബബിളുകള്‍ ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവര്‍ത്തനങ്ങള്‍ എങ്കില്‍ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കില്‍ മഞ്ഞ, സാധിക്കുന്നില്ല എങ്കില്‍ ചുവപ്പ് എന്നിവയാണ് ബബിളുകള്‍. കുഞ്ഞിന് ഏതെങ്കിലും പ്രവര്‍ത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ വിദഗ്ധ പരിശോധനയ്ക്കായി റഫറല്‍ സേവനവും നല്‍കാം എന്നതാണ് കാര്‍ഡിന്റെ സവിശേഷത. ഈ തിരിച്ചറിവ് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ മുന്‍കൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം ഈ വിവരങ്ങള്‍ തുടര്‍പിന്തുണയ്ക്കായി ആരോഗ്യ വകുപ്പിന് കൈമാറും. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, സിഡിസി ഡയറക്ടര്‍ ഡോ. ദീപ ഭാസ്കരന്, സീനിയര്‍ റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ഡോ. ലീന, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ ലജീന കെഎച്ച്, അനിതദീപ്തി ബിഎസ്, സിഡിപിഒ ഇന്ദു വിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നീന്തല്‍ കഴിഞ്ഞ് ചെമ്പോത്തിനെപ്പോലെ ചുവന്ന കണ്ണുകളുമായി വീട്ടിലെത്തും, വഴക്കും അടിയും ഉറപ്പ്!
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. മാര്‍ച്ചിലെ കടുത്ത ചൂടിലാണ് പരീക്ഷ തീരുന്നത്. ഉച്ചക്ക് പരീക്ഷ കഴിഞ്ഞാലും മിക്കപ്പോഴും വീട്ടിലെത്തുന്നത് വൈകുന്നേരം. സ്കൂള്‍ വിട്ടു വരുമ്പോള്‍ വഴിക്കു കാണുന്ന പറങ്കിമാവിലെ പഴുത്തമാങ്ങകളിലും, കൊതിയൂറുന്ന പഴുത്ത കൊട്ടക്കകളിലുമായിരിക്കും മിക്കപ്പോഴും കണ്ണ്. കശുമാങ്ങയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം വിശപ്പിനെ തിരിച്ചു കൊണ്ടുവരും. പഴുത്ത നല്ല മഞ്ഞയും, ചുവപ്പും നിറത്തിലുള്ള മാങ്ങകള്‍. അവ കടിച്ചു തിന്നുമ്പോള്‍ പുറത്തേക്കൊഴുകുന്ന നീര് യൂണിഫോമില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയിട്ടുണ്ടാവും. സ്കൂള്‍ അടക്കുന്നതോടെ എല്ലാം മാറും. പേരറിയാത്ത എന്തോരം കളികള്‍. നാടു തെണ്ടി നടന്ന് വയറു നിറച്ചൊരു മാമ്പഴക്കാലത്തിന്റെ രുചിഭേദങ്ങള്‍. വൈകുന്നേരമായാല്‍ പിന്നെ തോട്ടിലേക്ക് ഒറ്റ ഓട്ടമായിരിക്കും. കൂട്ടിന് ചങ്ങാതിമാരും. വെള്ളം കലക്കി മറിച്ച് നീന്തല്‍ പരിശീലനം. അത് എല്ലായ്പ്പോഴും അവസാനിച്ചിരുന്നത് മുതിര്‍ന്നവരുടെ വരവോടെ ആയിരിക്കും. ചെമ്പോത്തിന്റെ കണ്ണു പോലെ ചുകന്ന കണ്ണുകളുമായി വീട്ടിലെത്തിയാല്‍ അമ്മയുടെ വഴക്കും, അടിയും ഉറപ്പ്. പിന്നെ ആശ്വാസം, രണ്ടു മാസം പുസ്തകം തുറക്കണ്ട, ഒന്നും പഠിക്കണ്ട എന്നതൊക്കെയാണ്. അവധിക്കാലത്തിന്റെ തുടക്കത്തിലാണ് പൂരവും വിഷുവും. പാമ്പുകള്‍ വിഹരിക്കുന്ന പുല്ലാഞ്ഞിക്കാടുകളില്‍ നിന്ന് ഏന്തി വലിഞ്ഞ് പൊട്ടിച്ചെടുക്കുന്ന ജട പൂക്കളും, ചെമ്പക പൂക്കളുമായിരുന്നു പൂരത്തിന് മാറ്റുകൂട്ടിയിരുന്നത്. മകീര്യം നക്ഷത്രം തൊട്ട് പൂരം വരെ നീളുന്ന ദിവസങ്ങളിലാണ് പൂവിട്ടിരുന്നത്. ചാണകവും കിണര്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന മഞ്ഞ നിറത്തിലുള്ള ചേടി മണ്ണും കുഴച്ച് കാമന്റെ മനോഹര രൂപങ്ങള്‍ ഉണ്ടാക്കിയിരുന്നത് അമ്മയായിരുന്നു. പൂരം കഴിയുന്ന അന്ന് ആഘോഷത്തോടെ 'അടുത്ത കൊല്ലവും നേരത്തെ കാലത്തെ വരണേ കാമാ' എന്ന പാട്ടു പാടി കാമനെയും പൂക്കളെയും കൊണ്ടു വെക്കുമ്പോള്‍ മനസ്സിനെന്തൊ വിഷമം ആണ്. പൂരം കഴിഞ്ഞ് വിഷു. ആ സന്തോഷം പറയാന്‍ പറ്റില്ല. ആണ്ടിലൊരു പുത്തനുടുപ്പ് കിട്ടുന്നത് വിഷുവിനും, ഓണത്തിനും ആണ്. അതും നമ്മടെ അളവിന് ചേരാത്ത ഡ്രസ്. അച്ഛന് ജോലി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങി വരും. രണ്ടോ മൂന്നോ പ്രാവശ്യം മാറ്റിയാലാണ് ഇത്തിരി പാകമായതൊന്ന് കിട്ടുക. വിഷുവിന്റെയന്ന് പുത്തനുടുപ്പൊക്കെയിട്ട് കണ്ണ് പൊത്തി അഞ്ചു തിരിയിട്ട വിളക്കിനു മുന്നില്‍ അമ്മ കൊണ്ടിരുത്തും. അച്ഛന് കൈ നീട്ടം തരും. ചുറ്റും കാതടപ്പിക്കുന്ന ഹൈഡ്രജന്‍ ബോംബിന്റെ പ്രകമ്പനം. അതിനു ശേഷം അടുത്ത വീടുകളിലൊക്കെ ഞാനും അനിയനും കണി കാണാന്‍ പോകും. അവരൊക്കെ തരുന്ന കൈ നീട്ടങ്ങള്‍ സ്വീകരിക്കാനാണ് ആ യാത്ര. ഉച്ചക്ക് എല്ലാരും കൂടിയിരുന്ന് വിഭവസമൃദ്ധമായ സദ്യ കഴിച്ച് ടി വിയുള്ള ഏതെങ്കിലും വീട്ടിലേക്ക് സിനിമ കാണാന്‍ പോകും. ആ സമയത്ത് നമ്മുടെ നാട്ടിലൊന്നും വൈദ്യുതി എത്തിയിരുന്നില്ല. വിഷുവിന്റെ പിറ്റേന്നാണ് അമ്മയുടെ വീട്ടില്‍ നില്ക്കാന് പോവുക. മെയ് രണ്ടിനാണ് റിസള്‍ട്ട് അറിയുക. അതിന്റെ തലേന്നാവും വീട്ടിലേക്ക് വരുന്നത്. ചങ്ങാതിമാരുടെ കൂടെ റിസള്‍ട്ട് അറിയാന്‍ പോകുന്നത് ഇത്തിരി ടെന്ഷനോടെയാണെങ്കിലും നോട്ടീസ് ബോര്‍ഡില്‍ അടുത്ത ക്ലാസിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍ സ്വന്തം പേരു കൂടി കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അച്ഛന് തരുന്ന പത്ത് രൂപ നോട്ടു കൊണ്ട് പാരീസ് മിഠായികള്‍ വാങ്ങി വിജയമറിയിച്ച് എല്ലാവര്ക്കും പങ്കിടും. ആ ദിവസം തന്നെ മുന്നേ ജയിച്ചവരുടെ പുസ്തകങ്ങളും ചുമന്ന് വീട്ടിലേക്കു വരും. പലര് ഉപയോഗിച്ച് അടര്ന്നടര്ന്ന ആ പുസ്തകങ്ങളെയൊക്കെ അമൂല്യ നിധികളായിരുന്നു. വെക്കേഷന് അവസാനിക്കുന്നതിന് തൊട്ടടുത്ത ആഴ്ചകളില്‍ പെയ്യുന്ന മഴയാണ് നമ്മള് കുട്ടികളുടെ ഉത്സവകാലം. അന്നേരമാണ് മാര്‍ക്കറ്റില്‍ കശുവണ്ടിയുടെ വില കുറയുക. മാവിന് തോട്ടം പാട്ടത്തിനെടുത്തവര്‍ കശുവണ്ടി പെറുക്കാന്‍ വരാതെയാകും. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളായ നമ്മളും പ്ലാസ്റ്റിക് കവറുകളുമായി കശുവണ്ടി ശേഖരിക്കാനിറങ്ങും. സ്കൂള്‍ തുറക്കാന്‍ ആകുമ്പോഴേക്കും, നോട്ട് ബുക്കുകള്‍, യൂണിഫോം, കുട ഇതൊക്കെ വാങ്ങാനുള്ള പൈസ ഇതില്‍ നിന്നൊക്കെ കിട്ടിയിട്ടുണ്ടാവും. അവധിക്കാലത്തിന്റെ ഓര്‍മ്മകളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ മനസ്സിനൊരു ഭാരം പോലെ. കുട്ടികളുടെ കലപിലകളില്‍ നിന്നും ദൂരേക്ക് പോയ മനസ്സിനെ തിരിച്ചുപിടിച്ച് ഞാനും ഇന്നത്തെ തലമുറക്കൊപ്പം ചുവടുപിടിച്ചു. മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ഇലക്ട്രിക് ടൂത്ത്ബ്രഷിലെ ഡാറ്റ ഉപയോഗിച്ച് ഭർത്താവിന്റെ അവിഹിതം കൈയോടെ പിടികൂടി ഭാര്യ
സാ ങ്കേതിക വിദ്യയിലെ മുന്നേറ്റം മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന പരാതി കാലങ്ങളായി ഉള്ളതാണ്. എന്നാല്‍, പുതിയ കണ്ടുപിടിത്തങ്ങൾ കുടുംബ ബന്ധങ്ങളിലെ ചില രഹസ്യ ഏടുകൾ വെളിപ്പെടുത്താനും ഉപകരിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകൾ സൂചിപ്പിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ അന്വേഷണ ഏജന്‍സിയായ എആർഎഫ് ഇൻവെസ്റിഗേറ്റേഴ്സ് എന്ന സ്ഥാപനത്തിലെ പോൾ ജോൺസാണ് ഒരു ടൂത്ത്ബ്രഷിലൂടെ ഭർത്താവിന്റെ അവിഹിത ബന്ധം ഭാര്യ പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് മാധ്യമങ്ങളോട് പങ്കുവച്ചത്. പലപ്പോഴും കുടുംബത്തിലെ അവിഹിത ബന്ധങ്ങൾ പങ്കാളികൾ കണ്ടെത്തുന്നത്, ചില കാര്യങ്ങളില്‍ പങ്കാളികൾക്ക് അതുവരെ ഇല്ലാതിരുന്നതും എന്നാല്‍ പെട്ടെന്ന് ഉണ്ടാകുന്ന അസാധാരണമായ ശ്രദ്ധയെ തിരിച്ചറിയുന്നതിലൂടെയാകും. അതായത്. ജോലി സ്ഥലത്ത് സാധാരണയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക. പുതിയ ഹോബികൾ ആരംഭിക്കുക, സ്വന്തം ലുക്കില്‍ അമിതമായി ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിൽ പങ്കാളികൾ കാണിക്കുന്ന അമിത താത്പര്യം തിരിച്ചറിയുന്നതിലൂടെയാകും. എന്നാല്‍ ഈ കേസില്‍ ഭാര്യ. ഭര്‍ത്താവിന്റെ അവിഹിതം കണ്ടെത്തിയത് അദ്ദേഹം ഉപയോഗിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷിലെ ഡാറ്റ ശ്രദ്ധിച്ചതോടെയാണ്. ഭർത്താവും കുട്ടികളും ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ചാണ് പല്ലു തേച്ചിരുന്നത്. കുട്ടികളെ പല്ലുതേപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ടൂത്ത് ബ്രഷ് വാങ്ങിയപ്പോൾ ഭാര്യ ഒരെണ്ണം ഭര്‍ത്താവിനും സമ്മാനിക്കുകയായിരുന്നു. ഈ ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍ ഭാര്യയുടെ സ്മാര്‍ട്ട് ഫോണുമായാണ് കണക്റ്റ് ചെയ്തിരുന്നത്. സ്വാഭാവികമായും ഭര്‍ത്താവ് നേരം കെട്ട നേരത്ത് പല്ലുതേക്കുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രത്യേകിച്ചും ജോലി സമയങ്ങളിലെ അസാധാരണ പല്ലു തേപ്പ് ഭാര്യയ്ക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. ആദ്യം ഈ അസാധാരണ വൃത്തി ഭാര്യയ്ക്ക് മനസിലായില്ലെങ്കിലും ഡിവൈസിലെ ഡാറ്റ പരിശോധിച്ചതിലൂടെ ചില പ്രത്യേക ദിവസങ്ങളിലും സമയങ്ങളിലും ഭര്‍ത്താവിന് പല്ലിലുള്ള ശ്രദ്ധ കൂടുതലാണെന്ന് ഭാര്യയ്ക്ക് മനസിലായി. വെള്ളിയാഴ്ചകളിൽ ഓഫീസ് സമയത്തായിരുന്നു ഭര്‍ത്താവിന്റെ പല്ല് തേപ്പ്. ഒമ്പത് മണിക്ക് ഓഫീസിലെത്തേണ്ട ഭര്‍ത്താവ് എല്ലാ വെള്ളിയാഴ്ചയും ഏതാണ്ട് 10.45 ഓടെ പല്ല് തേക്കുന്നുണ്ടെന്നായിരുന്നു ഇലക്ട്രിക്ക് ടൂത്ത് ബ്രഷിലെ ഡാറ്റ. ആദ്യമൊക്കെ ഡാറ്റ തെറ്റാണെന്ന് ഭാര്യ കരുതി. ഓഫീസിലുള്ള ഭര്‍ത്താവ് ആ സമയത്ത് പല്ല് തേക്കാനുള്ള സാധ്യതയെ കുറിച്ച് ഭാര്യ ചിന്തിച്ചു. അദ്ദേഹം ഓഫീസിലേക്ക് ബ്രഷ് കൊണ്ടു പോകാറില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ എല്ലാ വെള്ളിയാഴ്ചയും അവധിയെടുത്ത ഭര്‍ത്താവ് ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്ത്, കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയത് ഇലക്ട്രിക് ടൂത്ത് ബ്രഷിലെ ഡാറ്റയിലൂടെ ആണെന്നത് തങ്ങൾക്കും അത്ഭുതമായിരുന്നെന്ന് പോൾ ജോൺസ് പറഞ്ഞതായി ദി മിറര്‍ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍ണായക ടോസ് ജയിച്ച് ആര്‍സിബി; പാട്ടീദാറും ഹേസൽവുഡും തിരിച്ചെത്തി, പഞ്ചാബ് ടീമിൽ ഒരു മാറ്റം
മൊഹാലി: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കിൽ ബൗളിംഗ് തിരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍ പറഞ്ഞു. നായകൻ രജത് പാട്ടീദാറും പേസര്‍ ജോഷ് ഹേസൽവുഡും ബെംഗളൂരു നിരയിൽ തിരികെയെത്തി. പരിക്കേറ്റ ടിം ഡേവിഡ് ഇന്ന് കളിക്കില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാനായി പഞ്ചാബിന്റെ ഓൾ റൗണ്ടര്‍ മാര്‍ക്കോ യാൻസൻ ദക്ഷിണാഫ്രിക്കയിലേയ്ക്ക് മടങ്ങി. പകരക്കാരനായി അസ്മത്തുള്ള ഒമര്‍സായിയെ ടീമിൽ ഉൾപ്പെടുത്തി. പ്ലേയിംഗ് ഇലവൻ പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന് സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇന്‍ഗ്ലിസ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, കെയ്ല്‍ ജാമിസണ്, അര്‍ഷ്ദീപ് സിംഗ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്, ജിതേഷ് ശര്‍മ്മ, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹാസില്‍വുഡ്, സുയാഷ് ശര്‍മ. ഇംപാക്ട് സബ്സ് പഞ്ചാബ് കിംഗ്സ്: വിജയ്കുമാർ വൈശാഖ്, പ്രവീൺ ദുബെ, സൂര്യൻഷ് ഷെഡ്ഗെ, മുഷീർ ഖാൻ, സേവ്യർ ബാർട്ട്ലെറ്റ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: മായങ്ക് അഗർവാൾ, റാസിഖ് സലാം, മനോജ് ഭണ്ഡാഗെ, ടിം സീഫെർട്ട്, സ്വപ്നിൽ സിംഗ്.
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും കൊവിഡ് ബാധിതർക്കായി ചികിത്സാ സൗകര്യം സജ്ജമാക്കി. മഴ കനക്കുന്ന സാഹചര്യത്തിൽ പകർച്ച വ്യാധി സാധ്യതയെ കരുതി ഇരിക്കണമെന്ന നിർദ്ദേശവും മുഖ്യമന്ത്രി നൽകി. ഇന്ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നത് അപകടങ്ങൾ ഉണ്ടാക്കിയേക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണം. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗില്ലിനെ മുംബൈ നോക്കിവെച്ചോ, ഇല്ലെങ്കില്‍ എലിമിനേറ്റര്‍ പുറത്തേക്കുള്ള വഴി തുറക്കും | IPL 2025
ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍; രോഹിത്തും ബുമ്രയുമല്ല, ഏറ്റവും നിര്‍ണായകം ഗില്‍
വർക്ക്ഷോപ്പിൽ നിർത്തിയിട്ട സ്കൂട്ടറിൽ ചുറ്റിയിരിക്കുന്ന ആളെ കണ്ട് ഞെട്ടൽ, പെരുമ്പാമ്പിനെ പിടികൂടി
കോഴിക്കോട് : നിർത്തിയിട്ട സ്കൂട്ടറിൽ പെരുമ്പാമ്പിനെ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി കോമത്തുകര കൃഷ്ണ കല്യാൺ ദിനേശിന്റെ സ്കൂട്ടറിന്റെ മുൻവശത്താണ് പാമ്പിനെ കണ്ടത്. വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച്വനംവകുപ്പ് സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി.
തിരുവനന്തപുരം: കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിതീവ്ര മഴ അപകടങ്ങൾ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ എമര്‍ജനി റെസ്പോന്‍സ് ടീമുകളുണ്ട്. വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി മഴ വിവരങ്ങള്‍ കൈമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാലയങ്ങള്‍ ജൂണ്‍ 2 ന് തുറക്കും. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് സ്കൂളും പരിസരവും വൃത്തിയാക്കണം.സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് വേണമെന്നും മുഖ്യമന്ത്രിനിര്ദേശിച്ചു. സംസ്ഥാനത്ത്കൊവിഡ് ജാഗ്രതയുംനിലനിൽക്കുന്നുണ്ട്. കൊവിഡ് ആശങ്കപ്പെടെണ്ട സാഹചര്യമില്ല. 727 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളുള്ളത്. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് കേസ് കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചികിത്സാ സൗകര്യം സജ്ജമാക്കി പകർച്ചവ്യാധികളെയും കരുതി ഇരിക്കണമെന്നുംമുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
പത്തനംതിട്ട: സിപിഎം പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അര്ജുന് ദാസ് (41) നെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളിൽ പ്രതിയായ അർജുൻ ദാസിനെ ആറുമാസം മുൻപാണ് സിപിഎം പുറത്താക്കിയത്. എല്ലാ ശനിയാഴ്ചയും ഡിവൈഎസ്പി ഓഫീസിൽ എത്തി സഞ്ചാര വിവരം അറിയിക്കണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്. ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഉള്‍പ്പെടെയുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ അര്ജുന് ദാസ് കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊലീസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രക്കാർ എപ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ബസിന്റെ ലൈവ് ലൊക്കേഷൻ. ബസ് എവിടെ എത്തിയെന്ന് അറിയാൻ പലരും ബുദ്ധിമുട്ട് നേരിടാറുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ബസ് കൃത്യസമയത്ത് എത്തുമോ അതോ വൈകുമോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ പലപ്പോഴും സാധിക്കാറില്ല. ഇതിന് എന്താണ്ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ CHALO ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയെന്ന് കെഎസ്ആർടിസി ഓര്‍മ്മിപ്പിച്ചു. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തി എന്നറിയാനും ബസ് വൈകിയാണോ ഓടുന്നതെന്ന് അറിയാനുമെല്ലാം ചലോ ആപ്പ് വഴി എളുപ്പത്തിൽ സാധിക്കും. ദീർഘദൂര യാത്രക്കാർക്ക് ബസ് എവിടെ എത്തി എന്നറിയാനും ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യം ഉൾപ്പെടെ അറിയാൻ കഴിയും എന്നുള്ളത് ഏറ്റവും ഉപയോഗപ്രദമാണ്. ചെയ്യേണ്ടത് ഇത്ര മാത്രം നിങ്ങളുടെ സ്മാർട്ട് ഫോണിൽ CHALO എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. നിങ്ങൾ നിൽക്കുന്ന ലൊക്കേഷൻ കൊടുക്കുമ്പോൾ അത് വഴി കടന്ന് പോകുന്ന ബസുകളുടെ വിവരങ്ങൾ ലഭ്യമാകുന്നതാണ്. നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ബസ് ഇപ്പോ എവിടെ എത്തി എന്നറിയാൻ Track Bus സെലക്ട് ചെയ്യുക.
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'മൂൺവാക്ക്' നാളെ; ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു
വിനോദ് എ കെ സംവിധാനം ചെയ്യുന്ന മൂണ്‍വാക്ക് എന്ന ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍. നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് അണിയറക്കാര്‍ നല്കുന്ന ഉറപ്പ്. ചിത്രത്തിന്റെ ബുക്കിങ് ഇന്ന് ആരംഭിച്ചു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസിന്റെ ചിത്രം കൂടിയാണിത്.തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു. മൂൺവാക്കിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് :സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്, ഡി ഐ : പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ് : ബ്രിങ്ഫോർത്ത്, പി ആർ ഒ : മഞ്ജു ഗോപിനാഥ്, പ്രതീഷ് ശേഖർ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ക്വാളിഫയര്‍-1; ആര്‍സിബിയും പഞ്ചാബും മുഖാമുഖം
മഹാരാജ യാദവീന്ദ്ര സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്വാളിഫയര്‍-1 പോരാട്ടം.
വയനാട്ടിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ, ടാറിങ്ങ് നടന്നത് കഴിഞ്ഞയാഴ്ച
മാനന്തവാടി: മലയോര ഹൈവേയിൽ വിള്ളൽ. വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളൽ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ വാൾ കെട്ടിയ സ്ഥലത്താണ് വിള്ളൽ വീണത്.
കോട്ട: പത്താംക്ലാസില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്ത നിരാശയില്‍ 17 കാരന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സഞ്ജയ് നഗര്‍ റെയില്‍വേ ക്രോസിങ് ലൈനിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ലൈനിനടുത്തുകൂടി നടന്നുപോകുന്നവരാണ് മൃതശരീരം കണ്ടത്. അടുത്തുതന്നെയായി ഒരു ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിജയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പത്താംക്ലാസില്‍ 53 ശതമാനം മാര്‍ക്കാണ് ദുഷ്യന്ത് നേടിയത്. എന്നാല്‍ ഈ മാര്‍ക്കല്ല അവന് പ്രതീക്ഷിച്ചിരുന്നത് എന്ന് വീട്ടുകാരും കൂടെ പഠിച്ച വിദ്യാര്‍ത്ഥികളും പറയുന്നു. റിസള്‍ട്ട് വന്നതിന് ശേഷം ദുഷ്യന്ത് വീടിനടുത്തുള്ള ഒരു കടയില്‍ ജോലിക്ക് കയറി. പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ അവന് വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ചൊവ്വാഴ്ച ചില സാധനങ്ങള്‍ വാങ്ങുന്നതിനായി കടയുടമ ബൈക്കില്‍ ദുഷ്യന്തിനെ പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയും അവന് തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് റെയില്‍വേ ട്രാക്കില്‍ മൃതശരീരം കാണുന്നത്. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദോഹ: രാജ്യത്ത് വേനൽ ചൂട് കനക്കുന്നതിനിടെ വരും ദിവസങ്ങളിൽ കാറ്റും പൊടിയും ശക്തമാകുമെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വിഭാഗം. വെള്ളിയാഴ്ച മുതല്‍ ഖത്തറിലുടനീളം ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. അടുത്തയാഴ്ച്ച മുഴുവൻ ഈ കാലാവസ്ഥ തുടരുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പിലൂടെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വാരാന്ത്യത്തില്‍ ചൂട് വര്‍ധിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂടിനൊപ്പം ശക്തമായ കാറ്റും പൊടിയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. പൊടിക്കാറ്റ് മൂലം കാഴ്ചാപരിധി കുറഞ്ഞേക്കാം. കൂടാതെ ഈ സമയത്ത് കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതിനാൽ കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയ്ക്ക് തീയിട്ടു, കത്തിയമർന്ന് ഫാം ഹൗസ്
1 997 ഓഗസ്റ്റില്‍ ഉണ്ടായ കാർ അപകടത്തില്‍ മരിച്ചിട്ടും ഇന്നും ആരാധകരേറെയുള്ള ബ്രീട്ടീഷ് രാജകുടുംബാംഗമായ ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയിലെ ഫാം ഹൗസ് തീ പടിത്തത്തിൽ കത്തിയമർന്നു. ഫാം ഹൗസിന് ആരോ തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഫാം ഹൗസാണ് കത്തിയമർന്നത്. കിംഗ്സ്ത്രോപിലെ മില്‍ ലൈനിലുള്ള ഡല്ലിംഗ്ടൺ ഗ്രേഞ്ച് ഫാർമ്ഹൗസിൽ രാത്രി 1:30 ഓടെയാണ് തീ പിടിത്തമുണ്ടായത്. വലിയ തോതിലുള്ള തീ പിടിത്തമാണ് ഫാം ഹൗസിലുണ്ടായതെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഡയാന രാജകുമാരിയും സഹോദരന് ചാൾസ് സ്പെന്‍സറും കുട്ടിക്കാലത്ത് താമസിച്ചിരുന്നത് അൽഥോർപ് ഹൗസ് ഏസ്റ്റേറ്റിലാണ്. ചാൾസ് സ്പെന്‍സറുടെ കൈവശമാണ് നിലവില്‍ അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് ഇപ്പോഴുള്ളത്. ഏസ്റ്റേറ്റിന് കീഴിലെ ഫാം ഹൗസുകിളില്‍ ഒരെണ്ണം ആരോ തീയിട്ട് നശിപ്പിക്കുകയായിരുന്നെന്ന് ചാൾസ് സ്പെന്‍സർ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഈ ചെയ്തത് രസകരമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ദുഖകരമാണെന്ന് അദ്ദേഹം ബിബിസിയോട് സംസാരിക്കവെ പറഞ്ഞു. രണ്ട് നിലയുള്ള കെട്ടിടം മുഴുവനും അഗ്നിക്കിരയാക്കപ്പെട്ടെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് അറിയിച്ചു. Stunned to learn that one of @AlthorpHouse ’s farmhouses - fortunately, unoccupied at the time - was apparently burnt down by vandals last night. With thanks to @northantsfire for doing their very best. So very sad that anyone would think this a fun thing to do. pic.twitter.com/lYyvkzJLnA — Charles Spencer (@cspencer1508) May 28, 2025 അൽഥോർപ് ഏസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഒരു വ്യാവസായിക കെട്ടിടം തീ പിടിത്തത്തില്‍ കത്തിയമര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഫാം ഹൗസും കത്തിയമര്‍ന്നത്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന ഫാം ഹാസില്‍ ഏറെ കാലമായി നവീകരണ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടെന്ന് ഏസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഫോക്സ് പറഞ്ഞു. 18 -ാം നൂറ്റാണ്ടില്‍ പണിത ഫാം ഹൗസ് തീപിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തിയമർന്നെങ്കിലും ചുറ്റുവട്ടത്തുള്ളവയ്ക്ക് കേടുപാടുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിമാസം 60 കോടി! ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം
സിനിമ പോലെ തന്നെ വലിയ വ്യവസായമാണ് എന്റര്ടെയ്ന്മെന്റ് ടെലിവിഷനും. പ്രൊഡക്ഷനിലും പ്രസന്റേഷനിലുമൊക്കെ എപ്പോഴും ദിനംപ്രതി കാലികപ്രസക്തമായി നില്ക്കുക എന്നതാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏറ്റവും റേറ്റിംഗ് ഉള്ള ചില ടെലിവിഷന്‍ ഷോകളിലും മറ്റും തൂരമൂല്യമുള്ള അവതാരകര്‍ വാങ്ങുന്ന പ്രതിഫലം നമ്മെ ഞെട്ടിക്കും. ചിലപ്പോഴൊക്കെ സിനിമയെയും മറികടക്കും ആ കണക്കുകള്‍. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വലിയ പ്രതിഫലം പ്രതിമാസം 60 കോടി എന്നതാണ്! ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന്റെ അവതാരകനായ സല്മാന് ഖാന് അവസാന സീസണില്‍ (സീസണ് 18) വാങ്ങിയ പ്രതിഫലമാണ് ഇത്. കളേഴ്സ് ടിവിയിലും ജിയോ സിനിമയിലുമായി 2024 ഒക്ടോബര്‍ 6 മുതല്‍ 2025 ജനുവരി 19 വരെ നടന്ന സീസണ് ആണ് ഇത്. 15 ആഴ്ചകള്‍ നീണ്ട ബിഗ് ബോസ് സീസണില്‍ നിന്ന് 250 കോടിയോളമാണ് സല്മാന് ഖാന് ലഭിച്ചത്. ഒരു വര്‍ഷത്തില്‍ അധികമായി ഹിന്ദി ബിഗ് ബോസിന്റെ മുഖമാണ് സല്മാന് ഖാന്. അര്‍ഷാദ് വര്‍സിയും ശില്പ ഷെട്ടിയും അമിതാഭ് ബച്ചനും ഒക്കെയായിരുന്നു ഷോയുടെ ആദ്യ സീസണുകളില്‍ അവതാരകരെങ്കില് സല്മാന് ഖാന് ആ സ്ഥാനത്തേക്ക് വന്നതോടെ റേറ്റിംഗ് കുതിച്ചുയര്‍ന്നു. ബിഗ് ബോസ് ഒടിടിയില്‍ കരണ്‍ ജോഹര്‍ അവതാരകനായി വന്നപ്പോഴും ജനപ്രീതിയില്‍ ഇടിവ് ഉണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലോ സിനിമാ തിരക്കുകളാലോ സല്മാന് ഖാന് അവതാരക സ്ഥാനത്തുനിന്ന് മാറിനിന്ന എപ്പിസോഡുകളിലും റേറ്റിംഗിലെ ഇടിവ് സംഭവിച്ചിട്ടുണ്ട്. 15 വര്‍ഷം മുന്‍പ് ബിഗ് ബോസിലേക്ക് വരുന്ന സമയത്ത് സല്മാന് ഖാന് ഒരു ചിത്രത്തിന് വാങ്ങിയിരുന്ന പ്രതിഫലം 5- 10 കോടി ആയിരുന്നു. നിലവില്‍ ഒരു ചിത്രത്തിന് അദ്ദേഹം 150 കോടി വാങ്ങുന്നുണ്ട്. സല്മാന് ഖാന് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് കപില്‍ ശര്‍മ്മയും രുപാലി ഗാംഗുലിയും ഒക്കെയാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ ആദ്യ സീസണില്‍ കപില്‍ ശര്‍മ്മ വാങ്ങിയത് 60 കോടി ആയിരുന്നു. അനുപമ എന്ന ഹിറ്റ് പരമ്പരയിലെ അഭിനയത്തിന് നടി രുപാലി ഗാംഗുലി വാങ്ങുന്നത് എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയം 34 വർഷത്തെ സേവനം പൂർത്തിയാക്കിയ 60 പ്രവാസി അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ജോലികൾ പ്രാദേശികവൽക്കരിക്കുന്നതിനും കുവൈത്ത് പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സർക്കാരിന്റെ തുടർച്ചയായ പദ്ധതിയുടെ ഭാഗമാണിത്. വിവിധ സ്കൂൾ തലങ്ങളിലും വിദ്യാഭ്യാസ ഗവർണറേറ്റുകളിലുമായി പരമാവധി നിയമ സേവന കാലയളവ് കവിഞ്ഞ കുവൈത്ത് ഇതര ജീവനക്കാരുടെ പൂർണ്ണ പട്ടിക മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എലിമെന്ററി, മിഡിൽ, സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള 55 അധ്യാപകരും 5 അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈ അധ്യാപകരുടെ സേവനം 2024-2025 അധ്യയന വർഷാവസാനത്തോടെ ഔദ്യോഗികമായി അവസാനിക്കും. അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം, പിരിച്ചുവിടൽ 2025 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, കുവൈത്ത് ഇതര അധ്യാപകരെ നിയമിക്കുന്നതിനുള്ള പുതിയ അപേക്ഷകൾ സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഒരു പുതിയ തൊഴിൽ പദ്ധതി അംഗീകരിക്കപ്പെടുകയും ആവശ്യമായ അധ്യാപന തസ്തികകളിലേക്ക് അനുയോജ്യമായ കുവൈത്ത് ഉദ്യോഗാർത്ഥികളെ നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നതുവരെ ഈ താൽക്കാലിക വിരാമം തുടരും. ദേശീയ തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രധാന വിദ്യാഭ്യാസ വിഷയങ്ങളിൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു.100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നത്.54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു.നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്.പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം നൽകും. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നൽകും. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങുമായി വന്നു, അദ്ദേഹവുമായി ചർച്ച നടത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി വേണം മത്സ്യബന്ധനം നടത്തി. സോളാർ സർവേ മേഖലയിൽ ഇന്ന് തന്നെ നടക്കും. കൃത്യമായ സ്ഥാനം കണ്ടെത്തിയാൽ മറ്റ് സ്ഥലത്ത് മത്സ്യബന്ധനത്തിന് തുറന്നുകൊടുക്കും.
21 -ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയന്‍ സെനറ്റ് അംഗമായി ചരിത്രം കുറിച്ച് ഷാർലറ്റ് വാക്കർ
ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സെനറ്റ് അംഗമായി 21 കാരിയെ തിരഞ്ഞെടുത്തു. ഷാർലറ്റ് വാക്കറെയാണ് പ്രായം കുറഞ്ഞ വനിതാ സെനറ്റ് അംഗമായി തിരഞ്ഞെടുത്തത്. ലേബർ പാർട്ടിയുടെ സീറ്റിൽ മൂന്നാമതായിരുന്നു ഷാർലറ്റ്. സൗത്ത് ഓസ്ട്രേലിയയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് സെനറ്റർമാരിൽ ഏറ്റവും കുറഞ്ഞ വ്യക്തിഗത വോട്ട് ലഭിച്ചിട്ട് പോലും സെനറ്റിൽ ഒരു സീറ്റ് നേടാൻ ഷാർലറ്റിന് സാധിച്ചു. 2025 ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കുള്ള പിന്തുണയിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് വാക്കറുടെ വിജയത്തിന് കാരണം. ഇത് പാർട്ടിക്ക് സംസ്ഥാനത്ത് ഒരു അധിക സെനറ്റ് സീറ്റ് നേടാൻ സഹായിച്ചു. ഷാർലറ്റ് വാക്കറിന്റെ ആറ് വർഷത്തെ കാലാവധി 2025 ജൂലൈ 1നാണ് ആരംഭിക്കുന്നത്. മത്സരത്തിൽ മൂന്നാം സ്ഥാനത്തായതിനാൽ സെനറ്റ് സീറ്റ് നേടുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ, മേക്കപ്പ് ഇടുമ്പോഴും വീഡിയോ ഗെയിം കളിക്കുമ്പോഴും ലേബർ പാർട്ടിയിലെ മറ്റ് യുവ അംഗങ്ങളെ അഭിമുഖം ചെയ്യുമ്പോഴും നിരന്തരമായി രാഷ്ട്രീയത്തെയും ലേബർ നയത്തെയും കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്ന ഷാർലറ്റ് വാക്കർ, സമൂഹ മാധ്യമങ്ങളില്‍ നിരന്തരം ക്രിയേറ്റീവ് വീഡിയോകൾ പങ്കുവച്ച് കൊണ്ടിരുന്നു. ഇത് യുവജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാനും വോട്ടാക്കി മാറ്റാനും ഷാർലറ്റിനെ ഏറെ സഹായിച്ചെന്ന് നിരീക്ഷണകര്‍ കരുതുന്നു. ജീവിതച്ചെലവ്, വിദ്യാർത്ഥി വായ്പ കടം കുറയ്ക്കൽ, വിദ്യാഭ്യാസ പ്രവേശനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ഷവർലറ്റ് സംസാരിച്ചത്. ലൂയിസ് മില്ലർ-ഫ്രോസ്റ്റ്, പെന്നി വോങ്, മാരിയേൽ സ്മിത്ത് എന്നിവരാണ് അവരോടൊപ്പം പ്രചാരണം നടത്തിയ മറ്റ് സൗത്ത് ഓസ്ട്രേലിയൻ ലേബർ സ്ഥാനാർത്ഥികൾ. 2017ൽ തിരഞ്ഞെടുക്കപ്പെട്ട വെസ്റ്റേൺ ഓസ്ട്രേലിയൻ ഗ്രീൻസിന്റെ 23 വയസ്സുള്ള ജോർദാൻ സ്റ്റീൽ-ജോണിന്റെ മുൻ റെക്കോർഡാണ് ഷാർലറ്റ് ഇപ്പോൾ മറികടന്നത്.
അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, കടയിലെത്തിയ 15കാരനോട് ബസ് ഡ്രൈവറുടെ ക്രൂരത
ചാരുംമൂട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ (32) യാണ് നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയ 15 വയസുള്ള ആൺകുട്ടിയെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പ്രതി. ഇയാൾ കുട്ടിയെ പിതാവിന്റെ സുഹൃത്താണെന്ന് പറഞ്ഞ് പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. അറസ്റ്റ് ചെയ്തു കൊണ്ടുവന്ന പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഉറുമ്പിനെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ
ഉറുമ്പുകളെ കൊണ്ട് വീട്ടിലൊരു സാധനവും വയ്ക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഇവയെ തുരത്തേണ്ടത് വളരെ അത്യാവശ്യമാണ്. മഴക്കാലം എത്തിയാൽ പിന്നെ വീട്ടിൽ ഉറുമ്പിന്റെ ശല്യം കൂടുകയാണ് ചെയ്യുന്നത്. എവിടെയും എളുപ്പത്തിൽ കയറിപ്പറ്റുന്നവരാണ് ഉറുമ്പുകൾ. ഇവയെ തുരത്താൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി. ഉറുമ്പ് കൂട് കൂട്ടാത്ത വീടുകൾ ഉണ്ടാവില്ല. എല്ലാ ഇടങ്ങളിലും ഇവ എപ്പോഴും കാണപ്പെടുന്നു. ഉറുമ്പുകളുടെ ശല്യം വർധിച്ചാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നു. മഴക്കാലങ്ങളിൽ വെള്ളം കയറി കൂടുകൾ നശിക്കുമ്പോൾ ഇവ നനവില്ലാത്ത സ്ഥലങ്ങളിലേക്ക് കയറിപ്പറ്റുന്നു. ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ നാരങ്ങ നീര് അല്ലെങ്കിൽ അവയുടെ തോട് വയ്ക്കുകയോ ചെയ്യാം. നാരങ്ങയുടെ ഗന്ധം സഹിക്കവയ്യാതെ ഉറുമ്പുകൾ വരില്ല. വിനാഗിരിയും വെള്ളവും ചേർത്തതിന് ശേഷം അതിലേക്ക് സുഗന്ധതൈലം കൂടെ ഇട്ടുകൊടുക്കാം. ഇതിന്റെ ഗന്ധം കാരണം ഉറുമ്പുകൾ പിന്നെ വരുകയില്ല. ചെറുചൂടുവെള്ളം ഒഴിച്ച് ഓറഞ്ചിന്റെ തൊലി നന്നായി അരച്ചെടുക്കാം. കുഴമ്പ് രൂപത്തിലാക്കിയ ഇത് ഉറുമ്പുകൾ വരുന്ന സ്ഥലത്ത് തേച്ചുപിടിപ്പിച്ചാൽ മതി. പൊടിയുപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലത്ത് ഈ ലായനി ഒഴിച്ച് കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറുമ്പുകൾ വരുന്നത് തടയാൻ സാധിക്കും. എരിവ് ഇഷ്ടമില്ലാത്തതുകൊണ്ട് തന്നെ കുരുമുളക് ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം. ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ കുരുമുളക് പൊടി വിതറിയിട്ടാൽ മതി. ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ പൊടിച്ചോ വരച്ചിടുകയോ ചെയ്യാം.
തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം ജില്ലകൾക്ക് പുറമെ കോട്ടയം, ഇടുക്കി, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് ഒടുവിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ മുതലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കലാ-കായിക-മതപാഠ ശാലകൾക്കും അവധി ബാധകമെന്ന് കോട്ടയം കളക്ടർ വ്യക്തമാക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും. ഇതിൽ മാറ്റമുണ്ടാകില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്തെ അവധി അറിയിപ്പ് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. തൃശൂര്‍ ജില്ലയിലെ അവധി അറിയിപ്പ് തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ് 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. ഇടുക്കി അവധി അറിയിപ്പ് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് നടപടി.മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. എറണാകുളത്തെ അവധി അറിയിപ്പ് ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ( മെയ് 30) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. കണ്ണൂരിലെ അവധി അറിയിപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
നിറത്തിന് സൺസെറ്റ് യെല്ലോ, തിളക്കത്തിന് ടാർട്രാസിൻ, ശർക്കരയിൽ മായം, ഷാലിമാറിന് 1 ലക്ഷം രൂപ പിഴ
കോഴിക്കോട്: കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച ശര്‍ക്കര വിറ്റ സ്ഥാപനത്തിനെതിരേ കോടതി നടപടി. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സിന്റെ ഉടമക്കെതിരെയാണ് ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ തടവിനും വിധിച്ചത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ടി ഫായിസിന്റേതാണ് വിധി. 2018 നവംബറിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥാപനത്തില്‍ നിന്ന് പരിശോധനക്കായി ശര്‍ക്കരയുടെ സാംപിള്‍ ശേഖരിച്ചത്. പരിശോധനയില്‍ സണ്‍സെറ്റ് യെല്ലോയുടെയും ടാര്‍ട്രാസിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 2011ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാരം, ഫുഡ് അഡിറ്റീവ് നിയന്ത്രണ ചട്ടം പ്രകാരം ശര്‍ക്കരയില്‍ കൃത്രിമ നിറം ചേര്‍ക്കാന്‍ പാടില്ല. കോഴിക്കോട് ജില്ലയില്‍ മാത്രം ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമ നിറം ചേര്‍ത്തതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി 150ല്‍ അധികം കേസുകള്‍ നിലവിലുണ്ട്. നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളില്‍ മറ്റ് പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് മൂന്ന് മുതല്‍ ആറ് മാസം വരെ തടവും ഒന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
റെയിൽവേ ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു
ആലപ്പുഴ : കനത്ത മഴയിലും കാറ്റിലും അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു.
'ഓടുന്നതിനിടയ്ക്ക് ചെരിപ്പ് തെന്നി ആനയുടെ മുന്നിലേക്ക് വീണു, ചവിട്ടീന്ന് തന്നെയാ വിചാരിച്ചത്'
വയനാട്: പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയതിന്റെ ഭീതിയിൽ നിന്ന് മുക്തരാകാതെ 3 വിദ്യാർത്ഥികൾ. തലനാരിഴയ്ക്കാണ് റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോകുന്ന വഴിക്കാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 'സാധാരണ ഞങ്ങൾ എട്ട് മണിക്കാണ് ബന്ധുവീട്ടിലേക്ക് പോകുന്നത്. ഇന്നലെ കുറച്ച് ലേറ്റായി. സ്കൂളിന്റെ വളവ് കഴിഞ്ഞപ്പോഴാണ് ആനയെ കാണുന്നത്. വണ്ടിയിട്ട് ഓടുന്നതിനിടയ്ക്ക് ചെരിപ്പ് തെന്നി ആനയുടെ മുന്നിലേക്ക് വീണു. ആനയെന്റെ തൊട്ടുപിന്നിലുണ്ട്. എന്നെ ചവിട്ടീന്നാണ് വിചാരിച്ചത്. എഴുന്നേറ്റ് ഓടുന്നതിനിടയ്ക്ക് തുമ്പിക്കൈ വെച്ചെന്നെ ബ്ലോക്കാക്കി. തുമ്പിക്കെ വിട്ടപ്പോ കസിന്റെ വീട്ടിലേക്ക് ഓടിക്കയറി.' നേരിട്ട അനുഭവത്തെക്കുറിച്ച് കുട്ടികളിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. മഴക്കാലമായതോടെ വന്യജീവികൾ ജനവാസ മേഖലയിലെത്തുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ആനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെടുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥികളുടെ വീടിനടുത്ത് വരെ കാട്ടാന ഓടിച്ചു.
പ്രവാസി മലയാളി സൗദിയിൽ മരിച്ചു, വിട പറഞ്ഞത് എറണാകുളം സ്വദേശിനി
ദമ്മാം: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശിനി പല്ലിശ്ശേരി റോഡ്, ചക്കാലക്കൽ സൂസി ഫ്രാൻസിസ് ചക്കാലക്കൽ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അസുഖബാധിതയായി ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ഭർത്താവ് ഫ്രാൻസിസ് ജോർജ് ദമാമിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. മക്കൾ: രശ്മി റീറ്റ ഫ്രാൻസിസ്, രേഷ്മ ഫിലോമിന ഫ്രാൻസിസ്. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇന്ന് രാത്രി ദമ്മാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
'ആവേശക്കാരേ നിങ്ങൾ ട്രോളുകളും വിമർശനങ്ങളും തുടരൂ'; കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി ശശി തരൂർ
ദില്ലി: പാനമയിലെ തന്റെ പ്രസ്താവനയെ പരിഹസിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പാർട്ടി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. അടുത്തകാലത്തെ ഭീകരാക്രമണങ്ങൾക്ക് നല്കിയ തിരിച്ചടികളെക്കുറിച്ചാണ് സംസാരിച്ചതെന്നും, നേരത്തെ നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും തരൂർ വ്യക്തമാക്കി. വിമർശനങ്ങളും ട്രോളുകളും തുടരാമെന്നും, തനിക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കുറിച്ച തരൂർ പാർട്ടിയിലെ ചിലരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം ഇത് വിവാദമാക്കാൻ ഇല്ലെന്ന പ്രതികരണമാണ് കെ.സി. വേണുഗോപാൽ നൽകുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പാനമയിലെ തന്റെ പ്രസ്താവനകളെ പരിഹസിച്ച നേതാക്കളെ ആവേശക്കാരെന്ന് പരിഹസിച്ചുകൊണ്ടാണ് തരൂരിന്റെ മറുപടി. താൻ സംസാരിച്ചത് മുൻ യുദ്ധങ്ങളെ കുറിച്ചല്ല. ഈയടുത്ത കാലത്ത് നടന്ന ഭീകരർക്കെതിരായ നടപടികളെ കുറിച്ചാണ്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നേരത്തെയുള്ള നടപടികൾ നിയന്ത്രിതമായിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിക്കാനുള്ള വിമർശനങ്ങളും ട്രോളുകളും തുടരാം. തനിക്ക് കൂടുതൽ നല്ലകാര്യങ്ങൾ ചെയ്യാനുണ്ടെന്നും തരൂർ എക്സിൽ കുറിച്ചു. തന്നെ പരിഹസിച്ച് ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയ്ക്ക് പാർട്ടി നേതൃത്വം പിന്തുണ നൽകിയതിൽ ശശി തരൂരിന് കടുത്ത അതൃപ്തിയുണ്ട്. ഗൗരവ് ഗൊഗോയി ഒഴിയുന്ന ലോക്സഭ ഉപനേതാവ് പദവി നൽകാതിരിക്കാനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് തരൂരുമായി അടുത്ത വൃത്തങ്ങൾ കരുതുന്നു. ജയറാം രമേശ് അടക്കമുള്ളവർ തരൂരിനെതിരായ പ്രസ്താവന ഏറ്റെടുത്തിരുന്നു. തരൂർ പറയുന്നത് പാർട്ടി നയമല്ലെന്ന് സ്ഥാപിക്കാൻ പാർട്ടി തന്നെ മുന്നിട്ടിറങ്ങുന്നതോടെ തർക്കം മുറുകുകയാണ്. തരൂരിന് വിശദീകരണം ചോദിച്ചുള്ള നോട്ടീസ് നൽകണം എന്ന് നേതൃത്വത്തിൽ ഒരു വിഭാഗം വാദിക്കുന്നു. തരൂർ പറയുന്നത് കള്ളമാണെന്നും, കോൺഗ്രസിനെതിരായ ഗൂഢാലോചനയാണിതെന്നും ഉദിത് രാജ് ഇന്നും വിമർശനം കടുപ്പിച്ചു. മൻമോഹൻ സിംഗിന്റെ കാലത്ത് നടത്തിയ സർജിക്കൽ സ്ട്രൈക്ക് അടക്കമുള്ള നടപടികളെ തരൂർ അപമാനിച്ചു, മോദിയെ പുകഴ്ത്തുന്നത് തുടർന്നോളൂ. പക്ഷേ തെറ്റുപറ്റിയെന്ന് തരൂർ സമ്മതിക്കണമെന്നും ഉദിത് രാജ് പറഞ്ഞു. അതേസമയം തരൂരിന്റെ പ്രസ്താവനയെചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്നു പറഞ്ഞ കെ സി വേണുഗോപാൽ, കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണെന്നും പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഇതിനിടയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്ത് വന്നു. ശശി തരൂർ വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കണമെന്നാണോ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. സർവകക്ഷി പ്രതിനിധി സംഘത്തിനെതിരായി കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ സൂപ്പർ വക്താക്കളായിട്ടാണെന്നും ബിജെപി നേതാക്കൾ വിമർശിക്കുന്നു. ഇനി കൊളംബിയ, ബ്രസീൽ, യുഎസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ശശി തരൂർ തിരിച്ചെത്തുമ്പോഴേക്കും പാർട്ടിയുമായുള്ള ബന്ധം കൂടുതൽ ഉലയാനുള്ള സാധ്യതയാണ് തെളിയുന്നത്.