SENSEX
NIFTY
GOLD
USD/INR

Weather

34    C
... ...View News by News Source

അച്യുതമേനോന്റെ സഹയാത്രികനായി തൃശൂര്‍ മുതല്‍ ലക്കിടി വരെ

അച്യുതമേനോന്‍ എന്ന് കേട്ടപ്പോള്‍ എന്നില്‍ ആവേശം നിറഞ്ഞു. മനസ്സില്‍ ഉല്‍സാഹം തിരയടിച്ചു. 1979 മേയ് അഞ്ച്. മറക്കാനാവാത്ത ഒരു കാര്‍ യാത്രയായിരുന്നു അത്. ലക്കിടി കിള്ളിക്കുര്‍ശിമംഗലത്ത് കുഞ്ചന്‍ ദിനാഘോഷം. മുഖ്യാതിഥി മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്‍. കുഞ്ചന്‍ സ്മാരക സമിതിയുടെ സാരഥികളായ ബാബുവേട്ടന്‍ (പി.ടി. നരേന്ദ്രമേനോന്‍), പിശിവദാസ് മാസ്റ്റര്‍ എന്നിവര്‍ തലേന്ന് എന്നോടാവശ്യപ്പെട്ടു. നാളെ കാലത്ത് തൃശൂരില്‍ പോയി അച്യുതമേനോനെ കുഞ്ചന്‍ സ്മാരകത്തിലേക്ക് കൊണ്ടു വരണം. ഞാനന്ന് മനോരമ ലേഖകനായി ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്നു. അച്യുതമേനോന്‍ എന്ന് കേട്ടപ്പോള്‍ എന്നില്‍ ആവേശം നിറഞ്ഞു. മനസ്സില്‍ ഉല്‍സാഹം തിരയടിച്ചു. അന്നോളം അകലെ നിന്ന് ആ വലിയ മനുഷ്യനെ കാണുകയും രണ്ടു മൂന്നു വേദികളിലെ പ്രസംഗങ്ങള്‍ ദൂരെ നിന്ന് കേള്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അടുത്ത് നിന്ന് കാണാന്‍ സാധിച്ചിട്ടില്ല.എന്റെ എക്കാലത്തേയും ഏറ്റവുമിഷ്ടപ്പെട്ട നേതാവാണ് അച്യുതമേനോന്‍. അദ്ദേഹത്തെ തൃശൂരിലെ വീട്ടില്‍ നിന്ന് ഉല്‍സവസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള നിയോഗം വലിയൊരു ബഹുമതിയായി ഞാന്‍ കണക്കാക്കി. നരേന്ദ്രമേനോന്റെ പച്ച അംബാസഡര്‍ കാര്‍ (നമ്പര്‍ കെ.എല്‍.ഇ 5133) ഓടിക്കാന്‍ ഒറ്റപ്പാലത്തെ പഴയകാലഡ്രൈവറും പിന്നീട് വാഹനബ്രോക്കറുമൊക്കെയായ കുഞ്ഞുട്ടേട്ടനെ ഏല്‍പിച്ചിരുന്നു. അച്യുതമേനോന്റെ തിയതിയും സമയവുമൊക്കെ സംഘാടകര്‍ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. അതിരാവിലെ ഞാനും കുഞ്ഞുട്ടേട്ടനും തൃശൂരിലേക്ക് പുറപ്പെട്ടു. അച്യുതമേനോന്റെ വീട്ടിലെത്തി. ബെല്ലടിച്ചു. അദ്ദേഹത്തിന്റെ സഹധര്‍മിണി അമ്മിണിയമ്മയാണ് വാതില്‍ തുറന്നത്. ഒറ്റപ്പാലത്ത് നിന്നാണെന്ന് പറഞ്ഞപ്പോള്‍ എന്നോടിരിക്കാനാവശ്യപ്പെട്ടു. അഞ്ചുമിനിറ്റിനകം അച്യുതമേനോന്‍ കുളിച്ചൊരുങ്ങി വെളുത്ത ഉടുപ്പില്‍ കുലീനഭാവത്തോടെ പൂമുഖത്തെത്തി. ഞാനെണീറ്റ് കൈകൂപ്പി. സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമൊന്നുമില്ല. കൈയില്‍ അന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവും ഒരു കെട്ട് ഇന്‍ലന്റുകളും. ഒരു കൊച്ചുകുടയുമുണ്ട്. കുട ഞാന്‍ വാങ്ങി. പോകാം. പതിഞ്ഞ വാക്ക്.അങ്ങനെ ഞങ്ങള്‍ ലക്കിടിയിലേക്ക് പുറപ്പെട്ടു. സ്വരാജ് റൗണ്ട് ചുറ്റി ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിയുംമുമ്പെ അദ്ദേഹം മുന്‍സീറ്റിലിരുന്ന എന്റെ നേരെ ആ ഇന്‍ലന്റുകള്‍ നീട്ടിക്കൊണ്ട് പറഞ്ഞു: ഈ കത്തുകളൊന്ന് പോസ്റ്റ് ചെയ്യുമോ?മുനിസിപ്പല്‍ ഓഫീസ് റോഡിലുള്ള പോസ്റ്റ് ഓഫീസിനടുത്ത് കുഞ്ഞുട്ടേട്ടന്‍ കാര്‍ നിര്‍ത്തി. ഞാനിറങ്ങി കത്തുകള്‍ പോസ്റ്റ് ചെയ്ത് മടങ്ങിയെത്തി. കാര്‍ നീങ്ങുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് നിവര്‍ത്തി വായിക്കുകയായിരുന്നു. കാറിനകത്ത് നീണ്ട മൗനം. എന്നോടൊപ്പമിരിക്കുന്നത് രണ്ടു തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ചേലാട്ട് അച്യുതമേനോന്‍. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി. ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രമുഖന്‍. മികച്ച വായനക്കാരന്‍. കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചുതന്ന മനുഷ്യസ്‌നേഹി. ലളിതവും സുതാര്യവുമായ രീതിയില്‍ മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയുന്ന സാഹിത്യകാരന്‍. 1969 നവംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനുമായി, തൃശൂര്‍ മുതല്‍ ലക്കിടി കിള്ളിക്കുര്‍ശിമംഗലം വരെയുള്ള ഈ യാത്രക്കിടെ എന്തെങ്കിലുമൊന്ന് സംസാരിക്കാതിരുന്നാല്‍ ശരിയാകില്ലല്ലോ. അദ്ദേഹം ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞ് മൗനം തകരുമെന്ന പേടി വേണ്ട. സിഗരറ്റ് വലിക്കാനാവാത്ത വിമ്മിട്ടത്തില്‍ ഡ്രൈവിങില്‍മാത്രം ശ്രദ്ധിച്ച് കുഞ്ഞുട്ടേട്ടന്‍. രണ്ടും കല്‍പിച്ച് ഞാന്‍ ചോദിച്ചു: സാര്‍, എന്തെങ്കിലും കഴിക്കണോ?പത്രത്തില്‍ നിന്ന് കണ്ണെടുത്ത് അദ്ദേഹം വേണ്ട എന്ന് തലയാട്ടി. കാര്‍ വടക്കാഞ്ചേരി റെയില്‍വെ ഗേറ്റിനടുത്തെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു. കുഞ്ചന്‍ സ്മാരകത്തില്‍ സമയത്തിന് പരിപാടി തുടങ്ങില്ലേ, ആരൊക്കെയാണ് വരുന്നത്? സമയത്തിന് തുടങ്ങുമെന്നും ഡോ. കെ.എന്‍. എഴുത്തച്ഛന്റെ പ്രഭാഷണമുണ്ടാകുമെന്നും ഞാന്‍ പറഞ്ഞു. പിന്നെ ധൈര്യത്തോടെ ഞാന്‍ തുടങ്ങി. എന്റെ എഐഎസ്എഫ് എഐവൈഎഫ് കാലത്തെക്കുറിച്ച് പറയവെ, പത്രം മടക്കിവെച്ച് അച്യുതമേനോന്‍ കൂടുതല്‍ താല്‍പര്യത്തോടെ അത് കേട്ടിരുന്നു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സഖാവ് വി.വി രാഘവന്‍ (അച്യുതമേനോന്റെ സഹോദരീഭര്‍ത്താവ്) എന്നെ പാര്‍ട്ടി സ്‌കൂളിലെ പഠനത്തിനായി ഡല്‍ഹിയിലേക്കയച്ചതും മറ്റും ഞാന്‍ പറഞ്ഞു. അതീവ ശ്രദ്ധയോടെയാണ് അച്യുതമേനോന്‍ എല്ലാം കേട്ടത്. മനോരമയിലെത്തിയ ടികെജി നായരെപ്പോലുള്ള പഴയ ചില സിപിഐ നേതാക്കളെക്കുറിച്ചും അദ്ദേഹം അന്നേരം പറഞ്ഞു. വള്ളത്തോള്‍ നഗര്‍ കേരള കലാമണ്ഡലത്തിനടുത്തെത്തിയപ്പോള്‍അന്നത്തെ കലാമണ്ഡലം സെക്രട്ടറിയായിരുന്ന വി.ടി ഇന്ദുചൂഡന്‍ (പഴയ സഖാവും ദേശാഭിമാനി പത്രാധിപരും) വഴിയോരത്ത് നില്‍ക്കുന്നത് കണ്ടു. അകലെ നിന്നു ഇന്ദുചൂഡനെ കണ്ട അച്യുതമേനോന്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു.ഇന്ദുചൂഡന്‍ അടുത്തെത്തി അച്യുതമേനോനുമായി അല്‍പനേരം കുശലം പറഞ്ഞു. പിന്നീട് ഞങ്ങളുടെ യാത്ര തുടര്‍ന്നു. കൃത്യസമയത്ത് തന്നെ ലക്കിടിയിലെത്തി. കുഞ്ചന്‍ദിനാഘോഷങ്ങളുടെ ആരവം തുടങ്ങിക്കഴിഞ്ഞിരുന്നു. ഏതാണ്ട് 56 കിലോമീറ്റര്‍ ദൂരമുള്ള, മഹാനായൊരു നേതാവിനൊടൊപ്പമുള്ള മറക്കാനാവാത്ത ആ യാത്ര പൊടുന്നനവെ നിന്നുപോയതിന്റെ നിരാശയായിരുന്നു എനിക്ക്.ഏറെക്കാലം അച്യുതമേനോന്റെ സെക്രട്ടറിയായി ഔദ്യോഗിക സേവനമനുഷ്ഠിച്ചിട്ടുള്ള, എഴുത്തുകാരനും നിരൂപകനുമായ ടി.എന്‍. ജയചന്ദ്രന്‍ സമാഹരിച്ചിട്ടുള്ള സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍ എന്ന പേരിലുള്ള 863 പേജുള്ള പുസ്തകത്തില്‍ അന്നത്തെ കുഞ്ചന്‍ ദിനാഘോഷത്തെക്കുറിച്ച് അച്യുതമേനോന്‍ ഇങ്ങനെയെഴുതി: 1979 മേയ് അഞ്ച് ശനി. ലക്കിടി. കാലത്ത് 8.30 ന് പുറപ്പെട്ടു. പത്ത് മണിക്ക് ലക്കിടിയെത്തി. കുഞ്ചന്‍ സ്മാരകം പോയി കണ്ടു. പിന്നീട് ചര്‍ച്ചാ യോഗത്തില്‍ സംബന്ധിച്ചു. പി.എ വാസുദേവന്‍ കാര്യങ്ങള്‍ നല്ല പോലെ പഠിച്ചിട്ടുണ്ട്. ഭൂരിപക്ഷം ചെറുപ്പക്കാരും ആധുനികത്വത്തിന്റെ പക്ഷപാതികളായിരുന്നു. ഡോ. കെഎന്‍ എഴുത്തച്ഛന്റെ അധ്യക്ഷപ്രസംഗം നന്നായി. സമ്മിംഗ് അപ്പും അസ്സലായി. സമചിത്തതയോട് കൂടി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തു. നമ്മുടെ പുരോഗമനസാഹിത്യ വേദിയിലെ ചര്‍ച്ചകള്‍ എത്ര താണ നിലവാരത്തിലാണെന്ന് എന്നെനിക്ക് തോന്നിപ്പോയി. ഒന്ന് അപ്‌ഗ്രേഡ് ചെയ്യാനെന്ത് വേണം? വൈകിട്ട് ഇ.പി മാധവന്‍ നായര്‍ പണി കഴിപ്പിച്ച് സര്‍ക്കാരിന് സംഭാവന നല്‍കിയ ആശുപത്രിയുടെ ഉ്ദഘാടനത്തിലും കുഞ്ചന്‍ സ്മാരക സമാപനസമ്മേളനത്തിലും പങ്ക് കൊണ്ടു. ശങ്കരേട്ടന്റെ വീട്ടില്‍ കയറി കാപ്പി കുടിച്ചു. രാത്രി 10. 30 ന് തിരിച്ചെത്തി. (പേജ് 272).കെ വി സുരേന്ദ്രനാഥ് എഡിറ്റ് ചെയ്ത അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളില്‍ ചരിത്രവും ജീവിതവും വായനയും ധര്‍മാധര്‍മ വിചാരങ്ങളുമുണ്ട്. പ്രമുഖ സിപിഐ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സുരേന്ദ്രനാഥ് ഈ ഡയറിക്കുറിപ്പുകളെ പുതുമ തേടുന്നവരുടെ പാഥേയമായാണ് വിശേഷിപ്പിക്കുന്നത്.വാര്‍ധക്യവും രോഗവും വക വയ്ക്കാതെ സ്വന്തം ഭൗതിക സുഖങ്ങള്‍ക്കായി സമയം നീക്കി വെക്കാതെ സദാ കര്‍മനിരതനായി ചെലവിട്ട ജീവിതമായിരുന്നു അച്യുതമേനോന്റേത്. എപ്പോഴും അദ്ദേഹം ജീവിച്ചത് ജനമധ്യത്തിലായിരുന്നു. അന്ത്യം വരെ കുലീനത കൈവെടിയാത്ത ഈ കമ്യൂണിസ്റ്റുകാരന്റെ നൂറ്റിപ്പത്താം ജന്മവാര്‍ഷികത്തില്‍ പുതുതലമുറ കമ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശധീരതയുടേയും ആര്‍ജവത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ഒട്ടേറെ മാതൃകാ പാഠങ്ങളാണ് ആ മഹദ്ജീവിതം കാണിച്ചുതരുന്നത്.ഈ വാര്‍ത്ത കൂടി വായിക്കൂ'ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്; ഉല്‍പതിഷ്ണുവാകുക എന്നത് ഒരു രാഷ്ട്രീയ മര്യാദയാണ്'സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 13 Jan 2024 8:26 pm

ഇപി ഗോപാലന്‍: സമരതീക്ഷ്ണമായ ജീവിതസ്മരണ

വള്ളുവനാടിന്റെ പടവാള്‍ എന്നറിയപ്പെട്ട കമ്യൂണിസ്റ്റ് നേതാവിനെ നവംബര്‍ ഒന്നിന് പട്ടാമ്പി കൊപ്പം മണ്ണേങ്കോട്ടെ വീട്ടുവളപ്പില്‍ അദ്ദേഹം നട്ട മരത്തിന് ചുവട്ടിലിരുന്ന് നാട്ടുകാരും സഖാക്കളും സ്മരിക്കുന്നു. പട്ടാമ്പി. കാലം കയറിയിറങ്ങിയ കല്‍പടവുകളിലിരുന്ന് ഈ വള്ളുവനാടന്‍ ഗ്രാമത്തിന്റെ കഥയ്ക്ക് കാതോര്‍ക്കുന്നത് ഏറെ കൗതുകകരമാണ്. പുന്നശ്ശേരിയുടേയും കല്ലന്മാര്‍തൊടിയുടേയും പാദസ്പര്‍ശം കൊണ്ട് പട്ടാമ്പി പവിത്രമാക്കപ്പെട്ടു. ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തിന് മറക്കാനാവാത്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയും സംഗീതലോകത്തിലെ സമര്‍പ്പിതചേതസ്സായ പൂമുള്ളി രാമപ്പനും പട്ടാമ്പിയുടെ വിളിപ്പാടകലെയാണ് ജീവിച്ചത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാടിന് തൊട്ടുപിറകെ കേരളീയ ചരിത്രത്തെ ചുവപ്പിച്ച ഇ.പി ഗോപാലനും പട്ടാമ്പിയുടെ പോരാട്ടപൈതൃകം ഉയര്‍ത്തിപ്പിടിച്ചു.ഇടത് രാഷ്ട്രീയ ഭൂമികയില്‍ മറക്കാനാവാത്ത നാലു ഗോപാലന്മാരുണ്ട്: എ.കെ. ഗോപാലന്‍, ഇ.പി ഗോപാലന്‍, കെ.പി.ആര്‍. ഗോപാലന്‍, കെ.പി ഗോപാലന്‍. 1956 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വളണ്ടിയര്‍ ക്യാപ്റ്റനും 1960 ല്‍ പാര്‍ട്ടിയുടെ അസംബ്ലി ചീഫ് വിപ്പുമായിരുന്നു ഇ.പി ഗോപാലന്‍. അദ്ദേഹത്തിന്റെ നര്‍മധുരവും ഒപ്പം പഠനാര്‍ഹവുമായ പ്രഭാഷണങ്ങള്‍ നിയമസഭയ്ക്കകത്തും പുറത്തും അലയടിച്ചത് പഴയതലമുറയിലുള്ളവര്‍ മറന്നിട്ടുണ്ടാവില്ല. ഏത് വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ച ശേഷമാണ് ഇ.പി സംസാരിച്ചിരുന്നതും സഖാക്കളെ പഠിപ്പിച്ചിരുന്നതും.ഷൊര്‍ണൂര്‍ ഗവ. പ്രസ്സ്, പട്ടാമ്പി കോസ്വെ, ഗവ. ആശുപത്രി, നെല്ല് ഗവേഷണകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത ഇ.പിയുടെ ശ്രമഫലമായാണ് പട്ടാമ്പി സംസ്‌കൃത വിദ്യാലയം ഗവ. കോളേജായി ഉയര്‍ത്തപ്പെട്ടത്. അക്ഷരാര്‍ഥത്തില്‍ പട്ടാമ്പിയുടെ വികസനശില്‍പിയാണ് ഇ.പി ഗോപാലന്‍. ഒന്നാം കേരള നിയമസഭയിലും അഞ്ചാം കേരള നിയമസഭയിലും പട്ടാമ്പിയില്‍ നിന്നുള്ള അംഗമായിരുന്ന ഇ.പി രണ്ടാം കേരള നിയമസഭയില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അദ്ദേഹത്തിന്റെ മകള്‍ പ്രൊഫ. കെ.സി അരുണയും മറ്റു കുടുംബാംഗങ്ങളും സി.പി.ഐ നേതൃത്വവും മുന്‍കൈയെടുത്താണ് ' ഇ.പിയുടെ മാവിന്‍ചുവട്ടില്‍' സംഗമം നടത്തുന്നത്.ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ മലപ്പുറം തുക്ടിയുടെ മുന്നില്‍ (ഇന്നത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്) ഹാജരാക്കിയപ്പോള്‍, ട്രൗസറും ഷര്‍ട്ടും ധരിച്ച്, കൈയിലൊരു തൊപ്പിയും പിടിച്ചു 'കൂസലില്ലാതെ,കുലക്കമില്ലാതെ ഒറ്റയാനെപ്പോലെ നിന്ന' ഇ. പി. ഗോപാലന്‍ എന്ന ഇറശ്ശേരി പുത്തന്‍ വീട്ടില്‍ ഗോപാലന്‍ മജിസ്‌ട്രേറ്റിന്റെ മുഖത്ത് നോക്കി പറഞ്ഞു.'ഞാന്‍ കുറ്റം ചെയ്തിട്ടില്ല. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. പ്രസംഗിച്ചത് ശരിയാണ്. ഇനിയും പ്രസംഗിക്കും. വെള്ളക്കാരെ കെട്ടുകെട്ടിച്ചു ജന്മിത്വം അവസാനിപ്പിക്കാതെ അടങ്ങില്ല സായ്പെ' ധീരദേശാഭിമാനിയായ ഇ. പി യുടെ പ്രത്യേകമായ ശൈലിയാണത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റ മുമ്പിലായാലും നാടുവാഴി തമ്പുരാക്കന്മാരുടെ മുമ്പിലായാലും ആ രീതിക്ക് മാറ്റവുമുണ്ടാകാറില്ല. പ്രൊഫ. ചെറുകാട് തന്റെ ആത്മകഥയായ 'ജീവിതപ്പാത'യിലാണ് ഈ വിചാരണയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കോടതി അദ്ദേഹത്തിന് അന്നും തടവ് ശിക്ഷ വിധിച്ചു. ഇ. പി.ക്ക് അതൊരു പുതിയ അനുഭവമായിരുന്നില്ല, ജയില്‍ ജീവിതവും ഒളിവ് ജീവിതവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ ആ പോരാളി തന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിക്കുകയായിരുന്നു. കേരളത്തിന്റെ സ്വാതന്ത്ര്യസമരനായകന്മാരില്‍ പ്രധാനിയായ അദ്ദേഹം 1935 ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു.എ കെ ജിയായിരുന്നു മറ്റൊരു നിര്‍വാഹക സമിതി അംഗം. പി. കൃഷ്ണപ്പിള്ള ജനറല്‍ സെക്രട്ടറിയും എന്‍. സി. ശേഖര്‍, കെ. കെ. വാര്യര്‍, പി. വി. കുഞ്ഞുണ്ണി നായര്‍, കെ. എ. കേരളീയന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരു മായിരുന്നു. അന്ന് രൂപം കൊണ്ട കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് 1939 ല്‍ പിണറായിയില്‍ യോഗം ചേര്‍ന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയായി മാറിയത്. പിണറായിയിലെ പാര്‍ട്ടി രൂപീകരണയോഗത്തില്‍ പങ്കെടുത്ത ഇ. പി കേരളത്തിലെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് വള്ളുവനാട്ടിലാണ്.1921 ല്‍ ആന്ധ്രാകേസരി ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യത്തെ രാഷ്ട്രീയ സമ്മേളനം നടന്നതും വള്ളുവനാടിന്റെ ഭാഗമായ ഒറ്റപ്പാലത്താണ്. ആ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷനായിരുന്ന അഡ്വ. പി. രാമുണ്ണിമേനോനെ നാട്ടുകാരുടെ മുമ്പില്‍ വെച്ച് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത് കേരളത്തിലാകെ വമ്പിച്ച പ്രതിഷേധം ഉയര്‍ന്നു വരുന്നതിന് ഇടയാക്കി. ആ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ നിസ്സഹകരണ - ഖിലാഫത്ത് പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിച്ചത്.അതിനിടയില്‍, കലാപത്തെ തുടര്‍ന്ന് പാപ്പാരായ കര്‍ഷക സമൂഹത്തെ കൂടുതല്‍ ദ്രോഹിക്കുന്ന സമീപനമാണ് ജന്മികള്‍ സ്വീകരിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിര്‍ലോഭമായ സഹായവും അവര്‍ക്കുണ്ടായിരുന്നു. നാടും നാട്ടുകാരും ഭയവിഹ്വലരായി നില്‍ക്കുന്ന സമയത്താണ് ജന്മിമാരുടെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തികൊണ്ട് ഇ. പി. ഗോപാലന്‍ പൊതു രംഗത്ത് സജീവമാകുന്നത്. 1928 ന് മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെട്ടിരുന്നു. സൈമണ്‍ കമ്മീഷണനെതിരെ മുദ്രാവാക്യം മുഴക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇ. പിയും ചേര്‍ന്നു. അതേവര്‍ഷം ടി. ആര്‍. കൃഷ്ണനെഴുത്തച്ചന്റെ നേതൃത്വത്തില്‍ ഇ. പി.യും സംഘവും ഗാന്ധിജിയുടെ ജന്മദിനവും ആഘോഷിച്ചു. മാതൃഭൂമി പത്രാധിപരായിരുന്ന പി. രാവുണ്ണിമേനോന്‍ മുഖേനയാണ് ദേശീയ പ്രസ്ഥാനത്തെകുറിച്ച് അറിഞ്ഞിരുന്നത്. ക്രമേണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി മാറിയ അദ്ദേഹം അയിത്തോച്ചാടനം, മദ്യവര്‍ജ്ജനം, ഖാദി പ്രചരണം എന്നീ മേഖലകളില്‍ സജീവമായി. വിദേശവസ്ത്ര ബഹിഷ്‌കരണവും കള്ളുഷാപ്പ് പിക്കറ്റിംങും അന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. 1930 ല്‍ പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് കോഴിക്കോട് കള്ളുഷോപ്പ് പിക്കറ്റിംങിന് ഇ. പി. പോയത്. എട്ടാം നമ്പര്‍ കള്ളുഷാപ്പ് പിക്കറ്റു ചെയ്ത അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തു. ആദ്യമായി പോലീസ് മര്‍ദ്ദനം ഏല്‍ക്കുന്നതും അന്നാണ്. നാലു മാസത്തെ തടവ് ശിക്ഷയാണ് അന്ന് ലഭിച്ചത്1929 ലെ ലാഹോര്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി 26 കോണ്‍ഗ്രസ്സ് പരിപൂര്‍ണ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചതും തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ അതേ ദിവസം നാടൊട്ടാകെ ത്രിവര്‍ണ്ണ പതാകകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതും സ്വാതന്ത്ര്യ സമരചരിത്രത്തിലെ സുപ്രധാനമായ ഏടുകളാണ്.ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രകുത്തി മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇ.പി.നടത്തിയ സമരങ്ങള്‍ പലതും അടയാളപ്പെടുത്താതെ പോകുകയായിരുന്നു. മണ്ണേങ്കോട്ട്, ആലിപ്പറമ്പ് പ്രദേശങ്ങളിലെ അധഃസ്ഥിത ജനതയ്ക്ക് വഴിനടക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി നിരവധി സമരങ്ങളാണ് അദ്ദേഹം നടത്തിയത്.അയിത്തം വലിയ സാമൂഹ്യ ദ്രോഹമാണെന്ന് വിളിച്ചു പറഞ്ഞു ഒറ്റയ്ക്ക് നടക്കുമായിരുന്നു ഇ. പി. അധഃസ്ഥിത ജനതയുടെ ചാളകളില്‍ അന്തിയുറങ്ങി, അവരില്‍ ഒരാളായി അദ്ദേഹം ജീവിച്ചു. അവരുടെ മക്കളെ വിളിച്ചുകൂട്ടി കുളിപ്പിച്ചതിന് ശേഷം ഘോഷയാത്രയായി ക്ഷേത്രങ്ങളില്‍ എത്തിച്ചു തൊഴുകിപ്പിക്കുമായിരുന്നു.മുളയങ്കാവിലും ചെറുകോടുമുള്ള ക്ഷേത്രങ്ങളില്‍ അയിത്തജാതിയില്‍പ്പെട്ട നൂറോളം കുട്ടികളെയാണ് അദ്ദേഹം പ്രവേശിപ്പിച്ചത്. അവരെ കുളിപ്പിക്കുന്നതിലൂടെ ക്ഷേത്രകുളങ്ങളെ അദ്ദേഹം നിരന്തരം അയിത്തമാക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ടി.ആര്‍ എഴുത്തച്ഛന്റെ സഹായത്തോടെ അധഃസ്ഥിത വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ചുണ്ടമ്പറ്റയില്‍ ഒരു സ്‌കൂളും തുറന്നു.പുതിയ കേരളീയ സാമൂഹിക മണ്ഡലം വിസ്മൃതിയിലേക്ക് തള്ളിയ അനേകം നേതാക്കളിലൊരാളാണ് ഇ.പി ഗോപാലന്‍. സമകാലിക രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായൊരു പാഠപുസ്തകമാണ് പക്ഷേ, ഈ പോരാളി.

സമകാലിക മലയാളം 29 Oct 2023 5:05 pm

വേതാളപാത

നിങ്ങൾ ശവത്തെ ചുമക്കുന്നുകാണുന്നവരോട് പറയുന്നു: ഇതെന്റെ ശരീരംവെയിൽ കറുങ്ങലിക്കുന്നുകാറ്റ് ഊത്തു നിർത്തുന്നുമറികടന്ന വനം പിന്നാലെ വരുന്നുശവം കഥ പറയുന്നുനിങ്ങൾ മൂളുന്നുഅവസാനത്തെ മൗനത്തോടൊപ്പം ദിവസം പൊട്ടിത്തെറിക്കുന്നുനിങ്ങൾ ശവമിറക്കിഇരുട്ടിൽ ശയിക്കുന്നുതണുപ്പുവിടാത്ത ശരീരത്തെനിർവ്വികാരം തലോടുന്നുഉണർന്നു നിൽക്കുന്ന ആകാശത്തോട് പറയുന്നുഇതെന്റെ ശവംസപ്തർഷികൾഅരുന്ധതിധ്രുവൻഎല്ലാവരും ചിരിക്കുന്നുകണ്ണിറുക്കി അടച്ചു തുറന്ന്ഉണ്ടാക്കിത്തീർത്ത പ്രഭാതത്തിലേക്ക്നിങ്ങൾ ശവം ചുമക്കുന്നുഎത്രവർഷങ്ങളെ ഹോമിച്ചാലാണ്നമുക്കൊരു ജീവിതം കിട്ടുകനിങ്ങളും ശവവും ചോദിക്കുന്നുപരസ്പരം.

സമകാലിക മലയാളം 25 Oct 2023 10:39 am

നിലാവിന്റെ തീരങ്ങളിലേക്കു മടങ്ങിപ്പോയ ഒരാൾ

നാട്ടുപാട്ടിന്റെ ചന്തമായ്അവൻ നമ്മോടൊപ്പം നടന്നു കവിതയും പാട്ടും സ്നേഹത്തിന്റെ മധുരോദാരമനസ്സുംപങ്കുവച്ചു...ഒരിക്കലും വറ്റാത്ത സരസ്സിന്റെ ആർദ്രത, നിലാവിന്റെ സൗഹൃദം, സൗമ്യമധുരമായൊരീണമായ്ആകാശം നിറഞ്ഞു... അവൻ വരുന്ന വഴിയിൽ നിറയെ മുക്കുറ്റിപ്പൂവുകൾ...തീവണ്ടിയുടെതാളലയങ്ങൾക്കുമീതെ അവന്റെ പാട്ട് പാട്ടിൽ മുഴുകി, താളം പിടിക്കുന്ന അനേകം സ്നേഹമനസ്സുകൾ സായംസന്ധ്യയിലേക്ക് കുതിച്ചു പായുകയാണ് വണ്ടി...അവനെ സ്നേഹിക്കുന്നവർ എന്നും അവനോടൊപ്പമുണ്ടായിരുന്നു ഓരോ മനസ്സിലുമുണ്ടായിരുന്നു അവന്റെ രൂപം.ഒരു ദിവസം അവൻ തൂലികയാൽ അവരുടെ മനസ്സ് ഒപ്പിയെടുത്ത് സ്വന്തം ഛായാചിത്രം തീർത്തു. അത് ഞങ്ങൾ ആകാശത്ത് കണ്ട ആദ്യ അടയാളമായിരുന്നു...അവൻ എന്നെയാണ് ഏറ്റവുമധികം സ്നേഹിക്കുന്നതെന്ന് എനിക്കുറപ്പുണ്ടായിരുന്നു ഞാൻ മാത്രമല്ല, അവനെ തൊട്ടവരെല്ലാംആ ഉറപ്പു നേടിയവരായിരുന്നു. അങ്ങനെയാണവൻ സ്നേഹത്തിന്റെ വിസ്മയക്കടലായി ഞങ്ങളിൽ തിരയടിച്ചത്...പിന്നീടവൻ അവന്റെ പാട്ടിലേക്ക് മടങ്ങിപ്പോയി -കറുത്ത ചായത്തിൽ വരച്ചുതീർത്ത ചിത്രങ്ങളിലേക്ക് നടന്നുപോയി - നിലാവിന്റെ തീരങ്ങളിൽ ആരാണ് ഈ നിശ്ശബ്ദതയിൽ പാടുന്നത്...?*“ഓടിവള്ളങ്ങൾക്കോളങ്ങൾ കൂട്ട് ഈണങ്ങൾക്കെല്ലാം താളങ്ങൾ കൂട്ട് പാവം മനസ്സിന് സ്വപ്നങ്ങൾ കൂട്ട് സ്വപ്നങ്ങൾക്കെല്ലാം ദുഃഖങ്ങൾ കൂട്ട്”കവി, ഗായകൻ, ചിത്രകാരൻ എന്നിങ്ങനെയെല്ലാം അറിയപ്പെട്ട മണർകാട് ശശികുമാറിന്റെ ഓർമ്മയ്ക്ക്* ശശികുമാറിന്റെ വരികൾഈ കവിത കൂടി വായിക്കാംശകലങ്ങള്‍

സമകാലിക മലയാളം 25 Oct 2023 10:15 am

സഹസ്രകോടികളുടെ കുംഭകോണം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കൽക്കരിയെ ചുറ്റിപ്പറ്റിയുള്ള അഴിമതിക്കഥകളുടെ ഒരു പരമ്പരതന്നെ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. 2014ൽ രണ്ടാം യുപിഎ സർക്കാരിന്റെ പതനത്തിനും ബിജെപി ഭരണത്തിലേക്ക് തിരിച്ചു വരുന്നതിനും വഴിയൊരുക്കിയതിനു പിന്നിലെ ഒരു പ്രധാന കാരണം, കൽക്കരിഖനി കുംഭകോണമായിരുന്നു. മോദി സർക്കാർ ഇപ്പോൾ മറ്റൊരു കൽക്കരി കുംഭകോണത്തിന്റെ കരിനിഴലിലേക്ക് വീണിരിക്കുകയാണ്. ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില വൻതോതിൽ പെരുപ്പിച്ചു കാണിച്ച് പതിനായിരക്കണക്കിന് കോടികൾ മോദിയുടെ അതിവിശ്വസ്ത സഹചാരി ഗൗതം അദാനി അടിച്ചുമാറ്റിയ വെട്ടിപ്പിന്റെ കഥ ‘ഫിനാൻഷ്യൽ ടൈംസ്'പത്രമാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. വിപണിയിലെ യഥാർഥ വിലയേക്കാൾ ഇരട്ടിയിലേറെ പെരുപ്പിച്ച് കാണിച്ച് ഇറക്കുമതി ചെയ്ത കൽക്കരി വലിയ വിലയ്ക്ക് രാജ്യത്തെ താപവൈദ്യുത നിലയങ്ങൾക്ക് വിൽപ്പന നടത്തി 30, 000 കോടി രൂപയിലധികം തട്ടിയെടുത്തതിനു പിന്നിലെ വസ്തുതകൾ ഇന്ത്യൻ കസ്റ്റംസിന്റെ രേഖകൾ വിശദമായി വിശകലനം ചെയ്തുകൊണ്ടാണ് പത്രം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വൈദ്യുതി ഉപയോക്താക്കൾക്ക് അമിതചാർജ് നൽകേണ്ടി വന്നതുമൂലം സംഭവിച്ചിരിക്കുന്ന നഷ്ടം ഏതാണ്ട് 12,000 കോടി കവിയുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് പറയുന്നത്. പതിവ് നിഷേധക്കുറിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ മാധ്യമ ലോകമാകട്ടെ ഇത്തരത്തിൽ ഒരു പത്രമുള്ളതായി അറിയാത്തവരായി മാറുകയും ചെയ്തിരിക്കുന്നു. എന്താണ് കൽക്കരി ഇറക്കുമതി വെട്ടിപ്പ് കഴിഞ്ഞ ഏഴു വർഷമായി അദാനി ഗ്രൂപ്പ് ഇന്തോനേഷ്യയിൽനിന്ന് വൻതോതിൽ കൽക്കരി ഇറക്കുമതി നടത്തിവരികയാണ്. ദുബായ്, തായ്വാൻ, സിംഗപ്പുർ എന്നിവിടങ്ങളിലെ ഇടനിലക്കാർ വഴിയാണ് കൽക്കരി ഇറക്കുമതി നടത്തുന്നത്. 2019 മുതൽ 2021 വരെ നടത്തിയ 30 ഷിപ്മെന്റുകളുടെ രേഖകൾ പത്രം വിശദമായി പരിശോധിക്കുകയുണ്ടായി. അതിൽനിന്ന് വ്യക്തമായിരിക്കുന്ന കാര്യം ഇന്തോനേഷ്യയിൽനിന്ന് വാങ്ങിയ യഥാർഥ വിലയേക്കാൾ മൂന്നിരട്ടിയോളം വില ഉയർത്തിക്കാട്ടിയാണ് അത് ഇന്ത്യൻ തുറമുഖങ്ങളിൽ ഇറക്കിയത് എന്നാണ്. ഈ 30 ഷിപ്മെന്റുകളുടെ കാര്യം മാത്രമെടുത്താൽ ഏഴു കോടി ഡോളറിന്റെ അധികനേട്ടം അദാനിക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. അതായത്, ടണ്ണിന് 25-–-30 ഡോളർ നിരക്കിൽ ഇന്തോനേഷ്യയിൽനിന്ന് കയറ്റിയ കൽക്കരി ഇന്ത്യൻ തുറമുഖങ്ങളിൽ ഇറക്കിയപ്പോൾ കാണിച്ചിരിക്കുന്നത് 65 മുതൽ 80 ഡോളർവരെയാണ്. ആ വില കണക്കാക്കിയാണ് ഇന്ത്യയിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും താപവൈദ്യുത നിലയങ്ങൾക്കും മറ്റു കമ്പനികൾക്കും അദാനി കൽക്കരി വിൽപ്പന നടത്തിയിരിക്കുന്നത്. ഇതുമൂലം താപവൈദ്യുത നിലയങ്ങളുടെ ഉൽപ്പാദനച്ചെലവ് ഉയരുകയും തദനുസൃതമായി അവർക്ക് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ നിരക്ക് ഉയർത്തേണ്ടതായും വന്നു. പതിനായിരക്കണക്കിന് കോടി രൂപ കൈനനയാതെ അദാനിയുടെ പെട്ടിയിലേക്ക് വന്നപ്പോൾ ഒന്നുമറിയാത്ത വൈദ്യുതി ഉപയോക്താക്കൾ അതിക്രൂരമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. രസകരമായ കാര്യം, 2016ൽ ഇതുസംബന്ധിച്ച പരാതി ഉയർന്ന സാഹചര്യത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അന്വേഷണം ആരംഭിച്ചതാണ്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ കമ്പനികൾക്ക് നോട്ടീസ് നൽകിയ ഡിആർഐ കണ്ടെത്തിയത് വില 50 മുതൽ 100 ശതമാനംവരെ പെരുപ്പിച്ച് കാണിച്ചുവെന്നാണ്. ഇന്തോനേഷ്യയിൽനിന്ന് അയച്ച കൽക്കരി മൂന്നാമതൊരു രാജ്യത്തെ ഏജൻസിയിൽ റൂട്ട് ചെയ്തതായി കാണിച്ച് ഉയർന്ന വിലയ്ക്കുള്ള ഇൻവോയ്സ് തയ്യാറാക്കി ഇന്ത്യയിൽ എത്തിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ രീതിശാസ്ത്രം. ഡിആർഐ നടത്തിയ അന്വേഷണം പതിവുപോലെ വഴിപാടായി മാറുകയായിരുന്നു. പിന്നീട് ഉയർന്ന വില കണക്കാക്കിയതിൽ സുപ്രീംകോടതി തങ്ങൾക്ക് അനുകൂലമായി തീർപ്പ് കൽപ്പിച്ചെന്ന ന്യായമാണ് ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് നൽകുന്ന വിശദീകരണം. ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ ഒരു സംഭവം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 2019 ജനുവരിയിൽ 74, 820 ടൺ കൽക്കരിയുമായി ഒരു കപ്പൽ ഇന്തോനേഷ്യൻ തുറമുഖം വിടുന്നു. 1.9 കോടി ഡോളറാണ് ഇതിന് ഇന്തോനേഷ്യയിൽ നൽകിയിരിക്കുന്ന വില. എന്നാൽ, ഗുജറാത്തിലെ അദാനിയുടെ സ്വന്തം തുറമുഖമായ മുന്ദ്രയിൽ ഈ കപ്പൽ എത്തിയപ്പോൾ കാണിച്ചിരിക്കുന്ന വില 4.3 കോടി ഡോളർ ! ഡിഎൽ അക്കേഷ്യ എന്ന കപ്പലിലാണ് കൽക്കരി കൊണ്ടുവന്നത്. ഇതുപോലെ 30 ഷിപ്മെന്റ് ആ വർഷം നടന്നതായാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് പറയുന്നു. ഇതിന് ഇൻഷുറൻസ്, കൈകാര്യച്ചെലവുകൾ എന്നിവയടക്കം വരുന്ന മൊത്തം മൂല്യം 14.2 കോടി ഡോളറാണ്. എന്നാൽ, ഇന്ത്യൻ കസ്റ്റംസിന് സമർപ്പിച്ചിരിക്കുന്ന രേഖകളിൽ കാണിച്ചിരിക്കുന്ന വില 21.5 കോടി ഡോളറും. ഈ ഉയർന്ന വിലയും അതിന്മേൽ തങ്ങളുടെ ലാഭവുമെടുത്താണ് അദാനി, കൽക്കരി ഇന്ത്യയിൽ വിൽപ്പന നടത്തിയിരിക്കുന്നത്. തായ്പേയിലെ ഹൈ ലിംഗോസ്, ദുബായിലെ ടാറസ് കമോഡിറ്റീസ് ജനറൽ ട്രേഡിങ്, സിംഗപ്പുരിലെ പാൻഏഷ്യ ട്രേഡ് ലിങ്ക് എന്നീ കമ്പനികളാണ് ഈ കച്ചവടത്തിൽ അദാനി ഗ്രൂപ്പിന്റെ ഇടനിലക്കാരായി പ്രവർത്തിച്ചിരിക്കുന്നത്. ഇതിൽ ചില കമ്പനികൾ അദാനി ഗ്രൂപ്പിന്റെതന്നെ ബിനാമി കമ്പനികളാണെന്ന റിപ്പോർട്ടുകളുമുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ് ദുബായ് കേന്ദ്രമാക്കി ഈ കമ്പനികളെ നിയന്ത്രിച്ചിരുന്നത്. ഹിൻഡൻബെർഗ് റിപ്പോർട്ടിലും ഇദ്ദേഹത്തിന്റെ ദുരൂഹമായ ഇടപെടലുകൾ എടുത്തു പറയുന്നുണ്ട്. കസ്റ്റംസിന്റെ രേഖകൾ പ്രകാരം 2021 സെപ്തംബർമുതൽ 2023 ജൂലൈവരെ 2000 കപ്പൽ കൽക്കരി അദാനി ഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 7.3 കോടി ടൺ കൽക്കരി ഇങ്ങനെ ഇന്ത്യയിൽ എത്തിയതായാണ് കസ്റ്റംസിന്റെ പക്കലുള്ള കണക്ക്. ടണ്ണിന് ശരാശരി 130 ഡോളർ നിരക്കിലാണ് ഇത് എത്തിച്ചതെന്നാണ് അദാനി കസ്റ്റംസിന് നൽകിയ രേഖകൾ വെളിവാക്കുന്നതെന്നാണ് ഫിനാൻഷ്യൽ ടൈംസ് പറയുന്നത്. വിദേശത്ത് ഇതിന്റെ ശരാശരി വില 60-65 ഡോളർ മാത്രവും. 2016ൽ ഡിആർഐ കണക്കാക്കിയിരിക്കുന്നത് ഇപ്രകാരം 30,000 കോടി രൂപയുടെ പെരുപ്പിക്കൽ നടന്നിട്ടുണ്ട് എന്നാണ്. അതിനുശേഷം കാര്യമായ അന്വേഷണം ആ വഴിക്ക് ഉണ്ടായതുമില്ല. കസ്റ്റംസിൽനിന്ന് ലഭ്യമായ രേഖകളുടെയും പല വിവരശേഖരണ സ്രോതസ്സുകളിൽനിന്ന് ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഡാൻ മാക്രം, ഡേവിഡ് ഷെപ്പേഡ്, മാക് ഹാർലോ എന്നീ പത്രപ്രവർത്തകർ ഒക്ടോബർ 12ന് ഈ വിവരങ്ങൾ ഫിനാൻഷ്യൽ ടൈംസിൽ പ്രസിദ്ധീകരിക്കുന്നത്. വാസ്തവത്തിൽ മഞ്ഞുമലയുടെ ചെറിയ ഒരറ്റം മാത്രമാണ് ഈ റിപ്പോർട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. വർഷങ്ങളായി മോദിയുടെ തണലിൽ അദാനി നടത്തുന്ന ഈ കച്ചവടത്തിൽ മറഞ്ഞിരിക്കുന്നത് ലക്ഷക്കണക്കിന് കോടി രൂപയാണ്. വാർത്ത പുറത്തുവന്നപ്പോൾ അതിൽ അക്കമിട്ട് നിരത്തിയിരിക്കുന്ന ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നതിനു പകരം അവ നിഷേധിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദിയാകട്ടെ പതിവുപോലെ മൗനിബാബയുടെ റോളിലുമാണ്. (മുതിർന്നസാമ്പത്തിക 
കാര്യ മാധ്യമപ്രവർത്തകനാണ് ലേഖകൻ)

ദേശാഭിമാനി 23 Oct 2023 1:00 am

പരാജയഭീതിയിൽ മോദിയുടെ അറ്റകൈ പ്രയോഗം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് ബിജെപിയും മോദി–- അമിത് ഷാ കൂട്ടുകെട്ടും ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവാണ് ‘വോട്ട് പിടിക്കാൻ' ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നീക്കം. മോദി സർക്കാരിന്റെ ‘നേട്ടങ്ങൾ'പ്രചരിപ്പിക്കാൻ കേന്ദ്ര സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും നടത്തിപ്പിലും രാജ്യത്തുടനീളം രഥയാത്ര നടത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു നൽകിയ നിർദേശം. 765 ജില്ലകളിലെ 2.65 ലക്ഷം ഗ്രാമങ്ങളിൽ നവംബർമുതൽ ജനുവരിവരെ നടക്കുന്ന യാത്രയ്ക്കായി 1500ൽ ഏറെ രഥങ്ങൾ തയ്യാറാക്കും. ഓരോ രഥവും മൂന്നു പഞ്ചായത്തിൽ ചുറ്റിസഞ്ചരിക്കും. ജിപിഎസും ഡ്രോണും എൽഇഡി സ്ക്രീനുമടക്കം അത്യാധുനിക ആശയവിനിമയ ഉപാധികൾ സജ്ജമാക്കിയിട്ടുള്ള രഥങ്ങളിൽ ഓരോന്നിലും നാലോ അഞ്ചോ സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടാകണമെന്നാണ് നിർദേശം. ഖജനാവിൽനിന്ന് വൻതുക ചെലവിട്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകക്ഷിക്കുവേണ്ടി പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അഴിമതിയും നഗ്നമായ ക്രമക്കേടുമാണ്. എന്നാൽ, തെരഞ്ഞെടുപ്പുവിജയത്തിനായി വർഗീയ കലാപവും സാമുദായിക വിഭജനവും സാമ്പത്തിക പ്രീണനവുമടക്കം ഏതു ഹീനതന്ത്രവും പ്രയോഗിക്കാൻ മടിയില്ലാത്ത മോദി–- അമിത് ഷാ കൂട്ടുകെട്ടിന് ഇതൊന്നും വലിയ കാര്യമേയല്ല. വർഗീയതയും രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിയും 2014ലെ തെരഞ്ഞെടുപ്പിലും കൃത്രിമമായുണ്ടാക്കിയ ദേശീയ വികാരവും പ്രതിപക്ഷത്തെ അനൈക്യവും 2019ലും ബിജെപിയെ അധികാരത്തിലേറാൻ തുണച്ചെങ്കിൽ ഇന്ന് സ്ഥിതി പാടേ മാറി. വർഗീയത കുത്തിയിളക്കാൻ അയോധ്യപോലെ മറ്റൊരു ശക്തമായ വിഷയം കണ്ടെത്താൻ ബിജെപിക്കോ സംഘപരിവാറിനോ കഴിയുന്നില്ല. പ്രാദേശിക കലാപങ്ങൾ സംഘടിപ്പിക്കാൻ അടിക്കടി ശ്രമം നടത്തുന്നുണ്ടെങ്കിലും അത് രാജ്യത്തുടനീളം ആളിപ്പടർത്താൻ അത്രകണ്ട് കഴിയുന്നില്ല. പാകിസ്ഥാൻ ആഭ്യന്തരപ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്നതിനാൽ അവരെ കരുവാക്കി കൃത്രിമ ദേശീയവികാരം കുത്തിപ്പൊക്കാനുള്ള ശ്രമങ്ങൾക്കും പരിമിതികളുണ്ടായിരിക്കുന്നു. മറുവശത്ത് കേന്ദ്രീകൃത അഴിമതിയിലും കെടുകാര്യസ്ഥതയിലും കോർപറേറ്റ് പ്രീണനത്തിലും തകർന്ന സമ്പദ്വ്യവസ്ഥയിലും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ജനജീവിതം ദുസ്സഹമായിരിക്കുന്നു. കോർപറേറ്റ് ഭീമന്മാർക്കൊപ്പം ഭരണകക്ഷിയുടെ സമ്പത്തും ആനുപാതികമല്ലാതെ പെരുകുമ്പോൾ ലക്ഷങ്ങൾ തൊഴിൽ കമ്പോളത്തിൽനിന്ന് പുറന്തള്ളപ്പെടുന്നു. ഭരണഘടനയെയും പാർലമെന്റിനെയും നോക്കുകുത്തിയാക്കി ഏകാധിപത്യം എല്ലാ അർഥത്തിലും അരങ്ങുവാഴുന്നു. ഇതൊക്കെ മൂടിവയ്ക്കാൻ സംഘടിതവും ആസൂത്രിതവുമായ വിദ്വേഷ അസത്യ അപവാദ പ്രചാരണങ്ങൾമാത്രം പോരാതെ വന്നിരിക്കുന്നു. ഇന്ത്യ ലോക സാമ്പത്തിക ശക്തി, മോദി ‘വിശ്വ ഗുരു’ തുടങ്ങിയ ആഖ്യാനങ്ങൾ അവജ്ഞയോടെ ചവറ്റുകൊട്ടകളിൽ തള്ളപ്പെടുന്നു. മോദി ഭരണത്തിന്റെ വാഴ്ത്തുപാട്ടുകാരായി മാറിയ വടക്കേ ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾക്കപ്പുറം മോദിയുടെ മുഖംമൂടി വലിച്ചുകീറി നവമാധ്യമങ്ങൾ കളംപിടിക്കുന്നു. എല്ലാത്തിനുമപ്പുറം ജനഹിതത്തിന് മൂർത്തരൂപം നൽകാൻ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ‘ഇന്ത്യ’ പൊതുവേദിയായി രൂപംകൊള്ളുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 303 സീറ്റ് നേടിയിട്ടും 37.36 ശതമാനംമാത്രം വോട്ട് നേടാൻ കഴിഞ്ഞ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒട്ടും അനുകൂലമല്ല നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ. അത് വഴിവിട്ടുള്ള ഏതുനടപടിക്കും അവരെ പ്രേരിപ്പിക്കുമെന്ന് വ്യക്തം. ന്യൂനപക്ഷങ്ങളെ അപരസ്ഥാനത്തു പ്രതിഷ്ഠിച്ച് ഭൂരിപക്ഷവികാരം ഉണർത്താനുള്ള ഭരണരാഷ്ട്രീയ നടപടികൾ, പ്രതിപക്ഷ നേതാക്കളെയടക്കം രാജ്യദ്രോഹികളാക്കി കൃത്രിമ രാജ്യസ്നേഹം കുത്തിപ്പൊക്കാനുള്ള നീക്കങ്ങൾ, തെരഞ്ഞെടുപ്പുകമീഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമം, ഇഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ തകർക്കാനുള്ള കുത്സിതശ്രമങ്ങൾ എന്നിവ കൊണ്ടൊന്നും സർക്കാരിനെതിരെ രൂപപ്പെടുന്ന ജനവികാരത്തെ തടയാനാകില്ലെന്ന ബോധ്യത്തിൽനിന്നാണ് തെരഞ്ഞെടുപ്പുപ്രചാരണത്തിന് സർക്കാർ സംവിധാനങ്ങളെത്തന്നെ ദുരുപയോഗിക്കാനുള്ള തീരുമാനം രൂപംകൊണ്ടതെന്ന് നിശ്ചയം. അവകാശവാദങ്ങളിൽമാത്രം ഒതുങ്ങുന്ന, പ്രധാനമന്ത്രിയുടെ പേരുയർത്താൻമാത്രം ഉപയുക്തമായ കടലാസ് പദ്ധതികളെക്കുറിച്ചുള്ള അപദാനങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ അവതരിപ്പിച്ച് ഗ്രാമീണജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥരെ മാത്രമല്ല, അവധിയിൽ നാട്ടിലെത്തുന്ന സൈനികരെക്കൂടി ഏൽപ്പിച്ചിരിക്കുന്നു മോദി ഭരണം. ആർഎസ്എസിന് 100 വയസ്സ് പൂർത്തിയാകുന്ന 2025ന് തൊട്ടുമുമ്പ് നടക്കുന്ന തെരഞ്ഞെടുപ്പിൽ വെറുമൊരു വിജയമല്ല പ്രതിപക്ഷ മുക്ത ഇന്ത്യ തന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനായി സൈന്യത്തിന്റെ രാഷ്ട്രീയവൽക്കരണമെന്ന അത്യന്തം ആപൽക്കരമായ നടപടിക്കുപോലും മടിക്കില്ല സംഘപരിവാറും അതിന്റെ നടത്തിപ്പുകാരായ മോദി–- ഷാ കൂട്ടുകെട്ടും എന്ന മുന്നറിയിപ്പ് അവഗണിക്കാനാകില്ല ജനാധിപത്യ ഇന്ത്യക്ക്.

ദേശാഭിമാനി 23 Oct 2023 1:00 am

സർ ബോബി ചാൾട്ടണ്‌ വിട ; കളം കീഴടക്കിയ മനക്കരുത്ത്‌

ലണ്ടൻ ലോക ഫുട്ബോൾ ചരിത്രത്തിൽ സർ ബോബി ചാൾട്ടണ് പകരക്കാരനില്ല. കളത്തിൽമാത്രമല്ല, കളത്തിനുപുറത്തും ആ മനക്കരുത്ത് ഒരു അത്ഭുതമായിരുന്നു. ചാൾട്ടൺ മറയുമ്പോൾ ലോക ഫുട്ബോളിലെ മഹത്തായ ഒരു അധ്യായംകൂടിയാണ് അവസാനിക്കുന്നത്. 1958 ഫെബ്രവുവരി. ചാൾട്ടണ് അന്ന് 20 വയസ്സ്. യൂറോപ്യൻ കപ്പ് ക്വാർട്ടറിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെ ഇരട്ടഗോൾ നേടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ആ ചെറുപ്പക്കാരൻ. കളി 3–-3ന് അവസാനിച്ചു. സെമി ഉറപ്പാക്കിയ ടീം ബെൽഗ്രേഡിൽനിന്ന് മടക്കയാത്ര തുടങ്ങി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി മ്യൂണിക് വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചുപറക്കുംമുമ്പ് വിമാനത്താവളത്തിലെ ചെളിയിൽപുതഞ്ഞ് വിമാനം കത്താൻ തുടങ്ങി. യുണൈറ്റഡ് ടീമിലെ 23 പേരാണ് അന്ന് മരിച്ചത്. അതിൽ എട്ടുകളിക്കാരും ഉൾപ്പെട്ടു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വേദനിപ്പിക്കുന്ന ഓർമയായ മ്യൂണിക് ദുരന്തമായിരുന്നു അത്. തലയ്ക്കേറ്റ പരിക്കുകളുമായാണ് ചാൾട്ടൺ രക്ഷപ്പെട്ടത്. എന്നാൽ, ശരീരത്തിന്റെ മുറിവിനേക്കാൾ മനസ്സിനായിരുന്നു ക്ഷതമേറ്റത്. അവരെ ഓർക്കാതെ ഒരുദിവസംപോലും ജീവിത്തിൽ കടന്നുപോയിട്ടില്ലെന്ന് ചാൾട്ടൺ പലപ്പോഴായി പറഞ്ഞിരുന്നു. ഏതൊരു മനുഷ്യനും പതറിപ്പോകുന്ന ഘട്ടത്തിൽനിന്നായിരുന്നു തിരിച്ചുവരവ്. അപകടംനടന്ന് രണ്ട് മാസത്തിനുള്ളിൽ കളത്തിലേക്ക് തിരിച്ചെത്തി. കളിയോടുള്ള ആത്മാർപ്പണത്തിന്റെ തെളിവായി അതുമാറി. എട്ട് വർഷത്തിനുശേഷം ലോകകപ്പ് ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമിനായി മിന്നുന്ന കളി പുറത്തെടുത്തു. ഒരു തലമുറയുടെതന്നെ താരമായി മാറി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയരങ്ങളിലേക്ക് നയിച്ചു. എൺപത്താറാം വയസ്സിൽ ചാൾട്ടൺ ജീവിതത്തിൽനിന്ന് വിടവാങ്ങി. മ്യൂണിക് ദുരന്തിനുശേഷമുള്ള ചാൾട്ടന്റെ അതിജീവനവും ആത്മാർപ്പണവും ഉൾക്കരുത്തും ഏതൊരു തലമുറയെയും പ്രചോദിപ്പിക്കും.

ദേശാഭിമാനി 22 Oct 2023 1:00 am

അതും പൊളിഞ്ഞു ; 
ആരൊക്കെ മാപ്പ് പറയും

തിരുവനന്തപുരം സിഎംആർഎൽ കമ്പനിക്ക് സാങ്കേതിക സഹായം നൽകിയതിന് വീണാ വിജയന്റെ കമ്പനി സ്വീകരിച്ച പ്രതിഫലത്തിന് ഐജിഎസ്ടി അടച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിഞ്ഞത് പ്രതിപക്ഷവും മാധ്യമങ്ങളും ആഴ്ചകളോളം കെട്ടിപ്പൊക്കിയ നുണക്കഥ. നികുതി അടച്ച പ്രതിഫലത്തെയാണ് മാസപ്പടിയെന്നും കൈക്കൂലിയെന്നും മാത്യു കുഴൽനാടനും മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തുടർച്ചയായി അധിക്ഷേപിച്ച കുഴൽനാടനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും മാപ്പുപറയണം. കാര്യങ്ങൾ വിശദമായി പഠിച്ചശേഷം മാപ്പുപറയണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പുപറയാൻ മടിക്കില്ലെന്നും കുഴൽനാടൻ ഞായറാഴ്ച വ്യക്തമാക്കി. എന്നാൽ, മാധ്യമങ്ങളാകട്ടെ ‘മാസപ്പടി’ എന്ന പ്രയോഗം ഇപ്പോഴും തുടരുകയാണ്. ആരോപണം ഉയർന്ന ഘട്ടത്തിൽത്തന്നെ, സാങ്കേതിക സഹായം നൽകിയതിന് സ്വീകരിച്ച പ്രതിഫലമാണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ വേട്ടയാടലിന്റെ തുടർച്ചയാണെന്നും സിപിഐ എം വ്യക്തമാക്കിയിരുന്നു. പണം സ്വീകരിച്ചത് അക്കൗണ്ട് വഴി സുതാര്യമായാണെന്ന വിവരവും പുറത്തുവന്നു. എന്നാൽ, അത് ഉൾക്കൊള്ളാൻ മാധ്യമങ്ങളും കുഴൽനാടൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും കൂട്ടാക്കിയില്ല. എക്സാലോജിക് കമ്പനി സ്വീകരിച്ച പണത്തിന് ഐജിഎസ്ടി അടച്ചിട്ടില്ല എന്നായിരുന്നു തുടർന്നുള്ള ആരോപണം. നികുതി അടച്ചിട്ടില്ലാത്തതിനാൽ ‘സേവനം’ എന്ന വാക്ക് മിണ്ടരുതെന്നും ‘മാസപ്പടി’, ‘കൈക്കൂലി’ എന്നീ വാക്കുകളേ പറയാവൂ എന്നും കുഴൽനാടൻ ആവർത്തിച്ചു. മാധ്യമങ്ങളും മറ്റു കോൺഗ്രസ് നേതാക്കളും തുടർച്ചയായി കള്ളക്കഥകൾ മെനഞ്ഞു. ഈ നുണക്കഥകളാണ് ഇപ്പോൾ പൊളിഞ്ഞുവീണത്. സിഎംആർഎൽ കമ്പനിയുമായി കരാറിൽ ഒപ്പിട്ട എക്സാലോജിക് കമ്പനി കൺസൾട്ടൻസി, മെയിന്റനൻസ് സർവീസ് ഫീയാണ് പ്രതിഫലമായി സ്വീകരിച്ചത്. ബാങ്ക് അക്കൗണ്ട് വഴി സുതാര്യമായി കൈക്കൂലി സ്വീകരിക്കുമോ എന്ന ചോദ്യവും അന്നുതന്നെ ഉയർന്നതാണ്. എന്നാൽ, മാധ്യമങ്ങളും അക്കാര്യം മുഖവിലയ്ക്കെടുത്തില്ല. ഐജിഎസ്ടിയുടെ വിഷയം ധനവകുപ്പ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പരിശോധനാ ഫലം കാത്തിരിക്കാൻ തയ്യാറാകാതെ വേട്ട തുടരുകയായിരുന്നു.

ദേശാഭിമാനി 22 Oct 2023 1:00 am

വിശ്വഗുരു’വിന്റെ അന്ധത

ലോകത്തിന് വഴികാട്ടുന്ന അധ്യാപകനാണ്, വിശ്വഗുരുവാണ് -മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എന്നാണ് ബിജെപിയുടെ പ്രചാരണം. എന്നാൽ, ഹിന്ദുരാഷ്ട്രം (മതരാഷ്ട്രം) ലക്ഷ്യമാക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് അതിനു കഴിയില്ലെന്ന് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷവും അതിൽ മോദി സർക്കാർ കൈക്കൊണ്ട സമീപനവും വ്യക്തമാക്കുന്നു. ഭീകര രാഷ്ട്രമെന്ന് അറിയപ്പെടുന്ന ഇസ്രയേലിനൊപ്പം അണിനിരക്കുന്ന ഇന്ത്യയെയാണ് നമുക്ക് കാണാനായത്. ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തെ ആർക്കും ന്യായീകരിക്കാനാകില്ല. അത് അപലപിക്കപ്പെടേണ്ടതുമാണ്. എന്നാൽ, യഥാർഥ പ്രശ്നം പലസ്തീൻ പ്രദേശങ്ങളിലേക്ക് ഇടതടവില്ലാതെ ഇസ്രയേൽ നടത്തുന്ന അധിനിവേശമാണ്. ഗ്ലോബൽ സൗത്തിൽപ്പെട്ട രാഷ്ട്രങ്ങൾ ഇക്കാര്യം മറയില്ലാതെ ചൂണ്ടിക്കാട്ടി. ചൈനയും ബ്രസീലും ഇന്തോനേഷ്യയും മറ്റും ഇക്കാര്യം എടുത്തുപറഞ്ഞു. എന്നാൽ, ഗ്ലോബൽ സൗത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ വെമ്പൽ കൊള്ളുന്ന മോദി സർക്കാർ ഏകപക്ഷീയമായി ഇസ്രയേലിനൊപ്പം നിലകൊണ്ടു. ഹമാസ് ആക്രമണം നടന്ന ദിവസംതന്നെ പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു, -ഇസ്രയേലിനൊപ്പം അടിയുറച്ചുനിൽക്കുമെന്ന്. ഹമാസിന്റേത് ഭീകരാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വിദേശനയത്തിൽനിന്നുള്ള ചരിത്രപരമായ മാറ്റമാണ് മോദിയുടെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്ന വിമർശം ശക്തമായതോടെയാണ് വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ പ്രശ്നപരിഹാരമെന്ന നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കിയത്. എന്നാൽ, ഗാസയിലെ ആശുപത്രിക്കുനേരെ ബോംബാക്രമണം നടത്തി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 500 പേരെയോളം വധിച്ചപ്പോൾ ഇസ്രയേലിന്റെ പേരെടുത്തുപറഞ്ഞ് അപലപിക്കാൻപോലും മോദി തയ്യാറായില്ല. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രധാനമന്ത്രി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിക്കാനും പലസ്തീനു നൽകിവരുന്ന സാമ്പത്തികസഹായം തുടരുമെന്ന് പ്രഖ്യാപിക്കാനും തയ്യാറായി. എന്നാൽ, വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ തയ്യാറായില്ല. 1938 നവംബർ 26ന് ഹരിജനിൽ ഗാന്ധിജി തന്റെ പലസ്തീൻ ആഭിമുഖ്യം ഒന്നുകൂടി വ്യക്തമാക്കി. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്നപോലെ അറബികൾക്ക് അവകാശപ്പെട്ടതാണ് പലസ്തീനെന്ന് ഗാന്ധിജി അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ഭീകരാക്രമണത്തെ കാണാനാകാത്ത അന്ധത ബാധിച്ചിരിക്കുകയാണ് മോദിക്കും ഇന്ത്യൻ ഭരണാധികാരികൾക്കും. പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യ സ്വാതന്ത്ര്യ സമരകാലംമുതൽ സ്വീകരിച്ച നയത്തിൽനിന്നുള്ള വൻവ്യതിയാനമാണ് മോദിയിൽ നിന്ന് ഉണ്ടായത്. പലസ്തീൻ പ്രശ്നത്തോടുള്ള ഇന്ത്യൻ നയം രൂപപ്പെടുത്തുന്നത് ഗാന്ധിജിയും നെഹ്റുവുമാണെന്ന് പറയാം. മതരാഷ്ട്ര രൂപീകരണത്തോട് ഇരുവർക്കും യോജിക്കാൻ കഴിയുമായിരുന്നില്ല. 1931 ഒക്ടോബർ രണ്ടിന് Jewish chronicle പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഗാന്ധിജി പറഞ്ഞു, സയണിസം എന്നുപറഞ്ഞാൽ പലസ്തീൻ പ്രദേശങ്ങൾ കീഴടക്കുകയാണെന്ന്. അതിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1938 നവംബർ 26ന് ഹരിജനിൽ ഗാന്ധിജി തന്റെ പലസ്തീൻ ആഭിമുഖ്യം ഒന്നുകൂടി വ്യക്തമാക്കി. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്നപോലെ അറബികൾക്ക് അവകാശപ്പെട്ടതാണ് പലസ്തീനെന്ന് ഗാന്ധിജി അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. 1936 ജൂണിൽ ഇറക്കിയ ഒരു പത്രപ്രസ്താവനയിൽ ജവാഹർലാൽ നെഹ്റു പറഞ്ഞു, പലസ്തീൻ രാഷ്ടത്തിനകത്ത് മറ്റൊരു രാഷ്ട്രമെന്ന വാദത്തിനു പിന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്വമാണെന്ന്. പുതുതായി രൂപംകൊള്ളുന്ന ജൂതരാഷ്ട്രം സമീപഭാവിയിൽ പലസ്തീൻ പ്രദേശങ്ങളിൽ ആധിപത്യം പുലർത്തുമെന്നും ദീർഘവീക്ഷണത്തോടെ നെഹ്റു വിലയിരുത്തി. പലസ്തീൻ വിഷയം വംശീയമോ മതപരമോ അല്ലെന്നും സാമ്രാജ്യത്വ നിയന്ത്രണത്തിൽനിന്നും ചൂഷണത്തിൽനിന്നും മോചനം നേടാനുള്ള ദേശീയ പ്രസ്ഥാനമാണെന്നും നെഹ്റു കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായ സമരത്തിൽ എല്ലാ അറബികളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും കൈകോർത്തെന്നും നെഹ്റു നിരീക്ഷിച്ചു. എന്നാൽ, ഈ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നിൽക്കാനാണ് സയണിസ്റ്റ് പ്രസ്ഥാനം തയ്യാറായതെന്നും നെഹ്റു വ്യക്തമാക്കി. അതായത് പലസ്തീൻ ദേശീയപ്രസ്ഥാനത്തെ വഞ്ചിച്ചുകൊണ്ട് സയണിസ്റ്റുകൾ എടുത്ത നിലപാടിനുള്ള ബ്രിട്ടീഷ് പാരിതോഷികമാണ് 1917ലെ ബൽഫോർ പ്രഖ്യാപനവും (പലസ്തീൻ ദേശത്ത് ജൂതരാഷ്ട്രം) ഇസ്രയേൽ രാഷ്ട്ര രൂപീകരണവുമെന്നാണ് നെഹ്റു വിലയിരുത്തിയത്. അതായത് സാമ്രാജ്യത്വ വിരുദ്ധതയാണ് ഇന്ത്യയെയും പലസ്തീൻ ജനതയെയും അടുപ്പിച്ചത്. സാമ്രാജ്യത്വ സേവയാണ് ഇസ്രയേലിനെയും മോദിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തെയും അടുപ്പിച്ചത്. അതോടൊപ്പം മതരാഷ്ട്രവാദവും ഇരുകൂട്ടർക്കും പഥ്യമാണ്. യഹൂദർക്ക് ഇസ്രയേൽ എന്ന രാഷ്ട്രമാകാമെങ്കിൽ ഹിന്ദുക്കൾക്ക് ഹിന്ദുരാഷ്ട്രമാകാമെന്നതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും ആഖ്യാനം. ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ സവർക്കർ ഹിന്ദുക്കളെയും ജൂതരെയും വംശീയ യൂണിറ്റുകളായാണ് കണ്ടത്. ഇതിനാലാണ് ഹമാസ് ആക്രമണം നടന്നയുടൻതന്നെ ആർഎസ്എസ് പ്രചാരകനായിരുന്ന പ്രധാനമന്ത്രി മോദി ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. റഷ്യ ഉക്രയ്നെ ആക്രമിച്ച വേളയിൽ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ ഓർമിപ്പിച്ച പ്രധാനമന്ത്രിയാണ് ഹമാസിന് എതിരായ ഇസ്രയേലിന് പൂർണ പിന്തുണയുമായി രംഗത്തുവന്നത്. വർഷങ്ങളായി ഇന്ത്യ ഉയർത്തിപ്പിടിച്ച പലസ്തീൻ രാഷ്ട്രത്തിനായി നിലകൊള്ളുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻപോലും പ്രധാനമന്ത്രി തയ്യാറായില്ല. ഇത് ബോധപൂർവമായ മറവിയല്ലാതെ മറ്റൊന്നുമല്ല ഇസ്രയേലിന് പൂർണ പിന്തുണയുമായി രംഗത്തുവരുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയമുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മാത്രമല്ല, ഇസ്രയേലുമായി പ്രതിരോധ ബന്ധവും ആയുധക്കച്ചവടവും നിരീക്ഷണ സംവിധാനത്തിലുള്ള കൂട്ടുകെട്ടും ശക്തമാണുതാനും. ഏറെ ഖേദകരമായ കാര്യം ഇന്ത്യൻ വിദേശമന്ത്രാലയം ഇത് എഴുതുന്നതുവരെയും ഒരു പത്രപ്രസ്താവനപോലും ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല എന്നതാണ്. വിദേശമന്ത്രി എസ് ജയ്ശങ്കറാകട്ടെ ഹിമാലയൻ മൗനത്തിലാണ്. ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറഞ്ഞിട്ടില്ല. മോദിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്തത്. രാഷ്ട്രീയമായും നയതന്ത്രപരമായും ഇന്ത്യയുടെ പദവിയെ ദോഷമായി ബാധിക്കുന്നതാണ് വിദേശമന്ത്രിയുടൈ മൗനം. വിശ്വഗുരു ചമയുന്ന ഒരു രാഷ്ട്രത്തിന്റെ അവസ്ഥയാണ് ഇത്. ഇസ്രയേലിന് പൂർണ പിന്തുണയുമായി രംഗത്തുവരുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയമുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മാത്രമല്ല, ഇസ്രയേലുമായി പ്രതിരോധ ബന്ധവും ആയുധക്കച്ചവടവും നിരീക്ഷണ സംവിധാനത്തിലുള്ള കൂട്ടുകെട്ടും ശക്തമാണുതാനും. യുഎഇയും ബഹ്റൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതും സൗദി അതിനുള്ള ശ്രമം ആരംഭിച്ചതും ഇസ്രയേലിന് പൂർണപിന്തുണ നൽകാൻ മോദിസർക്കാരിന് ന്യായീകരണമായി ഉയർത്തുകയും ചെയ്യാം. ഗാസയ്ക്കും ഹമാസിന്റെ കേന്ദ്രമല്ലാത്ത പശ്ചിമതീരത്തിനുമെതിരെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുമ്പോൾ അറബ് ലോകവും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് ആർക്കാണ് അറിയാത്തത്. ഇസ്രയേലിന് പൂർണപിന്തുണ നൽകുന്ന അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനുമായി നിശ്ചയിച്ച കൂടിക്കാഴ്ചയിൽനിന്നും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസും ജോർദാൻ രാജാവ് അബ്ദുള്ളയും പിൻവാങ്ങിയതിൽനിന്നും ഇത് മനസ്സിലാക്കാം. അതായത് ഇസ്രയേലിന്റെ അതിക്രമങ്ങളെ കണ്ണുമടച്ചു പിന്തുണയ്ക്കുന്നതിനു പകരം മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങൾക്കാണ് ഇന്ത്യ മുൻകൈയെടുക്കേണ്ടത്. ഇന്ത്യയുടെ ആഭ്യന്തര താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അതാണ് ഗുണകരം. ഗൾഫ് മേഖലയിലെ സംഘർഷം എണ്ണവില കുത്തനെ കൂട്ടാൻ കാരണമാകും. ഇപ്പോൾത്തന്നെ ആ ദിശയിലേക്ക് കാര്യങ്ങൾ പോകുകയാണെന്ന വ്യക്തമായ സൂചനകളുണ്ട്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ഇന്ത്യൻ ജനങ്ങൾക്ക് കൂനിൻമേൽ കുരുവായി എണ്ണ വിലക്കയറ്റം മാറും. നിയമസഭ–- - ലോക്സഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ ഇത് ബിജെപിക്കു തന്നെയാണ് ദോഷം ചെയ്യുക. എന്നിട്ടും റഷ്യയും ചൈനയും സൗദിയും ചെയ്യുന്നതുപോലെ സമാധാനത്തിന് ആഹ്വാനംചെയ്യാതെ ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ആവർത്തിച്ച് അവരുടെ ആക്രമണങ്ങൾക്ക് മോദി പിന്തുണ നൽകുന്നത് ആഭ്യന്തരമായി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. ഇസ്രയേൽ ക്രൂരമായി ആക്രമിക്കുന്നത് പ്രധാനമായും പലസ്തീൻ മുസ്ലിങ്ങളെയാണ്. അതായത് മുസ്ലിങ്ങളെ ആക്രമിക്കുന്ന ഇസ്രയേലിന് പിന്തുണ നൽകുന്നത് ഹിന്ദുവികാരം കുത്തിയിളക്കാനും അവരുടെ വോട്ടുകൾ സമാഹരിക്കാനും ബിജെപിയെ സഹായിക്കുമെന്ന കണക്കുകൂട്ടലാണ് രാജ്യം ഭരിക്കുന്നവർക്ക് ഉള്ളത്. പലസ്തീന് അനുകൂലമായും ഇസ്രയേലിനെ വിമർശിച്ചും മുദ്രാവാക്യം വിളിച്ചുവെന്നതിന്റെ പേരിൽ അലിഗഢ് മുസ്ലിം സർവകലാശാലയിലെ നാല് വിദ്യാർഥികൾക്കുനേരെ കേസ് എടുത്തത് ഈ ലക്ഷ്യംവച്ചാണ്. യുപിയിലെ തൊഴിൽ മന്ത്രി രഘുരാജ് സിങ് അലിഗഢ് സർവകലാശാലയെ ഭീകരവാദികളുടെ കേന്ദ്രമെന്ന് വിശേഷിപ്പിക്കാനും മറന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാർ മുമ്പെങ്ങുമില്ലാത്തവിധം ഇസ്രയേൽ ക്രൂരതകളെ ആഘോഷമാക്കുകയാണ്. അതായത് ഇന്ത്യയുടെ പരമ്പരാഗതനയങ്ങളോ മൂല്യങ്ങളോ അല്ല, മറിച്ച് വർഗീയധ്രുവീകരണം ശക്തമാക്കി തെരഞ്ഞെടുപ്പുവിജയം ഉറപ്പാക്കുകയെന്ന സങ്കുചിതമായ ലക്ഷ്യമാണ് മോദി സർക്കാരിനെ നയിക്കുന്നത്. വിശാലമായ രാഷ്ട്ര താൽപ്പര്യങ്ങളേക്കാൾ സങ്കുചിതമായ പാർടി താൽപ്പര്യമാണ് മോദി സർക്കാരിനെ ഭരിക്കുന്നത്.

ദേശാഭിമാനി 21 Oct 2023 1:00 am

വിജയക്കുന്നേറി കൗമാരകേരളം

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ 65–-ാം പതിപ്പിന് തൃശൂർ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ വിജയകരമായ പരിസമാപ്തി. ഓവറോൾ കിരീടത്തിൽ പാലക്കാട് ഹാട്രിക് തികച്ച വേദിയിൽനിന്ന് ഉയരുന്നത് ശുഭപ്രതീക്ഷയാണ്. മികച്ച സംഘാടനത്തിൽ മികവുറ്റ പ്രകടനവുമായി ഭാവിയിലേക്കുള്ള അത്ലറ്റുകളെ അവതരിപ്പിക്കാനായി. പരാതികളും പരിഭവങ്ങളും ഇല്ലാതെയാണ് കൊടിയിറക്കം. ഇവിടെ കണ്ടെടുത്ത മുത്തുകൾ ചോരാതെയും മങ്ങാതെയും നോക്കേണ്ട കടമയാണ് ഇനിയുള്ളത്. അതിനുള്ള കരുതലും ജാഗ്രതയുമാണ് ആവശ്യം. ആറരപ്പതിറ്റാണ്ട് പിന്നിടുന്നു ‘കേരളത്തിന്റെ ഒളിമ്പിക്സ്’. രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒട്ടേറെ താരങ്ങളുടെ വഴികാട്ടിയായിരുന്നു ഈ ട്രാക്ക്. ഇവിടെ വിജയിച്ചുവന്നവരാണ് പിന്നീട് രാജ്യത്തിന്റെ പതാകവാഹകരായത്. കേരളം സംഭാവന ചെയ്ത പ്രമുഖ താരങ്ങളുടെയെല്ലാം നഴ്സറിയായിരുന്നു ഈ വേദി. കായികമേളയിലെ വിജയങ്ങൾകൊണ്ടുമാത്രം ജീവിതം കരുപ്പിടിപ്പിച്ചവരുണ്ട്. ലോകവേദിയിൽ മിന്നിത്തിളങ്ങിയവരുണ്ട്. അവർക്കൊപ്പം കൊള്ളിയാൻപോലെ മറഞ്ഞുപോയവരെയും സ്മരിക്കുന്നു. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽപ്പെട്ട് കളിയും കളിക്കളവും വിട്ടവരുടെ പട്ടിക നീണ്ടതാണ്. ഈ കായികോത്സവത്തിലും ഓവറോൾ കിരീടമണിഞ്ഞ പാലക്കാടിന്റെ വിജയത്തിൽ ഒരു സവിശേഷതയുണ്ട്. ഒന്നും രണ്ടും ടീമുകളുടെ വിജയംകൊണ്ടല്ല ഈ നേട്ടം. കല്ലടിയും പറളിയും നയിച്ച ടീമിൽ കിരീടത്തിനായി പൊന്നുംവെള്ളിയും വെങ്കലവും സമ്മാനിച്ച ഒറ്റപ്പെട്ട സ്കൂളുകളുണ്ട്. അവരുടെ കൂട്ടായ്മയിലാണ് പാലക്കാടിന്റെ തേരോട്ടം. തുടർച്ചയായി രണ്ടാംവർഷവും മലപ്പുറത്തിന്റെ കുതിപ്പ് എടുത്തുപറയേണ്ടതാണ്. അവിടെയും ഒന്നിലധികം സ്കൂളുകളുടെ പ്രകടനമാണ് നിർണായകമായത്. കോതമംഗലത്തെ സ്കൂളുകൾ ആധിപത്യമുറപ്പിച്ച സ്ഥാനത്തേക്കാണ് മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയൽ സ്കൂളിന്റെ കടന്നുവരവ്. കായികോത്സവ വേദിയിലെത്തിയ ഒളിമ്പ്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് പറഞ്ഞൊരു യാഥാർഥ്യമുണ്ട്. നഗരങ്ങളിൽമാത്രമുണ്ടായിരുന്ന സിന്തറ്റിക് ട്രാക്കുകൾ കേരളത്തിലെ ഗ്രാമങ്ങളിലേക്കുമെത്തി. അതിന്റെ മാറ്റമാണ് ഈ കായികോത്സവത്തിൽ കാണുന്നത്. സ്കൂളിൽ സർക്കാർ ഒരുക്കിയ സിന്തറ്റിക് ട്രാക്കാണ് വേദിയായ കുന്നംകുളത്തേത്. കാസർകോടുമുതൽ തിരുവനന്തപുരംവരെ 400 മീറ്ററിന്റെ 11 സിന്തറ്റിക് ട്രാക്ക് മൈതാനങ്ങളാണ് സജ്ജമായത്. കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ ഫണ്ടും ഉൾപ്പെടെ 1600 കോടിയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കായികമേഖലയിൽ സർക്കാർ നടപ്പാക്കുന്നത്. കായികോത്സവം നടക്കുന്ന വേളയിലാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളിതാരങ്ങളെ സർക്കാർ ആദരിച്ചത്. സ്വർണജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളിയുള്ളവർക്ക് 19 ലക്ഷവും വെങ്കലം കിട്ടിയവർക്ക് 12.5 ലക്ഷവുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയത്. കായികതാരങ്ങൾ കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴുവർഷത്തിനിടെ 703 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകി. കായികോത്സവത്തിലെ വിജയം ഇവിടെ അവസാനിക്കരുത്. നാളേക്കുള്ള കായികതാരങ്ങളെ കൈപിടിച്ചുയർത്താനും വലിയ വേദികളിലേക്ക് പ്രാപ്തരാക്കാനുമുള്ള ഇടപെടലുണ്ടാകണം. കായികതാരങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനം പ്രതീക്ഷാനിർഭരമാണ്. നിലവിലെ കായികോത്സവത്തെ ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന സങ്കൽപ്പത്തിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അത് എന്തായാലും കായികതാരങ്ങൾക്കും ഭാവി കായികകേരളത്തിനും പ്രയോജനകരമായ പദ്ധതികൾ നിറഞ്ഞതാകട്ടെ. നിലവിലുള്ള മത്സരനടത്തിപ്പിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്. കായികോത്സവത്തിനായി പ്രത്യേക കലണ്ടർ തയ്യാറാക്കണം. ഇതേസമയത്ത് മറ്റ് ദേശീയ മത്സരങ്ങൾ നടക്കാതിരിക്കാനുള്ള ജാഗ്രത വേണം. 98 ഇനങ്ങൾ നാലുദിവസംകൊണ്ട് നടത്തിത്തീർക്കൽ എളുപ്പമല്ല. ഒരുദിവസം ശരാശരി 25 ഫൈനൽ നടക്കുന്നതിനാൽ കായികതാരങ്ങളും ഒഫീഷ്യലുകളും പെടാപ്പാടുപെടുന്നുണ്ട്. കഴിഞ്ഞവർഷംമുതൽ ആരംഭിച്ച രാത്രിമത്സരങ്ങൾ നല്ല തീരുമാനമാണ്. ഭാവിതാരങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗുണകരമായ കാര്യങ്ങൾ ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന ആശയത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാന കായികോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനം. ജയിച്ചവർ ഇനി ദേശീയ മീറ്റിനായി ഒരുങ്ങേണ്ടതുണ്ട്. തോറ്റവർ നിരാശപ്പെടേണ്ട. കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തിലൂടെയും സമർപ്പണത്തിലൂടെയും വിജയം തിരിച്ചുപിടിക്കാനാകും. മറക്കണ്ട, ഈ ലോകം ജയിച്ചവരുടെ മാത്രമല്ല, തോൽവിക്കുശേഷം പൊരുതിക്കയറുന്നവരുടേതുമാണ്.

ദേശാഭിമാനി 21 Oct 2023 1:00 am

പലസ്തീൻ പ്രശ്നത്തിന്റെ
 അടിവേരുകൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു

ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട് ഹമാസ് നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും തുടർച്ചയായ ആക്രമണത്തിലാണ്. ആശുപത്രിക്കുവരെ ബോംബിട്ട് നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തി. ഒരു ജനതയെയാകെ ഉന്മൂലനം ചെയ്യാനുള്ള സന്നാഹങ്ങളുമായാണ് ഇസ്രയേലും പാശ്ചാത്യശക്തികളും മുന്നോട്ടുപോകുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച നെത്യനാഹു സർക്കാരിനെതിരെ ഇസ്രയേലിൽ വലിയ പ്രക്ഷോഭം നടക്കുകയാണ്. ഈ പ്രതിഷേധത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ പലസ്തീൻ ജനതയെ ആക്രമിക്കുന്നു. പലസ്തീനികളെ പുറത്താക്കുന്നതിന് ജൂത സായുധസംഘടനകൾക്ക് പിന്തുണ നൽകുകയാണ്. റംസാൻ സമയത്ത് ജറുസലേമിലെ അൽ അഖ്സാ മസ്ജിദിൽ ഇസ്രയേൽ സായുധസേന ആക്രമണം നടത്തി. ഒരു ദിവസം ഒരു പലസ്തീനിയെങ്കിലും കൊല്ലപ്പെടുകയാണ്. ഈ സാഹചര്യമാണ് ഹമാസിന്റെ ആക്രമണത്തിന് അടിസ്ഥാനമായത്. ഈ മേഖലയുടെ ചരിത്രം അറിയുമ്പോഴാണ് ഇതിന്റെ അടിവേര് മനസ്സിലാക്കാനാകുക. ലോകത്തിലെ ഏറ്റവും പ്രാചീനമായ മതങ്ങളിലൊന്നാണ് ജൂതമതം. ഇന്നത്തെ പലസ്തീനൊക്കെ ഉൾപ്പെടുന്ന കാനാൻ പ്രദേശമായിരുന്നു അവരുടെ വാസസ്ഥലം. അലക്സാണ്ടറുടെ ആക്രമണത്തിനെതിരെ ഇവിടെ പ്രതിരോധം ഉയർന്നിരുന്നു. റോമാസാമ്രാജ്യത്തിന്റെ ആക്രമണത്തിലാകട്ടെ ജറുസലേം നഗരംതന്നെ തകർന്നുപോയി. അന്ന് തകർക്കപ്പെട്ട ജറുസലേം ദേവാലയത്തിന്റെ ഭാഗമാണ് ഇപ്പോൾ അവിടെ കാണുന്ന പടിഞ്ഞാറൻ ചുമർ. ഇനി വരാനുള്ള മിശിഹ ജന്മമെടുത്തിട്ടേ ഇനി യഹൂദ ദേവാലയം നിർമിക്കൂ എന്ന വിശ്വാസത്തോടെ അവർ കാത്തിരിക്കുകയാണ്. റോമൻ ആക്രമണത്തെത്തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർ കുടിയേറി. കൊടുങ്ങല്ലൂരിലും മാളയിലുമെല്ലാം ഇവരെത്തിച്ചേർന്നു. ഏറെ സഹിഷ്ണുതയോടെ നമ്മുടെ നാട് അവരെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജൂതശാസനംപോലുള്ള രേഖകൾ. ക്രിസ്തുമതം രൂപപ്പെട്ടതും ഇതേമേഖലയിലാണ്. അതുമായി ബന്ധപ്പെട്ട ജറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളും അടയാളങ്ങളും ഈ മണ്ണിലുണ്ട്. ഏഴാം നൂറ്റാണ്ടോടുകൂടി രൂപപ്പെട്ട ഇസ്ലാംമതത്തിന്റെ വിശുദ്ധ പ്രദേശങ്ങളും പലസ്തീനിലുണ്ട്. ഈ മൂന്നു മതങ്ങളുടെയും ആവിർഭാവവും വളർച്ചയും എല്ലാം കണ്ട നാടാണിത്. ഇവരെല്ലാം പിൻപറ്റുന്നത് എബ്രഹാമിനെയാണ്. ഒരു പൂർവികനിൽനിന്ന് കൈവഴികളായി പിരിഞ്ഞ മതങ്ങളാണ് ജൂതമതവും ക്രിസ്തുമതവും ഇസ്ലാം മതവുമെന്നാണ് വിശ്വാസികൾ കാണുന്നത്. യേശുവിന്റെ കുരിശിലേറ്റലിനു പിന്നിൽ ജൂത പ്രമാണിമാർ ആയിരുന്നുവെന്ന വിശ്വാസവും നിലവിലുണ്ട്. മൂന്നു മതങ്ങളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം 1517ലെ ഓട്ടോമൻ ആക്രമണത്തോടുകൂടിയാണ് പലതായി വിഭജിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പോയ യഹൂദർ അവരുടെ ആരാധനാ പ്രദേശമെന്ന നിലയിൽ ജറുസലേമിലെ പഴയ ദേവാലയങ്ങളെ കാണുന്നുണ്ടായിരുന്നു. അവിടെ വരാനും ആരാധന നടത്താനും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ആ ഘട്ടത്തിൽ രാഷ്ട്രനിർമാണമെന്ന കാഴ്ചപ്പാടേ ഇവിടെ വരുന്നവർക്കുണ്ടായിരുന്നില്ല. മതവിശ്വാസത്തിന്റെ പരിഗണനകളില്ലാതെ മതനിരപേക്ഷമായി ജീവിക്കുകയെന്ന കാഴ്ചപ്പാട് ഫ്രഞ്ച് വിപ്ലവം കൊളുത്തി വിട്ടു. സർ ചക്രവർത്തിമാരുടെ റഷ്യ പോലുള്ള ഇടങ്ങളിൽ ജൂതവിഭാഗത്തിന് നിയന്ത്രണമുണ്ടായിരുന്നു. ഇതിനെതിരെ ചില ജൂത സംഘടനകൾ രംഗത്തുവന്നു. 1882ൽ ലിയോപിൻസ്കർ പ്രസിദ്ധീകരിച്ച ഓട്ടോ ഇമാൻസിപ്പേഷൻ എന്ന ഗ്രന്ഥത്തിൽ ജൂതർക്കായൊരു രാജ്യം എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ 500 യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ബില്യ എന്ന തീവ്രവാദ സംഘടന രൂപീകരിക്കുകയും പലസ്തീനിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. തങ്ങളുടേതായ ഒരു ചെറു നഗരത്തിന് അവിടെ അവർ രൂപംകൊടുത്തു. 1885ൽ തിയോഡർ ഹെർസിൻ ജൂതരാജ്യം എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നു. സൊസൈറ്റി ഓഫ് ജ്യൂസ് എന്ന ആശയത്തിന് അദ്ദേഹം രൂപം നൽകി. പലസ്തീനിലോ അർജന്റീനയിലോ ഒരു രാജ്യം എന്ന നിലപാടായിരുന്നു ഇത്. പലസ്തീനിൽ രാഷ്ട്രമെന്ന നിർബന്ധബുദ്ധി ഇക്കാലത്തുണ്ടായിരുന്നില്ല. ഗ്രീസുമായുള്ള യുദ്ധത്തിൽ ഉസ്മാനി സാമ്രാജ്യം സാമ്പത്തികമായി പ്രതിസന്ധിയിലായി. സുൽത്താൻ അബ്ദുൾ ഹമീദിന് ഭീമമായ ഒരു തുക നൽകി പകരമായി ജൂത കുടിയേറ്റത്തിന് അനുമതി വാങ്ങാനുള്ള ശ്രമമുണ്ടായെങ്കിലും സുൽത്താൻ വഴങ്ങിയില്ല. 1897ൽ സ്വിറ്റ്സർലൻഡിലെ ബെയ്സൺ എന്ന സ്ഥലത്തുവച്ച് ഒരു ജൂതരാഷ്ട്രമെന്ന വാദം മുന്നോട്ടുവച്ചുകൊണ്ട് അന്തർദേശീയ സമ്മേളനം സംഘടിപ്പിച്ചു. സിയോണിസ്റ്റ് സംഘടന കെട്ടിപ്പടുത്ത് ലോകത്തെമ്പാടുമുള്ള ജൂതന്മാരെ ഒറ്റക്കൊടിക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യം ഇതിൽ മുന്നോട്ടുവച്ചു, ഒപ്പം പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ജൂത കുടിയേറ്റവും പ്രഖ്യാപിച്ചു. കുടിയേറ്റത്തിന് തടസ്സമായി നിൽക്കുന്ന ഉസ്മാനി സാമ്രാജ്യത്വത്തെ തകർക്കുകയെന്നതും ലക്ഷ്യമായി കണ്ടു. 1898ൽ ലണ്ടനിൽ ചേർന്ന സിയോണിസ്റ്റ് കോൺഗ്രസ് തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ബ്രിട്ടന്റെ സഹായവും തേടി. അങ്ങനെ വടക്കൻ പലസ്തീനിൽ ബ്രിട്ടന്റെ ഇടപെടലിലൂടെ ജൂത കുടിയേറ്റം ആരംഭിക്കുന്നു. തുർക്കിയിൽ അധികാരത്തിൽ വന്ന അൽത്താത്തുർക്ക് ശക്തമായ പാശ്ചാത്യ സമ്മർദത്തിന്റെകൂടി ഭാഗമായി ജൂത കുടിയേറ്റത്തിന് നിയമം പാസാക്കുന്നു. 1902ൽ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജൂതരാഷ്ട്രം ഉണ്ടാക്കാനുള്ള ചില ചർച്ചകൾ ഉയർന്നുവന്നെങ്കിലും അവ നടന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സൊസൈറ്റി ഓഫ് ജ്യൂസ് എന്ന ലോക സിയോണിസ്റ്റ് സംഘടന ശക്തമായി. പലസ്തീനിലെ സ്ഥലം വിലയ്ക്ക് വാങ്ങുന്നതിനായി ജൂത ദേശീയ ഫണ്ടും ഉണ്ടാകുന്നുണ്ട്. ഒന്നാം ലോകയുദ്ധത്തിൽ സിയോണിസ്റ്റ് പ്രസ്ഥാനം മൂന്നു ഭാഗമായി മാറി. അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരും മധ്യരാജ്യ ശക്തികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരും ഇരു സഖ്യങ്ങളിലും പെടാത്ത രാജ്യങ്ങളിൽ താമസിക്കുന്നവരുമായി അവർ മാറി. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം സാമ്പത്തികമായുൾപ്പെടെ സ്വാധീനമുള്ള വിഭാഗമായിരുന്നു ജൂതന്മാർ. അവർ ജൂതരാഷ്ട്രത്തിനുവേണ്ടിയുള്ള ഇടപെടൽ ശക്തിപ്പെടുത്തി. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ അറബ് രാജ്യങ്ങൾ പലതായി മാറി. പലസ്തീൻ ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ബ്രിട്ടന്റെ ഒരുതരി മണ്ണുപോലും നൽകാതെ അറബികൾ താമസിക്കുന്ന സ്ഥലം ജൂതന്മാർക്ക് നൽകുന്ന കൊടിയ പാതകം ബ്രിട്ടൻ മുന്നോട്ടുവച്ചു. അന്ന് ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യയിലേക്കുള്ള മാർഗം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയും സൂയസ് കനാൽ മേഖലയിൽ അധിനിവേശം ഊട്ടി ഉറപ്പിക്കുന്നതിനും ജൂതരാഷ്ട്രമെന്ന ആശയത്തിനും ബ്രിട്ടൻ അനുമതി നൽകി. 1838ൽ ജറുസലേമിൽ ബ്രിട്ടൻ തങ്ങളുടെ കോൺസുലേറ്റ് സ്ഥാപിച്ചു. ഇതിൽനിന്ന് കോൺസുലേറ്റ് നൽകിയ ആദ്യ നിർദേശം മറ്റ് രാജ്യങ്ങളിൽനിന്ന് കുടിയേറുന്ന ജൂതന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ്. 1917 നവംബർ രണ്ടിന് ബാൽഫോർ പ്രഖ്യാപനം പുറത്തിറങ്ങി. പലസ്തീനിൽ ജൂതന്മാർക്കൊരു രാഷ്ട്രം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ജൂതന്മാരുടെ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക വകുപ്പും ഇംഗ്ലണ്ടിൽ രൂപീകരിച്ചു. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ അറബ് രാജ്യങ്ങൾ പലതായി മാറി. പലസ്തീൻ ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ബ്രിട്ടന്റെ ഒരുതരി മണ്ണുപോലും നൽകാതെ അറബികൾ താമസിക്കുന്ന സ്ഥലം ജൂതന്മാർക്ക് നൽകുന്ന കൊടിയ പാതകം ബ്രിട്ടൻ മുന്നോട്ടുവച്ചു. മധ്യേഷ്യയെ കലുഷിതമാക്കിയ ഇന്നത്തെ അവസ്ഥ അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അതായത്, സാമ്രാജ്യത്വ താൽപ്പര്യം മധ്യേഷ്യയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചു. നേരത്തേ ജൂതവിഭാഗങ്ങളുടെ ആരാധനയ്ക്കും വന്നുപോക്കിനുമെല്ലാം എല്ലാ സഹായവും ചെയ്തിരുന്ന അറബ് ജനതയെ ഈ നടപടി ഞെട്ടിച്ചു. 1919 ജനുവരി 27ന് അറബ്–- പലസ്തീൻ സമ്മേളനം വിളിച്ചുകൂട്ടി യൂറോപ്പിന്റെ അറബ് വിരുദ്ധ തീരുമാനങ്ങൾക്കെതിരെ അവർ പ്രതികരിച്ചു. ഈ സമ്മേളനത്തിൽ പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമായി പ്രവർത്തിക്കണമെന്നും അവിടെ ജൂതരാഷ്ട്രം സ്ഥാപിക്കുന്നത് തടയണമെന്നും നിശ്ചയിച്ചു. അങ്ങനെ സാമ്രാജ്യത്വ ഗൂഢാലോചന പലസ്തീൻ മണ്ണിനെ കലുഷിതമാക്കി. ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന ഈ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അറബ് ജനത പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ് സൈന്യം പലസ്തീൻ ആക്രമിച്ച് ആ ഭൂമി സയോണിസ്റ്റുകൾക്ക് നൽകുന്ന സ്ഥിതിയുണ്ടായത്. ജറുസലേം നഗരത്തിന്റെ ഭരണം ജൂതന്മാർ ഉൾക്കൊള്ളുന്ന ഒരു സമിതിയെ ഏൽപ്പിച്ചുകൊണ്ട് ജൂതന്മാരുടെ അധിനിവേശം ഔദ്യോഗികമായി അംഗീകരിക്കുന്ന നടപടിയും ബ്രിട്ടൻ സ്വീകരിച്ചു. സ്വന്തമായി എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാൻപോലും പറ്റാതെ ജനിച്ച ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ പലസ്തീൻ ജനതയ്ക്കുണ്ടായി. വിവിധ മതവിശ്വാസികളായ പലസ്തീനികൾ സ്വന്തം മണ്ണിൽ അന്യരായി. വിവിധ രാജ്യങ്ങളിലെ പൗരന്മാരായി ആ നാട്ടിൽ ജനിച്ചുവളർന്ന ജൂതന്മാർക്ക് പുതിയ നാടുമുണ്ടായി. (അവസാനിക്കുന്നില്ല)

ദേശാഭിമാനി 21 Oct 2023 1:00 am

കൂട്ടായ്‌മത്തേരിൽ പടയോട്ടം ; പാലക്കാടിന് അഞ്ചാം കിരീടം

കുന്നംകുളം വെല്ലുവിളികളില്ലാതെ സംസ്ഥാന കായികോത്സവത്തിൽ പാലക്കാട് ഹാട്രിക് കിരീടം നേടുമ്പോൾ കൂട്ടായ്മയുടെ വിജയമാണ്. 206 അംഗസംഘവുമായി വന്നാണ് നേട്ടം. രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്തെക്കാൾ 98 പോയിന്റ് ലീഡ്. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമടക്കം 266 പോയിന്റുണ്ട്. അഞ്ചാംതവണയാണ് കിരീടം പാലക്കാട്ടേക്ക് പോകുന്നത്. 2012ൽ ആദ്യമായി ജേതാക്കളായി. തുടർന്ന് 2016ൽ വീണ്ടും. അതിനുശേഷം 2019ൽ ചാമ്പ്യൻമാരായി. 2020ലും 2021ലും കോവിഡ്മൂലം കായികോത്സവം നടന്നില്ല. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നാലാംകിരീടം. പറളി, കല്ലടി, മുണ്ടൂർ എന്നീ പേരുകൾമാത്രം കേട്ടിരുന്ന ജില്ലയിൽനിന്ന് കൂടുതൽ സ്കൂളുകൾ മെഡലുമായെത്തി. ചിറ്റൂർ ജിഎച്ച്എസ്എസ്, കൊടുവായൂർ ജിഎച്ച്എസ്എസ്, എയുപിഎസ് മണ്ണിയൻകോട്, മാത്തൂർ സിഎഫ്ഡി സ്കൂൾ എന്നിവ മികവുകാട്ടി. ജില്ലയെ നയിച്ചത് കുമരംപുത്തൂർ കല്ലടി എച്ച്എസ്എസാണ്. നാല് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് കല്ലടി നേടിയത്. 43 പോയിന്റുമായി മൂന്നാംസ്ഥാനം. 30 പോയിന്റുള്ള പറളി എച്ച്എസിന് നാല് സ്വർണവും നാല് വെള്ളിയുമായി നാലാംസ്ഥാനമാണ്. മുണ്ടൂർ എച്ച്എസ്എസ് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. കുറച്ചുകാലമായി മികവ് തുടരുന്ന ചിറ്റൂർ ജിഎച്ച്എസ്എസ് ഇത്തവണയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജെ ബിജോയ്യിലൂടെ മൂന്ന് സ്വർണമാണ് സ്കൂളിന്റെ നേട്ടം. ഓരോ വെള്ളിയും വെങ്കലവും സ്കൂളിന്റെ പട്ടികയിലുണ്ട്. പരിമിതമായ സൗകര്യത്തിൽനിന്ന് വരുന്ന എയുപിഎസ് മണ്ണിയൻകോടിന്റെ പ്രകടനം വലിയ കൈയടിനേടി. ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി സ്കൂൾ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മാത്തൂർ സിഫ്ഡി സ്കൂൾ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. ഒരു സ്വർണവുമായി മോയൻസ് സ്കൂളും പോയിന്റ് പട്ടികയിൽ ഇടംപിടിച്ചു. വടവന്നൂർ സ്കൂളിലേക്ക് ആദ്യമായാണ് സ്വർണം. മുഹമ്മദ് നവാസ്, പി ജി മനോജ്, കെ സുരേന്ദ്രൻ, സിജിൻ, ആർ അജയ്കുമാർ, ആർ അരവിന്ദാക്ഷൻ, കെ ഹരിദേവൻ എന്നീ പരിശീലകരാണ് കുതിപ്പിന് പിന്നിൽ.

ദേശാഭിമാനി 21 Oct 2023 1:00 am

ശബ്ദത്തിൽ അടയാളപ്പെട്ട ദേശീയത

ഇന്ത്യയിൽ ദേശീയതാ സങ്കൽപ്പങ്ങൾ വികസിച്ചുവന്ന കാലയളവിൽ തന്നെയാണ് റേഡിയോ പ്രക്ഷേപണവും കടന്നുവന്നതും ജനജീവിതത്തിലാകെ വ്യാപിച്ചതും. ഇന്ത്യൻ ദേശീയത വികസിച്ചുവന്ന ഘട്ടത്തിൽ പല ഘടകങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരായ നിരന്തര സമരങ്ങളിലൂടെയാണ് ഇന്ത്യൻ ദേശീയത വികസിച്ചുവന്നത് എന്നതാണ് അതിൽ ഒരു വസ്തുത. അങ്ങനെ നോക്കുമ്പോൾ അന്ന് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിച്ച ഓൾ ഇന്ത്യാ റേഡിയോയുടെ പങ്ക് എന്താണ് എന്നത് വിചിത്രമായി തോന്നാം. “The last thing at night, the first thing in the morning, Of their victories and of my cares, Promise me not to go silent all of a sudden.” Bertolt Brecht വിപ്ലവകാരിയായ, കവിയും നാടക കൃത്തുമായ ബെർടോൾഡ് ബ്രെഹ്ത് ബെർടോൾഡ് ബ്രെഹ്ത് വർഷങ്ങൾക്കുമുമ്പ് റേഡിയോയെക്കുറിച്ച് എഴുതിയ കുഞ്ഞുകവിതയുടെ അവസാന ഭാഗമാണിത്. കവിയുടെ പ്രഭാതങ്ങളെ ഉണർത്തിയതും രാവുകളെ സുഷുപ്തിയിലേക്കെത്തിച്ചതുമായ റേഡിയോയെ ഓർത്തുകൊണ്ട് കുറിച്ചിട്ട വരികൾ! ബ്രെഹ്തിന്റെ സർഗാത്മക പ്രവർത്തനങ്ങളുടെ ആദ്യകാലയളവിൽ റേഡിയോയുമായി അടുത്തബന്ധം പുലർത്തിയിരുന്നു, നിരവധി റേഡിയോ നാടകങ്ങളും എഴുതിയിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ സാംസ്കാരിക ജീവിതത്തെ ശബ്ദത്തിന്റെ, പലപ്പോഴും നിശ്ശബ്ദതയുടെയും മാന്ത്രികവലയത്തിൽ അടയാളപ്പെടുത്തിയ റേഡിയോയുടെ സ്വാധീനം ബ്രെഹ്തിന്റെ ഈ കൊച്ചുകവിത നന്നായി അടയാളപ്പെടുത്തുന്നുണ്ട്. മറ്റുപല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും റേഡിയോ ഒരുകാലത്ത് ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ച മുഖ്യമാധ്യമായിരുന്നു. ഇന്ത്യയിൽ ദേശീയതാ സങ്കൽപ്പങ്ങൾ വികസിച്ചുവന്ന കാലയളവിൽ തന്നെയാണ് റേഡിയോ പ്രക്ഷേപണവും കടന്നുവന്നതും ജനജീവിതത്തിലാകെ വ്യാപിച്ചതും. ഇന്ത്യൻ ദേശീയത വികസിച്ചുവന്ന ഘട്ടത്തിൽ പല ഘടകങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരായ നിരന്തര സമരങ്ങളിലൂടെയാണ് ഇന്ത്യൻ ദേശീയത വികസിച്ചുവന്നത് എന്നതാണ് അതിൽ ഒരു വസ്തുത. അങ്ങനെ നോക്കുമ്പോൾ അന്ന് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിച്ച ഓൾ ഇന്ത്യാ റേഡിയോയുടെ പങ്ക് എന്താണ് എന്നത് വിചിത്രമായി തോന്നാം. റേഡിയോയും ഇന്ത്യൻ ദേശീയതയും എന്ന ചർച്ച നമുക്ക് മഹാത്മാ ഗാന്ധിയിൽനിന്നും തുടങ്ങാം. 1947 നവംബർ 12. അതൊരു ദീപാവലി ദിവസമായിരുന്നു. ഒരു ആകാശവാണി നിലയത്തിലേക്ക് ഗാന്ധിജി ആദ്യമായും അവസാനമായും എത്തിയ ദിവസം. ബ്രിട്ടീഷ് ഭരണകാലത്ത് നിരവധി തവണ അദ്ദേഹത്തെ ക്ഷണിച്ചുവെങ്കിലും റേഡിയോ മൈക്രാഫോണിലൂടെ ഗാന്ധിജി സംസാരിക്കുന്നു ഗാന്ധിജി ഒരു നിലയത്തിലേക്കും പോയിരുന്നില്ല. അന്നേദിവസം ഗാന്ധിജി സ്റ്റുഡിയോയിലെത്താൻ പ്രത്യേക കാരണമുണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് രാജ്യത്തെ രണ്ടായി പിളർന്നുകൊണ്ടായിരുന്നുവല്ലോ. മതത്തിന്റെ പേര് പറഞ്ഞുള്ള വിഭജനം. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്നും കിഴക്കൻ പാകിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക് നിലയ്ക്കാത്ത അഭയാർഥി പ്രവാഹമായിരുന്നു, തിരിച്ചങ്ങോട്ടും. പടിഞ്ഞാറും കിഴക്കുമുള്ള അതിർത്തികളിൽ മനുഷ്യരക്തം വീണു കുതിർന്നുകഴിഞ്ഞിരുന്നു. പാകിസ്ഥാനിൽ നിന്നെത്തിയ നിരവധിപേർ ഡൽഹിയുടെ സമീപ പ്രദേശമായ കുരുക്ഷേത്ര ക്യാമ്പിൽ കഴിയുകയാണ്. ആ സഹോദരങ്ങളെ സമാശ്വസിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഗാന്ധിജിയുടെ പ്രക്ഷേപണം. സ്റ്റുഡിയോ ഗാന്ധിജിയുടെ പ്രാർഥനാ മുറിയുടെ രൂപത്തിലായിരുന്നു സജ്ജീകരിച്ചത്. വികാരനിർഭരമായ ആ അന്തരീക്ഷത്തിൽ ഗാന്ധിജി 20 മിനിറ്റ് സംസാരിച്ചു. അങ്ങകലെ കുരുക്ഷേത്രയിൽ ഒരു റേഡിയോ സെറ്റ് മൈക്കിലേക്ക് കണക്ട്ചെയ്ത് അഭയാർഥി ക്യാമ്പിലുള്ള ആ ഹതഭാഗ്യർ ഗാന്ധിജിയുടെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. സ്വന്തം മണ്ണിൽനിന്നും പറിച്ചെറിയപ്പെട്ട് ജീവനുംകൊണ്ട് ഇന്ത്യൻ അതിർത്തിയിലേക്കു വന്ന അവർക്ക് റേഡിയോയിലൂടെ ഒഴുകിയെത്തിയ ഗാന്ധിജിയുടെ വാക്കുകൾ മൃതസഞ്ജീവനി പോലെയായി. സ്വാതന്ത്ര്യ ലബ്ധിയെ തുടർന്നുള്ള ആഘോഷങ്ങളും അധികാരം പങ്കിടാനുള്ള ചർച്ചകളും ഡൽഹിയിലും മറ്റും നടക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ തന്റെ ഊന്നുവടിയിലൂന്നി, വിഭജനത്തെത്തുടർന്നു ചോരവീണു കുതിർന്ന മണ്ണിലൂടെ അർധനഗ്നനായ മഹാത്മജി സഞ്ചരിച്ച വഴികളിലെല്ലാം അദ്ദേഹത്തെ ഓൾ ഇന്ത്യാ റേഡിയോയും പിന്തുടർന്നിരുന്നു. സ്വാതന്ത്ര്യ ലബ്ധിയെ തുടർന്നുള്ള ആഘോഷങ്ങളും അധികാരം പങ്കിടാനുള്ള ചർച്ചകളും ഡൽഹിയിലും മറ്റും നടക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ തന്റെ ഊന്നുവടിയിലൂന്നി, വിഭജനത്തെത്തുടർന്നു ചോരവീണു കുതിർന്ന മണ്ണിലൂടെ അർധനഗ്നനായ മഹാത്മജി സഞ്ചരിച്ച വഴികളിലെല്ലാം അദ്ദേഹത്തെ ഓൾ ഇന്ത്യാ റേഡിയോയും പിന്തുടർന്നിരുന്നു. 1948 ജനുവരി 30ന് ബിർല മന്ദിരത്തിലെ പ്രാർത്ഥനാ മുറിയിൽ ഗോഡ്സെയുടെ വെടിയേറ്റ് വീഴുമ്പോഴും ആകാശവാണിയുടെ മൈക്രോഫോൺ അടുത്തുതന്നെ ഉണ്ടായിരുന്നു. അതെ, ഇന്ത്യയുടെ ചരിത്ര മുഹൂർത്തങ്ങളെയെല്ലാം ശബ്ദവീചികളായി ഒപ്പിയെടുത്ത് ജനങ്ങളിലെത്തിച്ച ആകാശവാണി ‘ഇന്ത്യ എന്ന വികാരം’ആരോഗ്യകരമായ ദേശീയതയായി വികസിച്ചുവന്ന വഴിയിടങ്ങളിലൂടെയും നിശ്ശബ്ദമായി സഞ്ചരിച്ചിരുന്നു. ഇനി അൽപ്പം ചരിത്രം പറയാം 1920ൽ അമേരിക്കയിലെ പിറ്റിസ്ബർഗിലാണ് ആദ്യ റേഡിയോ പ്രക്ഷേപണം. 1922 ലാണ് ബിബിസി പ്രക്ഷേപണം തുടങ്ങിയത്. 1923 മുതൽതന്നെ ഇന്ത്യയിൽ പ്രക്ഷേപണം ആരംഭിക്കുന്നതിനെക്കുറിച്ച് മാർക്കോണി കമ്പനിയുമായും ബിബിസിയുമായും അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ ചർച്ച നടത്തിയിരുന്നു. പിന്നീട് 1923ൽ കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ബംഗാൾ റേഡിയോ ക്ലബ്ബ് പ്രക്ഷേപണത്തിനുള്ള അനുമതി നൽകുകയും ക്ലബ്ബ് നവംബർ മാസം പ്രക്ഷേപണം ആരംഭിക്കുകയും ചെയ്തു. 1924ൽ ബോംബെ റേഡിയോ ക്ലബ്ബും, തുടർന്ന് മദ്രാസ് പ്രസിഡൻസി റേഡിയോ ക്ലബ്ബും പ്രക്ഷേപണം ആരംഭിച്ചു. പശ്ചിമ ബംഗാൾ റേഡിയോ ക്ലബ്ബ്, കൊൽക്കത്ത 1926ൽ ഇന്ത്യൻ ബ്രോഡ് കാസ്റ്റിങ് കമ്പനി സ്വകാര്യ സ്ഥാപനമായി നിലവിൽവന്നു. 1927 ജൂലൈ 23ന് ഇന്ത്യയിൽ പ്രക്ഷേപണത്തിന് ഔപചാരികമായ തുടക്കമായി. 1930ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പ്രവർത്തനങ്ങൾ നേരിട്ട് ഏറ്റെടുത്ത്, റേഡിയോ പ്രക്ഷേപണം സർക്കാർ നിയന്ത്രണത്തിൽ നടത്താൻ തീരുമാനിച്ചു. 1936ൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് സർവീസ് ‘ഓൾ ഇന്ത്യ റേഡിയോ' എന്ന പേര് സ്വീകരിച്ചു. ബിബിസിയിൽനിന്നും വന്ന് ഇന്ത്യയിലെ പ്രക്ഷേപണത്തിന്റെ മുഖ്യ ചുമതലക്കാരനായി മാറിയ ലയണൽ ഫീൽഡനായിരുന്നു അത്തരമൊരു പേരുമാറ്റത്തിനു പിന്നിൽ. മുംബൈ റേഡിയോ ക്ലബ്ബ്, കൊളംബോ അക്കാലത്ത് ട്രാവൻകൂർ ഉൾപ്പെടെ ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളും റേഡിയോ നിലയങ്ങൾ സ്വന്തമാക്കി. 1947ൽ രാജ്യം സ്വതന്ത്രമാകുമ്പോൾ ആകെ 14 റേഡിയോ നിലയങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ഒമ്പത് എണ്ണം ഓൾ ഇന്ത്യാ റേഡിയോയുടെ അധീനതയിലും (ഇതിൽ മൂന്ന് എണ്ണം പാകിസ്ഥാനിൽ) അഞ്ച് എണ്ണം നാട്ടുരാജ്യങ്ങളുടെ കീഴിലുമായിരുന്നു ഉണ്ടായിരുന്നത്. 1950ൽ നാട്ടുരാജ്യങ്ങളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം, മൈസൂർ, ഹൈദരാബാദ്, ഔറംഗബാദ്, ബറോഡ നിലയങ്ങൾ ഓൾ ഇന്ത്യ റേഡിയോ ഏറ്റടുത്തു. സർദാർ പട്ടേലായിരുന്നു ആ ഏറ്റെടുക്കലിന് നേതൃത്വംനൽകിയത്. 1957ൽ ‘ആകാശവാണി' എന്ന പേര് കൂടി ഉപയോഗിക്കാൻ തീരുമാനിച്ചു. 1990ൽ പ്രസാർ ഭാരതി ആക്ട് പാർലമെന്റ് പാസാക്കുകയും 1997ൽ പ്രസാർഭാരതി ബോർഡ് നിലവിൽവരികയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 2022 ‘ഓൾ ഇന്ത്യ റേഡിയോ' എന്ന പേര് മാറ്റി ‘ആകാശവാണി' എന്ന് മാത്രമാക്കി. നിലവിൽ 470 ലധികം പ്രക്ഷേപണ കേന്ദ്രങ്ങളുണ്ട്. ഇതിനുപുറമെ സ്വകാര്യ നിലയങ്ങളും കമ്യൂണിറ്റി റേഡിയോ നിലങ്ങളുംപ്രവർത്തിക്കുന്നു. ഇന്ത്യൻ ദേശീയതയുടെ രൂപപ്പെടലിൽ മറ്റ് ഘടകങ്ങളോടൊപ്പം റേഡിയോയുടെ പങ്കും പരിശോധിക്കുമ്പോൾ ഇന്ത്യൻ ദേശീയത രൂപപ്പെട്ട സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി, വൈദേശിക ആധിപത്യത്തിന്റെ വെല്ലുവിളി നേരിടാനാണ് ഇന്ത്യയിൽ ദേശീയത ഉടലെടുത്തത്. ഒരു വിദേശ ഭരണത്തിന്റെ അസ്തിത്വം തന്നെ ജനങ്ങൾക്കിടയിൽ ദേശീയ വികാരം വളരാൻ സഹായിച്ചു. അതോടൊപ്പം ഇന്ത്യയുടേതായ പല ഘടകങ്ങളും ആ രൂപപ്പെടലിൽ ശക്തമായി സ്വാധീനിച്ചു. ഡോ. എ ആർ ദേശായി ശരിയായി ചൂണ്ടിക്കാണിക്കുന്നത് 'ഇന്ത്യൻ ദേശീയത ഒരു ആധുനിക പ്രതിഭാസമാണ്. സാഹചര്യങ്ങൾക്കനുസൃതമായി ഇന്ത്യൻ സമൂഹത്തിൽ വികസിച്ച നിരവധി ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ശക്തികളുടെയും ഘടകങ്ങളുടെയും പ്രവർത്തനത്തിന്റെയും പരസ്പര പ്രവർത്തനത്തിന്റെയും ഫലമായാണ് ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽനിലവിൽവന്നത്’. അങ്ങനെ സ്വാധീനിച്ച ഘടകങ്ങൾ നിരവധിയാണ്. പുതിയ വിദ്യാഭാസവും, അതോടൊപ്പം കടന്നുവന്ന നവദർശനങ്ങളും ആ കാലഘട്ടത്തിൽ ദേശീയതയുടെ വളർച്ചയ്ക്ക് നിദാനമായി. അന്നത്തെ ഇന്ത്യൻ ജനതയുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സാഹിത്യത്തിൽ പ്രതിഫലിച്ചുതുടങ്ങി. ഇന്ത്യ എന്ന വികാരം ചിത്രകലയിലും ശില്പങ്ങളിലും തെളിഞ്ഞുനിന്നു. ഇതിനൊക്കെ സമാന്തരമായി പുതിയ പാട്ടുകളും നാടകം ഉൾപ്പെടെയുള്ള കലാരൂപങ്ങളും ആ വികാരത്തെ ജ്വലിപ്പിച്ചു നിർത്തുന്ന രീതിയിൽ രൂപപ്പെട്ടു. സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന ബ്രിട്ടീഷ് സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെതന്നെ ഒളിഞ്ഞും തെളിഞ്ഞും അത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യാനുള്ള പ്രൊഫഷണൽ ധീരത പല നിലയങ്ങളിൽനിന്നും ഉണ്ടായി. ഓൾ ഇന്ത്യ റേഡിയോയുടെ ആദ്യത്തെ മേധാവി ബ്രിട്ടീഷുകാരനായ ല യണൽ ഫീൽ ഡൻ തന്നെ അന്ന് ബ്രിട്ടീഷ് സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഗാന്ധിജിയെ നേരിട്ടുചെന്ന് പരിപാടികൾ അവതരിപ്പിക്കാനായി ക്ഷണിച്ചിരുന്നു. ഓൾ ഇന്ത്യ റേഡിയോയുടെ ആദ്യത്തെ മേധാവി ബ്രിട്ടീഷുകാരനായ ലയണൽ ഫീൽ ഡൻ തന്നെ അന്ന് ബ്രിട്ടീഷ് സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഗാന്ധിജിയെ നേരിട്ടുചെന്ന് പരിപാടികൾ അവതരിപ്പിക്കാനായി ക്ഷണിച്ചിരുന്നു. ഗാന്ധിജി അതിനു തയ്യാറാകാതിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽനിന്നുള്ള ഭാഗങ്ങൾ പ്രക്ഷേപണംചെയ്തു. ഗാന്ധിജിയുടെ ജന്മദിനത്തിൽ,വിവിധ കോണുകളിൽനിന്നുള്ള എതിർപ്പുകളെ വകവെയ്ക്കാതെ കൊൽക്കത്ത നിലയം പ്രത്യേക പരിപാടികൾ പ്രക്ഷേപണംചെയ്യുകയുണ്ടായി. വിവിധ നിലയങ്ങൾ വിവിധ പരിപാടികളിലൂടെ ചെയ്ത അത്തരം കാര്യങ്ങളെ മറ്റൊരു ദിശയിൽനിന്നും നോക്കിക്കാണാവുന്നതാണ്. 16ാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനങ്ങളിലൂടെയാണ് സംഗീതശാഖ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ ജനകീയമാക്കപ്പെട്ടത്. അതിനു സമാന്തരമായ ഒരു മതേതര അവതരണ ശൈലിയും ഇന്ത്യയുടെ പല പ്രദേശിങ്ങളിലും ഉണ്ടായിരുന്നു. നവോത്ഥാന കാലയളവിലും തുടർന്ന് ദേശീയ പ്രസ്ഥാനത്താനത്തിന്റെ കാലത്തും ഉണ്ടായ ഉണർവിന്റെ ഭാഗമായി കൊൽക്കത്തയിലും ശാന്തിനികേതനിലും ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും മറ്റും നാമ്പെടുത്ത ആ ധാര ആകാശവാണി സ്വന്തം പ്രവർത്തനങ്ങളിലേക്ക് പ്രസരിപ്പിച്ചു. ആദ്യകാലം മുതൽക്കുതന്നെ സംഗീതത്തിന് ആകാശവാണി ദീർഘമായ സമയം മാറ്റിവച്ചിരുന്നു. കാസി നസ്റുൽ ഇസ്ലാം ഒരുകാലത്ത് ആകാശവാണിയുടെ പ്രക്ഷേപണത്തിൽ നാല്പത് ശതമാനത്തിലധികം സമയം സംഗീതത്തിനുവേണ്ടി ചെലവഴിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സംഗീത പാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ചത് ആകാശവാണിതന്നെയാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രമുഖർ ആകാശവാണിയുടെ സ്റ്റാഫംഗങ്ങളായിരുന്നു. വിപ്ലവ കവിയും സ്വാതന്ത്ര്യ സമര സേനാനിയും സംഗീതജ്ഞനുമായിരുന്ന കാസി നസ്റുൽ ഇസ്ലാം കൊൽക്കത്ത നിലയത്തിൽ ദീർഘകാലം പ്രവർത്തിച്ചു. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതുകയും സംഗീതം നൽകുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. പണ്ഡിറ്റ് രവിശങ്കർ, ലോകപ്രശസ്ത സാരംഗി വാദകനായ ഉസ്താദ് സാബ്രിഖാൻ, പണ്ഡിറ്റ് ഭിംസെൻ ജോഷി, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അല്ലാരാഖ, പണ്ഡിറ്റ് ജ്ഞാൻപ്രകാശ് ഘോഷ്, പണ്ഡിറ്റ് വിഷ്ണുഗോവിന്ദ് ജോഗ്, തുംറി ഗസൽ ഗായികയായിരുന്ന നൈനാദേവി തുടങ്ങിയവർ അവരിൽ ചിലർ മാത്രം. വ്യത്യസ്ത മതങ്ങളിലും ജാതികളിലും സാംസ്കാരിക ശ്രേണികളിലും പെട്ട കലാകാരന്മാരെ ആകാശവാണിയെന്ന ഒറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിൽ ആദ്യകാലങ്ങളിൽ വലിയ പ്രതിബന്ധങ്ങൾ നേരിട്ടിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. ഒരുകാലത്ത് മോഹിനിയാട്ട കലാകാരികൾക്ക് കേരളത്തിൽ അയിത്തം കൽപ്പിച്ചതുപോലെ വടക്കേ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും സംഗീതവും നൃത്തവും അവതരിപ്പിച്ചിരുന്ന സ്ത്രീകൾക്കുനേരെ സമൂഹത്തിലെ ഒരുവിഭാഗം വിലക്ക് കല്പിച്ചിരുന്നു. റായ്ചന്ദ് ബോറാൽ ആകാശവാണി സംഗീത പരിപാടികൾ കൂടുതലായി പ്രക്ഷേപണം ചെയ്യാൻ ആരംഭിച്ച 1930‐40 കാലത്ത് ഇത്തരം വനിതകളുടെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനെതിരെ ശക്തമായ എതിർപ്പ് വിവിധ ഭാഗങ്ങളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ ബിബിസിയിൽ നിന്നും വന്ന പ്രഗത്ഭരായിരുന്നു അന്ന് റേഡിയോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. അവർ അത്തരം എതിർപ്പുകളെ മറികടന്ന് പ്രക്ഷേപണവുമായി മുന്നോട്ടുപോയി. മതനിരപേക്ഷമായ സംഗീത പ്രക്ഷേപണവും ആരംഭിച്ചു. അത്തരം പരിപാടികൾ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇന്ത്യൻ സംഗീതത്തിൽ തുടക്കം കുറിച്ചു എന്ന് മാത്രമല്ല, വിലക്ക് കല്പിച്ചിരുന്ന കലാകാരികൾ ഉൾപ്പെടെയുള്ളവർക്ക് പിന്നീട് ഇന്ത്യൻ സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനും കാരണമായി. ഇന്ത്യയെന്ന വികാരം സാധാരണക്കാരിൽ വളർത്തിയെടുക്കുന്നതിൽ ആ കാലയളവിലെ ചലച്ചിത്രഗാനങ്ങൾക്കും വലിയ പങ്കുണ്ട്. ഇന്ത്യയെന്ന വികാരം സാധാരണക്കാരിൽ വളർത്തിയെടുക്കുന്നതിൽ ആ കാലയളവിലെ ചലച്ചിത്രഗാനങ്ങൾക്കും വലിയ പങ്കുണ്ട്. എല്ലാതരം ചലച്ചിത്രഗാനങ്ങളും ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത് റേഡിയോ തന്നെയാണ്. പല ഭാഷകളിലും ചലച്ചിത്ര ഗാനശാഖക്ക് അടിത്തറ പാകിയവരിൽ മിക്കവാറും പേർ ആകാശവാണിയുടെ ഭാഗമായിരുന്നവരാണ്. പങ്കജ് മല്ലിക്ക് ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതികായരായ നിരവധിപേർ ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന റായ്ചന്ദ് ബോറാൽ (1903‐1981) 1927 ലാണ് കൊൽക്കത്ത നിലയത്തിലെ സംഗീത വിഭാഗത്തിൽ ചേർന്നത്. ചലച്ചിത്രരംഗത്തെ മഹാപ്രതിഭകളായ പങ്കജ് മല്ലിക്ക് (1905‐1978), അനിൽ ബിശ്വാസ് (1914‐2003) എന്നിവരും കൊൽക്കത്ത നിലയത്തിൽ ജോലിചെയ്തു. നൂറിലധികം സിനിമകൾക്ക് സംഗീതം പകർന്ന എസ് ഡി ബർമൻ 1932ൽ കൊൽക്കത്ത നിലയത്തിൽ ഗായകനായി സേവനമനുഷ്ഠിച്ചിരുന്നു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ കാര്യം എടുത്താൽ ആ രംഗത്തെ ആദ്യകാലത്തെ തലയെടുപ്പുള്ള കലാകാരൻമാർ മിക്കവരും നിലയാംഗങ്ങളായിരുന്നു. കെ രാഘവൻ, പി ഭാസ്കരൻ, കെ പി ഉദയഭാനു, എം ജി രാധാകൃഷ്ണൻ, ശാന്ത പി നായർ, ഗായത്രി ശ്രീകൃഷ്ണൻ തുടങ്ങി നിരവധിപേർ ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നു. അനിൽ ബിശ്വാസ് നാടൻ സംഗീതവും കലാരൂപങ്ങളും അതിന്റെ തനിമ നിലനിർത്തി പ്രക്ഷേപണം ചെയ്യുന്നതിൽ ആകാശവാണി എന്നും മാതൃകപാരായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. അത്തരം പ്രവർത്തനങ്ങൾ കലാകാരന്മാർക്കും കലാകാരികൾക്കും കൈത്താങ്ങായി. ഇന്ന് നാം കാണുന്ന പല നാടൻ കലാരൂപങ്ങളും നാമാവശേഷമാകാതെ നിലനിൽക്കുന്നതിൽ ആകാശവാണി വലിയ പങ്കാണ് വഹിച്ചത്. ആകാശവാണിയുടെ മറ്റൊരു പ്രധാന സംഭാവന ദേശഭക്തി ഗാനങ്ങളുടെ സംഗീതാവിഷ്കാരവും പ്രക്ഷേപണവുമായിരുന്നു. ‘ജനഗണമനയും' ‘വന്ദേമാതരവും' ‘സാരെ ജഹാൻസെ അച്ഛാ'യും സുബ്രഹ്മണ്യ ഭാരതിയുടെ പാട്ടുകളും, തുടർന്ന് വ്യത്യസ്ത ഭാഷകളിലുള്ള ദേശഭക്തി ഗാനങ്ങളും ഇന്ത്യയുടെ മുക്കിലുംമൂലയിലും എത്തിച്ചത് ആകാശവാണിയായിരുന്നു. ഇന്ത്യൻ ദേശീയതയുടെ ശബ്ദാടയാളങ്ങളായി അവ മാറി. പ്രാദേശിക ഭാഷകളിലെ ദേശഭക്തി ഗാനങ്ങൾ സവർണ സാക്ഷരരും നിരക്ഷര ജനങ്ങളും തമ്മിലുള്ള വിടവ് നികത്തി. ലളിത ഗാനങ്ങളും റേഡിയോ നാടകങ്ങളും ചിത്രീകരണങ്ങളും ഈ ദിശയിൽ നിർവഹിച്ച പങ്കും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഭരണത്തിനും സാമൂഹിക തിന്മകൾക്കുമെതിരെ അക്കാലത്ത് ഇന്ത്യൻ സമൂഹത്തിൽ ഉയർന്നുവന്ന പ്രതിഷേധം ദേശീയ സാഹിത്യത്തിലും പ്രതിഫലിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാർ ജനങ്ങൾ അഭിമുഖീകരിക്കുന്ന വേദനകളും അതിക്രമങ്ങളും ചിത്രീകരിച്ചു. മറ്റ് ഭാഗങ്ങളിലുള്ള വായനക്കാർ ഈ ദുഃഖങ്ങൾ തങ്ങളുടേതായി അനുഭവിക്കുകയും അവയെ കൂട്ടായി ചെറുക്കാൻ തുനിഞ്ഞിറങ്ങുകയും ചെയ്തു. കവിതകളിലൂടെയും കഥകളിലൂടെയും നോവലിലൂടെയും നാടകത്തിലൂടെയും എഴുത്തുകാർ തങ്ങളുടെ അമർഷം ജനങ്ങളുമായി പങ്കുവെച്ചു. ഇത് ജനങ്ങളിൽ വലിയ തോതിൽ ദേശസ്നേഹവും വിദേശാധിപത്യത്തോടുള്ള വിയോജിപ്പും വളർത്തി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള സാഹിത്യത്തിൽ പ്രതിഫലിക്കപ്പെട്ട ആ വികാരം പ്രത്യക്ഷമായും പരോക്ഷമായും ഓൾ ഇന്ത്യ റേഡിയോയുടെ പ്രക്ഷേപണങ്ങളിൽ പ്രതിഫലിച്ചു. നോവലിന്റെയും ചെറുകഥകളുടെയും റേഡിയോ ആവിഷ്കാരങ്ങൾ, റേഡിയോ നാടകൾ, ചിത്രീകരണങ്ങൾ എന്നിങ്ങനെ പല രൂപത്തിലായിരുന്നു ആ അടയാളങ്ങൾ. ആർ ഡി ബർമൻ ആകാശവാണിയിൽ പിൽക്കാലത്ത് ഇന്ത്യൻ സാഹിത്യത്തിലും ലോക സാഹിത്യത്തിലും അറിയപ്പെട്ടിരുന്ന പലരും അന്ന് വിവിധ റേഡിയോ നിലയങ്ങളിലായി പ്രവർത്തിക്കുന്നവരുമായിരുന്നു. ലോകമെങ്ങും അറിയപ്പെടുന്ന ഇന്ത്യൻ ഇഗ്ലീഷ് എഴുത്തുകാരനായ നിരാദ് സി ചൗധരി, പഞ്ചാബി എഴുത്തുകാരി അമൃതപ്രീതം, പഞ്ചാബി, ഹിന്ദി, ഉറുദു എഴുത്തുകാരനായ കർത്താർസിംഗ് ദുഗ്ഗൽ, പ്രശസ്ത ഹിന്ദി എഴുത്തുകാരായ പണ്ഡിറ്റ് നരേന്ദ്ര ശർമ, വിഷ്ണുപ്രഭാകർ, ഡോ. ഹരിവംശറായ് ബച്ചൻ, തുടങ്ങിയവർ ആകാശവാണിയുടെ വിവിധ നിലയങ്ങളിലായി പ്രവർത്തിച്ചു. കേരളത്തിൽ പി ഭാസ്കരൻ, കേശവ്ദേവ്, ഉറൂബ്, ജി ശങ്കരക്കുറുപ്പ്, അക്കിത്തം, കെ എ കൊടുങ്ങല്ലൂർ, കോവിലൻ, നാഗവള്ളി ആർ എസ് കുറുപ്പ്, പി പദ്മരാജൻ, തിക്കോടിയൻ, എൻ എൻ കക്കാട് തുടങ്ങി നിരവധി എഴുത്തുകാർ ആകാശവാണിയുടെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് യന്ത്രങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും സ്വാതന്ത്ര്യത്തിനുശേഷം വിപുലമായ രീതിയിലും അവർ ചെയ്ത പരിപാടികൾ ഇന്ത്യൻ ദേശീയതയുടെ വളർച്ചയിൽ വഹിച്ച പങ്ക് നിസ്തുലമാണ്. രാഷ്ട്രീയ ദേശീയതയ്ക്ക് സമാന്തരമായി ഒരു ‘കാർഷിക ദേശീയത' വികസിക്കുകയുണ്ടായെന്നു പറയാറുണ്ട്. അത്തരമൊരു പ്രക്രിയ സംഭവിക്കുന്നതിൽ മുഖ്യ പങ്ക് ആകാശവാണി വഹിക്കുകയുണ്ടായി. ‘ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു' എന്ന ഗാന്ധിയൻ ദർശനം മുൻനിർത്തികൊണ്ടുള്ളതായിരുന്നു ഓൾ ഇന്ത്യാ റേഡിയോയുടെ സ്വാതന്ത്ര്യാനന്തര ഗ്രാമീണ കാർഷിക പരിപാടികൾ. റേഡിയോ കേൾക്കുന്ന ഇന്ത്യൻ ഗ്രാമീണർ. 1950 കളിലെ കാഴ്ച യഥാർഥത്തിൽ സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പുതന്നെ ഗ്രാമീണ കാർഷിക പരിപാടികൾ ഓൾ ഇന്ത്യാ റേഡിയോ തുടങ്ങിയിരുന്നു. 1935ൽ പെഷവാറിലും തുടർന്ന് കൊൽക്കത്ത, മുംബൈ, ചെന്നൈ നിലയങ്ങളിലും പരിപാടികൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇത്തരം പരിപാടികൾക്ക് വലിയ മുൻഗണന നൽകുകയുമുണ്ടായി. സമാനതകളില്ലാത്ത മാധ്യമ സംഭാവനയാണ് ഈരംഗത്ത് ആകാശവാണിയുടേത്. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്ര മുഹൂർത്തങ്ങൾ ഒരുകാലത്ത് ജനങ്ങളിലെത്തിച്ചത് ആകാശവാണിയായിരുന്നു. ഇന്ത്യ സ്വതന്ത്രയായ 1947 ആഗസ്ത് 14 ന് അർധരാത്രിയിൽ നടന്ന നേരിട്ടുള്ള പ്രക്ഷേപണം, മഹാത്മജിയുടെ മരണാനന്തര ചടങ്ങുകളുടെ പ്രക്ഷേപണം, പണ്ഡിറ്റ് നെഹ്റു ചെയ്ത പ്രസിദ്ധമായ ‘tryst with destiny’, ‘the light has gone’ പ്രസംഗങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതുമാത്രം. ഇന്ത്യൻ ദേശീയതയുടെ ചരിത്ര മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന ശബ്ദരേഖകളായിരുന്നു ഇവയൊക്കെ. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭവ്യക്തികളുടെ അഭിമുഖ സംഭാഷണം ആകാശവാണിയുടെ ഏറ്റവും ആകർഷകമായ പരിപാടികളിൽ ഒന്നായിരുന്നു. രാഷ്ട്രീയം, സാഹിത്യം, നാടകം, സംഗീതം, നൃത്തം, കായികം, ശാസ്ത്ര സാങ്കേതിക മേഖല, കൃഷി തുടങ്ങിയ രംഗങ്ങളിലുള്ളവരുടെയെല്ലാം ശബ്ദം ആകാശവാണിയിലൂടെ കേൾപ്പിച്ചിരുന്നു. വിപ്ലവകാരികളായി അറിയപ്പെട്ടിരുന്ന നിരവധി പേരുമായുള്ള അഭിമുഖവും ഇതിൽപെടുന്നു. ചെഗുവേര ഇന്ത്യ സന്ദർശിപ്പോൾ ഡൽഹി ആകാശവാണി അദ്ദേഹവുമായുള്ള അഭിമുഖം പ്രക്ഷേണം ചെയ്യുകയുണ്ടായി. ചെഗുവേര ഇന്ത്യ സന്ദർശിപ്പോൾ ഡൽഹി ആകാശവാണി അദ്ദേഹവുമായുള്ള അഭിമുഖം പ്രക്ഷേണം ചെയ്യുകയുണ്ടായി. പത്തുകൊല്ലത്തിലധികം ആകാശവാണിയുടെ വാർത്താവിഭാഗത്തിൽ പ്രവർത്തിച്ച മലയാളിയായ പ്രശസ്ത പത്രപ്രവർത്തക കെ പി ഭാനുമതിയായിരുന്നു ചെഗുവേരയുമായുള്ള അഭിമുഖം നടത്തിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിപ്ലവകാരികളുമായുള്ള അഭിമുഖം ആകാശവാണി നിലയങ്ങൾ പല കാലയളവിലായി ചെയ്തിട്ടുണ്ട്. ലോകത്തിൽതന്നെ ഏറ്റവും ഭാഷാ വൈവിധ്യമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷകൾക്കു പുറമെ ഏതാണ്ട് 780 ഭാഷകൾ ഭാഷാശാസ്ത്രജ്ഞന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏതാണ്ട് 200 ഓളം ഭാഷകൾ നമ്മുടെ രാജ്യത്ത് അപചയത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അനുരാധ പട്വാൾ ആകാശവാണിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു ഭാഷാശാസ്ത്രജ്ഞനായ ഗണേഷ് എൻ ദേവി നടത്തിയ പഠനങ്ങളിൽ 1961 മുതൽ ഇന്ത്യക്ക് 220 ഭാഷകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ വേണം ആകാശവാണിയുടെ ഭാഷാ പ്രക്ഷേപണത്തെ കാണാൻ. ഇംഗ്ലീഷ് ഉൾപ്പെടെ 23 ഔദ്യോഗിക ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇത്തരം മാനക ഭാഷയിലുള്ള പ്രക്ഷേപണത്തിനു പുറമെ 179 ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് കൂടുതലും ചെറുഭാഷകളും ഭാഷാവ്യതിയാനങ്ങളുമാണ്. ഗോത്രഭാഷകളും ആദിവാസി ഭാഷകളുമാണ് ഇതിൽ കൂടുതലും. കണക്കിൽ പെടാത്ത പ്രക്ഷേപണം വേറെയും കാണും. ഇത്രയും ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന മറ്റൊരു മാധ്യമ ശൃംഖലയും ലോകത്തിൽ വേറെയുണ്ടെന്നു തോന്നുന്നില്ല. ചെറുഭാഷകളിലുള്ള പ്രക്ഷേപണം അത്തരം ഭാഷകൾ മരിക്കാതെ നിർത്തുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. അത്തരം ഭാഷ സംസാരിക്കുന്നവരെ കൂടി ദേശീയതയോട് ചേർത്തുനിർത്തുക എന്ന സുപ്രധാന ദൗത്യവും ആകാശവാണി പ്രക്ഷേപണങ്ങൾ നിർവഹിക്കുന്നു. ഇന്ത്യയുടെ ഭാഷാ ബഹുസ്വരത നിലനിർത്തുന്നതിൽ ആകാശവാണി വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന് ഇതിൽനിന്നും വ്യക്തമാകും. ആകാശവാണിയുടെ അടുത്തകാലത്തെ അനാരോഗ്യകരമായ പ്രവർത്തനരീതികളും പ്രവർത്തന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇപ്പോൾ ചർച്ചയായി ഉയർന്നിരിക്കുകയാണല്ലോ. 1948 മാർച്ച് 15ന് ജവഹർലാൽ നെഹ്റു ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചക്ക് മറുപടി പറയവെ, ബിബിസിയുടെ മാതൃകയിൽ വേണം ഓൾ ഇന്ത്യ റേഡിയോ പ്രവർത്തിക്കേണ്ടത് എന്ന് സൂചിപ്പിക്കുകയുണ്ടായി. അതായത് ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുമ്പോൾ തന്നെ പരിപാടികളുടെ പ്രക്ഷേപണ കാര്യത്തിൽ സർക്കാർ ഇടപെടലുകൾ കൂടുതലായി ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കാൻ കഴിയണം എന്നതായിരുന്നു നെഹ്രുവിന്റെ കാഴ്ചപ്പാട്. നെഹ്റു റേഡിയോ പ്രക്ഷേപണത്തിനിടെ എന്നാൽ അതൊരിക്കലും പൂർണമായി നടപ്പിലാക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല 1975‐ 77 കാലത്ത് അടിയന്തരാവസ്ഥ നിലവിൽവന്നപ്പോൾ, ഉണ്ടായിരുന്ന സ്വാതന്ത്ര്യവും പൂർണമായും നഷ്ടമായ അവസ്ഥയായിരുന്നു എന്ന് 1977 ആഗസ്ത് മാസത്തിൽ പാർലമെന്റിൽ അവതരിപ്പിച്ച ‘അടിയന്തരാവസ്ഥ കാലത്തെ മാധ്യമ ദുരുപയോഗം’ എന്ന ധവളപത്രത്തിൽ വിശദീകരിക്കുകയുണ്ടായി. അതേത്തുടർന്നായിരുന്നു, സർക്കാർ മാധ്യമങ്ങളായ ഓൾ ഇന്ത്യ റേഡിയോവിനും ദൂരദർശനും പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഉദ്ദേശിച്ചുകൊണ്ടുള്ള ‘പ്രസാർഭാരതി' നിലവിൽവന്നത്. എന്നാൽ തുടർന്നുള്ള കാലങ്ങളിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് ‘സ്വാതന്ത്ര്യം' ഒരു സ്വപ്നമായി അവശേഷിച്ചു എന്ന് മാത്രമല്ല ഈ രണ്ട് മാധ്യമങ്ങളും ആശങ്കാജനകമായ അവസ്ഥയിലേക്കു വഴുതിവീഴുകയുംചെയ്തു എന്നതാണ്. അടുത്തകാലത്തുണ്ടായ ചില തീരുമാനങ്ങൾ അത്തരം ആശങ്കകളാണ് പങ്കിടുന്നത്. 2020ൽ പ്രാദേശിക നിലയങ്ങളിൽനിന്നുള്ള പ്രക്ഷേപണം നിർത്തി, സംസ്ഥാന തലസ്ഥാനത്തുള്ള പരിപാടികൾ റിലേചെയ്താൽ മതി എന്ന തീരുമാനം വരികയുണ്ടായി. ശക്തമായ എതിർപ്പിനെ തുടർന്ന് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അത് നടപ്പിലാക്കിയില്ല. പിന്നാലെ വന്ന മറ്റൊരു തീരുമാനം പേരുമായി ബന്ധപ്പെട്ടതാണ്. 1936ലാണ് ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തെ ‘ഓൾ ഇന്ത്യറേഡിയോ' എന്നു വിളിച്ചുതുടങ്ങിയത്. ലോകംകണ്ട ഏറ്റവും ധിഷണാശാലിയായ പ്രക്ഷേപകരിൽ ഒരാളായ ലയണൽ ഫീൽഡനായിരുന്നു ആ പേരിടലിനു പിന്നിൽ. ലയണൽ ഫീൽഡൻ 1956ൽ ആകാശവാണിയെന്ന പേരും വന്നു. പിന്നീട് രണ്ടു പേരുകളും ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ ഇനി മുതൽ ‘ഓൾ ഇന്ത്യ റേഡിയോ' എന്ന പേര് ഉപയോഗിക്കേണ്ടതില്ല എന്നാണ് അടുത്തകാലത്തുണ്ടായതീരുമാനം. ഏറ്റവും ഒടുവിലായി രജ്യത്തെങ്ങുമുള്ള ‘റെയിൻബോ'ചാനലുകൾ നിലവിലുള്ള പ്രാദേശിക ചാനലുമായി ലയിപ്പിക്കാനായിരുന്നു തീരുമാനം. അത് നടപ്പിലാക്കിയതോടൊപ്പം തിരുവന്തപുരത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ‘അനന്തപുരി എഫ്എം' ചാനൽ തിരുവന്തപുരത്തെ റീജണൽ ചാനലിലേക്ക് ലയിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ തീരുമാനങ്ങൾ നടപ്പിലാക്കി. ‘റെയിൻബോ'യും അനന്തപുരി എഫ്എം ചാനലും വളരെ ജനകീയവും നല്ലനിലയിൽ പരസ്യവരുമാനം ലഭിക്കുന്നവയുമായിരുന്നു. അപ്പോൾ ആർക്കുവേണ്ടിയാണ് ഇത്തരം തീരുമാനങ്ങൾ എന്ന ചോദ്യം അവശേഷിക്കുന്നു. ഇത്തരം തീരുമാനങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കുമോ എന്നാണ് ആകാശവാണിയെ സ്നേഹിക്കുന്നവരുടെ ആശങ്ക. ഇന്ത്യയുടെ ബഹുസ്വരതക്കും ജനങ്ങൾ തമ്മിലുള്ള സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട മാധ്യമമായ ആകാശവാണി വർത്തമാനകാലത്ത് ഇത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ദേശീയപ്രസ്ഥാനം വഴി വികസിച്ചുവന്നതും ജനാധിപത്യപരവും മതനിരപേക്ഷവും സമത്വാധിഷ്ഠിതവുമായ ദേശീയതയിൽ ഊന്നിനിന്നുകൊണ്ടുമായിരുന്നുആകാശവാണിയുടെ പ്രക്ഷേപണം. വിവിധ ഭാഷകളിലെ സംഗീതവും നാടകവും മറ്റ് കലാവതരണങ്ങളും പ്രക്ഷേപണം ചെയ്യുകവഴി, രാജ്യത്തിലെ വൈവിധ്യങ്ങളുടെ സമന്വയമാണ് ആകാശവാണി മുന്നോട്ടുവെയ്ക്കുന്നത്. പാശ്ചാത്യ രീതിയിലുള്ള ദേശീയതയെക്കുറിച്ച് മഹാകവി ടാഗോർ പ്രകടിപ്പിച്ച ആശങ്കകൾ ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്. പാശ്ചാത്യ രീതിയിലുള്ള ദേശീയതയെക്കുറിച്ച് മഹാകവി ടാഗോർ പ്രകടിപ്പിച്ച ആശങ്കകൾ ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്. ‘ബഹുസ്വരമായ ഇന്ത്യൻ സാഹചര്യത്തിൽ പരസ്പരമുള്ള ഉൾച്ചേരലുകളുടേതും സഹവർത്തിത്വത്തിന്റേതുമായിരിക്കണം ദേശസ്നേഹത്തിന്റെ നിർവചനം' എന്ന് നൂറ് വർഷങ്ങൾക്കു മുമ്പേ ടാഗോർ പറഞ്ഞുവെച്ചത് ഈ സന്ദർഭത്തിൽ വളരെ പ്രസക്തമാണ്. 'ആകാശവാണി'യെന്ന കവിത മഹാകവി പാടി അവസാനിപ്പിച്ചത് ഇങ്ങനെയാണ്‐ ‘തന്ത്രിവീണയുടെ മൃദുസ്പന്ദങ്ങളിൽ, പ്രകാശം കോറിയിടുന്ന ബഹുനിറങ്ങളുടെ മാനവിക ഗീതങ്ങൾ ഭൂമി സ്വർഗങ്ങൾക്കിടയിലെ അതിരുകൾ അലിഞ്ഞലിഞ്ഞില്ലാതാകുന്നു. പ്രകാശ ശോഭയോടെ മനുഷ്യവിശുദ്ധി തരംഗങ്ങളായ്, സൂര്യപ്രഭയോടെ കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങളിൽ സ്വർഗത്തിന്റെ തുറസ്സുകളിൽ എന്നപോലെ മനുഷ്യമനസ്സ് സ്വതന്ത്രമാകുന്നു’. (ദേശാഭിമാനി വാരികയിൽ നിന്ന്)

ദേശാഭിമാനി 20 Oct 2023 11:16 am

വി എസ്‌ ; നൂറ്റാണ്ടിന്റെ നക്ഷത്രം - കെ എൻ ബാലഗോപാൽ എഴുതുന്നു

താണുപറക്കാത്ത ആ ചെങ്കൊടിക്ക് ഇന്ന് 
നൂറിന്റെ നിറവ്. അനീതികൾക്കെതിരെ, 
അസമത്വങ്ങൾക്കെതിരെ, ചൂഷകർക്കെതിരെ, ഭൂമാഫിയകൾക്കെതിരെ അവസാനിക്കാത്ത പോരാട്ടത്തിന് കൂടിയാണ് ഇന്ന് 100 തികയുന്നത്. ഒരിക്കലും അണയാത്ത വിപ്ലവത്തിന്റെ 
കനലോർമകൾ ഊതിക്കാച്ചിയാൽ അതിലുണ്ട് 
വി എസ് എന്ന നിറയൗവനം. രാഷ്ട്രീയം 
സംസാരിക്കുകയും രാഷ്ട്രീയത്തിൽമാത്രം 
ജീവിക്കുകയും ചെയ്യുന്ന പോരാളി... സഖാവ് വി എസ് അച്യുതാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നാണ്. വിദ്യാർഥി സംഘടനാരംഗത്ത് സജീവമായ കാലത്താണ് അദ്ദേഹത്തെ അടുത്തറിയാൻ അവസരങ്ങൾ ലഭിച്ചുതുടങ്ങുന്നത്. വർഗീയതയോടുള്ള നിലപാട് ചർച്ചചെയ്യപ്പെട്ട ബദൽരേഖ പ്രശ്നംവന്ന ഘട്ടത്തിൽ ഇ എം എസും വി എസുമൊക്കെ എടുത്ത നേതൃപരമായ നിലപാടുകൾ ഞങ്ങൾ യുവാക്കളിൽ വലിയ ആവേശം ഉയർത്തി. പിന്നീട് എസ്എഫ്ഐയുടെ മുഖ്യസംഘാടകനായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുമ്പോൾ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസിനെ നേരിൽക്കണ്ട് വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ഒരുകാര്യം വിശ്വാസത്തിലെടുത്താൽ, അതിനായി പ്രവർത്തിക്കുകയെന്നത് വി എസിന്റെ വലിയ സവിശേഷതയാണ്. ഓരോ വിഷയവും അദ്ദേഹം അതീവ ഗൗരവത്തോടെ കേൾക്കുകയും കൃത്യമായി ഇടപെടുകയും ചെയ്തു. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ പ്രസിഡന്റുമായൊക്കെ പ്രവർത്തിക്കുമ്പോഴും ആ ബന്ധം തുടർന്നു. വിദ്യാഭ്യാസക്കച്ചവട നയങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾ, നിരാഹാര സമരങ്ങൾ, വിദ്യാർഥി, യുവജന സമരത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ പ്രതിഷേധിച്ച യുവാക്കൾക്കുനേരെയുണ്ടായ പൊലീസ് വെടിവയ്പ് തുടങ്ങി സംഭവബഹുലമായ കാലത്ത് വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി വി എസ് ഉണ്ടായി. 2006ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പ്രവർത്തിക്കുമ്പോഴാണ് മുഖ്യമന്ത്രിയായ വി എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പാർടി ചുമതലപ്പെടുത്തുന്നത്. അക്കാലത്തുണ്ടായ നിർണായകമായ പല ഇടപെടലുകൾക്കും സാക്ഷ്യംവഹിക്കാനായി. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി കൃത്യമായ ചർച്ചകളും സൗഹാർദപൂർണമായ ബന്ധവും ഉറപ്പിക്കാനായി. അബ്ദുൾ നാസർ മഅ്ദനിക്ക് ന്യായമായ വിചാരണ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴും ഒപ്പമുണ്ടായി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും മുതിർന്ന കേന്ദ്ര മന്ത്രിസഭാംഗങ്ങളെയും കാണാൻ വി എസിനൊപ്പമുള്ള യാത്രകൾ വലിയ അനുഭവമായിരുന്നു. മെട്രോ റെയിൽ കൊച്ചിയിൽ തുടങ്ങുന്നതിനായി വി എസും ഇ ശ്രീധരനുമായി നടത്തിയ ചർച്ചയാണ് മറ്റൊരു തിളക്കമാർന്ന ഓർമ. ലാലു പ്രസാദ് യാദവ് ഉൾപ്പെടെ ദേശീയ രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കളുമായി വി എസിന് വലിയ അടുപ്പമുണ്ടായിരുന്നു. ഈ ബന്ധങ്ങൾ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിലും പൊതുവികസനത്തിലുമൊക്കെ നേട്ടമുണ്ടാക്കാൻ സംസ്ഥാനത്തെ സഹായിച്ചു. ഐസർ, ഐഐഎസ്ടി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് തുടക്കമിടാൻ അക്കാലത്ത് കഴിഞ്ഞു. ഐടി അടിസ്ഥാന സൗകര്യ വികസനത്തിനായി കെഎസ്ഐടിഎല്ലിന് തുടക്കമിട്ടു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സാധ്യമാക്കാൻ വി എസ് സർക്കാർ വലിയ ശ്രമങ്ങൾ നടത്തി. പദ്ധതിയുടെ പ്രായോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പദ്ധതി ടെൻഡർ നടപടികൾവരെ എത്തിക്കാനായി. 2010ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ വി എസുമായി അടുത്തുനിന്ന് പ്രവർത്തിച്ചു. ജനപക്ഷത്ത് നിൽക്കുന്ന, ജനങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും നിരയിലാണ് എന്നും വി എസുള്ളത്.

ദേശാഭിമാനി 20 Oct 2023 4:23 am

ചോംസ്‌കിയുടെ ‘ടൈംസ്‌’ വായനയും ദന്തരോഗവും

‘ദ ഹിന്ദു’വിന്റെ സോഷ്യൽ അഫേഴ്സ് എഡിറ്ററും ഓട്ടോ പ്ലേ, ഹൗ ടു മെയ്ക്ക് എനിമീസ് ആൻഡ് ഒഫെൻഡ് പീപ്പിൾ തുടങ്ങിയ കൃതികളുടെ കർത്താവുമായ ജി സമ്പത്തിന്റെ ‘കാൻ ജേണലിസ്റ്റ്സ് ഹാവ് ഫാൻതം സ്പൈൻ' എന്ന കുറിപ്പ് ഉൾക്കാഴ്ച നിറഞ്ഞതാണ്. മൂന്നുമാസം പുറംവേദന വലച്ച പത്രപ്രവർത്തകൻ എല്ലുരോഗ വിദഗ്ധനെ കണ്ടു. മാധ്യമപ്രവർത്തകർക്ക് ഇളവ് കൊടുക്കാറുള്ള അദ്ദേഹം എക്സ്റേ നോക്കി പൊട്ടിത്തെറിച്ചു. അയാൾ പത്രപ്രവർത്തകനാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ച് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. പരിഭ്രാന്തനായ അയാൾ പ്രസ് കാർഡ് നീട്ടി. അത് ഫോട്ടോഷോപ് ആണെന്നായി ഡോക്ടർ. ഗൂഗിൾ തെരഞ്ഞ് താനെഴുതിയ റിപ്പോർട്ടുകൾ എടുത്തിട്ടു. അതിലും വിശ്വാസം വരാത്ത ഡോക്ടർക്കു മുന്നിൽ താൻ മാധ്യമപ്രവർത്തകനാണെന്നതിന് കേന്ദ്രമന്ത്രി നൽകിയ അതിപ്രഗത്ഭനാണെന്ന സാക്ഷ്യപത്രവും നിരത്തി. പത്രപ്രവർത്തകന് ജോലിയിലെ പകുതി വർഷത്തിൽത്തന്നെ നട്ടെല്ല് ഇല്ലാതാകുമെന്നും അതിനാൽ അയാളൊരു മാധ്യമപ്രവർത്തകനല്ലെന്നും ഇളവ് ലക്ഷ്യമാക്കി വന്നയാളാണെന്നും ഡോക്ടർ വിശദീകരിക്കുകയുണ്ടായി. നട്ടെല്ലില്ലാത്ത മാധ്യമപ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ് പുസ്തകത്തിലെ ഈ ഉദാഹരണം. മരണസ്ഥലത്തും കൂട്ടആത്മഹത്യ നടന്ന കുടുംബങ്ങളിലും പ്രണയപ്പക ജീവനപഹരിച്ച പെൺകുട്ടികളുടെ വീടുകളിലും ഹതാശരായും മൗനികളായും ഉൾവലിഞ്ഞു നിൽക്കുന്നവരുടെ വായിലേക്ക് കോൽ (മൈക്ക്) കടത്തി തരിമ്പും ഔചിത്യമില്ലാതെ പെരുമാറുന്ന ചാനൽ പെരുമാറ്റം അപകടകരവും അശ്ലീലവുമായിട്ടുണ്ട്. അത്തരം നിരുത്തരവാദത്തെ ശക്തമായി അപലപിക്കുകയും രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. ഇസ്രയേൽ അധിനിവേശം മൂവായിരം പേരുടെ ജീവനെങ്കിലും ഇരുവശത്തുമായി അപഹരിച്ചിട്ടുണ്ട്. എന്നാൽ, ചില മാധ്യമങ്ങളിൽ പലസ്തീനിലെ ആളുകൾ ‘മരിച്ചു’, ഇസ്രയേലിലെ ആളുകൾ ‘കൊല്ലപ്പെട്ടു’ എന്നമട്ടിലാണ്. മാധ്യമപ്രവർത്തകർ അക്രമം റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെയെന്നതിന് ആഗോളനിയമം ഇല്ലെങ്കിലും, തൊഴിൽ സമയത്ത് പഠിപ്പിക്കുന്ന അടിസ്ഥാന ധാർമികതകളും രാഷ്ട്രീയ അക്രമങ്ങളും ഉച്ചരിക്കുമ്പോൾ ഭാഷയുടെ പ്രാധാന്യവും അടിവരയിടുന്നു. 2018-ൽ, ഒരു ജനപ്രിയ മാധ്യമസ്ഥാപനം ഇസ്രയേൽ സേനയുടെ ആക്രമണത്തെ വിവരിച്ചത്, യുഎസ് ജറുസലേം എംബസി തുറക്കാൻ തയ്യാറെടുക്കുമ്പോൾ ഡസൻ കണക്കിന് പലസ്തീനികൾ പ്രതിഷേധത്തിൽ മരിച്ചു’വെന്നാണ്. പിന്നീട് ട്വിറ്ററിൽ, വിവരണം പുനക്രമീകരിച്ചു: ജറുസലേം എംബസി യുഎസ് തുറന്നതിൽ പ്രതിഷേധിക്കുന്നതിനിടെ ഡസൻ കണക്കിന് പലസ്തീനികൾ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് മരിച്ചു. ഒരു' ആക്രമണ'ത്തിന് പകരമായി ‘ഓപ്പറേഷൻ' അല്ലെങ്കിൽ ‘ക്യാമ്പയ്ൻ' പോലുള്ള നിഷ്പക്ഷ പദങ്ങളാണ് പ്രയോഗിക്കുക. പത്രപ്രവർത്തകനും മാർക്സിസ്റ്റുമായ ഗസാൻ കനാഫാനിയെ 1972 ജൂലൈ എട്ടിന് മൊസാദ് വധിച്ചു. 1948- മേയിലെ അറബ്-‐ ഇസ്രയേൽ യുദ്ധത്തിനിടെ കുടുംബത്തിനൊപ്പം പതിനൊന്നുകാരൻ കനാഫാനിയെയും നാടുകടത്തി. അദ്ദേഹം അഭയാർഥി ക്യാമ്പിലെ 1200 പലസ്തീൻ കുട്ടികളുടെ ചിത്രകല അധ്യാപകനായി. എഴുത്തിന്റെ ആരംഭവും അക്കാലത്താണ്. ക്യാമ്പിൽ അനുഭവിച്ച വൈകാരികതയിലൂടെ പലസ്തീൻ പ്രശ്നങ്ങൾ ബോധ്യമായ അദ്ദേഹം പ്രതികരിച്ചത്, ചരിത്രമില്ലാത്ത വ്യക്തി വേരുനഷ്ടമായ മരം പോലെയാണെന്നാണ്. ക്ലാസിൽ കുട്ടികൾ ഉറക്കംതൂങ്ങും. അവർ രാത്രി സിനിമാകോട്ടകളിലും തെരുവുകളിലും മധുരപലഹാരങ്ങൾ വിറ്റ് ക്ഷീണിതരായാണ് ക്ലാസിലെത്തുക. ഒരു ദിവസം, സിലബസ് അനുസരിച്ച് ആപ്പിളും വാഴപ്പഴവും വരയ്ക്കാൻ പഠിപ്പിച്ചു. അവർ അവ രണ്ടും കണ്ടിട്ടില്ലെന്ന് മനസ്സിലാക്കി. ബോർഡ് മായ്ക്കുകയും ക്യാമ്പ് വരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സ്വയം പ്രതിരോധം പലസ്തീൻ ലക്ഷ്യത്തിലേക്ക് തന്നെ നയിച്ചതായാണ് കനാഫാനി കുറിച്ചത്. വാളും കഴുത്തും 
തമ്മിലെ സംഭാഷണം പല രചനകളിലും പലസ്തീൻ പ്രതിസന്ധി വരച്ചുകാട്ടിയ കനാഫാനിയാണ് ‘പ്രതിരോധ’ സാഹിത്യം ആദ്യം ഉയർത്തിയത്. 1970-ൽ റിച്ചാർഡ് കാൾട്ടണുമായുള്ള അഭിമുഖത്തിൽ, ലോകചരിത്രം എപ്പോഴും ശക്തരോട് പോരാടുന്ന ദുർബലരുടേതാണെന്നായിരുന്നു തുടക്കം. പലസ്തീൻ ജനതയ്ക്ക് ന്യായമായ കാര്യങ്ങൾക്കായി മരിക്കാനാണ് ഇഷ്ടം. രാജാവ് തെറ്റുകാരനാണെന്ന് തെളിയിച്ചു. ജനങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം നേടി. അവസാന തുള്ളി ചോരവരെ പോരാടാൻ തയ്യാറായ കൊച്ചു ധീര രാഷ്ട്രമാണെന്ന് ലോകത്തെ പഠിപ്പിച്ചു. ആഭ്യന്തരയുദ്ധമല്ല, വിമോചനപ്രസ്ഥാനമാണത്. എന്തുകൊണ്ട് ഇസ്രയേലുമായി ചർച്ചയില്ലെന്ന ചോദ്യം കനാഫാനിയെ പ്രകോപിപ്പിച്ചു. താങ്കൾ അർഥമാക്കുന്നത് സമാധാന ചർച്ചകളല്ല, കീഴടങ്ങലാണ്. വാളും കഴുത്തും തമ്മിലുള്ള സംഭാഷണം. വേരോടെ പിഴുതെറിയപ്പെടുകയും ക്യാമ്പുകളിൽ തള്ളപ്പെടുകയും പട്ടിണിയിൽ കഴിയുകയും പലസ്തീൻ എന്നുപോലും ഉപയോഗിക്കാൻ കഴിയാത്തതുമായ ജനത. നെതന്യാഹുവിന്റെ ആഹ്വാനങ്ങളാണ് ഹമാസിന്റെ പ്രകോപനത്തിന് കാരണമെന്ന ഇസ്രയേൽ പത്രം ഹാരെറ്റ്സിന്റെ തുറന്നടിക്കൽ ധീരമാണ്. വിലയ്ക്കുവാങ്ങിയ യുദ്ധമാണ് മേഖലയിൽ. കെടുതികൾ അധിനിവേശ ഇരകൾക്കാണെന്നും മുഖപ്രസംഗത്തിൽ ഊന്നി. ദശാബ്ദങ്ങളായി ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്രയേൽ, പലസ്തീനികളെ ആട്ടിപ്പായിക്കുകയാണ്. അത് ഹമാസിന് ശക്തി പകർന്നു. യുദ്ധത്തിന് ന്യായീകരണമില്ല. പലസ്തീനികളുടെ മുന്നിൽ മരണമോ രക്തസാക്ഷിത്വമോ ആണ് സമസ്യ. പൊരുതി മരിക്കാനാകും തീരുമാനിച്ചിട്ടുണ്ടാകുക. ഒരു കൈയിൽ ഒലീവ് ഇലയും മറ്റേതിൽ തോക്കുമായിട്ടാണ് നിൽക്കുന്നത്. കൈയിൽനിന്ന് ഇല താഴെയിടാതാക്കുക എന്നാണ് അറാഫത്ത് യുഎന്നിൽ പ്രസംഗിച്ചത്. അഴിമതി ആരോപണത്തിന്റെയും മറ്റും കറപുരണ്ടിരിക്കുകയാണ് നെതന്യാഹുവിന്. ചില ഇസ്ലാമിക രാജ്യങ്ങൾക്ക് ഇസ്രയേലുമായി വാണിജ്യ കരാറുകളുണ്ട്. അവ തരപ്പെടുത്തിയത് അമേരിക്ക. പലസ്തീൻ സമാധാനത്തിൽ അരനൂറ്റാണ്ടിനിടെ അറുപതിലധികം പ്രമേയങ്ങൾ യുഎൻ പാസാക്കിയെങ്കിലും അമേരിക്ക വീറ്റോ ചെയ്തു. ഗാസ കൊടിയ ദുരിതത്തിലാണ്. വെള്ളം, ഭക്ഷണം, മരുന്ന്, വൈദ്യുതി‐ ഒന്നുമില്ല. മുക്കാൽ നൂറ്റാണ്ടായി ബിബിസിയും ഇതര മാധ്യമങ്ങളും ഇസ്രയേൽ തിരിച്ചടി നേരിടുമ്പോൾ മാത്രമാണ് പത്രപ്രവർത്തകരെ സ്വീകരിക്കുന്നത്. ഇരുന്നൂറിലേറെ പലസ്തീനികളെ ചതച്ചരച്ചപ്പോൾ ഒരു വിളിയും വന്നില്ല. ബ്രിട്ടനിലെ പലസ്തീൻ അംബാസഡർ ഹസം സെയ്ദ് സാംലോട്ട് ബിബിസിയിൽ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഒരു വിഷയം കുറഞ്ഞ സമയത്ത്, പക്ഷപാതമുള്ള മാധ്യമത്തിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന്റെ നല്ല ദൃഷ്ടാന്തം. പലസ്തീനും ഇസ്രയേലിനും ഒരേ അളവുകോൽ പാടില്ല. ഹമാസ് പലസ്തീൻ സർക്കാരല്ല. ഇസ്രയേലി ഉത്തരവ് പ്രകാരമാണ് സൈനികാക്രമണം. ഒരു പ്രദേശത്ത് ജീവിക്കുന്നവരും അതിക്രമിച്ച് കടന്നവരും ഒരുപോലെ അല്ലെന്നും സാംലോട്ട് ഉപസംഹരിച്ചു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിനുശേഷം അമേരിക്കൻ സ്വരം ആദ്യമായി ഏറ്റുപിടിച്ചത് ഇന്ത്യയാണ്. അടച്ചുപൂട്ടാത്ത കാരാഗൃഹമായ ഗാസ ഇസ്രയേലി സൈന്യം വലയംചെയ്തിരിക്കുന്നു. ആ സന്നാഹങ്ങൾ ഉടൻ പിൻവലിക്കണം. ഗാസയിലും ഇസ്രയേലിലും പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകൾ വധിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ‘ദ പാരന്റ്സ് സർക്കിൾ ഫാമിലീസ് ഫോറം', ‘കോംപാറ്റന്റ്സ് ഫോർ പീസ്’, ‘വുമൺ വെയ്ജ് പീസ്’ തുടങ്ങിയവയെ പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നു. സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. അവകാശങ്ങൾ നേടാനും പ്രതീക്ഷകൾ പൂവണിയിക്കാനും ശാശ്വത സമാധാനത്തിനും ഒപ്പംനിൽക്കുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിത 
‘നിഘണ്ടുതത്ത’ സയണിസ്റ്റ് വിരുദ്ധ നിലപാടുകാരണം ബ്രിട്ടീഷ് പത്രപ്രവർത്തകൻ റോബർട്ട് ഫിസ്കിനെതിരായ ഗാർഡിയന്റെ ശകാരം യുഎസ് വിമർശത്തിൽ കുപ്രസിദ്ധൻ’ എന്നാണ്. പത്രധർമം സത്യമാണെങ്കിലും അങ്ങനെ ചെയ്യുന്ന ചിലരെ പ്രശ്നക്കാരായി മുദ്രകുത്തും.‘ഭീകരവാദം' രാഷ്ട്രീയപദാവലിയിൽ ഒഴിയാബാധയായി. ഒരു പാശ്ചാത്യ പത്രവും സബ്റ‐ ഷറ്റില കൂട്ടക്കൊലപാതകികളെ തീവ്രവാദികളെന്ന് പരാമർശിച്ചിട്ടില്ലെന്ന് ‘പിറ്റി ദ നാഷൺ: ലബനൺ അറ്റ് വാറി’ൽ ഫിസ്ക് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രേരിത ‘നിഘണ്ടുതത്ത’ എന്ന പ്രയോഗവും ഉപയോഗിച്ചു. കൗണ്ടർപഞ്ച് വെബിൽ അലക്സാണ്ടർ കോക്ക്ബേൺ വിവരിച്ച ചോംസ്കിയുടെ പല്ലുകളെക്കുറിച്ചുള്ള കഥ രസകരമാണ്. നീണ്ട അസ്വസ്ഥത അദ്ദേഹത്തെ ദന്തഡോക്ടറുടെ അടുത്തെത്തിച്ചു. ഇനാമലിൽ തേയ്മാനംവന്ന കാര്യം ഭാര്യ കരോളിനോട് സൂചിപ്പിച്ചു. ന്യൂയോർക്ക് ടൈംസ് വായിക്കവെ എന്നും രാവിലെ തീൻമേശയിൽ രോഷാകുലമായ ഞരക്കം ശ്രദ്ധയിൽപ്പെട്ടു. ആ പത്രം ശരിയാകുമെന്ന പ്രതീക്ഷയ്ക്കെതിരായിരുന്നു അനുഭവം. ജീവിതകാലം മുഴുവൻ വായിക്കാൻ വിധിക്കപ്പെട്ട വിഡ്ഢിത്തങ്ങൾ. പ്രതീക്ഷിച്ചപോലെ ചോംസ്കി നെടുവീർപ്പിട്ടു, തങ്ങൾക്ക് ഭ്രാന്ത് പിടിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ ജനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പങ്കെടുക്കും; മാധ്യമങ്ങളെ വകവയ്ക്കാത്തവർ പ്രത്യേകിച്ച്. നിയമവിരുദ്ധ അധികാരം മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും എതിരാണ്. അടിച്ചമർത്തലും ആധിപത്യവും അതിനെ വെല്ലുവിളിക്കും. മാധ്യമങ്ങൾ പണത്തിലോ അധികാരത്തിലോ താൽപ്പര്യമുള്ള നിക്ഷേപകരെ ആകർഷിക്കും. പക്ഷേ, അത് അധഃപതിച്ച ലോകവും ജീർണിച്ച പ്രചാരണോപാധിയുമാക്കുകയാണ് മൂലധനം.

ദേശാഭിമാനി 20 Oct 2023 1:00 am

ഇസ്രയേൽ കൂട്ടക്കൊല അവസാനിപ്പിക്കുക

ആശുപത്രിക്കുള്ളിലും പുറത്തുമായി കൈയും കാലുമില്ലാത്ത ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന പിഞ്ചുകുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികളും ലോക മനഃസാക്ഷിയെ പിടിച്ചുലയ്ക്കുകയാണ്. ഗുരുതരപരിക്കേറ്റ് വരുന്നവർക്ക് വേദനാസംഹാരികൾപോലും നൽകാനാകാതെ നിസ്സഹായമായ ആശുപത്രികളും. ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കൂട്ടക്കുരുതിയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികൾ ചെയ്തുകൂട്ടിയ കൊടുംക്രൂരതയെ കവച്ചുവയ്ക്കുകയാണ് ഇപ്പോൾ സയണിസ്റ്റ് ഭീകരത. സ്ത്രീ​ക​ളെയും കു​ഞ്ഞു​ങ്ങളെയും അ​ഭ​യാ​ർ​ഥികളെപ്പോലും വെറുതെവിടുന്നില്ല. വം​ശീ​യ ഉ​ന്മൂ​ല​നം ല​ക്ഷ്യ​മി​ട്ടാണ് സ്ത്രീ​ക​ളെ​യും കു​ട്ടിക​ളെ​യും സ​യ​ണി​സ്റ്റു​ക​ൾ കൊലപ്പെടുത്തുന്ന​ത്. യുദ്ധത്തിൽ പാലിക്കേണ്ട മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ​രി​ഗ​ണ​ന​യൊ​ന്നും ത​ങ്ങ​ളു​ടെ വംശീയ ഉ​ന്മൂ​ലന​ ലക്ഷ്യത്തി​ന് ബാ​ധ​ക​​മ​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ വീണ്ടും തെ​ളി​യി​ച്ചുകൊണ്ടിരിക്കുന്നു. 2008-നു ശേഷംമാത്രം ഒന്നരലക്ഷം പലസ്തീനികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അതിൽ 33,000 പേരും കുട്ടികളാണെന്നറിയുമ്പോഴാണ് ക്രൂരത വ്യക്തമാകുക. ചികിത്സയും അഭയവും തേടി ആശുപത്രിയിൽ എത്തിയവർക്കുനേരെ മുന്നറിയിപ്പില്ലാതെ സർവ മര്യാദകളും ലംഘിച്ച് കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണം ഒരു യുദ്ധമുഖത്തും മുമ്പുണ്ടായിട്ടില്ലാത്ത സംഭവമാണ്. ഗാസ നഗരത്തിന്റെ തെക്ക് സെയ്തൂണിൽ ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്ലി അറബ് ആശുപത്രിയിൽ ചൊവ്വ രാത്രി നടത്തിയ ആക്രമണത്തിൽ ഇതുവരെ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. പിഞ്ചുകുട്ടികളുടെയും വയോധികരുടെയും സ്ത്രീകളുടെയും ജീവനെടുത്ത ആക്രമണം അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ കടുത്ത ലംഘനമാണ്. ക്രൈ​സ്തവ മി​ഷ​ന​റി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടികളും ​അവിടെ അ​ഭ​യം​തേ​ടി​യ​ത്. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനാൽ അവശ്യമരുന്നുകളൊന്നും ലഭിക്കാതെ വിറങ്ങലിച്ചുനിൽക്കുന്ന ഗാസയിലെ ആശുപത്രികളിലേക്കാണ് റോക്കറ്റ് ആക്രമണം നടത്തുന്നത്. യുദ്ധവേളയിൽ ആശുപത്രികളും ആരോഗ്യപ്രവർത്തകരും കുട്ടികളും സ്ത്രീകളും സംരക്ഷിക്കപ്പെടണമെന്നാണ് വ്യവസ്ഥ. ഇസ്രയേൽ ഉൾപ്പെടെ 195 രാജ്യങ്ങൾ അംഗീകരിച്ച ജനീവ കൺവൻഷൻ ധാരണപ്രകാരം സംരക്ഷിത കേന്ദ്രങ്ങളായ ആശുപത്രികൾ ഒരു കാരണവശാലും ആക്രമിക്കാൻ പാടില്ല. ഇതിനു വിരുദ്ധമായ എല്ലാ ആക്രമണങ്ങളെയും യുദ്ധക്കുറ്റമായാണ് കണക്കാക്കുന്നത്. വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവയ്ക്കുന്ന കൊടുംക്രൂരതയാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത്. കൊല്ലപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. 10 ലക്ഷത്തിലേറെ പേർ അഭയാർഥികളായി. പലസ്തീൻ ജനത മരണം കൺമുന്നിൽ കണ്ടാണ് ഓരോ നിമിഷവും കഴിയുന്നത്. സ​ക​ല മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര മ​ര്യാ​ദ​ക​ളും കാ​റ്റി​ൽ​പ്പറ​ത്തി പ​ല​സ്തീ​ൻ ജ​ന​തയ്​ക്കു​നേരെ നി​ര​ന്ത​ര ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന ഇ​സ്രയേ​ൽ മാനുഷിക ഇടനാഴിപോലും അനുവദിക്കുന്നില്ല. ഗാസയെ വളഞ്ഞിട്ട് ഉപരോധിച്ച് ജനങ്ങളെ ഒന്നടങ്കം തടങ്കലിലിട്ട് ഭക്ഷണവും ഇന്ധനവും വൈദ്യുതിയും വെള്ളവും നിഷേധിച്ച് 20 ലക്ഷത്തിലേറെ ജനങ്ങളെ കൊലയ്ക്കുകൊടുക്കുകയാണ് ഇസ്രയേൽ. പലസ്തീൻകാരെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്രതലത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അറബ് രാജ്യങ്ങളിൽ മാത്രമല്ല, ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കൻ സഖ്യകക്ഷികൾതന്നെ പ്രതിഷേധവുമായി രംഗത്തുവരുമ്പോൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ സന്ദർശിച്ച് ആക്രമണത്തെ പിന്തുണയ്ക്കുന്നു. മാത്രമല്ല, ഗാസയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ടും ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെയും ഇസ്രയേൽ ഗാസയിൽ സാധാരണക്കാർക്കെതിരെ നടത്തുന്ന ആക്രമണത്തെയും ഒരുപോലെ അപലപിക്കുകയും ചെയ്യുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു. മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇസ്രയേലിനെ പിന്തുണയ്ക്കുകയാണ് യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ. സാമ്രാജ്യത്വ കൊളോണിയൽ പശ്ചാത്തലത്തിൽ മതരാഷ്ട്രമായി രൂപംകൊണ്ടശേഷം ഏഴര പതിറ്റാണ്ടായി പലസ്തീനികളെ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്രയേൽ. പലസ്തീൻ എന്ന ആശയത്തെപ്പോലും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് സയണിസ്റ്റ് തീവ്രവാദികൾ. സമാധാന ചർച്ചകളോട് നീതി പുലർത്താത്ത രാജ്യമാണത്. ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​വും വം​ശ​ഹ​ത്യ​യും ന​ട​ത്തുന്ന ഇ​സ്ര​യേ​ലി​നെ വി​ല​ക്കാ​ൻ ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം രംഗത്തുവരികയാണ് വേണ്ടത്. കാലങ്ങളായി പലസ്തീൻ ജനതയ്ക്കൊപ്പം നിലകൊണ്ട ഇന്ത്യയെ ഇസ്രയേലിനൊപ്പം നിർത്തുകയാണ് മോദി സർക്കാർ. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സയണിസ്റ്റ് ക്രൂരതയ്ക്കെതിരെ ലോക രാഷ്ട്രങ്ങൾക്കൊപ്പം നിൽക്കാനും പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ഇന്ത്യയുടെ പരമ്പരാഗതമായ നിലപാട് ഉയർത്തിപ്പിടിക്കാനും മോദി സർക്കാർ തയ്യാറാകണം.

ദേശാഭിമാനി 20 Oct 2023 1:00 am

അതുല്യനായ
 വിപ്ലവകാരി - എം വി ഗോവിന്ദൻ എഴുതുന്നു

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 51 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്. കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠന വേളയിൽത്തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലത്ത് അധ്യാപകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു സി എച്ച് രാഷ്ട്രീയപ്രവർത്തനം നടത്തിയത്. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിന് കഴിഞ്ഞു. അക്കാലത്ത് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അദ്ദേഹം മുന്നിലുണ്ടായിരുന്നു. ജാതി ആചാരങ്ങൾക്കും യാഥാസ്ഥിതികത്വത്തിനും എതിരായി അന്ന് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായാണ് സി എച്ചും സഹപ്രവർത്തകരും പ്രവർത്തിച്ചത്. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി പ്രതികരിക്കാൻ രൂപംകൊണ്ട കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം. നിലനിന്ന പലവിധ അനാചാരത്തെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. നവോത്ഥാനവാദികളോട് ആദ്യഘട്ടത്തിൽ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവർതന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറായി വരുന്നവിധം അവരെ നയിക്കാൻ സി എച്ചിന് കഴിഞ്ഞിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചു. ജാതി ആചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും. തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കാൻ നടത്തിയ സവിശേഷമായ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, വർഗീയ ശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസ ജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുന്ന കാലമാണിത്. ഈ ഘട്ടത്തിൽ സി എച്ചിനെപ്പോലുള്ളവരുടെ ഇടപെടലിലൂടെ മുന്നേറിയ നവോത്ഥാന സമരങ്ങളിൽനിന്ന് നാം ഊർജം സ്വീകരിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. 1932ൽ. തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിലും പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ’ എന്നാണ്. സി എച്ച് അന്തരിച്ച 1972നുശേഷം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധ മുന്നണി തകർന്നു. 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനു ശേഷമുള്ള കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരുഭാഗത്തും വലതുപക്ഷം മറുഭാഗത്തുമായുള്ള ധ്രുവീകരണമെന്ന അവസ്ഥ ഉണ്ടായി. ആദ്യമായി കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണവും ലഭിച്ചു. കേരള വികസനം സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായ ഘട്ടത്തിലാണ് നാം സി എച്ചിന്റെ സ്മരണ പുതുക്കുന്നത്. വിഴിഞ്ഞം തുറമുഖവും ദേശീയപാത വികസനവുമെല്ലാം എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ്. തികച്ചും മാതൃകാപരമായി, എല്ലാവരെയും കരുതുന്ന സർക്കാരിനെതിരെ നിരന്തരം കള്ളവാർത്തകൾ ചമയ്ക്കുകയാണ് ഒരുപറ്റം മാധ്യമങ്ങൾ. വികസന നേട്ടങ്ങളെയെല്ലാം തമസ്കരിച്ച് ഏതുവിധേനയും സർക്കാരിനെ താറടിച്ചു കാട്ടാനുള്ള ശ്രമത്തിലാണ് ചില മാധ്യമങ്ങളും വലതുപക്ഷവും. കേന്ദ്ര സർക്കാരാകട്ടെ കേരളത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രഭരണം സാധാരണക്കാരെയും കർഷകരെയും മറന്നാണ് മുന്നോട്ടുപോകുന്നത്. ബദൽ മാർഗമൊരുക്കി ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാകണം. ബിജെപിയും കോൺഗ്രസും സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ഒരേ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും കോൺഗ്രസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ബദൽ സാമ്പത്തികനയങ്ങളും മതനിരപേക്ഷതയുടെ കാര്യത്തിൽ ഉറച്ച സമീപനവും സ്വീകരിക്കുന്ന ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കുകയെന്നത് ഇന്നത്തെക്കാലത്ത് ഏറെ പ്രധാനമാണ്. ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാൻ ശത്രുവർഗം ആവനാഴിയിലെ എല്ലാ ആയുധവും ഉപയോഗിക്കും. അതിനെ ചെറുക്കാൻ ധൈര്യമായി മുന്നോട്ടു പോകാനുള്ള കരുത്ത് നൽകുന്നതാണ് സി എച്ചിന്റെ ജീവിതം. കേന്ദ്ര ഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന് എൽഡിഎഫ് സർക്കാരിനെ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് നാം ഇറങ്ങേണ്ടതുണ്ട്. കോർപറേറ്റുകളുടെ നയങ്ങൾ നടപ്പാക്കുകയും മാധ്യമലോകം വലതുപക്ഷത്തിന്റെ കൈകളിലേക്ക് എത്തിച്ചേരാനും നടത്തുന്ന പരിശ്രമങ്ങൾക്കെതിരെ നല്ല ജാഗ്രത പുലർത്താനാകണം. അവരുടെ മാധ്യമങ്ങളിൽ ഒതുങ്ങി നിൽക്കുന്ന വലതുപക്ഷ ശക്തികൾക്കെതിരായി നടത്തുന്ന പോരാട്ടങ്ങൾക്ക് സി എച്ചിന്റെ സ്മരണ നമുക്ക് ആവേശം പകരും.

ദേശാഭിമാനി 20 Oct 2023 1:00 am

ചെ ഗുവേരയുടെ ശബ്ദം- കെ പി ഭാനുമതി ചെ ഗുവേരയുമായി ആകാശവാണിക്കുവേണ്ടി നടത്തിയ അഭിമുഖം

ചെ ഗുവേരയുടെയും സംഘത്തിന്റെയും അഞ്ച് ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ ഓൾ ഇന്ത്യാ റേഡിയോയുടെ കെ പി ഭാനുമതി ആകാശവാണിക്കുവേണ്ടി നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ്, കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്ന ഒന്നായിരുന്നു. നവ കൊളോണിയലിസവും മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധിയും ആയിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ പ്രധാന ഉള്ളടക്കം. കാലത്തോട് കലഹിക്കുന്ന മനുഷ്യർക്കുള്ളിൽ ചെ ഗുവേര നിലകൊള്ളുന്നത് ചരിത്ര സ്മരണ എന്നതിലുപരി ഒരു വികാരമായിക്കൂടിയാണ്. അതുകൊണ്ടാണ് ടീഷർട്ടുകളിൽ നെഞ്ചോടു ചേർത്ത് യുവത ഇപ്പോഴും അയാളെ അണിയുന്നത്. നോർമൻ ലൂയിസ് പറഞ്ഞതുപോലെ ‘അയാളുടെ വാക്കുകളിൽ, സോഷ്യലിസ്റ്റ് പിതാക്കന്മാരിൽ എല്ലാം അദൃശ്യമായുൾച്ചേർന്ന മനുഷ്യത്വത്തിന്റെ കണം പരക്കെ ദൃശ്യമാണ്’ എന്നതുകൊണ്ട് തന്നെയാവണം അയാളിന്നും ക്യൂബയിലും വൻകരകിൾക്കിപ്പുറവും കലുഷിതമായ തലച്ചോറുകളിൽ ആഴത്തിൽ പതിയുന്നത്, അതേ കാരണത്താലാണ് ദശാബ്ദങ്ങൾ പിന്നിട്ടും ഇന്നും സമരമതിലുകൾ അയാളുടെ ചിത്രം നെറുകയിൽ കോറിയിടുന്നത്. അബു എബ്രഹാം വരച്ച ചെ ഗുവേരയുടെ സ്കെച്ച് ഫിദൽ കാസ്ട്രോയ്ക്കുശേഷം ക്യൂബ കണ്ട ഏറ്റവും ശക്തനായ നേതാവായി ചെ ഗുവേര. വിപ്ലവകാരിയും ധൈഷണികനും ഒത്തുതീർപ്പില്ലാത്ത സമരക്കാരനുമായിരുന്ന ചെ ക്യൂബയുടെ ഔദ്യോഗിക അധികാര സ്ഥാനത്ത് നിൽക്കെ 1959ൽ നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യ സന്ദർശിച്ചിരുന്നു എന്നത് വിസ്മരിക്കപ്പെട്ടുപോയ ചരിത്രമാണ്. ചെ ഗുവേരയുടെ ഇന്ത്യാ സന്ദർശനം 2007 വരെ പൊതുമണ്ഡലത്തിൽ അജ്ഞാതമായി തുടരുകയും ഇന്ത്യയുടെ രാഷ്ട്രീയ ബൗദ്ധിക വൃത്തങ്ങളിൽ അത് പൂർണമായി അവഗണിക്കപ്പെടുകയും ചെയ്തു. 2007ൽ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ഹിന്ദി ദിനപത്രമായ ജനസത്തയിലും പിന്നീട് ഹിമാൽ സൗത്ത് ഏഷ്യൻ മാസികയിലും പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലൂടെയാണ് ചെ ഗുവേരയുടെ 1959 ലെ ഇന്ത്യാ സന്ദർശന ചരിത്രം പൊതുസ്മരണയിൽ ദൃശ്യത നേടുന്നത്. 2007 ആഗസ്ത്‐സെപ്തംബർ മാസങ്ങളിൽ, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ഹിന്ദി ദിനപത്രമായ ജനസത്തയുടെ എഡിറ്ററായ ഓം തൻവി, ഏണസ്റ്റോ ചെ ഗുവേരയുടെ 1959ലെ ചരിത്രപരമായ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ലേഖന പരമ്പര തന്റെ പത്രത്തിൽ പ്രസിദ്ധീകരിച്ചു. ഈ ലേഖനങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ ഗ്രാമത്തിലെ കർഷകരുമായി ചെ സംസാരിക്കുന്നതിന്റെയും, ചെയും ആറ് ക്യൂബൻ സഹപ്രവർത്തകരും താമസിച്ചിരുന്ന ഹോട്ടൽ അശോകിൽവെച്ച് ആകാശവാണി ചെയുമായി അഭിമുഖം നടത്തുന്നതിന്റേയും, തീൻമൂർത്തി ഭവനിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി ചെ ഹസ്തദാനത്തിൽ ഏർപ്പെടുന്നതിന്റെയും, പ്രശസ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാം വരച്ച ചെയുടെ ഒരു രേഖാചിത്രത്തിന്റെയും അടക്കം പതിനാലോളം ഫോട്ടോഗ്രാഫുകൾ ജനസത്ത പ്രസിദ്ധീകരിച്ചു. ചെ യുടെയും സംഘത്തിന്റെയും അഞ്ച് ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ ഓൾ ഇന്ത്യാ റേഡിയോയുടെ കെ പി ഭാനുമതി ആകാശവാണിക്ക് വേണ്ടി ചെ യുമായി നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ്, കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്ന ഒന്നായിരുന്നു. നവ കൊളോണിയലിസവും മൂന്നാം ലോക രാജ്യങ്ങളുടെ പ്രതിസന്ധിയും ആയിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ പ്രധാന ഉള്ളടക്കം. ഓം തൻവി ചെ യുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ 2007ലെ വിശദമായ ചരിത്ര പരിശോധനയാണ് വിസ്മരിക്കപ്പെട്ട ഈ അഭിമുഖത്തെ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നത്. കെ പി ഭാനുമതിയുടെ ‘കാൻഡിഡ് കൺവർസേഷൻസ്’ എന്ന പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖ സമാഹാരത്തിൽ ചെ യുമായുള്ള ഈ സംഭാഷണത്തിന്റെ ഓർമ രേഖപ്പെടുത്തിയിട്ടുണ്ട്. 1959 ഫെബ്രുവരിയിൽ ക്യൂബൻ സൈനിക ഏകാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അട്ടിമറിച്ച് രണ്ട് വർഷത്തെ ഗറില്ലാ യുദ്ധത്തിന് ശേഷം സ്ഥാപിതമായ ഫിദൽ കാസ്ട്രോയുടെ വിപ്ലവ ഗവൺമെന്റിന്റെ കീഴിലുള്ള ഔദ്യോഗിക ക്യൂബൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായായിരുന്നു ചെ ഗുവേരയുടെ ഇന്ത്യാ സന്ദർശനം. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായാണ് ചെ ഗുവേരയെ കാസ്ട്രോ അയച്ചത്. 'ക്യൂബയുടെ ദേശീയ നേതാവ്’ എന്ന നിലയിൽ യൂറോപ്പും, ലോകമെമ്പാടും പുതുതായി രൂപീകരിച്ച ഗവൺമെന്റുകളുമായി ആത്മവിശ്വാസവും സൗഹാർദവും വളർത്തിയെടുക്കാനും അതുപോലെ ക്യൂബയിൽ നിന്നുള്ള ചരക്കുകളുടെ വിപണി പര്യവേക്ഷണം ചെയ്യാനും ആയിരുന്നു ആ യാത്രകൾ. വിയറ്റ്നാമും മറ്റ് രാജ്യങ്ങളും സന്ദർശിച്ചശേഷം 1959 ജൂണിൽ ചെ ക്യൂബൻ പ്രതിനിധികൾക്കൊപ്പം കെയ്റോ വഴി ഡൽഹിയിലേക്ക് പറന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിന്റെ വിമാനം ഇന്ത്യയിൽ എത്തിയത്. അദ്ദേഹം താമസിച്ച അശോക ഹോട്ടലിൽ വെച്ച് ഓൾ ഇന്ത്യ റേഡിയോക്കുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ചെ ചിന്താപൂർവം, നീണ്ട ഇടവേളകളോടെ ഒരു ജ്യോതിഷിയെപ്പോലെയാണ് സംസാരിച്ചിരുന്നത് എന്ന് ഭാനുമതി ഓർത്തെടുക്കുന്നു. “അദ്ദേഹത്തിന്റെ സൈനിക യൂണിഫോമും ഭാരമുള്ള ബൂട്ടുകളും മോണ്ടെ കാർലോ 4 സിഗാറും മാറ്റി നിർത്തിയാൽ, ചെഗുവേരയിൽ വെളിവാകുന്ന ലാളിത്യവും മര്യാദയും ഒരു വിശുദ്ധ പുരോഹിതനെ അനുസ്മരിപ്പിക്കുന്നതാണ്” എന്ന് ഓം തൻവിയുമായുള്ള സംഭാഷണത്തിൽ ഭാനുമതി പറയുന്നുണ്ട്. ആകാശവാണിക്കുവേണ്ടി കെ പി ഭാനുമതി ചെ ഗുവേരയെ ഇന്റർവ്യൂ ചെയ്യുന്നു. ഫോട്ടോ: പി എൻ ശർമ എന്താണ് താങ്കളെ ഇന്ത്യയിലേക്ക് എത്തിച്ചത് എന്ന ചോദ്യത്തിന് സിഗാറിലെ ചാരം തട്ടിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചെ ഇങ്ങനെ മറുപടി പറഞ്ഞു. “ക്യൂബയെ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചിപ്പിച്ചതിനു ശേഷം, കൊളോണിയൽ നുകത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ട് കഴിയുന്ന വിയറ്റ്നാമിലും മറ്റ് രാജ്യങ്ങളിലും നേരിട്ടുചെന്ന് കാര്യങ്ങൾ പഠിക്കാനുള്ള ഉദ്ദേശത്തിലാണ് ഞാൻ യാത്ര ചെയ്യുന്നത്. നിങ്ങളുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നെ ക്ഷണിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം എന്നും എനിക്ക് ആഗ്രഹമുണ്ട്, ലാറ്റിനമേരിക്കയിൽ ഞങ്ങൾ സാമ്രാജ്യത്വത്തിന് കീഴിൽ കഷ്ടപ്പെട്ടു, ഇനി ഞങ്ങൾക്ക് എല്ലാം ആദ്യം മുതൽ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഒരു സോഷ്യലിസ്റ്റ് എന്നാണ് ചെ സ്വയം അടയാളപ്പെടുത്തുന്നത്. താൻ വിശ്വസിച്ചിരുന്ന ‘സോഷ്യലിസ്റ്റ് മനുഷ്യൻ’, ‘സോഷ്യലിസ്റ്റ് സമ്പദ്ഘടന’ എന്നീ ആശയങ്ങൾ അദ്ദേഹം ഉൾക്കൊണ്ടത്, അവികസിത രാജ്യങ്ങൾക്ക് നവകൊളോണിയൽ ചൂഷണങ്ങളിൽനിന്ന് മുക്തമായ വ്യവസ്ഥ സൃഷ്ടിക്കാനുള്ള മാർഗമായാണ്. “സാമ്രാജ്യത്വ നുകത്തിൽനിന്നും പാവ ഗവൺമെന്റുകളിൽനിന്നും അവരുടെ സൈന്യങ്ങളിൽനിന്നും അവികസിത രാജ്യങ്ങളിലെ ചൂഷണ വ്യവസ്ഥയിൽ നിന്നും അവികസിത ലോകത്തിലെ നാം സ്വയം മോചിതരാകേണ്ടതുണ്ട്. അവികസിതമോ വികലമായ വികസനം നടന്നതോ ആയ നമ്മൾ കോളനികളോ ആശ്രിത രാജ്യങ്ങളോ ആണ്. സ്വാതന്ത്ര്യ സമരത്തിനുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് ജനങ്ങളുടെ പട്ടിണിയാണ്. ഒരു സോഷ്യലിസ്റ്റ് മനുഷ്യനേയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയേയും ഒരു വിദേശ ശക്തിയുടെയും അടിമയാകാതെ നേടിയെടുക്കാൻ നമുക്ക് കഴിയും, ഒരു വികസിത ലോകത്തിനും ഒരിക്കലും അഴിമതി രഹിത ഘടനയുടെ പ്രയോജനം അനുഭവിക്കാൻ കഴിയില്ല. അതിനായി അവികസിതരായ നമ്മൾ ഒന്നിക്കണം”. ഒതുക്കി വെട്ടിയ താടിയും തീക്ഷ്ണമായ കണ്ണുകളും മറക്കാനാവില്ല. ആ മുഖം വിപ്ലവ വീര്യത്തിൽ ജ്വലിച്ചു. വിരുദ്ധ അഭിപ്രായങ്ങൾക്കിടയിലും സ്വാതന്ത്ര്യത്തോടുള്ള വ്യത്യസ്ത സമീപനങ്ങൾക്കിടയിലും ചെ ഗുവേര ഗാന്ധിയുടെ രാഷ്ട്രീയത്തെയും തത്വശാസ്ത്രത്തെയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്തു. വിരുദ്ധ അഭിപ്രായങ്ങൾക്കിടയിലും സ്വാതന്ത്ര്യത്തോടുള്ള വ്യത്യസ്ത സമീപനങ്ങൾക്കിടയിലും ചെ ഗുവേര ഗാന്ധിയുടെ രാഷ്ട്രീയത്തെയും തത്വശാസ്ത്രത്തെയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്തു. ‘നിങ്ങൾക്ക് ഗാന്ധിയും ഒരു പഴയ ദാർശനിക പാരമ്പര്യവും ഉണ്ട്; ലാറ്റിനമേരിക്കയിൽ ഞങ്ങൾക്ക് രണ്ടും ഇല്ല. അതുകൊണ്ടാണ് ഞങ്ങളുടെ ചിന്താഗതി വ്യത്യസ്തമായി വികസിച്ചത്’ എന്ന് തങ്ങളുടെ വിഭിന്ന മാർഗങ്ങളെ ചൂണ്ടി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിയെക്കുറിച്ചും അഹിംസയുടെ പങ്കിനെക്കുറിച്ചും ചെ തന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. “ഇന്ത്യയിൽ, യുദ്ധം എന്നത് ജനങ്ങളുടെ ആത്മാവിൽനിന്ന് വളരെ അകലെയാണ്, ഇന്ത്യാ സന്ദർശനവേളയിൽ ഡൽഹിക്കടുത്ത് ഗ്രാമീണ കർഷകൻ ചെ ഗുവേരയെ ഹാരമണിയിച്ച് സ്വീകരിക്കുന്നു - കടപ്പാട്: ഫോട്ടോ ഡിവിഷൻ ഗവൺമെന്റ് ഓഫ് ഇന്ത്യ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളിൽ പോലും അവർ ഹിംസയുടെ മാർഗം അവലംബിച്ചില്ല. അതൃപ്തിയിൽനിന്നുളവായ കൂട്ടായതും സമാധാനപരവുമായ മഹത്തായ പ്രകടനങ്ങൾ, നൂറ്റമ്പത് വർഷക്കാലം അവർ നശിപ്പിച്ച ഭൂമി എന്നേക്കുമായി ഉപേക്ഷിക്കാൻ ഇംഗ്ലീഷ് കൊളോണിയലിസത്തെ നിർബന്ധിച്ചു” എന്ന് ചെ ഇന്ത്യൻ ചെറുത്തു നില്പിനെയും ഗാന്ധിയൻ വീക്ഷണത്തെയും നിരീക്ഷിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. ഭാനുമതിയുമായുള്ള സംഭാഷണത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്റുവിന്റെ നേതൃത്വം മുന്നോട്ടു വെയ്ക്കുന്ന സോഷ്യലിസ്റ്റ് പദ്ധതികളിൽ തനിക്കുള്ള ശുഭാപ്തി വിശ്വാസം ചെ പങ്കുവെയ്ക്കുന്നത് ഇങ്ങനെയാണ്; “ഇന്ത്യ നീണ്ട പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യം നേടിയത്, ഞാൻ നെഹ്റുവിനെ ബഹുമാനിക്കുന്നു. അദ്ദേഹം ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ടുവരികയും ഇന്ത്യയെ ശക്തമായ ഭരണകൂടമാക്കി മാറ്റുകയും ചെയ്യും” എന്ന് നെഹറുവിയൻ വികസന വീക്ഷണത്തോടുള്ള മതിപ്പ് ചെ വ്യക്തമാക്കുന്നു. സാമ്രാജ്യത്വ ശക്തികൾക്ക് എതിരെ മൂന്നാം ലോക രാജ്യങ്ങൾ സംഘടിച്ച് ചെറുത്തു നില്ക്കണം എന്നതായിരുന്നു ചെ ഗുവേര ഊന്നിപ്പറയുന്ന രാഷ്ട്രീയ പദ്ധതി. “എല്ലാ മനുഷ്യരും മനുഷ്യന്റെ വ്യക്തിഗത അഭിലാഷങ്ങളുടെ കൂട്ടായ മനോഭാവം പങ്കിടുന്ന ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. നിയോകൊളോണിയലിസം ആദ്യം വളർന്നത് തെക്കേ അമേരിക്കയിലാണ്, ആഫ്രിക്കയിലും ഏഷ്യയിലും അത് തീവ്രതയോടെ അവതരിപ്പിക്കപ്പെട്ടു. വിയറ്റ്നാമിലും കൊറിയയിലും എന്താണ് സംഭവിക്കുന്നതെന്ന് കാണുക. ഏഷ്യയിലെ ചില രാജ്യങ്ങളിലെ ക്രൂരത കൂടുതൽ സൂക്ഷ്മമായ രൂപത്തിലാണ്. കൊളോണിയലിസ്റ്റുകളുടെയും സാമ്രാജ്യത്വവാദികളുടെയും കുതന്ത്രങ്ങളെ മറികടക്കാൻ മൂന്നാം ലോക അവികസിത രാജ്യങ്ങളിലെ നമ്മൾ ഒന്നിക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'നിങ്ങൾ ഒരു കമ്യൂണിസ്റ്റാണെന്ന് പറയപ്പെടുന്നു, എന്നാൽ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ ഒരു ബഹുമത സമൂഹം അംഗീകരിക്കില്ല’ എന്ന ഭാനുമതിയുടെ തുറന്ന അഭിപ്രായത്തോട് ചെ ഗുവേരയുടെ പ്രതികരണം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു, “ഞാൻ എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിക്കില്ല. ഞാൻ ഒരു കത്തോലിക്കനായി ജനിച്ചു. ഞാൻ സമത്വത്തിലും ചൂഷണം ചെയ്യുന്ന രാജ്യങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റാണ്. ലാറ്റിൻ അമേരിക്കയിലെ എന്റെ ചെറുപ്പകാലം മുതൽ തന്നെ പട്ടിണി, വളരെയധികം കഷ്ടപ്പാടുകൾ, കടുത്ത ദാരിദ്ര്യം, രോഗം, തൊഴിലില്ലായ്മ എന്നിവ ഞാൻ കണ്ടിട്ടുണ്ട്.ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും ഇത് സംഭവിക്കുന്നു. “ഞാൻ എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിക്കില്ല. ഞാൻ ഒരു കത്തോലിക്കനായി ജനിച്ചു. ഞാൻ സമത്വത്തിലും ചൂഷണം ചെയ്യുന്ന രാജ്യങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റാണ്. ലാറ്റിൻ അമേരിക്കയിലെ എന്റെ ചെറുപ്പകാലം മുതൽ തന്നെ പട്ടിണി, വളരെയധികം കഷ്ടപ്പാടുകൾ, കടുത്ത ദാരിദ്ര്യം, രോഗം, തൊഴിലില്ലായ്മ എന്നിവ ഞാൻ കണ്ടിട്ടുണ്ട്.ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും ഇത് സംഭവിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആരംഭിക്കുന്നത് ജനങ്ങളുടെ പട്ടിണിയിൽ നിന്നാണ്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് സിദ്ധാന്തത്തിൽ ഉപയോഗപ്രദമായ പാഠങ്ങളുണ്ട്. പ്രായോഗിക വിപ്ലവകാരി തന്റെ സ്വന്തം പോരാട്ടം ആരംഭിക്കുന്നത് മാർക്സ് മുൻകൂട്ടി കണ്ട നിയമങ്ങൾ നിറവേറ്റിക്കൊണ്ടാണ്. ഇന്ത്യയിൽ, ഗാന്ധിജിയുടെ പാഠങ്ങൾക്ക് അതിന്റെതായ മേന്മയുണ്ട്, അതാണ് ഒടുവിൽ സ്വാതന്ത്ര്യം നേടിത്തന്നത്”. 2007ൽ ഈ അഭിമുഖം പുറം ലോകം ചർച്ച ചെയ്യാൻ ഇടവരുത്തിയ ഓം തൻവിയുടെ ശ്രമങ്ങൾ സ്മരിക്കപ്പെടേണ്ടതാണ്. താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോൾ കൂടുതൽ ആധികാരിക രേഖകൾ കണ്ടെത്തുക എന്ന ചുമതല തൻവിക്കു വന്നുചേർന്നു. ചെയുടെ 1959ലെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഓം തൻവി 2007 ജൂണിൽ ക്യൂബ സന്ദർശിച്ചു. അദ്ദേഹം ചെയുടെ മകൻ കാമിലോ ഗുവേര മാർച്ചുമായി ബന്ധപ്പെടുകയും അവിടെ ലാ ഹവാനയിലെ ചെഗുവേരയുടെ ഭവനം സന്ദർശിക്കുകയും ചെയ്തു. ഇന്ന് ചെഗുവേര പഠന കേന്ദ്രമായ സെൻട്രോ ഡി എസ്റ്റുഡിയോസ് ആണ് ഇത്. അവിടെ നിന്നും ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് പിതാവ് എഴുതിയ സ്പാനിഷ് ഭാഷയിലുള്ള ഒരു റിപ്പോർട്ടിന്റെ പകർപ്പ് കാമിലോ തൻവിക്കു നല്കി. കൂടാതെ ചെയുടെ ഇന്ത്യാ യാത്രയുടെ കുറച്ച് ചിത്രങ്ങളും അദ്ദേഹത്തിന് ലഭിച്ചു, കാമിലോ തന്റെ പിതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കാൻ ചെയുടെ മാതൃരാജ്യമായ അർജന്റീനയിലേക്ക് പോകാനൊരുങ്ങുന്നതിനാൽ, ഓം തൻവിയെ സഹായിക്കാൻ അദ്ദേഹം റിസർച്ച് ഓഫീസർ ലസാറോ ബക്കലാവോയെ ചുമതലപ്പെടുത്തി. പ്രതിനിധി സംഘാംഗങ്ങളുടെ പേരുകളും സ്വീകരിച്ച തുടർനടപടികളും പോലുള്ള പ്രസക്തമായ വിവിധ വിവരങ്ങൾ ബക്കലാവോ തൻവിയുമായി പങ്കിട്ടു. ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ ചെ നിരവധി പ്രമുഖ മൂന്നാം ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ഫോട്ടോകൾ കൊണ്ട് അലങ്കരിച്ച ഒരു കലണ്ടർ അദ്ദേഹം ഓം തൻവിക്കു പരിചയപ്പെടുത്തി. അതിലെ ഒരു ഫോട്ടോ ജവഹർലാൽ നെഹ്റു ചെ യും ഒന്നിച്ചുള്ളതായിരുന്നു. ചെ ഗുവേര ഡൽഹിക്ക് സമീപത്തെ സ്കൂൾ സന്ദർശിക്കാനെത്തിയപ്പോൾ ഡൽഹിയിൽ തിരിച്ചെത്തിയ തൻവി തന്റെ തിരച്ചിൽ തുടർന്നു. സന്ദർശനത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾക്കായി അദ്ദേഹം കേന്ദ്ര സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി. ആദ്യം മന്ത്രാലയം അങ്ങനെ ഒരു സംഭവം നടന്നില്ല എന്ന് പ്രസ്താവിച്ചു, അവർ ചൂണ്ടിക്കാട്ടിയത് അത്തരമൊരു സന്ദർശനം നടന്നതിന്റെ രേഖകൾ ഡിപ്ലോമാറ്റിക് ഗാലറിയിൽ ഇല്ല എന്നാണ്. രേഖകളിൽ അദ്ദേഹത്തിന്റെ പേര് 'ചെ’ എന്ന് പരാമർശിക്കാത്തതിനാൽ ആശയക്കുഴപ്പം കാരണം ഔദ്യോഗിക രേഖകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. അദ്ദേഹം ഔദ്യോഗിക രേഖകളിൽ അടയാളപ്പെടുത്തപ്പെട്ടത് ‘ക്യൂബയുടെ ദേശീയ നേതാവ്', കമാൻഡർഏണസ്റ്റോ ഗുവേര എന്നായിരുന്നു. ഇന്നും ക്യൂബക്കാരും മറ്റ് ലാറ്റിനമേരിക്കക്കാരും ചെ ഗുവേരയെ ഒരു സ്വർഗീയ പ്രവാചകനായി കാണുന്നു. അദ്ദേഹം അധികാരത്തിന്റെ ഇടനാഴികൾ ഉപേക്ഷിച്ച് മർദിതരുടെ നിലവിളി കേട്ട ദിശയിൽ മുന്നോട്ടു നടന്നു. 1965 ൽക്യൂബയിലെ തന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഉപേക്ഷിച്ച്, ചെ തോക്കുകളെന്തി മൂന്നാം ലോക രാജ്യങ്ങളുടെ അധിനിവേശവിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജമായി മുന്നിൽ നിന്നു. ഇന്ത്യയിൽ ആയിരിക്കെ പോലും, ലാറ്റിനമേരിക്കയുടെ മറ്റ് ഭാഗങ്ങളിൽ വിപ്ലവം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സ്വപ്നം കണ്ടു. ക്യൂബൻ പ്രതിനിധി സംഘത്തിലെ ഒരംഗം, “തെക്കേ അമേരിക്കയിൽ ഒരു ഉയർന്ന പീഠഭൂമി ഉണ്ട്. ബൊളീവിയ, പരാഗ്വേ, ബ്രസീൽ, ഉറുഗ്വേ, പെറു, അർജന്റീന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം. അവിടെ നമ്മൾ ഒരു ഗറില്ലാ സേനയിൽ പ്രവേശിച്ചാൽ നമുക്ക് തെക്കേ അമേരിക്കയിലുടനീളം വിപ്ലവം വ്യാപിപ്പിക്കാനാകും” എന്ന് ചെ പറഞ്ഞതിന്റെ ഓർമ പങ്കുവെയ്ക്കുന്നു. എല്ലാം ഉപേക്ഷിച്ച് തിരിച്ചെത്തിയ അയാൾ കോംഗോയിലേക്കും ബൊളീവിയയിലേക്കും ഗറില്ലാ യുദ്ധം വ്യാപിപ്പിച്ചു. ബൊളീവിയയിൽ പോരാട്ടത്തിനിടെ അമേരിക്കൻ സൈന്യം തങ്ങളുടെ പേടിസ്വപ്നമായ ആ ഗറില്ല നേതാവിനെ പിടികൂടി. 1967 ഒക്ടോബർ 9ന് അമേരിക്കൻ സൈനികരാൽ ചെ വധിക്കപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ ഉയരാൻ ആയിരങ്ങൾക്ക് വെളിച്ചം നല്കി. വിപ്ലവത്തിന്റെ അനശ്വരതയിൽ വിശ്വസിച്ചു, ചെ ഗുവേര. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടരുന്ന വിപ്ലവത്തിന്റെ ജൈവികതയിലുള്ള പ്രതീക്ഷയായിരുന്നു തനിക്ക് നേരെ നിറയൊഴിക്കുന്ന സൈനികനും അവസാന മറുപടിയായി അയാൾ കരുതിവെച്ചിരുന്നത്. മരിച്ച് അന്പതു വർഷങ്ങൾക്ക് ശേഷവും ഭൂമിയിൽ മനുഷ്യർക്ക് അനീതിക്കെതിരെ മുഷ്ടി ഉയർത്താൻ കരുത്തുപകരുന്നു എന്നതിലും വലിയ മറ്റ് എന്ത് തെളിവാണ് അയാളുടെ വിശ്വാസത്തിന് ലോകത്തിനു നല്കാനാകുക. (ദേശാഭിമാനി വാരികയിൽ നിന്ന്)

ദേശാഭിമാനി 19 Oct 2023 11:53 am

ഇസ്രയേൽ യുദ്ധക്കുറ്റവാളി ; ലോകമെങ്ങും 
പ്രതിഷേധം

ഗാസ ചികിത്സയും അഭയവും തേടിയെത്തിയവരുടെ മൃതദേഹങ്ങൾ ഗാസയിലെ അൽ അഹ്ലി ആശുപത്രിക്കുള്ളിലും പുറത്തുമായി ചിതറിക്കിടക്കുകയാണ്. ആശുപത്രിയുടെ ഒരുഭാഗം പൂർണ്ണമായി തകർന്നു. ഇസ്രയേൽ നടത്തിയ, യുദ്ധക്കുറ്റമായി ഗണിക്കപ്പെടുന്ന ആക്രമണത്തിന്റെ ബാക്കിപത്രമാണ് ആ വിറങ്ങലിച്ച കാഴ്ച്ചകൾ. ആശുപത്രികളും ആരോഗ്യപ്രവർത്തകരും അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നവരാണെന്ന മര്യാദപോലും ലംഘിക്കപ്പെട്ടു. എല്ലാ ആശുപത്രികളിലും ദുരന്തകാഴ്ചകളാണുള്ളത്. മിനിട്ടുകളുടെ വ്യത്യാസത്തിൽ ചോരയൊലിക്കുന്ന കൂടുതൽ ആളുകളുമായി വണ്ടികളെത്തുന്നു. കൈയും കാലുമില്ലാത്ത ശരീരങ്ങൾ. കുതിരവണ്ടികളിലും റിക്ഷകളിലുമായി അടുത്തുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നവരിൽ ജീവന്റെ തുടിപ്പെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരോഗ്യപ്രവർത്തകർ. മൃതദേഹങ്ങളിൽ പലതും പല കഷണങ്ങളായാണ് എത്തുന്നത്. ഇവ ജനങ്ങളുടെ സഹായത്തോടെ കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുന്നു. ശേഷം ഗുരുതര പരിക്കുകൾ ഏറ്റവരിലേക്ക്. അനസ്തേഷ്യക്കുള്ള മരുന്നില്ലാത്തതിനാൽ അവ നൽകാതെതന്നെ ശസ്ത്രക്രിയകൾ–- അതും ആശുപത്രി വരാന്തയിലും ഇടനാഴികളിലും വച്ച്. ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്ന ഗാസ തെരുവികളെക്കാൾ വലിയ യുദ്ധഭൂമികളാണ് ഇപ്പോൾ അവിടുത്തെ ഓരോ ചികിത്സാകേന്ദ്രവും. 30 പ്രധാന ആശുപത്രികളാണ് ഇവിടെയുള്ളത്. യുദ്ധം ആരംഭിച്ചതുമുതൽ 48 ആരോഗ്യകേന്ദ്രങ്ങൾ തകർന്നു. ആരോഗ്യപ്രവർത്തകരും വൻതോതിൽ ആക്രമിക്കപ്പെടുന്നു. ഏഴുമുതൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വേദനാസംഹാരികൾ പോലും തീർന്ന അവസ്ഥയാണ്. പരിമിത വിഭവങ്ങളുമായി മല്ലടിക്കുന്ന ഈ ആശുപത്രികളിലേക്കാണ് ചൊവ്വ രാത്രിയുണ്ടായ ആശുപത്രി ആക്രമണത്തിൽ പരിക്കേറ്റ നൂറുകണക്കിന് ആളുകളെ എത്തിച്ചത്. പലർക്കും ശസ്ത്രക്രിയ ആവശ്യമാണ്. മെഡിക്കല് ഉപകരണങ്ങളുടെ കുറവ് ചികിത്സ ദുഷ്കരമാക്കുന്നു. തങ്ങളുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ ആശുപത്രി ജീവനക്കാർതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. മൃതദേഹങ്ങൾക്കു 
നടുവിൽ ഡോക്ടർമാരുടെ 
വാർത്താ സമ്മേളനം ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ തകർന്ന ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ മൃതദേഹങ്ങൾക്കു നടുവിൽ വാർത്താ സമ്മേളനം നടത്തി പലസ്തീൻ ആരോഗ്യമന്ത്രാലയം അധികൃതർ. രോഗികളും അഭയംതേടി എത്തിയവരുമടക്കം അഞ്ഞൂറിലേറെ പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ‘വൻ സ്ഫോടനം കേട്ടാണ് അവിടേക്ക് ഓടിയെത്തിയത്. ചിന്നിച്ചിതറിയ നിലയിൽ കുട്ടികളടക്കമുള്ളവരുടെ ശരീരമാണ് കണ്ടത്. മൃതദേഹങ്ങളും അറ്റുചിതറിയ ശരീരഭാഗങ്ങളും നിറഞ്ഞിരിക്കുകയാണ് ആശുപത്രി മുറികളിൽ’–- ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിലോ ഭാവനയിലോ ഇതുപോലൊരു ദുരന്തം ഇതുവരെ താൻ കണ്ടിട്ടില്ലെന്ന് ഒരു മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. മനുഷ്യമനസ്സുകൾക്ക് സങ്കൽപ്പിക്കാനാകാത്തതാണ് ഈ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട അൽ അഹ്ലി അറബ് ആശുപത്രിയിൽ 
മൃതദേഹങ്ങൾക്കുമുന്നിൽ നിന്ന് വാർത്താസമ്മേളനം നടത്തുന്ന ഡോക്ടർമാർ ലോകമെങ്ങും 
പ്രതിഷേധം ഗാസയിലെ ആശുപത്രയിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിനു തൊട്ടു പിന്നാലെ, ഇസ്രയേലിനെതിരെ ലോകമെമ്പാടും പ്രതിഷേധം. ഇസ്രയേൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, യുഎഇ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങൾ ഇസ്രയേലിനെതിരെ പ്രസ്താവനയിറക്കി. ലബനൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ഈജിപ്ത്, ടുണീഷ്യ, ഇറാൻ, തുർക്കി, യമൻ എന്നിവിടങ്ങളിലും വൻ പ്രതിഷേധമുണ്ടായി. ഇസ്രയേൽ വ്യാപക അറസ്റ്റും ആക്രമണങ്ങളും നടത്തുന്ന വെസ്റ്റ് ബാങ്കിലെ റാമള്ളയിലും വലിയ പ്രതിഷേധമുണ്ടായി. പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ജോർദാനിൽ പലസ്തീൻ അനുകൂലികൾ ഇസ്രയേൽ എംബസിക്കുമുന്നിൽ പ്രതിഷേധിച്ചു. കെയ്റോയിലെ യുഎസ്, യുകെ എംബസികൾക്കു മുന്നിലും പ്രതിഷേധമുണ്ടായി. ഇസ്രയേലിന് രണ്ടു രാജ്യവും സഹായം നൽകുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ഈജിപ്ത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.ലബനനിലെ ബെയ്റൂട്ടിൽ ഹിസ്ബുള്ള പ്രതിഷേധിച്ചു. യുഎസ്, ഫ്രാൻസ് എംബസികൾക്ക് മുന്നിലും പ്രതിഷേധമുണ്ടായി. ഇറാഖിലെ ബാഗ്ദാദിലും ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. ഇസ്രയേൽ യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്റാനിലെ ഫ്രഞ്ച്, ബ്രിട്ടീഷ് എംബസികൾക്കുമുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ ഹീനമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്താംബൂളിൽ തുർക്കി കമ്യൂണിസ്റ്റ് പാർടി പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. പ്രതിഷേധക്കാർ ഇസ്രയേൽ കോൺസുലേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് തുർക്കിയ പൊലീസ് ഇടപ്പെട്ടു. വെസ്റ്റ്ബാങ്കിലെ റാമല്ലയിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. വീണ്ടും ആക്രമണം ആശുപത്രിയിലേക്ക് ചൊവ്വ രാത്രിയുണ്ടായ റോക്കറ്റ് ആക്രമണത്തിനു പിന്നാലെ, ഗാസയിലേക്ക് ഇസ്രയേൽ നടത്തിയ മറ്റ് ആക്രമണങ്ങളിൽ ബുധനാഴ്ച 55 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ മേഖലയിലെ ജബാലിയയിലെ വീടുകളിലേക്ക് നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലുണ്ടായ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 12 പേർ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ബാനി സുഹൈല, ഗാസ തുറമുഖം തുടങ്ങിയ ഇടങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് മറ്റുള്ളവർ കൊല്ലപ്പെട്ടത്. ഏഴുമുതൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 4500 ഭവനസമുച്ചയം, 12,000 വീട് എന്നിവ തകർന്നു. 3300 പേർ കൊല്ലപ്പെട്ടു. 12,500 പേർക്ക് പരിക്കേറ്റു.

ദേശാഭിമാനി 19 Oct 2023 2:30 am

സമസ്തയിൽ സംഭവിക്കുന്നത് ;
 മുസ്ലിംലീഗിലും

കേരളത്തിൽ മുസ്ലിംലീഗ് രൂപംകൊള്ളുന്നതിന് ഒരു പതിറ്റാണ്ടു മുമ്പ് പ്രവർത്തനമാരംഭിച്ച പണ്ഡിതസഭയാണ് ‘സമസ്ത’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ 1926ൽ കോഴിക്കോട് ടൗൺ ഹാളിൽ ചേർന്ന സുന്നി പണ്ഡിത സംഗമത്തിലായിരുന്നു സമസ്തയുടെ പിറവി. ഇന്നത്തെ മുസ്ലിംലീഗിന്റെ സ്വാതന്ത്ര്യപൂർവ രൂപമായ സർവേന്ത്യ മുസ്ലിംലീഗാകട്ടെ 1938ലാണ് മലബാറിൽ പ്രവർത്തനമാരംഭിക്കുന്നത്. സമസ്ത ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെയോ രാഷ്ട്രീയ വിചാരധാരയുടെയോ സ്വപ്ന സന്തതിയല്ല. സമസ്തയ്ക്ക് ഒരു രാഷ്ട്രീയപാർടിയോടും വിധേയത്വമോ വിരോധമോ ഇല്ല. മത, സാംസ്കാരിക, പ്രബോധന, വിദ്യാഭ്യാസ മണ്ഡലങ്ങളാണ് അതിന്റെ കർമമേഖല. എന്നിട്ടും സമസ്ത മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലാണെന്ന തെറ്റായ ധാരണ പരത്താൻ ഐക്യകേരള രൂപീകരണംമുതൽ ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. സമസ്തയുടെ തലപ്പത്ത് മുഹമ്മദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ തുടങ്ങിയ ലീഗ് നേതാക്കളുടെ സജീവ സാന്നിധ്യമാണ് ഇമ്മട്ടിലുള്ള പ്രചാരണങ്ങൾക്ക് ഉപോദ്ബലകമായി വർത്തിച്ചത്. സുന്നി പ്രസ്ഥാനങ്ങളിൽ നേരത്തേ പ്രവർത്തിച്ചു തുടങ്ങിയ ബാഫഖി തങ്ങളെ, യഥാർഥത്തിൽ സമസ്ത മുസ്ലിംലീഗിന് സംഭാവന ചെയ്യുകയായിരുന്നു. വിഭജനാനന്തരം മുഹമ്മദ് സത്താർ സേട്ട് കറാച്ചിയിലേക്ക് വണ്ടി കയറിയപ്പോൾ വന്ന ഒഴിവിലേക്ക് 1948ൽ മലബാർ മുസ്ലിംലീഗിന്റെ സാരഥ്യം ബാഫഖി തങ്ങളെ ഏൽപ്പിക്കുന്നത് ഭൂരിഭാഗം വരുന്ന സുന്നികളെ മുസ്ലിംലീഗിനോട് അടുപ്പിക്കാൻ വേണ്ടിയാണ്. മുജാഹിദ് നേതാവായ കെ എം മൗലവിയാണ്, ബാഫഖി തങ്ങളെപ്പോലെ അറിയപ്പെടുന്ന ഒരു സുന്നി നേതാവായിരിക്കണം പാർടിയുടെ തലപ്പത്തെന്ന് നിഷ്കർഷിച്ചതത്രെ. ബാഫഖി തങ്ങളാകട്ടെ സമസ്തയുടെ തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കാൻ ശുഷ്കാന്തി കാട്ടിയെന്നു മാത്രമല്ല, മുസ്ലിംലീഗിനെ സമസ്തയുടെ വഴിക്ക് നടത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് എം ഇ എസ്, ഇസ്ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റി എന്നീ സംഘടനകളുടെ മതപരമായ കാഴ്ചപ്പാടിനോട് സമസ്ത പണ്ഡിതന്മാർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ മുസ്ലിംലീഗ് നേതൃത്വത്തെക്കൊണ്ട് അതംഗീകരിപ്പിക്കുന്നതിൽ വിജയിച്ചത്. ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ 1970 ഒക്ടോബർ 17ന് സമസ്ത മുശാവറ (കൂടിയാലോചന സമിതി) പാസാക്കിയ എം ഇ എസിന് എതിരായ പ്രമേയം അംഗീകരിക്കുകയും ആ സംഘടനയുമായുള്ള ബന്ധം വേർപ്പെടുത്താൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. തെരഞ്ഞെടുപ്പിൽ സുന്നികളെ അല്ലാത്തവരെ സ്ഥാനാർഥികളാക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടാൻമാത്രം സമസ്തയ്ക്ക് അക്കാലത്ത് ലീഗിന്റെമേൽ ആധിപത്യമുണ്ടായിരുന്നു. അതേസമയം, മുസ്ലിംലീഗും സമസ്തയും ഒന്നാണെന്നും പാർടിയുടെ ഇംഗിതങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥമായ ഒരു പണ്ഡിതവേദിയാണ് സമസ്തയെന്നും ഒരു വിഭാഗം ലീഗ് നേതാക്കൾ വാദിക്കുകയും ആ വഴിക്ക് സമ്മർദങ്ങൾ ചെലുത്താൻ ശ്രമിക്കുകയും ചെയ്തു. സംഘടനയുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന് സമസ്ത അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ‘സമസ്തയ്ക്ക് ഒരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാർടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്.’ (1979 നവംബർ 29ന് ഉള്ളാൾ കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തിന്റെ പ്രമേയം) കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം കേരളത്തിൽ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ അടിത്തറ കെട്ടിപ്പൊക്കിയിരിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയിലാണ്. ബിജെപിയോടും ആർഎസ്എസിനോടും ഇല്ലാത്ത വിരോധമാണ് ഇടതുപക്ഷത്തോട് പൊതുവെയും സിപിഐ എമ്മിനോട് വിശേഷിച്ചും ചില ലീഗ് നേതാക്കൾ വച്ചുപുലർത്തുന്നത്. പ്രത്യയശാസ്ത്രപരമായ കമ്യൂണിസം മതനിരാസമാണെന്നും വിശ്വാസികൾക്ക് കമ്യൂണിസ്റ്റുകളുമായി യോജിക്കാൻ സാധ്യമല്ലെന്നും ലീഗ് നേതൃത്വവും ചുരുക്കം പണ്ഡിതന്മാരും ചില ബുദ്ധിജീവി നാട്യക്കാരും ഇന്നും പാടി നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കമ്യൂണിസ്റ്റ് വിരുദ്ധത മുസ്ലിങ്ങളിലും ക്രൈസ്തവരിലും കുത്തിവച്ചത് സാമ്രാജ്യത്വശക്തികളാണ്. മുസ്ലിം ലോകത്ത് കമ്യൂണിസ്റ്റ് വിരുദ്ധ ആശയഗതി വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച സലഫിസം ഒരു സാമ്രാജ്യത്വ സൃഷ്ടിയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സമ്മതിക്കുകയുണ്ടായി. ശക്തമായ എതിർപ്പിനിടയിലും കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിനിടയിൽ കമ്യൂണിസ്റ്റ് പാർടികൾക്ക് സ്വാധീനം നേടാൻ സാധിച്ചതിന്റെ കഥ ചരിത്രകാരൻ റോളാണ്ട് മില്ലർ ‘മാപ്പിള മുസ്ലിംസ് ഓഫ് കേരള’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. മുസ്ലിംലീഗിന് വർഗീയതയുടെ അയിത്തം കൽപ്പിച്ച് സ്വാതന്ത്ര്യലബ്ധി തൊട്ട് രണ്ടു പതിറ്റാണ്ട് കോൺഗ്രസ് അകറ്റിനിർത്തിയിട്ടും ഇടതുപക്ഷവുമായി കൈകോർക്കാൻ തയ്യാറാകാതിരുന്ന ലീഗ് നേതൃത്വത്തിന്റെ അബദ്ധത്തെക്കുറിച്ച് മുസ്ലിംലീഗിന്റെ മുതിർന്ന ദേശീയ നേതാവും ബുദ്ധിജീവിയുമായ റാസാ ഖാൻ ‘വാട്ട് പ്രൈസ് ഫോർ ഫ്രീഡം’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.’ എന്നിട്ടും, മുസ്ലിങ്ങളോടുള്ള കമ്യൂണിസ്റ്റ് പാർടിയുടെ നിലപാട് സഹായകരവും പ്രോത്സാഹനജനകവുമായിരുന്നു. മലബാറിൽ മുസ്ലിങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നിട്ടും സർക്കാർ ഒരുതരത്തിലുള്ള ശത്രുതയും കാണിച്ചില്ല. യഥാർഥത്തിൽ അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനുള്ള മനസ്സറിഞ്ഞുള്ള താൽപ്പര്യം കാണിക്കുകയാണ് ചെയ്തത്. കമ്യൂണിസത്തിന് എതിരെ ലീഗുകാർ ആവശ്യപ്പെട്ട ‘ഫത്വ’ നൽകാൻ ഇതുവരെ സമസ്ത തയ്യാറായിട്ടില്ല. കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് ഫത്വ നൽകിയാൽ നാളെ ലീഗ് അതിന്റെ നിലപാട് മാറ്റില്ലെന്ന് ആർക്ക് ഉറപ്പുനൽകാൻ സാധിക്കും. സുന്നികളുടെ ആധികാരിക സംഘടനയെ മുഴുവനായി വിഴുങ്ങാനുള്ള ലീഗിലെ ഒരു വിഭാഗം നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ഫലശ്രുതിയാണ് 1989ൽ സമസ്തയിലുണ്ടായ പിളർപ്പ്. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സമസ്തയും അതിന്റെ പോഷക ഘടകങ്ങളും കഴിഞ്ഞ 35 വർഷംകൊണ്ട് കരഗതമാക്കിയ വിസ്മയാവഹമായ നേട്ടങ്ങളും വിപ്ലവകരമായ മാറ്റങ്ങളും കേരളീയ മുസ്ലിം സമൂഹത്തിന്റെ ചരിത്രംതന്നെ മാറ്റിയെഴുതി. സമുദായത്തിന്റെ അട്ടിപ്പേറവകാശം തങ്ങൾക്കാണെന്ന ലീഗിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനുമേറ്റ പ്രഹരമായിരുന്നു കാന്തപുരത്തിന്റെ മുന്നേറ്റം. സമസ്തയെ തങ്ങളുടെ വരുതിയിൽ നിർത്തണമെന്നും സംഘടനയെ മുസ്ലിംലീഗിന്റെ റിക്രൂട്ടിങ് സെന്ററായി മാറ്റിയെടുക്കണമെന്നുമുള്ള ലീഗിന്റെ വാശിക്കുള്ള മറുപടിയായിരുന്നു ശംസുൽഉലുമ ഇ കെ അബൂബക്കർ മുസ്ല്യാരുടെയും കാന്തപുരത്തിന്റെയും നേതൃത്വത്തിൽ സമസ്തയുടെ 60–-ാം വാർഷികം 1985ൽ കോഴിക്കോട്ട് കൊണ്ടാടിയത്. ലീഗ് നേതാക്കളെ മുഴുവൻ മാറ്റിനിർത്തി കോഴിക്കോടിനെ ഞെട്ടിച്ച സമ്മേളനവേദി പണ്ഡിതന്മാരുടെ പ്രഭാവവും കരുത്തും തെളിയിച്ചപ്പോൾ ലീഗ്നേതൃത്വത്തിന് പത്തി മടക്കേണ്ടിവന്നു. എറണാകുളത്തെ സുന്നി സമ്മേളനത്തിലേക്ക് ആരും പോകരുതെന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനം കേട്ട് ജനലക്ഷങ്ങൾ തെക്കോട്ടൊഴുകിയത് ലീഗിന്റെ സമുദായ കുത്തക തകർത്തായിരുന്നു. അതോടെ, വെകിളി പിടിച്ച ലീഗ് നേതൃത്വം ഇ കെ യ്ക്കും എ പിക്കുമെതിരെ അധിക്ഷേപങ്ങളും പരിഹാസ്യങ്ങളും വിതറി. മുസ്ലിംലീഗിന്റെ നേതാവായിരുന്ന സെയ്തുമ്മർ ബാഫഖി തങ്ങളുമായുള്ള ഇ കെയുടെ അടുപ്പമാണ് പട്ടിക്കാട്ജാമിഅ നൂരിയയ്യിൽനിന്ന് കോൺഗ്രസുകാരനായ ശംസുൽ ഉലമയെ പുകച്ചുചാടിക്കാൻ ലീഗ്നേതൃത്വത്തെ പ്രേരിപ്പിച്ചത്. അന്ന് അഖിലേന്ത്യാ ലീഗും ഇന്ന് ഇന്ത്യൻ നാഷണൽ ലീഗും ഇടതുപക്ഷത്തിന്റെ ഭാഗമായി നീങ്ങുന്നതും അധികാരപങ്കാളിത്തം നിർവഹിക്കുന്നതും ലീഗിന് സഹിക്കുന്നില്ല. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തതുമുതൽ ചരിത്രം മറ്റൊരു വഴിക്ക് ആവർത്തിക്കപ്പെടുകയാണ്. പണ്ഡിതസഭ എന്ന നിലയിൽ സമസ്തയ്ക്ക് സ്വന്തമായി അന്തസ്സാർന്ന അസ്തിത്വവും പ്രവർത്തന പാരമ്പര്യവും ആദർശനിഷ്ഠയും ഉണ്ടെന്നും ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ വാലായി പ്രവർത്തിക്കേണ്ട സംഘടനയല്ല സമസ്തയെന്നും ജിഫ്രി തങ്ങൾ ഉറച്ചുവിശ്വസിക്കുന്നതായി ആർക്കും വായിച്ചെടുക്കാനാകും. ഈ നിലപാട് ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ പിത്തലാട്ടങ്ങൾക്കു മുന്നിൽ മുട്ടുമടക്കുന്ന പ്രകൃതമല്ല ജിഫ്രി തങ്ങളുടേത്. സമസ്തയുടെ അമരത്ത് തങ്ങൾ വരുന്നത് തടയാൻ കുഞ്ഞാലിക്കുട്ടിയും മറ്റും കളിച്ച കളികളെല്ലാം പരാജയപ്പെടുത്തിയാണ് തങ്ങൾ ഇവിടെവരെ എത്തിയത്. ലീഗ്നേതൃത്വത്തിന്റെ ദുശ്ശാഠ്യത്തിനു മുന്നിൽ അദ്ദേഹം നിർഭയനായി നിൽക്കുന്നുവെന്നാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ കാതൽ. പടലപ്പിണക്കങ്ങൾ ഉണ്ടാകുമ്പോൾ നിഷ്പക്ഷമായും അവധാനതയോടെയും കൈകാര്യം ചെയ്യേണ്ടത് പാണക്കാട്ടെ തങ്ങന്മാരാണ്. നിലവിലെ പ്രസിഡന്റ് സാദിഖലി ശിഹാബിൽനിന്ന് കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ജിഫ്രി തങ്ങളെ പരോക്ഷമായി പരിഹസിക്കുകയും ലീഗുകാരെ അദ്ദേഹത്തിനെതിരെ ഇളക്കിവിടുകയും ചെയ്യുന്ന പി എം എ സലാമിന്റെ ശൈലി രംഗം വഷളാക്കുകയേയുള്ളൂ. (ഐഎൻഎൽ സംസ്ഥാന ജനറൽ 
സെക്രട്ടറിയാണ് ലേഖകൻ)

ദേശാഭിമാനി 19 Oct 2023 1:00 am

സ്വവർഗ വിവാഹം : ഇനി തീരുമാനിക്കേണ്ടത്‌ കേന്ദ്രം

രാജ്യത്തെ സ്വവർഗ പങ്കാളികളും സ്വവർഗാനുരാഗികളും നേരിടുന്ന പ്രശ്നങ്ങളെല്ലാം അംഗീകരിച്ചു; എന്നാൽ, പരിഹാരം കോടതിയുടെ കൈവശമല്ല–- സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നിഷേധിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ കാതൽ ഇതാണ്. സ്വവർഗ പങ്കാളികൾക്ക് ‘സിവിൽ യൂണിയൻ’ ആകാമെന്നും ഇവർക്ക് കുട്ടികളെ ദത്തെടുക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും വിധിച്ചത് ന്യൂനപക്ഷമായി. സ്വന്തം ഇഷ്ടപ്രകാരം ആരെയും വിവാഹം കഴിക്കാനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. അതേസമയം, നിയമപ്രകാരം വിവാഹം നിയന്ത്രിക്കുന്നതിനാലാണ് ഇന്നത്തെ നിലയിലുള്ള സാമൂഹ്യ, നിയമ പ്രസക്തി ഇതിനു കൈവന്നിട്ടുള്ളതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വ്യക്തിതാൽപ്പര്യങ്ങൾക്ക് ഉപരിയായി സാമൂഹ്യപദവിയും ചേരുന്നതാണ് വിവാഹത്തിന്റെ അടിസ്ഥാനപരമായ പ്രാധാന്യമെന്ന് ജസ്റ്റിസുമാർ എസ് രവീന്ദ്രഭട്ട്, പി എസ് നരസിംഹ, ഹിമാ കോലി എന്നിവർ ഭൂരിപക്ഷവിധിയിൽ പറഞ്ഞു. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വരുത്താനുള്ള അധികാരം പൂർണമായും പാർലമെന്റിനാണെന്നും ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി. സ്വവർഗാനുരാഗികൾക്ക് പങ്കാളികളെ തെരഞ്ഞെടുക്കാനും ഒന്നിച്ച് കഴിയാനും ജീവിതം ആസ്വദിക്കാനും അവകാശമുണ്ടെന്ന് പരമോന്നത നീതിപീഠം നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. ഇവരുടെ സംരക്ഷണത്തിനായി മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. പൊലീസ് സ്റ്റേഷനുകളിൽ വിളിച്ചുവരുത്തി ഇവരെ അവഹേളിക്കരുതെന്നും നിർദേശിച്ചു. സ്വവർഗാനുരാഗികളെ അരാജകവാദികളായോ സാമൂഹ്യവിരുദ്ധരായോ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് കോടതി നൽകിയത്. ചുരുക്കത്തിൽ സ്വവർഗ ദമ്പതികൾക്ക് ഒന്നിച്ചുകഴിയാം; വിവാഹമെന്ന സാമൂഹ്യസ്ഥാപനത്തിന്റെ പദവി കിട്ടില്ലെന്നുമാത്രം. ഈ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരമാണ് കോടതി നിർദേശിക്കുന്നത്. ജനങ്ങൾക്കാണ് ഇത്തരം കാര്യങ്ങളിൽ അന്തിമവാക്ക് പറയാൻ കഴിയുക. അതായത്, പാർലമെന്ററി ജനാധിപത്യസംവിധാനത്തിൽ പാർലമെന്റിനാണ് നിയമനിർമാണ അധികാരം. സ്വവർഗാനുരാഗികൾ നേരിടുന്ന വിവേചനങ്ങളും അടിച്ചമർത്തലുകളും പൊതുവെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. മത–- സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർടികളും സ്വവർഗാനുരാഗികളെ തള്ളിപ്പറയുന്നില്ല. എന്നാൽ, നിയമപരമായ കുടുംബസംവിധാനത്തിന്റെ നിർവചനപരിധിയിൽ സ്വവർഗബന്ധങ്ങളെ കൊണ്ടുവരുന്നതിനെ ഇതിൽ പലരും നഖശിഖാന്തം എതിർക്കുന്നു. മനുഷ്യജീവിതവും സമൂഹവും നിശ്ചലമായ ജലാശയമല്ല. സാമൂഹ്യമാറ്റങ്ങളും നവോത്ഥാനവും വഴിയാണ് ഇന്നത്തെ അവസ്ഥയിൽ സമൂഹം എത്തിയത്. ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ ചിന്താഗതിയെയും സംസ്കാരത്തെയും സ്വാധീനിക്കും. ദാമ്പത്യം, ലൈംഗികത, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ തുറന്ന ചിന്തയും സംവാദങ്ങളും വരുംനാളുകളിൽ വിപുലമായ തോതിൽ ഉറപ്പായും ഉണ്ടാകും. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം എന്നത് ലിംഗപരമായ ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും ബാധകമാണ്. ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കൃതരുടെയും ആകുലതകളും ദൈന്യതയും പരിഗണിക്കുന്ന ഭരണനേതൃത്വത്തിനു മാത്രമേ സ്വവർഗാനുരാഗികൾ അടക്കമുള്ളവരുടെ ആശങ്കകളും പരിഹരിക്കാൻ കഴിയുകയുള്ളൂ. നിയമങ്ങളിൽ കാലോചിത പരിഷ്കാരം വേണം. നിയമപരിഷ്കാരം കോടതിയുടെ ചുമതലയല്ല; നിയമനിർമാണത്തിൽ അപാകമുണ്ടെങ്കിൽ കോടതിക്ക് ഇടപെടാം. എന്നിരുന്നാലും പുതുതായി നിയമം കൊണ്ടുവരാൻ കോടതിക്ക് കഴിയില്ല. പൗരന്മാരുടെ ഇച്ഛയ്ക്ക് അനുസൃതമായി നിയമങ്ങൾ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണ്. സ്വവർഗപങ്കാളികൾ സാമൂഹ്യയാഥാർഥ്യമാണെന്ന് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നു. ഇവിടെനിന്ന് മുന്നോട്ടുപോകേണ്ടത് കേന്ദ്രസർക്കാരാണ്. രാജ്യത്തിനാവശ്യമായ നിയമങ്ങൾ വേണ്ടത്ര വ്യക്തതയോടെ, യഥാസമയം രൂപപ്പെടുത്താൻ ഇച്ഛാശക്തിയുള്ളവരെ തെരഞ്ഞെടുക്കുക വഴി മാത്രമേ ഈ ആവശ്യം നിറവേറ്റാനാകൂ. ഓരോ വിഷയത്തിലും ധ്രുവീകരണം സൃഷ്ടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും വെമ്പൽകൊള്ളുന്നവർക്ക് ഇതിനൊന്നും സമയം ലഭിക്കില്ല. സങ്കുചിത അജൻഡ മുന്നോട്ടുകൊണ്ടുപോകാൻ തിരക്കിട്ട് നിയമങ്ങൾ കൊണ്ടുവരുന്ന കേന്ദ്രസർക്കാർ സ്വവർഗാനുരാഗികളുടെ വിഷയത്തിൽ സുപ്രീംകോടതി നിർദേശത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ സാധ്യതയില്ല.

ദേശാഭിമാനി 19 Oct 2023 1:00 am

വികസനത്തിന്റെ തുറന്നമുഖം - എം വി ഗോവിന്ദൻ എഴുതുന്നു

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെന്നതുപോലെ രണ്ടാം പിണറായി സർക്കാരും വികസനക്ഷേമ രംഗങ്ങളിൽ നിർണായകമായ കാൽവയ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തികവളർച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹ്യ പശ്ചാത്തല സൗകര്യവികസനത്തിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. വിഴിഞ്ഞം പദ്ധതി അതിനുള്ള മികച്ച ഉദാഹരണമാണ്. കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ വാണിജ്യരംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതിയാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യാഥാർഥ്യമാകുന്നത്. വിഴിഞ്ഞം തുറമുഖത്ത് ആദ്യം എത്തിയ കപ്പൽ, ചൈനയിൽനിന്നുള്ള ‘ഷെൻ ഹുവ 15’ ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15ന് സ്വീകരണം നൽകിയപ്പോൾ സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങളാണ് ചിറകുവിരിച്ചത്. സർക്കാരിന്റെ എല്ലാ പദ്ധതികളെയും പരിപാടികളെയും വിമർശിക്കുകയും പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയും പതിവാക്കിയ കോൺഗ്രസും യുഡിഎഫും വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ അതിന് തയ്യാറാകാതിരുന്നത് പദ്ധതിയുടെ വൻ വികസനസാധ്യതകളും അതിനോട് ജനങ്ങൾക്കുള്ള മതിപ്പും കാരണമാണ്. ടെക്നോപാർക്ക് സ്ഥാപിച്ച് സംസ്ഥാനത്തെ ഐടി വികസനത്തിന് നേതൃത്വം നൽകിയ ഇ കെ നായനാരുടെ ദീർഘവീക്ഷണമാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതിലും നിഴലിച്ചുകാണുന്നത്. 1996ലാണ് പ്രാഥമിക നടപടിക്ക് തുടക്കമായത്. അന്നുമുതൽ ഇന്നുവരെ തുറമുഖത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും വ്യക്തമായ പങ്കുണ്ട്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ ടെൻഡർ നടപടികളിലേക്കുവരെ കടന്നതാണ്. ചൈനീസ് കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. എന്നാൽ, സുരക്ഷാകാരണങ്ങളാൽ നിർമാണത്തിനുള്ള അനുവാദം കേന്ദ്ര സർക്കാർ നൽകിയില്ല. അന്ന് പൊതുമേഖലയിൽ (ലാൻഡ് ലോഡ് മോഡൽ) വിഭാവനംചെയ്ത പദ്ധതിയാണ് തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വകാര്യ പങ്കാളിത്തത്തിൽ നടത്താൻ തീരുമാനിച്ചതും അവസാനം അദാനിയുടെ കൈകളിൽ എത്തിയതും. സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ കേരളതാൽപ്പര്യം ഹനിക്കുന്ന വ്യവസ്ഥകളെയാണ് അന്ന് ഇടതുപക്ഷം എതിർത്തത്. ചെറിയൊരു തുകയൊഴിച്ച് ബാക്കിയെല്ലാ ചെലവും കേരള സർക്കാരിന്റെ ചുമലിൽ അടിച്ചേൽപ്പിക്കുന്നതാണ് കരാർ എന്നതിനാലാണ് പ്രതിഷേധം ഉയർത്തിയത്. പദ്ധതിയെ ഒരിക്കലും സിപിഐ എമ്മോ ഇടതുപക്ഷമോ എതിർത്തിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരും മൻമോഹൻസിങ് സർക്കാരും പദ്ധതി കൈയൊഴിയാൻ തീരുമാനിച്ചപ്പോൾ വിഴിഞ്ഞംമുതൽ അയ്യൻകാളി ഹാൾവരെ 2013 ഏപ്രിൽ 19ന് എൽഡിഎഫ് മനുഷ്യച്ചങ്ങല തീർത്തതും ചരിത്രമാണ്. അന്ന് മനുഷ്യച്ചങ്ങലയുടെ ആദ്യകണ്ണിയായത് അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. പദ്ധതിക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നിലയുറപ്പിച്ചിരുന്നുവെന്ന യുഡിഎഫിന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് വ്യക്തമാക്കാൻ ഈ സംഭവംമാത്രം മതിയാകും. മാത്രമല്ല, പദ്ധതിയുടെ ഓരോ ഘട്ടത്തിലും തടസ്സങ്ങൾ വകഞ്ഞുമാറ്റി പദ്ധതി യാഥാർഥ്യത്തിലേക്ക് നയിച്ചത് ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഫലമാണെന്ന കാര്യം ആർക്കും മറച്ചുവയ്ക്കാനാകില്ല. ഓഖി ചുഴലിക്കാറ്റും കോവിഡ് മഹാമാരിയും പദ്ധതി പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു. ബിജെപിയും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും പരിസ്ഥിതി മൗലികവാദികളും സംയുക്തമായി ഉയർത്തിയ പ്രതിഷേധം, ചില ജാതിമത സംഘടനകൾ നടത്തിയ സമരങ്ങൾ എന്നിവയെല്ലാം അതിജീവിച്ചാണ് പദ്ധതിയെ എൽഡിഎഫ് സർക്കാർ വിജയത്തിലേക്ക് എത്തിച്ചത്. ഇടതുപക്ഷം ഈ പദ്ധതിയുടെ വിജയത്തിനായി എന്താണ് ചെയ്തതെന്ന യുഡിഎഫ് വിമർശം കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാണ്. എൽഡിഎഫ് സർക്കാർ ചെയ്ത ചില കാര്യങ്ങൾമാത്രം ഇവിടെ വിവരിക്കാം.1. കരാർ പ്രകാരം കൈമാറേണ്ട മിച്ചം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു 2. തുറമുഖ നിർമാണത്തിനുള്ള കരിങ്കല്ല് കണ്ടെത്തുന്നതിൽ കരാർ കമ്പനി പ്രതിസന്ധികൾ നേരിട്ട സാഹചര്യത്തിൽ, പുതിയ ക്വാറികൾക്ക് അനുമതികൾ നൽകി കരിങ്കല്ല് സംഭരിക്കുന്നതിന് സർക്കാർ തയ്യാറായി. ഇതിനായി വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കി. 3. കേന്ദ്ര സർക്കാരിൽനിന്ന് പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്കീമിന്റെ അന്തിമ അംഗീകാരം നേടിയെടുത്തു. ഇപ്രകാരം കേന്ദ്ര സർക്കാരിൽനിന്ന് 816 കോടി രൂപ പദ്ധതിക്ക് ലഭ്യമാക്കാനായി. 4. എൽഡിഎഫ് സർക്കാർ അധികാരമേറുമ്പോൾ 350 മീറ്റർ നീളം മാത്രമായിരുന്ന പുലിമുട്ട് 2460 മീറ്ററാക്കി നിർമിച്ചു. അതായത് കേവലം അഞ്ചു ശതമാനമായിരുന്ന നിർമാണം 68 ശതമാനത്തിലേക്ക് എത്തിച്ചു. 2960 മീറ്റർ നീളമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കേണ്ടത്. 5. ഡ്രെഡ്ജിങ് ആൻഡ് റിക്ലമേഷൻ പണികളുടെ 68 ശതമാനം പൂർത്തീകരിച്ചു. 6. ബെർത്തിന്റെ നിർമാണം ആരംഭിച്ചതും 82 ശതമാനത്തോളം പൂർത്തീകരിച്ചതും ഈ സർക്കാരിന്റെ കാലയളവിലാണ്. 7. തുറമുഖത്തിനുള്ള വൈദ്യുതി ലഭ്യമാകുന്നതിന് കാട്ടാക്കടയിൽനിന്ന് 220 കെവി ലൈൻ സ്ഥാപിച്ചു. ഇതിനായി 220 കെവി സബ്സ്റ്റേഷൻ തുറമുഖത്ത് സ്ഥാപിച്ചു കമീഷൻ ചെയ്തു. 8. തുറമുഖത്തിന്റ പ്രവൃത്തിക്ക് ആവശ്യമായ നിരവധി കെട്ടിടങ്ങൾ കമീഷൻ ചെയ്തു. ഗേറ്റ് കോംപ്ലക്സ് പൂർത്തിയാക്കി തുറന്നുകൊടുത്തു. 9. 130 ഏക്കർ വിസ്തീർണമുള്ള കണ്ടെയ്നർ യാർഡിന്റെ 40 ഏക്കർ പൂർത്തീകരിച്ചു. പദ്ധതി യാഥാർഥ്യമാക്കണമെന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പ്രതിഫലനമായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാൻ കഴിയൂ. ഇതൊന്നും കാണാതെ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ രംഗത്തുവരുന്നവരുടെ വെപ്രാളം മനസ്സിലാക്കാൻ പ്രയാസമില്ല. ആദ്യകപ്പലിന് നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ എല്ലാവരും ഒത്തൊരുമിച്ചാൽ കേരളത്തിൽ അസാധ്യമായത് ഒന്നുമില്ല. വികസനകാര്യത്തിലെങ്കിലും സർക്കാരിനൊപ്പം നിൽക്കാൻ യുഡിഎഫ് തയ്യാറാകുമോ? ലൈഫ് പദ്ധതി തകർക്കാൻ ശ്രമിച്ച, കെ ഫോണിനെതിരെ രംഗത്തു വന്ന യുഡിഎഫ് ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി വികസനകാര്യങ്ങളിൽ സർക്കാരിനൊപ്പം നിൽക്കാൻ തയ്യാറാകണം. ഏത് സർക്കാരാണ് കരാർ ഒപ്പിട്ടതെന്ന് നോക്കാതെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇടതുപക്ഷം തയ്യാറായത് വികസനകാര്യത്തിൽ സംസ്ഥാനത്തിന്റെ താൽപ്പര്യത്തിനൊപ്പം നിൽക്കുകയെന്ന സമീപനത്തിന്റെ ഭാഗമായാണ്. സിപിഐ എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനം എറണാകുളത്ത് ചേർന്നപ്പോൾ മുന്നോട്ടുവച്ച നവകേരളത്തിനുള്ള പാർടി കാഴ്ചപ്പാടിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. വിഴിഞ്ഞം പദ്ധതി വിജയകരമായി മുന്നേറിയപ്പോൾ സ്ഥലവാസികൾ ചില ആശങ്കകൾ ഉയർത്തി. മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകി അവരുടെ ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കാനും പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിച്ചത്. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആറ് ആവശ്യത്തിനും പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചത്. ഈ സമരത്തെ ഉപയോഗിച്ച് പദ്ധതിക്ക് എങ്ങനെ തടയിടാം എന്നതായിരുന്നു പ്രതിപക്ഷം സ്വീകരിച്ച സമീപനം. എൽഡിഎഫിന്റെ ഭരണത്തിൽ ഒരു വികസനവും വന്നുകൂടാ എന്ന കുബുദ്ധിയാണ് യുഡിഎഫിന്. എന്നാൽ, ആ ചൂണ്ടയിൽ കൊത്താൻ ജനങ്ങൾ തയ്യാറായില്ല. വാഗ്ദാനം പാലിക്കുന്ന, പറഞ്ഞതുചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അതവരുടെ അനുഭവമാണ്. ഗെയിൽ പൈപ്പ് ലൈനും ഇടമൺ കൊച്ചി പവർഹൈവേയും വാട്ടർ മെട്രോയും ദേശീയപാത വികസനവും കണ്ണൂർ വിമാനത്താവളവും കൊച്ചിമെട്രോയും മറ്റും യാഥാർഥ്യമായതിന്റെ അനുഭവം. പദ്ധതിക്കെതിരെ കുത്തിത്തിരിപ്പുകൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച ഒരു പത്രംതന്നെ ആദ്യകപ്പൽ അടുത്തപ്പോൾ പറഞ്ഞത് കേരളത്തിന്റെ ഷെൻ ഷെൻ (തുറമുഖം വന്നതോടെ വൻ തോതിൽ വികസിച്ച ചൈനയിലെ നഗരം) ആകും തിരുവനന്തപുരം എന്നാണ്. തൊഴിലവസരങ്ങളുടെ ചാകര തന്നെയാണ് ഉണ്ടാകാൻ പോകുന്നതെന്നും ഈ പത്രം തലക്കെട്ടു നൽകി. പദ്ധതി യാഥാർഥ്യമാകുമെന്ന് വന്നപ്പോൾ അതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ ഒളിപ്പിച്ചുവയ്ക്കാൻ കഴിയാത്ത സ്ഥിതി സംജാതമായി. 25,000 വരെ കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകളായ മദർഷിപ്പുകൾക്ക് അടുക്കാൻ കഴിയുന്ന തുറമുഖമായിരിക്കും വിഴിഞ്ഞം. ഇത്തരം കപ്പലുകൾ അടുക്കാൻ 20 മീറ്ററെങ്കിലും ആഴമുള്ള തീരം വേണം. അത് വിഴിഞ്ഞത്തുണ്ട്. ഇത്തരം മദർഷിപ്പുകൾ നങ്കൂരമിടാൻ കഴിയുന്ന തുറമുഖങ്ങൾക്കുള്ള വികസനസാധ്യത വളരെ വലുതാണ്. അന്തർദേശീയ കണ്ടെയ്നർ ട്രാഫിക് നിലവിൽ ശ്രീലങ്കയിലെ കൊളംബോ, സിംഗപ്പുർ, സലാല എന്നീ തുറമുഖങ്ങളിലാണുള്ളത്. ഇനി വിഴിഞ്ഞത്തും അത് സാധ്യമാകും. ചെറു തുറമുഖങ്ങളിൽനിന്ന് കണ്ടെയ്നറുകളിൽ ചരക്കുകൾ ചെറുകപ്പലുകൾ വഴിയോ കരമാർഗമോ എത്തിച്ച് മദർഷിപ്പുകളിലേക്ക് കയറ്റാം. അതുപോലെ മദർഷിപ്പുകളിൽനിന്ന് ചരക്കുകൾ ചെറുകപ്പലുകളിലേക്കും മാറ്റുന്ന ട്രാൻഷിപ്പ് പോയിന്റായി വിഴിഞ്ഞം മാറും. അതോടൊപ്പം ഔട്ടർ റിങ് റോഡ്, സാറ്റലൈറ്റ് സിറ്റി, വ്യാവസായിക വാണിജ്യപാർക്കുകൾ വിദ്യാഭ്യാസ ആരോഗ്യ ഗ്രാമങ്ങൾ, ടൂറിസം ഹബ്ബുകൾ തുടങ്ങി നിരവധി പ്രോജക്ടുകൾ ഇതിന്റെ ഭാഗമായി വരും. കൊച്ചിയെപോലെതന്നെ വാണിജ്യനഗരമായി തിരുവനന്തപുരവും മാറും. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കേരളത്തിന്റെ വികസനഭൂമിക അടിമുടി മാറ്റുന്ന വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതെന്ന് ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും.

ദേശാഭിമാനി 19 Oct 2023 1:00 am

ബക്കറ്റിലെ വെള്ളമല്ല, കടല്‍ തന്നെ

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മ്ലാനവദനനായി ബ്രിട്ടാസിറങ്ങിപ്പോയി 2003 ഫെബ്രുവരി 19ന് മുത്തങ്ങയില്‍ വെടിവെപ്പ് നടന്നു. ഞാന്‍ വിവരമൊന്നും അറിയാതെ തിരുവനന്തപുരത്തായിരുന്നു. ഡയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ധര്‍ണയൊക്കെ കഴിഞ്ഞ് എന്തോ ഒരു കാര്യമന്വേഷിക്കാന്‍ സെക്രട്ടേറിയറ്റ് അനക്‌സിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ പോയപ്പോഴാണ് പ്രശസ്ത പത്രപ്രവര്‍ത്തകനും സുഹൃത്തുമായ സോമനാഥിനെ കാണുന്നത്. സോമനാണ് മുത്തങ്ങയില്‍ നടന്ന സംഭവങ്ങള്‍ എന്നോട് പറയുന്നത്. കുറേയധികം ആദിവാസികള്‍ മരിച്ചു എന്നാണ് വിവരം എന്നും പറഞ്ഞു. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ ടി.വി. ചാനല്‍ വാര്‍ത്തകളേ ഉണ്ടായിരുന്നുള്ളു. രാത്രി ട്രെയിനിന് കയറി കോഴിക്കോട്ടേക്ക് പോന്നു.അന്ന് നിയമസഭ നടക്കുന്ന സമയമായിരുന്നിട്ടും ആരും ഒന്നും പറഞ്ഞതായി കേട്ടില്ല. ജാനുവിന്റേയും ഗീതാനന്ദന്റേയും നേതൃത്വത്തില്‍ നടന്ന ഒരു തീവ്രവാദ പ്രവര്‍ത്തനം. അതിനോടനുബന്ധിച്ച് നടന്ന വെടിവെപ്പ്. ഇങ്ങനെ മാത്രമേ പ്രതിപക്ഷം പോലും അതിനെ കണ്ടിരുന്നുള്ളു.രണ്ട് ദിവസം കഴിഞ്ഞാണ് ഡയറ്റില്‍ നിന്നും എന്നെ അറസ്റ്റ് ചെയ്യുന്നത്. പൊതുവേ വയനാട്ടിലെ രാഷ്ട്രീയ കക്ഷികളും കുടിയേറ്റക്കാരും പ്രകൃതി സംരക്ഷണ സമിതിയും ഒക്കെ ആദിവാസികളുടെ ഭൂസമരത്തിനെതിരായിരുന്നു. അതിനവര്‍ പറഞ്ഞത് വ്യത്യസ്ത കാരണങ്ങളായിരുന്നു. തീവ്രവാദം മുതല്‍ പരിസ്ഥിതി വരെ. ഫെബ്രുവരി 18 ന് ഈയാളുകള്‍ നടത്തിയ മുത്തങ്ങ സമരഭൂമിയിലേക്കുള്ള മാര്‍ച്ചിലെ പ്രധാന മുദ്രാവാക്യം ആദിവാസികളെ മുത്തങ്ങയില്‍ നിന്നടിച്ച് പുറത്താക്കണമെന്നായിരുന്നു. ഭരണപക്ഷമായ കോണ്‍ഗ്രസും പ്രതിപക്ഷമായ CPM ഉം ചില നക്‌സല്‍ ഗ്രൂപ്പുകളും (അവരില്‍ ഭൂരിപക്ഷവും പിന്നീട് CPM ല്‍ നേരിട്ട് ചേരുകയോ പിന്തുണക്കുകയോ ഒക്കെ ചെയ്തു ) പ്രകൃതി സംരക്ഷണ സമിതിയും ഒക്കെ ഇക്കാര്യത്തില്‍ താന്‍ മുന്നേ താന്‍ മുന്നേ എന്ന നിലപാടിലായിരുന്നു. അന്ന് CPM നെ നയിച്ചിരുന്ന പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണനുമൊക്കെ ഇതേ നിലപാടുകാരായിരുന്നു.ഈ സമയത്താണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യൂതാനന്ദന്‍ ആദിവാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നത്, മുത്തങ്ങയില്‍ നടന്ന ആദിവാസി വേട്ടയ്ക്കും പൊലീസ് അതിക്രമത്തിനുമെതിരെ നിലപാടെടുക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ചിട്ടും പിണറായി നയിക്കുന്ന CPM നും പാര്‍ലിമെന്ററി പാര്‍ട്ടിക്കും അങ്ങനെയൊരു നിലപാടെടുക്കാന്‍ അപ്പോഴും കഴിയുന്നില്ല. അന്നത്തെ പാര്‍ട്ടിയും വി.എസും തമ്മിലുള്ള മുഖ്യ വൈരുധ്യം അതായിരുന്നു. പിണറായി പിന്നീട് പരിഹസിച്ച ബക്കറ്റിലെ വെള്ളമല്ല കടല്‍ തന്നെയായിരുന്നു വി.എസ് എന്നു പറയേണ്ടിവരും. പുന്നപ്ര വയലാറിന്റെ അനുഭവങ്ങളുള്ള ആളാണ് വി.എസ്. 'നിനക്ക് ദിവാനാകണം അല്ലേടാ ഡേഷ് മോനേ എന്നു ചോദിച്ചാണ് മാഷേ അന്നെന്നെ ഉപദ്രവിച്ചത് ' എന്ന് വി.എസ് എന്നോട് പറഞ്ഞത് കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലിലെ പത്താം ബ്ലോക്കിലെ സെല്ലിന്റെ മുന്നില്‍ വെച്ചാണ്. അന്നദ്ദേഹം പുന്നപ്രവയലാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടുണ്ടായ അനുഭവമാണു സൂചിപ്പിച്ചത്. പാര്‍ട്ടിക്കാര്‍ പരമാവധി പാര വെച്ചിട്ടും വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. പൊലീസുകാരുടെ അധിക്ഷേപം അറം പറ്റി. ദീര്‍ഘകാലം തിരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്നിട്ടും ജനകീയ ജനാധിപത്യ ഇടത് രാഷ്ട്രീയത്തിന്റെ സംസ്‌കാരമുള്ളതിനാലാണ് വി.എസിന് കക്ഷി രാഷ്ട്രീയ പരിഗണനക്കതീതമായി മുത്തങ്ങയിലെ ആദിവാസികളുടെ സഹനത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷ നേതാവായിരുന്നിട്ടും പൊലീസിന്റെയും സിവില്‍ ഉദ്യോഗസ്ഥരുടേയും റിപ്പോര്‍ട്ടുകളെ ആശ്രയിക്കാതെ മുത്തങ്ങ സമരഭൂമിയിലും സുല്‍ത്താന്‍ ബത്തേരി ആശുപത്രിയിലും കണ്ണൂര്‍ കോഴിക്കോട് ജയിലുകളിലും നേരിട്ട് ചെന്ന് പീഡിതരായ മനുഷ്യരെ കാണാനും കേള്‍ക്കാനും അദ്ദേഹത്തിനായി. (മുഖ്യമന്ത്രിയായ വി.എസിന് മുത്തങ്ങയടക്കമുള്ള പ്രശ്‌നങ്ങളില്‍ അതിനായില്ല)ഇത്രയും ആമുഖമായി പറഞ്ഞത് മുത്തങ്ങയുടെ പശ്ചാത്തലത്തില്‍ എന്റെ വി.എസ് അനുഭവങ്ങളോര്‍ക്കാനാണ്. ജീവിതത്തില്‍ ശതാബ്ദങ്ങള്‍ തികച്ച ആമഹാനുഭാവനോടൊന്നിച്ചുള്ള സ്മരണകള്‍ കാണെക്കാണെ കമനീയമെന്നേ പറയാനാവൂ.സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ പൊലീസുകാരുടെ സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ ആരൊക്കെയോ എനിക്കായി ഇടപെടുന്നുണ്ടെന്നു മനസിലായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മര്‍ദ്ദനത്തിനും അധിക്ഷേപത്തിനുമൊക്കെയുള്ള കാഠിന്യം കുറഞ്ഞതായും അനുഭവപ്പെട്ടു. പിന്നീട് അന്നത്തെ വി.എസിന്റെ സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ പറഞ്ഞാണ് ഞാന്‍ വിശദാംശങ്ങളറിഞ്ഞത്. എന്റെ സുഹൃത്തുക്കളായ ചില CPM അനുഭാവികള്‍ പറഞ്ഞിട്ട് വി.എസ്. പൊലീസ് അധികൃതരുമായി സംസാരിച്ചിരുന്നു. എന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ഞാന്‍ പാര്‍ട്ടിക്കാരനല്ലെന്നും ബത്തേരിയില്‍ നിന്നും ചിലര്‍ വിളിച്ചു പറഞ്ഞു പോലും. പക്ഷേ വി.എസ് അത് കാര്യമാക്കിയില്ല. കണ്ണൂര്‍ ജയിലില്‍ വെച്ച് കണ്ടപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന് വി.എസ് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. എന്നിട്ടും അദ്ദേഹം എന്നോട് 'മാഷേ നിങ്ങള്‍ ധൈര്യമായിരിക്ക് നിങ്ങളുടെ പ്രശ്‌നം ഞാനെല്ലായിടത്തും ഉന്നയിക്കാം' എന്നാണ് പറഞ്ഞത്. അതിനു ശേഷം എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ കന്റോണ്‍മെന്റ് ഹൗസില്‍ പോയി വി.എസിനെ കാണാറായിരുന്നു പതിവ്. കാര്യം നടന്നാലും നടന്നില്ലെങ്കിലും വി.എസിനെ കാണുന്നത് അന്ന് വലിയൊരു ആശ്വാസമായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ നാം പറയുന്ന കാര്യങ്ങള്‍ സാകൂതം കേട്ട് നോട്ട്പാഡില്‍ കുറിച്ചിരുന്നു അദ്ദേഹം. മറ്റൊരു രാഷ്ട്രീയ നേതാവിനേയും ഞാന്‍ കാണാറില്ലായിരുന്നു. അന്ന് വി.എസിന്റെ പെഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എല്ലാവര്‍ക്കും എന്നെ നല്ല പരിചയമായിരുന്നു. എനിക്കെപ്പോള്‍ വേണമെങ്കിലും അവിടെ പോകാമായിരുന്നു.ഒരു ദിവസം രാവിലെ ഞാന്‍ വി.എസിനെ കാണാന്‍ പോയി. എന്നെ സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും കോട്ടയം ഡയറ്റിലാണ് പോസ്റ്റു ചെയതത്. 'മുത്തങ്ങയിലൊക്കെ ഉണ്ടായിരുന്ന ആളെ വയനാട്ടില്‍ പോസ്റ്റു ചെയ്യാനാവില്ല ' എന്നായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞത്. ഇക്കാര്യം പറയാനാണ് ഞാന്‍ രാവിലെ തന്നെ വി.എസിനെ കാണാന്‍ പോയത്. (വി.എസ്. ഇടപെട്ടിട്ടും എനിക്ക് കോട്ടയത്ത് ജോയിന്‍ ചെയ്യേണ്ടി വന്നു ) അവിടെ സന്ദര്‍ശകരാരും ഉണ്ടായിരുന്നില്ല. അന്ന് വി.എസിന്റെ സ്റ്റാഫായിരുന്ന സുരേഷ് എന്നോട് പറഞ്ഞു അകത്ത് വി.എസ്. ജോണ്‍ ബ്രിട്ടാസുമായി സംസാരിക്കുകയാണെന്ന്. ഞാന്‍ പത്രമൊക്കെ നോക്കി ബ്രിട്ടാസിറങ്ങുന്നതും കാത്തിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മ്ലാനവദനനായി ബ്രിട്ടാസിറങ്ങിപ്പോയി. ഞാന്‍ കയറാന്‍ നോക്കുമ്പോഴേക്കും വി.എസ് പുറത്തിറങ്ങി കാറില്‍ കയറി. വസുമതിച്ചേച്ചിയും ഉണ്ട്. ഞാനവിടെ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കാറില്‍ കയറിയിരുന്ന ചേച്ചി ഇറങ്ങി എന്റെ അടുത്തേക്ക് വന്നു. 'മാഷോട് ഇവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു. വി.എസ് ഇപ്പോള്‍ വരും' എന്നു പറഞ്ഞു. ഞാനാകെ അത്ഭുതപരതന്ത്രനായിപ്പോയി. അതായിരുന്നു വി.എസ്. ഇതുപോലൊരു രാഷ്ട്രീയ നേതാവിനെ അതിനു മുമ്പും ശേഷവും ഞാന്‍ കണ്ടിട്ടില്ല.ഈ വാര്‍ത്ത കൂടി വായിക്കൂവിഎസ് നൂറിന്റെ നിറവില്‍; കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 18 Oct 2023 12:44 pm

വി എസിന്റെ ജീവിതകഥ ‘ഒരു സമര നൂറ്റാണ്ട്’ പ്രകാശനം പിറന്നാൾ ദിനത്തിൽ

കൊച്ചി>ജനനായകൻ വി എസ് അച്യുതാനന്ദന്റെ ജീവിതകഥ അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ദിനത്തിൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്നു. കെ വി സുധാകരൻ രചിച്ച ‘ഒരു സമര നൂറ്റാണ്ട് ’ എന്ന പുസ്തകമാണ് ഒക്ടോബർ 20ന് പുറത്തിറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടേയും പ്രകാശ വഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വി എസ് അച്യുതാനന്ദന്റെത്. അത് അടയാളപെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകമെന്ന് രചയിതാവ് പറയുന്നു . 300 രൂപ വിലവരുന്നപുസ്തകം chinthapublishers@gmail.com ഇൽ മുൻക്കൂർ ഓർഡർ നൽകാം.

ദേശാഭിമാനി 18 Oct 2023 12:32 pm

കനുഗോലുവിന്റെ ‘ഹൈ’കമാൻഡ്‌

വിഖ്യാതനായ ചാർലി ചാപ്ലിൻ ഇംഗ്ലണ്ടിലെ ഒരു കലാസംഘടന നടത്തിയ മത്സരത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ഒരു കഥയുണ്ട്. ചാപ്ലിന്റെ വേഷംകെട്ടി ആർക്കു വേണമെങ്കിലും വേദിയിൽ ചെന്ന് നിൽക്കാം. അദ്ദേഹത്തോട് കൂടുതൽ രൂപസാദൃശ്യമുള്ളയാൾക്ക് ഒന്നാം സമ്മാനമായി വെള്ളിക്കപ്പ് കൊടുക്കും. ഇതറിഞ്ഞ് ചാപ്ലിനും മത്സരത്തിന് ചെന്നെങ്കിലും അദ്ദേഹത്തിന് രണ്ടാം സമ്മാനമേ കിട്ടിയുള്ളൂ. വിധി നിർണയം നടത്തിയവർ അദ്ദേഹത്തെയല്ല, അദ്ദേഹത്തിന്റെ നിഴലിനെയാണ് വിലയിരുത്തിയത് എന്നായിരുന്നു അതിനുള്ള ന്യായവാദം. എഐസിസിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവിനെ ചാപ്ലിന് മാർക്കിട്ട ജഡ്ജിമാരോടാണ് കോൺഗ്രസ് സിറ്റിങ് എംപിമാരിൽ ചിലർ ഉപമിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയടക്കമുള്ള കോൺഗ്രസ് നേതൃയോഗങ്ങളിൽ പങ്കെടുത്ത സുനിൽ കനുഗോലു 15 സിറ്റിങ് എംപിമാരിൽ പകുതിയോളം പേർക്ക് രണ്ടാം സ്ഥാനമാണത്രേ നൽകിയത്. കനുഗോലുവിന്റെ അങ്ങനെയൊരു റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കണ്ടിട്ടില്ലെന്ന് കെ സുധാകരനും പറയുമ്പോഴും പുലിവാല് പിടിച്ച മട്ടിലാണ് നേതൃത്വം. എന്തായാലും പലരുടെയും സ്ഥിതി പരുങ്ങലിലാണെന്ന് കനുഗോലു വ്യക്തമാക്കിയതായാണ് വിവരം. കനുഗോലുവിന്റെ അനുശാസനം നേതൃത്വം ചെവിക്കൊള്ളുമോയെന്നാണ് ഇനി അറിയേണ്ടത്. നേതൃയോഗങ്ങളിലെ കനുഗോലുവിന്റെ സാന്നിധ്യത്തെ ചൊല്ലി പരസ്യ വാഗ്വാദത്തിന് ആരും മുതിർന്നിട്ടില്ലെങ്കിലും അസ്വാസ്ഥ്യം പുകയുകയാണ്. സിറ്റിങ് എംപിമാരിൽ ആർക്കൊക്കെ സീറ്റ് നിഷേധിക്കുമെന്ന കാര്യം പുറത്തുവരുന്നതോടെ വെടിമരുന്ന് പുരയ്ക്ക് തീപിടിക്കുമെന്ന് ഉറപ്പാണ്. മത്സരക്കളത്തിൽനിന്ന് സ്വയം പിൻവാങ്ങാനൊരുങ്ങിയ കെ മുരളീധരനും മറ്റും കനുഗോലുവിന്റെ നിരീക്ഷണം അറിഞ്ഞതോടെ നിലപാട് മാറ്റിയതായാണ് സൂചന. കനുഗോലുവിന്റെ രംഗപ്രവേശത്തിൽ അപകടം മണക്കുന്നവരുടെ മുൻപന്തിയിൽ വി ഡി സതീശനും കെ സുധാകരനുമുണ്ട്. പ്രതിപക്ഷത്തിന്റെയും കെപിസിസിയുടെയും പ്രവർത്തനത്തെക്കുറിച്ച് അദ്ദേഹം നേതൃയോഗങ്ങളിൽ അവതരിപ്പിച്ച നിഗമനമാണ് അപായ സൂചന നൽകുന്നത്. സർക്കാരിനെതിരെ പൊരുതുന്നതിൽ പ്രതിപക്ഷവും പാർടിയും പോരാ എന്നാണ് കനുഗോലുവിന്റെ നിരീക്ഷണം. നേതൃത്വത്തിലെ മറ്റുപലരും ഈ വിമർശത്തിലുള്ള സന്തുഷ്ടി മറച്ചുവയ്ക്കുന്നില്ല. അണിയറയിൽ കെ സിയോ കനുഗോലുവിനെ ഇറക്കി കൂട്ടവെട്ടിനിരത്തലിന് കളമൊരുക്കുന്നതിനു പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്നാണ് പലരും അടക്കം പറയുന്നത്. കനുഗോലുവിന്റെ നിഗമനത്തിലെ കാണാപ്പുറങ്ങളിൽ പലതും വായിച്ചെടുക്കാൻ കഴിയുമെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പോ തൊട്ടുപിന്നാലെയോ കെപിസിസി പ്രസിഡന്റ് പദവിയിൽനിന്ന് കെ സുധാകരനെ മാറ്റിയേക്കും. സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷ നേതൃപദവിയിൽ മാറ്റത്തിന് വാദമുയരും. ഇത് രണ്ടും ചേരുമ്പോൾ കാര്യങ്ങൾ പൂർണമായും കെ സി വേണുഗോപാലിന്റെ നിയന്ത്രണത്തിലാകും. ഗ്രൂപ്പുകൾക്ക് ശേഷി നഷ്ടമായതോടെ ആ തലത്തിലുള്ള ഏറ്റുമുട്ടലില്ല. പകരം നേതാക്കളുടെ ചെറുചേരികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ എ ഗ്രൂപ്പ് അനാഥമായി. പഴയ എ ഗ്രൂപ്പിനുവേണ്ടി വാദിക്കാൻ കെ സി ജോസഫും ബെന്നി ബഹനാനും രംഗത്ത് വന്നെങ്കിലും നേതൃത്വം കാര്യമാക്കിയില്ല. ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയിൽ തങ്ങളെ പൂർണമായി അവഗണിച്ചെന്നാണ് ഇവരുടെ പരാതി. രമേശ് ചെന്നിത്തലയുടെ ഒറ്റയാൾ പോരാട്ടമാണ് ഐ ഗ്രൂപ്പിന്റെ സ്ഥാനത്തുള്ളത്. പരാതിയും പരിഭവവും പറഞ്ഞ് ചെന്നിത്തലയും ഒതുങ്ങിക്കൂടിയിരിക്കുകയാണ്. നേതൃതലത്തിൽ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന സ്ഥിതിയാണ് കെ സി വേണുഗോപാലിന് കാര്യങ്ങൾ എളുപ്പമാക്കുന്നത്. നേതാക്കൾക്കിടയിലെ അകൽച്ച പരിഹരിക്കാൻ എ കെ ആന്റണി അനുനയനീക്കം നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. തെരഞ്ഞെടുപ്പ് വിജയിക്കാൻ ഏതു മാതിരി സ്ഥാനാർഥികളായിരിക്കും അഭികാമ്യമെന്ന് കണ്ടെത്താനുള്ള സർവേയാണ് കനുഗോലുവിന്റെ ഏജൻസി നടത്തിയതത്രേ. പക്ഷേ, സർവേക്ക് വന്നവർ നേതൃയോഗങ്ങളിൽ പങ്കെടുത്തതിലെ അനൗചിത്യം പങ്കുവയ്ക്കുന്ന നേതാക്കളുടെ ചേരിയും ശക്തിപ്പെടുകയാണ്. കനുഗോലുവിന്റെ പരിശ്രമത്തെ പുറമേക്ക് ശ്ലാഘിക്കുന്നുണ്ടെങ്കിലും ഉള്ളിലെ സ്ഥിതി അത്ര പന്തിയല്ലെന്നാണ് സൂചന. അതേസമയം, പല മണ്ഡലങ്ങളിലും പുതിയ സ്ഥാനാർഥികളെ കണ്ടെത്തുമെന്ന് വന്നതോടെ യുവനേതാക്കളടക്കം സീറ്റുമോഹവുമായി രംഗത്തുണ്ട്. കെ സി വേണുഗോപാലിന്റെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ് ഇവരിൽ പലരും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എഐസിസിയുടെ ടാസ്ക് ഫോഴ്സ് അംഗമാണ് കർണാടകക്കാരനായ സുനിൽ കനുഗോലു. കർണാടകത്തിലെ കോൺഗ്രസ് വിജയത്തിനായി തന്ത്രം രൂപപ്പെടുത്തിയത് ഇദ്ദേഹമാണത്രേ. എന്നാൽ, കേരളത്തിൽ കോൺഗ്രസിനു മുന്നിലുള്ള കനൽവഴി കർണാടകംപോലെ എളുപ്പമല്ലെന്നാണ് കനുഗോലുവിന്റെ സാന്നിധ്യത്തോട് വിയോജിപ്പുള്ളവരുടെ വാദം. എൽഡിഎഫ് സർക്കാരിനെതിരെ നിരന്തരം ഇല്ലാക്കഥകളും ആരോപണങ്ങളും ഉയർത്തണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് കനുഗോലു നൽകിയിട്ടുള്ള നിർദേശം. ആ തന്ത്രമാണ് കർണാടകത്തിൽ പരീക്ഷിച്ച് വിജയിച്ചതെന്നും അത് ഇവിടെയും സാധ്യമാണെന്നും കനുഗോലു നേതൃയോഗത്തിൽ അവതരിപ്പിച്ച തന്ത്രം വെളിച്ചത്തായതുതന്നെ ആദ്യ തിരിച്ചടിയായെന്നാണ് നിഗമനം. ജില്ലാ നേതാക്കളുമായും മറ്റും കൂടിക്കാഴ്ചയാണ് രണ്ടാം വരവിൽ കനുഗോലുവിന്റെ പദ്ധതി. എഐസിസിയുടെ മുമ്പിലുള്ള സാധ്യതാ റിപ്പോർട്ട് കൂടി പുറത്തുവരുന്നതോടെ കനുഗോലുവിന്റെ സാന്നിധ്യം കൂടുതൽ കലുഷിതമാക്കുമെന്നാണ് സൂചന. വായ പൂട്ടി സലാം, 
ലീഗിനെ പൂട്ടാൻ സമസ്ത കോൺഗ്രസിലെ സ്ഥിതി കൂടുതൽ സങ്കീർണമാകുന്നതിനിടെയാണ് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗും സമസ്തയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്. ജനറൽ സെക്രട്ടറി പി എം എ സലാമിനെ മുന്നിൽ നിർത്തി സമസ്തയ്ക്കെതിരെ പടനയിക്കാനായിരുന്നു ലീഗ് ആസൂത്രണം ചെയ്ത പദ്ധതി. സമസ്തയ്ക്കെതിരെ നിരന്തരം ആക്ഷേപ ശരങ്ങൾ തൊടുത്ത് സലാം മുന്നേറിയെങ്കിലും ശക്തമായി തിരിച്ചടിച്ച് സമസ്ത ഇകെ വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തിറങ്ങി. ഒടുവിൽ വെടിനിർത്തൽ പ്രഖ്യാപിച്ച മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് സലാമിനെ തള്ളിപ്പറയേണ്ടി വന്നു. ദേശീയ ജനറൽ സെക്രട്ടറി സംസ്ഥാന ജനറൽ സെക്രട്ടറിയെ തിരുത്തുന്നതിൽ അനൗചിത്യം കാണാൻ കഴിയില്ല. പക്ഷേ, പുതിയ കാര്യങ്ങളൊന്നും അറിയാത്തതിനാലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് പി എം എ സലാമിന്റെ വിമർശമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് അതീവ ഗൗരവമേറിയതാണ്. ബാബ്റി മസ്ജിദ് പ്രശ്നത്തിലുള്ള ലീഗ് നിലപാടിൽ പ്രതിഷേധിച്ച് ഇബ്രാഹിം സുലൈമാൻ സേട്ടിനൊപ്പം ചേർന്ന് ഐഎൻഎൽ രൂപീകരിച്ചവരിൽ പ്രധാനിയാണ് സലാം. എൽഡിഎഫിനൊപ്പം നിലയുറപ്പിച്ച് നിയമസഭയിലുമെത്തി. പിന്നീട് ഐഎൻഎൽ വിട്ട് മുസ്ലിംലീഗിൽ തിരിച്ചെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി അവകാശവാദം ശക്തമാക്കുന്നതിനിടെ സമസ്തയുമായി തർക്കത്തിലേർപ്പെട്ടത് ഗുണം ചെയ്യില്ലെന്ന വാദം ലീഗിൽ ഉയർന്നിട്ടുണ്ട്. കനുഗോലു വരുത്തിയ ‘സിറ്റിങ് സീറ്റ് പ്രതിസന്ധി’ കോൺഗ്രസിന് തലവേദനയാകുമ്പോൾ സമസ്തയുമായുള്ള പോരാണ് ലീഗിനുള്ളിൽ തീകോരിയിടുന്നത്.

ദേശാഭിമാനി 18 Oct 2023 1:00 am

‘ഭിന്ന’ലൈംഗികതയും ‘ഭിന്ന’വിധിയും

എൽജിബിടിക്യുഐഎ പ്ലസ് സമൂഹത്തിന്റെ ഒരു നിർണായക വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വന്നു. സ്പെഷ്യൽ മാരേജ് ആക്ട് 1954, ഹിന്ദു വിവാഹ നിയമം 1955, ഫോറിൻ മാരേജ് ആക്ട് 1969 എന്നിവയിലെ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപ്പിച്ചത്. സുപ്രിയോ ചക്രബർത്തി, അഭയ് ദാങ് എന്നിവരും പാർഥ് ഫിറോസ് മെർഹോത്ര, ഉദയ് രാജ് ആനന്ദ് എന്നിവരുമാണ് 2022 നവംബർ 14ന് പ്രത്യേക വിവാഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ആദ്യം ഹർജികൾ സമർപ്പിച്ചത്. അവർ സ്വവർഗാനുകൂലികളായ ഇണകളുമായിരുന്നു. പിന്നീട് ഡൽഹി, കേരള ഹൈക്കോടതികളിലും നിലനിന്നിരുന്ന സമാനമായ ഹർജികൾ ഉൾപ്പെടെ സുപ്രീംകോടതിയിൽ ഈ കേസിനൊപ്പം പരിഗണിക്കാൻ ചേർക്കുകയായിരുന്നു. 2023 മാർച്ച് 13ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ കേസുകൾ റഫർ ചെയ്തു. 2023 ഏപ്രിൽ 18ന് വാദം കേട്ടുതുടങ്ങി. മെയ് 11ന് വാദം അവസാനിച്ച് വിധി പറയുന്നതിനായി മാറ്റിവച്ചു. വ്യക്തിനിയമങ്ങളിലെ വകുപ്പുകളുടെ ഭരണഘടനാ സാധുതയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നെങ്കിലും സുപ്രീംകോടതി തങ്ങളുടെ പരിഗണന സ്പെഷ്യൽ മാരേജ് നിയമത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മൂന്ന് പ്രധാനപ്പെട്ട ചോദ്യമാണ് സുപ്രീംകോടതി പരിഗണിച്ചത്. ഒന്ന്–- എൽജിബിടിക്യുഐഎ പ്ലസ് അംഗങ്ങൾക്ക് നിയമപരമായി വിവാഹം ചെയ്യാൻ സാധിക്കുമോ? അല്ലെങ്കിൽ ഈ അംഗങ്ങളുടെ വിവാഹം നിയമപരമായി സാധുവാണോ? രണ്ട്–- ഈ അംഗങ്ങളുടെ വിവാഹ അവകാശത്തെയോ അതിന്റെ നിയമപരമായ സാധുതയെക്കുറിച്ചോ ഒരു പ്രഖ്യാപനം നടത്തുന്നതിന്, വിധി കൽപ്പിക്കുന്നതിന് സുപ്രീംകോടതിക്ക് അവകാശമുണ്ടോ? മൂന്ന്–- ഈ അംഗങ്ങളുടെ വിവാഹത്തെ ഉൾപ്പെടുത്താതെ സ്പെഷ്യൽ മാരേജ് നിയമത്തിൽ ആൺ-, പെൺ എന്നുമാത്രം പറയുന്നത് ഭരണഘടനയിലെ തുല്യതയുടെ ലംഘനമാണോ എന്നിവയായിരുന്നു ആ ചോദ്യങ്ങൾ. ചില പൊതുവായ കാര്യങ്ങളിൽ ഭൂരിപക്ഷം ന്യായാധിപരും യോജിക്കുകയും ചിലതിൽമാത്രം വിയോജിക്കുകയും ചെയ്തു എന്ന് പൊതുവെ പറയാം. പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കുന്നതിനോ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിനോ കഴിയില്ല എന്നതിലും ‘ക്വിയർ’ അംഗങ്ങളുടെ അവകാശങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്ന സോളിസിറ്റർ ജനറലിന്റെ നിർദേശത്തെ അംഗീകരിക്കുന്നതിലും എല്ലാ ന്യായാധിപരും യോജിച്ചു. എന്നാൽ, വിവാഹം കഴിക്കാത്തവർക്കും സ്വവർഗ ഇണകൾക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ)യുടെ 5 (3) ചട്ടം ഭരണഘടനയുടെ അനുച്ഛേദം 15ന് വിരുദ്ധമാണെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് കൗളിന്റെയും വിധിയോട് മൂന്നുപേർ വിയോജിച്ചു. ക്വിയർ വ്യക്തികൾക്കുവേണ്ടി ഒരു നിയമ സംവിധാനം ഒരുക്കേണ്ടത് നിയമനിർമാണ സഭയാണ്, പാർലമെന്റാണ് കോടതിയല്ല എന്നാണ് ഭരണഘടനാബെഞ്ചിന്റെ നിലപാട്. നേരത്തേ ഇന്ത്യൻ പീനൽ കോഡിലെ സ്വവർഗരതി പ്രകൃതിവിരുദ്ധമാണെന്ന 377–-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കുന്നതിനോ ക്വിയർ അംഗങ്ങളുടെ വിവാഹത്തിനുള്ള അവകാശം അംഗീകരിക്കുന്നതിനോപോലും സുപ്രീംകോടതി തയ്യാറായില്ല എന്നതാണ് വാസ്തവം. അതിന് ഈ വിധിന്യായത്തിൽ സുപ്രീംകോടതിതന്നെ പറയുന്ന ന്യായീകരണം ആക്രമണങ്ങളിൽനിന്നും ക്രിമിനൽവൽക്കരണത്തിൽനിന്നും സംരക്ഷണം കിട്ടുന്നതിനുള്ള ഒരു പൗരന്റെ അവകാശം ഉറപ്പിക്കുകയാണ് 377 –-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാക്കുന്നതിലൂടെ നേരത്തേ ചെയ്തത്. ഇവിടെ അത്തരം വിഷയങ്ങൾ ഉദിക്കുന്നില്ല എന്നതായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വിവാഹം എന്ന സാമൂഹ്യ സ്ഥാപനത്തിലൂടെ വ്യക്തിക്ക് സവിശേഷമായ ഒരു നിയമ പദവി നൽകാനായി രാഷ്ട്രത്തോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ല എന്നാണ് സുപ്രീംകോടതി പറയുന്നത്. ചുരുക്കത്തിൽ 377 –-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്വിയർ അംഗങ്ങളുടെ അവകാശങ്ങളെ മുന്നോട്ട് നയിച്ചതുപോലുള്ള ഒരു ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സുപ്രീംകോടതി ഇന്നത്തെ സാഹചര്യത്തിൽ വിസമ്മതിക്കുന്നു എന്നാണ് ഈ വിധിന്യായത്തിലൂടെ വെളിപ്പെടുത്തുന്നത്. വിവാഹം എന്ന സ്ഥാപനം വഴി നിയമപരമായ ഒരു പദവി അനുവദിക്കാൻ രാഷ്ട്രത്തോട് ആവശ്യപ്പെടുകയല്ല മറിച്ച് അങ്ങനെ ഒരു പദവി രാഷ്ട്രം അനുവദിക്കുന്ന സന്ദർഭത്തിൽ എൽജിബിടിക്യുഐഎപ്ലസ് അംഗങ്ങളെ മാറ്റിനിർത്തുന്നത് വിവേചനമല്ലേ എന്നതായിരുന്നു ചോദ്യം. എന്നാൽ, ആ ചോദ്യത്തെ തൽക്കാലം പരിഗണിക്കേണ്ടതില്ല എന്നാണ് സുപ്രീംകോടതി ഈ വിധിന്യായത്തിലൂടെ പറയാതെ പറയുന്നത്. ഒരു നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടതുണ്ടോ, അത് പാർലമെന്റിന്റെതന്നെ പരിഗണനയ്ക്ക് വിടണോ എന്നീ കാര്യങ്ങളിൽ എല്ലായ്പ്പോഴും ഒരുപോലെയല്ല സുപ്രീംകോടതി നിലപാട് എടുത്തിട്ടുള്ളത്. ഒരേ നിയമത്തെക്കുറിച്ചുതന്നെ വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ സുപ്രീംകോടതി സ്വീകരിച്ചിട്ടുണ്ട്. 377–-ാം വകുപ്പ് തന്നെ ഒരു വട്ടം പരിശോധിച്ച് ശരിവച്ച് വീണ്ടും വന്നപ്പോഴാണല്ലോ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ സുപ്രീംകോടതി തയ്യാറായത്. നേരത്തേയുള്ള വിധികൾ തിരുത്തിയും പുനഃപരിശോധിച്ചും കൊണ്ടുള്ള നിരവധി മുൻകാല അനുഭവങ്ങൾ സുപ്രീംകോടതിയിൽ നിന്നുതന്നെയുള്ളതുകൊണ്ട് ഇതൊരു അവസാന തീർപ്പല്ല, ഭാവിയിൽ ഇതും തിരുത്തപ്പെട്ടേക്കാം എന്ന് ആശ്വസിക്കുകയേ ഹർജിക്കാർക്കും എൽജിബിടിക്യുഐഎപ്ലസ് പ്രവർത്തകർക്കും തൽക്കാലം നിർവാഹമുള്ളൂ. (ഹൈക്കോടതി അഭിഭാഷകനാണ് ലേഖകൻ)

ദേശാഭിമാനി 18 Oct 2023 1:00 am

സാന്ത്വനമേകുന്നവർക്ക് തണലായി സർക്കാർ

പ്രിയപ്പെട്ടവർക്ക് രോഗംവന്ന് കിടപ്പിലാകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് നിൽക്കുന്നവർ, സർവാംഗം തളർന്ന്, തൊണ്ട വരണ്ട്, ഒന്നുമിണ്ടാൻ നാവുവഴങ്ങാതെ, അരിക് ചേർത്തിട്ട കട്ടിലിൽ കിടക്കുന്നവർ, ഏകാന്തതയുടെ ഇരുളിലും നൊമ്പരങ്ങളിലും ദിവസം തള്ളിനീക്കുന്നവർ... ഇവർക്ക് അരികിലേക്ക് ഓടിയെത്തുന്നവരാണ് സാന്ത്വന പരിചരണ നഴ്സുമാർ. അവർ രോഗിയെ പരിചരിക്കുന്നു, അവരുടെ സങ്കടം കേൾക്കുന്നു, ആശ്വസിപ്പിക്കുന്നു, മുറിവുകളിൽ മരുന്ന് വച്ചുകെട്ടുന്നു, ഭക്ഷണം നൽകുന്നു. സമാനതകളില്ലാത്ത മനുഷ്യസ്നേഹപരമായ പ്രവർത്തനം. രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസം. കരാർ–-- ദിവസവേതന അടിസ്ഥാനത്തിൽ ഈ സേവനം നൽകുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് 6130 രൂപയുടെ ശമ്പള വർധന പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഇവരെ ചേർത്തു പിടിക്കുകയാണ്. ഇവർക്കും ആശ്വാസത്തണലേകുകയാണ്. മനുഷ്യസ്നേഹവും മാനവികതയുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന തീരുമാനം. 6130 രൂപ വർധിപ്പിച്ചതോടെ നിലവിൽ 18,390 രൂപയായിരുന്ന വേതനം 24,520 രൂപയായി വർധിക്കും. സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ 1200 പാലിയേറ്റീവ് നഴ്സുമാർക്ക് കൈത്താങ്ങാകും. മറ്റു കരാർ ജീവനക്കാർക്ക് നൽകുന്ന ഓണം ഉത്സവബത്ത പാലിയേറ്റീവ് നഴ്സുമാർക്കും നൽകുന്നതും പരിഗണിക്കുന്നുണ്ട്. നവകേരളം കർമപദ്ധതി, ആർദ്രം മിഷൻ രണ്ടിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ സാന്ത്വന പരിചരണ പ്രവർത്തനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം അരികെ' എന്ന പേരിൽ സമഗ്ര പാലിയേറ്റീവ്- വയോജന പരിചരണ പദ്ധതിയും നടപ്പാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിട്ടുള്ളവരാണ് പാലിയേറ്റീവ് നഴ്സുമാർ. ഇവരുടെ ശമ്പളം വർധിപ്പിച്ചതുവഴി സാന്ത്വന പരിചരണരംഗത്ത് കേരളം ഇന്ത്യക്കാകെ മാതൃകയാകുകയാണ്. ഇതോടൊപ്പം, ഒരു പ്രതിഫലവും ഇച്ഛിക്കാതെ, ജീവകാരുണ്യ പ്രവർത്തനമെന്ന് അവകാശപ്പെടാതെ ഈ രംഗത്ത് നിശ്ശബ്ദം പ്രവർത്തിക്കുന്ന അനേകം മനുഷ്യസ്നേഹികളും സംഘടനകളും സംസ്ഥാനത്തുണ്ട്. മനുഷ്യരുടെ ജീവനും ജീവിതവും സംരക്ഷിക്കാനും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനും എൽഡിഎഫ് സർക്കാർ നടത്തുന്ന ഇടപെടലുകൾ ഇന്ത്യയും ലോകവും ഇതിനകം ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരുടെയും സാമൂഹ്യസുരക്ഷ, ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി, സർവതലസ്പർശിയായ സമഗ്രവികസനത്തിലൂടെ നവകേരളത്തിലേക്ക് എന്നതാണ് പിണറായി സർക്കാരിന്റെ കാഴ്ചപ്പാട്. സാമ്പത്തിക പ്രയാസങ്ങളുടെ നടുക്കടലിൽ നിൽക്കുമ്പോഴും നാടിന്റെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച്, ക്ഷേമ നടപടികൾ നടപ്പാക്കി മുന്നേറുകയെന്ന നിലപാടിൽനിന്ന് അണുവിട മാറാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ പൂർണമായും സർക്കാർ ചെലവിൽ സംരക്ഷിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. റബർ കർഷകർക്ക് സബ്സിഡിയായി 42.57 കോടി രൂപകൂടി അനുവദിച്ചതും ഇതോടൊപ്പം കാണണം. നവഉദാര സാമ്പത്തികനയം തീവ്രമായി നടപ്പാക്കുന്ന രാജ്യത്ത് ഒരു സംസ്ഥാനത്തിന് മാത്രമായി വ്യത്യസ്തമായി എന്തു ചെയ്യാൻ കഴിയുമെന്നതിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനമാണ് പിണറായി സർക്കാരിന്റെ ഓരോ ചുവടും. ബിജെപിയുടെയും യുഡിഎഫിന്റെയും നയങ്ങൾക്കെതിരായ ബദൽ നിലപാടുകൾ. കേന്ദ്ര സർക്കാർ സാമ്പത്തികമായി എത്രകണ്ട് ദ്രോഹിച്ചാലും ജനക്ഷേമത്തിലും വികസനത്തിലും വിട്ടുവീഴ്ചയില്ലാത്ത ബദൽനയം. പാലിയേറ്റീവ് നഴ്സുമാർക്ക് വേതനം വർധിപ്പിച്ചതും ഈയൊരു നയത്തിന്റെ ഭാഗമായിത്തന്നെ കാണണം. മനുഷ്യജീവിതത്തിലാകെ വേരുകളാഴ്ത്തി, വിശ്വമാകെ പടർന്നുനിൽക്കുന്ന ഒരിടമായി, ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കൊച്ചു കേരളം മാറുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ മാതൃകാപരമായ നിലപാടുകൾ കൊണ്ടാണെന്ന് ജനങ്ങൾ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നുണ്ട്.

ദേശാഭിമാനി 18 Oct 2023 1:00 am

എന്റെ ശബ്ദസ്വപ്നങ്ങൾ-എസ് ശാരദക്കുട്ടിയുടെ ആകാശവാണി അനുഭവങ്ങൾ

“When you listen to radio, you are a witness of the everlasting war between idea and appearance, between time and eternity, between the human and the divine,” ‐Herman Hesse . ശബ്ദമാധ്യമം എന്ന നിലയിൽ ആകാശവാണിയുടെ പ്രാധാന്യം അനുഭവിച്ചറിയാത്തവർ എന്റെ തലമുറയിൽ ഉണ്ടാവില്ല. ആകാശവാണി എന്നത് ഒരാഘോഷമായിരുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാൻ. രാവിലെ ഉണരുന്നത് തന്നെ ആകാശവാണിയുടെ signature tune കേട്ടാണ്. എന്റെ കുട്ടിക്കാലത്ത് റേഡിയോ നിലയത്തിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദമാണ് ശിവരഞ്ജിനി രാഗത്തിൽ ഞാൻ കേട്ടു കൊണ്ടിരുന്നത്. ഞങ്ങളുടെ പ്രഭാതം പൊട്ടിവിടരുന്ന ശബ്ദമതായിരുന്നു. ഓർമയിലെ ആദ്യം കണ്ട റേഡിയോയുടെ പുറത്ത് ചുവന്നു തുടുത്ത ഒരാൺകുഞ്ഞിന്റെ മനോഹരമായ ചിത്രമുണ്ടായിരുന്നു. ചൂണ്ടുവിരൽ കീഴ്ച്ചുണ്ടിൽ ചേർത്തു പിടിച്ച് എന്തോ ആലോചനയിലെന്നപോലെയിരിക്കുന്ന ആ നുണക്കുഴിച്ചന്തത്തിനടുത്തായി മർഫി എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ഗോതമ്പുനിറത്തിൽ പായ കെട്ടിയതു പോലെയായിരുന്നു ആ റേഡിയോയുടെ ഉടലഴക്. റേഡിയോയിൽ തുടങ്ങി റേഡിയോയിൽ തീരുന്ന ആ ദിവസങ്ങളെ കുറിച്ച് എത്ര ഓർമകളാണ് !! കേൾവിയുടേത് തികച്ചും സ്വകാര്യമായ ഒരു ലോകമാണ്. തികച്ചും സ്വകാര്യമായ മറ്റൊരു സംസ്കാരമാണത്. ഒരേ റേഡിയോയുടെ മുന്നിലിരിക്കുന്നവർ ഭാവനയിൽ ചെന്നുപെടുന്നത് വിചിത്രങ്ങളും വിഭിന്നങ്ങളുമായ ലോകങ്ങളിലാണ്. ഞാൻ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിന്റെ പരിധിയിൽപ്പെട്ട ശ്രോതാവായതിനാൽ ഈ ലേഖനത്തിൽ കൂടുതലായും ആ നിലയം പ്രക്ഷേപണം ചെയ്യുന്ന പരിപാടികളാണ് പരാമർശിക്കപ്പെടുന്നത്. സംഗീതത്തിന്റെ വലുതായ ഒരു ലോകം സാധാരണ മലയാളിക്കു തുറന്നുകൊടുത്തത് റേഡിയോയും ആകാശവാണിയുമാണ്. അക്കാലത്ത് ജനതയുടെ സംഗീതാഭിരുചി വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചത് ആകാശവാണിയുടെ വിവിധ നിലയങ്ങളാണ്. മാത്രമല്ല, വിവിധ് ഭാരതി, ശ്രീലങ്ക സ്റ്റേഷനുകൾക്കും കേരളത്തിൽ സ്ഥിരം ശ്രോതാക്കളുണ്ടായിരുന്നു. ‘നാളെ മൂന്റു മുപ്പതു വരേക്കും നമസ്കാരം പറയുന്നത് സരോജിനി ശിവലിംഗം' എന്ന തമിഴ് മണമുള്ള മലയാളശബ്ദം കേൾക്കാത്ത ദിവസങ്ങൾ കേരളത്തിനുണ്ടായിരുന്നില്ല. എം ജി രാധാകൃഷ്ണൻ ലളിതസംഗീതപാഠത്തിൽ എം ജി രാധാകൃഷ്ണൻ പഠിപ്പിച്ച ഗാനങ്ങൾ കേൾക്കാനും പഠിക്കാനുമായി പേനയും ബുക്കുമെടുത്ത് റേഡിയോക്കു മുന്നിലിരുന്നിട്ടുണ്ട്. മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു, ശ്രീഗണപതിയുടെ തിരുനാമക്കുറി, പൂമുണ്ടും തോളത്തിട്ട്, ഘനശ്യാമസന്ധ്യാ ഹൃദയം, ഓണക്കോടിയുടുത്തു മാനം … അങ്ങനെ എത്ര അനശ്വരഗാനങ്ങൾ. 'ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയിൽ’, ഘശ്യാമ സന്ധ്യാ ഹൃദയം, യമുനേ യമുനേ സ്വരരാഗഗായികേ… ഇവയെല്ലാം ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രിയമായിരുന്നു. റേഡിയോ ഒരു കാലത്ത് മലയാളമുൾപ്പെടെയുള്ള എല്ലാ ചലച്ചിത്രങ്ങളിലെയും നിത്യസാന്നിധ്യമായിരുന്നു. നഗരത്തിൽ നിന്ന് കയ്യിലൊരു റേഡിയോയുമായി ഗ്രാമത്തിലേക്കെത്തുന്ന നായകനും നായകന്റെ ശബ്ദം റേഡിയോയിൽ കേട്ട് പ്രണയമറിയുന്ന നായികയുമൊക്കെ സിനിമകളിലെ നിത്യക്കാഴ്ചകളായിരുന്നു. ‘വെള്ളിച്ചിലങ്കയണിഞ്ഞൊരു പെണ്ണ് വള്ളുവനാടൻ പെണ്ണ്' എന്ന കാട്ടുതുളസിയിലെ പാട്ട് തുടങ്ങുന്നത് ശാരദയുടെ അടുത്തേക്ക് റേഡിയോയുമായി പാടിവരുന്ന സത്യനിലാണ്. ‘ആഭിജാത്യ’ത്തിൽ ശാരദ റേഡിയോ ഗായികയുടെ വേഷത്തിൽ പ്രണയത്തിന്റെ പ്രധാന സൂചകമായി മലയാളചലച്ചിത്രങ്ങൾ റേഡിയോയെ ധാരാളമായി ഉപയോഗിച്ചു. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, വൈക്കത്തഷ്ടമി നാളിൽ, വൃശ്ചിക രാത്രി തൻ അരമന മുറ്റത്തൊരു, പൊട്ടിക്കാൻ ചെന്നപ്പോൾ പൂമ്പൊടി ചോദിച്ചു, ഹർഷ ബാഷ്പം തൂകി, മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടത്ത് തുടങ്ങി എത്രയോ ഗാനങ്ങളിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് റേഡിയോ ആണ്. റേഡിയോ സ്റ്റേഷനും റെക്കോർഡിങ്ങും ട്രാൻസ്മിറ്ററും ഒക്കെ ഞാനാദ്യമായി കാണുന്നത് ആഭിജാത്യം സിനിമയിലാണ്. ഗായകരും പ്രണയികളുമായ കഥാപാത്രങ്ങൾ (മധുവും ശാരദയും) ചേർന്നുള്ള ഗാന ചിത്രീകരണമാണ് വൃശ്ചികരാത്രി തൻ അരമന മുറ്റത്തൊരു എന്ന പാട്ടിന്റെ രംഗത്തുള്ളത്. ആകാശവാണി തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്.. ആദ്യം പ്രാദേശിക വാർത്തകൾ.. തുടർന്ന് ഡൽഹിയിൽ നിന്നുള്ള മലയാള വാർത്തകൾ. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ', ഗോപൻ, സുഷമ, പ്രതാപൻ, വിഷ്ണു . ഇവർക്ക് പേരുകളും ശബ്ദങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. മുഖമില്ലായിരുന്നു. ആ ശബ്ദങ്ങളാണ് അവരെ തിരിച്ചറിയാൻ ഞങ്ങളെ പ്രാപ്തരാക്കിയിരുന്നത്. ഭാര്യമാർ സൂക്ഷിക്കുക സിനിമയിൽ റേഡിയോ ഗായകനായി പ്രേം നസീർ ഇവരിൽ പ്രതാപനും വിഷ്ണുവും ദേശീയ വാർത്തകളായിരുന്നു വായിച്ചതെന്നാണ് ഓർമ. അങ്ങനെ വാർത്തകൾ അതിശയോക്തികളും ആവേശങ്ങളുമില്ലാതെ എന്നാൽ താളാത്മകമായ കേൾവി സുഖം പകർന്ന് ഞങ്ങളെ ചേർത്തിരുത്തി. ഞായറാഴ്ച ഉച്ചക്ക് ഊണ്' വിളമ്പി കഴിക്കാൻ തുടങ്ങുമ്പോൾ കൗതുകവാർത്തകൾ തുടങ്ങും. ‘കൗതുകവാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന പ്രത്യേക ഈണത്തിനായി കാത്തിരുന്ന നട്ടുച്ചകൾ. വാർത്തകളുടെ കൗതുകത്തേക്കാൾ രാമചന്ദ്രന്റെ അവതരണത്തിലെ കൗതുകമായിരുന്നു പരിപാടിയുടെ ആകർഷണം. അവധി ദിവസങ്ങളിലാണ് രാവിലെ 9 മണിക്കു ശേഷം തമിഴ് ചൊൽ മാലൈ ഉണ്ടാവുക. തമിഴ്നാട്ടിൽ നിന്നുള്ള വിശേഷങ്ങളും ചെറു നാടകങ്ങളും പാട്ടുകളും ഒക്കെ ചേർത്തുള്ള ഈ പരിപാടി കേട്ടുകേട്ടാണ് ഞാൻ തമിഴ് ഭാഷ പഠിച്ചുതുടങ്ങിയത്. തൊട്ടടുത്ത് തമിഴ് ബ്രാഹ്മണരുടെ വീടുകൾ ധാരാളമായുണ്ടായിരുന്നതിനാൽ ഞങ്ങളുടെ അന്തരീക്ഷത്തിൽ എപ്പോഴും തമിഴ് ഭാഷ ഉണ്ടായിരുന്നു. ഉങ്കൾ വിരുപ്പം, പല്ലാണ്ട് വാഴ്ത്തുകൾ എന്നിങ്ങനെ തമിഴ് പരിപാടികൾ ഭാഷകളും ദേശങ്ങളും തമ്മിലുള്ള അടുപ്പം വർധിപ്പിച്ചു. കോട്ടയത്തെ തുണിക്കടകളിൽ ജോലിക്കു വരുന്നവർ ഏറെയും അന്നത്തെ മദ്രാസിൽ നിന്നുള്ളവരായിരുന്നു. അവരുടെ വീടുകളിൽ നിന്ന് തുടർച്ചയായി തമിഴ് ചൊൽ മാലൈ കേൾക്കാമായിരുന്നു. ആറ് മണിക്ക് വന്ദേമാതരം, തുടർന്ന് സുഭാഷിതം, ഉദയഗീതം, പ്രഭാതഭേരി, പ്രാദേശികവാർത്തകൾ, ലളിത സംഗീതപാഠം അങ്ങനെ ഞങ്ങളുടെ സമയമാപിനിയായിരുന്നു ആകാശവാണി. വാർത്തകൾ തുടങ്ങുന്ന സമയം നോക്കിയാണ് കൃത്യനിഷ്ഠക്കാരനായിരുന്ന അച്ഛൻ വാച്ചിന് കീ കൊടുത്തിരുന്നത്.റേഡിയോ ഓൺ ചെയ്തു വെച്ചാണ് ഞങ്ങൾ ബസ്സിനൊപ്പവും ട്രെയിനിനൊപ്പവും ഓടിയെത്തിയിരുന്നത്. ഓടുന്ന വഴിയിലെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും മുറുക്കാൻ കടകളിലും തുടർന്നുള്ള റേഡിയോ പരിപാടികൾ കേട്ടുകൊണ്ടാണ് ഓട്ടം. വാർത്തകൾ തുടങ്ങുന്ന സമയം നോക്കിയാണ് കൃത്യനിഷ്ഠക്കാരനായിരുന്ന അച്ഛൻ വാച്ചിന് കീ കൊടുത്തിരുന്നത്.റേഡിയോ ഓൺ ചെയ്തു വെച്ചാണ് ഞങ്ങൾ ബസ്സിനൊപ്പവും ട്രെയിനിനൊപ്പവും ഓടിയെത്തിയിരുന്നത്. ഓടുന്ന വഴിയിലെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും മുറുക്കാൻ കടകളിലും തുടർന്നുള്ള റേഡിയോ പരിപാടികൾ കേട്ടുകൊണ്ടാണ് ഓട്ടം. ഞാനോടുമ്പോൾ കൂടെ ഓടുന്ന കൂട്ടുകാരി. പ്രവൃത്തിദിനങ്ങളിൽ രാവിലെയും വൈകിട്ടും, അവധിദിനങ്ങളിൽ പകൽമുഴുവനും ഞങ്ങളുടെ സഹചാരി റേഡിയോ തന്നെയായിരുന്നു. യേശുദാസ് എന്തെല്ലാം കഥകളും പൊട്ടവിശ്വാസങ്ങളുമാണ് റേഡിയോയുമായി ബന്ധപ്പെടുത്തി ഞങ്ങളുടെ പ്രായത്തിലെ കുട്ടികൾ അന്ന് സൃഷ്ടിച്ചു കൊണ്ടിരുന്നത്. അതിലൊന്നാണ് ശിവരഞ്ജിനിയുടെ ഈണത്തിൽ ഗേറ്റ് തുറക്കുന്ന റേഡിയോ നിലയത്തിലെ ഗേറ്റ്മാൻ. അയാൾ വന്ന് ഗേറ്റ് തുറന്നാലേ വന്ദേമാതരം തുടങ്ങാനാകൂ. അയാൾ ഒരിക്കൽ പോലും ലേറ്റായിട്ടില്ല. ഈ ചെറിയ പെട്ടിയിൽ യേശുദാസ് എങ്ങനെ, എപ്പോൾ കയറിക്കൂടുന്നു എന്നത് വലിയ സംശയമായിരുന്നു. ആരും കാണാതെ വരുകയും പോവുകയും ചെയ്യുന്നതു കൊണ്ടാണ് ഗന്ധർവ്വൻ എന്ന് വിളിക്കുന്നതെന്ന് ഒരു കൂട്ടുകാരി പറഞ്ഞു. അനശ്വര നടൻ സത്യന്റെ മരണദിവസത്തെ റേഡിയോ അനുഭവം ഞാൻ മറക്കില്ല. അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. സ്കൂളിൽ പെട്ടെന്ന് മൈക്കിലൂടെ ഹെഡ് മാസ്റ്ററുടെ ഒരു അനൗൺസ്മെന്റ്. ‘മലയാളത്തിന്റെ അഭിമാന ഭാജനമായ നടൻ സത്യൻ ഓർമയായി. എല്ലാവരും ഒരു നിമിഷം എഴുന്നേറ്റ് നിന്ന് മൗനമാചരിക്കുക.' ഇന്നും മറക്കാത്ത അനൗൺസ്മെന്റ്. സ്കൂളാകെ മൗനം. ഉച്ചക്കുള്ള ബ്രേക്കിൽ സ്കൂളിലെ അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ സത്യന്റെ ചിത്രത്തിലെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ചലച്ചിത്രഗാന പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്തത് സ്കൂളിൽ കേൾപ്പിച്ചു. നടൻ സത്യന്റെ അന്ത്യരംഗം ഉച്ചക്കുള്ള break സമയത്ത് കുട്ടികളും അധ്യാപകരും നിശ്ശബ്ദരായി ആ പാട്ടുകൾ കേട്ടിരുന്നു. ‘അഗ്നിപർവ്വതം പുകഞ്ഞു ഭൂചക്രവാളങ്ങൾ ചുവന്നൂ മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നൂ' എന്ന പാട്ട് ഇത്രയും വേദനയോടെ മറ്റൊരിക്കലും കേട്ടിട്ടില്ല.‘...ഗരുഡാ ഹേ ഗരുഡാ ചുവന്ന ചിറകുമായ് താണു പറന്നീ പവിഴത്തെ ചെപ്പിൽ നിന്നെടുത്തു കൊള്ളൂ, എടുത്തുകൊള്ളൂ’ എന്ന ഭാഗമെത്തിയപ്പോൾ ഞങ്ങളുടെ അധ്യാപിക സാരിത്തുമ്പു കൊണ്ട് മുഖം പൊത്തിക്കരഞ്ഞത് ഇന്നും ഓർമയിലുണ്ട്. സത്യന്റെ മരണത്തിലാണ് ഞാനാദ്യമായി ഒരു മരണഘോഷയാത്രയുടെ തത്സമയ പ്രക്ഷേപണവും കേൾക്കുന്നത്. നാഗവള്ളി ആർ എസ് കുറുപ്പിന്റെ ശബ്ദമായിരുന്നു അന്ന് കേട്ടത് എന്ന് ഞാൻ ഊഹിക്കുന്നു. നാഗവള്ളി ആർഎസ് കുറുപ്പ് വികാരഭരിതമായിരുന്നു ആ വിവരണം. ഞങ്ങളുടെ സ്കൂൾ, റേഡിയോയുടെ സഹായത്തോടെ സത്യനെ ഏറ്റവും വേദനാഭരിതമായ വികാരവായ്പോടെ യാത്രയയച്ചത് ഞാനിന്നും ഓർക്കുന്നു. കേരളത്തിൽ മറ്റേതെങ്കിലും സ്ഥാപനം ഇത്രക്കൊരു ആദരവ് ആ അനശ്വര കലാകാരന് നൽകിയിട്ടുണ്ടോ എന്നറിയില്ല. ആ സ്കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റർ എന്റെ അച്ഛനായിരുന്നു എന്നത് ഏറ്റവും അഭിമാനകരമായ വസ്തുതയാണ്. വാർത്താ മാധ്യമമായും വിനോദത്തിനും വിജ്ഞാനത്തിനും നാം ആശ്രയിച്ചിരുന്നത് റേഡിയോയെ ആണ്. ഒരു കാലത്ത് നമ്മുടെ എല്ലാമായിരുന്ന റേഡിയോ കുഞ്ഞുപെട്ടി. ഓരോ ബാന്റ് മാറി മാറി ഞെക്കിയാൽ ഷോർട്ട് വേവ് കിട്ടുമെന്നും സിലോണിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ കേൾക്കാമെന്നും അറിയുന്നതൊക്കെ മറ്റൊരു ഭൂഖണ്ഡം കണ്ടെത്തുന്ന ആഹ്ലാദത്തിലായിരുന്നു. റേഡിയോ നാടകങ്ങൾ, ചലച്ചിത്ര ശബ്ദരേഖകൾ, ലളിതസംഗീത പാഠം, രഞ്ജിനി എന്ന നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാന പരിപാടി, ബാലലോകം യുവവാണി, മഹിളാലയം, വയലും വീടും, വിദ്യാഭ്യാസരംഗം, ഗാന്ധിമാർഗം, ദേശീയ സംഗീത പരിപാടി ഇങ്ങനെ അകലാനനുവദിക്കാതെ റേഡിയോ കൂടെപ്പിടിച്ചു നിർത്തി. ആകാശവാണി വാർത്താവിഭാഗം തയ്യാറാക്കുന്ന പ്രത്യേക വാർത്താപരിപാടിയായ വാർത്താതരംഗിണിയുടെ signature tune ഇന്നും ഒരു ഗൃഹാതുരസ്മരണയാണ്. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അന്ന് ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന പി ഗംഗാധരൻ നായരാണ് ആകർഷകമായ ഇത്തരം സിഗ്നേച്ചർ ട്യൂണുകൾആകാശവാണി തിരുവനന്തപുരം നിലയത്തിനു വേണ്ടി തയ്യാറാക്കിയത് എന്നാണ്. ഇന്നും പുതുമ നഷ്ടപ്പെടാതെ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന സംഗീതം. യുവവാണിക്കും മഹിളാലയത്തിനും രഞ്ജിനിക്കും ഒക്കെയുണ്ട് വ്യത്യസ്തതയുള്ള സിഗ്നേച്ചർ ട്യൂണുകൾ. ഇതിനെല്ലാമായി ആ കൊച്ചുപെട്ടിയുടെ ചുറ്റിനും കൂടിയ അക്കാലം ആർക്കാണ് മറക്കാൻ കഴിയുക.... ഫോട്ടോ: ബിനുരാജ് ആദ്യ റേഡിയോ വീട്ടിൽ വന്നപ്പോൾ അച്ഛൻ ആളെ നിർത്തി പണിയിപ്പിച്ച റേഡിയോസ്റ്റാൻഡ് ഒരാഡംബരവസ്തു പോലെ മുൻവശത്തെ ഹാളിൽ പ്രധാനസ്ഥാനത്ത് കൊണ്ടു വെച്ചു. എന്തൊരുത്സവമായിരുന്നു അന്ന്. ആദ്യ കാലങ്ങളിൽ കുട്ടികളുടെ പരിപാടികളായിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത്. രശ്മിയും ബാലലോകവും. ‘കുഞ്ഞൂഞ്ഞാപ്പക്ഷി ഇത്തിക്കൊമ്പിലിരുന്നു മുട്ടയിട്ടു. ആ മുട്ട ഉരുണ്ടു താഴെ വീണു…,' എന്നു തുടങ്ങുന്ന മാതിരി നീണ്ടു നീണ്ടു നീണ്ടുപോകുന്ന കഥകൾ രശ്മി അവതരിപ്പിക്കുന്ന റേഡിയോ ചേച്ചി പറഞ്ഞു തരുമായിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ ബാലലോകം അമ്മാവനായി കൂട്ടുകാരൻ. ഞങ്ങൾക്കുമുണ്ടായിരുന്നു ഒരു റേഡിയോ ക്ലബ്. കോട്ടയം വിശ്വഭാരതി റേഡിയോ ക്ലബ്ബിലെ കൂട്ടുകാരയച്ച കത്ത്, കഥ, കവിത എന്നിവ കിട്ടി എന്ന് ബാലലോകം അമ്മാവൻ പറയുന്നതു കേൾക്കാനായി ഞങ്ങളുടെ ഞായറാഴ്ചകൾ കണ്ണും കാതും കൂർപ്പിച്ചിരുന്നു. വിശ്വഭാരതി, നവരശ്മി, ചൈതന്യ എന്നെല്ലാമുള്ള പല പേരുകളിൽ നാടെങ്ങും കുട്ടികളുടെ ബാലലോകം ക്ലബുകൾ ഉണ്ടായിരുന്നു. മലയാളത്തിലെ മുഖ്യധാരാ ആനുകാലിക പ്രസിദ്ധീകരണങ്ങൾ അവരുടെ ബാലമാസികകൾ വിഭാവനം ചെയ്യുന്നതിനൊക്കെ എത്രയോ മുൻപായിരുന്നു ഈ ബാലലോകങ്ങൾ സജീവമായിരുന്നത്. കേൾവിയിലൂടെ കാഴ്ചയുടെ അന്തരീക്ഷമുണ്ടാക്കുകയാണ് റേഡിയോ ചെയ്യുന്നത്. ശബരിമല മകരവിളക്കും നെഹ്രുട്രോഫി വള്ളംകളിയും ഞങ്ങൾ കണ്ടത് റേഡിയോയിലൂടെയാണ്. സന്ധ്യക്ക് കുളി കഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ചാണ് അമ്മുമ്മ മകരവിളക്ക് തത്സമയ കമന്ററി കേൾക്കാനിരിക്കുന്നത്. നാഗവള്ളി ആർ എസ് കുറുപ്പും ശ്യാമളാലയം കൃഷ്ണൻ നായരുമാണ് എന്റെ ഓർമയുടെ തുടക്കം മുതലുള്ള തത്സമയ കമന്ററിക്കാർ. ഭക്തിയുടെ ഗിരിശൃംഗങ്ങളിൽ എത്തിക്കുന്നതാണ് അവരുടെ അവതരണം. പി ഡി ലൂക്കിന്റെ പ്രത്യേകതരം അവതരണരീതിയിൽനെഹ്രുട്രോഫി വള്ളംകളി കാണുമ്പോൾ പുന്നമടക്കായലിനരികിലെ പവലിയനിലാണെന്ന ആവേശമനുഭവിച്ചു. ചുണ്ടൻ വള്ളവും ചുരുളൻ വള്ളവും തുഴച്ചിൽകാരുടെ ആവേശവും കാണികളുടെ ആരവവും ഒരൊറ്റയാളുടെ തൊണ്ടയിൽ നിന്നാണ് ഞങ്ങൾ അറിഞ്ഞത്. ‘അകത്തും വെള്ളം പുറത്തും വെള്ളം സർവ്വത്ര വെള്ളം…കാരിച്ചാലാണോ കാവാലമാണോ … അയ്യോ ആരാണ് മുന്നിൽ .. കാണികൾ സമ്മർദത്തിന്റെ മുൾമുനയിൽ... 'ഓരോ ശ്രോതാവിനെയും അയാൾക്കിഷ്ടപ്പെടുന്ന വള്ളത്തിന്റെ തുഞ്ചത്തിരുത്തി ജഉ ലൂക്കിന്റെ വിവരണശേഷി. തലനാരിഴക്ക് കാരിച്ചാൽ മുൻപിൽ കയറിയാൽ കാവാലം ഫാൻസിന് നിരാശ. റേഡിയോക്കു മുന്നിലുമുണ്ട് പവലിയനിലും പുന്നമടക്കായലിന്റെ ഇരുകരയിലുമുള്ളത്ര ആൾക്കൂട്ടം. ഷീല ഞങ്ങളുടെ ബാല്യത്തിന്റെ വള്ളംകളി പി ഡി ലൂക്കിന്റെയും നാഗവള്ളി ആർ എസ് കുറുപ്പിന്റെയും ശ്യാമളാലയത്തിന്റെയും ശബ്ദപ്രവാഹത്തിലായിരുന്നു. ഇന്നത്തെ തലമുറയുടെ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരന്റെ ആവേശത്തിമിർപ്പ് കാണുമ്പോൾ ഇവരെയെല്ലാം ഓർമവരും. നൂറ്റാണ്ട് പിന്നിടുന്ന ആകാശവാണി അനുഭവത്തിൽ ഏറ്റവുമധികം ആസ്വദിച്ചിട്ടുള്ളത് ഇത്തരം തത്സമയ പ്രക്ഷേപണങ്ങളായിരുന്നു. സിനിമാതാരങ്ങളുടെ ഇഷ്ട ചലച്ചിത്രഗാനങ്ങൾ കേൾപ്പിക്കുന്ന ചിത്രവാണി എന്ന പ്രത്യേകപരിപാടി വിശേഷ ദിവസങ്ങളിൽ ഉണ്ടാകുമായിരുന്നു. ചലച്ചിത്രതാരങ്ങൾ അവരുടെ ചലച്ചിത്രാനുഭവങ്ങളും വ്യക്ത്യനുഭവങ്ങളും പറയുന്നതിനിടയിൽ ആ അനുഭവവുമായി ബന്ധപ്പെട്ട പാട്ടുകൾ വെക്കും. ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ, പ്രേംനസീർ, പി ഭാസ്കരൻ, അടൂർ ഭാസി, കെ പി ഉമ്മർ ഒക്കെ അവതരിപ്പിച്ച ചിത്രവാണി ഇന്നും എനിക്കോർമ്മയുണ്ട്. അന്ന് ആകാശവാണിയല്ലാതെ നമുക്ക് സിനിമാതാരങ്ങളുടെ വിശേഷങ്ങളറിയാൻ മറ്റൊരുപാധിയും ഇല്ലായിരുന്നു. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനചിത്രീകരണത്തിനിടയിൽ ഷീലയുടെ കാലിൽ അട്ട കടിച്ചിറുക്കി ചോര ഒഴുകി വന്ന അനുഭവം പറഞ്ഞിട്ടാണ് ഷീല ആ പാട്ട് പ്രക്ഷേപണം ചെയ്തത്. അന്ന് ആകാശവാണിയല്ലാതെ നമുക്ക് സിനിമാതാരങ്ങളുടെ വിശേഷങ്ങളറിയാൻ മറ്റൊരുപാധിയും ഇല്ലായിരുന്നു. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനചിത്രീകരണത്തിനിടയിൽ ഷീലയുടെ കാലിൽ അട്ട കടിച്ചിറുക്കി ചോര ഒഴുകി വന്ന അനുഭവം പറഞ്ഞിട്ടാണ് ഷീല ആ പാട്ട് പ്രക്ഷേപണം ചെയ്തത്. ആ പാട്ട് എപ്പോൾ കേട്ടാലും ചിത്രവാണി ഓർമവരും. ആകാശവാണിയുടെ സ്മരണികയിൽ പ്രിയതാരങ്ങൾ ചിത്രവാണി അവതരിപ്പിക്കുന്ന ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. കൈയിൽ കടലാസ് എടുത്ത് മെഗാഫോണിനടുത്ത് പിടിച്ച് ചുരുട്ടിക്കൂട്ടി ശബ്ദമുണ്ടാക്കിയാൽ കാറ്റും ഇടി മിന്നലുമുണ്ടാകുന്ന ശബ്ദം കേൾപ്പിക്കാൻ കഴിയുമെന്ന് പി ഭാസ്കരൻ പറഞ്ഞതും ഇത്തരമൊരു പരിപാടിയിലാണ്. പി ഭാസ്കരൻ പരിമിതമായ സൗകര്യങ്ങളിൽ മികച്ച സിനിമകൾ ഉണ്ടാക്കിയ കഥകൾ കേട്ടിരുന്നിട്ടുണ്ട്. ചലച്ചിത്ര ശബ്ദരേഖകളാണ് മറ്റൊരു പ്രധാന ഇനം. ടി ആർ ഓമനയുടെ ചിത്രവാണിയിൽ, അവർ ശാരദക്കു ശബ്ദം കൊടുത്ത അനുഭവങ്ങൾ വിവരിച്ചത് ഇന്നും ഓർമയിൽ. 'എന്നും രാത്രി യേശുദാസിന്റെ പഴയ ഗാനങ്ങള് പാടിത്തന്ന് എന്നെ ഉറക്കുന്ന പ്രിയപ്പെട്ട ഭര്ത്താവിനും ഞങ്ങളുടെ മകന് സ്വാതിതിരുനാളിനും വേണ്ടി ‘സുറുമയെഴുതിയ മിഴികളേ' എന്ന ഗാനം കേള്പ്പിക്കണം’. ഹരിപ്പാട് നിന്നും ശോഭന. ഒരിക്കൽ ആകാശവാണിയിലെ ഓർമച്ചെപ്പ് എന്ന പരിപാടിയില് കേട്ടത്. സ്വപ്നജാലകം എന്നും ഓർമച്ചെപ്പ് എന്നും ഉള്ള പേരുകളിൽ ശ്രോതാക്കളുടെ പ്രിയപ്പെട്ട പഴയ ഗാനങ്ങൾ തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്യുന്നത് കേട്ടാണ് രാവിലെ അമ്മ പ്രഭാത ഭക്ഷണം കഴിക്കുക. അമ്മയെവിടെയോ അവിടെ അമ്മയുടെ പ്രിയപ്പെട്ട പോക്കറ്റ് റേഡിയോയും ഉണ്ടാകും. കാഴ്ച നഷ്ടപ്പെട്ടതിനു ശേഷം അമ്മയുടെ കണ്ണും കാതും റേഡിയോ ആയിരുന്നു. ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന എന്റെ സഹോദരൻ എസ് ഗോപാലകൃഷ്ണന്റെ സുഹൃത്തുക്കൾ വീട്ടിലെത്തുമ്പോൾ ശബ്ദം കൊണ്ട് മാത്രമാണ് അമ്മ അവരെ തിരിച്ചറിഞ്ഞിരുന്നത്. വാസുദേവല്ലേ, ചാർളിയല്ലേ, നാരായണൻ നമ്പൂതിരി അല്ലേ, ശ്രീകണ്ഠൻ നായരല്ലേ, ഉണ്ണിക്കൃഷ്ണനുണ്ണിത്താനല്ലേ എന്ന് പേരു വിളിച്ച് സംസാരിക്കുമായിരുന്നു. ഉച്ചക്ക് ഒരു മണിക്കായിരുന്നു രഞ്ജിനി എന്ന ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാന പരിപാടി. ഒരു പക്ഷേ ഏറ്റവും കൂടുതൽ ശ്രോതാക്കൾ ആസ്വദിക്കുന്ന പരിപാടിയും അതു തന്നെ ആയിരുന്നിരിക്കും. സ്വന്തം പേരും പ്രിയപ്പെട്ടവരുടെ പേരും ചേർത്ത നീണ്ട ലിസ്റ്റ് റേഡിയോയിലൂടെ വായിച്ചു കേൾക്കുവാനുള്ള കൗതുകമാണ് രഞ്ജിനിയിലേക്ക് ശ്രോതാക്കളെ അടുപ്പിച്ചു നിർത്തുന്ന ഒരു ഘടകം. ആകാശവാണിക്കു മാത്രം സ്വന്തമായ അലഭ്യങ്ങളും അപൂർവ്വങ്ങളുമായ ഗാനശേഖരത്തിൽ നിന്ന് നമ്മുടെ ഒക്കെ ഓർമയിൽ ചിറകടിക്കുന്ന ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാനുള്ള അഭിരതി രഞ്ജിനിയെ ഇന്നും ശ്രോതാക്കളുടെ പ്രിയപ്പെട്ട പരിപാടിയാക്കി നിലനിർത്തുന്നു. സിനിമാരംഗത്തുള്ള പ്രതിഭകൾ, എഴുത്തുകാർ, അഭിനേതാക്കൾ, രാഷ്ടീയ നേതാക്കൾ, കലാകാരന്മാർ, സിവിൽ സെർവന്റ്സ്, ഉന്നതോദ്യോഗസ്ഥർ, സാധാരണക്കാർ ഇങ്ങനെ എല്ലാ വിഭാഗത്തിലും പെട്ട പ്രമുഖരുമായുള്ള അഭിമുഖ തൃശൂർ ആകാശവാണിയ്ക്കു വേണ്ടി പി ജെ ആന്റണിയുമായി കെ വി മണികണ്ഠൻ നായർ അഭിമുഖം നടത്തിയപ്പോൾ (ഫോട്ടോ കടപ്പാട്: ഡി പ്രദീപ്കുമാർ) സംഭാഷണങ്ങളാണ് അന്നത്തെ മറ്റൊരു പ്രിയപ്പെട്ട ആകാശവാണിപരിപാടി. മാർക്ക് ട്വയിൻ അഭിമുഖങ്ങളെ പറ്റി പറഞ്ഞത് ‘‘അസുഖകരമായ കണ്ടുപിടിത്തം'' എന്നാണ്. സാഹിത്യ അഭിമുഖങ്ങൾക്ക് വലിയ ഒരു നിലയും വിലയും ഉണ്ടാക്കിത്തന്നത് മലയാളത്തിൽ ആകാശവാണി തന്നെയാണ്. ഇന്നും എത്ര ശ്രദ്ധയോടെയും ഗൗരവത്തോടെയുമാണ് ആകാശവാണി എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ ആസൂത്രണം ചെയ്യുന്നത്. ആകാശവാണിയിൽ സാഹിത്യ അഭിമുഖവും ഒരു മികച്ച കലാരൂപം തന്നെയാണ്. അനായാസമല്ല ആ പ്രക്രിയ. താൻ അഭിമുഖം ചെയ്യുന്ന സബ്ജെക്റ്റ് എഴുതിയിട്ടുള്ളതത്രയും അഭിമുഖകാരൻ വായിച്ചിരിക്കണം. ഉരുവിട്ടു മനഃപാഠമാക്കിയ ചോദ്യങ്ങൾക്ക് പകരം എഴുത്തുകാരന്റെ ഉത്തരങ്ങളെ പിന്തുടർന്നുകൊണ്ട് വേണം അഭിമുഖകാരൻ സഞ്ചരിക്കേണ്ടത്. സൂക്ഷ്മ സംവേദനക്ഷമതയുള്ള ജാഗ്രതയുള്ള വായനക്കാരനാകണം അഭിമുഖം ചെയ്യുന്നയാൾ. അയാളുടെ ചോദ്യങ്ങൾ വിശകലനം, സംവാദം (വിവാദം അല്ല), കഥാകഥനം എന്നിവ എഴുത്തുകാരനിൽ ഉണർത്തണം. കേൾക്കാനുള്ള ക്ഷമയുണ്ടാകണം. പറയാനനുവദിക്കണം. അനാവശ്യ വിവാദങ്ങൾ കൊണ്ട് സംഭാഷണങ്ങളുടെ ഗൗരവം ചോർത്തിക്കളയാതിരിക്കണം . അങ്ങനെ വരുമ്പോൾ, അഭിമുഖം ചെയ്യപ്പെടുന്നയാൾ വായനക്കാരനെ വ്യവസ്ഥകൾക്കും പ്രതിപാദ്യവിഷയങ്ങൾക്കും അപ്പുറത്തേക്ക് കൊണ്ടുപോകുന്നു. അപ്പോൾസൂക്ഷ്മാവലോകനങ്ങൾക്ക് ഇടം കിട്ടുന്നു. അഭിമുഖകാരൻ ഒരു നല്ല ആതിഥേയനായി പ്രവര്ത്തിക്കുന്നു. മിഥ്യാപ്രശംസകനാകാതെ ശ്രദ്ധാലുവും വീണ്ടുവിചാരമുള്ളവനുമാകുന്നു. അതിന്നത്തെ കാലത്ത് ഒരു അപൂർവതയാണ്. പക്ഷേ ഈ കാലത്തും ആകാശവാണി, ദൃശ്യമാധ്യമങ്ങളേക്കാൾ ജാഗ്രത സൂക്ഷിക്കുന്നുണ്ട്. തകഴിയും കേശവദേവുമൊക്കെ സംസാരിക്കുന്നത് കേട്ടിരിക്കുന്നത് ഒരനുഭവമാണ്. ആകാശവാണിയുടെ ആർക്കൈവ്സ് എന്നാൽ അതൊരു സാംസ്കാരിക കലവറ തന്നെയാണ്. അന്നു നടത്തിയ വലിയ അഭിമുഖങ്ങളിൽനിന്ന് അടർത്തിയെടുത്ത ചെറിയ ബൈറ്റുകൾ ഇപ്പോഴും ഇടക്കിടെ പ്രക്ഷേപണം ചെയ്യാറുണ്ട്. ബാലാമണിയമ്മയുടെയും കുട്ടികൃഷ്ണമാരാരുടെയും ജി ശങ്കരക്കുറുപ്പിന്റെയും ഒക്കെ അനുഭവങ്ങൾ അവരുടെ സ്വന്തം ശബ്ദത്തിൽ ഇന്നും കേൾക്കാൻ കഴിയുന്നു. കാൽ നൂറ്റാണ്ട് പിന്നിടുന്ന തന്റെ ആകാശവാണി അനുഭവങ്ങളിൽ ഏറ്റവും ആത്മസംതൃപ്തി തന്നത് അഭിമുഖസംഭാഷണങ്ങളായിരുന്നു എന്ന് ആകാശവാണിയിൽ നിന്നു വിരമിച്ച പ്രീതി ജോസഫ് ഒരിക്കലെഴുതി. നെടുമുടി വേണു നെടുമുടി വേണുവുമായി നടത്തിയ ഒരു മുഖാമുഖത്തെ കുറിച്ചവർ പറയുന്നതു കേൾക്കൂ: 'സ്വന്തം വായനയുടെ ഉരകല്ലുകൾ പോലെ ഈ മുഖാമുഖങ്ങൾ എന്നെ നിരന്തരം പരീക്ഷിക്കുകയും പരുവപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ഓരോ റിക്കോഡിങ്ങിനും മുമ്പു നല്ലൊരു ഹോം വർക് നിർബന്ധമായും ചെയ്തിരുന്നു. പ്രത്യേകിച്ച് നെടുമുടി വേണുവിനെപ്പോലുള്ള കുലപതികൾക്കരികെ ഇരിക്കേണ്ടി വരുമ്പോൾ അതനിവാര്യമായിരുന്നു താനും. എങ്കിൽപ്പോലും ചിലപ്പോൾ നാവ്പിഴ സംഭവിക്കാം. എത്ര ലാളിത്യത്തോടെയാണ്, എത്ര സൗമ്യതയോടെയാണ് അദ്ദേഹം ഓരോ മറുപടിയും തന്നു കൊണ്ടിരുന്നത്. വായ്ത്താരികൾ, കവിതകൾ, നാടൻ പാട്ടുകൾ, ചലച്ചിത്ര ഗാനങ്ങൾ, താളപ്പെയ്ത്തുകൾ, അങ്ങനെ സംഗീതസാന്ദ്രമായിരുന്നു ആ അഭിമുഖം.’ അന്ധരായ കാണികൾക്കു വേണ്ടിയാണ് താൻ നാടകങ്ങളെഴുതുന്നതെന്ന് റേഡിയോ നാടകകൃത്തായ കെ പത്മനാഭൻ നായർ ഒരിക്കലെഴുതി. മനസ്സിന്റെ കണ്ണുകൾക്കു മുന്നിലാണ് റേഡിയോ നാടകങ്ങൾ അരങ്ങേറുന്നത്. ഏതിരുട്ടിലും ശബ്ദം കൊണ്ടു മാത്രം ഞങ്ങളുടെ കാലം തിരിച്ചറിഞ്ഞിരുന്ന കുറെ രൂപങ്ങളുണ്ട്. കെ ജി സേതുനാഥ്, ടി എൻ ഗോപിനാഥൻ നായർ, ടി ആർ സുകുമാരൻ നായർ, കെ ജി ദേവകിയമ്മ, ടി പി രാധാമണി ഒന്നും രൂപം കണ്ടാലെനിക്കറിയില്ല. പക്ഷേ ശബ്ദം ഏതിരുട്ടത്തും മനസ്സിലാകും. കെ ജി ദേവകിയമ്മക്ക് തൊണ്ണൂറു വയസ്സും ടി പി രാധാമണിക്ക് 18 വയസ്സും എന്നാണ് ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. കണ്ടതും കേട്ടതും എന്ന സാമൂഹ്യോപഹാസ പരിപാടിയിലെ വായിൽ പല്ലില്ലാത്ത വൃദ്ധനായ അമ്മാവനെ ഒരിക്കൽ തിരുവനന്തപുരം റേഡിയോ സ്റ്റേഷനിൽ വെച്ച് കണ്ട് ഞെട്ടിയിട്ടുണ്ട്. സുമുഖനും യുവാവും സർവ്വോപരി ഗായകനുമായ ജി ശ്രീറാം ആയിരുന്നു അത്. കൈനിക്കര സഹോദരന്മാരുടെയും സി എൻ ശ്രീകണ്ഠൻ നായരുടെയും കെ ടി മുഹമ്മദിന്റെയും സി എൽ ജോസിന്റെയും എൻ എൻ പിള്ളയുടെയും നാടകങ്ങൾ റേഡിയോയാണ് പരിചയപ്പെടുത്തിയത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദിന്റെ സേവാസദനം മഹിളാലയത്തിൽ തുടർ നാടകമായി അവതരിപ്പിച്ചത് കേൾക്കാൻ കാത്തിരുന്ന ദിവസങ്ങൾ ഇന്നും ഓർമയുണ്ട്. നാടകവാരം ഇപ്പോഴും എല്ലാ വർഷവും മുടങ്ങാതെ കേൾക്കാറുണ്ട്. ' റേഡിയോ കഥയും കലയും’ എന്ന പേരിൽ മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ ചരിത്രം എഴുതിയ കെ എ ബീന, റേഡിയോ സാങ്കേതികമായും മറ്റു നിലകളിലും മാറ്റത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാൻ തുടങ്ങിയ കാലത്തെ അതിന്റെ മുഴുവൻ ചരിത്ര പ്രാധാന്യത്തോടെയും വിവരിക്കുന്നുണ്ട്. സ്കൂൾ പ്രവേശനോത്സവത്തിന്റേയും വിദ്യാരംഭത്തിന്റേയും ഒക്കെ തത്സമയ പ്രക്ഷേപണം തുടങ്ങിയത് കെ എ മുരളീധരൻ തിരുവനന്തപുരത്ത് സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോഴാണ്.പനച്ചിക്കാട് ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ് എന്നിവിടങ്ങളിൽനിന്ന് വിദ്യാരംഭച്ചടങ്ങുകൾ തത്സമയം പ്രക്ഷേപണം ചെയ്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകളും അടുത്ത വർഷം മുതൽ ലൈവായി പ്രക്ഷേപണം ചെയ്തു തുടങ്ങി. സ്കൂൾ പ്രവേശനോത്സവത്തിന്റേയും വിദ്യാരംഭത്തിന്റേയും ഒക്കെ തത്സമയ പ്രക്ഷേപണം തുടങ്ങിയത് കെ എ മുരളീധരൻ തിരുവനന്തപുരത്ത് സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോഴാണ്.പനച്ചിക്കാട് ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ് എന്നിവിടങ്ങളിൽനിന്ന് വിദ്യാരംഭച്ചടങ്ങുകൾ തത്സമയം പ്രക്ഷേപണം ചെയ്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകളും അടുത്ത വർഷം മുതൽ ലൈവായി പ്രക്ഷേപണം ചെയ്തു തുടങ്ങി. ഇതൊരു മത ചടങ്ങായല്ല ആകാശവാണി പ്രക്ഷേപണം ചെയ്തുപോന്നത്. വിദ്യാരംഭ ചടങ്ങുകളുടെ തത്സമയ പ്രക്ഷേപണം, വി എം ഗിരിജ കവി വി എം ഗിരിജ അവതരിപ്പിച്ചിരുന്നത് വലുതായ ഒരു സാംസ്കാരികാനുഭവം തന്നെയായിരുന്നു. കാവ്യലോകങ്ങളിലൂടെ, അക്ഷരവഴികളിലൂടെ, ദേവാലയ ചരിത്രത്തിലൂടെ, പ്രദക്ഷിണ വഴികളിലൂടെ, വിദ്യാഭ്യാസത്തിന്റെ നാൾവഴികളിലൂടെ ഒക്കെ ഗിരിജക്കൊപ്പം സഞ്ചരിക്കുന്നത് വിശേഷപ്പെട്ട ഒരനുഭൂതിയാണ്. തന്റെ സ്വതസ്സിദ്ധമായ പ്രശാന്ത ഭാവത്തിൽ ഗിരിജ സഞ്ചരിക്കുമ്പോൾ ശ്രോതാവെന്ന നിലയിൽ ഞാനെത്തിച്ചേർന്നിട്ടുള്ള ഉദാത്തമായ ആ ആത്മീയാനുഭൂതിയെ കുറിച്ച് ഗിരിജയോട് നേരിട്ട് തന്നെ പറഞ്ഞിട്ടുമുണ്ട്. ഞായാറാഴ്ച്ചകളിൽ ഉച്ചയ്ക്ക് 12.40 ന് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവർ പങ്കെടുക്കുന്ന ‘റേഡിയോ സ്മരണകൾ' പരിപാടിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് എം വി ശശികുമാറിന്റെ ക്ഷണമനുസരിച്ച് ഞാനും പങ്കെടുത്തിട്ടുണ്ട്. ശശികുമാറായിരുന്നു ഇങ്ങനെ ഒരു പരിപാടി ആദ്യമായി നിർദേശിച്ചതെന്ന് ആകാശവാണിയുടെ പ്രക്ഷേപണ ചരിത്രം എഴുതുമ്പോൾ ഡി പ്രദീപ് കുമാർ സൂചിപ്പിച്ചിട്ടുണ്ട്. ശ്രോതാക്കളുടെ കത്തുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള എഴുത്തുപെട്ടി ഏറെ ജനപ്രിയത നേടിയ പ്രോഗ്രാമായിരുന്നു. ചേട്ടനും ചേച്ചിയുമിരുന്ന് രസകരമായ സംഭാഷണങ്ങളിലൂടെ ശ്രോതാക്കളുടെ കത്തുകൾ വായിക്കും. പത്മരാജൻ പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങളെ ഗൗരവത്തോടെ സമീപിച്ചിരുന്ന ഈ പരിപാടി, ശ്രോതാക്കളുമായി തമാശകൾ പങ്കിട്ട് നർമരസ പ്രധാനമായാണ് മുന്നോട്ടു പോകുന്നത്. ശ്രോതാക്കളുടെ കൈയക്ഷരത്തെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും ഒക്കെയുള്ള അഭിനന്ദനങ്ങളും കുറിക്കു കൊള്ളുന്ന പരിഹാസങ്ങളും ഒക്കെയുള്ള എഴുത്തുപെട്ടി ആകാശവാണിയുടെ ഏറ്റവും മികച്ച ജനസമ്പർക്ക പരിപാടി ആയിരുന്നു. എം രാമചന്ദ്രൻ, ടി എൻ സുഷമ,സുഷമ, വിജയലക്ഷ്മി, ശ്രീദേവി, ശ്രീകണ്ഠൻ, ഹക്കിം കൂട്ടായി, അനിൽ ചന്ദ്രൻ, ജോൺ സാമുവൽ, ചന്ദ്രിക, രാജേശ്വരി മോഹൻ, സരസ്വതിയമ്മ, ഷീലാ രാജ്, സി എസ് രാധാദേവി, ബൈജു ചന്ദ്രൻ, തങ്കമണി, ശ്രീകുമാർ മുഖത്തല,… റേഡിയോ തുറന്ന് മലയാളികൾ കാതോർത്തിരുന്ന എത്രയെത്ര ശബ്ദങ്ങൾ !! വേണു നാഗവള്ളിയും ജി വേണുഗോപാലും എം ജി രാധാകൃഷ്ണനും പത്മരാജനും അടങ്ങിയ എത്രയോ പ്രതിഭകളെയാണ് ആകാശവാണി മലയാള സിനിമക്ക് സംഭാവന നൽകിയത് ! . ഗാന്ധിജിയുടെ ആദ്യ റേഡിയോ പ്രക്ഷേപണത്തെ കുറിച്ച് ഇങ്ങനെ ഒരു കുറിപ്പ് വായിക്കാനിടയായത് വലിയ കൗതുകമായി. പി പത്മരാജനും വേണു നാഗവള്ളിയും (നിൽക്കുന്നവരിൽ വലത്തുനിന്ന് മൂന്നും നാലും)ആകാശവാണിയിൽ അനൗൺസർമാരായിരുന്ന കാലത്ത് (ഫോട്ടോ കടപ്പാട് ഡി പ്രദീപ്കുമാർ) 1947 നവംബർ 12ന് ദീപാവലി ദിനത്തിലായിരുന്നു ഡൽഹിയിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസ് ഗാന്ധിജി ആദ്യമായി സന്ദർശിച്ചത്. രാജ്കുമാരി അമൃത് കൗറിനൊപ്പമാണ് അദ്ദേഹം ബ്രോഡ്കാസ്റ്റിംഗ് ഹൗസിലെത്തിയത്. ഗാന്ധിയുടെ മരണശേഷം 1948 ഫെബ്രുവരി 22ലെ ‘ദി ഇന്ത്യൻ ലിസണർ' പ്രസിദ്ധീകരിച്ച ഈ സംഭവത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: 'ബിർള ഹൗസിലെ അദ്ദേഹത്തിന്റെ പ്രാർത്ഥനാ യോഗ പ്രസംഗങ്ങൾക്ക്, ഉചിതമായ രീതിയിൽ, പ്രാർത്ഥനാ യോഗാന്തരീക്ഷം സ്റ്റുഡിയോയിൽ സൃഷ്ടിച്ചു. ഗാന്ധി ആദ്യം റേഡിയോയോട് ലജ്ജിച്ചു; ഏറെ പ്രേരണയ്ക്ക് ശേഷമാണ് അദ്ദേഹം ആകാശവാണിയിലെ സ്റ്റുഡിയോകളിൽനിന്ന് തന്റെ ശബ്ദം പ്രക്ഷേപണം ചെയ്യാൻ സമ്മതിച്ചത്. എന്നാൽ സ്റ്റുഡിയോയിൽ എത്തിയ നിമിഷം അദ്ദേഹം പറഞ്ഞു: ഇതൊരു അത്ഭുത ശക്തിയാണ്. ഞാൻ ‘ശക്തി'യെ കാണുന്നു, ദൈവത്തിന്റെ അത്ഭുതശക്തി’. അദ്ദേഹം 20 മിനിറ്റ് സംസാരിച്ചു, അദ്ദേഹത്തിന്റെ ശബ്ദം അസാധാരണമാംവിധം വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തെ തുടർന്ന് വന്ദേമാതരത്തിന്റെ റെക്കോർഡ് ചെയ്ത സംഗീതം ഉണ്ടായിരുന്നു.’ ആകാശവാണി എല്ലാദിവസവും രാവിലെ 7.10 ന് മുടങ്ങാതെ പ്രക്ഷേപണം ചെയ്യാറുള്ള ഗാന്ധിമാർഗം കേൾക്കുക എന്നാൽ സമാധാനത്തിലേക്ക് ഉണരുക എന്നാണർഥം. ഗാന്ധിജി ഭരത് ഗോപിയും നെടുമുടി വേണുവും മുരളിയും ഒക്കെ അവതരിപ്പിച്ചിരുന്ന മൊഴിയാം ഒരു കഥ ആകാശവാണി പരിപാടികളിൽ ഞാൻ മുടങ്ങാതെ കേൾക്കുമായിരുന്നു. മലയാളത്തിന്റെ മികച്ച നടന്മാർ മാത്രമല്ല സാഹിത്യ കൃതികളുടെ ഗൗരവമുള്ള വായനക്കാർ കൂടി ആയിരുന്നതിനാൽ ഇവരുടെ കഥാവതരണത്തിന് ദൃശ്യചാരുതയും ഏറിയിരുന്നു. മലയാളത്തിലെ എത്രയോ പ്രശസ്തമായ കഥകൾ മൊഴിയാം ഒരു കഥയിലൂടെ വീണ്ടും ആകാശവാണി ഹൃദ്യമധുരമായ അനുഭവമാക്കിത്തന്നു !. പതിവായി അനന്തപുരി എഫ് എം കേൾക്കുക എന്റെ ‘നല്ല ശീല'ങ്ങളിൽ ഒന്നായിരുന്നു.. ഓരോ മണിക്കൂർ ഇടവിട്ട് വാർത്തകൾ കേൾക്കാം, ഗൃഹാതുരമാക്കുന്ന സിനിമാപാട്ടുകൾ, കവിതകൾ, കഥകൾ, ചരിത്രം, ശാസ്ത്രം, പ്രധാന അറിയിപ്പുകൾ, മഴക്കാലത്ത് രോഗനിർവ്യാപനത്തിനുള്ള നിർദേശങ്ങൾ ഇങ്ങനെ മികച്ച സമയങ്ങളാണ് അനന്തപുരി എഫ് എം സമ്മാനിച്ചു കൊണ്ടിരുന്നത്. ശനിയാഴ്ച രാവിലെ തോറുമുള്ള കഥാനേരത്തിൽ മലയാറ്റൂർ രാമകൃഷ്ണന്റെ 'ജഡ്ജി' എന്ന നല്ല കഥ ഒ ടി പ്രകാശ് എത്ര ഹൃദ്യമായാണ് വായിച്ചത്.. എം ടി യുടെ ‘കാല'മെന്ന നോവലിന്റെ വായനയും മറക്കാനാകാത്ത അനുഭവമായിരുന്നു. ഫോട്ടോ: ജഗത്ലാൽ അനന്തപുരി എഫ് എം നിർത്തലാക്കിയ വാർത്ത എത്ര വേദനയോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത് ! പാട്ടും വാർത്തകളും കഥകളും നർമവുമായി തിരക്കിട്ട റോഡുകളിലൂടെ അനന്തപുരി എഫ് എമ്മിനൊപ്പം ഡ്രൈവ് ചെയ്യുന്നവർ നഗരത്തിലെ ഗതാഗതക്കുരുക്കോ വഴിയിലെ മറ്റു മാർഗതടസ്സങ്ങളോ അറിഞ്ഞില്ല. 45 ലക്ഷത്തോളം ശ്രോതാക്കളെ ഒറ്റദിവസത്തെ ആ നടപടിയിലൂടെ അധികൃതർ വഞ്ചിച്ചു കളഞ്ഞു. ശ്രോതാക്കളുടെ ഭാഗത്തു നിന്ന് അനന്തപുരി എഫ് എം ന്റെ വിവിധ്ഭാരതി ഹിന്ദിവല്ക്കരണം അവസാനിപ്പിക്കുന്നതിനും ആകാശവാണിയുടെ പ്രാദേശിക നിലയങ്ങൾക്കു മേൽ പിടിമുറുക്കിയതിനെതിരായും ഉള്ള ശക്തമായ പ്രതിഷേധങ്ങളെ അധികൃതർ അവഗണിക്കുകയാണുണ്ടായത്.. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും ഉണ്ടാവുമ്പോള് നേരിട്ട് ഇടപെടുവാന് പ്രാപ്തമായ നിലയിലേക്കു എല്ലാ പ്രാദേശിക റേഡിയോ നിലയങ്ങളും സജ്ജീകരിക്കേണ്ടതുണ്ട് എന്നവർ ആവശ്യപ്പെട്ടു. രാത്രി എട്ടു മണിക്കു ശേഷം എല്ലാ കേരള നിലയങ്ങളും ഒരേ പരിപാടി റിലേ ചെയ്യുന്ന പിന്തിരിപ്പന് ഏര്പ്പാടുകളോട് ശ്രോതാക്കൾ പൂർണമായും എതിരായിരുന്നു. കേന്ദ്രത്തിന്റെ രഹസ്യ അജന്ഡകള് ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴവിടെ നടക്കുന്നത്. ഓൺലൈനില് റേഡിയോ നിലയങ്ങള് പുനഃ പ്രക്ഷേപണ സാധ്യതകള് ഉപയോഗിച്ചു 24 മണിക്കൂറും പ്രവര്ത്തിക്കുന്ന തരത്തിൽ തയ്യാറാകേണ്ടിയിരി

ദേശാഭിമാനി 17 Oct 2023 11:30 am

പൂക്കൾക്കുമേൽ ബോംബുവർഷിക്കുന്നവർ

പലസ്തീൻ–- -ഇസ്രയേൽ സംഘർഷത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടയിൽ ഇരുരാജ്യങ്ങളിൽനിന്നുമുയരുന്നത് ആയിരക്കണക്കിനു കുട്ടികളുടെ കൂട്ടനിലവിളികളാണ്. അതിർത്തികൾക്കപ്പുറം എല്ലായിടത്തും കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് ഒരേ സ്വരമാണ്. വീടും വിദ്യാലയവും ബന്ധുക്കളെയുമെല്ലാം നഷ്ടമായി എങ്ങോട്ടെന്നറിയാതെ നിലവിളിച്ചോടുന്ന നിഷ്കളങ്കബാല്യങ്ങളുടെ ചിത്രം ആരുടെയും കണ്ണുനനയിക്കും. മനുഷ്യാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും വീമ്പിളക്കുന്ന ലോക ശക്തികളൊന്നും ഇതൊന്നും കാണുന്നില്ലേ? പതിറ്റാണ്ടുകളായി നീറിപ്പുകയുന്ന പശ്ചിമേഷ്യൻമേഖലയിൽ വീണ്ടും സംഘർഷം കൊടുമ്പിരി കൊള്ളുമ്പോൾ മനുഷ്യാവകാശവും കൊട്ടിഘോഷിക്കുന്ന മനുഷ്യാന്തസ്സും തകർന്നടിയുന്ന ദുരിതക്കാഴ്ചകളാണ് മുമ്പിൽ. ഇസ്രയേൽ–- പലസ്തീൻ സംഘർഷത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് ഇസ്രയേലി, പലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ഞൂറോളം കുട്ടികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരിൽ നല്ലൊരു ശതമാനവും കുട്ടികൾതന്നെ. 365 ചതുരശ്ര കിലോമീറ്റർമാത്രം വരുന്ന ഗാസാ മുനമ്പിൽ 22 ലക്ഷത്തോളം പലസ്തീൻകാർ പാർക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികളും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടങ്ങളിലൊന്നാണിത്. 2007 മുതൽ ഗാസാ മുനമ്പിന്റെ ഭരണനിർവഹണം ഹമാസാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിനു മുമ്പുതന്നെ ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം കുട്ടികൾക്ക്, മാനുഷി കസഹായം ആവശ്യമായിരുന്നുവെന്ന് യുണിസെഫ് വ്യക്തമാക്കിയിരുന്നു. ഗാസ പ്രദേശത്തേക്ക് വൈദ്യുതി, ഭക്ഷണം, ജലം, ഇന്ധനം തുടങ്ങിയവ എത്തുന്നത് ഇസ്രയേൽ തടയുന്നത് കുട്ടികളുടെ ഇപ്പോഴത്തെ ദുരിതാവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. മാത്രവുമല്ല ‘നീണ്ടതും ദുഷ്കരവുമായ യുദ്ധ' ത്തിന് ഒരുങ്ങാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആഹ്വാനം ചെയ്തതും ആശങ്ക വർധിപ്പിക്കുന്നു. ഓരോ യുദ്ധവും തകർക്കുന്നത് നാളെയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുംകൂടിയാണ്. യുദ്ധത്തിലും ഭീകരവാദത്തിലും ഇരകളാക്കപ്പെടുന്നവരിൽ നല്ലൊരു ശതമാനവും കുട്ടികളാണ്. സമീപകാല ചരിത്രംതന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. സുഡാനിൽ പത്തു ലക്ഷം കുട്ടികളാണ് കുടിയിറക്കപ്പെട്ടത്. നാനൂറിലധികം കുട്ടികൾ കൊല്ലപ്പെടുകയും 2000ത്തോളം കുട്ടികൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. സിറിയയിൽ 1.4 കോടി കുട്ടികൾ ദുരിതത്തിലാണെന്ന് യൂണിസെഫ് വ്യക്തമാക്കുന്നു. കണക്കുകൾ അവസാനിക്കുന്നില്ല. ആഭ്യന്തര യുദ്ധങ്ങൾ കാരണം കഴിഞ്ഞ ദശകത്തിൽ രണ്ടു കോടി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായിട്ടാണ് യൂണിസെഫ് കണക്കാക്കിയിട്ടുള്ളത്. അഫ്ഗാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സിറിയ, യമൻ, തെക്കൻ സുഡാൻ തുടങ്ങിയ നാടുകളിൽ എഴുത്തും വായനയുമറിയാത്ത ഒരു തലമുറ വളർന്നു വരുന്നുവെന്ന റിപ്പോർട്ടിലെ പരാമർശങ്ങളും ഗൗരവതരമാണ്. 2017 മുതൽ ഓരോ വർഷവും യുദ്ധങ്ങളിൽ ഒരു ലക്ഷം കുട്ടികളാണ് കൊല്ലപ്പെടുന്നത്. പട്ടിണിയും യുദ്ധത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സയുടെ അഭാവവുമാണ് മരണനിരക്ക് കൂട്ടുന്നത്. യുദ്ധം ആവർത്തിക്കപ്പെടുന്ന ഓരോ ദിവസവും കുട്ടികളുടെ ജീവനും ബാല്യവും കവർന്നെടുക്കപ്പെടുകയാണ്. യുദ്ധവും ഭീകരവാദവും ഒരുപോലെ കുട്ടികളെ വേട്ടയാടുന്നു. അമേരിക്ക ഇറാഖിൽ നടത്തിയ ആക്രമണത്തിന്റെ ഉപോൽപ്പന്നമായ ഐഎസ് കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബോകോ ഹറാം ഭീകരർ കൗമാരക്കാരായ ആയിരക്കണക്കിനു കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെയാണ് ചാവേറുകളായി അണിനിരത്തുന്നതും കൊന്നുതള്ളുന്നതും. ഓരോ യുദ്ധവും ദുരിതങ്ങളുടെ പേമാരിയാണ് മാനവരാശിക്ക് ബാക്കിവയ്ക്കാറുള്ളത്. കൂട്ടമരണങ്ങൾ, കൂട്ടപ്പലായനങ്ങൾ, ജനിതക രോഗവ്യാപനം, അനാഥത്വം, അംഗവൈകല്യം, ഭക്ഷ്യക്ഷാമം, സമ്പത്തിന്റെയും ജീവനോപാധികളുടെയും കൂട്ടനാശം, അഭയാർഥി ക്യാമ്പുകൾ തുടങ്ങി ഒരിക്കലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണ് യുദ്ധാനന്തര ലോകത്തെ കാത്തിരിക്കുന്നത്. നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആൻ ഫ്രാങ്ക്, ഹിരോഷിമ ദുരന്തത്തിൽ അണുവികിരണമേറ്റ് 10 വർഷം വേദനയിൽ പുളഞ്ഞ് മരണത്തിന് കീഴടങ്ങിയ പന്ത്രണ്ടുകാരി സഡാക്കോ, വിയറ്റ്നാമിൽ അമേരിക്ക നടത്തിയ നാപാം ബോംബിങ്ങിൽ പരിക്കേറ്റ് ഉടുതുണി കത്തിവീണ് പൂർണനഗ്നയായി മരണവെപ്രാളത്തോടെ ഓടുന്ന ഒമ്പതുകാരി പാൻ തി കിം ഫുക്, സിറിയയിൽനിന്ന് പലായനം ചെയ്ത ബോട്ട് തകർന്ന് കടൽത്തീരത്ത് ഒരു പാവ കുഞ്ഞിനെപ്പോലെ മരിച്ചു കിടന്ന, ലോക മനസ്സാക്ഷിയെ കരയിപ്പിച്ച അലൻ കുർദ്ദി, യുദ്ധത്തിന്റെ ഭീകരത ഒന്നാകെ മുഖത്ത് പ്രതിഫലിപ്പിച്ച് കാമറയ്ക്കുമുന്നിൽ തോക്കാണെന്ന് ഭയന്ന് കൈകൾ ഉയർത്തി കീഴടങ്ങി നിന്ന ഹൃദിയ എന്ന പെൺകുട്ടി തുടങ്ങി സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെയും യുദ്ധക്കുരുതിയുടെയും ഇരകളായി നമ്മുടെ ഹൃദയത്തിൽ അണയാത്ത നൊമ്പര ക്കനലായി നിലകൊള്ളുന്ന എത്രയെത്ര കുട്ടികൾ. സായുധ സംഘട്ടനത്തിൽ കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾക്ക് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ പ്രോസിക്യൂഷൻ ഉറപ്പാക്കണം. എല്ലാ നിയമനിർമാണങ്ങളുടെയും പ്രസക്തമായ നയങ്ങളുടെയും അംഗീകാരവും നടപ്പാക്കലും ഉറപ്പാക്കുകയും കുട്ടികളെ പിന്തുണയ്ക്കുന്നതിനുള്ള ഫണ്ടിങ്ങിന് മുൻഗണന നൽകുകയും വേണം. കുട്ടികളെ സംരക്ഷിക്കുന്നതിന് യുഎന്നും അംഗരാജ്യങ്ങളും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ ശിശുരോദനങ്ങൾക്ക് അറുതിയുണ്ടാകില്ല. പലസ്തീനിലെയും ഇസ്രയേലിലെയും കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ ബുദ്ധിമുട്ടിലാണ്. കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തട്ടിക്കൊണ്ടുപോകുന്നതും അംഗഭംഗം വരുത്തുന്നതും ബന്ദികളാക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് യുണിസെഫ് ചൂണ്ടിക്കാണിച്ചത് യുദ്ധക്കൊതിയന്മാരുടെ കണ്ണു തുറപ്പിക്കണം. (ബാലാവകാശ കമീഷൻ മുൻ അംഗമാണ് ലേഖകൻ)

ദേശാഭിമാനി 17 Oct 2023 1:00 am

നാണം മറയ്‌ക്കാൻ സെൽഫി

ഡൽഹിയിൽ എവിടെ തിരിഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രംവച്ച ബോർഡുകളാണ്. മെട്രോസ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലുംവരെ. ഓരോ സ്റ്റേഷനിലും യാത്രക്കാരുടെ കണ്ണുകൾ ഏറ്റവും എളുപ്പത്തിൽ എത്തുന്ന ഇടങ്ങളിൽ മോദിയുടെ ചിത്രങ്ങൾ വച്ചിരിക്കുന്നു. നഗരവീഥികളുടെ ഓരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ജി20 സമ്മേളനത്തോടെ രാജ്യതലസ്ഥാനം മോദിയുടെ വർണചിത്രബോർഡുകളാൽ നിറഞ്ഞു. പൊതുഖജനാവിലെ പണമെടുത്താണ് ഈ പ്രചാരണമാമാങ്കം. ഇതിനു തുടർച്ചയായി, രാജ്യമെങ്ങും മോദിയുടെ ചിത്രമുള്ള ത്രീഡി ടാബ്ലോ ബൂത്തുകൾ സ്ഥാപിക്കാൻ പ്രതിരോധ വകുപ്പ് അക്കൗണ്ട്സ് ഡയറക്ടർ ജനറൽ ഉത്തരവിട്ടിരിക്കുന്നു. സെൽഫി പോയിന്റുകൾ എന്ന ഓമനപ്പേരിൽ ഇത്തരം 822 കേന്ദ്രം ഒരുക്കാനാണ് നിർദേശം. പൊതുജനങ്ങൾ ഇവിടെയെത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്നതാണ് സർക്കാർ ലക്ഷ്യം. മോദിസർക്കാരിന്റെ ‘പ്രവർത്തനമികവ്’ പ്രമേയമാക്കിയാണ് സെൽഫി പോയിന്റുകൾ ഒരുക്കേണ്ടതെന്നും നിർദേശമുണ്ട്. തെരഞ്ഞെടുപ്പ് കാലം ആഗതമായിരിക്കെ സെൽഫി പോയിന്റുകളുടെ രാഷ്ട്രീയലക്ഷ്യം വ്യക്തം. ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിനായി പ്രതിരോധവകുപ്പിനെ ഉപയോഗിക്കുകയാണെന്ന ഗുരുതരമായ ആക്ഷേപം ഇതേപ്പറ്റി ഉയർന്നിട്ടുണ്ട്. പ്രതിരോധസേനാ വിഭാഗങ്ങൾക്കും എൻസിസി അടക്കമുള്ള ഏജൻസികൾക്കും ക്വോട്ട നിശ്ചയിച്ചാണ് ബൂത്തുകളുടെ പട്ടിക. ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന മാർക്കറ്റുകൾമുതൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽവരെ സെൽഫി പോയിന്റ് സ്ഥാപിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നീ വിഷയങ്ങളിൽ പ്രതിരോധസേനകൾ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിൽ അപാകമില്ല. എന്നാൽ ഉജ്വല യോജന, വാക്സിൻ, യോഗ, ജല മിഷൻ, പെൻഷൻ, ക്ലീൻഇന്ത്യ തുടങ്ങിയ പരിപാടികളാണ് ഈ ബൂത്തുകളുടെ രൂപകൽപ്പനയിൽ പ്രമേയമാക്കേണ്ടതെന്ന് നിഷ്കർഷിക്കുന്നു. ചുരുക്കത്തിൽ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിന് പ്രതിരോധവകുപ്പിനെ ഉപയോഗിക്കുകയാണ്. വാർഷിക അവധിക്ക് നാട്ടിൽ പോകുന്ന സൈനികർ ‘രാഷ്ട്രനിർമാണത്തിന് സാമൂഹ്യസേവനപ്രവർത്തനങ്ങളിൽ’ വ്യാപൃതരാകണമെന്ന് കരസേന നിർദേശിച്ചതായി ഈയിടെ റിപ്പോർട്ട് വന്നു. സ്വച്ഛ് ഭാരത് മിഷൻ, ആയുഷ്മാൻ ഭാരത്, എൻപിഎസ്, അടൽ പെൻഷൻ യോജന, ഗരീബ് കല്യാൺ റോസ്ഗാർ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ച് സൈനികർ നാട്ടുകാരുമായി സംസാരിക്കണമത്രെ. ജീവൻ പണയംവച്ച് രാജ്യത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്നവരെ എല്ലാവിഭാഗം ജനങ്ങളും ആദരവോടെയാണ് കാണുന്നത്. ഇതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ‘അവധിക്കാല സേവന’ നിർദേശം. ഭരണഘടനാപരമായ എല്ലാ ഏജൻസികളെയും മോദിസർക്കാർ രാഷ്ട്രീയ ആയുധമാക്കി. തെരഞ്ഞെടുപ്പ് കാലമായതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ നെട്ടോട്ടത്തിലാണ്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇഡി ഉഴുതുമറിക്കുന്നു. സർക്കാരിനെ ജനാധിപത്യപരമായി വിമർശിക്കുന്നവരെ ഭീകരവിരുദ്ധ നിയമങ്ങളിൽ കുടുക്കുന്നു. സിഎജി റിപ്പോർട്ടുകൾ മോദിഭരണത്തിലെ അഴിമതികൾ പുറത്തുകൊണ്ടുവന്നതോടെ ഓഡിറ്റ് തന്നെ നിർത്തിവയ്ക്കാൻ ഉത്തരവായി. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് നിലവിലെ സിഎജിയെങ്കിലും കണ്ണുവെട്ടിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഡിറ്റർമാർ ഇനി ഓഫീസിനു പുറത്തിറങ്ങരുതെന്നാണ് കൽപ്പന. അകത്തിരുന്ന് കണക്കുകൾ ഒത്തുനോക്കിയാൽ മതി. ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും മോദിക്കും ബിജെപിക്കും ആത്മവിശ്വാസമില്ല. പ്രധാനമന്ത്രിയുടെ ജനപ്രീതി ഇടിഞ്ഞതായി ബിജെപിക്ക് ബോധ്യമായിട്ടുണ്ട്. മോദി നേരിട്ട് പ്രചാരണം നയിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു. മണിപ്പുർ കലാപം വരുത്തിയ പ്രതിച്ഛായ നഷ്ടം ബിജെപിയെ വേട്ടയാടുന്നു. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ എന്ന മുദ്രാവാക്യം ഇനി ഉയർത്താൻ കഴിയില്ല. മണിപ്പുർ പ്രശ്നത്തിന് പരിഹാരം കാണുന്നതിനെക്കുറിച്ച് ചിന്തിക്കാനോ സമയം ചെലവിടാനോ പ്രധാനമന്ത്രി തയ്യാറല്ല. അഞ്ചു മാസം പിന്നിടുമ്പോഴും പതിനായിരക്കണക്കിന് മണിപ്പുരികൾ അഭയാർഥിജീവിതത്തിന്റെ നെരിപ്പോടിലാണ്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് താഴെ ആരുമില്ലെന്ന സ്ഥിതിയാണ്. മാധ്യമസ്വാതന്ത്ര്യ സൂചികയിലും കൂപ്പുകുത്തി. ഇന്റർനെറ്റ് നിരോധനത്തിൽ ലോകത്ത് ഏറ്റവും മുന്നിൽ. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും ലിംഗസമത്വത്തിലും വളരെ മോശം നിലയിൽ. ഈ അപമാനമെല്ലാം ഒഴുക്കിക്കളയാൻ സെൽഫിപ്രളയം വഴി കഴിയുമെന്നാണ് മോദിയും കൂട്ടരും കരുതുന്നത്. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഈ സെൽഫികളുടെ എണ്ണമെടുക്കാനും കേന്ദ്രം സംവിധാനം ഒരുക്കുന്നുണ്ട്. സെൽഫി ബൂത്തുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്. ഒമ്പത് കേന്ദ്രം ആദ്യപടിയായി കണ്ടെത്തി. വരുംനാളുകളിൽ ഗോദിമാധ്യമങ്ങളിൽ സെൽഫിക്കഥകളും നിറയും. ഇന്ത്യക്കാരുടെ സർവപ്രശ്നങ്ങൾക്കും ഒറ്റമൂലിയായി സെൽഫിപോയിന്റുകൾ എന്നതാകും വർണന.

ദേശാഭിമാനി 17 Oct 2023 1:00 am

ഇത്‌ ഞങ്ങളുടെ മനസ്സ്; യുറീക്കയുടെ നവംബർ ലക്കം പുറത്തിറങ്ങുന്നു

കുന്നമംഗലം >കുട്ടികളുണ്ടാക്കിയ വലിയ വിശേഷാൽപ്പതിപ്പുമായി ശാസ്ത്രമാസികയായ യുറീക്കയുടെ നവംബർ ലക്കം പുറത്തിറങ്ങുന്നു. 100 ചിത്രങ്ങൾ, 40 സൃഷ്ടികൾ, ഒന്നാം ക്ലാസിലെ കുട്ടി വരച്ച കവർചിത്രം എന്നിങ്ങനെ നിരവധി പുതുമകളുമായി കുട്ടികൾ മാത്രമടങ്ങിയ 15 അംഗ പത്രാധിപ സമിതിയാണ് തയ്യാറാക്കിയത്. തൃശൂർ ജില്ലയിലെ പൊറത്ത്ശേരി മഹാത്മ എൽപി ആൻഡ് യുപി സ്കൂളിലെ ഒന്നാം ക്ലാസുകാരി ദേവന ദീപുവിന്റേതാണ് കവർചിത്രം. എറണാകുളം ജില്ലയിലെ റോഷ്നി പദ്ധതിയിലുള്ള അതിഥി തൊഴിലാളികളുടെ മക്കളും ഗോത്രവർഗ പ്രദേശങ്ങളിലെ കുട്ടികളും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളും മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളുമുൾപ്പെടെയുള്ളവരുടെ സർഗസൃഷ്ടികളാണ് ഉള്ളടക്കം. പ്രീ പ്രൈമറിക്കാരും ഒന്നാം ക്ലാസുകാരും ബേസ് ലൈൻ വരകളിലൂടെ യുറീക്കയുടെ ഭാഗമായി. അധ്യാപകരെ വിമർശന വിധേയമാക്കി ആക്ഷേപഹാസ്യത്തിൽ എഴുതിയ ‘പത്തിരി ', ആദിവാസി വിഭാഗത്തിലെ കുട്ടി എഴുതിയ ഈന്തിൻകുരു തോരൻ തയ്യാറാക്കുന്ന ‘കൊറങ്കാട്ടി', മഴവിൽപ്പൊട്ട്, കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സാന്ദ്ര ഡേവീസുമായുള്ള അഭിമുഖം ‘കാണാ ക്രിക്കറ്റിലെ കാഴ്ച', ഉറുമ്പെട്ടുകാലി, വേനൽ മഴ തുടങ്ങിയവയെല്ലാം പുതിയ വായനാനുഭവം സമ്മാനിക്കുന്നു. കുട്ടികൾമാത്രം തയ്യാറാക്കുന്ന യുറീക്കയുടെ പതിനാലാമത്തെ ലക്കമാണിത്.

ദേശാഭിമാനി 17 Oct 2023 12:09 am

ദാരിയുഷ്‌ മെഹർജുയി ; ഇറാൻ സിനിമയുടെ അമരക്കാരൻ

ലോക സിനിമയിൽ ഇറാന്റെ സ്ഥാനം ഉറപ്പിച്ചെടുത്ത അസാമാന്യ പ്രതിഭയാണ് ദാരിയുഷ് മെഹർജുയി. സെൻസർഷിപ്പിനെ കലാപരമായും ബുദ്ധിപരമായും മറികടക്കുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. മതപരമായ ചുറ്റുപാടുകളിലാണ് വളർന്നതെങ്കിലും സംഗീതം,ചിത്രകല, സിനിമ എന്നിവയിലൂടെയുള്ള സഞ്ചാരത്തിലൂടെ 15–-ാം വയസ്സിൽ കടുത്ത മതവിശ്വാസങ്ങൾ ഉപേക്ഷിച്ചു. പന്ത്രണ്ടാം വയസ്സിൽ സ്വന്തമായി 35 എം എം പ്രൊജക്ടറുണ്ടാക്കി സിനിമകൾ വാടക്കെടുത്ത് അയൽവാസികൾക്കിടയിൽ ടിക്കറ്റ് വിറ്റ് സിനിമ പ്രദർശിപ്പിച്ചു. സിനിമയാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ് 1959ൽ സിനിമ പഠിക്കാനായി ലൊസ് ആഞ്ചലസിലേക്ക് പോയി. ഹോളിവുഡ് സിനിമയിലെ സാങ്കേതികതയിൽ മനംമടുത്ത് സിനിമാപഠനം ഉപേക്ഷിച്ച് തത്വചിന്ത പഠിച്ചു. തിരക്കഥ എഴുതി അത് സിനിയാക്കാനായി തെഹ്റാനിലേക്ക് മടങ്ങി. ഈ യാത്രയാണ് ഇറാനിലെ നവസിനിമയുടെ ആരംഭത്തിലേക്കെത്തിയത്. 1969ൽ നിർമിച്ച ഗാവ് (ദി കൗ) എന്ന സിനിമ മെഹർജുവിന് ദേശീയ അന്തർദേശീയ അംഗീകാരം നേടിക്കൊടുത്തു. ബൈസിക്കിൾ തീവ്സ്, സത്യജിത്ത് റായ് സിനിമകളുടെ ആരാധകനായ മെഹർജുവിന്റെ ‘കൗ’ ഇറാനിയൻ സിനിമയിൽ നിയോ റിയലിസത്തിന്റെ വിത്തുകൾ പാകി. സർക്കാർ സഹായത്തോടെ നിർമിക്കപ്പെട്ട സിനിമയായിട്ടുകൂടി ഭരണകൂടം ആദ്യം നിരോധിച്ചു.1970ൽ സിനിമ റിലീസ് ചെയ്തപ്പോൾ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ദേശീയ പുരസ്കാരം നേടുകയും ചെയ്തു. വിദേശത്ത് സിനിമ പ്രദർശിപ്പിക്കുന്നതിനു നിരോധനമുണ്ടായിരുന്നുവെങ്കിലും വിദേശത്തേക്ക് കടത്തി വെനീസ് മേളയിൽ പ്രദർശിപ്പിച്ചു. നിരൂപക അവാർഡും നേടി. പാരമ്പര്യ ശൈലിയെ നിരാകരിച്ചും ജനപ്രിയഘടകങ്ങൾ ഒഴിവാക്കിയും ഒരുക്കിയ കൗ ഇറാനിലെ പ്രമുഖ അഭിനേതാക്കളെ ഒന്നിച്ചവതരിപ്പിച്ചു. പിന്നീട് സംവിധാനം ചെയ്ത സിനിമകളെല്ലാം അന്താരാഷ്ട്ര മേളകളിൽ പുരസ്കാരം നേടി. സെൻസർഷിപ്പുകൾ മറികടന്നായിരുന്നു ഇദ്ദേഹത്തിന്റെ സിനിമായാത്ര. പ്രസിദ്ധ സാഹിത്യകൃതികളെ അവലംബിച്ച് സംവിധാനം ചെയ്ത സിനിമകൾ ശ്രദ്ധേയമായിരുന്നു. ജോർജ് ബുക്നറുടെ വൊയ്സെക് നാടകത്തെ ആധാരമാക്കി ഒരുക്കിയ ദി പോസ്റ്റ്മാൻ സെൻസർഷിപ്പ്നേരിട്ടു. എന്നാൽ കാൻ, ബെർലിൻ ഉൾപ്പെടെയുള്ള മേളകളിൽ അവാർഡ് നേടി. സെൻസർഷിപ്പിനെ മറികടന്ന് ഇറാന്റെ ആത്മാവിനെ സിനിമയിൽ ആവാഹിച്ച ദാരിയുഷ് മെഹർജുയിയെ കൊലപ്പെടുത്തിയതിലൂടെ ആദ്ദേഹത്തിന്റെ സന്ദേശങ്ങളെ അവസാനിപ്പിക്കാനാകില്ല. ഇറാൻ സിനിമയുടെ മൂലധനം അദ്ദേഹത്തിന്റെ സിനിമകളാണ്. അത് ലോകമെമ്പാടും പ്രതീക്ഷകൾ വിതച്ചുകൊണ്ടിരിക്കും.

ദേശാഭിമാനി 16 Oct 2023 1:47 am

ഒപ്പിടാത്ത ഗവർണർ

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരാണ് ഇന്നത്തെ ഇന്ത്യൻ ഫെഡറൽ ഘടനയുടെ സ്വഭാവം. കേരള നിയമസഭ പാസാക്കിയ എട്ട് ബിൽ ഗവർണർ പിടിച്ചുവച്ചിരിക്കുന്നു. ഏതാണ്ട് രണ്ടു കൊല്ലംവരെയായ ബില്ലുകളുണ്ട്. കോടതിയെ സമീപിക്കുമെന്ന് സർക്കാർ പറയുമ്പോൾ സർക്കാരിന്റെ തോന്നിയവാസം വിടില്ലെന്നു പറയുകയാണ് ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ. തെലങ്കാനയിലും തമിഴ്നാട്ടിലും എല്ലാമുള്ളത് ഇങ്ങനെ ഒപ്പിടാത്ത ഗവർണർമാരാണ്. അസംബ്ലിയുടെ നിയമനിർമാണ അധികാരത്തെ അനന്തമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് ഭരണഘടന അധികാരം നൽകുന്നുണ്ടോ. പാർലമെന്ററി സമ്പ്രദായത്തിൽ ഗവർണറാണോ എല്ലാ ‘നന്മകളും’ കാക്കുന്ന ബിംബം. ഒപ്പ് സൗകര്യംപോലെ മതിയോ നിയമനിർമാണ അധികാരമുള്ള വിഷയത്തിൽ സഭ ഒരു ബിൽ പാസാക്കിയാൽ അത് ആർട്ടിക്കിൾ 200 പ്രകാരം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കണം. ഗവർണർ എന്തുചെയ്യണം. ഒന്നുകിൽ ഒപ്പിട്ട് തിരിച്ചയക്കണം. അധികാരം സംബന്ധിച്ചോ മറ്റോ സംശയംവന്നാൽ അതിൽ വിശദീകരണംതേടി മടക്കിയയക്കാം. ഭേദഗതി നിർദേശിക്കാം. അല്ലെങ്കിൽ ഔചിത്യം ആരായാം. നിയമസഭ ഇത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അങ്ങനെ രണ്ടാമതും ഒപ്പിനായി ഗവർണർക്ക് ബിൽ സമർപ്പിക്കപ്പെട്ടാൽ ഒരു മാർഗവുമില്ല, ഗവർണർ ഒപ്പിട്ടേ പറ്റൂ. ഇതാണ് വ്യവസ്ഥ. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട നിയമമാണെന്നു വന്നാൽ അംഗീകാരത്തിനായി ബിൽ റിസർവ് ചെയ്യാം. അപ്പോൾ ഒപ്പിടുന്നില്ലെങ്കിൽ പിന്നെയുള്ളത് രണ്ട് ഓപ്ഷനാണ്. ഗവർണർ ബിൽ എത്രയുംപെട്ടെന്ന് തന്റെ അഭിപ്രായക്കുറിപ്പോടെ നിയമസഭയ്ക്ക് മടക്കിനൽകാം, ആവശ്യമെങ്കിൽ. മറ്റൊന്ന് രാഷ്ട്രപതിക്ക് അയക്കാം. ഈ രണ്ട് സന്ദർഭത്തിലും ‘എത്രയുംവേഗം’ എന്ന പദമാണ് ഭരണഘടന ഉപയോഗിച്ചിട്ടുള്ളതെന്ന് നാം പ്രത്യേകം മനസ്സിലാക്കണം. അപ്പോൾ 
പിടിച്ചുവയ്ക്കുന്നതോ ഒപ്പിടുകയോ നിയമസഭയ്ക്ക് തിരിച്ചുനൽകുകയോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി റിസർവ് ചെയ്യുകയോ അല്ലാതെ ബില്ലുകൾ സ്വയം പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ. ഭരണഘടന അത്തരമൊരു അധികാരം നൽകുന്നില്ല. പിന്നെ എങ്ങനെയാണ് കഴിഞ്ഞ 22 മാസമായി സഭ പാസാക്കിയ ഒരു ബിൽ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്. ഗവർണർ ബില്ലിൽ ഒപ്പിടുന്നതിന് സമയപരിധി നിർണയിച്ചിട്ടില്ല എന്നതാണ് പറയുന്ന ന്യായം. ഒരു സുപ്രീംകോടതി വിധിയുടെ ദുർവ്യാഖ്യാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വസ്തുതകളിൽനിന്നും സാഹചര്യങ്ങളിൽനിന്നും അടർത്തിമാറ്റിയുള്ള ദുർവ്യാഖ്യാനത്തിലൂടെയാണ് ഇത് ചെയ്യുന്നത്. Purushothaman Nambudiri vs The State of Kerala (1962 AIR 694) എന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത്. ഈ കേസിലെ സാഹചര്യവും വസ്തുതകളും തികച്ചും ഭിന്നമാണ്. 1959 ജൂൺ10ന് കേരള നിയമസഭ കാർഷികബന്ധ ബിൽ പാസാക്കി. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ഇതിനിടയിൽ 1959 ജൂലൈ 31ന് ആർട്ടിക്കിൾ 356 പ്രകാരം കേരള മന്ത്രിസഭയെ പുറത്താക്കുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്തു. ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. 1960 ജൂലൈ 27ന് പുതിയ സർക്കാർ നിലവിൽവന്നു. ഇതിനുശേഷമാണ് രാഷ്ട്രപതി മുൻ സഭയുടെ കാലത്ത് അയച്ച കാർഷികബന്ധ ബിൽ ഭേദഗതികൾ നിർദേശിച്ചുകൊണ്ട് തിരിച്ചുകൊടുത്തത്. അപ്പോൾ പുതിയ നിയമസഭയാണ് എന്നതോർക്കണം. സഭ ഭേദഗതികൾ അംഗീകരിച്ച് വീണ്ടും ബിൽ പാസാക്കി. ഇതിൽ രാഷ്ട്രപതി ഒപ്പിട്ടു, ബിൽ നിയമമായി. പുരുഷോത്തമൻ നമ്പൂതിരി എന്ന ജന്മിക്ക് 900 ഏക്കർ പണ്ടാരവക വെറും പാട്ടഭൂമി ഉണ്ടായിരുന്നു. ഈ ഭൂമി നഷ്ടപ്പെടുന്നതിൽ കുണ്ഡിതപ്പെട്ട് അദ്ദേഹം ഈ നിയമം ചോദ്യംചെയ്തു. നിയമസഭ പിരിച്ചുവിട്ടതോടെ ഈ ബിൽ ലാപ്സായി, പിന്നെ അതിലെ വ്യവസ്ഥകൾ എങ്ങനെ നിലനിൽക്കുമെന്ന സാങ്കേതികപ്രശ്നവും അദ്ദേഹം ഉന്നയിച്ചു. ഈ സാങ്കേതികപ്രശ്നം പരിഹരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതിയിലായി സുപ്രീംകോടതി. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പിന് സമയപരിധി നിർണയിച്ചിട്ടില്ലെന്നും അതിനാൽ ബിൽ കാലഹരണപ്പെടില്ല എന്നുമായിരുന്നു കോടതി പറഞ്ഞത്. ഇതു വച്ചിട്ടാണ് ഈ ഗവർണർമാർ ബില്ലുകൾ ഒപ്പിടാൻ സമയപരിധിയില്ലെന്നു പറഞ്ഞുകൊണ്ട് പിടിച്ചുവയ്ക്കുന്നത്. മന്ത്രിസഭയും 
ഗവർണറും സർക്കാർ തലവൻ ഗവർണറാണ്. ഗവർണറെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമാണ് മന്ത്രിസഭ. അപ്പോൾ ഗവർണർക്ക് എന്തുംചെയ്യാമോ. മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കും. മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കും. മാത്രമല്ല, ഗവർണറുടെ പ്രീതിയുള്ള കാലമേ മന്ത്രിമാർക്ക് തുടരാനാകൂ. ഇതൊക്കെ അക്ഷരാർഥത്തിലാണോ മനസ്സിലാക്കേണ്ടതെന്ന കാര്യം പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമുള്ളയാളെ മുഖ്യമന്ത്രിയാക്കാനാകുമോ. പാർലമെന്ററി ജനാധിപത്യത്തിന് വിധേയമാണ് ഇവയെല്ലാം. ജനാധിപത്യത്തിനു കീഴ്പ്പെട്ട് വേണം കർത്തവ്യങ്ങൾ നിറവേറാൻ അല്ലാതെ ബിംബങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നാണ് കോടതി പറഞ്ഞത്. ഇത് മനസ്സിലാക്കാതെയാണ് മന്ത്രിയിൽ എന്റെ പ്രീതി പോയി എന്നൊക്കെ പറയുന്നത്. ഗവർണർ എല്ലാ കർത്തവ്യങ്ങളും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് നിർവഹിക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് Shamsher Singh v. State of Punjab (AIR 1974 SC 2192) കേസിൽ വ്യക്തമാക്കിയത്. “instead of surrendering it to a single summit soul whose deification is incompatible with the basics of our political architecture” എന്ന പദപ്രയോഗമാണ് കോടതി നടത്തുന്നത്. അതായത് ജനാധിപത്യത്തിനു കീഴ്പ്പെട്ട് വേണം കർത്തവ്യങ്ങൾ നിറവേറാൻ അല്ലാതെ ബിംബങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നാണ് കോടതി പറഞ്ഞത്. ഇത് മനസ്സിലാക്കാതെയാണ് മന്ത്രിയിൽ എന്റെ പ്രീതി പോയി എന്നൊക്കെ പറയുന്നത്. അത്തരം വ്യക്തിപരമായ പ്രീതിക്ക് ഭരണഘടനാ പദ്ധതിയിൽ ഒരു സ്ഥാനവുമില്ല. ഇപ്പോൾ നാം നോക്കുന്നത് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്ന കാര്യമാണല്ലോ. ഗവർണർ എല്ലാ കർത്തവ്യങ്ങളും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് നിർവഹിക്കേണ്ടതെന്ന് കോടതി പറഞ്ഞല്ലോ. അപ്പോൾ ഈ ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിനും ഇത് ബാധകമല്ലേ. ഹിന്ദു കോഡ് ബില്ലിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ആദ്യ അറ്റോർണി ജനറൽ എം സി സെതൽവാദിനോട് നിയമോപദേശം തേടി. മന്ത്രിസഭയുടെ ഉപദേശം എവിടെയൊക്കെ, എന്തിലെല്ലാം ബാധകമാണെന്ന് അറ്റോർണി ജനറൽ പറയുന്നത് ഇങ്ങനെയാണ്: “It applies to every function and power vested in the President, whether it relates to addressing the House or returning a Bill for reconsideration or assenting or withholding assent to the Bill’’ സഭയിലെ പ്രസംഗവും ബില്ലുകൾ ഒപ്പിടുന്നതും മടക്കുന്നതും ഉൾപ്പെടെ പ്രസിഡന്റിൽ നിക്ഷിപ്തമായ എല്ലാ അധികാരവും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് നിർവഹിക്കേണ്ടതെന്നാണ് അറ്റോർണി ജനറൽ നിയമോപദേശം നൽകിയത്. Shamsher Singh v. State of Punjab കേസിലെ വിധിയിൽ സുപ്രീംകോടതി ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇതുതന്നെയാണ് സംസ്ഥാനങ്ങളിൽ ഗവർണർമാരും മന്ത്രിസഭകളും തമ്മിലുള്ള ബന്ധം. അപ്പോൾ മന്ത്രിസഭയുടെ ഉപദേശത്തിൽനിന്ന് ഭിന്നമായി എത്രകാലവും ബില്ലുകൾ പിടിച്ചുവയ്ക്കുമെന്ന നിലപാടിന് ഭരണഘടനാ സാധുതയേയില്ല. നേരത്തേ പറഞ്ഞതുപോലെ പഴയ ഒരു വിധിയുടെ ദുർവ്യാഖ്യാനമാണ് ഈ അമിതാധികാര പ്രയോഗത്തിന് ഉപയോഗിക്കുന്നത്. സുപ്രീംകോടതിയുടെ ഉയർന്ന ബഞ്ചിന്റെ പിൽക്കാല വിധി ഈ നിലപാടിനെ അസാധുവാക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോടതിയിൽനിന്ന് വ്യക്തത വരുത്തുന്നതിനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. രാജവാഴ്ചയുടെ അനുകമ്പയിലും പട്ടാളഭരണത്തിലെ ചിട്ടയിലും അടിയന്തരാവസ്ഥയിലെ അച്ചടക്കത്തിലും അഭിരമിക്കുന്ന ഒരു വിഭാഗമുണ്ട്. പാർലമെന്ററി ജനാധിപത്യത്തിനു മുകളിൽ ഗവർണറെ ബിംബവൽക്കരിക്കുന്നത് ഇക്കൂട്ടരാണ്. (സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ)

ദേശാഭിമാനി 16 Oct 2023 1:00 am

വിഴിഞ്ഞം : ചരിത്രദൗത്യത്തിന്റെ
 ചാരിതാർഥ്യം

അന്താരാഷ്ട്ര വാണിജ്യരംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പിന് വഴിയൊരുക്കി വിഴിഞ്ഞം തുറമുഖം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ദേശീയ–- അന്തർ ദേശീയതലത്തിൽ ശ്രദ്ധയും അഭിനന്ദനവും ഏറ്റുവാങ്ങുന്നു. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം അതിനാൽ ചരിത്രമുഹൂർത്തമായി. വമ്പൻ കപ്പലുകൾക്ക് അടുക്കാൻ കഴിയാത്തതിനാൽ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് മറ്റു രാജ്യങ്ങളുടെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുകയെന്ന ദൗത്യമാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ഏറ്റെടുക്കുന്നത്. സിംഗപ്പുർ, മലേഷ്യ, ദുബായ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിൽ ഫീഡർ കപ്പലുകളിൽ കണ്ടെയ്നർ എത്തിച്ചാണ് ഇന്ത്യയുടെ ചരക്കുനീക്കം. ഇതുവഴിക്കായുള്ള കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യ നഷ്ടത്തിനും സമയനഷ്ടത്തിനും വിഴിഞ്ഞം മറുപടിയാകും. തീരത്തോടു ചേർന്ന് 20 മീറ്റർവരെ സ്വാഭാവിക ആഴം നിലനിൽക്കുന്ന വിഴിഞ്ഞത്ത് എംഎസ്സി ഐറിനപോലെ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്ക് അടുക്കാൻ കഴിയും. ലോകത്തെ തിരക്കേറിയ രണ്ടു കപ്പൽച്ചാലുകളുടെ സാമീപ്യം സമുദ്ര വ്യാപാര രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ലോകത്തിന്റെ ചരക്കു നീക്കത്തിന്റെ 40 ശതമാനത്തോളം വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കൽ മൈൽമാത്രം അകലെയുള്ള ഈ കപ്പൽച്ചാലിലൂടെയാണ് കടന്നുപോകുന്നത്. ആഗോള വിപണിയിൽ കരുത്താർജിക്കാൻ അങ്ങനെ രാജ്യത്തിന് കൈത്താങ്ങാകും വിഴിഞ്ഞം. 2024 മേയിൽ ആദ്യ ഘട്ടത്തിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന രീതിയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് തുറമുഖ നിർമാണം. കണ്ടെയ്നർ ബർത്തിന്റെ 82.53 ശതമാനം പൂർത്തിയായി. ഡ്രഡ്ജിങ്ങും കടൽ നികത്തി കരയാക്കലും കണ്ടെയ്നർ യാർഡ് നിർമാണവും കെട്ടിടനിർമാണവും ഉപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികളും അതിദ്രുതം പൂർത്തിയായി വരുന്നു. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ അതിന്റെ ആധാരശില തുടർച്ചയായ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ നിശ്ചയദാർഢ്യമാണെന്ന് കാണാതിരുന്നു കൂടാ. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിയുടെ ആലോചനകൾ ആരംഭിച്ചത്. ഭൂമി ഏറ്റെടുത്ത് നൽകുന്നതുമുതൽ കേന്ദ്ര ഫണ്ടും വൈദ്യുതിയും കരിങ്കല്ലും ലഭ്യമാക്കുന്നതിൽവരെ, തൊഴിലും പാർപ്പിടവും നഷ്ടപ്പെടുമെന്ന ഭീതിയിൽ പ്രക്ഷോഭത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ അനുഭാവപൂർവം അനുനയിപ്പിക്കുന്നതുമുതൽ പരിസ്ഥിതിക്ക് പരമാവധി പോറലേൽക്കാതെ പദ്ധതി നടപ്പാക്കുന്നതിൽവരെ ജാഗ്രതയോടെ സർക്കാർ ഇടപെട്ടു. തുറമുഖംപോലുള്ള വൻകിട പദ്ധതികൾ പൊതുമേഖലയിൽ വേണമെന്നതാണ് എൽഡിഎഫ് നയമെങ്കിലും മുൻ സർക്കാർ അദാനി ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ട പദ്ധതിയിൽനിന്ന് പിന്നാക്കം പോകുന്നത് വീണ്ടും വൈകിപ്പിക്കുമെന്നതിനാൽ മുന്നോട്ടു പോകെത്തന്നെ പൊതുതാൽപ്പര്യങ്ങൾ പരമാവധി സംരക്ഷിച്ചു നിർത്താൻ ജാഗ്രത പുലർത്തി. 2016 മുതൽ പിണറായി സർക്കാർ സ്വീകരിച്ച ഈ നടപടികളിലൂടെ രാജ്യത്തെ ആദ്യത്തെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം എന്ന പതിറ്റാണ്ടുകളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുമ്പോൾ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യാവസായിക വിനോദസഞ്ചാര മേഖലകളിൽ വൻ കുതിപ്പിനും വഴിയൊരുക്കും. പ്രദേശത്തിന്റെയാകെ വികസനത്തിനുതകുംവിധമുള്ള പ്രവർത്തനങ്ങളാണ് തുറമുഖവുമായി ബന്ധപ്പെട്ട് നടക്കുന്നത്. പദ്ധതിക്കുള്ള ആകെ ചെലവിനേക്കാൾ തുക ചെലവിട്ട് നടത്തുന്ന പശ്ചാത്തല സൗകര്യവികസനം പ്രദേശത്തിന്റെയും ജില്ലയുടെയാകെത്തന്നെയും മുഖച്ഛായ മാറ്റും. 1500 കോടി രൂപ ചെലവിട്ടു ബാലരാമപുരത്തേക്ക് നിർമിക്കുന്ന റെയിൽപ്പാതയും വിഴിഞ്ഞം -–-നാവായിക്കുളം ഔട്ടർ റിങ് റോഡും തുറമുഖത്തിന്റെ സാധ്യതകളെ പരമാവധി തദ്ദേശീയരിലേക്ക് എത്തിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. വ്യവസായ കേരളമെന്ന സങ്കൽപ്പത്തിലേക്ക് നയിക്കുംവിധം പശ്ചാത്തല സൗകര്യവികസനം നടപ്പാക്കുന്നതോടെ രാജ്യാന്തര തുറമുഖ നഗരങ്ങളുടെ പദവിയിലേക്ക് തിരുവനന്തപുരവും ഉയരും. ഒന്നാം ഘട്ടത്തിനു പിന്നാലെ രണ്ടും മൂന്നും ഘട്ടങ്ങൾകൂടി പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ ചരക്കു നീക്കത്തിന്റെ പ്രധാന വാതിലായി വിഴിഞ്ഞം ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമുദ്ര വ്യാപാര രംഗത്ത് ഇന്ത്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുതകുന്ന, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും സർവതോമുഖ വികസനത്തിനും അതുവഴി മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വഴിയൊരുക്കുന്ന വിഴിഞ്ഞം പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെയും വിശാല കാഴ്ചപ്പാടിന്റെയും സാക്ഷ്യപത്രമായി ചരിത്രത്തിൽ ഇടംപിടിക്കും.

ദേശാഭിമാനി 16 Oct 2023 1:00 am

അന്താരാഷ്‌ട്ര സമൂഹം ഇടപെടണം - ഇന്ത്യയിലെ പലസ്‌തീൻ സ്ഥാനപതി 
അദ്‌നാൻ അബു അൽഹൈജാ സംസാരിക്കുന്നു

ഇസ്രയേലിന്റെ യുദ്ധക്കുറ്റകൃത്യങ്ങൾ അമേരിക്കയും യൂറോപ്യൻ യൂണിയനും 
ചേർന്ന് മറച്ചുവയ്ക്കുകയാണെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി 
അദ്നാൻ അബു അൽഹൈജാ പറഞ്ഞു. ഇപ്പോൾ ഇസ്രയേലിലുള്ളത് ആ 
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രവാദസ്വഭാവമുള്ള സർക്കാരാണ്. അന്താരാഷ്ട്രസമൂഹം ഇസ്രയേലിനുമേൽ ശക്തമായ സമ്മർദം 
ചെലുത്തിയില്ലെങ്കിൽ പലസ്തീൻ ജനതയ്ക്ക് നീതി ലഭ്യമാകില്ല. 60 ലക്ഷത്തോളം 
വരുന്ന പലസ്തീനികളെ എല്ലാക്കാലത്തും 
അടക്കിഭരിക്കാമെന്നാണ് ഇസ്രയേൽ കരുതുന്നതെന്നും 
പലസ്തീൻ സ്ഥാനപതി ‘ദേശാഭിമാനി’ ഡൽഹി ബ്യൂറോ ചീഫ് 
സാജൻ എവുജിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു ഇസ്രയേൽ സൈന്യം പലസ്തീൻ ജനതയ്ക്കുമേൽ ഹീനമായ ആക്രമണം നടത്തിവരികയാണല്ലോ. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ അതിർത്തിയിൽ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായി ഇതിനെ വിശേഷിപ്പിക്കുന്നു. ഇസ്രയേലിന്റെയും അനുകൂലികളുടെയും ഈ വാദത്തെ എങ്ങനെ കാണുന്നു പലസ്തീൻ ജനതയ്ക്കുനേരെ നടക്കുന്ന ആക്രമണം തടയാൻ ഈ നിമിഷംവരെ കഴിഞ്ഞിട്ടില്ല. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത തീവ്രവാദ സർക്കാരാണ് ഇപ്പോൾ അവിടെയുള്ളത്. ഇത്തരം യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്യാൻ അവർക്ക് പരിരക്ഷ ആവശ്യമില്ല. പക്ഷേ, അമേരിക്ക ഇസ്രയേലിന് കവചം ഒരുക്കുന്നു. അമേരിക്കൻ വിദേശ സെക്രട്ടറി അവിടെയെത്തി. അമേരിക്കയുടെ വിമാനവാഹിനി പടക്കപ്പലുകൾ ഇസ്രയേൽ അതിർത്തിയിൽ നിലയുറപ്പിച്ചു. ഇസ്രയേൽ സ്വൈരവിഹാരം നടത്തുകയാണ്. ബ്രിട്ടനാണ് ഇസ്രയേലിന് രൂപം നൽകിയത്. അമേരിക്കയും ഫ്രാൻസും മറ്റും പിന്തുണ നൽകി. കേവലം രാജ്യം എന്നതിനപ്പുറം സൈനികശക്തിയിൽ അധിഷ്ഠിതമായ രാജ്യമാണ് ഇസ്രയേൽ. അമേരിക്കയുടെ ഏറ്റവും മികച്ച നിക്ഷേപമാണ് ഇസ്രയേലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു. സയണിസ്റ്റുകൾ ഇങ്ങനെയാണ് കാണുന്നത്. ഇസ്രയേൽ രൂപംകൊണ്ടിട്ടില്ലാതിരുന്നെങ്കിൽ താൻ ഇസ്രയേലിന് ജന്മം നൽകുമായിരുന്നെന്നുപോലും ബൈഡൻ പറഞ്ഞു. യുദ്ധങ്ങളിൽ ഇസ്രയേൽ വഹിച്ച പങ്കാളിത്തം ബൈഡൻ എണ്ണിപ്പറഞ്ഞു. ‘വാഗ്ദത്ത ഭൂമി’ എന്ന നുണയുടെ അടിസ്ഥാനത്തിൽ സൃഷ്ടിച്ച ഇസ്രയേൽ പലസ്തീനികളെ കൊന്നൊടുക്കുകയാണ്. ഇത് തടയാൻ ഇസ്രയേലിനു ജന്മം നൽകിയവർ ശ്രമിക്കുന്നില്ല. പക്ഷേ, പല രാജ്യങ്ങളും പലസ്തീന് പിന്തുണ നൽകുന്നുണ്ടല്ലോ? ഉദാഹരണത്തിന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ അതെ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഞങ്ങൾക്ക് പിന്തുണ നൽകുന്നു. ചൈനയും ഗൾഫ് രാജ്യങ്ങളും പിന്തുണയ്ക്കുന്നു. യൂറോപ്പിൽനിന്നുപോലും പല രാജ്യങ്ങളുടെയും പിന്തുണയുണ്ട്. നിലവിലെ അവസ്ഥയ്ക്ക് എന്തെങ്കിലും പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ ഗാസയിലെ ജനങ്ങൾ വളരെ മോശം അവസ്ഥയിലാണ്. ഗാസ ഉപരോധിച്ചതായി ഇസ്രയേൽ യുദ്ധകാര്യമന്ത്രി പ്രഖ്യാപിച്ചു. അവർക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും മരുന്നും ഇന്ധനവും നിഷേധിക്കുന്നു. കടുത്ത പ്രതിസന്ധിയിലാണ് ഗാസ ജനത. കെട്ടിടങ്ങൾക്കുമീതെ ബോംബുകൾ വർഷിക്കുകയാണ് ഇസ്രയേൽ. 10 ലക്ഷം പേരോട് ഗാസയുടെ വടക്കൻഭാഗത്തുനിന്ന് തെക്കൻഭാഗത്തേക്ക് പോകാൻ ഇസ്രയേൽ ഉത്തരവിട്ടു. മാത്രമല്ല, ഗാസയിലെ 22 ലക്ഷം ജനങ്ങളെ ‘മനുഷ്യമൃഗങ്ങൾ’ എന്നാണ് ഇസ്രയേൽ യുദ്ധകാര്യമന്ത്രി വിളിച്ചത്. ജനാധിപത്യരാജ്യത്തെ മന്ത്രി ഇങ്ങനെ സംസാരിക്കുമോ. ഫാസിസ്റ്റ് ഭരണനേതൃത്വത്തിന്റെ പ്രതിനിധി മാത്രമേ ഇത്തരത്തിൽ സംസാരിക്കൂ. ഇത്തരം അധിനിവേശമാണ് ഞങ്ങൾ നേരിടുന്നത്. അവർക്ക് സമാധാനം ആവശ്യമില്ല. അവർക്ക് ഭൂമിയാണ് വേണ്ടത്. 60 ലക്ഷം പലസ്തീൻ ജനത എല്ലാക്കാലവും അധിനിവേശത്തിൽ കഴിയണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഹമാസ് ആക്രമണം നടത്തിയ സമയത്തെക്കുറിച്ച് ചില കേന്ദ്രങ്ങൾ സംശയം ഉയർത്തുന്നു. ഇസ്രയേൽ പ്രധാനമന്ത്രി രാഷ്ട്രീയ അസ്ഥിരത നേരിടുന്ന സമയമായിരുന്നു ഹമാസ് നടത്തിയത് ആക്രമണമല്ല, പ്രത്യാക്രമണമാണ്. ഇസ്രയേൽ കഴിഞ്ഞ ഡിസംബർമുതൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണ്. വെസ്റ്റ്ബാങ്കിൽമാത്രം 260 പേരാണ് കൊല്ലപ്പെട്ടത്. അൽ അഖ്സ മോസ്കിൽ എല്ലാദിവസവും ആക്രമണം നടത്തുന്നു. ഇസ്രയേൽ സൈനികർ അൽ അഖ്സ മോസ്കിൽ പലസ്തീൻ വനിതകളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. പലസ്തീൻ ഭൂമി ഓരോദിവസവും പിടിച്ചെടുക്കുന്നു. ഓരോ രാത്രിയും പലസ്തീൻകാരെ പിടികൂടുന്നു. ഇസ്രയേൽ ജയിലുകളിൽ അയ്യായിരത്തോളം പലസ്തീൻ തടവുകാരുണ്ട്. ഇതൊന്നും ഗാസയിലെ കാര്യമല്ല. വെസ്റ്റ്ബാങ്കിൽ നടക്കുന്നതാണ്. പലസ്തീൻ ജനത ലോകത്തെ ഏറ്റവും വൃത്തികെട്ട അധിനിവേശമാണ് നേരിടുന്നത്. അക്രമികൾക്ക് പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുണ്ട്. ഞങ്ങൾക്ക് വേണ്ടത് ഔദാര്യമല്ല, പണമല്ല; പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വേണം. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം സംരക്ഷിക്കപ്പെടണം. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളെപ്പോലെ കളിച്ചുവളരാനുള്ള അവസരം ലഭിക്കണം. അവർ ഓരോ ദിവസവും കൊല്ലപ്പെടാനുള്ളവരല്ല. അന്താരാഷ്ട്രസമൂഹം ഉത്തരവാദിത്വം നിറവേറ്റണം. ഗാസയിലെ 22 ലക്ഷം ജനങ്ങൾക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണം. അവർക്ക് അവശ്യവസ്തുക്കൾ എത്തിക്കണം. സമാധാനപ്രക്രിയ ഉണ്ടാകാത്തപക്ഷം, പലസ്തീൻ ജനതയ്ക്ക് നീതി ലഭ്യമായില്ലെങ്കിൽ, ഇത് അവസാന യുദ്ധമായിരിക്കില്ല. പലസ്തീൻ വിഷയത്തിൽ ഇതുവരെ യുഎൻ രക്ഷാസമിതിയിലും പൊതുസഭയിലും 800 പ്രമേയം പാസാക്കി. ഇതിൽ ഒന്നുപോലും നടപ്പാക്കാൻ ഇസ്രയേലിനോട് ആരും ആവശ്യപ്പെട്ടില്ല. ഇനിയെങ്കിലും സമാധാനസ്ഥാപന പ്രക്രിയ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മേഖലയിൽ അവസാന യുദ്ധമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇസ്രയേലിൽ നിലനിൽക്കുന്നത് വംശവെറിയൻ ഭരണകൂടമാണെന്ന് പ്രഖ്യാപിക്കാൻ പാശ്ചാത്യരാജ്യങ്ങൾ തയ്യാറാകണം. ദക്ഷിണാഫ്രിക്കയിൽ ഈ പരീക്ഷണം ജയിച്ചതാണ്. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്താണ് മാധ്യമങ്ങൾ, പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പരമ്പരാഗതമായി ഇസ്രയേൽ പക്ഷത്താണ്. കാരണം ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും ഉടമകൾ സയണിസ്റ്റുകളോ അവരുടെ അനുകൂലികളോ ആണ്. സമൂഹമാധ്യമങ്ങൾ വന്നതോടെ സ്ഥിതിയിൽ മാറ്റമുണ്ടായി. പരമ്പരാഗത മാധ്യമങ്ങളെ സമൂഹമാധ്യമങ്ങൾ സ്വാധീനിക്കാനും തിരുത്താനും തുടങ്ങി. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ യൂറോപ്യൻ യൂണിയൻ കർശന നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നു. ‘എക്സിലോ യുട്യൂബിലോ’ ഇസ്രയേലിന് എതിരായ ഉള്ളടക്കം കടന്നുകൂടരുതെന്ന് യൂറോപ്യൻ യൂണിയൻ നിഷ്കർഷിക്കുന്നു. ഇന്ത്യയിൽനിന്ന് പലസ്തീന് ലഭിക്കുന്ന പിന്തുണയിൽ തൃപ്തനാണോ ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധമാണ്. നല്ല അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഗാസയുടെ അതിർത്തി തുറന്നുകൊടുക്കാനും അവശ്യവസ്തുക്കൾ എത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും ഇന്ത്യ ഇസ്രയേലിനോട് ആവശ്യപ്പെടണം. ഇസ്രയേൽ ചെയ്യുന്നത് യുദ്ധക്കുറ്റകൃത്യമാണ്. ഗാസയിലെ ആശുപത്രികളും തകർക്കാനാണ് നീക്കം. ഈ സ്ഥിതി അവസാനിപ്പിക്കണം. ഇസ്രയേൽ പക്ഷത്തുണ്ടായ ആൾനാശം പെരുപ്പിച്ച് കാണിക്കുകയാണ്. ഒരു മരണംപോലും ദുഃഖകരമാണ്. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് നുണ പ്രചരിപ്പിക്കുന്നു. ഇസ്രയേൽ കുട്ടികളെ ഹമാസ് കൊലപ്പെടുത്തിയെന്ന വ്യാജവാർത്ത നൽകിയതിന് സിഎൻഎൻ റിപ്പോർട്ടർ മാപ്പ് പറഞ്ഞു. ഇതെല്ലാമാണ് നടക്കുന്നത്.

ദേശാഭിമാനി 16 Oct 2023 1:00 am

കണ്ണീരായി കനലായി വാച്ചാത്തി

ഏരിക്കരയിലെ മുൾക്കാട്ടിൽ വച്ച് 18 പെൺകുട്ടികളെയാണ് യൂണിഫോം ധരിച്ച പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തത്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിച്ചു. മുള്ള് കൊണ്ട് ശരീരമാകെ മുറിവേറ്റു. മുറിവുകളുടെ നീറ്റലുമായി ഒരു രാത്രി മുഴുവൻ ഫോറസ്റ്റ് ഓഫീസിൽ. അവിടെ വച്ചും ക്രൂരമർദനം. രക്ഷിതാക്കളുടെ മുന്നിലും പെൺകുട്ടികളുടെ തുണി ഉരിഞ്ഞു. ഒരാളെയും ഉറങ്ങാൻ അനുവദിച്ചില്ല. ദാഹിച്ചു വലഞ്ഞ് ഒരിറ്റ് വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ചു തരാമെന്ന് ആൺ പൊലീസുകാർ. മൂത്രം ഒഴിക്കാൻ സൗകര്യമൊരുക്കണമെന്ന് അപേക്ഷിച്ച സ്ത്രീകളോട് തങ്ങൾക്ക് മുന്നിൽ പരസ്യമായി ഒഴിച്ചോളൂ എന്നും അധിക്ഷേപം. വിശന്നുവലഞ്ഞവരുടെ മുന്നിലേക്ക് കഴിച്ച ആട്ടിറച്ചിയുടെ ഉച്ഛിഷ്ടം മണ്ണുപുരട്ടി എറിഞ്ഞു കൊടുത്തു. സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഗർഭണിയെയും ഉൾപ്പെടെ തല്ലിച്ചതച്ചു. വീടും സമ്പാദ്യവും അരിയും വസ്ത്രവും ധാന്യങ്ങളുംവരെ ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ട ഒരു സമൂഹം തെരുവിലിറക്കപ്പെട്ടു. ചന്ദനക്കടത്തെന്ന കള്ളക്കേസ് ചുമത്തി വാച്ചാത്തി ഗ്രാമത്തിൽ തമിഴ്നാട് ഭരണകൂടം നടത്തിയ ക്രൂരത ഹൃദയഭേദകം. 30 വർഷത്തിനുശേഷം കുറ്റക്കാരെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചപ്പോൾ അത് സിപിഐ എം നേതൃത്വത്തിൽ നടത്തിയ ത്യാഗോജ്വല പോരാട്ടത്തിന്റെ വിജയംകൂടിയായി. പരന്തായ് അമ്മ ഓരോ ചുവടിലും വീഴാതെ തങ്ങളെ ചേർത്ത് പിടിച്ചത് സിപിഐ എമ്മും തമിഴ്നാട് ട്രൈബൽ അസോസിയേഷനുമാണെന്ന് വാച്ചാത്തിയിൽ ആക്രമണത്തിന് ഇരയായവർ ഒരേ ശബ്ദത്തിൽ പറയുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് നീതി കിട്ടാൻ മൂന്ന് പതിറ്റാണ്ട് അവർ പോരാടി. അന്നവും വസ്ത്രവും നൽകി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ആത്മവിശ്വാസത്തിന്റെ കരുത്തും ഊർജവും പകർന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതും ചെങ്കൊടി പ്രസ്ഥാനമാണ്. - വാച്ചാത്തിയിലെ സ്ത്രീകളുടെ സാക്ഷ്യം. കൊടിയ പീഡനത്തിന്റെ ഭയാനക നിമിഷങ്ങൾ വാച്ചാത്തിയിലെ പരന്തായ് അമ്മയ്ക്ക് കനലായി മനസ്സിലുണ്ട്. പൊലീസ് മർദനത്തിന് ഇരയാവുകയും കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത പരന്തായ് അമ്മയ്ക്ക് ഇപ്പോൾ 71 വയസ്സ്. മൂന്ന് പതിറ്റാണ്ട് മുമ്പ് നാടും നാട്ടാരും തങ്ങളും നേരിട്ട ക്രൂരതയും പിന്നീട് നീതിക്കായി നടത്തിയ ഐതിഹാസ പോരാട്ടവും അവർ വിവരിച്ചു. കണ്ണുനിറഞ്ഞും തൊണ്ട ഇടറിയും പുറത്തേക്ക് വരുന്ന ഓരോ വാക്കും നമ്മുടെയും ശ്വാസം മുട്ടിക്കും. ക്രൂരതയ്ക്ക് തുടക്കമിട്ട ശനിയാഴ്ച തമിഴ്നാട് ധർമപുരി ജില്ലയിലെ സിത്തേരി മലയുടെ താഴ്വാരത്തിലാണ് വാച്ചാത്തി ഗ്രാമം. മലൈയാളി ആദിവാസി വിഭാഗത്തിലെ 250 ഓളം കുടുംബങ്ങൾ വസിച്ചിരുന്ന പ്രദേശം. കൂലിപ്പണിയിലൂടെ അന്നത്തിന് വക കണ്ടെത്തിയവർ. പരസ്പര സ്നേഹവും സമാധാനവും നിറഞ്ഞുനിന്ന നാട്ടിൽ ഹൃദയശൂന്യരായവർ യൂണിഫോം ധരിച്ചെത്തിയത് 1992 ജൂൺ 20 ശനിയാഴ്ച വൈകിട്ടാണ്. ശെൽവരാജ് എന്ന ഫോറസ്റ്റ് ഓഫീസറാണ് പ്രശ്നത്തിന് തുടക്കമിട്ടത്. കാട്ടിൽനിന്നുള്ള ചന്ദനക്കടത്തിന് കൂട്ടുനിന്നു എന്ന പേരിൽ ഗ്രാമത്തലവൻ പെരുമാൾ ഗൗണ്ടറെ ശെൽവരാജ് ചോദ്യം ചെയ്തു. ആരോപണം നിഷേധിച്ച പെരുമാളിനെ ക്രൂരമായി മർദിച്ചു. ഇതുകണ്ട് തടിച്ചുകൂടിയ നാട്ടുകാരെയും കൈയേറ്റം ചെയ്തു. നാട്ടുകാർ പ്രതിരോധിച്ചു. അടിയേറ്റുവീണ ശെൽവരാജിനെ കാളവണ്ടിയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മുൻനിശ്ചയിച്ച പ്രകാരം ലോറി ഉൾപ്പെടെ 17 വാഹനത്തിലായി വനം, പൊലീസ്, റവന്യു വകുപ്പുകളിലെ 300ഓളം പേർ ആയുധങ്ങളുമായി എത്തിയത്. നരനായാട്ടായിരുന്നു പിന്നീട്. കണ്ടവരെയെല്ലാം സായുധ സംഘം തല്ലി. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. വീടുകൾ തകർത്തു. അരിയും മറ്റ് ഭക്ഷണ സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു. മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചു. പൊതുകിണർ മലിനമാക്കി. ആഭരണങ്ങളും ചെറു സമ്പാദ്യങ്ങളും കൊള്ളയടിച്ചു. ശാന്തമായിരുന്ന വാച്ചാത്തി ഗ്രാമം ശ്മശാന സമാനമായി. 18 പെൺകുട്ടികളെ തെരഞ്ഞെടുത്ത് ബലാത്സംഗം ആക്രമണത്തിൽ വിറങ്ങലിച്ച നാട്ടുകാർ വീടുവിട്ടിറങ്ങി ആൽമരത്തിന് ചുറ്റും ഒത്തുചേർന്നു. അവിടെവച്ചും ഉദ്യോഗസ്ഥർ മർദിച്ചു. പലരുടേയും തലപൊട്ടി ചോര വാർന്നു. പൊലീസുകാർ സ്ത്രീകളിൽനിന്ന് ചെറുപ്പക്കാരികളെ വേർതിരിച്ചു നിർത്തി. എട്ടാം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടെ 18 പേരെ ലോറിയിൽ വലിച്ചുകയറ്റി. എന്റെ മകളും അതിലുണ്ടായിരുന്നു. ഒളിപ്പിച്ചുവച്ച ചന്ദനത്തടികൾ കണ്ടെടുക്കാനെന്ന പേരിലായിരുന്നു നടപടി. ചന്ദനത്തടിയെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ലെന്ന് അലറിക്കരഞ്ഞിട്ടും പെൺകുട്ടികളെ ബലംപ്രയോഗിച്ച് കൊണ്ടുപോയി. ഇവരെ തൊട്ടടുത്തുള്ള ഏരിക്കടുത്തുള്ള മുൾക്കാട്ടിൽ എത്തിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരത്തിൽനിന്ന് ചോരവാർന്നൊലിക്കുമ്പോഴും പീഡനം തുടർന്നു. ആൽമരച്ചുവട്ടിൽ ഇരിക്കുന്ന ഞങ്ങളാരും 200 മീറ്റർ അകലെ നടക്കുന്നത് എന്തെന്ന് അറിഞ്ഞില്ല. വൈകിട്ട് കൊണ്ടുപോയ പെൺകുട്ടികളെ രാത്രി ഒമ്പതിനാണ് തിരികെ എത്തിച്ചത്. അപ്പോഴും മറ്റുള്ളവരോട് മിണ്ടാൻ അവരെ അനുവദിച്ചില്ല. പിന്നീട് നൂറിലേറെ പേരെ അരൂർ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. അവിടെയും പീഡനം തുടർന്നു. മൂത്രം തരാം, കുടിച്ചോളൂ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറിലധികം പേരെ ഒന്നിച്ചാണ് ഫോറസ്റ്റ് ഓഫീസിൽ ഇരുത്തിയത്. ഉദ്യോഗസ്ഥർ മാറിമാറി വന്ന് ഞങ്ങളെ മർദിച്ചു. മുട്ടിൽ നിർത്തി ചുമലിൽ ഉദ്യോഗസ്ഥർ കയറി നിന്നു. കാൽ നീട്ടിവച്ച് മുട്ടിൽ മരക്കഷ്ണം കൊണ്ട് ആഞ്ഞടിച്ചു. പലർക്കും നിൽക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ. ആക്രമണത്തിനിടെ എന്റെ സാരി അഴിഞ്ഞു. പാവാടയും ബ്ലൗസും മാത്രമായി നിൽക്കേണ്ട അവസ്ഥ. അതിനിടെ, സ്ത്രീകളുടെ കൈകളിൽ ചൂല് തന്ന് ഗ്രാമത്തലവനായ പെരുമാളിനെ അടിക്കാൻ പറഞ്ഞു. ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ അപമാനിക്കാൻ ഞങ്ങൾക്കായില്ല. അടിക്കാൻ വിസമ്മതിച്ചവരെ പൊതിരെ തല്ലി. ഒന്നുരണ്ടു പേർ പീഡനം ഭയന്ന് അനുസരിച്ചു. ഒരു രാത്രി മുഴുവൻ ഒരിറ്റ് വെള്ളമോ ഭക്ഷണമോ തന്നില്ല. ദാഹിച്ച് വലഞ്ഞപ്പോൾ ഒരാൾ കുടിവെള്ളം ചോദിച്ചു. മൂത്രം തരാമെന്നായിരുന്നു മറുപടി. പിറ്റേന്ന് രാവിലെ ഉദ്യോ ഗസ്ഥർ വാച്ചാത്തിയിലെത്തി ഞങ്ങൾ പോറ്റിവളർത്തിയ ആടുകളെ വെട്ടി കറിവച്ച് കഴിച്ചു. വെട്ടിയ ആടിന്റെ കുടൽമാല ഉൾപ്പെടെ അവശിഷ്ടങ്ങൾ പൊതു കിണറിൽ തള്ളി. ഓയിലോടുകൂടി മോട്ടോറും കിണറ്റിലിട്ടു. ഇതോടെ ഗ്രാമത്തിന്റെ ഏക ജലസ്രോതസ്സ് അടഞ്ഞു. വിശന്ന് വലഞ്ഞവർക്ക് ഉദ്യോഗസ്ഥർ കഴിച്ച ആട്ടിറച്ചിയുടെ ഉച്ഛിഷ്ടം മണ്ണ് ചേർത്താണ് നൽകിയത്. ഇത് കഴിക്കാൻ വിസമ്മതിച്ചതിനും കിട്ടി അടി. ഇന്ദ്രാണിയുടെ മകൾ ജയിൽറാണി രണ്ട് ദിവസം കഴിഞ്ഞാണ് ഞങ്ങളെ അരൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. പീഡനത്തെക്കുറിച്ച് എന്തെങ്കിലും കോടതിയിൽ മിണ്ടിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. 75 സ്ത്രീകൾ ഉൾപ്പെടെ 105 പേർക്കെതിരെയാണ് കേസെടുത്തത്. ചന്ദനക്കടത്തിന് കൂട്ടുനിൽക്കൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി. ഒമ്പതുമാസം ഗർഭിണിയെ ഉൾപ്പെടെ പ്രതിചേർത്തു. രണ്ടുപേരെ വീതം ചേർത്ത് വിലങ്ങണിയിച്ച് റോഡിലൂടെ നടത്തിയാണ് കോടതിയിൽ എത്തിച്ചത്. ചെയ്ത കുറ്റം എന്തെന്നുപോലും അറിയാതെയുള്ള കുറ്റവിചാരണയിൽ ഞങ്ങൾ തകർന്നു. ഭയംമൂലം കോടതിയിൽ ഒന്നും മിണ്ടാനായില്ല. ഞങ്ങളുടെ ദുരിതമയമായ അവസ്ഥ കണ്ടിട്ട് പോലും മജിസ്ട്രേട്ടും ഒന്നും ചോദിച്ചില്ല. തുടർന്ന് സേലം ജയിലിലേക്ക് മാറ്റി. ഒന്നു മുതൽ മൂന്ന് മാസം വരെ തടവ്. ഒമ്പതുമാസം ഗർഭിണിയായിരിക്കെ ജയിലിലെത്തിയ ഇന്ദ്രാണി അവിടെ പ്രസവിച്ചു. ജയിലിൽ ജനിച്ച പെൺകുട്ടിക്ക് ജയിൽറാണി എന്ന് പേരിട്ടു. സിപിഐ എം നേതാക്കളെ വാച്ചാത്തി ഗ്രാമത്തിലേക്ക് ആരതി ഉഴിഞ്ഞ് വരവേൽക്കുന്നു ചെങ്കൊടിത്തണലിൽ മലയിറക്കം സിപിഐ എം നേതൃത്വത്തിലുള്ള തമിഴ്നാട് ട്രൈബൽ അസോസിയേഷന്റെ (ടിഎൻടിഎ) യോഗം വിളിച്ചുചേർക്കാൻ 1992 ജൂലൈ ഏഴിന് നേതാക്കൾ വാച്ചാത്തിയിൽ എത്തിയപ്പോഴാണ് കൊടും ക്രൂരതയെക്കുറിച്ച് അറിഞ്ഞത്. ഗ്രാമവാസികളെല്ലാം ഭയപ്പാടിൽ നാടുവിട്ട് സമീപത്തുള്ള സിത്തേരി, കളസംപാടി മലകളിൽ അഭയം പ്രാപിച്ചിരുന്നു. ഇവരെ തിരിച്ചുവിളിക്കാൻ ശ്രമിച്ചെങ്കിലും ആരും വരാൻ കൂട്ടാക്കിയില്ല. ഭീതി അവരെ അത്രമേൽ വേട്ടയാടിയിരുന്നു. ഒടുവിൽ, സിപിഐ എം നേതാക്കൾ ചെങ്കൊടി വീശി. ആ കൊടിയുടെ ധൈര്യത്തിലാണ് വാച്ചാത്തിക്കാർ മലയിറങ്ങിയത്. പിന്നീട്, ടിഎൻടിഎ നേതാവ് പി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ വാച്ചാത്തിയിലെത്തി. അന്നുമുതൽ ചെങ്കൊടിത്തണലിലാണ് വാച്ചാത്തിയുടെ യാത്ര. ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് വസ്ത്രവും പാത്രങ്ങളും ഭക്ഷണത്തിനുള്ള വിഭവങ്ങളും നൽകിയത് സിപിഐ എം പ്രവർത്തകർ. 30 വർഷത്തെ നിയമപോരാട്ടം സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ എംപിയുമായിരുന്ന എ നല്ലശിവവും പി ഷൺമുഖവുമാണ് വാച്ചാത്തി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചത്. എന്നാൽ, സംഭവം കെട്ടിച്ചമച്ചതാണെന്നും ഗ്രാമത്തിൽ റെയ്ഡ് നടത്തിയത് ചന്ദനവേട്ട തടയാനാണെന്നുമായിരുന്നു വനംമന്ത്രി കെ എ ചെങ്കോട്ടയന്റെ നിയമസഭയിലെ വിശദീകരണം. പിന്നീട് കോടതി ഇടപെടലിനെ തുടർന്ന് പട്ടികവിഭാഗ ദേശീയ കമീഷൻ ഡയറക്ടർ ഭാമതി വാച്ചാത്തി സന്ദർശിച്ച് റിപ്പോർട്ട് നൽകിയെങ്കിലും എഐഎഡിഎംകെ സർക്കാർ അത് മുഖവിലയ്ക്ക് എടുത്തില്ല. നല്ലശിവം മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റിസ് പത്മിനി ജെസുദുരൈ തള്ളി. കുറ്റം ആരോപിക്കപ്പെടുന്നവർ നല്ല വിദ്യാഭ്യാസം ഉള്ളവരാണെന്നും അവർ ഇങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്നുമുള്ള വിചിത്ര വാദം മുൻനിർത്തിയാണ് ഹർജി തള്ളിയത്. സിപിഐ എം നേതൃത്വത്തിൽ നിയമപോരാട്ടം തുടർന്നു. കോടതിക്ക് പുറത്തും നിരാഹാരം ഉൾപ്പെടെയുള്ള സമരം നടത്തി. പി ഷൺമുഖം, അണ്ണാമലൈ, ദില്ലി ബാബു തുടങ്ങിയ നേതാക്കൾ പ്രാദേശികമായി നേതൃത്വം നൽകി. ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളും ഒപ്പം ചേർന്നു. ഒടുവിൽ 1995ലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 1996 ഏപ്രിൽ 25ന് സിബിഐ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വനം, പൊലീസ്, റവന്യു വകുപ്പിലെ 269 പേർക്കെതിരെ ബലാത്സംഗം ഉൾപ്പെടെ വിവിധ കുറ്റം ചുമത്തിയായിരുന്നു റിപ്പോർട്ട്. പിന്നെയും പത്തുവർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്. 2011 സെപ്തംബർ 29ന് അതേവരെ മരിച്ച 54 പേർ ഒഴികെ 215 പ്രതികളെയും ധർമപുരി ജില്ലാ പ്രിൻസിപ്പൽ കോടതി ശിക്ഷിച്ചു. 126 വനംവകുപ്പ് ഉദ്യോഗസ്ഥർ, 84 പൊലീസ്, അഞ്ച് റവന്യു ഉദ്യോഗസ്ഥർ എന്നിവർക്ക് ഒന്ന് മുതൽ പത്ത് വർഷം വരെ തടവാണ് വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ നാല് ഇന്ത്യൻ ഫോറസ്റ്റ് സർവീസ്(ഐഎഫ്എസ്) ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 2012 ൽ വാച്ചാത്തി ഗ്രാമത്തിലെ 105 പേർക്കെതിരെ ചുമത്തിയ കള്ളക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2011 ലെ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിയാണ് 2023 സെപ്തംബർ 29 ന് ഹൈക്കോടതി ജസ്റ്റിസ് പി വേൽമുരുകൻ ശിക്ഷ ശരിവച്ചത്. ശിക്ഷാവിധിക്ക് മാസങ്ങൾക്ക് മുമ്പ് ജസ്റ്റിസ് പി വേൽമുരുകൻ വാച്ചാത്തിയും കിലോമീറ്ററുകൾ നടന്ന് കളസംമലയും സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. ഇതോടെ പ്രതികളുടെ വാദങ്ങളെല്ലാം പൊളിഞ്ഞു. കേസിൽ ഇത് അതിനിർണായകമായി. ബലാത്സംഗത്തിന് ഇരയായ 18 പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. അതിക്രമം നടന്നപ്പോൾ ഉചിതമായി ഇടപെടാതിരുന്ന കലക്ടർ, എസ്പി, ജില്ലാ ഫോറസ്റ്റ് ഓഫീസർ എന്നിവർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനം നേരിട്ടവരുടെ കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലിയോ സ്വയം തൊഴിലിനുള്ള സൗകര്യമോ ഒരുക്കാനും ഉത്തരവിൽ പറയുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് വാച്ചാത്തിയിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം വീരപ്പൻ കഥ കാട്ടുകള്ളൻ വീരപ്പനെ ചന്ദനം കടത്താൻ വാച്ചാത്തിക്കാർ സഹായിച്ചതാണ് പ്രശ്നത്തിന് ആധാരമെന്ന ഒരു പ്രചാരമുണ്ടായി. എന്നാൽ, വീരപ്പനുമായി ഒരു ബന്ധവും വാച്ചാത്തിക്ക് ഇല്ല. ‘ഞങ്ങളാരും ഇതേ വരെ വീരപ്പനെ കണ്ടിട്ടുപോലുമില്ല. ഇവിടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ, അന്നത്തെ എഐഎഡിഎംകെ സർക്കാരിന്റെ പിന്തുണയോടെ നടത്തിയ ചന്ദനക്കടത്തിന് മറയിടാൻ ഞങ്ങളെ കരുവാക്കുകയായിരുന്നു. അതിന് ഒരുക്കിയ തിരക്കഥയാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയ’തെന്ന് പരന്തായ് അമ്മ പറഞ്ഞു.

ദേശാഭിമാനി 15 Oct 2023 8:35 am

അഭിപ്രായമോ റിവ്യൂ ബോംബിങ്ങോ; ഓൺലൈനുകാർ ഭയപ്പെടുത്തി പണം വാങ്ങുന്നുണ്ടോ?

സിനിമകളുടെ നെഗറ്റീവ് റിവ്യൂകൾ ഏഴ് ദിവസം കഴിഞ്ഞു മതിയെന്ന് ഹൈക്കോടതി പറഞ്ഞുവെന്നാണ് ആദ്യം മാധ്യമങ്ങൾ നൽകിയ വാർത്ത. അത് സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വലിയ ചർച്ചയുമായി. എന്നാൽ അത് തിരുത്തി ഹൈക്കോടതി തന്നെ രംഗത്ത് വന്നു. വലിയ വിമർശവും ഇതുസംബന്ധിച്ച് കോടതി ഉന്നയിച്ചു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എന്താണ് ചെയ്തെന്നുവരെ കോടതി ചോദിച്ചു. ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ് ആണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ പറയുകയും ചെയ്തു. ചില ഓൺലൈനുകളും യൂട്യൂബ് ചാനലുകളും സിനിമാ വ്യവസായത്തിനു തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് വളർന്നുവെന്നാണ് സിനിമാക്കാർ തന്നെ പറയുന്നത്. അതേസമയം നല്ലത് പറയുമ്പോൾ അത് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നവർ വിമർശങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല എന്ന മറുവാദവും ഉയരുന്നുണ്ട്. സമഗ്രമായ മാറ്റം എല്ലാതരത്തിലും ആവശ്യമാണെന്നതിലേക്കാണ് ഈ ചർച്ചകൾ എത്തുന്നത്. പോസിറ്റീവ് സെൻസിൽ എടുക്കണം ഉണ്ണി വ്ലോഗ്സ് സിനിമാ റിവ്യൂവിൽ ആദ്യം നല്ലത് പറഞ്ഞശേഷമാണ് നെഗറ്റീവ് പറയുന്നത്. നല്ലത് പറയുന്നത് സിനിമാക്കാർ തന്നെ പ്രചരിപ്പിക്കും. മോശമാണെന്ന് പറയുന്നത് ഉൾക്കൊണ്ട് എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് ചിന്തിക്കണം. അടുത്ത സിനിമയിൽ തിരുത്താനായി അഭിപ്രായം ഉപയോഗിക്കണം. എന്നാൽ മോശം വശം പറയുന്നത് പലപ്പോഴും അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. എന്തുകൊണ്ട് സിനിമ പരാജയപ്പെട്ടു എന്ന് ചിന്തിക്കാനോ, പരാജയം അംഗീകരിക്കാനോ അവർ തയ്യാറാകുന്നില്ല. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി തെറ്റായി നല്ല അഭിപ്രായം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ആ വ്യാജ പ്രചാരണത്തെ ചോദ്യം ചെയ്യുന്നതാണ് അവരുടെ പ്രശ്നം. സത്യസന്ധമായി റിവ്യൂ ചെയ്യുന്നവരെ ഇല്ലാതാക്കേണ്ടത് അത്തരം പ്രമോഷന്റെ ആവശ്യമാണ്. റിവ്യൂ നിരോധിക്കണം എന്നത് ഉയർത്തിക്കൊണ്ടുവന്നത് ചില യൂട്യൂബ് ചാനലുകളാണ്. പുതിയ ചാനലുകളാണ്, അവയ്ക്ക് റീച്ച് ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. റിവ്യൂ ഒരിക്കലും സിനിമയുടെ ഭാഗമായവരെ വ്യക്തിഹത്യ ചെയ്യുന്നത് ആകരുത്. ആളുകളുടെ വ്യക്തിഗത ഇടത്തിലേക്ക് കടന്ന് കയറുന്ന തരത്തിലുള്ള റിവ്യൂകളെ നിയമ സംവിധാനം ഉപയോഗിച്ച് നേരിടണം. അല്ലാതെ മര്യാദയ്ക്ക് സിനിമ കാണുന്ന, അതിൽ അഭിപ്രായം പറയുന്ന എല്ലാവരെയും യൂട്യൂബേഴ്സ് എന്ന ടാഗ് കൊടുത്ത് പ്രതിസ്ഥാനത്ത് നിർത്തി കാട് അടച്ച് വെടിവയ്ക്കരുത്. തങ്ങളെ ഭീഷണിപ്പെടുത്തുന്നു, പണം ആവശ്യപ്പെടുന്നു എന്നെല്ലാം അവർ പറയുന്നുണ്ട്. ആരാണ് ഭീഷണിപ്പെടുത്തുന്നത് എന്ന് തുറന്ന് പറയാൻ സിനിമാക്കാർ തയ്യാറാകണം. ഓൺലൈനുകാർ ഭയപ്പെടുത്തി പണം വാങ്ങുന്നു ലിബർട്ടി ബഷീർ, തിയറ്റർ ഉടമ എന്റെ വർഷങ്ങളായുള്ള അനുഭവം പടം വിജയിപ്പിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. കോടികളുടെ പരസ്യം ചെയ്താലൊന്നും സിനിമ വിജയിക്കില്ല. ആള് കയറണമെങ്കിൽ മൗത്ത് പബ്ലിസിറ്റി വേണം. കണ്ണൂർ സ്ക്വാഡ്, 2018 എല്ലാം അങ്ങനെ വിജയിച്ച സിനിമകളാണ്. ചാനലിൽ പ്രവർത്തിച്ചിരുന്നവരടക്കം ഇപ്പോൾ ഓൺലൈൻ നടത്തുകയാണല്ലോ. ഇവരെല്ലാം സിനിമാക്കാരുടെ പിന്നാലെയാണ്. ഓൺലൈൻകാരിൽ നന്നായി ചെയ്യുന്നവരും മോശമായി ചെയ്യുന്നവരുമുണ്ട്. ഇപ്പോൾ നേരിടുന്ന പ്രശ്നം ഓൺലൈനുകാർ ഭയപ്പെടുത്തി പണം വാങ്ങുന്നതാണ്. പൈസ നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് അവർ മോശം അഭിപ്രായം പറയും. പകവച്ച് പെരുമാറും. അതേസമയം പണം കിട്ടിയ സിനിമ തല്ലിപ്പൊളിയാണെങ്കിലും പർവതീകരിച്ച് പറയും. ക്രിയാത്മക വിമർശങ്ങൾ ആവശ്യം നീലിമ മേനോൻ, സിനിമാ നിരൂപക, മാധ്യമ പ്രവർത്തക ഏതൊരു കലയിലും എന്നപോലെ നല്ല സിനിമയുടെ വളർച്ചയ്ക്ക് ക്രിയാത്മകമായ വിമർശം അനിവാര്യമാണ്. അത് എഴുത്തുകാർ/നിർമാതാക്കൾ/സാങ്കേതിക വിദഗ്ധർ/അഭിനേതാക്കൾ തുടങ്ങിയവർക്ക് അവരുടെ കഴിവിനെ പ്രതിഫലിപ്പിക്കാനും സ്വയം വിലയിരുത്താനും സഹായിക്കും. നിങ്ങളുടെ കാഴ്ചയ്ക്കൊപ്പം വിനോദപ്രദവുമായ റിവ്യൂകൾ തൽക്ഷണം നൽകുന്ന യൂട്യൂബ് വ്ലോഗർമാർ ജനപ്രിയമാകുകയാണ്. അവയുടെ ഭാഷ ചിലപ്പോൾ മോശമാണ്. അവ കാര്യമായതോ ഗൗരവപ്പെട്ടതോ അല്ല, എന്നാൽ സിനിമ കാണണോ വേണ്ടയോ എന്ന് പൊതുജനങ്ങൾക്ക് തീരുമാനിക്കാൻ സഹാചര്യം ഒരുക്കിയേക്കാം. റിവ്യൂകളിൽ പോസിറ്റീവായി പറയുന്നത് സിനിമാക്കാർക്ക് അവരുടെ സിനിമകളുടെ പ്രചാരണത്തിന് ഉപയോഗിക്കാം. നിരൂപകരുടെ വിശ്വാസ്യത അവർക്ക് പ്രശ്നവുമല്ല. ഒരു സിനിമയെയും അടച്ച് ആക്ഷേപിക്കരുത് മഞ്ജു ഗോപിനാഥ്, പിആർഒ സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ ആളുകളോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ല. അതേസമയം ഇന്റർവല്ലിന് അഭിപ്രായം ചോദിക്കുന്ന രീതി ശരിയല്ല. സിനിമ പൂർത്തിയാകാതെ എങ്ങനെയാണ് അഭിപ്രായം പറയാനാകുക? സിനിമയുടെ കഥ മുഴുവൻ പറയുന്ന രീതി ശരിയല്ല. സിനിമ മോശമാണെങ്കിൽത്തന്നെ തിയറ്ററിന്റെ പടി കയറരുതെന്ന് പറയുന്ന തരത്തിലുള്ളവ അംഗീകരിക്കാനാകില്ല. പല ആളുകൾ പല തരത്തിലാണ് സിനിമയെ കാണുക. സിനിമ കാണുന്നത് നിരുത്സാഹപ്പെടുത്തുന്ന രീതി ശരിയല്ല. റിവ്യൂകൾ സിനിമകളെ താറടിക്കുന്നതാകരുത്. ഒരു പടത്തെയും അടച്ച് ആക്ഷേപിക്കരുത്. വിമർശങ്ങൾ മാന്യമായിട്ടായിരിക്കണം. ആരോഗ്യകരമായ റിവ്യൂകൾ സിനിമയ്ക്ക് നല്ലതാണ്. നല്ല വിമർശങ്ങൾ സിനിമാക്കാരും ഉൾക്കൊള്ളും. ഓൺലൈനുകൾ നടത്തുന്ന നല്ല സിനിമകളെ തരംതാഴ്ത്തുന്നതും മോശം സിനിമകളെ നല്ലതാണെന്ന് വരുത്തിത്തീർക്കാൻ കള്ള വീഡിയോകൾ ഉണ്ടാക്കുന്നതും അംഗീകരിക്കാനാകില്ല. ആസ്വാദനത്തിന് സമയം നൽകണം ശ്രീഹരി, പ്രേക്ഷകൻ ഒരു സിനിമ ഏതൊരാളുടെയും മനസ്സിൽ പ്രോസസ് ചെയ്യാൻ ഒരു സമയമെടുക്കുന്നുണ്ട്. എന്നാൽ ആ പ്രോസസിന് സമയം കൊടുക്കാതെ ഉള്ള റിവ്യൂകളാണ് പല ഓൺലൈൻ മാധ്യമങ്ങളിലും നടക്കുന്നത്. സിനിമ കഴിഞ്ഞ ഉടൻ തന്നെ മൈക്കുമായി മുന്നിൽ വരുന്ന ആളുകൾക്കു കൊടുക്കുന്ന റിവ്യൂകൾ അത്തരത്തിലുള്ള പ്രോസസ്സിങ്ങിന് ഒരു പ്രേക്ഷകന് സമയം കൊടുക്കുന്നില്ല. സിനിമ കണ്ട ഉടൻ തന്നെ ഒരു പ്രേക്ഷകന് എങ്ങനെയാണ് അതിനെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം പറയാൻ കഴിയുക എന്ന് പലപ്പോഴും ഓർക്കാറുണ്ട്.

ദേശാഭിമാനി 15 Oct 2023 1:00 am

തെലങ്കാന സായുധ കർഷക പോരാട്ടം: ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നുണകൾ

തെലങ്കാന കർഷക സായുധ പോരാട്ടത്തിന്റെ എഴുപത്തിയേഴാം വാർഷികമാണ് കടന്നുപോയത്. തെലങ്കാനയിലുടനീളം കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടസ്മരണയ്ക്കായി നിരവധി സമ്മേളനങ്ങൾ നടത്തുകയുണ്ടായി. തെലങ്കാന സായുധ പോരാട്ട ചരിത്രത്തെ സംഘപരിവാർ വളച്ചൊടിക്കുന്നതിനെതിരെയുള്ള ശക്തമായ മറുപടിയായിരുന്നു ഓരോ സമ്മേളനവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ചലനമുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പി മ്ലേച്ഛമായ രീതിയിൽ കർഷകപോരാട്ടത്തെ വക്രീകരിച്ച് അവതരിപ്പിക്കാനും അര ദശാബ്ദം നീണ്ടുനിന്ന പോരാട്ടത്തെ വെറും ലിബറേഷൻ ഡേ എന്ന പേരിൽ ഇന്ത്യാ ഗവൺമെന്റിൽ നിസാം സർക്കാർ ഹൈദരബാദിനെ ലയിപ്പിച്ച ഘട്ടത്തെ മാത്രം ഉയർത്തിക്കാണിക്കാനും ഉത്സാഹിക്കുകയാണ്. സായുധ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം ജനങ്ങളെ വീണ്ടും വീണ്ടും ഓർമ്മിപ്പിയ്ക്കുക എന്നത് ഈ സത്യാനന്തര കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും പ്രധാനമായൊരേടാണ് തെലങ്കാന കർഷകരുടെ സായുധ പോരാട്ടം. നിസാം ഭരണത്തിന്റെ മനുഷ്യത്വ രഹിത ചൂഷണങ്ങൾക്കെതിരെ 1946ൽ, അന്നത്തെ ഹൈദരാബാദ് സ്റ്റേറ്റിൽ, പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1951 വരെ തുടരുകയായിരുന്നു. വെട്ടി സമ്പ്രദായത്തിനും അനധികൃത കുടിയൊഴിപ്പിക്കലിനും എതിരെ ആരംഭിച്ച പോരാട്ടം നിസാമിനെ അധികാര ഭ്രഷ്ടനാക്കുന്നതിലേക്കും ജന്മികളെ തുരത്തുന്നതിലേക്കും കർഷകർക്ക് അവരുടെ കൃഷി നിലം വിതരണം ചെയ്യുന്നതിലേക്കും വഴിവെക്കുന്ന തീക്ഷ്ണമായ പോരാട്ടമായി വളരുകയായിരുന്നു. നാന്നൂറോളം കമ്മ്യൂണിസ്റ്റുകളാണ് പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചത്. അനിയന്ത്രിതവും നിർദ്ദയവുമായ ജന്മിമാരുടെ ചൂഷണം സ്വാതന്ത്ര്യപൂർവ ഹൈദരാബാദ് സ്റ്റേറ്റിന്റെ ശാപമായിരുന്നു. ഹൈദരാബാദ് സ്റ്റേറ്റിന്റെ 60 ശതമാനം ഭൂമി സർക്കാരുടമസ്ഥതയിലും പത്തു ശതമാനം നിസാമിന്റെ എസ്റ്റേറ്റും ബാക്കി 30 ശതമാനം ജന്മികളുടെ കൈക്കലുമായിരുന്നു. ജാഗിർദാറുകളും ദേശ്മാണ്ഡകളും ദേഖുകളും ഉൾപ്പെടുന്ന ഈ ജന്മികൾ സർക്കാർ നികുതിയേക്കാൾ പത്തുമടങ്ങ് കൂടുതൽ നികുതിയാണ് കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്നത്. അവർക്ക് അതിനായി സ്വന്തമായി മർദ്ദക സംവിധാനം തന്നെയുണ്ടായിരുന്നു. ഭൂമിയെ ആശ്രയിച്ച് ജീവിച്ചിരുന്ന കർഷകർ വെറും പാട്ടക്കാരായി മാറുകയും അവർക്ക് ന്യായമായി അവകാശപ്പെട്ട ഭൂമി പോലും ജന്മികൾ ബലമായി പിടിച്ചെടുക്കുന്നത് നിസ്സഹായരായി സഹിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥാവിശേഷമായിരുന്നു ഹൈദരാബാദ് സ്റ്റേറ്റിൽ ഉണ്ടായിരുന്നത്. നിസാം കാലത്തിന്റെ ക്രൂരമായ പ്രത്യേകതയായിരുന്നു വെട്ടി സമ്പ്രദായം. അങ്ങേയറ്റം നിഷ്ഠുരവും ഹീനവുമായ വെട്ടി സമ്പ്രദായത്തിൽ ഓരോ ദളിത് കുടുംബവും അവരിൽ ഒരംഗത്തെ വെട്ടിക്കായി ജന്മിക്കു കാഴ്ച നൽകിയിരിക്കണം. അവർ ജന്മികളുടെ വീട്ടുവേലയും പണപ്പിരിവും ദൂതുമടക്കം എല്ലാ ജോലിയും സൗജന്യമായി ചെയ്തുകൊടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. കുടിയാന്മാരും കർഷകരും തൊഴിലാളികളും അവരവരുടെ തൊഴിലും ഉത്പന്നങ്ങളും ജന്മികൾക്ക് സൗജന്യമായി നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കർഷകർ വേതനമില്ലാതെ ജന്മികളുടെ പാടങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരാവുകയും ഒഴിവു സമയങ്ങളിൽ മറ്റു മാർഗങ്ങൾ കണ്ടുപിടിച്ച് കുടുംബം പുലർത്തേണ്ടി വരികയും ചെയ്തു. അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഏർപ്പാടായിരുന്നു പെൺകുട്ടികളെ ജന്മികൾ അടിമകളാക്കി സൂക്ഷിക്കുന്ന വ്യവസ്ഥ. ജന്മികളുടെ പെണ്മക്കളെ വിവാഹം ചെയ്തു നൽകുമ്പോൾ ഈ അടിമകളായ പെൺകുഞ്ഞുങ്ങൾ കാഴ്ചവെക്കപ്പെടുകയും തുടർന്ന് പ്രഭുക്കളുടെ ലൈംഗിക അടിമകളായി ശിഷ്ടകാലം ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യുന്നതായിരുന്നു ആ സമ്പ്രദായം. ഈ ഭരണസംവിധാനത്തിൽ തെലങ്കാന ജനതയുടെ ആത്മാഭിമാനത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് വെട്ടി സമ്പ്രദായം നടപ്പിലിരുന്നത്. 1940കളോടെ കർഷകർ ജന്മികളുടെ നിർദ്ദയമായ ചൂഷണത്ത ചോദ്യം ചെയ്തു തുടങ്ങി. അതിനകം സംഘടിത ശക്തിയായിക്കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മർദ്ദിതരും ചൂഷിതരുമായ ജനതയെ ഒന്നിപ്പിച്ചുകൊണ്ട് പോരാട്ടത്തിൽ അണിനിരത്തി. തുടക്കത്തിൽ നവീകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ലഘുലേഖകളിലൂടെ സംവദിച്ച ആന്ധ്ര മഹാസഭയെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കിടയിലേക്ക് എത്തിച്ചു. 1944 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആന്ധ്ര മഹാസഭ സമീന്ദാർമാർക്കും ദേശ്ശഖുകൾക്കുമെതിരെ നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടുവരുന്നുണ്ടായിരുന്നു. അതിനായി സംഗം രൂപീകരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് വിഷ്ണുർ രാമചന്ദ്ര റെഡ്ഢിയുടെ ഗുണ്ടകൾ ചക്കളി ഐലമ്മയുടെ ഭൂമി കൈവശപ്പെടുത്തതാണ് ഉദ്യമിക്കുന്നത്. സംഘത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന വിലമ്മയുടെ വിളവ് പാടത്തുനിന്ന് തന്നെ പിടിച്ചെടുക്കാൻ റെഡ്ഡിയുടെ ഗുണ്ടകൾ ഇറങ്ങിയപ്പോൾ സംഘത്തിന്റെ സായുധരായ സഖാക്കൾ അവർക്കുനേരെ അണിനിരക്കുകയും ഗുണ്ടകൾക്ക് ഗത്യന്തരമില്ലാതെ ഭയന്നോടേണ്ടി വരികയും ചെയ്തു. സംഗം – വിളവ് ഐലമ്മയുടെ വീട്ടിലെത്തിക്കുകയും പൊലീസിന് പോലും അടുക്കാൻ കഴിയാത്ത വിധം പ്രതിരോധം തീർക്കുകയും ചെയ്തു. തെലങ്കാന കർഷക പോരാട്ടത്തിനു പുത്തനുണർവും ഊർജ്ജവും നൽകുന്നതായിരുന്നു ഈ സംഭവം. ഇതേത്തുടർന്നു 1946 ജൂലൈ 4നു പ്രയാണമാരംഭിച്ച സംഘത്തിന്റെ റാലിയിലേക്ക് ജന്മികളുടെ ഗുണ്ടകൾ നിറയൊഴിക്കുകയും സംഘത്തിന്റെ നേതാവായിരുന്ന ഡോഡ്ഢി കോമരയ്യ കൊല്ലപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കർഷകരുടെ രോഷം ആളിക്കത്തിക്കുകയും നൽഗൊണ്ടയിൽ കൂടിച്ചേർന്ന വമ്പിച്ച ജനക്കൂട്ടം സായുധരായി മാർച്ചുചെയ്ത് ജന്മി വീടുകൾക്ക് മുന്നിൽ സമ്മേളനങ്ങൾ നടത്തുകയും ചുവപ്പുകൊടി നാട്ടിക്കൊണ്ട് “ഇനി വെട്ടിയില്ല, നാടുകടത്തലും കുടിയൊഴിപ്പിക്കലുമില്ല. സംഗം ഇവിടെ സമ്മേളിച്ചിരിക്കുന്നു’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് വകവെക്കാത്ത ജന്മികളെയും പ്രഭുക്കളെയും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അവർ മുന്നേറി. ആഴ്ചകൾകൊണ്ട് നൽഗൊണ്ടയിൽ നിന്നും നാന്നൂറോളം ഗ്രാമങ്ങളിലേക്ക് ഈ സമരം പടർന്നു പിടിച്ചു. ഐലമ്മയെയും ഡോഡ്ഢി കോമരയ്യയെയുമാണ് അവരുടെ കമ്യൂണിസ്റ്റ് പശ്ചാത്തലത്തെ മറച്ചുവെച്ചും അവരുടെ സംഗ നേതൃത്വത്തെ ഒളിച്ചുവെച്ചും സമരസംഘാടകരായി മാത്രം അവതരിപ്പിച്ചുകൊണ്ട് സംഘപരിവാർ സ്വന്തമാക്കാനും ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം അണിനിരന്ന തെലങ്കാന ജനതയുടെ രോഷത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പരിണതിയായി, രക്തസാക്ഷത്വം വരിച്ച നൂറു സഖാക്കളുടെ ആശയസാക്ഷാത്കാരമായി വെട്ടി സമ്പ്രദായം ഉന്മൂലനം ചെയ്യപ്പെട്ടു. അന്യായമായ കുടിയായ്മയും പാട്ടപ്പിരിവും ചൂഷണവും നേരിടാൻ ജന്മികൾക്കും അവരുടെ ഗുണ്ടാ സംഘത്തിനും പോലീസിനുമെതിരെ വരെ ജനം അണിനിരന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്ക് ആത്മവിശ്വാസവും പരിശീലനവും നൽകി. സ്വാതന്ത്ര്യാനന്തരം ഹൈദ്രബാദ് ഇന്ത്യൻ സ്റ്റേറ്റിനെ അനുകൂലിക്കണമെന്നും അതിന്റെ ഭാഗമാകണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സ്റ്റേറ്റ് കൈക്കൊണ്ടത് ദൗർഭാഗ്യകരമായ നടപടിയാണ്. സർദാർ വല്ലഭായ് പട്ടേൽ നിസാമും ജന്മികളുമായി കൈകോർക്കുകയും കർഷക പോരാട്ടത്തെ അടിച്ചമർത്തുന്നതിനായി എല്ലാ സാധ്യതകളും ഉപയോഗിക്കുകയും ചെയ്തു. ജനങ്ങൾക്കൊപ്പം നിൽക്കേണ്ടിയിരുന്ന ഗവണ്മെന്റ് പ്രഭുക്കൾക്കൊപ്പം നിന്നുകൊണ്ട് നിസാമിന് തന്റെ സർവസ്വത്തുക്കളും കൈവശപ്പെടുത്താൻ അനുവാദം നൽകി. കർഷകപ്പോരാട്ടത്തിന്റെ തീക്ഷ്ണതയിൽ ഗ്രാമം വിട്ടോടിയ ജന്മികൾ തിരിച്ചെത്തുകയും ഗവണ്മെന്റ് കർഷകരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് അവർക്ക് തിരികെ നൽകാൻ ശ്രമിക്കുകയും ചെയ്തു. തെലങ്കാന കർഷക പോരാട്ടം സ്വാതന്ത്ര്യാനന്തരവും നീണ്ടതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം ഇവിടെയാണ്. ഇതാണ് സംഘപരിവാർ തന്ത്രപൂർവം മറച്ചു വെക്കാൻ ശ്രമിക്കുന്നതും. തെലങ്കാന നിസാമിൽ നിന്ന് സ്വാതന്ത്രമായതു മാത്രം ആഘോഷിക്കുന്ന സംഘപരിവാർ പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗവണ്മെന്റ് തെലങ്കാന കർഷകരോട് കാണിച്ച അനീതി സൗകര്യപൂർവം മറച്ചുപിടിക്കുകയാണ്. ഗവൺമെന്റിന്റെയും നിസാം ജന്മിമാരുടെയും അവിശുദ്ധ സഖ്യത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടം കർഷകർക്കവകാശപ്പെട്ട ഭൂമി അവരുടെ കൈവശം എത്തിച്ചേർന്നുവെന്നും വെട്ടി സമ്പ്രദായം പുനഃസ്ഥാപിക്കപ്പെടില്ലെന്നും ഉറപ്പുവരുത്തിക്കൊണ്ട് 1951 ലാണ് പോരാട്ടം അവസാനിപ്പിക്കുന്നത്. കർഷകരും സാധാരണ ജനതയും അനുഭവിച്ച അതിരില്ലാത്ത ചൂഷണത്തിനും അടിമത്തത്തിനും ക്രൂരതകൾക്കും സാമൂഹിക അനാചാരമായ വെട്ടി സമ്പ്രദായത്തിനുമെതിരെയുള്ള പോരാട്ടങ്ങളുടെ ഏഴയലത്തുപോലും, എന്തിനു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പോലും, ഇല്ലാതിരുന്ന സംഘപരിവാർ തെലങ്കാന സായുധ പോരാട്ടത്ത സ്വന്തമാക്കാനും വളച്ചൊടിക്കാനും ഒരു പതിറ്റാണ്ടു നീണ്ടുനിന്ന, നിരവധി സഖാക്കൾ രക്തം ചിന്തിയ തീക്ഷ്ണമായ സമരത്തെ വെറും ലിബറേഷൻ ഡേ എന്നപേരിൽ തെലങ്കാന ഇന്ത്യൻ യൂണിയനിൽ യൂണിയനിൽ ലയിച്ച ദിവസത്തിലേക്ക് ഒതുക്കാനും ശ്രമിച്ചുകൊണ്ട് വ്യാജ ദേശഭക്തിയിൽ അഭിരമിക്കുന്നതിനേക്കാൾ പരിഹാസ്യമായി മറ്റൊന്നില്ല. അധികാരത്തിലിരിക്കുന്നവരുടെ, ബ്രിടീഷുകാരായിക്കോട്ടെ നിസാം ആയിക്കോട്ടെ, ചെരുപ്പുനക്കുന്നതാണ് സംഘപരിവാർ പാരമ്പര്യം എന്ന് അടിവരയിടുന്നതാണ് തെലങ്കാന സമര ചരിത്രം. ഈ പശ്ചാത്തലത്തിൽ സായുധ പോരാട്ടത്തിന്റെ വാർഷികാചരണവുമായി ബന്ധപ്പെട്ട് ഭദ്രാചലത്തിൽ സംഘടിപ്പിച്ച സമ്മേളനത്തെ സംബോധന ചെയ്തുകൊണ്ട് സി പി ഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രം പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ‘‘തെലങ്കാന കർഷക സായുധപോരാട്ടത്തിന്റെ ചരിത്രം വികൃതമാക്കാൻ ശ്രമിക്കുന്നവർ ചതിയരെന്നു മുദ്രകുത്തപ്പെട്ട് കാലത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെടും തെലങ്കാനയുടെ ആത്മാവിലും ഇന്ത്യൻ ചരിത്രത്തിന്റെ ഹൃദയത്തിലും അത്രമേൽ ആഴത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണ് ആ പോരാട്ട ഗാഥ’’. (ചിന്ത വാരികയിൽ നിന്ന്)

ദേശാഭിമാനി 14 Oct 2023 12:13 pm

ലോകോത്തര ശാസ്ത്രജ്ഞർക്കൊപ്പം 
ഇടംനേടി മഞ്ജു കുര്യൻ

കോതമംഗലം അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയുടെ ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടംനേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നേട്ടം. നാനോ വസ്തുക്കളുടെ ഉൽപ്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണപഠനങ്ങളിലാണ് ഡോ. മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2005-ലാണ് എംഎ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്രവിഭാഗത്തിൽ പ്രവേശിക്കുന്നത്. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവന നൽകിയിട്ടുള്ള ഗവേഷകയും ഒരു പേറ്റന്റിന് ഉടമയുമാണ് ഡോ. മഞ്ജു കുര്യൻ. കോതമംഗലം എംഎ എൻജിനിയറിങ് കോളേജ് അധ്യാപകൻ പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയാണ്. വിദ്യാർഥിനികളായ അഞ്ജലി, അലീന എന്നിവർ മക്കളാണ്. അന്തർദേശീയ അംഗീകാരം ലഭിച്ച ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

ദേശാഭിമാനി 14 Oct 2023 1:33 am

വിഴിഞ്ഞത്ത്‌ കപ്പൽ അടുത്തപ്പോൾ

പടുകൂറ്റൻ ക്രെയിനുകളുമായി ആദ്യകപ്പൽ ‘ഷെൻഹുവ 15’ നങ്കൂരമിട്ടതോടെ കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. രാജ്യത്തെ ആദ്യ ‘മദർ പോർട്ട്’ ആയ ‘വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്’ തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെ ആകെയും വികസന പന്ഥാവിൽ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ആദ്യഘട്ടം 2024 മേയിൽ കമീഷൻ ചെയ്യാനാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. വിഴിഞ്ഞത്തിന്റെ പ്രത്യേകത, സാമ്പത്തിക മുന്നേറ്റത്തിനുള്ള വൻ സാധ്യത, രാഷ്ട്രീയ നിലപാടുകൾ എന്നിവയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ആയ് രാജ്യത്തിന്റെ വാണിജ്യ– -സൈന്യ കേന്ദ്രമെന്ന നിലയിൽ സംഘകാലകൃതികൾതന്നെ ഈ തീരപട്ടണത്തിന്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 75 വർഷംമുമ്പ് ചില ആലോചനകൾ നടത്തിയതായി പറയുന്നുണ്ടെങ്കിലും 30 വർഷത്തിനിടെയാണ് വിഴിഞ്ഞം തുറമുഖം സജീവ ചർച്ചയായത്. പ്രകൃതിദത്ത സൗകര്യവും സാങ്കേതികമായ ആവശ്യകതയും ഒന്നിച്ചതോടെയാണ് സാധ്യതകൾ വർധിച്ചത്. പ്രകൃത്യാതന്നെ 20 മീറ്ററിലധികം ആഴമുള്ളതീരം. ഇന്ത്യയിൽ 13 വലുതും ഒട്ടേറെ ചെറുതുമായ തുറമുഖങ്ങളുണ്ടെങ്കിലും വൻകിട കപ്പലുകൾ അടുക്കില്ല. കാരണം, ശരാശരി ആഴം 13–-15 മീ. മാത്രമാണ്. അവയിൽ കൊച്ചിയിലുൾപ്പെടെ പലതിലും കോടാനുകോടി ചെലവഴിച്ച് ഡ്രെഡ്ജിങ് നടത്തണം. മാത്രമല്ല, വലിയ കപ്പലുകൾ അടുക്കുന്ന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളായ ദുബായ്, സിംഗപ്പുർ, കൊളംബോ, സലാല തുടങ്ങിയ തുറമുഖങ്ങളിൽ അടുക്കുന്ന വൻകിട കപ്പലുകളിൽനിന്ന് ചെറുകപ്പലുകൾ വഴി ചരക്ക് കൊണ്ടുവരാനും പോകാനുമാണ് ഈ തുറമുഖങ്ങളെല്ലാം ഉപയോഗിക്കുന്നത്. വിഴിഞ്ഞം ട്രാൻസ്മെന്റ് ഹബ്ബാകുന്നതോടെ ആ പ്രതിസന്ധി ഒഴിയുകയും അതുവഴി നഷ്ടമായിക്കൊണ്ടിരിക്കുന്ന 30,000 കോടി രൂപ രാജ്യത്തിന് ലഭിക്കുകയും ചെയ്യും. കപ്പലുകളുടെ കണ്ടെയ്നർ ശേഷി 8000 ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റിൽനിന്ന് 20,000 ടിഇയു വരെ എത്തിയതും ആഴംകൂടിയ വിഴിഞ്ഞത്തിന് നേട്ടമായി. ഭീമൻ കപ്പലുകൾ അടുക്കണമെങ്കിൽ 18 മീറ്ററിൽ കുറയാത്ത ആഴം വേണം. അന്താരാഷ്ട്ര കപ്പൽച്ചാലിന് പത്ത് നോട്ടിക്കൽ മൈൽമാത്രം അടുത്താണ് വിഴിഞ്ഞമെന്നത് ആഫ്രിക്ക, യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽനിന്നുള്ള കപ്പലുകളെ ആകർഷിക്കുകയും ചെയ്യും. വികസന ‘ഹബ്ബ്’ 60 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നുവെന്നതാണ് വികസന, തൊഴിൽ സാധ്യത വർധിപ്പിക്കുന്നത്. ഷിപ്പിങ് കൂടാതെ ലോജിസ്റ്റിക്സ്, ഭക്ഷ്യസംസ്കരണം, ഹോസ്പിറ്റാലിറ്റി തുടങ്ങി അനന്ത സാധ്യതകൾ. ഇതോടനുബന്ധിച്ച് പണിയുന്ന 77 കി.മീ. നാലുവരി റിങ് റോഡ് സേവന–-വ്യാവസായിക രംഗത്ത് വലിയ മാറ്റം കൊണ്ടുവരും. റെയിൽ, വിമാന കണക്ടിവിറ്റിയും വിഴിഞ്ഞത്തിനു സഹായകമാണ്. ചരക്ക് എത്തിക്കാനും അവ സൂക്ഷിക്കാനും തടസ്സങ്ങളില്ലാതെ വിതരണം ചെയ്യാനുമുള്ള വൻകിട ഹബ്ബായി മാറാനാകും. ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്കുൾപ്പെടെ വിലക്കുറവുമുണ്ടാകും. നേരിട്ടും അല്ലാതെയും വരുന്ന തൊഴിൽസാധ്യത ലക്ഷങ്ങളാണെന്നതും സുപ്രധാന നേട്ടങ്ങളിലൊന്നാണ്. വിവാദം നങ്കൂരമിട്ട കാലം ചൂടുപിടിക്കുന്ന മറ്റൊരു ചർച്ച പദ്ധതിക്കുവേണ്ടി ആരാണ് ആത്മാർഥമായി നിലകൊണ്ടത് എന്നതു തന്നെയാണ്. കഴിഞ്ഞ ഏഴര വർഷത്തെ ചരിത്രംമാത്രം മതി അതിന് ഉത്തരമാകും. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി എൽഡിഎഫ് സർക്കാർ നിശ്ചയദാർഢ്യത്തോടെ പദ്ധതിക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ് ഇപ്പോൾ കപ്പൽ നങ്കൂരമിട്ടത്. എന്നാൽ, പദ്ധതി എങ്ങനെയും തടയാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ കോൺഗ്രസ് നേതാക്കളുടെയും കൈയയഞ്ഞ് സഹായിച്ച മാധ്യമങ്ങളുടെയും ചിത്രം ജനങ്ങളുടെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല.അവകാശവാദങ്ങളുടെ പേരിൽ തർക്കമുന്നയിക്കലല്ല ഈ ഘട്ടത്തിലെങ്കിലും തങ്ങൾ ചെയ്യേണ്ടതെന്ന സാമാന്യ ജനാധിപത്യ ബോധം എന്തുകൊണ്ട് ഇല്ലാതെപോയി എന്ന് ചിന്തിക്കേണ്ടത് കോൺഗ്രസ് നേതാക്കളാണ്. ഹിതകരമല്ലാത്ത ചില വ്യവസ്ഥകളോടെയാണെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ടതെന്ന യാഥാർഥ്യം ആർക്കും മറച്ചുവയ്ക്കാൻ കഴിയില്ല. എന്നാൽ, എങ്ങനെയാണ് ആ കരാറിലേക്ക് എത്തിയതെന്ന ചരിത്ര യാഥാർഥ്യം ആർക്കും നിഷേധിക്കാനുമാകില്ല. ഇഴച്ചിലും വലച്ചിലും കുത്സിത താൽപ്പര്യത്തോടെയാണ് യുഡിഎഫ് സർക്കാർ പദ്ധതിയെ സമീപിച്ചിരുന്നതെന്നതിന് തെളിവുകൾ നിരവധിയാണ്. 5000 കോടിയുടെ ഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതും ആ ഘട്ടത്തിലാണ്. സ്വന്തം താൽപ്പര്യങ്ങൾ നടക്കാതെവരുമെന്നു കണ്ട് പദ്ധതി വഴിയിലിട്ടതും ജനം കണ്ടു. പൊതുമേഖലയിൽ സ്ഥാപിക്കാമായിരുന്നുവെന്ന സാധ്യത നിഷ്കരുണം തൂത്തെറിഞ്ഞത് കോൺഗ്രസ് സർക്കാരുകൾ ആണ്. പൊതു– -സ്വകാര്യ പങ്കാളിത്ത സാധ്യതയെ ‘ചൈനീസ് കമ്പനി’ ബന്ധം പറഞ്ഞുതള്ളിയത് എ കെ ആന്റണികൂടി പങ്കാളിയായിരുന്ന കേന്ദ്ര കോൺഗ്രസ് സർക്കാർ. രാജ്യാന്തര തുറമുഖലോബിയുടെ പിന്നാമ്പുറ ഇടപെടലുകളെ പ്രോത്സാഹിപ്പിച്ചതും മറ്റാരുമല്ല. പദ്ധതി അവസാനിപ്പിക്കുമോയെന്നുവരെ സംശയം ജനിപ്പിച്ച സമരകോലാഹലങ്ങളിലേക്ക് കടലോര ജനതയെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിട്ടത് സമീപകാല സംഭവങ്ങളാണ്. തിളക്കം കേരളത്തിന് എന്നാൽ, വിഴിഞ്ഞത്തിന്റെ സാധ്യത മനസ്സിലാക്കി നിതാന്ത ജാഗ്രതയോടെ പദ്ധതിക്കുവേണ്ടി യത്നിച്ചത് എൽഡിഎഫ് ആണ്. 2006ൽ പദ്ധതി നടപ്പാക്കണമെന്നും 2013ൽ പദ്ധതി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. 2013ൽ തിരുവനന്തപുരത്ത് നടന്ന മനുഷ്യച്ചങ്ങല ആരും മറന്നിട്ടുണ്ടാകില്ല. അഴിമതിക്കായി പദ്ധതിയെ ഉപയോഗിക്കുന്നത് തടയുക, പരമാവധി ജനോപകാരപ്രദമായ രീതിയിൽ പദ്ധതി യാഥാർഥ്യമാക്കുക എന്നതായിരുന്നു എൽഡിഎഫ് നയം. യുഡിഎഫ് കാലത്തെ കരാർ ആണെങ്കിലും പദ്ധതി തടയാനല്ല, വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തതും നമ്മുടെ മുന്നിലുണ്ട്. വികസന പദ്ധതികൾക്കു മുന്നിൽ എത്ര വലിയ തടസ്സങ്ങൾ ഉണ്ടാക്കാൻ ആരൊക്കെ ശ്രമിച്ചാലും അവർക്ക് വഴങ്ങാതെ ജനങ്ങളുടെ പിന്തുണയോടെ അവ നടപ്പാക്കുകയാണ് സർക്കാർ. അതുകൊണ്ടുതന്നെ, വിഴിഞ്ഞത്ത് അടുത്ത കപ്പൽ എൽഡിഎഫ് സർക്കാരിന്റെയും കേരളത്തിന്റെ ആകെയും വികസന ചരിത്രത്തിലെ തിളക്കമുള്ള നാഴികക്കല്ലായി മാറുമെന്നതിൽ തർക്കമില്ല.

ദേശാഭിമാനി 14 Oct 2023 1:00 am

ഒറ്റപ്പെടുന്ന ഇസ്രയേൽ

ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഗാസയിലേക്കാണ്. ഏതു നിമിഷവും ഇസ്രയേലിസേന അവിടേക്ക് കടന്നുകയറി കരയുദ്ധം ആരംഭിച്ചേക്കാം. മൂന്നു ലക്ഷം സൈനികരെയാണ് അതിർത്തിയിൽ സജ്ജരാക്കി നിർത്തിയിട്ടുള്ളത്. അവർ ഏതു നിമിഷവും ഗാസയിലേക്ക് കടന്നേക്കാം. അങ്ങനെ സംഭവിച്ചാൽ ലോകം ദൃക്സാക്ഷിയാകേണ്ടി വരുന്നത് കൂട്ടക്കുരുതിക്കായിരിക്കും. 365 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ഗാസയിൽ 23 ലക്ഷം പേരാണ് തിങ്ങിപ്പാർക്കുന്നത്. ലോകത്തിൽ ജനസാന്ദ്രതയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശമാണിത്. അതായത് ഒരു ചതുരശ്ര കിലോമീറ്ററിൽ ആറായിരത്തിലധികം പേരാണ് താമസിക്കുന്നത്. ഇത്തരമൊരു സ്ഥലത്ത് കരയുദ്ധം ആരംഭിച്ചാലുള്ള ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ. ഇസ്രയേലിനെ സംബന്ധിച്ച് അവരുടെ മുഖം രക്ഷിക്കാൻ കരയുദ്ധം കൂടിയേ തീരൂ. 75 വർഷത്തെ ഇസ്രയേൽ ചരിത്രത്തിൽ ആദ്യമായാണ് കൂടുതൽ ആൾനാശമുണ്ടായത്. പലസ്തീൻ പ്രദേശങ്ങളിൽമാത്രം വേരുകളുള്ള ഹമാസ് എന്ന ഇസ്ലാമിക സംഘടനയാണ് ഇസ്രയേലിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച ആക്രമണം നടത്തിയത്. ലോകരാജ്യങ്ങൾക്ക് മാതൃകയാണ് തങ്ങൾ ഏർപ്പെടുത്തിയ സുരക്ഷാ–-നിരീക്ഷണ–-ചാര സംവിധാനങ്ങളെന്ന് മേനി നടിക്കുന്ന വേളയിലാണ് ഹമാസിന്റെ ആക്രമണം നടന്നത്. ആഭ്യന്തരമായി നെതന്യാഹു ഏറ്റവും ഒറ്റപ്പെട്ട സമയത്താണ് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സും ഷിൻബേത്തും മൊസാദും ഒരുപോലെ പരാജയപ്പെട്ടത് നെതന്യാഹുവിനെതിരെ ജനരോക്ഷം ഉയരാൻ കാരണമാകുമെന്നതിൽ സംശയമില്ല. അതിനിടയിലാണ് മൂന്നു ദിവസം മുമ്പുതന്നെ ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് ഈജിപ്ത് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വിവരം പുറത്തുവരുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലേക്ക് യാത്ര തിരിക്കുംമുമ്പ് യുഎസ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ മെക്കിൾ മക്കോൾ ആണ് നിർണായകമായ ഈ വിവരം പുറത്തുവിട്ടത്. ഈജിപ്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു. എന്തുകൊണ്ട് ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ലെന്ന ചോദ്യം നെതന്യാഹുവിന്റെ നില കൂടുതൽ പരുങ്ങലിലാക്കും. അതിനാലാണ് ഗാസയിലേക്ക് എത്രയും പെട്ടെന്ന് ആക്രമണത്തിനായി ഇസ്രയേൽ ഒരുങ്ങുന്നത്. കരയുദ്ധത്തിന് അനുകൂലമായ പൊതുസമ്മതി നിർമാണത്തിന്റെ ഭാഗമായാണ് ഇസ്രയേൽ ഭരണാധികാരികളിൽനിന്ന് ഹമാസിനെയും പലസ്തീൻ ജനതയെയും രാക്ഷസവൽക്കരിക്കുന്ന പ്രസ്താവനകളും മറ്റും ഉണ്ടാകുന്നത്. ഇസ്രയേലിന്റെയും അവിടത്തെ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ മേധാവി ഹമാസിനെ വിശേഷിപ്പിച്ചത് ‘മനുഷ്യമൃഗങ്ങളുടെ’ സംഘടന എന്നാണ്. നെതന്യാഹു മന്ത്രിസഭയിലെ ധനമന്ത്രിയും തീവ്രജൂതസംഘടനയുടെ നേതാവുമായ ബിസാലേൽ സ്മോട്രിച്ച് പറഞ്ഞത് ‘പലസ്തീൻ ജനത’ എന്നൊന്ന് ഇല്ല എന്നാണ്. പിശാചുക്കളുടെ നഗരമാണ് ഗാസയെന്നും അതിനെ ഒരുപിടി ചാരമാക്കുമെന്നും മറ്റുമുള്ള പ്രസ്താവനകളും ഇസ്രയേൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമായി വരികയുണ്ടായി. ഗാസയെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുന്നതുവരെ ബോംബിങ് നടത്തുമെന്നാണ് മുൻ പ്രതിരോധസേനാ മേധാവി ബെന്നി ഗാന്റ്സ് പറഞ്ഞത്. എന്നാൽ, ഗാസയിൽ കരയുദ്ധം ആരംഭിച്ചാൽ അത് അധികകാലം തുടരാൻ ഇസ്രയേലിന് കഴിയണമെന്നില്ല. കരയുദ്ധം ആരംഭിച്ചാൽ ഹിസ്ബൊള്ള ഗറില്ലകൾ ഹമാസിന് അനുകൂലമായി രംഗത്തു വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ലെബനൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിസ്ബൊള്ളയ്ക്ക് ഇസ്രയേലിന് കനത്ത നാശം ഏൽപ്പിക്കാനുള്ള ശേഷിയുണ്ട്. രണ്ടു ലക്ഷത്തോളം മിസൈലുകൾ അവർ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നാണ് മാധ്യമവാർത്തകൾ. ഇസ്രയേലിന്റെ എല്ലാ പ്രദേശത്തേക്കും മിസൈൽ എത്തിക്കാനുള്ള ശേഷിയും ഹിസ്ബൊള്ളയ്ക്ക് ഉണ്ട്. അമേരിക്ക രണ്ട് പടക്കപ്പലിനെ മധ്യധരണ്യാഴി ലക്ഷ്യമിട്ട് അയച്ചതുതന്നെ ഇസ്രയേലിനൊപ്പം നേരിട്ട് യുദ്ധത്തിൽ പങ്കാളിയാകാനല്ല, മറിച്ച് ഹിസ്ബൊള്ളയ്ക്ക് മുന്നറിയിപ്പ് നൽകാനാണ്. ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ആന്റണി ബ്ലിങ്കനും പറയുന്നുണ്ടെങ്കിലും നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കുമെന്നതിന് സൂചനയൊന്നുമില്ല. ഇസ്രയേൽ കഴിഞ്ഞ ദിവസം അയൽരാജ്യമായ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെയും വടക്കൻ നഗരമായ അലെപ്പൊയിലെയും വിമാനത്താവളങ്ങൾ ആക്രമിച്ചതും ഹിസ്ബൊള്ളയ്ക്കുള്ള മുന്നറിയിപ്പാണ്. ഇറാൻ പിന്തുണയുള്ള ഹിസ്ബൊള്ള പലസ്തീനിന് പിന്തുണയുമായി രംഗത്തുവരുന്നത് ഇസ്രയേലിന്റെ ഉറക്കംകെടുത്തും. ഇറാൻ വിദേശമന്ത്രി സിറിയ സന്ദർശിക്കാനിരിക്കെയാണ് ഈ ബോംബാക്രമണമെന്നതും ശ്രദ്ധേയമാണ്. പ്രശ്നത്തിൽ ഇടപെടാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് പരമോന്നത നേതാവും ഇറാൻ സേനയുടെ തലവനുമായ ആയത്തൊള്ള അലി ഖമനേയി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഹമാസ് ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന വാൾസ്ട്രീറ്റ് ജേർണലിന്റെയും മറ്റും റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലേക്ക് ധൃതിപിടിച്ച് കരയുദ്ധം നടത്തിയാൽ പശ്ചാത്തപിക്കേണ്ടിവരുമെന്നും ഖമനേയി ഇസ്രയേലിന് മുന്നറിയിപ്പ് നൽകി. യുദ്ധം രൂക്ഷമാകുന്നത് തടയാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും സൗദി കിരീടാവകാശി ബുഹമ്മദ് ബിൻ സൽമാനും ടെലിഫോൺ സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. ഗാസയിലേക്ക് കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ സജീവമാക്കിയതോടെ അതിനെതിരെ അറബ് ലോകം രംഗത്തുവന്നു. കരയുദ്ധം തടയാനും പലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അറബ് വിദേശമന്ത്രിമാരുടെ യോഗം ആവശ്യപ്പെടുകയുണ്ടായി. അതായത് ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ പലസ്തീൻ ജനതയ്ക്കുള്ള പിന്തുണ വർധിക്കുകയാണ്. പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ ആവശ്യപ്പെട്ടു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകൾ മുഴുവനുംതന്നെ പലസ്തീൻ ജനതയോടൊപ്പം അടിയുറച്ച് നിൽക്കുകയാണ്. ഗാസയെ ഓഷ്വിറ്റ്സുമായും ഇസ്രയേൽ സേനയെ നാസികളുമായാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ താരതമ്യം ചെയ്തത്. ഗാസയെ ആക്രമിക്കുന്നതിനെതിരെ ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കും രംഗത്തുവന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണ് ഗാസയിലേക്കുള്ള കരയുദ്ധനീക്കമെന്ന് അദ്ദേഹം പറഞ്ഞു. ബൊളീവിയയുടെ മുൻ പ്രസിഡന്റ് ഇവാമൊറേൽസ്, വെനിസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂരോ, അർജന്റീനിയൻ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന കിച്ച്നർ തുടങ്ങിയ നേതാക്കളെല്ലാംതന്നെ പലസ്തീന് പിന്തുണയുമായി രംഗത്തു വന്നു. സമാധാനം സ്ഥാപിക്കാൻ ലോകസമൂഹം മുന്നോട്ടുവരണമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവയും അഭ്യർഥിച്ചു. യൂറോപ്യൻ നേതാക്കൾ ആദ്യ ഘട്ടത്തിൽ ഹമാസിന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ അവരുടെ നിലപാട് മയപ്പെടുത്തുന്നതാണ് കണ്ടത്. ഫ്രാൻസ്, നോർദിക് രാഷ്ട്രങ്ങൾ, ബെൽജിയം, അയർലൻഡ്, സ്പെയിൻ എന്നിവയാണ് പ്രധാനമായും പലസ്തീനൊപ്പം നിലയുറപ്പിച്ചത്. യൂറോപ്യൻ യൂണിയൻ പ്രസ്താവനയിൽ യുദ്ധസാഹചര്യം ലഘൂകരിക്കാൻ നടപടി വേണമെന്ന പരാമർശംകൂടി ഉൾപ്പെടുത്തണമെന്ന് അയർലൻഡ്, ലക്സംബർഗ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പലസ്തീനിയൻ അതോറിറ്റിക്ക് വർഷംതോറും യൂറോപ്യൻ യൂണിയൻ നൽകിവരുന്ന 600 ദശലക്ഷം യൂറോ ഉടൻ നിർത്തിവയ്ക്കണമെന്ന ആവശ്യം ഉയരുകയും ചിലർ സഹായം നിർത്തിവച്ചതായി പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അതിൽനിന്നും യൂറോപ്യൻ യൂണിയനും പിന്മാറേണ്ടിവന്നിരിക്കുന്നു. പലസ്തീനിയൻ അതോറിറ്റിക്ക് ഫണ്ട് നിഷേധിക്കുന്നതിന് ഭൂരിപക്ഷം അംഗങ്ങളും എതിരാണെന്നും അതിനാൽ ധനസഹായം തുടരുമെന്നും ഇയു നയതന്ത്രജ്ഞൻ ജോസപ് ബോരൽ പ്രഖ്യാപിക്കുകയുണ്ടായി. ഏറ്റവും അവസാനമായി ഇസ്രയേലിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ഗവൺമെന്റിനും സ്വതന്ത്ര പരമാധികാര പലസ്തിൻ സ്ഥാപിക്കപ്പെടണമെന്നാണ് ന്യൂഡൽഹിയുടെ നയമെന്ന് വ്യക്തമാക്കേണ്ടിവന്നിരിക്കുന്നു. ഗാസയിലേക്ക് കരയുദ്ധം തുടങ്ങിയാൽ ഇസ്രയേലിനെതിരെ ലോകാഭിപ്രായം കൂടുതൽ ശക്തമായി ഉയരും.

ദേശാഭിമാനി 14 Oct 2023 1:00 am

തീരമണഞ്ഞു പുതുപ്രതീക്ഷ

സംസ്ഥാനത്തിന്റെ സർവതോമുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽകൂടി. നാടിന്റെ സ്വപ്നപദ്ധതിയായ, കേരളത്തിന്റെ പുരോഗതിയിൽ നാഴികക്കല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടത് രാജ്യം മാതൃകയാക്കേണ്ടുന്ന വൻ കുതിപ്പാണ്. ഇന്ത്യയിൽ ചരക്ക് കടത്തിൽ അതിപ്രാധാന്യം നേടുമെന്ന പ്രത്യാശ നിറച്ച് ചൈനീസ് ചരക്കുകപ്പലായ ഷെൻഹുവ- പതിനഞ്ചാണ് തീരമണഞ്ഞത്. അതോടെ ലോക തുറമുഖ ഭൂഗോളത്തിൽ കേരളം അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം, ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കൊച്ചി മെട്രോ റെയിൽ, ഇടമൺ കൊച്ചി പവർ ഹൈവേ, വാട്ടർ മെട്രോ തുടങ്ങിയവയ്ക്ക് സമാനമായ പരിഗണനയാണ് തുറമുഖത്തിന് നൽകിയത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനെ ഞായറാഴ്ച വൈകിട്ട് സംസ്ഥാന സർക്കാർ നേതൃത്വത്തിൽ സ്വീകരിക്കുമ്പോൾ മലയാളികൾക്കാകെ അഭിമാനിക്കാം. 45 ദിവസം താണ്ടിയാണ് ഷെൻഹുവ 15 വിഴിഞ്ഞം തുറമുഖം തൊട്ടത്. ദശാബ്ദങ്ങളായി സംസ്ഥാനം ലാളിച്ച കിനാവിന്റെ സാക്ഷാൽക്കാരം. 1000 ദിവസത്തിനുള്ളിലാണ് ആദ്യ ഘട്ട കമീഷനിങ് എന്നതും എടുത്തുപറയേണ്ടതാണ്. അന്താരാഷ്ട്ര രംഗത്ത് ഏറെ അംഗീകാരങ്ങൾ സ്വന്തമാക്കിയ മേന്മയേറിയ ക്രെയ്ൻ നിർമാതാക്കളായ ഷാൻഹായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്ത് അവശ്യം വേണ്ടുന്ന പ്രധാന ക്രെയ്നുകളാണ് അതിൽ. അവ സജ്ജമാക്കിയാൽ ആറു മാസത്തെ പരീക്ഷണ ഘട്ടത്തിൽ പിഎംസിക്കാണ് മേൽനോട്ടം. കമീഷനിങ്ങിനുശേഷം ചരക്ക് കപ്പലുകൾ ഇവിടേക്കെത്തും. തുറമുഖം ഇനി അറിയപ്പെടുക വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്ന പേരിലാകും. ചൈനയേക്കാളും മികച്ച ലോജിസ്റ്റിക്ക് സംവിധാനമാണ് വിഴിഞ്ഞത്തിലൂടെ രാജ്യത്തിന് സ്വന്തമാകുന്നത്. 14,000 മുതൽ 20,000 കണ്ടെയ്നറുകളുമായി ഇവിടം ലക്ഷ്യമാക്കുന്ന മദർഷിപ്പുകൾ, ഇപ്പോൾ രാജ്യത്ത് ഒരു തുറമുഖത്തും അടുപ്പിക്കാനാകില്ല. കൊളംബോയും സലാലയും സിംഗപ്പുരുമാണ് ആശ്രയം. അങ്ങനെയായാൽ സമയവ്യയവും ധന നഷ്ടവും ചെറുതല്ലല്ലോ. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ മദർഷിപ്പുകൾക്ക് ഇന്ത്യൻ തീരത്ത് നങ്കൂരമിടാം. പാറക്കല്ലുകളുടെ ദൗർലഭ്യം, വൻ നാശംവിതച്ച ഓഖി ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി, കോൺഗ്രസ്‐ ബിജെപി സംയുക്ത പ്രതിപക്ഷത്തിന്റെ തുടർച്ചയായ കുത്തിത്തിരിപ്പുകൾ, ജാതിമത സംഘടനകളുടെ അക്രമസമരങ്ങൾ, മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കൽ, പരിസ്ഥിതി മൗലികവാദികളുടെ ഇടങ്കോലിടൽ, മയക്കുമരുന്ന് കടത്തുകാരുടെ വ്യാജപ്രചാരണങ്ങൾ തുടങ്ങിയ പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് വിഴിഞ്ഞം ഫലപ്രാപ്തിയിലെത്തിയത്. മാധ്യമതമസ്കരണം മാരക പകർച്ചവ്യാധിപോലെയാണ്. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യങ്ങളും അവ മറച്ചുപിടിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ടെൻഡർ നൽകിയ ഒരു കമ്പനിക്ക് ചൈനീസ് ബന്ധത്തിന്റെ ചാപ്പ കുത്തി. എന്നാൽ, പദ്ധതി യാഥാർഥ്യമായപ്പോൾ അവകാശവാദവുമായി പലരും രംഗത്തുവരാൻ സാധ്യതയുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2006 ഒക്ടോബർ ഒന്നിന് ഡിവൈഎഫ്ഐ രാജ്ഭവൻ മാർച്ച് നടത്തുകയുണ്ടായി. അതിന്റെ ഉദ്ഘാടകനാകട്ടെ അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. 2006 സെപ്തംബർ 18ന് എൽഡിഎഫ് മന്ത്രിസഭ വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കുകയുണ്ടായി. രാജ്യത്തിനും കേരളത്തിനും തലസ്ഥാന ജില്ലയ്ക്കും പ്രയോജനകരമാകുംവിധം, കൊള്ളയടിക്ക് അവസരം നൽകാതെ പദ്ധതി നടപ്പാക്കിയേ തീരൂ. അതിന് ജനങ്ങളുടെ സംഘടിതശബ്ദം ഉയരേണ്ടതുണ്ടെന്നും പിന്നീടൊരു സന്ദർഭത്തിൽ പിണറായി വ്യക്തമാക്കി. 2009 നവംബർ 13ന് വിഴിഞ്ഞം പദ്ധതി പഠനത്തിന് വി എസ് സർക്കാർ ചുമതല നൽകി. ഉമ്മൻചാണ്ടി ശിലപാകിയെങ്കിലും 100 ശതമാനം പ്രവൃത്തിയും പിണറായി സർക്കാരിന്റെ കാലത്ത്. ചുരുക്കത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തിക തടസ്സങ്ങളും വികസനവിരോധികളുടെ അട്ടിമറി സമരങ്ങളും തട്ടിമാറ്റിയാണ് വിഴിഞ്ഞം പദ്ധതി എൽഡിഎഫ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. ഇത്തരം യാഥാർഥ്യങ്ങളെല്ലാം മറച്ചുവയ്ക്കാൻ ശ്രമിക്കുകയായിരുന്നു വ്യാഴാഴ്ചത്തെ വാർത്തകളിലൂടെയും മാധ്യമങ്ങൾ.

ദേശാഭിമാനി 14 Oct 2023 1:00 am

മറഞ്ഞത്‌ മലയാളസിനിമയുടെ ‘ഗൃഹലക്ഷ്‌മി’

കോഴിക്കോട് ജനപ്രീതിയും കലാമൂല്യവുമുള്ള ഒരുപിടി ചിത്രങ്ങൾക്കൊപ്പം മലയാളിയുടെ മനസിൽ പതിഞ്ഞ പേരാണ് ‘ഗൃഹലക്ഷ്മി’ പ്രൊഡക്ഷൻസ്. 1977ൽ പുറത്തിറങ്ങിയ സുജാത മുതൽ 2006ൽ തിയറ്ററിലെത്തിയ നോട്ട്ബുക്കുവരെ എക്കാലവും ഓർക്കാവുന്ന 22 ചലച്ചിത്രങ്ങൾ സമ്മാനിച്ചാണ് ഗൃഹലക്ഷ്മിയുടെ അമരക്കാരൻ പി വി ഗംഗാധരൻ വിടപറഞ്ഞത്. കോഴിക്കോട്ടെ സൗഹൃദ കൂട്ടായ്മയാണ് പ്രിയപ്പെട്ടവരുടെ പി വി ജിയ്ക്ക് സിനിമയിലേക്ക് വാതിൽ തുറന്നത്. ഐ വി ശശി, ഹരിഹരൻ തുടങ്ങിയവരുമായുള്ള അടുപ്പം അതിലേക്കുള്ള താക്കോലായി. ഹരിഹരന്റെ സംവിധാനത്തിൽ ആദ്യ നിർമാണ സംരംഭമായി 1977 ൽ ‘സുജാത’ വെള്ളിത്തിരയിലെത്തി. അതോടെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും പി വി ജിയും നിർമാണരംഗത്തെ തിളങ്ങുന്ന പേരായി. പിന്നീട് ഐ വി ശശിയുടെ ‘മനസാ വാച കർമണാ’, ജയൻ നായകനായ അങ്ങാടി, അഹിംസ, ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി തുടങ്ങിയ ഹിറ്റുകൾ പിറന്നു. ഗൃഹലക്ഷ്മിയുടെ ലോഗോയിലെ കുടമേന്തിയ വനിതയും കുഞ്ഞും വിജയമുദ്രയായി. ഇന്നത്തെ പല മുതിർന്ന താരങ്ങളുടെയും സംവിധായകരുടെയും ആദ്യഹിറ്റുകൾ ഗൃഹലക്ഷ്മിയിലൂടെയാണ്. ജീവിതഗന്ധിയായ പ്രമേയങ്ങളായിരുന്നു ആ സിനിമകളുടെ കാതൽ. നാട്ടിൻപുറക്കഥകളും നന്മകളുമായിരുന്നു അവയുടെ ജീവൻ. ഭരതൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയിൽ, വി എം വിനു, പ്രിയദർശൻ, റോഷൻ ആൻഡ്രൂസ് തുടങ്ങിയ സംവിധായകർക്കൊപ്പം നവാഗതർക്കും അവസരം നൽകി. കാണാക്കിനാവ്, ശാന്തം സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക്, കാണാക്കിനാവ് എന്നിവ സംസ്ഥാന പുരസ്കാരവും നേടി. നോട്ടുബുക്കിനുശേഷം നിർമാണത്തിൽനിന്ന് പിൻവാങ്ങിയെങ്കിലും ഗൃഹലക്ഷ്മിയുടെ തുടർച്ചയായി ‘എസ് ക്യൂബ്’ എന്ന നിർമാണ കമ്പനിയുമായി മക്കളായ ഷെനുഗയും ഷെഗ്നയും ഷെർഗയും ആ പാതയിലുണ്ട്.

ദേശാഭിമാനി 14 Oct 2023 12:42 am

‘യുദ്ധം അടങ്ങിയാൽ
 പഠനത്തിനായി മടങ്ങണം’

നെടുമ്പാശേരി ഇസ്രയേലിൽ സുരക്ഷിതരായിരുന്നെങ്കിലും രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിലാണ് തങ്ങൾ മടങ്ങിയെത്തിയതെന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ആദ്യസംഘത്തിലെ പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികളായ നിള നന്ദയും ദിവ്യ റാമും ഗോപിക ഷിബുവും. സമാധാനം പുനഃസ്ഥാപിച്ചാൽ ഉടൻ മടങ്ങുമെന്നും ഇവർ പറഞ്ഞു. ‘ഇസ്രയേൽ–-ഗാസ അതിർത്തിയിലാണ് യുദ്ധം രൂക്ഷം. അവിടെ ദുരിതജീവിതമാണ്. ഞങ്ങൾ തെക്കൻ പ്രവിശ്യയിലായതിനാൽ കെടുതികളുണ്ടായില്ല. യുദ്ധം തുടങ്ങിയ ദിവസംമാത്രമാണ് അവിടെ യുദ്ധവിമാനങ്ങളുടെ ഇരമ്പലും ജനങ്ങളിൽ ഭീതിയും കണ്ടത്. പിന്നീട് ശാന്തമായി. യുദ്ധസാഹചര്യമില്ലാത്ത ഭാഗങ്ങളിലെ ഇന്ത്യൻ വിദ്യാർഥികളും ജോലി ചെയ്യുന്നവരും നാട്ടിലേക്കു മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല‘–- വിദ്യാർഥികൾ പറഞ്ഞു. ഇസ്രയേലിൽനിന്ന് ‘ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഡൽഹിയിൽ എത്തിയ ആദ്യസംഘത്തിലെ യാത്രക്കാരായ കണ്ണൂർ മാചേരി സ്വദേശി എം സി അച്യുത്, കൊല്ലം കിഴക്കുംഭാഗം ഗോപിക ഷിബു, പെരിന്തൽമണ്ണ മേലാറ്റൂർ ശിശിര മാമ്പറംകുന്നത്ത്, മലപ്പുറം ചങ്ങരംകുളം രാധികേഷ് രവീന്ദ്രൻനായർ, ഭാര്യ ടി പി രസിത എന്നിവർ നോർക്ക ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് വെള്ളി പകൽ 2.20 ഓടെ നെടുമ്പാശേരിയിലിറങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ ദിവ്യ റാമും പാലക്കാട് സ്വദേശി നിള നന്ദയും ഡൽഹിയിൽനിന്ന് സ്വന്തംനിലയ്ക്കാണ് നാട്ടിലെത്തിയത്. ഇസ്രയേലിൽനിന്ന് എത്തിയവരെ എ എം ആരിഫ് എംപി, നോർക്ക സെന്റർ മാനേജർ കെ ആർ റെജീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരികെയെത്തുന്ന മലയാളികളെ സുരക്ഷിതരായി വീടുകളിലെത്തിക്കാൻ സംസ്ഥാന സർക്കാരും നോർക്കയും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്കും ഒരുക്കി. ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു. ഫോൺ: 011 23747079 ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. ലിങ്ക് :https://keralahouse.kerala.gov.i/repatriation-of-keralites-from-israel.

ദേശാഭിമാനി 14 Oct 2023 12:18 am

'ആത്മചിത്രം'- സംപ്രീത എഴുതിയ കവിത

യാത്രയില്‍ജനാലക്കരികില്‍ വച്ച്വെയിലിന്‍ ഇളനാമ്പുകള്‍വലതുകവിളില്‍ തൊട്ടുപോയ് യാത്രയില്‍ജനാലക്കരികില്‍ വച്ച്വെയിലിന്‍ ഇളനാമ്പുകള്‍വലതുകവിളില്‍ തൊട്ടുപോയ്പാതിവെളിച്ചംപാതിനിഴല്‍ആഹാ! എത്ര സുന്ദരംപണ്ടത്തെപ്പെണ്ണിനെപ്പോലെഒരു പകര്‍പ്പിനു ചേര്‍ന്നപോലെ.ആരും പകര്‍ത്താനില്ലാത്ത ഞാന്‍ഒറ്റയ്ക്കു ചിരിച്ചു.അഥവാ ആര്‍ക്കും പകര്‍ത്താനില്ലാതെഞാന്‍ ഒറ്റയ്ക്കു ചിരിച്ചുആരെങ്കിലും കാണാന്‍ ഇടയുള്ള ചിരിസാധാരണമായിരിക്കുമ്പോള്‍നോക്കുന്നതിനേക്കാള്‍നോക്കാന്‍ തോന്നുന്നത്കണ്ടുവോ എന്നു നോക്കുമ്പോള്‍ആരുമില്ലവെയില്‍കുത്തും കവിള്‍തലോടിവശം മാറിയിരുന്നു.ചിരിക്കാത്തവെളിച്ചം കുത്താത്ത ഒരുവള്‍കൊടുംവെയിലായി വന്ന്ഉള്ളില്‍ പൊള്ളിയതിന്റെ തളര്‍ച്ചഉറക്കമായ് എന്നെ വന്നുമൂടി.ഞാന്‍ കാണാന്‍ മോഹിച്ചചിത്രത്തില്‍ ഞാനില്ല.ഞാന്‍ ചിത്രത്തിലേ ഇല്ലഇനി ഉണ്ടെങ്കില്‍അതൊരുപഴയഎണ്ണച്ചായച്ചിത്രമായിട്ടാകാംമാതൃകയുടെ നിഴലൊഴുകിയതവിടുകൊടുത്തു വാങ്ങിയഒരുവളെക്കണക്ക്.ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്കഈ കവിതകൂടി വായിക്കൂ'ഭീഷണിത്തിരിവ്'- ഉമേഷ് ബാബു കെ.സി. എഴുതിയ കവിതസമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 13 Oct 2023 4:15 pm

'ചിത്രപ്രദര്‍ശനം'- രമ്യ തുറവൂര്‍ എഴുതിയ കവിത

ചിത്രത്തിനുള്ളില്‍തിരക്കേറിയ ഒരുത്സവപ്പറമ്പ്ഫ്രെയിമിന്റെ ഇടതുവശത്തായികൊലുസ്സ് വില്‍ക്കുന്നൊരു പെണ്‍കുട്ടി ചിത്രത്തിനുള്ളില്‍തിരക്കേറിയ ഒരുത്സവപ്പറമ്പ്ഫ്രെയിമിന്റെ ഇടതുവശത്തായികൊലുസ്സ് വില്‍ക്കുന്നൊരു പെണ്‍കുട്ടിഅവളുടെ മുഖം കണ്ടാലറിയാംഒറീസ്സയിലോ ഗുജറാത്തിലോ ബീഹാറിലോ നിന്നായിരിക്കണംഅവളുടെ ചെമ്പന്‍ മുടിയുംകടലിനോളം ആഴമുണ്ടായേക്കാവുന്നനീലക്കണ്ണുകളുംകുറച്ചുകൂടി കടുപ്പിക്കാമെന്നെനിക്ക് തോന്നിഒരു കാല്‍ ഉള്ളിലേയ്ക്ക് മടക്കിയുംമറ്റേക്കാല്‍ താഴേയ്ക്ക് വളച്ചുംമുകളിലേയ്ക്ക് നോക്കിയിരിക്കുകയാണവള്‍അവള്‍ക്ക് മുന്നിലായിപലനിറങ്ങളിലുള്ള കല്ലുപതിപ്പിച്ച കൊലുസ്സുകള്‍നിരത്തിവെച്ചിരിക്കുന്നുഅവള്‍ക്ക് ചുറ്റുംകുറച്ച് സ്ത്രീകളും കുട്ടികളുമുണ്ട്.നോക്കി നോക്കി നില്‍ക്കെഅവളുടെ ബ്ലൗസിന്റെ മൂന്നാമത്തെ കുടുക്കില്‍നിന്നുംമറ്റൊരുവള്‍ ഇറങ്ങിവരുന്നുപെട്ടെന്ന് എന്റെ ചൂണ്ടുവിരലൊരുമാന്ത്രികബ്രഷാകുന്നുഎനിക്ക് മാത്രം കാണാനാവുന്നഒരു കാന്‍വാസിലേയ്ക്ക് ഞാന്‍രണ്ടാമത്തവളെ വരയ്ക്കാന്‍ തുടങ്ങുന്നു.അവളുടെ കറുത്ത നിറത്തെനിഴലുകളും നീല മൂടല്‍മഞ്ഞുംഇഴപിരിഞ്ഞതുപോലെ ലയിപ്പിച്ചുനെറ്റിയിലേയ്ക്ക് പാറിവീണ മുടിയിഴകള്‍,മെലിഞ്ഞ ഉടല്‍ അതിനെ പൊതിഞ്ഞ പച്ചയുടുപ്പ്അതൊക്കെയും വരയ്ക്കുകയാണ്.എത്ര വരച്ചിട്ടും അവളുടെ കണ്ണുകള്‍ മാത്രം ശരിയാകുന്നില്ല.അവളുടെ കണ്ണിന്റെ വലത്തേക്കോണില്‍നിന്നുംഅരികിലേയ്ക്ക് പടരുന്ന വേദനയുടെ കാട്അതിനുള്ളില്‍നിന്നും പുറത്തേയ്ക്ക് കുതിക്കുന്നമറവിയുടെ ആട്ടിന്‍പറ്റങ്ങള്‍എനിക്ക് പിടിതരാതെ കുതറിക്കൊണ്ടിരുന്നു.അവളുടെ ഇരുകൈകളിലും നെഞ്ചോടടുക്കിപ്പിടിച്ചതിളങ്ങുന്ന വെള്ളിനിറമുള്ള കൊലുസ്സ്അത്രയേറെ ശ്രദ്ധയോടെ പകര്‍ത്തി വരയ്ക്കുമ്പോഴാണ്അവളുടെ ഇടതുകാല്‍ ഭാഗത്തെ ശൂന്യത കണ്ണില്‍പെട്ടത്കൊലുസ്സ് വില്‍ക്കുന്നവള്‍അവളില്‍നിന്നിറങ്ങി വന്നവളേയുംഎന്നേയും അദൃശ്യമായ ചിത്രത്തേയുംമാറി മാറി നോക്കുന്നുണ്ട്ഇറങ്ങിവന്നവളിപ്പോള്‍വലതുകാല്‍ മാത്രമൂന്നി ആകാശത്തേയ്ക്ക് നോക്കിഒറ്റക്കാലില്‍ കുതിക്കുന്നൊരു കറുത്ത ശില്പംകടുപ്പിച്ചും മായ്ചുംഅവളുടെ ചുവടുകളും ദൂരങ്ങളുംഒരു ഭൂപടം കണക്കെ കാല്‍ചുവട്ടില്‍ വരച്ചുചേര്‍ത്തിട്ടുംഅവളുടെ കൊലുസ്സ് മാത്രം പാകമാകാതെ.ശൂന്യതയില്‍ നിന്നിറങ്ങിഅടുത്ത ചിത്രത്തിലേയ്ക്ക്നടക്കുകയാണ് ഞാന്‍.ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്കഈ കവിത കൂടി വായിക്കൂകണുവായ്* ചുടുകാട്ടില്‍- ദുര്‍ഗ്ഗാപ്രസാദ് എഴുതിയ കവിതസമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 13 Oct 2023 4:11 pm

സമത്വത്തിലേക്ക് ഈ ചുവടുകൾ - വി എ അരുൺകുമാർ എഴുതുന്നു

ജെൻഡർ ന്യൂട്രാലിറ്റി അഥവാ ലിംഗനിഷ്പക്ഷത എന്നത് ഏതൊരു പരിഷ്കൃത സമൂഹവും പാലിക്കേണ്ട ഉത്തരവാദിത്വമാണ്. പരിണാമത്തിന്റെ ഉത്തുംഗത്തിൽ നിൽക്കുന്ന മനുഷ്യനു മാത്രമേ തന്റെ പരിണാമം നിർണയിക്കാനുള്ള ശേഷിയുള്ളൂ. മറ്റൊരു ജീവിക്കും ഇനി തന്റെ പരിണാമം ഏത് ദിശയിലാകണമെന്ന് തീരുമാനിക്കാനുള്ള ശേഷിയില്ല. സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം എന്നതാകട്ടെ, ഒരാജീവനാന്ത പ്രക്രിയയുമാണ്. അതിൽ തീരെ ചെറിയ ഒരു ഭാഗമാണ് സ്കൂളുകളിലും കോളേജുകളിലും നിർവഹിക്കപ്പെടുന്നത്. ജനിച്ചു വീണ നിമിഷംമുതൽ നാം കണ്ടതും കേട്ടതും രുചിച്ചതും മണത്തതും അനുഭവിച്ചതുമായ അറിവുകളിലൂടെയാണ് നാം നമ്മളായി ഉരുത്തിരിയുന്നത്. ഈ അറിവുകളിലെല്ലാം പലതരം പക്ഷപാതിത്വമുണ്ടാകാം. സാമൂഹ്യ നിയമങ്ങൾ, ആചാരങ്ങൾ, കുടുംബബന്ധം എന്നുവേണ്ട, എന്തിലും ഏതിലും നമുക്കൊരു സ്വാർഥതയും പക്ഷപാതിത്വവുമുണ്ടാകും. ഇതിന്റെയെല്ലാം ഫലമായിട്ടാണ് സമൂഹത്തിൽ പുരുഷമേധാവിത്വത്തിന്റെ അംശങ്ങൾ കടന്നുവരുന്നത്. ഏതൊരു സമൂഹത്തിലും ശക്തൻ ദുർബലന്റെ മേൽ അധീശത്വം പുലർത്തുന്നത് കാണാം. കായികശേഷിയിൽ പുരുഷൻ സ്ത്രീയേക്കാൾ മുമ്പിലായിരുന്നതുകൊണ്ടാകാം, പണ്ടുകാലംമുതൽ പുരുഷൻ സ്ത്രീയെ തന്റെ താഴെയുള്ള വ്യക്തിയായി കണ്ടത്. ഇന്നിപ്പോൾ കാലം മാറിയിരിക്കുന്നു. കായിക സമൂഹം വിജ്ഞാനസമൂഹമായി മാറിയ ഈ കാലത്ത് സ്ത്രീ–-പുരുഷ ഭേദമില്ലാതെ സാമൂഹ്യ ഉൽപ്പാദനപ്രക്രിയ സാധ്യമാണ്. എന്നിട്ടും പഴയ ചിന്താധാരകളുടെ ബാക്കിപത്രം എന്ന നിലയിൽ സ്ത്രീകൾക്കെതിരെ ഒരു പക്ഷപാതിത്വം നിലനിൽക്കുന്നതായി കാണാം. ഇത് സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഒട്ടും ഗുണകരമാകില്ലെന്ന് പറയേണ്ടതില്ലല്ലോ. ഈ അവസ്ഥയിൽ കാതലായ മാറ്റം വരുത്താൻ നമുക്ക് കഴിയേണ്ടതാണ്. അതിനാലാണ് പരിഷ്കൃത സമൂഹങ്ങൾ ലിംഗനിഷ്പക്ഷത നിലനിർത്താൻ പരിശ്രമിക്കുന്നത്. തൊണ്ണൂറുകളിലാണ് കേരളം ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ച് ഗൗരവത്തിൽ ചർച്ച ചെയ്ത് തുടങ്ങുന്നത്. തുടർന്നു വന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെല്ലാം ഈ സന്ദേശം കടന്നുവന്നിട്ടുണ്ട്. അവസരങ്ങളുടെ കാര്യത്തിലാകട്ടെ, പരിഗണനകളുടെ കാര്യത്തിലാകട്ടെ, അംഗീകാരങ്ങളുടെ കാര്യത്തിലാകട്ടെ, ബോധപൂർവം ഇടപെടലുകൾ നടത്തിയാൽ മാത്രമേ കാലങ്ങളായി വേരുറച്ചു കഴിഞ്ഞ പക്ഷപാതിത്വത്തിന്റെ വേരറുക്കാൻ കഴിയൂ.ഇതിനുള്ള പരിശ്രമങ്ങൾ പണ്ടുമുതൽതന്നെ ആരംഭിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങൾ, ഇരുപതാം നൂറ്റാണ്ടിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം എന്നിങ്ങനെ വലുതും ചെറുതുമായ നിരവധി പ്രസ്ഥാനങ്ങൾ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലാണ് കേരളം ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ച് ഗൗരവത്തിൽ ചർച്ച ചെയ്ത് തുടങ്ങുന്നത്. തുടർന്നു വന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെല്ലാം ഈ സന്ദേശം കടന്നുവന്നിട്ടുണ്ട്. നിർഭാഗ്യവശാൽ പലപ്പോഴും പരമ്പരാഗത വിശ്വാസപ്രമാണങ്ങളിലും ആചാരവൈവിധ്യങ്ങളിലും തട്ടി ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിന് മുന്നോട്ടു പോകാൻ തടസ്സങ്ങളുമുണ്ടായിട്ടുണ്ട്. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തെക്കുറിച്ച് സാമൂഹ്യ അവബോധം വളർത്തേണ്ടത് പ്രധാനമാണ്. ഇതിനായി, മാധ്യമങ്ങളും സാമൂഹ്യസംഘടനകളും സജീവമായി പങ്കു വഹിക്കേണ്ടതുണ്ട്. ജെൻഡർ ന്യൂട്രാലിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ ജനങ്ങളെ ബോധവൽക്കരിക്കണം. എന്നാൽ, ഇത് വിദ്യാലയങ്ങളിൽനിന്നുതന്നെ ആരംഭിക്കുന്നതാണ് നല്ലത്. ക്യാമ്പസുകളിൽ സ്ത്രീ–-പുരുഷ ഭേദമില്ലാതെ പൊതുവായ യൂണിഫോം നിഷ്കർഷിക്കുന്നതും ജെൻഡർ ന്യൂട്രാലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കോളേജുകളിൽ ജെൻഡർ ന്യൂട്രലായ യൂണിഫോം നടപ്പാകുകയാണ്. നവകേരള സൃഷ്ടിയിൽ ലിംഗസമത്വത്തിന്റെ ആശയപ്രചാരണത്തിനും പ്രയോഗവൽക്കരണത്തിനും ഈ പുത്തൻ ചുവടുവയ്പ് നിർണായക പങ്കുവഹിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ട്. ഈ സംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും സംസ്ഥാന ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു വെള്ളിയാഴ്ച ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ നിർവഹിക്കും. (ഐ എച്ച്ആർഡി ഡയറക്ടറാണ് ലേഖകൻ)

ദേശാഭിമാനി 13 Oct 2023 1:00 am

മോദിയുടെ അഴിമതി കണ്ടെത്തിയാൽ ഓഡിറ്റർമാർക്ക്‌ സ്ഥലം മാറ്റമോ

ചോദ്യങ്ങൾ ഉന്നയിക്കുകയോ സത്യം വിളിച്ചുപറയുകയോ ചെയ്യുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ലെന്ന ഫാസിസ്റ്റ് സമീപനമാണ് മോദി സർക്കാർ എവിടെയും പിന്തുടരുന്നത്. അത് രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും മാധ്യമങ്ങളായാലും വ്യക്തികളായാലും ഭരണഘടനാ സ്ഥാപനങ്ങളായാലും ഉദ്യോഗസ്ഥരായാലും. ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നുള്ള വിമർശങ്ങൾപോലും ഉൾക്കൊള്ളാൻ സഹിഷ്ണുതയില്ലാത്ത സർക്കാരാണിത്. ഇതിനിടയിലാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ഭാരത്മാല തുടങ്ങിയവയിലെ അഴിമതി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിലൂടെ പുറത്തുവന്നത്. സിഎജി റിപ്പോർട്ടിലൂടെ പുറത്തായ കേന്ദ്ര പദ്ധതികളിലെ അഴിമതിയിലും ക്രമക്കേടിലും ഉത്തരം പറയേണ്ടതിനുപകരം റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഒളിച്ചോടുകയാണ് സർക്കാർ. മോദി ഭരണത്തിലെ അഴിമതി തുറന്നുകാട്ടുന്ന സിഎജി റിപ്പോർട്ട് പാർലമെന്റിൽ ചർച്ച ചെയ്ത് പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും വ്യക്തമായ ഉത്തരം നൽകുകയാണ് വേണ്ടത്. അതിനുപകരം അഴിമതി തുറന്നുകാട്ടിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് മോദി സർക്കാരിന്റെ അടിച്ചമർത്തൽ നയത്തിന്റെയും മാഫിയ ശൈലിയുടെയും ഉദാഹരണമാണ്. അഴിമതി വെളിച്ചത്തുകൊണ്ടുവരികയും വിമർശിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെപ്പോലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇല്ലാതാക്കുന്ന ഫാസിസ്റ്റു പ്രവർത്തനരീതിയുടെ തുടർച്ചയാണിതും. പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനത്തിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലെയും റെയിൽവെ മന്ത്രാലയം, വ്യോമയാനം, വാർത്താവിനിമയം, ഗ്രാമവികസനം, പ്രത്യക്ഷ നികുതി വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലെയും അഴിമതിയും ക്രമക്കേടുകളുമാണ് വെളിപ്പെടുത്തിയത്. അയോധ്യ വികസന പദ്ധതിമുതൽ ആയുഷ്മാൻ ഭാരത് വരെയുള്ള പദ്ധതികളിൽ 7.5 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. കഴിഞ്ഞ 75 വർഷത്തെ അഴിമതിയുടെ എല്ലാ റെക്കോഡുകളും തകർത്തിരിക്കുകയാണ് മോദി സർക്കാർ. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ അഴിമതി മാത്രമല്ല, വാർധക്യകാല പെൻഷനുവേണ്ടിയുള്ള പണംപോലും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ വിനിയോഗിച്ചു. ‘അഴിമതിക്കെതിരെ ഞാൻ ഗ്യാരന്റി’ എന്ന് എല്ലായ്പ്പോഴും പറയുന്ന മോദി എന്നും ഇരട്ടത്താപ്പുനയമാണ് സ്വീകരിച്ചത്. റഫാൽ ഇടപാടിലും ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും ഇളവുവരുത്തി ഖനനമേഖല അദാനി ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകൾക്ക് നൽകുന്നതിലും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിലും വൻ അഴിമതിയാണ് മോദി ഭരണത്തിൽ അരങ്ങേറിയത്. 70,000 കോടി രൂപയുടെ അഴിമതി നടത്തിയ അജിത് പവാറിനെയും കൂട്ടരെയും ജയിലിലടയ്ക്കുമെന്ന് പൊതുയോഗത്തിൽ പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിയുംമുമ്പേ മോദി അവർക്ക് മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം നൽകി. പ്രതിപക്ഷ രാഷ്ട്രീയ കൂട്ടായ്മയായ ‘ഇന്ത്യ’ അഴിമതിക്കാരുടെ സഖ്യമാണെന്ന് ആരോപിക്കുമ്പോഴും സ്വന്തം സർക്കാരിന്റെ അഴിമതിയെപ്പറ്റി പ്രധാനമന്ത്രി മൗനംപാലിക്കുന്നു. സിഎജി റിപ്പോർട്ടുകൾ എന്നും കേന്ദ്ര സർക്കാരുകളെ പിടിച്ചുലച്ചിട്ടുണ്ട്. കോൺഗ്രസിന്റെ തകർച്ചയ്ക്ക് മുഖ്യ കാരണമായത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2ജി സ്പെക്ട്രം അഴിമതി ചൂണ്ടിക്കാട്ടിയുള്ള സിഎജി റിപ്പോർട്ടായിരുന്നു. ഇത് മുഖ്യപ്രചാരണായുധമാക്കിയാണ് 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നത്. പത്തു വർഷത്തെ ഭരണത്തിനുശേഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും ചൂണ്ടിക്കാട്ടിയുള്ള മറ്റൊരു സിഎജി റിപ്പോർട്ട് മോദിയെ തിരിഞ്ഞുകുത്തുകയാണ്. കോടിക്കണക്കിനാളുകൾക്ക് പ്രയോജനം ലഭിച്ചെന്നും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകിയെന്നും അവകാശപ്പെടുന്ന ആയുഷ്മാൻ ഭാരത്, ഭാരത്മാല തുടങ്ങിയ പദ്ധതികളിൽ നടന്ന കുംഭകോണത്തെപ്പറ്റി ഇതുവരെ പ്രധാനമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ പ്രതികരിക്കാത്തതും ഇതുകൊണ്ടാണ്. വികസനത്തിന്റെ വായ്ത്താരി മുഴക്കുമ്പോഴും അഴിമതിയുടെ നീരാളിക്കൈകൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പിടിച്ചുമുറുക്കുകയാണ്. വർഗീയത, അഴിമതി, കോർപറേറ്റ് മുതലാളിത്തം, വഞ്ചന, സ്വഭാവഹത്യ എന്നിവയാണ് മോദി സർക്കാരിന്റെ മുഖമുദ്ര. കോർപറേറ്റ് ചങ്ങാത്തവും അഴിമതിയും അപകടകരമായ നിലയിലേക്ക് വ്യാപിച്ചു. ഒരു വശത്ത് കപട ദേശീയത ഉയർത്തി അലറിവിളിക്കുമ്പോൾ മറുവശത്ത് കോർപറേറ്റ് ചങ്ങാത്തത്തിൽ ഊന്നിയുള്ള അഴിമതി ഭരണമാണ്. ഈ അഴിമതിപ്പണം ഉപയോഗിച്ചാണ് ജനവിധിയും തെരഞ്ഞെടുപ്പും അട്ടിമറിച്ച് അധികാരം നിലനിർത്തുന്നത്. അഴിമതിയും കള്ളപ്പണ ഇടപാടും ആരോപിച്ച് പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന ബിജെപിയാണ് അഴിമതിയുടെ പ്രതീകമായി മാറിയിരിക്കുന്നത്.

ദേശാഭിമാനി 13 Oct 2023 1:00 am

വാക്കുകൾ ഗർജിക്കാനുള്ളതാണ് - എം എം പൗലോസ് എഴുതുന്നു

ഏകാധിപതികൾ മൂന്നു സ്ഥാപനത്തെ എന്നും വെറുക്കുന്നു. മാധ്യമം, കോടതി, വിദ്യാഭ്യാസം. ഏകാധിപത്യത്തിന്റെ സാർവലൗകിക ലക്ഷണമാണ് ഇത്. ഇതിന് കാലദേശ ഭാഷാവ്യത്യാസങ്ങളില്ല. സ്വതന്ത്ര ജനാധിപത്യത്തിന്റെ കാലത്തും ഏകാധിപതികൾ ജനിക്കും. തെരഞ്ഞെടുപ്പിലൂടെയും സ്വേച്ഛാധിപതികൾ ഉണ്ടാകുമെന്ന് ആദ്യ മുന്നറിയിപ്പ് നൽകിയത് അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായ തോമസ് ജെഫേഴ്സണാണ്. അദ്ദേഹം അതിനു നൽകിയ പേര് തെരഞ്ഞെടുക്കപ്പെടുന്ന സ്വേച്ഛാധിപതി' എന്നാണ്. പെറുവിന്റെ ആൽബർട്ടോ ഫ്യുജിമോറി ഏകാധിപതിയാകാനല്ല തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനശ്രദ്ധയ്ക്കുവേണ്ടിമാത്രം.1990ലെ തെരഞ്ഞെടുപ്പിൽ പ്രതിയോഗി മരിയാസ് വർഗാസ് ലോസ. ലോസ പെറൂവിയക്കാരുടെ ആരാധനാ പാത്രം. പിന്നീട് നൊബേൽ സമ്മാനം കിട്ടിയ എഴുത്തുകാരൻ. രാഷ്ട്രീയക്കാർ, എഴുത്തുകാർ, കലാകാരന്മാർ, വ്യവസായികൾ എല്ലാം ലോസയ്ക്കു പിന്നിൽ അണിനിരന്നു. തെരഞ്ഞെടുപ്പിൽ നൊബേൽ സമ്മാനം' തോറ്റു. പെറുവിന്റെ പ്രശ്നങ്ങൾക്ക് ലോസയുടെ കൈയിൽ മരുന്നില്ലെന്നും ഫ്യുജിമോറിയുടെ കൈയിലുണ്ടെന്നും സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ പെറൂവിയക്കാർ കരുതി. ജയം ഫ്യുജിമോറിക്ക് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പായി. ഭരണഘടന തിരുത്തി, ആയിരങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ചു. പാർലമെന്റ് പിരിച്ചുവിട്ടു. മാധ്യമങ്ങളെ വിലയ്ക്കു വാങ്ങി. പെറുവിലെ ചാനലുകൾ, പത്രങ്ങൾ എന്നിവ ഫ്യുജിമോറിയുടെ കണക്കുപുസ്തകത്തിലുണ്ടായി. ചാനൽ 4 എന്ന നെറ്റ്വർക്കിനുമാത്രം കൊടുത്തത് 1.20 കോടി ഡോളർ. കരാറിൽ ഒറ്റ വ്യവസ്ഥമാത്രം. വാർത്തയുടെ മേൽനോട്ടം ഫ്യുജിമോറിക്ക്. ഏകാധിപതികൾക്ക് പ്രതിച്ഛായയാണ് പ്രധാനം. യശോധാവള്യത്തിന് മങ്ങലേൽക്കരുത്, എത്ര മനുഷ്യക്കുരുതികൾ ഉണ്ടായാലും. അധികാരത്തിന്റെ ഉള്ളിലിരിപ്പനുസരിച്ച് മാധ്യമങ്ങൾ വാർത്ത ചമയ്ക്കണം. സത്യം പറയാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു. സത്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ബാധിക്കും! ഡിജിറ്റൽ കാലത്ത് കാണുന്നതല്ല, കാണിക്കുന്നതാണ് സത്യം കോവിഡിന്റെ ആദ്യ ലോക്ഡൗൺ അവസാനിക്കുന്നതിന് ഏതാനും ദിവസംമുമ്പ് മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിൽ ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ജന്മനാട്ടിലേക്ക് പോകാൻ എത്തി. നാലു മണിക്കൂർമാത്രം സമയം നൽകി പ്രഖ്യാപിച്ച ലോക്ഡൗണിൽ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന പാവങ്ങൾ സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള അടങ്ങാനാകാത്ത ആഗ്രഹത്തോടെയാണ് സ്റ്റേഷനിലെത്തിയത്. പൊലീസ് അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അവർ മടങ്ങിയില്ല. ലാത്തിച്ചാർജുണ്ടായി. എന്നിട്ടും അവർ തിരിച്ചുപോയില്ല. പൊലീസ് തൊട്ടടുത്ത മുസ്ലിം പള്ളിയിൽ ചെന്ന് അവിടത്തെ മൈക്കിലൂടെ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അവർ അനുസരിച്ചില്ല. ഈ സംഭവം വാർത്തയിൽ പ്രത്യക്ഷപ്പെട്ടത് മറ്റൊരു രീതിയിലാണ്. കൊറോണ പ്രതിരോധശ്രമങ്ങളെ അട്ടിമറിക്കാനുള്ള മുസ്ലിം ശ്രമമായി ഇതിനെ വ്യാഖ്യാനിച്ചു. മുസ്ലിംപള്ളിപോലും അതിന് ഉപയോഗിച്ചത്രെ! സത്യം പറയാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു. സത്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ബാധിക്കും! ഡിജിറ്റൽ കാലത്ത് കാണുന്നതല്ല, കാണിക്കുന്നതാണ് സത്യം. മുസ്ലിം വ്യാപാരികൾ പഴത്തിൽ തുപ്പുന്നത്, മുസ്ലിം പാചകക്കാർ ഭക്ഷണത്തിൽ തുപ്പുന്നത്, പാത്രം നക്കുന്നത് എന്നീ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതെല്ലാം വ്യാജമാണെന്ന് ആൾട്ട് ന്യൂസും ബൂമും തെളിയിച്ചപ്പോഴേക്കും ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. കേസുണ്ടായില്ല, ഇഡി റെയ്ഡുണ്ടായില്ല, സിബിഐ അന്വേഷിച്ചില്ല, കുറ്റപത്രങ്ങൾ ഉണ്ടായില്ല. പലവിധ ‘ജിഹാദു' കളിൽ ഇതും ഉൾപ്പെടുത്തി. പകർച്ചവ്യാധിക്കും മതസ്പർധയുടെ വ്യാഖ്യാനം ചമച്ചു. മഹാമാരിക്ക് മതത്തിന്റെ നിറം കൊടുക്കുന്നത് ആദ്യമല്ല. പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് പടർന്നപ്പോൾ അത് യഹൂദന്മാർ കിണറുകളിൽ തുപ്പുന്നതു കൊണ്ടാണെന്ന് ഫ്രാൻസിലെയും ജർമനിയിലെയും സ്പെയ്നിലെയും പ്രാദേശിക ഭരണനേതൃത്വങ്ങൾ പ്രഖ്യാപിച്ചു. യഹൂദരെ പരസ്യമായി തല്ലിക്കൊന്നു. വലന്റൈൻസ് ഡേയിൽമാത്രം 2000 യഹൂദന്മാരെയാണ് പ്ലേഗിന്റെ പേരിൽ കൊന്നത്. ഫെബ്രുവരി 14 പ്രണയദിനമായി മാറിയതും ഇതേ പതിനാലാം നൂറ്റാണ്ടിലാണ്. 1919ൽ ഹിറ്റ്ലർ നടത്തിയ പ്രസംഗത്തിൽ യഹൂദരെ വംശീയ ക്ഷയരോഗം പരത്തുന്നവർ' എന്ന് ആക്ഷേപിച്ചു. ഹിറ്റ്ലറിന്റെ റെക്കോഡ് ചെയ്ത ആദ്യപ്രസംഗംകൂടിയാണ് ഇത്. ഇന്ത്യയിൽ കൊറോണ പരത്തിയത് തബ്ലീഗ് സമ്മേളനമാണെന്ന് പ്രചരിപ്പിച്ചു. ലോക്ഡൗണിനും മുമ്പായിരുന്നു ഈ സമ്മേളനം. പക്ഷേ, കുംഭമേളയിൽ ഒത്തുകൂടിയ ലക്ഷങ്ങളിൽനിന്ന് മാരകമായ രണ്ടാം തരംഗമുണ്ടായത് വിദഗ്ധമായി ഒതുക്കിവച്ചു. കുനിയാൻ പറഞ്ഞപ്പോൾ ഇന്ത്യയിലെ മാധ്യമങ്ങൾ മുട്ടിലിഴഞ്ഞുവെന്ന് ആക്ഷേപിച്ചത് ലാൽ കൃഷ്ണ അദ്വാനിയാണ്. അടിയന്തരാവസ്ഥക്കാലത്തെ പത്രപ്രവർത്തനത്തെ വിലയിരുത്തുകയായിരുന്നു അന്ന് അദ്വാനി കുനിയാൻ പറഞ്ഞപ്പോൾ ഇന്ത്യയിലെ മാധ്യമങ്ങൾ മുട്ടിലിഴഞ്ഞുവെന്ന് ആക്ഷേപിച്ചത് ലാൽ കൃഷ്ണ അദ്വാനിയാണ്. അടിയന്തരാവസ്ഥക്കാലത്തെ പത്രപ്രവർത്തനത്തെ വിലയിരുത്തുകയായിരുന്നു അന്ന് അദ്വാനി. അദ്വാനിയിൽനിന്ന് മോദിയിലേക്കെത്തുമ്പോൾ മാധ്യമങ്ങളെക്കൊണ്ട് ദണ്ഡനമസ്കാരമല്ല, പാദപൂജയാണ് ചെയ്യിക്കുന്നത്. രാജാക്കന്മാർക്ക് എന്നും ഇഷ്ടം സ്വന്തം കാലുകളെയാണ്. ചോരകൊണ്ടും കണ്ണീരുകൊണ്ടും ഉഴുതുമറിച്ച മണ്ണിൽ അവർ അധികാരത്തിന്റെ കാൽ നാട്ടുന്നു. പ്രജകൾക്ക് കൈകളല്ല, കാലുകളാണ് വേണ്ടതെന്ന് അവർ കരുതുന്നു. അധികാരം സ്വന്തം കാലിൽ വീഴുന്ന പുഷ്പങ്ങൾ എണ്ണിനോക്കുന്നു. അഗ്നിവർണ മഹാരാജാവ് പ്രജകൾക്കുവേണ്ടി ജനലുകൾക്ക് ഇടയിലൂടെ നീട്ടിക്കൊടുത്തത് കാലുകൾ മാത്രമാണ്. ആ കാലിൽ തൊഴുത്, ആ കാലിനോട് ആവലാതികൾ പറഞ്ഞ് പ്രജകൾ സന്തുഷ്ടരായി തിരിച്ചു പോയി. അവയവം മാറ്റിവയ്ക്കലും വിമാനം ഓടിക്കലും കൃത്രിമ ശിശുക്കൾ ജനിക്കലും മാത്രമല്ല, ഇന്ത്യയുടെ ഭൂതകാലഭാവനയിൽ അഗ്നിവർണന്മാരുമുണ്ടായിരുന്നു. ഭൂതകാലത്തെ അതിന്റെ എല്ലാ ഐതിഹ്യങ്ങളോടെയും സമകാലിക സിംഹാസനത്തിലേക്ക് ആനയിക്കുന്നവർ അഗ്നിവർണന്മാരുടെ ചെങ്കോലും കിരീടവുംകൂടി സ്ഥാപിക്കുകയാണ്. രാജാവിന് എന്നും സ്തുതിപാഠകന്മാരുടെ വിശറിക്കാറ്റ് വേണം. അതുകൊണ്ട് അവർ വിമർശകരുടെ നാവരിയും. മീഡിയ എന്നത് മോഡിയ' ആക്കി മാറ്റും. ഭാവിയെ നേരിടാൻ ഭൂതകാലത്തിലേക്ക് എന്നതാണ് ഇവരുടെ പ്രവർത്തനതത്വം. യാഥാർഥ്യത്തിൽനിന്ന് സ്വപ്നത്തിലേക്ക്, വസ്തുതയിൽനിന്ന് കെട്ടുകഥകളിലേക്ക്, കാഴ്ചയിൽനിന്ന് സങ്കൽപ്പത്തിലേക്ക് ഇവർ കണ്ണുകെട്ടി മനുഷ്യരെ നയിക്കുന്നു ഡൽഹി കലാപം കാണിച്ച ചാനലിനെ വിലക്കും. കശ്മീരിൽ ഇന്റർനെറ്റ് വിലക്കും. മണിപ്പുരിൽ അക്രമികൾക്കൊപ്പം പൊലീസ് നിന്നെന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തിയ എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുക്കും. സിദ്ധാർഥ് വരദരാജനെയും രാജ്ദീപ് സർദേശായിയെയും പീഡിപ്പിക്കും. ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിൽ നൂറു മണിക്കൂറിലേറെ റെയ്ഡ് നടത്തും. അറസ്റ്റ് ഉണ്ടാകും. സ്റ്റാൻ സ്വാമിമാർ ജയിലിൽ മരിക്കും. ജനങ്ങളുടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ ഇവരുടെ കൈയിൽ ഭദ്രമായ ഒരു പദ്ധതിയും ഉണ്ടാകില്ല. ഭാവിയെ നേരിടാൻ ഭൂതകാലത്തിലേക്ക് എന്നതാണ് ഇവരുടെ പ്രവർത്തനതത്വം. യാഥാർഥ്യത്തിൽനിന്ന് സ്വപ്നത്തിലേക്ക്, വസ്തുതയിൽനിന്ന് കെട്ടുകഥകളിലേക്ക്, കാഴ്ചയിൽനിന്ന് സങ്കൽപ്പത്തിലേക്ക് ഇവർ കണ്ണുകെട്ടി മനുഷ്യരെ നയിക്കുന്നു. ദരിദ്രന്റെ മുന്നിൽ പ്രതിമ സ്ഥാപിക്കുന്നു, തൊഴിലില്ലാത്തവന്റെ മുന്നിൽ പാർലമെന്റ് പണിയുന്നു, ആശുപത്രി ഇല്ലാത്തവന്റെ മുന്നിൽ ക്രിക്കറ്റ് സ്റ്റേഡിയം കെട്ടുന്നു. മായക്കാഴ്ചകളുടെ വിഭൂതികൾകൊണ്ട് രാഷ്ട്രശരീരത്തിലും രാഷ്ട്രീയശരീരത്തിലും അവർ കുറി വരയ്ക്കുന്നു. സാമ്പത്തികരംഗത്ത് നിരന്തരമായി പരാജയപ്പെടുമ്പോഴും തങ്ങളുടെ കൈകൾക്ക് ശക്തി പകരാൻ സ്വേച്ഛാധിപതികൾ ആവശ്യപ്പെടും. ഇനിയും കൂടുതൽ അധികാരം തരൂ, ഇനിയും ശരിയാക്കാനുണ്ട് എന്നാണ് പല്ലവി. ഇവരുടെ വിമർശകരെ നിഷ്ഠുരമായി കൈകാര്യം ചെയ്യും. 'സർജിക്കൽ സ്ട്രൈക്ക്' നടന്നത് എവിടെയെന്ന് ചോദിക്കരുത്. ചോദിച്ചാൽ രാജ്യദ്രോഹിയാകും. കശ്മീരിൽ നടന്നത് ‘മാസ്റ്റർ സ്ട്രൈക്ക്' എന്ന് വിശേഷിപ്പിക്കണം. വിശേഷിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാൻചാരനാകും. നോട്ടുനിരോധനം തുഗ്ലക്കിനെ ഓർമിപ്പിക്കുന്നു എന്നെഴുതരുത്. എഴുതിയാൽ ഇഡി റെയ്ഡിനെത്തും. ലോകത്ത് അശാസ്ത്രീയമായി അടച്ചിടൽ നടത്തിയ രാജ്യം ഇന്ത്യയാണെന്ന് പറയരുത്. പറഞ്ഞാൽ ദേശീയതയുടെ ശത്രുവാകും. പക്ഷേ, ഹിരണ്യകശിപു എത്ര നിർബന്ധിച്ചിട്ടും മകൻ പ്രഹ്ലാദൻ ‘ഓം! ഹിരണ്യായ നമഃ' എന്ന് പറഞ്ഞില്ല എന്നുമുണ്ട് ഭാരതീയ പുരാണത്തിൽ. (മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)

ദേശാഭിമാനി 13 Oct 2023 1:00 am

അവൻ പിറന്നു, വിലാസം 
നഷ്‌ടപ്പെട്ട ഗാസയിൽ

ഗാസ ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ ബോംബിട്ട ശനി രാത്രിയാണ് അൽ നസറിലെ അമർ ആഷറിന്റെ ഭാര്യയെ പ്രസവത്തിനായി പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ അവർക്ക് ആൺകുട്ടി പിറന്നു. പിറ്റേന്ന് നവജാതശിശുവുമായി തിരികെയെത്തിയ അവരെക്കാത്ത് പക്ഷേ, വീടുണ്ടായിരുന്നില്ല. അവർ താമസിച്ചിരുന്ന വീടുൾപ്പെടുന്ന 11 നില കെട്ടിടം ഇസ്രയേൽ ബോംബാക്രമണത്തിൽ നിലംപൊത്തി. സ്വന്തമെന്നു പറയാൻ ഒരു ഉടുപ്പുപോലും തിരഞ്ഞുപിടിക്കാനാകാതെ കെട്ടിടങ്ങൾ മാറിമാറി അഭയംതേടുകയാണ് അവരിപ്പോൾ. തങ്ങളുടെ വീടിന്റെ തൊട്ടുപിന്നിലെ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായതോടെയാണ് ഷാദി അലിയും സഹോദരനും അൽ വാതൻ ടവറിലെ അച്ഛനമ്മമാരുടെ വീട്ടിലേക്ക് മാറിയത്. മണിക്കൂറുകൾക്കകം അവിടെനിന്നും ഇറങ്ങിയോടേണ്ടിവന്നു. ഗാസയിലെ ജനങ്ങളുടെ അരക്ഷിതാവസ്ഥയുടെ അനുഭവങ്ങളിൽ ചിലത് മാത്രമാണിത്. യുദ്ധഭീകരതയുടെ പുറത്തുവരാത്ത കഥകൾ ഇതിലുമേറെ.

ദേശാഭിമാനി 12 Oct 2023 2:46 am

‘ലോകത്തെ വലിയ തടവറ’ ; രക്ഷപ്പെടാൻ ഒരുവഴിയുമില്ലാതെ പലസ്തീൻ ജനത

ഗാസ സ്വന്തമായതും പരിചിതമായതുമെല്ലാം ഇസ്രയേൽ വ്യോമാക്രമണത്തിൽ മണ്ണടിയുമ്പോൾ ഗാസയിൽനിന്ന് രക്ഷപ്പെടാൻ ഒരുവഴിയുമില്ലാതെ പലസ്തീൻ ജനത. ഇസ്രയേലിനും ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ 40 കിലോമീറ്റർ നീളം മാത്രമുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും വലിയ തടവറയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ തിങ്ങിപ്പാർക്കുന്ന 23 ലക്ഷത്തിൽപ്പരം ജനങ്ങൾ എങ്ങോട്ട് രക്ഷപ്പെടുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഈജിപ്തിലേക്ക് കൂട്ടപ്പലായനം അനുവദിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം ആളുകൾ ഇരച്ചെത്തിയാൽ താങ്ങാനാകില്ലെന്നും ചിട്ടയോടെയുള്ള പലായനത്തിന് സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യം. എന്നാൽ, ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള പാതയായ റാഫാ ഇടനാഴിയിലടക്കം ഇസ്രയേൽ വൻതോതിൽ ആക്രമണം അഴിച്ചുവിടുന്നത് ഇവിടവും പലസ്തീൻ ജനതയ്ക്ക് സുരക്ഷിതമല്ലാതാക്കുന്നു. ഇസ്രയേൽ ആക്രമണം ശക്തമായതോടെ, ഈജിപ്ത് ഇടനാഴി അടച്ചതോടെ ഇവിടെ ആയിരക്കണക്കിന് ആളുകളാണ് കാത്തുനിൽക്കുന്നത്. ഗാസയെ പൂർണമായും ഒറ്റപ്പെടുത്തുമെന്ന് രണ്ടുദിവസം മുമ്പ് പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, വ്യോമാക്രമണം ശക്തമാക്കിയ ഇസ്രയേൽ സൈന്യം ഫോസ്ഫറസ് ബോംബുകളും വ്യാപകമായി ഉപയോഗിക്കുന്നു. അഭയം തേടുന്ന സർക്കാർ കെട്ടിടങ്ങളും ആശുപത്രികളും സ്കൂളുകളുമെല്ലാം ആക്രമിക്കപ്പെടുമ്പോൾ പകച്ചുനിൽക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. അമേരിക്ക വാഗ്ദാനം ചെയ്ത ആധുനിക യുദ്ധോപകരണങ്ങളുമായി ചരക്കുവിമാനങ്ങൾ എത്തിയ ദൃശ്യങ്ങളും ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. കൂടുതൽ ആയുധങ്ങൾ വരുംദിനങ്ങളിൽ നൽകുമെന്ന് പ്രഖ്യാപിച്ച അമേരിക്ക, എന്തൊക്കെ ആയുധങ്ങളാണ് നൽകുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. അതിനിടെ, ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം 15 വർഷത്തിനുള്ളിൽ 6407 പലസ്തീൻകാരാണ് ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ 308 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.

ദേശാഭിമാനി 12 Oct 2023 2:43 am

അമേരിക്കൻ പാഠപുസ്‌തകത്തിലും കാർത്യായനിയമ്മ

ആലപ്പുഴ അമേരിക്കയിൽ ന്യൂയോർക്കിൽ സ്കൂൾ പാഠപുസ്തകത്തിൽ കാർത്യായനിയമ്മയുടെ നേട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് പ്രചോദനമാകുന്നതിനാണ് ഇത്. സന്തത സഹചാരി സതി കാർത്യായനിയമ്മയെ പുസ്തകം നോക്കി പഠിപ്പിക്കുന്ന ചിത്രങ്ങൾ അടക്കം പുസ്തകത്തിലുണ്ട്. എഴുത്തുകാരും പാചകവിദഗ്ധനും ചലച്ചിത്രകാരനുമായ വികാസ് ഖന്ന കാർത്യായനിയമ്മയുടെ നേട്ടം വാർത്താചിത്രമാക്കിയതോടെയാണ് അമേരിക്കയിൽ സ്കൂളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടത്. 2022 തിരുവോണദിവസമാണ് കാർത്യായനിയമ്മ കിടപ്പിലായത്. കിടപ്പിലാകുന്നതിനുമുമ്പ് അക്ഷരം പഠിക്കാനാഗ്രഹിച്ച കാർത്യായനിയമ്മയ്ക്ക് അക്ഷരവെളിച്ചമേകുകയും കിടപ്പിലായശേഷം ദിവസേനയെത്തി അവരെ ശുശ്രൂഷിക്കുകയും ചെയ്തത് സാക്ഷരത പ്രേരക് മുട്ടം ശ്രീരംഗം വീട്ടിൽ കെ സതിയായിരുന്നു. ചൊവ്വ അർധരാത്രിയിൽ കാർത്യായനിയമ്മയുടെ മരണം സ്ഥിരീകരിക്കുമ്പോഴും സതി അവരുടെ വീട്ടിലുണ്ടായിരുന്നു. കിടപ്പിലായ സമയത്ത് പാലിയേറ്റീവ് കെയർ സെന്ററിൽനിന്ന് മരുന്നുകളും ഉപകരണങ്ങളുമെല്ലാം എത്തിച്ചിരുന്നത് ഇവരാണ്. കാർത്യായനിയമ്മയ്ക്ക് ആദ്യാക്ഷരം പറഞ്ഞുകൊടുത്തതും സാക്ഷരത പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിച്ചിച്ചതും സതിയാണ്. നാരീപുരസ്കാരം വാങ്ങാൻ ഡൽഹി രാഷ്ട്രപതി ഭവനിൽ എത്താൻ കാർത്യായനിയമ്മയ്ക്കൊപ്പം സതിയും കാർത്യായനിയമ്മയുടെ മകൾ അമ്മിണിയമ്മയുമുണ്ടായിരുന്നു. 2018 മാർച്ച് എട്ടിന് വനിതാദിനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് നാരീ പുരസ്കാരം ഏറ്റുവാങ്ങിയത്. തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നുപേരെയും ഔദ്യോഗിക ബഹുമതികളോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിച്ചത്. പത്താംക്ലാസും പാസാകുമെന്ന് പറഞ്ഞാണ് കാർത്യായനിയമ്മ മുഖ്യമന്ത്രിയോട് യാത്രപറഞ്ഞ് ഇറങ്ങിയത്. പത്താംതരം തുല്ല്യതയെന്ന സ്വപ്നം ബാക്കിയാക്കിയാണ് കാർത്യായനിയമ്മ വിടവാങ്ങിയത്. സംസ്കാരം ഔദ്യോഗിക ബഹുമതിളോടെ വ്യാഴം പകൽ 11ന് വീട്ടുവളപ്പിൽ നടത്തും. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മയെന്നും ഒരു മാതൃകാ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദേശാഭിമാനി 12 Oct 2023 1:15 am

വിഴിഞ്ഞത്ത് വികസന സെെറൺ , രാജ്യാന്തര തുറമുഖത്ത്‌ ആദ്യ കപ്പലെത്തി

തിരുവനന്തപുരം രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയോടെ രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനയിൽനിന്നുള്ള ചരക്കുകപ്പലായ ഷെൻഹുവ- 15 വ്യാഴം പകൽ പതിനൊന്നോടെയാണ് തുറമുഖത്ത് നങ്കൂരമിട്ടത്. പുറംകടലില് നങ്കൂരമിട്ടിരുന്ന കപ്പലിനെ മൂന്നു ടഗ്ഗുകളുടെ സഹായത്തോടെയാണ് ബര്ത്തിലേക്ക് അടുപ്പിച്ചത്. തുറമുഖത്തേക്കുള്ള യാത്രയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ മറൈൻ സർവീസ് തലവൻ ക്യാപ്റ്റൻ തുഷാർ കിനിക്കർ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ബർത്ത് പരിസരത്തേക്ക് വരുന്നതിനിടെ രണ്ട് ടഗ്ഗുകൾ ഇരുഭാഗത്തുനിന്നുമായി വാട്ടർ സല്യൂട്ട് നൽകി. തുടർന്ന് 100 മീറ്റർകൂടി പിന്നിട്ടശേഷം ബർത്തിനു സമീപം കപ്പൽ നങ്കൂരമിട്ടു. ശക്തമായ സുരക്ഷാവലയത്തിലായിരുന്നു കപ്പൽ കൊണ്ടുവന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് ബുധൻ രാവിലെ 10.45ഓടെ ക്രെയിനുകളുമായി ഷെൻഹുവ 15 വിഴിഞ്ഞം പുറംകടലിൽ എത്തിയിരുന്നു. ഞായർ വൈകിട്ട് നാലിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണംനൽകും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

ദേശാഭിമാനി 12 Oct 2023 1:00 am

സഹകരണമേഖല ; തകരില്ല ഈ വിശ്വാസ്യത

കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും പരിശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്തെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുള്ളതാണ് സഹകരണ സ്ഥാപനങ്ങൾ. ജനങ്ങളുടെ സ്ഥാപനങ്ങളെന്ന നിലയിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സർക്കാരിനും ജനങ്ങൾക്കുമൊപ്പം ഈ മേഖല ഉണ്ടാകുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടായി ഈ മേഖല മാറി. 2016ലെ നോട്ട് നിരോധന ഘട്ടത്തിൽ കേരളത്തിലെ സഹകരണമേഖലയിൽ മുഴുവൻ കള്ളപ്പണമാണെന്ന വലിയ പ്രചാരണം നൽകി ഇഡിയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റും സഹകരണസ്ഥാപനങ്ങളിൽ കയറിയിറങ്ങിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുശേഷമാണ് റിസർവ് ബാങ്കിനെ ഉപയോഗിച്ചുള്ള നീക്കം ഉണ്ടായത്. സഹകരണ സ്ഥാപനങ്ങൾ ചെക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നും നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ ഗ്യാരന്റി ഇല്ലെന്നും പരസ്യം നൽകി. സഹകരണമേഖലയിലെ നിക്ഷേപത്തിൽ കണ്ണുവച്ച കോർപറേറ്റുകളുടെ താൽപ്പര്യാർഥം ഒരു കൂട്ടം മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു. കേരളത്തിലെ സഹകരണ നിക്ഷേപത്തിന് രണ്ടു ലക്ഷം രൂപവരെ സർക്കാർ ഗ്യാരന്റി നൽകുന്നത് മറച്ചുവച്ചായിരുന്നു ഈ നീക്കം. കഴിഞ്ഞ ജൂലൈയിൽ അത് അഞ്ചു ലക്ഷമാക്കി. സ്ഥാപനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ഇപ്പോൾ ഇഡിയെ മുന്നിൽ നിർത്തിയുള്ള നീക്കം. ഇതിലൂടെ 75 ശതമാനത്തോളം സ്ഥാപനങ്ങളിൽ നേതൃത്വം നൽകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് താറടിച്ചു കാണിക്കാനുള്ള ഗൂഢലക്ഷ്യവും തിരിച്ചറിയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സ്വർണക്കടത്തിന്റെ പേരിൽ ഇഡി നടത്തിയ നാടകം ജനങ്ങൾ മറന്നിട്ടില്ല. സഹകരണവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് 272 സ്ഥാപനത്തിലാണ്. ഇതിൽ ഭരണനേതൃത്വം 202 എണ്ണം യുഡിഎഫും 63 എണ്ണം എൽഡിഎഫും ഏഴ് എണ്ണം ബിജെപിയുമാണ്. വായ്പകൾ തിരിച്ച് ഈടാക്കാനുള്ള നിയമാനുസൃതമായ സംവിധാനങ്ങൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ പണം നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ല. ഏതൊരു സ്ഥാപനത്തിലും തെറ്റായ പ്രവണത നടന്നാൽ അതാതിടത്ത് പരിശോധിച്ച് നടപടി സ്വീകരിക്കും. കേരളത്തിലെ സഹകരണമേഖലയിൽ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഈ നിക്ഷേപം മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ഗൂഢ ശ്രമങ്ങളും ഇപ്പോഴത്തെ റെയ്ഡിനു പിന്നിലുണ്ട്. 12 ശതമാനം പലിശവരെയാണ് ഓഫർ ചെയ്യുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലെ സെൻട്രൽ രജിസ്ട്രാർ ഓഫ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾക്കുമേൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റി ഇല്ലെന്ന് കേന്ദ്ര സഹകരണമന്ത്രിയും സംസ്ഥാന സർക്കാരിന്റെ ഓഡിറ്റോ നിക്ഷേപത്തിന് ഗ്യാരന്റിയോ ഇല്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യത്ത് 1500ലധികം മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 71 മൾട്ടിസ്റ്റേറ്റ് സംഘത്തിന്റെ പ്രവർത്തനം ക്രമക്കേടുകൾ കാരണം അവസാനിപ്പിച്ചതായും 4000 കോടിയുടെ നഷ്ടം നിക്ഷേപകർക്ക് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര സഹകരണമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചു. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങൾക്ക് വാർത്തയേ ആയില്ല. അവിടെയൊന്നും ഇഡിയുടെ അന്വേഷണം നടന്നതായും അറിയില്ല. രാജ്യത്തെ ധനസ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇവിടെയൊന്നും ഇഡിയും റെയ്ഡും ഇല്ല. പൊതുമേഖലാ ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലും കുടിശ്ശിക വർധിച്ചതിന്റെയും ക്രമക്കേടിന്റെയും അഴിമതിയുടെയും ഭാഗമായി തകർച്ച നേരിടുന്ന അതീവ ഗൗരവതരമായ വിവരങ്ങൾ പുറത്തുവരുമ്പോൾ അതൊന്നുംതന്നെ ആരെയും ആശങ്കപ്പെടുത്തുകയും വേവലാതിപ്പെടുത്തുകയും ചെയ്യുന്നില്ല. സഹകരണ ബാങ്കുകൾക്കെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങൾക്ക് പിന്നിലുള്ള അജൻഡ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും. രാഷ്ട്രീയ ലാഭത്തിനായി സഹകരണമേഖലയുടെ സാമ്പത്തിക അടിത്തറയും സ്വയംപര്യാപ്തതയും തകർക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നതിന്റെ അസഹിഷ്ണതമൂലം യുഡിഎഫ് നേതൃത്വവും അവർക്കൊപ്പം ഒരു വിഭാഗം മാധ്യമങ്ങളും സഹകരണമേഖലയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കേരളത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണമേഖലയിൽ ജോലി ചെയ്യുന്നത്. ഉപജീവനമാർഗത്തിനായി പ്രത്യക്ഷമായും പരോക്ഷമായും വലിയ ജനവിഭാഗം സഹകരണമേഖലയെ ആശ്രയിക്കുന്നുണ്ട്. കേരളത്തിലെ സഹകരണ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപ ഗ്യാരന്റി ബോർഡ് വഴി അത് ഉറപ്പാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സഹകരണമേഖലയെ തകർക്കാൻ ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി ചെറുത്തു തോൽപ്പിക്കണം. (കെസിഇയു ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

ദേശാഭിമാനി 12 Oct 2023 1:00 am

വ്യക്തികളെ തടവിലിടാം ; ചിന്തകളെ സാധ്യമല്ല

പരാജയഭീതിയുണ്ടാകുമ്പോൾ അക്രമാസക്തരാകുന്ന സവിശേഷമായ സ്വഭാവവൈകൃതം സംഘപരിവാറിന് സ്വന്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും ആ ഭീതി വർധിക്കുന്നതിന്റെ ഫലമാണ് വിമതശബ്ദമുയർത്തുന്നവർക്കും സ്വതന്ത്രചിന്ത വച്ചുപുലർത്തുന്നവർക്കും എതിരെയുള്ള ആക്രമണങ്ങൾ. ന്യൂസ്ക്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ബദൽ മാധ്യമങ്ങളെ കാൽച്ചങ്ങലയിട്ടു പൂട്ടാൻ ശ്രമിക്കുന്ന കാഴ്ചയിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഞെട്ടിവിറച്ചു നിൽക്കുമ്പോഴാണ് അടുത്ത ആഘാതം. ബുക്കർ പ്രൈസ് നേടി സാഹിത്യനഭസ്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ അരുന്ധതി റോയ്യെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിമൽകുമാർ സക്സേന അനുമതി നൽകിയിരിക്കുന്നു. അങ്ങനെ ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശവപ്പെട്ടിക്കുമേൽ ഒരാണികൂടി അടിച്ചുകയറ്റിയിരിക്കുകയാണ്. ഹിതകരമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നവരെയും മാധ്യമങ്ങളെയും സംഘടനകളെയും വ്യക്തികളെയും ആക്രമിച്ച് വായടപ്പിക്കാനും സർക്കാരിനെതിരെ ചിന്തിക്കുന്നവരെപ്പോലും ഭയവിഹ്വലരാക്കാനുമുള്ള ശ്രമത്തിൽ പ്രതിഫലിക്കുന്നത് ബിജെപി സർക്കാരിന്റെയും അതിനെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെയും ഫാസിസ്റ്റ് പ്രവണതയാണ്. 2010ൽ ഡൽഹിയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലുള്ള കേസിലാണ് അരുന്ധതി റോയ്യെയും കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയത്. 2010 ഒക്ടോബർ 10ന് നടന്ന ‘ആസാദി–- ദ ഒൺലി വേ’ എന്ന പരിപാടിയിൽ പ്രസംഗിക്കവെ, കശ്മീരിനെ ഇന്ത്യയിൽനിന്ന് അടർത്തി മാറ്റണമെന്ന് പരാമർശിച്ചെന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ യുഎപിഎ നിയമത്തിന്റെ പതിമൂന്നാം വകുപ്പ് ചുമത്തി കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 505 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് പ്രോസിക്യൂഷന് അനുമതി നൽകിയതെന്നാണ് ലഫ്റ്റനന്റ് ഗവർണറുടെ വാദം. ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് അരുന്ധതിക്കും ഷൗക്കത്ത് ഹുസൈനുമെതിരെ ചാർത്തിയിട്ടുള്ളത്. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്തയ്ക്കുമുള്ള അവസാന ഇടംപോലും ഇല്ലാതാക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ എത്ര സൂക്ഷ്മമായാണ് പ്രവർത്തിച്ചതെന്ന് സമീപഭൂതകാലം നമ്മോട് പറഞ്ഞു തരുന്നുണ്ട്. ചിന്തകരും സാമൂഹ്യപ്രവർത്തകരുമായ ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ, എം എം കൽബുർഗി, പത്രപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരെ ആസൂത്രിതമായി കൊന്നൊടുക്കിയത് സംഘപരിവാറിന്റെ സുശിക്ഷിതരായ ക്രിമിനലുകളായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശക്തമായി വെല്ലുവിളിച്ച ഈ നാലു പേരെ കൊലപ്പെടുത്തിയവർ നിയമവലയിൽ കുരുങ്ങാതിരിക്കുന്നതിൽ ബദ്ധ ശ്രദ്ധരാണ് സംഘപരിവാർ. ഭീമ കൊറേഗാവ് കേസിൽ ധൈഷണികരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ടു. സ്റ്റാൻ സ്വാമി എന്ന വയോധികനായ മനുഷ്യാവകാശപ്രവർത്തകന് യാതനകൾക്കൊടുവിൽ മരണം വരിക്കേണ്ടി വന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ നരേന്ദ്ര മോദിക്ക് നിരന്തരം അലോസരമുണ്ടാക്കിയ അഭിഭാഷക ടീസ്ത സെതൽവാദ്, ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ ബി ശ്രീകുമാർ എന്നിവരെ തടവിലിട്ടതും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അധികാരപ്രമത്തതയുടെ ദൃഷ്ടാന്തംതന്നെ. പതിമൂന്നുവർഷം മുമ്പത്തെ കേസ് പൊടിതട്ടിയെടുത്ത് വിശ്വപ്രസിദ്ധയായ എഴുത്തുകാരിയെയും ഒരധ്യാപകനെയും തടവിലിടാനുള്ള ശ്രമം കേവലം രണ്ടു വ്യക്തികൾക്കെതിരെയുള്ള ഭരണകൂട ഭീകരത മാത്രമല്ല; ജനാധിപത്യ അവകാശങ്ങളെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ചവിട്ടിമെതിക്കലാണത്. ദ ഗോഡ് ഓഫ് സ്മോൾ തിങ്സ്, മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് തുടങ്ങിയ സർഗരചനകൾക്കൊപ്പംതന്നെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അരുന്ധതിയുടേതായുണ്ട്. പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട ‘ഡിസംബർ 13–- ദ സ്ട്രേഞ്ച് കേസ് ഓഫ് അറ്റാക്ക് ഓൺ ഇന്ത്യൻ പാർലമെന്റ്’, ‘ദ ഹാങ്ങിങ് ഓഫ് അഫ്സൽ ഗുരു ആൻഡ് ദ സ്ട്രേഞ്ച് കേസ് ഓഫ് അറ്റാക്ക് ഓൺ ഇന്ത്യൻ പാർലമെന്റ്' എന്നീ പുസ്തകങ്ങൾ തീർച്ചയായും ബിജെപിയുടെ പല വാദങ്ങളുടെയും പൊള്ളത്തരം വെളിവാക്കുന്നവയാണ്. ചിന്തിക്കുകയെന്ന പ്രക്രിയ നിയമവിധേയമായിരിക്കുന്നിടത്തോളം ഇത്തരം രചനകൾ പിറന്നുകൊണ്ടേയിരിക്കും. വ്യക്തികളെ തടവിലിടാം, ചിന്തകളെ തടവിലിടാനാകില്ലെന്ന് ബിജെപി ഓർക്കുന്നത് നന്ന്.

ദേശാഭിമാനി 12 Oct 2023 1:00 am

അവസാനിപ്പിക്കേണ്ടത്‌ അധിനിവേശം - എം വി ഗോവിന്ദൻ എഴുതുന്നു

പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുകയാണ്. ഒക്ടോബർ ഏഴിന് പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ഹമാസ് തെക്കൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തുകയും ഇസ്രയേൽ ഗാസയിലേക്ക് ബോംബാക്രമണം ആരംഭിക്കുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്. യോം കിപ്പൂർ യുദ്ധത്തിന്റെ 50–--ാം വാർഷികത്തിന്റെ പിറ്റേന്നാണ് ഹമാസിന്റെ ഈ ആക്രമണം, സിറിയയും ഈജിപ്തും ചേർന്ന ഇസ്രയേൽ 1967ൽ ആറുദിന യുദ്ധത്തിൽ കൈയടക്കിയ സിനായ്, ഗോലാൻ കുന്നുകൾ എന്നിവ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ യുദ്ധമായിരുന്നു 1973 ഒക്ടോബർ ആറിനു തുടക്കമിട്ട യോം കിപ്പൂർ യുദ്ധം. ഇസ്രയേലിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു അത്. അമ്പതു വർഷം മുമ്പെന്നപോലെ ഇസ്രയേലിനെ വിറപ്പിച്ച ആക്രമണമാണ് ഇപ്പോൾ ഹമാസും നടത്തിയിട്ടുള്ളത്. ഈജിപ്തിലെ തീവ്ര ഇസ്ലാമിക പ്രസ്ഥാനമായ ബ്രദർ ഹുഡിന്റെ സഹായത്തോടെ 1987ൽ ഷേഖ് അഹമ്മദ് യാസിൻ രൂപംകൊടുത്ത സംഘടനയാണിത്. യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ വിമോചന മുന്നണി (പിഎൽഒ) പലസ്തീൻ രാഷ്ട്രത്തിനായി പോരാട്ടം ശക്തമാക്കിയ വേളയിൽ അതിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രയേൽ പിന്തുണയോടെ വളർന്ന സംഘടനയാണെന്ന ആക്ഷേപം അക്കാലത്ത് ഹമാസിനെതിരെ ഉയർന്നിരുന്നു. ഇസ്രയേൽ രൂപംകൊടുത്ത സംഘടനയാണ് ഹമാസ് എന്ന് പിഎൽഒ ചെയർമാൻ യാസർ അറഫാത്ത് തന്നെ ആരോപിച്ചിരുന്നു. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറാകാത്ത, ഓസ്ലോ കരാറിനെയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും (ഇസ്രയേൽ, പലസ്തീൻ രാഷ്ട്രങ്ങൾ) തള്ളിപ്പറഞ്ഞ സംഘടനയാണ് ഹമാസ്. അറഫാത്തിന്റെ മരണവും പിഎൽഒ പ്രസ്ഥാനത്തിന്റെ തളർച്ചയും ഹമാസിനെ പലസ്തീൻ പ്രദേശങ്ങളിലെ പ്രധാന സംഘടനയായി മാറ്റുകയും 2007ലെ തെരഞ്ഞെടുപ്പിൽ അൽ ഫത്താ പ്രസ്ഥാനത്തെ പിന്തള്ളി ഈ സംഘടന മുന്നിലെത്തുകയും ചെയ്തു. തുടർന്നുണ്ടായ അധികാര മത്സരത്തിനൊടുവിൽ ഗാസയുടെ ഭരണം ഹമാസിനും പശ്ചിമതീരത്തിന്റെ ഭരണം അൽ ഫത്തായ്ക്കും ലഭിച്ചു. ഗാസയുടെ ഭരണം നടത്തുന്ന ഹമാസാണ് ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേരെ മിസൈൽ ആക്രമണം നടത്തിയത്. ഞെട്ടിവിറച്ച ഇസ്രയേൽ അൽപ്പം വൈകിയാണെങ്കിലും പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിന്റെ ഫലം സർവനാശമാണ്. യുദ്ധത്തിന്റെ നാലാം ദിവസത്തെ കണക്കനുസരിച്ച് 1200 ഇസ്രയേലികളും 830 പലസ്തീനികളും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അതിനാൽ ഹമാസിന്റെ ആക്രമണത്തെയും ഇസ്രയേലിന്റെ പ്രത്യാക്രമണത്തെയും സിപിഐ എം അപലപിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിക്കേണ്ടത്. പശ്ചിമേഷ്യയിൽ സംഘർഷം ഉണ്ടാകുന്നത് ആ മേഖലയുമായി അടുത്ത ബന്ധമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് ഹിതകരമല്ല. വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ഇന്ത്യൻ ജനത ആശങ്കയോടെയാണ് ഈ സംഘർഷത്തെ കാണുന്നത്. എണ്ണവില കുതിച്ചുയർന്നാൽ ജനജീവിതം ദുസ്സഹമാകും. ഇസ്രയേലിൽ ഉൾപ്പെടെ നിരവധി മലയാളികളും ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരാനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണും നട്ട് തിരുവനന്തപുരത്ത് കേന്ദ്രമായി പ്രവർത്തിക്കുന്നതിനു പകരം വിദേശ സഹമന്ത്രിയെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് യുദ്ധമേഖലയിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വി മുരളീധരൻ തയ്യാറാകണം. ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞല്ലോ. എന്നാൽ, ഈ ആക്രമണം ഇസ്രയേൽ എന്ന ‘സെക്യൂരിറ്റി സ്റ്റേറ്റി’ന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്. ഇസ്രയേലിൽ ആദ്യമായാണ് ഇത്രയും വലിയ ആൾനാശമുണ്ടാകുന്നത്. മാത്രമല്ല, നൂറുകണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുമുണ്ട്. അരനൂറ്റാണ്ടിലധികമായി ഇസ്രയേൽ കെട്ടിപ്പടുത്ത സുരക്ഷാ രാഷ്ട്രമെന്ന മിത്താണ് ഹമാസിന്റെ ആക്രമണത്തിനു മുമ്പിൽ തകർന്നടിഞ്ഞത്. ലോകോത്തരമെന്ന് പലരും വിശേഷിപ്പിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്, സുരക്ഷാ ഏജൻസി ഷിൻ ബേത്ത്, സിഐഎയെപ്പോലും വെല്ലുന്ന ചാരസംഘടനയായ മൊസാദ്, ആധുനികമായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ഉണ്ടായിട്ടും ഹമാസിന്റെ 5000 മിസൈൽ ഇസ്രയേൽ ലക്ഷ്യമാക്കി വന്നപ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചു പോയി ഇസ്രയേൽ. 10 മണിക്കൂറിനു ശേഷമാണ് ടെൽ അവീവിൽനിന്ന് പ്രതികരണം ഉണ്ടായത്. ഗാസയിൽ ഒരില അനങ്ങിയാൽപ്പോലും അറിയുന്ന ഇസ്രയേലിനാണ് ഹമാസിന്റെ നീക്കം മുൻകൂട്ടി കാണാൻ കഴിയാതെ പോയത്. ഈ വീഴ്ച ഇനിയുള്ള കാലമത്രയും ഇസ്രയേലിനെ വേട്ടയാടുമെന്ന കാര്യത്തിൽ സംശയമില്ല, പലസ്തീനികളെ സൂചിമുനയിൽ നിർത്തി പീഡിപ്പിക്കുന്ന എല്ലാ രീതികളും പകർത്താനും സുരക്ഷാ ആയുധങ്ങളും ഉപകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യയിലും സ്ഥാപിക്കാൻ വെമ്പുന്ന മോദി സർക്കാരിനും ഇത് പാഠമാകേണ്ടതാണ്. അധികാരത്തിൽ കടിച്ചു തൂങ്ങാൻ ജുഡീഷ്യറിയെപ്പോലും ചൊൽപ്പടിയിലാക്കിയ ബെന്യാമിൻ നെതന്യാഹു എന്ന ഇസ്രയേൽ ഭരണാധികാരിയുടെ അഹന്തയ്ക്കേറ്റ പ്രഹരം കൂടിയാണിത്. ഇസ്രയേലിലെ ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പത്രമായ ‘ഹാരറ്റെസ് ’കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ‘ഇപ്പോഴത്തെ യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം ബെന്യാമിൻ നെതന്യാഹുവിനാ’ണെന്ന് എഴുതിയത് ഇതിനാലാണ്. ഹമാസിന്റെ അക്രമണം ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോഴത്തെ സംഘർഷാവസ്ഥയെന്ന ആഖ്യാനമാണ് പാശ്ചാത്യ ഭരണാധികാരികളും കോർപറേറ്റ് മാധ്യമങ്ങളിലും നിറയുന്നത്. ദശകങ്ങളായി ഇസ്രയേൽ നടത്തിവരുന്ന അധിനിവേശങ്ങളെക്കുറിച്ച് ഇവർക്ക് മിണ്ടാട്ടമില്ല. പലസ്തീൻ ജനതയെ വഞ്ചിച്ചുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ഉൾപ്പെട്ട പാശ്ചാത്യശക്തികൾ 1948ൽ ഇസ്രയേൽ എന്ന മതരാഷ്ട്രത്തിന് രൂപം നൽകിയത്. 75 വർഷത്തിനു ശേഷവും പലസ്തീൻ രാഷ്ട്രം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. 1948ലും 1967ലും ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ ഗാസയും പശ്ചിമതീരവും ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും ഇസ്രയേൽ കീഴ്പ്പെടുത്തുകയും ചെയ്തു. ഈ രണ്ടു പ്രദേശവും ഇസ്രയേലി സേനയുടെ നിയന്ത്രണത്തിലുമാണ്. സ്വന്തം പിതൃഭൂമിക്കായുള്ള പോരാട്ടത്തിലാണ് പലസ്തീൻ ജനത. എന്നാൽ, വർഷങ്ങൾ കഴിയുന്തോറും അത് യാഥാർഥ്യമാകാനുള്ള സാധ്യത കുറഞ്ഞുകുറഞ്ഞു വരികയാണ്. ദ്വിരാഷ്ട്രത്തിൽ ഊന്നിയ ഓസ്ലോ കരാർ നടപ്പാക്കുന്നതിൽനിന്ന് അമേരിക്ക അടക്കമുള്ള പാശ്ചാത്യലോകം പിന്മാറിയ മട്ടാണ്. പലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകിയ അറബ് രാഷ്ട്രങ്ങളും പതുക്കെ പതുക്കെ പാശ്ചാത്യചേരിയുമായി അടുക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ 2020ൽ വാഷിങ്ടണിൽ ഒപ്പുവച്ച അബ്രഹാം സന്ധിയിൽ ഇസ്രയേലിനൊപ്പം യുഎഇയും ബഹ്റൈനും ഭാഗഭാക്കായി. ഈ സന്ധിയിൽ പലസ്തീൻ പ്രശ്നത്തെക്കുറിച്ച് പരാമർശംപോലുമില്ല. ഇപ്പോൾ മറ്റ് ഗൾഫ് രാഷ്ട്രങ്ങളും അമേരിക്കൻ സമ്മർദത്താൽ ഇസ്രയേലുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ന്യൂഡൽഹിയിൽ ചേർന്ന ജി 20 ഉച്ചകോടിയിൽ മോദി പ്രഖ്യാപിച്ച മധ്യ പൗരസ്ത്യ യൂറോപ്യൻ ഇടനാഴിയിൽ പാശ്ചാത്യരാഷ്ട്രങ്ങൾക്കും ഇസ്രയേലിനുമൊപ്പം യുഎഇയും സൗദി അറേബ്യയുമുണ്ട്. ഗാസയിലെ ജീവിതം ജയിലിലെ ജീവിതം പോലെയാണ്. പശ്ചിമതീരത്താകട്ടെ യഹൂദരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ഇസ്രയേൽ. കിഴക്കൻ ജറുസലേമിൽ പലസ്തീനികളെ ആട്ടിപ്പായിച്ച് അവർ താമസിച്ച ഇടങ്ങളിൽ യഹൂദരെ പാർപ്പിക്കുന്നു. ഈ സിസ്സഹായാവസ്ഥയിലും പിതൃഭൂമിക്കായി പോരാട്ടം തുടരുകയാണ് പലസ്തീൻ ജനത. ഇസ്രയേലാകട്ടെ അവരെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങാനായി തീവ്ര വലതുപക്ഷകക്ഷികളുമായി നെതന്യാഹു സഖ്യം സ്ഥാപിച്ചതോടെ പലസ്തീനികളുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ഗാസയുടെ ഒരു ഭാഗത്ത് കടലും മറ്റ് മൂന്നു ഭാഗത്ത് ഇസ്രയേലുമാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഗാസയിലെ ജനങ്ങളെ പീഡിപ്പിക്കാൻ അവസരമാക്കുകയാണ്. ഇസ്രയേൽ അവർക്ക് വൈദ്യുതിയും വെള്ളവും ഭക്ഷ്യവസ്തുക്കളും നിഷേധിക്കുന്നു. ചെറിയ പ്രശ്നങ്ങൾ ഉയർത്തി ജയിലിലടയ്ക്കുന്നു. വെടിവച്ചു കൊല്ലുന്നു. ഒരു യുഎൻ ഏജൻസി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2008 മുതൽ കഴിഞ്ഞ മാസംവരെ 6407പലസ്തീനികൾ കൊല്ലപ്പെട്ടപ്പോൾ ഇതേ കാലയളവിൽ 308 ഇസ്രയേലികൾക്ക് ജീവൻ നഷ്ടമായി. ഗാസയിലെ ജീവിതം ജയിലിലെ ജീവിതം പോലെയാണ്. പശ്ചിമതീരത്താകട്ടെ യഹൂദരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ഇസ്രയേൽ. കിഴക്കൻ ജറുസലേമിൽ പലസ്തീനികളെ ആട്ടിപ്പായിച്ച് അവർ താമസിച്ച ഇടങ്ങളിൽ യഹൂദരെ പാർപ്പിക്കുന്നു. കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ഭൂപ്രദേശം കീഴടക്കുന്ന പുതിയ രീതിയാണിത്. വംശീയ ശുദ്ധീകരണമാണ് ഇവിടെ നടക്കുന്നത്. ലോക മുസ്ലിങ്ങൾ മൂന്നാമത്തെ പ്രധാന പുണ്യസ്ഥലമായി കാണുന്ന അൽ അഖ്സ പള്ളിയിലേക്കും യഹൂദർ കടന്നുകയറുന്നു. ആരാധനയ്ക്കെത്തുന്ന മുസ്ലിങ്ങളെ മർദിക്കുകയും ചെയ്യുന്നു. പശ്ചിമതീരത്തെ ഇസ്രയേലുമായി വേർതിരിക്കാൻ ഒരു മതിലും പണിതിരിക്കുകയാണിപ്പോൾ. ദിനമെന്നോണം ഇത്തരം പീഡനങ്ങളും അപമാനങ്ങളും സഹിച്ചാണ് പലസ്തീൻ ജനത കഴിയുന്നത്. എത്രകാലമാണ് ഒരു ജനത ഇത് സഹിക്കുക. ഈ ജനതയുടെ വേദന മറച്ചുവച്ച്, ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ വേദനമാത്രം കാണുന്നതാണ് അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ കാപട്യം. ഇപ്പോൾ ഇന്ത്യയും ഈ പാശ്ചാത്യചേരിയുടെ കൂടെയാണ്. ഈ മാസം ഏഴിനുശേഷം രണ്ടു തവണയാണ് പ്രധാനമന്ത്രി മോദി ഇന്ത്യയും ജനങ്ങളും ഇസ്രയേലിനൊപ്പമാണെന്ന് പറഞ്ഞത്. പലസ്തീൻ വിമോചനത്തെ പിന്തുണയ്ക്കുന്ന പരമ്പരാഗത വിദേശനയത്തിൽ നിന്നുള്ള പൂർണമായ പിന്മാറ്റമാണ് മോദിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ വേണ്ടത് സമാധാനമാണ്. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര സമൂഹവും ശ്രമിക്കേണ്ടത് മേഖലയിൽ സമാധാനം സ്ഥാപിക്കാനാണ്. ഈ നീക്കത്തിന് വേഗം പകരാനാണ് ഇന്ത്യയും ശ്രമിക്കണ്ടത്. ഇസ്രയേലിനൊപ്പം കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു പലസ്തീൻ രാഷ്ട്രവും രൂപീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം നടപ്പാക്കാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണം. എങ്കിലേ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനാകൂ.

ദേശാഭിമാനി 12 Oct 2023 1:00 am

വേഗത്തിൽ 1000, കപിലിനെയും കടന്നു, സച്ചിനെ 
പിന്നിലാക്കി ; വഴിമാറിയ റെക്കോഡുകൾ

വേഗത്തിൽ 1000 ലോകകപ്പിൽ വേഗത്തിൽ 1000 റണ്ണിന്റെ റെക്കോഡിൽ രോഹിത് ശർമ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്കൊപ്പം. 19 ഇന്നിങ്സിലാണ് 1000 തികച്ചത്. ഇന്ത്യക്കായി ലോകകപ്പിൽ 1000 റൺ തികയ്ക്കുന്ന നാലാമത്തെ ബാറ്ററാണ് രോഹിത്. സച്ചിൻ ടെൻഡുൽക്കർ (2278), വിരാട് കോഹ്ലി (1115), സൗരവ് ഗാംഗുലി (1006) എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. കപിലിനെയും കടന്നു ലോകകപ്പിൽ ഇന്ത്യക്കായുള്ള അതിവേഗ സെഞ്ചുറിയും ഇനി രോഹിത് ശർമയുടെ പേരിൽ. അഫ്ഗാനിസ്ഥാനെതിരെ 63 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ രോഹിത് കപിൽ ദേവിന്റെ റെക്കോഡാണ് മറികടന്നത്. 1983 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ 72 പന്തിലായിരുന്നു കപിൽ സെഞ്ചുറി പൂർത്തിയാക്കിയത്.ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ എയ്ദൻ മാർക്രത്തിന്റെ പേരിലാണ്–49 പന്ത്. പട്ടികയിൽ ആറാമതാണ് രോഹിത്. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളിൽ അഞ്ചാമതുണ്ട്. 52 പന്തിൽ മൂന്നക്കം കണ്ട വിരാട് കോഹ്ലിയാണ് പട്ടികയിലെ ഒന്നാമൻ. സച്ചിനെ 
പിന്നിലാക്കി ലോകകപ്പിലെ സെഞ്ചുറികളുടെ എണ്ണത്തിൽ പിന്നിലാക്കിയത് സച്ചിൻ ടെൻഡുൽക്കറെ. 19 ഇന്നിങ്സിലാണ് രോഹിതിന്റെ ഏഴാംലോകകപ്പ് സെഞ്ചുറി. സച്ചിൻ 44 ഇന്നിങ്സിലാണ് ആറ് സെഞ്ചുറി നേടിയത്. 140 ആണ് രോഹിതിന്റെ ഉയർന്ന സ്കോർ. മൂന്ന് അരസെഞ്ചുറി. 65.23 ആണ് ബാറ്റിങ് ശരാശരി. പ്രഹരശേഷി 100. സിക്സ് മെഷീൻ സിക്സറിൽ വെല്ലാൻ ഇനി രോഹിതിന് മുന്നിൽ ആരുമില്ല. ക്രിസ് ഗെയ്ലിനെയും മറികടന്ന് സിക്സറിൽ റെക്കോഡിട്ടു. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 556 സിക്സറുകളായി. 473 ഇന്നിങ്സിലാണ് നേട്ടം. ടെസ്റ്റിൽ 77 സിക്സറുകളാണ്. ഏകദിനത്തിൽ 297, ട്വന്റി 20യിൽ 182. രാജ്യാന്തര 
ക്രിക്കറ്റിലെ 
സിക്സറുകൾ രോഹിത് ശർമ 
 (ഇന്ത്യ)–- 556 ക്രിസ് ഗെയ്ൽ 
 (വിൻഡീസ്)–- 553 ഷഹീദ് അഫ്രീദി 
 (പാകിസ്ഥാൻ)–- 476 ബ്രെൻഡൻ മക്കല്ലം 
 (ന്യൂസിലൻഡ്)–- 398 മാർട്ടിൻ ഗുപ്റ്റിൽ 
 (ന്യൂസിലൻഡ്)–- 383

ദേശാഭിമാനി 12 Oct 2023 1:00 am

അനന്തസ്മൃതി-8 : യു ആർ അനന്തമൂർത്തിയുടെ ഓർമകളിലൂടെ...എസ്തർ അനന്തമൂർത്തി

ഞങ്ങളുടെ വീട്ടിൽ ദൈവത്തിന്റെ ചിത്രമോ വിഗ്രഹമോ ഒന്നുമില്ല. അനന്തമൂർത്തി ജപതപങ്ങളൊന്നും ചെയ്യാറില്ല. എങ്കിലും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുവാനുള്ള ജീവിതപ്രേമം ഉണ്ടായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നയം. ദീപാവലിക്ക് കൊളുത്തിയ വിളക്ക് ക്രിസ്മസ് വരെ അണയുകയില്ല ഓരോ വർഷവും ദീപാവലി വരുമ്പോൾ വീട്ടിൽ വിളക്കുകൾ കൊളുത്തി, പടക്കങ്ങൾ പൊട്ടിച്ച് ഞങ്ങൾ ആഘോഷിക്കും. ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരു തുളസിത്തറയുണ്ടായിരുന്നു. തുളസിയുത്സവത്തിന്റെ ദിവസം ഞങ്ങളതിൽ വിളക്കുകൊളുത്തി വന്ദിക്കും. ഗണേശചതുർത്ഥി ദിവസം ഞങ്ങളുടെ വീട്ടിൽ ഉത്സവത്തിന്റെ സദ്യയുണ്ടാകും. ഞങ്ങളുടെ മകൻ ശരത് പരീക്ഷാദിവസങ്ങളിൽ ഗണേശനെ പ്രാർഥിച്ച് നെറ്റിയിൽ വലിയ കുറിയിട്ടുകൊണ്ട് പോകുമായിരുന്നു. സ്കൂളിൽ അവന്റെ കൂട്ടുകാരാരോ ചെയ്യുന്നതുകണ്ട് അവനും അനുകരിക്കുകയായിരുന്നു. ഞങ്ങളുടെ വീട്ടിൽ ദൈവത്തിന്റെ ചിത്രമോ വിഗ്രമോ ഒന്നുമില്ല. അനന്തമൂർത്തി ജപതപങ്ങളൊന്നും ചെയ്യാറില്ല. എങ്കിലും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുവാനുള്ള ജീവിതപ്രേമം ഉണ്ടായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നയം. ഞാൻ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെട്ടവളാണ്. എന്റെ അച്ഛൻ ബൈബിളിലെ തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും മതപരമായ സങ്കുചിതത്വമുള്ള ആളായിരുന്നില്ല. മൈസൂരുവിൽ വരുമ്പോഴൊക്കെയും കടലാസും പേനയും കൈയിലെടുത്ത് ബൈബിൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ അദ്ദേഹം മുഴുകും. ബൈബിൾ അദ്ദേഹം നന്നായി അധ്യയനം ചെയ്തിട്ടുണ്ട്. ''ബ്രാഹ്മണനായ മരുമകനോളം സീരിയസ്സായി നിങ്ങളാരും ബൈബിൾ വായിച്ചിട്ടില്ലല്ലോ '' ‐ അദ്ദേഹം ഞങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരോട് പറഞ്ഞു. നിയതമായി പള്ളിയിൽ പോയ്ക്കൊണ്ടിരിക്കുന്ന ശീലം എനിക്കില്ല. പോവുകയാണെങ്കിൽ വേണ്ടെന്നു പറയുന്നവർ ആരും തന്നെ ഇല്ലായിരുന്നു. എസ്തർ അനന്തമൂർത്തിയും, അനന്തമൂർത്തിയും മക്കൾ ശരത്ത്, അനുരാധ എന്നിവർക്കൊപ്പം ക്രിസ്മസിന്റെ സന്ദർഭത്തിൽ മാത്രം മുടങ്ങാതെ പള്ളിയിൽ ചെന്ന് പ്രാർഥിച്ച് വരും. ഡിസംബർ ഇരുപത്തഞ്ചു മുതൽ ഞങ്ങൾ ബംഗളൂരുവിലുള്ള എന്റെ അമ്മയുടെ വീട്ടിലേക്ക് പോയി അവിടെതന്നെ ക്രിസ്മസ് ആഘോഷിക്കും. ചിലപ്പോൾ അനന്തമൂർത്തിക്ക് വരാൻ കഴിയാത്തതിനാൽ ഞാൻ കുട്ടികളെ മാത്രം കൂട്ടിക്കൊണ്ട് പോകുമായിരുന്നു. ''എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് അമ്മവീട്ടിൽ പോയി ഉത്സവം ആഘോഷിക്കുകയാണ്. നമുക്ക് ഇവിടെത്തന്നെ ക്രിസ്മസ് ആഘോഷിക്കാം''. അനന്തമൂർത്തി സ്നേഹിതന്മാരെ വീട്ടിലേക്ക് വിളിച്ച് ബിരിയാണിയുണ്ടാക്കി എല്ലാവർക്കും വിളമ്പി ആനന്ദിക്കുമായിരുന്നത്രെ. ഇക്കാര്യം പിന്നീട് എന്റെ മച്ചുനൻ പറഞ്ഞതാണ്. അനന്തമൂർത്തിയുടെ സാന്നിധ്യത്തിൽ ഒരിക്കലും അദ്ദേഹത്തിന്റേതല്ലാത്ത ഒരു സംസ്കൃതിയിൽപ്പെട്ടവളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ദീപാവലിയും ക്രിസ്മസും ഞങ്ങൾ ഒരേ തരത്തിൽ ആവേശപൂർവം ആഘോഷിക്കുമായിരുന്നു. ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധയുള്ള ഏതൊരു പെണ്ണിനേയുംപോലെ ഞാനും രാത്രി വൈകി വന്നാൽ അനന്തമൂർത്തിയെ അധിക്ഷേപിക്കുമായിരുന്നു. അക്കാരണം കൊണ്ടുതന്നെ ഞങ്ങൾ വഴക്കടിച്ചിട്ടുമുണ്ട്. ഇക്കാലത്ത് മനസ്സുകൾ സങ്കുചിതമായിത്തീരുന്നതിന്റെ ഉദാഹരണങ്ങൾ ധാരാളം നമ്മുടെ ശ്രദ്ധയിൽ പെടുന്നുണ്ടല്ലോ. ഞങ്ങളുടെ മക്കളെ 'ഈ വിധത്തിൽ വേണം വളരാൻ' എന്ന് ഒരിക്കലും ഞങ്ങൾ നിർബ്ബന്ധിച്ചിട്ടില്ല. മതപരമായ ആശയക്കുഴപ്പമൊന്നും നേരിടാനിടയില്ലാത്തവിധം ഞങ്ങൾ അവരെ വളർത്തി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ഒരു സംഭവം ഓർമയിൽ തെളിയുന്നു. രാവിലെ റേഡിയോയിൽ അത്യന്തം ദുഃഖകരമായ ആ വാർത്ത പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. പുറത്ത് അന്തരീക്ഷമാകെ ചൂടുപിടിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ അന്ത്യരംഗം ഏതു നിമിഷവും ലഹള പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥ. ഞങ്ങളുടെ മകൾ അനു അപ്പോൾ മൈസൂരു മെഡിക്കൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കയാണ്. അന്നവൾ ഒരു കൂട്ടുകാരിയുടെ അനിയത്തിയുടെ വിവാഹത്തിനായി പുറപ്പെട്ടിരുന്നു. ഞങ്ങളെല്ലാവരും ''പോകരുത് പുറത്തു കുഴപ്പമുണ്ട്'' എന്ന് അവളോട് പറഞ്ഞു. തനിക്ക് പോയേ തീരൂ എന്നവൾ വാശിപിടിച്ചു. അനന്തമൂർത്തി പുറത്തെ അവസ്ഥയെക്കുറിച്ച് അവളെ ബോധവതിയാക്കാൻ ശ്രമിച്ചു. അനു അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. അനന്തമൂർത്തിക്ക് എന്തൊരു കോപമാണ് വന്നത്! അദ്ദേഹം മകൾക്ക് ഒരടി വെച്ചുകൊടുത്തു. അനു ഒന്നും പറയാതെ വേഗത്തിൽ തന്റെ മുറിയിൽ കയറി വാതിൽ അകത്തു നിന്നടച്ചു. അനന്തമൂർത്തി മകളെ അടിച്ചത് ആദ്യമായിട്ടായിരുന്നു; അവസാനമായിട്ടും. ഞങ്ങൾ ചിലപ്പോൾ ഭയപ്പെടുത്തി നല്ല കാര്യങ്ങൾ ഉപദേശിച്ചിട്ടുണ്ടാവും. അമ്മയെന്ന നിലയിൽ എനിക്ക് മക്കളുടെ വളർച്ചയെക്കുറിച്ച് ഉൽകണ്ഠയും അഭിമാനവും താൽപര്യവുമൊക്കെ ഉണ്ടെങ്കിലും ഞാൻ ഒരിക്കൽപ്പോലും അടികൊടുത്ത് ഉപദേശിച്ചിട്ടില്ല. ശരത് വല്ലാത്ത കുസൃതിക്കാരനായിരുന്നു. സ്കൂളിൽ നിന്ന് അവനെക്കുറിച്ച് ധാരാളം പരാതികൾ വന്നുകൊണ്ടിരുന്നു. അവന്റെ സ്കൂളിൽ കെമിസ്ട്രി പഠിപ്പിക്കുന്ന ഒരു മാഷുണ്ട്. ആൺകുട്ടികളെല്ലാവരും ചേർന്ന് അദ്ദേഹത്തിന് എന്തോ ഒരു ഇരട്ടപ്പേര് ചാർത്തിക്കൊടുത്തു. മറ്റുള്ളവർക്കൊപ്പം ചേർന്ന് ശരത്തും മാഷിനെ ഇരട്ടപ്പേര് വിളിച്ച് പരിഹസിച്ചിരുന്നു. ആ മാഷ് ഞങ്ങളുടെ വീട്ടിൽ വന്ന് ശരത്തിന്റെ കുരുത്തക്കേടിനെക്കുറിച്ച് പരാതി പറഞ്ഞു. ഞങ്ങൾ ശരത്തിനെ ശകാരിച്ച് ഇനി അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. ഞങ്ങൾ ബർമ്മിങ്ങ് ഹാമിലായിരുന്നപ്പോൾ ഒരു മാഷിന് പകരക്കാരനായി അനന്തമൂർത്തിക്ക് പോകേണ്ടി വന്ന സന്ദർഭം ആ നിമിഷം ഞങ്ങൾ ഓർത്തുപോയി. ആ മാഷിന് കോളേജിൽ വരാൻ സാധിക്കാഞ്ഞതിന്റെ കാരണം കൗതുകകരമായിരുന്നു. അവിടത്തെ കുട്ടികൾ എത്ര ഭയങ്കര കുസൃതികളാണെന്നോ! അവർ അദ്ദേഹത്തെ പാഠമെടുക്കാൻ അനുവദിക്കാറില്ലത്രെ. ഇക്കാരണത്താൽ അദ്ദേഹത്തിന് നാഡിക്ഷയം സംഭവിച്ച് അവധിയിൽ പോകേണ്ടി വന്നുവത്രെ! ശരത്തും അനുവും പഠിച്ചത് മൈസൂരുവിലെ റീജിയണൽ കോളേജിലാണ്. ശരത്തിനെ അവിടെ ചേർക്കുമ്പോൾ ഫീസ് രണ്ടരരൂപ ആയിരുന്നു. അനുവിന്റെ പ്രവേശനകാലത്ത് അത് ഇരുപതുരൂപയായി വർധിച്ചു. ശരത്തിന് ആ സ്കൂൾ വളരെ ഇഷ്ടമായിരുന്നു. അവിടെ അഭിപ്രായ പ്രകടനത്തിന് സ്വന്തമായ അവസരങ്ങൾ ഉണ്ടായിരുന്നു. ഒരിക്കൽ ഞങ്ങൾ അവന്റെ സ്കൂൾ മാറ്റണമെന്ന് ആലോചിച്ചു. ഒണ്ടിക്കൊപ്പലിലെ ഒരു സ്കൂളിൽ ചേർക്കുകയും ചെയ്തു. രണ്ടു ദിവസം അവിടെ പോയശേഷം 'ഇനി ഞാൻ അങ്ങോട്ടില്ല' എന്നു പറഞ്ഞ് അവൻ പഴയ സ്കൂളിലേക്കുതന്നെ മടങ്ങി. എസ്തറും സഹോദരങ്ങളും ശരത് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 'ഹ്യുമൻ ബയോളജി' പഠനത്തിന് സീറ്റ് നേടി അങ്ങോട്ടു പോയി. പക്ഷെ അവിടെ ഏതാനും ദിവസങ്ങൾ മാത്രമേ താമസിച്ചുള്ളു. നാടുവിട്ട് കഴിയാനാവില്ലെന്നു പറഞ്ഞ് അവൻ മൈസൂരുവിലേക്ക് തിരിച്ചുവന്നു. പിന്നീടവൻ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി പാസ്സായി. കാൺപൂരിലും ഏതാനും ദിവസങ്ങൾ കഴിച്ചുകൂട്ടിയ ശേഷം 'ഞാൻ മൈസൂരുവിലേക്കുതന്നെ തിരിച്ചുവരും' എന്ന് വാശിപിടിക്കാൻ തുടങ്ങി. അവനെ സംബന്ധിച്ചിടത്തോളം മാനസികക്ഷോഭത്തിന്റെ ദിനങ്ങളായിരുന്നു അവ. പ്രായത്തിന്റേതായ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എനിക്ക് തീവ്രമായ ഉൽകണ്ഠ അനുഭവപ്പെട്ടു. കഴിയുന്നത്ര ഞാൻ പറഞ്ഞുനോക്കി. അനന്തമൂർത്തിയും ഏറെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ച് ഒടുവിൽ 'ഇനി നിന്റെ ഇഷ്ടം പോലെ ചെയ്യുക' എന്നു പറഞ്ഞു. അവന് മൈസൂരു സർവ്വകലാശാലയിൽ എംഎസ്സിക്ക് സീറ്റു കിട്ടിയിരുന്നു. മൈസൂരുവിൽത്തന്നെ താമസിച്ച് പഠിച്ചോളാം എന്ന് അവൻ കൂടെക്കൂടെ പറയാറുണ്ടായിരുന്നു. മൈസൂരു സർവ്വകലാശായിൽ ഇതുമായി ബന്ധപ്പെട്ട വിഭാഗത്തിൽ ചെന്ന് അനന്തമൂർത്തി പറഞ്ഞു. ''അവൻ തിരിച്ചു വരികയാണെങ്കിൽ സീറ്റ് കൊടുക്കരുത്.'' എന്റെ മച്ചുനൻ ഗുരുരാജിനെ കാൺപൂരിലേക്കയച്ച് ശരത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഏർപ്പാടു ചെയ്തു. ഗുരുരാജ് അവിടെച്ചെന്ന് ഏതാനും ദിവസങ്ങൾ താമസിച്ച്, ശരത് അവിടത്തെ ചുറ്റുപാടുകളുമായി പൊരുത്തുപ്പെട്ടതിനുശേഷം, മടങ്ങി. സ്കൂൾ‐കോളേജ് ദിനങ്ങളിൽ ബുദ്ധിമതിയായ കുട്ടിയായിരുന്ന അനു. ഉയർന്ന മാർക്ക് നേടി അവൾ പാസ്സായിക്കൊണ്ടിരുന്നു. അവൾ ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ ഒരു സംഭവം നടന്നു. ആ സ്കൂളിൽ ഒരു കന്നഡ ടീച്ചറുണ്ടായിരുന്നു. സരസ്വതിയെന്നു പേർ. വളരെ നന്നായി പഠിപ്പിക്കുന്ന ടീച്ചറാണ്. പക്ഷെ ആ വർഷം അബദ്ധവശാൽ നിശ്ചിതമായ പാഠത്തിനു പകരം വേറെ ഏതോ പാഠമായിരുന്നു അവർ പഠിപ്പിച്ചത്. വർഷം മുഴുവനും അവരുടേതായ പാഠങ്ങൾ തന്നെ. പക്ഷെ പരീക്ഷയിൽ വന്ന ചോദ്യങ്ങൾ കണ്ട് കുട്ടികൾ തളർന്നുപോയി. അനു കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അവൾക്ക് നല്ല മാർക്ക് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളും. നമ്മുടെതല്ലാത്ത തെറ്റിന് നമ്മളെന്തിന് ശിക്ഷ അനുഭവിക്കണം? എനിക്ക് ദേഷ്യം വന്നു. സ്കൂളിൽ ചെന്ന് എച്ച്എമ്മിനെ കണ്ട് ''കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ് നിങ്ങൾ ചെയ്തത്...'' എന്നു പറഞ്ഞു. അനന്തമൂർത്തി അങ്ങനെ ചെയ്തില്ല. സ്കൂളിന്റെ പാഠങ്ങളും പരീക്ഷയുമൊക്കെ നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമായ എൻസിഇആർടിയ്ക്ക് കത്തെഴുതി. സരസ്വതി വളരെ നല്ല അധ്യാപികയാണ്. എങ്കിലും അബദ്ധവശാൽ സിലബസ്സിൽ ഇല്ലാത്ത പാഠങ്ങളാണ് പഠിപ്പിച്ചത്. അതുകൊണ്ട് ഈ സ്കൂളിലെ കുട്ടികൾ കന്നഡപരീക്ഷയിൽ എഴുതിയ ഉത്തരങ്ങൾ ഉദാരമായി പരിഗണിച്ച് അവർക്ക് മാർക്ക് നൽകണമെന്ന് അദ്ദേഹം അപേക്ഷിച്ചു. അപ്പോൾ എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കത്തിന് പരിഗണന ലഭിച്ചു. അധ്യാപികയ്ക്കും അന്യായമൊന്നും പറ്റിയില്ല. നിഷ്കളങ്കരായ കുട്ടികൾക്ക് ന്യായം ലഭിക്കുകയും ചെയ്തു. അനു പിയുസിയിൽ ഉയർന്ന മാർക്ക് നേടി മൈസൂരു മെഡിക്കൽ കോളേജിൽ ചേർന്നു. അവളെ കോളേജിലേക്ക് കൂട്ടികൊണ്ടുപോയത് അനന്തമൂർത്തിതന്നെ. അന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഫീസ് കേവലം 500 രൂപയായിരുന്നു. അനന്തമൂർത്തിയുടെ കീശയാകെ തപ്പിയിട്ടും അത്രയ്ക്ക് പണമില്ലായിരുന്നു. അവിടെത്തന്നെയുള്ള പരിചയക്കാരനോട് കടം വാങ്ങി ആ പണം അടച്ചു. വിവരമറിഞ്ഞ് എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. മെഡിക്കൽ കോളേജിൽ ചേർന്നശേഷം അനു വിശ്രമമില്ലാതെ എഴുത്തിലും വായനയിലും മുഴുകി. അവൾ കർണാടക സംഗീതം പഠിച്ചുകൊണ്ടിരുന്നത് നിർത്തിവെയ്ക്കേണ്ടി വന്നതിൽ അനന്തമൂർത്തിക്ക് നീരസമുണ്ടായി. അനന്തമൂർത്തിക്ക് എഴുത്തുകാരായ സുഹൃത്തുക്കളെപ്പോലെ രാഷ്ട്രീയരംഗത്തും ചങ്ങാതിമാർ ധാരാളമുണ്ടായിരുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ അനന്തമൂർത്തി കൊറിയയിൽ നടന്ന എഴുത്തുകാരുടെ ശിൽപ്പശാലയിൽ പങ്കെടുത്ത് ഹോങ്കോങ്ങ് വഴി ബംഗളൂരുവിൽ വന്നിറങ്ങിയ ദിവസമായിരുന്നു ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. എല്ലായിടത്തും സംഘർഷാത്മകമായ അന്തരീക്ഷമായിരുന്നു.അനന്തമൂർത്തി അന്നു മുതൽക്കേ സർക്കാറിനെതിരായ തന്റെ നിലപാട് വ്യക്തമാക്കാനാരംഭിച്ചു. എന്റെ ഓർമ ശരിയാണെങ്കിൽ അനന്തമൂർത്തി കൊറിയയിൽ നടന്ന എഴുത്തുകാരുടെ ശിൽപ്പശാലയിൽ പങ്കെടുത്ത് ഹോങ്കോങ്ങ് വഴി ബംഗളൂരുവിൽ വന്നിറങ്ങിയ ദിവസമായിരുന്നു ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അനന്തമൂർത്തി ആദ്യകാലത്ത് എല്ലായിടത്തും സംഘർഷാത്മകമായ അന്തരീക്ഷമായിരുന്നു.അനന്തമൂർത്തി അന്നു മുതൽക്കേ സർക്കാറിനെതിരായ തന്റെ നിലപാട് വ്യക്തമാക്കാനാരംഭിച്ചു. സോഷ്യലിസ്റ്റ് സുഹൃത്തുക്കളുമായി ചേർന്ന് ഇന്ദിരാഗാന്ധിക്കെതിരെ ആലോചനകളും പ്രക്ഷോഭങ്ങളും സംഘടിപ്പക്കാൻ തുടങ്ങി. ശിവമൊഗ്ഗയിലും ഹാസനിലും അദ്ദേഹം ഇന്ദിരാഗാന്ധിക്കെതിരായി പ്രഭാഷണങ്ങൾ നടത്തി. ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. തടവിലാക്കപ്പെടുന്നതിൽ അദ്ദേഹത്തിന് തരിമ്പും ഭയമുണ്ടായിരുന്നില്ല. ഒരു ബാഗിൽ അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങൾ നിറച്ച് അദ്ദേഹം തയ്യാറായി ഇരുന്നു. അദ്ദേഹത്തിനല്ല, എനിക്കാണ് ഭയമുണ്ടായിരുന്നത്. ''ഇതെല്ലാം നിങ്ങൾക്കെന്തിനാ? എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?'' എന്ന് ഞാൻ ചോദിച്ചപ്പോൾ ''മിണ്ടാതിരിക്ക് നിനക്കതൊന്നും മനസ്സിലാവില്ല'' എന്നു മാത്രം അദ്ദേഹം പറഞ്ഞു. ഇതേ സന്ദർഭത്തിൽ സിംലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സ്റ്റഡീസിന്റെ ക്ഷണം സ്വീകരിച്ച് അനന്തമൂർത്തിക്ക് അങ്ങോട്ട് പോകാനുള്ള അവസരം ലഭിച്ചു. എന്നെയും കുട്ടികളെയും ഒപ്പം അങ്ങോട്ട് കൊണ്ടുപോയി. ഞങ്ങളുടെ ആദ്യത്തെ ഉത്തരേന്ത്യൻ യാത്രയായിരുന്നു അത്. സിംലയിൽ നിന്ന് മടങ്ങുന്ന വഴി ഡൽഹിയും ആഗ്രയുമൊക്കെ ചുറ്റിക്കറങ്ങിയാണ് ഞങ്ങൾ വന്നത്. ഡൽഹിയിൽ ഞങ്ങൾ താമസിച്ചിരുന്നത് ഹിന്ദി കവി കമലേശ് ശുക്ലയുടെ വീട്ടിലാണ്. കമലേശ് അനന്തമൂർത്തിയുടെ അടുത്ത സുഹൃത്താണ്. ''കൈയിൽ പണമൊന്നുമില്ല. ഒരു നൂറുരൂപയുണ്ടെങ്കിൽ എടുക്കെടോ!'' എന്നു പറയുന്നത്ര അടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നു. ഒരിക്കൽഞാൻ അദ്ദേഹത്തിന്റെ അടുക്കളയിലായിരുന്നപ്പോൾ കുട്ടികൾ ഓടിവന്ന് ആരോ വന്നിട്ടുണ്ട് എന്നു വിളിച്ചു പറഞ്ഞു. ജോർജ്ജ് ഫെർണാണ്ടസ് ഞാൻ ബദ്ധപ്പെട്ട് അങ്ങോട്ടുപോയി. വന്നയാളെ അനന്തമൂർത്തിക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ മകൻ ശരത് മാത്രം ആളെ തിരിച്ചറിഞ്ഞു. വന്നത് ജോർജ്ജ് ഫെർണാണ്ടസ് ആയിരുന്നു. അടിയന്തരാവസ്ഥക്കെതിരെ സജീവമായ പോരാട്ടം നടത്തുന്ന അദ്ദേഹം പ്രവർത്തനങ്ങളിൽ മുഴുകി ഒളിവിൽ കഴിയുകയാണ്. കമലേശിന്റെ ആത്മമിത്രമാണ് അദ്ദേഹം. അനന്തമൂർത്തിയും ജോർജ്ജ് ഫെർണാണ്ടസും കമലേശും ദീർഘനേരം ചർച്ചയിലേർപ്പെട്ടു. സ്വേച്ഛാധികാരത്തിന്റെ ഭരണരീതിയെ എങ്ങനെയാണ് ചെറുക്കുക എന്നതിനെക്കുറിച്ചുള്ള രഹസ്യ ചർച്ചയായിരുന്നു അത്. ഈയടുത്ത കാലത്ത്, എന്നുവെച്ചാൽ അനന്തമൂർത്തിയുടെ നിര്യാണത്തിനുശേഷം കമലേശ് ശുക്ല ബംഗളൂരുവിലെ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം തീരെ മോശമായിരുന്നു. പടികൾ കയറി വരാൻ അദ്ദേഹം ഏറെ ആയാസപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ഏതാനും മാസങ്ങൾക്കകം അദ്ദേഹം മരിച്ചുപോയതായി വാർത്ത വന്നു. സഹൃദയനായ ആ സമത്വവാദിയെ ഓർത്ത് കണ്ണുകൾ ആർദ്രമായി. *** *** **** രാമകൃഷ്ണ ഹെഗ്ഡേ മുഖ്യമന്ത്രിയായിരുന്ന കാലം. അനന്തമൂർത്തിയും ഹെഗ്ഡേയും അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ അനേകം പേർ ഞങ്ങളുടെ വീട്ടിൽ വന്ന് സർക്കാർ വൃത്തങ്ങളിൽ സ്വന്തം കാര്യങ്ങൾ നടന്നുകിട്ടാൻ വേണ്ടി ശുപാർശ ചെയ്യണമെന്ന് നിർബന്ധം ചെലുത്തി. എല്ലാ ദിവസവും നേരം വെളുക്കുമ്പോൾ വീട്ടിനുമുമ്പിൽ ആരെങ്കിലും ഉണ്ടാവും. ഇത്തരമാളുകളെ ആദരിച്ചും ഉപചരിച്ചും എനിക്ക് മതിയായിക്കഴിഞ്ഞിരുന്നു. ''ഇത്തരം വ്യവഹാരങ്ങളൊക്കെ നിങ്ങൾക്കെന്തിനാണ്?'' ഞാൻ പലതവണ ചോദിച്ചു. അതിന് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. ചിലർ ഗിഫ്റ്റുകളും കൊണ്ടുവരുമായിരുന്നു. ''ദയവായി ഇത് തിരികെ കൊണ്ടുപോവുക.'' പാരിതോഷികങ്ങൾ ഞങ്ങൾ അപ്പോൾത്തന്നെ തിരിച്ചയച്ചു. വന്നവരെ നിരാശരാക്കരുതെന്നു കരുതി അനന്തമൂർത്തി ശുപാർശക്കത്ത് എഴുതിക്കൊടുക്കുമായിരുന്നു. പക്ഷെ ആർക്കുംതന്നെ അദ്ദേഹം ഫോൺ ചെയ്തിരുന്നില്ല. ഫോൺചെയ്യണമെന്ന് ആരെങ്കിലും അപേക്ഷിക്കമ്പോൾ അദ്ദേഹം കോപിച്ചു. രാമകൃഷ്ണ ഹെഗ്ഡേ രാമകൃഷ്ണ ഹെഗ്ഡേ എന്നു പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്നൊരു സംഭവം ഓർമ വരികയാണ്. അന്നൊരിക്കൽ കെ ആർ നാഗരാജയും കെ സത്യനാരായണയും അപ്രതീക്ഷിതമായി വീട്ടിൽ വന്നു. ഗോപാലകൃഷ്ണ അഡിഗയുടെ 'സാക്ഷി'യെന്ന സാഹിത്യമാസിക നിന്നുപോയതിനാൽ ആധുനികതയുടെ മുഖപത്രമായി ഒരു പുതിയ പ്രസിദ്ധീകരണം ആരംഭിക്കുവാൻ അവർ അനന്തമൂർത്തിയെ നിർബന്ധിച്ചു. അങ്ങനെയാണ് 'റജുവാതു' ആരംഭിച്ചത്. പത്രം ആരംഭിക്കണമെങ്കിൽ മൂലധനം വേണ്ടെ? അനന്തമൂർത്തി ചിലർക്ക് കത്തെഴുതി പ്രസിദ്ധീകരണം ആരംഭിക്കുന്ന കാര്യം പറഞ്ഞ് പരോക്ഷമായി സഹായം അഭ്യർഥിച്ചു. അക്കൂട്ടത്തിൽ രാമകൃഷ്ണ ഹെഗ്ഡേക്കും എഴുതി. അദ്ദേഹം ഒരു ലക്ഷം രൂപാ കൊടുത്തയച്ചു. പക്ഷെ ഇടനിലക്കാരനായ ഒരു രാഷ്ട്രീയനേതാവ് ആ തുകയിൽ നിന്ന് അൽപ്പം കൈയിൽ വെച്ച് ഒരു തുക അനന്തമൂർത്തിക്ക് എത്തിച്ചുകൊടുത്തു. അനന്തമൂർത്തി കോപിച്ച് ''അതൊന്നും വേണ്ട ഞാൻ ആ തുക മുഴുവനും പത്രത്തിനുവേണ്ടി വിനിയോഗിച്ച്, അവസാനം വിവരങ്ങൾ, ചെലവുകളുടെ കണക്കടക്കം ഹെഗ്ഡേയെ അറിയിക്കാനുള്ളതാണ്...'' എന്നു പറഞ്ഞ് അയാളോട് ബാക്കി തുകയും ചോദിച്ചു വാങ്ങി. കുവെംപുനഗരയിലെ ഞങ്ങളുടെ പുതിയ വീട്ടിൽ പത്രത്തിന്റെ ഓഫീസ് തുറന്നതും അനന്തമൂർത്തിയുടെ വിദ്യാർഥികൾ പത്രാധിപത്യത്തിന്റെ ജോലി ചെയ്യുവാൻ സഹായികളായി വന്നതുമൊക്കെ ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. യുക്തിവാദിയുടെ ഭാര്യയാവുകയെന്നാൽ വളരെ കഷ്ടമാണ്. ഒരിക്കൽ അനന്തമൂർത്തി പുറപ്പെടുവിച്ച പ്രസ്താവന സംവരണത്തിന് എതിരാണെന്നു പറഞ്ഞ് പ്രതിഷേധങ്ങൾ നടന്ന് ഗംഗോത്രിയിലെ അദ്ദേഹത്തിന്റെ ഓഫീസിലെ ഉപകരണങ്ങൾക്കും മറ്റും തീവെച്ചിരുന്നു. തന്റെ വാക്കുകളുടെ അർഥം എന്തായിരുന്നുവെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടർന്നു. അപ്പോൾ ഞാൻ ഏതുതരം പ്രതിസന്ധിയിലാണ് ജീവിച്ചിരുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അനന്തമൂർത്തി വീട്ടിലെത്തിയാൽ ആരോടെങ്കിലും ഫോണിൽ സംസാരിച്ചുകൊണ്ടരിക്കും. 1980ലെ ഗോകാക് പ്രക്ഷോഭത്തിന്റെ സന്ദർഭത്തിലും അനന്തമൂർത്തിയുടെ പ്രസ്താവന വിവാദത്തിന് കാരണമായി. ഭീഷണിപ്പെടുത്തുന്ന വിളികൾ വന്നു. ഞങ്ങളുടെ വീടിനു ചുറ്റിലും പൊലീസ് കാവൽ ഏർപ്പെടുത്തപ്പെട്ടു. എനിക്കാണെങ്കിൽ ദിവസവും രാവിലെ എഴുന്നേറ്റ് പൊലീസുകാരുടെ മുഖം കണ്ട് മതിയായി. എന്തോ തെറ്റുചെയ്തവരെപ്പോലെ അരക്ഷിതരായി ജീവിക്കേണ്ടി വരുന്നുവല്ലോ എന്നാലോചിച്ച് വല്ലാത്ത നീരസം തോന്നി. കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുമ്പോൾ എനിക്ക് ഭയമായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും തിരികെ വന്നു കയറുമ്പോഴും പൊലീസിന്റെ കണ്ണുകൾ ഞങ്ങളിൽ സൂക്ഷ്മമായി പതിയുന്നണ്ടായിരുന്നു. വീടിന് പൊലീസ് സംരക്ഷണം നൽകിയ മറ്റൊരു സംഭവം അടുത്തകാലത്തുണ്ടായി. അദ്ദേഹം മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധമുണ്ടായതോടെ ബംഗളൂരുവിലെ ഞങ്ങളുടെ വീടിനു മുമ്പിൽ പൊലീസ് വാൻ നിൽക്കുന്ന അവസ്ഥയുണ്ടായി. ഇപ്പോൾ അനന്തമൂർത്തിയുണ്ടായിരുന്നെങ്കിൽ എത്രയധികം ഉൽകണ്ഠയും സമ്മർദവും അനുഭവിക്കേണ്ടിവരുമായിരുന്നോ എന്തോ!.(തുടരും) (ദേശാഭിമാനി വാരികയിൽ നിന്ന്)

ദേശാഭിമാനി 11 Oct 2023 11:51 am

‘പ്രിയപ്പെട്ട കൗസല്യ അമ്മൂമ്മയ്ക്ക്‌...’, വിശേഷമറിയാൻ കുരുന്നുകൾ

കോലഞ്ചേരി പ്രിയപ്പെട്ട കൗസല്യ അമ്മൂമ്മ, വിശേഷങ്ങൾ എന്തൊക്കെയാണ്...' വേറിട്ട സ്നേഹബന്ധത്തിന്റെ അടയാളപ്പെടുത്തലായി ഈ കത്തെഴുത്ത്. ദിവസേന ബസിൽ യാത്ര ചെയ്യുമ്പോൾ കൈവീശി യാത്രയാക്കിയിരുന്ന എൺപതുകാരി കൗസല്യക്ക് വലമ്പൂർ യുപി സ്കൂൾ കുട്ടികളാണ് കത്തെഴുതിയത്. സ്കൂളിലേക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടിയ അമ്മൂമ്മയുമായി ആഷ്ന, ദിയ, അഭിരാമി, അനുശ്രീ, ദേവനന്ദ എന്നിവർ കത്തിലൂടെ വിശേഷം പങ്കുവച്ചു. കൗസല്യ തിരിച്ചും കത്തെഴുതിയിരുന്നു. ബസിൽ രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്നതിനിടെയുള്ള കൈവീശലാണ് ഇവരുടെ ചങ്ങാത്തത്തിലെത്തിയത്. പിന്നീട് കത്തുകൾ കൈമാറി. എഴുതാൻ വശമില്ലാത്തതിനാൽ തൊട്ടടുത്ത വീട്ടിലെ അംഗങ്ങളുടെ സഹായത്താലാണ് കൗസല്യ മറുപടി അയച്ചിരുന്നത്. ലോക തപാൽദിനത്തിൽ വിദ്യാർഥിനികൾ അമ്മൂമ്മയുടെ വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവച്ചു. കൗസല്യ വീട്ടിൽ തനിയെയാണ് താമസം. തികച്ചും വേറിട്ട ഈ സ്നേഹബന്ധം അറിഞ്ഞ പ്രധാനാധ്യാപകൻ ടി പി പത്രോസ്, അധ്യാപകരായ ടി പി സഹറുബാൻ, എസ് ശ്യാംലി എന്നിവർ നേരിൽ കണ്ട് സംസാരിക്കാൻ അവസരം ഒരുക്കുകയായിരുന്നു.

ദേശാഭിമാനി 11 Oct 2023 1:49 am

ഗൂഢാലോചന പൊളിഞ്ഞു ; മാധ്യമങ്ങളുടെ കാപട്യവും

സംസ്ഥാന സർക്കാരിനെ അവഹേളിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കാനുള്ള ഒരു ഗൂഢാലോചനകൂടി ദയനീയമായി പരാജയപ്പെട്ടു. ആയുഷ് മിഷൻ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തെന്ന ഞെട്ടിക്കുന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് ആരോപണം ഉന്നയിച്ചയാൾതന്നെ സമ്മതിച്ചെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇനി ഈ ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളികളാണെന്ന വിവരമാണ് പുറത്തുവരാനുള്ളത്. ഗൂഢാലോചനക്കാരെല്ലാം കുടുങ്ങുമെന്നാണ് അന്വേഷണ പുരോഗതി നൽകുന്ന സൂചന. തട്ടിപ്പു നടത്തുന്ന റാക്കറ്റും അതൊക്കെ സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്ന് വരുത്തിത്തീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമവുമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നു. ഹരിദാസൻ എന്ന റിട്ട. സ്കൂൾ മാസ്റ്ററുടെ നിഷ്കളങ്കമായ വെളിപ്പെടുത്തലാണെന്ന മട്ടിലാണ് സംഭവം അവതരിപ്പിച്ചത്. പുതുതായി തുടങ്ങിയ വാർത്താചാനൽ അന്വേഷണാത്മക റിപ്പോർട്ട് എന്ന പേരിൽ ആരോഗ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് വാർത്ത പുറത്തുവിട്ടത്. അത് മറ്റെല്ലാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. ഒന്നിലധികം ദിവസം ചാനലുകളിൽ അന്തിച്ചർച്ചയ്ക്കും പ്രധാന പത്രങ്ങളുടെ മുൻപേജ് വാർത്തകൾക്കും വിഷയമായ സംഭവം വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചർച്ചയുമില്ല; മുൻപേജ് വാർത്തയുമില്ല. മാധ്യമങ്ങളുടെ കാപട്യംകൂടിയാണ് ഇതിലൂടെ പുറത്താകുന്നത്. ഏത് വിധത്തിലൂടെയും സംസ്ഥാന സർക്കാരിനെ അവഹേളിക്കാനുള്ള അജൻഡയുമായാണ് മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധവികാരം ഉൽപ്പാദിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇക്കൂട്ടർ നടത്തുന്നത്. അതിനായി കഥകൾ മെനയുകയാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉന്നയിച്ച ആരോപണം വ്യക്തമായ ഗൂഢാലോചനയാണ്. അതിനായി അവർ തെരഞ്ഞെടുത്ത സമയവും വളരെ പ്രസക്തമാണ്. കേരളത്തിൽ നിപായെന്ന മഹാമാരിയെ വീണ്ടും പിടിച്ചുകെട്ടിയ മഹത്തായ നേട്ടം കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ച സമയത്താണ് മന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കി അഴിമതി ആരോപണ കഥകളുമായി മാധ്യമങ്ങൾ രംഗത്തുവന്നത്. അത് ഏറ്റുപിടിച്ച് പ്രതിപക്ഷവും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ലോക രാജ്യങ്ങളും കേരളത്തിന്റെ മികവിനെ പ്രശംസിക്കുമ്പോഴാണ് ആരോഗ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കാനും കേരളത്തിന്റെ നേട്ടത്തെ ജനങ്ങൾക്കിടയിൽനിന്ന് മറച്ചുവയ്ക്കാനുമുള്ള ബോധപൂർവമായ ശ്രമം നടന്നത്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളൊന്നും ജനങ്ങൾക്കിടയിൽ എത്താതിരിക്കാൻ വിവാദങ്ങളും വ്യാജ ആരോപണങ്ങളും സൃഷ്ടിച്ച് പുകമറ സൃഷ്ടിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. സർക്കാരിനെയും അതിനു നേതൃത്വം നൽകുന്ന പാർടിയെയും കരിവാരിതേയ്ക്കാൻ ഏത് ഹീനമാർഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഇപ്പോഴത്തെ കോഴ ആരോപണം. ഒരു സംശയവുമില്ലാതെയാണ് ഹരിദാസൻ ആദ്യം, മന്ത്രിയുടെ പേഴ്ണൽ സ്റ്റാഫ് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നേരിട്ട് നൽകിയെന്ന് പറഞ്ഞത്. അത് സെക്രട്ടറിയറ്റിൽ മന്ത്രിയുടെ ഓഫീസ് പരിസരത്തുവച്ചാണെന്നും കൊടുത്ത തീയതി അടക്കം കൃത്യമായി പറഞ്ഞു. പറഞ്ഞ ഹരിദാസനോ വാർത്ത കൊടുത്ത ചാനലിനോ അതിൽ സംശയമേ ഉണ്ടായില്ല. പിന്നീട് മന്ത്രിയുടെ അറിവോടെയാണെന്നും പണം വാങ്ങിയയാൾ മന്ത്രിയുടെ ബന്ധുവാണെന്നുവരെ മാധ്യമങ്ങൾ പറഞ്ഞു. എന്നാൽ, പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ഹരിദാസൻ പറഞ്ഞതെല്ലാം കളവാണെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നുവെന്നും വ്യക്തമായി. തട്ടിപ്പു കേസുകളിൽ പ്രതിയായ ഹരിദാസനെ ഉപയോഗിച്ച് ഇത്തരം ആരോപണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും അത് ഒരു ചാനലിന്റെ അന്വേഷണാത്മക റിപ്പോർട്ട് ആയതെങ്ങനെയെന്നുമൊക്കെ പുറത്തുവരേണ്ടുന്ന വിവരങ്ങളാണ്. വലിയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന് പകൽപോലെ വ്യക്തം. ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് പിആർ ഏജൻസിയിൽ അഭയംതേടിയ കാലത്ത് ഇനിയും ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. കെപിസിസിയുടെ ഉന്നതാധികാരി സമിതി യോഗംപോലും കോർപറേറ്റ് പിആർ ഏജൻസി നിയന്ത്രിക്കുമ്പോൾ മലയാളികൾ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ പലതും കാണേണ്ടിവരും.

ദേശാഭിമാനി 11 Oct 2023 1:00 am

ലോകം പെൺകുഞ്ഞുങ്ങളോട്‌ ചെയ്യുന്നത്‌

എല്ലാ വർഷവും ഒക്ടോബർ പതിനൊന്നിനാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലികദിനം ആചരിക്കുന്നത്. 2012 ഒക്ടോബർ പതിനൊന്നിനാണ് ആദ്യമായി ബാലികദിനം ആചരിച്ചത്. ലോകമെമ്പാടുമുള്ള പെൺകുട്ടികളെ ശാക്തീകരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് അന്താരാഷ്ട്ര ബാലികദിനം ആചരിക്കുന്നത്. ‘ഇൻവെസ്റ്റ് ദ ഗേൾസ് റൈറ്റ്സ്, ഔർ ലീഡർഷിപ്, ഔർ വെൽബീയിങ്’ എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ ബാലിക ദിനത്തിലെ പ്രമേയം. സർക്കാർ നയങ്ങളിലും ബിസിനസ് രംഗത്തും ഗവേഷണമേഖലകളിലും മറ്റെല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾ സജീവമായി സ്വാധീനം ചെലുത്തുന്ന ഒരു ലോകത്തെ വാർത്തെടുക്കാനാണ് ഈ പ്രമേയം ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ, ഈ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന കാലത്തും പെൺകുട്ടികൾക്ക് ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. ഇസ്രയേൽ–- പലസ്തീൻ സംഘർഷത്തിൽ ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നമ്മെ വേദനിപ്പിക്കുന്നു. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ നിരവധി മനുഷ്യരാണ് മരിച്ചു വീണുകൊണ്ടിരിക്കുന്നത്. ഈ യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കുട്ടികളാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും കളിച്ചും ചിരിച്ചും ജീവിക്കേണ്ട കുഞ്ഞുങ്ങൾ ഉറങ്ങാൻപോലും കഴിയാതെ, ഷെല്ലാക്രമണത്തിൽനിന്നും ഗ്രനേഡുകളിൽനിന്നും രക്ഷപ്പെടാൻ പരിഭ്രാന്തരായി ഓടുകയാണ്. യുദ്ധങ്ങളിൽ, ചെറിയ പ്രായത്തിൽത്തന്നെ സ്വന്തം ജീവൻ നഷ്ടപ്പെടുന്നവരെത്ര. ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായി മാറുന്നവരെത്ര. ഇത്തരത്തിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങൾപോലും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുകയാണ്. യുദ്ധവും സംഘർഷവും മതതീവ്രവാദവും വംശീയതയുമെല്ലാം ഇരകളാക്കുന്നത് കുഞ്ഞുങ്ങളെയാണ്. ആക്രമിക്കപ്പെട്ടും വേട്ടയാടൽ നേരിട്ടും അഭയംതേടി അലഞ്ഞും എത്ര യാതനാപർവങ്ങളാണ് ലോകമെങ്ങും പെൺകുഞ്ഞുങ്ങൾ അനുഭവിക്കുന്നത്. അതിന് ഗാസയെന്നോ അഫ്ഗാനിസ്ഥാനെന്നോ മണിപ്പുരെന്നോ ഭേദമില്ല. പെൺ ഭ്രൂണഹത്യ ഉൾപ്പെടെ പെൺകുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് നാലാം സ്ഥാനമാണ്. രാജ്യത്തെ നവജാതശിശു മരണനിരക്ക് കൂടുതലാണെന്നും അതിൽ പെൺകുഞ്ഞുങ്ങളാണ് ഏറ്റവും കൂടുതൽ മരണപ്പെടുന്നതെന്നും യുണിസെഫ് ചൂണ്ടിക്കാണിക്കുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കിലും പെൺകുട്ടികളാണ് മുന്നിൽ. ഈ രീതിയിൽ ജനനത്തിനു മുന്നേതന്നെ പെൺകുട്ടികൾക്കു നേരെയുള്ള അക്രമങ്ങൾ തുടങ്ങുകയാണ്. ജനനത്തിന് ശേഷമാണെങ്കിലും പ്രായഭേദമന്യേ സ്ത്രീകളും പെൺകുട്ടികളും ആക്രമിക്കപ്പെടുന്നതോടൊപ്പം അവരെ രണ്ടാം തരക്കാരായിമാത്രം കാണുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന ക്യാമ്പയിൻ കടലാസിൽ ഒതുങ്ങുന്നുവെന്ന് മാത്രമല്ല, അതിനായുള്ള തുകയുടെ 80 ശതമാനവും സർക്കാരിന്റെ പരസ്യ പ്രചാരണത്തിനായി മാറ്റി ഉപയോഗിച്ച വാർത്തയും പുറത്തു വരികയുണ്ടായി. പെൺകുട്ടിയുടെ പഠനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മാറ്റിവച്ച തുക മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ രാജ്യം ഭരിക്കുന്ന സർക്കാരിന് പെൺകുട്ടികളോടും അതുവഴി രാജ്യത്തിനോടുമുള്ള പ്രതിബദ്ധത എങ്ങനെയെന്ന് മനസ്സിലാക്കാൻ സാധിക്കും. അഞ്ചു മാസത്തിനു മേലെയായി നീണ്ടുനിൽക്കുന്ന മണിപ്പുർ കലാപത്തിൽ ഏറ്റവും കുറഞ്ഞത് 180 പേരിനടുത്ത് കൊല്ലപ്പെടുകയും 1100നു മേലെ ആളുകൾ ആക്രമണത്തിനിരയായിട്ടുമുണ്ട്. എത്രയോ കുട്ടികളാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്. രണ്ടു സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് നഗ്നരായി തെരുവീഥികളിലൂടെ നടത്തിച്ച രാജ്യത്തിൽ എന്ത് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ആണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇന്ത്യ ടൈംസ് റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യയിൽ രണ്ടാമത്തെ വലിയ സംഘടിത കുറ്റകൃത്യമായി മനുഷ്യക്കടത്തിനെ കാണുന്നു. അതിലും കൂടുതൽ ഇരയാക്കപ്പെടുന്നവർ പെൺകുട്ടികളാണ്. വിദ്യാലയങ്ങളിൽനിന്നുള്ള പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ എണ്ണവും ഇന്ത്യയിൽ കുറവല്ല. ബാല വിവാഹങ്ങൾ ഇതിനൊരു കാരണമാണ്. ലോകത്തിലെ ബാലവിവാഹങ്ങളിൽ നാലിലൊന്ന് നടക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ, ശൈശവ വിവാഹം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം (0.0 ശതമാനം) ആണെന്ന കേന്ദ്ര സർവേയുടെ ഭാഗമായി വന്ന കണക്കുകൾ പ്രതീക്ഷയുണർത്തുന്നതാണ്. ലിംഗവിവേചനങ്ങളും പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങളും ഇല്ലാത്ത സമൂഹം പടുത്തുയർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിഭാവനം ചെയ്യുന്ന പരിപാടികളുടെ ഭാഗമായാണ് ശിശുമരണ നിരക്കിലും വിദ്യാലയങ്ങളിലെ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്കിലും ശൈശവ വിവാഹ സൂചികയിലും കേരളത്തിന്റെ പേര് ഇല്ലാത്തത്. ഇതേ കാലത്തുതന്നെയാണ് ഒരു ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘം കുട്ടികളുടെ രംഗത്ത്, പെൺകുട്ടികളുടെ സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 14 ജില്ലയിലായി 208 ഏരിയക്കു കീഴിൽ 5,93,267 ആൺകുട്ടികളും 5,67,295 പെൺകുട്ടികളും ബാലസംഘത്തിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. യൂണിറ്റ് തലംമുതൽ സംസ്ഥാനതലംവരെ ഭാരവാഹികളായി പെൺകുട്ടിയും ആൺകുട്ടിയും വരണമെന്ന തീരുമാനം പ്രാവർത്തികമാക്കിയ സംഘടനയാണ് ബാലസംഘം. ചിലയിടങ്ങളിൽ രണ്ടു ഭാരവാഹികളും പെൺകുട്ടികളാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചുനിന്ന് മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോഴാണ് ബാലസംഘം ലക്ഷ്യംവയ്ക്കുന്ന സമത്വ സുന്ദര നവലോകം പടുത്തുയർത്താനാകുക. ആ ലക്ഷ്യത്തിലേക്കുള്ള പ്രതീക്ഷയുടെ കിരണങ്ങളാണ് മലാലയും ഗ്രെറ്റ തുൺബെർഗും ഇന്ത്യൻ ഗ്രെറ്റ എന്നറിയപ്പെടുന്ന ത്രിപുരയിലെ ലിസിയുമൊക്കെ. ‘നിങ്ങളുടെ പാഴ്വാക്കുകൾ കേട്ടിരിക്കാൻ ഞങ്ങൾക്ക് നേരമില്ല, ഞങ്ങൾ ഭാവിയിലേക്ക് മാർച്ച് ചെയ്യുക’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കളുടെ മുഖത്തുനോക്കി പറഞ്ഞത് തമിഴ്നാട്ടുകാരി വിനിഷയാണ്. ഇവരെല്ലാം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും മുദ്രാവാക്യങ്ങളും പെൺകുട്ടികളുടെ അവകാശസംരക്ഷണ പോരാട്ടങ്ങൾക്ക് കരുത്തേകുക മാത്രമല്ല, സമത്വത്തിന്റെ പുതുലോകം സൃഷ്ടിക്കാനുള്ള അടിത്തറകൂടി പാകിക്കൊണ്ടിരിക്കുകയാണ്. (ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖിക)

ദേശാഭിമാനി 11 Oct 2023 1:00 am

തൊട്ടറിയാം ഈ മാറ്റം - വ്യവസായമന്ത്രി പി രാജീവ്‌ എഴുതുന്നു

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കയർ, കശുവണ്ടി, നെയ്ത്ത് അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ലക്ഷക്കണക്കിനാളുകൾ പ്രവർത്തിക്കുന്ന കയർ, കൈത്തറി, കശുവണ്ടി, ഈറ്റ രംഗത്ത് സർക്കാർ തുടർച്ചയായി നൽകിയ പിന്തുണയാണ് പൂർണ തകർച്ചയിൽനിന്ന് പിടിച്ചു നിർത്തിയത്. സാമ്പത്തിക പിന്തുണകൊണ്ടുള്ള താൽക്കാലികാശ്വാസത്തിന് അപ്പുറത്ത് അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കയർ, കൈത്തറി, കശുവണ്ടി മേഖലകളെ സംബന്ധിച്ച് ശാസ്ത്രീയമായി പഠിച്ച് പരിഹാരം നിർദേശിക്കാനായി പ്രത്യേകം കമീഷനുകളെ നിയോഗിച്ചു. രാജ്യത്തെതന്നെ പ്രമുഖ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ നിയോഗിച്ച സമിതി ഈ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പോകുകയാണ്. കയർ, കശുവണ്ടി മേഖലകളിൽ നിയോഗിച്ച വിദഗ്ധസമിതികൾ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇവയിലെ ശുപാർശകളെ അടിസ്ഥാനപ്പെടുത്തി പരമ്പരാഗതമേഖലയിൽ ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും നടപ്പാക്കുന്നതിനുള്ള ശ്രമം നടത്തുകയാണ് സർക്കാർ. ഇതിലൂടെ പരമ്പരാഗതമേഖലയിൽ സുസ്ഥിരമായ വികാസം സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫലപ്രദമായ കർമപദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ രണ്ടാം പുനഃസംഘടനയാണ് കയർമേഖലയ്ക്ക് താൽക്കാലികാശ്വാസമായത്. പക്ഷേ, സംഭരിച്ച് ഗോഡൗണിൽ സൂക്ഷിച്ച ചകിരിയും കയറും കയറുൽപ്പന്നങ്ങളും വിറ്റഴിക്കാൻ കഴിയാതിരുന്നതോടെ കയർഫെഡും കയർ കോർപറേഷനും പ്രതിസന്ധിയിലായി. കൂടുതൽ ഗോഡൗണുകൾ വാടകയ്ക്ക് എടുത്ത്, ഉണ്ടാക്കുന്ന കയറെല്ലാം സംഭരിക്കുകയെന്ന അശാസ്ത്രീയ സമീപനം പ്രതിസന്ധിയുടെ ആഴം കൂട്ടി. വിപണിയിലെ മാറ്റങ്ങളും ഉപയോക്താക്കളുടെ പുതിയ അഭിരുചികളും ഉൾക്കൊണ്ട് വൈവിധ്യവൽക്കരണം നടപ്പാക്കാൻ സാധിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഈ ഘട്ടത്തെ മറികടക്കുന്നതിനും സംഭരിച്ചു കൂട്ടിയ കയർ വിറ്റഴിക്കുന്നതിനുമായി സർക്കാർ തയ്യാറാക്കിയ കർമപദ്ധതി ഫലപ്രദമായി നടപ്പാക്കുകയാണ് ഇപ്പോൾ. കയറ്റുമതിക്കാരും ചെറുകിട ഉൽപ്പാദകരും സൊസൈറ്റികളും തൊഴിലാളി യൂണിയനുകളുമായി പലതവണ ചർച്ച നടത്തി. ഇതോടെ ഏഴു ഗോഡൗണിലെ കയറും ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ സാധിച്ചു. ഉദ്യോഗസ്ഥർ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശിച്ച് കയർ ഭൂവസ്ത്രത്തിന്റെ വിപണി വിപുലപ്പെടുത്തി. ഇതിന്റെകൂടി ഫലമായി 2022–-23ൽ 64 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം തദ്ദേശസ്ഥാപനങ്ങൾക്ക് വിതരണം ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കായി ആലപ്പുഴയിൽ ശിൽപ്പശാല സംഘടിപ്പിച്ചതും ഫലം കണ്ടു. ഒഡിഷയിലെ ഖനികൾക്ക് കയർ ഭൂവസ്ത്രം ലഭ്യമാക്കാനുള്ള ഓർഡർ നേടിയെടുക്കാൻ കേരളത്തിന് സാധിച്ചു. ആഗോള വിപണി ലക്ഷ്യമിട്ട് പുതുതലമുറ ആഗ്രഹിക്കുന്ന ഡിസൈനുകളിൽ ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ പരിശീലനവും നാഷണൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സംഘടിപ്പിച്ചുവരികയാണ്. ഇത്തരത്തിൽ 500 തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി ഫണ്ട് അനുവദിച്ചു. എല്ലാ കയർ സംഘങ്ങൾക്കും പ്രവർത്തന മൂലധനം നൽകിയതിനൊപ്പം ചെറുകിട ഉൽപ്പാദകർക്കും സംസ്ഥാന സർക്കാർ പ്രവർത്തനമൂലധനം അനുവദിച്ചു. ഇതിനായി 2023–-24ൽ 5.36 കോടി രൂപ അനുവദിച്ചു. കൂടാതെ, കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് സൊസൈറ്റികൾക്കുമാത്രം അധിക സഹായമായി 16 ലക്ഷം രൂപയും അനുവദിച്ചു. കയർമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഇടക്കാലത്ത് നിലച്ചുപോയ മാനേജീരിയൽ സബ്സിഡി പുനഃസ്ഥാപിച്ചത്. തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ടിങ് സ്കീമിന്റെ ഫണ്ടും ഓണത്തിനു മുമ്പ് അനുവദിച്ചു. ഓണക്കാലത്ത് കയർമേഖലയിൽ 45.05 കോടിയാണ് അനുവദിച്ചത്. ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം സംസ്ഥാന സർക്കാർ കയർമേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങൾ വിജയതീരമടുക്കുമെന്നു തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ന് കയർ ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് വിപുലപ്പെടുത്തുന്നതിന് ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോം ഉൾപ്പെടെ ഉപയോഗിച്ചുവരികയാണ്. ആധുനികവൽക്കരണം സാധ്യമായതിലൂടെ ഗുണമേന്മയുള്ള ചകിരിയും കയറും കയറുൽപ്പന്നങ്ങളും ചെലവ് കുറച്ച് ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു. കൂടാതെ, കയർമേഖലയെ മത്സരക്ഷമവും ലാഭകരവുമാക്കാനും തൊഴിലാളിക്ക് ന്യായമായ കൂലി ഉറപ്പുവരുത്താനും ഇപ്പോൾ സ്വീകരിച്ച നടപടികൾക്കും നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഉൽപ്പാദനക്ഷമത വർധിപ്പിച്ച് വ്യവസായത്തെ ശക്തിപ്പെടുത്താനും തെറ്റായ രീതികൾ അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ട്രേഡ് യൂണിയനുകളും വ്യവസായികളും നൽകുന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്. ഒരു കാലത്ത് കയറ്റുമതി ഉൾപ്പെടെയുള്ള മേഖലയിൽ മുൻനിരയിൽ നിന്നിരുന്ന കശുവണ്ടി വ്യവസായം അസംസ്കൃത വസ്തുവായ തോട്ടണ്ടിയുടെ ലഭ്യതക്കുറവ്, വർധിച്ച ഉൽപ്പാദനച്ചെലവ്, കാലോചിതമായ ആധുനികവൽക്കരണത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാൽ പ്രതിസന്ധി നേരിടുകയായിരുന്നു. ഇത് മറികടക്കുന്നതിൽ ശക്തമായ ചുവടുവയ്പിനാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കശുവണ്ടിമേഖല സാക്ഷ്യംവഹിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബാങ്കുകളുമായി തുടർച്ചയായി നടത്തിയ ചർച്ചകളുടെ ഫലമായി പ്രത്യേക സ്കീം അംഗീകരിച്ചു. 2021 മാർച്ച് 31 വരെ കിട്ടാക്കടമായ കശുവണ്ടി വ്യവസായികളുടെ പലിശയും പിഴപ്പലിശയും പൂർണമായും എഴുതിത്തള്ളാൻ ബാങ്കുകൾ സമ്മതിച്ചു. രണ്ടു കോടി രൂപവരെയുള്ള വായ്പകൾക്ക് 50 ശതമാനവും അതിനു മുകളിലുള്ള വായ്പകൾക്ക് 60 ശതമാനവുംമാത്രം തിരിച്ചടച്ചാൽ മതിയെന്നും ധാരണയായി. ഫലത്തിൽ പത്തുകോടി വായ്പ എടുത്ത് കിട്ടാക്കടമായ ആളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളി ആറുകോടി രൂപമാത്രം തിരിച്ചടച്ചാൽ മതിയാകും. ഈ മേഖലയിൽ വലിയ ആശ്വാസമാണ് ഈ തീരുമാനം സൃഷ്ടിച്ചത്. നിലവിലുള്ള സ്വകാര്യ വ്യവസായങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക സ്കീം സർക്കാർ ആവിഷ്കരിച്ചു. സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളുടെ സ്ഥാപനയുടമയുടെ വിഹിതത്തിന്റെ പ്രധാന ഭാഗം സർക്കാർ നൽകുകയാണ്. ഇതിനായി 20 കോടി രൂപയാണ് മാറ്റിവച്ചത്. ഷെല്ലിങ് മേഖലയിലെ ആധുനികവൽക്കരണത്തിനും (90 ശതമാനവും സ്ത്രീ തൊഴിലാളികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ) സ്ത്രീസൗഹൃദ തൊഴിലിടം ശക്തിപ്പെടുത്തുന്നതിനുമായി അഞ്ചുകോടി രൂപ വീതം അനുവദിച്ചു. സ്വകാര്യ ഫാക്ടറികളുടെ പ്രവർത്തന മൂലധന വായ്പയുടെ പലിശയുടെ അമ്പതു ശതമാനം പരമാവധി പത്തുലക്ഷം രൂപവരെ സർക്കാർ നൽകുന്നതിനും തയ്യാറായി. കശുവണ്ടി മേഖലയുടെ ഉന്നമനത്തിന് ആധുനികവൽക്കരണം അനിവാര്യമാണ്. ആധുനികവൽക്കരണത്തിലൂടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി ക്യാപ്പിറ്റൽ സബ്സിഡിയായി 40 ലക്ഷം രൂപവരെ നൽകും. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി കോർപറേഷനിലും കാപ്പെക്സിലും തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ സാമ്പത്തിക പിന്തുണയും സർക്കാർ നൽകുന്നു. ചരിത്രത്തിലാദ്യമായി കശുവണ്ടി കോർപറേഷനിൽ വിരമിച്ച ദിവസംതന്നെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാൻ സാധിച്ചത് സമാനതകളില്ലാത്ത നേട്ടമായി. കൈത്തറിമേഖലയിൽ മുന്നേറ്റം കൈത്തറിമേഖലയിൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മുന്നേറ്റമുണ്ടാക്കാൻ സാധിച്ച വർഷങ്ങളാണ് കടന്നുപോയത്. എങ്കിലും പുതുതലമുറയിലേക്ക് കടന്നെത്താൻ കഴിയുന്നില്ലെന്ന പോരായ്മ നിലനിൽക്കുകയാണ്. ഇത് മറികടക്കുന്നതിനും പുതിയ വിപണന സാധ്യതകൾ കണ്ടെത്താൻ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനുമായി സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ നടപ്പാക്കിയ സ്കൂൾ യൂണിഫോം പദ്ധതി കൈത്തറിമേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്. അതോടൊപ്പം കൈത്തറി ഷർട്ടുകളും ചുരിദാറുകളും ഹാൻടെക്സും ഹാൻവീവും വിപണിയിലിറക്കി. മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പുതിയ കാലത്തിന് ചേരുന്ന കൈത്തറി വസ്ത്രങ്ങൾ ഉൽപ്പാദിപ്പിക്കാനും ആരംഭിച്ചു. ‘ക' എന്ന കേരള ബ്രാൻഡ് കൈത്തറിക്കായി ആരംഭിച്ചതും ചേന്ദമംഗലം കൈത്തറി ഗ്രാമംപദ്ധതി നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതും ഈ സർക്കാരിന്റെ കാലത്താണ്. ‘ഖാദി പഴയ ഖാദിയല്ല’ എന്ന പദ്ധതി ആ മേഖലയിലും വൈവിധ്യവൽക്കരണം സാധ്യമാക്കുകയാണ്. ഡോക്ടർമാരുടെ യൂണിഫോമും മറ്റും തയ്യാറാക്കി വിപണിയിലെത്തിച്ചു. സർക്കാർ, പൊതുമേഖല ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം കൈത്തറിയോ ഖാദിയോ ധരിക്കണമെന്ന പൊതുനിർദേശം സർക്കാർ ഉത്തരവായിറക്കിയതും നല്ല പ്രതികരണമുണ്ടാക്കി. മറ്റൊരു പ്രധാന പരമ്പരാഗത മേഖലയായ കരകൗശലരംഗത്തും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. വിദഗ്ധതൊഴിലാളികൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിന് ജനറൽ വിഭാഗത്തിന് നൽകിവരുന്ന തുക മൂന്നു ലക്ഷം രൂപയായും എസ്സി, എസ്ടി വിഭാഗങ്ങൾക്ക് 4.5 ലക്ഷം രൂപയായും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പ്രവർത്തന മൂലധനം പൊതുവിഭാഗത്തിന് അഞ്ചുലക്ഷം രൂപയായും എസ്സി, എസ്ടി വിഭാഗത്തിന് 7.50 ലക്ഷം രൂപയായും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകുന്നു. ബാംബൂ കോർപറേഷൻ അകപ്പെട്ടിരുന്ന പ്രതിസന്ധിയിലും സർക്കാർ കൈത്താങ്ങ് നൽകി ഉയർത്തിക്കൊണ്ടുവരികയാണ്. പ്രത്യേക സാമ്പത്തിക സഹായം നൽകിയാണ് സർക്കാർ ഈ മേഖലയ്ക്ക് പുതുജീവൻ നൽകിയത്. ജീവനക്കാരായ ഈറ്റ, പനമ്പ് തൊഴിലാളികൾക്കും കൂലി കുടിശ്ശികയുടെ ഒരു ഭാഗം നൽകാൻ സാധിച്ചു. രാജ്യത്തെമ്പാടും പരമ്പരാഗതമേഖല പ്രതിസന്ധി നേരിടുമ്പോഴാണ് കേരളം പരമ്പരാഗത വ്യവസായമേഖലയെ ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ച് സംരക്ഷിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. ആധുനികവൽക്കരണത്തിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും പരമ്പരാഗതമേഖലയെ പുനരുജ്ജീവിപ്പിച്ച് സ്വകാര്യമേഖലയോട് മത്സരക്ഷമമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമ്പരാഗതമേഖല ലാഭകരമാക്കി മാറ്റാൻ സാധിച്ചാൽ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ശമ്പളം ഉറപ്പുവരുത്താനും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പരമ്പരാഗതമേഖലയ്ക്കുകൂടി സ്വന്തമായൊരു ഇടമാക്കി മാറ്റാനും സാധിക്കും. അതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. മാറ്റം സാധ്യവുമാണ്.

ദേശാഭിമാനി 11 Oct 2023 1:00 am

ഭൂതകാല നേരുകളുടെ ബിനാലെ- എൻ രാജന്റെ 'ഉദയ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് ' എന്ന കഥാസമാഹാരത്തെ കുറിച്ച്...

ഗ്രാമീണത കഥയിലേക്ക് വന്നുചേരുകയല്ല, കഥ തന്നെ ഗ്രാമീണ വശ്യതയാർന്ന ഒരനുഭവമായിത്തീരുകയാണ്. നഗരങ്ങളാവാൻ മത്സരിക്കുന്ന സമൂഹങ്ങളിൽ എന്നും ഈ കഥകൾക്ക് പ്രസക്തിയുണ്ട്. പിന്നിട്ട ജീവിതം എല്ലാവർക്കും ഒരു കഥയായി മാത്രമേ ഓർത്തെടുക്കാനാവൂ. അത്തരം ഹൃദ്യമായ കഥകളുടെ സമാഹാരമാണിത് . പേരുകേൾക്കുമ്പോൾ തന്നെ എന്നോ മറന്നിട്ടു പോയ സ്വന്തം ഗ്രാമത്തിലെ നാട്ടുമൈതാനത്തെക്കുറിച്ചുള്ള ഓർമകൾ ഇരമ്പിക്കയറി വരുന്നതുപോലെ സുഖമുള്ള വായന സാധ്യമാക്കുന്നുണ്ട്; എൻ രാജന്റെ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. ഓർമയുടെ മ്യൂസിയത്തിൽനിന്ന് പെറുക്കിയെടുത്ത് പ്രതിഷ്ഠാപിച്ചെന്ന് കവി പി എൻ ഗോപീകൃഷ്ണൻ അവതാരികയിൽ വിശേഷിപ്പിച്ച ഈ കഥകളെ ഭൂതകാലത്തിന്റെ നേരുകളുടെയും സങ്കടങ്ങളുടെയും ബിനാലെ എന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടം. ഗ്രാമീണത കഥയിലേക്ക് വന്നുചേരുകയല്ല, കഥ തന്നെ ഗ്രാമീണവശ്യതയാർന്ന ഒരനുഭവമായിത്തീരുകയാണിവിടെ. കഥയും ഓർമയും രണ്ടല്ല, രണ്ടും ഒന്നാണെന്ന വിധം ഇഴുകിച്ചേർന്നിട്ടുണ്ട്; പിന്നിട്ട ജീവിതം എല്ലാവർക്കും ഒരു കഥയായി മാത്രമേ ഓർത്തെടുക്കാനാവൂ എന്നതുപോലെ. അത്തരം ഹൃദ്യമായ ഒമ്പതുകഥകളുടെ സമാഹാരമാണിത്. ഫുട്ബോൾ ഒരു കായിക ഇനമല്ല; മനുഷ്യരുടെ വികാരങ്ങളുടെ ആകത്തുകയാണ്, ലോകത്തിലെ ഏറ്റവും വലിയ മതമാണ് എന്നൊക്കെയുണ്ടല്ലോ. മലയാളം ലക്ഷണമൊത്ത ഫുട്ബോൾ കഥകൾക്ക് പ്രശസ്തമാണുതാനും. എൻ എസ് മാധവന്റെ ‘ഹിഗ്വിറ്റ’, അശോകൻ ചരുവിലിന്റെ ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ പി വി ഷാജികുമാറിന്റെ ‘മറഡോണ’, യാസർ അരഫാത്തിന്റെ ചളി, വി കെ സുധീർ കുമാറിന്റെ ‘സഡൻഡെത്ത്’ എന്നിവ മുമ്പ് വായിച്ചവയാണ്. അവയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഉദയ ആർട്സ് ക്ലബ്ബിലെ ചേക്കു എവിടെയോ മൈതാനങ്ങൾ തിരഞ്ഞ് നടപ്പുണ്ടാകും. ഗ്രാമാന്തരങ്ങളിലെ മൈതാനങ്ങളിൽ തട്ടിയ പന്തിനോടുള്ള ആത്മാർഥതയുടെ ഊക്കുകൊണ്ട് ദേശകാലാതിർത്തികൾ ഭേദിച്ച് പറന്നുയർന്ന ഒട്ടേറെ മലയാളി താരങ്ങളുടെ ഓർമകൊണ്ട് സമ്പന്നമാണ് ഈ കഥ. പ്രാദേശിക ടൂർണമെന്റുകളുടെ സംഘാടനത്തെയും അതൊരു അന്താരാഷ്ട്ര പ്രശ്നത്തിലേക്ക് നീളുകയും ചെയ്തത് ചാരുതയോടെ അവതരിപ്പിച്ച ‘സുഡാനി ഫ്രം നൈജീരിയ’യിലെ സുഡാനിയാണ് വായനയുടെ ഓരോ നിമിഷത്തിലും ചേക്കുവിന്റെ രൂപം. ടറഫുകളുടെ കാലത്ത് ഒരു മൈതാനക്കളി എത്രമാത്രം പ്രസക്തമാവുന്നു എന്നത് ഒരിക്കലെങ്കിലും പന്തുതട്ടിയവർക്ക് അറിയാം. ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നിന്നിടത്ത് ഒരു തെളിവുമവശേഷിപ്പിക്കാതെ കാലം എടുത്തു മാറ്റിയപോലെ എത്രയോ ചേക്കുമാർ യവനികക്ക് പിന്നിലേക്ക് മടങ്ങി. ഈ കഥ തീരുമ്പോൾ അതുവരെ വലിയ ഒരാരവം മുഴക്കി തൊട്ടരികിലായി കളിച്ചു കൊണ്ടിരുന്ന ഫുട്ബോൾ മത്സരം ഒരു നിമിഷംകൊണ്ട് തീർത്തും ശൂന്യമാകുംപോലെ നമ്മൾ ഏകാന്തരാകും. എങ്ങോട്ടോ കൈചൂണ്ടിയ ജയന്തന്റെ മാതിരി നമ്മളും സ്വയം നഷ്ടപ്പെട്ടവരാകും. അവസാനിക്കാത്ത സ്വത്വം തേടലിന്റെ സങ്കീർണതകളിൽ കുരുങ്ങിയ ശരാശരി മനുഷ്യരുടെ ജീവിതവൃത്തത്തിന്റെ ഉപമയാണ് 'വെയിലിൽ കാറ്റുവരയ്ക്കുമ്പോൾ’ എന്ന കഥ. ലോക്ഡൗണും നിയന്ത്രണങ്ങളും മനുഷ്യരിൽ ഏൽപ്പിച്ച ആഘാതങ്ങളെ പൊതിഞ്ഞുപിടിച്ചാണ് കഥയുടെ പുരോഗതി. പുരോഗമന പ്രസ്ഥാനങ്ങളുടെ നനവുറ്റ മണ്ണിൽനിന്നും വേരറുത്തുപോയ ഒരു പടുമരം വീണ്ടും കിളിർക്കണമെന്ന ആഗ്രഹം പോലെ ഒരു സുധാകരൻ, അല്ലെങ്കിൽ അയാൾ രാമുട്ടിയ്ക്ക് ഉണ്ടായ ഒരു നിദ്രാടനത്തിലെ സഹയാത്രികനായാലും മതി. പരിണാമഗുപ്തിയുടെ വിളുമ്പുകളിൽ വെച്ച് കഥ ഞെട്ടറ്റ് വായനക്കാരന്റെ നെറുകിൽ പതിയ്ക്കുന്നു. 'മരണസന്നിധി’ യും കോവിഡ് പശ്ചാത്തലത്തിലെ ജീവിത പരിസരങ്ങളെ അനാവരണം ചെയ്യുന്നു. അക്കാലത്ത് പ്രചരിക്കപ്പെട്ട അതിഭാവുകത്വം നിറഞ്ഞവ പലതും കഥയ്ക്ക് ഇന്ധനമായി വർത്തിച്ചിട്ടുണ്ടാവണം. കോവിഡ് അടച്ചിടലുകളിൽ കേരളം പോലുള്ള ഒരു സമൂഹം എത്രമാത്രം സംഘർഷത്തിലകപ്പെട്ടു എന്നതും ഈ കഥയിൽ ചർച്ചയാവുന്നു. ഡിജിറ്റൽ ഡിവൈഡ് എന്ന പുതിയ സാമൂഹ്യ യാഥാർഥ്യത്തിന്റെ ലക്ഷണമിതിൽ കാണാം. ഒരു ഫോൺ സ്വന്തമായുണ്ടെങ്കിൽ ആരോടെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു എന്ന് മാധവൻ മാഷ് ആലോചിക്കുന്നു. കോവിഡ് മാനസികമായി തളർത്തിയ രണ്ടു വിഭാഗങ്ങൾ കുട്ടികളും വയോജനങ്ങളുമാണ്. ആ ദുർബല മാനസികാവസ്ഥകളിലേക്കാണ് ബ്ലാക്ക്മാനും പാർക്കോറും തിരുട്ടുഗ്രാമപ്പേടികളും ഇരച്ചു കയറിയത്. അന്ത്യത്തിലെ വിഭ്രാത്മകമായ ഭാഗം വായനക്കാരെയും വലിച്ചു പുറത്തേക്കെറിയും. മധ്യവർഗ മലയാളിയുടെ ജീവിതത്തെ കണ്ണാടിച്ചില്ലിൽ പ്രതിബിംബിച്ചുകാട്ടുകയാണ് 'ബലികുടീരങ്ങൾ’ എന്ന കഥ. ലഹരിക്കുവേണ്ടി ജീവിതം തുലച്ചു കളയുന്നവർ. സംഗീതവും ലഹരിയും ഒരമ്മയുടെ മക്കളെന്നവണ്ണം ഈ കഥയിൽ ഒരുമിച്ചുണ്ട്. ബലികുടീരങ്ങളേ എന്ന വയലാർ‐ദേവരാജഗാനം ആത്മഗാനമായി മലയാളി കരുതുന്നുമുണ്ട്. ആ പാട്ടു പാടാത്ത സദിരുകളില്ല എന്നതൊരു യാഥാർഥ്യമാണ്. ആരും പാടും. എന്നാൽ അതിനു വിസമ്മതിക്കുന്ന ഒരു പശ്ചാത്തലം കേരളത്തിൽ ഉരുവം കൊള്ളുന്നു എന്ന അതിസൂക്ഷ്മ രാഷ്ട്രീയം ഈ കഥ പങ്കുവെയ്ക്കുന്നു. പൊതുജീവിതത്തിൽ, സൗഹൃദങ്ങളിൽ, കുടുംബ ബന്ധങ്ങളിലേക്കു പോലും ഇഴഞ്ഞെത്തുന്ന ശബരിമലകൾ കാണാതെ പോകരുത് എന്നതും ശ്രദ്ധേയം. കേരളം കടന്നുവന്ന ജാതി നിർഭരമായ ഭൂതകാലത്തിലേക്ക് ആധുനിക ലോകത്തു നിന്നും പണിത ഒരു കോണി പോലെയാണ് ‘ദൈവദശകം’ എന്ന കഥ. നാരായണ ഗുരുവിനെ സമ്പുഷ്ടമായി ഓർമിക്കുന്ന ഇക്കഥയിൽ എസ്എൻഡിപിക്കു മുന്നേ സർവരും സോദരത്വേന കൂട്ടംകൂടി നയിച്ച ഗുരുജാഥയും ശ്രദ്ധേയമാണ്. ഗുരു ആരംഭിച്ച പ്രസ്ഥാനം ജാതി വെറിയുടെ കറുപ്പിനെതിരെയുള്ള പോരാട്ടത്തിൽ ഭൂതകാലത്ത് എത്രകണ്ട് മുന്നോട്ടു പോയോ അത്രകണ്ട് ഇന്നത് മധ്യവർഗ സുഷുപ്തിയിൽ നാളം നഷ്ടപ്പെട്ട വിളക്കുപോലെയായി. ഓൺലൈൻ എന്ന ഉപ്പുഭരണിയിൽ ഇട്ടുവെച്ച നമ്മുടെ ദേശത്തിന്റെ യൗവനങ്ങളെപ്രതി രചിക്കപ്പെട്ട കഥയാണ് 'ഉപ്പുഭരണി’. ആൺ ‐ പെൺ സൗഹൃദസാധ്യതയുടെ കടലിലേക്ക് കൂപ്പുകുത്താൻ സോഷ്യൽ മീഡിയക്കുള്ള പങ്ക് വലുതാണ്. പുതിയ സൈബർ ലോകത്ത് സൂക്ഷ്മതയോടെ ഇടപെടാത്തവർക്ക് ജീവിതം അട്ടിമറിക്കപ്പെടുന്ന വാർത്ത നിരന്തരം കാണുന്നുണ്ട്. ശീലങ്ങളുടെ ഉപ്പുഭരണികളുമായി സൈബർ ലോകം കാത്തിരിക്കുന്നു. അനിതരസാധാരണമാം വിധം ഗ്രാമീണത നിറഞ്ഞ കഥയാണ് 'ആഖ്യാനക്ഷമമല്ലാത്ത ജീവിതങ്ങൾ’. സവിശേഷമായ നാട്ടുജീവിതക്കാഴ്ചകളുടെ വെബ് സീരീസ് ആയി നമുക്കനുഭവിക്കാം. ഈ സമാഹാരത്തിലെ വലിയ കഥയും നിരവധി ഉൾപ്പിരിവുകളുള്ളതുമായ ആഖ്യാനവും ഇതാണ്. മനുഷ്യൻ ചെന്നുപെടുന്ന സങ്കീർണ പ്രതിസന്ധികൾ അനാവരണം ചെയ്യുന്നു. മാധവി ടീച്ചർക്കുചുറ്റും കറങ്ങുന്ന ദേശം, പ്രകൃതി, മനുഷ്യർ എന്നിങ്ങനെ പ്രലോഭനങ്ങളും പ്രതിസന്ധികളും ഒന്നിച്ചാകാരം പൂണ്ട് ജീവിതത്തിന്റെ നിസ്സാരതയെ വെളിവാക്കുന്നുണ്ട്. പശുക്കളെ പരിപാലിക്കൽ, വയലിനെ കൃഷിക്കായി ഒരുക്കൽ, ഗ്രാമീണപ്രകൃതിയിലെ നാനാജാതി സസ്യജന്തുവൈവിധ്യങ്ങൾ, എന്നിവയുടെ വിവരണസമ്പന്നതകൊണ്ടും കഥ ഹൃദ്യമായിരിക്കുന്നു. ബാല്യത്തിന്റെ നഷ്ടസ്വപ്നങ്ങളും കൊതികളും പങ്കുവെച്ച 'പാരീസ് മിഠായി’ മുതിർന്നവർക്കുള്ള കുട്ടിക്കഥ സത്യത്തിൽ, പ്രായമായിട്ടും വയസ്സാവാത്തവരുടെ കണ്ണുകളെ ഈറനണിയിക്കും. അന്യനഗര മലയാളി ജീവിതങ്ങളുടെ അകത്തളങ്ങളിലേക്കെത്തിനോക്കുന്ന 'സ്വിച്ച്ഓഫ്’ എന്ന കഥ അണുകുടുംബാനന്തര ബന്ധങ്ങളുടെ കീഴ്മേൽ മറിഞ്ഞ അവസ്ഥകളെ തുറന്നുകാട്ടുന്നു. ബാല്യത്തിന്റെ നഷ്ടസ്വപ്നങ്ങളും കൊതികളും പങ്കുവെച്ച 'പാരീസ് മിഠായി’ മുതിർന്നവർക്കുള്ള കുട്ടിക്കഥ സത്യത്തിൽ, പ്രായമായിട്ടും വയസ്സാവാത്തവരുടെ കണ്ണുകളെ ഈറനണിയിക്കും. അന്യനഗര മലയാളി ജീവിതങ്ങളുടെ അകത്തളങ്ങളിലേക്കെത്തിനോക്കുന്ന 'സ്വിച്ച്ഓഫ്’ എന്ന കഥ അണുകുടുംബാനന്തര ബന്ധങ്ങളുടെ കീഴ്മേൽ മറിഞ്ഞ അവസ്ഥകളെ തുറന്നുകാട്ടുന്നു. മക്കളുടെ രക്ഷാകർതൃത്വം ഒരു വിളുമ്പിൽവെച്ച് മാഞ്ഞുപോവുകയും പകരം അച്ഛനമ്മമാർ വിശ്വസ്തരായ വീട്ടുജോലിക്കാരാവുകയും ചെയ്യുന്ന പരിണതിയുടെ കഥക്ക് മലയാളത്തിൽ ഏറെ മാതൃക ഉണ്ടെന്ന് തോന്നുന്നില്ല. സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറാ പതിപ്പുകളായി കഥകളെ പരിചരിക്കുന്ന സവിശേഷത ഈ സമാഹാരം കാത്തുവെയ്ക്കുന്നു. ഒരുകാലത്തെ മനുഷ്യരുടെ അധ്വാന രൂപങ്ങളേയും സാമൂഹ്യബന്ധങ്ങളെയും മിഴിവുറ്റ ചിത്രങ്ങളായി ഇതിലവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമ്യജീവിതത്തിന്റെ ഓർമകളിൽ നനഞ്ഞ് കുതിർന്നിട്ടുണ്ടെങ്കിലും അവ കേവല ഗൃഹാതുരത്വത്തിന്റെ മടുപ്പുളാവാക്കാതിരിക്കാനുള്ള ജാഗ്രത ഈ കഥകളിലുണ്ട്. അതുകൊണ്ടുതന്നെ നഗരങ്ങളാവാൻ മത്സരിക്കുന്ന സമൂഹങ്ങളിൽ എക്കാലവും ഈ കഥകൾക്ക് മൂല്യവും പ്രസക്തിയുമുണ്ട്. (ദേശാഭിമാനി വാരികയിൽ നിന്ന്)

ദേശാഭിമാനി 10 Oct 2023 12:36 pm

മധ്യപ്രദേശിൽ ബിജെപിക്ക്‌ പരിഭ്രാന്തി

മധ്യപ്രദേശിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തിയത് ഭരണവിരുദ്ധവികാരമാണ്. കോൺഗ്രസിന്റെ പിടിപ്പുകേട് മുതലെടുത്ത് പണമൊഴുക്കിയുള്ള ചാക്കിട്ടുപിടിത്തം വഴി ബിജെപി 2020 മാർച്ചിൽ വീണ്ടും അധികാരത്തിലെത്തി. ശിവരാജ്സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, മൂന്നരവർഷംകൊണ്ട് ബിജെപിക്ക് എതിരായ ഭരണവിരുദ്ധവികാരം പലമടങ്ങ് വർധിച്ചു. 40 ശതമാനം ബിജെപി എംഎൽഎമാർക്ക് എതിരെ ശക്തമായ ജനരോഷമുണ്ടെന്ന് പാർടി ആഭ്യന്തരസർവേയിൽ വ്യക്തമായിട്ടുണ്ട്. ഇവരെ മുഴുവൻ ഒറ്റയടിക്ക് ഒഴിവാക്കി പുതുമുഖങ്ങളെ മത്സരിപ്പിക്കാൻ ബിജെപിക്ക് കഴിയില്ല. ജാതിസമവാക്യങ്ങളും നേതാക്കൾക്ക് മണ്ഡലത്തിലുള്ള സ്വാധീനവും കണക്കിലെടുക്കണം. ഈ സാഹചര്യത്തിൽ, ജനരോഷം നേരിടുന്ന ഭൂരിഭാഗം എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കേണ്ടി വരും. സംസ്ഥാനനേതാക്കൾ കടുത്ത ജനരോഷം നേരിടുന്നത് കണക്കിലെടുത്താണ് മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഏഴ് എംപിമാർക്ക് ടിക്കറ്റ് നൽകാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്.കേന്ദ്രമന്ത്രിമാരെയും മറ്റും മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി പരാജയം സമ്മതിച്ചതിന്റെ ആദ്യലക്ഷണമാണെന്ന വിലയിരുത്തലുകളുണ്ട്. 70 ശതമാനം കാർഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്ന സംസ്ഥാനത്തിൽ കാർഷികമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾതന്നെയാണ് മുഖ്യ ചർച്ചാവിഷയം. തെരഞ്ഞെടുപ്പ് അടുത്തതോടെ ചില സഹായപാക്കേജുകളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വലിയ കടക്കെണിയിലായ കർഷകർ വോട്ടിലൂടെ തിരിച്ചടിക്കുമെന്ന കാര്യം തീർച്ചയാണ്. നിതി ആയോഗ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ കടഭാരം 3.5ലക്ഷം കോടിയായി ഉയർന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ കടഭാരം 12 ശതമാനം വർധിച്ചു. സംസ്ഥാനത്തെ 39 ലക്ഷത്തോളം തൊഴിൽരഹിതരായ ചെറുപ്പക്കാരിൽ കേവലം 21 പേർക്ക് മാത്രമാണ് മൂന്നു വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന വസ്തുത സംസ്ഥാനത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നു. ഭരണവിരുദ്ധവികാരത്തിന് പുറമെ അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടപ്പാക്കുമെന്നുള്ള കോൺഗ്രസിന്റെ പ്രഖ്യാപനവും ബിജെപിക്ക് മധ്യപ്രദേശിൽ വലിയ തലവേദനയാണ്. കാറ്റ് നിശ്ചലമായ രാജസ്ഥാൻ രാജസ്ഥാനിൽ കാറ്റ് നിശ്ചലമാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ മത്സരം കടുപ്പമേറിയതാണെന്ന് രാഹുൽ ഗാന്ധി ഈയിടെ പരസ്യമായി സമ്മതിച്ചു. അശോക് ഗെലോട്ട് സർക്കാരിനെതിരായി ആരോപണങ്ങൾ പലതാണ്. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും സച്ചിൻ പൈലറ്റ് ഉയർത്തിയ വെല്ലുവിളി നേരിടാൻ എംഎൽഎമാരെ കൂടെനിർത്താൻ ഗെലോട്ടിന് പല കാര്യങ്ങളിലും കണ്ണടയ്ക്കേണ്ടിവന്നു. സ്വൈരവിഹാരം നടത്തിയ കോൺഗ്രസ് എംഎൽഎമാർക്കെതിരെ മണ്ഡലങ്ങളിൽ ജനരോഷം ശക്തമാണ്. ബിജെപിയുടെ പ്രധാന പ്രാരബ്ധം ജനപിന്തുണയില്ലാത്ത നേതാക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും അനഭിമതയായ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ദേശീയനേതൃത്വം പ്രചാരണപരിപാടികളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്, അർജുൻ രാം മേഘ്വാൾ, കൈലാഷ് ചൗധരി, സംസ്ഥാന പ്രസിഡന്റ് സി പി ജോഷി, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് തുടങ്ങിയ നേതാക്കളുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയാണ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്. മുഖ്യമന്ത്രിസ്ഥാന മോഹികൾ തമ്മിൽ പാര പണിയുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും സംസ്ഥാന നേതാക്കളുമായി ദീർഘചർച്ചകൾ നടത്തിവരികയാണ്. നിലവിലെ നിയമസഭയിൽ രണ്ട് അംഗമുള്ള സിപിഐ എം അവകാശപ്പോരാട്ടങ്ങളുടെ കരുത്തുമായി തെരഞ്ഞെടുപ്പ് കളത്തിൽ സജീവമാണ്. കോർപറേറ്റ്– -വർഗീയ കൂട്ടുകെട്ടിന്റെ രാഷ്ട്രീയശക്തിയായ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് സിപിഐ എം ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. കേന്ദ്ര– -സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കഴിഞ്ഞ അഞ്ചു വർഷം സിപിഐ എമ്മും അഖിലേന്ത്യ കിസാൻസഭയും നിരന്തരപ്രക്ഷോഭത്തിലായിരുന്നു. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും നടത്തിയ വീറുറ്റ പോരാട്ടങ്ങളുടെ ഫലമായി സിപിഐ എമ്മിന്റെ ജനസ്വാധീനം വർധിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിൽ ഒരേ തൂവൽപ്പക്ഷികൾ മാവോയിസ്റ്റ് ഭീഷണികാരണം രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്ന ഛത്തീസ്ഗഢിലും ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനാർഥിയില്ല. 15 വർഷം മുഖ്യമന്ത്രി പദത്തിലിരുന്ന രമൺ സിങ്ങിന് സിറ്റിങ് സീറ്റായ രാജ്നന്ദ്ഗാവിൽ വീണ്ടും അവസരം നൽകിയിട്ടുണ്ട്. മറുവശത്ത് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് നയിക്കുക. തലസ്ഥാനമായ റായ്പുരിനോട് അതിർത്തി പങ്കിടുന്ന പത്താൻ സീറ്റിലാകും ഇദ്ദേഹം ജനവിധി തേടുക. 1993 മുതൽ പത്താനിൽ മത്സരിക്കുന്ന ഭൂപേഷ് ബാഗേൽ 2008ൽ മാത്രമാണ് പരാജയപ്പെട്ടത്. 2008ൽ ഭൂപേഷ് ബാഗേലിനെ തോൽപ്പിച്ച വിജയ് ബാഗേലിനെയാണ് ബിജെപി ഇത്തവണയും കളത്തിലിറക്കിയത്. ഭരണത്തിലേറിയപ്പോൾ സംസ്ഥാനത്തെ ജനസംഖ്യയുടെ പതിനെട്ട് ശതമാനം വരുന്ന ആദിവാസികൾക്കടക്കം നൽകിയ വാഗ്ദാനങ്ങൾ മറന്നുവെന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വിമർശം. എല്ലാ വനനിയമങ്ങളും കാറ്റിൽപ്പറത്തിയുള്ള കോർപറേറ്റ് ഖനനം തടയുമെന്ന പ്രഖ്യാപനം ബാഗേൽ സൗകര്യപൂർവം മറന്നു. സംഘപരിവാർ ക്രൈസ്തവ ആരാധനാലയങ്ങൾ തകർത്തപ്പോൾ സർക്കാർ മൗനം പാലിച്ചു. നാരായൺപുർ, കൊണ്ട്ഗാവ് ജില്ലകളിൽ അടുത്തിടെ നടന്ന ക്രൈസ്തവ വേട്ടയിലും ബാഗേൽ വിരലനക്കിയില്ല. അതേസമയം ടി എസ് സിങ്ദേവിനെ അടുത്തിടെ ഉപമുഖ്യമന്ത്രിയാക്കി കോൺഗ്രസിലെ വിമതശല്യം മുഖ്യമന്ത്രി ഏറെക്കുറെ പരിഹരിച്ചു. തെലങ്കാനയിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട് ബിആർഎസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന രൂപീകൃതമായതിനു ശേഷമുള്ള മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഹാട്രിക് വിജയമാണ് ഭരണകക്ഷിയായ ബിആർഎസ് ലക്ഷ്യമിടുന്നത്. 115 മണ്ഡലത്തിൽ കഴിഞ്ഞ മാസംതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിആർഎസ് പ്രചാരണത്തിൽ മറ്റ് പാർടികളെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്നെയാണ് മൂന്നാം തെരഞ്ഞെടുപ്പിലും ബിആർഎസിനെ നയിക്കുന്നത്. മക്കളായ കെ ടി രാമറാവുവും കെ കവിതയും അനന്തരവൻ ടി ഹരീഷ് റാവുവും പ്രചാരണരംഗത്ത് ചന്ദ്രശേഖർ റാവുവിന് കരുത്തായുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ട പല നേതാക്കളും വിമതസ്വരം ഉയർത്തുന്നത് ബിആർഎസിന് വെല്ലുവിളിയായിട്ടുണ്ട്. എംഎൽഎ എം ഹനുമന്ത റാവുവും എംഎൽസി കെ നാരാൺ റെഡ്ഡിയും സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ച് അടുത്തിടെ പാർടി വിട്ടു. ഡൽഹി മദ്യനയ കേസിൽ കവിതയെ ഇഡി മണിക്കൂറുകൾ ചോദ്യംചെയ്തതും ബിആർഎസിനെതിരായി എതിർപാർടികൾ പ്രചാരണായുധമാക്കുന്നുണ്ട്. കോൺഗ്രസും ബിജെപിയുമാണ് ബിആർഎസിന്റെ പ്രധാന എതിരാളികൾ. തെലങ്കാനയ്ക്ക് രൂപം നൽകിയത് യുപിഎ സർക്കാരാണെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും അതിന്റെ ഗുണഫലം കോൺഗ്രസിനുണ്ടായില്ല. കോൺഗ്രസ് ദുർബലപ്പെടുമ്പോൾ ആ സ്ഥാനത്തേക്ക് തള്ളിക്കയറാനാണ് ബിജെപി ശ്രമം. അടുത്തിടെ മുനുഗൊഡു മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കെ രേവന്ത് റെഡ്ഡി പിസിസി പ്രസിഡന്റായശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഹൈദരാബാദിൽ കഴിഞ്ഞ മാസം പ്രവർത്തകസമിതി യോഗവും അതിനു പിന്നാലെ കേന്ദ്രനേതാക്കൾ പങ്കെടുത്തുള്ള വൻറാലിയും സംഘടിപ്പിച്ചു. റാലിയിൽ കോൺഗ്രസിന്റെ ആറിന വാഗ്ദാനം സോണിയ ഗാന്ധി പ്രഖ്യാപിച്ചു. ഇടതുപക്ഷവുമായി സഖ്യത്തിനും ശ്രമമുണ്ട്. ഉൾപാർടി പ്രശ്നങ്ങളാണ് ബിജെപിക്ക് തലവേദന. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബണ്ഡി സഞ്ജയിനെ മാറ്റി ജി കിഷൻ റെഡ്ഡിയെ നിയമിച്ചത് തമ്മിലടി പരിഹരിക്കുന്നതിനാണ്. എന്നാൽ, ഇതിനുശേഷവും ബിജെപിയിൽ നേതാക്കൾ പോരിലാണ്. മിസോറമിൽ കോൺഗ്രസ് തിരിച്ചുവരുമോ വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസിന്റെ അവസാനത്തെ കോട്ടയായിരുന്നു മിസോറം. 2018ൽ കോൺഗ്രസിന്റെ 10 വർഷത്തെ ഭരണം അവസാനിപ്പിച്ച് മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) അധികാരത്തിൽ തിരിച്ചെത്തി. 40 അംഗ നിയമസഭയിൽ എംഎൻഎഫിന് 26 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് അഞ്ചിടത്താണ് ജയിക്കാനായത്. ഏഴ് പാർടി ലയിച്ചുണ്ടായ സോറം പീപ്പിൾസ് മൂവ്മെന്റ് എട്ട് സീറ്റോടെ രണ്ടാമതെത്തി. ബിജെപിക്ക് ഒരിടത്താണ് ജയിക്കാൻ സാധിച്ചതെങ്കിലും ഭരണം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇത്തവണ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചുവരാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. (തയ്യാറാക്കിയത്: ദേശാഭിമാനി ഡൽഹി ബ്യൂറോയിലെ സാജൻ എവുജിൻ, എം പ്രശാന്ത്, എം അഖിൽ, റിതിൻ പൗലോസ് )

ദേശാഭിമാനി 10 Oct 2023 1:00 am

മോദി സർക്കാരിന്റെ 
മുഖംമൂടി ആക്രമണം

ഉത്തരേന്ത്യ ശൈത്യകാലത്തേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. രാജ്യത്താകട്ടെ അഞ്ചു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിനെ നേരിടാനുള്ള തയ്യാറെടുപ്പായി ബിജെപിയും മോദിസർക്കാരും അമിതാധികാര വാഴ്ചയുടെ തേരോട്ടം ശക്തിപ്പെടുത്തുന്നു. കഴിഞ്ഞ ഗാന്ധിജയന്തി ആഘോഷിച്ചതിന്റെ പിറ്റേന്ന് പുലർച്ചെ, മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിലെ ഡസൻകണക്കിന് പ്രവർത്തകരുടെയും ഈ മാധ്യമത്തിന് ഉള്ളടക്കം സംഭാവന നൽകുന്നവരുടെയും വസതികളിൽ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തിലെ അംഗങ്ങൾ കടന്നുചെന്നു. രണ്ടര വർഷത്തിലേറെയായി കേന്ദ്ര ഏജൻസികൾ ന്യൂസ്ക്ലിക്കിനെ ഉന്നമിട്ട് പലവിധ അന്വേഷണങ്ങൾ നടത്തിയിട്ടും കുടുക്കാൻതക്കവിധം ഒന്നും കിട്ടിയില്ല. ഈ സ്ഥാപനത്തിനെതിരായ നീക്കത്തിന് ഡൽഹി ഹൈക്കോടതിയിൽ ന്യായീകരണം നൽകാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴാകട്ടെ രാഷ്ട്രീയചോദ്യങ്ങളുമായാണ് ഡൽഹി പൊലീസ് ന്യൂസ്ക്ലിക്കിനെ വേട്ടയാടുന്നത്. മോദിസർക്കാരിന്റെ കോർപറേറ്റ് വിധേയത്വത്തിന്റെ ഉൽപ്പന്നമായ കാർഷികനിയമങ്ങൾ, വർഗീയ അജൻഡയുടെ ഭാഗമായ പൗരത്വ ഭേദഗതി നിയമം, ഡൽഹി പൊലീസിന്റെ അനാസ്ഥ പ്രകടമായ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം എന്നിവ റിപ്പോർട്ട് ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ന്യൂസ്ക്ലിക്ക് പ്രവർത്തകരോട് ഉന്നയിച്ചത്. സർക്കാരിനെക്കുറിച്ച് ‘തെറ്റായ ആഖ്യാനം’ നൽകിയെന്നും ‘കർഷകപ്രതിഷേധം നീട്ടിക്കൊണ്ടുപോകാൻ ന്യൂസ്ക്ലിക്ക് ഗൂഢാലോചന നടത്തിയതുവഴി അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം തടസ്സപ്പെടാനും പൊതുസ്വത്ത് നശിപ്പിക്കാനും ഇടയാക്കിയെന്നും’ പ്രബീർ പുർകായസ്തയ്ക്കും അമിത് ചക്രവർത്തിക്കും എതിരായ എഫ്ഐആറിൽ ആരോപിക്കുന്നു. ക്രമസമാധാനം തകരാൻ ഇടയാക്കിയെന്ന പേരിലാണ് ഈ കേസിൽ യുഎപിഎ ചുമത്തിയത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിവോ, ഷിയോമി തുടങ്ങിയ ചൈനീസ് കമ്പനികളുടെ പേരും എഫ്ഐആറിൽ ചേർത്തിട്ടുണ്ട്. ഈ കമ്പനികൾ വഴി ചൈനീസ് ഫണ്ട് വരുന്നത്രെ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിന്റെയും സ്പോൺസറായി പ്രവർത്തിച്ച കമ്പനിയാണ് വിവോ. വിവോ ബ്രാൻഡ് ജേഴ്സി ധരിച്ചാണ് ഇന്ത്യൻ ടീം കളിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ്ഷായാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറിയെന്നതും ന്യൂസ്ക്ലിക്കിനെതിരായി ഇത്തരം നുണകൾ നിരത്താൻ തടസ്സമാകുന്നില്ല. കോവിഡ് കാലത്ത് രൂപീകരിച്ച ട്രസ്റ്റായ പിഎം കെയേഴ്സിലേക്കും ചൈനീസ് കമ്പനികൾ സംഭാവന നൽകി. അപ്പോഴൊന്നും കേന്ദ്ര ഏജൻസികൾക്ക് ആശങ്ക ഉണ്ടായില്ല. അതിനാൽ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നതിൽ പ്രധാനമന്ത്രി മോദിയിലും കോർപറേറ്റ് ചങ്ങാതിമാരിലും നിലനിൽക്കുന്ന അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്വേഷണകോലാഹലത്തിനു പിന്നിലെന്ന് വ്യക്തമാണ്. കോവിഡിനെ തുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കെ കാര്യമായ പ്രതിഷേധം ഉയർന്നുവരില്ലെന്ന കണക്കുകൂട്ടലിലാണ് 2020 ജൂണിൽ മൂന്ന് കാർഷികനിയമം തിരക്കിട്ട് പാസാക്കിയെടുത്തത്. സർക്കാരിന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ച അതിശക്തമായ പ്രക്ഷോഭം രാജ്യത്തെ കർഷകരിൽനിന്ന് ഉയർന്നുവരികയും ഒന്നര വർഷത്തോളം നീണ്ട അസാധാരണസമരം വിജയം നേടുകയും ചെയ്തു. കർഷകരെ വേദനിപ്പിച്ചതിൽ പ്രധാനമന്ത്രി മാപ്പ് പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. സമരകാലത്ത് കർഷകരുടെ പേരിൽ എടുത്ത 86 ക്രിമിനൽ കേസ് പിൻവലിക്കുമെന്നും കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ പാർലമെന്റിൽ അറിയിച്ചു. സമരം റിപ്പോർട്ട് ചെയ്തവർക്കെതിരെ ഗൂഢാലോചന കേസുമായി സർക്കാർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നു. കേവലം ക്രമസമാധാനലംഘനത്തിന്റെ പേരിൽ ഭീകരവിരുദ്ധനിയമം ചുമത്താൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കർത്താർസിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ സുപ്രീംകോടതി 1994ൽ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിൽ പറയുന്നത് ‘ ഏതെങ്കിലും സമുദായത്തിന്റെയോ ഏതെങ്കിലും പ്രദേശത്തെയോ ജീവിതക്രമം തടസ്സപ്പെട്ടതുകൊണ്ടുമാത്രം ഭീകരവിരുദ്ധനിയമം ചുമത്തുന്നത് അനുവദനീയമല്ലെന്നാണ്’. കർഷകസമരം അങ്ങേയറ്റം സമാധാനപരമായി നടന്നതാണെന്നും ഓർക്കണം. പ്രകോപനങ്ങളിൽ കർഷകർ വീണില്ല. മോദിസർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ തുറന്നുകാട്ടുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ പാളിച്ചകൾ ന്യൂസ്ക്ലിക്ക് റിപ്പോർട്ട് ചെയ്തതും മഹാഅപരാധമായി ചൂണ്ടിക്കാണിക്കുന്നു. ന്യൂസ്ക്ലിക്കിന് ചൈനീസ് ബന്ധം ആരോപിച്ച് അമേരിക്കയിലെ ‘ന്യൂയോർക്ക് ടൈംസ്’ പത്രം നൽകിയ റിപ്പോർട്ട് ബിജെപി ഏറ്റുപിടിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത കാരണം 40 ലക്ഷം പേർ മരിച്ചതായി ഇതേ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ‘ന്യൂയോർക്ക് ടൈംസി’നെ പുച്ഛിക്കുകയാണ് ബിജെപി ചെയ്തത്. അതേ ബിജെപി നേതാക്കളാണ് ഇപ്പോൾ ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ആധികാരികമാണെന്ന് പറയുന്നത്. അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ ചേരിപ്പോരിന്റെ ഭാഗമായാണ് ഈ പത്രം‘ചൈനീസ് കണക്ഷൻ’ വാർത്തകൾ നൽകുന്നത്. ന്യൂസ്ക്ലിക്കിൽ നിക്ഷേപം നടത്തിയ അമേരിക്കൻ സ്ഥാപനം വേൾഡ്വൈഡ് മീഡിയ ഹോൾഡിങ്സ് (ഡബ്ല്യുഎംഎച്ച്) ഇതേപ്പറ്റി പ്രതികരിച്ചിട്ടുണ്ട്. അമേരിക്കൻ പൗരൻ നെവില്ലെ റോയി സിങ്കം നേതൃത്വം നൽകുന്ന പീപ്പിൾസ് പീസ് ഫൗണ്ടേഷന്റെ (പിഎസ്എഫ്) ഉടമസ്ഥതയിലുള്ളതാണ് ഡബ്ല്യുഎംഎച്ച്. ജനതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് രാജ്യാന്തരതലത്തിൽ സഹായം നൽകുന്നുണ്ടെന്ന് ഡബ്ല്യുഎംഎച്ച് മാനേജർ ജെസൻ ഫിച്ചർ പറയുന്നു. ഇന്ത്യൻ ഏജൻസികൾ നടത്തിയ അന്വേഷണവുമായി സഹകരിക്കാൻ ന്യൂസ്ക്ലിക്കിന് ആവശ്യമായ എല്ലാ വിവരവും ഡബ്ല്യുഎംഎച്ച് നൽകിയിട്ടുണ്ട്. റോയി സിങ്കത്തിന്റെ ‘തോട്ട്വർക്ക്സ്’ എന്ന ഐടി കൺസൾട്ടൻസി സ്ഥാപനം കൈമാറിയതുവഴി ലഭിച്ച പണമാണ് പിഎസ്എഫിന്റെ ആസ്തിയെന്ന് അമേരിക്കയിൽ 25 വർഷമായി അഭിഭാഷകനായ ഫിച്ചർ വിശദീകരിക്കുന്നു. ചൈനയിൽനിന്ന് ഒരു രൂപപോലും ലഭിച്ചിട്ടില്ല. ‘ന്യൂയോർക്ക് ടൈംസി’നോട് ഇതെല്ലാം വിശദീകരിച്ചു. അവർ അതൊന്നും പ്രസിദ്ധീകരിച്ചില്ല. ആഭാസകരവും തെറ്റിദ്ധാരണാജനകവുമായ റിപ്പോർട്ടാണ്‘ന്യൂയോർക്ക് ടൈംസ്’ നൽകിയതെന്നും ഫിച്ചർ ചൂണ്ടിക്കാണിക്കുന്നു. പക തീർക്കാൻ കാത്തിരുന്ന മോദി സർക്കാർ അമേരിക്കൻ പത്രത്തെ ചാരി സ്വന്തം പൗരന്മാരെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മോദിസർക്കാർ മുഖംമൂടികൾ പലതും ഉപയോഗിക്കും.

ദേശാഭിമാനി 10 Oct 2023 1:00 am

ഈ പെരുമ്പറ പാരീസിലും മുഴങ്ങട്ടെ

ഏഷ്യൻ ഗെയിംസിന് ഹാങ്ചൗവിൽ കൊടിയിറങ്ങുമ്പോൾ ആതിഥേയരായ ചൈനയുടെ ആധിപത്യം സമ്പൂർണമാണ്. ട്രാക്കിലും ഫീൽഡിലും ഗെയിംസിലും ചൈന ശരിക്കുമൊരു വൻമതിലാണ്. ചൈനയും ജപ്പാനും ദക്ഷിണകൊറിയയും മെഡൽ വാരുന്ന കളിത്തട്ടിലേക്കാണ് ഇന്ത്യയുടെ വരവ്. ഗെയിംസിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. 19–-ാം ഗെയിംസിൽ 100 മെഡൽ ലക്ഷ്യമിട്ട് നേടിയത് 107 മെഡലും നാലാം സ്ഥാനവും. അതിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടു ഗെയിംസിലും എട്ടാം സ്ഥാനമായിരുന്നു. ഇത്തവണ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തിയത്. 661 അംഗ സംഘത്തിൽ 333 പുരുഷന്മാരും 328 വനിതകളും ഉൾപ്പെടുന്നു. ഇക്കുറി ആകെയുള്ള 40 ഇനത്തിൽ 39ലും ഇന്ത്യ മത്സരിച്ചിരുന്നു. അതിൽ 22 ഇനത്തിൽ മെഡൽ നേടി. 68 പേരെ അണിനിരത്തിയ അത്ലറ്റിക്സിലാണ് കൂടുതൽ മെഡൽ–- 29. ഷൂട്ടിങ്ങിൽ 22. അമ്പെയ്ത്തിൽ ഒമ്പത്. ഷൂട്ടിങ്ങിൽ ഏഴു സ്വർണമുണ്ട്. അത്ലറ്റിക്സിൽ ആറ്. അമ്പെയ്ത്തുകാർ അഞ്ചു സ്വർണം കൊണ്ടുവന്നു. ക്രിക്കറ്റിലും കബഡിയിലും ഇരട്ടസ്വർണം സാധ്യമായി. സ്ക്വാഷ് ടീം രണ്ടു സ്വർണം നേടി. ബാഡ്മിന്റൺ, ടെന്നീസ്, അശ്വാഭ്യാസം, പുരുഷ ഹോക്കി എന്നിവയിൽ ഓരോ സ്വർണം കിട്ടി. ഈ നേട്ടമൊന്നും ഒറ്റ രാത്രിയിൽ സാധ്യമായതല്ല. ഒറ്റ ആഹ്വാനത്തിൽ പൊട്ടിവീണതുമല്ല. കായികതാരങ്ങളുടെയും അവർക്കൊപ്പംനിന്ന പരിശീലകരുടെയും കുടുംബത്തിന്റെയും വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. ഏത് രംഗത്തായാലും അസാധ്യമായി ഒന്നുമില്ലെന്ന തിരിച്ചറിവിലേക്കാണ് വിജയം വിരൽചൂണ്ടുന്നത്. ഈ വിജയത്തിനു പിന്നിലൊരു കൂട്ടായ്മയുണ്ട്. കളിക്കാരും പരിശീലകരും കായികസംഘടനകളും ഭരണസംവിധാനങ്ങളും ചേർന്നൊരുകൂട്ട്. എല്ലാവരും ഒത്തൊരുമയോടെ ഒറ്റ ലക്ഷ്യത്തിനുവേണ്ടി പ്രയത്നിച്ചപ്പോൾ ആഗ്രഹിച്ചതിനപ്പുറം നേടാനായി. ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ നേടിയ വിജയത്തിൽ കേരളവും പങ്കാളിയായി. മലയാളികളായ 12 താരങ്ങൾ മെഡൽ സ്വന്തമാക്കി. പുരുഷ ഹോക്കിയിൽ സ്വർണം നേടിയ ടീമിന്റെ ഗോൾകീപ്പർ എറണാകുളത്തുകാരൻ പി ആർ ശ്രീജേഷായിരുന്നതിൽപ്പരമൊരു അഭിമാനം വേറെ എന്തുണ്ട്. പുരുഷന്മാരുടെ റിലേയിൽ സ്വർണക്കുതിപ്പ് നടത്തിയ നാലുപേരിൽ മൂന്നും മലയാളികളായിരുന്നു. മുഹമ്മദ് അനസും അമോജ് ജേക്കബ്ബും മുഹമ്മദ് അജ്മലും തമിഴ്നാട്ടുകാരൻ രാജേഷ് രമേഷും. ക്രിക്കറ്റിൽ മിന്നുമണിയും സ്ക്വാഷിൽ ദീപിക പള്ളിക്കലും ചാട്ടത്തിൽ ആൻസി സോജനും മിന്നിയ വനിതകളായി. ബാഡ്മിന്റണിൽ എച്ച് എസ് പ്രണോയ് രണ്ടു മെഡലാണ് സ്വന്തമാക്കിയത്. സംഘാടനത്തിൽ ഒരിക്കൽക്കൂടി ചൈന വിസ്മയിപ്പിച്ചു. ഉദ്ഘാടന– -സമാപന ചടങ്ങുകൾ ലോകത്തെ അമ്പരപ്പിച്ചു. മത്സരനടത്തിപ്പിൽ അച്ചടക്കവും കൃത്യനിഷ്ഠയും മുഖമുദ്രയായി. ഒളിമ്പിക്സ് അടക്കമുള്ള മെഗാ മേളകൾ നടത്തി പരിചയമുള്ള ചൈനയ്ക്ക് ഏഷ്യൻ ഗെയിംസ് എളുപ്പമായിരുന്നു. ലോകനിലവാരത്തിലുള്ള സംഘാടനമാണ് ഹാങ്ചൗ സമ്മാനിച്ചത്. നാട്ടിൽ നടന്ന ഗെയിംസിൽ ചൈനയ്ക്ക് എതിരില്ലായിരുന്നു. 201 സ്വർണവും 111 വെള്ളിയും 71 വെങ്കലവുമാണ് സമ്പാദ്യം. ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി 11–-ാംതവണയാണ് ചൈന മെഡൽനേട്ടത്തിൽ ഒന്നാമതെത്തുന്നത്. നാലുപതിറ്റാണ്ടായി തുടരുന്ന ആധിപത്യം. ടോക്യോ ഒളിമ്പിക്സിൽ ഒറ്റ സ്വർണവ്യത്യാസത്തിൽ അമേരിക്കയെ വിറപ്പിച്ച് രണ്ടാമതെത്തിയ ചൈനയ്ക്ക് ഏഷ്യയിൽ എതിരാളികളില്ല. പാരീസ് ഒളിമ്പിക്സിന് ഇനി ഒമ്പതു മാസമേയുള്ളൂ. ഇതേ രീതിയിൽ ഒത്തുപിടിച്ചാൽ പാരീസിലും ഇന്ത്യക്ക് തിളങ്ങാം. ഇനിയുള്ള തയ്യാറെടുപ്പുകൾ പാരീസ് ലക്ഷ്യമിട്ടാകട്ടെ, അതിനായി കാത്തിരിക്കാം.

ദേശാഭിമാനി 10 Oct 2023 1:00 am

ഇന്ത്യയെ ഇസ്രയേൽ ‘ഭക്ത’രാഷ്ട്രമാക്കി മോദി

‘ഹരിജൻ’പത്രത്തിന്റെ 1939 നവംബർ 26ലെ ലക്കത്തിൽ ഗാന്ധിജി ഇങ്ങനെ കുറിച്ചു–-‘ ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എങ്ങനെ അവകാശപ്പെട്ടതാണോ അറബികൾക്ക് അതേപോലെ അവകാശപ്പെട്ടതാണ് പലസ്തീനും. ജൂതരെ അറബികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്’. സ്വാതന്ത്ര്യസമര ഘട്ടത്തിൽത്തന്നെ ഇന്ത്യയിലെ ദേശീയനേതാക്കൾ പലസ്തീനിലേക്കുള്ള ജൂതരുടെ അനധികൃത കടന്നുകയറ്റത്തെ ഏതുവിധമാണ് സമീപിച്ചതെന്ന് ഗാന്ധിജിയുടെ വാക്കുകളിൽനിന്ന് വ്യക്തം. നെഹ്റുവിനും മൗലാനാ അബ്ദുൾകലാം ആസാദിനുമെല്ലാം സമാനമായ നിലപാടായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും ഇന്ത്യയുടെ വിദേശനയം പലസ്തീന് അനുകൂലമായിരുന്നു. സാമ്രാജ്യത്വവിരുദ്ധത, വർണവെറിയോടുള്ള വിരുദ്ധത, ലോകമെങ്ങും വിമോചന പോരാട്ടങ്ങൾക്ക് പിന്തുണ, സൈനിക അധിനിവേശങ്ങളോട് എതിർപ്പ്, അന്താരാഷ്ട്ര തർക്കങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം, നവകോളനിവൽക്കരണത്തിനെതിരായ നിതാന്ത പോരാട്ടം–- ഈ നിലപാടുകളാണ് ഇന്ത്യയുടെ വിദേശനയത്തിന് അടിത്തറ പാകിയത്. ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്തീൻ പോരാട്ടത്തിനും യാസർ അറഫാത്തിന്റെ പലസ്തീൻ വിമോചന സംഘടനയ്ക്കും ഇന്ത്യ നൽകിയിരുന്ന പിന്തുണയ്ക്ക് ആധാരവും സാമ്രാജ്യത്വവിരുദ്ധതയിൽ ഊന്നിയ വിദേശനയം തന്നെയായിരുന്നു. 1990കളിൽ നവഉദാരവൽക്കരണ നയങ്ങൾക്ക് കോൺഗ്രസ് തുടക്കമിട്ടശേഷം പലസ്തീൻ അനുകൂലനയത്തിൽ വിള്ളൽ വീണുതുടങ്ങി. 1998–-2004ലെ വാജ്പേയ് സർക്കാർ ഇസ്രയേലിനോട് കൂടുതൽ അടുത്തു. 2014 മുതൽ അധികാരത്തിലുള്ള മോദി സർക്കാരാകട്ടെ പലസ്തീനെ പൂർണമായും കൈവിട്ട് ഇസ്രയേലിന്റെ സഖ്യരാജ്യമാക്കി ഇന്ത്യയെ മാറ്റി. ഇസ്രയേലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച നടത്തിയ പ്രസ്താവന പലസ്തീൻ പ്രശ്നത്തിലെ ഇന്ത്യയുടെ നയംമാറ്റത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനംകൂടിയായി. പലസ്തീന്റെ പോരാട്ടത്തിന് ഇന്ത്യ നൽകിവന്നിരുന്ന പിന്തുണ രാജ്യത്തിന്റെ വിദേശനയത്തിന്റെ അവിഭാജ്യഘടകമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പലസ്തീൻ ജനതയുടെ അംഗീകൃത പ്രതിനിധിയായി പലസ്തീൻ വിമോചനസംഘടനയെ 1974ൽ ഇന്ത്യ അംഗീകരിച്ചു. അറബ് രാജ്യങ്ങൾക്ക് പുറത്തുനിന്നൊരു രാഷ്ട്രം പിഎൽഒയെ അംഗീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. പിഎൽഒ പ്രസിഡന്റ് യാസർ അറഫാത്ത് ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു. 1988ൽ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. 1996ൽ ഗാസയിൽ പ്രതിനിധികാര്യാലയവും തുറന്നു. 2003ൽ ഇത് റമള്ളയിലേക്ക് മാറ്റി. യുഎൻ ഉൾപ്പെടെ വിവിധ അന്തർദേശീയ വേദികളിൽ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി ഇന്ത്യ നിരന്തരം സംസാരിക്കുകയും ഇടപെടുകയും ചെയ്തു. യുഎൻ പൊതുസഭയുടെ 53–-ാമത് സെഷനിൽ സ്വയംനിർണയാധികാരത്തിനുള്ള പലസ്തീന്റെ അവകാശത്തിനായുള്ള കരടുപ്രമേയം തയ്യാറാക്കി അവതരിപ്പിക്കുകയും വോട്ടുചെയ്യുകയും ചെയ്തു. യുഎന്നിൽ പലസ്തീനെ അനുകൂലിച്ചും ഇസ്രയേൽ അധിനിവേശത്തെ എതിർത്തും പ്രമേയങ്ങൾ അവതരിപ്പിച്ച ഘട്ടങ്ങളിലെല്ലാം ഇന്ത്യ പിന്തുണച്ചു. മോദി അധികാരത്തിൽ എത്തിയതോടെ ഇസ്രയേലിനോടുള്ള ആരാധനയും സൗഹൃദവും വർധിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഉഭയകക്ഷി കരാറിൽ 2014ൽ ഒപ്പുവച്ചു 1992ൽ നരസിംഹറാവു സർക്കാർ ഇസ്രയേലുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതോടെ പലസ്തീൻ വിഷയത്തിലെ സമീപനത്തിൽ മാറ്റങ്ങൾക്ക് തുടക്കമായി. ഇസ്രയേലുമായുള്ള സൈനിക–- സാമ്പത്തിക കൈമാറ്റങ്ങൾ ഘട്ടംഘട്ടമായി വർധിച്ചു. വാജ്പേയ് സർക്കാരിന്റെ കാലത്ത് രണ്ടായിരത്തിൽ എൽ കെ അദ്വാനി ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ മന്ത്രിയായി. 2003ൽ ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയായി. ഇസ്രയേലിനെ ഇന്ത്യയുടെ സ്വാഭാവിക സഖ്യരാജ്യമായി വാജ്പേയ് പ്രഖ്യാപിക്കുകയും ചെയ്തു. മോദി അധികാരത്തിൽ എത്തിയതോടെ ഇസ്രയേലിനോടുള്ള ആരാധനയും സൗഹൃദവും വർധിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഉഭയകക്ഷി കരാറിൽ 2014ൽ ഒപ്പുവച്ചു. 2015 മുതൽ ഐപിഎസ് ഉദ്യോഗസ്ഥരെ ഇസ്രയേലിലേക്ക് പരിശീലനത്തിന് അയച്ചുതുടങ്ങി. പലസ്തീൻ ചെറുത്തുനിൽപ്പിനെ ഇസ്രയേൽ പൊലീസും സേനയും ഏതുവിധം ‘കൈകാര്യം’ ചെയ്യുന്നുവെന്ന് പഠിക്കാനായിരുന്നു ഐപിഎസുകാരുടെ പോക്ക്. കശ്മീർ പോലുള്ള സംഘർഷമേഖലകളിൽ വിന്യസിക്കപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് കൂടുതലായും ഇസ്രയേലിലേക്ക് അയക്കുന്നത്. 2017ൽ മോദി ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. തന്ത്രപര പങ്കാളിത്തത്തിന് മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധാരണയായി. ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും മറ്റും നിരീക്ഷണത്തിൽ നിർത്തുന്നതിനായി ഇസ്രയേലിൽനിന്ന് പെഗാസസ് ചാര സോഫ്റ്റ്വെയറും ഇന്ത്യ വാങ്ങി. ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യൻ മന്ത്രിമാർ പലസ്തീൻ നേതാക്കളെക്കൂടി കാണുകയെന്ന കീഴ്വഴക്കവും മോദി അവസാനിപ്പിച്ചു. പലസ്തീൻ ഇന്ത്യക്കൊരു ‘പ്രശ്നമേ’ അല്ലാതായി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിൽ സ്വതന്ത്ര, പരമാധികാര പലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞെങ്കിലും രണ്ട് വാക്കുകൾ ബോധപൂർവം ഒഴിവാക്കി. ഐക്യത്തോടെയും വിജയകരമായ നിലനിൽപ്പോടെയുമുള്ള പലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞില്ല. പലസ്തീൻ മേഖലകളിലേക്ക് ഇസ്രയേൽ ഇതിനകം നടത്തിയിട്ടുള്ള കടന്നുകയറ്റത്തെ സാധൂകരിക്കുകയാണ് ഇതുവഴി മോദി ചെയ്തത്. ഒപ്പം കിഴക്കൻ ജറുസലേം ഭാവി പലസ്തീന്റെ തലസ്ഥാനമായിരിക്കണമെന്ന നിലപാടും മാറി. കഴിഞ്ഞ ഡിസംബർ 30ന് യുഎൻ പൊതുസഭയിൽ പലസ്തീന് അനുകൂലമായ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാതെ വിട്ടുനിൽക്കുകവഴി പൂർണമായും ഇസ്രയേലിന് ഒപ്പമെന്ന പ്രഖ്യാപനവും മോദി സർക്കാർ നടത്തി. ഇസ്രയേലിന്റെ ‘സിയോണിസ്റ്റ്’ ആധിപത്യമെന്ന ആശയത്തോട് സംഘപരിവാറിനുള്ള രാഷ്ട്രീയമായ യോജിപ്പും ആരാധനയും കേന്ദ്ര സർക്കാരിന്റെ നിലപാടുമാറ്റത്തിന് കാരണമാണ്. ഇസ്രയേൽ മാതൃകയിൽ ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ ആധിപത്യമാണ് സംഘപരിവാർ സ്വപ്നം കാണുന്നത്.

ദേശാഭിമാനി 9 Oct 2023 1:00 am

‘വിശുദ്ധഭൂമി’യിൽ വീണ്ടും യുദ്ധം

പലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസ് ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണവും പിന്നാലെ ഇസ്രയേൽ ആരംഭിച്ച പ്രത്യാക്രമണവും യുദ്ധപ്രഖ്യാപനവും മധ്യ പൗരസ്ത്യദേശത്ത് വലിയ സംഘർഷത്തിനിടയാക്കിയിരിക്കുകയാണ്. പാരാഗ്ലൈസറുകളിലൂടെയും തുരങ്കങ്ങളിലൂടെയും അതിർത്തിവേലികൾ തകർത്ത് ഇസ്രയേലിലേക്ക് കടന്നുകയറിയ ഹമാസ് സായുധസംഘം മേഖലയാകെ ആക്രമിച്ചു. 20 മിനിറ്റിനുള്ളിൽ അയ്യായിരത്തിലധികം റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. തലസ്ഥാനമായ ടെൽ അവിവ് വരെ ആക്രമണപരിധിയിൽവന്നു. കര, നാവിക, വ്യോമാക്രമണങ്ങൾ ഏകോപിപ്പിച്ച് കൃത്യതയോടെ നിരവധി കേന്ദ്രങ്ങളിൽ ഒരേസമയം ആക്രമണം നടത്താൻ ഹമാസിനു കഴിഞ്ഞു. സംഘർഷത്തിന്റെ തുടക്കം 2023 ജനുവരി 26ന് ഇസ്രയേൽ ബോർഡർ പൊലീസും സൈന്യവും വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പ് ആക്രമിച്ച് ഒമ്പതുപേരെ കൊലപ്പെടുത്തി. ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്, ഹമാസ് എന്നിവരെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. 2021ൽ കിഴക്കൻ ജറുസലേമിലെ ഡമാസ്കസ് ഗേറ്റ് പ്ലാസയിലേക്കുള്ള പ്രവേശനം ഇസ്രയേൽ തടഞ്ഞതിനെത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ 250 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം മേഖല പൊതുവിൽ ശാന്തമായിരുന്നു. എന്നാൽ, ജനുവരി ആക്രമണത്തോടെ പുനരാരംഭിച്ച നിരന്തര ഏറ്റുമുട്ടലുകളാണ് നിലവിൽ തുറന്ന യുദ്ധമായി മാറിയിട്ടുള്ളത്. സുരക്ഷാവീഴ്ച ഇസ്രയേലിന്റെ പ്രതിരോധത്തിലെ വിള്ളലുകൾ വെളിപ്പെടുത്തുന്നതായിരുന്നു ശനിയാഴ്ചത്തെ ആക്രമണം. ലോകോത്തര രഹസ്യാന്വേഷണസംഘമായ മതൊദിനു പിഴവ് പറ്റിയതായി റിപ്പോർട്ടുണ്ട്. അതേസമയം, കുറച്ച് ആളുകളെ ബലിനൽകി ലോകാഭിപ്രായം അനുകൂലമായി രൂപപ്പെടുത്തുന്നതിനും അതിന്റെ മറവിൽ ഗാസയെ തകർത്ത് സൈനികലക്ഷ്യങ്ങൾ നേടാനുമുള്ള തന്ത്രമാണ് സുരക്ഷാവീഴ്ചയായി മാറിയതെന്ന വാദം മാധ്യമപ്രവർത്തകനായ ഫാത്തി അബു ഉന്നയിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിൽ ഇസ്രയേൽ മണ്ണിൽ യുദ്ധം എത്തിയെന്നതാണ് ശനിയാഴ്ച ആക്രമണത്തിന്റെ പ്രത്യേകത. ഗാസ– -ഇസ്രയേൽ അതിർത്തിയിലുടനീളം യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാൻ ഹമാസിനു കഴിഞ്ഞു. അഷ്ഖലോൺ, ടെൽ അവീവ്, റിഷാൺ, റാംല, യാവ്നെ, അഷ്ദോദ്, ഫാർ അവീവ്, ജറുസലേം, ബത്ലേഹേം, ബീർഷേബ തുടങ്ങിയ നഗരങ്ങളും അധിവാസകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസിലെ കിഴക്ക് അതിർത്തിവേലിക്ക് സമീപം ഇസ്രയേൽ ടാങ്ക് തീയിട്ടു നശിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. തെക്കൻ ഇസ്രയേൽ നഗരമായ സേദ റോത്തിൽ തെരുവീഥികളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സേദറോത്ത്, സുഫ, നഹൽ ഓസ്, മാഗേൻ, ബീയികെറ എന്നീ പട്ടണങ്ങളിൽ ഇപ്പോഴും ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെ സൈനികരെയും കമാൻഡർമാരെയും ഒരു മേയറെയും ഹമാസ് സംഘം കൊലപ്പെടുത്തി. സൈനികരും സിവിലിയന്മാരുമായി നിരവധിപേരെ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻകാരെ മോചിപ്പിക്കുന്നതിന് ആവശ്യമായത്ര ബന്ദികൾ തങ്ങളുടെ പിടിയിലുണ്ടെന്ന് ഹമാസ് ഡെപ്യൂട്ടി ചീഫ് സാലെ അൽ അറൗറി അൽ ജസീറയോടു പറഞ്ഞു. ബന്ദികളിൽ സീനിയർ സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും വിശുദ്ധമായ അൽ അഖ്സ പള്ളി മേഖലയിൽ നടത്തുന്ന ഇടപെടലുകളും അവസാനിപ്പിക്കാനാണ് ഓപ്പറേഷൻ അൽ അഖ്സ സ്റ്റോം' എന്നുപേരിട്ട ആക്രമണമെന്ന് ഹമാസ് വ്യക്തമാക്കി. ഇനിയും ഇത് അനുവദിക്കാൻ കഴിയില്ല. അല്ലാഹുവിന്റെ സഹായത്തോടെ ഇതിനൊരു അവസാനം കുറിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു' എന്ന പ്രസ്താവന ഹമാസ് തലവൻ മുഹമ്മദ് ദെയ്ഫ് പുറപ്പെടുവിച്ചത് മൂന്നാം ഇന്തിഫാദ’യുടെ പ്രഖ്യാപനമാണ്. ഇസ്രയേലിന്റെ തിരിച്ചടി ഇസ്രയേൽ പൗരന്മാരെ നമ്മൾ യുദ്ധത്തിലാണ്' എന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചത് സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. ഈ സാഹചര്യത്തിൽ തിരിച്ചടി അതിരൂക്ഷവും ഭയരഹിതവുമാകാനാണ് സാധ്യത. 5000 മിസൈലും ആയിരത്തോളം പോരാളികളും ഉൾപ്പെട്ട ഹമാസ് ആക്രമണത്തെ അതിന്റെ 100 ഇരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞത്. ഗാസയുടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലിൽനിന്ന് ഇസ്രയേൽ നാവിക സൈന്യവും കിഴക്കുനിന്ന് കര സൈന്യവും ഗാസയിലേക്ക് നീങ്ങുകയാണ്. ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നത്. ഹമാസിന്റെ ഓഫീസുകളും പരിശീലനകേന്ദ്രങ്ങളും ആയുധശേഖരവുമെല്ലാം മോസ്കുകളോടു ചേർന്നും ആശുപത്രി, സ്കൂൾ, ഫ്ലാറ്റുകൾ എന്നിവയുടെ മറവിലുമൊക്കെയാണ് പ്രവർത്തിക്കുന്നത്. ഇസ്രയേലിന്റെ ഉപഗ്രഹക്കണ്ണുകളിൽനിന്ന് മറഞ്ഞിരിക്കാനുള്ള തന്ത്രമാണ് ഇത്. ഇത്തരം കേന്ദ്രങ്ങൾ ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു വിധേയമാകുമ്പോൾ നൂറുകണക്കിന് സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെടാനാണ് സാധ്യത. ലോകത്തിന്റെ പ്രതികരണം ഹമാസ് ആക്രമണം ലക്ഷ്യമൊത്ത ഭീകരാക്രമണമായാണ് പാശ്ചാത്യലോകം കാണുന്നത്. ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്' എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസ്താവിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. സാധാരണഗതിയിൽ ഇരുപക്ഷവും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ തയ്യാറാകണമെന്നുമൊക്കെയാണ് ഇന്ത്യൻ പ്രതികരണം വരാറുള്ളത്. ഇത്തവണ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇന്ത്യ– -ഇസ്രയേൽ–- യുഎസ് അച്ചുതണ്ട് യാഥാർഥ്യമായ സാഹചര്യത്തിൽ ഇസ്രയേലിന്റെ തിരിച്ചടിക്ക് ഇന്ത്യയുടെ പരസ്യപിന്തുണയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ ഉപദേശകൻ റഹീം സഫാവി ഹമാസിനു പിന്തുണ പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇസ്രയേലിനുനേരെയുള്ള ആക്രമണം പലസ്തീനികളുടെ സ്വയം പ്രതിരോധമാണെന്നും അതിനുള്ള അവകാശം അവർക്കുണ്ടെന്നും ഇറാൻ പ്രതികരിച്ചു. അതേസമയം, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല ലെയ്ൽ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുകയും ഇത്തരം ഹീന നടപടികളെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങി പ്രമുഖ പാശ്ചാത്യ രാജ്യങ്ങളെല്ലാം ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ ഖത്തർ–- ഇറാൻ–-തുർക്കിയ അച്ചുതണ്ട് യാഥാർഥ്യമാണ്. റഷ്യയുടെ പിന്തുണ ഇവർക്കുണ്ട്. ഉക്രയ്ൻ യുദ്ധത്തിൽ റഷ്യക്ക് ആയുധങ്ങളും മറ്റ് സൈനികസഹായങ്ങളും ഇറാൻ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇറാന്റെ പിന്തുണയുള്ള ഹമാസിന് അനുകൂലമായ നിലപാടാണ് റഷ്യ സ്വീകരിച്ചത്. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും റഷ്യ പറഞ്ഞു. ഹമാസിന്റെ ഏകപക്ഷീയമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു സാധാരണ പ്രതികരണം ഹമാസ് അനുകൂല നിലപാടിന്റെ സൂചനയാണ്. തുർക്കിയയുടെ പ്രതികരണവും ഇതേ സ്വരത്തിലാണ്. റഷ്യ–- ഇറാൻ സഖ്യം യാഥാർഥ്യമായതിനാൽ ഇസ്രയേൽ ഇറാനെതിരെ ആക്രമണം നടത്താൻ സാധ്യതയില്ലെന്ന സാഹചര്യമാകാം ഹമാസിനെ പരസ്യമായി പിന്തുണയ്ക്കാനും ആയുധങ്ങൾ നൽകാനും ഇറാനെ പ്രേരിപ്പിച്ച ഘടകം. മാത്രമല്ല, ലബനൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ നിയന്ത്രിത ഷിയാ സായുധസംഘമായ ഹിസ്ബുള്ളയുടെ പിന്തുണ ഹമാസിനു ലഭിക്കുന്നുണ്ട്. ഉക്രയ്ന് -റഷ്യ ഉപയോഗിക്കുന്ന ഇറാൻ നിർമിത ഡ്രോണുകൾ ഹമാസിന് കൈമാറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇറാൻ ഡ്രോണുകൾ ലഭിച്ചാൽ ഇസ്രയേലിൽ നഗരങ്ങളും ആവാസമേഖലകളും നിരന്തരമായ ആക്രമണത്തിനു വിധേയമാകുമെന്ന കാര്യം നിസ്തർക്കമാണ്. ഇസ്രയേലിന്റെ ‘അയേൺ ഡോം’ എന്ന് പേരുകേട്ട മിസൈൽ പ്രതിരോധ സംവിധാനത്തിന് ഇത്തരം ഡ്രോണുകളെ പൂർണമായി പ്രതിരോധിക്കാൻ കഴിയില്ല. പശ്ചിമേഷ്യയിലെ ഷിയ സഖ്യമായ ഇറാൻ, -ഹൂതികൾ, -ഹിസ്ബുള്ള, -ഇറാഖ്, സിറിയ എന്നിവയും തുർക്കിയയുടെയും റഷ്യയുടെയും പിന്തുണയും ഖത്തറിന്റെ സാമ്പത്തികസഹായവും ഒത്തുചേർന്ന സാഹചര്യത്തിൽ ഹമാസിന്റെ പ്രഹരശേഷി പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. മാത്രമല്ല, 53 ശതമാനം പലസ്തീനികളുടെ പിന്തുണയും അവർക്കുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രയേൽ– -പലസ്തീൻ സംഘർഷം അപ്രതീക്ഷിതമായ മാനങ്ങളിലേക്ക് വളരാൻ സാധ്യതയുണ്ട്. അതേസമയം, ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ സാഹചര്യം ഇന്ത്യ അടക്കമുള്ള വൻശക്തികളുടെ പിന്തുണ ഇസ്രയേലിന് ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല, മേഖലയിലെ സുന്നി രാഷ്ട്രങ്ങളായ സൗദി, യുഎഇ, ഈജിപ്ത്, ജോർദാൻ തുടങ്ങിയവയുടെ നിശ്ശബ്ദപിന്തുണയും ഇസ്രയേലിന് ലഭിക്കുന്നുണ്ട്. ഇറാൻ പിന്തുണയുള്ള ഹമാസ് മിന്നൽ ആക്രമണം അമേരിക്ക മുൻകൈയെടുത്ത് യാഥാർഥ്യമാക്കിയ ഇറാൻ–- സൗദി–- അറേബ്യ സമാധാനപ്രക്രിയയെ പിന്നോട്ട് അടിപ്പിക്കാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വൻശക്തി ഇടപെടലുകളും മേഖലയിൽ രൂപപ്പെടുകയാണ്. പ്രവചനാതീതമായി മാറിക്കഴിഞ്ഞ ഇസ്രയേൽ–- ഹമാസ് സംഘർഷം വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നത് നിസ്തർക്കമാണ്. സ്വന്തം മണ്ണിൽ അഭയാർഥികളാക്കപ്പെട്ട പലസ്തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങളും സ്വാതന്ത്ര്യസ്വപ്നങ്ങളും പകൽക്കിനാവായി മാറുമോയെന്ന് ആശങ്കയാണ് പുരോഗമന ജനാധിപത്യലോകം പങ്കുവയ്ക്കുന്നത്. ( കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ)

ദേശാഭിമാനി 9 Oct 2023 1:00 am

പലസ്‌തീന്‌ നീതി കിട്ടണം

ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊല്ലുമ്പോൾ ഇസ്രയേൽ രാഷ്ട്രം രൂപപ്പെട്ടിട്ടില്ല. എന്നാൽ, രണ്ടുമാസംമുമ്പ് 1947 നവംബർ 29ന് യുഎൻ പൊതുസഭ പലസ്തീൻ പ്രദേശത്തെ മൂന്നായി വിഭജിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. അന്നത്തെ 56 അംഗരാജ്യങ്ങളിൽ 33 എണ്ണമാണ് വിഭജനപദ്ധതിയെ അനുകൂലിച്ചത്. സ്വതന്ത്ര ഇന്ത്യയടക്കം 13 രാജ്യങ്ങൾ എതിർത്തു. ചൈനയടക്കം 10 രാജ്യങ്ങൾ വിട്ടുനിന്നു. എന്നാൽ, ഗാന്ധിജി കൊല്ലപ്പെട്ട് മൂന്നരമാസം പിന്നിട്ടപ്പോൾ, യുഎൻ രക്ഷാസമിതിയുടെ അംഗീകാരമില്ലാതെ തന്നെ, ബ്രിട്ടന്റെ ഒത്താശയോടെ ഇസ്രയേൽ ഏകപക്ഷീയമായി രാഷ്ട്രം പ്രഖ്യാപിച്ചു. യുഎൻ പദ്ധതിപ്രകാരം സ്വതന്ത്രരാഷ്ട്ര പദവിയോടെ നിലവിൽ വരേണ്ടിയിരുന്ന പലസ്തീൻ യാഥാർഥ്യമായില്ല. യുഎന്നിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിരുന്ന ജറുസലേം മുക്കാൽ നൂറ്റാണ്ടിനിപ്പുറം ഇസ്രയേലിന്റെ കൈയേറ്റത്തിലുമാണ്. ഇക്കാലമത്രയും നിരന്തരം ചതിക്കപ്പെട്ട ഒരു ജനതയുടെ രോഷം പൊട്ടിത്തെറിച്ചതാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് കാരണമായിരിക്കുന്നത്. പിറന്ന മണ്ണും സ്വപ്നങ്ങളുമെല്ലാം പുറത്തുനിന്ന് വന്നവരാൽ കവർന്നെടുക്കപ്പെട്ട ഒരു ജനത 75 വർഷമായി സഹിച്ചുവരുന്ന ചതികളുടെയും അനീതിയുടെയും പാരമ്യത്തിലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന യുദ്ധത്തെ കാണേണ്ടത്. പഴയ പലസ്തീൻ പ്രദേശത്തിന്റെ 13 ശതമാനംപോലും ഇപ്പോൾ പലസ്തീൻകാരുടെ ‘നിയന്ത്രണ’ത്തിലില്ല. പലസ്തീന് അവകാശപ്പെട്ട വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ആറേമുക്കാൽ ലക്ഷത്തിലധികം ജൂത കൈയേറ്റക്കാർ താമസമുറപ്പിച്ചിട്ടുണ്ട്. ഭാവി പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്ന കിഴക്കൻ ജറുസലേം കൈയേറ്റത്തിലൂടെ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് അസാധ്യമെന്ന സ്ഥിതിയുണ്ടാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഇതിനിടെ, പലവട്ടം നിരവധി വിട്ടുവീഴ്ച പലസ്തീന്റെ ഭാഗത്തുനിന്നുണ്ടായി. അത്തരമൊരു ഘട്ടത്തിൽ 1993ൽ ഉണ്ടാക്കിയ ഓസ്ലോ കരാർ പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുമെന്ന തോന്നലുമുണ്ടാക്കി. എന്നാൽ, അതിനെയും വഞ്ചിച്ച് പലസ്തീനിലെ മതനിരപേക്ഷ ശക്തികളെ പാടെ തകർക്കുകയാണ് ഇസ്രയേൽ ചെയ്തത്. ആ സാഹചര്യം മുതലാക്കി, അതുവരെ മതനിരപേക്ഷ സംഘടനയായ ഫത്താ കൈയാളിയിരുന്ന ഇടത്തിലേക്കാണ് ഇസ്രയേലിന്റെ പിന്തുണയോടെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് വളർന്നുകയറിയത്. തുടർന്ന് ഹമാസിന്റെ പേരിൽ പലസ്തീൻ ജനതയെ അടിച്ചമർത്താൻ പുതിയ ന്യായങ്ങൾ ചമയ്ക്കുകയായിരുന്നു ജൂതരാഷ്ട്രം. 2006ൽ നടന്ന പലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചപ്പോൾ പാശ്ചാത്യ രാജ്യങ്ങളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരണം തടഞ്ഞു. ഒടുവിൽ ഫത്തായുമായി ചേർന്ന് ഭരിക്കാൻ ഹമാസ് നിർബന്ധിതമായതും പാശ്ചാത്യ ഇടപെടലുകളുടെ ഫലമായി അധികം വൈകാതെ ആ ബന്ധം അലസിപ്പിരിഞ്ഞതും വെസ്റ്റ്ബാങ്ക് ഫത്തായുടെയും ഗാസ ഹമാസിന്റെയും ‘നിയന്ത്രണ’ത്തിലായതും ചരിത്രം. തുടർന്ന് ഒന്നരപ്പതിറ്റാണ്ടിലധികമായി കടുത്ത ഉപരോധത്തിൽ ദുരിതം അനുഭവിക്കുകയാണ് ഗാസയിലെ ജനങ്ങൾ. വെസ്റ്റ്ബാങ്കിലുള്ളവരാകട്ടെ ഇസ്രയേലി അധിനിവേശ ഭരണക്കാരുടെ ദയാദാക്ഷിണ്യത്തിലും. ഈ സാഹചര്യത്തിലാണ് ഗാന്ധിജിയുടെ പഴയ മുന്നറിയിപ്പ് പ്രസക്തമാകുന്നത്. ഐക്യരാഷ്ട്ര പൊതുസഭ പലസ്തീൻ വിഭജനപദ്ധതി അംഗീകരിക്കുന്നതിന് എട്ടുവർഷംമുമ്പ്, 1939 നവംബറിൽ ഗാന്ധിജി പലസ്തീൻ വിഭജിച്ച് ഇസ്രയേൽ രൂപീകരിക്കുന്നതിനെ എതിർത്ത് എഴുതിയിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതെന്നപോലെ പലസ്തീൻ അറബികൾക്ക് അവകാശപ്പെട്ടതാണ് എന്നാണ് തന്റെ പ്രതിവാരപത്രികയായ ‘ഹരിജനി’ൽ ഗാന്ധിജി എഴുതിയത്. യൂറോപ്പിൽനിന്ന് പുറന്തള്ളപ്പെടുന്ന ജൂതർക്കായി അറബ്ഭൂമി വെട്ടിമറിക്കുന്നത് സൃഷ്ടിക്കാവുന്ന കുഴപ്പങ്ങൾ മുൻകൂട്ടി കണ്ടാകാം ഗാന്ധിജി ഇങ്ങനെ പറഞ്ഞത്. ഇതിന് ചുവടുപിടിച്ചായിരുന്നു തുടർന്ന് നാലു പതിറ്റാണ്ടിലേറെ കാലം സ്വതന്ത്ര ഇന്ത്യയുടെ നിലപാട്. ഇതിനു മാറ്റമുണ്ടായത് 91ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്. ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചുകൊണ്ടുള്ള ചുവടുമാറ്റം ഇന്ന് നരേന്ദ്ര മോദിയുടെ കീഴിൽ ആ വംശീയ രാഷ്ട്രത്തിന്റെ ഏത് അതിക്രമത്തെയും അംഗീകരിക്കുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധമായ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ തന്നെയാണ് മോദി ഒറ്റുകൊടുത്തിരിക്കുന്നത്. പലസ്തീൻ ജനതയിൽ ഭൂരിപക്ഷവും മുക്കാൽ നൂറ്റാണ്ടായി മറ്റ് അറബ് നാടുകളിൽ അഭയാർഥികളായി കഴിയുകയാണ്. അവർക്ക് നീതി നിഷേധിച്ച് സമാധാനം സ്ഥാപിക്കാനാകില്ലെന്ന് ഗാന്ധിജിയുടെ നാട്ടുകാർക്ക് പറയാനാകണം. സ്വതന്ത്ര പലസ്തീൻ രാഷ്ട്രംതന്നെയാണ് പ്രശ്നത്തിന് പരിഹാരം.

ദേശാഭിമാനി 9 Oct 2023 1:00 am

‘ഈ പിച്ച്‌ തിരിയും. ജഡേജ തകർക്കും’ ; ഒരു തന്ത്രം, പല ലക്ഷ്യം

ചെന്നൈ ‘ഈ പിച്ച് തിരിയും. ജഡേജ തകർക്കും’– -ചെന്നൈ എം എ ചിദംബരം മൈതാനത്തെ പിച്ച് നോക്കി മത്സരത്തിനുമുമ്പ് ഇന്ത്യയുടെ മുൻ വിക്കറ്റ്കീപ്പറും കമന്റേറ്ററുമായ ദിനേശ് കാർത്തിക് സമൂഹമാധ്യമത്തിൽ കുറിച്ചു. കാർത്തികിന്റെ വിലയിരുത്തൽ പിഴച്ചില്ല. ഇന്ത്യൻ ടീമിന്റെയും. സ്പിന്നർമാർക്കായി നിലമൊരുക്കിയ കളത്തിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ കളി കൈയിലായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തുമ്പോൾ 250–-270 സ്കോറായിരുന്നു ഓസീസിന്റെ കണക്കുകൂട്ടൽ. അതിനനുസരിച്ചുള്ള കളിയുമായിരുന്നു തുടക്കത്തിൽ. റൺ വറ്റുമ്പോഴും ഒരറ്റത്ത് ഉറച്ചുനിൽക്കുകയായിരുന്നു ലക്ഷ്യം. സ്മിത്തും ലബുഷെയ്നും ആ കളിരീതി നടപ്പാക്കി. എന്നാൽ, സമാനരീതിയിൽ ബാറ്റ് ചെയ്യുന്ന രണ്ടുപേർ ഒരേസമയം കളത്തിലുണ്ടായത് ഓസീസിന്റെ സ്കോറിങ്ങിനെ സാരമായി ബാധിച്ചു. 16–-30 ഓവർവരെ ഒരു ഫോർമാത്രമാണ് പിറന്നത്. ത്രിമുഖ സ്പിൻ ആക്രമണം പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ആക്രമണാത്മക ഫീൽഡിങ് വിന്യാസംകൊണ്ടാണ് രോഹിത് അതിനു പിന്തുണ നൽകിയത്. എട്ടാം ഓവറിൽത്തന്നെ അശ്വിനെ കൊണ്ടുവന്നു. 12–-ാം ഓവറിൽ കുൽദീപ്. 20–-ാം ഓവറിൽ ജഡേജ. കെട്ടുപൊട്ടിച്ച് ഓസീസ് ബാറ്റർമാർ റണ്ണൊഴുക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലെല്ലാം രോഹിത് സ്പിന്നർമാരെ പന്തേൽപ്പിച്ചു. അപകടകാരിയായ ഡേവിഡ് വാർണറെ അശ്വിനും കുൽദീപും ചേർന്നാണ് കുടുക്കിയത്. 16–-ാം ഓവറിൽ അശ്വിന്റെ തുടർച്ചയായ നാല് പന്തിൽ വാർണർക്ക് റണ്ണെടുക്കാനായില്ല. കുൽദീപ് എറിഞ്ഞ അടുത്ത ഓവറിന്റെ ആദ്യപന്തിലും റൺവന്നില്ല. വാർണറുടെ ഏകാഗ്രത നഷ്ടമായി. അടുത്ത പന്തിൽ പുറത്ത്. വിക്കറ്റിനെ ലക്ഷ്യമാക്കി പന്തെറിയുക എന്നതായിരുന്നു സ്പിന്നർമാരും പേസർമാരും ആവിഷ്കരിച്ച തന്ത്രം. 28–-ാമത്തെ ഓവറിൽ അത്തരമൊരു പന്ത് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റും കൊണ്ടുപോയി. ഓസീസിന്റെ അടിവേരിളക്കിയ വിക്കറ്റായിരുന്നു അത്. മൂന്ന് സ്പിന്നർമാർ ചേർന്ന് നേടിയത് ആറ് വിക്കറ്റ്. 30 ഓവറിൽ വിട്ടുനൽകിയത് 104 റൺ. രോഹിത് വ്യക്തമാക്കിയപോലെ, ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യം ഒരേസമയം മൂന്ന് പേസർമാർക്കും മൂന്ന് സ്പിന്നർമാർക്കും ഇടംനൽകുമെന്നതിനാൽ വരുംമത്സരങ്ങളിലും ഈ രീതിതന്നെയായിരിക്കും നടപ്പാക്കുക.

ദേശാഭിമാനി 9 Oct 2023 1:00 am

ഓർമക്കൂട്ടിൽ 
ഉലയാത്ത പെൻഡുലം

തിരുവനന്തപുരം കവിതയോട് അടുത്തുനിൽക്കുന്ന ആഖ്യാന ശൈലിയിൽ എഴുതപ്പെട്ട ‘ജീവിതം ഒരു പെൻഡുലം’ ഓർമയുടെ ചരിത്രമാണെന്ന് വയലാർ അവാർഡ് നിർണയ സമിതി. മധ്യതിരുവിതാംകൂറിലെ മധ്യവർഗ കുടുംബത്തിന്റെ ജീവിതം പറയുന്ന പുസ്തകം ശ്രീകുമാരൻ തമ്പിയുടെ ഉയർച്ചയുടെയും നഷ്ടങ്ങളുടെയും കണ്ണീരിന്റെയും വീണ്ടെടുക്കലിന്റെയും കഥ പങ്കുവയ്ക്കുന്നു. തന്റെ മനോഹരമായ ഗാനരചനാ ശൈലിയിൽ എഴുതിയ ആത്മകഥ അദ്ദേഹത്തിന്റെ ഗാനങ്ങൾപോലെ മലയാളികളെ ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് പുരസ്കാര നിർണയ സമിതി അംഗങ്ങൾ പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങിയ ശ്രീകുമാരൻ തമ്പി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത കവിതകൾ, തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ അടങ്ങുന്ന ഹൃദയസരസ്സ്, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ, ശ്രീകുമാരൻ തമ്പിയുടെ കൗമാര കവിതകൾ (കവിതാ സമാഹാരങ്ങൾ), കാക്കത്തമ്പുരാട്ടി, കുട്ടനാട്, കടലും കരളും, ഞാനൊരു കഥ പറയാം (നോവലുകൾ), അച്ചുതണ്ട് (നാടകം), ശ്രീകുമാരൻ തമ്പിയുടെ ചെറുകഥകൾ, ആത്മകഥയിലെ പെൺമനസ്സുകൾ (ലേഖനങ്ങൾ), മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയപുരസ്കാരം നേടിയ സിനിമ: കണക്കും കവിതയും എന്നിവയാണ് പ്രധാന കൃതികൾ. ഉള്ളൂർ, തകഴി, ബാലാമണിയമ്മ സ്മാരക പുരസ്കാരം തുടങ്ങിയവയും ലഭിച്ചു. ഹരിപ്പാട് സ്വദേശിയായ ശ്രീകുമാരൻ തമ്പി തിരുവനന്തപുരം പേയാടാണ് താമസം. ആദ്യകാല നായകനടനും പിന്നണിഗായകനുമായ വൈക്കം മണിയുടെ മകൾ രാജേശ്വരിയാണ് ഭാര്യ. മക്കൾ: കവിത, പരേതനായ സംവിധായകൻ രാജകുമാരൻ തമ്പി.

ദേശാഭിമാനി 8 Oct 2023 1:00 am

മലയാളിയുടെ മനസ്സ് തൊട്ട പ്രതിഭാവിലാസം

മലയാള ഭാഷയ്ക്ക് പൊതുവെയും ഗാനസാഹിത്യത്തിന് പ്രത്യേകിച്ചും തനതായ സംഭാവനകൾ നൽകിയ മഹനീയ വ്യക്തിത്വമെന്നനിലയിൽ ശ്രീകുമാരൻ തമ്പിക്ക് വയലാർ പുരസ്കാരം ലഭിച്ചത് എല്ലാ മലയാളികളെയും സന്തോഷിപ്പിക്കും. സ്വപ്രയത്നത്താൽ കാവ്യലോകത്തും ചലച്ചിത്ര ഗാനരംഗത്ത് പ്രത്യേകിച്ചും തനതായ പീഠമുറപ്പിച്ച അദ്ദേഹത്തിനെ ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയാൻ പലപ്പോഴും വൈകിയിരുന്നു. ആത്മകഥാപരമായ ഗദ്യപുസ്തകത്തിനാണ് പുരസ്കാരമെങ്കിലും അത് കവിതയടക്കമുള്ള ഗാനസാഹിത്യരംഗത്ത് സമർപ്പിച്ച ത്യാഗനിർഭരമായ, സുകൃതപൂർണമായ പ്രയത്നങ്ങൾക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്. കവിതയുടെ രംഗത്തേക്ക് പൂർവാധികം ഊർജസ്വലതയോടെ മടങ്ങിയെത്താൻ അദ്ദേഹത്തിന് ഇത് മാർഗമാകുമെന്നാണ് ഞങ്ങളുടെ ആശ. കാവ്യപൂർണമായ ധാരാളം ചലച്ചിത്ര ഗാനങ്ങൾ മലയാളിക്ക് സംഭാവന ചെയ്ത ശ്രീകുമാരൻ തമ്പി പ്രതിഭാവിലാസത്തിന്റെ കാര്യത്തിൽ രണ്ടാമതാണെന്ന് സ്വയബുദ്ധിയുള്ള ഒരാളും പറയുകയില്ല. അത്രയേറെ സൗഭഗപൂർണമായ നിരവധി ഗാനങ്ങളിലൂടെ കവിതയുടെ ഉൾത്തരിപ്പുകളിലൂടെ അദ്ദേഹം മലയാളി മനസ്സിലേക്ക് കടന്നിട്ട് ദശകങ്ങൾ പിന്നിട്ടു. വൈകിയാണെങ്കിലും ശ്രീകുമാരൻ തമ്പിയെ ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയാൻ കഴിഞ്ഞു എന്നുള്ളത് വയലാർ പുരസ്കാരത്തിന് നിശ്ചയമായും മേന്മ നൽകുന്നു എന്നത് അഭിമാനത്തോടെ ഓർമിക്കണം. വയലാർ രാമവർമയുടെയും പി ഭാസ്കരന്റെയും പാതയിലൂടെ സഞ്ചരിച്ച പ്രിയപ്പെട്ട മലയാളത്തിന്റെ ഗാനരചയിതാവിന് ഈ പുരസ്കാരം കൂടുതൽ കൂടുതൽ സർഗപരമായ കൃതികൾ രചിക്കാൻ പ്രേരണയാകും. വയലാർ പുരസ്കാരത്തിന്റെ മേന്മ വർധിപ്പിക്കുന്നതാണ് ഈ അംഗീകാരവും. എല്ലാ മലയാളികളും ശ്രീകുമാരൻ തമ്പിക്ക് ലഭിച്ച അംഗീകാരത്തിൽ നിശ്ചയമായും സന്തോഷിക്കുന്നു.

ദേശാഭിമാനി 8 Oct 2023 1:00 am

അന്ന്‌ ചേർത്തല ഒരു കനാൻ ദേശം

കനാൻ ദേശം പോലെ പാലും തേനും ഒഴുകുന്നതായിരുന്നോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചേർത്തലയിലുള്ള മുട്ടവും വെട്ടയ്ക്കലും യഹൂദർക്ക്? ആയിരുന്നുവെന്നാണ് ചരിത്രത്തിന്റെയും തെളിവുകളുടെയും പിൻബലമുള്ള അനുമാനം. ചേർത്തലയ്ക്ക് ഇങ്ങനെയൊരു ചരിത്രമോയെന്ന് പുതുതലമുറ അദ്ഭുതംകൂറിയേക്കാം. ചേർത്തലയെന്ന നഗരം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യഹൂദസംസ്കൃതിയുടെ ചരിത്രം വിസ്മൃതിയുടെ കനൽമൂടിക്കിടക്കുന്നു. ചേർത്തല നഗരഹൃദയത്തിൽ ഇപ്പോഴുമുള്ള യഹൂദനിർമിതികൾക്കു പറയാനുണ്ടാകും,യഹൂദ ജനപദങ്ങളുടെ നൂറായിരം കഥകൾ. ചേർത്തലയിലുണ്ടായിരുന്ന യഹൂദർ കോച്ചമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. കോഹൻ എന്ന പദം കോച്ചയായി മാറുകയായിരുന്നു. വടക്കേ അങ്ങാടിക്കവലയിലെ കോച്ചേരി മൈതാനത്തിന്റെ പേര് കോച്ചയിൽനിന്ന് ഉത്ഭവിച്ചതാണ്. ഇന്ന് മൈതാനമല്ല ഈ സ്ഥലം. ഇതിനു തൊട്ടടുത്തു തന്നെ സിനഗോഗും ആരാധനയ്ക്കുമുമ്പ് ശരീരശുദ്ധി വരുത്താൻ ഉപയോഗിച്ചിരുന്ന കിണറും ശ്മശാനവും ഉണ്ടായിരുന്നത് പഴമക്കാരുടെ ഓർമയിലുണ്ട്. ഇവിടം കുഴിച്ചപ്പോൾ കല്ലറകൾ കണ്ടിരുന്നു. ചേർത്തലനഗരത്തിൽ മലബാറി യഹൂദരായിരുന്നു കൂട്ടമായി താമസിച്ചിരുന്നത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഏതാനും കെട്ടിടങ്ങൾ യഹൂദ പാരമ്പര്യത്തിന്റെ ശേഷിപ്പായി ഇപ്പോഴുമുണ്ട്. ചേർത്തലയിലെ യഹൂദർ വെളിച്ചെണ്ണയും കൊപ്രയും ചേർത്തലയിലെ കന്നിട്ടയിൽനിന്ന് കയറ്റി അയച്ചിരുന്നു. കൊപ്രാക്കളം എന്നർഥമുള്ള കന്നിട്ടയും പണ്ടകശാലപ്പറമ്പും നഷ്ടപ്രതാപവും പേറി നഗരത്തിൽ നിലകൊള്ളുന്നു. ഇറാഖിലെ ബസ്രയിലേക്കും മറ്റും യഹൂദർ ഇവിടെനിന്നാണ് കൊപ്രയും വെളിച്ചെണ്ണയും കയറ്റി അയച്ചിരുന്നത്. ഇവിടെനിന്ന് കേവുവള്ളത്തിൽ കൊച്ചിയിലെ കൽവത്തി തുറമുഖത്തെത്തിച്ച് അറബ് നാടുകളിലേക്ക് കയറ്റിയയച്ചു. ചേർത്തല ബ്രാൻഡ് കൊപ്ര (കരപ്പുറം കൊപ്ര) അക്കാലത്ത് അറബ് മേഖലയിൽ പുകൾപെറ്റതായിരുന്നു. തന്റെ പിതാവും എഴുത്തുകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ 50 വർഷംമുമ്പ് ഇവിടുത്തെ യഹൂദരെപ്പറ്റിയും സിനഗോഗിനെപ്പറ്റിയും നടത്തിയ പ്രഭാഷണങ്ങൾ കേട്ടവർ ഇപ്പോഴും ചേർത്തലയിലുണ്ടെന്ന് മകൻ സാജു ചേലങ്ങാട്ട് സാക്ഷ്യപ്പെടുത്തുന്നു. യഹൂദ കല്ലറകൾ കണ്ടവർ അടുത്തകാലംവരെയുണ്ടായിരുന്നു. ചരിത്രകുതുകി കൂടിയായ സാജു ചേലങ്ങാടിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ യഹൂദർ പടുത്തുയർത്തിയ ഏക പട്ടണമാണ് ചേർത്തല. ചേർത്തല മുട്ടത്തങ്ങാടി സ്ഥാപിച്ചത് യഹൂദരായിരുന്നു. മുപ്പതോളം കൂട്ടു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇസ്രായേലിൽ ഇന്ന് മുട്ടത്ത്’ എന്നു കുടുംബപ്പേരുള്ള അഞ്ഞൂറോളം മലയാളി യഹൂദർ ഉണ്ട്. മുട്ടം ഗ്രാമം യഹൂദരുടെ സാന്നിധ്യത്താൽ പണ്ടേ ചരിത്ര ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചതാണ്. Muttam, Muttom, Mootam, Muton (Madatankil), എന്നെല്ലാം ഡച്ച്, ഇംഗ്ലീഷ് രേഖകളിലും മൊട്ടം/ മുട്ടം എന്ന് ഹീബ്രു രേഖകളിലും കാണുന്നു. 1686ൽ കൊച്ചി സന്ദർശിച്ച ഡച്ചുകാരനായ മോശെ പരേര ഡി പൈവ എഴുതിയ നോട്ടീസിയസ് ഡോസ് ജൂഡിയോസ് ദേ കൊച്ചിം’ എന്ന പുസ്തകമാണ് മുട്ടത്തെ യഹൂദരെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയെന്ന് ചരിത്രഗവേഷകനായ തൗഫീഖ് സക്കരിയ പറയുന്നു. മുട്ടത്ത് 35 യഹൂദ കുടുംബങ്ങളും ഒരു സിനഗോഗും ഉണ്ടെന്നാണ് ആ രേഖയിൽ പറയുന്നത്. രണ്ടു പതിറ്റാണ്ടായി തൗഫീക്ക് മുട്ടത്തെ യഹൂദ സാന്നിധ്യത്തിന്റെ ചരിത്രത്തിനു പിറകെയാണ്. ആലപ്പുഴയ്ക്ക് അടുത്തായിരുന്നു അവരുടെ സ്ഥാനമെന്ന് കൊച്ചിയിലെ പരദേശി പള്ളിയുടെ വാർഡനായിരുന്ന സാമുവേൽ ഹല്ലെഗുവാ ഉൾപ്പെടെയുള്ളവരിൽ നിന്നറിഞ്ഞതാണ് തൗഫീക്കിന് പ്രചോദനമായത്. എസക്കിയേൽ റഹാബിയുടെ (1694–1771) വോട്ടർ ജെ ഫിസ്ക്കിൽ മുട്ടത്ത് 10 യഹൂദ കുടുംബങ്ങളും ഒരു സിനഗോഗും ഉണ്ടെന്നാണ് പറയുന്നത്. 1770ൽ കൊച്ചിയിലെ ഡച്ച് ഗവർണർ ആയിരുന്ന അഡ്രിയാൻ മോൻസും മുട്ടത്തെ യഹൂദരെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയൻ മിഷനറി ഫാ. പൗലീനോ ബാർത്തലൊമ്യോ എഡി 1777 മാർച്ചിൽ ചേർത്തല സന്ദർശിച്ചിരുന്നു. അദ്ദേഹം തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയ വാക്കുകൾ വ്യാപാരരംഗത്തെ മുട്ടത്തിന്റെ മേൽക്കോയ്മയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വലിയ വ്യവസായ നഗരമായ മുട്ടത്ത് ക്രിസ്ത്യാനികൾ, കറുത്ത യഹൂദർ , മുഹമ്മദീയർ, ബനിയ എന്നും ചെട്ടികൾ എന്നു വിളിക്കപ്പെടുന്നവർ തുടങ്ങിയവർ താമസിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 1787ൽ നടന്ന ഒരു കണക്കെടുപ്പിനെക്കുറിച്ചും അദ്ദേഹം പറയുന്നു: The number of Jews who resides at Mattincera, Muttam, Cayamcolla, may be about from 15 to 20,000. 1995ൽ പ്രസിദ്ധീകരിച്ച റൂബി ഓഫ് കൊച്ചിൻ എന്ന പുസ്തകത്തിൽ മുട്ടത്തെക്കുറിച്ചും അവിടുത്തെ സിനഗോഗിനെക്കുറിച്ചും പെൺപാട്ടുകളിൽ പ്രതിപാദിക്കുന്നുണ്ടെന്ന് കൊച്ചിയിൽ താമസിച്ചിരുന്ന യഹൂദ സ്ത്രീ റൂബി ഡാനിയേൽ (1912–- -2002) രേഖപ്പെടുത്തുന്നു. ചേർത്തല മുട്ടത്തെ യഹൂദ ജീവിതത്തെപ്പറ്റിയുള്ള മറ്റൊരു തെളിവാണ് 1781ലെ തൊൽദോത്ത് യഹൂദേ കുചീൻഎന്ന ഹീബ്രു ഭാഷയിൽ ഉള്ള ചുരുൾ. വെട്ടയ്ക്കലെ യഹൂദപ്പെരുമ ചേർത്തല നഗരത്തിൽനിന്ന് ആറു കിലോമീറ്റർ വടക്കോട്ട് മാറി പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടക്കലായിരുന്നു യഹൂദരുടെ മറ്റൊരു സ്വാധീനകേന്ദ്രം. ഇവിടെയുണ്ടായിരുന്നത് പരദേശി യഹൂദരാണ്. ഇന്നു ചേർത്തല എന്നറിയുന്ന കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു. അദ്ദേഹം കരപ്പുറത്തെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശം ജൂതവംശജനായ ഒരു കോച്ചയ്ക്ക് പാരിതോഷികമായി പതിച്ചുകൊടുത്ത പ്രദേശമാണ് വെട്ടക്കൽ എന്ന പേരിൽ അറിയപ്പെടുന്നത് എന്നാണു വാമൊഴി. കൊച്ചിയിലെ യഹൂദ മുതലിയാർ ആയിരുന്ന യോസേഫ് ഹല്ലെഗുവായുടെ (1697-–-1764) കൈവശം ബേട്ടെകർ (വെട്ടക്കൽ) എന്നിടത്ത് 16 മൈൽ ചുറ്റളവിൽ ഉള്ള സ്ഥലം ഉണ്ടായിരുന്നു എന്ന് 1757ൽ ലിയോപോൾഡ് വാൻ ഡോർട് എന്ന ഡച്ചുകാരൻ എഴുതിയ രേഖയിലുണ്ട്. അർത്തുങ്കലിന് വടക്കുള്ള ആയിരംതൈ എന്ന സ്ഥലത്തിന് ആ പേരു വരാൻ കാരണക്കാരനും യോസേഫ് ഹല്ലെഗുവയാണ്. തെക്കു ഡച്ച് അധീനതതയിൽ വന്ന സ്ഥലം കമ്പനിയിൽനിന്നും വാങ്ങി അദ്ദേഹം ആയിരം തൈ നട്ട് തെങ്ങിൻതോപ്പ് സ്ഥാപിച്ചു. കരപ്പുറത്ത് ശാസ്ത്രീയമായി സ്ഥാപിച്ച ആദ്യ തെങ്ങിൻ തോപ്പ് ഇതാണ്. എഡി 1341ൽ പ്രകൃതിയുടെ കലിതുള്ളലിൽ ഉയർന്നുവന്നതാണ് വൈപ്പിൻമുതൽ തെക്കോട്ട് കരപ്പുറംവരെയുള്ള പ്രദേശങ്ങൾ. മുസിരിസിന്റെ തകർച്ചയും ചേരസാമ്രാജ്യത്തിന്റെ അന്ത്യവും സൃഷ്ടിച്ച അരാജകാവസ്ഥയിൽ പൊറുതിമുട്ടിയ കൊടുങ്ങല്ലൂരിലെ ജനങ്ങളിൽ ഒരു കൂട്ടർ തെക്കോട്ടേക്ക് കുടിയേറി. വൈപ്പിനും ഇന്നത്തെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളും കരപ്പുറവും പതുക്കെ പതുക്കെ ജനനിബിഡമായി. കുടിയേറ്റക്കാരിൽ മുന്നിലുണ്ടായിരുന്നത് യഹൂദരായിരുന്നു. അങ്ങനെ കൃഷിയിൽ അഗ്രഗണ്യരായ അവർ കരപ്പുറത്ത് തെങ്ങും നെല്ലും കൃഷി ചെയ്യാൻ തുടങ്ങി. തമിഴിൽ അതിർത്തിക്ക് മുട്ടം എന്ന പേരുണ്ട്. കൊച്ചി രാജ്യത്തിന്റെ തെക്കേ അറ്റം കരപ്പുറമായിരുന്നല്ലോ. അതാകാം മുട്ടം എന്ന പേരുവീഴാൻ കാരണം 1757ൽ മാർത്താണ്ഡവർമ കൊച്ചി രാജ്യം ആക്രമിച്ചു. സന്ധിയുടെയടിസ്ഥാനത്തിൽ കരപ്പുറം തിരുവിതാംകൂർ രാജാവിന് വിട്ടുകൊടുത്തുവെങ്കിലും വെട്ടക്കൽ പ്രദേശം യഹൂദരുടെ കീഴിൽ തന്നെ തുടർന്നു. രാജവാഴ്ചക്കാലത്തു വെട്ടക്കൽ ഗ്രാമം പൂർണമായും ഇവരുടെ ജന്മിത്വത്തിൻ കീഴിലായിരുന്നു. കേരളത്തിൽ ഭൂപരിഷ്കരണ നിയമം വരുമ്പോൾ ഈ സ്ഥലങ്ങൾ ഹല്ലെഗുവ കുടുംബത്തിന്റെ കയ്യിൽത്തന്നെ. കൊച്ചിയിലെ പ്രമുഖ യഹൂദനായിരുന്ന കോഡറുടെ കുടുംബത്തിനും ഇവിടെ സ്ഥലങ്ങളും മറ്റും ഉണ്ടായിരുന്നു. ‘‘കോടതിയായിരുന്നു കോച്ചയുടെ മുറ്റം’’ 93 വയസ്സുള്ള വെട്ടയ്ക്കൽ അന്തോണിയുടെ ഓർമയിൽ ഇന്നുമുണ്ട് ആ പ്രദേശമാകെയുള്ള ഏക്കർ കണക്കിന് പാടങ്ങളുടെ ഉടമകളായിരുന്ന കോച്ചമാർ. കോച്ചമാരുടെ പാടത്ത് അന്തോണി പണിതിട്ടുണ്ട്. സലോമി കോച്ചയും ജോണി സായുവും സാറാ കോഹനും അവരുടെ ശമ്പളക്കാരും കാര്യസ്ഥൻമാരുമെല്ലാമുണ്ടായിരുന്ന പഴയകാലം. കോച്ചയുടെ മുറ്റം അന്ന് കോടതിയായിരുന്നു. അവരുടെ മുറ്റത്താണ് നാട്ടുകാരുടെ തർക്കങ്ങൾ തീർക്കുന്നത്. ജന്മിമാരായിരുന്നെങ്കിലും കോച്ചമാർക്ക് ക്രൂരതയില്ലത്രെ. പച്ചോലയും കോഴിയും യഹൂദൻമാരുടെ പന്തപ്പെരുന്നാളിന് കാര്യസ്ഥൻമാരും തൊഴിലാളികളും കൊടുക്കും. വള്ളത്തിൽ വന്ന് അത് യഹൂദർ കൊച്ചിയിലേക്ക് കൊണ്ടുപോകും. വെട്ടയ്ക്കൽ തന്നെയുള്ള 78കാരൻ ചെല്ലപ്പന്റെ അച്ഛൻ കോച്ചയുടെ പറമ്പിൽ തേങ്ങപെറുക്കാനും മറ്റും പോയിട്ടുണ്ട്. കൊച്ചിയിൽനിന്ന് കോച്ചമാർ പൊന്നാംവെളിവരെ വാഹനത്തിലെത്തി വെട്ടയ്ക്കലേക്ക് വള്ളത്തിലാണ് വരിക. വെട്ടയ്ക്കൽ സ്വദേശിയായ പറമ്പിൽ കൃഷ്ണൻ ആയിരുന്നു കോച്ചയുടെ നടത്തിപ്പുകാരൻ. അദ്ദേഹത്തിന്റെ മകനായ വി കെ വാസുണ്ണിയാണ് അവസാന കാലത്ത് നടത്തിപ്പുകാരനായത്–- ചെല്ലപ്പൻ ഓർക്കുന്നു. കൃഷിയിൽ വൈദഗ്ധ്യമുള്ള യഹൂദർക്ക് കൊച്ചി രാജകുടുംബം കൊടുത്തതാണ് ഏക്കർ കണക്കായ പാടം. യഹൂദർ ഇസ്രയേലിലേക്കു മടങ്ങിയതോടെ പാടങ്ങൾ കാര്യസ്ഥൻമാരുടെ കൈവശമായി. നൂറുക്കണക്കിന് ഏക്കർ ഭൂമിയുടെ തണ്ടപ്പേർ ഇപ്പോ ഴും യഹൂദരുടെ പേരിലാണെന്ന് റീസർവേയിൽ വ്യക്തമായി. വെട്ടയ്ക്കൽ കവല പണ്ട് അറിയപ്പെട്ടിരുന്നത് മിറിയം മാർക്കറ്റ് എന്നായിരുന്നു. യഹൂദരുടെ കാലത്ത് വലിയ പ്രൗഢിയിലായിരുന്നു ഏറെ സജീവമായിരുന്ന ഈ മാർക്കറ്റ്. കായലും കടലും ചേരുന്ന ഇടമായതിനാലാണ് വെട്ടയ്ക്കൽ മാർക്കറ്റായി മാറിയത്. കൊച്ചി രാജ്യത്തിന്റെ അരിവിപണി ഇതായിരുന്നു. ഇതിനടുത്തായി പെർത്താം എന്ന യഹൂദന്റെ നാമവും പേറി പെർത്താംകൂഴി എന്ന സ്ഥലമുണ്ട്. കോച്ചാ ബംഗ്ലാവ് ആരോഗ്യകേന്ദ്രമായി വെട്ടയ്ക്കൽ കവലയ്ക്കുസമീപം പ്രവർത്തിക്കുന്ന പട്ടണക്കാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കോച്ചമാരുടെ ബംഗ്ലാവായിരുന്നു. കോച്ചാ ബംഗ്ലാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. സർക്കാരിന് കെട്ടിടം വിട്ടുകൊടുത്ത് യഹൂദർ വെട്ടക്കലിൽനിന്നു മടങ്ങി. ഇന്നും ആ കെട്ടിടത്തിനു ള്ളിൽ രണ്ട് യഹൂദരുടെ ഛായാചിത്രങ്ങൾ ഉണ്ട്. ഐസക് ഹല്ലെഗുവയുടെയും (1863–--1948), എസ്ഥേർ ഹല്ലെഗുവയുടെയും (1870–--1957). ഇവരുടെ സന്തതിപരമ്പരകൾ ഇന്നും ഇസ്രയേലിലും യുകെയിലും അമേരിക്കയിലുമുണ്ട്. യഹൂദർ മടങ്ങിയത് 1839ൽ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ലഫ്റ്റനന്റ് വില്യം ഹെൻറി ഹോർസ്ലെയ് തന്റെ മെമ്മയേഴ്സ് ഓഫ് ട്രാവൻകൂർഎന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപെടുത്തിയിരിക്കുന്നു: ‘പടിഞ്ഞാറെ വശത്ത് സിറോ മലബാർ പള്ളിയുണ്ട്. വലിയ പള്ളികളിൽ ഒന്നായ ഇത് 370 വർഷംമുമ്പ് പണിതതാണ്. കറുത്ത യഹൂദരുടെ ഒരു കോളനി(മുട്ടത്ത്) ഇവിടെയുണ്ടായിരുന്നു. വ്യാപാരത്തിന്റെ തകർച്ചയും തൊഴിലിന്റെ കുറവും കൊണ്ടാകണം അവർ ഇവിടം വിട്ടത്. പള്ളിക്കു തൊട്ടടുത്തുള്ള അവരുടെ സിനഗോഗ് ഇടിഞ്ഞുവീഴാറായ സ്ഥിതിയിലാണ്.’ 1839 മുമ്പായി തന്നെ യഹൂദർ മുട്ടം വിട്ടുവെന്നാണ് ഇതു നൽകുന്ന സൂചന. കുറെക്കാലംകൂടിക്കഴിഞ്ഞാണ് വെട്ടക്കലിനും സമീപപ്രദേശങ്ങളിൽനിന്നും അവർ വിടപറഞ്ഞത്. വെട്ടയ്ക്കലിൽ ജന്മിമാരായിരുന്ന കോച്ചമാർക്ക് പിൻവാങ്ങേണ്ടിവന്നതിന്റെ കാരണങ്ങളിലൊന്ന് ഭൂപരിഷ്കരണമായിരുന്നു. ചേർത്തയിൽ വ്യാപകമായിരുന്ന മന്തുരോഗവും അവർ വാഗ്ദത്തഭൂമിയെന്നു കരുതുന്ന ഇസ്രയേലിന്റെ പിറവിയും മുട്ടത്തുനിന്നും വെട്ടയ്ക്കൽനിന്നുമുള്ള അവരുടെ പുറപ്പാട് ദ്രുതഗതിയിലാക്കി. റെബാക്കാ കോഹൻ അറിയുന്ന മുട്ടം കേരളത്തെയും മലയാളത്തെയും പറ്റി ചോദിച്ചപ്പോൾ ഇസ്രയേലിലെ നഥാനിയയിലുള്ള റെബേക്ക കോഹന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘വയലാറിന്റെ ഒരു പാട്ടുണ്ടല്ലോ. കടലിലെ ഓളവും കരയിലെ മോഹവും അടങ്ങുകില്ലോമനെ അടങ്ങുകില്ല’’. റെബേക്ക കോഹന് ചേർത്തല മുട്ടത്തെ യഹൂദപാരമ്പര്യത്തെപ്പറ്റി നന്നായി അറിയാം. 99ലെ (1924) വെള്ളപ്പൊക്കത്തെത്തുടർന്നാണ് തങ്ങൾ മറ്റൊരു യഹൂദ കേന്ദ്രമായ പറവൂർക്ക് പറിച്ചുനടപ്പെട്ടതെന്ന് അവർക്ക് പപ്പ പറഞ്ഞുള്ള അറിവാണ്. ‘‘അമ്മൂമ്മ പറഞ്ഞാണ് തന്റെ പപ്പ സൈമൺ കോഹൻ ഇക്കാര്യം അറിഞ്ഞത്. തനിക്ക് അമ്മൂമ്മയെ ചെറിയ ഓർമയേയുള്ളൂ.’’ വിനോദസഞ്ചാരരംഗത്തു പ്രവർത്തിക്കുന്ന റെബേക്ക കോഹൻ ഇസ്രയേലിലേക്കു മടങ്ങിയശേഷം പലതവണ കേരളത്തിൽ വന്നിട്ടുണ്ട്. ഫോണിൽ ബന്ധപ്പെടുമ്പോൾ മലയാളം ടെലിവിഷൻ ചാനലിന്റെ ശബ്ദം. ഇനി കേരളത്തിലേക്കു വരുമോയെന്നു ചോദിച്ചപ്പോൾ 2017ലാണ് വന്നതെന്നും ‘പണ്ടാരം കൊറോണ’ കാരണം പിന്നീട് യാത്ര മുടങ്ങിയെന്നും പച്ചമലയാളത്തിലുള്ള മറുപടി. ചെറായിയിലെ വിക്ടറി ടാക്കീസ് റെബേക്കയുടെ പപ്പയുടേതായിരുന്നു.’’ പതിനെട്ടര വയസ്സുവരെ കേരളത്തിലുണ്ടായിരുന്ന റെബേക്ക പറവൂർ സെന്റ് അലോഷ്യസ് സ്കൂളിലാണ് പഠിച്ചത്. അമ്മയുടെ അപ്പൂപ്പൻ ഇത്സാക്ക് (സാഹി മൂത്ത) റബ്ബായി (പുരോഹിതൻ)യായിരുന്നു. 1974ലായിരുന്നു വിവാഹം. ഭർത്താവ് ദോദി ( ഡേവിഡ്) 10 മാസം മുമ്പ് മരിച്ചു. ഏകമകൻ യോസി (ജോസഫ്). മുട്ടത്തെ പേരിനൊപ്പം കൂടിയവർ മുട്ടത്ത് എന്നു പേരിനോടൊപ്പം ചേർക്കുന്ന നിരവധിപേർ ഇപ്പോഴും ഇസ്രയേലിലുണ്ടെന്ന് റഹോവാത്ത് നഗരത്തിൽ താമസിക്കുന്ന മെനാഹിം മുട്ടത്ത് പറഞ്ഞു. Muttath, Muttu, Muttatha, Muttas എന്നിങ്ങനെയാണ് പേരിനോടൊപ്പം ഉപയോഗിക്കുന്നത്. ചേർത്തല മുട്ടത്ത് വ്യാപാരിയായിരുന്ന തന്റെ മുത്തച്ഛന്റെ അഛൻ ഏലിയാവ് പറവൂർക്ക് മാറുകയായിരുന്നു. എൻജിനിയറായ മെനാഹിം തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയത് 1970ലാണ്. വൈകാതെ ഇസ്രയേലിലേക്കു മടങ്ങി. ഹനൂക്ക വിളക്കിനുമുണ്ട് കഥ പറയാൻ യഹൂദരുടെ ഹനൂക്ക വിളക്കും ഇവിടെയുണ്ട്. ചേർത്തല അഞ്ചീക്കര ജോളി ചെറിയാന്റെ കൈവശമാണ് ഇതുള്ളത്. ബിസി 164ൽ ജറുസലം കീഴടക്കാൻ വന്ന ഗ്രീക്കുകാരുടെമേൽ തങ്ങൾ നേടിയ വിജയം ഒരു കാലത്ത് ഹനൂക്ക വിളക്ക് തെളിച്ച് ചേർത്തല മുട്ടത്തെ യഹൂദർ ആഘോഷിച്ചിരുന്നതിന് തെളിവുകൂടിയാണിത്. ചേർത്തല വിട്ടപ്പോൾ തങ്ങളുമായി അടുപ്പമുള്ളവർക്ക് ഇതു സമ്മാനിച്ചതാകാം. അല്ലെങ്കിൽ അവർ വിറ്റത് കൈമാറി അഞ്ചീക്കര കുടുംബത്തിൽ വന്നതാകാം. ദാവീദിന്റെ നക്ഷത്രവും വിളക്കിൽ കാണാം. ചിലരുടെ കൈവശം മുട്ടത്തെ യഹൂദർ ഉപയോഗിച്ച ഭരണിയടക്കമുള്ള പാത്രങ്ങളുമുണ്ട്.

ദേശാഭിമാനി 8 Oct 2023 1:00 am

നെറോണ അഥവാ മുല്ലക്കൽ തെരുവിന്റെ ബൗളർ-ഫ്രാൻസിസ് നൊറോണയുടെ ക്രിക്കറ്റ് അനുഭവങ്ങൾ...

സനാതനം സ്കൂൾ ഗ്രൗണ്ടിൽ ഓടാൻ പോകുമ്പോഴാണ് ക്രിക്കറ്റ് കളി വീണ്ടും തുടങ്ങുന്നത്. വ്യായാമം കഴിഞ്ഞ് കുറച്ചുനേരം ഗ്രൗണ്ടിലെ കളിയും നോക്കിയിരിക്കും. ടൗണിലെ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങളാവും മിക്കപ്പോഴും. അതിന്റെ വീറുംവാശിയും എപ്പോഴും കാണും. ഒരു ദിവസം ആളു തികയാതെ വന്ന ഒരു ടീമിലേക്ക് കളിക്കാനിറങ്ങാമോയെന്നു ചോദിച്ചു. ഞാൻ സമ്മതിച്ചു... കപ്പത്തണ്ടിന്റെ സ്റ്റെംപും, ഓലമടൽബാറ്റും നാടൻപന്തുമൊക്കെയായിട്ടാണ് ചാത്തനാട്ടെ ക്രിക്കറ്റ് ഓർമ തുടങ്ങുന്നത്. പത്തുവരെയേ എനിക്ക് കളി തുടരാനായുള്ളു. അപ്പോഴേക്കും കാലം കൈനീട്ടിയെറിഞ്ഞൊരു യോർക്കറിനെ ചെറുക്കാനാവാതെ എന്റെ കൌമാര ഇന്നിംഗ്സിൽ നിന്നും ഞാൻ ഔട്ടായി.. ആലപ്പുഴയിലും കോട്ടയത്തുമുള്ള മെഡിക്കൽ കോളേജിലാണ് റിപ്പയർ വർക്കുകൾക്കായി ജീവിതവണ്ടി കയറ്റിയത്.. സർവ്വീസും കഴിഞ്ഞ് മര്യാദയ്ക്കൊന്ന് ശകുടം ഓടിത്തുടങ്ങാൻ പിന്നെയും ഏഴെട്ടുകൊല്ലമെടുത്തു. അത്രയും കാലംകൊണ്ട് ബിരുദമൊക്കെ നേടി ചേനപ്പറമ്പിൽ തിരുമേനിയുടെ അരമനയിൽ കണക്കെഴുത്ത് പണിയുമായി ഞാനൊതുങ്ങിപ്പോയിരുന്നു.. വീട്ടുപരിസരത്തുള്ള കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ ചെല്ലുമ്പോഴാണ് ചിത്രീകരണം: ദേവപ്രകാശ് വീണുപോയവനൊ രിക്കലും എഴുന്നേൽക്കില്ലെന്നൊരു തോന്നൽ ചുറ്റുമുള്ള മനുഷ്യരുടെ മനസ്സിലുണ്ടെന്നത് അറിയുന്നത്.. കസേരകൾ പെറുക്കിയിടാൻ തുടങ്ങുമ്പോഴോ, ടർപോളിന്റെ ഒരറ്റത്തു പിടിക്കുമ്പോഴോ നെഞ്ചുപിളർത്തുന്ന കമന്റ് എത്തും. എടാ അവനെക്കൊണ്ടൊന്നും ചെയ്യിക്കല്ലേ.. സുഖമില്ലാത്ത കുട്ടിയാണ്.. കേട്ടപാടെ ആരെങ്കിലും പിടിച്ചൊരു മൂലയ്ക്കിരുത്തും.. ചേട്ടാ എനിക്കിപ്പോ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞാലും സമ്മതിച്ചുതരില്ല.. ഒരു കസേരയെടുത്തു പൊക്കിയാൽ ഞാൻ മരിച്ചുപോകുമെന്നായിരുന്നു ആളുകളുടെ വിചാരം.. അരമന സൊസൈറ്റിയിലെ ഡയറക്ടറച്ചനായ ആന്റണി ജേക്കബിനോടാണ് ഈവക സങ്കടങ്ങളൊക്കെ പറയാറുള്ളത്.. നീയെന്തിനാ ചക്കരേ സെമിനാരിയിൽ ചേർന്നതെന്ന് പെൺകുട്ടികൾ ചോദിക്കുംപോലെ സുന്ദ രനായിരുന്നു ആന്റണി ജേക്കപ്പച്ചൻ. കക്ഷിയുടെ പ്രധാന വിനോദം ബാസ്ക്റ്റ്ബോളും ഷട്ടിൽ കളിയുമായിരുന്നു.. ഇപ്പോഴത്തെ സൂപ്പർസ്റ്റാർ കുഞ്ചാക്കോബോബനും കൂട്ടുകാരും അന്ന് അച്ചനോടൊപ്പമാണ് ബാസ്ക്കറ്റ് ബോൾ കളിച്ചി രുന്നത്. എന്റെ സങ്കടം കേട്ടിട്ടാവണം അച്ചൻ എനിക്കൊരു ഷട്ടിൽബാറ്റ് വാങ്ങിതന്നു.. കൂടെ കളിക്കാൻ എന്നേയും കൂട്ടി.. അരമനയിലെ ജോലിയും കഴിഞ്ഞിറങ്ങുന്ന വൈകുന്നരങ്ങളിൽ പഴയസെമിനാരിക്ക് മുന്നിലെ കോർട്ടിലാണ് കളി. ഒരു ദിവസം കളിയും കഴിഞ്ഞ് മടങ്ങുമ്പോൾ അച്ചന്റെ വക ഒരു ഉപദേശം കിട്ടി.. നീയൊരു ട്രാക്ക്സ്യൂ ട്ടും ഷൂവും വാങ്ങ്.. എന്നിട്ട് രാവിലെ എഴുന്നേറ്റ് നിന്റെ നാട്ടുകാരുടെ മുന്നിലൂടെ ഓടി തുടങ്ങെന്ന്.. രാവിലെയുള്ള ഓട്ടം തുടങ്ങുന്നത് അങ്ങനെയാണ്.. അമ്മയാണ് ആദ്യം പേടിച്ചത്.. മോനെ ഇതൊക്കെ നിനക്ക് പറ്റുമോ.. ഓടി നോക്കട്ടമ്മാ.. ബുദ്ധിമുട്ടു വരികയാണെങ്കിൽ നിർത്താം.. രാവിലെയുള്ള ഓട്ടം തുടങ്ങുന്നത് അങ്ങനെയാണ്.. അമ്മയാണ് ആദ്യം പേടിച്ചത്.. മോനെ ഇതൊക്കെ നിനക്ക് പറ്റുമോ.. ഓടി നോക്കട്ടമ്മാ.. ബുദ്ധിമുട്ടു വരികയാണെങ്കിൽ നിർത്താം.. നേരം നന്നായി വെളുത്തിട്ടേ ഓടാനിറങ്ങു.. വ്യായാമത്തേക്കാൾ ആളുകൾ എന്റെ കസർത്തു കാണണം.. വീട്ടിൽനിന്നു തുടങ്ങി സനാതനം സ്ക്കൂളിന്റെ ഗ്രൗണ്ടുവരെ ഓടും.. ആദ്യത്തെ ഒന്നുരണ്ടാഴ്ച്ച ആളുകൾ തടഞ്ഞു നിർത്തി. എന്റെ കൊച്ചനേ നിനക്ക് വയ്യാത്തതല്ലേ.. ആ തന്തേം തള്ളേം ഇനീം ബുദ്ധിമുട്ടിക്കാനാണോ പുറപ്പാട്. പതുക്കെ പതുക്കെ അവരുടെ ഉപദേശങ്ങളൊക്കെ കുറഞ്ഞുവന്നു.. എന്റെ അസുഖകാലം അവർ മറക്കാൻ തുടങ്ങി.. ഒന്നുരണ്ടു മാസം കഴിഞ്ഞതോടെ ഗ്രൌണ്ടിൽ നിന്നും എനിക്കൊരു കിടിലൻ സപ്പോർട്ട് കിട്ടി.. കുട്ടനാട്ടുകാരനായ ഒരു എക്സ് മിലട്ടറി അച്ചായൻ.. ഒറ്റാംതടി.. വൈഎംസിഎ യിലാണ് താമസം.. കക്ഷിയായിരുന്നു എന്റെ ട്രെയിനർ.. കൊമ്പൻമീശ പിരിച്ചുവെയ്ക്കാറുള്ള അച്ചായൻ ആലപ്പുഴയിലെ വെറ്റനന്റ് സ്പോർട്സിലെ സൂപ്പ ർസ്റ്റാർ ആയിരുന്നു.. കൃത്യമായി എനിക്ക് വ്യായാമമുറകൾ പറഞ്ഞു തന്നു.. വാംഅപ് എങ്ങനെ ചെയ്യണം.. എപ്പോ ഴാണ് സ്പ്രിന്റ് ചെയ്യേണ്ടത്.. എപ്പോഴൊക്കെ വിശ്രമിക്കണം.. അങ്ങനെ പലതും.. ആദ്യമൊക്കെ ശരീരം മുഴുവൻ വേദനയായിരുന്നു.. എന്നാലും ആരോടും പറയാതെ കടിച്ചുപിടിച്ചു കസർത്ത് തുടർന്നു.. ഒരു പത്തുപന്ത്രണ്ട് ഗ്രൗണ്ടോളം ഈസിയായി ഓടാവുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.. അയലത്തെ വീടുകളിലെ ആവശ്യങ്ങൾക്ക് അത്യുത്സാഹത്തോടെ ഞാൻ സഹായത്തിനു കൂടി.. ഓട്ടവും ചാട്ടവുമായി കഴിയുന്നവനോട് എതിർപ്പൊന്നും പറയാൻ ആർക്കും തോന്നിയില്ല.. പാതിരിയുടെ ഉപദേശം ഫ ലിച്ചെന്ന് എനിക്ക് ബോധ്യമായി. ആ സമയത്താണ് എന്റെ വീടിന്റെ പണി തുടങ്ങുന്നത്.. മണ്ണെണ്ണ വിളക്കും കത്തിച്ചുവെച്ച് ഞാനും അപ്പനും കൂടി അടിത്തറയ്ക്കുള്ള വാനം ഒറ്റരാത്രികൊണ്ട് എടുത്തു.. നേരം വെളുത്ത് തൊഴിലാളിയൂണിയൻകാരുടെ ശകാരം കേട്ടെങ്കിലും ശരീരം നുറുങ്ങി പണിയെടുക്കുന്നതിന്റെ ആഹ്ലാദം ഞാൻ തിരിച്ചറിഞ്ഞു.. ഒന്നിനും കൊള്ളാത്തവനെന്ന നിലയിൽ എന്നെ അണിയിച്ചിരുന്നൊരു അങ്കി വലിച്ചു കീറാനായതിന്റെ തിമിർപ്പു കൂടി അന്നെന്റെ മനസ്സു നിറയെ ഉണ്ടായിരുന്നു.. സനാതനം സ്കൂൾ ഗ്രൗണ്ടിൽ ഓടാൻ പോകുമ്പോഴാണ് ക്രിക്കറ്റ് കളി വീണ്ടും തുടങ്ങുന്നത്.. വ്യായാമം കഴിഞ്ഞ് കുറച്ചുനേരം ഗ്രൗണ്ടിലെ കളിയും നോക്കിയിരിക്കും. ടൌണിലെ ടീമുകൾ തമ്മിലുള്ള സൌഹൃദ മത്സരങ്ങളാവും മിക്കപ്പോഴും.. അതിന്റെ വീറുംവാശിയും എപ്പോഴും കാണും.. ഒരു ദിവസം ആളു തികയാതെ വന്ന ഒരു ടീമിലേക്ക് കളിക്കാനിറങ്ങാമോയെന്നു ചോദിച്ചു.. ഞാൻ സമ്മതിച്ചു. ചിത്രീകരണം: ദേവപ്രകാശ് ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ നിന്നുള്ള ടീമായിരുന്നു അത്. കളിക്കാരെല്ലാം മുല്ലയ്ക്കൽ സ്ട്രീറ്റിലെ സ്വർണ്ണപണിക്കാരും.. ഗോൾഡൻ ഇലവൻ എന്നാണ് ടീമിന്റെ പേര്.. കച്ചവടത്തിനായി ഗുജറാത്തിൽ നിന്നെത്തിയ ഗോരഖ്നാഥായിരുന്നു ടീം ക്യാപ്റ്റനും മാനേജരും.. ആദ്യമത്സരത്തിൽ തന്നെ രണ്ട് ക്യാച്ചും മൂന്ന് വിക്കറ്റും എടുക്കാനായതോടെ ഗോരഖ് എന്നെ അവരുടെ ടീമിലെടുത്തു.. പിന്നീട് ഞാൻ അവരുടെ ഓപ്പണിംഗ് ബൗളറായി.. ആലപ്പുഴയിലെ ഗ്രാമങ്ങളിൽ നടക്കാറുള്ള ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ പങ്കെടുക്കാൻ തുടങ്ങി.. ഗോരഖിന്റെ വണ്ടിയിലാണ് യാത്ര.. അക്കാലത്ത് ഗുജറാത്തിൽ നിന്നും പഴയ വണ്ടികൾ വാങ്ങി കേരളത്തിൽ കൊണ്ടുവന്ന് വിൽക്കുന്ന കച്ചവടം കൂടി ഗോരഖിന് ഉണ്ടായിരുന്നു.. മത്സരം കഴിഞ്ഞാൽ ഭക്ഷണം വാങ്ങിത്തരും.. ഗോരഖും, സ്പിന്നറായ കുമരനും അത്യാ വശ്യം തടിയുള്ള കളിക്കാരായിരുന്നു.. അവർ ഫീൽഡു ചെയ്യുന്നതും റൺ എടുക്കാൻ ക്രീസിലൂടെ പായുന്നതും രസ കരമായ കാഴ്ച്ചയായിരുന്നു.. ഇരട്ടകളായ റെജിയും സജിയുമായിരുന്നു ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ.. ടീമിലുണ്ടാ യിരുന്നവരിൽ രാജേഷ്, സന്തോഷ്, ദീപക്, അങ്ങനെ ചിലരുടെ പേരുകളേ എന്റെ ഓർമ്മയിലിപ്പോഴുള്ളു.. ഗോരഖ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് അയാൾ ആരോടും പറയാതെ കടപ്പുറത്തിനടുത്തുള്ള റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കാറുമായി പോയി.. തനിച്ചങ്ങനെ ഒരു യാത്ര പതിവില്ല.. മരിച്ചുകി ടക്കുന്നതാണ് പിന്നീട് കണ്ടത്.. സൈനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് അറിഞ്ഞു.. ക്രിക്കറ്റും ഗണേശ ഭക്തിയും ആയിരുന്നു ഗോരഖിന്റെ ജിവിതത്തെ ആഹ്ലാദഭരിതമാക്കിയിരുന്നത്.. പറയത്തക്ക പ്രശ്നങ്ങളൊന്നും അയാൾക്കില്ലായിരുന്നു.. എന്നിട്ടും എന്തിനാണ് അയാൾ ഈ ആവശ്യമില്ലാത്ത ഷോട്ടിനു ക്രീസ് വിട്ടിറങ്ങിയത്.. കുറച്ചുകാലം ആ മരണം എന്നെ വല്ലാണ്ട് അലട്ടിയിരുന്നു.. ഗോരഖിന്റെ മരണത്തോടെ ഗോൾഡൻ ഇലവനെന്ന ടീം ഇല്ലാണ്ടായി.. അതിൽ കളിച്ചിരുന്ന റെജിയും സജിയും പാതിവഴിയിൽ അവരുടെ ജീവിതം അവസാ നിപ്പിച്ചെന്ന് പിന്നീട് ഞാനറിഞ്ഞു.. ഒരുപക്ഷെ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തൊരു ക്രിക്കറ്റ് ടീം ആയിരുന്നിരിക്കണം ഞങ്ങളുടെ ഗോൾഡൻ ഇലവൻ.. ക്ലബ്ബുകളിലെ കളി അവസാനിച്ചെങ്കിലും വീടിനു തൊട്ടടുത്ത നായരുപറമ്പിൽ എല്ലാ ഞായറാഴ്ച്ചകളിലും നാട്ടിലെ കൂട്ടുകാരുമായുള്ള ക്രിക്കറ്റ് കളി തുടർന്നു. പൂഴിമണ്ണിൽ മരപ്പലക നിരത്തി കോർക്കിന്റെ ബോൾകൊണ്ടാണ് കളി.. പാഡും ഗ്ലൌവുമില്ല.. കോർക്കിന്റെ ബോളിന് ഏറ് കിട്ടിയാൽ നല്ല വേദനയാണ്.. മുട്ടിന് താഴേക്ക് തടവി നോക്കുമ്പോഴെല്ലാം അന്നു കിട്ടിയ ഏറിന്റെ മുഴകൾ വിരൽതുമ്പിൽ തടയാറുണ്ട്... അനി,സുനിൽ, സന്തോ ഷ്, രാജേഷ്, സജി, കൊച്ചനി എന്നു വിളിക്കുന്ന അനിൽകുമാർ, ഇരുട്ടിത്തുടങ്ങുന്ന നേരത്തു മാത്രം സിക്സറും ഫോറും അടിക്കുന്ന അൻസാരി.. അങ്ങനെ പ്രാദേശികമായൊരു ക്രിക്കറ്റ്കൂട്ടം എന്റെ ഓർമ്മയിലുണ്ട്.. മിക്കവരുടേയും വീട്ടിൽ ടിവിയുണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ച് ക്രിക്കറ്റ് കളി കാണാൻ കൂടിയിരുന്നത് ആലപ്പുഴ വൈ എം സി എ യുടെ മെയിൽ ഹാളിലായിരുന്നു.. പത്തറുപത് പേരോളം തിങ്ങിനി റഞ്ഞിരുന്നാണ് കളി കാണുക.. ഓരോ സിക്സറിനും ഫോറിനും വിക്കറ്റിനുമെല്ലാം ആരവങ്ങളുയരും.. ടെൻഷൻ കൂടുമ്പോഴെല്ലാം തമ്പാക്ക് ചുണ്ടിനടിയിൽ തിരുകി വിയർത്തൊലിക്കുന്ന പക്കിസുരേഷിനായിരുന്നു വീറ് കൂടുതൽ.. ചിത്രീകരണം: ദേവപ്രകാശ് അന്നൊക്കെ ആണ്ടിലൊരു നാലോ അഞ്ചോ സീരീസുകളേ ലൈവായി ക്രിക്കറ്റ് ഉണ്ടാവൂ.. ഇന്ത്യ ‐ആസ്ട്രേലിയ മത്സരങ്ങളുടെ ലൈവായിരുന്നു കേമം.. എല്ലാ ദിവസവും ഇങ്ങനെ ക്രിക്കറ്റ് ലൈവും കണ്ട് ഒരു മുറിയിൽ ജീവിതകാലം മുഴുവൻ അടച്ചിരിക്കുക എന്നതാണ് തന്റെ മോഹമെന്ന് ഗോരഖ്നാഥ് പറയുമായിരുന്നു.. ലെഫ്റ്റ് ഫുട്ടിൽ പിന്നാക്കം മലർന്നുള്ള ഗോരഖിന്റെ പുള്ളിംഗ് ഷോർട്ടുകൾ ഇപ്പോഴും എന്റെ കണ്ണിലുണ്ട്.. ദൈവത്തിന്റെ ക്രീസിൽ അയാളിപ്പോഴും നോട്ടൌട്ടായി ബാറ്റിംഗ് തുടരുന്നുണ്ടാവും.. ആലപ്പുഴ വൈഎംസിഎ യിലെ ക്രിക്കറ്റ് ഹാളിലിരുന്ന് കണ്ട ഒട്ടനവധി സുന്ദരകാഴ്ച്ചകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.. ചേതൻ ശർമ്മയുടെ ഹാട്രിക്.. അദ്ദേഹത്തിന്റെ തന്നെ അവസാന ബോളിൽ പാക്കിസ്താൻ ബാറ്റ്സ്മാനായ മിയാൻദാദ് സിക്സർ അടിക്കുന്നത്.. കഷണ്ടിക്കാരൻ കിർമാനിയുടെ അസാധ്യ വിക്കറ്റ്കീപ്പിംഗ്.. തലേക്കെട്ടുകാരൻ മനീന്ദർസിങിന്റെ ഉജ്ജ്വല സ്പിന്നിംങ്. ക്ഷമയുടെ നെല്ലിപ്പലകയായി ക്രീസിൽ നിൽക്കുന്ന സുനിൽ ഗവാസ്കറും, വെങ്സർക്കാരും.. ഗവസ്ക്കറോടൊപ്പം ഓപ്പണിങിനിറങ്ങി വെടിക്കെട്ട് ബാറ്റിങ് തീർക്കുന്ന ശ്രീകാന്ത്.. മദൻലാലിന്റെ പന്തിൽ മുപ്പതുവാരയോളം പുറകിലേക്കോടി ഇന്ത്യക്ക് പ്രഥമ ലോകകപ്പ് കിരീടം ഉറപ്പിച്ച ക്യാപ്റ്റൻ കപിൽദേവിന്റെ മനോഹരമായ ക്യാച്ച്.. അവിശ്വസനീയമായ ആ പുറത്താക്കലിൽ ഒന്നു പകച്ചുനിന്നിട്ട് ക്രീസുവിടുന്ന വിവയൻ റിച്ചാർഡ്സ്.. ഫുൾസ്ലീവ് ടീഷർട്ടിന്റെ കോളർ ഉയർത്തിവെച്ച് തികച്ചും സൗമ്യനായി മുഹമ്മദ് അസറുദ്ദീൻ നടത്തുന്ന ഉജ്ജ്വല ക്യാച്ചുകൾ.. ചിറകുവിരിച്ചു പറക്കുന്ന ജോണ്ടിറോഡ്സിന്റെ ഫീൽഡിങുകൾ.. ചോന്നമുഖ വുമായി സച്ചിനെന്ന കൗമാരപ്പയ്യന്റെ പാക്കിസ്ഥാനെതിരേയുള്ള അരങ്ങേറ്റം.(ഇരുപത്തിയെട്ടോളം തവണയാണ് 90ൽ എത്തി നിൽക്കുമ്പോൾ അദ്ദേഹം ഔട്ടായിട്ടുള്ളത്.) കുപ്പായമഴിച്ച് സിംഹത്തെപ്പോലെ ഗാലറി യിലിരുന്ന് വിജയാരവം മുഴക്കുന്ന ക്യാപ്റ്റൻ സൗരവ് ഗാംഗുലി. നൃത്തച്ചുവടോടെ ക്രീസിലേക്കെത്തുന്ന പാക്കി സ്ഥാന്റെ ലെഗ്സ്പിന്നർ അബ്ദുൾഖാദർ. ഇന്ത്യയുടെ സ്പിൻചക്രവർത്തി അനിൽകുബ്ലെ. കരീബിയൻ ചുവടോടെ യുള്ള മാന്ത്രിക ബാറ്റിങുമായി ബ്രയൻലാറ. കണ്ണട ധരിച്ച് പന്തെറിയാനെത്തുന്ന ന്യൂസിലാൻഡ് ബൗളർ ഡാനി യൽ വെട്ടോറി.. പടക്കുതിരയെപോലെ മുടി തുള്ളിച്ചെത്തുന്ന ശുഹൈബ് അക്തർ.. മുടി നീട്ടിവളർത്തി വിക്കറ്റിനു പിന്നിൽ കാവൽ നിൽക്കുന്ന എംഎസ് ധോണി.. ചുമലും ശരീരവും വളച്ചുള്ള ഷെയിൻവോണിന്റെ ഓവർസ്പി ന്നോടു കൂടിയ ലെഗ്ബ്രേക്ക്.. നെഞ്ചുലച്ചുള്ള ലോകകപ്പിലെ വിനോദ് കാംബ്ലിയുടെ കണ്ണീര്. മെഹ്രാബ് ഹുസൈ ന്റെ ബാറ്റിങിനിടയിൽ ക്രിക്കറ്റ്ബോളുകൊണ്ട് ക്രീസിൽ ജീവിതം പൊലിഞ്ഞുപോയ രാമൺലംബ.. ഒരു കുന്നോളം പേരുകളങ്ങനെ തിങ്ങിനിറഞ്ഞാണ് മനസ്സിലേക്ക് വരുന്നത്.. പെട്ടെന്ന് ഓർമ്മയിൽ വന്നതൊക്കെ കുറിച്ചെന്നേയുള്ളു.. വായനക്കാർക്ക് പൂരിപ്പിക്കുവാൻ ഇനിയുമേറെ ഇടങ്ങളുണ്ടെന്നറിയാം... ചെറുവിരലും മോതിരവിരലും ഒടിഞ്ഞതോടെയാണ് ക്രിക്കറ്റ് കളി മതിയാക്കുന്നത്.. ക്രിക്കറ്റ് കളിക്കാൻ പോകുന്നതിനോട് വീട്ടിലുള്ളവർക്ക് അത്ര താൽപ്പര്യമില്ലായിരുന്നു.. അപകടം പിടിച്ച കളിയാണെന്നതായിരുന്നു കാരണം.. ചെറുവിരലും മോതിരവിരലും ഒടിഞ്ഞതോടെയാണ് ക്രിക്കറ്റ് കളി മതിയാക്കുന്നത്.. ക്രിക്കറ്റ് കളിക്കാൻ പോകുന്നതിനോട് വീട്ടിലുള്ളവർക്ക് അത്ര താൽപ്പര്യമില്ലായിരുന്നു.. അപകടം പിടിച്ച കളിയാണെന്നതായിരുന്നു കാരണം.. പാലായിലുള്ള ഞങ്ങളുടെയൊരു ബന്ധു നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു.. രഞ്ജിയിലൊക്കെ കളി ക്കുമെന്ന ശ്രുതി കേൾക്കുന്ന സമയത്താണ് ക്രിക്കറ്റ്ബോളുകൊണ്ട് ഹെഡ്ഇൻജുറി ഉണ്ടായത്.. പത്തുപന്ത്രണ്ട് സ്റ്റിച്ച്.. അതോടെ പാലായിലെ അച്ചായൻ ചിത്രീകരണം: ദേവപ്രകാശ് മകനോട് കളി മതിയാക്കാൻ പറഞ്ഞു.. ആ സമയത്താണ് എന്റെ ചെറുവിരൽ ഒടിയുന്നത്.. വീട്ടിൽ പറയാനൊരു മടി.. വിരലൊടിഞ്ഞെന്ന് എനിക്കറിയില്ല.. വൈകുന്നേരമായപ്പോഴേക്കും നീരുവെച്ചു വിങ്ങി.. തൊട്ടടുത്ത വീട്ടിലെ നേഴ്സിനെ കാണിച്ചു.. അവർ ഹോസ്പ്പിറ്റലിൽ കാണിക്കാൻ പറഞ്ഞു.. എന്തെങ്കിലും മരുന്നുവെച്ച് കെട്ടിത്തന്നാ മതിയെന്ന് ഞാനും.. മാഗ്സെൽഫും ഗ്ളിസറിനും( Magsulf and Glycerin) ചേർത്തൊരു കുഴമ്പ് വിരലിൽ തേച്ച് അവർ ബാന്റേജിട്ടു തന്നു.. എല്ലാ ദിവസവും വൈകിട്ട് അവരുടെ അടുത്തുചെന്ന് ഈ ചികിത്സ ആവർത്തിക്കും.. ഒരാഴ്ച്ച കഴിഞ്ഞിട്ടും നീരും വേദനയും മാറാതെ വന്നതോടെ അസ്ഥിഡോക്ടറെ കാണിച്ചു.. നടന്ന കാര്യങ്ങളൊക്കെ അപ്പോത്തിക്കരി യോട് പറഞ്ഞു.. പെൻസിൽ ഒടിഞ്ഞിട്ടുണ്ട്.. ഒടിഞ്ഞ അവസ്ഥയിൽ തന്നെ അതു ചേർന്നുപോയി.. അതുകൊണ്ട് വിരല് വളയാൻ പാടാണ്.. വേറെ കുഴപ്പമൊന്നുമില്ല.. ടൈപ്പ്റൈറ്റർ ഹയറിന് പഠിച്ചുകൊണ്ടിരിക്കുന്ന കാര്യം ഡോക്ടറിനോട് സൂചിപ്പിച്ചു.. എങ്ങനെയെങ്കിലും വിരല് വളഞ്ഞു കിട്ടണം അല്ലെങ്കിൽ പഠനം നിലയ്ക്കും.. തിളച്ചവെള്ളത്തിൽ ഉപ്പ് ചേർത്ത് അതിൽ മുക്കി മെല്ലെ വളച്ചുനോക്കാനായിരുന്നു ഉപദേശം.. ഇരുമ്പുകമ്പി തീയിൽ ചുട്ട് വളച്ചെടുക്കുന്നതിനോളം കടുപ്പം അതിനുണ്ടായി രുന്നു.. വേദനകൊണ്ടു പുളഞ്ഞെങ്കിലും ഒരു മാസത്തെ പരിശ്രമത്തിനൊടുവിൽ വിരൽ ഏകദേശം വളയാനും നിവരാനുമായി.. എന്നാലും പൂർവ്വസ്ഥിതിയിലേക്ക് അതെത്തിയതുമില്ല.. ടൈപ്പുപഠനം മുടങ്ങി.. ക്രിക്കറ്റ് തന്ന സമ്മാ നംപോലെ ഇപ്പോഴും എന്റെ ഇടംകൈയിലെ ചെറുവിരൽ വളഞ്ഞാണിരിക്കുന്നത്.. ക്രിക്കറ്റ് കളിയിലൂടെ പ്രശസ്തനും അനശ്വരനും ആകണമെന്ന ആഗ്രഹവുമായി കഴിഞ്ഞിരുന്ന ഒരാളാ യിരുന്നു പ്രശസ്ത എഴുത്തുകാരനായ സുഭാഷ്ചന്ദ്രൻ.. അടുത്തയിടെ വന്ന അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ഓർത്തെടുത്ത് പറയുന്നുണ്ട്.. ക്രിക്കറ്റ് കളിയുമായി ബന്ധമുള്ള എത്ര സാഹിത്യകാരൻമാർ മലയാളത്തിലുണ്ടെ ന്നത് എനിക്ക് കൃത്യമായി അറിയില്ല.. എന്നാലും സാഹിത്യലോകത്തിൽ നിന്നൊരു ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സ്വപ്നം മനസ്സിലുണ്ട്.. സുഭാഷ്ചന്ദ്രൻ തന്നെയാവട്ടെ ക്യാപ്റ്റൻ.. ടീം മാനേജർ എൻ.എസ്. മാധവനാകുന്നതാണ് ഇഷ്ടം.. ഓപ്പണിംഗ് ബാറ്റ്സ്മാനായി വി.എം. ദേവദാസ് മതി.. കീഴ്ത്താടിയിലേക്ക് വളർന്നിറങ്ങുന്ന അദ്ദേഹത്തിന്റെ മീശയും വെളുത്തുതുടുത്ത മുഖവും കാണുമ്പോൾ പഴയ ആസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് ബൂണിനെ ഓർമ്മ വരും.. സാഹിത്യലോകത്തിൽ നിന്നൊരു ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സ്വപ്നം മനസ്സിലുണ്ട്.. സുഭാഷ്ചന്ദ്രൻ തന്നെയാവട്ടെ ക്യാപ്റ്റൻ.. ടീം മാനേജർ എൻ.എസ്. മാധവനാകുന്നതാണ് ഇഷ്ടം.. ഓപ്പണിംഗ് ബാറ്റ്സ്മാനായി വി.എം. ദേവദാസ് മതി.. കീഴ്ത്താടിയിലേക്ക് വളർന്നിറങ്ങുന്ന അദ്ദേഹത്തിന്റെ മീശയും വെളുത്തുതുടുത്ത മുഖവും കാണുമ്പോൾ പഴയ ആസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് ബൂണിനെ ഓർമ്മ വരും.. അജിജേഷ് പച്ചാട്ടും അമൽ പിരപ്പിൻകോടും ചേർന്ന് ഓപ്പണിംഗ് സ്പെൽ എറിയട്ടെ.. അബിൻജോ സഫിനെ വൺഡൌണായി ഇറക്കിയാലോ.. ജീവിതത്തിലും സാഹിത്യത്തിലും പക്ഷംചേരാതെ നിൽക്കുന്ന ടി ഡി രാമകൃഷ്ണൻ അമ്പയറാവുമോ? കാടുകയറിപ്പോകുന്നൊരു ക്രിക്കറ്റ് ഭാവനയാണിത്.. വായനക്കാർ അവ ർക്കിഷ്ടമുള്ളവരെ സെലക്റ്റ് ചെയ്യട്ടെ.. എന്തായാലും കഥാകാരൻമാരുടെ ടീമിന്റെ എതിർനിരയിൽ കവികൾ തന്നെ വരുന്നതാവും ഉശിര്.. കീപ്പിംഗ് ഗ്ലൌവും അണിഞ്ഞ് കിർമാനിയെപ്പോലെ വിക്കറ്റ്കീപ്പ് ചെയ്യുന്ന സുധീഷ് കോട്ടേമ്പ്രേത്തിന്റെ കണ്ണുമിഴിച്ചുള്ള അപ്പീൽ എനിക്കിപ്പോഴേ കാണാം.. ഹിർവാണിയെപ്പോലെ തലയിലൊരു കെട്ടുംകെട്ടി സ്റ്റംപ് വളഞ്ഞെത്തി സ്പിൻ ബൌളിംഗ് ചെയ്യുന്ന എസ് കലേഷാണ് മറ്റൊരു കാഴ്ച്ച.. ക്രിക്കറ്റ് എനിക്കെന്നും ഭ്രാന്തായിരുന്നു.. ഈ കുറിപ്പിലും ഇത്തിരി ഭ്രാന്തൻചിന്തകളിങ്ങനെ കൂടിക്കു ഴഞ്ഞ് കിടക്കട്ടെ. കടുത്തവേനലിൽ പൊള്ളി നിൽക്കുന്നൊരു മൈതാനംപോലെയുള്ള ജീവിതത്തിൽ ബൗൺസറുകളാ യെത്തുന്ന ദുരിതദിനങ്ങൾക്കൊപ്പം മെച്ചപ്പെട്ട ഇന്നിംഗ്സുകളും ഷോട്ടുകളും കളിക്കാൻ ക്രിക്കറ്റെന്ന കായിക മാമാങ്കം എന്നെയേറെ സഹായിച്ചിട്ടുണ്ട്.. വായനയിലേക്കും എഴുത്തിലേക്കും മുഴുകിയതിൽ പിന്നെ ക്രിക്കറ്റ് കളിക്കുന്നതും മുഴുനീളലൈവുകൾ കാണുന്നതും നിലച്ചുപോയെങ്കിലും ഹൈലൈറ്റ്സുകളിലേക്ക് ഇടയ്ക്കെല്ലാമൊന്ന് തലയെത്തിച്ച് ഇപ്പോഴും മടങ്ങാറുണ്ട്.. ഒരു ദേശത്തെ അപ്പാടെ ഒപ്പിയെടുക്കുന്ന വികാരമാണ് ക്രിക്കറ്റ്.. ദേശത്തിന്റെ പുറംപൂച്ചുകൾക്കപ്പുറം രാജ്യത്തിന്റെ ആത്മാംശം കൂടി അതിൽ കലരുന്നുണ്ടെന്നതാണ് അതിന്റെ രാഷ്ട്രീയം.. അതുകൊണ്ടുതന്നെയാണ് സഞ്ജു സാംസണെന്ന മലയാളിയെ ഇപ്പോഴും അസ്പർശനാക്കുന്ന അതിന്റെ അന്തർനാടകങ്ങൾ ഈ ദേശം കട ന്നുപോകുന്ന വഴികളുടെ കാലസൂചകങ്ങളാവുന്നത്. (ദേശാഭിമാനി വാരികയിൽ നിന്ന്)

ദേശാഭിമാനി 7 Oct 2023 12:47 pm

കുട്ടികളുടെ ചങ്കാകാൻ എഐ ‘ബഡി’

കൊച്ചി നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഇനി വിദ്യാർഥികൾക്ക് സ്കൂൾ പാഠഭാഗങ്ങൾ ലളിതമായി പഠിപ്പിച്ചുതരുന്ന സുഹൃത്തുകൂടിയാകാൻ പോകുകയാണ്. കുട്ടികളോട് മനസ്സ് തുറക്കുന്ന എഐ ബഡി മൊബൈൽ ആപ്ലിക്കേഷനുകളും റോബോട്ടുകളുമാണ് ഇനി വിദ്യാഭ്യാസ ലോകം കീഴടക്കാൻ പോകുന്നതെന്ന് ഐഎഫ്ക്യു ടെക്നോളജീസ് സ്ഥാപകയും സിഇഒയുമായ തൃശൂർ സ്വദേശിനി ഡോ. ഇഷ ഫർഹ ഖുറേഷി പറയുന്നു. ഗ്രാൻഡ് ഹയാത്തിൽ വെള്ളിയാഴ്ച ആരംഭിച്ച കൊക്കൂൺ സൈബർ സുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇഷ. നിർമിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള പഠനസഹായ സംവിധാനമാണ് (ലേണിങ് ഓപ്പറേറ്റിങ് സിസ്റ്റം) ദുബായ് ആസ്ഥാനമായ മെറ്റാവേഴ്സ് കമ്പനി രൂപപ്പെടുത്തിയത്. ഫിസിക്കൽ, ഡിജിറ്റൽ അനുഭവം ഉൾക്കൊള്ളുന്ന ഫിജിറ്റൽ അനുഭവമാണ് ഇവ നൽകുന്നതെന്ന് ഇഷ. വീട്ടുകാരുമായോ കൂട്ടുകാരുമായോ പങ്കുവയ്ക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ എഐ ബഡിയുമായി കുട്ടികൾക്ക് ചർച്ച ചെയ്യാം. മുൻവിധിയോടെയായിരിക്കില്ല ഇവ കുട്ടികളെ സമീപിക്കുക. അതിനാൽ കാര്യങ്ങൾ ധൈര്യമായി തുറന്നുപറയാം. മൊബൈൽ ആപ്പിൽ നിർമിതബുദ്ധി വഴി രൂപപ്പെടുത്തിയ മനുഷ്യസാദൃശ്യമുള്ളവരോടാണ് കുട്ടികൾ സംസാരിക്കുക. പഠനവിഷയങ്ങളും മറ്റു പ്രശ്നങ്ങളുമെല്ലാം കുട്ടികൾക്ക് സ്വതന്ത്രമായി ഇവയോട് ചർച്ച ചെയ്യാം. ഇത്തരത്തിലുള്ള റോബോട്ടുകളും കുട്ടികളുടെ ചങ്ങാതിമാരായി എത്തും. സ്കൂളുകൾക്കാണ് ഈ സാങ്കേതികവിദ്യ നിലവിൽ നൽകുന്നത്. വൈകാതെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുമെന്നും ഇഷ. നിർമിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യയിലാണ് ഇഷയ്ക്ക് ഡോക്ടറേറ്റ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത വിദൂഷകനിലും പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം ‘ദി ബുക്കി’ലും അഭിനയിച്ചു. യുഎഇയിൽ 2019ൽ നടന്ന മിസിസ്സ് യൂണിവേഴ്സ് മത്സര ജേതാവുമാണ്.

ദേശാഭിമാനി 7 Oct 2023 2:21 am

പിതാവിന്റെ വീരസ്‌മരണ ജ്വലിക്കുന്ന മണ്ണിൽ പഞ്ചാബിൽനിന്ന്‌ മകളെത്തി

കാലടി നാലുപതിറ്റാണ്ടുമുമ്പ് വീരസൈനികൻ ഹെലികോപ്ടർ തകർന്നുവീണ് മരിച്ച മണ്ണിൽ ഒരുപിടി ഓർമകളുമായി മകളെത്തി. പഞ്ചാബിലെ ഗുരുദാസ്പുറുകാരിയും അമേരിക്കയിലെ ടെക്സസിൽ യോഗ പരിശീലകയുമായ ഡോ. മൻപ്രീത് സിങ് സംഗ പതിറ്റാണ്ടുകളായി കൊണ്ടുനടന്ന സ്വപ്നമാണ് അയ്യമ്പുഴയിലെ കാലടി പ്ലാന്റേഷൻ റബർതോട്ടത്തിൽ സഫലമായത്. ഇവിടെ 12–-ാംബ്ലോക്കിൽ റബർമരങ്ങൾക്ക് കീടനാശിനി തളിക്കുമ്പോൾ 1982 മേയ് 30നാണ് കോപ്ടർ തകർന്ന് മുൻ വ്യോമസേനാ പൈലറ്റായ അച്ഛൻ ക്യാപ്റ്റൻ ഗുർപ്രീത് സിങ് സംഗ മരിച്ചത്. അഞ്ച് പെൺമക്കളിൽ മൂന്നാമത്തെയാളായ മൻപ്രീതിന് അന്ന് ഒമ്പത് വയസ്സായിരുന്നു. അച്ഛൻ മരിച്ച കേരളത്തിലെ ആ വനഭൂമി ഒന്നു കാണണമെന്ന്, മുതിർന്നപ്പോൾ ആഗ്രഹിച്ചെങ്കിലും സാധിച്ചിരുന്നില്ല. അമേരിക്കയിൽനിന്ന് നാട്ടിലെത്തുമ്പോഴെല്ലാം ആ സ്ഥലത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞയാഴ്ച ആലപ്പുഴയിൽ ആയുർവേദ ചികിത്സയ്ക്കെത്തിയപ്പോഴാണ് ആ സ്ഥലം കാണാൻ വഴിതുറന്നത്. അച്ഛന്റെ വിയോഗസ്ഥലം കാണണമെന്ന ആഗ്രഹം ഡോക്ടർമാരോട് പങ്കുവച്ചു. അവരുടെ അന്വേഷണം അവസാനിച്ചത് സാമൂഹമാധ്യമ കൂട്ടായ്മയായ ഹൃദയരാഗം ശാന്തഗീതത്തിന്റെ അഡ്മിനായ കലാകാരൻ മണി അയ്യമ്പുഴയിലാണ്. രണ്ട് ദിവസത്തിനകം സ്ഥലത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞദിവസം അയ്യമ്പുഴയിലെത്തിയ മൻപ്രീതിനെ മണിയും സുഹൃത്തും കോപ്ടറപകടം നടന്ന സ്ഥലം കാണിച്ചുകൊടുത്തു. അച്ഛന്റെ ഓർമയിൽ മൻപ്രീതിന്റെ കണ്ണുകൾ നിറഞ്ഞു. അവർ മൗനമായി പ്രാർഥിച്ചു. അപകടം കണ്ട ആളുകളുമായി സംസാരിച്ചു. അമ്മ സത്വന്ത് കൗറിനയെയും സഹോദരങ്ങളെയും കൂട്ടി വീണ്ടും വരുമെന്ന് പറഞ്ഞാണ് മടങ്ങിയത്. ജോലി കഴിഞ്ഞ് കോപ്ടർ കല്ലാലയിലൊരുക്കിയ ഹെലിപാഡിന്റെ ദിശയിലേക്ക് തിരിക്കാൻ ശ്രമിക്കുമ്പോഴാണ് യന്ത്രത്തകരാറുണ്ടായത്. സുരക്ഷിതമായി ഇറക്കാൻ ശ്രമിച്ചപ്പോൾ എന്തിലോ തട്ടി നിയന്ത്രണംവിട്ട് തോട്ടത്തിലെ വഴിയിൽ വീണു. അതുവഴിവന്ന കെഎസ്ആർടിസി ബസിൽ ക്യാപ്റ്റൻ ഗുർപ്രീതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇളയമകൾക്ക് അന്ന് ആറുമാസം മാത്രമായിരുന്നു പ്രായം.

ദേശാഭിമാനി 7 Oct 2023 2:18 am

കഠിനയാതനകൾ കരുത്തായി ; രജിത നയിക്കും
 മാർത്തോമ കോളേജിനെ

പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജ് ചെയർപേഴ്സണായി തെരഞ്ഞെടുത്ത കെ എൽ രജിതയ്ക്ക് ഉയരങ്ങളിലേക്ക് പറക്കാനുള്ള ജീവിതയാത്രയിൽ സഹിക്കേണ്ടിവന്നത് കഠിനയാതനകൾ. ഡ്രൈവറായ കിളിമാനൂർ ബീന ഭവനിൽ ലാലുവിന്റെയും പരേതയായ റീനയുടെയും മകളാണ് രജിത. ഉപരിപഠനത്തിനും കായിക പരിശീലന ചെലവുകൾക്കും മകളെ സഹായിക്കാനുള്ള ശേഷി ലാലുവിനുണ്ടായിരുന്നില്ല. ഒടുവിൽ തന്റെ സ്വപ്നങ്ങൾ പൊരുതിനേടാനായി രജിതതന്നെ ഇറങ്ങിത്തിരിച്ചു. സ്കൂളിൽ കബഡി, ക്രിക്കറ്റ് താരമായിരുന്നതിനാൽ സ്പോർട്സ് ക്വാട്ടയിൽ വഴുതക്കാട് വിമെൻസ് കോളേജിൽ ബിരുദ പ്രവേശനം ലഭിച്ചു. സ്പോർട്സിലൂടെ പരിചയപ്പെട്ട ചെന്നൈ സ്വദേശിനി സൈക്കോളജിസ്റ്റ് കാമിലയുടെ സംരക്ഷണയിലായിരുന്നു പിന്നീട് കഴിഞ്ഞത്. അവർ ചെന്നൈയിലേക്ക് മടങ്ങിയപ്പോൾ വീണ്ടും പഠനവും ജീവിതവും വഴിമുട്ടി. പഠനം തുടരാനുള്ള അന്വേഷണത്തിലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ പെരുമ്പാവൂർ മാർത്തോമ കോളേജിൽ ചരിത്ര-പുരാവസ്തു വിഭാഗം ഒന്നാംവർഷ പഠനത്തിന് അഡ്മിഷൻ ലഭിച്ചത്. മാർച്ചിൽ പെരുമ്പാവൂരിലെത്തി. എന്നാൽ, ജൂലൈയിൽ ക്ലാസ് തുടങ്ങുന്നതുവരെ തങ്ങാൻ ഇടമില്ലാത്തതിനാൽ വീണ്ടും പ്രതിസന്ധിയിലായി. ഒടുവിൽ ആൺവേഷത്തിൽ തലമുടി വെട്ടി പാന്റും ഷർട്ടും ധരിച്ച് അമ്പലനടയ്ക്കുസമീപം കിടന്നുറങ്ങിയും അവിടന്ന് ലഭിക്കുന്ന ഭക്ഷണവും കഴിച്ചുമാണ് ക്ലാസ് തുടങ്ങുംവരെ കഴിഞ്ഞുകൂടിയത്. കൊതുകുകടിയും തണുപ്പും സഹിച്ച് കിടന്ന ദിനങ്ങൾ അഡ്മിഷൻ കിട്ടിയതോടെ രജിത മറന്നു. എട്ടുവർഷംമുമ്പ് അമ്മ റീനയുടെ മരണം വരുത്തിയ ദുരന്തങ്ങൾക്ക് ആശ്വാസമായത് മാർത്തോമ വനിതാ കോളേജിലെ പ്രിൻസിപ്പൽ ഡോ. സുജോ മേരി വർഗീസിന്റെയും അധ്യാപകരുടെയും സഹപാഠികളുടെയും ചേർത്തുപിടിക്കലാണെന്ന് ക്രിക്കറ്റ്, കബഡിയിൽ ദേശീയ താരമായി വളർന്ന രജിത പറയുന്നു. കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച രജിത 186 നെതിരെ 269 വോട്ടുനേടിയാണ് വിജയിച്ചത്.

ദേശാഭിമാനി 7 Oct 2023 1:51 am

ആരാന്റെ തോട്ടത്തിലെ പൂവിറുക്കുന്നവർ

ആയിരക്കണക്കിന് ബയണറ്റുകളേക്കാൾ ഭയക്കേണ്ടത് നാല് ശത്രുപത്രങ്ങളെയാണെന്ന -നെപ്പോളിയന്റെ വാക്കുകൾ മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളെ സംബന്ധിച്ച് തീർത്തും അന്വർഥമാണ്. നെല്ലു സംഭരിച്ച് പതിര് വിതരണം ചെയ്യുന്ന കള്ളക്കച്ചവടമാണ് നടത്തുന്നത്. ജനാധിപത്യത്തിന്റെ തൂണുകളെന്ന് നെറ്റിപ്പട്ടം കെട്ടിയ അവ ജനാധിപത്യത്തിന്റെ ആസന്ന ഭീഷണികളിലൊന്നായിരിക്കുന്നു. ഹിറ്റ്ലർ കാലം ഓർമിപ്പിക്കുംവിധം ചൊവ്വാഴ്ച മാധ്യമവേട്ട നടന്നപ്പോൾ ‘മലയാള മനോരമ’ പ്രധാന വാർത്തയായി പരിഗണിച്ചില്ല. അടിയന്തരാവസ്ഥക്കാലത്ത് കുനിയാൻ നിർദേശിച്ചപ്പോൾ ഒട്ടുമിക്ക പത്രങ്ങളും മുട്ടിലിഴയുകയായിരുന്നു. കൊതുകുശല്യവും വെള്ളക്കെട്ടും മറ്റും മുഖപ്രസംഗ വിഷയമാക്കിയ പഴയ രീതി ഇപ്പോഴും തുടരുന്നു. മാധ്യമ നാവരിയലിനു പകരം ഒക്ടോബർ നാലിന് മനോരമ മുഖപ്രസംഗം കോവിഡ് ഗവേഷണ നൊബേൽ പുരസ്കാരമാണ്. ചെറിയ നിലയിൽ പ്രധാന വാർത്തയാക്കിയ ‘മാതൃഭൂമി’ മുഖപ്രസംഗം ഭാഷാസ്നേഹികളുടെ കടമ സംബന്ധിച്ചും. ഏതോ ബ്ലേഡ് കമ്പനിയിലെ പരിശോധനപോലെ നിർവികാരമായിരുന്നു രണ്ടിന്റെയും പരിചരണം. പ്രശസ്ത പ്രതിഭകളെ അഴിക്കുള്ളിലാക്കിയിട്ടും ഐക്യദാർഢ്യത്തിന്റെ സ്വരം കേട്ടതേയില്ല. സ്ഥാപക ഉടമകൾ നൽകിയ തീട്ടൂരം ശിരസ്സാവഹിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ കുന്തമുന കൂർപ്പിക്കുന്നതിന്റെ കൃത്യാന്തരബാഹുല്യത്താൽ രണ്ടാം ദിവസവും പഴയപടിതന്നെ. എന്നാൽ, എല്ലാ കോണുകളിൽനിന്നും ശക്തമായ വിമർശമുയർന്നപ്പോൾ മൂന്നാംനാൾ ചടങ്ങുപോലെ സ്വന്തം പത്ര ചരിത്രത്തിന് ഇടാവുന്ന ശീർഷകംപോലെ ‘ചോദ്യം ചെയ്യപ്പെടുന്ന ഉദ്ദേശ്യശുദ്ധി’ എന്ന എഡിറ്റോറിയൽ എഴുതാൻ മനോരമ നിർബന്ധിതമായി. കോവിഡ് കാലത്തെ കേന്ദ്രത്തിന്റെ അലംഭാവം, കർഷക പ്രക്ഷോഭം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ ചെറുത്തുനിൽപ്പ് തുടങ്ങിയവയിൽ വിലങ്ങുവീണ പോർട്ടലുകൾക്കെതിരെ സാധൂകരിക്കുന്ന വസ്തുതകൾ പൊലീസിന് വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന മനോരമ, അതേസമയംതന്നെ, മോദിയെ ഏറെ തലോടിയിട്ടുമുണ്ട്. യുക്തിയുടെ ശവപ്പറമ്പും യാഥാർഥ്യത്തിന്റെ ആരാച്ചാരും ജനഹിതത്തിന്റെ അട്ടിമറിക്കാരുമാണ് മാധ്യമങ്ങൾ. തലക്കെട്ട്, പ്രധാന വാർത്തകൾ, മുഖപ്രസംഗം, കാർട്ടൂൺ തുടങ്ങിയവയിലെല്ലാം ഇടതുപക്ഷ വിരുദ്ധതയാണ് നിറയ്ക്കുന്നതും. ഒരാൾ ‘ഭൂമി പരന്നതാണ്’ എന്ന് അബദ്ധം വിളമ്പിയാൽ ‘ഭൂമിയുടെ ആകൃതി സംബന്ധിച്ച് പ്രബലമായ രണ്ടു അഭിപ്രായഗതി ഉരുത്തിരിഞ്ഞിരിക്കുന്നു’ എന്ന് വെണ്ടയ്ക്കാ വലുപ്പത്തിൽ വിന്യസിക്കും. ‘ഇന്ത്യക്ക് വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ’ എന്ന ശീർഷകത്തിൽ മാർക്കണ്ഡേയ കട്ജു എഴുതിയത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ അധഃപതനങ്ങൾക്ക് കാരണം ജൂതന്മാർ ആണെന്ന് ഹിറ്റ്ലർ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും അതിക്രമങ്ങൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുകയുമായിരുന്നു ഭൂരിപക്ഷവും. ആ അന്തരീക്ഷമാണ് ഹോളോ കാസ്റ്റിൽ എത്തിയത്. അതു സംഭവിച്ചത് പ്രൊപ്പഗൻഡയുടെ ശക്തികൊണ്ടാണ്. സമാനമായാണ് ഇന്ന് മിക്ക ഇന്ത്യക്കാർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കട്ജു കൂട്ടിച്ചേർത്തു. കേരളത്തിലെ വലതുപക്ഷ ‘മഹാസഖ്യ’ത്തിൽ പ്രധാനം മാധ്യമങ്ങളാണ്. ‘വിമോചന’ സമര കാലയളവിലെന്നവണ്ണമാണ് ആ കൂട്ടുകെട്ടിന്റെ ഗൂഢാലോചന. എൽഡിഎഫ് സർക്കാരിനെതിരെ വീണ്ടുമൊരു ‘വിമോചന’ സമരത്തിനുള്ള യൗവനം കോൺഗ്രസിനുണ്ടെന്ന കെ സുധാകരന്റെ പ്രസ്താവത്തിന് മനോരമ നൽകിയ പ്രാധാന്യം നിസ്സാരമല്ല. അകാല വാർധക്യത്തിലെത്തിയ, ചിന്തകൾ നരച്ച, അധികാരക്കൊതിയാൽ സമനിലതെറ്റിയ, ഊന്നുവടിയുമായി നടക്കുന്ന പാർടിയുടെ യുവത്വത്തിൽ ആ പത്രം ആവേശഭരിതം. സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴിവുകെട്ടവരാണെന്ന കെപിസിസി വിശാല എക്സിക്യൂട്ടീവ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആൾക്കൂട്ടത്തിലെ എ കെ ആന്റണിയുടെ തുറന്നടിക്കൽ പരമാവധി മറച്ചുവയ്ക്കാനും ശ്രമിച്ചു. സാമൂഹ്യജീവിതത്തെ പതിറ്റാണ്ടുകൾ പിറകോട്ട് തള്ളിയ ആഭാസ സമരത്തെ കുട്ടിമ്മാളു അമ്മ, കെ ശങ്കരനാരായണൻ തുടങ്ങിയ നേതാക്കൾ തള്ളിപ്പറഞ്ഞതാണ്. അതിന്റെ ആചാര്യനായ ആന്റണി ഇവിടെ സ്ഥിരതാമസമായതിനാൽ ഉപദേശിയായി തിളങ്ങുമെന്നും പഴയ കമ്യൂണിസ്റ്റ് വിരുദ്ധത പുതിയ ലേബലിൽ ഇറക്കുമെന്നും മനോരമയ്ക്ക് ഉറപ്പാണ്. മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെയും പടവു കയറ്റത്തെയും മനസ്സാ അംഗീകരിച്ച അദ്ദേഹം കാവിപ്പടയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകുന്നവർ അവയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിശദീകരിക്കുന്നതാണ് മാധ്യമങ്ങളുടെ മറ്റൊരു രീതി. സഹകരണ മേഖലയിലെ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഒരു നിക്ഷേപവും നഷ്ടമാകില്ല. അത് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തും. ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാൻ വരുന്നത് വിലപ്പോകില്ലെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. എന്നാൽ, സെപ്തംബർ 26ന്റെ മാതൃഭൂമി തലക്കെട്ട് ‘ചില്ലിക്കാശ്’ സുരക്ഷിതമല്ല എന്നായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധജ്വരം തലച്ചോറിനെ ബാധിച്ച മാധ്യമങ്ങൾ സിപിഐ എം നേതാക്കളെ മാത്രമല്ല, വയോധികരായ അച്ഛനമ്മമാരിലും മക്കളിലും പേരക്കുട്ടികളിലും ക്രിമിനൽ മുദ്ര ചാർത്തുകയാണ്. കരുവന്നൂരിലെ ഒരു പാവം അമ്മയ്ക്കുമേൽ ആരോപിക്കപ്പെട്ട സ്ഥിരനിക്ഷേപ ആക്ഷേപം പൊട്ടിപ്പൊളിഞ്ഞിട്ടും മനംമാറ്റമില്ല. ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിലും യുക്തിയുടെ അഭാവമുണ്ട്. വർഷത്തിൽ നാലര ലക്ഷംമാത്രം വേതനമുള്ള താൽക്കാലിക ജോലിക്ക് കോഴ അഞ്ചു ലക്ഷമാണെന്നത് എട്ടാമത്തെ ലോകാത്ഭുതമാണ്. കടയ്ക്കലിൽ വർഗീയ കാലുഷ്യം ലക്ഷ്യമിട്ട് പട്ടാളക്കാരനെ മർദിച്ച് പിഎഫ്ഐ എന്ന് മുതുകിൽ കോറിയിട്ട വാർത്തയ്ക്ക് ഒരു ദിവസത്തിന്റെ ആയുസ്സുപോലുമുണ്ടായില്ല. എന്നിട്ടും തിരുത്തോ കുറ്റബോധമോ ഉണ്ടായില്ലല്ലോ. നടൻ ഇന്ദ്രൻസ് അഭിമുഖം നടത്താനെത്തിയ പത്രപ്രവർത്തകനെ ഉപദേശിച്ചതായി കേട്ടിട്ടുണ്ട്. ബാലിശ ചോദ്യങ്ങളുമായായിരുന്നു അയാളുടെ തുടക്കം. താൻ വലിയ ആളല്ല. തയ്യൽക്കാരനായിരുന്നു. എങ്ങനെയോ ഈ നിലയിലെത്തി. എന്നാലും അഭിമുഖത്തിന് തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ മൂന്നു നാലു ദിവസത്തെ പത്രമെങ്കിലും വായിച്ചുവരണമെന്നായിരുന്നു പ്രതികരണം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായുള്ള അഭിമുഖം സെപ്തംബർ 27ന് മനോരമ പ്രസിദ്ധീകരിച്ചു. ‘എനിക്കെതിരെ ബിജെപി സ്ഥാനാർഥി ഇഡി’എന്ന അതിലെ ഊന്നൽ കേരളത്തിന്റെ കാര്യമാണെങ്കിൽ റദ്ദായിപ്പോകുമെന്നാണ് നുണപത്രത്തിന്റെ വാശി. ആ സംസ്ഥാനത്ത് തെരുവുനായകളേക്കാൾ ചുറ്റിത്തിരിയുന്നത് ഇഡി, ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. മാതൃഭൂമി, ഇഡിക്ക് പ്രതികാരേച്ഛ പാടില്ലെന്ന് സുപ്രീംകോടതി എന്ന തലക്കെട്ടിനടിയിൽ കൊടുത്ത വിശദാംശങ്ങൾ രാജ്യത്തിനാകെ ബാധകമല്ലേ? ഒക്ടോബർ അഞ്ചിന്റെ മുഖപ്രസംഗത്തിൽ സത്യം അറിയാതെ പുറത്തുചാടി. പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്ന് കേന്ദ്ര അന്വേഷണ ഏജൻസികളിലൊന്നിനോട് പരമോന്നത കോടതി നിർഷ്കർഷിച്ചതിനെ ലഘുവായി കാണാനാകില്ലെന്ന നിലപാട് ആത്മാർഥമാണോ? ഇറ്റാലിയൻ പത്രപ്രവർത്തക ഒറിയാന ഫല്ലസി അഭിമുഖം നടത്താത്ത അന്താരാഷ്ട്ര വ്യക്തിത്വങ്ങളില്ല. ‘ഇന്റർവ്യു വിത്ത് ഹിസ്റ്ററി’ എന്ന അവരുടെ കൃതി വിഖ്യാതമാണ്. ദെങ് സിയാവോ പിങ്, അയത്തൊള്ള ഖൊമേനി, ഇന്ദിര ഗാന്ധി, മുഅമ്മർ ഗദ്ദാഫി, യാസർ അറാഫത്ത്, ഹെൻറി കിസിഞ്ജർ, വില്ലി ബ്രാൻഡ് തുടങ്ങിയവരുമായെല്ലാം മുഖാമുഖം നടത്തി. മികച്ച ഉള്ളടക്കമില്ലാത്ത അഭിമുഖങ്ങളെ ഫല്ലസി വിശേഷിപ്പിച്ചത് ‘ആരാന്റെ തോട്ടത്തിൽനിന്നുള്ള പൂവിറുക്കൽ’ എന്നാണ്. കേരളത്തിലെ മാധ്യമങ്ങൾ ഇതേ പാതയിലാണ്. പ്രതിബദ്ധതയില്ലാത്ത, രാഷ്ട്രീയം ഗൗരവമായി പിന്തുടരാത്ത, എല്ലാത്തിനെയും പുച്ഛിക്കുന്ന, പാണ്ഡിത്യ ഗർവ് മുഖമുദ്രയായ വാചാടോപക്കാരെയും അധര ‘വിപ്ലവകാരി’കളെയും സ്വതന്ത്ര നിരീക്ഷകരായി എഴുന്നള്ളിക്കുന്നു. ജാതി‐ മത സംഘടനകളുമായും സംഘപരിവാർ ശക്തികളുമായും ഒളിസേവ നടത്തുന്നവർക്കുള്ള സ്ഥിരതാമസസ്ഥലമായിരിക്കുന്നു പത്രങ്ങളും ചാനലുകളും. ഇന്നലെ ഐടി വിദഗ്ധനായയാൾ വേഷംമാറി ഇന്ന് കാലാവസ്ഥാ നിരീക്ഷകനും നാളെ മൃഗസ്നേഹിയുമായി പ്രത്യക്ഷപ്പെടുന്നത് അരോചകവും. പ്രസ് കൗൺസിലിന്റെ പഴയ റിപ്പോർട്ടുപോലെ, സംഭ്രമജനകത്വം, വഷളത്തരം, ചെറുതിനെ വലുതാക്കൽ, തുച്ഛവ്യക്തിത്വങ്ങൾക്ക് കിരീടം വച്ചുകൊടുക്കൽ തുടങ്ങിയ കെടുതികൾ അതിരുവിടുകയാണ്.

ദേശാഭിമാനി 7 Oct 2023 1:00 am

അതിരില്ലാത്ത അധികാരത്തിന്റെ അഹന്ത - ശ്രീകുമാർ ശേഖർ എഴുതുന്നു

ഇതേ പ്രബീർ പുർകായസ്തയെ ഇതേ ഡൽഹി പൊലീസ് 48 വർഷംമുമ്പ് അറസ്റ്റ്ചെയ്യുമ്പോൾ അദ്ദേഹത്തിന് 25 വയസ്സ്. അന്നും അദ്ദേഹം കുറ്റമൊന്നും ചെയ്തിരുന്നില്ല. പൊലീസിന്റെ കൈയിൽ തെളിവും ഉണ്ടായിരുന്നില്ല. പക്ഷേ, വിചാരണപോലുമില്ലാതെ ഒരുവർഷം ജയിലിലടച്ചു. ജെഎൻയുവിലെ പിഎച്ച്ഡി വിദ്യാർഥിയായിരുന്നു അന്ന് പ്രബീർ. രാജ്യത്ത്, പക്ഷേ അടിയന്തരാവസ്ഥയായിരുന്നു. ഇന്ന് വീണ്ടും എഴുപത്തിനാലാം വയസ്സിൽ കുറ്റമോ തെളിവോ വ്യക്തമാക്കാതെ പ്രബീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. അന്ന് വിദ്യാർഥിയായിരുന്നു പ്രബീർ എങ്കിൽ ഇന്ന് മാധ്യമപ്രവർത്തകനും ശാസ്ത്ര പ്രചാരകനുമാണ്. ഇനിയും കുനിയാതെ, ഇഴയാതെ പൊരുതുന്ന ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപക എഡിറ്ററും. 48 വർഷം മുമ്പും ഇന്നും അദ്ദേഹത്തെ ജയിലിലടയ്ക്കാൻ ഭരണനേതൃത്വം വഴിതേടുന്നത് ഒറ്റക്കാരണത്താലാണ്: പ്രബീർ അന്നും ഇടതുപക്ഷക്കാരനായിരുന്നു; ഇന്നുമതേ. 1975ലെ പ്രബീറിന്റെ അന്യായമായ അറസ്റ്റ് അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജെ സി ഷാ കമീഷൻ അതിന്റെ റിപ്പോർട്ടിൽ നാലുപേജിലാണ് വിവരിക്കുന്നത്. കേസോ വാറന്റോ ഇല്ലാതെ കസ്റ്റഡിയിലെടുത്ത പ്രബീറിനെതിരെ പിന്നീട് കള്ളരേഖകൾ ചമച്ച് കുറ്റം ചുമത്തുകയായിരുന്നുവെന്ന് കമീഷൻ കണ്ടെത്തുന്നുണ്ട്. 1975ലാണ് പ്രബീർ ജെഎൻയുവിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസിൽ പിഎച്ച്ഡിക്ക് ചേരുന്നത്. യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ അംഗം അശോക് ലതാ ജയിനിനെ പുറത്താക്കിയതിനെതിരെ ക്യാമ്പസിൽ സമരം നടക്കുന്ന സമയം. സെപ്തംബർ 24ന് വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. വന്നിട്ട് അധികമായിരുന്നില്ലെങ്കിലും പ്രബീറും പങ്കെടുത്തു. സെപ്തംബർ 25നും സമരം തുടർന്നു. അന്ന് രാവിലെ സ്കൂൾ ഓഫ് ലാംഗ്വേജസിനു സമീപത്തെ പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു പ്രബീർ. ഒപ്പം സരസ്വതി മേനോൻ, ശക്തി കക്, ഇന്ദ്രാണി മജുംദാർ എന്നീ സുഹൃത്തുക്കളുമുണ്ട്. ഈ അറസ്റ്റും അയാൾ നേരിടേണ്ടിവന്ന പീഡനങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ആരെയോ തൃപ്തിപ്പെടുത്താനായിരുന്നുവെന്ന് വ്യക്തം. സ്വന്തം നടപടികൾ എങ്ങും വിശദീകരിക്കേണ്ടിവരില്ലെന്ന് കരുതിയവർ അധികാരം കൈയാളിയതിന്റെ ദയനീയഫലമാണിത്’– 
ജസ്റ്റിസ് ഷാ കമീഷൻ റിപ്പോർട്ടിൽനിന്ന് പെട്ടെന്നാണ് ഒരു കറുത്ത അംബാസഡർ കാർ ക്യാമ്പസിലെ ഗേറ്റ് കടന്നെത്തിയത്. കാറിലെ നാലുപേരിൽ ഒരാൾ പുറത്തിറങ്ങി അരികിലെത്തി. പ്രബീറിനോട് ‘സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ദേവിപ്രസാദ് ത്രിപാഠി അല്ലേ’ എന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞെങ്കിലും അയാൾ പ്രബീറിനെ വലിച്ചിഴച്ച് കാറിലേക്ക് കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്നവരുടെ എതിർപ്പ് അവഗണിച്ച് ഡോർപോലും അടയ്ക്കാതെ കാർ പാഞ്ഞുപോയി. പ്രബീറിന്റെ കാൽ ,തുറന്ന വാതിലിലൂടെ പുറത്തേക്ക് കിടക്കുന്നുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ക്യാമ്പസിൽ ബാക്കിയായിരുന്നു. അയാളെ വിദ്യാർഥികൾ വളഞ്ഞെങ്കിലും പുറത്തുണ്ടായിരുന്ന പൊലീസ് കൂടി എത്തി രക്ഷിച്ചു. പ്രബീറിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് വാർത്ത പരന്നത്. അടിയന്തരാവസ്ഥയുടെ ഇരുളിൽ അന്വേഷണങ്ങൾക്കും പരിമിതികളുണ്ടായിരുന്നു. ആർക്കും ഒന്നും അറിയാനായില്ല. അടിയന്തരാവസ്ഥ പിൻവലിച്ചശേഷം 1977ൽ നിയമിക്കപ്പെട്ട ജസ്റ്റിസ് ഷാ കമീഷൻ നടത്തിയ തെളിവെടുപ്പിലാണ് അറസ്റ്റിന്റെ മറനീങ്ങിയത്. 1978ൽ വന്ന റിപ്പോർട്ടിൽ ഒരു പ്രത്യേക കേസായി ഈ ദുരൂഹ അറസ്റ്റുണ്ട്. കാറിലുണ്ടായിരുന്നത് ഡിഐജി പി എസ് ഭിന്ദറും സംഘവുമായിരുന്നു. ഭിന്ദർ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയിൽനിന്ന് നേരിട്ട് ഉത്തരവുകൾ സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. ആർകെ പുരം പൊലീസ് സ്റ്റേഷനിലേക്കാണ് പ്രബീറിനെ കൊണ്ടുപോയത്. അവിടെ തടവിലാക്കി ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു. ‘ത്രിപാഠിയല്ലേ’ എന്ന ചോദ്യം പൊലീസ് ആവർത്തിക്കുന്നു; ‘അല്ലെ’ന്ന ഉത്തരം പ്രബീറും. സഞ്ജയ് ഗാന്ധിയുടെ ക്ഷോഭം കെടുത്താനായിരുന്നു പ്രബീറിന്റെ അറസ്റ്റെന്ന് ഷാ കമീഷനിൽ വെളിവാക്കപ്പെട്ടു. സഞ്ജയിന്റെ ഭാര്യ മനേക ഗാന്ധി അന്ന് ജെഎൻയു വിദ്യാർഥിനിയായിരുന്നു. വിദ്യാർഥികൾ സമരംചെയ്യുമ്പോൾ ക്ലാസിൽ കയറാൻ അവരെത്തി. യൂണിയൻ ചെയർമാൻ ത്രിപാഠി അടക്കമുള്ളവർ തടഞ്ഞു. അവർ തിരികെപ്പോയി. വിവരം അറിഞ്ഞ സഞ്ജയ് ഗാന്ധി ക്ഷുഭിതനായി. അടിയന്തരാവസ്ഥയിലെ ഭരണം നിയന്ത്രിച്ചിരുന്ന സഞ്ജയ്, ത്രിപാഠിയെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ടു. ത്രിപാഠിക്കെതിരെ അന്നത്തെ രാജ്യസുരക്ഷാനിയമം (മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്– മിസ) അനുസരിച്ച് വാറന്റും അയച്ചു. ത്രിപാഠി ഒളിവിൽ പോയി. പക്ഷേ, പൊലീസിന് ത്രിപാഠിയെ പിടിച്ചേ പറ്റൂ. ദൗത്യം ഭിന്ദറിലെത്തെി. പ്രബീർ സമരത്തിൽ പങ്കെടുത്തെങ്കിലും മനേകയെ തടയാൻ ഉണ്ടായിരുന്നില്ല. പ്രബീറിനെ അറസ്റ്റുചെയ്യാൻ വാറന്റും ഉണ്ടായിരുന്നില്ല. ഇക്കാര്യം തങ്ങൾ ഉന്നതോദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കമീഷന് മൊഴി നൽകുന്നുണ്ട്. പക്ഷേ, ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് സഞ്ജയ് ഗാന്ധിയെ അറിയിക്കാൻ ഉദ്യോഗസ്ഥർ ഭയന്നു. അവർ കുറുക്കുവഴി തേടി. പിടിച്ച പ്രബീറിനെ പ്രതിയാക്കാൻ ഭിന്ദർ തീരുമാനിച്ചു. രാത്രിയിൽത്തന്നെ ലെഫ്റ്റനന്റ് ഗവർണർ ഇടപെട്ടു. ജില്ലാ മജിസ്ട്രേട്ടിനെക്കൊണ്ട് പ്രബീറിനെതിരെ മിസ വാറന്റ് ഇറക്കി. പഴയ തീയതി വച്ച് രേഖകൾ ചമച്ച് കേസും ചുമത്തി. ‘രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന’ പ്രബീറിനെ തിഹാർ ജയിലിൽ അടച്ചു. അടിയന്തരാവസ്ഥയുടെ മാധ്യമ സെൻസറിങ്ങിൽ വാർത്തപോലും പുറത്തുവന്നില്ല. ഷാ കമീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗം പ്രബീറിന് മാസ്റ്റേഴ്സ് കോഴ്സിന്റെ വൈവാവോസിക്ക് ഹാജരാകേണ്ടിയിരുന്നു. പരോൾ ചോദിച്ച് കത്തു നൽകിയെങ്കിലും തള്ളപ്പെട്ടു. ഡൽഹി ഹൈക്കോടതി കർശനമായി ഇടപെട്ടു. വൈവയ്ക്ക് ഹാജരാക്കി. അതും വിലങ്ങ് നീക്കാതെ. ഇതിനിടെ തിഹാർ ജയിലിൽ ആരൊക്കെയോ ജയിൽചാടി. ഇതോടെ 1976 മാർച്ചിൽ പ്രബീറിനെ ആഗ്ര ജയിലിലാക്കി. അവിടെ 25 ദിവസം ഏകാന്ത തടവിലടച്ചു. പ്രബീറിന്റെ മോചനത്തിനായി ശബ്ദമുയർന്നു. സിപിഐ എമ്മിന്റെ രാജ്യസഭാംഗമായ സമർ മുഖർജി കേന്ദ്ര ആഭ്യന്തരമന്ത്രി ഓം മേത്തയ്ക്ക് കത്തയച്ചു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തടവുശിക്ഷ പുനഃപരിശോധിക്കാൻ തയ്യാറായില്ല. സിപിഐ എം നേതാക്കളും കൂടുതൽ എംപിമാരും കടുത്ത സമ്മർദം തുടർന്നു. ഒടുവിൽ ഒരു കൊല്ലം തികഞ്ഞ ദിവസം 1976 സെപ്തംബർ 25ന് പ്രബീറിനെ വിട്ടയക്കാൻ സർക്കാർ നിർബന്ധിതരായി. പ്രബീറിന്റെ അറസ്റ്റിനെപ്പറ്റിയുള്ള എല്ലാ വശങ്ങളും പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള സാക്ഷികളുടെ മൊഴികളും പരിശോധിച്ച് ജസ്റ്റിസ് ഷാ കമീഷൻ 1978 ഏപ്രിൽ 26ന് ജനതാ ഗവർമെന്റിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഇങ്ങനെ എഴുതി: ‘പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് നിർദേശം കിട്ടിയ ഉദ്യോഗസ്ഥൻ ക്യാമ്പസിലെത്തി ആദ്യം കണ്ട പുരുഷവിദ്യാർഥിയെ അറസ്റ്റ് ചെയ്തു. അയാളല്ല പ്രതിയെന്നറിഞ്ഞിട്ടും കള്ളക്കഥയുണ്ടാക്കി മിസ പ്രകാരം തടവിലാക്കി. ഇത് കടുത്ത അധികാരദുർവിനിയോഗമാണ്. പുർകായസ്തയുടെ അറസ്റ്റും മജിസ്ട്രേട്ട് വാറന്റ് ഇറക്കിയ രീതിയും നീതിനിർവഹണത്തിന്റെ പൂർണ തകർച്ചയാണ് കാണിക്കുന്നത്. ‘അതിരില്ലാത്ത അധികാരത്തിന്റെ അഹന്തയും നീതി നടത്തിപ്പിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നട്ടെല്ലില്ലായ്മയും ചേർന്നാൽ എന്തുസംഭവിക്കും എന്നാണ് ഇത് കാണിക്കുന്നത്. എക്കാലത്തെയും ഭരണസംവിധാനത്തിന്റെ സൽപ്പേരിന് തീരാക്കളങ്കമായി ഈ നടപടികൾ നിലനിൽക്കും’. ഈ അറസ്റ്റും അയാൾ നേരിടേണ്ടിവന്ന പീഡനങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ആരെയോ തൃപ്തിപ്പെടുത്താനായിരുന്നുവെന്ന് വ്യക്തം. സ്വന്തം നടപടികൾ എങ്ങും വിശദീകരിക്കേണ്ടിവരില്ലെന്ന് കരുതിയവർ അധികാരം കൈയാളിയതിന്റെ ദയനീയഫലമാണിത്’. കമീഷൻ തുടരുന്നു: ‘അതിരില്ലാത്ത അധികാരത്തിന്റെ അഹന്തയും നീതി നടത്തിപ്പിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നട്ടെല്ലില്ലായ്മയും ചേർന്നാൽ എന്തുസംഭവിക്കും എന്നാണ് ഇത് കാണിക്കുന്നത്. എക്കാലത്തെയും ഭരണസംവിധാനത്തിന്റെ സൽപ്പേരിന് തീരാക്കളങ്കമായി ഈ നടപടികൾ നിലനിൽക്കും’. ഇന്ന് പ്രബീർ വീണ്ടും ജയിലിലാണ്. ഒന്നും മാറുന്നില്ല. എതിർ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താൻ എന്തും ചെയ്യാൻ തയ്യാറാകുന്ന ഭരണനേതൃത്വം... ഉത്തരവുകൾ നിയമവിരുദ്ധമാണെങ്കിൽപ്പോലും നടപ്പാക്കാൻ വിനീതവിധേയരാകുന്ന ഉദ്യോഗസ്ഥർ... എല്ലാം ആവർത്തിക്കുകയാണ്; കൂടുതൽ ഭീകരമായി, കൂടുതൽ ബീഭത്സമായി. അടിയന്തരാവസ്ഥയിൽ ഈ ചെയ്തികളുടെ അന്ത്യം ആ സർക്കാരിനെ കുടഞ്ഞെറിഞ്ഞ ജനശക്തിയുടെ കൊടുങ്കാറ്റിലായിരുന്നു എന്നുകൂടി ഓർക്കാം.

ദേശാഭിമാനി 7 Oct 2023 1:00 am

ഓർമകൾ നയിക്കും ; ആനത്തലവട്ടം ആനന്ദന്‌ വിട

തിരുവനന്തപുരം ഒഴുകിയെത്തിയ ജനസഞ്ചയം കടലിരമ്പം തോൽക്കുംവിധം ലാൽസലാം വിളിയോടെ നെഞ്ചുരുകി പ്രിയ നേതാവിന് വിട നൽകി. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം മാനംമുട്ടെ പ്രകമ്പനംകൊണ്ടു. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങൾ മുന്നിൽനിന്ന് നയിച്ച ദൃഢതയാർന്ന കമ്യൂണിസ്റ്റ് ആനത്തലവട്ടം ആനന്ദൻ ഇനി ജ്വലിക്കുന്ന സ്മരണ. സിപിഐ എമ്മിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതാക്കളും വിവിധ തൊഴിൽ മേഖലകളിലെ എണ്ണിത്തീർക്കാനാകാത്ത തൊഴിലാളികളും വെള്ളി വൈകിട്ട് ശാന്തികവാടത്തിൽ വിട ചൊല്ലാനെത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹവും വഹിച്ച് വ്യാഴം രാത്രി എട്ടോടെ ചിറയിൻകീഴിലെ വീട്ടിലെത്തുമ്പോഴേക്കും നാട് അവിടെ കാത്തുനിൽക്കുകയായിരുന്നു. ചൂഷകർക്കെതിരെ ഒരു മനുഷ്യായുസ്സ് മുഴുവൻ പോരാടിയ ധീരസഖാവിന്റെ ചേതനയറ്റ മൃതദേഹത്തിനു മുന്നിൽ കയർ, കശുവണ്ടി, മത്സ്യത്തൊഴിലാളികൾ വിതുമ്പി. നാട് പ്രിയനേതാവിന് രാത്രി മുഴുവൻ അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ 9.20ന് ആരംഭിച്ച വിലാപയാത്ര, രാവിലെ പത്തോടെ പതിറ്റാണ്ടുകളോളം പ്രവർത്തന തട്ടകമായ ആറ്റിങ്ങലിലെത്തി. ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി, മംഗലപുരം, കഴക്കൂട്ടം, ചാക്ക വഴി എ കെ ജി സെന്ററിലേക്ക്. പ്രിയ നേതാവിന് യാത്രാമൊഴിയേകാൻ നഗരം കാത്തുനിൽക്കുകയായിരുന്നു അവിടെ. മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഏളമരം കരീം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി വിവിധ രാഷ്ട്രീയ–- ട്രേഡ് യൂണിയൻ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ പതിനായിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ചു. വൈകിട്ട് അഞ്ചോടെ ശാന്തി കവാടത്തിൽ സംസ്കരിച്ചു. തുടർന്ന്, മേട്ടുക്കടയിൽ അനുശോചനയോഗം ചേർന്നു.

ദേശാഭിമാനി 6 Oct 2023 11:42 pm

വിപണിയുടെ ഓമനകൾ - ക്രിക്കറ്റിന്റെ വിപണനങ്ങളെക്കുറിച്ച് എം പി സുരേന്ദ്രൻ എഴുതുന്നു

2023ലെ ഏകദിന ലോകക്കപ്പിൽ ഇന്ത്യ എവിടെവരെ പോകും എന്നതിൽ കാണികളേക്കാൾ ആശങ്കയിലാണ് ക്രിക്കറ്റിന്റെ വിപണി. വാതുവെപ്പുകാർ ഇന്ത്യയുടെ സാധ്യത വളരെ പ്രകാശമാനമാണെന്നു കാണുന്നു. കൃത്യമായ ഇടവേളകളിലാണ് കാണികൾ ക്രിക്കറ്റിലെ സാധ്യതകളെപ്പറ്റി മനോരഥങ്ങൾ കാണുന്നത്. മൂന്നോ നാലോ വിക്കറ്റുകൾ വീണാലും അടുത്ത കളിക്കാരനിൽ അവർ ഒരു രക്ഷകനെ പ്രതീക്ഷിക്കുന്നുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ അസാധ്യമെന്നു തോന്നുന്ന സാധ്യതകളുടെ തിയ്യേറ്ററാണ്. ഓരോ ബോൾ ഡെലിവറിയും ഓരോ നാടകമൊരുക്കുന്നു. ആ ഡെലിവറിയുടെ ഇടവേളകളാണ് വിപണിയുടെ സ്വപ്നഭൂമി. ഇന്ത്യക്കുവേണ്ടി വിരാട് കോലി ക്രീസിൽ നിൽക്കുമ്പോൾ എതിരാളിയുടെ ഒരു യോർക്കർ മുട്ടിയുരുമ്മി പുറത്തേക്ക് പോവുമ്പോൾ ടിവി കാണുന്ന ഇന്ത്യക്കാർക്ക് നിരാശ തോന്നുന്നുണ്ടാവും. പക്ഷെ അടുത്ത പന്തിനുമുമ്പ് കോലി ടെലിവിഷൻ സ്ക്രീനിൽ എംആർഎഫ്. ടയറുമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ, പുറത്താകലിന്റെ നിരാശയിൽ ബാറ്റ് നിലത്തടിച്ച് കോലി മടങ്ങുമ്പോഴാവും സ്ക്രീനിൽ അനുഷ്ക്കയുമൊന്നിച്ച് ഒരു ഹീറോ ബൈക്കിൽ പുറപ്പെടുക! ആ കൊമേഴ്സ്യൽ നമ്മുടെ വിചാരങ്ങളെയാണ് അട്ടിമറിക്കുന്നത്. ബ്രിട്ടീഷുകാരൻ കൊണ്ടുവന്ന ഈ കളി സ്വാതന്ത്ര്യലബ്ധിക്കുശേഷവും നാം കൊണ്ടുനടന്നു. ഇപ്പോഴത് ശരാശരി ഇന്ത്യക്കാരന്റെ ഒരുദിവസം തന്നെയോ, ദിവസങ്ങൾ തന്നെയോ അപഹരിച്ചുകൊണ്ട് സ്വീകരണമുറിയിലെ ടെലിവിഷനുകളിൽ ലൈവായി ഓടിക്കൊണ്ടിരിക്കുന്നു. ഈ ലോകക്കപ്പിലും നാമതുകാണും. ഓരോ ഇന്ത്യൻ ക്രിക്കറ്റും ഇക്കാലത്ത് ഓരോ ഐക്കണാകുന്നു. അവന്റെ ജീവിതം, റൊമാൻസ്, ഇഷ്ടങ്ങൾ, കുടുംബം, കാർ, വീട്, എൻഡോഴ്സ്മെന്റുകൾ, എല്ലാം പുതു തലമുറയുടെ സ്മാർട്ട് ഫോണിൽ ഒരു കൈവിരൽ സ്പർശനത്തിനുവേണ്ടി കാത്തു കിടക്കുന്നു. അയാളുടെ സ്ഥിതിവിവരക്കണക്കുകൾ ആരെയും ക്രിക്കറ്റ് പണ്ഡിതരാക്കും. 2023ലെ ഏകദിന ലോകക്കപ്പിൽ ഇന്ത്യ എവിടെവരെ പോകും എന്നതിൽ കാണികളേക്കാൾ ആശങ്കയിലാണ് ക്രിക്കറ്റിന്റെ വിപണി. വാതുവെപ്പുകാർ ഇന്ത്യയുടെ സാധ്യത വളരെ പ്രകാശമാനമാണെന്നു കാണുന്നു. കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്ന ടീം വീണുപോയാൽ, അവർ ചിരിക്കും. അവരുടെ കറൻസി ചെസ്റ്റിലേക്ക് വളരെ വേഗം പ്രതീക്ഷിക്കാത്ത പണം പ്രവഹിച്ചുകൊണ്ടിരിക്കും. ഗ്രീക്ക് ട്രാജഡിയെപോലെയാണ് ഈ വാതുവെപ്പിന്റെ രഹസ്യം. ഉന്നതശീർഷനായ നായകൻ പരാജിതനായി താഴേക്ക് വീഴുമ്പോഴാണ് ട്രാജഡിയുടെ ആഴം കൂടുക. ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കായിക രൂപമല്ല. അത്, ലോക മാർക്കറ്റിനോട് ചേർന്നുകിടക്കുന്ന വിനോദകായികരൂപമാണ്. ലോകക്കപ്പ് ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ബോളിവുഡിന്റെ ജനപ്രീതിപോലും പിന്നിലാവും. വിപണി ഇന്ന് ഏതെങ്കിലുമൊരു ബ്രാന്റിനെ മാർക്കറ്റിലെത്തിക്കാൻ കായികതാരങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ഇന്ത്യയിലെ പോപ്പുലൻ താരങ്ങളെ അവർ കൂടുതൽ ആശ്രയിക്കുന്നു. അവർ ബ്രാന്റ് അംബാസഡർമാരായി വലിയ കോർപ്പറേറ്റു ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നു. സച്ചിൻ ടെണ്ടുൽക്കർ, ഗാംഗുലി, ദ്രാവിഡ്, ധോണി, കോലി തുടങ്ങിയവരൊക്കെ ടൂത്ത്പേസ്റ്റ് മുതൽ ആഡംബര കാർ വില്ക്കാൻ വരെ നമ്മുടെ മുന്നിൽ എത്തുന്നുണ്ട്. സ്ക്രീനിൽ, സോഷ്യൽമീഡിയയിൽ പരസ്യപ്പേജുകളിൽ അവർ സദാ സമയവുമുണ്ട്. സോഷ്യൽമീഡിയ അവർക്കുചുറ്റും വണ്ടുകളെപോലെ പറന്നുനടക്കുന്നു. ഇന്ത്യയിലെ ചലചിത്ര വിപണിയുടെ പ്രമോഷനുകളിൽപോലും ക്രിക്കറ്റർമാർക്കാണ് വലിയ റോളുകളുള്ളത്. നീരജ് ചോപ്ര ഒളിംപിക്സിൽ ചരിത്രപ്രധാനമായ ഒരു വിജയം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുപോലും ഈ സ്വീകാര്യതയില്ല എന്നോർക്കുക. നീരജ് ചോപ്ര മറ്റൊരു ജനുസ്സാണ്. ക്രിക്കറ്റ് അടർത്തിമാറ്റാനാവാത്ത ഒരു കായികപ്രതിഭാസമായി, ഇന്ത്യൻ ജീവിതത്തോടൊപ്പം ഒട്ടിച്ചേർന്നിരിക്കുന്നു. ഈ ലോകക്കപ്പിന് മറ്റു രാജ്യങ്ങളൊക്കെ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യ ഓസ്ട്രേലിയയുമായി ഏകദിനം കളിക്കുകയാണ്. ഇതിനിടയിൽ ഏതെങ്കിലുമൊരു താരത്തിനു പരിക്ക് പറ്റിയാൽ ലോകക്കപ്പിൽ ഇന്ത്യയുടെ സാധ്യത അപകടത്തിലാവും എന്ന ചിന്തയൊന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ഇല്ല എന്നു വിചാരിക്കണം. ഇന്ത്യയിൽ നടക്കുന്ന ഈ ഏകദിന പരമ്പരയിലെ സ്പോൺസർഷിപ്പിലും ടിവി റൈറ്റിലും എൻഡോഴ്സുമെന്റിലുമാണ് അവരുടെ കണ്ണ്. ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന ഒരു നാലാം നമ്പറുകാരനുവേണ്ടി പരിശീലകൻ തലപുകയ്ക്കുമ്പോഴാണ് വരുമാനത്തിൽ കണ്ണുവെച്ചുകൊണ്ട് അവരുടെ 'വാമപ്പ്' ടൂർണമെന്റ് നടക്കുന്നത്. ബിസിസിഐ യ്ക്ക് ക്രിക്കറ്റ് ഷെഡ്യൂൾ ഇടമുറിയാത്ത കാര്യമാണ്. 8000 കോടി വാർഷികവരുമാനമുള്ള ബോർഡിന് 4000 കോടി ചെലവുവന്നാലും 1170 കോടി ആദായനികുതി അടച്ചാലും കൂടുതൽ ലാഭക്കണക്കുകളുമായി അവർ ബന്ധപ്പെട്ടുകൊണ്ടിരിക്കും. കോവിഡ് വ്യാപനത്തിനുശേഷം 2021ൽ 36 മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം അതേവർഷം 67 മത്സരങ്ങളാണ് കളിച്ചത്! ക്രിക്കറ്റിലെ ഈ വിപണിയുടെ സാധ്യതയെ ആദ്യം കണ്ടെത്തിയത് കെറി ഫ്രാൻസിസ് ബുൾമോർ പാർക്കർ എന്ന മാധ്യമ മുതലാളിയാണ്. കെറി പാർക്കർ പബ്ലിഷർ കൂടിയായ കെറി പാർക്കർ 9 നെറ്റ്വർക്ക് എന്ന ചാനലിന്റെയും ഉടമ കൂടിയായിരുന്നു. കളർ ടെലിവിഷൻ സെറ്റുകളുടെ വർദ്ധനയോടൊപ്പം കെറി പാർക്കറിന്റെ മനസ്സിലും ചില സാധ്യതകൾ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. കളർ ടെലിവിഷന്റെ വീടുകളിലേക്ക് ക്രിക്കറ്റിനെ കടത്തിവിടാനുള്ള രക്ഷാമാർഗമായി പാർക്കർ കണ്ടു. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായം, ക്രിക്കറ്റ് കൺട്രോൾബോർണിനു പണമുണ്ടെങ്കിലും കളിക്കാർക്ക് പണം കിട്ടുന്നില്ല എന്നായിരുന്നു. ഈ വലയിൽ വമ്പൻ താരങ്ങൾ മുഴുവൻ അകപ്പെട്ടു. പാർക്കർ, ഓസ്ട്രേലിയയെ മാത്രമല്ല ലോകക്രിക്കറ്റ് രാഷ്ട്രങ്ങളെ മുഴുവനും ഞെട്ടിച്ചുകൊണ്ട് എഴുപതുകളിലെ ഇതിഹാസതാരങ്ങളെ വേൾഡ് ക്രിക്കറ്റ് സീരീസിൽ അണിനിരത്തി ഓസ്ട്രേലിയൻ രാഷ്ട്രീയനേതാവ് ഇതിനെ പാർക്കർ സർക്കസ് എന്ന് വിളിച്ചെങ്കിലും ശങ്കയില്ലാതെ, ക്രിക്കറ്റർമാരും, ഉല്പന്നങ്ങളുടെ പ്രതിനിധികളും വേൾഡ് സീരീസിലേക്ക് ഒഴുകി. തീംസോങ്ങ്, വർണശബളമായ ജെഴ്സി. ടിവിറൈറ്റ്, ലോഗോ, ലൈവ് കവറേജ്, നൈറ്റ് മാച്ച് തുടങ്ങിയ ക്രിക്കറ്റിന്റെ എല്ലാമേഖലകളിലും പാർക്കർ വിപണനസാധ്യതകൾ കണ്ടെത്തി. ഇതിന്റെ പ്രതിഫലനങ്ങൾ പിന്നീട് ഐസിസിടൂർണമെന്റുകളിൽ കണ്ടു. ഇന്ത്യ അപ്പോഴും ഡൽഹി ഏഷ്യാഡിന്റെയും ഹോക്കിയുടെയും ചെറിയ വിജയങ്ങളിൽ സംതൃപ്തികൊള്ളുകയായിരുന്നു. 1978ൽ ടെലിവിഷൻ സെറ്റുകൾ നാടിന്റെ വിദൂരദേശങ്ങളിലേക്ക് യാത്ര തുടങ്ങി. 82ൽ ഏഷ്യാഡിന് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോൾ നാട് അത് മുഴുവൻ ഏറ്റെടുത്തു. ഫുട്ബോളും ഹോക്കിയും അതിന്റെ മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. 1928 മുതൽ 1956 വരെ എല്ലാ ഒളിംപിക്സിലും ധ്യാൻ ചന്ദ് സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന് ധ്യാൻചന്ദിനുശേഷം ഒരു ഹോക്കി ഐക്കൺ ഉണ്ടായില്ല. അന്തിമമായ വേഗതയേറിയ യൂറോപ്യൻ ഹോക്കി അസ്ട്രോ ടർഫിൽ, അരങ്ങേറിയതോടെ ഹോക്കിയുടെ സ്വഭാവംതന്നെ മാറി. 1975ൽ ഹോക്കി ലോകകപ്പ് കിരീടവും 1980ൽ ഒളിമ്പിക് സ്വർണവും നേടിയശേഷം ഹോക്കിക്ക് വിജയ തുടർച്ചയുണ്ടായില്ല. 1962ലെ ഏഷ്യൻ ഫു്ട്ബോൾ കിരീടത്തിനുശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ലോകം പ്രവിശ്യകളിൽ ഒതുങ്ങിനിന്നു. കൽക്കത്ത ലീഗിലെ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ മൊഹമ്മദൻ സ്പോർട്ടിങ്ങ് പോരാട്ടങ്ങൾ, കേരളത്തിലെ വിവിധ ട്രോഫികൾക്കുവേണ്ടിയുള്ള ക്ലബ്ബ് ഫുഡ്ബോൾ ടൂർണമെന്റുകൾ, ഇന്ത്യയിലെ പട്ടാളക്ലബ്ബുകളുടെ പോരാട്ടങ്ങൾ, ഗോവൻ ക്ലബ്ബുകളുടെ ഉദയം എന്നിവയിൽ ഒതുങ്ങിനിന്നു ഫുട്ബോൾ. ലീഡേഴ്സ് ക്ലബ്ബ്, ബിഎസ്എഫ്, ആർഎസി ബിക്കാനിർ, എംആർസി വെല്ലിങ്ടൺ, വാസ്കോ ഗോവ, ഡെംപോ, പട്ടാള ടീമുകളായ എഎസ്സി, എംഇജി, എൽആർഡിഇ, ടൈറ്റാനിയം, അലിൻഡ് കുണ്ടറ, പ്രീമിയർ ടയേഴ്സ്, സ്പിരിറ്റഡ് യൂത്ത്സ് തുടങ്ങിയ ക്ലബ്ബുകൾ ഫുട്ബോൾ കമ്പത്തിന്റെ തിരി അണയാതെ സൂക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ, 1982ലെ ലോകക്കപ്പ് ഫുട്ബോൾ സംപ്രേഷണം ആധുനിക ഫുട്ബോളിന്റെ സൗന്ദര്യം നമ്മുടെ മുമ്പിൽ കുടഞ്ഞിട്ടു. 1983 ലെ ലോകകപ്പിൽ സിംബാബ്വെക്ക് എതിരെ കപിൽദേവിന്റെ ബാറ്റിങ് സീക്കോ, സോക്രട്ടീസ്, മാറഡോണ, പ്ലറ്റീനി തുടങ്ങിയവരുടെ പുറപ്പാടുകൾ ലോകം കണ്ടു. ഇന്ത്യൻ ഫുട്ബോളിലുള്ള അവിശ്വാസം ആരാധകർ പ്രകടിപ്പിച്ചതോടെ ക്ലബ്ബുകളുടെ കാലം അസ്തമിച്ചുതുടങ്ങി. ഇന്ത്യയുടെ അഭിശപ്തമായ ബ്യൂറോക്രസി, ഫുട്ബോളിനേയും ഹോക്കിയേയും കുറ്റകരമാംവിധം കൈവിട്ടു. 1983ൽ ലോകക്കപ്പ് തുടങ്ങുമ്പോൾ, ഗ്രെയിൻസ് നിറഞ്ഞ ടെലിവിഷൻ സെറ്റുകളിലൂടെ ഇന്ത്യ ആ കളി കണ്ടു. ലൈവ് കവറേജ് എന്ന കാഴ്ചയുടെ ഉത്സവത്തിൽ ഇന്ത്യക്കാരും പങ്കാളിയായി. ലോകക്കപ്പിനു 72 ദിവസംമുമ്പ് കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ, പ്രബലരായ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ചപ്പോൾ അതൊരു ആധികാരിക വിജയമായി ആരും കണക്കാക്കിയിരുന്നില്ല. ഇന്ത്യയുടെ ഫീൽഡിങ്ങോ കളിക്കാരുടെ സംഘടിതമായ പോരാട്ടവീര്യമോ ഒട്ടും മെച്ചമായിരുന്നില്ല. എന്നിട്ടും വമ്പന്മാർ ഇന്ത്യയോട് അടിയറവ് പറഞ്ഞു. ലോകക്കപ്പിന്റെ ആദ്യമത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചപ്പോൾ ലോകം ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. കാരണം വിൻഡീസിന്റെ ലൈനപ്പ് ഇതിഹാസതാരങ്ങളുടെ ലൈനപ്പായിരുന്നു. ക്ലൈവ് ലോയ്ഡ്, വിവിയൻ റിച്ചാർഡ്സ്, ഗ്രീനിഡ്ജ്, ഹെയ്ൻസ്, ബാക്കസ്, ഡുജോൺ തുടങ്ങിയ ബാറ്റർമാർ, മൈക്കേൽ ഹോൾഡിങ്ങ്, ആന്റി റോബർട്ട്സ്, മാർഷൽ, ഗാർനർ തുടങ്ങിയവർ ഉൾപ്പെട്ട ബൗളിങ്ങ് നിര. അവർ തോൽക്കുന്നതെങ്ങനെ? ആ ലോകക്കപ്പിൽ ഇന്ത്യയുടെ വിജയസാധ്യത 66ൽ ഒന്നു മാത്രമായിരുന്നു. പാക്കിസ്ഥാൻപോലും ഇന്ത്യയേക്കാൾ മികച്ച ടീമായാണ് പരിഗണിക്കപ്പെട്ടത്. രണ്ടേ രണ്ടു ക്രിക്കറ്റ് പണ്ഡിതന്മാർ മാത്രമാണ് ഇന്ത്യ അത്ര ചെറിയ മീനല്ല എന്ന് ദീർഘദർശനം ചെയ്തത്. വിവിയൻ റിച്ചാർഡ്സ് ഒരാൾ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്ട്സ് എഡിറ്ററായ സുന്ദർരാജനായിരുന്നു. 'ക്രക്കറ്റിൽ ഇന്ത്യ ഒരു സാമന്തരാജ്യമായിരിക്കാം. പക്ഷെ ആ ടീമിന് ഇപ്പോൾ അതിജീവനശേഷിയും വൈവിധ്യവുമുണ്ട്. ഓൾ റൗണ്ടർമാരുടെ ഒരു നിരയുള്ളത് ടീമിന് ഗുണം ചെയ്തേക്കും. ഏകദിനക്രിക്കറ്റ് കളിച്ചുള്ള പരിചയക്കുറവും ഫീൽഡിങ്ങിലെ ഏകാഗ്രതക്കുറവുമാണ് ടീമിന്റെ പോരായ്മകൾ. സമീപകാലത്തെ വിജയങ്ങളെ ഒറ്റപ്പെട്ടതായി കണക്കാക്കരുത്. ടീം മെച്ചപ്പെട്ടതിന്റെ സൂചനകൾ പ്രതീക്ഷ നൽകുന്നതാണ്.' സുന്ദർരാജൻ എഴുതി. ടൂർണമെന്റിനുതൊട്ടുമുമ്പാണ് ഏകദിനക്രിക്കറ്റിലെ മൂന്നുമത്സരങ്ങളിൽ ഇന്ത്യ ശ്രീലങ്കയെ തകർത്തത്. പാക്കിസ്ഥാനോട് 3‐1നു തകരുകയും ചെയ്തിരുന്നു. ഈ മത്സരങ്ങളും വിൻഡീസിനെ തോല്പിച്ച മികവും വിലയിരുത്തിയതാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കിം ഹ്യൂസ് ഇന്ത്യയാണ് ടൂർണമെന്റിലെ കറുത്ത കുതിരകളെന്ന് വിലയിരുത്തിയത്. എങ്കിലും ഈ പ്രവചനവും ഇന്ത്യക്കാർ അവിശ്വാസത്തോടെയാണ് കണ്ടത്. ആദ്യത്തെ മത്സരത്തിൽ 60 ഓവറിൽ എട്ട് വിക്കറ്റിന് ഇന്ത്യ 262 റൺസെടുത്തു. യശ്പാൽ ശർമ (89), സന്ദീപ് പാട്ടീൽ (34), ബിന്നി (27), അമർനാഥ് (21) എന്നിവരൊക്കെ ഇന്ത്യയുടെ നില ഭദ്രമാക്കി. ബൗളിങ്ങ് ബാറ്ററി കൃത്യമായി പ്രവർത്തിച്ചത് അന്നായിരുന്നു. ബൽവിന്ദർ സന്തു, അമർനാഥ്, രവിശാസ്ത്രി, ബിന്നി, മദൻലാൽ എന്നിവർ കപിൽദേവിന്റെ നേതൃത്വത്തിൽ സ്ഥിരതയാർന്ന ബൗളിങ്ങ് കരുതിവെച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും കപിലിനെപോലെ മറ്റൊരു രഹസ്യായുധം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് മേധാവികൾ എന്നും അണ്ടർ റേറ്റ് ചെയ്ത മൊഹിന്ദർ അമർനാഥ്.! വിവ് റിച്ചാർഡ്സും ക്ലൈവ് ലോയ്ഡും അടിതെറ്റിയ ആ മത്സരത്തിൽ വീരോചിതമായി പൊരുതിയത് വാലറ്റത്തെ ആന്റിറോബർട്ട്സും (37), ജോയൽ ഗാർനറുമായിരുന്നു (37). പക്ഷെ മറുപടിമത്സരത്തിൽ വിവ് റിച്ചാർഡിസ് 119 റൺസോടെ അപ്രതിരോധ്യനായി നിന്നു. ക്ലൈവ് ലോയ്ഡ് 27 റൺസോടെ മികച്ച പിന്തുണ നൽകി. ഇന്ത്യയുടെ അമർനാഥിന്റെയും (80), കപിൽദേവിന്റെയും (46) ഇന്നിങ്ങ്സുകൾ പാഴായി. പിന്നാലെ ഇന്ത്യ ഓസ്ട്രേലിയയോടും തോറ്റു. ട്രെവൽ ചാപ്പലും (119) കിംഹ്യൂസും (52) വാലറ്റത്തെ ഗ്രഹാംയാലവും (66) ഇന്ത്യയെ തകർത്തുകളഞ്ഞു. ഓസ്ട്രേലിയ 9 വിക്കറ്റിന് 320 എന്ന കൂറ്റൻ സ്കോറിൽ നങ്കൂരമിട്ടു. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങ് 37.5 ഓവറിൽ 158 റൺസിനു അവസാനിച്ചു. ശ്രീകാന്തും (39) ക്യാപ്റ്റൻ കപിലും (40) മാത്രമാണ് പിടിച്ചുനിന്നത്. അതോടെ കാണികളും ലോകവും ഇന്ത്യയെ കൈവിട്ടു. (ദേശാഭിമാനി വാരികയിൽ നിന്ന്) പക്ഷെ ഹരിയാണയിൽനിന്നുവന്ന കൊടുങ്കാറ്റ് വീശിത്തുടങ്ങിയിരുന്നില്ല. കപിൽ ടീമിനെ വിശ്വസിച്ചു. ഒരു ഘട്ടത്തിൽ കപിൽ പറഞ്ഞു. 'നമ്മുടെ സാധ്യതകൾ നാം തന്നെ ഇല്ലാതാക്കുന്നത് വലിയൊരു ദുരന്തമാണ്. നമ്മൾ പരാജിതരാവരുത്. പോരാളികളാവണം.' സിംബാബ്വെയുമായുള്ള നിർണായകമത്സരത്തിൽ ഇന്ത്യയുടെ മുമ്പിൽ രണ്ടുചോദ്യങ്ങൾ ഉയർന്നു. ഈ മത്സരത്തിൽ ഇന്ത്യ ജയിച്ചില്ലെങ്കിൽ, ടൂർണമെന്റിൽനിന്നു പുറത്താവും. മറ്റൊന്ന് സിംബാബാവെക്കുമുമ്പിൽ കീഴടങ്ങുന്നതോടെ, ക്രിക്കറ്റിൽ ഇന്ത്യയുടെ കരിയർ ഗ്രാഫ് നിർണയിക്കപ്പെടും. പക്ഷെ നെവിൽഗ്രൗണ്ടിലെ ടേൺ ബ്രിഡ്ജിൽ വിധി മറ്റൊന്നു കരുതിവെച്ചു. പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ലൈവായി കവർ ചെയ്യാൻ ഭൂരിഭാഗം പോയി. ബിബിസിയുടെ ടെക്നീഷ്യന്മാർ പണി മുടക്കിയതോടെ ഇന്ത്യയുടെ ലൈവ് കവറേജ് മുടങ്ങി. കൊടിയ തണുപ്പിൽ പീറ്റർ റാവ്സണും കെവിൻ കറനും നല്ല താളം കണ്ടെത്തി. ഗവാസ്ക്കർ പൂജ്യം, ശ്രീകാന്ത് പൂജ്യം, അമർനാഥ് അഞ്ച്, സന്ദീപ് ഒന്ന്, യശ്പാൽ ഒമ്പത്. ഇന്ത്യ 17ന് അഞ്ച് വിക്കറ്റ് കളഞ്ഞുകുളിച്ചു. ടേൺബ്രിഡ്ജിൽ കുറച്ചു ഇന്ത്യക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പുതിയ ക്യാപ്റ്റൻ ടീമിനെ കരകയറ്റുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽപോലും കപിൽ അഞ്ച് സെഞ്ച്വറിയിൽ കൂടുതൽ നേടിയിട്ടില്ല. എന്നാൽ രാംലാൽ നികഞ്ചിന്റെ മകന് അപ്പോഴും ഗ്രീക്ക്നായകൻ അഖില്ലസിനെപോലെ ഹൃദയത്തിൽ പോരാട്ടവീര്യം ബാക്കിയുണ്ടായിരുന്നു. ടേൺബ്രിഡ്ജിൽ കുറച്ചു ഇന്ത്യക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പുതിയ ക്യാപ്റ്റൻ ടീമിനെ കരകയറ്റുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽപോലും കപിൽ അഞ്ച് സെഞ്ച്വറിയിൽ കൂടുതൽ നേടിയിട്ടില്ല. എന്നാൽ രാംലാൽ നികഞ്ചിന്റെ മകന് അപ്പോഴും ഗ്രീക്ക്നായകൻ അഖില്ലസിനെപോലെ ഹൃദയത്തിൽ പോരാട്ടവീര്യം ബാക്കിയുണ്ടായിരുന്നു. ''വിഭജനകാലത്ത് എന്റെ പിതാവും കുടുംബവും പാക്കിസ്ഥാൻ അതിർത്തി കടന്ന് ഫസൽക്കയിൽ എത്തിയ ആ കൊടിയ യാതന ഓർക്കുകയായിരുന്നു ഞാൻ. അതിനേക്കാൾ വലിയതൊന്നുമല്ല ഇതൊന്നും.'' പിൽക്കാലത്ത് കപിൽ ഓർമ്മിച്ചു. ടേൺബ്രിഡ്ജിൽ ആദ്യത്തെ പന്തുകൾ തികഞ്ഞ സൂക്ഷ്മതയോടെ നേരിട്ടശേഷം കപിൽ രക്ഷാപ്രവർത്തനം തുടങ്ങി. മോശം പന്തുകൾക്ക് കപിൽ തികഞ്ഞ ശിക്ഷ നടപ്പാക്കി. ആദ്യത്തെ 26 പിന്തുകളിൽ അമ്പതുതികച്ചു. പിന്നെ സ്റ്റേഡിയം കണ്ടത് താണ്ഡവമായിരുന്നു. മദൻലാലും ബിന്നിയും കിർമാണിയും നല്ല പിന്തുണ നൽകിയപ്പോൾ കപിൽ അക്രമാസക്തനായി. ആറുസിക്സുകളും 14 ബൗണ്ടറികളും ടേൺബ്രിഡ്ജിനെ ചൂടുപിടിപ്പിച്ചു. 136 പന്തിൽ 175 റൺസ്. നോട്ടൗട്ട്. നിർണായകയുദ്ധത്തിൽ ക്യാപ്റ്റൻ മുന്നിൽതന്നെനിന്നു ടീമിനെ നയിച്ചു. കപിലിന്റെ ഈ പോരാട്ടമാണ് ഒരു ജനതയുടെ വിശ്വാസത്തിനുവീണ്ടും ചിറകുകൾ നൽകിയത്. നിർണായകമായ സന്ദർഭങ്ങളിൽ ഒരു ബാറ്ററോ ബൗളറോ ഇന്ത്യയുടെ രക്ഷാമാർഗം തുറക്കുമെന്ന് അവർ വിശ്വസിച്ചു. ടീമിന്റെ ഘടനയിൽ കപിൽ, മൊഹിന്ദർ, യശ്പാൽ ശർമ, ശ്രീകാന്ത്, സന്ദീപ് പാട്ടീൽ എന്നിവർ ബാറ്റുകൊണ്ടും മദൻലാൽ, ബിന്നി, ബൽവിന്ദർ സന്ധു എന്നിവർ പന്തുകൊണ്ടും ഇന്ത്യയെ നയിക്കുമെന്നൊരു ബോധ്യം വന്നു. വിക്കറ്റിനുപിന്നിൽ കിർമാണിയുടെ കൈകൾ ചോരാത്തതാണെന്ന് എല്ലാവർക്കുമറിയാമായിരുന്നു. കപിൽ, അമർനാഥ്, ബിന്നി എന്നീ ഓൾറൗണ്ടർമാർ ടീമിന്റെ അദൃശ്യരക്ഷകരാണെന്ന് വിശ്വാസം വന്നു. അതൊരു സന്നിഗ്ധഘട്ടമായിരുന്നു. ടീമിലെ ഓരോ അംഗവും ഫീൽഡിങ്ങിലും മികവ് പുലർത്തണമെന്ന് കപിൽ നിഷ്ക്കർഷിച്ചു. കപിൽദേവും അമർനാഥും 1983ലെ ലോകകപ്പുമായി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും പരിശീലകനും മെന്ററും കപിൽതന്നെയായിരുന്നു. പിന്നീട് കണ്ടതെല്ലാം വിജയമായൊരു പടയോട്ടമായിരുന്നു. സെമിഫൈനലിൽ ബോബ്വില്ലിങ്ങിന്റെ ഇംഗ്ലണ്ട് തകർന്നുവീണു. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ ചുരുട്ടിക്കെട്ടി ചരിത്രത്തിലാദ്യമായി ഇന്ത്യ കിരീടം ചൂടി. അതിന്റെ സ്ഥിതിവിവരകണക്കുകൾ ഇന്ന് എല്ലാവർക്കുമറിയാം. ഇന്ത്യയുടെ ഈ ചരിത്രവിജയമാണ് പത്താംവയസിൽ സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും വീടുകളിലിരുന്ന് കണ്ടത്. സൗരവ് ഗാംഗുലിക്ക് അന്ന് പതിനൊന്ന് വയസാണ്. സെവാഗിന് 5 വയസ്. റാഞ്ചിയിലെ മഹേന്ദ്രസിങ്ങ് ധോണി അന്ന് രണ്ടുവയസുള്ള കുട്ടി. രാജ്യം മുഴുവനും ആ പതിനൊന്നു കളിക്കാരെ ഏറ്റെടുത്തു. ക്രീസിലിറങ്ങാത്ത പന്ത്രണ്ടാമൻ സുനിൽ വൽസൻപോലും ചർച്ചകളിൽ വന്നുനിറഞ്ഞു. ആ വിജയത്തിന് ഒരു മലയാളി ടച്ച് കൊണ്ടുവന്നത് സുനിലാണ്. വരേണ്യതയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ചെറുപട്ടണങ്ങളിലേക്കും ഗ്രാമചത്വരങ്ങളിലേക്ക് അസ്പർശ്യരുടെ കോളനികളിലേക്കും സഞ്ചരിച്ചു. ഒരു ജെന്റിൽമാൻ ഗെയിം എന്ന നിലവിട്ട് പോപ്പുലർ ഗെയിം എന്ന സംജ്ഞ ക്രിക്കറ്റിന് കൈവന്നു. പാനിപൂരി വിറ്റുനടന്നിരുന്ന യശസ്വി ജയ്വാളിനും സ്വപ്നം കാണാവുന്ന വിശാലതയിലേക്ക് ക്രിക്കറ്റ് വളർന്നു. വിശപ്പുകൊണ്ട് കാളുകയായിരുന്നെങ്കിലും ഇന്ത്യക്ക് ജയിക്കാൻ കഴിയുമെന്ന വിശ്വാസം ജനതയെ ഇളക്കിമറിച്ചു. ഇന്ത്യൻടീമിലെ ഓരോ ക്രിക്കറ്റർക്കും കഥകളുണ്ടായി. ആ അനുഭവത്തെക്കുറിച്ച് ബൽവിന്ദർ സന്ധു ഇങ്ങനെ വിശദീകരിക്കുന്നുണ്ട്.'വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽതന്നെ എന്റെ പരിചിതമല്ലാത്ത ബോളുകൾ ഗ്രീനിഡ്ജിനെ കുഴക്കിയിരുന്നു. അവിടെ ഒരു ഇൻസ്വിംഗർകൊണ്ട് ഞാൻ ഗ്രീനിഡ്ജിനെ പുറത്താക്കിയിരുന്നു. ഇവിടെയും ഞാൻ ഇൻസ്വിംഗർകൊണ്ടാണ് ഗ്രീനിഡ്ജിന്റെ ബെയിലുകൾ തെറിപ്പിച്ചത്. ഇങ്ങനെ ഞങ്ങളുടെ ഓരോ സ്പെല്ലുകളും കഥകളായി മാറി.' യഥാർത്ഥത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് ഗോളാന്തരബഹുമാനം ലഭിക്കുകയായിരുന്നു. അതിന്റെ പ്രതികരണങ്ങൾ ഗ്രാമങ്ങളിൽപോലുമുണ്ടായി. മറ്റെല്ലാ കളികളെയും കുറ്റിയും കോലും പന്തുംകൊണ്ട് കുട്ടികൾ പിന്തള്ളി. ഇടവഴികളിലും ചെറിയ ലെയ്നുകളിലുമെല്ലാം ക്രിക്കറ്റ് അവിശ്വസനീയമാംവിധം കയ്യേറി. ഒരൊറ്റവർഷംകൊണ്ട് ഇന്ത്യയിൽ 1728 ക്രിക്കറ്റ് ക്ലബ്ബുകളാണ് പിറന്നത്. ഈ ക്ലബ്ബുകൾക്ക് ചെറിയ തോതിലെങ്കിലും സ്പോൺസർമാരെ ലഭിച്ചിരുന്നു. ഇന്നും ആ ദിനങ്ങളെ എസ്കെ നായർ വികാരവായ്പോടെ ഓർക്കുന്നുണ്ട്. 'യാതൊരു പ്രതീക്ഷയുമില്ലാത്ത 'അണ്ടർ ഡോഗ്' ക്രിക്കറ്റിലെ പരമോന്നത കപ്പ് നേടിയപ്പോൾ ഏറ്റവും താഴ്ന്ന തലത്തിൽതന്നെ (ഗ്രാസ്റൂട്ട് ലെവൽ) പുതിയൊരു ആവേശം പ്രകടമായി. തിരുവനന്തപുരം, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ക്രിക്കറ്റ് മറ്റു ജില്ലകളിലേക്ക് ആവേശപൂർവ്വം ചേക്കേറി. നാലുഡിവിഷനുകളിലായി അമ്പതു ക്ലബ്ബുകൾ എന്ന നിലവിട്ട് അതിവേഗം അത് 120 ക്ലബ്ബുകളായി. അതിനേക്കാൾ പ്രധാനം ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് ഈ കളി വ്യാപകമായി കടന്നുചെന്നു. അതോടെ ക്രിക്കറ്റിനു പുതിയ പ്രമോട്ടർമാരുണ്ടായി. 83ൽനിന്ന് ഇന്ത്യ 87ലെ ക്രിക്കറ്റ് വേൾഡ്കപ്പിൽ ആതിഥേയരായി എത്തിയതോടെ ഇത് കൂടുതൽ സാധ്യതകളിലേക്ക് വഴിതുറന്നു. ബിസിസിഐ ലോബിയിങ്ങ് നടത്തിയാണ് ആ ലോകക്കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ബിസിസിഐ ആ കപ്പിന് സ്പോൺസറെ കണ്ടെത്തി. 4.17 കോടിക്കാണ് റിലയൻസ് ലോകക്കപ്പിന്റെ അവകാശം നേടിയെടുത്തത്. സ്റ്റേഡിയം, ടെലികാസ്റ്റ് എന്നിവയ്ക്കു പുറമെ റിലയൻസ് കളിക്കാരെയും സ്പോൺസർ ചെയ്തു. ഇന്ത്യൻ ഷർട്ടുകളിൽ, ലോഗോയുടെ കാലംവന്നു. ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ സ്റ്റാറ്റസ് കൈവന്നു. ഹോക്കിയിൽ അപ്പോഴേക്കും ഇന്ത്യ പിന്നാക്കംപോയിരുന്നു. ഏഷ്യൻഗെയിംസിൽ ഇന്ത്യ പാക്കിസ്ഥാനോട് 7‐1ന് തകർന്നപ്പോൾ ക്രിക്കറ്റ് ഇന്ത്യൻ കായികരംഗത്തിന്റെ മുൻസീറ്റിലേക്ക് കയറി. 1993ലെ ഹീറോകപ്പിൽ, ജഗ്മോഹൻ ഡാൽമിയയുടെ നേതൃത്വത്തിൽ ട്രാൻസ്വേൾഡ് ഇന്റർനാഷണലുമായി കരാറുണ്ടാക്കി. ബിസിസിഐ വലിയ ആസ്തിയുള്ള കായികസ്ഥാപനമായി വളർന്നു. മറ്റു കായികരംഗം സർക്കാരിന്റെ ഗ്രാന്റിനുവേണ്ടി കാത്തുകിടന്നപ്പോൾ, സീനിയർ ക്രിക്കറ്റ് താരങ്ങൾക്ക് ബെനിഫിറ്റ് മാച്ച് നടത്തി ബിസിസിഐ മുന്നേറി. തൊണ്ണൂറുകൾ ക്രിക്കറ്റിനോടൊപ്പം ഇന്ത്യൻ സാങ്കേതികതയും കോർപ്പറേറ്റ് കമ്പനികളും ഒപ്പം നടന്നുതുടങ്ങിയ കാലമാണ്. അനലോഗിൽനിന്ന് ഡിജിറ്റൽ യുഗത്തിലേക്ക് ഇന്ത്യ ചുവടുമാറിയ സന്ദർഭമാണിത്. ഉദാരീകരണത്തിന്റെ ഭാഗമായി സ്വകാര്യകോർപ്പറേറ്റുകൾ എല്ലാമേഖലയിലും പിടിമുറുക്കിയതിന്റെ ഭാഗമായി, ക്രിക്കറ്റ് ഇന്ത്യയിൽ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ മുഖ്യഘടകമായി. ശരദ്പവാറിന്റെ വരവോടെ ക്രിക്കറ്റിലേക്ക് രാഷ്ട്രീയത്തിന്റെ ഒഴുക്കുതുടങ്ങി. ഉദാരീകരണത്തിന്റെ ഭാഗമായി സ്വകാര്യകോർപ്പറേറ്റുകൾ എല്ലാമേഖലയിലും പിടിമുറുക്കിയതിന്റെ ഭാഗമായി, ക്രിക്കറ്റ് ഇന്ത്യയിൽ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ മുഖ്യഘടകമായി. ശരദ്പവാറിന്റെ വരവോടെ ക്രിക്കറ്റിലേക്ക് രാഷ്ട്രീയത്തിന്റെ ഒഴുക്കുതുടങ്ങി. അതുപിന്നീട് ജെയ്റ്റിലിയിലേക്കും രാജ്നാഥ് സിങ്ങിലേക്കും വന്നുചേർന്നു. 1993വരെ ഫോബ്സ് പട്ടികയിൽ ഇന്ത്യൻ ബില്ല്യണയർ ഇല്ലായിരുന്നു. ആഗോളീകരണത്തിന്റെ വരവോടെ മൂന്നുശതകോടീശ്വരന്മാർ ഉണ്ടായി. 2013ൽ അത് 56 ആയി വളർന്നു. ഇപ്പോൾ അത് 166ൽ എത്തിനിൽ്ക്കുന്നു. ക്രിക്കറ്റ് രംഗത്തേക്ക് കോർപ്പറേറ്റുകൾ വന്നതുപോലെ, വെള്ളിത്തിരയിലെ മിന്നും താരങ്ങളും ക്രിക്കറ്റ് രംഗത്തേക്ക് വരാൻ തുടങ്ങി. ഖാൻമാരുടെ വരവ് (അമീർ, ഷാറൂഖ്, സൽമാൻ) ഈ ഒഴുക്കിനു വേഗത കൂട്ടി. സിനിമയുടെ പാക്കേജിങ്ങിൽ മാറ്റം വന്നതുപോലെ, ക്രിക്കറ്റിനും അടിമുടി മാറ്റം വന്നു. ക്രിക്കറ്റ് ക്രീസിലേക്ക് സെലിബ്രിറ്റി ക്രിക്കറ്റുമായി താരങ്ങൾ നിരന്നു. ക്രിക്കറ്റ് ഒരു ദേശീയ വികാരമായി വളർത്തുന്നതിൽ കോർപ്പറേറ്റുകളും രാഷ്ട്രീയനേതൃത്വവും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. ബോളിവുഡും ഹോളിവുഡും മോളിവുഡുമൊക്കെ അതിന്റെ ഭാഗമായി. ട്രെന്റുകളും ബ്രാന്റുകളും പ്രചരണവും ലൈവ് ടെലകാസ്റ്റും അതിനു ജനപ്രിയത കൂട്ടി. 1983നുശേഷം ഇന്ത്യൻ സിനിമയിൽ ക്രിക്കറ്റ് ഇതിവൃത്ത സിനിമകളുടെ പ്രവാഹം തന്നെയുണ്ടായി. ഇന്ന് ക്രിക്കറ്റ് അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ആഗോളക്കമ്പനികളുടെ കച്ചവടക്കണ്ണുകളുടെയും കപടമായ രാജ്യാഭിമാനത്തിന്റെയും വേദിയായി മാറിയിട്ടുണ്ട്. താരങ്ങൾ സെലിബ്രിറ്റികളായി മാറിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് വിരാട്കോലിക്കാണ്. 1000 കോടിക്കുമുകളിൽ വരുമാനമുള്ള ലോകത്തിലെ 100 അത്ലറ്റുകളിൽ ഒരാളാണ് കോലി. അതിൽ എത്രയോ താഴെ കിടക്കുന്ന ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽഛേത്രിയുടെ വരുമാനം 12 കോടിയാണ്. ഐപിഎല്ലിൽ ഒരു പുതുതാരം തുടക്കത്തിൽ നേടുന്നത് ഇരുപതോ മുപ്പതോ ലക്ഷമാണെങ്കിലും ഒരു സീസൺ കഴിഞ്ഞാൽ അവന്റെ വില ഒരു കോടിക്കുമുകളിലാണ്. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലെ ഒരംഗം 15 വർഷം കളിച്ചാൽ നേടുന്ന തുകയാണിത്. 2000 മുതൽ 2022 വരെയുള്ള ഇന്ത്യൻ കായിക റവന്യൂവിന്റെ 85 ശതമാനവും വരുന്നത് ഐപിഎൽ ക്രിക്കറ്റിൽനിന്നാണ്. എൻഎഫ്എൽ. (യുഎസ്.റഗ്ബി.) കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഐപിഎൽ. ക്രിക്കറ്റിനാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡിന്റെ വാർഷിക ബജറ്റ് 14000 കോടിയുടേതാണ്. ഫുട്ബോളിന് ഇന്ത്യ നീക്കിവെച്ചത് വെറും 30 കോടി രൂപയാണ്. ഇന്നത്തെ സർക്കാരിന്റെ കായികവകുപ്പ് ഫുട്ബോൾ, ടിടി, അത്ലറ്റിക്സ് തുടങ്ങിയവയുടെ വാർഷികബജറ്റ് വെട്ടിക്കുറക്കുകയാണ് ചെയ്തത്. ക്രിക്കറ്റിലെ അനധികൃത വാതുവെപ്പിൽമാത്രം ഇന്ത്യയിൽ 3000 കോടിയുടെ ഇടപാടുണ്ട്. പുതിയ മാച്ചുബുക്കുകളിൽ ബെറ്റ് 365, പിന്നക്കിൾ, വില്യം ഹിൽ തുടങ്ങിയ ബുക്കുമേക്കേഴ്സ് ഇന്ത്യൻ വിപണിയെതന്നെയാണ് നമ്പർ വൺ ആയി കരുതുന്നത്. അവരുടെ വിജയസാധ്യതയിൽ ഇന്ത്യ 9/4 ഓസ്ട്രേലിയ 9/2 ഇംഗ്ലണ്ട് 10/3 പാക്കിസ്ഥാൻ 7/1 എന്നിങ്ങനെയാണ് രാജ്യങ്ങളുടെ ക്രമം. ക്രിക്കറ്റ് പണം കായ്ക്കുന്ന മരമാണെന്ന് ആരാണ് പറയാത്തത് . (ദേശാഭിമാനി വാരികയിൽ നിന്ന്)

ദേശാഭിമാനി 6 Oct 2023 5:22 pm

ഫൊസ്സെ ; നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദം

നാടകകൃത്തിന് പുരസ്കാരം ലഭിക്കുന്നു എന്നതാണ് ഈ വർഷത്തെ നോബേൽ സമ്മാനത്തെ സവിശേഷമാക്കുന്ന ഒന്ന്. മോറിസ് മേറ്റർ ലിങ്ക്, സാമുവൽ ബക്കറ്റ്, ഹരോൾഡ് പിന്റെർ, ബെർണാഡ് ഷാ, ലൂയി പിരാന്തലോ, ദാരിയോ ഫോ തുടങ്ങി അത്ര ചെറുതല്ലാത്ത ഒരു നിര തന്നെ നാടകരചനയിലൂടെ നേരത്തെ നോബൽ സമ്മാനത്തിന് അർഹരായിട്ടുണ്ട്. ചിലപ്പോഴൊക്കെ ലോകത്തിന്റെ വെളിച്ചം നാടകകൃത്തിലേക്ക് എത്തുന്നത് ഇത്തരം ബഹുമതികളിൽ കൂടിയാണ്. ഇന്ന് ലോകം യോൺ ഫൊസ്സേ എന്ന പേരിലേക്ക് വന്നടിയുന്ന ദിവസമാണ്. ഒരു നാടക കൃത്തിനെ ലോകം പരിചയപ്പെടുന്ന ദിവസം. എന്നാൽ യോൺ ഫോസ്സേ തൊണ്ണൂറുകളിൽതന്നെ തന്റെ സാന്നിധ്യം യൂറോപ്യൻ നാടക വേദികളിൽ അറിയിച്ചു തുടങ്ങിയിരുന്നു. സാറാ കെയിനെപ്പോലുള്ള നാടക കൃത്തുകൾ നിലവിലുള്ള രചനാ പദ്ധതികളെ തൊണ്ണൂറുകളിൽ വെല്ലുവിളിച്ച് തുടങ്ങിയപ്പോൾ സമകാലികനായി ഫൊസ്സേയും തന്റെ രചനകളുമായി നാടകലോകത്തേക്ക് എത്തുന്നുണ്ട്. ഫ്രഞ്ച് പത്രം le monde യോൺ ഫൊസ്സേയെ വിശേഷിച്ചത് ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സാമുവൽ ബെക്കറ്റ് എന്നാണ്. നിശബ്ദതയുടെ ഭാഷ അറിയുന്ന ഒരാളെ, ആ ഭാഷ അരങ്ങിൽ പ്രയോഗിക്കുന്ന ഒരാളെ മറ്റെന്ത് വിളിക്കാൻ. അരങ്ങെഴുത്തിൽ സ്ഥല സങ്കൽപ്പങ്ങളെ പല രീതിയിൽ കണ്ടെത്തുകയും പരീക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഫൊസ്സേ. വാക്കുകൾക്ക് ഇടയിലുള്ള സ്ഥലം, പ്രേക്ഷർക്ക് ചുറ്റുമുള്ള സ്ഥലം തുടങ്ങി രചനയിൽ വ്യത്യസ്ഥമായ സമീപനങ്ങൾകൊണ്ട് കൂടിയാണ് ഫൊസ്സേ വ്യത്യസ്ഥനാവുന്നത്. ഫൊസ്സെ പറയുന്നുണ്ട്, ഞാൻ എഴുതുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളേക്കുറിച്ചാണ്, അവർക്കിടയിലുള്ള സ്ഥലങ്ങളെക്കുറിച്ച്, ഒരർഥത്തിൽ ഒഴിഞ്ഞ ഇടങ്ങളേക്കുറിച്ച്. ബെക്കറ്റിയൻ ശൈലിയിൽനിന്നും പുതിയ കാലത്തേക്ക് വളരുന്ന എഴുത്തായും, വാക്കുകളെക്കുറിച്ചും നിശബ്ദതയേക്കുറിച്ചും ജീവിതത്തേക്കുറിച്ചുമുള്ള നവ ചിന്തകളായും ഫൊസ്സെയുടെ രചനകളെ വിലയിരുത്തുന്നു. ഫൊസ്സെയുടെ രചനാചിന്തകളെ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് വായിക്കാൻ ശ്രമിച്ചാൽ അത് ഇങ്ങനെയാണ്. ജീവിതത്തിൽ മനോഹരമായാത് ഒരു ചിത്രത്തിൽ മോശമാവാം. കാരണം ചിത്രത്തിൽ അത്രയധികം സൗന്ദര്യം ആവശ്യമില്ല. ഒരു നല്ല ചിത്രത്തിൽ അല്പം മോശപ്പെട്ട ചിലത് വേണം. ഒരു തുള്ളി ഇരുട്ട് ഉണ്ടെങ്കിലേ അത് തിളങ്ങൂ. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി ലോകം ഫൊസ്സെയെ വായിക്കട്ടെ.

ദേശാഭിമാനി 6 Oct 2023 3:10 am

ആന്റണിയുടെ പ്രഹരം ; ഉന്നം സതീശൻ,
 പിന്നിൽ വേണുഗോപാൽ

തിരുവനന്തപുരം കെപിസിസി വിശാല എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന നേതാക്കൾക്കെതിരെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ അതിരൂക്ഷ വിമർശം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉന്നമിട്ട്. കേരളത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ തയ്യാറെടുക്കുന്ന കെ സി വേണുഗോപാലിന്റെ അരങ്ങേറ്റ കാഹളമായും വ്യാഴാഴ്ച നടന്ന യോഗത്തെ ചില കോൺഗ്രസ് നേതാക്കൾതന്നെ വിശേഷിപ്പിക്കുന്നുണ്ട്. കേരള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്ന ‘ഹൈക്കമാൻഡ്’ ആയ വേണുഗോപാൽ പ്രധാന കാര്യങ്ങൾ ആന്റണിയുമായി ചർച്ച നടത്തുക പതിവാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ മുതിർന്ന നേതാക്കൾതന്നെ സതീശനെതിരെ പരാതിപ്പെട്ടിരുന്നു. ‘നയിക്കാൻ സതീശൻ പോരാ’ എന്ന ചിന്ത ശക്തമായാൽ സ്വാഭാവികമായും ഗുണം കിട്ടുക കെ സി വേണുഗോപാലിനായിരിക്കും. ഉമ്മൻചാണ്ടിയുടെ നിര്യാണശേഷം ആരാണ് ഒന്നാമൻ എന്നതിനുള്ള ഉത്തരം ഇനിയും രൂപപ്പെട്ടുവരേണ്ടതുണ്ട്. സഹിഷ്ണുതയും നേതൃപാടവവും ജനങ്ങളുടെ അംഗീകാരവുമുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിനെ വലയ്ക്കുന്നുമുണ്ട്. ഈ സാഹചര്യംകൂടി മുന്നിൽ കണ്ടാണ് ആന്റണിയുടെ അടി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. തന്ത്രങ്ങൾ മെനയാൻ ഏൽപ്പിച്ച സുനിൽ കനിഗോലുവിനെയും സംഘത്തെയും നിയന്ത്രിക്കുന്നത് വേണുഗോപാലാണ്. അവരുടെ റിപ്പോർട്ടാകട്ടെ സതീശനും ഒരു പരിധിവരെ കെ സുധാകരനും ചില സിറ്റിങ് എംപിമാർക്കും എതിരുമാണ്. പ്രതിപക്ഷ നേതാവിന് ജനങ്ങളുടെ മതിപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നില്ല, കെപിസിസി അധ്യക്ഷനടക്കമുള്ള സീനിയർ നേതാക്കളെ വിലമതിക്കുന്നില്ല, വാർത്താസമ്മേളനങ്ങൾ ആകർഷകമല്ല തുടങ്ങിയ പോരായ്മകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മികച്ച അവസരമുണ്ടായിട്ടും ഉപയോഗപ്പെടുത്താത്തതാണ് എംപിമാർക്കെതിരായ വിമർശം. കണ്ണൂർ കൂടാതെ ആലപ്പുഴയിലും ജയിക്കാൻ കഴിയുന്ന സ്ഥാനാർഥി വേണം, ഒഴിഞ്ഞേ മതിയാകൂ എന്ന് നിർബന്ധമുള്ളവർക്കും പകരക്കാരെ കണ്ടെത്തണം. ഇനിയൊരു നേതൃമാറ്റ സാഹചര്യമുണ്ടാക്കിയാൽ, എ കെ ആന്റണിയെ പണ്ട് ഡൽഹിയിൽനിന്ന് വിളിച്ചുകൊണ്ടുവന്നതുപോലെ, വരാൻ വേണുഗോപാൽ മാത്രമേയുള്ളൂവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാനജാഥ യുഡിഎഫ് നേതൃത്വം നടത്തിയാൽ മതിയെന്നും സഹകരണമേഖല മുൻനിർത്തി സർക്കാരിനെതിരായി സമരം ചെയ്യണമെന്നുമുള്ള നിർദേശങ്ങൾ വി ഡി സതീശൻ മുന്നോട്ടുവച്ചെങ്കിലും യുഡിഎഫും കെപിസിസിയും തള്ളിക്കളഞ്ഞു. ഇതും സതീശന് വലിയ തിരിച്ചടിയായി.

ദേശാഭിമാനി 6 Oct 2023 1:00 am

തൊഴിലാളികളുടെ മുൻനിര നേതാവ്‌

തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നേറണമെന്ന അടിസ്ഥാന രാഷ്ട്രീയത്തെ മുറുകെപ്പിടിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിൽ നിൽക്കുന്ന വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട നേതാക്കളും തൊഴിലാളികളുമായി ആനത്തലവട്ടം ഇടപെട്ടത് അവരുടെ പ്രശ്നങ്ങളെ മുൻനിർത്തിയാണ്. സിഐടിയു സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ മാത്രമല്ല, സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പ്രധാന നേതാവും കേരളത്തിൽ ആറ് ദശാബ്ദമായി ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി നിന്ന തലയെടുപ്പുള്ള തൊഴിലാളി നേതാവ് എന്ന നിലയിലുമാണ് ആനത്തലവട്ടം ആനന്ദനെ നാളെ ഓർക്കുക. അദ്ദേഹത്തിന്റെ ദേഹവിയോഗം വളരെ ദുഃഖത്തോടെയാണ് കാണുന്നത്. അസംഘടിത തൊഴിലാളിമേഖലയെ പ്രത്യേകിച്ച് കയർ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിൽ നിരന്തരമായി ഇടപെട്ട് അവരുടെ കൂലിയും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ശക്തമായി ഇടപെട്ടിരുന്നു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മറ്റു പല തൊഴിൽമേഖലകളിലും അറിയപ്പെടുന്ന തൊഴിലാളിപക്ഷ നീക്കങ്ങൾ നടത്തിയ പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അനുശോചിക്കുന്നു. (ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

ദേശാഭിമാനി 6 Oct 2023 1:00 am

രോഗശയ്യയിലും ചോരാത്ത പോരാട്ടവീര്യം - എളമരം കരീം എഴുതുന്നു

സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ഓർമകളിലേക്ക് വിടവാങ്ങിയിരിക്കുന്നു. അസുഖബാധിതനായി ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു. വളരെ പെട്ടെന്നാണ് അദ്ദേഹം രോഗബാധിതനായത്. പ്രമേഹം കുറെക്കാലമായി ബാധിച്ചിട്ടുണ്ടെങ്കിലും മരുന്നും ജീവിതക്രമവുംകൊണ്ട് അതിനെ നിയന്ത്രിച്ചു പോരുകയായിരുന്നു. രണ്ടു മാസംമുമ്പാണ് ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. അപ്പോഴും അതൊന്നും വകവയ്ക്കാതെ സഖാവ് കർമനിരതനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള ചികിത്സ അദ്ദേഹത്തിന് ആശ്വാസം നൽകിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ അദ്ദേഹം പതിവുപോലെ എപ്പോഴും തിരക്കിലായിരുന്നു. കുറച്ചു കാലമായി താമസവും സിഐടിയു ഓഫീസിലായിരുന്നു. ആനന്ദൻ ഓഫീസിലുള്ള സമയത്തെല്ലാം ധാരാളം തൊഴിലാളികൾ അദ്ദേഹത്തെ കാണാൻ എത്തുമായിരുന്നു. സിപിഐ എം സെക്രട്ടറിയറ്റിൽ ഞാൻ അംഗമായ കാലംതൊട്ട് ആനന്ദനുമായി പാർടി കേന്ദ്രത്തിലും സഹകരിച്ച് പ്രവർത്തിച്ചു. രാഷ്ട്രീയ സംഘടനാ കാര്യങ്ങളിൽ വളരെ യോജിപ്പോടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ജീവിതകാലം മുഴുവൻ താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിലും നയങ്ങളിലും ഉറച്ച നിലപാടുകാരനാണ് സഖാവ്. തൊഴിലാളിവർഗത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എടുത്തു പറയത്തക്കതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയുടെ ഭാഗമായി വിദഗ്ധാഭിപ്രായം ആരായുന്നതിനായി ആനന്ദനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് എല്ലാ ഏർപ്പാടും ചെയ്തു. അപ്പോളോ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദേശിച്ച ചികിത്സ തുടർന്നാൽ മതിയെന്നായിരുന്നു അവരുടെ ഉപദേശം. അതനുസരിച്ച് തിരിച്ചുവന്ന് ചികിത്സ തുടർന്നു. ചികിത്സാ സൗകര്യത്തിനായി മെഡിക്കൽ കോളേജിനടുത്തുള്ള ആനന്ദന്റെ സുഹൃത്തിന്റെ ഫ്ളാറ്റിൽ താമസമാക്കി. അവിടത്തെ അന്തരീക്ഷവും ചികിത്സയും സഖാവിന് വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകി. ഈ ദിവസങ്ങളിലെല്ലാം ഞാൻ ഇടയ്ക്കിടെ സഖാവിനെ കാണാൻ ചെല്ലുമായിരുന്നു. സിഐടിയു ഓഫീസിലെ സ്റ്റാഫുകളായ അജിത്കുമാർ, അനൂപ് എന്നിവർ സഖാവിനോടൊപ്പം ഉണ്ടാകുമായിരുന്നു. ബിവറേജസ് കോർപറേഷനിലെ ജീവനക്കാരനായ ഭക്തികുമാർ ചികിത്സ ആരംഭിച്ചതുമുതൽ ആനന്ദന്റെ കൂടെത്തന്നെയാണ്. ഞാൻ തലസ്ഥാനത്തില്ലാത്ത എല്ലാ ദിവസവും ആനന്ദന്റെ വിവരം ഭക്തികുമാർ എന്നെ അറിയിക്കുമായിരുന്നു. ടെലിഫോണിൽ സംസാരിക്കാൻ സൗകര്യവും ചെയ്തു. ഒരിക്കൽ ഞാൻ കാണാൻ ചെന്നപ്പോൾ സഖാവ് എന്തോ എഴുതുകയായിരുന്നു. മുഖത്ത് നല്ല ആശ്വാസം കണ്ടു. ചില ഓർമക്കുറിപ്പുകൾ എഴുതുകയാണെന്ന് എന്നോടു പറഞ്ഞു. ഞാൻ അതിനെ പ്രോത്സാഹിപ്പിച്ചു. ആ കുറിപ്പുകൾ ‘സിഐടിയു സന്ദേശ’ത്തിൽ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയിലെ അനുഭവം വിശദീകരിച്ച ആ കുറിപ്പ് ആരെയും ആവേശം കൊള്ളിക്കും. കെഎസ്ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി കാരണം പലപ്പോഴും പ്രശ്നങ്ങളുണ്ടാകും. കഴിഞ്ഞ കുറെ മാസങ്ങളായി അത്തരം പ്രശ്നങ്ങളിൽ നിരന്തരം ഏർപ്പെടുകയായിരുന്നു സഖാവ്. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം ആ പ്രശ്നം സംസാരിക്കും. ഇടയ്ക്കിടെ ജീവനക്കാരുടെ സമരത്തോടൊപ്പം ചേരും ഞാൻ സഖാവിനെ കാണാൻ ചെല്ലുമ്പോഴൊക്കെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ചാണ് എന്നോട് സംസാരിക്കുക. വ്യക്തിപരമായതോ കുടുംബകാര്യങ്ങളോ ആ കമ്യൂണിസ്റ്റ് പോരാളിക്ക് പറയാനുണ്ടായിരുന്നില്ല. അഥവാ പറഞ്ഞില്ല. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം. കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു സഖാവ്. കെഎസ്ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി കാരണം പലപ്പോഴും പ്രശ്നങ്ങളുണ്ടാകും. കഴിഞ്ഞ കുറെ മാസങ്ങളായി അത്തരം പ്രശ്നങ്ങളിൽ നിരന്തരം ഏർപ്പെടുകയായിരുന്നു സഖാവ്. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം ആ പ്രശ്നം സംസാരിക്കും. ഇടയ്ക്കിടെ ജീവനക്കാരുടെ സമരത്തോടൊപ്പം ചേരും. മന്ത്രിയെയും ഉദ്യോഗസ്ഥന്മാരെയും നിരന്തരം ബന്ധപ്പെടും. ആനന്ദന്റെ അചഞ്ചലമായ തൊഴിലാളിവർഗക്കൂറ് സമാനതകൾ അധികമില്ലാത്തതാണ്. ചികിത്സ തുടരുമ്പോഴും ഓർമക്കുറിപ്പുകൾ എഴുതുന്നത് തുടർന്നു. ഒരിക്കൽ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് സിഐടിയു ഓഫീസിൽനിന്ന് ഒരാളിനെ എഴുതാൻ വേണ്ടി അയച്ചു. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യം എഴുതിക്കിട്ടിയാൽ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് അത് വലിയ മുതൽക്കൂട്ടാകുമെന്ന് ഞാൻ കരുതി. പരമ്പരാഗത മേഖലയിലെ ദരിദ്ര തൊഴിലാളികൾക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച നേതാവാണ് ആനത്തലവട്ടം ആനന്ദൻ. നിലവിൽ കയർത്തൊഴിലാളികളുടെ സംഘടനയുടെ പ്രസിഡന്റാണ്. കേരളത്തിലെ കയർമേഖലയെ നവീകരിക്കാനും നിലനിർത്താനും അദ്ദേഹം വലിയ പങ്കുവഹിച്ചു. കയർത്തൊഴിലാളികളുടെ വിശ്വസ്ത സഖാവും സംരക്ഷകനുമായിരുന്നു ആനന്ദൻ. 1996 മുതൽ 2001 വരെ നിയമസഭയിൽ ആനന്ദനുമൊന്നിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. നിയമസഭാ വേദിയെയും അദ്ദേഹം ഉപയോഗിച്ചത് തൊഴിലാളികൾക്കുവേണ്ടി ശബ്ദമുയർത്താനാണ്. തുച്ഛമായ വേതനം ലഭിക്കുന്ന സ്കീം വർക്കേഴ്സ്, അസംഘടിത മേഖലയിലെ പാവങ്ങൾ എന്നിവരുടെയെല്ലാം പ്രശ്നങ്ങൾ വരുമ്പോൾ ആനന്ദന്റെ വികാരം പ്രകടമാകും. സർക്കാർ കമ്മിറ്റികളിലും ടിയു സംഘടനയിലും അദ്ദേഹം അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി വീറോടെ വാദിക്കും. പൊതുപ്രസംഗത്തിലും തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ആനന്ദന്റെ ഇഷ്ടവിഷയം. വെള്ള ഖദർവസ്ത്രംമാത്രം ധരിക്കുന്ന ആനന്ദന്റെ ജീവിതം വളരെ ലളിതമാണ്. എല്ലാവരോടും സൗഹൃദം പുലർത്തുന്ന ആനന്ദന് വിപുലമായ സൗഹൃദവലയമുണ്ട്. സിഐടിയു അംഗങ്ങളായ തൊഴിലാളികൾ വലിയ സ്നേഹത്തോടെയും ബഹുമാനത്തോടെയുംകൂടിയാണ് കണ്ടത്. അതുകൊണ്ടുതന്നെ ചികിത്സയിലിരിക്കുമ്പോൾ ആ മഹാവിപ്ലവകാരി മറ്റുള്ളവരെക്കുറിച്ചുമാത്രം ഓർത്തു.

ദേശാഭിമാനി 6 Oct 2023 1:00 am

തൊഴിലാളിവർഗത്തിന്റെ
 കരുത്തനായ നേതാവ്‌

തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ വീറും സർഗാത്മകതയും തെളിമയോടെ പ്രസരിപ്പിച്ച കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ, കമ്യൂണിസ്റ്റ് നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. റാട്ടുകളുടെ സംഗീതവും അധ്വാനത്തിന്റെ താളലയങ്ങളും ഒന്നിച്ചിഴചേർന്ന ചിറയിൻകീഴ് താലൂക്കിലെ കയർഗ്രാമമായ ആനത്തലവട്ടത്ത് ജനിച്ച സഖാവ് നന്നേ ചെറുപ്പത്തിൽത്തന്നെ കയർത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ് കമ്യൂണിസ്റ്റ്, തൊഴിലാളി സംഘടനാ പ്രവർത്തകനും നേതാവുമായി വളർന്നത്. മൂന്നുവട്ടം ആറ്റിങ്ങലിൽനിന്ന് നിയമസഭയിലെത്തിയ അദ്ദേഹം പാർലമെന്ററി രംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. പാർടിയെ ശത്രുക്കൾ വളഞ്ഞിട്ടാക്രമിക്കുമ്പോഴെല്ലാം ആശയവ്യക്തതയോടെ, കൃത്യമായ കമ്യൂണിസ്റ്റ് നിലപാടുയർത്തി അതിനെയെല്ലാം പ്രതിരോധിക്കാൻ അവസാന നാളുകൾവരെ മുൻനിരയിലുണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, കയർ തൊഴിലാളി യൂണിയൻ നേതാവ്, കയർ സെന്റർ നേതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടും. താഴ്ന്ന ക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ അനീതിക്തെിരെ പോരാടാൻ ആ മനസ്സ് ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ചിറയിൻകീഴിലെ കയർത്തൊഴിലാളി സത്യഗ്രഹത്തിൽ രാവിലെയും വൈകിട്ടും പങ്കെടുത്തു. അക്കാലത്ത് കയർത്തൊഴിലാളി ജാഥ നയിക്കുകയുമുണ്ടായി. ആറാം ക്ലാസുവരെ ചിറയിൻകീഴ് സ്കൂളിലും തുടർന്ന് കടയ്ക്കാവൂർ സ്കൂളിലും പഠിക്കുമ്പോൾ വിദ്യാർഥികളുടെ നേതാവുമായി. സമരങ്ങളിൽ പങ്കെടുത്തും നേതൃത്വം നൽകിയും കൈവന്ന അനുഭവം, നീതി നിഷേധങ്ങൾക്കെതിരെ പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പ്, ഏതു പ്രശ്നത്തിൽ ഇടപെടുമ്പോഴും ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവ ആനന്ദനെ എല്ലാവരുടെയും പ്രിയങ്കരനാക്കി. ഒപ്പം, ചില തൊണ്ട് മുതലാളിമാരുടെയും അവരുടെ കങ്കാണിമാരുടെയും അധ്യാപക പ്രമാണിമാരുടെയും ശത്രുവുമാക്കി. കടയ്ക്കാവൂർ സ്കൂളിൽനിന്ന് പത്താം ക്ലാസ് വിജയിച്ചപ്പോൾ സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ ഹെഡ്മാസ്റ്റർ ആവുന്നത്ര ശ്രമിച്ചു. ഇത്തരം എതിർപ്പുകളെയെല്ലാം നെഞ്ചൂക്കോടെ നേരിട്ടാണ് അദ്ദേഹം മുന്നേറിയത്. ഭീഷണികൾക്കു മുന്നിൽ ഒരിടത്തും പകച്ചു നിന്നിട്ടില്ല. എവിടെയും തൊഴിലാളികളും നാട്ടുകാരും സഖാവിനൊപ്പം ഓടിയെത്തി. ബുദ്ധിപരമായ സത്യസന്ധത എന്നു പറയുന്നതുപോലെ, ആശയപരമായ സത്യസന്ധത എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതായത്, തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധത ആ ജീവിതത്തിലുടനീളം നിറഞ്ഞുനിന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലയളവിലാണ് സഖാവിന്റെ ജനനം. 1937 ഏപ്രിൽ 22. ഏപ്രിൽ 22 ലെനിന്റെയും ജന്മദിനമായിരുന്നുവെന്നത് എപ്പോഴും അദ്ദേഹം ആവേശത്തോടെ ഓർത്തിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കെ ആറ്റിങ്ങലിൽ എ കെ ജിയുടെ പ്രസംഗം കേട്ടത് ഹൃദയത്തിൽ തറച്ചു. അന്നുമുതലേ എ കെ ജിയോട് ആരാധനയായി. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്ഥയാണ് സോഷ്യലിസമെന്നും ഏവർക്കും തൊഴിൽ, വീട്, സ്വത്തിനും ജീവനും സംരക്ഷണം എന്നിവ അതിന്റെ ആശയമാണെന്നും മനസ്സിലാക്കിയപ്പോൾ ആവേശമായി. 1956ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. കയർത്തൊഴിലാളികളെ കൂടാതെ ബീഡി, മോട്ടോർ , റെയിൽവേ തൊഴിലാളികൾ തുടങ്ങി നാനാവിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ സമരങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാനും മുന്നിട്ടിറങ്ങി. സ്കൂളിൽ എൻസിസി കേഡറായിരുന്ന ആനന്ദന് പട്ടാളത്തിൽ ചേരാൻ ഉത്തരവ് ലഭിച്ചെങ്കിലും അമ്മ സമ്മതിക്കാത്തതിനാൽ പോയില്ല. പിന്നീട് റെയിൽവേയിൽ ടിടിഇയായി ജോലി ലഭിച്ചപ്പോൾ കയർത്തൊഴിലാളികളുടെ സമരം നടക്കുന്ന കാലമായിരുന്നു. ജോലിക്ക് പോകാൻ എല്ലാവരുടെയും സമ്മർദമുണ്ടായെങ്കിലും തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ടിട്ട് ജോലിക്ക് പോകുന്നത് ശരിയല്ലെന്ന് തോന്നിയതിനാൽ ആ ജോലി വേണ്ടെന്ന് വച്ചു. ഇ എം എസ് സർക്കാർ അധികാരത്തിലിരിക്കെ കയർത്തൊഴിലാളികൾക്ക് മിനിമം കൂലി നടപ്പാക്കിക്കിട്ടാൻ സെക്രട്ടറിയറ്റിനു മുന്നിൽ ആനത്തലവട്ടത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ സത്യഗ്രഹം സംഘടിപ്പിച്ചത് ചില വിമർശങ്ങളുയർത്തിയിരുന്നു. സമരവും ഭരണവും ഒരുമിച്ച് കൊണ്ടുപോകാൻ നിർബന്ധിതരാകുമെന്ന ഇ എം എസിന്റെ വിശദീകരണത്തോടെയാണ് ആശ്വാസമായതെന്ന് സഖാവ് പലപ്പോഴും പറയാറുണ്ട്. 1971-ൽ സി എച്ച് കണാരനെ പരിചയപ്പെട്ടതോടെ മുഴുവൻസമയ പാർടി പ്രവർത്തകനായി. 1975 മാർച്ച് 31ന് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കയർത്തൊഴിലാളികളുടെ പട്ടിണിജാഥയ്ക്ക് നേതൃത്വം നൽകിയത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു. 45 ദിവസംനീണ്ട പട്ടിണി ജാഥയിൽ എ കെ ജിയും സുശീല ഗോപാലനും എല്ലാ ജില്ലയിലും എത്തിയിരുന്നു. പട്ടിണി ജാഥ തിരുവനന്തപുരത്തെത്തിയപ്പോൾ രണ്ടു കേന്ദ്രത്തിലായി ഇ എം എസും എ കെ ജിയും ജാഥ നയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആനത്തലവട്ടം ജയിൽവാസവും അനുഭവിച്ചു. ഇങ്ങനെ നാനാവിധത്തിൽ പൂർണമായും തൊഴിലാളികൾക്കിടയിൽ ജീവിച്ചും ജനകീയപ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടുമാണ് ആനത്തലവട്ടം ആനന്ദൻ എന്ന നേതാവ് രൂപപ്പെടുന്നതും വളർന്നതും. ഒടുവിൽ കേരളത്തിൽ തൊഴിലാളികളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തലമുതിർന്ന നേതാവായി മാറി, മാതൃകാ പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായി. സഖാവിന് ആദരാഞ്ജലികൾ.

ദേശാഭിമാനി 6 Oct 2023 1:00 am

സമരപഥങ്ങളിലെ ധീരപോരാളി - പിണറായി വിജയൻ എഴുതുന്നു

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതംതന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും കരുത്തുറ്റ ട്രേഡ് യൂണിയൻ നേതാവുമായിരുന്നു. തൊഴിലാളികളുടെ പൊതുവിലും കയർത്തൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്. തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവായി വളർന്നുവന്ന അദ്ദേഹം സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. വർഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അടക്കമുള്ള വിവിധ തലങ്ങളിൽ അംഗമായിരുന്നുകൊണ്ട് പാർടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ പാർടിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. സിപിഐ എം രൂപീകരണഘട്ടത്തിൽ ആശയവ്യക്തത വരുത്തുന്നതിലും നയവ്യതിയാനങ്ങൾക്കെതിരെ പൊരുതി പാർടി കെട്ടിപ്പടുക്കുന്നതിലും വഹിച്ച പങ്ക് മറക്കാനാകുന്നതല്ല. അടിയന്തരാവസ്ഥക്കാലത്ത് ദീർഘകാലം ഒളിവിൽ കഴിയേണ്ടിവന്ന അദ്ദേഹത്തിന് രണ്ടു മാസം ജയിൽവാസം അനുഷ്ഠിക്കേണ്ടതായും വന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തുകൂടി അദ്ദേഹം നേതൃത്വം നൽകിയ ജാഥ സഖാവ് ആനത്തലവട്ടത്തിന്റെ സംഘാടക മികവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി. ദേശീയ പൊതുപണിമുടക്കടക്കം ഉള്ളവ വിജയിപ്പിക്കുന്നതിനു തക്കവിധം ട്രേഡ് യൂണിയൻ സംഘടനയെ സമരസജ്ജമാക്കി നിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയേണ്ടതുണ്ട്. 1954ൽ കൂലിക്കുവേണ്ടി നടന്ന കയർത്തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയർത്തൊഴിലാളി സമരങ്ങളിൽ സജീവമായിരുന്നു ആനത്തലവട്ടം ആനന്ദൻ. കയർ അപ്പെക്സ് ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം കയർത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശക്തിയും താൽപ്പര്യവും നിയമസഭാ വേദിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് മാതൃകാപരമാണ്. സഭാതലത്തിലെ സംവാദങ്ങളും പൊതുഇടങ്ങളിൽ സമരങ്ങളും സമന്വയിപ്പിക്കുന്ന ഒരു പ്രത്യേക രീതി സഖാവ് ആനത്തലവട്ടം ആനന്ദന് വശമായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിൽ അടക്കം ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ സഖാവിന്റെ തെളിമയുള്ള കാഴ്ചപ്പാടുകളും സംഘടനാപാടവവും നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ നിലയിൽ വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. ജീവിതത്തിൽ പാർടിയും സിഐടിയുവും ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെ പ്രഥമ പരിഗണനകളെന്ന് എനിക്ക് നേരിട്ടറിയാം. കമ്യൂണിസ്റ്റ് പ്രസ്ഥാനം ആക്രമണത്തിനിരയായ ഘട്ടങ്ങളിലൊക്കെ പാർടിയുടെ ശരിയായ നിലപാട് ജനങ്ങളിലെത്തിക്കാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആനത്തലവട്ടം സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും വിശേഷിച്ചും കനത്ത നഷ്ടമാണ് സഖാവിന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നത്. ആ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.

ദേശാഭിമാനി 6 Oct 2023 1:00 am

പോരാട്ടം ദിനചര്യ ; ജോലി ഉപേക്ഷിച്ചു തൊഴിലാളി നേതാവായി

കടയ്ക്കാവൂർ വിളബ് ഭാഗം കേന്ദ്രീകരിച്ച് 1950ൽ രൂപപ്പെട്ട ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സമരം നടന്നപ്പോൾ ആനത്തലവട്ടം മുൻനിരയിലുണ്ടായിരുന്നു. 1958ൽ സമരം ഫലപ്രാപ്തിയിലെത്തി. റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ലഭിച്ച ജോലി അദ്ദേഹം ഈ സമരത്തിനായി വേണ്ടെന്നുവച്ചു. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം, മറ്റു തൊഴിലാളി യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. എണ്ണമറ്റ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച ആനത്തലവട്ടം ആനന്ദൻ കയർതൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടി. പരമ്പരാഗത തൊഴിൽമേഖലയാകെ സംരക്ഷിക്കുന്നതിന് നിരവധി പ്രക്ഷോഭങ്ങൾ നയിച്ചു.ട്രാവൻകൂർ കയർതൊഴിലാളി യൂണിയൻ, കേരള കയർ വർക്കേഴ്സ് സെന്റർ തുടങ്ങി നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്ആർടിഇഎ), ബീവറേജസ് കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ, ഖാദി എംപ്ലോയീസ് യൂണിയൻ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജോലി ഉപേക്ഷിച്ചു 
തൊഴിലാളി നേതാവായി കയർ തൊഴിലാളി പ്രക്ഷോഭം ശക്തിയാർജിക്കുന്ന കാലം. അവരുടെ നേതാവ് ആനന്ദന് റെയിൽവേയിൽ ടിടിഇ ആയി ജോലികിട്ടി. സമ്പന്നമല്ലാത്ത കുടുംബത്തിലെ മൂത്ത മകന് കേന്ദ്രസർക്കാർ ജോലി ലഭിച്ചപ്പോൾ വീട്ടുകാർ ആഹ്ലാദിച്ചു. ‘ ഇവന്റെ ശല്യം ഇനി നാട്ടിൽ ഉണ്ടാകില്ലല്ലോ’ എന്ന് പ്രദേശത്തെ മുതലാളിമാരും സന്തോഷിച്ചു. ആനന്ദൻ ജോലിക്ക് പോകുന്നതാണ് നല്ലതെന്ന് പറഞ്ഞ് അവരിൽ ചിലർ അച്ഛനെ എരികയറ്റി. കയർ തൊഴിലാളികളെ സമരത്തിന് തള്ളിവിട്ടിട്ട് ജോലി സ്വീകരിക്കാൻ ആനന്ദൻ എന്ന വിപ്ലവകാരിക്ക് മനസ്സുണ്ടായില്ല. ഉറച്ച തീരുമാനത്തിലെത്തി. റെയിൽവേയിലെ ജോലിക്ക് പോകില്ല. ഈ സാഹചര്യം കുടുംബവുമായി അകൽച്ചയ്ക്ക് കാരണമായി. വീട്ടിൽനിന്നും മാറി നിൽക്കേണ്ടിവന്നു. കൂട്ടുകാർ രണ്ടു പേർക്ക് അന്ന് റെയിൽവേയിൽ ജോലികിട്ടിയിരുന്നു. ആ കാലങ്ങളിൽ കയർതൊഴിലാളികളുടെ അവകാശപോരാട്ടങ്ങളിൽ ഊണും ഉറക്കവും ഒഴിഞ്ഞ് കർമനിരതനായി. 1958ൽ കയർ സഹകരണ സംഘങ്ങൾക്ക് രൂപം നൽകി. 93 ശതമാനം തൊഴിലാളികൾക്ക് ഭൂരിപക്ഷമുള്ളതായിരുന്നു സംഘങ്ങൾ. ആനത്തലവട്ടത്ത് 500 പേരുടെ സംഘം അദ്ദേഹം രൂപീകരിച്ചു. 9.30 രൂപ സർക്കാർ ഓഹരി. 50 പൈസ തൊഴിലാളി വിഹിതം ഇതായിരുന്നു നിരക്ക്. സംഘങ്ങൾ ചേർന്ന് തൊണ്ട് വാങ്ങാനും കയർ പിരിക്കുവാനും തുടങ്ങി. ഒരു ദിവസത്തെ കൂലി 50 പൈസ. റാട്ട് വയ്ക്കാനും തൊണ്ട് തല്ലാനും സ്ഥലമില്ല എന്നതാണ് അവസ്ഥ. സ്ഥലം കൈയിലുള്ളത് മിക്കവാറും കോൺഗ്രസുകാരുടെ ഉടമസ്ഥതയിലുമാണ്. അവരെല്ലാം തൊഴിലാളികൾക്ക് എതിരായതോടെ ചതുപ്പ് നികത്തി ആനന്ദനും സഖാക്കളും സ്ഥലം ഒരുക്കി.

ദേശാഭിമാനി 6 Oct 2023 1:00 am

എം ജി ആറിനെ ജനം മറന്ന ‘കതകേ തുറന്തിട്‌ സീസേ’

എം ജി ആറിനെ കാത്തിരുന്ന് അക്രമാസക്തരാകാൻ തുടങ്ങിയ തമിഴ്മക്കളെ ഒറ്റ ഡയലോഗ് കൊണ്ട് ശാന്തരാക്കിയ ചരിത്രമുണ്ട് ആനത്തലവട്ടത്തിന്. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന ഒരു പോതുയോഗം. എഐഎഡിഎംകെയുമായി സിപിഐ എം സഖ്യമുള്ള കാലം. പാർടി സംഘടിപ്പിച്ച യോഗത്തിന് എം ജി ആർ എത്താമെന്ന് ഉറപ്പുനൽകി. പതിനായിരങ്ങളാണ് എം ജി ആറിനെ കാണാൻ തടിച്ചുകൂടിയത്. രാവിലെ പത്തിന് യോഗം നിശ്ചയിച്ചിട്ട് മൂന്നായിട്ടും എം ജി ആർ എത്തിയില്ല. യോഗം തുടങ്ങിയില്ലെങ്കിൽ ജനം ബഹളംവയ്ക്കുമെന്ന അവസ്ഥ. ‘ എം ജി ആർ പ്രസംഗിക്കേണ്ടവേദിയിൽ വേറെ ആര് കയറിയാലും പിടിച്ചുനിൽക്കാനാകില്ല ’ എന്ന് പറഞ്ഞ് പാർടി സെക്രട്ടറി ശങ്കരയ്യ ഉൾപ്പെടെ പിന്മാറി. ആ സമയത്ത് തെരഞ്ഞെടുപ്പ് ചുമതലയുടെ ഭാഗമായി ആനത്തലവട്ടം അവിടെയുണ്ട്. സംഘാടകർ പ്രഖ്യാപിച്ചു ‘ കേരളത്തിൽ നിന്നുള്ള ആനന്ദൻ പ്രസംഗിക്കും’. ഒഴിഞ്ഞുമാറാനുള്ള ഒരടവും ഫലിച്ചില്ല. ‘‘ അബാക്കാ കസം അബൂക്കാ ഹുക്കും കതകേ തുറന്തിട് സീസേ...’’ എന്ന സൂപ്പർഹിറ്റ് ഡയലോഗ് ( മധുരൈവീരൻ) പറഞ്ഞുകൊണ്ട് ആനത്തലവട്ടം തുടങ്ങി. നായികയായ ജയലളിതയെ തട്ടിക്കൊണ്ടുപോയ കൊള്ളക്കാരിൽനിന്ന് ഈ മന്ത്രം ചൊല്ലി ഗുഹതുറപ്പിച്ച് രക്ഷിച്ചുകൊണ്ട് കുതിരപ്പുറത്ത് എം ജി ആർ പായുന്ന രംഗം തമിഴ് പ്രേക്ഷകരിൽ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലമാണ്. ഈ രംഗം അവതരിപ്പിച്ചുതുടങ്ങി ഒരു മണിക്കൂർ ആനത്തലവട്ടം കത്തിക്കയറി. സദസ്സ് നിശ്ചലം കേട്ടിരുന്നു. മാർത്താണ്ഡത്തേക്കുള്ള യാത്രയ്ക്കിടെ എം ജി ആറിന് ചെറിയ അപകടം പറ്റിയതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന അറിയിപ്പോടെ യോഗം പിരിച്ചുവിട്ടു. ജനങ്ങളാകെ മികച്ചപ്രസംഗം കേട്ടതിന്റെ ആവേശത്തിൽ നിശ്ശബ്ദമായി പിരിഞ്ഞുപോയി.

ദേശാഭിമാനി 6 Oct 2023 1:00 am

ബാങ്ക് വെട്ടിപ്പുകളും കള്ളപ്പണവും ബിജെപിയും - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കുകയാണ് ഇഡിയുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും ലക്ഷ്യം. ഇന്ത്യയിലെ പല നല്ല കാര്യങ്ങളിലെന്നപോലെ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയിലും സംഘപരിവാറിന് ഒരു സ്ഥാനവുമില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള സഹകരണപ്രസ്ഥാനം സംഘപരിവാറിന്റെ കണ്ണിൽ പണ്ടേ കരടായിരുന്നുവെന്നു ആർഎസ്എസിന്റെ മുഖപത്രത്തിലും മറ്റും വന്നിട്ടുള്ള ലേഖനങ്ങൾ വ്യക്തമാക്കുന്നു. ഈ ലക്കം ചിന്തയിൽ എ.കെ. രമേശ് അങ്ങനെയൊരു ലേഖനത്തെ വിശദമായി ഉദ്ധരിക്കുന്നുമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകൾക്കു നേരെയുള്ള ആർഎസ്എസിന്റെ കടന്നാക്രമണം നോട്ടുനിരോധനകാലം മുതലാണ് രൂക്ഷമായത്. സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ പ്രഭവകേന്ദ്രമാണെന്നു പറഞ്ഞു നോട്ടുനിരോധനകാലത്ത് വാണിജ്യ ബാങ്കുകൾക്ക് ഇടപാടുകൾ നടത്തുന്നതിനുണ്ടായിരുന്ന സ്വാതന്ത്ര്യം സഹകരണ ബാങ്കുകൾക്കു നിഷേധിച്ചു. ഈ പരീക്ഷണഘട്ടത്തെ കേരളത്തിലെ സഹകരണപ്രസ്ഥാനം അതിജീവിച്ചു. കേരളത്തിലാണു രാജ്യത്തെ ഏറ്റവും ശക്തമായ വായ്പാ സഹകരണ സംഘങ്ങളുള്ളത്. നമ്മുടെ കാർഷിക മേഖലയുടെ വായ്പാ ആവശ്യത്തിന്റെ നല്ലൊരുപങ്ക് സഹകരണ ബാങ്കുകളാണ് നിർവ്വഹിച്ചുപോന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉദാരവൽക്കരണ കാലഘട്ടത്തിൽ കൃഷിക്കാർക്കും മറ്റും വായ്പ നൽകുന്നതിൽനിന്നു വാണിജ്യ ബാങ്കുകൾ പിൻവാങ്ങുകയും തൽസ്ഥാനം ബാങ്കിതര സ്ഥാപനങ്ങളും ഹുണ്ടികക്കാരും ഏറ്റെടുക്കുന്ന സ്ഥിതിയാണുള്ളത്. കേരളത്തിലെ സഹകരണ പ്രസ്ഥാനംമൂലം ഇത്തരമൊരു പ്രതിഭാസം കേരളത്തിൽ ദുർബലമാണ്. സഹകരണ മേഖലയിലെ പുഴുക്കുത്തുകൾ മേൽപ്പറഞ്ഞ നേട്ടങ്ങളിലൊക്കെ അഭിമാനിക്കുന്നതോടൊപ്പം സഹകരണ ബാങ്കിംഗ് മേഖലയിലുള്ള ദൗർബല്യങ്ങളെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാർടി സംസ്ഥാന സമ്മേളനം ചില ബാങ്കുകളിൽ ഉണ്ടായിട്ടുള്ള ക്രമക്കേടുകളും അഴിമതിയും അനഭിലഷണീയ പ്രവണതകളും ചൂണ്ടിക്കാണിക്കുകയും അവയ്ക്കെതിരെ പാർടി ജാഗ്രത പുലർത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പാർടി ഫ്രാക്ഷനുകളും സബ് കമ്മിറ്റികളും ചേർന്ന് ഓരോ ബാങ്കിലെയും സ്ഥിതി പരിശോധിക്കുകയും ദൗർബല്യങ്ങൾ തിരുത്തിക്കൊണ്ടിരിക്കുകയുമാണ്. തെറ്റുതിരുത്തൽ രേഖയിലടക്കം നമ്മൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാൽ കരുവന്നൂർ പോലുള്ള ചില ബാങ്കുകളിൽ ക്രമക്കേടുകൾ ലളിതമായി തിരുത്താനാവാത്തവിധം വലുതായിരുന്നു. ഇക്കാര്യങ്ങളിൽ വീഴ്ചവരുത്തിയ ബാങ്കുമായി ബന്ധപ്പെട്ട പാർടി നേതാക്കളുടെ മേൽ അച്ചടക്കനടപടികൾ സ്വീകരിക്കുകയും സർക്കാർതലത്തിൽ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും നടക്കുന്നു. ഇഡിയും കള്ളപ്പണവും ഇതിനിടയിലാണ് ഇഡിയുടെ ഇടപെടലുണ്ടാകുന്നത്. കള്ളപ്പണം സംബന്ധിച്ച് സവിശേഷ അന്വേഷണ അധികാരങ്ങൾ ഈ ഏജൻസിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യുന്നതിനും എത്രനാൾ തടവിൽ സൂക്ഷിക്കുന്നതിനും ഇഡിക്കുള്ള അധികാരങ്ങൾ കോടതികളും ശരിവച്ചിട്ടുണ്ട്. ഇവ തികച്ചും സ്വേച്ഛാപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് ഉപയോഗപ്പെടുത്തി വരുന്നത്. ഒരു പക്ഷേ രാജ്യത്തുതന്നെ ഇഡിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള അപൂർവ്വം കേസുകളിലൊന്ന് കിഫ്ബി സംബന്ധിച്ച അവരുടെ അന്വേഷണമാണ്. കൃത്യമായ ഒരു ചാർജ്ഷീറ്റുപോലുമില്ലാതെ എത്ര നാളാണ് കിഫ്ബി പോലുള്ള ഒരു ധനകാര്യ ഏജൻസിയേയും ഉത്തരവാദിത്വപ്പെട്ടവരെയും വാൾമുനയിൽ നിർത്തിയത്. അവസാനം കോടതിക്കുപോലും ചോദിക്കേണ്ടിവന്നു ഇത്തരമൊരു അന്വേഷണം നടത്തേണ്ട കാരണം പറയുവാൻ. ഒരു വർഷത്തിലേറെയായി കാരണം പറയാൻ കിട്ടാതെ ഇഡി വിഷമിച്ചുകൊണ്ടിരിക്കുകയാണ്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ക്രൈംബ്രാഞ്ചും മറ്റും അന്വേഷിക്കുന്ന വെട്ടിപ്പുകൾക്കു പുറമേ കള്ളപ്പണം വെളുപ്പിക്കാൻ ഒരു സംഘം കരുവന്നൂർ ബാങ്കിനെ ഉപയോഗപ്പെടുത്തിയെന്ന് ഇഡി കണ്ടെത്തി. ബിസിനസ്സിൽ നിന്നോ പണമിടപാടുകളിൽ നിന്നോ അഴിമതിയിൽ നിന്നോ ഉണ്ടാക്കുന്ന വരുമാനം നികുതി കണക്കിലൊന്നും ചേർക്കാതെ പല ധനാഢ്യരുടെ കൈകളിലും ഉണ്ട്. അതു വെളുപ്പിക്കാനുള്ള ഒരു എളുപ്പമാർഗ്ഗം ഏതെങ്കിലും ബാങ്കിൽ നിക്ഷേപിച്ച് പിന്നീടത് പിൻവലിച്ച് ബിസിനസിൽ മുടക്കുകയാണ്. ഇത്തരത്തിൽ വലിയതോതിൽ കരുവന്നൂർ ബാങ്കിൽ ഒരാൾ പണം നിക്ഷേപിച്ചുവെന്നും അത് പിൻവലിച്ചു എന്നതുമാണ് കേസ്. ഇപ്പോൾ തന്നെ ഇത്തരത്തിൽ പണം മറ്റു പല സഹകരണ ബാങ്കുകളിലും നിക്ഷേപിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഇഡി പൊലീസ് അകമ്പടിയോടെ അവ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. നിശ്ചയമായും ഇഡിക്കു പരിശോധിക്കാനുള്ള അവകാശമുണ്ട്. അതിനു പൊലീസുകാരുടെയോ മാധ്യമപടകളുടെയോ അകമ്പടി ആവശ്യമില്ല. സഹകരണ ബാങ്കുകളെല്ലാം കള്ളപ്പണത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഡെപ്പോസിറ്റർമാരിൽ ഭീതിയുയർത്തി അവരുടെ ഡെപ്പോസിറ്റുകൾ പിൻവലിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ കള്ളപ്പണവും വാണിജ്യബാങ്കുകളും തമ്മിലുള്ള ബന്ധത്തപ്പറ്റിയും വാണിജ്യ ബാങ്കുകളിൽ നടമാടുന്ന ഭീകരമായ വെട്ടിപ്പുകളെക്കുറിച്ചും ഒരു ധാരണ ഉണ്ടാകുന്നതു കരുവന്നൂർ ബാങ്കിലെ വെട്ടിപ്പിനെയും കള്ളപ്പണത്തേയും ഒരാനുപാതിക പ്രാധാന്യത്തിൽ വിലയിരുത്തുന്നതിനു സഹായകരമായുരുക്കും. രാജ്യത്തെ ബാങ്ക് വെട്ടിപ്പുകാർ മോദിയുടെ എട്ടുവർഷക്കാലത്തിനിടയിൽ (2014–15/2021–22) ബാങ്കുകളുടെ മൊത്തം നിഷ്ക്രിയാസ്തികൾ 66.5 ലക്ഷം കോടി രൂപ വരും. ഇതിൽ 14.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. അതായത് നിഷ്ക്രിയാസ്തികളുടെ 22 ശതമാനത്തിലേറെ മോദി സർക്കാർ എഴുതിത്തള്ളി. ഇതുവെറും സാങ്കേതികം മാത്രമാണ്. എഴുതിത്തള്ളിയ കിട്ടാക്കടങ്ങൾ കേസ് നടത്തി തിരികെ വാങ്ങുമെന്നാണ് ബിജെപി വക്താക്കൾ പറയാറ്. ഇതുവരെ ഇത്തരത്തിൽ തിരിച്ചു പിടിച്ചത് എല്ലാ വർഷവും 10–20 ശതമാനം വീതമേ വരൂ. ഇനിയിപ്പോൾ ഭീമൻ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും പേടിക്കേണ്ട. രാഷ്ട്രീയ സ്വാധീനംവച്ച് ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തി തട്ടിപ്പ് തുടരാം. ആരാണ് ഈ വെട്ടിപ്പുകാർ? ഇവരിൽ 15 ശതമാനം ഗുജറാത്തിൽ നിന്നാണ്. ഋഷി അഗർവാളിന്റെ എബിജി ഷിപ്പ് യാർഡ് 28 ബാങ്കുകളിൽ നിന്ന് 23000 കോടി രൂപയാണ് ചോർത്തിയിട്ടുള്ളത്. ഇവരിൽ പലർക്കും ബിജെപിയുമായി വലിയ ബന്ധമുള്ളവരാണ്. വിൻസം ഡയമണ്ട്സിന്റെ ജതിൻ മേത്ത അദാനിയുടെ ബന്ധുവാണ്. ഈ വൻകിടക്കാർ മാത്രമല്ല 42 കോടി മുദ്രാ വായ്പ ഗുണഭോക്താക്കളുണ്ട്. ഇവർക്ക് 24 ലക്ഷം കോടി രൂപയാണ് വായ്പ നൽകിയിട്ടുള്ളത്. ഇവയുടെ വിതരണം തികച്ചും രാഷ്ട്രീയ പക്ഷപാതപരമായിട്ടായിരുന്നു. യുപി തിരഞ്ഞെടുപ്പിൽ വിജയിച്ചത് മുദ്രാ ലോൺ ഉദാരമായി വിതരണം ചെയ്തുകൊണ്ടാണ്. ഇപ്പോൾ അവയിൽ നല്ലപങ്കും കുടിശ്ശികയാണ്. മുദ്രാ വായ്പ കുടിശ്ശികയായാൽ 25 ശതമാനം ബാങ്ക് നൽകിയാൽ മതി. 75 ശതമാനം കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ഗ്യാരണ്ടി ഫണ്ടിൽ നിന്നും നൽകും. ഈ പണി തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വായ്പ ലഭിച്ചവരിൽ പലരും തട്ടിപ്പിനും വെട്ടിപ്പിനും വേണ്ടി വായ്പയെടുത്ത ബിജെപി അനുഭാവികളാണ്. അവർക്കും ഈ പുതിയ ഉത്തരവ് കുശാലായി. കള്ളപ്പണം വെളുപ്പിക്കൽ – കോബ്രപോസ്റ്റ് കണ്ടത് പറഞ്ഞുപറഞ്ഞ് ഇപ്പോൾ ചിലർക്കു സഹകരണബാങ്ക് എന്നു പറഞ്ഞാൽ മുഴുവൻ കള്ളപ്പണമാണെന്ന് വന്നിരിക്കുന്നു. വാണിജ്യബാങ്കുകൾ ശുദ്ധരും. സഹകരണബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടിട്ടില്ല എന്നൊന്നും ഞാൻ പറയില്ല. പക്ഷേ കള്ളപ്പണം തിരിമറി ചെയ്യപ്പെടുന്നത് വാണിജ്യബാങ്കുകളിലൂടെയാണ്. കളളപ്പണം വെളുപ്പിക്കാനുളള ഉപായങ്ങള് അറിയണമെങ്കില് ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി എന്നീ പുത്തന്തലമുറ സ്വകാര്യബാങ്കുകളോട് ചോദിച്ചാല് മതിയാകും. കോബ്രാപോസ്റ്റ് എന്ന ഓണ്ലൈന് മാസികയുടെ അസോസിയേറ്റ് എഡിറ്ററായ സെയ്ദ് മന്സൂര് ഹസന് പേരു മാറ്റി ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലുമുളള ഈ ബാങ്കുകളിലെ ഡസന് കണക്കിനു മാനേജര്മാരെ സമീപിച്ചു. താന് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഏജന്റാണ്, ഏതാനും കോടി രൂപയുടെ കളളപ്പണം ഉണ്ട്, അതു വെളുപ്പിക്കാന് സഹായിക്കാമോ എന്നായിരുന്നു അന്വേഷണം. ബാങ്കുകളുമായി ഒരു മുന്പരിചയവും ഇല്ലാതിരുന്നിട്ടുപോലും എല്ലായിടത്തും ചുവപ്പു പരവതാനി സ്വീകരണമാണ് ഹസനു ലഭിച്ചത്. എല്ലായിടത്തുനിന്നും ബാങ്കുകളിലൂടെ തന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി പറഞ്ഞു കൊടുത്തതിന്റെ ഓഡിയോ ലഭ്യമാണ്. വിദേശത്താണെങ്കിലോ? നമ്മുടെ രാജ്യത്തെ കള്ളപ്പണത്തിന്റെ ഭൂരിഭാഗം വിദേശത്താണല്ലോ. അതു വെളിപ്പിക്കാൻ നാട്ടിലേക്കു കൊണ്ടുവരുന്നതു കണ്ടെയ്നറുകളിലല്ല; വാണിജ്യ ബാങ്കുകളിലൂടെയാണ്. ഇങ്ങനെ കള്ളപ്പണയിടപാടുകൾ വാണിജ്യ ബാങ്കുകൾ നടത്തുന്നതുകൊണ്ട് അവരുടെ ഇടപാടുകൾ മരവിപ്പിച്ചിട്ടുണ്ടോ? പിന്നെ എന്തുകൊണ്ട് സഹകരണബാങ്കുകളോട് ഈ ചിറ്റമ്മനയം? സീ ടിവിയുടെ വെളുപ്പിക്കൽ ഏതാനും ആഴ്ചകൾക്കു മുമ്പ് സംഭവിച്ച മറ്റൊരു ബാങ്ക് വെട്ടിപ്പ് വെളിപ്പിക്കലിന്റെ കഥകൂടി വിവരിക്കട്ടെ. സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ ടിവി എന്ന മാധ്യമ ഭീമന് യെസ് ബാങ്കിൽ 6500 കോടി രൂപയുടെ കിട്ടാക്കടമാണ് ഉണ്ടായിരുന്നത്. ഈ കിട്ടാക്കടം അടക്കം യെസ് ബാങ്ക് 48000 കോടി രൂപയുടെ കിട്ടാക്കടം ജെസി ഫ്ലവേഴ്സ് എന്ന അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്കു വിറ്റു. ജെസി ഫ്ലവേഴ്സ് 11,183 കോടി രൂപ ബാങ്കിനു നൽകാമെന്നായിരുന്നു കരാർ. പരമാവധി പണം കുടിശികക്കാരിൽ നിന്നും ഈടാക്കുകയെന്നത് ഫ്ലവേഴ്സ് കമ്പനിയുടെ ചുമതലയാണ്. ഇതിനിടയിൽ സീ ടിവി കമ്പനിക്ക് സോണി കമ്പനിയുമായി പുതിയൊരു കരാറിൽ ഏർപ്പെടേണ്ടിവന്നു. ഇതിന് ഒരു മുൻ ഉപാധി കിട്ടാക്കട കുടിശിക പാടില്ല എന്നുള്ളതാണ്. സുഭാഷ് ചന്ദ്ര എന്തു ചെയ്തു? ജെസി ഫ്ലവേഴ്സ് എന്ന അസ്റ്ററ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി ചർച്ച ആരംഭിച്ചു. അവസാനം ധാരണയായി: 6500 കോടി രൂപയ്ക്കു പകരം 1500 കോടി രൂപ നൽകും. കടം വീട്ടിയതായി ജെസി ഫ്ലവേഴ്സ് കമ്പനി പ്രഖ്യാപിച്ചു. ഇത്തരത്തിൽ കട കുടിശ്ശികയിൽ കുറവു വരുത്തുന്നതിനെ ‘ഹെയർകട്ട്’ (തലമുടി വെട്ട്) എന്നാണു പറയുക. സീ ടിവിയുടെ കടത്തിന് 75 ശതമാനം ഹെയർകട്ട്! ഇതോടെ സുഭാഷ് ചന്ദ്രൻ ക്ലീൻ. അയാൾക്കിനി സോണിയുമായി കരാറുണ്ടാക്കാം. ആവശ്യമെങ്കിൽ പുതിയ കടം ബാങ്കിൽ നിന്നും എടുക്കാം. പണ്ട് ഇതു കഴിയുമായിരുന്നില്ല. മനഃപൂർവ്വം കുടിശ്ശിക വരുത്തുന്നവർക്കും പറ്റിക്കാൻ വേണ്ടി വായ്പയെടുക്കുന്നവർക്കുമെല്ലാം പിന്നെ ബാങ്കുകൾ വായ്പകൾ നൽകില്ലായിരുന്നു. രണ്ടുമാസം മുമ്പ് റിസർവ്വ് ബാങ്ക് ഈ നിയന്ത്രണം എടുത്തുമാറ്റി. ഇത്തരം വെട്ടിപ്പുകാർക്കും സുഭാഷ് ചന്ദ്ര ചെയ്തതുപോലെ വായ്പ ഒറ്റത്തവണ തീർപ്പാക്കലിലൂടെ കടം വീട്ടിയാൽ പുതിയ വായ്പകൾ ബാങ്കിൽ നിന്നും എടുക്കാനാകും. വെട്ടിപ്പുകാരോട് എത്ര ഉദാരമായ സമീപനമാണ് ബിജെപിയുടേത് എന്നു നോക്കൂ. വെട്ടിപ്പുകാരെ പുനരധിവസിപ്പിക്കൽ ആർബിഐയുടെ ഈ പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ വിജയ് മല്യ, മെഹുൽ ചോംക്സി, നീരവ് മോദി തുടങ്ങിയവർക്കൊക്കെ വിദേശത്ത് ഒളിവിൽ കഴിയേണ്ട. അവർക്കു നാട്ടിലേക്കു തിരിച്ചു വരാം. തിരഞ്ഞെടുപ്പിനു മുമ്പുള്ള കൊടിയ രാഷ്ട്രീയ അഴിമതിയാണ് ബാങ്കിങ് മേഖലയിലെ ഈ പുതിയ ഉത്തരവ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില് നിന്ന് ലക്ഷക്കണക്കിനു കോടി രൂപ കിട്ടാക്കടം ആക്കി മാറ്റിയ മുതലാളിമാരുടെ പേര് പറയാന് ധൈര്യം കാണിക്കാത്ത സര്ക്കാര് അല്ലേ മോഡിയുടേത്. വിവരാവകാശനിയമ പ്രകാരം ഈ പേരുകള് ചോദിച്ചതിനെതിരെ സുപ്രീം കോടതിയില് പോയിരിക്കുകയാണ് മോദി സര്ക്കാര്, ഇവരാണിപ്പോള് സഹകരണ പ്രസ്ഥാനങ്ങള്ക്കെതിരെ വേവലാതിയുമായി ഇറങ്ങിയിരിക്കുന്നത്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയില് കൊണ്ടുവന്നു ഒളിപ്പിക്കാന് മൗറീഷ്യസ് ഉടമ്പടി നിലനിര്ത്തുന്നതിനെക്കുറിച്ചു ബിജെപിക്കാര് എന്തുപറയുന്നു? വിദേശത്ത് നിന്നുള്ള പണം ആണെങ്കില് പേരുവിവരം വെളിപ്പെടുത്തേണ്ട, ഒരു പാര്ട്ടിസിപ്പെറ്ററി നോട്ട് മാത്രം മതി ഓഹരി വിപണിയില് നിക്ഷേപം നടത്താന് എന്ന സൗജന്യം കള്ളപ്പണക്കാര്ക്ക് വേണ്ടിയല്ലേ? ഇതാണു കള്ളപ്പണത്തിനെതിരെ കേരളത്തിൽ വേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്ന ബിജെപിയുടെ പാരമ്പര്യം. (ചിന്ത വാരികയിൽ നിന്ന്)

ദേശാഭിമാനി 5 Oct 2023 3:08 pm