'ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ'
ഒരിക്കൽ ഗയയിൽവെച്ച് ബുദ്ധഭിക്ഷുവിനോടു ഞാൻ ചോദിച്ചു: എന്തു ഗുരുദക്ഷിണയാണ് ഞാൻ നൽകേണ്ടത്? ബുദ്ധനെയും അദ്ദേഹത്തിന്റെ ദർശനത്തെയും പലരും അധിക്ഷേപിച്ചെന്നുവരും. അപ്പോൾ വിഡ്ഢിയായ നീ പ്രകോപിതനാകരുത്. തർക്കിക്കാനോ പ്രതിരോധിക്കാനോ പാടില്ല. പൂർണ്ണമായും മൗനം പാലിക്കണം. ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ. നിന്റെ പ്രതിരോധം ഇല്ലാതെതന്നെ രണ്ടായിരത്തഞ്ഞൂറു വർഷം ബുദ്ധദർശനം ലോകത്തിൽ നിലനിന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്. എന്താണ് ഞാൻ ദൈനംദിനം അനുഷ്ഠിക്കേണ്ടത്? 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്' ഞാൻ വീണ്ടും ചോദിച്ചു. ഒന്നു ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു: രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനുമുമ്പും ഒരു കാര്യം വിഭാവനം ചെയ്യുക. നിന്റെ ജനനത്തിനു മുമ്പുള്ള പതിനായിരം വർഷങ്ങളും നിന്റെ മരണശേഷമുള്ള പതിനായിരം വർഷങ്ങളും സങ്കൽപിക്കാൻ ശ്രമിക്കുക. കുറച്ചുനാൾ അതു ചെയ്യുമ്പോൾ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള നിന്റെ തെറ്റിദ്ധാരണകൾ മാറും. നീതന്നെ നിന്റെ ഗുരുവായിമാറും. ''പരമനാറി'; ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്' ( വീഡിയോ) രണ്ടായിരത്തിയഞ്ഞൂറു വർഷം മുമ്പ് ശ്രീബുദ്ധനെ നേരിട്ടുകണ്ടിട്ടുള്ള സൂര്യൻ അപ്പോൾ ഞങ്ങളുടെ തലയ്ക്കുമുകളിൽ കത്തിയെരിയുകയായിരുന്നു.
'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്'
'തെറ്റിന്റെ തേനും മധുരമാണോ' എന്ന് വിസ്മയാനന്ദത്തോടെ ജീവിതത്തോടു ചോദിച്ചതു ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയുടെ കവിതയേക്കാള്‍ അദ്ദേഹത്തിന്റെ പ്രകോപനകരമായ ജീവിതമാണ് എന്നെ സ്വാധീനിച്ചത്. ജി.ശങ്കരക്കുറുപ്പിന്റെ കവിതകളെ ഇഷ്ടപ്പെടുമ്പോഴും അലക്കിത്തേച്ച ആ ജീവിതം അഭികാമ്യമായി എനിക്കു തോന്നിയില്ല. ചെറുപ്പത്തില്‍ സഹിക്കേണ്ടിവന്ന മനോവേദനകളോട് രണ്ടുരീതിയില്‍ പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ചങ്ങമ്പുഴയേക്കാള്‍ രൂക്ഷമായ കവിതകള്‍ എഴുതുക. ചങ്ങമ്പുഴയേക്കാള്‍ വിനാശകരമായ ജീവിതം നയിക്കുക. രണ്ടിനും എനിക്കു കഴിഞ്ഞില്ല. എങ്കിലും തെറ്റുകള്‍ പരസ്യമായി ചെയ്യുക, രഹസ്യമായി ചെയ്ത തെറ്റുകള്‍ പരസ്യമാക്കുക, ചെയ്യാത്ത തെറ്റുകള്‍ ഏറ്റെടുത്ത്, അതിനുകൂടി സമൂഹത്തിന്റെ പഴി കേട്ടു രസിക്കുക, സമൂഹം വിലമതിക്കുന്നതിനെയെല്ലാം അവജ്ഞയോടെ അവഗണിക്കുക തുടങ്ങി ചങ്ങമ്പുഴ വൈദഗ്ദ്ധ്യം നേടിയ കലകള്‍ അല്പമെങ്കിലും സ്വായത്തമാക്കാന്‍ ചെറുപ്പകാലത്ത് കഴിവുപോലെ ഞാന്‍ പരിശ്രമിച്ചുപോന്നു. വേണ്ടത്ര വിജയിച്ചില്ലെങ്കിലും. ആ പരിശ്രമത്തിന്റെ സാഫല്യങ്ങള്‍ ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ എന്നോടുള്ള വിദ്വേഷവും വെറുപ്പുമായി പതഞ്ഞുപൊങ്ങുന്നതു കാണുമ്പോള്‍ ഒരുള്‍ക്കുളിരു തോന്നാറുണ്ട്. ചങ്ങമ്പുഴയോളം സാധിച്ചില്ലെങ്കിലും ഇത്തിരിയൊക്കെ വഴിതെറ്റാന്‍ എനിക്കും സാധിച്ചല്ലോ എന്നൊരഭിമാനവും തോന്നാറുണ്ട്. ഇന്നിപ്പോള്‍ അലക്കിത്തേച്ച ജീവിതം നയിക്കുന്ന എന്നോട് എനിക്കല്‍പം പുച്ഛവും തോന്നാറുണ്ട്. ഭീരു എന്നു ഞാന്‍ സ്വയം പറയും. ഏകാന്തതയുടെ മഹാതീരത്തില്‍; ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം പണ്ടു ലഭിച്ച ഒരു ബഹുമതിയെക്കുറിച്ച് ഓര്‍ക്കുന്നു. മദ്യപാനകാലം. എറണാകുളം നോര്‍ത്തിലെ എലൈറ്റ് ഹോട്ടലിന്റെ (ഇപ്പോഴത്തെ ലൂമിനാര) ബാറിലാണ് അക്കാലത്ത് എനിക്കു പറ്റുപടി. നിത്യവും കുടിക്കാന്‍ പണമില്ല. അതിനാല്‍ ശമ്പളം കിട്ടുമ്പോള്‍ പറ്റു തീര്‍ത്തുപോന്നു. ചിലപ്പോള്‍ പറ്റുതീര്‍ക്കാന്‍ സര്‍ക്കാര്‍ തരുന്ന ശമ്പളം തികയില്ല. അപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ അവരുടെ സൊസൈറ്റിയില്‍നിന്ന് ലോണെടുത്തു തരും. അതായിരുന്നു അന്നത്തെ ജീവിതം. ഒരു രാത്രി എലൈറ്റ് ബാറില്‍ ഞാന്‍ കുടിച്ചുകൊണ്ടിരിക്കെ നന്നായി മദ്യപിച്ച ഒരാള്‍ എന്റെ മുമ്പില്‍ വന്നുനിന്നു. മങ്ങിയ വെളിച്ചത്തില്‍ മുഖം വ്യക്തമായില്ല. അയാള്‍ ഉറക്കെ ചോദിച്ചു: 'നീയാണോടാ ബാലചന്ദ്രന്‍ ചുള്ളിക്കാട്' ഞാനും പരുഷമായി പ്രതികരിച്ചു: 'ആണെങ്കില്‍?' അയാള്‍ എന്നെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് അനായാസം പൊക്കിയെടുത്ത് അലറി: 'പരമദ്രോഹീ. ഇന്നു നിന്നെ ഞാന്‍ തീര്‍ക്കും.' ആരൊക്കെയോ കൂടി അയാളെ പിടിച്ചു മാറ്റി. പൊട്ടിക്കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു: 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്. അവന്റെ പോക്കറ്റിലൊണ്ടായിരുന്നു.' വിടവാങ്ങും നേരം; മാധവിക്കുട്ടിയെക്കുറിച്ച് എംടി എഴുതിയത് പുരസ്‌കാരങ്ങളല്ല, തിരസ്‌കാരങ്ങളാണ് എന്നെ കവിയാക്കിയത് എന്നു കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കുന്നു. മറ്റു കവികള്‍ അവര്‍ നേടിയ പുരസ്‌കാരങ്ങളോര്‍ത്ത് വാര്‍ദ്ധക്യകാലത്ത് അഭിമാനിക്കുമ്പോള്‍, എനിക്ക് ഓര്‍മ്മിക്കാന്‍ ഇത്തരം വിനാശകരമായ സന്ദര്‍ഭങ്ങള്‍ മാത്രം. തെറ്റിന്റെ തേനും മധുരമാണെന്ന് എന്നെ പഠിപ്പിച്ച അമ്ലസന്ദര്‍ഭങ്ങള്‍.
സൈലന്റ് വാലിയിലെ ആ നാനൂറ് രാത്രികള്‍
കോഴിക്കോട് നഗരത്തിലെ ജവഹര്‍നഗര്‍ ഹൗസിങ് കോളനിയില്‍ പ്രായത്തിന്റെ അവശതകളുമായി കഴിയുകയായിരുന്ന ഡോ. മണിലാലിനെ കാണുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്വേഷണ തല്‍പ്പരരായ മൂന്നു ശിഷ്യന്മാര്‍ക്കൊപ്പം സാഹസികമായി നടത്തിയ സൈലന്റ് വാലി യാത്രകളെ ആവേശത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. ഇന്നത്തെയത്ര സൗകര്യങ്ങളോ വിനിമയ ബന്ധങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഏതാണ്ട് നാനൂറ് രാത്രികളാണ് ഡോ. മണിലാലും സംഘവും സൈലന്റ് വാലിയില്‍ ചെലവിട്ടത്. കണ്ടത്തിയതാകട്ടെ ലോകത്തുതന്നെ ശാസ്ത്ര വിസ്മയമായി മാറിയ ആയിരത്തിലധികം സ്പീഷിസ് സസ്യങ്ങളെയും. എഴുപതുകളുടെ തുടക്കത്തിലാണ് സൈലന്റ് വാലിയില്‍ കുന്തിപ്പുഴയ്ക്കു കുറുകെ വലിയ ഡാം നിര്‍മ്മിച്ചു വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. അതിനായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനു ചുമതല നല്‍കുകയും ചെയ്തു. പദ്ധതി പ്രഖ്യാപനവും തുടര്‍നടപടികളും വന്‍പ്രതിഷേധത്തിനിടയാക്കി. ആ പ്രതിഷേധങ്ങളില്‍ കേരളത്തിലെ ശാസ്ത്രസമൂഹവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ഇതിന് മറുമരുന്ന് എന്ന നിലയിലാണ് കെഎസ്ഇബി അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സസ്യശാസ്ത്രവിഭാഗം തലവനായ ബി.കെ. നായരുടെ നേതൃത്വത്തില്‍ പഠനസംഘത്തെ നിയോഗിച്ചത്. ബി.കെ. നായര്‍ കമ്മിറ്റി ഗവണ്‍മെന്റ് തീരുമാനത്തെ പൂര്‍ണമായും സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കി. ഡോ. കെ.എസ്. മണിലാല്‍ അന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇതേ വിഭാഗത്തില്‍ ബി.കെ. നായരുടെ സഹഅദ്ധ്യാപകനായിരുന്നു. ഉഷ്ണമേഖല ആര്‍ദ്രമഴക്കാടായ സൈലന്റ് വാലിയില്‍ ഇരുനൂറ്റി നാല്പത് സ്പീഷിസ് സസ്യങ്ങള്‍ മാത്രമേയുള്ളൂ എന്ന ബി.കെ. നായര്‍ കമ്മറ്റിയുടെ കണ്ടെത്തല്‍ ശാസ്ത്ര സമൂഹത്തിനിടയില്‍ പൊതുവെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സൈലന്റ് വാലിയില്‍ പോയി പഠനം നടത്താന്‍ ഒരു പ്രോജക്ട് ഡോ. മണിലാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കുന്നത്. പ്രോജക്ടിനൊപ്പം ഒരു സാധ്യതാപഠനം കൂടി നല്‍കിയിരുന്നു. സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു സൈലന്റ് വാലി വിവാദമായ സന്ദര്‍ഭത്തില്‍ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നാല്പതോളം ഗവേഷകരെ വച്ചുകൊണ്ട് വന്‍ സന്നാഹങ്ങളോടെ ഒരു പഠനം ഇതിനിടയില്‍ നടത്തുന്നുണ്ടായിരുന്നു. ആ പഠനം എങ്ങുമെത്താതെ നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. അപ്പോഴാണ് മണിലാലിന്റെ പഠനത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അനുവാദം നല്‍കിയത്. സൈലന്റ് വാലിയുടെ പാരിസ്ഥിതിക നില എന്താണെന്നുള്ള അന്വേഷണം നടത്തുക എന്നതായിരുന്നു ഡോ. മണിലാലിനെ ഏല്പിച്ച ദൗത്യം. 1980-ല്‍ മണിലാല്‍ സൈലന്റ് വാലി പഠനം ആരംഭിച്ചു. മണിലാലിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്ന സി.ആര്‍. സുരേഷും സി. സതീഷ്‌കുമാര്‍, ടി.സാബു എന്നിവരുമായിരുന്നു ഉണ്ടായിരുന്നത്. ക്‌ളേശങ്ങള്‍ നിറഞ്ഞ വനജീവിതം മണിലാല്‍ പറഞ്ഞതിങ്ങനെ: ''അങ്ങോട്ടേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. വനത്തിന്റെ അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ ജീപ്പ് വേണം. പഠനത്തിന് ജീപ്പ് വേണമെന്നാവശ്യപ്പെട്ടാല്‍ ഒരുവര്‍ഷം വീണ്ടും വൈകും. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അത് അപ്പോള്‍ത്തന്നെ തുടങ്ങാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം. ആദ്യം സര്‍വ്വകലാശാലയുടെ ജീപ്പെടുത്ത് ഞങ്ങള്‍ പോയി. അട്ടപ്പാടി വഴിയായിരുന്നു വനത്തില്‍ക്കയറിയത്. വഴികാണിക്കാന്‍ അന്ന് സൈലന്റ് വാലിയിലെ വഴികാട്ടിയായ ഹംസയും ഉണ്ടായിരുന്നു. ആദ്യമൊക്കെ വഴികാട്ടികളെ കൂടെ കൂട്ടിയിരുന്നെങ്കിലും പിന്നെപ്പിന്നെ അവരെ ഒഴിവാക്കി. സമയമെടുത്തുള്ള അന്വേഷണങ്ങള്‍ക്ക് അവര്‍ ബാധ്യതയായി മാറിയിരുന്നു. ആനകളും കരടികളുമുള്‍പ്പെടെ വന്യജന്തുക്കള്‍ ധാരാളമായുള്ളതാണവിടെ. അട്ടശല്യം അസഹനീയമായിരുന്നു. ആദ്യമൊക്കെ നായ്ക്കുരണപോലെയുള്ള വിഷച്ചെടികള്‍ ഞങ്ങളുടെ ശരീരത്തില്‍ ഉരഞ്ഞ് കടുത്ത ചൊറിച്ചിലും പനിയുമുണ്ടാകും. അങ്ങനെ നിരവധി പ്രാവശ്യം ഞങ്ങളില്‍ പലരും ആശുപത്രിയിലായി. ഈ ചെടികളെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ഉപദ്രവം ഒഴിവായി.'' 'നാനൂറ് രാത്രികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലിയില്‍ ഗവേഷണത്തിനായി ചിലവഴിച്ചത്. ''സൈലന്റ് വാലിയില്‍ വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ദിവസങ്ങളില്‍ മഴയായിരിക്കും. ഇന്നത്തെപ്പോലെ അന്ന് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്‌ളീപ്പിങ് ബാഗ് ഒന്നുമില്ലല്ലോ? ഏതെങ്കിലും മരത്തിനു കീഴില്‍ ചുറ്റുമായി മരത്തിനോട് ചേര്‍ന്നിരിക്കും. തലമൂടി പ്‌ളാസ്റ്റിക്ക് ഷീറ്റ് ഇടും. അങ്ങനെ ഇരുന്നു നേരം വെളുപ്പിക്കും. രാത്രി താമസിക്കുന്നതിനു ചുറ്റും രണ്ടടി താഴ്ചയില്‍ ട്രഞ്ച് കുഴിക്കണം. എന്നിട്ട് അതില്‍ മരക്കൊമ്പുകളും ഉണക്കയിലയുമൊക്കെ ഇട്ടു കത്തിക്കണം. ആദ്യമൊക്കെ അത് ചെയ്തു. പിന്നീടത് ബുദ്ധിമുട്ടായി. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ എവിടെ നിന്നാണ് കത്തുന്ന വിറകു കിട്ടുക? പച്ചയ്ക്കു കത്തുന്ന വിറകും കാട്ടിലുണ്ട്. അത് ദുര്‍ലഭം. പിന്നെപ്പിന്നെ ട്രഞ്ച് കുഴിക്കാതെയായി. രാത്രികളില്‍ വിഷപ്പാമ്പുകളും ആനയും കരടിയും ഭീതിപരത്തി അരികിലൂടെ കടന്നുപോയിട്ടുണ്ട്.' ഡോ. മണിലാല്‍ പറഞ്ഞു. ''സൈലന്റ് വാലിയില്‍ വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ദിവസങ്ങളില്‍ മഴയായിരിക്കും. ഇന്നത്തെപ്പോലെ അന്ന് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്‌ളീപ്പിങ് ബാഗ് ഒന്നുമില്ലല്ലോ? ഏതെങ്കിലും മരത്തിനു കീഴില്‍ ചുറ്റുമായി മരത്തിനോട് ചേര്‍ന്നിരിക്കും. തലമൂടി പ്‌ളാസ്റ്റിക്ക് ഷീറ്റ് ഇടും. അങ്ങനെ ഇരുന്നു നേരം വെളുപ്പിക്കും. നാലുവര്‍ഷം നീണ്ട ദിനരാത്രങ്ങളില്‍ മണിലാലും ശിഷ്യന്മാരും കണ്ടെത്തിയത് ആയിരത്തിലധികം സ്പീഷിസ് പുഷ്പിത സസ്യങ്ങളെയാണ്. അതില്‍ പുതുതായി കണ്ടെത്തിയ ഏഴിനം സസ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടായി. ശ്രീലങ്കയിലും ഫിലിപ്പീന്‍സിലും മാത്രം കണ്ടിരുന്നു എന്ന് വിശ്വസിച്ചിരുന്ന പല സസ്യങ്ങളും സൈലന്റ് വാലിയില്‍ ഈ അന്വേഷണസംഘം കണ്ടെത്തി.1850-ല്‍ തോമസ് സി. ജേര്‍ഡണ്‍ നീലഗിരി താഴ്‌വാരങ്ങളില്‍ കണ്ടെത്തുകയും പിന്നീട് വിസ്മൃതിയിലായിപ്പോവുകയും ചെയ്ത മലബാര്‍ ഡാഫോഡില്‍ എന്ന സവിശേഷതരം ഓര്‍ക്കിഡ് ചെടി സൈലന്റ് വാലിയില്‍ കണ്ടെത്തിയതാണ് ഈ അന്വേഷണത്തിലെ പ്രധാനപ്പെട്ട മറ്റൊരു നേട്ടം. ഫിലിപ്പീന്‍സ് ദ്വീപുകളില്‍ മാത്രമേ വളരുകയുള്ളു എന്നു വിശ്വസിച്ചിരുന്ന മരുന്നുചെടികള്‍ പലതും സൈലന്റ് വാലിയില്‍നിന്ന് അന്ന് കണ്ടെടുക്കുകയുണ്ടായി. ഡോ. മണിലാലിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. സാമൂഹിക-പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ടാക്‌സോണമിസ്റ്റിന്റെ സ്ഥാനം അടയാളപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. 1984-ല്‍ ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ ദേശീയ പര്‍ക്കായി പ്രഖ്യാപിക്കുന്നതില്‍ മണിലാലിന്റെ നിരീക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ഡയറക്ടറും സസ്യശാസ്ത്രജ്ഞരില്‍ പ്രമുഖനുമായിരുന്ന എന്‍.സി. നായര്‍ മണിലാലുമായി ഇതിനെപ്പറ്റി നിരന്തരം സംസാരിക്കുകയും തീരുമാനമെടുക്കേണ്ടിവന്ന നിര്‍ണായക നിമിഷത്തില്‍ ഇന്ദിരാഗാന്ധിയുമായി ഈ അറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി. സൈലന്റ് വാലി അന്വേഷണ പഠനങ്ങള്‍ക്കുശേഷം നാല്പതു ഗവേഷണ പ്രബന്ധങ്ങളാണ് മണിലാലും സഹായികളും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. ഇതില്‍ പലതും അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍ നിന്നും നിരവധി ഗവേഷകര്‍ ഈ പഠനങ്ങളുടെ ചുവടുപിടിച്ച് സൈലന്റ് വാലിയിലെത്തി. അങ്ങനെ സൈലന്റ് വാലി ആഗോളതലത്തില്‍ ശാസ്ത്ര ഗവേഷണത്തിന്റെ ലബോറട്ടറിയായി മാറി എന്നു പറയാം. സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി 1938-ല്‍ എറണാകുളത്ത് ജനിച്ച ഡോ. കെ.എസ്. മണിലാല്‍ സാഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 1964-ല്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1986-99 കാലത്ത് സീനിയര്‍ പ്രൊഫസറായി. 200 ഗവേഷണ പ്രബന്ധങ്ങളുടെയും പതിനൊന്നു പുസ്തകങ്ങളുടെയും രചയിതാവായ മണിലാല്‍ വാന്‍ റീഡിന്റെ ഹോര്‍ത്തുസ് മലബാറിക്കൂസിന്റെ പന്ത്രണ്ടു വാല്യം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിരുന്നു ആ വിവര്‍ത്തനം. ദേശീയതലത്തില്‍ ഡോ. ഇ.കെ. ജാനകിയമ്മാള്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. (സൈലന്റ് വാലി സമരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ആഘോഷക്കാര്‍ മറന്ന ഒരാള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം മാറ്റങ്ങളോടെ)
അംബേദ്കർ അവഹേളനം ; അമിത് ഷാ രാജിവയ്‌ക്കണം , രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ അഖിലേന്ത്യാവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ഹിന്ദുത്വവാദികളുടെ കടന്നാക്രമണത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പരാമർശങ്ങളെന്ന് പ്രതിഷേധപരിപാടികളിൽ ചൂണ്ടിക്കാട്ടി. അമിത് ഷായെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലും പ്രതിഷേധം അലയടിച്ചു. സിപിഐ എം, സിപിഐ, സിപിഐ എംഎൽ–-ലിബറേഷൻ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർടികളാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്. ഡൽഹിയിൽ ജന്തർ മന്തറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, സിദ്ധേശ്വർ ശുക്ല, അമർജീത് കൗർ, സുചേതാ ഡേ, ആർ എസ് ഡാഗർ, ധർമേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. ഒഡിഷയിൽ ഭുവനേശ്വർ, കട്ടക്ക്, ബെർഹാംപുർ, ജാജ്പുർ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധപരിപാടികളിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. ഹരിയാനയിലും രാജസ്ഥാനിലും ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി. ത്രിപുരയിൽ അഗർത്തല, ബലോണിയ, ഉദയ്പുർ, കമലാപുർ എന്നിവിടങ്ങളിൽ വൻപ്രതിഷേധ റാലികൾ നടന്നു. ബംഗാളിൽ റായ്ഗഞ്ചിൽ ഇടതുമുന്നണി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആന്ധ്രാപ്രദേശിൽ നിയമസഭാ മണ്ഡലം തലത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. വിജയവാഡയിൽ നടന്ന പ്രകടനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ പങ്കെടുത്തു. തെലങ്കാനയിൽ ഹൈദരാബാദിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികൾ നടത്തി.
ഹരിയാനയിലുണ്ട് കാർട്ടർപുരി ; ജിമ്മി കാർട്ടറിന്റെ പേരില്‍ ഒരു ഗ്രാമം
വാഷിങ്ടൺ ജിമ്മി കാർട്ടറിന്റെ പേരില് ഹരിയാനയില് ഒരു ഗ്രാമമുണ്ട്; കാര്ട്ടര് പുരി. ദൗലത്പുർ നസിറാബാദ് എന്ന ഹരിയാനയിലെ ഗ്രാമമാണ് ജിമ്മി കാർട്ടറുടെ സന്ദർശനശേഷം കാർട്ടർപുരി എന്ന് പേര് മാറ്റിയത്. ഒരിക്കല് മാത്രമാണ് ജിമ്മി കാർട്ടർ ഇന്ത്യയിലെത്തിയത്, 1978ൽ. രാജ്യം സന്ദർശിച്ച മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റ്. അടിയന്തരാവസ്ഥയ്ക്കുശേഷം രാജ്യത്തെത്തിയ ആദ്യ അമേരിക്കൻ നേതാവായിരുന്നു അദ്ദേഹം. 1978 ജനുവരി മൂന്നിനാണ് അദ്ദേഹം ഭാര്യ റോസലിനൊപ്പം ദൗലത്പുർ നസിറാബാദിൽ എത്തിയത്. അതിനുമുമ്പേതന്നെ സന്നദ്ധസേവനത്തിന് എത്തിയ അമ്മയിൽനിന്ന് അദ്ദേഹം ഗ്രാമത്തെക്കുറിച്ച് കേട്ടിരുന്നു. ധനസഹായവും ടി വി സെറ്റും വാഗ്ദാനം ചെയ്ത അദ്ദേഹത്തിന് ഗ്രാമീണരുമായി വലിയ ഹൃദയബന്ധം ഉണ്ടായിരുന്നതായി ജിമ്മി കാർട്ടറുടെ സന്നദ്ധ സംഘടന കാർട്ടർ സെന്റർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമയ്ക്കായി കാർട്ടർപുരിയിൽ ഇപ്പോഴും ജനുവരി മൂന്ന് പ്രാദേശിക അവധിയാണ്. അദ്ദേഹത്തിന്റെ നൊബേൽ പുരസ്കാരനേട്ടവും ഗ്രാമത്തിൽ വലിയതോതിൽ ആഘോഷിക്കപ്പെട്ടു.
മത്സരപ്പരീക്ഷകളുടെയും കാലമാണല്ലോ ഇത്. ചില ചോദ്യങ്ങളിതാ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമേതാണ്. ഉത്തരം കേരളം എന്നായിരിക്കും; പക്ഷേ, അത് കാശുകാരുടെയും അതിസമ്പന്നരുടെയും മാത്രം കാര്യമല്ലേ എന്റിഷ്ടാ. അതൊക്കെ വച്ച് കേരളത്തെ അളക്കാനാകുമോ... ശരി, എന്നാൽ അടുത്ത ചോദ്യമിതാ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് (64 ലക്ഷം) ഉയർന്ന ക്ഷേമപെൻഷൻ നൽകുന്ന സംസ്ഥാനമേതാണ്. അതും കേരളമാണോ. ക്ഷേമപെൻഷനൊക്കെ പണ്ടേയുള്ളതല്ലെ, അതൊക്കെ നവകേരളത്തിന്റെമാത്രം പ്രത്യേകതയായി പറയാമോ. ശരി; എട്ടുവർഷം മുമ്പ് എത്രയായിരുന്നു ക്ഷേമ പെൻഷൻ. അറുന്നൂറ് ഓകെ; അന്നെത്രയായിരുന്നു കുടിശ്ശിക. 18 മാസം! അതായത്, 18 മാസത്തെ കുടിശ്ശിക പെൻഷൻ കൊടുത്തുതീർത്ത്, മാസം 1600 രൂപ വീതം സാർവത്രികമായി പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം! ഇപ്പോഴാണ് ഉത്തരം കറക്ടായത്. അതായത്, 1600 രൂപ പെൻഷൻ വാങ്ങുന്ന ലക്ഷ്മിക്കുട്ടി വല്യമ്മയുടെ കണ്ണിൽ തുടങ്ങുന്നു നവകേരളമെന്ന ഉത്തരത്തിന്റെ പഞ്ചനക്ഷത്രത്തിളക്കം. അത്, നവകേരളത്തിൽമാത്രം സാധ്യമായ ഒന്നാണ്. ആ നക്ഷത്രത്തിളക്കം 25 ശതമാനം ചെലവ്, സംസ്ഥാനവുംകൂടി പങ്കിടുന്ന ദേശീയപാത വികസനത്തിലുണ്ട്, ആ തിളക്കം ഗെയിലിൽ കണക്ഷനിട്ട് വീട്ടിൽ കത്തിക്കുന്ന ഗ്യാസ് വെളിച്ചത്തിലുണ്ട്, ആ തിളക്കം ഇടമൺ കൊച്ചി പവർ ഹൈവേയിലുണ്ട്; ആ തിളക്കം എന്തായാലും അഞ്ചുലക്ഷത്തിനടുത്ത് ലൈഫ് വീടുകളിലുണ്ട്. അരലക്ഷം സ്മാർട്ട് ക്ലാസ് മുറികളിലും പുതിയ പുതിയ ആശുപത്രികളിലും 100 പുതിയ റെയിൽവേ മേൽപ്പാലത്തിലും 95 ശതമാനം നിർമാണം പൂർത്തിയായ മലയോര ഹൈവേയിലും 75 ശതമാനം നിർമാണം കഴിഞ്ഞ തീരദേശ പാതയിലും 65 ശതമാനംവരെ എത്തിനിൽക്കുന്ന ബേക്കൽ –-കോവളം ജലപാതയിലും തീർച്ചയായും ഉണ്ട്. നവകേരളത്തെക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ പൊതുവെ അങ്ങനെ പറഞ്ഞുകേട്ടിട്ടില്ലാത്ത ഇത്തരം മാറ്റം, വെറുതെ സംഭവിച്ച ഒന്നല്ല. ഒരുകാറ്റടിച്ചപ്പോൾ വെറുതെയങ്ങനെ മാറിയതല്ല; മാറ്റിയതാണ്. ബോധപൂർവം ഒരു സർക്കാർ ഇടപെട്ട് മാറ്റിച്ചതാണ്. ഏതായിരുന്നു കേരളം... 10 വർഷം മുമ്പുവരെ ചിന്തനീയമല്ലാത്ത പലതരം കെട്ട കാലങ്ങളിലൂടെ തിരയടിച്ച് മല്ലിട്ട് ഉയർന്നുവന്ന കേരളം. ചിലർ പരിഹാസ്യമായി പറയുന്ന ‘ഖേരളം’; ഓഖിയിൽ പറന്ന്, രണ്ടുപ്രളയത്തിൽ മുങ്ങി, കോവിഡിൽ വിറങ്ങലിച്ച്, പലതരം മണ്ണിടിച്ചിലിൽ നിരങ്ങി, ജീവനും ചുരുട്ടിപ്പിടിച്ച് കര കയറിയതാണ്. ഒരു ഭരണാധികാരിയുടെ വാക്കിനായി, നാട്ടുകാർ അത്രമേൽ ശ്വാസമടക്കി പിടിച്ചു നിന്ന കാലം കേരളത്തിൽ മുമ്പില്ല. (കൃത്യമായി ഓർക്കാം: പ്രളയം, കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ). ‘ഈ കപ്പലിനൊരു കപ്പിത്താനുണ്ട്, അങ്ങനെയൊന്നും ആടിയുലയില്ല’ എന്ന വാക്കുകൾ കേരളത്തിന്റെ ഭാവികാലപ്രപഞ്ചത്തിലേക്കാണ് പരാവർത്തനം ചെയ്യുന്നത്; ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല, ആദ്യ വാട്ടർ മെട്രോ, കെ ഫോൺ, ഏറ്റെടുത്ത എച്ച്എൻഎൽ, ചെല്ലാനത്തെ കടൽഭിത്തി, എറണാകുളം ജനറൽ ആശുപത്രി അർബുദ വാർഡ്, 7200 കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ, മനുഷ്യജീവനെ കാത്ത പാതയിലെ എഐ കാമറകൾ, വിഴിഞ്ഞം തുറമുഖം, കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി... ചോദിക്കുന്ന ചോദ്യങ്ങൾക്കായി 2025ലേക്ക് പലതരം ഉത്തരങ്ങൾ, കേരളം കടത്തിക്കൊണ്ടുപോകുന്നു. എത്രയെത്ര അംഗീകാരങ്ങളുടെ ഷീൽഡുമായാണ് കേരളം ഇക്കാലം താണ്ടുന്നത്. സംരംഭങ്ങൾ അധികൃതർ മുടക്കുന്ന കഥയാണ് വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകൾ പറഞ്ഞത്. പുതിയ കാലത്ത് അങ്ങനെയൊരു സിനിമ സാധ്യമേയല്ല! ഈസ് ഓഫ് ഡൂയിങ്ങിൽ, ഗുജറാത്തിനെയും പിന്നിലാക്കിയാണ് വ്യവസായ നവകേരളം നിവർന്നുനിൽക്കുന്നത്. സദ്ഭരണ മികവിൽ (പബ്ലിക് അഫയേഴ്സ് ഇൻഡക്സ്), മികച്ച ചികിത്സയിൽ (കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023), ആതിഥ്യ മര്യാദയിൽ (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം), ക്ലാസ് മുറിയിൽ (കേന്ദ്രസർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്), ക്രമസമാധാന ജീവിതത്തിൽ (ഇന്ത്യാടുഡെ), അഴിമതി കുറഞ്ഞതിൽ (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്), അതിദരിദ്രർ ഏറ്റവും കുറഞ്ഞതിൽ (എംപിഐ–- നിതി ആയോഗ്), കേരളമെന്ന ഉത്തരം, ഉത്തരോത്തരം 2025ലേക്ക് നടന്നടുക്കുന്നു. വാക്കുകളിൽ, പെരുമാറ്റങ്ങളിൽ, ജീവിത രീതികളിൽ, ആസ്വാദനങ്ങളിൽ, മികച്ചൊരു ഭക്ഷണത്തിൽപ്പോലും ‘ഖേരളമൊഴിച്ചുള്ളവർക്ക്’ കേരളം തേജസ്സാർന്ന ഇടംതന്നെയാണ്. അങ്ങനെയെങ്കിൽ, നവകേരളം ശബ്ദതാരാവലിക്ക് നൽകിയ ഏറ്റവും മികച്ച വാക്കേതെന്ന ചോദ്യംകൂടി ചോദിച്ച് ഈ കുറിപ്പ് 2025ന്റെ കടവിലേക്ക് അടുപ്പിക്കാം. അതിന്റെ ഉത്തരം ഇതാണ്: ‘അതിഥിത്തൊഴിലാളി’. ഈ വാക്ക് ഉച്ചരിക്കുമ്പോൾ വൈലോപ്പിള്ളിയുടെ അസം പണിക്കാരെ ഓർക്കണം; ‘കുടവയറിന്നു കുളുർചോർ പാടുപെടുന്ന വായകൾക്കുഴക്കരിക്കഞ്ഞി’ എന്ന വരികളോർക്കണം. അതിൽനിന്ന് മാറ്റിമാറ്റിപ്പണിഞ്ഞാണ് നവകേരളത്തിലെ അതിഥിത്തൊഴിലാളിയിലേക്കെത്തിയത്. കേരളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടത്തിലൊന്ന് ഈ ഡിസംബറിലുണ്ടായല്ലോ. എം ടിയെന്ന മഹാമനീഷി നവതിക്കാലത്ത് പറഞ്ഞതിൽത്തന്നെ നിർത്താം: ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ഭയമുണ്ട്. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന പ്രതീക്ഷയുമുണ്ട്’’.
രാഷ്ട്രീയ അബദ്ധങ്ങൾ ആവർത്തിക്കുന്ന കോൺഗ്രസ്
രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനും ജനാധിപത്യവും ഭരണഘടനയും തകർക്കാനും ബിജെപി– -ആർഎസ്എസ് സർക്കാർ എല്ലാ ശ്രമവും നടത്തിയപ്പോഴാണ് അതിനെതിരായി ഇന്ത്യ കൂട്ടായ്മ രൂപംകൊണ്ടത്. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ആശയഭിന്നതകൾക്കും അതീതമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ അണിനിരക്കുകയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിരോധകവചം തീർക്കുകയും ചെയ്തു. ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതിലും ‘ഇന്ത്യ കൂട്ടായ്മ’ക്ക് പ്രധാന പങ്കുണ്ട്. എന്നാൽ, ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ പാർടിയായ കോൺഗ്രസ് പലപ്പോഴും ഈ രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഇന്ത്യ കൂട്ടായ്മയിൽ അസ്ഥിരത സൃഷ്ടിക്കുന്നതാണ്. ദീർഘകാലം രാജ്യം അടക്കിവാണ കോൺഗ്രസിന് ഇപ്പോൾ മൂന്ന് സംസ്ഥാനത്തു മാത്രമാണ് ഭരണം. അധികാരം നഷ്ടമാകുമ്പോൾ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്ന വിഭ്രാന്തി കുപ്രസിദ്ധമാണ്. പല സംസ്ഥാനങ്ങളിലും ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായി കോൺഗ്രസിന്റെ ചെയ്തികളുടെ ഫലം തുടരുന്നു. ഡൽഹിയിൽ എഎപി സർക്കാരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അധികാരം പിടിക്കാൻ ഏതു വൃത്തികെട്ട നീക്കം നടത്താനും മടിയില്ലാത്ത ബിജെപിക്ക്, എഎപിക്കെതിരായി പ്രയോഗിക്കാൻ ആയുധങ്ങൾ നൽകുകയാണ് കോൺഗ്രസ്. എഎപി സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ലഫ്. ഗവർണർ വി കെ സക്സേന. വെവ്വേറെ അന്വേഷണങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ലഫ്. ഗവർണർ നിർദേശം നൽകി. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് എതിരാണ് ഈ നടപടിയെന്നതിൽ സംശയമില്ല. അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ വീതം നൽകാനുള്ള മഹിള സമ്മാൻ യോജനയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നു, പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് പണം കൊണ്ടുവരുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് സന്ദീപ് ദീക്ഷിത് പരാതിയിൽ ഉന്നയിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളുടെ വീടുകളുടെ പരിസരത്ത് പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തിയെന്നും സന്ദീപ് ആരോപിക്കുന്നു. കോൺഗ്രസും ബിജെപിയും ചേർന്ന് സർക്കാരിന്റെ ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചു. എഎപിയുടെ തെരഞ്ഞെടുപ്പ് വിജയസാധ്യതകൾ അട്ടിമറിക്കാൻ ലഫ്. ഗവർണറുടെ ഓഫീസിനെ ദുരുപയോഗിക്കുകയാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അന്വേഷണ ഉത്തരവ് വന്നത് യഥാർഥത്തിൽ അമിത് ഷായുടെ ഓഫീസിൽനിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കേണ്ടി വന്നപ്പോഴും കോൺഗ്രസിനെതിരെ ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് എംപി ഓർമിപ്പിച്ചു. ‘ഇന്ത്യ കൂട്ടായ്മ’യെ തളർത്തി കോൺഗ്രസ് ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയെന്നും എഎപി നേതാക്കൾ ആരോപിക്കുന്നു. ഏതാനും ദിവസം മുമ്പ് കെജ്രിവാളിനെ കോൺഗ്രസ് നേതാവ് അജയ് മാക്കൻ ‘രാജ്യദ്രോഹി’ എന്ന് ആക്ഷേപിച്ചിരുന്നു. മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസിനെ ‘ഇന്ത്യ കൂട്ടായ്മ’യിൽനിന്ന് പുറത്താക്കണമെന്നാണ് എഎപി പ്രതികരിച്ചത്. നേരത്തേ, ഡൽഹി സർക്കാരിന്റെ മദ്യനയത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതിയാണ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് വിഷയം എത്തിച്ചത്. ഇതിനുശേഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും തമ്മിൽ ഡൽഹിയിലടക്കം സീറ്റ് ധാരണയിൽ എത്തിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ ഒറ്റ സീറ്റിൽപ്പോലും ജയിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് സ്വന്തം പരിമിതികൾ തിരിച്ചറിയുന്നില്ല. ‘‘വണ്ടേ നീ തുലയുന്നു, പണ്ടേ വീണയി വിളക്കും നീ കെടുക്കുന്നിതേ’’എന്ന് കവി പാടിയപോലെയാണ് കോൺഗ്രസിന്റെ നിലപാടുകൾ.
ചൂരൽമലയുടെ കിനാവുകൾക്കൊപ്പം കലോത്സവത്തിന് അരങ്ങുണരും
കൽപ്പറ്റ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തിരശ്ശീല ഉയരുക ചൂരൽമലയിലെ വിദ്യാർഥികൾ ഒരുക്കുന്ന നൃത്തശിൽപ്പത്തോടെ. ദുരന്തബാധിതരുടെ അതിജീവന കിനാവുകൾ കൗമാര കലോത്സവത്തിന്റെ വേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികൾ. ഉരുൾപൊട്ടി പിളർന്ന മുണ്ടക്കൈ താഴ്വാരത്തെ സ്കൂളും നഷ്ടമായ ഉറ്റവരും അതിജീവനപാതയുമെല്ലാം വിഷയമാക്കിയാണ് നൃത്തശിൽപ്പം ഒരുങ്ങുന്നത്. ജനുവരി നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾക്കൊപ്പം നൃത്തശിൽപ്പം അരങ്ങേറും. കലോത്സവ സ്വാഗതഗാനത്തിനും കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരത്തിനും പുറമെയാണ് അതിജീവന സന്ദേശം ഉയർത്തിയുള്ള വെള്ളാർമലയുടെ നൃത്തശിൽപ്പം വേദിയിലെത്തുക. ‘വെള്ളരിമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ, പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടേ’ എന്ന വരികളിൽ സ്കൂളിന്റെ ഇന്നലെകളെ പറഞ്ഞുതുടങ്ങിയാണ് നൃത്തശിൽപ്പത്തിനുള്ള ഗാനം ചിട്ടപ്പെടുത്തിയത്. ഉരുളൊഴുക്കും രക്ഷാപ്രവർത്തനവും പുതിയ പ്രതീക്ഷകളുമെല്ലാം പങ്കുവച്ച് വരികൾ പുരോഗമിക്കും. ഉരുളിൽ നഷ്ടമായ 33 സഹപാഠികളുടെയും ബന്ധുക്കളും നാട്ടുകാരുമായ മുന്നൂറോളം പേരുടെയും ഓർമകൾ നെഞ്ചേറ്റി ഹൈസ്കൂൾ വിദ്യാർഥികളായ ഏഴുപേരാണ് വേദിയിലെത്തുക. ജില്ലാ കലോത്സവത്തിൽ സ്കൂളിനായി സംഘനൃത്തം അവതരിപ്പിച്ച കുരുന്നുകൾ തന്നെയാണ് നൃത്തശിൽപ്പവുമായി എത്തുക. നൃത്തസംവിധായകനായ അനിൽ വെട്ടിക്കാട്ടിരിയാണ് പരിശീലനം നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞെത്തുന്ന നാടകവും സ്കൂളിൽനിന്ന് കലോത്സവത്തിലെത്തും.
മനുഷ്യ ജീവനെടുക്കുന്ന അഴിമതി നേതൃത്വം
കോൺഗ്രസ് നേതാക്കളുടെ പണത്തോടുള്ള ആർത്തിയിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയതാണ് ഒടുവിലുണ്ടായ സംഭവം. കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിക്ക് കൂട്ടുനിന്ന് ഒടുവിൽ എല്ലാം തങ്ങളുടെ തലയിലാകുമെന്ന് പേടിച്ചാണ് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതിനുള്ള തെളിവുകളാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്. ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയിരുന്നുവെന്നാണ് പ്രചരിക്കുന്നത്. വിജയൻ ഇതിന്റെ ഇടനിലക്കാരനായിരുന്നുവെന്നാണ് വയനാട്ടിലെ കോൺഗ്രസുകാർതന്നെ പറയുന്നത്. മൂന്നുവർഷം മുമ്പേ ഉടലെടുത്ത പ്രശ്നമാണ്. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉള്ളതായി ഇപ്പോൾ ഡിസിസി പ്രസിഡന്റും സമ്മതിക്കുന്നുണ്ട്. കോൺഗ്രസ് അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നെങ്കിലും എന്തെങ്കിലും നടപടി എടുത്തതായി ആർക്കും അറിയില്ല. ജോലിക്ക് പണം കൊടുത്തവരുടെ പട്ടികയും പ്രചരിക്കുന്നുണ്ട്. ഏഴ് പേരിൽനിന്ന് 1.18 കോടി വാങ്ങിയതാണ് ഇതു പ്രകാരം മനസ്സിലാകുന്നത്. എന്നാൽ, രണ്ടര കോടിയോളം വാങ്ങിയതായി കോൺഗ്രസ് പ്രവർത്തകർതന്നെ ആരോപിക്കുന്നുണ്ട്. പണം നൽകിയവർ തിരികെ ചോദിക്കുന്നുണ്ടെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളെ ഏൽപ്പിച്ച ലക്ഷക്കണക്കിന് രൂപ തിരികെ വാങ്ങിത്തരാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിജയൻ 2021ൽ കെപിസിസി പ്രസിഡന്റിന് അയച്ച കത്തും പുറത്തു വന്നിട്ടുണ്ട്. എന്നാൽ, മൂന്നു വർഷമായിട്ടും ഡിസിസി ട്രഷററുടെ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ല. ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ പണം നൽകിയവർ അത് തിരിച്ചു ചോദിച്ചുതുടങ്ങി. ചിലരുമായി കരാർ ഉണ്ടാക്കിയെങ്കിലും പറഞ്ഞ സമയത്തിനുള്ളിൽ പണം മടക്കിക്കൊടുക്കാൻ കഴിയാത്തതിനാലാകണം അച്ഛനും മകനും മാനക്കേട് സഹിക്കാനാകാതെ ജീവനൊടുക്കിയത്. കോൺഗ്രസ് നേതൃത്വം ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പറയുന്നതാണ് ശരി. പ്രശ്നപരിഹാരത്തിന് നേതാക്കളെ പലതവണ സമീപിച്ചിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസിന്റെ നിലപാടാണ് അവരെ മരണത്തിലേക്ക് നയിച്ചത്. സംഭവശേഷം വിജയന്റെ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ ആത്മഹത്യാക്കുറിപ്പും മുക്കിയതായി സംശയിക്കുന്നു. കോൺഗ്രസിലെ അഴിമതി നിത്യസംഭവമാണ്. നേതാക്കൾ മുഖേന എന്തെങ്കിലും സാധിക്കണമെങ്കിൽ പണം നൽകണമെന്നത് പരക്കെയുള്ള സംസാരമാണ്. ഭരണമുള്ളപ്പോൾ മന്ത്രിമാർമുതൽ പ്രാദേശിക നേതാക്കന്മാർവരെ നടത്തിയ അഴിമതികളുടെ കഥകൾ നാട്ടിൽ പാട്ടാണ്. സംസ്ഥാനഭരണം പോയപ്പോൾ അധികാരമുള്ള തദ്ദേശ, സഹകരണ സ്ഥാപനങ്ങളെ ഉപയോഗിച്ചായി ഇവരുടെ അഴിമതി. വയനാട്ടിൽത്തന്നെ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം മാസങ്ങളോളം ജയിലിൽ കിടന്നത് പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ അഴിമതിയെത്തുടർന്നാണ്. വ്യക്തികളറിയാതെ അവരുടെ പേരിൽ ബാങ്കിന്റെ പ്രസിഡന്റായിരുന്ന അബ്രഹാമും കൂട്ടരും ലക്ഷക്കണക്കിന് രൂപ വായ്പയായി എഴുതിയെടുത്തു. ഇതിൽ ഒരു കർഷകനായ രാമചന്ദ്രൻനായർ ജപ്തി നോട്ടീസ് വന്നപ്പോൾ താനെടുക്കാത്ത വായ്പയ്ക്ക് ലക്ഷക്കണക്കിന് രൂപ അടയ്ക്കേണ്ടി വരുമെന്ന മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതോടെയാണ് നേതൃത്വത്തിന്റെ അഴിമതി പുറത്തുവന്നത്. നേതാക്കളെ കണ്ട് പലതവണ പരാതി പറഞ്ഞെങ്കിലും ഫലം ഇല്ലാതെ വന്നപ്പോഴാണ് പാവം കർഷകന് ജീവനൊടുക്കേണ്ടി വന്നത്. നേതാക്കളുടെ വഞ്ചനയിൽ മനംമടുത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വി ജോൺ പുതുതായി നിർമിച്ച പാർടി ഓഫീസിൽ തൂങ്ങിമരിച്ചതും വയനാട്ടിലാണ്. അങ്കമാലിയിൽ ബാങ്ക് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത സംഭവവും അടുത്തിടെയുണ്ടായി. എഐസിസി പ്രസിഡന്റിന്റെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും പേരെഴുതിവച്ച് കരാറുകാരൻ ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. പണം ആവശ്യപ്പെട്ടുള്ള നിരന്തര സമ്മർദത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അധികാരം പണം ഉണ്ടാക്കാനുള്ള കുറുക്കുവഴിയാണെന്നത് കോൺഗ്രസിന്റെ സംസ്കാരമായി മാറിയിട്ട് വർഷങ്ങളായി. സ്വന്തം പാർടിക്കാരെ ബലിയാടാക്കി പണം സമ്പാദിക്കുന്ന നേതാക്കളും അവർക്ക് എല്ലാവിധ സംരക്ഷണം ഒരുക്കുന്ന ദേശീയ, സംസ്ഥാന നേതൃത്വവും നിരവധി കുടുംബങ്ങളെയാണ് അനാഥമാക്കുന്നത്. ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിന് ആര് ഉത്തരം പറയും. കെപിസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇവിടത്തെ എംപി. അവരും ഇതുവരെ പ്രതികരിച്ച് കണ്ടില്ല. കോൺഗ്രസിനെ താങ്ങുന്ന മാധ്യമങ്ങൾ ഇതൊക്കെ മൂടിവയ്ക്കാൻ എത്ര ശ്രമിച്ചാലും സത്യം പുറത്തു വരുകതന്നെ ചെയ്യും. വിജയന്റെയും മകന്റെയും മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ചിതാഭസ്മം യമുനയിലൊഴുക്കി
ഡൽഹി >മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘാട്ടിയിൽ ഒഴുക്കി. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്. ചിതാഭസ്മം ഞായറാഴ്ച ഗുരുദ്വാര മജ്നു കാ തില സാഹിബിൽ എത്തിച്ചിരുന്നു. ഗുരുദ്വാരയിൽ ശബാദ് കീർത്തനം, പാത്ത്, അർദാസ് എന്നീ ആചാരങ്ങൾ നടത്താനൊരുങ്ങുകയാണ് മൻമോഹൻ സിങിന്റെ കുടുംബം. യമുനയിലെ നിമഞ്ജനത്തിനു ശേഷം പ്രർത്ഥനകൾക്കായി കുടുംബാംഗങ്ങൾ ഗുരുദ്വാരയിൽ എത്തുമെന്നും രാജ്യസഭാ എംപി വിക്രംജിത് സിംഗ് സാഹ്നി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ശനിയാഴ്ച ഡൽഹിയിലെ കശ്മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിലാണ് നടന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
ഇടുക്കി >കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(22)യാണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന ആൾ കാട്ടാന ആക്രമിക്കുവാൻ വന്നപ്പോൾ ഓടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
11 ഖനികളുടെ ലേലം റദ്ദാക്കി കേന്ദ്രം
ഡൽഹി >കേന്ദ്ര സർക്കാർ 11 പ്രധാനപ്പെട്ട ധാതു ഖനികളുടെ ലേലം റദ്ദാക്കി. ലേലം കൊള്ളാൻ ആളില്ലാത്തതും ലേല തുക കുറവായതുമാണ് നാലാം റൗണ്ടിലെ റദ്ദാക്കലിനു കാരണം. നാല് റൗണ്ടിലുമായി 24 തന്ത്ര പ്രധാനമായ ബ്ലോക്കുകൾ വിറ്റു പോയി. ലേലത്തിനായി ആകെ 48 ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. മൂന്ന് നിർണായക മിനറൽ ബ്ലോക്കുകളുടെയും ലേലം കേന്ദ്രം ഒഴിവാക്കി. ജമ്മു കശ്മീരിലെ സലാൽ-ഹൈംന ലിഥിയം, ടൈറ്റാനിയം, ബോക്സൈറ്റ് (അലൂമിനസ് ലാറ്ററൈറ്റ്) ബ്ലോക്ക്, ജാർഖണ്ഡിലെ മുസ്കനിയ-ഗരേരിയാത്തോള-ബർവാരി പൊട്ടാഷ് ബ്ലോക്ക്, തമിഴ്നാട്ടിലെ കുരുഞ്ചകുളം ഗ്രാഫൈറ്റ് ബ്ലോക്ക് എന്നിവയാണ് മൂന്ന് ബ്ലോക്കുകൾ. ഖനികളുടെ മൂന്നാം ഘട്ട വിൽപനയ്ക്ക് കീഴിൽ ലേലം വിളിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ ഒഴിവാക്കിയെന്നാണ് കേന്ദ്ര വാദം.
മധ്യപ്രദേശിലെ കുഴൽക്കിണർ അപകടം: 10 വയസുകാരൻ മരിച്ചു
ഭോപ്പാൽ >മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു. കുഴൽക്കിണറിൽ വീണ് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ രാഘോഗറിലെ ജഞ്ജലി പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ 9.30 ഓടെയാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്. 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ പ്രവർത്തനത്തിന്റെ ഫലമായാണ് കുട്ടിയെ പുറത്തെടുത്തത്. ശനി പകൽ 3.30 ഓടെയാണ് സുമിത് കുഴൽക്കിണറിൽ വീണത്. വൈകുന്നേരം 6 മണിയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടിയെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ 40 അടി വരെ സമാന്തരമായി കുഴിയെടുത്തതായി ഗുണ കളക്ടർ സത്യേന്ദ്ര സിംഗ് എഎൻഐയോട് പറഞ്ഞു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ഓക്സിജൻ സപ്പോർട്ടും നൽകിയിരുന്നു. ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ടായിരുന്നു. രാജസ്ഥാനിലെ കോട്പുത്ലിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 3 വയസുകാരി വീണു 150 അടി താഴ്ചയിൽ കുടുങ്ങിയതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. ഈ കുട്ടി ഇപ്പോഴും കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുകയാണ്. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയs;ള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
കൊല്ലാൻ അവൻ ശ്രമിക്കും , ചാവാതിരിക്കാൻ ഞാനും
ഗദ്യത്തിലെ കാവ്യമധുരിമയാണ് എം ടി. കവിതയെഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടെന്ന് തുറന്നു പറഞ്ഞ എഴുത്തുകാരൻ. കൂർത്തു മൂർത്ത വാക്കുകളുടെയും സംഭാഷണങ്ങളുടെയും ഒരു ഇടശ്ശേരി കവിതാ പാരമ്പര്യം എപ്പോഴും എം ടി പിന്തുടർന്നിരുന്നു. കഥകളിലും നോവലുകളിലും അത്തരം പ്രയോഗങ്ങൾ അനുവാചകരെ ത്രസിപ്പിച്ചു. എം ടി തിരക്കഥാകൃത്തും സംവിധായകനുമായപ്പോൾ മലയാള സിനിമയിലെ വലിയ അഭിനേതാക്കൾ ആ പ്രയോഗങ്ങളെ ശബ്ദത്തിലും ഭാവത്തിലും പൊലിപ്പിച്ചു, ശതഗുണീഭവിപ്പിച്ചു. താഴ്വാരം എന്ന സിനിമയിൽ നാലു പ്രധാന കഥാപാത്രങ്ങളേയുള്ളൂ. മലയാളത്തിൽ വന്ന ലക്ഷണമൊത്ത പ്രതികാരകഥകളിൽ ഒന്നാണത്. അതിലെ സംഭാഷണമാണ് – “കൊല്ലാൻ ഇനിയും അവൻ നോക്കും, ചാകാതിരിക്കാൻ ഞാനും” എന്നത്. ആര് ആരെ കൊല്ലാൻ നോക്കുന്നു എന്ന കാര്യം അറിയാവുന്നത് കൊല്ലാൻ ശ്രമിക്കുന്ന രാജു എന്ന രാഘവനും മരണത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ബാലനും മാത്രമാണ്. സിനിമയിലെ മറ്റൊരു കഥാപാത്രത്തിനും അതറിയില്ല. ബാലൻ ഇക്കാര്യം പറയുന്ന കൊച്ചൂട്ടി എന്ന പെൺകുട്ടിക്കും. പക്ഷേ, സിനിമ കാണുന്നവരോട് എം ടി ആദ്യമേതന്നെ അക്കാര്യം പറയുന്നുണ്ട്. ഒരാൾ മറ്റൊരാളെ കൊല്ലും എന്നത് ഉറപ്പാണ്. കഥയിൽ അതു നേരത്തേ പറയുകയെന്ന ധൈര്യം ഒരു വെസ്റ്റേൺ മനസ്സുള്ളവർക്കേ പറ്റൂ. സിനിമകളിൽ പലപ്പോഴും എം ടി പിന്തുടർന്നത് ഈ പാശ്ചാത്യ മനോഭാവമായിരുന്നു. എം ടിയുടെ തിരക്കഥകളുടെ സൗന്ദര്യം ഇത്തരം സബ് ടെക്സ്റ്റുകളിൽ ആയിരുന്നു. എം ടിയുടെ തിരക്കഥകളിൽ ഏറിയ പങ്കും തിരശ്ശീലയിൽ എത്തിച്ചത് ഐ വി ശശി ആണ്. ഒന്നും എഴുതാനായിരുന്നില്ല, വെറുതെ ഒന്നു കാണാൻമാത്രം തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ ശശിയേട്ടനെ സന്ദർശിച്ചു. കുറച്ചു വർഷങ്ങൾ മുമ്പാണ്.പത്മരാജൻ അടക്കമുള്ള പലരുടെയും തിരക്കഥകൾ സിനിമയാക്കിക്കഴിഞ്ഞതിനു ശേഷമാണ് എം ടിയുടെ ഒരു തിരക്കഥ വേണമെന്ന് ഐ വി ശശിക്ക് മോഹമുണ്ടായത്. ഇരുവരും കോഴിക്കോട്ടുകാർ. എം ടി താമസമാക്കിയ നഗരം. ശശിയുടെ സുഹൃത്ത് ഹരിഹരൻ അപ്പോഴേയ്ക്കും എം ടിയുടെ തിരക്കഥയിൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച അടക്കമുള്ള സിനിമകൾ ചെയ്തു കഴിഞ്ഞിരുന്നു. ഐ വി ശശി തന്റെ ആഗ്രഹം ഹരിഹരനോടു പറഞ്ഞു. ഹരിഹരൻ പറഞ്ഞു– “അങ്ങേര് വളരെ സീരിയസായ മനുഷ്യനാണ്. നിന്റെ കുട്ടിക്കളിയൊന്നും എടുത്തേക്കരുത്.” കൂടിക്കാഴ്ച നടന്നു. “ശശിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. ഊട്ടി പശ്ചാത്തലമായ ഒരു സബ്ജക്ട് ഉണ്ട്. അവിടെയിരുന്ന് എഴുതാം” എന്ന് എം ടി പറഞ്ഞു. ഊട്ടിയിലെ തടാകത്തിനരികിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. എന്താണ് എം ടി എഴുതിയതെന്നു ചോദിക്കാനുള്ള ധൈര്യമൊന്നും സംവിധായകനില്ല. ചോദിച്ചതുമില്ല. എന്നും വൈകുന്നേരങ്ങളിൽ തടാകത്തിനു ചുറ്റും ഇരുവരും നടക്കാനിറങ്ങും. സിനിമയൊഴികെ മറ്റെന്തിനെക്കുറിച്ചും സംസാരിക്കും. ഏഴാം ദിവസം എം ടി ഒന്നു നിന്നു. സ്വതസിദ്ധമായ ശൈലിയിൽ ബീഡി പുകച്ച് ചുണ്ടു കോട്ടി ഒന്നു ചിരിച്ച് പറഞ്ഞു, “ശശി നാളെ മദ്രാസിലേക്ക് പൊയ്ക്കോളൂ. ഞാൻ രാവിലെ കോഴിക്കോട്ടേയ്ക്കു പോകും. സ്ക്രിപ്റ്റ് അടുത്തയാഴ്ച മദ്രാസിലെത്തും” കൃത്യമായി വന്നു, തിരക്കഥ. തൃഷ്ണ എന്ന സിനിമയായിരുന്നു അത്. അതിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കോൾ ഗേളുമായി വന്ന് ബന്ധുക്കളോടൊപ്പം താമസിക്കുന്നുണ്ട്. ഊട്ടിയിലാണത്. അവധൂതസ്വഭാവമുള്ള ഒരാൾ. ഒരു ദിവസം അയാൾക്ക് ഒരു രജിസ്റ്റേഡ് കത്ത് കിട്ടുന്നു. അയാൾക്ക് ഭാര്യ അയച്ച ഡിവോഴ്സ് നോട്ടീസ് ആയിരുന്നു അത്. വായിച്ചു തീരുമ്പോൾ അയാളുടെ മുഖത്ത് ഒരു കോട്ടിച്ചിരി വരുന്നു. തിരുവനന്തപുരത്തെ ആ ഹോട്ടൽ മുറിയിൽ ഉലാത്തിക്കൊണ്ട് ഐ വി ശശി പറഞ്ഞു – “ആ ചിരിയാണ് എം ടി അന്ന് ലേക്കിന്റെ കരയിൽനിന്നു ചിരിച്ചത്.” ജീവിതമുഹൂർത്തങ്ങളുടെ അപൂർവതകളാണ് എം ടിയെ വ്യത്യസ്തനാക്കിയത്, എന്നും.കോഴിക്കോട്ട് ഇൻഡ്യൻ എക്സ്പ്രസിൽ ജോലി ചെയ്യുന്ന കാലം. 1998ലാണ്. എം ടി സംവിധാനം ചെയ്ത നിർമാല്യം എന്ന സിനിമയുടെ സിൽവർ ജൂബിലി. സഹപ്രവർത്തകനായിരുന്ന ശശികുമാർ ചോദിച്ചു, “ഒന്നു പോയി കണ്ടാലോ” വിളിച്ചു. രാവിലെതന്നെ മാതൃഭൂമി ഓഫീസിൽ വന്നോളാൻ പറഞ്ഞു. എസി മുറിയിൽ ബീഡി വലിച്ച് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ചോദ്യം ആദ്യമേ ഞങ്ങളോടു ചോദിച്ചു. “വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്തു തുപ്പുന്ന സീൻ ഇന്ന് കാണിച്ചാൽ എന്തായിരിക്കും സ്ഥിതി” കൂടുതൽ സംസാരിക്കുന്നതിനു മുമ്പ് ഞങ്ങൾക്ക് ഹെഡ് ലൈൻ കിട്ടി. കാലം അതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ പ്രത്യക്ഷമായി രാഷ്ട്രീയം പറയാതെതന്നെ പൊളിറ്റിക്കലാകുക എന്നത് നല്ല എഴുത്തുകാർക്കുണ്ടാകുന്ന സവിശേഷതയാണ്. ദൈവത്തെ നിങ്ങൾക്ക് ആരാധിക്കാം. പക്ഷേ, തെറി പറയാൻ പറ്റും, വേണ്ടി വന്നാൽ മുഖത്തു തുപ്പാനും. അത്തരമൊരു രാഷ്ട്രീയ ബോധമായിരുന്നു അത്. കൊല്ലാൻ ശ്രമിക്കുന്ന വിധിയെ തോൽപ്പിക്കാൻ വേണ്ടി പൊരുതുന്ന കഥാപാത്രങ്ങളെ അനുവാചകർക്കും പ്രേക്ഷകർക്കും ബോധ്യമാകുംവിധം എം ടി അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഫ്യൂഡലിസത്തെ തിരശ്ശീലയിൽ ആദ്യമായി പൊളിച്ചടുക്കിയതും എം ടി ആയിരുന്നു. നിർമാല്യം എന്ന സിനിമയിൽ. ആ ത്രിസന്ധ്യയിൽ നാരായണിയുടെ അറയിൽനിന്ന് ഇറങ്ങിപ്പോകുന്ന മൈമുണ്ണിയെ കാണുമ്പോൾ വെളിച്ചപ്പാട് ചോദിക്കുന്നു. “എന്റെ നാലു മക്കളെ പ്രസവിച്ച നീയോ നാരായണീ...” “എന്റെ മക്കള് വെശന്നു തളർന്നു കിടന്നപ്പോ ഭഗവതി അരീം കാശും കൊണ്ടുത്തന്നില്ല.” അതിലപ്പുറം എന്തു വിഗ്രഹ ഭഞ്ജനം.
ആദരമർപ്പിച്ച് രാഷ്‌ട്രം ; അനുശോചിച്ച് ലോകനേതാക്കൾ
അപൂർവ വ്യക്തിത്വം: രാഷ്ട്രപതി അപൂർവ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഡോ.മൻമോഹന് സിങ്ങിന്റേതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്മു. സമ്പദ്വ്യവസ്ഥയെ പരിഷ്കരിക്കുന്നതിൽ നിർണായക സംഭാവന നൽകി. രാഷ്ട്രത്തിന് നൽകിയ സേവനങ്ങളുടെയും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതത്തിന്റെയും പുലർത്തിയ വിനയത്തിന്റെയും ഔന്നിത്യത്തിൽ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും. സത്യസന്ധനായ നേതാവ് : പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ധനമന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശ നൽകി. നഷ്ടപ്പെട്ടത് വഴികാട്ടിയെ: രാഹുൽ മൻമോഹൻ സിങ്ങിന്റെ വിയോഗത്തോടെ വഴികാട്ടിയെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെയും സ്വഭാവഗുണത്തോടെയുമാണ് അദ്ദേഹം രാജ്യത്തെ നയിച്ചത്. രാഷ്ട്രതന്ത്രജ്ഞൻ: ഖാര്‍ഗെ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെയും സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധനെയുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാക്കിനേക്കാൾ പ്രവൃത്തിക്ക് മുൻതൂക്കം നൽകിയ മൻമോഹൻ സിങ് രാഷ്ട്രനിർമാണത്തിൽ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. സിപിഐ അനുശോചിച്ചു ജനാധിപത്യമൂല്യങ്ങളോടും മതനിരപേക്ഷത, സംവാദം എന്നിവയോടും ബഹുമാനം പുലർത്തിയ നേതാവായിരുന്നു മൻമോഹൻസിങ് എന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. നയപരമായും ആശയപരമായുമുള്ള വിയോജിപ്പുകളോട് അദ്ദേഹം അന്തസ്സോടെയും പരിഷ്കൃത മനോഭാവത്തോടെയും പ്രതികരിച്ചുവെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു. അനുശോചിച്ച് ലോകനേതാക്കൾ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് ലോകനേതാക്കൾ. ഇന്ത്യ–- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഗുണപരമായ പങ്ക് വഹിച്ചയാളാണ് മൻമോഹൻ സിങ്ങെന്ന് ചൈന വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ഇബ്സ, ബ്രിക്സ് കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും ശക്തമാക്കുന്നതിലും മൻമോഹന്റെ പങ്കും അനുസ്മരിച്ചു. ഇന്ത്യ–- അമേരിക്ക നയതന്ത്ര പങ്കാളിത്തത്തിനുവേണ്ടി എന്നും വാദിച്ച നേതാവായിരുന്നു മൻമോഹനെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുസ്മരിച്ചു. രണ്ട് ദശാബ്ദത്തിൽ ഇരുരാജ്യവും ചേർന്നുണ്ടാക്കിയ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം മൻമോഹന്റെ ശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് മഹാനായ വ്യക്തിയെയും ഫ്രാൻസിന് യഥാർഥ സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ദീർഘദർശിയായ നേതാവായിരുന്നു മൻമോഹനെന്ന് ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. വിലപ്പെട്ട സുഹൃത്തിനെ നഷ്ടമായെന്ന് മലേഷ്യ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സമൂഹമാധ്യമത്തിൽ കുറിച്ചു. കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ, മാലദ്വീപ് മുൻ പ്രസിഡന്റ് മൊഹമ്മദ് നഷീദ്, ശ്രീലങ്ക മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെ, അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി എന്നിവരും അനുശോചിച്ചു.
മടക്കം രാജ്‌ഭവനെ സംഘകാര്യാലയമാക്കി
തിരുവനന്തപുരം ആരിഫ് മൊഹമ്മദ് ഖാൻ കേരളം വിടുന്നത് രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കിയും ഭരണഘടനയെ അവഗണിച്ചുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചും. ഗവർണർമാരെ ഉപയോഗിച്ച് എൻഡിഎ ഇതര സർക്കാരുകളെ ദ്രോഹിക്കുകയെന്ന കേന്ദ്ര, ബിജെപി നയം തെരുവിലേക്കുകൊണ്ടുവന്ന്, സ്വയം പരിഹാസ്യനായ മറ്റൊരാളില്ല. സംസ്ഥാനവിരുദ്ധ തീരുമാനങ്ങളെടുക്കാൻ ഗവർണറെ പ്രതിപക്ഷവും മാധ്യമങ്ങളും ഇതുപോലെ പ്രോത്സാഹിപ്പിച്ച ചരിത്രവും അത്യപൂർവം. മന്ത്രി കെ എൻ ബാലഗോപാലിനെ നീക്കാൻ കത്തയച്ചതടക്കം ഗവർണർ പദവിക്ക് നാണക്കേടുണ്ടാക്കിയ പ്രഖ്യാപനങ്ങളാണ് അഞ്ചുവർഷത്തിനിടെ നടത്തിയത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച്, ഏതാനും ആഴ്ചകൾമുമ്പ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉടൻ രാജ്ഭവനിലെത്തണമെന്ന് തീട്ടൂരമിറക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ കാരണം കൂടാതെ തടഞ്ഞുവയ്ക്കുന്നതും ശീലമാക്കി. ഒടുവിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശം ഏറ്റുവാങ്ങി. നിയമസഭയുടെ അധികാരത്തിൽ കൈകടത്തുന്നതിനും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതിനും ഗവർണറെ കോടതി ചോദ്യംചെയ്തു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് പ്രമേയം പാസാക്കാനുള്ള തീരുമാനം തള്ളിയതുവഴി സംസ്ഥാനത്തിന്റെ അവകാശം നിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെയും രംഗത്തുവന്നു. സർവകലാശാലകളിൽ ചട്ടവിരുദ്ധമായി നിരന്തരമായി ഇടപെട്ട ചാൻസലർ പലയിടത്തും ആർഎസ്എസുകാരെ നിയമിച്ചു. ഈ തീരുമാനങ്ങൾ കോടതികൾ തള്ളിയിട്ടും വഴിവിട്ട നടപടികൾ തുടർന്നു. കാവിവൽക്കരണ അജൻഡകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ നേരിടാൻ, തെരുവിൽ കസേരയിട്ട് നാടകം കളിച്ചതും കേരളം കണ്ടു. യജമാനന്മാരോടുള്ള കൂറ് തെളിയിക്കലാണ് ഇക്കാലമത്രയും ആരിഫ് മൊഹമ്മദ് ഖാൻ ചെയ്തത്. ആ കൂറിനുള്ള സമ്മാനമാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്ക് പറിച്ചുനടൽ. ഗവര്ണര് ഇന്ന് ഡല്ഹിക്ക് ബിഹാർ ഗവർണറായി പോകുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സമ്മാനിച്ചു. ശനിയാഴ്ച രാജ്ഭവനിലെത്തിയാണ് സർക്കാരിന്റെ ഉപഹാരമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തശയന ശിൽപ്പം സമ്മാനിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. ദേവേന്ദ്ര കുമാർ ഡോദാവദ്, കെ ആർ ജ്യോതിലാൽ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികുമാർ എന്നിവരും പങ്കെടുത്തു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. അതേസമയം സർവകലാശാലകളിൽ ഗവർണർ നേരിട്ട് നിയമിച്ച വൈസ് ചാൻസലർമാരായ ഡോ. സിസ തോമസ്, ഡോ. മോഹനൻ കുന്നുമ്മൽ, എം ജുനൈദ് ബുഷരി, പ്രൊഫ. സി ടി അരവിന്ദകുമാർ, ഡോ. കെ ശിവപ്രസാദ്, ഡോ. വി പി ജഗതിരാജ് എന്നിവർ രാജ്ഭവനിൽ ഒന്നിച്ചെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ ആരിഫ് മൊഹമ്മദ് ഖാൻ ഞായർ വൈകിട്ട് കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും. പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് ചുമതലയേൽക്കും.
അലങ്കാരം അമിതഭാരമാകുമ്പോൾ - എം സ്വരാജ് എഴുതുന്നു
ഒരു ആലങ്കാരിക പദവി ജനാധിപത്യത്തിന് അമിതഭാരമായി മാറുന്നത് എങ്ങനെയെന്ന് തെളിയിച്ച ശേഷമാണ് കേരള രാജ്ഭവനിൽനിന്ന് ആരിഫ് മൊഹമ്മദ് ഖാൻ പടിയിറങ്ങുന്നത്. ഒരു സവിശേഷ അധികാരങ്ങളുമില്ലാത്ത പദവിയാണ് ഗവർണറുടേതെന്ന് സ്ഥിരീകരിച്ചത് ഡോ. ബി ആർ അംബേദ്കറാണ്. ഗവർണർക്കുള്ളത് ചില ചുമതലകൾ മാത്രമാണെന്നും ഭരണഘടനാ നിർമാണസഭയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അധികാരങ്ങളൊന്നുമില്ലാത്ത അലങ്കാരപദവി ആയതിനാൽ ഗവർണറെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഭരണഘടനാ നിർമാണസഭ കൈക്കൊണ്ടത്. ഭരണത്തിന്റെ തലപ്പത്തുള്ള പാർടിയുടെ ഒരു രണ്ടാംകിട നേതാവിനെ ഇത്തരം ഒരു സ്ഥാനത്തിരുത്തുന്നതിന് തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് കെ എം മുൻഷിയും പറഞ്ഞുവച്ചു. സവിശേഷ അധികാരങ്ങളോ കാര്യമായ ജോലിഭാരമോ ഇല്ലാത്തതിനാൽ ഒരാൾക്കുതന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണറായി പ്രവർത്തിക്കുന്നതിന് തടസ്സവുമില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇത് ഭരണഘടനാപരമായ പൊതുതത്വമാണ്. നിയമനിർമാണ സഭയിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവർണറാകട്ടെ കേന്ദ്രം നിയമിക്കുന്നയാളും. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭകൾക്കാണ് പ്രാമുഖ്യമെന്നത് പ്രത്യേകം പറയേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഗവർണർമാരെ ഉപയോഗിക്കുകയെന്ന ഹീനതന്ത്രമാണ് ആർഎസ്എസ് പയറ്റുന്നത്. ഭരണഘടനയെയും ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെയും മാനിക്കാത്തവരാണ് തങ്ങളെന്ന് ആർഎസ്എസ് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആജ്ഞാനുവർത്തികളെ ഗവർണർപദവിയിൽ കുടിയിരുത്തി രാഷ്ട്രീയവിയോജിപ്പുള്ള സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന അൽപ്പത്തമാണ് സംഘപരിവാർ തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർരാജ് നടപ്പാക്കാനുള്ള ആർഎസ്എസ് നീക്കം നിയമനിർമാണ സഭകളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. നിയമസഭ ചർച്ചചെയ്ത് അംഗീകരിച്ച ബില്ലുകളിൽ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പൂഴ്ത്തി വയ്ക്കുന്ന നെറികേടിനെതിരെ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. ആർഎസ്എസ് ചട്ടുകമായ ഗവർണർമാർക്ക് ഉന്നതനീതിപീഠത്തിൽനിന്ന് പ്രഹരമേറ്റു. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ശ്രമിച്ച് ഇളിഭ്യനായ കേരള ഗവർണർ പക്ഷേ ആർഎസ്എസിന്റെ ദാസ്യവേല തുടർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ കാലുമാറിയ രാഷ്ട്രീയക്കാരനെന്ന ദുഷ്പേരുള്ള ആരിഫ് മൊഹമ്മദ് ഖാൻ ഒടുവിൽ ചെന്നുചേർന്ന കൂടാരമാണ് ഇപ്പോഴത്തേത്. ഒടുവിലെത്തിയ കാലുമാറ്റക്കാരന് വിശ്വാസം നേടിയെടുക്കാൻ അമിതവിധേയത്വം പ്രകടിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിനാൽ സംഘപരിവാറിന്റെ ദത്തുപുത്രനായി സ്വയം മാറിയ ആരിഫ് മൊഹമ്മദ് ഖാൻ കേരള ഗവർണറായിരുന്ന കാലമത്രയും രാഷ്ട്രീയ യജമാനന്മാർക്കായി ദാസ്യവേല ചെയ്തു. വിനീതവിധേയനായ സംഘപരിവാർ ഭൃത്യനായി ഓച്ചാനിച്ചുനിന്നു. പൊതുമര്യാദകളുടെയും കീഴ്വഴക്കങ്ങളുടെയും നല്ലപാഠങ്ങൾ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾവരെ ലംഘിക്കപ്പെട്ടു. താനൊരു മഹാമേരുവാണെന്ന ഭാവത്തിൽ സദാ ആക്രോശിച്ചുകൊണ്ട് ഉറുമ്പിനേക്കാൾ ചെറുതായി. ഗവർണറുടെ പരിമിതാധികാരത്തെയും ചുമതലകളെയും കുറിച്ചുള്ള അജ്ഞത അദ്ദേഹത്തെ നിരന്തരം പരിഹാസ്യനാക്കി. ഒരിക്കൽ ധനമന്ത്രി കെ എൻ ബാലഗോപാലിൽ തനിക്ക് ‘പ്രീതി നഷ്ടപ്പെട്ടു' വെന്നും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്നും പരസ്യമായി ആവശ്യം ഉന്നയിച്ചു. വാശിപിടിച്ചു. ഒരു മന്ത്രിയെ തനിക്ക് ഇഷ്ടമില്ലെങ്കിൽ ഉടനടി പുറത്താക്കാമെന്ന അബദ്ധധാരണ ഒട്ടൊന്നുമല്ല അദ്ദേഹത്തെ അപഹാസ്യനാക്കിയത്. മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഗവർണറാണ്. എന്നാൽ, ഗവർണറുടെ താൽപ്പര്യമനുസരിച്ചല്ല, മറിച്ച് മുഖ്യമന്ത്രി കൊടുക്കുന്ന പട്ടികപ്രകാരമുള്ള നിയമസഭാംഗങ്ങൾക്കാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. അതായത് മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് ആ ജോലി ചെയ്യാനാണ് ഗവർണറെ നിയോഗിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ആരിഫ് മൊഹമ്മദ് ഖാന്റെ അന്ധമായ ആർഎസ്എസ് വിധേയത്വം ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളുടെ തടവുകാരനായി അദ്ദേഹത്തെ മാറ്റി. സംഘപരിവാറിന്റെ വർഗീയ വിഭജനരാഷ്ട്രീയത്തെ അതിർത്തിക്കപ്പുറത്ത് നിർത്തിയ കേരളത്തോടും ഇടതുപക്ഷത്തോടുമുള്ള പക ഗവർണറുടെ ഓരോ വാക്കിലും തുളുമ്പി. സിപിഐ എമ്മിനെ എതിർത്ത് ഒരിക്കൽ അദ്ദേഹം ഉയർത്തിയ വിമർശം ‘വൈദേശിക ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ' എന്നായിരുന്നു. കമ്യൂണിസവും സോഷ്യലിസവുമൊക്കെ വൈദേശികമാണെന്നും തനി ഭാരതീയമല്ലാത്തതിനാൽ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നും ആദ്യം പറഞ്ഞത് ആർഎസ്എസ് ആണ്. ഗവർണർ ആർഎസ്എസിന്റെ നാവായപ്പോൾ മറന്നത് ഭരണഘടനയെത്തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയുടേതാണ്. ലോകംകണ്ട ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സ് ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശമുന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന വലുതായതിന്റെ ഒരുകാരണം മറ്റുരാജ്യങ്ങളുടെ ഭരണഘടനകളിൽനിന്ന് നമുക്ക് സ്വീകാര്യമായതെല്ലാം സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്. യുഎസ്എസ്ആർ, അമേരിക്ക, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളുടെ ഭരണഘടനകളും ബ്രിട്ടനിലെ കീഴ്വഴക്കങ്ങളും ഇന്ത്യൻ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻ ഭരണഘടന ആ അർഥത്തിൽ ഭാരതീയമല്ല എന്ന് സാരം! ആദാനപ്രദാനങ്ങളുടെ സാർവദേശീയ സംസ്കാരം ആർഎസ്എസിന് അന്യമായതിനാൽ ഭരണഘടനയെയും അവർക്ക് അംഗീകരിക്കാനായില്ല. ജനാധിപത്യം എന്ന ആശയംപോലും വൈദേശികമാണെന്ന് അബദ്ധങ്ങൾ തട്ടിവിടുമ്പോൾ ഗവർണർ ഓർത്തില്ല. എന്തിന് ഗവർണർ എന്ന പദവിയും ആ പദവും വൈദേശികമാണെന്നു ചിന്തിക്കാനുള്ള വിവേകവും അദ്ദേഹത്തിനുണ്ടായില്ല. ആർഎസ്എസ് മനുഷ്യത്വത്തെ മാത്രമല്ല വിവേകത്തെയും ഇല്ലാതാക്കും. ഉന്നതമായ കാഴ്ചപ്പാടിന്റെ ഭാഗമായി കേരള നിയമസഭ സൗമനസ്യത്തോടെ നൽകിയ സർവകലാശാലാ ചാൻസലർ പദവിയും നീചമായി ദുരുപയോഗിക്കാൻ ഗവർണർ മടിച്ചില്ല. നാളിതുവരെ സംസ്ഥാനത്തെ ഒരു സർവകലാശാലാ സെനറ്റിലും വിദ്യാർഥികൾ സംഘപരിവാറിനെ തെരഞ്ഞെടുത്തിട്ടില്ല. ആദ്യമായി സർവകലാശാലാ സെനറ്റിലെ വിദ്യാർഥിപ്രതിനിധികൾക്കിടയിൽ ആർഎസ്എസ് പട്ടികയിലുള്ളവരെ തിരുകിക്കയറ്റാനാണ് ഗവർണർ ശ്രമിച്ചത്. വിദ്യാഭ്യാസ, കലാ–-കായിക രംഗങ്ങളിലെ സവിശേഷപ്രതിഭകളെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ അവകാശമാണ് ആർഎസ്എസ് ശാഖയിൽ അടിയറവച്ചത്. കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് ഇത്തരത്തിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റാൻ ഗവർണർ നിർദേശിച്ചത്.
അംബേദ്കർവിരോധവും മതരാഷ്ട്രവാദികളും - പുത്തലത്ത് ദിനേശൻ എഴുതുന്നു
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകൾക്കെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ഭരണഘടനാശിൽപ്പിയെന്ന് വിശേഷിപ്പിക്കുന്ന അംബേദ്കറിനെതിരെയും ഉയർന്നുവന്നിരിക്കുകയാണ്. സംഘപരിവാറിന്റെ ഈ നിലപാടിന്റെ അടിസ്ഥാനം ഭരണഘടന രൂപപ്പെടുന്ന കാലത്തെ രാഷ്ട്രീയവും സാമൂഹ്യവുമായ ചലനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. 1947 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി നടത്തിയ പ്രഖ്യാപനം 1948 ജൂണിന് മുമ്പായി അധികാരം ഇന്ത്യക്കാർക്ക് കൈമാറുമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി. രണ്ടാം ലോകയുദ്ധത്തിൽ തകർന്നുപോയ ബ്രിട്ടന് ഇന്ത്യയിലെ കർഷക –-തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുൾപ്പെടെയുള്ള ജനകീയ മുന്നേറ്റങ്ങളെ തടുത്തുനിർത്താനാകില്ലെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം രൂപപ്പെടുന്നത്. സ്വാതന്ത്ര്യ നിയമത്തിന്റെ തുടർച്ചയിൽ ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്ന പ്രദേശങ്ങളെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ട് രാഷ്ട്രമായി തിരിച്ചു. അവശേഷിക്കുന്ന 555 ഓളം വരുന്ന നാട്ടുരാജ്യങ്ങൾക്ക് ഈ രണ്ട് രാഷ്ട്രങ്ങളിൽ ഏതിലെങ്കിലും ചേരാമെന്ന നിർദേശവും മുന്നോട്ടുവച്ചു. ഇന്ത്യയിലും പാകിസ്ഥാനിലും ചേരാൻ താൽപ്പര്യമില്ലാത്തവർക്ക് സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാമെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര തിരുവിതാംകൂർ സർ. സി പി പ്രഖ്യാപിക്കുകയും അതിനെതിരെ ഐതിഹാസികമായ പുന്നപ്ര–-വയലാർ സമരം ഉയർന്നുവരികയും ചെയ്തത്. ഇന്ത്യയിൽ ഉയർന്നുവന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തണുപ്പിച്ചെടുക്കാൻ അധികാരങ്ങൾ കൈമാറാൻ പോകുന്നുവെന്ന സ്ഥിതി സൃഷ്ടിക്കേണ്ടത് അനിവാര്യമായിരുന്നു. അങ്ങനെയാണ് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നത്. പ്രവിശ്യകളിൽ സ്വയംഭരണവും കേന്ദ്രത്തിൽ ദ്വിഭരണവും എന്ന രീതിയാണ് അത് മുന്നോട്ടുവച്ചത്. പ്രവിശ്യകളിൽ തെരഞ്ഞെടുപ്പ് നടന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള മന്ത്രിസഭ അധികാരത്തിലേക്ക് വന്നു. ബ്രിട്ടൻ ആലോചിക്കാതെ രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിന്റെ പേരിൽ ആ മന്ത്രിസഭകൾ രാജിവച്ചു. 1945 ൽ വീണ്ടും പ്രവിശ്യ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന്റെയും ലീഗിന്റെയും നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. 1946 സെപ്തംബർ ആകുമ്പോഴേക്കും നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭ കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. എന്നാൽ, കേന്ദ്രത്തിൽ ഒരു പാർലമെന്റ് തെരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിൽ പാർലമെന്റ് രൂപീകരിക്കേണ്ട ആവശ്യം ഉയർന്നുവന്നു. 1941ൽ സെൻസസ് പ്രകാരമുള്ള ജനസംഖ്യ കണക്കിലെടുത്തുകൊണ്ട് പ്രവിശ്യനിയമസഭകളിൽനിന്ന് അംഗങ്ങളെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തു. രാജ്യസഭയിലേക്ക് ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുപോലെയാണ് അതുണ്ടായത്. ഇന്ത്യാവിഭജനത്തിനുശേഷം പാകിസ്ഥാൻ പ്രവിശ്യയിൽപ്പെട്ടവർ ഒഴിവായി. 15 വനിതാ അംഗങ്ങളുൾപ്പെടെ 272 അംഗങ്ങളുടെ പാർലമെന്റ് നിലവിൽ വന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ പാർലമെന്റായും ഭരണഘടനാ സമിതിയായും ഇത് പ്രവർത്തിച്ചു. ആദ്യ യോഗം 1946 ഡിസംബർ 6ന് ചേർന്നു. 1949 നവംബർ 26ന് ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നവംബർ 26 ഭരണഘടനാ ദിനമായി. ഭരണഘടനാ സമിതി തയ്യാറാക്കിയ കരട് പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് പുറമെ പ്രവിശ്യ നിയമസഭകൾക്കും പൊതുസമൂഹത്തിനും ഭേദഗതികൾ നിർദേശിക്കാനുള്ള അനുവാദവും നൽകി. 7,635 ഭേദഗതികൾ കരടിന് വന്നു. അതിൽ 2,437 ഭേദഗതികൾ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഭരണഘടന 1950 ജനുവരി 26ന് നിലവിൽവന്നു. ഭരണഘടനയുടെ ഈ രൂപീകരണ ചരിത്രം വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഭരണഘടനാ നിർമാണ സഭയിലുണ്ടായിരുന്നത്. അതായത്, ഫെഡറൽ രീതി ഭരണഘടന രൂപീകരണത്തിനു തന്നെ അടിസ്ഥാനമായി എന്നർഥം. ഫെഡറലിസം എന്നത് ഭരണഘടനയുടെ അടിസ്ഥാന ആശയവും അതിന്റെ രൂപീകരണത്തിന്റെ അടിത്തറയുമായിരുന്നുവെന്നും വ്യക്തം. ഭരണഘടനാ സമിതിയിലെ അംഗങ്ങൾ പൊതുവിൽ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ച നിലപാടുള്ളവരായിരുന്നു. അതിനാൽ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപപ്പെട്ട വിവിധ ധാരകൾ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായി മാറുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും കാഴ്ചപ്പാടുകൾ ഭരണഘടനയുടെ ഭാഗമായിത്തീരുന്നതിനിടയായത് അങ്ങനെയാണ്. അതായത് ഭരണഘടന ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വിവിധ ധാരകൾ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഒന്നാണ്. ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകൾ പരിശോധിച്ചാൽ ഭരണഘടനയിലെ ഈ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അംബേദ്കർ സ്വീകരിച്ച ശക്തമായ നിലപാടുകൾ കാണാനാകും. എല്ലാവിധ മതരാഷ്ട്രവാദത്തിനുമെതിരെ ശക്തമായ നിലപാടാണ് അംബേദ്കർ സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ അതിനെ തകർക്കാൻ ശ്രമിച്ച ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആശയങ്ങളെ അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. ഭരണഘടനയ്ക്കെതിരായ തുടർച്ചയായ ഇടപെടലിന്റെ അടിസ്ഥാനമിതാണ്. അതിന്റെ ഭാഗമായാണ് അംബേദ്കർ വിമർശം നടത്തിയിട്ടുള്ളത്. ഒപ്പം മതനിരപേക്ഷ സമൂഹത്തെ തകർത്ത് മതരാഷ്ട്രവാദത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും അവർ മുന്നോട്ടുവയ്ക്കുന്നു. മതനിരപേക്ഷ സമൂഹത്തിനും സാമൂഹ്യനീതിക്കും നിലകൊണ്ട അംബേദ്കറിനെതിരായ ആക്രമണത്തിന്റെ രാഷ്ട്രീയ അടിത്തറ ഇതാണ്. രാജ്യത്തെ മതരാഷ്ട്രമാക്കാനും ചാതുർവർണ്യ വ്യവസ്ഥയുടെ കാഴ്ചപ്പാടുകളെ പിൻപറ്റുകയും ചെയ്യുന്ന ബിജെപിയുടെ നേതാക്കൾക്ക് അബേദ്കറെ അംഗീകരിക്കാനാകില്ല. ഗോൾവാൾക്കറുടെ വിചാരധാര മനുഷ്യരായി പട്ടികജാതി –-പട്ടിക വർഗത്തെ കാണുന്നില്ല. അതുകൊണ്ട് അംബേദ്കർ പ്രധാന വിമർശകേന്ദ്രമായി മാറുന്നു. അമിത്ഷായുടെ പ്രസ്താവന ഇതിന്റെ ഭാഗമായുള്ളതാണ്. തൃശൂരിലെ ബിജെപി എംപി പറഞ്ഞത് തന്റെ അടുത്ത ജന്മം ബ്രാഹ്മണനാകണമെന്നതാണ്. എല്ലാവിഭാഗങ്ങളും സ്നേഹത്തോടും സാഹോദര്യത്തോടും സമഭാവനയോടും കഴിയുന്ന ലോകമാണ് നമുക്കു ചുറ്റുമുള്ളത്. അവിടെയാണ് ചാതുർവർണ്യത്തിന്റെ മേലാളബോധവുമായി മറ്റ് വിഭാഗങ്ങളെ രണ്ടാംകിടയായി കാണുന്ന സമീപനവുമായി ബിജെപി എംപി രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കുക എന്നൊരു ചൊല്ലുണ്ട്. ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച് ഇത് നൂറുശതമാനവും ശരിയായിരുന്നു. മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായതും ധനമന്ത്രിയായതും തീർത്തും അപ്രതീക്ഷിതമാണ്. അപ്രതീക്ഷിത പ്രധാനമന്ത്രിയെന്ന് മൻമോഹൻസിങ് തന്നെ ഇടയ്ക്കിടെ പറഞ്ഞിരുന്നതായി അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ ബാരു എഴുതിയ ആൻ ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. നെഹ്റുവിനുശേഷം, കോൺഗ്രസിൽനിന്ന് ഒരാൾ, അഞ്ചുവർഷം കാലാവധി പൂർത്തിയാക്കി തുടർന്നും പ്രധാനമന്ത്രിയായത് മൻമോഹൻസിങ്ങാണെന്ന പ്രത്യേകതയുമുണ്ട്. രാഷ്ട്രീയമായിരുന്നില്ല മൻമോഹൻ സിങ്ങിന്റെ മേഖല. വിദ്യാർഥി സംഘടനയിലോ യുവജന സംഘടനയിലോ പ്രവർത്തിച്ചതായി അറിവില്ല. സാമ്പത്തിക ശാസ്ത്രമായിരുന്നു എന്നും ഇഷ്ടമേഖല. ആ വഴിയിലൂടെയായിരുന്നു സഞ്ചാരം. ആ നിലയിൽ വിവിധ ഔദ്യോഗിക പദവികളിലെത്തിയിട്ടുമുണ്ട്. 1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായ മൻമോഹൻ സിങ്ങാണ് ഇന്ത്യയിൽ നവ ഉദാര സാമ്പത്തികനയത്തിന് തുടക്കം കുറിച്ചത്. വിദേശനാണ്യ ഞെരുക്കത്തിന്റെ മറവിൽ, രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് വ്യാഖ്യാനിച്ച് തുടങ്ങിയ ആ നയം ഒടുവിൽ ഇന്ത്യയെ എവിടെക്കൊണ്ടെത്തിച്ചെന്ന് അദ്ദേഹംതന്നെ മനസ്സിലാക്കിയിട്ടുണ്ടാകണം. 1991 ജൂലൈ 24ന് മൻമോഹൻ സിങ് അവതരിപ്പിച്ച കന്നി ബജറ്റ് നവലിബറൽ നയങ്ങളുടെ കേളികൊട്ടായിരുന്നു. ഒരു ആശയം രൂപംകൊണ്ടാൽ അത് പുഷ്പിക്കുന്നത് തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല' എന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകളെ കൂട്ടുപിടിച്ചാണ് നയംമാറ്റത്തിന് തുടക്കമിട്ടത്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും ഉപാധികൾക്ക് വഴങ്ങിത്തുടങ്ങിയ നവഉദാര സാമ്പത്തികനയം പട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നളൊന്നും പരിഹരിച്ചില്ല. അതൊക്കെ രൂക്ഷമാക്കി. മാത്രമല്ല, കുറച്ചൊക്കെ സോഷ്യലിസ്റ്റ് ചായ്വുണ്ടായിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പൂർണമായും മുതലാളിത്ത കമ്പോളത്തിന് എറിഞ്ഞു കൊടുക്കുകയും ചെയ്തു. നാടിന്റെ ആസ്തിയായ പൊതു മേഖലാസ്ഥാപനങ്ങളുടെ വിറ്റഴിക്കലും സ്വകാര്യവൽക്കരണവും തുടർ പരിപാടിയായി. രാജ്യത്തിന്റെ വിഭവങ്ങൾ കോർപറേറ്റുകൾ കൊള്ളയടിച്ചു. ഇന്ത്യ അസമത്വത്തിന്റെ കൂടാരമായി. ധനമൂലധനത്തിന്റെ ലാഭം തേടിയുള്ള പരക്കംപാച്ചിലിൽ ഊന്നിയുള്ള നയം ഇന്ത്യയെ ബഹുമുഖ പ്രതിസന്ധിയിലെത്തിച്ചു. കയറ്റുമതി വർധിക്കുമെന്നും അതുവഴി നേട്ടമുണ്ടാകുമെന്നും മൻമോഹൻ വാദിച്ചിരുന്നു. പക്ഷേ, കയറ്റുമതി വർധിക്കുന്നതിനു പകരം ഇറക്കുമതി കൂടി. വ്യാപാര കമ്മി പെരുകി. ചിലപ്പോഴൊക്കെ ഉയർന്ന വളർച്ച നിരക്ക് ഉണ്ടായെങ്കിലും അത് തൊഴിൽരഹിത വളർച്ചയായിരുന്നെന്നതും സാധാരണ ജനങ്ങളുടെ വരുമാനം വർധിച്ചില്ലെന്നതും വസ്തുത. ഇപ്പോൾ, ബിജെപി ഭരണം ഇതേനയം തീവ്രമായി നടപ്പാക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയം ഒന്നുതന്നെയെന്നും വ്യക്തമാകുന്നുണ്ട്. 2004ൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഐക്യ പുരോഗമന സഖ്യം (യുപിഎ) സർക്കാർ രൂപീകരിച്ചപ്പോഴാണ് മൻമോഹൻ പ്രധാനമന്ത്രിയായത്. സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്ന് വിമർശം ഉയർന്നതിനെ തുടർന്ന് അവർ പിൻമാറിയതോടെ മൻമോഹന് നറുക്ക് വീഴുകയായിരുന്നു. സോണിയയുടെ വിശ്വസ്തൻ എന്ന നിലയിലാണ്, സോണിയതന്നെ മൻമോഹനെ നിർദേശിച്ചത്. ആ വിശ്വസ്തവിധേയത്വം മൻമോഹൻ എക്കാലവും കാത്തു എന്നതും ചരിത്രം. പ്രധാനമന്ത്രിപദം മോഹിച്ച പലരെയും തള്ളിയാണ് സോണിയ മൻമോഹനെ പ്രധാനമന്ത്രിയാക്കിയത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലെ പലർക്കും അദ്ദേഹത്തോട് ഉള്ളിൽ ശത്രുതയുണ്ടായിരുന്നു എന്നതും പരസ്യമായ രഹസ്യം. ഇടതുപക്ഷത്തിന്റെ മുൻകൈയോടെ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു 2004ലെ യുപിഎ സർക്കാർ ഭരണം നടത്തിയത് എന്നതിനാൽ ആ കാലയളവിൽ രാജ്യത്തിന് ചില നേട്ടങ്ങളുണ്ടായി. തൊഴിലുറപ്പ് പദ്ധതിയടക്കം ഒട്ടേറെ ക്ഷേമ, പുരോഗമന നടപടികൾ ആ സർക്കാർ നടപ്പാക്കി. വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങളും ഈ ഭരണത്തിലാണ്. സാമ്പത്തിക നയത്തിനെതിരെ ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പുമുണ്ടായി. ഹർകിഷൻ സിങ് സുർജിത്, സീതാറാം യെച്ചൂരി തുടങ്ങിയ ഇടതുപക്ഷ നേതാക്കളോട് മൻമോഹന് വലിയ അടുപ്പമുണ്ടായിരുന്നു. എന്നാൽ, ചേരിചേരാനയത്തിൽനിന്ന് പിൻവാങ്ങി വിദേശനയത്തിൽ കാര്യമായ മാറ്റം വരുത്തിയതും അമേരിക്കൻ വിധേയത്വം ശക്തമാക്കിയതും ഇടതുപക്ഷത്തെ ആ സർക്കാരിൽനിന്ന് അകറ്റി. 2008ൽ അമേരിക്കയുമായി ആണവ കരാർ ഒപ്പിടുകകൂടി ചെയ്തതോടെ പിന്തുണ പിൻവലിക്കാൻ ഇടതുപക്ഷം നിർബന്ധിതമായി. അമേരിക്കൻ വിധേയത്വവും സാമ്പത്തികനയവും അദ്ദേഹത്തിന്റെമാത്രം വ്യക്തിപരമായ ശാഠ്യമായിരുന്നെന്നു കരുതാൻ വയ്യ. അത് കോൺഗ്രസ് നയമായിരുന്നു. 2009ൽ രണ്ടാം യുപിഎ സർക്കാരിൽ മൻമോഹൻ വീണ്ടും പ്രധാനമന്ത്രിയായി. പുതിയ സാമ്പത്തികനയവും അമേരിക്കൻ വിധേയത്വവും കൂടുതൽ ശക്തമായി തുടർന്നു. 2ജി സ്പെക്ട്രം അഴിമതി, കൽക്കരി കുംഭകോണം തുടങ്ങി ആരോപണങ്ങളുടെ പരമ്പരതന്നെ ഈ ഭരണത്തിന് നേരിടേണ്ടി വന്നു. നയങ്ങളുടെ ദോഷം എന്തുതന്നെയായാലും ഇന്ത്യയിൽ നവ ഉദാര സാമ്പത്തികനയത്തിന്റെ ശിൽപ്പിയായി മൻമോഹൻ സിങ്ങിനെ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ബഹുതലങ്ങളിൽ പ്രവർത്തിച്ച് പത്തുവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ ഇന്ത്യ എക്കാലവും ഓർമിക്കുമെന്നത് തീർച്ച. അദ്ദേഹത്തിന്റെ വേർപാടിൽ ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു. ആ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ.
‘സിതാര’യിൽ ആ രചന ബാക്കി ; കൂടല്ലൂരിനെക്കുറിച്ച് നോവൽ
കോഴിക്കോട് ജന്മദേശമായ കൂടല്ലൂരിനെ കേന്ദ്രപ്രമേയമാക്കി ഒരു നോവൽ–- മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ യാത്രയായപ്പോൾ ബാക്കിയായത് ആ സ്വപ്നം. എഴുത്തിന്റെ പണിപ്പുര മനസ്സിൽ ഒരുങ്ങവെയാണ് രോഗബാധിതനായത്. മരണം ആ സർഗജീവിതം കവർന്നപ്പോൾ മലയാളിക്ക് നഷ്ടമായത് ഗ്രാമസൗകുമാര്യവും പുതുകാലവും സംഘർഷ സൗന്ദര്യങ്ങളും ഇഴചേരുന്ന സൃഷ്ടി. കൂടല്ലൂർ കേന്ദ്രമായി നോവൽ മനസ്സിലുണ്ടെന്ന് കഴിഞ്ഞവർഷം തൊണ്ണൂറാം ജന്മദിനവേളയിൽ എം ടി ‘ദേശാഭിമാനിയോട്’ വെളിപ്പെടുത്തിയിരുന്നു. അത് പൂർത്തിയാക്കാൻ കാലവും സമയവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു. തുടക്കം എം ടി എഴുതിത്തുടങ്ങിയിരുന്നതായി സഹോദരപുത്രനും സന്തതസഹചാരിയുമായിരുന്ന ടി സതീശൻ പറഞ്ഞു. അച്യുതൻ നായർ എന്ന കൃഷിക്കാരനാണ് പ്രധാന കഥാപാത്രം. അച്യുതൻ നായർ കാട് വളച്ചുകെട്ടി, അധ്വാനിച്ച് വീടുണ്ടാക്കി കിണറൊക്കെ കുഴിക്കുന്നതാണ് തുടക്കം. നോവലിന്റെ ചില പേജുകൾ എഴുതി. തൃപ്തിവരാതിരുന്നതിനാൽ കീറിക്കളഞ്ഞു–- സതീശൻ പറഞ്ഞു. കൊട്ടാരം റോഡിലെ ശോകമൂകമായ ‘സിതാര’ വീട്ടിലേക്ക് എഴുത്തിനെ സ്നേഹിച്ചവർ വെള്ളിയാഴ്ചയും വന്നുകൊണ്ടിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്, എം ടി ഇരിക്കുമായിരുന്ന ചാരുകസേരയും എഴുത്തുമേശയും നോക്കി, വിങ്ങുന്ന മനസുമായി അവർ മടങ്ങി.
നാടകത്തിലും കൈയൊപ്പ് ; സമ്പന്നമായി കോഴിക്കോടൻ നാടകവേദിയും
കോഴിക്കോട് ‘ ഗോപുര നടയിൽ’ എന്ന ഒരൊറ്റ നാടകം എം ടി അരങ്ങിന് സമ്മാനിച്ചപ്പോൾ അത് ദേശാതിർത്തി കടക്കുകയായിരുന്നു. എഴുത്തുകാരനും ചലച്ചിത്രകാരനുമായാണ് എം ടി അറിയപ്പെടുന്നത്. എന്നാൽ നാടകപ്രവർത്തകനും നാടകാസ്വാദകനുമായ എം ടിയെ അറിയുന്നവർ ചുരുക്കം. നാടകരചന, സംവിധാനം, സംഘാടനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം എംടി കൈയൊപ്പ് ചാർത്തിയപ്പോൾ കോഴിക്കോടൻ നാടകവേദിയും സമ്പന്നമായി. ആ നാടകത്തിൽ ഭാഗവാക്കാവാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കോഴിക്കോടിന്റെ മുൻനിര നാടകപ്രവർത്തകനായ ബാബു പറശേരി. തന്റെ കന്നി അരങ്ങിന് നിമിത്തമായത് എം ടിയുടെ ആദ്യ നാടകസൃഷ്ടിയാണ്. തെരുവുപോക്കിരിയുടെ ചെറുവേഷത്തിൽ അരങ്ങിലെത്തിയ ബാബുവിന് വേദികൾ പിന്നിട്ടതോടെ ഇബ്രാഹിം വെങ്ങര അവതരിപ്പിച്ച മുതലാളി എന്ന കഥാപാത്രത്തിന് വേഷപ്പകർച്ച നൽകാനായി. ഇത് തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോഴാണ് വിക്രമൻ നായർ സംഗമം വിട്ട് സ്റ്റേജ് ഇന്ത്യ രൂപീകരിക്കുന്നത്. തുടർന്ന് നരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായതായി -ബാബു പറശ്ശേരി പറഞ്ഞു. യാദൃച്ഛികമായാണ് എം ടി നാടകകൃത്താവുന്നത്. അതിന് നിമിത്തമായതാകട്ടെ, സംഗമം തിയറ്റേഴ്സും. 1971ൽ കെ ടി ചെയർമാനും വിത്സൺ സാമുവൽ, വിക്രമൻ നായർ, അനന്തകൃഷ്ണൻ, ആലിക്കോയ, പി പി ആലിക്കോയ, എ എം കോയ എന്നിവർ ഡയറക്ടർമാരുമായി തുടങ്ങിയ സംഗമം കെ ടിയുടെ ‘സകാര നാടകങ്ങളി' ലൂടെ അരങ്ങ് തകർക്കുകയായിരുന്നു. ഇതിനിടയിൽ കെ ടി സംഗമം വിട്ട് ‘കലിംഗ’ രൂപീകരിച്ചതോടെ സംഗമത്തിന്റെ സാരഥ്യം വിൽസൺ സാമുവലിലും വിക്രമൻ നായരിലുമായി. സംഗമത്തിന്റെ നാടക റിഹേഴ്സൽ ക്യാമ്പുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന എം ടിയെക്കൊണ്ട് നാടകമെഴുതിക്കാൻ ഇരുവരും ശ്രമം നടത്തി. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും സ്നേഹനിർബന്ധത്തിന് വഴങ്ങി ‘ഗോപുരനടയിൽ’ എന്ന നാടകമെഴുതി. സംവിധാനം നിർവഹിച്ചതും എം ടി തന്നെ. 1978-ൽ അരങ്ങിലെത്തിയ നാടകത്തിന് സംസ്ഥാന നാടകമത്സരത്തിൽ രചനയ്ക്കുള്ള ഒന്നാംസ്ഥാനവും അവതരണത്തിനുള്ള രണ്ടാം സ്ഥാനവും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മലയാളത്തിൽ അപൂർവത അവകാശപ്പെടാവുന്ന നാടകങ്ങളിലൊന്നാണ് ‘വഴിയമ്പലം'. ആഹ്വാൻ സെബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയറ്റേഴ്സിനുവേണ്ടിയാണ് എം ടിയോട് നാടകമെഴുതിത്തരാൻ ടി ദാമോദരൻ മുഖേന അഭ്യർഥിച്ചത്. അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവിൽ എം ടിയുടെ ‘മുസാവരി ബംഗ്ലാവ്' എന്ന കഥ ദാമോദരൻ നാടകരൂപത്തിലാക്കി. ഒരു വാച്ച്മാനെ കേന്ദ്രീകരിച്ചുള്ള കഥ ഒന്നുപൊലിപ്പിക്കണമെന്നായി. എം ടിക്കുപുറമെ തിക്കോടിയൻ, ടി ദാമോദരൻ, കെ ടി എന്നിവരുംകഥ നാടകരൂപത്തിലാക്കി. ഒടുവിൽ അവയെല്ലാം ചേർത്ത് ഒറ്റ നാടകമാക്കി. ഇതോടെ നാലുപേർ ചേർന്ന് രചിച്ച നാടകമെന്ന ഖ്യാതി ‘വഴിയമ്പല'ത്തിന് ലഭിച്ചു.
മലയാളത്തിന്റെ ദുഃഖം - ടി പത്മനാഭൻ എഴുതുന്നു
വളരെ ചെറുപ്പം മുതൽക്കേ എം ടി വാസുദേവൻ നായരെ എനിക്ക് പരിചയമുണ്ട്. പരിചയം തുടങ്ങുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എംടിഎൻ നായരിലൂടെയാണ്. ഞാൻ മംഗലാപുരം ഗവ. കോളേജിൽ പഠിക്കുമ്പോൾ എന്റെ സീനിയറായിരുന്നു എം ടി എൻ. അങ്ങനെ ഒരു തവണ 1950ൽ പാലക്കാട്ട് വീട്ടിലേക്ക് ചെന്നപ്പോൾ എന്റെ ആതിഥേയൻ വാസുദേവൻ നായരായിരുന്നു. അന്ന് അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ് വിദ്യാർഥിയായിരുന്നു. ഞങ്ങൾ സെക്കൻഡ് ഷോ സിനിമയ്ക്ക് പോയി. രാത്രി ഒരേ കട്ടിലിൽ കിടന്നുറങ്ങി. ആ സ്നേഹം പിന്നെയും തുടർന്നിരുന്നു. വേണമെങ്കിൽ പറയാം, ആദ്യം കഥയെഴുതാൻ തുടങ്ങിയത് ഞാനാണെന്ന്. പക്ഷേ വളരെ വേഗം വാസുദേവൻ നായരും ഈ രംഗത്തെത്തി. അദ്ദേഹത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. അദ്ദേഹം കഥയിൽ മാത്രം ഒതുങ്ങി നിന്നില്ല. നോവലും ഓർമക്കുറിപ്പും യാത്രാവിവരണവും നാടകങ്ങളും സിനിമയ്ക്ക് തിരക്കഥയും എഴുതി. സിനിമ സംവിധാനം ചെയ്തു. പത്രപ്രവർത്തനരംഗത്തേക്ക് വന്നു. അങ്ങനെ.. അങ്ങനെ... ആരാരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന തുഞ്ചൻ പറമ്പിന്റെ ഭരണാധികാരം ഏറ്റെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ ആ സ്ഥലത്തെ ലോകപ്രശസ്ത സാംസ്കാരിക കേന്ദ്രമാക്കി. ഞാനാണെങ്കിൽ എന്റെ ചെറിയ കർമഭൂമിയിൽ ജീവിതം മുഴുവനും ഒതുങ്ങിനിന്നു. എനിക്ക് ഇപ്പോൾ 96 വയസാണ്. ഞാൻ എന്റെ ഈ ചെറിയ മണ്ഡലത്തിൽ ഒതുങ്ങിക്കൂടിയത് എന്റെ കഴിവുകേടുകൊണ്ടാണ്. എനിക്ക് അതിൽ ഖേദമൊന്നുമില്ല. മറ്റുള്ളവരുടെ കഴിവ് അംഗീകരിക്കാനും വിഷമമില്ല. ഒടുവിൽ ഞാൻ അദ്ദേഹത്തെ കണ്ടത് രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി അക്ഷരോത്സവത്തിലാണ്. അന്ന് അദ്ദേഹം ഏറെ അവശനായിരുന്നതിനാൽ കാര്യമായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം സമീപകാലത്ത് ഏറെ രോഗാതുരനായി കിടക്കുകയായിരുന്നെങ്കിലും അന്ത്യം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. മലയാളത്തിന്റെ ദു:ഖത്തോടൊപ്പം ഞാനും പങ്കുചേരുന്നു.
എം ടി പാഠപുസ്‌തകം - പിണറായി വിജയൻ എഴുതുന്നു
സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി മാത്രം മതി ഇത് തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായപ്പോൾ ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കിൽ നിർമാല്യം പോലൊരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല' എന്ന പ്രസ്താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടിയായിരുന്നു. സമൂഹത്തിന്റെ ഉത്കർഷത്തിന് മതവേർതിരിവില്ലാത്ത മനുഷ്യസ്നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന ആശയം എഴുത്തുകളിൽ സർഗാത്മകമായി ചേർത്തു. ഒപ്പം, ഓരോ കാലഘട്ടത്തിലെയും സാമൂഹിക-–-സാംസ്കാരിക മൂല്യച്യുതിക്കെതിരെ രംഗത്തുവന്നു. എഴുത്തച്ഛന് എം ടിയുടെ മുൻകൈയിൽ നൽകപ്പെട്ട ആദരമാണ് തുഞ്ചൻപറമ്പിന്റെ നവീകരണം. തുഞ്ചൻപറമ്പിനെ വർഗീയ പ്രചാരണത്തിനുള്ള വേദിയാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ ചെറുത്തു. എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. ആ മൂല്യം മുറുകെപ്പിടിക്കുന്നതിലും അതിനായി നിലകൊള്ളുന്നതിലും ശ്രദ്ധ ചെലുത്തി. പലപ്പോഴുമത് പ്രതിലോമ ആശയങ്ങളുടെ പ്രചാരകർക്ക് അലോസരമുണ്ടാക്കി. അത് ഭീഷണിയിലെത്തിയപ്പോഴും കുലുങ്ങിയില്ല. ഉറച്ച മനസ്സോടെ നിന്നു. നാലുകെട്ടിലും അസുരവിത്തിലും ഒക്കെ മതാതീതമായ മനുഷ്യസ്നേഹത്തിന്റെ മഹത്തായ മുഹൂർത്തങ്ങൾ ഉൾച്ചേർത്ത എം ടി സ്വജീവിതത്തിൽ മതനിരപേക്ഷ നിലപാടു വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിച്ചത് സ്വാഭാവികം. ഏതെങ്കിലുമൊരു വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിന് പോറലേൽപ്പിക്കുന്നതാവരുത് എന്ന കാര്യത്തിൽ പ്രത്യേക നിഷ്ക്കർഷ പുലർത്തി. പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം തനതായ മുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവർ ഷേക്സ്പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവർ വിക്ടർ യൂഗോയെയും വായിക്കും, സൂക്ഷിച്ചുവയ്ക്കും. മലയാളത്തിന്റെ കാര്യമെടുത്താൽ ആ സ്ഥാനം എം ടിക്കു കൂടി അവകാശപ്പെട്ടതാണ്. എം ടി ഒരു പാഠപുസ്തകമാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽനിന്ന് പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ് 'കാഥികന്റെ പണിപ്പുര'. സാഹിത്യത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കാൻ ഞാനാളല്ല. എന്നാൽ, എം ടിയുടെ ചില സവിശേഷതകൾ പൊതുപ്രവർത്തകനെന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാൻ രചനകൾക്കായിട്ടുണ്ട്. മിത്തുകളുടെ പുനർവായന, ഫ്യൂഡലിസത്തിന്റെ തകർച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവൽക്കരണം, പ്രവാസം എന്നിവയെല്ലാം രചനകൾക്ക് വിഷയമായി. ഈ നാടിന്റെ രാഷ്ഽ്രടീയവും ചരിത്രപരവുമായ പുരാവൃത്തം കൂടിയാണ് ആ സൃഷ്ടികൾ. മിത്തുകളെ അധികരിച്ച് രചനകളുണ്ടാവുമ്പോൾ അവ വ്യാഖ്യാനങ്ങളായി മാറുകയാണ് പതിവ്. അതിൽനിന്ന് വഴിമാറി സഞ്ചരിച്ച അപൂർവം കൃതികളേയുള്ളൂ. മിത്തുകളുടെ കഥാസന്ദർഭത്തോടൊപ്പം അവ വർത്തമാനകാല സമൂഹത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് അവ കാലാതിവർത്തിയാകുന്നത്. അതുതന്നെയാണ് രണ്ടാമൂഴത്തിന്റെ സവിശേഷത. മാറ്റിനിർത്തപ്പെടുന്നതിന്റെ, എന്നും രണ്ടാംമൂഴക്കാരനായി പോകേണ്ടി വരുന്നതിന്റെ വ്യഥ ഭീമന്റെ മനസ്സിൽനിന്ന് എം ടി പകർന്നു നൽകുന്നു. എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ചു എം ടി. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമർശത്തോടു കൂടിയാണ്. ഫ്യൂഡലിസം തകർന്നു, പുതിയൊരു സമൂഹമായി പരിണമിക്കാൻ മലയാളി ഒരുങ്ങുന്നു എന്നുകൂടി അതിനർഥമുണ്ട്. കഥയുടെ കൈയടക്കത്തെക്കുറിച്ച് പഠിക്കുന്ന ഓരോരുത്തർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ രചനകൾ. സ്ത്രീസമൂഹത്തിന്റെ ദുഃഖങ്ങളും പരിദേവനങ്ങളും വിഷയമാക്കിയ ‘ഓപ്പോൾ,' ആഗോളവൽക്കരണ കാലത്തെ വിപണിസംസ്കാരത്തെ പ്രതിഫലിപ്പിച്ച ‘വിൽപ്പന', സാമ്രാജ്യത്വത്തിന്റെ കടന്നുവരവിനെ വരച്ചുകാട്ടിയ ‘ഷെർലക്,' തുടങ്ങി ‘കാഴ്ച' വരെയുള്ള ഓരോ കഥയിലും ഈ കൈയടക്കമുണ്ട്. കഥനത്തിന്റെ ഒരു പാളി മുകളിൽ സ്ഥാപിച്ചുകൊണ്ട് അതിനടിയിൽ അനേകം സാമൂഹികയാഥാർഥ്യങ്ങളെ പ്രതിഫലിപ്പിച്ചു. കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. പ്രൊപ്പഗാൻഡ സിനിമകൾ തത്വദീക്ഷയേതുമില്ലാതെ നുണ പ്രചരിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അവ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് 'നിർമ്മാല്യ'വും 'ഓളവും തീരവും' പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമർഹിക്കുന്നത്. മികച്ച വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ കൃതികളെ വായനാനുഭവത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിച്ചു എം ടി. വിവിധ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.
മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സുകൃതമായിരുന്നു എം ടി വാസുദേവൻ നായർ. കഥയിലൂടെ അനശ്വരവും അനിർവചനീയവുമായ സർഗാത്മകത സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭാശാലിയായ എഴുത്തുകാരൻ. അക്ഷരങ്ങളിലൂടെ വാക്കുകളല്ല നക്ഷത്ര പുഷ്പങ്ങൾ വിരിയിച്ച മഹാ സാഹിത്യകാരനായിരുന്നു എം ടി. വിശ്വമാകെ ആദരിക്കുന്ന സാഹിത്യനായകരാണ് ഷേക്സ്പിയറും മാക്സിം ഗോർക്കിയും മാർക്വേസുമെല്ലാം. മലയാളികൾക്ക് ഇതെല്ലാമായിരുന്നു എം ടി എന്നുപറഞ്ഞാൽ അധികപ്പറ്റാകില്ല. ലോക സാഹിത്യഭൂപടത്തിൽ കേരളത്തിന്റെ വിലാസം രേഖപ്പെടുത്തിയ എഴുത്തുകാരനെന്ന് എം ടിയെ വിശേഷിപ്പിക്കാം. കാൽപ്പനികതയുടെ ഹിമകണ സ്പർശമുള്ള, ആവിഷ്കാരചാരുതയുടെ അനുഭൂതി ചൊരിയുന്ന കഥകളും നോവലുകളും സിനിമകളും സമ്മാനിച്ചു. കാലവും നാലുകെട്ടും മഞ്ഞും രണ്ടാമൂഴവുമായി ഭാഷയുടെയും രചനയുടെയും അഴകാൽ മോഹിപ്പിച്ച കൃതികളുടെ ഉടമ. അവഗണിക്കപ്പെട്ട രണ്ടാമൂഴക്കാരൻ ഭീമനെ നായകനാക്കി, അവഗണിക്കപ്പെട്ടതും അവഹേളിതവുമായത് വിളംബരപ്പെടുത്തി എം ടി. നിസ്സഹായമായ ജീവിതങ്ങൾക്കുമേൽ കണ്ണുതുറക്കാത്ത ദൈവബിംബങ്ങൾക്കുമേൽ കാറിത്തുപ്പുന്ന വെളിച്ചപ്പാടിനെ സൃഷ്ടിച്ച ധീരതയുമായാണ് എം ടി ചലച്ചിത്രജീവിതത്തിൽ ശ്രദ്ധേയനായത്. രാജ്യം ബഹുമതികൾ നൽകി അംഗീകരിച്ച നിർമാല്യംപോലൊരു സിനിമ സാധ്യമല്ലാത്ത വർത്തമാന സാമൂഹ്യസന്ദർഭത്തിലാണ് എം ടിയുടെ സർഗധീരതയും പ്രമേയത്തിന്റെ സാർവകാലികപ്രസക്തിയും തിരിച്ചറിയാനാകുക. തിരക്കഥയെ സാഹിത്യരൂപമാക്കി വികസിപ്പിച്ചു എം ടി. ആ തൂലികാസ്പർശത്തിൽ പിറന്ന സൃഷ്ടികൾ നമ്മുടെ ചലച്ചിത്രചരിത്രത്തിലെ സുവർണരേഖകളായാണ് അറിയപ്പെടുന്നത്. ചതിയനും വഞ്ചകനുമായി അധികാരിവർഗം ചിത്രീകരിക്കുന്ന ചന്തുമാരുടെ പ്രചരിത ജീവിതചിത്രത്തിനപ്പുറം മറച്ചുവയ്ക്കപ്പെട്ട വീരഗാഥകൾ ആവിഷ്കരിച്ച് മനുഷ്യജീവിതാവസ്ഥയിലേക്ക് എം ടി വിളക്ക് തെളിച്ചു. നിളയെ മണൽപ്പുഴയാക്കുന്ന പാരിസ്ഥിതിക ചൂഷണത്തിനോടും ആദിവാസിയെ വെടിയുണ്ടയ്ക്കിരയാക്കിയ ഭരണനേതൃത്വ ഭീകരതയോടും ആ കലാകാരൻ മറയില്ലാതെ ക്ഷോഭിച്ചു. നോട്ടുനിരോധനം തുഗ്ലക്ക് പരിഷ്കാരമെന്ന് തുറന്നുപറഞ്ഞതിന് സംഘപരിവാർ വേട്ടയാടിയിട്ടും നിലപാടുകളിൽ പതറിയില്ല. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനെന്ന നിലയിൽ ഭാഷയ്ക്കും ഭാഷാപിതാവിനും ആദരം ലഭിക്കാൻ ഇടപെട്ടു. തുഞ്ചൻ സ്മാരകം വർഗീയവാദികൾ കൈയടക്കാതിരിക്കാൻ കാട്ടിയ ജാഗ്രതയും കരുതലുമടക്കമുള്ള എം ടിയുടെ മതനിരപേക്ഷ സമീപനം സംസ്കാരത്തിന്റെ ശത്രുക്കളെ അകറ്റാനും തിരിച്ചറിയാനും എന്നും സാഹിത്യലോകത്തെ സഹായിച്ചിരുന്നു. ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ഭയമുണ്ട്. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന’ പ്രതീക്ഷ നവതിവേളയിലും എം ടി ദേശാഭിമാനിയിലൂടെ പ്രകടിപ്പിക്കുകയുണ്ടായെന്നതും സ്മരിക്കേണ്ട വസ്തുതയാണ്. കുമരനെല്ലൂർ ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായിരിക്കേ പ്രാചീനഭാരതത്തിലെ രത്നവ്യവസായത്തെക്കുറിച്ച് ‘കേരളക്ഷേമ’ത്തിൽ ലേഖനം എഴുതിയാണ് സാഹിത്യജീവിതത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യകഥ ‘വിഷുവാഘോഷം’ പ്രസിദ്ധീകരിക്കുന്നത്–-1948ൽ. രക്തംപുരണ്ട മണൽത്തരികളിൽ തുടങ്ങി ഹൃദയഹാരിയായ ഭാഷയാൽ അനുവാചകനെ ആകർഷിച്ച നൂറിലധികം രചനകൾ. കൂടല്ലൂർ എന്ന ഗ്രാമ്യഭംഗിക്ക് ഭാവനയുടെ വർണക്കൂടിലൂടെ കാന്തി ചൊരിഞ്ഞ മനോഹരഭാഷയിൽ ഒരുകാലവും കാലഘട്ടവും ലയിച്ചു. ബഷീറും പൊറ്റെക്കാട്ടും തകഴിയും നിറഞ്ഞാടിയ മലയാളത്തിൽ ഒച്ചയുണ്ടാക്കാതെ ഓജസ്സും തേജസ്സുമാർന്ന നിളപോലെ എം ടി ഒഴുകി. പത്രാധിപരായി ആധുനികതയടക്കമുള്ള സാഹിത്യത്തിലെ നവീനതകളെ പ്രോത്സാഹിപ്പിച്ചു. തന്റേതല്ലാത്ത ലാവണ്യബോധത്തിനും അഭിരുചികൾക്കും മഷി പകർന്ന പുതുതലമുറയെ പരിചയപ്പെടുത്തി സാഹിത്യ പത്രാധിപരെന്ന ഇരിപ്പിടത്തിലും ശോഭിച്ചു. ആ സർഗസ്പർശമേൽക്കാത്ത ഇടം ചുരുക്കം. ജ്ഞാനപീഠവും കേന്ദ്ര–- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുമടക്കം ലഭിച്ച അംഗീകാരങ്ങളെല്ലാം ആ പ്രതിഭാമഹത്വത്തിനുള്ള ആദരമായിരുന്നു. കല–- സാംസ്കാരിക പ്രതിഭകൾക്കുള്ള പ്രഥമ കേരള ജ്യോതി പുരസ്കാരവും എഴുത്തച്ഛൻ പുരസ്കാരവുമെല്ലാം നൽകി സർക്കാരും എം ടിയുടെ പ്രതിഭയെ ആദരിക്കുകയുണ്ടായി. ദേശാഭിമാനിയുമായി അടുത്തബന്ധമാണ് എന്നും എംടി പുലർത്തിയിരുന്നത്. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രഥമസാഹിത്യപുരസ്കാരം എംടിക്കായിരുന്നു. അവാർഡ് ദാന ചടങ്ങിനോടുനുബന്ധിച്ച് ഒരാഴ്ച നീണ്ട ‘ദേശാഭിമാനി എംടി ഫെസ്റ്റിവലി’ൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ദേശാഭിമാനി വാരിക വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആദ്യ സാഹിത്യക്യാമ്പ് ഉദ്ഘാടനം ചെയ്തതും എംടിയായിരുന്നു. ദേശാഭിമാനി എൺപതാം വാർഷികാഘോഷ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായ എംടി ‘ മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണ’മെന്ന് പറഞ്ഞു. ‘80 വർഷം ചെറിയ കാലയളവല്ല. എല്ലാ പ്രശ്നങ്ങളെയും മറികടന്ന് നിലനിൽക്കാൻ നമുക്ക് ബാധ്യതയുള്ള കാലഘട്ടമാണിത്. അങ്ങനെയാണ് നാം ചരിത്രത്തിന്റെ ഭാഗമാകേണ്ടതെ’ന്നും എംടി ഓർമിപ്പിച്ചു. തന്റെ പ്രിയപ്പെട്ട ഒമ്പത് രചനകൾ സിനിമയായത് വിളംബരം ചെയ്യുന്ന ചടങ്ങിലായിരുന്നു അവസാനമായി എം ടി പങ്കാളിയായത്. രചനയാൽ, സൃഷ്ടികളാൽ, കലയിലൂടെ ‘കാല’ത്തിനപ്പുറവും ദേശത്തിന്റെ ‘നാലുകെട്ടി’നപ്പുറവും മലയാളഭാഷയെ അടയാളപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു എം ടി. മലയാളത്തിന്റെ നാലുകെട്ട് കടന്ന് ജ്ഞാനപീഠമേറി എം ടി. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ, പ്രഭാഷകൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി സർഗവൃത്തിയുടെ സകലതുറകളിലും എം ടി ഉണ്ടായിരുന്നു. സിനിമയിലും സാഹിത്യത്തിലും വേറിട്ട മുദ്ര രേഖപ്പെടുത്തിയ എം ടിക്ക് പകരമായി നമ്മുടെ സാഹിത്യലോകത്തിൽ മറ്റൊരു രണ്ടാമൂഴക്കാരനില്ല. മൗനത്തിന് ഭാഷയും സംഗീതവുമുണ്ടെന്നും അതൊരു സാംസ്കാരിക വ്യവഹാരമാണെന്നും ബോധ്യപ്പെടുത്തിയ എഴുത്തുജീവിതമായിരുന്നു എം ടിയുടേത്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വിടപറയുമ്പോൾ കൈരളിയുടെ സാഹിത്യ–- സാംസ്കാരിക മണ്ഡലത്തിലെ പ്രകാശഭരിതമായ ഒരേടാണ് മറയുന്നത്. താൻ ഏറെ ആദരിച്ചിരുന്ന കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ വേർപാടിനെ എം ടി വിശേഷിപ്പിച്ചത് ‘നമ്മുടെ രാഷ്ട്രീയത്തിലെ നികത്താനാകാത്ത ശൂന്യത’ എന്നായിരുന്നു. എം ടി യാത്രയായ ഈ സന്ദർഭത്തെ ഞങ്ങൾ കാണുന്നതും അങ്ങനെയാണ്. മലയാളിയുടെ വായനയെ, ചിന്തയെ, കാഴ്ചകളെയും കാഴ്ചപ്പാടിനെയും അത്രമേൽ സ്വാധീനിച്ച രണ്ടക്ഷരം മറയുമ്പോൾ നമ്മുടെ സാംസ്കാരിക സാഹിത്യജീവിതം എത്രമേൽ ദരിദ്രമാകുന്നുവെന്നത് ഞങ്ങൾ തിരിച്ചറിയുന്നു. ആ മഹാപ്രതിഭയ്ക്ക് ദേശാഭിമാനിയുടെ അക്ഷരാഭിവാദനം.
കഥകളുടെ പെരുന്തച്ചൻ ; എഴുത്തിന്റെ മാന്ത്രികൻ ഓർമകളിലേക്ക് ചേക്കേറി
കോഴിക്കോട് വാക്കുകൾ ഇടറി...ഇടനെഞ്ചിലെ വിങ്ങൽ കണ്ണുകളിൽ പടർന്നു...സർഗലോകത്ത് എം ടി തീർത്ത ഹൃദയസ്പന്ദനം പോലും നിശ്ശബ്ദമായ നിമിഷങ്ങൾ... ദശാബ്ദങ്ങളോളം അക്ഷരവെട്ടം നിറച്ച എഴുത്തിന്റെ മാന്ത്രികൻ വാതകച്ചൂളയിൽ അഗ്നിനാളമായി ഓർമകളിലേക്ക് ചേക്കേറി. അണപൊട്ടിയ നൊമ്പരത്തോടെ കേരളം എം ടി എന്ന മഹാപ്രതിഭക്ക് വിടചൊല്ലി. വ്യാഴം വൈകിട്ട് 5.23ന് മാവൂർ റോഡിലെ ‘സ്മൃതിപഥം’ ശ്മശാനത്തിലായിരുന്നു സംസ്കാരം. ഒരു നോക്കുകാണാനായി ആയിരങ്ങളാണ് ശ്മശാനത്തിലും ഒഴുകിയെത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. വൈകിട്ട് 4.35ന് കൊട്ടാരം റോഡിലെ ‘സിതാര’യിൽനിന്ന് മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് 4.45ന് ‘സ്മൃതിപഥ’ത്തിലെത്തി. ശ്മശാന മുറ്റത്ത് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി ഉള്ളിലേക്ക് മാറ്റി. എം ടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ സതീശൻ എം ടിയുടെ ചിതയ്ക്ക് തീ പകർന്നു. മകൾ അശ്വതി, ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും വലംവച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ബീന ഫിലിപ്പ്, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, എംപിമാരായ എം കെ രാഘവൻ, എ എ റഹീം, ഷാഫി പറമ്പിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, എ പി അനിൽകുമാർ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സംവിധായകരായ ലാൽ ജോസ്, ജയരാജ്, എഴുത്തുകാരായ ബെന്യാമിൻ, ഡോ. എം എം ബഷീർ, സുഭാഷ് ചന്ദ്രൻ തുടങ്ങി നിരവധിപേർ സ്മൃതിപഥത്തിലെത്തി ആദരമർപ്പിച്ചു.
കോഴിക്കോട് അഭിനയിച്ച സിനിമയുടെ പേര് സ്വന്തം പേരായി മാറിയ അസുലഭ ഭാഗ്യത്തിന് ഉടമയാണ് കുട്ട്യേടത്തി വിലാസിനി. ഈ മേൽവിലാസത്തിന് താൻ കടപ്പെട്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടിയോടാണെന്ന് വിലാസിനി പറയുന്നു. ‘‘ഒരുദിവസം ടൗൺഹാളിൽ കെ ടി രവിയുടെ ‘എംഎൽഎ’ എന്ന നാടകത്തിൽ അഭിനയിക്കെ മേക്കപ്പ് തുടയ്ക്കാൻ ഗ്രീൻ റൂമിലെത്തിയപ്പോൾ മേക്കപ്പ്മാനും കുടുംബ സുഹൃത്തുമായ രാഘവേട്ടൻ പറഞ്ഞു, മോളെ കാണാൻ രണ്ടുപേർ വന്നിട്ടുണ്ടെന്ന്. ഞാൻ നോക്കിയപ്പോൾ എം ടി വാസുദേവൻ നായരും സംവിധായകൻ പി എൻ മേനോനും. രണ്ടാഴ്ച കഴിഞ്ഞുകാണും ഭർത്താവ് ജോലിചെയ്യുന്നിടത്തേക്ക് രാഘവേട്ടൻ വിളിച്ചു. എന്നോടും ഭർത്താവിനോടും വാസ്വേട്ടന്റെ ‘സിതാര’ വീട്ടിലെത്താൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ‘കുട്ട്യേടത്തി’ എന്ന കഥ സിനിമയാക്കുകയാണെന്നുംനായികയായി എന്നെ തെരഞ്ഞെടുത്തുവെന്നും പറഞ്ഞു. ഞാനാകെ ഞെട്ടി’’. എം ടിയുടെ തിരക്കഥയിൽ 1971ൽ പി എൻ മേനോൻ സംവിധാനംചെയ്ത ‘കുട്ട്യേടത്തി' എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിച്ച കോഴിക്കോട് വിലാസിനി പിന്നീട് അറിയപ്പെട്ടത് കുട്ട്യേടത്തി വിലാസിനി എന്നാണ്. ബ്രോണി എന്നായിരുന്നു യഥാർഥ പേര്. നാടകം പഠിപ്പിച്ച കൊച്ചുകുട്ടൻ ആശാൻ നിർദേശിച്ചതനുസരിച്ച് പേര് വിലാസിനിയെന്നാക്കി. അതിനിടെ ഇഗ്നേഷ്യസുമായി വിവാഹം. താമസിയാതെ അമ്മയും ബ്രോണിയും ഇഗ്നേഷ്യസും കോഴിക്കോട്ടേക്ക് മാറി. ഇഗ്നേഷ്യസിന് ചെറുവണ്ണൂരിൽ തീപ്പെട്ടി കമ്പനിയിൽ റൈറ്ററായി ജോലികിട്ടി. നാടകത്തിൽ സജീവമായ കാലത്താണ് സിനിമയിൽ നായികയുടെ റോൾ ലഭിക്കുന്നത്. ‘‘കുട്ട്യേടത്തിയിലെ മാളൂട്ടിക്ക് ആണുങ്ങളുടെ സ്വഭാവമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചെകിട്ടത്തടിക്കും. സിനിമയിൽ അങ്ങനെയൊരു രംഗം ചിത്രീകരിക്കുകയാണ്. മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ കുതിരവട്ടം പപ്പുവിന്റെ കുട്ടിശങ്കരൻ എന്ന കഥാപാത്രം അതുവഴി വരുന്നു. പെണ്ണ് മരം കേറിയെന്ന് പപ്പു വിളിച്ചുപറയുമ്പോൾ താഴെയിറങ്ങി മുഖത്ത് അടിക്കണം. നാടകത്തിലും സിനിമയിലും ഗുരുസ്ഥാനത്തുള്ള പപ്പുവേട്ടനെ എങ്ങനെ അടിക്കും. ഏതായാലും നാടകശൈലിയിൽ അടിച്ചു. പി എൻ മേനോന് അത് മതിയായില്ല. രണ്ടാമത് അടിച്ചതും പിടിച്ചില്ല. മൂന്നാംതവണ നല്ല അടിതന്നെ കൊടുത്തു. പപ്പുവേട്ടന്റെ കവിൾ ചുവന്നു. ചിത്രത്തിൽ മറ്റൊരു രംഗത്തും റീ ടേക്ക് വേണ്ടിവന്നില്ല. സിനിമയ്ക്ക് അഡ്വാൻസായി 110 രൂപ വാസ്വേട്ടൻ തന്നു. ആ പണമെടുത്ത് അന്നത്തെ ഫാഷൻ സാരി വാങ്ങി. അതിപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. എന്റെ പേരക്കുട്ടികളോട് ഇടയ്ക്കിടെ ഞാൻ പറയും. മരിച്ചുകഴിഞ്ഞാൽ അതെടുത്ത് പുതപ്പിക്കണമെന്ന്’’–- കുട്ട്യേടത്തി വിലാസിനി പറഞ്ഞു.
‘എന്റെ വാസുവേട്ടാ’ ; കണ്ണീരണിഞ്ഞ് കുട്ട്യപ്പ , എം ടിയുടെ പ്രിയ ആരാധകൻ
കോഴിക്കോട് എം ടിയുടെ പ്രിയ ആരാധകൻ കുട്ട്യപ്പ നമ്പ്യാർ ഹൃദയംപൊട്ടുന്ന വേദനയോടെ ‘എന്റെ വാസുവേട്ടാ’ എന്ന് വിളിച്ച് പ്രണാമമർപ്പിച്ചത് സിതാരയിൽ കൂടിയവരെ കണ്ണീരണിയിച്ചു. കണ്ണൂർ പുന്നാട് സ്വദേശി പി വി കുട്ട്യപ്പ നമ്പ്യാർ എംടിയുമായി ഏറെ ആത്മബന്ധമുള്ള വായനക്കാരനാണ്. എം ടിയുടെ പിറന്നാൾദിനമായ ജൂലൈ 15ന് വർഷങ്ങളായി നമ്പ്യാർ വീട്ടിലെത്തും. എം ടിയുടെ കൈയിൽനിന്ന് പുസ്തകവും കോടിമുണ്ടും ഏറ്റുവാങ്ങി മടങ്ങും. 78കാരനായ കുട്ട്യപ്പ നമ്പ്യാർക്ക് രണ്ടാമൂഴമടക്കം എല്ലാ കൃതികളും എം ടി കൈയൊപ്പ് ചാർത്തി സമ്മാനിച്ചിട്ടുണ്ട്. എം ടി ആശുപത്രിയിലാണെന്നറിഞ്ഞ് കോഴിക്കോട്ടെത്തി. ‘‘എം ടി വിടപറഞ്ഞതോടെ ജീവിതവും ലോകവും നഷ്ടമായി. ഞാൻ അനാഥനായി’’–- നമ്പ്യാർ പറഞ്ഞു.
കണ്ണാന്തളിപ്പൂക്കളും പുന്നെല്ലരിയുടെ ചോറും
എം ടി വാസുദേവൻനായരുടെ രചനാഭംഗി തികഞ്ഞ ലേഖനങ്ങളിലൊന്ന് എന്ന നിലയിൽ ആവർത്തിച്ചുള്ള വായനയ്ക്ക് പ്രേരിപ്പിക്കാറുണ്ട് ‘കണ്ണാന്തളിപ്പൂക്കളുടെ കാലം'. എന്താണ് ആ ലേഖനത്തിന്റെ അഥവാ ഉപന്യാസത്തിന്റെ ഉള്ളടക്കം? മനോഹരമായ ആ ശീർഷകം സൂചിപ്പിക്കുംപോലെ കണ്ണാന്തളിപ്പൂക്കളെപ്പറ്റിയും അവയുടെ തിരോധാനത്തെപ്പറ്റിയും മാത്രമാണോ അത്? അല്ലേയല്ല. ബാല്യം, ബാല്യത്തിലെ ഓണം എന്നിങ്ങനെ ചില ഇളംനിറങ്ങളുടെ ഗൃഹാതുരശോഭ കലർത്തിയാണ് എം ടി കണ്ണാന്തളിപ്പൂക്കളുടെ ചിത്രം വരയുന്നത്. എന്നാൽ, അതൊന്നുമല്ല ആ ഗദ്യശിൽപ്പം നിവേദിക്കുന്ന പ്രധാനാശയവും അനുഭവവും. അത് വിശപ്പാണ്. വേണമെങ്കിൽ ഒന്നുകൂടി ഇതിനോട് കൂട്ടിച്ചേർക്കാം, അത് കുഞ്ഞമ്മാമ എന്ന സ്നേഹോദാരനായ മനുഷ്യന്റെ, ‘നാളികേരപാകം' എന്നു പറയാവുന്ന വ്യക്തിചിത്രമാണ്. കുഞ്ഞമ്മാമയുടെ കഥയിലും ‘വിശപ്പ്' ഒരു കഥാപാത്രമായതിനാൽ ആ അദൃശ്യനായകനെയോ പ്രതിനായകനെയോ ചുറ്റിപ്പറ്റിയാണ് ‘കണ്ണാന്തളിപ്പൂക്കൾ' വികസിക്കുന്നത് എന്നു പറയാം. ഒരു ചെറുകഥയുടെ കാര്യത്തിലാണെങ്കിൽ അതിന്റെ ക്രാഫ്റ്റിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് വിചാരിക്കാം. ഒരു ലേഖനത്തിലോ ഉപന്യാസത്തിലോ ഇത്തരം ശിൽപ്പപ്പെടുത്തൽ അസാധാരണമായതുകൊണ്ടുകൂടിയാണ് ഈ എം ടി ലേഖനം അത്രമേൽ ശ്രദ്ധേയമാകുന്നത്.കണ്ണാന്തളിപ്പൂക്കളെക്കുറിച്ചും കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചുമുള്ള കാൽപ്പനികഗദ്യം വിശപ്പിന്റെ ദാരുണകഥനമായും ജീവിതകഥനമായും മാറുന്ന സന്ധിയിലാണ് എം ടി തന്റെ ഉപന്യാസത്തെ, അതിനിപുണനായ ഒരു കാഥികന്റെ ചാതുരിയോടെ, മറ്റൊരു വിതാനത്തിലേക്ക് ഉയർത്തുന്നത്. ആ ലേഖനഭാഗം ഇവിടെ എടുത്തെഴുതാം. ‘‘വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾ താന്നിക്കുന്നുതൊട്ട് പറക്കുളം മേച്ചിൽപ്പുറംവരെ കണ്ണാന്തളിച്ചെടികൾ തഴച്ചുവളർന്നുകഴിയും. ഇളംറോസ് നിറത്തിലുള്ള പൂക്കൾ തലകാട്ടിത്തുടങ്ങും. ആ പൂക്കളുടെ നിറവും ഗന്ധവുംതന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും, പൂക്കളുടെയും ചോറിന്റെയും സമൃദ്ധിക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ മാസമാണ് ഞങ്ങൾക്കു കർക്കടകം’. ഇങ്ങനെ, പൂവിനെയും ചോറിനെയും ചേർത്തുനിർത്തുന്ന മറ്റൊരു സന്ദർഭമുണ്ടാകില്ല മലയാളസാഹിത്യത്തിലെന്നാണ് എന്റെ തോന്നൽ. അസാധാരണമായ ഒരു ഭാവനാവ്യാപാരത്തിന്റെയോ മാനസികവ്യാപാരത്തിന്റെയോ ഫലമായി അവ സമീകരിക്കപ്പെടുന്നു. കണ്ണാന്തളിപ്പൂക്കളുടെ കാൽപ്പനികയാഥാർഥ്യം, പുന്നെല്ലരിയുടെ ചോറ് എന്ന ജീവിതയാഥാർഥ്യവുമായി അന്വയിക്കപ്പെടുന്നു. അങ്ങനെ കാൽപ്പനികതയെന്ന ത്രാസിന്റെ മറ്റേത്തട്ട് ചോറിന്റെയും വിശപ്പിന്റെയും കനത്താൽ പുതിയൊരു സന്തുലനം കൈവരിക്കുകയും ഒരു തട്ടിൽ പൂവും മറുതട്ടിൽ പുന്നെല്ലരിയുടെ ചോറും വച്ചുകൊണ്ടുള്ള ഒരപൂർവ തുലാഭാരമായി അത് മാറുകയും ചെയ്യുന്നു. ഇതിന് ‘കാൽപ്പനികറിയലിസം' എന്നു പേരിടാമോ എന്നെനിക്കറിയില്ല. അതെന്തായാലും, ‘അസ്സൽ ചൊറിത്തവളകളുള്ള ഭാവനോദ്യാനങ്ങളാ'യി (imaginary gardens with real toads in them) കവിതയെ നിർവചിച്ച മരിയൻ മൂറിനുകൂടി സമ്മതമാകാനിടയുള്ള ഒരു കലാനിർവചനമായും അതിന്റെ രൂപകമായും മാറുന്നുണ്ട്. ഏകാകികളുടെ ലോകമായും കാത്തിരിപ്പിന്റെ ലോലവിഷാദമായുംമറ്റും എം ടിയുടെ കലയെ വിവരിക്കുമ്പോൾ അതിലെ വിശപ്പിന്റെയും പട്ടിണിയുടെയും പണച്ചുരുക്കത്തിന്റെയും ദാരുണമുദ്രകളെ നമ്മൾ കാണാതെ പോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ചെയ്യുന്നത്. എം ടി തന്റെ ഓർമക്കുറിപ്പുകളുടെ (memoirs) ആധാരമായി സ്വീകരിച്ചത് നാല് അടിസ്ഥാന ജീവിതാവശ്യങ്ങളെയായിരുന്നു. കഞ്ഞി, കാശ്, കുപ്പായം, കാമം എന്നിങ്ങനെ (ഇതിൽ ‘കാമം' എം ടി എഴുതുകയുണ്ടായില്ല. മറ്റു മൂന്നും എഴുതുകയും ആ ഒന്നുമാത്രം കുസൃതി നിറഞ്ഞ കൗശലത്തോടെ തന്റെ വായനക്കാരിൽ നിന്നൊളിപ്പിക്കുകയും ചെയ്തു!) എം ടിയുടെ കഥനഭാവനയുടെയും ആധാരശിലകളാണ് ഇപ്പറഞ്ഞവ മൂന്നും. ‘കർക്കിടകം' എന്ന ഏറെ പ്രസിദ്ധമായ കഥ ഓർക്കാം; അതിലെ പ്രാരംഭവാക്യങ്ങളിലൊന്നിൽത്തന്നെ ‘വിശപ്പ്' കടന്നുവരുന്നുണ്ട് എന്നും. ‘വാനപ്രസ്ഥ'ത്തിലുമുണ്ട് പ്രാരബ്ധത്തിന്റെ ഒട്ടേറെ പരാമർശങ്ങൾ; ജീപ്പുകൂലിയും ശമ്പളക്കണക്കുംതൊട്ട് പൂജയുടെ ചെലവുവരെ. മൂകാംബികാദേവിയെപ്പറ്റിയുള്ള ഒരു പുസ്തകം, അവിടെ കണ്ടത്, വിലക്കൂടുതൽമൂലം താൻ വാങ്ങിയില്ല എന്നും കരുണൻ മാഷ്. പക്ഷേ, ഇതൊന്നുമല്ല ആദ്യവായനയ്ക്കുശേഷം വർഷങ്ങൾ പിന്നിട്ടിട്ടും എന്റെയുള്ളിൽ ശേഷിക്കുന്നത്. അത് ഈ വാക്യമാണ് ‘വിനോദിനി തുണിസഞ്ചിയും മാസ്റ്ററുടെ തോൽബാഗും എടുത്തുകൊണ്ട് ഇറങ്ങാൻ തുടങ്ങി. ചവിട്ടുപടിമേൽ കാലുറപ്പിക്കാൻ സാരിത്തുമ്പ് ഒതുക്കിപ്പിടിച്ചപ്പോൾ അടിപ്പാവാടയുടെ അറ്റത്തെ കീറിയ ലെയ്സിന്റെ ചിതറിയ അറ്റങ്ങൾ കണ്ടു’. ‘രണ്ടാമൂഴം' എന്ന നോവൽശീർഷകത്തിനുതന്നെ വമ്പിച്ച ധ്വനിമൂല്യമുണ്ട്. മഹാബലനും പാണ്ഡവരുടെ യുദ്ധവിജയത്തിനുപിന്നിലെ കരുത്തിന്റെ വറ്റാത്ത ഉറവിടവുമായിരുന്നിട്ടും എന്നും എവിടെയും രണ്ടാമനാക്കപ്പെടുന്ന ഭീമസേനന്റെ തിരസ്കൃതപൗരുഷത്തിന്റെ ഗാഥയാണ് ആ നോവൽ. താൻ വായുപുത്രനല്ല, മറിച്ച് ചങ്ങലയഴിച്ച ചണ്ഡമാരുതനെപ്പോലെ കരുത്തനായ ഒരു കാട്ടാളന്റെ മകനാണെന്ന അന്തിമമായ വെളിപ്പെടൽ ഇക്കാര്യത്തിൽ നിർണായകമാണ്. ജീവിതത്തിൽ ഭീമനേറ്റ തിരിച്ചടികളും തിരസ്കാരങ്ങളും ആ ബലശാലിയുടെ നിഷാദ പിതൃത്വത്തിനേറ്റ പ്രഹരങ്ങൾകൂടിയായിരുന്നു. ആ അർഥത്തിൽ കാടും കറുപ്പും കരുത്തും പൈതൃകമായവരുടെ രണ്ടാമൂഴത്തിന്റെ കഥകൂടിയാകുന്നു ‘രണ്ടാമൂഴം'. ‘പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥ, അതിന്റെ ചലച്ചിത്രരൂപമായ ‘നിർമാല്യ'വും ഒരേയൊരു കഥനസന്ധിയുടെ അക്രാമകമായ വിധ്വംസകവീര്യത്താലാണ് ഇന്നും ഓർമിക്കപ്പെടുന്നത്. ആജീവനാന്തം സ്വന്തം ചോരകൊണ്ട് തർപ്പണം ചെയ്തിരുന്ന ഭഗവതിയുടെ മുഖത്ത് ആഞ്ഞുതുപ്പുന്ന വെളിച്ചപ്പാടിന്റെ ദൈവധ്വംസകമായ മനുഷ്യക്രോധമാണത്. മനുഷ്യനെയും അവന്റെ യാതനയെയും ശിലാബിംബത്തിന്റെ മൂകനിസ്സംഗതയ്ക്കുമുകളിൽ പ്രതിഷ്ഠിക്കുന്ന നവോത്ഥാനവീറിന്റെ പെരുംചുവടായിരുന്നു അത്; നോവും പട്ടിണിയും തിന്ന് അസ്ഥിക്കരുത്താർജിച്ച മനുഷ്യന്റെ അന്തിമപ്രതികാരവും!
അത്ഭുതകരമായ ഒരു പിറവിയായിരുന്നു, എം ടി എന്ന സ്നേഹാക്ഷരങ്ങളിൽ ആബാലവൃദ്ധം മലയാളികൾ വിളിച്ച ആ ജ്ഞാനവൃക്ഷത്തിന്റേത്. കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ട് കുടുംബത്തിൽ അമ്മാളുഅമ്മയുടെ നാലു മക്കളിൽ ഇളയവനെ ജനിക്കുംമുമ്പേ ഇല്ലാതാക്കാനാണ് വൈദ്യന്മാർ വിധിച്ചത്. അമ്മയുടെ അനാരോഗ്യമായിരുന്നു കാരണം. എന്നാൽ, വൈദ്യന്മാർ പറഞ്ഞതനുസരിച്ച് അമ്മ കഴിച്ച ഉന്മൂലന ഔഷധങ്ങളെ അതിജീവിച്ച് 1108ലെ പഞ്ഞക്കർക്കടകത്തിൽ ആ കുഞ്ഞ് പിറന്നു. കടുപ്പമേറിയ ഔഷധപ്രയോഗങ്ങളുടെ ഫലമായി കുട്ടിക്കാലത്ത് അനാരോഗ്യവാനായിരുന്നു. എങ്കിലും മലയാളസാഹിത്യത്തെ ഹിമവാനോളം ഉയർത്തി, നവതിയും പിന്നിട്ട്, ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളെയും കലകളെയും സ്നേഹിക്കുന്നവരുടെയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് ആ സർഗജീവിതം വിടവാങ്ങുന്നത്. ഇക്കാലത്തിനിടെ ഒരു ഇന്ത്യൻ സാഹിത്യകാരനും ചലച്ചിത്രകാരനും ലഭിക്കാവുന്ന മിക്കവാറും എല്ലാ ബഹുമതികളും പേനത്തഴമ്പുള്ള ആ കൈകൾ ഏറ്റുവാങ്ങി. എം ടി വാസുദേവൻനായർ ജനിക്കുമ്പോൾ പുന്നയൂർക്കുളം സ്വദേശിയായ അച്ഛൻ ടി നാരായണൻനായർക്ക് അന്ന് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലായിരുന്നു ജോലി. അക്കാലത്തെ മരുമക്കത്തായമനുസരിച്ച് അമ്മയുടെ തറവാടടങ്ങുന്ന കൂടല്ലൂരാണ് ബാല്യകൗമാരങ്ങളിൽ കഴിഞ്ഞത്. തറവാട്ടുഭാഗത്തിൽ വീടില്ലാതിരുന്നതിനാൽ ഒരു വല്യമ്മയുടെ വീട്ടുവളപ്പിലെ കൊട്ടിലിലായിരുന്നു ജീവിതം. പഠിക്കാൻ മിടുക്കനായിരുന്ന വാസുവിന് എസ്എസ്എൽസിക്ക് അക്കാലത്തെ അപൂർവനേട്ടമായ ഫസ്റ്റ്ക്ലാസ് ഉണ്ടായിരുന്നിട്ടും വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ ഒരുവർഷം കോളേജിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ ഏകനായിരുന്ന ആ ഒരുവർഷം കൂട്ടുകൂടിയ പുസ്തകങ്ങളാണ് തന്നെ പുതിയ ലോകങ്ങൾ പരിചയപ്പെടുത്തിയതെന്ന് എം ടി പലവുരു പറഞ്ഞിട്ടുണ്ട്. ആ വായനയുടെ അടിത്തറ ജീവിതത്തിൽ എന്നും വെളിച്ചമായി. പ്രായമായിക്കഴിഞ്ഞും കണ്ണിന് ആരോഗ്യമുണ്ടായിരുന്ന കാലത്തോളം ദിവസം 300 പേജിലധികം ആ വായനക്കാരൻ വായിച്ചിരുന്നു. സ്കൂൾവിദ്യാർഥി ആയിരിക്കുമ്പോൾ എഴുതിത്തുടങ്ങിയ എം ടി രചനാലോകത്തേക്ക് കടക്കുന്ന ആരെയുംപോലെ കവിതയിലാണ് ആരംഭിച്ചത്. എന്നാൽ, വൈകാതെ കഥകളിലേക്ക് കടന്നു. 15 വയസ്സ് തികയുംമുമ്പേ, പത്താംക്ലാസിൽ പഠിക്കുമ്പോൾ ആദ്യകഥ പ്രസിദ്ധീകരിച്ചു. അതിന് മാസങ്ങൾക്കുമുമ്പ് ഗുരുവായൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം ദ്വൈവാരികയിൽ വന്ന ലേഖനമാണ് വെളിച്ചംകണ്ട ആദ്യരചന. ‘പ്രാചീനഭാരതത്തിലെ വൈരവ്യവസായം’ എന്ന ആ ലേഖനം മതി അക്കാലത്തുതന്നെ എം ടി ആർജിച്ചിരുന്ന അറിവിന്റെ വലിപ്പമറിയാൻ. ഒമ്പതു നോവലുകളടക്കം (ഒന്ന് കൂട്ടുകാരൻ എൻ പി മുഹമ്മദുമൊത്ത് എഴുതിയത്) അമ്പതോളം പുസ്തകങ്ങളെഴുതിയ എം ടി 60 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതി. എം ടിയുടെ ബീഡിവലി പ്രസിദ്ധമാണ്. എഴുതുമ്പോൾപ്പോലും ചുണ്ടിൽ എരിയുന്ന ബീഡിയുണ്ടാകുമായിരുന്നു. അതുപോലെ പ്രസിദ്ധമാണ് എം ടിയുടെ മൗനവും. ഉറ്റവരോടും അടുപ്പക്കാരോടുംപോലും പലപ്പോഴും ഒരു മൂളലിലൊതുക്കും പറയാനുള്ളത്. എഴുത്തിലും ഒരു വാക്കുപോലും അധികാമാകാതെ ജാഗ്രത പുലർത്തി. നിറകുടം തുളുമ്പില്ല എന്ന ചൊല്ലുപോലെ അറിവ് ആ മഹാമനീഷിയെ വിനീതനാക്കി.
സിപിഐ: സമരങ്ങളുടേയും സഹനങ്ങളുടേയും നൂറ്റാണ്ട്
2024 ഡിസംബര്‍ 26. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസ്സ്. സോവ്യറ്റ് യൂണിയനിലെ താഷ്‌കെന്റില്‍ ആദ്യരൂപം കൈക്കൊള്ളുകയും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സംഘടിത രൂപം പ്രാപിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം കേരളമുള്‍പ്പെടെ പ്രസ്ഥാനത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ വിപുലമായി ആചരിക്കപ്പെടുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ ആഘോഷപരിപാടിയും തിരുവനന്തപുരത്തെ പുതിയ പാര്‍ട്ടി ആസ്ഥാനമായ, പുതുക്കിപ്പണിത എം.എന്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും മാറ്റി വെച്ചിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും യുവജന വിദ്യാര്‍ഥികളുടേയും ഹൃദയങ്ങളില്‍ വിപ്ലവത്തിന്റെ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ സി.പി.ഐയുടെ രാഷ്ടീയ സന്ദേശത്തിന്റെ പ്രസക്തി ഏറ്റവുമധികം വര്‍ധിച്ച ഒരു കാലഘട്ടത്തിലാണ് ത്യാഗത്തിന്റേയും പോരാട്ടങ്ങളുടേയും ഓര്‍മപ്പെടുത്തലുകളുമായി ശതവാര്‍ഷികത്തിന്റെ ആരവങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂമികയെ മുഖരിതമാക്കുന്നത്. രാഷ്ട്രീയമായ ഒട്ടേറെ ത്യാഗങ്ങളും വെല്ലുവിളികളും നേരിട്ട പാര്‍ട്ടി കഴിഞ്ഞ ഒരു നൂറ്റാണ്ട്കാലത്തിന്റെ സംഭവബഹുലമായ ചരിത്രത്തില്‍ ആധുനിക ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. രാഷ്ടീയവും സംഘടനാപരവുമായ ശൈഥില്യങ്ങള്‍, തിരിച്ചടികള്‍, നയപരമായ പാളിച്ചകള്‍, പരാജയങ്ങള്‍.. ഇതൊക്കെ നേരിടുമ്പോഴും സി.പി.ഐ ഇന്ത്യക്ക് നല്‍കിയ പ്രൗഢമായ സംഭാവനകള്‍, തേജസ്സുറ്റ നേതാക്കള്‍, കരുത്തുറ്റ നേതൃത്വം.. ഇവയൊന്നും മറക്കാനാവില്ല. എ.ഐ.ടി.യു.സി എന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സി.പി.ഐ നേതാക്കളാണ് പില്‍ക്കാലത്ത് റെയില്‍വെ പണിമുടക്ക് പോലെ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി പൊരുതിയവരില്‍ ഐക്യത്തിന്റേയും ഒരുമിച്ചുനില്‍ക്കലിന്റേയും അഗാധമായ വര്‍ഗബോധം സൃഷിച്ചത്. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലകളിലും മറ്റ് സര്‍വീസ് സംഘടനാ രംഗങ്ങളിലും സമരസന്ദേശത്തിന്റെ വിത്ത് പാകുന്നതില്‍ സി.പി.ഐ നേതാക്കള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്.ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫ് സി.പി.ഐയുടെ ബഹുജനസംഘടനയായി സമരപഥങ്ങളെ ചുവപ്പിച്ചതും ചരിത്രം. 1936 ലായിരുന്നു ഇത്. വിദ്യാര്‍ഥി സംഘടന ഉദ്ഘാടനം ചെയ്തത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. അച്യുതമേനോന്റെ സഹയാത്രികനായി തൃശൂര്‍ മുതല്‍ ലക്കിടി വരെ ഇന്തോ സോവ്യറ്റ് ബന്ധത്തിന്റെ രാസത്വരകം കൂടിയായിരുന്നു റഷ്യന്‍ ബ്ലോക്കിനകത്തെ സി.പി.ഐ എന്ന സഹോദര കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇസ്‌കസ് (ഇന്തോ സോവ്യറ്റ് കള്‍ച്ചറല്‍ സൊസൈറ്റി), യുദ്ധങ്ങള്‍ക്കെതിരായ ലോകസമാധാന പ്രസ്ഥാനം (ഇപ്‌സോ) എന്നിവയെല്ലാം അന്നത്തെ ഇന്ത്യന്‍ പുരോഗമന വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടുംപാവും നല്‍കി. നാടക കലാരംഗത്ത് ഇപ്റ്റ നല്‍കിയ സംഭാവനകള്‍, ഹിന്ദി സിനിമാരംഗത്തെ പുരോഗമന വീക്ഷണം പുലര്‍ത്തുന്നവരുടെ കൂട്ടായ്മ എന്നിവയൊക്കെ സി.പി.ഐയ്ക്ക് അവകാശപ്പെടാനുള്ളതാണ്. എസ്.വി ഘാട്ടെ എന്ന മംഗലാപുരത്തുകാരനായിരുന്നു സി.പി.ഐയുടെ പ്രഥമസെക്രട്ടറി. 1970 ല്‍ അന്തരിച്ച ഇദ്ദേഹം അവസാനകാലം വരെ സി.പി.ഐയുടെ മുന്നണിപ്പോരാളിയായിരുന്നു. ഘാട്ടെയോടൊപ്പം എം.എന്‍. റോയ്, ശിങ്കാരവേലു ചെട്ടിയാര്‍, ഇവാലിന്‍ ട്രെന്റ് റോയ്, അബനി മുഖര്‍ജി, റോസാ ഫിറ്റിംഗോവ്, മുഹമ്മദ് ഷെഫീഖ്, മുഹമ്മദലി. എം.പി.ടി ആചാര്യ, എസ്.എ ഡാങ്കെ, മുസഫര്‍ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത എന്നിവരായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി കാണ്‍പൂരില്‍ പിറവിയെടുക്കുമ്പോള്‍ നേതൃനിരയില്‍. 1933 ലായിരുന്നു സി.പി.ഐയുടെ കൊല്‍ക്കത്താ സമ്മേളനം. പിറ്റേ വര്‍ഷം പാര്‍ട്ടിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേരളത്തില്‍ പാര്‍ട്ടി രൂപീകരണം 1937 ലായിരുന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, എന്‍.സി ശേഖര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കണ്ണൂരിലെ പാറപ്പുറത്തായിരുന്നു പാര്‍ട്ടി രൂപീകരണയോഗം. രണ്ടാം ലോകമഹായുദ്ധത്തിനെതിരെ മുംബൈയില്‍ നടന്ന കൂറ്റന്‍ തൊഴിലാളി പണിമുടക്കില്‍ ഒരു ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തത് സി.പി.ഐയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി രേഖപ്പെടുത്തപ്പെട്ടു. ഇതിനിടെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടും അഭിപ്രായ വ്യത്യാസവും നേതാക്കളുടെ അറസ്റ്റുമെല്ലാം പ്രസ്ഥാനത്തെ ശൈഥില്യത്തിലെത്തിച്ചു. 1957ല്‍ ഇ.എം.എസിന്റൈ നേതൃത്വത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍. ആ മന്ത്രിസഭയ്‌ക്കെതിരെ വിമോചനസമരം. 1959 ജൂലൈ 31. വിമോചനസമരത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ വിളംബരം വന്നതോടെ പ്രതിവിപ്ലവശക്തികള്‍ സംസ്ഥാനമെങ്ങും അഴിഞ്ഞാടുകയായിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ കൈയേറ്റങ്ങള്‍. വിരുദ്ധരുടെ തേര്‍വാഴ്ച ഏറ്റവും കൂടുതല്‍ നടന്നത് മധ്യകേരളത്തിലായിരുന്നു. തൃശൂര്‍ മാളയ്ക്കടുത്ത് ഒരു ചെത്ത് തൊഴിലാളിയെ വിമോചന സമരക്കാര്‍ കൊലപ്പെടുത്തി. പിരിച്ചുവിടപ്പെട്ട മന്ത്രിസഭയിലെ അംഗം പി.കെ. ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തൃശൂരിലും പരിസരത്തും വന്‍പ്രതിഷേധ മാര്‍ച്ച് നടന്നു. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതിന്റെ മൂന്നാമത്തെ വര്‍ഷം ചൈനീസ് യുദ്ധം, പാര്‍ട്ടി നയത്തിലെ വൈരുധ്യം പ്രകടമായി. കോണ്‍ഗ്രസിനോടുള്ള സമീപനം, സോവ്യറ്റ് നിലപാട് തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആഭ്യന്തര സംഘര്‍ഷം കനത്തു. പാര്‍ട്ടി രണ്ടായി സി.പി.ഐ, സി.പി.ഐ (എം). ആത്മബലിയുടെ ആറു പതിറ്റാണ്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയര്‍മാന്‍ എസ്.എ. ഡാംഗെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്‌റുവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യാ-ചീന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ ഉരുള്‍ പൊട്ടുന്നതിനു മുമ്പ് ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചൈനയുടെ ധിക്കാരപരമായ നിലപാടിനെതിരെയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ വികാരമാണ് അദ്ദേഹം ചൗഎന്‍ലായിയെ അറിയിച്ചത്. ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ ഇന്ത്യയിലെ പാര്‍ട്ടിക്കകത്ത് ചൈനയോട് കടുത്ത അമര്‍ഷമുണ്ടെന്നും അതിര്‍ത്തി സംഘര്‍ഷം പാര്‍ട്ടിയെ ദേശീയ മുഖ്യധാരയില്‍ നിന്നു ഒറ്റപ്പെടുത്തുമെന്നും അജയ്‌ഘോഷ് ധരിപ്പിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു ഈ കൂടിക്കാഴ്ച. ചൈനയുടെ ഇന്ത്യന്‍ നയത്തില്‍ തിരുത്ത് അനിവാര്യമാണെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. ഇക്കാര്യമാണ് ചൈനയെ അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിന് സാര്‍വദേശീയ വീക്ഷണത്തിന്റെ പോരായ്മയുണ്ടെന്നും സങ്കുചിത വികാരം വെടിഞ്ഞ് സി.പി.ഐ ചൈനയെ പിന്തുണക്കണമെന്നുമായിരുന്നു ചൈനീസ് പ്രധാനമന്ത്രി അജയ്‌ഘോഷിനോട് ആവശ്യപ്പെട്ടത്. ഡാംഗെ, അജയ്‌ഘോഷ്, പി.സി.ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ സി.പി.ഐ ആഞ്ഞടിച്ചു. അതേസമയം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന പേര് നല്‍കി മാവോയുടെ വിപ്ലവ രാഷ്ട്രീയത്തിന്റെ അടവും തന്ത്രവുമായി ഔദ്യോഗിക നേതൃത്വത്തെ നിരാകരിച്ച് മറുവിഭാഗവും മുന്നോട്ടു പോയി. സുന്ദരയ്യ, എ.വി. കുഞ്ഞമ്പു, സി.എച്ച്.കണാരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. ഇമ്പിച്ചിബാവ, ടി. നാഗിറെഡ്ഡി, എം. ഹനുമന്തറാവു, പ്രമോദ് ദാസ്ഗുപ്ത, മുസഫര്‍ അഹമ്മദ്, പി. രാമമൂര്‍ത്തി, ഭൂപേഷ് ഗുപ്ത തുടങ്ങി 32 പേരാണ് അവിഭക്ത സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതോടെ പിളര്‍പ്പ് യാഥാര്‍ഥ്യമാവുകയായിരുന്നു. രണ്ടു ഗ്രൂപ്പിലും ഉള്‍പ്പെടാതെ മധ്യവര്‍ത്തി നിലപാട് സ്വീകരിച്ചിരുന്ന ഇ.എം.എസ് പിന്നീട് സി.പി.ഐഎമ്മിലേക്കു പോവുകയും ഭൂപേഷ് ഗുപ്ത ഔദ്യോഗിക ലൈന്‍ സ്വീകരിച്ച് സി.പി.ഐയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. 'കുടിലുകളില്‍, കൂരകളില്‍ കണ്‍മണി പോല്‍ സൂക്ഷിച്ച ജനനേതാക്കള്‍' വ്യക്തമായും രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്രവയലാറിന്റേയും രക്തപങ്കിലമായ രണശിലയില്‍ പടുത്തുയര്‍ത്തിയ വിപ്ലവപ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത കറുത്ത മുഹൂര്‍ത്തങ്ങളായിരുന്നു അത്. ദേശീയ ജനാധിപത്യ വിപ്ലവമെന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് മുഖ്യശത്രുവായ അന്നത്തെ മഹാസഖ്യത്തെ പരാജയപ്പെടുത്തുകയെന്നതായിരുന്നു പാര്‍ട്ടി ലൈന്‍. സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും എം.എന്‍, ടി.വി തുടങ്ങിയ മന്ത്രിമാരുടെ ദീര്‍ഘദൃഷ്ടിയും കേരളത്തിന്റെ അധികാരഘടനയില്‍ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനാവില്ല. ഏറ്റവും കാലിബര്‍ ഉള്ള നേതാക്കളെയാണ് ആ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയത്. ജീര്‍ണിച്ചു തുടങ്ങിയ ഇന്ത്യന്‍ നേതൃനിരയെ കണ്ടു മടുക്കുന്നവര്‍ക്ക് ഏറെ നല്ല കാര്യങ്ങള്‍ പഠിക്കാനുണ്ട്, ഗതകാല സി.പി.ഐ നേതാക്കളില്‍ നിന്ന്. പാര്‍ട്ടിയുടെ ശത്രുക്കള്‍ പോലും അക്കാര്യം സമ്മതിക്കും. 1979 ആയപ്പോഴേക്ക് ഇടതുപക്ഷ ഐക്യത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയെന്ന സ്ട്രാറ്റജി അംഗീകരിക്കപ്പെട്ടു. ഭട്ടിന്‍ഡയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയായിരുന്നു ഇത്. മുഖ്യമന്ത്രി പി.കെ.വിയുടെ രാജിയും തുടര്‍ന്നുള്ള സി.പി.ഐ സി.പി.എം ഐക്യവുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. 1996 ല്‍ കേന്ദ്രമന്ത്രിസഭയില്‍ സി.പി.ഐ നേതാക്കളായ ഇന്ദ്രജിത് ഗുപ്തയും ചതുരാനന്‍ മിശ്രയും മന്ത്രിമാരായതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. 1952 ലെ പ്രഥമ ഇന്ത്യന്‍ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായിരുന്നു എ.കെ.ജി അനൗദ്യോഗിക നേതാവായ സി.പി.ഐ എന്നതും ചരിത്രം. യു.പി.എയുടെ സുവര്‍ണകാലത്തും അതിനു മുമ്പും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശോഭായമാനമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി ഇന്ന് അതിന്റെ ഏറ്റവും ക്ഷീണിതമായ പാര്‍ലമെന്ററി അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച നിരവധി നേതാക്കളെ സംഭാവന ചെയ്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് 2023 ആയതോടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്നതും ആ പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ഏറ്റവും വലിയ പ്രതിസന്ധിയായി. പ്രതിസന്ധിയുടെ കടല്‍ മുറിച്ചുനീന്താന്‍ എന്ത് പോംവഴിയെന്ന് കണ്ടെത്തേണ്ടത് വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേ കൂടി ചുമതലയായിരിക്കും. നൂറ് വര്‍ഷത്തെ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ജീര്‍ണതയും സൈദ്ധാന്തിക ശൂന്യതയും സംഘടനാദൗര്‍ബല്യവും കനത്ത വെല്ലുവിളികളായി സി.പി.ഐയെ സദാ ചൂഴ്ന്നു നില്‍ക്കുന്നുവെന്ന സത്യം നേതൃത്വത്തിന് തിരിച്ചറിവുണ്ടാകാതെ ഭൂതകാലപ്രതാപം തിരിച്ചുപിടിക്കാനാവുകയില്ല.
എംടി: സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രം
ആ ധുനികപൂര്‍വ്വമായ ഒരു ഘട്ടം മുതല്‍ ഉത്തരാധുനികതയുടെ വര്‍ത്തമാനകാലം വരെയും നീണ്ടുനില്‍ക്കുന്ന വിസ്തൃതമായ ഒരു രചനാപരിധിയാണ് എം.ടി. വാസുദേവന്‍ നായരുടേത്. രചനയുടെ വസന്തങ്ങളും ഋതുമൗനങ്ങളുമൊക്കെ പിന്നിട്ട്, പ്രസ്ഥാനങ്ങളുടെ അരനൂറ്റാണ്ട് നീണ്ടുനിന്ന വൈവിദ്ധ്യങ്ങള്‍ക്കു മീതെ അദ്ദേഹം വേരുകള്‍ പടര്‍ത്തിയ ആരാധനയായി നിലകൊള്ളുന്നു. നിരന്തരമായ സ്വയംപരിഷ്‌കാരങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത ഒരു വിശേഷമാണോ ഇതെന്ന് പ്രതിരോധിക്കേണ്ടതുണ്ട്. സാങ്കേതികമായ നവീനതകളുടെ കൃതഹസ്തയിലൂടെ പ്രവണതകളെ മെരുക്കുന്ന, പ്രസ്ഥാനങ്ങളുടെ ചക്രവര്‍ത്തിമാര്‍ക്ക് പിടികൊടുക്കാത്ത ഒരു അനന്യത എം.ടിയുടെ രചനകളില്‍ നാമെപ്പോഴും അറിയുന്നുണ്ട്. ഈ മൗലികതയാകട്ടെ അചരമായ എന്തിനെയോ സംബന്ധിച്ച ഒരു താത്ത്വികബോധമല്ല നമ്മില്‍ ജനിപ്പിക്കുന്നത്. മറിച്ച് പുഴയുടെ, നിമിഷങ്ങളിലുള്ള പുനര്‍ജ്ജനി എന്നതുപോലെ കൂടുതല്‍ സൂക്ഷ്മതരമായ ചലനാത്മകതയും അതിനെ മറച്ചുവയ്ക്കുന്ന പ്രത്യക്ഷബോധത്തിന്റെ സൃഷ്ടിയുമാണ് അത് ലക്ഷ്യം വയ്ക്കുന്നത്. പ്രസ്ഥാനങ്ങളുടെ പാര്‍ശ്വസ്ഥലികളില്‍ എവിടെയും (എപ്പോഴും) തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രമെന്നതുപോലെ അദ്ദേഹം നിലകൊള്ളുന്നു. പുരോഗമനസാഹിത്യകാരിലും, ആധുനികരിലും ഇന്ന് ഉത്തരാധുനികരിലും എവിടെയും ഒരു എം.ടി. ഉണ്ടെന്ന മുകുന്ദന്റെ നിരീക്ഷണം എം.ടിയുടെ വ്യക്തിത്വത്തെ ഒരുതരത്തില്‍ സത്താപരമായ ഏകതാനതയിലേക്ക് ചുരുക്കുന്നതാണെങ്കിലും പരോക്ഷമായി ഈ സത്യത്തെയാണ് തെളിച്ചുകാട്ടുന്നത്. (എം. മുകുന്ദന്‍, നമ്മിലെ എം.ടി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 10, 1996, പുറം 40) പ്രവാഹസ്വഭാവമുള്ള ഈ മൗലികത തന്നെയാണ് എം.ടിയെ ഈ സഹസ്രാബ്ദത്തിന്റെ ആസന്നമരണ ചിന്തകളിലേക്ക് ആനയിക്കുന്നതും - വരുന്ന നൂറ്റാണ്ടിനെ സംബന്ധിച്ച പ്രതീക്ഷാനിര്‍ഭരമായ ചിന്തകളിലേക്കും കഥ എന്ന പ്രതിഭാസത്തിന്റെ നിത്യതയിലുള്ള ഏകാഗ്രമായ വിശ്വാസമാണ് എം.ടിയെ കാലത്തിലൂടെ ഉയിര്‍ക്കുവാന്‍ സഹായിക്കുന്നതെന്നു പറയാം. എങ്കില്‍ അത്തരം അനുഭവങ്ങള്‍ - സങ്കല്പങ്ങള്‍ - വിശ്വാസങ്ങള്‍ - ഇവയാണ് അന്വേഷിക്കുവാനുള്ളത്. എം.ടിയുടെ കഥാപാത്രങ്ങളേയും അനുഭവക്കുറിപ്പുകളെയും മുന്‍നിര്‍ത്തി കഥ എന്ന പ്രതിഭാസത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. അങ്ങനെയുള്ള ഒരു ശ്രമം ആദ്യം തന്നെ നേരിടുന്ന പ്രശ്‌നം അത്തരം ആവിഷ്‌കാരങ്ങളൊക്കെയും അപൂര്‍ണ്ണങ്ങളും ആദര്‍ശാത്മകങ്ങളും ആയ പ്രകാശനങ്ങളുടെ ഗണത്തിലാണ് പെടുക എന്നതാണ്. അതുകൊണ്ട് രചനയുടെ വര്‍ത്തമാനത്തെ മുന്‍നിര്‍ത്തി ''എം.ടി. എഴുതുമ്പോള്‍...'' എന്ന പ്രശ്‌നം അന്വേഷണത്തിന്റെ ലക്ഷ്യമാകുന്നു. ആഖ്യാനം, അപരവീക്ഷണം ''വാസ്തവത്തില്‍ അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളായിരിക്കണം നോവലുകള്‍. ഇരുണ്ട ഇടനാഴികളും വെളിച്ചം നിറഞ്ഞ തളങ്ങളും കൂറ്റന്‍തൂണുകളും പട്ടുവിരികളും വിഴിപ്പുഭാണ്ഡങ്ങളും അതിലവിടവിടെയായി കണ്ടെന്നുവരും... ആ സൗധത്തിന്റെ ജാലകപ്പഴുതുകളിലൂടെ അതിന് പശ്ചാത്തലമായി നില്‍ക്കുന്ന കാലത്തിന്റെയും ജീവിതത്തിന്റെയും വിശാലഭൂമികകള്‍ നമുക്ക് കാണാന്‍ കഴിയണം...'' (എം.ടി. കാഥികന്റെ പണിപ്പുര, കറന്റ് ബുക്സ് തൃശൂര്‍, പുറം 34) എം.ടിയുടെ കഥാലോകത്തേക്ക് പ്രവേശിക്കും മുന്‍പ് ഒരു മുന്നുരയെന്നോളം ഈ വാക്യങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നോവല്‍ നിര്‍മ്മിതിയെ വാസ്തുവിദ്യാപരമായ ഒരു ഘടനയായി അദ്ദേഹം കാണുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമായ വസ്തുത. രണ്ടാമതായി അദ്ദേഹം, തന്നെ ആ ഘടനയ്ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിക്കുന്നു എന്നതും അതിന്റെ ജാലകങ്ങളിലൂടെയുള്ള ഒരു ബാഹ്യവീക്ഷണം സങ്കല്പിക്കുന്നു എന്നുള്ളതും പ്രധാനമാകുന്നു. എം.ടി. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ സങ്കല്പത്തിലെ നോവലിനെക്കുറിച്ചാണ് ഇതു സംസാരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ ആഖ്യാനം എന്ന സങ്കല്പത്തിനു പകരം ഉപയോഗിച്ചിരിക്കുന്നത് വീക്ഷണം എന്ന പ്രക്രിയയാണ് എന്നതും ഓര്‍ക്കുക. (നിര്‍മ്മിതിയെ സംബന്ധിച്ച സങ്കല്പങ്ങള്‍... കണ്ടെന്നുവരും, കാണാന്‍ കഴിയണം എന്ന പ്രയോഗങ്ങള്‍; ഇക്കാര്യം കഥാപാഠത്തെ മുന്‍നിര്‍ത്തി ഇനിയും ചര്‍ച്ച ചെയ്യുന്നതാണ്). മലയാള വിമര്‍ശകര്‍ ഒട്ടേറെ ചര്‍ച്ച ചെയ്തുകഴിഞ്ഞ വ്യര്‍ത്ഥമായ ഒരു ചിരിയുടെ പ്രതിദ്ധ്വനിയിലവസാനിക്കുന്ന നാലുകെട്ടിനെ സംബന്ധിച്ച അപ്പുണ്ണിയുടെ ആ വാക്യങ്ങള്‍ ഇവിടെ ചേര്‍ത്തുവച്ചു വായിക്കാം. ''അമ്മ പേടിക്കേണ്ട, ഈ നാലുകെട്ട് പൊളിക്കാന്‍ ഏര്‍പ്പാടു ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടുമതി.'' (എം.ടി. നാലുകെട്ട്, കറന്റ് ബുക്സ് തൃശൂര്‍, 1999, പുറം 191). അപ്പുണ്ണി നാലുകെട്ടിനുള്ളിലാണെന്ന ബോധം നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള വിവരണം: ''അയാള്‍ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ ശബ്ദം പൊട്ടിയ ഭിത്തികളില്‍ തുരുമ്പിച്ച തൂണുകളില്‍ ഇരുണ്ട മൂലകളില്‍ തട്ടിത്തിരിച്ചുവന്നു...'' (പുറം 191). ഒരു ഉപരിപ്ലവവീക്ഷണത്തില്‍ ഈ കൂട്ടിവായന കാല്പനികവിമര്‍ശനത്തിന്റെ അടിസ്ഥാനമായ എഴുത്തുകാരന്റെ ആത്മനിഷ്ഠത എന്ന ഘടകത്തെയാണ് ലക്ഷ്യംവയ്ക്കുന്നത് എന്നുതോന്നാം. പക്ഷേ, അപ്പുണ്ണിയുടെ പ്രസ്താവം അത്തരം സിദ്ധാന്തങ്ങളുടെ സാദ്ധ്യതയെപ്പോലും തുടച്ചുനീക്കുന്നു എന്നുള്ളതാണ് വാസ്തവം. അപ്പുണ്ണി താനിരിക്കുന്ന നാലുകെട്ട് കാറ്റും വെളിച്ചവും കടക്കുന്നതല്ലെന്നും അത് തുറന്ന ഘടനയല്ലെന്നും മറിച്ച് അടഞ്ഞ, വീര്‍പ്പുമുട്ടിക്കുന്ന ഒന്നാണെന്നുമാണ് അഭിപ്രായപ്പെടുന്നത്. അപ്പുണ്ണിയുടെ അനുഭവങ്ങള്‍ നമ്മെ അങ്ങനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. സൗധം വാസ്തുവിദ്യാപരമായ ഘടന നാലുകെട്ട് എന്നിവയെ കഥാത്മക സ്ഥലത്തെ സംബന്ധിച്ച രൂപകം എന്നു വികസിപ്പിച്ചാല്‍ അപ്പുണ്ണിയുടെ ലോകം എം.ടിയുടെ നോവല്‍ സങ്കല്പത്തിനെതിരാണ്. അഥവാ അപ്പുണ്ണി സ്വയം നോവലിനുള്ളില്‍ സ്ഥിതീകരിച്ചുകൊണ്ട് അനുഭവങ്ങളുടെ അടഞ്ഞ ഘടനയ്ക്കുള്ളില്‍നിന്നും എം.ടിയുടെ ആദര്‍ശാത്മക നോവല്‍ സങ്കല്പത്തെ നിരാകരിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുകയായിരുന്നുവെന്നും പറയേണ്ടിവരും. അപ്പുണ്ണിയുടെ ചിരി ഈ അര്‍ത്ഥത്തില്‍ മുന്‍വര്‍ത്തിക്കുന്ന എഴുത്തുകാരനെതിരെയുള്ള മൂര്‍ത്തമായ പരിഹാസവുമാണ്. എന്നാല്‍, പൊളിയുന്ന നാലുകെട്ട് എന്ന ഒരു പ്രതീക്ഷ അയാളുടെ ഭാഷണം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, നോവലിന്റെ പൂര്‍ണ്ണതയില്‍നിന്നും വീണ്ടും കാറ്റും വെളിച്ചവും കടക്കുന്ന ഒരു ഘടന എന്ന രീതിയിലെ ഒരു സങ്കല്പം ആരംഭിക്കുന്നു എന്നു പറയേണ്ടിവരുന്നു. മാനസനിര്‍മ്മിതി എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരത്തിലെ ഒരു രചനാസങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് എം.ടി. കാല്പനികനാവുന്നത്; എഴുതിയ നോവല്‍ - എഴുതപ്പെടാത്ത ഒരു നോവലിനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ 'നാലുകെട്ടി'ല്‍ മാത്രമല്ല, 'അസുരവിത്തി'ലും ഇങ്ങനെ പൂര്‍ണ്ണതയില്‍ നിന്നാരംഭിക്കുന്ന മറ്റൊന്നിനെക്കുറിച്ചുള്ള സങ്കല്പം കാണാം: '...നടുവില്‍, കടന്നുപോയവരുടെയെല്ലാം കാല്‍പ്പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു - പ്രിയപ്പെട്ടവരേ... തിരിച്ചുവരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്...'' (എം.ടി. അസുരവിത്ത്, ഡി.സി. ബുക്സ്, 1999. പുറം 248) നോവല്‍ അവസാനിക്കുമ്പോള്‍ ഗോവിന്ദന്‍കുട്ടിയുടെ മുന്‍പില്‍ ''പുതിയ മേച്ചില്‍സ്ഥലങ്ങള്‍ ആരംഭിക്കുന്നു.'' മാത്രവുമല്ല കിഴക്കുംമുറിക്കാരെ ഗോവിന്ദന്‍കുട്ടി സംബോധന ചെയ്യുന്നത് പ്രിയപ്പെട്ടവരേ എന്നാണ്. തന്നെ വേട്ടയാടിയവരെ കൊലചെയ്യാന്‍ മങ്കൊമ്പിന്റെ പിടിയുള്ള പീശാംകത്തി കരുതിയ ഒരാള്‍ - പ്രിയപ്പെട്ടവരേ എന്നു സംബോധന ചെയ്യുക ഇത് അനുഭവങ്ങളുടെ അടഞ്ഞ ഘടനയില്‍നിന്നും പുറത്തേക്കുള്ള ഗോവിന്ദന്‍കുട്ടിയുടെ വീക്ഷണത്തെ സംബന്ധിച്ച സൂചനയാണ്. അഥവാ, എഴുതപ്പെടാത്ത ഒരു പുതിയ നോവലിലെ ചിത്രീകരിക്കപ്പെടാനിരിക്കുന്ന കിഴക്കുംമുറിയെ സംബന്ധിക്കുന്ന സൂചനയത്രെ. 'കാല'ത്തിന്റെ അവസാനം സേതുവിനൊപ്പമെത്താന്‍ വലിഞ്ഞിഴയുന്ന അയാളുടെ നിഴല്‍ നാം കാണുന്നു. അയാളാകട്ടെ താനെഴുതിയ കവിത പഴയ മുറിക്കുള്ളില്‍ കോറിയിട്ടത് മറന്നുപോയിരിക്കുന്നു. (എം.ടി: കാലം, കറന്റ് ബുക്സ്, തൃശൂര്‍, 1996, പുറം, 277) അനുഭവങ്ങളുടെ മറവിയില്‍നിന്നും ഒരു വാതില്‍പ്പുറവീക്ഷണത്തിന്റെ സൂചനയിലൂടെ ഇവിടെയും എഴുതപ്പെടാനുള്ള ഒന്ന് വ്യഞ്ജിപ്പിക്കപ്പെടുന്നു. (അനുഭവങ്ങളെ മറവിയിലാഴ്ത്തുന്ന അനുഭവങ്ങളുടെ അടഞ്ഞ ഘടനയില്‍ നിന്നുമുള്ള മുക്തിയെ സംബന്ധിച്ച ധ്യാനത്തിലെ അജ്ഞാതമായ അനുഭവം - അതുതന്നെയാണ് കാലം). എഴുതപ്പെട്ട കഥ/എഴുതപ്പെടാനുള്ള കഥ എന്ന യുഗ്മം കഥാപ്രപഞ്ചത്തെ മുന്‍നിര്‍ത്തി താത്വികമായ പാരായണം (കാഴ്ച) എന്ന ഘടകത്തിനെയാണ് പ്രസക്തവല്‍കരിക്കുന്നത്. ആഖ്യാനത്തെ വീക്ഷണം എന്ന സങ്കല്പം കൊണ്ട് സൂചിപ്പിക്കുമ്പോള്‍ വായന എന്നത് അപരവീക്ഷണം എന്നാകുന്നു. എന്താണ് ഈ അപരവീക്ഷണം? എം.ടിയുടെ വ്യക്തിത്വത്തിലെ ഈ അനേകതകളെ വ്യുത്പാദിപ്പിക്കുന്നതില്‍ ഇതിന് എന്തുപങ്കാണുള്ളത്? എന്നിങ്ങനെയുള്ള വസ്തുതകളാണ് ഇനിയും അന്വേഷിക്കുവാനുള്ളത്. എം.ടിയുടെ കഥാപ്രപഞ്ചത്തില്‍ ആവര്‍ത്തിച്ച് കാണപ്പെടുന്ന പാഠാന്തരത ഇവിടെ ശ്രദ്ധേയമാണ്. രണ്ടാമൂഴം പോലെയുള്ള രചനകളില്‍ പ്രഥിതമായ ഒരു പൂര്‍വ്വപാഠം കണ്ടെത്താനാവും. മറ്റു പല കഥകളും മുന്‍കാല കഥകളുടെ പാഠഭേദങ്ങള്‍ എന്ന രീതിയില്‍ നിലകൊള്ളുകയും ചെയ്യുന്നു. എം.ടി തന്റെ കൃതികളില്‍ പലപ്പോഴും സംരചനാത്മകമായ ഒരു പൂര്‍വ്വനിര്‍മ്മിതിയെ വീക്ഷണവിധേയമാക്കുന്നുണ്ട്. നോവലുകളെ മുന്‍നിര്‍ത്തിയുള്ള ഒരു പിന്‍അവലോകനത്തില്‍ കൂടുതല്‍ കൂടുതല്‍ മുന്‍കാലങ്ങളിലേക്ക് ഈ രചിതപാഠം നീട്ടിവയ്ക്കപ്പെടുന്നതു കാണാം. (നോവലിനെക്കുറിച്ചുള്ള ആദര്‍ശാത്മക വീക്ഷണത്തിലെ വാസ്തുവിദ്യാപരമായ നിര്‍മ്മിതിയും കാഴ്ച എന്ന സങ്കല്പവും ഇവിടെ ഓര്‍മ്മിക്കാം). എഴുതപ്പെട്ട പാഠം പാരായണത്തിന് വിധേയമാകുമ്പോഴാണ് എഴുതപ്പെടാനുള്ള കഥ എന്ന സങ്കല്പം സംജാതമാകുന്നത്. കഥാത്മകസ്ഥലത്തെ അനുഭവങ്ങളെ ആത്മനിഷ്ഠമായി സമീപിക്കുകയും കഥാപാത്രത്തിന്റെ അനുഭവവൃത്തത്തില്‍ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് ഇത്തരം അപരവീക്ഷണത്തിന്റെ സ്വഭാവം എന്ന് പ്രാഥമികമായി പറയാം. പാത്രബോധത്തെ ആശ്രയിച്ചുകൊണ്ടുള്ള ഇത്തരം ഘടനാപരമായ പാരായണങ്ങള്‍ ബാഹ്യമായ ഒരു ഉപപാഠത്തിന്റെ ഗ്രഹണത്തിലൂടെ പാത്രാധിഷ്ഠിതമായ ബോധത്തില്‍ ജീവിക്കുന്നതിന് നിദാനമായിത്തീരുന്നത് കാണാനാവും. നടന്റെ കഥാപാത്രവത്കരണം എന്ന പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ നാടകശാസ്ത്രകാരന്മാര്‍ ഇത്തരമൊരു പാരായണത്തെ സൂചിപ്പിക്കുന്നത് ഇക്കാര്യം മനസ്സിലാക്കുവാന്‍ കൂടുതല്‍ സഹായിക്കുന്നതാണ്. (സ്റ്റാനിസ്ലാവ്‌സ്‌കിയുടെ 'ക്രിയേറ്റിങ് എ റോള്‍' എന്ന ഗ്രന്ഥം കാണുക) മാനസികയാഥാര്‍ത്ഥ്യത്തിന്റെ (വൈകാരികവത്കരണത്തിന്റെ) ഒരു ഉപാധിയായി ഇത്തരം പാരായണം കഥാത്മകസ്ഥലത്തിനു പുറത്ത് ഒരു വീക്ഷണകേന്ദ്രത്തെ സങ്കല്പിക്കുന്നുണ്ട്. എന്തുതന്നെയായാലും അരചിതമായ ഒരു പാഠം എന്ന സങ്കല്പം അത്തരം പാരായണം ഉല്പാദിപ്പിക്കുന്നു എന്നതാണ് ഇവിടെ പ്രധാനമായ സംഗതി. സംഭവങ്ങളുടെ ഒരു വിധത്തിലെ വീക്ഷണത്തിനു നേരെയുള്ള ഒരു അപരവീക്ഷണമാണ് ഇത്തരത്തിലെ ധ്വന്യാത്മകത സൃഷ്ടിക്കുന്നത് എന്നു പറയുമ്പോള്‍ കഥ എന്ന സങ്കല്പത്തിലേക്ക് രചനാപരമായ ചില സൂചനകള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു രചിതപാഠത്തെ മുന്‍നിര്‍ത്തി ഇത് വിശദീകരിക്കേണ്ടതുണ്ട്. ഉദാഹരണമായി നാലുകെട്ടുതന്നെ വീണ്ടുമെടുക്കാം. നാലുകെട്ടിലെ സംഭവപരമ്പരകള്‍ വിവരിക്കപ്പെടുന്നത് സവിശേഷമായ ഒരു രീതിയിലാണ്. കഥാപാത്രങ്ങളുടെ ആന്തരികവും ബാഹ്യവുമായ ഇടപാടുകളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഇത് സാധിതമാകുന്നത്. അതായത് കഥാപാത്രങ്ങളുടെ മാനസികവും ഭൗതികവുമായ പരിസരങ്ങളെ വ്യക്തമാക്കിക്കൊണ്ടുള്ള ഒരുതരം സുതാര്യവത്കരണം ഈ ആഖ്യാനത്തിന് (കാഴ്ചയ്ക്ക്) ഉണ്ട് എന്നു സാരം. അങ്ങനെ കഥാത്മകസ്ഥലം ചിന്തകളുടേയും ക്രിയകളുടേയും സമ്മിശ്രതകളിലൂടെയാണ് നിര്‍മ്മിതമാകുന്നത്. അപ്പുണ്ണി-പാറുക്കുട്ടി ശങ്കരന്‍ നായര്‍-മാളു അച്ചമ്മ-കുട്ടന്‍ നായര്‍ എന്നീ പാത്രങ്ങളെ കേന്ദ്രമാക്കിയാണ് ഈ ആഖ്യാനരീതി പുരോഗമിക്കുന്നത് നോവലില്‍ അവതീര്‍ണ്ണമാകുന്ന കഥയാകമാനം മുന്‍പ് സൂചിപ്പിച്ച കഥാപാത്രങ്ങളെ 'കേന്ദ്രീകരിച്ചുകൊണ്ട്' (focalize ഇതു ഫിലിം നരേറ്റോളജിയില്‍നിന്നും - എം.ടി മുന്നോട്ടുവയ്ക്കുന്ന കാഴ്ച എന്ന സങ്കല്പത്തിനനുപൂരകമായി - കടംകൊണ്ട സംജ്ഞയത്രെ) അവരുടെ കാഴ്ചകള്‍, മാനസികാനുഭവങ്ങള്‍, ക്രിയകള്‍, വിചാരങ്ങള്‍ എന്നിവയിലേക്കുള്ള കാഴ്ച എന്ന നിലയിലാണ് ചുരുള്‍ നിവരുന്നത്. വലിയമ്മാമ്മ-കുഞ്ചുക്കുട്ടി-ഭാസ്‌കരന്‍-തങ്കം-അമ്മിണി എന്നീ കഥാപാത്രങ്ങളെ ആഖ്യാനത്തില്‍ നാം നേരിട്ട് പരിചയപ്പെടുന്നില്ല. അവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളുടെ കാഴ്ചകളിലൂടെയും വിചാരങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ആഖ്യാനത്തില്‍ ആന്തരികകേന്ദ്രീകരണത്തില്‍ വിധേയമാകുന്ന കഥാപാത്രങ്ങള്‍ കഥാപ്രപഞ്ചത്തില്‍ ഒരു പ്രത്യേക അധികാരതലത്തിലാണ് അധിവസിക്കുന്നത് എന്നതും ശ്രദ്ധേയമാണിവിടെ. വലിയമ്മാമ്മയുടെ ഭരണത്തിന്‍കീഴിലെ നാലുകെട്ടില്‍ അവര്‍ വിധേയരാണ്. അതായത് നാലുകെട്ടിന്റെ ചിത്രം ഇവിടെ തിക്താനുഭവങ്ങളുടെ സ്ഥലരാശിയായ വിധേയഭൂപടമാണ് - പിന്നാമ്പുറത്തുനിന്നോ ഇരുളടഞ്ഞ ഇടനാഴിയില്‍ നിന്നോ പൂമുഖത്തേക്കുള്ള ഒരു പാളിനോട്ടം എന്നതുപോലെ. ഈ കഥാപാത്രങ്ങള്‍ക്കൊക്കെയും അനുഭവാത്മകവും പ്രതികരണപരവുമായ വ്യതിരിക്തതകള്‍ ഉണ്ടെന്നിരിക്കലും അവയെ ഏകീകരിക്കുന്ന ഒരു ഘടകമത്രെ ഈ വീക്ഷണത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഇനിയും സൂക്ഷ്മമായാല്‍ അപ്പുണ്ണിയെ കേന്ദ്രമാക്കി പരസ്പരമുള്ള ബന്ധശ്രേണികളുടെ വിവരണം എന്ന നിലയിലേക്ക് ആഖ്യാനം പരിവര്‍ത്തിക്കപ്പെടുന്നതും കാണാനാവും. അപ്പുണ്ണിയുടെ വീക്ഷണത്തിലെ അഭിനിവേശങ്ങളും അയാളെ ചുറ്റിപ്പറ്റിയുള്ള കേന്ദ്രീകൃതപാത്രങ്ങളുടെ ബന്ധവിചിന്തനങ്ങളും തമ്മിലുള്ള പൂരകതയും വൈരുദ്ധ്യവും ഈവിധം വെളിവാകുകയും ചെയ്യുന്നു. തനിക്കിഷ്ടമില്ലാത്ത വലിയമ്മാമയുടെ മകളോട് അപ്പുണ്ണി പ്രകടിപ്പിക്കുന്ന അഭിനിവേശവും, മാളുവിനോടുള്ള താല്പര്യരാഹിത്യവും - ഒടുവില്‍ മാളുവിന്, അപ്പുണ്ണിയെന്നാല്‍ ജീവനാണ് എന്നു പറയുന്ന കുട്ടമ്മാമ്മയും - ഒക്കെ കേന്ദ്രീകരണത്തിന് മനശ്ശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും വീക്ഷണാത്മകവുമായ തലങ്ങള്‍ ഉണ്ടെന്ന വസ്തുതയെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അപ്പുണ്ണിയുടെ അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന നാലുകെട്ട് എന്ന ഇടം അങ്ങനെ ഒരേസമയം മനശ്ശാസ്ത്രപരവും രാഷ്ട്രീയവിവക്ഷകളുള്ളതും ഒക്കെയായിത്തീരുന്നു. അത് അപ്പുണ്ണിയുടെ ബോധമണ്ഡലത്തില്‍ മാത്രം നിലനില്‍ക്കുന്ന വാസ്തുശില്പനിര്‍മ്മിതിയാണെന്നും മറന്നുകൂടാ. (കുട്ടന്‍നായര്‍ക്ക് അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാഗിച്ചെടുക്കേണ്ട ഒരു അവകാശസ്ഥലമായിരുന്നു അതെന്ന് ഓര്‍ക്കുക) മാത്രവുമല്ല അത് ഒരേസമയം അനുഭവാത്മകവും സ്വപ്നാത്മകവും (അഭിലാഷങ്ങളെ മുന്‍നിര്‍ത്തി: ആഖ്യായികയുടെ ആദ്യവാചകം തന്നെ അങ്ങനെയൊരു സൂചനയും സമ്മാനിക്കാന്‍ പര്യാപ്തമാണല്ലോ) ആയ സ്ഥലങ്ങളുമായിരിക്കും. അപ്പുണ്ണിയുടെ പൊള്ളയായ ചിരി തട്ടി പ്രതിദ്ധ്വനിക്കുന്നത് തന്നെ വലയം ചെയ്യുന്ന ഈ ബോധപരമായ വാസ്തുരൂപത്തിലാണ്. എന്നാല്‍, വായനക്കാരനെ സംബന്ധിച്ച് ഇത് അപ്പുണ്ണിയുടെ സ്വകാര്യലോകം മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. അത് മനസ്സിലാക്കണമെങ്കില്‍ നാലുകെട്ടിന്റെ ആഖ്യാനരീതിയെ കുറച്ചുകൂടി അടുത്തുനിന്ന് വീക്ഷിക്കേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങളെ സുതാര്യവത്കരിച്ചുകൊണ്ടുള്ള ആന്തരികകേന്ദ്രീകരണത്തിന്റെ ഒരു ചലനാത്മകമാതൃക സ്വയം തന്നെ മറ്റൊരു വീക്ഷകനെ സംബന്ധിച്ച സങ്കല്പവും ഉന്നയിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും അവയെ കേന്ദ്രീകരിച്ച് രൂപമെടുക്കുന്ന ബാഹ്യവും ആന്തരികവുമായ ക്രിയകളെയും 'വീക്ഷിക്കുന്ന ഒരാള്‍' അഥവാ ഒരു 'അപരവീക്ഷകന്‍' വിവരണകലയില്‍ മനശ്ശാസ്ത്രപരവും വീക്ഷണപരവുമായ റിയലിസത്തിന്റെ ക്രാഫ്റ്റുകൊണ്ട് മറയ്ക്കപ്പെടുന്ന ഒരു വീക്ഷണകേന്ദ്രമാണിത്. നോവലിന്റെ മുഴുവന്‍ ആഖ്യാനഘടനയില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതായി തോന്നുന്ന അവസാന അദ്ധ്യായത്തില്‍ അത്തരം ഒരു ആഖ്യാതാവ് പ്രത്യക്ഷമാവുന്നത് കാണാം. നിരന്തരമുള്ള മറയ്ക്കപ്പെട്ട സാന്നിദ്ധ്യത്തോടെ കുടിയിരിക്കുന്ന ഈ വീക്ഷണസ്ഥാനം കഥാപാത്രങ്ങളുടെ അനുഭവവൃത്തങ്ങളെ നിരീക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. (രാഷ്ട്രീയാഭിമുഖ്യമുള്ള ചില കഥകളില്‍ കാണുംപോലെ അവതീര്‍ണ്ണമായ അനുഭവവൃത്തത്തെ അപഗ്രഥിക്കുവാനോ വിലയിരുത്തുവാനോ ഉള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ ഈ വീക്ഷണസ്ഥാനം പരിവര്‍ത്തിക്കപ്പെടുന്നുമില്ല). അത് കഥാപ്രപഞ്ചത്തെ കാല്പനികവത്കരിക്കുക കൂടി ചെയ്യുന്നു. അനുഭവങ്ങളുടെ ഘടനയില്‍നിന്നും പുറത്തുകടക്കുന്ന എഴുതപ്പെടാത്ത ഒരു പാഠത്തെ ഈ ആഖ്യാതാവ് ധ്വനിപ്പിക്കുകയാണ് അവസാന അദ്ധ്യായത്തില്‍. അതിനായി ഈ വീക്ഷണസ്ഥാനം അപ്പുണ്ണിയുമായി മുന്‍പ് സൂചിപ്പിച്ച രീതിയിലെ ബോധാത്മകമായ ആമഗ്‌നതയുടെ അടിസ്ഥാനത്തിലെ ഒരു ആത്മനിഷ്ഠമായ പാരായണത്തില്‍ ഏര്‍പ്പെടുന്നു. നാലുകെട്ടില്‍ എന്നല്ല ഈ അപരവീക്ഷണം അസുരവിത്തിലും കാലത്തിലുമെല്ലാം അനുഭവവൃത്തങ്ങളെ മറ്റൊന്നിനെ ധ്വനിപ്പിച്ചുകൊണ്ട് കാല്പനികവത്കരിക്കുന്നത് നാം കാണുന്നു. നാലുകെട്ടിനെ അപേക്ഷിച്ച് ഈ രണ്ടു നോവലിലും ഈ അപരസ്ഥാനം കുറെക്കൂടി സുവ്യക്തവുമാണ്. അസുരവിത്തില്‍ കഥാപാത്രങ്ങളില്‍ കേന്ദ്രീകരിക്കപ്പെടാത്ത ചില സംഭവങ്ങളുടെ വിവരണത്തിലൂടെ ഈ വീക്ഷകന്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുന്നുണ്ട്. കാലത്തിലാകട്ടെ ജീവിതത്തെ സംബന്ധിച്ച കാല്പനികമായ ഒരു സാദ്ധ്യതാബോധത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാര്യം കുറെക്കൂടി മൂര്‍ത്തമായി അവതരിപ്പിക്കപ്പെടുന്നു. തിരിച്ചുവരവിനുശേഷം സേതു നാട്ടിലെ അമ്പലത്തിന്റെ നടയ്ക്കല്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് ഒരിക്കല്‍കൂടി ഒരു അവസരം തരൂ എന്നാണ്. ''...കിട്ടാത്ത അവസരങ്ങള്‍ ഉരുവിട്ട് അടഞ്ഞ കോവിലുകള്‍ക്ക് പുറത്തുനില്‍ക്കുന്നു. എന്നും നാം നില്‍ക്കുന്നു. ഒരിക്കല്‍ കൂടി! ഒരിക്കല്‍ കൂടി!...'' (പുറം 273) മനുഷ്യാവസ്ഥയെന്ന നിലയിലെ ഒരു സാമാന്യവത്കരണത്തിലൂടെ കാല്പനികമായ ആ സാദ്ധ്യത അപ്പുണ്ണിയെപ്പോലെ സേതുവും തിരിച്ചറിയുകയാണിവിടെ. മഞ്ഞിലാകട്ടെ ഈ കാല്പനികനയങ്ങളോട് വീക്ഷണം പങ്കുവയ്ക്കാന്‍ വിമലയ്ക്കുള്ള സാദ്ധ്യത അല്പംകൂടി വിപുലമാകുന്നു. ഓര്‍മ്മകളിലൂടെയുള്ള തിരിച്ചുപോക്കിനും ഭാവിയെ സംബന്ധിച്ച വിചിന്തനങ്ങള്‍ക്കും സാദ്ധ്യതയേറിയ ഒരു വര്‍ത്തമാനസന്ധിയിലാണല്ലോ വിമല നിലനില്‍ക്കുന്നത്. വരും വരുമെന്ന വിമലയുടെ പ്രതീക്ഷ ഒരു ആദര്‍ശാത്മകപാഠത്തെ ഇവിടെയും അനുസ്മരിപ്പിക്കുന്നു. എം.ടിയുടെ ആഖ്യായികാന്വേഷണങ്ങള്‍ പിന്നീടും ജീവിതസാദ്ധ്യതകളുടെ അതിസങ്കീര്‍ണ്ണമായ കൊടുമുടികളില്‍നിന്നും കാഴ്ചയില്‍ മാത്രം ജീവിക്കുന്ന താഴ്വരയിലെ വനങ്ങളിലേക്ക് സഞ്ചരിക്കുന്നത് കാണാനാകും. രണ്ടാമൂഴത്തില്‍ ഈ അപരവീക്ഷണം ശബ്ദരൂപത്തില്‍ അവതരിക്കുന്നു: ''മഹാപ്രസ്ഥാനത്തിനൊരുങ്ങിയ നാല്‍വരും ഉറങ്ങിക്കഴിഞ്ഞു. ദ്രൗപതിയും. ഭീമസേനന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്. സൂതരേ, നിങ്ങള്‍ പറയാറുള്ളതുപോലെ...'' (എം.ടി. രണ്ടാമൂഴം, ഡി.സി. ബുക്സ്, 1999, പുറം 285) ഇതിഹാസങ്ങളില്‍നിന്നും വൈയക്തികതയുടെ താഴ്വരകളിലേക്ക് ഇറങ്ങിവന്ന ഭീമന്റെ പാത്രസൃഷ്ടി സംഭവധാരകളുടെ വിവരണത്തിലൂടെ ജീവിതത്തിന്റെ ഒരു സാദ്ധ്യതയെ കണ്ടെത്തിയശേഷം അനുഭവാതീതമായ ഒരു ജീവിതത്തെ ധ്വനിപ്പിക്കുകയാണ് ഇവിടെയും. രണ്ടാമൂഴം ഈ വിധം ചിന്തിക്കുമ്പോള്‍ ജീവിതത്തിന്റെ സാദ്ധ്യതയ്ക്കുമേല്‍ രണ്ടാംതവണയുള്ള കാല്പനികവത്കരണമാണ്. എം.ടിയുടെ കഥാത്മകലോകം കഥ എന്ന സങ്കല്പത്തിന് സവിശേഷമായ ഒരര്‍ത്ഥമാണ് നല്‍കുന്നത് എന്നതാണ് ഈ അവലോകനങ്ങള്‍ വ്യക്തമാക്കുന്നത്. രചിതവും അരചിതവുമായ പാഠങ്ങള്‍ എന്ന ദ്വന്ദ്വത്തിന്റെ ബലരേഖകളിലൂടെയാണ് ഇവിടെ കഥാത്മകത എന്ന ഘടകം രൂപീകൃതമാകുന്നത്. മാത്രവുമല്ല, ആഖ്യാനമെന്നത് ഒരു ദൃശ്യാത്മകസംജ്ഞയായി വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. കാഴ്ചയുടെ സംജ്ഞാവലികളിലൂടെ നിലനില്പു കണ്ടെത്തുന്ന ആഖ്യാതാവ് ഈ വിധം, വീക്ഷണപരമായ ഒരു രണ്ടാമൂഴം മാത്രമല്ല, മറിച്ച് രണ്ടാംതവണയില്‍നിന്നും അനന്തതയിലേക്കുള്ള ദൃശ്യസാദ്ധ്യതയെയാണ് പിന്നീടും സൃഷ്ടിക്കുന്നത്. വീക്ഷകന്റെ ദ്വന്ദ്വവ്യക്തിത്വം അവസാന അദ്ധ്യായത്തില്‍ സാന്നിദ്ധ്യം വെളിവാക്കുന്നു എന്ന് മുന്‍പ് സൂചിപ്പിച്ച അപരവീക്ഷകന്‍ പ്രത്യക്ഷത്തില്‍ കാണുംപോലെ ഏകതാനതയുള്ള ഒരു തൃതീയപുരുഷ വീക്ഷണകേന്ദ്രം മാത്രമല്ല, ദ്വന്ദ്വാത്മകത പ്രകടിപ്പിക്കുന്ന സവിശേഷമായ ഒരു വര്‍ത്തനതയാണ് അതിനുള്ളത്. അനുഭവങ്ങളുടെ ഘടനയ്ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള - പാത്രബോധത്തിലേക്ക് ആവാഹിക്കപ്പെട്ടുകൊണ്ടുള്ള (കാല്പനികമായ) കാഴ്ച ആദര്‍ശാത്മകമായ, ഒരു ഉപപാഠത്തിന്റെ സൂചനകള്‍ നല്‍കുന്നു എന്നുപറയുമ്പോള്‍, ഈ അപരവീക്ഷകന്‍ യഥാര്‍ത്ഥത്തില്‍ ഒരു ഇരട്ടക്കെട്ടിലകപ്പെടുകയാണ്. ആദര്‍ശാത്മകമായ ഒരു അനന്തരപാഠത്തെ തള്ളിക്കളയുകയാണെങ്കില്‍ അയാള്‍ കഥാപാത്രത്തിന്റെ ആത്മവൃത്തത്തില്‍ സ്ഥിതീകൃതമാകും. അങ്ങനെയല്ലെങ്കില്‍ സങ്കല്പസ്ഥലിയില്‍ നിന്നുകൊണ്ട് ദുരന്തബോധത്തിന്റെ ആഴമുള്ള നയനങ്ങളില്‍ അയാള്‍ കഥാപാത്രത്തെ വീക്ഷിക്കുകയാവും ചെയ്യുക. (അപ്പുണ്ണി അങ്ങനെയായത് അതിനാലാണ് എന്നതുപോലെയുള്ള ഒരു വീക്ഷണം) കഥാത്മലോകത്തിലെ കാലം ആ നിമിഷങ്ങളില്‍ അളയിട്ട സര്‍പ്പത്തെപ്പോലെ അയാള്‍ക്കു മുന്‍പില്‍ ചലനം വെടിയും. വരണ്ടുപോയ പുഴപോലെ അയാള്‍ കാലത്തിന്റെ ശൂന്യതയെ സംബന്ധിച്ച ആശയം അപരിഹാര്യമായ ചോദ്യമായോ നിമിത്തമായോ മഹാമാരിയുടെ വിത്തുകള്‍ പോലെ കഥാപാത്രത്തിന്റെ ബോധത്തില്‍ വിതറും. കഥാപാത്രങ്ങളെ സംബന്ധിച്ച് ഇത് പ്രത്യഭിജ്ഞയുടെ മുഹൂര്‍ത്തമാണ്. പള്ളിവാളും അരമണിയും അണിഞ്ഞ അത്തരം വെളിപാടിന്റെ മുഹൂര്‍ത്തങ്ങളില്‍ അവര്‍ - സേതുവിനെപ്പോലെ ഇനിയുമൊരു ജന്മത്തിനായി പ്രാര്‍ത്ഥിക്കുന്നു - അപ്പുണ്ണിയെപ്പോലെ ചിരിക്കുന്നു - ഗോവിന്ദന്‍കുട്ടിയെപ്പോലെ പ്രവാസം ആരംഭിക്കുന്നു. താനൊരു മനുഷ്യനാണോ എന്ന ചോദ്യം മൊയ്തീനെപ്പോലെ സ്വയം ആത്മാവിലേറ്റുവാങ്ങുന്നു. (എം.ടി. പാതിരാവും പകല്‍വെളിച്ചവും, കറന്റ് ബുക്സ് 1984, പുറം 187) അല്ലെങ്കില്‍ വിമലയെപ്പോലെ നിഷ്‌ക്രിയത്വത്തിന്റെ തടാകത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഈ വിവരണങ്ങള്‍ വീക്ഷകന്റെ ദ്വന്ദ്വവ്യക്തിത്വമാണ് കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി നമുക്ക് വെളിവാക്കിത്തരുന്നത്. എന്തെന്നാല്‍ അയാള്‍ ഒരേസമയം കഥാപാത്രത്തിന്റെ ആത്മസത്ത സൃഷ്ടിക്കുന്ന സൗകാര്യ ലോകത്തെയും അനുഭവങ്ങളുടെ അടഞ്ഞലോകത്തിന് അനന്തരമുള്ള ഒരു സാദ്ധ്യതയേയും പാഠത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നത് നാം കണ്ടുകഴിഞ്ഞതാണ്. എഴുത്ത് എന്ന പ്രക്രിയ വീക്ഷകന്‍ എന്ന വ്യക്തിത്വത്തിലെ ഈ വിമുഖത യഥാര്‍ത്ഥത്തില്‍ സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു വ്യക്തികളെത്തന്നെയാണ് നിര്‍മ്മിച്ചെടുക്കുന്നത്. ഒരേസമയത്ത് രണ്ടിടങ്ങളില്‍... രണ്ടു വീക്ഷണസ്ഥാനങ്ങളില്‍ ആയിരിക്കുക എന്നതാണ് ഇവിടെ അന്തര്‍ഭവിക്കുന്ന പ്രശ്‌നം. അതായത് കഥാപാത്രവുമായുള്ള സ്വത്വസംബന്ധത്തിന്റെ ഇടവും, അയാളുടെ ജീവിതത്തെ ദുരന്തപൂര്‍ണ്ണമായി വീക്ഷിക്കുന്ന ഒരു അതീതസ്ഥാനവും രൂപപ്പെടുത്തുന്ന വ്യത്യസ്തമായ രണ്ടു വീക്ഷണങ്ങള്‍. കഥാപാത്രാധിഷ്ഠിതമായ സ്വത്വസംബന്ധം എന്നത് സന്ദേഹങ്ങള്‍ ജനിപ്പിക്കാനിടയുണ്ട്. ആന്തരിക കേന്ദ്രീകരണത്തിന്റെ ഒരു വീക്ഷണസ്ഥാനം ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നാം തെളിച്ചുകാട്ടുകയുണ്ടായി. അതില്‍നിന്നും വ്യത്യസ്തമാണ് ഈ വീക്ഷണകേന്ദ്രം. ആദിയില്‍ നാം കണ്ട വീക്ഷണകേന്ദ്രത്തിന്റെ മുഖ്യസ്വഭാവം അത് കാഴ്ചയില്‍ സൃഷ്ടിക്കുന്ന പരിമിതത്വമായിരുന്നു. അതായത് കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ അനുഭവലോകത്തിന് പുറത്തേക്ക് ഇവിടെ കാഴ്ച അസാദ്ധ്യമായിരുന്നു എന്നു സാരം. അത്തരം അജ്ഞതകള്‍ സൃഷ്ടിക്കുന്ന അന്ധബിന്ദുക്കളിലൂടെ അവരുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണായകമായി നിയന്ത്രിക്കപ്പെടുകയായിരുന്നു. മൂല്യവിചാരങ്ങളുടെ, സദാചാരത്തിന്റെ, വിശ്വാസസംഹിതകളുടെ, അനുഭവാസ്പദമായ ഭവിഷ്യത്ജ്ഞാനത്തിന്റെ ഒക്കെ പ്രശ്‌നങ്ങള്‍ ഈ കാഴ്ചയെ നിയന്ത്രിച്ചിരിക്കാം. ചരിത്രപരമായ കാലത്തിന്റെ (അപ്പുണ്ണിയുടെ കാലത്തിന്റെ) പ്രതിനിധാനമായിരുന്നു ഈ വീക്ഷണകേന്ദ്രം. ഇതില്‍നിന്നും ഭിന്നമായ ഒന്നാണ് ഇവിടെ വിവരിച്ച ആത്മകേന്ദ്രിതമായ വീക്ഷണസ്ഥാനം. ഇത് പാത്രത്തിന്റെ പ്രത്യക്ഷനയനങ്ങളില്‍നിന്നും ഭിന്നമായി അന്തര്‍നേത്രങ്ങളില്‍ സ്ഥിതീകരിക്കുന്നു. കഥാപാത്രത്തിന് തന്റെ പരിമിതലോകത്തിന് പുറത്തേക്കുള്ള കാഴ്ചയാണ് ഇതിലൂടെ ലഭ്യമാകുക. തൃതീയ പുരുഷാഖ്യാനത്തിന്റെ മുന്‍പ് സൂചിപ്പിച്ച കഥാപ്രകൃതങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തന്റെ ജീവിതത്തിന്റെ സാദ്ധ്യതകളെ സംബന്ധിച്ച ആദര്‍ശാത്മകചിന്തകള്‍ അയാളുടെ ബോധത്തില്‍ മനുഷ്യജീവിതത്തെ സംബന്ധിച്ച ദുരന്തബോധത്തെ സൃഷ്ടിക്കുന്നു. ഇത് നോവലില്‍ അപ്പുണ്ണിയുടെ മാത്രം പ്രശ്‌നമാണ് എന്നതോര്‍ക്കുക. അഥവാ മറ്റു പാത്രങ്ങള്‍ അതേസംബന്ധിച്ച് അജ്ഞരായിരുന്നു. പാതിരാവും പകല്‍വെളിച്ചവും എന്ന നോവലില്‍ മൊയ്തീന്‍ മനുഷ്യാവസ്ഥയെ സംബന്ധിച്ച തിരിച്ചറിവിലേക്കുണരുന്ന രംഗം ഇവിടെ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. താനൊരു മനുഷ്യനാണോ എന്ന ചോദ്യം അയാള്‍ തനിക്കു ചുറ്റുമുള്ള കട്ടപിടിച്ച ഇരുളില്‍ നിന്നാണ് ചോദിക്കുന്നത്. ''മൊയ്തീന്‍ ചിമ്മിനി കത്തിച്ച് പായയില്‍ എഴുന്നേറ്റിരുന്നു'' (പുറം 187) എന്ന പ്രസ്താവം മുന്‍പുള്ള അവസ്ഥയുമായി ചേര്‍ന്ന് ആന്ധ്യത്തെയും കാഴ്ചയേയും സംബന്ധിച്ച ഒരു അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ട്. ഇരുളിലാണ്ട ലോകത്തില്‍ മൊയ്തീന്‍ മാത്രം നേടുന്ന സ്വകാര്യമായ ഒരു കാഴ്ചയാണിത്. (എം.ടി. വ്യക്തികളെ വീടിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തത് എന്ന കെ.പി. അപ്പന്റെ അഭിപ്രായം ഇവിടെ ഓര്‍ക്കുക: 'മാറുന്ന മലയാള നോവല്‍') എഴുതപ്പെട്ടിട്ടില്ലാത്ത ഒരു പാഠത്തെ വ്യഞ്ജിപ്പിക്കുന്ന ഈ കാഴ്ചയില്‍നിന്നും വിഭിന്നമായി പരിമിതമായ കാഴ്ചവട്ടത്തിലേക്ക് ഒന്നുകൂടി പിന്‍തിരിഞ്ഞുനോക്കാം. കഥാപാത്രവാസ്തവികതയുടെ കാഴ്ചാപരമായ പരിമിതത്വം എന്ന ആശയം പാത്രനിഷ്ഠമായ ഒരു വീക്ഷണത്തില്‍നിന്നും വ്യക്തമാകുകയില്ല എന്നത് ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പാത്രത്തിന്റെ നയനങ്ങളെ കവിഞ്ഞുനില്‍ക്കുന്ന ഒരു വീക്ഷണസ്ഥാനത്തിന്റെ അസ്തിത്വം - ഒരു അതിവീക്ഷണം - നാം അറിയുകയാണ്. ഈ വീക്ഷണസ്ഥാനം പാഠത്തില്‍ കുടികൊള്ളുന്നത് ചരിത്രപരമായ കാലത്തിന്റെ കഥാത്മകസ്ഥലത്തിന് പുറത്താണ്. എന്നാല്‍, സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തില്‍ അതിനെ മൂര്‍ത്തമായി വിവരിക്കുക സുസാദ്ധ്യവുമല്ല. യഥാര്‍ത്ഥത്തില്‍ സ്വപ്നാത്മകമായ ഒരു അജ്ഞത അയാളെ തമസ്്കരിക്കുകയാണ്. പാരായണത്തിന്റെ മുഹൂര്‍ത്തത്തില്‍ വായനക്കാരന് സ്വയംസ്ഥിതീകരണത്തിനുള്ള സാദ്ധ്യതയെ വാഗ്ദ്ധാനം ചെയ്യുന്ന ഒരു ശൂന്യസ്ഥലമത്രെ ഇത്. വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിലകൊള്ളുന്ന ഈ വീക്ഷണങ്ങളെ സംശ്ലേഷിപ്പിക്കുകയാണ് എഴുത്ത് എന്ന പ്രക്രിയ ചെയ്യുന്നത്. ഭാഷയുടെ പ്രവാഹത്തില്‍ ഈ അര്‍ത്ഥവൈവിദ്ധ്യങ്ങള്‍ ഉത്പ്ലവനം ചെയ്യുന്നു. അങ്ങനെയെങ്കില്‍ - ''എം.ടി. എഴുതുമ്പോള്‍...'' ചരിത്രപരമായ കാലം സ്ഥലരൂപം പൂണ്ട് നമുക്കു മുന്നില്‍ അവതരിക്കുന്നു. നാമാകട്ടെ സ്വപ്നാത്മകമായ ഒരു വീക്ഷണകേന്ദ്രത്തിലേക്ക് ദത്തെടുക്കപ്പെടുകയും ചരിത്രത്തിലെ സ്ഥലദൃശ്യങ്ങളെ നമ്മുടെ കാലത്തിന്റെ പ്രതലത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്യുന്നു. അഥവാ നാം നമ്മുടെ കാലത്തെ ചരിത്രത്തിന്റെ തിരിച്ചറിവുകളിലൂടെ കൂടുതല്‍ അടുത്തറിയുന്നു. (2000 ജനുവരി 7ലെ മലയാളം വാരിക പ്രത്യേക പതിപ്പില്‍ എംടി എഴുതുമ്പോള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്)
ഏകാന്തതയുടെ മഹാതീരത്തില്‍; ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം
ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം
ജീവിതംപോലെ കവിതയും അവസാനിക്കുന്നില്ല
കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനംനടത്തിയിട്ടുള്ള ഒരാളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് എന്റെ വായനയിലൂടെ ഞാന്‍ മനസ്‌സിലാക്കിയിട്ടുണ്ട്. കവിത എനിക്ക് ഇഷ്ടമാണ്. കവിത വായിക്കാറുണ്ട്. ഏത് തരത്തിലുള്ള ഭാവനയുടെയും ആത്മാവിന്റെയുള്ളില്‍ നിലകൊള്ളുന്നത് കവിതയാണ്. എല്ലാ സാഹിത്യരൂപങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കവിതയിലും കാലോചിതമായ മാറ്റങ്ങള്‍സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഞാനടക്കമുള്ള ആളുകള്‍ എഴുതിത്തുടങ്ങിയത് കവിതകളാണ്. പിന്നീടാണ് ഓരോരുത്തരും അവരവരുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയത്. അന്നൊക്കെ ഉദയത്തെക്കുറിച്ച്, ചന്ദ്രോദയത്തെക്കുറിച്ച്, അസ്തമനത്തെക്കുറിച്ച്, ചിലപ്പോള്‍ ഒരു താമരക്കുളത്തെപ്പറ്റി, ഉദ്യാനങ്ങളെപ്പറ്റി, പൂക്കളെപ്പറ്റി കവിതകള്‍എഴുതപ്പെട്ടിട്ടുണ്ട്. ഉദ്യാനത്തെക്കുറിച്ച്മലയാളിക്ക് ഒരു സങ്കല്പമുണ്ടാകുന്നത്തന്നെ ബ്രിട്ടീഷ് ഭരണത്തിനുശേഷമാണ്. എന്നാല്‍, പ്രകൃതിയിലെ ചില ഭാവങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ളകവിതകള്‍ക്കുശേഷം, അതില്‍നിന്നുംമാറി ആഖ്യാന പ്രധാനമായ കവിതകള്‍നിലവില്‍വന്നു. ചുറ്റുമുള്ള സുന്ദരവസ്തുക്കളെക്കുറിച്ച് മാത്രമല്ല കവിതകളുണ്ടായത്. മനസ്‌സിനെ ആഹ്‌ളാദിപ്പിക്കുന്ന, മധുരമായ അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രകൃതിദൃശ്യങ്ങള്‍തന്നെ മാഞ്ഞുപോയപ്പോള്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്നായിരുന്നു കവികള്‍ ചിന്തിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലുണ്ടായിട്ടുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചവര്‍ അനവധിയാണ്. ധാരാളം കവികളുമുണ്ടായിരുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്ന് പലകവികളും ചോദിക്കുകയുണ്ടായി. ലക്ഷക്കണക്കിനു ആളുകളെ ഗ്യാസ്‌ചേമ്പറില്‍ അടച്ചുകൊന്ന സ്ഥലംഞാന്‍ കണ്ടിട്ടുണ്ട്. നമ്മളെങ്ങനെ നിലനില്‍ക്കുന്നുവെന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അവിടെ. കൃത്യമായ ഒരു സ്ഥലത്തുനിന്ന് ശവശരീരങ്ങള്‍ വരുന്നു. മറ്റൊരിടത്തുനിന്ന് അതിന് ജീവനുണ്ടോയെന്ന് തട്ടിനോക്കുന്നു. സ്വര്‍ണപ്പല്ലുകളുണ്ടോയെന്ന് പരിശോധിക്കുന്നു. അവിടെനിന്ന് ഒരു കണ്‍വേയര്‍ ബല്‍റ്റിലൂടെ സഞ്ചരിച്ച് അവസാനം വെറുംഭസ്മമായി മാറ്റപ്പെടുന്നു. കൊടും തണുപ്പുള്ള സമയത്ത് ഈകോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍എത്തിപ്പെട്ട ആളുകള്‍ക്ക് ശരിക്കുള്ള പാദരക്ഷകള്‍പോലും ഉണ്ടായിരുന്നില്ല. മരത്തില്‍ കുഴിച്ചുണ്ടാക്കിയ പാദരക്ഷകളായിരുന്നു അവര്‍ ഉപയോഗിച്ചത്. ഇത്തിരിപ്പോന്ന ഷൂസുകളുടെ മാതൃക. കുട്ടികള്‍ക്കായുള്ളത്. അതൊക്കെ അവിടെ കൂട്ടിയിട്ടത് കാണുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഭക്ഷണം കഴിക്കാനോ കൂടെയുള്ള ആളുകളോട് സംസാരിക്കുവാനോ എനിക്ക് കഴിഞ്ഞില്ല. ഇങ്ങനെയൊരു മാനസികാവസ്ഥയില്‍പ്പെട്ടുപോയത് കൊണ്ടായിരിക്കാം പില്‍ക്കാലത്ത് പല കവികളും ഇനിയെങ്ങനെ കവിതയെഴുതുമെന്ന് ചോദിച്ചുപോയത്. ചില കവികളെയൊക്കെ സച്ചിദാനന്ദന്‍ ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്. എന്തുതന്നെയായാലും കവിത എഴുതിക്കൊണ്ടിരിക്കും. നമ്മുടെ അച്ചടിഭാഷയില്‍, അറിയപ്പെടുന്ന ഭാഷയില്‍ കവിതകള്‍ എഴുതപ്പെട്ടതുപോലെതന്നെപല ഭാഷകളിലും വാമൊഴിയായി മാത്രം നിലനില്‍ക്കുന്ന കവിതകളും ഉണ്ടായിട്ടുണ്ട്. കര്‍ണാടകത്തില്‍ വാമൊഴിയായി പല രാമായണങ്ങളുമുണ്ടായിരുന്നുവെന്ന് കവിയും വിമര്‍ശകനും വിവര്‍ത്തകനുമായ എ.കെ. രാമാനുജം പറഞ്ഞിട്ടുണ്ട്. അവരാരും തന്നെ വാത്മീകി രാമായണം വായിച്ചവരുമായിരുന്നില്ല. വാത്മീകിരാമായണത്തെ അവലംബമാക്കിയുള്ള പല രാമായണങ്ങളും കര്‍ണാടകത്തില്‍ നിലനിന്നിരുന്നു. അവയിലൊന്ന് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രാമന്‍ കാട്ടില്‍ പോകുമ്പോള്‍ സീതയോട് പറയുകയാണ്. 'കാട് വളരെമോശമാണ്. നീ മൃദുവായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നവളാണ്. ഒരിക്കലും വരരുത്. അച്ഛനെ പരിചരിച്ച് ഇവിടെയിരിക്കുക.' അവസാനം സീത പറയുകയാണ് ഞാന്‍ കേട്ട രാമായണത്തിലൊന്നും ഇങ്ങനെയല്ലല്ലോ. സീത കാട്ടില്‍ പോകുന്നുണ്ടല്ലോ. നിങ്ങളെന്താ എന്നോട് വരരുത് എന്നു പറയുന്നത്?' ഇങ്ങനെയുള്ള വാമൊഴി രൂപങ്ങള്‍ പലയിടത്തും ധാരാളമായുണ്ട്. മരുഭൂമിയിലൂടെ ഒറ്റയ്ക്ക് ഒട്ടകത്തെ നയിച്ചുകൊണ്ടുപോകുന്ന ഇടയന്മാര്‍ (കുട്ടികളടക്കം) അപ്പപ്പോള്‍ പാട്ടുകളുണ്ടാക്കിചൊല്ലിയിരുന്നു. ബര്‍ഗ്മാന്റെ കാമുകി ലിവ് ഉള്‍വാന്‍ അവരുടെ ആത്മകഥയില്‍ ഈ പാട്ടുകളെക്കുറിച്ചു പറയുന്നുണ്ട്. ആരാണ് ഈ പാട്ടെഴുതിയതെന്നു ചോദിച്ചപ്പോള്‍ ഇടയന്മാരാണെന്നും സ്വരം മാറ്റിപ്പാടുന്നവരികള്‍ ഒട്ടകങ്ങളുടേതാണെന്നും അവര്‍ പറയുന്നു. ഇനിയെങ്ങനെ കവിതയെഴുതും എന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോള്‍പോലും കവിത നമ്മളില്‍നിന്ന് അകന്നുപോകുന്നില്ല. കവിത നമ്മുടെകൂടെത്തന്നെ നില്‍ക്കുന്നു. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നുമാത്രം .ജീവിതത്തിലെ കാര്‍ക്കശ്യങ്ങള്‍, കാലുഷ്യങ്ങള്‍, തിക്താനുഭവങ്ങള്‍... കവിതയെഴുതിയാല്‍ ഇതിനൊക്കെ ഒരു പരിഹാരമാകുമോ എന്നു ചോദിച്ചാല്‍ നമുക്ക് ഉത്തരമില്ല. പക്ഷേ, ഈ കാര്‍ക്കശ്യങ്ങളും ക്രൂരതകളുമൊക്കെയുണ്ടാവുന്നത് മനുഷ്യമനസ്സിലാണ്. അതിനുള്ളപ്രതിരോധമുണ്ടാകേണ്ടതും ഈ മനസ്സില്‍ തന്നെയാണ്. ആ പ്രതിരോധം വാക്കുകളിലൂടെയാണ് രൂപംകൊള്ളുന്നത്. ആ വാക്കുകളാണ് നമ്മുടെ മുന്നിലേക്ക് കവിതയായി എത്തിക്കൊണ്ടിരിക്കുന്നത്. 'കണ്‍കെട്ടുകളിലൂടെയുള്ള യാത്ര സാഹിത്യത്തെ എവിടെയും എത്തിക്കില്ല' കവിതയെപ്പറ്റിയുള്ള ചര്‍ച്ചയ്‌ക്കൊന്നും ഞാനില്ലെന്നും കവിത സ്വയം സംസാരിക്കുമെന്നും ഈ സമാഹാരത്തിലെ ആദ്യ കവിതയില്‍തന്നെ ശിവദാസ് പറയുന്നുണ്ട്. ചില ആത്യന്തികമായ സത്യങ്ങള്‍- ഇവയൊക്കെ നമുക്ക് മറ്റൊരുതരത്തില്‍ തോന്നിയതാണെങ്കിലും-വളരെ ഒതുക്കിയ രൂപത്തില്‍ ശിവദാസ് നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു. 'ചരിത്രത്തില്‍ അഥവാ പുസ്തകമുറിയില്‍ സംഭവിക്കുന്നത്' എന്ന കവിതനോക്കുക. വായനശാലയില്‍, വായനാമുറിയില്‍ പുസ്തകങ്ങള്‍ തലതിരിഞ്ഞുവരുന്നു. ഇതില്‍ തിരഞ്ഞപ്പോള്‍ പണ്ടുവായിച്ച ചരിത്രത്തിലെ പലതും മാഞ്ഞുപോയിരിക്കുന്നു. എല്ലാം തലതിരിഞ്ഞിരിക്കുന്നു. ഇത് ഒരു ഫലിതമായി കരുതേണ്ടതല്ല. ഈ വരികള്‍ തീരുമ്പോള്‍ നമ്മുടെ ചരിത്രത്തില്‍, രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍, ഭാഷയുടെ ചരിത്രത്തില്‍, തത്ത്വശാസ്ത്രങ്ങളുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള പല മാറ്റങ്ങളെയും പറ്റിഒന്നുകൂടി ആലോചിക്കാനുള്ള പ്രേരണനല്‍കുന്നു. ഇതുവരെ നാം കണ്ടിട്ടുള്ളതിനുമപ്പുറത്തേക്ക് കാണുന്നവയാണ് ശിവദാസിന്റെ മിക്ക കവിതകളും. കടല്‍ക്കരയില്‍ ഒരു ശവം കണ്ടു. അത് അവളല്ലാതിരിക്കട്ടെ. റയില്‍ പാളത്തിലും മോര്‍ച്ചറിയിലുമൊക്കെ അന്വേഷിക്കുമ്പോള്‍ അത് അവളല്ലാതിരിക്കട്ടെ എന്നുതന്നെയാണ് പ്രാര്‍ത്ഥന. പക്ഷേ, ഇതു പറയുമ്പോള്‍ എങ്ങനെയെങ്കിലും അത് അവള്‍തന്നെയാകട്ടെയെന്ന നിഗൂഢമായ ഒരു പ്രാര്‍ത്ഥന ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതാണ് ഈകാലഘട്ടത്തിന്റെ ക്രൗര്യം. ആ ക്രൗര്യമാണ് ശിവദാസ് പുറമേരി കവിതകളില്‍കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നമ്മുടെ പഴയ സങ്കല്പങ്ങളെല്ലാംമാറി. മധുരങ്ങളായ പദാവലികളും മാറി. കാരണം, ജീവിതത്തിന്റെ എല്ലാ മാധുര്യങ്ങളും നമുക്ക് നഷ്ടമായിരിക്കുന്നു. നമ്മള്‍ കാണുന്നത് തിക്തതകളും കയ്പുകളും മാത്രമാണ്. ക്രൗര്യങ്ങള്‍ മനുഷ്യമനസ്‌സിലുണ്ടാവുന്നു. അതിനെതിരെയുള്ള പ്രതിരോധങ്ങള്‍ മനസ്‌സുകളിലുണ്ടാവണമെന്ന് നിശ്ശബ്ദമായി ഓര്‍മ്മപ്പെടുത്തുകയാണ് കവി എന്നും ചെയ്യുന്നത്. വെറും രസിപ്പിക്കലല്ല. ചിന്തകളെ തത്ത്വചിന്താപരമായി ഉണര്‍ത്തലുമല്ല. അതിനുമപ്പുറത്ത് പരുഷമായ ജീവിതസത്യങ്ങളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുവാനുള്ള ശ്രമമാണ് ശിവദാസിന്റെ കവിതകളില്‍ ഞാന്‍ കാണുന്നത്. അവ നമ്മെ നടുക്കുന്നു. ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്നു. നമ്മുടെ നിസ്സഹായാവസ്ഥയെപ്പറ്റി ബോധ്യപ്പെടുത്തുന്നു. ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യന്‍. ആമനുഷ്യന്റെ ഉള്ളിലേക്കാണ് തന്റേതായപ്രതിരോധം എന്ന നിലയ്ക്ക് കവിതയിലെ ഓരോ വാക്കും കവി സന്നിവേശിപ്പിക്കുന്നത്. ഇത് വളരെ പ്രാധാന്യമുള്ള ഒരു കവിതാ സമാഹാരമാണ്. അനേകം കവിതകളും സമാഹാരങ്ങളുംപുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, അവയില്‍ ചിലത് നമ്മെ പിടിച്ചിരുത്തുന്നു. ഇതെങ്കിലും ചെയ്യണമേയെന്ന് തോന്നിപ്പിക്കുന്ന കവിതകള്‍. ഇതാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം. (2000 ജനുവരി ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)
മനോരഥങ്ങളിൽ ; മഹാമാന്ത്രികന് ഓർമകളുടെ കടവിൽ നിത്യവിശ്രമം
കോഴിക്കോട് ഉള്ളുലഞ്ഞ് ഇരമ്പിയ മനുഷ്യസാഗരം മൗനംപൂണ്ട സായന്തനത്തിൽ അക്ഷരങ്ങളുടെ മഹാമാന്ത്രികന് ഓർമകളുടെ കടവിൽ നിത്യവിശ്രമം. വേദനകളുടെ വജ്രസൂചി കൊണ്ടെഴുതിയ വാക്കുകളുടെ ഖനി ഇനി തലമുറകളുടെ സമ്പാദ്യം. മൗനത്തിന് സർഗമുദ്ര പതിപ്പിച്ച് സഹൃദയരെ നവഭാവുകത്വത്തിലേക്ക് നയിച്ച വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായർ (91) ബുധൻ രാത്രി പത്തിനാണ് മഹാമൗനത്തിൽ വിലയിച്ചത്. കോഴിക്കോട്ടെ സ്മൃതിപഥം വാതക ശ്മശാനത്തിൽ വ്യാഴാഴ്ച വൈകിട്ട് 5.23ന് ആ ശരീരം തീനാളങ്ങളേറ്റുവാങ്ങി. ‘ചിതയണഞ്ഞു, മനസ്സിൽ അണയാത്ത ചിത എരിയുന്നുണ്ടായിരുന്നു ’എന്ന് രേഖപ്പെടുത്തിയ എഴുത്തുകാരന്റെ അന്ത്യയാത്ര അക്ഷരാർഥത്തിൽ സങ്കടക്കടലായി. ഏഴുപതിറ്റാണ്ടായി മലയാളിയുടെ സാഹിത്യാഭിരുചിയെ നിർണയിച്ച എം ടിയോടുള്ള സ്നേഹാദരവുമായെത്തിയവരെ സാക്ഷിയാക്കിയായിരുന്നു യാത്രാമൊഴി. ‘വിലാപയാത്ര’എന്ന നോവലിൽ എം ടി കുറിച്ചതുപോലെ ‘കണ്ണീർച്ചാലുകൾ അടക്കി, കാണാത്ത അകലങ്ങളിൽ നോക്കിയിരുന്ന’ ജനസാഗരമായി ബുധൻ രാത്രി മുതൽ കോഴിക്കോട് മാറി. കൊട്ടാരംറോഡിലെ സിതാര വീട്ടിലും മാവൂർറോഡ് ശ്മശാനത്തിലുമായി ആയിരങ്ങളാണ് കണ്ണീർപ്രണാമമർപ്പിച്ചത്. സാധാരണ വായനക്കാർ മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനനായകരും സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും ആസ്വാദകരുമുൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. എം ടിയോടുള്ള ആദരമായി ഉദ്ഘാടനത്തിന് മുന്നേ കോർപറേഷന്റെ മാവൂർറോഡ് ശ്മശാനം തുറന്നു നൽകിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ സഹോദരപുത്രൻ സതീശൻ ചിതയിൽ തീ പകർന്നു. ശ്വാസതടസ്സംമൂലം 15ന് രാത്രിമുതൽ ചികിത്സയിലായിരുന്നു. ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി (നൃത്യാലയ, ചാലപ്പുറം, കോഴിക്കോട്), അടുത്ത ബന്ധുക്കൾ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്തമകൾ സിതാരയും (വൈസ് പ്രസിഡന്റ്, ജോൺസൺ ആൻഡ് ജോൺസൺ ഗ്ലോബൽ വൈസ്പ്രസിഡന്റ് , എൻഡ് യൂസർ സർവീസസ് അമേരിക്ക)കഴിഞ്ഞമാസം വീട്ടിലെത്തി എം ടിയെ കണ്ടിരുന്നു. മരുമക്കൾ: സഞ്ജയ് ഗിർമെ (അമേരിക്ക). ശ്രീകാന്ത് (നർത്തകൻ, ചെന്നൈ). ആദ്യ ഭാര്യ: പരേതയായ പ്രമീളാനായർ. പാലക്കാടൻ ഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15നാണ് ജനനം. അച്ഛൻ: പരേതനായ പുന്നയൂർക്കുളം ടി നാരായണൻ നായർ. അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: പരേതരായ എം ടി ഗോവിന്ദൻനായർ, നാരായണൻ നായർ, ബാലൻ നായർ. എം ടിയെ അവസാനമായി കാണാൻ ബുധൻ രാത്രി പത്തര മുതൽ വ്യാഴം വൈകിട്ട് നാലുവരെ കൊട്ടാരം റോഡിലെ വീട്ടിൽ ജനസഞ്ചയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ആദരാഞ്ജലിയർപ്പിച്ചു. സ്പീക്കർ എ എൻ ഷംസീർ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, നടൻ മോഹൻലാൽ, എഴുത്തുകാരൻ എം മുകുന്ദൻ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാർ തുടങ്ങി സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ളവർ യാത്രാമൊഴിയേകി.
1965 ൽ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്’ എന്ന ചിത്രത്തിലൂടെയാണ് വള്ളുവനാടൻ ഭാഷയും സംസ്കാരവും മലയാളിക്ക് കാഴ്ചാനുഭവമായി മാറുന്നത്. എംടി യുടെ തന്നെ 'സ്നേഹത്തിൻ്റെ മുഖങ്ങൾ' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു മുറപ്പെണ്ണ്. മുറപ്പെണ്ണിനുശേഷം അറുപതോളം സിനിമകൾക്ക് എംടി തിരക്കഥയെഴുതുകയും ആറുചിത്രങ്ങൾ സംവിധാനം ചെയ്യുകയുമുണ്ടായി. പഞ്ചാഗ്നി, ആൾക്കൂട്ടത്തിൽ തനിയെ, നഖക്ഷതങ്ങൾ, സുകൃതം, എന്ന് സ്വന്തം ജാനകിക്കുട്ടി, അടിയൊഴുക്കുകൾ, ഓളവും തീരവും, കടവ്, സദയം, പരിണയം, താഴ്വാരം, ആരണ്യകം, നിഴലാട്ടം, നീലത്താമര, പഴശ്ശിരാജ എന്നിങ്ങനെ എംടിയിൽ നിന്ന് പിറന്ന തിരക്കഥകൾ ഏറെയാണ്. എം ടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് നിർമ്മാല്യം. ‘പള്ളിവാളും കാൽചിലമ്പും’ എന്ന എംടിയുടെ തന്നെ കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു നിർമ്മാല്യം. അതിനുശേഷം വാരിക്കുഴി (1982), മഞ്ഞ് (1983), ബന്ധനം (1978), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) തുടങ്ങിയ സിനിമകൾ അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ആദ്യകാല കഥകളെയും നോവലുകളെയും പോലെ തന്നെ എംടിയുടെ സിനിമകളും മരുമക്കത്തായ വ്യവസ്ഥിതിയുടെ തിക്താനുഭവങ്ങളും തകരുന്ന കുടുംബവ്യവസ്ഥിതിയും പ്രമേയമാക്കി. വള്ളുവനാടിൻ്റെ ഉത്സവങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെ എംടി തൻ്റെ സിനിമകളിലൂടെ സാർവലൗകീകമാക്കി. എന്നാൽ എംടി യുടെ സിനിമകൾ ഈ പ്രദേശികതയിൽ മാത്രം നിൽക്കുന്നവയായിരുന്നില്ല. പുരാണങ്ങൾക്കും ഐതിഹ്യങ്ങൾക്കും നാടോടിക്കഥകൾക്കും അദ്ദേഹം സിനിമാഭാഷ്യം രചിച്ചു. കേട്ടുപതിഞ്ഞ കഥകളിലെ ഗന്ധർവനെ അദ്ദേഹം ഭൂമിയിലേക്കിറക്കി. ഒരു പെൺകുട്ടിയുടെ പകൽസ്വപ്നം പോലെ ഗന്ധർവൻ മേഘലോകത്ത് നിന്ന് ഭൂമിയിലേക്കിറങ്ങി വന്നപ്പോൾ 'ഞാൻ ഗന്ധർവൻ’ എന്ന ചിത്രമാണ് ചലച്ചിത്രലോകത്തിന് ലഭിച്ചത്. അവഗണനയും തെറ്റിദ്ധാരണയും നിറഞ്ഞ പ്രതിനായക സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രങ്ങൾ എംടിയിലൂടെ അഭ്രപാളിയിൽ എത്തിയപ്പോൾ വ്യത്യസ്ത മാനം കൈവരിച്ചു. വൈശാലിയും വടക്കൻ വീരഗാഥയും പെരുന്തച്ചനുമെല്ലാം അങ്ങനെയാണ് പിറവികൊള്ളുന്നത്. ഈ സിനിമകളിലൂടെ പുനഃസൃഷ്ടിക്കപ്പെട്ട പുതിയ പുരാവൃത്തങ്ങൾ എക്കാലവും പ്രേക്ഷകരിൽ നിറഞ്ഞുനിന്നു. വെറുതെ ഒരു കഥ പറഞ്ഞ് പോകാതെ പ്രേക്ഷകരെ അത് അനുഭവിക്കുകയായിരുന്നു എം ടിയുടെ തിരക്കഥകൾ. മനുഷ്യൻ നേരിടുന്ന വൈകാരികവും സാമൂഹികവുമായ വിഷയങ്ങളാണ് അദ്ദേഹത്തിൻ്റെ തിരക്കഥകൾക്ക് പ്രമേയമായത്.
പാടത്തിന്റെ കരയിലുള്ള തകർന്ന തറവാടിന്റെ മുകളിലെ അരണ്ടവെളിച്ചത്തിൽ എഴുതി, എഴുതിയവ വീണ്ടും അയവിറക്കി, എഴുതാനുദ്ദേശിക്കുന്നവയെ സ്വപ്നം കണ്ട് ജീവിച്ച ഒരു കുട്ടിക്കാലമായിരുന്നു എംടിയുടേത്. സാഹിത്യം തൊഴിലാക്കാമെന്നോ എഴുത്തിനു പ്രതിഫലമുണ്ടെന്നോ അറിവില്ലായിരുന്ന ബാല്യം. ആരും കാണാതെ, നോട്ടുപുസ്തകങ്ങളിൽ നിന്നു കീറിയെടുത്ത താളുകളിൽ എഴുതിക്കൂട്ടി. സാഹിത്യത്തിലും എഴുത്തിലുമൊന്നും പിന്തുടരാവുന്ന കുടുംബ പശ്ചാത്തലമില്ലായിരുന്നു. ഓരോ വായനയിലും സ്വന്തം ലോകത്തെ വിപുലമാക്കിക്കൊണ്ട് സർഗവേദനയറിഞ്ഞ ബാല്യം ആ കാഥികനെ പുതിയതായി രൂപപ്പെടുത്തി. വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയിലൂടെ മലയാള സാഹിത്യത്തിലേക്ക് കടന്നുവന്നു. എന്തുകൊണ്ട് എഴുത്തുകാരനായി എന്ന ചോദ്യത്തിന് എംടിക്ക് പറയാനുള്ളത് ബൈബിളിലെ കൃഷിക്കാരൻ എറിയുന്ന വിത്തുകളെ ഓർക്കാം. പലേടത്തും വീണ വിത്തുകളുലെ വിധി പല തരത്തിലാണ്. ചിലർ പട്ടാളക്കാരും കച്ചവടക്കാരും ഒക്കെ ആവുന്നതുപോലെ മറ്റു ചിലർ എഴുത്തുകാരും ആവുന്നു, ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല'. 'ഇതൊരു പ്രകൃതി നിയമമായിരിക്കാം' എന്നാണ്. ഇത് എം ടിയുടെ കഥാ ലോകത്തെയും കഥാപാത്രങ്ങളുടെ സാമൂഹിക സ്വഭാവത്തെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയും ആയിത്തീരുന്നുണ്ട്. എംടി യുടെ ആദ്യ കഥയായ വളർത്തുമൃഗങ്ങൾമുതലേ തിരസ്കൃതരും പീഡിതരുമായ കഥാപാത്രങ്ങളെ കാണാം. പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ പ്രതിനിധികളാണ് എംടിയുടെ ഓരോ കഥാപാത്രങ്ങളും. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓപ്പോളിലെ ഓപ്പോളും നാലുകെട്ടിലെ അപ്പുണ്ണിയുമെല്ലാം ഇങ്ങനെ സാമൂഹ്യ വ്യവസ്ഥിതി ചൂഷണം ചെയ്തിട്ടുള്ള മനുഷ്യരുടെ പ്രതിരൂപങ്ങളാണ്. വിശപ്പിന്റെ പലരൂപങ്ങൾ മലയാള സാഹിത്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കാരൂരിന്റെയും ബഷീറിന്റെയും കഥകളിൽ വിശപ്പിന്റെ കഠിനതയുണ്ട്. എംടി കഥകളിലേക്കെത്തുമ്പോൾ വിശപ്പ് ഒരു തീക്ഷ്ണമായ വികാരമായി മാറുകയാണ്. പാരമ്പര്യവും യാഥാർഥ്യവും തമ്മിലുള്ള സംഘർഷമായും വിശപ്പ് എഴുത്തിൽ പടരുന്നു. കുറുക്കന്റെ കല്യാണത്തിലെ കുട്ടിയും സ്വർഗം തുറക്കുന്ന സമയത്തിലെ കുട്ടി നാരായണനും കർക്കിടകത്തിലെ ഉണ്ണിയും പള്ളിവാളിലെ കോമരവുംഇത്തരത്തിൽ വിശപ്പിനെ അനുഭവിച്ചറിഞ്ഞവരാണ്. അപകർഷതയും അപമാനവും നിറഞ്ഞതാണ് എംടിയുടെ കഥാപാത്രങ്ങളിലെ വിശപ്പ്. ഇത് തന്റെ ജീവിതത്തിൽ നിന്നും പകർത്തിയെടുത്തതാണ്. എംടിയുടെ കഥകൾ വള്ളുവനാടിനെയും വള്ളുവനാട്ടിന്റെ സവർണ മധ്യവർഗ ജീവിതത്തെയുമാണ് പ്രതിനിധീകരിക്കുന്നത് എന്ന് വിമർശിക്കപ്പെട്ടു. തനിക്കറിയാവുന്ന പ്രദേശത്തെയും മനുഷ്യരെയും പറ്റി താൻ എഴുതിക്കൊണ്ടിരിക്കുന്നു എന്ന മറുപടിയിലൂടെയാണ് കണ്ണാന്തളിപ്പൂക്കളുടെ കഥാകാരൻ ആ വിമർശനങ്ങളെ നേരിട്ടത്. ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും കഥാതന്തുക്കൾ കണ്ടെത്തുമ്പോഴും നാടൻ പാട്ടുകളിൽ നിന്നുവരെ കലയുടെ ഭാഷ്യങ്ങൾ ചമയ്ക്കുമ്പോഴും എം ടി അവയെ സ്വാനുഭവമാക്കുന്നു. അമേരിക്കയുടെയും വാരണാസിയുടെയും പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോഴും എംടിയുടെ ആരൂഢം നിളാ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമമായി ചമഞ്ഞ് നിൽക്കുന്നു.
വർക്കലയിൽ സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം >വർക്കല താഴെവെട്ടൂരിൽ വെട്ടിക്കൊലപ്പെടുത്തി. വെട്ടൂർ പെരുമം സിപിഐ എം ബ്രാഞ്ച് അംഗം ചരുവിളവീട്ടിൽ ഷാജഹാനെ(60)യാണ് ലഹരി മാഫിയ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടി. താഴെവെട്ടുർ പള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഷാജഹാനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
വയനാട്ടില് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന്ന എംഡിഎംഎ
കൽപ്പറ്റ >വയനാട്ടില് വൻ എംഡിഎംഎ വേട്ട. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില് മലപ്പുറം സ്വദേശികളായ അഖില്, സലാഹുദ്ദീന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പക്കൽ നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തോല്പ്പെട്ടി ചെക്ക് പോസ്റ്റില് കാര് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും ബംഗളൂരുവില് നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ
കാബൂൾ >അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ താലിബാന്റെ പ്രതിരോധ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ആക്രമണം ഉണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്ഗാനിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആക്രമണത്തിൽ താലിബാന്റെ ചില പരിശീലന കേന്ദ്രങ്ങൾ തകർത്തതായും ചില ഭീകരരും കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്നും ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർഥികളാണെന്നും താലിബാൻ പറഞ്ഞു. വ്യോമാക്രമണത്തെ ഭീരുത്വംഎന്നാണ് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. മുഹമ്മദ് സാദിഖ് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വപ്‌നത്തിന്റെ പേരിലും അടിയോടടി
ഒരു കരണത്തടിച്ചാൽ മറുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ക്രിസ്മസ് മാസത്തിൽ പ്രതിപക്ഷ നേതാവിന് അടിയോടടിയാണ്. ഓണത്തല്ലുപോലെ കണ്ട് രസിക്കാനും വിഷുപ്പടക്കംപോലെ കേട്ടാനന്ദിക്കാനും ക്രിസ്മസിനും വേണ്ടേ ഒരു രസമൊക്കെയെന്നാണ് കോൺഗ്രസുകാർക്കിടയിലെ ടോക്ക്. അച്ചാലും മുച്ചാലും അടിയാണെങ്കിലും തടുക്കാനാണായി പിറന്നവരൊന്നും പിസിസിയിലില്ലേ എന്നൊരു സന്ദേഹവും ഉടലെടുത്തിട്ടുണ്ട്. പുനഃസംഘടന എന്നൊരവഖ്യാതി നാട്ടിലാകെ പടർന്നതാണ് കൂട്ടയടിക്ക് കാരണമെന്നും സ്വന്തം തടിയിലാണ് എല്ലാവർക്കും നോട്ടമെന്ന് അറിയുന്നവർക്കൊന്നും സന്ദേഹത്തിനിടയില്ലെന്നും സംസാരമുണ്ട്. കൈയിലിരുപ്പുകൊണ്ട് കിട്ടുന്ന താഡനമല്ലേ കിട്ടട്ടങ്ങനെ കിട്ടട്ടെ എന്ന് പറയുന്നവരും ഉണ്ട്. ഹൈക്കമാൻഡ് നിയമിച്ചവരെ ഹൈക്കമാൻഡ് രക്ഷിക്കുമെന്ന ചിന്ത വേണ്ടെന്ന് ഹൈക്കമാൻഡ് കാര്യക്കാരൻ അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനസ്ഥാനം സ്വപ്നംകണ്ട് നാളെണ്ണി കഴിയുന്നതിനിടയിൽ തലങ്ങും വിലങ്ങും അടി വീഴുമെന്ന് വീഡി ഒട്ടും നിനച്ചില്ലെന്നും കൂടെനിന്നവർ അടക്കം പറയുന്നുണ്ട്. മുമ്പേ വന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലും യോഗ്യനല്ലെന്ന അശരീരി നായർ സൊസൈറ്റിയിൽനിന്ന് മുഴങ്ങിയതോടെ അടി തുടങ്ങിയതാണ്. തറവാടിന്റെ തിണ്ണ നിരങ്ങിയതിന്റെ ചൂടാറുംമുമ്പ് തള്ളിപ്പറഞ്ഞ നീചനാണെന്ന് അങ്ങ് പറവൂരിൽ പോയി മുമ്പേ പറഞ്ഞിട്ടുണ്ട്. തറവാടിന്റെ പടി കയറ്റില്ലെന്ന് ഉറപ്പിച്ചിട്ടുള്ളതിനാൽ മുഖ്യ ഭാഷണത്തിന് യോഗ്യൻ മുൻ നേതാവാണെന്നും തീരുമാനിച്ചുകഴിഞ്ഞു. കണിച്ചുക്കുളങ്ങരയിൽനിന്ന് കിട്ടിയ അടിയുടെ ആഘാതം എണ്ണത്തോണിയിൽ കിടന്നാലും മാറില്ലെന്നാണ് കൂട്ടിരുപ്പുകാരുടെ സാക്ഷ്യപ്പെടുത്തൽ. തറയാണോ അഹങ്കാരിയാണോ അല്ല ഇത് രണ്ടും ചേർന്നതാണോ എന്ന സന്ദേഹമാണ് അവിടെനിന്ന് ഉയർന്നത്. അനുഭവസ്ഥർക്കാണല്ലോ ആളുകളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക. ഭൈമി കാമുകരഞ്ചു പേരുണ്ടെന്നും അവരിൽ തീരെ യോഗ്യനല്ലാത്തവനാണെന്നുമുള്ള കണ്ടെത്തൽ നന്നായി ഉരച്ചുനോക്കിത്തന്നെയാണെന്നാണ് ജനസംസാരം. എന്തായാലും മോഹം ഉള്ളിലൊതുക്കി കഴിയുന്ന മറ്റുള്ളവരുടെ മനസ്സിൽ ലഡുപ്പൊട്ടിയെന്നാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെ അടിയെല്ലാം ഒറ്റയ്ക്ക് വാങ്ങിയാൽ മതിയെന്ന് അവരെല്ലാം തീരുമാനിച്ചെന്ന് മാത്രമല്ല, ആവുംപോലെ തള്ളാനും ശ്രമിക്കുന്നുണ്ടത്രേ. ഞാൻ ഞാനെന്ന ഭാവത്തിൽ കാര്യങ്ങൾ നീക്കുമ്പോഴാണ് സ്വന്തം പാളയത്തിലുള്ളവർ പുറത്തുള്ളവരുടെ സഹായത്തോടെ വളഞ്ഞിട്ടാക്രമിക്കുന്നത്. ഞാനല്ലാതെ മറ്റൊരു നേതാവും നിങ്ങൾക്കുണ്ടാകരുതെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഉരിവിടുന്നതിനിടയിൽ പടം ഊരി പതുങ്ങി ഇരിക്കുന്നവർ സടകുടഞ്ഞെണീക്കുമെന്ന് പ്രതീക്ഷിച്ചില്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ലിനെ അന്വർഥമാക്കുന്നതാണ് സ്ഥാനം പോയ നേതാവിന്റെ പുതിയ ചെയ്തികൾ. പാർടിയിലും പാർലമെന്ററി പാർടിയിലും മാറ്റം വരുത്താതെ വിശ്രമമില്ലെന്ന് അയ്യപ്പ സന്നിധിയിലെത്തി ഉഗ്രശപഥം എടുത്തതോടെ പ്രസിഡന്റും ചില ചാഞ്ചാട്ടങ്ങൾ കാണിച്ചുതുടങ്ങി. മറ്റവനേക്കാൾ എന്തുകൊണ്ടും യോഗ്യൻ ഇവനാണെന്നാണ് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത്. ഹൈക്കമാൻഡിലെ ഉപപ്രധാനിയും മുമ്പ് പറ്റിയ അബദ്ധം തിരുത്തുന്നതാണ് നല്ലതെന്ന് ചിന്തിച്ചുതുടങ്ങി. മോഹം ഉള്ളിലൊതുക്കി, കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ നടക്കാത്ത സ്വപ്നത്തിന് എന്തിന് അടിയെന്ന് പഴേ പ്രസിഡന്റും മൊഴിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാണെന്ന് കുഞ്ഞായിട്ടാണെങ്കിലും കുടപ്പനക്കുന്നിൽനിന്ന് കുറുക്കുന്നുണ്ട്. എന്തിനധികം പറയുന്നു അടി കൊടുക്കാത്തവരായി ആരുമില്ല ഗുരുക്കന്മാരിൽ എന്ന് പറഞ്ഞ അവസ്ഥയായി. കൂട്ടത്തിൽ 20 പേരുണ്ടായിട്ടും ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ മോങ്ങാനാകാതെ മൂലയ്ക്കായെന്നാണ് നാട്ടിലെ ടോക്ക്. സ്വയംകൃതാനർഥം എന്നല്ലാതെ എന്ത് പറയേണ്ടൂ. സ്വർഗത്തിലേക്കുള്ള കുറുക്കുവഴി തനിക്കാക്കാൻ പോയി വെടക്കാക്കി വന്നതിന്റെ അഹങ്കാരമൊന്നും ഷായിക്കില്ലെങ്കിലും ഭാഗവത്തിനും കൂട്ടർക്കും അത്ര രസിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്. അംബേദ്കറെ സ്വയം സേവകനാക്കി മുന്നേറുന്ന സംഘപരിവാറിന്റെ ഉള്ളിലിരുപ്പ് ഇത്രവേഗം പൊളിച്ചതിന്റെ കെറുവ് ശാഖകളിൽ പ്രകടിപ്പിക്കുന്നുണ്ടത്രേ. പട്ടേലിനെയും വിവേകാനന്ദനെയും ഭഗത് സിങ്ങിനെയും അംബേദ്കറെയും സ്വയം സേവകരാക്കാനുള്ള തത്രപ്പാടിനിടയിലാണ് രാജ്യസഭയിൽ ഷായുടെ അമിട്ട് പൊട്ടിക്കൽ. ഭരണഘടനാ ചർച്ചയ്ക്കുള്ള മറുപടിക്കാണ് മോദി പ്രതിപുരുഷനെ സഭയിലേക്ക് അയച്ചത്. അവിടെ ചെല്ലുമ്പോൾ പ്രതിപക്ഷക്കാരെല്ലാം അംബേദ്കർ, അംബേദ്കർ എന്നു പറയുന്നത് കേട്ടപ്പോൾ ഷായുടെ ആർഷ സംസ്കാരം ഉണർന്നതിൽ തെറ്റ് പറയാൻ പറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്. അല്ലെങ്കിൽത്തന്നെ ഈ ഭരണഘടനതന്നെ അനാവശ്യ വസ്തുവാണെന്ന് പണ്ടേ അറിയുന്നയാളാണ് ഷാ. പിന്നെ അതുണ്ടാക്കിയ ആളുടെ ആവശ്യമെന്തെന്നും ചിന്തിച്ചിരിക്കാം. ഭാരതത്തിന് മനുസ്മൃതി ഉള്ളപ്പോൾ എന്തിന് കൊളോണിയൽ ഭരണഘടന എന്ന് കുട്ടിക്കാലംമുതൽ ശാഖയിൽ കേൾക്കുന്നതാണ്. പൂർവികർ ഭരണഘടന കത്തിച്ച് പ്രതിഷേധിച്ചതിന്റെ ആവേശ ചരിത്രവും പഠിച്ചതാണ്. മനുഷ്യരായി നാലു കൂട്ടരെയുള്ളൂവെന്ന് മനു വ്യക്തമാക്കിയിട്ടുമുണ്ട്. ഭഗവാന്റെ തലയിൽനിന്നും കൈയിൽനിന്നും കാലിൽനിന്നും പാദത്തിൽനിന്നും ജനിച്ചവരാണവർ. ഇതിലൊന്നും പെടാത്ത, മനുഷ്യനായിപ്പോലും കാണാനാകാത്ത അംബേദ്കറെ 75 കൊല്ലമായി പുകഴ്ത്തുന്നത് ആർഷഭാരതം എങ്ങനെ സഹിക്കും. അതുകൊണ്ട് അംബേദ്കർ എന്ന് ഉരുവിടുന്ന സമയത്ത് മനുഭഗവാനെ സ്മരിച്ചാൽ എളുപ്പത്തിൽ സ്വർഗം പൂകാം എന്ന ഉപദേശമാണ് രാജ്യസഭയിൽ ആഭ്യന്തരൻ നൽകിയത്. ഇനിയും ഭരണഘടനയ്ക്ക് വാദിച്ചാൽ എളുപ്പത്തിൽ സ്വർഗത്തിലേക്ക് അയക്കുമെന്ന ഭീഷണിയും അതിലില്ലേ എന്ന് സംശയിച്ചാൽ തെറ്റ് പറയാനും പറ്റില്ല.
സമാധാനത്തിന്റെയും സമത്വത്തിന്റെയും ക്രിസ്‌മസ്
‘ഭൂമിയിൽ മനുഷ്യർക്ക് സമാധാനം' എന്ന ആശംസാവചനങ്ങളോടെയാണ് യേശുക്രിസ്തുവിന്റെ പിറവി ദൈവദൂതർ ലോകത്തെ അറിയിച്ചതെന്ന് ബൈബിൾ ആലങ്കാരിക ഭംഗിയിൽ വിവരിക്കുന്നു. ചെല്ലുന്നിടത്തെല്ലാം സമാധാനം നേരുവിൻ എന്ന ദൗത്യവുമായാണ് യേശു, ശിഷ്യരെ സുവിശേഷം അറിയിക്കാൻ അയക്കുന്നത്. യേശു അറിയിച്ച സുവിശേഷം ലോക സമാധാനം ആയിരുന്നു. അതിനായി ആക്രമണോത്സുകതയിൽനിന്ന് മാനവികതയിലേക്ക് മാനസാന്തരപ്പെടുക എന്നതായിരുന്നു യേശുവിന്റെ പ്രബോധനം. യേശുവിന്റെ ജന്മ നഗരമായി ബൈബിൾ വിവരിക്കുന്ന ബത്ലഹേം ഉൾപ്പെടെ ഇസ്രയേൽ ആക്രമണത്തിൽ ശവക്കൂനകൾ മാത്രം അവശേഷിക്കുന്ന വിജനഭൂമി ആയിക്കൊണ്ടിരിക്കെയാണ് വീണ്ടുമൊരു ക്രിസ്മസ് എത്തുന്നത്. മധ്യ വെസ്റ്റ് ബാങ്കിലെ ബത്ലഹേമിലെ നേറ്റിവിറ്റി (തിരുപ്പിറവി) പള്ളിയിൽ ഇക്കുറിയും ക്രിസ്മസ് ആഘോഷങ്ങളില്ല. 14 മാസം പിന്നിട്ട ഇസ്രയേൽ ആക്രമണം, ഒത്തുതീർപ്പു ചർച്ചകൾക്കിടയിലും ആശുപത്രികളിലും സ്കൂളുകളിലും മിസൈലുകൾ വർഷിച്ചുകൊണ്ട് തുടരുകയാണ്. ഗാസയിൽ ഇതുവരെ 45,000ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. അതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണോത്സുക മത രാഷ്ട്രീയം അതിന്റെ കാർക്കശ്യത്തിൽ പിന്തുടരുന്ന ഇസ്രയേലിന് ക്രിസ്മസിന്റെ സമാധാന സന്ദേശം ഉൾക്കൊള്ളാൻ ബാധ്യതയില്ല. എന്നാൽ, ക്രൈസ്തവികം എന്നു സ്വയം വിശേഷിപ്പിക്കുന്ന യുഎസ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഇസ്രയേലിനു നൽകുന്ന ഏകപക്ഷീയ പിന്തുണയെക്കുറിച്ച് പുനർവിചിന്തനം നടത്താനുള്ള ബാധ്യത യേശുവിന്റെ പിറവിത്തിരുന്നാൾ ഓർമിപ്പിക്കുന്നുണ്ട്. മതവും രാഷ്ട്രീയവും അഭേദ്യമാംവിധം കെട്ടുപിണഞ്ഞു കിടക്കുന്ന യഹൂദ ചരിത്രത്തിൽ യേശു ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും’ എന്ന പ്രയോഗത്തിലൂടെ മത രാഷ്ട്രീയത്തെ തള്ളി യഹൂദചരിത്രത്തെ വഴിതിരിച്ചുവിടുകയായിരുന്നു. മതരാഷ്ട്രമല്ല സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സമാധാനവും നീതിയും സത്യവും നിലനിൽക്കുന്ന ‘ദൈവരാജ്യ’മായിരുന്നു യേശുവിന്റെ പ്രബോധനങ്ങളുടെ കാതൽ. ദരിദ്രർ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന പുതിയ നിയമഭാഗം, യേശു വിഭാവനം ചെയ്യുന്ന ഭൂമിയിലെ സ്വർഗരാജ്യത്തെക്കുറിച്ചുള്ള ദൃശ്യവൽക്കരണമാണ്. ഒരുവശത്ത് സമ്പത്ത് ചിലരിൽ കുന്നുകൂടുന്ന ലോകത്ത് മറുവശത്ത് ദാരിദ്ര്യവും അതിന്റെ ഉൽപ്പന്നങ്ങളായ അസമത്വവും അനീതിയും അടിമത്തവും അരങ്ങു വാഴുമ്പോൾ ക്രിസ്മസ് മനസ്സിലുണർത്തേണ്ടത് സമതയുടെ സന്ദേശമാണ്. തീവ്ര യഹൂദ മതരാഷ്ട്ര ആശയമായ സയണിസത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഹിന്ദുത്വ രാഷ്ട്രീയം ഭരണം കെെയാളുന്ന ഇന്ത്യയിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷത്തിന്റെ അരക്ഷിത ബോധം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് കടന്നുവരുന്നത്. രാജ്യത്ത് പലയിടത്തും ക്രൈസ്തവർക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളും വർധിച്ചു വരികയാണ്. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് യേശുവിന്റെ സമാധാന സാഹോദര്യ പ്രബോധനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി. എന്നാൽ, മണിപ്പുരിൽ തുടരുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ പ്രവൃത്തിയും സംസാരവും ആത്മാർഥത ലേശമില്ലാത്ത, രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയ പ്രകടനപരത മാത്രമാണെന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ ക്രൈസ്തവ ജനവിഭാഗത്തിൽ മുസ്ലിങ്ങളോടുള്ള അപരത്വ ഭീതി നട്ടുവളർത്തി കൂടെ കൂട്ടാൻ ഏറ്റവും ഒടുവിൽ മുനമ്പം പ്രശ്നംവരെ കരുവാക്കുന്ന സംഘപരിവാർ, ബിഷപ്പുമാരുടെ അരമനകളിലേക്കും ക്രൈസ്തവ ഭവനങ്ങളിലേക്കും ക്രിസ്മസ് കാലത്ത് സ്നേഹ സന്ദേശ യാത്ര നടത്തുന്ന സമയത്തുതന്നെയാണ് പാലക്കാട് നല്ലേപ്പള്ളിയിൽ സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ച അധ്യാപകരെയും വിദ്യാർഥികളെയും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തണൽ പറ്റി സുരക്ഷ ഉറപ്പിക്കാമെന്ന വ്യാമോഹം ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടെങ്കിൽ അവർക്കുള്ള മുന്നറിയിപ്പായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. യേശുവിനെ പരമേശ പവിത്ര പുത്രൻ എന്നു വിശേഷിപ്പിച്ച ശ്രീനാരായണഗുരു ആലുവയിൽ വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ അടുത്തിടെ സംഘടിപ്പിച്ച ലോകസർവമത സമ്മേളനം ക്രിസ്മസിന്റെ അവസരത്തിൽ മലയാളികൾക്ക് അഭിമാനം പകരുന്നു. ഫ്രാൻസിസ് മാർപാപ്പയടക്കം മത നേതാക്കൾ പങ്കെടുത്ത സമ്മേളനം ലോക സമാധാനത്തിനായി നടത്തിയ ആഹ്വാനം തന്നെയാണ് ഈ ക്രിസ്മസിന്റെയും സന്ദേശം.
പുൽക്കൂട് ഒരു കലാസൃഷ്ടി - വിനോയ് തോമസ് എഴുതുന്നു
ക്രിസ്മസ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം വിവിധങ്ങളായ പുൽക്കൂടുകളുടെ കാഴ്ചയാണ്. പല വർഷങ്ങളിലും വീട്ടിൽ വിവിധ തരം പുൽക്കൂടുകൾ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുപോയ ഒരാളായതുകൊണ്ടായിരിക്കും ഇപ്പോൾ മറ്റുള്ളവർ ഉണ്ടാക്കിയ പുൽക്കൂടുകൾ കണ്ട് നിർവൃതികൊള്ളുന്നു. വേദപാഠക്ലാസുകളിൽ പുൽക്കൂടിന്റെ ചരിത്രവും ഒരു കലാരൂപം എന്ന നിലയിലുള്ള അതിന്റെ പ്രാധാന്യവുമൊക്കെ പഠിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. സുഹൃത്തായ ചിത്രകാരൻ പ്രേംകുമാർ കണ്ണോമുമായി ചിത്രകലയേക്കുറിച്ചും ശിൽപ്പകലയേക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയിൽ പലപ്പോഴും പുൽക്കൂടുനിർമാണം കടന്നുവരാറുണ്ട്. ക്രിബ്, നേറ്റിവിറ്റിസീൻ എന്നൊക്കെ അറിയപ്പെടുന്ന പുൽക്കൂടിന് കലാരൂപങ്ങളുടെ ചരിത്രത്തിൽ പ്രധാനമായ സ്ഥാനമുണ്ടത്രേ. ഇറ്റലിയിൽ ഗ്രെസിയോയിലെ ഗുഹയിൽ 1223ൽ അസീസിയിലെ ഫ്രാൻസിസ് സൃഷ്ടിച്ചതാണ് ആദ്യത്തെ പുൽക്കൂട്. ഇറ്റലിയിലെ ലിഗൂറിയയിലെ മനരോലയിൽ 300ൽ അധികം വൈദ്യുത പ്രകാശപ്രതിമകൾകൊണ്ട് നിർമിച്ചിരിക്കുന്ന നേറ്റിവിറ്റിസീനാണ് ലോകത്തിലെ ഏറ്റവും വലിയ പുൽക്കൂടായി കണക്കാക്കുന്നത്. സാൻഡ്രോ ബോട്ടിസെല്ലിയുടെ അഡോറേഷൻ ഓഫ് ദ മാഗി (1475), മിസ്റ്റിക്കൽ നേറ്റിവിറ്റി (1501), റെംബ്രാൻഡിനേപ്പോലുള്ള അതിപ്രശസ്തരടക്കം നിരവധി ചിത്രകലാ പ്രതിഭകൾവരച്ചിട്ടുള്ള ‘ദ അഡോറേഷൻ ഓഫ് ദ ഷെപ്പേർഡ്സ്’, എൽ ഗ്രീക്കോയുടെ ‘ദ നേറ്റിവിറ്റി’ എന്നിങ്ങനെ ലോകകലയുടെ നീക്കിയിരിപ്പുകളായ പല ചിത്രങ്ങളും പുൽക്കൂടിന്റെ പ്രചോദനത്തിൽനിന്ന് ഉണ്ടായിട്ടുള്ളതാണ്. ഈ പറഞ്ഞ ചിത്രങ്ങളോ ശിൽപ്പങ്ങളോ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. കണ്ടിതിൽവച്ച് ഏറ്റവും മനോഹരമായ ഒരു പുൽക്കൂടിനേപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഒരു ക്രിസ്മസിന് നാട്ടിലെ വായനശാലയുടെ നേതൃത്വത്തിലുണ്ടാക്കിയ പുൽക്കൂടായിരുന്നു അത്. ശ്രീനിയേട്ടൻ എന്ന ശിൽപ്പിയുടെ മേൽനോട്ടത്തിൽ ക്രിസ്മസിന് ഒരാഴ്ച മുമ്പേ നിർമാണം ആരംഭിച്ചു. വായനശാലയുടെ മുറ്റം അടച്ചുകെട്ടിയാണ് പുൽക്കൂട് പണിതത്. ക്രിസ്മസിന്റെ തലേന്ന് രാത്രി ഏഴോടെ പുൽക്കൂട് കാഴ്ചക്കാർക്കായി തുറന്നുകൊടുത്തു. മറച്ചുകെട്ടിയ തുണിയുടെ ഒരു ഭാഗം ചെറുതായി മാറ്റി നാടകം കാണാൻ ആളെ കയറ്റുന്നതുപോലെ ഓരോരുത്തരെയായി അകത്തേക്ക് വിടുകയാണ് ചെയ്തത്. തുറന്നസ്ഥലത്തുണ്ടാക്കുന്ന പുൽക്കൂടുകൾ മാത്രം കണ്ടുശീലിച്ച ഞങ്ങളുടെ നാട്ടുകാർക്ക് ഈ പരീക്ഷണം പുതിയൊരു അനുഭവമായിരുന്നു. പുൽക്കൂട് കണ്ടിറങ്ങിയവർ അനുഭവം പറഞ്ഞതോടെ ആളുകൾ ക്ഷമയോടെ വരിനിന്ന് പുൽക്കൂട് കാണാൻ തുടങ്ങി. ശ്രീനിയേട്ടൻ പുൽക്കൂട് പണിയുന്ന സമയത്ത് ഞാൻ സഹായി ആയിരുന്നതിനാൽ അകത്ത് എന്തൊക്കെയാണുള്ളതെന്ന് നന്നായി അറിയാമായിരുന്നു. എങ്കിലും വരിനിന്ന് കാണുമ്പോൾ എന്താണ് പ്രത്യേകതയെന്നറിയാൻ ചെറുകവാടത്തിലൂടെ അകത്തേക്ക് കയറി. ഒരു കലാസൃഷ്ടിയുടെ കാഴ്ചയിൽ കാണി നിൽക്കുന്ന സ്ഥലത്തിന് ഇത്രമാത്രം പ്രാധാന്യമുണ്ടെന്ന് ആദ്യമായി മനസ്സിലാക്കുകയായിരുന്നു. പുറത്തെ ലോകത്തുനിന്ന് കവാടത്തിലെ കർട്ടൻ മാറ്റുമ്പോൾ ഇരുണ്ട ഒരു ചെറുഗുഹയിലേക്കാണ് നമ്മൾ കടക്കുന്നത്. ഗുഹയുടെ മുന്നിലുള്ള നേർത്ത തിരശ്ശീല മാറ്റുന്നതോടെ മറ്റൊരു സ്ഥലരാശിയിൽ പെട്ടുപോകും. ആ വായനശാലയുടെ മുറ്റത്ത് അറക്കപ്പൊടിയും കടലാസും തെർമോകോളും കൊണ്ട് സൃഷ്ടിച്ച ജെറുസലേം നഗരം കണ്ട് അതിനു മുമ്പ് മറ്റൊരു കലാസൃഷ്ടിക്കും എന്നിലുണ്ടാക്കാൻ കഴിയാത്തത്ര അത്ഭുതത്തോടെ ഞാൻ മതിമറന്നുനിന്നു. അതുപോലൊരു അനുഭവം പിന്നീടുണ്ടായത് ഗൾഫിൽ പോയപ്പോഴാണ്. ഡെസേർട്ട് സഫാരി കഴിഞ്ഞ് രാത്രി വാഹനത്തിൽ തിരികെ വരുമ്പോൾ മണൽക്കുന്നിനെ ചുറ്റി വളയുന്ന സമയത്ത് പെട്ടെന്ന് മുസ്ലിംപള്ളി മുന്നിൽപ്പെട്ടു. നിലാവിലെന്ന പോലെ പ്രകാശിച്ചു നിൽക്കുന്ന ആ ദേവാലയം അസാധാരണമായ ഒരു കലാരൂപമായിരുന്നു. ഏത് ശ്രീനിയേട്ടനായിരിക്കും അത് നിർമിച്ചിട്ടുണ്ടാകുക. സുന്ദരമായ കലാസൃഷ്ടി നോക്കി എത്രയോ നേരം നിന്നുപോയി. ഞാനാദ്യം കണ്ട, ശ്രീനിയേട്ടന്റെ പുൽക്കൂടിന് മറ്റൊരിടത്തും കാണാത്ത ഒരു പ്രത്യേകതയുണ്ടായിരുന്നു. യേശു പിറന്നുവീണ കാലിത്തൊഴുത്തിനു മുകളിലായി മാലാഖമാരുടെ കൈയിലുണ്ടായിരുന്ന ഫലകത്തിൽ തത്ത്വമസി എന്നായിരുന്നു എഴുതിയിരുന്നത്. അതെന്താണ് അങ്ങനെ എഴുതിയതെന്ന് ശ്രീനിയേട്ടനോട് ചോദിച്ചു. ഉത്തരം വലിയൊരു വിവരണമായിരുന്നു. ഒരു കലാശിൽപ്പത്തിന്റെ ദർശനം അദ്ദേഹത്തിന് ഏറ്റവും നന്നായിട്ട് കിട്ടിയത് രണ്ടുസ്ഥലങ്ങളിൽ വച്ചാണത്രെ. ഒന്നാമത്തെ സ്ഥലം ശബരിമല. കുത്തനെയുള്ള പതിനെട്ടാംപടി കയറി മുകളിലെത്തുമ്പോൾ നമ്മെ അതിശയിപ്പിച്ചുകൊണ്ട് പെട്ടെന്ന് കൺമുന്നിൽപ്പെടുന്ന കാഴ്ചയാണ് തത്ത്വമസി എന്നെഴുതിയ ശ്രീകോവിലും അയ്യപ്പദർശനവും. പതിനെട്ടാംപടി അത്രയ്ക്ക് കുത്തനെ അല്ലായിരുന്നെങ്കിൽ ഒരിക്കലും അതുപോലൊരത്ഭുതം നമ്മിലുണ്ടാക്കാൻ ആ ദർശനത്തിന് സാധിക്കില്ലായിരുന്നത്രേ. മറ്റൊന്ന് ആഗ്രയിലെ അത്ഭുതവാസ്തുശിൽപ്പമായ താജ്മഹലിന്റെ കാഴ്ചയാണ്. ഇടുങ്ങിയ കവാടം കടന്നുചെല്ലുമ്പോൾ ശബരിമലയിലെന്ന പോലെ മറ്റൊരു വിസ്മയം. ശ്രീനിയേട്ടന്റെ പുൽക്കൂടിന്റെ കവാടം അത്രമാത്രം ഇടുങ്ങിപ്പോയതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായി. ഏതൊരു കലാശിൽപ്പത്തിന്റെയും പെട്ടെന്നുള്ള കാഴ്ചയാണ് നമ്മെ വിസ്മയിപ്പിക്കുക. കലാസൃഷ്ടി ആസ്വദിക്കുന്ന കാണി അതിനായി എവിടെ നിൽക്കണമെന്നതിനേക്കുറിച്ച് ഓരോ കലാകാരനും കൃത്യമായ നിശ്ചയമുണ്ടായിരിക്കണം. ഈ ക്രിസ്മസ് കാലത്ത് അത്തരം കാര്യങ്ങളേക്കുറിച്ച് നമ്മളൊക്കെ ആലോചിക്കുമല്ലോ. ആഘോഷങ്ങളെല്ലാംതന്നെ മനോഹരമായി ഒരുക്കുന്ന കലാസൃഷ്ടികളാണ്. അത് നന്നായി ആസ്വദിക്കണമെങ്കിൽ നിൽക്കേണ്ട സ്ഥലത്തുതന്നെ പോയി നിൽക്കേണ്ടി വരും. അതിന് തയ്യാറാകാതെ ഏത് ആഘോഷത്തേയും വിലയിരുത്തുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് ഭയാനകമാണ്. താജ്മഹൽ പണിയിപ്പിച്ചത് ആരെന്ന് നോക്കി ആ വാസ്തു ശിൽപ്പ സൗന്ദര്യം കാണേണ്ടതില്ലെന്ന് തീരുമാനിച്ചാൽ ഉണ്ടാകുന്ന നഷ്ടം എത്ര വലുതായിരിക്കും. അടുത്തകാലത്ത് ചില പൊതുവിടങ്ങളിൽ നടക്കുന്ന പല സംഗതികളും നേരിട്ടുകണ്ട ഒരാളെന്ന നിലയിൽ സമൂഹം എത്തിനിൽക്കുന്ന അവസ്ഥയെ ഓർത്ത് നല്ല പേടിയുണ്ട്. സമൂഹത്തെ വർഗീയമായി വിഭജിക്കാൻ വലിയ ശ്രമമാണ് നടക്കുന്നത്. ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾ മറ്റൊരു വിഭാഗത്തിന് വിലക്കപ്പെട്ടതാണെന്നും നിഷിദ്ധമാണെന്നും പഠിപ്പിക്കുന്നവർ വിദ്വേഷം വളർത്തുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മതം മറ്റുള്ളവർക്കുകൂടി പ്രിയപ്പെട്ടതാകുകയാണ് ലക്ഷ്യമെങ്കിൽ ചെയ്യേണ്ടത് എല്ലാ ആഘോഷങ്ങളിലെയും കലാസൃഷ്ടികളെ കൃത്യമായ ഇടത്തു പോയിനിന്ന് കണ്ട് ആസ്വദിക്കുക എന്നതാണ്. (നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് ലേഖകൻ)
സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം - ഫാ. ബോബി ജോസ് കട്ടികാട് എഴുതുന്നു
വീണ്ടുമൊരു ക്രിസ്മസ് എത്തുമ്പോൾ അന്ന് തെരുവിൽ മുഴങ്ങിയ ശബ്ദം വീണ്ടും ഉയരേണ്ടതുണ്ട്; ‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. വാസ്തവത്തിൽ പള്ളിയിൽനിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ചരിത്രപരമായ ധർമം കാലഗതിയിൽ പള്ളി അവഗണിക്കുകയോ മറന്നുപോകുകയോ ചെയ്തതുകൊണ്ടാണ് തെരുവുകളിൽനിന്ന് ഉയർന്നു കേട്ട ആ വാക്കുകൾ പള്ളിയുടെ മേലുള്ള ആക്രോശമായും അപമാനമായും അനുഭവപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചുപോയതും. ഇപ്പോൾ ഒരു ജയിലായി മാറിയിട്ടുള്ള പഴയകോട്ടയിൽ നിന്നാണ് അവർ ഇരമ്പിയാർത്ത് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. തകർത്ത കോട്ടയിൽനിന്ന് അടർന്നുവീണ ശിലാപാളികൾ അവർ ഇതിനകം ചന്തയിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. അടർന്നുപോകുന്ന പഴയകാലത്തിന്റെ സ്മാരകശിലയെന്ന നിലയിൽ അതിനും ആവശ്യക്കാരുണ്ടായിരുന്നു. ഭരണകൂടം, അതിനോട് മമത പുലർത്തുന്ന പള്ളി ഇവയൊക്കെ തകർക്കപ്പെടേണ്ട കോട്ടകളാണെന്നൊരു സങ്കൽപ്പം അന്തരീക്ഷത്തിലുണ്ടായിരുന്നു. പഴയനിയമത്തിലെ ജെറീക്കോ കോട്ടപോലെയാണത്. നിരായുധരായ മനുഷ്യർ ആരവം മുഴക്കി അതിനെ വലം ചുറ്റിയപ്പോൾ അത് നിലംപൊത്തിയെന്ന രൂപകകഥപോലെ. പുറത്തിപ്പോൾ ബാസ്റ്റീൽ കോട്ടയിൽ നിന്നെത്തിയ ആ മനുഷ്യർ സായുധരാണെന്ന വ്യത്യാസമുണ്ട്. 1789 ജൂലൈ 14 ആയിരുന്നു അന്ന്. അവർ മുഴക്കിയ പദങ്ങൾ ഏറ്റവും പുരാതനവും അതുപോലെ സദാ നൂതനവുമായ വിചാരമായിരുന്നു.‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. ആ പദങ്ങളുടെ കുഴലൂത്തുകാരാകുമെന്ന് ഒരിക്കൽ കരുതിയ മനുഷ്യരാണ് ഇപ്പോൾ അതിന്റെ ശത്രുക്കളായി ഗണിക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠിനമായ, ക്രൂരമായ വിരോധാഭാസമായി ആ ദിനം ഓർമിക്കപ്പെടും. അതിലെ ശരിതെറ്റുകളല്ല നമ്മുടെ പ്രശ്നം. ശാസ്ത്രപുസ്തകം പോലെ വൈകാരികതയില്ലാതെ വായിക്കപ്പെടേണ്ട ഒന്നാണ് ചരിത്രപുസ്തകവും. ഓഷ്വിറ്റസിന്റെ ഭിത്തിയിൽ എഴുതിവച്ചിരിക്കുന്നതുപോലെ നമ്മൾ ചരിത്രം പഠിക്കേണ്ടത് കയ്പ്പുള്ളവരായി മാറാനല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണെന്നാണ്. അതാണ് അതിന്റെ ശരി. തെരുവിൽനിന്ന് ഉയർന്നുകേട്ട ആ പദങ്ങളെ ഇത്ര ഋജുവായും പ്രായോഗികമായും അഭിമുഖീകരിച്ച മറ്റൊരു പുരാതന ധർമമില്ല. പിന്നീട് കമ്യൂൺ എന്ന പേരിൽ നാം പരിചയപ്പെടുന്ന സഹജീവിതത്തിന്റെയും സമതയുടെയും വേരുകൾ ആ തടിച്ച കറുത്ത തുകൽ ബൈൻഡിട്ട പുസ്തകത്തിന്റെ ഒടുവിലുണ്ട്: വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു. സകലതും പൊതുവക എന്നെണ്ണുകയും ജന്മഭൂമിയിൽ വസ്തുക്കളും വിറ്റ് അവനവന് ആവശ്യമുള്ളതു പോലെ എല്ലാവർക്കുമിടയിൽ പങ്കിടുകയും ചെയ്തു. ഇടതുപക്ഷ ഭാവന ലോകത്തിന് സമ്മാനിച്ച സഖാവ്, ‘Comrade’ എന്ന പദം പോലെ ക്രിസ്റ്റ്യാനിറ്റി കണ്ടെത്തി, കൈമാറണം എന്ന് ആഗ്രഹിച്ച വാക്ക് അതായിരുന്നു ബ്രദർ/ സിസ്റ്റർ. അതിനുള്ളിൽ നേരത്തെ പറഞ്ഞ ആ മൂന്ന് പദങ്ങളും വിത്തിനുള്ളിലെന്ന പോലെ ഒരു ജൈവിക സാധ്യതയായി അടക്കം ചെയ്തിട്ടുണ്ട്. ഭൂമിയുടെ വിമോചന പ്രക്രിയകളോട് നിങ്ങൾ എത്ര അടുത്ത് നിൽക്കുന്നുവെന്നതാണ് എത്ര ആന്തരിക മനുഷ്യനാണ് നിങ്ങളെന്ന് അളന്നെടുക്കുവാൻ ഉപയോഗിക്കേണ്ട ഏക ഏകകം. വേദപുസ്തകത്തിലെ ഒടുവിലത്തെ താളുകൾ നാടുകടത്തപ്പെട്ട ദ്വീപിലിരുന്ന് പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള ഒരാളുടെ കാഴ്ചയും ആത്മഗതങ്ങളുമാണ്. യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.' അനുദിനജീവിതത്തിന്റെ ഉൽക്കണ്ഠകളിൽനിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലതകളിൽനിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയെക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു നടന്നിട്ടുണ്ട്. ‘Taxation was No Better Than Introduction to Slavery' എന്നാണ് ‘ജൂഡസ് ദ ഗലീലിയൻ' എന്നു കേൾവി കേട്ട വിപ്ലവകാരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്. അടിമത്തത്തിന്റെ ഉമ്മറമാണ് നികുതിയെന്ന്. യേശു ചോദിച്ചു, നിങ്ങൾ കപ്പം കൊടുക്കുന്ന നാണയം കാണിച്ചുതരിക. അതിൽ ആരുടെ മുദ്രയാണുള്ളത്’. സീസറുടേത്’ അവർ ഉത്തരം നൽകി. അങ്ങനെയെങ്കിൽ, സീസറിന് അവകാശപ്പെട്ടത് സീസറിനു നൽകുക. ഈശ്വരന് അർഹതപ്പെട്ടത് ഈശ്വരനും.’ എന്താണ് ഇതിന്റെ അർഥം. നാണയത്തിനു മീതെ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റെ മുദ്രയുണ്ട്. എന്നാൽ, നാണയം കൈവെള്ളയിലെടുത്തു നിൽക്കുന്ന നിങ്ങളിൽ ആരുടെ മുദ്രയാണുള്ളത്. യഹൂദർക്ക് ഏറ്റവും പരിചിതമായ വേദഭാഗത്തിന്റെ ഓർമപ്പെടുത്തലായിരുന്നു അത്; നരനെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് സൃഷ്ടിച്ചതെന്ന്. നാണയത്തിൽ അത് കമ്മട്ടത്തിൽ അടിച്ച സീസറിന്റേതെന്നതുപോലെ, നിങ്ങളുടെ നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന ആ ഒരേയൊരാളുടെ മുദ്രയ്ക്കു നിരക്കുന്നവരായി, അയാൾക്കു മാത്രം വിധേയപ്പെട്ടവരായി ജീവിക്കുക. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള ആ ശംഖനാദമാണ് മത -രാഷ്ട്രീയങ്ങൾക്കിടയിലെ അവിശുദ്ധബാന്ധവങ്ങളെ നീതീകരിക്കാൻ പല ദേശങ്ങളിലും പല കാലങ്ങളായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘Take Your Bible and Take Your Newspaper, and Read Both. But Interpret Newspapers from Your Bible.’ എന്ന കാൾ ബാർത്തിന്റെ വിചാരം ഒരിക്കൽ വേദശാസ്ത്രക്ലാസുകളിൽ നന്നായി മുഴങ്ങിയിരുന്നു. വേദപുസ്തകത്തിന്റെ കണ്ണിലൂടെ വർത്തമാനകാലം കാണാനുള്ള ക്ഷണമാണത്. ഭൂമിയുടെ സ്വാതന്ത്ര്യദാഹത്തിലേക്ക് അവനെയും അവന്റെ പരിഗണനകളെയും തിരിച്ചു വിളിക്കുമ്പോഴാണ്, വാക്ക് ശരീരമായി നമുക്കിടയിൽ വസിച്ചു എന്ന തിരുവചനത്തിന് കാലികമായ മുഴക്കമുണ്ടാകുന്നത്. പുൽക്കൂട് ഒരു രാഷ്ട്രീയ രൂപകം കൂടിയാകുന്നത്.
ജോഷിതയ്ക്ക് ക്രിസ്‌മസ് സമ്മാനം ; അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഏക മലയാളി
കൽപ്പറ്റ ഏറ്റവും മനോഹരമായ ക്രിസ്മസ് സമ്മാനത്തിനുമുന്നിൽ ആ പതിനെട്ടുകാരി മനംനിറഞ്ഞ് ചിരിച്ചു–-വി ജെ ജോഷിത. പതിനൊന്നാംവയസ്സിൽ കൃഷ്ണഗിരി പിച്ചിൽ ക്രിക്കറ്റിലെ ആദ്യപാഠങ്ങൾ പഠിച്ച വയനാട്ടുകാരി. ഇന്ന്, ക്രിസ്മസ് ദിനത്തിൽ ജോഷിതയ്ക്ക് ലോകകപ്പിലേക്കുള്ള ഇന്ത്യൻ കുപ്പായമാണ് സമ്മാനമായി കിട്ടിയത്. കളിജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമായി അതുമാറി. കഴിഞ്ഞ ഒരുമാസമായി ഈ പേസ് ബൗളർ സ്വപ്നലോകത്താണ്. അണ്ടർ 19 ചലഞ്ചർ ട്രോഫിയിലൂടെ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഡിസംബർ ആദ്യം നടന്ന അണ്ടർ–-19 ത്രിരാഷ്ട്ര കപ്പിനുള്ള ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചു. പിന്നാലെ അണ്ടർ -19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജോഷിതയെ കൂടാരത്തിലെത്തിച്ചു. ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോൾ ബംഗ്ലാദേശിന്റെ തകർച്ചയ്ക്ക് തുടക്കംകുറിച്ച് ആദ്യ വിക്കറ്റ്. ഒടുവിൽ ക്രിസ്മസ്, പുതുവർഷ സമ്മാനമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ. കഠിന പ്രയ്തനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും മധുരമാണ് ജോഷിത ഇപ്പോൾ നുണയുന്നത്. സജന ചേച്ചിയും മിന്നു ചേച്ചിയുമെല്ലാം കളിച്ച് മുന്നേറുന്നത് കാണുമ്പോൾ അതുപോലെയാകാൻ കൊതിച്ചിരുന്നു. അവർ ഇന്ത്യക്കായി തിളങ്ങുന്നത് കണ്ടപ്പോൾ ആഹ്ലാദിച്ചു. ഇപ്പോൾ എനിക്കും അവസരം കിട്ടിയിരിക്കുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം' –- ജോഷിത പറഞ്ഞു. സജനയും മിന്നുമണിയും വലിയ പ്രചോദനമായിരുന്നു. ഒപ്പം കേരളക്രിക്കറ്റ് അസോസിയേഷന്റെയും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയുടെയും ദീപ്തി, ജസ്റ്റിൻ എന്നിവരുൾപ്പെടെയുള്ള പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയുമാണ് നേട്ടത്തിന് പിന്നിൽ. ഇനിയുള്ള ലക്ഷ്യം സീനിയർ ടീമിനായി ഇന്ത്യൻ കുപ്പായമണിയുക എന്നതാണ്–- ജോഷിത വ്യക്തമാക്കി. ആറാംക്ലാസ് പഠനത്തിനിടെയാണ് കേരള ക്രിക്കറ്റ് അക്കാദമിക്ക് കീഴിലുള്ള കൃഷ്ണഗിരി വയനാട് ക്രിക്കറ്റ് അക്കാദമിയിൽ എത്തുന്നത്. കെസിഎ അണ്ടർ 16 ടീമിലും അണ്ടർ 19 ടീമിലും കേരളത്തിനായി മികച്ച പ്രകടനം നടത്തി. അണ്ടർ 23 ടീമിലും കേരളത്തിന്റെ സീനിയർ ടീമിലും ഇടംകണ്ടെത്തിയ ജോഷിത ഓൾറൗണ്ട് മികവിലൂടെയാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത് കൽപ്പറ്റ അമ്പിലേരിയിലെ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാംവർഷ ബിരുദവിദ്യാർഥിയാണ്. നിക്കി പ്രസാദ് ക്യാപ്റ്റൻ അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നിക്കി പ്രസാദ് നയിക്കും. ഏഷ്യാ കപ്പിലും നിക്കിയായിരുന്നു ക്യാപ്റ്റൻ. ജനുവരി 18ന് മലേഷ്യയിലെ കോലാലംപുരിൽ ലോകകപ്പ് തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് മലേഷ്യ, വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ. ജനുവരി 19ന് വിൻഡീസുമായാണ് ആദ്യകളി. ആകെ നാലു ഗ്രൂപ്പുകളാണ്. 31നാണ് ഫൈനൽ. ഇന്ത്യൻ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), സനിക ചൽക്കെ, ജി തൃഷ, ജി കമാലിനി, ഭാവിക അഹിരെ, ഈശ്വരി അവസരെ, മിതില വിനോദ്, വി ജെ ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിത കിഷോർ, എം ഡി ശബ്നം, എസ് വൈഷ്ണവി.
അനങ്ങിയില്ല, ട്രാക്ക് വിടാതെ പവിത്രന്റെ ജീവൻ
കണ്ണൂർ ‘‘ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് വേഗത്തിൽ ട്രെയിൻ വരുന്നതുകണ്ടത്. ഒഴിഞ്ഞുമാറാൻ സമയമില്ല. വേഗം ട്രാക്കിൽ കിടന്നു’’–- ട്രെയിൻ കടന്നുപോയ ട്രാക്കിൽനിന്ന് രക്ഷപ്പെട്ട സംഭവം വിവരിക്കുമ്പോൾ പവിത്രന് മരണം മുന്നിൽ കണ്ടതിന്റെ ഭീതിയും വിറയലും. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡം എക്സ്പ്രസാണ് തിങ്കൾ വൈകിട്ട് കണ്ണൂർ പന്നേൻപാറയിലെ ട്രാക്കിൽവച്ച് കുന്നാവ് പാറവയലിനുസമീപത്തെ പവിത്രനു മുകളിലൂടെ കടന്നുപോയത്. പന്നേൻപാറയിലെ ശ്രീജിത്ത് പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പവിത്രനും താരമായി. വൈകുന്നേരങ്ങളിൽ പാളത്തിലൂടെ കണ്ണൂരിലേക്ക് നടന്നുപോകാറുള്ള പവിത്രൻ ശ്രീജിത്തിനും പ്രദേശവാസികൾക്കുമെല്ലാം ചിരപരിചിതനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ബസിലെ ക്ലീനറായ ഇദ്ദേഹം ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം പതിവുപോലെ കണ്ണൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് ഫോണിൽ വിളിച്ചു. അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ട്രെയിൻ കടന്നുപോയതിനുശേഷം പാളത്തിൽനിന്നെഴുന്നേറ്റ പവിത്രൻ വീട്ടിലേക്കുപോയി. സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെ ആർപിഎഫും റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പവിത്രനെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ഇവർ മൊഴി രേഖപ്പെടുത്താൻ വിളിച്ചപ്പോഴും പവിത്രൻ പാളം വഴി നടന്നാണ് കണ്ണൂരിലെത്തിയത്. ട്രെയിൻ കടന്നുപോകുമ്പോൾ അനങ്ങാതെ കിടന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പാളത്തിലൂടെ അപകടകരമാംവിധത്തിൽ നടന്നതിന് പവിത്രനെതിരെ കേസെടുത്തിട്ടുണ്ട്.
ചൂരൽമലയിൽ തിളങ്ങുന്നു, ഉറ്റവരുടെ ഓർമനക്ഷത്രങ്ങൾ
ചൂരൽമല നക്ഷത്രങ്ങളാലും ദീപാലങ്കാരങ്ങളാലും തിളങ്ങിയിരുന്ന ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പാതയോരങ്ങൾ ശൂന്യമാണ്. മുണ്ടക്കൈയിലെ ആഘോഷരാവുകളിലെ കാരളുകൾ, ക്രിസ്മസ് രാവുകൾ, ഒരു കുടുംബമായി ഒത്തുകൂടിയ പാതിരകൾ... എല്ലാം ഓർമകളിൽ നിറഞ്ഞു. ഉരുൾകൊണ്ടുപോയ ദുരന്തഭൂമിയിൽ ആഘോഷങ്ങളുണ്ടായില്ലെങ്കിലും പലദിക്കുകളിലെ വാടകവീടുകളിലേക്ക് ചിന്നിച്ചിതറിയ നാട്ടുകാർ ക്രിസ്മസ് രാവിൽ ഒത്തുകൂടി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചൊവ്വ രാത്രി ഏഴിന് നടന്ന പ്രാർഥനയിൽ ഉറ്റവരുടെ സ്മരണ നിറഞ്ഞു. തൃശൂരിൽനിന്നെത്തിയ സന്നദ്ധ പ്രവർത്തക അറക്കൽ ജോസഫൈൻ ചൂരൽമല അങ്ങാടിയിൽ പുൽക്കൂടും ഒരുക്കി. ദുരന്തത്തിൽ ജീവൻ വാരിപ്പിടിച്ചോടിയവർ അതിജീവിച്ച ജനതയായാണ് ആഘോഷദിനങ്ങളിൽ ഈ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. ഉറ്റവരുടെ ഓർമകളിലവർ വിങ്ങി. ദുരന്തംപെയ്ത രാത്രി പിന്നിട്ട് അഞ്ചുമാസത്തിലേക്ക് എത്തുമ്പോൾ ഓണവും നബിദിനവും കടന്നുപോയി. ആഘോഷങ്ങളില്ലെങ്കിലും പരസ്പരം സ്നേഹം പങ്കുവച്ച് ക്രിസ്മസിനും അവർ ഒന്നിച്ചിരിക്കും. ജാതിയുടെയോ മതത്തിന്റെയോ കള്ളിയിൽ ഒതുങ്ങിയതായിരുന്നില്ല ചൂരൽമലയിലെ ആഘോഷങ്ങൾ. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമെല്ലാം ഒന്നിച്ചുള്ള ഉത്സവമായിരുന്നു. സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും ആകെ 56 ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ആഘോഷങ്ങൾക്ക് നാടാകെ ഒത്തുകൂടുകയായിരുന്നു പതിവ്. പ്രാർഥനാശേഷമുള്ള കലാസന്ധ്യ ചൂരൽമലയിലെ ഉത്സവങ്ങളിൽ ഒന്നായിരുന്നു. ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം മാറ്റിവച്ചാണ് പള്ളികളിലെ പ്രാർഥന. പുത്തുമലയിലെ പൊതുശ്മശാനത്തിൽ കുഞ്ഞുങ്ങളുടെ കുഴിമാടങ്ങൾക്ക് മുമ്പിൽ കുടുംബാംഗങ്ങൾ ഒരുക്കിയ കുഞ്ഞുപുൽക്കൂടും അലങ്കാരങ്ങളുമാണ് ആഘോഷദിനത്തിലും നൊമ്പരം തീർക്കുന്നത്.
കലാപത്തീയിൽ മണിപ്പുർ ; ക്രിസ്‌മസിലും തോരാകണ്ണീര്‍...
ഇംഫാൽ/ന്യൂഡൽഹി കലാപവും ദുരിതങ്ങളും വിട്ടൊഴിയാതെ മണിപ്പുരിൽ വീണ്ടും ക്രിസ്മസ്. കഴിഞ്ഞ വർഷം മെയ് മൂന്നിന് തുടങ്ങിയ കലാപത്തെ തുടർന്ന് പതിനായിരങ്ങൾ ഇപ്പോഴും ഭവനരഹിതരാണ്. വീടുകളിൽ കഴിയുന്നവർക്കും ജോലിയും കൂലിയും പരിമിതം. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവർക്ക് കാർഷികവിളകൾ വിറ്റ് വരുമാനമുണ്ടാക്കാനും കഴിയുന്നില്ല. എല്ലാ നവംബറിലും നടന്നുവന്ന പ്രശസ്തമായ സാങ്ഹായി മേള മുടങ്ങി. പതിനായിരക്കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമില്ല. ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാർ നിഷ്ക്രിയം. കേന്ദ്രം ഇടപെടാനോ രാഷ്ട്രീയപരിഹാരം കാണാനോ തയ്യാറാകുന്നില്ല. കലാപം പൊട്ടിപുറപ്പെട്ടശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. 250ൽ ഏറെപേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. ഇതിലേറെ പേർ ജീവച്ഛവമായി കഴിയുന്നു. മതിയായ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ല. ആയിരക്കണക്കിനുപേർ മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറുകയോ താൽക്കാലിക അഭയം കണ്ടെത്തുകയോ ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. ഏതാനും ദുരിതാശ്വാസ ക്യാമ്പുകളിൽ സൈനികരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്രിസ്മസ് ആഘോഷം നടത്തി. ഇതിനിടെ, ഡൽഹി ഗോൾഡ ഖാനയിലെ സിബിസിഐ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 2023 ഏപ്രിൽ ഒൻപതിന്, ഈസ്റ്റർ പ്രമാണിച്ച് ഗോൾഡ ഖാന സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ മോദി സന്ദർശനം നടത്തിയിരുന്നു. ജർമനി, ശ്രീലങ്ക ആക്രമണങ്ങൾ ദുഃഖകരം: മോദി ജർമനിയിലും ശ്രീലങ്കയിലും ക്രൈസ്തവർക്കുനേരെ ഉണ്ടായ ആക്രമണങ്ങളിൽ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ച പ്രസംഗത്തിൽ മണിപ്പുർ കലാപം പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിസിഐയുടെ ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കവെയാണ് മോദിയുടെ ഇരട്ടത്താപ്പ്. ജർമനിയിൽ ക്രിസ്മസ് ചന്തയിൽ ഉണ്ടായ ആക്രമണവും ശ്രീലങ്കയിൽ 2019ൽ പള്ളികൾക്കുനേരെ നടന്ന ബോംബാക്രമണവും മോദി എടുത്തുപറഞ്ഞു. എന്നാൽ മണിപ്പുരിൽ 2023 മെയ് മാസത്തിൽ ഇരുന്നൂറിൽപരം പള്ളികൾ തകർക്കപ്പെട്ടതിൽ അദ്ദേഹം നിശബ്ദത പാലിച്ചു. ഗോൾഡഖാനയിലെ വേദിയിൽ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് പ്രധാനമന്ത്രി എത്തിയത്. വിവിധ ക്രൈസ്തവ സഭകളുടെ കർദിനാൾമാരും ബിഷപ്പുമാരും പങ്കെടുത്തു.
തലശേരി മൈസൂർ റെയിൽവേ ; കാത്തിരിപ്പിന്റെ 100 വർഷം
തലശേരി–- -വയനാട്–- -മൈസൂർ റെയിൽപ്പാതയുടെ വിശദമായ പദ്ധതിരേഖ സമർപ്പിച്ചിട്ട് 100 വർഷം തികയുകയാണ്. 1924ൽ എഫ് എസ് ബോണ്ട് എന്ന എൻജിനിയറുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ട സർവേയിലൂടെ രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതിയുടെ വിന്യാസവും നിർമാണ ചെലവുകളും പിന്നീട് പലതവണ പുനർനിശ്ചയിച്ചുകൊണ്ട് പ്രാവർത്തികമാക്കാൻ ശ്രമം നടത്തിയെങ്കിലും പൂർത്തിയാകാതെ തന്നെ അവശേഷിച്ചു. 20–-ാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ പദ്ധതിക്കുണ്ടായിരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ ഇന്നു പൂർണമായും മാറി മറിഞ്ഞിട്ടുണ്ട്. ദുർഘടമായ പശ്ചിമഘട്ടത്തിലൂടെ ചുരം പാതയായി വിഭാവനം ചെയ്ത പദ്ധതി, നിർമാണത്തിൽ അടങ്ങിയിട്ടുള്ള വിഷമതകളും ഭീമമായ ചെലവും കാരണം ആരംഭം തൊട്ടുതന്നെ വലിയ പ്രതിസന്ധികളെ നേരിട്ടിരുന്നു. എങ്കിലും സമാന്തര പാതകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ പൂർത്തീകരിക്കാവുന്നത് എന്നതിനാലും വയനാടിനെയും കുടകിനെയും റെയിൽവേ ഭൂപടത്തിൽ ഇണക്കിച്ചേർക്കാൻ പര്യാപ്തമാണെന്ന നിലയിലും പുതിയ പാത തത്വത്തിൽ സ്വീകാര്യമായി ത്തീർന്നു. തലശേരി–- മൈസൂർ റെയിൽ എന്തുകൊണ്ട് ബ്രിട്ടീഷ് കോളോണിയൽ സർക്കാരിന്റെ സവിശേഷ പരിഗണനയ്ക്ക് വിഷയമായിത്തീർന്നുവെന്നത് ശ്രദ്ധേയമാണ്. മദ്രാസ് പ്രവിശ്യയിലെ ജില്ല മാത്രമായ മലബാറിന്റെ ഭരണ സിരാകേന്ദ്രം കോഴിക്കോട് ആയിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ ആദ്യകാല സങ്കേതമെന്ന നിലയിലും ജില്ലയുടെ രണ്ടാമത്തെ ആസ്ഥാനമെന്ന നിലയിലും തലശേരിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. തലശേരിയെ കുടകുമായും വയനാടുമായും ബന്ധിപ്പിക്കാൻ സഹായിക്കുന്ന ചുരം പാതകൾ നേരത്തേതന്നെ നിർമിക്കപ്പെട്ടിരുന്നു. കോഴിക്കോടിനെക്കാളും കണ്ണൂരിനെക്കാളും മെച്ചപ്പെട്ട, ആഴമുള്ള കടലും മൺസൂൺ കാലത്തുപോലും പ്രവർത്തനക്ഷമമായ തുറമുഖവുമുള്ള, പശ്ചിമഘട്ട പ്രദേശങ്ങളിൽനിന്നുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളും സുലഭമായ മര ഉരുപ്പടികളും എളുപ്പത്തിൽ കയറ്റുമതി ചെയ്യാൻ പറ്റുന്ന, കച്ചവടകേന്ദ്രമെന്ന നിലയ്ക്ക് തലശേരിക്ക് വലിയ സാധ്യതയുണ്ടായിരുന്നു. വയനാട്ടിൽനിന്നുള്ള തേയിലയും സുഗന്ധദ്രവ്യങ്ങളും താമരശേരി ചുരമിറങ്ങി റോഡ് മാർഗം കോഴിക്കോട്ടേക്കാണ് മുഖ്യമായും എത്തിച്ചിരുന്നത്. എങ്കിലും പുതിയൊരു റെയിൽപ്പാത നിലവിൽ വന്നാൽ താരതമ്യേന വേഗത്തിലും ചെലവ് കുറഞ്ഞും അവയുടെ കയറ്റുമതി സാധ്യമാകുമെന്ന് അധികൃതർ കണക്കുകൂട്ടി. തേക്കുമരങ്ങളുടെ വ്യാപാരം ലക്ഷ്യമിട്ട് ഏതാണ്ട് ഇതേ കാലത്ത് തുടങ്ങിവച്ച ഷൊർണൂർ-–- നിലമ്പൂർ റെയിൽപ്പാതയുടെ നിർമാണ പ്രവർത്തനം 1927ൽ പൂർത്തീകരിച്ചിരുന്നു. നിലമ്പൂരിൽനിന്ന് നാടുകാണിച്ചുരം വഴി മേപ്പാടി എത്തി വയനാട്ടിലേക്ക് നീണ്ടുപോകുന്ന ഒരു പാതയെക്കുറിച്ച് ആലോചന ഉണ്ടായിരുന്നെങ്കിലും ഷൊർണൂരിൽനിന്ന് കോഴിക്കോട്ടേക്കോ കൊച്ചിയിലേക്കോ ദീർഘദൂരം സഞ്ചരിച്ച് മാത്രമേ ചരക്കുകൾ എത്തിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കൂ എന്നത് തലശേരി പാതയുടെ പ്രസക്തി വർധിപ്പിച്ചു. മദ്രാസ്–- ഷൊർണുർ–- -മംഗലാപുരം പാതയിൽ തലശേരി സ്റ്റേഷനിൽനിന്ന് ആരംഭിച്ച്, നിലവിലുള്ള നഗര സംവിധാനത്തെ ബാധിക്കാത്ത വിധം ഒരു കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ച്, എരഞ്ഞോളി പുഴയുടെ കരയിലൂടെ കിഴക്കോട്ടു മുന്നേറുന്ന രൂപത്തിലായിരുന്നു പാത വിഭാവനം ചെയ്തത്. കൂത്തുപറമ്പ്, കണ്ണവം, പേരാവൂർ, കേളകം, കൊട്ടിയൂർ വഴി, ബ്രിട്ടീഷുകാർ ‘Smugglers Pass’ എന്നുവിളിച്ച, ഇന്നത്തെ പാൽചുരം ചുറ്റി തലപ്പുഴ എത്തുന്നതായിരുന്നു പ്രസ്തുത തീവണ്ടിപ്പാത. ദൂരവും ഉയരവും അധികമാണെന്നതിനാൽ പേരിയ ചുരം ഒഴിവാക്കപ്പെട്ടു. മാനന്തവാടിയിൽനിന്ന് കുറച്ചു മുന്നോട്ടു മാറിയുള്ള വയനാട് സൗത്ത് ജങ്ഷനിൽനിന്ന് ഒരു പാത കിഴക്കോട്ടു നീങ്ങി ബാവലിവരെ ചെന്ന്, കുട്ട വഴി വീരാജ്പേട്ടയിൽ അവസാനിക്കുമ്പോൾ മറ്റൊരു പാത തെക്കോട്ടു നീണ്ട് മേപ്പാടിവരെ എത്തിനിൽക്കും. മേപ്പാടിയിൽനിന്ന് നാടുകാണി വഴി നിലമ്പൂർവരെയും വീരാജ്പേട്ടയിൽനിന്ന് മെർകാറ വഴി തലക്കാവേരിവരെയോ വടക്കോട്ട് അർശനക്കരെ അല്ലെങ്കിൽ ഹാസൻവരെയോ ഭാവിയിൽ ദീർഘിപ്പിക്കുകയെന്ന ആശയവും ബാവലിയിൽനിന്ന് നഞ്ചൻകോടുവരെ പാത നീട്ടിക്കൊണ്ട് തലശേരി–- മൈസൂർ പാതയായി ഭാവിയിൽ ഉയർത്താനുള്ള ആലോചനയും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. മൂന്നു കോടിയോളം രൂപയുടെ അടങ്കൽ തുകയാണ് 1924ൽ പദ്ധതിക്ക് പ്രതീക്ഷിച്ചത്. മൂന്നു യൂണിറ്റാക്കി തിരിച്ച് അഞ്ചുവർഷംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ചുരം ഭാഗത്ത് തീവണ്ടിപ്പാതയ്ക്ക് സമാന്തരമായി റോഡും പുഴകൾക്കും തോടുകൾക്കും കുറുകെ വലുതും ചെറുതുമായി അനേകം പാലങ്ങളും ആവശ്യമായിരുന്നു. മീറ്റർഗേജ് ആയും നാരോഗേജ് ആയും വ്യത്യസ്ത എസ്റ്റിമേറ്റുകൾ സമർപ്പിക്കപ്പെട്ടിരുന്നു. തലശേരിക്കും മാനന്തവാടിക്കുമിടയിൽ പന്യന്നൂർ, പാട്യം, ചെറുവഞ്ചേരി, കൂത്തുപറമ്പ്, കണ്ണവം, കോളയാട്, പേരാവൂർ, മണത്തണ, കേളകം, ബംഗ്ലാമല, കൊട്ടിയൂർ, ചപ്പമല, പാൽചുരം, തിണ്ടുമ്മൽ, തലപ്പുഴ, മാനന്തവാടി എന്നിങ്ങനെ സ്റ്റേഷനുകൾ വിഭാവനം ചെയ്യപ്പെട്ടു. മുഖ്യമായും ചരക്കുകടത്ത് ലക്ഷ്യംവച്ചുകൊണ്ടാണ് പുതിയൊരു റെയിൽപ്പാത ബ്രിട്ടീഷ് സർക്കാർ സങ്കൽപ്പിച്ചത്. ഉത്സവകാലത്ത് കൊട്ടിയൂരിലേക്കും ദിനേന തലക്കാവേരിയിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്കുവേണ്ടിയും കുടകിലെയും വയനാട്ടിലെയും തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കടത്തിനുവേണ്ടിയും യാത്രാവണ്ടികൾ ഓടിക്കാനുള്ള സാധ്യത പ്രസ്തുത റിപ്പോർട്ട് ചർച്ച ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പരിഗണന അതിന് നൽകികാണുന്നില്ല. കുടകിൽനിന്നുള്ള അരി, മലബാറിൽ വിപണനം ചെയ്യുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. താരതമ്യേന ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശമെന്ന നിലയിലും ഭക്ഷ്യോൽപ്പാദനം കുറഞ്ഞ നാടെന്ന നിലയിലും വലിയ ക്ഷാമം അനുഭവിക്കുന്ന മലബാർ തീരത്തെ നഗരങ്ങൾക്ക് കുടകിലെ അരി എത്തിച്ചു നൽകുക വഴി ഭരണപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതോടൊപ്പം വിപുലമായ കച്ചവട മാർഗം തുറന്നു കിട്ടുമെന്നും കണക്കാക്കപ്പെട്ടു. മംഗലാപുരത്തേക്കോ കോഴിക്കോട്ടേക്കോ റോഡ് മാർഗം എത്തിച്ചു വിതരണം ചെയ്യുന്നതിനേക്കാൾ ലാഭകരമാകും എന്നുള്ളതായിരുന്നു തലശേരിക്കുള്ള റെയിൽപ്പാതയുടെ ആകർഷണം. വയനാട്ടിലെയും കുടകിലെയും സുഗന്ധദ്രവ്യങ്ങളും തേയിലയും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും ഇതേ പാത തന്നെയായിരുന്നു ഏറ്റവും ഉചിതം. മൈസൂരിൽനിന്ന് ഹാസൻ വഴി മംഗലാപുരത്തേക്ക് പുതിയ മീറ്റർഗേജ് പാതക്കുള്ള സർവേക്ക് മദ്രാസ് സർക്കാർ 1915ൽ അനുവാദം നൽകിയെങ്കിലും ചുരത്തിലൂടെ നിർമിക്കേണ്ടുന്ന പാതയുടെ സാമ്പത്തികമായ ബാധ്യതയും സാങ്കേതികമായ പരിജ്ഞാനക്കുറവും കാരണം അത് ഹാസൻവരെ എത്തിച്ചു അവസാനിപ്പിക്കുകയാണുണ്ടായത്. 1979ൽ ആണ് പിന്നീട് ഈ പാത മംഗലാപുരത്തേക്ക് നീട്ടിയത് എന്നത് അക്കാലത്തു ചുരം പാതകൾ നിർമിക്കുന്നതിനുണ്ടായിരുന്ന പരിമിതിയെ സൂചിപ്പിക്കുന്നു. ഹാസനിൽനിന്ന് കുടകിലേക്ക് ഒരു ശാഖ സാധ്യമായിരുന്നെങ്കിലും വയനാടിന്റെ വിഭവസമ്പത്ത് വേണ്ടും വിധം ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നത് തലശേരി റെയിൽവേ പദ്ധതിക്ക് ഊർജം നൽകാൻ കാരണമായി. 1924ന് ശേഷം പല ഘട്ടങ്ങളിലായി ബ്രിട്ടീഷ് സർക്കാർ പദ്ധതിയുടെ സാധ്യതകൾ പുനരവലോകനം ചെയ്തെങ്കിലും വിജയം കണ്ടില്ല. തോൽപ്പെട്ടി, മുത്തങ്ങ, നാഗർഹോളെ തുടങ്ങിയ ദേശീയ വന്യജീവി സങ്കേതങ്ങളെ സ്പർശിച്ചുകൊണ്ട് കടന്നുപോകുന്ന പാത വലിയ തോതിലുള്ള വനനശീകരണത്തിന് കാരണമാകുകയും വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിനു തടസ്സമാകുകയും ചെയ്യും എന്ന വാദം പൊതുസ്വീകാര്യത നേടി. എങ്കിലും 2014ന് ശേഷം പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം വിവിധ സർക്കാരുകളും രാഷ്ട്രീയ പാർടികളും സന്നദ്ധ സംഘടനകളും പദ്ധതിക്കുവേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. സർവേകളും സമരങ്ങളും അനേകം നടന്നു. മലയാളികൾ റെയിൽവേ മന്ത്രിമാരായി വന്നപ്പോഴൊക്കെ അതിനുള്ള സാധ്യത കൂടുതലായി തെളിഞ്ഞുവന്നു. എന്നാൽ, കുടകിലെ പരിസ്ഥിതി സംഘടനകൾ വലിയ തോതിൽ എതിർപ്പുമായി രംഗത്തുവന്നതോടെ പ്രതീക്ഷകൾ വീണ്ടും മങ്ങി. തോൽപ്പെട്ടി, മുത്തങ്ങ, നാഗർഹോളെ തുടങ്ങിയ ദേശീയ വന്യജീവി സങ്കേതങ്ങളെ സ്പർശിച്ചുകൊണ്ട് കടന്നുപോകുന്ന പാത വലിയ തോതിലുള്ള വനനശീകരണത്തിന് കാരണമാകുകയും വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിനു തടസ്സമാകുകയും ചെയ്യും എന്ന വാദം പൊതുസ്വീകാര്യത നേടി. എങ്കിലും 2014ന് ശേഷം പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. കൊങ്കൻ റെയിൽവേ കോർപറേഷൻ 2017ൽ പുതിയ സർവേ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പരിസ്ഥിതി പ്രശ്നം മറികടക്കാനുള്ള ഉപാധിയായി വനമേഖലയിൽ തുരങ്കപാത നിർദേശിച്ചു. പുതിയ അടങ്കൽ തുക 5000 കോടി രൂപയായി പുനർനിശ്ചയിക്കുകയും ചെയ്തു. തലശേരി–- നഞ്ചൻകോട് പാത എന്നത് കണ്ണൂരിൽനിന്നോ കൊയിലാണ്ടിയിൽനിന്നോ ആരംഭിക്കുന്ന രീതിയിൽ ബദൽ പാതകളും നിർദേശിക്കപ്പെട്ടു. ഇങ്ങനെയൊക്കെ ആണെങ്കിലും ചുരം പാതയെന്ന രീതിയിൽ പദ്ധതിയുടെ ഭീമമായ ചെലവും പരിസ്ഥിതി നാശവും ലാഭസാധ്യതകളെ കുറിച്ചുള്ള ആശങ്കളും ഇപ്പോഴും പദ്ധതിയുടെ മേൽ കരിനിഴൽ വീഴ്ത്തുകയും നിർമാണ സാധ്യതകളെ അട്ടിമറിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷുകാർ വിഭാവനം ചെയ്ത വ്യാപാരപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ ഇന്ന് മിക്കവാറും അപ്രസക്തമായി പോയിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രസക്തിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. ഉത്തര മലബാറിൽനിന്നും മൈസൂർ, ബംഗളുരു എന്നിവിടങ്ങളിലേക്കുള്ള ഏറ്റവും അടുത്ത യാത്രാമാർഗമാണത്. വലിയ തോതിൽ ചരക്കുനീക്കം നടക്കുന്ന പാതയായും ഇന്നും തുടരുന്നു. അതോടൊപ്പം ടൂറിസത്തിന്റെ പുതിയ ഹബ്ബായി വയനാട് മാറിക്കൊണ്ടിരിക്കുന്നുവെന്നതും വലിയ സാധ്യതയാണ്. നീലഗിരി ഹെറിറ്റേജ് റെയിൽവേ പോലെ ടൂറിസത്തിന്റെ വിപുലമായ സാധ്യതകളാണ് ഈ പാത തുറന്നുതരുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ വേണ്ടും വിധം പരിഹരിച്ചുകൊണ്ട് നടപ്പിലാക്കിയാൽ കേരളത്തിനുമാത്രമല്ല ഇന്ത്യൻ റെയിൽവേക്കും എക്കാലത്തും വിലപ്പെട്ട സമ്പത്തായിരിക്കും പ്രസ്തുത പദ്ധതിയെന്ന കാര്യത്തിൽ സംശയമില്ല. (അവലംബം: പ്രസ്തുത പദ്ധതി റിപ്പോർട്ടുകൾ, R/307, R/307A, Regional Archives, Kozhikode) (കലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ലേഖകൻ)
പശ്ചിമ യൂറോപ്പിൽനിന്ന് ആഫ്രിക്കയുടെ തെക്കൻ തീരത്തുള്ള ശുഭപ്രതീക്ഷ മുനമ്പുചുറ്റി ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ നാവികനാണ് വാസ്കോ ഡ ഗാമ (1460–- 1524). ഏഷ്യൻ ഭൂഖണ്ഡത്തിൽ യൂറോപ്യൻ കോളനീകരണത്തിന് തുടക്കം കുറിച്ചത് ഗാമയാണ്. കോളനി വാഴ്ചയുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ അധീശയുക്തി ഇപ്പോഴും ഏഷ്യൻ ജനതയുടെ ജീവിതങ്ങളെ നിർണയിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന പരിതോവസ്ഥയിലാണ് ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുവരുന്നത്. ഇന്ത്യയിലെത്തിയ ആദ്യ കോളനിശക്തി പോർച്ചുഗീസുകാരാണ്. ഇന്ത്യയിൽനിന്ന് അവസാനം പോയതും അവർതന്നെ. 1498 മുതൽ 1961 വരെ ദീർഘമായ 463 വർഷം പോർച്ചുഗീസുകാർ ഇന്ത്യയിലുണ്ടായിരുന്നു. ഏഷ്യയുടെ കോളനീകരണത്തിന് തുടക്കംകുറിച്ച പോർച്ചുഗീസുകാർക്കെതിരെയാണ് ആദ്യത്തെ സംഘടിതവും ദീർഘവുമായ കോളനി വിരുദ്ധ സമരവും അരങ്ങേറുന്നത്. കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ നാവികപ്പട ഒരു നൂറ്റാണ്ടുകാലം കടലിൽ പോർച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നു. 1599ൽ കുഞ്ഞാലി നാലാമനെ ഗോവയിലേക്ക് കടത്തിക്കൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തുന്നതുവരെ നീണ്ട മലബാറിന്റെ സായുധ പ്രതിരോധം കോളനി വിരുദ്ധ സമരത്തിന്റെ പ്രോജ്വലമായ അധ്യായമാണ്. ഗാമയുടെ വരവ് സമുദ്രമാർഗം ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ഗാമ തുടക്കം കുറിക്കുന്നത് 1497 മെയ് എട്ടിന് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നിന്നാണ്. 1498 മെയ് 17ന് അദ്ദേഹം കാപ്പാട്ട് നങ്കൂരമിട്ടു. മെയ് 12 മുതൽ 20 വരെയുള്ള ദിവസങ്ങൾ ഗാമയുടെ വരവുമായി ബന്ധപ്പെട്ട് എഴുതി കാണിക്കുന്നുണ്ട്. ചരിത്രകാരന്മാർക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല. ലിസ്ബണിൽനിന്ന് ആഫ്രിക്കയുടെ തെക്കേ തീരത്ത് എത്തി ശുഭപ്രതീക്ഷ മുനമ്പുചുറ്റി മൊസാംബിക്കിലും മൊംബാസയിലും മെലിന്ദയിലും നിർത്തി, കാപ്പാടും പിന്നീട് പന്തലായനി കൊല്ലത്തും നങ്കൂരമിട്ട് സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോൾ ഗാമയുടെ യാത്ര ഏഷ്യ–- യൂറോപ്പ് ബന്ധങ്ങളിൽ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ചു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ദൗത്യം മാനുവൽ രാജാവ് ആദ്യം ഏൽപ്പിച്ചത് ഗാമയുടെ അച്ഛൻ എസ്തവാപോ ഡ ഗാമയെ ആയിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ വാസ്കോ ഡ ഗാമ ദൗത്യം ഏറ്റെടുത്തു. 1498 മേയിൽ അറബിക്കടലലകളെ തഴുകി ഗാമയുടെ സാവോ ഗബ്രിയേൽ, സാവോ റഫായേൽ, ബെറിയോ എന്നീ കപ്പലുകൾ കോഴിക്കോടിന്റെ തീരമണഞ്ഞപ്പോൾ ചരിത്രം തിരുത്തിയ ഐതിഹാസിക സംഭവ പരമ്പരകൾക്ക് തുടക്കമായി. പോർച്ചുഗലിന്റെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സമുദ്രാധിപത്യത്തിലും ഇന്ത്യയുടെ കോളനീകരണത്തിനും ഗാമയുടെ വരവ് കാരണമായി. മറ്റ് യൂറോപ്യൻ ശക്തികളിൽനിന്ന് വ്യത്യസ്തമായി കുരിശുയുദ്ധത്തിന്റെ മനോഭാവം പേറുന്നവരായിരുന്നു പോർച്ചുഗീസുകാർ. ‘ക്രിസ്ത്യാനികളെയും സുഗന്ധദ്രവ്യങ്ങളെയും’ അന്വേഷിച്ചായിരുന്നു അവരുടെ വരവ്. 11–-ാം നൂറ്റാണ്ടിൽ യൂറോപ്പിൽനിന്ന് കുരിശു യുദ്ധത്തിനായി വിശുദ്ധ ഭൂമിയിലേക്ക് (പലസ്തീൻ) പുറപ്പെട്ട ഒരു സംഘം യോദ്ധാക്കൾ അവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ച് പൂർവ ദേശത്ത് ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിച്ചെന്നും അവരുടെ പിൻഗാമിയായ പ്രസ്ലർ ജോൺ എന്ന അതിശക്തനായ രാജാവാണ് ഇപ്പോൾ ആ രാജ്യം ഭരിക്കുന്നതെന്നുമുള്ള കഥകൾ ഗാമയുടെ കാലത്ത് യൂറോപ്പിലുടനീളം പ്രചരിച്ചിരുന്നു. പ്രസ്ലർ ജോണിനെ കണ്ടെത്തി അദ്ദേഹവുമായി സഖ്യം സ്ഥാപിച്ച് ഓട്ടോമൻ തുർക്കികളെ പരാജയപ്പെടുത്തുകയെന്ന ആശയം യൂറോപ്യൻ നാവികരെയും സഞ്ചാരികളെയും പ്രചോദിപ്പിച്ചിരുന്നു. ഒരുവേള സാമൂതിരി ഒരു ക്രിസ്ത്യൻ രാജാവാണെന്ന് ഗാമ തെറ്റിദ്ധരിക്കുക പോലുമുണ്ടായി. കഠിനമായ മുസ്ലിം വിദ്വേഷം ഗാമയുടെ നയമായിരുന്നു. കോഴിക്കോടുമായി നൂറ്റാണ്ടുകളായി കച്ചവട ബന്ധമുണ്ടായിരുന്ന മൂറുകളെ (അറബി വ്യാപാരികൾ) കോഴിക്കോട് തുറമുഖത്തുനിന്ന് പുറത്താക്കണമെന്ന് ധിക്കാരപൂർവം ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. നികുതിയടച്ച് വ്യാപാരം ചെയ്യാൻ സാമൂതിരി അനുമതി നൽകി. ഒപ്പം മൂറുകളെ പുറത്താക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തു. സാമൂതിരിയും പോർച്ചുഗീസുകാരുമായുള്ള സുദീർഘ സംഘർഷത്തിന്റെ തുടക്കം ഇവിടെ വച്ചായിരുന്നു. കോഴിക്കോട്ടുണ്ടായിരുന്ന ഈജിപ്തുകാരും (മൂറുകൾ) പേർഷ്യക്കാരുമായ വ്യാപാരികളെ ചൊല്ലിയുണ്ടായ തർക്കം മൂലം ഗാമ–- സാമൂതിരി കൂടിക്കാഴ്ച വേണ്ടത്ര വിജയമായില്ല. സാമൂതിരിയുടെ ശത്രുവായ കോലത്തിരിയെ കാണാൻ ഗാമ കണ്ണൂരിലേക്ക് പുറപ്പെട്ടു. കോലത്തിരി എല്ലാ വ്യാപാരസൗകര്യങ്ങളും അനുവദിച്ചു. 1498 ഒക്ടോബറിൽ സ്വദേശത്തേക്ക് മടങ്ങിയ ഗാമയ്ക്ക് സ്വന്തം നാട്ടിൽ വീരോചിതമായ സ്വീകരണം ലഭിച്ചു. യാത്രയ്ക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. 1502 ജനുവരി 10ന് രണ്ടാം ദൗത്യവുമായി ഗാമ ഇന്ത്യയിലേക്ക് തിരിച്ചു. പേർഷ്യൻ കടൽ, അറബിക്കടൽ, ഇന്ത്യാസമുദ്രം എന്നിവയുടെ അഡ്മിറലായി മാനുവൽ രാജാവ് ഗാമയെ നിയമിച്ചു. പുതിയ അധികാരവും 15 കപ്പലുകളും എണ്ണൂറിലധികം സൈനികരടങ്ങിയ ശക്തമായ നാവികവ്യൂഹവും ഗാമയെ ക്രൂരനും അധികാരപ്രമത്തനുമാക്കി. ആദ്യവരവിൽ ഗാമയെ എതിർത്ത അറബികളെയും മുസ്ലിം കച്ചവടക്കാരെയും അദ്ദേഹം നിഷ്കരുണം കൊന്നൊടുക്കി. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട നിരവധി കപ്പലുകൾ കൊള്ളയടിച്ചശേഷം അഗ്നിക്കിരയാക്കി. മക്കയിലേക്ക് തീർഥാടനത്തിനു പോയവരെയും ഗാമ ക്രൂരമായി ആക്രമിച്ചു. കേരളതീരത്ത് ക്രൂരതയുടെയും അധികാര ഗർവിന്റെയും പ്രതീകമായി ഗാമ മാറി. മൂന്നാം വരവ് 1524 സെപ്തംബർ 15ന് ഗാമ മൂന്നാം തവണ ഇന്ത്യയിലെത്തി. ഇവിടത്തെ പോർച്ചുഗീസ് വൈസ്രോയിയായി ചുമതലയേറ്റ ഗാമയ്ക്ക് കണ്ണൂർ (എയ്ഞ്ചലോ കോട്ട) കോട്ടയിൽ ഗംഭീര സ്വീകരണം ലഭിച്ചു. 1524 ഡിസംബറിൽ അസുഖബാധിതനായി അദ്ദേഹം കിടപ്പിലായി. 1524 ഡിസംബർ 24ന് പുലർച്ചെ ഗാമ മരണപ്പെട്ടു. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കം ചെയ്തു. 1539ൽ ഗാമയുടെ ശരീരാവശിഷ്ടങ്ങൾ പോർച്ചുഗലിലേക്ക് കൊണ്ടുപോയി. ജന്മനാട്ടിലും യൂറോപ്പിലും ഗാമയ്ക്ക് വീര പരിവേഷം ചാർത്തിക്കിട്ടി. ‘മുസ്ലിങ്ങളുടെ സമുദ്രാധിപത്യം തകർത്ത ധീരൻ’ എന്ന നിലയിൽ യൂറോപ്പ് പൊതുവിലും കത്തോലിക്കർ വിശേഷിച്ചും ഗാമയുടെ നേട്ടങ്ങളെ പുകഴ്ത്തി. പോർച്ചുഗലിന്റെ ദേശീയ ഇതിഹാസമായ ലൂസിയദസ്, ഗാമയുടെ സമുദ്ര യാത്രകളുടെ ഉജ്വലമായ വിവരങ്ങളാൽ സമ്പന്നമാണ്. ഭാരതീയർക്ക് പക്ഷേ, ഗാമ ക്രൂരതയുടെയും കോളനിവാഴ്ചയുടെയും പര്യായമാണ്. അദ്ദേഹത്തിന്റെ പരമതവിദ്വേഷവും അസഹിഷ്ണുതയും തദ്ദേശീയരിൽ കഠിനമായ ഭീതിയും രോഷവും വളർത്തി. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് വിരുദ്ധ സമരം ഇതിന്റെ ഫലമായിരുന്നു. സാംസ്കാരിക രംഗത്ത് പോർച്ചുഗീസ് വാഴ്ച വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവന്നു. യൂറോപ്യൻ ആധുനികതയും ക്രിസ്തുമതവും (കത്തോലിക്ക മതം) കേരളത്തിൽ വ്യാപിക്കാൻ ഗാമയുടെ വരവ് കാരണമായി. മധ്യകേരളം, തെക്കൻ കേരളം എന്നീ തീര മേഖലകളിൽ ക്രിസ്തുമതം പ്രചരിച്ചു. പരമ്പരാഗത ക്രിസ്തു വിശ്വാസികളിൽ വലിയ ഒരു വിഭാഗത്തെ 1959ലെ ഉദയംപേരൂർ സുന്നഹദോസ് വഴി കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തു. അലമാര, ഇസ്തിരി, മേസ്തിരി, മേശ, ജനാല, ബെഞ്ച്, ഡെസ്ക്, കുരിശ്, കോപ്പ, വീഞ്ഞ്, കടലാസ്, വസ്ത്രം, കശുമാവ്, കശുവണ്ടി, ചാവി, കുമ്പസാരം തുടങ്ങി നൂറുകണക്കിന് പോർച്ചുഗീസ് പദങ്ങൾ മലയാളത്തിലുണ്ട്. പറങ്കിമാങ്ങ, പൈനാപ്പിളടക്കം നിരവധി വിളകൾ പോർച്ചുഗീസുകാർ കേരളത്തിൽ പ്രചരിപ്പിച്ചു. ഇന്ത്യക്കാരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു. ഇൻഡോ–- പോർച്ചുഗീസ് പരമ്പരകൾ ‘ലൂസാദോസ്’ എന്നാണ് അറിയപ്പെടുന്നത്. രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തിൽ അതീവ പ്രാധാന്യമുള്ള നിരവധി പരിവർത്തനങ്ങൾക്ക് പോർച്ചുഗീസുകാർ കാരണമായി. ഗാമയുടെ മതവിദ്വേഷത്തെയും അധിനിവേശ യുക്തിയെയും നഖശിഖാന്തം എതിർക്കുമ്പോഴും പോർച്ചുഗീസുകാരുടെ സാമൂഹ്യ, സാംസ്കാരിക വിനിമയം സൃഷ്ടിച്ച സദ്ഫലങ്ങൾ വിമർശ ബുദ്ധ്യാ വിലയിരുത്താതെ വാസ്കോ ഡ ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുപോകരുത്. (കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജിൽ ചരിത്ര വിഭാഗം മേധാവിയാണ് ലേഖകൻ)
തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ജനാധിപത്യത്തിന്റെ വേരറുക്കാൻ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങളാണ് കേന്ദ്ര ബിജെപി സർക്കാരിൽനിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വലിയ സവിശേഷത അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുകളാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനാണ് തെരഞ്ഞെടുപ്പുകളുടെ ചുമതല. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സർക്കാരുകൾക്ക് നേരിട്ട് ഇടപെടാനുള്ള അവകാശമില്ല. സ്വതന്ത്രമായി തീരുമാനം എടുക്കാൻ അധികാരമുള്ള സ്ഥാപനമാണ് കമീഷൻ. കോടതികൾക്കുപോലും കമീഷൻ തീരുമാനങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്. ഇങ്ങനെ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനെപ്പോലും നോക്കുകുത്തിയാക്കി തങ്ങളുടെ വരുതിയിലാക്കിയതാണ് ബിജെപി സർക്കാരിന്റെ 10 വർഷത്തെ നേട്ടം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് രേഖകൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന ചട്ട ഭേദഗതി ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യത ഇല്ലാതാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമീഷൻ മുഴുവൻ രാഷ്ട്രീയ പാർടികളുമായി ആലോചിച്ച് നടപ്പാക്കിയതാണ് വെബ് കാസ്റ്റിങ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനം. പോളിങ് ബൂത്തിലെ വോട്ടർമാരുടെ നിര, സ്ഥാനാർഥികളുടെ പോക്ക്, വരവ്, ബൂത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെല്ലാം റെക്കോഡ് ചെയ്യപ്പെടും. ഇത് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർടികൾക്കും വോട്ടർമാർക്കും ലഭ്യമാകുന്ന രേഖകളാണ്. എന്നാൽ, ഇതൊന്നും ഇനി പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവരുന്ന ഭേദഗതി. കമീഷനുമായി ആലോചിച്ചാണ് ചട്ട ഭേദഗതിയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. വീഡിയോ ചിത്രീകരണം അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയത് മുഴുവൻ രാഷ്ട്രീയ പാർടികളുടെയും അഭിപ്രായം സ്വീകരിച്ചാണ്. ഇത് മാറ്റം വരുത്തുമ്പോഴും രാഷ്ട്രീയ പാർടികളുമായി ആലോചിക്കാനുള്ള സാമാന്യ മര്യാദ കമീഷൻ കാണിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ് പുതിയ നിലപാട്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർടികൾക്ക് സുപ്രധാന സ്ഥാനം ഉണ്ടെന്നിരിക്കെ അവരെ പൂർണമായും അവഗണിക്കുന്നത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്പായേ കാണാൻ കഴിയൂ. കേന്ദ്രം ഭരിക്കുന്നവരാണ് തങ്ങളുടെ യജമാനൻമാരെന്ന ചിന്തയിലേക്ക് കമീഷൻ പോകുന്നത് ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിന് തുല്യമാണ്. കമീഷനെ സർക്കാരിന്റെ വരുതിയിലാക്കാനുള്ള ശ്രമം ബിജെപി മുമ്പേ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമീഷനിലെ അംഗങ്ങളെ തീരുമാനിക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് ഇപ്പോൾ സമിതിയിലുള്ളത്. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷം ഭരണക്കാർക്കായതിനാൽ അവരുടെ തീരുമാനമേ നടപ്പാകൂ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായിരിക്കെ സർക്കാരിന്റെ നീക്കം പിന്തിരിപ്പനാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നപ്പോൾ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് സിപിഐ എം പരാതി നൽകിയതും നിരവധി ബൂത്തുകളിൽ റീ പോളിങ് നടത്തിയതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുപരിശോധനയ്ക്ക് വിധേയമാണെന്ന 1961 ലെ തെരഞ്ഞെടുപ്പ് ചട്ടമാണ് കേന്ദ്ര സർക്കാർ ധൃതിപിടിച്ച് ഭേദഗതി ചെയ്തത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും വിവരാവകാശ പ്രവർത്തകൻ മെഹ്മൂദ് പ്രാചയ്ക്ക് നൽകണമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ട് ദിവസങ്ങൾക്കുള്ളിലാണ് ചട്ട ഭേദഗതിയെന്നതും ശ്രദ്ധേയമാണ്. ഭേദഗതി പ്രകാരം പേപ്പർ രേഖകൾ മാത്രമേ പരസ്യപ്പെടുത്തൂ. ഇലക്ട്രോണിക് രേഖകൾ പൂർണമായും ഒഴിവാക്കപ്പെട്ടു. ബൂത്തുകളിൽ അട്ടിമറി നടന്നാൽ അത് കണ്ടെത്താനുള്ള പ്രധാന മാർഗമാണ് വെബ്കാസ്റ്റിങ്. ഇനി അതാർക്കും ലഭിക്കില്ല. തെരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്ന ചട്ട ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമണത്തിന്റെ ഭാഗം തന്നെയാണ് തെരഞ്ഞെടുപ്പ് ചട്ട ഭേദഗതിയും. ഭരണഘടനാ ശിൽപ്പിയായ ബി ആർ അംബേദ്കറെ ഉൾപ്പെടെ ഇകഴ്ത്തികാണിക്കുന്ന ബിജെപി മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടനയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പും ഏക സിവിൽ കോഡും ഒരു രാജ്യം ഒരു ഭാഷയുമെല്ലാം ആർഎസ്എസിന്റെ മതരാഷ്ട്ര സ്ഥാപനത്തിനു വേണ്ടിയാണ്. ഇതിനെതിരെ ജനങ്ങളാകെ ഉണർന്നെണീറ്റില്ലെങ്കിൽ വൻ വിപത്താണ് രാജ്യം നേരിടാൻ പോകുന്നത്.
അങ്കുർ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ബെനഗൽ ഹിന്ദി സിനിമയിലെ ഏകാന്ത പഥികനായിരുന്നു. അങ്കുറിന് ശേഷം വന്ന നിശാന്ത്, മന്ഥൻ, ഭൂമിക തുടങ്ങിയവയും അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. സത്യജിത് റേയെപോലെ ബെനഗലും പരസ്യരംഗത്തുനിന്നാണ് സിനിമയിലെത്തിയത്. പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതിൽ എന്നും ദത്തശ്രദ്ധൻ. ഷബാനാ ആസ്മി, സ്മിതാ പാട്ടീൽ തുടങ്ങിയവർ ഉദാഹരണം. പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം കഴിഞ്ഞെത്തിയ ഷബാനയും മറാത്തി ടെലിവിഷൻ ന്യൂസ് റീഡറായ സ്മിതയും പ്രഗൽഭ അഭിനേത്രികളായി മാറുകയും ചെയ്തു. ഗ്രാമീണ ഇന്ത്യയിലെ അസമത്വത്തിന്റെയും അടിമത്തത്തിന്റെയും നേർക്കാഴ്ചയായി അങ്കുർ. നിശാന്തി'ൽ ജമീന്ദാർമാരുടെ ചൂഷണത്തിനെതിരെ ഗ്രാമീണർ ആയുധമേന്തുന്നു. രാത്രിയുടെ അന്ത്യം എന്ന ശീർഷകം അന്വർഥമാക്കുംവിധം ജമീന്ദാർമാരുടെ പീഡനത്തിന് സാധാരണക്കാർ അന്ത്യംകുറിച്ചു. ഗ്രാമീണർ ജമീന്ദാർമാരെയും പിണിയാളുകളെയും തുരത്തുന്ന നീണ്ട സീക്വൻസ് നിശാന്തിന്റെ പ്രത്യേകതയാണ്. ബെനഗലിന്റെ രചനകളിൽ വേറിട്ടു നിൽക്കുന്നതാണ് തൃകാൽ. ഗോവ പശ്ചാത്തലമായ തൃകാലിലെ കഥാകഥനവും രൂപഘടനയും സർ റിയലിസ്റ്റിക് മാതൃകയിലാണ്. നായകൻ നസിറുദ്ദീൻ ഷാ. നിശാന്തിൽ തുടങ്ങിയ ഷാ‐ ബെനഗൽ ബന്ധം ഏറെക്കാലം തുടർന്നു. അടൂർ ചിത്രങ്ങൾ ബെനഗലിന് ഏറെ ഇഷ്ടമായിരുന്നു. സത്യജിത് റേയെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി വ്യത്യസ്തമാണ്. ബെനഗലിന്റെ ആദ്യകാല ചിത്രങ്ങളുടെയെല്ലാം ഛായാഗ്രാഹകൻ ഗോവിന്ദ് നിഹലാനിയായിരുന്നു. അദ്ദേഹത്തിന്റെ മൾട്ടി സ്റ്റാർ പടമാണ് മണ്ഡി. അതിൽ നസ്റുദ്ദീൻ ഷായും ഓംപുരിയും സ്മിതപാട്ടീലും ഷബാന ആസ്മിയുമടക്കമുണ്ട്. ബ്രിട്ടീഷ് കാലത്തെയും സ്വാതന്ത്ര്യ സമരത്തെയും പശ്ചാലമാക്കിയതാണ് ജുനൂൺ. ശശികപൂർ നിർമിച്ച് അഭിനയിച്ച പടം. സിനിമക്കുള്ളിലെ സിനിമയാണ് ഭൂമിക'ക്ക് ആധാരം. സിനിമാ നടിയായി സ്മിതപാട്ടീൽ. സർദാറി ബീഗം, സൂരജ് കാ സാത്വവാ ഗോഡ, മാമോ, ദ മെയ്ക്കിങ്ങ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.
വാണിജ്യ കലാ സിനിമകൾക്കിടയിലെ തന്റേടം
നേർരേഖാ കഥാകഥനത്തിന്റെയും പരമ്പരാഗത പരിചരണത്തിന്റെയും ഔചിത്യങ്ങൾ കുടഞ്ഞെറിഞ്ഞു ശ്യാംബെനഗൽ . വാണിജ്യ ‐ കലാ ചിത്രങ്ങൾക്കിടയിലെ തന്റേടം . ജനപ്രിയ ഫോർമുലാ ചലച്ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വഴിതേടിയ സംവിധായകർക്കിടയിലാണ് ബെനഗൽ സ്വയം സ്ഥാനപ്പെടുത്തിയത് . സിനിമയെടുക്കുമ്പോൾ മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നതെന്നും പറഞ്ഞു . ഇന്ത്യൻ സിനിമയുടെ ഉൽപ്രേരകം , 1970 കളിലെ സമാന്തര ധാരയുടെ ആദ്യ പഥികരിലൊരാൾ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം പ്രേക്ഷകരെയും കമ്പോളത്തെയും വേർതിരിച്ചു കണ്ടു . അഭിരുചികൾ മനസ്സിലാക്കാതെ ഒരു ഇടപെടലും ഫലപ്രദമാകില്ലെന്നും പ്രഖ്യാപിച്ചു . അത്തരമൊരു തിരിച്ചറിവിലൂടെ മാത്രമേ യഥാർഥ പ്രേക്ഷകരിലേക്ക് എത്താനാകൂവെന്നും പറഞ്ഞു . ആദ്യചിത്രം അങ്കുറി ' ന് വിതരണക്കാരെ കിട്ടാതെ 13 വർഷം അലയേണ്ടിവന്നു . പിന്നീട് ഒരു കമ്പനി ഏറ്റെടുത്തതിനെ , ഫലിതം പുരട്ടി ചരിത്രപരമായ അത്യാഹിതം ' എന്നാണ് പറഞ്ഞത് . ചരിത്രവും സമകാലികാനുഭവങ്ങളും ആ അന്വേഷണങ്ങളുടെ ഹൃദയമായി . പ്രശസ്തമായ നിരവധി ഡോക്യുമെന്ററികൾ അതിന്റെ സാഫല്യവും . സ്വാതന്ത്ര്യത്തിന്റെ നിരർഥകതയും ഗ്രാമീണ ദാരിദ്ര്യത്തിന്റെ ദൈന്യതയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിമർത്താടലും ലൈംഗിക ചൂഷണത്തിന്റെ മീശവെപ്പുമെല്ലാം ഫീച്ചർ സംരംഭങ്ങൾക്ക് പ്രചോദനമായി . അമിതനഗരവൽക്കരണത്തിൽ ഞെരിഞ്ഞമരുന്നവർ എപ്പോഴും അവയുടെ കേന്ദ്രത്തിലുണ്ടായി . 60 ശതമാനം ജനങ്ങളും ദാരിദ്ര്യക്കയത്തിൽ വെന്തുരുകുകയാണെന്ന് പറഞ്ഞ ബെനഗൽ ഇന്ത്യയുടെ ഹൃദയമെന്ന് ഗാന്ധിവിശേഷിപ്പിച്ച ഗ്രാമങ്ങളുടെ ദുർഗതി ഓർമിപ്പിച്ചു . ജീവിതം താറുമാറായ സാധാരണക്കാരുടെ സൂക്ഷ്മ പ്രതിഫലനങ്ങളായി ആ ക്യാമറക്കാഴ്ചകൾ . സത്യജിത് റേ ഇക്കാര്യത്തിൽ പ്രേരണയും ഉത്സാഹവുമായി . വിദ്യാർഥിയായിരിക്കെ റേയുടെ സിനിമകൾ കണ്ടതും ഓർമക്കുറിപ്പിൽ എഴുതി . 1973 നും 76 നുമിടയിൽ അങ്കുർ , നിശാന്ത് , മന്ഥൻ എന്നിവയുമായി ബെനഗൽ ശക്തമായ സാന്നിധ്യമറിയിച്ചു . ഗ്രാമീണ ഇന്ത്യയും സ്ത്രീകൾക്കെതിരായ അക്രമങ്ങളും മൂന്നിലും പ്രമേയം . അങ്കുറിലും നിശാന്തിലും അത് പ്രാധാന്യത്തോടെ വന്നു . സമ്പന്നഭൂവുടമയുടെ മകൻ സ്ത്രീയെ ഇരയാക്കുന്നതാണ് ആദ്യത്തേതിന്റെ കേന്ദ്രമെങ്കിൽ രണ്ടാമത്തേതിൽ ഭർതൃമതി കൂട്ടബലാത്സംഗത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു . ഭരണകൂട സംവിധാനങ്ങളും അക്രമികൾക്കൊപ്പം . ഭർത്താവിന്റെ പരാതി ബധിര കർണങ്ങളിലാണ് പതിച്ചത് . നിശാന്തിന് എ ' സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതു സംബന്ധിച്ച് വിവാദമുയർന്നു . പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിനിമ കണ്ട് വിലയിരുത്താൻ എത്തിയത് വാർത്തയുമായി . 1976 ൽ പൂർത്തിയായ മന്ഥന് തുല്യമായ ജനകീയ സംരംഭം ലോക സിനിമാ ചരിത്രത്തിൽ അപൂർവം . ക്ഷീര കർഷകരുടെ കണ്ണീരിൽ വേവിച്ച ചിത്രത്തിന് അഞ്ച് ലക്ഷംപേർ രണ്ടു രൂപ വീതം സംഭാവന നൽകി . ആളുകൾ കൂട്ടമായി ലോറികളിലാണത്രെ തിയറ്ററിൽ ചിത്രം കാണാനെത്തിയത് . സ്വന്തം സിനിമയായി സാധാരണക്കാർ അതിനെ നെഞ്ചേറ്റി . 1987 ൽ നിർമിച്ച സുസ്മനും സമാന പശ്ചാത്തലം . നെയ്ത്തുകാരുടെ സഹകരണ സംഘമാണ് സാമ്പത്തിക സഹായം നൽകിയത് . മഹാദേവ് കാ സജ്ജൻപുർ ', നിന്ദാസ്തുതിയും ഫലിതവും കോർത്തിണക്കിയ കഥ . വിദ്യാസമ്പന്നൻ ഗ്രാമീണ പോസ്റ്റോഫീസിൽ കത്തെഴുത്തുകാരനായി ജോലി കണ്ടെത്തുന്നതാണ് കഥാതന്തു . നിരക്ഷരതയുടെ ഇരുട്ടിലേക്ക് ക്യാമറ തിരിച്ച അതിൽ അമൃതറാവുവും ശ്രേയസ് തൽപഡേയും പ്രധാന വേഷങ്ങളിലെത്തി . ഫീച്ചറുകളിലേക്ക് തിരിയുംമുമ്പ് ബെനഗൽ ഡോക്യുമെന്ററികളിലൂടെയാണ് പ്രതിഭ തെളിയിച്ചത് . ആദ്യ പരീക്ഷണം ഗുജറാത്തിയിൽ ‐ ഖേർ ബേത്താ ഗംഗാ . തുടർന്ന് ചൈൽഡ് ഓഫ് ദി സ്ട്രീറ്റ്സ് , നേച്വർ സിംഫണി തുടങ്ങിയവക്കൊപ്പം ഗാന്ധി , നെഹറു , സുഭാഷ് ചന്ദ്രബോസ് , സത്യജിത് റേ തുടങ്ങിയവരെക്കുറിച്ചും ഡോക്യുമെന്ററികളും സീരിയലുകളും ഒരുക്കി . ഗാന്ധിജിയുടെ ആദ്യകാല ദക്ഷിണാഫ്രിക്കൻ ജീവിതം മുൻനിർത്തി മെയ്ക്കിങ് ഓഫ് ദി മഹാത്മ , നെഹറുവിന്റെ ഇന്ത്യയെ കണ്ടെത്തൽ അടിസ്ഥാനമാക്കിയ ഭാരത് ഏക് ഘോജ് , നേതാജിയെക്കുറിച്ചുള്ള ദി ഫൊർഗോട്ടൺ ഹീറോ എല്ലാം വലിയ അംഗീകരം നേടി . ഭരണഘടനയുടെ ഉദയവും വളർച്ചയും രൂപപരിണാമങ്ങളും കോർത്തിണക്കിയ സംവിധാൻ ' മറ്റൊരു സംഭാവന . 1947 ഡിസംബർ മുതൽ 49 വരെയുള്ള ചുരുങ്ങിയ കാലമാണ് പ്രതിപാദ്യമെങ്കിലും വിഭജനവും തുടർന്നുള്ള സംഘർഷങ്ങളുമെല്ലാം കടന്നുവന്നു . അഭിനേതാക്കളുടെ കൃത്യമായ തെരഞ്ഞെടുപ്പും ശ്രദ്ധേയം . ഗാന്ധിജിയായി നീരജ് കബിയും നെഹറുവായി ദലീപ് താഹിലും അംബേദ്കറായി സച്ചിൻ ഖെദേകറും എത്തി . പഴയ കാലത്തെക്കുറിച്ചുള്ള സിനിമാ രൂപങ്ങൾക്ക് ഏറെ ഗൃഹപാഠവും ഗവേഷണവും വായനയും ബെനഗലിന് നിർബന്ധമായിരുന്നു . സംവിധാനുവേണ്ടി 22 ചരിത്രകാരന്മാർ അടങ്ങുന്ന പണ്ഡിത സംഘവുമായി ചർച്ച നടത്തി . വസ്ത്രാലങ്കാര വിഭാഗത്തെ ആർക്കിയോളജിക്കൽ സർവേയിലേക്ക്അയച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു . ഭൂമിക ' ഡോക്യുഫിക്ഷന്റെ സ്വഭാവമുള്ളത് . 1930 കളിലും 40 കളിലും വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ച നടി ഹൻസാ വാദ്കറിന്റെ ജീവിതത്തിന്റെ വിദൂരാനുകരണമാണത് . മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിയ അതിലെ അഭിനയത്തിന് സ്മിതാ പാട്ടീലിന് നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു . വിഭജനത്തിൽ വേരറുക്കപ്പെട്ടവരുടെ ധർമസങ്കടങ്ങൾ അന്വേഷിച്ച മാമ്മോ , അവസാന ചിത്രമായ മുജീബ് : ദ മെയ് ക്കിങ് ഓഫ് എ നേഷൻ എന്നിവയും എടുത്തുപറയേണ്ടത് .
ബെനഗൽ; ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവകാരി
ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മെയിൻ സ്ട്രീം ബോളിവുഡ് സിനിമകളുടെ തനത് ശൈലിയിൽ നിന്ന് മാറി നടന്ന് മനുഷ്യന്റെ ജീവിതത്തെ അഭ്രപാളിയിലെത്തിച്ച ശ്യാം ബെനഗൽ. അങ്കുറും നിശാന്തും മന്തനും ഭൂമികയും മമ്മോയുമൊക്കെ നവതരംഗ സിനിമകളുടെ മുഖമായപ്പോൾ അതിനെല്ലാം ചുക്കാൻ പിടിച്ചത് ശ്യാം ബെനഗലെന്ന സംവിധായകനായിരുന്നു. 1970ൽ തുടക്കമായ ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവത്തിന്റെ പ്രധാന കണ്ണി ബെനഗലായിരുന്നു. ഇന്ത്യൻ ഗ്രാമീണ ജീവിതവും ചരിത്രവും ജാതി വിവേചനവുമെല്ലാം പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. റിയലിസവും സാമൂഹ്യ വിമർശനവും സംസാരിച്ച് ആഗോള തലത്തിൽ തന്നെ സിനിമാ മേഖലയിൽ ചലനങ്ങളുണ്ടാക്കിയ ഫ്രഞ്ച് നവതരംഗ സിനിമകളും ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് സിനിമകളുമായിരുന്നു ശ്യാം ബെനഗലെന്ന സംവിധായകനെ രൂപപ്പെടുത്തിയത്. അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977) എന്നീ ചിത്രങ്ങളാണ് ബെനഗലിന്റെ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുക. ഫ്യൂഡലിസവും വർഗ രാഷ്ട്രീയവും സംസാരിച്ച അങ്കുർ ആയിരുന്നു ഇന്ത്യൻ സിനിമയുടെ മുഖങ്ങളിലൊന്നായി ശ്യാം ബെനഗലിനെ അടയാളപ്പെടുത്തിയത്. ശബാന ആസ്മി എന്ന അഭിനേത്രിയെ ബെനഗൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതും അങ്കുറിലൂടെ തന്നെയായിരുന്നു. ശബാന ആസ്മിയെ മാത്രമല്ല നസറുദ്ധീൻ ഷാ, സ്മിത പാട്ടീൽ, ഓം പുരി, കുൽഭൂഷൻ കർബന്ദ, അമരീഷ് പുരി തുടങ്ങി പിൽക്കാലത്ത് മുഖ്യധാര സിനിമയിലും തിളങ്ങിയ അഭിനേതാക്കളെ സമാന്തര സിനിമയിലൂടെ പരിചയപ്പെടുത്തിയ സംവിധായകരുടെ നിരയിലായിരുന്നു ബെനഗലിന്റെ സ്ഥാനം. ഗുജറാത്തിലെ ഒരു ഗ്രാമീണ ക്ഷീര സഹകരണ സംഘത്തിന്റെ കഥയായ മന്തനിൽ, ബെനഗൽ ശാക്തീകരണത്തിന്റെയും സമൂഹത്തിന്റെയും കഥ പറഞ്ഞു. ക്ഷീര സഹകരണ സംഘം തന്നെ സിനിമ നിർമിച്ചപ്പോൾ ചിത്രം കൂടുതൽ കയ്യടി നേടുകയും ചെയ്തു. സിനിമയ്ക്കുള്ളിലെ സിനിമയെ അടയാളപ്പെടുത്തിയ ബെനഗലിന്റെ ഭൂമികയും പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു. വ്യക്തിപരമായ ആഗ്രഹങ്ങൾക്കും സാമൂഹിക പ്രതീക്ഷകൾക്കും ഇടയിൽ അകപ്പെട്ട ഒരു സ്ത്രീയുടെ ആന്തരിക അസ്വസ്ഥതയും ശക്തിയും ഉജ്ജ്വലമായി സ്മിത പാട്ടീൽ എന്ന അഭിനേത്രിയിലൂടെ ഭൂമികയിൽ ബെനഗൽ ചിത്രീകരിച്ചു. ഭൂമികയിൽ സ്മിത പാട്ടീൽ യാഥാർഥ്യത്തിൽ നിന്ന് മാറി നടക്കുകയും ഒരേ രീതിയിൽ മാത്രം കഥ പറയുന്നതുമായ അക്കാലത്തെ വാണിജ്യ സിനിമകളിൽ നിന്ന് ബെനഗലിന്റെ ചിത്രങ്ങൾ വേറിട്ട് നിന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ വ്യക്തികളുടെ യഥാർത്ഥ ജീവിത പോരാട്ടങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആഖ്യാനങ്ങൾക്ക് ആഴവും സങ്കീർണ്ണതയും കൊണ്ടുവരികയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം സ്ത്രീ സ്വാതന്ത്രം, അഴിമതി, യാഥാസ്ഥികത്വവും ആധുനികതയും തമ്മിലുള്ള അനിശ്ചിതത്വങ്ങൾ എന്നീ പ്രശ്നങ്ങളും ശ്യാം ബെനഗൽ തന്റെ സൃഷ്ടികളിലൂടെ അന്വേഷിച്ചു. സിനിമകൾക്കുമപ്പുറം, നിരവധി ചലച്ചിത്രകാരൻമാരെ സ്വാധീനിച്ചു എന്നതാണ് ശ്യാം ബെനഗലിനെ വേറിട്ടുനിർത്തുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ചിന്തോദ്ദീപകമായ സിനിമകളും ഇന്ത്യൻ ചലച്ചിത്ര നിർമാണത്തിന്റെ ഭൂപ്രകൃതിയെ പുനർനിർമിച്ചപ്പോൾ നമ്മുടെ സിനിമാറ്റിക് ഐഡന്റിറ്റിയുടെ സുപ്രധാന ഭാഗമായി സമാന്തര സിനിമാ പ്രസ്ഥാനത്തെ മാറ്റാൻ ബെനഗലിനായി. ഇന്ത്യയുടെ ചലച്ചിത്രരംഗത്തെ രൂപപ്പെടുത്തുകയും നവീകരിക്കുകയും ചെയ്ത ഒരു സംവിധായകനായി ആയിരിക്കും ശ്യാം ബെനഗലിനെ വരുന്ന തലമുറ ഓർക്കുക. അദ്ദേഹത്തിന്റെ സംഭാവനകൾ ചലച്ചിത്ര നിർമാണത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന വരും തലമുറയെ തീർച്ചയായും പ്രചോദിപ്പിക്കും.
5,096 കോടിയുടെ കല്യാണം; ആമസോൺ മേധാവി ജെഫ് ബെസോസിന്റെ വിവാഹം 28ന്
വാഷിങ്ടൺ >ആമസോൺ മേധാവി ജെഫ് ബെസോസിന്റെ വിവാഹം ഡിസംബർ 28ന്. അമേരിക്കയിലെ കൊളാറാഡോയിൽ വെച്ച് നടക്കാനിരിക്കുന്ന വിവാഹത്തിനായി ഏകദേശം 600 ദശലക്ഷം ഡോളർ(5096 കോടി രൂപ) ചെലവാക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും ബ്ലാക്ക് ഒപ്സ് ഏവിയേഷൻ എന്ന പേരിലെ കമ്പനിയുടെ മേധാവിയുമായ ലോറൻ സാഞ്ചെസാണ് വധു. 2018 ൽ ഡേറ്റിംഗ് ആരംഭിച്ച ഇവരുടെ വിവാഹ വിശ്ചയം 2023 ൽ നടന്നതാണ്. ആസ്പനിലെ പ്രമുഖ റെസ്റ്റോറന്റിലാണ് വിവാഹ സൽക്കാരം. അടുത്ത ബന്ധുകളും സുഹ്യത്തുകളും ഉൾപ്പടെ 180 പേർക്കാണ് വിവാഹ വിരുന്ന്. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്പെനിലെത്തിച്ചിരിക്കുന്നത്. ആസ്പെനിലെ വെഡ്ഡിങ് ബില് ഗേറ്റ്സ്, ലിയനാര്ഡോ ഡികാപ്രിയോ, ജോര്ദാന് രാജ്ഞി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുക്കും. വിന്റര് വണ്ടര്ലാന്റ് തീമിലായിരിക്കും വിവാഹച്ചടങ്ങുകള് നടക്കുകയെന്ന് ന്യൂയോര്ക്ക് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തു.
കാലം മറക്കാത്ത നാദം ഒരേയൊരു റഫി ; നൂറാം ജന്മവാർഷികം നാളെ
തിരുവനന്തപുരം ഭാവഗാനങ്ങൾ, ക്ലാസിക്കൽ, ഗസൽ, തട്ടുപൊളിപ്പൻ... എല്ലാ സംഗീത ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഗായകൻ. ശ്രുതിശുദ്ധിയോടെ അനായാസമായി സമസ്തഭാവങ്ങളും ശബ്ദത്തിൽ ആവാഹിക്കുന്ന മാജിക്. തലമുറവ്യത്യാസമില്ലാതെ ആരാധകർ. മരണത്തിന് നാൽപ്പത്തിനാലു വർഷത്തിനിപ്പുറവും രാജ്യത്തെ ഏറ്റവും ജനപ്രിയനായ ഗായകനായി തുടരുന്ന പ്രതിഭ. ഒരേയൊരു മുഹമ്മദ് റഫി. വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി ആണ് ചൊവ്വാഴ്ച.1924 ഡിസംബർ 24ന് അമൃത്സറിലെ കോട്ല സുൽത്താൻസിങ് ഗ്രാമത്തിലായിരുന്നു ജനനം.1935–--36ൽ അച്ഛൻ ഹാജി അലിമുഹമ്മദ് ലാഹോറിലേക്ക് സ്ഥലം മാറിയപ്പോൾ റഫിയും കുടുംബവും അങ്ങോട്ടു കുടിയേറി. റഫിയുടെ മൂത്തസഹോദരീ ഭർത്താവാണ് സംഗീതത്തിലുള്ള വാസന കണ്ടെത്തിയത്. ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. 1949ൽ റിലീസ് ചെയ്ത ജൂഗ്നു എന്ന എന്ന ചിത്രത്തിലെ ‘യഹാംബദ്ല’ എന്ന ഗാനത്തോടെയാണു റഫി സംഗീതരംഗത്തു വേരുറപ്പിക്കുന്നത്. 1952ൽ റിലീസ് ആയ ‘ബൈജു ബാവ്ര’ യിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ഓ ദുനിയ കെ രഖ്വാലെ..., തൂ ഗംഗാ കി മോജ്..., മൻ തര്പത് ഹരി ദർശൻ, ഇൻസാന് ബനോ തുടങ്ങിയ ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തു. 35 വർഷം നീണ്ടു നിന്ന സംഗീതജീവിതത്തിൽ 14 ഇന്ത്യൻ ഭാഷയിലും നാലു വിദേശ ഭാഷയിലും പാടി. 26,000 ത്തോളം പാട്ടുകൾ റഫി പാടിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാൽ ഗവേഷകർ പറയുന്നത് ആറായിരത്തിനും ഏഴായിരത്തിനും ഇടയിലെന്നാണ്. 1980- ജൂലൈ 31ന് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. 1967-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഒരു മലയാളം ചിത്രത്തിലേ മുഹമ്മദ് റഫി പാടിയിട്ടുള്ളൂ. തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിലെ ഒരു ഹിന്ദി ഗാനമായിരുന്നു അത്. എങ്കിലും റഫിക്കു മലയാളത്തിൽ ആരാധകർ ഏറെയാണ്. ഒരുപക്ഷേ ജന്മസ്ഥലമായ പഞ്ചാബിലേക്കാളും.1953 ഏപ്രിൽ 18ന് കൊച്ചിയിലെ പട്ടേൽ ടാക്കീസിലാണ് കേരളത്തിൽ ആദ്യമായി മുഹമ്മദ് റഫിയുടെ ഗാനമേള അരങ്ങേറുന്നത്. പിന്നീട് കൊല്ലവും തിരുവനന്തപുരവും തലശ്ശേരിയും കോഴിക്കോടും പാലായുമെല്ലാം അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിനായി കാതോർത്തു. ആസ്വാദകരുടെ മനസിൽ മുഹമ്മദ് റഫിയുടെ പാട്ടുകൾ ഇന്നും മൂളിക്കൊണ്ടിരിക്കുന്നു.
ഉന്നതവിദ്യാഭ്യാസത്തിന് തുരങ്കംവയ്‌ക്കുന്ന ഗവര്‍ണർ
തിരുവനന്തപുരം സംസ്ഥാനത്തെ സർവകലാശാലകൾ മികവിന്റെ പാതയിൽ മുന്നേറുമ്പോൾ തകർക്കാൻ വഴിതേടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. നാക് അക്രഡിറ്റേഷൻ, എൻഐആർഎഫ് റാങ്കിങ്, ടൈംസ് റാങ്കിങ് എന്നിവയിൽ ഉൾപ്പെടുന്ന സർവകലാശാലകളും കോളേജുകളുമാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം പ്രകടമാക്കുന്നത്. രാജ്യത്തെ സ്വകാര്യ സർവകലാശാലകളെയടക്കം പിന്നിലാക്കിയാണ് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ള സർവകലാശാലകളുടെ മുന്നേറ്റം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് ലഭ്യമായ അംഗീകാരമാണ് പി എം ഉഷ പദ്ധതിയിലൂടെ കേരളം നേടിയ സമഗ്ര ധനസഹായ പാക്കേജ്. എന്നാൽ, ഇവയെല്ലാം വിസ്മരിച്ച് സംഘപരിവാരത്തിനൊപ്പം ചേർന്ന് കേരളത്തെ ഇകഴ്-ത്തിക്കാണിക്കുകയാണ് ഗവർണർ. സംസ്ഥാനത്തെ ഏഴു പ്രധാന സർവകലാശാലകളിൽ ചാൻസലറുടെ അധികാരം പ്രയോഗിച്ച് ആർഎസ്എസിന്റെ ഇഷ്ടക്കാരെയാണ് വൈസ് ചാൻസലർ സ്ഥാനത്ത് നിയമിച്ചത്. സംഘപരിവാർ അനുകൂല സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം പ്രസിഡന്റായിരുന്ന ഡോ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി നിയമിച്ചതാകട്ടെ സർവകലാശാല ചട്ടങ്ങളെയും ഹൈക്കോടതി വിധികളെയും വെല്ലുവിളിച്ചും. കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ തന്റെ താത്പര്യങ്ങളെ പിന്താങ്ങുമെന്ന ഉറപ്പിന്മേൽ യുഡിഎഫ് അനുകൂലികളെയാണ് വിസിയുടെ ചുമതലയേൽപ്പിച്ചത്. ആരോഗ്യ സർവകലാശാലയിൽ ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനവും നൽകി. കേരള, കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലടക്കം ബിജെപി പ്രതിനിധികളെയാണ് ചാൻസലറുടെ നോമിനികളായി നിയമിച്ചത്. സ്ഥിരം വിസി നിയമനത്തിനുള്ള സർക്കാർ ശ്രമങ്ങളെയും ഗവർണർ തടസപ്പെടുത്തി. സെപ്തംബറിൽ കാലാവധി കഴിഞ്ഞിട്ടും ഗവർണർ സ്ഥാനത്ത് തുടരുന്നതും ആർഎസ്എസിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാ നാണ്.
ശകാരവാക്കുകളിൽ പിറന്ന ‘ഫെമിനിച്ചി ഫാത്തിമ’
പൊന്നാനി കിടക്കയിൽ മൂത്രമൊഴിച്ച കുട്ടിയെ ശാസിച്ച സഹോദരിയുടെ വാക്കുകളിൽ ഒരുസിനിമ പിറക്കുന്നു. കേൾക്കുന്നവർക്ക് കൗതുകമെങ്കിലും തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമ' ഒരുപൊന്നാനിക്കാരന്റെ നേരനുഭവം ബിഗ് സ്ക്രീനിലേക്ക് പകർത്തിയതാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ പൊന്നാനി സ്വദേശി മുഹമ്മദ് ഫാസിൽ വീടിന്റെ ഉമ്മറത്തിരിക്കുമ്പോഴാണ് സഹോദരി കുട്ടിയെ ശകാരിക്കുന്നത് കേൾക്കുന്നത്. കിടക്കയിൽ മൂത്രം തട്ടിക്കാതെ കൊണ്ടുനടന്നതാണ്. ഇനിയിതിന്റെ മണം പോവില്ല...' ഇതായിരുന്നു സഹോദരിയുടെ വാക്കുകള്. ഫാസിലിന്റെ ചിന്തയില് ഇത് ഒരു കഥയ്ക്ക് വിത്തുപാകി. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ജീവിക്കുന്ന ഫാത്തിമയെന്ന കഥാപാത്രവും പിറന്നു. മൂത്തകുട്ടി കിടക്കയില് മൂത്രമൊഴിക്കുന്നതോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളാണ് ചിത്രത്തില് അവതരിപ്പിക്കുന്നത്. രണ്ടുമാസംകൊണ്ടാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ എഡിറ്റിങ് നടത്തിയത് ഫാസിലാണ്. ചെറിയ വേഷത്തിൽ അഭിനയിക്കുകയുംചെയ്തു. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം, പ്രേക്ഷകപ്രീതി നേടിയ ചിത്രം, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച തിരക്കഥയ്ക്കുള്ള ജൂറി പുരസ്കാരം, കെ ആർ മോഹനൻ പുരസ്കാരം എന്നിവയാണ് ഐഎഫ്എഫ്കെയില് നേടിയത്. മുമ്പ് രണ്ട് ഹൃസ്വചിത്രങ്ങള് ഒരുക്കിയ ഫാസില് ചില സിനിമകളില് സ്പോട്ട് എഡിറ്ററായും പ്രവര്ത്തിച്ചി ട്ടുണ്ട്.
ആര്യാമൃതത്തിൽ നക്ഷത്രങ്ങൾ മിഴിതുറന്നു
കടയ്ക്കൽ (കൊല്ലം) കടയ്ക്കൽ കോട്ടപ്പുറം ആര്യാമൃതത്തിൽ തിങ്കൾ പകൽ 11ന് ഗൃഹപ്രവേശമായിരുന്നു. കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ആര്യയ്ക്കും അമൃതയ്ക്കും അമ്മ അജിതയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതമായുറങ്ങാം. വീടിന്റെ പാലുകാച്ചൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിക്കൊപ്പം അതിഥികളായി ഭാര്യ കമലയും ചെറുമകൻ ഇഷാൻ വിജയും. തിളച്ച പാൽ മുഖ്യമന്ത്രി പകർന്നപ്പോൾ ആര്യയുടെയും അമൃതയുടെയും കണ്ണുകളിൽ നക്ഷത്രത്തിളക്കം. അജിതയ്ക്കു പറയാൻ ഒന്നു മാത്രം... എല്ലാവർക്കും നന്ദി. ശുചിമുറിപോലും ഇല്ലാത്ത ടർപ്പായ കെട്ടിയ കൂരയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇനി എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട്ടിലാണ് താമസം. കടയ്ക്കൽ പള്ളിയമ്പലം സ്വദേശി ജയചന്ദ്രൻപിള്ള സൗജന്യമായി നൽകിയ എട്ടേകാൽ സെന്റിൽ മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വീട് നിർമിച്ചത്. രണ്ടുവർഷം മുമ്പ് ഗൃഹനാഥൻ സുനിൽകുമാർ മരിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. അമ്മ അജിത കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. കുട്ടികളുടെ ദുരിതമറിഞ്ഞ സ്കൂൾ അധികൃതർ തണലൊരുക്കാൻ മുന്നിട്ടിറങ്ങി. ആര്യ പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ആര്യയുടെ നേട്ടം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽനിന്ന് സഹായം ലഭിച്ചു. എന്നാൽ, കിട്ടിയ സമ്മാനങ്ങൾപോലും സൂക്ഷിക്കാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു. നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ മുഖ്യമന്ത്രിയുടെ സുരക്ഷാസേന രംഗത്തിറങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമെ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് വി എം സുനീഷ് ഉൾപ്പെടെ 67 പേർ ശമ്പളത്തിൽനിന്നു നിശ്ചിത തുക മാറ്റിവച്ച് സ്വരൂപിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് വീട് നിർമിച്ചു. വീട്ടുപകരണങ്ങൾ മുതൽ മുറ്റത്തെ ചെടികളും മരങ്ങളുംവരെ അഭ്യുദയകാംക്ഷികൾ നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് രാജേന്ദ്രൻ, കെ വരദരാജൻ തുടങ്ങി നിരവധിപേർ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു.
അരങ്ങിൽ കൂടൊരുക്കാൻ 'നീലക്കുയിൽ' ; നാടകഭാഷ്യത്തിന്റെ ആദ്യാവതരണം 29ന്
തിരുവനന്തപുരം ‘16–-ാം വയസിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോളാണ് ഞാൻ തിയറ്ററിൽ നീലക്കുയിൽ' കണ്ടത്. ഇന്ന് 86–-ാം വയസിൽ നീലക്കുയിലിന്റെ നാടകാവിഷ്കാരം രചിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അത് അരങ്ങിലെത്തുന്നതും കാത്തിരിക്കുകയാണ്'’–-റിലീസിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന നീലക്കുയിലിനെ നാടകരൂപത്തിലാക്കിയ ആർ എസ് മധു പറയുന്നു. ഉറൂബിന്റെ രചനയിൽ 1954ലാണ് പി ഭാസ്കരനും രാമു കാര്യാട്ടും നീലക്കുയിൽ സംവിധാനം ചെയ്തതത്. രാഷ്ട്രപതിയുടെ രജതകമലം സ്വന്തമാക്കിയ ആദ്യ മലയാള സിനിമയുമായി. 1954 ഒക്ടോബര് പത്തിനായിരുന്നു റിലീസ്. അധ്യാപകനും സവര്ണനുമായ നായകനാല് ദളിത്പെണ്കുട്ടി ഗര്ഭിണിയാകുകയും അവള് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന നീലക്കുയിലിന്റെ പ്രമേയം അക്കാലത്തെ് സിനിമയെന്ന ആഭിജാത മാധ്യമത്തിന് ചേരുന്നതായിരുന്നില്ല. അയിത്താചാരത്തെയും ജാതിഭ്രമത്തെയും ചോദ്യംചെയ്ത സിനിമ, നായര്തറവാടുകളിലെ ശൈഥില്യവും ബന്ധങ്ങളിലെ കാപട്യവും തുറന്നുകാണിച്ചു. പ്രതിപാദനത്തിലെ ധീരതയും സാമൂഹ്യവിമര്ശനവും എഴുപതുവര്ഷങ്ങള്ക്കിപ്പുറവും നീലക്കുയിലിനെ വേറിട്ടുനിര്ത്തുന്നു. ആർ എസ് മധുവിന്റെ രംഗരചനയിൽ ചലച്ചിത്ര സംവിധായകൻ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്തത്. ‘സിനിമ നാടകമാക്കുമ്പോഴുള്ള പരിമിതിയുണ്ട്. കാഴ്ചക്കാർക്ക് മടുപ്പുണ്ടാകാത്ത അവതരണമാണ് ലക്ഷ്യം. പ്രധാന കഥാപാത്രമായ നീലിയെ നർത്തകി സിതാര ബാലകൃഷ്ണനാണ് അവതരിപ്പിക്കുന്നത്’'–- സി വി പ്രേംകുമാർ പറഞ്ഞു. സിനിമയ്ക്കായി പി ഭാസ്കരൻ രചിച്ച് കെ രാഘവൻ മാസ്റ്റർ ഈണമിട്ട ‘കായലരികത്ത്’, ‘കുയിലിനെത്തേടി’, ‘എല്ലാരും ചൊല്ലണ്’ തുടങ്ങിയ പ്രധാന പാട്ടുകളും നാടകത്തിന്റെ ഭാഗമാണ്. നടൻ സത്യൻ അവതരിപ്പിച്ച ശ്രീധരൻ മാഷിനെ നാടകത്തിൽ ജിതേഷ് ദാമോദറാണ് അവതരിപ്പിക്കുന്നത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരൻ കാശിനാഥാണ് കുട്ടിക്കഥാപാത്രമായ മോഹനെ അവതരിപ്പിക്കുന്നത്. വഞ്ചിയൂർ പ്രവീൺകുമാർ, സജന ചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ എന്നിവരും കഥാപാത്രങ്ങളായി അരങ്ങിലെത്തും. നാടകം ഞായർ വൈകിട്ട് 5.30ന് ടാഗോർ തിയറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കും. പ്രവേശനം പാസുമൂലം. ഫോൺ: 9847917661, 9447027033.
ഭരണഘടനയുടെ 75 വർഷം ; രാജ്യത്ത് പട്ടിക വിഭാഗക്കാർ അരക്ഷിതർ
നമ്മുടെ രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–-ാം വാർഷികം ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒരേയൊരു വിഭാഗമാണ് ഇന്ത്യയിലെ പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾ. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പ്രധാനപ്പെട്ട നിയമങ്ങളിൽ പട്ടികജാതി–- പട്ടികവർഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ ‘മാഗ്നാകാർട്ട'യെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1989ലെ പട്ടികജാതി–- പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം. പട്ടിക വിഭാഗങ്ങളുടെ നേരെയുള്ള അതിക്രമങ്ങൾ, നിയമലംഘനങ്ങൾ, വിവേചനങ്ങൾ എന്നിവ തടയുകയും അത്തരം അതിക്രമങ്ങൾക്ക് വിധേയരാകുന്നവർക്ക് മതിയായ സുരക്ഷിതത്വവും പുനരധിവാസവും നടപ്പാക്കി കുറ്റവാളികൾക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യം. നമ്മുടെ നിയമനിർമാണത്തിലെ ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നിയമം പ്രാബല്യത്തിൽ വന്ന് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പട്ടിക വിഭാഗങ്ങൾക്ക് നേർക്കുള്ള അതിക്രമങ്ങൾക്ക് ഒട്ടും കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളം, ഗോവ, സിക്കിം, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് പട്ടികജാതി–- പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളെ സംബന്ധിച്ച വിവരങ്ങൾ ഈയിടെ പാർലമെന്റിൽ സമർപ്പിക്കുകയുണ്ടായി. രാജ്യസഭയിലെ ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടി പ്രകാരം കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടാകുന്നുവെന്ന ആശങ്കാജനകമായ വസ്തുതയാണ് പുറത്തുവന്നിട്ടുള്ളത്. 24 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശത്തെയും കണക്കുകളാണ് പാർലമെന്റിൽ സമർപ്പിക്കപ്പെട്ടത്. മണിപ്പുർ, മിസോറം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെയും ആൻഡമാൻ–- നിക്കോബാർ, ജമ്മു- കശ്മീർ, ലഡാക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അഞ്ചുവർഷത്തെ കണക്കുകൾകൂടി വരുമ്പോൾ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകും. 2018ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 42,539 ആയിരുന്നെങ്കിൽ 2022ൽ അത് 57,420 ആയി വർധിച്ചു. 14,881 കേസുകളുടെ വർധന. അതായത് വാർഷിക ശരാശരി 2900 കേസുകൾ. എന്നാൽ, കേസുകൾ രജിസ്റ്റർ ചെയ്യുന്ന അതേ ശുഷ്കാന്തി കേസ് അന്വേഷണത്തിലും വിചാരണ കോടതികളിൽ സമയബന്ധിതമായി കുറ്റപത്രം നൽകുന്ന കാര്യത്തിലും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും ഉത്തരവാദിത്വപ്പെട്ടവർ കാണിക്കുന്നില്ല എന്നതാണ് വസ്തുത. 2018ൽ 42,539 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കോടതിയിൽ ചാർജ് ഷീറ്റ് നൽകിയതാകട്ടെ 34,585 എണ്ണം മാത്രം. ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം വെറും 3420 ആണ്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ 2,47,203 ഉം കോടതിയിൽ കുറ്റപത്രം നൽകിയത് 1,95,957 ഉം ശിക്ഷിക്കപ്പെട്ടത് 19,937ഉം ആണ്. അതായത് വെറും എട്ട് ശതമാനംമാത്രം. 2022ലെ കണക്കുകൾ പരിശോധിച്ചാൽ ആകെയുള്ള കേസുകളുടെ 97.7 ശതമാനം കേസും റിപ്പോർട്ട് ചെയ്യപ്പെട്ടത് 13 സംസ്ഥാനങ്ങളിൽ നിന്നാണ്. അതിൽത്തന്നെ ഉത്തർപ്രദേശ് (23.7 ശതമാനം), രാജസ്ഥാൻ (16.75 ശതമാനം), മധ്യപ്രദേശ് (14.97 ശതമാനം), ബിഹാർ (13.16 ശതമാനം), ഒഡിഷ (6.93 ശതമാനം), മഹാരാഷ്ട്ര (5.24 ശതമാനം) എന്നീ ആറു സംസ്ഥാനങ്ങളാണ് 81 ശതമാനം കേസുകളുടെയും ഉറവിടം. പട്ടികവർഗ വിഭാഗത്തിന്റെ നേർക്കുള്ള അതിക്രമങ്ങളുടെമാത്രം കേസ് പരിശോധിച്ചാൽ മധ്യപ്രദേശ് (30.61 ശതമാനം), രാജസ്ഥാൻ (25.66 ശതമാനം), ഒഡിഷ (7.94 ശതമാനം), മഹാരാഷ്ട്ര (7.10 ശതമാനം), ആന്ധ്രപ്രദേശ് (5.13 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് മുമ്പിൽ നിൽക്കുന്നത്. അതേസമയം, 2018നും 2022നും ഇടയിൽ കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 4589 ഉം കുറ്റപത്രം നൽകിയത് 3665 എണ്ണവുമാണ്. അതായത് രജിസ്റ്റർ ചെയ്യുന്ന ആകെ കേസുകളുടെ ദേശീയ ശരാശരിയുടെയും (9155) കുറ്റപത്രം നൽകിയ കേസുകളുടെ ദേശീയ ശരാശരിയുടെയും (7330) പകുതി മാത്രം. പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് കണ്ടെത്തിയ രാജ്യത്തെ 498 ജില്ലകളിൽ 194 ഇടങ്ങളിൽ മാത്രമാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചിട്ടുള്ളത്. കേസുകൾ കുന്നുകൂടുന്നതിനും വിചാരണ കാലയളവ് നീളുന്നതിനും ഇതും ഒരു കാരണമാണ്. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ നിയമപ്രകാരമുള്ള പ്രത്യേക പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ പ്രത്യേക പൊലീസ് സ്റ്റേഷനുകളും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ പ്രത്യേക കോടതികളും സ്ഥാപിച്ചിട്ടുണ്ട്. പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങളുടെ ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ പട്ടിക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ തീരെയില്ലെന്നുതന്നെ പറയാം. നവോത്ഥാന ആശയങ്ങളുടെ പാത പിൻപറ്റി ജനാധിപത്യം, പൗരബോധം, വിദ്യാഭ്യാസം, തുല്യത, നീതി തുടങ്ങിയ കാര്യങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിതാന്ത ജാഗ്രതയാണ് മലയാളികളുടെ മാതൃഭൂമിയെ വേറിട്ടൊരു ഭൂമികയായി നിലനിർത്തുന്നത്. (പികെഎസ് സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകൻ)
അടുക്കളകളിലേക്ക് സൂര്യവെളിച്ചം
ഭാരതമെന്ന് കേട്ടാൽ അഭിമാനം തോന്നണമെന്നും കേരളമെന്ന് കേട്ടാൽ ചോര തിളയ്ക്കണമെന്നും പാടിയ കവിയുടെ ജന്മനാടാണിത്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യജനത ചരിത്രത്തിലേക്ക് കടന്നുവന്ന നാട്. അതായത്, ചരിത്രമില്ലാത്ത ജനത ചരിത്രം സൃഷ്ടിക്കുന്ന ജനതയായി ഉയർന്നുവന്ന ദേശം. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ച പുതിയ ചലനങ്ങൾക്കും മുന്നേറ്റങ്ങൾക്കും വഴിയൊരുക്കി. തൊഴിലാളികളും കൃഷിക്കാരും സംഘടിത ശക്തിയായി. ജന്മിത്വത്തിന്റെ അടിത്തറ തകർത്തു. നാടിന്റെ ചരിത്രത്തിലെ ഉജ്വലമായ നിമിഷങ്ങൾ പിറന്നുവീണു. അങ്ങനെ 1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലംമുതൽ മൗലികമായ പരിവർത്തനങ്ങൾക്കും ഉയിർത്തെഴുന്നേൽപ്പുകൾക്കും തുടക്കമായി. ഇപ്പോഴിതാ, പിണറായി സർക്കാരിന്റെ ഭരണത്തിൽ സകല രംഗത്തും മാറ്റങ്ങൾ സംഭവിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ നാഡീസ്പന്ദനങ്ങളും തൊട്ടറിഞ്ഞുള്ള ചുവടുവയ്പുകളാണ് സർക്കാർ നടത്തുന്നത്. അത്തരത്തിലൊരു പദ്ധതിയാണ് കഴിഞ്ഞ ദിവസം വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ–--ഓർഡിനേഷൻ കമ്മിറ്റി അംഗീകരിച്ച ‘ഈസി കിച്ചൺ'. സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് കൊണ്ടുവന്ന നാട്ടിൽ അടുക്കളയിൽ മറ്റൊരു വിപ്ലവത്തിന് തുടക്കമാകുകയാണ്. വീടില്ലാത്ത എല്ലാവർക്കും വീട് എന്ന സർക്കാരിന്റെ പ്രഖ്യാപനം ലക്ഷ്യത്തോടടുക്കവെ, ഇനി സൗകര്യങ്ങളില്ലാത്ത അടുക്കളകൾ നവീകരിക്കാനുള്ള പദ്ധതി സർക്കാരിന്റെ സ്ത്രീപക്ഷ ചിന്ത വെളിപ്പെടുത്തുന്നു. ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ കാര്യം ഏതെന്ന് സർക്കാർ തിരിച്ചറിയുന്നുവെന്നാണ് പ്രധാനമായി കാണേണ്ട സംഗതി. തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞതുപോലെ, അടുക്കള സ്ത്രീകൾക്ക് മാത്രമുള്ളതല്ല. പക്ഷേ, അടുക്കളയിൽ ജോലിയെടുക്കുന്നത് ഭൂരിപക്ഷവും സ്ത്രീകളാണെന്നത് യാഥാർഥ്യമാണ്. അവരുടെ അധ്വാനം കുറച്ച്, ആരോഗ്യം സംരക്ഷിക്കാനുള്ള പുതിയൊരു ആശയമാണ് നടപ്പാക്കുന്നത്. സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവുമായ അടുക്കളകൾ നവീകരിച്ച് സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്ന ‘ഈസി കിച്ചൺ' രാജ്യത്തിനാകെ മാതൃകയാണ്. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ അടുക്കള നവീകരണത്തിന് 75,000 രൂപ വരെയും ഇലക്ട്രിക്കൽ ജോലികൾക്ക് 6000 രൂപയും ലഭിക്കും. അർഹതയുള്ളവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയാകും സാധാരണ വീടുകളിലുള്ളവർക്ക് ഏറെ ആശ്വാസകരമാകുന്ന പദ്ധതി നടപ്പാക്കുക. നേരം വെളുത്താലുടൻ അടുക്കളപ്പണിയും പിന്നെ മറ്റ് വീട്ടുജോലികളും ചെറിയ വരുമാന സമ്പാദനവും വൈകിട്ട് കടയിൽ പോക്കും കണക്കു നോക്കലും പിന്നെ അത്താഴം വയ്ക്കലുമായി കഷ്ടപ്പെടുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഏറെയും. സാധാരണ വീടുകളിലെ അടുക്കളകൾ പലതും ഇരുട്ടറകളുമാണ്. അവിടേക്ക് സൂര്യവെളിച്ചം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒപ്പം, അടുക്കളപ്പണി എടുക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, വീട്ടിലുള്ള എല്ലാവരും ചേർന്നാണെന്ന ബോധവും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. 1912ൽ അമേരിക്കയിലെ ലോറൻസ് എന്ന പട്ടണത്തിലെ നെയ്ത്ത് തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പണിമുടക്കിന്റെ പേര് ‘റൊട്ടിയും റോസാ പുഷ്പങ്ങളും' (Bread and Roses) എന്നായിരുന്നു. റൊട്ടിയും വേണം റോസാ പുഷ്പങ്ങളും വേണം എന്നു ചുരുക്കം. സ്ത്രീവിമോചനം യാഥാർഥ്യമാകണമെങ്കിൽ അന്നംമാത്രം പോരാ, ജീവിതത്തെ സർഗാത്മക പ്രവൃത്തിയാക്കിത്തീർക്കുന്ന റോസാ പുഷ്പങ്ങളും അവയ്ക്കൊപ്പം വിരിയണമെന്ന് സൂചിപ്പിക്കുന്ന ഒരു സോവിയറ്റ് വിപ്ലവ ഗാനത്തിൽനിന്നാണ് പണിമുടക്കിന് റൊട്ടിയും റോസും എന്ന പേര് അവർ സ്വീകരിച്ചത്. അടുക്കള സുന്ദരമാകുന്നതിന് അങ്ങനെയൊരു സർഗാത്മകതയുടെ തലംകൂടിയുണ്ട്. കേരളത്തിൽ സ്ത്രീ ശബ്ദം എവിടെയും കേൾക്കാം. സ്ത്രീ ശാക്തീകരണവും സ്വാതന്ത്ര്യവും തദ്ദേശ ജനാധിപത്യത്തിന്റെ മുഖ്യ ലക്ഷ്യമായി ഇടതുപക്ഷ സർക്കാരുകൾ ഉയർത്തിപ്പിടിച്ചതിന്റെ ഒരു നേട്ടമാണത്. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പതു ശതമാനം സംവരണം നടപ്പാക്കിയത് കേരളത്തിൽ മാത്രമാണ്. ജനകീയാസൂത്രണവും കുടുംബശ്രീയുമെല്ലാം സ്ത്രീ സ്വാതന്ത്ര്യത്തെ ശക്തമാക്കി. ഇതെല്ലാം ഇടതുപക്ഷ സർക്കാരുകളുടെ മുഖ്യ അജൻഡയായിരുന്നു. അതുപോലെതന്നെ പ്രാധാന്യമുള്ള പദ്ധതിയാണ് അടുക്കളകളിലേക്ക് എത്തുന്ന ഈസി കിച്ചൺ. ഒട്ടും നിസ്സാരമല്ല ഇത്. അടുക്കളയെ പരമപ്രധാനമായി കണ്ടു എന്നത് എൽഡിഎഫ് സർക്കാരിനെ മറ്റു സർക്കാരുകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.
അംബേദ്കറെ ആക്ഷേപിക്കൽ ; പ്രതിഷേധാഗ്നി പടർന്ന് പാർലമെന്റ്
പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ ചേർന്നു. പതിനെട്ടാം ലോക്സഭയുടെ മൂന്നാം സമ്മേളനമായിരുന്നു ഇത്. അദാനി അഴിമതിക്കേസ് വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇരു സഭയും ആദ്യ അഞ്ചുനാൾ പൂർണമായും സ്തംഭിച്ചു. ഭരണഘടനയുടെ 75–-ാം വാർഷികം പ്രമാണിച്ച് പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ആദ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന സർക്കാർ പിന്നീട് വഴങ്ങി. മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ തത്വങ്ങളിൽ ഊന്നിയ ഭരണഘടനയോട് ബിജെപി പുലർത്തുന്ന അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഓരോ വിഷയത്തിലുമുള്ള സർക്കാർ സമീപനം. അദാനിക്കെതിരായ അഴിമതിക്കേസ് വിഷയത്തിൽ ചർച്ച അനുവദിക്കാത്തത്, ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബിൽ', രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം ഇതെല്ലാം ഉദാഹരണങ്ങൾ. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നേരിടാൻ കഴിയാതെ വന്നപ്പോൾ അടിക്കടി സഭാ നടപടികൾ നിർത്തിവച്ച് രക്ഷപ്പെടാൻ സർക്കാർ നടത്തിയ ശ്രമവും പ്രകടമായി. 20 ദിവസം നീണ്ട സമ്മേളനത്തിൽ നിശ്ചിത സമയത്തിന്റെ 52 ശതമാനം മാത്രമാണ് ലോക്സഭ സമ്മേളിച്ചത്; രാജ്യസഭയാകട്ടെ 39 ശതമാനം സമയം മാത്രവും. ലോക്സഭയിൽ റെയിൽവേ ഭേദഗതി ബിൽ, ഡിസാസ്റ്റർ മാനേജ്മെന്റ് ബിൽ, ബാങ്കിങ് ഭേദഗതി ബിൽ, അധിക ധനാഭ്യർഥന എന്നിവയാണ് പാസാക്കിയത്. ലോക്സഭയിൽ ആകെ 20 ദിവസത്തിൽ 10 മിനിറ്റിലേറെ ചോദ്യോത്തരവേള നീണ്ടുപോയത് 12 ദിവസം മാത്രമാണ്. ഭരണഘടനയുടെ 75–-ാം വാർഷികം പ്രമാണിച്ച് ലോക്സഭയിൽ ഡിസംബർ 13നും 14നും രാജ്യസഭയിൽ 16നും 17നും ആണ് ചർച്ച നടന്നത്. ഈ ചർച്ചയുടെ ദിവസങ്ങളിൽ മാത്രമാണ് നടപടികൾ തടസ്സപ്പെടാതിരുന്നത്. എന്നാൽ, രാജ്യസഭയിൽ ചർച്ചയ്ക്ക് മറുപടി പറയവെ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം ചരിത്രത്തിൽ ഇതുവരെയില്ലാത്ത സംഭവവികാസങ്ങൾക്കും വഴിയൊരുങ്ങി. ‘അംബേദ്കറെക്കുറിച്ച് സംസാരിക്കുന്നത് പ്രതിപക്ഷം ഫാഷൻ ആക്കി മാറ്റിയെന്നും ദൈവത്തിന്റെ പേര് ഇത്രയും തവണ ആവർത്തിച്ചാൽ ഏഴ് ജന്മം സ്വർഗത്തിൽ പോകാൻ കഴിയും' എന്നുമാണ് അമിത് ഷാ പരിഹസിച്ചത്. ഭരണഘടനാ ശിൽപ്പിയെ ആക്ഷേപിച്ച അമിത് ഷാ രാജിവയ്ക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ അവസാന രണ്ടുനാൾ പൂർണമായും സഭാ നടപടികൾ തടസ്സപ്പെട്ടു. പാർലമെന്റ് വളപ്പിൽ പ്രകടനം നടത്തിയ പ്രതിപക്ഷ എംപിമാരെ കവാടത്തിൽ ബിജെപി അംഗങ്ങൾ തടയാൻ ശ്രമിച്ചതോടെ സംഘർഷവും ഉണ്ടായി. ഇതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ് അടക്കം എടുത്തിരിക്കുകയാണ്. ഗൗതം അദാനി സോളാർ ഇടപാടിൽ ഇന്ത്യയിൽ കോഴ നൽകാൻ പണം ചെലവിട്ട വിവരം മറച്ചുവച്ച് അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് അവിടെ കോടതിയിൽ നിയമനടപടികൾ ആരംഭിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നത് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാന വൈദ്യുതി ബോർഡുകളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതി എന്നതിനാൽ ഇക്കാര്യത്തിൽ സമഗ്ര ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകൾക്ക് ഇരുസഭയിലും അനുമതി നിഷേധിക്കപ്പെട്ടു. മണിപ്പുർ കലാപം, വിലക്കയറ്റം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ കേരളത്തിന് കേന്ദ്രസഹായം നിഷേധിച്ച വിഷയം എന്നിവയിലും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര നോട്ടീസ് നൽകിയിരുന്നു. ഇതെല്ലാം അവഗണിക്കപ്പെട്ടു. എന്നാൽ, ലഭിച്ച അവസരങ്ങളിലെല്ലാം കേരളത്തിനോടുള്ള അവഗണന സഭയുടെയും രാജ്യത്തിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ പ്രതിപക്ഷ അംഗങ്ങൾക്ക് കഴിഞ്ഞു. ചോദ്യോത്തരവേള പരമാവധി പ്രയോജനപ്പെടുത്തി മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാനും പ്രതിപക്ഷത്തിന് സാധിച്ചു. വയനാടിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. ഭരണഘടനയുടെ 75–-ാം വാർഷിക ചർച്ചയിലും പ്രതിപക്ഷം ബിജെപിയുടെയും നരേന്ദ്ര മോദി സർക്കാരിന്റെയും ജനാധിപത്യവിരുദ്ധത തുറന്നുകാട്ടി. ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും അപകടകരമായ തെരഞ്ഞെടുപ്പ് പരിഷ്കാരം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതാണ് മറ്റൊരു പ്രധാന സംഭവം. ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തിയുക്തം എതിർത്തു. ബില്ലിന്റെ അവതരണത്തെ 269 പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്തു. വിപ്പ് നൽകിയിട്ടും ബിജെപിയുടെ ഇരുപതോളം എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇത് പാസാക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക് വിടാമെന്ന തീരുമാനത്തിൽ സർക്കാർ എത്തി. ജെപിസിയിൽ ആദ്യം 31 പേരെയാണ് ഉൾപ്പെടുത്തിയതെങ്കിലും പിന്നീട് 39 ആയി ഉയർത്തി. സിപിഐ എമ്മിനെ ഒഴിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും ഇതിന്റെ അനൗചിത്യം ചൂണ്ടിക്കാണിച്ചപ്പോൾ സിപിഐ എം പ്രതിനിധിയെയും ജെപിസിയിൽ ഉൾപ്പെടുത്തി. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ വർഷങ്ങളുടെ കാലാവധി ശേഷിക്കുന്ന പല നിയമസഭകളും പിരിച്ചുവിടേണ്ടിയും വരും. അഞ്ചു വർഷത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുകയെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ് ഈ ബിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നത് ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണമാണ് ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക വഴി ഭരണകാര്യങ്ങൾക്ക് കൂടുതൽ സമയം ലഭ്യമാക്കാനും സാമ്പത്തികച്ചെലവ് കുറയ്ക്കാനും കഴിയുമെന്ന് അവകാശപ്പെട്ടാണ് ബിൽ കൊണ്ടുവന്നത്. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രചാരണ അജൻഡ തങ്ങൾക്ക് നിശ്ചയിക്കാൻ കഴിയുമെന്ന ബിജെപിയുടെ രാഷ്ട്രീയവ്യാമോഹമാണ് ബില്ലിന് പിന്നിൽ. ഇതുവഴി അധികാര കേന്ദ്രീകരണമാണ് ലക്ഷ്യം. എന്നാൽ, എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുക പ്രായോഗികമല്ലെന്ന് ബില്ലിൽ സമ്മതിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കരുതുന്നുണ്ടെങ്കിൽ ആ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള അധികാരം കമീഷന് നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ വർഷങ്ങളുടെ കാലാവധി ശേഷിക്കുന്ന പല നിയമസഭകളും പിരിച്ചുവിടേണ്ടിയും വരും. അഞ്ചു വർഷത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുകയെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ് ഈ ബിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നത് ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണമാണ്. 1967 വരെ ലോക്സഭ–- നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നത്. 1969–- 70 കാലത്ത് പല സംസ്ഥാന സർക്കാരുകളും നിലംപതിച്ചതോടെയാണ് ക്രമം തെറ്റിയത്. അതിനാൽ ഒരേസമയം തെരഞ്ഞെടുപ്പ് എന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. വ്യോമയാന മേഖലയെ സംബന്ധിച്ച ഭാരതീയ വായുയാൻ വിധേയക് ബില്ലാണ് രാജ്യസഭ പാസാക്കിയത്. ഈ ബില്ലിന്റെ പേരുതന്നെ കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിന്റെ ഭാഗമാണെന്ന് പല പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി. ആഗോള വ്യവസായി ജോർജ് സോറോസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പണം ഒഴുക്കുന്നുവെന്നും ഇദ്ദേഹത്തിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സഭയിൽ അലങ്കോലം സൃഷ്ടിക്കാൻ ബിജെപി തയ്യാറായി. ഭരണഘടന ചർച്ച നടന്നപ്പോൾപ്പോലും സഭയിൽ ഹാജരാകാൻ പ്രധാനമന്ത്രി തയ്യാറാകാതിരുന്നതും വിമർശവിധേയമായി. ലോക്സഭയിൽ മോദി മറുപടി പറയാൻ എത്തിയെങ്കിലും രാജ്യസഭയിൽ അതിനുപോലും അദ്ദേഹം തയ്യാറായില്ല. ഭരണഘടന രൂപീകരണ കാലത്തുതന്നെ അംബേദ്കറോട് സംഘപരിവാറിന് അസഹിഷ്ണുതയായിരുന്നു. ഹിന്ദുത്വവാദത്തെയും മനുവാദത്തെയും അംബേദ്കർ എതിർത്തതാണ് കാരണം. മനുസ്മൃതി ചുട്ടെരിച്ച അംബേദ്കറിനെ അംഗീകരിക്കാൻ സംഘപരിവാർ ഒരിക്കലും തയ്യാറായിട്ടില്ല. അദ്ദേഹത്തോട് സംഘപരിവാർ പുലർത്തിവരുന്ന വിദ്വേഷമാണ് അമിത് ഷായിലൂടെ പുറത്തുവന്നത്. ഇതിനെതിരെ രാജ്യവ്യാപക രോഷവും പ്രതിഷേധവും അലയടിക്കേണ്ടതുണ്ട്.
ഓളപരപ്പിൽ അഗ്‌നിപടരും ; പ്രസിഡന്റ്‌സ് ട്രോഫി മത്സരം ഇന്ന്
കൊല്ലം എല്ലാവഴികളും അഷ്ടമുടിയിലേക്ക്. ചാമ്പ്യൻസ് ബോട്ട് ലീഗ്, പ്രസിഡന്റ്സ് ട്രോഫികളിലെ ജലരാജാവാകാൻ അഷ്ടമുടിക്കായലിൽ അങ്കത്തിനിറങ്ങുക ഒമ്പതു ചുണ്ടന്മാർ. വിവിധ മത്സരങ്ങളിലായി ഒമ്പതു ചുണ്ടൻവള്ളവും 10 ചെറുവള്ളവുമാണ് പോരാട്ടത്തിനിറങ്ങുന്നത്. വെപ്പ് എ ഗ്രേഡ്–- 2, ഇരുട്ടുകുത്തി എ ഗ്രേഡ്– -2 , ഇരുട്ടുകുത്തി ബി ഗ്രേഡ്–- 3, വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളും അടക്കം 10 വള്ളമാണ് പങ്കെടുക്കുക. ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾ ആരംഭിക്കും. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിന് മൂന്ന് ഹീറ്റ്സുകളുണ്ട്. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്ട്ടിങ് പോയിന്റ് മുതല് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. പ്രസിഡന്റ്സ് ട്രോഫിക്കുവേണ്ടി അഷ്ടമുടിയുടെ ഓളപ്പരപ്പിൽ നടക്കുന്ന വള്ളംകളിയായ സിബിഎൽ പരമ്പരയിലെ അവസാന മത്സരത്തിൽ തീപാറും. പുന്നമടക്കായലിൽ തുടങ്ങി വിവിധ ജില്ലകളിലൂടെ അഷ്ടമുടിക്കായലിൽ അവസാനിക്കുന്ന സിബിഎൽ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടനാണ് സിബിഎൽ ട്രോഫിയിൽ മുത്തമിടുക. സിബിഎൽ ജേതാക്കൾക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാംസ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷംരൂപയും ലഭിക്കും. ഇതിനുപുറമെ ഓരോ വള്ളത്തിനും നാലുലക്ഷം രൂപ വീതം ബോണസും ലഭിക്കും. ഇതിൽ ഒരുലക്ഷം വള്ളത്തിനും മൂന്നുലക്ഷം തുഴച്ചിൽക്കാർക്കുമാണ് ലഭിക്കുക. ആറുകോടിരൂപ വിനിയോഗിച്ചാണ് മത്സരം. ശനി പകൽ രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സമ്മാനദാനം നിർവഹിക്കും.
മോദി ഭരണത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തകർന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനയെത്തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുന്നു. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ വിലയിടിഞ്ഞുകൊണ്ടിരിക്കുന്നു. മോദി ഭരണത്തിൽ ഏറ്റവും തകർന്നടിഞ്ഞത് ഇന്ത്യൻ കറൻസിയുടെ മൂല്യമാണ്. അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ് രൂപ. എക്കാലത്തെയും ഏറ്റവും മോശം വിനിമയനിരക്കായ ഒരു അമേരിക്കൻ ഡോളറിന് 85 രൂപ കടന്നു. വെള്ളിയാഴ്ച 85.08 ആയിരുന്നു. 2013 ആഗസ്ത് 19ന് ഒറ്റ ദിവസം 1.48 രൂപയുടെ തകർച്ച നേരിട്ടപ്പോൾ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മൻമോഹൻസിങ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നിഷ്ക്രിയത്വം ഓർത്ത് രാജ്യം നിരാശപ്പെടുകയാണെന്നും രൂപയെ രക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ വിമർശം. അതേ ചോദ്യമാണ് ഇപ്പോൾ മോദിയുടെ നേരെ ഉയരുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ സർക്കാരിന്റെ ഇടപെടൽ പരാജയമാണെന്നാണ് പത്തരവർഷത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. മോദിയുടെ പത്തരവർഷത്തെ ഭരണത്തിൽ രൂപയുടെ മൂല്യത്തിൽ 26 രൂപയുടെ ഇടിവാണുണ്ടായത്. 2014 മേയിൽ 59.44 രൂപയായിരുന്നു ഡോളറുമായുള്ള മൂല്യം. മോദി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണത്തിൽ മൂല്യത്തിൽ 10 രൂപ ഇടിഞ്ഞ് 2019 മേയിൽ 69.18 രൂപയായി. രണ്ടാം മോദി സർക്കാരിന്റെ കാലയളവിൽ 14 രൂപയിടിഞ്ഞ് 83.41 രൂപയിലെത്തി. ഇന്നത്തെ നില തുടർന്നാൽ സ്വാതന്ത്ര്യത്തിന്റെ 80–-ാം വാർഷികം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം നൂറുകടന്നേക്കും. വരുംമാസങ്ങളിൽ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. കുതിച്ചുയരുന്ന വ്യാപാരകമ്മിയും ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ ഫണ്ടുകളുടെ പിൻവലിക്കലുമാണ് രൂപയ്ക്ക് വെല്ലുവിളിയാകുന്നത്. ഈ കലണ്ടർ വർഷം ഇതുവരെ ഇന്ത്യൻ കറൻസി 1.99 ശതമാനവും ഡിസംബറിൽമാത്രം 0.48 ശതമാനവും ഇടിഞ്ഞു. ആർബിഐയുടെ കരുതൽ നടപടികൾക്കൊന്നും രൂപയെ രക്ഷിക്കാൻ കഴിയുന്നില്ല. രൂപ ഐസിയുവിൽനിന്ന് വെന്റിലേറ്ററിലേക്കു പോകാനുള്ള സാധ്യതകളാണ് വിപണിയിൽനിന്ന് ലഭിക്കുന്നത്. പ്രതിദിനം കരുത്താർജിക്കുന്ന ഡോളർ രൂപയുടെ ആരോഗ്യത്തെ കൂടുതൽ മോശമാക്കുന്നു. ഇത് സമ്പദ്മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റം രൂക്ഷമാകുന്നതോടൊപ്പം ഇറക്കുമതി ചെലവ് വർധിച്ച് വിദേശനാണയ ശേഖരത്തിലും ഇടിവുണ്ടാകും. ഇത് വീണ്ടും രൂപയുടെ വിലയിടിവിനും വിലക്കയറ്റത്തിനും കാരണമാകും. 2011 മേയിൽ 45 രൂപ ആറ് പൈസയായിരുന്നു ഡോളറുമായുള്ള വിനിമയ നിരക്ക്. പതിമൂന്ന് വർഷത്തിനിടയിൽ 90 ശതമാനത്തോളമാണ് മൂല്യം ഇടിഞ്ഞത്. പത്തര വർഷത്തെ ബിജെപി ഭരണത്തിൽ 45 ശതമാനത്തോളം. സ്വാതന്ത്ര്യം നേടുമ്പോൾ ഡോളറിനോളംതന്നെ പ്രാധാന്യമുണ്ടായിരുന്നു ഇന്ത്യൻ കറൻസിക്ക്. സാമ്പത്തിക വളർച്ച, നാണ്യപ്പെരുപ്പം, വ്യാപാരം, ആഭ്യന്തര–- വിദേശ നിക്ഷേപങ്ങൾ, ഇറക്കുമതി, കയറ്റുമതി തുടങ്ങിയ സാമ്പത്തിക ഘടകങ്ങളെല്ലാം കറൻസിയുടെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2013ലാണ് രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിരുന്നത്. 2008ലെ മാന്ദ്യത്തെതുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകർ വൻതോതിൽ പിൻവലിച്ചതും ഓഹരി, കടപ്പത്ര വിപണികളിൽനിന്നുള്ള പിൻവാങ്ങലുമായിരുന്നു അന്ന് മൂല്യം ഇടിച്ചത്. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. സ്വർണത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയുമെല്ലാം വിലക്കയറ്റവും രൂപയെ ബാധിക്കുന്നുണ്ട്. അമേരിക്കയുടെ ബോണ്ട് വരുമാനം കൂടുന്നതും അതുകൊണ്ടുതന്നെ വിപണിയിൽനിന്നുള്ള വൻകിട നിക്ഷേപകരുടെ പിൻമാറ്റവും ഡോളറിന്റെ കരുത്തുകൂട്ടുന്ന ഘടകങ്ങളാണ്. ലോക വിപണിയിലെ മാന്ദ്യവും അനിശ്ചിതത്വവും കേന്ദ്രസർക്കാരിന്റെ നയങ്ങളുമാണ് ഇപ്പോൾ രൂപ തകരാൻ ഇടയാക്കിയത്. മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് രണ്ട് രീതിയിൽ ഇടപെടുന്നു. രൂപ ഇടിയുന്നത് തടയാൻ കൈയിലുള്ള ശേഖരത്തിൽനിന്ന് ഡോളർ വിൽക്കുക എന്നതാണ് ഒന്ന്. മറ്റൊന്ന് അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുക എന്നതാണ്. ഈ രണ്ട് നടപടി സ്വീകരിച്ചിട്ടും രൂപയുടെ മൂല്യം ഇടിയുന്നത് തടയാനായില്ല. നാല് മാസത്തിനിടയിൽ വിദേശനാണ്യശേഖരത്തിൽ ഇടിവുണ്ടായി. സെപ്തംബറിൽ 70,050 കോടി ഡോളറായിരുന്ന വിദേശനാണ്യശേഖരം ഡിസംബർ മധ്യത്തോടെ 64,300 കോടി ഡോളറായി കുറഞ്ഞു. രൂപയുടെ വിലയിടിഞ്ഞതോടെ ഓഹരി വിപണിയിൽനിന്ന് വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കുന്നതും തിരിച്ചടിയായി. വരാനിരിക്കുന്ന മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. തൊണ്ണൂറുകളിൽ നവ ലിബറൽ ഉദാരനയങ്ങൾ നടപ്പാക്കിയതോടെയാണ് വിനിമയ രൂപനിരക്കിലും ഇടിവ് തുടങ്ങിയത്. 1993 മുതൽ വിനിമയ നിരക്ക് നിശ്ചയിക്കുന്നതിൽനിന്ന് സർക്കാർ പൂർണമായും പിന്മാറുകയും വിപണിയുമായി ബന്ധപ്പെടുത്തി നിശ്ചയിക്കാനും തുടങ്ങി. അതിനു മുന്നോടിയായി രൂപയുടെ മൂല്യം ഇരുപത് ശതമാനത്തിലധികം കുറച്ചിരുന്നു. നവലിബറൽ നയങ്ങൾ സ്വീകരിച്ച കാലത്ത് 24.-25 എന്ന നിലയിൽനിന്ന് രൂപ 2003 ആയപ്പോൾ ഡോളറിനെതിരെ 48 രൂപ എന്ന അവസ്ഥയായി. 2004 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ രൂപ ശക്തമായി തിരിച്ചു വന്നിരുന്നു. രൂപ നടത്തിയ ചരിത്രത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റം. 2002–--03 കാലഘട്ടത്തിൽ 48 രൂപ 39 പൈസ ആയിരുന്ന വിനിമയ നിരക്ക് 2007-–-08ൽ 40 രൂപ 24 പൈസ എന്ന നിലയിലേക്ക് എത്തിച്ചേർന്നു. പക്ഷേ, ആ മുന്നേറ്റം പിന്നീട് നിലനിർത്താനായില്ല. 1946ൽ മൂന്ന് രൂപ മുപ്പത് പൈസ ആയിരുന്ന വിനിമയ നിരക്കാണ് ഇന്ന് 85ൽ എത്തിനിൽക്കുന്നത്.
ഭരണപ്രതിസന്ധിയിൽ വീണ്ടും ഫ്രാൻസ്
ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ പ്രധാനമന്ത്രിയായി ഫ്രാൻസ്വാ ബയ്റൂവിനെ നിയമിച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ബയ്റൂവിനും പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണയില്ല. പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിന് പ്രധാനമന്ത്രിസ്ഥാനം നൽകില്ലെന്ന മാക്രോണിന്റെ നിലപാടാണ് ഈ വർഷം നാലാമത്തെ പ്രധാനമന്ത്രിയെ (എലിസബത്ത് ബോൺ, ഗബ്രിയേൽ അട്ടൽ, മിഷേൽ ബാർണിയ, ഫ്രാൻസ്വ ബയ്റൂ) കണ്ടെത്താൻ അദ്ദേഹം നിർബന്ധിതനായത്. ഫ്രാൻസിൽ ദീർഘകാലം ഭരണം നടത്തിയ മധ്യ വലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർടി നേതാവായ മിഷേൽബാർണിയ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം പുറത്താക്കിയ സാഹചര്യത്തിലാണ് വലതുപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതാവും പൗ നഗരത്തിന്റെ മുൻ മേയറുമായ ഫ്രാൻസ്വ ബയ്റൂവിനെ പുതിയ പ്രധാനമന്ത്രിയായി മാക്രോൺ നിയമിച്ചത്. നാലംഗ ഇടതുപക്ഷ സഖ്യത്തെ നയിക്കുന്ന മെലൻ ഷോണിന്റെ നേതൃത്വത്തിലുള്ള ‘ ഫ്രാൻസ് ഇൻ സൗമിസാ’ണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയത്തെ പാർലമെന്റിലെ രണ്ടാമത്തെ കക്ഷിയും തീവ്രവലതുപക്ഷ പാർടിയുമായ മറീൻ ലീ പെന്നിന്റെ നാഷണൽ റാലി പിന്തുണച്ചതോടെയാണ് 577 അംഗ സഭയിൽ 331 വോട്ട് നേടി അവിശ്വാസ പ്രമേയം പാസായത്. 1958ൽ നിലവിൽ വന്ന അഞ്ചാം റിപ്പബ്ലിക്കിൽ രണ്ടാം തവണയാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ പുറത്താകുന്നത്. മൂന്നുമാസംമാത്രം ഭരണം നടത്തിയ ബാർണിയ സർക്കാരാണ് ആധുനിക ഫ്രാൻസിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ സർക്കാരും. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ സർക്കാർ ജോർജ് പോമ്പിഡുവിന്റേതാണ്. 1962ൽ. ഈ വർഷം ആദ്യം നടന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് കക്ഷിയായ നാഷണൽ റാലി ഫ്രാൻസിൽ വൻമുന്നേറ്റം നടത്തിയതോടെ അവരെ തടയാനെന്ന പേരിലാണ് ഇമ്മാനുവൽ മാക്രോൺ ജൂണിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ഫാസിസ്റ്റ് കക്ഷിയെ തടയാൻ ഇടതുപക്ഷം തന്റെ പിന്നിൽ അണിനിരക്കുമെന്നും അതിനാൽ അനായാസവിജയം നേടാനാകുമെന്നുമായിരുന്നു മാക്രോൺ പ്രതീക്ഷിച്ചത്. എന്നാൽ, നവ ഫാസിസ്റ്റ് കക്ഷിയുടെ നയങ്ങൾ ഏറിയോ കുറഞ്ഞോ നടപ്പാക്കുകയും പെൻഷൻ പ്രായം വർധിപ്പിച്ചത് ഉൾപ്പെടെയുള്ള ഇടതുപക്ഷവിരുദ്ധ നയങ്ങൾ കൈക്കൊള്ളുകയും ചെയ്ത മാക്രോണിനെ പിന്തുണയ്ക്കുന്നതിന് പകരം എല്ലാ ഇടതുപക്ഷ കക്ഷികളും യോജിച്ച് ഒരു മുന്നണിക്ക് രൂപം നൽകുകയാണ് ചെയ്തത്. ഈ മുന്നണി ഏറ്റവും കൂടുതൽ സീറ്റ് നേടുകയും നവഫാസിസ്റ്റ് കക്ഷിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. മാക്രോണിന്റെ കക്ഷിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഇതോടെ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള അവകാശം മാക്രോണിന് നഷ്ടമായിരുന്നു. ഏറ്റവും വലിയ സഖ്യത്തിന്റെ നേതാവിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കാതെ സീറ്റു നിലയിൽ നാലാം സ്ഥാനത്തുള്ള കക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കാനാണ് മാക്രോൺ തയ്യാറായത്. ആ പ്രധാനമന്ത്രിയാണ് ഡിസംബർ നാലിന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. ഇതോടെ മാക്രോൺ രാജിവച്ച് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി. ഫ്രാൻസിനെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയിലേക്കും കൂട്ടക്കുഴപ്പത്തിലേക്കും തള്ളിയിട്ട മാക്രോണിന് ഒരു നിമിഷം അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നാണ് ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം നൽകുന്ന മിലൻ ഷോണിന്റെ നിലപാട്. മാക്രോൺ രാജിവച്ച് പുറത്തുപോകണമെന്ന് ഫ്രാൻസ് ഇൻ സൗമിസിന്റെ പാർലമെന്ററി പാർടി നേതാവ് മതിൽഡേ പാനോത് അർഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞു. വൻ ജനകീയ പ്രതിഷേധമുയർത്തിയ പെൻഷൻ പരിഷ്കരണം പാസാക്കിയപോലെ ധനബില്ലും പാർലമെന്റിൽ ചർച്ച ചെയ്യാതെ ഭരണഘടനയിലെ 49.3 വകുപ്പ് പ്രസിഡന്റിന് നൽകുന്ന പ്രത്യേക അവകാശത്തിലൂടെ പാസാക്കിയെടുക്കാനുള്ള മിഷേൽ ബാർണിയ സർക്കാരിന്റെ നീക്കമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇടതുപക്ഷത്തെ നിർബന്ധിച്ചത്. അവിശ്വാസ പ്രമേയം പാസായതോടെ ബാർണിയ സർക്കാരിന്റേതുമാത്രമല്ല മാക്രോണിന്റെ പ്രസിഡൻസിയുടെയും മരണമണിയാണ് മുഴങ്ങിയത്. വർധിച്ചുവരുന്ന രാജി ആവശ്യമാണ് മാക്രോണിനെ വെട്ടിലാക്കുന്നത്. 2022ലാണ് മാക്രോൺ രണ്ടാമതും പ്രസിഡന്റാകുന്നത്. അതായത് 2027 വരെ അധികാരത്തിൽ തുടരാം, നിലവിൽ രാജിവച്ചാൽ തിരിച്ചുവരാൻ കഴിയുമെന്നതിന് ഒരുറപ്പും ഇല്ല. അതിനാൽ തനിക്ക് ഫ്രഞ്ച് ജനത നൽകിയത് അഞ്ചു വർഷത്തേക്കുള്ള ജനവിധിയാണെന്നും അതുവരെ അധികാരത്തിൽ തുടരുമെന്നും മാക്രോൺ വ്യക്തമാക്കി. മറ്റുള്ളവരുടെ ഉത്തരവാദിത്വമില്ലായ്മയുടെ പാപഭാരം ചുമലിലേൽക്കേണ്ട ആവശ്യമൊന്നും തനിക്കില്ലെന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നവരെ പരോക്ഷമായി കുറ്റപ്പെടുത്തി മാക്രോൺ പറഞ്ഞു. എന്നാൽ, ഫ്രഞ്ച് ദിനപത്രമായ ലാ ഫിഗാരോ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 52 ശതമാനം ജനങ്ങളും അവിശ്വാസ പ്രമേയം കൊണ്ടുവന്നത് നല്ല കാര്യമായാണ് വിലയിരുത്തിയത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ലിബറേഷൻ ദിനപത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 62 ശതമാനം പേരും മാക്രോൺ രാജിവച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ചു. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാക്രോണിന് വോട്ട് ചെയ്ത 27 ശതമാനം പേരും ഇതേ അഭിപ്രായം പങ്കുവച്ചു. ഇത് വ്യക്തമാക്കുന്നത് മാക്രോണിന്റെ ജനപിന്തുണയിൽ വൻ ഇടിവ് സംഭവിച്ചിരിക്കുന്നു എന്നാണ്. മാക്രോണിന്റെ നയങ്ങളെ നഖശിഖാന്തം എതിർക്കുന്ന ശക്തമായ പ്രതിപക്ഷമായി ഇടതു സഖ്യം മുന്നോട്ടുവരുന്നത് ഫ്രാൻസിലെ വലതുപക്ഷ കക്ഷികളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. 6000 കോടി യൂറോയുടെ ചെലവുചുരുക്കലും നികുതി വർധനയും ശുപാർശ ചെയ്യുന്ന ധനബില്ലിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷം കൈക്കൊണ്ടത്. മാക്രോൺ സർക്കാരിനെതിരായ പ്രതിപക്ഷം നവഫാസിസ്റ്റുകളല്ല, ഇടതുപക്ഷമാണെന്ന ആഖ്യാനമാണ് സൃഷ്ടിക്കപ്പെടുന്നത്. മാക്രോണിന്റെ രാജി ആവശ്യപ്പെടാൻ മരീൻ ലീ പെൻ തയ്യാറായില്ലെന്ന് മാത്രമല്ല, ബാർണിയ സർക്കാരിനെ താങ്ങിനിർത്താൻ അവസാന നിമിഷംവരെയും അവർ ചർച്ച നടത്തുകയും ചെയ്തു. 2027ൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമോ എന്ന സംശയവും ലെ പെന്നിനെ അലട്ടുന്നുണ്ട്. യൂറോപ്യൻ പാർലമെന്റ് അംഗമായിരിക്കെ അനധികൃതമായി പാർടി കേഡർമാരെ സ്റ്റാഫായി നിയമിച്ച് വൻതോതിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ശിക്ഷിക്കപ്പെട്ടാൽ ലീ പെന്നിന് മത്സരിക്കാനാകില്ല. അങ്ങനെ വന്നാൽ ഇതുപക്ഷ സഖ്യത്തിന് വിജയ സാധ്യത തള്ളിക്കളയാനാകില്ല, അത് എങ്ങനെയും തടയാനാണ് മാക്രോണിന്റെ ശ്രമം. നവഫാസിസ്റ്റുകൾ അധികാരമേറിയാലും സാരമില്ല ഇടതുപക്ഷം വരരുതെന്നാണ് മാക്രോണിന്റെ നിലപാട്. മധ്യലിബറൽ രാഷ്ട്രീയത്തിന്റെ നായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാക്രോൺ ഇടതുപക്ഷത്തെ തകർക്കാനും നവഫാസിസ്റ്റുകളുമായി സന്ധി ചെയ്യാനുമാണ് തയ്യാറാകുന്നത്. ലീ പെൻ മുന്നോട്ടു വച്ച പല നയങ്ങളും അംഗീകരിച്ചും സർക്കാരിനെ നിലനിർത്താൻ ബാർണിയ സർക്കാർ ശ്രമിച്ചത് ഈ നയത്തിന്റെ ഭാഗമായാണ്. അത് പരാജയപ്പെട്ടപ്പോൾ ഇടതുപക്ഷ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാനായി ശ്രമം. ദീർഘകാലം ഭരണത്തിലിരുന്ന സോഷ്യലിസ്റ്റ് പാർടിയെ ഇടതുപക്ഷ സഖ്യത്തിൽനിന്ന് അടർത്തിമാറ്റാനാണ് മാക്രോണും ബാർണിയയും കരുക്കൾ നീക്കിയത്. ഫ്രാൻസിൽ നിയോലിബറൽ സാമ്പത്തികനയം ആവേശത്തോടെ നടപ്പാക്കിയ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ഫ്രാൻസ്വ ഓളന്ദിനെയാണ് അവർ ലക്ഷ്യമിട്ടത്. ഇടതുസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ലൂസി കാസെറ്റ്സിനെ അംഗീകരിക്കാൻ കഴിയില്ലെന്ന ഓളന്ദിന്റെ പ്രസ്താവന സഖ്യം തകരുമെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ ബാർണിയ സർക്കാരിൽ ചേരാൻപോലും തയ്യാറാണെന്ന് സോഷ്യലിസ്റ്റ് പാർടി സെക്രട്ടറി ഒലിവർ ഫൊറെ പറയുകയുണ്ടായി. സോഷ്യലിസ്റ്റ് പാർടിയുടെ ചാഞ്ചാട്ട സമീപനത്തിനെതിരെ ഇടതു സഖ്യത്തിലെ മറ്റു കക്ഷികൾ രംഗത്തു വന്നതോടെയാണ് ബാർണിയ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ സോഷ്യലിസ്റ്റ് പാർടി തയ്യാറായത്. നവഫാസിസത്തെ വളർത്തുന്നതിൽ മധ്യ വലതുപക്ഷത്തിന്നും മധ്യ ഇടതുപക്ഷത്തിനും ഒരുപോലെ പങ്കുണ്ടെന്ന നിരീക്ഷണങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സോഷ്യലിസ്റ്റ് പാർടിയുടെയും മാക്രോണിന്റെയും സമീപനങ്ങൾ. അയൽരാജ്യമായ ജർമനിയിലും ഫ്രാൻസിലും ഒരുപോലെ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്. നിയോലിബറൽ നയത്തിന്റെ വക്താക്കളായ ഫ്രീ ഡെമോക്രാറ്റിക് പാർടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ജർമനിയിൽ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർടി സഖ്യ സർക്കാർ നിലംപൊത്തി. യൂറോപ്യൻ സമ്പദ്വ്യവസ്ഥയുടെ എൻജിനായി അറിയപ്പെടുന്ന ജർമനി സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോഴാണ് രാഷ്ട്രീയപ്രതിസന്ധിയും ഉണ്ടായിട്ടുള്ളത്. ഫ്രാൻസിൽ ബജറ്റ് പാസാക്കാൻപോലും കഴിഞ്ഞിട്ടില്ല. യൂറോപ്യൻ യൂണിയനിലെ രണ്ട് പ്രബല സാമ്പത്തികശക്തികളിലെ രാഷ്ട്രീയപ്രതിസന്ധി യൂറോപ്പിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്ക പടരുകയാണ്.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( ഐഎഫ്എഫ്കെ –- 2024 ) യുടെ ഒരു ലക്കം കൂടി വിജയകരമായി പൂർത്തിയായിരിക്കുന്നു. മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുള്ള ഈ ചലച്ചിത്രോത്സവം വൈവിധ്യങ്ങൾകൊണ്ടും ഐക്യധാരകൊണ്ടും ലോകത്തിനുതന്നെ മാതൃക സൃഷ്ടിക്കുകയാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേളയിലെ 52 ചിത്രങ്ങൾ സ്ത്രീ സംവിധായകരുടേതായിരുന്നു. എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകളേയും ചോദ്യം ചെയ്യുകയും സ്വതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ മേളയുടെ പ്രത്യേകതയായിരുന്നു. വർണവെറിയും അധിനിവേശങ്ങളുടെ കൊടുംക്രൂരതകളും ഇന്നും ഉറക്കംകെടുത്തുന്ന സമൂഹങ്ങളിലെ ദുരിതങ്ങൾ വരച്ചിട്ട സിനിമകൾ. സർഗാത്മകതയുടെ വസന്തോത്സവമായി ഐഎഫ്എഫ്കെയിലെ സിനിമകൾ ആഘോഷിക്കപ്പെടുന്നു. തലസ്ഥാന നഗരിയാകട്ടെ സൗഹാർദമെന്ന ഒറ്റച്ചരടിൽ കോർത്ത യുവതയുടെ ഉദ്ഘോഷപ്പറമ്പായി മാറി. മാനവികതയാൽ ഐക്യപ്പെടുന്ന മനുഷ്യരുടെ മുന്നിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള സമൂഹങ്ങൾ അവരുടെ സിനിമകളിലൂടെ മലയാളവുമായി സംവദിക്കുകയാണ്. മുമ്പ് കേരളത്തിലെ പ്രേക്ഷകരെയും അവരുടെ സംവേദന ശക്തിയേയും അത്ഭുതത്തോടെ നോക്കിക്കണ്ട ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡൂകിനെ നമുക്ക് മറക്കാനാകില്ല. സ്ത്രീകളുൾപ്പെടെ കഴിവുണ്ടായിട്ടും സിനിമാരംഗത്ത് കയറിവരാനാകാതെ അകറ്റപ്പെട്ടവരെ കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലവും മേളയിൽ ദൃശ്യമായി. നവാഗതരുടെ മികച്ച സൃഷ്ടികൾ മേളയിലൂടെ വെളിച്ചം കണ്ടു. 68 രാജ്യങ്ങളിൽനിന്നായി 177 സിനിമകൾ. 15 തിയറ്ററുകൾ നിറഞ്ഞുകവിഞ്ഞു, നിശാഗന്ധിയിൽ രാവെളുക്കുവോളം ജനം അഭ്രപാളിയിലെ നവചിന്തകളെ വരവേറ്റു. 105 അതിഥികൾ എത്തിയ മേളയെ ഗംഭീരമാക്കാൻ ഒഴുകിയെത്തിയത് 15000 ൽ അധികം ഡെലിഗേറ്റുകൾ. സുവർണ ചകോരം പെഡ്രോ പിയോറിയുടെ മാലു നേടിയപ്പോൾ മേളയുടെ ചിത്രമായി ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ മാറി. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ‘ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ’ എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയക്കാണ് മേളയിലെ ‘ സ്പിരിറ്റ് ഓഫ് സിനിമ ’ അവാർഡ്. ‘ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ’ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ മേളയിൽ ഏറ്റെടുത്തത്. സിനിമയുമായി ബന്ധപ്പെട്ട നാനാമേഖലകളെക്കുറിച്ചുള്ള സംവാദങ്ങളും അർഥവത്തായി. താര സാന്നിധ്യത്തേക്കാൾ ഉപരി സിനിമ എന്ന താരത്തെ ആഘോഷിക്കാൻ, സാമ്പത്തികമടക്കം പരിമിതികൾക്കിടയിലും കഴിഞ്ഞുവെന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം. റിസർവേഷൻ ടിക്കറ്റ് 70 ശതമാനം എന്ന് നിശ്ചയിച്ചതും മുതിർന്ന പൗരരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം പരിഗണിച്ചതും മേളയെ കൂടുതൽ സൗഹാർദമാക്കി. അവസാനദിനവും ഏറ്റവും മികച്ച സിനിമകളിലൂടെ സഞ്ചരിക്കാൻ പ്രേക്ഷകർക്കായി. ഒരു ഐഎഫ്എഫ്കെ സീസൺകൂടി മനോഹരമാക്കിത്തീർത്ത സംഘാടകർക്കും ആസ്വാദകർക്കും അഭിവാദ്യങ്ങൾ. മുപ്പത് വയസ്സിലേക്ക് കടന്ന ഐഎഫ്എഫ്കെ ഇനിയും ഉയരങ്ങളിലേക്കും നവചിന്തകളിലേക്കും കടന്നു വളരട്ടെ. ഇന്ത്യയിലെ ഏറ്റവും മികച്ച മേളകളിൽ ഒന്ന് എന്ന ഖ്യാതി നിലനിൽക്കുമ്പോഴും ദേശീയ–-അന്തർദേശീയ തലത്തിൽ പ്രചാരണപരമായി നമുക്കുള്ള പരിമിതികൾ ഇനിയും മറികടക്കേണ്ടതുണ്ട്. ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ ചലച്ചിത്രമേള ഐഎഫ്എഫ്ഐക്കെതിരെ ഉയർന്ന ഗൗരവമേറിയ വിമർശം തന്നെ ആ വേദിയേയും വെറുപ്പിന്റെ വ്യാപാര കേന്ദ്രമാക്കുന്നുവെന്നാണ്. സർഗാത്മകതയുടേയും കൂട്ടായ്മയുടേയും സാങ്കേതിക വിദ്യയുടേയും ഉൽപ്പന്നമാണ് സിനിമ. അതിനെ എങ്ങനെ കൂടുതൽ മാനവികമാക്കാമെന്ന ചിന്തയാണ് കേരളത്തിൽ കണ്ടത്. അതുകൊണ്ട്, കാണുക ഈ മേളയെ.
രണ്ടാമതൊന്നുകൂടി കാണാത്ത മൂന്നു സിനിമകള്‍
'നാശം! എന്തൊരു കഥയാണിത്' മാക്ബത്ത് വായിച്ചപ്പോഴുണ്ടായ ആദ്യ പ്രതികരണത്തെപ്പറ്റി ഇങ്ങനെ ഓര്‍ത്തെടുത്തിട്ടുണ്ട്, വിശാല്‍ ഭരദ്വാജ്. സാഹിത്യത്തില്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല, വിശാലിന്. ഇംഗ്ലീഷ് സാഹിത്യം വായിച്ചിട്ടുതന്നെയില്ല. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിരസമായ ഒരു തീവണ്ടി യാത്രയില്‍ എന്തെങ്കിലും വായിക്കാനുണ്ടോയെന്ന് അടുത്തിരുന്ന കുട്ടിയോട് ചോദിച്ചതാണ്. കിട്ടിയത് ചാള്‍സ് ആന്‍ഡ് മേരി ലാംബിന്റെ ടെയ്ല്‍സ് ഫ്രം ഷെക്‌സ്പിയര്‍. ആദ്യം വായിച്ചത് മാക്ബത്ത്. 'നാശം! എന്തൊരു കഥയാണിത്'; അയാള്‍ക്കു തോന്നി. ആ യാത്രയ്ക്കു ശേഷം വിശാല്‍ ഭരദ്വാജ് മാക്ബത്തിനെ തേടിപ്പിടിച്ചു, ഷെക്‌സ്പിയറേയും. ബോംബെ അധോലോകം പശ്ചാത്തലമാക്കി സിനിമയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു വിശാലും അബ്ബാസ് ടയര്‍വാലയും. മാക്ബത്ത് മുന്നിലേക്കു വച്ച് വിശാല്‍ അബ്ബാസിനോടു പറഞ്ഞു, ഇതാണ് നമ്മുടെ സിനിമ. മഖ്ബൂല്‍ പിറക്കുന്നത് അങ്ങനെയാണ്. നാശം പിടിച്ച കഥകളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഓര്‍മയിലേക്ക് വന്നതാണ് മുമ്പെന്നോ വായിച്ച ഈ വിശാല്‍ ഭരദ്വാജ് കഥ. ഭരദ്വാജ് പിന്നെ ഷേക്‌സ്പിയറെ വിട്ടിട്ടേയില്ല; ഒരു തീവണ്ടി യാത്രയ്ക്കിടെ കിട്ടിയ മാക്ബത്തില്‍ തുടങ്ങിയ അയാള്‍ പിന്നെ ഒഥല്ലോയെ ഓംകാരയാക്കി, ഹാംലറ്റിനെ ഹൈദര്‍ ആക്കി. കഥ പറയുന്നവര്‍ അങ്ങനെയാവണം, അവര്‍ നാശം പിടിച്ച കഥകള്‍ക്കു പിന്നാലെ വീണ്ടും വീണ്ടും പോവും. കഥ കേള്‍ക്കുന്നവരോ? ഒരിക്കല്‍ മാത്രം കേട്ട്അതിന്റെ ഹൃദയദ്രവീകരണ ശേഷിയില്‍ ഉലഞ്ഞ്, നാശം! എന്തൊരു കഥയാണിതെന്ന് സങ്കടപ്പെട്ട ശേഷം പിന്നീടൊരിക്കല്‍ പോലും തുറന്നു നോക്കാന്‍ മടിച്ചഎത്രയെത്ര കഥകളുണ്ടാവും കഥാപ്രിയരുടെഓര്‍മയില്‍. വെറുതെ ഒന്നോര്‍ത്തു നോക്കൂ, ആദ്യ തവണ കണ്ടപ്പോള്‍ ഉള്ളില്‍ തൊട്ട, രണ്ടാം കാഴ്ചകളെ ബോധപൂര്‍വം ഒഴിവാക്കിയ എത്ര സിനിമകളുണ്ട് നിങ്ങളുടെ പട്ടികയില്‍? *** Childhood is measured out by the sounds and smells and sights, before the dark hours of reason grows എന്ന വരികള്‍ കാണിച്ചു കൊണ്ടാണ് വരയന്‍ പൈജാമയിട്ട കുട്ടി (the boy in the striped pajamas) തുടങ്ങുന്നത്. അതെഴുതിയ ജോണ്‍ ബെച്ചമാനിനെ ഞാന്‍ വയിച്ചിട്ടില്ല. എങ്കിലും എന്റെ മകളുടെ കണ്ണിന്റെ നാട്ടകത്ത് എന്തെല്ലാം എന്തെല്ലാം മിന്നായങ്ങള്‍ എന്നെഴുതിയ സച്ചിദാനന്ദനെ ഓര്‍മ വന്നു. എക്‌സ്‌ടെര്‍മിനേഷന്‍ ക്യാംപുകളുടെ ചുമതലയുള്ള നാസി സൈനികന്റെ എട്ടു വയസുകാരന്‍ മകന്‍ ബ്രൂണോയുടെ കഥയാണിത്. യുദ്ധം കനക്കുമ്പോള്‍ സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറുന്ന പിതാവിനൊപ്പം ബെര്‍ലിനില്‍ നിന്ന് അകലെയൊരു ഗ്രാമത്തിലെത്തുകയാണ് അവന്‍. പട്ടാള ക്യാംപുപോലെ പുതിയ വീട്, അപരിചിതരായ ആളുകള്‍, വിചിത്രമായ പെരുമാറ്റങ്ങള്‍. വിരസമായ ചുറ്റുവട്ടങ്ങളില്‍ നിന്ന് പുതിയ ശബ്ദങ്ങളും ഗന്ധങ്ങളും കാഴ്ചകളും പിടിച്ചെടുക്കുകയാണ് അവന്റെ കുട്ടിത്തം. വീടിന്റെ പിന്നാമ്പുറത്തായി മരങ്ങള്‍ക്കപ്പുറം വയലുപോലെ എന്തോ ഉണ്ടെന്ന് അവന്‍ കണ്ടെത്തുന്നു, അവിടെ വരയന്‍ പൈജാമകളിട്ട ആളുകളുണ്ടെന്നും. അവിടെ കമ്പിവേലികള്‍ക്കപ്പുറം കണ്ടെത്തിയ സമപ്രായക്കാരനുമായി അവന്‍ കൂട്ടുകൂടുന്നു. ഷ്മുള്‍ എന്ന അവന്റെ പേര് ഒരു വിചിത്രനാമമായി ബ്രൂണോയ്ക്കു തോന്നി. അതൊരു എക്‌സ്‌ടെര്‍മിനേഷന്‍ ക്യാംപ് ആണെന്നോ തൊട്ടപ്പുറത്തെ ചൂളയില്‍ നിന്ന് രൂക്ഷഗന്ധവുമായി ഉയരുന്ന പുക അവിടെ കൊന്നുതള്ളുന്നവരുടെ മാംസം കരിയുന്നതാണെന്നോ അവനു മനസിലായതേയില്ല. കമ്പിവേലിക്കപ്പുറത്തെ ചങ്ങാതിക്കും ഇല്ലായിരുന്നു, മുതിര്‍ന്നവര്‍ക്കു മാത്രമുണ്ടായിരുന്ന അത്തരം അറിവുകള്‍. എങ്കിലും സംസാരത്തിനിടയില്‍ ബ്രൂണോ മനസിലാക്കുന്നു, അവന്‍ ജൂതനാണ്. ജൂതന്മാര്‍, അവര്‍ മനുഷ്യര്‍ പോലുമല്ല എന്ന പിതാവിന്റെ വിശദീകരണം ബ്രൂണോയ്ക്ക് പിടികിട്ടിയതേയില്ല. കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവുമായി അവരുടെ സൗഹൃദം തളിര്‍ത്തു, മുതിര്‍ന്നവര്‍ വേലികെട്ടിത്തിരിച്ച രണ്ടു ലോകങ്ങളുടെ സൗഹൃദമായിരുന്നു അത്. (ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍ എന്ന വീരാന്‍കുട്ടിക്കവിത ഓര്‍ത്തു.) ഒടുവില്‍ നമ്മള്‍ കൈകോര്‍ത്ത് നടന്നതെന്നാണ്? വരയന്‍ പൈജാമയിട്ടാല്‍ ഇവിടെ ആരും ആരെയും തിരിച്ചറിയില്ല, ഷ്മുളിന്റെ ആ വാക്കുകളുടെ ബലത്തില്‍ ഒരു ദിവസം അവന്‍ ഒളിപ്പിച്ചു കൊണ്ടുവന്ന വരയന്‍ പൈജാമ ധരിച്ച്, കമ്പിവേലികള്‍ നൂഴ്ന്നുകടന്ന് ബ്രൂണോ ക്യാംപിനകത്ത് കയറുന്നു. അവിടെ ആരൊക്കെയോ അവരെ ജാഥ പോലെ നീങ്ങുന്ന ഒരു കൂട്ടത്തിലേക്കു തള്ളി വിടുന്നു. അവശരും വിവശരുമായ ഒരുപാടു പേര്‍ക്കൊപ്പം, ഉടുപുടവകള്‍ അഴിച്ചുമാറ്റപ്പെട്ട് അവര്‍ ലോഹഭിത്തികളുളള മുറിയില്‍ അടയക്കപ്പെടുന്നു. ഒന്നും മനസ്സിലാവാതെ, പകച്ച മുഖത്തോടെ സൗഹൃദത്തിന്റെ മഹാ സൂചകമായി കൈകള്‍ കോര്‍ത്തുപിടിച്ച് അവര്‍ എന്തിനോ കാത്തുനില്‍ക്കുന്നു. അതൊരു ഗ്യാസ് ചേംബര്‍ ആയിരുന്നു, ആ ക്യാംപിലെ അവസാന ബാച്ചിനെയും മരണത്തിന് എറിഞ്ഞു കൊടുക്കുന്ന ദിനമായിരുന്നു, അന്ന്. നാശം! ആ സിനിമ പിന്നെ ഞാന്‍ കണ്ടിട്ടേയില്ല. *** ''അമ്മേ എനിക്കൊന്നൂല്ല, ഞാനൊരു സ്വപ്നം കണ്ടതല്ലേ..'' തനിയാവര്‍ത്തനം കണ്ട ഒരാളും മറന്നുപോകാനിടയില്ല, ഈ സംഭാഷണ ശകലം. ഈ കുഞ്ഞു വാചകത്തിലാണ് ആ സിനിമ, അതിലെ മനുഷ്യരുടെ ജീവിതം, കീഴ്‌മേല്‍ മറിയുന്നത്. ഒരര്‍ഥത്തില്‍ മലയാളത്തിലെ ഏറ്റവും ക്രൂരമായ സിനിമയാണിത്, രണ്ടാമതൊന്ന് അനുഭവിക്കാന്‍ പറ്റാത്തത്ര ക്രൂരം. നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യരുടെ മനുഷ്യത്വരഹിത മുഖം വെളിപ്പെടുത്തുന്ന കഥയെഴുതിയിട്ടുണ്ട്, എം ടി. ചാവാന്‍ കിടക്കുമ്പോള്‍ ഒരിറ്റു വെള്ളം കൊടുക്കാത്ത മനുഷ്യരുടെ കഥ. മനോരഥങ്ങള്‍ എന്ന പരമ്പരയില്‍ അതുണ്ട് - ശിലാലിഖിതം വിഷം കഴിച്ച് ചോലയിലേക്ക് ചാടിയ പെണ്‍കുട്ടിയുടെ മരണം കാത്തിരിക്കുന്ന കുടുംബക്കാരും നാട്ടുകാരും. അവളെ പുറത്തെടുക്കലോ രക്ഷിക്കലോ ഒന്നുമല്ല ആലോചനകള്‍; ഇരുട്ടും മുന്‍പ് കഴിഞ്ഞാല്‍ മതിയായിരുന്നു! കഴിയും മുന്‍പ് വല്ല കാട്ടുമൃഗങ്ങളോ മറ്റോ വന്നാല്‍ എന്താ കഥ! ശിലാലിഖിതത്തിലേതുപോലെ, നിസ്സംഗത പ്രകടമായ ക്രൂരതയായി പരിവര്‍ത്തിപ്പിക്കുന്ന ഗ്രാമീണരല്ല, തനിയാവര്‍ത്തനത്തിലേത്. അവിടെ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് കൊടും ക്രൂരതയായി പരിഭാഷപ്പെടുന്നത്.ബാലന്‍ (മമ്മുട്ടി) സ്വപ്നം കണ്ടതിന് അടുത്ത ദിവസം വല്യമ്മാമ (തിലകന്‍) സ്‌കൂളിലെ ഹെഡ് മാഷെ വീട്ടില്‍ പോയി കാണുന്ന സീന്‍ മാത്രം ഓര്‍ത്തു നോക്കൂ, 'ബാലന് ചെല ലക്ഷണങ്ങളൊക്കെ കാണണ് ണ്ട്, എന്നു വച്ച് അങ്ങനൊന്നൂല്യാ, വേണ്ടാത്ത ചെല സ്വപ്നങ്ങളൊക്കെ കാണണു. പിന്നെ പൊതുവേ ഒരു മാറ്റം. സ്‌കൂളില്‍ വരുമ്പോ അവനെ ഒന്നു ശ്രദ്ധിച്ചേക്കണം, മാഷോടാവുമ്പോ ഞങ്ങള്‍ക്ക് പറയാലോ' വല്യമ്മാമയെ സംബന്ധിച്ച് അത്രമേല്‍ സാധാരണമായ ഈ ജാഗ്രതപ്പെടുത്തലില്‍ നിന്നാണ്, ബാലന്‍ ഭ്രാന്തനായിത്തീരുന്നതിന്റെ തുടക്കം. പിന്നീടുള്ള ഓരോ പടവും അതിന്മേലുള്ള വച്ചു കെട്ടുകളാണ്. അത്രമേല്‍ സാധാരണമായ കുഞ്ഞുകുഞ്ഞു സംഭവങ്ങള്‍ ഏതൊക്കെയോ അനുപാതത്തില്‍ ചേരുമ്പോള്‍ സുഗമമായി ഒഴുകിവന്ന ജീവിതം വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുമെന്ന് നമ്മളറിയും; നമുക്കപ്പോള്‍ പേടി തോന്നും, നാശം! എന്തൊരു ജീവിതം എന്നു തോന്നും *** 'ഒരു ആണ്‍ വേശ്യയെ വേണം, എനിക്കല്ല, മകള്‍ക്കാണ്.' 'ഛി, നാറി , മകള്‍ക്ക് വേണ്ടി മാമാപ്പണിക്കു വന്നിരിക്കുന്നോ? ഇറങ്ങ്' 'എന്റെ മോള്‍ക്ക് കൈയും കാലുമൊന്നും അനങ്ങില്ല, അവളെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ എനിക്കാവില്ല. പക്ഷേ അവള്‍ക്കും ആഗ്രഹങ്ങളൊക്കെയുണ്ട്. അവള്‍ക്കാകെ ഞാനേയുള്ളു. ഞാനിനി എത്ര കാലമുണ്ടാവും എന്നൊക്കെ ആര്‍ക്കറിയാം! ഞാന്‍ ജീവിച്ചിരിക്കുമ്പോ പറ്റുന്നതൊക്കെ അവള്‍ക്ക് ചെയ്തു കൊടുക്കണം. അതിനാണ്.' 'സോറി, സര്‍.' പേരന്‍പ്; നാശം!
അഭിനയം മീനയ്‌ക്ക് ‘കുടുംബകാര്യം’
പാലക്കാട് തിലകൻ സംവിധാനം ചെയ്ത ‘ഫസഹ്' നാടകത്തിലെ കുസൃതിക്കാരിയായ കുൽസുമ്പിയെ അത്രയെളുപ്പം നാടകാസ്വാദകർ മറക്കില്ല. ഈ കഥാപാത്രത്തിന് മിഴിവേകിയത് മീന ഗണേഷാണ്. നാടകത്തിനുപുറമേ ഇരുന്നൂറിലേറെ സിനിമകളിലും അവർ തിളങ്ങി. ചെറുപ്പം മുതൽ കണ്ടുവളർന്ന അഭിനയ മേഖലതന്നെ ജീവിതത്തിലുടനീളം കൂടെക്കൊണ്ടുനടന്നു. നാടകാഭിനയത്തിൽ തുടങ്ങി, നാടക ട്രൂപ്പുണ്ടാക്കി, പിന്നീട് സിനിമയിലെത്തിയ അഭിനേത്രിയാണ് മീന. കുട്ടിക്കാലം മുതൽ ദേശത്തെ സമിതികളിലെ നാടകങ്ങളിൽ അഭിനയിക്കും. അച്ഛൻ കെ പി കേശവൻനായർ എം ജി ആറിന്റെ ഉൾപ്പെടെ സിനിമകളിൽ അഭിനയിച്ചിരുന്നു. പാലക്കാട് കല്ലേക്കുളങ്ങരയിലാണ് ജനനം. മീനാക്ഷി എന്നായിരുന്നു ആദ്യകാല പേര്. പിന്നീട് കെ പി മീനയായി, വിവാഹശേഷം മീന ഗണേഷും. ഭർത്താവ് എ എൻ ഗണേഷും അഭിനേതാവാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീശമാധവൻ, പുനരധിവാസം, പിൻഗാമി, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, നന്ദനം, മുഖചിത്രം, സെല്ലുലോയ്ഡ് എന്നിവയാണ് പ്രധാന സിനിമകൾ. പി എ ബക്കറിന്റെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലും അഭിനയിച്ചു. എത്ര സിനിമകളിലും നാടകങ്ങളിലും മീന അഭിനയിച്ചെന്ന് ചോദിച്ചാൽ ഉത്തരമില്ല. ‘ഫസഹ്' എന്ന നാടകം മുന്നൂറിലേറെ വേദികളിൽ അവതരിപ്പിച്ചു. 1965ൽ എ എൻ ഗണേഷിനെ പരിചയപ്പെട്ടു. ആറ് വർഷംനീണ്ട പ്രണയത്തിനൊടുവിൽ 1971ൽ വിവാഹം. വിവാഹശേഷം ഷൊർണൂരിൽ ‘പൗർണമി കലാമന്ദിർ' എന്ന പേരിൽ നാടകസമിതി ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സമിതി പിരിച്ചുവിട്ടു. പിന്നീട് മറ്റു സമിതികൾക്കുവേണ്ടി ഗണേഷ് നാടകം എഴുതി, മീന അഭിനയിച്ചു. കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളിൽ അഭിനയിച്ചു. നിരവധി റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽ.
മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കാമറ. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ പെരുമാറ്റം എഐ കാമറകൾ വിശകലനംചെയ്യുമെന്നതാണ് പ്രത്യേകത തയ്യാറാക്കിയത് ശ്രീരാജ് ഓണക്കൂർ ഹർഷാദ് മാളിയേക്കൽ എസ് കിരൺബാബു സങ്കലനം മിഥുൻ കൃഷ്ണ ഓസ്ട്രേലിയയിൽ റോഡിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ നവംബറിൽ വൻവർധന. 2023 നവംബറിലേതിനെക്കാൾ 30.3 ശതമാനം കൂടുതൽ. അധികാരികൾ തലപുകച്ചു. പരിശോധന കർശനമാക്കി. ഹെൽമറ്റും ലൈസൻസും പേപ്പറുകളും ഓക്കെ. വില്ലൻ മദ്യവും മറ്റു ലഹരികളും. സഹായത്തിന് ഓസ്ട്രേലിയൻ കമ്പനി അക്യുസെൻസസ് മുന്നോട്ടുവന്നു. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കാമറ അവതരിപ്പിച്ചു. കിറുങ്ങി വണ്ടിയോടിക്കുന്നവരുടെ പെരുമാറ്റം റഡാറുകൾ ഘടിപ്പിച്ച കാമറകൾ വിശകലനംചെയ്യും. സംശയം തോന്നിയാൽ വിവരം പൊലീസിലെത്തിക്കും. പട്രോളിങ് ടീമിന് വാഹനം പരിശോധിക്കാം. അക്യൂസെൻസ് ഇത് ബ്രിട്ടണിൽ പരീക്ഷാണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. ഓസ്ട്രേലിയയിലും ഇത് നടപ്പാക്കുകയാണ്. അവിടെ പ്രതിപക്ഷം കുട്ടയും മുറവുമായി ഇറങ്ങുമോ എന്നറിയില്ല. നമുക്കും വേണം ഇത്തരം കാമറകൾ. ഓരോ നിയമലംഘനവും പിടിക്കപ്പെടണം. വളവ് നിവർത്തിയാൽ? റോഡ് മികച്ചതായാൽ അപകടം കുറയുമോ? ഇല്ലെന്ന് വിദഗ്ധർ. 2023ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം വളവുകളില്ലാത്ത പാതയിലാണ് അപകടം ഏറ്റവും കൂടുതൽ (28546). ഇതിൽ 2366 പേർ മരിച്ചു. 22174 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വളവുകളിലാകട്ടെ അപകടം 5714. മരണം 558. വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം. 2023ലെ ആകെ 48091 അപകടങ്ങളിൽ 10118 എണ്ണവും ഈ സമയത്ത്. മരിച്ചത് 856 പേർ. പകൽ മൂന്നിനും ആറിനും ഇടയിൽ 9522 അപകടങ്ങളിലായി 639 മരണം. കേരളത്തിലെ റോഡുകളുടെ ആകെ ദൈർഘ്യം 2,38,773.02 കിലോമീറ്ററാണ്. സംസ്ഥാനത്തെ വാഹനപ്പെരുപ്പം വികസിത രാജ്യങ്ങൾക്കൊപ്പമാണെന്നാണ് ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകന റിപ്പോർട്ട്. വാഹനപ്പെരുപ്പത്തിനൊപ്പം റോഡിൽ ഇടമുണ്ടാക്കാനും ചോരവീഴാതിരിക്കാനും എൽഡിഎഫ് സർക്കാർ പ്രതിബദ്ധമാണ്. റോഡ് വികസനം ലോകനിലവാരത്തിലേക്ക് കുതിക്കുന്നു. 2026 ഓടെ കാസർകോട്–-തിരുവനന്തപുരം ദേശീയപാത 66 വികസനം പൂർത്തിയാകും. മലയോര തീരദേശ ഹൈവേകൾ നിർമാണഘട്ടത്തിലാണ്. ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലായി. റോഡ് പരിപാലനം ഉറപ്പാക്കാൻ റണ്ണിങ് കോൺട്രാക്ട് സംവിധാനവും നടപ്പാക്കി. ലക്ഷ്യം ഒന്നുമാത്രം. പരമാവധി വേഗത്തിൽ സുരക്ഷിതയാത്ര. വേണം, സൂചനാ ബോർഡുകൾ രാത്രിയിലും ഡ്രൈവറുടെ ശ്രദ്ധ കിട്ടുംവിധം അപകടകരമായ വളവുകൾ, സ്ഥിരം അപകടമുണ്ടാകുന്നയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ തിരിച്ചറിയാൻ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണം. ആശുപത്രി, സ്കൂൾ, കോളേജ് എന്നിവ അടുത്തുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകളും അത്യാവശ്യം. തിരക്കേറിയ സ്ഥലങ്ങളിൽ വേഗത കുറയ്ക്കണമെന്ന സൂചന ബോർഡുകൾ കൂടുതൽ സ്ഥാപിക്കുന്നത് അപകടം കുറയ്ക്കും. നോ എൻട്രി, വൺവേ എന്നിവ തിരിച്ചറിയുന്നതിനുള്ള ബോർഡുകളും കൂടുതൽ വേണം. റോഡ് നിർമാണമോ അറ്റകുറ്റപണികളോ നടക്കുന്ന സ്ഥലങ്ങളിലും മുന്നറിയിപ്പ് വേണം. കുട്ടിഡ്രൈവർമാരുടെ അഭ്യാസങ്ങൾ ജൂലെെയിൽ കോഴിക്കോട് എലത്തൂരിൽ റോഡ് മുറിച്ചു കടന്ന സ്ത്രീയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാർ പിന്തുടർന്ന് കസ്റ്റഡിയിലെടുത്ത പൊലീസുകാർ ഞട്ടി. വാഹനമോടിച്ചതും മൂന്നു യാത്രികരും കൗമാരക്കാർ. കുട്ടിഡ്രൈവർമാർക്കെതിരെ ഇത്തരത്തിൽ 2023ൽ സംസ്ഥാനത്ത് 402 കേസാണ് രജിസ്റ്റർ ചെയ്തത്. കൗമാരപ്രായക്കാർ ഉണ്ടാക്കുന്ന റോഡപകടം മൂന്നിരട്ടി അധികമാണെന്ന് കണക്ക്. 18ന് താഴെയുള്ള വിദ്യാർഥികളിൽ 81.4 ശതമാനം ഒരു തവണയെങ്കിലും ഡ്രൈവ് ചെയ്തുവെന്നാണ് ഇന്റർനാഷണൽ ജേണൽ ഓഫ് അപ്ലൈഡ് സയൻസ് പഠന റിപ്പോർട്ട്. പ്രായപൂർത്തിയാവത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ ഉടമയ്ക്കോ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷം റദ്ദാക്കും. ചുളുവിൽ ലൈസൻസ് വേണ്ട സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ഡ്രൈവിങ് ടെസ്റ്റ് അടിമുടി പരിഷ്കരിക്കുന്നത്. എച്ചും റോഡ് ടെസ്റ്റും മാത്രം എടുത്ത് ലൈസൻസ് കരസ്ഥമാക്കാമെന്ന രീതി അവസാനിപ്പിച്ച് ആധുനിക രീതി നടപ്പാക്കുകയാണ് ലക്ഷ്യം. ചുളുവിൽ ലൈസൻസ് കിട്ടാത്ത വിധം ടെസ്റ്റും നടപടിക്രമങ്ങളും കർശനമാക്കി. പുതിയ പരിഷ്കാരം നടപ്പായാൽ ആംഗുലർ പാർക്കിങ്, പാരലൽ പാർക്കിങ്, ‘z’ പോലെ വളവും കയറ്റവുമുള്ള സിഗ്-സാഗ് ഡ്രൈവിങ്, കയറ്റത്തിൽ നിർത്തി എടുക്കേണ്ട ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പാസാകേണ്ടതുണ്ട്. സംസ്ഥാനത്ത് അഞ്ച് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളും ആരംഭിച്ചു. 11 സ്കൂളുകൾ കൂടി ആരംഭിക്കും. ഫസ്റ്റ് എയ്ഡ് പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹോ, അവൾ അത്രയ്ക്കായോ? വനിതാ ഡ്രൈവർ ഓവർടേക്ക് ചെയ്താൽ അമിതവേഗമെടുത്തായാലും അവരെ മറികടക്കണമെന്ന വാശിയുള്ള ചില പുരുഷകേസരികളുണ്ട്. റോഡ് നന്നാക്കിയ ശേഷം നിയമം പാലിക്കാമെന്ന് വാദിക്കുന്നവരുമുണ്ട്. നിരത്തിൽ മര്യാദയും അച്ചടക്കവും പാലിക്കുന്ന, വേഗാസക്തിയെ മറികടക്കുന്ന റോഡ് സംസ്കാരം വളരണം. ലെയ്ൻ ട്രാഫിക്കും അപകട സാധ്യത മുൻകൂട്ടി കാണാനുള്ള പ്രതിരോധ ഡ്രൈവിങ് രീതിയും പഠിക്കണം. കൂടുതൽ സൂക്ഷ്മതയോടെ വണ്ടി ഓടിക്കണം. രണ്ടുവരിപ്പാതയിലൂടെയായാലും മൂന്നുവരിപ്പാതയിലൂടെയായാലും ഇടതു വശത്തുകൂടെ ഓവർടേക്ക് ചെയ്യരുത്. സീബ്രാ ലൈനിൽ മുൻഗണന കാൽനടയാത്രികർക്കാണെന്ന് ഡ്രൈവർമാരും വാഹനം പോകാനുള്ള പച്ചവിളക്ക് തെളിഞ്ഞാൽ കാൽനടയാത്രികർ വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന വിവേകവും വളരണം. പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾചേർക്കുന്നത് സർക്കാർ ആലോചിക്കുകയാണ്.
നാടിന്റെ നീറ്റലായി അല്ലി; കൈവീശി ചിരിച്ച് പ്രദീപ്
കൊച്ചി ‘‘അമ്മ പുലർച്ചെ മരിച്ചു. ഞാൻ മുറ്റത്ത് കുഴിച്ചിട്ടു’’–-വീട്ടിലെത്തിയവരോട് ദേഷ്യത്തോടെ പ്രദീപ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും ഭാവഭേദങ്ങളില്ലായിരുന്നു. ചാനൽ കാമറകൾക്കും അയൽവാസികൾക്കും നേരെ കൈവീശി ചിരിച്ചു. ‘‘സംഗതി ഇവിടെയൊന്നും നിൽക്കില്ല’’ എന്നുപറഞ്ഞ് ഇടയ്ക്ക് പൊലീസുകാരോട് പിടിവിടാൻ പറഞ്ഞ് തട്ടിക്കയറി. അല്ലി മരിച്ചതും മകൻ മുറ്റത്ത് കുഴിച്ചിട്ടതും വാട്സാപ് ഗ്രൂപ്പ് വഴിയാണ് സമീപവാസികൾ അറിയുന്നത്. പൊലീസെത്തുമ്പോൾ മുറിയിൽ ഇരിക്കുകയായിരുന്നു പ്രദീപ്. സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വ്യക്തിയാണെന്നും ആരുമായും അടുപ്പം പുലർത്തിയിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു. ‘‘എന്റെ കഷ്ടകാലം മാറിയില്ല മോളെ... ഇപ്പോൾ മറ്റേ കാലിലുംകൂടി പഴുപ്പായി. കാല് മുറിച്ചുകളയണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഒന്നുകൂടി ഡോക്ടറെ കാണാൻ പോകുകയാണ്’’ എന്ന് അവസാനമായി കണ്ടപ്പോൾ അല്ലി പറഞ്ഞത് -അയൽക്കാരിലൊരാൾ സങ്കടത്തോടെ ഓർത്തെടുത്തു. ‘‘പലപ്രാവശ്യം പ്രദീപ് ഡി അഡിക്ഷൻ സെന്ററിൽ ചികിത്സതേടിയിട്ടുണ്ട്. തിരിച്ചെത്തി വീണ്ടും മദ്യപാനം തുടങ്ങും. ഒരിക്കൽ ഭാര്യയുമായി വഴക്കിട്ട പ്രദീപ് വിരലിലെ സ്വർണമോതിരം കാട്ടിലേക്ക് വലിച്ചെറിഞ്ഞു’’–- റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു. പ്രദീപിന്റെ ഇളയമകനും അല്ലിയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇയാളുടെ അമിത മദ്യപാനംകാരണം ഭാര്യയും മൂത്തമകനും ഇവിടെനിന്ന് പോയി. സംഭവം നടക്കുന്ന ദിവസം ഇളയമകൻ വീട്ടിൽ ഉണ്ടായിരുന്നില്ല. വെണ്ണലയിൽ പ്രദീപിന് ടയർ കടയുണ്ട്. ഒരുമാസമായി ഇത് തുറക്കുന്നുണ്ടായിരുന്നില്ല.
ഗാന്ധിജിയെ ഒരു തവണയേ ഹിന്ദുത്വശക്തികൾക്ക് കൊല്ലാൻ സാധിച്ചുള്ളൂവെങ്കിൽ നെഹ്റുവിനെയും അംബേദ്കറിനെയും ആവർത്തിച്ചു കൊലപ്പെടുത്തുകയാണവർ. സ്വാഭാവികമരണം സംഭവിച്ച സ്വാതന്ത്ര്യസമര സേനാനികൾകൂടിയായ ഈ രാഷ്ട്രശിൽപ്പികൾ മുന്നോട്ടുവച്ച ആശയങ്ങളെ പാർലമെന്റിലും പുറത്തും നിരന്തരം ഭർത്സിക്കുക വഴി അവർ ചെയ്യുന്നത് അക്ഷരാർഥത്തിൽ ഹിംസതന്നെ. ആശയങ്ങളെ ആശയങ്ങൾകൊണ്ട് നേരിടാൻ കഴിയാത്തപ്പോൾ അധിക്ഷേപവും പരിഹാസവും ബിജെപി നേതാക്കളുടെ രീതിയാണ്. അവസരം കിട്ടിയിരുന്നെങ്കിൽ ഗാന്ധിജിയെപ്പോലെതന്നെ നെഹ്റുവിനെയും ഹിന്ദുത്വശക്തികൾ വകവരുത്തിയേനെ എന്ന് തോന്നിപ്പിക്കുംവിധമാണ് ഈ ദേശീയ നേതാക്കൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ ഭരണഘടനയെക്കുറിച്ചു നടന്ന ചർച്ച ഉപസംഹരിക്കവെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഭരണഘടനയെ അട്ടിമറിച്ചുവെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മറ്റൊരവസരത്തിൽ വിദേശമന്ത്രി എസ് ജയ്ശങ്കറും നെഹ്റുവിനെ ആക്ഷേപിച്ചു. നെഹ്റുവിന്റെ വിദേശനയത്തിലെ തെറ്റുകൾ തിരുത്താനാണ് ഈ ഗവൺമെന്റ് ശ്രമിക്കുന്നത് എന്നാണ് ജയ്ശങ്കർ പ്രസംഗിച്ചത്. ധനമന്ത്രി നിർമല സീതാരാമനും സഭയിൽ നെഹ്റുവിനെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയിലെ ബൂർഷ്വാ– -ഭൂപ്രഭു വർഗത്തിന്റെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് 1947 മുതൽ 1964വരെ 16 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരുകളെ നയിച്ച ജവാഹർലാൽ നെഹ്റുവിന്റെ സാമ്പത്തിക–- രാഷ്ട്രീയ നിലപാടുകളോടല്ല വാസ്തവത്തിൽ സംഘപരിവാറിനു രോഷം. അന്തരിച്ച് 60 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ അവസരത്തിലും അനവസരത്തിലും അടിസ്ഥാനരഹിതമായ വിമർശങ്ങൾക്ക് സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതിന് കാരണങ്ങൾ വേറെയാണ്. തികഞ്ഞ മതനിരപേക്ഷവാദി, ജനങ്ങളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി പ്രയത്നിച്ച ഭരണാധികാരി, ആധുനിക ചിന്തകളാൽ നയിക്കപ്പെട്ട രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലയ്ക്കുള്ള നെഹ്റുവിനെയാണ് സംഘപരിവാർ ഭയക്കുന്നത്. ഭരണഘടനാശിൽപ്പി അംബേദ്കറിനും അദ്ദേഹത്തെപ്പോലുള്ള അനേകം പ്രതിഭാശാലികൾക്കുമൊപ്പം സാമൂഹ്യസമത്വം എന്ന ആശയത്തെ അവിച്ഛിന്നമാക്കി ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകുന്നതിൽ മുന്നിൽനിന്ന നെഹ്റു അവർക്ക് ശത്രുവാകുന്നത് സ്വാഭാവികം. എന്നാൽ, ബിജെപി നേതാക്കളുടെ പാർലമെന്റിലെ നിരന്തരമായ നെഹ്റുവധത്തിന് കോൺഗ്രസ് നേതാക്കളിൽനിന്ന് വലിയ പ്രതിഷേധമുയർന്നിട്ടില്ല. ഈ നെഹ്റുഹത്യ ഒരു പരീക്ഷണമായിരുന്നു. രാജ്യം ആദരിക്കുന്ന നേതാക്കളെ ആക്ഷേപിച്ചാൽ ഉണ്ടാകാനിടയുള്ള പ്രതിഷേധത്തിന്റെ തീവ്രത അളക്കുകയായിരുന്നു ബിജെപിക്കാർ. നെഹ്റുവിനെയും നെഹ്റു കുടുംബപരമ്പരയുടെ ഇങ്ങേയറ്റത്തുള്ള സോണിയ–- രാഹുൽ –- പ്രിയങ്കമാരെയും കടന്നാക്രമിച്ചിട്ടും കോൺഗ്രസുകാർ കാര്യമായി അനങ്ങിയില്ല. പ്രതിഷേധിക്കാൻ കഴിയാത്തവിധം കോൺഗ്രസ് ദുർബലമായിക്കഴിഞ്ഞു. സംഘപരിവാർ വിധേയത്വവും ഭീരുത്വവും ആ പാർടിയുടെ അടിത്തട്ടിലേക്കിറങ്ങിച്ചെന്നിരിക്കുന്നു. നെഹ്റുവിയൻ പൈതൃകത്തെ ആക്രമിച്ചതിന്റെ തുടർച്ചയാണ് അംബേദ്കർ അധിക്ഷേപം. എന്നാൽ, അംബേദ്കറിനെ തൊട്ടപ്പോൾ പ്രതിഷേധത്തിന്റെ രൂപം മാറി. നെഹ്റു വിമർശത്തെക്കാളൊക്കെ നീചമായ ഭാഷയിൽ ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്കറിനെ ആക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രാജ്യമൊട്ടുക്ക് വലിയ പ്രതിഷേധമുയരുകയാണിപ്പോൾ. ‘അംബേദ്കർ... അംബേദ്കർ... അംബേദ്കർ... എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്ന അമിത് ഷായുടെ പ്രകോപനപരമായ പ്രസംഗത്തെ ന്യായീകരിച്ച് അമിത് ഷാ രംഗത്തുവന്നെങ്കിലും പ്രതിഷേധം പെട്ടെന്ന് അടങ്ങില്ല. ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. സ്ത്രീകളെയും ദളിതരെയും മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്മൃതിയാണ് സംഘപരിവാറിന്റെ അടിസ്ഥാനഗ്രന്ഥം. നെഹ്റു നയിച്ച കോൺഗ്രസുമായി ചില മേഖലകളിലെങ്കിലും സംഘപരിവാറിന് യോജിപ്പിന്റെ തലങ്ങളുണ്ടെങ്കിൽ സംഘപരിവാറിന്റെ സവർണ ഹിന്ദുത്വ ആശയത്തിന്റെ അടിത്തറതന്നെ തകർക്കാനുതകുന്ന സ്ഫോടകവസ്തുക്കൾ തന്റെ എഴുത്തിലും പ്രസംഗങ്ങളിലും കരുതിവച്ചിട്ടുണ്ട് അംബേദ്കറെന്ന് അദ്ദേഹത്തിന്റെ രചനകൾ പരിശോധിച്ചാൽ മനസ്സിലാകും. ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. സ്ത്രീകളെയും ദളിതരെയും മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്മൃതിയാണ് സംഘപരിവാറിന്റെ അടിസ്ഥാനഗ്രന്ഥം. സമീപകാലത്ത് സനാതന ധർമത്തെക്കുറിച്ചു നടന്ന സംവാദത്തിൽ സംഘപരിവാറുകാരുടെ വാദങ്ങളിൽ ഇക്കാര്യങ്ങൾ പ്രകടമായിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അംബേദ്കറാണ് ഹിന്ദുത്വവാദികളുടെ ശത്രുവെങ്കിൽ തമിഴ്നാട്ടിൽ ജാതീയതയ്ക്കെതിരെ പോരാടിയ പെരിയാർ ഇ വി രാമസ്വാമി നായ്ക്കറാണ് പ്രധാനശത്രു. പെരിയാറിന്റെ പ്രതിമകൾ നശിപ്പിക്കാൻതന്നെ തയ്യാറായി ബിജെപി നേതാക്കൾ. ഹിന്ദുത്വ പ്രത്യയശാസ്ത്രം കാലൂന്നിയ ജാതിവ്യവസ്ഥയെ അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന കൃതിയിൽ എത്ര മൂർച്ചയോടെയും വിട്ടുവീഴ്ചയില്ലാതെയുമാണ് അംബേദ്കർ നേരിടുന്നതെന്ന് കാണാം. ‘ഹിന്ദുമതത്തിലെ ജാതിയെക്കുറിച്ച് അംബേദ്കർ പറയുന്നത് നോക്കുക: ജനങ്ങൾ ജാതി അനുഷ്ഠിക്കുന്നത് തെറ്റല്ല. എന്റെ അഭിപ്രായത്തിൽ ഈ ജാതിസങ്കൽപ്പം വളർത്തിയെടുത്ത അവരുടെ മതമാണു തെറ്റായിട്ടുള്ളത്. ജാതി ആചരിക്കുന്ന ജനങ്ങളല്ല ശത്രു, അവരെ ജാതികളാക്കിത്തീർക്കാൻ മതം ഉപയോഗിച്ച ശാസ്ത്രങ്ങളാണ് ശത്രു. ശാസ്ത്രങ്ങളുടെ വിശുദ്ധിയെപ്പറ്റിയുള്ള വിശ്വാസം നശിപ്പിക്കുകയെന്നതാണ് യഥാർഥ വിധി’. ഹിന്ദുത്വവർഗീയതയുടെ അടിവേരിനെത്തന്നെയാണ് അംബേദ്കർ ഇങ്ങനെ കടന്നാക്രമിക്കുന്നത്. ഹിന്ദുക്കൾക്കിടയിലെ ജാതിനശീകരണം ഏറെക്കുറെ അസാധ്യമാണെന്നാണ് താൻ വിചാരിക്കുന്നതെന്നും അതിനായി യുഗങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അംബേദ്കർ ഇതേ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ‘ജാതിവ്യവസ്ഥയ്ക്ക് ഒരു തകർച്ച സംഭവിക്കണമെങ്കിൽ വേദങ്ങളെയും ശാസ്ത്രങ്ങളെയും ഡൈനാമിറ്റ് വച്ചുതകർക്കേണ്ടി വരും. യുക്തിചിന്തയ്ക്ക് ഒരു സ്ഥാനവും കൽപ്പിക്കാത്തവയാണ് വേദ–- ശാസ്ത്രങ്ങൾ. അവ സന്മാർഗത്തിന് ഒരു പങ്കും നൽകുന്നില്ല. ശ്രുതികളുടെയും സ്മൃതികളുടെയും മതം നശിപ്പിക്കണം. മറ്റൊന്നും ഫലപ്രദമാകുകയില്ല.’–- തന്റെ സുചിന്തിതമായ അഭിപ്രായമെന്ന് വിശേഷിപ്പിച്ചാണ് അംബേദ്കർ ഇങ്ങനെ പറയുന്നത്. അംബേദ്കറിനെതിരെയുള്ള അമിത് ഷായുടെ ആക്ഷേപം ബോധപൂർവംതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രവുമല്ല, ഇത്തരം ആക്ഷേപങ്ങൾ വരുംനാളുകളിൽ ആവർത്തിക്കുകയും ചെയ്യും. ഇപ്പോഴുയർന്ന പ്രതിഷേധങ്ങളുടെ തീവ്രത അടുത്തഘട്ടത്തിൽ ഉണ്ടാകില്ലെന്ന പ്രതീക്ഷയോടെയായിരിക്കണം ഇങ്ങനെയൊരു ആക്ഷേപപരീക്ഷണം.
ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് ; ലക്ഷ്യം ഭരണഘടന തകർക്കൽ - എം വി ഗോവിന്ദൻ എഴുതുന്നു
ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ ബിജെപി വീണ്ടും ഇന്ത്യൻരാഷ്ട്രീയത്തിലെ അജയ്യശക്തിയായെന്ന വ്യാഖ്യാനമാണ് പൊതുവെ വലതുപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും ചമയ്ക്കുന്നത്. കോൺഗ്രസ് വിജയിക്കുമെന്ന് കരുതിയ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അപ്രതീക്ഷിതവിജയം ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ മുറിവുകൾ മായ്ക്കാൻ ബിജെപിയെ സഹായിച്ചുവെന്നാണ് ഇവരുടെ അവകാശവാദം. ഇതോടെ ബിജെപി ന്യൂനപക്ഷമായ പാർലമെന്റിലും അവർക്ക് മേൽക്കൈ നേടാനാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷമില്ലെന്നും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും നിതീഷ് കുമാറിന്റെ ജെഡിയുവും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും മറ്റും നൽകുന്ന നിർണായക പിന്തുണയാലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നുമുള്ള യാഥാർഥ്യം ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും തുടർന്നും വേട്ടയാടുകയാണെന്ന് പാർലമെന്റിന്റെ ശീതകാലസമ്മേളനം ഓർമിപ്പിക്കുകയാണ്. ആർഎസ്എസിന്റെ സുപ്രധാന അജൻഡയായ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നേടാൻ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടേണ്ടി വന്നത് മോദി സർക്കാർ പാർലമെന്റിൽ ന്യൂനപക്ഷമാണെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. സഖ്യകക്ഷികളുടെ സഹായത്തോടെ മൂന്നാമതും അധികാരമേറാനായ മോദി തുടക്കംമുതലേ നൽകിയ സന്ദേശം ഒന്നും മാറിയിട്ടില്ല; ഞങ്ങൾ മാറുകയുമില്ല’ എന്നതായിരുന്നു. പ്രോടേം സ്പീക്കറുടെയും സ്പീക്കറുടെയും മന്ത്രിസഭാംഗങ്ങളുടെയും തെരഞ്ഞെടുപ്പുകളിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ തെരഞ്ഞെടുപ്പിലും ഈ നയമാണ് പ്രതിഫലിച്ചത്. എന്നാൽ, സർക്കാർ മുന്നോട്ട് പോകാൻ തുടങ്ങിയതോടെ ന്യൂനപക്ഷമെങ്കിലും ഭൂരിപക്ഷത്തെപ്പോലെ ഭരിക്കുമെന്ന ആഖ്യാനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നു. നിയമനപരീക്ഷ വഴിയല്ലാതെ നേരിട്ട് ലാറ്ററൽ എൻട്രി വഴി 45 പേരെ ജോയിന്റ് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടർ റാങ്കിൽ നിയമിക്കാനുള്ള നീക്കം പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനകം ഉപേക്ഷിക്കേണ്ടിവന്നു. അതുപോലെ വഖഫ് ഭേദഗതി ബിൽ സഖ്യകക്ഷികളുടെ എതിർപ്പിനെ തുടർന്ന് പാസാക്കാൻ കഴിയാതെ ജെപിസിക്ക് വിട്ടു. ഗോദി മീഡിയയിൽനിന്ന് വ്യത്യസ്തമായി മോദി സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാട്ടുന്ന യുട്യൂബർമാരെയും യുട്യൂബ് ചാനലുകളെയും നിയന്ത്രിക്കാൻ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിങ് സർവീസ് നിയന്ത്രണ ബില്ലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നു. ഇപ്പോഴിതാ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പാസാക്കാൻപോലും ശ്രമിക്കാതെ ജെപിസിയുടെ പരിഗണനയ്ക്ക് വിടേണ്ടിവന്നു. ലോക്സഭ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള 129–--ാം ഭരണഘടനാ ഭേദഗതിബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പുകൾകൂടി ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള ഭേദഗതിബില്ലുമാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ചത്. ഭരണഘടനാഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയിൽ മോദി സർക്കാരിനില്ലെന്ന് ബില്ലുകൾക്ക് അവതരണാനുമതി നേടിയ ഘട്ടത്തിൽത്തന്നെ ബോധ്യപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 362 എംപിമാരുടെ പിന്തുണ ലഭിക്കണം. എന്നാൽ, എൻഡിഎയ്ക്ക് 293 അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളൂ. എൻഡിഎയുടെ ഭാഗമല്ലാത്ത വൈഎസ്ആർ കോൺഗ്രസിന്റെ നാലും അകാലിദളിന്റെ ഏകഅംഗവും പിന്തുണച്ചാൽപ്പോലും 300 കടക്കില്ല. വോട്ടിനിട്ടപ്പോൾ 269 പേരുടെ പിന്തുണ മാത്രമാണ് എൻഡിഎക്ക് ലഭിച്ചത്. 198 പേർ എതിർത്തു. വിപ്പ് നൽകിയിട്ടും 20 ബിജെപി എംപിമാർ വിട്ടുനിന്നു. ബിൽ നിയമമാക്കുന്നതിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ച പ്രധാനമന്ത്രി മോദിപോലും അവതരണവേളയിൽ ലോക്സഭയിൽ ഉണ്ടായിരുന്നില്ല. ബിൽ പാസാക്കാൻ കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് പ്രധാനമന്ത്രി വിട്ടുനിന്നത്. വിട്ടുനിന്ന ബിജെപി എംപിമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിജെപി അറിയിച്ചെങ്കിലും പ്രധാനമന്ത്രി, മന്ത്രിമാരായ നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ്സിങ്, സി ആർ പാട്ടീൽ എന്നിവരുടെ അസാന്നിധ്യം നടപടി എടുക്കാൻപോലും കഴിയാത്ത സ്ഥിതി സംജാതമാക്കി. ചെലവുചുരുക്കാൻ വേണ്ടിയാണ് എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തുന്നത് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, ഇതുകൊണ്ട് എത്രപണം ലാഭിക്കാമെന്ന ധനപരമായ പ്രസ്താവനയൊന്നും ബിൽ മുന്നോട്ടു വയ്ക്കുന്നില്ല. ബില്ലിന് ശുപാർശ ചെയ്ത രാംനാഥ് കോവിന്ദ് കമ്മിറ്റിയും എത്രപണം ലാഭിക്കാം എന്നതുസംബന്ധിച്ച പ്രസ്താവന നടത്തുന്നില്ല. ഇതിൽനിന്ന് വ്യക്തമാകുന്നത് ധനലാഭമല്ല, മറിച്ച് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജൻഡയുടെ ഭാഗമാണ് ബിൽ എന്നാണ്. ‘ഒരു രാഷ്ട്രം ഒരു മതം, ഒരു രാഷ്ട്രം ഒരു ഭാഷ, ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്, ഒരു രാഷ്ട്രം ഒരു നേതാവ്’ തുടങ്ങിയവയിലൂടെ വൈവിധ്യങ്ങൾ ഇല്ലാതാക്കി ഏകാത്മകതയും അതുവഴി സ്വേച്ഛാധിപത്യവും ലക്ഷ്യമാക്കിയാണ് ബിജെപി നീങ്ങുന്നത്. അതിന്റെ ഭാഗമാണ് ഈ ബിൽ അവതരണം. പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന വിമർശങ്ങളിൽ ഒന്നും ഇതുതന്നെ. ഭരണഘടനയെത്തന്നെ തകർക്കുക ലക്ഷ്യമാക്കിയാണ് ‘ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ബിൽ. അതോടൊപ്പം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ഫെഡറൽ തത്വങ്ങളുടെ ലംഘനവും പ്രതിപക്ഷം ഈ നീക്കത്തിനു പിന്നിൽ കാണുന്നു. 1973ലെ കേശവാനന്ദ ഭാരതി കേസിലാണ് സുപ്രീംകോടതി ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരുത്താൻ അവകാശമില്ലെന്ന് പറഞ്ഞത്. അതായത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ ഫെഡറൽ സ്വഭാവത്തെ കാറ്റിൽപ്പറത്തുന്ന ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്ന പ്രതിപക്ഷവാദത്തിന്റെ അടിസ്ഥാനവും ഇതാണ്. വോട്ടിൽ ലക്ഷ്യമിട്ട് വനിതാ സംവരണ ബിൽ പാസാക്കിയിട്ടും അത് നടപ്പാക്കാൻ ശുഷ്കാന്തി കാട്ടാത്ത മോദി സർക്കാരാണ് പാസാകില്ലെന്നറിഞ്ഞിട്ടും അവരുടെ പ്രത്യയശാസ്ത്ര അജൻഡയുടെ ഭാഗമായ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിച്ചത്. സാമ്പത്തികവളർച്ചയിലുണ്ടായ മുരടിപ്പ്, മണിപ്പുർ വിഷയം, അദാനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം എന്നിവയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ധൃതിപിടിച്ച് ഈ വിവാദ ബില്ലുമായി മോദി സർക്കാർ രംഗത്തെത്തിയിട്ടുള്ളത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കരുത്ത് ബോധ്യപ്പെടുന്ന മറ്റൊരു സന്ദർഭംകൂടിയുണ്ടായി. അത് മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഭരണഘടനാ ശിൽപ്പി അംബേദ്കറെ അവഹേളിച്ചതാണ്. ഭരണഘടനാ നിർമാണത്തിന് 75 വർഷം പൂർത്തിയാകുന്നവേളയിൽ പാർലമെന്റിൽ നടന്ന ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയവേയാണ് ഭരണഘടനയോടും അതിന്റെ ശിൽപ്പിയോടുമുള്ള എതിർപ്പ് അമിത് ഷായുടെ നാവിലൂടെ പുറത്തുവന്നത്. അംബേദ്കർ അംബേദ്കർ... (ആറു തവണ) എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നാണ് അമിത് ഷാ പറഞ്ഞത്. സവർണമേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന മനുസ്മൃതി ഭരണഘടനയാക്കണമെന്ന് സംഘപരിവാർ വാദിക്കുമ്പോൾ ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന മനുസ്മൃതി കത്തിക്കാൻ ആഹ്വാനം ചെയ്തയാളാണ് അംബേദ്കർ. അംബേദ്കർ നിർമിച്ച ഭരണഘടന ഹിന്ദുവിരുദ്ധമാണെന്നും അതിനാൽ മനുസ്മൃതി അതിനു പകരംവയ്ക്കണമെന്നുമുള്ള പ്രമേയംപോലും 1992ൽ വിഎച്ച്പി സംഘടിപ്പിച്ച ധർമസൻസദിൽ പാസാക്കുകയുണ്ടായി. ബിജെപിയുടെ ഈ ഉള്ളിലിരിപ്പ് അമിത് ഷായുടെ നാവിലൂടെ പുറത്തുചാടിയതോടെ വൻപ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. ഭരണഘടന മാറ്റിയെഴുതാൻ നാനൂറിലധികം സീറ്റ് വേണമെന്ന മോദിയുടെ മുദ്രാവാക്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ദളിത്–-പിന്നാക്ക വിഭാഗത്തെ ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. അമിത് ഷായുടെ അംബേദ്കർവിരുദ്ധ പരാമർശവും അതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മോദിതന്നെ രംഗത്തുവന്നതും ബിജെപി ഏതുപക്ഷത്താണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. സംവരണത്തിനെതിരെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതണ്. ഭരണഘടനാ ശിൽപ്പിയെ പാർലമെന്റിൽ അവഹേളിച്ച, അപഹസിച്ച അമിത് ഷായ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ ഒരവകാശവുമില്ല. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ എല്ലാ ജനവിഭാഗങ്ങളും മുന്നോട്ട് വരണമെന്ന് അഭ്യർഥിക്കുന്നു.
പ്രകടമായത് സംഘപരിവാറിന്റെ മനുവാദചിന്ത
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75 വർഷം ആഘോഷിക്കുമ്പോഴാണ് ജനാധിപത്യ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളിലധിഷ്ഠിതമായ മഹത്തായ ആശയങ്ങളടങ്ങിയ ഭരണഘടനയ്ക്ക് രൂപം കൊടുക്കുന്നതിന് നേതൃത്വം നൽകിയ ഡോ. ബി ആർ അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചത്. സാമൂഹ്യ ജനാധിപത്യത്തിലും തുല്യ പൗരത്വത്തിലും അടിയുറച്ചുനിൽക്കുന്ന ഒരു രാഷ്ട്രീയ ജനാധിപത്യ ഇന്ത്യയെ നിർമിക്കാനാണ് എന്നും അംബേദ്കർ ശ്രമിച്ചത്. ഇന്ത്യയിൽ സാമൂഹ്യതുല്യതയെ അടിസ്ഥാനമാക്കുന്ന ഒരു ജനതാസങ്കൽപ്പം ഉണ്ടായി വരുമോ എന്നാണ് 1930-കളിൽത്തന്നെ അംബേദ്കർ ഉന്നയിച്ച പ്രധാന രാഷ്ട്രീയപ്രശ്നം. ഭരണഘടനാ രൂപീകരണസമയത്തും ഈ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു. എല്ലാ പൗരന്മാർക്കും തുല്യാവകാശമുള്ള, എല്ലാവിഭാഗം വിശ്വാസികൾക്കും തുല്യ പരിഗണനയും അവകാശവുമുള്ള വൈവിധ്യങ്ങളായ വിശ്വാസങ്ങളെ സ്വാഗതം ചെയ്യുന്ന, അഭിപ്രായത്തിന് അവകാശമുള്ള നാടായിരിക്കണം ഇന്ത്യ എന്നുറപ്പ് വരുത്താൻ ഭരണഘടന നിർമാണസഭയിൽ ഏറ്റവും കൂടുതൽ വാദിച്ചതും അംബേദ്കറായിരുന്നു. എന്നാൽ, സമകാലിക ഇന്ത്യയിൽ ഹിന്ദുത്വവാദികൾ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും ഇല്ലായ്മ ചെയ്തുകൊണ്ട് സമഗ്രാധിപത്യ ഭൂരിപക്ഷ മതരാഷ്ട്ര സ്ഥാപനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ചരിത്രത്തെയും ദേശീയ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നു. നമ്മുടെ ഭരണഘടനയ്ക്കും റിപ്പബ്ലിക്കിനും അന്ത്യംകുറിക്കാനാണ് അവർ ശ്രമിക്കുന്നത്. സവർക്കറുടെ ആശയം നടപ്പാക്കാനായി ആദ്യം അവർ അംബേദ്കറുടെ ആശയത്തെ, തത്വചിന്തയെ, രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുകയാണ്. അംബേദ്കറുടെ ഓർമദിവസങ്ങൾ ആഘോഷമാക്കുമ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങളെ സമൂഹത്തിൽനിന്ന് മായ്ച്ചുകളയാനാണ് എന്നും ആർഎസ്എസ് ബോധപൂർവം ശ്രമിച്ചുകൊണ്ടിരുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജിയെ വീണ്ടും വീണ്ടും വധിച്ചുകൊണ്ടിരിക്കുന്നതുപോലേ, രാഷ്ട്രശിൽപ്പി നെഹ്റുവിനെ ചരിത്രത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ നടത്തുന്ന നീക്കങ്ങളെപ്പോലെ ഭരണഘടനാ ശിൽപ്പി അംബേദ്കറിന്റെ ഓർമകളും ഇല്ലാതാക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ അംബേദ്കറെ അപമാനിച്ചത്. അംബേദ്കറെ അവഹേളിച്ചതിലൂടെ സംഘപരിവാറിന്റെ മനുവാദചിന്തയാണ് ആവർത്തിച്ച് വെളിപ്പെടുന്നത്. ‘അംബേദ്കർ... അംബേദ്കർ... അംബേദ്കർ... എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നായിരുന്ന-ു രാജ്യസഭയിൽ ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത് ഷാ പറഞ്ഞത്. പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരുമടക്കം അംബേദ്കറെ മാനിക്കുന്നവരാണ് തങ്ങളെന്നും ഭരണഘടനയുടെ സംരക്ഷകരാണെന്നും അവകാശപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നതിനെപ്പോലും അമിത് ഷാ അധിക്ഷേപിച്ചത്. അംബേദ്കറോടും ദളിത്– -പിന്നാക്ക സമൂഹത്തോടുമുള്ള മനുവാദികളായ സംഘപരിവാറിന്റെ യഥാർഥ സമീപനമാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. അമിത് ഷായുടെ അധിക്ഷേപം ദേശീയതലത്തിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. ഷായുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഭരണപക്ഷ എംപിമാർ കായികമായി ആക്രമിക്കാനും ശ്രമിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം നടക്കുകയാണ്. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിപ്രകാരമുള്ള ഭരണഘടനയാണ് ഇന്ത്യക്ക് അഭികാമ്യമെന്നും പരസ്യമായ നിലപാടെടുത്ത ആർഎസ്എസ് ദളിത് വിഭാഗങ്ങളെ തുല്യപൗരന്മാരായി ഒരിക്കലും കണ്ടിരുന്നില്ല. തെരഞ്ഞെടുപ്പിൽ ആദിവാസി, ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ വോട്ട് ഉറപ്പിക്കാനായി ആ വിഭാഗത്തിൽപ്പെട്ടവരെ രാഷ്ട്രപതിയാക്കി എന്നത് നേട്ടമായി അവകാശപ്പെടുന്ന മോദി സർക്കാർ പ്രധാന സംഭവങ്ങളിൽനിന്ന് അവരെ മാറ്റിനിർത്തി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർലമെന്റിന്റെ അധിപനാണ് രാഷ്ട്രപതി. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കല്ലിടൽ ചടങ്ങിൽനിന്ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് ഇന്നത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ഒഴിവാക്കി. ഇന്ത്യൻ ഭരണഘടന ആദിവാസികൾക്കും ദളിതർക്കും ഏത് പദവി നൽകിയാലും ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയിൽ അവരുടെ സ്ഥാനം ഏറ്റവും താഴെയാണെന്നാണ് മോദി സർക്കാർ കാണിച്ചുതരുന്നത്. ഭരണഘടനയിലെ സാമൂഹ്യനീതി തത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് തുടർച്ചയായി വാദിക്കുകയാണ് ഹിന്ദുത്വവാദികൾ. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിലോ മറ്റ് മേഖലകളിലോ ഒരുവിധ സംവരണവും നൽകാൻ പാടില്ലെന്നും സംവരണം വിഭജനവിഘടന വികാരങ്ങളെ പോഷിപ്പിക്കുമെന്നുമാണ് ആർഎസ്എസ് നേതാവ് ഗോൾവാൾക്കർ വിചാരധാരയിൽ എഴുതിവച്ചിരിക്കുന്നത്. ഫാസിസ്റ്റ് ആശയങ്ങളെ പിൻപറ്റിയ സവർക്കറുടെയും ഗോൾവാൾക്കറുടെയും പിൻഗാമികളായ ഹിന്ദുത്വവാദികൾ രാജ്യം ഭരിക്കുമ്പോൾ ഓരോ ദിവസവും ദളിത്– -പിന്നാക്ക വിഭാഗങ്ങൾ ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമാണ്.
ആ ചതിക്ക് മാപ്പ്' ഇല്ല ; ഗൂഗിൾമാപ്പും വഴിതെറ്റിക്കുന്നു
ഇന്നിപ്പോൾ വാഹനത്തിൽ ഇന്ധനമില്ലെങ്കിലും ഗൂഗിൾമാപ്പുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് യാത്രികർ. സോളോ യാത്രികർ മുതൽ ദീർഘദൂര കണ്ടയ്നർ ലോറി ഡ്രൈവർവരെ ഉപയോഗിക്കുന്ന സഹായിയാണ് ഗൂഗിൾമാപ്പ്. പക്ഷേ ഗൂഗിൾമാപ്പും വഴിതെറ്റിക്കുന്നുവെന്നതാണ് സമീപകാല അനുഭവങ്ങൾ തയ്യാറാക്കിയത് ശ്രീരാജ് ഓണക്കൂർ / ഹർഷാദ് മാളിയേക്കൽ / എസ് കിരൺബാബു സങ്കലനം മിഥുൻ കൃഷ്ണ മുൻപൊക്കെ അപരിചിത ദേശങ്ങളിലേക്കുള്ള യാത്രയ്ക്ക് വഴിതെറ്റാതിരിക്കാൻ ചോയിച്ച്, ചോയിച്ച്' പോകേണ്ടിയിരുന്നു. ഇന്ന് ഫോണിൽ ഗൂഗിൾമാപ്പ് വഴികാട്ടും. എത്തിക്കേണ്ടിടത്ത് കൃത്യമായി എത്തിക്കും. 2006ലാണ് ആഗോളതലത്തിൽ മൊബൈൽ ഫോണിൽ ഗൂഗിൾ മാപ്പിന്റെ സഹായം ലഭ്യമായത്. 2013 ആകുമ്പോഴേക്കും ഇന്ത്യയിലുമെത്തി. സോളോ യാത്രികർ മുതൽ ദീർഘദൂര കണ്ടെയ്നർ ലോറി ഡ്രൈവർക്കുവരെ വഴികാട്ടുമത്. പക്ഷേ ഈ വഴികാട്ടി വഴിതെറ്റിക്കുന്ന അനുഭവങ്ങളും നിരവധി. വിരൽചൂണ്ടിയത് മരണത്തിലേക്ക് 2023 ഒക്ടോബർ ഒന്നിന് പെരിയാറിന്റെ കൈവഴിയായ ഗോതുരുത്ത് കടൽവാതുരുത്തിൽ അഞ്ചംഗ സംഞ്ചരിച്ച കാർ വീണ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായ സംഭവത്തിൽ വില്ലനായത് ഗൂഗിൾ മാപ്പായിരുന്നു. എറണാകുളത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായംതേടി. കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറത്തുണ്ടിയിൽ എം എസ് അദ്വൈത് എന്നിവരുടെ മരണത്തിലേക്കാണ് ഗൂഗിൾമാപ്പ് വഴികാട്ടിയത്. ഈ വർഷം മെയ് 24ന് ഹൈദരാബാദിൽനിന്നുള്ള വിനോദസഞ്ചാര സംഘത്തെ കോട്ടയം കുറുപ്പംതറ പാലത്തിന് സമീപത്തെ തോട്ടിലേക്ക് വീഴ്ത്തിയതും ഗൂഗിൾമാപ്പായിരുന്നു. മൂന്നാർ–- ആലപ്പുഴ യാത്രക്കിടെ പുലർച്ചെ അപകടത്തിൽപ്പെട്ട നാല് പേരെ കടുത്തുരുത്തി പൊലീസും നാട്ടുകാരും രക്ഷിച്ചു. വാഹനം മുങ്ങിപ്പോയി. മെയ് 19ന് മറ്റൊരു കുടുംബം സഞ്ചരിച്ച കാറും ഇവിടെ അപകടത്തിൽപ്പെട്ടു. ആഗസ്ത് 17ന് കർണാടക ചിക്മഗളൂരു സ്വദേശികളുടെ കാർ വയനാട് ബാവലിയിൽ തോട്ടിൽ വീണ് ബെനഡിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവർക്ക് പരിക്കേറ്റു. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച്' പുല്പള്ളി ഭാഗത്തേക്കു പോകാനെത്തിയ ഇവർ നടക്കാൻമാത്രം വീതിയുള്ള പാലത്തിലേക്ക് വാഹനം കയറ്റിയതോടെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സെപ്തംബർ ഒന്നിന് കൊച്ചി–- ഗോവ യാത്രയ്ക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിച്ച കണ്ടെയ്നർ ലോറി ഡ്രൈവർ വെങ്ങര ചെമ്പല്ലിക്കുണ്ട് റോഡിൽ കുടുങ്ങി. വൈദ്യുതക്കമ്പിയും തൂണും തകർത്തതിന് 13,848 രൂപ കെഎസ്ഇബി പിഴയീടാക്കി. മുൻപ് ടാങ്കർ ലോറിയും വഴിമാറി മാടായിപ്പാറയിലൂടെ വന്ന് ഇവിടെ കുടുങ്ങി. സെപ്തംബർ 24ന് വയനാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ വടക്കാഞ്ചേരി പൂങ്ങോടുവളവിനു സമീപം തോട്ടിലേക്ക് മറിഞ്ഞതിലും വഴിതെറ്റിച്ചത് ഗൂഗിൾമാപ്പ്. ഗൂഗിൾ മാപ്പിനെ സഹായ ആപ്ലിക്കേഷൻ എന്നതിലുപരി പൂർണമായും ആശ്രയിക്കുന്നതാണ് അപകട കാരണം. നവംബറിൽ യുപിയിൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ദത്തഗഞ്ചിലെ പാലത്തിൽനിന്ന് വീഴുകയായിരുന്നു. ഗൂഗിൾ മാപ്പിനെ പ്രതിചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ മാത്രമാണ് വാർത്തയാകുന്നത്. രാത്രിക്ക് ലഹരിക്കൂട്ട് എറണാകുളം സ്വദേശിയായ മീൻവണ്ടി ഓടിക്കുന്നയാളെ ഭാര്യയും ബന്ധുക്കളും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷൻ സെന്ററിലെത്തിച്ചു. വാഹനമോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഇയാൾ സ്ഥിരമായി ഉപയോഗിച്ചിരുന്നത് കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിരുന്നു. കൊല്ലം നീണ്ടകരയിൽനിന്ന് മീൻ മിനിലോറിയിൽ കയറ്റി കോയമ്പത്തൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കും ആന്ധ്രപ്രദേശിലേക്കും ഒറ്റ രാത്രി കൊണ്ട് എത്തണം. ഉറങ്ങാതിരിക്കാനാണ് ലഹരി ഉപയോഗം. നിരന്തര ലഹരി ഉപയോഗം കുടുംബപ്രശ്നം സൃഷ്ടിച്ചപ്പോഴാണ് വിമുക്തിയിലെത്തിച്ചത്. ഇപ്പോൾ ചികിത്സ കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് മടങ്ങി. ദീർഘദൂര ലോറിയും ബസ്സും ഓടിക്കുന്ന ഒരു വിഭാഗം ഡ്രൈവർമാർക്കിടയിലാണ് കഞ്ചാവിന്റെയും നിരോധിത പുകയില വ്യാപക ഉപയോഗം. അമിതവേഗത്തിൽ വാഹനമോടിക്കാനും ഉറങ്ങാതിരിക്കാനുമാണിത്. മദ്യം കഴിച്ചാൽ ബ്രെത്ത് അനലൈസർ പിടിക്കപ്പെടുമെന്നതിനാലാണ് കഞ്ചാവും എംഡിഎംഎയടക്കമുള്ള ലഹരിക്ക് അടിമപ്പെടുന്നത്. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. ജീവന്റെ വെളിച്ചം റോഡുകളിൽ ആവശ്യത്തിന് വെളിച്ച സംവിധാനമില്ലാത്തതിനാലും അപകടങ്ങൾ നിരവധി. 2023ൽ സംസ്ഥാനത്ത് 61 അപകടങ്ങളിലായി 10 പേര് മരിച്ചു. 54 പേര്ക്ക് ഗുരുതരമായും 51 പേര്ക്ക് സാരമായും പരിക്കേറ്റു. വാഹനങ്ങൾക്ക് തെളിച്ചമുള്ള ലൈറ്റുകൾ പോലെ പ്രധാനമാണ് വഴിയരികിലെയും വെളിച്ച സംവിധാനം. കാൽനടയാത്രക്കാർ, റോഡ് മുറിച്ചു കടക്കുന്നവർ, സൈൻ ബോർഡുകൾ, ഓവർടേക് ചെയ്യുന്ന വാഹനങ്ങൾ തുടങ്ങിയവ വ്യക്തതയോടെ തിരിച്ചറിയാൻ വെളിച്ചം അനിവാര്യമാണ്. ആംബുലന്സും വില്ലൻ റോഡപകടങ്ങളില്പ്പെടുന്നത് ഏറ്റവുധികം ഇരുചക്രവാഹനങ്ങളാണ്. തൊട്ടുപുറകെ കാറുകളും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ രക്ഷാപ്രവർത്തനം നടത്തുന്ന ആംബുലൻസുകളും അപകടത്തിൽപ്പെടുന്നുണ്ട്. പൂർണ ഉത്തരവാദിത്വം നമുക്ക് - ആരിഷ് ശശീന്ദ്രൻ മൊബൈൽ ടവർ ലൊക്കേഷനുകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, ജിപിഎസ് എന്നിവയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ശേഖരിച്ച് ലോക്കലൈസേഷൻ അൽഗോരിതം, പാത് പ്ലാനിങ് അൽഗോരിതം, സ്ലാം അൽഗോരിതം എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്. ചുരുക്കത്തിൽ പൂർണമായും സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒന്ന്. ഈ സൗജന്യ സേവനം ഉപയോഗിക്കണോ വേണ്ടയോ എന്നത് നമ്മുടെ താൽപര്യം. നാവിഗേഷൻ ആപ്പ് എന്ന നിലയ്ക്ക് അതുപയോഗിക്കുന്നതിന്റ പൂർണ ഉത്തരവാദിത്വം നമുക്കായിരിക്കും. അപകടത്തിൽപ്പെടുന്നതിന്റെ കാരണം ആപ്പ് ആവണമെന്നില്ല. ഉപയോഗിക്കുന്ന വ്യക്തിയുടെ മാനസിക നിലയുമാകാം. സ്വയം പ്രവർത്തനശേഷിയുള്ള സഹായ ആപ്പായ ഗൂഗിൾ മാപ്പിനെ പ്രവർത്തിപ്പിക്കാനുള്ള നമ്മുടെ പരിശീലനമികവും പ്രധാനം. ബംഗളൂരു ബാസ്റ്റ്യൻ സൊലൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡിൽ റോബോട്ടിക്സ് ആൻ എഐ ലീഡാണ് ലേഖകൻ
തിരുവനന്തപുരം രാജ്യത്ത് ഇപ്പോഴും അടിമ സമാനമായ അവസ്ഥയിൽ ജീവിക്കേണ്ടിവരുന്ന കർണാടകത്തിലെ സിദ്ദി ജനതയെക്കുറിച്ച് പറയുകയാണ്‘റിഥം ഓഫ് ദമാം’. രാജ്യാന്തര ചലച്ചിത്രമേളയിൽ ‘ഇന്ത്യ സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ജയൻ ചെറിയാൻ വർഷങ്ങളോളം എടുത്താണല്ലോ ‘റിഥം ഓഫ് ദമാം എടുത്തത് അതെ, ആറുവർഷത്തോളം ഉത്തര കർണാടകത്തിലെ ഉൾവനത്തിലെ സിദ്ദി ഗ്രാമങ്ങളിൽ ജീവിച്ചു. അവരുടെ ജീവിതം നേരിൽ അറിഞ്ഞു. വിശാല മനസ്സുള്ളവരാണ് സിദ്ദികൾ. അവരുടെ ഭക്ഷണം പങ്കിട്ടു. ചിലനേരങ്ങളിൽ അവർ എനിക്കായി ഭക്ഷണം ഒരുക്കി. മൊസാംബിക്കിൽനിന്ന് ഇംഗ്ലീഷ് ഇന്ത്യാകമ്പനി കപ്പലുകളിൽ കൊണ്ടുവന്ന് മുംബൈയിലും ഗോവയിലുമൊക്കെ അടിമ കച്ചവടത്തിലൂടെ എത്തിയവരാണ് ഇവരുടെ പൂർവികർ. 1865ലാണ് പോർച്ചുഗീസ് അധിനിവേശ ഗോവയിൽ അടിമവ്യാപാരം നിരോധിക്കുന്നത്. ഇവർ വിമോചിതരായ ശേഷവും പുതിയ അടിമത്തത്തിന് കീഴിലായി. അത് സംഭവിക്കുന്നത് കർണാടകത്തിലെ വനങ്ങളിൽവച്ചാണ്. പ്രമാണിമാർ അവരുടെ മതം ഇവരുടെ മേൽ അടിച്ചേൽപ്പിച്ചു. അങ്ങനെ ലോകത്ത് ഒരിടത്തുമില്ലാത്ത ആഫ്രിക്കൻ ഹിന്ദു സിദ്ദികൾ ഉണ്ടായി. ഒരുകുട്ടി ജനിച്ചാൽ ഇപ്പോഴും ഇവർ ആറാംദിവസം ബ്രാഹ്മണരുടെ അടുത്ത് പോകും. അവരാണ് കുട്ടികൾക്ക് പേരിടുന്നത്. സിനിമയിൽ കൊങ്കിണി സിദ്ദി ഭാഷയാണ് സ്വീകരിച്ചത് ആദ്യകാല ഭൂവുടമകൾ കൊങ്കിണി ഭാഷക്കാരാണ്. ഇതിൽനിന്നാണ് സിദ്ദികളുടെ ഭാഷ രൂപപ്പെട്ടത്. ഭാഷയുണ്ടെങ്കിലും ലിപിയില്ല. ഭൂവുടമകൾ മാറുന്നതിന് അനുസരിച്ച് മതങ്ങളും മാറി വന്നതാണ് സിദ്ദികൾ. ഇതോടൊപ്പം അവരുടെ ഓർമകളും ഭാഷയും സംസ്കാരവും പിടിച്ചുപറിക്കപ്പെട്ടു. അവരുടെ കൂട്ടായ ഓർമകൾ തുടച്ചുമാറ്റപ്പെട്ടു. ഇന്ന് അവരുടെ വ്യക്തിത്വം നിർണയിക്കുന്നത് ദമാം എന്ന സംഗീത ഉപകരണമാണ്. ദമാം സംഗീതത്തിലും അവരുടെ ജീവിതത്തിലുമാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അടിമത്തത്തിൽനിന്ന് മുക്തരാകാൻ ശ്രമിക്കുന്ന കാലമാണിത്. അവരുടെ യുവതലമുറ തങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയാണ്. സമരം എന്നത് മറവിക്കെതിരായ ഓർമയുടെ കലാപം എന്നതുപോലെയാണ് ഇവർ ചരിത്രം കണ്ടെടുക്കാൻ ശ്രമിക്കുന്നത്. 2003 ലാണ് ഇവരെ പട്ടികവർഗമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്നത്. അന്നുമുതലാണ് ഇവരെ മനുഷ്യരായി കണക്കാക്കാൻ തുടങ്ങിയത്. ഡോക്യുമെന്ററിക്ക് പകരം എന്തുകൊണ്ടാണ് സിനിമ പന്ത്രണ്ടുകാരനായ സിദ്ദി കുട്ടിയിലൂടെയാണ് അവരുടെ ചരിത്രം പറയുന്നത്. സമ്പന്നമായ പൈതൃകത്തെക്കുറിച്ച് പറയാൻ ഫിക്ഷൻതന്നെയാണ് നല്ലത്. ഐതിഹ്യങ്ങളും ഇമേജുകളും കൊണ്ടുവരാനാകും. ആയിരക്കണക്കിന് ലേഖനങ്ങൾ എഴുതുന്നതിനേക്കാൾ ശക്തി ഒരു ചെറുകഥയ്ക്ക് ഉണ്ട്. അങ്ങനെ കരുതിയാൽ മതി. ചിത്രം മേളയിൽ എത്തിയപ്പോൾ ആഫ്രിക്കൻ പൈതൃകം പേറുന്ന ജനത ഇന്ത്യയിൽ ഉണ്ടെന്ന് ആളുകൾ അറിയുന്നത് ചിത്രം വന്നതിലൂടെയാണ്. വലിയ വിഭാഗം പ്രേക്ഷകരിലേക്ക് സിനിമ എത്തി. ഉന്നതമായ സിനിമാബോധമുള്ളവരാണ് ഇവിടത്തെ പ്രേക്ഷകർ. ഗോവയിൽ ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. എന്റെ നാലാമത്തെ സിനിമയാണിത്.
പ്രഭയായ് തിളങ്ങി ; ഇന്ത്യയുടെ അഭിമാനമായ മൂന്നുപേർ
തിരുവനന്തപുരം പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ... കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യയുടെ അഭിമാനമായ മൂന്നുപേർ. ചലച്ചിത്രമേളയുടെ ആറാം ദിനം പ്രതിനിധികളാകെ കാത്തിരുന്നു കണ്ട പ്രഭയായ് നിനച്ചതെല്ലാം (ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്)' സിനിമയുടെ ആത്മാവാണ് മൂവരും. ബുധൻ വൈകിട്ട് ടാഗോറിൽ കണ്ട നീണ്ട നിര ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. പലരും സിനിമ കാണാൻ അവസരം കിട്ടാതെ മടങ്ങി. പ്രദർശനത്തിനുമുമ്പ് സംവിധായിക പായൽ കപാഡിയ, അഭിനേത്രികളായ കനി കുസൃതി, ദിവ്യപ്രഭ, ഛായാഗ്രാഹകൻ രണബീർ ദാസ്, മറ്റ് അണിയറ പ്രവർത്തകർ തുടങ്ങിയവരെ വേദിയിൽ ആദരിച്ചു. വൈകിട്ട് ആറിന്റെ സിനിമയ്ക്കായി അഞ്ചിന് മുമ്പുതന്നെ തിയറ്റർ പരിസരത്ത് ആളുകൂടിയിരുന്നു. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ പായലിന്റെ പ്രഭയായ് നിനച്ചതെല്ലാം' സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ ഒരേയൊരു പ്രദർശനമാണുണ്ടായിരുന്നത്. ഇതോടെയാണ് വലിയ ആൾക്കൂട്ടം ടാഗോർ പരിസരത്ത് രൂപപ്പെട്ടത്. നിലത്തിരുന്നും കാണികൾ ചിത്രം കണ്ടു.
ധനകമീഷൻ ശുപാർശ നീതിയുക്‌തമാകണം - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു
പതിനാറാം ധനകമീഷൻ ശുപാർശകളെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. മുൻ കമീഷൻ കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമാണ് കാണിച്ചത്. കേരളത്തിന്റെ ധനപരമായ ദുരിതം ഇത്രമേൽ മൂർച്ഛിപ്പിച്ചതിനു പിന്നിലെ ഒരുഘടകം കമീഷൻ ശുപാർശകളും അവ ദേഭഗതി കൂടാതെ അംഗീകരിച്ച നരേന്ദ്ര മോദി സർക്കാരുമാണ്. തെറ്റുകൾ തിരുത്തുമെന്ന പ്രതീക്ഷയാണ് കമീഷൻ ചെയർമാൻ അരവിന്ദ് പനഗാരിയയുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകളിൽ, പക്ഷേ നിഗമനങ്ങൾക്ക് മാറ്റംവരാം. കേന്ദ്ര നികുതി വരുമാനത്തിന്റെ 30 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിട്ടാൽ മതിയെന്ന് വാതിൽ പുറകിൽ മറഞ്ഞിരുന്ന് പതിനഞ്ചാം കമീഷന് പ്രധാനമന്ത്രി നിർദേശം നൽകിയത് വാർത്താമാധ്യമങ്ങളിൽ സജീവ ചർച്ചാവിഷയമായിരുന്നല്ലോ. എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യമാണ് കേന്ദ്രം സമാഹരിക്കുന്ന മൊത്തം നികുതി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നുള്ളത്. സമീപകാല കമീഷനുകളൊന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആ സ്ഥിതിയിൽ നികുതി വരുമാനത്തിന്റെ ഭാഗമാക്കാതെ, കേന്ദ്രം നേരിട്ടു സമാഹരിക്കുകയും തനിച്ച് അനുഭവിക്കുകയും ചെയ്യുന്ന സർചാർജിന്റെയും ലെവികളുടെയും നിശ്ചിതഭാഗം നികുതി വരുമാനത്തിൽ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം പ്രസക്തമാകുന്നു. ലെവിയും സർചാർജും നിലവിൽ നികുതി വരുമാനത്തിൽ പെടുന്നില്ല. അവ ഒഴിവാക്കപ്പെടുന്നതുമൂലം യഥാർഥനികുതിവിഹിതം 31 ശതമാനമായി ചുരുങ്ങുന്നെന്ന് 15–--ാം കമീഷൻതന്നെ വിശദപഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. 2023 മാർച്ച് 27 ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടിയിൽ ലെവി-, സർചാർജ് ഇനങ്ങളിലെ വരുമാനം വിശദമാക്കി. രണ്ടും ചേർത്ത് 5,28,569 കോടി രൂപ കേന്ദ്രസർക്കാർ സമാഹരിച്ചു. 2022–--23ലെ നികുതി വരുമാനത്തിന്റെ 25.20 ശതമാനമാണിത്. ചുരുക്കത്തിൽ കേന്ദ്രം സമാഹരിക്കുന്ന നികുതി വരുമാനത്തിന്റെ നാലിൽ മൂന്നു ഭാഗമേ ഡിവിസിബിൾ പൂളിൽ ഉൾപ്പെടുന്നുള്ളൂ. പകുതിയെങ്കിലും ഡിവിസിബിൾ പൂളിന്റെ ഭാഗമാക്കിയെങ്കിൽ സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഉയരുമായിരുന്നു. മുൻ ധനകമീഷനുകൾ പലതും ലെവിയും സർചാർജും സംബന്ധിച്ച് നീതിയുക്തമായ തീരുമാനമുണ്ടാകണമെന്ന് നിർദേശിച്ചെങ്കിലും കേന്ദ്രം അനുകൂല സമീപനം സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാർ 23 ഇനം ലെവികൾ ചുമത്തുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയെങ്കിലും അതിലേക്കായി വരുമാനം സമാഹരിക്കുന്ന ലെവി തുടരുകയാണ്! റിസർവ് ബാങ്ക് ലാഭവിഹിതം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള പലിശ, ലാഭവിഹിതം തുടങ്ങിയവ നികുതി ഇതര വരുമാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റൊട്ടേറെ ഇനങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് (കേന്ദ്ര ബജറ്റ് 2024-–-25, റവന്യു റെസീപ്റ്റ് അനുബന്ധം ഉൾപ്പെടെ) വെളിപ്പെടുത്തുന്നത്. സ്പെക്ട്രം ലേലം വഴി കേന്ദ്രസർക്കാർ 11,340 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ (2022) ലേലത്തിൽ കിട്ടിയത് 1,50,173 കോടി രൂപയാണ്. ലേലം കൊള്ളാത്ത സ്പെക്ട്രത്തിന്റെ ലേലം അടുത്ത പ്രാവശ്യം നടത്തുമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര നികുതി വരുമാനത്തിന്റെ പങ്കിടൽ സംബന്ധിച്ചാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നതെങ്കിലും കേന്ദ്രസർക്കാരിന്റെ നിരന്തരം പെരുകുന്ന വരുമാനങ്ങളും വരുമാനസ്രോതസ്സുകളും ഒപ്പം സംസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന ചുമതലകളുടെ വൈപുല്യവും ചെലവുകളും പരിഗണിക്കുമ്പോൾ നികുതി വിഹിതംമാത്രം പരിഗണിച്ചാൽ പോരാ, മറിച്ച് കേന്ദ്രത്തിന്റെ മൊത്തം വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടുന്ന ഒരു പുതിയ വ്യവസ്ഥ ഉണ്ടാകേണ്ടിയിരിക്കുന്നു. നികുതി വരുമാനവിഭജനം സാമ്പ്രദായിക മാനദണ്ഡങ്ങൾക്കപ്പുറം കടക്കണം. ഉദാഹരണമായി, 1971ലെ ജനസംഖ്യ അടിസ്ഥാനമാക്കണോ അതോ 2011ലെ മതിയോ എന്നത് പ്രധാന മാനദണ്ഡംതന്നെ. 1971 എന്ന അടിസ്ഥാന വർഷം ഉപേക്ഷിക്കുന്നതിൽ ജനനനിരക്ക് നിയന്ത്രിക്കുന്നതിൽ വിജയിച്ച സംസ്ഥാനങ്ങൾക്കുള്ള ശിക്ഷാവ്യവസ്ഥയും ഉൾക്കൊള്ളുന്നു. ഉയരുന്ന ആയുർദൈർഘ്യവും 60നും 80നും മുകളിൽ പ്രായമുള്ളവരുടെ വർധിക്കുന്ന സാന്നിധ്യവും ചികിത്സാ ചെലവുകളും ധനകമീഷന്റെ പ്രത്യേക പരിഗണന അർഹിക്കുന്ന വിഷയമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിൽനിന്ന് 2023-–-24ൽ ലഭിച്ചത് 16,507 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വർഷം ലഭിച്ച വാർഷിക ശരാശരി 58,503 കോടി രൂപയാണ്. വ്യത്യാസം ശ്രദ്ധേയം. തിരിച്ചു നൽകേണ്ടാത്തതാണ് ഓഹരി വിൽപ്പന വരുമാനം. എന്നാൽ, 2023-–-24 മുതൽ തിരിച്ചടയ്ക്കേണ്ടതായ മൂലധന വരുമാനത്തിലാണ് ഓഹരിവിൽപ്പന വരുമാനം രേഖപ്പെടുത്തുന്നത്. സംസ്ഥാനങ്ങളുടെ വായ്പാപരിധി സംബന്ധിച്ച് ഗൗരവതരമായ പരിശോധനയ്ക്ക് കമീഷൻ തയ്യാറാകണം. 2024-–-25ലെ ധനകമ്മി പരിധി നിശ്ചയിച്ചിട്ടുള്ളത് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3.45 ശതമാനമാണ്. വായ്പയ്ക്ക് മേലുള്ള കർശനപരിധി വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും. മിക്ക സംസ്ഥാനങ്ങളും ബജറ്റ് ഇതര വായ്പകൾ സമാഹരിച്ചാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കേന്ദ്രസർക്കാരും വികസന പ്രവർത്തനങ്ങൾക്ക് വൻതോതിൽ വായ്പകൾ സ്വീകരിക്കുന്നുണ്ട്. ആയതിനാൽ വായ്പാപരിധി സംബന്ധിച്ച് യാഥാർഥ്യബോധമുള്ള സമീപനവും ശുപാർശകളും നൽകാൻ കമീഷൻ തയ്യാറാകണം. ബജറ്റ് ഇതരവായ്പകൾ സംബന്ധിച്ച് കൃത്യമായ നിലപാട് കമീഷൻ കൈക്കൊള്ളണം. വായ്പയും ആഭ്യന്തരവരുമാനവും തമ്മിലെ അനുപാതം 34.50 ശതമാനംവരെ ആകാമെന്നാണ് വ്യവസ്ഥയെങ്കിലും കേരളം ഇപ്പോൾത്തന്നെ 35.42 ശതമാനം കൈവരിച്ചു കഴിഞ്ഞു. റവന്യു കമ്മി മൂന്നു ശതമാനം ആകാമെങ്കിലും കേരളം കൈവരിച്ചത് 2.08 ശതമാനം. ധന ഉത്തരവാദിത്വ നിയമത്തിന്റെ കർശന വ്യവസ്ഥകളിൽ ന്യായമായ പുനർവിചിന്തനം നടത്താൻ കമീഷൻ തയ്യാറാകണം. സംസ്ഥാനത്തിനുമേൽ അമിതഭാരം ഏൽപ്പിക്കുന്നതാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ. ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും സാധ്യതകളും പരിഗണിക്കാതെ നടപ്പാക്കുന്ന അത്തരം പദ്ധതികൾ സംസ്ഥാനങ്ങൾക്ക് വൻ ഭാരമാണ്. പദ്ധതികൾ നടപ്പാക്കുന്ന ചുമതലയും വിഭവങ്ങളും കേന്ദ്രം സംസ്ഥാനങ്ങളെ ഏൽപ്പിക്കണം. ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ പുരോഗതി കൈവരിച്ച കേരളത്തിനാവശ്യം പ്രൈമറി വിദ്യാലയങ്ങളും പ്രൈമറി ഹെൽത്ത് സെന്ററുകളുമല്ല, നേടിയ പുരോഗതി നിലനിർത്താനും കൂടുതൽ ഉയരങ്ങളിലെത്താനുമുള്ള സാമ്പത്തിക പിന്തുണയാണ്. സംസ്ഥാനത്തിന്റെ വ്യവസായഭൂപടത്തിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങൾ നിക്ഷേപവും തൊഴിലവസരങ്ങളും വളർത്തി മുന്നേറുകയാണ്. ആ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ ധനസഹായം നൽകാൻ കമീഷൻ തയ്യാറാകണം. 45 ലക്ഷം കുടുംബങ്ങൾക്ക് അംഗത്വമുള്ള 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ ദാരിദ്ര്യനിർമാർജനത്തിൽ നിർവഹിക്കുന്ന സുപ്രധാന പങ്ക് പരിഗണിച്ച് കൂടുതൽ തുക വകയിരുത്താൻ കമീഷൻ തയ്യാറാകണം. നിരന്തരമെന്നോണം ആവർത്തിക്കുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മനുഷ്യജീവനും സ്വത്തുവകകൾക്കും ഉണ്ടാക്കുന്ന നാശനഷ്ടം വർണനാതീതമാണ്. ധനസഹായത്തിന് കേന്ദ്രത്തിനു മുന്നിൽ കൈനീട്ടി നിൽക്കേണ്ട സ്ഥിതിയാണ് നിലവിൽ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും സാമ്പത്തിക സഹായം സംബന്ധിച്ച രൂപരേഖയും ആവശ്യമാണ്. അവ പിന്തുടരാൻ കേന്ദ്രത്തെ നിർബന്ധിക്കുന്ന വ്യവസ്ഥകളും കമീഷൻ നിർദേശിക്കണം.
അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ എന്ന് ചോദിച്ചതുപോലെയാണ് തൃശൂർ എംപിയുടെ കാര്യമെന്ന് നാട്ടുകാർ മാത്രമല്ല സഹഎംപിമാരും പറഞ്ഞുതുടങ്ങി. സഹമന്ത്രിയാണെങ്കിലും ഒട്ടും സഹിഷ്ണുതയും സഹകരണവും ഇല്ലെന്നാണ് സഹകരിച്ച് നിൽക്കുന്നവരുടെയും സംസാരം. അഭിനയമാണ് ജീവിതം, അഭിനയമാണ് സമ്പത്ത്, നാട്യമാണ് സർവസ്വവും എന്നാണ് പുള്ളിക്കാരന്റെ തത്വശാസ്ത്രം. എംപി പണിയായാലും മന്ത്രിപ്പണിയായാലും പാർലമെന്റിലായാലും പുറത്തായാലും അഭിനയത്തിന്റെ പുത്തൻ മേഖലകൾ കണ്ടെത്തുന്നതിലാണ് ത്രിൽ. കഥകളിയിലാണ് ഇപ്പോഴത്തെ കമ്പം. കലാമണ്ഡലം നിലകൊള്ളുന്ന ജില്ലയിലെ എംപിയാകുമ്പോൾ കഥകളിയിൽ അഗ്രഗണ്യനായില്ലെങ്കിൽ കുറച്ചിൽ വോട്ടർമാർക്കാണെന്ന് ചിന്തിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. പിന്നെ കലാമണ്ഡലം ഗോപി ആശാനെ വെല്ലുന്ന നടനാകണമെന്നത് അങ്ങേരുടെ ഒരു ശപഥവുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഗോപി ആശാന് പത്മ അവാർഡ് വാങ്ങിച്ച് കൊടുക്കാൻ നോക്കിയപ്പോൾ ആരുടെയും ശുപാർശയിൽ വേണ്ടെന്ന് മുഖത്തുനോക്കി പറഞ്ഞത് എങ്ങനെ മറക്കും. കഷ്ടപ്പെട്ട് അധ്വാനിച്ച് മലയാള സിനിമ ഉണ്ടാക്കിയതുപോലെ കഥകളിയുടെയും ഗുരുവായിട്ടേ ഇനി അടങ്ങുവെന്ന് അന്ന് ശപഥം ചെയ്തതാണ്. പാർലമെന്റിലിരിക്കുമ്പോഴും പുറത്ത് നടക്കുമ്പോഴും കത്തി, പച്ച, കരി, താടി, മിനുക്ക് തുടങ്ങിയ വേഷങ്ങൾ മിന്നിമറയും. ഇനി കേരളമെന്ന് കേട്ടാലോ നിറയും പുച്ഛം സിരകളിലെന്നുമാത്രമല്ല കൈയും കാലും മുഖവും എല്ലാം ഒന്നിച്ചെടുത്ത് പുതുപുത്തൻ വേഷങ്ങളിൽ നിറഞ്ഞാടും. കഴിഞ്ഞ ദിവസം പാർലമെന്റിലാണ് ഈ അത്ഭുത വേഷപ്പകർച്ച പുറത്തെടുത്തത്. ഇതു കണ്ട് ഭരണ, പ്രതിപക്ഷ എംപിമാരാകെ കണ്ണും തള്ളി അന്തം വിട്ടിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. തമിഴ്നാട്ടിൽനിന്നുള്ള എംപി കനിമൊഴി കേരളത്തെ പരാമർശിച്ചപ്പോഴായിരുന്നു മലയാള സിനിമയുടെ ‘പിതാമഹന്റെ ' അത്ഭുത ആംഗ്യപ്രകടനം. വയനാട്ടിൽ മഹാദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അവിടെ ചെന്ന് ഷോ നടത്തിയിട്ടും എന്തേ സഹായം കൊടുത്തില്ലായെന്ന് അയൽപക്ക സ്നേഹംകൊണ്ട് ചോദിച്ചതാണ്. അപ്പോഴാണ് സ്വന്തം സീറ്റിലിരുന്ന് കൈയും കാലും മുഖവും എല്ലാം ചേർത്ത് കേരളത്തോടും കനിമൊഴിയോടുമുള്ള സർവമാന പുച്ഛവും ആവാഹിച്ച് നടന്റെ വിസ്മയ പ്രകടനം പുറത്തെടുത്തത്. കഥകളിയിലെന്നല്ല മറ്റൊരു കളിയിലും ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടന്നുള്ള അപാരവേഷം കെട്ടലായിരുന്നുവെന്നാണ് സഹ എംപിമാരുടെ സാക്ഷ്യപ്പെടുത്തൽ. കേരളത്തിലെ മാധ്യമക്കാർ സ്ഥിരമായി ഈ നാട്യവൈഭവം കാണുന്നതിനാൽ പുതുമ തോന്നത്തതുകൊണ്ടായിരിക്കാം ആരും കാര്യമായി എടുത്തില്ല. വയനാടിന് സഹായം കൊടുത്തുവെന്ന പച്ചക്കള്ളം പരസ്യമായി വിളിച്ച് പറയുന്ന ആഭ്യന്തര മന്ത്രിയുടെ ചരടിൽ തുള്ളുന്ന സഹമന്ത്രിയിൽ പരമപുച്ഛം നിറയുന്നതിൽ എന്തിനതിശയിക്കുന്നുവെന്ന് ആശ്വസിക്കാനേ വഴിയുള്ളു. വരുന്നു ഏക മതകോഡ് ഏക സിവിൽകോഡ് എന്നുവച്ചാൽ എന്താന്ന് പലർക്കും മനസ്സിലായിട്ടില്ലേയെന്നോരു സന്ദേഹം നാട്ടിലുണ്ട്. ‘ഭജപ’ക്കാരുടെ വിശദീകരണത്തിൽ എന്തോ വലിയ സംഭവമാണെന്നാണ് ധരിച്ച് വശായിട്ടുള്ളത്. എന്നാൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. പറഞ്ഞത് ഉന്നത നിയമജ്ഞനായതുകൊണ്ട് സംശയിക്കേണ്ടതുമില്ല. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്ടമേ ഇവിടെ നടക്കു. അതാണ് നിയമം. ന്യൂനപക്ഷങ്ങൾ അക്രമകാരികളും മറുനാട്ടുകാരുമാണ്. ഭൂരിപക്ഷത്തിന്റെ നിയമത്തിനനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കിൽ കടുത്ത ശിക്ഷ നൽകി നാടുകടത്തും’. ചുരുക്കത്തിൽ ഇതാണ് ഏക സിവിൽകോഡ്. പറഞ്ഞത് ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലാകുമ്പോൾ ഇതിന് ആധികാരികത കൂടും. ചാണകംതിന്ന് ഗോമൂത്രം കുടിച്ചാൽ സർവരോഗ സംഹാരവും മോക്ഷവും കിട്ടുമെന്ന് വിശ്വസിക്കുന്നവരുടെ ഏക സിവിൽകോഡിൽ ജഡ്ജി പോലും അഭിമാനപൂരിതനാകുന്നതിലാണ് ബിജെപി ഭരണത്തിന്റെ കരുത്ത്. ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാണ് പ്രതിപക്ഷആവശ്യം. സുപ്രീംകോടതി കൊളീജിയത്തിന് മുന്നിലെത്തി സിവിൽകോഡ് പ്രസംഗം ഡീകോഡ് ചെയ്യണമെന്ന നിർദേശമാണ് ഒടുവിലുണ്ടായത്. ബിജെപിക്ക്മേൽ കൊളീജിയം പറക്കുമോ എന്ന് കണ്ടറിയാം. വിഴുപ്പലക്കൽ മേള കോൺഗ്രസിലിപ്പോൾ വിഴുപ്പലക്കൽ മേളയാണ്. നേതാക്കളെല്ലാം കൂട്ടത്തോടെ വാളും പരിചയും വടിയും കുന്തവുമായി ഇറങ്ങിയിട്ടുണ്ട്. സിനിമയിൽ സലിംകുമാർ പറഞ്ഞതുപോലെ പുനഃസംഘടനയെങ്ങാനും നടന്നാലോ എന്ന് ചിന്തിച്ചിട്ടാണത്രെ ഈ കോലാഹലം. എനിക്കൊന്നും തന്നില്ലേയെന്ന് ചാണ്ടിയുടെ വക കരച്ചിൽ. പാലക്കാട് ജയത്തിൽ ചാണ്ടിക്കും പങ്കുണ്ടെന്ന് മാങ്കൂട്ടത്തിലിന്റെ തിരിച്ചുള്ള കുത്ത്. ചാണ്ടിക്ക് മകനെന്ന ലേബലേയുള്ളു എന്ന് ഓർമപ്പെടുത്തി മറ്റൊരുകൂട്ടർ. പാർടിക്കുമേലെ പറന്നാൽ വീട്ടിലിരുത്തുമെന്ന് സൈബർ കോൺഗ്രസിന്റെ ഭീഷണി. അപ്പന്റെ പടം മാറ്റാൻപോലും സൈബറുകാർ അനുവദിക്കുന്നില്ലെന്ന് ചാണ്ടിയുടെ ലൈവ് നിലവിളി. രമ്യ ഹരിദാസിനെ കെട്ട് കെട്ടിച്ചതുപോലെ മൂലയ്ക്കിരുത്തുമെന്നായിരുന്നു ഇതിനുള്ള മറുപടി. യുവാക്കളുടെ അങ്കം കണ്ടിട്ടാകണം മുരളീധരനും ചില അങ്കലാപ്പുണ്ടെന്നാണ് സംസാരം. പ്രായമായെന്ന് കരുതി ആരെങ്കിലും അച്ഛനമ്മമാരെ മാറ്റുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മഗതം. രാഘവൻ എംപിയുടെ കണ്ണൂരിലെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്, കോലം കത്തിക്കൽ, തെരുവിലടി. തന്നെ കത്തിച്ചതിനുതുല്യമെന്ന് രാഘവന്റെ മാറത്തടി. ഇതിനിടയിൽ കോൺഗ്രസിൽ ഔദ്യോഗിക, അനൗദ്യോഗിക തർക്കവും രൂപമെടുത്തു. വക്താവ് അഖിൽ വക്കീലിനെ ഗ്രൂപ്പിൽനിന്ന് ജനറൽ സെക്രട്ടറി നീക്കിയതാണ് തർക്കത്തിന്റെ മൂലകാരണം. അങ്ങനെയൊന്നില്ലെന്നും ഉണ്ടെന്നുമുള്ള വാഗ്വാദം കൊടുമ്പിരി കൊണ്ടതിനാൽ ഗ്രൂപ്പുണ്ടോയെന്ന് ഗവേഷിക്കാൻ പ്രസിഡന്റ് ഉത്തരവിട്ടിരിക്കയാണ്. ഗ്രൂപ്പിൽ കെട്ടിപ്പടുത്ത കോൺഗ്രസിൽ ഇതിന് മാത്രം ഗ്രൂപ്പില്ലാതാക്കുന്നത് ശരിയല്ലെന്ന ടോക്കും ഉണ്ട്.
ജനങ്ങൾക്കും ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും എതിര്
ഭാഷ, മതം, വേഷം, സംസ്കാരം തുടങ്ങി ജീവിതത്തെ ബാധിക്കുന്ന സർവകാര്യങ്ങളിലും എണ്ണിയാലൊടുങ്ങാത്ത വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലക്ഷക്കണക്കിന് ആളുകൾ ജീവൻ ത്യജിച്ച് നടത്തിയ പോരാട്ടമാണ് അഞ്ഞൂറിൽപ്പരം നാട്ടുരാജ്യങ്ങളായി കിടന്ന ഈ ഭൂഭാഗത്തെ മഹത്തായ ഇന്ത്യ എന്ന രാജ്യമാക്കിത്തീർത്തത്. തുടർന്ന്, ഇവിടത്തെ ജനങ്ങൾ തങ്ങൾക്കുവേണ്ടിത്തന്നെ സമർപ്പിച്ച ഭരണഘടനയാണ് നമ്മുടെ ഫെഡറൽ ജനാധിപത്യ ഭരണവ്യവസ്ഥയുടെ മാർഗരേഖ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനാണ് പരമാധികാരം. സംസ്ഥാന കാര്യങ്ങളിൽ സമാനമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾക്കാണ് അധികാരം. അതായത് ഈ ജനാധിപത്യസഭകളെ തെരഞ്ഞെടുത്ത ജനങ്ങൾക്കാണ് സ്വതന്ത്ര ഇന്ത്യയിൽ പരമാധികാരം. തെരഞ്ഞെടുപ്പ് കമീഷന് അല്ല. എന്തെങ്കിലും തരത്തിൽ അത് അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ ജനവിരുദ്ധവും ദേശദ്രോഹപരവുമാണ്. എന്നാൽ, അതാണിപ്പോൾ കേന്ദ്ര ഭരണകക്ഷിയായ ബിജെപി ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യത്തിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് സ്വപ്നം കണ്ടിറങ്ങിയ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷംപോലും ലഭിക്കാത്തതിനാലാണ് വലിയ പരിക്കുകളോടെയെങ്കിലും ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്നത്. ഇത് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് മൂന്നാം മോദി സർക്കാരിന് ചൊവ്വാഴ്ച പാർലമെന്റിലുണ്ടായ പരാജയം. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്താൻ 129–-ാം ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര നിയമമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത് കേവല ഭൂരിപക്ഷംപോലും ഉറപ്പാക്കാനാകാതെയാണ്. 263 അംഗങ്ങൾ മാത്രമാണ് അവതരണത്തെ അനുകൂലിച്ചത്. 543 അംഗ ലോക്സഭയിൽ ബിൽ പാസാകണമെങ്കിൽ കേവല ഭൂരിപക്ഷമായ 272 പേരുടെ പിന്തുണയും സഭയിൽ വോട്ട് ചെയ്യുന്നവരിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയും വേണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തൽക്കാലം അസാധ്യമാണെന്ന് വ്യക്തമാണ്. രാജ്യസഭയിലും ചിത്രം സമാനമാണ്. ഡൽഹിയിലും നിയമസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും ഭേദഗതി നിർദേശം ബാധകമാക്കുന്നതിന് നിയമഭേദഗതിയും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിൽ നടക്കേണ്ടിയിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകാതിരുന്ന മോദി സർക്കാരിനെ നയിക്കുന്നത് ഉദ്ദേശ്യശുദ്ധിയല്ല, ഗൂഢതാൽപ്പര്യമാണ് എന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരുകൾ ജനവിധിയനുസരിച്ച് ചെയ്യുന്ന കാര്യങ്ങളെ ഗവർണർമാരെ ഉപയോഗിച്ച് തടയാനും അട്ടിമറിക്കാനും മടിയില്ലാത്ത സർക്കാരാണിത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 145 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നൂറുകണക്കിന് ഭാഷകളും ആയിരക്കണക്കിന് ആഘോഷങ്ങളുമുണ്ട്. ബിജെപി ലക്ഷ്യമിടുന്ന ഒറ്റത്തെരഞ്ഞെടുപ്പ് പ്രായോഗികമോ ഫലപ്രദമോ ആയിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് നമ്മുടെ അനുഭവം. കേരളത്തിൽ കഴിഞ്ഞമാസം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ ഒന്ന് മാറ്റിവയ്ക്കേണ്ടിവന്നത് ഒരുദാഹരണം. 1967 വരെ ലോക്സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് ഒന്നിച്ചായിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ സർക്കാരുകൾക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ ഭരണപ്രതിസന്ധിയാണ് വ്യത്യസ്ത തെരഞ്ഞെടുപ്പുകൾ അനിവാര്യമാക്കിയത്. അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭകൾക്ക് ഭരണഘടന അനുവദിക്കുന്ന കാലാവധിയായ അഞ്ചുവർഷം തുടരാൻ അവകാശമുണ്ട്. എന്നാൽ, മോദി സർക്കാർ നടപ്പാക്കാനാഗ്രഹിക്കുന്ന നിയമമനുസരിച്ച് നിയമസഭകൾക്ക് ആ അധികാരം ഉണ്ടാകില്ല. അഞ്ച് വർഷത്തേക്ക് സംസ്ഥാന സർക്കാരുകളെ തെരഞ്ഞെടുക്കാൻ ജനങ്ങൾക്കുള്ള അവകാശമാണ് നിഷേധിക്കുന്നത്. ഫെഡറലിസത്തിന് എതിരായ നീക്കം സംസ്ഥാനങ്ങളുടെ യൂണിയനായ രാജ്യത്തിന്റെ ദേശീയ ഐക്യത്തിനും ഭീഷണിയാണ്. സ്വതന്ത്ര ഇന്ത്യയുടെ തുടക്കംമുതൽ നമ്മുടെ ഭരണഘടനയെ എതിർത്ത വർഗീയ ഫാസിസ്റ്റുകൾക്ക് അധികാരം ലഭിച്ചപ്പോൾ അതുപയോഗിച്ച് ഭരണഘടനയെ തകർക്കാൻ നടത്തിവരുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ഒറ്റത്തെരഞ്ഞെടുപ്പ് നീക്കം. ബില്ലുകൾ പാർലമെന്റിന്റെ ഇരുസഭകളിലും പരാജയപ്പെടുമെന്ന് വ്യക്തമായപ്പോഴാണ് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ സർക്കാർ നിർബന്ധിതമായത്. നിലവിലെ ഘടനയിൽ സമീപഭാവിയിലൊന്നും ഇത് പാർലമെന്റിന്റെ കടമ്പ കടക്കില്ല. എന്നാൽ, ഇതൊരു ചർച്ചാവിഷയമാക്കി നിലനിർത്തി അനുകൂല സാഹചര്യം ഒത്തുവരുമ്പോൾ നടപ്പാക്കുകയെന്ന പദ്ധതിയിൽനിന്ന് ബിജെപി പിന്മാറില്ലെന്ന് വ്യക്തമാണ്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷ അംഗങ്ങളെ വോട്ടിങ്ങിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രലോഭനങ്ങളും ഭീഷണികളുമെല്ലാം ഫാസിസ്റ്റ് രാഷ്ട്രീയമുള്ള ബിജെപിയിൽനിന്നുണ്ടാകും. അതിനാൽ രാജ്യത്തിന്റെ ബഹുസ്വരതയും ദേശീയ ഐക്യവും സംരക്ഷിക്കുന്നതിന് ജനങ്ങൾ നിതാന്തജാഗ്രത പുലർത്തേണ്ടതുണ്ട്. ലോകത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യാനാകാത്ത വൈവിധ്യമാണ് നമ്മുടെ കരുത്ത്.
ഹൈക്കോടതിക്കും അത്ഭുതം ; കേന്ദ്രം ആവശ്യപ്പെട്ടത് 8 വർഷം മുമ്പത്തെ പണം
കൊച്ചി മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസത്തിന് സഹായം നിഷേധിച്ചതിനുപിന്നാലെ, മുൻകാല രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിനടക്കം കേരളത്തോട് 132.62 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ ശകാരം. ഒരു വൻ ദുരന്തത്തിന് തൊട്ടുപിന്നാലെ ഹെലികോപ്റ്ററിന് വാടക ആവശ്യപ്പെട്ട കേന്ദ്രനടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. 2016, 2017 വർഷങ്ങളിൽ സംഭവിച്ച ദുരന്തങ്ങളിൽ എയർലിഫ്റ്റിന് ചെലവായ പണം എന്തിനാണ് കേന്ദ്രം ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ആരാഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിശദീകരണം തേടി. ദുരന്തനിവാരണ ചട്ടങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകുന്നതിലും അടിയന്തരമായി എത്ര സഹായം കേരളത്തിന് നൽകാൻ കഴിയുമെന്നതിലും മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 22നാണ് എയർലിഫ്റ്റിന് ചെലവായ തുക ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രം കത്തയച്ചത്. ഉരുൾപൊട്ടലിനുപിന്നാലെ എങ്ങനെയാണ് ഈ ‘ഓർമപ്പെടുത്തൽ’ ഉണ്ടായതെന്ന് ഡിവിഷൻബെഞ്ച് ചോദിച്ചു. കേന്ദ്രം ഇപ്പോൾ സമർപ്പിച്ച ബില്ലുകളിൽ 13 കോടി രൂപമാത്രമാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടത്. ബാക്കി തുക എട്ടുവർഷംമുമ്പുള്ള ദുരന്തങ്ങളിലേതാണ്. ആദ്യ ബിൽ 2006ലെ ദുരന്തത്തിന്റേതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നത്. ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നൽകുന്നത്. കുടിശ്ശികയ്ക്കായി ഇത്രയും വർഷം കാത്തിരുന്നല്ലോ, അടുത്ത ആറുമാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാൽ പോരായിരുന്നോ–- കോടതി വിമർശിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അടിയന്തരസഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. രക്ഷാപ്രവർത്തനം നടത്തിയതിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്)നിന്ന് വകയിരുത്തിയ തുക ഈടാക്കുന്നത് നീട്ടിവയ്ക്കുന്നത് പരിഗണിക്കാനും നിർദേശിച്ചു. 132.62 കോടിയിൽ 2021 മെയ് വരെയുള്ള 120 കോടി രൂപ ഈടാക്കുന്നത് നീട്ടിവയ്ക്കാനാകുമോയെന്ന് ഹർജി വീണ്ടും പരിഗണിക്കുന്ന ജനുവരി 10ന് അറിയിക്കണമെന്നും നിർദേശിച്ചു. ഹെലികോപ്റ്റർ വാടകത്തുക പുനരധിവാസത്തിന് ഉപയോഗിക്കാം : സംസ്ഥാനസർക്കാർ മുൻകാല രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്റർ വാടകയിനത്തിൽ 2021 മെയ് വരെയുള്ള 120 കോടിരൂപ ഒഴിവാക്കിയാൽ അതുകൂടി മുണ്ടക്കൈ പുനരധിവാസത്തിന് പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുനരധിവാസത്തിന് അധികസഹായം ആവശ്യമായിരിക്കെയാണ് കേന്ദ്രസർക്കാർ ഹെലികോപ്റ്റർ വാടക ആവശ്യപ്പെടുന്നതെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. ദുരന്തനിവാരണപ്രവർത്തനത്തിനായി പലതവണ അധികസഹായം ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായം നൽകിയില്ല. ദുരന്ത പ്രതികരണ ഫണ്ട് (എസ്ഡിആർഎഫ്) വിനിയോഗം സംബന്ധിച്ച കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. 700. 5 കോടിയിൽ നിലവിൽ 61.53 കോടിമാത്രമാണ് വിനിയോഗിക്കാൻ ബാക്കിയുള്ളത്. കണക്കുകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തും ഹെലികോപ്റ്റർ വാടക ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം അയച്ച കത്തും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. കണക്ക് സംബന്ധിച്ച കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നടപടിക്രമം പാലിച്ച് ബുധനാഴ്ചതന്നെ വീണ്ടും കത്തയക്കുമെന്ന് സർക്കാർ മറുപടി നൽകി.
അംബേദ്കറെ അവഹേളിച്ച് അമിത് ഷാ ; ന്യായീകരിക്കാൻ മോദി , പ്രതിരോധത്തിലായി ബിജെപി
ന്യൂഡൽഹി ഭരണഘടനാശിൽപി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബുധനാഴ്ച സ്തംഭിച്ചു. ‘അംബേദ്കർ... അംബേദ്കർ.. അംബേദ്കർ.. എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നായിരുന്ന-ു രാജ്യസഭയിൽ ചൊവ്വാഴ്ച ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത് ഷാ അധിക്ഷേപിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്തതതോടെ ബിജെപി പ്രതിരോധത്തിലായി. ഷായെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അംബേദ്കറെ അവഹേളിച്ച കോൺഗ്രസിന്റെ മോശംചരിത്രം വെളിവാക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴത്തെ നാടകമെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിപക്ഷ എംപിമാർ അംബേദ്കറുടെ ചിത്രങ്ങളുമായി പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങൾ ഷായുടെ രാജി ആവശ്യപ്പെട്ടു. മോദിയുടെ വാദങ്ങൾ നിയമമന്ത്രി അർജുൻറാം മെഘ്വാൾ സഭയിൽ ആവർത്തിച്ചു. പ്രതിഷേധം തുടർന്നതോടെ ആദ്യം രണ്ടുമണി വരെയും തുടർന്ന് വ്യാഴാഴ്ചത്തേക്കും സഭ പിരിഞ്ഞു. രാജ്യസഭയിൽ സഭാനേതാവായ മന്ത്രി ജെ പി നദ്ദ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ഷായെ സംരക്ഷിക്കാൻ പാഴ്ശ്രമം നടത്തി. ഷാ മാപ്പുപറയണമെന്നും അംബേദ്കറെ അപമാനിച്ചയാളെ പ്രധാനമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും പിരിഞ്ഞു. അംബേദ്കറെ അവഹേളിച്ചതിലൂടെ സംഘപരിവാറിന്റെ മനുവാദചിന്തയാണ് ആവർത്തിച്ച് വെളിപ്പെടുന്നതെന്ന് സിപിഐ എം പ്രതികരിച്ചു. എഎപി അടക്കമുള്ള പാർടികൾ ഷായുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടത്തി. വാർത്താസമ്മേളനം വിളിച്ച് അമിത് ഷാ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.
തയ്യാറാക്കിയത് ശ്രീരാജ് ഓണക്കൂർ , ഹർഷാദ് മാളിയേക്കൽ , എസ് കിരൺബാബു കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന് കാരണമായത് ഒരു നായയാണ്. 110 വർഷം മുൻപ്, 1914 സെപ്തംബർ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം. മരിച്ചത് കേരളവർമ വലിയ കോയിത്തമ്പുരാൻ. വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് മടങ്ങവേ കായംകുളം കുറ്റിത്തെരുവ് ജങ്ഷനിൽ കാറിന് കുറുകെ നായ ചാടി. ഡ്രൈവർ വെട്ടിച്ചപ്പോൾ കാർ മറിഞ്ഞു. ഇന്നിപ്പോൾ അപകടങ്ങൾ പലവിധം. ഏറ്റവുമൊടുവിൽ നടുറോഡിൽ റീൽസെടുക്കുമ്പോൾ വരെയായി അപകടവും മരണവും. സമൂഹ മാധ്യമങ്ങളിൽ ലൈക്കും ഷെയറും ഫോളോവർമാരെയും കിട്ടാൻ മരിക്കാൻവരെ’ തയ്യാർ. ആളൊഴിഞ്ഞ റോഡുകളിൽ മാത്രം ഒതുങ്ങിയിരുന്ന ‘അഭ്യാസങ്ങൾ’ തിരക്കുള്ള റോഡുകളിലേക്കും വ്യാപിച്ചു. നിരത്തുകളിൽ ഒരു ചിത്രീകരണത്തിനും അനുമതിയില്ലെന്നിരിക്കെയാണ് ‘999 ഓട്ടോമോട്ടീവ്’ സ്ഥാപനത്തിന് വേണ്ടി ബെൻസ് ജി ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ എന്നിവയുടെ ചേസിങ്ങ് വീഡിയോ പകർത്തിയതും യുവാവിന്റെ ജീവൻ നഷ്ടമായതും. കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ 11നായിരുന്നു ചിത്രീകരണം. അമിതവേഗത്തിലെത്തിയ ജി ക്ലാസ് ഇടിച്ചാണ് വടകര കടമേരി തച്ചിലേരി താഴെകുനി ആൽവിൻ (20) മരിച്ചത്. വാഹനങ്ങൾ ഓടിച്ച കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഇടശേരി മുഹമ്മദ് റബീസ് (32), മലപ്പുറം മഞ്ചേരി സ്വദേശി കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിത്ത് റഹ്മാൻ (28) എന്നിവരെ അറസ്റ്റ്ചെയ്തു. പതിനെട്ട് വയസ്സ് മുതൽ 23 വരെയുള്ള ചെറുപ്പക്കാരാണ് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയായി ബൈക്ക് സ്റ്റണ്ടും റേസുമായി റോഡിൽ മരണപാച്ചിൽ നടത്തുന്നത്. കോഴിക്കോട് താമരശേരി ചുരം, മലപ്പുറം നിലമ്പൂർ കനോലിപോട്ട്, നാടുകാണിച്ചുരം, എറണാകുളം ഗോശ്രീ പാലത്തിന് സമീപം ചാത്യാത്ത് റോഡ്, ഇൻഫോപാർക്ക് റോഡ്, പനമ്പിള്ളി നഗർ, മേനക ജങ്ഷൻ, ആലുവ നഗരം, കളമശ്ശേരി എച്ച്എംടി കോളനിയിലെ സീപോർട്ട്–എയർപോർട്ട് റോഡ്, തിരുവനന്തപുരം കവടിയാർ, വിഴിഞ്ഞം തുടങ്ങിയവ ബൈക്ക് സ്റ്റണ്ടുകാരുടെ മരണപാത’കൾ. \കൈയും കാലും തല്ലിയൊടിക്കും'' ‘ഈ റോഡിൽ ഇരുചക്ര വാഹനത്തിൽ റീൽസ് എടുക്കുന്നവന്റെ കൈയും കാലും തല്ലിയൊടിക്കും.’ എന്ന് എഴുതി ഫ്ളക്സ് വയ്ക്കേണ്ടിവന്നു തിരുവല്ലക്കാർക്ക്. കിഴക്കൻ മുത്തൂർ– മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവിലാണിത്. പാലത്തിനടുത്ത് നാല് കൗമാരക്കാർ നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച്ഓട്ടോറിക്ഷ ഡ്രൈവർ സണ്ണിക്ക് പരിക്കേറ്റതോടെയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. പെർമിറ്റ് റദ്ദാക്കിയാലെന്താ റീൽസ് ട്രെൻഡിങ്ങാണ് കാളവണ്ടി മുതൽ ടൂറിസ്റ്റ് ബസ്സിൽവരെ റീൽസെടുക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ചിലർ. 2023 ഏപ്രിൽ 25ന് കോഴിക്കോട് താമരശേരിയിൽ ടൂറിസ്റ്റ് ബസിന് മുകളിലും സൈഡ് വിൻഡോയിൽ തൂങ്ങി നിന്ന് റീൽസെടുത്തത് സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയാലെന്താ റീൽസ് ട്രൻഡ് ആയല്ലോ എന്ന സന്തോഷത്തിലായിരുന്നു യുവാക്കൾ. കാസർകോട് കുമ്പളയിൽ റീൽസ് എടുക്കുന്നതിനിടെ ഥാർ ജീപ്പിന് തീപിടിച്ചത് കഴിഞ്ഞ 12ന്. ഓനൊന്ന് വണ്ടീമ്മന് താഴെയിറങ്ങട്ടെ. എന്നിട്ടുവേണം രണ്ടു പൊട്ടിക്കാൻ'' എന്നായിരുന്നു കോഴിക്കോട് പയ്യോളിയിൽ ബൈക്ക് സ്റ്റണ്ടിന് പോകുന്ന പയ്യനെക്കുറിച്ച് നാട്ടുകാരുടെ പ്രതികരണം. ആളുകളെ തൊട്ടും തലോടിയും റോഡിലൂടെ ന്യൂജെൻ ബൈക്കുമായി പോകുന്ന പയ്യൻ ഒടുവിൽ വീണ് എല്ലും പല്ലും പൊട്ടിയപ്പോൾ ആശുപത്രിയിൽ എത്തിച്ചതും ഇതേ നാട്ടുകാർതന്നെ. ഷാനിനെ കേൾക്കാം പതിനാലാം വയസ്സിൽ സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ റോഡിലെ കല്ലിൽ തട്ടി വീണതാണ് ചെമ്പഴന്തി സ്വദേശി മുഹമ്മദ് ഷാൻ. 2013ലെ ആ അപകടത്തിന് ശേഷം നട്ടെല്ലിന് പരിക്കേറ്റ് വീൽചെയറിലാണ് ജീവിതം. ചികിത്സക്കൊപ്പം പഠനം തുടർന്നു. ബിരുദം പൂർത്തിയാക്കി. ഇപ്പോൾ സിനിമാ സംവിധായകനാകാനുള്ള തയ്യാറെടുപ്പിടാണ്. പല വലിയ അപകടങ്ങളുടെയും യഥാർത്ഥ കാരണം ചെറിയൊരു അശ്രദ്ധയാണ്' മുഹമ്മദ് ഷാൻ പറയുന്നു. റോഡ് നിർമാണത്തിനായി റോഡ് വക്കിൽ അലക്ഷ്യമായി ഇട്ടിരുന്ന കരിങ്കല്ലുകളാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഹെൽമെറ്റ് ധരിച്ചാലും തലവരയാണ് ആയുസ്സ് നിശ്ചയിക്കുന്നതെന്ന് ചിലർ പറയാറുണ്ട്. തലവരയല്ല ഹെൽമെറ്റും സീറ്റ് ബെൽറ്റും പോലുള്ള സുരക്ഷാ സംവിധാനങ്ങളാണ് നമ്മുടെ ആയുസ്സ് നിശ്ചയിക്കുന്നതെന്ന് മനസ്സിലാക്കണം. നിരത്തുകളിൽ ഇനിയും ചോരവീഴാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ മാത്രം ജാഗ്രതപാലിച്ചാൽ പോരാ. നമ്മൾ ഓരോരുത്തരും തുനിഞ്ഞിറങ്ങണം. അൽപം ശ്രദ്ധ, സംയമനം, ഗതാഗത നിയമം പാലിക്കുമെന്നുള്ള സ്വയം ഉറപ്പ്.’’ മുഹമ്മദ് ഷാൻ പറയുന്നു. ജീവിതം തിരികെ പിടിച്ച് എഐ കാമറ എഐ കാമറകൾ കൺതുറന്നപ്പോൾ അപകടമരണങ്ങൾ ഗണ്യമായി കുറഞ്ഞു. ഇവ പ്രവർത്തനക്ഷമമായത് 2023 ജൂൺ ഒന്നുമുതൽ. 2023 ജൂൺ മുതൽ 2024 വരെയുള്ള കണക്ക് പ്രകാരം 49,069 അപകടങ്ങൾ സംസ്ഥാനത്തുണ്ടായി. പൊലിഞ്ഞത് 3915 ജീവൻ. എന്നാൽ, കാമറകളില്ലാതിരുന്ന 2022 ജൂൺ മുതൽ 2023 മെയ് വരെ സംസ്ഥാനത്ത് 46,130 റോഡപകടങ്ങളിൽ മരണം 4283. മുൻവർഷത്തെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 386 മരണം കുറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘സേഫ് കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളും താൽപ്പര്യമറിയിച്ചു. പ്രതിപക്ഷത്തിന് പബ്ലിസിറ്റി ഇന്ററസ്റ്റ് എഐ കാമറ എന്നു കേട്ടപ്പോൾ ഹാലിളകിയത് പ്രതിപക്ഷത്തിനായിരുന്നു. കൊച്ചി മറൈൻഡ്രൈവിൽ സ്ഥാപിച്ച എഐ കാമറ യൂത്ത് ലീഗുകാർ കുട്ട വച്ച് മറച്ചു. വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകളിൽ യുഡിഎഫുകാർ മാസ്കിട്ടു, കരിങ്കൊടി കെട്ടി. എന്നാൽ മരണ, അപകടനിരക്ക് കുറഞ്ഞതോടെ മിണ്ടാട്ടംമുട്ടി. എഐ കാമറയ്ക്കെതിരെ ഹർജിയുമായി ചെന്ന പ്രതിപക്ഷ നേതാവിനെ പബ്ലിക്ഇന്ററസ്റ്റോ, പബ്ലിസിറ്റി ഇന്ററസ്റ്റോ എന്ന് ചോദിച്ച് ഓടിച്ചത് ഹൈക്കോടതിയായിരുന്നു.
മാലു' എന്റെ അമ്മയുടെ കഥ, എന്റെയും
തിരുവനന്തപുരം കടുത്ത വിഷാദ രോഗിയായ (ബൈപോളാർ ഡിസീസ്) അമ്മയുടെ മാനസിക സംഘർഷങ്ങളും അവസാന കാലവും റിയോ ഡീ ജനീറയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ബ്രസിലീയൻ ചിത്രമാണ് മാലു.' അഭിനേത്രിയായിരുന്ന മാലു റോഷ എന്ന തന്റെ അമ്മയേയും അവരെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളുടെയും തീവ്രാനുഭവമാണ് സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ ഫ്രെയ്റി ഒരുക്കിയ ഈ ചിത്രം. ഇത്തവണ പ്രേക്ഷകർ കാത്തിരുന്ന് കണ്ട സിനിമ കൂടിയാണിത്. വ്യാഴം രാവിലെ ഒമ്പതിന് ടാഗോറിലാണ് അവസാന പ്രദർശനം. സിനിമ, അനുഭവം പല ഘട്ടത്തിലും കരഞ്ഞുകൊണ്ടാണ് മാലു എഴുതിത്തീർത്തത്. ജീവിതത്തിൽ അനുഭവിച്ച സാഹചര്യങ്ങൾ കടലാസിലാക്കുമ്പോൾ കണ്ണ് നിറയുക സ്വാഭാവികം. ഫാമിലി ഡ്രാമ' വിഭാഗത്തിലാണ് ഈ സിനിമ. മാലുവും അവരുടെ അമ്മയും മാലുവിന്റെ മകളുമാണ് പ്രധാന കഥാപാത്രങ്ങൾ. ജൊവാന എന്ന സിനിമയിലെ മകൾ എന്റെയും സഹോദരിയുടെയും സമ്മിശ്രരൂപമാണ്. ജീവിതത്തിൽ ചില മാനസികാഘാതങ്ങൾ തലമുറകൾ കൈമാറി വരാറുണ്ട്. അത്തരം ചില സന്ദർഭങ്ങളും സിനിമയിലുണ്ട്. എന്റെ കുട്ടിക്കാലത്തെ അമ്മയുടെയും മുത്തശ്ശിയുടെയും ഓർമകൾ കൂട്ടിയോജിപ്പിച്ചാണ് തിരക്കഥയെഴുതിയത്. മോശം ഓർമകളും എഴുതിത്തീർത്തു. മാലു എനിക്കുവേണ്ടി ചെയ്ത ചിത്രമല്ല, പ്രേക്ഷകർക്കുവേണ്ടി, മാലുവെന്ന സ്ത്രീയെപ്പറ്റി പറയാൻ ചെയ്ത സിനിമയാണ്. അഭിനേതാക്കൾ മുമ്പ് കാസ്റ്റിങ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. എന്റെ സിനിമയിൽ തിയറ്റർ ആർട്ടിസ്റ്റുകളെ മാത്രമേ അഭിനയിപ്പിക്കൂവെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബ്രസീലിലെ തിയറ്റർ മേഖലയിൽ വർഷങ്ങളുടെ അനുഭവമുള്ള അഭിനേത്രികളെയാണ് തെരഞ്ഞെടുത്തത്. നാടകങ്ങൾക്ക് സമാനമായി പരിശീലനം നൽകി. കൂടുതൽ ഡയലോഗുകൾ കൂട്ടിച്ചേർക്കുകയും ചെയ്താണ് മാലുവിന്റെ ചിത്രീകരണം അവസാനിച്ചത്. സംവിധാനം സിനിമയിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് സംവിധാനമാണ്. അതിനായാണ് ഞാൻ സിനിമ ചെയ്യുന്നത്. എന്റെ അമ്മയും അച്ഛനും സഹോദരങ്ങളും കലാമേഖലയിലുള്ളവരാണ്. സിനിമ കുട്ടിക്കാലംമുതൽ എന്റെ ഇഷ്ടമേഖലയാണ്. ഈ സിനിമയുമായി ഐഎഫ്എഫ്കെയിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.
മുസ്ലിംലീഗ് നയം ; മുനമ്പത്തിൽ മൂക്കുകുത്തി സതീശൻ
തിരുവനന്തപുരം മുനമ്പം വിഷയത്തിൽ മുസ്ലിംലീഗ് നയം വ്യക്തമാക്കിയതോടെ ഒറ്റപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന സതീശന്റെ നിലപാട് ലീഗിനൊപ്പം കോൺഗ്രസിലെ ഒരു വിഭാഗവും തള്ളി. ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനവുമായി സഹകരിക്കാനും അവരുടെ തീരുമാനം അംഗീകരിക്കാനുമാണ് ലീഗ് ധാരണ. ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി മുതലെടുപ്പ് നടത്താനുള്ള ശ്രമമായിരുന്നു യുഡിഎഫ് നടത്തിയിരുന്നതെന്നും ഇപ്പോൾ വ്യക്തമായി. ചൊവ്വാഴ്ച ചേർന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിൽത്തന്നെ ലീഗ് അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. കൺവീനർ എം എം ഹസനും സതീശന്റെ നിലപാടിനെ പിന്തുണച്ചില്ല. ഭൂമി വഖഫ് തന്നെയാണെന്ന നിലപാടിലാണ് ലീഗ് എത്തിയത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ് അവിടെയുള്ളതെന്നുമാണ് വി ഡി സതീശൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ജുഡീഷ്യൽ കമീഷനെവച്ച് സമയം നീട്ടാനാണ് സർക്കാർ ശ്രമമെന്നും സതീശൻ പറയുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും യുഡിഎഫിൽ പരിഗണിക്കപ്പെട്ടില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരനോ കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കളോ സതീശനെ പിന്തുണച്ചില്ല. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അവസാനവാക്കായ നേതാവെന്ന നിലയിലായിരുന്നു സതീശന്റെയും കൂട്ടരുടെയും പ്രചാരണം. അങ്ങനെ കെട്ടിപ്പൊക്കാൻ ശ്രമിച്ച ‘ഇമേജ്’ ആണ് മുനമ്പത്തിൽ മൂക്കുകുത്തുന്നത്. ഉത്തരമില്ലാതെ സാദിഖലി തങ്ങളും മുനമ്പത്തെ ഭൂമി വഖഫാണോ എന്നതിൽ നിലപാട് വ്യക്തമാക്കാതെ വീണ്ടും മുസ്ലിംലീഗ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ മുനമ്പം വിഷയത്തിൽ ഒഴിഞ്ഞുമാറിയത്. ലീഗിന്റെ നിലപാടാണ് താൻ പറയുന്നതെന്ന് പറഞ്ഞ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ല. ജുഡീഷ്യൽ കമീഷന്റെ നടപടി വേഗത്തിലാക്കണമെന്നും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നും മുസ്ലിംലീഗിന്റെ ആവശ്യം.
ആഗോള ന്യൂനപക്ഷാവകാശദിനമാണ് ഇന്ന്. ഐക്യരാഷ്ട്ര സംഘടന 1992ൽ ഡിസംബർ 18 ലോക ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്ന് മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും തുല്യനീതിക്കും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ന്യൂനപക്ഷ ജനവിഭാഗം.1849-ൽ ഹംഗേറിയൻ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങൾ രൂപവൽക്കരിക്കുന്നത്. വംശപരവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യഘടകമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും ഭരണഘടനയും പാർലമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസനത്തിനുമായി രൂപം നൽകിയ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് 1992 ലെ നാഷണൽ കമീഷൻ ഫോർ മൈനോറിട്ടീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമീഷന് കേന്ദ്രസർക്കാർ രൂപം നൽകിയത്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും ശാക്തീകരണത്തിനുമാണ് 2013 ൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപീകരിച്ചത്. നാലാമത് കമീഷനാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പരാതി പരിഹാര ഫോറം എന്നതിൽനിന്ന് കമീഷന്റെ പ്രവർത്തനങ്ങളെ പ്രായോഗിക തലത്തിലേക്ക് പറിച്ചുനട്ട് നിസ്സഹായരും ദുർബലരുമായ ജനവിഭാഗത്തിന്റെ ജീവിതോന്നതിക്കു വേണ്ടി ഫലപ്രദമായ നടപടികൾ നടപ്പാക്കുക എന്നതാണ് കമീഷന്റെ സുപ്രധാന ലക്ഷ്യം. ന്യൂനപക്ഷ വിഭാഗങ്ങൾ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിഖ്, പാഴ്സി എന്നിങ്ങനെ 6 വിഭാഗങ്ങളെയാണ് സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. അതിൽ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളായും പരിഗണിച്ചുവരുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 42 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ് ഭൂരിപക്ഷമുള്ളത് (മുസ്ലിം 59 ശതമാനം, ക്രിസ്ത്യൻ 40 ശതമാനം). സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ 0.03 ശതമാനം, ജൈന 0.03 , സിഖ് - 0.03 , പാഴ്സി - 0.01 ശതമാനം എന്നിങ്ങനെയാണ് ജനസംഖ്യയിലെ പങ്കാളിത്തം. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് അവരിൽ അവബോധം സൃഷ്ടിക്കുക, കമീഷന്റെ പ്രവർത്തനങ്ങൾ അവരിലെത്തിക്കുക എന്ന ഉദ്യമത്തോടെ എല്ലാ ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കുന്നു. കമീഷൻ പരിഗണിക്കുന്ന പരാതിയുടെ സ്വഭാവം വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് കമീഷനുള്ളത്. ന്യൂനപക്ഷ വികസനപുരോഗതി വിലയിരുത്തുക, അവരുടെ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന പരാതികളിന്മേൽ അന്വേഷണം നടത്തി പരിഹാരം നിർദേശിക്കുക, ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കുക എന്നിവ പ്രധാനം. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തെക്കുറിച്ചും അവകാശ നിഷേധത്തെക്കുറിച്ചും ആർക്കും കമീഷനിൽ പരാതിപ്പെടാം. തപാൽ മാർഗമോ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ കമീഷൻ സിറ്റിങ്ങിലോ kscminorities@gmail.com എന്ന ഇ-–-മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിൽ വാട്സാപ്പിലോ സമർപ്പിക്കാം. സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിപ്പിച്ചു 2024 ഫെബ്രുവരിയിൽ സെമിനാർ സംഘടിപ്പിച്ചു. അവരുടെ വിവരശേഖരണം ആരംഭിച്ചു. ആ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹ്യനിലവാരം എന്നിവ സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കേരള മീഡിയ അക്കാദമിയുമായി ധാരണപത്രം ഒപ്പിട്ടതുപ്രകാരം റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്ത് 6 പാഴ്സി കുടുംബങ്ങളും (കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ 2 വീതം), 350 സിഖുവിഭാഗക്കാരും, 3000 ജൈന സമുദായാംഗങ്ങളും, 4000 ബുദ്ധമതാനുയായികളുമാണ് ഉള്ളത്. ലക്ഷം തൊഴിലവസരങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായവർക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് തുടക്കംകുറിച്ച സംരംഭമാണ് ‘സമന്വയം'. ഒരുലക്ഷം പേർക്ക് ഒരുവർഷംകൊണ്ട് സ്വകാര്യതൊഴിലോ വിദേശതൊഴിലോ ലഭ്യമാക്കുകയോ ലഭ്യമാക്കുന്നതിനുള്ള പരിശീലനമോ ഭാഷാ പരിജ്ഞാനമോ നൽകുകയാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തൊഴിൽ നൈപുണ്യപരിശീലന പരിപാടിയും തൊഴിൽമേളകളും സംഘടിപ്പിച്ചുവരികയാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടാണ് കമീഷൻ പ്രവർത്തിക്കുന്നത്. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തി അവരുടെ കാവലാളാകുകയെന്നതും കമീഷൻ ലക്ഷ്യം വയ്ക്കുന്നു. (സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനാണ് ലേഖകൻ)
പണിയും കൂലിയും ; മാറുന്ന കേരളം - ഗോപകുമാർ മുകുന്ദൻ എഴുതുന്നു
പണിയിലും കൂലിയിലും കേരളത്തിന്റെ സ്ഥാനം എന്തായിരിക്കും. കൂടുതൽ പേർ അസംഘടിത മേഖലകളിലേക്ക് എത്തിപ്പെടുകയാണോ. കേരളത്തിലെ കൂലിനിരക്ക് എങ്ങനെയാണ്. പോയ മാസങ്ങളിൽ പുറത്തുവന്ന ചില പ്രധാന പഠനങ്ങൾ കേരളത്തിൽ നടക്കുന്ന നിശ്ശബ്ദമായ ഒരു മാറ്റത്തെ അളന്നു പറയുന്നുണ്ട്. അതിന്റെ പ്രധാന വശങ്ങളിലേക്ക് നോക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അതേസമയം ഇത്ര പ്രധാനപ്പെട്ട പഠനങ്ങൾ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്ക് മുഖ്യവാർത്തയല്ല. എന്നാൽ ഈ മാറ്റങ്ങളുടെ രാഷ്ട്രീയ അപകടം മനോരമയ്ക്കു കൃത്യമായി മണത്തിട്ടുണ്ട്. മലയാള മനോരമയുടെ ‘പണി കിട്ടിയ ജീവിതങ്ങൾ’ എന്ന പരമ്പരയുടെ പ്രകോപനമിതാണ്. ചില മേഖലകളിലെ വേതന സേവന വ്യവസ്ഥകളുടെ പോരായ്മകൾ പതിവു മസാലക്കൂട്ടുകളോടെ എഴുതിയും വരച്ചും പൊലിപ്പിക്കാനാണ് സംഘടിതമായി മനോരമ ശ്രമിക്കുന്നത്. അത് ഒടുവിൽ നോക്കാം. കേരളത്തിലെ തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ എന്തൊക്കെ എന്നതാണ് ആദ്യം. സ്വയം തൊഴിൽ, ശമ്പളത്തൊഴിൽ, കാഷ്വൽ തൊഴിൽ ആകെ തൊഴിലുകളിൽ ഇവയുടെ ചേരുവയുടെ പ്രാധാന്യം എന്താണ്. കൂടുതൽ പേർ കാഷ്വൽ തൊഴിലാളികളായി മാറുന്ന സ്ഥിതി പരിതാപകരമായ തൊഴിൽ സുരക്ഷയാണ് കാണിക്കുക. ശമ്പളത്തൊഴിലുകളിൽ പണിയെടുക്കുന്നവരുടെ അളവു വർധിക്കുന്നത് കൂടുതൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തെ അടയാളപ്പെടുത്തുന്നതുമാണ്. 2018-–-2019 മുതൽ 2023-–-2024 വരെ കേരളത്തിലെ തൊഴിൽ മേഖലയിൽ വന്ന മാറ്റമാണ് ലേഖനത്തിനൊപ്പം കൊടുത്തിട്ടുള്ള ബാർ ചാർട്ട് കാണിക്കുന്നത്. മൂന്നു ബാറുകളിൽ ആദ്യത്തേത് സ്വയം തൊഴിലുകൾ ചെയ്യുന്നവരുടെ ശതമാനം. രണ്ടാമത്തേത് ശമ്പളത്തൊഴിലുകൾ ചെയ്യുന്നവരുടെ ശതമാനം. മൂന്നാമത്തേത് കാഷ്വൽ തൊഴിലാളികളുടെ ശതമാനവും. 2018–--2019ൽ ശമ്പളത്തൊഴിലുകൾ ചെയ്തിരുന്നവർ 32.7 ശതമാനമായിരുന്നു. അത് 2023-–-2024 ൽ 38.9 ശതമാനമായികൂടി. വർധന 6.2 ശതമാനമാണ്. ഇതേ കാലത്ത് രാജ്യത്തെ മൊത്തം സ്ഥിതി എന്താണ്. ശമ്പളത്തൊഴിലുകൾ ചെയ്യുന്നവർ 2 ശതമാനം കണ്ട് ഇടിഞ്ഞു. ശമ്പളത്തൊഴിലുകൾ ചെയ്യുന്നവരുടെ ദേശീയ ശരാശരി 23.2 ശതമാനം മാത്രമാണ്. രാജ്യത്ത് പൊതുവിൽ തൊഴിലിന്റെ അസംഘടിത സ്വഭാവം ഉയരുമ്പോൾ കേരളം കൈവരിക്കുന്ന ഈ നേട്ടത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സ്വയം തൊഴിലുകളുടെ ചേരുവ 38.6 ശതമാനത്തിൽനിന്നും 40.5 ശതമാനമായി ഉയരുകയും ചെയ്തു. അതേ സമയം കാഷ്വൽ തൊഴിലുകൾ 28.7 ശതമാനത്തിൽനിന്നും 20.6 ശതമാനമായി കുറഞ്ഞു. 8.1 ശതമാനത്തിന്റെ ഗണ്യമായ കുറവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. അതിൽ 6.2 ശതമാനവും സ്ഥിരം ശമ്പളത്തൊഴിലുകളായിട്ടാണ് മാറിയത്. ഇതൊന്നും കേരളത്തിന്റെ കണക്കുകളല്ല. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ ആധാരമാക്കി India Ratings and Research എന്ന ഗവേഷണ സ്ഥാപനം നടത്തിയ വിശകലനത്തിലെ കണക്കുകളാണിവ. എന്നാൽ വേതനം എങ്ങനെയാണ്. അതും പഠനം പറയുന്നുണ്ട്. ദേശീയ ശരാശരിയുടെ 1.29 മടങ്ങ് ഉയർന്നതാണ് കേരളത്തിലെ സംഘടിത മേഖലയിലെ വേതനം. ദിവസ വേതന നിരക്കുകളിലും കേരളം ബഹുദൂരം മുന്നിലാണ്. കാർഷിക മേഖലയിലെ ദിവസ വേതനം കേരളത്തിൽ 807 രൂപയും ദേശീയ ശരാശരി 372 രൂപയുമാണ്. രണ്ടാം സ്ഥാനത്തുള്ള ജമ്മു കശ്മീരിലെ കാർഷിക തൊഴിൽ വേതനം 566 രൂപയാണ് എന്നത് കാണണം. നിർമാണ മേഖലയിൽ കേരളത്തിന്റെ ദിവസവേതന നിരക്ക് 893 രൂപയും ദേശീയ ശരാശരി 417 രൂപയുമാണ്. ഇതര മേഖലകളിലെ ദിവസവേതനം കേരളത്തിൽ 735 രൂപയും ദേശീയ ശരാശരി 371 രൂപയുമാണ്. റിസർവ് ബാങ്കിന്റെ ഇപ്പോൾ പുറത്തു വന്ന HAND BOOK OF STATISTICS ON INDIAN STATES ലാണ് ഈ കണക്കുകളുള്ളത്. പണിയെടുക്കുന്നവരുടെ അവകാശം കേരളം ആർജിച്ച സഞ്ചിതമായ സമ്പത്താണ്. ഇതാർക്കും മറയ്ക്കാനാകില്ല. 2018-–-2019 മുതൽ 2023-–-2024 വരെ കേരളത്തിലെ തൊഴിൽ മേഖലയിലുണ്ടായ മാറ്റമാണ് ബാർ ചാർട്ട് കാണിക്കുന്നത്. മൂന്നു ബാറുകളിൽ ആദ്യത്തേത് സ്വയം തൊഴിലുകൾ ചെയ്യുന്നവരുടെ ശതമാനം. രണ്ടാമത്തേത് ശമ്പളത്തൊഴിലുകൾ ചെയ്യുന്നവരുടെ ശതമാനം. മൂന്നാമത്തേത് കാഷ്വൽ തൊഴിലാളികളുടെ ശതമാനം. 2018–--2019ൽ ശമ്പളത്തൊഴിലുകൾ ചെയ്തിരുന്നവർ 32.7 ശതമാനമായിരുന്നു. അത് 2023-–-2024 ൽ 38.9 ശതമാനമായികൂടി. വർധന 6.2 ശതമാനം. ഇതേകാലത്ത് രാജ്യത്തെ മൊത്തം ശമ്പളത്തൊഴിൽ 2 ശതമാനം ഇടിഞ്ഞു. ശമ്പളത്തൊഴിലിന്റെ ദേശീയ ശരാശരി 23.2 ശതമാനം മാത്രം മാറുന്ന വ്യവസായ അന്തരീക്ഷം ഈ ശമ്പളത്തൊഴിലുകൾ എവിടെനിന്നും വന്നു എന്നതും ഈ റിപ്പോർട്ട് പറയുന്നുണ്ട്. കാർഷികേതര തൊഴിലുകളിൽ സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്ക് ഉയർന്നു. ഇതാണ് ഗണ്യമായ ഈ മാറ്റത്തിനാധാരം. ഇവിടെ രണ്ടു കാര്യങ്ങൾ പ്രസക്തമാണ്. സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുഗുണമായ ഒരു അന്തരീക്ഷം കേരളത്തിൽ ഉയർന്നിട്ടുണ്ട് . യൂണിയൻ സർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിയിട്ടുള്ള വിവിധ റാങ്കിങ്ങുകളും പഠന റിപ്പോർട്ടുകളും ഇതിനോടു ചേർത്തു കാണണം. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയമാണ് നിക്ഷേപ സൗഹൃദ അന്തരീക്ഷം (ease of doing business ranking) റാങ്ക് ചെയ്യുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 2024 ൽ കേരളമാണ് ഒന്നാംസ്ഥാനത്ത്. വെള്ളം, വൈദ്യുതി, വിവര വിനിമയ ശൃംഖല എന്നിവയുടെ ത്വരിത ഗതിയിലുള്ള ലഭ്യതയാണ് ഈ നേട്ടത്തിന് ഒരു പ്രധാന കാരണം. കഴിഞ്ഞ എട്ടു കൊല്ലമായി പശ്ചാത്തല സൗകര്യ നിർമാണത്തിൽ കേരളം കിഫ്ബി വഴിയും മറ്റും നടത്തുന്ന മുതൽമുടക്ക് എങ്ങനെയാണ് കേരളത്തെ മാറ്റുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. നികുതി സൗഹൃദ അന്തരീക്ഷം, സേവന ലഭ്യതയുടെ കാര്യക്ഷമത എന്നിവയൊക്കെ ചേർന്നാണ് കേരളത്തിന് ഈ നേട്ടം കൊണ്ടുവന്നത്. ചെറുകിട സൂക്ഷ്മ സംരംഭങ്ങളുടെ വളർച്ചയും ദേശീയതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. മറ്റൊരു പ്രസക്തമായ കാര്യം ഏഷ്യയിലെ തന്നെ മികച്ചതായി മാറിയ കേരളത്തിന്റെ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമാണ്. സ്വയം തൊഴിലുകളിൽ വരുന്ന ഉയർച്ച ഇവയുടെ ഫലമാണ്. പശ്ചാത്തല സൗകര്യ സൃഷ്ടിയും വ്യവസായ സൗഹൃദ അന്തരീക്ഷവും മികച്ച സ്റ്റാർട്ടപ് ഇക്കോ സിസ്റ്റവും എല്ലാം മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷമായി രൂപാന്തരപ്പെടുന്ന ചിത്രമാണ് ഈ പഠനം നൽകുന്നത്. സംസ്ഥാന പൊതുമേഖലയുടെ തൊഴിൽ സാധ്യതയും ഉയർന്നു എന്നതാണ് റിപ്പോർട്ട് തെളിയിക്കുന്നത്. തൊഴിൽ ക്ഷമതയിൽ കേരളം രാജ്യത്തെ ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽ ഉൾപ്പെടും എന്ന India Skills Report 2025 പഠനത്തിന്റെ നിഗമനവും ഏറെ പ്രാധാന്യമുള്ളതാണ്. തൊഴിൽ മേഖലയിലെ ഗുണപരമായ പരിവർത്തനം കൂടുതൽ ശക്തിപ്പെടുമെന്നാണ് ഇതിന്റെ പൊരുൾ വിജ്ഞാന കേരളം പദ്ധതി ഉന്നം വയ്ക്കുന്നതും ഇതാണ്. മനോരമ മറയ്ക്കുന്നതെന്ത് മലയാള മനോരമ ചൂണ്ടിക്കാട്ടിയ മേഖലകളിൽ തന്നെ കേരളം എങ്ങനെ ഗുണപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതു നോക്കാം. പരാധീനതകൾ ചൂണ്ടിക്കാട്ടിയ തൊഴിൽ മേഖലകളിൽ മഹാഭൂരിപക്ഷം പേരും ഉൾക്കൊള്ളുന്നത് ആശ, അങ്കണവാടി, സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾ, സമഗ്ര ശിക്ഷാ അഭിയാൻ സ്പെഷ്യൽ ടീച്ചേഴ്സ് എന്നിങ്ങനെ യൂണിയൻ സർക്കാരിന്റെ സ്കീം തൊഴിലുകളിലാണ്. സംസ്ഥാന സർക്കാരിന്റെ ദിവസ വേതന/ കരാർ മേഖലകളിലെ പരാധീനതയും പരമ്പരയിലുണ്ട്. വർധിച്ച ഔത്സുക്യംമൂലമാകണം ഗിഗ് വർക്കേഴ്സിന്റെ പ്രശ്നങ്ങളും പരമ്പരയുടെ ഭാഗമാണ്. അവ അഭിസംബോധന ചെയ്യപ്പെടേണ്ടതു തന്നെയാണ്. എന്നാൽ ഈ മേഖല തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ ഇക്കോ വ്യൂഹമാണ് എന്നതു മനസ്സിലാക്കി മാത്രമേ ഇടപെടൽ സാധ്യമാകൂ. കേന്ദ്ര സർക്കാരിന്റെ വിവിധ സ്കീം തൊഴിലുകളിൽ രാജ്യത്താകമാനം ഒരു കോടി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ 98 ശതമാനവും സ്ത്രീകളാണ്. ഇവർ തൊഴിലാളികളാണ് എന്നു തന്നെ യൂണിയൻ സർക്കാർ അംഗീകരിക്കുന്നില്ല. അവകാശങ്ങൾ നിഷേധിക്കാൻ ഈ വിഭാഗത്തെ സന്നദ്ധ സേവകർ എന്നാണ് വിശേഷിപ്പിക്കുക. യൂണിയൻ സർക്കാരിന്റെ മുൻനിര സ്കീമുകളായ ഐസിഡിഎസ്, സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി, ദേശീയ ആരോഗ്യ മിഷൻ, സമഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയവയൊക്കെ തുലോം കുറഞ്ഞ വേതനത്തിൽ പണിയെടുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്താണ് നടത്തുന്നത്. ആശാ വർക്കർമാരുടെ പ്രതിഫലം കേന്ദ്ര സർക്കാർ നൽകുന്നത് രണ്ടായിരം രൂപ മാത്രമാണ്. കേരളം ഏഴായിരം രൂപ അധികമായി കൊടുക്കുന്നു. അങ്കണവാടി വർക്കർമാർക്ക് 4500 രൂപയും ഹെൽപ്പർമാർക്ക് 2250 രൂപയുമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. കേരളം 8500 രൂപയും 6750 രൂപയും അധികമായി നൽകുകയാണ്. സ്കൂൾ പാചക തൊഴിലാളികളുടെ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വേതനം പ്രതിമാസം ആയിരം രൂപയാണ്. കേരളം 600 മുതൽ 675 രൂപ വരെയാണ് പ്രതിദിനം കൊടുക്കുന്നത്. ഇങ്ങനെ യൂണിയൻ സർക്കാരിന്റെ പ്രധാന പദ്ധതികൾക്കു വേണ്ടി വരുന്ന വേതന ചെലവിനത്തിൽ സംസ്ഥാനം വലിയ ബാധ്യത വഹിക്കുന്നതാണ് സ്ഥിതി. ഈ നിരക്കുകൾ യൂണിയൻ സർക്കാർ ഗണ്യമായി ഉയർത്തണം എന്നു പറയാൻ മനോരമയ്ക്ക് അത്ര ശബ്ദം പോര. അല്ലെങ്കിൽ അതു മറച്ച് അതിന്റെ തട്ടും സംസ്ഥാനത്തിനിരിക്കട്ടെ എന്ന ഇംഗീതമാണ് മനോരമ പുലർത്തുന്നത്. കേരളത്തിൽ വളർന്നു വരുന്ന തൊഴിൽസൗഹൃദ അന്തരീക്ഷത്തെ പുകമറയിലാക്കുക എന്ന ക്വട്ടേഷനാണ് പ്രധാനമായും മലയാള മനോരമയുടെ പരമ്പരയുടെ ഉന്നം. (കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിൽ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ)
വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവ് മാതനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച ക്രൂരത നവോത്ഥാന കേരളത്തിനേറ്റ കളങ്കമാണ്. പയ്യപ്പള്ളി കൂടൽക്കടവിലെ ചെക്ക് ഡാം കാണാനെത്തിയ സഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയ പ്രദേശവാസിയായ മാതൻ നേരിട്ട അനുഭവം ചിലരുടെ മനസ്സിൽനിന്ന് ഇപ്പോഴും മാടമ്പിത്തരം വിട്ടുപോയിട്ടില്ലെന്നതിന്റെ സൂചനയാണ്. അഭിജാതഗർവും ആക്രമണോത്സുകതയും ഒന്നുചേർന്നാണ് ഏകനും നിസ്സഹായനുമായ ഒരാളെ കേട്ടുകേൾവിയില്ലാത്തവിധം കാറിൽ കെട്ടിവലിക്കാനുള്ള മനോനില പ്രതികൾക്കുണ്ടായതെന്നു വേണം കരുതാൻ. കർക്കശനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദേശം നൽകുകയും മന്ത്രി ഒ ആർ കേളു പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുംവിധം പ്രതികൾക്ക് ശിക്ഷ ലഭിക്കാനുള്ള നടപടികൾ തുടർന്നുണ്ടാകുമെന്നും സർക്കാർ ഉറപ്പാക്കി. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഞായർ വൈകിട്ട് കൂടൽക്കടവ് ചെക്ക്പോസ്റ്റിലെത്തിയ സഞ്ചാരിസംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായതാണ് തുടക്കം. അത് അസഭ്യവർഷത്തിലേക്കെത്തിയപ്പോഴാണ് കൂടൽക്കടവ് ചെമ്മാട് ഉന്നതിയിൽ താമസിക്കുന്ന മാതൻ വിവരം അന്വേഷിക്കാനെത്തിയത്. അതോടെ മാതനുനേരേ തിരിഞ്ഞ ഒരുസംഘം കാറിന് സമീപം നിൽക്കുകയായിരുന്ന മാതന്റെ കൈപിടിച്ചുവച്ച് വേഗതയിൽ കാറോടിച്ച് പോവുകയായിരുന്നു. 200 മീറ്ററ്റോളം വലിച്ചിഴച്ചപ്പോഴേക്കും നാട്ടുകാർ ബഹളം വച്ച് പിറകെ എത്തിയതുകൊണ്ടുമാത്രം മാതനെ ഉപേക്ഷിച്ച് അവർ കടന്നുകളഞ്ഞു. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്. റോഡിലുരഞ്ഞ് മാതന്റെ ശരീരത്തിന്റെ പുറംഭാഗത്തും കാലിലും ഉപ്പൂറ്റിയിലും തൊലിയുരിഞ്ഞുപോയി. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ മാതൻ. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ കള്ളനെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ചുകൊന്ന സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചു. 2018 ഫെബ്രുവരി 22 ന് നടന്ന ആക്രമണത്തിൽ 13 പ്രതികൾക്ക് 2023 ഏപ്രിൽ നാലിന് മണ്ണാർക്കാട് എസ്സി–- എസ്ടി പ്രത്യേകകോടതി കഠിനതടവ് വിധിച്ചു. ആദിവാസി ദളിത് പീഡനങ്ങൾക്കെതിരെ സർക്കാർ കർക്കശനിലപാട് സ്വീകരിച്ചിട്ടും അവ ആവർത്തിക്കുന്നത് സാമൂഹ്യമായ അവബോധത്തിലുണ്ടാകേണ്ട മാറ്റത്തെ വെളിപ്പെടുത്തുന്നു. സമഭാവനയിലൂന്നിയ രാഷ്ട്രീയബോധ്യത്തിലൂടെയും മാനവികതയിലും ശാസ്ത്രീയവീക്ഷണത്തിലും അധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസത്തിലൂടെയും മാത്രമേ സമത്വബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനാകൂ എന്നതിന് കേരളചരിത്രം ഉദാഹരണമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ശ്രീനാരായണഗുരുവും അയ്യൻകാളിയും വാഗ്ഭടാനന്ദനും അടക്കമുള്ള നവോത്ഥാന നായകരും നയിച്ച സാമൂഹികപരിഷ്കരണം സൃഷ്ടിച്ച മാനവികബോധമാണ് മലയാളിയുടെ മനുഷ്യത്വത്തിൽ ഊന്നിയ സാമൂഹ്യ അവബോധത്തിന് രൂപം നൽകിയത്. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ മാത്രമല്ല ലോകത്തിൽ തന്നെ പലയിടത്തും മതത്തിന്റെയും വംശീയതയുടെയും ജാതീയതയുടെയും ദേശീയതയുടെയും പേരിൽ ഉച്ചനീചത്വങ്ങൾ സൃഷ്ടിച്ച് നേട്ടം കൊയ്യുന്നവർ പ്രബലമാകുമ്പോൾ കേരളം പ്രതിരോധിക്കുന്നത് നവോത്ഥാനം സൃഷ്ടിച്ച സാമൂഹ്യഅവബോധത്താലാണ്. തുല്യത എന്ന അതുല്യപദവി ഓരോ ഇന്ത്യൻ പൗരനും കൽപ്പിച്ചു നൽകിയ ഇന്ത്യൻ ഭരണഘടന സവർണ വരേണ്യരാഷ്ട്രീയത്തിൽനിന്ന് വലിയ വെല്ലുവിളി നേരിടുന്ന കാലത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ പ്രതീക്ഷയുടെ ശേഷിപ്പായ കേരളത്തിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് മാനന്തവാടിയിൽ സംഭവിച്ചത്. അതിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടിയുണ്ടാകണം. അതോടൊപ്പം നവോത്ഥാന മാനവികമൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ കാത്തുസൂക്ഷിക്കാൻ കേരളസമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. നവോത്ഥാന ആശയങ്ങൾ സാമൂഹ്യാവബോധമായി രൂപപ്പെടുത്തുന്നതിനുള്ള നിരന്തരയജ്ഞം തുടരുക എന്നതു മാത്രമാണ് ഏകമാർഗം.
ഉസ്താദ് സാക്കിർ ഹുസൈൻ എന്ന തബലിസ്റ്റ് ജീവിച്ചിരുന്നില്ലയെങ്കിൽ ഒരുപക്ഷേ തബല ഇത്ര ജനകീയമാകില്ലായിരുന്നു. വെറുമൊരു പക്കവാദ്യമായി തബലയെ മാറ്റിനിർത്തിയ കാലഘട്ടത്തിൽ വായിച്ചുതുടങ്ങിയതാണ് അദ്ദേഹം. താളത്തെ രാഗംപോലെ വിസ്തരിച്ച വായനയുടെ മാസ്മരികതയറിഞ്ഞ് കേൾവിക്കാർ കൂടിവന്നു. തുടക്കത്തിൽ ശാസ്ത്രീയ സംഗീത ആസ്വാദകർ മാത്രംകേട്ട ആ വായന ഹരിഹരന്റെ ഗസൽ ആൽബമായ ‘ഹാസിർ’ ലൂടെ സാധാരണക്കാരും കേട്ടുതുടങ്ങി. പിതാവ് അല്ലാ രാഖ തബല പഠിപ്പിക്കാൻ തുടങ്ങിയതിനെക്കുറിച്ച് ഒരിക്കൽ സാക്കിർ ഹുസൈൻ പറഞ്ഞതിങ്ങനെ. “എനിക്ക് ഒന്നോ രണ്ടോ വയസുള്ളപ്പോൾ അബ്ബാജി മടിയിലിരുത്തി തബലയുടെ നോട്ടുകൾ ചെവിയിൽ മന്ത്രിച്ചു. എല്ലാ ദിവസവും തബലയുടെ ബിറ്റുകൾ ഒന്നോ രണ്ടോ മണിക്കൂർ ചൊല്ലിത്തന്നത് തബല മോഹമുണർത്തി. രണ്ടോ മൂന്നോ വയസുള്ളപ്പോൾ ഞാൻ അടുക്കളയിൽനിന്ന് പാത്രങ്ങൾ എടുത്ത് തലതിരിച്ചുവെച്ച് കൊട്ടുമായിരുന്നു. പപ്പ സാധകം ചെയ്യുമ്പോൾ ഞാനും വായിച്ചുതുടങ്ങി. ഏഴാം വയസ്സിൽ അരങ്ങിൽ തബല വാ യിച്ചു.”ഏഴാം വയസ്സിൽ തുടങ്ങിയ വായന രാജ്യാതിർത്തികളും കടന്നു. ഫ്യൂഷൻ സംഗീതവും ഹോളിവുഡ് സിനിമാസംഗീതവുമായി മുന്നോട്ടുപോയപ്പോൾ ഒരുവേള ഇന്ത്യൻ സംഗീതത്തിൽനിന്ന് അദ്ദേഹം അകലുമെന്ന ഭയം പിതാവിനുമുണ്ടായി. സ്വന്തം പാരമ്പര്യത്തിൽ ഉറച്ച വിശ്വാസമുള്ളതിനാൽ താൻ ഇന്ത്യൻ സംഗീതത്തിൽനിന്ന് അകലുമെന്ന് ആശങ്ക വേണ്ടെന്ന് സാക്കിർ മറുപടി നൽകി.തബല വായനയ്ക്ക് അദ്ദേഹം പുതിയ രൂപവും ഭാവവും നൽകി. വായ്പാട്ടിലെ പരിശീലനം കൂടുതൽ സഹായിച്ചു. സാക്കിറിന്റെ ജനകീയതക്ക് കാരണം വായനയ്ക്കൊപ്പം കേൾവിക്കാരുടെ മനസ്സിനെ കൂടെക്കൊണ്ടുപോകാൻ കഴിഞ്ഞുവെന്നതാണ്. ആരുടെയും അകമ്പടിയില്ലാതെ നടത്തുന്ന സോളോ തബല കച്ചേരികൾക്ക് ശ്രോതാക്കൾ ഉണ്ടായതും സാക്കിർ ഹുസൈന്റെ വിജയമാണ്.
കോഴിക്കോട് ‘‘കോഴിക്കോട് എനിക്ക് കണ്ണീരും ചിരിയും പുരണ്ട ഓർമയാണ്’’ –-സാക്കിർ ഹുസൈൻ ഒരഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിലെ മറക്കാനാകാത്ത കലാപ്രകടനം കോഴിക്കോട്ട് നടത്തിയതിന്റെ ആഹ്ലാദത്തിനൊപ്പം ആ യാത്രയിലുണ്ടായ എക്കാലത്തെയും വലിയ ദുഃഖവും അദ്ദേഹം അന്ന് പങ്കുവച്ചു. കോഴിക്കോട്ടെ അരങ്ങിൽ തബലവായിക്കുന്നതിനിടെ വന്നുപെട്ട ജീവിത നഷ്ടങ്ങൾ, സാക്കിറിന്റെ ഭാഷയിൽ ‘ഇരട്ട ദുരന്തം. തബലവാദനത്തിനിടെയാണ് സഹോദരി റസിയയുടെ വേർപാടിന്റെ വാർത്തയെത്തിയത്. അനുജൻ ഫസൽ ഖുറേഷിക്കൊപ്പമായിരുന്നു അന്നത്തെ പ്രകടനം. റസിയയുടെ മരണവിവരമറിഞ്ഞ് തിരിച്ചുപോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ ടെലിവിഷനിൽ കാണുന്നു, അടുത്ത ദുരന്തവാർത്ത. പ്രിയപ്പെട്ട അബ്ബാജിയുടെ (ഉസ്താദ് അല്ലാ രാഖ) മരണം. പിതാവും സഹോദരിയും നഷ്ടമായ ദുഃഖത്തിലാണ് 24 വർഷം മുമ്പ് തിരിച്ചുപോത്. 2000 ഫെബ്രുവരി രണ്ടിനായിരുന്നു കോഴിക്കോട്ട് ആ മാന്ത്രിക വാദനം. ആ സായാഹ്നത്തിൽ അബ്ബാജിക്കൊപ്പമായിരുന്നു സാക്കിർ തബല വായിക്കേണ്ടിയിരുന്നത്. എന്നാൽ പനിബാധിച്ച അല്ലാ രാഖയ്ക്ക് എത്താനായില്ല. വിശ്രുത കലാകാരൻ സുൽത്താൻ ഖാൻ സാരംഗിയിലും സാക്കിർ ഹുസൈൻ തബലയിലും ഒരുക്കിയ ജുഗൽബന്ദി കോഴിക്കോട്ടുകാരുടെ ഹൃദയത്തിൽ ഇന്നും മുഴങ്ങുന്നുണ്ട്. സാക്കിർ ഒന്നരമണിക്കൂറാണ് ‘രേല’യുടെ താളപ്പെരുക്കം തീർത്തത്. കോഴിക്കോട്ടെ വേദി തന്നിലെ കലാകാരനെ ത്രസിപ്പിച്ചുവെന്ന് പിന്നീട് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ‘‘താളത്തെ, തബലയെ, ഗസലുകളെ ഭ്രാന്തമായി സ്നേഹിക്കുന്ന കലാസ്വാദകരാണ് അന്ന് ഒത്തുകൂടിയത്. എത്ര വായിച്ചാലും നമുക്കും എത്രകേട്ടാലും ആസ്വാദകർക്കും മതിവരില്ല. ലോകത്ത് മറ്റെവിടെയും ഇത്രയും കലാഭിനിവേശമുള്ള ആസ്വാദകരെ ഞാൻ കണ്ടിട്ടില്ല’’–-സാക്കിർ പറഞ്ഞു.
തബലയുടെ കാളിദാസൻ - എം എ ബേബി എഴുതുന്നു
തബലയുടെ കാളിദാസനെന്ന് ഉസ്താദ് സാക്കിർ ഹുസൈനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയില്ല. ഈ പ്രയോഗത്തിന് പണ്ഡിറ്റ് രാജീവ് താരാനാഥിനോട് കടപ്പാട്. പക്ഷേ അദ്ദേഹം പറഞ്ഞത് സാക്കിർ ഭായി തബലയുടെ ഷേക്സ്പിയർ ആണെന്നായിരുന്നു. തികച്ചും അനവസരത്തിലെ മരണം. ചുരുങ്ങിയത് ഒരു പതിറ്റാണ്ടു കൂടി സജീവമായി സംഗീതസദിരുകളിൽ ത്രസിച്ചു നിൽക്കേണ്ടതായിരുന്നു. 1979 ഡിസംബർ മാസം കൊടുംതണുപ്പണിഞ്ഞ ഡൽഹിയിലെ കമാനി ഹാളിലാണ് തബല മാന്ത്രികനെ ഞാൻ ആദ്യം കേൾക്കുന്നത്. പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ, സന്തൂറിൽ ശിവകുമാർ ശർമ. തബലയിൽ സാക്കിർഹുസൈൻ. സംഗീതം മനുഷ്യസ്വരത്തിലൂടെ ആവിഷ്കരിക്കേണ്ടത് തന്നെയാണ്. അതുകൊണ്ടുതന്നെ മനുഷ്യനിർമിതമായ ഏത് സംഗീത ഉപകരണവും മനുഷ്യസ്വരത്തിന്റെ സർഗവൈവിധ്യങ്ങളെ ഭാവനയിൽ ആവിഷ്കരിച്ച് ഫലിപ്പിക്കാനാണ് വിഫല ശ്രമം നടത്തുന്നത്. എന്നാൽ, ടി ആർ മഹാലിംഗവും, ദ്വാരം വെങ്കിടസ്വാമി നായിഡുവും യഹൂദി മിനൂഹിനും പാലക്കാട് മണിഅയ്യരും ഉമയാൾപുരം ശിവരാമനും സക്കീർ ഹുസൈനും ഉപകരണ സംഗീതത്തിന്റെ പരിമിതിയെ വലിയ അളവോളം മറികടന്നവരാണ്. ഒപ്പം പരിമിതികളിൽ നിന്നും സാധ്യത വാറ്റിയെടുത്തവരും. സാക്കിർ ഹുസൈന്റെ വിസ്മയകരമായ മികവും പ്രതിഭയും യാദൃച്ഛികം അല്ല. എക്കാലത്തെയും ഏറ്റവുംവലിയ തബലവാദകരിൽ ഒരാളായ ഉസ്താദ് അല്ലാ രാഖായുടെ മകനായി പിറന്നത് തന്നെയാണ് മുഖ്യഘടകം. ആദ്യ ഗുരുവായ വാപ്പ അല്ലാ രാഖാ പുത്രവാത്സല്യം മറന്നാണ് മക്കളെ പരിശീലിപ്പിച്ചത്. എന്താണീ പറഞ്ഞതിന്റെ അർഥം? മക്കളിൽ കുറച്ച് കഴിവ് കണ്ടാൽ മിടുമിടുക്കനോ മിടുമിടുക്കിയോ ആയിക്കഴിഞ്ഞു എന്ന് പറഞ്ഞ് അഭിനന്ദനം കോരിച്ചൊരിയുന്നവരാണ് നമ്മളല്ലാം. അതവരെ മിക്കപ്പോഴും വഴിതെറ്റിക്കാനാണിട. എന്നാൽ വളരെ നന്നായി തബലയിലെ പാഠങ്ങൾ പഠിച്ച് ആവർത്തിക്കുമ്പോഴും ഇനിയും ശരിയാകാൻ ഉണ്ടെന്ന് പറയുമായിരുന്നു വാപ്പയും ഗുരുവുമായിരുന്ന അള്ളരഖാ. മൃദംഗ വിദ്വാൻ ഉമയാൾപുരം ശിവരാമൻജിയും തന്റെ അച്ഛനെ കുറിച്ച് സമാനമായാണ് ഓർക്കുന്നത്. ഇന്ത്യൻ താളപദ്ധതിയിൽ കർക്കശമായ അവഗാഹം നേടിയശേഷം മാത്രമാണ് ജുഗൽബന്ദികൾക്കും മറ്റു പരീക്ഷണങ്ങൾക്കും സക്കീർ ഹുസൈൻ സന്നദ്ധനായത് എന്നത് മറന്നുകൂടാ. ഡൽഹിയിലെ മാവ്ലങ്കർ ഹാളിൽ ‘സ്വരലയ’ സംഘടിപ്പിച്ച സാക്കിർ ഹുസൈനും ഉമയാൾപുരം ശിവരാമനും ആവിസ്മരണീയമാക്കിയ ‘താളലയ അന്യോന്യം’ താരതമ്യമില്ലാത്തതായിരുന്നു. മുഖ്യാതിഥിയായി എത്തിയ പണ്ഡിറ്റ് രവിശങ്കറും പത്നി സുകന്യയും മകൾ അനുഷ്കയും നിറഞ്ഞ സംതൃപ്തിയോടെയാണ് കച്ചേരി കേട്ട് മടങ്ങിയത്. ഒട്ടേറെ പാശ്ചാത്യ സംഗീതജ്ഞരും വിക്കു വിനായക് റാം (ഘടം), ശശാങ്ക് (യുവ പുല്ലാംകുഴൽ വാദകൻ), മട്ടന്നൂർ ശങ്കരൻകുട്ടി , പെരുവനം കുട്ടൻ മാരാർ (ചെണ്ട), ശോഭന( നൃത്തം ) എന്നിങ്ങനെ അസംഖ്യം പ്രതിഭകളുമായി അദ്ദേഹം കലാവിഷ്കാരത്തിൽ എത്രയോ വൈവിധ്യപൂർണങ്ങളായ കലാപരീക്ഷണങ്ങളിലാണ് വിജയകരമായി പങ്കാളിയായത്. ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങൾക്ക് വേണ്ടി ഒരു കലാകാരന് പ്രതിബദ്ധതയോട്കൂടി പ്രതികരിക്കാൻ കഴിയുമെന്നും സാക്കിർ ഭായി തെളിയിച്ചു. കോൺഗ്രസ് നേതാവ് എച്ച് കെ എൽ ഭഗത്തിന്റെ സായുധ കിങ്കരന്മാർ പ്രമുഖ കലാകാരനായ സഖാവ് സഫ്ദർ ഹാഷ്മിയെ ഘാസിയാബാദിന് അടുത്തുള്ള സാഹിബാബാദിൽ വച്ച് നാടകാവതരണത്തിനിടയിൽ കടന്നുചെന്ന് തലയടിച്ചു തകർത്തുകൊന്നത് രാജ്യത്തെമ്പാടും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ആ പ്രതിഷേധത്തിൽ അണിചേരാൻ തന്റെ കലാവിഷ്കാരത്തിലൂടെ സാക്കിർ ഭായി തയ്യാറായി. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ (സഹമത്) പരിപാടികളിൽ പലകുറി അദ്ദേഹം പങ്കാളിയായി. കലാകാരർ ദന്തഗോപുരവാസികളായി മാറേണ്ടവർ അല്ലെന്ന ഒരു സാംസ്കാരിക പ്രസ്താവനയാണ് അദ്ദേഹം തന്റെ തബല വാദനത്തിലൂടെ അന്ന് നടത്തിയത്. ആസ്വാദക മനസ്സുകളിൽ ആ ഓർമ സംഗീതസാന്ദ്രമായ നിത്യനൊമ്പരമായി തുടരും.