ദിവസം 400 രൂപ എടുക്കാന്‍ ഉണ്ടോ?, 20 ലക്ഷം സമ്പാദിക്കാം; ഇതാ ഒരു സ്കീം
ജന ങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും? ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം. ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍ 20 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം? ദിവസേന 400 രൂപ വീതം ലാഭിക്കുകയാണെങ്കില്‍, ഒരു മാസം ആകെ 12,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. പ്രതിമാസം 12,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ സഹിതം ഏകദേശം 8,56,388 രൂപ ലഭിക്കും. അക്കൗണ്ട് കാലാവധി വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ (ആകെ 10 വര്‍ഷം), ആകെ നിക്ഷേപം 14.40 ലക്ഷം രൂപയാകും. 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 6 ലക്ഷത്തിലധികം രൂപ ലഭിക്കും. അങ്ങനെ കാലാവധി കഴിയുമ്പോള്‍ കയ്യില്‍ ഏകദേശം 20,50,248 രൂപ എത്തും. എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം post office recurring deposit scheme; details
ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 38 പൈസയുടെ നേട്ടത്തോടെ 90.40ലേക്കാണ് രൂപ തിരിച്ചുകയറിയത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയ്ക്ക് കരുത്തായത്. ബുധനാഴ്ച 22 പൈസയുടെ നഷ്ടത്തോടെ 90.78 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. വിദേശനിക്ഷേപത്തിന്റെ ഒഴുക്കിന് പുറമേ രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും രൂപയ്ക്ക് കരുത്തായി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിലേക്ക് അടുക്കുകയാണ്. ഇത് രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയും അമേരിക്കന്‍ വിപണി ദുര്‍ബലമായതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ആണ് താഴ്ന്നത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ബജാജ് ഫിനാന്‍സ്, എസ്ബിഐ ഓഹരികള്‍ രണ്ടുശതമാനം മുന്നേറി. ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍ Rupee rises 38 paise against US dollar, Sensex down 400 pts, Nifty below 25,850: Selling in IT shares
ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം kerala gold rate today, gold rate decreased
ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. ജിയോഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5 എന്നിവ മൂന്ന് മാസം ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ആഡ്-ഓണ്‍ പായ്ക്ക് ആണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന്റെയും ഐപിഎല്‍ 2026 ന്റെയും എല്ലാ മത്സരങ്ങളും കാണാന്‍ കഴിയും. ലൈവ് ക്രിക്കറ്റിന് പുറമേ, വരിക്കാര്‍ക്ക് വെബ് സീരീസുകള്‍, സിനിമകള്‍, മറ്റ് വിനോദ ഉള്ളടക്കം എന്നിവയും സ്ട്രീം ചെയ്യാന്‍ കഴിയുന്ന 499 രൂപ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 499 രൂപയുടെ ഈ പ്ലാന്‍ മൂന്ന് മാസത്തെ (90 ദിവസം) വാലിഡിറ്റിയോടെയാണ് വരുന്നത്. നിലവിലുള്ള ഏതെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഈ പായ്ക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം ജിയോഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 എന്നിവയിലേക്ക് മൂന്ന് മാസത്തെ ആക്സസ് ആണ് ഇതുവഴി ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവിയിലും ഒരേസമയം ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെയും ഐപിഎല്‍ 2026ലെയും എല്ലാ മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറില്‍ കാണാന്‍ കഴിയും. അതേസമയം സോണിലിവ് മറ്റ് വിവിധ കായിക പരിപാടികളിലേക്ക് ആക്സസ് നല്കുന്നു. കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും? BSNL launches new affordable OTT plan with JioHotstar, SonyLIV and Zee5 for cricket fans
എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
ഓഹ രി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. ഉദാഹരണത്തിന്, ദിവസവും 200 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 12 വര്‍ഷത്തിനുള്ളില്‍ ഏകദേശം 8,90,600 രൂപയായിരിക്കും നിക്ഷേപം. ഇതിന് 12 ശതമാനം വാര്‍ഷികം വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാല്‍, ഏകദേശം റിട്ടേണ്‍ 11,31,055 രൂപയായിരിക്കും. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് പണം ഇവിടെ ഇരട്ടിയായി വളരുന്നത്. പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം ലക്ഷ്യം: 20,00,000 രൂപ പ്രതിദിന നിക്ഷേപം: 200 രൂപ (ഇത് പ്രതിമാസം ഏകദേശം 6,000 രൂപയായിരിക്കും) പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം: പ്രതിവര്‍ഷം 12 ശതമാനം സമയ കാലയളവ്: 12 വര്‍ഷവും 2 മാസവും നിക്ഷേപിച്ച തുക: 8,90,600 രൂപ കണക്കാക്കിയ വരുമാനം: 11,31,055 രൂപ മൊത്തം ലഭിക്കുക: 20 ലക്ഷം രൂപ കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും? how to earn 20 lakh through sip by investing 200 rupees daily
കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും?
പൂർണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകർ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്കീം പൂർണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാൽ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകർക്ക് 1, 2, 3, അല്ലെങ്കിൽ 5 വർഷത്തേക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകൾ വാർഷികമായി നൽകുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടർന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം പോസ്റ്റ് ഓഫീസ് ടിഡി സ്കീമിന്റെ പലിശ നിരക്കുകൾ സർക്കാർ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവിൽ, ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വർഷത്തെ നിക്ഷേപങ്ങൾക്ക് 7.0 ശതമാനം, 3 വർഷത്തെ നിക്ഷേപങ്ങൾക്ക് 7.1 ശതമാനം, 5 വർഷത്തെ ടിഡികൾക്ക് പ്രതിവർഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഉദാഹരണമായി ഈ സ്കീമിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ചുവർഷം കഴിയുമ്പോൾ പലിശയിനത്തിൽ മാത്രം 44,995 രൂപ ലഭിക്കും. അതായത് അഞ്ചുവർഷം കാലാവധി പൂർത്തിയാകുമ്പോൾ 1,44,995 രൂപയാണ് ലഭിക്കുക. 7.5 ശതമാനം പലിശനിരക്ക് കണക്കാക്കിയാണ് ഈ തുക. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?; കൂടുതല്‍ നേട്ടം എസ്ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്ക്കോ?, താരതമ്യം Post office time deposit scheme, details
ലാഭമെടുപ്പ് വില്ലനായി, സെന്‍സെക്സ് 350 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം
മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയില്‍ ഇന്ന് ലാഭമെടുപ്പാണ് വില്ലനായത്. തുടക്കത്തില്‍ നിഫ്റ്റി 26000 പോയിന്റ് കടന്ന് മുന്നേറിയ ശേഷമാണ് വില്‍പ്പന സമ്മര്‍ദ്ദത്തിലായത്. ഐടി, പിഎസ് യു ബാങ്ക് ഓഹരികളിലാണ് പ്രധാനമായി ലാഭമെടുപ്പ് ദൃശ്യമായത്. ഡോളറിനെതിരെ രൂപ ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഗ്രാസിം, ട്രെന്റ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറുപൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 90.62 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?; കൂടുതല്‍ നേട്ടം എസ്ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്ക്കോ?, താരതമ്യം Sensex drops 350 pts from day's high, Nifty below 25,950: Key reasons
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 1,16,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,16,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 14,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?; കൂടുതല്‍ നേട്ടം എസ്ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്ക്കോ?, താരതമ്യം kerala gold rate today, gold rate decreased
ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടുതന്നെ സുരക്ഷ 100 ശതമാനമാണ്. നിക്ഷേപത്തിന് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നേടാനും സാധിക്കും. ഈ സ്കീമിന് കീഴില്‍ അക്കൗണ്ട് തുറക്കാന്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, താമസ രേഖ എന്നിവ ആവശ്യമാണ്. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. എസ്ഐപി നിക്ഷേപം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാട്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്ഐപിയാണ്. അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം പ്രതിമാസം ആയിരം രൂപ വീതം വര്‍ഷം 12000 രൂപ എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 9.68 ലക്ഷം രൂപയാണ് ലഭിക്കുക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. എന്നാല്‍ പ്രതിവര്‍ഷം 12000 രൂപ വീതം സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 6.07 ലക്ഷം രൂപയാണ് ലഭിക്കുക. സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?, 'ഗോള്‍ഡന്‍ റൂള്‍' പാലിക്കുക; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ SIP or Sukanya Samriddhi Yojana, Which is better?
അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം
കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്. ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില, വൈകീട്ടോടെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍ 7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും. കാത്തിരുന്ന മാറ്റം, വാട്സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു എന്എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്. National Savings Certificate and its benefits
കൊച്ചി: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന്(ചൊവ്വാഴ്ച) വൈകീട്ടോടെ വര്‍ധന. പവന് 640 രൂപയാണ് വര്‍ധിച്ചത്. 1,16,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കൂടിയത്. 14,555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കാത്തിരുന്ന മാറ്റം, വാട്സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?, 'ഗോള്‍ഡന്‍ റൂള്‍' പാലിക്കുക; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ kerala gold rate today, gold rate increased
കാത്തിരുന്ന മാറ്റം, വാട്സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: വാട്സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കായി വോയ്സ്, വിഡിയോ കോളിങ് ഫീച്ചറുകളാണ് വാട്സ്ആപ്പ്അ വതരിപ്പിച്ചത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ സവിശേഷത നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വാട്സ്ആപ്പ് വെബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകളും സ്ക്രീന്‍-ഷെയറിങ്ങും ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ ഫീച്ചറുകള്‍ ഇതിനകം തന്നെ വിന്‍ഡോസ്, മാക് ഡെസ്ക്ടോപ്പ് ആപ്പുകളില്‍ ലഭ്യമായിരുന്നു. ഇതുവരെ, വാട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും മീഡിയ ഫയലുകള്‍ പങ്കിടാനും സാധിക്കുമായിരുന്നു, എന്നാല്‍ വോയ്സ്, വിഡിയോ കോളിങ് എന്നിവ ഡെസ്ക്ടോപ്പ് ആപ്പുകള്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?, 'ഗോള്‍ഡന്‍ റൂള്‍' പാലിക്കുക; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബ്രൗസറില്‍ നിന്ന് തന്നെ നേരിട്ട് കോള്‍ ചെയ്യാന്‍ സാധിക്കുന്ന വോയ്സ്, വിഡിയോ കോള്‍ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങിയതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫീച്ചര്‍ ഏകദേശം ഒരു വര്‍ഷമായി പരീക്ഷണ ഘട്ടത്തിലായിരുന്നുവെന്നും നിലവില്‍ വണ്‍-ടു-വണ്‍ ചാറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഡെസ്ക്ടോപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ബ്രൗസറില്‍ നിന്ന് കോളുകള്‍ വിളിക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്സ്ആപ്പ് വെബ് ബീറ്റ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് കോളിങ് ഫീച്ചര്‍ ലഭ്യമാകും. കൂടാതെ സമീപഭാവിയില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. WhatsApp Web Finally Introduces Support for Voice and Video Calls for Some Users: Report
യു ദ്ധ ഭീതിയിലാണ് ലോകം. ഇറാനെ അമേരിക്ക ആക്രമിക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. വിപണിയില്‍ അസ്ഥിരത നിലനില്ക്കുമ്പോള് സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപം മാറ്റുന്ന പതിവ് ഉണ്ട്. ഈ പതിവ് രീതിയാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ദൃശ്യമാകുന്നത്. ഇതിന്റെ ഫലമായാണ് സ്വര്‍ണവും വെള്ളിയും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത്. എന്നാല്‍ സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം നടത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ചുവടെ: 1. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കണം നിക്ഷേപം സ്വര്‍ണ്ണം എപ്പോഴും ഒരു മിതമായ ആദായം നല്കുന്ന ആസ്തിയാണ്. ദീര്‍ഘകാലത്തേക്ക് (5-7 വര്‍ഷം) ചെറിയ തുകകള്‍ മാറ്റിവെക്കുന്നത് വഴി ഭാവിയില്‍ മക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കും. ആകെ സമ്പാദ്യത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 2. 10 ശതമാനം എന്ന 'ഗോള്‍ഡന്‍ റൂള്‍' സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ആകെ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിഹിതം സംയുക്തമായി 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഇത് നിക്ഷേപത്തില്‍ വൈവിധ്യം നിലനിര്‍ത്താനും പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും സഹായിക്കും. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്വര്‍ണ്ണം ഒരു തന്ത്രപ്രധാനമായ ആസ്തിയായി തുടരുന്നു. എന്നാല്‍ വൈകാരികമായ തീരുമാനങ്ങള്‍ക്ക് പകരം കൃത്യമായ ആസൂത്രണത്തോടെയുള്ള നിക്ഷേപമാണ് നിക്ഷേപകര്‍ക്ക് ഗുണകരമാവുക. 3. ക്രമാനുഗതമായ നിക്ഷേപം നിലവില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപമുള്ളവര്‍ അത് തുടരുന്നതാണ് ഉചിതം. എന്നാല്‍ പുതിയതായി സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി ചെറിയ തുകകളായി നിക്ഷേപിക്കുന്നതാണ് നല്ലത്. ഇത് വിപണിയിലെ വില വ്യതിയാനങ്ങളില്‍ നിന്നുള്ള റിസ്ക് കുറയ്ക്കാന്‍ സഹായിക്കും. 4. വെള്ളിയുടെ ചാഞ്ചാട്ടം ശ്രദ്ധിക്കുക സ്വര്‍ണ്ണവുമായി സാമ്യമുണ്ടെങ്കിലും വെള്ളിയുടെ വിപണി കൂടുതല്‍ അസ്ഥിരമാണ്. അതിനാല്‍ വലിയ റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വെള്ളിയില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. വിലയില്‍ പെട്ടെന്നുണ്ടാകുന്ന ഇടിവുകള്‍ നേരിടാന്‍ നിക്ഷേപകര്‍ സജ്ജരായിരിക്കണം. പഴയ ബാങ്ക് അക്കൗണ്ടിലെ പണം മറന്നുപോയോ?, മിനിറ്റുകള്‍ക്കകം തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം 5. വെള്ളി നിക്ഷേപത്തിന് പരിധി വേണം വെള്ളിയിലെ നിക്ഷേപം വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാന്‍. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്തുള്ള ആകെ നിക്ഷേപം മൊത്തം പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടരുത്. വെള്ളിയുടെ വിലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ മിതമായ നിക്ഷേപം മാത്രമാണ് സുരക്ഷിതം. ഇന്ത്യയ്ക്ക് 18 ശതമാനം തീരുവ, ബംഗ്ലാദേശിന് പൂജ്യം; യുഎസ് വ്യാപാര കരാറില്‍ ഉലഞ്ഞ് ഇന്ത്യന്‍ ടെസ്റ്റൈല്‍ വ്യവസായം gold and silver investment: know these 5 thing before investing in gold and silver
മുംബൈ: അമേരിക്ക- ബംഗ്ലാദേശ് വ്യാപാര കരാറിന് പിന്നാലെ ഓഹരി വിപണിയില്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനികള്‍ക്ക് വലിയ ഇടിവ്. കരാര്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് ഇടിവിന്റെ പ്രധാന കാരണം. തിങ്കളാഴ്ചയാണ് അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമമായത്. കരാര്‍ അനുസരിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്ക ചുമത്തുന്ന മൊത്തത്തിലുള്ള താരിഫ് 19 ശതമാനമായാണ് കുറഞ്ഞത്. ഇത് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ചിരുന്ന ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ് (3 ശതമാനം), നിതിന്‍ സ്പിന്നേഴ്സ് (2.5 ശതമാനം), കെപിആര്‍ മില്‍സ് (5 ശതമാനം), വര്ദ്ധമാന് ടെക്സ്റ്റൈല്‍സ് (3 ശതമാനം) എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ താരിഫ് ഇപ്പോള്‍ 18 ശതമാനം ആണ്. 50 ശതമാനത്തില്‍ നിന്നാണ് 18 ശതമാനമായി കുറച്ചത്. എന്നിരുന്നാലും യുഎസ്-ബംഗ്ലാദേശ് കരാറിലെ ഒരു വ്യവസ്ഥയാണ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍, സ്പിന്നിംഗ് വ്യവസായത്തിന് പ്രധാന തിരിച്ചടിയായിരിക്കുന്നത്. യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാറിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നേരത്തെ 37 ശതമാനമായിരുന്നു താരിഫ്. ഇതാണ് 19 ശതമാനമായി കുറച്ചത്. അമേരിക്കയുടെ തുണി ഇറക്കുമതിയുടെ കാര്യത്തില്‍ ബംഗ്ലാദേശ് ഇപ്പോഴും നിര്‍ണായക വ്യാപാര പങ്കാളികളില്‍ ഒന്നാണ്. യുഎസ് പരുത്തി ഉപയോഗിച്ചാണ് തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ടെക്സ്റ്റൈല്‍ കയറ്റുമതിക്ക് തീരുവ ചുമത്തില്ല എന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അതായത് ഇത്തരത്തില്‍ ഇറക്കുമതി ചെയ്താല്‍ തീരുവ പൂര്‍ണമായി അമേരിക്ക ഒഴിവാക്കുമെന്ന വ്യാപാര കരാറിലെ വ്യവസ്ഥയാണ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിന് വലിയ തിരിച്ചടിയാവുന്നത്. ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ പരുത്തി ഇറക്കുമതിക്കാരാണ് ബംഗ്ലാദേശ്. തൊട്ടുപിന്നില്‍ ചൈനയും വിയറ്റ്നാമുമാണ്. അടുത്തിടെ ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഇറക്കുമതിയില്‍ ബംഗ്ലാദേശ് മാറ്റം വരുത്തിയിരുന്നു. ബ്രസീലിനെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതാണ് പുതിയ മാറ്റം. ഇതോടെ ബംഗ്ലാദേശിലേക്കുള്ള മൊത്തം പരുത്തി ഇറക്കുമതിയുടെ 23-24% ഇപ്പോള്‍ ബ്രസീലില്‍ നിന്നാണ്. ഇന്ത്യയുടെ വിഹിതം 15 ശതമാനമായി കുറഞ്ഞു. വെസ്റ്റ് ആഫ്രിക്ക 15-20%, യുഎസ് 7-10% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പരുത്തി ഇറക്കുമതി. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇതില്‍ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. പരുത്തി ഇറക്കുമതിയില്‍ അമേരിക്കയുടെ വിഹിതം ഉയരാന്‍ ഇത് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഴയ ബാങ്ക് അക്കൗണ്ടിലെ പണം മറന്നുപോയോ?, മിനിറ്റുകള്‍ക്കകം തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം ഇന്ത്യയുടെ തുണിത്തരങ്ങളുടെയും പരുത്തിയുടെയും കയറ്റുമതിയെ എങ്ങനെ ബാധിക്കും? യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാറിലെ വ്യവസ്ഥ ഇന്ത്യന്‍ തുണി വ്യവസായത്തെ രണ്ട് തരത്തില്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍, ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ പരുത്തി കയറ്റുമതി കുറയാന്‍ ഇത് ഇടയാക്കും. അതായത് പരുത്തിക്കായി ഇന്ത്യയെ ആശ്രയിക്കുന്നത് കുറയുമെന്ന് അര്‍ത്ഥം. ഇന്ത്യന്‍ പരുത്തി കയറ്റുമതിയുടെ 70 ശതമാനത്തിലധികവും ബംഗ്ലാദേശില്‍ നിന്നാണ്. പുതിയ വ്യാപാര കരാറിന്റെ ഫലമായി ബംഗ്ലാദേശിലേക്കുള്ള പരുത്തി കയറ്റുമതിയില്‍ ഉണ്ടാവാനിടയുള്ള ഇടിവ് നികത്താന്‍ ഇന്ത്യ പുതിയ വിപണികളെ കണ്ടെത്തേണ്ടതായി വരും. യുഎസിലേക്കുള്ള ഇന്ത്യന്‍ തുണിത്തര കയറ്റുമതി കുറയാനും പുതിയ കരാര്‍ ഇടയാക്കും. യുഎസിലേക്കുള്ള ഇന്ത്യയുടെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി ഇപ്പോള്‍ തന്നെ സിംഗിള്‍ ഡിജിറ്റാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 5-6 ശതമാനം മാത്രമാണ്. ബംഗ്ലാദേശിന്റെയും വിയറ്റ്നാമിന്റെയും വിഹിതം 9-10 ശതമാനമാണ്. വ്യാപാര കരാറിലെ യുഎസ് പരുത്തി ഉപയോഗിച്ച് നിര്‍മ്മിച്ചതാണെങ്കില്‍ ബംഗ്ലാദേശ് തുണിത്തരങ്ങളുടെ അമേരിക്കന്‍ കയറ്റുമതിക്ക് തീരുവ ചുമത്തില്ല എന്നതാണ് ബംഗ്ലാദേശിന് പ്രയോജനകരമാകുന്നത്. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ തുണിത്തര കയറ്റുമതിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം Textile stocks tumble: Here is how the US-Bangladesh trade deal impacts the Indian textile companies
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300ലധികം പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. ഓട്ടോ, മീഡിയ, ഫാര്‍മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും വിപണിക്ക് കരുത്തായി. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന് പിന്നാലെയാണ് വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത്. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ജിയോ ഫിനാന്‍ഷ്യല്‍, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ നഷ്ടത്തിലാണ്. പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 11 പൈസയുടെ നഷ്ടത്തോടെ 90.77 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ചൊവ്വാഴ്ച 90.66 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട് Markets extend rally for third day on firm Asian peers, Rupee falls 11 paise
പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിൽ അംഗമായവർക്ക് നിക്ഷേപത്തുക എടിഎം,യുപിഐ പേമെന്റ് ഗേറ്റ് വേ വഴി പിൻവലിക്കാൻ സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ഇതോടെ, നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാകും. ഇനി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം, ഇടപാടുകള്‍ തരംതിരിക്കും, ട്രാക്കിങ് സംവിധാനം; നിരവധി ഫീച്ചറുകളുമായി ഭീം ആപ്പ് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം ക്ലെയിം അനുവദിച്ചാലും പണം ലഭിക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കുന്നുണ്ട്. ഇതിൽ മാറ്റം വരുത്താനും സർക്കാർ നടപടികൾ ആരംഭിച്ചുണ്ടെന്നാണ് സൂചന. പണം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ഇ പി എഫ് ഒയിൽ മൂന്നാം തലമുറ സോഫ്റ്റ് വെയർ പരിഷ്കരിക്കും. ഈ വിഷയത്തിൽ ബാങ്കുകളുമായി മുൻപ് തന്നെ അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്. എസ്ഐപിയെ അപേക്ഷിച്ച് റിസ്ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങളും കോട്ടങ്ങളും? നിലവില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് പണം പിൻവലിക്കാനുള്ള അനുമതിക്കായി ദിവസവും ഇപിഎഫ്ഒ കൈകാര്യം ചെയ്യേണ്ടിവരുന്നത്. വര്‍ഷം അഞ്ച് കോടി അപേക്ഷകള്‍ ഇങ്ങനെ ലഭിക്കുന്നുണ്ട്. യുപിഐ,എടിഎം സംവിധാനം നടപ്പാകുന്നതോടെ ഇതില്‍ വന്‍ കുറവുണ്ടാകും. ഇപിഎഫ്ഒയില്‍ നിലവില്‍ ഏഴ് കോടിയിലേറെ ജീവനക്കാരാണ് അംഗങ്ങളായുള്ളത്. പല അടിയന്തര ആവശ്യങ്ങള്‍ക്കും തുക പിന്‍വലിക്കാന്‍ അപേക്ഷിച്ച് ദിവസങ്ങളോളം വൈകുന്ന സാഹചര്യം വരിക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. യുപിഐയില്‍ പണം അയച്ചിട്ട് പരാജയപ്പെട്ടോ? തുക തിരികെയെത്തിയില്ലേ?, നഷ്ടപരിഹാരം ലഭിക്കും അത്യാവശ്യ സാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴി പിഎഫില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയര്‍ത്തിയത്. EPF withdrawals to go instant via ATM and UPI from April 1
പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യമൊരുങ്ങും
ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ യുപിഐ വഴി പിഎഫ് പണം പിന്‍വലിക്കാനായേക്കും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിന് ഉപയോഗിച്ച് തല്‍ക്ഷണം പണം കൈമാറാന്‍ കഴിയും. ഇതിനായി ഒരു പുതിയ മൊബൈല്‍ ആപ്പും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) ഏര്‍പ്പെടുത്തും. ഒരിടപാടില്‍ പരമാവധി 25000 രൂപ മാത്രമേ യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കുവെന്നാണ് വിവരം. എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും. വിരമിക്കല്‍ കാലത്തെ സുരക്ഷയ്ക്കായി ആകെ ബാലന്‍സിന്റെ കുറഞ്ഞത് 25 ശതമാനം തുക പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. ബാക്കിയുള്ള തുക അംഗങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം പിന്‍വലിക്കാന്‍ സാധിക്കും. ഇന്സ്റ്റഗ്രാമിന് സമാനം, ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ് ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ഓട്ടോ-സെറ്റില്‍മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി 100 ഡമ്മി അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ മന്ത്രാലയം നടത്തിവരികയാണ്. കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട് EPFO to launch UPI-based Provident Fund withdrawals from April. Withdraw PF funds instantly using UPI PIN with a new mobile app
ഇന്സ്റ്റഗ്രാമിന് സമാനം, ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
ന്യൂഡല്‍ഹി: ഇന്സ്റ്റഗ്രാമിന് സമാനമായി പുതിയ സ്വകാര്യത ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇന്‍സ്റ്റഗ്രാമിലെ 'ക്ലോസ് ഫ്രണ്ട്സ്' ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റുകളില് നിന്ന് ആവശ്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കി സ്റ്റാറ്റസ് അപ്ഡേറ്റുകള് അവര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന വിധം ക്രമീകരിക്കുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡ് 2.26.5.11 ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കസ്റ്റം കോണ്ടാക്റ്റ് ലിസ്റ്റ് ഉപയോഗിപ്പെടുത്തി ഉപയോക്താക്കള്‍ക്ക് പ്രൈവസി ഷെയര്‍ സെറ്റിങ്സ് മാറ്റാതെ തന്നെ ആവശ്യമുള്ളവരിലേക്ക് മാത്രം അപ്ഡേറ്റുകള് എത്തിക്കാന്‍ സാധിക്കും. കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട് തെരഞ്ഞെടുത്തതോ വിശ്വസനീയമോ ആയ ഫോളോവേഴ്സുമായി മാത്രം സ്റ്റോറികളും പോസ്റ്റുകളും പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഇന്‍സ്റ്റാഗ്രാമിന്റെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചറിനോട് സമാനമാണിത്. വാട്സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കിടുമ്പോള്‍, ഉപയോക്താക്കള്‍ക്ക് 'മൈ കോണ്ടാക്ട്സ്', എക്സെപ്റ്റ് മൈ കോണ്ടാക്ട്, ഒണ്‍ലി ഡെയള്‍ വിത്ത്, ക്ലോസ് ഫ്രണ്ട്സ് എന്നിവയില്‍ ആവശ്യപ്പെട്ടത് തെരഞ്ഞെടുക്കാം. നിലവില്‍, ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്, വരാനിരിക്കുന്ന അപ്ഡേറ്റുകളിലാകും ഫീച്ചര്‍ ലഭ്യമാകുക. ഫീച്ചര്‍ നിലവില്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക. ഈ ഫീച്ചറിന് പുറമെ, ഫോട്ടോയും വിഡിയോകളും സംരക്ഷിക്കുന്നതിനുള്ള ഡ്രാഫ്റ്റുകള്‍, ചാനല്‍ അഡ്മിന്മാര്ക്കുള്ള വ്യക്തിഗതമാക്കിയ പ്രൊഫൈലുകള്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. WhatsApp likely to get an Instagram-like ‘Close Friends’ feature
കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട്
വി പണി ചക്രങ്ങളിലുടനീളം സ്ഥിരതയെ അടിസ്ഥാനമാക്കിയാണ് ഒരു ശരാശരി മ്യൂച്ചല്‍ ഫണ്ടിനെയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മ്യൂച്ചല്‍ ഫണ്ടിനെയും വേര്‍തിരിക്കുന്നത്. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ ദീര്‍ഘകാല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഒന്നാണ് എല്‍ഐസി എംഎഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് - ഡയറക്ട് പ്ലാന്‍ - ഗ്രോത്ത്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് വിപണി അധിഷ്ഠിതമായത് കൊണ്ട് നഷ്ടസാധ്യത ഉള്ള കാര്യവും ഓര്‍ക്കേണ്ടതാണ്. അടിസ്ഥാന സൗകര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ അടിസ്ഥാനമാക്കിയാണ് ഇതില്‍ നിക്ഷേപം. മൂന്നു വര്‍ഷം, അഞ്ചുവര്‍ഷം, 10 വര്‍ഷം കാലയളവില്‍ മികച്ച ഫലം നല്കുവാന് ഈ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഇത് ലംപ്സം, എസ്ഐപി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവര്‍ക്ക് ആകര്‍ഷകമായ ആദായമാണ് ലഭിച്ചിരിക്കുന്നത്. ഒറ്റത്തവണയായി ഒരു ലക്ഷം രൂപ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിച്ചവര്‍ക്ക് 28.26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ (സിഎജിആര്‍) നിക്ഷേപമവസാനിപ്പിക്കുമ്പോള്‍ ലഭിച്ച മൂല്യം 2.10 ലക്ഷം രൂപയാണ്. അതേ തുക അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ സിഎജിആര്‍ 27.06 ശതമാനവും നിക്ഷേപകാലയളവ് പൂര്‍ത്തിയാകുമ്പോഴുള്ള മൂല്യം 3.31 ലക്ഷം രൂപയുമാണ്. 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തില്‍ സിഎജിആര്‍ 17.85 ശതമാനവും നിക്ഷേപകാലയളവ് പൂര്‍ത്തിയാകുമ്പോഴുള്ള മൂല്യം 5.14 ലക്ഷം രൂപയുമാണ്. 5 വര്‍ഷത്തെ നിക്ഷേപത്തില്‍ നിക്ഷേപത്തുകയുടെ മൂന്നിരട്ടിയോളമാണ് ലഭിച്ച മൂല്യത്തില്‍ ഉണ്ടായ വര്‍ധന. 3,083 മുതല്‍ 9,250 രൂപ വരെ പ്രതിമാസ വരുമാനം, അഞ്ചുവര്‍ഷത്തിനിടെ പലിശയിനത്തില്‍ കിട്ടുക 5,55,000 രൂപ; അറിയാം ഈ സ്കീം പ്രതിമാസം 10,000 രൂപ വീതം മൂന്ന് വര്‍ഷക്കാലത്തേയ്ക്ക് എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ സിഎജിആര്‍ 17.17 ശതമാനവും നിക്ഷേപ മൂല്യം 4.64 ലക്ഷം രൂപയുമായിരിക്കും. 5 വര്‍ഷത്തേക്കാണ് ഈ നിക്ഷേപമെങ്കില്‍ സിഎജിആര്‍ 22.03 ശതമാനവും നിക്ഷേപമൂല്യം 10.36 ലക്ഷം രൂപയുമായി ഉയരും. 10 വര്‍ഷ നിക്ഷേപത്തില്‍ സിഎജിആര്‍ 19.86 ശതമാനവും നിക്ഷേപ മൂല്യം 34 ലക്ഷം രൂപയുമായിരിക്കും. 2013 ജനുവരി 02ന് ലോഞ്ച് ചെയ്യപ്പെട്ട ഈ ഫണ്ട് ഇതുവരെ 15.19 ശതമാനം ആദായം ഉറപ്പുനല്‍കുന്നുണ്ട്. ഇന്‍ഫ്രസ്ട്രക്ചര്‍ ഫോക്കസ്ഡ് ഫണ്ട് ആയതിനാല്‍ത്തന്നെ വെരി ഹൈ റിസ്ക് കാറ്റഗറിയിലാണ് ഈ ഫണ്ടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന ആദായ സാധ്യത ഉള്ളതിനാല്‍ത്തന്നെ ഹ്രസ്വകാലയളവിലെ ചില അസ്ഥിരതകള്‍ക്കും നിക്ഷേപകര്‍ തയ്യാറായിരിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യയിലെ ഏവിയേഷന്‍ ഹബ്', 40,000 ചതുരശ്ര അടിയില്‍ ബിസിനസ് സെന്റര്‍, പ്രീമിയം കോ-വര്‍ക്കിങ് സ്പേസ്; എയ്റോപാര്‍ക്ക് നാടിന് സമര്‍പ്പിച്ചു- വിഡിയോ Lumpsum investment doubles in 3 years; Rs 10K SIP grows to Rs 34 lakh in 10 years; Best LIC fund
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും. പത്തുവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം നിക്ഷേപം അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം 15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല post office monthly income scheme; details
കൊച്ചി: സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്റോപാര്‍ക്കിന്റെ ഭാഗമാകുന്നത്. പൂര്‍ത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉള്‍പ്പെട്ടതാണ് ഒന്നാംഘട്ടം. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതാണ് ബൃഹദ് പദ്ധതി. കേവലം ഒരു വിമാനത്താവളം എന്നതില്‍ നിന്ന് ഇന്ത്യയിലെ തന്നെ ഒരു ഏവിയേഷന്‍ ഹബ് എന്ന രൂപത്തിലേക്കുള്ള വികാസത്തിന്റെ ഘട്ടത്തിലാണ് സിയാല്‍ എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ബിസിനസുകളിലേക്കുള്ള വിമാനത്താവളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ പദ്ധതികള്‍. എയ്റോപാര്‍ക്ക്, കണ്വെന്ഷന് സെന്ററുകള്‍, മുഖംമിനുക്കിയ ഗോള്‍ഫ് ക്ലബ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം ഏറ്റവുമധികം നല്കുന്ന കമ്പനികളില്‍ ഒന്നായി സിയാലിന് മാറാന്‍ കഴിഞ്ഞു. 50 ശതമാനം ഡിവിഡന്റ് ആണ് നല്‍കിയത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചു. ജോലികള്‍ ഔട്ട്സോഴ്സ് ചെയ്തപ്പോള്‍ മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മുന്‍പ് ജോലി ചെയ്തിരുന്നവരെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച ഏക സ്ഥാപനമാണ് സിയാല്‍.ജീവനക്കാരെ ചേര്‍ത്തുപിടിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. സ്ഥലമുടമകളുടെ ന്യായമായ പ്രശ്നങ്ങള്‍ പരിഹരിച്ചു. പ്രദേശത്തുള്ളവരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിയാല്‍ മുന്നോട്ടുപോകുന്നത്. നാടിനെ മുഴുവന്‍ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സിയാല്‍ നടത്തുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ പി രാജീവ് പറഞ്ഞു. സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമായത് 30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്ററാണ്. വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂര്‍വമായ പ്രീമിയം കോ-വര്‍ക്കിങ് സ്പേസില്‍ നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ ടെക്നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍. 800 ചതുരശ്ര അടിയില്‍ മെയ്സ് മാതൃകയില്‍ നിര്‍മിച്ച പരിശീലനസംവിധാനം വഴി, അഗ്നി രക്ഷാസേനാംഗങ്ങള്‍ക്ക് അതീവ ദുഷ്കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം നല്‍കും. കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം, അയല്പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തുക; 18 നിര്‍ദേശങ്ങളുമായി പൊലീസ് 40 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ ഹാങ്ങര്‍, എട്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടര്‍ വാട്ടര്‍ റെസ്ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാല്‍ എയ്റോപാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ വിമാന സര്‍വീസ് ഇന്നു മുതല്‍; 'ഫ്ലൈ 91' എല്ലാദിവസവും cm pinarayi vijayan inaugurates phase 1 of cial aero park
മുംബൈ: ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്.90.44ലേക്കാണ് രൂപ മുന്നേറിയത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. വെള്ളിയാഴ്ച 31 പൈസയുടെ ഇടിവോടെ 90.65ലാണ് രൂപ ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ ഇടപെടലും രൂപയുടെ മൂല്യം താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണായകമായി. അതിനിടെ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഓഹരി വിപണിയും മുന്നേറ്റത്തിന്റെ പാതയിലാണ്. ബിഎസ്ഇ സെന്‍സെക്സ് 400ലധികം പോയിന്റ് ആണ് കുതിച്ചത്. 25,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. എസ്ബിഐക്ക് പുറമേ കൊട്ടക് മഹീന്ദ്ര, ഡോ റെഡ്ഡീസ് ലാബ്, ടൈറ്റന് കമ്പനി, ശ്രീറാം ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. മാക്സ് ഹെല്‍ത്ത്കെയര്‍, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എച്ച് യുഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ തന്നെയാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. എസ്ബിഐയുടെ മൂന്നാംപാദ ലാഭക്കണക്കുകളും വിപണിയെ സ്വാധീനിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ മുന്നേറ്റമാണ് മൂന്നാംപാദ ഫല കണക്കുകളില്‍ എസ്ബിഐ രേഖപ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയായി എസ്ബിഐ ആറുശതമാനമാണ് മുന്നേറിയത്. ഒറ്റയടിക്ക് 1640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,16,000ന് മുകളില്‍ Rupee rises 21 paise , Sensex up 400 pts, Nifty above 25,800: India-US trade deal among key factors
കൊച്ചി: സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി നാടിന് സമര്‍പ്പിക്കും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ റവന്യുമന്ത്രി കെ രാജന്, പ്രതിപക്ഷനേതാവ് വി ഡി സതീശന് എന്നിവര്‍ മുഖ്യാതിഥികളാകും. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്റോപാര്‍ക്കിന്റെ ഭാഗമാകുന്നത്. പൂര്‍ത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉള്‍പ്പെട്ടതാണ് ഒന്നാംഘട്ടം. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതാണ് ബൃഹദ് പദ്ധതി. 30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്ററാണ് ഇതിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂര്‍വമായ പ്രീമിയം കോ-വര്‍ക്കിങ് സ്പേസില്‍ നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ ടെക്നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍. 800 ചതുരശ്ര അടിയില്‍ മെയ്സ് മാതൃകയില്‍ നിര്‍മിച്ച പരിശീലനസംവിധാനം വഴി, അഗ്നി രക്ഷാസേനാംഗങ്ങള്‍ക്ക് അതീവ ദുഷ്കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം നല്‍കും. 449 കോടി രൂപ ചെലവ്, ലോകോത്തര അര്‍ബുദ ചികിത്സാസൗകര്യങ്ങളുമായി ഒന്‍പത് നില കെട്ടിടം; കൊച്ചിന് കാന്‍സര്‍ സെന്റര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും 40 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ ഹാങ്ങര്‍, എട്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടര്‍ വാട്ടര്‍ റെസ്ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാല്‍ എയ്റോപാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ വിമാന സര്‍വീസ് ഇന്നു മുതല്‍; 'ഫ്ലൈ 91' എല്ലാദിവസവും cial aero park inauguration today

29 C