സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപം നടത്തുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള് ഒരുപടി മുന്നിലാണ് ഇപ്പോള്‍ സ്ത്രീകള്‍. നിക്ഷേപ കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്. നഷ്ടസാധ്യതയില്ലാത്ത ഇടങ്ങളില്‍ നിക്ഷേപിക്കാനും അതില്‍ നിന്ന് മികച്ച ആദായം നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് പോസ്റ്റ് ഓഫീസ്. നിലവില്‍ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ നല്കുന്ന പല പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്.സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച 5 പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം. 1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കായി (സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും) രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. 8.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ ഓരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടില്‍ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്. 2. മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്ത്രീകള്‍ക്കായി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. പലിശ നിരക്ക് 7.5 ശതമാനം ആണ്. 2 വര്‍ഷമാണ് കാലാവധി. ചുരുങ്ങിയത് 1000 രൂപ മുതല്‍ പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിച്ച് മികച്ച ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉത്തമമാണ്. ദിവസവും 666 രൂപ മാറ്റിവെയ്ക്കാമോ?, കോടീശ്വരനാകാം!; ഈ സ്ട്രാറ്റജിയില്‍ പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍ 3. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം മാസം തോറും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാം. 7.4 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി. ഒറ്റത്തവണയായി തുക നിക്ഷേപിക്കണം. ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് കൃത്യമായ പലിശ ഓരോ മാസവും വരുമാനമായി ലഭിക്കും. 4. സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. പലിശ നിരക്ക് 8.2 ശതമാനമാണ് (നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന പദ്ധതികളില്‍ ഒന്ന്). വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും ആദായനികുതി ഇളവ് ലഭിക്കും. 5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയൊരു തുക സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷമാണ് കാലാവധി (ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം നീട്ടാം). വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണ്ണമായും നികുതി ഇളവുണ്ട്. പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി top 5 post office schemes for women
ദിവസവും 666 രൂപ മാറ്റിവെയ്ക്കാമോ?, കോടീശ്വരനാകാം!; ഈ സ്ട്രാറ്റജിയില്‍ പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം എന്നത് മിക്കവരുടെയും പ്രധാന ആശങ്കയാണ്. ദിവസവും 666 രൂപയുടെ എസ്ഐപി വഴി റിട്ടയര്‍മെന്റ് ആകുമ്പോള്‍ കോടികള്‍ സമ്പാദിക്കാന്‍ കഴിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദിവസവും 666 രൂപ നീക്കിവെയ്ക്കുകയാണെങ്കില് മാസം ഏകദേശം 20000 രൂപയുടെ എസ്ഐപി നിക്ഷേപമാണ് വരിക. 25-ാം വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ 30 വര്‍ഷം കൊണ്ട് നിക്ഷേപം മാത്രം 71 ലക്ഷം കടക്കും. എന്നാല്‍ കോമ്പൗണ്ടിങ് ഇഫക്ട് വഴി മൂന്ന് കോടിയില്‍പ്പരം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വിരമിച്ച ശേഷം പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ '5% വിത്ത്ഡ്രോവല്‍ സ്ട്രാറ്റജി' കൂടി പ്രയോജനപ്പെടുത്തിയാല്‍ മാസം പെന്ഷന് പോലെ വലിയ ഒരു തുക കൈയില്‍ കിട്ടാനും സാധിക്കും. മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്ഷന്, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്കീം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണക്കുകൂട്ടല്‍. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ലഭിക്കുന്ന റിട്ടേണില്‍ ഏറ്റകുറച്ചില്‍ സംഭവിച്ചേക്കാം. വിരമിച്ച ശേഷം കയ്യിലുള്ള തുക വേഗത്തില്‍ തീര്‍ന്നുപോകാതിരിക്കാനും അതേസമയം ജീവിതച്ചെലവുകള്‍ മുടക്കമില്ലാതെ നടക്കാനും 5% വിത്ത്ഡ്രോവല്‍ സ്ട്രാറ്റജി പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യ വര്‍ഷം നിക്ഷേപത്തിന്റെ (കോര്‍പ്പസ്) 5 ശതമാനം മാത്രം പിന്‍വലിക്കുക. മൂന്ന് കോടി രൂപയാണ് സമ്പാദ്യമെങ്കില് ആദ്യ വര്‍ഷം ഏകദേശം 19 ലക്ഷം രൂപ (പ്രതിമാസം 1.58 ലക്ഷം രൂപ) ലഭിക്കും. തുടര്‍ന്നുള്ള ഓരോ വര്‍ഷവും പണപ്പെരുപ്പത്തിന് അനുസൃതമായി പിന്‍വലിക്കുന്ന തുകയില്‍ നേരിയ വര്‍ധന വരുത്താം. ബാക്കി തുക നിക്ഷേപത്തില്‍ തന്നെ തുടരുന്നതിനാല്‍ അതില്‍ നിന്നുള്ള ആദായം സമ്പാദ്യം പെട്ടെന്ന് കുറയാതെ സംരക്ഷിക്കുകയും ചെയ്യുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. 15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് be ready to take Rs 666? You can become a crorepati when you retire; Get lakhs as pension, know this strategy
ഒരു ലിറ്റര്‍ പെട്രോളിന് 398 രൂപ; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് ശ്രീലങ്ക, 25 ശതമാനം കൂടി
കൊളംബോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണികളെ ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ധനവിലയില്‍ ഏകദേശം 25 ശതമാനത്തിന്റെ വര്‍ധന പ്രഖ്യാപിച്ച് ശ്രീലങ്ക. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനവാണിത്. നേരത്തെ 317 രൂപയായിരുന്ന പെട്രോളിന്റെ വില 398 രൂപയായി ഉയര്‍ന്നു. അതേസമയം പൊതുഗതാഗത രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഡീസല്‍ വില ലിറ്ററിന് 79 രൂപയാണ് വര്‍ധിച്ചത്. 382 രൂപയാണ് പുതിയ ഡീസല്‍ വില. ഉപഭോഗം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഇന്ധന റേഷനിങ്് നടപടികള്‍ക്കൊപ്പമാണ് കഴിഞ്ഞയാഴ്ച എട്ടു ശതമാനം വില വര്‍ധന പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ പരിഷ്കരണം. വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ചെലവുകളും വിതരണ അനിശ്ചിതത്വങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി ഇന്ധന ആവശ്യങ്ങള്‍ക്കായി ശ്രീലങ്ക പൂര്‍ണ്ണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. രാജ്യം പ്രധാനമായും സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ് ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഗതാഗത ചെലവില്‍ ഉണ്ടാവുന്ന വില വര്‍ധന മൊത്തത്തിലുള്ള പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ അലയൊലികള്‍ ദക്ഷിണേഷ്യയിലുടനീളം അനുഭവപ്പെട്ട് തുടങ്ങി. ഇന്ധന വിതരണ തടസ്സങ്ങളില്‍ ആശങ്കയിലാണ് രാജ്യങ്ങള്‍. 15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് Sri Lanka hikes fuel prices by 25 pc amid West Asia conflict
പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ പൊറോട്ടയ്ക്ക് വില വര്‍ധിപ്പിച്ചു. പാചകവാതക പ്രതിസന്ധിക്കൊപ്പം പാമോയില്‍ വില വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പൊറോട്ട ഒന്നിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. മുന്‍പ് ഒരു പൊറോട്ടയുടെ വില 13 മുതല്‍ 15 രൂപ വരെ ആയിരുന്നു. എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 70 ശതമാനം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ചെറിയ പെരുന്നാള്‍ വരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഉടമകള്‍. എന്നാല്‍ പെരുന്നാളിന് ശേഷവും പ്രതിസന്ധി രൂക്ഷമായി തുടര്‍ന്നതോടെയാണ് പല ഹോട്ടലുകളും തുറക്കേണ്ട എന്ന് തീരുമാനിച്ചത്. 15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്സ് അസോസിയേഷന് നിര്‍ദേശം നല്കി. തൊഴിലാളികളുടെ ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളും വിറക്-ഇന്‍ഡക്ഷന്‍ അടുപ്പുകളുമാണ് ഹോട്ടലുകളില്‍ നിലവില്‍ ഉപയോഗിക്കുന്നത്. മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്ഷന്, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്കീം Cooking gas shortage worsens; Parotta price hiked by Rs 3
മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 30 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ് , ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ്, എല്‍ഐസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി. 15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എച്ച്ഡിഎഫ്സി ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 56,124 കോടിയുടെ ഇടിവാണ് നേരിട്ടത്. 12,01,267 കോടിയായാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 18,009 കോടി, ബജാജ് ഫിനാന്‍സ് 15,338 കോടി, ടിസിഎസ് 7,127 കോടി, ഐസിഐസിഐ ബാങ്ക് 6,171 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 45,942 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. 19,14,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. പതിവ് പോലെ വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്ഷന്, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്കീം Mcap of five of top-10 most valued firms erodes by Rs 1 lakh cr; HDFC Bank biggest laggard
15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസില് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശം വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ അവ അപ്രത്യക്ഷമാകുന്നതാണ് ഫീച്ചര്‍. 'After reading' എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് ബീറ്റ പതിപ്പില്‍ കണ്ടെത്തിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്. ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 24 മണിക്കൂര്‍ അല്ലെങ്കില്‍ 7 ദിവസം അല്ലെങ്കില്‍ 90 ദിവസമാണ് ഡിസപ്പിയറിങ് മെസേജ് ടൈമറുകള് പ്രവര്‍ത്തിക്കുന്നത്. അതായത് സ്വീകര്‍ത്താവിന് അയച്ച ഏതൊരു സന്ദേശവും ഈ സമയപരിധിക്കുള്ളില്‍ അപ്രത്യക്ഷമാകും. മിക്ക ആളുകള്‍ക്കും ആ സമയപരിധി ഉപയോഗപ്രദമാണെങ്കിലും, ഒറ്റത്തവണ പാസ്വേഡ് ഒരു വെരിഫിക്കേഷന് കോഡ് അല്ലെങ്കില്‍ മറ്റ് രഹസ്യ വിവരങ്ങള്‍ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടുന്നതിന് ഇത് ഉപകരിക്കില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് വാട്സ്ആപ്പ് 'After reading' ഓപ്ഷന് പരീക്ഷിക്കുന്നത്. മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്ഷന്, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്കീം സ്വീകര്‍ത്താവ് സന്ദേശം കണ്ട ഉടന്‍ തന്നെ സന്ദേശം അപ്രത്യക്ഷമാകുന്ന തരത്തില്‍ ഒരു ടൈമര്‍ ക്രമീകരിക്കും. വാട്സ്ആപ്പ് ഇതിനകം തന്നെ വ്യൂ വണ്‍സ് ഓപ്ഷന് നല്‍കുന്നുണ്ട്. ഇത് ഉപയോക്താക്കളെ ഒരു മീഡിയ ഫയലോ വോയ്സ് നോട്ടോ ഒറ്റത്തവണ കാണാന്‍ അനുവദിക്കുന്നതാണ്. ഫീച്ചര്‍ 15 മിനിറ്റ് കൗണ്ട്ഡൗണ്‍ നല്‍കും. അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും ചാറ്റില്‍ നിന്ന് 15 മിനിറ്റിനുശേഷം സന്ദേശം അപ്രത്യക്ഷമാകും. എന്നിരുന്നാലും, അത് വായിക്കാതെ വിട്ടാല്‍, സന്ദേശം 24 മണിക്കൂര്‍ ചാറ്റില്‍ തുടരും, അതിനുശേഷം ഇത് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. WhatsApp could soon add a feature that auto-deletes messages within 15 minutes
എസ്ഐപി vs ലംപ്സം;15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടം ഏതിന്?, കണക്ക് പറയുന്നത്
ഓ ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. മ്യൂച്ചല്‍ ഫണ്ടില്‍ എസ്ഐപിയായും ലംപ്സമായും നിക്ഷേപിക്കാവുന്നതാണ്. മാസം നൂറ് രൂപ വീതം അടച്ച് എസ്ഐപി തുടങ്ങാവുന്നതാണ്. കൈയില്‍ ആയിരം രൂപയുള്ളൂവെങ്കിലും മ്യൂച്ചല്‍ ഫണ്ടില്‍ ലംപ്സമായി അടയ്ക്കാവുന്നതാണ്. കോസ്റ്റ് ആവറേജിങ് ആണ് എസ്ഐപിയുടെ നേട്ടം. എസ്ഐപിയില്‍ വിപണി മുകളിലാണെങ്കില്‍ ഒരാള്‍ക്ക് കുറച്ച് യൂണിറ്റുകള്‍ മാത്രമേ ലഭിക്കൂ. വിപണി താഴുകയാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കും. മറുവശത്ത്, ലംപ്സം പേയ്മെന്റില്‍ ഈ ആനുകൂല്യം ഇല്ല. ഉദാഹരണമായി പ്രതിമാസം 10,000 രൂപ വീതം 15 വര്‍ഷ കാലയളവിലേക്ക് എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 18 ലക്ഷം രൂപയാണ് ആകെ നിക്ഷേപമായി വരിക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുകയാണെങ്കില്‍ മൊത്തം റിട്ടേണും നിക്ഷേപിച്ച തുകയും ചേര്‍ത്ത് കാലാവധി കഴിയുമ്പോള്‍ 50 ലക്ഷത്തിലധികം രൂപയുടെ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും. കൃത്യമായി പറഞ്ഞാല്‍ 50,45,760 രൂപ. ഇതില്‍ റിട്ടേണ്‍ മാത്രം 32,45,760 രൂപയാണ് വരിക. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി; ഏപ്രില്‍ 1 മുതല്‍ പുതിയ എടിഎം നിയമങ്ങള്‍ 15 വര്‍ഷ കാലയളവിലേക്ക് ലംപ്സമായി 3 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മൊത്തം റിട്ടേണും നിക്ഷേപിച്ച തുകയും ചേര്‍ത്ത് കാലാവധി കഴിയുമ്പോള്‍ 16 ലക്ഷത്തിലധികം രൂപയാണ് ലഭിക്കുക. ഇവിടെയും പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാണ് കണക്കുകൂട്ടല്‍. കൃത്യമായി പറഞ്ഞാല്‍ 16,42,070 രൂപ. ഇവിടെ റിട്ടേണായി ലഭിക്കുക 13,42,070 രൂപയാണ്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് ലഭിക്കുന്ന തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. 115 മാസം കൊണ്ട് ഇരട്ടിയാകും; ഈ സ്കീമിൽ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം! SIP Vs Lump Sum: Which Pays Off Better Over 15 Years?
എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി; ഏപ്രില്‍ 1 മുതല്‍ പുതിയ എടിഎം നിയമങ്ങള്‍
ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ എടിഎം നിയമങ്ങളില്‍ മാറ്റം. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലാണ് ബാങ്കുകള്‍ പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. 1. എച്ച്.ഡി.എഫ്.സി ബാങ്ക് ഏപ്രില്‍ 1 മുതല്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ പിന്‍വലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും. നിലവില്‍, സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ പിന്‍വലിക്കല്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇതര എടിഎമ്മുകളില്‍ പ്രമുഖ ആറ് നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. 2. പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധിയില്‍ പി.എന്‍.ബി മാറ്റം വരുത്തിയിട്ടുണ്ട്. കാര്‍ഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതല്‍ 75,000 രൂപ വരെ മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കൂ. മുമ്പ് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്ന ചില കാര്‍ഡുകളുടെ പരിധി സുരക്ഷാ കാരണങ്ങളാല്‍ കുറച്ചിട്ടുണ്ട്. 3. ജിയോ പേയ്മെന്റ് ബാങ്ക് പണം പിന്‍വലിക്കാന്‍ പുതിയ ക്യു.ആര് കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്പോണ്ടന്റുകള്‍ വഴി യുപിഐ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഡിജിറ്റല്‍ അറസ്റ്റ് തടയല്‍; വാട്സ്ആപ്പിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളില്‍ 5 സൗജന്യ ഇടപാടുകള്‍ വരെ ലഭിക്കും. പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജും ഏപ്രില്‍ 1 മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതല്‍ 500 രൂപ വരെയാണിത്. പ്രീമിയം കാര്‍ഡുകള്‍ക്ക് ചാര്‍ജ് വീണ്ടും കൂടും. New ATM Rules From April 1: What Bank Customers Need To Know
115 മാസം കൊണ്ട് ഇരട്ടിയാകും; ഈ സ്കീമിൽ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം!
കേ ന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം ( ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്. നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്. കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് സ്രോതസ് വെളിപ്പെടുത്തേണ്ടതാണ്. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്. ഡിജിറ്റല്‍ അറസ്റ്റ് തടയല്‍; വാട്സ്ആപ്പിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും എണ്ണ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ, ഇറാന് എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍; റിപ്പോര്‍ട്ട് Post Office Special Scheme: This Government Plan Doubles Your Money Without Risk
ഡിജിറ്റല്‍ അറസ്റ്റ് തടയല്‍; വാട്സ്ആപ്പിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡിജിറ്റല്‍ അറസ്റ്റുകളില്‍ ഉള്‍പ്പെട്ട ഡിവൈസ് ഐഡികള്‍ ബ്ലോക്ക് ചെയ്യുക, സ്കൈപ്പിലേതിന് സമാനമായ സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കുക, ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റുകളായ ദോഷകരമായ എപികെകള് കണ്ടെത്തി തടയുന്നതിനുള്ള സാങ്കേതികവിദ്യ ശക്തഗാക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. വാട്സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറുകള്‍ വേണ്ട, പകരം യൂസര്‍ നെയിമും യുണിക്ക് ഐഡിയും, ഫീച്ചര്‍ ഉടന്‍ നിര്‍ദേശങ്ങളില്‍ ടെക്നിക്കല്‍ പ്രൊജക്ട് 45 ദിവസത്തിനുള്ളില്‍ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാനും സമിതി നിര്‍ദേശിച്ചു. ഇതുവഴി അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോണ്‍ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിന് സമാനമായ സുരക്ഷാ ഫീച്ചറുകള്‍ വാട്സ്ആപ്പിലും കൊണ്ടുവരണമെന്ന് സമിതി നിര്‍ദേശിച്ചു. വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക, സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, തട്ടിപ്പ് ശൃംഖലകളെ വേഗത്തില്‍ തിരിച്ചറിയുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സജീവമായ ഒരു സിം കാര്‍ഡ് നിര്‍ബന്ധമാക്കുന്ന 'സിം ബൈന്‍ഡിങ്' സംവിധാനം നടപ്പിലാക്കാന്‍ ടെലികോം വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് അടുത്ത ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വാട്സ്ആപ്പ് പ്രതിനിധികള്‍ അറിയിച്ചു. പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ ലോഗോകള്‍ അടക്കം ഔദ്യോഗിക ചിഹ്നങ്ങള്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താന്‍ ലോഗോ ഡിറ്റക്ഷന്‍ സംവിധാനം നിലവില്‍ വന്നതായും കമ്പനി വ്യക്തമാക്കി. Govt asks WhatsApp to block device IDs used in digital arrest scams
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി അമേരിക്ക താല്‍ക്കാലികമായി ഉപരോധം നീക്കിയതിന് പിന്നാലെ ഇറാനിയന്‍ അസംസ്കൃത എണ്ണ വാങ്ങല്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ കടന്ന പശ്ചാത്തലത്തില്‍ വില കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കം പൂര്‍ണമായി തടയാന്‍ ഇറാന് ലക്ഷ്യമിട്ടിരുന്നു. വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി സെക്രട്ടറി അമേരിക്കയുടെ ദീര്‍ഘകാല നയത്തില്‍ മാറ്റം വരുത്തി നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണ വില്ക്കാന് അനുവാദം നല്‍കിയത്. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ നീക്കം ഇറാന് തടയുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ഇളവ് അനുവദിച്ചത്. സമാനമായ ഇളവ് ലഭിച്ചതിന് ശേഷമാണ് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിലെ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങാനുള്ള നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മൂന്ന് കമ്പനികളാണ് ഇറാനിയന്‍ എണ്ണ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനികള്‍. അതേസമയം, പണമടയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് വ്യക്തത തേടി. ശമ്പളം 50,000 രൂപയാണോ?, ടെന്‍ഷനടിക്കാതെ ഉറങ്ങാം, അറിയാം അഞ്ചു ടിപ്പുകള്‍ 2018 ല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, ഇന്ത്യ ഇറാനിയന്‍ അസംസ്കൃത എണ്ണയുടെ പ്രധാന ഉപഭോക്താക്കളായിരുന്നു. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യകതയുടെ ഏകദേശം 11.5 ശതമാനം ഇറാനിയന്‍ ക്രൂഡ് ഇറക്കുമതി ചെയ്തായിരുന്നു പരിഹരിച്ചിരുന്നത്. ഈ മാസം ആദ്യം അമേരിക്ക 30 ദിവസത്തെ ഇളവ് പുറപ്പെടുവിച്ചതിനുശേഷം, ഇന്ത്യന്‍ റിഫൈനറികള്‍ ഇതിനകം തന്നെ റഷ്യന്‍ എണ്ണയുടെ വാങ്ങലുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഇതിനകം ഒരു ആഴ്ചയ്ക്കുള്ളില്‍ 30 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. വാട്സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറുകള്‍ വേണ്ട, പകരം യൂസര്‍ നെയിമും യുണിക്ക് ഐഡിയും, ഫീച്ചര്‍ ഉടന്‍ Indian Refiners Look To Buy Iranian Oil As US Waives Sanctions: Report
ശമ്പളം 50,000 രൂപയാണോ?, ടെന്‍ഷനടിക്കാതെ ഉറങ്ങാം, അറിയാം അഞ്ചു ടിപ്പുകള്‍
ഓ രോ ദിവസം കഴിയുന്തോറും ചെലവ് വര്‍ധിച്ച് വരികയാണ്. കിട്ടുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ചെലവിനായി മാറ്റിവെച്ചും ഭാവിക്കായി നിക്ഷേപം നടത്തിയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടു പോകാന്‍ സാധിച്ചാല്‍ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കിട്ടുന്ന വരുമാനത്തിന്റെ തോത് അനുസരിച്ച് വേണം ഇത് പ്ലാന്‍ ചെയ്യേണ്ടത്. ഉദാഹരണമായി 50,000 രൂപ മാസശമ്പളം വാങ്ങുന്ന ഒരാള്‍ കൃത്യമായ പ്ലാനിങ് നടത്തിയാല്‍ ഭാവിയിലേക്ക് വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കും. അതിനായി സഹായിക്കുന്ന 5 പ്രധാന വഴികള്‍ അറിയാം. 1. 60/20/10 റൂള്‍ മാസവരുമാനം ബജറ്റ് ചെയ്യുന്നതിനായി വ്യാപകമായി പിന്തുടരുന്ന ഒരു രീതിയാണിത്. ഈ രീതി അനുസരിച്ച് വരുമാനത്തെ പ്രധാനമായും മൂന്നായി തിരിക്കാം. മാസവരുമാനത്തിന്റെ 60 ശതമാനം വാടക, വൈദ്യുതി ബില്ലുകള്‍, സബ്സ്ക്രിപ്ഷന് ചാര്‍ജുകള്‍ തുടങ്ങിയ ഒഴിവാക്കാനാവാത്ത ചെലവുകള്‍ക്കായി നീക്കിവെയ്ക്കുക. വരുമാനത്തിന്റെ 20 ശതമാനം ഭാവിയിലെ വളര്‍ച്ചയ്ക്കായി മ്യൂച്ചല്‍ ഫണ്ടുകള്‍, ഓഹരികള്‍, സ്വര്‍ണം തുടങ്ങിയ വിവിധ നിക്ഷേപങ്ങളില്‍ വിനിയോഗിക്കാം. ബാക്കിയുള്ള 20 ശതമാനം ഇഷ്ടങ്ങള്‍ക്കും മറ്റ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാം. 2. 50/30/20 റൂള്‍ ഈ റൂള്‍ പ്രകാരം, വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യ കാര്യങ്ങള്‍ക്കും 30 ശതമാനം ജീവിതശൈലീ ചെലവുകള്‍ക്കും 20 ശതമാനം സമ്പാദ്യത്തിനുമായി മാറ്റിവയ്ക്കുക. വ്യക്തിഗത വായ്പകള്‍, ഭവന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, മറ്റു കടബാധ്യതകള്‍ തുടങ്ങിയവയാണ് അത്യാവശ്യ കാര്യങ്ങള്‍. ഇതിലൂടെ കടം തിരിച്ചടയ്ക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നു. 3. 70/20/10 റൂള്‍ മികച്ച സമ്പാദ്യശീലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 70-20-10 റൂള്‍ പരീക്ഷിക്കാവുന്നതാണ്. മാസവരുമാനത്തിന്റെ 70 ശതമാനം ഭക്ഷണം, വീട്ടുവാടക, ബില്ലുകള്‍, മറ്റ് ജീവിതശൈലീ ചെലവുകള്‍ എന്നിവയ്ക്കായി മാറ്റിവെക്കുന്നു. വരുമാനത്തിന്റെ 20 ശതമാനം എമര്‍ജന്‍സി ഫണ്ട് (അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തുക), എസ്ഐപികള്‍, ഓഹരി വിപണിയിലെ നിക്ഷേപം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ബാക്കിയുള്ള 10 ശതമാനം ഇന്‍ഷുറന്‍സ് വാങ്ങുന്നതിനും, കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് നീക്കിവെക്കുന്നത്. സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി; ഒരു ഓര്‍ഡറിന് 14.90 രൂപ 4. 80-20 റൂള്‍ സങ്കീര്‍ണ്ണമായ കണക്കുകള്‍ താല്പര്യമില്ലാത്തവര്ക്ക് ഈ രീതി സ്വീകരിക്കാം. ശമ്പളം കിട്ടിയാലുടന്‍ അതിന്റെ 20 ശതമാനം സമ്പാദ്യമായി മാറ്റുക. ബാക്കിയുള്ള 80 ശതമാനം (40,000 രൂപ) കൊണ്ട് എല്ലാ ചെലവുകളും നടത്തുക. നിക്ഷേപത്തിന് മുന്‍ഗണന നല്കുന്ന രീതിയാണിത്. 5. സീറോ-ബേസ്ഡ് ബജറ്റിങ് കയ്യിലുള്ള ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. മാസാവസാനം വരുമാനത്തില്‍ നിന്ന് ചെലവുകള്‍ കുറച്ചാല്‍ പൂജ്യം ആയിരിക്കണം ഫലം. അതായത്, ചെലവാക്കിയ പണം കഴിഞ്ഞ് ബാക്കിയുള്ള ഓരോ രൂപയും നിക്ഷേപത്തിലേക്കോ മറ്റ് ലക്ഷ്യങ്ങളിലേക്കോ മുന്‍കൂട്ടി വകയിരുത്തണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വാട്സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറുകള്‍ വേണ്ട, പകരം യൂസര്‍ നെയിമും യുണിക്ക് ഐഡിയും, ഫീച്ചര്‍ ഉടന്‍ Is your salary Rs. 50,000? Know these five tips to sleep without tension
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപയാണ് കുറഞ്ഞത്. 1,07,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്.13,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ച കൊണ്ട് സ്വര്‍ണവിലയില്‍ ഏകദേശം 20,000 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ 2000 രൂപയുടെ തന്നെ ഇടിവാണ് നേരിട്ടത്. വാട്സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറുകള്‍ വേണ്ട, പകരം യൂസര്‍ നെയിമും യുണിക്ക് ഐഡിയും, ഫീച്ചര്‍ ഉടന്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി; ഒരു ഓര്‍ഡറിന് 14.90 രൂപ kerala gold rate today, gold rate declined again

28 C