SENSEX
NIFTY
GOLD
USD/INR

Weather

27    C
... ...View News by News Source

പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിൽ അംഗമായവർക്ക് നിക്ഷേപത്തുക എടിഎം,യുപിഐ പേമെന്റ് ഗേറ്റ് വേ വഴി പിൻവലിക്കാൻ സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ഇതോടെ, നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാകും. ഇനി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം, ഇടപാടുകള്‍ തരംതിരിക്കും, ട്രാക്കിങ് സംവിധാനം; നിരവധി ഫീച്ചറുകളുമായി ഭീം ആപ്പ് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം ക്ലെയിം അനുവദിച്ചാലും പണം ലഭിക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കുന്നുണ്ട്. ഇതിൽ മാറ്റം വരുത്താനും സർക്കാർ നടപടികൾ ആരംഭിച്ചുണ്ടെന്നാണ് സൂചന. പണം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ഇ പി എഫ് ഒയിൽ മൂന്നാം തലമുറ സോഫ്റ്റ് വെയർ പരിഷ്കരിക്കും. ഈ വിഷയത്തിൽ ബാങ്കുകളുമായി മുൻപ് തന്നെ അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്. എസ്‌ഐപിയെ അപേക്ഷിച്ച് റിസ്‌ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങളും കോട്ടങ്ങളും? നിലവില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് പണം പിൻവലിക്കാനുള്ള അനുമതിക്കായി ദിവസവും ഇപിഎഫ്ഒ കൈകാര്യം ചെയ്യേണ്ടിവരുന്നത്. വര്‍ഷം അഞ്ച് കോടി അപേക്ഷകള്‍ ഇങ്ങനെ ലഭിക്കുന്നുണ്ട്. യുപിഐ,എടിഎം സംവിധാനം നടപ്പാകുന്നതോടെ ഇതില്‍ വന്‍ കുറവുണ്ടാകും. ഇപിഎഫ്ഒയില്‍ നിലവില്‍ ഏഴ് കോടിയിലേറെ ജീവനക്കാരാണ് അംഗങ്ങളായുള്ളത്. പല അടിയന്തര ആവശ്യങ്ങള്‍ക്കും തുക പിന്‍വലിക്കാന്‍ അപേക്ഷിച്ച് ദിവസങ്ങളോളം വൈകുന്ന സാഹചര്യം വരിക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. യുപിഐയില്‍ പണം അയച്ചിട്ട് പരാജയപ്പെട്ടോ? തുക തിരികെയെത്തിയില്ലേ?, നഷ്ടപരിഹാരം ലഭിക്കും അത്യാവശ്യ സാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴി പിഎഫില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയര്‍ത്തിയത്. EPF withdrawals to go instant via ATM and UPI from April 1

സമകാലിക മലയാളം 10 Feb 2026 6:49 am

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യമൊരുങ്ങും

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ യുപിഐ വഴി പിഎഫ് പണം പിന്‍വലിക്കാനായേക്കും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിന്‍ ഉപയോഗിച്ച് തല്‍ക്ഷണം പണം കൈമാറാന്‍ കഴിയും. ഇതിനായി ഒരു പുതിയ മൊബൈല്‍ ആപ്പും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഏര്‍പ്പെടുത്തും. ഒരിടപാടില്‍ പരമാവധി 25000 രൂപ മാത്രമേ യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കുവെന്നാണ് വിവരം. എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും. വിരമിക്കല്‍ കാലത്തെ സുരക്ഷയ്ക്കായി ആകെ ബാലന്‍സിന്റെ കുറഞ്ഞത് 25 ശതമാനം തുക പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. ബാക്കിയുള്ള തുക അംഗങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം പിന്‍വലിക്കാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമിന് സമാനം, ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ഓട്ടോ-സെറ്റില്‍മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി 100 ഡമ്മി അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ മന്ത്രാലയം നടത്തിവരികയാണ്. കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട് EPFO to launch UPI-based Provident Fund withdrawals from April. Withdraw PF funds instantly using UPI PIN with a new mobile app

സമകാലിക മലയാളം 9 Feb 2026 6:20 pm

ഇന്‍സ്റ്റഗ്രാമിന് സമാനം, ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിന് സമാനമായി പുതിയ സ്വകാര്യത ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍സ്റ്റഗ്രാമിലെ 'ക്ലോസ് ഫ്രണ്ട്‌സ്' ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളില്‍ നിന്ന് ആവശ്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കി സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ അവര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന വിധം ക്രമീകരിക്കുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡ് 2.26.5.11 ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കസ്റ്റം കോണ്‍ടാക്റ്റ് ലിസ്റ്റ് ഉപയോഗിപ്പെടുത്തി ഉപയോക്താക്കള്‍ക്ക് പ്രൈവസി ഷെയര്‍ സെറ്റിങ്‌സ് മാറ്റാതെ തന്നെ ആവശ്യമുള്ളവരിലേക്ക് മാത്രം അപ്‌ഡേറ്റുകള്‍ എത്തിക്കാന്‍ സാധിക്കും. കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട് തെരഞ്ഞെടുത്തതോ വിശ്വസനീയമോ ആയ ഫോളോവേഴ്സുമായി മാത്രം സ്റ്റോറികളും പോസ്റ്റുകളും പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഇന്‍സ്റ്റാഗ്രാമിന്റെ ക്ലോസ് ഫ്രണ്ട്‌സ് ഫീച്ചറിനോട് സമാനമാണിത്. വാട്സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കിടുമ്പോള്‍, ഉപയോക്താക്കള്‍ക്ക് 'മൈ കോണ്‍ടാക്ട്‌സ്', എക്‌സെപ്റ്റ് മൈ കോണ്‍ടാക്ട്, ഒണ്‍ലി ഡെയള്‍ വിത്ത്, ക്ലോസ് ഫ്രണ്ട്‌സ് എന്നിവയില്‍ ആവശ്യപ്പെട്ടത് തെരഞ്ഞെടുക്കാം. നിലവില്‍, ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്, വരാനിരിക്കുന്ന അപ്ഡേറ്റുകളിലാകും ഫീച്ചര്‍ ലഭ്യമാകുക. ഫീച്ചര്‍ നിലവില്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക. ഈ ഫീച്ചറിന് പുറമെ, ഫോട്ടോയും വിഡിയോകളും സംരക്ഷിക്കുന്നതിനുള്ള ഡ്രാഫ്റ്റുകള്‍, ചാനല്‍ അഡ്മിന്‍മാര്‍ക്കുള്ള വ്യക്തിഗതമാക്കിയ പ്രൊഫൈലുകള്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. WhatsApp likely to get an Instagram-like ‘Close Friends’ feature

സമകാലിക മലയാളം 9 Feb 2026 5:51 pm

കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട്

വി പണി ചക്രങ്ങളിലുടനീളം സ്ഥിരതയെ അടിസ്ഥാനമാക്കിയാണ് ഒരു ശരാശരി മ്യൂച്ചല്‍ ഫണ്ടിനെയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മ്യൂച്ചല്‍ ഫണ്ടിനെയും വേര്‍തിരിക്കുന്നത്. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ദീര്‍ഘകാല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഒന്നാണ് എല്‍ഐസി എംഎഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് - ഡയറക്ട് പ്ലാന്‍ - ഗ്രോത്ത്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് വിപണി അധിഷ്ഠിതമായത് കൊണ്ട് നഷ്ടസാധ്യത ഉള്ള കാര്യവും ഓര്‍ക്കേണ്ടതാണ്. അടിസ്ഥാന സൗകര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ അടിസ്ഥാനമാക്കിയാണ് ഇതില്‍ നിക്ഷേപം. മൂന്നു വര്‍ഷം, അഞ്ചുവര്‍ഷം, 10 വര്‍ഷം കാലയളവില്‍ മികച്ച ഫലം നല്‍കുവാന്‍ ഈ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഇത് ലംപ്‌സം, എസ്‌ഐപി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവര്‍ക്ക് ആകര്‍ഷകമായ ആദായമാണ് ലഭിച്ചിരിക്കുന്നത്. ഒറ്റത്തവണയായി ഒരു ലക്ഷം രൂപ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിച്ചവര്‍ക്ക് 28.26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ (സിഎജിആര്‍) നിക്ഷേപമവസാനിപ്പിക്കുമ്പോള്‍ ലഭിച്ച മൂല്യം 2.10 ലക്ഷം രൂപയാണ്. അതേ തുക അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ സിഎജിആര്‍ 27.06 ശതമാനവും നിക്ഷേപകാലയളവ് പൂര്‍ത്തിയാകുമ്പോഴുള്ള മൂല്യം 3.31 ലക്ഷം രൂപയുമാണ്. 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തില്‍ സിഎജിആര്‍ 17.85 ശതമാനവും നിക്ഷേപകാലയളവ് പൂര്‍ത്തിയാകുമ്പോഴുള്ള മൂല്യം 5.14 ലക്ഷം രൂപയുമാണ്. 5 വര്‍ഷത്തെ നിക്ഷേപത്തില്‍ നിക്ഷേപത്തുകയുടെ മൂന്നിരട്ടിയോളമാണ് ലഭിച്ച മൂല്യത്തില്‍ ഉണ്ടായ വര്‍ധന. 3,083 മുതല്‍ 9,250 രൂപ വരെ പ്രതിമാസ വരുമാനം, അഞ്ചുവര്‍ഷത്തിനിടെ പലിശയിനത്തില്‍ കിട്ടുക 5,55,000 രൂപ; അറിയാം ഈ സ്‌കീം പ്രതിമാസം 10,000 രൂപ വീതം മൂന്ന് വര്‍ഷക്കാലത്തേയ്ക്ക് എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ സിഎജിആര്‍ 17.17 ശതമാനവും നിക്ഷേപ മൂല്യം 4.64 ലക്ഷം രൂപയുമായിരിക്കും. 5 വര്‍ഷത്തേക്കാണ് ഈ നിക്ഷേപമെങ്കില്‍ സിഎജിആര്‍ 22.03 ശതമാനവും നിക്ഷേപമൂല്യം 10.36 ലക്ഷം രൂപയുമായി ഉയരും. 10 വര്‍ഷ നിക്ഷേപത്തില്‍ സിഎജിആര്‍ 19.86 ശതമാനവും നിക്ഷേപ മൂല്യം 34 ലക്ഷം രൂപയുമായിരിക്കും. 2013 ജനുവരി 02ന് ലോഞ്ച് ചെയ്യപ്പെട്ട ഈ ഫണ്ട് ഇതുവരെ 15.19 ശതമാനം ആദായം ഉറപ്പുനല്‍കുന്നുണ്ട്. ഇന്‍ഫ്രസ്ട്രക്ചര്‍ ഫോക്കസ്ഡ് ഫണ്ട് ആയതിനാല്‍ത്തന്നെ വെരി ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഈ ഫണ്ടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന ആദായ സാധ്യത ഉള്ളതിനാല്‍ത്തന്നെ ഹ്രസ്വകാലയളവിലെ ചില അസ്ഥിരതകള്‍ക്കും നിക്ഷേപകര്‍ തയ്യാറായിരിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യയിലെ ഏവിയേഷന്‍ ഹബ്', 40,000 ചതുരശ്ര അടിയില്‍ ബിസിനസ് സെന്റര്‍, പ്രീമിയം കോ-വര്‍ക്കിങ് സ്‌പേസ്; എയ്‌റോപാര്‍ക്ക് നാടിന് സമര്‍പ്പിച്ചു- വിഡിയോ Lumpsum investment doubles in 3 years; Rs 10K SIP grows to Rs 34 lakh in 10 years; Best LIC fund

സമകാലിക മലയാളം 9 Feb 2026 2:41 pm

3,083 മുതല്‍ 9,250 രൂപ വരെ പ്രതിമാസ വരുമാനം, അഞ്ചുവര്‍ഷത്തിനിടെ പലിശയിനത്തില്‍ കിട്ടുക 5,55,000 രൂപ; അറിയാം ഈ സ്‌കീം

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും. പത്തുവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം നിക്ഷേപം അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം 15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല post office monthly income scheme; details

സമകാലിക മലയാളം 9 Feb 2026 1:10 pm

'ഇന്ത്യയിലെ ഏവിയേഷന്‍ ഹബ്', 40,000 ചതുരശ്ര അടിയില്‍ ബിസിനസ് സെന്റര്‍, പ്രീമിയം കോ-വര്‍ക്കിങ് സ്‌പേസ്; എയ്‌റോപാര്‍ക്ക് നാടിന് സമര്‍പ്പിച്ചു- വിഡിയോ

കൊച്ചി: സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്‌റോപാര്‍ക്കിന്റെ ഭാഗമാകുന്നത്. പൂര്‍ത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉള്‍പ്പെട്ടതാണ് ഒന്നാംഘട്ടം. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് ബൃഹദ് പദ്ധതി. കേവലം ഒരു വിമാനത്താവളം എന്നതില്‍ നിന്ന് ഇന്ത്യയിലെ തന്നെ ഒരു ഏവിയേഷന്‍ ഹബ് എന്ന രൂപത്തിലേക്കുള്ള വികാസത്തിന്റെ ഘട്ടത്തിലാണ് സിയാല്‍ എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ബിസിനസുകളിലേക്കുള്ള വിമാനത്താവളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ പദ്ധതികള്‍. എയ്‌റോപാര്‍ക്ക്, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മുഖംമിനുക്കിയ ഗോള്‍ഫ് ക്ലബ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം ഏറ്റവുമധികം നല്‍കുന്ന കമ്പനികളില്‍ ഒന്നായി സിയാലിന് മാറാന്‍ കഴിഞ്ഞു. 50 ശതമാനം ഡിവിഡന്റ് ആണ് നല്‍കിയത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചു. ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്തപ്പോള്‍ മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മുന്‍പ് ജോലി ചെയ്തിരുന്നവരെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച ഏക സ്ഥാപനമാണ് സിയാല്‍.ജീവനക്കാരെ ചേര്‍ത്തുപിടിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. സ്ഥലമുടമകളുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പ്രദേശത്തുള്ളവരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിയാല്‍ മുന്നോട്ടുപോകുന്നത്. നാടിനെ മുഴുവന്‍ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സിയാല്‍ നടത്തുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ പി രാജീവ് പറഞ്ഞു. സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമായത് 30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്ററാണ്. വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂര്‍വമായ പ്രീമിയം കോ-വര്‍ക്കിങ് സ്‌പേസില്‍ നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍. 800 ചതുരശ്ര അടിയില്‍ മെയ്സ് മാതൃകയില്‍ നിര്‍മിച്ച പരിശീലനസംവിധാനം വഴി, അഗ്‌നി രക്ഷാസേനാംഗങ്ങള്‍ക്ക് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം നല്‍കും. കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം, അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തുക; 18 നിര്‍ദേശങ്ങളുമായി പൊലീസ് 40 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ ഹാങ്ങര്‍, എട്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടര്‍ വാട്ടര്‍ റെസ്‌ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാല്‍ എയ്‌റോപാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ വിമാന സര്‍വീസ് ഇന്നു മുതല്‍; 'ഫ്‌ലൈ 91' എല്ലാദിവസവും cm pinarayi vijayan inaugurates phase 1 of cial aero park

സമകാലിക മലയാളം 9 Feb 2026 12:33 pm

ഒറ്റയടിക്ക് 1640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,16,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വര്‍ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല kerala gold rate today, gold rate increased again

സമകാലിക മലയാളം 9 Feb 2026 10:06 am

നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലി ചെയ്യാം, 30 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം; സിയാല്‍ എയ്‌റോപാര്‍ക്ക് ഉദ്ഘാടനം ഇന്ന്

കൊച്ചി: സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിക്കും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ റവന്യുമന്ത്രി കെ രാജന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്‌റോപാര്‍ക്കിന്റെ ഭാഗമാകുന്നത്. പൂര്‍ത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉള്‍പ്പെട്ടതാണ് ഒന്നാംഘട്ടം. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് ബൃഹദ് പദ്ധതി. 30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്ററാണ് ഇതിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂര്‍വമായ പ്രീമിയം കോ-വര്‍ക്കിങ് സ്‌പേസില്‍ നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍. 800 ചതുരശ്ര അടിയില്‍ മെയ്സ് മാതൃകയില്‍ നിര്‍മിച്ച പരിശീലനസംവിധാനം വഴി, അഗ്‌നി രക്ഷാസേനാംഗങ്ങള്‍ക്ക് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം നല്‍കും. 449 കോടി രൂപ ചെലവ്, ലോകോത്തര അര്‍ബുദ ചികിത്സാസൗകര്യങ്ങളുമായി ഒന്‍പത് നില കെട്ടിടം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും 40 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ ഹാങ്ങര്‍, എട്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടര്‍ വാട്ടര്‍ റെസ്‌ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാല്‍ എയ്‌റോപാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ വിമാന സര്‍വീസ് ഇന്നു മുതല്‍; 'ഫ്‌ലൈ 91' എല്ലാദിവസവും cial aero park inauguration today

സമകാലിക മലയാളം 9 Feb 2026 7:39 am

പത്തുവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം ( ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്. നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്. കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. 'വില്‍പ്പനയ്ക്ക് സുല്ല്, ഇനി പര്‍ച്ചെയ്‌സ്'; ഓഹരി വിപണിയില്‍ വിശ്വാസമര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍; നിക്ഷേപിച്ചത് 8100 കോടി നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്. നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല Post Office Special Scheme: This Government Plan Doubles Your Money Without Risk

സമകാലിക മലയാളം 8 Feb 2026 3:06 pm

'വില്‍പ്പനയ്ക്ക് സുല്ല്, ഇനി പര്‍ച്ചെയ്‌സ്'; ഓഹരി വിപണിയില്‍ വിശ്വാസമര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍; നിക്ഷേപിച്ചത് 8100 കോടി

മുംബൈ: നീണ്ട മൂന്ന് മാസത്തെ തുടര്‍ച്ചയായുള്ള വില്‍പ്പനയ്ക്ക് ശേഷം ഓഹരികള്‍ വാങ്ങിക്കൂട്ടുന്നവരായി മാറി വിദേശ നിക്ഷേപകര്‍. ഫെബ്രുവരിയിലെ ആദ്യ ആഴ്ചയില്‍ 8100 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞയാഴ്ച വിപണിക്ക് കരുത്തായത്. ജനുവരിയില്‍ 35,962 കോടി മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഡിസംബറില്‍ പിന്‍വലിച്ച തുകയില്‍ കുറവുണ്ട്. 22,611 കോടിയുടെ ഓഹരികളാണ് ജനുവരിയില്‍ പിന്‍വലിച്ചത്. നവംബറില്‍ ഇത് 3,765 കോടി മാത്രമാണ്. 2025 മൊത്തത്തില്‍ പരിശോധിച്ചാല്‍ 1.66 ലക്ഷം കോടി മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഏറ്റവും മോശം കാലഘട്ടമായിരുന്നു കഴിഞ്ഞവര്‍ഷം. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ്, ആഗോള വിപണിയിലെ അസ്ഥിരത അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. വിപണി മൂല്യത്തില്‍ വന്‍വര്‍ധന അതിനിടെ ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. ഒരാഴ്ചയ്ക്കിടെ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 4.55 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2857 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടു. വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 1,41,887 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 19,63,358 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 64,926 കോടി, ഭാരതി എയര്‍ടെല്‍ 52,516 കോടി, ഐസിഐസിഐ ബാങ്ക് 52,476 കോടി, ബജാജ് ഫിനാന്‍സ് 48,659 കോടി, എസ്ബിഐ 45,460 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ടിസിഎസിന് 88,172 കോടിയുടെയും ഇന്‍ഫോസിസിന് 63,462 കോടിയുടെയും നഷ്ടം വിപണി മൂല്യത്തില്‍ ഉണ്ടായി. വിപണി മൂല്യത്തില്‍ പതിവ് പോലെ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. 2038ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം FPIs turn net buyers in Feb; invest Rs 8,100 cr in a week on US trade deal

സമകാലിക മലയാളം 8 Feb 2026 1:29 pm

വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല

സ്വ ന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇന്ന് വീട് വാങ്ങുന്നതും നിർമ്മിക്കുന്നതും ചെലവേറിയ ഒന്നാണ്. വീട് സ്വന്തമാക്കാൻ എല്ലാവരുടെയും കൈയിൽ റെഡി കാശ് ഉണ്ടാവണമെന്നില്ല. അതിനാൽ പലരും ബാങ്ക് വായ്പ അടക്കം മറ്റു സാമ്പത്തിക മാർഗങ്ങൾ തേടുന്നത് പതിവാണ്. ഭവന വായ്പയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇപ്പോൾ ഇത്തരത്തിൽ ഭവന വായ്പ എടുക്കുന്നവരെ സഹായിക്കാൻ നിരവധി ഫോർമുലകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോർമുലയാണ് 3/20/30/40. വീട് വാങ്ങുന്നതിനുള്ള 3/20/30/40 റൂൾ എന്താണ്? 3 = വാങ്ങാൻ പോകുന്ന വീടിന്റെ ആകെ ചെലവ് മൊത്തം വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി കവിയരുത്. 20 = പരമാവധി 20 വർഷത്തേക്ക് വായ്പ എടുക്കുക. കാരണം 20 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് വായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ കൂടുതലായിരിക്കും. മറുവശത്ത് 20 വർഷത്തിൽ കൂടുതൽ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇഎംഐ കുറവായിരിക്കും. പക്ഷേ ബാങ്കിന് പലിശയായി ധാരാളം പണം നൽകേണ്ടിവരും. 30 = ഭവനവായ്പ ഇഎംഐ പ്രതിമാസം കൈയിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടരുത്. 40 = സ്വന്തം പോക്കറ്റിൽ നിന്ന് വീടിന്റെ വിലയുടെ 40 ശതമാനമെങ്കിലും ഡൗൺ പേയ്മെന്റ് നടത്തുക. ഡൗൺ പേയ്‌മെന്റ് ആയി കൂടുതൽ തുക നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്. ഒഴുകിയെത്തിയത് 4.55 ലക്ഷം കോടി, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ് ഉദാഹരണമായി 75 ലക്ഷം രൂപയുടെ വീട് വാങ്ങണമെങ്കിൽ, ഫോർമുല അനുസരിച്ച്, വാർഷിക വരുമാനം കുറഞ്ഞത് 25 ലക്ഷം രൂപ (25,00,000 x 3 = 75,00,000 രൂപ) ആയിരിക്കണം. 40 ശതമാനം ഡൗൺ പേയ്മെന്റിന് നൽകേണ്ട തുക 30,00,000 രൂപയായിരിക്കും. ഇതിനുശേഷം, 45,00,000 രൂപ വായ്പ എടുത്താൽ മതിയാകും. 20 വർഷത്തേക്ക് 8.5 ശതമാനം പലിശ നിരക്കിൽ ഒരു ബാങ്കിൽ നിന്ന് 45,00,000 രൂപയ്ക്ക് ഭവനവായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ 39,052 രൂപയായിരിക്കും. ഫോർമുല അനുസരിച്ച്, ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടുതലാകരുത് ഇഎംഐ. എന്നാൽ പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം കണക്കാക്കിയാൽ 62,520 രൂപയാണ് വരിക. അങ്ങനെ നോക്കിയാൽ ഇഎംഐ ഇതിലും കുറവാണ്. അതിനാൽ ഈ ഫോർമുല അനുസരിച്ച് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ വായ്പ അടച്ചുതീർക്കാൻ സാധിക്കും. 2038ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം Buy House:  3/20/30/40 Rule, its importance

സമകാലിക മലയാളം 8 Feb 2026 1:09 pm

ഒഴുകിയെത്തിയത് 4.55 ലക്ഷം കോടി, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

മുംബൈ: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. ഒരാഴ്ചയ്ക്കിടെ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 4.55 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2857 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടു. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 1,41,887 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 19,63,358 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 64,926 കോടി, ഭാരതി എയര്‍ടെല്‍ 52,516 കോടി, ഐസിഐസിഐ ബാങ്ക് 52,476 കോടി, ബജാജ് ഫിനാന്‍സ് 48,659 കോടി, എസ്ബിഐ 45,460 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. 2038ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം ടിസിഎസിന് 88,172 കോടിയുടെയും ഇന്‍ഫോസിസിന് 63,462 കോടിയുടെയും നഷ്ടം വിപണി മൂല്യത്തില്‍ ഉണ്ടായി. വിപണി മൂല്യത്തില്‍ പതിവ് പോലെ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. എസ്‌ഐപിയെ അപേക്ഷിച്ച് റിസ്‌ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങളും കോട്ടങ്ങളും? Mcap of 8 of top 10 valued firms surges by whopping Rs 4.55 lakh cr; Reliance biggest winner

സമകാലിക മലയാളം 8 Feb 2026 12:56 pm

2038ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. എസ്‌ഐപിയെ അപേക്ഷിച്ച് റിസ്‌ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങളും കോട്ടങ്ങളും? ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹമുണ്ടോ? 12 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ എസ്‌ഐപിയില്‍ പ്രതിമാസം 33,500 രൂപ വീതം നിക്ഷേപിക്കണം. വാര്‍ഷിക റിട്ടേണ്‍ നിരക്ക് പ്രതിവര്‍ഷം ശരാശരി 11 ശതമാനം പ്രതീക്ഷിച്ചാണ് ഈ കണക്ക്. വാര്‍ഷിക റിട്ടേണ്‍ നിരക്ക് ആയി പ്രതിവര്‍ഷം ശരാശരി 12 ശതമാനം ലഭിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 31,250 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ മതി. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍. ചുരുക്കത്തില്‍, നിക്ഷേപകര്‍ എല്ലാ മാസവും 31,000 മുതല്‍ 36,000 രൂപ വരെ പരിധിയില്‍ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കില്‍ 12 വര്‍ഷത്തിനുള്ളില്‍ ഒരു കോടി സമാഹരിക്കാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതിന് പുറമേ പ്രതിമാസം പതിനായിരം രൂപ വീതമുള്ള നിക്ഷേപത്തിന് എസ്ഐപിയില്‍ തുടക്കമിട്ടാലും കോടീശ്വരനാകാന്‍ സാധിക്കും. എന്നാല്‍ എല്ലാവര്‍ഷവും നിക്ഷേപ തുക 15 ശതമാനം വീതം ഉയര്‍ത്തണമെന്ന് മാത്രം. അങ്ങനെ എങ്കില്‍ 15 വര്‍ഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാനാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. പ്രതിമാസം 9,250 രൂപ പെന്‍ഷന്‍; അറിയാം ഈ സ്‌കീം sip investment: how much should be your monthly sip to accumulate 1 crore

സമകാലിക മലയാളം 8 Feb 2026 11:18 am

എസ്‌ഐപിയെ അപേക്ഷിച്ച് റിസ്‌ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങളും കോട്ടങ്ങളും?

ഓഹ രി വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ചിലര്‍ ഓഹരികള്‍ നേരിട്ട് വാങ്ങി നിക്ഷേപം നടത്തും. മറ്റു ചിലര്‍ ഓഹരികള്‍ നേരിട്ട് വാങ്ങുന്നതിനേക്കാള്‍ റിസ്‌ക് കുറഞ്ഞ മ്യൂച്ചല്‍ ഫണ്ടുകളെ ആശ്രയിക്കുന്നു. മ്യൂച്ചല്‍ ഫണ്ടില്‍ തന്നെ ലംപ്‌സമായി നിക്ഷേപിക്കുന്നവരും എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവരുമുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ എന്‍ട്രി പോയിന്റ് പ്രധാനമാണ്. തെറ്റായ സമയത്താണ് നിക്ഷേപിക്കുന്നതെങ്കില്‍ വിചാരിച്ച റിട്ടേണ്‍ ലഭിച്ചില്ല എന്ന് വരാം. ഈ റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍(എസ്ടിപി). റിസ്‌ക് കുറയ്ക്കാനും തെറ്റായ സമയത്തുള്ള നിക്ഷേപം വഴി ഉണ്ടാവുന്ന റിസ്‌ക് ഒഴിവാക്കാനും ദീര്‍ഘകാല ഇക്വിറ്റി നേട്ടങ്ങള്‍ പിടിച്ചെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ആദ്യം പണം സുരക്ഷിതമായി നിക്ഷേപിക്കുക, ക്രമേണ വിപണിയില്‍ പ്രവേശിക്കുക എന്നതാണ് എസ്ടിപിയുടെ രീതി. എസ്ടിപി പ്രവര്‍ത്തിക്കുന്നത് എങ്ങനെ? ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യവസ്ഥാപിതമായി പണം മാറ്റാന്‍ എസ്ടിപി അനുവദിക്കുന്നു. ആദ്യം മുഴുവന്‍ തുകയും ഒരു ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ പാര്‍ക്ക് ചെയ്യുന്നു. തുടര്‍ന്ന് ഒരു നിശ്ചിത തുക എല്ലാ മാസവും ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് എസ്ടിപി. ഈ രീതി തെരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യ ദിവസം തന്നെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകില്ല. പകരം, എസ്‌ഐപി പോലെ മാസങ്ങളോളം കോസ്റ്റ് ആവറേജ് ചെയ്യുന്നത് കൊണ്ട് റിസ്‌ക് കുറവാണ്. പക്ഷേ എസ്‌ഐപിയില്‍ നിന്ന് വ്യത്യസ്തമായി പുതിയതായി ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുന്നതിന് പകരം ഇതിനകം പാര്‍ക്ക് ചെയ്ത ഫണ്ട് ആണ് എസ്ടിപിയില്‍ ഉപയോഗിക്കുന്നത് എന്ന പ്രയോജനം ഉണ്ട്. എസ്ടിപിയുടെ ഗുണം 1. പെട്ടെന്നുള്ള വിപണി ഇടിവുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. തെറ്റായ സമയത്ത് ഒരു വലിയ തുക ഇക്വിറ്റിയില്‍ നിക്ഷേപിച്ചാല്‍ ഉടനടി വലിയ നഷ്ടത്തിലേക്ക് നയിച്ചെന്ന് വരാം. എന്നാല്‍ എസ്ടിപിയില്‍ പണത്തിന്റെ ഒരു ഭാഗം മാത്രമേ ഓരോ മാസവും ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നുള്ളൂ. ഇത് ഒരു വലിയ ഇടിവിന്റെ ആഘാതം കുറയ്ക്കുന്നു. 2. ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ നിക്ഷേപിച്ച പണം വെറുതെ കിടക്കില്ല. ട്രാന്‍സ്ഫര്‍ കാലയളവില്‍ എഫ്ഡിയേക്കാള്‍ മികച്ച പലിശവരുമാനം നല്‍കുന്നു. ഈ അധിക വരുമാനം മൊത്തത്തിലുള്ള ദീര്‍ഘകാല വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. 3. റുപ്പീ-കോസ്റ്റ് ആവറേജിങ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ചാഞ്ചാടുന്ന വിപണികളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. 4. വലിയ തുക കൈവശമുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. മുഴുവന്‍ തുകയും ഒരേസമയം ഇക്വിറ്റികളിലേക്ക് മാറ്റുന്നത് അപകടസാധ്യതയുള്ളതാണ്. നിയന്ത്രിതവും കുറഞ്ഞ സമ്മര്‍ദ്ദവുമുള്ള ഒരു പാതയാണ് എസ്ടിപി വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി ഇക്വിറ്റി- ഹെവി പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു. പ്രതിമാസം 9,250 രൂപ പെന്‍ഷന്‍; അറിയാം ഈ സ്‌കീം എസ്ടിപിയുടെ കോട്ടങ്ങള്‍ 1. ഹ്രസ്വകാല നിക്ഷേപത്തിന് ഇത് സഹായകമല്ല. കുറഞ്ഞത് 3-5 വര്‍ഷം വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ മാത്രമാണ് ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ആറുമാസത്തേയ്‌ക്കോ ഒരു വര്‍ഷത്തേയ്‌ക്കോ നിക്ഷേപിച്ചാല്‍ ഇതില്‍ നിന്ന് മികച്ച റിട്ടേണ്‍ ലഭിക്കണമെന്നില്ല. 2. മോശം ഫണ്ട് തെരഞ്ഞെടുപ്പ് വരുമാനത്തെ ദോഷകരമായി ബാധിച്ചെന്ന് വരാം. തെറ്റായ കടപ്പത്രം, ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുത്താല്‍ അപകടസാധ്യത ഉണ്ട്. ഗവേഷണവും ഫണ്ടിന്റെ ഗുണനിലവാരവും പ്രധാനമാണ്. 3. ഒരു കടപ്പത്ര വിപണിയില്‍ നിന്നുള്ള ഓരോ ട്രാന്‍സ്ഫറും പിന്‍വലിക്കലായി കണക്കാക്കി ഹ്രസ്വകാല നികുതി ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.നിക്ഷേപകര്‍ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. എസ്‌ഐപിയും എസ്ടിപിയും തമ്മിലുള്ള വ്യത്യാസം? പ്രതിമാസ വരുമാനത്തില്‍ നിന്ന് നിശ്ചിത തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒന്നാണ് എസ്‌ഐപി. ഒരു വലിയ തുക കൈവശം വച്ചിരിക്കുന്നവര്‍ക്കും ഇക്വിറ്റിയിലേക്ക് പടിപടിയായി എന്‍ട്രി ആഗ്രഹിക്കുന്നവര്‍ക്കും എസ്ടിപി മികച്ച ഓപ്ഷനാണ്. റുപ്പീ-കോസ്റ്റ് ആവറേജിങ് നടക്കുന്നതിനാല്‍ രണ്ടും അസ്ഥിരത കുറയ്ക്കുന്നു. എങ്കിലും അടിസ്ഥാന തുക ഒരു സ്ഥിരതയുള്ള കടപ്പത്ര വിപണിയില്‍ ഇരിക്കുന്നതിനാല്‍ എസ്ടിപി സാധാരണയായി എസ്‌ഐപിയേക്കാള്‍ കുറഞ്ഞ റിസ്‌ക് ആണ് വഹിക്കുന്നത്. ആരുടെ പിഴവെന്നു നോക്കില്ല, ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ നഷ്ടപരിഹാരം; ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക് Why STP is becoming the smarter, low-risk alternative to SIP

സമകാലിക മലയാളം 7 Feb 2026 6:16 pm

ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ആരുടെ പിഴവെന്നു നോക്കില്ല, ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ നഷ്ടപരിഹാരം; ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക് ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയില്ല kerala gold rate today, gold rate increased

സമകാലിക മലയാളം 7 Feb 2026 9:52 am

ആരുടെ പിഴവെന്നു നോക്കില്ല, ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ നഷ്ടപരിഹാരം; ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്

മുംബൈ: ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. സാമ്പത്തികത്തട്ടിപ്പുകളില്‍ 65 ശതമാനവും 50,000 രൂപയില്‍ താഴെ വരുന്നതാണ്. ഇത്തരം തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് മല്‍ഹോത്ര വ്യക്തമാക്കി. ഡിജിറ്റല്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍, അത് ആരുടെ കുറ്റംകൊണ്ടായാലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് പദ്ധതി. നഷ്ടമായ തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. ഒരാള്‍ക്ക് ഒരുവട്ടം മാത്രമേ ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കൂവെന്ന് മല്‍ഹോത്ര അറിയിച്ചു. തട്ടിപ്പുകളില്‍ ജാഗരൂകരായിരിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണിയെന്ന് പീയുഷ് ഗോയല്‍ ഒടിപി പറഞ്ഞുകൊടുത്തുള്ള തട്ടിപ്പായാല്‍പ്പോലും പണം നഷ്ടമായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കും. പണം നഷ്ടമായതു പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. തട്ടിപ്പാണെന്ന് ഉറപ്പാക്കിയശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാക്കുക. നഷ്ടപ്പെട്ട തുകയുടെ 15 ശതമാനം ഉപഭോക്താക്കളും 15 ശതമാനം ബന്ധപ്പെട്ട ബാങ്കുമാകും വഹിക്കേണ്ടിവരുക. പാക്കി തുക റിസര്‍വ് ബാങ്ക് നല്‍കും. പദ്ധതിയുടെ കരട് ഉടന്‍ പുറത്തിറക്കും. 2024-25 സാമ്പത്തികവര്‍ഷം 13,469 തട്ടിപ്പുകേസാണ് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 520 കോടി രൂപയാണ് ഇതിലെ നഷ്ടം. Digital fraud cases: RBI plans compensation up to Rs 25,000 even if victim shares OTP

സമകാലിക മലയാളം 7 Feb 2026 9:22 am

രാവിലെ ഇടിഞ്ഞു, ഉച്ചയ്ക്ക് കൂടി; സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില 1,12,720 രൂപയാണ്. ഇന്ന് രാവിലെ പവന് 1520 രൂപയാണ് കുറഞ്ഞെങ്കിലും ഉച്ചയോടെ വില കൂടുകയായിരുന്നു. രാവിലെ 13,965 രൂപയായിരുന്ന ഗ്രാം വില. ഉച്ചയോടെ ഗ്രാമിന് 125 രൂപയാണ് കൂടിയത്. വന്‍ കുതിപ്പ് കാണിച്ച വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്. നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയില്ല ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. kerala gold rate on 06 february 2025

സമകാലിക മലയാളം 6 Feb 2026 3:51 pm

നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയില്ല

ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. റിപ്പോ നിരക്ക് 5.25ശതമാനമായി തുടരും. അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല. കഴിഞ്ഞ ഡിസംബറിലെ യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. 2025 ഫെബ്രുവരി മുതല്‍ 4 എംപിസി യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. പലിശനിരക്ക് നിലനിര്‍ത്താനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. പണപ്പെരുപ്പ അനുമാനവും ജിഡിപി അനുമാനവും ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക തന്ത്രം തീരുമാനിക്കുന്നതിനായി ഓരോ രണ്ട് മാസത്തിലും ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം പ്രഖ്യാപിച്ചത്. സ്വര്‍ണത്തിന് ഇന്നും ഇടിവ്, പവന് 1520 രൂപ താഴ്ന്നു അതേസമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ എംപിസിക്ക് സ്വാതന്ത്ര്യം നല്‍കുന്ന ന്യൂട്രല്‍ സ്റ്റാന്‍സ് തുടരാനും തീരുമാനിച്ചു. അടുത്ത എംപിസി യോഗം ഏപ്രിലിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ (മാര്‍ച്ച്-മെയ് 2026) ഒന്നാം പാദത്തിലെ പണപ്പെരുപ്പം 4% ആയി കണക്കാക്കുന്നു. നേരത്തെ ഇത് 3.9% ആയിരുന്നു. അതിനുശേഷമുള്ള പാദത്തില്‍ ഇത് 4.2% ആയിരിക്കുമെന്ന് പ്രവചിക്കുന്നു. അടുത്ത മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മൊത്തത്തിലുള്ള ചില്ലറ പണപ്പെരുപ്പം 2.1% ആയി കരുതുന്നു. നടപ്പ് പാദത്തില്‍ ഇത് 3.2% ആണ്. RBI Monetary Policy Feb 2026: Repo Rate Remains Unchanged at 5.25%

സമകാലിക മലയാളം 6 Feb 2026 3:25 pm

സ്വര്‍ണത്തിന് ഇന്നും ഇടിവ്, പവന് 1520 രൂപ താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1520 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,720 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 13,965 ആയി. കുതിച്ചുയര്‍ന്ന പവന്‍ വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്. പിപിഎഫില്‍ കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും ഒന്നരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാനാവുമോ?; റൂള്‍ പറയുന്നത് ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. Kerala gold rate today

സമകാലിക മലയാളം 6 Feb 2026 10:36 am