SENSEX
NIFTY
GOLD
USD/INR

Weather

28    C
...

ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡ് വില കുത്തനെ ഇടിഞ്ഞ് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അന്യായവും യുക്തിരഹിതവുമെന്ന് വിമര്‍ശിച്ചാണ് തള്ളിയത്. ട്രംപിന്റെ 15 ഉപാധികള്‍ തള്ളിയതിന് പുറമേ വെടിനിര്‍ത്തലിന് 5 ആവശ്യങ്ങള്‍ ഇറാന്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്തു. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് നിബന്ധനകള്‍. സോഷ്യല്‍ മീഡിയ ആസക്തിയുണ്ടാക്കുന്നു; മെറ്റയ്ക്ക് 39 കോടിയും യുട്യൂബിന് 17 കോടിയും പിഴ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാനു മുന്നില്‍ 15 നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇറാന് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്നായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസുമായി ഒരു ചര്‍ച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോഴും ഇറാന്റെ ഔദ്യോഗിക നിലപാട്. ലോകത്തത്തെ മികച്ച 10 വിമാനത്താവളങ്ങള്‍; ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി, 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി Oil prices surge after Iran rejects Trump's demands; Brent crude crosses $103 again

സമകാലിക മലയാളം 26 Mar 2026 8:06 am

രണ്ടുലക്ഷം രൂപ കൈയിലുണ്ടോ? പലിശയിനത്തില്‍ മാത്രം കിട്ടുക 90,000 രൂപ; അറിയാം ഈ സ്‌കീം

പ ശ്ചിമേഷ്യന്‍ സംഘര്‍ഷം ഓഹരി വിപണികളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. എണ്ണവിലയുടെ കുതിപ്പ്, ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് എന്നിവ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. സ്വര്‍ണ്ണവും വെള്ളിയും പ്രതീക്ഷിച്ച പോലെയല്ല നീങ്ങുന്നത്. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ എവിടെ നിക്ഷേപിക്കും എന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പവും ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുമ്പോഴും നിക്ഷേപകരുടെ ആശങ്ക പൂര്‍ണമായി ദൂരികരിക്കാന്‍ സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ പരമ്പരാഗത, പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ള ഏക ഓപ്ഷന്‍. ഇതില്‍ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ പോലുള്ളവ മുന്‍ മാസങ്ങളിലെ ആര്‍ബിഐ പലിശ നിരക്കുകളെ തുടര്‍ന്ന് ആകര്‍ഷകമല്ലാതായിട്ടുണ്ട്. അസ്ഥിരത വര്‍ധിച്ചുവരുന്ന ഈ കാലത്ത് നിക്ഷേപ സുരക്ഷയ്ക്ക് പ്രാധാന്യം കൂടുതലുമാണ്. ഇവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഉദാഹരണമായി ഈ സ്‌കീമില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശയിനത്തില്‍ മാത്രം 44,995 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,44,995 രൂപയാണ് ലഭിക്കുക. 7.5 ശതമാനം പലിശനിരക്ക് കണക്കാക്കിയാണ് ഈ തുക. നിക്ഷേപം രണ്ടുലക്ഷമാണെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് പലിശയിനത്തില്‍ മാത്രം 90,000 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷ കാലാവധി കഴിഞ്ഞാല്‍ 2,89,990 രൂപയാണ് ലഭിക്കുക. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശ മാത്രം 2,24,974 രൂപയാണ്. കൈയില്‍ ഒരു ലക്ഷമുണ്ടോ?, വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയുണ്ടോ?; എങ്ങനെ നിക്ഷേപിക്കണം?, വിദഗ്ധര്‍ പറയുന്നത് post office time deposit scheme offers 90,000 as interest on 2 lakh deposit

സമകാലിക മലയാളം 25 Mar 2026 2:34 pm

ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം. പുതിയ ആര്‍ബിഐ ചട്ടം അനുസരിച്ചാണ് മാറ്റം വരുന്നത്. വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി കര്‍ശനമായ ഓതന്റിക്കേഷന്‍ വ്യവസ്ഥകളാണ് നടപ്പാകാന്‍ പോകുന്നത്. ഏപ്രില്‍ 1 മുതല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയിലാണ് പുതിയ സുരക്ഷാ നവീകരണം വരുന്നത്. റോഡരികിലെ ചായക്കടകള്‍ മുതല്‍ വലിയ റീട്ടെയില്‍ പര്‍ച്ചെയ്‌സ് വരെയുള്ള ദൈനംദിന പണമിടപാടുകള്‍ ക്യുആര്‍ കോഡുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത്തരം ഇടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥ ആര്‍ബിഐ കൊണ്ടുവന്നത്. ഇടപാടുകളെ ഒരുവിധത്തിലും ബാധിക്കാത്ത വിധം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചത്. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) കൂടുതല്‍ ശക്തമാക്കിയും ഡൈനാമിക് സുരക്ഷാ പാളികള്‍ അവതരിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്. സിസ്റ്റം പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ബാങ്കുകളിലേക്ക് മാറ്റും എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒരൊറ്റ ഒടിപി (ഒറ്റത്തവണ പാസ്വേഡ്) മതിയാകില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം. പേയ്മെന്റുകള്‍ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷനെങ്കിലും വിധേയമാകണം. അവ ചുവടെ: പാസ്വേഡ് അല്ലെങ്കില്‍ പാസ്ഫ്രെയ്സ് PIN (വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍) വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ പോലുള്ള ബയോമെട്രിക്‌സ് ബാങ്കിംഗ് ആപ്പുകളില്‍ സൃഷ്ടിക്കപ്പെട്ട സോഫ്റ്റ്വെയര്‍ ടോക്കണുകള്‍ ഹാര്‍ഡ്വെയര്‍ ടോക്കണുകള്‍ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി ഇതിനര്‍ത്ഥം ഓരോ ഇടപാടും കുറഞ്ഞത് രണ്ട് സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകണം. ഇത് അനധികൃത ആക്സസ് ഗണ്യമായി കുറയ്ക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അത് മറികടക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകളുടെ വര്‍ധന കണക്കിലെടുത്താണ് പുതിയ മാറ്റം ആര്‍ബിഐ കൊണ്ടുവന്നത്. കൈയില്‍ ഒരു ലക്ഷമുണ്ടോ?, വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയുണ്ടോ?; എങ്ങനെ നിക്ഷേപിക്കണം?, വിദഗ്ധര്‍ പറയുന്നത് ഡൈനാമിക് ഓതന്റിക്കേഷന്‍ പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഡൈനാമിക് ഓതന്റിക്കേഷന്‍ ആണ്. ഈ സംവിധാനത്തിന് കീഴില്‍, ഓരോ ഇടപാടിനും കുറഞ്ഞത് ഒരു ഓതന്റിക്കേഷന്‍ ഘടകമെങ്കിലും സമാനതകളില്ലാത്തതായിരിക്കണം. ഉദാഹരണത്തിന്: ബയോമെട്രിക് സ്‌കാനുമായി സംയോജിപ്പിച്ച സ്റ്റാറ്റിക് പിന്‍ ഒറ്റത്തവണ ടോക്കണുമായി സംയോജിപ്പിച്ച പാസ്വേഡ് തട്ടിപ്പുകാരന്‍ ഒരു ഘടകത്തിലേക്ക് (പിന്‍ പോലുള്ളവ) ആക്സസ് നേടിയാലും രണ്ടാമത്തെ, ഡൈനാമിക് ലെയര്‍ സംരക്ഷണം നല്‍കും. അതുവഴി അനധികൃത ഇടപാട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഇത് അനധികൃത ഇടപാടുകളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. വിപണിയില്‍ രണ്ടാം ദിവസവും ബുള്‍ തരംഗം, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 94ലേക്ക് From April 1, online transactions to change under new RBI rules

സമകാലിക മലയാളം 25 Mar 2026 1:08 pm

കൈയില്‍ ഒരു ലക്ഷമുണ്ടോ?, വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയുണ്ടോ?; എങ്ങനെ നിക്ഷേപിക്കണം?, വിദഗ്ധര്‍ പറയുന്നത്

പശ്ചി മേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള വിപണിയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലും ഇത് പ്രതിഫലിച്ചു. വലിയ കറക്ഷന്‍ ആണ് വിപണിയില്‍ ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണോ അതോ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നതാണോ നല്ലത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. ഇപ്പോള്‍ ബാങ്കുകളിലും മറ്റും സുരക്ഷിത നിക്ഷേപമായ സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വിപണിയില്‍ ചാഞ്ചാട്ടം ഉള്ളപ്പോഴായാലും ഇല്ലെങ്കിലും നിക്ഷേപത്തെ ഡൈവേഴ്‌സിഫൈ ചെയ്യുക എന്നതാണ് പ്രധാനം. എല്ലാം ഒന്നില്‍ തന്നെ നിക്ഷേപിക്കുന്നതിന് പകരം പലതിലുമായി നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പണത്തെ വളര്‍ത്താന്‍ ഓഹരിയും കൈവശമുള്ള പണം സൂക്ഷിക്കുന്നതിനായി കടപ്പത്രങ്ങളും അനിശ്ചിതാവസ്ഥയുടെ കാലത്ത് നിക്ഷേപം സുരക്ഷിതമാക്കാന്‍ സ്വര്‍ണവും എന്ന രീതിയില്‍ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കാനാണ് വിദഗ്ധരുടെ പൊതുവേയുള്ള ഉപദേശം. എന്നാല്‍ നിലവിലെ വിപണി സാഹചര്യത്തില്‍ ഏതൊക്കെ അസറ്റുകളില്‍ എത്രത്തോളം വീതം നിക്ഷേപിക്കണം എന്നത് മിക്കവരെയും കുഴപ്പിക്കുന്നു ചോദ്യമാണ്. ഒരു അസറ്റില്‍ മാത്രമായി മുഴുവന്‍ പണവും നിക്ഷേപിക്കരുത്. റിസ്‌ക് കുറയ്ക്കുന്നതിന് വൈവിധ്യവത്കരണത്തെ ആശ്രയിക്കുന്നതാണ് നല്ലത്. അതുപോലെ ഓഹരി + കടപ്പത്രം + സ്വര്‍ണം എന്നിങ്ങനെ മൂന്ന് പ്രധാന അസറ്റ് വിഭാഗങ്ങളിലും സമതുലിതമായി നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക ലക്ഷ്യവും റിസ്‌ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും നിക്ഷേപം വളരാന്‍ അനുവദിക്കാവുന്ന കാലയളവും അടിസ്ഥാനമാക്കിയാകണം നിക്ഷേപ വിഹിതം തീരുമാനിക്കേണ്ടത്. മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ! ഉദാഹരണമായി കൈവശം ഒരു ലക്ഷം ഉണ്ടെന്ന് കരുതുക. മൊത്തം തുകയുടെ 50-60 ശതമാനം ഓഹരികളിലും 20-30 ശതമാനം കടപ്പത്രങ്ങളിലും 10-20 ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്നതാണ്. അതായത്, ഓഹരിയില്‍ നിന്നും ദീര്‍ഘകാലയളവിലെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടവും ലിക്വിഡിറ്റി ഉറപ്പാക്കാനുമാണ് കടപ്പത്രങ്ങള്‍ പരിഗണിക്കുന്നത്. വിപണിയിലെ തിരിച്ചടിയില്‍ നിന്നുള്ള രക്ഷാകവചമായാണ് സ്വര്‍ണത്തെ പരിഗണിക്കുന്നത്. എന്നിരുന്നാലും നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള ശേഷി , സാമ്പത്തിക ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കി വേണം നിക്ഷേപ വിന്യാസത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം എല്ലാവര്‍ക്കും ഒരുപോലെ ഇണങ്ങുന്ന ഒരു നിര്‍ദേശമായി ഇതിനെ കാണാന്‍ സാധിക്കില്ല. നിക്ഷേപത്തിന് വളരെ ദീര്‍ഘമായ കാലയളവ് (5 വര്‍ഷത്തിന് മുകളില്‍) അനുവദിക്കാന്‍ കഴിയുന്നവരെങ്കില്‍ കൂടുതല്‍ വിഹിതം ഓഹരിക്കായി മാറ്റിവെക്കുക. മറുവശത്ത് കുറഞ്ഞ സമയം (3 വര്‍ഷത്തില്‍ താഴെ) മാത്രമാണ് നീക്കിവെക്കാനുള്ളതെങ്കില്‍ കടപ്പത്രം പോലെയുള്ള സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങള്‍ക്കാകും കൂടുതല്‍ പരിഗണന നല്‍കേണ്ടത്. കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; ഏപ്രില്‍ ഒന്നിന് പ്രാബല്യം in volatile market, experts suggest how to invest 1 lakh

സമകാലിക മലയാളം 25 Mar 2026 1:01 pm

വിപണിയില്‍ രണ്ടാം ദിവസവും ബുള്‍ തരംഗം, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 94ലേക്ക്

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബുള്‍ തരംഗം. ബിഎസ്ഇ സെന്‍സെക്‌സ് 1200 പോയിന്റ് ആണ് കുതിച്ചത്. നിലവില്‍ 75000ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24000ത്തോട് അടുക്കുകയാണ്. എണ്ണവില കുത്തനെ താഴ്ന്നതും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് വിപണിക്ക് കരുത്തായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളും എണ്ണവിലയില്‍ പ്രതിഫലിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐസി ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.ടെക് മഹീന്ദ്ര, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിന്റെ പാതയിലാണ്. ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു; റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില, രണ്ടുദിവസത്തിനിടെ 8000 രൂപ കൂടി അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 93.94ലേക്കാണ് രൂപ കൂപ്പുകുത്തിയത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുമാണ് രൂപയ്ക്ക് വിനയായത്. ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍ Bull run continues: Sensex surges 1,200 pts, Rupee falls 18 paise

സമകാലിക മലയാളം 25 Mar 2026 10:45 am

ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു; റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില, രണ്ടുദിവസത്തിനിടെ 8000 രൂപ കൂടി

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 345 രൂപയാണ് വര്‍ധിച്ചത്. 13,445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ണവില. രണ്ടുദിവസത്തിനിടെ ഏകദേശം 8000 രൂപയാണ് വര്‍ധിച്ചത്. ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് എണ്ണവില കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും kerala gold rate today, gold rate increased again

സമകാലിക മലയാളം 25 Mar 2026 10:23 am

എവിടെയെങ്കിലും ഉറച്ചുനില്‍ക്ക്!; ഉച്ചയോടെ ഒറ്റയടിക്ക് 1880 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,05,000ലേക്ക്

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. 1880 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,800 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ആനുപാതികമായി 235 രൂപയാണ് വര്‍ധിച്ചത്. 13,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്. തുടര്‍ന്ന് ഇന്ന് രാവിലെ വില കുറയുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാക്കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്. ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ! kerala gold rate today, gold rate increased again

സമകാലിക മലയാളം 24 Mar 2026 2:33 pm

ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഒരു ഓര്‍ഡറിന് 17.58 രൂപയായാണ് (ജിഎസ്ടി ഉള്‍പ്പെടെ) ഫീസ് ഉയര്‍ത്തിയത്. നേരത്തെ ഇത് 14.99 രൂപയായിരുന്നു. ഫീസില്‍ ഏകദേശം 17 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. സ്വിഗ്ഗി പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ഫീസ് വര്‍ധന ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ആപ്പില്‍ ഇപ്പോള്‍ ഈ സന്ദേശം ദൃശ്യമാണ്. സൊമാറ്റോ ഒരു ഓര്‍ഡറിന് പ്ലാറ്റ്‌ഫോം ഫീസില്‍ 2.40 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയില്‍ നിന്ന് 14.90 രൂപയായി ഉയര്‍ന്നു. 19.2 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി; ഒരു ഓര്‍ഡറിന് 14.90 രൂപ സാങ്കേതിക ചെലവുകള്‍, ആപ്പ് അറ്റകുറ്റപ്പണികള്‍, മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഈ നിരക്ക് ആവശ്യമാണെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം അടിസ്ഥാന ഡെലിവറി ചാര്‍ജ് ഒഴികെ, ഉപഭോക്താക്കളില്‍ നിന്നോ റെസ്റ്റോറന്റുകളില്‍ നിന്നോ അധിക പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്ന് റാപ്പിഡോ പറഞ്ഞു. അടുത്തിടെയാണ് ബംഗളൂരുവില്‍ ഓണ്‍ലി എന്ന സേവനവുമായി അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്പ്പ് റാപ്പിഡോ ഭക്ഷണ വിതരണ മേഖലയിലേക്ക് കടന്നത്. മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ! Swiggy hikes platform fee to Rs 17.58 after Zomato, food orders get costlier

സമകാലിക മലയാളം 24 Mar 2026 2:09 pm

മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

കേ ന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇത് ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ കാണാവുന്നതാണ്.കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ആയിരം രൂപ അടച്ച് പദ്ധതിയില്‍ ചേരാവുന്നതാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും. കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; ഏപ്രില്‍ ഒന്നിന് പ്രാബല്യം അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം 15 ലക്ഷം- പ്രതിമാസം 9,250 രൂപ വരുമാനം ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മാസംതോറും വരുമാനമായി 9,250 രൂപയാണ് ലഭിക്കുക. ടൈം ഡെപ്പോസിറ്റ്, റെക്കറിങ് സ്‌കീം എന്നിവ പോലുള്ള മറ്റു പോസ്റ്റ് ഓഫീസ് സ്‌കീമുകളിലും ഇതോടൊപ്പം നിക്ഷേപം നടത്തുകയാണെങ്കില്‍ മാസ വരുമാനമായി 17,000 രൂപ നേടാന്‍ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇതനുസരിച്ച് പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കേണ്ടതുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തില്‍ പിടിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 1000 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 34 പൈസയുടെ നേട്ടം post office scheme allows monthly income of 17000 rupees

സമകാലിക മലയാളം 24 Mar 2026 1:12 pm

കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; ഏപ്രില്‍ ഒന്നിന് പ്രാബല്യം

മുംബൈ: കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഏപ്രില്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ നിരയിലുടനീളമുള്ള ശരാശരി വില വര്‍ധന ഏകദേശം 0.5 ശതമാനം ആയിരിക്കും. എന്നിരുന്നാലും, മോഡലും വേരിയന്റും അനുസരിച്ച് വിലയില്‍ വ്യത്യാസം വരാം. ടാറ്റ മോട്ടോഴ്സ് നിലവില്‍ ഇന്ത്യയില്‍ ഹാച്ച്ബാക്കുകള്‍, എസ്യുവികള്‍, സെഡാനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍ക്കുന്നത്. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയാണ് ഐസിഇ ( internal combustion engine) നിരയിലെ ജനപ്രിയ മോഡലുകള്‍. 20,000 രൂപ വരെ വിലക്കുറവ്, പുതിയ 350 സിസി ബൈക്കുകളുമായി ട്രയംഫ്, ഏപ്രില്‍ ആറിന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍ അസംസ്‌കൃത വസ്തുക്കളുടെയും പ്രവര്‍ത്തന ചെലവിന്റെയും വര്‍ധനയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിന് വില പരിഷ്‌ക്കരണം ആവശ്യമാണെന്ന് കമ്പനി പറഞ്ഞു. ടാറ്റയുടെ വാഹനം വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അവരുടെ ബുക്കിങ് പൂര്‍ത്തിയാക്കാവുന്നതാണ്. അപ്‌ഡേറ്റ് ചെയ്ത കുഷാഖ് ഇന്ത്യന്‍ വിപണിയില്‍, വില 10.69 ലക്ഷം രൂപ മുതല്‍; അറിയാം ഫീച്ചറുകള്‍ Tata Cars to Become Costlier from April 2026

സമകാലിക മലയാളം 24 Mar 2026 12:46 pm

ട്രംപിന്റെ പ്രഖ്യാപനത്തില്‍ പിടിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 1000 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 34 പൈസയുടെ നേട്ടം

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് താത്കാലികമായി അയവ് വന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സെന്‍സെക്്‌സ് 73,000 കടന്നും കുതിച്ചു. നിഫ്റ്റി 23,000ലേക്ക് അടുക്കുകയാണ്. സംഘര്‍ഷം കുറയ്ക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ച ഫലപ്രദമായി നടക്കുന്നതിന് അഞ്ചു ദിവസം ഇറാനെ ആക്രമിക്കില്ലെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയും വിപണിക്ക് തുണയായി. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവും വിപണിയെ സ്വാധീനിച്ചു. ബാങ്ക് നിഫ്റ്റി രണ്ടുശതമാനമാണ് മുന്നേറിയത്. ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ ഇതിന് പുറമേ രൂപ തിരിച്ചുകയറിയതും വിപണിക്ക് കരുത്തായി. എണ്ണവില കുറഞ്ഞതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. ഡോളറിനെതിരെ 34 പൈസയുടെ നേട്ടത്തോടെ 93.64 എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍ Bull run on D-Street: Sensex surges 1,000 pts, Nifty near 22,850; key factors behind market rally

സമകാലിക മലയാളം 24 Mar 2026 10:36 am

ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധിയുടെ സൂചന നല്‍കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്. ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയാം വിശദമായി kerala gold rate today, gold rate changed

സമകാലിക മലയാളം 24 Mar 2026 9:51 am

ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

ന്യൂഡല്‍ഹി: യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറിയത്. ഇന്നലെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇതിന് പിന്നാലെ എണ്ണവില 15 ശതമാനം ഇടിഞ്ഞ് ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതോടെ എണ്ണ പ്രതിസന്ധിയില്‍ അടുത്തൊന്നും അയവ് ഉണ്ടാവില്ലെന്ന ആശങ്കയാണ് വീണ്ടും എണ്ണവില ഉയരാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്. ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍ ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു. ട്രംപ് ക്ഷീണിതനോ? ആരോ​ഗ്യനിലയെക്കുറിച്ച് സജീവ ചർച്ച- വിഡിയോ Crude oil back above $100 as Iran denies US talks

സമകാലിക മലയാളം 24 Mar 2026 9:32 am

തിരിച്ചുകയറി സ്വര്‍ണ വില; ഒറ്റയടിക്ക് 1600 രൂപ കൂടി, വീണ്ടും ഒരുലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണ വില. മാസങ്ങള്‍ക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തിയ സ്വര്‍ണവില വൈകിട്ടോടെ തിരിച്ച് ഒരു ലക്ഷത്തിന് മുകളിലേക്ക് തന്നെ എത്തി. ഇന്ന് മൂന്നാം തവണയാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 1,600 രൂപ വര്‍ധിച്ച് 1,01,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 200 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലത്തെ വില 12,635 രൂപയാണ്. ഇന്ന് രാവിലെ മുതല്‍ മണിക്കൂറുകള്‍ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞിരുന്നു. ഇന്നുച്ചയോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയാം വിശദമായി പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തലും അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സമകാലിക മലയാളം 23 Mar 2026 5:49 pm

ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയാം വിശദമായി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ മാറ്റം. നിലവില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതി. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ജനനത്തീയതി തെളിയിക്കാനായി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ ആവശ്യമായി വരുന്ന ഇടപാടുകളുടെ പരിധിയില്‍ ഇളവ് വരും. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് പാനുമായി ബന്ധപ്പെട്ട് പരിഷ്‌കരണം കൊണ്ടുവന്നത്. പുതിയ പാന്‍ ചട്ടം കാലതാമസം, അധിക പേപ്പര്‍വര്‍ക്കുകള്‍, ബാങ്കിംഗ്, നികുതി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ 1 മുതല്‍ ആധാര്‍ മാത്രം ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കില്ല. ജനനത്തീയതിയുടെ തെളിവായി അപേക്ഷകര്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കൂടി അധിക രേഖയായി സമര്‍പ്പിക്കണം. എന്നാല്‍ മാര്‍ച്ച് 31 വരെ ആധാര്‍ ഉപയോഗിച്ച് മാത്രം അപേക്ഷിക്കാം. അതിനുശേഷം, മികച്ച പരിശോധന ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രക്രിയ കര്‍ശനമാക്കുന്നത്. പുതിയ ആദായനികുതി ചട്ടം അനുസരിച്ച് പഴയതിന് പകരം പുതിയ പാന്‍ അപേക്ഷാ ഫോമുകള്‍ വരും.ചില അപേക്ഷകര്‍ക്ക് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടാണ് അപേക്ഷ ഫോമില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ആദായനികുതി ചട്ടവുമായി ചേര്‍ന്നുപോകുന്നതിനാണ് ഫോമില്‍ മാറ്റം വരുത്തിയത്. എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം ഇടപാടുകള്‍ക്കുള്ള പാന്‍ ആവശ്യകതയിലെ മാറ്റങ്ങള്‍ കാഷ് ഡെപ്പോസിറ്റുകള്‍/പിന്‍വലിക്കലുകള്‍: ഒരു വര്‍ഷത്തില്‍ ആകെ 10 ലക്ഷം രൂപ കവിയുകയാണെങ്കില്‍ പാന്‍ ആവശ്യമാണ് സ്വത്ത് ഇടപാടുകള്‍: 20 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ് (മുമ്പ് 10 ലക്ഷം രൂപ) വാഹന വാങ്ങലുകള്‍: 5 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ് ഹോട്ടല്‍ പേയ്മെന്റുകള്‍: പരിധി 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളില്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ ചെറിയ ഇടപാടുകള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് മാറ്റം കൊണ്ടുവന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?, ടോപ്പ് റേറ്റഡ് പോളിസി എങ്ങനെ തിരിച്ചറിയാം?; വിശദാംശങ്ങള്‍ PAN application rules change from April 1, 2026: Key updates

സമകാലിക മലയാളം 23 Mar 2026 2:49 pm

എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടലെടുത്ത പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്. നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?, ടോപ്പ് റേറ്റഡ് പോളിസി എങ്ങനെ തിരിച്ചറിയാം?; വിശദാംശങ്ങള്‍ തൂക്കം കുറക്കുന്നതിന് അനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് തൂക്കമാണ് കുറയുന്നത്. ഇതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. 14.2 കിലോ ഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം നിറയ്ക്കുന്ന അളവില്‍ കുറവു വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്. കമ്പനികളുടെ കണക്കനുസരിച്ച്, ഒരു ശരാശരി കുടുംബത്തിന് 14.2 കിലോഗ്രാം സിലിണ്ടര്‍ 35-40 ദിവസമാണ് വേണ്ടി വരുന്നത്. 10 കിലോഗ്രാം ആക്കിയാല്‍ ഏകദേശം ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ കഴിയും. അതേസമയം, എല്‍പിജി ബുക്കിങ് ഇടവേള 25ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. അളവ് കുറയ്ക്കുന്നതിനോപ്പം ബുക്കിങ് ഇടവേള കുറച്ചില്ലെങ്കില്‍ 10 കിലോ ഗ്യാസ് സിലിണ്ടര്‍ 45 ദിവസം ഉപയോഗിക്കേണ്ടിവരും. ഇത് പ്രതിസന്ധി രൂക്ഷമാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അളവുകുറക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബോട്ട്‌ലിങ് പ്ലാന്റുകളില്‍ തൂക്ക സംവിധാനം പുനഃക്രമീകരിക്കണം. അളവ് കുറച്ചത് സംബന്ധിച്ച് പുതിയ സ്റ്റിക്കര്‍ സിലിണ്ടറുകളില്‍ പതിക്കുകയും ചെയ്യും. വില ആനുപാതികമായി കുറയ്ക്കുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. പ്രതിദിനം 93,500 ടണ്‍ എല്‍പിജിയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 80,400 ടണ്‍ അഥവാ 86 ശതമാനവും വീടുകള്‍ക്കും ബാക്കി 14 ശതമാനം വാണിജ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും?,എഫ്ഡിയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയുമോ?; ഇതാ ആറുകാരണങ്ങള്‍ India Mulls To Cut LPG Refill Quantity To 10 Kg As Hormuz Crisis Hits Supply

സമകാലിക മലയാളം 23 Mar 2026 1:35 pm

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?, ടോപ്പ് റേറ്റഡ് പോളിസി എങ്ങനെ തിരിച്ചറിയാം?; വിശദാംശങ്ങള്‍

ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. പോളിസി വ്യവസ്ഥകള്‍, ഫീച്ചറുകള്‍ എന്നിവ പരിശോധിച്ച് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് ഏതാണ് എന്ന് നോക്കിയാണ് ഉപയോക്താക്കള്‍ വിവിധ പോളിസികളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കുന്നത്. ഒറ്റനോട്ടത്തില്‍ എല്ലാ പോളിസികളും ഒന്നാണ് എന്ന് തോന്നാം. എന്നാല്‍ ഓരോ ആവശ്യത്തിനും പ്രത്യേക പ്രാധാന്യം നല്‍കി ഓരോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും വേറിട്ടാണ് നില്‍ക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏത് കമ്പനിയുടെ ഉല്‍പ്പന്നമാണ് ഏറ്റവും നല്ലത് എന്ന് എങ്ങനെ തിരിച്ചറിയാം? യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന റേറ്റിംഗുള്ള ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും ആധുനിക ചികിത്സകള്‍ക്കുള്ള സമഗ്രമായ കവറേജും വാഗ്ദാനം ചെയ്യും. മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടിപ്പുകള്‍ ചുവടെ: 1. ആരോഗ്യ ഇന്‍ഷുറന്‍സില്‍ മികച്ച റേറ്റിംഗ് എന്താണ് അര്‍ത്ഥമാക്കുന്നത്? ഉയര്‍ന്ന റേറ്റിംഗ് എന്ന പദം യഥാര്‍ത്ഥ ക്ലെയിം തീര്‍പ്പാക്കല്‍ സാഹചര്യങ്ങളില്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു. സോള്‍വന്‍സിയും ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും സോള്‍വന്‍സിയും ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശ്വാസ്യതയെ സൂചിപ്പിക്കുന്നു. ഇവ രണ്ടും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. സോള്‍വന്‍സി അനുപാതം: സോള്‍വന്‍സി അനുപാതം ഇന്‍ഷുറന്‍സ് കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തെയും ഭാവി ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. ഓരോ ഇന്‍ഷുറന്‍സ് കമ്പനിക്കും കുറഞ്ഞത് 1.5 (150%) സോള്‍വന്‍സി അനുപാതം ഉണ്ടായിരിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനയില്‍ പറയുന്നു. ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് മതിയായ ആസ്തി ഉണ്ടെന്ന് ഈ ഈ അനുപാതം സൂചിപ്പിക്കുന്നു. ക്ലെയിം സെറ്റില്‍മെന്റ് അനുപാതം: ക്ലെയിം സെറ്റില്‍മെന്റ് അനുപാതം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്നുണ്ട്. ലഭിച്ച ക്ലെയിമുകളിന്മേല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിച്ച ക്ലെയിമുകളുടെ എണ്ണത്തെ ഈ അനുപാതം സൂചിപ്പിക്കുന്നു. 95 ശതമാനത്തില്‍ കൂടുതല്‍ ക്ലെയിം സെറ്റില്‍മെന്റ് അനുപാതമുള്ള കമ്പനികളെ മികച്ചതായാണ് വിലയിരുത്തുന്നത്. കാര്യക്ഷമമായ ക്ലെയിം പ്രോസസ്സിംഗ് ആണ് ഈ അനുപാതം കാണിക്കുന്നത്. കൂടാതെ ശേഖരിച്ച പ്രീമിയങ്ങള്‍ക്കെതിരെ നല്‍കിയ ക്ലെയിമുകള്‍ ഇന്‍ക്യുര്‍ഡ് ക്ലെയിം അനുപാതം (ICR) കാണിക്കുന്നു. 2. പ്ലാന്‍ തെരഞ്ഞെടുക്കല്‍ ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥ നേരിടുന്ന ഏത് സാഹചര്യത്തിലും കവറേജിന്റെ വ്യാപ്തി ഒരു പോളിസിയുടെ ഉപയോഗക്ഷമത നിര്‍ണ്ണയിക്കുന്നു. ഒരു മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് പലപ്പോഴും ഇനിപ്പറയുന്ന സൗകര്യങ്ങള്‍ നല്‍കുന്നു. ഇന്‍-പേഷ്യന്റ് ഹോസ്പിറ്റലൈസേഷന്‍ : 24 മണിക്കൂറില്‍ കൂടുതലാണ് ആശുപത്രി വാസമെങ്കില്‍ മുറി വാടക, ഐസിയു ചാര്‍ജുകള്‍, നഴ്‌സിംഗ് കെയര്‍, സര്‍ജന്‍ ഫീസ് എന്നിവ നല്‍കുന്ന പോളിസി മികച്ചതാണ്. പ്രീ ആന്റ് പോസ്റ്റ് ആശുപത്രിവാസം : ഏകദേശം 30 മുതല്‍ 60 ദിവസത്തെ പ്രീ-ആശുപത്രിവാസ സേവനം ഉണ്ടെങ്കില്‍ ആ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി കൂടുതല്‍ മികച്ചതാണ്. അതേപോലെ, ഏകദേശം 60 മുതല്‍ 90 ദിവസത്തെ പോസ്റ്റ്-ആശുപത്രിവാസ കവറേജും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അതും തെരഞ്ഞെടുക്കാവുന്നതാണ്. ഡേ കെയര്‍ നടപടിക്രമങ്ങള്‍: കീമോതെറാപ്പി, ഡയാലിസിസ്, ചെറിയ ശസ്ത്രക്രിയകള്‍ തുടങ്ങിയ ചികിത്സകള്‍ക്ക് ചിലപ്പോള്‍ ആശുപത്രിവാസം വേണ്ടി വരില്ല. അത്തരം ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് വരുന്ന ചെലവും വഹിക്കുന്ന ഡേ കെയര്‍ സേവനം ലഭ്യമാണെങ്കില്‍ അത്തരം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. മുറി വാടക പരിധി : ചില മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ ഇത്ര ശതമാനം മുറി വാടകയ്്ക്കുള്ള പരിധിയായി നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധിക്ക് മുകളിലുള്ള മുറി വാടക ഇന്‍ഷുറന്‍സ് കമ്പനി നല്‍കില്ല. ചില പോളിസികളില്‍, ഇന്‍ഷ്വര്‍ ചെയ്ത തുക പരിഗണിക്കാതെ തന്നെ ഇന്‍ഷുറന്‍സ് കമ്പനി പരമാവധി പേഔട്ട് പരിധി നിശ്ചയിച്ചേക്കാം. കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും?,എഫ്ഡിയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയുമോ?; ഇതാ ആറുകാരണങ്ങള്‍ കോ-പേയ്മെന്റ് ക്ലോസുകള്‍ : ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന സമയത്ത് ക്ലെയിം തുകയുടെ നിശ്ചിത ശതമാനം കോ-പേയ്മെന്റ് ക്ലോസായി കണക്കാക്കി നല്‍കേണ്ടി വരും. ഇതിനെ അടിസ്ഥാനമാക്കി മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാവുന്നതാണ്. നെറ്റ്വര്‍ക്ക് ആശുപത്രികളും പണരഹിത ആക്‌സസും : മികച്ച റേറ്റിംഗുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് സൗകര്യപ്രദമായ കാഷ് ലെസ് സേവനം ലഭിക്കുന്ന മികച്ച ആശുപത്രി ശൃംഖല ഉണ്ടാവും. ആശുപത്രികളുടെ ശൃംഖല വിശാലമാകുമ്പോള്‍, അധികം ദൂരെ യാത്ര ചെയ്യാതെ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താന്‍ സാധിക്കും. കാഷ് ലെസ് പ്രോസസ്സിംഗ് : കാഷ് ലെസ് സൗകര്യത്തിലൂടെ, ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രിക്ക് മെഡിക്കല്‍ കവറേജ് തുക നേരിട്ട് നല്‍കുന്നു. ചികിത്സയ്ക്കായി ഉപഭോക്താവ് വലിയ തുക കൈയില്‍ കരുതേണ്ട ആവശ്യകത ഇത് ഇല്ലാതാക്കും. സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍ What Makes a Health Insurance Plan Top Rated

സമകാലിക മലയാളം 23 Mar 2026 1:13 pm

കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും?,എഫ്ഡിയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയുമോ?; ഇതാ ആറുകാരണങ്ങള്‍

കൂ ടുതല്‍ റിട്ടേണ്‍ എവിടെ കിട്ടുമെന്ന ചിന്തയില്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ തേടി പോകുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ എഫ്ഡി പോലുള്ള പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളോടുള്ള താത്പര്യം ആളുകളുടെ ഇടയില്‍ കുറഞ്ഞിട്ടുണ്ട്. പലിശ വരുമാനം കുറവാണ് എന്ന് ചൂണ്ടിക്കാട്ടി എസ്‌ഐപിയിലോ ഓഹരി വിപണിയിലോ നിക്ഷേപിച്ചുകൂടേ എന്ന് ചോദിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ കനത്ത ഇടിവിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. ഒന്നിനെ മാത്രം ആശ്രയിക്കുന്നതിന് പകരം നിക്ഷേപം ഡൈവേഴ്‌സിഫൈ ചെയ്യുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥിരവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കുന്നതില്‍ എഫ്ഡികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പലിശ നിരക്കിലെ ചലനങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, അച്ചടക്കമുള്ള സമ്പാദ്യത്തിന്റെ ആവശ്യകത എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമ്പോള്‍ എഫ്ഡികള്‍ തേടി വരുന്നത് സ്വാഭാവികമാണ്. നിലവിലെ സാഹചര്യത്തിലും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കേണ്ടതിന്റെ ആറു കാരണങ്ങള്‍ അറിയാം. 1. സ്ഥിരത ഇക്വിറ്റികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഉയര്‍ന്ന വളര്‍ച്ചയുള്ള ആസ്തികള്‍ എന്നിവ വലിയ തോതിലുള്ള വരുമാനം നല്‍കാന്‍ കഴിവുള്ളതാണ്. എന്നാല്‍ വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും ചാഞ്ചാട്ടം സംഭവിക്കാം എന്നത് കൊണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ സ്ഥിര നിക്ഷേപവും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ തന്നെ ഉറപ്പായ വരുമാനം ഇത് വാഗ്ദാനം ചെയ്യുന്നു. റിസ്‌ക് ബാലന്‍സ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഇത് പരിഗണിക്കാവുന്ന ഒരു നിക്ഷേപ മാര്‍ഗമാണ്. 2. ചെറുകിട ധനകാര്യ ബാങ്കുകളില്‍ ആകര്‍ഷകമായ നിരക്ക് ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കിടയില്‍ എഫ്ഡി നിരക്കുകള്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായി മാറിയിരിക്കുകയാണ്. പലരും 7.5 ശതമാനത്തില്‍ കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നിക്ഷേപകര്‍ക്ക് അധിക റിസ്‌ക് എടുക്കാതെ കൂടുതല്‍ സമ്പാദിക്കാന്‍ അവസരം നല്‍കുന്നു. 3. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കും അടിയന്തര ഫണ്ട് ആസൂത്രണത്തിനും അനുയോജ്യം ഹ്രസ്വകാല ആവശ്യങ്ങള്‍ സുരക്ഷ മാത്രമല്ല, ആക്സസും ആവശ്യപ്പെടുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തുനില്‍ക്കേണ്ടതില്ല. അടിയന്തര സാഹചര്യങ്ങളില്‍ എഫ്ഡിയിലെ തുക പിന്‍വലിക്കാവുന്നതാണ്. ചില ചെറുകിട ബാങ്കുകള്‍ തല്‍ക്ഷണ പിന്‍വലിക്കല്‍ എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവിടെ ആവശ്യമുള്ളപ്പോള്‍ ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കും. ഇത് അടിയന്തര ഫണ്ടുകള്‍ക്കും ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കും ഏറെ സഹായകമാണ്. അപ്രതീക്ഷിതമായ ഒരു മെഡിക്കല്‍ ചെലവായാലും പെട്ടെന്നുള്ള യാത്രാ പദ്ധതിയായാലും അല്ലെങ്കില്‍ ഹ്രസ്വകാല ഗാര്‍ഹിക പണമടയ്ക്കലായാലും എഫ്ഡി ഉടനടിയുള്ള ലിക്വിഡിറ്റി സാധ്യമാക്കുന്നു. 4. എഫ്ഡി ലാഡറിംഗ് പലിശ നിരക്കുകളില്‍ ചാഞ്ചാട്ടം സംഭവിക്കാം. വിവിധ കാലയളവ് നോക്കി നിക്ഷേപം വ്യാപിപ്പിച്ചാല്‍ പതിവ് ലിക്വിഡിറ്റി നിലനിര്‍ത്തിക്കൊണ്ട് ഭാവിയിലെ നിരക്ക് വര്‍ധന പ്രയോജനപ്പെടുത്താന്‍ സാധിക്കും. സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍ 5. യാഥാസ്ഥിതികര്‍ക്ക് സ്മാര്‍ട്ട് ഓപ്ഷന്‍ തുടക്കക്കാര്‍ക്കോ റിസ്‌ക് എടുക്കാന്‍ വിമുഖതയുള്ള നിക്ഷേപകര്‍ക്കോ എളുപ്പം ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ആദ്യപടിയായി എഫ്ഡികള്‍ മാറുന്നു. മാര്‍ക്കറ്റ് ട്രാക്കിംഗ് ഇല്ല. മറഞ്ഞിരിക്കുന്ന സങ്കീര്‍ണ്ണതയില്ല. നിരന്തരമായ നിരീക്ഷണത്തിന്റെ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് എത്ര സമ്പാദിക്കണമെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. മനസ്സമാധാനവും സമ്പാദ്യത്തിലേക്കുള്ള അച്ചടക്കമുള്ള പാതയും ഇത് വാഗ്ദാനം ചെയ്യുന്നു. 6. എഫ്ഡി പിന്തുണയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് ഈടായി ഉപയോഗിക്കാന്‍ സ്ഥിര നിക്ഷേപം അനുവദിക്കുന്നു. വരുമാന തെളിവോ നിലവിലുള്ള ക്രെഡിറ്റ് ചരിത്രമോ ഇല്ലാതെ തന്നെ ക്രെഡിറ്റ് പ്രൊഫൈല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ദിവസവും 666 രൂപ മാറ്റിവെയ്ക്കാമോ?, കോടീശ്വരനാകാം!; ഈ സ്ട്രാറ്റജിയില്‍ പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍ 6 Reasons Why Fixed Deposits Still Deserve A Place In Your Portfolio

സമകാലിക മലയാളം 23 Mar 2026 12:12 pm

കറുത്ത തിങ്കളാഴ്ച, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്നു; വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 90,000 കോടി രൂപ

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ് തുടരുന്നു. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് രാവിലെ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 1600 പോയിന്റ് ആണ് താഴ്ന്നത്.73,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 23,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ് വിപണിയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളര്‍ കടന്നിരിക്കുകയാണ്. പ്രധാനമായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് എണ്ണവിലയുടെ കുതിപ്പ് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് രൂപയിലും പ്രതിഫലിച്ച് തുടങ്ങി. ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ ബാധിച്ചിട്ടുണ്ട്. എണ്ണവില 113 ഡോളര്‍, രൂപ റെക്കോര്‍ഡ് താഴ്ചയില്‍; 94ലേക്ക്, രാജ്യം വിലക്കയറ്റ ഭീതിയില്‍ മാര്‍ച്ചില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 90,152 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. ഇതടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഒറ്റയടിക്ക് നാലായിരം രൂപയിലധികം ഇടിഞ്ഞു; സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്, മൂന്നാഴ്ചക്കിടെ കുറഞ്ഞത് 24,000 രൂപ Black Monday: Sensex crashes 1700 pts, Nifty down 2.2%; five key factors behind market decline

സമകാലിക മലയാളം 23 Mar 2026 10:33 am

എണ്ണവില 113 ഡോളര്‍, രൂപ റെക്കോര്‍ഡ് താഴ്ചയില്‍; 94ലേക്ക്, രാജ്യം വിലക്കയറ്റ ഭീതിയില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയില്‍ തുടര്‍ന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. നിലവില്‍ 93.89 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞയാഴ്ചയാണ് രൂപ 93ന് താഴേക്ക് ഇടിഞ്ഞത്. ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നതാണ് രൂപയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളര്‍ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില കുതിച്ചുയരാന്‍ കാരണം. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയാണ് എണ്ണവില ഏറ്റവുമധികം ബാധിക്കുന്നത്. ഇറക്കുമതി ചെലവ് വര്‍ധിച്ചതാണ് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കുന്നത്. എണ്ണ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ വേണ്ടിവരുന്ന അവസ്ഥയാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ദിവസവും 666 രൂപ മാറ്റിവെയ്ക്കാമോ?, കോടീശ്വരനാകാം!; ഈ സ്ട്രാറ്റജിയില്‍ പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ പരിശോധിച്ചാല്‍ രൂപയുടെ മൂല്യത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് എണ്ണയ്ക്ക് പുറമേ ഇലക്ട്രോണിക്‌സ്, വ്യാവസായിക ഘടക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും ചെലവേറിയതായിട്ടുണ്ട്. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍ Rupee slides to record low, nears 94 as crude oil surge deepens pressure

സമകാലിക മലയാളം 23 Mar 2026 10:17 am

ഒറ്റയടിക്ക് നാലായിരം രൂപയിലധികം ഇടിഞ്ഞു; സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്, മൂന്നാഴ്ചക്കിടെ കുറഞ്ഞത് 24,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് പുതിയ സ്വര്‍ണവില. സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 545 രൂപയാണ് കുറഞ്ഞത്. 12,835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തല്‍ അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ദിവസവും 666 രൂപ മാറ്റിവെയ്ക്കാമോ?, കോടീശ്വരനാകാം!; ഈ സ്ട്രാറ്റജിയില്‍ പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍ kerala gold rate today, gold rate decreased

സമകാലിക മലയാളം 23 Mar 2026 9:58 am

സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപം നടത്തുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നിലാണ് ഇപ്പോള്‍ സ്ത്രീകള്‍. നിക്ഷേപ കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്. നഷ്ടസാധ്യതയില്ലാത്ത ഇടങ്ങളില്‍ നിക്ഷേപിക്കാനും അതില്‍ നിന്ന് മികച്ച ആദായം നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് പോസ്റ്റ് ഓഫീസ്. നിലവില്‍ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്ന പല പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്.സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച 5 പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം. 1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായി (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും) രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. 8.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ ഓരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടില്‍ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്. 2. മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്ത്രീകള്‍ക്കായി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. പലിശ നിരക്ക് 7.5 ശതമാനം ആണ്. 2 വര്‍ഷമാണ് കാലാവധി. ചുരുങ്ങിയത് 1000 രൂപ മുതല്‍ പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിച്ച് മികച്ച ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉത്തമമാണ്. ദിവസവും 666 രൂപ മാറ്റിവെയ്ക്കാമോ?, കോടീശ്വരനാകാം!; ഈ സ്ട്രാറ്റജിയില്‍ പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍ 3. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം മാസം തോറും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാം. 7.4 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി. ഒറ്റത്തവണയായി തുക നിക്ഷേപിക്കണം. ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് കൃത്യമായ പലിശ ഓരോ മാസവും വരുമാനമായി ലഭിക്കും. 4. സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. പലിശ നിരക്ക് 8.2 ശതമാനമാണ് (നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന പദ്ധതികളില്‍ ഒന്ന്). വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും ആദായനികുതി ഇളവ് ലഭിക്കും. 5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയൊരു തുക സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷമാണ് കാലാവധി (ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം നീട്ടാം). വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണ്ണമായും നികുതി ഇളവുണ്ട്. പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി top 5 post office schemes for women

സമകാലിക മലയാളം 22 Mar 2026 9:10 pm

ഒരു ലിറ്റര്‍ പെട്രോളിന് 398 രൂപ; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് ശ്രീലങ്ക, 25 ശതമാനം കൂടി

കൊളംബോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണികളെ ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ധനവിലയില്‍ ഏകദേശം 25 ശതമാനത്തിന്റെ വര്‍ധന പ്രഖ്യാപിച്ച് ശ്രീലങ്ക. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനവാണിത്. നേരത്തെ 317 രൂപയായിരുന്ന പെട്രോളിന്റെ വില 398 രൂപയായി ഉയര്‍ന്നു. അതേസമയം പൊതുഗതാഗത രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഡീസല്‍ വില ലിറ്ററിന് 79 രൂപയാണ് വര്‍ധിച്ചത്. 382 രൂപയാണ് പുതിയ ഡീസല്‍ വില. ഉപഭോഗം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഇന്ധന റേഷനിങ്് നടപടികള്‍ക്കൊപ്പമാണ് കഴിഞ്ഞയാഴ്ച എട്ടു ശതമാനം വില വര്‍ധന പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ പരിഷ്‌കരണം. വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ചെലവുകളും വിതരണ അനിശ്ചിതത്വങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി ഇന്ധന ആവശ്യങ്ങള്‍ക്കായി ശ്രീലങ്ക പൂര്‍ണ്ണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. രാജ്യം പ്രധാനമായും സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ് ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഗതാഗത ചെലവില്‍ ഉണ്ടാവുന്ന വില വര്‍ധന മൊത്തത്തിലുള്ള പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ അലയൊലികള്‍ ദക്ഷിണേഷ്യയിലുടനീളം അനുഭവപ്പെട്ട് തുടങ്ങി. ഇന്ധന വിതരണ തടസ്സങ്ങളില്‍ ആശങ്കയിലാണ് രാജ്യങ്ങള്‍. 15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് Sri Lanka hikes fuel prices by 25 pc amid West Asia conflict

സമകാലിക മലയാളം 22 Mar 2026 7:58 pm

പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ പൊറോട്ടയ്ക്ക് വില വര്‍ധിപ്പിച്ചു. പാചകവാതക പ്രതിസന്ധിക്കൊപ്പം പാമോയില്‍ വില വര്‍ധനയും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പൊറോട്ട ഒന്നിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. മുന്‍പ് ഒരു പൊറോട്ടയുടെ വില 13 മുതല്‍ 15 രൂപ വരെ ആയിരുന്നു. എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 70 ശതമാനം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ചെറിയ പെരുന്നാള്‍ വരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഉടമകള്‍. എന്നാല്‍ പെരുന്നാളിന് ശേഷവും പ്രതിസന്ധി രൂക്ഷമായി തുടര്‍ന്നതോടെയാണ് പല ഹോട്ടലുകളും തുറക്കേണ്ട എന്ന് തീരുമാനിച്ചത്. 15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളും വിറക്-ഇന്‍ഡക്ഷന്‍ അടുപ്പുകളുമാണ് ഹോട്ടലുകളില്‍ നിലവില്‍ ഉപയോഗിക്കുന്നത്. മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്‍ഷന്‍, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്‌കീം Cooking gas shortage worsens; Parotta price hiked by Rs 3

സമകാലിക മലയാളം 22 Mar 2026 7:33 pm

ഒലിച്ചുപോയത് ഒരു ലക്ഷം കോടി, അഞ്ച് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 30 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ് , ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ്, എല്‍ഐസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി. 15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 56,124 കോടിയുടെ ഇടിവാണ് നേരിട്ടത്. 12,01,267 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 18,009 കോടി, ബജാജ് ഫിനാന്‍സ് 15,338 കോടി, ടിസിഎസ് 7,127 കോടി, ഐസിഐസിഐ ബാങ്ക് 6,171 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 45,942 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. 19,14,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. പതിവ് പോലെ വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്‍ഷന്‍, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്‌കീം Mcap of five of top-10 most valued firms erodes by Rs 1 lakh cr; HDFC Bank biggest laggard

സമകാലിക മലയാളം 22 Mar 2026 5:57 pm

15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജസില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശം വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ അവ അപ്രത്യക്ഷമാകുന്നതാണ് ഫീച്ചര്‍. 'After reading' എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ കണ്ടെത്തിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്. ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 24 മണിക്കൂര്‍ അല്ലെങ്കില്‍ 7 ദിവസം അല്ലെങ്കില്‍ 90 ദിവസമാണ് ഡിസപ്പിയറിങ് മെസേജ് ടൈമറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് സ്വീകര്‍ത്താവിന് അയച്ച ഏതൊരു സന്ദേശവും ഈ സമയപരിധിക്കുള്ളില്‍ അപ്രത്യക്ഷമാകും. മിക്ക ആളുകള്‍ക്കും ആ സമയപരിധി ഉപയോഗപ്രദമാണെങ്കിലും, ഒറ്റത്തവണ പാസ്വേഡ് ഒരു വെരിഫിക്കേഷന്‍ കോഡ് അല്ലെങ്കില്‍ മറ്റ് രഹസ്യ വിവരങ്ങള്‍ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടുന്നതിന് ഇത് ഉപകരിക്കില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് വാട്സ്ആപ്പ് 'After reading' ഓപ്ഷന്‍ പരീക്ഷിക്കുന്നത്. മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്‍ഷന്‍, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്‌കീം സ്വീകര്‍ത്താവ് സന്ദേശം കണ്ട ഉടന്‍ തന്നെ സന്ദേശം അപ്രത്യക്ഷമാകുന്ന തരത്തില്‍ ഒരു ടൈമര്‍ ക്രമീകരിക്കും. വാട്സ്ആപ്പ് ഇതിനകം തന്നെ വ്യൂ വണ്‍സ് ഓപ്ഷന്‍ നല്‍കുന്നുണ്ട്. ഇത് ഉപയോക്താക്കളെ ഒരു മീഡിയ ഫയലോ വോയ്സ് നോട്ടോ ഒറ്റത്തവണ കാണാന്‍ അനുവദിക്കുന്നതാണ്. ഫീച്ചര്‍ 15 മിനിറ്റ് കൗണ്ട്ഡൗണ്‍ നല്‍കും. അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും ചാറ്റില്‍ നിന്ന് 15 മിനിറ്റിനുശേഷം സന്ദേശം അപ്രത്യക്ഷമാകും. എന്നിരുന്നാലും, അത് വായിക്കാതെ വിട്ടാല്‍, സന്ദേശം 24 മണിക്കൂര്‍ ചാറ്റില്‍ തുടരും, അതിനുശേഷം ഇത് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. WhatsApp could soon add a feature that auto-deletes messages within 15 minutes

സമകാലിക മലയാളം 22 Mar 2026 11:32 am