മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്ഷന്; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം
ജോ ലിയില്‍ നിന്നും വിരമിച്ച് കഴിഞ്ഞാലും തുടര്‍ന്നുള്ള ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കാന്‍ തയ്യാറാവണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. റിട്ടയേര്‍ഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പെന്ഷന് കാലത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി ധനസമ്പാദന മാര്‍ഗങ്ങള്‍ ഉണ്ട്. ചിലത് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളാണ്. വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ ചിലര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ ധൈര്യക്കുറവ് ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ ആശങ്ക വളരെ എളുപ്പത്തില്‍ പരിഹരിക്കാനാകും. അതിന് ബുദ്ധിപൂര്‍വ്വം പോസ്റ്റ് ഓഫീസ് നിക്ഷേപം തെരഞ്ഞെടുത്താല്‍ മതി. മുതിര്‍ന്ന പൗരന്മാര്ക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (SCSS). 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്ക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്. മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളില്‍ ഗ്യാസ് വീടുകളിൽ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര് ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി. 30 ലക്ഷം രൂപയാണ് സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 8.2 ശതമാനം വാര്‍ഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കില്‍ ഈ തുക പിന്‍വലിക്കാവുന്നതുമാണ്. പിപിഎഫ് vs എസ്ഐപി; മാസം 10,000 രൂപ മാറ്റിവെയ്ക്കാമോ?, പത്തുവര്‍ഷം കൊണ്ട് ഏറ്റവുമധികം നേട്ടം എവിടെ? post office savings scheme secure 60,050 in three months
ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളില്‍ ഗ്യാസ് വീടുകളിൽ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചക വാതകം കിട്ടാതെ വരുമെന്ന പരിഭ്രാന്തിയില്‍ പാചക വാതക സിലിണ്ടര്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ ധൃതി കൂട്ടുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. പാചക വാതക വില നിയന്ത്രണവിധേയമായി തുടരാന്‍ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ധിച്ച ചെലവിന്റെ ഒരു പ്രധാന ഭാഗം ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഡല്‍ഹിയിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിലവിലെ വില 913 രൂപയാണ്. 60 രൂപയുടെ വര്‍ധനയ്ക്ക് ശേഷമാണിത്. ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വിപണി വില ഇതിലും കൂടുമായിരുന്നു'- സുജാത ശര്‍മ്മ പറഞ്ഞു. ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം 25 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മതിയായ വിതരണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗാര്‍ഹിക എല്‍പിജിയുടെ സാധാരണ ഡെലിവറി സൈക്കിള്‍ രണ്ടര ദിവസമായി തുടരുമെന്നും സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ തിരക്കുകൂട്ടരുതെന്നും സുജാത ശര്‍മ്മ പറഞ്ഞു. ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച, സെന്‍സെക്സ് 1300 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക്, ഓട്ടോ സ്റ്റോക്കുകള്‍ 'സര്‍ക്കാര്‍ ഊര്‍ജ്ജ വിതരണം നിരന്തരം നിരീക്ഷിക്കുകയാണ്. ഈ ലോക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇന്ധനം ലാഭിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.'- സുജാത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലുടനീളം എല്‍പിജി ക്ഷാമം ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പ്രതികരണം. മെനു വെട്ടിച്ചുരുക്കണോ?, ഹോട്ടലുകള്‍ക്ക് തന്നെ താഴിടേണ്ടി വരുമോ?; വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണ കമ്പനികള്‍, ആശങ്കയോടെ ഹോട്ടല്‍ ഉടമകള്‍ Centre says taking steps to contain LPG prices, urges people against panic buying
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 1300 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 23,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി. സെന്‍സെക്സ് 76,863 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതാണ് വിപണിക്ക് വിനയായത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും വില്‍പ്പനക്കാരായി മാറിയതും വിപണിയില്‍ പ്രതിഫലിച്ചു. ഏറ്റവുമധികം നഷ്ടം നേരിട്ടത് ബാങ്കിങ്, ഓട്ടോമൊബൈല്‍ സ്റ്റോക്കുകളാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് ഓഹരികള്‍ യഥാക്രമം 1.8 ശതമാനവും 4.5 ശതമാനവുമാണ് ഇടിഞ്ഞത്. എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന ലാഭമെടുപ്പും വിപണിയില്‍ പ്രകടമായതായി വിപണി വിദഗ്ധര്‍ പറയുന്നു. ബജാജ് ഫിനാന്‍സ്, എംആന്റ്എം, ബജാജി ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ജിയോ ഫിനാന്‍ഷ്യല്‍, ഡോ. റെഡ്ഡീസ് ലാബ്, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, എന്‍ടിപിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി. ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം Sensex settles over 1,300 pts lower, Nifty ends near 23,850
ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ച തുടര്‍ന്ന് ഓഹരി വിപണി. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു. ഇന്ന് രാവിലെ 10:37 ന് സെന്‍സെക്സ് 606.95 പോയിന്റ് അഥവാ 0.78% ഇടിഞ്ഞ് 77,599.03 ലും നിഫ്റ്റി 171.45 പോയിന്റ് അഥവാ 0.71% ഇടിഞ്ഞ് 24,090.15 ലും എത്തി. ഏകദേശം 2,373 ഓഹരികള്‍ നേട്ടമുണ്ടാക്കി, 1,123 ഓഹരികള്‍ നഷ്ടത്തിലായി, 159 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ കൂടി പശ്ചിമേഷ്യന്‍ യുദ്ധം ഉടന്‍ അവസാനിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് വില കുറഞ്ഞത് കഴിഞ്ഞ ദിവസം വിപണിയില്‍ പ്രതിഫലിച്ചിരുന്നു. യുദ്ധം ഉടനെ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായി. കനത്ത തകര്‍ച്ചയില്‍നിന്ന് തിരുച്ചു കയറിയിരുന്നു. രാവിലെ വ്യാപാരത്തിനിടെ സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 24,150 നിലവാരത്തിന് മുകളിലെത്തിയിരുന്നു. Sensex falls 850 pts from day's high, Nifty near 24,050
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കൂടിയത്. 14,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. kerala gold rate on 11 march 2026
എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എല്‍എന്‍ജി വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമം (1995) നടപ്പില്‍ വരുത്തി. പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കാണ് നടപടി ബാധകമാകുക. ഇതിന്റെ ഭാഗമായി 2026 ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2026 മാര്‍ച്ച് 9-ന് പുറത്തിറക്കിയ ഉത്തരവ്, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടന്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം, റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇടപെടലുമായി കേന്ദ്രം വിജ്ഞാപനം പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുന്‍കാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഊര്‍ജ്ജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പൈപ്പ് നാച്ചുറല്‍ ഗ്യാസ് (PNG), ഗതാഗതത്തില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (CNG), LPG ഉത്പാദനം, പൈപ്പ്ലൈന് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. Government of India invokes the Essential Commodities Act, 1955, to regulate the availability, supply and equitable distribution of petroleum and petroleum products and natural gas pic.twitter.com/OqtsDwb13s — ANI (@ANI) March 10, 2026 കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 100 ശതമാനം വരെ ഈ മേഖലകള്‍ക്ക് ലഭിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി ഗാര്‍ഹിക പാചക വാതക വിതരണം, വാഹനങ്ങള്‍ക്കുള്ള CNG ലഭ്യത, LPG ഉത്പാദനം എന്നിവ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കപ്പെട്ടേക്കില്ലെന്നാണ് വിലയിരുത്തല്‍. മുന്‍ഗണനാ മേഖല രണ്ടില്‍ വളം പ്ലാന്റുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 70 ശതമാനം വരെ ലഭിക്കും. രാസവള ഉല്പാദനത്തിന് മാത്രമേ വാതകം ഉപയോഗിക്കാവൂ എന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതുപ്രകാരം രാസവള കമ്പനികള്‍ രാസവളങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മാത്രമാണ് വാതകം ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഒരു പ്ലാന്റിലേക്ക് അനുവദിച്ച ഗ്യാസ് മറ്റൊരു യൂണിറ്റിലേക്ക് മാറ്റാന്‍ കഴിയില്ല. തേയില വ്യവസായങ്ങള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വ്യാവസായിക ഉപഭോക്താക്കള്‍ എന്നിവരെ മുന്‍ഗണനാ മേഖല മൂന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 80% ഈ വ്യവസായങ്ങള്‍ക്ക് ലഭിക്കും. സ്ത്രീകള്‍ക്കു തുല്യാവകാശം ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഏകീകൃത സിവില്‍ കോഡ്: സുപ്രീം കോടതി സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ വഴി ഗ്യാസ് സ്വീകരിക്കുന്ന വ്യാവസായിക, വാണിജ്യ ഉപഭോക്താക്കളെ മുന്‍ഗണനാ മേഖല നാലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനം വരെ ലഭിക്കും. എല്‍പിജി ക്ഷാമം ഇന്ത്യയുടെ ഗാര്‍ഹിക- വാണിജ്യ മേഖലകളെയും ബാധിക്കും. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കുമെതിരെ നടപടിയുണ്ടാക്കുമെന്നും സിലിണ്ടര്‍ ബുക്കിങ്ങുകള്‍ക്ക് 25 ദിവസത്തെ ഇടവേളയുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്‍പിജിക്ക് പ്രതിസന്ധിയില്ലെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. In the wake of disruptions in global LNG supplies due to the West Asian conflict, the central government enacted the Essential Commodities Act (1995).
പിപിഎഫ് vs എസ്ഐപി; മാസം 10,000 രൂപ മാറ്റിവെയ്ക്കാമോ?, പത്തുവര്‍ഷം കൊണ്ട് ഏറ്റവുമധികം നേട്ടം എവിടെ?
ദീര് ഘകാല സാമ്പത്തിക ആസൂത്രണത്തില്‍ പലപ്പോഴും സുരക്ഷിതവും സ്ഥിര വരുമാനമുള്ളതുമായ പദ്ധതികളും വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ ഓപ്ഷനുകളും ഉള്‍പ്പെടാറുണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രണ്ട് ഓപ്ഷനുകളാണ് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും (SIP) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (PPF). കാലക്രമേണ നിക്ഷേപകരുടെ സമ്പത്ത് വളര്‍ത്താന്‍ ഇവ രണ്ടും സഹായിക്കുമെങ്കിലും നേട്ടം, അപകടസാധ്യത, ഘടന എന്നിവയില്‍ ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പിപിഎഫ് ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന് ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്. നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. എസ്ഐപി ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് പിടിവീഴും; മുന്നറിയിപ്പുമായി ഗൂഗിള്‍ പത്തുവര്‍ഷത്തേയ്ക്ക് പ്രതിവര്‍ഷം 1,20,000 രൂപ വീതം എസ്ഐപിയിലും പിപിഎഫിലും നിക്ഷേപിക്കുകയാണെങ്കില്‍ കൂടുതല്‍ നേട്ടം എവിടെയാണ് എന്ന് നോക്കാം.പത്തുവര്‍ഷം കൊണ്ട് പിപിഎഫില്‍ 12 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. നിലവിലെ 7.1 ശതമാനം പലിശ വച്ച് കണക്കുകൂട്ടിയാല്‍ പലിശവരുമാനമായി മാത്രം 4,74,000 കോടിയാണ് കിട്ടുക. പത്തുവര്‍ഷം കഴിയുമ്പോള്‍ മൊത്തത്തില്‍ കൈയില്‍ കിട്ടുക 16,74,000 രൂപയാണ്. അതേസമയം എസ്ഐപിയില്‍ ആണെങ്കില്‍ റിട്ടേണായി മാത്രം 11,23,000 രൂപയാണ് ലഭിക്കുക. വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം. 10 വര്‍ഷം കാലാവധി കഴിയുമ്പോള്‍ നിക്ഷേപവും റിട്ടേണും കൂടി ചേര്‍ത്താല്‍ 23,23,000 രൂപയാണ് ലഭിക്കുക. പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയണോ?; ഇതാ നാലു എളുപ്പ മാര്‍ഗങ്ങള്‍ PPF vs SIP with Rs 10,000/month investment: Which can create higher corpus in 10 years?
പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയണോ?; ഇതാ നാലു എളുപ്പ മാര്‍ഗങ്ങള്‍
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കണോ? ഇപ്പോള്‍ നടപടിക്രമങ്ങള്‍ ലളിതമാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇതിനായി പിഎഫ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ഏതുസമയത്തും എവിടെനിന്നും ബാലന്‍സ് അറിയാന്‍ സഹായിക്കുന്ന നാല് എളുപ്പവഴികള്‍ താഴെ. 1. മിസ്ഡ് കോള്‍ സേവനം: ഏറ്റവും ലളിതമായ മാര്‍ഗമാണിത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9966-044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക. കോള്‍ ചെയ്താലുടന്‍ തന്നെ അക്കൗണ്ടിലെ ബാലന്‍സ് വിവരങ്ങള്‍ അടങ്ങിയ ഒരു എസ്എംഎസ് ഫോണിലേക്ക് എത്തും. 2. എസ്എംഎസ് വഴി: സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി 'EPFO' എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട് UAN നമ്പറും തുടര്‍ന്ന് വിവരങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷയുടെ കോഡും (ഉദാഹരണത്തിന് ഇംഗ്ലീഷിന് ENG) ചേര്‍ത്ത് 7738299899 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക. അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് പിടിവീഴും; മുന്നറിയിപ്പുമായി ഗൂഗിള്‍ 3. ഉമാങ് ആപ്പ്: സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉമാങ് ആപ്പിലൂടെ പാസ്ബുക്കിന്റെ പൂര്‍ണരൂപം കാണാന്‍ സാധിക്കും. ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം 'EPFO' സേവനങ്ങള്‍ സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് 'View Passbook' എന്നത് തെരഞ്ഞെടുത്ത് ഒടിപി നല്കി ലോഗിന്‍ ചെയ്താല്‍ തത്സമയം പാസ്ബുക്ക് പരിശോധിക്കാനും അത് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. 4. ഇപിഎഫ്ഒ ഔദ്യോഗിക വെബ്സൈറ്റ്: കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്കായി epfo.gov.in സന്ദര്‍ശിക്കുക. ഇതില്‍ 'For Employees' എന്ന വിഭാഗത്തിലെ 'Member Passbook' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. യുഎഎന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വര്‍ഷം തിരിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും മെമ്പര്‍ ഐഡി അടിസ്ഥാനത്തിലുള്ള ബാലന്‍സും കാണാം. രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം, റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇടപെടലുമായി കേന്ദ്രം How to check EPF balance through missed call, SMS, Umang App and EPFO website
അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് പിടിവീഴും; മുന്നറിയിപ്പുമായി ഗൂഗിള്‍
വാഷിങ്ടണ്‍: സ്മാര്‍ട്ട് ഫോണുകളില്‍ അമിതമായി ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗൂഗിള്‍. അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് മുന്നറിയിപ്പ് ലേബലുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്പുകള്‍ പ്ലേ സ്റ്റോര്‍ ശുപാര്‍ശകളില്‍ നിന്നും നീക്കം ചെയ്യപ്പെടും. ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തോളിലേറി രൂപ, 40 പൈസയുടെ നേട്ടം, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 100 ഡോളറില്‍ താഴെ മൊബൈല്‍ സ്ക്രീന്‍ ഓഫാക്കിയിരിക്കുമ്പോഴും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡിന്റെ 'വേക്ക് ലോക്ക്' മെക്കാനിസത്തെ ചില ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായും ഗൂഗിള്‍ കണ്ടെത്തി. ഉപയോക്താക്കള്‍ ഉപയോഗം കഴിഞ്ഞാലും 28 ദിവസമായ അഞ്ച് ശതമാനത്തിലധികം സമയത്തേക്ക് ഭാഗിക വേക്ക് ലോക്ക് മെക്കാനിസം ആക്ടീവായി തുടരുന്ന ആപ്പുകളെ ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറിലെ പുതിയ മുന്നറിയിപ്പ് ലേബലുകള്‍ ഉയര്‍ന്ന ബാറ്ററി ഉപയോഗം കാണിക്കുന്ന ആപ്പുകളുടെ പേജില്‍ ഗൂഗിള്‍ ഒരു മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താക്കള്‍ അത്തരമൊരു സന്ദേശം കണ്ടാല്‍ മറ്റ് ആപ്പുകള്‍ തിരഞ്ഞ് കണ്ടെത്താം. ഫീച്ചര്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. Google Play Store to warn users about Android apps that drain battery
മുംബൈ: ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ. ഇന്ന് രാവിലെ ഡോളറിനെതിരെ 40 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 92ല്‍ താഴെയെത്തി. 91.93ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 92.35 ലാണ് രൂപ ക്ലോസ് ചെയ്തത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ ക്രൂഡ് വില 110 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയുമെന്ന പ്രതീക്ഷയാണ് രൂപയില്‍ പ്രതിഫലിച്ചത്. എങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. വീട് വാങ്ങാന്‍ പോകുകയാണോ?; സാമ്പത്തിക ഭദ്രതയ്ക്ക് ഇതാ ഒരു ഫോര്‍മുല അതിനിടെ കഴിഞ്ഞ രണ്ടുദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുവന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 400ലധികം പോയിന്റ് ആണ് കുതിച്ചത്. എണ്ണവിലയിലെ ഇടിവ് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിക്ക് തുണയായത്. ശ്രീറാം ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഡോ. റെഡ്ഡീസ് ലാബ് അടക്കമുള്ള കമ്പനികളാണ് നേട്ടം സ്വന്തമാക്കിയത്.Sensex up 400 pts, രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം, റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇടപെടലുമായി കേന്ദ്രം Indian rupee recovers 40 paise, Sensex up 400 pts
ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,19,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 14,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം, റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇടപെടലുമായി കേന്ദ്രം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. വീട് വാങ്ങാന്‍ പോകുകയാണോ?; സാമ്പത്തിക ഭദ്രതയ്ക്ക് ഇതാ ഒരു ഫോര്‍മുല kerala gold rate today, gold rate increased
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം മൂലം ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായതായി ഹോട്ടല്‍സ് ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് ആരോപിച്ചു. എന്നാല്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്കി. വാണിജ്യ എല്‍പിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതല്‍ നഗരത്തിലെ പല റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന് അറിയിച്ചു. അതിനിടെ ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കം മൂലമുണ്ടായ ഇറക്കുമതി തടസ്സങ്ങള്‍ കാരണം പാചകവാതകത്തിന്റെ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടെ, വാണിജ്യ ഉപയോക്താക്കളേക്കാള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തിന് മുന്‍ഗണന നല്കാന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി റീഫില്ലുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി മന്ത്രാലയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളും സംഭരിച്ച എല്‍പിജി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കല്‍ സമുച്ചയങ്ങളും പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ സ്ട്രീമുകള്‍ എല്‍പിജി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ മറ്റ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റിനിരയായി റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി; നഷ്ടമായത് ഒരു കോടിയിലധികം രൂപ ഇന്ത്യ എല്‍പിജി ആവശ്യകതയുടെ 50 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയുടെ 80 ശതമാനം സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ്. കഴിഞ്ഞയാഴ്ച, എല്‍പിജി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒഎംസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിതരണത്തെ ബാധിച്ചതിനാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്. എല്‍പിജി വിതരണം ഉറപ്പാക്കാന്‍ ഓസ്ട്രേലിയ, നോര്‍വേ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠനം വേണം; ഹര്‍ജി തള്ളി സുപ്രീംകോടതി LPG crisis: OMCs told to meet household demand first; several states report shortage
വീട് വാങ്ങാന്‍ പോകുകയാണോ?; സാമ്പത്തിക ഭദ്രതയ്ക്ക് ഇതാ ഒരു ഫോര്‍മുല
സ്വ ന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇന്ന് വീട് വാങ്ങുന്നതും നിര്‍മ്മിക്കുന്നതും ചെലവേറിയ ഒന്നാണ്. വീട് സ്വന്തമാക്കാന്‍ എല്ലാവരുടെയും കൈയില്‍ റെഡി കാശ് ഉണ്ടാവണമെന്നില്ല. അതിനാല്‍ പലരും ബാങ്ക് വായ്പ അടക്കം മറ്റു സാമ്പത്തിക മാര്‍ഗങ്ങള്‍ തേടുന്നത് പതിവാണ്. ഭവന വായ്പയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇപ്പോള്‍ ഇത്തരത്തില്‍ ഭവന വായ്പ എടുക്കുന്നവരെ സഹായിക്കാന്‍ നിരവധി ഫോര്‍മുലകള്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോര്‍മുലയാണ് 3/20/30/40. വീട് വാങ്ങുന്നതിനുള്ള 3/20/30/40 റൂള്‍ എന്താണ്? 3 = വാങ്ങാന്‍ പോകുന്ന വീടിന്റെ ആകെ ചെലവ് മൊത്തം വാര്‍ഷിക വരുമാനത്തിന്റെ മൂന്നിരട്ടി കവിയരുത്. 20 = പരമാവധി 20 വര്‍ഷത്തേക്ക് വായ്പ എടുക്കുക. കാരണം 20 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിക്ക് വായ്പ എടുക്കുകയാണെങ്കില്‍ ഇഎംഐ കൂടുതലായിരിക്കും. മറുവശത്ത് 20 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇഎംഐ കുറവായിരിക്കും. പക്ഷേ ബാങ്കിന് പലിശയായി ധാരാളം പണം നല്‍കേണ്ടിവരും. 30 = ഭവനവായ്പ ഇഎംഐ പ്രതിമാസം കൈയില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 30 ശതമാനത്തില്‍ കൂടരുത്. 40 = സ്വന്തം പോക്കറ്റില്‍ നിന്ന് വീടിന്റെ വിലയുടെ 40 ശതമാനമെങ്കിലും ഡൗണ്‍ പേയ്മെന്റ് നടത്തുക. ഡൗണ്‍ പേയ്മെന്റ് ആയി കൂടുതല്‍ തുക നീക്കിവെയ്ക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്. 2041ല്‍ 50 ലക്ഷം രൂപയുടെ സമ്പാദ്യം; ചെയ്യേണ്ടത് ഇത്രമാത്രം ഉദാഹരണമായി 75 ലക്ഷം രൂപയുടെ വീട് വാങ്ങണമെങ്കില്‍, ഫോര്‍മുല അനുസരിച്ച്, വാര്‍ഷിക വരുമാനം കുറഞ്ഞത് 25 ലക്ഷം രൂപ (25,00,000 x 3 = 75,00,000 രൂപ) ആയിരിക്കണം. 40 ശതമാനം ഡൗണ്‍ പേയ്മെന്റിന് നല്‍കേണ്ട തുക 30,00,000 രൂപയായിരിക്കും. ഇതിനുശേഷം, 45,00,000 രൂപ വായ്പ എടുത്താല്‍ മതിയാകും. 20 വര്‍ഷത്തേക്ക് 8.5 ശതമാനം പലിശ നിരക്കില്‍ ഒരു ബാങ്കില്‍ നിന്ന് 45,00,000 രൂപയ്ക്ക് ഭവനവായ്പ എടുക്കുകയാണെങ്കില്‍ ഇഎംഐ 39,052 രൂപയായിരിക്കും. ഫോര്‍മുല അനുസരിച്ച്, ശമ്പളത്തിന്റെ 30 ശതമാനത്തില്‍ കൂടുതലാകരുത് ഇഎംഐ. എന്നാല്‍ പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം കണക്കാക്കിയാല്‍ 62,520 രൂപയാണ് വരിക. അങ്ങനെ നോക്കിയാല്‍ ഇഎംഐ ഇതിലും കുറവാണ്. അതിനാല്‍ ഈ ഫോര്‍മുല അനുസരിച്ച് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ വായ്പ അടച്ചുതീര്‍ക്കാന്‍ സാധിക്കും. എഫ്ഡി നിക്ഷേപത്തിന് പ്ലാന്‍ ഉണ്ടോ?, കോളബിള്‍, നോണ്‍ കോളബിള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?, കൂടുതല്‍ നേട്ടം ഏതിന്? Buy House: 3/20/30/40 Rule, its importance
2041ല്‍ 50 ലക്ഷം രൂപയുടെ സമ്പാദ്യം; ചെയ്യേണ്ടത് ഇത്രമാത്രം
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. എഫ്ഡി നിക്ഷേപത്തിന് പ്ലാന്‍ ഉണ്ടോ?, കോളബിള്‍, നോണ്‍ കോളബിള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?, കൂടുതല്‍ നേട്ടം ഏതിന്? 15 വര്‍ഷത്തിനകം എസ്ഐപി നിക്ഷേപത്തിലൂടെ 50 ലക്ഷം രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിമാസം 10000 രൂപയെങ്കിലും മാറ്റിവെയ്ക്കണം. പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ മാറ്റം വരാം. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ 15 വര്‍ഷം കൊണ്ട് 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. ബാക്കി തുക മുഴുവന്‍ നിക്ഷേപത്തിന്മേല് ലഭിക്കുന്ന ആദായമാണ്. ഫ്ളെക്സി ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള നിക്ഷേപ നേട്ടങ്ങള്‍ സാധ്യമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീയാണോ?; സമ്പത്ത് കൂട്ടാന്‍ ഇതാ ഏഴ് ടിപ്പുകള്‍ Want to earn Rs 50 lakh in 15 years? This is all you need to do know in sip investment
വാട്സ്ആപ്പ് പേയ്മെന്റ് തട്ടിപ്പ്; വ്യാജ ലിങ്കുകള്‍, ക്യുആര്‍ കോഡുകള്‍, എങ്ങനെ സുരക്ഷിതരാകാം
ന്യൂഡല്‍ഹി: മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വര്‍ഷങ്ങളായി നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു സവിശേഷതയാണ് വാട്സ്ആപ്പ് പേയ്മെന്റുകള്‍, ഇത് ഉപയോക്താക്കളെ പ്ലാറ്റ്ഫോമില്‍ നിന്ന് നേരിട്ട് പണം അയയ്ക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥനകള്‍, ഫിഷിങ് ലിങ്കുകള്‍, തട്ടിപ്പ് സന്ദേശങ്ങള്‍ എന്നിവയിലൂടെ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ ഇത്തരത്തിലുള്ള വാട്സ്ആപ്പ് പേയ്മെന്റ് തട്ടിപ്പുകളും ഒഴിവാക്കാന്‍ കഴിയും. വാട്സ്ആപ്പ് പേയ്മെന്റ് തട്ടിപ്പ്: എങ്ങനെ സുരക്ഷിതരായിരിക്കാം -പണം ആവശ്യപ്പെട്ട് ഒരു പേയ്മെന്റ് അഭ്യര്‍ത്ഥനയോ സന്ദേശമോ ലഭിക്കുകയാണെങ്കില്‍, ഒരു കോള്‍ വഴിയോ പ്രത്യേക സന്ദേശത്തിലൂടെയോ അയച്ചയാളുമായി അത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കുക. തട്ടിപ്പുകാര്‍ പലപ്പോഴും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അനുകരിക്കുന്നു. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത് - പേയ്മെന്റ് സ്ഥിരീകരണങ്ങളോ റിവാര്‍ഡ് ഓഫറുകളോ ആണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാര്‍ ഫിഷിങ് ലിങ്കുകള്‍ അയച്ചേക്കാം. വാട്സ്ആപ്പില്‍ പങ്കിടുന്ന അജ്ഞാതമോ സംശയാസ്പദമോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. പേയ്മെന്റ് അഭ്യര്‍ത്ഥന ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക -ഏതെങ്കിലും പേയ്മെന്റ് അഭ്യര്‍ത്ഥന അംഗീകരിക്കുന്നതിന് മുമ്പ്, പേര്, തുക, ഉദ്ദേശ്യം എന്നിവ പരിശോധിക്കുക. ഉപയോക്താക്കള്‍ അവ വായിക്കാതെ അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ച് തട്ടിപ്പുകാര്‍ പലപ്പോഴും അഭ്യര്‍ത്ഥനകള്‍ അയയ്ക്കുന്നു. നിങ്ങളുടെ യുപിഐ പിന് അല്ലെങ്കില്‍ ഒടിപി ഒരിക്കലും പങ്കിടരുത് - നിങ്ങളുടെ യുപിഐ പിന്, ഒടിപി എന്നിവ രഹസ്യമാണ്. വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ ഒരു ബാങ്കോ നിയമാനുസൃത സേവനമോ ഈ വിശദാംശങ്ങള്‍ ആവശ്യപ്പെടില്ല. എഫ്ഡി നിക്ഷേപത്തിന് പ്ലാന്‍ ഉണ്ടോ?, കോളബിള്‍, നോണ്‍ കോളബിള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?, കൂടുതല്‍ നേട്ടം ഏതിന്? ക്യുആര്‍ കോഡുകളില്‍ ശ്രദ്ധാലുവായിരിക്കുക- സ്കാന്‍ ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് പണം ലഭിക്കുമെന്ന് അവകാശപ്പെട്ട് സ്കാമര്‍മാര്‍ക്ക് ക്യുആര്‍ കോഡുകള്‍ അയച്ചേക്കാം. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നത് സാധാരണയായി പേയ്മെന്റ് നടത്തുന്നതിനാണ്, സ്വീകരിക്കുന്നതിനല്ല. ടു-സ്റ്റെപ്പ് വെരിഫിക്കേഷന് - നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു അധിക സുരക്ഷാ പാളി ചേര്‍ക്കാന്‍ വാട്സ്ആപ്പിന്റെ ടു-സ്റ്റെപ്പ് വെരിഫിക്കേഷന് ഫീച്ചര്‍ ഓണാക്കുക. സംശയാസ്പദമായ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക - സംശയാസ്പദമായ പേയ്മെന്റ് അഭ്യര്‍ത്ഥനകളോ സന്ദേശങ്ങളോ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, അയച്ചയാളെ ബ്ലോക്ക് ചെയ്ത് അക്കൗണ്ട് നേരിട്ട് വാട്സ്ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുക. WhatsApp Payment Scam: How to stay safe from fake requests, links and QR codes
സുര ക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവരുടെ ആദ്യ ചോയ്സ് ആണ് സ്ഥിര നിക്ഷേപങ്ങള്‍. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി രണ്ടു തരത്തിലുള്ള സ്ഥിര നിക്ഷേപമാണ് വാഗ്ദാനം ചെയ്യുന്നത്. കോളബിള്‍, നോണ്‍ കോളബിള്‍ എന്നി പേരുകളിലാണ് സ്ഥിര നിക്ഷേപം. നിക്ഷേപിക്കുന്നതിന് മുമ്പ്, ഈ രണ്ടില്‍ ഏതാണ് ഏറ്റവും മികച്ച ചോയ്സ് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കോളബിള്‍ ബാങ്ക് എഫ്ഡി സാധാരണ സ്ഥിര നിക്ഷേപമാണിത്. നിക്ഷേപകര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തുകയുടെ ഒരു ഭാഗമോ പൂര്‍ണ്ണമായോ പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. എന്നിരുന്നാലും, ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കുമ്പോള്‍ പിഴ ചുമത്തിയേക്കാം. ഈ ഫ്ലെക്്സിബിലിറ്റിയാണ് ഈ സ്കീമിന്റെ സവിശേഷത. കാലാവധി കഴിയുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ അനുവദിക്കുന്നത് അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. പലിശനിരക്ക് കുറവായിരിക്കാം എങ്കിലും, ഈ ഫ്ലെക്്സിബിലിറ്റിയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഈ എഫ്ഡികളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക താരതമ്യേന കുറവാണ്. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് പോലും എളുപ്പത്തില്‍ നിക്ഷേപിക്കാനും വൈവിധ്യവല്‍ക്കരിക്കാനും അനുവദിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീയാണോ?; സമ്പത്ത് കൂട്ടാന്‍ ഇതാ ഏഴ് ടിപ്പുകള്‍ നോണ്‍ കോളബിള്‍ ബാങ്ക് എഫ്ഡി നോണ്‍ കോളബിള്‍ എഫ്ഡി എന്നത് ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. അതില്‍ നിക്ഷേപം ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ചെയ്തിരിക്കുന്നു. കാലാവധി തീരും മുന്‍പുള്ള പിന്‍വലിക്കലുകള്‍ അനുവദനീയമല്ല. പ്രാരംഭ നിക്ഷേപ തുക സാധാരണയായി കൂടുതലാണ്. പക്ഷേ പകരമായി, ഇത് ആകര്‍ഷകവും ഉയര്‍ന്നതുമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ എഫ്ഡികളില് നിന്നുള്ള കാലാവധി തീരുംമുന്പുള്ള പിന്‍വലിക്കലുകള്‍ അക്കൗണ്ട് ഉടമയുടെ മരണം അല്ലെങ്കില്‍ പാപ്പരത്തം പോലുള്ള വളരെ പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഇത് നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. എസ്ഐപി vs സുകന്യ സമൃദ്ധി യോജന; വര്‍ഷം ഒരു ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഏതിനാണ് കൂടുതല്‍ നേട്ടം? What is the difference between callable and non-callable FDs? Know which offers higher interest
സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീയാണോ?; സമ്പത്ത് കൂട്ടാന്‍ ഇതാ ഏഴ് ടിപ്പുകള്‍
ഇന്ന് സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത സ്ത്രീകള്‍ വളരെ ചുരുക്കമായിരിക്കും. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും. ജോലിക്ക് പോയി വരുമാനം ഉണ്ടാക്കുന്നത് പോലെ തന്നെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് അത് ശരിയായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതും നിര്‍ണായകമാണ്. വിരമിക്കല്‍ ആസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങല്‍ അല്ലെങ്കില്‍ അടിയന്തര ഫണ്ട് സൃഷ്ടിക്കല്‍ തുടങ്ങിയ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ സ്ത്രീകളെ സഹായിക്കും. കാലക്രമേണ സ്ഥിരമായി നടത്തുന്ന ചെറിയ നിക്ഷേപങ്ങള്‍ പോലും കോമ്പൗണ്ടിംഗിന്റെ ശക്തി കാരണം ഒരു പ്രധാന മൂലധനമായി വളരും. സ്ത്രീകള്‍ നേരത്തെ നിക്ഷേപം ആരംഭിക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്താല്‍, അവര്‍ക്ക് ക്രമേണ ശക്തമായ ഒരു സാമ്പത്തിക പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാന്‍ കഴിയും. സ്ത്രീകള്‍ക്ക് സ്ഥിരതയുള്ളതും വളരുന്നതുമായ ഒരു സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഏഴ് ദീര്‍ഘകാല നിക്ഷേപ ഓപ്ഷനുകള്‍ ഇതാ. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP): ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണിത്. എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഇതിന്റെ രീതി. മാര്‍ക്കറ്റ് സമയത്തെക്കുറിച്ച് ആകുലപ്പെടാതെ പതിവായി നിക്ഷേപിക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. എസ്ഐപിയുടെ ഏറ്റവും വലിയ നേട്ടം കോമ്പൗണ്ടിംഗ് ആണ്. ഉദാഹരണത്തിന്, ഒരു സ്ത്രീ പ്രതിമാസം 5,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുകയും ശരാശരി 12 ശതമാനം വരുമാനം നേടുകയും ചെയ്യുന്നുവെങ്കില്‍ നിക്ഷേപം 20 വര്‍ഷത്തിനുള്ളില്‍ ഗണ്യമായി വളരുകയും വിപണി പ്രകടനത്തെ ആശ്രയിച്ച് ഒരു കോടിയോളം രൂപ സമ്പാദിക്കാനും സാധിക്കും. പിപിഎഫ്: സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഓപ്ഷന് തേടുന്ന സ്ത്രീകള്‍ക്ക്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലപ്പോഴും വിശ്വസനീയമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നു. നികുതി ആനുകൂല്യങ്ങള്‍ക്കൊപ്പം ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയാണ് പിപിഎഫ്. നിക്ഷേപ കാലയളവ് 15 വര്‍ഷമാണ്. ഇത് ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിന് അനുയോജ്യമാക്കുന്നു. നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. കാലക്രമേണ, സുരക്ഷിതമായ സാമ്പത്തിക പരിരക്ഷ കെട്ടിപ്പടുക്കാന്‍ പിപിഎഫിന് കഴിയും. എന്‍പിഎസ്: വിരമിക്കല്‍ ആസൂത്രണത്തിനുള്ള ശക്തമായ ഒരു ഓപ്ഷന് ആണിത്. വിരമിക്കല്‍ സമ്പാദ്യത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ദേശീയ പെന്ഷന് സംവിധാനം (എന്‍പിഎസ്). ഓഹരി, കടപ്പത്രം എന്നിവയിലാണ് പണം നിക്ഷേപിക്കുന്നത്. ഈ സംയോജനം അപകടസാധ്യതയ്ക്കും വരുമാനത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ പദ്ധതി നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വിരമിക്കലിനുശേഷം സ്ഥിരമായ സാമ്പത്തിക അടിത്തറ ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഒരു ഉപയോഗപ്രദമായ ഓപ്ഷനാക്കി മാറ്റുന്നു. സ്വര്‍ണ്ണ നിക്ഷേപം ഇന്ത്യയില്‍, പരമ്പരാഗതമായി സ്വര്‍ണത്തെ ആഭരണമായി മാത്രമല്ല, ഒരു നിക്ഷേപമായും കാണുന്നു. ഇന്ന്, നിക്ഷേപകര്‍ ഭൗതിക സ്വര്‍ണ്ണത്തിന് പകരം ഗോള്‍ഡ് ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) പോലുള്ള ഓപ്ഷനുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നു. ഇക്വിറ്റി അല്ലെങ്കില്‍ സ്റ്റോക്ക് മാര്‍ക്കറ്റ്: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം ലഭിക്കാന്‍ ഇക്വിറ്റിയിലും നിക്ഷേപിക്കാവുന്നതാണ്. കുറച്ച് റിസ്ക് എടുക്കാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതും പരിഗണിക്കാം.ചരിത്രപരമായി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല പരമ്പരാഗത നിക്ഷേപ ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്വിറ്റികള്‍ ഉയര്‍ന്ന നേട്ടം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ഏതെങ്കിലും കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ശരിയായ ഗവേഷണം പ്രധാനമാണ്. എസ്ഐപി vs സുകന്യ സമൃദ്ധി യോജന; വര്‍ഷം ഒരു ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഏതിനാണ് കൂടുതല്‍ നേട്ടം? സ്ഥിര നിക്ഷേപങ്ങള്‍: കുറഞ്ഞ അപകടസാധ്യതയുള്ള ഓപ്ഷനാണിത്.ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍ സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി തുടരുന്നു. ഇക്വിറ്റികളുമായോ മ്യൂച്വല്‍ ഫണ്ടുകളുമായോ താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനം കുറവായിരിക്കാം, പക്ഷേ നിക്ഷേപിച്ച പണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു. റിയല്‍ എസ്റ്റേറ്റ്: ശരിയായ സ്ഥലത്ത് സ്ഥലമോ വസ്തുവോ വാങ്ങിയാല്‍ റിയല്‍ എസ്റ്റേറ്റ് നല്ലൊരു ദീര്‍ഘകാല നിക്ഷേപമാകാം. കാലക്രമേണ, പ്രോപ്പര്‍ട്ടി വിലകള്‍ വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, റിയല്‍ എസ്റ്റേറ്റിന് ഇറങ്ങുന്നതിന് മുമ്പ് ഒരു വലിയ നിക്ഷേപ തുകയും ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണവും ആവശ്യമാണ്. ജോലി കിട്ടി വിദേശത്തേയ്ക്ക് പോകാന്‍ നില്ക്കുകയാണോ?; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാം Want to build a big long-term corpus? Make your portfolio ‘super strong’ with these 7 investment options
എസ്ഐപി vs സുകന്യ സമൃദ്ധി യോജന; വര്‍ഷം ഒരു ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഏതിനാണ് കൂടുതല്‍ നേട്ടം?
ഉപ രിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടുതന്നെ സുരക്ഷ 100 ശതമാനമാണ്. നിക്ഷേപത്തിന് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നേടാനും സാധിക്കും. ഈ സ്കീമിന് കീഴില്‍ അക്കൗണ്ട് തുറക്കാന്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, താമസ രേഖ എന്നിവ ആവശ്യമാണ്. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. എസ്ഐപി നിക്ഷേപം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാട്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്ഐപിയാണ്. പ്രതിമാസം ആയിരം രൂപ വീതം വര്‍ഷം 12000 രൂപ എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 9.68 ലക്ഷം രൂപയാണ് ലഭിക്കുക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. എന്നാല്‍ പ്രതിവര്‍ഷം 12000 രൂപ വീതം സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 6.07 ലക്ഷം രൂപയാണ് ലഭിക്കുക. ജോലി കിട്ടി വിദേശത്തേയ്ക്ക് പോകാന്‍ നില്ക്കുകയാണോ?; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാം രണ്ടിലും പ്രതിവര്‍ഷം നിക്ഷേപിക്കുന്നത് ഒരു ലക്ഷം രൂപ വീതമാണെങ്കില്‍ 15 വര്‍ഷം കൊണ്ട് നിക്ഷേപം 15ലക്ഷം രൂപയായി മാറും. സുകന്യ സമൃദ്ധി യോജനയില്‍ പലിശവരുമാനമായി മാത്രം 31,18,385 രൂപ ലഭിക്കും. അങ്ങനെയെങ്കില്‍ പലിശവരുമാനവും മൊത്തം നിക്ഷേപവും കൂടി കൂട്ടുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുക 46,18,385 രൂപയാണ്. അതേസമയം എസ്ഐപിയില്‍ ആണെങ്കില്‍ വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണക്കുകൂട്ടിയാല്‍ റിട്ടേണായി മാത്രം 39,65,936 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ നിക്ഷേപവും കൂടി കൂട്ടിയാല്‍ മൊത്തം കൈയില്‍ കിട്ടുക 50ലക്ഷത്തിലധികം രൂപയാണ്. എന്നാല്‍ എസ്ഐപി നിക്ഷേപത്തില്‍ നിന്നുള്ള റിട്ടേണ്‍ വിപണി അധിഷ്ഠിതമാണ് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. കൈയില്‍ 3500 രൂപയുണ്ടോ?, 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!, കണക്ക് SIP vs Sukanya Samriddhi Yojana: Which can offer higher returns on Rs 1,00,000/year investment over 15 years?
ക രിയര്‍ മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനവും സമ്പാദ്യവും നേടുന്നതിനും വിദേശത്തേയ്ക്ക് പോകാന്‍ നില്ക്കുകയാണോ? നിലവിലെ ജോലിയില്‍ നിന്ന് രാജിവെച്ച് വിദേശത്തേയ്ക്ക് പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിന് എന്തു സംഭവിക്കും എന്നത്. ജോലി രാജിവെച്ച് രാജ്യം വിടുമ്പോള്‍ ഇപിഎഫ് അക്കൗണ്ട് താനേ ക്ലോസാവില്ല. കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാത്ത പക്ഷം പിന്നീട് നികുതി ബാധ്യതകളും രേഖാപരമായ പ്രശ്നങ്ങളും നേരിടേണ്ടി വരുകയും ചെയ്യാം. ഇവിടത്തെ ജോലി അവസാനിച്ചാലും ഇപിഎഫ് അക്കൗണ്ട് നിലനില്ക്കും. സംഭാവനയും തൊഴിലുടമയുടെ സംഭാവനയും നിലയ്ക്കും. പക്ഷേ അക്കൗണ്ടില്‍ പലിശ ലഭിക്കുന്നത് തുടരും. എന്നാല്‍ ദീര്‍ഘകാലം സംഭാവനകളില്ലാതെ അക്കൗണ്ട് നിലനില്‍ക്കുകയാണെങ്കില്‍ അത് പ്രവര്‍ത്തന രഹിതമായി മാറാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് പണം പിന്‍വലിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കും. ഒരിടവേളയ്ക്കായി മാത്രമാണ് വിദേശത്ത് പോകുന്നതെങ്കില്‍, ഇപിഎഫ് അക്കൗണ്ട് തുടരാന്‍ വിടുന്നത് നല്ലതാണ്. ഇന്ത്യയിലേക്ക് തിരിച്ചുവന്ന് വീണ്ടും ജോലി തുടങ്ങുമ്പോള്‍, നിലവിലുള്ള യുഎഎന്‍ (Universal Account Number) ഉപയോഗിച്ച് അക്കൗണ്ട് വീണ്ടും സജീവമാക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് പോകുന്നതിന് മുന്‍പ് ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ഇപിഎഫ്ഒ പോര്‍ട്ടലില്‍ പുതുക്കുക. എക്സിറ്റ് തീയതി ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇപിഎഫ് പാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ഓഹരി വിപണിയില്‍ 'ബ്ലഡ് ഷെഡ്', പത്തുമാസത്തെ താഴ്ന്ന നിലയില്‍; സെന്‍സെക്സ് 2300 പോയിന്റ് കൂപ്പുകുത്തി ഇന്ത്യയില്‍ ഇനി ജോലി ചെയ്യാന്‍ സാധ്യതയില്ലെങ്കില്‍, ഇപിഎഫ് പൂര്‍ണമായി പിന്‍വലിക്കാം. തൊഴില്‍ അവസാനിച്ച് രണ്ടു മാസത്തിന് ശേഷം മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നു. വിദേശത്തേക്ക് കുടിയേറുന്നതും ഈ മാനദണ്ഡത്തില്പ്പെടും. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ നികുതി ബാധ്യത ഉണ്ടാകും. തൊഴിലുടമയുടെ സംഭാവനയും പലിശയും വരുമാനമായി കണക്കാക്കി നികുതി ചുമത്തും. അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ പിന്‍വലിക്കല്‍ ഇന്ത്യയില്‍ നികുതിയില്ലാതെ ലഭിക്കും. കൈയില്‍ 3500 രൂപയുണ്ടോ?, 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!, കണക്ക് going abroad for work what actually happen to your epf account?
ഓഹരി വിപണിയില്‍ 'ബ്ലഡ് ഷെഡ്', പത്തുമാസത്തെ താഴ്ന്ന നിലയില്‍; സെന്‍സെക്സ് 2300 പോയിന്റ് കൂപ്പുകുത്തി
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയില്‍. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. ഒറ്റയടിക്ക് സെന്‍സെക്സ് 2300 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,750ല്‍ താഴെയെത്തി. വിപണിയിലെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണി നേരിടുന്നത്. നിഫ്റ്റി സ്മോള്‍ കാപ് 100, നിഫ്റ്റി മിഡ്കാപ് 100 സൂചികകള്‍ മൂന്ന് ശതമാനമാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 26 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. നിലവില്‍ ബാരലിന് 114 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില. ഇത് 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണ്. എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡ് വില വര്‍ധന സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇതിന് പുറമേ ഏഷ്യന്‍ വിപണികള്‍ നഷ്ടം നേരിട്ടതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിനെ തുടര്‍ന്ന് രൂപ കൂപ്പുകുത്തിയതും വിപണിയില്‍ പ്രതിഫലിച്ചു. ഡോളറിനെതിരെ 46 പൈസയുടെ നഷ്ടത്തോടെ 92.28 എന്ന നിലയിലാണ് രൂപ. എസ്ബിഐ, ശ്രീറാം ഫിനാന്‍സ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ Markets at 10-month low: Sensex crashes 2,300 pts, Nifty below 23,750
എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022 മുതൽ പരിശോധിച്ചാല്‍ ആദ്യമായി അസംസ്കൃത എണ്ണവില ബാരലിന് 114 ഡോളറില്‍ എത്തി. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 23 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 114 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ് വില. വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയായ 92.69 ഡോളറില്‍ നിന്ന് 16.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയായ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റും ബാരലിന് 114 ഡോളറിനാണ് വില്‍പ്പന നടത്തുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്കായ ബാരലിന് 90.90 ഡോളറിനേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. യുഎസ് ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വര്‍ധന 28 ശതമാനമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പ്പാദനത്തിലും വിതരണത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന രാജ്യങ്ങള്‍ കുരുക്കിലായിരിക്കുകയാണ്. ലോക എണ്ണ ആവശ്യകതയുടെ ഏകദേശം 20 ശതമാനം വരുന്ന ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണ സാധാരണയായി എല്ലാ ദിവസവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനര്‍ജി പറയുന്നു. ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണി കാരണം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാന് എന്നിവിടങ്ങളില്‍ നിന്ന് എണ്ണയും വാതകവും കൊണ്ടുപോകുന്ന ടാങ്കറുകള്‍ ഇറാന് കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്പാദനം കുറച്ചിരിക്കുകയാണ്. ക്രൂഡ് കയറ്റുമതി കുറഞ്ഞതിനാല്‍ സംഭരണ ടാങ്കുകള്‍ നിറയുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ എണ്ണ, വാതക സൗകര്യങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് വിതരണ ആശങ്കകള്‍ രൂക്ഷമാക്കിയിട്ടുണ്ട്. കൈയില്‍ 3500 രൂപയുണ്ടോ?, 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!, കണക്ക് Crude oil prices surpass $114 a barrel as Iran war impedes production, shipping
ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന് വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. മാസംതോറും 9000 രൂപയിലധികം പെൻഷൻ, റെക്കറിങ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ 'സൂപ്പർ', വിശദാംശങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. കൈയില്‍ 3500 രൂപയുണ്ടോ?, 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!, കണക്ക് kerala gold rate today, gold rate decreased
മാസംതോറും 9000 രൂപയിലധികം പെൻഷൻ, റെക്കറിങ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ 'സൂപ്പർ', വിശദാംശങ്ങൾ
കേ ന്ദ്രസർക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകർഷണം. ഇത് ഒരു പെൻഷൻ പ്ലാൻ പോലെ കാണാവുന്നതാണ്.കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ഇത്തരത്തിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാൻ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവർഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കിൽ പദ്ധതിയിൽ ചേരാം. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ പ്രായപൂർത്തിയായ മൂന്ന് പേർക്ക് വരെ ചേരാം. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്കും പദ്ധതിയിൽ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളിൽ പ്രായം വേണം. പലിശ നികുതിവിധേയമാണ്. അഞ്ചുവര്‍ഷം കൊണ്ട് പലിശ മാത്രം 2,24,974 രൂപ; അറിയാം ഈ കിടിലന്‍ പോസ്റ്റ് ഓഫീസ് സ്കീം നിക്ഷേപം നടത്തി ഒരു വർഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വർഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിൻവലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ കാലാവധി ആകുമ്പോൾ നല്ല ഒരു തുക ലഭിക്കും. അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം ഒൻപതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം 15 ലക്ഷം- പ്രതിമാസം 9,250 രൂപ വരുമാനം ഫാസ്ടാഗില് ബാലന്‍സ് ഇല്ലെങ്കിലും ടോള്‍ കടക്കാം!; പണമടയ്ക്കാന്‍ മൂന്ന് ദിവസം, വിശദാംശങ്ങള്‍ post office monthly income scheme, details

27 C