സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപ. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,585 രൂപയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 25 വയസാണോ പ്രായം?, 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. kerala gold rate today, gold rate decreased again
25 വയസാണോ പ്രായം?, 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
ജോലി ചെയ്യുമ്പോൾ തന്നെ റിട്ടയർമെന്റ് കാലത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. റിട്ടയർമെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കണമെങ്കിൽ നേരത്തെ തന്നെ സമ്പാദ്യശീലം തുടങ്ങേണ്ടത് അനിവാര്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലയുമായും മറ്റു സാഹചര്യങ്ങളുമായും ഒത്തുപോകുന്ന നിരവധി നിക്ഷേപ പദ്ധതികൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചൽ ഫണ്ടിലെ എസ്ഐപി പ്ലാൻ. ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ദീർഘകാലം ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധർ പറയുന്നത്.അപ്പോഴും കൺഫ്യൂഷൻ തുടരുകയാണ്. മ്യൂച്ചൽ ഫണ്ടിൽ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ എസ്ഐപികൾ മുന്നിട്ടുനിൽക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാർക്കറ്റ് ഘട്ടങ്ങളിൽ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനിൽക്കുന്ന സമയങ്ങളിൽ നിക്ഷേപകർ അവരുടെ എസ്ഐപി തുക ഉയർത്തുന്നതും ഭാവിയിൽ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധർ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളിൽ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്ക് വരുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയർച്ച താഴ്ചകളിൽ ആവേശകരമായ എക്സിറ്റുകൾ തടയാനും എസ്ഐപികൾ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ, അത്രയും നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ പ്രതിമാസ തുക കുറയും. 25 വയസിൽ നിക്ഷേപം തുടങ്ങുന്ന ഒരാളെയും 40 വയസ് വരെ കാത്തിരിക്കുന്ന ഒരാളെയും താരതമ്യം ചെയ്യുമ്പോൾ ഇതിലെ വ്യത്യാസം മനസിലാക്കാൻ സാധിക്കും. എസ്ഐപി വഴി 25 വയസിൽ ആരംഭിച്ച് 60 വയസാകുമ്പോഴേക്കും 10 കോടി രൂപയിലെത്താൻ ചെറിയ പ്രതിമാസ സമ്പാദ്യം മാത്രമേ ആവശ്യമുള്ളൂ. വർഷം ശരാശരി 12 ശതമാനം റിട്ടേൺ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഈ കണക്ക്. എന്നാൽ, അഞ്ച് വർഷം പോലും വൈകിപ്പിക്കുന്നത് എസ്ഐപി തുക കുത്തനെ വർധിപ്പിക്കുന്നു. 40 വയസാകുമ്പോഴേക്കും, അതേ ലക്ഷ്യത്തിന് ആവശ്യമായ പ്രതിമാസ നിക്ഷേപം ഒരു ലക്ഷം രൂപയിൽ കൂടുതലാകും. എന്നാൽ എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. ചിലപ്പോൾ കിട്ടുന്ന തുക കുറഞ്ഞുപോകാം. അല്ലെങ്കിൽ കൂടുതൽ ലഭിച്ചേന്നും വരാം. ഈ വിടവ് കോമ്പൗണ്ടിങ്ങിന്റെ ശക്തി മൂലമാണ് സംഭവിക്കുന്നത്. അതായത്, ദീർഘകാല കാലയളവിൽ പണം വേഗത്തിൽ വളരുന്ന രീതി. നിക്ഷേപങ്ങൾക്ക് കൂടുതൽ വർഷങ്ങൾ ലഭിക്കുമ്പോൾ, വളർച്ച സ്വയം ത്വരിതപ്പെടുത്തുന്നു. സമയം കുറവായിരിക്കുമ്പോൾ, അതേ ഫലം നേടുന്നതിന് നിക്ഷേപകൻ ഗണ്യമായി കൂടുതൽ പണം നിക്ഷേപിക്കേണ്ടതുണ്ട്. ലംപ്സം നിക്ഷേപങ്ങളിലും സമാനമായ ഒരു രീതി കാണപ്പെടുന്നു. 20 വയസിൽ ഒരു ലക്ഷം രൂപയുടെ ഒറ്റ നിക്ഷേപം 60 വയസ് ആകുമ്പോഴേക്കും 93 ലക്ഷത്തിനടുത്ത് വളരും. എന്നാൽ 40 വയസിൽ അതേ തുക നിക്ഷേപിച്ചാൽ ഏകദേശം 9 ലക്ഷം രൂപ മാത്രമേ ലഭിക്കൂ. കുറഞ്ഞ സമയപരിധി കോമ്പൗണ്ടിങ് ശക്തിയെ പരിമിതപ്പെടുത്തുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 42 പൈസയുടെ നഷ്ടം 60 വയസാകുമ്പോൾ 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടണമെങ്കിൽ 25 വയസുകാരൻ പ്രതിമാസം 15,396 രൂപ നിക്ഷേപിക്കണം. 30 വയസുകാരൻ 28,329 രൂപ വീതവും 35 വയസുകാരൻ പ്രതിമാസം 52,697 രൂപ വീതവും നിക്ഷേപിക്കണം. പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടൽ. ഈ കണക്കുകൂട്ടൽ അനുസരിച്ച് 40 വയസുകാരൻ 60 വയസാകുമ്പോൾ 10 കോടി രൂപ സമ്പാദിക്കണമെങ്കിൽ പ്രതിമാസം 1,00,085 രൂപ നിക്ഷേപിക്കേണ്ടതായി വരും. മാസം 5,550 രൂപ മുതല്‍ 9,250 രൂപ വരെ പെന്ഷന്; അറിയാം ഈ സ്കീം How to reach a 10 crore retirement fund by starting investment in sip
മാസം 5,550 രൂപ മുതല്‍ 9,250 രൂപ വരെ പെന്ഷന്; അറിയാം ഈ സ്കീം
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 42 പൈസയുടെ നഷ്ടം നിക്ഷേപം അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം 15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം 60-ാം വയസില്‍ ഒരു കോടി രൂപ കൈയില്‍ വേണോ?; 25,30, 40 വയസുകളില്‍ എത്ര തുക നീക്കിവെയ്ക്കണം?, കണക്ക് ഇങ്ങനെ post office monthly income scheme; details
പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 42 പൈസയുടെ നഷ്ടം
ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തില്‍ ഡോളറിനെതിരെ കൂപ്പുകുത്തി രൂപ. ഡോളറിനെതിരെ 42 പൈസയുടെ നഷ്ടത്തോടെ 91.50 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ധിച്ചതുമാണ് രൂപ കൂപ്പുകുത്താന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും രൂപയെ സ്വാധീനിച്ചു. വെള്ളിയാഴ്ച ഡോളറിനെതിരെ 17 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. 91.08ലാണ് രൂപ ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി അതിനിടെ ഓഹരി വിപണിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1048 പോയിന്റ് നഷ്ടത്തോടെ 80,238ലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 312 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. 24,865 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ലാര്‍സന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ആഗോള വിപണിക്കൊപ്പം ചലിച്ച് സ്വര്‍ണവില; ഉച്ചയോടെ 520 രൂപ വര്‍ധിച്ചു; വീണ്ടും ഒന്നേകാല്‍ ലക്ഷത്തിന് മുകളില്‍ Rupee crashes 42 paise to settle at 91.50 against US dollar
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരിച്ചുകയറി സ്വര്‍ണവില. രാവിലെ ആഗോള വിപണിയില്‍ വന്‍കുതിപ്പ് ഉണ്ടായിട്ടും കേരളത്തില്‍ സ്വര്‍ണവില കുത്തനെ താഴ്ന്നിരുന്നു. രാവിലെ പവന് 2400 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയോടെ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പവന് 520 രൂപയാണ് കൂടിയത്. 1,25,040 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 16,630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. എന്താണ് സിം ബൈന്‍ഡിങ്? വാട്സ്ആപ്പിനും ടെലിഗ്രാമിനുമടക്കം ബാധകം കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി kerala gold rate today, gold rate increased again
എന്താണ് സിം ബൈന്‍ഡിങ്? വാട്സ്ആപ്പിനും ടെലിഗ്രാമിനുമടക്കം ബാധകം
ന്യൂഡല്‍ഹി: വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ ടെലികോം വകുപ്പ് പുറത്തിറക്കിയ പുതിയ സിം-ബൈന്‍ഡിങ് ചട്ടം പാലിക്കണം. പ്ലാറ്റ്ഫോമുകളില്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം മെസേജിങ് ആപ്പുകള്‍ ഇനി പ്രവര്‍ത്തിക്കൂ. മാര്‍ച്ച് ഒന്ന് മുതല്‍ ചട്ടം നിലവില്‍ വന്നു. കമ്പനികള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ടെലികോം, സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ നടപടി നേരിടേണ്ടിവരും. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. നിലവില്‍ മെസേജിങ് ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന വണ്‍-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കും. വെബ് പതിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഡിവൈസില്‍ സിം ആവശ്യമില്ല. ക്യുആര്‍ കോഡ് വഴിയോ വെബിലൂടെയുള്ള ഒടിപി സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും. പുതിയ സിം-ബൈന്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍നിന്ന് നീക്കം ചെയ്താല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി ഇതോടെ മെസേജിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്ഫോമുകള് ഉറപ്പാക്കേണ്ടിവരും. ഫോണില്‍ സിം ഇല്ലാത്തപക്ഷം ഉപയോക്താക്കള്‍ക്ക് മെസേജിങ് ആപ്പുകളിലെ സ്വന്തം അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് വെബ് പോലുള്ള സേവനങ്ങള്‍ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഡിവൈസില്‍ ഉണ്ടെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. New SIM-binding rule for messaging apps like WhatsApp and Telegram effective March 1.
സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില . സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്. ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്. കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. എല്‍പിജി വില വീണ്ടും കൂട്ടി; യുദ്ധം മുറുകിയതോടെ ഇന്ധന വില കുതിച്ചുയരും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. മൂന്ന് ദിവസം മുമ്പ് വരെ എഴുപത് ഡോളറിന് താഴെയായിരുന്നു വില. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായി. വ്യാപാരം തുടഭങ്ങിയപ്പോള്‍ തന്നെ സെന്‍സെക്സും നിഫ്റ്റിയും തകര്‍ച്ചയിലായി. gold prices today
എല്‍പിജി വില വീണ്ടും കൂട്ടി; യുദ്ധം മുറുകിയതോടെ ഇന്ധന വില കുതിച്ചുയരും
ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടിറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി. സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന് വീണ്ടും 1,20,000ന് മുകളില്‍ 28 രൂപ മുതല്‍ 31 രൂപവരെയാണ് വിലവര്‍ധന. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും. 60-ാം വയസില്‍ ഒരു കോടി രൂപ കൈയില്‍ വേണോ?; 25,30, 40 വയസുകളില്‍ എത്ര തുക നീക്കിവെയ്ക്കണം?, കണക്ക് ഇങ്ങനെ ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില കൂടിയേക്കുമെന്നാണ് പൊതുവിലയിരുത്തല്‍. ഇതിന്റെ ഭാഗമായി എല്‍പിജി വിലയും കുതിച്ചേക്കും. പെട്രോള്‍, ഡീസല്‍ വില കൂടുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് (14.2 കിലോഗ്രാം) ഏറ്റവുമൊടുവില്‍ വില പരിഷ്കരിച്ചത് 2024 മാര്‍ച്ച് എട്ടിനായിരുന്നു. വീട്ടമ്മമാര്‍ക്കുള്ള സമ്മാനമെന്നോണം വനിതാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. LPG Rates in March 2026: Commercial cooking gas prices raised
സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന് വീണ്ടും 1,20,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ ഉയര്‍ന്ന് 15,100 ആയി. 60-ാം വയസില്‍ ഒരു കോടി രൂപ കൈയില്‍ വേണോ?; 25,30, 40 വയസുകളില്‍ എത്ര തുക നീക്കിവെയ്ക്കണം?, കണക്ക് ഇങ്ങനെ ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പവന് വില 1,20,000ന് മുകളില്‍ എത്തുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന് വിലയിലെ സംസ്ഥാനത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 23ന് ആദ്യമായി ഒരു ലക്ഷം കടന്ന പവന് വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിക്കുകയായിരുന്നു. ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍ ഏതാനും ആഴ്ചയായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാവുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17760 രൂപയായിരുന്നു വില. Kerala Gold Rate
ഓ ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. 60-ാം വയസ്സില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, തന്റെ പ്രായത്തിനനുസരിച്ച് മാസം എത്ര തുക എസ്ഐപിയില്‍ നിക്ഷേപിക്കണം എന്ന് നോക്കാം. 25 വയസുള്ള ഒരു വ്യക്തി പ്രതിമാസ 1,000 രൂപ വീതം 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 60-ാം വയസ്സില്‍ ഏകദേശം 1.14 കോടി രൂപ സമ്പാദിക്കാന്‍ കഴിയും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചേക്കാം. ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍ എന്നാല്‍ 30 വയസുള്ള വ്യക്തിക്ക് 60-ാം വയസില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം വേണമെങ്കില്‍ നിക്ഷേപ തുക ഇരട്ടിയാക്കേണ്ടി വരും. പ്രതിമാസം 2,000 രൂപ വീതം 30 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും. 40-ാം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ വലിയൊരു തുക തന്നെ മാസം തോറും നിക്ഷേപിക്കേണ്ടി വരും. പ്രതിമാസം 7,500 രൂപ വീതം 20 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും. നിക്ഷേപം എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും വലിയ ലാഭം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കും. വിപണിയിലെ കയറ്റിറക്കങ്ങള്‍ നോക്കാതെ നിക്ഷേപം തുടരുക. ശമ്പളം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും എസ്ഐപി തുക 5 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ സഹായിക്കും. ലാര്‍ജ് ക്യാപ്, ഫ്ലെക്സി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം വിഭജിച്ചു നല്‍കുന്നത് റിസ്ക് കുറയ്ക്കാനും സഹായിക്കും. ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍ sip investment strategy
ന്യൂഡല്‍ഹി: മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി പുതിയ കാറ്റഗറി മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ചു. ലൈഫ് സൈക്കിള്‍ ഫണ്ട് എന്ന പേരിലാണ് പുതിയ ഫണ്ട് കൊണ്ടുവന്നത്. സമയോചിതമായ നടപടിയെന്നാണ് വിപണി വിദഗ്ധര്‍ സെബിയുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. ലൈഫ് സൈക്കിള്‍ ഫണ്ട് എന്താണ്? ലൈഫ് സൈക്കിള്‍ ഫണ്ടുകള്‍ ഒരു പ്രത്യേക മെച്യൂരിറ്റി കാലയളവിലേക്ക് വരുന്ന ഒരു ദീര്‍ഘകാല നിക്ഷേപ ഓപ്ഷനാണ്. ഇത് നിക്ഷേപത്തെ യഥാര്‍ത്ഥ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഈ ഫണ്ടുകള്‍ക്ക് വ്യക്തമായ ഒരു സമയപരിധിയുണ്ട്. സാധാരണയായി അഞ്ച് മുതല്‍ മുപ്പത് വര്‍ഷം വരെയാണിത്. റിട്ടയര്‍മെന്റ് ഇരുപത് വര്‍ഷം അകലെയാണെങ്കില്‍ ഇക്വറ്റിയില്‍ കൂടുതലായി നിക്ഷേപം നടത്തി കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിടും. എന്നാല്‍ റിട്ടയര്‍മെന്റ് അടുക്കുമ്പോള്‍ മുന്‍ഗണന മാറി സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്കുന്ന രീതിയിലാണ് ഈ ഫണ്ട് പ്രവര്‍ത്തിക്കുന്നത്. 'യുവാക്കളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, എഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കുക'; ഉപദേശവുമായി നാരായണ മൂര്‍ത്തി ലൈഫ് സൈക്കിള്‍ ഫണ്ടുകള്‍ക്ക് കീഴില്‍, വളര്‍ച്ചാ സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി പ്രാരംഭ വര്‍ഷങ്ങളില്‍ പോര്‍ട്ട്ഫോളിയോ ഇക്വിറ്റികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിക്ഷേപകന് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍, ഫണ്ട് ക്രമേണ കടപ്പത്രത്തിലേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കുന്നു. മൂലധനം സംരക്ഷിക്കുന്നതിന് സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറുന്ന തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാല, ലക്ഷ്യാധിഷ്ഠിത നിക്ഷേപങ്ങള്‍ തേടുന്ന നിക്ഷേപകര്‍ക്ക് ലൈഫ് സൈക്കിള്‍ ഫണ്ടുകള്‍ പരിഗണിക്കാം.ഓരോ സ്കീമിനും 2045 അല്ലെങ്കില്‍ 2050 പോലുള്ള ഒരു പ്രത്യേക മെച്യൂരിറ്റി വര്‍ഷം ഉണ്ട്. വിരമിക്കല്‍ ആയാലും കുട്ടിയുടെ ഉന്നത വിദ്യാഭ്യാസമായാലും, ഒരു പ്രത്യേക ലക്ഷ്യവുമായി ഫണ്ടിനെ പൊരുത്തപ്പെടുത്തുന്നത് നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്' ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് Sebi Introduces Life Cycle Funds: What It Is And Who Should Invest?
ബംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ യുവാക്കള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. സാങ്കേതികവിദ്യ ജോലിയില്‍ വലിയ പരിവര്‍ത്തനത്തിന് കാരണമാകും. ഇതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാന്‍ കഴിയുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ഇത് തുറന്നിടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരുന്നു. അതിനിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പുതിയ തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടത്. എഐയെക്കുറിച്ചുള്ള ഉത്കണ്ഠ അസ്ഥാനത്താണെന്നും അതിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് പഠിക്കുക എന്നതിനായിരിക്കണം യഥാര്‍ത്ഥ മുന്‍ഗണനയെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. 'യുവാക്കള്‍ വിഷമിക്കേണ്ട ആവശ്യമില്ല. സഹായകരമായ രീതിയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയില്‍ പ്രാവീണ്യം നേടുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. കൂടാതെ, കഠിനാധ്വാനത്തിലൂടെ പുതിയ സാങ്കേതികവിദ്യ എങ്ങനെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ കഴിയും എന്ന് പരിശ്രമിക്കുക. അതിനാല്‍, സ്മാര്‍ട്ടും ഹാര്‍ഡ് വര്‍ക്കും ചെയ്യുന്നവര്‍ക്ക് മുന്നില്‍ ലോകം അവസാനിക്കില്ല'- അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മറിയ ഉമ്മന്‍, നേതാക്കളോട് സംസാരിച്ചു; റിപ്പോര്‍ട്ട് ജോലികള്‍ ഇല്ലാതാക്കുന്നതിനുപകരം എഐ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അത് മനസ്സിലാക്കുകയും അവരവരുടെ തൊഴിലുകളില്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതുവഴി നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. തൊഴില്‍ നഷ്ടങ്ങളെക്കുറിച്ച് വിഷമിക്കുന്നതിനുപകരം, യുവ പ്രൊഫഷണലുകള്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലും അവരുടെ വ്യവസായത്തില്‍ എഐ എങ്ങനെ ബാധകമാണെന്ന് മനസ്സിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. എന്‍ജിനിയറിങ്, മാനേജ്മെന്റ് മുതല്‍ മീഡിയ, സര്‍വീസസ് വരെയുള്ള മേഖലകളിലെ വിദ്യാര്‍ഥികളോടും തൊഴിലാളികളോടും അവരുടെ പഠനത്തിന്റെ ഭാഗമായി അടിസ്ഥാന എഐ സാക്ഷരത വളര്‍ത്തിയെടുക്കാനും അദ്ദേഹം ഉപദേശിച്ചു. യുവാവിന്റെ വൃക്കകള്‍ തകര്‍ന്നു, മസിലിനും ക്ഷതം, ഫോര്‍ട്ട് സ്റ്റേഷനിലെ മൂന്നാംമുറ; എസ്ഐ അടക്കം നാലു പൊലീസുകാര്‍ക്ക് സസ്പെന്ഷന് 'No Need To Be Worried': Narayana Murthy Says AI Will Create New Kinds Of Jobs
എഐ ആശങ്കയില്‍ വീണ്ടും ഇടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്സ് 500 പോയിന്റ് നഷ്ടം; രൂപയും താഴോട്ട്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 450ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,350 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയില്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ അഞ്ചുശതമാനത്തിലേറെയാണ് ഇടിഞ്ഞത്. എഐ രംഗത്ത് എന്‍വിഡിയയുടെ നേതൃത്വം സംബന്ധിച്ച് നിക്ഷേപകരുടെ ഇടയില്‍ ആശങ്ക ഉയര്‍ന്നതാണ് എന്‍വിഡിയയുടെ ഓഹരി താഴാന്‍ കാരണം. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്' ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3465 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടത്തോടെ 90.95 എന്ന നിലയിലാണ് രൂപ. അള്‍ട്രാ ടെക്്, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് നഷ്ടം നേരിടുന്ന മറ്റു കമ്പനികള്‍. അതേസമയം ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം 'ന്യൂട്രിലെവല്‍' വിപണിയില്‍; മൂന്ന് പുതിയ പ്രൊഡക്ടുകള്‍ പുറത്തിറക്കി Sensex down 450 pts, Nifty below 25,350: Weak global cues
ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്'ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ്
സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വാക്കുകള്‍ ആവര്‍ത്തിച്ച് 'സെര്‍ച്ച്' ചെയ്യാന്‍ ശ്രമിച്ചാല്‍ പിടിവീഴും. ഇത്തരം ഉള്ളടക്കങ്ങള്‍ തിരയുന്നുവെന്ന് കണ്ടെത്തിയാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പേരന്റല്‍ സൂപ്പര്വിഷന് ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ-മെയില്‍, ടെക്സ്റ്റ് മെസേജ്, വാട്സാപ്പ് എന്നിവ വഴി അറിയിപ്പുലഭിക്കും. ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍വിവരം അറിയിക്കും. ഇതിനൊപ്പം ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും. ആത്മഹത്യയും സ്വയം അപകടപ്പെടുത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുന്നതിനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിനുപുറമേയാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പുനല്‍കുന്ന സൗകര്യം കൊണ്ടുവരുന്നത്. യുഎസ്, ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ എന്നിവടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍വരും. ഈ വര്‍ഷം തന്നെ മറ്റുരാജ്യങ്ങളിലും ഇത് നടപ്പാക്കും. Instagram will start notifying parents using supervision if their teen repeatedly tries to search for terms related to suicide or self-harm within a short period of time.
തിരുവനന്തപുരം: മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്പന്നമായ 'ന്യൂട്രിലെവല്‍' ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ ഉല്പന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മില്‍മ. ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്മാന് കെ എസ് മണിക്ക് നല്കി നിര്‍വഹിച്ചു. പ്രായഭേദമെന്യേ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേന്മയേറിയതുമായ ഉല്‍പ്പന്നമാണ് 'ന്യൂട്രിലെവല്‍'. സ്പോര്‍ട്സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം കഫേ മോക്ക, കോള്‍ഡ് കോഫി എന്നി മില്‍ക്ക്ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി. 2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിന്റെ 85 ശതമാനം ക്ഷീരകര്‍ഷകക്ഷേമത്തിന് ക്ഷീരസഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരന്‍, ശിക്ഷാവിധി ശനിയാഴ്ച Milma's first protein-rich product 'Nutrilevel' launches in the market
പാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; സര്‍ക്കാര്‍ അനുമതി തേടി മില്‍മ
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം. പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും. ഗുരുവായൂരപ്പന് ഇന്ന് ബ്രഹ്മകലശാഭിഷേകം, ദര്‍ശന നിയന്ത്രണം; നാളെ ഉത്സവത്തിന് കൊടി കയറും, ആനയോട്ടം വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു കൈമാറാനാണ് മില്‍മയുടെ ആലോചന. ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചാല്‍ 2.40 രൂപ നേരിട്ട് കര്‍ഷകര്‍ക്കും ബാക്കിത്തുക പാല് സൊസൈറ്റികള്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി വീതിച്ച് നല്‍കാനാണു ധാരണ. നിലവില്‍ ഒരു ലിറ്റര്‍ പാലിന് 52 രൂപയാണ് വില. സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത Milma seeks government approval to increase milk price by Rs. 4 per liter

30 C