SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

സോളാര്‍: 5 കിലോവാട്ടിനു മുകളില്‍ ബാറ്ററി സ്റ്റോറേജ് വേണം, ഗ്രിഡ് വൈദ്യുതി ഉപയോഗിക്കാന്‍ നിയന്ത്രണം

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ ഉത്പാദകര്‍ക്ക് 10 കിലോവാട്ടുവരെ ബാറ്ററിയില്ലാതെ ലാഭകരമായ നെറ്റ് മീറ്ററിങ് സമ്പ്രദായം തുടരാമെന്ന് പുതുക്കിയ ചട്ടങ്ങള്‍. 20 കിലോവാട്ടുവരെ ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിങ്ങില്‍ തുടരാം. 2027 ഏപ്രില്‍ ഒന്നിനുശേഷം വരുന്ന നിലയങ്ങള്‍ക്ക് അഞ്ചുകിലോവാട്ടിനുമുകളില്‍ ബാറ്ററി സ്റ്റോറേജ് ആവശ്യമാണ്. സോളാര്‍ ഉള്‍പ്പെടെയുള്ള പുനരുപയോഗ വൈദ്യുതി ഉത്പാദനത്തിന് ബാധകമായ പുതുക്കിയ ചട്ടങ്ങങ്ങളാണ് റെഗുലേറ്ററി കമ്മിഷന്‍ വിജ്ഞാപനത്തില്‍ പറയുന്നത്. 2030 വരെ ഇതിന് പ്രാബല്യമുണ്ട്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് ഉപയോഗിക്കരുത്: ഹൈക്കോടതി നെറ്റ് മീറ്ററിങ്ങിലുള്ള ഒരു സോളാര്‍ പ്ലാന്റില്‍നിന്നുള്ള അധിക വൈദ്യുതി ആ ഉത്പാദകന്റെ മറ്റു വ്യവസായസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാം. രാത്രി ഫെയ്‌സ് ഇല്ലാത്ത പ്രദേശങ്ങളില്‍ നിലവിലുള്ള രീതിയില്‍ അഞ്ച് കിലോവാട്ടുവരെ സിംഗിള്‍ ഫെയ്‌സ് ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കാം. വ്യാഴാഴ്ചവരെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് എടുത്ത എല്ലാ നിലയങ്ങളും നിലവിലുള്ളവയായി കണക്കാക്കും. പുതിയ രീതിയിലുള്ള ബില്ലിങ് 2026 ജനുവരി ഒന്നുമുതല്‍ നിലവില്‍വരുമെന്നാണ് അറിയിപ്പ്. നെറ്റ് മീറ്ററിങ്ങില്‍ തുടരാന്‍ 10 കിലോവാട്ടിനുമുകളില്‍ പത്തുശതമാനം ബാറ്ററി സ്റ്റോറേജ് വേണം. 15 കിലോവാട്ടിനുമുകളില്‍ 20 ശതമാനവും. 2027 ഏപ്രില്‍ ഒന്നിനുശേഷം പ്രവര്‍ത്തനക്ഷമമാകുന്ന നിലയങ്ങള്‍ക്ക് അഞ്ചുകിലോവാട്ടിനുമുകളില്‍ 10 ശതമാനം ബാറ്ററി സ്റ്റോറേജ് വേണം. ബാറ്ററിയില്‍ ശേഖരിച്ച് രാത്രിയില്‍ ഗ്രിഡിലേക്കു നല്‍കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപ ലഭിക്കും.10 കിലോവാട്ടിന് മുകളിലുള്ള നിലയങ്ങളില്‍നിന്ന് ഗ്രിഡിലേക്ക് നല്‍കുന്ന അധികവൈദ്യുതിക്ക് ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് നല്‍കണം. ഒരു മാസത്തില്‍ തിരികെയെടുക്കുന്ന ആദ്യ 300 യൂണിറ്റിന് 50 പൈസവീതമാണ് നിരക്ക്. അതിനുമുകളില്‍ ഒരു രൂപ. പേരാമ്പ്രയില്‍ സ്‌കൂള്‍മൈതാനത്ത് അപകടകരമാവിധം കാറോടിച്ചത് 16കാരന്‍, 25 വയസുവരെ ലൈസന്‍സില്ല, എംവിഡി നടപടി അതതുമാസം ഉപയോഗിച്ചതിനുശേഷം മിച്ചമുള്ള വൈദ്യുതി തുടര്‍ന്നുള്ള മാസങ്ങളിലെ ഉപയോഗത്തില്‍ തട്ടിക്കിഴിക്കാം. ഇങ്ങനെ വര്‍ഷാവസാനംവരെ തുടരാം. സാമ്പത്തിക വര്‍ഷാവസാനം മിച്ചമുള്ളതിന് നിലവിലുള്ള ഉത്പാദകര്‍ക്ക് യൂണിറ്റിന് 3.8 രൂപയും പുതിയ ഉത്പാദകര്‍ക്ക് 2.79 രൂപയും ലഭിക്കും. വ്യവസായങ്ങള്‍ക്ക് 500 കിലോവാട്ട് വരെ വ്യവസായങ്ങള്‍ക്ക് 500 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് അനുവദിക്കും 25 കിലോവാട്ടിനുമുകളില്‍ 100 കിലോവാട്ടുവരെ 10 ശതമാനവും 100 മുതല്‍ 500 കിലോവാട്ടുവരെ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് വേണം. കൃഷിക്ക് 3000 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് തുടരാം. Rooftop Solar: Kerala announces new solar net metering regulations.

സമകാലിക മലയാളം 7 Nov 2025 11:23 am

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് താഴ്ന്നത് . ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,185 രൂപ. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും തുടരുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ഈ മാസം നാലിന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതല്‍ വീണ്ടും വില ഉയര്‍ന്ന് 90,000ന് മുകളില്‍ എത്തിയിരുന്നു. പിന്നീട് വില വീണ്ടും താഴുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. kerala gold rate today novmber 7

സമകാലിക മലയാളം 7 Nov 2025 10:47 am

2050ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാടി നില്‍ക്കുകയാണ്. എങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്ഐപിയാണ്. ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 26 വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ അവകാശപ്പെടുന്നു.ദീര്‍ഘകാല എസ്ഐപി നിക്ഷേപങ്ങള്‍ക്ക് ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുക. 2025 മുതല്‍ 26 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, 2051 ആകുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 15.6 ലക്ഷം രൂപയാകും. നിക്ഷേപത്തിന് ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ പലിശ മാത്രം 91.96 ലക്ഷം രൂപ ആയിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ പ്ലാന്‍ ഉണ്ടോ?, എന്‍പിഎസില്‍ മാസംതോറും നിക്ഷേപിക്കാം; എസ്‌ഐപി രജിസ്‌ട്രേഷന്‍ ഇങ്ങനെ നിക്ഷേപിച്ച 15.6 ലക്ഷം രൂപയും 91.96 ലക്ഷം രൂപയും ചേര്‍ത്താല്‍ 2051ല്‍ 1.07 കോടി രൂപ ലഭിക്കും.15.6 ലക്ഷം രൂപ ഒറ്റയടിക്ക് നിക്ഷേപിക്കുകയാണെങ്കില്‍, 2051ല്‍ മൊത്തം സമ്പത്ത് 2.97 കോടി രൂപയാകും. 12 ശതമാനം വാര്‍ഷിക പലിശ അനുസരിച്ചാണ് ഇത്രയും വലിയ തുക ലഭിക്കുക. എന്നാല്‍ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ എസ്‌ഐപി നിക്ഷേപത്തെയും സ്വാധീനിക്കും. കടക്കെണിയിലായ ബൈജൂസിന് പുതിയ രക്ഷകന്‍ വരുമോ?, കരകയറ്റാന്‍ അവസാന നീക്കം; ആരാണ് രഞ്ജന്‍ പൈ? invest 5000 in sip every month, can you become a millionaire?

സമകാലിക മലയാളം 6 Nov 2025 10:33 pm

പെന്‍ഷന്‍ പ്ലാന്‍ ഉണ്ടോ?, എന്‍പിഎസില്‍ മാസംതോറും നിക്ഷേപിക്കാം; എസ്‌ഐപി രജിസ്‌ട്രേഷന്‍ ഇങ്ങനെ

മാ സംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്ഐപിക്ക് ഇന്ന് സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ സുഖമായി ജീവിക്കുന്നതിന് ചെറുപ്പത്തിലെ തന്നെ സേവിങ്സ് ആരംഭിക്കുന്നത് നല്ലതാണ് എന്ന ചിന്തയില്‍ ഒരുപാട് പേര്‍ എസ്ഐപി സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. 2004ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലും (എന്‍പിഎസ്) എസ്ഐപി വഴി നിക്ഷേപം നടത്താന്‍ സാധിക്കും. കയറ്റിറക്കത്തില്‍ ആവറേജ് ചെയ്ത് പോകുന്നത് നിക്ഷേപകന് വലിയ തോതിലാണ് പ്രയോജനപ്പെടുന്നത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ കടപ്പത്രം, കോര്‍പ്പറേറ്റ് ബോണ്ട്, ഓഹരി വിപണി തുടങ്ങിയ ഇടങ്ങളിലാണ് നിക്ഷേപിക്കുന്നത്. വിരമിക്കുന്ന സമയത്ത് ഫണ്ടില്‍ നിന്ന് വലിയൊരു ഭാഗം പിന്‍വലിച്ച ശേഷം ബാക്കി തുക പെന്‍ഷന്‍ പോലെ നിശ്ചിത ഇടവേളകളില്‍ ലഭിക്കുന്ന തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. നിക്ഷേപം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍, നികുതി ആനുകൂല്യം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. എന്‍പിഎസില്‍ എസ്ഐപി രജിസ്റ്റര്‍ ചെയ്യുന്ന വിധം: എന്‍പിഎസിന്റെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുന്നതിന് PRAN നമ്പറും ജനനത്തീയതിയും ആവശ്യമാണ്. ഇ-മെയില്‍ ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. രണ്ടും കൂടി നല്‍കിയാലും കുഴപ്പമില്ല. തുടര്‍ന്ന് 'സബ്മിറ്റ് ഒടിപിയില്‍' ക്ലിക്ക് ചെയ്യുക ലഭിക്കുന്ന ആറക്ക ഒടിപി നല്‍കി മുന്നോട്ടു പോകുക 'New SIP Registration in NPS' ഓപ്ഷന്‍ തെരഞ്ഞെടുത്ത് സബ്മിറ്റ് അമര്‍ത്തുക എസ്ഐപി തുക, എസ്ഐപി തീയതി, കാലാവധി ആവുന്ന മാസവും വര്‍ഷവും എന്നിവ നല്‍കുക കടക്കെണിയിലായ ബൈജൂസിന് പുതിയ രക്ഷകന്‍ വരുമോ?, കരകയറ്റാന്‍ അവസാന നീക്കം; ആരാണ് രഞ്ജന്‍ പൈ? ഓണ്‍ലൈന്‍ ഇ-മാന്‍ഡേറ്റ് പ്രക്രിയയ്ക്കായി വരിക്കാരന്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. തുക അതേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കും. SIP പ്രക്രിയയ്ക്കായി എംപാനല്‍ ചെയ്ത ബാങ്കുകളുടെ പട്ടികയ്ക്കായി ക്ലിക്ക് ചെയ്യുക വെരിഫിക്കേഷന്‍ പ്രക്രിയയ്ക്കായി നല്‍കിയ വിശദാംശങ്ങള്‍ വരിക്കാരന് കാണാന്‍ സാധിക്കും. പരിശോധിച്ചുറപ്പിച്ച ശേഷം മുന്നോട്ടുപോകുക എസ്ഐപിയുടെ രജിസ്ട്രേഷന് ബാങ്കിന്റെ അംഗീകാരം ലഭിച്ചാല്‍ എസ്ഐപി തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും. വരിക്കാര്‍ക്ക് എസ്ഐപി രജിസ്ട്രേഷന്റെ നിലവിലെ സ്ഥിതി അറിയാനും സംവിധാനമുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി pension planning; how to set up sip in nps

സമകാലിക മലയാളം 6 Nov 2025 7:51 pm

കടക്കെണിയിലായ ബൈജൂസിന് പുതിയ രക്ഷകന്‍ വരുമോ?, കരകയറ്റാന്‍ അവസാന നീക്കം; ആരാണ് രഞ്ജന്‍ പൈ?

ന്യൂഡല്‍ഹി: പാപ്പരത്ത നടപടി നേരിടുന്ന, മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എഡ്ടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്. ബൈജൂസിനെ പൂര്‍ണമായി ഏറ്റെടുക്കാനാണ് മണിപ്പാല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്റ് ലേണ്‍ സ്വന്തമാക്കാന്‍ ശതകോടീശ്വരന്‍ രഞ്ജന്‍ പൈയുടെ മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്റ് മെഡിക്കല്‍ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസിന്റെ പ്രധാന ഓഹരിയുടമകളാണ് മണിപ്പാല്‍ ഗ്രൂപ്പ്. നിലവില്‍ കമ്പനിക്ക് 58 ശതമാനം പങ്കാളിത്തം ഈ കമ്പനിയിലുണ്ട്. ആകാശില്‍ തിങ്ക് ആന്റ് ലേണിന് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. തിങ്ക് ആന്റ് ലേണ്‍ സ്വന്തമാക്കുന്നതോടെ ആകാശിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് മണിപ്പാല്‍ ഗ്രൂപ്പ് കരുതുന്നത്. മെഡിക്കല്‍ (നീറ്റ്), എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ (ജെഇഇ) എന്നിവയ്ക്കും മത്സര പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സമഗ്രമായ പരീക്ഷാ പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. ഒന്നെങ്കില്‍ തിങ്ക് ആന്റ് ലേണ്‍ അല്ലെങ്കില്‍ ആകാശ് ഓഹരി, ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ പോലുള്ള തെരഞ്ഞെടുത്ത ആസ്തികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിനെ ഏറ്റെടുക്കാന്‍ നവംബര്‍ 13 വരെ ബിഡ് നല്കാം. തിങ്ക് ആന്‍ഡ് ലേണിനെ ഏറ്റെടുക്കാന്‍ മറ്റ് ചില കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പക്ഷേ ബൈജൂസിന്റെ ഉപകമ്പനികളില്‍ മാത്രമാണ് താല്പര്യം. ആകാശിനാണ് കൂടുതല്‍ ഡിമാന്‍ഡ്. വൈറ്റ്ഹാറ്റ്ജൂണിയര്‍, ടോപ്പര്‍ തുടങ്ങിയ ഉപകമ്പനികള്‍ക്കും താല്പര്യക്കാരുണ്ട്. ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഡോ. രഞ്ജന്‍ പൈ നയിക്കുന്ന മണിപ്പാല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ്. ബൈജൂസ് മുമ്പ് കടക്കെണിയിലായപ്പോഴായിരുന്നു ആദ്യമായി മണിപ്പാല്‍ ഗ്രൂപ്പ് നിക്ഷേപകരായി എത്തിയത്. കോവിഡ് കാലത്തടക്കം മികച്ച ബിസിനസുമായി തിളങ്ങി നിന്നിരുന്ന ബൈജൂസിന് തിരിച്ചടിയായത് അനിയന്ത്രിതമായ ഏറ്റെടുക്കലുകളും ചെലവഴിക്കലുകളുമാണ്. 2021ലാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബൈജൂസ് 8,000 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. കോവിഡിന് പിന്നാലെ സാമ്പത്തിക ഞെരുക്കത്തിലായ ബൈജൂസില്‍ മണിപ്പാല്‍ ഗ്രൂപ്പ് 1,400 കോടി രൂപയുടെ നിക്ഷേപം നടത്തി. 2023ലായിരുന്നു ഇത്. മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി Ranjan Pai's Manipal Education shows interest to bid for Byju's assets: report

സമകാലിക മലയാളം 6 Nov 2025 5:19 pm

ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്‌നയുടെയും ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. അനധികൃത വാതുവെപ്പ് സൈറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) അനുസരിച്ച് ക്രിക്കറ്റ് കളിക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. കണ്ടുകെട്ടാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിനെ തുടര്‍ന്ന്, 1xBet എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റിനെതിരായ കേസില്‍ ശിഖര്‍ ധവാന്റെ 4.5 കോടിയുടെ ആസ്തിയും സുരേഷ് റെയ്നയുടെ 6.64 കോടിയുടെ മ്യൂച്ചല്‍ ഫണ്ടുമാണ് കണ്ടുകെട്ടിയത്. ബിഹാര്‍: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു; ആര്‍ജെഡി ഗുണ്ടകളെന്ന് ബിജെപി നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശിഖര്‍ ധവാനെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (പിഎംഎല്‍എ) 39 കാരനായ താരത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ബെറ്റിങ് ആപ്പിനെതിരായ ആരോപണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധ ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍ക്കെതിരായ വിശാലമായ നടപടിയുടെ ഭാഗമായാണ് അന്വേഷണം. ഇതേ കേസില്‍ സുരേഷ് റെയ്നയെയും എട്ട് മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്തിരുന്നു. 'വിശ്വസിക്കാനാകുന്നില്ല, എല്ലാവരും ഇതുകണ്ട് ചിരിക്കുന്നു, എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോരടിക്കുന്നു'; പ്രതികരണവുമായി ബ്രസീല്‍ മോഡല്‍ ED attaches assets worth 11 crore of Suresh Raina, Shikhar Dhawan in illegal betting app case

സമകാലിക മലയാളം 6 Nov 2025 4:42 pm