സാംസങ് ഗാലക്സി എസ്23 ഇന്ത്യയിൽ എത്തി; മൂന്ന് പതിപ്പുകൾ, വില അറിയാം
ഗാലക്സി എസ്23, ഗാലക്സി എസ് 23+, ഗാലക്സി എസ് 23 അൾട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഈ മോഡലിനുള്ളത് സാംസങിന്റെ ഗാലക്സി എസ് 23 സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. ഗാലക്സി എസ്23, ഗാലക്സി എസ് 23+, ഗാലക്സി എസ് 23 അൾട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഈ മോഡലിനുള്ളത്. ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. സാംസങ്.കോം വെബ്സൈറ്റിൽ ചുവപ്പ്, ഗ്രാഫൈറ്റ്, ലൈം, സ്കൈ ബ്ലൂ നിറങ്ങളിലും ഫോൺ ലഭിക്കും. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ ആണ് എസ് 23 മോഡലുകൾക്ക് കരുത്തുപകരുന്നത്.ഇന്ത്യയിൽ ഗാലക്സി എസ് 23 അൾട്രയുടെ എല്ലാ പതിപ്പുകൾക്കും 12 ജിബി റാം ആണുള്ളത്. 256 ജിബി സ്റ്റോറേജുമുള്ള ഗാലക്സി എസ്23 അൾട്രായുടെ ബേസ് മോഡലിന് 1,24,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് പതിപ്പിന് 13,4900 രൂപയും ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 15,4999 രൂപയും വിലവരും. ഇന്ത്യയ്ക്ക് പുറത്ത് ഗാലക്സി എസ്23 അൾട്രയുടെ 8 ജിബി റാം വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.സാംസങ് ഗാലക്സി എസ്23+ ന്റെ എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 94,999 രൂപയും 512 ജിബി സ്റ്റോറേജ് പതിപ്പിന് 10,4,999 രൂപയും ആണ് വില. ഫാന്റം ബ്ലാക്ക്, ക്രീം നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.ഗാലക്സി എസ് 23ക്കും എട്ട് ജിബി റാം ആണ്. 128 ജിബി സ്റ്റോറേജ് പതിപ്പിന് 74999 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 79999 രൂപയുമാണ്. ഫാന്റം ബ്ലാക്ക്, ക്രീം, പച്ച, ലാവന്റർ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.ഈ വാര്‍ത്ത കൂടി വായിക്കൂപാസ്വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 42,480 രൂപ. ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5310 ആയി.ഇന്നലെ പവന് വില 480 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ വില സര്‍വകാല റെക്കോര്‍ഡായ 42,880ല്‍ എത്തി.ഈ വാര്‍ത്ത കൂടി വായിക്കൂപാസ്വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പാസ്വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം ന്യൂഡൽഹി: എന്റർടെയ്ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതല്‍ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.ഉപഭോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കള്‍ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം. പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്കാലികകോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന്‍ ഏഴ് ദിവസത്തെ വാലിഡിറ്റി ആണ് ഉണ്ടാകുക. പരമാവധി ഉപഭോക്താക്കളെ പണം നല്കി നെറ്റ്ഫ്ലിക്സ് കാണാന്‍ നിര്‍ബന്ധിതരാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.ഈ വാര്‍ത്ത കൂടി വായിക്കൂവിളിക്കാന് ഇനി കോൺടാക്റ്റുകൾ തെരഞ്ഞ് ബുദ്ധിമുട്ടേണ്ട, പുതിയ ഫീച്ചറുമായി വാട്സാപ്പ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വിളിക്കാന്‍ ഇനി കോൺടാക്റ്റുകൾ തെരഞ്ഞ് ബുദ്ധിമുട്ടേണ്ട, പുതിയ ഫീച്ചറുമായി വാട്സാപ്പ്
സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പർ നിങ്ങൾക്ക് കോളിങ് ഷോട്ട്കട്ട് ഓപ്ഷനിൽ ഉൾപ്പെടുത്തിയാൽ ആ വ്യക്തിയുടെ നമ്പർ സ്വമേധയ നിങ്ങളുടെ ഹോം സ്ക്രീനിൽ സേവ് ആകും. ഇനി ഓരോ തവണയും കോൺടാക്റ്റ് ലിസ്റ്റിൽ പോയി വ്യക്തികളുടെ നമ്പർ തെരഞ്ഞ് ബുദ്ധിമുട്ടേണ്ടെന്ന് വാട്സാപ്പ്. കോളിങ് ഷോട്ട്കട്ട് ഫീച്ചർ അപ്ഡേറ്റ് ചെയ്ത് വാട്സാപ്പ്.ഈ ഫീച്ചർ പ്രകാരം, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പർ നിങ്ങൾക്ക് കോളിങ് ഷോട്ട്കട്ട് ഓപ്ഷനിൽ ഉൾപ്പെടുത്തിയാൽ ആ വ്യക്തിയുടെ നമ്പർ സ്വമേധയ നിങ്ങളുടെ ഹോം സ്ക്രീനിൽ സേവ് ആകും.ഇതിലൂടെ ആവർത്തിച്ച് കോൺടാക്റ്റ് ലിസ്റ്റിൽ പോയി നമ്പർ എടുക്കുന്ന രീതിയിൽ നിന്നു അനായാസം കോൾ ചെയ്യാൻ കഴിയും.പുതിയ ഫീച്ചർ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിന്റെ അടുത്ത അപ്ഡേറ്റഡ് വേർനിൽ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ അസ്വദിക്കാം. നേരത്തെ ഒർജിനൽ ക്വാളിറ്റിയിൽ തന്നെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയക്കാനുള്ള ഓപ്ഷനും ആപ്ലിക്കേഷൻ കൊണ്ടുവന്നിരുന്നു.ഈ വാര്‍ത്ത കൂടി വായിക്കൂസ്വര്ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയര്‍ന്നു; റെക്കോര്ഡ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
അദാനി ഓഹരികള്‍ വീണ്ടും ഇടിഞ്ഞു; എന്റര്‍പ്രൈസസ് 15 ശതമാനം നഷ്ടത്തില്‍
നുബന്ധ ഓഹരി വില്‍പ്പന പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികളില്‍ വന്‍ ഇടിവ് ന്യൂഡല്‍ഹി: അനുബന്ധ ഓഹരി വില്‍പ്പന പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികളില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയ ഉടന്‍ പതിനഞ്ചു ശതമാനമാണ് വില താഴ്ന്നത്. ബിഎസ്ഇയില്‍ 1809.40 രൂപയ്ക്കാണ് അദാനി ഷെയര്‍ വ്യാപാരം നടക്കുന്നത്.അദാനി ഗ്രൂപ്പിലെ മറ്റു ഷെയറുകളും തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലാണ്. അദാനി പോര്‍ട്സ് പതിനാലു ശതമാനവും ട്രാന്സ്മിഷന് പത്തു ശതമാനവും ഗ്രീന്‍ എനര്‍ജി പത്തു ശതമാനവും ടോട്ടല്‍ ഗ്യാസ് പത്തു ശതമാനവും താഴ്ന്നു. വില്‍മറിന് അഞ്ചു ശതമാനവും എന്‍ഡിടിവിക്ക് 4.99 ശതമാനവും അദാനി പവറിന് 4.98 ശതമാനവും ഇടിവാണുണ്ടായത്.അതേസമയം അദാനി ഗ്രൂപ്പ് കമ്പനിയായ അംബുജ സിമന്റിന്റെ ഓഹരി 9.68 ശതമാനം ഉയര്‍ന്നു. എസിസിയുട ഓഹരി വിലയില്‍ 7.78 ശതമാനം വര്‍ധനയുണ്ടായി.ഓഹരി വില പെരുപ്പിച്ചുകാണിച്ചെന്ന, യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് അദാനി ഓഹരികള്‍ ഇടിയാന്‍ തുടങ്ങിയത്.ഈ വാര്‍ത്ത കൂടി വായിക്കൂസ്വര്ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയര്‍ന്നു; റെക്കോര്ഡ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയര്‍ന്നു; റെക്കോര്‍ഡ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാം വില 60 രൂപ കൂടി 5360 ആയി. സര്‍വകാല റെക്കോര്‍ഡാണിത്.ഇന്നലെ 200 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് വരുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂഇറക്കുമതി വാഹനങ്ങള്‍ക്കു വില കുത്തനെ ഉയരും, ഇലക്ട്രിക്കിനും ഇളവില്ലസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇറക്കുമതി വാഹനങ്ങള്‍ക്കു വില കുത്തനെ ഉയരും, ഇലക്ട്രിക്കിനും ഇളവില്ല
ബജറ്റില്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതോടെ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് രാജ്യത്ത് വിലയേറും ന്യൂഡല്‍ഹി: ബജറ്റില്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതോടെ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് രാജ്യത്ത് വിലയേറും. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നികുതി വര്‍ധന.നാല്‍പ്പതിനായിരം ഡോളറില്‍ താഴെ വിലയുള്ളതോ മൂവായിരം സിസിയില്‍ കുറവ് എന്ജിന് കപ്പാസിറ്റി ഉള്ളതോ ആയ പെട്രോള്‍ വാഹനങ്ങള്‍ക്ക് തീരുവ അറുപതു ശതമാനത്തില്‍നിന്ന് എഴുപതു ശതമാനമായാണ് ഉയര്‍ത്തിയത്. 2500 സിസിയില്‍ താഴെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇതേ നിരക്കില്‍ വര്‍ധനയുണ്ട്.നാല്‍പ്പതിനായിരം ഡോളറില്‍ കുടുതലോ മൂവായിരം സിസിയില്‍ അധികം എന്ജിന് കപ്പാസിറ്റിയോ ഉള്ള വാഹനങ്ങള്‍ക്ക് നൂറു ശതമാനമാണ് ഡ്യൂട്ടി.ആഭ്യന്തരതലത്തില്‍ ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് തീരുവ വര്‍ധന പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂ15.4 ലക്ഷം കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രം, റെക്കോര്ഡ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
ആദായനികുതി പരിധിയില്‍ ഇളവ് അനുവദിച്ച ബജറ്റ് പ്രഖ്യാപനം ഏറെ ആശ്വാസം നല്‍കുന്നത് ഇടത്തരക്കാര്‍ക്ക് ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ ഇളവ് അനുവദിച്ച ബജറ്റ് പ്രഖ്യാപനം ഏറെ ആശ്വാസം നല്‍കുന്നത് ഇടത്തരക്കാര്‍ക്ക്. പുതിയ ആദായനികുതി രീതി തെരഞ്ഞെടുത്ത പ്രതിവര്‍ഷം ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല എന്നതാണ് ബജറ്റ് നിര്‍ദേശം. റിബേറ്റ് പരിധി ഉയര്‍ത്തിയത് കൊണ്ടാണ് ഈ നേട്ടം. നിക്ഷേപങ്ങളിന്മേല് നികുതി ഇളവ് തേടാത്തവരാണ് പുതിയ നികുതി രീതി സ്വീകരിക്കുന്നത് എന്നത് കൊണ്ട് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കാനും ബജറ്റ് നിര്‍ദേശിച്ചു.2020-21 സാമ്പത്തികവര്‍ഷത്തിലാണ് പുതിയ നികുതി രീതി അവതരിപ്പിച്ചത്. 2023-24 ബജറ്റില്‍ പുതിയ നികുതി രീതിയില്‍ സ്ലാബുകളുടെ എണ്ണം കുറച്ച് ലളിതമാക്കുകയും ചെയ്തു. ആറില്‍ നിന്ന് അഞ്ചാക്കിയാണ് കുറച്ചത്. നിലവില്‍ പ്രതിവര്‍ഷം രണ്ടരലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയതും ഇടത്തരക്കാര്‍ക്ക് പ്രയോജനം ചെയ്യും.നിലവില്‍ പഴയ നികുതിരീതിയിലും പുതിയതിലും പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി ഒടുക്കേണ്ടതില്ല. അഞ്ചുലക്ഷം രൂപ വരെ റിബേറ്റ് അനുവദിച്ചത് കൊണ്ടാണ് നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ ആദായ നികുതി രീതി പിന്തുടര്‍ന്നവര്‍ക്ക് വീണ്ടും ഇളവ് അനുവദിച്ചാണ് റിബേറ്റ് പരിധി ഏഴുലക്ഷമാക്കി ഉയര്‍ത്തിയത്.പുതിയ നികുതി രീതി അനുസരിച്ച് മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. മൂന്ന് ലക്ഷത്തിനും ആറുലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് അഞ്ചുശതമാനം നികുതി നല്‍കണം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെയാകുമ്പോള്‍ നികുതി നിരക്ക് 10 ശതമാനമാണ്. 9-12 ലക്ഷത്തിന് ഇടയില്‍ 15 ശതമാനവും 12നും 15നും ഇടയില്‍ 20 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമാണ് നികുതിയെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ 2023-24 ബജറ്റില്‍ റിബേറ്റ് പരിധി ഉയര്‍ത്തിയതോടെ, ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി അടയ്ക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നു.പുതിയ ഇളവ് വഴി ഏഴുലക്ഷം രൂപ വരെ വരുമാനമുളളവര്‍ക്ക് 33,800 രൂപ ലാഭിക്കാന്‍ സാധിക്കും. പത്തുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 23,400 രൂപയും 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 49,400 രൂപയും ലാഭിക്കാന്‍ സാധിക്കും. പുതിയ നികുതി രീതിയില്‍ പ്രതിവര്‍ഷം 15.5 ലക്ഷമോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ക്ക് 52500 രൂപയുടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. രണ്ടു കോടിയിലധികം വരുമാനമുള്ള സമ്പന്നരുടെ സര്‍ചാര്‍ജ് കുറയ്ക്കും. 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് സര്‍ചാര്‍ജ് കുറച്ചത്.നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്താത്തവര്‍ക്ക് മികച്ച രീതിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ നികുതി രീതി 2020-21 ബജറ്റില്‍ അവതരിപ്പിച്ചത്. നിലവിലെ രീതി അനുസരിച്ച് രണ്ടരലക്ഷം രൂപ വരെ നികുതി ഇല്ല. രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ അഞ്ചുശതമാനവും അഞ്ചുലക്ഷം മുതല്‍ ഏഴരലക്ഷം രൂപ വരെ 10 ശതമാനവും ഏഴരലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ 15 ശതമാനവുമാണ് നികുതി.ഈ വാര്‍ത്ത കൂടി വായിക്കൂസൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി; അമൃതകാലത്തെ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
അദാനിയെ മറികടന്ന് അംബാനി, ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്
ലോകത്തെ ഏറ്റവും സമ്പത്തുള്ള ഇന്ത്യക്കാരനായി, ഗൗതം അദാനിയെ മറികടന്ന്, റിലയന്‍സ് മേധാവി മുകേഷ് അംബാനി ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സമ്പത്തുള്ള ഇന്ത്യക്കാരനായി, ഗൗതം അദാനിയെ മറികടന്ന്, റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഫോബ്സിന്റെ റിയല്‍ടൈം ബില്യണേഴ്സ് ലിസ്റ്റിലാണ്, മുകേഷ് അംബാനി ഒന്നാമനായത്.യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കനത്ത ഇടിവു നേരിട്ടിരുന്നു. ഇതോടെയാണ് അദാനിയുടെ ആസ്തിയില്‍ വന്‍ കുറവു വന്നത്.ലോകത്തെ മുന്‍നിര സമ്പന്നരുടെ പട്ടികിയിലെ ആദ്യ പത്തില്‍നിന്ന് അദാനി പുറത്തുപോയിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന അദാനി നിലവില്‍ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.ഈ വാര്‍ത്ത കൂടി വായിക്കൂബജറ്റില് പ്രതീക്ഷ, സെന്‍സെക്സ് വീണ്ടും 60,000 കടന്നു; അദാനി ഓഹരികളില്‍ നഷ്ടം, രൂപ തിരിച്ചുകയറിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സ്വര്‍ണത്തിനും വെളളിക്കും സിഗരറ്റിനും വില കൂടും; മൊബൈലിനും ടിവിക്കും കുറയും
സിഗരറ്റിന്റെ നികുതി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം ന്യൂഡല്‍ഹി: സിഗരറ്റിന്റെ നികുതി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവുന്നതോടെ, സിഗരറ്റിന്റെ വില ഉയരും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ബജറ്റിലും സിഗരറ്റിന്റെ നികുതി വര്‍ധിപ്പിച്ചിരുന്നില്ല.സിഗരറ്റിന് പുറമെ ഇലക്ട്രിക് കിച്ചന് ചിമ്മിനി, സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. സ്വര്‍ണ ബാറുകളുടെ കസ്റ്റംസ് തീരുവ ഉയരുന്നതോടെയാണ് സ്വര്‍ണ ആഭരണങ്ങളുടെ വില ഉയരുന്നത്. ഇലക്ട്രിക് കിച്ചന് ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് ഉയര്‍ത്തുന്നത്.ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് നികുതി വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണ വേളയിൽപറഞ്ഞു.2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.8 കോടിയായിരുന്നു ഇന്ത്യയിലെ ആഭ്യന്തര മൊബൈല്‍ ഉല്‍പ്പാദനം. ഇത് 31 കോടിയായി വര്‍ധിച്ചതായി നിര്‍മല സീതാരാമന് അറിയിച്ചു. ഇതിന് പുറമേ ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കും. 2.5 ശതമാനമായാണ് കുറയ്ക്കുക.ഈ വാര്‍ത്ത കൂടി വായിക്കൂആദായനികുതി സ്ലാബുകളില്‍ മാറ്റം, ഏഴു ലക്ഷം വരെ ഇളവ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
ആദായനികുതി സ്ലാബുകളില്‍ മാറ്റം, ഏഴു ലക്ഷം വരെ ഇളവ്
പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന് ന്യൂഡല്‍ഹി: പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്. പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചുപുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം. പുതിയ നികുതി രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിര്‍മല സീതാരാമന് വ്യക്തമാക്കി. ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ല. 9 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇനത്തില്‍ 45000 രൂപ മാത്രമേ വരുന്നുള്ളൂ. പുതിയ രീതി സ്വീകരിച്ചവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും മന്ത്രി പറഞ്ഞു.മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി. വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂസൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി; അമൃതകാലത്തെ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം ന്യൂഡല്‍ഹി: മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി. വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ബിസിനസ് രംഗത്ത് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. പാന്‍ ആവശ്യമായി വരുന്ന ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. കെവൈസി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന് പറഞ്ഞു.ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കും. കൂടാതെ സ്കൂള്‍ പ്രവര്‍ത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കും. ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.നഴ്സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകള്‍ ആരംഭിക്കും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നാണ് നഴ്സിങ് കോളജുകള്‍ ആരംഭിക്കുക. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബറി ഫോര്‍ കിഡ്സിന് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന് ലോക്സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന് പറഞ്ഞു.സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന് നല്കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂസൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി; അമൃതകാലത്തെ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
പാന്‍ തിരിച്ചറിയല്‍ രേഖയാക്കും; കെവൈസി ലളിതമാക്കും
ബിസിനസ് രംഗത്ത് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ന്യൂഡല്‍ഹി: ബിസിനസ് രംഗത്ത് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. പാന്‍ ആവശ്യമായി വരുന്ന ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. കെവൈസി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന് പറഞ്ഞു.ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കും. കൂടാതെ സ്കൂള്‍ പ്രവര്‍ത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കും. ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.നഴ്സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകള്‍ ആരംഭിക്കും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നാണ് നഴ്സിങ് കോളജുകള്‍ ആരംഭിക്കുക. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബറി ഫോര്‍ കിഡ്സിന് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന് ലോക്സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന് പറഞ്ഞു.സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന് നല്കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂസൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി; അമൃതകാലത്തെ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
38,800 അധ്യാപകരെ നിയമിക്കും; വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം
വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും ന്യൂഡല്‍ഹി: ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. കൂടാതെ സ്കൂള്‍ പ്രവര്‍ത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കും. ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.നഴ്സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകള്‍ ആരംഭിക്കും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നാണ് നഴ്സിങ് കോളജുകള്‍ ആരംഭിക്കുക. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബറി ഫോര്‍ കിഡ്സിന് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന് ലോക്സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന് പറഞ്ഞു.സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന് നല്കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂസൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി; അമൃതകാലത്തെ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി; അമൃതകാലത്തെ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി
പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ന്യൂഡല്‍ഹി: പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന് ലോക്സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇത് അമൃതകാലത്തെ ബജറ്റെന്നും നിര്‍മല സീതാരാമന് പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂവളര്ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ബജറ്റില്‍ പ്രതീക്ഷ, സെന്‍സെക്സ് വീണ്ടും 60,000 കടന്നു; അദാനി ഓഹരികളില്‍ നഷ്ടം, രൂപ തിരിച്ചുകയറി
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയന്റ് ഉയര്‍ന്ന് വീണ്ടും 60000ന് മുകളില്‍ എത്തി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 17800 പോയന്റിന് മുകളിലാണ് നിഫ്റ്റി.അതേസമയം കനത്ത ഇടിവിന് ശേഷം കഴിഞ്ഞ ദിവസം നേട്ടം രേഖപ്പെടുത്തിയ അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്ന് നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദ്ദം നേരിടുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്, അദാനി ട്രാന്സ്മിഷന് ഓഹരികളെല്ലാം നഷ്ടം നേരിട്ടു.ഫോളോ ഓണ്‍ പബ്ലിക് ഓഫറിന്റെ അവസാന ദിനം ശക്തമായ തിരിച്ചുവരവ് നടത്തിയ അദാനി എന്റര്‍പ്രൈസസ് ആണ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്. മൂന്ന് ശതമാനത്തിന് മുകളിലായിരുന്നു ഇടിവ്. അദാനി പോര്‍ട്ട് 1.25 ശതമാനം നഷ്ടം നേരിട്ടു. അതേസമയം ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വിപണിയില്‍ മുന്നേറ്റം ദൃശ്യമായത്.അതിനിടെ രൂപ തിരിച്ചുകയറി. വിനിമയത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടത്തോടെ 81 രൂപ 76ലേക്കാണ് രൂപ മുന്നേറിയത്. കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. മൂല്യത്തില്‍ 36 പൈസയുടെ നഷ്ടമാണ് നേരിട്ടത്.ഈ വാര്‍ത്ത കൂടി വായിക്കൂവളര്ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സ്വര്‍ണവില കൂടി, പവന് വര്‍ധിച്ചത് 200 രൂപ; 42,000ന് മുകളില്‍ തന്നെ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 200 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 42,200 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരു ഘട്ടത്തില്‍ 42,500ലേക്ക് നീങ്ങി സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് വരുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂവളര്ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ബജറ്റ് ഞൊടിയിടയില്‍ ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടത് ഇത്രമാത്രം
അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുക ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുക. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കരുത്തോടെ മുന്നോട്ടുപോകാന്‍ ബജറ്റില്‍ എന്തെല്ലാം നിര്‍ദേശങ്ങളാണ് ഉണ്ടാവുക എന്നാണ് ജനം ഉറ്റുനോക്കുന്നത്. സാധാരണക്കാര്‍ക്ക് ഗുണകരമായ നിലയില്‍ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.ഇത്തവണയും 'പേപ്പര്‍ലെസ്' ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും. ബജറ്റ് അവതരണത്തിന് ശേഷം യൂണിയന് ബജറ്റ് മൊബൈല്‍ ആപ്പിലൂടെ ജനത്തിനും ബജറ്റിന്റെ മുഴുവന്‍ രൂപവും വായിച്ചുനോക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം ചുവടെ:ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയും ഐഒഎസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോര്‍ വഴിയും യൂണിയന് ബജറ്റ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.https://www.indiabudget.gov.in/.എന്ന വെബ്സൈറ്റില്‍ കയറിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്വെബ്സൈറ്റില് ആദ്യം യൂണിയന് ബജറ്റ് വെബ് പോര്‍ട്ടലില്‍ പോകുകഡൗണ്ലോഡ് മൊബൈല്‍ ആപ്പ് പ്രത്യക്ഷപ്പെടുംഇതില് ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് പൂര്‍ത്തിയാക്കാം.ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഏതെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്ഈ വാര്‍ത്ത കൂടി വായിക്കൂവളര്ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഈ മാസത്തെ ബാങ്ക് അവധികള്‍; പട്ടിക ചുവടെ
ഫെബ്രുവരിയില്‍ രാജ്യത്ത് മൊത്തം പത്തുദിവസം ബാങ്കുകള്‍ക്ക് അവധി ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്ത് മൊത്തം പത്തുദിവസം ബാങ്കുകള്‍ക്ക് അവധി. പ്രാദേശികാടിസ്ഥാനത്തില്‍ ഇതില്‍ വ്യത്യാസമുണ്ടാകും. റിസര്‍വ് ബാങ്കിന്റെ അവധിപ്പട്ടിക അനുസരിച്ചാണ് ഫെബ്രുവരിയില്‍ രാജ്യത്ത് പത്തുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുക.കേരളത്തില്‍ ഇത് ഏഴ് ദിവസമാണ്.ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ ചുവടെ:ഫെബ്രുവരി അഞ്ച്- ഞായറാഴ്ചഫ്രെബ്രുവരി 11- രണ്ടാം ശനിയാഴ്ചഫ്രെബുവരി 12- ഞായറാഴ്ചഫെബ്രുവരി 15- മണിപ്പൂരില്‍ മാത്രം അവധിഫെബ്രുവരി 18- ശിവരാത്രിഫെബ്രുവരി 19- ഞായറാഴ്ചഫെബ്രുവരി 20- സംസ്ഥാന ദിനം പ്രമാണിച്ച് മിസോറാമില്‍ മാത്രം അവധിഫെബ്രുവരി 21- സിക്കിമില്‍ മാത്രം ബാങ്ക് അവധിഫെബ്രുവരി 25- നാലാമത്തെ ശനിയാഴ്ചഫെബ്രുവരി 26- ഞായറാഴ്ചകേരളത്തില് ഫെബ്രുവരി അഞ്ച്, 11, 12,18, 19, 25,26 എന്നിങ്ങനെ ഏഴു ദിവസമാണ് ബാങ്ക് അവധി . എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് തടസമില്ല.ഈ വാര്‍ത്ത കൂടി വായിക്കൂവളര്ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ആദായനികുതിയിൽ ഇളവ് ഉണ്ടാവുമോ?; കേന്ദ്ര ബജറ്റ് ഇന്ന്
കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് കരുത്തോടെ മുന്നോട്ടുപോകാൻ ബജറ്റിൽ എന്തെല്ലാം നിർദേശങ്ങളാണ് ഉണ്ടാവുക എന്നാണ് ജനം ഉറ്റുനോക്കുന്നത്. സാധാരണക്കാർക്ക് ഗുണകരമായ നിലയിൽ ആദായനികുതിയിൽ ഇളവ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്.ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്നാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു പറഞ്ഞത്. ബജറ്റ് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്ന സൂചനയും അദ്ദേഹം നൽകി.ഈ വാര്‍ത്ത കൂടി വായിക്കൂവളര്ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
രൂപയ്ക്ക് തിരിച്ചടി; 41 പൈസ താഴ്ന്നു
സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് ഡോളറിനെതിരെ 41 പൈസയുടെ നഷ്ടത്തോടെ 81 രൂപ 93 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന സാമ്പത്തിക സര്‍വ്വേ അനുമാനവുമാണ് മുഖ്യമായി രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. വിനിമയത്തിന്റെ തുടക്കത്തില്‍ 81 രൂപ 61 പൈസ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 82 രൂപയും കടന്ന് നീങ്ങിയെങ്കിലും 81 രൂപ 93 പൈസയില്‍ വ്യാപാരം അവസാനിക്കുകയായിരുന്നു. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പുറമേ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി ഉയര്‍ന്നതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂവളര്ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്വേസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ തൃപ്തരല്ലേ?; മാറ്റം വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം
ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു ന്യൂഡല്‍ഹി: ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു. ഒട്ടുമിക്ക ആളുകളും ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ തൃപ്തരല്ല. പേര്, ജനനത്തീയതി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങി ആധാര്‍ കാര്‍ഡിലെ വിവരങ്ങൡ മാറ്റം വരുത്താന്‍ യുഐഡിഎഐ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമാനമായ നിലയില്‍ ഫോട്ടോയിലും മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈനായി ഫോട്ടോ മാറ്റാന്‍ സാധിക്കില്ല.ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം ചുവടെ:ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ല്‍ കയറുകആധാര് എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുകആവശ്യമായ വിവരങ്ങളോടെ പൂരിപ്പിച്ച ഫോം ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ സമര്പ്പിക്കുകആധാര് എന്റോള്‍മെന്റ് സെന്ററില്‍ നിന്ന് ഫോട്ടെയെടുക്കുകസര്വീസിന് ജിഎസ്ടിക്ക് പുറമേ നൂറ് രൂപയാണ് ഫീസായി ഈടാക്കുന്നത്അക്കനോളഡ്ജ്മെന്റ് സ്ലിപ്പും അപ്ഡേറ്റ് റിക്വിസ്റ്റ് നമ്പറും ലഭിക്കുംഅപ്ഡേറ്റ് റിക്വിസ്റ്റ് നമ്പര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിന്റെ അപ്ഡേറ്റ് ട്രാക്ക് ചെയ്യുകആധാര് കാര്‍ഡിന്റെ അപ്ഡേറ്റിന് 90 ദിവസം വരെ സമയമെടുത്തെന്ന് വരാംഈ വാര്‍ത്ത കൂടി വായിക്കൂലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഓടുന്ന ദൂരത്തിന് മാത്രം പണമടച്ചാല്‍ മതി, പുതിയ പോളിസിയുമായി ന്യൂ ഇന്ത്യ അഷുറന്‍സ്
പോളിസി പ്രകാരം നിശ്ചിത കിലോമീറ്റര്‍ പരിധിക്കപ്പുറം വാഹനം ഓടിയില്ലെങ്കില്‍, ബാക്കിയുള്ള കിലോമീറ്ററുകളുടെ ഇളവ് ലഭിക്കും കൊച്ചി: വാഹനം ഓടുന്ന നിശ്ചിത ദൂരത്തിനനുസരിച്ച് മാത്രം ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കുന്ന 'പേ ആസ് യു ഡ്രൈവ്' (പേയ്ഡ്) പോളിസിയുമായി ന്യൂ ഇന്ത്യ അഷുറന്‍സ്. ഈ പോളിസി പ്രകാരം നിശ്ചിത കിലോമീറ്റര്‍ പരിധിക്കപ്പുറം വാഹനം ഓടിയില്ലെങ്കില്‍, ബാക്കിയുള്ള കിലോമീറ്ററുകളുടെ ഇളവ് ലഭിക്കും. ഇന്‍ഷുറന്‍സ് പുതുക്കുന്ന വേളയില്‍ ഉപഭോക്താവിന് ആനുപാതികമായി പണം ലാഭിക്കുകയും ചെയ്യാം. ബേസിക് ഓണ്‍ ഡാമേജ് പ്രീമിയത്തിലാണ് ഈ ഇളവ് ലഭിക്കുക.നിശ്ചിത കിലോമീറ്റര്‍ പരിധിക്കപ്പുറം വാഹനം ഓടിയിട്ടുണ്ടെങ്കില്‍, പോളിസിയുടെ ശേഷിക്കുന്ന കാലയളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ തുടര്‍ന്ന് ലഭിക്കും. പുതുക്കുന്ന സമയത്ത് എത്ര കുറഞ്ഞ നിരക്കിലാണെങ്കിലും ഇളവ് ലഭിക്കുകയും ചെയ്യും. എഞ്ചിന് പ്രൊട്ടക്ഷന്‍, റോഡ് സൈഡ് അസിസ്റ്റന്‍സ്, നില് ഡിപ്രീസിയേഷന്, റിട്ടേണ്‍ ടു ഇന്‍വോയ്സ് തുടങ്ങി അധിക ഫീച്ചറുകളും ഉപഭോക്താവിന് ഇഷ്ടാനുസരണം ഈ പോളിസില്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഇവയ്ക്ക് അധിക പ്രീമിയം നല്‍കേണ്ടി വരും.ഈ വാര്‍ത്ത കൂടി വായിക്കൂവെറും 1750 രൂപ ഫീസായി അടയ്ക്കൂ!, ഒരു ലക്ഷം രൂപ വായ്പ; വിശദീകരണവുമായി കേന്ദ്രസര്ക്കാര്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പാന്‍ ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ?; എസ്എംഎസ് അയച്ചും എളുപ്പം ചെയ്യാം, വിശദാംശങ്ങള്‍
മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ് ന്യൂഡല്‍ഹി: മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നും തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാല്‍ തന്നെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും.ഇ ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്ന വിധം ചുവടെ:യുഐഡിപാന്‍ എന്ന ഫോര്‍മാറ്റില്‍ സന്ദേശം ടൈപ്പ് ചെയ്യുകയുഐഡിപാന് എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത ശേഷം ആധാര്‍ നമ്പറും പാന്‍ നമ്പറും ടൈപ്പ് ചെയ്യുക56161 അല്ലെങ്കില്‍ 567678 എന്ന നമ്പറിലേക്ക് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്ന് എസ്എംഎസ് അയക്കുകപാന് കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ഫര്മേഷന് മെസേജ് ലഭിക്കുംincometaxindiaefiling.gov.in എന്ന പോര്‍ട്ടലില്‍ കയറിയും പാന്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം. പാന്‍ നമ്പര്‍ യുസര്‍ ഐഡിയായി നല്കി വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് തെളിഞ്ഞുവരുന്ന വിന്‍ഡോയില്‍ കയറി പാന്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. അത്തരത്തില്‍ പോപ്പ് അപ്പ് വിന്‍ഡോ വന്നില്ലായെങ്കില്‍ മെനു ബാറിലെ പ്രൊഫൈല്‍ സെറ്റിങ്ങ്സില്‍ കയറി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. വിശദാംശങ്ങള്‍ വെരിഫൈ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവസാനം ലിങ്ക് നൗവില്‍ ക്ലിക്ക് ചെയ്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.ഈ വാര്‍ത്ത കൂടി വായിക്കൂലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വെറും 1750 രൂപ ഫീസായി അടയ്ക്കൂ!, ഒരു ലക്ഷം രൂപ വായ്പ; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന് പ്രചാരണം ന്യൂഡല്‍ഹി: പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന് പ്രചാരണം. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ മുദ്ര യോജന പ്രകാരം വായ്പ അനുവദിക്കും എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രചാരണം നടക്കുന്നത്. സര്‍ക്കാരിന്റെ പേരിലുള്ള കത്ത് എന്ന നിലയിലാണ് പ്രചാരണം.സന്ദേശം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തില്‍ ഒരു സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് സംവിധാനം അറിയിച്ചു. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ അനുവദിക്കുമെന്നതാണ് കത്തിലെ ഉള്ളടക്കം. ഇത്തരത്തിലുള്ള ഒരു കത്ത് ധനകാര്യമന്ത്രാലയം പുറത്തിറക്കിയിട്ടില്ലെന്നും ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.An approval letter claims to grant a loan of 1,00,000 under the on payment of 1,750 as loan agreement charges#PIBFactCheckThis letter is #Fake.@FinMinIndia has not issued this letter.Read more: https://t.co/cQ5DW69qkT pic.twitter.com/jKXEKbYupe— PIB Fact Check (@PIBFactCheck) January 30, 20232015ലാണ് മോദി സര്‍ക്കാര്‍ മുദ്ര യോജന അവതരിപ്പിച്ചത്. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി അവതരിപ്പിച്ചത്.ഈ വാര്‍ത്ത കൂടി വായിക്കൂലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വളര്‍ച്ച ഇടിയും, വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: സാമ്പത്തിക സര്‍വേ
വാങ്ങല്‍ ശേഷിയില്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ; വിനിമയ നിരക്കില്‍ അഞ്ചാമത്തേതും ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവു സംഭവിക്കുമെന്ന് സാമ്പത്തിക സര്‍വേ. എന്നാല്‍ ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന്, ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് പറയുന്നു.2023-24ല്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച നേടും. നടപ്പു വര്‍ഷത്തെ ഏഴു ശതമാനത്തെ അപേക്ഷിച്ച് കുറവാണിത്. മുന്‍ വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിലെ യുദ്ധം ഉള്‍പ്പെടെയുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തിലും മറ്റു സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്കാവും.വാങ്ങല്‍ ശേഷിയില്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ; വിനിമയ നിരക്കില്‍ അഞ്ചാമത്തേതും. മഹാമാരിയുടെയും യൂറോപ്പിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ തളര്‍ന്ന സമ്പദ് രംഗം തിരിച്ചു കയറാന്‍ തുടങ്ങിയിട്ടുണ്ട്. നാണയപ്പെരുപ്പം ആശങ്കപ്പെടേണ്ട നിലയില്‍ അല്ലെങ്കിലും വായ്പാ ചെലവ് കുറെക്കാലം കൂടി ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമായത് മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത്തിലായിരുന്നു. ആഭ്യന്തരമായി ഡിമാന്‍ഡ് കൂടിയത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ആഗോളതലത്തിതല്‍ ചരക്കു വില ഉയര്‍ന്നു നില്ക്കുന്നതില് കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയുണ്ട്. അങ്ങനെ വന്നാല്‍ രൂപയുടെ മൂല്യം ഇടിയുമെന്നും സര്‍വേ മുന്നറിയിപ്പു നല്കുന്നു. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാവുന്ന തരത്തിലാണെന്ന് സര്‍വേ പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനു ശേഷവും ഫിറ്റ്നെസ് ടെസ്റ്റ് നടത്തണം ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള, പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇവയ്ക്കു പകരം പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വാഹന പൊളിക്കല്‍ നയത്തിന് അംഗീകാരമായിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നിനു പഴയ വാഹനങ്ങള്‍ പൊളിച്ചു തുടങ്ങുമെന്ന് ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ ഗഡ്കരി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള വാഹനങ്ങളാണ് പൊളിക്കുക. ഒന്‍പതു ലക്ഷത്തിലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ റോഡുകളില്‍നിന്ന് അപ്രത്യക്ഷമാവുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയില്‍ ഉള്ളത് ഉള്‍പ്പെടെയുള്ള, പഴയ ബസ്സുകള്‍ പൊളിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കല്‍ നയത്തിന്റെ പരിധിയില്‍ വരും.നയം അനുസരിച്ച് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനു ശേഷവും ഫിറ്റ്നെസ് ടെസ്റ്റ് നടത്തണം. ഫിറ്റ്നസ് ടെസ്റ്റില്‍ പാസാവുന്നവയ്ക്കു മാത്രമാവും രജിസ്ട്രേഷന് പുതുക്കി നല്‍കുക. അല്ലാത്തവ പൊളിക്കേണ്ടി വരും. ഇത്തരത്തില്‍ പൊളിച്ചു പുതിയ വാഹനം വാങ്ങുമ്പോള്‍ റോഡ് നികുതിയില്‍ 25 ശതമാനം ഇളവു ലഭിക്കും.ഈ വാര്‍ത്ത കൂടി വായിക്കൂവന്ദേഭാരത് എക്സ്പ്രസ് റൂട്ടുകളില്‍ ഇരുവശത്തും റെയില്‍വേ വേലി കെട്ടുന്നു, വിഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്
2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്). ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.ലോക സമ്പദ് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.ഇന്ത്യയെ സംബന്ധിച്ചുള്ള പ്രവചനത്തില്‍ കാര്യമായ മാറ്റമില്ലെന്ന് ഐഎംഎഫ് അറിയിച്ചു. മാര്‍ച്ച് 31ന് അവസാനിക്കുന്ന വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക. ഇതില്‍ മാറ്റമില്ല. അടുത്ത വര്‍ഷം ചെറിയ ഇടിവോടെ 6.1ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവുകയെന്ന് ഐഎംഎഫ് പറഞ്ഞു. 2024ല്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.നാലാംപാദത്തിലെ 0.2 ശതമാനം ഇടിവോടെ 2022ല്‍ ചൈനയുടെ വളര്‍ച്ച 3ശതമാനമായി കുറയും. നാല്‍പ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനയുടെ വളര്‍ച്ച ലോകശരാശരിക്കു താഴെയാവുന്നത്. 2023ല്‍ ചൈന 5.2 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തും. എന്നാല്‍ 2024ല്‍ 4.5 ശതമാനത്തിലേക്കു താഴും. 2023ല്‍ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളര്‍ച്ചയുടെ അന്‍പതു ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയും ചേര്‍ന്നായിരിക്കുമെന്ന് ഐഎംഎപ് പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയുടെ ഇടിവിലും ഇന്ത്യ തിളക്കമുള്ള ഇടമായി ശേഷിക്കുമെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പീര്‍ ഒലിവര്‍ ഗൗരിന്‍ചസ് പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂസ്വര്ണ വിലയില്‍ ഇടിവ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ