SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

പതിനായിരം രൂപ കൈയിൽ ഉണ്ടോ?, 2040ൽ കോടീശ്വരനാകാം; ചെയ്യേണ്ടത് ഇത്രമാത്രം

ഓഹരി വിപണിയിൽ അസ്ഥിരത നിലനിൽക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ദീർഘകാലം ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധർ പറയുന്നത്.അപ്പോഴും കൺഫ്യൂഷൻ തുടരുകയാണ്. മ്യൂച്ചൽ ഫണ്ടിൽ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ എസ്ഐപികൾ മുന്നിട്ടുനിൽക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാർക്കറ്റ് ഘട്ടങ്ങളിൽ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനിൽക്കുന്ന സമയങ്ങളിൽ നിക്ഷേപകർ അവരുടെ എസ്ഐപി തുക ഉയർത്തുന്നതും ഭാവിയിൽ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധർ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയർച്ച താഴ്ചകളിൽ ആവേശകരമായ എക്സിറ്റുകൾ തടയാനും എസ്ഐപികൾ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും. ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍ ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹമുണ്ടോ? 12 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർ എസ്ഐപിയിൽ പ്രതിമാസം 33,500 രൂപ വീതം നിക്ഷേപിക്കണം. വാർഷിക റിട്ടേൺ നിരക്ക് പ്രതിവർഷം ശരാശരി 11 ശതമാനം പ്രതീക്ഷിച്ചാണ് ഈ കണക്ക്. വാർഷിക റിട്ടേൺ നിരക്ക് ആയി പ്രതിവർഷം ശരാശരി 12 ശതമാനം ലഭിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെങ്കിൽ 31,250 രൂപ വീതം മാസം നിക്ഷേപിച്ചാൽ മതി. ഫിനാൻഷ്യൽ പോർട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് എസ്‌ഐപി കണക്കുകൂട്ടൽ ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ. ചുരുക്കത്തിൽ, നിക്ഷേപകർ എല്ലാ മാസവും 31,000 മുതൽ 36,000 രൂപ വരെ പരിധിയിൽ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കിൽ 12 വർഷത്തിനുള്ളിൽ ഒരു കോടി സമാഹരിക്കാൻ കഴിയുമെന്ന് വിപണി വിദഗ്ധർ പറയുന്നു. ഇതിന് പുറമേ പ്രതിമാസം പതിനായിരം രൂപ വീതമുള്ള നിക്ഷേപത്തിന് എസ്‌ഐപിയിൽ തുടക്കമിട്ടാലും കോടീശ്വരനാകാൻ സാധിക്കും. എന്നാൽ എല്ലാവർഷവും നിക്ഷേപ തുക 15 ശതമാനം വീതം ഉയർത്തണമെന്ന് മാത്രം. അങ്ങനെ എങ്കിൽ 15 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാനാകുമെന്ന് വിപണി വിദഗ്ധർ പറയുന്നു. പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ 'ബെസ്റ്റ്' പ്ലാന്‍ sip investment: how much should be your monthly sip to accumulate 1 crore

സമകാലിക മലയാളം 3 Dec 2025 2:37 pm

ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

റിട്ട യര്‍മെന്റ് കാലത്ത് സ്ഥിരമായി തരക്കേടില്ലാത്ത മാസ വരുമാനം ലഭിക്കുന്നതിന് ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്ന പദ്ധതികളെ താത്പര്യത്തോടെ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. റിസ്‌കില്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിക്ഷേപിക്കാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുകയും ചെയ്യും. ഇത്തരത്തില്‍ റിസ്‌കില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന നിരവധി സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായും ബാങ്ക് നിക്ഷേപങ്ങളായും വിപണിയിലുണ്ട്. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം മാസത്തില്‍ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 7.4 ശതമാനം പലിശ നിരക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നുമാസം കൊണ്ട് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്്സ് സ്‌കീം. 8.2 ശതമാനം പലിശയാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വര്‍ഷമാണ് കാലാവധി. ബാങ്ക് മന്ത്ലി ഇന്‍കം സ്‌കീം ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിങ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളില്‍ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും. ബോണ്ടുകള്‍ കമ്പനികളുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പണ്‍ എന്ന പേരില്‍ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്കൗണ്ട് വഴി ബോണ്ടുകള്‍ വാങ്ങാം. ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പണ്‍ റേറ്റ്. പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ 'ബെസ്റ്റ്' പ്ലാന്‍ കമ്പനി സ്ഥിര നിക്ഷേപം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മാസ, ത്രൈമാസങ്ങളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതല്‍ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നികുതി ഈടാക്കും. 1 മുതല്‍ 5 വര്‍ഷം വരെ കാലാവധി ലഭിക്കും. ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി monthly income from one time investment; 5 best methods

സമകാലിക മലയാളം 3 Dec 2025 1:20 pm

പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ 'ബെസ്റ്റ്'പ്ലാന്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വര്‍ഷങ്ങളായി ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയിലെ വിശ്വസനീയമായ ഒരു പേരാണ്. സുരക്ഷിത നിക്ഷേപങ്ങളും നല്ല വരുമാനവും ആഗ്രഹിക്കുന്ന ആളുകള്‍ പലപ്പോഴും എല്‍ഐസി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും കമ്പനി വൈവിധ്യമാര്‍ന്ന പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി സവിശേഷതകളുള്ള അനേകം പോളിസികളാണ് ഇന്ത്യയിലെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ആവശ്യം അനുസരിച്ച് പലതരത്തിലുള്ള സ്‌കീമുകള്‍ എല്‍ഐസിയിലുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട പരിരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ലിസ്റ്റ് നീളും. അത്തരത്തില്‍ എല്‍ഐസി പോളിസികളില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു സ്‌കീമാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇന്‍ഷുറന്‍സ് പരിരക്ഷയും, മികച്ച വരുമാനവും നല്‍കുന്ന ഒരു സ്‌കീമാണ് ഇത്. എല്‍ഐസി ജീവന്‍ ആനന്ദ് ടേം ഇന്‍ഷുറന്‍സും മെച്യൂരിറ്റി ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. കുറഞ്ഞ പ്രീമിയത്തില്‍ സുരക്ഷിത നിക്ഷേപവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ചേരാവുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇവിടെ പ്രായം ഒരു പ്രശ്‌നമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജീവന്‍ ആനന്ദ് പോളിസിയുടെ പരമാവധി കാലാവധി 35 വര്‍ഷമാണ്. ഈ കാലാവധിക്കുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കുറഞ്ഞ കാലാവധി 15 വര്‍ഷമാണ്. അതായത് 15 വര്‍ഷമെങ്കിലും പോളിസി തുടരണമെന്ന് അര്‍ത്ഥം. എങ്കില്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബോണസുകള്‍ക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ. മറ്റു പോളിസികളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പ്രീമിയം എന്ന സവിശേഷതയും ജീവന്‍ ആനന്ദിനുണ്ട്. ഇതു തന്നെയാണ് നിരവധി പേര്‍ ജീവന്‍ ആനന്ദ് പോളിസിയുടെ ഭാഗമാവുന്നതും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഭാവിയിലേക്ക് ശക്തമായ ഒരു ഫണ്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനാണെന്ന് തെളിയിക്കാനാകും. 35 വര്‍ഷത്തേക്ക് ഈ പോളിസി തിരഞ്ഞെടുക്കുന്ന ഒരാള്‍ പ്രതിമാസം ഏകദേശം 1,358 നിക്ഷേപിക്കണം. അതായത് ഏകദേശം 45 രൂപ പ്രതിദിന നിക്ഷേപം. പതിവ് നിക്ഷേപങ്ങള്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 25 ലക്ഷം കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. ഈ കാലയളവില്‍ മൊത്തം അടക്കുന്ന പ്രീമിയം തുക 5,70,360 രൂപയായിരിക്കും. പോളിസി പ്രകാരം പ്രിന്‍സിപ്പല്‍ സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയായി നിശ്ചയിച്ചാല്‍, നിക്ഷേപകന് 8.60 ലക്ഷം രൂപയുടെ ബോണസും, 11.50 ലക്ഷം രൂപയുടെ റിവിഷന്‍ ബോണസും ലഭിക്കും. നിക്ഷേപവും, ആനുകൂല്യങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ 25 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തും. ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ ഈ കാലാവധിക്കു മുന്നേ തന്നെ പോളിസി നിക്ഷേപം നിര്‍ത്തിയാല്‍ നിക്ഷേപിച്ച പണത്തിന്മേലുള്ള അധിക ബോണസ് നഷ്ടപ്പെടും. 35 വര്‍ഷം വരെ നിക്ഷേപം തുടരാന്‍ സാധിക്കില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാലാവധിയായ 15 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നിലനിര്‍ത്താന്‍ ശ്രമിക്കുക. അധിക ആനുകൂല്യങ്ങള്‍ നിരവധി ഓപ്ഷണല്‍ റൈഡറുകള്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് ഡിസെബിലിറ്റി റൈഡര്‍, ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡര്‍, ന്യൂ ടേം ഇന്‍ഷുറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ബെനിഫിറ്റ് റൈഡര്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പോളിസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, മരണ ആനുകൂല്യത്തിന്റെ 125 ശതമാനം നോമിനിക്ക് ലഭിക്കും. LIC Best Scheme , Save Rs 45 a Day And Get a Fund of Rs 25 Lakh, know LIC Jeevan Anand

സമകാലിക മലയാളം 3 Dec 2025 12:24 pm

ആദ്യമായി 90 കടന്ന് രൂപ, സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തിലും

ന്യൂഡല്‍ഹി: ഡോളറിനെതിരെ ആദ്യമായി 90 എന്ന നിലവാരം മറികടന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറു പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. 90.02 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എങ്കിലും എണ്ണവില കുത്തനെ ഇടിഞ്ഞതും ഡോളര്‍ ദുര്‍ബലമായതും വലിയ തോതില്‍ ഇടിയുന്നതില്‍ നിന്ന് രൂപയെ തടഞ്ഞുനിര്‍ത്തി. ഇന്നലെ രൂപ 43 പൈസയുടെ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് 89.96 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്. റിവേഴ്‌സില്‍ നിന്ന് ഫസ്റ്റ് ഗിയറിലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ; സ്വര്‍ണവില 96,000ലേക്ക് അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിലവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 85,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ശ്രീറാം ഫിനാന്‍സ്, മാക്‌സ്‌ഹെല്‍ത്ത് കെയര്‍, കോള്‍ ഇന്ത്യ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി Rupee breaches 90 to a dollar, falls 6 paise in early trade

സമകാലിക മലയാളം 3 Dec 2025 11:07 am

റിവേഴ്‌സില്‍ നിന്ന് ഫസ്റ്റ് ഗിയറിലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ; സ്വര്‍ണവില 96,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞെങ്കിലും ഇന്ന് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. 95,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 11,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെ ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞശേഷമാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറിയത്. ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം. ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം kerala gold rate today, gold rate increased by 520 rupees

സമകാലിക മലയാളം 3 Dec 2025 10:35 am

ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി

കൊച്ചി: സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം തിരിച്ചുവരവിന്റെ പാതയില്‍. നടപ്പുവര്‍ഷത്തെ ആദ്യ ആദ്യ ഒന്‍പത് മാസകാലയളവില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ 1.47 കോടി ഡോളറാണ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 60 ലക്ഷം ഡോളര്‍ മാത്രമായിരുന്ന സ്ഥാനത്ത് ഈ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ ഫണ്ടിങ്ങിന്റെ കാര്യത്തില്‍ 147 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ട്രാക്ഷന്റെ കേരള ടെക് ഇക്കോസിസ്റ്റം റാപ്പ് റിപ്പോര്‍ട്ട് പറയുന്നു . ശൈത്യകാലത്ത് ഫണ്ടിങ് തുടരുമോ എന്ന ആശങ്കയും കഠിനമായ മൂല്യനിര്‍ണയവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നേട്ടം. ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഫണ്ടിങ് വര്‍ധിച്ചതിനെ വലിയ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ കാണുന്നത്. ഇത് വലിയ സാധ്യതകളുള്ള തെരഞ്ഞെടുത്ത സംരംഭങ്ങളില്‍ ഫണ്ട് ഇറക്കാന്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുള്ള താത്പര്യത്തെയാണ് കാണിക്കുന്നതെന്നും ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കേരളത്തിന്റെ ടെക് ആവാസവ്യവസ്ഥ പക്വത പ്രാപിക്കുകയാണ്. ശക്തമായ വിദ്യാഭ്യാസ അടിത്തറ, ഉയര്‍ന്നുവരുന്ന നവീകരണ കേന്ദ്രങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന നിക്ഷേപക പങ്കാളിത്തം എന്നിവയാണ് ഇതിന് കരുത്തുപകരുന്നത്'- ട്രാക്ഷന്റെ സഹസ്ഥാപകയായ നേഹ സിങ് പറഞ്ഞു. 'ഈ വര്‍ഷത്തെ പ്രാരംഭ ഘട്ട ഫണ്ടിങ്ങിലെ വര്‍ധന സംസ്ഥാനത്തെ ഡീപ്ടെക്, ഹാര്‍ഡ്വെയര്‍ കേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു,'- അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ ഫണ്ടിങ്ങിലെ ചാഞ്ചാട്ടത്തെ എടുത്തുകാണിക്കുന്നതാണ് ഏറ്റവും പുതിയ കണക്കുകള്‍. 2022 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളിലെ ഫണ്ടിങ് 2.4 കോടി ഡോളറായി കുതിച്ചു ഉയര്‍ന്നിരുന്നു. എന്നാല്‍ 2023 ലും 2024 ലും ഈ മുന്നേറ്റം തുടരാന്‍ സാധിച്ചില്ല. ഈ വര്‍ഷത്തെ കുതിപ്പ് നിര്‍ണായകമായ ഒരു തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. 2018 നും 2025 നും ഇടയില്‍ ഫണ്ടിങ് പടിപടിയായി ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. 2019 ലെ ഏറ്റവും കുറഞ്ഞ 71 ലക്ഷം കോടി ഡോളറില്‍ നിന്ന് 2022 ലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കാണ് സ്റ്റാര്‍ട്ട് അപ്പ് രംഗം വളര്‍ന്നത്. ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ലെ ആദ്യ ഒന്‍പത് മാസങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങില്‍ കേരളം 13-ാം സ്ഥാനത്താണ്. 260 കോടി ഡോളറുമായി കര്‍ണാടകയാണ് ഒന്നാമത്. 200 കോടി ഡോളറുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 140 കോടി ഡോളറുമായി ഡല്‍ഹി മൂന്നാമതുമാണ്. 2025ല്‍ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ട്അപ്പ് നെട്രാസെമിയാണ് ഏറ്റവുമധികം ഫണ്ട് സമാഹരിച്ചത്. 1.24 കോടി ഡോളര്‍ ആണ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത്. സീഡ് ഫണ്ടിങ് ആയി 23 ലക്ഷം ഡോളറാണ് ലഭിച്ചത്. മൈഡെസിഗ്‌നേഷന്‍, ഐ ഹബ് റോബോട്ടിക്സ്, ഓഗ്സെന്‍സ് ലാബ്, ഫെമിസേഫ് തുടങ്ങിയവയാണ് കൂടുതല്‍ ഫണ്ട് ലഭിച്ച മറ്റു കമ്പനികള്‍. സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും; റിപ്പോര്‍ട്ട് Kerala’s startup funding doubles to USD 14.7 million in 2025

സമകാലിക മലയാളം 3 Dec 2025 9:16 am

സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ആയ സഞ്ചാര്‍ സാഥി പുതിയ ഫോണുകളില്‍ നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പാലിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനിയോട് അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് 90 ദിവസത്തിനുള്ളില്‍ പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആപ്പ്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ ആപ്പിളിന് ആലോചനയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തെവിടെയും അത്തരം വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെ ആശങ്ക അറിയിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പനിയുടെ ഐഒഎസ് എക്കോസിസ്റ്റത്തിന് എതിരാണ് ഈ നിര്‍ദേശം. ഇത് സ്വകാര്യത ലംഘിക്കുന്നതിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇത് ഒരു ചുറ്റിക എടുക്കുന്നത് പോലെ സിമ്പിള്‍ അല്ല. ഇതൊരു ഡബിള്‍ ബാരല്‍ തോക്ക് പോലെയാണെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാം പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. 'മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാം.'- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം 'സഞ്ചാര്‍ സാഥിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ല. നിങ്ങള്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് ചെയ്യരുത്. അത് നിശ്ചലമായി തുടരും. നിങ്ങള്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ചെയ്യുക. എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ആപ്പ് ഉള്ള കാര്യം അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,' -അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാം, തട്ടിപ്പ് നമ്പറുകള്‍ ബ്ലോക്ക് ചെയ്യാം; സഞ്ചാര്‍ സാഥി ആപ്പില്‍ എന്തൊക്കെ? Apple To Resist 'Sanchar Saathi' Order Amid Political Outcry: Report

സമകാലിക മലയാളം 2 Dec 2025 7:03 pm

നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാം, തട്ടിപ്പ് നമ്പറുകള്‍ ബ്ലോക്ക് ചെയ്യാം; സഞ്ചാര്‍ സാഥി ആപ്പില്‍ എന്തൊക്കെ?

ന്യൂഡല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശിച്ചത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതോടെ പുതിയ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്തവിധമാണ് ഈ ആപ്പ് ക്രമീകരിക്കുക. 90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സഞ്ചാര്‍ സാഥി പ്രാപ്തമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സഞ്ചാര്‍ സാഥി ആപ്പ് നിരവധി സേവനങ്ങളാണ് നല്‍കുന്നത്. അവ ഓരോന്നും ചുവടെ: 1.ഫോണിലും വാട്‌സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും 2.നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക് ആകും. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കാം. 3.ഉപയോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈല്‍ കണക്ഷനുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ് 4.വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോയെന്ന് നോക്കാം 5.ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശ കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വലിയ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?, എസ്‌ഐപിയെ അപേക്ഷിച്ച് റിസ്ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങള്‍? Telecom dept orders smartphone makers to preload govt-owned, non-deletable cyber safety app Sanchar Saathi app, its importance

സമകാലിക മലയാളം 2 Dec 2025 10:31 am

90 തൊടുമോ?, രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 32 പൈസയുടെ നഷ്ടത്തോടെ 89.85 എന്ന നിലയിലേക്ക് താഴ്ന്നതോടെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയത്. വിദേശ വിപണിയില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഇറക്കുമതിക്കാര്‍ക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത് എന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് പുറമേ എണ്ണവില ഉയര്‍ന്നതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഇന്നലെ 89.53ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണ്. സെപ്റ്റംബര്‍ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയ്ക്ക് വിനയായതെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. കുതിപ്പിന് ഇടവേളയിട്ട് സ്വര്‍ണവില; 95,500ല്‍ താഴെ അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. കഴിഞ്ഞ ദിവസം 86000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 85000ന് അടുത്താണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. മെറ്റല്‍, ബാങ്ക്, മീഡിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത് കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ് Rupee slumps 32 paise to all-time low of 89.85 against US dollar in early trade

സമകാലിക മലയാളം 2 Dec 2025 10:09 am

കുതിപ്പിന് ഇടവേളയിട്ട് സ്വര്‍ണവില; 95,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം. കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ് kerala gold rate today, gold rate decreased by 200 rupees

സമകാലിക മലയാളം 2 Dec 2025 9:52 am

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയെ തുടര്‍ന്ന് ഇനി ഫോണുകളില്‍ നിന്ന് ഈ ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കില്ല. 90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ അംഗീകരിക്കുമോയെന്ന് സംശയമുണ്ട്. സ്വന്തം ആപ്പുകള്‍ മാത്രമേ ആപ്പിള്‍ ഫോണുകളില്‍ പ്രീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ സര്‍ക്കാര്‍ ആപ്പുകളോ ആപ്പിള്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാറില്ല. അങ്ങനെ വരുമ്പോള്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയാണ് ആപ്പിള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ് 120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു Telecom dept orders smartphone makers to preload govt-owned, non-deletable cyber safety app Sanchar Saathi app

സമകാലിക മലയാളം 1 Dec 2025 4:53 pm

കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ്

ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിക്കുകയാണ്. വൈകാതെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. സ്വര്‍ണവില കൂടിയതോടെ മോഷണവും വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മോഷണം, ആകസ്മികമായ നാശനഷ്ടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, മറ്റ് അപകടസാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്ന് ആഭരണങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ആഭരണ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്. ആഭരണ ഇന്‍ഷുറന്‍സ് രണ്ടു തരത്തില്‍ ഉണ്ട്. ആദ്യത്തേത് ഹോം ഇന്‍ഷുറന്‍സിനൊപ്പം ആഡ്-ഓണ്‍ ആയി ആഭരണ ഇന്‍ഷുറന്‍സും എടുക്കാം. രണ്ടാമത്തേതായി സ്വര്‍ണത്തിന് പ്രത്യേകമായി ഇന്‍ഷുറന്‍സ് കവറേജ് എടുക്കുക എന്നതാണ്. ജ്വല്ലറി ബ്രാന്‍ഡുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിലുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്. മോഷണം, കവര്‍ച്ച, തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ അപകടസാധ്യതകള്‍ കവര്‍ ചെയ്യുന്ന സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസികളാണ് വിപണിയില്‍ ഉള്ളത്. പല ഇന്‍ഷുറന്‍സ് കമ്പനികളും ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു. അതായത് വിദേശ യാത്ര ചെയ്യുമ്പോള്‍ പോലും ആഭരണങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. പുനഃസ്ഥാപന മൂല്യം (സമാനമായ ഒന്ന് ഉപയോഗിച്ച് ഇനം മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ്), വിപണി മൂല്യം (ആഭരണത്തിന്റെ നിലവിലെ വില), അല്ലെങ്കില്‍ മാറ്റിസ്ഥാപിക്കല്‍ മൂല്യം (ഇന്ന് സമാനമായ ഒരു ഭാഗം വാങ്ങുന്നതിനുള്ള ചെലവ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് സെറ്റില്‍മെന്റുകള്‍ നടത്തുക. ഒരു ക്ലെയിമിന്റെ കാര്യത്തില്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. വീട്ടിലായാലും, സേഫുകളിലായാലും, ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചാലും, യാത്രയ്ക്കിടെ ധരിച്ചാലും ആഭരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയും. പതിവ് തേയ്മാനം, പതിവ് ഉപയോഗത്തില്‍ നിന്നുള്ള കേടുപാടുകള്‍, അല്ലെങ്കില്‍ വൃത്തിയാക്കല്‍, സര്‍വീസിങ് അല്ലെങ്കില്‍ നന്നാക്കല്‍ എന്നിവയ്ക്കിടയിലുള്ള കേടുപാടുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടുന്നില്ല. പഴയ ആഭരണങ്ങള്‍ വില്‍ക്കുകയും പുതിയ ആഭരണങ്ങള്‍ വാങ്ങുകയും ചെയ്താല്‍, ഇന്‍ഷുറന്‍സ് പുതിയ ഇനങ്ങളിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടുന്നില്ല. കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു ആഭരണ ഇന്‍ഷുറന്‍സ് പ്രീമിയം സാധാരണയായി ആഭരണത്തിന്റെ മൂല്യത്തിന്റെ 1-2 ശതമാനമായിരിക്കും. ഉദാഹരണത്തിന്, 5,00,000 രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണ്ണ മാലയ്ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെ വാര്‍ഷിക പ്രീമിയം ഉണ്ടായിരിക്കാം. വലിയ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?, എസ്‌ഐപിയെ അപേക്ഷിച്ച് റിസ്ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങള്‍? jewellery insurance benefits, explains

സമകാലിക മലയാളം 1 Dec 2025 1:23 pm

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില. രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയതെന്നും സാധാരണ ദിവസങ്ങളില്‍ 3,500-4,000 രൂപ വരെ വിലയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടിലെ കനത്ത മഴയും കേരളത്തില്‍ മഞ്ഞുവീഴ്ച നേരത്തെ തുടങ്ങിയതുമാണ് മുല്ലപ്പൂ ഉല്‍പ്പാദനത്തെ ബാധിച്ചത്. തമിഴ്നാട്ടിലെ സത്യമംഗലം, കോയമ്പത്തൂര്‍, നരക്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മുല്ലപ്പൂവെത്തുന്നത്. പാലക്കാട്ടെ അതിര്‍ത്തി പഞ്ചായത്തായ വടകരപ്പതിയിലടക്കം പ്രാദേശികമായി കുറ്റിമുല്ല കൃഷി ചെയ്യുന്നവരുമുണ്ട്. വലിയ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?, എസ്‌ഐപിയെ അപേക്ഷിച്ച് റിസ്ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങള്‍? സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉല്‍പ്പാദനത്തെ ബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയില്‍ പൂവ് മൊട്ടിടുന്നത് കുറയും. നിക്ഷേപിച്ച തുക ഇരട്ടിയാകും, പലിശയിനത്തില്‍ ലക്ഷങ്ങള്‍ നേടാം; അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം jasmine price hike in kerala

സമകാലിക മലയാളം 1 Dec 2025 12:52 pm

വലിയ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?, എസ്‌ഐപിയെ അപേക്ഷിച്ച് റിസ്ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങള്‍?

ഓഹരി വിപണി യില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ചിലര്‍ ഓഹരികള്‍ നേരിട്ട് വാങ്ങി നിക്ഷേപം നടത്തും. മറ്റു ചിലര്‍ ഓഹരികള്‍ നേരിട്ട് വാങ്ങുന്നതിനേക്കാള്‍ റിസ്‌ക് കുറഞ്ഞ മ്യൂച്ചല്‍ ഫണ്ടുകളെ ആശ്രയിക്കുന്നു. മ്യൂച്ചല്‍ ഫണ്ടില്‍ തന്നെ ലംപ്‌സമായി നിക്ഷേപിക്കുന്നവരും എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവരുമുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ എന്‍ട്രി പോയിന്റ് പ്രധാനമാണ്. തെറ്റായ സമയത്താണ് നിക്ഷേപിക്കുന്നതെങ്കില്‍ വിചാരിച്ച റിട്ടേണ്‍ ലഭിച്ചില്ല എന്ന് വരാം. ഈ റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍(എസ്ടിപി). റിസ്‌ക് കുറയ്ക്കാനും തെറ്റായ സമയത്തുള്ള നിക്ഷേപം വഴി ഉണ്ടാവുന്ന റിസ്‌ക് ഒഴിവാക്കാനും ദീര്‍ഘകാല ഇക്വിറ്റി നേട്ടങ്ങള്‍ പിടിച്ചെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ആദ്യം പണം സുരക്ഷിതമായി നിക്ഷേപിക്കുക, ക്രമേണ വിപണിയില്‍ പ്രവേശിക്കുക എന്നതാണ് എസ്ടിപിയുടെ രീതി. എസ്ടിപി പ്രവര്‍ത്തിക്കുന്നത് എങ്ങനെ? ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യവസ്ഥാപിതമായി പണം മാറ്റാന്‍ എസ്ടിപി അനുവദിക്കുന്നു. ആദ്യം മുഴുവന്‍ തുകയും ഒരു ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ പാര്‍ക്ക് ചെയ്യുന്നു. തുടര്‍ന്ന് ഒരു നിശ്ചിത തുക എല്ലാ മാസവും ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് എസ്ടിപി. ഈ രീതി തെരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യ ദിവസം തന്നെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകില്ല. പകരം, എസ്‌ഐപി പോലെ മാസങ്ങളോളം കോസ്റ്റ് ആവറേജ് ചെയ്യുന്നത് കൊണ്ട് റിസ്‌ക് കുറവാണ്. പക്ഷേ എസ്‌ഐപിയില്‍ നിന്ന് വ്യത്യസ്തമായി പുതിയതായി ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുന്നതിന് പകരം ഇതിനകം പാര്‍ക്ക് ചെയ്ത ഫണ്ട് ആണ് എസ്ടിപിയില്‍ ഉപയോഗിക്കുന്നത് എന്ന പ്രയോജനം ഉണ്ട്. എസ്ടിപിയുടെ ഗുണം 1. പെട്ടെന്നുള്ള വിപണി ഇടിവുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. തെറ്റായ സമയത്ത് ഒരു വലിയ തുക ഇക്വിറ്റിയില്‍ നിക്ഷേപിച്ചാല്‍ ഉടനടി വലിയ നഷ്ടത്തിലേക്ക് നയിച്ചെന്ന് വരാം. എന്നാല്‍ എസ്ടിപിയില്‍ പണത്തിന്റെ ഒരു ഭാഗം മാത്രമേ ഓരോ മാസവും ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നുള്ളൂ. ഇത് ഒരു വലിയ ഇടിവിന്റെ ആഘാതം കുറയ്ക്കുന്നു. 2. ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ നിക്ഷേപിച്ച പണം വെറുതെ കിടക്കില്ല. ട്രാന്‍സ്ഫര്‍ കാലയളവില്‍ എഫ്ഡിയേക്കാള്‍ മികച്ച പലിശവരുമാനം നല്‍കുന്നു. ഈ അധിക വരുമാനം മൊത്തത്തിലുള്ള ദീര്‍ഘകാല വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. 3. റുപ്പീ-കോസ്റ്റ് ആവറേജിങ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ചാഞ്ചാടുന്ന വിപണികളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. 4. വലിയ തുക കൈവശമുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. മുഴുവന്‍ തുകയും ഒരേസമയം ഇക്വിറ്റികളിലേക്ക് മാറ്റുന്നത് അപകടസാധ്യതയുള്ളതാണ്. നിയന്ത്രിതവും കുറഞ്ഞ സമ്മര്‍ദ്ദവുമുള്ള ഒരു പാതയാണ് എസ്ടിപി വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി ഇക്വിറ്റി- ഹെവി പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു. നിക്ഷേപിച്ച തുക ഇരട്ടിയാകും, പലിശയിനത്തില്‍ ലക്ഷങ്ങള്‍ നേടാം; അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം എസ്ടിപിയുടെ കോട്ടങ്ങള്‍ 1. ഹ്രസ്വകാല നിക്ഷേപത്തിന് ഇത് സഹായകമല്ല. കുറഞ്ഞത് 3-5 വര്‍ഷം വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ മാത്രമാണ് ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ആറുമാസത്തേയ്‌ക്കോ ഒരു വര്‍ഷത്തേയ്‌ക്കോ നിക്ഷേപിച്ചാല്‍ ഇതില്‍ നിന്ന് മികച്ച റിട്ടേണ്‍ ലഭിക്കണമെന്നില്ല. 2. മോശം ഫണ്ട് തെരഞ്ഞെടുപ്പ് വരുമാനത്തെ ദോഷകരമായി ബാധിച്ചെന്ന് വരാം. തെറ്റായ കടപ്പത്രം, ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുത്താല്‍ അപകടസാധ്യത ഉണ്ട്. ഗവേഷണവും ഫണ്ടിന്റെ ഗുണനിലവാരവും പ്രധാനമാണ്. 3. ഒരു കടപ്പത്ര വിപണിയില്‍ നിന്നുള്ള ഓരോ ട്രാന്‍സ്ഫറും പിന്‍വലിക്കലായി കണക്കാക്കി ഹ്രസ്വകാല നികുതി ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.നിക്ഷേപകര്‍ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. എസ്‌ഐപിയും എസ്ടിപിയും തമ്മിലുള്ള വ്യത്യാസം? പ്രതിമാസ വരുമാനത്തില്‍ നിന്ന് നിശ്ചിത തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒന്നാണ് എസ്‌ഐപി. ഒരു വലിയ തുക കൈവശം വച്ചിരിക്കുന്നവര്‍ക്കും ഇക്വിറ്റിയിലേക്ക് പടിപടിയായി എന്‍ട്രി ആഗ്രഹിക്കുന്നവര്‍ക്കും എസ്ടിപി മികച്ച ഓപ്ഷനാണ്. റുപ്പീ-കോസ്റ്റ് ആവറേജിങ് നടക്കുന്നതിനാല്‍ രണ്ടും അസ്ഥിരത കുറയ്ക്കുന്നു. എങ്കിലും അടിസ്ഥാന തുക ഒരു സ്ഥിരതയുള്ള കടപ്പത്ര വിപണിയില്‍ ഇരിക്കുന്നതിനാല്‍ എസ്ടിപി സാധാരണയായി എസ്‌ഐപിയേക്കാള്‍ കുറഞ്ഞ റിസ്‌ക് ആണ് വഹിക്കുന്നത്. അമ്പമ്പോ... തീപിടിച്ച വില; റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങക്കായ, കിലോയ്ക്ക് 600 രൂപ Lump sum to invest? Why STP is becoming the smarter, low-risk alternative to SIP

സമകാലിക മലയാളം 1 Dec 2025 11:48 am

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 86,000ന് മുകളില്‍; അറിയാം മൂന്ന് കാരണങ്ങള്‍

മുംബൈ: ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ 300ലധികം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്‌സ് 86,000 കടന്ന് കുതിക്കുകയാണ്. നിഫ്റ്റി 26,300ന് മുകളിലാണ്. നവംബര്‍ 27ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരം മറികടന്ന് പുതിയ ഉയരം കുറിച്ചാണ് ഓഹരി വിപണിയുടെ മുന്നേറ്റം. സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായി വളര്‍ന്നതായുള്ള കേന്ദ്രസര്‍ക്കാര്‍ കണക്കുകളാണ് വിപണിക്ക് കരുത്തായത്. ഉപഭോക്താക്കളുടെ ആവശ്യകത വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. കൂടാതെ ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള പുരോഗതിയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പണപ്പെരുപ്പനിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ വിപണിക്ക് കൂടുതല്‍ കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാകുമെന്ന കണക്കുകൂട്ടലുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില, 95,500ന് മുകളില്‍; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വെഹിക്കിള്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ഐടിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്. പാചകവാതക വില വീണ്ടും കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ് Sensex, Nifty hit fresh lifetime highs in early trade

സമകാലിക മലയാളം 1 Dec 2025 10:36 am

അമ്പമ്പോ... തീപിടിച്ച വില; റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങക്കായ, കിലോയ്ക്ക് 600 രൂപ

കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? ഇപ്പോള്‍ കടകളില്‍ സാമ്പാറില്‍ മുങ്ങിത്തപ്പിയാല്‍ പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ്. രുചി അല്‍പ്പം കുറഞ്ഞാലും തല്‍ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 135-150 രൂപ ഉണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി നില്‍ക്കുകയാണ്. വലിയ കടകളില്‍ പോലും ഏതാനും കിലോ മുരിങ്ങക്കായ മാത്രമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാധനം എടുക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില, 95,500ന് മുകളില്‍; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ മണ്ഡലകാലത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതിനാല്‍ വില ഉയരുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം 500 രൂപ വരെ വില ഉയര്‍ന്നിരുന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായതോടെ ഉല്‍പ്പാദനവും കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് പ്രധാനമായി തമിഴ്‌നാട്ടില്‍ നിന്നാണ് മുരിങ്ങക്കായ എത്തുന്നത്. പാചകവാതക വില വീണ്ടും കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ് drumstick price hike in kerala, 600 rupees per kilo

സമകാലിക മലയാളം 1 Dec 2025 10:30 am

ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില, 95,500ന് മുകളില്‍; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്. 11,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പാചകവാതക വില വീണ്ടും കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ് ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുകയാണ് ഇപ്പോള്‍ സ്വര്‍ണവില. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണം. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇതാ അഞ്ചു ടിപ്പുകള്‍ kerala gold rate today, gold rate increased

സമകാലിക മലയാളം 1 Dec 2025 10:02 am

പാചകവാതക വില വീണ്ടും കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്

ന്യൂഡൽഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇതാ അഞ്ചു ടിപ്പുകള്‍ കഴിഞ്ഞ മാസം ഒന്നിന് ( നവംബർ ഒന്ന് ) വാണിജ്യ എൽപിജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്നു പ്രാബല്യത്തിൽ വരും. കൊച്ചിയിൽ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒഴുകിയെത്തിയത് 96,200 കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; നേട്ടം സ്വന്തമാക്കി റിലയന്‍സ് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകടകൾ തുടങ്ങിയവയ്ക്ക് നേട്ടമാകും. അതേസമയം ​ഗാർഹിക എൽപിജി സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ​ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനാണ്. The price of cooking gas cylinders has been reduced again.

സമകാലിക മലയാളം 1 Dec 2025 8:21 am

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇതാ അഞ്ചു ടിപ്പുകള്‍

ഓ രോ ദിവസം കഴിയുന്തോറും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്. തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇതിനെ മറികടക്കുന്ന കുബുദ്ധിയുമായാണ് തട്ടിപ്പുകാര്‍ വിലസുന്നത്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഒരുപരിധി വരെ സഹായിക്കുന്ന അഞ്ചു നിര്‍ദേശങ്ങള്‍ ചുവടെ: പരസ്യങ്ങള്‍: സൗജന്യ കാര്‍ഡ്, നിരക്കുകളൊന്നുമില്ല തുടങ്ങിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളെ സംശയാസ്പദമായി കാണേണ്ടതാണ്. ഇത്തരം പരസ്യങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. യുആര്‍എല്ലിന്റെ ആധികാരികത: ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, അതിന്റെ യുആര്‍എല്‍ പരിശോധിക്കുക. വെബ് ലിങ്ക് അംഗീകൃത ബാങ്കുകളുടേതാണെന്ന് ഉറപ്പാക്കുക. ഏതെങ്കിലും അനധികൃത ഏജന്റിന്റെയോ ഏജന്‍സിയുടെയോ ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ആപ്പുകള്‍: ഏതെങ്കിലും ഫോം ഫയല്‍ ചെയ്യുന്നതിനായി മൂന്നാം കക്ഷി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. സാധാരണയായി എല്ലാ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും അവരുടേതായ ആപ്പുകള്‍ ഉണ്ട്. ഏതെങ്കിലും ബാങ്കിന്റെയോ എന്‍ബിഎഫ്സിയുടെയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷേ ബാങ്കില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും പ്രതിനിധി നല്‍കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്. ഗാലറിയിലേക്കുള്ള ആക്‌സസ്: ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ഫോണ്‍ ഗാലറിയിലേക്കോ ഫോണ്‍ റെക്കോര്‍ഡിലേക്കോ ആക്‌സസ് ചെയ്യാന്‍ അനുമതി നല്‍കുന്നില്ലെന്ന് ഉറപ്പാക്കുക. ഇനി സിമ്മില്ലാതെ വാട്‌സ്ആപ്പും ടെലിഗ്രാമും പ്രവര്‍ത്തിക്കില്ല; കടുപ്പിച്ച് കേന്ദ്രം, വിശദാംശങ്ങള്‍ വിവരങ്ങള്‍ ക്രോസ്-വെരിഫൈ ചെയ്യുക: ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് എല്ലായ്പ്പോഴും ക്രോസ്-വെരിഫൈ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഒഴുകിയെത്തിയത് 96,200 കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; നേട്ടം സ്വന്തമാക്കി റിലയന്‍സ് safety tips to avoid credit card fraud

സമകാലിക മലയാളം 30 Nov 2025 2:38 pm

ഒഴുകിയെത്തിയത് 96,200 കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; നേട്ടം സ്വന്തമാക്കി റിലയന്‍സ്

മുംബൈ: ഓഹരി വിപണി യില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 96,200 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച റിലയന്‍സും ബജാജ് ഫിനാന്‍സുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 474 പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 86,000 കടന്ന് മുന്നേറുന്നതിനും കഴിഞ്ഞയാഴ്ച വിപണി സാക്ഷിയായി. റിലയന്‍സിനും ബജാജ് ഫിനാന്‍സിനും പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം ഭാരതി എയര്‍ടെല്‍, ടിസിഎസ്, എല്‍ഐസി ഓഹരികള്‍ നഷ്ടം നേരിട്ടു. ഇനി സിമ്മില്ലാതെ വാട്‌സ്ആപ്പും ടെലിഗ്രാമും പ്രവര്‍ത്തിക്കില്ല; കടുപ്പിച്ച് കേന്ദ്രം, വിശദാംശങ്ങള്‍ റിലയന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 28,282 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 21,20,335 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം വര്‍ധിച്ചത്. ബജാജ് ഫിനാന്‍സ് 20,347 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 13,611 കോടി, ഐസിഐസിഐ ബാങ്ക് 13,599 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 35,239 കോടിയുടെ ഇടിവ് രേഖപ്പെടുത്തി. എല്‍ഐസി 4,996 കോടി, ടിസിഎസ് 3,762 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് മുന്നില്‍. ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര? Mcap of 7 of top-10 most valued firms climbs by Rs 96,201 cr; Reliance, Bajaj Finance biggest winners

സമകാലിക മലയാളം 30 Nov 2025 2:28 pm

ഇനി സിമ്മില്ലാതെ വാട്‌സ്ആപ്പും ടെലിഗ്രാമും പ്രവര്‍ത്തിക്കില്ല; കടുപ്പിച്ച് കേന്ദ്രം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: മെസേജിങ് ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, സിഗ്നല്‍, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ക്ക് ഇനി സജീവമായ സിം കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. 2025 ലെ ടെലികമ്മ്യൂണിക്കേഷന്‍ സൈബര്‍ സുരക്ഷാ ഭേദഗതി നിയമം പ്രകാരം ഡിവൈസില്‍ സജീവമായ സിം കാര്‍ഡ് ഇല്ലാത്ത ഉപയോക്താക്കള്‍ മെസേജിങ് സേവനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മെസേജിങ് ആപ്പുകളോട് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദേശിച്ചു. പുതിയ നിര്‍ദേശം അനുസരിച്ച് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുള്ള സിംകാര്‍ഡ് ഫോണില്‍ ആക്ടീവല്ലെങ്കില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. ആപ്ലിക്കേഷനുകള്‍ നിര്‍ദേശം 90 ദിവസത്തിനകം നടപ്പാക്കണം. 120 ദിവസത്തിനകം ആപ്ലിക്കേഷനുകള്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. നിലവില്‍ ഫോണില്‍ സിംകാര്‍ഡില്ലാതെയും ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകുമെന്നത് സൈബര്‍ലോകത്ത് സുരക്ഷാഭീഷണിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചട്ടങ്ങള്‍ പാലിക്കാതിരുന്നാല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട് 2023 പ്രകാരം നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. മെസേജിങ് ആപ്പുകളുടെ വെബ് വേര്‍ഷനുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും. വെബ് വേര്‍ഷനുകള്‍ ആറു മണിക്കൂറില്‍ ഒരിക്കല്‍ സ്വമേധയാ ലോഗ്ഔട്ടാകും. പുതിയ സിം-ബൈന്‍ഡിങ് നിയമം അനുസരിച്ച് സിം സജീവമല്ലെങ്കില്‍ ലോഗിന്‍ ചെയ്യുന്നത് അസാധ്യമായ ബാങ്കിങ്, യുപിഐ ആപ്പുകളുടെ അതേ നടപടിക്രമങ്ങള്‍ ഈ ആപ്പുകള്‍ക്കും ബാധകമാക്കും. എല്ലായ്പ്പോഴും സജീവവും പരിശോധിച്ചുറപ്പിച്ചതുമായ ഒരു സിം ആവശ്യമായി വരുമെന്നതിനാല്‍ കുറ്റവാളികള്‍ക്ക് ദൂരെ നിന്ന് വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച്, നിലവില്‍ മിക്ക മെസേജിങ് ആപ്പുകളും ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രമേ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുകയുള്ളൂ. അതിനുശേഷം, സിം നീക്കം ചെയ്യുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കുന്നത് തുടരും. ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര? ഈ സമീപനം കാര്യമായ സുരക്ഷാ ദുര്‍ബലത സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. ഒരു സിം കാര്‍ഡ് മാറ്റിയതിനുശേഷമോ നിര്‍ജ്ജീവമാക്കിയതിനുശേഷമോ ആപ്പ് ഉപയോഗിക്കുന്നത് തുടരാന്‍ സൈബര്‍ കുറ്റവാളികള്‍ ഈ ദുര്‍ബലത മുതലെടുക്കുന്നു. അവരുടെ ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡുകള്‍ അല്ലെങ്കില്‍ കാരിയര്‍ ഡാറ്റ എന്നിവ കണ്ടെത്താനാകുന്നില്ല. ഉപയോക്താക്കളെയും നമ്പറുകളെയും ഉപകരണങ്ങളെയും എളുപ്പത്തില്‍ കണ്ടെത്തുന്നതിലൂടെ വഞ്ചനയും സ്പാമും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. എല്ലാം മാസവും 20,000 രൂപ പെന്‍ഷന്‍; അറിയാം ഉയര്‍ന്ന പലിശയുള്ള ഈ പോസ്റ്റ് ഓഫീസ് സ്‌കീം Govt orders WhatsApp, Telegram, other apps to block access without active SIM

സമകാലിക മലയാളം 30 Nov 2025 10:19 am