SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

യൂറോപ്യന്‍ യൂണിയന്‍ ഉപരോധം; റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തിവെച്ച് റിലയന്‍സ്

ന്യൂഡല്‍ഹി: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതിയാണ് നിര്‍ത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കയറ്റുമതി കൈകാര്യം ചെയ്യുന്ന റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയന്‍സ്. 'നവംബര്‍ 20 മുതല്‍ ഞങ്ങളുടെ എസ്ഇസെഡ്. റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. ഡിസംബര്‍ മുതല്‍ റിഫൈനറിയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്ന കയറ്റുമതികളും റഷ്യന്‍ ഇതര ക്രൂഡ് ഓയില്‍ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക. യൂറോപ്യന്‍ യൂണിയന്റെ ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിശ്ചയിച്ച സമയപരിധിക്ക് മുന്‍പ് തന്നെ ഈ മാറ്റം പൂര്‍ത്തിയാക്കി'- കമ്പനി വ്യക്താവ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബ്രിട്ടനില്‍ സ്ഥിരതാമസ അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്ത് വര്‍ഷമാക്കണം, നിര്‍ദേശം പാര്‍ലമെന്റില്‍ റഷ്യന്‍ എണ്ണ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാക്കി യൂറോപ്യന്‍ യൂണിയന്‍, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നവരില്‍ പ്രമുഖരാണ് റിലയന്‍സ്. എന്നാല്‍, റഷ്യന്‍ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും, റഷ്യന്‍ ക്രൂഡില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കും പിന്നാലെയാണ് റിലയന്‍സിന്റെ നീക്കം. Reliance stops Russian oil use at its only-for-export refinery to comply with EU sanctions .

സമകാലിക മലയാളം 21 Nov 2025 2:03 pm

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 91,280 രൂപ. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,410 രൂപയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. രാവിലെ 91,440 രൂപയായിരുന്ന പവന്‍ വിലയില്‍ വൈകുന്നേരത്തോടെ ഇടിവുണ്ടായി 91,120 ലെത്തി. രണ്ടുദിവസത്തിനിടെ സെന്‍സെക്‌സ് മുന്നേറിയത് 959 പോയിന്റ്; വിപണിയില്‍ കാളക്കുതിപ്പ്, ഓട്ടോ, ഐടി ഓഹരികള്‍ ഗ്രീനില്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടീശ്വരനാകാം!; ഇതാ ഒരു എളുപ്പവഴി Gold prices rise; Pawan increases by Rs 160

സമകാലിക മലയാളം 21 Nov 2025 10:31 am

രണ്ടുദിവസത്തിനിടെ സെന്‍സെക്‌സ് മുന്നേറിയത് 959 പോയിന്റ്; വിപണിയില്‍ കാളക്കുതിപ്പ്, ഓട്ടോ, ഐടി ഓഹരികള്‍ ഗ്രീനില്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. രണ്ടു ദിവസത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 959 പോയിന്റ് ആണ് മുന്നേറിയത്. ഇന്ന് മാത്രം 446 പോയിന്റ് കുതിച്ചാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 85,600 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26,100 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഓഹരി വിപണി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിക്ക് കരുത്തായത്. കൂടാതെ ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷകളും വിപണിയില്‍ പ്രതിഫലിച്ചു. വിദേശ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തയ്യാറായതാണ് വിപണിക്ക് ഇന്ന് കരുത്തായത്. പ്രധാനമായി ഓട്ടോ, ഫിനാന്‍ഷ്യല്‍സ്, ഐടി അടക്കമുള്ള ലാര്‍ജ് കാപ് സെക്ടറുകളുടെ മുന്നേറ്റമാണ് വിപണിയുടെ മുന്നേറ്റത്തിനെ സഹായിച്ചത്. വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ച, 350 കോടി ഉപയോക്താക്കള്‍ ഭീഷണിയില്‍; മുന്നറിയിപ്പ് കമ്പനികളില്‍ ബജാജ് ഫിനാന്‍സ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. 2.37 ശതമാനമാണ് ബജാജ് ഫിനാന്‍സ് മുന്നേറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടീശ്വരനാകാം!; ഇതാ ഒരു എളുപ്പവഴി Sensex rises 959 pts in 2 days, Nifty above 26,150

സമകാലിക മലയാളം 20 Nov 2025 6:05 pm

ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടീശ്വരനാകാം!; ഇതാ ഒരു എളുപ്പവഴി

ഓ ഹരി വിപണി യില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും. ഉദാഹരണത്തിന്, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപ ആവശ്യമായി വരുമെന്ന് കരുതുക. അതായത് ഏകദേശം 2035ല്‍. ശരാശരി വാര്‍ഷിക റിട്ടേണ്‍ 12 ശതമാനം എന്ന് കണക്കുകൂട്ടി പത്തുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കണമെങ്കില്‍ പ്രതിമാസം എസ്ഐപിയില്‍ 43,471 രൂപ വീതം നിക്ഷേപിക്കണം. എസ്ഐപി കാല്‍ക്കുലേറ്ററിന്റെ സഹായത്തോടെയാണ് ഈ കണക്കുകൂട്ടല്‍. ഈ രീതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപമായി വരിക 52.17 ലക്ഷം രൂപയാണ്. എന്നാല്‍ വാര്‍ഷിക റിട്ടേണ്‍ നിരക്കായ 12 ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷം കൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി സമ്പാദിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. അതായത് ഒരു കോടി രൂപ. വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ച, 350 കോടി ഉപയോക്താക്കള്‍ ഭീഷണിയില്‍; മുന്നറിയിപ്പ് ഇനി വാര്‍ഷിക റിട്ടേണ്‍ നിരക്ക് അല്‍പ്പം കുറഞ്ഞ് 11 ശതമാനമാണെന്ന് കരുതുക. അപ്പോള്‍ പത്തുവര്‍ഷം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കാന്‍ 46,083 രൂപ പ്രതിമാസം എസ്ഐപി നിക്ഷേപത്തിനായി മാറ്റിവെയ്ക്കേണ്ടി വരും. വാര്‍ഷിക റിട്ടേണ്‍ നിരക്ക് എട്ടു ശതമാനമാക്കി കുറച്ച് കണക്കുകൂട്ടിയാല്‍ പത്തുവര്‍ഷത്തേയ്ക്ക് പ്രതിമാസം 54,661 രൂപ വീതം നിക്ഷേപിക്കേണ്ടി വരും. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം Want to accumulate 1 crore by 2035?, Start investing this sum in your mutual fund SIP

സമകാലിക മലയാളം 20 Nov 2025 5:40 pm

വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ച, 350 കോടി ഉപയോക്താക്കള്‍ ഭീഷണിയില്‍; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ച. ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ട് പ്ലാറ്റ്ഫോമിലെ ഏകദേശം 350 കോടി ഉപയോക്താക്കളാണ് സുരക്ഷാഭീഷണി നേരിടുന്നതെന്ന് വിയന്ന സര്‍വകലാശാലയിലെ ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 57 ശതമാനം കേസുകളിലും ഉപയോക്താക്കളുടെ പ്രൊഫൈല്‍ ഫോട്ടോകളും 29 ശതമാനം ഉപയോക്താക്കളുടെ പ്രൊഫൈലുകളിലെ ടെക്സ്റ്റും ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞതായും ഗവേഷകര്‍ അവകാശപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017ല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും ഈ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ പിഴവിലൂടെ തട്ടിപ്പുകാരുടെ കൈയിലേക്കാണ് വിവരങ്ങള്‍ എത്തിയിരുന്നതെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ച സംഭവിക്കുമായിരുന്നു. ഏകദേശം 50 കോടി വിവരങ്ങള്‍ ചോര്‍ത്തിയ 2021ലെ ഫെയ്‌സ്ബുക്ക് സ്ര്ക്രാപിങ് തട്ടിപ്പിനെ ഇത് മറികടക്കുമായിരുന്നുവെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം കോണ്‍ടാക്ട് ഡിസ്‌ക്കവറി എന്ന ഫീച്ചര്‍ വാട്‌സ്ആപ്പിനുണ്ട്. അഡ്രസ് ബുക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ കോണ്‍ടാക്റ്റുകളില്‍ ആരാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് ആപ്പിന് അറിയാം. വലിയ തോതില്‍ ഫോണ്‍ നമ്പറുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഈ പഴുത് വഴി സാധിക്കും. ഒരു നമ്പര്‍ വാട്‌സ്്ആപ്പിലുണ്ടെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, പ്രൊഫൈല്‍ ചിത്രം, പ്രൊഫൈല്‍ ടെക്സ്റ്റ്, പോലുള്ള പൊതുവായി ലഭ്യമായ മറ്റ് വിവരങ്ങളും ഈ പഴുത് ഉപയോഗിച്ച് ചോര്‍ത്താന്‍ കഴിയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷാപ്രശ്‌നം അംഗീകരിച്ച മെറ്റ, കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. പൊല്യൂഷന്‍ ടെസ്റ്റ് ആവാറായോ?, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണം; പുതിയ വ്യവസ്ഥ WhatsApp had a massive security flaw that put phone numbers of 3.5 billion users at risk

സമകാലിക മലയാളം 20 Nov 2025 3:49 pm

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം

ഉപ രിപഠനം ഉള്‍പ്പെടെ പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്ത മാതാപിതാക്കള്‍ ആരും ഉണ്ടാവില്ല. ഭാവി സുരക്ഷിതമാക്കാന്‍ എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന ചിന്തയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. കുട്ടികള്‍ക്കു വേണ്ടിയുള്ള സമ്പാദ്യ പദ്ധതികള്‍ താരതമ്യേന കുറവാണെങ്കിലും സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെല്ലാം മികച്ച നേട്ടം നല്‍കുന്നവയാണ്. സുകന്യ സമൃദ്ധി യോജനയും പിപിഎഫും സുരക്ഷിത നിക്ഷേപമാര്‍ഗങ്ങളാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായതിനാല്‍ ഭാവി മുന്നില്‍ കണ്ട് നിക്ഷേപിച്ചാല്‍ മറ്റു നിക്ഷേപ പദ്ധതികളെക്കാള്‍ കൂടുതല്‍ നേട്ടം മ്യൂച്ചല്‍ ഫണ്ട് വഴി സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകളും മറ്റും സാമ്പത്തിക ആസൂത്രണത്തെ കൂടുതല്‍ നിര്‍ണ്ണായകമാക്കുന്നു. അതിനാല്‍ ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍ക്കാണ് മാതാപിതാക്കള്‍ പ്രാധാന്യം നല്‍കുന്നത്. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രതിമാസ വരുമാനത്തില്‍ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റി വെച്ചാല്‍ കുട്ടികള്‍ വലുതാവുമ്പോഴേക്കും അവരുടെ ആവശ്യങ്ങള്‍ക്ക് വലിയൊരു കോര്‍പ്പസ് ഉണ്ടാക്കാന്‍ സാധിക്കും. സുകന്യ സമൃദ്ധി യോജന: 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഈ പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്): ഈ സ്‌കീമില്‍ ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപിക്കാം. കുട്ടികളുടെ ഭാവിക്ക് വേണ്ടി മാതാപിതാക്കള്‍ക്കും പിപിഎഫില്‍ നിക്ഷേപം തുടങ്ങാം. പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌കീമില്‍ ഓരോ വര്‍ഷവും 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ആദ്യത്തെ 15 വര്‍ഷം വരെ ലോക്ക്-ഇന്‍- പിരിയഡായിരിക്കും. പക്ഷേ, നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ഓരോ ബ്ലോക്കുകളാക്കി കാലാവധി നീട്ടാം. ഇത് വരുമാനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം ഇളവുകളും ലഭിക്കും. മ്യൂച്വല്‍ ഫണ്ട്: ഈ രണ്ട് നിക്ഷേപങ്ങളില്‍ നിന്നും വ്യത്യസ്തമായി വിപണിയുമായി ബന്ധപ്പെട്ട പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് അപകട സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 12 ശതമാനം റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അത് 13 ശതമാനം, 14 ശതമാനം അല്ലെങ്കില്‍ അതിന് മുകളിലേക്കും ഉയര്‍ന്നേക്കാം. പക്ഷേ വിപണിയിലെ അസ്ഥിരത കാരണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ പല മാതാപിതാക്കളും മടിക്കുന്നു. വിപണിയില്‍ ഇടിവുണ്ടാവുമ്പോള്‍ പലരും നിക്ഷേപം നിര്‍ത്തുന്നതിനാലാണ് നഷ്ടം സംഭവിക്കുന്നത്. തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ വലിയ തുകയായിരിക്കും കോര്‍പ്പസായി ലഭിക്കുന്നത്. പൊല്യൂഷന്‍ ടെസ്റ്റ് ആവാറായോ?, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണം; പുതിയ വ്യവസ്ഥ കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം നടത്തുന്നത് നല്ലതാണ് എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഒരു നിശ്ചിത തുക വീതം മൂന്ന് പദ്ധതികളിലേക്കും നീക്കിവെച്ചാല്‍ ഭാവിയില്‍ വലിയ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും. ഉദാഹരണമായി വിപണിയില്‍ ഇടിവ് ഉണ്ടായാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വഴി ഉണ്ടാവാന്‍ ഇടയുള്ള നഷ്ടം സുകന്യ സമൃദ്ധി യോജന, പിപിഎഫ് എന്നിവ വഴി നികത്താന്‍ കഴിയും. എന്നാല്‍ നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് വിപണിയില്‍ കുതിച്ചുചാട്ടമാണെങ്കില്‍ വലിയ തുക സമ്പാദിക്കാന്‍ മ്യൂച്ചല്‍ ഫണ്ട് സഹായിക്കുകയും ചെയ്യും. 28,30,58,27,00,000..., എന്റമ്മോ!; എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്, 65 ശതമാനം വര്‍ധന ssy vs ppf vs mutual funds, which is the best investment plan for girl child

സമകാലിക മലയാളം 20 Nov 2025 1:21 pm