SENSEX
NIFTY
GOLD
USD/INR

Weather

32    C
...

സ്വര്‍ണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ. ഒരു കോടി രൂപ സമ്പാദിക്കണോ?; പ്രതിമാസം എസ്ഐപിയിൽ എത്ര നിക്ഷേപിക്കണം? ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. മൂന്ന് മാസം കൂടുമ്പോൾ 60,000 രൂപ വരുമാനം; അറിയാം ഈ സ്കീം ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. kerala gold rate today as on February 17, 2026

സമകാലിക മലയാളം 17 Feb 2026 10:20 am

ഒരു കോടി രൂപ സമ്പാദിക്കണോ?; പ്രതിമാസം എസ്ഐപിയിൽ എത്ര നിക്ഷേപിക്കണം?

ഓ ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും. മൂന്ന് മാസം കൂടുമ്പോൾ 60,000 രൂപ വരുമാനം; അറിയാം ഈ സ്കീം ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹമുണ്ടോ? 12 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ എസ്ഐപിയില്‍ പ്രതിമാസം 33,500 രൂപ വീതം നിക്ഷേപിക്കണം. വാര്‍ഷിക റിട്ടേണ്‍ നിരക്ക് പ്രതിവര്‍ഷം ശരാശരി 11 ശതമാനം പ്രതീക്ഷിച്ചാണ് ഈ കണക്ക്. വാര്‍ഷിക റിട്ടേണ്‍ നിരക്ക് ആയി പ്രതിവര്‍ഷം ശരാശരി 12 ശതമാനം ലഭിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 31,250 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ മതി. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍. ചുരുക്കത്തില്‍, നിക്ഷേപകര്‍ എല്ലാ മാസവും 31,000 മുതല്‍ 36,000 രൂപ വരെ പരിധിയില്‍ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കില്‍ 12 വര്‍ഷത്തിനുള്ളില്‍ ഒരു കോടി സമാഹരിക്കാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കൈയില്‍ നൂറ് രൂപ ഉണ്ടോ?; ഭാവിയില്‍ ലക്ഷപ്രഭുവാകാം Mutual funds: How much should be your monthly SIP to accumulate 1 crore in the next 12 years?

സമകാലിക മലയാളം 16 Feb 2026 10:00 pm

മൂന്ന് മാസം കൂടുമ്പോൾ 60,000 രൂപ വരുമാനം; അറിയാം ഈ സ്കീം

ജോ ലിയിൽ നിന്നും വിരമിച്ച് കഴിഞ്ഞാലും തുടർന്നുള്ള ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ മുൻകൂട്ടി സമ്പാദിക്കാൻ തയ്യാറാവണമെന്നാണ് വിദഗ്ധർ ആവർത്തിച്ച് പറയുന്ന കാര്യം. റിട്ടയേർഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പെൻഷൻ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നിരവധി ധനസമ്പാദന മാർഗങ്ങൾ ഉണ്ട്. ചിലത് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാർഗങ്ങളാണ്. വിപണിയിൽ ചാഞ്ചാട്ടം നിലനിൽക്കുന്നതിനാൽ ചിലർക്ക് ഇതിൽ നിക്ഷേപിക്കാൻ ധൈര്യക്കുറവ് ഉണ്ടാവാറുണ്ട്. എന്നാൽ ഈ ആശങ്ക വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും. അതിന് ബുദ്ധിപൂർവ്വം പോസ്റ്റ് ഓഫീസ് നിക്ഷേപം തെരഞ്ഞെടുത്താൽ മതി. മുതിർന്ന പൗരന്മാർക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (SCSS). 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാൻ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവിൽ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷമാണ് നിക്ഷേപ കാലാവധി. എന്നാൽ ആവശ്യമെങ്കിൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്. മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോൾ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാൻ അനുവദിക്കുന്നു. ഇത് മുതിർന്ന പൗരന്മാർക്ക് ആനുപാതികമായി അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു. ആധാർ, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാൽ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്. കേന്ദ്രസർക്കാർ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാൽ, ഇന്ത്യയിലെ വിരമിക്കൽ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി. കൈയില്‍ നൂറ് രൂപ ഉണ്ടോ?; ഭാവിയില്‍ ലക്ഷപ്രഭുവാകാം 30 ലക്ഷം രൂപയാണ് സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ 8.2 ശതമാനം വാർഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. നിക്ഷേപം തുടങ്ങി ഒരു വർഷത്തിനകം പലിശയില്ലാതെയും ഒരു വർഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വർഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കിൽ ഈ തുക പിൻവലിക്കാവുന്നതുമാണ്. ഇനി പോസ്റ്റ് ഓഫീസില്‍ പോകേണ്ട!; പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് 'അക്കൗണ്ട്' നിയന്ത്രിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം post office savings scheme secure 60,050 in three months

സമകാലിക മലയാളം 16 Feb 2026 6:39 pm

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, റിയല്‍റ്റി ഓഹരികളില്‍ തിളക്കം

മുംബൈ: ചാഞ്ചാട്ടത്തിന് ഒടുവില്‍ തിരിച്ചുകയറി ഓഹരി വിപണി. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുത്ത സെക്ടറുകളില്‍ ഉണ്ടായ വാങ്ങിക്കൂട്ടലാണ് വിപണിക്ക് കരുത്തായത്. വെള്ളിയാഴ്ച സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് താഴ്ന്നാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഇന്ന് വിപണി തിരിച്ചുകയറുന്ന ദൃശ്യമാണ് ഉച്ചയോടെ പ്രകടമായത്. റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി ഓഹരികളിലാണ് പ്രധാനമായി വലിയ തോതില്‍ നിക്ഷേപം ഉണ്ടായത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഇതും വിപണിയില്‍ പ്രതിഫലിച്ചു. കൈയില്‍ നൂറ് രൂപ ഉണ്ടോ?; ഭാവിയില്‍ ലക്ഷപ്രഭുവാകാം ഡോളറിനെതിരെ 90.67 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും ഡോളര്‍ വീണ്ടും ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ വലിയ തോതിലുള്ള തിരിച്ചുവരവിന് തടസമായി നില്‍ക്കുന്നത്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം കുറഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, മാരുതി സുസുക്കി, എംആന്റ്എം ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി Sensex gains 500 pts, Nifty above 25,600: Value buying among key factors behind market rise

സമകാലിക മലയാളം 16 Feb 2026 3:04 pm

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,720 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കൈയില്‍ നൂറ് രൂപ ഉണ്ടോ?; ഭാവിയില്‍ ലക്ഷപ്രഭുവാകാം വെള്ളിയാഴ്ച രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇനി പോസ്റ്റ് ഓഫീസില്‍ പോകേണ്ട!; പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് 'അക്കൗണ്ട്' നിയന്ത്രിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം ഇപ്പോള്‍ കൂടിയു കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. kerala gold rate today as on February 16, 2026

സമകാലിക മലയാളം 16 Feb 2026 10:23 am

കൈയില്‍ നൂറ് രൂപ ഉണ്ടോ?; ഭാവിയില്‍ ലക്ഷപ്രഭുവാകാം

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും എസ്‌ഐപി വഴി വെറും 100 രൂപയുടെ ലളിതമായ പ്രതിമാസ നിക്ഷേപം പോലും കാലക്രമേണ ഗണ്യമായ ഒരു മൂലധനം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ആശയം നിസ്സാരമായി തോന്നാമെങ്കിലും, എസ്‌ഐപിയുടെ ശക്തി അതിന്റെ കോമ്പൗണ്ടിങ്ങാണ്. 100 രൂപയുടെ ചെറിയ പ്രതിമാസ നിക്ഷേപം പോലും വര്‍ഷങ്ങള്‍ കൊണ്ട് ഗണ്യമായി വളരും. ഉദാഹരണത്തിന്, ഒരാള്‍ 25 വര്‍ഷത്തേക്ക് പ്രതിമാസം 100 രൂപ വീതം നിക്ഷേപിക്കുകയാണ് എന്ന് കരുതുക. ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ 25 വര്‍ഷം കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം ഏകദേശം 1,40,221 രൂപ ലഭിക്കും. നിക്ഷേപിച്ച തുക അടക്കം 1,70,221 രൂപയാണ് കൈയില്‍ കിട്ടുക. ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം കോമ്പൗണ്ടിങ് ആണ് മറ്റു നിക്ഷേപ പദ്ധതികളെക്കാള്‍ കൂടുതല്‍ തുക ലഭിക്കാന്‍ സഹായിക്കുന്നത്. റിട്ടേണ്‍ നിരക്ക് 10 ശതമാനം ആണെങ്കില്‍ പോലും, ഫണ്ട് ഏകദേശം 1,18,000 രൂപയായിരിക്കും. 14 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ അത് ഏകദേശം 2,92,000 രൂപയായും ഉയരും. കോമ്പൗണ്ടിങ് ആണ് എസ്‌ഐപിയുടെ കരുത്ത്. ഇത് സ്ഥിരമായി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 100 രൂപയില്‍ തുടങ്ങി ക്രമേണ പ്രതിമാസ തുക 500 രൂപയോ 1,000 രൂപയോ ആയി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ 10-15 വര്‍ഷത്തിനുള്ളില്‍ ലക്ഷങ്ങളുടെ ഒരു കോര്‍പ്പസ് സൃഷ്ടിക്കാനും സാധിക്കുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ഒലിച്ചുപോയത് മൂന്ന് ലക്ഷം കോടി; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ SIP Calculator: When Will Rs 100 A Month Turn Into A Million?

സമകാലിക മലയാളം 15 Feb 2026 2:20 pm

ഒലിച്ചുപോയത് മൂന്ന് ലക്ഷം കോടി; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം മൂന്ന് ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളായ ടിസിഎസും ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 953 പോയിന്റ് ആണ് ഇടിഞ്ഞത്. 1.14 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ഐസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്ടം നേരിട്ട മറ്റു പ്രധാന കമ്പനികള്‍. അതേസമയം എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നേട്ടം സ്വന്തമാക്കി. വിപണി മൂല്യത്തില്‍ ടിസിഎസിന് മാത്രം 90,198 കോടിയുടെ ഇടിവാണ് നേരിട്ടത്. 9,74,043 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം ഇന്‍ഫോസിസ് 70,780 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 54,627 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 41,883 കോടി, എല്‍ഐസി 23,971 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 1,22,213 കോടിയുടേയും ബജാജ് ഫിനാന്‍സിന് 26,414 കോടിയുടേയും എല്‍ ആന്റ് ടിക്ക് 14,483 കോടിയുടേയും ഐസിഐസിഐ ബാങ്കിന് 5,719 കോടിയുടേയും വര്‍ധന ഉണ്ടായി. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നില്‍. പേഴ്‌സണല്‍ ലോണ്‍ പെട്ടെന്ന് അടച്ചുതീര്‍ത്ത് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടണോ?; ഇതാ അഞ്ചു ടിപ്പുകള്‍ Mcap of 6 of top-10 valued firms erodes by Rs 3 lakh cr

സമകാലിക മലയാളം 15 Feb 2026 1:13 pm

ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പി വഴി ചോരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നീക്കം. ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രധാന മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ അപ്‌ഡേറ്റുമായി മുന്നോട്ടുപോകാന്‍ യുഐഡിഎഐ നടപടി ആരംഭിച്ചത്. യുഐഡിഎഐ അടുത്തിടെയാണ് പുതിയ ആധാര്‍ ആപ്പിന്റെ പൂര്‍ണ്ണ പതിപ്പ് പുറത്തിറക്കിയത്. മുമ്പ് ഒരു ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കേണ്ട നിരവധി സേവനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ആക്സസ് ചെയ്യാന്‍ ഈ ആപ്പ് അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍, വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ ആപ്പ് വഴി നേരിട്ട് അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ഒറ്റ ക്ലിക്കിലൂടെ അവരുടെ ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇത് കാര്‍ഡ് ഉടമകളെ പ്രാപ്തമാക്കുന്നു.ഫോട്ടോകോപ്പികള്‍ വഴി ആധാര്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയുന്നതിന് പുതിയ ചട്ടത്തിന് രൂപം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ സ്ഥിരീകരിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ് ഒരു അത്യാവശ്യ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സിം കാര്‍ഡ് വാങ്ങുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്നതിനും ഇത് ആവശ്യമാണ്. നിലവില്‍, അത്തരം സേവനങ്ങള്‍ക്കായി കാര്‍ഡ് ഉടമകള്‍ അവരുടെ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പികളാണ് സമര്‍പ്പിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ആധാര്‍ നമ്പര്‍, പേര്, വിലാസം, ജനനത്തീയതി, മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഈ പകര്‍പ്പുകളില്‍ അടങ്ങിയിരിക്കുന്നു. പേഴ്‌സണല്‍ ലോണ്‍ പെട്ടെന്ന് അടച്ചുതീര്‍ത്ത് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടണോ?; ഇതാ അഞ്ചു ടിപ്പുകള്‍ ഈ ആശങ്ക പരിഹരിക്കുന്നതിന്, ഫിസിക്കല്‍ ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യുആര്‍ കോഡും മാത്രം ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് പരിഗണനയിലുള്ളത്. സെന്‍സിറ്റീവ് വിവരങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കാര്‍ഡ് ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡായി പ്രവര്‍ത്തിക്കാനും ഇത് അനുവദിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ ബാങ്കിംഗ്, സിം വിതരണം, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള പരിശോധന ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിര്‍വഹിക്കാന്‍ സാധിക്കും. ഈ സംവിധാനം രഹസ്യാത്മകത വര്‍ദ്ധിപ്പിക്കുകയും ദുരുപയോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് Major Aadhaar card changes to prevent misuse; only photo and QR code to be displayed

സമകാലിക മലയാളം 14 Feb 2026 2:42 pm

പേഴ്‌സണല്‍ ലോണ്‍ പെട്ടെന്ന് അടച്ചുതീര്‍ത്ത് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടണോ?; ഇതാ അഞ്ചു ടിപ്പുകള്‍

പേ ഴ്‌സണല്‍ ലോണുകള്‍ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഇത് വളരെയധികം ഉപകാരപ്രദമാണ്. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്ക് പലപ്പോഴും വലിയൊരു സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്. കൂടാതെ സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിലും ലോണ്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ലോണ്‍ കാലാവധി തീരുന്നതിന് മുന്‍പേ ഇത് തിരിച്ചടച്ച് തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാല്‍ പലപ്പോഴും ഇത് സാധിക്കാറില്ല. പേഴ്‌സണല്‍ ലോണ്‍ വേഗത്തില്‍ ക്ലോസ് ചെയ്യാനും കടബാധ്യതയില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്ന ചില ടിപ്പുകള്‍ താഴെ. 1. ചെലവുകള്‍ നിയന്ത്രിക്കുക അനാവശ്യ ചെലവുകള്‍ കുറച്ച് ആ പണം ലോണ്‍ തിരിച്ചടവിനായി മാറ്റിവെക്കുന്നത് ഒരു നല്ല ഉപായമാണ്. ലളിതമായ ജീവിതശൈലി സ്വീകരിക്കുന്നത് വഴി ലാഭിക്കുന്ന പണം കടബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കാം. ലോണ്‍ മുന്‍കൂട്ടി അടച്ചു തീര്‍ക്കുമ്പോള്‍ ബാങ്കുകള്‍ 'ഫോര്‍ക്ലോഷര്‍' അല്ലെങ്കില്‍ 'പ്രീ-പെയ്മെന്റ്' ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അതിനാല്‍ ലോണ്‍ ക്ലോസ് ചെയ്യുന്നതിന് മുന്‍പ് ഇത്തരം ചാര്‍ജുകളെക്കുറിച്ച് ബാങ്കുമായി സംസാരിച്ച് വ്യക്തത വരുത്തുന്നത് നന്നായിരിക്കും. കൃത്യമായ പ്ലാനിംഗും അച്ചടക്കവുമുണ്ടെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ ബാധ്യതകളില്‍ നിന്ന് വേഗത്തില്‍ മോചനം നേടാന്‍ സാധിക്കും. 2. ഇഎംഐ തുക വര്‍ധിപ്പിക്കുക ഓരോ വര്‍ഷവും ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് ലോണ്‍ ഇഎംഐ തുകയും അല്‍പം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബാധ്യതയില്‍ നിന്ന് എളുപ്പം കടക്കാന്‍ സാധിക്കും. പ്രതിമാസം അടയ്ക്കുന്ന തുകയില്‍ ചെറിയൊരു വര്‍ധനവ് വരുത്തുന്നത് ലോണ്‍ കാലാവധി ഗണ്യമായി കുറയ്ക്കാനും സഹായിക്കും. 3. പാര്‍ട്ട്-പേയ്മെന്റുകള്‍ പതിവാക്കുക വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു നിശ്ചിത തുക ലോണിലേക്ക് അധികമായി അടയ്ക്കാന്‍ ശ്രമിക്കുക. ഇത് ലോണിന്റെ മുതലില്‍ നിന്ന് കുറയുന്നതിനാല്‍ പലിശ ഭാരം ലഘൂകരിക്കപ്പെടും. വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും? 4. പ്രീ-പെയ്മെന്റ് നടത്തുക കയ്യില്‍ ബോണസോ, ഇന്‍സെന്റീവോ അല്ലെങ്കില്‍ അപ്രതീക്ഷിതമായി ലഭിക്കുന്ന മറ്റ് തുകകളോ ഉണ്ടെങ്കില്‍ അത് ലോണ്‍ മുന്‍കൂട്ടി അടയ്ക്കാന്‍ ഉപയോഗിക്കുക. ലോണ്‍ തുകയുടെ ഒരു ഭാഗം നേരത്തെ അടയ്ക്കുന്നത് വഴി പലിശ ഇനത്തില്‍ വലിയൊരു തുക ലാഭിക്കാന്‍ സാധിക്കും. 5. ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം പ്രയോജനപ്പെടുത്തുക നിലവില്‍ ലോണ്‍ എടുത്തിരിക്കുന്ന ബാങ്കിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ മറ്റ് ബാങ്കുകള്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ 'ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍' ചെയ്യുക. ഇത് വഴി പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും ലോണ്‍ വേഗത്തില്‍ തീര്‍ക്കാനും സാധിക്കും. എന്നാല്‍ പ്രോസസിംഗ് ഫീസും മറ്റ് ചാര്‍ജുകളും കണക്കിലെടുത്തതിന് ശേഷം മാത്രമേ ഈ തീരുമാനം എടുക്കാന്‍ പാടുള്ളൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് Want to pay off your personal loan quickly and get out of debt? Here are five tips

സമകാലിക മലയാളം 14 Feb 2026 1:17 pm

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും ഇടിവിന്റെ പാതയിലായിരുന്നു. എന്നാല്‍ ഇന്ന് വില തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും? തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് kerala gold rate today, gold rate increased again

സമകാലിക മലയാളം 14 Feb 2026 9:41 am

വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും?

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ അസാധാരണമായ വിലവര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇത് നിക്ഷേപകര്‍ക്ക് വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. വിലക്കയറ്റത്തോടെ കുടുംബങ്ങളിലെ സ്വര്‍ണ ആസ്തിയുടെ മൂല്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം 30,000 ടണ്ണിലേറെ സ്വര്‍ണമുണ്ടെന്നാണ് കണക്ക്. ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ് ഇന്ത്യയില്‍ വ്യക്തിക്കോ കുടുംബത്തിനോ നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധിയൊന്നുമില്ല. എന്നാല്‍ അതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിക്കണം. രേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പിടിച്ചെടുക്കാതിരിക്കാന്‍ ആദായ നികുതി വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുപ്രകാരം രേഖകളില്ലെങ്കില്‍ പോലും നിശ്ചിത അളവില്‍ സ്വര്‍ണം കൈവശം വെയ്ക്കാം. വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഭര്‍ത്താവും ഭാര്യയും അവിവാഹിതയായ മകളും അടങ്ങുന്ന കുടുംബത്തിന് നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 850 ഗ്രാം ആണ്. നിലവിലെ 22 കാരറ്റ് സ്വര്‍ണ വില പ്രകാരം പണക്കൂലി ഉള്‍പ്പടെ ഇതിന്റെ മൂല്യം 1.2 കോടി രൂപയിലധികം വരും. ബില്ലുകളില്ലാതെ തന്നെ ഇത്രയും സ്വര്‍ണം നിയമപരമായി വീട്ടില്‍ സൂക്ഷിക്കാം. നിക്ഷേപം, സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ലെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ സ്വര്‍ണം കൈവശമുള്ളവര്‍ രേഖകള്‍ സൂക്ഷിക്കേണ്ടിവരും. സമ്മാനമായി ലഭിച്ചതാണെങ്കില്‍ അതിന്റെ വിവരങ്ങള്‍, അനന്തരാവകാശമായി ലഭിച്ചതാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ എന്നിവ സൂക്ഷിക്കണം. ഇന്‍വോയ്സുകള്‍, ഗിഫ്റ്റ് ഡീഡുകള്‍, അനന്തരാവകാശ രേഖകള്‍ എന്നിവ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സഹായിക്കും. രേഖകളില്ലാതെ പരിധിയില്‍ കവിഞ്ഞ സ്വര്‍ണം കൈവശം വെച്ചാല്‍ നികുതിവെട്ടിപ്പായി കണക്കാക്കാം. ഹിന്ദു അവിഭക്ത കുടുംബത്തിന്റെ കാര്യത്തില്‍ സ്വര്‍ണം കൈവശം വെക്കുന്നതിന്റെ പരിധി നിശ്ചയിക്കുന്നത് കുടുംബത്തിന്റെ വരുമാനവും പദവിയും അനുസരിച്ചാണ്. നിശ്ചിത അളവിലല്ല. നിശ്ചിത പരിധിക്ക് മുകളിലുള്ള സ്വര്‍ണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ വിശദീകരിക്കാത്ത നിക്ഷേപമായി കണക്കാക്കും. ഇതിന് കനത്ത നികുതിയും പിഴയും നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60% നികുതി, ഇതിനു പുറമെ സര്‍ചാര്‍ജ്, സെസ് എന്നിവ കൂടുതലായി പലിശയും പിഴകളും ചുമത്താം, ഗുരുതരമായ സാഹചര്യങ്ങളില്‍ സ്വര്‍ണ്ണം കണ്ടുകെട്ടാനും സാധ്യത. Know the legal gold holding limits in India for individuals & families. Learn about documentation, penalties for exceeding limits, and tax implications

സമകാലിക മലയാളം 13 Feb 2026 4:04 pm

വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്

മുംബൈ: വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് . റിക്കവറി ഏജന്റുമാരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ആര്‍ബിഐ ഇതുസംബന്ധിച്ച് കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. മാര്‍ച്ച് ആറിനകം പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. വായ്പ തിരിച്ചുപിടിക്കുന്ന സമയത്ത് വായ്പക്കാരോട് മാന്യമായി പെരുമാറുക, ഈടായി നല്‍കിയ വസ്തുവകകള്‍ ഏറ്റെടുക്കുന്നതിന് കൃത്യമായ ചട്ടമുണ്ടാക്കുക, റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, റിക്കവറി ഏജന്റുമാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കുക, വായ്പക്കാര്‍ക്ക് പരാതി അറിയിക്കാന്‍ സംവിധാനം ഉണ്ടാക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. വായ്പക്കാരെ മാനസികമായോ ശാരീരികമായോ ആക്രമിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വായ്പ തിരിച്ചുപിടിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരന്‍ നല്‍കിയ പരാതി തീര്‍പ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെത്തരുത്. വായ്പക്കാരുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണം. സംഭാഷണം റെക്കോഡ് ചെയ്യുന്നുണ്ടെന്ന് വായ്പക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണമെന്ന് പുതുക്കിയ വ്യവസ്ഥകളില്‍ പറയുന്നു. വായ്പക്കാരെ വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ് 1. അധിക്ഷേപകരമോ ഭീഷണിപ്പെടുത്തുന്നതോ ആയ ഭാഷ ഉപയോഗിക്കുക. 2.മൊബൈലിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ ഉചിതമല്ലാത്ത സന്ദേശങ്ങള്‍ അയക്കുക. 3.കൂടുതല്‍ തവണ വിളിക്കുകയോ നിശ്ചിത സമയത്തിന് ശേഷം വിളിക്കുകയോ ചെയ്യുക. 4.ഭീഷണിപ്പെടുത്തുന്ന കോളുകള്‍ അല്ലെങ്കില്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍. 5.വായ്പക്കാരെയോ അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവര്‍ത്തകരെയോ പരസ്യമായി അപമാനിക്കുകയോ സ്വകാര്യതയിലേക്ക് കടന്നുകയറുകയും ചെയ്യുക. 6.വായ്പക്കാരെയോ കുടുംബത്തെയോ ഭീഷണിപ്പെടുത്തുക. 7.വായ്പയുടെ തുകയെക്കുറിച്ചോ തിരിച്ചടച്ചില്ലെങ്കിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചിക്കുക. Loan Recovery: RBI imposes strict conditions on recovery agents with regulations

സമകാലിക മലയാളം 13 Feb 2026 3:14 pm

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1920 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,280 രൂപ. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയില്‍ എത്തിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ദിവസം 400 രൂപ എടുക്കാന്‍ ഉണ്ടോ?, 20 ലക്ഷം സമ്പാദിക്കാം; ഇതാ ഒരു സ്‌കീം തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കുതിച്ചുകയറി രൂപ, 38 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു, ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം kerala gold rate today as on February 13, 2026

സമകാലിക മലയാളം 13 Feb 2026 10:29 am