സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് കുറഞ്ഞത് 800 രൂപ
തിരുവനന്തപുരം >സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ വിപണിവില 50, 400 ആയി. രാവിലെ വ്യത്യാസമില്ലാതെ നിന്നിരുന്ന സ്വർണവില ഉച്ചയോടെയാണ് കുറഞ്ഞത്. നാലു ദിവസം കൊണ്ട് ആകെ 3,760 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 55,000 കടന്ന സ്വർണവിലയാണ് കുറഞ്ഞ് 50,000ത്തിൽ താഴെയെത്തിയത്. കഴിഞ്ഞ കുറച്ചുമാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 51, 200 രൂപയായിരുന്നു ഇന്നലത്തെ വില. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിതീരുവ കുറച്ചതിനു ശേഷം ഒറ്റയടിക്ക് 2,200 രൂപയുടെ ഇടിവ് വിലയിൽ രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയായി. വെള്ളിയുടെയും വില കുറഞ്ഞിട്ടുണ്ട്. 89 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.
മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ഇടപാടുകളും ഒടിപി പോലുള്ള അധികസുരക്ഷാസംവിധാനം ഉപയോഗിച്ച് ഉറപ്പാക്കണം. നേരത്തേ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയാണ് അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണം അയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണം അയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം യാഥാര്‍ഥ്യത്തിലേക്ക്: റിസര്‍വ് ബാങ്ക് അനുമതി ഉടന്‍ ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മാത്രമല്ല, എൻഇഎഫ്ടി - ഐഎംപിഎസ് ഇടപാട് സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. 2024 നവംബർ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം യാഥാര്‍ഥ്യത്തിലേക്ക്: റിസര്‍വ് ബാങ്ക് അനുമതി ഉടന്‍
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്ക്കാന് നിക്ഷേപകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍. കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്. എല്‍ഐസിയുടെയും സര്‍ക്കാര്‍ 61 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 30.48 ശതമാനവും എല്‍ഐസിക്ക് 30.24 ശതമാനവുമാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. 2023 ജനുവരിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്(ഡിഐപിഎം) ഐഡിബിഐ ബാങ്കില്‍ ഓഹരി വാങ്ങുന്നതിന് ഒന്നിലധികം താല്‍പ്പര്യ പത്രങ്ങള്‍ ലഭിച്ചതായി അറിയിച്ചു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ടെലഗ്രാമില്‍ വിഡിയോ തുറന്നാല്‍ അപകടം ;എന്താണ് 'ഈവിള്‍ വിഡിയോ'? ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം അറിയിച്ചിട്ടുള്ളവര്‍ അനുമതികള്‍ നേടണം. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമാണ് ഇവ ലഭ്യമാക്കേണ്ടത്. നിക്ഷേപകര്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ ആര്‍ബിഐ പരിശോധിച്ചു വരികയാണ്. സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ഐഡിബിഐ ബാങ്കില്‍ 94.72 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്, ഇത് വില്‍പ്പനയ്ക്ക് ശേഷം 34 ശതമാനമായി കുറയും. വിറ്റഴിക്കലില്‍ നിന്നും ആസ്തി ധനസമ്പാദനത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
ടെലഗ്രാമില്‍ വിഡിയോ തുറന്നാല്‍ അപകടം ;എന്താണ് 'ഈവിള്‍ വിഡിയോ'?
ന്യൂഡല്‍ഹി: ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതയാണ് റിപ്പോര്‍ട്ട്. ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. വിഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിഡിയോ ഫോണില്‍ ഡൗണ്‍ലോഡ് ആവുന്നു. എന്നാല്‍ ഈ വിഡിയോ ഡിവൈസില്‍ പ്ലേ ആവില്ല. പകരം 'ടെലഗ്രാം ആപ്പിന് ഈ വിഡിയോ പ്ലേ ചെയ്യാനാവില്ല. എക്സ്റ്റേണല്‍ പ്ലെയര്‍ ട്രൈ ചെയ്തു നോക്കൂ' എന്ന സന്ദേശമാണ് കാണുക. ഇതിലെ ഓപ്പണ്‍ ബട്ടന് ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് നയിക്കും. 'ഈവിള്‍ വിഡിയോ' എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം; ആദ്യപാദത്തില്‍ 1010 കോടി രൂപ അറ്റാദായം 'സീറോ ഡേ' ആക്രമണങ്ങള്‍ എന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ പൊതുവെ വിളിക്കാറ്. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ സീറോ ഡേ ആക്രമണങ്ങള്‍ എന്ന് വിളിക്കുന്നത്. ജൂലായ് 11 ന് ഈ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റും ടെലഗ്രാം അവതരിപ്പിച്ചിരുന്നു. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളെ ഈ പ്രശ്നം ബാധിച്ചിരുന്നു. 10.14.5 അപ്ഡേറ്റില്‍ ഇത് പരിഹരിക്കപ്പെട്ടു.
ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം; ആദ്യപാദത്തില്‍ 1010 കോടി രൂപ അറ്റാദായം
കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 18.25 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്ക് 1009.53 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 853.74 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 15.25 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1500.91 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1302.35 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.92 ശതമാനം വര്‍ധിച്ച് 486871.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 222495.50 കോടി രൂപയായിരുന്ന നിക്ഷേപം 266064.69 കോടി രൂപയായി വര്‍ധിച്ചു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 183487.41 കോടി രൂപയില്‍ നിന്ന് 220806.64 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 19.75 ശതമാനം വര്‍ധിച്ച് 70020.08 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.68 ശതമാനം വര്‍ധിച്ച് 30189 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 23.71 ശതമാനം വര്‍ധിച്ച് 22687 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 12.20 ശതമാനം വര്‍ധിച്ച് 76588.62 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 19.46 ശതമാനം വര്‍ധനയോടെ 2291.98 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1918.59 കോടി രൂപയായിരുന്നു. സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 760 രൂപ കൂടി ഇടിഞ്ഞു 4738.35 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.11 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1330.44 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 70.79 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 30300.84 കോടി രൂപയായി വര്‍ധിച്ചു. 15.57 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1518 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2041 എടിഎമ്മുകളുമുണ്ട്.
സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 760 രൂപ കൂടി ഇടിഞ്ഞു
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ല്‍ എത്തി. ഗ്രാമിന് താഴ്ന്നത് 95 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6400 രൂപ. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവന് വില 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്നലെയും വില താഴുമെന്നു പ്രതീക്ഷിച്ചെങ്കിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നത്തെ കുറവോടെ ബജറ്റിനു ശേഷം വിലയിലുണ്ടായ ഇടിവ് 2760 രൂപയായി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പതിനഞ്ചു ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം. ഇതിനെ സ്വര്‍ണ വ്യാപാരികള്‍ സ്വാഗതം ചെയ്തിരുന്നു. വീട് വില്ക്കാന് പ്ലാനുണ്ടോ?, കീശ ചോരാം, പുതിയ ബജറ്റ് നിര്‍ദേശം
ഇന്റര്‍നെറ്റ് വേണ്ട, വാട്സ്ആപ്പ് വഴി എളുപ്പത്തില്‍ ഫയലുകള്‍ അയക്കാം, അപ്ഡേറ്റ്
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകള്‍ അയയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ വാട്സ്ആപ്പ് ഐഒഎസ് ബീറ്റ ഐഒഎസില്‍ (24.15.10.70), ഫയലുകള്‍ കൈമാറാന്‍ 'നിയര്‍ ബൈ ഷെയര്‍' ഫീച്ചര്‍ കണ്ടെത്തിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 'നിയര്‍ബൈ ഷെയര്‍' ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഫോണുകളില്‍ നിന്ന് ഡോക്യുമെന്റുകള്‍, വിഡിയോകള്‍, ഫോട്ടോകള്‍ തുടങ്ങിയ ഫയലുകള്‍ കൈമാറാന്‍ കഴിയും. ഫീച്ചറിന് ഇന്റര്‍നെറ്റ് ആവശ്യമില്ല, ആപ്പിള്‍ ഡിവൈസുകളിലെ എയര്‍ഡ്രോപ്പ് ഫീച്ചര്‍ പോലെയാണിത് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ വീട് വില്ക്കാന് പ്ലാനുണ്ടോ?, കീശ ചോരാം, പുതിയ ബജറ്റ് നിര്‍ദേശം വ്യത്യസ്ത പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കിടയില്‍ എച്ച്ഡി വിഡിയോകള്‍ പോലുള്ള ഫയലുകള്‍ കൈമാറാന്‍ ഫീച്ചര്‍ സഹായകമാകും. നിലവില്‍, ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണിലേക്കും തിരിച്ചും ഡാറ്റ കൈമാറുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ വാട്സ്ആപ്പിന്റെ നിയര്‍ ബൈ ഷെയര്‍ ഉപയോഗിച്ച് തടസ്സവുമില്ലാതെ പരിധിയില്ലാതെ ഫയലുകള്‍ പങ്കിടാനാകും.നിയര്‍ബൈ ഷെയര്‍ ഫീച്ചര്‍ ഫയലുകള്‍ പങ്കിടുമ്പോള്‍ അടുത്തത്തുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് കാണിക്കും ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ഫയലുകള്‍ പങ്കിടാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വീട് വില്ക്കാന് പ്ലാനുണ്ടോ?, കീശ ചോരാം, പുതിയ ബജറ്റ് നിര്‍ദേശം
ന്യൂഡല്‍ഹി: വീട് വില്ക്കാന് പ്ലാനുണ്ടോ? ബജറ്റ് നിര്‍ദേശം അനുസരിച്ച് വീട് വില്ക്കുമ്പോള് കൂടുതല്‍ നികുതി നല്‍കേണ്ടി വരും. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഇന്‍ഡെക്സെഷന്‍ ആനുകൂല്യം (indexation benefit) ബജറ്റില്‍ എടുത്തുകളഞ്ഞതാണ് വീട് വില്ക്കാന് പോകുന്നവരുടെ നികുതിഭാരം കൂട്ടുന്നത്. നിലവില്‍ വീട് വാങ്ങിയപ്പോഴുള്ള വിലയും പിന്നീടുള്ള വര്‍ഷങ്ങളിലെ പണപ്പെരുപ്പവും കണക്കുകൂട്ടിയാണ് ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍ ടാക്സ് നിര്‍ണയിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഇന്‍ഡെക്സെഷന്‍ ആനുകൂല്യം എടുത്തുകളയുന്നതോടെ വാങ്ങിയ വിലയും വില്ക്കാന് പോകുന്ന വിലയും തമ്മിലുള്ള അന്തരം ലാഭമായി കണ്ട് നികുതി ചുമത്തും. അതായത് കഴിഞ്ഞ വര്‍ഷങ്ങളിലെ പണപ്പെരുപ്പ നിരക്ക് പരിഗണിക്കില്ല എന്ന് അര്‍ത്ഥം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ നേരത്തെ വസ്തുവകകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് 20 ശതമാനമായിരുന്നു. നിരക്ക് യുക്തിഭദ്രമാക്കുന്നതിന്റെ ഭാഗമായി ബജറ്റില്‍ 12.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ ടാക്സ് നിരക്ക് 20 ശതമാനമുള്ളപ്പോഴും ഇന്‍ഡെക്സെഷന്‍ ആനുകൂല്യം ലഭിക്കുന്നത് വീട് വില്‍ക്കുന്നവര്‍ക്ക് ഗുണമായിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കിയതോടെ നികുതി ഭാരം കൂടുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഉദാഹരണമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് 30000 രൂപയ്ക്ക് ഒരു വസ്തു വാങ്ങി എന്ന് കരുതുക. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു കോടി രൂപയ്ക്ക് വസ്തു വില്ക്കാന് തീരുമാനിച്ചു. ഇന്‍ഡെക്സെഷന്‍ ആനുകൂല്യം ഒഴിവാക്കിയതോടെ ഇവ തമ്മിലുള്ള അന്തരം കണക്കുകൂട്ടി ആ തുക മുഴുവന്‍ ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സിന്റെ പരിധിയില്‍ വരും. അതായത് ഒരു കോടിയില്‍ നിന്ന് 30000 രൂപ കിഴിച്ച ശേഷം വരുന്ന മുഴുവന്‍ തുകയും കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സിന്റെ പരിധിയില്‍ വരുമെന്ന് അര്‍ത്ഥം. നേരത്തെ മുന്‍ വര്‍ഷങ്ങളിലെ പണപ്പെരുപ്പ നിരക്ക് കൂടി വസ്തു വാങ്ങിയ വിലയില്‍ ചേര്‍ത്താണ് നികുതി നിര്‍ണയിച്ചിരുന്നത്. അതുകൊണ്ട് നികുതി കുറയുമായിരുന്നു. എന്നാല്‍ ബജറ്റിലെ പുതിയ നിര്‍ദേശം അനുസരിച്ച് കൂടുതല്‍ നികുതി ഒടുക്കാന്‍ വീട് വില്ക്കുന്നയാള് തയ്യാറാകേണ്ടി വരും. ഇവി ബാറ്ററിയുടെ വില കുറയും?; ലിഥിയത്തിന്റെ കസ്റ്റംസ് തീരുവ പൂര്‍ണമായി എടുത്തുകളഞ്ഞു
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ടെലികോം മേഖലയ്ക്ക് മികച്ച പരിഗണന. മൊത്തം 1.28 ലക്ഷം കോടി രൂപയാണ് ടെലികോം മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ ഒരു ലക്ഷം കോടി രൂപയും ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നി പൊതുമേഖല ടെലികോം കമ്പനികള്‍ക്കാണ്. പുനഃസംഘടനയ്ക്കും സാങ്കേതികവിദ്യയുടെ പരിഷ്കരണത്തിനുമായി ബിഎസ്എന്‍എല്ലിന് മാത്രം 82,916 കോടിയാണ് നീക്കിവെച്ചത്. ഫൈവ് ജിയിലേക്ക് കടക്കുന്ന ബിഎസ്എന്‍എല്ലിന് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മറ്റു സ്വകാര്യ ടെലികോം കമ്പനികളുമായി ആരോഗ്യകരമായ മത്സരത്തിന് ബിഎസ്എന്‍എല്ലിനെ പ്രാപ്തമാക്കാന്‍ ഈ തുക ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രാജ്യമൊട്ടാകെ ഫോര്‍ജി സേവനം ബിഎസ്എന്‍എല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ
സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് പവന് 52000ല്‍ താഴെ എത്തിയ അതേ നിലവാരത്തിലാണ് ഇന്ന് സ്വര്‍ണവില. 51,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6495 രൂപ നല്‍കണം. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഇന്നലെ രണ്ടു തവണകളായി 2200 രൂപയാണ് താഴ്ന്നത്. ബജറ്റിന് മുന്‍പ് 200 രൂപ താഴ്ന്ന സ്വര്‍ണവില, ബജറ്റിന് ശേഷം ഒറ്റയടിക്ക് 2000 രൂപയാണ് കൂപ്പുകൂത്തിയത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇവി ബാറ്ററിയുടെ വില കുറയും?; ലിഥിയത്തിന്റെ കസ്റ്റംസ് തീരുവ പൂര്‍ണമായി എടുത്തുകളഞ്ഞു
ഇവി ബാറ്ററിയുടെ വില കുറയും?; ലിഥിയത്തിന്റെ കസ്റ്റംസ് തീരുവ പൂര്‍ണമായി എടുത്തുകളഞ്ഞു
ന്യൂഡല്‍ഹി: സമീപഭാവിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യത. പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുന്ന കേന്ദ്രം ബജറ്റിലും ഇത് ആവര്‍ത്തിച്ചു. ലിഥിയം, കോബാള്‍ട്ട് അടക്കമുള്ള അപൂര്‍വ്വയിനം ധാതുക്കളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്ന ബജറ്റ് നിര്‍ദേശം ഇലക്ട്രിക് വാഹനമേഖലയ്ക്ക് ഉണര്‍വേകും. കുറഞ്ഞ ചെലവില്‍ ബാറ്ററി ഉല്‍പ്പാദിക്കാന്‍ കഴിയുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; എന്‍പിഎസ് വാത്സല്യ യോജന പ്രഖ്യാപിച്ച് ബജറ്റ് ലിഥിയം, കോബാള്‍ട്ട് ഉള്‍പ്പെടെ 25 പ്രധാനപ്പെട്ട ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് ഇത്തരം ധാതുക്കളുടെ സംസ്കരണത്തിനും ശുദ്ധീകരണത്തിനും പ്രോത്സാഹനം നല്‍കുമെന്നും തന്ത്രപരവും പ്രധാനപ്പെട്ടതുമായ മേഖലകളില്‍ അവയുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ആണവോര്‍ജം, ബഹിരാകാശം, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ക്ക് ലിഥിയം, കോപ്പര്‍, കോബാള്‍ട്ട് തുടങ്ങിയ ധാതുക്കള്‍ നിര്‍ണായകമാണെന്നും ധനമന്ത്രി പറഞ്ഞു.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; എന്‍പിഎസ് വാത്സല്യ യോജന പ്രഖ്യാപിച്ച് ബജറ്റ്
ന്യൂഡല്‍ഹി: കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു. മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്ന ചാലകശക്തി, ബജറ്റ് ശോഭനമായ ഭാവിയിലേക്കുള്ള ദിശാസൂചിക: പ്രധാനമന്ത്രി ആദ്യം എന്‍പിഎസ് സ്കീമിലാണെങ്കിലും പിന്നീട് സാധാരണ പെന്ഷന് സ്കീമിലേക്ക് മാറ്റാന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ വളരെ സുതാര്യമായ പദ്ധതിയാണ് ഇതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും.
സ്വർണവിലയിൽ ഇടിവ്: പവന് 51,200 രൂപ
കൊച്ചി സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴം പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 51,200 രൂപയും ഗ്രാമിന് 6400 രൂപയുമായി. കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതിനു പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. മൂന്നുദിവസത്തിനുള്ളിൽ പവന് 2960 രൂപയാണ് കുറഞ്ഞത്. ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 55,417 രൂപ വേണം.
ന്യൂഡല്‍ഹി: ബജറ്റ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും മെച്ചപ്പെട്ട വളര്‍ച്ചയിലേക്ക് നയിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശോഭനമായ ഭാവിയിലേക്കുള്ള ദിശാസൂചികയാണ് ബജറ്റ്. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്ന ചാലകശക്തിയായാണ് ബജറ്റ് വര്‍ത്തിക്കുന്നത്. കൂടാതെ വികസിത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് അടിത്തറ പാകുന്നതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കള്‍, പിന്നാക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍, മധ്യവര്‍ഗം, ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യ മേഖലകള്‍ എന്നിവയില്‍ ബജറ്റ് ഊന്നല്‍ നല്‍കിയതിനെ മോദി അഭിനന്ദിച്ചു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികള്‍ കോടിക്കണക്കിന് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഈ ദീര്‍ഘവീക്ഷണമുള്ള ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉന്നമനത്തിലേക്ക് നയിക്കും. എല്ലാവരെയും ശാക്തീകരിക്കുകയും ശോഭനമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യും. തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നതില്‍ തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറയുന്നതാണ് ബജറ്റെന്നും മോദി പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ രാജ്യത്തെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റ്. ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കം കുറിച്ച സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ഷകരെയും ഇടത്തരക്കാരെയും സഹായിക്കുന്ന 'പച്ചക്കറി ഉല്പാദന ക്ലസ്റ്ററുകള്‍' അവതരിപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരെ സ്വയംപര്യാപ്തമാക്കാന്‍ പയറുവര്‍ഗങ്ങള്‍, എണ്ണക്കുരു എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ പ്രയോജനം ചെയ്യുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാന്‍ കഴിഞ്ഞു. മുന്‍പ് ഒന്നും ഇല്ലാത്തവിധം മധ്യവര്‍ഗത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന ബജറ്റാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ആശ്വാസം; ഏയ്ഞ്ചല്‍ ടാക്സ് പൂര്‍ണമായി ഒഴിവാക്കി
സ്റ്റാമ്പ് ഡ്യൂട്ടി കുറയുമോ?, ഇടപെടലുമായി കേന്ദ്രം; ബജറ്റ് വിശദാംശങ്ങള്‍
ന്യൂഡല്‍ഹി: വസ്തുവകകള്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്ന സംസ്ഥാനങ്ങളെ നിരക്ക് കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. സ്ത്രീകള്‍ വാങ്ങുന്ന വസ്തുവകകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും അവര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ബജറ്റ് അവതരണ വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 'ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നത് തുടരുന്ന സംസ്ഥാനങ്ങളെ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കും. കൂടാതെ സ്ത്രീകള്‍ വാങ്ങുന്ന വസ്തുവകകള്‍ക്കുള്ള തീരുവ കുറയ്ക്കുന്നതും പരിഗണിക്കും. ഈ പരിഷ്കാരം നഗരവികസന പദ്ധതികളുടെ അനിവാര്യ ഘടകമാക്കും,'- സീതാരാമന് പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ സ്റ്റാമ്പ് ഡ്യൂട്ടി എന്നത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വത്ത്/വസ്തു വില്ക്കുമ്പോള് ചുമത്തുന്ന നികുതിയാണ്. 1899ലെ ഇന്ത്യന്‍ സ്റ്റാമ്പ് ആക്റ്റിന്റെ സെക്ഷന്‍ 3 പ്രകാരം ഇത് നല്‍കേണ്ടതാണ്. വില്‍പ്പത്രം, ഇഷ്ടദാനം തുടങ്ങിയവയിലുടെ ഒരു വസ്തു സമ്പാദിച്ചാല്‍ രജിസ്ട്രേഷന് സമയത്ത് ഡ്യൂട്ടി അടയ്ക്കേണ്ടതാണ്. സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനുള്ള പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് സ്റ്റാമ്പ് ഡ്യൂട്ടി. ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 2000 രൂപ
ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 2000 രൂപ
കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് രണ്ടായിരം രൂപയാണ് താഴ്ന്നത്. 51,960 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് ബജറ്റിന് മുന്‍പ് പവന് 200 രൂപ കുറഞ്ഞ് 54,000ല്‍ താഴെയെത്തിയ സ്വര്ണവിലയാണ് വീണ്ടും രണ്ടായിരം രൂപ ഇടിഞ്ഞത്. രണ്ടു തവണകളായി ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഗ്രാമിന് ഇന്ന് രണ്ടു തവണകളായി 275 രൂപയാണ് കുറഞ്ഞത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 15 ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് ആറു ശതമാനമാക്കി കുറയ്ക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചത്. സ്വര്‍ണത്തിനും വെള്ളിക്കും മൊബൈല്‍ ഫോണിനും വില കുറയും; വില കൂടുന്നത് ഇവയ്ക്കെല്ലാം
ന്യൂഡല്‍ഹി: തൊഴില്‍മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം കേന്ദ്രം നല്‍കുന്നതാണ് ഒരു പദ്ധതി. ഒരു മാസത്തെ ശമ്പളം മൂന്ന് തവണകളായി ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 15000 രൂപ വരെയാണ് കിട്ടുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ പറഞ്ഞു. 2.1 കോടി യുവാക്കള്‍ക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുക. ഉല്‍പ്പാദന മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഉല്‍പ്പാദനമേഖലയില്‍ അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി. ആദ്യമായി ജോലിയില്‍ ചേരുന്നവരെ ഉദ്ദേശിച്ച് തന്നെയാണ് ഈ ഇന്‍സെന്റീവ് പദ്ധതിയും. ജോലിയില്‍ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജോലിയില്‍ പ്രവേശിച്ച് ആദ്യ നാല് വര്‍ഷം ഇപിഎഫ്ഒ വിഹിതം കൃത്യമായി അടച്ചാല്‍ മാത്രമേ ഇന്‍സെന്റീവ് ലഭിക്കൂ. ജീവനക്കാര്‍ക്കും തൊഴിലുടമയ്ക്കും നേരിട്ട് നിശ്ചിത കണക്കില്‍ ഇന്‍സെന്റീവ് നല്‍കുന്നതാണ് പദ്ധതി. തൊഴിലുടമ കേന്ദ്രീകൃതമായതാണ് മൂന്നാമത്തെ പദ്ധതി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തൊഴിലുടമയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം നല്കുന്ന അധിക ജോലികള്‍ സൃഷ്ടിച്ചാല്‍ തൊഴിലുടമയ്ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. പുതുതായി ജോലിയില്‍ കയറിയ ഓരോ ജീവനക്കാരന്റെയും ഇപിഎഫ്ഒ വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് തൊഴിലുടമകള്‍ക്ക് പ്രതിമാസം 3,000 രൂപ വരെ തിരികെ നല്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 50 ലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു; തിരിച്ചടിയായത് നികുതി നിര്‍ദേശം
കേന്ദ്രബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ തകർച്ച: രൂപ റെക്കോഡ് വീഴ്ചയിൽ
ന്യൂഡൽഹി>കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയിൽ വൻ ഇടിവ്. ഓഹരിവിപണി 400 പോയിന്റ് ഇടിഞ്ഞ് 80,000ത്തിൽ താഴെയെത്തി. നിഫ്റ്റി 24,000ത്തിലേക്കും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.69 രൂപയായി കൂപ്പുകുത്തി.
കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു; തിരിച്ചടിയായത് നികുതി നിര്‍ദേശം
ന്യൂഡല്‍ഹി: ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1200ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സെന്‍സെക്സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലില്‍ താഴെ എത്തി. നിഫ്റ്റിയില്‍ 435 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്. 24000 പോയിന്റ് എന്ന നിലവാരത്തിലാണ് നിഫ്റ്റി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഓഹരിയുടേത് അടക്കം ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്താനാണ് ബജറ്റ് നിര്‍ദേശം. ഇതാണ് വിപണിയെ സ്വാധീനിച്ചത്. നേരത്തെ ഷോര്‍ട്ട് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. എഫ്ആന്റ്ഓ സെഗ്മെന്റില്‍ സെക്യൂരിറ്റി ട്രാന്സാക്ഷന് നികുതി 0.01 ശതമാനത്തില്‍ നിന്ന് 0.02 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശവും വിപണിയെ സ്വാധീനിച്ചു. ധനകാര്യ ആസ്തികള്‍ ഒരു വര്‍ഷത്തിലധികം കാലം കൈവശം വെയ്ക്കുന്നവരാണ്് ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സിന്റെ പരിധിയില്‍ വരുന്നത്. അതേസമയം ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സിന്റെ പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്ന് 1.25 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. അതായത് 1.25 ലക്ഷം രൂപ വരെയുള്ള ധനകാര്യ ആസ്തികള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് നികുതി വരില്ല. 17,500 രൂപ വരെ ലാഭിക്കാം, പുതിയ ടാക്സ് സമ്പ്രദായത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല; പരിഷ്കരിച്ച ഘടന ഇങ്ങനെ
ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആദായനികുതി ഇളവ് പരിധി(സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്) 50000 രൂപയില്‍ നിന്ന് 75000 രൂപയാക്കി ഉയര്‍ത്തുമെന്നും നികുതി നിരക്ക് ഘടന പരിഷ്കരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പുതിയ നികുതി സ്കീം അനുസരിച്ച് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെ വ്യക്തിഗത വരുമാനം നേടുന്നവര്‍ക്ക് ഇനി നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപ വരെ അഞ്ചുശതമാനമായിരിക്കും നികുതി. ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ പത്തുശതമാനവും പത്തുലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ 15 ശതമാനവും 12 ലക്ഷം രൂപ മുതല്‍ പതിനഞ്ച് ലക്ഷം രൂപ 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതിയെന്നും ധനമന്ത്രി അറിയിച്ചു. ഈ മാറ്റങ്ങളുടെ ഫലമായി, ഒരു ജീവനക്കാരന് 17,500 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നും ധനമന്ത്രി അറിയിച്ചു. പരിഷ്കാരങ്ങളുടെ ഫലമായി പ്രതിവര്‍ഷം ഏകദേശം 7,000 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ 5 പ്രധാന ബജറ്റുകള്‍
10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ; വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇ വൗച്ചര്‍ നല്‍കും
ന്യൂഡല്‍ഹി: രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഓരോ വര്‍ഷവും ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന് ഈ വൗച്ചര്‍ നല്‍കും. പലിശയില്‍ മൂന്നു ശതമാനം വരെ ഇളവാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മുദ്ര വായ്പ 20 ലക്ഷം വരെ മുദ്ര പദ്ധതി വഴി നല്കുന്ന വായ്പയുടെ പരിധി ഇരുപതു ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ 500 മുന്‍നിര കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരം നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ 5 പ്രധാന ബജറ്റുകള്‍ നൂറു നഗരങ്ങളില്‍ നിക്ഷേപ സൗഹൃദ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കും. വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കായി ഡോര്‍മിറ്ററി മോഡല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇതു നടപ്പാക്കുക.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ 5 പ്രധാന ബജറ്റുകള്‍
1947 ല്‍ ആര് കെ ഷണ്മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച നിരവധി സുപ്രധാന ബജറ്റുകള്‍ പില്ക്കാലത്ത് രാജ്യം കണ്ടു. സുപ്രധാന അഞ്ച് ബജറ്റുകള്‍ ഏതൊക്കെയെന്നു നോക്കാം 1957-58 ഈ ബജറ്റിലാണ് ടി ടി കൃഷ്ണമാചാരിയുടെ വെല്‍ത്ത് ടാക്സ് ഉള്‍പ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങള്‍ അവതരിപ്പിച്ചത്. വ്യക്തിഗത ആസ്തികളുടെ മൊത്തം മൂല്യത്തില്‍ നികുതി ചുമത്തി. ഇത് ഇന്ത്യയുടെ നികുതി നയത്തില്‍ കാര്യമായ മാറ്റം വരുത്തി. 1991- 1992 മന്മോഹന് സിങ് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പരിഷ്കരിക്കരിക്കുന്നതിന് നിര്‍ണായ പങ്ക് വഹിച്ചു. കസ്റ്റംസ് തീരുവ 220 ശതമാനത്തില്‍ നിന്ന് 150 ശതമാക്കി കുറച്ചു. ഇത് ഇന്ത്യന്‍ വ്യാപാര രംഗത്ത് ആഗോളതലത്തില്‍ ഗുണം ചെയ്തു. പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കീഴില്‍ വിപ്ലവകരമായ ലിബറല്‍ നയങ്ങള്‍ കൊണ്ടു വന്നു. 'ലൈസന്‍സ് രാജ്' അവസാനിപ്പിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് കുറേക്കൂടി നിലയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത ബജറ്റാണിത്. 1997-98 പി ചിദംബരം ആണ് '97 - 98 ബജറ്റ് അവതരിപ്പിച്ചത്. 'ഡ്രീം ബജറ്റ്' എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അന്ന് വിശേഷിപ്പിച്ചത്. വ്യക്തിഗത ആദായ നികുതിയും കോര്‍പ്പറേറ്റ് നികുതിയും കുറച്ച ബജറ്റാണിത്. വ്യക്തിഗത ആദായ നികുതി നിരക്ക് 40 ശതമാനത്തില്‍ നിന്ന് 30 ശതമാക്കി കുറച്ചു. സര് ചാര്‍ജുകള്‍ ഒഴിവാക്കുകയും റോയല്‍റ്റി നിരക്കുകല്‍ കുറക്കുകയും ചെയ്തു. 2000-2001 അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തിന് കീഴില്‍ യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച ബജറ്റ്. കമ്പ്യൂട്ടറുകളുള്‍പ്പെടെ 21 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ച സിന്‍ഹയുടെ ബജറ്റ് ഐടി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. ഇത് വ്യാവസായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ഐടി വളര്‍ച്ചയുടെ കേന്ദ്രയി ഇന്ത്യയെ മാറ്റുന്നതില്‍ ഈ ബജറ്റ് നിര്‍ണായകമായി. 2017-2018 അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ് . 92 വര്‍ഷത്തിന് ശേഷം കേന്ദ്ര ബജറ്റും റെയില്‍വെ ബജറ്റും ഒരുമിച്ച് അവതരിപ്പിച്ചത് അന്നാണ്.
പുതിയ ടാക്സ് സമ്പ്രദായത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല, പരിഷ്കരിച്ച ഘടന ഇങ്ങനെ പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആനുകൂല്യം. ആദായനികുതി ഇളവ് പരിധി( സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50000 രൂപയില്‍ നിന്ന് 75000 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം. പുതിയ നികുതി സ്കീം അനുസരിച്ച് വ്യക്തിഗത ആദായനികുതി നിരക്ക് ഘടന പരിഷ്കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷം രൂപ വരെ ഇനി നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപ വരെ അഞ്ചുശതമാനമായിരിക്കും നികുതി. ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ പത്തുശതമാനവും പത്തുലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ 15 ശതമാനവും 12 ലക്ഷം രൂപ മുതല്‍ പതിനഞ്ച് ലക്ഷം രൂപ 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതിയെന്നും ധനമന്ത്രി അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് കൂട്ടി മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ നടപടി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ബജറ്റ് നിര്‍ദേശം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. പ്ലാറ്റിനത്തിന് ആറര ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശം. എക്സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം. നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കും ബീഹാറിലെ നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് സർക്കാർ പിന്തുണ നൽകുമെന്ന് ധനമന്ത്രി സീതാരാമൻ വിഷ്ണുപദ് ക്ഷേത്രത്തിലും മഹാബോധി ക്ഷേത്രത്തിലും ഇടനാഴികൾ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായി വിഷ്ണുപദ് ക്ഷേത്രത്തിലും മഹാബോധി ക്ഷേത്രത്തിലും ഇടനാഴികൾ വികസിപ്പിക്കും. ഇതിന് വേണ്ട സാമ്പത്തിക പിന്തുണ നൽകുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു. വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും ജോലി ചെയ്യുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി. തൊഴില്‍ശേഷിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. മൂലധന ചെലവിനായി 11.11 ലക്ഷം കോടി രൂപ നടപ്പുസാമ്പത്തികവര്‍ഷം മൂലധനചെലവിനായി 11.11 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി. അടിസ്ഥാന സൗകര്യവികസനത്തിനായി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. പിഎം ആവാസ് യോജന പി എം ആവാസ് യോജന പ്രകാരം രണ്ടു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. നഗര ഭവന പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 2.2 ലക്ഷം കോടി രൂപ കേന്ദ്രവിഹിതമായി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. മുദ്ര വായ്പാ പരിധി 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി മുദ്ര യോജന പ്രകാരമുള്ള വായ്പ പരിധി ഇരട്ടിയാക്കുമെന്ന് ധനമന്ത്രി. പത്തുലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായാണ് ഉയര്‍ത്തുക എന്ന് ധനമന്ത്രി അറിയിച്ചു. സഖ്യകക്ഷികള്‍ക്ക് കൈനിറയെ, ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജ് ആന്ധ്രാപ്രദേശില്‍ പുതിയ തലസ്ഥാനം വികസിപ്പിക്കുന്നതിന് ബജറ്റില്‍ 15000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഈ വര്‍ഷം 15000 കോടിയുടെ പാക്കേജ് നല്‍കും. അടുത്ത വര്‍ഷങ്ങളിലും സാമ്പത്തിക സഹായം തുടരുമെന്നും ധനമന്ത്രി അറിയിച്ചു. വിവിധ വികസന ഏജന്‍സികളുടെ സഹായത്തോടെ ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനം. സഖ്യകക്ഷികളായ ജെഡിയുവിനെയും ടിഡിപിയെയും സന്തോഷിപ്പിക്കുന്ന നടപടിയാണ് ബജറ്റ് പ്രഖ്യാപനം. ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. തുക പ്രൊവിഡന്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാര്‍ക്ക് നല്‍കുക. എല്ലാ മേഖലകളിലെയും തൊഴില്‍ ശക്തിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി. 210 ലക്ഷം യുവാക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും പാര്‍ലമെന്റില്‍ ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന് പറഞ്ഞു. വിദ്യാഭ്യാസ വായ്പ ഉന്നത വിദ്യാഭ്യാസത്തിന് പത്തുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പറഞ്ഞു. 9 മേഖലകൾക്ക് മുൻഗണന ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുശക്തം, പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയം മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആഗോള സമ്പദ്ഘടന പ്രശ്നങ്ങള്‍ നേരിടുന്നു. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായി നേരിടുന്നത്. എന്നാല്‍ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷം കൂടി നീട്ടിയത് വഴി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റിന് അംഗീകാരം നേടി. 11 മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. പതിവ് പോലെ ടാബ് ലെറ്റ് ഉപയോഗിച്ചാണ് നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുക. മൊറാജി ദേശായിയെ മറികടന്ന് ചരിത്രം കുറിക്കാന്‍ നിര്‍മല ചരിത്രം കുറിച്ച് തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്. മുന്‍ പ്രധാനമന്ത്രി മൊറാജി ദേശായിയുടെ റെക്കോര്‍ഡ് ആണ് നിര്‍മല സീതാരാമന് മറികടക്കാന്‍ പോകുന്നത്. തുടര്‍ച്ചയായി ആറുതവണയാണ് മൊറാർജി ദേശായി ബജറ്റ് അവതരിപ്പിച്ചത്. #WATCH | Finance Minister Nirmala Sitharaman carrying the Budget tablet arrives at Parliament along with her team, to present the Union Budget in Lok Sabha. pic.twitter.com/vvRetDyiGg — ANI (@ANI) July 23, 2024 മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിരവധി നിര്‍ദേശങ്ങള്‍ ഉണ്ടാവുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റുകള്‍ക്ക് സമാനമായ അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്കുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്കുന്ന സൂചന. ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാജ്യം. ഇനി മൊബൈല്‍ നമ്പര്‍ വേണ്ട; വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തും
സ്വര്‍ണവില വീണ്ടും 54,000ല്‍ താഴെ; ആറുദിവസത്തിനിടെ ഇടിഞ്ഞത് ആയിരം രൂപ
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 54,000ല്‍ താഴെ എത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 54,000ല്‍ താഴെയെത്തിയത്. 53,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; സെന്‍സെക്സില്‍ മുന്നേറ്റം, എന്‍ടിപിസി, ഗ്രാസിം ഓഹരികളില്‍ നേട്ടം
മുംബൈ: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 264 പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.73 പോയിന്റ് മുന്നേറിയ നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങള്‍ ഇടംപിടിക്കുമെന്ന വ്യവസായ മേഖലയുടെ പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. എന്‍ടിപിസി, ഗ്രാസിം, ഐടിസി, അള്‍ട്രാടെക് സിമന്റ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.അതേസമയം ശ്രീറാം ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
ചൂതാട്ടം വേണ്ട: അധിക ആവേശം അപകടം
കെ അരവിന്ദ് ഓഹരിവിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് വർധിക്കുന്ന കാലമാണിത്. ഇന്ത്യയിലെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 16 കോടി കവിഞ്ഞെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിലേറെ വരുമെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. കഴിഞ്ഞ രണ്ടുവർഷംകൊണ്ടുമാത്രം 60 ശതമാനം വർധനയാണ് ഡീമാറ്റ് അക്കൗണ്ടുകളിലുണ്ടായത്. എന്നാൽ, വിപണി കുതിക്കുമ്പോൾപ്പോലും ഇതിൽ എത്രപേർ ലാഭമുണ്ടാക്കുന്നുണ്ടെന്ന് ചോദിച്ചാൽ നഷ്ടങ്ങളുടെ കഥകളാണ് കൂടുതലും കേൾക്കാനാകുക. എന്തുകൊണ്ടാണ് ഓഹരിവിപണിയിലെത്തുന്ന പലർക്കും കൈപൊള്ളി, പോക്കറ്റ് കാലിയായി തലയിൽ കൈവച്ച് ഇരിക്കേണ്ടിവരുന്നത്? അതിശക്തനും അടിപതറുന്ന ദിവസം വലിയ തന്ത്രശാലികളാണെന്നു കരുതുന്ന പലരും തുടക്കത്തിലേ ചുവടുതെറ്റി വീണുപോകുന്നതാണ് ഓഹരിവിപണിയിൽ പലപ്പോഴും കാണുന്നത്. വിവേകത്തോടെയുള്ള തീരുമാനങ്ങൾക്കും അച്ചടക്കത്തോടെയുള്ള ചുവടുകൾക്കും പകരം ആവേശവും അതിരുവിട്ട ആർത്തിയുമാണ് ഇവരിൽ മിക്കവരെയും നയിക്കുന്നത് എന്നതാണ് വാസ്തവം. അതിലൂടെ സംഭവിക്കുന്ന വലിയ നഷ്ടങ്ങൾക്ക് പഴികേൾക്കേണ്ടി വരുന്നതാകട്ടെ ഓഹരി' എന്ന നിക്ഷേപമാർഗവും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം നേടാൻ ലക്ഷ്യമിട്ടുള്ള ഇൻട്രാഡേ ട്രേഡ് കളി'യാണ് ഇക്കൂട്ടരെ നഷ്ടക്കുഴിയിൽ വീഴ്ത്തുന്നത്. ചില പ്രത്യേക ദിവസങ്ങളിൽ ഈ വീഴ്ച വളരെയധികമാകുകയും ചെയ്യുന്നു. പുതിയ കേന്ദ്രസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഇത്തരത്തിലുള്ള വലിയ വീഴ്ചകൾക്ക് സാധ്യതയുണ്ട്. ശക്തമായ കയറ്റിറക്കമാണ് വിപണിവിദഗ്ധർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ച ദിവസം നിഫ്റ്റി അഞ്ച് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഊഹക്കച്ചവടത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിച്ച ഇൻട്രാഡേ ട്രേഡർമാർക്ക് ലോക്-സഭാ തെരഞ്ഞെടുപ്പുഫലം വന്ന ജൂൺ നാലിനും അപ്രതീക്ഷിതമായ ഇടിവിൽ കോടികൾ നഷ്ടമായി. ഇത്തരം ദിവസങ്ങളിൽ ശക്തമായ കയറ്റിറക്കങ്ങൾ വിപണിയിൽ പതിവാണെന്നത് തിരിച്ചറിയാതെയുള്ള കളികളാണ് ഈ എടുത്തുചാട്ടക്കാരെ പെടുത്തിക്കളയുന്നത്. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് ഓഹരിസൂചികയായ നിഫ്റ്റി 55 ശതമാനമാണ് ഉയർന്നത്. ഈ മുന്നേറ്റത്തിനൊപ്പം പല ഓഹരികളും കുതിച്ചുയർന്നു. ഇക്കാലയളവിൽ ഓഹരിവിപണിയിലേക്ക് കടന്നുവന്ന നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നെങ്കിലും ഭൂരിപക്ഷത്തിനും അതുണ്ടായില്ല. അവർ നിക്ഷേപത്തേക്കാൾ കൂടുതൽ ഇൻട്രാഡേ ട്രേഡാ'ണ് ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം. ഇൻട്രാഡേ ട്രേഡ് നഷ്ടമാകുന്നത് എങ്ങനെ? ഓഹരികൾ ഒരേദിവസംതന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുകയാണ് ഇൻട്രാഡേ ട്രേഡർമാർ ചെയ്യുന്നത്. ഇത്തരം വ്യാപാരം നടത്തുന്നവർക്ക് ബ്രോക്കിങ് കമ്പനികളിൽനിന്ന് ഉയർന്ന മാർജിൻ ലഭ്യമായിരിക്കും. ഇത് ഉപയോഗിച്ച് കൈവശമുള്ള തുകയുടെ പല മടങ്ങ് മൂല്യമുള്ള വ്യാപാര ഇടപാടുകളാണ് ഇൻട്രാഡേ ട്രേഡിൽ നടക്കുന്നത്. വ്യാപാരത്തുക അനുസരിച്ച് ലാഭവും കൂടുമെന്ന മോഹത്തോടെയുള്ള ഈ ഇടപാട് കണക്കുകൂട്ടൽ ചെറുതായൊന്ന് പാളിയാൽത്തന്നെ വൻ നഷ്ടം വരുത്തും. ഇതിന്റെ പ്രധാന കാരണം ഊഹത്തിന്റെമാത്രം അടിസ്ഥാനത്തിലാണ് ഇവിടെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് എന്നതാണ്. കൈവശമുള്ള പണത്തേക്കാൾ വളരെ ഉയർന്ന മാർജിൻ ഉപയോഗിച്ച് വ്യാപാരം ചെയ്യുമ്പോൾ എത്ര നഷ്ടമുണ്ടായാലും അതേദിവസംതന്നെ ട്രേഡ് ക്ലോസ് ചെയ്യേണ്ടിവരും. ഇതുകൊണ്ടാണ് രണ്ടുവർഷംകൊണ്ട് 50 ശതമാനത്തിലേറെ വിപണി ഉയർന്നിട്ടും പലർക്കും നഷ്ടം നേരിടേണ്ടിവരുന്നത്. ഓഹരികളിൽ നേരിട്ട് വ്യാപാരം ചെയ്യുന്നതിനു പകരം ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് എന്ന പേരിൽ അറിയപ്പെടുന്ന അവധിവ്യാപാരത്തിൽ ഏർപ്പെടുന്നവർക്കുണ്ടാകുന്ന നഷ്ടം ഇതിലും കനത്തതാണ്. പത്തിൽ ഒമ്പതുപേരും ഈ ഊഹക്കച്ചവടത്തിൽ വൻ നഷ്ടം നേരിടുന്നുവെന്നാണ് സെബിയുടെ റിപ്പോർട്ടിൽ പറയുന്നത്. കളിയല്ല ഓഹരിവ്യാപാരം ഓഹരിവ്യാപാരം ചൂതുകളിപോലെ ഒരു കളിയായി കാണുന്നവരാണ് പൊതുവിൽ ഇൻട്രാഡേ ട്രേഡർമാർ. ഈ ചൂതാട്ടമനോഭാവം കിട്ടുന്തോറും ആർത്തിയും ആവേശവും വർധിക്കുന്ന യഥാർഥ ചൂതുകളിയിലെന്നപോലെ ഇന്നല്ലെങ്കിൽ നാളെ സ്വാഭാവികമായും കളിക്കാരനെ നഷ്ടത്തിലേക്ക് നയിക്കും. ഇതിൽനിന്ന് വ്യത്യസ്തമായി ഓഹരിവ്യാപാരം ലാഭകരമായി മുന്നോട്ടുകൊണ്ടുപോകുന്ന ന്യൂനപക്ഷമുണ്ട്. ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ടത് ഇവരെയാണ്. മികച്ച ഓഹരിവ്യാപാരികൾ വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന ടിപ്പുകളെയും ഇൻഫ്ലുവൻസർമാരുടെ വായ്ത്താരിയെയും ആശ്രയിച്ച് വ്യാപാരം ചെയ്യുന്നവരല്ല. ടെക്നിക്കൽ അനാലിസിസ് പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിപണിയുടെ ഗതി വിശകലനം നടത്തുന്നവരും ഓഹരിവ്യാപാരത്തെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്യുന്നവരുമായിരിക്കും. ഓഹരിവിപണി വിദഗ്ധരിൽനിന്ന് മൂല്യവത്തായ ഉപദേശം തേടുകയും അത് പ്രയോഗിക്കുകയും ചെയ്യുന്നവർക്കുമാത്രമേ ട്രേഡിങ്ങിൽ വിജയം നേടാനാകൂ. ഈ പഠനവും ഒരുക്കവും സമയം ആവശ്യമായ പ്രക്രിയയാണ്. അതിന് മനസ്സും സമയവുമില്ലെങ്കിൽ ഓഹരിവിപണിയിൽ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. എങ്ങനെ ട്രേഡിങ് വിജയകരമാക്കാം? ഇൻട്രാ ഡേ ട്രേഡിങ്ങിനുപകരം പൊസിഷണൽ ട്രേഡിങ്' എന്നൊരു മാർഗമുണ്ട്. ദിവസചൂതാട്ടത്തിനുപകരം ഇത് ചെയ്യുന്നവരാണ് വ്യാപാരം വിജയകരമാക്കുന്നത്. ഒരുദിവസത്തെ വിലവ്യതിയാനത്തിനുപകരം ഒരു ആഴ്ചയിലെയോ ഒരുമാസത്തെയോ ഏതാനും മാസങ്ങളിലെയോ വിലവ്യതിയാനത്തിൽനിന്ന് നേട്ടമുണ്ടാക്കാനുള്ള വഴിയാണ് പൊസിഷണൽ ട്രേഡിങ്. ടെക്നിക്കൽ അനാലിസിസ് ഉപയോഗിച്ചാണ് ഇതിൽ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വിലനിലവാരങ്ങൾ കണ്ടെത്തുന്നത്. വിപണികാലാവസ്ഥ അനുകൂല (ബുള്ളിഷ്)മായാലും പ്രതികൂല (ബെയറിഷ്)മായാലും ഒരേരീതിയിലായിരിക്കും പൊസിഷണൽ ട്രേഡർമാർ വിപണിയെ സമീപിക്കുക. അതിനാൽ ഈ വിഭാഗത്തിലുള്ളവർക്ക് എല്ലാ വിപണി കാലാവസ്ഥയിലും സജീവമാകാൻ സാധിക്കും. പാലിക്കാം സ്റ്റോപ് ലോസ് ട്രേഡിങ് നേടാൻ ആഗ്രഹിക്കുന്ന ഹ്രസ്വകാല ലക്ഷ്യങ്ങളിലേക്ക് ഓഹരിവിലകൾ എത്തുമ്പോൾ വിറ്റുമാറുന്ന പൊസിഷണൽ ട്രേഡർമാർ സ്റ്റോപ് ലോസ് പാലിക്കുന്ന ട്രേഡിങ് രീതിയാണ് പിന്തുടരുന്നത്. വാങ്ങുകയോ വിൽക്കുകയോ (ഷോട്ട് സെല്ലിങ്) ചെയ്ത ട്രേഡുകളിൽ ഉദ്ദേശിച്ച രീതിയിൽനിന്ന് വിപരീതമായാണ് വില നീങ്ങുന്നതെങ്കിൽ നേരത്തേ നിശ്ചയിച്ച സ്റ്റോപ് ലോസ് പരിധിയിലെത്തുമ്പോൾ നഷ്ടം സഹിച്ച് പിന്മാറുക എന്നതാണ് ഈ രീതി. വിപണി കാലാവസ്ഥയ്ക്ക് അനുസൃതമായാണ് പൊസിഷണൽ ട്രേഡിങ്ങിൽ ടാർജറ്റ് നിശ്ചയിക്കുന്നത്. എപ്പോൾ പിന്മാറണം? എപ്പോൾ പിന്മാറണമെന്ന കാര്യത്തിൽ ട്രേഡർക്ക് ഉറച്ച തീരുമാനം ഉണ്ടായിരിക്കണം. അത് ലാഭമെടുക്കുന്ന കാര്യത്തിലായാലും നഷ്ടം സഹിക്കുന്ന കാര്യത്തിലായാലും. സ്റ്റോപ് ലോസുകളും ടാർജറ്റുകളും കൃത്യമായി പാലിച്ച് ഇത് സാധ്യമാക്കാം. അമിതമായ ട്രേഡിങ് ഒഴിവാക്കുക എന്ന അടിസ്ഥാനപാഠവും കർശനമായി പാലിക്കേണ്ടതുണ്ട്. വലിയ അനുഭവസമ്പത്തില്ലാത്ത ട്രേഡർമാർ ട്രേഡുകളുടെ എണ്ണം കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. ദീർഘകാല ഓഹരിനിക്ഷേപം നടത്തുന്നതിനൊപ്പം ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള വിപണിയിലെ ട്രെന്റുകൾ പ്രയോജനപ്പെടുത്തുന്നതിനായി വ്യാപാരംകൂടി ചെയ്യുന്നവരാണ് മികച്ച ട്രേഡർമാർ. ട്രേഡിങ്ങിൽനിന്ന് ലഭിക്കുന്ന നേട്ടത്തെ നിക്ഷേപത്തിൽനിന്നുണ്ടാകുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധനവർധനയ്ക്കൊപ്പമുള്ള ബോണസായാണ് കാണേണ്ടത്. വ്യത്യസ്തമാണ് നിക്ഷേപവും വ്യാപാരവും ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് ആർജിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് ഓഹരിനിക്ഷേപം. വിപണിയുടെ സ്വതസിദ്ധമായ ചാഞ്ചാട്ടത്തെ ഗൗനിക്കാതെ എല്ലാ മാസവും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ സാധാരണക്കാർക്കും ഓഹരിനിക്ഷേപത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, ദീർഘകാലനിക്ഷേപവും ഹ്രസ്വകാലവ്യാപാരവും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ് എന്നത് എപ്പോഴും ഓർമവേണം. വേണ്ടത്ര ഗവേഷണവും പഠനവും നടത്തിയതിനുശേഷംമാത്രം ചെയ്യേണ്ട ഹ്രസ്വകാലവ്യാപാരത്തിലേക്ക് എടുത്തുചാടുകയും അതിന് അടിപ്പെടുകയും ചെയ്യുന്നവർ നഷ്ടപ്പെടുത്തുന്നത് ദീർഘകാലനിക്ഷേപത്തിന്റെ സാധ്യതകളാണ്. ആപ്പുകൾക്ക് ഒന്നും നഷ്ടപ്പെടാനില്ല: ഓർക്കണം സെബിയുടെ മുന്നറിയിപ്പ് ഓഹരി ബ്രോക്കിങ് കമ്പനികളുടെ ട്രേഡിങ് ആപ്പുകളിലും വെബ് പ്ലാറ്റ്ഫോമുകളിലും ലോഗിൻ ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്നസെബിയുടെ നിർദേശപ്രകാരമുള്ള മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം. ഓഹരിവ്യാപാരത്തിൽ പണം നഷ്ടപ്പെടുത്തുന്നവരുടെ എണ്ണം ഭീമമായി വർധിച്ചുവെന്ന വസ്തുതയാണ് ഇത് വെളിപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും ന്യൂ ജെൻ ട്രേഡിങ് ആപ്പുകളുടെ പ്രചാരവും സമീപകാലത്ത് ഓഹരിവിപണിയിലേക്ക് കടന്നുവന്ന നല്ലൊരു ശതമാനംപേരെ കേവലം ഭാഗ്യാന്വേഷികളായ ട്രേഡർമാരാക്കി മാറ്റിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നൽകുന്ന ടിപ്പുകളിൽ വിശ്വസിച്ച് ഓഹരിവ്യാപാരം നടത്തുന്നവരുടെ എണ്ണം പെരുകിയിരിക്കുകയാണ്. സൗജന്യ' ഓഹരിശുപാർശകളും ട്രേഡിങ് ടിപ്പുകളും സോഷ്യൽ മീഡിയയിൽനിന്ന് ലഭിക്കുന്നതോടെ ഇത്രയും മതി പണമുണ്ടാക്കാനെന്ന് കരുതി പണമിറക്കുമ്പോൾ ഉള്ളതുംകൂടി പോകാതെ നോക്കേണ്ടത് നിക്ഷേപകരാണ്. ആപ്പുകൾക്കും ടിപ്പ് വിതരണക്കാർക്കും ഒന്നും നഷ്ടപ്പെടാനില്ലെന്ന് ഓർക്കണം. ഈ ടിപ്പുകളുടെ ബലത്തിലുള്ള ഊഹക്കച്ചവടവും നഷ്ടവും ഗണ്യമായി വർധിച്ചതോടെയാണ് ട്രേഡിങ് ആപ്പുകൾ തുറക്കുമ്പോൾത്തന്നെ അക്കൗണ്ട് ഉടമയ്ക്ക് നഷ്ടക്കണക്കുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നിർബന്ധമായും നൽകണമെന്ന നിബന്ധന സെബി കൊണ്ടുവന്നത്. (ഹെഡ്ജ് ഇക്വിറ്റീസിന്റെ ഓൺലൈൻ ജേർണലായ ഹെഡ്ജ് ഓഹരി.കോമിന്റെ എഡിറ്ററാണ് ലേഖകൻ)