SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

AI സൈബർ ആക്രമണം; ജി- മെയിൽ ഉപയോക്താക്കൾക്ക് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

സ്ഥിരമായി ജിമെയിൽ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. ലോകത്ത് ജിമെയില്‍ ഉപയോ​ഗിക്കുന്ന 180 കോടി ആളുകൾക്കും ​ഗൂ​ഗിൾ പുതിയൊരു മുന്നറിയിപ്പുനൽകിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ​ഗൂ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ടെക് വിദ​ഗ്ധർ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്‌വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ സൈബർ തട്ടിപ്പ് വീരന്മാരും ഹാക്കർമാരും പുത്തൻ അടവുകളുമായി രം​ഗത്തെത്തുന്ന കാലമായതിനാൽ എല്ലാവരും ജാ​ഗ്രത പാലിക്കുന്നത് നല്ലതായിരിക്കും Google has issued a new warning to the 1.8 billion people who use Gmail worldwide. The warning is about a cyberattack called indirect prompt injections.

സമകാലിക മലയാളം 18 Sep 2025 10:30 am

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 81,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവില യില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചു; ഈ വര്‍ഷത്തെ ആദ്യ ഇളവ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ kerala gold rate today, rate decreased by 400 rupees

സമകാലിക മലയാളം 18 Sep 2025 9:43 am

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചു; ഈ വര്‍ഷത്തെ ആദ്യ ഇളവ്

വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4 ശതമാനത്തിനും 4.25 ശതമാനത്തിനും ഇടയിലായി. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്ന് ഈ വര്‍ഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്. അമേരിക്കയില്‍ തൊഴില്‍ വിപണിയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ വര്‍ഷാവസാനത്തിന് മുമ്പ് രണ്ട് തവണ കൂടി പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന് കേന്ദ്രബാങ്ക് സൂചന നല്‍കി. ഒന്നിനെതിരെ 11 വോട്ടിനാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി പലിശനിരക്ക് കുറയ്ക്കുന്നതിന് അംഗീകാരം നല്‍കിയത്. ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ തൊഴില്‍ വളര്‍ച്ച കുറയുന്നതും തൊഴില്‍ സാധ്യതകള്‍ കുറയുന്നതും അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്. പലിശനിരക്ക് കുറയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സമ്മര്‍ദ്ദവും പലിശനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമായതായാണ് വിലയിരുത്തല്‍. അമേരിക്കയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ജൂണില്‍ 1.4% ല്‍ നിന്ന് 1.6% ആയി കേന്ദ്രബാങ്ക് ഉയര്‍ത്തി ഇനി യുപിഐ എടിഎം പോലെയും പ്രവര്‍ത്തിക്കും; 10,000 രൂപ വരെ പിന്‍വലിക്കാം; വരുന്നു വലിയ മാറ്റം US Federal Reserve lowered interest rates for the first time this year

സമകാലിക മലയാളം 18 Sep 2025 6:52 am

ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ

ജിമെയിൽ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ​ഗു​ഗിൾ പുതിയൊരു മുന്നറിയിപ്പുമായി എത്തിയ കാര്യം നിങ്ങളറിഞ്ഞോ?എല്ലാ ജിമെയിൽ അക്കൗണ്ട് ഉടമകളും ഉടൻ പാസ്സ്‌വേർഡ് മാറ്റണമെന്നും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നടത്തണമെന്നുമാണ് ഗൂഗിൾ പറയുന്നത്.ബാങ്ക്, ഷോപ്പിംഗ്, ഡിജിറ്റൽ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ ജിമെയിൽ അക്കൗണ്ടുകൾ. അതിനാൽ തന്നെ നല്ല ശ്രദ്ധ വേണമെന്നാണ് ജിമെയിൽ പറയുന്നത്. ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന മെയിൽ പ്ലാറ്റ്‌ഫോം ആണ് ജിമെയിൽ. ഏകദേശം 2.5 ബില്യൺ ആളുകൾ ജിമെയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. ജിമെയിൽ അക്കൗണ്ടുകളിൽ ഹാക്കർമാരുടെ അറ്റാക്ക് വർധിച്ചതാണ് കാരണം. 'ഷൈനിഹണ്ടേഴ്സ്' എന്ന സംഘമാണ് ഇതിന് പിന്നിൽ എന്നാണ് കണ്ടെത്തൽ. 2020 മുതൽ ഭീഷണിയുയർത്തുന്ന ഈ സംഘം മൈക്രോസോഫ്റ്റ്, ടിക്കറ്റ് മാസ്റ്റർ പോലുള്ള അനവധി കമ്പനികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും മറ്റും പ്രശസ്തരാണ്.ഇമെയിൽ മുഖേനയാണ് 'ഷൈനിഹണ്ടേഴ്സ്' ഹാക്കിങ് നടത്തുക. ഇമെയിൽ മുഖേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നമ്മുടെ ഡാറ്റ ചോർത്തപ്പെടും. ഇവയെല്ലാം പൊതുമധ്യത്തിൽ ലഭിക്കുകയും ചെയ്യും. ഈ സംഘം ഇനിയും സൈബർ അറ്റാക്കുകൾ നടത്താനൊരുങ്ങുകയാണ് എന്നാണ് ഗൂഗിൾ നൽകുന്ന മുന്നറിയിപ്പ്. ഗൂഗിള്‍ പേയില്‍ ആളുമാറി പണമയച്ചാൽ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇതാണ് ഓഗസ്റ്റ് ആദ്യവാരത്തിൽ ഗൂഗിൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട ഇമെയിൽ ഐഡികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഉടൻ ആഡ് ചെയ്യാനായിരുന്നു മുന്നറിയിപ്പ്. പാസ്സ്‌വേർഡിന് പുറമെയുള്ള ഒരു സുരക്ഷയാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ. ഏതെങ്കിലും കാരണവശാൽ ഹാക്കർമാർ നമ്മുടെ പാസ്സ്‌വേർഡ് കണ്ടെത്തിയാലും അക്കൗണ്ട് ആക്സസ് ലഭിക്കാൻ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ വഴിയുള്ള സെക്യൂരിറ്റി കോഡ് വേണ്ടിവരും. ഇതോടെ ഹാക്കിങ് ശ്രമം നമ്മൾ അറിയാൻ കഴിയും. Google says that all Gmail account holders should immediately change their passwords and enable two-step verification .

സമകാലിക മലയാളം 17 Sep 2025 5:28 pm

ഗൂഗിള്‍ പേയില്‍ ആളുമാറി പണമയച്ചാൽ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇതാണ്

ഡിജിറ്റൽ പേയ്‌മെൻറുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിള്‍ പേയില്‍ ആളുമാറി പണമയച്ചുപോയാൽ എന്ത് ചെയ്യണമെന്ന് നിങ്ങൾക്കറിയുമോ? ആദ്യം തന്നെ തെറ്റുകൾ സംഭവിക്കാതിരിക്കാൻ നോക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അഥവാ കോണ്ടാക്‌ട് മാറി പണമയച്ചാൽ അദ്ദേഹത്തെ വിളിച്ച് പണം മാറി അയച്ച വിവരം അറിയിക്കുകയും തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ തേടാം. ഇനി, അപരിചതർക്കാണ് പണം മാറി അയച്ചതെങ്കില്‍ അയാളെ വിളിച്ച് പണം തിരികെ അയക്കാൻ മാന്യമായി ആവശ്യപ്പെടാം. മാന്യമായ ഇടപെടലിലൂടെ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ രണ്ടു വഴികളിലൂടേയും പണം ലഭിച്ചില്ലെങ്കിൽ ​ഗൂ​ഗിൾ പേയുടെ കസ്റ്റമർ സർവീസിൽ വിളിക്കാം. ഇതിനായി ​ഗൂ​ഗിൾ പേ ടോൾ ഫ്രീ നമ്പർ ഉപയോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്. 18004190157 എന്ന നമ്പറിലൂടെയാണ് ഗൂഗിൾ പേ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിച്ചാൽ തുടർ നടപടികൾ ഗൂഗിളിന്‍റെ ഭാഗത്തു നിന്നും നിന്നും ഉണ്ടാകും. സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ 'പണി'കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം എന്നാൽ വെറുതെ ​ഗൂ​ഗിളിന് പരാതി നൽകാൻ പറ്റില്ല. പരാതി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ കയ്യിൽ പണം ഇടപാട് നടത്തിയതിന്റെ വിവരങ്ങൾ ഉണ്ടാകണം. അതിൽ എന്നാണ് ട്രാൻസാക്ഷൻ ഐഡി. ഗൂ​ഗിൾ പേ ഹിസ്റ്ററി നോക്കിയാൽ ഐഡി ലഭിക്കും. രണ്ടാമതായി ഇടപാട് നടത്തിയ തീയ്യതിയും സമയവും വേണം. പിന്നെ വേണ്ടത് ഇ‌ടപാട് തുക എത്ര എന്നുള്ളതാണ്. നാലമത് വേണ്ടത് പണം സ്വീകരിച്ച ആളുടെ യുപിഐ ഐഡിയാണ്. ഈ വിവരങ്ങളെല്ലാം ​ഗൂ​ഗിൾ പേയുടെ കസ്റ്റമർ സർവീസിന് നൽകിയാൽ പരാതി രജിസ്റ്റർ ചെയ്യാം. സാലറി അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത് പണം തിരികെ ലഭിക്കാനുള്ള അടുത്ത മാർഗമാണ് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യിൽ പരാതി രജിസ്റ്റർ ചെയ്യുക എന്നത്. ‌npci.org.in സന്ദർശിച്ച ശേഷം 'What We Do' എന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് UPI തിരഞ്ഞെടുക്കുക. യുപിഐ ഇടപാട് ഐഡി, അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും ബാങ്ക് പേരുകൾ, ട്രാൻസ്ഫർ ചെയ്‌ത തുക തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിച്ചാൽ പരാതി രജിസ്റ്റർ ആവും. Google Pay is one of the most widely used apps for digital payments. If you want to send money between people on Google Pay, all you have to do is do these things.

സമകാലിക മലയാളം 17 Sep 2025 2:16 pm

ഇനി യുപിഐ എടിഎം പോലെയും പ്രവര്‍ത്തിക്കും; 10,000 രൂപ വരെ പിന്‍വലിക്കാം; വരുന്നു വലിയ മാറ്റം

ന്യൂഡല്‍ഹി: യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള 20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിന്‍വലിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം തേടി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് ചെയ്യുന്ന രീതി കൂടുതല്‍ എളുപ്പമാകും. ഇത് കടയില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് പോലെ ലളിതമാകും. ഏതൊരു സാധാരണ യുപിഐ ഇടപാടിനെയും പോലെ സുഗമമായ രീതിയിലാണ് ഈ പ്രക്രിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടുന്ന രീതിയിലാണ് പദ്ധതി. ഉടന്‍ തന്നെ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് തല്‍ക്ഷണം പണം ഡെബിറ്റ് ചെയ്യും. ബ്രാഞ്ചുകളും എടിഎമ്മുകളും കുറവുള്ള സ്ഥലങ്ങളില്‍ അടിസ്ഥാന ബാങ്കിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രാദേശിക പ്രതിനിധികളാണ് ബിസിനസ് കറസ്പോണ്ടന്റുകള്‍ (ബിസിമാര്‍). ഈ ഏജന്റുമാര്‍ കടയുടമകളോ സ്വകാര്യ പൗരന്മാരോ ആകാം. ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പ്രാമാണീകരണം വഴിയോ പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ ഇതിനകം ഈ ബിസിനസ് കറസ്പോണ്ടന്റുകളെ ഉപയോഗിക്കുന്നുണ്ട്. അവസാന ദിനം കഴിഞ്ഞു, ഐടിആര്‍ ഇനിയും ഫയല്‍ ചെയ്യാം; അറിയാം നടപടിക്രമങ്ങള്‍ നിലവില്‍, ചില എടിഎമ്മുകളും തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും മാത്രമാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പിന്‍വലിക്കലുകള്‍ വാഗ്ദാനം ചെയ്യുന്നത്. പട്ടണങ്ങളിലും നഗരങ്ങളിലും ഇടപാടിന് 1,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 2,000 രൂപയുമാണ് നിലവിലെ പരിധി. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം, ബിസികള്‍ക്ക് ഓരോ ഇടപാടിനും 10,000 രൂപ വരെ വിതരണം ചെയ്യാന്‍ കഴിയും. ബിസിനസ് കറസ്പോണ്ടന്റുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ യുപിഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അപകടസാധ്യതകള്‍ ഉണ്ടാകാമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള പിന്‍വലിക്കലുകളുടെ ഉപയോഗം എളുപ്പമാക്കുന്നത് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയേക്കാമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. സാലറി അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത് UPI Update: Soon, Withdraw Upto Rs 10,000 Using UPI At Over 20 Lakh BCs: Reports

സമകാലിക മലയാളം 17 Sep 2025 12:14 pm

കരുത്താര്‍ജ്ജിച്ച് രൂപ, ഒറ്റയടിക്ക് 27 പൈസയുടെ നേട്ടം, രണ്ടാഴ്ചയ്ക്കിടെ ആദ്യമായി 88ല്‍ താഴെ; കുതിച്ച് സെൻസെക്സ്

മുംബൈ: ഡോളറിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 27 പൈസയുടെ വര്‍ധന രേഖപ്പെടുത്തി 88ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം. നിലവില്‍ ഒരു ഡോളറിന് 87.82 രൂപ നല്‍കണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ച പുനരാരംഭിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്നലെ 88.05 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് രൂപ 88ല്‍ താഴെ വ്യാപാരം ആരംഭിച്ചത്. ഓഹരി വിപണി യിലെ മുന്നേറ്റവും രൂപയില്‍ പ്രതിഫലിക്കുന്നുണ്ട്. കൂടാതെ വരാനിരിക്കുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പണ വായ്പ നയപ്രഖ്യാപനത്തെയും നിക്ഷേപകര്‍ കരുതലോടെയാണ് ഉറ്റുനോക്കുന്നത്. നയപ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറയ്ക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. റിവേഴ്‌സിട്ട് സ്വര്‍ണവില; 82,000ല്‍ താഴെ അതിനിടെ ഓഹരി വിപണി രണ്ടാമത്തെ ദിവസവും മുന്നേറ്റം കാഴ്ച വെച്ചു. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 250ലധികം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തിരിച്ചുപിടിച്ചു. പ്രധാനമായി മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സിപ്ല, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. വരുമാനം കൂട്ടാതെ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം; ഇതാ അഞ്ചു ടിപ്പുകള്‍ Rupee rises 27 paise; Stock Market: Sensex up 250 pts, Nifty above 25 300

സമകാലിക മലയാളം 17 Sep 2025 10:26 am

സാലറി അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

ജോലിയുള്ള മിക്ക ആളുകൾക്കും സാലറി അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ സാലറി അക്കൗണ്ട് നൽകുന്ന സേവനങ്ങളെക്കുറിച്ച് അധികമാർക്കും അറിവുകളില്ല. മറ്റ് ബാങ്ക് അക്കൗണ്ടുകൾ പോലെയല്ല, സാലറി അക്കൗണ്ടിൽ കാശില്ലെങ്കിലും ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ല. സാലറി അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണ്. നിശ്ചിത തുക സൂക്ഷിക്കണമെന്ന നിബന്ധനയില്ലാത്തതിനാൽ, പിഴ ഈടാക്കുമെന്ന പേടി വേണ്ട. സാധാരണ സേവിങ്സ് അക്കൗണ്ടിൽ മാസത്തിൽ 5 തവണ മാത്രമേ സൗജന്യമായി എടിഎം ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. പിന്നീട് ഉപയോ​ഗിക്കുമ്പോൾ ഒരു നിശ്ചിത തുക ഈടാക്കാറുണ്ട്. എന്നാൽ സാലറി അക്കൗണ്ട് ഉള്ളവർക്ക് സ്വന്തം ബാങ്കിന്റെ എടിഎംൽ എത്ര തവണ വേണമെങ്കിലും ട്രാൻസാക്ഷൻ നടത്താൻ കഴിയും . ചാർജ് ഈടാക്കുകയേ ഇല്ല. സാലറി അക്കൗണ്ടുകളുടെ മറ്റൊരു പ്രത്യേകത സൗജന്യമായി ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു എന്നുള്ളതാണ്. ഉയർന്ന സാലറി ക്രെഡിറ്റ് ആകുന്ന സാലറി അക്കൗണ്ടുകൾക്ക് ചില ബാങ്കുകൾ ഇൻഷുറൻസ് നൽകുന്നു. അപകട ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയൊക്കെ ഉൾപ്പെടാം. ഇത് നിങ്ങൾക്ക് ഒരു അധിക സാമ്പത്തിക സുരക്ഷയാണ് നൽകുന്നത്. സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ 'പണി'കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം വായ്പ ഏതുമാകട്ടെ ആകർഷകമായ നിരക്കിൽ വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ലഭ്യമാകുകയും സാലറി അക്കൗണ്ടുകാർക്ക് മുൻഗണന ലഭിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് ഒരു ക്രെഡിറ്റ് കാർഡ് അത്യാവശ്യമാണല്ലോ. സാലറി അക്കൗണ്ട് ഉടമകൾക്ക് ചില ബാങ്കുകൾ സാധാരണയായി വാർഷിക ഫീസുകൾ ഒന്നുമില്ലാത്ത ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്. ഒപ്പം ആകർഷകമായ റിവാർഡ് പോയിന്റുകളും ഓഫറുകളും വേറെയും. പണമയക്കാൻ ഇനി ചാർജ്ജ് കൊടുക്കുകയേ വേണ്ട. NEFT, RTGS പോലുള്ള ഡിജിറ്റൽ സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും. സാലറി അക്കൗണ്ടുകൾ ‌ഉള്ളവർക്ക് പെട്ടെന്ന് ഒരാവശ്യം വന്നാൽ പണം കണ്ടെത്താൻ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടു മാസത്തെ നെറ്റ് സാലറിക്കു തുല്യമായ ഓവർഡ്രാഫ്റ്റ് സൗകര്യം അക്കൗണ്ട് ഉടമകൾക്ക് നൽകുന്നുണ്ട് . പക്ഷെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. വരുമാനം കൂട്ടാതെ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം; ഇതാ അഞ്ചു ടിപ്പുകള്‍ ചില ബാങ്കുകളുടെ സാലറി അക്കൗണ്ട് ഉടമയുടെ കുടുംബാംഗങ്ങൾക്കും നിരവധി പ്രയോജനങ്ങൾ ലഭിക്കുന്നുണ്ട്. അക്കൗണ്ട് ഉടമ വഴി കുടുംബാംഗങ്ങൾ ആരംഭിക്കുന്ന അക്കൗണ്ട് ആണെങ്കിൽ അവക്ക് അക്കൗണ്ടിൽ നിശ്ചിത തുക സൂക്ഷിക്കേണ്ടതില്ല. എടിഎം ഡെബിറ്റ് കാർഡിന് പ്രത്യേക ചാർജ് ഈടാക്കില്ല, സൗജന്യ എസ്എംഎസ് അലേർട്ട്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഓട്ടോ സ്വീപ് സൗകര്യം എന്നിവയാണ് അവ. നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ മാസവും മുടങ്ങാതെ ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നവർക്കാണ് ഈ സൗകര്യങ്ങൾ ലഭിക്കുക. ശമ്പളം മുടങ്ങിയാൽ സാലറി അക്കൗണ്ടിനെ സാധാരണ സേവിങ്സ് അക്കൗണ്ട് ആയി കണക്കാക്കുകയും ചെയ്യും എന്നതാണ്. Not many people are aware of the services provided with a salary account. Unlike other bank accounts, there's no need to worry even if there’s no money in a salary account.

സമകാലിക മലയാളം 17 Sep 2025 10:21 am

റിവേഴ്‌സിട്ട് സ്വര്‍ണവില; 82,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവില യില്‍ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞതോടെ 82000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 81,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 10,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്. വരുമാനം കൂട്ടാതെ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം; ഇതാ അഞ്ചു ടിപ്പുകള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ 'പണി'കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം kerala gold rate today, rate decreased by 160 rupees

സമകാലിക മലയാളം 17 Sep 2025 10:09 am

വരുമാനം കൂട്ടാതെ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം; ഇതാ അഞ്ചു ടിപ്പുകള്‍

വ രുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് തെറ്റായ ധാരണയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന വരുമാനമുള്ള ഒരാള്‍ക്കും മോശം ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകാം. നേരെമറിച്ച്, കുറഞ്ഞ വരുമാനമുള്ള ഒരാള്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ആസ്വദിക്കാനും കഴിയും. ക്രെഡിറ്റ് സ്‌കോര്‍ യഥാര്‍ത്ഥത്തില്‍ വായ്പ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. ഇതില്‍ സാമ്പത്തിക സ്ഥിതിയല്ല പ്രതിഫലിക്കുന്നത്. അതിനാല്‍, ഒരാള്‍ക്ക് മോശം ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍, വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വായ്പ സ്വഭാവം മാറ്റേണ്ടതുണ്ട്. വരുമാനത്തില്‍ മാറ്റം വരുത്താതെ തന്നെ സ്‌കോര്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചില ഉപായങ്ങള്‍ ചുവടെ: കുടിശ്ശികകള്‍ തീര്‍ക്കുക: ആദ്യം എല്ലാ വായ്പ കുടിശ്ശികകളും തീര്‍ക്കാനാണ് പ്രാധാന്യം നല്‍കേണ്ടത്. അടയ്ക്കാത്ത ചില ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ വൈകിയ ചില കാര്‍ ലോണ്‍ ഇഎംഐകളോ ഉണ്ടാകാം. ഇതെല്ലാം തീര്‍ത്താല്‍ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഓട്ടോമാറ്റിക്കായി ഉയരും. ഒന്നിലധികം വായ്പകള്‍: ഒന്നിലധികം വായ്പകള്‍ക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക. ഓരോ തവണയും വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍, അത് ക്രെഡിറ്റ് സ്‌കോറില്‍ പ്രതികൂലമായ രീതിയില്‍ പ്രതിഫലിച്ചെന്ന് വരാം. സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ 'പണി'കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം വായ്പ വിനിയോഗം: വായ്പ വിനിയോഗം 30 ശതമാനത്തില്‍ താഴെയാക്കുക. ക്രെഡിറ്റ് പരിധി പകുതിയില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ക്രെഡിറ്റ് മിശ്രിതം: സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകള്‍ക്കിടയില്‍ ആരോഗ്യകരമായ അനുപാതം നിലനിര്‍ത്തുക. ഉദാഹരണത്തിന്, ഒരു വിഭാഗം വായ്പ മാത്രമേ ഉള്ളൂവെങ്കില്‍, രണ്ടാമത്തെ വിഭാഗം വായ്പയും നേടാന്‍ ശ്രമിക്കുക. ഇത് ആരോഗ്യകരമായ ക്രെഡിറ്റ് മിശ്രിതമായി കണക്കാക്കപ്പെടുന്നു. വിദഗ്ധോപദേശം: ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് വായ്പ വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, ആദ്യ 15 മിനിറ്റ് ഇവര്‍ക്ക് മാത്രം അവസരം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ Credit score: can raise it without increase in income

സമകാലിക മലയാളം 16 Sep 2025 2:36 pm

തീരുവ കുറയ്ക്കുമോ?, ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി, രൂപയ്ക്കും നേട്ടം

മുംബൈ: ഓഹരി വിപണി യില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25,100 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള ശുഭാപ്തി വിശ്വാസവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും വിപണിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇതിന് പുറമേ രൂപ ശക്തിയാര്‍ജിച്ചതും ഏഷ്യന്‍ വിപണിയുടെ മുന്നേറ്റവും ഇന്ത്യന്‍ നിക്ഷേപകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഏകദേശം ഈ ഓഹരികള്‍ രണ്ടുശതമാനം വരെയാണ് ഉയര്‍ന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു. സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ 'പണി'കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം ഡോളറിനെതിരെ മൂല്യത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. നിലവില്‍ 88.04 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. മഞ്ഞുരുകുമോ?; നിര്‍ണായക ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച ഇന്ന് Sensex up 350 pts, Nifty above 25,150: Trade talks optimism among key factors

സമകാലിക മലയാളം 16 Sep 2025 12:32 pm

സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ 'പണി'കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം

മിക്ക ട്രെയിൻ യാത്രക്കാരും യാത്ര സു​ഗമമാക്കാനും നടു ചായ്ച്ചൊന്ന് ഉറങ്ങാം എന്നും കരുതി സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യും. അതിൽ ലോവർ ബർത്താണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. പക്ഷെ പകൽ സമയങ്ങളിൽ ട്രെയിനിൽ സ്ലീപ്പർടിക്കറ്റ് എടുത്താലും ലോവർ ബർത്തിൽ നീണ്ട് നിവർന്ന് ഉറങ്ങി യാത്ര ചെയ്യാൻ റെയിൽവേ നിയമം അനുവദിക്കില്ല എന്നുള്ള കാര്യം നിങ്ങളിൽ എത്രപേർക്ക് അറിയാം? പകൽ സമയങ്ങളിലെ ട്രെയിൻ യാത്രയിൽ അപ്പർ ബർത്ത് ഒഴികെയുള്ള ബാക്കി എല്ലാ സീറ്റുകളും ബുക്ക് ചെയ്താൽ നമുക്ക് ഇരുന്ന് യാത്രചെയ്യാനുള്ള അനുവാദം മാത്രമാണ് റെയിൽവേ നിയമ പ്രകാരം ഉള്ളത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലും ഇതുമായി യാത്രക്കാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നതിനാലുമാണ് ഇത്തരത്തിൽ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, ആദ്യ 15 മിനിറ്റ് ഇവര്‍ക്ക് മാത്രം അവസരം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ ട്രെയിനിൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് യാത്രക്കാർക്ക് റിസർവ് ചെയ്തിട്ടുള്ള സീറ്റുകളിൽ ഉറങ്ങാനുള്ള സമയപരിധി. നേരത്തെ രാത്രി യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ അനുവദനീയമായ സമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു. ആര്‍എസി ടിക്കറ്റില്‍ സൈഡ് ലോവർബർത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാര്‍ സൈഡ് അപ്പർ ബർത്തിൽ യാത്രചെയ്യുന്ന യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യം അനുവദിക്കണം. അതുപോലെ തന്നെ സൈഡ് അപ്പർ ബർത്ത് റിസർവ് ചെയ്തിരിക്കുന്ന വ്യക്തിക്കു രാത്രി 10നും രാവിലെ 6നും ഇടയിൽ ലോവർ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവാദം ഇല്ല. സ്ലീപിംങ് സംവിധാനമുള്ള എല്ലാ റിസര്‍വ്വ്ഡ് കോച്ചുകള്‍ക്കും ഈ വ്യവസ്ഥകൾ ബാധകമായിരിക്കും. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവർക്ക് മറ്റു യാത്രക്കാർ പ്രത്യേക പരി​ഗണന നൽകണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്. During daytime train journeys, if only the upper berths are available and all other seats are booked, railway rules allow us only to sit, not lie down. In trains, passengers are permitted to sleep on their reserved berths only between 10 p.m. and 6 a.m.

സമകാലിക മലയാളം 16 Sep 2025 11:58 am

മഞ്ഞുരുകുമോ?; നിര്‍ണായക ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്കന്‍ പ്രസിഡന്റ് 50 ശതമാനം തീരുവ ചുമത്തി ആഴ്ചകള്‍ക്ക് ശേഷം, നിര്‍ണായക വ്യാപാര കരാറിന് രൂപം നല്‍കുന്നതിനായി ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിന് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് പ്രതിനിധി സംഘം ഡല്‍ഹിയിലെത്തിയത്. ചര്‍ച്ച വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷ. ദക്ഷിണേഷ്യയ്ക്കുള്ള യുഎസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പക്ഷത്തെ നയിക്കും. വാണിജ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജേഷ് അഗര്‍വാള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച, ഇന്ത്യയുമായി ഒരു വ്യാപാര കരാറിന് രൂപം നല്‍കുന്നതില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. വ്യാപാര ചര്‍ച്ചകള്‍ 'ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന്' വഴിയൊരുക്കുമെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിന് മറുപടി നല്‍കിയത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, ആദ്യ 15 മിനിറ്റ് ഇവര്‍ക്ക് മാത്രം അവസരം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത് മൂലം അനിശ്ചിതത്വത്തിലായ സ്വതന്ത്ര വ്യാപാര കരാറിനെ രക്ഷിക്കാനുള്ള സാധ്യതയ്ക്ക് ചര്‍ച്ച തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. ഇതിനകം അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആറാമത്തെ റൗണ്ട് ഓഗസ്റ്റ് 25 മുതല്‍ 29 വരെ ആസൂത്രണം ചെയ്തിരുന്നു. പിന്നീട് ഇത് പുനഃക്രമീകരിക്കുകയായിരുന്നു. 2025 അവസാനത്തോടെ ഒരു ഇടക്കാല വ്യാപാര കരാറിന് രൂപം നല്‍കാനാണ് ഇന്ത്യയും യുഎസും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളിലേക്ക് കൂടുതല്‍ ആക്‌സസ് അമേരിക്ക തേടിയത് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ ഇടയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി; ഇന്നുകൂടി അവസരം India, US back at table for trade pact, eye breakthrough amid tariff standoff

സമകാലിക മലയാളം 16 Sep 2025 10:16 am

പവന്‍ വില 82,000 കടന്നു, സര്‍വകാല റെക്കോര്‍ഡ്; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികയായി 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, ആദ്യ 15 മിനിറ്റ് ഇവര്‍ക്ക് മാത്രം അവസരം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി; ഇന്നുകൂടി അവസരം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. Gold price hits all-time record again; Pawan increases by Rs 640

സമകാലിക മലയാളം 16 Sep 2025 10:05 am