സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ പോകുകയാണോ?; നികുതി അറിയേണ്ടേ!, ഇതാ വിവരങ്ങള്‍
സം സ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. പവന് കഴിഞ്ഞ ദിവസമാണ് 90,000 രൂപ കടന്നത്. വൈകാതെ തന്നെ പവന് ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിലക്കയറ്റം മൂലം സ്വര്‍ണാഭരണം വാങ്ങുന്നത് ഏറെ പ്രയാസമേറിയ കാര്യമായി മാറും. സ്വാഭാവികമായും ആളുകള്‍ വിവിധ സ്വര്‍ണ നിക്ഷേപങ്ങളെ ഈ സമയത്ത് പരിഗണിച്ചെന്ന് വരാം. എന്നാല്‍ സ്വര്‍ണത്തിന്റെ നികുതി നിയമങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പല നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കേണ്ടി വരാറുണ്ട്. അത് ഭൗതിക സ്വര്‍ണമായാലും ഇടിഎഫുകളായാലും മ്യൂച്വല്‍ ഫണ്ടുകളായാലും അതിനനുസരിച്ച് നികുതി നിയമങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ഓരോ നിക്ഷേപത്തിന്റെയും നികുതി നിയമങ്ങള്‍ എന്തൊക്കെയാണ്, എത്രകാലം നിക്ഷേപം നിലനിര്‍ത്തിയാലാണ് കുറഞ്ഞ നികുതി നിരക്ക് ബാധകമാവുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. 1. ഭൗതിക (ഫിസിക്കല്‍) സ്വര്‍ണം ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നി രൂപത്തിലുള്ള ഭൗതിക സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഏതൊരു ലാഭവും മൂലധന നേട്ടമായാണ് കണക്കാക്കി വരുന്നത്. ഇത്തരം സ്വര്‍ണം വാങ്ങിയ ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍ ലാഭം വരുമാനത്തിലേക്ക് ചേര്‍ത്ത് നികുതി ചുമത്തും. എന്നാല്‍ ഈ സ്വര്‍ണം 2 വര്‍ഷത്തിനു ശേഷം വില്‍ക്കുമ്പോള്‍ ഇതിന് 12.5 ശതമാനം (സര്‍ചാര്‍ജ്, സെസ് എന്നിവയ്ക്ക് പുറമേ) നികുതി ചുമത്തുന്നു. സ്വര്‍ണം ആഭരണ രൂപത്തില്‍ വാങ്ങുമ്പോള്‍ പോലും നികുതിയുണ്ട്. 3 ശതമാനം ജിഎസ്ടിയാണ് ആഭരണത്തിന് ഈടാക്കുന്നത്. കൂടാതെ പണിക്കൂലിയിലും ജിഎസ്ടി ചുമത്തുന്നുണ്ട്. പണിക്കൂലിയുടെ 5 ശതമാനമാണ് ജിഎസ്ടിയാണ് ഈടാക്കുന്നത്. 2. ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും സ്വര്‍ണം ആഭരണമായോ നാണയമായോ ഭൗതിക രൂപത്തില്‍ സൂക്ഷിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഗോള്‍ഡ് ഇടിഎഫുകളും സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകളും മികച്ച തെരഞ്ഞെടുപ്പായിരിക്കും. ആഭരണങ്ങള്‍ സൂക്ഷിക്കുന്നതുപോലെയുള്ള അപകടമോ, മോഷണത്തെക്കുറിച്ചുള്ള പേടിയോ ആവശ്യമില്ല ഇത്തരം നിക്ഷേപങ്ങള്‍ക്ക് ആവശ്യമില്ല എന്നതാണ് വലിയ പ്രത്യേകത. മാത്രമല്ല സ്വര്‍ണത്തിന്റെ വില കുതിക്കുമ്പോള്‍ മികച്ച നേട്ടം നിക്ഷേപകര്‍ക്കും ഉറപ്പാക്കാം. ടാറ്റയില്‍ അധികാരത്തര്‍ക്കം; നിശബ്ദമായി കണ്ടുനില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അമിത് ഷായെ കണ്ട് ചെയര്‍മാന്‍ 3. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള മികച്ച സ്വര്‍ണ നിക്ഷേപമാണിത്. ഇതിലൂടെ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ നിന്നുള്ള നേട്ടങ്ങളും പ്രതിവര്‍ഷം 2.5 ശതമാനം പലിശയും ലഭിക്കുന്നു. ഈ ബോണ്ടുകള്‍ നിയന്ത്രിക്കുന്നത് ആര്‍ബിഐ ആണ്. ശ്രദ്ധേയ കാര്യമെന്തെന്നാല്‍ ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന സ്വര്‍ണത്തില്‍ നിന്നും ലഭിക്കുന്ന ഏതൊരു ലാഭവും പൂര്‍ണ്ണമായും നികുതി രഹിതമാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ബോണ്ടുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്‍ക്കുകയാണെങ്കില്‍ അവ എത്ര കാലം കൈവശം വച്ചിരുന്നു എന്നത് അനുസരിച്ച് മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടിവരും. 4. ഡിജിറ്റല്‍ സ്വര്‍ണം പുതു തലമുറയിലെ നിക്ഷേപകര്‍ കൂടുതലായും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പല ഫിന്‍ടെക് പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്നു. അതിനാല്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ എളുപ്പമാണ്. വിവിധ കമ്പനികളുടെ സ്വര്‍ണം ഇതിലൂടെ വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഇവിടെ ഭൗതിക സ്വര്‍ണം സ്വന്തമാക്കുന്നതു പോലെയാണ് നികുതി നിരക്കുകളും കണക്കാക്കുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കുതിച്ച് കുതിച്ച് എങ്ങോട്ട്?, സ്വര്‍ണവില 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1500ലധികം രൂപ GST on different types of gold, know details
കുതിച്ച് കുതിച്ച് എങ്ങോട്ട്?, സ്വര്‍ണവില 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1500ലധികം രൂപ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 12 വര്‍ഷം മുന്‍പ് ജോലി കിട്ടാതെ പുറത്ത്, ഇന്ന് കാലത്തിന്റെ കാവ്യനീതിയായി ഗൂഗിള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ മേധാവി; ആരാണ് രാഗിണി ദാസ്? സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്. ടാറ്റയില്‍ അധികാരത്തര്‍ക്കം; നിശബ്ദമായി കണ്ടുനില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അമിത് ഷായെ കണ്ട് ചെയര്‍മാന്‍ kerala gold rate today; gold rate in record level
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയും ബഹുരാഷ്ട്ര ബ്രാന്‍ഡുമായ ടാറ്റയില്‍ അധികാര വടംവലി പരസ്യമാകുന്നു. അധികാര തര്‍ക്കം രൂക്ഷമായതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ട്രസ്റ്റി ഡേരിയസ് ഖംബാട്ടാ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സിതാരാമന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു നിര്‍ണായക കൂടിക്കാഴ്ചകള്‍. ജാതീയ-സാമുദായിക സംഘര്‍ഷങ്ങളില്ലാതെ കേരളം, കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ഇന്ത്യയില്‍ ഒന്നാമത്; എന്‍സിആര്‍ബി റിപ്പോര്‍ട്ട് ടാറ്റയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിശബ്ദ കാണികളായി തുടരാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ തങ്ങളുടെ പ്രവര്‍ത്തന കാലത്ത് പുലര്‍ത്തിയ അച്ചടക്കം, മര്യാദ, ധാര്‍മികത എന്നിവ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെന്നും, ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റികളെ വേണ്ടിവന്നാന്‍ പുറത്താക്കാമെന്ന നിര്‍ദേശം നല്‍കിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്ന വിവരം. അഫ്ഗാനിലെ ബഗ്രാം ഇനി യുഎസിന് നല്‍കേണ്ട; ട്രംപിനെ തള്ളി ഇന്ത്യയും, കൂടെ റഷ്യയും ചൈനയും പാകിസ്ഥാനും നോയല്‍ ടാറ്റയുടെ നേതൃത്വത്തിനെതിരെ ട്രസ്റ്റിമാരായ ഡാരിയസ് ഖംബട്ട, ജഹാംഗീര്‍ എച്ച് സി ജഹാംഗീര്‍, പ്രമിത് ജാവേരി, മെഹ്ലി മിസ്ട്രി എന്നിവരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഈ ട്രസ്റ്റികളുടെ നേതൃത്വത്തില്‍ നോയല്‍ ടാറ്റയുടെ നേതൃത്വത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായും ബോര്‍ഡ് മീറ്റിംഗ് മിനിറ്റ്‌സ് പരിശോധിക്കാനും ടാറ്റ സണ്‍സിന്റെ നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്വതന്ത്ര ഡയറക്ടര്‍മാരെ അംഗീകരിക്കാനും ശ്രമിച്ചുകൊണ്ട് ഒരു 'സൂപ്പര്‍ ബോര്‍ഡ്' പോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് ആരോപണം. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് ആവശ്യപ്പെട്ടതാണ് തര്‍ക്കം വഷളാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2024 ഒക്ടോബറില്‍ രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ട്രസ്റ്റില്‍ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരി ഉടമകളുടെ ട്രസ്റ്റുകളില്‍ ഒന്നായ ദൊറാബ്ജി ടാറ്റ ട്രസ്റ്റിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. നോയല്‍ ടാറ്റ ഉള്‍പ്പെടെ മറ്റ് മൂന്ന് ട്രസ്റ്റികള്‍ ഒരു വശത്തും ഡാരിയസ് ഖംബട്ട, ജഹാംഗീര്‍ എച്ച് സി ജഹാംഗീര്‍, പ്രമിത് ജാവേരി, മെഹ്ലി മിസ്ട്രി എന്നിവരുള്‍പ്പെട്ട ട്രസ്റ്റികളും പക്ഷം തിരിഞ്ഞതോടെയാണ് ഭിന്നത പരസ്യമായത്. Tata Group rift: Tata Trusts chairman Noel Tata, accompanied by two trustees and Tata Sons chairman Natarajan Chandrasekaran, met Union home minister Amit Shah and Finance Minister Nirmala Sitharaman.
ലാഭമെടുപ്പ് വില്ലനായി, സെന്‍സെക്‌സില്‍ കനത്ത ഇടിവ്; 500 പോയിന്റ് താഴ്ന്നു, ബാങ്കിങ് ഓഹരികള്‍ റെഡില്‍
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ഉച്ചയ്ക്ക് ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. വ്യാപാരത്തിന്റെ തുടക്കത്തില്‍ വിപണി നേട്ടത്തിന്റെ പാതയിലായിരുന്നു. ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയെ താങ്ങിനിര്‍ത്തിയത്. കൂടാതെ വിദേശനിക്ഷേപം ഒഴുകിയെത്തിയതും വിപണിക്ക് ഗുണം ചെയ്തു. എന്നാല്‍ ഉച്ചയോടെ ലാഭമെടുപ്പ് ദൃശ്യമായതോടെയാണ് വിപണി ഇടിയാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വിപണി മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഓഹരി വിലയുടെ ഉയര്‍ന്ന തലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തയ്യാറായതാണ് വിപണി താഴാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 12 വര്‍ഷം മുന്‍പ് ജോലി കിട്ടാതെ പുറത്ത്, ഇന്ന് കാലത്തിന്റെ കാവ്യനീതിയായി ഗൂഗിള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ മേധാവി; ആരാണ് രാഗിണി ദാസ്? ബാങ്കിങ്, ഓട്ടോ, എഫ്എംസിജി, റിയല്‍റ്റി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. തുടര്‍ച്ചയായി ആറുദിവസം ഓഹരി വിപണി നേട്ടം സ്വന്തമാക്കിയ ശേഷമാണ് ഇന്നത്തെ ഇടിവ്. ഇതിന് പുറമേ ആഗോള വിപണി ദുര്‍ബലമായതും ഇന്ത്യന്‍ ഓഹരി വിപണിക്ക് വിനയായി. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, വരുന്നത് മൂന്ന് വന്‍മാറ്റങ്ങള്‍; അറിയാം ഗുണങ്ങള്‍ Sensex declines 500 pts from day's high, Nifty below 25,050
2013ല്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ അഭിമുഖത്തിന്റെ അവസാന റൗണ്ട് വരെ എത്തിയെങ്കിലും വിധി മറിച്ചായിരുന്നു. എന്നാല്‍ 12 വര്‍ഷം കഴിഞ്ഞ് 2025ല്‍ ഗൂഗിള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ മേധാവിയായി ചുമതലയേല്‍ക്കുമ്പോള്‍ രാഗിണി ദാസിന് പറയാനുള്ളത് കാലത്തിന്റെ കാവ്യനീതിയും തൊഴിലന്വേഷകര്‍ക്ക് പ്രചോദനമാകുന്നതുമായ കഥയാണ്. സംരംഭകയും ലീപ്. ക്ലബിന്റെ (leap.club) സഹസ്ഥാപകയുമായ രാഗിണി ദാസ് പുതിയ റോളിനെ 'തലയിലെഴുത്തായാണ്' വിശേഷിപ്പിക്കുന്നത്. '2013-ല്‍ ഗൂഗിളിന്റെ അവസാന അഭിമുഖ റൗണ്ട് മറികടക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ജീവിതം ശരിക്കും പൂര്‍ണ്ണ വൃത്തത്തിലേക്ക് ഇപ്പോള്‍ വന്നിരിക്കുന്നു'- ഗൂഗിള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ മേധാവിയായി നിയോഗിക്കപ്പെട്ടതിന് പിന്നാലെ അവര്‍ എക്‌സില്‍ കുറിച്ചു. 2013ല്‍ ഗൂഗിളിലും സൊമാറ്റോയിലും ഒരേസമയത്താണ് രാഗിണി അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിളിന്റെ അഭിമുഖ സംഭാഷണത്തില്‍ അവസാന റൗണ്ടില്‍ രാഗിണി പുറത്തായി. അത് സൊമാറ്റോയിലേക്കുള്ള പാത തെളിച്ചു. ആറു വര്‍ഷക്കാലമാണ് വിവിധ വിഭാഗങ്ങളിലായി സൊമാറ്റോയില്‍ രാഗിണി സേവനം അനുഷ്ഠിച്ചത്. ഈ ഘട്ടത്തില്‍ താന്‍ അവിശ്വസനീയമായ രീതിയില്‍ പലതും പഠിച്ചെടുത്തുവെന്നും ആജീവനാന്തം ഒപ്പം കൂട്ടാന്‍ സാധിക്കുന്ന സുഹൃത്തുക്കളെ സമ്പാദിക്കാനായെന്നും രാഗിണി പറയുന്നു. തുടര്‍ന്നാണ് ലീപ്.ക്ലബ് സ്ഥാപിക്കാന്‍ മറ്റുള്ളവരുമായി സഹകരിക്കുന്നത്. ലീപ്.ക്ലബ് നിലവില്‍ വന്നത് 2020ല്‍ ആണ്. ലീപ്.ക്ലബ് തന്റെ ജീവിതത്തിന് പുതു ലക്ഷ്യവും പുതിയൊരു വ്യക്തിത്വവും സമ്മാനിച്ചെന്ന് രാഗിണി പറയുന്നു. ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിന് മാറ്റം വരുത്താന്‍ ലീപ്.ക്ലബിന് സാധിച്ചിട്ടുണ്ടെന്ന് അഭിമാനപൂര്‍വ്വം പറയാനാകും. ഈ വര്‍ഷം ആദ്യം ലീപ്.ക്ലബ് താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിനു ശേഷം തന്റെ വ്യക്തി ജീവിതത്തില്‍ പ്രാധാന്യമുള്ള ചില കാര്യങ്ങള്‍ക്കായി സമയം ചെലവിട്ടു. യാത്രകള്‍ നടത്തി. തന്റെ പെറ്റ് ഡോഗ് ജിമ്മിക്കൊപ്പം സമയം ചെലവിട്ടെന്നും രാഗിണി കുറിച്ചു. രാഗിണി ദാസ് ആരാണ്? ഗുരുഗ്രാമില്‍ ജനിച്ച രാഗിണി ദാസ് ചെന്നൈയിലെ ചെട്ടിനാട് വിദ്യാശ്രമത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചിലേഴ്‌സ് ബിരുദം നേടുന്നതിന് മുമ്പ് അവര്‍ അവിടെ സാംസ്‌കാരിക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ബിരുദത്തിന് പഠിക്കുന്ന സമയത്ത്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലും മറ്റ് സംഘടനകളിലും ഇന്റേണ്‍ഷിപ്പ് നടത്തി. മാര്‍ക്കറ്റ് ഗവേഷണത്തിലും ഇന്ത്യന്‍ വിപണിക്കായി ബിസിനസ് പ്ലാനുകള്‍ വികസിപ്പിക്കുന്നതിലും സഹകരിച്ചു. 2012-ല്‍, ട്രൈഡന്റ് ഗ്രൂപ്പ് ഇന്ത്യയില്‍ ആഭ്യന്തര മാര്‍ക്കറ്റിങ്ങിനായുള്ള ഒരു മുന്‍നിര സംരംഭകയായി അവര്‍ ചേര്‍ന്നു. പിന്നീട് യൂറോപ്പ്, യുഎസ് മാര്‍ക്കറ്റിങ് കൈകാര്യം ചെയ്യുന്നതിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹോം ടെക്‌സ്‌റ്റൈല്‍ ക്ലയന്റുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക, വില്‍പ്പന പ്രകടനം വിശകലനം ചെയ്യുക, ഉല്‍പ്പാദന, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിവയായിരുന്നു അവരുടെ ജോലി. യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, വരുന്നത് മൂന്ന് വന്‍മാറ്റങ്ങള്‍; അറിയാം ഗുണങ്ങള്‍ ഒരു വര്‍ഷത്തിനുശേഷം, 2013-ല്‍, രാഗിണി സൊമാറ്റോയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജരായി ചേര്‍ന്നു. ആറ് വര്‍ഷത്തെ സേവന കാലയളവില്‍, കീ അക്കൗണ്ട് മാനേജര്‍, ഏരിയ സെയില്‍സ് മാനേജര്‍ തുടങ്ങി വിവിധ റോളുകള്‍ കൈകാര്യം ചെയ്തു. 2017ല്‍, സൊമാറ്റോ ഗോള്‍ഡ് സ്ഥാപക ടീമിന്റെ ഭാഗമായി, ഉപയോക്തൃ വളര്‍ച്ച, ഉല്‍പ്പന്ന മാര്‍ക്കറ്റിങ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഖത്തര്‍, ലെബനന്‍ എന്നിവയുള്‍പ്പെടെ 10 അന്താരാഷ്ട്ര വിപണികളില്‍ സൊമാറ്റോ ഗോള്‍ഡ് ആരംഭിക്കാന്‍ രാഗിണി നേതൃത്വം നല്‍കി. 2020-ല്‍ leap.club ന്റെ സഹസ്ഥാപകയായി. വാട്‌സ്ആപ്പ് സ്റ്റാറ്റസ് എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചര്‍ വരുന്നു Who Is Ragini Das? Rejected By Google In 2013, Will Now Lead Its Startup Wing
യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, വരുന്നത് മൂന്ന് വന്‍മാറ്റങ്ങള്‍; അറിയാം ഗുണങ്ങള്‍
യു പിഐ ഡിജിറ്റള്‍ പേയ്‌മെന്റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണ് ഇന്നലെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിലവില്‍ പിന്‍ സംവിധാനമാണ് ഉള്ളത്. യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ബയോമെട്രിക് ഓതന്റിക്കേഷന്‍ അടക്കം മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍. യുപിഐ വെരിഫിക്കേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ പുതിയ ഫീച്ചറായ ബയോമെട്രിക് ഓതന്റിക്കേഷന്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ അവരുടെ യുപിഐ ആപ്പുകളില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ യുപിഐ ഇടപാടുകള്‍ അന്തിമമാക്കാന്‍ പിന്‍ ആണ് ഉപയോഗിക്കുന്നത്. പിന്‍ പ്രക്രിയ തുടരുന്നതിനൊപ്പം ഇടപാട് കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി നടത്താന്‍ ബദലായി ഫേഷ്യല്‍, ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. ഇന്ത്യയുടെ തിരിച്ചറിയല്‍ സംവിധാനമായ ആധാറിന്റെ പിന്തുണയോടെയാണ് ബയോമെട്രിക് ഓതന്റിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ മൂന്ന് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പേയ്മെന്റുകള്‍ ലളിതവും കൂടുതല്‍ ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിനായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു ആണ് മൂന്ന് ഫീച്ചറുകളും പ്രഖ്യാപിച്ചത്. യുപിഐ ഇടപാടുകള്‍ക്കുള്ള ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷന്‍, യുപിഐ പിന്‍ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍, ബിസിനസ് കറസ്പോണ്ടന്റ് വഴി യുപിഐ ഉപയോഗിച്ച് മൈക്രോ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കല്‍ എന്നിവയാണ് പുതിയ മാറ്റങ്ങള്‍. യുപിഐ പിന്നിന് പകരം സ്മാര്‍ട്ട്ഫോണിന്റെ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ്് അണ്‍ലോക്ക് ഉപയോഗിച്ച് പേയ്മെന്റുകള്‍ അന്തിമമാക്കാന്‍ ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. സുരക്ഷിതവും വേഗമേറിയതുമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ ക്രിപ്റ്റോഗ്രാഫിക് പരിശോധന ബാങ്കുകള്‍ ഉറപ്പാക്കുന്നു. ഈ സൗകര്യം ഓപ്ഷണലാണ്. ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളുടെയോ ഒടിപികളുടെയോ ആവശ്യകത ഇല്ലാതെ തന്നെ യുപിഐ പിന്‍ സജ്ജീകരിക്കാനോ പുനഃസജ്ജമാക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് രണ്ടാമത്തെ ഫീച്ചര്‍. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍ വഴിയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത്. യുഐഡിഎഐയുടെ ഫെയ്‌സ്ആര്‍ഡി ആപ്പ് വഴി ഫേഷ്യല്‍ വെരിഫിക്കേഷന്‍ വഴിയാണ് ഇത് ചെയ്യേണ്ടത്. ഉപയോക്താക്കള്‍ക്ക് ആധാര്‍ ഒടിപി സ്ഥിരീകരണ പ്രക്രിയയ്ക്ക് പകരം ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ്് ഓതന്റിക്കേഷന്‍ വഴി യുപിഐ പിന്‍ മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ബിസിനസ് കറസ്പോണ്ടന്റ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി പണം പിന്‍വലിക്കുന്നതാണ് മൂന്നാമത്തെ ഫീച്ചര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് സ്റ്റാറ്റസ് എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചര്‍ വരുന്നു ബയോമെട്രിക് ഓതന്റിക്കേഷന്റെ ഗുണങ്ങള്‍ യുപിഐ ആപ്പുകള്‍ക്കായുള്ള പുതിയ ബയോമെട്രിക് ഓതന്റിക്കേഷന്‍ വേഗത്തിലുള്ള പേയ്മെന്റ് പ്രക്രിയ കൊണ്ടുവരും ബയോമെട്രിക്‌സ് ഉപയോഗിക്കുന്നത് കൂടുതല്‍ സുഗമവും തടസ്സരഹിതവുമായിരിക്കും. ഇത് പിന്‍ നമ്പറിന് പകരമായിരിക്കും. കൂടാതെ യുപിഐ പിന്‍ മാറ്റുന്നതിനുള്ള ആധാര്‍-ഒടിപി പ്രക്രിയയെയും നീക്കംചെയ്യും. ഉപയോക്താവിന്റെ ആധാര്‍ ചട്ടക്കൂടുമായി ബന്ധിപ്പിക്കുന്നതിനാല്‍, യുപിഐയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളെയും പിന്‍ നമ്പറുമായി ബന്ധപ്പെട്ട വഞ്ചനയെയും ചെറുക്കാന്‍ ഇത് സഹായിക്കുമെന്ന് എന്‍പിസിഐ ഉറപ്പുനല്‍കുന്നു. മൊബൈല്‍ നമ്പര്‍ പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് UPI payments with fingerprint, facial authentication, new changes
നാളെ മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍; റിപ്പോര്‍ട്ട്
മുംബൈ: ഒക്ടോബര്‍ 8 മുതല്‍ യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു. ഇടപാടുകള്‍ സ്ഥിരീകരിക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. പണമിടപാടുകള്‍ സ്ഥിരീകരിക്കുന്നതിന് ന്യൂമെറിക് പിന്‍ ആവശ്യമുള്ള നിലവിലെ സംവിധാനത്തില്‍നിന്ന് വലിയ മാറ്റമായിരിക്കും ഇത്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചര്‍ വരുന്നു യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ പറഞ്ഞു. UPI to enable biometric authentication for transactions starting October 8 report
വാട്സ്ആപ്പ് സ്റ്റാറ്റസ് എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചര്‍ വരുന്നു
ന്യൂഡല്‍ഹി: സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യുന്നതിനായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് . ക്വിക്ക് ഷെയറിങ് എന്ന പുതിയ ഒപ്ഷന്‍ വാട്സ്ആപ്പ് ഐഒഎസ് പതിപ്പിലാണ് ആദ്യമെത്തുകയെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ മറ്റുപ്ലാറ്റ്‌ഫോമിലേക്കള്‍പ്പെടെ വേഗത്തില്‍ പങ്കിടാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലും സ്റ്റാറ്റസുകള്‍ വേഗത്തില്‍ പങ്കിടാനാകും. എന്നാല്‍ ഒട്ടോമാറ്റിക്കായി അപ്‌ഡേറ്റുകള്‍ ഷെയര്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മെറ്റാ അക്കൗണ്ട്‌സ് സെന്ററുമായി ലിങ്ക് ചെയ്യണം. തദ്ദേശീയര്‍ 'സ്മാര്‍ട്ടായി'; നാലാം ദിവസവും ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്കായുള്ള പുതിയ ക്വിക്ക് ഷെയറിങ് ഓപ്ഷനുകള്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ആപ്പിളിന്റെ ടെസ്റ്റ്ഫ്‌ലൈറ്റ് പ്രോഗ്രാം വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. എന്നാല്‍ കൂടുതല്‍ ഉപയോക്തക്കളിലേക്ക് പതീക്ഷണത്തിന്റെ ഭാഗമായി ഫീച്ചര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. WhatsApp Begins Testing Facebook, Instagram Quick Sharing Options for Status Updates
തദ്ദേശീയര്‍ 'സ്മാര്‍ട്ടായി'; നാലാം ദിവസവും ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു
മുംബൈ: തുടര്‍ച്ചയായ നാലാംദിവസവും ഓഹരി വിപണി യില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തദ്ദേശീയര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണി ഉയരാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ന് ഏഷ്യന്‍ വിപണി നേട്ടത്തിലാണ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രധാനമായി ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, അദാനി പോര്‍ട്‌സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം നേരിടുന്ന പ്രധാന കമ്പനികള്‍. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന അതിനിടെ അമേരിക്കന്‍ വിപണി ഇന്നലെ റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കൂടാതെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് കുറച്ചിട്ടുണ്ട്. ഇതും ഓഹരി വിപണിക്ക് അനുകൂലമാണെന്നും വിദഗ്ധര്‍ പറയുന്നു. തിങ്കളാഴ്ച സെന്‍സെക്‌സ് 582 പോയിന്റ് ആണ് മുന്നേറിയത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.31 ശതമാനം ഉയര്‍ന്നതോടെ, ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില 65.67 ഡോളര്‍ കടന്നിരിക്കുകയാണ്. മൊബൈല്‍ നമ്പര്‍ പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് Equity markets rally in early trade amid sustained buying
സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മൊബൈല്‍ നമ്പര്‍ പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. നെറ്റ്‌വർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, കോള്‍ ചെയ്യാം; വോയ്സ് ഓവര്‍ വൈഫൈ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ kerala gold rate today, gold rate in record level
മൊബൈല്‍ നമ്പര്‍ പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്സ്ആപ്പില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കുന്നത് ഇതോടെ കുറയ്ക്കാനാകുമെന്ന് മെറ്റ കരുതുന്നു. നിങ്ങള്‍ക്ക് വേണ്ട യൂസര്‍നെയിം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും വാട്സ്ആപ്പ് ഒരുക്കിയേക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ നിന്ന് നേരിട്ട് യുസര്‍ നെയിം സൃഷ്ടിക്കാനും റിസര്‍വ് ചെയ്യാനും സാധിക്കുന്നതാണ് ഫീച്ചര്‍. ഇന്‍സ്റ്റഗ്രാമിലും ഫെസ്ബുക്കിലുമുള്ള സമാനമായ ഫീച്ചര്‍ ലഭ്യമാണ്. നെറ്റ്‌വർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, കോള്‍ ചെയ്യാം; വോയ്സ് ഓവര്‍ വൈഫൈ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ ടാറ്റ ക്യാപിറ്റല്‍, എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി; സെന്‍സെക്‌സ് 300ലധികം പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം എന്താണ് വാട്സ്ആപ്പ് യൂസര്‍നെയിം? വാട്സ്ആപ്പില്‍ കൂടുതല്‍ സ്വകാര്യതയും സുരക്ഷയും ഒരുക്കുന്നതിനായാണ് യൂസര്‍നെയിം ഫീച്ചര്‍ മെറ്റ കൊണ്ടുവരുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനുള്ള വാട്സ്ആപ്പ് 2.25.22.9 ബീറ്റാ വേര്‍ഷനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഫോണ്‍ നമ്പറില്‍ അധിഷ്ഠിതമായ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ സ്ഥാനത്ത് ഓരോ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഒരു യൂസര്‍നെയിം ഉപയോഗത്തിനായി തെരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം കൈവശമുള്ളവര്‍ക്ക് അതുപയോഗിച്ച് നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കാം. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യൂസര്‍നെയിം കീ എന്ന ഓപ്ഷനും വാട്സ്ആപ്പ് കൊണ്ടുവന്നേക്കും. നിങ്ങളുടെ വാട്സ്ആപ്പ് യൂസര്‍നെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവര്‍ക്ക് മെസേജുകള്‍ നിങ്ങള്‍ക്ക് അയക്കണമെങ്കില്‍ മാച്ചിംഗ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക. ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിങ്ങിലാണ്. ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കളില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണ്. യുസര്‍ നെയിം ഫീച്ചര്‍ കൂടുതല്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്നും പിന്നീട് എല്ലാവര്‍ക്കുമായും ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. WhatsApp to add Instagram-like username feature: Chat without sharing your mobile number
നെറ്റ്‌വർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, കോള്‍ ചെയ്യാം; വോയ്സ് ഓവര്‍ വൈഫൈ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. നെറ്റ്‌വർക്ക് ഇല്ലെങ്കിലും വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വോയ്സ് ഓവര്‍ വൈ-ഫൈ സേവനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. സെല്ലുലാര്‍ നെറ്റ്വര്‍ക്കിന് പകരം വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്‍. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ നേരത്തെ ഈ സേവനം അവതരിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള്‍ വികസിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ 25-ാം വാര്‍ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര്‍ 2 ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഡിജിറ്റല്‍ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്‍. നിലവില്‍, സൗത്ത്, വെസ്റ്റ് സോണ്‍ സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന്‍ മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വോയ്‌സ് ഓവര്‍ വൈ-ഫൈ എങ്ങനെ പ്രവര്‍ത്തിക്കും? മോശം മൊബൈല്‍ സിഗ്‌നലുകള്‍ ഉള്ള പ്രദേശങ്ങളില്‍ വൈഫൈ അല്ലെങ്കില്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ച് വോയ്സ് കോളുകള്‍ ചെയ്യാന്‍ VoWiFi സേവനം ഉപയോക്താക്കളെ അനുവദിക്കും. നെറ്റ്വര്‍ക്ക് കുറവുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഈ സേവനം ഏറെ ഗുണം ചെയ്യും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് VoWiFi പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആവശ്യമാണ്. പുതിയ ആന്‍ഡ്രോയിഡ്, ഐഫോണ്‍ മോഡലുകളും ഇതിനകം ഓപ്ഷന്‍ ലഭ്യമാണ്. എല്ലാ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കും സേവനം സൗജന്യമാണ്. വൈഫൈ വഴി കോളുകള്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ അധിക നിരക്കുകളൊന്നും നല്‍കേണ്ടതില്ല.
മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റ് മുന്നേറി. നിലവില്‍ സെന്‍സെക്‌സ് 81,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമാണ്. 25000ലേക്ക് അടുക്കുകയാണ് നിഫ്റ്റി. ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഓഹരി വിപണിയില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇതും നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈയാഴ്ച രണ്ടു ഐപിഒകളാണ് വരാന്‍ പോകുന്നത്. ടാറ്റ ക്യാപിറ്റലും എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുമായാണ് മൂലധന സമാഹരണത്തിനായി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ, 88,500ന് മുകളില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇതിന് പുറമേ ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് ഓഹരികളും നേട്ടത്തിന്റെ പാതയിലാണ്. ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി ഓഹരികള്‍ നഷ്ടത്തിലാണ്. രൂപയും നേട്ടത്തിന്റെ പാതയിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചു പൈസയുടെ നേട്ടത്തോടെ 88.74 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. വെള്ളിയാഴ്ച എട്ടുപൈസയുടെ നഷ്ടത്തോടെ 88.79 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഒഴുകിയെത്തിയത് 74,573 കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്‌സി ബാങ്ക് Sensex surges 300 pts, Nifty extends gain to 3rd day led by banking stocks; all eyes on twin mega IPOs