SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

'ഇന്ത്യയിലെ ചെറുപ്പക്കാര്‍ 72 മണിക്കൂര്‍ ജോലി ചെയ്യണം, ചൈനയെ നോക്കൂ'; നാരായണ മൂര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുപ്പക്കാര്‍ 72 മണിക്കൂര്‍ ജോലി ചെയ്യണമെന്ന തന്റെ വാദത്തില്‍ ഉറച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി. ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചൈനയിലെ '9-9-6 ' നിയമം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ ന്യായീകരണം. 'കേരളം മറ്റൊരു രാജ്യമാണ്'; എല്ലാവരും മാതൃകയാക്കണമെന്ന് ബ്രിട്ടീഷ് വ്‌ലോഗര്‍ 2023ല്‍ ഒരു അഭിമുഖത്തിലായിരുന്നു നാരായണ മൂര്‍ത്തി ഇക്കാര്യം ആദ്യമായി പറഞ്ഞത്. വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി. ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റുചിലര്‍ 'ജോലിയെടുത്ത് മരിക്കണോ' എന്നാണ് വിമര്‍ശിച്ചത്. മോശം അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന ജീവിതച്ചെലവും കാരണം ഇന്ത്യക്കാര്‍ ഇപ്പോള്‍ത്തന്നെ ബുദ്ധിമുട്ടിലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ അതേ നിലവാരത്തിലുള്ള ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും ജീവിതച്ചെലവും നല്‍കണമെന്നും മറ്റു ചിലരും കമന്റ് ബോക്‌സില്‍ കുറിച്ചു. പത്തു വര്‍ഷം കൊണ്ട് പണം ഇരട്ടിയാകും, പലിശയിനത്തില്‍ ലക്ഷങ്ങള്‍ നേടാം; ഇതാ ഒരു പദ്ധതി രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി 9 മണി വരെ ജോലി! അങ്ങനെ ആഴ്ചയില്‍ 6 ദിവസം. അതാണ് 9-9-6. എന്നുവച്ചാല്‍, നേരത്തേ പറഞ്ഞ 72 മണിക്കൂര്‍ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്ന വാദത്തെയും നാരായണ മൂര്‍ത്തി പിന്തുണച്ചു. 'കഠിനാധ്വാനത്തിന്റെ തിളങ്ങുന്ന ഉദാഹരണം' എന്നാണ് നാരായണ മൂര്‍ത്തി വിശേഷിപ്പിച്ചത്. മോദിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ ചെറുപ്പക്കാര്‍ക്ക് കഴിയണം. കഠിനാധ്വാനം ചെയ്ത് മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കണം. ഒരാള്‍ ആദ്യം തന്റെ താല്‍പ്പര്യം കണ്ടെത്തണം. അതിനുശേഷം മാത്രം വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി. 'ഒരു വ്യക്തിയും ഒരു സമൂഹവും ഒരു രാജ്യവും കഠിനാധ്വാനത്തിലൂടെ അല്ലാതെ ഉയര്‍ന്നുവന്നിട്ടില്ല' എന്നും നാരായണ മൂര്‍ത്തി പറഞ്ഞു. Infosys Founder N.R. Narayana Murthy Reaffirms 70-Hour Workweek Stance

സമകാലിക മലയാളം 18 Nov 2025 5:23 pm

'കേരളം മറ്റൊരു രാജ്യമാണ്'; എല്ലാവരും മാതൃകയാക്കണമെന്ന് ബ്രിട്ടീഷ് വ്‌ലോഗര്‍

കേരളത്തെക്കുറിച്ച് ബ്രിട്ടീഷ് വ്‌ളോഗര്‍ അലകസ് വാണ്ടേഴ്‌സിന്റെ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നുള്ള വീഡിയോ പങ്കുവച്ചാണ് മലയാളികളുടെ സൗഹൃദപരമായ പെരുമാറ്റം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച റീല്‍ ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കാണുകയും ചെയ്തു. View this post on Instagram ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന 'ഞാന്‍ ഇപ്പോള്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സ്ഥലം മറ്റൊരു രാജ്യമായിട്ടാണ് അനുഭവപ്പെടുന്നത്. ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം. സൗഹാര്‍ദപരമായി ഇടപെടുന്ന ആളുകള്‍. രാജ്യത്തെ മറ്റിടങ്ങള്‍ തീര്‍ച്ചയായും പല കാര്യങ്ങളിലും കേരളത്തെ മാതൃകയാക്കണം'- അലക്‌സ് പറയുന്നു. സംസ്ഥാനത്ത് ഇന്ന് വ്യാപകമഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പില്‍ മാറ്റം നേരത്തെയും കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോ അലക്‌സ് പങ്കുവെച്ചിരുന്നു. വര്‍ക്കലയിലെ മാലിന്യപ്രശ്‌നം തുറന്നുകാട്ടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. കേരളം വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നവരാണെന്നും അവര്‍ അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു പലരുടെയും ഇതിനുള്ള പ്രതികരണങ്ങള്‍. British vlogger Alex Wanders has shared a viral video in which he expresses high praise for Kerala's capital city, Thiruvananthapuram

സമകാലിക മലയാളം 18 Nov 2025 3:25 pm

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1280 രൂപ താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 ആയി. കഴിഞ്ഞ ദിവസം പവന്‍ വില ഒറ്റയടിക്ക് 1440 രൂപ താഴ്ന്നിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ വില വൈകിട്ടോടെ തിരിച്ചു കയറി. പവന് 320 രൂപയാണ് വൈകിട്ട് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല അമേരിക്കയില്‍ ആഴ്ചകളോളം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചത് വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. Kerala gold rate today

സമകാലിക മലയാളം 18 Nov 2025 10:21 am

പത്തു വര്‍ഷം കൊണ്ട് പണം ഇരട്ടിയാകും, പലിശയിനത്തില്‍ ലക്ഷങ്ങള്‍ നേടാം; ഇതാ ഒരു പദ്ധതി

പൂര്‍ ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടർന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഈ സ്‌കീമില്‍ 5 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിനുശേഷം ഏകദേശം 7.21 ലക്ഷം ലഭിക്കും. അതായത് പലിശയിലൂടെ മാത്രം ലഭിക്കുക 2,24,974 രൂപ. അടുത്ത 5 വര്‍ഷത്തേക്ക് ഇതേ പലിശ നിരക്കില്‍ അതേ തുക വീണ്ടും നിക്ഷേപിച്ചാല്‍, അത് ഏകദേശം 10.40 ലക്ഷത്തിലെത്തും. അതായത്, ഒരിക്കല്‍ നിക്ഷേപിക്കുന്നതിലൂടെ, 10 വര്‍ഷത്തിനുള്ളില്‍ മൂലധനം ഇരട്ടിയാക്കാന്‍ കഴിയും. അതുകൊണ്ടാണ് ഈ പദ്ധതി ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ചതും സ്ഥിരതയുള്ളതുമായ ഓപ്ഷനായി കണക്കാക്കുന്നത്. യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്? post office time deposit scheme, details

സമകാലിക മലയാളം 17 Nov 2025 1:26 pm

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

ന്യൂഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ 'mCASH' ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി. നവംബര്‍ 30 ന് ശേഷം mCASH സേവനം ലഭ്യമാകില്ലെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ ഓണ്‍ലൈന്‍, യോനോ ലൈറ്റ് എന്നിവ വഴി mCASH ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. അക്കൗണ്ട് ഉടമകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് mCASH സേവനം. മൊബൈല്‍ നമ്പറോ ഇ-മെയില്‍ വിലാസമോ നല്‍കി പണം അയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഉപഭോക്താക്കള്‍ക്ക് ചെറിയ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്നതാണ് ഈ സേവനം.ഈ സേവനം നിര്‍ത്തലാക്കുമെന്ന് ഉപഭോക്താക്കളെ എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് mCASH സേവനം നിര്‍ത്തലാക്കുന്നത്. വില കുറയുമോ?, അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി എല്‍പിജി ഇറക്കുമതി ചെയ്യും; കരാര്‍ mCASH എന്നത് കാലഹരണപ്പെട്ട ഒരു പണ കൈമാറ്റ രീതിയാണെന്ന് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ഇത് പിന്‍വലിക്കുന്നതിലൂടെ, കൂടുതല്‍ സുരക്ഷിതവും നൂതനവും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. UPI, IMPS, NEFT, RTGS എന്നിവയിലേക്ക് മാറാനാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എസ്ബിഐ ആപ്പ് അപ്ഡേറ്റ് ചെയ്യുകയും ഇതര ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും എസ്ബിഐ അറിയിച്ചു. യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്? SBI bank account holders will no longer be able to avail this important service from December 1

സമകാലിക മലയാളം 17 Nov 2025 1:04 pm

ഓഹരി വിപണി നേട്ടത്തില്‍, നിഫ്റ്റി 25,900ന് മുകളില്‍; എണ്ണ, പ്രകൃതി വാതക കമ്പനികള്‍ 'ഗ്രീനില്‍', രൂപ നഷ്ടത്തില്‍

മുംബൈ: കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടര്‍ന്ന് ഓഹരി വിപണി . ബിഎസ്ഇ സെന്‍സെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ബാങ്ക്, എണ്ണ, പ്രകൃതിവാതക, ഊര്‍ജ്ജ ഓഹരികളെല്ലാം നേട്ടത്തിലാണ്. 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ നേട്ടത്തിലാണ് ഈ ഓഹരികള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. സിപ്ല, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വെഹിക്കിള്‍ ഓഹരികള്‍ നഷ്ടത്തിലാണ്. വില കുറയുമോ?, അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി എല്‍പിജി ഇറക്കുമതി ചെയ്യും; കരാര്‍ അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ആറു പൈസയുടെ നഷ്ടം നേരിട്ടു. 88.72 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം നടക്കുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്? Sensex up 150 pts, Nifty above 25,900; mid, smallcaps shine

സമകാലിക മലയാളം 17 Nov 2025 11:41 am

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. വില ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. നാലുദിവസത്തിനിടെ 2700 രൂപയാണ് കുറഞ്ഞത്. യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്? ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നതോടെ, ഓഹരി വിപണിയിലേക്ക് നിക്ഷേപ ഒഴുക്ക് ആരംഭിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. മികച്ച സമ്പാദ്യം വേണോ?; എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക kerala gold rate today, gold rate decreased again

സമകാലിക മലയാളം 17 Nov 2025 10:22 am

യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്?

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് ( യുപിഎസ്) മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ ഈ മാസം 30 വരെ മാത്രം സമയം. തീയതി വീണ്ടും നീട്ടുമോയെന്ന് വ്യക്തമല്ല. ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കണം. സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ നിലവിലെ എന്‍പിഎസില്‍ ( നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) തന്നെ തുടരും. എന്നാല്‍ യുപിഎസ് എടുത്തവര്‍ക്ക് വിരമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വരെ വേണമെങ്കില്‍ എന്‍പിഎസിലേക്ക് മടങ്ങാം. അപേക്ഷ നല്‍കാനുള്ള പോര്‍ട്ടല്‍ enps.nsdl.com. എന്‍പിഎസ് നിലവില്‍ വന്ന 2004 ജനുവരി ഒന്നുമുതല്‍ കേന്ദ്ര സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് മാറാന്‍ അവസരം. ഖജനാവിന് ഉണ്ടാവുന്ന പെന്‍ഷന്‍ ബാധ്യത കുറയ്ക്കാനായി 2024 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് പ്രഖ്യാപിച്ചത്. എന്‍പിഎസും യുപിഎസും തമ്മിലുള്ള വ്യത്യാസം? പ്രധാന വ്യത്യാസം പെന്‍ഷന്‍ ഗ്യാരണ്ടിയിലും നിക്ഷേപ സമീപനത്തിലുമാണ്. എന്‍പിഎസ് ഉയര്‍ന്ന വരുമാനമുള്ളതും എന്നാല്‍ ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഇല്ലാത്തതുമായ മാര്‍ക്കറ്റ്-ലിങ്ക്ഡ് ആണെങ്കില്‍ യുപിഎസ് ഒരു ഗ്യാരണ്ടീഡ് മിനിമം പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. അതുവഴി സ്ഥിര വരുമാനം ഉറപ്പാക്കുന്നു. എന്‍പിഎസ് അതിന്റെ കോര്‍പ്പസിന്റെ ഒരു ഭാഗം ഇക്വിറ്റികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയ മാര്‍ക്കറ്റ്-ലിങ്ക്ഡ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ പെന്‍ഷന്‍ തുക ഗ്യാരണ്ടിയുള്ളതല്ല. ഇത് കോര്‍പ്പസിനെയും നിക്ഷേപ വരുമാനത്തെയും ആശ്രയിച്ചിരിക്കുന്നു. എന്‍പിഎസില്‍ വിഹിതത്തിനും ലഭിച്ച പെന്‍ഷനും നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപ ഓപ്ഷനുകളും അടയ്ക്കുന്ന തുകയുടെ തോതും തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നു. കോര്‍പ്പസിലേക്കുള്ള വിഹിതത്തിന്റെ കാര്യത്തില്‍ ജീവനക്കാരനും തൊഴിലുടമയും എന്‍പിഎസിലേക്ക് നിശ്ചിത വിഹിതം അടയ്ക്കുന്നു. മികച്ച സമ്പാദ്യം വേണോ?; എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആര്‍ഡിഎ) യുപിഎസിന്റെ ചുമതല. നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (എന്‍പിഎസ്) ഭാഗമായ ജീവനക്കാര്‍ യുപിഎസിലേക്കു മാറുമ്പോള്‍ നിലവില്‍ അവരുടെ പെന്‍ഷന്‍ അക്കൗണ്ടിലെ തുക യുപിഎസിന്റെ വ്യക്തിഗത സഞ്ചിതനിധിയിലേക്കു (കോര്‍പസ്) നീക്കും. റിട്ടയര്‍ ആയോ?, മാസം 5500 രൂപ സമ്പാദിക്കാം, ഇതാ ഒരു നിക്ഷേപ പദ്ധതി, ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നേട്ടം unified pension scheme; Option is valid only till 30th

സമകാലിക മലയാളം 17 Nov 2025 8:58 am

മികച്ച സമ്പാദ്യം വേണോ?; എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മെ ച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ എസ്ഐപിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പരമ്പരാഗത സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപത്തില്‍ ഡൈവേഴ്സിഫിക്കേഷന്‍ കൊണ്ടുവരണമെന്ന ചിന്തയും എസ്ഐപിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചതിന് പിന്നിലെ ഒരു പ്രധാന കാരണമാണ്. നിശ്ചിത തുക സ്ഥിരമായ ഇടവേളകളില്‍ നിശ്ചിത കാലത്തേയ്ക്ക് മ്യൂച്ചല്‍ഫണ്ടില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ എസ്ഐപിയില്‍ നിക്ഷേപിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടം സംഭവിക്കാം. അവ ചുവടെ: 1. കൃത്യമായ സാമ്പത്തിക ലക്ഷ്യം ഇല്ലാതെ എസ്ഐപിയില്‍ നിക്ഷേപിക്കാന്‍ പാടില്ല. കൃത്യമായ സാമ്പത്തിക ലക്ഷ്യം ഉണ്ടെങ്കില്‍ മാത്രമേ ഇതിന് അനുയോജ്യമായ എസ്ഐപി പ്ലാന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് നിക്ഷേപിക്കുന്നതിന് മുന്‍പ് എന്തിനാണ് നിക്ഷേപിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. ജോലിയില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാലും സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ മുന്‍കൂട്ടി കണ്ട് സേവ് ചെയ്യാന്‍ , വീട് വാങ്ങാന്‍, കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങി ലക്ഷ്യം മുന്‍കൂട്ടി നിശ്ചയിച്ച് ഇതില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2. നിക്ഷേപം കൃത്യമായി ബാലന്‍സ് ചെയ്യുന്നതായിരിക്കണം. മാസംതോറുമുള്ള നിക്ഷേപത്തിന്റെ തുക തീരെ കുറഞ്ഞ് പോകാതെ നോക്കണം. നിക്ഷേപ തുക കുറഞ്ഞുപോയാല്‍ ലക്ഷ്യം പൂര്‍ണമായി നേടാന്‍ കഴിയണമെന്നില്ല. അതുപോലെ തന്നെ നിക്ഷേപിക്കുന്നത് കൂടി പോകാനും പാടില്ല. ഓരോരുത്തരുടെയും സാമ്പത്തിക നില നോക്കി വേണം നിക്ഷേപിക്കാന്‍. കൂടുതല്‍ നിക്ഷേപിച്ചാല്‍ ചില സമയങ്ങളില്‍ സ്ഥിരമായി അടച്ചുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം. ഇത് സാമ്പത്തിക സ്ഥിരതയെ ബാധിച്ചെന്നും വരാം. അതുകൊണ്ട് സാമ്പത്തിക നില കണക്കാക്കി വേണം നിക്ഷേപിക്കാന്‍. നിക്ഷേപം ദീര്‍ഘകാലത്തേയ്ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന ഉത്തമവിശ്വാസത്തില്‍ വേണം നിക്ഷേപിക്കാന്‍. ഒഴുകിയെത്തിയത് രണ്ടു ലക്ഷം കോടി രൂപ, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; എയര്‍ടെലും റിലയന്‍സും നേട്ടത്തില്‍ 3. ഡൈവേഴ്സിഫൈഡ് നിക്ഷേപത്തിന് ശ്രമിക്കണം. ഒരെണ്ണത്തില്‍ തന്നെ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വര്‍ധിപ്പിക്കും. പകരം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക വിവിധ എസ്ഐപി സ്‌കീമുകളിലായി നിക്ഷേപിക്കുക. അങ്ങനെ ചെയ്താല്‍ റിസ്‌ക് കുറയ്ക്കാന്‍ സാധിക്കും. ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ നിക്ഷേപ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറാവുക. ദീര്‍ഘകാലത്തേയ്ക്ക് ഇത് ഗുണം ചെയ്യും. 4. പോര്‍ട്ട്ഫോളിയോ ഇടയ്ക്കിടെ വിലയിരുത്തുന്നത് നല്ലതാണ്. മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിക്കും. ചില മേഖലകളില്‍ പ്രകടനം മോശമായിരിക്കും. അങ്ങനെ വന്നാല്‍ സ്വിച്ച് ചെയ്യാനും മറ്റും ഇടയ്ക്കിടെയുള്ള പോര്‍ട്ട്ഫോളിയോ വിലയിരുത്തല്‍ വഴി സാധിക്കും. 5. റിട്ടേണില്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുത്. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷ ചിലപ്പോള്‍ നിരാശയ്ക്ക് കാരണമാകാം. ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിച്ച് നിക്ഷേപിക്കുമ്പോള്‍ റിസ്‌കും ഉയര്‍ന്ന തലത്തിലായിരിക്കും. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ അല്ല എന്ന കാര്യം ഓര്‍ക്കണം. വിപണി അധിഷ്ഠിതമായത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതുകൊണ്ട് നിക്ഷേപിക്കുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്. റിട്ടയര്‍ ആയോ?, മാസം 5500 രൂപ സമ്പാദിക്കാം, ഇതാ ഒരു നിക്ഷേപ പദ്ധതി, ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നേട്ടം are you going to invest in sip, Pay attention to these things for better savings

സമകാലിക മലയാളം 16 Nov 2025 1:55 pm

ഒഴുകിയെത്തിയത് രണ്ടു ലക്ഷം കോടി രൂപ, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; എയര്‍ടെലും റിലയന്‍സും നേട്ടത്തില്‍

മുംബൈ : ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.05 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1,346 പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പോയവാരം ഓഹരി വിപണി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഭാരതി എയര്‍ടെലും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍ മാത്രം വിപണി മൂല്യത്തില്‍ 55,652 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,96,700 കോടിയായാണ് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സിന് വിപണി മൂല്യത്തില്‍ 54,941 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് 40,757 കോടി, ഐസിഐസിഐ ബാങ്ക് 20,834 കോടി, എസ്ബിഐ 10,522 കോടി, ഇന്‍ഫോസിസ് 10,448 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. റിട്ടയര്‍ ആയോ?, മാസം 5500 രൂപ സമ്പാദിക്കാം, ഇതാ ഒരു നിക്ഷേപ പദ്ധതി, ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നേട്ടം അതേസമയം ബജാജ് ഫിനാന്‍സിനും എല്‍ഐസിക്കും വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. ബജാജ് ഫിനാന്‍സിന് വിപണി മൂല്യത്തില്‍ 30,147 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 9,266 കോടിയുടെ നഷ്ടം നേരിട്ട എല്‍ഐസിയുടെ വിപണി മൂല്യം 5,75,100 കോടിയായാണ് താഴ്ന്നത്. റിലയന്‍സ് തന്നെയാണ് വിപണി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. 60-ാം വയസില്‍ നിക്ഷേപം കോടി കവിയും, മാസം 22,000 രൂപ പെന്‍ഷന്‍; എന്‍പിഎസില്‍ മാസം എത്ര നിക്ഷേപിക്കണം? Mcap of eight of top-10 valued firms jumps Rs 2.05 lakh crore; Bharti Airtel, RIL major winners

സമകാലിക മലയാളം 16 Nov 2025 1:43 pm

റിട്ടയര്‍ ആയോ?, മാസം 5500 രൂപ സമ്പാദിക്കാം, ഇതാ ഒരു നിക്ഷേപ പദ്ധതി, ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നേട്ടം

കേ ന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം രണ്ടു ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും. 60-ാം വയസില്‍ നിക്ഷേപം കോടി കവിയും, മാസം 22,000 രൂപ പെന്‍ഷന്‍; എന്‍പിഎസില്‍ മാസം എത്ര നിക്ഷേപിക്കണം? നിക്ഷേപം അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം 15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം ഒരു ലക്ഷം നിക്ഷേപിച്ചാല്‍ മകളുടെ പേരില്‍ 46 ലക്ഷത്തിലധികം നേടാന്‍ വഴി!; ഇതാ ഒരു കിടിലന്‍ സ്‌കീം post office monthly income scheme; details

സമകാലിക മലയാളം 15 Nov 2025 1:45 pm

ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ, സ്വര്‍ണവില 92,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 2500ലധികം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. വില ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഇന്നലെ രണ്ടു തവണയായി 1160 രൂപയാണ് കുറഞ്ഞത്. ഈ ഇടിവ് ഇന്നും തുടരുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. 60-ാം വയസില്‍ നിക്ഷേപം കോടി കവിയും, മാസം 22,000 രൂപ പെന്‍ഷന്‍; എന്‍പിഎസില്‍ മാസം എത്ര നിക്ഷേപിക്കണം? ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നതോടെ, ഓഹരി വിപണിയിലേക്ക് നിക്ഷേപ ഒഴുക്ക് ആരംഭിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇഎംഐ കുറയുമോ?; പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍ kerala gold rate today, gold rate decreased by 1440 rupees

സമകാലിക മലയാളം 15 Nov 2025 10:16 am