വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും?
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ അസാധാരണമായ വിലവര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇത് നിക്ഷേപകര്‍ക്ക് വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. വിലക്കയറ്റത്തോടെ കുടുംബങ്ങളിലെ സ്വര്‍ണ ആസ്തിയുടെ മൂല്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം 30,000 ടണ്ണിലേറെ സ്വര്ണമുണ്ടെന്നാണ് കണക്ക്. ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ് ഇന്ത്യയില്‍ വ്യക്തിക്കോ കുടുംബത്തിനോ നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധിയൊന്നുമില്ല. എന്നാല്‍ അതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിക്കണം. രേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പിടിച്ചെടുക്കാതിരിക്കാന്‍ ആദായ നികുതി വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുപ്രകാരം രേഖകളില്ലെങ്കില്‍ പോലും നിശ്ചിത അളവില്‍ സ്വര്‍ണം കൈവശം വെയ്ക്കാം. വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഭര്‍ത്താവും ഭാര്യയും അവിവാഹിതയായ മകളും അടങ്ങുന്ന കുടുംബത്തിന് നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 850 ഗ്രാം ആണ്. നിലവിലെ 22 കാരറ്റ് സ്വര്‍ണ വില പ്രകാരം പണക്കൂലി ഉള്‍പ്പടെ ഇതിന്റെ മൂല്യം 1.2 കോടി രൂപയിലധികം വരും. ബില്ലുകളില്ലാതെ തന്നെ ഇത്രയും സ്വര്‍ണം നിയമപരമായി വീട്ടില്‍ സൂക്ഷിക്കാം. നിക്ഷേപം, സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ലെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ സ്വര്‍ണം കൈവശമുള്ളവര്‍ രേഖകള്‍ സൂക്ഷിക്കേണ്ടിവരും. സമ്മാനമായി ലഭിച്ചതാണെങ്കില്‍ അതിന്റെ വിവരങ്ങള്‍, അനന്തരാവകാശമായി ലഭിച്ചതാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ എന്നിവ സൂക്ഷിക്കണം. ഇന്‍വോയ്സുകള്‍, ഗിഫ്റ്റ് ഡീഡുകള്‍, അനന്തരാവകാശ രേഖകള്‍ എന്നിവ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സഹായിക്കും. രേഖകളില്ലാതെ പരിധിയില്‍ കവിഞ്ഞ സ്വര്‍ണം കൈവശം വെച്ചാല്‍ നികുതിവെട്ടിപ്പായി കണക്കാക്കാം. ഹിന്ദു അവിഭക്ത കുടുംബത്തിന്റെ കാര്യത്തില്‍ സ്വര്‍ണം കൈവശം വെക്കുന്നതിന്റെ പരിധി നിശ്ചയിക്കുന്നത് കുടുംബത്തിന്റെ വരുമാനവും പദവിയും അനുസരിച്ചാണ്. നിശ്ചിത അളവിലല്ല. നിശ്ചിത പരിധിക്ക് മുകളിലുള്ള സ്വര്‍ണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ വിശദീകരിക്കാത്ത നിക്ഷേപമായി കണക്കാക്കും. ഇതിന് കനത്ത നികുതിയും പിഴയും നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60% നികുതി, ഇതിനു പുറമെ സര്‍ചാര്‍ജ്, സെസ് എന്നിവ കൂടുതലായി പലിശയും പിഴകളും ചുമത്താം, ഗുരുതരമായ സാഹചര്യങ്ങളില്‍ സ്വര്‍ണ്ണം കണ്ടുകെട്ടാനും സാധ്യത. Know the legal gold holding limits in India for individuals & families. Learn about documentation, penalties for exceeding limits, and tax implications
വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്
മുംബൈ: വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് . റിക്കവറി ഏജന്റുമാരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ആര്‍ബിഐ ഇതുസംബന്ധിച്ച് കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. മാര്‍ച്ച് ആറിനകം പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. വായ്പ തിരിച്ചുപിടിക്കുന്ന സമയത്ത് വായ്പക്കാരോട് മാന്യമായി പെരുമാറുക, ഈടായി നല്കിയ വസ്തുവകകള്‍ ഏറ്റെടുക്കുന്നതിന് കൃത്യമായ ചട്ടമുണ്ടാക്കുക, റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, റിക്കവറി ഏജന്റുമാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കുക, വായ്പക്കാര്‍ക്ക് പരാതി അറിയിക്കാന്‍ സംവിധാനം ഉണ്ടാക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. വായ്പക്കാരെ മാനസികമായോ ശാരീരികമായോ ആക്രമിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വായ്പ തിരിച്ചുപിടിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരന് നല്കിയ പരാതി തീര്‍പ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെത്തരുത്. വായ്പക്കാരുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണം. സംഭാഷണം റെക്കോഡ് ചെയ്യുന്നുണ്ടെന്ന് വായ്പക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണമെന്ന് പുതുക്കിയ വ്യവസ്ഥകളില്‍ പറയുന്നു. വായ്പക്കാരെ വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ് 1. അധിക്ഷേപകരമോ ഭീഷണിപ്പെടുത്തുന്നതോ ആയ ഭാഷ ഉപയോഗിക്കുക. 2.മൊബൈലിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ ഉചിതമല്ലാത്ത സന്ദേശങ്ങള്‍ അയക്കുക. 3.കൂടുതല്‍ തവണ വിളിക്കുകയോ നിശ്ചിത സമയത്തിന് ശേഷം വിളിക്കുകയോ ചെയ്യുക. 4.ഭീഷണിപ്പെടുത്തുന്ന കോളുകള്‍ അല്ലെങ്കില്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍. 5.വായ്പക്കാരെയോ അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവര്‍ത്തകരെയോ പരസ്യമായി അപമാനിക്കുകയോ സ്വകാര്യതയിലേക്ക് കടന്നുകയറുകയും ചെയ്യുക. 6.വായ്പക്കാരെയോ കുടുംബത്തെയോ ഭീഷണിപ്പെടുത്തുക. 7.വായ്പയുടെ തുകയെക്കുറിച്ചോ തിരിച്ചടച്ചില്ലെങ്കിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങള്‍ നല്കി വഞ്ചിക്കുക. Loan Recovery: RBI imposes strict conditions on recovery agents with regulations
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1920 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,280 രൂപ. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയില്‍ എത്തിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ദിവസം 400 രൂപ എടുക്കാന്‍ ഉണ്ടോ?, 20 ലക്ഷം സമ്പാദിക്കാം; ഇതാ ഒരു സ്കീം തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കുതിച്ചുകയറി രൂപ, 38 പൈസയുടെ നേട്ടം; സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞു, ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം kerala gold rate today as on February 13, 2026
ദിവസം 400 രൂപ എടുക്കാന്‍ ഉണ്ടോ?, 20 ലക്ഷം സമ്പാദിക്കാം; ഇതാ ഒരു സ്കീം
ജന ങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും? ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം. ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍ 20 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം? ദിവസേന 400 രൂപ വീതം ലാഭിക്കുകയാണെങ്കില്‍, ഒരു മാസം ആകെ 12,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. പ്രതിമാസം 12,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ സഹിതം ഏകദേശം 8,56,388 രൂപ ലഭിക്കും. അക്കൗണ്ട് കാലാവധി വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ (ആകെ 10 വര്‍ഷം), ആകെ നിക്ഷേപം 14.40 ലക്ഷം രൂപയാകും. 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 6 ലക്ഷത്തിലധികം രൂപ ലഭിക്കും. അങ്ങനെ കാലാവധി കഴിയുമ്പോള്‍ കയ്യില്‍ ഏകദേശം 20,50,248 രൂപ എത്തും. എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം post office recurring deposit scheme; details
ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 38 പൈസയുടെ നേട്ടത്തോടെ 90.40ലേക്കാണ് രൂപ തിരിച്ചുകയറിയത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയ്ക്ക് കരുത്തായത്. ബുധനാഴ്ച 22 പൈസയുടെ നഷ്ടത്തോടെ 90.78 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. വിദേശനിക്ഷേപത്തിന്റെ ഒഴുക്കിന് പുറമേ രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും രൂപയ്ക്ക് കരുത്തായി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിലേക്ക് അടുക്കുകയാണ്. ഇത് രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയും അമേരിക്കന്‍ വിപണി ദുര്‍ബലമായതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ആണ് താഴ്ന്നത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ബജാജ് ഫിനാന്‍സ്, എസ്ബിഐ ഓഹരികള്‍ രണ്ടുശതമാനം മുന്നേറി. ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍ Rupee rises 38 paise against US dollar, Sensex down 400 pts, Nifty below 25,850: Selling in IT shares
ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം kerala gold rate today, gold rate decreased
എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
ഓഹ രി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. ഉദാഹരണത്തിന്, ദിവസവും 200 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 12 വര്‍ഷത്തിനുള്ളില്‍ ഏകദേശം 8,90,600 രൂപയായിരിക്കും നിക്ഷേപം. ഇതിന് 12 ശതമാനം വാര്‍ഷികം വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാല്‍, ഏകദേശം റിട്ടേണ്‍ 11,31,055 രൂപയായിരിക്കും. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് പണം ഇവിടെ ഇരട്ടിയായി വളരുന്നത്. പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം ലക്ഷ്യം: 20,00,000 രൂപ പ്രതിദിന നിക്ഷേപം: 200 രൂപ (ഇത് പ്രതിമാസം ഏകദേശം 6,000 രൂപയായിരിക്കും) പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം: പ്രതിവര്‍ഷം 12 ശതമാനം സമയ കാലയളവ്: 12 വര്‍ഷവും 2 മാസവും നിക്ഷേപിച്ച തുക: 8,90,600 രൂപ കണക്കാക്കിയ വരുമാനം: 11,31,055 രൂപ മൊത്തം ലഭിക്കുക: 20 ലക്ഷം രൂപ കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും? how to earn 20 lakh through sip by investing 200 rupees daily
കൈയിൽ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ എത്ര കിട്ടും?
പൂർണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകർ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്കീം പൂർണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാൽ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകർക്ക് 1, 2, 3, അല്ലെങ്കിൽ 5 വർഷത്തേക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകൾ വാർഷികമായി നൽകുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടർന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം പോസ്റ്റ് ഓഫീസ് ടിഡി സ്കീമിന്റെ പലിശ നിരക്കുകൾ സർക്കാർ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവിൽ, ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വർഷത്തെ നിക്ഷേപങ്ങൾക്ക് 7.0 ശതമാനം, 3 വർഷത്തെ നിക്ഷേപങ്ങൾക്ക് 7.1 ശതമാനം, 5 വർഷത്തെ ടിഡികൾക്ക് പ്രതിവർഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഉദാഹരണമായി ഈ സ്കീമിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ചുവർഷം കഴിയുമ്പോൾ പലിശയിനത്തിൽ മാത്രം 44,995 രൂപ ലഭിക്കും. അതായത് അഞ്ചുവർഷം കാലാവധി പൂർത്തിയാകുമ്പോൾ 1,44,995 രൂപയാണ് ലഭിക്കുക. 7.5 ശതമാനം പലിശനിരക്ക് കണക്കാക്കിയാണ് ഈ തുക. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?; കൂടുതല്‍ നേട്ടം എസ്ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്ക്കോ?, താരതമ്യം Post office time deposit scheme, details
പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം
ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും.ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. ചെറുകിട ഇടപാടുകളേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ളവയില് കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന അഞ്ച് മാറ്റങ്ങളാണ് പ്രധാനം. ബാങ്ക് ഇടപാടുകള്‍ - ഒരു സാമ്പത്തിക വര്‍ഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ നിലവില്‍ പാന്‍ വിവരങ്ങള്‍ നല്കേണ്ടതുണ്ടായിരുന്നു. ചെറുകിട ഇടപാടുകള്‍ വിട്ട് വര്‍ഷത്തില്‍ മൊത്തം നടത്തുന്നവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ സാധാരണക്കാരുടെ ബാങ്കിങ് നടപടിക്രമങ്ങള്‍ ലളിതമാകാന്‍ ഇത് സഹായിക്കും. വാഹനം വാങ്ങുന്നതില്‍ ഇളവ് - വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ട തുകയുടെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഏതൊരു വാഹനത്തിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ 5 ലക്ഷത്തിന് താഴെ വിലയുള്ള കാറുകള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടതില്ല. അതേസമയം, ഉയര്‍ന്ന വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാകും. അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം ഹോട്ടല്‍, റെസ്റ്റോറന്റ് - ഹോട്ടല്‍, റെസ്റ്റോറന്റ്, ബാങ്ക്വറ്റ് ഹാള്‍, കണ്വെന്ഷന് സെന്റര്‍, ഇവന്റ് മാനേജര്‍മാര്‍ എന്നിവര്‍ക്ക് നല്കുന്ന പേയ്മെന്റുകള്‍ ഒരു ലക്ഷം രൂപ കടന്നാല്‍ മാത്രമേ പാന്‍ നല്‍കേണ്ടതുള്ളൂ. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ അല്ലെങ്കില്‍ റെസ്റ്റോറന്റ് ബില്ലുകള്‍ക്ക് പാന്‍ നല്‍കണമായിരുന്നു. വസ്തു ഇടപാടുകള്‍ - വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് ആവശ്യമായ കുറഞ്ഞ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വസ്തു വില വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം. ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം - ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വാര്‍ഷിക പ്രീമിയം 50,000 രൂപക്ക് മുകളിലുള്ളവര്‍ക്ക് മാത്രമേ പാന്‍ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ എല്ലാ ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും. കൂടാതെ ക്രിപ്റ്റോ ഇടപാടുകളുടെ വിവരങ്ങള്‍ എക്സ്ചേഞ്ചുകള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം, ഡിജിറ്റല്‍ കറന്‍സി ഔദ്യോഗിക പണമിടപാടായി അംഗീകരിക്കുക തുടങ്ങിയ മാറ്റങ്ങളും കരട് റിപ്പോര്‍ട്ടിലുണ്ട്. New PAN card rules and transaction limits in India effective April 1
ലാഭമെടുപ്പ് വില്ലനായി, സെന്‍സെക്സ് 350 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം
മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയില്‍ ഇന്ന് ലാഭമെടുപ്പാണ് വില്ലനായത്. തുടക്കത്തില്‍ നിഫ്റ്റി 26000 പോയിന്റ് കടന്ന് മുന്നേറിയ ശേഷമാണ് വില്‍പ്പന സമ്മര്‍ദ്ദത്തിലായത്. ഐടി, പിഎസ് യു ബാങ്ക് ഓഹരികളിലാണ് പ്രധാനമായി ലാഭമെടുപ്പ് ദൃശ്യമായത്. ഡോളറിനെതിരെ രൂപ ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഗ്രാസിം, ട്രെന്റ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറുപൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 90.62 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?; കൂടുതല്‍ നേട്ടം എസ്ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്ക്കോ?, താരതമ്യം Sensex drops 350 pts from day's high, Nifty below 25,950: Key reasons
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 1,16,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,16,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 14,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?; കൂടുതല്‍ നേട്ടം എസ്ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്ക്കോ?, താരതമ്യം kerala gold rate today, gold rate decreased
ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടുതന്നെ സുരക്ഷ 100 ശതമാനമാണ്. നിക്ഷേപത്തിന് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നേടാനും സാധിക്കും. ഈ സ്കീമിന് കീഴില്‍ അക്കൗണ്ട് തുറക്കാന്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, താമസ രേഖ എന്നിവ ആവശ്യമാണ്. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. എസ്ഐപി നിക്ഷേപം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാട്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്ഐപിയാണ്. അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം പ്രതിമാസം ആയിരം രൂപ വീതം വര്‍ഷം 12000 രൂപ എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 9.68 ലക്ഷം രൂപയാണ് ലഭിക്കുക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. എന്നാല്‍ പ്രതിവര്‍ഷം 12000 രൂപ വീതം സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 6.07 ലക്ഷം രൂപയാണ് ലഭിക്കുക. സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?, 'ഗോള്‍ഡന്‍ റൂള്‍' പാലിക്കുക; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ SIP or Sukanya Samriddhi Yojana, Which is better?
അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം
കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്. ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില, വൈകീട്ടോടെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍ 7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും. കാത്തിരുന്ന മാറ്റം, വാട്സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു എന്എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്. National Savings Certificate and its benefits
കൊച്ചി: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന്(ചൊവ്വാഴ്ച) വൈകീട്ടോടെ വര്‍ധന. പവന് 640 രൂപയാണ് വര്‍ധിച്ചത്. 1,16,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കൂടിയത്. 14,555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കാത്തിരുന്ന മാറ്റം, വാട്സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?, 'ഗോള്‍ഡന്‍ റൂള്‍' പാലിക്കുക; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ kerala gold rate today, gold rate increased
യു ദ്ധ ഭീതിയിലാണ് ലോകം. ഇറാനെ അമേരിക്ക ആക്രമിക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. വിപണിയില്‍ അസ്ഥിരത നിലനില്ക്കുമ്പോള് സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപം മാറ്റുന്ന പതിവ് ഉണ്ട്. ഈ പതിവ് രീതിയാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ദൃശ്യമാകുന്നത്. ഇതിന്റെ ഫലമായാണ് സ്വര്‍ണവും വെള്ളിയും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത്. എന്നാല്‍ സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം നടത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ചുവടെ: 1. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കണം നിക്ഷേപം സ്വര്‍ണ്ണം എപ്പോഴും ഒരു മിതമായ ആദായം നല്കുന്ന ആസ്തിയാണ്. ദീര്‍ഘകാലത്തേക്ക് (5-7 വര്‍ഷം) ചെറിയ തുകകള്‍ മാറ്റിവെക്കുന്നത് വഴി ഭാവിയില്‍ മക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കും. ആകെ സമ്പാദ്യത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 2. 10 ശതമാനം എന്ന 'ഗോള്‍ഡന്‍ റൂള്‍' സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ആകെ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിഹിതം സംയുക്തമായി 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഇത് നിക്ഷേപത്തില്‍ വൈവിധ്യം നിലനിര്‍ത്താനും പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും സഹായിക്കും. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്വര്‍ണ്ണം ഒരു തന്ത്രപ്രധാനമായ ആസ്തിയായി തുടരുന്നു. എന്നാല്‍ വൈകാരികമായ തീരുമാനങ്ങള്‍ക്ക് പകരം കൃത്യമായ ആസൂത്രണത്തോടെയുള്ള നിക്ഷേപമാണ് നിക്ഷേപകര്‍ക്ക് ഗുണകരമാവുക. 3. ക്രമാനുഗതമായ നിക്ഷേപം നിലവില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപമുള്ളവര്‍ അത് തുടരുന്നതാണ് ഉചിതം. എന്നാല്‍ പുതിയതായി സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി ചെറിയ തുകകളായി നിക്ഷേപിക്കുന്നതാണ് നല്ലത്. ഇത് വിപണിയിലെ വില വ്യതിയാനങ്ങളില്‍ നിന്നുള്ള റിസ്ക് കുറയ്ക്കാന്‍ സഹായിക്കും. 4. വെള്ളിയുടെ ചാഞ്ചാട്ടം ശ്രദ്ധിക്കുക സ്വര്‍ണ്ണവുമായി സാമ്യമുണ്ടെങ്കിലും വെള്ളിയുടെ വിപണി കൂടുതല്‍ അസ്ഥിരമാണ്. അതിനാല്‍ വലിയ റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വെള്ളിയില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. വിലയില്‍ പെട്ടെന്നുണ്ടാകുന്ന ഇടിവുകള്‍ നേരിടാന്‍ നിക്ഷേപകര്‍ സജ്ജരായിരിക്കണം. പഴയ ബാങ്ക് അക്കൗണ്ടിലെ പണം മറന്നുപോയോ?, മിനിറ്റുകള്‍ക്കകം തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം 5. വെള്ളി നിക്ഷേപത്തിന് പരിധി വേണം വെള്ളിയിലെ നിക്ഷേപം വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാന്‍. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്തുള്ള ആകെ നിക്ഷേപം മൊത്തം പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടരുത്. വെള്ളിയുടെ വിലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ മിതമായ നിക്ഷേപം മാത്രമാണ് സുരക്ഷിതം. ഇന്ത്യയ്ക്ക് 18 ശതമാനം തീരുവ, ബംഗ്ലാദേശിന് പൂജ്യം; യുഎസ് വ്യാപാര കരാറില്‍ ഉലഞ്ഞ് ഇന്ത്യന്‍ ടെസ്റ്റൈല്‍ വ്യവസായം gold and silver investment: know these 5 thing before investing in gold and silver
മുംബൈ: അമേരിക്ക- ബംഗ്ലാദേശ് വ്യാപാര കരാറിന് പിന്നാലെ ഓഹരി വിപണിയില്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനികള്‍ക്ക് വലിയ ഇടിവ്. കരാര്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് ഇടിവിന്റെ പ്രധാന കാരണം. തിങ്കളാഴ്ചയാണ് അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമമായത്. കരാര്‍ അനുസരിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്ക ചുമത്തുന്ന മൊത്തത്തിലുള്ള താരിഫ് 19 ശതമാനമായാണ് കുറഞ്ഞത്. ഇത് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ചിരുന്ന ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ് (3 ശതമാനം), നിതിന്‍ സ്പിന്നേഴ്സ് (2.5 ശതമാനം), കെപിആര്‍ മില്‍സ് (5 ശതമാനം), വര്ദ്ധമാന് ടെക്സ്റ്റൈല്‍സ് (3 ശതമാനം) എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ താരിഫ് ഇപ്പോള്‍ 18 ശതമാനം ആണ്. 50 ശതമാനത്തില്‍ നിന്നാണ് 18 ശതമാനമായി കുറച്ചത്. എന്നിരുന്നാലും യുഎസ്-ബംഗ്ലാദേശ് കരാറിലെ ഒരു വ്യവസ്ഥയാണ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍, സ്പിന്നിംഗ് വ്യവസായത്തിന് പ്രധാന തിരിച്ചടിയായിരിക്കുന്നത്. യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാറിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നേരത്തെ 37 ശതമാനമായിരുന്നു താരിഫ്. ഇതാണ് 19 ശതമാനമായി കുറച്ചത്. അമേരിക്കയുടെ തുണി ഇറക്കുമതിയുടെ കാര്യത്തില്‍ ബംഗ്ലാദേശ് ഇപ്പോഴും നിര്‍ണായക വ്യാപാര പങ്കാളികളില്‍ ഒന്നാണ്. യുഎസ് പരുത്തി ഉപയോഗിച്ചാണ് തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ടെക്സ്റ്റൈല്‍ കയറ്റുമതിക്ക് തീരുവ ചുമത്തില്ല എന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അതായത് ഇത്തരത്തില്‍ ഇറക്കുമതി ചെയ്താല്‍ തീരുവ പൂര്‍ണമായി അമേരിക്ക ഒഴിവാക്കുമെന്ന വ്യാപാര കരാറിലെ വ്യവസ്ഥയാണ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിന് വലിയ തിരിച്ചടിയാവുന്നത്. ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ പരുത്തി ഇറക്കുമതിക്കാരാണ് ബംഗ്ലാദേശ്. തൊട്ടുപിന്നില്‍ ചൈനയും വിയറ്റ്നാമുമാണ്. അടുത്തിടെ ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഇറക്കുമതിയില്‍ ബംഗ്ലാദേശ് മാറ്റം വരുത്തിയിരുന്നു. ബ്രസീലിനെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതാണ് പുതിയ മാറ്റം. ഇതോടെ ബംഗ്ലാദേശിലേക്കുള്ള മൊത്തം പരുത്തി ഇറക്കുമതിയുടെ 23-24% ഇപ്പോള്‍ ബ്രസീലില്‍ നിന്നാണ്. ഇന്ത്യയുടെ വിഹിതം 15 ശതമാനമായി കുറഞ്ഞു. വെസ്റ്റ് ആഫ്രിക്ക 15-20%, യുഎസ് 7-10% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പരുത്തി ഇറക്കുമതി. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇതില്‍ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. പരുത്തി ഇറക്കുമതിയില്‍ അമേരിക്കയുടെ വിഹിതം ഉയരാന്‍ ഇത് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഴയ ബാങ്ക് അക്കൗണ്ടിലെ പണം മറന്നുപോയോ?, മിനിറ്റുകള്‍ക്കകം തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം ഇന്ത്യയുടെ തുണിത്തരങ്ങളുടെയും പരുത്തിയുടെയും കയറ്റുമതിയെ എങ്ങനെ ബാധിക്കും? യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാറിലെ വ്യവസ്ഥ ഇന്ത്യന്‍ തുണി വ്യവസായത്തെ രണ്ട് തരത്തില്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍, ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ പരുത്തി കയറ്റുമതി കുറയാന്‍ ഇത് ഇടയാക്കും. അതായത് പരുത്തിക്കായി ഇന്ത്യയെ ആശ്രയിക്കുന്നത് കുറയുമെന്ന് അര്‍ത്ഥം. ഇന്ത്യന്‍ പരുത്തി കയറ്റുമതിയുടെ 70 ശതമാനത്തിലധികവും ബംഗ്ലാദേശില്‍ നിന്നാണ്. പുതിയ വ്യാപാര കരാറിന്റെ ഫലമായി ബംഗ്ലാദേശിലേക്കുള്ള പരുത്തി കയറ്റുമതിയില്‍ ഉണ്ടാവാനിടയുള്ള ഇടിവ് നികത്താന്‍ ഇന്ത്യ പുതിയ വിപണികളെ കണ്ടെത്തേണ്ടതായി വരും. യുഎസിലേക്കുള്ള ഇന്ത്യന്‍ തുണിത്തര കയറ്റുമതി കുറയാനും പുതിയ കരാര്‍ ഇടയാക്കും. യുഎസിലേക്കുള്ള ഇന്ത്യയുടെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി ഇപ്പോള്‍ തന്നെ സിംഗിള്‍ ഡിജിറ്റാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 5-6 ശതമാനം മാത്രമാണ്. ബംഗ്ലാദേശിന്റെയും വിയറ്റ്നാമിന്റെയും വിഹിതം 9-10 ശതമാനമാണ്. വ്യാപാര കരാറിലെ യുഎസ് പരുത്തി ഉപയോഗിച്ച് നിര്‍മ്മിച്ചതാണെങ്കില്‍ ബംഗ്ലാദേശ് തുണിത്തരങ്ങളുടെ അമേരിക്കന്‍ കയറ്റുമതിക്ക് തീരുവ ചുമത്തില്ല എന്നതാണ് ബംഗ്ലാദേശിന് പ്രയോജനകരമാകുന്നത്. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ തുണിത്തര കയറ്റുമതിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം Textile stocks tumble: Here is how the US-Bangladesh trade deal impacts the Indian textile companies
പഴയ ബാങ്ക് അക്കൗണ്ടിലെ പണം മറന്നുപോയോ?, മിനിറ്റുകള്‍ക്കകം തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
കൊച്ചി: പഴയ ബാങ്ക് അക്കൗണ്ടോ സ്ഥിര നിക്ഷേപമോ വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാം. അക്കൗണ്ട് ഉടമയുടെ മരണശേഷം കുടുംബത്തിന് ഫണ്ടുകളെക്കുറിച്ച് അറിയാതെ വരുന്നതാണ് പലപ്പോഴും സംഭവിക്കാറ്. അങ്ങനെ വരുമ്പോള്‍ പണം ഉപയോഗിക്കാതെ തന്നെ കിടക്കും. ബാങ്കുകളില്‍ ഫണ്ടുകള്‍ കെട്ടിക്കിടക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന്, അവകാശിക്കോ, വ്യക്തിക്കോ, കുടുംബത്തിനോ മിനിറ്റുകള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കാന്‍ സഹായിക്കുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 10 വര്‍ഷത്തേക്ക് ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങളെയോ 10 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങളെയോ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ ഫണ്ടുകള്‍ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ട് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഫണ്ടിലാണ് സൂക്ഷിക്കുക. ഈ തുക ബാങ്കില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പലിശസഹിതം ക്ലെയിം ചെയ്യാന്‍ കഴിയും. ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന അക്കൗണ്ടുകള്‍? സേവിങ്സ്, കറന്റ് അക്കൗണ്ട് ബാലന്‍സുകള്‍ ഫിക്സഡ്, റെക്കറിങ് അക്കൗണ്ട് ബാലന്‍സുകള്‍ ലോണ്‍ അല്ലെങ്കില്‍ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ (കുടിശ്ശിക ക്രമീകരിച്ചതിന് ശേഷമുള്ള ബാലന്‍സ്) ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്സ് ചെക്കുകള്‍, എന്‍ഇഎഫ്ടി ട്രാന്‍സ്ഫറുകള്‍ തുടങ്ങി ക്ലെയിം ചെയ്യാത്തവ പ്രീപെയ്ഡ് കാര്‍ഡുകളിലെ ഉപയോഗിക്കാത്ത ബാലന്‍സുകള്‍ രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി നിക്ഷേപങ്ങള്‍ ബാങ്കുകള്‍ ഇത്തരത്തില്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ പ്രതിമാസം അവലോകനം ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് 10 വര്‍ഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളില്‍ നിന്ന് അടുത്ത മാസത്തെ അവസാന പ്രവൃത്തി ദിവസം ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതുണ്ട്. പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം എങ്ങനെ ബാങ്കില്‍ നിന്ന് നേരിട്ട് ക്ലെയിം ചെയ്യാം? ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുക. ഒരു ലളിതമായ ഫോം പൂരിപ്പിച്ച് ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള കെവൈസി രേഖകള്‍ നല്‍കുക. വെരിഫിക്കേഷന് പ്രക്രിയയ്ക്ക് ശേഷം, ബാധകമായ പലിശ സഹിതം ബാങ്ക് പണം തിരികെ നല്‍കും. ഇന്സ്റ്റഗ്രാമിന് സമാനം, ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ് Forgot money in your old bank account? Here's how you can claim it back in few minutes
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300ലധികം പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. ഓട്ടോ, മീഡിയ, ഫാര്‍മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും വിപണിക്ക് കരുത്തായി. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന് പിന്നാലെയാണ് വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത്. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ജിയോ ഫിനാന്‍ഷ്യല്‍, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ നഷ്ടത്തിലാണ്. പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 11 പൈസയുടെ നഷ്ടത്തോടെ 90.77 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ചൊവ്വാഴ്ച 90.66 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. കൈയില്‍ 10,000 രൂപയുണ്ടോ?, പത്തുവര്‍ഷം കൊണ്ട് 34 ലക്ഷം രൂപ നേടാം; ഇതാ ഒരു മികച്ച എല്‍ഐസി ഫണ്ട് Markets extend rally for third day on firm Asian peers, Rupee falls 11 paise
പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിൽ അംഗമായവർക്ക് നിക്ഷേപത്തുക എടിഎം,യുപിഐ പേമെന്റ് ഗേറ്റ് വേ വഴി പിൻവലിക്കാൻ സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ഇതോടെ, നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാകും. ഇനി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം, ഇടപാടുകള്‍ തരംതിരിക്കും, ട്രാക്കിങ് സംവിധാനം; നിരവധി ഫീച്ചറുകളുമായി ഭീം ആപ്പ് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം ക്ലെയിം അനുവദിച്ചാലും പണം ലഭിക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കുന്നുണ്ട്. ഇതിൽ മാറ്റം വരുത്താനും സർക്കാർ നടപടികൾ ആരംഭിച്ചുണ്ടെന്നാണ് സൂചന. പണം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ഇ പി എഫ് ഒയിൽ മൂന്നാം തലമുറ സോഫ്റ്റ് വെയർ പരിഷ്കരിക്കും. ഈ വിഷയത്തിൽ ബാങ്കുകളുമായി മുൻപ് തന്നെ അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്. എസ്ഐപിയെ അപേക്ഷിച്ച് റിസ്ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങളും കോട്ടങ്ങളും? നിലവില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് പണം പിൻവലിക്കാനുള്ള അനുമതിക്കായി ദിവസവും ഇപിഎഫ്ഒ കൈകാര്യം ചെയ്യേണ്ടിവരുന്നത്. വര്‍ഷം അഞ്ച് കോടി അപേക്ഷകള്‍ ഇങ്ങനെ ലഭിക്കുന്നുണ്ട്. യുപിഐ,എടിഎം സംവിധാനം നടപ്പാകുന്നതോടെ ഇതില്‍ വന്‍ കുറവുണ്ടാകും. ഇപിഎഫ്ഒയില്‍ നിലവില്‍ ഏഴ് കോടിയിലേറെ ജീവനക്കാരാണ് അംഗങ്ങളായുള്ളത്. പല അടിയന്തര ആവശ്യങ്ങള്‍ക്കും തുക പിന്‍വലിക്കാന്‍ അപേക്ഷിച്ച് ദിവസങ്ങളോളം വൈകുന്ന സാഹചര്യം വരിക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. യുപിഐയില്‍ പണം അയച്ചിട്ട് പരാജയപ്പെട്ടോ? തുക തിരികെയെത്തിയില്ലേ?, നഷ്ടപരിഹാരം ലഭിക്കും അത്യാവശ്യ സാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴി പിഎഫില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയര്‍ത്തിയത്. EPF withdrawals to go instant via ATM and UPI from April 1

28 C