വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 938 പോയിന്റ് ഉയര്‍ന്ന് 75,502ല്‍ വ്യാപാരം അവസാനിച്ചു. 257 പോയിന്റിന്റെ നേട്ടത്തോടെ നിഫ്റ്റി 23,408ലാണ് ക്ലോസ് ചെയ്തത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനെതിരെ ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവാണ് നേരിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് വിപണിക്ക് കരുത്തായത്. സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ രാജ്യങ്ങള്‍ ഒരു സഖ്യം രൂപീകരിക്കാന്‍ സമ്മതിച്ചതായി പ്രഖ്യാപിക്കാന്‍ യുഎസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വിപണിക്ക് കരുത്തായത്. ഹിന്‍ഡാല്‍കോ, അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബെല്‍, പവര്‍ ഗ്രിഡ്, മാക്സ് ഹെല്‍ത്ത്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍. വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍ Bulls roar on D-Street: Sensex soars 1,150 pts, Nifty up 1.4%
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ 360 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ 1280 രൂപയാണ് കുറഞ്ഞത്. 1,15,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 14,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പവന് 11,000 രൂപയിലധികമാണ് കുറഞ്ഞത്. പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍ kerala gold rate today, gold rate again decreased
വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഹാക്കിങ്, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നെല്ലാം സുരക്ഷിതാമാകാനാണ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം. 1. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍ വാട്സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നവയാണ്, മാത്രമല്ല, ചാറ്റുകളുടെ ബാക്കപ്പുകളും എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു. ചാറ്റ് ബാക്കപ്പുകള്‍ക്കായി ഒരു പാസ്വേഡ് അല്ലെങ്കില്‍ എന്‍ക്രിപ്ഷന്‍ കീ ക്രമീകരിക്കാനും കഴിയും. ഇതിനായി സെറ്റിങ്സ് - ചാറ്റ് - ചാറ്റ് ബാക്കപ്പ് - 'എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ്' എന്നത് സെലക്ട് ചെയ്യാം. 2. ടു-സ്റ്റെപ്പ് വെരിഫിക്കേഷന് അക്കൗണ്ടുകളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഹാക്കര്‍മാരെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന അധിക സുരക്ഷാ ഫീച്ചറാണ് ടു-സ്റ്റെപ്പ് വെരിഫിക്കേഷന്. സെറ്റിങസ് ഓണാക്കിയാല്‍, സിം അല്ലെങ്കില്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ കഴിയും. ഈ സെറ്റിങ്സ് ഓണാക്കിയാല്‍ മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആറ് അക്ക പിന് ആവശ്യമാണ്. ഇതിനായി സെറ്റിങ്സ് - അക്കൗണ്ട് - ടു-സ്റ്റെപ്പ് വെരിഫിക്കേഷന് - പിന് സെറ്റ് എന്നീ സ്റ്റെപ്പുകള്‍ ചെയ്യുക. സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു 3. ഉപയോക്താവിന്റെ വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാമെന്നത് നിയന്ത്രിക്കുക വാട്സ്ആപ്പില്‍ നിങ്ങളുടെമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കാനാകും. ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ഫോട്ടോ, എബോട്ട് ഇന്‍ഫോ, സ്റ്റാറ്റസ് അപ്ഡേറ്റുകള്, എല്ലാം കോടാക്ട് ലിസ്റ്റിലുള്ളവര്‍, കോടാക്ടില് ഇല്ലാത്തവര്‍, കോണ്ടാക്റ്റില് ഉള്ളവര്‍ ഒഴികെ, അല്ലെങ്കില്‍ ആരെയും അനുവദിക്കാതിരിക്കുക എന്നിവയും തെരഞ്ഞെടുക്കാം. 4. സന്ദേശങ്ങള്‍ അപ്രത്യക്ഷമാകല്‍ വാട്സ്ആപ്പിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സുരക്ഷാ സവിശേഷതകളില്‍ ഒന്നാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍. ഈ സെറ്റിങ്സ് ഓണാക്കിയാല്‍, നിങ്ങള്‍ തെരഞ്ഞെടുത്ത ഒരു ടൈമറിന് ശേഷം ചാറ്റുകള്‍ സ്വയമേവ ഇല്ലാതാക്കാന്‍ കഴിയും: 24 മണിക്കൂര്‍, 7 ദിവസം, അല്ലെങ്കില്‍ 90 ദിവസം. ഒറ്റ ചാറ്റില്‍ ഈ ഫീച്ചര്‍ ഒണാക്കിയാല്‍ എല്ലാ ചാറ്റുകളിലും ഫീച്ചര്‍ ലഭിക്കും. 5.സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ചാറ്റ് ലോക്ക് ചില ചാറ്റുകള്‍ക്ക് അധിക പരിരക്ഷ നല്‍കാനാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ നല്‍കിയിട്ടുള്ളത്. സംഭാഷണങ്ങള്‍ അവരുടെ സ്വന്തം ഫോള്‍ഡറില്‍ മറഞ്ഞിരിക്കും. ഇവ ആക്സസ് ചെയ്യുന്നതിന്, ഒരാള്‍ക്ക് ഒരു വിരലടയാളം, ഫേസ് ഐഡി അല്ലെങ്കില്‍ ഫോണിന്റെ പാസ്കോഡ് ആവശ്യമാണ്. ഈ സെറ്റിങ്സ് ഓണാക്കാന്‍, വാട്സ്ആപ്പില്‍ ഒരു കോണ്ടാക്റ്റിന്റെ പ്രൊഫൈല്‍ തുറന്ന് ചാറ്റ് ലോക്ക് ഓപ്ഷന് സെലക്ട് ചെയ്യാം. Top 5 WhatsApp features you must start using today to keep your chats safe and secure
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,720 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,590 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്. kerala gold rate today
പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമല്ലാത്ത രീതികളില്‍ പെട്രോളോ ഡീസലോ കൊണ്ടുപോകുകയോ, സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. രാജ്യത്തുടനീളമുള്ള പമ്പുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്നും പെട്രോളിയും മന്ത്രാലയം പറഞ്ഞു. 'രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില് പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്. അനുചിതമായ പാത്രങ്ങളില്‍ ഇന്ധനം കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു, കാരണം ഇത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു.' മന്ത്രാലയം എക്സ് പോസ്റ്റില്‍ പറഞ്ഞു. സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു തമിഴ്നാട്ടിലെ പെട്രോള്‍ പമ്പില്‍ സുരക്ഷിതമല്ലാത്ത രിതിയില്‍ പെട്രോള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പ്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചതായും മന്ത്രാലയം അറിയിച്ചു. ഇന്ധനം വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പെട്രോള്‍ പമ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ഏതെങ്കിലും ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. 'Petrol, Diesel Adequately Available In India': Govt Urges Citizens Not To Hoard Fuel Amid US-Iran War
സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,080 രൂപയാണ്. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,635 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കുട്ടികള്‍ക്കും ചാറ്റ് ചെയ്യാം, വാട്സ്ആപ്പില്‍ കിഡ്സ് പതിപ്പ്, എങ്ങനെ ഉപയോഗിക്കാം, ഫീച്ചറുകള്‍ അറിയാം ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില ഇടിഞ്ഞത്. ഇന്നലെ ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായിലെത്തിയിരുന്നു. ഇന്നലെ മാത്രം 1,120 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്. kerala gold rate Today
ന്യൂഡല്‍ഹി: ഇനി മുതല്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വാട്സ്:പ്പ് ഉപയോഗിക്കാം. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് മാതാപിതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്ന അക്കൗണ്ടുകളാണ് നല്‍കുക. കൂടാതെ വാട്സ്ആപ്പിന്റെ സാധാരണ പതിപ്പില്‍ ലഭ്യമാുകന്ന നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോണ്‍ നമ്പറിലേക്കുള്ള ആക്സസ് ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടാേെന്നതാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള വാട്സ്ആപ്പ്: എങ്ങനെ സജ്ജീകരിക്കാം. രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ എന്നത് പുതിയതല്ല, നിലവിലുള്ള സിസ്റ്റത്തെ സ്വന്തം പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുക മാത്രമാണ് വാട്സ്ആപ്പ് ചെയ്യുന്നത്. കൗമാരപ്രായത്തിനു മുമ്പുള്ള കുട്ടികള്‍ക്കുള്ള വാട്സ്ആപ്പ് എങ്ങനെ ലഭ്യമാകുമെന്നും ആളുകള്‍ക്ക് ഇതെങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും അറിയാം. സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 720 രൂപ കുറഞ്ഞു രക്ഷിതാവിന്റെയും കുട്ടികളുടെയും ഉപകരണങ്ങള്‍ അടുത്തടുത്തായി ഉണ്ടായിരിക്കണം, നിങ്ങളുടെ കുട്ടിയുടെ ഫോണില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുക, ഇതോടെ ആ ഡിവൈസുമായുള്ള ലിങ്കിങ് പ്രക്രിയ വിജയകരമാകും. തുടര്‍ന്ന് കുട്ടികളുടെ ആപ്പിലെ എല്ലാ പ്രവര്‍ത്തനങ്ങളും മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാകും. കൂടാതെ ഉള്ളടക്കം ആക്സസ് ചെയ്യാനും അവരുടെ അക്കൗണ്ടിലെ പ്രൈവസി സെറ്റിങ്സ് കെകാര്യം ചെയ്യാനും കഴിയും. കുട്ടികളുടെ അക്കൗണ്ടുമായി ആര്‍ക്കൊക്കെ ചാറ്റ് ചെയ്യാമെന്നും കുട്ടിക്ക് വാട്ട്സ്ആപ്പില്‍ ഏതൊക്കെ ഗ്രൂപ്പില്‍ ചേരാമെന്നതും നിയന്ത്രിക്കാം. വാട്ട്സ്ആപ്പിന്റെ കിഡ്സ് പതിപ്പില്‍ ചാനലുകളോ സ്റ്റാറ്റസുകളോ ലഭ്യമാകില്ല, ചാറ്റുകള്‍ അപ്രത്യക്ഷമാകല്‍, വ്യൂ-ഒണ്‍സ് ഫോട്ടോസ് പോലുള്ള ഫീച്ചറുകളും ഇല്ല. മാതാപിതാക്കള്‍ ഒഴികെയുള്ള എല്ലാ ഉള്ളടക്കങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് വാട്സ്ആപ്പ് ഉറപ്പുനല്‍കും. WhatsApp Now Allows Kids To Chat With Friends But Only With Parental Support: How It Works
സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 720 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,18,240 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 14,780 ആയി. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബുധനാഴ്ച രാവിലെ 680 രൂപ വര്‍ധിച്ച പവന് വില വൈകിട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ വീണ്ടും 330 രൂപ കുറഞ്ഞു. എണ്ണ വില വീണ്ടും 100 ഡോളറിന് മുകളില്‍; അന്താരാഷ്ട്ര ഏജന്‍സിയുടെ 400 ദശലക്ഷം ബാരല്‍ എണ്ണ ഗുണം ചെയ്യുമോ? ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്. Kerala Gold Rate
കുട്ടികളുടെ വാട്സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍
ന്യൂഡല്‍ഹി: 13 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുമായി വാട്സ്ആപ്പ് . വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനമെന്നു വാട്സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തും. കുട്ടികളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്ടാക്ടുകളും മെസേജുകളും രക്ഷിതാക്കള്‍ക്കു നിയന്ത്രിക്കാനാകും. ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയക്കാം, ഏതൊക്കെ ഗ്രൂപ്പുകളില്‍ ചേരാം തുടങ്ങിയ എല്ലാം പരിശോധിക്കാം. കുട്ടികള്‍ക്ക് നേരിട്ട് മാറ്റങ്ങള്‍ വരുത്താനാവില്ല. ഇതു നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക സുരക്ഷാ പിന്നുണ്ടാകും. എണ്ണ വില വീണ്ടും 100 ഡോളറിന് മുകളില്‍; അന്താരാഷ്ട്ര ഏജന്‍സിയുടെ 400 ദശലക്ഷം ബാരല്‍ എണ്ണ ഗുണം ചെയ്യുമോ? രക്ഷിതാവിന്റേയും കുട്ടിയുടേയും അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തന സജ്ജമാകുക. ഇതുവരെ 13 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമായിരുന്ന വാട്സ്ആപ്പ് ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നത്. ഉയര്‍ന്ന താരിഫ് ചുമത്താന്‍ പുതിയ തന്ത്രമോ?; ഇന്ത്യ അടക്കം 16 രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക WhatsApp has introduced accounts that parents can create and control for children under 13
ന്യൂഡല്‍ഹി: ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് വീണ്ടും നൂറ് ഡോളര്‍ കടന്നു. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന് ആക്രമണത്തെ തുടര്‍ന്ന് എണ്ണ വിതരണ രംഗത്തെ ആശങ്ക വര്‍ധിച്ചതാണ് വില കൂടാന്‍ കാരണം. ദിവസങ്ങള്‍ക്ക് മുന്‍പ് പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 120 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ യുദ്ധം ഏതാണ്ട് അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്രെന്‍ഡ് ക്രൂഡ് വില നൂറ് ഡോളറില്‍ താഴെ എത്തിയത് ആഗോള വിപണിക്ക് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇത് വെറും താത്കാലികം മാത്രമാണ് എന്ന സൂചന നല്‍കിയാണ് എണ്ണവില വീണ്ടും കുതിക്കുന്നത്. അമേരിക്കന്‍ ബെഞ്ച്മാര്‍ക്ക് ക്രൂഡ് വിലയും ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 94 ഡോളറില്‍ എത്തിയിരിക്കുകയാണ് അമേരിക്കന്‍ എണ്ണയുടെ വില. ആഗോള വിപണിക്ക് ആഘാതം സൃഷ്ടിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇറാന് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗള്‍ഫ് അറബ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളും ശുദ്ധീകരണശാലകളും ഇറാന് ലക്ഷ്യമിട്ടിട്ടുണ്ട്. കൂടാതെ വ്യാപാരം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഇടുങ്ങിയ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതവും ഇറാന് തടഞ്ഞിരിക്കുകയാണ്. അതിനിടെ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി ബുധനാഴ്ച 400 ദശലക്ഷം ബാരല്‍ എണ്ണ വിപണിയില്‍ ഇറക്കാന്‍ സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ്ജ വിപണില്‍ ഉണ്ടായിട്ടുള്ള പ്രത്യാഘാതം കുറയ്ക്കുന്നതിന് അടിയന്തര എണ്ണ ശേഖരം പ്രയോജനപ്പെടുത്താനാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ തീരുമാനം. കുതിച്ചുയരുന്ന വില നേരിടാന്‍ യുഎസ് അവരുടെ തന്ത്രപരമായ പെട്രോളിയം റിസര്‍വില്‍ നിന്ന് അടുത്ത ആഴ്ച 172 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഉയര്‍ന്ന താരിഫ് ചുമത്താന്‍ പുതിയ തന്ത്രമോ?; ഇന്ത്യ അടക്കം 16 രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക കാനഡ, അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്, ജര്‍മ്മനി, ബ്രിട്ടന് എന്നി പ്രമുഖ വ്യാവസായിക രാജ്യങ്ങളിലെ ഊര്‍ജ്ജ മന്ത്രിമാര്‍ വില കുറയ്ക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കാന്‍ പാരീസില്‍ യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഐഇഎയുടെ പ്രഖ്യാപനം വന്നത്. എന്നാല്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അനിശ്ചിതത്വവും വില ഇനിയും ഉയര്‍ത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം Brent crude oil tops $100 a barrel as Iran attacks on shipping worsen supply concerns
ന്യൂഡല്‍ഹി : ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ 16 പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക. അന്യായമായ വ്യാപാര രീതികളുമായി ബന്ധപ്പെട്ടാണ് ഈ രാജ്യങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. ഈ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച താരിഫ് നയം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സമ്മര്ദ്ദതന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ട്രംപിന്റെ പുതിയ താരിഫ് നയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1974 ലെ വ്യാപാര നിയമത്തിലെ 'സെക്ഷന്‍ 301' പ്രകാരം ഈ രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്യായമായ വ്യാപാര രീതികള്‍ പിന്തുടരുന്ന വ്യാപാര പങ്കാളികള്‍ക്കെതിരെ താരിഫോ മറ്റു പ്രതികാര നടപടികളോ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി ഈ വേനല്‍ക്കാലത്ത് ചൈന, യൂറോപ്യന്‍ യൂണിയന്, ഇന്ത്യ, ജപ്പാന്, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവയ്ക്കെതിരെ പുതിയ താരിഫ് ചുമത്താന്‍ അന്വേഷണം വഴി സാധിക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീര്‍ പറഞ്ഞു. അന്വേഷണത്തിന് വിധേയമാകുന്ന മറ്റ് വ്യാപാര പങ്കാളികളില്‍ തായ്വാന്, വിയറ്റ്നാം, തായ്ലന്ഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ എന്നിവ ഉള്‍പ്പെടുന്നു. യുഎസിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകള്‍, നിലപാട് വ്യക്തമാക്കി ഇറാന് India, China Among 16 US Trading Partners Hit By Trump's '301' Tariff Probes
ചാഞ്ചാടി സ്വര്‍ണവില; 1,19,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ പവന് 680 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും താഴോട്ടുള്ള പാതയില്‍ തന്നെയാണ് സ്വര്‍ണവില. പവന് 360 രൂപ കുറഞ്ഞ് 1,19,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18, 960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്ഷന്; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം kerala gold rate today, gold rate decreased again
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 900 പോയിന്റ് ആണ് ഇടിഞ്ഞത്. സെന്‍സെക്സ് 76,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നതാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് നയം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പുതിയ അന്യായ വ്യാപാര അന്വേഷണങ്ങള്‍ ആരംഭിച്ചതും വിപണി ദുര്‍ബലമാകാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. എംആന്റ്എം, ടിഎംപിവി, ട്രെന്റ്, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, റിലയന്‍സ്, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി. എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടത്തോടെ 92.32 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും എണ്ണവില കുതിച്ചുയരുന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് പ്രധാനമായി രൂപയെ ബാധിച്ചത്. ഇന്നലെ 16 പൈസയുടെ നഷ്ടത്തോടെ 92.01 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്ഷന്; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം Sensex crashes 900 pts, Nifty below 23,600: Surging crude prices among key factors behind market decline
ന്യൂഡല്‍ഹി: എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളില്‍ ഗ്യാസ് വീടുകളിൽ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടായാല്‍ അത് എല്‍പിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്നലെ ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന പാചക വാതക വില നിയന്ത്രണവിധേയമായി തുടരാന്‍ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം 25 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മതിയായ വിതരണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക എല്‍പിജിയുടെ സാധാരണ ഡെലിവറി സൈക്കിള്‍ രണ്ടര ദിവസമായി തുടരുമെന്നും സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ തിരക്കുകൂട്ടരുതെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. The central government has directed the chief secretaries of states and union territories to monitor the distribution of LPG.

32 C