സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 560 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,18,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 14,860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍ ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇന്നലെ രണ്ട് തവണയാണ് വിലയില്‍ കുറവുണ്ടായത്. ഇന്നലെ മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണം താഴോട്ടിറങ്ങുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. kerala gold price today, Gold prices fall
സ്വർണവില വീണ്ടും താഴോട്ട്; ഇന്ന് കുറഞ്ഞത് രണ്ടുതവണ
കൊച്ചി: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ട് തവണയാണ് വില കുറഞ്ഞത്. ഇന്ന് ഉച്ചക്ക് ശേഷം പവന് 720 രൂപ കുറഞ്ഞു. 1,19,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14930 രൂപയാണ്. രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി നാലാംദിവസമാണ് സ്വര്‍ണം താഴോട്ടിറങ്ങുന്നത്. യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍ ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. kerala gold rate today, gold rate declined again
ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക്. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. ഇനി മുതല്‍ യുപിഐ അടിസ്ഥാനമാക്കി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പ്രത്യേകം പരിഗണിക്കില്ല. ഏപ്രില്‍ ഒന്നുമുതല്‍ ഓരോ മാസവും അനുവദിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തില്‍ ഇതും ഉള്‍പ്പെടുത്തും. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ പിന്‍വലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും. മാസംതോറും 20,000 രൂപ നിക്ഷേപിക്കാമോ?, 3.8 കോടി സമ്പാദിക്കാം; അഞ്ചുശതമാനം പിന്‍വലിച്ച് മികച്ച പെന്ഷന് പ്ലാനാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം നിലവില്‍, സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ പിന്‍വലിക്കല്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇതര എടിഎമ്മുകളില്‍ പ്രമുഖ ആറ് നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. എടിഎമ്മുകളില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി ഇടപാട് നടത്തുന്നതാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍. ഇത് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. സുകന്യ സമൃദ്ധി യോജന: മാസം ആയിരം രൂപ വീതം നിക്ഷേപിച്ചാല്‍ എന്തുകിട്ടും? കണക്ക് ഇങ്ങനെ HDFC Bank to charge for UPI ATM withdrawals in these cases from April 1
ജോലി ചെയ്യുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് കാലത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെങ്കില്‍ നേരത്തെ തന്നെ സമ്പാദ്യശീലം തുടങ്ങേണ്ടത് അനിവാര്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലയുമായും മറ്റു സാഹചര്യങ്ങളുമായും ഒത്തുപോകുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചല്‍ ഫണ്ടിലെ എസ്ഐപി പ്ലാന്‍. ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. ഉദാഹരണമായി പ്രതിമാസം 20,000 രൂപ വീതം 25 വര്‍ഷത്തേയ്ക്ക് എസ്ഐപി നിക്ഷേപം നടത്തുകയാണെങ്കില്‍ മൊത്തം 60 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണെങ്കില്‍ നിക്ഷേപിച്ച തുകയും റിട്ടേണും ചേര്‍ത്ത് 25 വര്‍ഷം കഴിയുമ്പോള്‍ ഏകദേശം 3.8 കോടി രൂപ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് കിട്ടുന്ന തുകയില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന 3.8 കോടി രൂപ ഒരു പെന്ഷന് പ്ലാന്‍ പോലെ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന് നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്കുന്ന തരത്തിലുള്ള സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (എസ്ഡബ്ല്യൂപി) ഉപയോഗപ്പെടുത്താവുന്നതാണ്. എസ്ഡബ്ല്യൂപി അനുസരിച്ച് പ്രതിവര്‍ഷം അഞ്ചുശതമാനം വീതം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ 19 ലക്ഷം രൂപയാണ് പ്രതിവര്‍ഷം കൈയില്‍ കിട്ടുക. ഇതിനെ മാസവരുമാനമായി വീതിച്ചാല്‍ 1.58 ലക്ഷം രൂപയാണ് മാസംതോറും ലഭിക്കുക. തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം 3.8 കോടി രൂപയുടെ ഫണ്ടിന് എട്ടുശതമാനം വാര്‍ഷിക പലിശ ലഭിക്കുകയാണെങ്കില്‍ വര്‍ഷംതോറും 30.4 ലക്ഷം രൂപയാണ് ലഭിക്കുക. അങ്ങനെ വരുമ്പോള്‍ വര്‍ഷം തോറും പിന്‍വലിക്കുന്ന 19 ലക്ഷം രൂപ കിഴിച്ച് 11.4 ലക്ഷം രൂപ അധിക വരുമാനമായി വര്‍ഷംതോറും അക്കൗണ്ടില്‍ വരവുവെയ്ക്കാനും ഈ സ്കീം വഴി സാധിക്കും. സുകന്യ സമൃദ്ധി യോജന: മാസം ആയിരം രൂപ വീതം നിക്ഷേപിച്ചാല്‍ എന്തുകിട്ടും? കണക്ക് ഇങ്ങനെ Rs 20,000 SIP to Rs 3.8 Crore: How a 5% withdrawal strategy may help
തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം
ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും ശല്യപ്പെടുത്തുന്ന സ്പാം കോളുകളും ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തിലെത്തുന്ന കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പലര്‍ക്കും പണം നഷ്ടമാകുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്പ് സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം കോളുകളെ തടയാനാകും. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ ഒഴിവാക്കാന്‍ വാട്സ്ആപ്പില്‍ 'സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്' എന്ന ഓപ്ഷന് ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു, പക്ഷേ അവ നിങ്ങളുടെ വാട്സ്ആപ്പ് കോള്‍ ഹിസ്റ്ററിയില്‍ സേവ് ചെയ്യപ്പെടും. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ എങ്ങനെ തടയാം Settings > Privacy > Calls > 'Silence Unknown Callers' എന്നത് ഓണ്‍ ചെയ്യുക. തട്ടിപ്പുകാര്‍ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളില്‍ ചേര്‍ത്താണ് സ്പാം സന്ദേശങ്ങള്‍ അയക്കുന്നത്. ആര്‍ക്കും നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കാത്ത വിധം ഇത് മാറ്റാം. ചെയ്യേണ്ട വിധം: Settings > Privacy > Groups > 'Everyone' എന്നതിന് പകരം 'My Contacts' എന്നത് തെരഞ്ഞെടുക്കുക. സുകന്യ സമൃദ്ധി യോജന: മാസം ആയിരം രൂപ വീതം നിക്ഷേപിച്ചാല്‍ എന്തുകിട്ടും? കണക്ക് ഇങ്ങനെ അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ തടയാന്‍ Settings > Privacy>advanced>block unknown account messages എന്നത് തെരഞ്ഞെടുക്കാം നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് മറ്റാരെങ്കിലും ഹാക്ക് ചെയ്യുന്നത് തടയാന്‍ ഒരു 6 അക്ക പിന് നമ്പറിലൂടെ അക്കൗണ്ടിന് ഇരട്ടി സുരക്ഷ നല്‍കാം. ഇതിനായി Settings > Account > Two-step verification > Enable ചെയ്യുക. How to prevent scams on WhatsApp: A detailed guide
സുകന്യ സമൃദ്ധി യോജന: മാസം ആയിരം രൂപ വീതം നിക്ഷേപിച്ചാല്‍ എന്തുകിട്ടും? കണക്ക് ഇങ്ങനെ
ഉപ രിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്. പലിശനിരക്ക് സര്‍ക്കാര്‍ ഓരോ പാദത്തിലും അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു രക്ഷിതാവ് പ്രതിമാസം 1,000 രൂപ വീതം (പ്രതിവര്‍ഷം 12,000 രൂപ) നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ആകെ നിക്ഷേപം 1,80,000 രൂപയായിരിക്കും. നിലവിലുള്ള പലിശ നിരക്കില്‍ ലഭിക്കുന്ന ഏകദേശ പലിശ 3,74,206 രൂപയായിരിക്കും. അക്കൗണ്ട് തുറന്ന് 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 5,54,206 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍ Sukanya Samriddhi Yojana: How Much Will Rs 1,000 A Month Become In 21 Years?
ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 7000
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍ kerala gold rate today, gold rate declined again
പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം ( ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്. നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്. കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍ നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്. നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും. പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍ Post Office kisan vikas patra: This Government Plan Doubles Your Money Without Risk
ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍
ഇന്ന് ഫോണ്‍ അടക്കം ഇലക്ട്രോണിക് സാധന സാമഗ്രികള്‍ സ്വന്തമാക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് ഇഎംഐ സൗകര്യത്തെയാണ്. കൈയില്‍ പണമില്ലെങ്കിലും സാധനങ്ങള്‍ വാങ്ങാമെന്നത് ആകര്‍ഷകമാണെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാം. ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്ന റൂള്‍ ആണ് '2-6-10' എന്താണ് '2-6-10' റൂള്‍? പ്രതിമാസ വരുമാനവും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വിലയും തമ്മിലുള്ള ഒരു സുരക്ഷിത അനുപാതമാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്. സാധാരണയായി ഒരു സാധനം വാങ്ങുമ്പോള്‍ അതിന്റെ മാസത്തവണ (EMI) മാത്രമാണ് നോക്കാറുള്ളത്. എന്നാല്‍ ഈ നിയമം പറയുന്നത്, ആ സാധനത്തിന്റെ ആകെ വില ഒരു മാസത്തെ വരുമാനത്തിന്റെ പകുതിയില്‍ (അതായത് 1/2 ഭാഗം) കൂടരുത് എന്നാണ്. പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം വന്നാല്‍, കൈയ്യിലുള്ള പണം മുഴുവന്‍ ഒരു വിലകൂടിയ ഇലക്ട്രോണിക് ഉല്‍പ്പനം വാങ്ങി കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനാണിത്. ഉദാഹരണത്തിന്, 1 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങാന്‍ 2 ലക്ഷം രൂപയെങ്കിലും മാസശമ്പളം ഉള്ളവര്‍ക്ക് മാത്രമേ ഈ നിയമപ്രകാരം അനുവാദമുള്ളൂ. ഇന്ന് പല കമ്പനികളും 12 മുതല്‍ 24 മാസം വരെയുള്ള ഇഎംഐ സൗകര്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ റൂള്‍ പ്രകാരം 6 മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം. കാരണമെന്തന്നല്ലേ? സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വാങ്ങിയ ഫോണ്‍ പഴയതാകുന്നതിന് മുന്‍പേ അതിന്റെ കടം തീര്‍ന്നിരിക്കണം. ദീര്‍ഘകാല ഇഎംഐകള്‍ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുകയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നതിന് തടസമാവുകയും ചെയ്യും സ്വര്‍ണ വായ്പ പലിശ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?, അറിയാം പ്രത്യാഘാതങ്ങള്‍ മാസവരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ തുക ഒരൊറ്റ ഇഎംഐക്കായി മാറ്റിവെക്കരുത്. വാടക, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞുവേണം ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍. 10 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐയിലേക്ക് പോയാല്‍, മാസാവസാനം സാമ്പത്തികമായി കഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍ 2-6-10 rule vs reality: How should you plan EMIs instead?
നി രവധി ഫീച്ചറുകളുള്ള ഒട്ടനവധി മോട്ടോര്‍ സൈക്കിളുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പുതിയ തലമുറയുടെ ആവശ്യതകള്‍ മനസിലാക്കി കൊണ്ട് നിരവധി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തുന്നത്. റൈഡ് മോഡിലുള്ള മോട്ടോര്‍ സൈക്കിളുകളോടാണ് ഇപ്പോള്‍ പുതിയ തലമുറയ്ക്ക് താല്‍പ്പര്യം. എന്നാല്‍ ബൈക്ക് വാങ്ങുമ്പോള്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രചാരണത്തിലുള്ള ഒരു റൂള്‍ ആണ് 20-4-10. ബൈക്കിന്റെ വിലയില്‍ നിന്ന് താങ്ങാനാവുന്ന വിലയിലേക്ക് ശ്രദ്ധ മാറ്റുന്ന തരത്തിലാണ് ഈ റൂള്‍. അമിതമായ കടം വാങ്ങല്‍ പരിമിതപ്പെടുത്തുക എന്നതാണ് ഈ റൂള്‍ ലക്ഷ്യമിടുന്നത്. പ്രതിമാസ ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് വാങ്ങുന്നവരെ സഹായിക്കുന്നു. ദീര്‍ഘകാല സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാമ്പത്തിക ഉപദേഷ്ടാക്കള്‍ പലപ്പോഴും ഇത് ശുപാര്‍ശ ചെയ്യുന്നുണ്ട്. റൂളിന്റെ ആദ്യ ഘടകം 20 ശതമാനം ഡൗണ്‍ പേയ്മെന്റാണ്. വാങ്ങുന്നവര്‍ ബൈക്കിന്റെ ഓണ്‍-റോഡ് വിലയുടെ അഞ്ചിലൊന്ന് എങ്കിലും മുന്‍കൂട്ടി അടയ്ക്കണമെന്ന് റൂള്‍ നിര്‍ദ്ദേശിക്കുന്നു. ഇത് വായ്പകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. ഉയര്‍ന്ന ഡൗണ്‍ പേയ്മെന്റ് കടമെടുത്ത പ്രിന്‍സിപ്പല്‍ തുക കുറയ്ക്കുന്നു. വായ്പാ കാലയളവില്‍ അടച്ച മൊത്തം പലിശയും ഇത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വാങ്ങലിനെ കൂടുതല്‍ ചെലവ് കുറഞ്ഞതാക്കുന്നു. രണ്ടാമത്തെ ഘടകം നാല് വര്‍ഷത്തെ വായ്പാ കാലാവധിയാണ്. റൂള്‍ അനുസരിച്ച്, ബൈക്ക് വായ്പ നാല് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തണം. കുറഞ്ഞ കാലാവധി ബാധ്യതകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ ഇഎംഐകള്‍ ദീര്‍ഘകാല കാലാവധിയുള്ള വായ്പ തിരിച്ചടവ് ആകര്‍ഷകമായി തോന്നിയേക്കാം. എന്നിരുന്നാലും, അവ മൊത്തത്തിലുള്ള പലിശ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. സ്വര്‍ണ വായ്പ പലിശ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?, അറിയാം പ്രത്യാഘാതങ്ങള്‍ റൂളിന്റെ മൂന്നാം ഭാഗം വരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ചെലവ് വര്‍ധിക്കരുത് എന്നതാണ്. പ്രതിമാസ ബൈക്ക് അനുബന്ധ ചെലവുകള്‍ വാങ്ങുന്നയാളുടെ പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടരുത് എന്ന് റൂള്‍ പറയുന്നു. ഈ പരിധിയില്‍ ഇഎംഐ, ഇന്ധനച്ചെലവ്, ഇന്‍ഷുറന്‍സ് പ്രീമിയം, പതിവ് അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടുന്നു. കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം, കയറ്റുമതി കുത്തനെ ഇടിഞ്ഞു 20-4-10 Rule for Bike Buyers: What it means and how to use it
സ്വര്‍ണ വായ്പ പലിശ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?, അറിയാം പ്രത്യാഘാതങ്ങള്‍
അ ടിയന്തര ആവശ്യത്തിന് ഉടന്‍ പണം ലഭിക്കാന്‍ സ്വര്‍ണം പണയം വെയ്ക്കുന്നത് പതിവ് രീതിയാണ്. സുരക്ഷിതമായ വായ്പകളില്‍ ഏറ്റവും ജനപ്രിയമായ ഒന്നായാണ് സ്വര്‍ണ വായ്പയെ കണക്കാക്കുന്നത്. കൈവശമുള്ള സ്വര്‍ണ്ണം ഈടായി നല്‍കികൊണ്ട് ബാങ്കുകളില്‍ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കണ്ടെത്താന്‍ സാധിക്കും. ഈടായി സ്വര്‍ണം നല്‍കുന്നതോടൊപ്പം വായ്പ തുകയ്ക്ക് പലിശയും നല്കുന്ന രീതിയിലാണ് സ്വര്‍ണ വായ്പ പ്രവര്‍ത്തിക്കുന്നത്. ചില ധനകാര്യ സ്ഥാപനങ്ങള്‍ പലിശയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാറുണ്ട്. അടവുകള്‍ മുടങ്ങുന്നത് വായ്പ ഉപയോക്താവിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. കൃത്യസമയത്ത് പലിശ അടയ്ക്കാന്‍ വൈകിയാല്‍, കടം കൊടുക്കുന്നയാള്‍ ആദ്യം അക്കൗണ്ട് കുടിശ്ശികയാണെന്ന് രേഖപ്പെടുത്തും. കോളുകള്‍, എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയിലുകള്‍ പോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ വഴി അവര്‍ ബന്ധപ്പെടും. അല്‍പ്പം വൈകിയാല്‍ പോലും, അടയ്ക്കാത്ത പലിശ കുറയുകയോ എഴുതി തള്ളപ്പെടുകയോ ഇല്ല. മറിച്ച് അത് കൂട്ടുപലിശയായി വളര്‍ന്നുകൊണ്ടേയിരിക്കും. തിരിച്ചടവ് വൈകിയാല്‍ മിക്ക വായ്പാദാതാക്കളും പതിവ് പലിശയ്ക്ക് പുറമേ പിഴ ചാര്‍ജുകളും ചേര്‍ക്കുന്നു. ഈ അധിക ചാര്‍ജുകള്‍ മൊത്തം കുടിശ്ശിക വര്‍ദ്ധിപ്പിക്കുന്നു. കാലക്രമേണ, ഇത് നല്‍കേണ്ട പണത്തിന്റെ തുക വര്‍ധിക്കാന്‍ കാരണമായേക്കാം. പലിശ ആവര്‍ത്തിച്ച് അടച്ചില്ലെങ്കില്‍, കടം കൊടുക്കുന്നയാള്‍ വായ്പയെ നിഷ്ക്രിയ ആസ്തി (എന്‍പിഎ) ആയി തരംതിരിച്ചേക്കാം. ഇത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ വായ്പകളോ ക്രെഡിറ്റ് കാര്‍ഡുകളോ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം, കയറ്റുമതി കുത്തനെ ഇടിഞ്ഞു ദീര്‍ഘകാലം പണമടയ്ക്കാത്തത് തുടര്‍ന്നാല്‍, മിക്ക വായ്പാദാതാക്കളും ഔപചാരികമായി നോട്ടീസ് അയയ്ക്കുകയും അവസാന അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ഇപ്പോഴും കുടിശ്ശിക തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, പണയം വച്ച സ്വര്‍ണ്ണം പൊതു ലേലത്തില്‍ വില്‍ക്കുന്നതിലൂടെ കുടിശ്ശികയുള്ള പണം തിരിച്ചുപിടിക്കാം. വില്‍പ്പനയില്‍ നിന്ന് നല്കേണ്ടതിനേക്കാള് കൂടുതല്‍ വരുമാനം ലഭിച്ചാല്‍, അധിക തുക തിരികെ ലഭിക്കും. കുറവ് വരുമാനം ലഭിച്ചാല്‍, ഇപ്പോഴും വ്യത്യാസം ബാധ്യതയുണ്ടായിരിക്കാം. കൃത്യസമയത്ത് പണമടയ്ക്കാന്‍ കഴിയില്ലെന്ന് കരുതുന്നുവെങ്കില്‍, വായ്പാദാതാവിനെ നേരത്തെ ബന്ധപ്പെടേണ്ടത് പ്രധാനമാണ്. ചില വായ്പാദാതാക്കള്‍ വായ്പ പുനഃക്രമീകരിക്കല്‍ അല്ലെങ്കില്‍ ഭാഗിക തിരിച്ചടവുകള്‍ പോലുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തേക്കാം. മുന്‍കൂട്ടി ആസൂത്രണം ചെയ്യുക, വഴക്കമുള്ള തിരിച്ചടവ് പദ്ധതികള്‍ തെരഞ്ഞെടുക്കുക, വായ്പാദാതാവുമായി തുറന്ന് ആശയവിനിമയം നടത്തുക എന്നിവ സ്വര്‍ണ്ണം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച gold loan interest not paid on time, what happened next?
കൊച്ചി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്ക് വന്‍തിരിച്ചടി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതിന്റെ ഫലമായി വിമാനത്താവളങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഗള്‍ഫിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങളില്‍ കയറ്റിയാണ് കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫില്‍ എത്തിക്കുന്നത്. കറിവേപ്പില മുതല്‍ വാഴയില, വരെ ഗള്‍ഫ് മേഖലയിലുടനീളമുള്ള ഏകദേശം 23 ലക്ഷം കേരളീയ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു കയറ്റുമതി. ഗള്‍ഫ് മേഖലയിലെ സാഹചര്യം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രവര്‍ത്തിക്കുന്ന ഏകദേശം 70 കയറ്റുമതിക്കാര്‍ക്ക് കനത്ത തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രതിദിനം 90 ടണ്‍ നാടന്‍ പച്ചക്കറികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച തടസ്സം കയറ്റുമതി മേഖലയെ തളര്‍ത്തുകയും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുകയും ചെയ്തു. കയറ്റുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഇടിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. റംസാന് വിപണി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും സീസണായിരുന്നു. പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാലിക്കറ്റ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് പറയുന്നു. റമദാന് കണക്കിലെടുത്ത് വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ക്ക് ഗണ്യമായ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള കയറ്റുമതി ഏതാണ്ട് നിലച്ച അവസ്ഥയിലാണെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഫോണ്‍ പേയില്‍ ഇനി പിന് വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍ Middle East conflict affects kerala export to gulf countries
പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെയും രൂക്ഷമായി ബാധിക്കുന്നു. വിപണിയില്‍ കനത്ത തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. 2.1 ശതമാനം ഇടിവാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. 1,600 പോയന്റിലേറെയാണ് ഇന്ന് കുറഞ്ഞത്. നിഫ്റ്റി രണ്ട് ശതമാനം ഇടിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍ മേഖലകളാണ് വലിയ തിരിച്ചടി നേരിട്ടത്. ആഗോള വിപണികളിലെ അനിശ്ചിതത്വം, ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തിയതും വിപണിയെ സ്വാധീനിച്ചു. ഫോണ്‍ പേയില്‍ ഇനി പിന് വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍ ആഗോള വിപണയിലും സമാനമായ തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങ് ഹാങ്സെങ് രണ്ട് ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ അമേരിക്കന്‍ വിപണികളായ ഡോ ജോണ്‍സ്, എസ് ആന്റ് പി 500, നാസ്ഡാക് എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി രൂപയുടെ മൂല്യത്തില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറക്കുതി ചെലവില്‍ ഉണ്ടാകുന്ന വര്‍ധന വ്യാപാര കമ്മിയെയും ബാധിച്ചേക്കും. India s Stock market nosedived on Wednesday with benchmark indices.
ഫോണ്‍ പേയില്‍ ഇനി പിന് വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ . ഇടപാടുകള്‍ നടത്തുമ്പോള്‍ പാസ്വേഡുകളോ പിന് നമ്പറുകളോ മറന്നു പോകുന്നത് സാധാരണമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ബയോമെട്രിക് ഓതറ്റിഫിക്കേഷന്‍ കൊണ്ടുവന്നിരിക്കുകയാണ് ഫോണ്‍ പേ. യുപിഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഫിംഗര്‍പ്രിന്റ് , ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ ബയോമെട്രിക് ഡാറ്റകള്‍ ഉപയോഗിച്ച് പ്രാമാണീകരണം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു സ്മാര്‍ട്ട്ഫോണിന്റെ നേറ്റീവ് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ്. ഫോണ്‍പേയുടെ പുതിയ ഫീച്ചറിലൂടെ 5,000 വരെയുള്ള ഇടപാടുകള്‍ വണ്‍ ടച്ചിലൂടെ പൂര്‍ത്തിയാക്കാം. പ്രതിമാസം കോടിക്കണക്കിന് ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ബയോമെട്രിക് പ്രാമാണീകരണം ഉപയോക്താക്കളുടെ സൗകര്യവും സുരക്ഷയും കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോമെട്രിക് യുപിഐയിലേക്കുള്ള ഇന്ത്യയുടെ നീക്കം ഒരു ആഗോള തരംഗത്തിന്റെ ഭാഗമാണ്. പാസ്വേഡുകള് നല്കി ഇടപാടുകള്‍ നടത്തുന്നത് പ്രായമായ ഉപയോക്താക്കള്‍ക്കോ വൈകല്യമുള്ളവര്‍ക്കോ, ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ഇതുകൂടി പരിഹരിക്കാനാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. പുതിയ മാറ്റം ഡിജിറ്റല്‍ ഉടപാടുകള്‍ വളരെ വേഗത്തില്‍ നടത്തുന്നതിന് സഹായിക്കും. 5,000-ന് താഴെയുള്ള ഇടപാടുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുന്നെങ്കിലും വൈകാതെ ആപ്പിളിന്റെ ഫേസ് ഐഡിക്കും ടച്ച് ഐഡിയിലും ഇത് സപ്പോര്‍ട്ട് ചെയ്യുന്നതോടെ മുഴുവന്‍ സ്മാര്‍ട്ട് ഫോണ്‍ ഉചയോക്താക്കളിലേക്കും ഫീച്ചര്‍ എത്തും. PhonePe rolls out biometric authentication for UPI, ending PIN troubles
ഒറ്റയടിക്ക് 1760 രൂപ കുറഞ്ഞു; വൈകീട്ടും ഇടിഞ്ഞ് സ്വര്‍ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ പവന് 360 രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ വീണ്ടും കുത്തനെ ഇടിയുകയായിരുന്നു. ഒറ്റയടിക്ക് 1760 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രാവിലെയും വൈകീട്ടുമായി രണ്ടായിരത്തില്‍പ്പരം രൂപയാണ് കുറഞ്ഞത്. 1,22,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 220 രൂപയാണ് കുറഞ്ഞത്. 15,365 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം എത്ര? എത്ര ദിവസത്തെ സ്റ്റോക്ക്?, കണക്ക് ഇങ്ങനെ ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ഇന്ധനവില വര്‍ധന ഉടനില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം kerala gold rate today, gold rate decreased again
ഇന്ധനവില വര്‍ധന ഉടനില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ധന വില ഉടന്‍ വര്‍ധിപ്പിക്കാന്‍ ആലോചന ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നിലവില്‍ 25 ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അസംസ്കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധന സ്റ്റോക്കും ഉണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ അസംസ്കൃത എണ്ണ, എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് മറ്റു രാജ്യങ്ങളെ സമീപിക്കുന്നതിനുള്ള സാധ്യത തേടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 'ഇന്ത്യയില്‍ 25 ദിവസത്തെ അസംസ്കൃത എണ്ണ സ്റ്റോക്കും 25 ദിവസത്തെ പെട്രോള്‍, ഡീസല്‍ സ്്റ്റോക്കുമുണ്ട്. ഇന്ത്യയില്‍ ആകെ 8 ആഴ്ചത്തേയ്ക്കുള്ള അസംസ്കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും ശേഖരമായി ഉണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനം മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് വഴി വരുന്നത്. ശേഷിക്കുന്നത് മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് വരുന്നത്,'- സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം നിലവിലുള്ള കരാറുകള്‍ അനുസരിച്ച് റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുകയാണെന്നും എല്‍പിജി, എല്‍എന്‍ജി വിതരണം ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വില ഉയര്‍ത്താന്‍ ഉടനടി പദ്ധതികളൊന്നുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം എത്ര? എത്ര ദിവസത്തെ സ്റ്റോക്ക്?, കണക്ക് ഇങ്ങനെ no immediate petrol-diesel price hike: union government
തിരുവനന്തപുരം: ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് പുതിയ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അഡ്വാന്‍സ്ഡ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക എന്ന് വ്യവസായമന്ത്രി പി രാജീവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ മന്ത്രിയോടൊപ്പം മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കുകയും രണ്ട് സ്ഥലങ്ങള്‍ പ്രാഥമികമായി കണ്ടെത്തുകയും ചെയ്തു. അടുത്തപടിയായി റവന്യൂ,വ്യവസായം, ഡിആര്‍ഡിഒ സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശം കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ സ്ഥലം വിട്ടുനല്‍കുന്നതില്‍ തടസമുണ്ടായിരുന്നു. ഇത് മനസിലാക്കിക്കൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായമാരായുകയും അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തു. ഇതിന്മേല് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുമതി നേടിയെടുക്കുകയുമായിരുന്നുവെന്നും പി രാജീവ് കുറിച്ചു. ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം എത്ര? എത്ര ദിവസത്തെ സ്റ്റോക്ക്?, കണക്ക് ഇങ്ങനെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന BATL ഈ ഭൂമിയില്‍ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ കേരളത്തിന്റെ സംഭാവന പലമടങ്ങ് വര്‍ധിക്കും. ഇതിനൊപ്പം 15 വര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം ലഭിക്കാനും 500ല്‍ അധികം ഹൈസ്കില്‍ എന്‍ജിനിയറിങ്/ടെക്നിക്കല്‍ ജോലികള്‍ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും. ഒപ്പം അനവധി പരോക്ഷ തൊഴിലവസരങ്ങള്‍ക്കും പദ്ധതി വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു. കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ? New missile manufacturing unit in Kerala; 180 acres of land to be provided free of cost for Brahmos
ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം എത്ര? എത്ര ദിവസത്തെ സ്റ്റോക്ക്?, കണക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം പൂര്‍ണമായി തടസ്സപ്പെടുന്ന സ്ഥിതി വന്നാലും 40 മുതല്‍ 45 ദിവസം വരെയുള്ള എണ്ണ ആവശ്യകത നിറവേറ്റാനുള്ള എണ്ണശേഖരം ഇന്ത്യയ്ക്ക് ഉള്ളതായി റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയുടെ കൈവശം 10 കോടി ബാരല്‍ എണ്ണ സ്റ്റോക്ക് ആണ് ഉള്ളത്. സംഭരണ ടാങ്കുകളിലും ഭൂഗര്‍ഭ അറയിലുള്ള തന്ത്രപരമായ കരുതല്‍ ശേഖരത്തിലും രാജ്യത്തേയ്ക്ക് വരുന്ന കപ്പലുകളിലുമായാണ് ഈ സ്റ്റോക്ക് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ ഏകദേശം 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ആവശ്യമായ ഇന്ധനത്തിന്റെ 50 ശതമാനത്തിലധികവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഈ എണ്ണ ഇന്ത്യയില്‍ എത്തുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം പൂര്‍ണമായി തടസപ്പെടുമോ എന്ന ആശങ്കയിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം കൂടുതല്‍ കാലം തടസ്സപ്പെട്ടാല്‍ വലിയ പ്രതിസന്ധികളിലേക്ക് പോകുകയും പെട്രോള്‍- ഡീസല്‍ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാനും ഇടയുണ്ടെന്ന് കെപ്ലര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കരുതല്‍ ശേഖരങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണെന്നും ദീര്‍ഘകാലത്തെ വിതരണ തടസ്സം ഇത് പരിഹരിക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. മംഗലാപുരം, പാഡൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് രാജ്യത്തെ പെട്രോളിയം റിസര്‍വ് (SPR) സൗകര്യങ്ങളുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില ഏകദേശം പത്ത് ശതമാനം ഉയര്‍ന്നിരുന്നു. കടല്‍ വഴിയുള്ള അസംസ്കൃത എണ്ണയുടെ കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് എന്ന ഈ ഇടുങ്ങിയ കടലിടുക്ക് വഴിയാണ് എത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ രാജ്യമാണ് ഇന്ത്യ. കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ? ഹോര്‍മുസ് അടച്ചിടല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് ബദലായി ഇന്ത്യക്ക് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. പശ്ചിമാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അമേരിക്ക എന്നീ വിതരണക്കാരെ കൂടാതെ റഷ്യന്‍ എണ്ണയേയും ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും. യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, യുഎസ് സുപ്രീം കോടതി ട്രംപിന്റെ ഉയര്‍ന്ന തീരുവകള്‍ റദ്ദാക്കിയതോടെ ഈ കരാറില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. റഷ്യന്‍ എണ്ണ വാങ്ങുകയാണെങ്കില്‍ ട്രംപിന്റെ പുതിയ ഉപരോധങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാല്‍, പുതിയ സാഹചര്യങ്ങള്‍ മൂലം ഉപരോധത്തില്‍നിന്ന് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ, എല്‍പിജിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും, റിപ്പോര്‍ട്ട് India's 100 mn barrel crude stocks can cover 40-45 days if Hormuz disrupted
ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ വിതരണത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ എണ്ണവില ഇന്നും കുത്തനെ ഉയര്‍ന്നു. അമേരിക്കന്‍ വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. യുഎസ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവയില്‍ നിക്ഷേപകര്‍ കനത്ത നഷ്ടമാണ് നേരിട്ടത്. ഫ്രാന്‍സിന്റെ സിഎസി 40 2.2 ശതമാനമാണ് താഴ്ന്നത്. ജര്‍മ്മന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ഡിഎഎക്സും ബ്രിട്ടന്റെ എഫ്ടിഎസ്ഇ 100ലും നിക്ഷേപകരുടെ കൈ പൊള്ളി. ഇരു വിപണികളും യഥാക്രമം 2.9 ശതമാനവും 2.2 ശതമാനവുമാണ് ഇടിഞ്ഞത്. വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരനായ ദക്ഷിണ കൊറിയയിലെ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച കോസ്പി 7.2 ശതമാനമാണ് ഇടിഞ്ഞത്. 5,791.91 ലാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് യുഎസ് ക്രൂഡ് ഓയില്‍ ബാരലിന് 3.24 ഡോളര്‍ ഉയര്‍ന്ന് 74.47 ഡോളറിലെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 3.56 ഡോളര്‍ കൂടി 81.30 ഡോളറിലെത്തി. യുദ്ധം ആഗോള ക്രൂഡ് ഓയില്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ, എല്‍പിജിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും, റിപ്പോര്‍ട്ട് ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225 3.1 ശതമാനം ഇടിഞ്ഞ് 56,279.05 ല്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ എസ് & പി / എഎസ്എക്സ് 200 1.3 ശതമാനം ഇടിഞ്ഞ് 9,077.30 ലെത്തി. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 1.1 ശതമാനമാണ് ഇടിഞ്ഞത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ്, ഡെല്‍റ്റ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച വാള് സ്ട്രീറ്റില്‍ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. ഉയര്‍ന്ന എണ്ണവില ഇന്ധന ചെലവ് ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. 25 വയസാണോ പ്രായം?, 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം Global shares are mostly lower as investors focus on the Iran war's impact on energy supplies
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഇറാന് ഹോര്‍മൂസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിയില്‍ ആശങ്ക. ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഇന്ത്യയെപ്പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം 2.5 മില്യണ്‍ മുതല്‍ 2.7 മില്യണ്‍ ബാരല്‍ വരെയാണ് ഇത്തരത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ എത്തിയിരുന്നത്.യുദ്ധ സാഹചര്യത്തില്‍ ആഭ്യന്തര തലത്തില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ പെട്രോള്‍, ഡീസല്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും എല്‍പിജി റേഷനിങ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കരുതല്‍ എണ്ണശേഖരം രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രമേ തികയൂ എന്ന റിപ്പോര്‍ട്ടുകളുണ്ട്. വാണിജ്യ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി എണ്ണ വിതരണ ശൃംഖല സുരക്ഷിതമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ഒരു അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ അസ്ഥിരത ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ റഷ്യയില്‍ നിന്നുള്ള വിതരണം വര്‍ദ്ധിപ്പിക്കുക എന്നതാകും ഇന്ത്യയ്ക്ക് മുന്നിലുള്ള വഴി. India Mulls Purchase Of Russian Crude As Middle East Tensions Jolt Oil Markets, Reports
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപ. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,585 രൂപയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 25 വയസാണോ പ്രായം?, 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. kerala gold rate today, gold rate decreased again
25 വയസാണോ പ്രായം?, 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
ജോലി ചെയ്യുമ്പോൾ തന്നെ റിട്ടയർമെന്റ് കാലത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. റിട്ടയർമെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കണമെങ്കിൽ നേരത്തെ തന്നെ സമ്പാദ്യശീലം തുടങ്ങേണ്ടത് അനിവാര്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലയുമായും മറ്റു സാഹചര്യങ്ങളുമായും ഒത്തുപോകുന്ന നിരവധി നിക്ഷേപ പദ്ധതികൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചൽ ഫണ്ടിലെ എസ്ഐപി പ്ലാൻ. ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ദീർഘകാലം ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധർ പറയുന്നത്.അപ്പോഴും കൺഫ്യൂഷൻ തുടരുകയാണ്. മ്യൂച്ചൽ ഫണ്ടിൽ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ എസ്ഐപികൾ മുന്നിട്ടുനിൽക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാർക്കറ്റ് ഘട്ടങ്ങളിൽ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനിൽക്കുന്ന സമയങ്ങളിൽ നിക്ഷേപകർ അവരുടെ എസ്ഐപി തുക ഉയർത്തുന്നതും ഭാവിയിൽ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധർ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളിൽ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്ക് വരുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയർച്ച താഴ്ചകളിൽ ആവേശകരമായ എക്സിറ്റുകൾ തടയാനും എസ്ഐപികൾ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ, അത്രയും നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ പ്രതിമാസ തുക കുറയും. 25 വയസിൽ നിക്ഷേപം തുടങ്ങുന്ന ഒരാളെയും 40 വയസ് വരെ കാത്തിരിക്കുന്ന ഒരാളെയും താരതമ്യം ചെയ്യുമ്പോൾ ഇതിലെ വ്യത്യാസം മനസിലാക്കാൻ സാധിക്കും. എസ്ഐപി വഴി 25 വയസിൽ ആരംഭിച്ച് 60 വയസാകുമ്പോഴേക്കും 10 കോടി രൂപയിലെത്താൻ ചെറിയ പ്രതിമാസ സമ്പാദ്യം മാത്രമേ ആവശ്യമുള്ളൂ. വർഷം ശരാശരി 12 ശതമാനം റിട്ടേൺ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഈ കണക്ക്. എന്നാൽ, അഞ്ച് വർഷം പോലും വൈകിപ്പിക്കുന്നത് എസ്ഐപി തുക കുത്തനെ വർധിപ്പിക്കുന്നു. 40 വയസാകുമ്പോഴേക്കും, അതേ ലക്ഷ്യത്തിന് ആവശ്യമായ പ്രതിമാസ നിക്ഷേപം ഒരു ലക്ഷം രൂപയിൽ കൂടുതലാകും. എന്നാൽ എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. ചിലപ്പോൾ കിട്ടുന്ന തുക കുറഞ്ഞുപോകാം. അല്ലെങ്കിൽ കൂടുതൽ ലഭിച്ചേന്നും വരാം. ഈ വിടവ് കോമ്പൗണ്ടിങ്ങിന്റെ ശക്തി മൂലമാണ് സംഭവിക്കുന്നത്. അതായത്, ദീർഘകാല കാലയളവിൽ പണം വേഗത്തിൽ വളരുന്ന രീതി. നിക്ഷേപങ്ങൾക്ക് കൂടുതൽ വർഷങ്ങൾ ലഭിക്കുമ്പോൾ, വളർച്ച സ്വയം ത്വരിതപ്പെടുത്തുന്നു. സമയം കുറവായിരിക്കുമ്പോൾ, അതേ ഫലം നേടുന്നതിന് നിക്ഷേപകൻ ഗണ്യമായി കൂടുതൽ പണം നിക്ഷേപിക്കേണ്ടതുണ്ട്. ലംപ്സം നിക്ഷേപങ്ങളിലും സമാനമായ ഒരു രീതി കാണപ്പെടുന്നു. 20 വയസിൽ ഒരു ലക്ഷം രൂപയുടെ ഒറ്റ നിക്ഷേപം 60 വയസ് ആകുമ്പോഴേക്കും 93 ലക്ഷത്തിനടുത്ത് വളരും. എന്നാൽ 40 വയസിൽ അതേ തുക നിക്ഷേപിച്ചാൽ ഏകദേശം 9 ലക്ഷം രൂപ മാത്രമേ ലഭിക്കൂ. കുറഞ്ഞ സമയപരിധി കോമ്പൗണ്ടിങ് ശക്തിയെ പരിമിതപ്പെടുത്തുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 42 പൈസയുടെ നഷ്ടം 60 വയസാകുമ്പോൾ 10 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം നേടണമെങ്കിൽ 25 വയസുകാരൻ പ്രതിമാസം 15,396 രൂപ നിക്ഷേപിക്കണം. 30 വയസുകാരൻ 28,329 രൂപ വീതവും 35 വയസുകാരൻ പ്രതിമാസം 52,697 രൂപ വീതവും നിക്ഷേപിക്കണം. പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടൽ. ഈ കണക്കുകൂട്ടൽ അനുസരിച്ച് 40 വയസുകാരൻ 60 വയസാകുമ്പോൾ 10 കോടി രൂപ സമ്പാദിക്കണമെങ്കിൽ പ്രതിമാസം 1,00,085 രൂപ നിക്ഷേപിക്കേണ്ടതായി വരും. മാസം 5,550 രൂപ മുതല്‍ 9,250 രൂപ വരെ പെന്ഷന്; അറിയാം ഈ സ്കീം How to reach a 10 crore retirement fund by starting investment in sip
പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 42 പൈസയുടെ നഷ്ടം
ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തില്‍ ഡോളറിനെതിരെ കൂപ്പുകുത്തി രൂപ. ഡോളറിനെതിരെ 42 പൈസയുടെ നഷ്ടത്തോടെ 91.50 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ധിച്ചതുമാണ് രൂപ കൂപ്പുകുത്താന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും രൂപയെ സ്വാധീനിച്ചു. വെള്ളിയാഴ്ച ഡോളറിനെതിരെ 17 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. 91.08ലാണ് രൂപ ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി അതിനിടെ ഓഹരി വിപണിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1048 പോയിന്റ് നഷ്ടത്തോടെ 80,238ലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 312 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. 24,865 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ലാര്‍സന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ആഗോള വിപണിക്കൊപ്പം ചലിച്ച് സ്വര്‍ണവില; ഉച്ചയോടെ 520 രൂപ വര്‍ധിച്ചു; വീണ്ടും ഒന്നേകാല്‍ ലക്ഷത്തിന് മുകളില്‍ Rupee crashes 42 paise to settle at 91.50 against US dollar
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരിച്ചുകയറി സ്വര്‍ണവില. രാവിലെ ആഗോള വിപണിയില്‍ വന്‍കുതിപ്പ് ഉണ്ടായിട്ടും കേരളത്തില്‍ സ്വര്‍ണവില കുത്തനെ താഴ്ന്നിരുന്നു. രാവിലെ പവന് 2400 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയോടെ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പവന് 520 രൂപയാണ് കൂടിയത്. 1,25,040 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 16,630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. എന്താണ് സിം ബൈന്‍ഡിങ്? വാട്സ്ആപ്പിനും ടെലിഗ്രാമിനുമടക്കം ബാധകം കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി kerala gold rate today, gold rate increased again
എന്താണ് സിം ബൈന്‍ഡിങ്? വാട്സ്ആപ്പിനും ടെലിഗ്രാമിനുമടക്കം ബാധകം
ന്യൂഡല്‍ഹി: വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ ടെലികോം വകുപ്പ് പുറത്തിറക്കിയ പുതിയ സിം-ബൈന്‍ഡിങ് ചട്ടം പാലിക്കണം. പ്ലാറ്റ്ഫോമുകളില്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം മെസേജിങ് ആപ്പുകള്‍ ഇനി പ്രവര്‍ത്തിക്കൂ. മാര്‍ച്ച് ഒന്ന് മുതല്‍ ചട്ടം നിലവില്‍ വന്നു. കമ്പനികള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ടെലികോം, സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ നടപടി നേരിടേണ്ടിവരും. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. നിലവില്‍ മെസേജിങ് ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന വണ്‍-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കും. വെബ് പതിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഡിവൈസില്‍ സിം ആവശ്യമില്ല. ക്യുആര്‍ കോഡ് വഴിയോ വെബിലൂടെയുള്ള ഒടിപി സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും. പുതിയ സിം-ബൈന്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍നിന്ന് നീക്കം ചെയ്താല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല. ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി ഇതോടെ മെസേജിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്ഫോമുകള് ഉറപ്പാക്കേണ്ടിവരും. ഫോണില്‍ സിം ഇല്ലാത്തപക്ഷം ഉപയോക്താക്കള്‍ക്ക് മെസേജിങ് ആപ്പുകളിലെ സ്വന്തം അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് വെബ് പോലുള്ള സേവനങ്ങള്‍ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഡിവൈസില്‍ ഉണ്ടെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. New SIM-binding rule for messaging apps like WhatsApp and Telegram effective March 1.
ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി
മുംബൈ: ഇറാന്- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 1800 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650ല്‍ താഴെ പോയി. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ 11 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്. ഇറാനെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ ആണ് വിപണിക്ക് ദോഷമായത്. ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഉയരുമെന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സംഘര്‍ഷം എണ്ണവിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ് എണ്ണ വിതരണ കമ്പനികളെയാണ് ഇന്ന് കാര്യമായി ബാധിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ലാര്‍സന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ഹിന്‍ഡാല്‍കോ, ഭാരത് ഇലക്ട്രോണിക്സ്, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഐടിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി. എല്‍പിജി വില വീണ്ടും കൂട്ടി; യുദ്ധം മുറുകിയതോടെ ഇന്ധന വില കുതിച്ചുയരും Stock Market Crash: Rs 11 lakh cr gone! Sensex slumps 1,800 pts, Nifty below 24,650
സ്വര്‍ണ വിലയില്‍ ട്വിസ്റ്റ്: ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, കേരളത്തില്‍ ഇടിവ്
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില . സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്. ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്. കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. എല്‍പിജി വില വീണ്ടും കൂട്ടി; യുദ്ധം മുറുകിയതോടെ ഇന്ധന വില കുതിച്ചുയരും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. മൂന്ന് ദിവസം മുമ്പ് വരെ എഴുപത് ഡോളറിന് താഴെയായിരുന്നു വില. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായി. വ്യാപാരം തുടഭങ്ങിയപ്പോള്‍ തന്നെ സെന്‍സെക്സും നിഫ്റ്റിയും തകര്‍ച്ചയിലായി. gold prices today

30 C