SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിച്ചിട്ടുണ്ടോ?ആരോഗ്യഗുണങ്ങള്‍ ഏറെ

രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്ന ബെസ്റ്റാണ്. ഒരു ഗ്ലാസ് ചൂടു പാലില്‍ നന്നായി വൃത്തിയാക്കിയ ഉണക്കമുന്തിരി 20 മിനിറ്റു വരെ കുതിര്‍ത്തുവെച്ചാല്‍ ഈ പാനീയം റെഡിയായി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ പാനീയം കുടിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ് ഉണക്കമുന്തിരി. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യത്തിന്റെയും പ്രോട്ടീനിന്റെയും വിറ്റാമിനുകളുടെയുടെയും കലവറയാണ് പാല്‍. രോഗപ്രതിരോധ ശേഷി ഉണക്കമുന്തിരി കുതിര്‍ത്ത പാല്‍ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഉണക്കമുന്തിരിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍, ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. ദഹനം ദഹനം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും. ഇതില്‍ ലാക്‌സേറ്റീവ് ഗുണങ്ങളുണ്ട്. പാലില്‍ കുതിര്‍ക്കുമ്പോള്‍ ഇവയുടെ ഗുണം കൂടുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അടങ്ങിയ നാരുകള്‍ ബവല്‍ മൂവ്‌മെന്റിനെ നിയന്ത്രിക്കുന്നു. കുടലിന്‍റെ ആരോഗ്യം പാലില്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യം ഉണക്കമുന്തിരി കുതിര്‍ത്ത പാല്‍ കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഉണക്കമുന്തിരിയിലടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പ്രത്യേകിച്ച് വിറ്റാമിന്‍ സി, ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു. മുഖക്കുരു പതിവായി ഈ പാനീയം കുടിക്കുന്നത് മുഖക്കുരു, മുഖത്തെ പാടുകള്‍, പ്രായമാകലിന്‍റെ ലക്ഷണങ്ങള്‍ ഇവയെ കുറയ്ക്കുന്നു. കൂടാതെ പാലിലെ ജലാംശം ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു. ഉറക്കം മെച്ചപ്പെടുത്തും നല്ല ഉറക്കം കിട്ടാനും ഈ പാനീയം സഹായിക്കും. ഇത് ശരീരത്തിലെ മെലാടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും.

സമകാലിക മലയാളം 30 Mar 2025 6:30 pm

Parkinson's disease: പാർക്കിൻസൺസ് രോഗം മറികടക്കാന്‍ നാനോപാർട്ടിക്കിൾ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

പാ ർക്കിൻസൺസ് രോ​ഗം മൂലം നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ പുതിയ സംവിധാനം വികസിച്ച് ​ഗവേഷകർ. നാനോപാർട്ടിക്കിൾ അധിഷ്ഠിത വയർലെസ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷനിലൂടെ ന്യൂറോൺ ഡീജനറേഷൻ ഇല്ലാതാക്കാനാകും. കൂടാതെ ഡോപാമിൻ ന്യൂറോണുകൾക്ക് ചുറ്റുമുള്ള ദോഷകരമായ ഫൈബ്രിലുകള്‍ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാനും അതിലൂടെ ഡോപാമൈൻ അളവ് വർധിപ്പിക്കാനുമാകും. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ നാഷണൽ സെന്റർ ഫോർ നാനോസയൻസ് ആന്റ് ടെക്നോളജി ​ഗവേഷകർ എലികളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെ മനുഷ്യരിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. സയൻസ് അഡ്വാൻസിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019-ല്‍ ആഗോളതലത്തില്‍ 8.5 മില്ല്യണ്‍ ആളുകളെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചത്. 2000 മുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 100 ശതമാനം വര്‍ധിച്ച് 3.29 ലക്ഷമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്താണ് പാർക്കിൻസൺസ് രോ​ഗം തലച്ചോറിലെ സുപ്രധാനമായ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് പാര്‍ക്കിന്‍സണ്‍സ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളിൽ ആൽഫ-സിന്യൂക്ലിൻ പ്രോട്ടീൻ അടിഞ്ഞുകൂടുന്നതാണ് പ്രധാനമായും തകരാറിന് കാരണമാകുന്നത്. തുടർന്ന് ശരീരചലന നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ അത്രകണ്ട് പ്രകടമാക്കപ്പെടാറില്ല. എന്നാല്‍ എഴുപത് ശതമാനത്തോളം നാശം സംഭവിച്ച് തുടങ്ങുമ്പോഴേക്കും ശക്തമായ രീതിയില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാക്കപ്പെടാം. വിറയല്‍, ചലനശേഷിക്കുറവ്, പെട്ടെന്നുള്ള ഉറക്കം, ദീര്‍ഘനേരമുള്ള ഉറക്കം, വിഷാദം, പ്രതികരണശേഷിയിലെ കുറവ്, മന്ദത തുടങ്ങിയ അനേകം ലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍സിനുണ്ട്. രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച് രോഗിയുടെ സ്വാഭാവികമായ പ്രതികരണശേഷം ഇല്ലാതാവുക, വിറയല്‍ കൂടുതല്‍ ശക്തമാവുക, മുഖചലനങ്ങളില്‍ നിര്‍വകാരത പ്രകടമാവുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയവ സംഭവിക്കും. നിലവിലെ ഡിബിഎസ് ചികിത്സകൾ ഡോപാമിൻ സിഗ്നലിങ്ങും ഉൽപാദനവും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് കൂടാതെ തലച്ചോറിൽ സ്ഥിരമായി ഇലക്ട്രോഡുകൾ സ്ഥാപിക്കേണ്ടിയും വന്നേക്കാം. ജീൻ പരിഷ്കരണം ഉൾപ്പെടുന്ന ഒപ്‌റ്റോജെനെറ്റിക്‌സാണ് മറ്റൊരു ചികിത്സാരീതി. എന്നാൽ ഇവ രണ്ടും ഡോപാമിൻ അളവ് വർധിപ്പിക്കുന്നതിലൂടെ പാർക്കിൻസോണിയൻ മോട്ടോർ ലക്ഷണങ്ങൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ രോഗത്തിന്റെ പുരോഗതി തടയുന്നതിന് തകരാറിലായ ന്യൂറോണുകളെ പുനഃസ്ഥാപിക്കുന്നില്ല. ഡോപാമിൻ ന്യൂറോണുകളിൽ വളരെയധികം പ്രകടമാകുന്ന താപ-സെൻസിറ്റീവ് റിസപ്റ്റർ TRPV1, മിഡ്‌ബ്രെയിനിലെ സബ്സ്റ്റാന്റിയ നിഗ്രയിലെ ഡോപാമൈൻ ന്യൂറോണുകളെ സജീവമാക്കുന്നതിനുള്ള ഒരു മോഡുലേറ്ററിയായി പ്രവര്‍ത്തിക്കുന്നു. ഇവിടെ ഡോപാമിൻ ന്യൂറോണുകളുടെ സാന്ദ്രത കൂടുതലാണ്. കൂടാതെ തലച്ചോറ് ശാരീരിക ചലനത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിൽ നിർണായക പങ്ക് വഹിക്കുന്നതും ഈ പ്രദേശമാണ്. ഈ പ്രദേശത്തുണ്ടാകുന്ന തകരാറാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാകുന്നത്. ആന്റിബോഡികളും പെപ്റ്റൈഡുകളും കൊണ്ടുള്ള നാനോകണള്‍ ഡിബിഎസ് ചെയ്തു തലച്ചോറിന്‍റെ ഈ ഭാഗത്തെത്തിക്കുകയാണ് പുതിയ പരീക്ഷണത്തില്‍ നടത്തിയത്. ഇത് നിർദ്ദിഷ്ട ന്യൂറൽ റിസപ്റ്ററുകളെ ലക്ഷ്യമിടാനും ദോഷകരമായ ആൽഫ-സിന്യൂക്ലിൻ ഫൈബ്രിലുകളെ നീക്കാനും സഹായിക്കും. കൂടാതെ തലയോട്ടിയിലൂടെ കടന്നുപോകുന്ന നിയർ-ഇൻഫ്രാറെഡ് പ്രകാശം നാനോകണങ്ങളെ സജീവമാക്കുകയും ഈ പ്രകാശത്തെ താപമാക്കി മാറ്റുകയും ചെയ്യുന്നു. ഈ താപം കോശ തകരാർ പരിഹരിക്കാനും അടിഞ്ഞുകൂടിയ പ്രോട്ടീൻ നീക്കം ചെയ്യുന്നതിന് പെപ്റ്റൈഡുകൾ പുറത്തുവിടാന്‍ സഹായിക്കും. ഇതിലൂടെ ന്യൂറോണുകൾ പുനഃസ്ഥാപിക്കുകയും മോട്ടോർ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ ഡോപാമിൻ അളവ് വർധിപ്പിക്കുന്ന പല മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ട്. എന്നാൽ ഇതിന് പാർശ്വഫലം കുറായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. നാനോപാർട്ടിക്കിൾ സിസ്റ്റം കേടായ ന്യൂറോണുകളെ വീണ്ടും സജീവമാക്കുന്നതിലൂടെ സ്വാഭാവികമായി ഡോപാമിൻ ഉത്പാദിപ്പാദനം വര്‍ധിക്കുന്നു. അതിനാല്‍ ഡോപാമിന്‍ ഉല്‍പാദനത്തിന് മറ്റ് മരുന്നുകളുടെ ആവശ്യം ഉണ്ടാകുന്നില്ല. Collagen Supplements: കൊളാജന്‍ സപ്ലിമെന്‍റുകള്‍ സുരക്ഷിതമോ? ചർമത്തെ സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ എലികളിലും കോശ മാതൃകയിലും മാത്രം നടത്തിയ പരീക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. എന്നാൽ ലോകത്തെ ദശലക്ഷക്കണക്കിന് വരുന്ന പാർക്കിൻസൺസ് രോ​ഗികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് പഠനമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. പാർശ്വഫലങ്ങളൊന്നുമില്ലാതെ എലികളിൽ പാർക്കിൻസൺസ് ലക്ഷണങ്ങൾ ലഘൂകരിക്കാൻ ചികിത്സയ്ക്കായെന്നും ​ഗവേഷകർ പറയുന്നു.

സമകാലിക മലയാളം 30 Mar 2025 5:45 pm

Collagen Supplements: കൊളാജന്‍ സപ്ലിമെന്‍റുകള്‍ സുരക്ഷിതമോ? ചർമത്തെ സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ

ച ര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാന്‍ സപ്ലിമെന്‍റുകള്‍ സ്വീകരിക്കുന്നതാണ് എളുപ്പമാര്‍ഗമെന്ന് കരുതുന്നവര്‍ ഏറെയാണ്. ചര്‍മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്താനും തിളക്കമുള്ളതാക്കാനും കൊളാജന്‍ അനിവാര്യമാണ്. എന്നാല്‍ പ്രായം കൂടുന്തോറും ശരീരത്തില്‍ കൊളാജന്‍ കുറഞ്ഞു തുടങ്ങും ഇതിന്‍റെ ഫലമായി ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാം. പ്രായം മാത്രമല്ല, സമ്മര്‍ദവും പാരിസ്ഥിക ഘടകങ്ങളും ചര്‍മത്തില്‍ കൊളാജന്‍റെ അളവു കുറയ്ക്കാം. ഇതിനെല്ലാം പരിഹാരമെന്ന രീതിയിലാണ് കൊളാജന്‍ സപ്ലിമെന്‍റുകളെ പലരും ആശ്രയിക്കുന്നത്. എന്നാല്‍ കൊളാജന്‍ സപ്ലിമെന്‍റുകള്‍ 8 മുതല്‍ പന്ത്രണ്ട് ആഴ്ചകള്‍ തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് ചെറിയ തോതിലെങ്കിലും ഫലമുണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രകൃതിദത്തമായി കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഗുണം ചെയ്യുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്താണ് കൊളാജൻ ശരീരത്തിലെ മൊത്തം പ്രോട്ടീനിന്‍റെ 30 ശതമാനം വരുന്ന ഒരു അവശ്യ പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമം, പേശികൾ, അസ്ഥികൾ, ലിഗമെന്റുകൾ, മറ്റ് ടിഷ്യുകൾ എന്നിവയുടെ പ്രവര്‍ത്തനത്തിന്‍റെ ഒരു പ്രധാന അടിസ്ഥാനമാണിത്. ചർമത്തിന്‍റെ ഇലാസ്തികതയും തിളക്കവും നിലനിര്‍ത്താന്‍ കൊളാജന്‍ സഹായിക്കുന്നു. എന്നാൽ പ്രായം വര്‍ധിക്കുന്തോറും കൊളാജൻ ഉത്പാദനം സ്വാഭാവികമായും കുറയുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ചർമ്മത്തിന്റെ ദൃഢത നഷ്ടപ്പെടൽ എന്നിവയിലേക്ക് നയിക്കുന്നു. 'പയ്യെ തിന്നാൽ പനയും തിന്നാം'; ആരോ​ഗ്യത്തിന് നല്ലത് 'സ്ലോ ഈറ്റിങ്' കൊളാജൻ വർധിപ്പിക്കുന്ന 5 ഭക്ഷണങ്ങൾ എല്ലിമുള്ളിലെ മജ്ജ: കൊളാജന്‍ അടങ്ങിയ മികച്ച ഭക്ഷണമാണിത്. ചിക്കനും മത്സ്യവും: ഇത് കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്തും. സിട്രസ് പഴങ്ങളും ബെറിപ്പഴങ്ങളും: ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കും. മുട്ടയുടെ വെള്ള: കൊളാജൻ ഉല്‍പാദനത്തിന് ആവശ്യമായ അമിനോ ആസിഡായ പ്രോലിൻ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ: ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കും.

സമകാലിക മലയാളം 30 Mar 2025 4:16 pm

'പയ്യെ തിന്നാൽ പനയും തിന്നാം'; ആരോ​ഗ്യത്തിന് നല്ലത് 'സ്ലോ ഈറ്റിങ്'

തി രക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. തിരക്കു കൂടുന്നതനുസരിച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സന്ദേശം അയയ്ക്കാൻ. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ലെന്നതാണ് സത്യം! വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മർദത്തിലാവുകയും ശരീരം ഫൈറ്റ് മോഡിൽ പ്രവർത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. Hair straightening: ഹെയര്‍ സ്ട്രെയ്റ്റനര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ചൂടു കൂടിയാൽ മുടിക്ക് പ്രശ്നം, ചില പൊടിക്കൈകൾ വയറുവേദന, ​ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയിലേക്ക് ഇത് നയിക്കാം. അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിടയാക്കും. പയ്യെ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഭക്ഷണം സാവധാനത്തിൽ കഴിക്കുമ്പോള്‍ വയർ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാൻ നിങ്ങളുടെ ശരീരത്തിന് സമയം ലഭിക്കുന്നു. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമൽ ദഹനത്തിന് അനുയോജ്യമായ അവസ്ഥയുണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സമകാലിക മലയാളം 30 Mar 2025 2:08 pm

Hair straightening: ഹെയര്‍ സ്ട്രെയ്റ്റനര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ചൂടു കൂടിയാൽ മുടിക്ക് പ്രശ്നം, ചില പൊടിക്കൈകൾ

നീ ട്ടിയും ചുരുട്ടിയുമൊക്കെ മുടി സ്റ്റൈല്‍ ചെയ്യുന്നത് നമ്മുടെ മൊത്തത്തിലുള്ള ലുക്ക് തന്നെ മാറ്റുമെന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ ഉപയോഗിച്ച് മുടി ഇത്തരത്തില്‍ സ്റ്റൈല്‍ ചെയ്യുന്നത് മുടിക്ക് അമിതമായി ചൂട് ഏല്‍ക്കാനും മുടിയുടെ സ്വഭാവികത നഷ്ടമാകാനും കാരണമാകും. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയൊരു ഘടകമാണ് ചൂട്. ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്ന് ഉണ്ടാകുന്ന ചൂട് മുടിയുടെ ഉപരിതലത്തെ ബാധിച്ചേക്കാം. ഹെയര്‍ സ്‌ട്രെയ്റ്റനര്‍ മാത്രമല്ല, സൂര്യ പ്രകാശവും മുടിയുടെ ആരോഗ്യം മോശമാക്കും. സൂര്യപ്രകാശത്തില്‍ നിന്നുള്ള യുവി രശ്മികള്‍, പ്രത്യേകിച്ച് യുവിഎ, യുവിബി രഷ്മികള്‍ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണകളെ ഇല്ലാതാക്കും. ഇത് മുടി വരണ്ടതും പെട്ടെന്ന് പൊട്ടിപോകാനും കാരണമാകും. ഹെയര്‍ സ്റ്റൈലിങ്ങും സൂര്യപ്രകാശവും മുടിയെ എങ്ങനെ ബാധിക്കുന്നു ഈര്‍പ്പം നഷ്ടമാകും സ്റ്റൈലിങ് ഉപകരണങ്ങൾ മുടിയില്‍ ആവര്‍ത്തിച്ചു ചെയ്യുന്നത് മുടിയുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും, മുടിയുടെ സാധാരണ ഈർപ്പം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടിയിലും തലയോട്ടിയിലും സൂര്യപ്രകാശം ഏൽക്കുന്നത് വരൾച്ചയ്ക്ക് കാരണമാകും, ഇത് മുടി കൊഴിച്ചിൽ, അറ്റം പിളർപ്പ്, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഘടന ദുർബലപ്പെടുത്തുന്നു ഹീറ്റ് സ്റ്റൈലിങ് മുടിയിലെ പ്രോട്ടീൻ ബോണ്ടുകളിൽ മാറ്റം വരുത്തുന്നു, കൂടാതെ അൾട്രാവയലറ്റ് രശ്മികൾ പ്രോട്ടീന്റെ തുടർച്ചയായ ദുർബലത വർധിപ്പിക്കുകയും കാലക്രമേണ മുടി ദുർബലമാകാൻ കാരണമാവുകയും ചെയ്യും. നിറം മങ്ങുന്നു സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത് മുടിയുടെ നിറം മങ്ങലിലേക്ക് നയിക്കാം, പ്രത്യേകിച്ച് കളർ ചെയ്ത മുടിയിൽ എന്നാല്‍ ഹീറ്റ് സ്റ്റൈലിങ് ചിലപ്പോൾ മുടിയുടെ ഊർജ്ജം കാലക്രമേണ കുറയ്ക്കാം. മുടി ചുരുളാനും പരിക്കനാകാനും കാരണമാകും സൂര്യപ്രകാശം കൂടാതെ ചൂടുവെള്ളത്തില്‍ മുടി കഴുകുന്നതും അവയുടെ സ്വാഭാവികത തടസ്സപ്പെടുത്താം. ഇത് മുടി ചുരുണ്ടതും പരുക്കനുമാക്കും. സ്റ്റൈലിങ്ങില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മുടി സംരക്ഷിക്കാം ഹീറ്റ് പ്രോട്ടക്ഷന്‍ സ്പ്രേ ഒരു പ്രൊട്ടക്റ്റന്റ് ഉപയോഗിക്കുന്നത് ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള ആഘാതം കുറയ്ക്കും. ഇത് മുടിയുടെ ഈര്‍പ്പവും സ്വാഭാവികതയും നിലനിര്‍ത്താന്‍ സഹായിക്കും. ഹീറ്റ് സ്റ്റൈലിങ് കുറയ്ക്കുക ഹീറ്റ് സ്റ്റൈലിങ്ങിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് മുടിയുടെ ഉപരിതലം സംരക്ഷിക്കാന്‍ സഹായിക്കും. വെയിലത്ത് മുടി മൂടി വെയ്ക്കുക വെയിലത്ത് തൊപ്പിയോ സ്കാർഫോ ധരിക്കുന്നത് മുടിയിലും തലയോട്ടിയിലും സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്ന് സംരക്ഷണം നൽകും. യുവി സുരക്ഷയുള്ള മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ യുവി ഫിൽട്ടറുകളുള്ള ലീവ്-ഇൻ കണ്ടീഷണറുകൾ അല്ലെങ്കിൽ സെറമുകൾ മുടിയിൽ സൂര്യപ്രകാശം ഏൽക്കുന്നതിന്റെ ആഘാതം കുറയ്ക്കും. മുടിയിൽ ഈർപ്പം നിലനിർത്തുക ഡീപ്പ് കണ്ടീഷനിങ് ട്രീറ്റ്‌മെന്റുകൾ, ഹെയർ മാസ്കുകൾ, അല്ലെങ്കിൽ കറ്റാർവാഴ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത മോയ്‌സ്ചറൈസര്‍ അല്ലെങ്കില്‍ ഇവ അടങ്ങിയ ലൈറ്റ്‌വെയ്റ്റ് സെറമുകൾ എന്നിവ പുരട്ടുന്നത് മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇളം ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കുക ചൂടുവെള്ളത്തിന് പകരം തണുത്ത വെള്ളത്തിൽ മുടി കഴുകുന്നത് മുടിയുടെ മൃദുത്വം സംരക്ഷിക്കും. Sugar Cravings; വയറുനിറഞ്ഞാലും മധുരത്തോട് 'നോ' പറയില്ല, ഈ കൊതിക്ക് പിന്നില്‍ ചിലതുണ്ടെന്ന് ഗവേഷകര്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹെയല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാം ചില ഹെയര്‍ ഉല്‍പന്നങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് വരൾച്ച വർധിപ്പിക്കും. വെള്ളം കുടിക്കുക ശരീരത്തിനെന്ന പോലെ മുടിക്കും ജലാംശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 2-3 ലിറ്റർ വെള്ളം/ദ്രാവകം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

സമകാലിക മലയാളം 30 Mar 2025 11:45 am

Sugar Cravings; വയറുനിറഞ്ഞാലും മധുരത്തോട് 'നോ'പറയില്ല, ഈ കൊതിക്ക് പിന്നില്‍ ചിലതുണ്ടെന്ന് ഗവേഷകര്‍

വ യറുനിറയെ ഭക്ഷണം കഴിച്ചാലും പിന്നാലെ വരുന്ന മധുരത്തോട് നോ പറയാന്‍ കഴിയാറില്ല. ഈ മധുരക്കൊതിക്ക് പിന്നില്‍ വയറുനിറഞ്ഞു എന്ന് സന്ദേശം നല്‍കിയ തലച്ചോറിലെ അതെ കോശങ്ങള്‍ തന്നെയാണെന്ന് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ച് ഗവേഷകര്‍. വയറുനിറഞ്ഞു എന്ന് സന്ദേശം നല്‍കിയ തലച്ചോറിലെ അതെ കോശങ്ങള്‍ തന്നെയാണ് ഈ മധുരക്കൊതിക്ക് പിന്നിലും.പിഒഎംസി ന്യൂറോണുകളാണ്പിഒഎംസി ന്യൂറോണുകളാണ്പിഒഎംസി ന്യൂറോണുകളാണ്പിഒഎംസി ന്യൂറോണുകളാണ്തലച്ചോറിലെ പിഒഎംസി ന്യൂറോണു തലച്ചോറിലെ പിഒഎംസി ന്യൂറോണുകളാണ് വയറുനിറഞ്ഞുവെന്നും ഭക്ഷണം കഴിക്കുന്നത് മതിയാക്കാമെന്നുമുള്ള സന്ദേശം നല്‍കുന്നത്. എന്നാല്‍ അതെ പിഒഎംസി ന്യൂറോണുകള്‍ മധുരത്തിന്‍റെ കാര്യത്തില്‍ ദുര്‍ബലരാണ്. മധുരത്തിന്‍റെ കാഴ്ചയോ മണമോ മാത്രം മതി ഈ ആസക്തിയെ സജീവമാക്കാന്‍. ഈ ന്യൂറോണുകള്‍ മധുരവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഹൈപ്പര്‍ ആക്ടീവ് ആകുന്നു. പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നവയാണ് മധുരമുള്ള വിഭവങ്ങള്‍. അതിനാല്‍ എപ്പോള്‍ ലഭ്യമായാലും കഴിയ്ക്കാന്‍ തോന്നുന്ന വിധത്തിലാണ് ഇവയോട് തലച്ചോര്‍ പ്രതികരിക്കുന്നത്. ഇത് നമ്മുടെ വിട്ടു മാറാത്ത മധുരപ്രിയത്തിന് പിന്നിലെ ഒരു കാരണമാണെന്ന് ഗവേഷകര്‍ പറയുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവ മധുരം കഴിക്കുന്നതിനു മുമ്പു തന്നെ, അവയുടെ പിഒഎംസി ന്യൂറോണുകൾ സജീവമാവുകയും തയ്യാറാകുകയും ചെയ്തിരുന്നതായി കണ്ടെത്തി. മനുഷ്യരിലും സമാന മാറ്റങ്ങള്‍ കണ്ടെത്തിയെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആർത്തവത്തിന്റെ രണ്ട് ഘട്ടങ്ങളിൽ നാല് തരം വിത്തുകൾ; പൊങ്ങിച്ചാടുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാം, എന്താണ് സീഡ് സൈക്ലിങ്? അതേസമയം തലച്ചോറിന്റെ ഈ സവിശേഷ പ്രതികരണം മധുരം കഴിക്കുമ്പോള്‍ മാത്രമാണ് ഉണ്ടാകുന്നത്. കൊഴുപ്പുള്ള ഭക്ഷണങ്ങളോടോ സാധാരണ ഭക്ഷണങ്ങളോടോ തോന്നില്ല. ഈ മധുരക്കൊതിക്ക് പിന്നില്‍ പരിണാമപരമായ പ്രത്യേകതകളും ഉണ്ടാകാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹെന്നിങ്ങ് പറയുന്നു.

സമകാലിക മലയാളം 29 Mar 2025 6:27 pm

നര മറയ്ക്കാന്‍ മെഹന്തി പുരട്ടാറുണ്ടോ? ​ഗുരുതര പാർശ്വഫലങ്ങൾ

ത ലയിലെ നര മറയ്ക്കാന്‍ കെമിക്കല്‍ ഡൈയും കളറുകളും ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആശ്രയിക്കുന്ന പ്രകൃതിദത്ത ഡൈയാണ് മെഹന്തി അഥവാ ഹെന്ന. ഹെന്ന ആകുമ്പോള്‍ സുരക്ഷിതമാണെന്ന് വിശ്വാസം എല്ലാവരിലുമുണ്ട്. എന്നാല്‍ നിരന്തരം ഹെന്ന മുടിയില്‍ പ്രയോഗിക്കുന്നതില്‍ ചില ദോഷവശങ്ങളുണ്ട്. മുടി പരുക്കനാക്കും henna for hair care ഹെന്ന നിരന്തരം തലമുടിയില്‍ ഉപയോഗിക്കുന്നത് മുടി പരുക്കനും മുടിയുടെ സ്വഭാവിക തിളക്കം നഷ്ടമാകാനും കാരണമാകും. മെഹന്തിയിൽ അടങ്ങിയ ടാനിനുകളാണ് ഇതിന് പിന്നില്‍. ഇത് മുടിയുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യുന്നു. മുടിയുടെ കനം കുറയും പലരും വിശ്വസിക്കുന്നത് മെഹന്തി മുടിയെ ശക്തിപ്പെടുത്തുമെന്നാണ്. എന്നാൽ അമിതമായി ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കും. മെഹന്തിയുടെ വരണ്ട സ്വഭാവം മുടിയുടെ തണ്ടിനെ ദുർബലപ്പെടുത്തുകയും അത് പൊട്ടിപ്പോകാനും സാധ്യതയുണ്ട്. അലർജി ഉണ്ടാക്കാം ചിലരില്‍ മെഹന്തി അലര്‍ജിക്ക് കാരണമാകും. ഇത് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ തലയോട്ടിയിലെ പ്രകോപനം, ചുവപ്പ്, ചൊറിച്ചിൽ, തിണർപ്പ് എന്നിവയ്ക്ക് കാരണമാകും. ചിലരില്‍ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് എന്ന അവസ്ഥ ഉണ്ടാക്കും. അണ്‍ഈവന്‍ ടോണ്‍ മെഹന്തി പതിവായി ഉപയോഗിക്കുന്നത് മുടിയിൽ അമിതമായി നിറം അടിഞ്ഞുകൂടാൻ കാരണമാകും. ഇത് മുടിക്ക് അസ്വാഭാവികവും അസമവുമായ നിറം ഉണ്ടാക്കും. മെഹന്തി എളുപ്പത്തിൽ മങ്ങാത്തതിനാൽ, ആവർത്തിച്ചുള്ള പുരട്ടൽ ഇരുണ്ടതും ചിലപ്പോൾ പാടുകളുള്ളതുമായ കറകൾക്ക് കാരണമാകും പാർശ്വഫലങ്ങൾ എങ്ങനെ കുറയ്ക്കാം മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. പ്രയോഗത്തിന്റെ ആവൃത്തി പരിമിതപ്പെടുത്തുക: അമിതമായ വരൾച്ചയും അടിഞ്ഞുകൂടലും തടയാൻ മാസത്തിലൊരിക്കൽ മാത്രം മെഹന്തി ഉപയോഗിക്കുക. ശുദ്ധമായ മെഹന്തി തിരഞ്ഞെടുക്കുക: രാസവസ്തുക്കൾ ചേർക്കാതെ എപ്പോഴും 100% ശുദ്ധമായ, ജൈവ മെഹന്തി തിരഞ്ഞെടുക്കുക. ഡീപ്പ് കണ്ടീഷനിങ്: ഈർപ്പം പുനഃസ്ഥാപിക്കാൻ മെഹന്തി ഉപയോഗിച്ചതിന് ശേഷം ഡീപ്പ് കണ്ടീഷനിങ് അല്ലെങ്കിൽ എണ്ണ എന്നിവ പ്രയോഗിക്കുക. കറുത്ത ഹെന്ന ഒഴിവാക്കുക: കറുത്ത ഹെന്ന എന്ന് ലേബൽ ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കരുത്. കാരണം അവയിൽ പലപ്പോഴും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം 28 Mar 2025 6:09 pm

ടാറ്റൂ സുരക്ഷിതമാണോ? പ്രീ-കെയറും പോസ്റ്റ്-കെയറും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വ്യ ക്തിത്വവും പ്രണയവും സ്നേഹവുമൊക്കെ പല രൂപത്തിലും ഭാവത്തിലും ആളുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്യാറുണ്ട്. ട്രഡീഷണല്‍, റിയലിസം, ട്രൈബര്‍ തുടങ്ങി നിരവധി ടാറ്റൂ വെറൈറ്റികളാണ് ഇന്ന് പ്രചാരത്തിലുള്ളത്. പലപ്പോഴും ടാറ്റൂ സുരക്ഷിതമാണോ എന്ന സംശയവും പലര്‍ക്കും തോന്നാം. എന്നാല്‍ കൃത്യമായ സുരക്ഷാ പ്രക്രിയകളിലൂടെ ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മനുഷ്യശരീരത്തിലെ മദ്ധ്യ ചർമ പാളിയായ ഡെർമിസിലേക്കാണ് സൂചിയും മഷിയും ഉപയോഗിച്ച് സ്ഥിരമായോ അല്ലെങ്കിൽ താൽക്കാലികമായോ ടാ​റ്റൂ ചെയ്യുന്നത്. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപേ ടാ​റ്റൂ ചെയ്യുന്നത് പ്രചാരത്തിലുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടാറ്റൂ ചെയ്യുമ്പോള്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഘട്ടമാണ് പ്രീ-ടാറ്റൂ കെയർ. അതായത് ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് പാലിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്ന ശരീരഭാഗം ഒരു ആഴ്ച മുമ്പ് തന്നെ മോയ്സ്ചറൈസ് ചെയ്യാൻ തുടങ്ങുക. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന് ആവശ്യത്തിന് വെള്ളം കുടിക്കുക. ടാറ്റൂ ചെയ്യുന്നതിന് നാല് ദിവസത്തിനുള്ളിൽ ടാറ്റൂ ചെയ്യേണ്ട ഭാഗത്ത് വാക്സ് ചെയ്യാന്‍ പാടില്ല. സൂര്യതാപമേൽക്കുന്നതിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക 24 മണിക്കൂർ മുമ്പ് മദ്യമോ മറ്റ് വസ്തുക്കളോ കഴിക്കരുത് ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് മുമ്പ് നന്നായി ഭക്ഷണം കഴിക്കുക പോസ്റ്റ്-ടാറ്റൂ കെയർ പോസ്റ്റ്-കെയര്‍ ഘട്ടത്തില്‍ വ്യായാമവും സ്പോർട്സും പത്ത് ദിവസം വരെ ഒഴിവാക്കുന്നതാണ് നല്ലത്. നീന്തല്‍, ബീച്ചുകള്‍, ബാത്ത് ടബ്ബുകൾ എന്നിവ മൂന്ന് ആഴ്ചത്തേക്ക് ഒഴിവാക്കാം. ടാറ്റൂ മോയ്സ്ചറൈസ് ചെയ്ത് സൂക്ഷിക്കുക ടാറ്റൂ സുരക്ഷിതമാണോ? ശരിയായി ചെയ്യുമ്പോൾ ടാറ്റൂ സുരക്ഷിതമാണ്. എന്നാല്‍ ശരിയായി പരിചരിച്ചാലും ചില അപകടസാധ്യതകള്‍ കരുതിയിരിക്കണം. നിങ്ങള്‍ സന്ദര്‍ശിക്കുന്ന ടാറ്റൂ സ്റ്റുഡിയോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക ചില കളർ പിഗ്മെന്റുകളോ ചിലര്‍ക്ക് അലർജിയുണ്ടാകും. അതിനാല്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് അതില്‍ പഠനം നടത്തണം. ടാറ്റൂ ചെയ്യുന്നതിന് മുമ്പ് എപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. ടാറ്റൂവിന്‍റെ നിറം മങ്ങുന്നത് എങ്ങനെ ഒഴിവാക്കാം? രോഗപ്രതിരോധ സംവിധാനം അവയെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും ശ്രമിക്കുമ്പോൾ ടാറ്റൂ പിഗ്മെന്റുകൾ കാലക്രമേണ മങ്ങാന്‍ തുടങ്ങും. ഇത് സ്വഭാവികമാണ്. ഈ പ്രക്രിയ തടയാന്‍ കഴിയില്ല.

സമകാലിക മലയാളം 28 Mar 2025 4:43 pm

മലബന്ധം, വയറു വീര്‍ക്കല്‍; ഡയറ്റിൽ ചേർക്കാം ഈ മൂന്ന് വിത്തുകൾ

വി ട്ടുമാറാത്ത പല രോ​ഗങ്ങളുടെയും തുടക്കം കുടലിൽ നിന്നാണ്. തലച്ചോറ്, രോ​ഗപ്രതിരോധ ശേഷി തുടങ്ങിയ ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും കുടൽ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ കുടലിന്റെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മലബന്ധം സാധാരണമായ കുടൽ പ്രശ്നങ്ങളിലൊന്നാണ്, ഇത് കുടലിന്റെ ആരോഗ്യം മോശമാണെന്നതിന്റെ പ്രധാന ലക്ഷണമാണ്. കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുന്നതിനും മലബന്ധം പോലുള്ള സാധാരണ പ്രശ്നങ്ങൾ തടയാനും മൂന്ന് തരം വിത്തുകൾ ഡയറ്റിൽ ചേർക്കുന്നത് ​ഗുണകരമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേതി പറയുന്നു. വിത്തുകള്‍ പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് ആണ്. കുടലിന്‍റെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യം മുതല്‍ നാരുകള്‍ വരെ സമൃദ്ധമാണ് ഇവയില്‍. കറുത്ത എള്ള് കറുത്ത എള്ള് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ അടങ്ങിയ നാരുകള്‍ മലവിസര്‍ജനം സുഗമമാക്കാൻ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് കുടൽ പേശികളെ വിശ്രമിക്കുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫ്ലാക്സ് വിത്തുകൾ നാരുകള്‍ക്ക് പുറമെ ഫ്ലാക്സ് വിത്തുകളില്‍ അടങ്ങിയ ലിഗ്നാനുകൾ ഹോർമോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും. കൂടാതെ അവയില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുടൽ വീക്കം കുറയ്ക്കാനും, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. നടപ്പ് അത്ര ശരിയല്ലല്ലോ! നടത്തത്തിലെ നാല് അപാകതകള്‍ ചിയ വിത്തുകൾ സോഷ്യല്‍മീഡിയകളില്‍ ഫിറ്റ്നസ് ഫ്രീക്കുകളുടെ പ്രധാന താരമാണ് ചിയ വിത്തുകള്‍. ശരീരഭാരം ക്രമീകരിക്കുന്നതു മുതല്‍ രോഗപ്രതിരോധ ശേഷിയെ വരെ ഇതു സഹായിക്കും. ചിയ വിത്തുകള്‍ അവയുടെ ഭാരത്തിന്‍റെ 12 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാനും ജെൽ പോലുള്ള സ്ഥിരത ഉണ്ടാക്കാനും കഴിയും. ഇത് മികച്ച കുടൽ ചലനങ്ങള്‍ക്ക് സഹായകരമാണ്.

സമകാലിക മലയാളം 28 Mar 2025 4:43 pm

നടപ്പ് അത്ര ശരിയല്ലല്ലോ! നടത്തത്തിലെ നാല് അപാകതകള്‍

നി ങ്ങള്‍ക്ക് നടക്കാന്‍ അറിയാമോ? എന്തൊരു ചോദ്യമാണിതെന്നാകും ചിന്തിക്കുന്നത്. ഒരു കാലിന് മുന്നില്‍ മറ്റൊരു കാല്‍ ചവിട്ടി ചുവടുവെക്കുന്നതല്ല ശരിയായ നടത്തം. നടത്തത്തിലും പാലിക്കേണ്ടതായ ചില ചിട്ടകളുണ്ട്. തെറ്റായ രീതിയിലുള്ള നടത്തം ശരീരവേദന മുതല്‍ പൊണ്ണത്തടിക്ക് വരെ കാരണമാകാമെന്ന് പറയുകയാണ് വോക്ക് ആക്ടീവ് മെത്തേഡ് സ്ഥാപകയായ ജൊഹാന ഹാള്‍. വലിയ ആയാസവും ഏകാഗ്രതയും ആവശ്യമില്ലാത്ത ഒരു വ്യായാമമാണ് നടത്തം. നടത്തത്തിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ ജീവിതശൈലിയില്‍ നടത്തം ഒരു ആരോഗ്യശീലമാക്കിയിരിക്കുന്ന മിക്കയാളുകളും നടക്കുന്നത് ശരിയായ രീതിയിലല്ല. അശാസ്ത്രീയമായ നടത്തം നടുവേദന, സന്ധിവേദന, ശരീരത്തിന്റെ തെറ്റായ പോസ്ചര്‍, കലോറി കുറയുന്നത് കാര്യക്ഷമ കുറയ്ക്കുക തുടങ്ങിയവയിലേക്ക് നയിക്കുന്നുവെന്ന് ജോഹാന പറയുന്നു. നടത്തത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ മൂന്ന് ഘടകങ്ങളാണ് നമ്മുടെ നടത്തത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. പേശികളുടെ സന്തുലിതാവസ്ഥ കുറയുമ്പോള്‍ നമ്മുടെ നടത്തം തെറ്റായ രീതിയിലാകാം. ഇത് ചില പേശികളില്‍ സമ്മര്‍ദം ഉണ്ടാക്കാം. കൂടാതെ ഉദാസീനമായ ജീവിത ശൈലി, അതായത് കുനിഞ്ഞിരുന്ന് ദീര്‍ഘനേരം കംപ്യുട്ടര്‍ അല്ലെങ്കില്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പേശികള്‍ ദുര്‍ബലമാകാനും ശരീരത്തിന്‍റെ പോസ്ചര്‍ മോശമാകുന്നതും നടത്തം മോശമാക്കാം. കൂടാതെ അപകടങ്ങൾ മൂലമോ ശസ്ത്രക്രിയകൾ മൂലമോ ഉണ്ടാകുന്ന പരിക്കുകൾ, കാലുകളുടെ നീളത്തിലുള്ള വ്യത്യാസം, ഗർഭധാരണം എന്നിവയും നടത്തത്തെ സ്വാധീനിച്ചേക്കാം. നടത്തത്തിലെ നാല് അപാകതകള്‍ പേശികളുടെ തെറ്റായ ഉപയോഗം നടക്കുമ്പോള്‍ നടുവിന് താഴെ വേദന അനുഭവപ്പെടുന്നുവെങ്കില്‍, നിങ്ങളുടെ നടത്തം ശരിയല്ലെന്നാണ് അര്‍ഥം. ഹിപ് ഫ്‌ളക്‌സര്‍ പേശികള്‍ കൂടുതലും ഉപയോഗിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹിപ് ഫ്‌ളക്‌സറില്‍ കൂടുതല്‍ അധ്വാനം നല്‍കുമ്പോള്‍ അരയ്ക്കുതാഴോട്ട് കൂടുതല്‍ സമ്മര്‍ദം കൊടുക്കുകയാണ് ചെയ്യുന്നത്. ബോഡി പോസ്ചര്‍ കൃത്യമാക്കി നടക്കുമ്പോള്‍ നടത്തം അത്ര കഠിനമായ ഒന്നായിത്തീരുകയില്ല. പാദം പരത്തി നടക്കുമ്പോൾ പാദം പരത്തിയുള്ള നടത്തം അല്ലെങ്കില്‍ പാസീവ് ഫുട് സ്ട്രൈക് ആണ് മറ്റൊരു സാധാരണ പിഴവ്. സ്ഥിരത, വഴക്കം, ശരീരഭാരം എന്നിവയെ പിന്തുണയ്ക്കുന്ന ഓരോ കാല്‍ പാദത്തിലും 26 അസ്ഥികളും 33 സന്ധികളുമുണ്ട്. കാല്‍പ്പാദം കുതികാല്‍ മുതല്‍ വിരല്‍ വരെ ഉരുണ്ടിരിക്കാന്‍ പാകത്തില്‍ വേണം നടക്കാന്‍. കാല്പാദം പരത്തി നടക്കുമ്പോള്‍ സന്ധികളിലൂടെ, പ്രത്യേകിച്ച് കാല്‍മുട്ടുകളിലൂടെ ശക്തമായ ബലം കടത്തിവിടുകയും അത് വേദനയ്ക്കിടയാക്കുകയും ചെയ്യുക മാത്രമല്ല, ഇടുപ്പുമുതല്‍ കാല്‍മുട്ടുവരെയുള്ള പേശികള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയുകയും ചെയ്യുന്നു. ലേറ്റ് നൈറ്റ് ആഘോഷങ്ങള്‍, വൈകിയുള്ള ഉറക്കം കൗമാരക്കാരില്‍ എങ്ങനെ വിഷാദത്തെ ട്രി​ഗർ ചെയ്യുന്നു തലയുടെ പൊസിഷന്‍ നടക്കുമ്പോള്‍ തലയുടെ പൊസിഷന്‍ പ്രധാനമാണ്. മൊബൈല്‍ നോക്കി അല്ലെങ്കില്‍ കൂനിക്കൂടി നടക്കുന്ന ശീലം നടുവിന് മുകള്‍ഭാഗം മുതല്‍ വേദനയുണ്ടാവാനും സ്‌പെനല്‍ റൊട്ടേഷന്‍ വരാനും സാധ്യതയുണ്ടാക്കുന്നു. കൂടാതെ നമ്മള്‍ അകത്തേക്കെടുക്കുന്ന ഓക്‌സിജന്റെ അളവ് കുറയാനും കുനിഞ്ഞുള്ള നടത്തം കാരണമാകുന്നു. കൈകള്‍ വെറുതെയിടുക നടക്കുമ്പോൾ കൈകൾ ഒന്നും ചെയ്യാതെ തൂക്കിയിടാറുണ്ടോ? ഇത് വയറിന്‍റെ പേശികളെ പ്രവര്‍ത്തനം കുറയുകയും കൊഴുപ്പ് നീങ്ങാതാകുകയും ചെയ്യുന്നു. വേഗത്തിൽ നടക്കുമ്പോൾ കൈകൾ വ്യായാമം ചെയ്യുമ്പോൾ മാത്രമേ നടത്തത്തിന്റെ പൂർണ്ണ ഗുണങ്ങൾ ലഭിക്കൂ. ഇത് ശരീരത്തിന്‍റെ മുകൾ ഭാഗത്തെയും താഴത്തെ ഭാഗത്തെയും പേശികളെ സജീവമാക്കുകയും കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യും.

സമകാലിക മലയാളം 28 Mar 2025 2:06 pm

ലേറ്റ് നൈറ്റ് ആഘോഷങ്ങള്‍, വൈകിയുള്ള ഉറക്കം കൗമാരക്കാരില്‍ എങ്ങനെ വിഷാദത്തെ ട്രി​ഗർ ചെയ്യുന്നു

ആ ഗോളതലത്തില്‍ വിഷാദ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്കിടയില്‍. അതിന്‍റെ ഒരു പ്രധാന കാരണം രാത്രി വൈകിയുള്ള ഉറക്കമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി ഉറങ്ങുന്ന വരില്‍ വിഷാദം എങ്ങനെ ട്രിഗര്‍ ആകുന്നുയെന്നത് വ്യക്തമാക്കുകയാണ് യുകെയിലെ സറേ സര്‍വകലാശാല ഗവേകര്‍. ഓണ്‍ലൈനിലൂടെ നടത്തിയ സര്‍വെയില്‍ 546 കൗമാരക്കാരുടെ ക്രോണോടൈപ്പുകള്‍ (ആളുകളുടെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രങ്ങള്‍ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്) വിലയിരുത്തി. ഇതില്‍ 252 പേര്‍ക്കും രാത്രി വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. ക്രോണോടൈപ്പിന് ഒരു ജനിതക അടിസ്ഥാനമുണ്ട്. അതിനാല്‍ വൈകി ഉറങ്ങുന്നവരില്‍ അതൊരു സ്വഭാവിക ജൈവിക പ്രവണതയാണ്. ഈ ജൈവിക പ്രവണത തടസപ്പെടുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോഴാണ് വൈകി ഉറങ്ങുന്നവരില്‍ വിഷാദം പലപ്പോഴും ട്രിഗര്‍ ആവുകയെന്ന് പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച് പഠനത്തില്‍ പറയുന്നു 38 പേര്‍ മാത്രമാണ് രാവിലെ നേരത്തെ ഉണരാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇവര്‍ മോര്‍ണിങ് ക്രോണോടൈപ്പ് പ്രവണത പ്രകടമാക്കി. 256 പേര്‍ ഒരു ഇന്റര്‍മീഡിയറ്റ് സ്ലീപ്-വേക്ക് സൈക്കിള്‍ ഉള്ളവരായിരുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ പ്രായം 20ന് താഴെയായതിനാല്‍ ക്രോണോടൈപ്പുകള്‍ ഇത്തരത്തിലായതില്‍ അതിശയിക്കാനില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൗമാരത്തിന്‍റെ അവസാനത്തിൽ ആളുകൾ ലേറ്റ്- ക്രോണോടൈപ്പിലേക്ക് വീഴാൻ സാധ്യതയുണ്ട്. അതേസമയം മോര്‍ണിങ് ക്രോണോടൈപ്പിലേക്ക് പിന്നീട് തിരിച്ചു വരാനും സാധ്യതയുണ്ട്. പഠനത്തില്‍ പങ്കെടുത്തവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം, അമിത ചിന്ത, (നെഗറ്റീവ് വികാരങ്ങളിലും ചിന്തകളിലും മുഴുകുന്ന പ്രവണത), വിഷാദം, ഏകാഗ്രത, മദ്യപാനം എന്നിവയെ സംബന്ധിച്ചും വിലയിരുത്തി. വിഷാദം ലേറ്റ്- ക്രോണോടൈപ്പ് ഉള്ളവരെ സ്വാധീനിക്കാം. ഇത് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനുള്ള പ്രചോദനം കണ്ടെത്തുന്നില്‍ കൂടുതല്‍ പ്രയാസപ്പെടുകയും രാത്രി നെഗറ്റീവ് ചിന്തകള്‍ വര്‍ധിച്ച് ഉറങ്ങാൻ കഴിയാതെ വരികയും ചെയ്യുന്നു. ലേറ്റ്-ക്രോണോടൈപ്പ് ഉള്ളവരില്‍ അമിത ചിന്ത ഉയർന്ന അളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അല്ലെങ്കില്‍ തൊഴില്‍, പഠനം, സാമൂഹിക ജീവിതം എന്നിവയെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ ലേറ്റ്-ക്രോണോടൈപ്പ് ഉള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്താം. പലപ്പോഴും അവരുടെ സ്വഭാവത്തിന് വിരുദ്ധമായി രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കാം. അല്ലെങ്കില്‍ ശരീരം സഹകരിക്കുന്നതിലും നേരത്തെ ഉറങ്ങാൻ ആവശ്യപ്പെടുന്നു. ഈ അവസ്ഥ ഒടുവിൽ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ തളർത്തിയെക്കാം. വിഷാദരോഗ സാധ്യതയും ക്രോണോടൈപ്പും തമ്മിലുള്ള ബന്ധം ലഘൂകരിക്കുന്നതിന് ചില ടെക്നിക്കുകള്‍ പരിശീലിക്കാം. മൈൻഡ്ഫുൾനെസ് മൈന്‍ഡ്ഫുള്‍നെസ് പരിശീലിക്കുന്നത് വൈകി ഉറങ്ങുന്നവരില്‍ വിഷാദത്തിന്‍റെ സ്വാധീനം കുറയ്ക്കാന്‍ സഹായിക്കും. വികാര ങ്ങളെയും ചിന്തകളെയും ലേബൽ ചെയ്യാനുള്ള കഴിവ് പരിശീലിച്ചെടുക്കേണ്ടതാണ്. ഉറക്കത്തിന്‍റെ ഗുണനിലവാരം മികച്ച ഉറക്കം ക്ഷീണം, അശ്രദ്ധ, മനസ്സിന്റെ അലഞ്ഞുതിരിയൽ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു, ഇത് ആളുകൾക്ക് വർത്തമാനകാലത്ത് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് അനുവദിക്കുന്നു. ഡയറ്റിന്‍റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കി, 40 കാരിയില്‍ ഒടുവില്‍ സ്ഥിരീകരിച്ചത് ആമാശയ കാന്‍സര്‍ മദ്യപാനം മദ്യത്തിന്റെ ഉപഭോഗവും ഒരു പ്രധാന മധ്യസ്ഥ ഘടകമാണ്. രാത്രി വൈകി ഉറങ്ങുന്നവരില്‍ മദ്യപിക്കാനുള്ള പ്രവണത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. മദ്യപാനം കുറയ്ക്കുന്നത് വിഷാദ സാധ്യത കുറയ്ക്കും. സാമൂഹിക ബന്ധങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നത് ആളുകളില്‍ വിഷാദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

സമകാലിക മലയാളം 28 Mar 2025 11:37 am

അല്‍ഷിമേഴ്സ് രോഗികളുടെ ഓര്‍മശക്തി വീണ്ടെടുക്കാം, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

ന്യൂഡൽഹി: മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ അൽഷിമേഴ്സ് രോ​ഗികളിൽ ഓർമശക്തി വീണ്ടെടുക്കാൻ ഫലപ്രദമായ ചികിത്സരീതി കണ്ടെത്തിയതായി ക്വീൻസ്‌ലാൻഡ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ​ഗവേഷകർ. നിലവിൽ അൽഷിമേഴ്സിന് ചികിത്സയില്ല. രോ​ഗത്തിന്റെ പുരോ​ഗതി തടയുന്നതിനും രോ​ഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും ചികിത്സകളുണ്ടെങ്കിലും അൽ‌ഷിമേഴ്സ് പൂർണമായും ഭേദമാക്കാൻ സാധിച്ചിരുന്നില്ല. അൾട്രാസൗണ്ട് തെറാപ്പി അൽഷിമേഴ്‌സ് രോഗികളിൽ വൈജ്ഞാനിക പ്രവർത്തനം ഫലപ്രദമായി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ക്യുബിഐയിലെ ക്ലെം ജോൺസ് സെന്റർ ഫോർ ഏജിങ് ഡിമെൻഷ്യ റിസർച്ച് ​ഗവേഷകർ കണ്ടെത്തി. മോളിക്യുലാർ സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ കുറഞ്ഞ തീവ്രതയുള്ള അൾട്രാസൗണ്ട് ഫലപ്രദമായി തലച്ചോറിലെ വൈജ്ഞാനികശേഷി പുനഃസ്ഥാപിച്ചതായി ഗവേഷകർ കണ്ടെത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അൽഷിമേഴ്സ് രോ​ഗികൾ ക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തൽ. എട്ട് മണിക്കൂര്‍ തികച്ചുറങ്ങിയിട്ടു കാര്യമില്ല, ഉറങ്ങാനുമുണ്ട് 'ഗോള്‍ഡന്‍ അവര്‍', ദീര്‍ഘായുസ്സ് വര്‍ധിക്കും പ്രായമായവരിൽ വൈജ്ഞാനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നോൺ-ഇൻവേസിവ് മാർഗമാണ് തെറാപ്പിക് അൾട്രാസൗണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അൽഷിമേഴ്‌സ് രോഗമുള്ളവരിൽ പ്ലാക്കുകളും സങ്കീർണതകളും ഉണ്ടാക്കുന്ന അമിലോയിഡ്, ടൗ എന്നിവ നീക്കം ചെയ്യുന്നതിൽ അൾട്രാസൗണ്ട് തെറാപ്പി ഉപയോ​ഗിക്കാം.

സമകാലിക മലയാളം 27 Mar 2025 4:51 pm

എട്ട് മണിക്കൂര്‍ തികച്ചുറങ്ങിയിട്ടു കാര്യമില്ല, ഉറങ്ങാനുമുണ്ട് 'ഗോള്‍ഡന്‍ അവര്‍', ദീര്‍ഘായുസ്സ് വര്‍ധിക്കും

മ തിയായ ഉറക്കം ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഉറക്കം എട്ട് മണിക്കൂര്‍ വരെ തികയ്ക്കുക എന്നതാണ് മിക്കയാളുകളുടെയും മുന്‍ഗണന. എന്നാല്‍ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം പോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്ന സമയത്തിനും പ്രധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ഡയറ്റ്, വ്യായാമം തുടങ്ങിയവ ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്കുപോലെ തന്നെ നിര്‍ണായകമാണ് ഉറക്കവും, ഉറങ്ങാന്‍ കിടക്കുന്ന സമയവും. ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കുന്നത് ഉറങ്ങാന്‍ ഒരു 'ഗോര്‍ഡന്‍ അവര്‍' ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എപ്പോഴാണ് ആ ഗോള്‍ഡന്‍ അവര്‍ 43നും 74നും ഇടയില്‍ പ്രായമായ 88,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ഏഴു വര്‍ഷത്തോളം ഗവേഷകര്‍ വിലയിരുത്തി. ഇവരുടെ ഉറക്കരീതികള്‍ നിരീക്ഷിച്ചതില്‍ നിന്നും രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അതേസമയം രാത്രി പതിനൊന്നിനും അര്‍ധരാത്രിക്കുമിടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 12 ശതമാനം വരെയും അര്‍ധരാത്രിക്ക് ശേഷം ഉറങ്ങുന്നവര്‍ക്ക് 25 ശതമാനം വരെയും കൂടുതലാണെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നതാണ് ദീര്‍ഘകാല ഹൃദയാരോഗ്യത്തിന് ഗുണകരമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ സീനിയര്‍ കാര്‍ഡിയാക് നഴ്‌സായ റെഗിന ഗിബ്ലിന്‍ പറയുന്നു. ചായ കുടി പതിവ്, തലവേദന ഒഴിഞ്ഞിട്ടു നേരമില്ല, എന്താണ് കാരണം? ഉറക്കത്തിന്റെ ദൈര്‍ഘ്യം ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമായ ദൈര്‍ഘ്യം. ഇത് ശരീരത്തിന്‍റെ സ്വാഭാവിക താളം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ വൈകി ഉറങ്ങുന്നതും ഉറക്കത്തിനിടെ ഇടവേളകള്‍ ഉണ്ടാകുന്നതും ഹൃദയത്ത് അനാവശ്യമായ സമ്മര്‍ദം നല്‍കും.

സമകാലിക മലയാളം 27 Mar 2025 3:25 pm

ചായ കുടി പതിവ്, തലവേദന ഒഴിഞ്ഞിട്ടു നേരമില്ല, എന്താണ് കാരണം?

ത ലവേദന വന്നാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി എന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ ഈ ശീലം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പതിവാക്കിയാല്‍ തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം തുടങ്ങിയ പല ആരോഗ്യ അവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം കാരണമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും. ചായയും കാപ്പിയും അല്ലെങ്കില്‍ പിന്നെയെന്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ പരീക്ഷിക്കാവുന്നതാണ്. കൂടാതെ ഡാര്‍ക്ക ചോക്ലേറ്റ് തലവേദന ലഘൂകരിക്കാന്‍ സഹായിക്കും. ഡാർക്ക് സർക്കിൾ മാറാൻ ബദാം, ഡ്രൈ സ്കിൻ ആണെങ്കിൽ ചിയ സീഡ്സ്; ചർമത്തിന്റെ തരം അറിഞ്ഞു ഡയറ്റ് മാറ്റാം ഒരു ദിവസം എത്ര ചായ വരെ ആകാം 400 മില്ലിഗ്രാം കഫീന്‍ വരെ ഒരു ദിവസം കുടിക്കുന്നത് സുരക്ഷിതമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് നാല് കപ്പ് കാപ്പി അല്ലെങ്കില്‍ എട്ട് ഗ്ലാസ് വരെ ചായയും. എന്നാലും ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്നതില്‍ മിതത്വം പാലിക്കേണം.

സമകാലിക മലയാളം 26 Mar 2025 2:11 pm

പുറമെ വൃത്തിയാക്കിയിട്ടു കാര്യമില്ല, അടുക്കളയില്‍ രോഗാണുക്കള്‍ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍

ഭ ക്ഷണമാണ് ആരോഗ്യത്തിന് പരമപ്രധാനമെന്ന് പറയുമ്പോഴും പലപ്പോഴും അടുക്കളയുടെ ശുചിത്വം നമ്മള്‍ പലപ്പോഴും അവഗണിക്കാറുണ്ട്. പുറമെ ശുചിത്വം തോന്നിയാലും അടുക്കളയിൽ പലപ്പോഴും വിചാരിക്കാത്ത സ്ഥലങ്ങളിലാണ് കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത്. സ്ക്രബര്‍ പാത്രങ്ങള്‍ വൃത്തിയാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചില്‍ രോഗാണുക്കളുടെ പ്രജനന കേന്ദ്രമാണ്. പല പാത്രങ്ങള്‍ കഴുകാന്‍ ദീര്‍ഘകാലം ഓരേ സ്ക്രബര്‍ അല്ലെങ്കില്‍ സ്പോഞ്ച് ഉപയോഗിക്കുന്നത് നിങ്ങള്‍ അറിയാതെ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. കൃത്യമായ ഇടവേളയില്‍ സ്പോഞ്ചുകള്‍ മാറ്റാന്‍ ശ്രദ്ധിക്കണം. കട്ടിങ് ബോർഡ് അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്കയാളുകളും. നിരന്തരമുള്ള ഉപയോഗം കാരണം അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിലാണ് അണുക്കൾ കൂടുതലായും ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും സോപ്പ് അല്ലെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം. സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമോ? ആർത്തവചക്രത്തെ എങ്ങനെ ബാധിക്കും ഫ്രിഡ്ജ് ഭക്ഷണങ്ങള്‍ ബാക്കിയായാല്‍ നേരെ ഫ്രിഡ്ജില്‍ കയറ്റും. അത് തീരുന്നതു വരെ ചൂടാക്കി കഴിക്കുന്ന ശീലം ഒരുപാട് ആളുകളിലുണ്ട്. എന്നാല്‍ ബാക്ടീരികള്‍ നിരവധി ഉണ്ടാവാന്‍ സാധ്യതയുള്ള ഇടമാണ് ഫ്രിഡ്ജ്. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ഫ്രിഡ്ജില്‍ സാധനങ്ങള്‍ പ്രത്യേകം രീതിയില്‍ സൂക്ഷിക്കുകയും വേണം. കിച്ചൺ സിങ്ക് നിരന്തരം പാത്രങ്ങള്‍ കഴുകുകയും വെള്ളം ഒഴുകി പോവുകയും ചെയ്യുന്നതിനാല്‍ കാഴ്ചയില്‍ വൃത്തിയാണെന്ന് തോന്നിയാലും നിരവധി അണുക്കള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഓരോ തവണ ഉപയോഗിക്കുമ്പോഴും അണുവിമുക്തമാക്കേണ്ടത് അതാവശ്യമാണ്.

സമകാലിക മലയാളം 25 Mar 2025 6:44 pm

സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമോ? ആർത്തവചക്രത്തെ എങ്ങനെ ബാധിക്കും

ഫി റ്റ്നസ് ഫ്രീക്കുകളായ സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ നാട്ടില്‍ കൂടിവരികയാണ്. ജിമ്മിലെ തീവ്ര വര്‍ക്ക്ഔട്ടിനൊപ്പം പ്രോട്ടീന്‍ പൗഡര്‍ അല്ലെങ്കില്‍ സപ്ലിമെന്‍റുകളുടെ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ചു വരിച്ചു വരുന്ന പ്രവണതയുണ്ട്. എന്നാല്‍ ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ ഇപ്പോഴും പലതരത്തിലുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നു. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസത്തില്‍ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കില്‍ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീന്‍ ആവശ്യമാണ്, സ്ത്രീകളില്‍ ആവര്‍ത്തവ സമയത്ത് പ്രത്യേകിച്ച്. ആര്‍ത്തവ സമയം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം എന്നിവ ലഘൂകരിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ ഈ സമയം ഊര്‍ജ്ജം നിലനിര്‍ത്താനും പ്രോട്ടീന്‍ സഹായിക്കും. എന്നാല്‍ ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ ഒറ്റ പ്രാവശ്യമായി ഉപയോഗിക്കുന്നതിലും നല്ലത് ഓരോ നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതില്‍ ഉപയോഗിക്കുന്നതാണ്. കൂടിയ അളവില്‍ ഒരേസമയത്ത് പ്രോട്ടീന്‍ ഉപയോഗിക്കുന്നത് മൂലം ആഗിരണം ശരിയായി നടക്കാതെ വരും. അതിനാല്‍ ഇവയുടെ ദഹനശേഷമുള്ള മാലിന്യം വൃക്കള്‍ക്ക് അധികഭാരം നല്‍കുന്നു. പ്രോട്ടീൻ പൗഡറുകൾ ദോഷകരമല്ലെങ്കിലും, കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതിനും സുരക്ഷിതമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പേശി വര്‍ധനവിന് പ്രോട്ടീന്‍ പൗഡര്‍ സഹായിക്കുമെങ്കിലും ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ പ്രക്രിയകളെ ഇത് തടസ്സപ്പെടുത്താം. സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍ ഗര്‍ഭിണികള്‍ : ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്‌സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ഗുണകരമല്ല. പല പ്രോട്ടീൻ പൗഡറുകളിലും കൃത്രിമ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, മധുരപലഹാരങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. വൃക്ക രോഗികള്‍ : വൃക്ക രോഗങ്ങളുള്ള സ്ത്രീകൾ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നതിൽ ജാഗ്രത പാലിക്കണം. കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതലുള്ള ഭക്ഷണക്രമം മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനം വഷളാക്കും. അലർജി: പല പ്രോട്ടീൻ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റൻ തുടങ്ങിയ ചേരുവകൾ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കൂടാതെ ചിലരില്‍ വയറു വീർക്കുന്നതിനോ, ദഹന പ്രശ്നങ്ങൾക്കോ, വീക്കത്തിനോ കാരണമാകാം. ക്വിനോവ, കടല, നട്സ് തുടങ്ങിയ സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതൽ എളുപ്പത്തിൽ ദഹിക്കുന്നതും അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കുറവുമാണ്. രാത്രി പല്ലു തേക്കുന്ന ശീലമില്ലേ? ഹൃദയാഘാത സാധ്യത കൂടുതൽ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ : പ്രോട്ടീൻ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടാന്‍ കാരണമാകും. മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ സമ്പൂർണ്ണ ഭക്ഷണങ്ങൾ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയ്‌ക്കൊപ്പം പ്രോട്ടീനും നൽകുന്നു. ഇത് ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാന്‍ സഹായിക്കും.

സമകാലിക മലയാളം 25 Mar 2025 6:12 pm

രാത്രി പല്ലു തേക്കുന്ന ശീലമില്ലേ? ഹൃദയാഘാത സാധ്യത കൂടുതൽ

ഓ റല്‍ ഹെല്‍ത്ത് എന്നാല്‍ പല്ലും മോണയും മാത്രമല്ല, ഹൃദയാരോഗ്യത്തെയും വലിയ തോതില്‍ ബാധിക്കും. ദിവസത്തില്‍ രണ്ട് നേരമെങ്കിലും പല്ലുകള്‍ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. രാവിലെ പല്ലുകള്‍ ബ്രഷ് ചെയ്യാറുണ്ടെങ്കിലും പലപ്പോഴും രാത്രി അത്താഴത്തിന് ശേഷം പല്ലുകള്‍ വൃത്തിയാക്കുന്നതില്‍ പൊതുവെ മിക്കയാളുകളും മടി കാണിക്കാറുണ്ട്. എന്നാല്‍ ഇത് ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കാമെന്നാണ് ഡോ. സൗരഭ് സേതി പറയുന്നത്. മൂന്ന് രീതിയില്‍ വായുടെ ആരോഗ്യം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡോ. സൗരഭ് സേതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു. വാക്കാലുള്ള ശുചിത്വക്കുറവ് ഇൻഫെക്റ്റീവ് എൻഡോകാർഡിറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകാം. ഈ അവസ്ഥയിൽ വായിൽ നിന്നുള്ള ബാക്ടീരിയകൾ രക്തത്തിലേക്ക് പ്രവേശിക്കുകയും രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകാം. പീരിയോൺഡൈറ്റിസ് (മോണ രോഗങ്ങള്‍) ഉള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതലാണെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കും. View this post on Instagram A post shared by Saurabh Sethi (@doctor.sethi) അരക്കെട്ടിന്‍റെ വലിപ്പം അധികമാണോ?; പുരുഷന്മാരില്‍ കാന്‍സര്‍ സാധ്യത കൂടുതല്‍ രാത്രി പല്ലുകള്‍ വൃത്തിയാക്കുന്ന പല്ലുകളില്‍ കേടുപാടുകള്‍ വരുന്നതില്‍ നിന്ന് തടയുക മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വായയുടെ ശുചിത്വം ശ്രദ്ധിക്കാം ദിവസം രണ്ട് നേരം പല്ലുകള്‍ ബ്രഷ് ചെയ്യുക. അമിതമായ മധുര ഉപഭോഗം കുറയ്ക്കുക വായനാറ്റവും മോണ വീക്കവും അവഗണിക്കരുത്. പതിവ് ദന്തപരിശോധന മോണ രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും അതിനെ തുടര്‍ന്നുള്ള ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണവും നല്‍കും.

സമകാലിക മലയാളം 25 Mar 2025 4:36 pm

അരക്കെട്ടിന്‍റെ വലിപ്പം അധികമാണോ?; പുരുഷന്മാരില്‍ കാന്‍സര്‍ സാധ്യത കൂടുതല്‍

പു രുഷന്മാരില്‍ അരക്കെട്ടിന്‍റെ വലിപ്പം ഏതാണ്ട് 11 സെന്‍റിമീറ്റര്‍ അധികമായി വര്‍ധിക്കുന്നത് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അര്‍ബുദ സാധ്യത 25 ശതമാനം വരെ കൂട്ടുമെന്ന് സ്വീഡനിലെ ലൂണ്ട് സര്‍വകലാശാല ഗവേഷകര്‍. കാന്‍സര്‍ സാധ്യത മനസിലാക്കുന്നതില്‍ ബോഡി മാസ് ഇന്‍ഡക്സ് വിലയിരുത്തുന്നതിനെക്കാള്‍ പുരുഷന്മാരില്‍ അരക്കെട്ടിന്‍റെ വലിപ്പം അളക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നും ജേണല്‍ ഓഫ് ദ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അന്നനാളം (അഡിനോകാർസിനോമ), ഗ്യാസ്ട്രിക് (കാർഡിയ), വൻകുടൽ, മലാശയം, കരൾ/ഇൻട്രാഹെപാറ്റിക് പിത്തരസം നാളങ്ങൾ, പിത്താശയം, പാൻക്രിയാസ്, സ്തനം (ആർത്തവവിരാമത്തിനു ശേഷം), എൻഡോമെട്രിയം, അണ്ഡാശയം, വൃക്കസംബന്ധമായ കോശ കാർസിനോമ, മെനിഞ്ചിയോമ, തൈറോയ്ഡ്, മൾട്ടിപ്പിൾ മൈലോമ എന്നിവയിലെ കാൻസറുകള്‍ക്ക് പൊണ്ണത്തടി ഒരു ഘടകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഉപയോഗിച്ച് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാന്‍സര്‍ സാധ്യത പ്രവചിക്കാം. എന്നാല്‍ പുരുഷന്മാരില്‍ ബിഎംഐയെക്കാള്‍ അരക്കെട്ടിന്‍റെ വലിപ്പം കാന്‍സര്‍ സാധ്യത പ്രവചിക്കുന്നതില്‍ കൂടുതല്‍ ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തി. 1981 മുതല്‍ 2019 വരെയുള്ള 3,39,190 ആളുകളുടെ ആരോഗ്യ റെക്കോര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു പഠനം. 14 വര്‍ഷം നീണ്ട പഠനത്തില്‍ 18,185 ആളുകള്‍ക്ക് അന്നനാളം, കുടല്‍, കരള്‍, പാന്‍ക്രിയാസ്, സ്തന, പിത്താശയ അര്‍ബുദം എന്നിവയുള്‍പ്പെടെ അമിതവണ്ണവുമായി ബന്ധപ്പെട്ട അര്‍ബുദം ഉണ്ടായതായി കണ്ടത്തി. പ്രായം, പുകവലി ശീലങ്ങൾ, വിദ്യാഭ്യാസ നിലവാരം, വരുമാനം, ജനിച്ച രാജ്യം, വൈവാഹിക നില എന്നിവയുൾപ്പെടെയുള്ള സാമൂഹിക-ജനസംഖ്യാ ഘടകങ്ങളെ സ്വാധീനിച്ചേക്കാവുന്ന ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്താണ് ഗവേഷകര്‍ അരക്കെട്ടിന്‍റെ വലിപ്പം, ബിഎംഐ എന്നിവയിലെ അമിതവണ്ണവുമായി ബന്ധപ്പെട്ട കാൻസറുകളുമായി ബന്ധപ്പെട്ട ആപേക്ഷിക അപകടസാധ്യതകൾ കണക്കാക്കിയത്. കണ്ടെത്തിയ ഡാറ്റ നേരിട്ട് താരതമ്യം ചെയ്യാന്‍ അവര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് സ്‌കോര്‍ ഉപയോഗിച്ചു. ഇതില്‍ അരക്കെട്ടിന്റെ വലിപ്പം വിലയിരുത്തുന്നത് പ്രധാന അവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിന്‍റെ അളവു കൃത്യമായി മനസിലാക്കാന്‍ സഹായിച്ചു. എന്നാല്‍ ബിഎംഐ വിലയിരുത്തുന്നതിലൂടെ ശരീരത്തിന് ചുറ്റുമുള്ള കൊഴുപ്പിന്‍റെ അളവും അത് എവിടെയാണ് അടിഞ്ഞുകൂടുന്നതെന്നും അളക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പഠനത്തില്‍ ഗവേഷകര്‍ വിശദീകരിക്കുന്നു. 'പൊറോട്ടയും ബീഫും മാത്രമല്ല, എന്ത് ഭക്ഷണം സ്ഥിരമായി കഴിച്ചാലും അത് ആരോഗ്യത്തിന് പ്രശ്നമാണ്' ബിഎംഐയിലെ സ്റ്റാന്‍ഡേര്‍ഡ് വര്‍ധനവിനെക്കാള്‍ അടിവയറ്റിലെ കൊഴുപ്പ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. എന്നാല്‍ സ്ത്രീകളില്‍ ഇത് വ്യത്യസ്തമാണ്. സ്ത്രീകളില്‍ അരക്കെട്ടിന്റെ ചുറ്റളവും ബിഎംഐ പാറ്റേണുകളും സമാനമായിരുന്നുവെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരുടെ വയറിലെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പുരുഷന്മാരില്‍ അരക്കെട്ടിന്റെ വലിപ്പം അളക്കുന്നത് കാന്‍സര്‍ സാധ്യത മനസിലാക്കാന്‍ കൂടുതല്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

സമകാലിക മലയാളം 25 Mar 2025 11:48 am

'പൊറോട്ടയും ബീഫും മാത്രമല്ല, എന്ത് ഭക്ഷണം സ്ഥിരമായി കഴിച്ചാലും അത് ആരോഗ്യത്തിന് പ്രശ്നമാണ്'

പാ രമ്പര്യം മുതല്‍ പൊണ്ണത്തടി വരെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാമെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 60-ാം വയസ്സിലാണ് നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ രോഗം സ്ഥിരീകരിച്ചതെങ്കില്‍, 45-ാം വയസ്സില്‍ ഈ അവസ്ഥ വികസിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറയുന്നത്. 'ഹൃദ്രോഗത്തിന്റെ യഥാർത്ഥ ആരംഭത്തിനും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും ഇടയിൽ ഒരു ദശാബ്ദത്തിലധികം വർഷത്തെ വ്യത്യാസം ഉണ്ടാകാം. ഇത് ഒരു പൈപ്പ് തുരുമ്പെടുക്കുന്നത് പോലെയാണ്. പൈപ്പ് അടഞ്ഞുപോകുമ്പോൾ മാത്രമാണ് പ്രശ്നമുണ്ടെന്ന് നമുക്ക് തിരിച്ചറിയുക. ജീവിതശൈലിയില്‍ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നമുക്ക് രോഗം അഞ്ചോ പത്തോ വർഷം നീട്ടിവെക്കാൻ കഴിഞ്ഞേക്കും. എന്നാല്‍ ദീര്‍ഘകാല ജീവിതത്തില്‍ ഹൃദ്രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്'- അദ്ദേഹം പറഞ്ഞു. കുടുംബ പാരമ്പര്യവും ഹൃദ്രോഗവും 'കുടുംബത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ചരിത്രമുണ്ടെങ്കിൽ, ചെറുപ്പം മുതൽ തന്നെ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ പോലും അത്തരം പാരമ്പര്യമുള്ളവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 10 ശതമാനം വരെ കൂടുതലാണ്. 90-ാം വയസില്‍ ഹൃദ്രോഗം ബാധിച്ച് ഒരു ബന്ധു മരിച്ചതില്‍ ഭയക്കേണ്ടതില്ല, മറിച്ച് 50 വയസിന് മുന്‍പ് ഹൃദ്രോഗം സ്ഥിരീകരിച്ച നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്'. പ്രായം മറ്റൊരു ഘടകമാണ്. പ്രായമാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. കൂടാതെ പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്കയാണ്. 40 വയസിന് മുകളിലുള്ള 20 ശതമാനം ആളുകളും പ്രമേഹ രോഗികളാണ്. ജിമ്മില്‍ വര്‍ക്ക്ഔട്ടിനിടെ കുഴഞ്ഞു വീണുള്ള മരണം, കാരണം 'ഹൈപ്പര്‍ട്രോഫി'? ഡയറ്റ് സമീകൃതാഹാരം കഴിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍ ഇന്ന് ആളുകള്‍ കൂടുതലും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നു. ഇത് പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതുപോലെ ഡയറ്റില്‍ നിന്ന് ഉപ്പ്, പഞ്ചസാര, വെള്ളയരി തുടങ്ങിയ 'വൈറ്റ് പോയിസണ്‍' പരിമിതപ്പെടുത്തേണ്ടതും പ്രധാനമാണ്. ചിലര്‍ പറയും പൊറോട്ടയും ബീഫും കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന്. ഇതില്‍ ശാസ്ത്രീയ സ്ഥിരീകരണം നടന്നിട്ടുണ്ടോയെന്ന് അറിയില്ല. എന്നാല്‍ ഏത് തരം ഭക്ഷണം ആണെങ്കിലും സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാണ്. നിങ്ങള്‍ക്ക് എല്ലാം കഴിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം.

സമകാലിക മലയാളം 23 Mar 2025 5:20 pm

മഹാമാരിക്ക് ശേഷം ഹൃദ്രോ​ഗികൾ വർധിച്ചു; വാക്സിനെ പഴിക്കേണ്ടതില്ല, വില്ലന്‍ കോവിഡ്

കോ വിഡ് വാക്സിന്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. രോഗത്തെക്കാള്‍ ചികിത്സയെ കുറ്റപ്പെടുത്തുന്ന പ്രവണത പൊതുസമൂഹത്തിനുണ്ട്. കോവിഡ് ശരീരത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ അദ്ദേഹം പറഞ്ഞു. ലോകത്ത് ഏതാണ്ട് 99 ശതമാനം ആളുകളിലും കോവിഡ് വന്നു പോയിട്ടുണ്ട്. പലരും ലക്ഷണങ്ങള്‍ ഇല്ലതിരുന്നതിനാല്‍ രോഗം നിര്‍ണയം നടത്തിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് കോവിഡ് വന്നിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല. അതില്‍ പലരും കോവിഡ് വാക്സിന്‍ എടുക്കാത്തവരുണ്ട്. വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ മാത്രമല്ല ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ വാക്സിനെ കുറ്റപ്പെടുത്താനാകും. കോവിഡ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വാക്സിന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. ജിമ്മില്‍ വര്‍ക്ക്ഔട്ടിനിടെ കുഴഞ്ഞു വീണുള്ള മരണം, കാരണം 'ഹൈപ്പര്‍ട്രോഫി'? കോവിഡ് എല്ലാവരുടെയും ശരീരത്തില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ധാരാളം കോശജ്വലന മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്, പ്രത്യേകിച്ച് രക്തക്കുഴലുകളിൽ. പലപ്പോഴും രക്തക്കുഴലുകളിലെ അണുബാധയാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്. അണുബാധ രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ വീക്കം ഉണ്ടാക്കുകയും ക്രമേണ ചെറിയ അൾസറുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ചെറുപ്പക്കാരില്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാനുള്ള ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം 23 Mar 2025 4:09 pm

ജിമ്മില്‍ വര്‍ക്ക്ഔട്ടിനിടെ കുഴഞ്ഞു വീണുള്ള മരണം, കാരണം 'ഹൈപ്പര്‍ട്രോഫി'?

ശ രീരം ഫിറ്റായിരിക്കാന്‍ ചെറുപ്പക്കാര്‍ ജിമ്മില്‍ കഠിന വര്‍ക്ക്ഔട്ട് ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും എന്ത് തരം വ്യായാമങ്ങളാണ് തനിക്ക് ചെയ്യാന്‍ കഴിയുകയെന്ന് ബോധ്യമില്ലാതെയാണ് പലരും വര്‍ക്ക്ഔട്ട് സെഷനുകളില്‍ ഏര്‍പ്പെടുന്നതെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറയുന്നു. ചിലരിൽ 'ഹൈപ്പര്‍ട്രോഫി' എന്ന അവസ്ഥയുണ്ടാകാം. അതായത് ഹൃദയപേശികൾക്ക് സാധാരണയിലും കട്ടിയും വലിപ്പവും കൂടുതലായിരിക്കും. ശരീരത്തിൽ മുഴുവനായുള്ള അഞ്ച് ലിറ്റർ രക്തത്തില്‍ പത്ത് ശതമാനം ഹൃദയമാംസപേശികളുടെ പ്രവർത്തനത്തിനായി ഉപയോ​ഗിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ ഇതിന്‍റെ അളവു വർധിക്കും. എന്നാൽ ഹൈപ്പർട്രോഫി അവസ്ഥയുള്ളവരില്‍ സാധാരണയിലും അധികം രക്തം ആവശ്യമായി വരുമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറയുന്നു. പലപ്പോഴും ഇത് രണ്ട് ലിറ്ററിൽ കൂടുതൽ വരെ ആകാം. ഇത്ര അധികം രക്തം ലഭ്യമാകാതെ വരുന്നതോടെ ഹൃദയപേശികൾ സമ്മർദത്തിലാകും. ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ആളുകള്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. അതിനാല്‍ ജിമ്മില്‍ പോകുന്നതിന് മുന്‍പ് പരിശോധന നടത്തി ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. 'ജോസഫ്' സിനിമ അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്'; ഡോ ജോസ് ചാക്കോ പെരിയപ്പുറം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ഊര്‍ജം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യായാമം ചെയ്യുന്നത്. പലരും ജിമ്മില്‍ പോകുമ്പോള്‍ ആദ്യ ആഴ്ചയില്‍ തന്നെ ഒരുപാട് വര്‍ക്ക്ഔട്ട് ചെയ്യും. വ്യായാമം പരിശീലിക്കാത്ത ഒരാള്‍ പെട്ടെന്ന് വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയമിടിപ്പ് ഒരു മിനിറ്റില്‍ 200 വരെ ഉയരാം. അത് അനാരോഗ്യകരമാണ്. വ്യായാമത്തിന് സ്ഥിരത വേണം. ഹൃദയം അത് പരിശീലിക്കേണ്ടതുണ്ട്. എന്നാല്‍ കായികതാരങ്ങള്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ 100-120 വരെ ഹൃദയമിടിപ്പ് ഉയരാം. ഇത് വര്‍ഷങ്ങളായുള്ള പരിശീലനത്തിന്‍റെ ഫലമാണ്.

സമകാലിക മലയാളം 23 Mar 2025 2:56 pm

വൈറല്‍ ഡയറ്റ് പാളി, സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഗുരുതരാവസ്ഥയില്‍, എന്താണ് കാര്‍ണിവോര്‍ ഡയറ്റ്

പ ലതരം ഡയറ്റ് പ്ലാനുകളാണ് ഓരോ ദിവസവും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇപ്പോള്‍ ട്രെഡിങ്ങില്‍ നില്‍ക്കുന്ന 'കാര്‍ണിവോര്‍ ഡയറ്റ്' പരീക്ഷിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമേരിക്കന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആയ ഈവ് കാതറീന്‍. എന്താണ് കാര്‍ണിവോര്‍ ഡയറ്റ് മറ്റ് എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കി, പൂര്‍ണമായും മാംസവും മൃഗ ഉല്‍പ്പന്നങ്ങളും മാത്രം അടങ്ങിയതാണ് കാര്‍ണിവോര്‍ ഡയറ്റ്. കാര്‍ണിവോര്‍ ഡയറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും പൊണ്ണത്തടിയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുമെന്നുമാണ് വാദിക്കുന്നതെങ്കില്‍ ഇതിനെ പിന്തുണയ്ക്കുന്ന പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അമിതമായി പ്രോട്ടീന്‍ എത്തുന്നത് ശരീരത്തിന് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ നാരുകൾ ഉൾപ്പെടെയുള്ള ഗുണകരമായ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകൾ പോലുള്ള സസ്യ സംയുക്തങ്ങളും ഇല്ലത്തതു കൊണ്ട് തന്നെ കാര്‍ണിവോര്‍ ഡയറ്റ് ആളുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അമിതമായ പ്രോട്ടീൻ ഉപഭോഗവുമായി ബന്ധപ്പെട്ട നിരവധി അപകടസാധ്യതകളുണ്ട്. നാരുകളുടെ അളവ് കുറയുന്നത് മലബന്ധം, തലവേദന, വായ്‌നാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. ചുവന്ന മാംസത്തിലും സംസ്കരിച്ച മാംസത്തിലും കാണപ്പെടുന്ന ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകൾ കാരണം ഹൃദ്രോഗ സാധ്യത വർധിക്കും. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം വൃക്കരോഗമുള്ള വ്യക്തികളിൽ വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ ശരീരം പ്രോട്ടീൻ മാലിന്യങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെയും ബാധിക്കുന്നു. മെഷീന്‍ കോഫി കുടിക്കുന്നവരാണോ? കൊളസ്ട്രോൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം കാര്‍ണിവോര്‍ ഡയറ്റിന്‍റെ ആരംഭം മനുഷ്യരുടെ പൂർവ്വികർ കൂടുതലും മാംസവും മത്സ്യവും കഴിച്ചിരുന്നുവെന്നും ഇന്നത്തെ ഉയർന്ന തോതിലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമമാണ് കാരണമെന്നും ഉള്ള വിശ്വാസത്തിൽ നിന്നാണ് കാര്‍ണിവോര്‍ ഡയറ്റ് എന്ന ആശയം ഉടലെടുത്തത്.

സമകാലിക മലയാളം 23 Mar 2025 11:41 am

'കറിക്ക് എരിവു കുറഞ്ഞാല്‍ പിന്നെ എന്തിനു കൊള്ളാം', മലയാളികളുടെ ഡയറ്റും തലച്ചോറിന്‍റെ ആരോഗ്യവും

മീ ന്‍ കറി ആയാല്‍ മലയാളികള്‍ക്ക് എരിവും പുളിയും അല്‍പം മുന്നില്‍ നില്‍ക്കണം. പിന്നെ നല്ല കാന്തി മുളകു ചമ്മന്തിയും കപ്പ പുഴുങ്ങിയതും കിട്ടിയാല്‍ വിടാന്‍ പറ്റുവോ? മലയാളികളുടെ ഡയറ്റില്‍ മറ്റെന്തിനെക്കാളും എരിവാണ് കയറി നില്‍ക്കുക. എന്നാല്‍ ദിവസവും ഇത്തരത്തില്‍ എരിവുള്ള ഭക്ഷണം കഴിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ കൊന്നു കൊണ്ടിരിക്കുകയാണ്. ഇത് മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. എരിവുള്ള ഭക്ഷണവും തലച്ചോറും കുടലും തലച്ചോറും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും നമ്മള്‍ക്ക് ഇഷ്ടപ്പെട്ട് ആസ്വദിച്ചു കഴിക്കുന്ന എരിവുള്ള ഭക്ഷണം നമ്മുടെ കുടലിന്റെ ആരോഗ്യത്തെ വഷളാക്കും. എരിവുള്ള ഭക്ഷണം പതിവായി കഴിക്കുമ്പോള്‍ അത് കുടലിന്റെ പാളികളില്‍ അസ്വസ്ഥതയും സുശിരങ്ങളും സൃഷ്ടിക്കാം. ഇത് കുടലിന്‍റെ ആരോഗ്യം മോശമാക്കും. കൂടാതെ നാഡികളിലൂടെ കുടലും തലച്ചോറും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കുടലില്‍ നിന്നും ബാക്ടീരിയകള്‍ തലച്ചോറിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ബാക്ടീരിയകള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും സാരമായി ബാധിക്കാം. 2040 ഓടെ രാജ്യത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം 22 ലക്ഷം കടക്കും, കൂടുതല്‍ രോഗബാധിതര്‍ യുപിയില്‍ മധുരവും നിസാരക്കാരനല്ല എരിവു പോലെ തന്നെ മധുരവും ആരോഗ്യത്തിന് ഹാനികരമാണ്. മധുരമുള്ള പാനീയങ്ങള്‍ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാകാം. ഇത് മാനസികാവസ്ഥയും ഊര്‍ജനിലയും വര്‍ധിക്കാന്‍ കാരണമാകും. അതുപോലെ തന്നെ പെട്ടെന്ന് ഈ സാഹചര്യം മാറുകയും ചെയ്യും. അമിതമായ മധുരം കഴിപ്പ് നിങ്ങളുടെ മാനസികാവസ്ഥ അസ്ഥിരമാകാനും ആസക്തി വര്‍ധിക്കുന്നതിലേക്കും വഴിവെക്കും.

സമകാലിക മലയാളം 22 Mar 2025 5:15 pm

2040 ഓടെ രാജ്യത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം 22 ലക്ഷം കടക്കും, കൂടുതല്‍ രോഗബാധിതര്‍ യുപിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുപി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍, തമിഴ്‌നാടു എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍. 2040 ഓടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 22 ലക്ഷം കടക്കുമെന്നാണ് ഐഎആര്‍സി വിലയിരുത്തുന്നതെന്നും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവ് അറിയിച്ചു. സാംക്രമികേതര രോഗങ്ങളുടെ വര്‍ധനവു കണക്കിലെടുത്ത് മുപ്പതു വയസിനും അതിനും മുകളിലും പ്രായമായവരില്‍ 100 ശതമാനം സ്‌ക്രീനിങ് നടത്തുന്നതിന് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 31 വരെ ക്യാംപയ്ന്‍ ആരംഭിച്ചതായി പ്രതാപ്‌റാവു ജാദവ് അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണക്ക് പ്രകാരം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് കാന്‍സര്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപി (2,10,958) മഹാരാഷ്ട്ര (1,21,717), പശ്ചിമബംഗാള്‍ (1,13,581), ബിഹാര്‍ (1.09,274), തമിഴ്‌നാട് (93,536). ഐസിഎംആര്‍-എന്‍സിആര്‍പി ഡാറ്റ പ്രകാരം ഈ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആകെ 15,69,793 കാന്‍സര്‍ കേസുകളാണ്. എന്നാല്‍ 2040-ഓടെ ഇന്ത്യയില്‍ 22,18,694 കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററി, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎആര്‍സിയുടെ കണക്കുകള്‍ പ്രകാരം ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയിലാണ്. പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തന അർബുദവുമാണ് ഏറ്റവും സാധാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണാടി നോക്കിയും സ്പര്‍ശിച്ചറിഞ്ഞും സ്വയം ശസ്ത്രക്രിയ; സാഹസികതയുടെ മറ്റൊരു പേര്, ഡോ. റോഗോസോവ് രാജ്യത്ത് ജില്ല ആശുപത്രികള്‍ കേന്ദ്രീകരിച്ച് 200 ഡേ കെയർ കാൻസർ സെന്ററുകൾ (ഡിസിസിസി) സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രികളിലായി പ്രവർത്തിക്കുന്ന 372 ഡിസിസിസികളുമായി നിലവിലുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം. ഗ്രാമങ്ങളിലും സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും കാൻസർ പരിചരണം കൂടുതൽ എത്തിക്കുകയും തിരക്ക് കുറയ്ക്കുകയുമാണ് ലക്ഷ്യം.

സമകാലിക മലയാളം 22 Mar 2025 4:24 pm

അരിഭക്ഷണം ഉപേക്ഷിച്ചതോടെ കൊളസ്‌ട്രോള്‍ താഴേക്കു വന്നു

അ രി ഭക്ഷണം ഇല്ലാതെ മുന്നോട്ടു പോകുന്ന കാര്യം മലയാളികളില്‍ പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. ഇഡ്ഡലി, ദോശ, അപ്പം, ഇടിയപ്പം തുടങ്ങി നമ്മുടെ മുഖ്യ ഭക്ഷണമെല്ലാം അരി അടിസ്ഥാനമാണ്. എനിക്കും അതുപോലെ തന്നെ ആയിരുന്നു. ചപ്പാത്തി, പൊറോട്ട അങ്ങനെ എന്ത് കഴിച്ചാലും 'കല്യാണരാമനി'ലെ പോഞ്ഞിക്കര പറയുന്നതുപോലെ 'ശകലം തൈര് കൂട്ടി ചോറ് കഴിക്കാതെ' ഉറക്കം വരില്ലായിരുന്നു. ഇത് അരി ലഹരി (Rice Craving / Rice addiction) എന്ന അവസ്ഥയായി തന്നെ നമ്മളില്‍ പലര്‍ക്കും ഉണ്ടല്ലോ. പാലക്കാട് നിന്നും തിരുവനന്തുരത്തേക്ക് ഗവേഷണ ആവശ്യത്തിന് ലാവണം മാറ്റിയ കാലത്ത് വൈകിട്ട് ജഗതിയിലെ ഹോട്ടലുകളില്‍ അല്പം ചോറ് കിട്ടുമോ എന്ന് ചോദിച്ച് അലഞ്ഞു നടന്നതും, എങ്ങും കിട്ടാതെ ഒരു ഹോട്ടലില്‍ നിന്നും ഉച്ചയ്ക്കു ബാക്കി വന്ന ചോറ് വാങ്ങി കഴിച്ച് സായൂജ്യമടഞ്ഞതും ഈ ചോറുസ്‌നേഹം കാരണമാണ്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് നടത്തിയ പരിശോധനയിലാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ശ്രദ്ധിക്കുന്നത്. മാക്‌സിമം ലിമിറ്റിന് തൊട്ട് മുകളില്‍ ആണെങ്കിലും അതൊരു സൈ്വര്യക്കേട് ആയിരുന്നു. പിന്നീടങ്ങോട്ട് എണ്ണയടങ്ങിയ വിവിധ ഭക്ഷണസാധനങ്ങള്‍ അളവ് നന്നായി കുറച്ചും മാംസ ഭക്ഷണ സാധനങ്ങളുടെ അളവും നാവിനോട് ഒരു ദയില്ലാത്ത വിധം കുറച്ചുമൊക്കെ ഭക്ഷണ നിയന്ത്രണം ശക്തമാക്കി. ഒപ്പം ലഘു വ്യായാമങ്ങളും സൈക്ലിങ്ങും എല്ലാം. കൊളസ്‌ട്രോള്‍ എന്ന വില്ലനെ ഇപ്പോള്‍ ഒതുക്കിയിട്ടുണ്ടാവും എന്ന ആത്മവിശ്വാസത്തില്‍ വീണ്ടും ഒന്ന് പരിശോധിച്ചു. എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ആ വില്ലന്‍ പൂര്‍ണ്ണ ശക്തിയില്‍ തന്നെ കൂടെ ഉണ്ട് എന്ന അറിവ് ഒരു വലിയ ഷോക്കായിരുന്നു. അപ്പോഴാണ് പോഷക ശാസ്ത്രത്തില്‍ അഗ്രഗണ്യയായ പ്രിയ സുഹൃത്ത് പ്രീതി ഒരു സജഷന്‍ വയ്ക്കുന്നത്. ഒന്ന് രണ്ടു മാസക്കാലം കാര്‍ബ്, പ്രത്യേകിച്ചും അരി ഉപേക്ഷിച്ചുള്ള ഭക്ഷണം െ്രെട ചെയ്യുക, എന്നിട്ട് പരിശോധിക്കുക. അരി ഉപേക്ഷിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും അന്ന് വയ്യായിരുന്നു. എങ്കിലും പറയുന്നത് അന്ന് ഹാര്‍വാര്‍ഡിലെ പോഷക ശാസ്ത്ര വിദഗ്ധയാണ്. ഒന്ന് ശ്രമിച്ചു നോക്കാം എന്ന് വെച്ചു. 2023 ഫെബ്രുവരി മുതല്‍ അരി ഭക്ഷണം പൂര്‍ണമായി ഉപേക്ഷിച്ചു. പല സാഹചര്യങ്ങളിലും ആ റെസല്യൂഷന്‍ മുറിഞ്ഞുപോകും എന്ന ഘട്ടം എത്തി. പക്ഷേ അപ്പോഴൊക്കെ കടിച്ചുപിടിച്ച് മുന്നോട്ടുപോയി. രണ്ട് മാസത്തിനു ശേഷം വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ വീണ്ടും കൊളസ്‌ട്രോള്‍ പരിശോധിച്ചു. എന്നാല്‍ ആ ഫലം എന്നെ ശരിക്കും സ്തബ്ധനാക്കി. ഏകദേശം 6- 7 വര്‍ഷമായി മാക്‌സിമം ലിമിറ്റിന് (200) വളരെ മുകളില്‍ തുടര്‍ന്നിരുന്ന കൊളസ്‌ട്രോള്‍ താഴേക്ക് വന്നിരിക്കുന്നു, വളരെ താഴെ. ആ നിമിഷങ്ങളില്‍ വേദനയോടെ ഞാന്‍ മനസ്സിലാക്കി 'ഈ മാടമ്പള്ളിയിലെ യഥാര്‍ത്ഥ രോഗകാരി, സന്തതസഹചാരിയായ അരിയായിരുന്നു' എന്ന്. ഏറ്റവും കൂടുതല്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നായ അരി നമ്മുടെ സ്ഥിരഭക്ഷണം ആവുന്നതു കൊണ്ടുള്ള ദോഷമാവണം. ജീവിതശൈലിയില്‍ കായികാധ്വാനം പുറത്തു പോയെങ്കിലും ഭക്ഷണരീതിയിലുള്ള അമിത അളവ് നമ്മള്‍ തുടര്‍ന്നിരുന്നു. നല്ല കിടിലന്‍ നെയ്മീന്‍ കറിയാണെങ്കിലും കൂടുതല്‍ കഴിക്കുന്നത് ചോറ് തന്നെയായിരിക്കും. അളവില്‍ നമ്മള്‍ കാണിക്കുന്ന ധാരാളിത്തം ആവണം ഇത്തരം പല ജീവിതശൈലി രോഗങ്ങളുടെയും മൂല കാരണം. എന്തായാലും അവിടന്നങ്ങോട്ട് അരി ഉപേക്ഷിച്ചുകൊണ്ടുള്ള ഭക്ഷണശീലം തുടരാന്‍ തീരുമാനിച്ചു. പ്രധാനമായും മില്ലറ്റ് അടിസ്ഥാനമാക്കിയ ഭക്ഷണ ശീലത്തിലേക്കാണ് മാറിയത്. പക്ഷേ എന്നിരുന്നാലും അരി ഒഴികെ എന്തും കഴിക്കാം എന്ന ഒരു രീതിയിലാണ് അത് ആയത്. ഇതിപ്പോള്‍ 25 മാസങ്ങള്‍ പിന്നിടുന്നു. ഇതിനിടയില്‍ ഒരിക്കല്‍പോലും അറിഞ്ഞുകൊണ്ട് അരി ഭക്ഷണം കഴിക്കാന്‍ ഇട വന്നിട്ടില്ല. ചിലപ്പോഴൊക്കെ അറിയാതെ അരി കലര്‍ന്ന ചില പലഹാരങ്ങള്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അരിവിരോധം ശക്തമായി തുടരുന്നു. അരിഭക്ഷണം ഉപേക്ഷിച്ചാലുള്ള പുലിവാലുകള്‍ ചെറുതല്ല. ഈ കാലയളവില്‍ ഞാന്‍ പോയി ഇരുന്നിട്ടുള്ള കല്യാണസദ്യകളില്‍ ഏകദേശം എല്ലാറ്റിലും എന്റെ ഇലയില്‍ ചോറ് കാണാത്തത് കൊണ്ട്, ചോറ് വിളമ്പാന്‍ മറന്നുപോയി എന്ന മട്ടില്‍ വിളമ്പുകാര്‍ക്കിടയില്‍ ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സദ്യ കഴിക്കാന്‍ പോയി ഇരുന്നിട്ട് കറികള്‍ മാത്രം കഴിക്കുന്ന നമ്മള്‍ അവിടെയൊക്കെ ഒരു നോട്ടപ്പുള്ളിയാവും. മറ്റൊന്ന് ബന്ധുവീടുകളില്‍ ചെല്ലുമ്പോള്‍ ഉണ്ടാവുന്ന വിഷയമാണ്. നമുക്കായി അവര്‍ ഒരുക്കിയിട്ടുള്ള ചോറ് കഴിക്കില്ല എന്ന അറിവ് അവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. അത്തരം അവസരങ്ങളില്‍ ധാരാളം കറികള്‍ കഴിക്കുമെങ്കിലും നമ്മുടെ ഭക്ഷണശീലം മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അത് കാണുമ്പോള്‍ നമുക്കുണ്ടാകുന്ന അനുബന്ധ ബുദ്ധിമുട്ടുകളും ഒരു പ്രശ്‌നമാണ്. യാത്രകളിലും വലിയ വിഷയമാണ്. പല ഹോട്ടലുകളിലും അരിയില്ലാത്ത ഭക്ഷണങ്ങള്‍ ഒന്നും കാണില്ല. അപ്പോഴൊക്കെ കറികള്‍ മാത്രം കഴിച്ച് തൃപ്തിപ്പെടേണ്ടി വരും. ഇതുകൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാല്‍ നമുക്ക് ഭക്ഷണത്തിന് അരിയൊഴികെ എന്തും കഴിക്കാം എന്നുള്ളതാണ്. ഉദാഹരണത്തിന് ഒരു പഴം, രണ്ടു പരിപ്പുവട, ഇതൊക്കെ കൊണ്ട് ഒരു നേരം സുഖമായി പോകും. രണ്ടു ജീവനുകള്‍ വച്ചു കൊണ്ടുള്ള ആ കളിയില്‍ ഒരുപാട് പേര്‍ തോറ്റിട്ടുണ്ട് എന്തായാലും ബുദ്ധിമുട്ടി ആണെങ്കിലും, ബുദ്ധിമുട്ടിച്ചു കൊണ്ടാണെങ്കിലും ഇതിങ്ങനെ പറ്റുന്നിടത്തോളം തുടരാനാണ് തീരുമാനം. കുടുംബത്തിന്റെ പിന്തുണ നല്ലോണം വേണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏറ്റവും ലളിതമായി നമുക്കുള്ള ഭക്ഷണം തയ്യാറാക്കാം എന്നുള്ളത് ഒരു ഗുണമാണെങ്കിലും അത് പ്രത്യേകമായി കാണേണ്ടി വരും എന്നത് ഒരു വിഷയമാണ്. ലളിതം എന്നതിനുള്ള ഒരു ഉദാഹരണത്തിന് അത്താഴമായി വെറും അര കപ്പ് പുളിക്കാത്ത തൈരില്‍ അല്പം പഞ്ചസാരയും ഉപ്പും ചേര്‍ത്തിയത് മാത്രം മതിയാവും എന്നതാണ്. ഇതിന്റെ ഏറ്റവും വലിയ മെച്ചമായി തോന്നിയത് Rice craving എന്നതില്‍ നിന്നും രക്ഷപ്പെട്ടു എന്നുള്ളതാണ്. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന കാര്യങ്ങള്‍ ഇനി എനിക്ക് മനസ്സിലാവുന്നുണ്ടാവില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Disclaimer: Statements and observations made are strictly personal and may be prone to various cognitive biases and logical fallacies. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 22 Mar 2025 11:50 am

പ്രതിരോധശേഷി മെച്ചപ്പെടാന്‍ പുതിയ ഫോര്‍മുല, 6 അക്ഷരങ്ങൾ, കാന്‍സറിനെ വരെ ചെറുക്കാം; എന്താണ് 'എംഇഡിഎസ്ആര്‍എക്‌സ്'

ആ രോഗ്യത്തിന്റെ അടിസ്ഥാനം പ്രതിരോധശേഷിയാണ്. ഏത് രോഗത്തെ ചെറുക്കാനും ശരീരത്തിന് പ്രതിരോധശേഷി അനിവാര്യമാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പുതിയൊരു ഫോര്‍മുല പരിചയപ്പെടുത്തുകയാണ് കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ആയ ഡോ. തരംഗ് കൃഷ്ണ. 'എംഇഡിഎസ്ആര്‍എക്‌സ്'- ഈ ആറ് അക്ഷരങ്ങള്‍ ആരോഗ്യത്തോടെ ജീവിതം നയിക്കാനുള്ള താക്കോലാണെന്ന് ഡോ. താരംഗ് കൃഷ്ണ രാജ് ഷമാനിയുമായി നടത്തിയ പോഡ്കാസ്റ്റില്‍ പറയുന്നു. കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചെറുക്കുന്നതിന് ജീവിതത്തില്‍ ഈ ഫോര്‍മുല പ്രാവര്‍ത്തികമാക്കുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. 'എം'- മെഡിറ്റേഷന്‍ മെഡിറ്റേഷന്‍ മാനസിക വ്യക്തയുണ്ടാകാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. അതിലൂടെ പ്രതിരോധശേഷി മെച്ചപ്പെടാനും സഹായിക്കും. ഏത് തരം മെഡിറ്റേഷന്‍ ആണെങ്കിലും ദിവസവും പിന്തുടരാന്‍ ശ്രമിക്കുക. ശാന്തമായ മാനസികാവസ്ഥ ആരോഗ്യത്തിന് പ്രധാനമാണ്. View this post on Instagram A post shared by Figuring Out with Raj Shamani (@figuringout.co) 'ഇ'- വ്യായാമം ഓട്ടമോ, നടത്തമോ, നൃത്തമോ ഏതു രീതിയിലുമാകട്ടെ, ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും ശരീരത്തിന് വ്യായാമം ആവശ്യമാണ്. വ്യായാമം ശരീരത്തിന്റെ കരുത്ത്, സഹിഷ്ണുത, വഴക്കം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. 'ഡി'- ഡയറ്റ് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന്‍റെ പ്രാധാന്യം നിര്‍ണായകമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെയാണ് ലഭ്യമാകുന്നത്. ശുചിത്വമുള്ള ഭക്ഷണം കഴിക്കുക. മാംസാഹാരികളാണെങ്കില്‍ റെഡ് മീറ്റ് പരമാവധി ഒഴിവാക്കി, മത്സ്യവും ചിക്കനും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 'എസ്'- ഉറക്കം ദിവസവും ആറ് അല്ലെങ്കില്‍ എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് ഉറക്കശുചിത്വത്തിന്റെ ഭാഗമാണ്. രാത്രി പത്ത് മണിക്ക് ഉറങ്ങി രാവിലെ ആറ് മണിയോടെ ഉണരാന്‍ ശ്രമിക്കുന്നതാണ് മികച്ചത്. 'ആര്‍'- ബന്ധങ്ങള്‍ ജീവിതത്തിലെ ബന്ധങ്ങള്‍ ശക്തമല്ലെങ്കില്‍ ഒന്നും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അവയെ വളര്‍ത്താനും ശക്തിപ്പെടുത്താനും ശ്രമിക്കുക. കാരണം അവയ്ക്ക് ജീവിത നിലവാരവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്താന്‍ സാധിക്കും. സ്വയം പരിചരണം, വ്യായാമം, ഹോബികള്‍, പ്രിയപ്പെട്ടവരുമൊത്തുള്ള സമയം എന്നിവയ്ക്കായി സമയം കണ്ടെത്തുന്നത് വൈകാരിക ക്ഷേമത്തിനും മൊത്തത്തിലുള്ള ജീവിത സംതൃപ്തിക്കും മെച്ചപ്പെടുത്തും. 'എക്‌സ്'- എക്‌സ് ഫാക്ടര്‍ തൊഴിലിന് അപ്പുറത്ത് ഇഷ്ടമുള്ള എന്തെങ്കിലും കണ്ടെത്തേണ്ടത് പ്രധാനമാണ്. അത് പ്രൊഫഷണല്‍ നേട്ടങ്ങളുമായി ബന്ധമില്ലാത്ത ഒരു ലക്ഷ്യവും നേട്ടബോധവും നല്‍കുന്നു. മതിയായ ഇടവേളകളില്ലാതെ തുടര്‍ച്ചയായ തിരക്ക് ആരോഗ്യത്തിന് ഹാനികരമാണ്. ജോലി പോലെ തന്നെ പ്രധാനമാണ് വിശ്രമവും. അര്‍ത്ഥവത്തായ ഇടവേളകള്‍ എടുക്കുന്നതും ജോലിക്കു പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വ്യക്തിപരമായ സംതൃപ്തി തേടുന്നതും ഉല്‍പ്പാദനക്ഷമതയും മൊത്തത്തിലുള്ള ജീവിത സംതൃപ്തിയും വര്‍ധിപ്പിക്കും.

സമകാലിക മലയാളം 22 Mar 2025 11:17 am

ഷൂസിന്റെ സൈസ് മാത്രം നോക്കിയിട്ടു കാര്യമില്ല, നട്ടെല്ലിന് യോജിച്ചതോ എന്ന് കൂടി അറിയണം

ക ളറും മോഡലും സൈസും നോക്കി മാത്രമാണ് നമ്മള്‍ ഷൂസ് വാങ്ങുന്നത്. ഓടുമ്പോഴും നടക്കുമ്പോഴും കാലില്‍ കിടക്കുന്ന ഷൂസ് 'ലുക്ക്' ആയിരിക്കണം. എന്നാല്‍ ഈ ഷൂസുകള്‍ നമ്മുടെ നട്ടെല്ലിന്‍റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് അറിയാമോ? എന്നാല്‍ കാലില്‍ ധരിക്കുന്ന ഷൂസുകള്‍ നട്ടെല്ലിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് അറിയാമോ? നടക്കുമ്പോഴും ഓടുമ്പോഴും പരിക്കുകള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിനും മതിയായ പിന്തുണ നൽകുന്നതിനും ഷൂസ് സഹായിക്കും. അതുകൊണ്ട് ഷൂസുകള്‍ വാങ്ങുന്നതിലും വേണം ശ്രദ്ധ. ഹൈ ഹീൽസ് ഹൈ ഹീല്‍സ് ഷൂസുകള്‍ പലരുടെയും ആത്മവിശ്വാസത്തിന്‍റെ ഭാഗമാണ്. അവ ധരിക്കുമ്പോള്‍ ശരീരഭാവത്തില്‍ മാത്രമല്ല, മാനസികമായും ആത്മവിശ്വാസം നല്‍കും. എന്നാല്‍ ഇത്തരം ഹൈ ഹീല്‍സ് ചെരുപ്പുകള്‍ അല്ലെങ്കില്‍ ഷൂസുകള്‍ നട്ടെല്ലിന് പണി തന്നുവെന്നു വരാം. ഹൈ ഹീല്‍ ധരിക്കുമ്പോള്‍ നട്ടെല്ലിന്‍റെ ആകൃതിയില്‍ മാറ്റം വരികയും സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യും. ഇത് നടു വേദന, പരിക്ക് എന്നിവയ്ക്ക് കാരണമാകാം. ഫ്ലിപ്പ് ഫ്ലോപ്പുകൾ തീരെ ഫ്ലാറ്റ് ആയ ചെരുപ്പുകളും ഫാഷന്‍ ട്രെന്‍ഡുകളില്‍ മുന്നിലാണ്. എന്നാല്‍ ഇത്തരം ചെരുപ്പുകള്‍ അല്ലെങ്കില്‍ ഷൂസുകള്‍ തെരഞ്ഞെടുക്കുന്നത് നട്ടെല്ലിന് ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. ഇവ നിങ്ങളുടെ നടത്തം ചെറുതാക്കുകയും നടു വേദനയ്ക്ക് കാരണമാവുകയും ചെയ്യും. അനുകമ്പയല്ല, വേണ്ടത് പിന്തുണ; ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം, 5 തെറാപ്പികള്‍ ഇറുകിയ ഷൂസുകള്‍ ഒഴിവാക്കാം ഇറുകിയ ഷൂസുകള്‍ ധരിക്കുന്നത് കാലുകളുടെ ആയാസം വര്‍ധിപ്പിക്കും. ഇത് പാദങ്ങളിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനൊപ്പം വിരലുകള്‍ അമര്‍ന്നിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. നട്ടെല്ലിനെയും ബാധിക്കും. കുഷ്യനിങ് ഷൂസ് അല്ലെങ്കില്‍ ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാലുകള്‍ക്കും നട്ടെല്ലിനും ആയാസം കുറയ്ക്കുന്ന തരത്തില്‍ മികച്ചയും യോജിച്ച തരത്തിലും കുഷ്യനിങ് ഉള്ള ഷൂസ് തെരഞ്ഞെടുക്കണം.

സമകാലിക മലയാളം 21 Mar 2025 2:16 pm

അനുകമ്പയല്ല, വേണ്ടത് പിന്തുണ; ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം, 5 തെറാപ്പികള്‍

ക്രോ മോസോം വ്യതിയാനം മൂലമുണ്ടാകുന്ന ഒരു ജനിതക വൈകല്യമാണ് ഡൗൺ സിൻഡ്രോം. ഡിഎൻഎയില്‍ 21-ാമത് ക്രോമോസോം ജോഡിയില്‍ ഒരു ക്രോമോസോം അധികം ഉള്ളതാണ് ഈ ജനിതക വൈകല്യത്തിന് കാരണം. ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക ശരീരഘടനയും ശാരീരിക-മാനസികാരോ​ഗ്യത്തില്‍ വ്യത്യാസവുമുണ്ടായിരിക്കും. എല്ലാ വർഷവും മാർച്ച് 21ന് ആ​ഗോളതലത്തിൽ ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു. 'ഞങ്ങളുടെ പിന്തുണാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. 1866-ൽ ഈ ജനിതക വൈകല്യത്തെ കുറിച്ച് ആദ്യമായി വിശദീകരിച്ച ബ്രിട്ടീഷ് ഡോക്ടറായ ജോണ്‍ ലാങ്ഡണ്‍ ഡൗണിന്റെ പേരില്‍ നിന്നാണ് ഡൗൺ സിൻഡ്രോം എന്ന പേര് നല്‍കിയിരിക്കുന്നത്. 1959 ലാണ് 21-ാം ക്രോമസോം ജോഡിയിൽ ഒന്ന് അധികമായി വരുന്നതാണ് രോ​ഗകാരണം എന്ന് കണ്ടെത്തുന്നത്. ജനനത്തിനു മുമ്പുള്ള സ്‌ക്രീനിങ്, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ എന്നിവയിലൂടെയോ അല്ലെങ്കില്‍ ജനനശേഷം ശാരീരിക സവിശേഷതകള്‍ നിരീക്ഷിച്ച് രക്തപരിശോധനയിലൂടെയോ ഡൗണ്‍ സിന്‍ഡ്രോം തിരിച്ചറിയാം. ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ പലവിധത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ കടന്നു പോകാം. സാധാരണ കുട്ടികളെ കൈകാര്യം ചെയ്യുന്നതു പോലെ സരളമായി ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞുങ്ങളെ പരിപാലിക്കാനാകില്ല. അവരോടുള്ള സമീപനത്തിലും ഏറെ ശ്രദ്ധ ആവശ്യമാണ്. നേരത്തെയുള്ള ഇടപെടല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ സാധാരണയായി അവരുടെ സമപ്രായക്കാരേക്കാള്‍ ശാരീരിക മാനസിക വളര്‍ച്ച കൈവരിക്കുന്നതില്‍ പിന്നിലായിരിക്കും. എന്നാല്‍ കൃത്യമായ പിന്തുണയും പരിചരണവും നല്‍കിയാല്‍ തീര്‍ച്ചയായും അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. മാനസിക പുരോഗതി മെച്ചപ്പെടുത്തുന്നതിന് ചികിത്സയുടെയും വിദ്യാഭ്യാസത്തിന്‍റെയും സെന്‍സറി ഉത്തേജനപരമായ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചു കൊണ്ട് ചെയ്യുന്നത് എഡ്യുക്കേഷന്‍ തെറാപ്പി. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനമായും അവരുടെ വൈജ്ഞാനിക കഴിവുകളെ ആശ്രയിച്ചിരിക്കും. അതിനാൽ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ആവശ്യമാണ്. ന്യൂട്രിഷണൻ തെറാപ്പി ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് പൊണ്ണത്തടി, തൈറോയ്ഡ് തകരാറുകൾ, ദഹന പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസിസ്റ്റഡ് ഫീഡിങ്ങും പോഷകാഹാര സപ്ലിമെന്റുകളും ഉപയോഗിച്ചുള്ള പോഷകാഹാര തെറാപ്പി കുട്ടികൾക്ക് ആരോഗ്യകരമായ ഭാരം നിലനിർത്താനും സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും. ഫിസിക്കൽ തെറാപ്പി ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ മസില്‍ ടോണ്‍ കുറവായതിനാല്‍ ഫിസിക്കല്‍ തെറാപ്പി അവരുടെ ചലന ശേഷി ത്വരിതപ്പെടുത്താനും പേശിബലം വര്‍ധിപ്പിക്കാനും സഹായിക്കും. സ്പീച്ച് തെറാപ്പി ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികൾ പലപ്പോഴും വൈകിയാണ് സംസാരിക്കാൻ പഠിക്കുന്നത്. ഭാഷ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതു വരെ അവരുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുക എന്നതാണ് സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിയുടെ പ്രധാന ലക്ഷ്യം. കുട്ടികൾക്ക് ഭാഷ മനസ്സിലാക്കാൻ കഴിയുമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സംസാരിക്കാൻ പഠിക്കുന്നതു വരെ ആംഗ്യഭാഷ പോലുള്ള ഇതര ആശയവിനിമയ മാർഗങ്ങളിൽ സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിക്ക് സഹായിക്കാനാകും. ആശയവിനിമയം നടത്താൻ പഠിക്കുന്നത് ഒരു തുടർച്ചയായ പ്രക്രിയയാണ്. വൈഫൈ കാൻസറിന് കാരണമാകും? യാഥാർഥ്യമെന്ത് ഒക്യുപേഷണല്‍ തെറാപ്പി ഭക്ഷണം കഴിക്കൽ, വസ്ത്രം ധരിക്കൽ, എഴുതാന്‍, ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പോലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഒക്യുപേഷണല്‍ തെറാപ്പി ഇത്തരം കുട്ടികളെ സഹായിക്കും. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിന് മൾട്ടി-സ്റ്റെം, മൾട്ടി ഡിസിപ്ലിനറി, മൾട്ടി-പ്രൊഫഷണൽ സമീപനം ആവശ്യമാണ്. വ്യക്തിഗത ചികിത്സരീതി ആവിഷ്കരിക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം 21 Mar 2025 11:47 am

വൈഫൈ കാൻസറിന് കാരണമാകും? യാഥാർഥ്യമെന്ത്

ഡാ റ്റ ഉപഭോ​ഗം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്റര്‍നെറ്റില്‍ നിന്ന് കണക്ഷന്‍ വിടാതെ തുടരാന്‍ വൈഫൈ കൂടിയേ തീരൂ. സ്‌മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ മറ്റ് ഉപകരണങ്ങളോ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വൈഫൈ. ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ സഹായത്തോടെ ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്യുന്ന വൈഫൈ സംവിധാനം കാന്‍സര്‍ അല്ലെങ്കില്‍ അനുബന്ധ രോഗങ്ങള്‍ ഉണ്ടാക്കില്ലെയെന്ന് പലര്‍ക്കും സംശയം തോന്നാം. വൈഫൈ നോണ്‍-അയോണൈസിങ് റേഡിയേഷന്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് ഡിഎന്‍എ തകരാറിലാക്കില്ല. അതുകൊണ്ട് തന്നെ വൈഫൈ കാന്‍സര്‍ ഉണ്ടാക്കുമെന്ന ഭയം വേണ്ട. 2011-ല്‍ വൈഫൈ സാധാരണ കോശങ്ങളെ നശിപ്പിക്കുമെന്നും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന തരത്തില്‍ വാദങ്ങള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പഠനങ്ങളില്‍ വൈഫൈ കാന്‍സറിന് കാരണമാകില്ലെന്ന് കണ്ടെത്തി. ക്ഷീണവും തലകറക്കവും പതിവ്, സ്ത്രീകൾ കഴിച്ചിരിക്കേണ്ട 5 പോഷകങ്ങൾ വൈഫൈയിൽ റേഡിയോ ഫ്രീക്വൻസി വൈബ്രേഷനുകളുള്ള നോൺ-അയോണൈസിങ് തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വൈഫൈ പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) സുരക്ഷാ പരിധിക്കുള്ളിലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പബ്മെഡ് പ്രസിദ്ധീകരിച്ച പഠനത്തില്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് എൻസൈമുകളുടെ പ്രവർത്തനം വൈ-ഫൈ കുറയ്ക്കുന്നുവെന്ന് പറയുന്നു. എന്നാല്‍ കാന്‍സറിന് കാരണമാകുമെന്നതില്‍ അവ്യക്തമാണ്.

സമകാലിക മലയാളം 20 Mar 2025 5:41 pm

ക്ഷീണവും തലകറക്കവും പതിവ്, സ്ത്രീകൾ കഴിച്ചിരിക്കേണ്ട 5 പോഷകങ്ങൾ

പോ ഷകാഹാരക്കുറവ് സ്ത്രീകളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇത് മെറ്റബോളിസം മന്ദ​ഗതിയിലാക്കാൻ കാരണമാകുന്നു. ചില വിറ്റാമിനുകൾ നിർബന്ധമായും കഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ സാഹചര്യം വർധിപ്പിക്കുന്നു. സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം. അയേണ്‍ സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ഇരുമ്പ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. രക്തകോശങ്ങളുടെ നിർമാണത്തിനും ശരീരത്തിലെ പ്രോട്ടീൻ ഘടനകകളുടെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു. ക്ഷീണം, ശരീര താപനില നിലനിർത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധ ശേഷി കുറയുക, അണുബാധയ്ക്കുള്ള സാധ്യത വർധിക്കുക, നാവിൻ്റെ വീക്കം എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങൾ. ഭക്ഷണത്തില്‍ ഇരുമ്പിന്‍റെ അംശം മതിയായ അളവില്‍ ഇല്ലാത്തത്, ഗർഭധാരണം, ആർത്തവം, ആന്തരിക രക്തസ്രാവം, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ, എൻഡോമെട്രിയോസിസ് എന്നിവ ശരീത്തില്‍ ഇരുമ്പിന്‍റെ അഭാവത്തിന് കാരണമാകാം. വിറ്റാമിന്‍ ഡി ശരീരത്തിലെ കാൽസ്യം ക്രമീകരിക്കുന്നതിനും എല്ലുകളുടെ ബലം നിലനിർത്താനും സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിൻ ഡി. ഇത് പേശികളുടെ ചലനത്തിനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും സഹായിക്കും. വിറ്റാമിൻ ഡിയുടെ അഭാവം ഓസ്റ്റിയോമലാസിയ എന്ന രോ​ഗാവസ്ഥയിലേക്ക് നയിക്കുന്നു. ഇത് അസ്ഥി വേദനയ്ക്കും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. ക്ഷീണം, അസ്ഥി വേദന, പേശികൾക്ക് ബലക്കുറവ്, പേശി വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം പോലെയുള്ളവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുക. ഇതിനുപുറമേ മുട്ട, കൊഴുപ്പുള്ള മത്സ്യം, ചീസ്, സോയ പാൽ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി12 ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎൻഎ നിർമാണത്തിനും നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമായ പോഷകമാണ് വിറ്റാമിന്‍ ബി 12. വിളർച്ച, ക്ഷീണം, മലബന്ധം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നിവയാണ് വിറ്റാമിൻ ബി 12 ൻ്റെ കുറവിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ. കൈകളിലും കാലുകളിലും മരവിപ്പ്, തരിപ്പ് തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ചിലരിൽ ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുക, വിഷാദം, ആശയക്കുഴപ്പം, ഡിമെൻഷ്യ തുടങ്ങിയവയും വിറ്റാമിൻ ബി12ന്റെ അഭാവത്തെ തുടർന്ന് സംഭവിക്കാം. ഫോളിക് ആസിഡ് ചീര ശരീരത്തിനേറെ ആവശ്യമായ വിറ്റാമിനാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ജനന വൈകല്യങ്ങള്‍ തടയുന്നതിന് ഗര്‍ഭിണികള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്. ചീര, ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ട ഫോളിക് ആസിഡിന്റെ മികച്ച സ്രോതസാണ്. ബീറ്റ്‌റൂട്ടിലും തക്കാളിയിലും ധാരാളം ഫോളേറ്റുണ്ട്. ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളും ഫോളിക് ആസിഡിന്റെ നല്ല സ്രോതസാണ്. കാല്‍സ്യം എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കുറയുന്നത് പലതരത്തിലുള്ള രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാം. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കുറയുന്ന അവസ്ഥയാണ് ഹൈപ്പോകാല്‍സീമിയ. മാംസപേശികള്‍ക്ക് വേദന, ആശയക്കുഴപ്പം, ക്ഷീണം, ബോണ്‍ ഡെന്‍സിറ്റി നഷ്ടമാകുക തുടങ്ങിയവയാണ് ഹൈപ്പോകാല്‍സീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനത്തെയും മാനസികവ്യക്തതയെയും കാല്‍സ്യത്തിന്‍റെ അഭാവം ബാധിക്കാം.

സമകാലിക മലയാളം 20 Mar 2025 5:28 pm

റംസാൻ നോമ്പും ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും; കുടലിന്റെ ആരോ​ഗ്യത്തിന് മികച്ചത് ഏത്

റം സാൻ നോമ്പുകാലമാണ്. ഭക്തിയോടെയും വിശുദ്ധിയോടെയുമുള്ള ഉപവാസം ജനങ്ങളെ ആത്മീയയുടെ തലത്തിലെത്തിക്കുന്നു. പകല്‍ സമയം മുഴുവന്‍ ഉപവസിക്കുകയും സൂര്യാസ്തമയത്തോടെ (ഇഫ്താര്‍) വ്രതം അവസാനിപ്പിക്കുകയും പ്രഭാതത്തില്‍ (സുഹൂര്‍) പുനരാരംഭിക്കുകയും ചെയ്യുന്നു. ആത്മീയ തലത്തിനപ്പുറം ഉപവാസത്തിന് ആരോഗ്യഗുണങ്ങളുമുണ്ട്. ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. ഈ രണ്ട് രീതികളിലും ഘടനയിലും ഉദ്ദേശത്തിലും വ്യത്യാസമുണ്ടെങ്കിലും ചില സാമ്യങ്ങളുമുണ്ട്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് 16:8 അല്ലെങ്കിൽ 18:6 പോലുള്ള ഒരു ഘടനാപരമായ രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങില്‍ പ്രധാനമായും പിന്തുടരുന്നത്. ഭക്ഷണം കഴിക്കുക, ഉപവസിക്കുക ഇങ്ങനെ ഒന്നിടവിട്ട് ചെയ്യേണ്ട ഒരു ഭക്ഷണ രീതിയാണിത്. എന്താണ് കഴിക്കുന്നത് എന്നതിനെക്കാൾ എപ്പോൾ കഴിക്കണം എന്നതിനാണ് ഈ ഡയറ്റിൽ പ്രാധാന്യം നൽകുന്നത്. ദിവസം ചില സമയത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ കാലറി ഉപഭോഗം വേഗത്തിൽ കുറയും. പകൽ സമയം ഭക്ഷണം കുറെ സമയം ഒഴിവാക്കി ഉപവസിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കും. ഇത് പ്രധാനമായും ശരീരഭാരം നിയന്ത്രിക്കുന്നതിനും, ഉപാപചയ ആരോഗ്യത്തിനും വേണ്ടിയാണ് പിന്തുടരുന്നത്. റംസാന്‍ നോമ്പു റംസാന്‍ വ്രതം 29-30 ദിവസം വരെ നീണ്ടു നില്‍ക്കും. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും പൂർണ്ണമായും ഉപേക്ഷിക്കുന്നതാണ് റംസാന്‍ നോമ്പിലെ വ്യവസ്ഥ. സൂര്യാസ്തമയത്തോടെ (ഇഫ്താർ) വ്രതം അവസാനിപ്പിക്കുകയും പ്രഭാതത്തിൽ (സുഹൂർ) പുനരാരംഭിക്കുകയും ചെയ്യുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങില്‍ നിന്ന് വ്യത്യസ്തമായി, റംസാന്‍ നോമ്പു ആത്മീയമാണ്. ആരോഗ്യ ഗുണങ്ങൾ രണ്ട് രീതികളും കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും കൊഴുപ്പ് നീക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് രാസവിനിമയത്തിനും പ്രോത്സാഹിപ്പിക്കുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഒരു ഘടനാപരമായ സമീപനം നൽകുന്നു, അതേസമയം റംസാന്‍ നോമ്പു ഇഫ്താർ, സുഹൂർ സമയങ്ങളിലെ ഭക്ഷണത്തെ ആശ്രയിച്ച് ശരീരഭാരം ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഉപവാസ കാലയളവുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത കുറയ്ക്കുന്നു. ഉപവാസം ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു. കുടൽ മൈക്രോബയോം ബാലൻസ് ചെയ്യാനും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഉപവാസത്തിനുശേഷം (പ്രത്യേകിച്ച് റംസാന്‍ സമയത്ത്) കനത്ത ഭക്ഷണം ചിലപ്പോൾ ദഹന അസ്വസ്ഥതയ്ക്ക് കാരണമാകും. രണ്ട് രീതികളും ശ്രദ്ധ, വൈജ്ഞാനിക പ്രവർത്തനം, വൈകാരിക പ്രതിരോധം എന്നിവ വർധിപ്പിക്കുന്നു. റംസാന്‍ നോമ്പു ആത്മീയത വളർത്തുന്നു. അതേസമയം ഇന്റർമിറ്റന്റ് ഫാസ്റ്റിങ് മെച്ചപ്പെട്ട തലച്ചോറിന്റെ ആരോഗ്യവും മാനസികാവസ്ഥ സ്ഥിരത മെച്ചപ്പെടുത്താനും സഹായിക്കും. 30 കഴിഞ്ഞാൽ ഗര്‍ഭിണിയാകാന്‍ പ്രയാസം? ആരോഗ്യകരമായ ഗർഭധാരണത്തിന് ഫെർട്ടിലിറ്റി ടിപ്‌സുകളും ഡയറ്റ് പ്ലാനും എന്നാല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുമ്പോഴും ശ്രദ്ധയോടെ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. റംസാന്‍ നോമ്പു സമയത്ത് ക്ഷീണവും നിർജ്ജലീകരണവും തടയാൻ ജലാംശം അടങ്ങിയതും പോഷകസമൃദ്ധവുമായ ഭക്ഷണം നിർണായകമാണ്.

സമകാലിക മലയാളം 20 Mar 2025 2:27 pm

30 കഴിഞ്ഞാൽ ഗര്‍ഭിണിയാകാന്‍ പ്രയാസം? ആരോഗ്യകരമായ ഗർഭധാരണത്തിന് ഫെർട്ടിലിറ്റി ടിപ്‌സുകളും ഡയറ്റ് പ്ലാനും

പ ഠനം, ജോലി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് പലപ്പോഴും കുഞ്ഞ് എന്ന സ്വപ്നം മുപ്പതുകളിലേക്ക് തള്ളിനീക്കാറുണ്ട് പലരും. എന്നാല്‍ 30 വയസിനു ശേഷം ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുമ്പോള്‍ നിരവധി സങ്കീര്‍ണതകള്‍ നേരിടാന്‍ സാധ്യതയുണ്ട്. മുപ്പതുകളിൽ എത്തുമ്പോൾ വിവിധ ശാരീരികവും ജീവിതശൈലി ഘടകങ്ങളും കാരണം പ്രത്യുൽപാദന ആരോ​ഗ്യത്തിന് സ്ത്രീകൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രായമാകുന്നതനുസരിച്ച് പ്രത്യുൽപാദന ക്ഷമതയും സ്വാഭാവികമായും കുറയുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നത് പോലുള്ള ഹോർമോൺ മാറ്റങ്ങൾ മൂലമാണിത്. ഇത് അണ്ഡോത്പാദനത്തെയും ആർത്തവചക്രത്തെയും തടസപ്പെടുത്തുകയും ഗർഭധാരണം കൂടുതൽ പ്രയാസമുള്ളതാക്കുകയും ചെയ്യുന്നു. കൂടാതെ ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ഗർഭകാല പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ നിരവധി ജീവിതശൈലി രോഗങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. അവ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഗര്‍ഭധാരണ സാധ്യത കുറയുന്നു, അബോര്‍ഷന്‍ കൂടുന്നു, പ്ലാസന്റ പ്രവിയ (പ്ലാസന്റെ സെര്‍വിക്‌സിനെ മൂടുന്ന അവസ്ഥ), മാസം തികയാതെയുള്ള പ്രസവം, ഡൗണ്‍സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയ സങ്കീര്‍ണതകള്‍ 35 വയസിന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ നേരിടാം. പിസിഒഎസ്, തൈറോയ്ഡ് രോഗങ്ങള്‍, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകള്‍ ഈ വെല്ലുവിളി വഷളാക്കുകയും ചെയ്യുന്നു. എന്നാല്‍ 30 കളില്‍ ഗര്‍ഭിണിയാകില്ലെന്നോ കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നോ പറയാനാവില്ല. മുപ്പതുകളില്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവര്‍ പ്രത്യുത്പാദന ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുപ്പതുകളിലും ഗര്‍ഭിണിയാകാം 35 കഴിഞ്ഞതു കൊണ്ട് കുഞ്ഞുങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്ന് കരുതരുത്. 35 കഴിഞ്ഞാല്‍ അണ്ഡത്തിന്റെ ഗുണനിലവാരവും പ്രത്യുത്പാദന നിരക്കും കുറയാന്‍ തുടങ്ങും. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും. പക്ഷേ ഇത് എല്ലായ്‌പ്പോഴും സംഭവിക്കണമെന്നില്ല. ഡയറ്റില്‍ വേണം ശ്രദ്ധ ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം അണ്ഡത്തിന്റെ ഗുണനിലവാരം, ഹോർമോൺ ബാലൻസ്, ഗര്ഭപിണ്ഡത്തിന്റെ വികസനം എന്നിവയെ ഗണ്യമായി സഹായിക്കും. ഇലക്കറികൾ, നട്സ്, വിത്തുകൾ, കൊഴുപ്പുള്ള മത്സ്യം, മെലിഞ്ഞ പ്രോട്ടീനുകൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്. വ്യായാമം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു വ്യായാമ ദിനചര്യ നിർണായകമാണ്. നിങ്ങളുടെ ബോഡി മാസ് ഇഡക്സ് ( ബിഎംഐ) പരിശോധിച്ച് അതനുസരിച്ചു വേണം വ്യായാമത്തിന്‍റെ തീവ്രത പരിഗണിക്കാന്‍. കാരണം ഭാരക്കുറവോ അമിതഭാരമോ അണ്ഡോത്പാദനത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കും. പങ്കാളിയുടെ ആരോഗ്യം പുരുഷന്‍മാരിലും പ്രായമാവുമ്പോള്‍ പ്രത്യുത്പാദന നിരക്ക് കുറയും. പങ്കാളി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് പരിഗണിക്കുന്നതും നല്ലതാണ്. പരിശോധനകള്‍ പ്രത്യുൽപാദന ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും പതിവായി ആരോഗ്യ പരിശോധനകളും ഗൈനക്കോളജിക്കൽ പരിശോധനകളും അത്യാവശ്യമാണ്. ഹോർമോണുകളെയും വൈകാരിക ക്ഷേമത്തെയും നിയന്ത്രിക്കുന്നതിന് യോഗ, മെഡിറ്റേഷന്‍, ആഴത്തിലുള്ള ശ്വസനം തുടങ്ങിയ സമ്മർദ്ദ മാനേജ്മെന്റ് ടെക്നിക്കുകള്‍ പരിശീലിക്കാവുന്നതാണ്. നാല്‍പതു കഴിഞ്ഞാലും ബോഡി ഷേപ്പ് നിലനിര്‍ത്താം, സിംപിൾ ടിപ്സ് പുകവലിയും മദ്യവും ഒഴിവാക്കുകയും പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യുന്നത് പോലുള്ള ജീവിതശൈലിയിൽ മാറ്റങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തും. ഗർഭധാരണത്തിനു മുമ്പുള്ള പരിചരണത്തിനായി ഒരു ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനെ സമീപിക്കുന്നത് എപ്പോഴും നല്ലതാണ്. ഐവിഎഫ്, അണ്ഡം മരവിപ്പിക്കൽ, ജനിതക പരിശോധന തുടങ്ങിയ ആധുനിക മെഡിക്കൽ ഇടപെടലുകൾ ഫെർട്ടിലിറ്റി വെല്ലുവിളികൾ നേരിടുന്നവർക്ക് നൂതന പരിഹാരങ്ങൾ നൽകുന്നു.

സമകാലിക മലയാളം 20 Mar 2025 11:36 am

നാല്‍പതു കഴിഞ്ഞാലും ബോഡി ഷേപ്പ് നിലനിര്‍ത്താം, സിംപിൾ ടിപ്സ്

മു പ്പതുകൾ കഴിഞ്ഞ് നാൽപതുകളിലേക്ക് എത്തുമ്പോൾ ശരീരത്തിന് അമ്മച്ചി വൈബ് ആണ്. മുപ്പതുകളിൽ ചെയ്ത അതേ വർക്ക്ഔട്ട് അതേ തീവ്രതയിൽ ചെയ്തിട്ടും ഫലമില്ല. ശരീരഭാരം നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നു. വര്‍ക്ക്ഔട്ട് ചെയ്തു നിലനിര്‍ത്തിയിരുന്ന ബോഡി ഷേപ്പ് സ്വപ്നം മാത്രമായി. എന്നാല്‍ നാല്‍പതുകളിലും ശരീരം ഫിറ്റായി സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഫിറ്റ്നസ് കോച്ച് ആയ ഡോ. അക്കനി സകാലോ പറയുന്നു. പ്രായം മുന്നോട്ടു പോകുന്തോറും ആരോഗ്യത്തോടുള്ള സമീപനത്തിലും മാറ്റം വരണം. ഇരുപതുകളിലും മുപ്പതുകളിലും ചെയ്ത വര്‍ക്ക്ഔട്ട് നാല്‍പതുകളില്‍ ചെയ്താല്‍ പ്രയോജനം ഉണ്ടാകില്ല. കാരണം ഉദാസീനമായ ജീവിത ശൈലിയും ഹോർമോൺ വ്യതിയാനങ്ങളും ശരീരത്തില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിവും ശാരീരിക പ്രവര്‍ത്തനങ്ങളിലും വ്യായാമം ചെയ്യുന്നതിലും പ്രത്യേകം ശ്രദ്ധ വേണം. ഭക്ഷണത്തില്‍ പ്രോട്ടീന്‍റെയും നാരുകളുടെ അളവു വര്‍ധിപ്പിക്കുക. കൂടാതെ ഡയറ്റില്‍ നിന്ന് പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കുക. വ്യായാമം ചെയ്യുന്നതിന് ദിവസത്തില്‍ ഒരു സമയം നിശ്ചയിക്കുക. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിനൊപ്പം ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സംയുക്ത വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. ഈ രണ്ട് കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നത് നിങ്ങളുടെ നാല്‍പതുകള്‍ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും.

സമകാലിക മലയാളം 19 Mar 2025 4:45 pm

ഇന്‍സുലിന്‍ എടുക്കുന്നവര്‍ ഈ ചാര്‍ട്ട് സൂക്ഷിക്കണം, നോമ്പുകാലത്ത് പ്രമേഹം പരിശോധിക്കേണ്ടത് എങ്ങനെ

നോ മ്പുകാലമായതിനാല്‍ പ്രമേഹ രോഗികളായ വിശ്വാസികള്‍ക്ക് പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളും ഉണ്ടാകാം. നോമ്പുകാലത്ത് പ്രമേഹം പരിശോധിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതും മിക്കപ്പോഴും വെല്ലുവിളിയാകാറുണ്ട്. ‌ദീര്‍ഘകാല പ്രമേഹ രോഗികളാണെങ്കിലും പ്രമേഹത്തിന്റെ പ്രാരംഭവസ്ഥയിലാണെങ്കിലും, പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുകയും ഇഫ്താര്‍ വേളയിലും, രാത്രികാലങ്ങളിലും, ഭക്ഷണം കൂടുതല്‍ കഴിക്കുന്നതും ശരീരത്തില്‍ പല വ്യതിയാനങ്ങള്‍ക്കും കാരണമാകും. ഇത് പ്രമേഹ രോഗചികിത്സയിലും ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കാം. നോമ്പ് പിടിക്കുന്ന സമയത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഗ്ലൂക്കോസ് താഴ്ന്നു പോകാതെ നോക്കുകയാണ്. ഗ്ലൂക്കോസ് താഴ്ന്നു പോവുകയാണെങ്കിൽ നോമ്പ് മുറിക്കേണ്ടി വരും. പ്രമേഹ രോഗികളില്‍ പലരും ഇന്‍സുലിന്‍ എടുക്കുന്നവരായിരിക്കും ഇങ്ങനെയുള്ളവര്‍ നോമ്പു എടുക്കുമ്പോള്‍ കൃത്യമായി പ്രമേഹം പരിശോധിക്കേണ്ടത് നിര്‍ബന്ധമാണെന്ന് എന്‍ഡോക്രിനോളജിസ്റ്റായ ഡോ. വിഷ്ണു പറയുന്നു. റംസാന്‍ നോമ്പുകാലത്ത് ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രധാനമായും പ്രമേഹ രോഗികള്‍ സൂക്ഷിക്കേണ്ട രണ്ട് ചാര്‍ട്ടുകളുണ്ട്. ഒന്ന്, നോമ്പില്ലാത്തപ്പോള്‍ പ്രമേഹം പരിശോധിക്കാനുള്ള സാധാരണ ചാര്‍ട്ട് ആണ്. ഭക്ഷണത്തിന് മുന്‍പും ശേഷവും എന്ന നിലയിലാണ് പ്രമേഹം പരിശോധിക്കേണ്ടത്. അഞ്ച് ദിവസം അല്ലെങ്കില്‍ പത്ത് ദിവസത്തെ ഇടവേളയില്‍ ഇത് പരിശോധിച്ചു രേഖപ്പെടുത്താവുന്നതാണ്. രണ്ട്, നോമ്പുകാലത്ത് പ്രമേഹം പരിശോധിച്ചു രേഖപ്പെടുത്തേണ്ട ചാര്‍ട്ട് ആണ്. അത് ആഴ്ചയില്‍ ഒരോ ദിവസവും കൃത്യമായി നോക്കേണ്ടതുണ്ട്. ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്ന രീതിയിലല്ല നോമ്പുകാലത്ത് പ്രമേഹം പരിശോധിക്കേണ്ടത്. പകരം പ്രമേഹം പരിശോധിക്കാനുള്ല കൃത്യമായ സമയം ചാര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും ഡോ. വിഷ്ണു പറയുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ സമയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. സിംപിൾ എന്നാൽ പവർഫുൾ!, എന്താണ് സാമന്ത പരിശീലിക്കുന്ന 'വിം ഹോഫ് ബ്രീത്തിങ് ടെക്നിക്' ആദ്യ ആഴ്ചയില്‍ ഇത് കൃത്യമായി ചെയ്യണം. പ്രമേഹം 70ന് താഴെയും 300ന് മുകളിലും കയറാന്‍ പാടില്ല. പ്രമേഹത്തിന്റെ അളവു ഇതിനിടയില്‍ നില്‍ക്കുകയും മറ്റും ക്ഷീണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നോമ്പുമായി മുന്നോട്ടു പോകാം. പിന്നീട് ക്ഷീണം ഉള്ളപ്പോള്‍ പരിശോധിച്ചാല്‍ മതിയാകും. റംസാന്‍ ഡയബറ്റീസ് ബ്ലഡ് ഷുഗര്‍ ചാര്‍ട്ട് എന്ന പേരില്‍ ഓണ്‍ലൈനില്‍ സൗജന്യമായി ഇത്തരം ചാര്‍ട്ടുകള്‍ ലഭ്യമാണെന്നും ഡോക്ടര്‍ പറയുന്നു.

സമകാലിക മലയാളം 19 Mar 2025 3:15 pm

സിംപിൾ എന്നാൽ പവർഫുൾ!, എന്താണ് സാമന്ത പരിശീലിക്കുന്ന 'വിം ഹോഫ് ബ്രീത്തിങ് ടെക്നിക്'

ഒ രു നല്ല ദിവസം ആസ്വദിക്കാന്‍ തന്നെ സജ്ജമാക്കിക്കൊണ്ടാണ് പ്രഭാത ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് നടി സാമന്ത. 'വിം ഹോഫ്' ടെക്നിക് ആണ് അതില്‍ പ്രധാനമെന്ന താരത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. ആരോഗ്യത്തെയും മനസ്സമാധാനത്തെയും കേന്ദ്രീകരിച്ചുള്ളതാണ് സാമന്തയുടെ മോണിങ് ദിനചര്യ. രാവിലെ 5.30ന് എഴുന്നേല്‍ക്കും. ജേണലിങ് ചെയ്തുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ശേഷം അഞ്ച് മിനിറ്റ് വെയില്‍ കൊള്ളും. തുടര്‍ന്ന് ശ്വസന വ്യായാമം. വിം ഹോഫ് രീതിയാണ് ശ്വസന വ്യായാമത്തിനായി പിന്തുടരുന്നത്. പിന്നീട് 25 മിനിറ്റ് മെഡിറ്റേഷന്‍. ഈ നാല് കാര്യങ്ങളാണ് തന്‍റെ മോണിങ് ദിനചര്യയില്‍ ഉള്‍പ്പെടുന്നതെന്ന് സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. View this post on Instagram A post shared by Samantha (@samantharuthprabhuoffl) കേള്‍ക്കുമ്പോള്‍ വളരെ സിംപിള്‍ ആണെന്ന് തോന്നാമെങ്കിലും സംഭവം പവര്‍ഫുള്‍ ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്താണ് വിം ഹോഫ് ബ്രീത്തിങ് ടെക്നിക്? നിയന്ത്രിത ഹൈപ്പർവെൻറിലേഷനും ശ്വാസം പിടിച്ചുവെക്കലും സംയോജിപ്പിക്കുന്ന ഒരു പ്രത്യേക ശ്വസന രീതിയാണ് വിം ഹോഫ് ബ്രീത്തിങ് ടെക്നിക്. ഊർജ്ജം വർധിപ്പിക്കുന്നതിനും സമ്മർദം കുറയ്ക്കുന്നതിനും മാനസിക വ്യക്തത മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് വിം ഹോഫ് ടെക്നിക് രൂപകല്‍പന ചെയ്തിരിക്കുന്നത്. നിയന്ത്രിത ശ്വസനം ഓട്ടോണമിക് നാഡീവ്യവസ്ഥയെ സ്വാധീനിക്കും. ഇത് മെച്ചപ്പെട്ട ഓക്സിജൻ ആഗിരണം, മികച്ച രക്തചംക്രമണം, സമ്മർദത്തിനെതിരായ പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശീലനം. നാല് സ്റ്റപ്പുകളാണ് പ്രധാനമായും വിം ഹോഫ് ടെക്‌നിക്കിനുള്ളത്. സ്റ്റെപ്പ് വണ്‍ ഇരിന്നോ കിടന്നോ വിം ഹോഫ് ചെയ്യാം. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വയര്‍ സ്വതന്ത്രമായി വികസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സ്റ്റെപ്പ് ടൂ കണ്ണുകള്‍ അടച്ച് മനസ് സ്വസ്ഥമാക്കുക. മൂക്കിലൂടെയോ വായിലൂടെയോ ആഴത്തില്‍ ശ്വസിക്കുക. വയറു പുറത്തേക്ക് തള്ളുക. ശ്വാസകോശം നിറയുമ്പോള്‍ ബലം പ്രയോഗിക്കാതെ വായിലൂടെ ശ്വാസം വിടുക. ഒന്നിനു പിന്നാലെ ഒന്നായി 30 തവണ ഇത്തരത്തില്‍ ശ്വാസമെടുക്കുക. ഈ ശ്വസനചക്രം മൂന്നോ നാലോ തവണ ചെയ്യുക. സ്റ്റെപ്പ് ത്രീ തുടര്‍ന്ന് അല്‍പ നേരം ശ്വാസം പിടിച്ചു വെക്കുക. ഈ ഘട്ടത്തില്‍ വളരെ ശാന്തമായി നിലനില്‍ക്കുക. സ്റ്റെപ്പ് ഫോര്‍ വീണ്ടും വയര്‍ പൂര്‍ണമായും വികസിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ ശ്വാസമെടുക്കുക. ആ ശ്വാസം 15 സെക്കന്‍സ് നേരത്തേക്ക് പിടിച്ചു നിര്‍ത്തുക തുടര്‍ന്ന് വിടുക, ഇതോടെ ഒരു റൗണ്ട് പൂര്‍ത്തിയാകും. നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമോ? പ്രമേഹ രോഗികള്‍ക്ക് ഇതെങ്ങനെ ഗുണം ചെയ്യും ശ്രദ്ധിക്കേണ്ടത് ഒഴിഞ്ഞ വയറോടെയും സുരക്ഷിതമായ അന്തരീക്ഷത്തിലും വേണം ഈ ടെക്നിക് പരിശീലിക്കേണ്ടത്. വാഹനമോടിക്കുമ്പോഴോ വെള്ളത്തിലിരിക്കുമ്പോഴോ ഇത് ചെയ്യരുത്. കാരണം ശ്വാസം പിടിച്ചുനിർത്തുന്നത് തലകറക്കത്തിന് കാരണമാകും.

സമകാലിക മലയാളം 19 Mar 2025 12:08 pm

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇനി സെക്കന്‍ഡിനുള്ളില്‍ അറിയാം; എഐ ആപ്പുമായി 14കാരന്‍

ഹൈദരാബാദ്: ഹൃദയാഘാതം അടക്കം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇനി സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടുപിടിക്കാം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ 14 വയസ്സുകാരനാണ് രോഗനിര്‍ണയത്തില്‍ പുതിയ വഴിത്തിരിവാകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ 'സിര്‍കാഡിയവി' എന്ന ആപ്ലിക്കേഷനാണ്, സിദ്ധാര്‍ത്ഥ് നന്ദ്യാല എന്ന എന്‍ആര്‍ഐ വിദ്യാര്‍ത്ഥിയുടെ സവിശേഷ സംഭാവന. 'സിര്‍കാഡിയവി' എന്ന ആപ്ലിക്കേഷന്‍ വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ വെറും ഏഴു സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടെത്താനാകും. ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സിദ്ധാര്‍ത്ഥ് ആപ്പ് ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിദ്ധാര്‍ത്ഥിനെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനം എന്നിവയില്‍ കണ്ടുപിടുത്തങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിദ്ധാര്‍ത്ഥിന് ഉറപ്പു നല്‍കി. സിദ്ധാര്‍ത്ഥ്, പിതാവ് മഹേഷ് എന്നിവര്‍ മുഖ്യമന്ത്രി നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത് ഈ 14 വയസ്സുകാരന്‍ എളുപ്പമാക്കി! ഡള്ളാസില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സര്‍ട്ടിഫൈഡ് പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് നന്ദ്യാലയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, ഒറാക്കിള്‍, ARM എന്നിവയില്‍ നിന്ന് സിദ്ധാര്‍ത്ഥ് സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആപ്പായ സര്‍ക്കാഡിയന്‍ എഐ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന മെഡിക്കല്‍ രംഗത്തെ ഒരു മുന്നേറ്റമാണ്. ചന്ദ്രബാബു നായിഡു സമൂഹമാധ്യമത്തില്‍ കുറിച്ചു. This 14-year-old has made detecting heart-related problems easier! I am absolutely delighted to meet Siddharth Nandyala, a young AI enthusiast from Dallas and the world’s youngest AI-certified professional, holding certifications from both Oracle and ARM. Siddharth’s app,… pic.twitter.com/SuZnHuE73h — N Chandrababu Naidu (@ncbn) March 17, 2025 ലണ്ടനില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം; അപേക്ഷിച്ചത് 2000ലധികം തസ്തികകളില്‍; അദിതിയുടെ ജീവിത കഥ വൈറല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രോഗനിര്‍ണയത്തില്‍ 96 ശതമാനം കൃത്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ 15,000-ത്തിലധികം രോഗികളിലും ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളുള്‍പ്പെടെ ഇന്ത്യയിലെ 700 രോഗികളിലും ഇതിനോടകം ആപ്ലിക്കേഷന്‍ വഴി പരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ മുന്നേറ്റം മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാനുള്ള സിദ്ധാര്‍ത്ഥിന്റെ പരിശ്രമം ഏറെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം 18 Mar 2025 3:19 pm

നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമോ? പ്രമേഹ രോഗികള്‍ക്ക് ഇതെങ്ങനെ ഗുണം ചെയ്യും

ലോ കത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. മാറിയ ജീവിതശൈലികളാണ് കൂടുതല്‍ പേര്‍ക്കും പ്രമേഹ രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഭക്ഷണത്തിന് മുമ്പുളള രക്തത്തിലെ പഞ്ചസാരയുടെ അളവും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പഞ്ചസാരയുടെ അളവും സന്തുലിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമത്തിന് പുറമേ വ്യായാമത്തിലൂടെയും നടത്തത്തിലൂടെയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. സത്യത്തില്‍ നടത്തത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയുമോ? 'പൊണ്ണത്തടി കുറയ്ക്കാന്‍ കഠിന ഡയറ്റും വ്യായാമവും, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് മരണ സാധ്യത 54 ശതമാനം വരെ വര്‍ധിക്കാം' അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പ്രമേഹ രോഗികള്‍ നന്നായി വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൂടുതല്‍ സമയം നടക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കുറയുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. വേഗത്തില്‍ നടക്കുന്നത് പാന്‍ക്രിയാസ് കോശങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ രീതി പഞ്ചസാരയുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും, ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനെ ഇത് തടയുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നടത്തം പ്രധാനമാണ്. പ്രമേഹരോഗി എങ്ങനെ നടക്കണം? അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, ദിവസേന 10,000 സ്‌റ്റെപ്പുകള്‍ അല്ലെങ്കില്‍ കുറഞ്ഞത് 30 മിനിറ്റ് നടക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഒറ്റ പ്രാവശ്യമായി 30 മിനിറ്റ് നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ദിവസം 10 മിനിറ്റ് വീതം നടക്കുക. ഈ സമയങ്ങളില്‍ ഭക്ഷണക്രമവും നിയന്ത്രിക്കുക, പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതിനാല്‍ പ്രമേഹ രോഗികള്‍ രാവിലെയോ വൈകുന്നേരമോ കൂടുതല്‍ സമയം നടക്കാന്‍ ശ്രമിക്കണം. ഈ സമയം ഓരേ വേഗതയില്‍ തുടര്‍ച്ചയായി നടക്കാന്‍ ശ്രദ്ധിക്കണം.

സമകാലിക മലയാളം 17 Mar 2025 12:54 pm

'പൊണ്ണത്തടി കുറയ്ക്കാന്‍ കഠിന ഡയറ്റും വ്യായാമവും, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് മരണ സാധ്യത 54 ശതമാനം വരെ വര്‍ധിക്കാം'

മെ ലിഞ്ഞിരിക്കുന്നതാണ് ആരോ​ഗ്യകരമെന്ന ചിന്ത അത്ര സുരക്ഷിതമല്ലെന്ന് യുകെയിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി ഗവേഷകരുടെ പഠനം. പൊണ്ണത്തടി ഒറ്റയടിക്ക് കുറയ്ക്കാൻ കഠിനമായ വ്യായാമവും ഡയറ്റും പരീക്ഷിക്കുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. പൊണ്ണത്തടിയുള്ള ഹൃദ്രോഗികളില്‍ തടി കുറയ്ക്കാനുള്ള പരിശ്രമം ചിലപ്പോൾ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ബിഎംജെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. യുകെ ബയോബാങ്ക് നിന്ന് 8,297 പേരുടെ ഡാറ്റ 14 വർഷത്തോളം വിശകലനം ചെയ്താണ് പഠനം നടത്തിയത്. സ്ഥിരമായ ഭാരം ഉള്ളവരെ അപേക്ഷിച്ച് ദ്രുതഗതിയില്‍ 10 കിലോഗ്രാമിൽ കൂടുതൽ ഭാരം വർധിച്ചവരിൽ ഹൃദയ സംബന്ധമായ മരണ സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു. എന്നാൽ ശരീരഭാരം ദ്രുതഗതിയില്‍ 10 കിലോ​ഗ്രാം വരെ കുറച്ചവരിൽ മരണ സാധ്യത 54 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ശരീരഭാരം കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊണ്ണത്തടി കുറയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും ശരീരഭാരത്തിലെ ദ്രുതഗതിയിലുള്ളതോ തീവ്രമായതോ ആയ മാറ്റങ്ങൾ ദോഷകരമാകുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍. പെട്ടെന്ന് ശരീരഭാരം കുറയുന്നത് പേശികളുടെ അളവ് കുറയുന്നതിനോ, പോഷകാഹാരക്കുറവിനോ, ഉപാപചയ സമ്മർദത്തിനോ കാരണമാകുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. ദിവസവും കുടിക്കുന്ന മധുരപാനീയങ്ങള്‍ക്ക് കണക്കില്ല, ഒന്നിലധികമായാല്‍ സ്ത്രീകളില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത അഞ്ച് മടങ്ങെന്ന് പഠനം ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിന്, പൊണ്ണത്തടിയുള്ളവരുടെ പരിധിക്കുള്ളിൽ പോലും സ്ഥിരമായ ഭാരം നിലനിർത്തുന്നത് നിർണായകമാണെന്ന് ​ഗവേഷകർ പറയുന്നു. അമിതമായ ഭക്ഷണക്രമീകരണത്തിന് പകരം, സമീകൃത പോഷകാഹാരം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, തുടർച്ചയായ മെഡിക്കൽ മേൽനോട്ടം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്രമാനുഗതവും സുസ്ഥിരവുമായ ജീവിതശൈലി മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദഗ്ധർ പറയുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള വ്യക്തികളില്‍ ശരീരഭാരത്തിന്‍റെ കാര്യത്തില്‍ സ്ഥിരത നിർണായകമായേക്കാം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിലും അല്ലെങ്കിൽ ഭാരം നിലനിർത്താൻ ശ്രമിക്കുകയാണെങ്കിലും, ദീർഘകാല ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ സാവധാനവും സ്ഥിരതയും വിജയിക്കും

സമകാലിക മലയാളം 16 Mar 2025 2:34 pm

‍ടെന്‍ഷന്‍ അടിച്ചാല്‍ അപ്പോള്‍ ടോയ്‌ലറ്റിൽ പോകണം!, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം കുറയ്ക്കാന്‍ എലിമിനേഷന്‍ ഡയറ്റ്

ദ ഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ 'ബവല്‍' എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്). വയറുവേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. ഇത് ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിക്കാം. സമ്മർദം , കുടൽ മൈക്രോബയോമിലെ അസന്തുലിതാവസ്ഥ, ചില ഭക്ഷണങ്ങളോടുള്ള അലർജി തുടങ്ങിയ ഘടകങ്ങൾ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിലേക്ക് നയിക്കാം. ആ​ഗോളതലത്തിൽ ഒൻപതു ശതമാനത്തോളം ആളുകളിൽ ഐബിഎസ് ഉണ്ടാകാറുണ്ടെന്നാണ് കണ്ടെത്തൽ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകുന്നത്. പലപ്പോഴും രോ​ഗനിർണയം നടക്കാത്തതിനാൽ ഇത് രോ​ഗികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കാം. പോഷങ്ങളുടെ പങ്ക് ഐബിഎസ് നിയന്ത്രിക്കുന്നതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓരോ വ്യക്തികൾക്കും രോ​ഗലക്ഷണങ്ങൾ വ്യത്യസ്തമായതു കൊണ്ട് തന്നെ ഒരു വ്യക്തി​ഗത ഭക്ഷണക്രമം രൂപീകരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഭക്ഷണ അലർജി തിരിച്ചറിയുക: ഗ്ലൂറ്റന്‍, പാലുല്‍പ്പന്നങ്ങള്‍, കൊഴുപ്പ് കൂടുതലുള്ളവ തുടങ്ങിയ ഭക്ഷണങ്ങള്‍ രോഗലക്ഷണങ്ങൾ വഷളാക്കും. എലിമിനേഷന്‍ ഡയറ്റ് ഭക്ഷണ അലർജി തിരിച്ചറിയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചെറുതും ഇടവിട്ടതുമായ ഭക്ഷണം കഴിക്കൽ : വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ സമ്മർദത്തിലാക്കും ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും. പ്രോബയോട്ടിക്സ്: പ്രോബയോട്ടിക്സ് പോലുള്ള സപ്ലിമെന്റുകൾ കുടൽ ബാക്ടീരിയകളെ സന്തുലിതമാക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. പ്രായത്തിന് റിവേഴ്സ് ​ഗിയർ, ചർമം ആരോ​ഗ്യമുള്ളതാക്കാൻ വേണം 5 കാര്യങ്ങൾ സമ്മർദത്തിന്റെ സ്വാധീനം സമ്മർദം കുടലിന്റെ ചലനത്തെ മാറ്റുകയും കുടലിന്റെ സംവേദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് ഐബിഎസ് ലക്ഷണങ്ങൾ വഷളാക്കും. മസ്തിഷ്‌കവും ദഹനവ്യവസ്ഥയും പലവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങളിലൂടെ പരസ്പരം നിരന്തരം പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതായത് വൈകാരിക സമ്മർദം ദഹന പ്രവർത്തനത്തെ നേരിട്ട് ബാധിക്കും. മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ, യോഗ, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ ഐബിഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

സമകാലിക മലയാളം 15 Mar 2025 11:32 am

പ്രായത്തിന് റിവേഴ്സ് ​ഗിയർ, ചർമം ആരോ​ഗ്യമുള്ളതാക്കാൻ വേണം 5 കാര്യങ്ങൾ

ച ര്‍മം പ്രായമാകുന്നതിന്റെ സൂചന നല്‍കി തുടങ്ങിയോ? എങ്കില്‍ പ്രായത്തിന് റിവേഴ്‌സ് ഗിയറിടാന്‍ ചില ടെക്‌നിക്കുകളുണ്ട്. വിറ്റാമിന്‍ സി, ഇ, ബീറ്റ കരോറ്റീനി, പോളിഫിനോളുകള്‍, ഫിനോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തി ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓറഞ്ച് കൊളാജൻ ഉല്‍പാദനത്തിലും ചര്‍മത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചര്‍മം പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കും. തക്കാളി തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. സൂര്യതാപം, മലിനീകരണം എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക സമ്മർദങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ തക്കാളി ദിവസവും ഡയറ്റില്‍ ചേര്‍ക്കാം. ബദാം മോണോസാച്ചുറേറ്റഡ് ഫാറ്റ് (MUFA), വിറ്റാമിൻ ഇ, പോളിഫെനോൾസ് എന്നിവയാൽ സമ്പന്നമായ ബദാം ചർമ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാന്‍ ദിവസവും ഒരുപിടി ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാം. സോയാബീൻ സോയാബീനിൽ ഐസോഫ്ലേവോൺസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ഈസ്ട്രജനുമായി സമാനമായ ഘടനയാണുള്ളത്. കൂടാതെ ഈസ്ട്രജൻ റിസപ്റ്ററുകളുമായി ഇടപഴകാനും കഴിയും. ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ ചർമത്തില്‍ വരൾച്ച, ചുളിവുകൾ, മുറിവ് ഉണങ്ങാന്‍ കാലതാമസം എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. സോയാബീൻ ഡയറ്റില്‍ ചേര്‍ക്കുന്നതു കൊണ്ട് ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടാനും ജലാംശം വർധിപ്പിക്കാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൊക്കോ കൊക്കോയിൽ ഫ്ലേവനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതിലൂടെയും ചർമത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കൊക്കോ ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം 14 Mar 2025 5:41 pm

വിവാഹിതനാണോ, അമിതവണ്ണത്തിനുള്ള സാധ്യത മൂന്നിരട്ടി; സ്ത്രീകള്‍ക്ക് പ്രശ്‌നമില്ല- പഠനം

വി വാഹിതരായ പുരുഷന്‍മാരില്‍ അവിവാഹിതരെ അപേക്ഷിച്ച് ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലെന്ന് പഠനം. പോളണ്ടിലെ വാര്‍സോയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ് ആഗോളതലത്തില്‍ അമിത വണ്ണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 1990 കാലഘട്ടത്തെ അപേക്ഷിച്ച് നിലവില്‍ ആഗോളതലത്തില്‍ അമിതവണ്ണം ആരോഗ്യപ്രശ്‌നമായി മാറിയവരുടെ എണ്ണം ഇരട്ടിയായി. പ്രായപൂര്‍ത്തിയാവരും കുട്ടികളും ഉള്‍പ്പെടെ 250 കോടിയോളം വരുന്ന മനുഷ്യല്‍ അമിതവണ്ണമോ, ശരീരഭാര വര്‍ധനയോ നേരിടുന്നു എന്നും കണക്കുകള്‍ പറയുന്നു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയും കുട്ടികളില്‍ മൂന്നിലൊന്നും അമിതവണ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടേയ്ക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. WORLD KIDNEY DAY: വിശപ്പില്ലായ്മയും ക്ഷീണവും, ഒന്നിനോടും താൽപര്യമില്ല; വൃക്ക പണിമുടക്കിയെന്ന് അർഥം! മോശം ഭക്ഷണ ശീലം, നിഷ്‌ക്രിയത്വം, ജനിതക പ്രശ്‌നങ്ങള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അമിതവണ്ണം രോഗാവസ്ഥയിലേക്ക് മാറുന്നതിനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ശരാശരി 50 വയസ് പ്രായം വരുന്ന 2405 പേരുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ സുപ്രധാനമായ വിലയിരുത്തല്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രായം, ശരീര ഭാരം, വൈവാഹിക നില, മാനസിക ആരോഗ്യം തുടങ്ങിയ സാഹചര്യങ്ങളാണ് പഠനം പ്രധാനമായും വിലയിരുത്തിയത്. പഠനം അനുസരിച്ച് അവിവാഹിതരായ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹതരായ പുരുഷന്‍മാരില്‍ അമിത വണ്ണത്തിനുള്ള സാധ്യത 3.2 ശതമാനം അധികമാണെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവാഹിതരായ സ്ത്രീകളില്‍ ഈ പ്രശ്‌നം കാണുന്നില്ലെന്നും പഠനം പറയുന്നു. വിവാഹിതരായ പുരുഷന്‍മാരില്‍ 62 ശതമാനവും അമിത ശരീരഭാരം എന്ന പ്രശ്‌നം നേരിടുമ്പോള്‍ സ്ത്രീകളില്‍ ഇത് 39 ശതമാനമാണ്. അമിതവണ്ണം നേരത്തെ ചൈനയില്‍ നടത്തിയ പഠനത്തിലും സമാനമായ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. വിവാഹിതരായി അഞ്ച് വര്‍ഷം പിന്നിട്ട പുരുഷന്‍മാരില്‍ ബോഡി മാസ് ഇന്‍ഡക്‌സ് ( ബിഎംഐ ) അഥവ ശരീരഭാര സൂചിക ഉയര്‍ന്നതായി ഈ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. കലോറി അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗവും വ്യായാമ കുറവുമാണ് വില്ലനാകുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് നടത്തിയ പഠനം അനുസരിച്ചും വിവാഹിതരായ പുരുഷന്‍മാര്‍ അവിവാഹിതരയാവരേക്കാള്‍ ശരാശരി 1.4 കിലോ ഭാരം ഉണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, ശരീരഭാരം വര്‍ധിക്കുന്നതില്‍ പ്രായവും അടിസ്ഥാനമാണെന്ന് വാര്‍സോയിലെ പഠനം ചൂണ്ടിക്കാട്ടുന്നു. ഒരോ വയസ് കൂടുമ്പോഴും അമിതവണ്ണം പിടിപെടാനുള്ള സാധ്യത മൂന്ന് ശതമാനം വര്‍ധിക്കുന്നു എന്നാണ് വിലയിരുത്തല്‍. സ്ത്രീകളില്‍ ഇത് നാല് ശതമാനമാണ്. അമിതവണ്ണം നാല് ശതമാനം പുരുഷന്‍മാരില്‍ ഗുരുതരമാകാന്‍ സാധ്യത കല്‍പ്പിക്കുമ്പോള്‍ ഈ നിരക്ക് സ്ത്രീകളില്‍ ആറ് ശതമാനമാണ്. ഡിപ്രഷന്‍ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളിലെ അമിതവണ്ണത്തിന് പ്രധാന കാരണമാകുന്നു. ഇതോടൊപ്പം അരോഗ്യ സംരക്ഷത്തില്‍ മതിയായ അവബോധമില്ലാത്ത സാഹചര്യം അമിതവണ്ണത്തിലുള്ള സാധ്യത 43 ശതമാനം വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിത വണ്ണം സ്ത്രീകളില്‍ സാധാരണമാകുന്ന നിലയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം 14 Mar 2025 3:41 pm

WORLD SLEEP DAY: ഉറക്കം എട്ട് മണിക്കൂര്‍ തികച്ചില്ലെങ്കില്‍ പിന്നെ ആധി! എന്താണ് ഓർത്തോസോമ്നിയ?

ഇ ന്ന് ലോക ഉറക്കദിനം. സ്ലീപ് ട്രാക്കറുകളുടെ സഹായത്തോടെ ഉറക്കത്തിന് മാര്‍ക്ക് ഇടുന്ന കാലമാണിത്. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ ടെന്‍ഷനാകുന്ന ആളുകളുണ്ട്. അതുകൊണ്ട് തന്നെ ഗുണനിലവാരമുള്ള 'നല്ല ഉറക്കം' കിട്ടുന്നതിന് എന്തൊക്കെ ചെയ്യാമെന്നതിനെ കുറിച്ചുള്ള ചിന്ത ആളുകളെ പലതരത്തിലുള്ള ഉത്പന്നങ്ങളിലേക്കും സങ്കേതങ്ങളിലേക്കും എത്തിക്കാറുണ്ട്. ഇത്തരം പല മാർ​ഗങ്ങളിലൂടെ പരമാവധി നന്നായി ഉറങ്ങുന്ന രീതിയാണ് സ്ലീപ് മാസ്കിങ്. എന്നാൽ സ്ലീപ് മാസ്കിങ് ഒരു പരിധിവരെ നല്ലതാണെങ്കിലും ഇതിന്റെ ഏറ്റവും വലിയ ദോഷവശമാണ് ഓര്‍ത്തോസോമ്‌നിയ. എന്താണ് ഓര്‍ത്തോസോമ്‌നിയ? ട്രാക്കിങ്‌ ഉപകരണങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റ യുടെ അമിതമായ വിശകലനം പെര്‍ഫെക്ട്‌ ഉറക്കത്തെ പറ്റി ചിലരില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കുന്നു. ഇതിനെയാണ്‌ ഓര്‍ത്തോസോമ്‌നിയ അഥവാ സ്ലീപ്‌ ആന്‍സൈറ്റി എന്ന്‌ വിളിക്കുന്നത്‌. ഈ ഉത്‌കണ്‌ഠ ഉറക്കത്തിലേക്ക്‌ സ്വാഭാവികമായി വഴുതി വീഴുന്ന പ്രകൃത്യായുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ചിലരില്‍ ഇത് വലിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ഇന്നത്തെ കാലത്ത് എല്ലാം ഡാറ്റയുടെ അടിസ്ഥാനത്തിലാണ്. സ്ലീപ്‌ ട്രാക്കിങ്‌ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി ഉറക്കത്തെ അളക്കുന്നതും ഗുണനിലവാരത്തെ കുറിച്ച് വിലയിരുത്തുന്നതും നല്ലതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പെര്‍ഫക്ട ഉറക്കത്തെ കുറിച്ചുള്ള ആധി കടുത്ത ഉത്കണ്ഠയായി മാറാം. ഉറക്ക ഡാറ്റയെക്കുറിച്ചുള്ള അമിതമായ ഭ്രമം വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കും, കൂടാതെ പൂർണ്ണ ഉറക്കം നേടുന്നതിന്റെ സമ്മർദ്ദം ഉറക്കക്കുറവിന് കാരണമാകും, ഇത് ഗ്ലൂക്കോസ് അസഹിഷ്ണുത, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. നമ്മൾ ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള സൈക്കിളുകളിലാണ് ഉറങ്ങുന്നത്. അതില്‍ അധികം ആഴത്തിലല്ലാത്ത ഉറക്കം, ആഴത്തിലുള്ള ഉറക്കം, ആര്‍ഇഎം (റാപ്പിഡ് ഐ മൂവ്മെന്‍റ്) ഉറക്കം എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍ അതിനിടെ മാറിമാറി വരാം. മിക്ക ആളുകൾക്കും, രാത്രിയുടെ 13-23 ശതമാനം മാത്രമേ ഗാഢനിദ്ര ഉണ്ടാകൂ. രാത്രി ഉറങ്ങുന്നതിനിടെ മൂന്ന് മുതല്‍ ആറ് തവണ വരെ ഉണരാനുള്ള സാധ്യതയുണ്ട്. പലപ്പോഴും നമ്മള്‍ അത് അറിയാറില്ല. അതിനാല്‍ ഇടയ്ക്കിടെ ഉണരുന്നതും അധികം ആഴത്തിലല്ലാത്ത ഉറക്കത്തിന്‍റെ ഡാറ്റ കാണുമ്പോള്‍ പരിഭ്രാന്തിയുണ്ടാകാം. പെര്‍ഫക്ട് ഉറക്കം പെര്‍ഫക്ട് ഉറക്കം എന്നത് യാഥാര്‍ഥ്യമല്ല. ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഉറക്കത്തെ അളക്കുന്നത് സമ്മർദം മാത്രമാണ് ഉണ്ടാക്കുക. ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം തോന്നുന്നുണ്ടോ എന്നാണ് വിലയിരുത്തേണ്ടത്. ഒന്നോ രണ്ടോ രാത്രികളിൽ അമിതമായി ഉറങ്ങുന്നതിനു പകരം ഒന്നോ രണ്ടോ ആഴ്ചകളിൽ പാറ്റേണുകൾ നോക്കുക എന്നതാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഏറ്റവും നല്ല മാർഗം. WORLD KIDNEY DAY: വിശപ്പില്ലായ്മയും ക്ഷീണവും, ഒന്നിനോടും താൽപര്യമില്ല; വൃക്ക പണിമുടക്കിയെന്ന് അർഥം! ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.

സമകാലിക മലയാളം 14 Mar 2025 3:36 pm

മേക്കപ്പ് നീക്കാതെ ഉറങ്ങിയാല്‍ എന്ത് സംഭവിക്കും

മേക്കപ്പ് ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ്. എല്ലാ ദിവസവും മേക്കപ്പ് ചെയ്താണ് മിക്ക ആളുകളും പുറത്തിറങ്ങുന്നത്. മേക്കപ്പ് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണെങ്കില്‍ ഇത് കൃത്യമായി നീക്കം ചെയ്യാതിരിക്കുന്നതും പ്രതികൂല സാഹചര്യം സൃഷ്ടിക്കും. ഫൗണ്ടേഷന്‍ ക്രീമുകള്‍ രാത്രി മുഴുവന്‍ മുഖത്ത് അണിയുകയാണെങ്കില്‍ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമാകൂപങ്ങളും അടഞ്ഞ് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറും. വരണ്ട ചര്‍മമുള്ളവര്‍ ഏറെനേരം മേക്കപ്പ് അണിഞ്ഞാല്‍ ചര്‍മം വിണ്ടു കീറുകയും തടിപ്പുകള്‍ രൂപപ്പെടുകയും ചെയ്യാന്‍ ഇടയുണ്ട്. സെന്‍സിറ്റീവ് ചര്‍മമുള്ളവരില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകാം. മേക്കപ്പ് ധരിച്ചുകൊണ്ട് ഉറങ്ങിയാല്‍ ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളുടെ സ്വതവേയുള്ള പുറംതള്ളുന്നതിനെ ബാധിക്കുകയും ചര്‍മ കോശങ്ങളുടെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യും. പ്രതീകാത്മക ചിത്രം മസ്‌ക്കാര, ഐ ലൈനര്‍ തുടങ്ങിയവ ദീര്‍ഘനേരം കണ്ണിലിരുന്നാല്‍ കണ്‍കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. ലിപ്സ്റ്റിക് കൃത്യമായി നീക്കം ചെയ്യാതിരിക്കുന്നത് മൂലം ചുണ്ടുകള്‍ വരണ്ട് വിണ്ടു കീറാനും കറുപ്പ് നിറം ബാധിക്കാനും സാധ്യതയുണ്ടാക്കുന്നു. മേക്കപ്പ് സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങുന്നവരുടെ ചര്‍മത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ചില പഠനങ്ങള്‍ കാണിക്കുന്നു.

സമകാലിക മലയാളം 13 Mar 2025 7:49 pm

WORLD KIDNEY DAY: വിശപ്പില്ലായ്മയും ക്ഷീണവും, ഒന്നിനോടും താൽപര്യമില്ല; വൃക്ക പണിമുടക്കിയെന്ന് അർഥം!

ഇ ന്ന് ലോക വൃക്കദിനം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‌റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കുന്നതിന് എല്ലാ വർഷവും മാർച്ച് മാസം രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു തുടങ്ങിയത്. പ്രാരംഭഘട്ടത്തില്‍ യാതൊരു ലക്ഷണങ്ങളും പ്രകടമാകില്ലെന്നതു കൊണ്ട് തന്നെ ഗുരുതരമായ ശേഷമാണ് പലപ്പോഴും രോഗം തിരിച്ചറിയുക. 'നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം'- എന്നതാണ് ഇത്തവണത്തെ പ്രമേയം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്ത് വൃക്കരോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, മൂത്രത്തില്‍ കല്ല് എന്നീ ജീവിതശൈലി രോഗങ്ങളാണ് വൃക്കരോഗങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ലോകവൃക്ക ​ദിനത്തോട് അനുബന്ധിച്ച് ഡോ. അബി എബ്രഹാം എം, നെഫ്രോളജി ആന്റ് ചീഫ് ഓഫ് റിനൽ ട്രാൻസ്പ്ലാൻഡ് സർവീസസ്, കൊച്ചി ലേക്‌ഷോർ ആശുപത്രി സമകാലിക മലയാളത്തോട് സംസാരിക്കുന്നു. വലിയൊരു ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി മാറ്റങ്ങളിലൂടെ നീക്കാവുന്നതാണ്. 70 ശതമാനത്തോളം വൃക്കതകരാറുകളുടെയും പിന്നില്‍ വര്‍ധിച്ചു വരുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, മൂത്രത്തില്‍ കല്ല് എന്നിവയാണ് കാരണം. മൂത്രത്തിലെ കല്ല് പല തവണയായി വന്നാല്‍ വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. വൃക്കയും ഡയറ്റും മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വൃക്കരോഗങ്ങളെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന ഡയറ്റ് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്ന തരം ആയിരിക്കണം. ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും വൃക്ക രോഗികള്‍ പ്രോട്ടീന്‍ കഴിക്കുന്നതില്‍ മിതത്വം പാലിക്കണം. പ്രത്യേകിച്ച് റെഡ് മീറ്റ് പോലെ മൃഗാധിഷ്ഠിതമായ പ്രോട്ടീന്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉപ്പിന്‍റെ അളവിലും നിയന്ത്രണം ഉണ്ടാകണം. അമിതമായി ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും വൃക്ക തകരാറിലാകുന്നതിലേക്കും നയിക്കാം. വേദന സംഹാരികളുടെ സ്വാധീനം ഡോക്ടറുടെ നിര്‍ദേശമില്ലെങ്കില്‍ പോലും വേദന സംഹാരികള്‍ കഴിക്കുന്ന ശീലം ആളുകള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നുണ്ട്. ഇത് വൃക്കതകരാറിലേക്ക് നയിക്കാം. ബ്രുഫെന്‍, വൊവെറാന്‍ പോലുള്ള വേദനസംഹാരികള്‍ പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് അപകടമാണ്. അതുപോലെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വേദന കുറയ്ക്കുന്നതിന് വേദന സംഹാരികള്‍ കഴിക്കുന്നതും വൃക്ക തകരാറിലേക്ക് നയിക്കാനുള്ള സാധ്യത കൂട്ടുന്നു. ക്രോണിക് ഡിഹൈഡ്രേഷന്‍ വെള്ളം കുടിക്കുന്നത് തീരെ കുറഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ക്രോണിക് ഡിഹൈഡ്രേഷന്‍. ഈ അവസ്ഥ വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. ഒരു ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ഒരാള്‍ കുടിച്ചിരിക്കണം. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ആവശ്യമാണ്. ഇപ്പോള്‍ പ്രത്യേകിച്ച്, വേനല്‍ക്കാലമാണ് വരുന്നത് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയുള്ളതിനാല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളിലെ വൃക്ക രോഗം ജനിതക കാരണങ്ങള്‍ കൊണ്ട് കുട്ടികളില്‍ വൃക്കരോഗ സാധ്യതയുണ്ട്. കുടുംബത്തില്‍ വൃക്കരോഗികള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് വൃക്കരോഗങ്ങള്‍ വരാം. അതുപോലെ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പൊണ്ണത്തടി കാലക്രമേണ അവരുടെ വൃക്കകള്‍ തകരാറിലാക്കാം. കുട്ടികളെ ശാരീരികമായി സജീവമാക്കാന്‍ പ്രോത്സാഹിപ്പിക്കുക. അതിനൊപ്പം സ്ക്രീന്‍ടൈം കുറയ്ക്കാനും ശ്രദ്ധിക്കണം. വൃക്കരോഗ ലക്ഷണങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാവുക വളരെ ചുരുക്കമായിരിക്കും. രാത്രി കാലങ്ങളില്‍ കൂടുതലായും മൂത്രമൊഴിക്കണമെന്ന തോന്നല്‍ വൃക്കരോഗത്തിന്‍റെ ഒരു പ്രാരംഭ ലക്ഷണമായി കരുതാം. നൊക്ടൂറിയ എന്നാണ് അവസ്ഥ അറിയപ്പെടുന്നത്. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഒന്നിനോടും താത്പര്യമില്ലായ്മ, കാലുകളില്‍ നീര്, ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതുമാവുക, ശ്വാസതടസം, ഏകാഗ്രതക്കുറവ് എന്നിവയാണ് വൃക്കകള്‍ പണി മുടക്കുമ്പോഴുള്ള മറ്റു പല ലക്ഷണങ്ങള്‍. പരിശോധന വൃക്കരോഗം പ്രധാനമായും മൂത്ര പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. മൂത്രത്തിൽ ആൽബുമിന്റെയും ആർബിസിയുടെയുമൊക്കെ തോത് പരിശോധിച്ച് കിഡ്നി തകരാറിലാണോ എന്ന് തിരിച്ചറിയാം. അതുപോലെതന്നെ ബ്ലഡ് യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ നില പരിശോധിച്ചും രോ​ഗനിർണയം നടത്താം. മറ്റു സാഹചര്യങ്ങളിൽ കിഡ്നിയുടെ അൾട്രാ സൗണ്ട് സ്കാൻ ചെയ്ത്, പോളിസിസ്റ്റിക് കിഡ്നിയാണോ എന്നു പരിശോധിക്കാം. സ്കാനിങ്ങിലൂടെ തന്നെ കിഡ്നിയുടെ വലിപ്പക്കൂടുതലും കുറവും പരിശോധിച്ചും രോ​ഗനിർണയം നടത്താം. കുട്ടികള്‍ക്കിടയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു, നിസ്സാരമാക്കരുത് ലക്ഷണങ്ങൾ, ഡയറ്റിലും വേണം ശ്രദ്ധ പല വൃക്ക രോ​ഗങ്ങളും നേരത്തേ കണ്ടെത്തിക്കഴിഞ്ഞാൽ ചികിത്സയിലൂടെ പൂര്‍ണമായും ഒഴിവാക്കാനാകും. എന്നാൽ തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. വൃക്കയുടെ 60 ശതമാനത്തോളം പ്രവർത്തന രഹിതമായിക്കഴിഞ്ഞായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. അതിനാൽ നേരത്തേ സ്ക്രീനിങ് നടത്തിയും മറ്റും രോ​ഗനിർണയം നടത്തുന്നത് സങ്കീർണമാകാതിരിക്കാൻ സഹായിക്കും.

സമകാലിക മലയാളം 13 Mar 2025 2:56 pm

കുട്ടികള്‍ക്കിടയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു, നിസ്സാരമാക്കരുത് ലക്ഷണങ്ങൾ, ഡയറ്റിലും വേണം ശ്രദ്ധ

രാ ജ്യത്ത് വൃക്ക രോഗം നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാരിയെക്കാള്‍ അധികമാണെന്നാണ് സമീപകാലത്ത് പുറത്തിറങ്ങിയ ദേശീയ പോഷകാഹാര സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. കുട്ടികളുടെ വൃക്കരോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതും കുട്ടികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാൻ സഹായിക്കും. കുട്ടികളിൽ രണ്ട് രീതിയിലാണ് പ്രധാനമായും വൃക്കരോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ജന്മനാ ഉണ്ടാകുന്ന : വൃക്ക വൈകല്യങ്ങൾ, പോളിസിസ്റ്റിക് വൃക്കരോഗം, അല്ലെങ്കിൽ മൂത്രനാളിയിലെ തടസ്സങ്ങൾ തുടങ്ങിയ അവസ്ഥകൾ. രോഗം (പിൽക്കാലത്ത് വികസിക്കുന്നത്) : അണുബാധകൾ, രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള വിട്ടുമാറാത്ത അവസ്ഥകൾ എന്നിവ മൂലമുണ്ടാകുന്നത്. കുട്ടികളിൽ വൃക്കരോഗത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിതകം: കുടുംബത്തിൽ മറ്റാര്‍ക്കെങ്കിലും വൃക്കരോഗമുണ്ടെങ്കില്‍ അപകടസാധ്യത കൂടുതലാണ്. ജനന വൈകല്യങ്ങൾ: ചില കുട്ടികൾ അസാധാരണമായ വൃക്ക ഘടനയോടെ ജനിക്കാറുണ്ട്. ഇത് വൃക്കരോഗങ്ങളിലേക്ക് നയിക്കാം. മൂത്രനാളി അണുബാധകൾ (UTIs): ചികിത്സിച്ചില്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധകൾ വൃക്കകളെ തകരാറിലാക്കും. നെഫ്രോട്ടിക് സിൻഡ്രോം: രക്തത്തെ ഫിൽട്ടർ ചെയ്യുന്ന വൃക്ക കോശങ്ങളുടെ ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണ് നെഫ്രോട്ടിക് സിൻഡ്രോം. പലതരത്തിലുള്ള വൃക്ക പ്രശ്‌നങ്ങളാലും ഈ തകരാറ് സംഭവിക്കാം.  സ്വയം രോഗപ്രതിരോധ രോഗങ്ങൾ: ല്യൂപ്പസ് പോലുള്ള അവസ്ഥകൾ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. അമിതവണ്ണവും രക്താതിമർദവും: ഉയർന്ന രക്തസമ്മർദവും അമിതവണ്ണവും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രമേഹം: കുട്ടികളിൽ ഇത് വളരെ സാധാരണമല്ലെങ്കിലും, പ്രമേഹം വൃക്കരോഗത്തിന് കാരണമാകും. കുട്ടികളിലെ വൃക്കരോഗ ലക്ഷണങ്ങൾ ആദ്യകാല ലക്ഷണങ്ങൾ വളരെ നിസ്സാരമായിരിക്കാം. എന്നാല്‍ രോഗാവസ്ഥ നേരത്തെ തിരിച്ചറിയുന്നത് അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. മുഖത്തോ, കൈകളിലോ, കാലുകളിലോ വീക്കം ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് മൂത്രത്തിൽ രക്തം (പിങ്ക് അല്ലെങ്കിൽ കോള നിറമുള്ള മൂത്രം) ഉയർന്ന രക്തസമ്മർദ്ദം ക്ഷീണവും ബലഹീനതയും വിശപ്പില്ലായ്മയും വളർച്ച മന്ദഗതിയിലാകലും ഓക്കാനം, ഛർദ്ദി പ്രതിരോധം ആരോഗ്യകരമായ ഭക്ഷണക്രമം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം പ്രോത്സാഹിപ്പിക്കുക. ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. വൃക്കകൾ നന്നായി പ്രവർത്തിക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. അതികഠിനമായ തലവേദന, ഛർദ്ദി; മസ്തിഷ്ക ജ്വരം പകർച്ചവ്യാധിയോ? വ്യായാമം പ്രോത്സഹിപ്പിക്കുന്നതിനൊപ്പം സ്‌ക്രീൻ സമയം കുറയ്ക്കേണ്ടതും പ്രധാനമാണ്. മൂത്രനാളി അണുബാധ തടയുന്നതിന് കുട്ടികളെ ശരിയായ ശുചിത്വം പഠിപ്പിക്കണം. വേദനസംഹാരികളുടെയും ചില ആൻറിബയോട്ടിക്കുകളുടെയും അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് എല്ലായ്പ്പോഴും ഒരു ഡോക്ടറുടെ ഉപദേശം പിന്തുടരുക. ഗർഭകാലത്ത് വൃക്കരോഗങ്ങൾക്കായുള്ള സ്ക്രീനിങ് ഇപ്പോൾ ആന്റിനറ്റൽ അൾട്രാസോണോഗ്രാഫി, അനാമോളിസ് സ്കാൻ എന്നിവ ഉപയോഗിച്ച് നടത്തുന്നു.

സമകാലിക മലയാളം 13 Mar 2025 12:00 pm

അ‍ഞ്ച് വർഷമായി! മാസ്ക് വച്ചതും സാനിറ്റൈസറിട്ട് കൈ കഴുകിയതുമൊക്കെ മറക്കാനാകുമോ? ഓർമയിൽ ഒരു 'മഹാമാരി'ക്കാലം

മാ സ്ക് വച്ച് മുഖം മറച്ചാൽ, സാനിറ്റൈസറും സോപ്പും ഉപയോ​ഗിച്ച് കൈ കഴുകിയാൽ പേടിച്ചോടുന്ന കൊറോണ വൈറസ് ലോകത്തെയാകെ തലകീഴായി മറിച്ചിട്ട് അഞ്ച് വർഷമാകുന്നു. 'പോസിറ്റീവ്' എന്ന വാക്കിന് ഭീതിയുടെ മാനം നൽകിയ കോവിഡ് ഒരു 'മഹാമാരി'യായി പ്രഖ്യാപിച്ചിട്ട് അഞ്ച് വയസ് തികയുകയാണ്. നാടും നഗരവും ആളനക്കമില്ലാതായിപ്പോയ ലോക്ഡൗണ്‍ ദിനങ്ങള്‍. ഒറ്റ ദിവസം കൊണ്ട് എല്ലാവരും വീടിനുള്ളില്‍ അടക്കപ്പെട്ട, പുറത്തിറങ്ങുന്നവരെ കുറ്റവാളികളായി കണ്ട ദിനങ്ങൾ. ലോകത്താകമാനം മുൻ കരുതലുകൾ സ്വീകരിച്ചെങ്കിലും കോടിക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച കാണാകണികയെ ഇന്നും പിടിച്ചു കെട്ടാൻ ആയിട്ടില്ല. കോവിഡ് 19 നാൾവഴികൾ 2019 ഡിസംബര്‍ 10 നാണ് കൊറോണ എന്ന വില്ലന്‍ ആളുകൾക്കിടയിലിറങ്ങി പണി തുടങ്ങിയത്. ചൈനയിലെ വുഹാനിലെ മത്സ്യ മാര്‍ക്കറ്റിലാണ് വൈറസ് ആദ്യം പടർന്നു പിടിച്ചത്. എന്നാല്‍ ഇന്ന് നമ്മൾ കാണുന്നതു പോലെയായിരുന്നില്ല അന്നത്തെ അവസ്ഥ. സ്ഥിതി​ഗതികൾ അത്ര ഭീകരമല്ലാതിരുന്നിടത്തു നിന്നാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറസ് വ്യാപിച്ചു തുടങ്ങിയത്. ഡിസംബര്‍ 29 ന് വുഹാനിലെ മാര്‍ക്കറ്റിനടുത്ത് ഉള്ള വ്യക്തികളില്‍ പലര്‍ക്കും ന്യുമോണിയ പോലുള്ള അസ്വസ്ഥകള്‍ കാണപ്പെട്ടു. മാര്‍ക്കറ്റില്‍ പിടിപെട്ടത് പോലെ തന്നെ ഉള്ള അസ്വസ്ഥതകള്‍ ആയിരുന്നു രോഗം പുതുതായി കണ്ടെത്തിയവര്‍ക്കും ഉണ്ടായ ലക്ഷണങ്ങള്‍. ഇതിനെത്തുടര്‍ന്ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരമറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 2020 ജനുവരി 1 ന് തന്നെ വുഹാനിലെ രോഗം പൊട്ടിപ്പുറപ്പെട്ട മാര്‍ക്കറ്റ് അടച്ചു. കൊറോണ കുടുംബത്തില്‍ പെട്ട നോവല്‍ കൊറോണ വൈറസ് എന്ന വൈറസാണ് വില്ലനെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ജനുവരി ഏഴിനാണ് ചൈനയിലെ ശാസ്ത്രജ്ഞർ ഈ പുതിയ വൈറസിനെ കണ്ടെത്തിയത്. സാർസ് കോവ് 2 എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയത്. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥകളിലേക്കാണ് പിന്നീട് കാര്യങ്ങള്‍ ചൈനയെ കൊണ്ട് ചെന്ന് എത്തിച്ചത്. ഇതോടൊപ്പം പനിയും രോഗികളെ ബാധിച്ചു കൊണ്ടിരുന്നു. പിന്നീട് ജനുവരി 9ന് ചൈനയില്‍ 44 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് 19 ആദ്യ മരണത്തോടെ ചൈന അല്‍പം വിറച്ചു പോയി എന്നുള്ളതാണ് സത്യം. 2020 ജനുവരി 11 ന് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങിയ 60 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് മരണപ്പെട്ടത്. പിന്നീടി നിരവധി പേര്‍ രോഗബാധിതരായി മാറുകയും ചെയ്തു. ജനുവരി 13 ആയപ്പോഴേക്കും ചൈനക്ക് പുറത്ത് തായ്‌ലന്റിലും കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. ജനുവരി 20 ന് അമേരിക്കയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 35 വയസുള്ള വാഷിങ്ടണ്ണിൽ സ്ഥിര താമസമാക്കിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിലും കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ജനുവരി 23 ന് വുഹാനിലെ പല പ്രദേശങ്ങളും ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. ഇത് കൂടാതെ വുഹാന്‍ സിറ്റിയില്‍ 11 ദശലക്ഷത്തോളം ആളുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ജനുവരി 25 -ന് മരണ സംഖ്യ 1000 കടന്നു. ജനുവരി 30 ന് ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ജനുവരി 30-ന് തന്നെ ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. വുഹാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 ഫെബ്രുവരി 1 ന് ലോകമെമ്പാടുമുള്ള രോഗബാധിതരുടെ എണ്ണം 10000 കടന്നു. ചൈനയില്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണവും വളരെയധികം കൂടി. ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍, വിയറ്റനാം എന്നിവിടങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2 ന് ചൈനക്ക് പുറത്ത് ഫിലിപ്പിന്‍സില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2-ന് കേരളത്തിലെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഫെബ്രുവരി 7 ന് ആദ്യ വൈറസ് വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങ്ങ് കൊറോണ വൈറസ് മൂലം മരണപ്പെട്ടു. ഫെബ്രുവരി 11 ന് കൊറോണ വൈറസിന് കോവിഡ് 19 എന്ന പേര് നൽകി. കോവിഡ് 19 മാര്‍ച്ച് 2 ന് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് എത്തിയ ഒരാള്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 4 ആയപ്പോഴേക്കും കൂടുതല്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് 7 ന് ലോകത്താകമാനം ഒരു ലക്ഷം കേസുകള്‍ പിന്നിട്ടു. മാര്‍ച്ച് 8 ഇറ്റലിയില്‍ 60 മില്ല്യണ്‍ ആളുകള്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതേ ദിവസം തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 26 യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ള ആളുകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മാർച്ച് 12 ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ 76 കാരനാണ് മരിച്ചത്. മാർച്ച് 22 ജനത കർഫ്യു പ്രഖ്യാപിച്ചു. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടും 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പിന്നീട് പല തവണ ലോക്ക്ഡൗൺ നീട്ടുകയും ചെയ്തു. ഏപ്രിൽ നാലിന് ലോകമെമ്പാടുമായി ഒരു മില്യൺ ആളുകളെ കോവിഡ് ബാധിച്ചതായി ലോകാരോ​ഗ്യ സംഘടന അറിയിച്ചു. ഓ​ഗസ്റ്റ് 15 കോവിഡിനെതിരായി ഇന്ത്യയിൽ ആദ്യമായി വാക്സിൻ കണ്ടെത്തി. ഐസിഎംആറിനൊപ്പം സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്സിൻ നിർമിച്ചത്. ഡിസംബർ 2 കോവിഡ് വാക്സിൻ അം​ഗീകാ‌രം നൽകുന്ന ആദ്യ രാജ്യമായി യുകെ. ഫൈസർ ബയോടെക് വാക്സിൻ ആയിരുന്നു‌ അം​ഗീകാരം. ഡിസംബർ 14 ന് യുകെയിലുള്ള 90 വയസുകാരിയിൽ വാക്സിൻ പരീക്ഷിച്ചു. ഡിസംബർ 31 ന് ലോകാരോ​ഗ്യ സംഘടന ലോകമെമ്പാടും ഫൈസർ വാക്സിന് അം​ഗീകാരം നൽകി. കോവിഡ് 19 2021 ജനുവരി 3 കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സിനുകൾ ഉപയോ​ഗിക്കാൻ ഇന്ത്യയിൽ അനുമതി നൽകി. ജനുവരി 16 മുതൽ ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വാക്സിൻ ഡ്രൈവ് ആരംഭിച്ചു. മാർച്ച് 1 മുതിർന്ന പൗരൻമാർക്കും (60 വയസിന് മുകളിൽ) വാക്സിൻ അനുമതി നൽകി. മെയ് 1 കുട്ടികൾക്കും വാക്സിൻ നൽകാൻ ആരംഭിച്ചു. ജൂൺ 21 ഒരു ദിവസം 86 ലക്ഷം ആളുകൾക്ക് വാക്സിൻ എത്തിക്കുന്ന റെക്കോഡിലേക്ക് ഇന്ത്യയെത്തി. നവംബർ 21 കൊറോണയുടെ വകഭേദമായ ഒമിക്രോണിനേക്കുറിച്ച് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഡിസംബറിൽ ഇന്ത്യയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തി. കോവിഡ് 19 2022 ജനുവരി 3 കൗമാരക്കാരിലേക്കും ഇന്ത്യ വാക്സിൻ നൽകി തുടങ്ങി. ജനുവരി 20 മൂന്നാം തരം​ഗം അതിതീവ്രതയിലേക്ക് എത്തി. മാർച്ച് 31 മാസ്ക് ഒഴിച്ചുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം ഇന്ത്യ നീക്കി. 2023 മെയ് 5 കോവിഡ് ഇനി ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോ​ഗ്യ സംഘടന പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി അവസാനിച്ചതായി സ്ഥിരീകരിക്കുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം മാസ്‌കും സാനിറ്റൈസറുമെല്ലാം നമ്മള്‍ ഉപേക്ഷിച്ചെങ്കിലും 2024-ൽ മാത്രം ഏറ്റവും കൂടുതല്‍ കോവിഡ് മരണം കേരളത്തിലാണുണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

സമകാലിക മലയാളം 13 Mar 2025 11:14 am

പ്രായമാകുമ്പോള്‍ കാഴ്ച മങ്ങുമെന്ന ടെന്‍ഷന്‍ വേണ്ട, ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാല്‍ മതിയെന്ന് ഗവേഷകര്‍

പ്രാ യമാകുമ്പോൾ കാഴ്ചശക്തിക്ക് മങ്ങൽ ഉണ്ടാം. എന്നാൽ ഇനി അതും മറികടക്കാമെന്നാണ് ​ടഫ്റ്റ്സ് സർവകലാശാല ​ഗവേഷകർ പറയുന്നത്. ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുമെന്നാണ് പുതിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് മാക്കുലാർ ഡീജനറേഷൻ? കണ്ണിന്റെ റെറ്റിനയിലെ മൂർച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോൾ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാർ ഡീജനറേഷൻ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് പിസ്ത കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിൻ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തിൽ ചേർത്ത ആളുകളുടെ മാക്കുലാർ പിഗ്മെന്റ് ഒപ്റ്റിക്കൽ ഡെൻസിറ്റി (MPOD) വെറും ആറ് ആഴ്ചകൾക്കുള്ളിൽ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകർ നിരീക്ഷിച്ചു. പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട്, അളവിലും ശ്രദ്ധിക്കണം, കൂടിയാല്‍ പ്രശ്നമാണ് പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തും. കൂടാതെ റെറ്റിനയിലെന്ന പോലെ ല്യൂട്ടിൻ തലച്ചോറിലെ ചിലയിടങ്ങളിൽ സംഭരിക്കപ്പെടുന്നു, അവിടെ ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു. കണ്ണുകൾക്ക് വേണ്ടി മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.

സമകാലിക മലയാളം 12 Mar 2025 3:28 pm

സമ്മര്‍ദം ആര്‍ത്തവ ചക്രത്തെ ബാധിക്കുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മാ നസികമോ ശരീരികമോ സാമൂഹികമോ.., ഏത് തരത്തിലാണെങ്കിലും സമ്മര്‍ദം ദോഷമാണ്. ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് വിട്ടുമാറാത്ത സമ്മർദം നയിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവ വിട്ടുമാറാത്ത സമ്മർദങ്ങൾക്ക് കാരണമാകാം. ക്രമരഹിതമായ ആർത്തവചക്രം, കനത്ത രക്തസ്രാവം, വേദനാജനകമായ ആർത്തവം എന്നിവയുമായി സമ്മർദം ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ ആർത്തവചക്രത്തിന്റെ ദൈർഘ്യം 25 മുതൽ 35 ദിവസം വരെയാണ്. 25 ദിവസത്തിന് മുമ്പോ 35 ദിവസത്തിന് ശേഷമോ വരുന്ന ആർത്തവചക്രം അസാധാരണമാണ്. ഉയർന്ന തോതിലുള്ള സമ്മർദം ആർത്തവചക്രം ചെറുതാകാനും ദീർഘമാകാനും കാരണമാകും. ഓരോ വ്യക്തിയും സമ്മർദത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. സമ്മർദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് കൃത്യമായ സ്കെയിൽ ഇല്ല. സമ്മർദം ശരീരത്തിൽ ഉയർന്ന അളവിൽ കോർട്ടിസോൾ ഉൽപാദനത്തിന് കാരണമാകുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഫോളിക്കിളിന്റെയോ അണ്ഡത്തിന്റെയോ ക്രമമായ വളർച്ച ഉണ്ടാകുമ്പോഴാണ് ആർത്തവചക്രം സംഭവിക്കുന്നത്. എന്നാൽ സമ്മർദം വർധിക്കുന്നതോടെ തലച്ചോറിലെ ഹൈപ്പോതലാമസിൽ നിന്ന് പുറത്തുവരുന്ന ചില രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ അസ്വസ്ഥമാവുകയും ആർത്തവം ക്രമരഹിതമാവുകയും ചെയ്യുന്നു. സമ്മർദം ശരീരത്തിന് അണ്ഡോത്പാദനം വൈകിപ്പിക്കാനോ പൂർണമായും തടസപ്പെടുത്താനോ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സമ്മര്‍ദം എങ്ങനെ കുറയ്ക്കാം സമ്മർദത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക. ഇത് സമ്മർദത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ രക്തയോട്ടം മികച്ചതായിരിക്കും. നന്നായി ഉറങ്ങുക. 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. മൈന്‍റ്ഫുള്‍നസ് പരിശീലിക്കാം. മുന്‍ഗണനകളും എന്താണ് കഴിക്കുന്നത്, പോഷകങ്ങൾ മുതലായവയെക്കുറിച്ച് ബോധവാനായിരിക്കുക. യോഗയും പ്രാണായാമവും സമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായ ദമ്പതികൾക്ക്. നല്ലൊരു സാമൂഹിക വലയം ഉണ്ടായിരിക്കുന്നത് നിങ്ങളെയും നിങ്ങൾ അനുഭവിക്കുന്ന വികാരങ്ങളെയും പ്രകടിപ്പിക്കാൻ സഹായിക്കും.

സമകാലിക മലയാളം 12 Mar 2025 3:28 pm

No Smoking Day: ഒരു സി​ഗരറ്റിൽ പുകച്ചു തീർക്കുന്നത് നിങ്ങളുടെ ആയുസിന്റെ 20 മിനിറ്റ്, പുകവലി ഉപേക്ഷിക്കാൻ ടിപ്സ്

പു കവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാതെയല്ല ആളുകള്‍ ദിവസവും സിഗരറ്റുകള്‍ വലിക്കുന്നത്. ' പുകവലി ആരോ​ഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് സിനിമ ടൈറ്റിലിൽ മുതൽ സി​ഗരറ്റ് പാക്കറ്റിൽ വരെ നമ്മൾ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. എന്നാൽ അവ​ വളരെ നിസാരമായി അവഗണിക്കുകയാണ് പതിവ്. ഇന്ന് 'നോ സ്മോക്കിങ് ഡേ' അഥവാ 'പുകവലി വിരുദ്ധ ദിന'മാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാം ബുധനാഴ്ചയാണ് പുകവലി വിരുദ്ധ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം അത് മാര്‍ച്ച് 12 ആണ്. 1984-ല്‍ യുകെയിലാണ് നോ സ്മോക്കിങ് ഡേയ്ക്ക് തുടക്കം കുറിച്ചത്. പുകവലിക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശ്യം. പുകവലിക്കുന്നവരിൽ മാത്രമല്ല, പുകവലിക്കുന്നവര്‍ക്ക് സമീപം ആ പുക ശ്വസിക്കുന്നവരിലും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഓരോ വര്‍ഷവും ഓരോ സന്ദേശമുയര്‍ത്തിയാണ് നോ സ്‌മോക്കിങ് ദിനം ആചരിക്കുന്നത്. 'ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചുവട്' എന്നതാണ് ഇത്തവണത്തെ നോ സ്‌മോക്കിങ് ദിന സന്ദേശം. ഒരു സി​ഗരറ്റ് ഒരു വ്യക്തിയുടെ ആയുസിന്‍റെ ഏകദേശം 20 മിനിറ്റ് വെട്ടിച്ചുരുക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുകവലി പ്രാഥമികമായി ഒരാളുടെ ആരോഗ്യകരമായ മധ്യവർഷങ്ങളെയാണ് ബാധിക്കുക. ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പഠനം വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ഏതാണ്ട് 80 ലക്ഷത്തോളം ആളുകളുടെ ജീവനാണ് പുകയില ഓരോ വര്‍ഷവും കവരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നത് നേരിട്ട് പുകയില ഉപയോഗത്തിന്‍റെ ഫലമായാണ്. അതേസമയം, 13 ലക്ഷത്തോളം ആളുകള്‍ പുകയില നേരിട്ട് ഉപയോഗിക്കാതെയുമാണ്. കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ വലിച്ചുകയറ്റുന്ന പുകയിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമായേക്കാം എന്ന് വ്യക്തമായി അറിയാമെങ്കിലും വലി നിര്‍ത്താന്‍ ആളുകള്‍ കൂട്ടാക്കില്ല. പുകവലിക്കുന്നവരെ മാത്രമല്ല പുകവലിക്കുന്നവരുടെ സമീപം നില്‍ക്കുന്നവരുടെ ആരോഗ്യവും പുലയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ തകർക്കും. മനുഷ്യന്‍റെ ആരോഗ്യത്തിന് പുറമെ ഭൂമിയുടെ നിലനില്‍പ്പിനെയും പുകയില ഇല്ലാതാക്കും. പ്രതിവര്‍ഷം ഏതാണ്ട് ആറ് ലക്ഷം കോടിയോളം സിഗരറ്റുകളാണ് വിവിധ കമ്പനികൾ നിര്‍മ്മിച്ച് വിപണിയിലിറക്കുന്നത്. പുകയില കൃഷിക്കായി ഏതാണ് 53 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് എടുക്കുന്നത്. കൂടാതെ പച്ചക്കറികൾക്ക് ഉപയോ​ഗിക്കുന്നതിന്റെ എട്ട് മടങ്ങ് വെള്ളമാണ് പുകയില കൃഷിക്ക് ആവശ്യമുള്ളത്. കൃഷി ചെയ്യുന്നതിനുള്ള ഭൂമി വൃത്തിയാക്കുന്നതിനും പുകയില ശുദ്ധീകരണത്തിന് ആവശ്യമായ വലിയ അളവിലുള്ള തടികൾക്കുമായി പ്രതിവർഷം 2,00,000 ഹെക്ടർ എന്ന തോതിൽ വനനശീകരണത്തിന് കാരണമാകുന്നു. ശരാശരി ഒരു മരത്തിൽ നിന്ന് 15 പായ്ക്കറ്റ് സിഗരറ്റിന് ആവശ്യമായ പേപ്പർ ഉത്പാദിപ്പിക്കുന്നു. പുകയില വ്യവസായം ഓരോ വർഷവും ഏകദേശം 600 ദശലക്ഷം മരങ്ങളെയാണ് ഇത്തരത്തിൽ ഉപയോ​ഗിക്കുന്നത്. കൂടാതെ കാർബോൺഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡുകൾ പോലുള്ള വായു മലിനാകരണത്തിന് കാരണമാകുന്ന പുകയും പുകയില പുറന്തള്ളുന്നു. പുകയിലയുടെ ഉൽപ്പാദനവും ഉപഭോഗവും ഓരോ വർഷവും 17 ദശലക്ഷം ഗ്യാസ്-പവർ കാറുകൾ ഓടിക്കാൻ തുല്യമായ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നുവെന്നാണ് 2022 ൽ ലോകാരോ​ഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട്, അളവിലും ശ്രദ്ധിക്കണം, കൂടിയാല്‍ പ്രശ്നമാണ് നിരവധി രാസപദാർഥങ്ങൾ അടങ്ങിയ സി​ഗരറ്റ് കുറ്റികൾ കടലിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ കടലിലെ മൈക്രോ ജീവജാലങ്ങളെ ഉൾപ്പെടെ ഇത് ഇല്ലാതാക്കുന്നു. ഏതാണ്ട് ഒൻ‌പത് മാസത്തോളം വേണ്ടി വരും ഒരു സി​ഗരറ്റ് കുറ്റി അഴുകാൻ. 96 മണിക്കൂർ കൊണ്ട് ഒരു സിഗരറ്റ് കുറ്റിയിൽ നിന്ന് രാസവസ്തുക്കൾ 50 ശതമാനം മത്സ്യങ്ങളെ നശിപ്പിക്കാൻ ആവശ്യമായ വിഷാംശം പുറത്തുവിടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുകലവലി ഒഴിവാക്കാന്‍ സിമ്പിള്‍ ടിപ്സ് പുകവലി ഉപേക്ഷിക്കാന്‍ കൃത്യമായ ഒരു കാരണം കണ്ടെത്തണം; ഒഴിച്ചുകൂടാനാവാത്ത വിധം പലരുടെയും ശീലത്തിന്‍റെ ഭാഗമാണ് പുകവലി. അതില്‍ നിന്നും ഒഴിവാകണമെങ്കില്‍ നിങ്ങളെ പിടിച്ചു നിര്‍ത്തുന്ന ഒരു കാരണം കണ്ടെത്തണം. അത് ഒരുപക്ഷേ നിങ്ങളുടെ കുടുംബമാകാം, പഠനമാകാം. പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുക; ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഇല്ലെങ്കില്‍ എന്തെങ്കിലും സമ്മര്‍ദ്ദം തോന്നിയാല്‍ ചുണ്ടില്‍ ഒരു സിഗരറ്റ് കത്തിച്ചുവെക്കണം. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ തയ്യാറാകണം. പുകവലിക്കാന്‍ തോന്നുമ്പോള്‍ മിഠായി എല്ലെങ്കില്‍ ചൂയിങ് ഗം ഉപയോഗിക്കാം. ഇത് അവസാനത്തേത്; നിര്‍ത്തുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി പുകവലിച്ചേക്കാം എന്ന് കരുതി വീണ്ടും വലിക്കരുത്. അത് നിങ്ങളെ വീണ്ടും വീണ്ടും പുകവലിക്കാന്‍ പ്രേരിപ്പിക്കും.

സമകാലിക മലയാളം 12 Mar 2025 12:54 pm

പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട്, അളവിലും ശ്രദ്ധിക്കണം, കൂടിയാല്‍ പ്രശ്നമാണ്

'എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ' എന്ന് പറയുന്ന പോലെയാണ് പ്രോട്ടീന്‍റെ കാര്യവും. മെച്ചപ്പെട്ട ഫലം കിട്ടാന്‍ സമയം നോക്കി തന്നെ പ്രോട്ടീന്‍ കഴിക്കണം. ജിമ്മില്‍ പോയി ഹെവി വര്‍ക്ക്ഔട്ട് ചെയ്തു തുടങ്ങുമ്പോഴാണ് പ്രോട്ടീന് ഇത്ര മാത്രം പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് മനസിലാക്കുക. അതുവരെ മീനും മുട്ടയും ചിക്കനുമൊക്കെ വെറും ഭക്ഷണം മാത്രം. അമിനോ ആസിഡുകളാല്‍ നിര്‍മിച്ച പ്രധാനപ്പെട്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീന്‍ . പേശികളുടെയും കലകളുടെയും എന്‍സൈമുകളുടെയും നിര്‍മാണത്തിന് പ്രോട്ടീന്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. ജിമ്മില്‍ തീവ്ര വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപക്ഷെ നിങ്ങളുടെ പേശികള്‍ സമ്മര്‍ദത്തിലാകാനും പൊട്ടാനുമിടയാകും. ഈ തകരാറുകള്‍ പരിഹരിക്കാന്‍ പ്രോട്ടീന്‍ സഹായിക്കും. പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട് പൊണ്ണത്തടി കുറയ്ക്കാനും പേശിബലം വര്‍ധിപ്പിക്കാനും കൊഴുപ്പ് നീക്കാനുമെല്ലാം പ്രോട്ടീന്‍ നിര്‍ണായകമാണ്. എന്നാല്‍ എന്നാൽ സമയവും സന്തുലിതാവസ്ഥയും പ്രധാനമാണ്. ശരിയായ സമയത്ത് ശരിയായ അളവില്‍ പ്രോട്ടീൻ കഴിക്കുന്നത് മെച്ചപ്പെട്ട ഫലം നല്‍കും.‍ ശരീരഭാരം നിയന്ത്രിക്കാന്‍ ശരീരഭാരം കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. എങ്കില്‍ ബ്രോക്ക്ഫാസ്റ്റ്, പ്രധാന ഭക്ഷണ സമയങ്ങളില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താം. ഇത് നിങ്ങളുടെ വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കാനും കലോറിയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് നഷ്ടപ്പെടുത്തിക്കൊണ്ട് തന്നെ പേശി ബലം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. എത്രമാത്രം കഴിക്കണം: ശരീരഭാരം അനുസരിച്ചാണ് ഒരാള്‍ കഴിക്കേണ്ട പ്രോട്ടീന്‍റെ അളവു നിശ്ചയിക്കുക. ഒരു കിലോ ശരീരഭാരത്തിന് 1.2-1.5 ഗ്രാം പ്രോട്ടീൻ എന്ന അളവില്‍ കഴിക്കാം. പ്രോട്ടീന്‍ കഴിക്കാന്‍ സമയമുണ്ട് പേശികളുടെ വളർച്ചയും ശക്തിയും വ്യായാമത്തിന് മുമ്പും ശേഷവും പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. വ്യായാമത്തിന് ശേഷം 30-60 മിനിറ്റിനുള്ളിൽ കഴിക്കാം. ഇത് പേശികളുടെ നന്നാക്കലിനും വളർച്ചയ്ക്കും ആവശ്യമായ അവശ്യ അമിനോ ആസിഡുകൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എത്ര കഴിക്കണം: വ്യായാമത്തിന് ശേഷം ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് 1.6-2.4 ഗ്രാം പ്രോട്ടീൻ കഴിക്കാം. ദിവസവും പ്രോട്ടീൻ എത്ര കഴിക്കണം പേശികളുടെ ബലക്ഷയം തടയുന്നതിന് ദിവസത്തില്‍ ഇടയ്ക്കിടെ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ തകർച്ച തടയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് ആർത്തവ വിരാമം അല്ലെങ്കിൽ വാർദ്ധക്യം എന്നീ കാലഘട്ടങ്ങളിൽ. എത്ര കഴിക്കണം: ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 1.6-2.2 ഗ്രാം പ്രോട്ടീൻ കഴിക്കാം. സപ്ലിമെന്റുകളോ ഡയറ്റോ: ശരിയായ ചോയ്സ് എന്താണ്? മത്സ്യം, കോഴി, മുട്ട , പയർവർഗ്ഗങ്ങൾ, ക്വിനോവ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ മുഴുവൻ ഭക്ഷണങ്ങളും പ്രോട്ടീനാൽ സമ്പുഷ്ടവും അധിക പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. എന്നാൽ ഇവ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രോട്ടീൻ പൊടികൾ ഒരു സൗകര്യപ്രദമായ മാര്‍ഗമാണ്. നമ്മുടെ ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് കുറഞ്ഞത് 1 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതിനാൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് പ്രായം, തൊഴിൽ, ആരോഗ്യം, പ്രവർത്തന നില എന്നിവയെ ആശ്രയിച്ച് ദിവസവും കുറഞ്ഞത് 60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. പലർക്കും, ഭക്ഷണത്തിലൂടെ മാത്രം ഈ അളവു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അങ്ങനെയുള്ള സാഹചര്യങ്ങള്‍ പ്രോട്ടീന്‍ പൊടികളെ ആശ്രയിക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുടയും സണ്‍സ്ക്രീനും കൊണ്ട് രക്ഷയില്ല, സംരക്ഷണം വേണ്ടത് അകമേ; വേനൽചൂടിനെ ചെറുക്കാൻ കുക്കുമ്പറും ഉള്ളിയും പ്രോട്ടീന്‍ കൂടിയാലോ? ശരീരത്തിന് അത്രയേറെ പ്രാധാന്യമുള്ള പോഷകമാണെങ്കിലും പ്രോട്ടീന്‍ ശരീരത്തില്‍ കൂടിപ്പോയാലും പ്രശ്നമാണ്. അമിതമായ ഉപഭോഗം പോഷക അസന്തുലിതാവസ്ഥ, കുടൽ പ്രശ്നങ്ങൾ, വൃക്ക ബുദ്ധിമുട്ട്, ശരീരഭാരം വർധിക്കുക എന്നിവയ്ക്ക് കാരണമാകും. ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് നാല് ഗ്രാം കവിയുന്നത് അമിതമായി കണക്കാക്കാം. കൂടാതെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വയറു വീർക്കുന്നതിന് കാരണമാകുമെങ്കിലും, ട്രിപ്റ്റോഫാൻ അടങ്ങിയ പാലുൽപ്പന്നങ്ങൾ പോലുള്ള ലഘുവായ പ്രോട്ടീൻ സ്രോതസ്സുകൾ മികച്ച ഉറക്കത്തിന് സഹായിക്കും.

സമകാലിക മലയാളം 12 Mar 2025 12:01 pm

കുടയും സണ്‍സ്ക്രീനും കൊണ്ട് രക്ഷയില്ല, സംരക്ഷണം വേണ്ടത് അകമേ; വേനൽചൂടിനെ ചെറുക്കാൻ കുക്കുമ്പറും ഉള്ളിയും

അ കത്തും പുറത്തും ചുട്ടുപൊള്ളുന്ന ചൂട്. വെള്ളം മാത്രം കുടിച്ചതു കൊണ്ട് ചൂടിനെ പ്രതിരോധിക്കാനാകില്ല. വേനല്‍ക്കാലത്ത് കൂള്‍ ആകാന്‍ എന്താണ് വഴിയെന്നാണോ ആലോചന? രണ്ട് ചേരുവകള്‍ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കുന്നതോടെ ഈ ചുട്ടുപൊള്ളുന്ന ചൂടിലും സൂപ്പര്‍ കൂള്‍ ആകാം. കുക്കുമ്പര്‍ ചൂടിനെ ഉള്ളില്‍ നിന്നും പുറമേ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ ഫുഡ് ആണ് കുക്കുമ്പര്‍ അഥവാ കക്കിരി. ഇതില്‍ 96 ശതമാനവും ജലാംശമാണ്. വേനല്‍ക്കാലത്ത് സലാഡായും അല്ലെതെയുമൊക്കെ കുക്കുമ്പര്‍ നമ്മുടെ ഡയറ്റില്‍ വളരെ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകളും ഇലക്ട്രോലറ്റുകളും ശരീരതാപനില ക്രമീകരിക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ സാലിക്ക എന്ന സംയുക്തം ചൂടുകാരണമുണ്ടാകുന്ന ചര്‍മത്തിലെ വരള്‍ച കുറയ്ക്കാന്‍ സഹായിക്കും. കുക്കുമ്പര്‍ ചര്‍മത്തില്‍ പുരട്ടുന്നത് സണ്‍ബേണ്‍ കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍ നീക്കാനും സഹായിക്കും. ഉള്ളി വേനല്‍ ചൂടിനോട് പൊരുതാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഉള്ളി. ചുവന്നുള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്റി-ഓക്‌സിഡന്റി അടങ്ങിയിട്ടുണ്ട്. ഇത് സൂര്യതാപത്തില്‍ നിന്നും ചൂടില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിയര്‍ക്കുക എന്നതാണ് ശരീരതാപനില ക്രമീകരിക്കാനുള്ള പ്രധാന മാര്‍ഗം. ഉള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ സംയുക്തങ്ങള്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ശരീരം വിയര്‍ക്കാനും സഹായിക്കും. ജീവിതശൈലിമാറ്റം കാൻസറിന് കാരണമാകുമോ? നാല് പ്രധാന ഘടകങ്ങൾ കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവ തടയുന്നതിനും ഉള്ളി സഹായിക്കും. കൂടാതെ ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഉള്ളി അമിതമായ ചൂടുകാരണം ദുര്‍ബലമാകുന്ന രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

സമകാലിക മലയാളം 11 Mar 2025 1:06 pm

ജീവിതശൈലിമാറ്റം കാൻസറിന് കാരണമാകുമോ? നാല് പ്രധാന ഘടകങ്ങൾ

രാ ജ്യത്ത് അര്‍ബുദബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. എന്നാല്‍ ശരിയായ ജീവിതശൈലിയിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പുതിയ ഗവേഷങ്ങള്‍ വ്യക്തമാക്കുന്നത്. കാൻസർ വികസനത്തിന് കാരണമാകുന്ന നാല് പ്രധാന ഘടകങ്ങൾ ഇതാ: മലബന്ധം വിട്ടുമാറാത്ത മലബന്ധം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും ശരീരത്തില്‍ വിഷാംശം അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ് മലബന്ധം. ഇത് നീക്കം ചെയ്യേണ്ട മാലിന്യങ്ങളും വിഷവസ്തുക്കളും വന്‍കുടലില്‍ തന്നെ തുടരുകയും രക്തപ്രവാഹത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യാന്‍ കാരണമാവുകയും ചെയ്യുന്നു. വീട്ടുമാറാത്ത മലബന്ധം വന്‍കുടല്‍, ആമാശയം, കുടല്‍ അര്‍ബുദങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് സ്ത്രീകളില്‍ മലബന്ധം വളരെ അപകടമാണ്. സ്ത്രീകളിലെ മലബന്ധം ഈസ്ട്രജന്‍ ശരീരത്തില്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. അധിക ഇസ്ട്രജന്‍ പുറന്തള്ളപ്പെടാത്തപ്പോള്‍ അത് കരളിലും കോശങ്ങളിലും അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം തുടങ്ങിയ ഹോര്‍മോണ്‍ സംബന്ധിയായ അര്‍ബുദങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും രക്തചംക്രമണവും ദഹനവും മെച്ചപ്പെടാന്‍ സഹായിക്കും. അതിനൊപ്പം മലബന്ധം കുറയാനും സഹായിക്കും. അസിഡിറ്റി അസിഡിറ്റി അര്‍ബുദ സാധ്യത വര്‍ധിപ്പിക്കു അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് അസിഡിറ്റി . മോശം ഭക്ഷണക്രമവും ജീവിതശൈലിയും മൂലമുണ്ടാകുന്ന അസിഡിറ്റി ഭൂരിഭാഗം കാന്‍സര്‍ രോഗികളില്‍ സാധാരണമാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. അസിഡിറ്റി ഉള്ളപ്പോള്‍ വിവിധ തരം ബാക്ടീരിയ, രോഗകാണുക്കള്‍, ട്യൂമറുകൾ തുടങ്ങിയവയുടെ പ്രജനന കേന്ദ്രമായി ശരീരം മാറുന്നു. പിഎച്ച് ബാലൻസ് പ്രോത്സാഹിപ്പിക്കുന്ന ഒരു ഭക്ഷണക്രമവും ജീവിതശൈലിയും സ്വീകരിക്കുക എന്നതാണ് പ്രധാനം. അതിനായി സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അമിതമായ കഫീൻ എന്നിവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. പച്ചക്കറികൾ, പച്ച ഇലക്കറികൾ, നട്സ്, വിത്തുകൾ, ഹെർബൽ ടീ തുടങ്ങിയ കൂടുതൽ ആൽക്കലൈൻ ഭക്ഷണങ്ങൾ കഴിക്കുക. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. ശ്വസന വ്യായാമം ഓക്സിജൻ ഒപ്റ്റിമൽ പിഎച്ച് ലെവൽ നിലനിർത്താൻ സഹായിക്കുകയും രോഗശാന്തിക്ക് സഹായിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ഉറക്കക്കുറവ് അര്‍ബുദ സാധ്യത വഷളാക്കും ഉറക്കക്കുറവ് അര്‍ബുദ സാധ്യത വഷളാക്കും . നമ്മൾ ഉറങ്ങുമ്പോൾ ശരീരം മെലറ്റോണിൻ ഉത്പാദിപ്പിക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ശക്തമായ ഉറക്ക ഹോർമോണാണ്. മോശം ഉറക്കം മെലറ്റോണിൻ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാനസികസമ്മര്‍ദം വിട്ടുമാറാത്ത മാനസിക സമ്മര്‍ദം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. വിട്ടുമാറാത്ത സമ്മർദ്ദം ഹോർമോൺ അസന്തുലിതാവസ്ഥ, വീക്കം, രോഗപ്രതിരോധ അടിച്ചമർത്തൽ എന്നിവയിലേക്ക് നയിക്കുന്നു. ഇത് കാൻസർ കോശങ്ങൾ വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മാനസിക സമ്മര്‍ദം കടിച്ചമര്‍ത്തുന്നതിന് പകരം കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒരു തെറാപ്പിസ്റ്റുമായോ സംസാരിക്കുക. ശ്വസനവ്യായാമം, ഇഷ്ടപ്പെട്ട ഹോബി എന്നിവയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ മനസിനെ വഴിതിരിച്ചുവിടാം.

സമകാലിക മലയാളം 11 Mar 2025 11:54 am

ഉഷ്ണ തരംഗം മനസിനെയും ബാധിക്കുമോ?, വിദഗ്ധര്‍ പറയുന്നു

സം സ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി വേനല്‍ക്കാലത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കുതിച്ചുയരുന്ന താപനില ആളുകള്‍ക്ക് പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കാണ് കാരണമാകുന്നത്. ഉഷ്ണ തരംഗം എന്ന പദം ഇന്ന് പതിവ് സംസാരത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. ചൂടിന് പുറമേ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ചൂട് ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കുന്നുണ്ട്. ഏതെല്ലാം രീതിയിലാണ് ചൂട് മനസിനെ ബാധിക്കുന്നത് എന്നുനോക്കാം. ചൂട് മനസ്സിനെ എങ്ങനെ ബാധിക്കുന്നു? ലോകാരോഗ്യ സംഘടന ചൂടിനെ ഒരു പ്രധാന പാരിസ്ഥിതിക അപകടമായാണ് കണക്കാക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വസന രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍, ആഗോള താപനില അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാല്‍, ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യ വിദഗ്ധര്‍ അഭ്യര്‍ത്ഥിക്കുന്നു.നിര്‍ജ്ജലീകരണം, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന താപനിലയുടെ ശാരീരിക പ്രത്യാഘാതങ്ങളാണ്. സമാനമായ നിലയില്‍ മാനസികാരോഗ്യത്തിലും ഇത് ഒരുപോലെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കൂടുതല്‍ വെയില്‍ കൊള്ളുന്നത് ഉയര്‍ന്ന സമ്മര്‍ദ്ദം, ക്ഷോഭം, ഉത്കണ്ഠ, തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് കാരണമാകും. തീരുമാനമെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഉയര്‍ന്ന താപനില തടസ്സം സൃഷ്ടിക്കാമെന്ന് മനഃശാസ്ത്രജ്ഞനായ ഡോ. സി ജെ ജോണ്‍ വിശദീകരിക്കുന്നു. 'ചൂട് കൂടിയ രാത്രികളില്‍ ഉണ്ടാകുന്ന ഉറക്ക അസ്വസ്ഥതകള്‍ വൈകാരിക ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുകയും ഏകാഗ്രത, ഓര്‍മ്മശക്തി, മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത എന്നിവയെ ബാധിക്കുകയും ചെയ്യും. താപ സമ്മര്‍ദ്ദം തലകറക്കം, ഓക്കാനം, തലവേദന തുടങ്ങിയവയ്ക്കും കാരണമാകും. ഇത് അപസ്മാരം, അപസ്മാരം അല്ലെങ്കില്‍ വിഭ്രാന്തി എന്നിവയിലേക്കും നയിച്ചേക്കാം' - സി ജെ ജോണ്‍ പറഞ്ഞു. ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍; 59 ശതമാനവും ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെ മാത്രം- സര്‍വേ 'ഉയര്‍ന്ന താപനില കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബാധിക്കുന്നു. പകല്‍ മാത്രമല്ല. ഇപ്പോള്‍ രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്' - ചൂടിനെ തുടര്‍ന്ന് കണ്ടുവരുന്ന ഉറക്കക്കുറവിനെക്കുറിച്ച് മനോരോഗ വിദഗ്ദ്ധനായ ഡോ. അരുണ്‍ ബി നായര്‍ വിശദീകരിച്ചു. 'ഉറക്കക്കുറവ് ആളുകളെ ദിവസം മുഴുവന്‍ ക്ഷീണിതരാക്കുന്നു. ഇത് ഓര്‍മ്മ, ഉല്‍പ്പാദനക്ഷമത, പഠിക്കാനുള്ള കഴിവ് എന്നിവയെയും ബാധിക്കുന്നു.രാത്രിയില്‍ സംഭവിക്കുന്ന തലച്ചോറിന്റെ 'മാലിന്യ നിര്‍മാര്‍ജന പ്രക്രിയ'ക്ക് ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ഈ പ്രക്രിയ തടസ്സപ്പെടുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും'- ഡോ. അരുണ്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം 11 Mar 2025 6:30 am

ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍; 59 ശതമാനവും ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെ മാത്രം- സര്‍വേ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് മതിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനം. ശുചിമുറിയുടെ ഉപയോഗം മുതല്‍ മൊബൈല്‍ ഉപയോഗം വരെയുള്ള വിഷയങ്ങള്‍ മൂലം 59 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ആറ് മണിക്കൂറില്‍ താഴെ തടസപ്പെടാത്ത ഉറക്കം മാത്രമാണ് ലഭിക്കുന്നത്. ശുചിമുറി ഉപയോഗത്തിനായി തുടര്‍ച്ചയായി ഏഴുന്നേല്‍ക്കേണ്ടിവരുന്നവര്‍, രാത്രി വൈകിയും, പുലര്‍ച്ചെയും ജോലി ചെയ്യേണ്ടിവരുന്നവര്‍ തുടങ്ങി ശബ്ദ ശല്യവും കൊതുക് ശല്യം വരെ ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നു എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത് . ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമും സിറ്റിസണ്‍ പള്‍സ് അഗ്രഗേറ്ററുമായ ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ സംഘടിപ്പിച്ചത്. ഇന്ത്യയിലെ 348 ജില്ലകളിലായി നാല്‍പതിനായിരത്തോളം പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരമുള്ള കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍വേയൊട് പ്രതികരിച്ചവരില്‍ 39 ശതമാനം സ്ത്രീകളും 61 ശതമാനം പുരുഷന്‍മാരുമാണ്. 39 ശതമാനം പേര്‍ക്ക് മാത്രമാണ് ആറ് മുതല്‍ എട്ട് മണിക്കൂര്‍ മതിയായ ഉറക്കം ലഭിക്കുന്നത്. നാല് മുതല്‍ ആറ് മണിക്കൂര്‍ ഉറക്കം കൊണ്ട് തൃപ്തിപ്പെടുന്നവരാണ് മറ്റൊരു 39 ശതമാനം പേര്‍. എന്നാല്‍ 20 ശതമാനം പേര്‍ക്ക് നാല് മണിക്കൂര്‍ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. എട്ട് മുതല്‍ പത്ത് ശതമാനം വരെ ഉറക്കം ലഭിക്കുന്നവര്‍ വെറും രണ്ട് ശതമാനമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. അശാസ്ത്രീയ ഡയറ്റുകള്‍ ജീവനെടുക്കും; കണ്ണൂരില്‍ മരിച്ച പെണ്‍കുട്ടി കഴിച്ചത് വെള്ളം മാത്രം, 'അനോറെക്‌സിയ നെര്‍വോസ' തിരിച്ചറിയണം മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ 72 ശതമാനം പേര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത് ശുചി മുറി ഉപയോഗം മൂലമാണ്. ഉറക്കത്തിനിടെ ഒന്നോ രണ്ടോ തവണ ശുചിമുറി ഉപയോഗിക്കേണ്ടിവരുന്നതിനാല്‍ ഇവര്‍ക്ക് മതിയായ ഉറക്കം ലഭ്യമാകുന്നില്ല. 25 ശതമാനത്തിന് രാത്രി വൈകിയും പകല്‍ നേരത്തെയും ഉള്ള ജോലി സമയം ആണ് പ്രശ്‌നമാകുന്നത്. 22 ശതമാനം പേരുടെ പ്രശ്‌നം കൊതുത് കടിയും പുറത്തുനിന്നുള്ള ശബ്ദവുമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കുട്ടികളോ പങ്കാളികളോ ഉണ്ടാക്കുന്ന തടസ്സങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് 9 ശതമാനം പേര്‍ പറഞ്ഞത്. ഉറക്ക തകരാറായ സ്ലീപ് അപ്നിയ പോലുള്ള ഒരു മെഡിക്കല്‍ പ്രശ്‌നങ്ങളാണ് ആറു ശതമാനത്തിന് വെല്ലുവിളിയാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗവും ചെറുതല്ലാതെ ഇന്ത്യക്കാരുടെ ഉറക്കം കവരുന്നുണ്ട്. ആറ് ശതമാനം പേരാണ് ഉറക്കുറവിന് ഫോണ്‍ കോളുകളും മെസേജുകളും കാരണമാകുന്നു എന്ന് വെളിപ്പെടുത്തിയത്. പ്രതീകാത്മക ചിത്രം സര്‍വേയോട് പ്രതികരിച്ച ആളുകളില്‍ വലിയൊരു വിഭാഗം വാരാന്ത്യങ്ങള്‍ ഉറക്കക്ഷീണം മറികടക്കാന്‍ ശ്രമിക്കുന്നതാണ്. 23 ശതമാനവും വാരാന്ത്യങ്ങളില്‍ കൂടുതല്‍ ഉറങ്ങൂന്നവരാണ്. ഞായറാഴ് ഉച്ചയ്ക്ക് ശേഷം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നരാണ് 36 ശതമാനം. അവധി ദിവസങ്ങളില്‍ ഉറക്കം ആഘോഷമാക്കുന്നവര്‍ 13 ശതമാനം പേരും സര്‍വേയോട് പ്രതികരിച്ചു. എന്നിരുന്നാലും, വാരാന്ത്യങ്ങളില്‍ പോലും ഉറക്കക്കുറവ് നികത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഉറക്കക്കുറവ് ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിലയും ഇന്ത്യക്കാര്‍ക്കിടയിലുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരുടെ ഉറക്കക്കുറവ് ആഗോള തലത്തില്‍ തന്നെ ഉയര്‍ന്നതാണ്. ഉറക്കം നഷ്ടപ്പെടുന്നതിലൂടെ രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, ദഹന തടസ്സം, വൈജ്ഞാനിക തകര്‍ച്ച എന്നിവയ്ക്കും കാരണമാകുന്നു എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം 10 Mar 2025 10:35 am

എന്തൊരു ഡ്രാമയെന്ന് പരിഹസിക്കാന്‍ വരട്ടെ, പെണ്ണുങ്ങള്‍ പാറ്റയെ കണ്ട് നിലവിളിക്കുന്നതിന് കാരണമുണ്ട്

പാ റ്റയെ കണ്ട് പേടിച്ചലറുന്ന പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകളെ കണ്ടിട്ടില്ലേ? ഇതൊക്കെ പെണ്ണുങ്ങളുടെ ഡ്രാമ ആണെന്ന് പരിഹസിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് ഡ്രാമ അല്ല പെണ്ണുങ്ങളുടെ ഈ പാറ്റ പേടിയെ കാറ്റ്സരിഡാഫോബിയ എന്നത് വിളിക്കുന്നത്. പുരഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കാറ്റ്സരിഡാഫോബിയ കൂടുതലും കണ്ടുവരാറ്. ഇത് ഉത്കണ്ഠയും ചില സന്ദര്‍ഭങ്ങളില്‍ പാനിക് അറ്റാക് വരെ ഉണ്ടാക്കാം. സോഷ്യല്‍ കണ്ടീഷനിങ് സ്ത്രീകളിലെ ഈ പാറ്റ പേടിയുടെ ഒരു ഘടകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പണ്ട് മുതലേ സ്ത്രീകള്‍ ദുര്‍ബലരാണെന്നും അവര്‍ പെട്ടെന്ന് ഭയപ്പെടുന്നവരാണെന്നും സമൂഹം പറഞ്ഞു പഠിപ്പിക്കുന്നു. നേരെമറിച്ച് പുരുഷന്മാര്‍ ശക്തരാണെന്നും കരയാന്‍ പാടില്ലെന്നും പഠിപ്പിക്കുന്നു. അതിനാൽ തന്നെ ഉള്ളിൽ ഭയവും പേടിയുമൊക്കെ ഉണ്ടായാലും പുരുഷന്മാർ പുറത്ത് കാട്ടാറില്ല. അങ്ങനെ കാട്ടുന്നവർ മറ്റുള്ളവർക്കിടയിൽ പരിഹാസപാത്രമാവും. സ്ത്രീകളുടെ കാര്യത്തിൽ ഇത് തിരിച്ചായിരിക്കും. പേടിയില്ലാത്ത സ്ത്രീകൾക്ക് എന്തോ കുഴപ്പമുണ്ടെന്നും അത്തരക്കാർ അഹങ്കാരി ആണെന്നും ധിക്കാരി ആണെന്നും മുദ്രകുത്തപ്പെടും. സ്ത്രീകളിലെ പാറ്റ പേടിക്ക് അഥവാ കാറ്റ്സരിഡാഫോബിയയ്ക്ക് മറ്റുചില പ്രത്യേക കാരണങ്ങളുണ്ട്. വൃത്തിയാണ് സ്ത്രീകളിലെ പാറ്റ പേടിയുടെ ഒരു പ്രധാന കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് സ്ത്രീകളുടെ കടമയാണെന്നാണ് സമൂഹം പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. ഇത് സ്ത്രീകളുടെ ഉള്ളിലും അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട്ടിലും പരിസരത്തുമായി പാറ്റയെ കാണുമ്പോൾ സ്ത്രീകൾ ഭയപ്പെടുന്നു. ആർത്തവ വേദന അസ്സഹനീയമോ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം, ​ഗുണങ്ങളേറെ പ്രകൃതി തന്നെ സ്ത്രീകളെ ലോലഹൃദയരായാണ് സൃഷ്ടിച്ചത്. പുരുഷനേക്കാൾ ശാരീരികമായി ബലഹീനരാണ് സ്ത്രീകൾ, ഇതും സ്ത്രീകളുടെ പാറ്റ പേടിക്ക് ഒരു കാരണമാകാം. പാറ്റയുടെ രൂപഘടനയും അതിവേഗം ആക്രമിക്കുന്ന രീതിയുമായിരിക്കാം സ്ത്രീകളുടെ ഭയത്തിന് മറ്റൊരു കാരണം. പൊതുവെ സ്ത്രീകൾ ജീവികളെ കൊല്ലാൻ ഇഷ്ടപ്പെടാത്തവരാണ്. പലപ്പോഴും പാറ്റയെ കൊല്ലാതെ അവയുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സമകാലിക മലയാളം 9 Mar 2025 7:37 pm

ആർത്തവ വേദന അസ്സഹനീയമോ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം, ​ഗുണങ്ങളേറെ

ആ ർത്തവ വേദന നിരവധി സ്ത്രീകളുടെ പേടി സ്വപ്നമാണ്. വയറു വേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതിന് വേദനസംഹാരികളെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആർത്തവ സമയത്ത് ശരീരത്തിൽ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ മ​ഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രോസ്റ്റാ​ഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങൾ പ്രകാശനം മ​ഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. ആർത്തവ സമയത്ത് തലകറക്കം, ചർമത്തിൽ ചുണങ്ങ്; മെന്‍സ്ട്രല്‍ കപ്പ് ഉപയോ​​ഗിക്കുമ്പോഴുള്ള 5 അപകടസാധ്യതകള്‍ ഇത് കൂടാതെ ചീരയിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ കെ, മ​ഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ പാലക്ക് ചീര ഡയറ്റിൽ പതിവാക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിനും ഹൃദയാരോ​ഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ തന്നെ പാക്ക് ചീര പ്രമേഹ രോ​ഗികൾക്കും കഴിക്കാം. ​വയറിന് ദീർഘനേരം സംതൃപ്തി നൽകുമെന്നതിനാൽ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

സമകാലിക മലയാളം 9 Mar 2025 6:26 pm

രാത്രി ഉറക്കമില്ലേ? പകല്‍ തീവ്ര വ്യായാമം ചെയ്യൂ, ഇൻസോംനിയ പമ്പ കടക്കുമെന്ന് പഠനം

രാ ത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. ആഗോളതലത്തില്‍ നിരവധി ആളുകള്‍ നേരിടുന്ന ഇൻസോംനിയ എന്ന ഉറക്കപ്രശ്നത്തിന്‍റെ ലക്ഷണിത്. ഇൻസോംനിയ ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയ്ക്കുന്നതിനൊപ്പം നിരവധി മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാകാം. ജീവിതശൈലി മുതല്‍ സമ്മര്‍ദം വരെയുള്ള ഘടകങ്ങള്‍ ഉറക്ക പ്രശ്നങ്ങളിലേക്ക് നയിക്കാം. എന്നാല്‍ തീവ്രമായ വ്യായാമം ഇൻസോംനിയ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം തെളിയിക്കുന്നു. അലസമായ ജീവിതശൈലിയാണ് ഇന്നത്തെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം. ശാരീരികമായി സജീവമാകുന്നതും ദിവസവും വ്യായാമം ചെയ്യേണ്ടതും ആരോഗ്യമുള്ള ജീവിതം നയിക്കേണ്ടതിന് പ്രധാനമാണ്. ചൈനയില്‍ 18നും 29നും ഇടയില്‍ പ്രായമായ 147 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ഏഴ് പകലും എട്ട് രാത്രിയും ശാരീരിക പ്രവർത്തനങ്ങളും ഉറക്കവും ട്രാക്ക് ചെയ്യുന്ന ഉപകരണങ്ങളുടെ സഹായത്തോടെ വിലയിരുത്തി. പ്രധാനമായും മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്. മിതമായതും ഊർജ്ജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങൾ (MVPA) നേരിയ ശാരീരിക പ്രവർത്തനങ്ങൾ (LPA) ഉദാസീനമായ പെരുമാറ്റം പങ്കെടുത്തവരിൽ 41 പേർ ഇൻസോംനിയ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇൻസോംനിയ പരിഹരിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി. ദീര്‍ഘനേരമുള്ള ഇരിപ്പ്, നില്‍പ്പ്, കിടപ്പ് തുടങ്ങിയ ഉദാസീനമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് രാത്ര ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇൻസോംനിയ ഇല്ലാത്തവരില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടെത്താനായില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. സമ്മർദ്ദം, ജീനുകൾ, ഭക്ഷണക്രമം എന്നിവ ഉറക്ക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. 'ഒരു ദിവസമല്ലേ, ഉറക്കം പോയാലും കുഴപ്പമില്ല'; പ്രതിരോധ സംവിധാനത്തെ തകിടം മറിക്കും, വിട്ടുമാറാത്ത രോ​ഗങ്ങൾ പിന്നാലെ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.

സമകാലിക മലയാളം 9 Mar 2025 5:43 pm

തടി കുറയ്ക്കാൻ കുറുക്കുവഴിയില്ല; പിന്തുടരാം 7-1 റൂൾ, 90 ദിവസത്തില്‍ കുടവയര്‍ കുറയും

പൊ ണ്ണത്തടി കുറയ്ക്കാന്‍ കുറുക്കു വഴികളില്ല. കഠിനമായ ഡയറ്റ് മാത്രം പിന്തുടര്‍ന്നതു കൊണ്ടോ രാപ്പകല്‍ വ്യായാമം ചെയ്തതു കൊണ്ടോ തടി കുറയണമെന്നില്ല. പൊണ്ണത്തടിയും കുടവയറും കുറയ്ക്കാന്‍ എട്ട് സിംപിള്‍ സ്റ്റെപ് പിന്തുടരാം. 90 ദിവസം കൊണ്ട് ശരീരത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഫിറ്റ്നസ് കോച്ച് ആയ ദിവി ഛെഡ ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ആവശ്യമില്ലാത്തത് ഒഴിവാക്കുക അനാരോ​ഗ്യകരമായ ഭക്ഷണങ്ങൾ ആദ്യ സ്റ്റെപ്പ് വളരെ ലളിതമാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങളെ ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുക. ജങ്ക് ഫുഡ് വറുത്ത ഭക്ഷണങ്ങള്‍, ചിപ്‌സ് പോലുള്ള സംസ്കരിച്ച ലഘുഭക്ഷണങ്ങൾ മധുരപലഹാരങ്ങളും മധുരപാനീയങ്ങളും മദ്യവും സിഗരറ്റും ഭക്ഷണം ട്രാക്ക് ചെയ്യാം ഭക്ഷണം ട്രാക്ക് ചെയ്യാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കലോറി-ട്രാക്കിങ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് അത് സാധ്യമാക്കാം. ഗുണമേന്മയുള്ള ഭക്ഷണങ്ങൾ മുട്ടയും പനീറും ശരീരഭാരം നിയന്ത്രിക്കേണ്ടതിന് ഗുണമേന്മയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ: ചിക്കൻ, മുട്ട, മത്സ്യം, പനീർ, യോഗാര്‍ട്ട്, തൈര്, പാൽ, ടോഫു, പ്രോട്ടീൻ സപ്ലിമെന്റുകൾ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ: കടല, ചെറുപയർ, പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ. ആരോഗ്യകരമായ കൊഴുപ്പ്: നട്സ്, വിത്തുകൾ, നെയ്യ്, തേങ്ങ, ഒലിവ് ഓയിൽ, അവോക്കാഡോ, ചീസ്. ഡയറ്റില്‍ ഈ മൂന്ന് വിഭാഗങ്ങളും കൃത്യമായി അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. View this post on Instagram A post shared by Divy Chheda | Business owner (@doitrightbydiv) വ്യായാമം മിതമായ വ്യായാമം തീവ്രമായ വ്യായാമങ്ങള്‍ക്ക് പകരം സുസ്ഥിരമായ മിതമായ വ്യായാമമാണ് നല്ലത്. ഭക്ഷണത്തിനു ശേഷമുള്ള നടത്തം: ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കാം. ഒരു ദിവസം മൂന്ന് അല്ലെങ്കില്‍ നാല് തവണ ഭക്ഷണം കഴിക്കുന്നുവെങ്കില്‍ 30 മുതല്‍ 40 മിനിറ്റ് വരെ അധികം ആയാസമില്ലാതെ വ്യായാമം ചെയ്യാം. പടികൾ കയറുക: കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ലിഫ്റ്റ് ഒഴിവാക്കി ദിവസവും പടികൾ ഉപയോഗിക്കാം. ഹൃദയാരോഗ്യം ഹൃദയാരോഗ്യം ഫിറ്റ്നസ് സങ്കീർണ്ണമാക്കേണ്ടതില്ലെന്ന് ദിവി പറയുന്നു. സ്ഥിരത നിലനിർത്താൻ കാര്യങ്ങൾ ലളിതവും സുസ്ഥിരവുമായി നിലനിർത്തുക എന്നതാണ് പ്രധാനം. ശക്തി പരിശീലനം: പിന്തുടരാൻ എളുപ്പമുള്ള വ്യായാമങ്ങളിലൂടെ ശക്തി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കാർഡിയോ: നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ ജോഗിംഗ് പോലുള്ള ഹൃദയാരോഗ്യകരമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. 7-1 റൂൾ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ലളിതവും ഘടനാപരവുമായ ഒരു സമീപനമാണ് 7-1 റൂൾ. ആഴ്ചയില്‍ ഏഴ് ദിവസവും ഒരു നേരമെങ്കിലും വ്യായാമം ചെയ്യാം. ദിവസവും കുറഞ്ഞത് 6,000 ചുവടുകൾ നടക്കുകയും ആറ് നിലകൾ കയറുകയും ചെയ്യുക. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. മാസത്തില്‍ 30 ദിവസം നാല് നേരം ലളിതമായ ഭക്ഷണം ദിവസവും കുറഞ്ഞത് മൂന്ന് ഭക്ഷണത്തിലെങ്കിലും 15-35 ഗ്രാം പ്രോട്ടീൻ കഴിക്കുക. ദിവസവും രണ്ട് വലിയ പാത്രം പച്ചക്കറികൾ കഴിക്കുക. ദിവസവും കുറഞ്ഞത് ഒരു പഴമെങ്കിലും ഉൾപ്പെടുത്തുക. ഉറക്കം ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചില ടിപ്സ് ശരീര ഘടികാരത്തെ നിയന്ത്രിക്കുന്നതിന് സൂര്യോദയവും സൂര്യാസ്തമയവും കാണുക. ഉറങ്ങുന്നതിനുമുമ്പ് എല്ലാ ഗാഡ്‌ജെറ്റുകളും അകറ്റി നിർത്തുക. വൈകുന്നേരം 3-4 മണിക്ക് ശേഷം കഫീൻ ഒഴിവാക്കുക. വിശ്രമിക്കാൻ കിടക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുക. രാത്രിയിൽ കനത്ത ഭക്ഷണം ഒഴിവാക്കുക. മികച്ച ഉറക്കത്തിനായി തണുത്ത മുറിയിലെ താപനില നിലനിർത്തുക.

സമകാലിക മലയാളം 9 Mar 2025 1:14 pm

മണം നഷ്ടമാകും, മൂക്കടപ്പും നിസാരമാക്കരുത്, അപൂര്‍വ കാന്‍സര്‍ അഡിനോകാര്‍സിനോമയുടെ ലക്ഷണങ്ങള്‍

ചെ റിയ മൂക്കടപ്പ്, അതിന് പിന്നാലെ മണം നഷ്ടമാവുക ഇതൊന്നും അത്ര നിസാരമാക്കരുതെന്നാണ് കൊച്ചി, ലേക്‌ഷോർ ആശുപത്രി, ഹെഡ് ആന്‍റ് നെക്ക് കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഷോണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് അഡിനോകാർസിനോമ എന്ന അപൂര്‍വ കാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങളാകാമെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറയുന്നു. ആന്റീരിയർ സ്കൾ ബേസ് കാൻസർ വിഭാ​ഗത്തിൽ പെടുന്ന ഒരു തരം കാൻസർ ആണ് അഡിനോകാർസിനോമ. തലയോട്ടിയുടെ അടിഭാഗത്ത്, സൈനസുകൾക്കും കണ്ണുകൾക്കും മൂക്കിനും ചെവിക്കുമിടിയുലുള്ള പ്രദേശത്താണ് ഇവ വികസിക്കുക. ഈ ട്യൂമറുകൾ ദോഷകരമോ മാരകമോ ആകാം. ലോകത്തില്‍ തന്നെ മൂന്ന് മുതല്‍ അഞ്ച് ശതമാനം ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു അപൂര്‍വ കാന്‍സര്‍ ആണ് അഡിനോകാർസിനോമ. ലക്ഷണങ്ങൾ ചെറിയ മൂക്കടപ്പ്, മൂക്കിൽ നിന്ന് രക്തം വരിക, മണം നഷ്ടമാവുക തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പ്രകടമാവുക. എന്നാൽ രോ​ഗം ​ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളാനും ഡബിൾ വിഷൻ, കാഴ്ച നഷ്ടപ്പെടൽ പോലുള്ള അവസ്ഥയ്ക്കും കാരണമാകാം. തുടർന്ന് കാൻസർ കോശങ്ങൾ വികസിച്ച് ചർമത്തിലേക്കും തലച്ചോറിലേക്കും വ്യാപിക്കാം. രോഗ കാരണം അഡിനോകാർസിനോമയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇന്‍റസ്ട്രിയല്‍ കെമിക്കല്‍, അറക്കപ്പൊടി എന്നിവയോടുള്ള ദീര്‍ഘകാല സമ്പര്‍ക്കം, റേഡിയേഷന്‍, എപ്സ്റ്റീൻബാർ പോലുള്ള ചില വൈറസുകള്‍, വിട്ടുമാറാത്ത സൈനസ് അണുബാധ എന്നിവ രോഗ സാധ്യത വര്‍ധിപ്പിച്ചേക്കാം. രക്ത പരിശോധനകൾ, സിടി സ്കാൻ, എംആർഐ, ബയോപ്സി എന്നീ പരിശോധനകളിലൂടെ രോഗ നിര്‍ണയം നടത്താം. ചില സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ ശരീരം പരിശോധിച്ചുകൊണ്ടുള്ള പെറ്റ സ്‌കാന്‍ ആവശ്യമായി വരും. എന്നാല്‍ ഈ ഭാഗത്ത് പലതരം കാന്‍സറുകള്‍ വരാം. അതുകൊണ്ട് പലപ്പോഴും രോഗസ്ഥിരീകരിക്കുന്നതിനും സങ്കീര്‍ണകള്‍ ഉണ്ടാകാം. ബയോപ്‌സിക്ക് പുറമേ ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധനയും നടത്തേണ്ടതായി വരാം. കാന്‍സര്‍ കോശങ്ങളെ നേരത്തെ കണ്ടെത്തുന്നത് രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സഹായിക്കും. കാന്‍സര്‍ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നതാണ് പ്രധാന മാര്‍ഗം. എന്നാല്‍ തലയോട്ടിയുടെ അടിഭാഗത്തായതുകൊണ്ട് തന്നെ ശസ്ത്രക്രിയ പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. തലയോട്ടിയും മുഖവും പിളന്നുള്ള ശസ്ത്രക്രിയകളായിരുന്നു മുന്‍പ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ മെഡിക്കല്‍ രംഗത്ത് വളര്‍ച്ച എന്‍റോസ്കോപ്പി പോലുള്ളവ സംവിധാനം വികസിപ്പിച്ചതിലൂടെ ശസ്ത്രക്രിയ എളുപ്പമാക്കി. എന്റോസ്‌കോപ്പിക് സര്‍ജറിയുടെ വളര്‍ച്ച മൂക്ക് വഴി കാന്‍സര്‍ എടുത്തു നീക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്തി. International Women's Day |'കാഴ്ചപ്പാടുകള്‍ ഒരോന്നായി ഊര്‍ന്നിറങ്ങി, കാന്‍സര്‍ കൂടുതല്‍ കരുത്തുറ്റതാക്കി', അഡിനോകാർസിനോമ അതിജീവിത ചില സന്ദര്‍ഭങ്ങളില്‍ എന്റോസ്‌കോപ്പിയോടൊപ്പം ഓപ്പണ്‍ സര്‍ജറിയും ആവശ്യമായി വരാം. ട്യൂമറിന്‍റെ സ്വഭാവം അനുസരിച്ചു മാത്രമേ ശസ്ത്രക്രിയയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയൂ. ശസ്ത്രക്രിയയ്ക്ക് ശേഷം ചില രോഗികളില്‍ റേഡിയേഷന്‍, കിമോ തെറാപ്പി, ഇമ്മ്യുണോ തെറാപ്പിയൊക്കെ ആവശ്യമായി വരാം.

സമകാലിക മലയാളം 8 Mar 2025 8:23 pm

International Women's Day |'കാഴ്ചപ്പാടുകള്‍ ഒരോന്നായി ഊര്‍ന്നിറങ്ങി, കാന്‍സര്‍ കൂടുതല്‍ കരുത്തുറ്റതാക്കി', അഡിനോകാർസിനോമ അതിജീവിത

ക ല്യാണം കഴിഞ്ഞ് ഏതാണ്ട് ഒന്നര വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. ജോലി ചെയ്യുന്ന കംപ്യൂട്ടർ സ്ഥാനത്തിൽ വെച്ച് മൂക്കിന്റെ ഇടത് വശത്ത് പെട്ടെന്നൊരു ചൂട് അനുഭവപ്പെട്ടു അതിന് പിന്നാലെ മൂക്കിൽ നിന്ന് രക്തം വാർന്നൊഴുകി. പലവിധത്തിലുള്ള കാൻസറുകളെ കുറിച്ച് കേൾക്കുകയും അറിയും ചെയ്യുന്നുണ്ടെങ്കിലും നമ്മൾക്ക് ഇതൊന്നും ബാധിക്കില്ലെന്നാണെല്ലോ വിശ്വാസം. ലോകത്തിൽ ഏതാണ്ട് മൂന്ന് മുതൽ അഞ്ച് ശതമാനം ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 'അഡിനോകാർസിനോമ' എന്ന അപൂർവ കാൻസറിനെ അതിജീവിച്ച ​ഗീതു വനിത ദിനത്തിൽ സമകാലിക മലയാളത്തോട് സംസാരിക്കുന്നു. 2011 ഏപ്രിൽ ആയിരുന്നു ഗീതുവിന്‍റെയും രതീഷിന്‍റെയും വിവാഹം. ജീവിതം വളരെ നോർമൽ ആയി പോകുന്നതിനിടെയാണ് തലവര മാറ്റിമറിച്ചുകൊണ്ട് കാൻസർ എന്ന അപകടം ഗീതുവിനെ തേടിയെത്തുന്നത്. യാതൊരു ലക്ഷണങ്ങളും പ്രകടമായിരുന്നില്ല. 2013-ൽ പെട്ടെന്നൊരു ദിവസം മൂക്കിൽ നിന്ന് രക്തം വന്നു. ഡോക്ടർമാരെ കാണിച്ചപ്പോൾ മൂക്കിന്റെ പാലത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാൽ വേദന നല്ലതു പോലെ ഉണ്ടായിരുന്നു. പല ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഒടുവിൽ അമൃത ആശുപത്രിയിൽ എത്തി വിശദപരിശോധനയിലാണ് അഡിനോകാർസിനോമ എന്ന അപൂർവ കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. പിന്നീട് ഒരു നീണ്ട പോരാട്ടമായിരുന്നു. ''മൂന്ന് അല്ലെങ്കിൽ ആറ് മാസം വരെ എന്നായിരുന്നു എന്റെ ആയുസിന്റെ കണക്ക് പുസ്തകത്തിൽ ഡോക്ടർ എഴുതിയ വിധി. ആ വിധി ഞാനും പതിയെ പതിയെ ഉൾക്കൊണ്ടു തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ റേഡിയേഷൻ റൂമിൽ ഓരേപോലെ വേദന അനുഭവിക്കുന്ന നിരവധി ആളുകളുണ്ടായിരുന്നു. ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ഒരോന്നായി ഊര്‍ന്നിറങ്ങുന്ന നിമിഷങ്ങളായിരുന്നു അത്. നിസാഹായവസ്ഥയും കണ്ണുനീരും തളം കെട്ടിക്കിടന്ന റേഡിയേഷന്‍ റൂമിന്‍റെ വരാന്തയുടെ അറ്റത്ത് രതീഷേട്ടനും അമ്മയും എന്നെ കാത്തു നിൽക്കുന്നുണ്ടാവും. വേദനകൊണ്ട് പുളഞ്ഞ് അന്ന് ഒഴുക്കിയ കണ്ണുനീരിന് കണക്കില്ല. പകലും രാത്രിയും ഒരു പോലെയായിരുന്നു. പ്രതീക്ഷ എന്നൊരു വാക്കിന് ജീവിതത്തിൽ അർ‌ഥമില്ലെന്ന് തോന്നിയ ഇരുണ്ട നിമിഷങ്ങള്‍.'' - ഗീതു പറയുന്നു. കാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലായിരുന്നു. കിമോ ആരംഭിക്കുന്നതിന് മുൻപ് തന്നെ മുടി മുഴുവൻ പൊഴിഞ്ഞു. ശരീരം ചീർത്തു, കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിൽ ഭീകരമായിരുന്നു എന്റെ രൂപം. എന്നെ മുൻപ് കണ്ടവർക്ക് പിന്നീട് എന്നെ തിരിച്ചറിയാത്ത വിധത്തിലായി. ഇനി ഒന്നും ചെയ്യാനില്ലെന്ന അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എന്നെ ഏതാണ്ട് തള്ളിയ അവസ്ഥയിലായിരുന്നു. ചികിത്സിക്കുന്നത് വെറുതെയാണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞു. എന്നാൽ മരണത്തെക്കാൾ എന്നെ ഭയപ്പെടുത്തിയിരുന്നത് തല പൊട്ടിപ്പോകുന്ന വേദനയായിരുന്നു. ദിവസത്തിൽ മൂന്ന് തവണയെങ്കിലും തലക്കുള്ളിൽ മിന്നൽപിളർ‌പ്പ് പോലെ വേദന പിടിമുറുക്കും. ഇന്നും ആ വേദനയുടെ തീവ്രത എന്നെ പേടിപ്പിക്കാറുണ്ട്. വേദന നിയന്ത്രിക്കാൻ വേണ്ടിയായിരുന്നു ഹോമിയോപതി തിരഞ്ഞെടുത്തത്. കാൻസറിന് ഹോമിയോ ചികിത്സ എന്ന് കേട്ടപ്പോഴേ നാലു ഭാ​ഗത്ത് നിന്നും വിമർശനം ഉയർന്നു. എന്നാൽ വിധിയെഴുതി മരണം കാത്തിരിക്കുന്നവൾക്ക് അതിൽ കൂടുതൽ എന്ത് വരാനാണ്. കൊച്ചിയിൽ തന്നെ വളരെ പ്രായം ചെന്ന അബ്രഹാം എന്ന ഡോക്ടർ ആയിരുന്നു എന്നെ ചികിത്സച്ചത്. അദ്ദേഹം ഇന്നില്ല... എങ്കിലും ഒരോ ദിവസവും ദൈവത്തിന് മുന്നിൽ നിൽക്കുമ്പോൾ ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കും. രണ്ട് നിബന്ധനകളായിരുന്നു അദ്ദേഹം എനിക്ക് മുന്നില്‍ വെച്ചത്. ഒന്ന്- ആഹാര നിഷ്ഠ കൃത്യമായി നോക്കണമെന്ന ഉറപ്പ്. രണ്ട്- ഷു​ഗറും പ്രഷറും നിയന്ത്രണത്തിലാകണം. കാൻസർ സ്ഥിരീകരിച്ച 25 വയസു മുതൽ ഷു​ഗറും പ്രഷറും അടിക്കടി ക്രമം തെറ്റി ഉയരുന്നുണ്ടായിരുന്നു. രണ്ട് നിബന്ധനകളും സമ്മതിച്ച ശേഷമാണ് അദ്ദേഹം ചികിത്സ ആരംഭിച്ചത്. ഒൻപതു മാസത്തെ കഠിന നിഷ്ഠ. രാത്രിയും പകലുമൊക്കെ മണിക്കൂറുകൾ ഇടവിട്ട് മരുന്നുണ്ട്. അലാറം വെച്ചും അല്ലാതെയുമൊക്കെ എഴുന്നേൽക്കുമായിരുന്നു. ചികിത്സാ സമയം സസ്യാഹാരം മാത്രം. ഇങ്ങനെയൊക്കായിരുന്നു ചിട്ടകൾ. എല്ലാത്തിനും താങ്ങായി നിന്നതും കരുത്ത് പകർന്നതും ഭർത്താവ് രതീഷ് ആയിരുന്നു. ഹോമിയോ ചികിത്സയിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ശരീരഭാരം നിയന്ത്രണത്തിലായി. വേദന കുറഞ്ഞു അങ്ങനെ വലിയ ആശ്വാസത്തിന്റെ നാളുകളായിരുന്നു അത്. എന്നാൽ വിധി വീണ്ടും ക്രൂരമായി. വീണ് കാല്‍മുട്ട് പൊട്ടി പഴുക്കാൻ തുടങ്ങി. കാൽ മുട്ടിന് ശസ്ത്രക്രിയ നടത്തണമെന്ന അവസ്ഥയുണ്ടായി. ഹോമിയോ ചികിത്സ മതിയാക്കി വീണ്ടും അലോപ്പതിയിലേക്ക്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിലെത്തി ​ഗം​ഗാധരൻ ഡോക്ടറിനെ നേരിൽ കണ്ട് കാൻസർ വിവരവും കാൽമുട്ടിന്റെ അവസ്ഥയും അറിയിച്ചു. സ്കാനിങ്ങിൽ കാൻസർ കോശങ്ങൾ ശരീരത്തിന്റെ അവയവങ്ങളിലേക്കും ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വീണ്ടും വേദന അസഹനീയമായപ്പോൾ അദ്ദേഹമാണ് ഓർത്തോ ഡോക്ടറെ നിർദേശിച്ച് ശസ്ത്രക്രിയയിലേക്ക് നയിച്ചത്. പിന്നീട് കാൻസർ വേദന കുറയുന്നതിന് ആറ് കിമോ കൂടി നൽകി. വീണ്ടും ആറ് മാസത്തിന് ശേഷം ഒരു സ്കാനിങ് കൂടി നടത്തി. എന്നാൽ ആ പരിശോധനയിൽ എന്റെ ജീവിതത്തിൽ നിന്ന് മറഞ്ഞു പോയ പ്രതീക്ഷയുടെ നേർത്ത വെളിച്ചം വീശി. ശരീരത്തിൽ മറ്റ് ഭാ​ഗങ്ങളിലുണ്ടായിരുന്ന കാൻസർ ഇപ്പോൾ ഇല്ല. മൂക്കിന്റെ സൈനസിൽ മാത്രമായിരുന്നു അപ്പോൾ കാൻസർ കോശങ്ങൾ ഉണ്ടായിരുന്നത്. ഹോമിയോ ചികിത്സയുടെ ​ഗുണമോ കിമോയുടെ കരുത്തോ ദൈവത്തിന്റെ കരുണയോ എന്ന് അറിയില്ല. അന്ന് ഞാൻ ജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ ആദ്യ ചുവട് വെച്ചു. മണം നഷ്ടമാകും, മൂക്കടപ്പും നിസാരമാക്കരുത്, അപൂര്‍വ കാന്‍സര്‍ അഡിനോകാര്‍സിനോമയുടെ ലക്ഷണങ്ങള്‍ ലോക്ക്ഷോർ ആശുപത്രിയിലെ ഡോ. ഷോൺ ആണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് മാസം വരെ എന്ന് വഴിയെഴുതിയിടത്തു നിന്ന് നീണ്ട അഞ്ച് വർഷം കാൻസറിനോട് പടപൊരുതി. ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ ഭാ​ഗത്ത് നിന്ന് കാൻസർ മുഴകളെ നീക്കി. 2017-ലാണ് രോ​ഗം പൂർണമായും സുഖപ്പെട്ടത്. പിന്നീട് സാധാരണ ചെക്കപ്പുകള്‍ മാത്രമേ വേണ്ടിവന്നുള്ളു. പൊഴിഞ്ഞ പോയവയ്ക്ക് പകരം കറുത്ത ഇടതൂര്‍ന്ന മുടി വളരാന്‍ തുടങ്ങി. ഫുള്‍സ്റ്റോപ്പ് ചെയ്തിടത്ത് നിന്ന് വീണ്ടും ജീവിതം എഴുതാന്‍ ആരംഭിച്ചു. കാൻസർ മാറി ഒരു വർഷത്തിൽ തന്നെ ഒരു കുഞ്ഞും പിറന്നു. ആരവ്... ആർത്തലച്ചു പെയ്തൊഴിഞ്ഞ മഴയ്ക്ക് അവസാനം മഴവില്ല് വിരിയുന്ന പോലെ അവന്റെ ചിരിയാണ് ഇപ്പോൾ ജീവിതം മുന്നോട്ടു നയിക്കുന്നത്. അവസാനം വരെ പ്രതീക്ഷ കൈവിട്ടില്ലെന്നതാണ് ഗീതുവിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താന്‍ സഹായിച്ചത്. മെഡിക്കല്‍ രംഗം ഈ മേഖലയില്‍ ഇനിയും കൂടുതല്‍ വളരാനുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടുന്നതില്‍ തെറ്റില്ല. ഗീതുവിനെ സംബന്ധിച്ചടത്തോളം അവര്‍ പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ല. ഒരാള്‍ ഒരു കാര്യം നേടണമെന്ന് ആഗ്രഹിച്ചാല്‍ ഈ പ്രവഞ്ചം കൂടെ നില്‍ക്കമെന്ന് പറയുന്ന പോലെയുള്ള ചില സന്ദര്‍ഭങ്ങളാണിതെന്ന് ഗീതുവിന്‍റെ ശസ്ത്രക്രിയ നടത്തിയ കൊച്ചി, ലേക്‌ഷോർ ആശുപത്രി, ഹെഡ് ആന്‍റ് നെക്ക് കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഷോണ്‍ പറയുന്നു.

സമകാലിക മലയാളം 8 Mar 2025 3:03 pm

ഇന്ത്യൻ ദമ്പതിമാരിൽ 70 ശതമാനവും സ്ലീപ് ഡിവോഴ്സിൽ, കൂര്‍ക്കംവലി കാരണം മാറിക്കിടക്കുന്നത് 32 ശതമാനം

പ ങ്കാളിയോട് സ്നേഹമുണ്ടെങ്കിലും ഒന്നു സ്വസ്ഥമായി ഉറങ്ങണമെങ്കിൽ തനിച്ചു കിടക്കണമെന്നാണ് ഇന്ത്യയിലെ 70 ശതമാനത്തോളം ദമ്പതികളുടെയും അഭിപ്രായം. 'സ്ലീപ് ഡിവോഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തല്‍ ട്രെന്‍ഡ് മോഡേണ്‍ ജീവിതശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റെസ്‌മെഡ്‌സ് 2025-ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയിൽ പങ്കാളികളിൽ നിന്ന് വേർപെട്ട് തനിച്ചു ഉറങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ 78 ശതമാനത്തോളം ആളുകളാണെന്ന് കണ്ടെത്തി. 67 ശതമാനവുമായി ചൈനയും 65 ശതമാനവുമായി ദക്ഷിണ കൊറിയയുമാണ് തൊട്ടുപിന്നില്‍. ആഗോള തലത്തിൽ 30,000 ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. സ്ലീപ് ഡിവോഴ്സ് പ്രവണത വ്യക്തികളുടെ ഉറക്കവും മെച്ചപ്പെടുത്താനും പേഴ്സണല്‍ സ്പേയിസ് നല്‍കാനും സഹായിക്കുമെന്ന് തിരുവനന്തപുരം മെഡി. കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുണ്‍ ബി നായര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. ഷിഫ്റ്റ് സംവിധാനത്തിൽ അല്ലെങ്കിൽ ഐടി പോലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കിടയിലാണ് ഈ പ്രവണത വർധിച്ചു വരുന്നത്. ഭാര്യയും ഭര്‍ത്താവും ഇത്തരം മേഖലകളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇരുവരുടെയും ഉറക്കം ഒരേ സമയത്ത് ആകണമെന്നത് വാശിപിടിക്കുന്നത് വ്യക്തികളുടെ ഉറക്കത്തിന്‍റെ ഗുണനിലവാരം നഷ്ടപ്പെടാന്‍ കാരണമാകും. ഇത് അവര്‍ക്കിടയിലെ ബന്ധത്തില്‍ ഒരുപക്ഷേ വിള്ളല്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു. വിവാഹ ജീവിതത്തിൽ പങ്കാളികൾ ഒരുമിച്ച് ഉറങ്ങുക എന്നത് അവർ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ഒന്നാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രം ഒരുമിച്ചു കിടക്കുകയും ബാക്കി ദിവസങ്ങളില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു കിടക്കുകയും ചെയ്യുന്ന രീതിയുണ്ട്. അത് ആരോഗ്യകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പങ്കാളിയുടെ കൂര്‍ക്കംവലി കാരണം മാറിക്കിടക്കുന്നത് 32 ശതമാനം ആളുകളാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ 12 ശതമാനം ആളുകൾ മറ്റു അസ്വസ്ഥതകൾ കൊണ്ട് മാറി കിടക്കുന്നു. 10 ശതമാനം ആളുകൾ ഉറക്ക ഷെഡ്യൂൾ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടർന്ന് മാറിക്കിടക്കുന്നു. എട്ട് ശതാമാനം ആളുകൾ മൊബൈൽ ഫോൺ അടക്കമുള്ള സ്ക്രീൻ ഉപയോ​ഗം മൂലം മാറിക്കിടക്കുന്നുവെന്നും സർവേയിൽ പറയുന്നു. എന്നാല്‍ പങ്കാളികള്‍ ഒരുമിച്ച് ഉറങ്ങുമ്പോള്‍ അതിന്‍റെതായ ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് കൊല്ലം, ഗവ. മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം പ്രൊഫ. ഡോ മോഹന്‍ റോയ് ജി സമകാലിക മലയാളത്തോട് പറയുന്നു. ഉറക്ക ഷെഡ്യൂൾ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടർന്ന് 10 ശതമാനം ആളുകള്‍ പങ്കാളികളില്‍ നിന്ന് മാറിക്കിടക്കുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ 32 ശതമാനം ആളുകള്‍ കൂര്‍ക്കംവലി പോലുള്ള ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് പങ്കാളികളില്‍ നിന്ന് മാറിക്കിടക്കുന്നത്. അത് ഗുണകരമായ കണക്കല്ലെന്ന് ഡോ മോഹന്‍ റോയ് ജി പറയുന്നു. പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം കൂര്‍ക്കംവലി. പങ്കാളികള്‍ മാറിക്കിടക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ മാറില്ലെന്നും അദ്ദേഹം പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദമ്പതികള്‍ മാറിക്കിടക്കുന്നത് പങ്കാളികളെ സാമൂഹ്യമായും വൈകാരികമായും അവഗണിക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഹൃദയസ്തംഭനം തടയാന്‍ പ്രോട്ടീന്‍, നിര്‍ണായക കണ്ടെത്തലുമായി കേരള സര്‍വകലാശാല ഗവേഷകര്‍ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉറക്ക ഹൈജീന്‍ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. രാത്രി ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം. ഉറങ്ങുന്നതിന് മുന്‍പ് ക്രൈം പോലുള്ള മനസിനെ പ്രയാസപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണരുതെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം 6 Mar 2025 4:53 pm

പൊളി സൗണ്ട് എന്ന് കയ്യടിക്കാൻ വരട്ടെ; തിയേറ്ററിൽ കയറുമ്പോഴും വേണം കരുതൽ, ശബ്ദം 100 ഡെസിബെൽ കൂടിയാൽ കേൾവി തകരാറിലാകും

സിനിമയ്ക്കുള്ളിലെ ഓരോ ചെറിയ ശബ്ദം പോലും വ്യക്തമായി കേൾപ്പിക്കുന്ന ഡോൾബി അറ്റ്‌മോസ് സാങ്കേതികത ചലച്ചിത്ര ആസ്വാദകർക്ക് പ്രിയപ്പെട്ടതാണെങ്കിലും കേൾവിയെ സാരമായി ബാധിക്കാമെന്ന് പറയുകയാണ് തിരുവനന്തപുരം ജനറൽ ആശുപത്രി ഇഎൻടി വിദ​ഗ്ധൻ ഡോ. സുൽഫി നൂഹു. സിനിമ കൂടുതൽ ആകർഷകമാക്കാൻ കൂടുതൽ സൗണ്ട് ഇഫക്ടസ് വേണമെന്നതാണ് പൊതുവായി ധരിച്ചിരിക്കുന്നത്. 80 മുതൽ 110 ഡെസിബെൽ ശബ്ദത്തിലാണ് തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നത്. രണ്ട് മണിക്കൂറിൽ കൂടുതൽ ഇത്രയും വലിയ ശബ്ദം കേൾക്കുന്നത് കേൾവി ക്രമേണ കുറയാനും നഷ്ടമാകാനും കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലെന്ന് ഡോ. സുൽഫി നൂഹു സമകാലിക മലയാളത്തോട് പറഞ്ഞു. 88 ഡെസിബെലിൽ നാല് മണിക്കൂറും, 95 ഡെസിബലിൽ ഒരു മണിക്കൂറും, 105 ഡെസിബലിൽ വെറും 15 മിനിട്ട് നേരവും മതി കേൾവി പോകാൻ. 120 ഡെസിബെലിന് മുകളിലുള്ള ശബ്ദം ഒറ്റത്തവണ കേട്ടാൽ പോലും പെർമനന്റായി കേൾവി നഷ്ടപ്പെട്ടേക്കാമെന്നും ഡോ. സൂൽഫി നൂഹു പറയുന്നു. ഡിജി ഡോൾബി അറ്റ്മോസ് തിയേറ്ററുകളിലെ ശബ്ദം 85ന് താഴെ നിർത്താനാണ് ശ്രമിക്കേണ്ടത്. സിനിമ തിയേറ്റർ മാത്രമല്ല ആഘോഷപാർട്ടികളിലും വെടിക്കെട്ട് പോലുള്ള ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതും കേൾവിയെ ബാധിക്കാം. പ്രതീകാത്മക ചിത്രം സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ചെവിയിൽ മൂളൽ പോലെയോ ചെവി അടഞ്ഞിരിക്കുന്നതു പോലെയോ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. ശബ്ദം അരോചകമാകുന്നുവെങ്കിൽ ചെവി സംരക്ഷിക്കുവാൻ ഒരു ഇയർ പ്ലഗ് കരുതുന്നതും നല്ലതാണ്. ഇതുപോലെ തന്നെ നിരന്തരം അവ​ഗണിക്കുന്ന മറ്റൊന്നാണ് ഇയർഫോണുകളുടെ ഉപയോ​ഗം. ഇയർഫോണിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദതരംഗം കർണപടത്തിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്യുന്നത്. മണിക്കൂറുകൾ നീളുമ്പോൾ ഇപ്പോഴുള്ള ശബ്ദം പോര എന്ന് തോന്നും. ക്രമേണ ശ്രവണ ശേഷി കുറഞ്ഞു പൂർണമായും നഷ്ടമാകുന്ന അവസ്ഥയിലേക്ക് നയിക്കാം. കുട്ടികളിലും ചെറുപ്പക്കാർക്കുമിടയിൽ വർധിച്ചു വരുന്ന ഇയർഫോൺ ഉപയോ​ഗം മൂലം കേൾവി തകരാറുകൾ സാധാരണമാകുന്ന കാലമാണ് ഉള്ളതെന്ന് ഡോ. സുൽഫി നൂഹു പറയുന്നു. കേരളത്തിൽ ഈ ട്രെൻഡ് വളരെ കൂടുതലാണ്. ഇയർഫോൺ ഘടിപ്പിക്കാത്ത ചെവികൾ ഇന്ന് വിരളമായിരിക്കും. ദീർഘനേരം ഉച്ചത്തിൽ ഇയർഫോണുകൾ ഉപയോഗിക്കുന്നത് കാലക്രമേണ കേൾവിശക്തി പൂർണമായും ഇല്ലാതാകാൻ കാരണമാകും. ലോകാരോഗ്യ സംഘടനയുടെ 2024-ലെ കണക്ക് പ്രകാരം ആഗോളതലത്തിൽ 6.3 ദശലക്ഷം ആളുകൾ കേൾവിക്കുറവു മൂലമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു. നാഷണൽ സാമ്പിൾ സർവേ കണക്ക് പ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി വൈകല്യങ്ങൾ നേരിടുന്നുണ്ട്. പ്രതീകാത്മക ചിത്രം നാടും നഗരവും വളരുകളാണ്. അതിവേഗം പായുന്ന ഈ ഡിജിറ്റൽ ലോകത്തിൽ ഇയർഫോണുകളുടെ ഉപയോഗത്തെ പാടെ തള്ളാൽ ആകില്ല. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഇയർഫോണിൽ 60 ശതമാനം വരെ ശബ്ദത്തിൽ കേൾക്കാമെന്നാണ്. എന്നാൽ അത് 40 ശതമാനം വരെ കുറയ്ക്കുന്നതാണ് നല്ലത്. ദീർഘനേരം 60 ശതമാനത്തിന് മുകളിലേക്ക് ശബ്ദം കൂടുന്നത് കേൾവിയെ ബാധിക്കാം. അത് ടിന്നിട്‌സ് (ചെവിയിൽ മൂളൽ) എന്ന അവസ്ഥയിലേക്കും പിന്നീട് കേൾക്കുറവിലേക്കും നയിക്കാം. ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ മാറ്റാന്‍ നേരമില്ല, 40 ശതമാനം ചെറുപ്പക്കാര്‍ക്കും കേള്‍വി പ്രശ്നം പ്രത്യേകിച്ച് കുട്ടികളിൽ, പഠനവും വിനോദവും ഇപ്പോൾ ഓൺലൈനിലേക്ക് ചുരുങ്ങുന്ന കാലമാണ്. ഇയർഫോണിൽ ഉച്ചത്തിൽ ദീർഘനേരം ശബ്ദം കേൾക്കുന്നത് വളരെ ചെറുപ്പത്തിലെ കുട്ടികളിൽ ശ്രവണ ശേഷി കുറയ്ക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ഇയർഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക.

സമകാലിക മലയാളം 3 Mar 2025 12:00 pm

ചെവിയില്‍ നിന്ന് ഇയര്‍ഫോണ്‍ മാറ്റാന്‍ നേരമില്ല, 40 ശതമാനം ചെറുപ്പക്കാര്‍ക്കും കേള്‍വി പ്രശ്നം

സ്മാ ർട്ട് ഫോണുകൾക്കൊപ്പം ഇയര്‍ഫോണുകളും ശരീരത്തിന്റെ ഒരു അവയവം പോലെ ആയി മാറിയിരിക്കുകയാണ് . നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും വരെ ചെവിയില്‍ ഇയര്‍ഫോണ്‍ വേണം. എന്നാൽ ഏതുസമയവും ചെവിയിൽ തിരികി വെക്കുന്ന ഈ ഇയർഫോണുകൾ നിങ്ങളുടെ കേൾവി ശക്തിയെ തിന്നുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനമാണ്. ആ​ഗോളതലത്തിൽ ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇത് പലപ്പോഴും നമ്മള്‍ ഗൗരവമായി എടുക്കാറില്ല. ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം സെൻസറിനറൽ ശ്രവണ നഷ്ടം അതായത് പൂര്‍ണമായും കേള്‍വി ശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. കൂടാതെ അമിതമായി ശബ്ദം കേൾക്കുന്നത് ചെവിക്കുള്ളിൽ വാക്സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം. അനുയോജ്യമല്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കുന്നത് ചെവിക്കുള്ളിൽ വേദന, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് ( ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം. ഇയര്‍ഫോണില്‍ 50 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. കൂടാതെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ ഇടവേളയെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 മുതൽ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളിൽ ഏതെങ്കിലും തരത്തിലുള്ള കേൾവി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുഖപ്രദമായതും നോയ്‌സ്-കാന്‍സലിങ് ഉള്ള ഹെഡ് ഫോണുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിങ്ങിലും ശ്രദ്ധവേണം. ഗെയിം രൂപകൽപ്പന ചെയ്യുമ്പോള്‍ ഉച്ചത്തിലുള്ള, ആവേശകരമായ ശബ്ദത്തോടുള്ള അവരുടെ എക്സ്പോഷർ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. പൊതുപരിപാടികളില്‍ 100 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് ഒഴിവാക്കണമെന്നും പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. യുവതലമുറയുടെ ചെവി തിന്നുന്ന ഇയര്‍ഫോണുകൾ; കേൾവി ശക്തി പോകാതിരിക്കാൻ ശബ്‌ദം എത്ര വരെ ആകാം കൃത്യമായ ഇടവേളകളില്‍ കേള്‍വി പരിശോധനകള്‍ നടത്തുന്നത് കേള്‍വിക്കുറവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സക്കാനും സഹായിക്കും.

സമകാലിക മലയാളം 2 Mar 2025 2:46 pm