SENSEX
NIFTY
GOLD
USD/INR

Weather

32    C
...

വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം 'പണി'മുടക്കും

ആ രോ​ഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ കഠിനമായ വ്യായാമം പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്. വ്യായാമം ആവശ്യമാണെന്ന തോന്നലിൽ ജിമ്മിൽ കഠിനമായ വ്യായാമം അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തെ അധിക സമ്മർദത്തിലാക്കും. എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം. അതായത്, ഹൃദയത്തിന് വേണ്ടി ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങള്‍ ചെയ്താൽ മതിയാകുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ നിർദേശം. മാരത്തോണ്‍ ഓടുമ്പോൾ ശ്രദ്ധിക്കണം അധികമായാൽ അമൃതവും വിഷമാണെന്നാണെല്ലോ, വ്യായാമത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാരത്തോണ്‍ അല്ലെങ്കില്‍ ട്രയാത്ത്‌ലോണുകള്‍ പോലുള്ള തീവ്രത കൂടിയ എന്‍ഡുറന്‍സ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിൽ സൂക്ഷ്മ പരിക്കുകൾ ഉണ്ടാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും കൂടുതൽ വ്യായാമം കൂടുതൽ ആരോ​ഗ്യം‌ എന്നാൽ അങ്ങനെയല്ല, വ്യായാമത്തിന് ആരോ​ഗ്യകരമായ പരിധി കണ്ടെത്താൻ പ്രയാസമാണ്. എന്നാല്‍ ആഴ്ചയില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ മിതമായ വ്യായാമം ചെയ്യുന്നതു കൊണ്ട് ഹൃദയത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല. മാത്രമല്ല, വര്‍ഷങ്ങളായി ദിവസവും 75 മിനിറ്റലധികം കഠിനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികളില്‍ (വേഗത്തിലുള്ള ഓട്ടം, സൈക്ലിങ്, നീന്തല്‍) കൊറോണറി ധമനികളില്‍ കാല്‍സ്യത്തിന്റെ അളവു കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. How heavy Workout affects heart health

സമകാലിക മലയാളം 30 Mar 2026 6:21 pm

ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

പ ഞ്ചസാരയെ ഒഴിവാക്കിയുള്ള ഭക്ഷണക്രമം പലപ്പോഴും പ്രമേഹവുമായി മാത്രം ബന്ധിപ്പിച്ചാണ് നോക്കിക്കാണുന്നത്. എന്നാൽ ഭക്ഷണത്തിൽ നിന്ന് വൈറ്റ് ഷു​ഗറിനെ പൂർണമായും ഒഴിവാക്കുന്നതു കൊണ്ട് വേറെയുമുണ്ട് ഉപകാരം. പഞ്ചസാരയുടെ ഉപയോ​ഗം കുറയുന്നതോടെ വയറിലേക്കും കരളിലേയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം വിത്ത് ഔട്ട് ചായ ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിക്കാം. ജ്യൂസിന് പകരം പഴങ്ങള്‍ പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക. രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും പാക് ചെയ്ത ഭക്ഷണം പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അലവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്. ഒരേ ഉത്പന്നത്തിന് രണ്ട് ബ്രാന്‍ഡ് ഉണ്ടെങ്കില്‍ ഏതിലാണ് പഞ്ചസാരയുടെ അളവു കുറവെന്ന് പരിശോധിച്ച് ഉറപ്പാക്കണം. തണ്ണിമത്തനൊപ്പം ഒരു നുള്ള് ഉപ്പ്! മധുരം ഇരട്ടിയാകും ആരോഗ്യത്തിനും നല്ലത് എനര്‍ജി ഡിങ്കുകള്‍ ഒഴിവാക്കാം വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം. Sugar Cutting helps to improve skin health

സമകാലിക മലയാളം 30 Mar 2026 6:11 pm

ആഴ്ചയിൽ എത്ര തവണ ഷാംപൂ ചെയ്യണം? ഹെയർമാസ്ക് നല്ലതോ?

ഓ രേ ഷാംപൂവോ എണ്ണയോ എല്ലാവർക്കും വർക്ക് ആകണമെന്നില്ല. ഓരോരുത്തരുടെയും മുടിയുടെ ഘടനയും പ്രകൃതവും വ്യത്യസ്ഥമാണ്. അത് തിരിച്ചറിഞ്ഞു വേണം മുടിയെ പരിചരിക്കാൻ. എണ്ണമയമുള്ള മുടിക്ക് ശിരോചർമത്തിൽ അമിതമായി സെബം ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ് മുടിയിൽ എണ്ണമയം കൂടാൻ കാരണമാകുന്നത്. മുടിയുടെ സ്വഭാവിക ആരോ​ഗ്യത്തിന് സെബം ആവശ്യമാണെങ്കിലും അമിതമായാൽ ചെളിയും അഴുക്കും താരനുമൊക്കെ അടിഞ്ഞുകൂടാനും അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകും. മുടി കഴുകുന്ന രീതി: ആഴ്ചയിൽ മൂന്നോ നാലോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. തലയോട്ടിയിലെ അധിക എണ്ണമയം നീക്കാൻ ഇത് സഹായിക്കും. കണ്ടീഷണിങ്: കണ്ടീഷണർ തലയോട്ടിയിൽ തേക്കരുത്. മുടിയിഴകളിൽ മാത്രം ഉപയോഗിക്കുക. വരണ്ട മുടി ക്യൂട്ടിക്കിൾ കേടുവരുമ്പോഴോ ആവശ്യത്തിന് സെബം ഇല്ലാതിരിക്കുമ്പോഴോ ആണ് മുടി വരണ്ടുപോകുന്നത്. ഇത് മുടി പെട്ടെന്ന് പൊട്ടിപോകാനും താരനും ഉണ്ടാക്കും. മുടി കഴുകുന്ന രീതി: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപൂ ചെയ്യുക. സൾഫേറ്റ് ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. കണ്ടീഷണിങ്: നിർബന്ധമായും കണ്ടീഷണർ ഉപയോഗിക്കണം. ആഴ്ചയിലൊരിക്കൽ ഡീപ്പ് കണ്ടീഷണിങ് ചെയ്യുന്നത് മുടിക്ക് തിളക്കം നൽകും. കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് ചെറുചൂടുള്ള വെളിച്ചെണ്ണയോ ഒലിവ് ഓയിലോ തേക്കുന്നത് നല്ലതാണ്. രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും സാധാരണ മുടി എണ്ണമയവും വരൾച്ചയും കൃത്യമായ അളവിലുള്ള മുടിയാണിത്. മുടിയുടെ സ്വാഭാവികഘടന നിലനിർത്താൻ മിതമായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. അമിതമായ കെമിക്കൽ പരീക്ഷണങ്ങളും ഹീറ്റ് സ്റ്റൈലിങ്ങും ഒഴിവാക്കിയാൽ മുടിയുടെ ആരോഗ്യം നിലനിർത്താം. പക്ഷിപ്പനി വ്യാപനം, മുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ? ഹെയർ മാസ്കുകൾ മുടിയിഴകളിലും ശിരോചർമത്തിലും ആഴത്തിൽ പോഷകങ്ങൾ നൽകുന്ന ഒരു കണ്ടീഷണിങ് ട്രീറ്റ്‌മെന്റാണ് ഹെയർമാസ്‌ക്. കണ്ടീഷണറുകൾ മുടിയുടെ പുറംഭാഗം മാത്രം സോഫ്റ്റ് ആക്കുമ്പോൾ, ഹെയർമാസ്‌ക് ശിരോചർമ്മത്തിനുള്ളിലെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. എല്ലാ ഹെയർ മാസ്‌കുകളും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. മുടിയുടെ സ്വഭാവത്തിന് അനുസരിച്ചാണ് ഹെയർ മാസ്‌ക്കുകൾ തിരഞ്ഞെടുക്കേണ്ടത്. Oily hair and Dry hair- hair care routine tips

സമകാലിക മലയാളം 30 Mar 2026 5:43 pm

'അവൾക്ക് നടക്കാനോ ഓടാനോ കഴിയില്ലായിരുന്നു', മകളുടെ രോ​ഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് വരുൺ ധവാൻ

മ കൾ ലാറയ്ക്ക് ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ ഓഫ് ദി ഹിപ് (ഡിഡിഎച്ച് ) എന്ന രോ​ഗാവസ്ഥ സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ വരുൺ ധവാൻ. മകൾക്ക് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു ഡിഡിഎച്ച് രോ​ഗനിർണയം നടത്തുന്നത്. ഇടുപ്പിലെ അസ്ഥി അതിന്‍റെ സോക്കറ്റില്‍‌ നിന്ന് തെന്നി മാറുകയും ഇത് മൂലം കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും വരുൺ ബി എ മാൻ, യാർ! എന്ന ചാറ്റ് ഷോയിൽ പറഞ്ഞു. കാലുകള്‍ തമ്മില്‍ നീളത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ളവരിൽ ഡിസക് സ്ലിപ്പും വാതവും വരാനുള്ള സാധ്യത കൂടുതലാണ്. സർജറിയിലൂടെ മകള്‍ക്ക് രണ്ടര മാസത്തോളം സ്‌പൈക്ക കാസ്റ്റ് പരീക്ഷിച്ചുവെന്നും വരുണ്‍ പറഞ്ഞു. ഇപ്പോൾ ചികിത്സ കഴിഞ്ഞു, കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണെന്നും ഇതിനെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് കരുതുന്നുണ്ടെന്നും വരുണ്‍ പറഞ്ഞിരുന്നു. എന്താണ് ഡിസ്‌പ്ലാസിയ ഓഫ് ദ് ഹിപ് കുട്ടികളിൽ ഇടുപ്പിലെ 'ബോൾ ആൻഡ് സോക്കറ്റ്' ജോയിന്റ് ശരിയായി യോജിക്കാത്ത അവസ്ഥയാണ് ഡിഡിഎച്ച്. ഇടുപ്പുസന്ധി ഒരു ബോൾ ആൻഡ് സോക്കറ്റ് മാതൃകയിലുള്ള സന്ധിയാണ്. തുടയെല്ലിന്റെ മുകൾഭാഗത്തുള്ള ബോൾ പോലുള്ള ഭാഗം ഇടുപ്പെല്ലിന്റെ കുഴിഞ്ഞ ഭാഗത്തു പൂർണമായും കയറിയിരിക്കണം. എന്നാല്‍ ഡിഡിഎച്ച് ഉള്ള കുട്ടികളിൽ ഇത് തെന്നിമാറി കാണപ്പെടാം. ഡിഡിഎച്ച് ഉള്ള കുഞ്ഞുങ്ങളില്‍ ചില സാഹചര്യങ്ങളിൽ തുടയെല്ല് സോക്കറ്റിൽ നിന്ന് പുറത്തുവരാനും സ്ഥാനഭ്രംശം സംഭവിക്കാനും സാധ്യതയുണ്ട്. ഈ അവസ്ഥ ഏതെങ്കിലും ഒരു ഇടുപ്പിലോ അല്ലെങ്കില്‍ രണ്ട് ഇടുപ്പുകളിലോ ഉണ്ടാകാം. എന്നാൽ, സാധാരണയായി ഇടത് ഇടുപ്പിലാണ് കണ്ടുവരുന്നത്. മാത്രമല്ല പെൺകുട്ടികൾ, ആദ്യ പ്രസവത്തിലുണ്ടാകുന്ന കുട്ടികള്‍, പാരമ്പര്യം, ബ്രീച്ച് പൊസിഷനില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ എന്നിവരിലാണ് ഡിഡിഎച്ച് കൂടുതലായി കണ്ടുവരാറുള്ളത്. ഇടുപ്പ് സ്ഥാനഭ്രംശം സംഭവിച്ചാലും ചില കുഞ്ഞുങ്ങളിൽ ബാഹ്യ ലക്ഷണങ്ങൾ ഒന്നും തന്നെ കാണില്ല. അതേസമയം, കുഞ്ഞിന്‍റെ കാലുകളുടെ നീളത്തില്‍ ഏറ്റക്കുറച്ചിലുകള്‍, തുടയിലെ ചർമത്തില്‍ അസമമായ മടക്കുകൾ, ഒരു വശത്ത് കുറഞ്ഞ ചലനശേഷി, കാല്‍വിരലില്‍ നടക്കുക, നടക്കുമ്പോള്‍ മുടന്തല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിശുരോഗ വിദഗ്ദ്ധനെ കാണണം. പക്ഷിപ്പനി വ്യാപനം, മുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ? രോ​ഗനിർണയം സാധാരണയായി ജനിച്ച് 72 മണിക്കൂറിനുള്ളിലും 6 മുതൽ 8 ആഴ്ച പ്രായമാകുമ്പോഴും ഫിസിക്കൽ സ്‌ക്രീനിങിന്‍റെ ഭാഗമായി കുഞ്ഞിന്റെ ഇടുപ്പ് പരിശോധിക്കും. കുഞ്ഞിന്റെ ഇടുപ്പ് സന്ധികൾ ചലിപ്പിച്ചായിരിക്കും പരിശോധന. ഇടുപ്പിന് പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ കുഞ്ഞിന്‍റെ ഇടുപ്പിന്റെ അൾട്രാസൗണ്ട് സ്കാൻ നടത്തണം. മാത്രമല്ല കുടുംബത്തിൽ കുട്ടിക്കാലത്ത് ഇടുപ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നവരുള്ള കുട്ടികള്‍, ബ്രീച്ച് പൊസിഷനില്‍ ജനിച്ച കുട്ടികള്‍, ഒറ്റ പ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍, അവരിൽ ഒരാൾ ബ്രീച്ച് പൊസിഷനില്‍ ജനിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും ജനിച്ച് നാലു മുതല്‍ ആറ് ആഴ്ചയ്ക്കിടയില്‍ ഇടുപ്പിന്റെ അൾട്രാസൗണ്ട് സ്കാൻ നടത്തണം. 'പാചകക്കാരന്റെ കൈപുണ്യം ബിപി കൂട്ടി, കണ്ണുതുറപ്പിച്ചത് സുഹൃത്തുക്കൾ' നേരത്തെ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്‍റെ ചലനത്തില്‍ പ്രശ്നങ്ങളുണ്ടാകാം. നേരത്തേയുള്ള രോഗനിർണയവും ചികിത്സയും വഴി ശസ്ത്രക്രിയയും ഒഴിവാക്കാം. എന്നാൽ, ചുരുക്കം ചില കുട്ടികളിൽ ജനിച്ച ഉടനെ ഇതു കണ്ടുപിടിക്കപ്പെടാതെ പോകാം. അത്തരം കുട്ടികൾ നടന്നു തുടങ്ങുമ്പോഴായിരിക്കും കാലുകൾ തമ്മിലുള്ള ഏറ്റക്കുറച്ചിൽ ശ്രദ്ധയിൽ പെടുക. ഇത്തരക്കാർക്കു ശസ്ത്രക്രിയ ആവശ്യമായി വരാം. മാത്രമല്ല, ചികിത്സ കഴിഞ്ഞാലും ദീർഘകാലം കുഞ്ഞുങ്ങൾക്ക് ഒരു അസ്ഥിരോഗ വിദഗ്ധന്റെ മേൽനോട്ടം ആവശ്യമായി വരും. Varun Dhawan opens up about daughter Lara’s DDH diagnosis

സമകാലിക മലയാളം 30 Mar 2026 5:27 pm

'പാചകക്കാരന്റെ കൈപുണ്യം ബിപി കൂട്ടി, കണ്ണുതുറപ്പിച്ചത് സുഹൃത്തുക്കൾ'

ഭ ക്ഷണം കഴിക്കുമ്പോൾ രുചിക്കാണ് ആദ്യ മുൻ​ഗണന. എന്നാൽ പുതിയ പാചകക്കാരന്റെ കൈപുണ്യം ബിപി കൂടാൻ ഇടയാക്കിയെന്ന് നടൻ രജനികാന്ത്. അച്ചടക്കമുള്ള ജീവിതശൈലിയും ചിട്ടയായ വ്യായാമവും പിന്തുടരുന്ന താരം ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകുന്നു. ആരോഗ്യസങ്കീർണതകൾ വലിയരീതിയിൽ ഇല്ലാത്തതു കൊണ്ട് തന്നെ ഭക്ഷണക്രമത്തിൽ വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. ഒരു കല്യാണത്തിന് പോയപ്പോൾ അവിടുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ട് തന്റെ ഭാര്യ ലത, ആ പാചകക്കാരനെ വീട്ടിലെ പേഴ്സണൽ കുക്ക് ആക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. നിലവിലെ പാചകക്കാരന് സുഖമില്ലാത്തതിനാൽ പുതിയ പാചകക്കാരനെ തേടി നടക്കുന്ന സമയമായിരുന്നു അത്. നാരയണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ കൈ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ വീട്ടിലെ എല്ലാവരുടെയും മനസ്സ് കീഴടക്കി- അദ്ദേഹം പറഞ്ഞു. കൂടിയാൽ കാൻസർ, കുറഞ്ഞാൽ ന്യുമോണിയ, ഇൻസുലിൻ പ്രതിരോധം എങ്ങനെ തിരിച്ചറിയാം? കുറച്ചു ദിവസങ്ങൾക്ക് ശേഷം പതിവ് പരിശോധനയിൽ തനിക്കും ഭാര്യയ്ക്കും ബിപി കൂടുതലാണെന്ന് കണ്ടെത്തി. ഡോക്ടറെ കാണിച്ചിട്ടും കുറവുണ്ടായില്ല. ഒരു ദിവസം വീട്ടിൽ സുഹൃത്തുക്കൾ എത്തിയപ്പോൾ അവരാണ് ഭക്ഷണത്തിലെ എരിവും ഉപ്പും സാധാരണയിലും കൂടുതലാണെന്ന് പറയുന്നത്., സ്ഥിരമായി ഉപ്പ് കൂടുതൽ കഴിക്കുന്നവർക്ക് കൃത്യമായ അളവു മനസ്സിലാകില്ല. പിന്നീട് പാചകക്കാരനോട് കാര്യങ്ങൾ അവതരിപ്പിച്ച് ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ ബിപിയും നിയന്ത്രണത്തിലായി-രജനികാന്ത് പറഞ്ഞു. കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ? ഉപ്പ് ഒരു ദിവസം എത്രവരെ ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്ര​തി​ദി​നം ഒ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഉ​പ്പി​ന്റെ അ​ള​വ് അ​ഞ്ച് ഗ്രാം ​ആ​ണ്. എ​ന്നു​വെ​ച്ചാ​ൽ, ര​ണ്ട് ഗ്രാം ​സോ​ഡി​യം (ഉ​പ്പ് എ​ന്ന​ത് 20 ശ​ത​മാ​നം സോ​ഡി​യ​വും ബാ​ക്കി ക്ലോ​റൈ​ഡു​മാ​ണ്). അ​മേ​രി​ക്ക​ൻ ഹാ​ർ​ട് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത്, പ്ര​തി​ദി​നം 1.5 ​ഗ്രാം ​സോ​ഡി​യം മ​തി​യെ​ന്നാ​ണ്. എന്നാൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ദി​നം ഒ​രാ​ൾ ശ​രാ​ശ​രി 9-12 ഗ്രാം ​ഉ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. Rajinikanth High Blood Pressure, health diet

സമകാലിക മലയാളം 30 Mar 2026 3:07 pm

പക്ഷിപ്പനി വ്യാപനം, മുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ?

രാ ജ്യത്ത് വ്യാപകമായി പക്ഷിപ്പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുട്ടയും ഇറച്ചിയും കഴിക്കാമോ എന്ന ആശങ്ക വലിയ ഉയരുന്നുണ്ട്. പ്രത്യേകിച്ച് ചൂടുകാലം കൂടിയായതോടെ ആളുകൾക്കിടയിൽ പേടി ഇരട്ടിച്ചു. എന്നാൽ കൃത്യമായ മുൻകരുതലുകൾ എടുത്താൽ ഇവ പൂർണമായും സുരക്ഷിതമാണെന്ന് വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ സമയത്ത് പച്ച മുട്ടയായോ ബുൾസ് ഐ അല്ലെങ്കിൽ പകുതി വേവിച്ച മുട്ടയായോ കഴിക്കുന്ന രീതി പൂർണമായും ഒഴിവാക്കാം. മുട്ട നന്നായി വേവിച്ച് കഴിക്കുന്നതാണ് സുരക്ഷിതം. 70 ഡി​ഗ്രി സെൽഷ്യസിൽ ചൂടാക്കുന്നത് മൂന്ന് മുതൽ അഞ്ച് മിനിറ്റിനകം പക്ഷിപ്പനി വൈറസുകൾ നശിക്കാൻ സഹായിക്കും. ഇറച്ചി പാകം ചെയ്യുമ്പോൾ പിങ്ക് നിറം മാറി നന്നായി വെന്തെന്ന് ഉറപ്പാക്കണം. രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും കോഴി, താറാവ് എന്നിവയുടെ ഇറച്ചി കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. മുട്ടത്തോടിൽ കാഷ്ടം പറ്റിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കുന്നതിന് തൊട്ടുമുൻപ് സോപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. മയോണൈസ്, പുഡിംഗ്, തിറാമിസു തുടങ്ങിയ പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങൾ പക്ഷിപ്പനി കാലത്ത് കഴിവതും ഒഴിവാക്കുക. കാരണം ഇവ ആരോ​ഗ്യത്തിന് ​ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. തണ്ണിമത്തനൊപ്പം ഒരു നുള്ള് ഉപ്പ്! മധുരം ഇരട്ടിയാകും ആരോഗ്യത്തിനും നല്ലത് ഫ്രീസറിലെ തണുപ്പിൽ പക്ഷിപ്പനി വൈറസുകൾ നശിക്കില്ല. നാല് ഡിഗ്രി താപനിലയിൽ ഒരു മാസത്തിലേറെയും 32 ഡിഗ്രിയിൽ ഒരാഴ്ചയോളവും വൈറസ് നിലനിൽക്കും. ഇതിനാൽ ഫ്രിജിൽ വെച്ചതുകൊണ്ട് മാത്രം ഇറച്ചി സുരക്ഷിതമാകില്ല, ശരിയായി പാചകം ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. BirdFlu food safety guide

സമകാലിക മലയാളം 30 Mar 2026 12:47 pm

നിങ്ങൾ ശ്വാസമെടുക്കുന്നത് ശരിയായ രീതിയിലാണോ? ദീർഘനേരമുള്ള ഇരിപ്പ് 'ആ താളം'തെറ്റിക്കും, ഉത്കണ്ഠാ സാധ്യത വർധിപ്പിക്കും

ഭ ക്ഷണം കുറച്ചു നാൾ കിട്ടിയില്ലെങ്കിലും നമ്മൾ ജീവിക്കും. എന്നാൽ ശ്വസിക്കാനാവാതെ മനുഷ്യന് ജീവിതം സാധ്യമല്ല. ആവശ്യമായ അളവിൽ ഓക്സിജനെ അകത്തേക്ക് വലിച്ചെടുത്താണ് നാം ശ്വസിക്കുന്നത്. ഇത് ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സ്വമേധയാ സംഭവിക്കുന്നു. മൂക്ക്സ ശ്വാസകോശം എന്നിവ വഴിയാണ് ശ്വസനം സാധ്യമാകുന്നത്. ശ്വസനം യാന്ത്രികമായതിനാൽ തന്നെ അത് നമ്മൾ ശ്രദ്ധിക്കാറില്ല. എന്നാൽ നമ്മുടെ ആരോ​ഗ്യത്തിന് ആയാസമുണ്ടാക്കുന്ന വിധത്തിലാണ് പലരും ദിവസം മുഴുവൻ ശ്വസിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നെഞ്ച് ഉയർത്തി, വേ​ഗത്തിലുള്ള താളത്തിൽ ആഴം കുറഞ്ഞ ശ്വാസമെടുക്കുമ്പോൾ അത് സാധാരണമാണെന്ന് നമ്മൾക്ക് തോന്നാം, പക്ഷെ അത് ഉചിതമായ രീതിയല്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ വിശദീകരിക്കുന്നു. ജീവൻ നിലനിർത്താൻ ആവശ്യമായ ഒരു മെക്കാനിക്കൽ പ്രക്രിയയായി തലച്ചോറ് പ്രേരിപ്പിക്കുന്ന ഒരു പ്രതികരണമാണ് ശ്വസനം. എന്നാൽ ശ്വസനത്തിന് മേൽ തലച്ചോറിന് നിയന്ത്രണമില്ലാത്തതിനാൽ ഇത് സ്വമേധയാ ഉള്ളതാണ്. ശ്വസിക്കുന്നതിലൂടെ ലഭ്യമാകുന്ന ഓക്സിജൻ നാഡീവ്യവസ്ഥയിലൂടെ തലച്ചോറിന്റെ പ്രവർത്തനം, ഹൃദയ പ്രവർത്തനം, ഇമോഷണൽ ബാലൻസ് എന്നിയ നിയന്ത്രിക്കാൻ സഹായിക്കുന്നു. വളരെ നിശബ്ദവും സ്ഥിരവുമായ ഈ പ്രവർത്തനത്തിന് തലച്ചോറ് എങ്ങനെ ചിന്തിക്കുന്നു, ഹൃദയം എങ്ങനെ മിടിക്കുന്നു, ഉത്കണ്ഠ എങ്ങനെ വർധിക്കുന്നു എന്നതിനെ രൂപപ്പെടുത്താൻ കഴിയും. തെറ്റായ രീതിയിലെ ശ്വസനം തെറ്റായ ശ്വസന രീതി അവയുടെ താളത്തിലും നമ്മുടെ പോസ്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘനേരം ഇരിന്നുള്ള ജോലി, അധിക സ്ക്രീൻ ടൈം പോലുള്ള സാഹചര്യങ്ങളിൽ നമ്മുടെ പോസ്ചർ മുന്നോട്ട് ആയുകയും ഡയഫ്രം ഉപയോ​ഗിക്കാതെ നെഞ്ചിന്റെ മുകൾ ഭാ​ഗം ഉപയോ​ഗിച്ച് ശ്വസിക്കുന്നു. ഇവയുടെ ആഴം വളരെ കുറവായിരിക്കും. ശ്വസന രീതികളോട് മസ്തിഷ്കം വേ​ഗത്തിൽ പ്രതികരിക്കുന്നു. ശ്വാസോച്ഛ്വാസം ഹ്രസ്വവും വേഗത്തിലുള്ളതുമാകുമ്പോൾ, അടിയന്തിരമായി ​ഗുരുതരപ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും ശരീരം സമ്മർദത്തിലാണെന്ന് മട്ടിൽ തലച്ചോറ് പ്രതികരിക്കും. പകൽ സമയത്ത് ആഴം കുറഞ്ഞതും വേ​ഗത്തിലുള്ളതുമായ ശ്വസനത്തിലേക്ക് സ്ഥിരസ്ഥിതിയാകുമ്പോൾ ശ്വാസകോശത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും കാലക്രമേണ ശരീരത്തെ ഒരു ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ രക്തത്തിലെ ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു (ഹൈപ്പോകാപ്നിയ). ഈ അസന്തുലിതാവസ്ഥ തലച്ചോറിന്റെ ഭയ കേന്ദ്രമായ അമിഗ്ഡാലയെ പ്രേരിപ്പിക്കുകയും ഉത്കണ്ഠ, ബ്രെയിൻ ഫോ​ഗ് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കം പറഞ്ഞാൽ, ഒരു വ്യക്തി ശ്വസിക്കുന്ന രീതിക്ക് ബാഹ്യ സാഹചര്യത്തിൽ ഒരു മാറ്റവുമില്ലാതെ മനസ്സിനെ നിശബ്ദമായി ഉത്കണ്ഠയിലേക്കോ ശാന്തതയിലേക്കോ തള്ളിയിടാൻ കഴിയും. ഹൃദയത്തെ എങ്ങനെ ബാധിക്കും ശ്വാസോച്ഛ്വാസം ശ്വാസകോശത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അത് നാഡീവ്യവസ്ഥയിലൂടെ ഹൃദയത്തിലുമെത്തുന്നു. ശ്വാസം ആഴം കുറഞ്ഞതും വേ​ഗത്തിലുള്ളതുമായിരിക്കുമ്പോൾ ശരീരം കൂടുതൽ കോർട്ടിസോൾ പുറത്തുവിടുന്നു. ഇത് കാലക്രമേണ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ സമ്മർദം ചെലുത്തുന്നു. ഇത് ഹൃദയാരോ​ഗ്യം തകരാറിലാകാൻ കാരണമാകുന്നുണ്ട്. നിയന്ത്രിതമായ ശ്വസനം ഹൃദയമിടിപ്പിന്റെ വ്യതിയാനം മെച്ചപ്പെടുത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (NIH) റിപ്പോർട്ടുകൾ തെളിയിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രതിരോധശേഷിയുടെ ഒരു പ്രധാന അടയാളമാണ്. ഉത്കണ്ഠയും ശ്വാസോച്ഛ്വാസവും ശ്വാസോച്ഛ്വാസവും ഉതക്ണ്ഠയും പലപ്പോഴും പരസ്പരം പോഷിപ്പിക്കുന്നു. ഒന്നിന്റെ വേ​ഗത കൂടുമ്പോൾ സ്വാഭാവികമായും അടുത്തത് അവയെ പിന്തുടരുന്ന രീതിയാണ്. സമ്മർദമോ പരിഭ്രാന്തിയോ ഉണ്ടാകുമ്പോൾ ശ്വസനം ക്രമരഹിതമാകുന്നു. തിരിച്ചും സംഭവിക്കാം. വ്യക്തമായ കാരണമില്ലാതെ പോലും മോശം ശ്വസനം ഉത്കണ്ഠാ വികാരങ്ങൾക്ക് കാരണമാകും. പാനിക് അറ്റാക്ക് ഉള്ള ആളുകൾക്ക് പലപ്പോഴും ശ്വസിക്കാൻ കഴിയില്ലെന്ന് തോന്നുന്നതും ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് കൂടുതൽ ഉത്കണ്ഠ തോന്നുന്നതും അതുകൊണ്ടാണ്. രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും ശ്വസന രീതി എങ്ങനെ പുനഃക്രമീകരിക്കാം ആരോ​ഗ്യകരമായ ശ്വസനം ഡയഫ്രത്തെയാണ് ഉപയോ​ഗപ്പെടുത്തുന്നത്. ഡയഫ്രാമാറ്റിക് ശ്വസം മന്ദ​ഗതിയിലാകുന്നത് നിങ്ങളുടെ തലച്ചോറിനും ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും ഇടയിൽ സി​ഗ്നലുകൾ വഹിക്കുന്ന വാഗസ് നാഡികളെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് മാറ്റുന്നു. വർക്ക്ഔട്ടും ഡയറ്റിങ്ങും ഫലം കാണുന്നില്ലേ? ഹൈപ്പോതൈറോയ്ഡിസം എങ്ങനെ ശരീരഭാരത്തെ ബാധിക്കും നിവർന്നിരുന്ന്, ശ്വസിക്കുമ്പോൾ ആമാശയം വികസിക്കാൻ അനുവദിക്കുക. ശ്വസിക്കുന്നതിനേക്കാൾ കൂടുതൽ സമയം ശ്വാസം വിടുന്നത് നിലനിർത്തുക ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും ഈ സ്ഥിരത നിലനിർത്തുക കാലക്രമേണ, ഈ രീതി പകൽ സമയത്ത് സ്വാഭാവികമായി പ്രത്യക്ഷപ്പെടാൻ തുടങ്ങും. You may be breathing wrong all day: Explains how it affect brain, heart, anxiety

സമകാലിക മലയാളം 30 Mar 2026 11:49 am

വർക്ക്ഔട്ടും ഡയറ്റിങ്ങും ഫലം കാണുന്നില്ലേ? ഹൈപ്പോതൈറോയ്ഡിസം എങ്ങനെ ശരീരഭാരത്തെ ബാധിക്കും

വ ർക്ക്ഔട്ട് ചെയ്യുന്നുണ്ട്.. ഡയറ്റിലും ശ്രദ്ധിക്കാറുണ്ട് എന്നിട്ടും തടി കുറയുന്നില്ലെന്നാണോ? ഒരുപക്ഷെ ഇതിന്റെ കാരണം ഹൈപ്പോതൈറോയ്ഡിസം ആകാം. തൈറോയ്ഡിന്റെ അളവ് കുറയുമ്പോൾ ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളിലും കാര്യമായ മാറ്റമുണ്ടാകും. കലോറി കാര്യക്ഷമമായി എരിയിച്ച് ശരീരത്തിനാവശ്യമായ ഊർജ്ജം ഉറപ്പാക്കുന്നതിനുപകരം ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ അളവ് കുറയ്ക്കുന്ന രീതിയാണ് ഹൈപ്പോതൈറോയ്ഡ് ഉള്ള ആളുകളിൽ കണ്ടുവരുന്നത്. അതായത് നിങ്ങളുടെ കലോറി ഉപഭോ​ഗം കുറവാണെങ്കിലും ഭക്ഷണത്തിൽ നിന്നുള്ള കലോറി കൊഴുപ്പായി സംഭരിക്കുന്ന കാര്യത്തിൽ ശരീരം കൂടുതൽ സമർത്ഥമാകും. കുറഞ്ഞ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കരൾ, പേശികൾ, ഫാറ്റ് ടിഷ്യുകൾ എന്നിവയിലേക്ക് കലോറി ശേഖരിക്കാൻ സിഗ്നൽ നൽകും. ഇതിന്റെ അനന്തരഫലമാണ് എത്ര പരിശ്രമിച്ചിട്ടും കുറയാത്ത ശരീരഭാരം. ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ബ്രോക്കോളി, കോളിഫ്ളവർ, കാബേജ്, ചീര തുടങ്ങിയ പച്ചക്കറികൾ പോഷകഗുണമുള്ളവയാണെങ്കിലും അവയിൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ പൂർണ്ണമായി ഒഴിവാക്കാൻ കഴിയാത്തവർ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം സോയ ഉൽപ്പന്നങ്ങളായ ടോഫു, സോയ മിൽക്ക് എന്നിവ തൈറോയ്ഡ് ഹോർമോണുകൾ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഐസോഫ്ലേവോൺ, ഈസ്ട്രജൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ‌ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ സോയ ഒഴിവാക്കുന്നതാണ് നല്ലത്. ചോളം, റാ​ഗി, തിന എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകളിലേക്ക് അയോഡിൻ ചേർക്കുന്നതിന് ആവശ്യമായ തൈറോയ്ഡ് പെറോക്സിഡേസ് എന്ന എൻസൈമിന്റെ പ്രവർത്തനം കുറയ്ക്കാൻ കഴിയുന്ന ഫ്ലേവനോയിഡായ അപിജെനിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരോ​ഗ്യത്തിന് നല്ലതാണെന്ന് പൊതുവെ കരുതുന്ന ഇവയും ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഒഴിവാക്കണം. ചർമത്തിലെ കരിവാളിപ്പ് മാറ്റാൻ ഒരു ഒന്നൊന്നര ഐറ്റം... തൈരു കൊണ്ടൊരു ഫേയ്സ് പാക്ക് ഇതാ തൈറോയ്ഡിനുള്ള മരുന്ന് കഴിക്കുന്നവരാണെങ്കിൽ മരുന്ന് കഴിച്ചയുടൻ കഫീൻ കഴിക്കുന്നത് അതിന്റെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തും. അതുകൊണ്ട് കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധിക്കണം. സ്വപ്നങ്ങൾ ഉറക്കത്തെ തകിടം മറിക്കുന്നുണ്ടോ? ഇതാകാം കാരണങ്ങൾ മദ്യം ശരീരത്തിലുണ്ടാക്കുന്ന പ്രതികൂല സ്വാധീനം തൈറോയ്ഡ് ഗ്രന്ഥിയിലേക്കും വ്യാപിക്കും. ഇത് തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തെയും ആഗിരണത്തെയും തടസ്സപ്പെടുത്തും. തൈറോയ്ഡ് ആരോഗ്യത്തിനായി മദ്യപാനം കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണം How Hypothyroidism affects Body Weight

സമകാലിക മലയാളം 29 Mar 2026 5:36 pm

രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും

ഭ ക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, ചർമസൗന്ദര്യം മെച്ചപ്പെടുത്താനും ഉപ്പ് നല്ലതാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇളം മഞ്ഞ നിറത്തോടു കൂടിയ കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചത്. ചർമം മൃദുവാകാനും ഫ്രഷ് ആകും ഇത് സഹായിക്കും. മുഖത്തെ സ്കിൻ ടോൺ മെച്ചപ്പെടുത്താനും കടലുപ്പ് ഉപയോ​ഗിക്കാറുണ്ട്. പാദത്തിന്റെ വിണ്ടുകീറൽ മുതൽ നഖങ്ങളുടെ ഭം​ഗി വർധിപ്പിക്കാനും ഉപ്പ് നല്ലതാണ്. എങ്ങനെയാണെന്നല്ലേ? കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലീവ് ഓയിൽ ചേർത്ത് കൈയിലും കാലിലും നന്നായി മസാജ് ചെയ്യുന്നത് ചർമത്തെ ഫ്രഷ് ആയും മൃദുത്വത്തോടെയും സംരക്ഷിക്കും. രണ്ട് ടീസ്പൂൺ കടലുപ്പും നാല് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വയ്ക്കാം. അൽപസമയത്തിന് ശേഷം മുഖം നന്നായി കഴുകാം. മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ നല്ലതാണ് ഈ ഫേഷ്യൽ. അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനോട് ചേർന്ന ഭാ​ഗങ്ങൾ ഒഴിവാക്കാം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താം. ചർമത്തിലെ കരിവാളിപ്പ് മാറ്റാൻ ഒരു ഒന്നൊന്നര ഐറ്റം... തൈരു കൊണ്ടൊരു ഫേയ്സ് പാക്ക് ഇതാ അരക്കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും ചേർത്ത് മിക്സ് ചെയ്തശേഷം ഈ മിശ്രിതത്തിൽ കൈകാലുകളിലെ വിരലുകൾ പത്ത് മിനിറ്റ് മുക്കിവയ്ക്കണം. നഖങ്ങൾ വൃത്തിയാകുകയും തിളങ്ങുകയും ചെയ്യും. കടലുപ്പിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. കുളിക്കുമ്പോൾ ചെറുചൂടുവെള്ളത്തിൽ അൽപം കടലുപ്പ് ചേർക്കുന്നത് ചർമ്മത്തിലെ അഴുക്ക് നീക്കാനും ചെറു സുഷിരങ്ങൾ അടയ്ക്കാനും നല്ലതാണ്. സ്വപ്നങ്ങൾ ഉറക്കത്തെ തകിടം മറിക്കുന്നുണ്ടോ? ഇതാകാം കാരണങ്ങൾ നിങ്ങളുടെ ടൂത്ത്പേസ്റ്റിൽ ഉപ്പുണ്ടോ എന്ന് ചോദിക്കുന്ന പരസ്യങ്ങൾ കാണാറില്ലേ, പല്ലിന് വെൺമയും കരുത്തും പകരാൻ ഉപ്പിന് കഴിവുണ്ട്. ഒരു ടീസ്പൂൺ കടലുപ്പും രണ്ട് ടീസ്പൂൺ ബേക്കിങ് സോഡയും നന്നായി മിക്സ് ചെയ്ത് ടൂത്ത് പേസ്റ്റിന് പകരമായി ഉപയോഗിക്കാം. പല്ലിലെ കറകൾ പോകാനും ദന്ത രോഗങ്ങൾ വരാതിരിക്കാനും ഇത് സഹായിക്കും. How to use Salt for skin care

സമകാലിക മലയാളം 29 Mar 2026 5:25 pm

സ്വപ്നങ്ങൾ ഉറക്കത്തെ തകിടം മറിക്കുന്നുണ്ടോ? ഇതാകാം കാരണങ്ങൾ

ഉ റക്കത്തിനിടെ സ്വപ്നങ്ങൾ കാണുകയെന്നത് സ്വഭാവികമാണ്. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, കണ്ട സ്വപ്‌നങ്ങളൊക്കെ മറക്കാറുണ്ട്‌. കാണുന്ന സ്വപ്‌നങ്ങളെല്ലാം ഓര്‍ത്തു വയ്‌ക്കുന്നവര്‍ വളരെ കുറച്ചു മാത്രമേ കാണൂ. എന്നാല്‍ അമിതമായി സ്വപ്‌നം കാണുന്നത്‌ നമ്മുടെ മാനസികാരോഗ്യത്തിലെ തകരാറുകളെ കുറിച്ച്‌ സൂചന നല്‍കുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അമിതമായ സ്വപ്‌നം കാണല്‍ ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുകയും പകല്‍സമയത്ത്‌ ക്ഷീണമുണ്ടാക്കുകയും ചെയ്യാം. അമിതമായി സ്വപ്നം കാണുന്നതിന് പിന്നിലെ കാരണങ്ങൾ മാനസികസമ്മർദ്ദങ്ങൾ മാനസികസമ്മർദം അല്ലെങ്കിൽ മാനസിക പരിമുറുക്കങ്ങൾ അമിതമായി നമ്മെ സ്വപ്നങ്ങളിലേക്ക് തള്ളിവിടാം. ശ്വസന വ്യായാമങ്ങളും യോ​ഗയും മെഡിറ്റേഷനുമൊക്കെ ചേയ്ത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും. ജീവിതശൈലി ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിന് കാരണമാകാം. പോഷകക്കുറവ്‌, താളം തെറ്റിയ ഉറക്കശീലങ്ങൾ, അമിതമായ കഫീൻ ഉപയോ​ഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും അമിതമായി സ്വപ്നം കാണാനുമൊക്കെ കാരണമാകാം. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും. ഇൻസ്റ്റൻ്റ് ന്യൂഡിൽസിനെയും ഹെൽത്തിയാക്കാം, ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചു നോക്കൂ ദുരനുഭവങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്‌നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോൾ ഉപബോധ മനസ്സ്‌ പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണണാകും. പോഷകക്കുറവ് നിസ്സാരമാക്കരുത്, ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാൻസർ സാധ്യത കൂട്ടും സ്ലീപ്‌ അപ്‌നിയ, നാർകോലെപ്‌സി, റെസ്റ്റലസ്‌ ലെഗ്‌ സിൻഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്‌നം കാണാൻ കാരണമായേക്കാം. ചില മരുന്നുകൾ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകൾ ഇത്തരത്തിൽ ഉറക്കത്തെ ബാധിക്കാറുണ്ട്. Reason behind people seeing too many dreams

സമകാലിക മലയാളം 29 Mar 2026 3:35 pm

ചർമത്തിലെ കരിവാളിപ്പ് മാറ്റാൻ ഒരു ഒന്നൊന്നര ഐറ്റം... തൈരു കൊണ്ടൊരു ഫേയ്സ് പാക്ക് ഇതാ

വെ യിലത്തിറങ്ങുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ്. കുട ചൂടിയാലും സ്കാർഫു കൊണ്ട് മുഖം മറച്ചാലും കാര്യമില്ല. മുഖത്തെ കരിവാളിപ്പും മുഖക്കുരുവും കണ്ണിന് താഴത്തെ കറുപ്പുമൊക്കെ മാറ്റാൻ പറ്റിയൊരു ഐറ്റം നമ്മുടെ അടുക്കളയിലുണ്ട്. അതാണ് തൈര്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തൈര് കൊണ്ടുള്ള പാക്കുകൾ മുഖത്ത് പരീക്ഷിക്കുന്നത് ​ഗുണകരമാണ്. വിറ്റാമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തൈര്. ഇത് ചർമത്തിൻ്റെ ആരോ​ഗ്യവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും. ചർമത്തിൽ ജലാംശം നിലനിർത്തി അവശ്യ പോഷണം നൽകാനും ഇത് സഹായിക്കും. തൈരു കൊണ്ടുള്ള ഫേയ്സ് പാക്ക് പതിവായി ഉപയോ​ഗിക്കുന്നത് ച‍ർമം തിളക്കമുള്ളതാക്കാനും യുവത്വമുള്ളതാക്കാനും സഹായിക്കും. ഇൻസ്റ്റൻ്റ് ന്യൂഡിൽസിനെയും ഹെൽത്തിയാക്കാം, ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചു നോക്കൂ തൈരു കൊണ്ടുള്ള ഫേയ്സ് പാക്ക് ഒരു ടേബിൾ സ്പൂൺ കടല മാവ്, രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക. മുഖത്തെ ടാൻ മാറാൻ ഈ പാക്ക് ഫലപ്രദമാണ്. പോഷകക്കുറവ് നിസ്സാരമാക്കരുത്, ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാൻസർ സാധ്യത കൂട്ടും ഒരു ടേബിൽ സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ ടാൻ മികച്ച പാക്കാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് വരൾച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജൻ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു. Skin Care tips: Curd Face pack for removing tan in skin

സമകാലിക മലയാളം 29 Mar 2026 3:10 pm

പോഷകക്കുറവ് നിസ്സാരമാക്കരുത്, ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാൻസർ സാധ്യത കുറയ്ക്കാം

ലോ കത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. വർഷം തോറും കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ശരീരത്തിന്റെ ഏത് ഭാ​ഗത്തും കാൻസർ കോശങ്ങൾ വളരാം. അതേസമയം കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾക്കാകുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിൻ ഡി അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. ഇവ ശരീരത്തിലെ കൊഴുപ്പിൽ ലയിക്കുന്നു. സമീപകാല പഠനങ്ങളിൽ വിറ്റാമിൻ ഡിയുടെ അഭാവം പലതരത്തിലുള്ള കാൻസറിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അണ്ഡാശയ അർബുദം, സ്തനാർബുദം, വൻകുടൽ അർബുദം തുടങ്ങിയവ വിറ്റാമിൻ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയൊക്കെ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാവാം. സൂര്യരശ്മികളാണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാൽ, തൈര്, ബട്ടർ, ചീസ്, മുട്ട, സാൽമൺ ഫിഷ്, കൂൺ, ധാന്യങ്ങൾ, പയർ വർഗങ്ങൾ തുടങ്ങിയവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. തടി കുറയ്ക്കാൻ ഡയറ്റ് എടുത്തപ്പോൾ മുടി പോയി, കാരണം... വിറ്റാമിൻ സി കൂടാതെ കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോ​ഗികളിൽ വിറ്റാമിൻ സിയുടെ കുറവ് വലിയ തോതിൽ കണാറുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. രോ​ഗപ്രതിരോധ ശേഷി വർധിക്കാൻ ശരീരത്തിന് വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സി ശരീരത്തിൽ കുറഞ്ഞാൽ അർബുദ രോ​ഗികളുടെ അതിജീവനം ബുദ്ധിമുട്ടാകും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിൾ തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇൻസ്റ്റൻ്റ് ന്യൂഡിൽസിനെയും ഹെൽത്തിയാക്കാം, ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചു നോക്കൂ വിറ്റാമിൻ എ സ്തനാർബുദം, ശ്വാസകോശ അർബുദം, ത്വക്ക് അർബുദം, സെർവിക്കൽ കാൻസർ, ഗ്യാസ്ട്രിക് കാൻസർ, കരളുമായി ബന്ധപ്പെട്ട അർബുദം, അണ്ഡാശയ അർബുദം എന്നിവ വിറ്റാമിൻ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ എ കാൻസർ സാധ്യതയെ കുറയ്ക്കുന്ന ഒരു ആൻറി ഓക്സിഡൻറായി പ്രവർത്തിക്കും. മധുരക്കിഴങ്ങ്, കാരറ്റ്, ചീര തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. Vitamin Defiency that may cause Cancer

സമകാലിക മലയാളം 29 Mar 2026 1:07 pm

ഇൻസ്റ്റൻ്റ് ന്യൂഡിൽസിനെയും ഹെൽത്തിയാക്കാം, ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചു നോക്കൂ

കു റഞ്ഞ ചെലവിൽ അധികം മെനക്കെടാതെ വിശപ്പടക്കാൻ ഒരു എളുപ്പ വഴിയാണ് പലർക്കും ഇൻസ്റ്റന്റ് ന്യൂഡിൽസ്. പ്രീ-കുക്ക് ചെയത് ഡ്രൈ ആക്കിയ ന്യൂഡില്‍സും മസാലയുമായാണ് ഒരു പാക്കറ്റിലുണ്ടാവുക. ചൂടുവെള്ളത്തില്‍ മസാല പൊട്ടിച്ചിട്ട് ന്യൂഡില്‍സ് കൂടി ചേര്‍ന്ന് രണ്ട് മിനിറ്റ് വേവിച്ചാല്‍ സംഭവം റെഡി. ഈ സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഇവ പതിവായി കഴിക്കുന്നതു കൊണ്ട് ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ഉല്‍പന്നങ്ങള്‍ക്ക് അനുസരിച്ച് അതിന്റെ പോഷകമൂല്യത്തിലും വ്യത്യാസം വരാം, എന്നാലും പൊതുവെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സുകള്‍ കലോറി കുറഞ്ഞതായിരിക്കും. കൂടാതെ പല പ്രധാന പോഷകങ്ങളും ഇതില്‍ ഉണ്ടാകില്ല. ഗോതമ്പു മാവ് കൊണ്ടാണ് ന്യൂഡില്‍സ് ഉണ്ടാക്കുന്നതെങ്കിലും അവയുടെ പോഷകമൂല്യം കൂട്ടാന്‍ അയണ്‍, ബി വിറ്റാമിനുകള്‍ എന്നിവ അധിതമായി ചേര്‍ക്കാറുണ്ട്. എന്നാല്‍ പ്രധാന പോഷകങ്ങളായ പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിന്‍ എ, സി, ബി12, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തീരേ ഉണ്ടാവില്ല. അമിതമായ സോഡിയം ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഡിയം ആവശ്യമാണെങ്കിലും അമിതമായാൽ ആരോഗ്യത്തെ അത് ബാധിക്കാം. പാക്കറ്റുകളില്‍ കിട്ടുന്ന ഇന്‍സ്റ്റന്റ് ന്യൂഡില്‍സുകളില്‍ സോഡിയത്തിന്റെ അളവു കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, കാന്‍സര്‍ വരെയുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമാകും. എംഎസ്ജി, ടിബിഎച്ച്ക്യൂ ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സുകളിലെ രണ്ട് പ്രധാന ചേരുവകളാണ് എംഎസ്ജി, ടിബിഎച്ച്ക്യൂ എന്നിവ. സംസ്കരിച്ച ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനും കേടാകുന്നത് തടയുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രിസർവേറ്റീവാണ് ടെർഷ്യറി ബ്യൂട്ടൈൽഹൈഡ്രോക്വിനോൺ (ടിബിഎച്ച്ക്യൂ). വളരെ ചെറിയ അളവിൽ ഇത് സുരക്ഷിതമാണെങ്കിലും പാതിവായി ദീര്‍ഘകാലം ഉപയോഗിക്കുന്നത് നാഡീവ്യവസ്ഥ തകരാറിലാകാനും, ലിംഫോമയുടെ സാധ്യത വർധിപ്പിക്കാനും, കരളിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സിന് രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു അഡിറ്റീവാണ്. ചില ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് സെന്‍സിറ്റീവ് ആയിരിക്കും. ഇത് തലവേദന, ഓക്കാനം, ഉയർന്ന രക്തസമ്മർദം, ബലഹീനത, പേശികളുടെ മുറുക്കം, ചർമത്തില്‍ തിണര്‍പ്പ് എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല, പതിവായി ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് കഴിക്കുന്നത് മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, അസാധാരണമായ രക്തത്തിലെ ലിപിഡ് അളവ് എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്ന് കരുതി ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. വല്ലപ്പോഴും കഴിക്കുന്നതില്‍ ദോഷമുണ്ടാക്കില്ല, മാത്രമല്ല ഇന്‍സ്റ്റന്‍റ ന്യൂഡില്‍സ് ഉണ്ടാക്കുമ്പോള്‍ അധികമായി പോഷകങ്ങള്‍ ചേര്‍ത്താല്‍ ഈ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യാം. വേനൽക്കാലത്ത് ബെസ്റ്റാ..! ഡ്രാഗൺ ഫ്രൂട്ട് സാലഡിൽ ചേർക്കാം, ആരോ​ഗ്യ​ഗുണങ്ങൾ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് എങ്ങനെ ആരോഗ്യപ്രദമാക്കാം പച്ചക്കറി ചേർക്കാം: കാരറ്റ്, ബ്രോക്കോളി, ഉള്ളി അല്ലെങ്കിൽ കൂൺ പോലുള്ള പച്ചക്കറികൾ ഇൻസ്റ്റന്റ് ന്യൂഡിൽസിനൊപ്പം ചേർക്കുന്നത് അവയുടെ പോഷകമൂല്യം കൂട്ടാന്‍ സഹായിക്കും. പ്രോട്ടീൻ: ഇന്‍സ്റ്റന്‍റ് നൂഡിൽസിൽ പ്രോട്ടീൻ കുറവായതിനാൽ, മുട്ട, ചിക്കൻ, മീന്‍ പോലുള്ളവ ചേർത്ത് കഴിക്കുന്നത് ന്യൂഡില്‍സ് പ്രോട്ടീന്‍ സമൃദ്ധമാക്കും. തടി കുറയ്ക്കാൻ ഡയറ്റ് എടുത്തപ്പോൾ മുടി പോയി, കാരണം... കുറഞ്ഞ സോഡിയം: ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സില്‍ സോഡിയം കുറഞ്ഞ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത് ഉപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കും. മസാല പാക്കറ്റ് ഒഴിവാക്കുക: ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സിനൊപ്പം കിട്ടുന്ന മാസാല പാക്കുറ്റുകള്‍ക്ക് പകരം, സോഡിയം കുറഞ്ഞ മസാല സ്വന്തമായി ഉണ്ടാക്കി ചേര്‍ക്കാവുന്നതാണ്. ഇത് ന്യൂഡില്‍സ് കൂടുതല്‍ ആരോഗ്യപ്രദമാക്കും. How to make Instant Noodles more healthy

സമകാലിക മലയാളം 29 Mar 2026 12:45 pm

തടി കുറയ്ക്കാൻ ഡയറ്റ് എടുത്തപ്പോൾ മുടി പോയി, കാരണം...

അ മിതവണ്ണം കുറയ്ക്കുന്നതിന് കഠിനമായ പരിശ്രമങ്ങൾ ആവശ്യമാണ്. ഇതിനിടെ പല പ്രശ്നങ്ങളെയും അതിജീവിക്കേണ്ടതായി വരും. അതിലൊന്നാണ് മുടികൊഴിച്ചിൽ. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും. പ്രതിരോധം എങ്ങനെ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കൽ പ്രക്രിയയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്. കലോറി പൂർണ്ണമായും ഒഴിവാക്കരുത് ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. ഇത് മുടിയുടെ ആരോ​ഗ്യത്തെ കൂടുതൽ ബാധിക്കും. വിശപ്പ് തീരെയില്ല, ഭക്ഷണം കഴിക്കാൻ മറന്നു പോയി! വിശപ്പില്ലായ്മക്ക് പിന്നിലെ കാരണങ്ങൾ നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും. വേനൽക്കാലത്ത് ബെസ്റ്റാ..! ഡ്രാഗൺ ഫ്രൂട്ട് സാലഡിൽ ചേർക്കാം, ആരോ​ഗ്യ​ഗുണങ്ങൾ ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. Can Weight loss diet cause hair fall

സമകാലിക മലയാളം 29 Mar 2026 11:33 am

വിശപ്പ് തീരെയില്ല, ഭക്ഷണം കഴിക്കാൻ മറന്നു പോയി! വിശപ്പില്ലായ്മക്ക് പിന്നിലെ കാരണങ്ങൾ

ജീ വനുള്ള എല്ലാത്തിൻ്റെയും അടിസ്ഥാന ആവശ്യമാണ് ഭക്ഷണം. ശാരീരിക-മാനസിക പ്രവർത്തനങ്ങൾക്കും ആരോ​ഗ്യം നിലനിർത്തുന്നതിനും ഭക്ഷണം കഴിച്ചേ മതിയാകൂ. വിശപ്പാണ് ഭക്ഷണത്തോട് നമ്മെ ആകർഷിപ്പിക്കുന്ന ഘടകം. വിശന്നു കഴിക്കുമ്പോൾ ഏതു ഭക്ഷണത്തിനും രുചി ഇരട്ടിക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ... എന്നാൽ വിശപ്പ് തോന്നാത്ത അവസ്ഥ വന്നാലോ? ഭക്ഷണം ചടങ്ങു പോലെയാകും. വിശപ്പ് കുറയുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഉത്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം പോലുള്ളവ തലച്ചോറിലേക്കുള്ള സി​ഗ്നലുകളെ തടയാം. കൂടാതെ അണുബാധ പോലുള്ള രോ​ഗങ്ങളും ദഹനപ്രശ്നങ്ങളും വിശപ്പില്ലായ്മക്ക് കാരണമാകാറുണ്ട്. കൃത്യമല്ലാത്ത ഭക്ഷണസമയം, ഉറക്കമില്ലായ്മ, അമിത ഫോൺ ഉപയോ​ഗം എന്നിവ ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റിക്കാം. മാത്രമല്ല, പ്രായമായവരിൽ മെറ്റബോളിസം കുറയുന്നതും ഹോർമോൺ വ്യതിയാനങ്ങളും വിശപ്പ് കുറയ്ക്കാം. വിശപ്പില്ലാത്തതു മൂലം ഭക്ഷണം ഒഴിവാക്കുന്നത് പോഷകക്കുറവ് ഉൾപ്പെടെ ഗുരുതര ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കാം. രോഗങ്ങളെ തടയാനുള്ള ശരീരത്തിന്റെ ശേഷി കുറയും. അമിതമായി ഭാരം കുറയുന്നതിനൊപ്പം പേശികളുടെ ബലം കുറയുകയും നടത്തത്തിനും മറ്റും പ്രയാസം നേരിടുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരുമ്പോൾ, നിലവിലുള്ള ഊർജ്ജം സംരക്ഷിക്കാനായി ശരീരം മെറ്റബോളിസം പതുക്കെയാക്കുന്നു. ഇത് പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ദഹനം മന്ദഗതിയിലാകാനും ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകും. വർക്ക്ഔട്ടിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷം, ചർമം തിളങ്ങും വിശപ്പ് എങ്ങനെ കൂട്ടാം ആരോഗ്യകരമായ ശീലങ്ങളിലൂടെ വിശപ്പിനെ തിരികെ കൊണ്ടുവരാം. ഒന്നിച്ച് വലിയ അളവിൽ കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പല തവണയായി ഭക്ഷണം കഴിക്കുക. പരിപ്പുവർഗ്ഗങ്ങൾ, മുട്ട, പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ലഘുവായ നടത്തമോ വ്യായാമമോ വിശപ്പ് ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇഞ്ചി, പുതിന തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാക്കും. ഉപ്പിലിട്ട ഭക്ഷണങ്ങളോടുള്ള 'ആ കൊതി' ചില ആരോ​പ്രശ്നങ്ങളുടെ സൂചനയാണ് ഡോക്ടറെ കാണേണ്ടത് എപ്പോൾ? തുടർച്ചയായി ഒരാഴ്ചയിൽ കൂടുതൽ വിശപ്പില്ലായ്മ അനുഭവപ്പെടുക, കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, അമിതമായ തളർച്ച, ഛർദ്ദി, ഭക്ഷണം ഇറക്കാൻ പ്രയാസം എന്നിവ അനുഭവപ്പെടുക, വയറുവേദനയോടൊപ്പം വിശപ്പില്ലായ്മ എന്നിവ വന്നാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിലനിർത്താൻ സഹായിക്കും. Why is not feeling Hungry

സമകാലിക മലയാളം 29 Mar 2026 10:29 am

ഉപ്പിലിട്ട ഭക്ഷണങ്ങളോടുള്ള 'ആ കൊതി'ചില ആരോ​പ്രശ്നങ്ങളുടെ സൂചനയാണ്

ഉ പ്പിലിട്ട മാങ്ങയും നെല്ലിക്കയുമെന്നൊക്കെ കേട്ടാൽ തന്നെ വായിൽ വെള്ളം നിറയും. ഉപ്പിൽ അടങ്ങിയ സോഡിയം ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ ഉപ്പിലിട്ടതിനോടുള്ള അമിതമായ ആസക്തി (Crave Salt) ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം. സോൾട്ട് ക്രേവിങ്ങിന് പിന്നിലെ കാരണം പേശികളുടെ ചലനത്തെ പിന്തുണയ്ക്കാൻ സോഡിയം ആവശ്യമാണ്. മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും നാഡികളിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നതിനും സോഡിയം നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് സോഡിയം ശരീരത്തിൽ എത്താനുള്ള എളുപ്പ വഴി. എന്നാൽ ചിലപ്പോൾ ഉപ്പിട്ട ഭക്ഷണത്തോടുള്ള ശക്തമായ ആസക്തി ആളുകൾക്ക് അനുഭവപ്പെടാം. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. നിർജ്ജലീകരണം അമിതമായ വിയർപ്പ്, ഛർദ്ദി അല്ലെങ്കിൽ മൂത്രമൊഴിക്കൽ കാരണം ശരീരത്തിൽ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതൽ ഉപ്പ് കഴിക്കാൻ പ്രേരിപ്പിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം. ഇമോഷണൽ ഈറ്റിങ് സമ്മർദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ ആളുകൾ ഉപ്പിട്ട ഭക്ഷണം കഴിക്കാൻ ആ​ഗ്രഹിക്കുന്നു. ഇത് സെറോടോണിൻ, നോർപിനെഫ്രിൻ എന്നിവ ഉൽപാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന കുറഞ്ഞു പോകുന്ന ഹോർമോണുകളാണിവ. ഉറക്കക്കുറവ് ഉയർന്ന നിലവാരമുള്ള ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഉപ്പിലിട്ട അല്ലെങ്കിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കും. ആരോഗ്യസ്ഥിതികൾ ചില മെഡിക്കൽ അവസ്ഥകൾ ഉപ്പിനോടുള്ള ആസക്തിയെ പ്രോത്സാഹിപ്പിച്ചേക്കാം. ഉദാഹരണത്തിന്, അഡിസൺസ് രോഗം അഡ്രീനൽ ഗ്രന്ഥികളെ ബാധിക്കുന്നു. ഇത് സോഡിയത്തിന്റെയും ദ്രാവകത്തിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. സിസ്റ്റിക് ഫൈബ്രോസിസ്, ബാർട്ടർ സിൻഡ്രോം എന്നിവയും സോഡിയത്തിന്റെ അളവിനെ സ്വാധീനിക്കുകയും ഉപ്പിനോടുള്ള ആസക്തിക്ക് കാരണമാകുകയും ചെയ്യും. വർക്ക്ഔട്ടിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷം, ചർമം തിളങ്ങും ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും. ഇത് ഹൃദയത്തിന്റെ പണി ഇരട്ടിയാക്കുകയും. മറ്റ് അവയവങ്ങൾക്ക് സമ്മർദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകൾ, തലച്ചോറ് എന്നിവയ്ക്ക് തകരാറുകൾ ഉണ്ടാക്കാം. പ്രായം കൂടുന്തോറും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും കുറയും, ഡയറ്റിലും വേണം ശ്രദ്ധ അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കക്കാർക്കുള്ള ഏറ്റവും പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യപ്രശ്നങ്ങളില്ലാത്ത ശരാശരി മുതിർന്നവർ ഒരു ദിവസം സോഡിയം കഴിക്കുന്നത് 2,300 മില്ലിഗ്രാമോ അതിൽ കുറവോ ആയി പരിമിതപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്നു. അത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പിന് തുല്യമാണ്. എന്നാൽ, ദ്രാവകനഷ്ടം, ശാരീരിക പ്രവർത്തനങ്ങൾ, മെഡിക്കൽ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ച് സോഡിയത്തിന്റെ ആവശ്യകത വ്യത്യാസപ്പെടാം. What is the reason behind Salt craving

സമകാലിക മലയാളം 28 Mar 2026 5:08 pm

വർക്ക്ഔട്ടിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷം, ചർമം തിളങ്ങും

വ ർക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഇരട്ടി​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. ബീറ്റ്റൂട്ടിൽ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല, വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചവർക്ക് പേശീസംബന്ധമായി കൂടുതൽ ആരോ​ഗ്യം കൈവരിക്കാൻ കഴിഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാള്‍ കൂടുതലായി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി. യുഎസിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാല നടത്തിയൊരു പഠനത്തിൽ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നവരിൽ രക്തയോട്ടം മെച്ചപ്പെടുകയും അവർ ഉന്മേഷമുള്ളവരായും കണ്ടെത്തിയെന്ന് പറയുന്നു. വ്യായാമ ശേഷവും തുടര്‍ന്ന് ദിവസം മുഴുവനും ഇവര്‍ കൂടുതല്‍ ഉന്മേഷവാന്മാരായിരിക്കുമെന്നും പഠനത്തിലൂടെ വ്യക്തമായി. ശ്വാസമെടുക്കാൻ പ്രയാസം...ഹൃദയമിടിപ്പ് കൂടി, വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്നതിങ്ങനെ മാത്രമല്ല, വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലത്. ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടതാക്കും. പ്രായം കൂടുന്തോറും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും കുറയും, ഡയറ്റിലും വേണം ശ്രദ്ധ ഇതിലെ നിരവധി ആന്റിടോക്സിക് ഗുണങ്ങൾ ശരീരത്തിലെ മലിനീകരണം നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഉയർന്ന ഇരുമ്പിന്റെ അളവ് വേഗത്തിലുള്ള കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിന്റെ വിറ്റാമിൻ സി ഹൈപ്പർപിഗ്മെന്റേഷൻ എന്ന ചർമരോ​ഗാവസ്ഥയെ തടയാൻ സഹായിക്കുന്നു. Beetroot juice before workout improve health

സമകാലിക മലയാളം 28 Mar 2026 4:53 pm

പ്രായം കൂടുന്തോറും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും കുറയും, ഡയറ്റിലും വേണം ശ്രദ്ധ

വേ നൽച്ചൂട് ഏറ്റവും കുഴയ്ക്കുന്ന പ്രായമായവരെയാണ്. പ്രായമാകുന്നതോടെ അന്തരീക്ഷ താപവ്യത്യാസങ്ങൾ ചെറുക്കാനുള്ള ശേഷി കുറയാനും ശരീരത്തിന് താപനില നിയന്ത്രിക്കാനുമുള്ള കഴിവും കുറയുന്നു. മാത്രമല്ല, പ്രായമായവരിൽ ദാഹം കുറയുന്നതു മൂലം ശരീരത്തിൽ കൃത്യമായി ജലാംശം എത്താതിരിക്കുന്നതിനും നിർജ്ജലീകരണത്തിനും കാരണമാകാം. വിയര്‍പ്പുഗ്രന്ഥികളുടെ പ്രവര്‍ത്തന കുറവും, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും ചില മരുന്നുകളും ശരീരത്തിലെ ജലാംശം കുറയ്ക്കാം. നിര്‍ജലീകരണം, രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലുകള്‍, മൂത്രാശയരോഗങ്ങള്‍, സൂര്യാതപം, ത്വക് രോഗങ്ങള്‍, അമിതമായ ക്ഷീണം, തലകറക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവയാണ് വേനല്‍ക്കാലത്ത് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. ശരിയായ ജീവിതശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വേനൽച്ചൂടിനെ ഒരു പരിധിവരെ പ്രതിരോധിക്കാം. വെള്ളം കുടിക്കാൻ മറക്കരുത് ദാഹം തോന്നിയില്ലെങ്കിലും രണ്ട് മണിക്കൂര്‍ ഇടവേളയില്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാൻ ശ്രമിക്കുക. ഇളനീര്‍, സംഭാരം, നാരങ്ങാവെള്ളം തുടങ്ങിയവ ഇടയ്ക്ക് കുടിക്കുന്നത് നല്ലതാണ്. ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കോള, മധുരപാനീയങ്ങള്‍ തുടങ്ങിയവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. പുറത്തിറങ്ങുമ്പോള്‍ വേനൽക്കാലത്ത് പുറത്തു പോകുമ്പോള്‍ കുട, തൊപ്പി തുടങ്ങിയവ ഉപയോഗിക്കുക. ഒരു കുപ്പിയിൽ തിളപ്പിച്ചാറിയ വെള്ളം കരുതണം. മൃദുവായതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കുളി പ്രധാനം വേനൽക്കാലത്ത് ചർമത്തിൽ എണ്ണപുരട്ടി കുളിക്കുന്നത് ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറാനും ശരീരം റിലാക്സ് ആകാനും സഹായിക്കും. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ക്കുന്നത് ശരീരത്തിന് ഉന്മേഷം കൂട്ടാന്‍ സഹായിക്കുന്നു. ദിനചര്യയിൽ ശ്രദ്ധവേണം ഭക്ഷണം കൃത്യസമയത്തു തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. 6-8 മണിക്കൂര്‍ ഉറങ്ങുക. അമിതവ്യായാമം ഒഴിവാക്കുക. പകരം ലഘുവ്യായാമങ്ങള്‍, യോഗ മുതലായവ ഉള്‍പ്പെടുത്തുക. ദിവസം രണ്ടു നേരം കുളിക്കുന്നത് നല്ലതാണ്. ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ് ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കട്ടികുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പഴകിയതും ഫ്രിജില്‍ വച്ച ശേഷം ചൂടാക്കിയതുമായ ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കുക. ശ്വാസമെടുക്കാൻ പ്രയാസം...ഹൃദയമിടിപ്പ് കൂടി, വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്നതിങ്ങനെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. എരിവും പുളിയും പരമാവധി കുറയ്ക്കുക. ജലാംശം അധികമുള്ള പച്ചക്കറികള്‍ ഉപയോഗിക്കുക. സൂപ്പ്, വേവിച്ച പച്ചക്കറികള്‍, കഞ്ഞി തുടങ്ങിയവയും ഉപയോഗിക്കാം തണ്ണിമത്തന്‍, വെള്ളരി, പഴങ്ങള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുക. Summer Elder people health care

സമകാലിക മലയാളം 28 Mar 2026 3:45 pm

ശ്വാസമെടുക്കാൻ പ്രയാസം...ഹൃദയമിടിപ്പ് കൂടി, വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്നതിങ്ങനെ

കാ ലാവസ്ഥ മാറ്റങ്ങൾ നമ്മെ ശാരീരികമായും മാനസികമായും വലിയരീതിയിൽ ബാധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ചിലരിൽ ഈ കഠിനമായ വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യാമെന്ന് വിദഗ്ധർ പറയുന്നു. 'സമ്മർ ആങ്സൈറ്റി' എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. എന്താണ് സമ്മർ ആങ്സൈറ്റി? പേരുപോലെ ചൂടാണ് പ്രശ്നം.., ചൂടുകൂടുന്നത് ഹോർമോണുകളെ ഉൾപ്പെടെ ശരീരത്തിലെ പല പ്രവർത്തനങ്ങളുടെയും താളം തെറ്റിക്കും. ഇത് ശാരീരികമായി ക്ഷീണവും മാനസികമായി സമ്മർദവും ഉണ്ടാക്കാം. ഇത് ഉത്കണ്ഠയെ ട്രിഗർ ചെയ്യാനും കാരണമാകും. സമ്മർ ആങ്സൈറ്റിയെ ട്രിഗർ ചെയ്യുന്ന ചില ഘടകങ്ങൾ ചൂടുകൂടുമ്പോൾ ശരീരത്തിലെ മെലറ്റോണിൻ്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ദൈനംദിന സർക്കാഡിയൻ താളത്തെ താറുമാറാക്കും. ഉറക്കം കൂടുതൽ പ്രയാസമുള്ളതാക്കുന്നു. മാത്രമല്ല, ചൂടു കൂടുന്നത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കൂട്ടുന്നു. ഇത് വർധിച്ച ഹൃദയമിടിപ്പ്, ഓക്കാനം, ക്ഷീണം, ഉറക്കപ്രശ്നങ്ങൾ എന്നിവയക്ക് കാരണമാകാം. ഈ ലക്ഷണങ്ങൾ ഒരു പാനിക് അറ്റാക്ക് പോലെ ചിലരിൽ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം, അലർജി രോ​ഗങ്ങൾ എന്നിവ ശ്വാസതടസം, നെഞ്ചിടിപ്പ്, അസ്വസ്ഥത എന്ന ഉണ്ടാക്കും, ഇതും ഉത്കണ്ഠ കൂട്ടും. ശാരീരിക ഘടകങ്ങൾക്കപ്പുറം സാമൂഹിക സമ്മർദങ്ങളും ചിലരിൽ മാനസിക സമ്മർദത്തിന് കാരണമാകാം. വേനൽക്കാലത്ത് പകലുകളുടെ ദൈർഘ്യം കൂടുതലായതിനാൽ സാമൂഹിക ഇടപെടൽ വർധിപ്പിക്കും. സോഷ്യൽ ആങ്സൈറ്റി, അ​ഗോറാഫോബിയ പോലുള്ള അവസ്ഥകളുള്ളവരിൽ ഇത്തരം ഒത്തുകൂടലുകളും സമ്മർദം ഉണ്ടാക്കും. ഇത് ഉത്കണ്ഠ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു. കൂൾ ആകൂ! ഈർപ്പമുള്ളവും ചൂടുള്ളതുമായി അന്തരീക്ഷത്തിൽ ശ്വാസതടസങ്ങളും നിർജ്ജലീകരണവും അനുഭവപ്പെടാം. ശ്വാസതടസം ഉത്കണ്ഠ അനുഭവപ്പെടാൻ കാരണമാകാറുണ്ട്. വേനൽക്കാലത്ത് ശ്വസനരീതികൾ പരിശീലിക്കുന്നത് നമ്മുടെ ശ്വസനം സാവധാനത്തിലും ആഴത്തിലാക്കാനും സഹായിക്കും. ഇത് ഉത്കണ്ഠ കുറയ്ക്കും. മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ, ക്ലിയർ സ്കിൻ കിട്ടാൻ ഇവയെ അകറ്റിനിർത്താം വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നിർജ്ജലീകരണത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ ലഘൂകരിക്കും. പകൽ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക. ഉത്കണ്ഠയും ചൂടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. വേനൽക്കാലത്ത് മദ്യം ഒഴിവാക്കുന്നത് നിർജ്ജലീകരണം കുറയ്ക്കാൻ സഹായിക്കും. ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ് ചൂട് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ വഷളാക്കുമെന്ന് അറിയുന്നത് വേനൽക്കാലത്തുണ്ടാകുന്ന ഉത്കണ്ഠ ലക്ഷണങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും നമ്മെ സഹായിക്കും. Summer and anxiety

സമകാലിക മലയാളം 28 Mar 2026 1:33 pm

ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ്

ആ രോ​ഗ്യവും മനസമാധാനവും തമ്മിൽ വലിയ ബന്ധമുണ്ട്. തുടർച്ചയായി സമ്മർദവും ദുരിതങ്ങളും അലട്ടുന്നത് നമ്മെ മാനസികമായും പിന്നീട് ശാരീരികമായും ​ബാധിക്കും. ദീർഘകാലം ദേഷ്യവും സങ്കടവും വിഷമവുമൊക്കെ ഉള്ളിൽ ഒതുക്കി ജീവിക്കുന്നത് മാനസികപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനെക്കാൾ ഉപരി ശരീരത്തിലെ കോശങ്ങളുടെ സ്വഭാവത്തിലും വ്യത്യാസങ്ങൾ ഉണ്ടാക്കുമെന്ന് ആയുർവേദ ഡോക്ടർ ആയ ഡോ. ഷാബു പട്ടാമ്പി ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നു. ഇത്തരം വികാരങ്ങളെ തുടർച്ചയായി അടിച്ചമർത്തുമ്പോൾ ഇത് അടിസ്ഥാനപരമായി ട്യൂമർ ഗ്രോത്ത് ഫാക്ടറുകളെ പ്രോത്സാഹിപ്പിക്കാനുള്ള സാധ്യത കൂടുന്നു. സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ അമിതമാകുന്നതോടെ നമ്മുടെ പ്രതിരോധ സംവിധാനവും അവതാളത്തിലാകും. കോശങ്ങളുടെ എണ്ണത്തിലും രൂപത്തിലുമുള്ള വ്യത്യാസങ്ങൾ ആരംഭിക്കുന്നത് അവിടെ മുതലാണെന്നും ഡോക്ടർ പറയുന്നു. ഇത് കോശങ്ങളുടെ എണ്ണം കൂടുന്ന hyperplasia എന്ന അവസ്ഥയിലേക്കും ട്യൂമർ വളർച്ചയിലേക്കും നയിക്കാം. ഇത് പലപ്പോഴും കാൻസർ ആകണമെന്നില്ല. കാൻസറിന് പിന്നിൽ ഭക്ഷണ രീതികളും ജീവിതശൈലിയും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പരിക്ക് ഉണ്ടാകുന്നത് നമ്മുടെ തന്നെ മനസ്സ് നമുക്ക് ശത്രു ആകുമ്പോഴാണെന്നും അദ്ദേഹം പറയുന്നു. സിസ്റ്റാണ് നിലവിൽ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ പൊടിതട്ടി പോകുന്നതിനു പകരം, കോശങ്ങളുടെ ത്വരിത ഗതിയിലുള്ള പരിവർത്തനങ്ങൾ തടയാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ തന്നെ മനസ്സിനെ മിത്രപ്പെടുത്തലാണ്. അതിനൊപ്പം ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണവും ആയുർവേദത്തിലെ രസായന ഔഷധങ്ങളും ഒക്കെയായി കോശങ്ങളെ പൂർവാധികം സംരക്ഷിച്ചു വയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഡോ. ഷാബു പട്ടാമ്പിയുടെ ഫേയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം ദീർഘകാലമായി ദേഷ്യമോ സങ്കടമോ വിഷമമോ ഒക്കെ പ്രകടിപ്പിക്കാതെ ഉള്ളിൽ കൊണ്ട് നടക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്.. അവർക്ക് ഏതെങ്കിലും രീതിയിലുള്ള സിസ്റ്റുകളോ ഏതെങ്കിലും രീതിയിലുള്ള ചെറിയ മുഴകളോ എല്ലിന്റെ അമിത വളർച്ചകളോ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉള്ള nodules എന്നു വിളിക്കാവുന്ന അവസ്ഥകൾ ഒക്കെ ഉണ്ടോ എന്ന് നോക്കിയാൽ മതി.. ഇവയൊന്നും ക്യാൻസറുകൾ അല്ല എങ്കിൽ പോലും കോശങ്ങളുടെ സ്വാഭാവിക വളർച്ചയ്ക്ക് അപ്പുറമുള്ള ചില വേഗ ഗതിയിലുള്ള മാറ്റങ്ങൾ കോശങ്ങൾക്ക് വരുന്നു എന്നുവേണം മനസ്സിലാക്കാൻ.. പലപ്പോഴും കോശങ്ങളുടെ എണ്ണം കൂടുന്ന hyperplasia എന്ന അവസ്ഥയെ ഇതിൽ ഉണ്ടാവു.. തുടക്കത്തിൽ തന്നെ കോശങ്ങൾക്ക് ഉണ്ടാകുന്ന ഈ വ്യതിയാനങ്ങൾ മനസ്സിലാക്കി ജീവിതശൈലികൾ ക്രമപ്പെടുത്തുന്നതിനോടൊപ്പം, മനസ്സിന്റെ ശമന താളത്തിനു വേണ്ടി ചിലതൊക്കെ ചെയ്തേ പറ്റൂ.. ദേഷ്യവും സങ്കടവും ഒക്കെ നിരന്തരം പ്രകടിപ്പിക്കാതെ അടിച്ചമർത്തുമ്പോൾ, അത് അടിസ്ഥാനപരമായി ട്യൂമർ ഗ്രോത്ത് ഫാക്ടറുകളെ stimulate ചെയ്യാനുള്ള സാധ്യതയേറുന്നു.. സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ അമിതമാകുന്നതോടെ അത് ഇമ്മ്യൂണിറ്റിയെ വല്ലാതെ അവതാളത്തിൽ ആക്കുന്നു.. കോശങ്ങളുടെ എണ്ണത്തിലും രൂപത്തിലുമുള്ള താള വ്യതിയാനങ്ങൾ തുടങ്ങുന്നതും അവിടെ മുതലാണ്..! ഭക്ഷണ രീതികളും ജീവിതശൈലിയും ഉൾപ്പെടെ ക്യാൻസറിന് ഒരുപാട് ഘടകങ്ങൾ പറയാനുണ്ടെങ്കിലും ഏറ്റവും പരിക്ക് ഉണ്ടാക്കുന്നത്, നമ്മുടെ മനസ്സ് നമ്മുടെ തന്നെ ശത്രുവായി തീരുമ്പോഴാണ്.. നമ്മൾ നമുക്ക് തന്നെ ബാധ്യത ആയി തീർന്നു തുടങ്ങുമ്പോഴാണ്.. ഒരേസമയം സ്വയം സഹിക്കാനോ പുറത്തു പറയാനോ കഴിയാത്ത ആ ഉൾപ്പുഴുകലുകളാണ് കോശങ്ങളിൽ മാറ്റം വരുത്തുന്നത്.. മനസ്സിന്റെ ഈ സ്വഭാവം ഒട്ടൊക്കേ ജന്മസിദ്ധം കൂടിയാണ്.. ചിലരിൽ മാനസിക സമ്മർദ്ദമായി അത് പ്രകടമാകുന്നില്ല എങ്കിൽപോലും, പൂർവ്വജന്മ കർമ ദുരിതങ്ങൾ ആയി നമ്മുടെ തന്നെ ജനിതകങ്ങളിൽ ലീനമായി തന്നെ കാണും.. സമയം വരുമ്പോൾ അത് രോഗങ്ങൾ ഉണ്ടാക്കും.. കർമ്മ സിദ്ധമായ പ്രാരാബ്ദ്ധ ശരീരത്തിൽ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു എന്ന് വേദാന്തം പറയുന്നത് അതുകൊണ്ടാണ്..! അവിടെ പ്രവർത്തിക്കുന്നത് ജീൻ വഴി ഉള്ള മ്യൂട്ടേഷനുകളാണ്.. അതിന് ഈ ജന്മത്തിൽ കാരണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല..ബോധ പ്രാപ്തൻ ആയിട്ട് പോലും രമണ മഹർഷിക്ക് കാൻസർ വന്നതിന്റെ കാരണം ഒക്കെ ഈ രീതിയിൽ പറയാം.. ആദ്യം പറഞ്ഞ സിസ്റ്റുകൾ ട്യൂമറുകൾ എന്നിവയിലേക്ക് തന്നെ വരാം.. രാത്രി ബാക്കി വന്ന ചോറിലേക്ക് അൽപം വെള്ളമൊഴിച്ചിടാൻ മറക്കേണ്ട, പഴങ്കഞ്ഞി പവർഫുൾ ആണ് ഇങ്ങനെയുള്ള അസുഖങ്ങൾക്ക് ചികിത്സ എടുക്കുമ്പോൾ തന്നെ ഉൾ മനസ്സിൽ ശാന്തത ഉണ്ടാക്കാനുള്ള യോഗയോ പ്രാണായാമമോ ജപമോ ധ്യാനമോ ഉൾപ്പെടെ മനസ്സിനെ നവീകരിക്കാനുള്ള പരിപാടികൾ കൂടി തുടങ്ങണം.. തൈറോയ്ഡ് ഗ്രന്ഥി സ്കാൻ ചെയ്യുമ്പോൾ TIRADS grade 2 ആണ് ഇപ്പോൾ കുഴപ്പമില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ.. അതിനർത്ഥം ഗ്രേഡുകൾ കൂടുന്നതിനനുസരിച്ച് കുഴപ്പങ്ങൾ ഉണ്ടാകാം എന്നുള്ളതാണ്.. അത്തരത്തിലുള്ള കോശങ്ങളുടെ ത്വരിത ഗതിയിലുള്ള പരിവർത്തനങ്ങൾ തടയാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ തന്നെ മനസ്സിനെ മിത്രപ്പെടുത്തലാണ്.. വീണ്ടും കോവിഡ് വ്യാപനം? അതിവേ​ഗം പടർന്ന് പിടിച്ച് 'സിക്ക‍ഡ' വകഭേദം, രണ്ട് വർഷം വരെ ലക്ഷണങ്ങൾ ഉണ്ടാവില്ല ഒപ്പം ശരീരത്തിന് ഇണങ്ങുന്ന ഏറ്റവും നല്ല ആഹാരങ്ങളിലേക്ക് തിരിയാനുള്ള സൂചന കൂടിയാണിത്.. Anti oxidants ധാരാളമുള്ള ആഹാരവും ആയുർവേദത്തിലെ രസായന ഔഷധങ്ങളും ഒക്കെയായി കോശങ്ങളെ പൂർവാധികം സംരക്ഷിച്ചു വയ്ക്കേണ്ട സമയമാണിത് എന്ന് തന്നെ മനസ്സിലാക്കണം. ഒരർത്ഥത്തിൽ ശരീരം നമുക്ക് കാണിച്ചുതരുന്ന ചില സൂചനകളാണ് ഇത്തരം സിസ്റ്റുകളും കാൻസർ ആയി മാറാത്ത ട്യൂമറുകളും ഒക്കെ.. സിസ്റ്റാണ് നിലവിൽ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ പൊടിതട്ടി പോകുന്നതിനു പകരം നമ്മൾ നമ്മളെ തന്നെ പുതുക്കി എടുക്കേണ്ട സമയമായി ഇതിനെ കാണണം.. ക്യാൻസറുകളെ പ്രതിരോധിക്കാൻ മനസ്സുകളെ നവീകരിക്കലാണ് ഏറ്റവും എളുപ്പമായ മാർഗം.. Mental Health and Tumor Growth, Ayurveda dr. Sabhu Pattambi facebook post

സമകാലിക മലയാളം 28 Mar 2026 11:49 am

മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ, ക്ലിയർ സ്കിൻ കിട്ടാൻ ഇവയെ അകറ്റിനിർത്താം

മു ഖക്കുരുവോ പാടുകളോ ഇല്ലാത്ത ഒരു 'ക്ലിയർ സ്കിൻ' ആണ് എല്ലാവരുടെയും ആ​ഗ്രഹം. കൊറിയൻ സ്കിൻ പ്രൊഡക്സ് നമ്മുടെ ചെറുപ്പക്കാരുടെ മനമിളക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. കൃത്യമായി സ്കിൻ കെയർ പാലിച്ചാലും ചിലരിൽ മുഖക്കുരു സ്ഥിരമായിരിക്കും. ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ മാറ്റി പരീക്ഷിച്ചാലും ഇതുതന്നെ ഫലം! ഇത്തരം ഉൽപ്പന്നങ്ങൾ ചർമത്തിന് പുറമെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ്, നിങ്ങളുടെ മുഖക്കുരുവിനുള്ള കാരണം ഒരുപക്ഷെ അകമെയാണെങ്കിലോ? നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലാണ് അതിനുള്ള കാരണം ഒളിഞ്ഞിരിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഇൻസുലിൻ സ്പൈക്ക്, ഹോർമോൺ അസന്തുലിതാവസ്ഥ. വീക്കം എന്നിവ ഉണ്ടാക്കാം. ഇവയെല്ലാം മുഖക്കുരു ഉണ്ടാവാനുള്ള പ്രധാന ഘടകങ്ങളാണ്. പഞ്ചസാര (വൈറ്റ് ഷു​ഗർ), ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, വൈറ്റ് ബ്രെഡ്, ബിസ്ക്കറ്റ്, ഇൻസ്റ്റന്റ് ന്യൂഡിൽസ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയെ കുത്തനെ ഉയർത്തും. അവ ഉയർന്ന ​ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളാണ്. ഇത് ഇൻസുലിൻ വേ​ഗത്തിൽ വർധിക്കുന്നതിന് കാരണമാകുന്നു. ഇൻസുലിൻ കൂടുമ്പോൾ ആൻഡ്രോജൻ ഉൽപാദനം വർധിക്കുന്നു. ഇത് എണ്ണ ​ഗ്രസ്ഥികളെ അമിതമായി സജീവമാക്കുകയും ചെയ്യുന്നു. ചർമത്തിൽ എണ്ണമയം കൂടുന്നത് ചർമത്തിൽ സുഷിരങ്ങൾ അടയാനും ബാക്ടീരിയകൾ പെരുകാനും മുഖക്കുരു ഉണ്ടാകാനും കാരണമാകുന്നു. പാൽ ഉൽപ്പന്നങ്ങൾ സാധാരണ പാലിനെക്കാൾ കൊഴുപ്പ് നീക്കം ചെയ്ത സ്കിംഡ് മിൽക് കുടിക്കുന്നത് മുഖക്കുരുവിനെ ട്രി​ഗർ ചെയ്യാം. ഇതിൽ ഹോർമോണുകളെ തടസ്സപ്പെടുത്തുന്ന വേ പ്രോട്ടീനും വളർച്ച ഹോർമോണുകളും അടങ്ങിയിട്ടുണ്ട്. ആറ് ആഴ്ച വരെ സ്കിംഡ് മിൽക് ഒഴിവാക്കുന്നത് ചർമത്തിൽ പ്രത്യക്ഷമായ മാറ്റം ഉണ്ടാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്ന് വീക്കമാണ്. ചർമത്തിന് ഉള്ളിലെ വീക്കം കുറയ്ക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം. വീണ്ടും കോവിഡ് വ്യാപനം? അതിവേ​ഗം പടർന്ന് പിടിച്ച് 'സിക്ക‍ഡ' വകഭേദം, രണ്ട് വർഷം വരെ ലക്ഷണങ്ങൾ ഉണ്ടാവില്ല ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ: വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്സ്യം എന്നിവ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ: മത്തങ്ങ വിത്തുകളും പയർവർഗ്ഗങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നേരിട്ട് ഇല്ലാതാക്കുന്നു. വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷവും ഇടയ്ക്കിടെ വിശക്കാറുണ്ടോ? ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ: ചീര, കാരറ്റ്, തക്കാളി പാനീയം: ഗ്രീൻ ടീ സ്വാഭാവികമായും ചർമ്മത്തിലെ എണ്ണ (സെബം) ഉൽപാദനം കുറയ്ക്കുന്നു. Clear Skin Tips: What foods cause acne?

സമകാലിക മലയാളം 28 Mar 2026 11:00 am

വീണ്ടും കോവിഡ് വ്യാപനം? അതിവേ​ഗം പടർന്ന് പിടിച്ച് 'സിക്ക‍ഡ'വകഭേദം, രണ്ട് വർഷം വരെ ലക്ഷണങ്ങൾ ഉണ്ടാവില്ല

കൊ റോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം സിക്കഡ (Cicada) എന്ന് വിളിക്കുന്ന ബിഎ 3.2 യുഎസ്സിൽ വ്യാപിക്കുന്നത് ആശങ്ക പരത്തുന്നു. മറ്റ് വകഭേദങ്ങളെ പോലെ ശ്വസനത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് സിക്കഡയും പകരുന്നത്. 75 ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചതാണ് പുതിയ വകഭേദം. ക്ലിനിക്കൽ സാമ്പ്ളുകളിലും മലിനജലത്തിലുമെല്ലാം പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. സിക്കഡ എന്ന ഷഡ്പദങ്ങൾ വർഷങ്ങളോളം മണ്ണിനടിയിൽ കഴിഞ്ഞ ശേഷം പെട്ടെന്നൊരു ദിവസം പുറത്തു വരുന്ന പോലെ ഏതാണ്ട് രണ്ട് വർഷം വരെ മനുഷ്യശരീരത്തിൽ ഒളിച്ചിരിക്കാനും അതിന് ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുക. 2022ന്റെ തുടക്കത്തിൽ കണ്ടെത്തിയ ബിഎ 3 എന്ന ഒമിക്രോൺ വകഭേദത്തിൽ നിന്നാണ് സിക്കഡയുടെ ഉത്ഭവം. 2024ൽ ദക്ഷിണാഫ്രിക്കയിൽ‌ നിന്നുള്ള ഒരു സാമ്പിളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. രോ​ഗപ്രതിരോധ ശേഷി കുറഞ്ഞ മനുഷ്യരിൽ വർഷങ്ങളോളം മറഞ്ഞിരിക്കുകയോ മൃ​ഗങ്ങളിലൂടെയോ ആകാം ഇത് പരിണമിച്ചതെന്ന് കരുതുന്നു. പരിശോധനകളിലൂടെ കണ്ടെത്താൻ ആകില്ല, ലക്ഷണങ്ങളിലൂടെ തിരിച്ചറിയണം; എന്താണ് കട്ടപ്പനയിലെ ഒന്നര വയസ്സുകാരെ ബാധിച്ച കവാസാക്കി അമേരിക്കയിൽ മാത്രം 25ഓളം സംസ്ഥാനങ്ങളിൽ ബിഎ 3.2ന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോ​ഗബാധിതരായ ആളുകളിൽ കഠിനമായ തൊണ്ട വേദന ഒരു പ്രധാനലക്ഷണമായി കണ്ടുവരുന്നു. ഇതിന് പുറമെ മൂക്കൊലിപ്പ്, ചുമ, പനി, വിയറൽ, പേശി വേദന, തലവേദന എന്നിവയും പ്രത്യക്ഷപ്പെടാം. ചിലരിൽ രുചിയും ​ഗന്ധവും നഷ്ടപ്പെടുന്ന ലക്ഷണവും കണ്ടുവരുന്നുണ്ട്. നിലവിൽ പുതിയ വകഭേദം കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങളോ മരണങ്ങളോ ഉണ്ടാക്കുന്നില്ലയെന്നാണ് ആശ്വാസമാണ്. എന്നാൽ ഇതിന്റെ വ്യാപന വേ​ഗത ആരോ​ഗ്യവിദ​ഗ്ധർക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. കോവിഡ് രോഗികള്‍ക്ക് ഇനി ആന്‍റിബയോട്ടിക്കുകള്‍ വേണ്ട, മാര്‍ഗനിര്‍ദേശം പുതുക്കി ഡബ്ല്യുഎച്ച്ഒ ജെഎൻ 1 വകഭേദത്തിൽ നിന്ന്‍ ജനിതകപരമായി വ്യത്യസ്തതകളുള്ളതാണ് ബിഎ 3.2. മ്യൂട്ടേഷനുകൾ സംഭവിച്ചതിനാൽ മുൻ വകഭേദങ്ങളെപ്പോലെ വാക്സിനേഷനിൽ നിന്നോ അണുബാധയിൽ​ നിന്നോ സംരക്ഷണം നൽകുന്നതിന് പരിമിതിയുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിന്റെ അമിതമായ ജനിതക മാറ്റങ്ങൾ വാക്സിൻ പ്രതിരോധത്തെ ഒരു പരിധിവരെ മറികടക്കാൻ വൈറസിനെ സഹായിക്കും. എന്നാൽ വാക്സിൻ രോ​ഗം ​ഗുരുതരമാകുന്നതിൽ നിന്ന് തടയാൻ സഹായിക്കും. New Covid variant Cicada circulating in US, 22 other countries

സമകാലിക മലയാളം 27 Mar 2026 1:26 pm

വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷവും ഇടയ്ക്കിടെ വിശക്കാറുണ്ടോ?

'വ യറുനിറച്ച് ഭക്ഷണം കഴിച്ചിട്ട് ഒരു മണിക്കൂറു പോലും തികഞ്ഞിട്ടില്ല, അപ്പോഴേക്കും ദേ വീണ്ടും വിശന്നുതുടങ്ങി!' എന്ന് തോന്നാറുണ്ടോ? പലരും ഈ വിശപ്പിന്റെ കാരണം ചികഞ്ഞുപോകാറില്ല. എന്നാല്‍, കൃത്യമായി ഭക്ഷണം കഴിച്ചിട്ടും എന്തുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് വിശക്കുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതിന് പല കാരണങ്ങളുണ്ട്, ഭക്ഷണം വളരെ വേ​ഗത്തിൽ കഴിക്കുന്നതാണ് ഒന്ന്. അതിവേ​ഗത്തിൽ കഴിക്കുമ്പോൾ ശരീരത്തിന് ഭക്ഷണം കഴിച്ചത്തിന്റെ തൃപ്തി പലപ്പോഴും ഉണ്ടാകാറില്ല. ഇത് തലച്ചോറിനെയും ആശയക്കുഴപ്പത്തിലാക്കും. വയറുനിറച്ച് ആഹാരം കഴിച്ചാലും പ്രോട്ടീനും ഫൈബറും തീരെ കുറച്ചുമാത്രം അടങ്ങിയ ഭക്ഷണമാണ് നമ്മള്‍ കഴിക്കുന്നതെങ്കില്‍ വീണ്ടും വിശപ്പനുഭവപ്പെടുക സ്വാഭാവികമാണ്. പ്രോട്ടീനും ഫൈബറും നമുക്കാവശ്യമായ ഊര്‍ജം നല്‍കുക മാത്രമല്ല, ശരീരത്തിന്റെ വിശപ്പിനെ ശമിപ്പിക്കുന്നുമുണ്ട്. അതുപോലെ, ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നമ്മുടെ ശരീരത്തിന് വിശപ്പും ദാഹവും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാതെ വരും. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ വെള്ളത്തിനു പകരം ഭക്ഷണമാണ് വേണ്ടതെന്ന് പലരും തെറ്റിധരിക്കും. കാര്‍ബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഷുഗറിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് വിശപ്പിന് കാരണമാകുന്നതാണ്. ഭക്ഷണം ശീലം മാത്രമാകരുത്, വിശപ്പില്ലെങ്കില്‍ കഴിക്കരുത്, ശരീരഭാരം കുറയ്ക്കാന്‍ സിംപിള്‍ ടെക്നിക് ഡയറ്റ് സോഡ കുടിക്കുന്നതും വിശപ്പ് കൂടുന്നതിന് കാരണമാകും. നന്നായി ഉറങ്ങാന്‍ പറ്റാത്ത ദിവസങ്ങളില്‍ വിശപ്പ് കൂടാനുള്ള സാധ്യതയുണ്ട്. ഉറക്കമില്ലായ്മ നമ്മുടെ ശരീരത്തിലെ 'ഹങ്കര്‍ ഹോര്‍മോണാ'യ ഗ്രെലിന്റെ ഉത്പാദനം കൂട്ടാന്‍ കാരണമാകും. കൂടാതെ ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. ഊണിന് ശേഷമുള്ള ഉച്ചമയക്കം, കാരണം ഇതാണ് ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ വയറിന് സംതൃപ്തി തോന്നില്ല. സ്ഥിരമായി കഴിക്കുന്നതുപോലെയൊക്കെ കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നില്ല. ഇത് നിരന്തരമായ വിശപ്പിലേക്ക് നയിക്കും. പ്രമേഹം, ഹൈപ്പോഗ്ലൈക്കീമിയ, ഹൈപ്പോതൈറോയിഡിസം എന്നീ അസുഖങ്ങളുള്ളവര്‍ക്കും ഇടയ്ക്കിടയ്ക്ക് വിശപ്പ് അനുഭവപ്പെടാം. ചിലർ സ്ട്രെസ്സിൻ്റെ ഭാഗമായി ഭക്ഷണം ഇടയ്ക്കിടെ കഴിക്കാറുണ്ട്. നിരന്തരമായ വിശപ്പിന് പിന്നില്‍ ഓരോരുത്തര്‍ക്കും ഒരോ കാരണഅങങളാകാം. അത് കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശമാണ്. Do you feel Hungry agian after eating

സമകാലിക മലയാളം 27 Mar 2026 12:21 pm

സഹാനുഭൂതി ഉള്ളവരിൽ കോട്ടുവായ പകരും! പ്രായവും ഘടകമാകാം

ഒ രു കാലഘട്ടം വരെ കോട്ടുവായ, ഉറക്കത്തിന്റെയും മടുപ്പിന്റെയുമെക്കെ സൂചനയാണെന്നായിരുന്നു ​ഗവേഷകർ കരുതിയിരുന്നത്. എന്നാൽ സമീപകാല പഠനങ്ങൾ കോട്ടുവായയ്ക്ക് നിങ്ങളുടെ വ്യക്തിത്വവുമായും ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ആരെങ്കിലും കോട്ടുവായ ഇടുന്നതു കണ്ടാൽ, പ്രത്യേകിച്ച് പരിചിതരാണെങ്കിൽ ബോധപൂർവമല്ലെങ്കിലും നമ്മളും അവർക്കൊപ്പം കോട്ടുവായ ഇടാറുണ്ട്. ലോകത്ത് 60-70 ശതമാനം ആളുകളിലും കോട്ടുവായ പകരാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യരിൽ മാത്രമല്ല, മൃ​ഗങ്ങളിലും ഇതേ പ്രതിഭാസം നടക്കാറുണ്ടത്രേ. കോട്ടുവായ പകരുന്നതിന് പിന്നിൽ.. നമുക്കുള്ളിലെ സഹാനുഭൂതിയുടെ ലക്ഷണമാണ് ഈ ബോധപൂർമല്ലാതെ പകരുന്ന കോട്ടുവായയെന്നാണ് ​ഗവേഷകരുടെ ഒരു നി​ഗമനം. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിന്റെ ഒരു ഉദ്ദാഹരണമാണിത്. മനുഷ്യരിൽ സാധാരണയായി സഹാനുഭൂതി കഴിവുകൾ വികസിക്കാൻ തുടങ്ങുന്ന പ്രായം നാലാണ്. അതിന് താഴെയുള്ള കുഞ്ഞുങ്ങളിൽ ഇത്തരത്തിൽ കോട്ടുവായ പകരുന്നതായി കാണാറില്ല. അതുപോലെ ഓട്ടിസം പോലുള്ള ന്യൂറോളജിക്കൽ പ്രശ്നങ്ങൾ നേരിടുന്നവരിലും കോട്ടുവായ പകരാനുള്ള സാധ്യത കുറവാണ്. വളർത്തു നായ്ക്കൾ അപരിചിതരെ നിരീക്ഷിക്കുന്നതിനേക്കാൾ ഉടമകൾ കോട്ടുവായിടുന്നത് കാണുമ്പോൾ അവ കൂടുതൽ തവണ കോട്ടുവായിടുമെന്ന് പഠനങ്ങൾ പറയുന്നു. അതുപോലെ ചിമ്പാൻസികളും ബോണബോകളും പരിചിതരായ വ്യക്തികളെ നിരീക്ഷിക്കുമ്പോൾ കൂടുതൽ തവണ കോട്ടുവായിടുന്നു. വൈകാരിക അടുപ്പവും കോട്ടുവായ പകരുന്നതിനെ സ്വാധീനിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. 15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സൂചന 2015 നടത്തിയ മറ്റൊരു പഠനത്തിൽ ചില മാനസികരോഗ സ്വഭാവമുള്ള ആളുകൾക്ക് മറ്റുള്ളവരിൽ നിന്ന് കോട്ടുവായ പകരാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തിയിരുന്നു. ഒരു സ്റ്റാൻഡേർഡ് സൈക്കോളജിക്കൽ പേഴ്സണാലിറ്റി ടെസ്റ്റിൽ 135 കോളജ് വിദ്യാർത്ഥികൾക്ക് കോട്ടുവായിടുന്നത് ഉൾപ്പെടെയുള്ള വ്യത്യസ്ത മുഖഭാവങ്ങളുടെ 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ കാണിച്ചു. അതിൽ സഹാനുഭൂതി കുറയുന്തോറും അയാൾക്ക് കോട്ടുവായിടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. പകൽ സമയത്ത് ഉറക്കം വരാറുണ്ടോ?​ പ്രായം മറ്റൊരു ഘടകമാണെന്ന് ഗവേഷകർ പ്രായം കൂടുന്തോറും കോട്ടുവായ പകരാനുള്ള സാധ്യത കുറയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കോട്ടുവായിടുന്നതിന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാണിച്ചു നടത്തിയ പഠനത്തിൽ 25 വയസ്സിന് താഴെയുള്ളവരിൽ 82 ശതമാനം ആളുകളും കോട്ടുവായ ഇട്ടപ്പോൾ, 25-49 വയസ്സ് വരെ പ്രായമായവരിൽ 60 ശതമാനം ആളുകളാണ് കോട്ടുവായ ഇട്ടത്. 50 വയസ്സിന് മുകളിലുള്ളവരിൽ 41 ശതമാനം പേർക്ക് മാത്രമാണ് ഇത്തരത്തിൽ കോട്ടുവായ പകർന്നത്. Why Is Yawning Contagious?

സമകാലിക മലയാളം 27 Mar 2026 11:46 am

ഈ ഇരിപ്പ് ഇങ്ങനെ തുടർന്നാൽ, പ്രമേഹം മുതൽ ഹൃദയാഘാതത്തിന് വരെ സാധ്യത

സ്ക്രീ നിന് മുന്നിൽ ഇരുന്നാൽ പിന്നെ സമയം പോകുന്നത് പലരും അറിയാറില്ല. ദീർഘനേരം ഇങ്ങനെ തുടർച്ചയായി ഇരിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പുകവലിക്ക് സമാനമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഹൃദ്രോ​ഗവും പ്രമേഹവും മുതൽ അമിതവണ്ണവും മാനസികപ്രശ്നങ്ങളും വരെ പിടിമുറുക്കാൻ ഈ ശീലം കാരണമാകും. ഒരുപാട് സമയം തുടർച്ചയായി ഇരിക്കുന്നത് രക്തചംക്രമണത്തെ ബാധിക്കും. ഇത് രക്തസമ്മർദവും കൊളസ്‌ട്രോൾ തോതും ഉയർത്തും. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് വഴിതുറക്കും. ലിപിഡുകളുടെ ചയാപചയത്തെയും ഇത് ബാധിക്കും. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധമുണ്ടാക്കി ടൈപ്പ്‌ 2 പ്രമേഹത്തിനും ദീർഘനേരമുള്ള ഇരുപ്പ്‌ കാരണമാകും. പേശികളുടെ കരുത്ത് കുറച്ച് അവയെ ​ദുർബലമാക്കാനും അനാരോ​ഗ്യകരമായ ഈ ശീലം കാരണമാകും. അരക്കെട്ടിലെയും പിൻഭാഗത്തെയും പേശികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. പുറം വേദന, നടുവേദന പോലുള്ള പ്രശ്‌നങ്ങൾ ഇതുമൂലം പിടിമുറുക്കും. അതുകൊണ്ട് ഇടയ്ക്കിടെയുള്ള ചലനം അനിവാര്യമാണ്. ദീർഘനേരം പിൻ ഭാഗത്തിന്‌ സപ്പോർട്ട്‌ കിട്ടാതിരിക്കുന്നത് നട്ടെല്ലിന്റെ സമ്മർദ്ദം കൂട്ടും. നട്ടെല്ലിന്‌ ദീർഘകാല പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇതുമതി. ഒരു ദിവസം ഉറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കും! ശരീരത്തിലെ കലോറി കത്തിച്ച്‌ കളയാനുള്ള അവസരവും ദീർഘനേരമുള്ള ഇരിപ്പ് അപഹരിക്കും. ഇത്‌ ചയാപചയത്തെ മെല്ലെയാക്കി ശരീരത്തിൽ കൊഴുപ്പ്‌ അടിയാനും അതുവഴി അമിതവണ്ണത്തിനും കാരണമാകും. ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാതാകുന്നതോടെ ഉത്‌കണ്‌ഠ, വിഷാദം എന്നിവ തലപൊക്കും. അതുകൊണ്ട് മാനസികാരോഗ്യത്തിനും ദീർഘനേരത്തെ ഇരിപ്പ്‌ ഹാനികരമാണ്‌. മൂത്രം പിടിച്ചു വയ്ക്കുന്ന ശീലമുണ്ടോ? പരിഹാരം സ്ഥിരമായി വ്യായാമം ചെയ്യുന്നത് ദീർഘനേരത്തെ ഇരിപ്പിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ഇരിക്കുമ്പോൾ ബാക്ക്‌ സപ്പോർട്ട്‌ പ്രധാനമാണ്‌. പുറത്തിനും കഴുത്തിനും അധികം സമ്മർദം വരാത്ത രീതിയിൽ വേണം ഇരിക്കാൻ. ദീർഘനേരം ഇരുന്നുള്ള ജോലിയാണെങ്കിൽ ഇടയ്‌ക്കിടെ എഴുന്നേറ്റ്‌ നടക്കാൻ ശ്രമിക്കണം. ഓരോ അരമണിക്കൂറിലും എഴുന്നേറ്റ്‌ നടക്കാൻ സമയം കണ്ടെത്തണം. prolonged sitting may cause health risk

സമകാലിക മലയാളം 26 Mar 2026 5:49 pm

സൺ​ഗ്ലാസിന് സൺ പ്രൊട്ടക്ഷൻ ആവശ്യം, യുവി രശ്മികൾ തിമിരത്തിന് കാരണമാകാം

ചു ട്ടുപൊള്ളുന്ന വേനൽച്ചൂടിൽ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഇപ്പോള്‍ ഒട്ടുമിക്ക എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കണ്ണിന്റെ കാര്യമോ? ചര്‍മം പോലെ കണ്ണുകള്‍ക്കും സൂര്യന്‍റെ അള്‍ട്രാവൈലറ്റ് രശ്മികള്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി എ ഏറ്റവും കൂടുതല്‍ തരംഗദൈർഘ്യമുള്ള രശ്മികളാണ് യുവി എ. ഭൂമിയില്‍ പതിക്കുന്ന 95 ശതമാനം യുവി രശ്മികളും യുവി എ രശ്മികളാണ്. ഈ രശ്മികൾക്ക് യുവി ബി രശ്മികളേക്കാൾ കൂടുതൽ ആഴത്തിൽ ചർമത്തിലേക്കും കണ്ണുകളിലേക്കും തുളച്ചുകയറാൻ കഴിയും. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി ബി യുവി എ രശ്മികളെക്കാള്‍ തരംഗദൈർഘ്യ കുറവാണ് യുവി ബി രശ്മികള്‍ക്ക്. ഇവ അമിതമായി ഏല്‍ക്കുന്നത് സൂര്യതാപത്തിന് കാരണമാകും. യുവി സി തരംഗദൈര്‍ഘ്യം വളരെ കുറഞ്ഞ യുവി സി രശ്മികളെ ഓസോൺ പാളി ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നില്ല. യുവി രശ്മികള്‍ കണ്ണുകളില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശരീരത്തില്‍ അവശ്യം വേണ്ട വിറ്റാമിന്‍ ഡിയുടെ ഉല്‍പ്പാദനത്തിന് ഏറ്റവും ആവശ്യമായ യുവി എ, യുവി ബി രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് ചര്‍മത്തിനും കണ്ണുകള്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി രശ്മികള്‍ കാരണം കണ്ണുകള്‍ക്ക് ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നം തിമിരമാണ്. പതിവായി യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് ക്രമേണ കണ്ണുകളില്‍ തിമിരം രൂപപ്പെടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ യുവി രശ്മികള്‍ കണ്ണുകളുടെ റെറ്റിനയെ നേരിട്ടു ബാധിക്കുന്നതിനാല്‍ ഇത് മാക്യുലര്‍ ഡീജനറേഷനിലേക്ക് നയിക്കുന്നു. ഇത് കാഴ്ചശക്തിയെ ബാധിക്കാം. ദീര്‍ഘനേരം യുവി രശ്മികള്‍ ഏല്‍ക്കുന്നത് കണ്ണുനീര്‍ ഗ്രസ്ഥികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും കണ്ണുകള്‍ വരണ്ടതാക്കാനും കാരണമാകും. കണ്ണുകളില്‍ ഉണ്ടാകുന്ന സൂര്യതാപമാണ് ഫോട്ടോകെരാറ്റിറ്റിസ്. കണ്ണിന് ചുവപ്പ്, വേദന, കാഴ്ച മങ്ങൽ, താൽക്കാലിക കാഴ്ച നഷ്ടം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ് സണ്‍ഗ്ലാസ് വെച്ചാല്‍ പോരേ! സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ കണ്ണുകളുടെ റെറ്റിന സ്വാഭാവികമായി ചുരുങ്ങും. ഇത് യുവി രശ്മികളെ കണ്ണുനുള്ളിലേക്കു കടത്തിവിടാതെ സഹായിക്കും. ഇത് യുവി രശ്മികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കണ്ണുകളുടെ സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ വെയിലത്തിറങ്ങുമ്പോള്‍ ആളുകള്‍ സണ്‍ഗ്ലാസ് വെയ്ക്കുന്നത് ഈ പ്രക്രിയ തടസപ്പെടുകയും ഗ്ലാസുകളിലൂടെ യുവി എ രശ്മികള്‍ കണ്ണില്‍ ഏല്‍ക്കുകയും ചെയ്യുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ദോഷമാണ്. ഈ ഏഴ് പോഷകങ്ങൾ കുറഞ്ഞാൽ, ആരോ​ഗ്യം താറുമാറാകും യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് സണ്‍ഗ്ലാസ് വെയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഗുണനിലവാരുമുള്ള യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് തന്നെ വെയ്ക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് വിപരീത ഫലമുണ്ടാക്കും. UV radiations may cause serious eye diseases.

സമകാലിക മലയാളം 26 Mar 2026 5:37 pm

'ഒറിജിനൽ'എന്ന് പറയുന്ന വ്യാജനെ തിരിച്ചറിയണം, വീറ്റ് ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാ ചകവാതക പ്രശ്നങ്ങൾ തലപ്പൊക്കിയത്തോടെ പലരുടെയും സ്ഥിരമായ ബ്രേക്ക് ഫാസ്റ്റ് ഇപ്പോൾ ബ്രെഡ് ആണ്. വൈറ്റ് ബ്രെഡ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന കരുതലിൽ ബ്രൗൺ ബ്രെഡിനാണ് ഡിമാൻഡ്. എന്നാൽ നമ്മൾ വിശ്വസിച്ചു വാങ്ങുന്ന ബ്രൗൺ ബ്രെഡുകൾ വെറും നിറം ചേർത്ത മൈദയാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളും ഈ രീതിയാണ് പിന്തുടരുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. ഇത് അറിയാതെയാണ് പലരും ബ്രൗൺ ബ്രെഡ് ചോദിച്ചു വാങ്ങുന്നത്. ആ 'ബ്രൗൺ' നിറത്തിന് പിന്നിൽ വൈറ്റ് ബ്രെഡും ബ്രൗൺ ബ്രെഡും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ചേരുവകളാണ്. എന്നാൽ വിപണിയിൽ പലപ്പോഴും മൈദ കൊണ്ട് തന്നെയാണ് ബ്രൗൺ ബ്രെഡും നിർമ്മിക്കുന്നത്. മൈദയിലേക്ക് 'കാരമൽ കളർ' ചേർക്കുമ്പോൾ അതിന് തവിട്ട് നിറം ലഭിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരുവിധ ഗുണവും ഉണ്ടാകുന്നില്ല. മറിച്ച്, മൈദ ശരീരത്തിലെത്തുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ലേബലുകൾ വായിക്കാം കടയിൽ നിന്ന് ബ്രെഡ് വാങ്ങുമ്പോൾ അവയുടെ ഇൻഗ്രീഡിയന്റ് ലിസ്റ്റ് കൃത്യമായി പരിശോധിക്കണം. അവിടെ ആദ്യത്തെ ചേരുവയായി 'Whole Wheat Flour' അല്ലെങ്കിൽ 'ആട്ട' എന്നാണ് ഉള്ളതെന്ന് ഉറപ്പാക്കുക. മിക്കപ്പോഴും അവിടെ 'Refined Wheat Flour' അഥവാ മൈദ എന്നാണ് കാണുക. മൈദയുടെ അളവ് 50 ശതമാനത്തിന് മുകളിലാണെങ്കിൽ അത് ആരോഗ്യകരമല്ല. 100% ഗോതമ്പ് എന്ന് അവകാശപ്പെടുന്ന ബ്രെഡുകൾ പോലും പരിശോധിച്ചാൽ അതിൽ മൈദ കലർന്നിട്ടുണ്ടാകും. അതുകൊണ്ട് ചേരുവകളുടെ ക്രമം നോക്കി മാത്രം വാങ്ങുക. യഥാർഥ ഹോൾ വീറ്റ് ബ്രെഡിൽ ഗോതമ്പിന്റെ തവിട് (Bran) അടങ്ങിയിരിക്കും. ഇതിലാണ് ശരീരത്തിന് ആവശ്യമായ നാരുകളുള്ളത്. ഒരു കഷ്ണം ബ്രെഡിൽ കുറഞ്ഞത് മൂന്ന് ഗ്രാം നാരുകളെങ്കിലും ഉണ്ടായിരിക്കണം. നാരുകൾ കുറഞ്ഞ ബ്രെഡ് കഴിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കും. ഇത് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാൻ കാരണമാവുകയും തടി കൂടാൻ ഇടയാക്കുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാൻ നാരുകൾ അടങ്ങിയ യഥാർഥ ഗോതമ്പ് ബ്രെഡ് തന്നെ വേണം. ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും യഥാർഥ വീറ്റ് ബ്രെഡ് എങ്ങനെ തിരിച്ചറിയാം മൈദ ഉപയോ​ഗിച്ചുണ്ടാക്കുന്ന ബ്രെഡ് സോഫ്റ്റ് ആയിരിക്കും, എന്നാൽ വീറ്റ് ബ്രെഡ് അല്പം കടുപ്പമുള്ളതും ഭാരമുള്ളതുമായിരിക്കും. വീറ്റ് ബ്രെഡിന്റെ ഘടന അൽപം തരുതരുപ്പുള്ളതായി അനുഭവപ്പെടും. കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോ​ഗ്യ​ഗുണത്തിൽ മികച്ചതേത് മൈദ ബ്രെഡ് കഴിക്കുമ്പോൾ അത് വായുടെ മുകൾഭാഗത്തും പല്ലിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹോൾ വീറ്റ് ബ്രെഡിന് അങ്ങനെ ഉണ്ടാവില്ല. മൾട്ടിഗ്രെയിൻ ബ്രെഡ് വാങ്ങുമ്പോഴും ഗോതമ്പിന്റെ അളവ് എത്രയുണ്ടെന്ന് പരിശോധിക്കണം. അതുപോലെ 'ഹോൾ ഗ്രെയിൻ' എന്ന് രേഖപ്പെടുത്തിയവ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. പാക്കറ്റിൽ 'നോ ആഡഡ് കളർ' എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അത് കൂടുതൽ സുരക്ഷിതമാണ്. How to Identify Orginal Wheat bread

സമകാലിക മലയാളം 26 Mar 2026 5:11 pm

എപ്പോൾ കുളിക്കുന്നതാണ് നല്ലത്, രാവിലെയോ രാത്രിയോ?

ചൂ ടുകൂടിയതോടെ ദിവസത്തിൽ രണ്ട് നേരം കുളിച്ചാലും തികയില്ലെന്ന മട്ടാണ്. ശരീരം വ‍ൃത്തിയാക്കുക മാത്രമല്ലല്ലോ, ശാരീരികമായും മാനസികമായും ഫ്രഷ് ആയിയിരിക്കാനും കുളിക്കുന്നത് നല്ലതാണ്. പകലു കുളിക്കുന്നവരും രാത്രി കുളിക്കുന്നവരുമുണ്ട്. രാവിലെയുള്ള കുളിക്കും വൈകുന്നേരമുള്ള കുളിക്കും ശാസ്ത്രീയമായി വ്യത്യാസങ്ങളുണ്ടെന്നാണ് വിദ​ഗ്ധ‍രുടെ അഭിപ്രായം. ഏഷ്യൻ രാജ്യങ്ങളിൽ പൊതുവെ രാത്രിയിലാണ് കുളിക്കാൻ തിരഞ്ഞെടുക്കുന്നത്. രാത്രിയിലത്തെ കുളി ശരീരത്തെ ക്ലെൻസ് ചെയ്യുകയും പകലത്തെ അഴുക്കുകളും വിഷാംശങ്ങളുമെല്ലാം അകറ്റുകയും ശരീരത്തിന് വിശ്രമം നൽകുകയും മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പറയുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ ആളുകളും രാവിലെയാണ് കുളിക്കാറ്. രാവിലെയുള്ള കുളി ഉന്മേഷവും ഊർജവും നൽകുകയും ദൈനംദിന പ്രവൃത്തികൾ കൃത്യതയോടെ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ജീവിതശൈലി, കാലാവസ്ഥ, വ്യക്തിപരമായ മുൻ​ഗണനകൾ എന്നിവയനുസരിച്ച് ഓരോരുത്തർക്കും കുളിക്കാൻ ശരിയായ സമയം തിരഞ്ഞെടുക്കാവുന്നതാണ്. രാത്രി കുളിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ ചൂടു വെള്ളം പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. മനസ്സും ശരീരവും റിലാക്സ് ആകാൻ സഹായിക്കുന്നു. മെച്ചപ്പെട്ട ഉറക്കം ലഭിക്കും. 'ചെലോര്‍ക്ക് ശരിയാവും, ചെലോര്‍ക്ക് ശരിയാവില്ല!'; രാവിലെ നേരത്തെ എഴുന്നേൽക്കുന്നതും ജീവിത വിജയവും തമ്മിൽ ബന്ധമുണ്ടോ? പകൽ സമയത്തുള്ള വിയർപ്പ്, അഴുക്ക്, അന്തരീക്ഷത്തിലെ മലിനവസ്തുക്കൾ ഇവയെല്ലാം രാത്രി കുളിക്കുന്നതിലൂടെ അകറ്റുന്നു. ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥകളിൽ രാത്രിയിലെ കുളി ഏറ്റവും ഗുണകരമാണ്. അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാർക്ക് ഷവറിങ് രാവിലെ കുളിച്ചാലുള്ള ഗുണങ്ങൾ ദിവസം തുടങ്ങുമ്പോൾ കുളിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും കിട്ടാൻ സഹായിക്കുന്നു. ഉറക്കം തൂങ്ങുന്നത് ഒഴിവാക്കി ഫ്രഷ് ആയിരിക്കാൻ സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും രാവിലെയുള്ള കുളി സഹായിക്കും. Shower at morning vs night, Which is healther

സമകാലിക മലയാളം 26 Mar 2026 4:37 pm

വേനൽക്കാലത്ത് തൈരിന് പുളി കൂടിയോ? ഒഴിവാക്കാൻ ചില പൊടിക്കൈകൾ

വേ നൽക്കാലത്ത് തൈര് സൂക്ഷിക്കുന്നത് അൽപം പ്രയാസമുള്ള കാര്യമാണ്. കാരണം ചൂടു കൂടുമ്പോൾ തൈര് പെട്ടെന്ന് പുളിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് തൈരിന്റെ മൃദുലവും ക്രീമിയുമായ ഘടനയും രുചിയിലും വ്യത്യാസമുണ്ടാക്കും. എന്നാൽ ചൂട് കൂടിയാലും തൈര് അധികം പുളിക്കാതിരിക്കാൻ ചില പൊടിക്കൈകൾ നോക്കിയാലോ? ചൂടു കൂടുമ്പോൾ ഫെർമന്റേഷൻ പ്രക്രിയയിൽ ബാക്ടീരിയകളുടെ പ്രവർത്തനം കൂടുന്നതിനാലാണിത്. ഉയർന്ന താപനില നല്ല ബാക്ടീരിയകളെ അതിവേഗം പെരുകാൻ പ്രോത്സാഹിപ്പിക്കുകയും പാലിലെ മധുരത്തെ ലാക്റ്റിക് ആസിഡാക്കി മാറ്റുകയും ചെയ്യുന്നു. അസിഡിറ്റി വേഗത്തിൽ വർധിക്കുന്നതിനാൽ, തൈര് വേഗത്തിൽ കടുപ്പമുള്ളതും പുളിക്കാനും കാരണമാകും. കൃത്യസമയത്ത് തന്നെ തണുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സ്വാഭാവിക പ്രക്രിയ തുടരുകയും തൈര് അമിതമായി പുളിക്കുകയും ചെയ്യും. തൈര് അമിതമായി പുളിച്ചു പോകാതിരിക്കാനുള്ള വഴികൾ ശൈത്യകാലത്ത് 8-10 മണിക്കൂറുകൊണ്ടാണ് പാൽ പുളിക്കുന്നത്. എന്നാൽ വേനലിൽ മണിക്കൂറുകൾക്കുള്ളിൽ പുളിച്ച തൈരായി മാറും. കൃത്യസമയത്ത് ഈ പ്രക്രിയ നിർത്തുക എന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. പലരും തൈര് വളരെ ഉറച്ചതിന് ശേഷം ഫ്രിഡ്ജിൽ വെക്കാറുണ്ട് എന്നാൽ വേനൽക്കാലത്ത് ഈ കാലതാമസം നഷ്ടം വരുത്തും. തൈര് സെറ്റ് ആയതിനു ശേഷവും പുളിപ്പിക്കുന്നത് നിൽക്കില്ല. തണുപ്പിക്കുമ്പോൾ മാത്രമേ അത് കുറയുകയുള്ളു. തൈര് കഴിക്കേണ്ടത് രാവിലെയോ രാത്രിയോ? തൈര് നേരത്തെ പരിശോധിച്ച ശേഷം, അധിക സമയം പുറത്ത് വയ്ക്കാതെ ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റുന്നതാണ് നല്ലത്. ഉറയൊഴിക്കാൻ ഉപയോ​ഗിക്കുന്ന തൈരിന്റെ അളവു തൈര് എത്ര വേ​ഗത്തിൽ പുളിക്കുന്നുവെന്നതിനെ ബാധിക്കും. വേനൽക്കാലത്ത് ഉറയൊഴിക്കുന്നതിന്റെ അളവു കുറയ്ക്കാൻ ശ്രദ്ധിക്കണം. 500 മില്ലി പാലിന് അര ടീസ്പൂൺ തൈര് മതിയാകും. വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം വേനൽക്കാലത്ത്, അടുക്കളയിലെ ചെറിയ ചൂട് പോലും പുളിപ്പിക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തിയേക്കാം. അടുക്കളയിലെ താരതമ്യേന തണുത്ത ഭാഗത്ത് തൈര് സൂക്ഷിക്കുക. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലത്തോ ഗ്യാസ് സ്റ്റൗവിനടുത്തോ തൈര് വെക്കുന്നത് ഒഴിവാക്കുക. മൺപാത്രങ്ങൾ തൈര് മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നത് അധിക ഈർപ്പം ആ​ഗിരണം ചെയ്യാനും തൈര് സ്വാഭാവികമായി തണുപ്പിക്കാനും സഹായിക്കും. രുചി കൂടുതൽ നേരം നിലനിർത്താനും ഇത് സഹായിക്കും. How to prevent curd turning sour in summer

സമകാലിക മലയാളം 26 Mar 2026 3:24 pm

ഇപ്പോഴും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോ​ഗിക്കാറുണ്ടോ? കാൻസർ സാധ്യത കൂടുതലെന്ന് ​ഗവേഷകർ

ബി രിയാണിയോ കറിയോ ഓർഡർ ചെയ്താൽ മിക്കവാറും അവ വരുന്നത് കറുത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാകും. കാണാനുള്ള ഭം​ഗി കാരണം പലരും അവ കളയില്ല. ഫ്രിഡ്ജിൽ പച്ചക്കറിയോ ഭക്ഷണസാധനങ്ങളോ സൂക്ഷിക്കാൻ ഉപയോ​ഗിക്കും. എന്നാൽ ഇത് കാരണം ഉണ്ടാകാവുന്ന ആരോ​ഗ്യ സങ്കീർണതകൾ എന്താണെന്ന് അറിയാമോ? കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ പോലുള്ള ഫുഡ് സർവീസ് വെയർ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കാറുണ്ട്. ഇതിൽ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം രാസവസ്തുക്കൾ കാൻസർ സാധ്യത വർധിപ്പിക്കാനും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായോക്കാം. പപ്പടം ദിവസവും കഴിച്ചാല്‍ പണികിട്ടും, കാന്‍സറിന് വരെ സാധ്യത ഇ-വേസ്റ്റ് റീസൈക്കിൾ ചെയ്തുണ്ടാക്കുന്ന പ്ലാസ്റ്റിക് ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുള്ളതാണ്. ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം, ആരോ​ഗ്യകരമായി തന്നെ ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. Black Plastic containers health risk

സമകാലിക മലയാളം 26 Mar 2026 2:59 pm

ചൂട് ഇനിയും കൂടും, കാലാവസ്ഥ വ്യതിയാനം 2050 ഓടെ മനുഷ്യരുടെ ശാരീരിക പ്രവർത്തനത്തെ തളർത്തും

ആ ​ഗോളതാപനത്തെ തുടർന്ന് വർധിച്ചു വരുന്ന ചൂട് 2050 ഓടെ ദശലക്ഷക്കണക്കിന് ആളുകളെ വ്യായാമരഹിത ജീവിതത്തിലേക്ക് തള്ളിവിടുമെന്ന് ലാൻസെറ്റ് ​ഗ്ലോബൽ ഹെൽത്ത് പഠനം. ഇന്ത്യയിൽ ഇതിന്റെ ആഘാതം ആഗോളശരാശരിയെക്കാൾ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശരാശരി താപനില 27.8 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ പോകുന്ന ഓരോ മാസവും ശാരീരിക പ്രവർത്തനങ്ങളിൽ 1.5 ശതമാനം കുറവുണ്ടാകുന്നുണ്ട്. വികസ്വര രാജ്യങ്ങളിൽ ഇത് 1.85 ശതമാനമാണ്. ഇന്ത്യയിൽ വരും വർഷങ്ങളിൽ വ്യായാമമില്ലാത്ത മുതിർന്നവരുടെ എണ്ണം രണ്ട് ശതമാനം വരെ വർധിപ്പിക്കാം. ഇത് പ്രതിവർഷം ലക്ഷക്കണക്കിന് അകാല മരണങ്ങൾക്കും കനത്ത സാമ്പത്തിക നഷ്ടത്തിനും കാരണമാകും. ഉയർന്ന താപനില ഹൃദ്രോ​ഗം, ടൈപ്പ് 2 പ്രമേഹം, അർബുദം, മാനസികാരോ​ഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ശാരീരിക പ്രവർത്തനങ്ങളുടെ കുറവു മൂലം ലക്ഷത്തിൽ 10.62 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ രാജ്യത്തിന് പ്രതിവർഷം ഏകദേശം 401.9 ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്. വേനൽക്കാലത്ത് എപ്പോൾ വർക്ക്ഔട്ട് ചെയ്യണം? സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങളെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക. ദരിദ്ര ജനവിഭാ​ഗങ്ങൾക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായതിനാൽ അവർ കൂടുതൽ അപകടസാധ്യത നേരിടുന്നു. കാലാവസ്ഥയ്ക്ക് അനുസൃതമായി കെട്ടിടങ്ങളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക, കെട്ടിടങ്ങൾക്ക് മുകളിൽ പച്ചപ്പ് വളർത്തുക തുടങ്ങിയ നടപടികളിലൂടെ ഒരുപരിധി വരെ താപനില കുറയ്ക്കാൻ സാധിക്കും. വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ ചൂടു കുറക്കുന്ന തരം റോഡ് നിർമാണ സാമ​ഗ്രികൾ, സൈക്കിൾ ട്രാക്കുകൾ എന്നിവ ഉപയോ​ഗിക്കുക. ഇൻഡോർ വ്യായാമങ്ങൾ പരിശീലിക്കുക. കുറഞ്ഞ ചിലവിൽ വ്യായാമം ചെയ്യാൻ കഴിയുന്ന ശീതികരിച്ച പൊതുവിടങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പഠന റിപ്പോർട്ടിൽ ​ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. Global Warming will make people more physically inactive

സമകാലിക മലയാളം 26 Mar 2026 11:25 am

തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ എസിക്കും 'കലിയിളകും', പൊട്ടിത്തെറിക്കും; ആരോഗ്യകരമായി എസി എങ്ങനെ ഉപയോ​ഗിക്കാം?

വേ നൽക്കാലം കനത്തതോടെ വീടുകളിൽ പോലും എസി ഇല്ലാതെ വയ്യെന്നായി. ചൂടിനെ ചെറുക്കാൻ രാവും പകലും വിശ്രമമില്ലാതെ എസി പ്രവർത്തിപ്പിക്കുന്നവരുണ്ട്. ന​ഗരങ്ങളിൽ ഷിഫ്റ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്ന ബോച്ലേഴ്സ് ഫാറ്റുകളിൽ എസിക്ക് അൽപം പോലും വിശ്രമം കിട്ടിയെന്ന് വരില്ല. നിങ്ങൾ ഉപയോ​ഗിക്കുന്നത് പഴയ വിൻഡോ എസിയാണെങ്കിൽ ഇങ്ങനെ വിശ്രമമില്ലാതെ പ്രവർത്തിപ്പിക്കുന്നത് അവ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിപ്പിക്കും. ചൂടുകാലത്താണ് എസിയുടെ ഉപയോ​ഗം കൂടുതൽ, അല്ലാത്തപ്പോൾ അവയെ കുറിച്ച് ആരും ചിന്തിക്കുക പോലുമില്ല. വിൻഡോ എസിയാണ് വില്ലനാകുന്നത്. മാസങ്ങളോളം ഉപയോ​ഗിക്കാതിരിക്കുകയും പെട്ടെന്ന് ഒരു ദിവസം എസി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ല. ദീർഘകാലം പ്രവർത്തിക്കാതിരിക്കുന്ന എസി സർവീസ് ചെയ്ത ശേഷം മാത്രം ഉപയോ​ഗിക്കുക. ലാഭം നോക്കി സെക്കൻഡ് ഹാൻഡ് എസി വാങ്ങുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. എസി കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തണം. ശബ്ദത്തിലോ മറ്റോ വ്യത്യാസം തോന്നിയാൽ മെക്കാനിക്കിനെ കാണിക്കുന്നതാണ് നല്ലത്. ആവശ്യത്തിനു മാത്രം തണുപ്പുകിട്ടത്തക്കവിധം എസി ക്രമീകരിക്കുന്നതാണ് ഉചിതം. തണുപ്പുകൂട്ടി പുതച്ചുമൂടി കിടക്കുന്നത് ആരോഗ്യകരമല്ല. ആരോ​ഗ്യത്തിനും വൈദ്യുതി ലാഭത്തിനും എസിയുടെ ഉപയോ​ഗം ഇങ്ങനെ ക്രമീകരിക്കണം താപനില ക്രമീകരിക്കുമ്പോൾ പുറത്തെ ചൂടിൽ നിന്ന് വരുമ്പോൾ പലരും ചെയ്യുന്ന ഒന്നാണ് എസിയുടെ താപനില ഏറ്റവും കുറച്ച് (16-18 ഡിഗ്രി) വെക്കുന്നത്. നല്ലതാണെന്ന് തോന്നാമെങ്കിലും ആരോഗ്യത്തിനും എസിയുടെ പ്രവർത്തനത്തിനും ഇത് നല്ലതല്ല. എസിയുടെ താപനില 24-26 ഡിഗ്രിയിൽ സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. ടൈമര്‍ മോഡ് പുതിയ മോഡൽ എസികളിൽ ടൈമര്‍/ അല്ലെങ്കില്‍ സ്ലീപ്പര്‍ മോഡ് ഓപ്ഷൻ ഉണ്ട്. എന്നാല്‍ പലരും ഇത് വിനിയോഗിക്കാറില്ല. എസിയുടെ താപനില രാത്രിയിലുടനീളം റൂമിലെ അന്തരീക്ഷത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് സ്ലീപ്പര്‍ മോഡ്. വൈദ്യുതി ലാഭിക്കാനും താപനില നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും. തുടര്‍ച്ചയായി എട്ട് മണിക്കൂറോളം എസി പ്രവര്‍ത്തിക്കുന്നത് വൈദ്യുതി ബില്‍ കൂടാനും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കാനും കാരണമാകും. എസിയുടെ ഉപയോ​ഗം തലവേദനയ്ക്ക് കാരണമാകുമോ? എസിയുടെ തണുപ്പ് നേരിട്ടടിക്കരുത് എസിയുടെ തണുപ്പ് നേരിട്ട് ശരീരത്തിൽ ഏൽക്കാത്ത വിധം വേണം കിടത്തം. തണുത്ത കാറ്റ് ശരീരത്തിലേക്ക് നേരിട്ട് അടിക്കുന്നത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുകയും, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. എസി യൂണിറ്റില്‍ നിന്ന് ബെഡിന് 3-4 അടി വരെ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം. എനർജി കൂട്ടാൻ കഞ്ഞിവെള്ളം, പുറത്തു പോകുമ്പോൾ കുടയും സൺ​ഗ്ലാസും തൊപ്പിയും, പൊള്ളുന്ന വേനലിൽ മുൻകരുതൽ എസിയുടെ ഫില്‍ട്ടര്‍ എസിയുടെ ഫിൽട്ടറിൽ പൊടി അടിഞ്ഞുകൂടുന്നത് അലർജിക്ക് കാരണമാകും. പതിവായി എസി ഉപയോഗിക്കുന്നവരാണെങ്കിൽ രണ്ട്-മൂന്ന് ആഴ്ച കൂടുമ്പോഴെങ്കിലും ഫിൽട്ടർ തുറന്ന് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സീലിങ് ഫാനുകള്‍ കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിക്കുന്നത് എ.സിയുടെ തണുപ്പ് കൃത്യമായി റൂമിന്റെ എല്ലായിടത്തും എത്തുന്നതിന് സഹായിക്കും. Summer Health Care: AC Usage smart tips

സമകാലിക മലയാളം 26 Mar 2026 10:42 am

'ഇനി അവന്റെ കാലം..', ചക്കച്ചുള മുതൽ ചക്കമടലു വരെ പോഷകങ്ങളുടെ കലവറ, ചക്ക ദീർഘകാലം സൂക്ഷിക്കാനുമുണ്ട് വഴി

കേ രളത്തിൽ ഇനി അവന്റെ കാലമാണ്... നാട്ടിൻപുറങ്ങളിൽ ചക്ക വരവറിയിച്ചു കഴിഞ്ഞു. പുറമെ കണ്ടാൽ കുറച്ചു പരുക്കനാണെങ്കിലും ചക്ക ആളൊരു ഉപകാരിയാണ്. ചക്കച്ചുളയും കുരുവും എന്തിനേറെ പറയുന്നു ചക്ക മടലു പോലും പലരും കളയാറില്ല. അത്രയും ​ഗുണങ്ങൾ അടങ്ങിയതാണ് ചക്കയെന്ന് സാരം. മാർക്കറ്റിൽ എത്തുന്ന പല വിദേശികളെക്കാളും പോഷക​ഗുണത്തിൽ എപ്പോഴും ഒരുപടി മുന്നിലാണ് നമ്മുടെ പറമ്പിൽ സുലഭമായി കിട്ടുന്ന ചക്ക. രോഗപ്രതിരോധശേഷി നൽകുന്ന ഭക്ഷണങ്ങളുടെ ഗണത്തിൽ വരുന്ന വളരെ വിരളമായ ഫലവർഗങ്ങളിൽ ഒന്നാണു ചക്ക എന്ന സവിശേഷയുമുണ്ട്. മൂപ്പെത്താത്ത ഇടിച്ചക്ക മുതൽ വിളഞ്ഞ പഴുത്ത ചക്ക വരെ പോഷകങ്ങളുടെ കലവറയാണ്. പഴുത്ത ചക്ക പഴുത്ത ചക്കയിൽ എളുപ്പത്തിൽ ദഹിക്കുന്ന രീതിയിലുള്ള ഷുഗേഴ്സ് (Fructose & Sucrose) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊ‍ർജ്ജം നൽകും. 100 ഗ്രാം ചക്ക 95 കാലറി ഊർജം തരുന്നു. മാത്രമല്ല, ചക്കയിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയതാണ്. 100 ഗ്രാം ചക്കയ്ക്ക് ഒരാൾക്ക് ദിവസേന ആവശ്യമുള്ളതിന്റെ 50 ശതമാനത്തിലേറെ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ധാതുക്കളിൽ പൊട്ടാസ്യം നല്ല അളവിൽ കാണുന്ന ഫലവർഗമാണ് ചക്ക. ബി വിറ്റാമിനുകളുടെ സാന്നിധ്യം ചക്കയിൽ മാത്രമാണുള്ളത്. ചക്കക്കുരു ചക്ക സീസൺ ആയാൽ പിന്നെ മിക്ക വീടുകളിലും ചക്കക്കുരു തോരനോ മെഴുക്കുപുരട്ടിയോ സ്ഥിരമായിരിക്കും. ഇത് മടുപ്പിക്കുമെങ്കിലും ആരോ​ഗ്യത്തിന് മികച്ചതാണ്. പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് ചക്കക്കുരു. ഫൈറ്റോന്യൂട്രിയൻസ്, ഫ്ലേവനോയിഡ് എന്നിവയാൽ സമ്പുഷ്ടമായ ചക്കക്കുരു കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചക്കക്കുരു ഉണക്കിപ്പൊടിച്ച് പലഹാരങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാം. ചക്കമടൽ പലരും ഉപയോഗിക്കാതെ കളയുന്ന ഒന്നാണ് ചക്കമടൽ. ഇതിൽ പെക്റ്റിൻ (pectin) ധാരാളമായി ഉള്ളതിനാൽ ജെല്ലി, ജാം എന്നിവ വളരെ ചെലവു കുറഞ്ഞ രീതിയിൽ ഉണ്ടാക്കാം. പെക്റ്റിൻ പ്രമേഹം, കൊളസ്ട്രോൾ, കാൻസർ എന്നിവ തടയുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചക്കയുടെ നട‍ുഭാഗം പശ നീക്കി, തിളപ്പിച്ചൂറ്റി എടുത്താൽ മാംസാഹാരത്തെ വെല്ലുന്ന രുചികരമായ കറി വയ്ക്കാം. ചക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ പച്ചച്ചക്കയിൽ ധാരാളമായി കാണപ്പെടുന്ന നാരുകൾ അന്നജത്തിന്റെ ദഹനത്തെ സാവധാനമാക്കി രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ കൂടാതെ നിയന്ത്രണവിധേയമാക്കി നിർത്തുന്നു. പച്ചച്ചക്ക വേവിച്ചതു മിതമായ അളവിൽ ഒരു നേരത്തെ പ്രധാന ഭക്ഷണമായി കഴിക്കുന്നതു പ്രമേഹരോഗികളിൽ ഷുഗർ നിയന്ത്രണത്തിൽ നിർത്തുന്നത‍ായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പഴ‍ുത്ത ചക്ക പ്രമേഹരോഗികൾ രണ്ടു മൂന്നു ചുളയിൽ കൂടുതൽ കഴിക്കാൻ പാടില്ല. ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം പരിധിക്കുള്ളിൽ നിർത്താൻ ഏറെ സഹായിക്കുന്നു. നാരുകൊണ്ടു സമ്പുഷ്ടമായ ചക്ക കുടലുകളിൽ നിന്നും കാൻസർ ഉണ്ടാക്കുന്ന രസവസ്തുക്കളെ നീക്കം ചെയ്ത് ഇന്നു സർവസാധാരണമായ കുടൽ കാൻസറിനെ തടയാൻ സഹായിക്കുന്നു. കാഴ്ചശക്തി വർധിപ്പിക്കാൻ ചക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ സഹായിക്കും. ചക്കയിൽ ധാരാളമായുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹോമോസ‍ിസ്റ്റിന്റെ അളവു കുറച്ചു ഹൃദയാരോഗ്യം നിലനിർത്തുന്നു. പാവങ്ങളുടെ മീറ്റ് എന്നു വിശേഷിപ്പിക്കുന്ന ചക്ക (പച്ചച്ചക്ക) ഇരുമ്പിനാൽ സമ്പുഷ്ടമായതിനാൽ രക്തയോട്ടം വർധിപ്പിച്ചു വിളർച്ചയ്ക്കു പരിഹാരം നൽകുന്നു. ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെട‍ുത്തി എല്ലുകളെ ബലപ്പെടുത്തുന്നു. മാതളനാരങ്ങ നല്ലതാണ്, പക്ഷെ ഈ ഭക്ഷണങ്ങൾക്കൊപ്പമല്ല ചക്ക ദീർഘകാലം സൂക്ഷിക്കാം പച്ചച്ചക്ക അരിഞ്ഞു വെയിലത്ത് ഉണക്കി സൂക്ഷിക്കാം. പച്ചച്ചക്ക കനം കുറച്ചരിഞ്ഞ് എണ്ണയിൽ വറുത്ത് സ്വാദിഷ്ഠമായ ഉപ്പേരിയായി ഉപയോഗിക്കാം. ചക്കക്കുരു ഉണക്കി പൊടിയാക്കി ഗോതമ്പുപൊടി, മൈദ ഇവയ്ക്കു പകരമായി ഉപയോഗിക്കാം. പ്രോട്ടീനിനാൽ സമ്പുഷ്ടമായതിനാൽ പയറുപരിപ്പുവർഗങ്ങൾക്കും പകരമായി ഉപയോഗിക്കാം. ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത് പഴുത്ത വരിക്കച്ചക്ക അരിഞ്ഞ് ഉണങ്ങി സൂക്ഷിച്ചാൽ സ്വാദിഷ്ഠമായ വിഭവങ്ങൾ തയാറാക്കാം. ചക്ക വരട്ടി എടുത്തുവച്ചാൽ അതു നീണ്ടകാലം കേടുകൂടാതെ ഇരിക്കും. ജാം, സ്ക്വാഷ് ഇവയാക്കിയും ചക്ക നമുക്കു പ്രയോജനപ്പെടുത്താം. പഴുത്ത ചക്ക ഷുഗർ സിറപ്പിൽ ഇട്ടുവച്ച് പല സ്വീറ്റ്സ് ഉണ്ടാക്കുന്നതിലും ഉപയോഗിക്കാം. Health Benefits of Jackfruits

സമകാലിക മലയാളം 25 Mar 2026 4:58 pm

ബാക്കി വന്ന മന്തി ചൂടാക്കി കഴിക്കാറുണ്ടോ? ഈ അബദ്ധം ഒഴിവാക്കണം

മി ഡിൽ ഈസ്റ്റിൽ നിന്ന് കടലു കടന്ന് കേരളത്തിലെത്തിയ മന്തിക്ക് ആരാധകർ ഏറെയാണ്. ഒറ്റയിരിപ്പിൽ കഴിച്ചു തീർക്കാൻ കഴിയാത്തതു കൊണ്ട് തന്നെ, പലപ്പോഴും നല്ലൊരു ഭാ​ഗം ബാക്കിയുണ്ടാവും. ബാക്കി വരുന്ന മന്തി കുറച്ചു കഴിഞ്ഞു കഴിക്കാമെന്ന് പറഞ്ഞു നീക്കി വെയ്ക്കുന്ന ശീലം മിക്കവാറും ആളുകളിൽ ഉണ്ടാകും. എന്നാൽ ഈ ശീലം ആരോ​ഗ്യകരമാണോ? അരിയും ചിക്കനുമാണ് മന്തിയുടെ പ്രധാന ചേരുവകൾ. മന്തി റൈസ് സാധാരണ താപനിലയിൽ അധിക നേരം സൂക്ഷിക്കുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, ബാസില്ലസ് സെരിയസ് (Bacillus cereus) പോലുള്ള ബാക്ടീരിയകൾ. ഇത് ഭക്ഷ്യവിഷബാധ പോലുള്ള ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കാം. ഇത് പിന്നീട് ചൂടാക്കിയാലും നശിക്കില്ല. ഫ്രീസറിൽ നിന്ന് ഇറച്ചി പുറത്തെടുത്ത് വയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം ബാക്കി വന്ന മന്തി എങ്ങനെ സൂക്ഷിക്കണം അധികസമയം പുറത്തു വയ്ക്കാതെ, പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മന്തി ഫ്രിഡ്ജിൽ കയറ്റണം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ബാക്ടീരിയയുടെ വളർച്ച കുറയ്ക്കാൻ സഹായിക്കും. പിന്നീട് കഴിക്കുന്നതിന് മുൻപ് നല്ലതു പോലെ ചൂടാക്കുകയും വേണം. ചൂടാക്കുമ്പോൾ റൈസും ചിക്കനും ഒരുപോലെ ചൂടാകുന്നുണ്ടെന്ന് ഉറപ്പാക്കണം. മട്ടന്‍ കഴിച്ചതിനു പിന്നാലെ ഈ അബദ്ധം ഒഴിവാക്കാം; ആരോഗ്യത്തിന് 'പണി'യാകും ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ മന്തി ബാക്കി വരുന്നത് ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും കഴിക്കുന്നതിന് മുൻപ് നന്നായി ചൂടാക്കുകയും ചെയ്താൽ വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ ഏറെ നേരം പുറത്തുവെച്ച മന്തി വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നത് മറക്കരുത്. മന്തിക്കൊപ്പം കിട്ടുന്ന മയോണൈസ് ഒരിക്കലും പിന്നീട് ഉപയോഗിക്കരുത്. ഇത് പെട്ടെന്ന് കേടാകുന്ന ഒന്നായതിനാൽ ഫ്രഷ് ആയി മാത്രം ഉപയോഗിക്കുക. How to keep left over mandhi

സമകാലിക മലയാളം 25 Mar 2026 2:47 pm

പിഴുതെടുത്താൽ അതിവേദന, മുറിച്ചെടുത്താൽ അറിയുക പോലുമില്ല; നഖത്തിന്റെയും മുടിയുടെയും വിചിത്ര സ്വഭാവത്തിന് പിന്നിൽ ചിലതുണ്ട്

ശ രീരത്തിൽ ചെറിയൊരു മുറിവുണ്ടായാൽ പോലും ആ വേദന നമ്മൾക്ക് സഹിക്കാനാകില്ല. എന്നാൽ മുടിയോ നഖമോ മുറിച്ചു കളയുമ്പോൾ ആ വേദന തോന്നാറില്ല താനും. അതിനുള്ള കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശിരോചർമത്തിന് പുറമെ വളരുന്ന മുടിയും നഖത്തിന്റെ പുറംഭാ​ഗവുമെല്ലാം നിർമ്മിച്ചിരിക്കുന്നത് കെരാറ്റിൻ എന്ന ഒരു പ്രോട്ടീൻ അടങ്ങിയ നിർജീവകോശങ്ങൾ കൊണ്ടാണ്. ഈ ഭാ​ഗങ്ങളിൽ നാഡിയോ രക്തക്കുഴലുകളോ ഇല്ലെന്നതു കൊണ്ടാണ് അവ മുറിച്ചു നീക്കുമ്പോൾ വേദന അനുഭവപ്പെടാത്തതും രക്തസ്രാവം ഉണ്ടാകാത്തതും. അതേസമയം, ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളായ ചർമത്തിനും പേശികളിലും കോടിക്കണക്കിന് നാഡീകോശങ്ങൾ അടങ്ങിയിട്ടുണ്ട്. ആ ഭാ​ഗങ്ങളിൽ എന്തെങ്കിലും ആഘാതം ഉണ്ടായാൽ ഈ നാഡികൾ തലച്ചോറിലേക്ക് സി​ഗ്നൽ അയക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യും. മുടിയിഴകൾ ബലമുള്ളതാക്കും, ഇതുവരെ പരീക്ഷിച്ചില്ലേ ഈ വെളിച്ചെണ്ണ ഹാക്ക്! എന്നാൽ മുടിയുടെയും നഖത്തിന്റെയും പുറംഭാ​ഗത്ത് ഈ നാഡീബന്ധങ്ങൾ ഇല്ലാത്തതിനാൽ വേദനയുടെ സന്ദേശങ്ങൾ തലച്ചോറിലേക്ക് എത്തുന്നില്ല. എന്നാൽ ഇതേ മുടി ബലമായി ശിരോചർമത്തിൽ നിന്ന് പിഴുതെടുത്താൽ നല്ല വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഇതിനു കാരണം മുടിയുടെ വേരുകൾ ചർമത്തിനുള്ളിലെ ജീവനുള്ള കോശങ്ങളുമായും നാഡികളുമായും ബന്ധപ്പെട്ടിരിക്കുന്നു. ചന്തം കൂട്ടാൻ മൂക്കുത്തി നല്ലതാണ്, പക്ഷെ സ്ഥാനം തെറ്റിയാൽ ജീവൻ തന്നെ നഷ്ടമാകാം അതുപോലെ, നഖത്തിന്റെ മുൻവശം നിർജ്ജീവമാണെങ്കിലും നഖം ചർമവുമായി ചേർന്നിരിക്കുന്ന ഭാ​ഗം അതീവ സംവേദനക്ഷമമാണ്. ഇവിടെ ധാരാളം നാഡികളും രക്തക്കുഴലുകളും ഉള്ളതുകൊണ്ടാണ് നഖം ആഴത്തിൽ മുറിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുന്നത്. മുടിയും നഖവും മുറിക്കുന്നത് വേദനയുള്ള ഒന്നായിരുന്നുവെങ്കിൽ നമ്മുടെ ദൈനംദിന ജീവിതം ദുസ്സഹമാകുമായിരുന്നു. ചുരുക്കം പറഞ്ഞാൽ, ഇവ കോശങ്ങൾ ചേർന്നുണ്ടായ ഒരു നിർജീവമായ പുറംതോട് പോലെയാണ് പ്രവർത്തിക്കുന്നത്. Cutting Nails and Hair does not hurt why

സമകാലിക മലയാളം 25 Mar 2026 2:15 pm

ഉയർന്ന ​ഗ്ലൈസെമിക് സൂചിക, പ്രമേഹ രോ​ഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

റോ ഡരികിലെ കടകളിൽ കൂട്ടിയിട്ടിരിക്കുന്ന മധുരമൂറുന്ന തണ്ണിമത്തനുകൾ വേനൽക്കാലത്തെ സാധാരണ കാഴ്ചയാണ്. വേനൽച്ചൂടിൽ ശരീരമൊന്ന് തണുപ്പിക്കാൻ നിറയെ ജലാംശം അടങ്ങിയ തണ്ണിമത്തന്റെ മികവ് പ്രസിദ്ധമാണ്. എന്നാൽ പ്രമേഹം ഉള്ളവർക്ക് തണ്ണിമത്തൻ കഴിക്കാമോ എന്ന സംശയം പലപ്പോഴും ഉയർന്ന് വരാറുണ്ട്. തണ്ണിമത്തനിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിന്റെ ഗ്ലൈസെമിക് സൂചിക (GI) 72 ആണ്. ഇത് പ്രമേഹരോ​ഗികളെ സംബന്ധിച്ചിടത്തോളം കൂടുതലാണ്. സാധാരണയായി, പ്രമേഹമുള്ളവർക്ക് ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴങ്ങളാണ് ആരോ​ഗ്യകരം. എന്നാൽ തണ്ണിമത്തനിൽ 90 ശതമാനത്തിലധികം വെള്ളമായതിനാൽ അതിന്റെ ഗ്ലൈസെമിക് ലോഡ് (GL) അഞ്ചാണ്. അതായത് ചെറിയ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയിൽ വലിയ സ്വാധീനം ചെലുത്തില്ല. ഒരു ദിവസം 100 മുതൽ 150 ഗ്രാമിൽ കൂടുതൽ തണ്ണിമത്തൻ കഷ്ണങ്ങൾ കഴിക്കരുത്. തണ്ണിമത്തൻ ജ്യൂസായി കഴിക്കുന്നത് നാരുകളുടെ അളവ് കുറയ്ക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. അതിനാൽ, ഇത് കഷണങ്ങളാക്കി കഴിക്കണം. ബദാം, വാൽനട്ട്, അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം തണ്ണിമത്തൻ കഷ്ണങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. പഴം കഴിച്ച പിന്നാലെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? രാവിലെയോ ഉച്ചകഴിഞ്ഞോ തണ്ണിമത്തൻ കഴിക്കുന്നതാണ് നല്ലത്. രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതല്ല. തണ്ണിമത്തതിൽ ലൈക്കോപീൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൂടാതെ, ഇതിലെ വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹരോ​ഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം പ്രമേഹമുള്ളവർ തണ്ണിമത്തൻ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. എന്നിരുന്നാലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ തണ്ണിമത്തൻ മിതമായ രീതിയിൽ കഴിക്കുന്നതാണ് നല്ലത്. കഠിനമായ പ്രമേഹമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഈ പഴം കഴിക്കാവൂ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. Can people with Diabetes eat Watermelon

സമകാലിക മലയാളം 25 Mar 2026 1:03 pm

അമിത സ്മാർട്ട്ഫോൺ ഉപയോ​ഗം നിങ്ങളുടെ ഭക്ഷണശീലത്തെ താറുമാറാക്കും, സ്വന്തം രൂപത്തോട് അസംതൃപ്തി തോന്നിപ്പിക്കും, പഠനം

സ്മാ ർട്ട്ഫോൺ ഉപയോ​ഗം മാനസികാവസ്ഥയെയും കാഴ്ചശക്തിയെയും ബാധിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇത് നമ്മുടെ ഭക്ഷണശീലങ്ങളെ തകരാറിലാക്കാനും ഈറ്റിങ് ഡിസോഡറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് മെഡിക്കൽ ഇന്റർനെറ്റ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വിശദീകരിക്കുന്നു. സ്മാർട്ട്ഫോൺ അമിതമായി ഉപയോ​ഗിക്കുന്ന ചെറുപ്പക്കാരിൽ ഫോൺ ഇല്ലാത്തപ്പോൾ ഉത്കണ്ഠ ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കിൽ ഉപയോ​ഗം നിർത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇത് അവരുടെ ഭക്ഷണശീലം, സ്വന്തം ശരീരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയുടെ കാര്യത്തിൽ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതായി ​ഗവേഷകർ നിരീക്ഷിച്ചു. വികാരങ്ങളെ നേരിടുന്നതിനായി ഭക്ഷണം കഴിക്കുക, സ്വന്തം രൂപത്തോട് അസംതൃപ്തി തോന്നുക എന്നീ ആദ്യകാല ലക്ഷണങ്ങൾ ഇത്തരം യുവതലമുറയിൽ സാധാരണയായി കാണപ്പെട്ടു. ലോകമെമ്പാടുമുള്ള 52,000 ലധികം ആളുകൾ പങ്കെടുത്ത 35 പഠനങ്ങളാണ് ​ഗവേഷകർ വിശകലനം ചെയ്തത്. ശരാശരി 17 വയസ്സുള്ളവരാണ് പഠനത്തിന്റെ ഭാ​ഗമായത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്: സ്മാർട്ട്ഫോണുകളുടെ അമിത ഉപയോ​ഗവും ക്രമരഹിതമായ ഭക്ഷണരീതികളും തമ്മിൽ ശക്തമായ ബന്ധമുണ്ട് ഇമോഷണൽ ഈറ്റിങ്- വിഷാദത്തിലോ ദുഃഖത്തിലോ ആയിരിക്കുമ്പോൾ പ്രതികരണമായി ഭക്ഷണം കഴിക്കുക. നിയന്ത്രണമില്ലാത്ത ഭക്ഷണം: ഒരിക്കൽ ആരംഭിച്ചാൽ നിർത്താൻ കഴിയില്ലെന്ന് തോന്നുക. ഫുഡ് അഡിക്ഷൻ-ഭക്ഷണവുമായി ബന്ധപ്പെട്ട ആസക്തികൾ അനുഭവപ്പെടുക. ഏഴ് മണിക്കൂറിലധികം സ്മാർട്ട്ഫോൺ ഉപയോ​ഗിക്കുന്ന ചെറുപ്പക്കാരിൽ പ്രതികൂല ഫലങ്ങൾ ശക്തമായി കാണപ്പെട്ടു. അമിതമായ സ്മാർട്ട്ഫോൺ ഉപയോ​ഗം സ്വന്തം ശരീരത്തെ കുറിച്ചുള്ള കടുത്ത അസംതൃപ്തിക്ക് കാരണമാകും. ഒരു വ്യക്തി മാനസികമായ ഫോണിനെ ആശ്രയിക്കുന്ന അവസ്ഥയാണ് പ്രോബ്ലമാറ്റിക് സ്മാർട്ട്ഫോൺ യൂസ് (PSU). അതായത്, ഫോൺ എടുത്തുകൊണ്ടുപോകുമ്പോൾ ദേഷ്യം, അസ്വസ്ഥത അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ അനുഭവപ്പെടുക. ഫോണിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ കഴിയുന്നില്ല. ഫോൺ ഉപയോഗം ദൈനംദിന ജീവിതത്തിലോ മാനസിക ക്ഷേമത്തിലോ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുന്നു. പടികളിറങ്ങുമ്പോൾ ഫോൺ ഉപയോ​ഗിക്കാറുണ്ടോ? മുന്നറിയിപ്പ് നൽകി ന്യൂറോളജിസ്റ്റ്, കുറിപ്പ് വൈറൽ സ്മാർട്ട്‌ഫോൺ അഡിക്ഷൻ്റെ മറ്റ് അപകടങ്ങൾ അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം വർദ്ധിച്ച വിഷാദം, നിരാശ, ഏകാന്തത എന്നിവയിലേക്ക് നയിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ദീർഘനേരത്തെ സ്മാർട്ട്‌ഫോൺ ഉപയോഗം കണ്ണ് വേദന, ഉറക്കം തടസപ്പെടൽ, നിഷ്‌ക്രിയത്വം നിറഞ്ഞ പെരുമാറ്റം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് അമിതവണ്ണം അല്ലെങ്കിൽ പോസ്ചറൽ പ്രശ്‌നങ്ങൾ പോലുള്ള ശാരീരിക ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. 'ഇടയ്ക്കിടെ ഇൻസ്റ്റ​ഗ്രാം നോക്കിയില്ലെങ്കിൽ എന്തോ പോലെയാണ്...'എന്താണ് മൈൻഡ്‍ലെസ് സ്ക്രോളിങ്? സ്മാർട്ട്‌ഫോണുകളുടെ അമിതമായ ഉപയോഗം ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കും. ഇത് ജോലിയിലോ സ്‌കൂളിലോ ശ്രദ്ധയും ഉൽപ്പാദനക്ഷമതയും കുറയ്ക്കുന്നു. സ്മാർട്ട്‌ഫോൺ അടിമത്തം സ്വന്തം സുരക്ഷയ്ക്കുതന്നെ ഗൗരവതരമായ ഭീഷണി ഉയർത്താം. ഉദാഹരണത്തിന്, വാഹനമോടിക്കുമ്പോൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് അപകട സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. Excessive Smartphone Use Can Contribute To Eating Disorders, Study

സമകാലിക മലയാളം 25 Mar 2026 11:40 am

'കീമോ തെറാപ്പിയെക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് നാരങ്ങാ വെള്ളം!', പൊടിക്കൈ പാളി, യുകെയിൽ ഇന്ത്യൻ ഡയറ്റീഷ്യന്റെ ലൈസൻസ് റദ്ദാക്കി

കാ ൻസർ അടക്കമുള്ള ​ഗുരുതരരോ​ഗങ്ങൾ മാറാൻ അശാസ്ത്രീയമായ 'പൊടിക്കൈകൾ' നിർദ്ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷ്യന്റെ ലൈസൻസ് റദ്ദാക്കി യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസ്. അപർണ ശ്രീവാസ്തവയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. 91 വയസ്സുള്ള പാർക്കിൻസൺസ് രോ​ഗിയോട് പതിവായി യോ​ഗ ചെയ്യാനും എഫ്എം കേൾക്കാനും ഓരോ ഉരുള ഭക്ഷണം കഴിക്കുമ്പോഴും 32 തവണ ചവച്ചു മാത്രമേ കഴിക്കാവൂ എന്ന ഇവരുടെ നിർദ്ദേശങ്ങളാണ് നടപടിക്ക് ഇടയാക്കിയത്. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് ആശുപത്രിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അപർണയുടെ സഹപ്രവർത്തകരിൽ ഒരാളാണ് ​ഗുരുതര രോ​ഗികൾക്ക് പോലും അശാസ്ത്രീയമായ പൊടിക്കൈകൾ നിർദേശിക്കുന്നതായി പരാതി നൽകിയത്. കാൻസർ മാറാൻ ഒരു മുഴുവൻ നാരങ്ങ ചെറുചൂടുവെള്ളത്തിൽ പിഴിഞ്ഞു ദിവസവും കുടിക്കണമെന്നായിരുന്നു അപർണയുടെ നിർദേശം. ഇത് കീമോതെറാപ്പി ചെയ്യുന്നതിനെക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണെന്നായിരുന്നു ഇവരുടെ വാദം. കൂടാതെ ദിവസവും രാവിലെ മൂന്ന് സ്പൂൺ പച്ച വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ അകറ്റി നിർത്താൻ സഹായിക്കുമെന്നും ഇവർ രോഗിക്ക് അയച്ച ഒരു ഇമെയിലിൽ പറയുന്നു. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ചെറുകുടലിന്റെ ആവരണം തകരാറാകുന്ന ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയാണ് സീലിയാക്. ഈ രോ​ഗം ബാധിച്ചവരോട് ​ഗ്ലൂട്ടൻ അടങ്ങിയ പേൾ ബാർലി കഴിക്കാനായിരുന്നു അപർണ നിർദ്ദേശം. മാത്രമല്ല, ദഹനപ്രശ്നമുള്ളവർക്ക് സോഡ പോലുള്ള ഫിസി ഡ്രിങ്കും അപർണ നിർദേശിച്ചിരുന്നു. കൂടാതെ പഞ്ചസാരയില്ലാതെ കാൻസർ ഉണ്ടാകില്ല. പഞ്ചസാര ഉപേക്ഷിച്ചാൽ കാൻസർ സ്വയം ഇല്ലാതാകുമെന്നായിരുന്നു ഇവരുടെ മറ്റൊരു വിചിത്ര കണ്ടെത്തൽ. ചിക്കന്‍ കഴിച്ചാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണം, കോംബിനേഷനിലുമുണ്ട് കാര്യം ദിവസവും എട്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക, രാവിലെ നാരങ്ങാനീരും ഇഞ്ചിനീരും തേനിൽ ചേർത്ത് കുരുമുളകും കൂട്ടി വെള്ളം കുടിക്കുക, പച്ചക്കറികൾ മാത്രം കഴിക്കുക, യോഗയിലൂടെ കുണ്ഡലിനി ഊർജത്തെ ഉണർത്തിയാൽ ആരോഗ്യമുള്ളവരായി ജീവിക്കാം എന്നിങ്ങനെ പോകുന്നു അപർണാ ശ്രീവാസ്തവയുടെ പൊടിക്കൈ ചികിത്സകൾ. എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് സംഗീതവും എഫ്എമ്മും കേൾക്കുന്നത് രോഗികൾക്ക് ദോഷകരമല്ലെങ്കിലും അപർണയുടെ മറ്റ് നിർദേശങ്ങൾ രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെയാണ് അപർണയെ എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവർ രോഗികൾക്കും മറ്റുമായി അയച്ച മെയിലുകള്‍ പുറത്തുവന്നതോടെ അപര്‍ണയെ ആറാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. തിരികെ ജോലിക്കെടുക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി അപര്‍ണയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് വാട്സാപ്പ് ഫോര്‍വേഡായി ലഭിച്ച വിവരങ്ങളാണിതെന്നായിരുന്നു അപര്‍ണയുടെ മറുപടി. Indian Dietitian fired in UK for suggesting lemon water over chemotherapy

സമകാലിക മലയാളം 25 Mar 2026 10:50 am

സ്റ്റീൽ കുപ്പികൾ ആരോ​ഗ്യത്തിന് ഹാനികരം?

വേ നൽക്കാലത്ത് ഏറ്റവും ആവശ്യമായ ഒന്നാണ് വാട്ടർബോട്ടിൽ. എപ്പോഴും അൽപം വെള്ളം കരുതണമെങ്കിൽ വാട്ടർബോട്ടിൽ ആവശ്യമാണ്. എന്നാൽ പ്ലാസ്റ്റിക് കുപ്പികളെക്കാൾ ഇന്ന് പലരും തിരഞ്ഞെടുക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികളാണ്. പരിസ്ഥിതി സൗഹൃദമാണെന്നതാണ് പ്രധാന സവിശേഷത. എന്നാൽ സ്റ്റീൽ കുപ്പികൾ ഉപോ​ഗിക്കുന്നതും ആരോ​ഗ്യത്തിന് സുരക്ഷിതമല്ലെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വ്യപാകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ ആരോ​ഗ്യത്തിന് ഹാനികരമായിട്ടുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, വാങ്ങുന്ന സ്റ്റീൽ കുപ്പികളുടെ ​ഗുണനിലവാരം വളരെ പ്രധാനമാണെന്നും വിദ​ഗ്ധർ പറയുന്നു. ​ഗുണനിലവാരം കുറഞ്ഞ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച കുപ്പികളിൽ നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് പോലുള്ള അസിഡിക് സ്വഭാവമുള്ള പാനീയങ്ങൾ ദീർഘനേരം സൂക്ഷിക്കുന്നത് നിക്കൽ, ക്രോമിയം തുടങ്ങിയ ലോഹങ്ങൾ പാനീയത്തിൽ കലരുന്നതിന് ഇടയാക്കും. വേനൽക്കാലത്ത് പച്ചവെള്ളം മാത്രം കുടിച്ചിട്ടു കാര്യമില്ല! കുപ്പിയുടെ ഉൾവശത്തെ സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. ആരോ​ഗ്യത്തിന് സുരക്ഷിതമായ 304 (18/8) അല്ലെങ്കിൽ ​ഗ്രേസ് ഫുഡ് സ്റ്റീൽ കുപ്പികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികൾ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുപ്പി വാങ്ങുമ്പോൾ അത് ‘ലെഡ് ഫ്രീ’ ആണെന്ന് ഉറപ്പുവരുത്തുക. കുപ്പിയുടെ ഉൾഭാഗത്ത് കാര്യമായ പോറലുകൾ വീഴുകയോ, ഉള്ളിലെ നിറം മാറുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ കുപ്പി മാറ്റേണ്ടതാണ്. കുപ്പിയിലുള്ള വെള്ളത്തിന് ലോഹത്തിന്റെ രുചി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക. Summer Health Care: Steel bottle safety tips

സമകാലിക മലയാളം 24 Mar 2026 4:58 pm

മദ്യത്തിനൊപ്പം ചിക്കനും ബീഫും? 'പണി'പിന്നാലെ വരുന്നുണ്ട്

മ ദ്യം ഒരു തുള്ളിയാണെങ്കിലും അത് ആരോ​ഗ്യത്തിന് അപകടമാണ്. അതിനൊപ്പം ടെച്ചിങ്സ് ആയി ചിക്കനും ബീഫുമൊക്കെ ചേരുമ്പോൾ ശരീരത്തിന് അത് ഇരട്ടി സമ്മർദമാകും. മദ്യപിക്കാൻ പ്ലാൻ ഇട്ടാൽ, പിന്നെ ഭക്ഷണം രണ്ടാമതാണ് മലയാളികൾക്ക്. മദ്യം ഉള്ളിലെത്തിയാൽ ​ഗെലാനിൻ എന്ന ഹോർമോൺ ഉത്പാദനം വ‍ർധിക്കാൻ തുടങ്ങുന്നു, ഇത് അമിതമായി വിശപ്പിന് കാരണമാകും. പിന്നീട് ഭക്ഷണം കഴുക്കുന്നതിന് കണക്കുണ്ടാകില്ല. ചിക്കനും ബീഫും മട്ടനും പോർക്കുമൊക്കെ മദ്യത്തിന് അകമ്പടിയായി വന്നുകൊണ്ടേയിരിക്കും. ഒരു ശരാശരി മലയാളി അത്യാവശ്യം മദ്യപിച്ച ശേഷം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഏകദേശം 2000 കിലോ കലോറി ഊർജ്ജം ലഭിക്കും. അതായത്, ഒരു ദിവസം ആവശ്യമായ ഊർജ്ജം ഒരു നേരം കൊണ്ട് അകത്താകുമെന്ന് ചുരുക്കം. നിങ്ങളുടെ കരളിന് വേണ്ടി 6 നല്ല ശീലങ്ങൾ ചിയേഴ്‌സിന് മുൻപ് മദ്യപാനം ഒഴിവാക്കുക എന്നതാണ് പ്രധാനം. അതിന് സാധിക്കുന്നില്ലെങ്കിൽ മിതത്വം പാലിക്കാൻ ശ്രമിക്കണം. മദ്യത്തിനൊപ്പം മത്സ്യം, മാംസം എന്നിവ ഫ്രൈ ചെയ്തത് കഴിക്കുന്നത് ഒഴിവാക്കി, കറിയായി കഴിക്കുന്നതാണ് കുറച്ച് ഭേദം മുട്ടയുടെ വെള്ളമാത്രം ഉപയോഗിച്ചുള്ള ഓംലെറ്റുകൾ, പഴുത്ത തക്കാളി, കൂൺ മുതലായവ പാചകം ചെയ്തു കഴിക്കുന്നത് ഉചിതമാണ്. ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും മൈദ കൊണ്ടുള്ള വിഭവങ്ങൾ മദ്യത്തിനൊപ്പം കഴിക്കരുത്. ഗോതമ്പ് പൊടി ഉപയോഗിച്ചുണ്ടാക്കിയ ചെറിയ വിഭവങ്ങളാണ് നല്ലത്. എണ്ണയിൽ വറുത്തവ, ബേക്കറി, മിക്‌സ്ചർ, ചിപ്‌സ് എന്നിവയ്ക്ക് പകരം നിലക്കടല, പിസ്ത, ബദാം, മുന്തിരി എന്നിവ കഴിക്കാം. മദ്യപിച്ചാൽ ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം തടയാൻ ഇത് സഹായിക്കും. Side effects of paring alcohol with heavy snacks

സമകാലിക മലയാളം 24 Mar 2026 4:00 pm

ടാറ്റൂ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുമോ? കറുത്ത മഷി അപകടസാധ്യത കൂട്ടുമെന്ന് പഠനം

ഇ ന്ന് ടാറ്റൂ ഒരു ഫാഷൻ പ്രതീകമായി മാറിയിരിക്കുകയാണ്. എന്നാൽ ടാറ്റൂവിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചില ഗുരുതരമായ ആരോഗ്യ അപകടസാധ്യതകളെക്കുറിച്ച് പല പഠനങ്ങളും വന്നിട്ടുണ്ട്. ഇപ്പോഴിതാ ടാറ്റൂ ചെയ്യുന്നത് കാഴ്ച ശക്തിയെ ബാധിക്കാമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള പഠനം. കണ്ണിനുണ്ടാകുന്ന വീക്കം അഥവാ യുവയൈറ്റിസ് പോലുള്ള അവസ്ഥയ്ക്ക് ടാറ്റൂ ചെയ്യാൻ ഉപയോ​ഗിക്കുന്ന മഷി കാരണമാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ കാഴ്ചശക്തിയെ തന്നെ ബാധിക്കുമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. തൊലിപ്പുറത്ത് ചെയ്യുന്ന ടാറ്റൂ എങ്ങനെ കാഴ്ചയെ ബാധിക്കും! നമ്മുടെ രോഗപ്രതിരോധ സംവിധാനമാണ് അതിന് കാരണം. ടാറ്റൂ ചെയ്യുമ്പോള്‍ മഷി (ഇങ്ക്) ചർമത്തിന്റെ തൊട്ടുതാഴെയുള്ള ഡെർമിസ് എന്ന ഭാഗത്ത് എത്തുന്നു. ശരീരം ഇതിനെ ബാഹ്യവസ്തുവായി തിരിച്ചറിയുന്നു, അതോടെ പ്രതിരോധ കോശങ്ങള്‍ സജീവമാകുന്നു. മാക്രോഫേജുകളും ഡെൻഡ്രിറ്റിക് കോശങ്ങളും ഈ ഇങ്ക് കണികകൾ ആഗിരണം ചെയ്യുകയും അതിനെ ലിംഫ് നോഡുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.ഈ നിലവിലായുള്ള ഉത്തേജനം പ്രതിരോധ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ കൂടിയേക്കാം. ചില സന്ദർഭങ്ങളിൽ, ഈ രോഗപ്രതിരോധ പ്രതികരണം തെറ്റായി കണ്ണുകളെ ലക്ഷ്യം വച്ചേക്കാം. ഇത് കണ്ണിന്റെ സംരക്ഷണ കവചത്തിന് വീക്കം ഉണ്ടാക്കാനും യുവയൈറ്റിസ് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങൾ തിരിച്ചറിയുകയും നേരത്തെ തന്നെ രോഗനിർണയം നടത്തുകയും ചെയ്യുന്നത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും രോഗമുക്തി നേടാനും സാധിക്കും. ചികിത്സ വൈകിപ്പിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ വലിയ ടാറ്റൂകൾ കറുത്ത മഷി ഉപയോഗിക്കുന്നത് ആർത്രൈറ്റിസ് അല്ലെങ്കിൽ സാർകോയിഡോസിസ് പോലുള്ള മുൻകാല രോഗപ്രതിരോധ അവസ്ഥകൾ ഉണ്ടെങ്കിൽ. മൂക്കിൽ കയ്യിടുന്ന ശീലം അൽഷിമേഴ്സ് സാധ്യത കൂട്ടുമെന്ന് ​ഗവേഷകർ ലെഡ്, ക്രോമിയം, കാഡ്മിയം തുടങ്ങിയ പദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള വിഷ ലോഹങ്ങളും രാസവസ്തുക്കളും ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കാമെന്നും ഗവേഷകർ നിരീക്ഷിച്ചു. ദീർഘകാല എക്സ്പോഷർ ആരോഗ്യ അപകട സാധ്യത കൂട്ടും. ഇപ്പോഴും കുഞ്ഞുങ്ങൾക്ക് കൺമഷി എഴുതാറുണ്ടോ? അപകടം മനസിലാക്കാതെ പോകരുത് എന്തൊക്കെ ശ്രദ്ധിക്കണം നിങ്ങൾ ടാറ്റൂ ചെയ്തിട്ടുണ്ടെങ്കിൽ, പ്രത്യേകിച്ച് വലിതോ സമീപകാലത്തോ ആണ് ചെയ്തിട്ടുള്ളതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കണ്ണിന് ചുവപ്പോ വേനദനോ അനുഭവപ്പെടുന്നുണ്ടെങ്കിൽ പെട്ടെന്നുള്ള കാഴ്ച മാറ്റങ്ങൾ ലൈറ്റ് സെൻസിറ്റിവിറ്റി ടാറ്റൂ ചെയ്ത സ്ഥലത്ത് വീക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. Can Tattoos Cause Vision Loss? Australian Study Links Ink Toxins To Eye Risk

സമകാലിക മലയാളം 24 Mar 2026 2:45 pm

പരിശോധനകളിലൂടെ കണ്ടെത്താൻ ആകില്ല, ലക്ഷണങ്ങളിലൂടെ തിരിച്ചറിയണം; എന്താണ് കട്ടപ്പനയിലെ ഒന്നര വയസ്സുകാരെ ബാധിച്ച കവാസാക്കി

ക ട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ രോ​ഗമായ കവാസാക്കി ബാധിച്ചതായി റിപ്പോർട്ട്. കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ മകൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷനായ ഡോ. ഡാനിയൽ ഓസ്ബോൺ തോമസിനെ കാണിച്ചു. അദ്ദേഹമാണ് ലക്ഷണങ്ങൾ മനസ്സിലാക്കി കുട്ടിക്ക് കവാസാക്കി രോ​ഗമാകാമെന്ന് സൂചന നൽകിയത്. തുട‍ർന്ന് കോട്ടയം ഇഎസ്ഐയിലെ മുതി‍ർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളജിലെ കാഡിയോളജിസ്റ്റും ഈ നി​ഗമനം ശരിവെച്ചു. രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ കവാസാക്കി രോ​ഗം കണ്ടെത്താനാകില്ല. രോ​ഗലക്ഷണങ്ങൾ മനസ്സിലാക്കി രോ​ഗം തിരിച്ചറിയുകയാണ് പ്രധാന മാ‍ർ​ഗം. കാരണങ്ങളൊന്നുമില്ലാതെയുള്ള പനിയാണ് പ്രാരംഭ ലക്ഷണം. ചുമ, ജലദോഷം, വയറിളക്കം, ഛർദിൽ ഇവയൊന്നും പനിയുടെ ലക്ഷണമായി ഉണ്ടാകണമെന്നില്ല. ഇങ്ങനെ തുടർച്ചയായി അഞ്ചു ദിവസം പനിക്കുകയും അനുബന്ധ രോഗലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തുവീക്കം (കുരുക്കൾ ശരീരത്തിൽ വരിക), കൈ കാലുകളിൽ നീര് വെക്കുക, ചുണ്ടോ നാക്കോ ചുവക്കുക എന്നീ അഞ്ചു ലക്ഷണങ്ങളിൽ നാലെണ്ണം ഉണ്ടെങ്കിൽ കവാസാക്കി ഡിസീസ് എന്ന നിഗമനത്തിൽ എത്തിച്ചേരാം. അഞ്ചു രോഗലക്ഷണങ്ങളും കണ്ടതിനാൽ പനി അഞ്ചു ദിവസം നീണ്ടുനിൽക്കുന്നതുവരെ കാത്തുനിൽക്കാതെ നാലാമത്തെ ദിവസം തന്നെ ഡോക്ടർ കുട്ടിയെ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലേക്ക് റഫർ ചെയ്തു. കവാസാക്കി ഡിസീസ് എന്ന് സൂചിപ്പിച്ച് റെഫറൽ ലെറ്റർ കൂടി കൊടുത്തയച്ചാണ് കോട്ടയത്തേക്ക് വിട്ടത്. ഇഎസ്ഐ ആശുപത്രിയിൽ രാത്രി 11-ന് തന്നെ കുട്ടിയുമായി മാതാപിതാക്കൾ എത്തി. രാത്രിയിൽ ജൂനിയർ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയും പിന്നീട് മുതിർന്ന ഡോക്ടർമാർ പരിശോധിക്കുകയും കാവസാക്കി എന്ന നിഗമനത്തിൽ എത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റിന് അടിയന്തരമായി റഫർ ചെയ്യുകയും ചെയ്തു. 60,000 രൂപ വിലവരുന്ന ഇഞ്ചക്ഷൻ കുട്ടിക്ക് നൽകി. 12 മണിക്കൂർ കൊണ്ടാണ് ഐവി ഇഞ്ചക്ഷനായി മരുന്ന് പകർന്നു നൽകിയത്. സമയത്ത് ചികിത്സ കിട്ടിയതിനാൽ രോഗത്തിൽ നിന്ന് മോചിതയായി ഒന്നര വയസ്സുകാരി വീട്ടിൽ തിരിച്ചെത്തി. ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ് എന്താണ് കവാസാക്കി രോ​ഗം 1961ല്‍ ജാപ്പനീസ് ഡോക്ട‍ർ ആയ ടോമി സാക്ക കവാസാക്കിയാണ് ഈ രോ​ഗം ആദ്യമായി തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോ​ഗം സാധാരണ കാണപ്പെടുന്നത്. കോവിഡ് കാലത്ത് കൊറോണ വൈറസ് ബാധിതരായ കൗമാരക്കാർ ഉൾപ്പെടെയുള്ള കുട്ടികളിൽ കവാസാക്കി ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായികുന്നു. കുട്ടികളിലെ കൂർക്കംവലി നിസ്സാരമായി കാണരുത്, വളർച്ചയെയും പഠനത്തെയും ബാധിക്കാം ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളെയാണ് രോഗം ബാധിക്കുന്നത്. ഇത് ഗുരുതരമായ ഹൃദയപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്താണ് കാവസാക്കി അസുഖം ഉണ്ടാക്കുന്നത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു ഇന്‍ഫെക്‌ഷനോ വൈറസോ ആയിരിക്കാം ഇത് ഉണ്ടാക്കുന്നതെന്നു കരുതുന്നു. ചികിത്സ വൈകിപ്പിക്കുന്നത് കുട്ടികളുടെ ഹൃദയധമനികളിൽ സ്ഥിരമായ തകരാറുകൾക്ക് കാരണമാകും. One and a half year old kid in idukki confirms rare disease Kawasaki disease. What is Kawasaki Disease

സമകാലിക മലയാളം 24 Mar 2026 12:52 pm

ഈ കരിക്ക് ഫ്രഷ് ആണോ? എങ്ങനെ തിരിച്ചറിയാം

കേ രളം വേനൽച്ചൂടിൽ പൊള്ളുകയാണ്. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അല‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊരിവെയിലത്ത് യാത്ര ചെയ്യുമ്പോൾ ശരീരം ഒന്ന് തണുപ്പിക്കാൻ കരിക്ക് നല്ലൊരു ഓപ്ഷനാണ്. കൃത്രിമ ശീതളപാനീയങ്ങളെക്കാൾ എത്രയോ മടങ്ങ് ഗുണം കരിക്കിനുണ്ട്. എന്നാൽ റോഡരികിലെ കടയിൽ നിന്ന് കരിക്ക് വാങ്ങി വീട്ടിലെത്തി പൊട്ടിച്ചു നോക്കുമ്പോൾ ഒന്നുകിൽ വെള്ളമുണ്ടാകില്ല അല്ലെങ്കിൽ കാമ്പ് ഉണ്ടാകില്ല. ചിലതാണെങ്കിൽ തീരെ മധുരമില്ലാതെ വാടിപ്പോയിട്ടുണ്ടാകും. കരിക്ക് വാങ്ങുമ്പോൾ ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാൻ ചില പൊടിക്കൈകൾ അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും വലുപ്പത്തിലല്ല, ഭാരത്തിലാണ് കാര്യം ഏറ്റവും വലിയ കരിക്ക് നോക്കി വാങ്ങിയാൽ നിറയെ വെള്ളം ഉണ്ടാകുമെന്ന ധാരണ വെറുതെയാണ്. വലിപ്പം കൂടുതൽ ഉള്ളതിൽ പലപ്പോഴും പുറമെ തൊണ്ടായിരിക്കും കൂടുതൽ. അതുകൊണ്ട്, കരിക്ക് ആദ്യം കയ്യിലെടുത്ത് നോക്കുക. വലിപ്പത്തിനൊത്ത ഭാരം തോന്നുന്നുണ്ടെങ്കിഷ അതിൽ വെള്ളമുണ്ടെന്ന് ഉറപ്പിക്കാം. ഭാരം കുറവാണെങ്കിൽ ഒന്നുകിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞ് വാടിയതാകാം, അല്ലെങ്കിൽ ഉള്ളിലെ വെള്ളം വറ്റി കാമ്പ് മൂത്ത അവസ്ഥയിലാകാം. കുലുക്കി നോക്കാം കരിക്കിൽ വെള്ളമുണ്ടോ, കാമ്പുണ്ടോ എന്നറിയാനുള്ള ഏറ്റവും എളുപ്പവഴി അതൊന്ന് കുലുക്കി നോക്കിയാൽ മതി. കുലുക്കുമ്പോൾ ഉള്ളിൽ നിന്ന് വെള്ളം തുളുമ്പുന്ന ശബ്ദം തീരെ കേൾക്കുന്നില്ലെങ്കിൽ, അതിൽ നിറയെ വെള്ളമുണ്ടെന്നും എന്നാൽ കാമ്പ് തീരെ ഉണ്ടായിരിക്കില്ലെന്നും മനസ്സിലാക്കാം. ദാഹം മാറ്റാൻ മാത്രം കരിക്ക് വാങ്ങുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. എന്നാൽ ചെറിയ രീതിയിൽ വെള്ളം കുലുങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അതിൽ കുടിക്കാനുള്ള വെള്ളത്തിനൊപ്പം പാകത്തിനുള്ള മൃദുവായ കാമ്പും ഉണ്ടാകും. അതേസമയം, വലിയ ശബ്ദത്തിൽ വെള്ളം കുലുങ്ങുന്നുണ്ടെങ്കിൽ അത് തേങ്ങയാകാൻ തുടങ്ങിയതാണെന്നും, ഉള്ളിൽ വെള്ളം വളരെ കുറവായിരിക്കുമെന്നും തിരിച്ചറിയുക. മാമ്പഴം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും തലവേദനയും, കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം നിറവും ഞെട്ടും നോക്കി തിരിച്ചറിയാം നല്ല പച്ച നിറമുള്ളതോ, അല്ലെങ്കിൽ ഗൗരിഗാത്രം പോലുള്ളവയാണെങ്കിൽ നല്ല മഞ്ഞ/ഓറഞ്ച് നിറമുള്ളതോ ആയ കരിക്ക് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. പുറന്തോടിൽ കൂടുതലായി തവിട്ട് നിറത്തിലുള്ള പാടുകളോ ചുളിവുകളോ ഉണ്ടെങ്കിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞതാണെന്നും, ഉള്ളിലെ വെള്ളത്തിന്റെ മധുരം കുറയാൻ സാധ്യതയുണ്ടെന്നും ഉറപ്പിക്കാം. അതുപോലെ തന്നെ കരിക്കിന്റെ ഞെട്ട് നിൽക്കുന്ന ഭാഗം ശ്രദ്ധിക്കുക. ഇത് നല്ല പച്ച നിറത്തിലോ ഇളം വെളുപ്പ് നിറത്തിലോ ആണെങ്കിൽ കരിക്ക് ഫ്രഷ് ആണെന്ന് മനസ്സിലാക്കാം. ആരോ​ഗ്യത്തിന് ബെസ്റ്റ്, എന്നാൽ മാതളനാരങ്ങ തിര‍ഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ആകൃതിയും ശ്രദ്ധിക്കാം കരിക്ക് വാങ്ങുമ്പോൾ സാധാരണയായി ഉരുണ്ട ആകൃതിയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. നീളത്തിലുള്ള കരിക്കുകളെ അപേക്ഷിച്ച് ഉരുണ്ട കരിക്കുകളിലാണ് കൂടുതൽ വെള്ളം കാണാറുള്ളത്. How to choose fresh Tender Coconut

സമകാലിക മലയാളം 24 Mar 2026 12:02 pm

ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയബാധിതർ ഇന്ത്യയിൽ, രോ​ഗം ഉണ്ടാക്കുന്നതെങ്ങനെ? | World Tuberculosis Day

ഇ ന്ന് ലോക ക്ഷയരോഗദിനം. എല്ലാ വർഷവും മാർച്ച് 24നാണ് ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 2024-ൽ രാജ്യത്ത് ഒരു ലക്ഷം ആളുകളിൽ 187 പേർക്ക് ക്ഷയരോ​ഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു. ആ​ഗോള ക്ഷയരോ​ഗ റിപ്പോർട്ട് 2025 പ്രകാരം, അന്താരാഷ്ട്രതലത്തിൽ ക്ഷയരോ​ഗബാധിതരുടെ 67 ശതമാനം എട്ട് രാജ്യങ്ങളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 25 ശതമാനം ഇന്ത്യയിലാണ്. ഇന്തോനേഷ്യയിൽ 10 ശതമാനവും ഫിലിപ്പീൻസിൽ 6.8 ശതമാനവും ചൈനയിൽ 6.5 ശതമാനവുമാണ് കണക്ക്. ക്ഷയരോഗം എന്ന പകർച്ചവ്യാധി മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ ആണ് ക്ഷയരോഗം ഉണ്ടാക്കുന്നത്. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും ലക്ഷണക്കണക്കിന് ജീവൻ അപഹരിച്ചുകൊണ്ട് ലോകത്തെ ആകെ ഈ പകർച്ചവ്യാധി ആശങ്കയിലാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിയോഫിൽ ലെനെ എന്ന ഗവേഷകൻ ഇത് ബാക്ടീരിയ മൂലമുണ്ടാകുന്നതാണെന്ന് നീരിക്ഷിച്ചു. 1882-ൽ റോബർട്ട് കോച്ച് എന്ന ഗവേഷകനാണ് മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ് രോഗകാരിയെന്ന് കണ്ടെത്തുന്നത്. 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ തന്നെ ക്ഷയരോഗ ചികിത്സയ്ക്കുള്ള പഠനങ്ങൾ ആരംഭിച്ചു. ക്ഷയരോ​ഗം എങ്ങനെ പകരുന്നു പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോ​​ഗം. കാലക്രമേണ ഇത് മറ്റ് അവയവങ്ങളെയും ബാധിക്കാം. രോ​ഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ബാക്ടീരിയകളുടെ ചെറിയ കണികകൾ വായുവിലേക്ക് പടരുന്നു. ഈ കണികകൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ക്ഷയരോഗ ലക്ഷണങ്ങൾ ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു. രണ്ട് മുതൽ മൂന്ന് ആഴ്ച വരെ നീണ്ടു നിൽക്കുന്ന ചുമയും നെഞ്ചുവേദനയും. വിട്ടുമാറാത്ത ക്ഷീണം വിറയൽ, പനി, വിശപ്പില്ലായ്മ ശരീരഭാരം കുറയുക. കൂടാതെ, ക്ഷയരോ​ഗം വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയ്ക്കും കാരണമാകും. ഈ ഏഴ് പോഷകങ്ങൾ കുറഞ്ഞാൽ, ആരോ​ഗ്യം താറുമാറാകും തുടക്കത്തിലേ കണ്ടെത്തിയാൽ ക്ഷയരോഗം ചികിത്സിക്കാം. നേരത്തെ രോഗനിർണയം നടത്തുന്നത് ടിബി ബാധിച്ച ആളുകൾക്ക് ടിബിയിൽ നിന്നുള്ള സങ്കീർണതകൾ തടയാൻ സഹായകമാണ്. കിടക്കാൻ നേരം കാലിൽ മസിലുകയറ്റം; നിസ്സാരമാക്കരുത്, കാലുകളിലെ ഈ 6 ലക്ഷണങ്ങൾ ലോക ക്ഷയരോഗ ദിനത്തിന്റെ ചരിത്രം യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 1882 മാർച്ച് 24 ന് ആണ് ഡോക്ടർ റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്രോ ബാക്ടീരിയ ക്ഷയരോഗ ബാക്ടീരിയയെ കണ്ടെത്തിയത്. റോബർട്ട് കോച്ചിന്റെ ഈ കണ്ടെത്തൽ പിന്നീട് ക്ഷയരോഗ ചികിത്സയിൽ വളരെ സഹായകരമാണെന്ന് തെളിഞ്ഞു. 1905-ൽ റോബർട്ട് കോച്ചിന് നൊബേൽ സമ്മാനം ലഭിച്ചു. ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് മാർച്ച് 24 തിരഞ്ഞെടുത്തത്. അതിനുശേഷം എല്ലാവർഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. World Tuberculosis Day: Early Tuberculosis Signs People Ignore

സമകാലിക മലയാളം 24 Mar 2026 11:24 am

നിങ്ങൾ ദിവസവും മീൻ കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

മീ നില്ലാതെ ചോറെങ്ങനെ കഴിക്കുമെന്ന് അത്ഭുതപ്പെടുന്ന മലയാളികളാണ് കൂടുതലും. മീൻ പൊരിച്ചും കറിവെച്ചും പീരവെച്ചും പിന്നെ പല വെറൈറ്റികളും ട്രൈ ചെയ്തു മീൻ ദിവസവുമുള്ള നമ്മുടെ ഡയറ്റിലെ പ്രധാന ഭാ​ഗമാണ്. രുചിയിൽ മാത്രമല്ല, പ്രോട്ടീൻ കൊണ്ടും സമ്പന്നമാണ് മീൻ. ഒമേഗ–3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറ. എന്നാൽ എല്ലാ മത്സ്യങ്ങളും എല്ലാവർക്കും കഴിക്കാൻ സാധിക്കുമോ? ​ഗർഭിണികളും ചെറിയ കുട്ടികളും കഴിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ അവരുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന മത്സ്യങ്ങളുമുണ്ട്. ചില സമുദ്ര മത്സ്യങ്ങളിൽ മെർക്കുറി എന്ന ലോഹത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഗർഭിണികൾ കഴിച്ചാൽ കുഞ്ഞിന്റെ മസ്തിഷ്ക വികസനത്തേയും നാഡീവ്യവസ്ഥയേയും നെ​ഗറ്റീവായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്. മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ? അതുപോലെ ചെറിയ കുട്ടികളിൽ ഇത് ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗർഭിണികളും കുട്ടികളും ഒഴിവാക്കേണ്ട മത്സ്യങ്ങൾ ഷാർക്ക് സ്വോർഡ് ഫിഷ് കിങ് മാക്കറൽ ടൈൽഫിഷ് മാർലിൻ ബിഗ് ഐ ട്യൂണ ഓറഞ്ച് റഫി മുട്ട കഴിക്കുമ്പോൾ മഞ്ഞ ഒഴിവാക്കാറുണ്ടോ? പതിവാക്കിയാൽ അപകടമാണെന്ന് വിദ​ഗ്ധർ ഈ മത്സ്യങ്ങളൊക്കെ വലുതും ദീർഘകാലം ജീവിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ, ശരീരത്തിൽ മെർക്കുറി കൂടുതൽ അടിഞ്ഞുകൂടിയിരിക്കും. സാൽമൺ, സാർഡിൻ, ആഞ്ചോവി, തിലാപിയ, കോഡ് എന്നീ മത്സ്യങ്ങൾ പോഷകഗുണം ഏറെയുള്ളതും സുരക്ഷിതവുമാണ്. ഗർഭിണികൾ ആഴ്ചയിൽ ഒന്ന് മുതൽ മൂന്ന് പ്രാവശ്യം മാത്രമായി മത്സ്യം കഴിക്കുന്നതാണ് നല്ലത്. Do All fish are safe for health

സമകാലിക മലയാളം 23 Mar 2026 11:37 am

തെരഞ്ഞെടുപ്പ് ചൂടിൽ പുറത്തെ ചൂട് അവ​ഗണിക്കരുത്; ആരോഗ്യം മുഖ്യം ബി​ഗിലേ

നി യമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ആവേശം കൊള്ളുമ്പോൾ സംസ്ഥാനത്ത് വേനലും കടുക്കുകയാണ്. 11 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മുന്നിറയിപ്പ് നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. പുറത്ത് ചൂട് കനക്കുമ്പോഴും സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും പ്രചാരണ പ്രവർത്തനങ്ങളോട് നോ പറയാനാകില്ല. ആരോ​ഗ്യകരമായി എങ്ങനെ കനത്ത ചൂടിനെ നേരിടാം എന്ന് നോക്കാം. നിർജ്ജലീകരണം തടയാൻ മുൻകരുതൽ വേനൽക്കാലത്ത് ശരീരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിർജ്ജലീകരണമാണ്. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പുറത്ത് വെയിൽ അധികമായി കൊള്ളുന്നവർ ദിവസം കുറഞ്ഞത് മൂന്ന് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങൾക്കും ചായയ്ക്കും പകരം പ്രകൃതിദത്തമായ ഇളനീർ, സംഭാരം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും. നട്ടുച്ചയ്ക്ക് പ്രവർത്തനം വേണ്ട ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്താണ് സൂര്യപ്രകാശം ഏറ്റവും ശക്തമാകുന്നത്. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് സൂര്യാഘാതത്തിന് കാരണമായേക്കാം. വോട്ട് ചോദിച്ചിറങ്ങുന്ന സ്ഥാനാർത്ഥികളും അണികളും ഈ സമയം വീടിനുള്ളിലോ തണലുള്ള ഇടങ്ങളിലോ വിശ്രമിക്കാൻ ശ്രദ്ധിക്കണം. വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ വസ്ത്രധാരണം വേനൽക്കാലത്ത് ഏറ്റവും അനുയോജ്യം കോട്ടൺ വസ്ത്രങ്ങളാണ്. കറുപ്പ് പോലെയുള്ള ഇരുണ്ട നിറങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുമെന്നതിനാൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഷാളുകളും തൊപ്പികളും ധരിക്കുമ്പോൾ അത് കടുപ്പമില്ലാത്ത തുണികൊണ്ടുള്ളതാണെന്ന് ഉറപ്പാക്കുക. വെയിലത്ത് നടക്കുമ്പോൾ കുട ഉപയോഗിക്കുന്നത് ഒരു പരിധിവരെ നേരിട്ടുള്ള താപം തടയാൻ സഹായിക്കും. കേരളം ചുട്ടുപൊള്ളുന്നു; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഭക്ഷണരീതിയിൽ മാറ്റം വരുത്താം അമിതമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കാം. പ്രത്യേകിച്ച് തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിന് തണുപ്പ് നൽകും. വഴിയോരത്തെ തട്ടുകടകളിൽ നിന്നുള്ള തുറന്നുവെച്ച ഭക്ഷണങ്ങളും ഐസ് ഇട്ട പാനീയങ്ങളും ഒഴിവാക്കുന്നത് വയറിളക്കം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കും. Kerala Weather Updates: Precausions aganist kerala heatwaves

സമകാലിക മലയാളം 22 Mar 2026 10:29 am

പത്തു പൈസ ചെലവില്ലാതെ മുഖം മിനുക്കാം, 'റൈസ് വാട്ടർ മിസ്റ്റ്'ആണ് ഇപ്പോൾ ജെൻ സിയുടെ ബ്യൂട്ടി സീക്രട്ട്

ചെ ലവ് കുറഞ്ഞതും എന്നാൽ ഏറ്റവും ഫലപ്രദവുമായ ചർമസംരക്ഷണമാണ് പുതുതലയ്ക്ക് പ്രിയം. കെമിക്കലുകൾ നിറഞ്ഞ ക്രീമുകളെക്കാൾ ജെൻ സിക്കിപ്പോൾ ഇഷ്ടം പ്രകൃതി​ദത്ത ചേരുവകളോടാണ്. അതിൽ ഏറ്റവും ടെൻഡിങ് ആകുന്നത് റൈസ് വാട്ടർ മിസ്റ്റ് ആണ്. ഇൻസ്റ്റ​ഗ്രാം അടക്കമുള്ള സോഷ്യൽമീഡിയയിൽ ഈ കൊറിയൻ ബ്യൂട്ടി സീക്രട്ട് തരംഗമാണ്. എന്താണ് റൈസ് വാട്ടർ മിസ്റ്റ്? അരി കഴുകിയ വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ചർമത്തിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന രീതിയാണിത്. കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി റൈസ് വാട്ടർ മിസ്റ്റ് ചർമസംരക്ഷണത്തിൻ്റെ ഭാ​ഗമാണ്. ചർമത്തിന് തിളക്കമുണ്ടാകാനും ആരോ​ഗ്യമുള്ള മുടിക്കും ഇത് മികച്ചതാണ്. പത്തു പൈസ ചെലവില്ലാതെ വീട്ടിൽ തന്നെ റൈസ് വാട്ടർ മിസ്റ്റ് തയ്യാറാക്കാമെന്ന് മാത്രമല്ല, ഫലപ്രദവുമാണ്. ചർമത്തിൽ ഇത് ഒരു ടോണർ ആയി ഉപയോ​ഗിക്കുകയും ചെയ്യാം. റൈസ് വാട്ടർ മിസ്റ്റിന്റെ ഗുണങ്ങൾ അരിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ചർമത്തിന് പുതുജീവൻ നൽകും. ഇത് ചർമത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കുന്നു. പ്രായമാകുന്നതിന്റെ ഭാഗമായി ചർമത്തിലുണ്ടാകുന്ന ചുളിവുകൾ തടയാൻ ഇതിലെ ആന്റിഓക്സിഡന്റുകൾക്ക് സാധിക്കും. ചർമത്തിലെ കൊളാജൻ ഉത്പാദനം വർധിപ്പിക്കാൻ റൈസ് വാട്ടർ സഹായിക്കുന്നു. ചർമത്തിലുണ്ടാകുന്ന ടാൻ ഒഴിവാക്കാനും ചർമം കൂളാക്കാനും റൈസ് വാട്ടർ മിസ്റ്റ് മികച്ചതാണ്. ചർമത്തിലെ തുറന്ന സുഷിരങ്ങൾ കുറയ്ക്കാനും ചർമത്തെ ടൈറ്റ് ആക്കാനും ഇത് സഹായിക്കുന്നു. 'സ്കിൻ ​ഗ്ലോ' റിയൽ ആണോ? ഉലുവ വെള്ളത്തിന് ഇത്രയും പവറോ! വീട്ടിൽ തയ്യാറാക്കാം റൈസ് വാട്ടർ മിസ്റ്റ് തയ്യാറാക്കാൻ രണ്ട് പ്രധാന വഴികളാണുള്ളത് അരി കുതിർത്ത വെള്ളം: അര കപ്പ് അരി എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ വെക്കുക. ഈ വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാം. പുളിപ്പിച്ച അരിവെള്ളം: കുതിർത്ത അരിവെള്ളം മുറിയിലെ താപനിലയിൽ ഒന്നോ രണ്ടോ ദിവസം വെച്ച് പുളിപ്പിക്കുക. ഇതിൽ പോഷകങ്ങൾ കൂടുതലായിരിക്കും. എന്നാൽ ഇതിന് ചെറിയൊരു മണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉപയോഗിക്കുന്നതിന് മുൻപ് അല്പം സാധാരണ വെള്ളം കൂടി ചേർക്കാവുന്നതാണ്. 'റീൽ അല്ല റിയൽ', വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കണം? മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ടോണറിന് പകരമായി ഇത് സ്പ്രേ ചെയ്യാം. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുന്നത് ചർമത്തിന് കൂടുതൽ ഉന്മേഷം നൽകും. മേക്കപ്പ് ചെയ്യുന്നതിന് മുൻപോ ശേഷമോ ഒരു സെറ്റിങ് സ്പ്രേയായും ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ എല്ലാത്തരം ചർമങ്ങൾക്കും റൈസ് വാട്ടർ അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് ഡ്രൈ സ്കിൻ ഉള്ളവർ ഇത് ഉപയോഗിച്ച ശേഷം മോയിസ്ചറൈസർ പുരട്ടുന്നത് നല്ലതാണ്. ഉപയോഗിക്കുന്നതിന് മുൻപ് കൈകളിൽ അല്പം പുരട്ടി നോക്കി അലർജിയില്ല എന്ന് ഉറപ്പുവരുത്തുക. കൂടാതെ, റൈസ് വാട്ടർ മിസ്റ്റ് 4-5 ദിവസത്തിൽ കൂടുതൽ സൂക്ഷിച്ചു വെക്കാതിരിക്കുന്നതാണ് ഉചിതം. Skin care tips: Rice Water Mist Gen Z's new skin care trend

സമകാലിക മലയാളം 21 Mar 2026 12:47 pm

ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ, എയ‍ർഫ്രയർ; അടുക്കളയിൽ ഏറ്റവും ലാഭകരം ഏത്?

വി റകടുപ്പിന് പകരക്കാരനായി ​ഗ്യാസ് സ്റ്റൗവ് എത്തിയപ്പോൾ അടുക്കളയുടെ ലുക്കും മാറി പാചകവും എളുപ്പമായി. പാചകവാതക ക്ഷാമം രൂക്ഷമായതോടെ ​ഗ്യാസ് സ്റ്റൗവിനും പകരക്കാർ വ്യാപകമായി. വല്ലപ്പോഴും ഉപയോ​ഗിച്ചു കൊണ്ടിരുന്ന ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, മൈക്രോവേവ് എന്നിവ അടുക്കളിയിലെ മിന്നും താരങ്ങളായി. എന്നാൽ ​​ഗ്യാസോ കറന്റോ പാചകത്തിന് കൂടുതൽ ലാഭകരം? പാചകവാതകം ഏത് തരം പാത്രങ്ങളും ഉപയോഗിക്കാമെന്നതാണ് ഗ്യാസ് അടുപ്പുകളുടെ ഒരു പ്രത്യേകത. കൂടാതെ, കറൻ്റ് പോയാലും പാചകം മുടങ്ങില്ലെന്നതും വലിയൊരു ആശ്വാസമാണ്. എന്നാൽ പാചകവാതക ക്ഷാമവും വിലകയറ്റവും വലിയൊരു പ്രതിസന്ധിയാണ്. ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുമ്പോൾ പകുതി ചൂടു മാത്രമാണ് പാത്രത്തിന് കിട്ടുക. ബാക്കി ചൂട് അടുക്കളയിലെ അന്തരീക്ഷത്തിലേക്കാണ് പോകുന്നത്. ഇൻഡക്ഷൻ കുക്കർ ഇലക്ട്രിക് ഉപകരണങ്ങളിൽ ഏറ്റവും കാര്യക്ഷമമായി പാചകം ചെയ്യാൻ കഴിയുന്നത് ഇൻഡക്ഷൻ കുക്കറിലാണ്. മാഗ്നറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പാത്രം മാത്രമേ ഇവിടെ ചൂടാകുന്നുള്ളൂ. ഇൻഡക്ഷൻ കുക്കറുകൾ ഉയർന്ന ഊർജ്ജക്ഷമത ഉള്ളവയായതിനാൽ ചൂട് ഒട്ടും പാഴായി പോകുന്നില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. വെള്ളം തിളപ്പിക്കാനും, ഭക്ഷണം തയ്യാറാക്കാനും ഗ്യാസ് അടുപ്പിനെക്കാൾ എത്രയോ മടങ്ങ് ലാഭകരമാണ് ഇൻഡക്ഷൻ. കൂടാതെ അടുക്കളയിൽ ചൂടു അനുഭവപ്പെടുമെന്ന ആശങ്കയും വേണ്ട. എന്നാൽ ഇൻഡക്ഷൻ ബേസ് ഉള്ള പരന്ന പാത്രങ്ങൾ മാത്രമേ ഇതിൽ ഉപയോഗിക്കാൻ കഴിയൂ എന്നത് ഒരു പരിമിതിയാണ്. കറന്റ് ബില്ലിൽ ചെറിയൊരു വർദ്ധനവ് പ്രതീക്ഷിക്കാമെങ്കിലും ഗ്യാസ് സിലിണ്ടറിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ ഇൻഡക്ഷൻ തന്നെയാണ് കൂടുതൽ ലാഭം. എയർ ഫ്രയർ എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് എയർ ഫ്രയർ. വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ചു ചിക്കൻ ഫ്രൈയും മീൻ ഫ്രൈയുമൊക്കെ എയർഫ്രയറിൽ ഉണ്ടാക്കാം. ഗ്യാസ് അടുപ്പിൽ എടുക്കുന്നതിനെക്കാൾ സമയവും ഊർജ്ജവും എയർഫ്രയറിൽ ലാഭിക്കാൻ സാധിക്കും. എന്നാൽ ഓരേ സമയം കൂടുതൽ ഭക്ഷണം തയ്യാറാക്കൻ കഴിയില്ലെന്നത് ഒരു പരിമിധിയാണ്. മാത്രമല്ല, ഗ്രേവി പോലുള്ള കറികളും ഇതിൽ പാകം ചെയ്യാനാകില്ല. മൈക്രോവേവ് ഓവൻ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാനാണ് മൈക്രോവേവ് കൂടുതൽ ഉപയോഗിക്കാറ്. ഫ്രിഡ്ജിൽ നിന്നെടുക്കുന്ന ഭക്ഷണം ഞൊടിയിടയിൽ ചൂടാക്കിക്കിട്ടാൻ ഇത് ഉപകാരപ്രദമാണ്. ഗ്യാസ് അടുപ്പിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന പോഷകനഷ്ടം മൈക്രോവേവിൽ ഉണ്ടാകില്ല. എന്നാല്ർ പുട്ട്, അപ്പം പോലുള്ള വിഭവങ്ങൾ ഇതിൽ വയ്ക്കാനാകില്ല. ​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം ലാഭകരം ഏത്? കേരളത്തിലെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു രീതി മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ല. പകരം ഒരു 'സ്മാർട്ട് കോംബോ' ഉപയോഗിക്കുന്നതാണ് ഏറ്റവും ലാഭകരം. വെള്ളം തിളപ്പിക്കാനും പാൽ കാച്ചാനും മറ്റ് ലളിതമായ കറികൾ വെക്കാനും ഇൻഡക്ഷൻ ഉപയോഗിക്കുന്നത് ഗ്യാസ് വലിയ രീതിയിൽ ലാഭിക്കാൻ സഹായിക്കും. അതുപോലെ വറുക്കാനും പൊരിക്കാനും കൂടുതൽ എണ്ണ ഉപയോഗിക്കുന്നതിന് പകരം എയർ ഫ്രയർ ശീലമാക്കുന്നത് ആരോഗ്യവും സംരക്ഷിക്കും ഒപ്പം പാചകം എളുപ്പവുമാക്കും. മീൻകറി വെക്കാനും, ദോശ അല്ലെങ്കിൽ അപ്പം ചുടാനും മറ്റ് നാടൻ പാചകങ്ങൾക്കും മാത്രമായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ചു തുടങ്ങുക. ഇങ്ങനെ തരംതിരിച്ച് പാചകം ചെയ്താൽ ഒരു ഗ്യാസ് സിലിണ്ടർ മാസങ്ങളോളം നീണ്ടുനിൽക്കും. വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാം സോളാർ ഉണ്ടെങ്കിൽ ഡബിള്‍ ലാഭം ആറു മാസം വരെ നല്ല വെയിൽ കിട്ടുന്ന കാലാവസ്ഥയാണ് കേരളത്തിൻ്റേത്. വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത് കറണ്ട് ബില്ല് ലാഭിക്കാൻ സഹായിക്കും. നാല് പേരുള്ള ഒരു സാധാരണ കുടുംബത്തിന് വീട്ടിൽ സോളാർ പാനൽ കൂടിയുണ്ടെങ്കിൽ ഇൻഡക്ഷനും എയർഫ്രയറും മൈക്രോവേവുമൊക്കെ ധാരാളം ഉപയോഗിക്കാം. പകൽ സമയത്തെ പാചകം പൂർണമായും സൗരോർജ്ജത്തിലേക്ക് മാറ്റിയാൽ കെഎസ്ഇബി ബില്ല് കൂടുമെന്ന ആശങ്ക വേണ്ട. ഇൻഡക്ഷൻ കുക്കറിന്റെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെയും പ്രധാന പോരായ്മയായ വൈദ്യുതി ചിലവ് സോളാർ വരുന്നതോടെ പൂർണ്ണമായും ഇല്ലാതാകും. Gas stove vs induction stove

സമകാലിക മലയാളം 21 Mar 2026 11:30 am

അപകടത്തിൽ പല്ലു പൊട്ടിയോ, കൃത്രിമ പല്ലുകൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭ ക്ഷണം നല്ലതു പോലെ ചവച്ചിറക്കുന്നതിന് മാത്രമല്ല, ശരിയായ ഉച്ചാരണത്തിനും മുഖത്തിന്റെ രൂപഭം​ഗി നിർണയിക്കുന്നതും പല്ലുകളാണ്. പ്രായമാകുമ്പോൾ പല്ലുകൾ നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാൽ അപകടങ്ങൾ, ദന്തക്ഷയം എന്നിവയും പല്ലുകൾ നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഫലപ്രദമായ പരിഹാരമാണ് കൃത്രിമ പല്ലുകൾ (ഡെഞ്ചറുകൾ). ഇവ പല തരത്തിലുണ്ട്. പൂർണ പല്ല് സെറ്റ് (Complete Denture) മുകളിലോ താഴെയോ ഉള്ള മുഴുവൻ പല്ലുകളും നഷ്ടപ്പെട്ടവർക്കാണ് ഇതുപയോഗിക്കുന്നത്. ഇരുവശത്തും പല്ലുകൾ ഇല്ലാത്തവർക്കായി പ്രത്യേകമായി നിർമിക്കുന്നവയാണ് ഇവ. ഭാഗിക പല്ല് സെറ്റ് (Partial Denture) ചില പല്ലുകൾ മാത്രം നഷ്ടപ്പെട്ടവർക്കായി ഉപയോഗിക്കുന്നു. സമീപമുള്ള സ്വാഭാവിക പല്ലുകളുടെ സഹായത്തോടെയാണ് ഇവ ഉറപ്പിക്കുന്നത്. താൽക്കാലിക പല്ല് സെറ്റ് (Immediate Denture) പല്ല് പിഴുത ഉടനെ സ്ഥാപിക്കുന്ന താൽക്കാലിക ദന്തങ്ങളാണിവ. മുറിവ് ഭേദമായ ശേഷം ഇത് സ്ഥിരമാക്കി മാറ്റാം. ഇംപ്ലാന്റ് പിന്തുണയുള്ള പല്ല് സെറ്റ് (Implant-Supported Denture) ചുണ്ടെല്ലിൽ ഇംപ്ലാന്റ് സ്ഥാപിച്ച് അതിന്റെ സഹായത്തോടെ ഉറപ്പിക്കുന്ന രീതിയാണിത്. ഇത് കൂടുതൽ സ്ഥിരതയും സ്വാഭാവികതയും നൽകുന്നു. ടൂത്ത് ബ്രഷ് എങ്ങനെ സൂക്ഷിക്കണം? രോഗികളുടെ സൗന്ദര്യാത്മക ആവശ്യങ്ങൾ, ചികിത്സാചിലവ് എന്നിവയ്ക്ക് അനുസൃതമായി പോളിമർ, ലോഹം, മെറ്റൽ സെറാമിക്ക്, ആൾ സെറാമിക്ക് എന്നിവ ഉപയോഗിച്ച് ഫിക്സഡ് കൃത്രിമ ദന്തങ്ങൾ നിർമ്മിക്കാവുന്നതാണ്. ശുചീകരണം ഭക്ഷണത്തിന് ശേഷം പല്ല് സെറ്റ് പുറത്തെടുത്ത് ടാപ്പിലെ വെള്ളത്തിൽ കഴുകുക. ഡെഞ്ചർ ബ്രഷും ക്ലീനറും ഉപയോഗിച്ച് ദിവസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ജെല്‍ പേസ്റ്റ് ബാര്‍ സോപ്പിന് സമം, സോഫ്റ്റ് ടൂത്ത് ബ്രഷ് മോണരോ​ഗമുള്ളവർക്ക് ഉറങ്ങുമ്പോൾ പല്ല് സെറ്റ് നീക്കി ശുദ്ധജലത്തിൽ മുക്കിവയ്ക്കുക. ചൂടുവെള്ളം ഒഴിവാക്കുക. ചൂടുവെള്ളത്തിൽ കഴുകുന്നത് കൃത്രിമപ്പല്ലുകൾക്ക് രൂപഭേദം വരുത്താം. നാവ്, പല്ലുമായി ബന്ധപ്പെട്ട ഭാഗങ്ങൾ, ചുണ്ടിന്റെ ഉൾഭാഗം എന്നിവ മൃദുവായ ബ്രഷ് ഉപയോഗിച്ച് ശുചീകരിക്കുക. ആറുമാസത്തിലൊരിക്കൽ ദന്തപരിശോധന നടത്തുന്നത് ഉചിതമാണ്. വേദന, ഇളക്കം, മുറിവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുക. How to clean Artificial teeth

സമകാലിക മലയാളം 21 Mar 2026 10:41 am

ജീരകത്തിനും 'ഡ്യൂപ്ലിക്കേറ്റ്'? വ്യാജനെ കണ്ടെത്താൻ വഴിയുണ്ട്

ഭ ക്ഷണത്തിൽ ചേരുവയായി മാത്രമല്ല, വയറ്റിലെ അസ്വസ്ഥതകൾക്ക് ഔഷധം കൂടിയാണ് ജീരകം. കുടലിൽ കെട്ടിക്കിടക്കുന്ന ​ഗ്യാസിനെ പുറന്തള്ളാൻ സഹായിക്കുന്ന കാർമിനേറ്റീവ് ​ഗുണങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനസഹായികളായ മരുന്നുകളിലെല്ലാം പ്രധന ഘടകമായി ജീരകം ചേർക്കാറുണ്ട്. ജീരകത്തിലുള്ള തൈമോൾ എന്ന ഘടകം ഉമിനീർ ഗ്രന്ഥികളെയും ദഹന ഗ്രന്ഥികളെയും ഉത്തേജിപ്പിച്ച് എൻസൈമുകളുടെ ഉൽപ്പാദനം വർധിപ്പിക്കുകയും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കോശങ്ങളുടെ നാശം തടയുന്ന അപിജെനിൻ, ല്യൂട്ടിയോളിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ശരീരത്തിന് ആവശ്യമായ ഇരുമ്പും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തക്കുറവ് ഉള്ളവർ ഭക്ഷണത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന ജീരകം എത്രത്തോളം ശുദ്ധമാണെന്ന് സംശയമാണ്. മസാലപ്പൊടികളിലും എണ്ണയിലുമെന്ന പോലെ ജീരകത്തിലും വൻതോതിൽ മായം കലരാനുള്ള സാധ്യതയുണ്ട്. ശർക്കരപ്പാനി, കല്ല് പൊടിച്ചത്, മാരകമായ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് പലപ്പോഴും കൃത്രിമ ജീരകം നിർമ്മിക്കുന്നത്. കാട്ടുപുല്ലിന്റെ വിത്തുകൾ ജീരകത്തോടൊപ്പം കലർത്തുന്ന രീതിയും വ്യാപകമാണ്. ഈ ഏഴ് പോഷകങ്ങൾ കുറഞ്ഞാൽ, ആരോ​ഗ്യം താറുമാറാകും വ്യാജ ജീരകം എങ്ങനെ തിരിച്ചറിയാം ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ജീരകം ഇടുമ്പോൾ വെള്ളത്തിന്റെ നിറം പെട്ടെന്ന് മാറുന്നുണ്ടെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ജീരകം കൈവെള്ളയിൽ വെച്ച് നന്നായി ഉരസുമ്പോൾ കൈയിൽ കറുത്ത നിറമോ അഴുക്കോ പറ്റുന്നുണ്ടെങ്കിൽ അത് മായം ചേർത്തതാണ്. യഥാർത്ഥ ജീരകത്തിന് പ്രത്യേകമായ സുഗന്ധമുണ്ടാകും. എന്നാൽ വ്യാജനാണെങ്കിൽ മണം കുറവായിരിക്കുകയോ അല്ലെങ്കിൽ മണ്ണെണ്ണയുടെയോ രാസവസ്തുക്കളുടെയോ മണം അനുഭവപ്പെടുകയോ ചെയ്യും. ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ മികച്ചതേത്? വാങ്ങിയ ജീരകം ശാസ്ത്രീയമായി പരിശോധിക്കണമെന്നുണ്ടെങ്കിൽ സർക്കാർ അംഗീകൃത ലാബുകളെയും സമീപിക്കാവുന്നതാണ്. ചെറിയൊരു ഫീസ് അടച്ച് പൊതുജനങ്ങൾക്ക് തങ്ങൾ വാങ്ങിയ സാധനങ്ങൾ ഇവിടങ്ങളിൽ പരിശോധനയ്ക്ക് നൽകാം. എപ്പോഴും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും കൃത്യമായ ലേബലിങ് ഉള്ള സീൽ ചെയ്ത പാക്കറ്റുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. How to identify fake Cumin seeds

സമകാലിക മലയാളം 20 Mar 2026 2:25 pm

കറിവേപ്പിലയിൽ നിന്ന് 'വിഷം'എങ്ങനെ നീക്കം ചെയ്യാം

നാ ടൻ കറികളുടെ പ്രധാന ചേരുവയാണ് കറിവേപ്പില. ഇത് കറിയുടെ ​ഗുണവും മണവും കൂട്ടും. എന്നാവ്‍ ഇന്ന് വിപണിയിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ കീടനാശിനികൾ തളിച്ചിട്ടുണ്ടാവും. ഇവ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വെറുതെ വെള്ളത്തിൽ കഴുകിയതു കൊണ്ട് മാത്രം ഈ രാസവസ്തുക്കളെ നീക്കം ചെയ്യാൻ കഴിയില്ല. ഇലകളിൽ മെഴുക് പോലെ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികൾ പതിവായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വീട്ടിലുള്ള വസ്തുക്കൾ ഉപയോ​ഗിച്ചു തന്നെ കറിവേപ്പിലയിലെ കീടനാശിനികൾ നീക്കം ചെയ്യാൻ സാധിക്കും. ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ഉപ്പും വിനാഗിരിയും ചേർത്ത ലായനിയാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പും രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും കലർത്തി കറിവേപ്പില 15 മിനിറ്റ് മുക്കിവെക്കുക. ഉപ്പ് വിഷാംശങ്ങളെ ഇളക്കി മാറ്റുമ്പോൾ വിനാഗിരി അതിലെ രാസവസ്തുക്കളെ നിർവീര്യമാക്കുന്നു. കറിവേപ്പിലയും മല്ലിയിലയും ഇനി വാടില്ല, മാസങ്ങളോളം സൂക്ഷിക്കാൻ ചില വഴികൾ ഇതുപോലെ തന്നെ പുളിവെള്ളവും മികച്ചൊരു ക്ലീനിങ് ഏജന്റാണ്. പുളിയിലെ അസിഡിറ്റി ഇലകളിലെ കീടനാശിനികളെ എളുപ്പത്തിൽ നീക്കം ചെയ്യും. 15 മിനിറ്റ് പുളിവെള്ളത്തിൽ വെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ കറിവേപ്പില സുരക്ഷിതമായി ഉപയോഗിക്കാം. കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ? മറ്റൊന്ന് ബേക്കിങ് സോഡയാണ്. അര ടീസ്പൂൺ ബേക്കിങ് സോഡ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകൾ അതിൽ കുറച്ചുനേരം ഇട്ടു വെക്കുക. രാസമാലിന്യങ്ങളെ വേരോടെ പിഴുതെറിയാൻ ബേക്കിംഗ് സോഡയ്ക്ക് പ്രത്യേക കഴിവുണ്ട്. ഏത് രീതി ഉപയോഗിച്ചാലും അവസാനം അല്പം ഇളം ചൂടുവെള്ളത്തിൽ കൂടി ഇലകൾ കഴുകുന്നത് അവശേഷിക്കുന്ന മാലിന്യങ്ങളെ പൂർണ്ണമായും നീക്കാൻ സഹായിക്കും. കഴുകിയെടുത്ത ഇലകൾ വെള്ളം വറ്റിയ ശേഷം ഒരു സിപ് ലോക്ക് കവറിലോ വായു കടക്കാത്ത പാത്രത്തിലോ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘകാലം അതിന്റെ ഗുണവും മണവും നിലനിൽക്കും. How to remove pesticide from Curryleaves

സമകാലിക മലയാളം 20 Mar 2026 1:46 pm

ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം, ഓർമ്മശക്തിയും ഏകാ​ഗ്രതയും കൂടും, അൽഷിമേഴ്സ് സാധ്യത കുറയും

ലോ കത്തിൽ തന്നെ ഏറ്റവും ആരോ​ഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ദിവസവും മുഴവൻ ഊർജ്ജം നൽകാൻ സഹായിക്കും. ഇതിൽ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്സിഡൻ്റുകളും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു കൊണ്ട് ദഹനം മെച്ചപ്പെടുത്താനും മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിലുള്ള ആന്റിഓക്സിഡന്റുകൾക്ക് തലച്ചോറിൽ ഉണ്ടാകാൻ സാധ്യതയുള്ള വീക്കം കുറയ്ക്കാൻ സാധിക്കും. ഇത് അൽഷിമേഴ്സ്, പാർക്കിൻസൺസ് പോലുള്ള ന്യൂറോ ഡീജെനറേറ്റീവ് രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കും. തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തി ഓർമ്മശക്തിയും ഏകാ​ഗ്രതയും വർധിപ്പിക്കാൻ സഹായിക്കും. പോഷകങ്ങളുടെ കലവറ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തിലുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴത്തിലെ സെലിനിയം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ എല്ലുകളുടെ ആരോഗ്യത്തിന്‌ സഹായിക്കുന്നു. ഇതിലെ കൂടിയ അളവിലുള്ള പൊട്ടാസ്യം നാഡീവ്യൂഹത്തിന് ശക്തി വർധിപ്പിക്കുന്നു. കൂടാതെ, ഈന്തപ്പഴത്തിൽ അടങ്ങിയ വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവ ചർമത്തിന്‍റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവില്‍ ഇരുമ്പ് ഉള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും. ഉദരാരോ​ഗ്യം ആമാശയ കാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തിനും ഇതിന്‌ കഴിവുണ്ട്. കണ്ണുകളുടെ ആരോഗ്യം കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മാക്യുലർ ഡീജനറേഷന്‍റെ സാധ്യതകളെ ഗണ്യമായി കുറയ്ക്കുന്നതിനുള്ള കഴിവിന് പേരുകേട്ട കരോട്ടിനോയിഡുകളും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജം അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിങ്ങനെ, ഈ ഊർജത്തിന്‍റെ ഭൂരിഭാഗവും പഞ്ചസാരയുടെ രൂപത്തിലാണെങ്കിലും ധാരാളം നാരുകളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം, മിതമായ അളവില്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഇത് ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കും. ഈന്തപ്പഴത്തിന് ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനുള്ള കഴിവുണ്ട്, കൂടാതെ കുടലിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിന്‍റെ തോത് കുറയ്ക്കാനും ഈന്തപ്പഴത്തിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. Health Benefits of Dates

സമകാലിക മലയാളം 20 Mar 2026 12:56 pm

കൊതി സഹിക്കാൻ വയ്യേ? ബിരിയാണി ഹെൽത്തി ആയി കഴിക്കാം, ചില ടിപ്സ്

ബി രിയാണി ഇല്ലാതെ ഒരു ഈദ് ആഘോഷവും പൂർത്തിയാകില്ല. ഹൈദരാബാദി മുതൽ ഇങ്ങ് തലശ്ശേരി വരെ പടർന്നു കിടക്കുന്ന ബിരിയാണി വെറൈറ്റികൾ. അരിയും മാംസവും സു​ഗന്ധവ്യ‍ഞ്ജനങ്ങളും നെയ്യും മസാലയുമൊക്കെ ചേർത്ത് സമൃദ്ധമായ ഒരു മീൽ. എന്നാൽ ഇത് ആരോ​ഗ്യത്തിന് അത്ര നല്ലതാണെന്ന അഭിപ്രായം പലർക്കുമില്ല. എന്നുകരുതി ബിരിയാണി കൊതി അടക്കിപ്പിടിക്കേണ്ട, ചില പൊടിക്കൈകൾ പ്രയോ​ഗിച്ച് ബിരിയാണിയെ ഒരു ഹെൽത്തി മീൽ ആക്കാം. സാധാരണ ബിരിയാണിയുടെ ഒപ്പം സാലഡ് കൂടി ചേരുമ്പോൾ തന്നെ അതൊരു കംപ്ലീറ്റ് മീൽ ആകും. അതിന് പുറമെ ജ്യൂസ് അല്ലെങ്കില്‍ കബാബ്, ഷേക്ക് പോലുള്ളവ കഴിക്കുന്നത് ഒഴിവാക്കാം. കൂടാതെ ബിരിയാണിക്കൊപ്പം പപ്പടവും അച്ചാറും നിര്‍ബന്ധമില്ലെങ്കില്‍ ഒഴിവാക്കാവുന്നതാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയെല്ലാം ചേരുന്നതാണ് ഒരു ബാലൻസ്ഡ് മീൽ. ബിരിയാണിയുടെ റൈസ് കുറച്ചുകൊണ്ട് ചിക്കൻ, മുട്ട പോലുള്ള പ്രോട്ടീൻ സ്രോതസ്സ് കൂടുതലായി എടുക്കുന്നതാണ് നല്ലത്. സാലഡിലെ തൈരിലുള്ള പ്രോബയോട്ടിക്, പച്ചക്കറിയിലെ ഫൈബർ എന്നിവ ചേരുമ്പോൾ ബിരിയാണി ടേസ്റ്റി മാത്രമല്ല ഹെൽത്തിയുമാകും. പേർഷ്യയിൽ നിന്നെത്തിയ ബിരിയാണിയും ഷീർ ഖുർമയും ഇന്തോനേഷ്യയിൽ നിന്നുള്ള റെൻഡാങ്ങും, ഇതൊക്കെയില്ലാതെ എന്ത് ഈദ് ആഘോഷം! ദം ബിരിയാണി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇത്തരത്തിൽ എണ്ണ കുറച്ച്, കൂടുതൽ സമയമെടുത്ത് പാകം ചെയ്യുന്ന ബിരിയാണി കഴിക്കുമ്പോൾ ഒരുപാട് ഹെവി ആയി തോന്നുകയുമില്ല. ബിരിയാണിയുടെ മസാലക്കൂട്ട് രുചിക്ക് വേണ്ടി മാത്രമല്ല, അവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത്രയും നാൾ ചെയ്തതു തെറ്റായിരുന്നോ​! ആരോ​ഗ്യകരമായി ചോറ് വേവിക്കേണ്ടത് ഇങ്ങനെ ഇഞ്ചി, ഏലയ്ക്ക, ഗ്രാംപു തുടങ്ങിയവ ദഹനത്തിന് ഏറെ സഹായിക്കും. എന്നാല്‍ അമിതമാകാതെ ശരിയായി അളവില്‍ ചേരുവകൾ ചേര്‍ക്കുന്നതാണ് നല്ലത്. ബിരിയാണി രാത്രി വൈകി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. ഉച്ചയ്ക്കോ വൈകുന്നേരമോ ബിരിയാണി കഴിക്കുന്നതാണ് നല്ലത്. രാത്രിയായാൽ ദഹനം പതുക്കെയാവുകയും ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. ക്ഷീണവും, വയറു കമ്പിക്കലും, ഭാരം വർധിക്കുന്ന കുറയ്ക്കാനും നേരത്തെ ബിരിയാണി കഴിക്കുന്നതാണ് നല്ലത്. How to make Biriyani healthy

സമകാലിക മലയാളം 20 Mar 2026 12:08 pm

പേർഷ്യയിൽ നിന്നെത്തിയ ബിരിയാണിയും ഷീർ ഖുർമയും ഇന്തോനേഷ്യയിൽ നിന്നുള്ള റെൻഡാങ്ങും, ഇതൊക്കെയില്ലാതെ എന്ത് ഈദ് ആഘോഷം!

വ്രതാനുഷ്ഠാനങ്ങളുടെ പുണ്യ റമദാൻ മാസം അവസാനിക്കുന്നതിന്റെ അടയാളമാണ് ഈദുൽ ഫിത്തർ. വ്രതമെടുത്ത് പ്രാർത്ഥനയോടെ റമദാൻ കാലം പാലിക്കുമ്പോൾ ഈദ് ഭക്ഷണമാണ് ആഘോഷമാക്കുന്നത്. അറബിയിൽ നോമ്പു തുറക്കലിന്റെ ഉത്സവമെന്നാണ് ഈദുൽ ഫിത്തറിനെ വിശേഷിപ്പിക്കുന്നത്. കുടുംബങ്ങൾ ഒത്തുകൂടി ഭക്ഷണം ആസ്വദിക്കുന്നു. ഈദ് ദിവസം ഏറ്റവും പ്രിയപ്പെട്ട വിഭവം അവർ തയ്യാറാക്കും. ഈദുൽ ഫിത്തറിൽ നോമ്പ് തുറക്കുമ്പോൾ ആസ്വദിക്കുന്ന ആറ് വിഭവങ്ങളും മധുര പലഹാരങ്ങളും ഷീർ ഖുർമ Sheer Khurma പേർഷ്യയിൽ നിന്നുള്ള പരമ്പരാ​ഗത മധുര പലഹാരമാണ് ഷീർ ഖുർമ. ഇന്ത്യയിൽ മാത്രമല്ല, പാകിസ്ഥാൻ അഫ്​ഗാനിസ്ഥൻ എന്നിവിടങ്ങളിൽ ഷീർ ഖുർമ ജനപ്രിയമാണ്. വെർമിസെല്ലി, പാൽ ഈന്തപ്പഴം, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കുന്ന ക്രീമിയായ ഒരു പുഡ്ഡിങ് ആണിത്. നട്സും ഉണക്കമുന്തിരിയും ചേർക്കാറുണ്ട്. ചിലർ ഈദിന്റെ തലേന്ന് തന്നെ ഷീർ ഖുർമ ഉണ്ടാക്കാറുണ്ട്. ഈദ് ദിവസം ആദ്യ ഭക്ഷണത്തിനൊപ്പം ഇവ കുടുംബാം​ഗങ്ങൾക്കും അതിഥികൾക്കുമൊപ്പം ഷീർ ഖുർമ ആസ്വദിക്കും. നോമ്പു തുറക്കാൻ പ്രവാചകൻ നിർദേശിച്ചിട്ടുള്ള ഈന്തപ്പഴമാണ് ഷീർ ഖുർമയിലെ പ്രധാന ചേരുവ. മാമൂൽ Maamoul ഈന്തപ്പഴം, വാൽനട്ട് അല്ലെങ്കിൽ പിസ്ത, പഞ്ചസാര എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു കുക്കിയാണ് മാമൂൽ അഥവാ മഅമൂൽ. റവ മാവ് അല്ലെങ്കിൽ ​ഗോതമ്പു മാവ് എന്നിവയിലേക്ക് കുരുകളഞ്ഞ ഈന്തപ്പഴവും വാൽനട്ട് അല്ലെങ്കിൽ പിസ്ത ചെറുതായി അരിഞ്ഞതും പഞ്ചസാരയും ചേർത്ത് ഇഷ്ടമുള്ള രൂപത്തിലാക്കി കുക്കി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. ഈദ് ആഘോഷത്തിന് മാമൂൽ പ്രധാനമാണ്. ഈസ്റ്റർ ആഘോഷത്തിനും ക്രിസ്ത്യാനികൾക്കിടയിലും ജൂതന്മാർക്കിടയിലും ഈ മിഡിൽ ഈസ്റ്റേൺ മധുരപലഹാരം ജനപ്രിയമാണ്. ബിരിയാണി Biryani പേർഷ്യയിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവടങ്ങിലേക്ക് രുചിയുടെ മാന്ത്രികം പരത്തിയ ബിരിയാണി ഈദ് ആഘോഷത്തിലെ മറ്റൊരു താരമാണ്. ബസുമതി റൈസ്, മാംസം, സു​ഗന്ധവ്യഞ്ജനങ്ങളും നെയ്യുമൊക്കെ ചേർത്താണ് പതിവെ വേവിച്ചെടുത്താണ് ബിരിയാണി ഉണ്ടാക്കുന്നത്. സമൃദ്ധിയുടെയും ആതിഥ്യമര്യാദയുടെയും സൂചന കൂടിയാണ് ബിരിയാണി. ഹലീം Haleem മിഡിൽ ഈസ്റ്റിൽ പ്രചാരമുള്ള മറ്റൊരു പ്രധാന ഈദ് വിഭവമാണ് ഹലീം. ആട്ടിറച്ചി അല്ലെങ്കിൽ ബീഫ്, പയർവർഗ്ഗങ്ങൾ, ബാർലി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് മണിക്കൂറുകളോളം സാവധാനത്തിൽ പാകം ചെയ്തെടുക്കുന്നതാണ് ഹലീം. ഹലീം പോഷകസമൃദ്ധവും ഹൃദ്യവുമാണ്. ബീഫ് റെൻഡാങ് Beef Rendang ഇന്തോനേഷ്യയിൽ നിന്നുള്ള പരമ്പരാ​ഗതമായ ഒരു വിഭവമാണ് റെൻഡാങ്. മലേഷ്യയിലും സിം​ഗപ്പൂരിലും ഇത് ജനപ്രിയമാണ്. ബീഫ് തേങ്ങാപ്പാലിൽ സു​ഗന്ധവ്യഞ്ജങ്ങളും മുളകും ചേർത്ത് മൃദുവാകുന്നതു വരെ തിളപ്പിക്കുന്നതിലൂടെയാണ് റെൻഡാങ്ങിന്റെ സമ്പന്നമായ രുചി ലഭിക്കുന്നത്. ഈദ് ആഘോഷങ്ങളിലെ സാധാരണ വിഭവമാണിത്. റെൻഡാങ് സമൃദ്ധിയുടെയും ആഘോഷത്തിന്റെയും പ്രതീകമാണ്. ബക്ലവ Baklava നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രചാരത്തിലുള്ള വിഭവമാണ് ബക്ലവ. മിഡിൽ ഈസ്റ്റിന്റെ സംസ്കാരങ്ങൾ പേറുന്ന ഈ വിഭവം റമദാൻ നോമ്പുകാലത്ത് വിളമ്പുന്ന ഒരു പ്രധാന ഭക്ഷണമാണ്. പാളികളുള്ള പെട്ടെന്ന് അടർന്നു പോലുള്ള പശപശപ്പുള്ള ഒരു പേസ്ട്രിയാണിത്. ഇഫ്താർ വിരുന്നിനാണ് ബക്ലവ സാധാരണയായി വിളമ്പുന്നത്. ഇത് ശരീരത്തിന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. ഇസ്ലാമിക വിശ്വാസത്തിൽ ആതിഥ്യമര്യാദയുടെയും ഉദാരതയുടെയും അടയാളമായി ബക്ലവ കണക്കാക്കപ്പെടുന്നതിനാൽ, ഈദ് അൽ-ഫിത്തർ സമയത്ത് ഇത് ഒരു പ്രിയപ്പെട്ട മധുര പലഹാരമാണ്. പലയിടത്തും പാകചരീതി മാറുന്നുണ്ടെങ്കിലും ബക്ലവയുടെ ചേരുവകൾ ഒന്നാണ്. നട്സും മധുരവും ഒളിപ്പിച്ച പാളികളാണ് ബക്ലവയുടെ പ്രത്യേകത. 6 Traditional Foods Served During Eid al-Fitr

സമകാലിക മലയാളം 20 Mar 2026 11:37 am

വേനൽചൂട് തണുപ്പിക്കാൻ, പൈനാപ്പിൾ കൊണ്ടൊരു വൈറൽ ഐറ്റം

അ ധികഠിനമായ വേനൽചൂടിൽ നിന്ന് അൽപ ആശ്വാസം കിട്ടാൻ നല്ല തണുന്ന പൈനാപ്പിൾ ജ്യൂസ് ആയാലോ? വെറും പൈനാപ്പിൾ അല്ല, ഇത് സിംഗപ്പൂർ സ്പെഷ്യൽ ജ്യൂസ് ആണ്. ആവശ്യമായ ചേരുവകൾ പൈനാപ്പിൾ പഞ്ചസാര ആവശ്യത്തിന് തണുത്തവെള്ളം അല്ലെങ്കിൽ ഐസ് തേങ്ങ (ഒരുപാതി) വേനൽചൂട് കനത്തു, ശരീരം തണുപ്പിക്കാൻ ഒരു വെറൈറ്റി രുചി, സ്ട്രോറഞ്ച് റെസിപ്പി തയ്യാറാക്കുന്ന വിധം പൈനാപ്പിൾ കഷ്ണങ്ങളാക്കി, അതിനൊപ്പം ചിരകിയ തേങ്ങയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കാം. ശേഷം അൽപം തണുത്ത വെള്ളവും പഞ്ചസാരയും ചേർത്ത് വീണ്ടും ഒന്നുകൂടി അടിക്കാം. ജ്യൂസ് അരിപ്പ കൊണ്ട് അരിച്ച് ഐസ് ക്യൂബ്സും ഇട്ട് കുടിക്കാം. വേനൽചൂടിന് ബെസ്റ്റാ. Summer food recipes: Special Pineapple Juice recipe

സമകാലിക മലയാളം 19 Mar 2026 1:43 pm

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

എ ത്ര നല്ല വിഭവമാണെങ്കിലും ഉപ്പ് കൂടിയാൽ തീർന്നില്ലേ! എന്നാൽ ഇനി ടെൻഷൻ വേണ്ട കറിയിലെ ഉപ്പ് ഈസി ആയി കുറയ്ക്കാൻ ഇതാ ചില പൊടിക്കൈകൾ. ഉരുളക്കിഴങ്ങ് ഉപ്പ് കൂടിയ കറികൾക്ക് ഏറ്റവും ഫലപ്രദമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി കറിയിൽ ഇടുക. 10 മിനിറ്റ് കറി നന്നായി തിളപ്പിച്ച ശേഷം ഈ കഷ്ണങ്ങൾ മാറ്റാം. സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെ ഉരുളക്കിഴങ്ങ് കറിയിലെ അധികമുള്ള ഉപ്പിനെ വലിച്ചെടുക്കും. ചക്ക ചിപ്സ് ഉണ്ടാക്കുമ്പോൾ ക്രിസ്പി ആക്കാൻ ഒരു പൊടിക്കൈ വറുത്തരച്ച തേങ്ങ ഗ്രേവി ഉള്ള കറികളിലാണ് ഉപ്പ് കൂടിയതെങ്കിൽ അല്പം തേങ്ങ വറുത്ത് അരച്ച് ചേർക്കുന്നത് മികച്ചതാണ്. ഇത് ഉപ്പിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും, കറിക്ക് നല്ല കൊഴുപ്പും കിട്ടും. ഗോതമ്പ് മാവ് ഉണ്ടോ? ഉരുളക്കിഴങ്ങ് ഇല്ലെങ്കിൽ അൽപം ഗോതമ്പുമാവ് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. ഇത് ഉപ്പ് വലിച്ചെടുക്കാൻ സഹായിക്കും. വിളമ്പുന്നതിന് മുൻപായി ഈ മാവ് ഉരുളകൾ മാറ്റാൻ മറക്കരുത്. വീട്ടിലെ ചെലവു കൺട്രോളിൽ ആകുന്നില്ലേ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തേങ്ങാപ്പാലും തൈരും ചിക്കൻ കറി, മട്ടൺ കറി അല്ലെങ്കിൽ സ്റ്റൂ എന്നിവയിലാണോ ഉപ്പ് കൂടിയത്? എങ്കിൽ പേടിക്കണ്ട. അല്പം കട്ടിയുള്ള ഒന്നാം പാൽ തേങ്ങാപ്പാലോ അല്ലെങ്കിൽ അധികം പുളിയില്ലാത്ത തൈരോ ചേർക്കാം. ഇത് ഉപ്പിന്റെ കടുപ്പം കുറയ്ക്കുകയും കറിക്ക് ഒരു ‘റോയൽ’ ടച്ച് നൽകുകയും ചെയ്യും. തക്കാളി ചേർക്കാം കറിക്ക് അല്പം പുളിപ്പും മധുരവും ചേർന്ന രുചി ഇഷ്ടമാണെങ്കിൽ മാത്രം ഇത് പരീക്ഷിക്കാം. ഒരു തക്കാളി നന്നായി വഴറ്റി കറിയിൽ ചേർക്കുന്നത് ഉപ്പിന്റെ അമിത സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കും. How to reduse salt in curry

സമകാലിക മലയാളം 19 Mar 2026 1:26 pm

ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം?

ആ ഴ്ചയിൽ എത്ര തവണ തലമുടി കഴുകണം? ഈ സംശയം ഒരുവിധം എല്ലാവരിലും ഉണ്ടായിട്ടുണ്ടാകാം. സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ ഇത് സംബന്ധിച്ച് വരാറുണ്ട്. ആരോ​ഗ്യമുള്ള മുടിക്ക് ഏറ്റവും പ്രധാനം വൃത്തിയാണെന്ന അടിസ്ഥാനപരമായ കാര്യമാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. എത്ര തവണ മുടി കഴുകുക എന്നതിനെക്കാൾ മുടി വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം. ദിവസവും തലയിൽ എണ്ണവെച്ച് കുളിച്ചിരുന്ന നാട്ടിൻപുറശീലങ്ങളിൽ നിന്ന് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലകുളിക്കുക എന്ന രീതിയിലേക്ക് ഏറെക്കുറെ ആളുകൾ മാറി. താരനും മുടികൊഴിച്ചിലും സ്ഥിരമായതോ വില കൂടിയ പല ഉൽപ്പന്നങ്ങളും പരീക്ഷിച്ചു. കഴുകാതെയിരുന്നാൽ മുടി കൊഴിയില്ലെന്ന് വിശ്വസിക്കുന്നവർ വരെ നമ്മുടെകൂട്ടത്തിലുണ്ട്. ദിവസവും തലമുടി കഴുകാമോ? ചിലർ ദിവസവും മുടി കഴുകുന്നത് നല്ലതാണെന്ന് പറയുമ്പോഴും, നിങ്ങളുടെ തലമുടി എത്ര തവണ കഴുകണം എന്നതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. സെബം അഥവാ എണ്ണ ശിരോചർമത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന സെബം എന്ന പ്രകൃതിദത്ത എണ്ണയാണ് മുടിക്ക് തിളക്കവും ആരോ​ഗ്യവും നൽകുന്നത്. ഇത് കൂടിയാലും കുറഞ്ഞാലും മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കും. സെബം ഉൽപാദനം കൂടുമ്പോൾ മുടി കൂടുതൽ എണ്ണമയമുള്ളതായി കാണപ്പെടും. ഇത് പൊടിയും ചെളിയും അടിഞ്ഞുകൂടാനും താരന് കാരണമാവുകയും ചെയ്യും. ഇത്തരക്കാർ ദിവസവും അല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിൽ മുടി കഴുകുന്നത് നല്ലതാണ്. അതേസമയം വരണ്ട സ്കാൽപ് ഉള്ളവരിൽ സെബത്തിൻ്റെ ഉൽപാദനം അധികമുണ്ടാവില്ല. ഇത്തരക്കാർ ദിവസവും മുടി കഴുകുന്നത് മുടി കൂടുതൽ വരണ്ടതാകാനും മുടി പെട്ടെന്ന് പൊട്ടിപോകാനും കാരണമാകും. വർക്ക്ഔട്ടിന് ശേഷം ഓരോ തവണയും തലമുടി കഴുകണോ? മുടിയുടെ തരം മുടിയുടെ ഘടനയും തരം തലമുടി കഴുകുന്നതിന് നിർണയിക്കുന്ന മറ്റൊരു ഘടകമാണ്. കോലൻ മുടിയുള്ളവരും കനം കുറഞ്ഞ മുടിയുള്ളവരും ആഴ്ചയിൽ കൂടുതൽ തവണ മുടി കഴുകുന്നത് നല്ലതാണ്, എന്നാൽ ചുരുണ്ട മുടിയോ വേവി ഹെയർ ഉള്ളവരിലോ ദിവസവും മുടി കഴുകുന്നത് നല്ലതാണ്. കാരണം, കോലൻ മുടിയിൽ സെബം എളുപ്പത്തിൽ വ്യാപിക്കുകയും എണ്ണമയമുള്ളതായി കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ ചുരുണ്ട മുടി അല്ലെങ്കിൽ വേവി ഹെയറിൽ പെട്ടെന്ന് സെബം വ്യാപിക്കില്ല. കൂടാതെ ചുരുണ്ട മുടിക്ക് സെബം ഉണ്ടാവുന്നത് നല്ലതാണ്. ഇത് മുടി മൃദുവാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും. ചുമ്മാ വാരിത്തേക്കുകയല്ല! ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് ഒരു കണക്കുണ്ട് വിയർപ്പ് വിയർപ്പ് മറ്റൊരു ഘടകമാണ്. വർക്ക്ഔട്ട് അല്ലെങ്കിൽ തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം എത്രത്തോളം വിയർക്കുന്നുവെന്നത് തലമുടി കഴുകേണ്ട തീരുമാനത്തെ സ്വാധീനിക്കും. വിയർപ്പ് സെബം കൂടുതൽ വ്യാപിപ്പിക്കുകയും മുടി വൃത്തികേടാക്കുകയും ചെയ്യും. കൂടാതെ മുടിക്ക് ദുർ​ഗന്ധം ഉണ്ടാക്കുകയും ചെയ്യും. വ്യായാമത്തിന് ശേഷം മൈഡ് ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. പൊടിയും അഴുക്കും വൃത്തിയാക്കൽ പോലുള്ള ജോലികൾക്ക് ശേഷം മുടി കഴുകണം. കാരണം അഴുക്കും പൊടിയുമെല്ലാം മുടിയിൽ പറ്റിപ്പിടിച്ചിരിക്കാനും മുടിയുടെ തിളക്കം കുറയ്ക്കാനും കാരണമാകും. How often should wash your hair

സമകാലിക മലയാളം 19 Mar 2026 1:00 pm

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വി ശുദ്ധിയോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. നോമ്പുകാലത്തിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ദൈനംദിന വെല്ലുവിളികൾ കൂടും. ഭക്ഷണരീതി മുതൽ ഉറക്കക്രമം ക്രമീകരിക്കുന്നതിൽ വരെ അതുണ്ടാകും. ആരോഗ്യകരമായ ഭക്ഷണരീതി പുനഃസ്ഥാപിക്കുക നോമ്പിന് ശേഷമുള്ള ഏറ്റവും സാധാരണമായ വെല്ലുവിളികളിൽ ഒന്ന് വിശപ്പ് വർധിക്കുന്നതാണ്. ഒരു മാസം നീണ്ട ഉപവാസത്തിനു ശേഷം, നല്ലതു പോലെ ഭക്ഷണം കഴിക്കണമെന്ന് തോന്നുക സ്വാഭാവികമാണ്. എന്നാൽ നിയന്ത്രിച്ചില്ലെങ്കിൽ ഇത് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് പോകാം. ഭക്ഷണം കഴിക്കാൻ ഒരു സമയക്രമം സ്ഥിരമായി പാലിക്കുന്നത് അമിത ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. കാഴ്ച പ്രലോഭനം മൂലമോ ഉപവാസത്തിനു ശേഷം ഭക്ഷണം കഴിക്കണം എന്ന പ്രതികാര മനോഭാവമോ മൂലം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറിയും പഴങ്ങളും പയറുവർഗവും ഉൾപ്പെടുത്തുക. ഇതിലെ നാരുകൾ ദഹനത്തെ സുഖമമാക്കുകയും കൂടുതൽ സംതൃപി നൽകുകയും ചെയ്യും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഉറക്കചക്രം നേരെയാക്കാം നോമ്പുകാലത്ത് പ്രഭാതഭക്ഷണം (സഹുർ), രാത്രി വൈകിയുള്ള പ്രാർത്ഥനകൾ എന്നിവ കാരണം പലർക്കും ഉറക്ക സമയക്രമത്തിൽ മാറ്റം വരുന്നു. നോമ്പിന് ശേഷം സ്ഥിരമായ സർക്കാഡിയൻ റിഥം പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. വിട്ടുമാറാത്ത ഉറക്കക്ഷീണം പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം. മെച്ചപ്പെട്ട ഉറക്കത്തിന് ദിവസവും ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ജലാംശം നിലനിർത്തുക നോമ്പുകാലത്തിന് ശേഷം നേരിടുന്ന മറ്റൊരു പ്രശ്നമാണ് പലപ്പോഴും വെള്ളം കുടിക്കുന്നത് അവഗണിക്കുന്നത്. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ നിർജ്ജലീകരണത്തിനുള്ള സാധ്യത വർധിപ്പിക്കും. ദിവസവും കുറഞ്ഞത് 2 ലിറ്റർ പ്ലെയിൻ വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീര താപനില നിയന്ത്രിക്കാനും പോഷകങ്ങൾ കൊണ്ടുപോകാനും മൂത്രത്തിലൂടെയും വിയർപ്പിലൂടെയും വിഷവസ്തുക്കളെ നീക്കം ചെയ്യാനും വെള്ളം സഹായിക്കുന്നു. ഓറഞ്ച് ജ്യൂസും നാരങ്ങാവെള്ളവും ഒഴിവാക്കാം, നോമ്പുതുറയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത് ശാരീരിക പ്രവർത്തനങ്ങളിലേക്ക് മടങ്ങുക നോമ്പുകാലത്തിന് ശേഷം ശരീരഭാരം കൂടുന്നത് ഒരു സാധാരണ ആശങ്കയാണ്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതുമാണ് ഇതിന് കാരണം. വ്യായാമം പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകുക. എല്ലാ ദിവസവും രാവിലെ 15 മിനിറ്റ് നടത്തം അല്ലെങ്കിൽ വൈകുന്നേരം സൈക്കിൾ യാത്ര. ക്രമേണ പ്രവർത്തന നില വർധിപ്പിക്കുക. എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് ഫാസ്റ്റ് ഫുഡ് പരിമിതപ്പെടുത്താം നോമ്പുകാലത്തിന് ശേഷം ചിലർ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ റെഡി ടു ഈറ്റ് ഭക്ഷണങ്ങളിലേക്ക് തിരിയാനുള്ള സാധ്യതയുണ്ട്. വല്ലപ്പോഴും നല്ലതാണെങ്കിലും പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. ഫാസ്റ്റ് ഫുഡിൽ കലോറി, സോഡിയം, പൂരിത കൊഴുപ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദം, കോളസ്ട്രോൾ, പ്രമേഹ സാധ്യത എന്നിവ വർധിപ്പിക്കും. വീട്ടിൽ സുരക്ഷിതമായ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പതിവ് പരിശോധനകൾ നോമ്പുകാലത്തിന് ശേഷം ഒരു അടിസ്ഥാന ആരോഗ്യ പരിശോധന നടത്തുന്നത് നല്ലതാണ്. കൊളസ്ട്രോൾ അളവ്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, യൂറിക് ആസിഡ് അളവ് എന്നിവ പരിശോധിച്ചറിയണം. ഇത് കൂടുതൽ ആശങ്ക ഉണ്ടാക്കുമെന്നല്ല, പകരം നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിലയിരുത്താൻ സഹായിക്കും. Smart Recovery After Eid, Rebuild Energy, Regain Balance, and Restore Healthy Habits

സമകാലിക മലയാളം 19 Mar 2026 11:45 am

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

വേ നൽച്ചൂടിനെ ചെറുക്കാൻ ഓറഞ്ച് ഒരു മികച്ച ഐഡിയ ആണ്. ഇത് ശരീരം തണുപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും ചർമസംരക്ഷണത്തിനും നല്ലതാണ്. കൂടാതെ നാരുകൾ ദഹനം സുഖമമാക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. അങ്ങനെ ഓറഞ്ചിന്റെ പോഷക​ഗുണങ്ങൾ ഏറെയാണ്. വേനൽക്കാലത്ത് ഓറഞ്ച് ജ്യൂസ് പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ അവയുടെ കയ്പ്പ് രുചിയാണ് ഈ പരീക്ഷണം പാളാനുള്ള ഒരു പ്രധാന കാരണം. ഈ 'പ‍ർപ്പിൾ' അത്ര നിസാരക്കാരനല്ല, സൂര്യാഘാതം മുതൽ അർബുദത്തെ വരെ ചെറുക്കും കയ്പ്പില്ലാതെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കാം ഓറഞ്ചിന് പുറത്തെ വെളുത്ത നിറമുള്ള തൊലിയാണ് ജ്യൂസിന് കയ്പ്പ് രുചി വരാനുള്ള പ്രധാന കാരണം. ഇത് പരമാവധി ഒഴിവാക്കണം. കൂടാതെ വിത്തുകൾ ജ്യൂസിനൊപ്പം അരഞ്ഞുപോയാൽ കയ്പ്പ് തോന്നും. ഓറഞ്ച് നടുവേ മുറിച്ചാൽ അതിനുള്ളിലെ കുരുക്കൾ എളുപ്പത്തിൽ നീക്കം ചെയ്യാം. ഒറ്റനോട്ടത്തിൽ ഓറഞ്ച് തന്നെ.., ഈ അപരനും ചില ​ഗുണങ്ങളുണ്ട് വിത്തുകളെല്ലാം നീക്കം ചെയ്ത ശേഷം മിക്സിയിലെ ജാറിലേക്ക് ഓറഞ്ചും അൽപം വെള്ളവും വളരെ ചെറിയ അളവിൽ ഓറഞ്ചിന്റെ ഓറഞ്ച് തൊലികൂടി ചേർത്താൽ ജ്യൂസിന് നല്ല മണവും രുചിയും കിട്ടും. ഇത് നന്നായി അടിച്ചെടുത്ത ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചെടുത്ത് ഉപയോഗിക്കാം. ഫ്രഷ് ആയി തന്നെ ജ്യൂസ് കുടിക്കാൻ ശ്രമിക്കുക, അധികനേരം വെച്ചാലും ഇതിന് കയ്പ്പ് വരാൻ സാധ്യതയുണ്ട്. How to make Orange juice bitter free

സമകാലിക മലയാളം 18 Mar 2026 2:13 pm

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

രാ ജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ​ബദൽ മാ​ർ​ഗങ്ങൾ തേടുകയാണ് ആളുകൾ. ​ഗ്യാസ് ഉപയോ​ഗിക്കാതെ തന്നെ രുചിയൂറുന്ന വിഭവങ്ങൾ എയർഫ്രയറിൽ ഉണ്ടാക്കിയെടുക്കാം. എണ്ണയുടെ ഉപയോ​ഗം വളരെ കുറവായതു കൊണ്ട് ആരോ​ഗ്യത്തിന് മികച്ചതാണ്. എയർഫ്രയറിൽ ഉണ്ടാക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പി നോക്കിയാലോ? ആവശ്യമായ ചേരുവകള്‍ ചിക്കൻ ഗരം മസാല – 1 ടീസ്പൂൺ കുരുമുളക് പൊടി – 1 ടീസ്പൂൺ മുളക് പൊടി – 1 ടേബിൾസ്പൂൺ കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ എണ്ണ – 1 ടീസ്പൂൺ സിലിക്കൺ ഷീറ്റ് (എയർ ഫ്രയർ ചെയ്യാൻ) തയ്യാറാക്കുന്ന വിധം ചിക്കൻ മസാല പുരട്ടി വയ്ക്കുന്നതാണ് ആദ്യഘട്ടം. അതിനായി വൃത്തിയായി കഴുകി, കഷ്ണങ്ങളാക്കിയ ചിക്കനിലേക്ക് ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി, കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ശേഷം എയർ ഫ്രയറിൽ സിലിക്കൺ ഷീറ്റ് വെച്ച ശേഷം ഒരു ടീസ്പൂൺ എണ്ണ സ്പ്രെഡ് ചെയ്ത ശേഷം ചിക്കൻ വയ്ക്കാം. ചിക്കൻ ചെറിയ കഷ്ണങ്ങളായാണ് ഫ്രൈ ചെയ്യുന്നതെങ്കിൽ 190°C-ൽ 9 മുതൽ 10 മിനിറ്റ് വരെ ഫ്രൈ ചെയ്യാം. ഗ്യാസ് ഇല്ലെങ്കിലും ബ്രേക്ക് ഫാസ്റ്റ് റെഡി, ഇതാ ചില വിഭവങ്ങള്‍ ആദ്യത്തെ അഞ്ച്-ആറ് മിനിറ്റ് ഒരു വശം വേവിക്കാം. പിന്നീട് മറിച്ചിട്ട് മൂന്ന്- നാല് മിനിറ്റ് കൂടി വേവിക്കാം. ചിക്കൻ കഷ്ണങ്ങൾക്ക് ഏകദേശം 10 മിനിറ്റും മുഴുവൻ കോഴിയാണെങ്കിൽ 30 മുതൽ 35 മിനിറ്റു വരെ കുക്ക് ചെയ്യേണ്ടി വരും. എയർ ഫ്രയറിന്റെ പ്രവർത്തനരീതിയും ചിക്കന്റെ അളവും അനുസരിച്ച് ഇതിൽ മാറ്റങ്ങള്‍ വന്നേക്കാം. ചിക്കൻ ഫ്രൈ എയർഫ്രയറിൽ വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ചിക്കനിൽ വെള്ളം പാടില്ല ചിക്കൻ കഴുകി നല്ലതു പോലെ ജലാംശം നീക്കിയ ശേഷം വേണം എയർ ഫ്രയറിൽ വയ്ക്കാൻ. ചിക്കൻ്റെ പുറത്ത് വെള്ളമുണ്ടെങ്കിൽ അത് മൊരിയുന്നതിന് പകരം ആവിയിൽ വെന്തത് പോലെയാകും. ഫ്രൈയുടെ രുചിയുണ്ടാകില്ല. ടിഷ്യു ഉപയോഗിച്ച് ജലാംശം നീക്കിയ ശേഷം മസാല പുരട്ടിയാൽ അത് ചിക്കനിൽ നല്ലതു പോലെ പിടിക്കുകയും ചെയ്യും. കൂടാതെ ഫ്രിഡ്ജിൽ നിന്ന് നേരെ ചിക്കൻ എയർഫ്രയറിൽ വയ്ക്കരുത്. സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം മാത്രം എയർഫ്രയറിൽ പാകം ചെയ്യാം. എയർഫ്രയർ ഉപയോ​ഗിക്കുന്നവരാണോ? വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം നാടൻ മസാല വേണ്ട ഇഞ്ചിയും വെളുത്തുള്ളിയും തൈരുമൊക്കെ ചേർത്തുള്ള മസാല പുരട്ടിയ ചിക്കൻ എയർഫ്രയറിൽ പരീക്ഷിച്ചാൽ ശരിയാകണമെന്നില്ല. മസാല ഒത്തിരി കട്ടിയായാൽ അത് ചിക്കനിൽ പിടിക്കാതെ ഉതിർന്നു വീഴുകയോ അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞുപോവുകയോ ചെയ്യും. തൈര് ഉപയോഗിക്കുന്നുണ്ടെങ്കിൽ ജലാംശം കുറഞ്ഞ കട്ടിത്തൈര് നേരിയ തോതിൽ ഉപയോഗിക്കുക. സാലപ്പൊടികൾ എണ്ണയിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി തേക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ചിക്കനിൽ നന്നായി പിടിച്ചിരിക്കാനും മൊരിഞ്ഞു കിട്ടാനും സഹായിക്കും. ചൂട് ക്രമീകരിക്കുന്നത് പ്രധാനം ചൂടു കൂടുമ്പോൾ പെട്ടെന്ന് വെന്തുകിട്ടുമെന്ന് കരുതരുത്. അത് ചിക്കൻ പെട്ടെന്ന് കരിഞ്ഞു പോകാൻ കാരണമാകും. അത് ഒഴിവാക്കാൻ ആദ്യം 180 ഡിഗ്രിയിൽ വെച്ച് വേവിക്കുക. ചിക്കൻ വെന്തു എന്ന് ഉറപ്പായ ശേഷം അവസാനത്തെ 3-4 മിനിറ്റ് മാത്രം 200 ഡിഗ്രിയിലേക്ക് മാറ്റുക. ഇത് പുറംഭാഗം നല്ല ക്രിസ്പിയാക്കാൻ സഹായിക്കും. കൂടാതെ, ചിക്കൻ വെക്കുന്നതിന് മുൻപ് എയർ ഫ്രയർ 3-4 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുന്നത് മാംസം ഡ്രൈ ആയി പോകാതിരിക്കാൻ സഹായിക്കും. എല്ലാം കൂടി ഒന്നിച്ചു വയ്ക്കേണ്ട ചിക്കൻ കഷ്ണങ്ങൾ എല്ലാം എയർഫ്രയറിനുള്ളിൽ കുത്തിനിറച്ച് വേവിക്കുന്നത് ചൂടുവായുവിന് സഞ്ചരിക്കാൻ സ്ഥലമില്ലാതാവുകയും ചിക്കൻ ശരിയായി വേവാതിരിക്കുകയും ചെയ്യും. ചിക്കൻ കഷ്ണങ്ങൾ ഒന്നിനു മീതെ ഒന്നായി അടുക്കിവെക്കാതെ, ഓരോന്നും പരസ്പരം തോടാത്ത രീതിയിൽ വെയ്ക്കുക. കൂടുതൽ ചിക്കൻ ഉണ്ടെങ്കിൽ രണ്ട് ബാച്ചായി വേവിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് വെച്ച് ബാസ്കറ്റ് ഒന്ന് കുലുക്കി കൊടുക്കുന്നതോ, ചിക്കൻ മറിച്ചിടുന്നതോ എല്ലായിടത്തും ഒരേപോലെ വേവാൻ സഹായിക്കും. How to cook Chicken in Airfryer

സമകാലിക മലയാളം 18 Mar 2026 1:10 pm

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

രാ വിലെ ബ്രേക്ക്ഫാസ്റ്റിന് അല്ലെങ്കിൽ വൈകുന്നേരം സ്നാക് ആയി മുളപ്പിച്ച ധാന്യങ്ങൾ കഴിക്കാറുണ്ടോ? പൊതുവെ ഈ ശീലം വളരെ ആരോ​ഗ്യകരമാണെന്നാണ് കണക്കാറുള്ളതെങ്കിലും, അത്ര സുരക്ഷിതമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടാക്കുന്ന ഈർപ്പമുള്ള അന്തരീക്ഷം ഇ.കോളി, സാൽമൊണല്ല തുടങ്ങിയ മാരക ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സാധ്യത കൂട്ടുമെന്ന് വിദ​ഗ്ധർ പറയുന്നു. അതുകൊണ്ട് മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക് കഴിക്കുന്നതിനെക്കാൾ ചെറുതായി ആവിയിൽ വേവിക്കുകയോ വഴറ്റുകളോ ചെയ്യുന്നത് ആരോ​ഗ്യ അപകടങ്ങൾ ഒഴിവാകാൻ സഹായിക്കും. പ്രോട്ടീൻ കലവറ-മിത്യാഥാരണയോ? മുളപ്പിച്ച ധാന്യങ്ങൾ പ്രോട്ടീൻ കലവറയാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ 100 ​ഗ്രാം ധാന്യത്തിൽ വെറും 3-4 ഗ്രാം പ്രോട്ടീൻ മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യതയ്ക്ക് മുളപ്പിച്ച ധാന്യങ്ങൾ മാത്രം കഴിച്ചാൽ പോരാ അതിനൊപ്പം പനീർ, മുട്ട, ടോഫു, പരിപ്പ് വർ​ഗ്​ഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. ഓട്സ് ഉണ്ടാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യരുത്, ഹെൽത്തി ഫുഡ് അൺഹെൽത്തി ആകും പച്ചയ്ക്ക് മുഴപ്പിച്ച ധാന്യങ്ങൾ കഴിക്കുമ്പോൾ അതിൽ ഉയർന്ന അളവിൽ അടങ്ങിയ ഫൈബറും കാർബോഹൈഡ്രേറ്റുകളും ദഹനപ്രക്രിയയെ ബാധിക്കാം. പ്രത്യേകിച്ച് ഐബിഎസ് പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് ഗ്യാസ്, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ ഇത് വഷളാക്കും. അൽപം വേവിച്ചു കഴിക്കുന്നത് ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും. ഓട്സോ മുട്ടയോ, ഏതാണ് മികച്ചത് കൂടാതെ, മുളപ്പിച്ച ധാന്യങ്ങൾ എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. തയ്യാറാക്കി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഇവ കഴിക്കുകയും വേണം. കൂടുതൽ സമയം വെക്കുന്നത് ബാക്ടീരിയകൾ പെരുകാനും ഭക്ഷണം വിഷമയമാകാനും ‌കാരണമാകും. സാലഡുകളിലും പ്രഭാതഭക്ഷണത്തിലുമൊക്കെ മുളപ്പിച്ച ധാന്യങ്ങൾ ചേർക്കുന്നവർ ഇത് ശ്രദ്ധിച്ച് ചെയ്യുക. sprouted grains health risks

സമകാലിക മലയാളം 18 Mar 2026 12:49 pm

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

പ രീക്ഷാ തലവേദനകളെല്ലാം ഒഴിഞ്ഞ് വേനൽ അവധി ആഘോഷിക്കാനുള്ള തിടുക്കത്തിലാണ് കുട്ടികൾ. അക്കാദമിക് സമ്മർദങ്ങളോ പ്രത്യേകിച്ച് ഷെഡ്യൂളുകളോ ഇല്ലാതെയുള്ള നീണ്ട അവധിക്കാലം. വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയാണിത്. പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുന്നു. എന്നാൽ ഇന്ന് കാലവും സാഹചര്യങ്ങളും മാറി. ഫ്ലാറ്റുകളിലും വീടുകളിലുമായി ഒതുങ്ങിക്കൂടുന്ന കുട്ടികളിൽ ശാരീരിക-മാനസിക പരിമുറുക്കം ഉണ്ടാക്കുന്നതായിരിക്കും ഒരുപക്ഷെ അവധി. മൊബൈലുകൾക്കുള്ളിലേക്ക് ചുരുങ്ങുന്ന കുട്ടികളെ ഗ്രൗണ്ടിലേക്ക് എത്തിക്കേണ്ടത് പ്രധാനമാണ്. കുട്ടികൾ ഓടിച്ചാടി കളിക്കട്ടെ കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ചിന്തയും പഠനവും വിവേചനശേഷിയും മൂർച്ചയുള്ളതാക്കാൻ സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും. കൂടാതെ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും. വ്യായാമത്തിന് കുട്ടികളുടെ ശ്രദ്ധ മെച്ചപ്പെടുത്താനും മാനസികാവസ്ഥയും ഓർമശക്തിയും മികച്ചതാക്കാനും സഹായിക്കും. അസ്ഥികൾ, പേശികൾ, സന്ധികൾ, ഏകോപനം എന്നിവ ശക്തിപ്പെടുത്തും. കൊച്ചുകുട്ടികൾ വളരുന്നതനുസരിച്ച്, അവർ വ്യത്യസ്തമായ മോട്ടോർ കഴിവുകൾ വികസിപ്പിക്കുകയും അത് അവരെ ചലിക്കാനും കളിക്കാനും സഹായിക്കുന്നു. അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വളരെ പ്രധാനപ്പെട്ട ഈ കഴിവുകളുടെ കാര്യം വരുമ്പോൾ, അത് പരിശീലനവും ആവർത്തനവുമാണ്. കുട്ടികൾ കൗമാരക്കാരായി വളരുമ്പോൾ, അതേ നിയമങ്ങൾ ബാധകമാണ്. അവരുടെ ശരീരം ദ്രുതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുന്നു, ശാരീരിക പ്രവർത്തനങ്ങൾ വരുമ്പോൾ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഇത് അവരെ സഹായിക്കും. കായികപരമായ വ്യായാമത്തിലൂടെ കുട്ടികൾ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്നും ഒരുപരിധി വരെ വിട്ടു നിൽക്കുന്നു എന്ന് വേണം പറയാൻ. വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത് കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഏകാന്തതയുടെ ഒരു വലിയ വലയം തന്നെ സൃഷ്ടിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രിയപ്പെട്ടവരുമായി ശാരീരികോല്ലാസങ്ങളിൽ ഏർപ്പെടുന്നത് ജീവിതത്തിലെ വെല്ലുവിളികളിലൂടെ അവരെ പിന്തുണയ്ക്കുന്ന ശക്തമായ വൈകാരിക ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായകരമാകുന്നു. എനർജി കൂട്ടാൻ കഞ്ഞിവെള്ളം, പുറത്തു പോകുമ്പോൾ കുടയും സൺ​ഗ്ലാസും തൊപ്പിയും, പൊള്ളുന്ന വേനലിൽ മുൻകരുതൽ എല്ലാ വ്യായാമങ്ങളും ഒരുപോലെയല്ല, പക്ഷെ എല്ലാം പ്രയോജനകരമാണ്. ചില കുട്ടികൾക്കു കൂട്ടുകാരോടൊത്തു ഓടി കളിക്കുന്നതാവാം ഇഷ്ടം അല്ലെങ്കിൽ ഒരുമിച്ചു സൈക്കിൾ ചവിട്ടുന്നതോ, ഷട്ടിൽ കളിക്കുന്നതു അതുമല്ലെങ്കിൽ സംഗീതോപകരണങ്ങൾ പഠിക്കുന്നതോ ആവാം. ഇതിനൊക്കെ മാതാപിതാക്കൾ നല്ല രീതിയിൽ പ്രോത്സാഹനം നൽകേണ്ടതാണ്. Summer Holyday tips: things that Parents should know

സമകാലിക മലയാളം 18 Mar 2026 12:27 pm

പെട്ടെന്നൊരു തോന്നലിൽ ചിയ വിത്തുകൾ കഴിക്കാമെന്ന് കരുതിയാൽ 'പണി'കിട്ടും, ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതിന് രീതിയുണ്ട്

ഡ യറ്റിൽ ഫൈബർ കൂട്ടണമെന്ന് ആ​ഗ്രഹിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്നത് ചിയ വിത്തുകളാണ്. ഫൈബർ കൂടാതെ നിരവധി പോഷകങ്ങളുടെ കലവറയാണെങ്കിൽ പോലും അവ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ആരോ​ഗ്യ ബോധം തോന്നി പെട്ടെന്നൊരു ദിവസം ഡയറ്റിലേക്ക് ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നല്ല ചിയ വിത്തുകൾ എന്ന് ആദ്യം മനസിലാക്കണം. അവ നാരുകളാൾ സമ്പുഷ്ടമാണ്. പെട്ടെന്ന് വർധിപ്പിക്കുന്നത് കുടൽ ബാക്ടീരിയകൾക്ക് ദോഷം ചെയ്യാനും വയറുവീർക്കാനും ​ഗ്യാസ് രൂപപ്പെടാനും കാരണമായേക്കാം. അതുകൊണ്ട് ചിയ വിത്തുകൾ ഡയറ്റിൽ ചേർക്കുമ്പോൾ എപ്പോഴും സാവധാനത്തിൽ ആരംഭിക്കുക. ചിയ വിത്തുകൾ ശരിയായ രീതിയിൽ കഴിക്കാം ഒരു ദിവസം 10 മുതൽ 15 ​ഗ്രാം വരെ നാരുകൾ മാത്രമാണ് ആവശ്യമായി വരിക. പെട്ടെന്ന് രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകൾ കഴിക്കുന്നത് ​ഗുണത്തെക്കാൾ ​ദോഷം ചെയ്യാം. രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകളിൽ ഏകദേശം 34 ​ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ സൂക്ഷ്മാണുക്കൾക്ക് കൂടുതൽ അധ്വാനം ചെയ്യേണ്ടതായി വരും. ഇത് വയറ്റിനുള്ളിൽ പുളിപ്പിക്കൽ പ്രക്രിയ നടക്കാനും ​ഗ്യാസ് രൂപപ്പെടാനും കാരണമാകും. ഇത് ചിയ വിത്തുകളുടെ കുഴപ്പമല്ല, പെട്ടെന്ന് ഇത്രയധികം നാരുകളെ പ്രോസസ് ചെയ്യാനുള്ള കുടലിലെ ബാക്ടീരിയയ്ക്ക് സാധിക്കാതെ വരുന്നതു കൊണ്ടാണ്. ഇതുമായി പൊരുത്തപ്പെടാൻ കാലയളവ് ആവശ്യമാണ്. പ്രതിദിനം, ഒരു ടീസ്പൂൺ ചിയ വിത്തുകൾ ആദ്യ ഘട്ടത്തിൽ ചേർക്കുന്നത് കുടൽ ബാക്ടീരിയകൾക്ക് പൊരുത്തപ്പെടാൻ സഹായിക്കും. പിന്നീട് ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം സാവധാനത്തിൽ അളവു കൂട്ടാവുന്നതാണ്. എന്നാൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ഉള്ള ആളുകളിൽ കുറഞ്ഞ അളവിൽ പോലും ചിയ വിത്തുകൾ കഴിക്കുന്നത് ദോഷകരമാണ്. ഹൃദയത്തിന് വേണം ഒമേഗ-3, ഫ്ലാക്സ് സീഡുകൾക്ക് പുറമെ ഇവയും സൂപ്പർ ചിയ വിത്തുകളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അത് ഒരു ജെൽ പോലെയാകുന്നു. IBS ബാധിതരിലോ വിസറൽ ഹൈപ്പർ സെൻസിറ്റിവിറ്റി ഉള്ളവർക്കോ ഈ ജെൽ കുടൽ നീർവീക്കം, വയറു വീർക്കൽ എന്നിവ വർധിപ്പിക്കും. അതുകൊണ്ട്, ഒരു ടീസ്പൂൺ പോലെ ചെറിയ അളവിൽ നിങ്ങളുടെ സഹിഷ്ണുത പരിശോധിക്കുകയും തുടർന്ന് അളവ് വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ. കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ ചിയ വിത്തുകൾ അവയുടെ ഭാരത്തിന്റെ 10 മുതൽ 12 മടങ്ങ് വരെ വെള്ളം ആ​ഗിരണം ചെയ്യും. അതുകൊണ്ട് ആവശ്യത്തിന് അളവിലുള്ള വെള്ളത്തിൽ ചിയ വിത്തുകൾ കുതിർത്തില്ലെങ്കിൽ അവ കുടൽ കലകളിൽ നിന്ന് വെള്ളം വലിച്ചെടുക്കും. ഇത് മലബന്ധം വഷളാക്കാൻ കാരണമാകും. അതുകൊണ്ട് ഓരോ ടേബിൾസ്പൂൺ ചിയ വിത്തുകൾക്കും കുറഞ്ഞത് എട്ട് മുതൽ 10 ഔൺസ് വരെ വെള്ളത്തിൽ കുതിർക്കാം. കുടലിലെ ബാക്ടീരിയയുടെ ആരോ​ഗ്യം കുറച്ചുകൂടി സംരക്ഷിക്കുന്നതിന് ചിയ വിത്തുകൾ പൊടിച്ച ശേഷം ഉപയോ​ഗിക്കുന്നതും നല്ലതാണ്. When including chia seeds in your diet, start slow

സമകാലിക മലയാളം 17 Mar 2026 5:55 pm

അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാർക്ക് ഷവറിങ്

ഉ റക്കപ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളുണ്ട്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന പുതിയൊരു സ്ലീപ്പിങ് ടെക്നിക് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഡാർക്ക് ഷവറിങ് എന്നാണ് പുതിയ ടെൻഡിനെ വിശേഷിപ്പിക്കുന്നത്. എന്താണ് ' ഡാര്‍ക്ക് ഷവറിങ്' അരണ്ട വെളിച്ചത്തിൽ കുളിക്കുന്നതാണ് ഡാർക്ക് ഷവറിങ്. ഇത് മനസ് ശാന്തമാക്കാനും എളുപ്പത്തിൽ ഉറങ്ങാനും സഹായിക്കുമെന്ന് ട്രെൻഡ് പിന്തുടരുന്നവർ പറയുന്നു. ചില ആളുകള്‍ക്ക് ബാത്ത്‌റൂമിലെ നല്ല വെളിച്ചമുള്ള ലൈറ്റിന് പകരം മങ്ങിയ നൈറ്റ് ലൈറ്റ്, മെഴുകുതിരികള്‍, അല്ലെങ്കില്‍ ചൂടുള്ള ആംബര്‍ ലൈറ്റിങ് എന്നിവയൊക്കെ ഉപയോഗിക്കുന്നത് എളുപ്പത്തിലുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. ഡാര്‍ക്ക് ഷവര്‍ എങ്ങനെയാണ് ഉറക്കത്തെ സഹായിക്കുന്നത് കുറഞ്ഞ വെളിച്ചം തലച്ചോറിനെയും ശരീരത്തെയും ഉറക്കത്തിനായി സജ്ജമാക്കുന്നു. ഇത് മൊത്തത്തിലുള്ള ഉറക്കത്തിൻ്റെ ഗുണനിലവാകം മെച്ചപ്പെടുത്തുന്നു. കൂടാതെ രാത്രി ഉറക്കത്തിന് മുൻപ് ശരീരതാപനില കുറഞ്ഞിരിക്കുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തും. രാത്രിയിലെ കുളി ഇതിന് സഹായകരമാണ്. പകൽ സമയത്ത് ഉറക്കം വരാറുണ്ടോ?​ കുറഞ്ഞ വെളിച്ചം ലഭിക്കുമ്പോള്‍ അത് ശരീരത്തിന്റെ ഉറക്കഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലെ തടസങ്ങള്‍ കുറയ്ക്കുന്നു. ഇളം ചൂട് വെള്ളത്തില്‍ ഇരുണ്ട വെളിച്ചത്തില്‍ കുളിക്കുന്നത് പേശികളെ വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. നല്ല ഉറക്കത്തിന് കിടത്തം മാത്രമല്ല, കിടക്കയും നന്നാവണം, മെത്ത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | World Sleep Day ഡാര്‍ക്ക് ഷവര്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ? നിലവിൽ ഡാര്‍ക്ക് ഷവറിനെക്കുറിച്ച് ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ ഇല്ല. എന്നാലും ഇതിനെ പിന്തുണക്കുളള തെളിവുകളുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ട് ഉറക്കമില്ലാത്തവര്‍ക്ക് ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. Sleep Tips: Dark Shower techique for sleeping.

സമകാലിക മലയാളം 17 Mar 2026 5:07 pm

മൂക്കിൽ കയ്യിടുന്ന ശീലം അൽഷിമേഴ്സ് സാധ്യത കൂട്ടുമെന്ന് ​ഗവേഷകർ

മൂ ക്കിൽ കയ്യിടുന്ന ശീലമുണ്ടോ? ഇതൊരു മോശം ശീലമെന്നതിലുപരി അൽഷിമേഴ്സ് രോ​ഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. അൽഷിമേഴ്സ് രോ​ഗത്തിന്റെ ആദ്യകാല സൂചനകളിലൊന്ന് ​മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ്. ഇത് രോ​ഗാവസ്ഥയുടെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മാസങ്ങൾക്കോ വർഷങ്ങൾക്കോ മുൻപ് സംഭവിക്കാം. മൂക്കിൽ കയ്യിടുന്നതും അൽഷിമേഴ്സും സ്ഥിരമായ മൂക്കിൽ കയ്യിടുന്ന അവസ്ഥയായ റൈനോട്ടില്ലെക്സോമാനിയ ഉള്ളവരിൽ അൽഷിമേഴ്സ് രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. പലയിടങ്ങളിൽ നിന്നുള്ള രോ​ഗാണുക്കളെ വഹിക്കുന്ന വിരലുകൾ മൂക്കിലിടുമ്പോൾ മൂക്കിനുള്ളിലെ ഉള്ളിലെ നേര്‍ത്ത കലകള്‍ പൊട്ടാനോ തകരാനോ കാരണമുന്നു. അതിലൂടെ നമ്മുടെ കൈകളില്‍ നിന്നുള്ള മാരകമായ ബാക്ടീരിയകള്‍ തലച്ചോറിലേക്ക് നേരിട്ട് എത്താന്‍ കാരണമാകുന്നു. മൂക്കിലുള്ള അതിലോലമായ മ്യൂക്കോസൽ പാളി തകരാറിലാകുമ്പോൾ മാരകമായ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോ​ഗകാരികൾക്ക് ഘ്രാണനാഡികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്നു. ഇവ തലച്ചോറിൽ എത്തിയാൽ കലകളിൽ സ്ഥിരമായ കോശജ്വലന പ്രതികരണത്തിന് കാരണമാകാം. ഇങ്ങനെയുണ്ടാകുന്ന ന്യൂറോ ഇന്റഫ്ലമേഷൻ അൽഷിമേഴ്സ് രോ​ഗത്തിന് കാരണമായേക്കാവുന്ന പ്ലാക്കുകൾ രൂപപ്പെടാൻ കാരണമാകുന്ന അമിലോയിഡ്-ബീറ്റ എന്ന പ്രോട്ടീന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. മൃ​ഗങ്ങളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ഇത് കണ്ടെത്തിയിട്ടുണ്ടെങ്കിലും ​ഗവേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് വിദ​ഗ്ധർ പറയുന്നു. മാജിക് മഷ്റൂം: മരുന്നും മായാജാലവും അപകടസാധ്യത എങ്ങനെ കുറയ്ക്കാം മൂക്കിൽ വിരലിടുന്ന ശീലം ഒഴിവാക്കുകയെന്നതാണ് പ്രധാനം. മൂക്ക് സ്വയം വൃത്തിയാക്കേണ്ട സാഹചര്യങ്ങളിൽ കോട്ടൺ ബഡ് ഉപയോ​ഗിക്കുകയോ ടിഷ്യു ഉപയോ​ഗിക്കുകയോ ചെയ്യുക. എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് അൽഷിമേഴ്‌സ് രോഗം ഡിമെൻഷ്യ അല്ലെങ്കിൽ ഓർമ്മക്കുറവിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് അൽഷിമേഴ്‌സ് രോഗം. മയോ ക്ലിനിക് റിപ്പോർട്ട് പ്രകാരം, തലച്ചോറിലെ അമിലോയിഡ് പ്ലാക്കുകൾ, ന്യൂറോഫിബ്രില്ലറി ടാംഗിളുകൾ എന്നിവയുൾപ്പെടെയുള്ള പ്രോട്ടീൻ അഗ്രഗേറ്റുകളുടെ രൂപീകരണത്തോടെ ആരംഭിക്കുന്ന ഒരു പ്രക്രിയയാണിത്. ഇത് കാലക്രമേണ മസ്തിഷ്ക കോശങ്ങൾ മരിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു. രോഗത്തിന്റെ പ്രധാന ലക്ഷണം ഓർമ്മക്കുറവാണ്. Does picking one's nose increase the risk of Alzheimer’s disease

സമകാലിക മലയാളം 17 Mar 2026 3:37 pm

മധുരം കഴിച്ചില്ലെങ്കിലും ഷു​ഗറു കൂടും; ഭക്ഷണം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന 5 ഘടകങ്ങൾ

ര ക്തത്തിലെ പഞ്ചസാരയുടെ അളവു കൂടിയാൽ ആദ്യം കുറ്റപ്പെടുത്തുക എപ്പോഴും ഭക്ഷണത്തെ ആയിരിക്കും. പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ അല്ലെങ്കിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ. എന്നാൽ രക്തത്തിലെ ​ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിൽ ഭക്ഷണം മാത്രമായിരിക്കണമെന്നില്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിങ്ങൾ ഒരു തരി മധുരം കഴിച്ചില്ലെങ്കിൽ പോലും രക്തത്തിലെ ​ഗ്ലൂക്കോസ് അളവു ഉയരാം. അത് എങ്ങനെയെന്നല്ലേ? രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന 5 ഘടകങ്ങൾ ഇതാ: മാനസികസമ്മർ​ദം മാനസിക സമ്മർദം അതിനൊരു പ്രധാന ഘടകമാണ്. സമ്മർദം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് വ‍ർധിപ്പിക്കുകയും ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഊ‍ർജ്ജം വേ​ഗം കൂടാനും രക്തപ്രവാഹത്തിലേക്ക് ​ഗ്ലൂക്കോസിനെ എത്തിക്കാനും കരളിന് സൂചന നൽകുന്നു. ഇത് രക്തത്തിൽ ​ഗ്ലൂക്കോസ് കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാനും കാരണമാകും. വിട്ടുമാറാത്ത സമ്മർദം സ്ഥിരമായ ​ഗ്ലൂക്കോസ് വർധനവിന് കാരണമാകും ഇത് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉറക്കമില്ലായ്മ ഒരു രാത്രിയിലെ ഉറക്കക്കുറവു പോലും ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കും. അതായത്, ​ഗ്ലൂക്കോസ് രക്തത്തിൽ കൂടുതൽ നേരം നിലനിൽക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാൻ കാരണമാവുകയും ചെയ്യും. ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കാൻ ശ്രമിക്കുന്നവരിൽ പോലും ദീർഘകാല ഉറക്കക്കുറവ് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. വ്യായാമം ചിലപ്പോൾ വ്യായാമം ചെയ്യുന്നതു പോലും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകും. ചില തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് തീവ്രമായതോ പ്രതിരോധ പരിശീലനമോ പേശികളെ ശക്തിപ്പെടുത്തുന്നതിന് രക്തത്തിലേക്ക് കൂടുതൽ ​ഗ്ലൂക്കോസ് പുറത്തുവിടാൻ ശരീരത്തെ പ്രേരിപ്പിക്കും. എന്നാൽ ഇത് താൽക്കാലികമായിരിക്കും, ദോഷകരവുമല്ല. പതിവ് വ്യായാമം കാലക്രമേണ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ശരീരത്തെ രക്തത്തിലെ പഞ്ചസാരയെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അണുബാധ അണുബാധ അല്ലെങ്കിൽ എന്തെങ്കിൽ രോ​ഗാവസ്ഥയിൽ കൂടി കടന്നു പോകുമ്പോൾ ശരീരം രോ​ഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ​ഗ്ലൂക്കോസ് രക്തത്തിലേക്ക് പുറത്തുവിടുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോ​ഗികളിൽ ഈ സമയങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുതലായി കാണപ്പെടാം. ഇത് വളരെ സാധാരണമാണ്. അതനുസരിച്ച് മരുന്നുകൾ ക്രമീകരിക്കേണ്ടതായി വന്നേക്കാം. വീട്ടിൽ ബ്ലഡ് ഷു​ഗർ പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം ഹോർമോണുകൾ‌ ആർത്തവചക്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഹോർമോൺ വ്യതിയാനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാം. ആർത്തവചക്രത്തിന്റെ ലുട്ടെൽ ഘട്ടത്തിൽ ഉയർന്ന പ്രൊജസ്ട്രോൺ കോശങ്ങളെ കൂടുതൽ ഇൻസുലിൻ പ്രതിരോധശേഷിയുള്ളതാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. കൂടാതെ, പെരിമെനോപോസ്, ആർത്തവവിരാമ ഘട്ടങ്ങളിലും ഈസ്ട്രജന്റെ അളവ് കുറയുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും ശരീരം ഗ്ലൂക്കോസിനെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ബാധിക്കുകയും ചെയ്യും. കൂടിയാൽ കാൻസർ, കുറഞ്ഞാൽ ന്യുമോണിയ, ഇൻസുലിൻ പ്രതിരോധം എങ്ങനെ തിരിച്ചറിയാം? ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പതിവായി വർധിക്കുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് 40-കളിലും 50-കളിലും പ്രായമുള്ള സ്ത്രീകൾക്ക് ശരീരഭാരം വർധിക്കൽ, ക്ഷീണം അല്ലെങ്കിൽ ബ്രെയിൻ ഫോ​ഗ് എന്നിവ അനുഭവപ്പെടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത് എപ്പോഴും ആശങ്കപ്പെടേണ്ട കാര്യമല്ല, സന്ദർഭം പ്രധാനമാണ്. Five surprising things that spike blood glucose besides food

സമകാലിക മലയാളം 17 Mar 2026 3:05 pm

മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറലോ ഫ്രിഡ്ജിലോ?

മി ക്ക ദിവസങ്ങളിലും മീൻ വിഭവങ്ങൾ കഴിക്കുന്നവരാണ് മലയാളികൾ. കറിയായും വറുത്തും പീരവെച്ചുമൊക്കെ മീൻ ദിവസത്തിൽ കുറഞ്ഞത് രണ്ട് നേരമെങ്കിലും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഫ്രഷ് മീൻ എല്ലാ ദിവസവും കിട്ടാത്ത സാഹചര്യത്തിൽ മിക്കവാറും ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതായി വരും. മീൻ ശരിയായ രീതിൽ സൂക്ഷിച്ചില്ലെങ്കിൽ അത് അവയുടെ ​ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കാം. മീൻ ഫ്രിഡ്ജിലോ ഫ്രീസറിലോ എങ്ങനെ, എത്ര കാലം വരെ സൂക്ഷിക്കാം... യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പ്രകാരം, ഫ്രഷ് മീൻ ഒന്നോ രണ്ടോ ദിവസം വരെ വായു കടക്കാത്ത പാത്രത്തിൽ ഫ്രി‍ഡ്ജിൽ സൂക്ഷിക്കാം. ബാക്ടീരിയയുടെ വളർച്ച മന്ദഗതിയിലാക്കാൻ റഫ്രിജറേറ്ററിന്റെ താപനില 4°C ൽ താഴെയായി സൂക്ഷിക്കുക. ഇങ്ങനെ വയ്ക്കുന്നതിനു മുന്‍പ് മീൻ പഴകിയതല്ലെന്ന് ഉറപ്പാക്കണം. മീൻ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മീൻ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഫ്രീസ് ചെയ്യല്‍. എഫ് ഡി എ യുടെ നിര്‍ദ്ദേശമപ്രകാരം ചാള, തിലാപ്പിയ തുടങ്ങിയവ ആറ് മുതൽ എട്ട് മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്. സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മീൻ രണ്ട് മുതൽ മൂന്ന് മാസം വരെ സൂക്ഷിക്കാം. ഫ്രീസര്‍ താപനില -18°C ല്‍ താഴെയാണെന്ന് ഉറപ്പാക്കുക. മീൻ വാങ്ങിയ പിന്നാലെ എത്രയും പെട്ടെന്ന് തന്നെ ഫ്രീസറിനുള്ളില്‍ വയ്ക്കണം. നാഷണൽ സെൻ്റർ ഫോർ ഹോം ഫുഡ് പ്രിസർവേഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശ അനുസരിച്ച്, ഇവ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിയുകയോ അല്ലെങ്കില്‍ വായു കടക്കാത്ത വാക്വം സീൽ ചെയ്ത ബാഗുകൾ ഉപയോഗിക്കുകയോ ചെയ്യാം. ഇത് മീനിന്റെ ഘടനയും രുചിയും സംരക്ഷിക്കാനും സഹായിക്കുന്നു. അതേപോലെ ഈ പാക്കിന് മുകളില്‍ തീയതി എഴുതുക, അതുവഴി മത്സ്യം എത്രകാലമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ട്രാക്ക് ചെയ്യാം. How to store fish in fridge

സമകാലിക മലയാളം 17 Mar 2026 12:58 pm

ഒറ്റനോട്ടത്തിൽ ഓറഞ്ച് തന്നെ.., ഈ അപരനും ചില ​ഗുണങ്ങളുണ്ട്

വേ നൽക്കാലത്ത് പഴക്കച്ചവടക്കാർക്ക് നല്ലകാലമാണ്. തണ്ണിമത്തനും ഓറഞ്ചും മാമ്പഴവുമൊക്കെയായി വിപണി കൊഴുക്കും. അതിനിടെ ചില അപരന്മാരും വന്നുപെടാറുണ്ട്. അങ്ങനെയൊന്നാണ് കിന്നോവ്. രൂപത്തിലും ഭാ​വത്തിലും ഓറഞ്ച് എന്ന് തോന്നിപ്പിക്കുന്ന ഇവ ഒരുതരം നാരങ്ങയാണ്. കണ്ടാൽ ഒരുപോലെയാണെങ്കിലും ​ഗുണത്തിലും രുചിയിലും ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പഞ്ചാബ് മേഖലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു ഹൈബ്രിഡ് മാൻഡറിൻ ഇനമാണ് കിന്നോവ്. കാലിഫോർണിയ സർവകലാശാലയിലെ സിട്രസ് എക്സ്പിരിമെന്റ് സ്റ്റേഷനിൽ വികസിപ്പിച്ചെടുത്ത ഇവ 1935 മുതൽ വാണിജ്യമായ കൃഷി ചെയ്യുന്നുണ്ട്. ഓറഞ്ചിനെ അപേക്ഷിച്ച് കിന്നോവിന് കുറച്ചുകൂടി ചുവപ്പ് കലർന്ന ഓറഞ്ച് നിറമായിരിക്കും. കൂടാതെ സാധാരണ ഓറഞ്ചുകളെ അപേക്ഷിച്ച് കിന്നോവിൽ ജലാംശം വളരെ കൂടുതലായിരിക്കും. ആരോഗ്യഗുണത്തിൽ മികച്ചത് ഏത്? ഈ രണ്ട് പഴങ്ങളിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും, കിന്നോവയാണ് അൽപം മുൻപിൽ. ജലദോഷം, ക്ഷീണം പോലുള്ള സാഹചര്യങ്ങളിൽ കിന്നോവ് കഴിക്കുന്നതാണ് നല്ലത്. എന്നാൽ ഓറഞ്ചിൽ വിറ്റാമിൻ സിക്ക് പുറമെ പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്, കൂടാതെ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. ഈ 'പ‍ർപ്പിൾ' അത്ര നിസാരക്കാരനല്ല, സൂര്യാഘാതം മുതൽ അർബുദത്തെ വരെ ചെറുക്കും ജലാംശവും ദഹനവും കിന്നോവിലെ ഉയർന്ന ജലാംശം ശരീരത്തിന് നല്ല ഉന്മേഷം നൽകും. കൂടാതെ, ഇവ രണ്ടിലും അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും. രുചിയിലെ വ്യത്യാസം കിന്നോവിന് നല്ല മധുരവും ഒപ്പം ചെറിയൊരു പുളിപ്പും ചേർന്ന രുചിയാണ്. കുറച്ചു ഉപ്പും മുളകുപൊടിയും വിതറി കഴിക്കാനോ ഫ്രഷ് ജ്യൂസ് അടിക്കാനോ ഇതാണ് ഏറ്റവും നല്ലത്. എന്നാൽ ഓറഞ്ചിന് മിതമായ മധുരമായതിനാൽ സാലഡുകളിലും ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങളിലും ചേർക്കാൻ മികച്ചതാണ്. കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോ​ഗ്യ​ഗുണത്തിൽ മികച്ചതേത് എന്നാൽ കിന്നോവയിൽ കുരു ധാരാളമുള്ളതിനാൽ അവ കഴിക്കുമ്പോൾ ചിലപ്പോൾ അസൗകര്യം ഉണ്ടാക്കാം. മാത്രമല്ല തൊലി കളയുമ്പോൾ കൈകളിൽ നീരാകാനുമൊക്കെ സാധ്യതയുണ്ട്. എന്നാൽ ഓറഞ്ചിൽ കുരുക്കൾ കുറവായതിനാലും ഓരോരോ അല്ലികൾ ആയി അടര്‍ത്തി എടുത്ത് കഴിക്കാന്‍ പറ്റും എന്നതിനാലും യാത്രകളിൽ കൊണ്ടുപോകാന്‍ എളുപ്പമാണ്. Orange vs Kinnow, Which is more healthy

സമകാലിക മലയാളം 17 Mar 2026 12:16 pm

ഹൃദയാഘാതം ഉണ്ടാകുന്നതിന് 30 മിനിറ്റ് മുൻപ്.., ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ലോ കത്ത് പെട്ടെന്നുള്ള മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതം മൂലമാണെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇന്ന് ചെറുപ്പക്കാർക്കിടയിലും ഹൃദയാഘാതം വ്യാപകമാകുന്നു. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങൾ ദിവസങ്ങൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ ആരംഭിക്കും. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ഹൃദയാഘാതം സംഭവിക്കുന്നതിന് 30 മിനിറ്റ് മുൻപ് വരെ ലക്ഷണങ്ങൾ പ്രകടമായിരിക്കും. ഇവ തിരിച്ചറിയാതെ പോകരുത്. ഹൃദാഘാതം സംഭവിക്കുന്നതിന് 30 മിനിറ്റ് മുൻപ് നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവച്ച തോന്നൽ ഉണ്ടാകാം. ഇല്ലെങ്കിൽ പിരിമുറുക്കമോ കഠിനമായ സമ്മർ​ദമോ അനുഭവപ്പെടാം. ഈ വേ​ദന പതിയെ നെഞ്ചിൽ നിന്ന് തോളിലേക്ക് പടരും. ഇടത് തോളിനും കൈകളിലും കഠിനമായ വേദന അനുഭവപ്പെടാം. ഇതിനൊപ്പം താടിയെല്ല്, കഴുത്ത്, പിൻഭാ​ഗം എന്നിവിടങ്ങളിലും അകാരണമായ വേദനയോ ഭാരമോ അനുഭവപ്പെടാം. പ്രത്യേകിച്ച് ആയാസമുള്ള ജോലിയൊന്നും ചെയ്യാതെ തന്നെ ശ്വാസമെടുക്കാൻ പ്രയാസം തോന്നാം. കിതപ്പ്, ശ്വാസംമുട്ടൽ എന്നിവ ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാത്തതിന്റെ സൂചനയാണ്. കൂടാതെ, അമിതമായി വിയർക്കുകയും ചെയ്യും. നെറ്റിയിലും കൈവെള്ളയിലും തണുപ്പും വിയർപ്പും വരുന്നത് ​ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുന്നോടിയായി ഓക്കാനം, ഛ‍ർദ്ദി, വയറിന്റെ മുകൾഭാ​ഗത്ത് അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. രക്തത്തിൽ കൊളസ്ട്രോൾ (എൽഡിഎൽ) വർധിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് പിന്നിലെ പ്രധാന കാരണം. കൂടാതെ ഉയർന്ന രക്തസമ്മർദം, പുകവലി, മദ്യപാനം, മാനസിക സമ്മർദം ഇവയൊക്കെ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് ​ഘടകങ്ങളാണ്. 'ആരോ​ഗ്യ'മുള്ളവർക്കും ഹൃദയാഘാതം സംഭവിക്കാം ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുമ്പോഴും പുറമെ ആരോ​ഗ്യവാനാണെന്ന് തോന്നിയാലും ഹൃദയാഘാത സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഹൃദയാഘാത സാധ്യത കണ്ടെത്തുന്നതിന് പതിവ് പരിശോധനകൾ സഹായിക്കും. രക്തപ്രവാഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്ന എല്ലാ ദോഷകരമായ, പ്ലാക്ക് രൂപപ്പെടുത്തുന്ന ലിപ്പോപ്രോട്ടീൻ കണികകളിലും (LDL, VLDL, IDL) പ്രാഥമിക ഘടനാപരമായ പ്രോട്ടീൻ ആണ് അപ്പോളിപോപ്രോട്ടീൻ B (ApoB). B (ApoB) ട്രാക്ക് ചെയ്യുന്നത് ആരോഗ്യമുള്ള ഒരാളിലും ഹൃദയാഘാത സാധ്യതയുണ്ടെങ്കിൽ തിരിച്ചറിയാൻ സഹായിക്കും. അതുപോലെ ജനിതകപരമായ ഘടകത്തിൽ നിന്ന് നിങ്ങൾക്ക് ഒളിച്ചോടാൻ കഴിയില്ല. ജീനുകളുടെ സ്വഭാവവും ട്രാക്ക് ചെയ്യുന്നതിനൊപ്പം മൊത്തിലുള്ള മെറ്റബോളിക് ആരോ​ഗ്യവും ട്രാക്ക് ചെയ്യാം. കുനിയാൻ ബുദ്ധിമുട്ട്, ഹൃദയം 'പണി' മുടക്കുന്നതിന്റെ 10 ലക്ഷണങ്ങൾ ഹൃദയാഘാത സാധ്യത കുറയ്ക്കാം ​ദീർഘനേരം ഇരിക്കുന്നത് പുകവലിയെക്കാൾ ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നന്നായി വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയെക്കാൾ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഹൃദ്രോ​ഗ സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ സ്ട്രോക്ക് വരുന്ന ഏഴിൽ ഒരാൾ 45 വയസ്സിന് താഴെ, വില്ലൻ ഉയർന്ന രക്തസമ്മർദം? വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. ആഴ്ചയിൽ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരം മിതമായ വ്യായാമത്തിനായി സമയം കണ്ടെത്തണം. നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള വ്യായാമ രീതികൾ പരീക്ഷിക്കാവുന്നതാണ്. Heart Attack symptoms before 30 minutes

സമകാലിക മലയാളം 17 Mar 2026 10:57 am

കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

കു ട്ടികൾക്കായി ഡയറ്റ് ഒരുക്കുമ്പോൾ അത് അവരുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തിയാകണം. കേരളത്തിലെ 38 ശതമാനം സ്കൂൾ കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. 70 ശതമാനത്തിലേറെ കുട്ടികളെ വിളർച്ച ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമയക്കുറവും അതിരാവിലെയുള്ള സ്കൂൾ പ്രയാണവും മൂലം പല കുട്ടികളും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന പ്രവണതയുണ്ട്. ഉച്ചയൂണ് എന്തെങ്കിലും സ്നാക്സിൽ ഒതുങ്ങുകയും ചെയ്യും. സ്കൂൾ വിട്ടുവന്നാൽ ബേക്കറി ഐറ്റംസും. വീക്കെൻഡിൽ പുറത്തുനിന്നുള്ള ഭക്ഷണം കൂടിയാകുമ്പോൾ സമ്പൂർണം. ഇതാണ് ന​ഗരവാസിയായ ഇന്നത്തെ ശരാശരി സ്കൂൾ വിദ്യാർഥികളുടെ മെനു. അമിതമായി ആഹാരം കഴിക്കുന്ന കുട്ടികളിലാകട്ടെ പോഷകമൂല്യമുള്ള ഭക്ഷണം ഒന്നും എത്തുന്നുമില്ല. കൊഴുപ്പു മാത്രമാണ് ഇത്തരക്കാരിൽ അകത്താകുന്നത്. കുട്ടികളുടെ ഡയറ്റ്? ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിലൂടെ 40–50 ശതമാനം പോഷകമൂല്യങ്ങളും ലഭ്യമാക്കണം. ഇതിന് നല്ലത് ഇഡ്ഡലി, ദോശ, ഇടിയപ്പം, പുട്ട് തുടങ്ങിയവയാണ്. കടല, ചെറുപയർ എന്നിവ ഇതിനൊപ്പം കഴിക്കാം. ചെറുചൂടോടെ ഒരു ഗ്ലാസ് പാലാവാം. ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ. മീൻ, മുട്ട, പയറുവർഗങ്ങൾ, ചെറിയ അളവിൽ ഇറച്ചി എന്നിവ ചോറിനൊപ്പം കഴിക്കാം. ഇരുമ്പിന്റെ അംശം ഏറെയുള്ള ഇലക്കറികൾ നിർബന്ധമായും ഊണിന്റെ കൂടെയുണ്ടാവണം. സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ അവൽ, ഏത്തപ്പഴം പുഴുങ്ങിയത്, അട തുടങ്ങിയ നാടൻ വിഭവങ്ങളാണ് മികച്ചത്. നേരിയ മധുരത്തിൽ ചായയും ആവാം. നാലുമണിക്ക് കളർ ചേർത്ത ബേക്കറി ഉൽപന്നങ്ങൾ പൂർണമായി ഒഴിവാക്കണം. രാത്രിയിൽ ചോറോ ചപ്പാത്തിയോ കഴിക്കാം. ദിവസേന രണ്ടോ മൂന്നോ പഴങ്ങൾ ഭക്ഷണത്തിനൊപ്പം ചേർക്കണം. ദിവസവും 5–6 ഗ്ലാസ് വെള്ളമെങ്കിലും ഉള്ളിൽ ചെല്ലണം. ശരിയായ പോഷകം ശരിയായ സമയത്ത്, കുട്ടികളുടെ ഡയറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പെൺകുട്ടികൾക്ക് ഇരുമ്പിന്റെ അംശമേറെയുള്ള ആഹാരം വേണം നൽകാൻ. ഇലക്കറികൾ, ഈന്തപ്പഴം, മുന്തിരി തുടങ്ങിയവ അവർക്ക് ധാരാളമായി നൽകണം. റെഡ് മീറ്റ് വിഭാഗത്തിൽപ്പെടന്ന പോത്തിറച്ചി അടക്കമുള്ളത് കൂടുതലായി വേണ്ട. ഇവ ദ്രുതഗതിയിലുള്ള അമിത വളർച്ചയ്ക്ക് വഴിവയ്ക്കും. എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് ഭക്ഷണത്തിൽ എന്ത് ഒഴിവാക്കണം? വറുത്തതും പൊരിച്ചതും ഒഴിവാക്കാം. ജങ്ക് ഫുഡ് വേണ്ടേവേണ്ട. ഐസ്ക്രീം, ചോക്കലേറ്റ് തുടങ്ങിയ മധുരപലഹാരങ്ങൾ പതിവാക്കരുത് കോളയും സോഡയും ഒഴിവാക്കാം. കുട്ടികൾ സ്കൂളിൽ കൊണ്ടുപോകുന്ന പാത്രങ്ങവും സൂക്ഷ്മതയോടെ വേണം തിരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക് കുപ്പികളും ചോറ്റുപാത്രങ്ങളും അരുത്. പ്ലാസ്റ്റിക് ചൂടാകുമ്പോൾ അവയിലെ വിഷാംശം ഭക്ഷണത്തോടൊപ്പം ശരീരത്തിനുള്ളിൽ കടന്ന് കാൻസർ അടക്കമുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. Healthy diets for Kids

സമകാലിക മലയാളം 16 Mar 2026 10:41 am

വീട്ടിലെ ചെലവു കൺട്രോളിൽ ആകുന്നില്ലേ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മി ക്ക വീടുകളിലും ബജറ്റ് നിയന്ത്രിക്കുന്നത് സ്‌ത്രീകളാണ്. ഷോപ്പിങ്ങിലും പാചകത്തിലും അൽപം ശ്രദ്ധ ചെലുത്തിയാൽ വീട്ടു ചിലവ് കൈപ്പിടിയിൽ ഒതുക്കാം. പാഴ്‌ചെലവ് അകറ്റാൻ ചില അടുക്കള പൊടിക്കൈകൾ. ഫ്രിഡ്‌ജ് ഉപയോ​ഗിക്കുമ്പോൾ ഫ്രിഡ്ജിൽ അമിത ഭാരം സൂക്ഷിക്കുന്നത് വൈദ്യുതി ഉപയോ​ഗം കൂടാൻ ഇടയാക്കും. പച്ചക്കറികൾ വാങ്ങിക്കുന്ന അന്നു തന്നെ കഴുകി തൊലിയും ഞെട്ടും കളഞ്ഞ് ഫ്രിഡ്‌ജിൽ വയ്ക്കാം. മാംസം മസാല പുരട്ടി വയ്ക്കാം. ഇഞ്ചി മുതലായവ തൊലികളഞ്ഞും തേങ്ങ ചിരവിയും വയ്ക്കാം. മീൻ കറിയിൽ മസാലയും ഉള്ളിയും ചേർക്കാതെ വെച്ചാൽ ഏതു സമയത്തും എടുത്ത് പാചകം ചെയ്യാം. ഫ്രി‍ഡ്ജ് ആഴ്‌ചയിൽ ഒരു തവണ വൃത്തിയാക്കിയാൽ ദുർഗന്ധം ഒഴിവാക്കാം. പാചക വാതകം അടുക്കളയിൽ ആവശ്യമുള്ള സാധനങ്ങൾ എല്ലാം തയ്യാറാക്കി വെച്ചതിനു ശേഷം ഗ്യാസ് ഓൺ ചെയ്യുക. അരിയും പച്ചക്കറികളും വേവിക്കുമ്പോൾ വെള്ളം തിളപ്പിച്ചതിനു ശേഷം ഇടാം. തിളച്ചു കഴിഞ്ഞാൽ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങൾ എന്നിവ കുതിർത്ത് പാചകം ചെയ്‌താൽ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറുകൾ ആഴ്‌ചയിലൊരിക്കൽ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. വർഷത്തിലൊരിക്കൽ ട്യൂബ് മാറ്റണം. പാചകം ചെയ്യുന്ന പാത്രത്തിന്റെ മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കിയെടുക്കാം. ഫ്രിഡ്‌ജിൽ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങൾ ഗ്യാസിൽ വെച്ചാൽ ഇന്ധനം കൂടുതൽ വേണ്ടിവരും. അതിനാൽ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കാം. പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ മിക്‌സർ-ഗ്രൈൻഡർ അരയ്‌ക്കുമ്പോൾ മാവിൽ ആവശ്യത്തിന് വെള്ളമൊഴിക്കണം. കുറഞ്ഞ വോൾട്ടേജിൽ ഇത് പ്രവർത്തിപ്പിക്കരുത്. മിക്‌സിയുടെ വാഷർ, ബ്ലേഡുകൾ തുടങ്ങിയവ ഇടയ്‌ക്ക് സർവീസ് ചെയ്യണം. അരച്ചു കഴിഞ്ഞാലുടൻ ഗ്രൈൻഡർ വൃത്തിയാക്കണം. കല്ല് അരയുമെന്നതിനാൽ ഗ്രൈൻഡറിന് അമിത ഭാരം കൊടുക്കരുത്. അരി വേവിക്കുന്നതിന് മുൻപ് 15 മിനിറ്റ് കുതിർക്കാം, പാചകത്തിന് ​ചെറിയ ബർണർ മതി, ഗ്യാസ് ലാഭിക്കാൻ ചില പൊടിക്കൈകൾ ഇൻഡക്ഷൻ സ്റ്റൗ ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുന്നവർ ഇത് പരന്ന പ്രതലത്തിൽ വയ്ക്കണം. ചരിച്ച് വെച്ചാൽ എല്ലാ ഭാഗങ്ങളിലും വേവ് ഒരുപോലെ ലഭിക്കില്ല. പ്രഷർ കുക്കർ കഴിവതും പാചകം പ്രഷർ കുക്കറിലാക്കുന്നതാണ് നല്ലത്. ആവശ്യത്തിന് വെള്ളം വേണം. പരിപ്പ്, കടല, പയർ, ചിക്കൻ ഒഴികെ വേകാൻ ബുദ്ധിമുട്ടുള്ളവ കുക്കറിലാക്കാം. പരിപ്പിനൊപ്പം എണ്ണ ചേർത്താൽ വേഗം വേവും. പയറുവർഗങ്ങൾ തലേന്ന് വെള്ളത്തിലിട്ടാൽ എളുപ്പം വേവും. Kitchen Hacks: Finance management in kitchen

സമകാലിക മലയാളം 15 Mar 2026 3:41 pm

വീട്ടിൽ ചെമ്പരത്തിയുണ്ടോ? ലിപ്ബാം റെഡി

വ രണ്ടു പൊട്ടുന്ന ചുണ്ടുകൾ ലിപ് ബാം പുരട്ടി ഈർപ്പമുള്ളതാക്കി സംരക്ഷിക്കുന്നത് അവയുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്. വിപണിയിൽ പല ഫ്ലേവറുകളിലും നിറത്തിലും ലിപ് ബാദം ലഭ്യമാണ്. എന്നാൽ ​ഗുണനിലവാരം ഉറപ്പു തരുന്നവ പോലും നിറത്തിനും സു​ഗന്ധത്തിനുമായി പല കെമിക്കലുകളും ചേർക്കാറുണ്ട്. ഇത് കാലക്രമേണ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടമാക്കും. ഇത് ചുണ്ടുകൾ കറുക്കാനും കാരണമാകും. എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ചുണ്ടിൽ പുരട്ടുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ മുറ്റത്തുന്നിന് തന്നെ കിട്ടുന്ന ഒരു പൂവ് കൊണ്ട് ഇന്ന് ഒരു ലിപ്ബാം വീട്ടിൽ ട്രൈ ചെയ്താലോ? ചെമ്പരത്തി ലിപ്ബാം! മൂന്നേ മൂന്ന് ചേരുവകൾ മാത്രമതി, വളരെ കുറഞ്ഞ സമയം കൊണ്ട് ലിപ്ബാം റെഡിയാക്കയെടുക്കാം. നനഞ്ഞ തുണി മുറിക്കുള്ളിൽ ഉണക്കാറുണ്ടോ? ആവശ്യമായ സാധനങ്ങൾ ചെമ്പരത്തിപ്പൂവ് വെള്ളിച്ചെണ്ണ നാരങ്ങനീര് ചുണ്ടിനും വേണം സൺ പ്രൊട്ടക്ഷൻ, ദിവസവും ഉപയോ​ഗിക്കാം പെട്രോളിയം ജെല്ലി തയ്യാറാക്കുന്ന വിധം കഴുകി വൃത്തിയാക്കിയ ചെമ്പരത്തിയുടെ ഈർപ്പം പൂർണമായും നീക്കം ചെയ്തു വയ്ക്കുക. ഇവയുടെ ഇതളുകൾ വേർതിരിച്ചെടുത്ത് അതിലേക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൾകൊണ്ട് നന്നായി പിഴിഞ്ഞ് ജ്യൂസെടുക്കാം. ശേഷം അൽപം നാരങ്ങാനീര് കൂടി ചേർത്ത് നന്നായി ഇളക്കാം. ഈ കൂട്ട് ഒരു ചെറിയ പാത്രത്തിൽ സൂക്ഷിക്കാം. സാധാരണ ലിപ് ബാം ഉപയോഗിക്കുന്ന പോലെ ഇടയ്ക്കിടെ ഇത് ചുണ്ടുകളിൽ പുരട്ടുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏകദേശം രണ്ടാഴ്ച വരെ ഉപയോഗിക്കാം. ആദ്യത്തെ ഉപയോഗത്തിൽ തന്നെ ചുണ്ടിന് ഒരു ഇളം ചുവപ്പ് നിറം ലഭിക്കും. Lip Care: Home made Hibiscus lip balm

സമകാലിക മലയാളം 15 Mar 2026 3:16 pm

ചന്തം കൂട്ടാൻ മൂക്കുത്തി നല്ലതാണ്, പക്ഷെ സ്ഥാനം തെറ്റിയാൽ ജീവൻ തന്നെ നഷ്ടമാകാം

മൂ ക്കുത്തി മുഖത്തിന് ചന്തം കൂട്ടാൻ സഹായിക്കും. ഇന്ന് ആൺകുട്ടികൾ ഉൾപ്പെടെ മൂക്കു കുത്തുന്ന ശീലമുണ്ട്. പണ്ട് മൂക്കുത്തി കുത്താൻ അതിവേദന സഹിക്കണമായിരുന്നു. എന്നാൽ ഇന്ന് വ്യാപകമായി ഗൺ ഷോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ മൂക്കുകുത്തുമ്പോൾ വേദനിക്കുമെന്ന പേടിയും ഇല്ലാതായി. എന്നാൽ, മൂക്കിന്റെ മർമ്മസ്ഥാനങ്ങൾ അറിയാത്തവരെ ഇതിനായി സമീപിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്താം. മൂക്കിന്റെ അറ്റത്തുള്ള ഡേഞ്ചർ ട്രയാങ്കിൾ എന്നറിയപ്പെടുന്ന ഭാഗത്ത് അണുബാധയുണ്ടായാൽ അത് നേരിട്ട് മസ്‌തിഷ്‌കത്തെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ മൂക്ക് കുത്തുന്നത് ഈ ഭാഗത്തല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 'പിടലീ...'; കളിയാക്കുന്നതിന് മുൻപ്, കഴുത്തു വേദനയെ കുറിച്ച് ഇക്കാര്യങ്ങൾ അറിയണം മൂക്ക് കുത്തിയ ശേഷം കൃത്യമായി ആ മുറിവ് പരിചരിക്കേണ്ടതും അത്യാവശ്യമാണ്. ഉപ്പ് വെള്ളം അൽപമായി ആ മുറിവിൽ ഇറ്റിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൈകൾ കഴുകാതെ ഒരിക്കലും മൂക്കിലെ കടുക്കനിലോ മുറിവിലോ തൊടരുത്. കുളി കഴിഞ്ഞ് പൊക്കിളിലെ ഈർപ്പം കളയാറുണ്ടോ? കൈകളിലെ ബാ‌ക്‌ടീരിയകളാണ് 90% അണുബാധയ്‌ക്കും കാരണം. മുറിവിൽ ലോഷനുകളോ ആന്റിസെപ്‌റ്റിക് ക്രീമുകളോ അമിതമായ അളവിൽ ഉപയോഗിക്കരുത്. സ്വർണം പോലുള്ള ഗുണമേന്മയുള്ള ലോഹങ്ങൾ ഉപയോഗിക്കുക. ഇമിറ്റേഷൻ ആഭരണങ്ങൾ അലർജിയും കടുത്ത വീക്കവും ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്. How to prevent infection during Nose piercing

സമകാലിക മലയാളം 15 Mar 2026 3:01 pm

ചക്ക ചിപ്സ് ഉണ്ടാക്കുമ്പോൾ ക്രിസ്പി ആക്കാൻ ഒരു പൊടിക്കൈ

ച ക്ക സീസൺ ആയാൽ പിന്നെ നാട്ടിൽ ചക്കവിഭവങ്ങൾ കൊണ്ട് നിറയും. ചക്ക വേവിച്ചത്, ചക്ക അപ്പം, ചക്ക വറുത്തത് അങ്ങനെ പോകും ആ പട്ടിക. കൂട്ടത്തിൽ ചക്ക വറുത്തതിനോടാണ് കുറച്ചു കൂടി പ്രിയം. മൂപ്പെത്തിയ ചക്ക ചുളകൾ നീളത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തു കോരിയെടുക്കും. നാലു മണിക്ക് കാപ്പിക്കൊപ്പം ബെസ്റ്റാണ്. എന്നാൽ പലപ്പോഴും ചക്ക ഇങ്ങനെ എണ്ണയിൽ വറുത്തു കോരിയെടുക്കുമ്പോൾ ക്രിസ്പ്പിയാകുന്നില്ലെന്നതാണ് പലരുടെയും പ്രധാന പരാതി. പലർക്കും ഇത് വലിയൊരു ടാസ്ക് ആണ്. നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാം പച്ച ചക്ക മുറിച്ച് കുരു കളഞ്ഞ് ചുള പറിച്ചു നന്നായി വൃത്തിയാക്കിയെടുക്കുക. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂർ വയ്ക്കാം. ഈ സമയം കൊണ്ട് ചക്കയിലെ ജലാംശം വാർന്ന് പോകും. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം രണ്ട് മണിക്കൂർ വിശ്രമിക്കാൻ വെച്ച ചക്ക വറുത്തെടുക്കാം. ചക്ക വറുത്തത് നല്ല ക്രിസ്പിയായി വരുന്നതു കാണാം. വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. Cooking tips: How to cook crispy jackfruit chips

സമകാലിക മലയാളം 15 Mar 2026 1:27 pm

പച്ച മാങ്ങയിലും പഴുത്തതിലുമുള്ള ​ഗുണങ്ങൾ വ്യത്യസ്തമാണ്, ആരോ​ഗ്യത്തിന് നല്ലത് ഏത്

മാ മ്പഴക്കാലമായാൽ മാമ്പഴ പുഴശ്ശേരി മുതൽ കണ്ണിമാങ്ങ അച്ചാറുകൾ വരെയുള്ള മാമ്പഴ വിഭവങ്ങൾ തീൻമേശയിൽ നിരക്കും. ഒരു സീസണൽ പഴമെന്നതിനപ്പുറം, മാങ്ങായിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉദരാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചിലർക്ക് പഴുത്ത മാങ്ങയുടെ മധുരമാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് പച്ചമാങ്ങയുടെ പുളിയാണ് താൽപര്യം. രണ്ട് രുചിയുടെ ഒരു പഴത്തിന്റേതാണെങ്കിലും ​ഗുണത്തിൽ വ്യത്യാസമുണ്ട്. പച്ചമാങ്ങ പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങായിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതലാണ് അതുകൊണ്ട് തന്നെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്. പഴുത്ത മാങ്ങ ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്. പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും. പച്ചമാങ്ങയോ പഴുത്ത മാങ്ങയോ? രോഗ പ്രതിരോധശേഷി കൂട്ടാൻ: വിറ്റാമിൻ സി ഉയർന്ന അളവിലുള്ള പച്ചമാങ്ങയാണ് നല്ലത്. ആൻ്റിഓക്‌സിഡൻ്റ്: ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ ലഭിക്കുന്നതിന് ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴുത്ത മാങ്ങ കഴിക്കുന്നതാണ് നല്ലത്. ദഹനം മെച്ടപ്പെടുത്താൻ; പച്ചമാങ്ങയിലാണ് പഴുത്തമാങ്ങയെ അപേക്ഷിച്ച് നാരുകൾ കൂടുതൽ. അതിനാൽ ദഹനത്തിന് പച്ചമാങ്ങയാണ് നല്ലത്. രുചിക്ക്: മധുരമുള്ളതു കൊണ്ട് തന്നെ പഴുത്ത മാങ്ങയെ പലരും സ്നാക് ആയും ഉപയോ​ഗിക്കാറുണ്ട്. Ripen Mango vs Raw Mango, which is good for health

സമകാലിക മലയാളം 15 Mar 2026 12:57 pm

മാമ്പഴം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും തലവേദനയും, കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം

വേ നൽക്കാലമെന്നാൽ മാമ്പഴ രുചിയാണ് മനസ്സിൽ ഉണ്ടാവുക. സീസണായൽ വഴിയോരത്ത് പല ഇനങ്ങളിലുള്ള മാമ്പഴങ്ങൾ കുന്നുകൂടും. നല്ല പഴുത്ത മാമ്പഴം കാണുമ്പോൾ വാങ്ങി കഴിക്കാൻ തോന്നുന്നത് സ്വാഭാവികം. എന്നാൽ വാങ്ങുന്നതിന് മുൻപ് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. സീസൺ ആണെങ്കിലും കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോ​ഗിച്ച് പാകമാകാത്ത മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്ന രീതി ഇപ്പോഴും വ്യാപകമാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത ഇവ കഴിച്ചാൽ തലവേദന, തലകറക്കം, ഛർദ്ദി, നാഡീതളർച്ച എന്നിവയ്ക്ക് കാരണമാകാം. എന്തുകൊണ്ട് കാൽസ്യം കാർബൈഡ് കാൽസ്യം കാർബൈഡ് അസറ്റിലീൻ എന്ന വാതകം പുറത്തുവിടുന്നു. ഇതിൽ ആർസെനിക്, ഫോസ്ഫറസ് എന്നിവയുടെ അംശം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇത് തലകറക്കം, ഛർദ്ദി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ചർമത്തിൽ അൾസർ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ത്യയിൽ കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കഴിച്ചാൽ ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാവുക. കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം ഒരു ലാബ് പരിശോധനയിലൂടെ മാത്രമേ 100 ശതമാനം ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാനാകൂ. എങ്കിലും കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ചു പഴുപ്പിച്ച മാങ്ങ സാധാരണക്കാര്‍ക്ക് തിരിച്ചറിയാൻ മൂന്ന മാർ​ഗങ്ങളാണ് പ്രധാനമായും ഉള്ളത്. കൃത്രിമമായി പഴുപ്പിച്ച പഴമാണോ? എങ്ങനെ അറിയാം തൊലി ശ്രദ്ധിക്കുക: സ്വഭാവികമായി പഴുത്ത മാങ്ങയുടെ തൊലിയുടെ എല്ലാഭാ​ഗവും ഒരുപോലെ കാണപ്പെടും. തൊലിയിൽ നിറവ്യത്യാസം ഉണ്ടായാൽ അത് കൃത്രിമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. കൂടാതെ തൊലിയിൽ കറുത്ത കുത്തുകൾ വീണിട്ടുണ്ടെങ്കിൽ അത്തരം മാമ്പഴം വാങ്ങരുത്. നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ് പ്രഷർ ടെസ്റ്റ് നടത്തുക: മാമ്പഴം പുറമെ പിടിച്ച ഉടൻ മൃദുവായി തോന്നുന്നത് അത് കൃത്രിമായി പഴുപ്പിച്ചതു കൊണ്ടാകാം. മാമ്പഴത്തിന് സ്വാഭാവികമായി അൽപ്പം കട്ടിയുണ്ടാകും. വെള്ളത്തിലിട്ട് പരിശോധന: ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാങ്ങ അതിൽ മുക്കുക. മാമ്പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അവ കൃത്രിമമായി പഴപ്പിച്ചതാകാം. കാരണം, കാൽസ്യം കാർബൈഡിന്റെ ഉപയോഗം മാങ്ങയിലെ പൾപ്പിന്റെ അളവ് കുറയ്ക്കുകയും അതിനെ ഭാരം കുറഞ്ഞതാക്കുകയും ചെയ്യുന്നു, അതിനാൽ അത് പൊങ്ങിക്കിടക്കുകയും മുങ്ങാതിരിക്കുകയും ചെയ്യും. How to Identify Artificially ripened mangoes

സമകാലിക മലയാളം 15 Mar 2026 12:36 pm

ആരോ​ഗ്യകരമായ ഭക്ഷണത്തിനോ വ്യായാമത്തിനോ രക്ഷിക്കാനാകില്ല, ഉറക്കം കുറഞ്ഞാൽ ഫാറ്റിലിവർ സാധ്യത കൂടും

കേ രളത്തിൽ ഫാറ്റിലിവർ രോ​ഗബാധിതരുടെ എണ്ണം വർഷം തോറും വർധിച്ചു വരുന്നതായാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഫാറ്റിലിവർ തടയുന്നതിനും ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുകയാണ് പ്രധാനം. അതിനായി ആരോ​ഗ്യകരമായ ഭക്ഷണ ശീലവും വ്യായാമവും അച്ചടക്കവും ആവശ്യമാണ്. ഇതൊക്കെ പാലിക്കാമെങ്കിലും പലരും പ്രധാന പ്രതിരോധ മാർ​ഗമായ ഉറക്കത്തെ അത്ര പരി​ഗണിക്കാറില്ല. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉറങ്ങാതിരിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിൽ ഏതാണ്ട് 61 ശതമാനം ആളുകളും ആറ് മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നതെന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്. എല്ലാം കഴിഞ്ഞിട്ട് ഉറങ്ങാം എന്ന ആശയം നമ്മുടെ ആരോ​ഗ്യത്തെ, പ്രത്യേകിച്ച് കരളിന് അധിക സമ്മർദം നൽകും. ശരീരത്തിൽ അറ്റകുറ്റപണികൾ നടക്കുന്നത് നമ്മൾ ഡീപ് സ്ലീപ്പിൽ ആയിരിക്കുമ്പോഴാണ്. ഫാറ്റിലിവറും ഉറക്കവും കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റിലിവർ. ഇത് മിക്കവാറും മദ്യപിക്കുന്നവരിലാണ് കൂടുതലെങ്കിലും മദ്യപിക്കാത്തവരിലും (Non alcoholic Fatty liver) പ്രത്യക്ഷപ്പെടാറുണ്ട്. ഇത് മെറ്റബോളിക് ആരോ​ഗ്യം, ഇൻസുലിൻ പ്രതിരോധം, ശരീരവീക്കം, ജീവിതശൈലി ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മതിയായ ഉറക്കം ലഭിക്കാത്തവരിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കവും ഫാറ്റിലിറവും തമ്മിലുള്ള ബന്ധം പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാതെ പോകുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ ആശങ്കപ്രകടിപ്പിച്ചു. മെറ്റബോളിക് നിയന്ത്രണത്തിനും ശരീരവീക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വീണ്ടെടുക്കലിനുമൊക്കെ ആവശ്യമായ അടിസ്ഥാനപരമായ ഘടകമാണ് ഉറക്കം. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചാലും ഉറക്കം ശരിയായില്ലെങ്കിൽ ആരോ​ഗ്യം മെച്ചപ്പെടില്ല. സ്ട്രെസ് അങ്ങനെ തന്നെ തുടരും ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തെ ഉയർന്ന സ്ട്രെസ് അവസ്ഥയിൽ നിലനിർത്തുന്നു. കാലക്രമേണ, ഇത് മെറ്റബോളിക് ആരോഗ്യം വഷളാക്കുകയും ശരീരത്തെ കൊഴുപ്പ് സംഭരണത്തിലേക്കും ഇൻസുലിൻ പ്രതിരോധത്തിലേക്കും തള്ളിവിടും, ഇത് കരളിനെ നേരിട്ട് ബാധിക്കും. ഭക്ഷണം കഴിക്കുന്നതിൽ അച്ചടക്കം പാലിക്കുന്നവരും എന്നാൽ ഉറക്കക്കുറവും സമ്മർദവും പതിവാണെങ്കിലും ഫാറ്റി ലിവർ തടയാൻ പ്രയാസമായി വരാം. ഇൻസുലിൻ സംവേദനക്ഷമത ഉറക്കം തുടർച്ചയായി തടസ്സപ്പെടുമ്പോൾ, ഗ്ലൂക്കോസ് നിയന്ത്രണം തകരാറിലാകും. അതായത് ഉയർന്ന അളവിൽ ഇൻസുലിൻ ആവശ്യകത, എളുപ്പത്തിലുള്ള കൊഴുപ്പ് അടിഞ്ഞുകൂടൽ, മന്ദഗതിയിലുള്ള മെറ്റബോളിക് പ്രവർത്തനം എന്നിവ ഉണ്ടാകാം. ഇത് ഫാറ്റി ലിവർ സാധ്യത കൂട്ടും. വിശപ്പ് കൂടുന്നു ഉറക്കക്കുറവ് വിശപ്പ് നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു. ലെപ്റ്റിൻ (തൃപ്തി ഹോർമോൺ) കുറയുകയും ഗ്രെലിൻ (വിശപ്പ് ഹോർമോൺ) വർധിക്കുകയും ചെയ്യും ഫുഡ് ക്രേവിങ്സിനും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിനും കാരണമാകും. കരളിനെ നശിപ്പിക്കുന്ന ഏഴ് 'ആരോ​ഗ്യകര'മായ ഭക്ഷണങ്ങൾ സർക്കാഡിയൻ താളം തെറ്റും ശരീരത്തിലെ ഓരോ അവയവവും നമ്മുടെ സർക്കാഡിയൻ താളത്തിലാണ് പ്രവർത്തിക്കുന്നത്. മെറ്റബോളിക് ഹെൽത്ത് പഠനങ്ങളിൽ സർക്കാഡിൻ താളത്തിൻ്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. ഉറക്കം എത്രസമയം എന്നുള്ളത് മാത്രമല്ല, ഉറങ്ങുന്ന സമയവും പ്രധാനമാണ്. ഉറക്കത്തിലെ ഗുണനിലവാര പ്രശ്നങ്ങൾ കൂർക്കംവലി, ശ്വാസംമുട്ടൽ, ഉന്മേഷമില്ലാതെ ഉണരുക, പകൽ സമയത്തെ ക്ഷീണം എന്നിവ ഉറക്കവുമായി ബന്ധപ്പെട്ട ശ്വസന അസ്വസ്ഥതകളെ സൂചിപ്പിക്കുന്നു. ഇത് സ്ലീപ് അപ്നിയ (NAFLD) എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. ദിവസവും സോഡ? കരൾ തകരാറിലാകാൻ അധിക സമയം വേണ്ട കരളിൻ്റെ ആരോഗ്യത്തിന് ഉറക്കം യോഗ, നടത്തം, പ്രതിരോധ പരിശീലനം, മികച്ച ഭക്ഷണക്രമം എന്നിവ കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതാണ്. എന്നാൽ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുമ്പോൾ ഇവയൊന്നും ഫലപ്രദമാകില്ല. കർശന നിയന്ത്രണങ്ങളെക്കാൾ അടിസ്ഥാനപരമായ കാര്യങ്ങൾ ശരിയാക്കുന്നതാണ് പ്രധാനം. ഉറക്ക സമയം, ഉറക്കത്തിൻ്റെ ഗുണനിലവാരം, സമ്മർദ്ദ നിയന്ത്രണം, പോഷകാഹാരം, വ്യായാമം എന്നിവ ദിനചര്യയാക്കാം. The Liver Fattening Sleep Crisis

സമകാലിക മലയാളം 15 Mar 2026 11:30 am

ചിന്തിച്ചു കൂട്ടണ്ട, ഉത്കണ്ഠ കുറയ്ക്കാൻ സിംപിൾ യോ​ഗ

ഉ ത്കണ്ഠ തോന്നാത്ത മനുഷ്യരുണ്ടാകില്ല, ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠയും സമ്മർദവും ആളുകളെ ഉത്തരവാദിത്വമുള്ളവരും സാമൂഹികമായി സജീവമാക്കുകയും ചെയ്യും. എന്നാൽ അമിതമായാൽ ഉത്കണ്ഠയും ആരോ​ഗ്യത്തിന് ഹാനികരമാണ്. ഓവർതിങ്കിങ് അഥവാ അമിതമായ ചിന്തയിൽ നിന്നാണ് അമിത ഉത്കണ്ഠ ഉണ്ടാകുന്നത്. അവ ശരീരത്തിൽ സ്‌ട്രെസ് ഹോര്‍മോണുകളായ കോർട്ടിസോളിന്റെ അളവു വ‍ർധിപ്പിക്കുകയും ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. തലയ്ക്കുള്ളിലെ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉത്കണ്ഠ നിങ്ങളെ മാനസികമായി മാത്രമല്ല, ശാരീരികമായും ദുർബലമാക്കും. യോഗ പോലുള്ള മെഡിറ്റേഷനിലൂടെ ഉത്കണ്ഠയെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വൈകാരിക നിയന്ത്രണത്തിനും സ്വയം അവബോധമുള്ളവരാക്കാനും മാനസികമായി മെച്ചപ്പെടാനും യോഗ മികച്ചതാണ്. യോഗ പതിവായി പരിശീലിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും നാഡീസംവിധാനത്തെ ശാന്തമാക്കാനും സഹായിക്കും. ഉത്കണ്ഠയെ മറികടക്കാന്‍ ചില യോ​ഗാസനങ്ങൾ വൃക്ഷാസന (ട്രീ പോസ്) ഇത് നിങ്ങളുടെ ഏകാഗ്രതയും സ്ഥിരതയും പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഉത്കണ്ഠ, സമ്മര്‍ദം എന്നിവയെ നിയന്ത്രിക്കാനും മികച്ചതാണ്. ചെയ്യേണ്ട വിധം ആദ്യം യോഗ മാറ്റില്‍ നിവര്‍ന്ന് നില്‍ക്കുക. ശേഷം കാലുകള്‍ ഒരുമിച്ച് വെക്കണം. പിന്നീട് വലത് കാല്‍ മടക്കി ഇടത് കാലിന്റെ പെരിനിയത്തിന് മുകളിലായി വെക്കുക. പിന്നീട് കൈകള്‍ രണ്ടും ഷോള്‍ഡര്‍ ലെവലില്‍ ഉയര്‍ത്തി പതുക്കെ മുകളിലേക്ക് ഉയര്‍ത്തുക. കൈകള്‍ കൂപ്പിയ ശേഷം ചെവികള്‍ക്ക് അടുത്തേക്ക് കൈകള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ഉള്ളിലേക്ക് ശ്വാസം എടുക്കുക. പതുക്കെ കണ്ണുകള്‍ ഇറുക്കി അടച്ച് നില്‍ക്കുക. പത്ത് സെക്കന്റ് ഇത്തരത്തില്‍ തുടരണം. അതിന് ശേഷം കൈകള്‍ പതുക്കെ വിട്ട് ഇടത് ഭാഗത്തും ഇത് തുടരുക. പത്ത് സെക്കന്റ് നേരത്തേക്ക് ഇത് ചെയ്യാവുന്നതാണ്. തലചുറ്റുല്‍, കുറഞ്ഞ ബിപി, കൂടുതല്‍ ബിപി, മേഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും വൃക്ഷാസനം ചെയ്യരുത്. സേതുബന്ധ് സര്‍വാംഗാസനം ( ബ്രിഡ്ജ് പോസ്) ഇത് നിങ്ങളുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. ചെയ്യേണ്ട വിധം രണ്ടു കാലുകളും ചേർത്തുവച്ചു മലർന്നു കിടക്കുക. അതോടൊപ്പം ഇരു കൈകളും ശരീരത്തോടു ചേർത്തു തറയിൽ കമഴ്ത്തി വയ്ക്കുക. ശ്വാസമെടുത്തുകൊണ്ട് ഇരു കാലുകളും സാവധാനം തറയ്ക്കു ലംബമായി ഉയർത്തുക. അതോടൊപ്പം ശ്വാസം വിട്ടുകൊണ്ട് ശരീരം മുഴുവനായി തറയിൽനിന്നുയർത്തുകയും ഉടൻതന്നെ ഇരു കൈകളുടെയും മുട്ടുകൾ തറയലൂന്നി നടുവിനു താങ്ങിപ്പിടിച്ച് ശരീരമ കഴിയുന്നത്ര മുകളിലേക്ക് ഉയർത്തുകയും ചെയ്യുക. തലയുടെ പുറകും ഇരുതോളുകളും കൈമുട്ടുകളും മാത്രമേ തറയിൽ പതിക്കാവൂ. ഈ അവസ്ഥയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതു ചെയ്യുമ്പോൾ കാൽമുട്ടുകൾ മടങ്ങാതെയും ശരീരം വളയാതെയും ശ്രദ്ധിക്കണം. ബുദ്ധിമുട്ടു തോന്നുമ്പോൾ ശ്വാസം വിട്ടുകൊണ്ട് ഇരു കാലുകളും തലയുടെ പുറകോട്ടു ചരിക്കുക. അതോടൊപ്പം ഇരു കൈകളും നടുവിൽ നിന്നെടുത്ത് തറയിൽ വെയ്ക്കുക. കമഴ്ത്തിവയ്ക്കുകയും ശ്വാസമെടുത്തുകൊണ്ട് കൈകൾ തറയിലൂന്നി കാൽമുട്ടു മടക്കാതെയും തല ഉയർത്താതെയും പൂർവസ്ഥിതി പ്രാപിക്കാവുന്നതാണ്. ശാന്ത് അനുലോം വിലോം ഇത് ആഴത്തിലുള്ള ശാന്തത അനുഭവപ്പെടാനും മാനസിക സമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ശ്വസന വ്യായാമമാണിത്. ഇരു നാസാരന്ധ്രങ്ങളിലൂടെയും മാറി മാറി ശ്വസനം നടത്തുന്ന രീതിയാണിത്. ചെയ്യേണ്ട വിധം വളരെ ശാന്തമായ ഒരിടത്ത് നട്ടെല്ല് നിവർത്തി ചമ്രം പടിഞ്ഞിരിക്കുക. നിലതിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കസേരയിലോ, കട്ടിലിലോ ഇരിക്കാം. കഴുത്തോ നടുവോ വളഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ വലത് നാസാരന്ധ്രം വലതുകൈയുടെ തള്ളവിരൽ ഉപയോഗിച്ച് അടച്ചുപിടിച്ച ശേഷം ഇടത് മൂക്കിലൂടെ ആഴത്തിൽ വളരെ പതുക്കെ ശ്വാസമെടുക്കുക. ശ്വാസമെടുത്ത ശേഷം അഞ്ച് വരെ എണ്ണുന്നത് വരെ ഹോൾഡ് ചെയ്ത ശേഷം പതിയെ പുറത്തേക്ക് വിടുക. ശ്വാസം എടുത്ത ഇടത് മൂക്ക് മോതിര വിരൽ കൊണ്ട് അടച്ച്, വലത് മൂക്ക് അടച്ചിരിക്കുന്ന തള്ള വിരൽ പതുക്കെ തുറക്കുക. ഇനി വലത് നാസാരന്ധ്രത്തിലൂടെ ശ്വാസം വളരെ പതുക്കെ പുറത്തേയ്ക്ക് വിടുക. ഇതേ രീതി തന്നെ ഇടത് നാസാരന്ധ്രത്തിലൂടെയും ആവർത്തിക്കുക. ദിവസവും കുറഞ്ഞത് 15 മിനിറ്റ് എങ്കിലും ചെയ്യാവുന്ന ഒരു ശ്വസന വ്യായാമ രീതിയാണിത്. ശാന്ത് ഭാസ്ത്രിക സമ്മര്‍ദവും ദേഷ്യവും കുറയ്ക്കുന്നതിലുള്ള ഏറ്റവും മികച്ച യോഗാസനമാണിത്. ഇത് ശരീരത്തെയും മാനസിനെയും ശാന്തമാക്കാന്‍ സഹായിക്കുന്നു. ചെയ്യേണ്ട വിധം വൃത്തിയുള്ള ഒരു സ്ഥലത്ത് യോഗ മാറ്റ് വിരിച്ച് വേണം പ്രാണായാമം ചെയ്യേണ്ടതാണ്. ഇരിക്കുന്ന രീതി കൃത്യമായിരിക്കണം. വജ്രാസനത്തിലോ സുഖാസനത്തിലോ ഇരിക്കുക. ശേഷം കൈകള്‍ മുഷ്ടി മടക്കി മുകളിലേക്ക് ഉയര്‍ത്തുക. അതിന് ശേഷം താഴേക്ക് കൈകള്‍ ശക്തിയില്‍ വലിക്കുക. ഈ സമയം പുറത്തേക്ക് ശക്തിയില്‍ ശ്വാസം വിടുക. ഇത്തരത്തില്‍ 20 തവണ ചെയ്യണം. പിന്നീട് കുറച്ച് സെക്കന്റുകള്‍ വിശ്രമിക്കുക. ശേഷം സാധാരണ ശ്വാസം എടുത്ത് വീണ്ടും ഇത് തന്നെ ആവര്‍ത്തിക്കുക. ഇത്തരത്തില്‍ രണ്ട് റൗണ്ട് കൂടി ചെയ്ത് നിര്‍ത്താവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അപസ്മാരം പോലുള്ള രോഗാവസ്ഥകള്‍, ഉയര്‍ന്ന രക്തസസമ്മര്‍ദ്ദമുള്ളവര്‍ ഭസ്ത്രിക പ്രാണായാമം ചെയ്യരുത്. ഓരേ സമയം സന്തോഷവും ആശങ്കയും, ഞങ്ങളെ പോലുള്ളവർക്ക് 'ഇംപോസ്റ്റര്‍ സിൻഡ്രോം' യാഥാർഥ്യമാണ് ശീതളി പ്രാണായാമം ശരീരം തണുപ്പിക്കുന്നതിനാലാണ് യോഗാസനത്തിന് ശീതളി എന്ന പേരു വരാന്‍ കാരണം. ഇത് സമ്മര്‍ദവും ഉത്കണ്ഠവും കുറച്ച് ശരീരത്തെ ശാന്തമാക്കാന്‍ സഹായിക്കും. ചെയ്യേണ്ട വിധം പത്മാസനത്തിലോ, സിദ്ധാസനത്തിലോ, സുഖാസനത്തിലോ ഇരുന്ന് ശീതളി ചെയ്യാവുന്നതാണ്. നിവർന്നിരുന്ന് നാക്ക് ഒരു പ്രത്യേക രീതിയിൽ മടക്കി കാക്കയുടെ കൊക്കിന്റെ ആകൃതിയിലാക്കി വായിലൂടെ സുദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കണം. ശ്വാസം കുറച്ചുനേരം പിടിച്ചു നിർത്തിയ ശേഷം മൂക്കിലൂടെ സാവധാനം പുറത്തുവിടണം. ഇതുപോലെ ആറ് തവണ ആവര്‍ത്തിക്കാം. ചുമ്മാ കാലുംകയ്യും ചലിപ്പിക്കുകയല്ല! എന്താണ് ഡാൻസ് സൈക്കോളജി ഹകിനി മുദ്ര പോസിറ്റീവ് ആയി ചിന്തിക്കാനും മാനസികമായി ശക്തി ആര്‍ജിക്കാനും ഹകിനി മുദ്ര അഭ്യസിക്കുന്നത് സഹായിക്കും. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. ചെയ്യേണ്ട വിധം രണ്ട് കൈകളിലെയും എല്ലാ വിരലുകളും പരസ്പരം സ്പർശിക്കുന്ന തരത്തിൽ ബന്ധിപ്പിക്കുക. നിങ്ങളുടെ കൈകൾ വയറിന് മുന്നിൽ വയ്ക്കുക. രാവിലെ 10 മുതൽ 15 മിനിറ്റ് വരെ പരിശീലിക്കാം. Anxiety and Depression: Six Yoga for reducing Anxiety

സമകാലിക മലയാളം 15 Mar 2026 9:47 am

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, പ്രോട്ടീൻ പൗഡർ കഴിക്കേണ്ട ശരിയായ രീതി

പേ ശികളുടെ ആരോ​ഗ്യത്തിന് ​ഗുണമേന്മയുള്ള പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കണമെന്ന് വിദ​ഗ്ധർ നിർദ്ദേശിക്കാറുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് പ്രോട്ടീൻ പൗഡർ എങ്ങനെ കഴിക്കുന്നുവെന്നതും. ശരിയായ രീതിയിലല്ല പ്രോട്ടീൻ പൗഡർ കഴിക്കുന്നതെങ്കിൽ, ആരോ​ഗ്യത്തിന് പണി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാലിൽ അല്ലെങ്കിൽ വെള്ളത്തിൽ കലർത്തിയാണ് പൊതുവെ പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കാറ്. പ്രോട്ടീൻ പൗഡർ മിക്സ് ചെയ്യുമ്പോൾ ഈ അബദ്ധം ആവർത്തിക്കരുത് ചൂട് ദ്രാവകങ്ങള്‍ രാവിലെ ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിന് ചിലർ കാപ്പിയിലും ചൂടുവെള്ളത്തിലും പ്രോട്ടീൻ പൗഡർ മിക്സ് ചെയ്തു കുടിക്കാറുണ്ട്. ഇത് പ്രോട്ടീൻ പൗഡർ കലക്കുമ്പോൾ കട്ടപിടിക്കാൻ കാരണമാകും. ഇത് ഫലപ്രദമാകണമെന്നില്ല. അസിഡിക് സ്വഭാവമുള്ള ജ്യൂസുകൾ പാലുൽപ്പന്നങ്ങളിൽ നിന്നുള്ള വേ പ്രോട്ടീൻ ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസ് പോലുള്ള ഉയർന്ന അസിഡിക് സ്വഭാവമുള്ള ജ്യൂസുകളിൽ മിക്സ് ചെയ്തു കുടിക്കാന്‍ പാടില്ല. ഇത് പ്രോട്ടീന്‍ പൗഡര്‍ കട്ടപിടിച്ചു കിടക്കാനും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഫൈബർ സപ്ലിമെന്റുകൾ പ്രോട്ടീൻ പൗഡറും ഫൈബർ സപ്ലിമെന്റും സംയോജിപ്പിക്കുന്നത് ഒറ്റ തവണയിൽ തന്നെ പോഷകങ്ങൾ പരമാവധിയാക്കാൻ സഹായിക്കും. എന്നാൽ ഇത് ഒരു സ്റ്റിക്കി അവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്. ഇത് കുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വെറും വെള്ളം പയറുവർഗ്ഗങ്ങളിൽ നിന്നുള്ള/സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ വെള്ളത്തിൽ നന്നായി യോജിക്കണമെന്നില്ല. പ്രത്യേകിച്ച് വേ പ്രോട്ടീനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് കൂടുതൽ ക്രീമിയും കുറഞ്ഞ ഗ്രിറ്റിയും ആയിരിക്കും. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ (പയറുവർഗ്ഗങ്ങൾ പോലുള്ളവ) ബദാം പാൽ, തേങ്ങാപ്പാൽ തുടങ്ങിയ ക്രീമിയർ ബേസിലേക്ക് കലർത്തി കുടിക്കുന്നതാണ് നല്ലത്. എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് പ്രോട്ടീൻ പൗഡറിന്റെ ചേരുവകൾ ശ്രദ്ധിക്കുക പ്രോട്ടീൻ പൗഡറിൽ ആഡഡ് ഷു​ഗർ ചേർന്നിട്ടുണ്ടെങ്കിൽ അതിൽ വീണ്ടും പഞ്ചസാരയോ തേനോ ഉപയോ​ഗിക്കേണ്ടതില്ല. പല പ്രോട്ടീൻ പൗഡറുകളിലും എറിത്രൈറ്റോൾ പോലുള്ള കുറഞ്ഞ കലോറി സ്വീറ്റ്നർ അടങ്ങിയിട്ടുണ്ട്. പഞ്ചസാര ആൽക്കഹോൾ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുമായി ഇവ കലർത്തരുത്. ഇത് ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകും. ഓട്സോ മുട്ടയോ, ഏതാണ് മികച്ചത് പ്രോട്ടീൻ പൗഡർ വാങ്ങുമ്പോൾ ലേബലിൽ ​ഗ്വാർ ​ഗം അല്ലെങ്കിൽ സാന്തൻ ​ഗം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ പാനീയത്തെ കൂടുതൽ കട്ടിയുള്ളതാക്കും. ഇത്തരം പ്രോട്ടീൻ പൗഡറുകൾ ചിയ വിത്തുകൾ പോലുള്ളതിൽ കലർത്തുന്നത് ഒഴിവാക്കുക. എന്നാൽ ഈ ചേരുവകൾ ഇല്ലാത്തവ ചിയ വിത്തുകളുമായി യോജിപ്പിക്കാവുന്നതാണ്. Do you mix your protein power with hot water?

സമകാലിക മലയാളം 14 Mar 2026 5:21 pm

ചില വസ്ത്രങ്ങളോട് അലർജി, ടെക്സ്റ്റൈൽ ഡെർമറ്റൈറ്റിസ് സാധാരണമാകുന്നത് എന്തുകൊണ്ട്?

ആ ഘോഷങ്ങളും ആവശ്യങ്ങളും അനുസരിച്ച് ഡ്രെസ് സെലക്ഷനിൽ മാറ്റം വരാം. ലുക്കിന് യോജിക്കുന്ന തരത്തിൽ ഇങ്ങനെ തുണികൾ പലതരം ഉപയോ​ഗിക്കുമ്പോൾ അവ ചർമത്തിന് അനുയോജ്യമാണോ എന്ന് ആരും അത്ര ചിന്തിക്കാറില്ല. മുൻപ് അപൂർവമായിരുന്ന കാണപ്പെട്ടിരുന്ന ടെക്സ്റ്റൈൽ ഡെർമറ്റൈറ്റിസ് എന്ന ചർമരോ​ഗ അവസ്ഥ ഇന്ന് വർധിച്ചു വരുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സിന്തറ്റിക് ഫൈബർ മറ്റീരിയലുകളിൽ നിർമ്മിക്കുന്ന തുണിത്തരങ്ങളാണ് കൂടുതൽ പ്രശ്നക്കാർ. ഇവയുടെ പ്രത്യേകത, ഇവ പെട്ടെന്ന് ചൂടുപിടിക്കുകയും വിയർപ്പ് ആ​ഗിരണം ചെയ്യാനുള്ള കഴിവില്ലെന്നതുമാണ്. ഇത് മൂലം ചർമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് എന്നിവയാണ് ടെക്സ്റ്റൈൽ ഡെർമറ്റൈറ്റിസ്. ഇതിന് പകരം, കോട്ടണോ, ബാംബൂവോ, ലിനനോ തിരഞ്ഞെടുക്കാവുന്നതാണ്. വായുസഞ്ചാരം ഉറപ്പുവരുത്തുന്നവയാണിത്. ഇതിന് വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ കഴിയും. മാത്രമല്ല കെമിക്കലുകള്‍ കുറവാണ്. പോക്കറ്റ് ഫ്രണ്ട്ലി ആയ പോളിസ്റ്റർ, നൈലോൺ വസ്ത്രങ്ങൾ ചർമത്തിന് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും തുണിത്തരങ്ങളില്‍ പ്രൊസസിങ്ങിനായി ഉപയോഗിക്കുന്ന ഡൈ, റെസിന്‍, കെമിക്കല്‍ ഫിനിഷ് എന്നിവയും പ്രശ്നമാകാറുണ്ട്. അത് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കാം. തുണി ചുളിയുന്നത് തടയാൻ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിന്‍, അസോ, ഡിസ്‌പേഴ്‌സ് ഡൈ, ഇലാസ്റ്റിക് സ്പാന്‍ഡെക്‌സ് എന്നിവയെല്ലാം ചിലർക്ക് അസ്വസ്ഥകൾ ഉണ്ടാക്കാം. 'റീൽ അല്ല റിയൽ', വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാത്രമല്ല, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ദേഹത്തുരഞ്ഞ് ചൊറിച്ചിൽ വരുത്താം. ചൊറിച്ചിൽ, ചർമം ചുവന്ന് തടിക്കുക, കുമിളകൾ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ പലരും അണുബാധയെന്ന് തെറ്റിദ്ധരിക്കാറുണ്ട്. കൂടാതെ കടയിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങൾ നല്ല രീതിയിൽ അലക്കി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോ​ഗിക്കുക. കഴുകാൻ കെമിക്കൽ അധികം അടങ്ങിയ വാഷിങ് പൗഡറുകൾ ഒഴിവാക്കുക. How to prevent Textile Dermatitis

സമകാലിക മലയാളം 14 Mar 2026 5:01 pm

ഉപ്പ് പലവിധമുണ്ട്, ആരോ​ഗ്യത്തിന് മികച്ചത് ഏത്?

ഉ പ്പിന്റെ ഇടപെടലില്ലാതെ രുചികരമായ ഭക്ഷണം ഉണ്ടാക്കാനാകില്ല. രുചിക്ക് മാത്രമല്ല, ആരോ​ഗ്യത്തിനും ഉപ്പ് അഭിവാജ്യ ഘടകമാണ്. ശരീരത്തിൽ ഇലക്ട്രോലൈറ്റുകളും ഫ്ലൂയിഡുകളും ബാലൻസ് ചെയ്തു നിർത്തുന്നതിന് ഉപ്പിൽ അടങ്ങിയ സോഡിയം ആവശ്യമാണ്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുന്നതിലും ഉപ്പിന്റെ പങ്ക് വലുതാണ്. ഉപ്പ് പലവിധമുണ്ട്. ടേബിൾ സാൾട്ട്, ഹിമാലയൻ സാൾട്ട് അല്ലെങ്കിൽ പിങ്ക് സാൾട്ട് ഇതൊക്കെ ഈ പലവിധത്തിൽ പെടുന്നതാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസമെന്ന് അറിയാമോ? ഉപ്പ് ഏത് തരമാണെങ്കിലും അത് പരിമിതമായി ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. ഹിമാലയൻ സാള്‍ട്ട് ഹിമാലയൻ സാള്‍ട്ട് അല്ലെങ്കില്‍ പിങ്ക് സാള്‍ട്ട് എന്നറിയപ്പെടുന്ന ഉപ്പ് കാഴ്ചയിൽ തന്നെ മനസ്സിലാകും. ഇത് അൽപം പിങ്ക് നിറമായിരിക്കും. സോഡിയത്തിന് പുറമെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിങ്ങനെയുള്ള ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് അൽപം കൂടി ആരോഗ്യകരമാണ്. ഉപ്പോ പഞ്ചസാരയോ ആരോഗ്യത്തിന് കൂടുതൽ അപകടം? സീ സാള്‍ട്ട് പേരുപോലെ തന്നെ കടൽ വെള്ളം വറ്റിച്ചെടുത്ത് നിർമ്മിക്കുന്ന ഉപ്പാണിത്. പ്രോസസ് ചെയ്തു വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഇവയിലും ധാതുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും ഹിമാലയൻ സാൾട്ടിൻ്റെ അത്ര ഗുണമില്ല. പൊട്ടാസ്യം സാള്‍ട്ട് പൊട്ടാസ്യം സാൾട്ടിൽ പൊട്ടസ്യത്തിൻ്റെ അംശം ഇതിൽ കൂടുതലായിരിക്കും. സോഡിയം അധികമാകുമ്പോള്‍ അതിന്‍റെ ദൂഷ്യമൊഴിവാക്കാൻ പൊട്ടാസ്യം സഹായിക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ബിപിയുള്ളവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്. എങ്കിലും ഇതും അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. ഓട്സോ മുട്ടയോ, ഏതാണ് മികച്ചത് ടേബിള്‍ സാള്‍ട്ട് സാധാരണനിലയില്‍ വീടുകളിലുപയോഗിക്കുന്ന ഉപ്പാണ് ടേബിള്‍ സാള്‍ട്ട്. കടലില്‍ നിന്നെടുക്കുന്ന ഉപ്പ് തന്നെയാണിതും. എന്നാല്‍ നല്ലതുപോലെ പ്രോസസ് ചെയ്തെടുക്കുന്നതായതിനാല്‍ സ്വാഭാവികമായും ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇപ്പോള്‍ ടേബിള്‍ സാള്‍ട്ട് 'അയൊഡൈസ്ഡ് സോള്‍ട്ട്' എന്ന പേരിലും കുറച്ച് കൂടി മാറ്റങ്ങളോടെ എത്തുന്നുണ്ട്. ഇതില്‍ അയോ‍ഡിൻ കുറച്ചുകൂടി അടങ്ങിയിരിക്കും. Different types of salts and which is more healthy

സമകാലിക മലയാളം 14 Mar 2026 3:20 pm

വേനൽക്കാലത്ത് എപ്പോൾ വർക്ക്ഔട്ട് ചെയ്യണം?

കാ ലാവസ്ഥ ഏതാണെങ്കിലും വ്യായാമം മുടക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ല ശീലമല്ല, പ്രത്യേകിച്ച് വേനൽക്കാലത്ത്. മിക്കവാറും ആളുകൾ അവരവരുടെ സൗകര്യപ്രദമായ സമയമാണ് വർക്കൗട്ട് ചെയ്യുന്നത്. എന്നാൽ വേനൽചൂടിൽ വ്യായാമം എളുപ്പമല്ലാത്തതിനാൽ സ്വന്തം സൗകര്യം മാത്രം നോക്കിയാൽ പോരാ, ചൂടിന്റെ കാഠിന്യം കൂടി കണക്കിലെടുക്കണം. ചൂടുകാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണ്. അത്രയും നേരത്തേ എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം വ്യായാമം ചെയ്യാം. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 3 വരെ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദിവസത്തില്‍ ഏറ്റവും ചൂടു കൂടിയ സമയമാണിത്. വ്യായാമം ചെയ്യുമ്പോൾ ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ഇരുണ്ട നിറങ്ങൾ ചൂട് ആഗിരണം ചെയ്യും. വ്യായാമം ചെയ്യുന്നതിനു അൽപ്പം മുമ്പ് കുറഞ്ഞത് രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വീട്ടിലാണെങ്കിലും ജിമ്മിലാണെങ്കിലും വ്യായാമം ചെയ്യുമ്പോൾ തൊട്ടടുത്ത തന്നെ വെള്ളം നിറച്ച കുപ്പി മറക്കാതെ കരുതുക. ഇട നേരങ്ങളിൽ വെള്ളം കുടിക്കാൻ മറക്കരുത് വ്യായാമം പൂർത്തിയായതിനു ശേഷം കൂടുതൽ വെള്ളം കുടിക്കാവുന്നതാണ് വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത് വേനൽ ചൂടും അമിത വിയർപ്പും ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കും. അതുകൊണ്ട് ദിവസവും രണ്ടു മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കണം. ഒരു കിലോഗ്രാം ശരീര ഭാരത്തിന് 30 മുതൽ 35 മില്ലി വെള്ളം എന്നതാണ് കുറഞ്ഞ കണക്ക്. മിതമായ രീതിയിൽ കട്ടി കുറഞ്ഞ ഭക്ഷണം ഇടയ്ക്കിടെ കഴിക്കാം. ഉയർന്ന കാർബോഹൈഡ്രേറ്റ്സും കൊഴുപ്പും അടങ്ങിയ കനത്ത ഭക്ഷണം ശരീരത്തിൽ ധാരാളം ചൂട് ഉണ്ടാക്കുന്നു. അതിനാൽ ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി, പഴുത്ത മാങ്ങ, കക്കിരി തുടങ്ങിയ ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക. എനർജി കൂട്ടാൻ കഞ്ഞിവെള്ളം, പുറത്തു പോകുമ്പോൾ കുടയും സൺ​ഗ്ലാസും തൊപ്പിയും, പൊള്ളുന്ന വേനലിൽ മുൻകരുതൽ പച്ചക്കറികൾ കൊണ്ടുള്ള സൂപ്പ്, സംഭാരം, ജീരകവെള്ളം, സർബത്ത്, കരിക്കിൻ വെള്ളം ഇവയെല്ലാം ശരീരത്തെ തണുപ്പിക്കുന്നു. അതുപോലെ തൈര്, മോര് ആഹാരത്തിൽ ശീലമാക്കുക. എരിവ്, പുളി, മസാല, വറുത്ത പൊരിച്ച ആഹാരങ്ങൾ മാറ്റിവയ്ക്കുക. മധുരം, കയ്പ്പ്, ചവർപ്പ് എല്ലാം മിതമായി ഉപയോഗിക്കാം. ആവിയിൽ വേവിക്കുന്ന ഇടിയപ്പം, പുട്ട് പോലുള്ള പെട്ടെന്ന് ദഹിക്കുന്ന ആഹാരങ്ങൾ കഴിക്കുക. Summer Workout tips: when should workout during summer

സമകാലിക മലയാളം 14 Mar 2026 2:29 pm

സൺപ്രൊട്ടക്ഷൻ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ല, സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതിൽ വേണം കരുതൽ

വേ നൽക്കാലത്ത് സൺപ്രൊട്ടക്ഷൻ ഇല്ലാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. സൂര്യനിൽ നിന്നുള്ള തീവ്രമായ യുവി രശ്മികൾ ചർമത്തിൽ അപകടങ്ങളുണ്ടാക്കാതെ സംരക്ഷിക്കാൻ സൺസ്ക്രീൻ പുരട്ടേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ പരസ്യവാചകങ്ങളിൽ പെട്ട് സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ നിന്നാൽ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. സൺസ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോൾ സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ മിനറൽ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയ സൺസ്ക്രീനുകൾ ഉപയോ​ഗിക്കുന്നതാണ് സുരക്ഷിതവും കൂടുതൽ ഫലപ്രദവും. കൂടാതെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് റീഫ്-സേഫ് അല്ലെങ്കിൽ നോൺ-ടോക്സിക് എന്ന് ലേബൽ ചെയ്തിരിക്കുന്ന സൺസ്ക്രീനുകൾ ഉപയോഗിക്കുക. പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുൻപ് തന്നെ ചർമത്തിൽ സൺസ്ക്രീന്‍ പുരട്ടണം. വിയർക്കുകയോ നനയുകയോ ചെയ്‌താൽ വീണ്ടും സൺസ്ക്രീം പുരട്ടാൻ മടിക്കരുത്. എസ്പിഎഫ് 30ന് മുകളിലുള്ള ബ്രോഡ് സ്പെക്ട്രം, വാട്ടർ റെസിസ്റ്റന്റ് ആയ സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നില്ലെങ്കിൽ പോലും സൺസ്ക്രീൻ പുരട്ടണം. നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന ഇടങ്ങളിൽ ഏറെ നേരം ജോലി ചെയ്യുന്നവർ രണ്ടു മണിക്കൂര്‍ ഇടവേളയിൽ സൺസ്ക്രീൻ പുരട്ടണം. ഇൻഡോർ ഡെസ്ക്ടോപ് ജോലി ചെയ്യുന്നവർ രാവിലെയും പിന്നീടു നാല് – അഞ്ചു മണിക്കൂർ ഇടവേളയിലും സൺസ്ക്രീൻ പുരട്ടുക. ചർമത്തിന് പിഗ്‌മെന്റേഷൻ പ്രശ്നങ്ങമുള്ളവർ ദിവസത്തിൽ മൂന്നു തവണ സൺസ്ക്രീൻ പുരട്ടണം. സൺസ്ക്രീൻ പുരട്ടുമ്പോഴെല്ലാം മുഖം കഴുകേണ്ട ആവശ്യമില്ല. മേക്കപ് ഒന്നുമില്ലെങ്കിൽ ടിഷ്യു പേപ്പർ കൊണ്ടു മുഖം മൃദുവായി തുടച്ച ശേഷം സൺസ്ക്രീൻ പുരട്ടുക. വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ സൺസ്ക്രീനിന്റെ ​ഗുണങ്ങൾ സൺസ്‌ക്രീൻ സൂര്യതാപം തടയാനും മെലനോമ ഉൾപ്പെടെയുള്ള സ്കിൻ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. സൺസ്‌ക്രീൻ ചർമത്തിന്റെ വാർദ്ധക്യത്തെ തടയുകയും, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുവാനും സഹായിക്കുന്നു. അണുബാധകളേയും രോഗങ്ങളേയും വർധിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമത്തിൽ പ്രവേശിക്കാതെ സൺസ്‌ക്രീൻ സംരക്ഷിക്കുന്നു. തോന്നിയപോലെ പുരട്ടിയിട്ടു കാര്യമില്ല, സൺസ്ക്രീൻ അപ്ലൈ ചെയ്യുമ്പോൾ അളവു മുഖ്യം സൺസ്ക്രീന്‍റെ ചില ദോഷവശങ്ങൾ സൺസ്‌ക്രീനിലെ ചില രാസ ഘടകങ്ങളായ ഓക്സിബെൻസോൺ, ഒക്റ്റിനോക്‌സേറ്റ് എന്നിവ ചില ഹോർമോണുകളെ തകരാറാക്കുവാൻ സാധ്യതയുള്ളവയാണ്. സൺസ്ക്രീനിൽ അടങ്ങിയിരിക്കുന്ന നാനോകണങ്ങളുടെ സ്വാധീനം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ പലതും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതാണ്. ചില ആളുകൾക്ക് സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ചർമത്തിൽ അലർജി അല്ലെങ്കിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അനുഭവിക്കാറുണ്ട്. How to select right Sunscreen

സമകാലിക മലയാളം 14 Mar 2026 1:12 pm

ഫിൽട്ടർ ചെയ്യുമ്പോൾ ധാതുക്കൾ നഷ്ടമാകും, പ്യുരിഫയറിൽ നിന്നുള്ള വെള്ളം സുരക്ഷിതമോ?

ശു ദ്ധജലം അത്യാവശ്യമാണെന്ന് ആശങ്കയാണ് പലരും വ്യാപകമായി വീടുകളിൽ വാട്ടർ ഫിൽട്ടർ അല്ലെങ്കിൽ വാട്ടർ പ്യൂരിഫയർ ഉപയോ​ഗിക്കാനുള്ള കാരണം. പ്യൂരിഫയറിൽ നിന്നുള്ള വെള്ളം പിന്നീട് തിളപ്പിക്കേണ്ടതില്ലെന്ന സവിശേഷതയുമുണ്ട്. റിവേഴ്സ് ഓസ്മോസിസ് എന്ന പ്രക്രിയയിലൂടെയാണ് പ്യൂരിഫയർ പ്രവർത്തിക്കുന്നത്. ഇത് വെള്ളം 100 ഡി​ഗ്രി സെലിഷ്യൽസിൽ തിളപ്പിക്കുന്നതിനെക്കാൾ ശുദ്ധീകരിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ റിവേഴ്സ് ഓസ്മോസിസ് വഴി ശുദ്ധീകരിച്ച വെള്ളത്തിൽ സാധാരണയായി കാണപ്പെടുന്ന ധാതുക്കൾ നഷ്ടമാകുമെന്നും ഇത് ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നുമുള്ള ആശങ്ക പലർക്കുമുണ്ട്. എന്നാൽ ധാതുക്കൾ നഷ്ടമാകുമെങ്കിലും ഇതുമൂലം ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാരണം ശരീരത്തിന് ആവശ്യമായ ധാതുക്കൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്താണ് റിവേഴ്സ് ഓസ്മോസിസ് അർദ്ധ-പ്രവേശന പാളിയിലൂടെ മർദം പ്രയോ​ഗിച്ച് വെള്ളം കടത്തി വിടുമ്പോൾ അതിലെ ലവണങ്ങളും മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് റിവേഴ്സ് ഓസ്മോസിസ്. ഇത് ബാക്ടീരിയ, വലിയ ധാതുക്കൾ, മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്ത് വെള്ളം 90 ശതമാനം ശുദ്ധീകരിക്കും. ദിവസം എത്ര വെള്ളം കുടിക്കണം? പ്രമേഹരോ​ഗികളും പ്രായമായവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രധാനമായും കുഴൽകിണറിൽ നിന്നുള്ള വെള്ളത്തിൽ അടങ്ങിയ അമിതമായ ധാതുക്കൾ നീക്കം ചെയ്യാനാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെ കാൽസ്യം, മഗ്നേഷ്യം തുടങ്ങിയവ നഷ്ടമാകും. ഈ ധാതുക്കളാണ് വെള്ളത്തിന് പ്രത്യേക രുചി നൽകുന്നത്. എന്നാൽ ആർഒയിലൂടെ കടന്നുപോകുന്ന ജലത്തിന് ഈ രുചി ലഭിക്കില്ല. വെള്ളം കുടിച്ചത് അമിതമായോ? വെള്ളത്തിൽ നിന്ന് ധാതുക്കൾ നഷ്ടമായാൽ ആരോ​ഗ്യത്തെ ബാധിക്കുമോ? വളരെ കുറച്ച് ധാതുക്കൾ മാത്രമെ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുള്ളു. മറ്റ് ആവശ്യമായി പോഷകാങ്ങൾ ഭക്ഷണത്തിൽ നിന്നുമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെ ശുദ്ധീകരിച്ച വെള്ളം ഒരിക്കലും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കപ്പെടേണ്ടതില്ല. മോശം ഭക്ഷണശീലങ്ങൾ, മൊത്തത്തിലുള്ള പോഷകാഹാരക്കുറവ് എന്നിവ മൂലമാണ് മിക്ക പോഷകക്കുറവുകളും സംഭവിക്കുന്നത്. Is water from the purifier good for health

സമകാലിക മലയാളം 14 Mar 2026 12:37 pm

ഗ്യാസ് ലാഭിക്കാം.., ഇൻഡക്ഷൻ സ്റ്റൗവിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾ

നാ ട്ടിൽ എൽപിജി ​ക്ഷാമം രൂക്ഷമായതോടെ പാചകക്കാര്യത്തിൽ ആളുകൾ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. പാതിയായ ​ഗ്യാസ് സിലിണ്ടർ പുതിയ സിലിണ്ടർ കിട്ടുന്നതുവരെ ഓടിക്കാനുള്ള ബദൽ മാർ​ഗങ്ങളാണ് തലയിലെ ചിന്ത. അത്തരക്കാർക്ക് ഇൻഡക്ഷൻ സ്റ്റൗവിന്റെ ഉപയോ​ഗം വളരെ ഫലപ്രദമാണ്. സമയം ലാഭിക്കാമെന്ന് മാത്രമല്ല, ശരിയായ രീതികൾ പാചകം ചെയ്താൽ വൈദ്യുതി ബില്ലിന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കേണ്ട. ഇൻഡക്ഷൻ സ്റ്റൗവിൽ പെട്ടെന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങൾ ഉപ്പുമാവ് ഇൻഡക്ഷനിൽ വളരെ വേ​ഗം പാകം ചെയ്യാവുന്ന ഒന്നാണ് ഉപ്പുമാവ്. ​ഗ്യാസിനെക്കാൾ എളുപ്പത്തിൽ ഇൻഡക്ഷനിൽ ഉപ്പുമാവിനുള്ള വെള്ളം തിളയ്ക്കും. ആവശ്യത്തിന് അനുസരിച്ച് ചൂട് കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം. ബജറ്റിന്റെ താളം തെറ്റില്ല, ​ഗ്യാസ് ലാഭിക്കാൻ ഇതാ ചില വഴികൾ ഓംലെറ്റ് മിനിറ്റുകൾക്കുള്ളിൽ ഇൻഡക്ഷനിൽ ഓംലെറ്റ് റെഡിയാക്കിയെടുക്കാം. ഇൻഡക്ഷൻ കുക്കർ ഓൺചെയ്തിട്ട് മുട്ട അടിക്കാനും ഉള്ളിയും പച്ചമുളകും അരിയാനും നിൽക്കരുത്. എല്ലാ സാധനവും അടുത്തടുപ്പിച്ച് വേണം പാചകം തുടങ്ങാൻ. അങ്ങനെയെങ്കിൽ വൈദ്യുതിയും ലാഭിക്കാം. ദോശ ഇൻഡക്ഷൻ ബേസ് ദോശ തവ ഉണ്ടെങ്കിൽ ദോശയും മിനിറ്റുകൾക്കുള്ളിൽ റെഡി. കല്ല് ചൂടാക്കാൻ ആദ്യം 1000W താപനില ഉപയോഗിക്കുക. മാവ് ഒഴിച്ച ശേഷം 600W-800W ലേക്ക് മാറ്റിയാൽ ദോശ കരിഞ്ഞുപോകാതെ നല്ല രീതിയിൽ ചുട്ടെടുക്കാനാകും. വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാം ഓട്സ് ഓട്‌സ് വളരെ വേ​ഗത്തിൽ പാകമാകുന്ന ഒന്നാണ്. പാൽ തിളപ്പിക്കാനും ഓട്‌സ് വേവിക്കാനും ഇൻഡക്ഷൻ സ്റ്റൗവിൽ 'Milk' എന്ന ഓപ്ഷൻ ഉണ്ട്. ഇത് ഉപയോ​ഗിച്ച് വളരെ വേ​ഗത്തിൽ ഓട്സ് തയ്യാറാക്കി എടുക്കാം. കുറഞ്ഞ് ചെലവിൽ മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം തയ്യാറാകും. Foods that can easy to cook in Induction Stove.

സമകാലിക മലയാളം 14 Mar 2026 11:49 am

വൈദ്യുതി ബില്ല് കൂടാതെ ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാം

യു ദ്ധം അങ്ങ് ഇറാനിലും ഇസ്രയേലിലുമല്ലേ, നമ്മളെ ബാധിക്കില്ലല്ലോ എന്ന് പറഞ്ഞിടത്ത് അതിന്റെ തീവ്രത ഇപ്പോൾ നമ്മുടെ അടുക്കളയിൽ വരെ വന്നു നിൽക്കുകയാണ്. പാചകവാതകം കിട്ടാഖനി ആയി. ​ബുക്ക് ചെയ്ത ​ഗ്യാസ് സിലിണ്ടർ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ വന്നതോടെ ആളുകൾ മദർ മാ​ർ​ഗങ്ങൾ തേടുകയാണ്. ​ഇതിന്റെ പിന്നാലെ ഇൻഡക്ഷൻ സ്റ്റൗ, ഇലക്ട്രിക് പ്രഷർ കുക്കർ തുടങ്ങിയവയുടെ വില്പനയും കുതിച്ചുയരുകയാണ്. എന്നാൽ വൈദ്യുതി ബിൽ കൂടുമോ എന്ന ആശങ്കയിൽ പലരും ഇത്തരം മാ​ർ​ഗങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുന്നുണ്ട്. പൂർണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്ക്കാനും വെള്ളം തിളപ്പിക്കാനും ഇൻഡക്ഷൻ ഉപയോഗിക്കുന്നത് ​ഗ്യാസിൻ്റെ ഉപയോ​ഗം പരമാവധി കുറയ്ക്കാനും അധികകാലം സൂക്ഷിച്ചുവയ്ക്കാനും സഹായിക്കും. പാചക വാതകവും ഇൻഡക്ഷ സ്റ്റൗവും ഒട്ടേറെ കാര്യങ്ങളില്‍ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ സ്റ്റ്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ഇത് ഓഫാകും. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ഉള്ള പോലെ പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ട. സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. ഇത് വളരെയധികം സമയം ലാഭിക്കാന്‍ സഹായിക്കുന്നു. അമിതമായി താപനില കൂടുമ്പോള്‍ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ് . ഗ്യാസ് ഉപയോ​ഗിച്ചുള്ള പാചകത്തെക്കാൾ ഇരട്ടി വേഗത്തിൽ പാചകം ചെയ്യാൻ ഇൻഡക്ഷൻ സ്റ്റൗവിന് സാധിക്കും. ഗ്യാസ് അടുപ്പിൽ 60 ശതമാനവും ചൂട് പുറത്തേക്ക് നഷ്ടപ്പെടാറുണ്ട്. എന്നാൽ ഇൻഡക്ഷനിലാണ് നിങ്ങൾ പാചകം ചെയ്യുന്നതെങ്കിൽ 90 ശതമാനം ചൂടും നേരിട്ട് പാത്രത്തിലേക്കാണ് എത്തുന്നത്. ഗ്യാസിനേക്കാള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റും എന്നതും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ഒരു വലിയ പ്രത്യേകതയാണ്. ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം. വൈദ്യുതി ബില്ല് കൂടുമെന്ന ടെൻഷൻ വേണ്ട ഇൻഡക്ഷൻ സ്വിച്ച് ഓൺ ചെയ്താൽ സെക്കന്റുകൾക്കുള്ളിൽ തന്നെ അത് ചൂടാകും. അതിനാൽ പച്ചക്കറികൾ അരിയുന്നതിനും മസാലകൾ തയ്യാറാക്കുന്നതും മുമ്പേ ചെയ്തുവയ്ക്കണം. സ്റ്റൗ ഓൺ ചെയ്തിട്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുത്. സ്റ്റൗവിൻ്റെ പ്രതലവുമായി പൂർണ്ണമായും തട്ടി നിൽക്കുന്ന അടിവശം പരന്ന പാത്രങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി പാഴാകാതെ പാചകം അനായാസമാക്കാം. മെനു വെട്ടിച്ചുരുക്കണോ?, ഹോട്ടലുകള്‍ക്ക് തന്നെ താഴിടേണ്ടി വരുമോ?; വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണ കമ്പനികള്‍, ആശങ്കയോടെ ഹോട്ടല്‍ ഉടമകള്‍ പാചകം കഴിഞ്ഞാൽ തനിയെ ഓഫ് ആകാനുള്ള ടൈമർ ഇൻഡക്ഷൻ കുറ്റകറിൽ ഉണ്ട്. ഇത് സെറ്റ് ചെയ്യുന്നത് കറൻ്റ് ലാഭിക്കുന്നതിനും ഭക്ഷണങ്ങൾ കരിഞ്ഞുപോകുന്നതും തടയുന്നു. എപ്പോഴും പാചകത്തിന് ആവശ്യമുള്ള വെള്ളം മാത്രം തിളപ്പിക്കുക. പാചകം ചെയ്യുമ്പോൾ എപ്പോഴും അടച്ചു വച്ച് വേവിക്കുക. തുറന്നു വയ്ക്കുമ്പോൾ വേവാൻ സമയമെടുക്കുകയും വൈദ്യുതി പാഴാകുകയും ചെയ്യുന്നു. വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും. പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയ ഇൻഡക്ഷൻ ബേസ് ഉള്ള പരന്ന പാത്രങ്ങൾ മാത്രമേ ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വൈദ്യുതി അധികനേരം ഉപയോഗിക്കാനാവില്ല. പവര്‍ റേറ്റിംഗ് 1500-2000 വാട്‌സ് ആയതിനാല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന്‌ മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. LPG Gas vs Induction Cooker, Gas cylinder price rises

സമകാലിക മലയാളം 14 Mar 2026 11:17 am

കുടലിനെ തണുപ്പിക്കാൻ സാലഡും പഴങ്ങളും, ഒരുക്കാം സമ്മർ ഡയറ്റ്

വേ നൽക്കാലത്തെ ഡയറ്റിൽ ഏറ്റവും പ്രധാനം ശരീരത്തിന് വേണ്ടത്ര ജലം നൽകുക എന്നതാണ്. ചൂടു വരുമ്പോൾ ശരീരം തണുപ്പിക്കാനായി തലച്ചോർ അയക്കുന്ന സന്ദേശം വഴി വിയർപ്പു ഗ്രന്ധികൾ കൂടുതൽ വിയർക്കും. അതുവഴി നമ്മുടെ ശരീരം തണുക്കും. ആവശ്യത്തിനു വെള്ളം ചെന്നില്ലെങ്കിൽ ചൂടുകൊണ്ടു നിർജലീകരണം പെട്ടന്നു വരാം. ദാഹിക്കുന്നു എന്ന് ശരീരം സിഗ്നൽ തരുന്നത് തന്നെ ഏകദേശം 30–40 ശതമാനം വരെ നിർജലീകരണം സംഭവിച്ച ശേഷമാണ്. അതിനു മുൻപേ തന്നെ വെള്ളം കുടിക്കുക. കടുത്ത ചൂടിൽ നിന്നു വന്നിട്ടു പെട്ടന്നു തണുത്ത വെള്ളം കുടിക്കുമ്പോൾ ചിലസമയത്തു ശരീരത്തിനു ഒരു ഷോക്ക് ഉണ്ടാകാം. ഇതൊഴിവാക്കാന്‍ സാധാരണ താപനിലയിലുള്ള വെള്ളം കുടിക്കുക. തണുത്ത പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നതു വേനലിൽ പനിക്കും തൊണ്ടവേദനയ്ക്കും കാരണമാകാം. വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് തേങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം, മോരും വെള്ളം കുടിക്കാം. സമ്മർ ഡയറ്റ് ചൂടുതലുള്ള സമയത്ത് ഇഡ്ഡലി ദോശ, പുട്ട്, ഉപ്പ്മാവ് ഒക്കെ നല്ലതാണ്. ചോറ് പരിപ്പ്/മോരുകറി, അധികം മസാല ചേർക്കാത്ത എന്നാൽ തേങ്ങാപ്പാൽ ചേർത്ത ഫിഷ് മോളി പോലുള്ളവ ഉൾപ്പെടുത്താം. വേനൽക്കാലത്ത് വറുത്തതും പൊരിച്ചതും ഒഴിവാക്കുക. ദഹിക്കാനെളുപ്പത്തിനുള്ളവ കഴിക്കുക. ഇറച്ചിയും മീനും മുട്ടയും ഒന്നും ഒഴിവാക്കേണ്ടതില്ല അവ ശരിയായ രീതിയിൽ പാകം ചെയ്ത് കഴിച്ചാൽ മതി. പച്ചക്കറി ധാരാളം കഴിക്കാം. പകൽ വെള്ളം കുടിക്കാൻ മറന്ന്, രാത്രി ഒറ്റയടിക്ക് കുടിക്കുന്ന ശീലമുണ്ടോ? സാലഡുകൾ, പഴങ്ങൾ ഒക്കെ കഴിക്കുമ്പോഴാണ് കുടലിനൊക്കെ തണുപ്പു ലഭിക്കുക. ദിവസം രണ്ടു നേരമെങ്കിലും ഇവ കഴിക്കാം. മെലൺ വിഭാഗത്തിലുള്ള പഴങ്ങളും (മസ്ക് മെലൺ, വാട്ടർ മെലൺ തുടങ്ങിയവ) ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ചക്ക എന്നിവയും നമ്മുടെ നാട്ടിൽ സുലഭമായി വിളയുന്ന പഴങ്ങളും ഇടയ്ക്കിടെ കഴിക്കാം. എനർജി കൂട്ടാൻ കഞ്ഞിവെള്ളം, പുറത്തു പോകുമ്പോൾ കുടയും സൺ​ഗ്ലാസും തൊപ്പിയും, പൊള്ളുന്ന വേനലിൽ മുൻകരുതൽ സിട്രസ് ഫ്രൂട്ട്സ് – ഓറഞ്ച്, നാരങ്ങ, സ്വീറ്റ് മെലൺ, കമ്പളി നാരങ്ങ മുതലായവയും കൂടുതൽ ഇലക്കറികളും കഴിക്കാം. തൈര് നല്ല തണുപ്പ് പകരുന്നതുകൊണ്ട് ഇടയ്ക്ക് പുളിയില്ലാത്ത തൈരും പഴങ്ങളും ചേർത്ത് മിക്സിയിലടിച്ച് സ്മൂതിയായും കുടിക്കാം. How to prepare Summer Diet

സമകാലിക മലയാളം 13 Mar 2026 6:49 pm

കീടനാശിനി നീക്കം ചെയ്ത് മുന്തിരി കഴുകിയെടുക്കാൻ 5 വഴികൾ

കു ലകുലയായി അടുക്കി കിടക്കുന്ന മുന്തിരിയിൽ പ്രാണികൾ മുട്ടയിടാനുള്ള സാധ്യത കൂടുതലായതു കൊണ്ട് തന്നെ കർഷകർ കീശനാശിനികൾ അടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ശരിയായ മുന്തിരി വൃത്തിയാക്കിയില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. പച്ചവെള്ളത്തിൽ കഴുകൽ മുന്തിരി ഒരു പാത്രത്തിലെടുത്ത് ടാപ്പിൽ നിന്നു ഒഴുകി വീഴുന്ന വെള്ളത്തിന്റെ ചോട്ടിൽ 30–40 സെക്കന്റു നേരം വച്ച് മെല്ലെ ഉരസി കഴുകാം.. ഇത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്കും പൊടിയും ഇളക്കിക്കളയാൻ സഹായിക്കും. ബേക്കിങ്ങ് സോഡ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിങ്ങ് സോഡ ഇട്ട് നന്നായി കലർത്തി യോജിപ്പിക്കുക. ഇതിലേക്ക് മുന്തിരിയിട്ട് 10–15 മിനിറ്റു നേരം മുക്കി വയ്ക്കാം. ബേക്കിങ്ങ് സോഡ മുന്തിരിയിലുള്ള കീടനാശിനിയുടെ രാസപദാർഥങ്ങളെ നീക്കാൻ സഹായിക്കും. ശേഷം വീണ്ടും പച്ചവെള്ളത്തിൽ കഴുകിയെടുക്കാം. വിനാഗിരി മൂന്നു ഭാഗം വെള്ളത്തിന് ഒരു ഭാഗം വിനാഗിരി എന്ന കണക്കിലൊരു ലായനി തയ്യാറാക്കി മുന്തിരി 5–10 മിനിറ്റു നേരത്തേക്ക് അതിൽ മുക്കി വയ്ക്കാം. മുന്തിരിയിൽ ബാക്കിയുള്ള കീടനാശിനിയുടെ അംശത്തെ വിനാഗിരി ഇല്ലാതാക്കും. ഒപ്പം ബാക്റ്റീരിയയേയും മറ്റ് സൂക്ഷമ ജീവികളെയും പുഴുക്കളുടേയും മറ്റും മുട്ടകളേയും ഒക്കെ നശിപ്പിക്കും. ശേഷം വെള്ളം കൊണ്ട് കഴുകുക. ഇതോടെ വിനാഗിരിയുടെ മണവും രുചിയും തീർത്തും മാറിക്കിട്ടും. കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോ​ഗ്യ​ഗുണത്തിൽ മികച്ചതേത് ഉരസി കഴുകിയുണക്കാം കുഴിവുള്ള പാത്രത്തിൽ വെള്ളമൊഴിച്ച് മുന്തിരി കൈകൊണ്ട് തിരുമി ഒന്നുകൂടി നന്നായി കഴുകിയെടുക്കാം... അധികം നിൽക്കുന്ന വെള്ളം ടവൽ കൊണ്ട് ഒപ്പിയെടുത്തു മാറ്റാം. ശേഷം ഇവ നിരത്തിയിട്ട് കാറ്റുകൊണ്ട് ഉണങ്ങാൻ പറ്റുന്ന പാകത്തിന് വയ്ക്കുക. എപ്പോഴെങ്കിലും കഴുകിയാൽ മതിയോ? വാട്ടർബോട്ടിൽ സ്ഥിരം ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് നന്നായി സൂക്ഷിക്കാം വായു കടക്കുന്ന പാത്രത്തിൽ വേണം മുന്തിരി സൂക്ഷിച്ചു വയ്ക്കാൻ. ഇത്തരമൊരു പാത്രത്തിലാക്കിയ ശേഷം ഫ്രിജ്ഡിൽ സൂക്ഷിക്കാം. പാത്രത്തിലെടുത്തു വയ്ക്കുമ്പോൾ വീണ്ടും ഈർപ്പം കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വന്നാൽ ബാക്ടീരിയയുടെ വളർച്ച കൂടും. Five ways to clean grapes

സമകാലിക മലയാളം 13 Mar 2026 6:20 pm

തൈര് കഴിക്കേണ്ടത് രാവിലെയോ രാത്രിയോ?

വേ നൽക്കാലത്ത് വീടുകളിൽ സ്ഥിരമായി ഉണ്ടാവാറുള്ള ഒന്നാണ് തൈര്. ചുട്ടുപൊള്ളുന്ന വേനൽചൂടിനെ തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തൈര് മികച്ചതാണ്. എന്നാൽ തൈര് കഴിക്കാൻ സമയമുണ്ട്? പകലോ രാത്രിയോ തൈര് കഴിക്കുന്നത് നല്ലത്. ഒഴിഞ്ഞ വയറിലാണോ അതോ ഭക്ഷണത്തിനൊപ്പമാണോ തൈര് കഴിക്കേണ്ടത്, എല്ലാവർക്കും തൈര് കഴിക്കാമോ? എന്നു തുടങ്ങി നിരവധി സംശയങ്ങൾ ഇതുമായി ചുറ്റിപ്പറ്റി നമ്മൾക്കുണ്ട്. തൈര് കഴിക്കാൻ അനുയോജ്യമായ സമയമുണ്ടോ? തൈര് കഴിക്കാൻ മികച്ച സമയം എന്നൊന്ന് ചൂണ്ടിക്കാണിക്കാനില്ലെങ്കിലും ദഹനം, ഹോർമോണുകൾ, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തിൽ തൈര് എങ്ങനെ പെരുമാറുന്നു എന്നതിന് ഒരു രീതിയുണ്ട്. പകൽ സമയത്ത് ദഹനം കൂടുതൽ സജീവമാണ്. വയറിലെ ആസിഡ്, ദഹന എൻസൈമുകൾ, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതൽ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഇൻസുലിൻ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാൾ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വെറും വയറ്റിൽ കഴിക്കാമോ? തൈര് വെറും വയറ്റിൽ കഴിക്കുന്നതിനേക്കാൾ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോൾ ആമാശയം ക്രമേണ ദഹനരസം പുറത്തുവിടുന്നു. ഇത് തൈരിലെ ഗുണകരമായ ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ ആസിഡിന്റെ അളവ് കൂടുതലായിരിക്കാം, ഇത് പ്രോബയോട്ടിക് അതിജീവനം കുറയ്ക്കുകയും ചില ആളുകളിൽ നേരിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ആരോ​ഗ്യത്തിന്റെ 70 ശതമാനവും തുടങ്ങുന്നത് ഇവിടെ നിന്ന്, ​ഗട്ട് ഹെൽത്ത് എങ്ങനെ ശരിയാക്കാം തൈര് എങ്ങനെ കഴിക്കാം? ചോറ് അല്ലെങ്കിൽ ധാന്യങ്ങൾ, പയറും പച്ചക്കറികളും, ജീരകം, ഇഞ്ചി, കുരുമുളക് തുടങ്ങിയവയ്ക്കൊപ്പം തൈര് കഴിക്കാം. കട്ടിയുള്ള തൈരിനേക്കാള്‍ നേർപ്പിച്ച തൈര് പലപ്പോഴും ദഹിക്കാൻ എളുപ്പമാണ്. വെള്ളം ചേര്‍ത്ത് മോരിന്റെ രൂപത്തില്‍ കഴിക്കുമ്പോള്‍ വയറിന് വളരെ നല്ലതാണ്. ചൂടുള്ള കാലാവസ്ഥയിൽ മോര് കൂടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ് ലാക്ടോസ് അസഹിഷ്ണുതയുള്ള ആളുകൾക്ക്, നന്നായി പുളിപ്പിച്ച വീട്ടിൽ ഉണ്ടാക്കുന്ന തൈര് എളുപ്പത്തില്‍ ദഹിക്കാൻ സഹായിക്കുന്നു. കാരണം പുളിപ്പിക്കുമ്പോള്‍ ലാക്ടോസിന്റെ അളവ് കുറയുന്നു. പ്രോട്ടീൻ കൂടുതലുള്ള ഗ്രീക്ക് തൈര്, ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും. ദഹനത്തെ മെച്ചപ്പെടുത്തുന്ന വെള്ളരിക്ക, ചുക്ക്, കറിവേപ്പില എന്നിവ തൈരില്‍ ചേര്‍ത്തു കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. തൈര് സ്ത്രീകളിലെ കുടലിന്റെ ആരോഗ്യം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നു. ഈസ്ട്രജന്‍ ഉത്പാദനം ശരിയായ രീതിയിലാക്കുന്നു. Curd health benefits: gut health, digestion

സമകാലിക മലയാളം 13 Mar 2026 6:00 pm

മുഖം പെട്ടെന്ന് തിളങ്ങണോ? വീട്ടിലെ ചേരുവകൾക്കൊണ്ട് ചില റെഡ് ഫേയ്സ്പാക്ക്

ആ രോ​ഗ്യ​ഗുണത്തിൽ ചുവന്ന പഴങ്ങളും പച്ചക്കറികളും മുൻപന്തിയിലാണ്. അവയ്ക്ക് ചുവപ്പ് നിറം നൽകുന്നത് ലൈക്കോപീൻ, ആന്തോസയാനിൻ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകളാണ്. ഇത് ചർമം സംരക്ഷിക്കാനും തിളങ്ങാനും സഹായിക്കും. മുഖം തിളങ്ങാൻ ചുവന്ന പഴങ്ങൾക്കൊണ്ടുള്ള ചില ഫേയ്സ്പാക്കുകൾ പരീക്ഷിക്കാം. ഈ 'പ‍ർപ്പിൾ' അത്ര നിസാരക്കാരനല്ല, സൂര്യാഘാതം മുതൽ അർബുദത്തെ വരെ ചെറുക്കും തക്കാളി രണ്ടു വലിയ സ്പൂൺ വീതം തക്കാളി പൾപ്പും പപ്പായ പൾപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകാം. ഇത് ചർമത്തിന് യുവത്വവും തിളക്കവും നൽകാൻ സഹായിക്കും. തക്കാളി ഉടച്ചതിലേക്ക് അല്‍പം ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. സ്ട്രോബെറി ഒരു സ്ട്രോബെറി ഉടച്ചതിലേക്ക് ഒരു വലിയ സ്പൂൺ കൊക്കോ പൗഡറും അൽപം തേനും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. 13-ാം വയസ്സു മുതൽ ക്ലീൻ അപ്പ് ചെയ്യാം, 16 മുതൽ ആക്‌നെ ട്രീറ്റ്മെന്റും, കാമാരക്കാരുടെ ചർമസംരക്ഷണം തണ്ണിമത്തൻ ഒരു വലിയ സ്പൂൺ വീതം തണ്ണിമത്തന്റെ ഉൾഭാഗം ഉടച്ചതും കുക്കുംബറിന്റെ ഉൾഭാഗം ഉടച്ചതും എടുക്കുക. ഇതിലേക്ക് അര ചെറിയ സ്പൂൺ കടലമാവ് കൂടി ചേർത്തു മുഖത്തണിയുക. 15 മിനിറ്റിനു ശേഷം കഴുകാം. ബീറ്റ്റൂട്ട് ഒരു വലിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതു ചേർത്തു യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം. Beauty Hacks: Red fruits Facepacks for instant skin glow

സമകാലിക മലയാളം 13 Mar 2026 5:36 pm