SENSEX
NIFTY
GOLD
USD/INR

Weather

31    C
... ...View News by News Source

ഈക്കൂട്ടർ വെളുത്തുള്ളി കഴിക്കരുത്!

വെ ളുത്തുള്ളി നമ്മുടെ മിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവവയാണ്. രുചിയിൽ മാത്രമല്ല, ​ഗുണത്തിലും വെള്ളുത്തുള്ളി കേമനാണ്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചർമം തിളങ്ങാൻ ചില റെഡ് വൈൻ ഫേയ്സ് പാക്കുകൾ ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ​ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. തടി കുറയ്ക്കണോ? പുറത്തു പോകുമ്പോൾ ഈ 4 ഭക്ഷണം കഴിക്കരുത് മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്. എന്നാല്‍ വെളുത്തുള്ളിക്കുമുണ്ട് ചില സൈഡ് ഇഫക്ട്സ്. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. Garlic Side effects and health benefits

സമകാലിക മലയാളം 31 Dec 2025 5:55 pm

തടി കുറയ്ക്കണോ? പുറത്തു പോകുമ്പോൾ ഈ 4 ഭക്ഷണം കഴിക്കരുത്

അ മിതവണ്ണം കുറയ്ക്കുന്നതിന് ഡയറ്റിൽ നിയന്ത്രണം പ്രധാനമാണ്. എന്നാല്‍ റെസ്റ്റോറന്റ് ഭക്ഷണം ശരീഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തകിടം മറിക്കാം. പുറത്തു പോകുമ്പോള്‍ ഈ നാല് ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കും. സ്റ്റാര്‍ട്ടേഴ്‌സ് റെസ്റ്റോറന്‍റുകളില്‍ പോകുമ്പോള്‍ ലഭിക്കുന്ന രുചികരമായ സ്റ്റാര്‍ട്ടേഴ്‌സ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന കലോറി ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ബ്രെഡ്, ചിപ്‌സ്, പാപ്പഡ് തുടങ്ങിയവയില്‍ കലോറി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ബട്ടര്‍ ചിക്കന്‍ ബട്ടര്‍ ചിക്കന്‍, ദാല്‍ മഖനി തുടങ്ങിയ ക്രീമിയായ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ ഇത്തരം ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. കട്ടികുറഞ്ഞ ഗ്രേവി അടങ്ങിയ വിഭവങ്ങള്‍ തെരഞ്ഞെടുക്കാം. ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്? ഒഴിവാക്കാൻ ഒരു സിംപിൾ ട്രിക്ക് വറുത്ത ഭക്ഷണങ്ങള്‍ പുറത്തു പോകുമ്പോള്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ മിക്കയാളുകള്‍ക്കും ഏറെ താല്‍പര്യമുണ്ടാകും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിനെ തകിടം മറിക്കും. പകരം ഗ്രില്ലു ചെയ്ത ഭക്ഷണം തെരഞ്ഞെടുക്കാം. ഡെസേര്‍ട്‌സ് രുചികരമായ ഡെസേര്‍ട്സ് മധുര പ്രിയരുടെ ഇഷ്ട വിഭവമാണ്. ഡെസേര്‍ട്സിനോടുള്ള പ്രിയം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകും. പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിൽ സോഡിയം പെട്ടെന്ന് കുറഞ്ഞാൽ എന്തു ചെയ്യണം, എന്താണ് ഹൈപോനട്രീമിയ? പകരം ഇവ കഴിക്കാം ബട്ടർ നാനുകൾക്ക് പകരം പ്ലെയിൻ റൊട്ടി പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ എണ്ണ അധികം ഉപയോഗിക്കാത്തതു കൊണ്ട് പുറത്തു നിന്ന് കഴിക്കുമ്പോൾ ആരോഗ്യകരമായ ഓപ്ഷനുകളാണ്. Four foods that affects your weight loss diet

സമകാലിക മലയാളം 31 Dec 2025 5:46 pm

ചുണ്ടു വരണ്ടു പൊട്ടുന്നുണ്ടോ? നാവ് കൊണ്ട് നനയ്ക്കരുത്, പൊടിക്കൈകള്‍

ത ണുപ്പു തുടങ്ങിയാൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വരണ്ട ചുണ്ടുകൾ. ചുണ്ടിലെ ചർമം വളരെ നേർത്തതായതു കൊണ്ടും ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാലും ഈർപ്പം നിലനിർത്താൻ കഴിയില്ല. ചുണ്ടു വരണ്ടു പൊട്ടുമ്പോൾ എല്ലാവരും ചെയ്യുന്ന ഒരു അബദ്ധം ചുണ്ട് നാവ് കൊണ്ട് ഇടയ്ക്കിടെ നനയ്ക്കുന്നതാണ്. ഇത് ചുണ്ടുകൾ കൂടുതൽ ഉണങ്ങാനും സ്ഥിതി വഷളാകാനും കാരണമാകും. നമ്മുടെ ചര്‍മത്തിന്‍റെ പിഎച്ച് ലെവല്‍ 4.5 ആണ്. അതേസമയം ഉമിനീരിന്റെ പിഎച്ച് ലെവല്‍ എട്ടിന് മുകളിലാണ്. അതിനാൽ നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് ചുണ്ടുകള്‍ വരണ്ടു പോകാൻ കാരണമാകും. ചുണ്ടിലെ നനവ് നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിപൊടിക്കൈകൾ നോക്കിയാലോ. വെളിച്ചെണ്ണ ചുണ്ടുകളിലെ ഈര്‍പ്പം നിലനിർത്താൻ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ചുണ്ടുകളില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കി, ചുണ്ടുകളിൽ തൊലി പൊളിഞ്ഞിരിക്കുന്ന അവസ്ഥയും ഒഴിവാക്കും. ദിവസത്തിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്. വെള്ളരിക്കാനീര് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും നല്ലതാണ് വെള്ളരിക്കാനീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിനു നിറം നൽകാനും വരൾച്ച തടയാനും സഹായിക്കും. ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്? ഒഴിവാക്കാൻ ഒരു സിംപിൾ ട്രിക്ക് നെയ്യ് ചുണ്ടിലെ വരൾച്ച മാറ്റാൻ ഉപയോ​ഗിക്കാവുന്ന മറ്റൊന്നാണ് നെയ്യ്. രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാൻ സഹായിക്കും. റോസ് വാട്ടർ വരണ്ട ചർമം ഒഴിവാക്കാൻ ദിവസവും റോസ് വാട്ടർ ഉപയോ​ഗിക്കാം. ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ഇരട്ടിഫലം നൽകും. ഇത് ദിവസവും രണ്ടു നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ മികച്ചതാണ്. ചർമം തിളങ്ങാൻ ചില റെഡ് വൈൻ ഫേയ്സ് പാക്കുകൾ ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും. Home remedy for reduesing Lip Dryness

സമകാലിക മലയാളം 31 Dec 2025 5:12 pm

ചർമം തിളങ്ങാൻ ചില റെഡ് വൈൻ ഫേയ്സ് പാക്കുകൾ

ആ ഘോഷങ്ങളും ഒത്തുകൂടലുകളും ഒന്നു കൊഴുപ്പിക്കാൻ റെഡ് വൈൻ ആണ് ബെസ്റ്റ്. എന്നാൽ ആനന്ദകരമാക്കുക മാത്രമല്ല, ചെറുപ്പത്തെ ലോക്ക് ചെയ്യാനുള്ള കഴിവും വീഞ്ഞിനുണ്ട്. വീഞ്ഞിലടങ്ങിയ ഫ്ലവനോയ്ഡ്, റെസ് വെറാട്രോൾ, ടാനിൻ എന്നിവ ചർമത്തിലെ കൊളാജന്റെ ഉൽപാദനം മെച്ചപ്പെടുത്താനും ഇലാസ്റ്റിക് ഫൈബറുകളെ സംരക്ഷിക്കാനും സഹായിക്കും. ഇതിലൂടെ അയഞ്ഞ ചർമം മുറുകാനും ചർമത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷിക്കുകയും ചെയ്യും. ശരീരത്തിൽ സോഡിയം പെട്ടെന്ന് കുറഞ്ഞാൽ എന്തു ചെയ്യണം, എന്താണ് ഹൈപോനട്രീമിയ? റെഡ് വൈൻ ഫേയ്സ് പാക്കുകൾ രണ്ടു വലിയ സ്പൂൺ യോഗർട്ട്, രണ്ടു വലിയ സ്പൂൺ റെഡ് വൈൻ, ഒരു വലിയ സ്പൂൺ തേൻ എന്നിവ ചേർത്താൽ ഉഗ്രൻ ഫെയ്സ് മാസ്ക് റെഡി. ഈ മാസ്ക് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. രണ്ടു വലിയ സ്പൂൺ റെഡ്‌ വൈൻ, ഒരു വലിയ സ്പൂൺ കൊക്കോ പൗഡർ, രണ്ടു–മൂന്നു തുള്ളി ഒലിവെണ്ണ എന്നിവ പാകത്തിനു വെള്ളത്തിൽ ചാലിച്ചു കുഴമ്പു രൂപത്തിലാക്കാം. ഇതു മുഖത്തു പുരട്ടി 10–15 മിനിറ്റ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യുന്നത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും. ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്? ഒഴിവാക്കാൻ ഒരു സിംപിൾ ട്രിക്ക് പകുതി കുക്കുമ്പർ അരച്ചു കുഴമ്പാക്കിയതിലേക്ക് ഒരു വലിയ സ്പൂൺ റെഡ് വൈൻ, ഒരു വലിയ സ്പൂൺ ഗോതമ്പുപൊടി എന്നിവ ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം പുരട്ടി 10 മിനിറ്റ് മുഖം നന്നായി മസാജ് ചെയ്യുക. 10 മിനിറ്റ് കൂടി കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകണം. ടോണറായും റെഡ് വൈന്‍ ഉപയോഗിക്കാം. ചർമത്തിലെ കറുത്ത പാടുകൾ, മങ്ങൽ എന്നിവയൊക്കെ അകലാൻ അൽപം റെഡ് വൈൻ പഞ്ഞിയിൽ മുക്കി മുഖത്തു പുരട്ടുന്നത് നല്ലതാണ്. തരിയായി പൊടിച്ച അരിപ്പൊടിയോ ഓട്സോ അൽപം റെഡ് വൈനുമായി യോജിപ്പിച്ച് വൃത്താകൃതിയിൽ മുഖം സ്ക്രബ് ചെയ്തു കഴുകുന്നതും നല്ലതാണ്. Red Wine for Skin Care.

സമകാലിക മലയാളം 31 Dec 2025 4:50 pm

ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്? ഒഴിവാക്കാൻ ഒരു സിംപിൾ ട്രിക്ക്

ഭ ക്ഷണം കഴിച്ച ശേഷം വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? പ്രത്യേകിച്ച് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍. ശരീരത്തില്‍ കൊഴുപ്പ് ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാതിരിക്കുമ്പോഴാണ് ബ്ലോട്ടിങ് പോലുള്ള അസ്വസ്ഥത ഉണ്ടാകുന്നത്. ബ്ലോട്ടിങ് ഒഴിവാക്കാന്‍ ഒരു സിംപിള്‍ ട്രിക്ക് പരീക്ഷിച്ചാല്‍ മതിയാകുമെന്ന് പറയുകയാണ് പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേതി. ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് പ്രോസസ് ചെയ്യാനും ഡയറ്റില്‍ ചേര്‍ക്കാവുന്ന ഏറ്റവും മികച്ച ചേരുവയാണ് എള്ള്. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും നിരവധി ആരോഗ്യഗുണങ്ങളുള്ളതാണ് ഈ വിത്തുകള്‍. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, നാരുകള്‍ പോലുള്ള പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദഹനത്തിന് സഹായിക്കുന്ന ബൈലിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ സഹായിക്കും. ബൈല്‍ കുറഞ്ഞാല്‍ കൊഴുപ്പ് വയറ്റില്‍ അടിഞ്ഞു കൂടാനും അത് അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുന്നു. വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് പുരാതന കാലം മുതല്‍ തന്നെ എള്ള് ആളുകള്‍ ഉപയോഗിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തടി കുറയ്ക്കാന്‍ പട്ടിണി കിടക്കണോ? 2026ൽ കൂടെക്കൂട്ടേണ്ട 2025-ലെ സ്മാർട്ട് ട്രെൻഡുകൾ അതുപോലെ എള്ള് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദ്രോഗവും സ്‌ട്രോക്ക് സാധ്യതയും കുറയ്ക്കാന്‍ സഹായിക്കും. എള്ളില്‍ അടങ്ങിയിരിക്കുന്ന സീസെമിന്‍ എന്ന സംയുക്തം സിസ്‌റ്റോളിക് വെന്‍ട്രിക്കുലാര്‍ ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക് കൂടാതെ ഇതില്‍ അടങ്ങിയ നാരുകള്‍ മലവിസര്‍ജനം സുഗമമാക്കാൻ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് കുടൽ പേശികളെ വിശ്രമിക്കുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. Sesame seeds helps body to digest fat better

സമകാലിക മലയാളം 31 Dec 2025 4:15 pm

ശരീരത്തിൽ സോഡിയം പെട്ടെന്ന് കുറഞ്ഞാൽ എന്തു ചെയ്യണം, എന്താണ് ഹൈപോനട്രീമിയ?

ശ രീരത്തിന് ഏറെ അനിവാര്യമായ ഒരു മൂലകമാണ് സോഡിയം. രക്തസമ്മർദം കുറയാതെ നിലനിർത്താനും തലച്ചോറിന്റെ പ്രവർത്തനം കൃത്യമാകാനും ശരീരത്തിൽ സോഡിയം കൂടിയേ തീരൂ. രക്തത്തിലൂടെയും പ്ലാസ്മയിലൂടെയും ശരീരത്തിൽ സോഡിയം വ്യാപിച്ചുകിടക്കുന്നു. നമ്മൾ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന ടേബിൾ സോൾട്ട് അഥവാ ഉപ്പ് ആണ് സോഡിയത്തിന്റെ പ്രധാന ഉറവിടം. ഉപ്പിനെ കൂടാതെ മീൻ, മുട്ട, മാംസം, പാലും പാലുത്പന്നങ്ങളിലൂടെയും സോഡിയം ശരീരത്തിലെത്തും. അമിതമായ സോഡിയത്തെ വൃക്കകൾ അരിച്ചെടുക്കുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ശരീരത്തിൽ സോഡിയം കുറയുന്ന അവസ്ഥയെ ഹൈപോനട്രീമിയ എന്നാണ് വിശേഷിപ്പിക്കുന്നത്. രക്തത്തിൽ സോഡിയത്തിന്റെ സാധാരണ അളവ് 135-145 mmol/ltr (millimoles per litre) ആണ്. ഇതിൽ ഏറ്റക്കുറച്ചിലുകൾ വരുമ്പോഴാണ് ആരോ​ഗ്യസങ്കീർണതകൾ സംഭവിക്കുന്നത്. സോഡിയത്തിന്റെ അളവു കുറയുന്നതിന്റെ ലക്ഷണങ്ങൾ തലകറക്കം, ക്ഷീണം, ഓക്കാനം, പേശിവേദന, ഛർദി, മാനസികാവസ്ഥയിൽ വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായ സാഹചര്യങ്ങളിൽ മാനസികവിഭ്രാന്തിയും അപസ്മാരവും ബോധക്കേടും സംഭവിക്കാം. ചിലപ്പോൾ ബോധം നശിച്ച് കോമ അവസ്ഥയിലും രോഗി എത്താം. അമിതമായ ഛർദി, വയറിളക്കം എന്നിവ കാരണം ശരീരത്തിൽ നിന്ന് വലിയ അളവിൽ സോഡിയം നഷ്ടമാകാം. അമിതമായി വിയർക്കുന്നതും സോഡിയം നഷ്ടമാകാൻ കാരണാകാം. കൂടാതെ വൃക്കരോഗങ്ങളുള്ളവരിൽ സോഡിയം വേണ്ട രീതിയിൽ നീക്കം ചെയ്യാൻ കഴിയാതെയും വരാം. ശരീരത്തിൽ നിന്ന് സോഡിയം നഷ്ടമാകാനുള്ള മറ്റൊരു കാരണം മരുന്നുകളാണ്. മൂത്രം കൂടുതലായി പുറത്തുപോകാൻ കാരണമാകുന്ന ചില മരുന്നുകൾ സോഡിയത്തിന്റെ അളവിൽ വ്യത്യാസമുണ്ടാക്കിയേക്കാം. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം, ഹൃദ്രോഗം, കരൾരോഗങ്ങൾ എന്നീ അവസ്ഥകളിലും സോഡിയം കുറയാൻ സാധ്യതയുണ്ട്. ചികിത്സ പൊതുവേ പ്രായംകൂടിയവരിലാണ് സോഡിയം കുറയുന്ന‌തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാണാറ്. പലപ്പോഴും വൈകിയാണ് രോ​ഗാവസ്ഥ തിരിച്ചറിയുന്നതെന്നതാണ് വെല്ലുവിളിയാകുന്നത്. പ്രായമാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. ശരീരത്തിലെ ലവണാംശം നിലനിർത്തുക എന്നതാണ് സോഡിയം കുറയുന്നത് തടയാനുള്ള പ്രധാന മാർഗം. ചെറിയതോതിലുള്ള സോഡിയത്തിന്റെ കുറവിന് ചികിത്സ വേണ്ടിവരാറില്ല. ഉപ്പ് അടങ്ങിയ ആഹാരം കൂടുതലായി കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്. തടി കുറയ്ക്കാന്‍ പട്ടിണി കിടക്കണോ? 2026ൽ കൂടെക്കൂട്ടേണ്ട 2025-ലെ സ്മാർട്ട് ട്രെൻഡുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മൂത്രം അമിതമായി പുറത്തുകളയുന്ന ഡൈയൂററ്റിക് മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. രക്തസമ്മർദം കുറയ്ക്കാനായി നൽകുന്ന മരുന്നുകൾ ചിലപ്പോൾ സോഡിയം നില കുറച്ചേക്കാം. ഇക്കാര്യം ഡോക്ടറുമായി സംസാരിച്ച് മരുന്നിൽ വേണ്ട മാറ്റങ്ങൾ വരുത്തണം. ചൈനീസ് കാപ്പി ചതിച്ചാശാനെ! യുവാവിന്റെ കരൾ അടിച്ചുപോയി, ഡോക്ടറുടെ കുറിപ്പ് വൈറൽ കായികാധ്വാനം വേണ്ട ജോലി ചെയ്യുന്നവരും വെയിലിൽ ജോലി ചെയ്യുന്നവരും ഇടയ്ക്കിടെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്ക് എന്നിവ കുടിക്കുന്നത് നല്ലതാണ്. പ്രായമുള്ളവരിൽ സോഡിയം കുറയുന്ന അവസ്ഥ വ്യാപകമായി കണ്ടുവരുന്നുണ്ട്. അതിനാൽ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത്. എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം. What to do when sodium goes low in body.

സമകാലിക മലയാളം 31 Dec 2025 2:49 pm

തടി കുറയ്ക്കാന്‍ പട്ടിണി കിടക്കണോ? 2026ൽ കൂടെക്കൂട്ടേണ്ട 2025-ലെ സ്മാർട്ട് ട്രെൻഡുകൾ

2025 പലർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കാം. എന്നാൽ ആരോ​ഗ്യക്കാര്യത്തിൽ ചില കാഴ്ചപ്പാടുകൾ അപ്പാടെ പൊളിച്ചെഴുതിയ വർഷം കൂടിയായിരുന്നു ഇത്. കഠിനമായ ഫിറ്റ്നസ് ട്രെൻഡുകളിൽ കാര്യമില്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞ്, ഭക്ഷണത്തെയും വ്യായാമത്തെയും അവനവന്റെ ആരോഗ്യത്തിന് വേണ്ടി കസ്റ്റമൈസ് ചെയ്യാൻ കൂടുതൽ പേരും പരിശ്രമിച്ചു. 2025-നോട് ബൈ ബൈ പറയുമ്പോൾ 2026-ൽ കൂടെകൂട്ടേണ്ട ചില ശീലങ്ങളുണ്ട്. നമുക്ക് നടന്നാലോ! Walking for heart health നടത്തം ഒരു വ്യായാമമെന്ന നിലയില്‍ കൂടുതല്‍ പ്രചാരം കിട്ടിയ വര്‍ഷമായിരുന്നു 2025. ദിവസവുമുള്ള നടത്തം ഒരു ബാക്കപ്പ് പ്ലാൻ എന്ന രീതിയിൽ അല്ലാതെ ഒരു യഥാർത്ഥ വ്യായാമമായി ആളുകള്‍ കണ്ടുതുടങ്ങി. നടത്തം ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യത്തിന് വരെ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള മിതമായ നടത്തം ദഹനത്തെയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കും. കഠിനമായ ജിം സെഷനുകളെക്കാൾ 20-30 മിനിറ്റ് നടത്തം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി. നടത്തത്തിന് ഉപകരണങ്ങളുടെയോ ചെലവിന്റെയോ ആവശ്യമില്ലാത്തതിനാൽ ആളുകൾക്ക് നിലനിർത്താവുന്ന ഏറ്റവും മികച്ച വ്യായാമമായി മാറി നടത്തം. തടി കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട Weight loss tips അമിതവണ്ണം കുറയ്ക്കാന്‍ ആളുകള്‍ പട്ടിണി കിടക്കുന്ന ശീലം ആരോഗ്യകരമല്ല, ആരോഗ്യകരമായ ഡയറ്റിലൂടെ ഭാരം കുറയ്ക്കാമെന്നും ആളുകള്‍ തിരിച്ചറിഞ്ഞു. പ്രോട്ടീൻ, നാരുകൾ, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം ഭക്ഷണആസക്തി കുറയ്ക്കാനും സംതൃപ്തി നൽകാനും സഹായിക്കുമെന്ന ബോധ്യം ഇപ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തി. ഭക്ഷണത്തിന്റെ ലുക്കിലല്ല, മറിച്ച് അത് എങ്ങനെ അനുഭവപ്പെടുന്നുവെന്നതിലാണ് കാര്യം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും അതിലൂടെ ഹോർമോണുകളെയും ഹൃദയാരോ​ഗ്യത്തെയും ദീർഘകാല ഊർജ്ജത്തെയും പിന്തുണയ്ക്കാനും സഹായിക്കും. ലുക്ക്സ് മെച്ചപ്പെടുത്താന്‍ അല്ല സ്ട്രെങ്ത്ത് ട്രെയ്നിങ് Strength Training സ്ട്രെങ്ത്ത് ട്രെയ്നിങ് ശരീരാകൃതി നിലനിർത്താൻ വേണ്ടിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നവര്‍ നിരവധിയാണ്. എന്നാല്‍ സ്ട്രെങ്ത്ത് പരിശീലനം ശരീരം കൂടുതല്‍ ബലമുള്ളത് ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സന്ധികളുടെയും എല്ലുകളുടെയും പോസ്ചറുകൾ നിലനിർത്താനും സ്ട്രെങ്ത്ത് പരിശീലനം ഫലപ്രദമാണ്. സ്ക്വാറ്റുകൾ, റോകൾ, കാരി എന്നിവ പോലുള്ള ലളിതമായ വ്യായാമങ്ങൾ ആളുകളെ ദൈനംദിന ജീവിതത്തിൽ നന്നായി ഇരിക്കാനും നിൽക്കാനും ബലമുള്ളവരാക്കാനും സഹായിക്കും. ഈ ശീലം പരിക്കുകളും നടുവേദനയും കുറയ്ക്കുന്നതായി ആളുകള്‍ തിരിച്ചറിഞ്ഞു. വിശ്രമം ആഢംബരമല്ല Resting in a gym വിശ്രമം അനിവാര്യമാണെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വീണ്ടെടുക്കലിനായുള്ള വിശ്രമം പരാജയമോ മടിയോ ആയി കാണേണ്ടതില്ല. അതും ഫിറ്റ്നസിന്റെ ഭാ​ഗമാണെന്ന് ആളുകൾ അം​ഗീകരിച്ചു. പലരും കഠിനമായ വ്യായാമങ്ങൾക്ക് പകരം, വഴക്കമുള്ള ദിനചര്യകൾ പിന്തുടർന്നു. ഇത് പരിക്കുകൾ കുറയ്ക്കാനും ശരീരത്തിൽ ഊർജ്ജം നിലനിർത്താനും സഹായിച്ചു. മാനസികാരോഗ്യം മുഖ്യം Journaling 2025-ൽ മാനസികാരോഗ്യ സംരക്ഷണം കൂടുതൽ ശാന്തവും പ്രായോഗികവുമായി. തെറാപ്പി ടോക്ക് മാത്രം ഉപയോഗിക്കുന്നതിനു പകരം, ആളുകൾ മൂഡ് ട്രാക്കിങ്, ജേണലിങ്, നെഗറ്റീവ് വാർത്തകൾ പരിമിതപ്പെടുത്തുക തുടങ്ങിയവ ദൈനംദിന ശീലങ്ങളുടെ ഭാഗമായി. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കാനും കൂടുതല്‍ പ്രൊഡക്ടീവ് ആകാനും ആളുകളെ സഹായിച്ചു. സപ്ലിമെന്‍റുകള്‍ കുറച്ചു, ഭക്ഷണം കഴിക്കാന്‍ തുടങ്ങി Healthy food habits അനാവശ്യമായ സപ്ലിമെന്റുകൾ കുറയ്ക്കുക എന്നതായിരുന്നു 2025ലെ മറ്റൊരു സ്മാർട്ട് ട്രെൻഡ്. ഉറക്കം, സൂര്യപ്രകാശം, ജലാംശം, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ശീലം ആശയക്കുഴപ്പവും ഉത്കണ്ഠയും കുറച്ചു. Health habits people swore by in 2025: What’s worth keeping in 2026

സമകാലിക മലയാളം 31 Dec 2025 11:48 am

Year Ender 2025|പ്രസവം വീട്ടിലായാലെന്താ? അല്‍ഫാം കഴിക്കല്ലേ, കാന്‍സര്‍!; 'ആരോഗ്യമയം'സോഷ്യൽമീഡിയ

കോ വിഡിന് ശേഷം ചൈനയിൽ ഏത് വൈറസ് പടർന്നാലും അതിനെ ലോകം സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ചൈനയിൽ പടർന്ന് പിടിച്ച ഒരു വൈറസ് തന്നെയായിരുന്നു 2025ന്റെ തുടക്കത്തിലും സോഷ്യൽമീഡിയയിലെ ചർച്ച. ഹ്യൂമന്‍ മെറ്റാന്യൂറോ വൈറസ് അഥവാ എച്ച്എംപിവി (Human Metapeneumo Virus) ചൈനയ്ക്ക് ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതോടെ ആശങ്കയും ഭീതിയും ഉയർന്നു. 'എച്ച്എംപിവി മുതൽ മുട്ട കാൻസർ ഉണ്ടാക്കുമെന്ന പ്രചാരം വരെ...' 2025 ൽ സോഷ്യൽമീഡിയ ചർച്ച ചെയ്ത ചില ആരോ​ഗ്യ വാർത്തകൾ; എച്ച്എംപിവി (ഹ്യൂമന്‍ മെറ്റാന്യൂറോ വൈറസ്) 2025 ജനുവരി ആറ്, കർണാടകയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് തീവ്രമായ പനിയെ തു‍ടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ഇത് സോഷ്യൽമീഡിയയിൽ ചർച്ച ആയതോടെ എച്ച്എംപിവി ചൈനീസ് വൈറസ് ആയി, തുടർന്ന് ആശങ്ക വർധിപ്പിക്കുകയും ചെയ്തു. ഏതാണ്ട് അതേ മാസത്തിൽ തന്നെ അഞ്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് സാഹചര്യവുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു എച്ച്എംപിവി വാർത്തകളിൽ നിറഞ്ഞത്. Minister Veena George എന്നാൽ എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നും കേന്ദ്രവും സംസ്ഥാനവും വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ( എച്ച്എംപിവി) സംബന്ധിച്ച് കേരളത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. 2001ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അതിനും 50 വര്‍ഷം മുമ്പ് തന്നെ ഈ വൈറസും അത് മൂലമുള്ള ജലദോഷവും പനിയുമെല്ലാമുണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) 2023-34 വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചശേഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എച്ച്എംപിവി ഒരു പുതിയ വൈറസ് അല്ലെന്ന് ഐസിഎംആറും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട് ജലദോഷം അടക്കമുള്ള ലക്ഷണങ്ങളാണുള്ളത്. ഇതിന് വാക്‌സിനല്ല, സപ്പോര്‍ട്ടീവ് ചികിത്സയാണ് നല്‍കുന്നതെന്നും ആരോ​ഗ്യ മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. ഗില്ലൻ ബാരി സിൻഡ്രോം തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചയായ രോ​ഗാവസ്ഥയായിരുന്നു ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്). ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. മഹാരാഷ്ട്രയിലും പിന്നീട് കേരളത്തിലും ഈ വർഷം രോ​ഗം റിപ്പോർട്ട് ചെയ്തിരുന്നു. ഞരമ്പുകളുടെയും പേശികളുടെയും പ്രവർത്തനം തടസപ്പെടുന്നതിലൂടെ രോ​ഗിയുടെ ആരോ​ഗ്യാവസ്ഥ ​ഗുരുതരമാകുന്നു. ഗൗതമി പ്രവീൺ കേരളത്തിൽ ​ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൂനെയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പൂനെയിൽ പടർന്നു പിടിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന പകർച്ചവ്യാധിക്ക് പിന്നിൽ 'കാംപിലോബാക്റ്റർ ജെജുനി' എന്ന ബാക്ടീരിയയാണെന്നാണ് ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്. ഈ ബാക്ടീരിയ സാധാരണയായി മൃഗങ്ങളുടെ കുടലിൽ, പ്രത്യേകിച്ച് കോഴികളിലാണ് കാണപ്പെടുന്നത്. മലിനമായതോ വേവിക്കാത്തതോ ആയ മാംസം, പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിക്കാത്ത വെള്ളം എന്നിവയിലൂടെ ബാക്ടീരിയ മനുഷ്യരിലേക്ക് എത്താം. 1916-ലാണ് ആദ്യമായി ഗില്ലന്‍ ബാരി സിന്‍ഡ്രോം തിരിച്ചറിയുന്നത്. രോ​ഗം കണ്ടെത്തിയ ഫ്രഞ്ച് ന്യൂറോളജിസ്റ്റുകളായ ജോർജ് ഗില്ലിയൻ, ജീൻ അലക്സാണ്ടർ ബാരെ എന്നിവരുടെ പേരുകൾ ചേർത്താണ് രോ​ഗത്തിന് പേര് നൽകിയത്. അൽഫാമും കാൻസറും അൽഫാമിന്റെ കരിഞ്ഞ ഭാ​ഗം തനിക്ക് ഇഷ്ടമായിരുന്നെന്നും അത് അമിതമായി കഴിച്ചതാണ് തനിക്ക് കുടൽ കാൻസർ വരാനുണ്ടായ കാരണമെന്ന് നടൻ സുധീർ സുകുമാരൻ നടത്തിയ വെളിപ്പെടുത്താലും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. അല്‍ഫാം മാത്രം കാന്‍സറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അന്ന് ചൂണ്ടിക്കാണിച്ചത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. എന്നാല്‍, ഈ കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്നും വിദ​ഗ്ധർ പറയുന്നു. അനോറെക്‌സിയ നെര്‍വോസ ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബിലെ ഡയറ്റ് പിന്തുടര്‍ന്ന് കണ്ണൂരിൽ 18കാരി മരിച്ച സംഭവമായിരുന്നു 2025ൽ സോഷ്യൽമീഡിയ ചർച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം. ശരീരഭാരം കൂടുമെന്ന ഭയം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നമാണ് അനോറെക്‌സിയ നെര്‍വോസ . ആറുമാസമായി പെണ്‍കുട്ടി സ്വയം പട്ടിണി കിടക്കുകയായിരുന്നു. വെള്ളം മാത്രമായിരുന്നു ഈ കാലയളവിൽ ശ്രീനന്ദ കുടിച്ചിരുന്നത്. ഇതൊരു മാനസികവൈകല്യമായും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എം ശ്രീനന്ദ അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ അനുഭവിക്കുന്നവരിൽ കടുത്ത മാനസികാരോ​ഗ്യ പ്രശ്നങ്ങൾക്കോ, അകാലമരണങ്ങൾക്കോ ഉള്ള സാധ്യത കൂടുതലാണെന്ന് ഇന്റർനാഷണൽ ജേർണൽ ഓഫ് ഈറ്റിങ് ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പ്രശ്നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ, അമിതമായി വ്യായാമം ചെയ്യുകയോ, ഭക്ഷണം കഴിച്ചാൽ അവ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ​ഗുരുതരമാകും. സ്വന്തം ശരീരത്തേക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാവുകയും വണ്ണം വെക്കുമോയെന്ന ഭയമുണ്ടാവുകയും ചെയ്യും. വണ്ണം തീരെ കുറവാണെങ്കിലും വണ്ണംവെക്കുമോ എന്ന തോന്നലുണ്ടാകും. പ്രായലിം​ഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണാമെങ്കിലും പൊതുവേ സ്ത്രീകളിലാണ് ഇവ കൂടുതൽ പ്രകടമാകാറുള്ളത്. അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു 2025. നൂറ്റിയമ്പതിലധികം കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് കണക്ക്. 42-ഓളം മരണങ്ങളും സംഭവിച്ചുവെന്നാണ് ആരോ​ഗ്യമന്ത്രാലയം വിലയിരുത്തുന്നത്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളമായുണ്ട്. ഇവ വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്. വേനൽക്കാലത്ത് കൂടിയ ചൂട് കാരണം ജലാശയങ്ങളിൽ അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകും. അമീബകൾ മൂക്കിലെ സൂക്ഷ്മമായ അസ്ഥിവിടവുകളിലൂടെ നേരിട്ട് തലച്ചോറിലെത്തുകയും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. മൂക്കിൽ വെള്ളം കയറ്റുന്ന നസ്യം പോലുള്ള ക്രിയകൾ ചെയ്യുമ്പോഴോ, തല വെള്ളത്തിൽ മുക്കി കഴുകുമ്പോഴോ അമീബ ശരീരത്തിൽ പ്രവേശിക്കാം. എന്നാൽ അമീബ അടങ്ങിയ വെള്ളം കുടിക്കുന്നതിലൂടെ സാധാരണയായി രോഗം പിടിപെടില്ല. ദഹനവ്യവസ്ഥയിലെ ആസിഡിന്റെ സാന്നിധ്യം അണുക്കളെ നശിപ്പിക്കാൻ പര്യാപ്തമായതിനാലാണിത്‌. വീട്ടിലെ പ്രസവം മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ അശാസ്ത്രീയമായ പ്രസവരീതികൾ ചർച്ചയായിരുന്നു. മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ വീടുകളിൽ നടത്തുന്ന പ്രസവം രണ്ട് ജീവൻ വച്ചുകൊണ്ടുള്ള ഞാണിൻമേൽ കളിയാണെന്നായിരുന്നു സോഷ്യൽമീഡിയയിലെ വിമർശനം. പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യാ​ല്‍, കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടു​പ്പി​നു പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ്ര​സ​വം നീ​ണ്ടു​പോ​യാ​ല്‍ കു​ഞ്ഞി​ന്‍റെ ത​ല​യി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​ത്തി​ന് കു​റ​വു​വ​ന്ന് ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ക്കാം. ഇ​ത് യ​ഥാ​സ​മ​യം ക​ണ്ടു​പി​ടി​ച്ച് ഉ​ട​ന​ടി പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​ന്‍ ഈ ​ശാ​സ്ത്രം അ​റി​യു​ന്ന​വ​രും, അ​തി​നു​വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​വ​ണം. ഇന്ന് മാതൃശിശു മരണ നിരക്കുകള്‍ ഇത്രയും കുറഞ്ഞതിന് കാരണം ഗര്‍ഭകാലം മുതല്‍ എല്ലാ പരിചരണങ്ങളും ആശുപത്രികളില്‍ നടക്കുന്നത് കൊണ്ടാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിച്ചു. സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകളെ തുടർന്ന് വീട്ടു പ്രസവ നിരക്ക് കുറഞ്ഞതും ഈ വർഷത്തെ ഒരു സന്തോഷ വാർത്തയായി. പേവിഷബാധ 2025-ൽ ചർച്ചയായ മറ്റൊരു വിഷയമാണ് പേവിഷബാധ . തെരുവു നായകളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ പേവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പേവിഷബാധയ്ക്ക് വാക്സിൻ എടുത്ത ശേഷവും മരണം റിപ്പോർട്ട് ചെയ്ത സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഏകദേശം 20000 റാബിസ് മരണങ്ങളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനം വരും. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. റാബ്‌ഡോവിറിഡോ കുടുംബത്തില്‍പെട്ട ആര്‍എന്‍എ വൈറസാണ് പേ വിഷബാധയക്ക് കാരണമായ റാബിസ് വൈറസ്. തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ചു. മാര്‍ച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. പട്ടികടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. എല്ലാ ഡോസുകളും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനിയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. കഴുത്തിന് മുകളിലുണ്ടായിരുന്ന പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൊല്ലത്തും സമാന രീതിയിൽ ഏഴു വയസുകാരിയുടെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വാക്സിനും ഹൃദ്രോ​ഗങ്ങളും കോവിഡ് വാക്സിൻ എടുത്തവരിൽ ഹൃദ്രോ​ഗ സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്ന വാദം സോഷ്യൽമീഡിയയിൽ ശക്തമായി പ്രചരിച്ചിരുന്നു. ഇത് ആളുകൾക്കിടയിൽ വാക്സിനെതിരെ ഭീതി ഉയർത്തിയിരുന്നു. എന്നാൽ ഈ പ്രസ്താവന തെറ്റാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടി. ലോകത്ത് ഏതാണ്ട് 99 ശതമാനം ആളുകളിലും കോവിഡ് വന്നു പോയിട്ടുണ്ട്. പലരും ലക്ഷണങ്ങള്‍ ഇല്ലതിരുന്നതിനാല്‍ രോഗം നിര്‍ണയം നടത്തിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് കോവിഡ് വന്നിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല. അതില്‍ പലരും കോവിഡ് വാക്സിന്‍ എടുക്കാത്തവരുണ്ട്. വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ മാത്രമല്ല ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ വാക്സിനെ കുറ്റപ്പെടുത്താനാകും. കോവിഡ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വാക്സിന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമിഖത്തിൽ പറഞ്ഞു. ജിമ്മിൽ കുഴഞ്ഞു വീണുള്ള മരണങ്ങൾ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ യുവാക്കൾ കുഴഞ്ഞു വീണു മരിക്കുന്ന സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു സംഭവം. ഇതിന് പിന്നിൽ പല ഘടകങ്ങൾ ഉണ്ടാകാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വർക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് മതിയായ ആരോ​ഗ്യ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയും വിദ​ഗ്ധർ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ( Gym Workouts) ചിലരിൽ 'ഹൈപ്പര്‍ട്രോഫി' എന്ന അവസ്ഥയുണ്ടാകാം. അതായത് ഹൃദയപേശികൾക്ക് സാധാരണയിലും കട്ടിയും വലിപ്പവും കൂടുതലായിരിക്കും. ശരീരത്തിൽ മുഴുവനായുള്ള അഞ്ച് ലിറ്റർ രക്തത്തില്‍ പത്ത് ശതമാനം ഹൃദയമാംസപേശികളുടെ പ്രവർത്തനത്തിനായി ഉപയോ​ഗിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ ഇതിന്‍റെ അളവു വർധിക്കും. എന്നാൽ ഹൈപ്പർട്രോഫി അവസ്ഥയുള്ളവരില്‍ സാധാരണയിലും അധികം രക്തം ആവശ്യമായി വരുമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറയുന്നു. രക്തം ലഭ്യമാകാതെ വരുന്നതോടെ ഹൃദയപേശികൾ സമ്മർദത്തിലാകും. ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ആളുകള്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. അതിനാല്‍ ജിമ്മില്‍ പോകുന്നതിന് മുന്‍പ് പരിശോധന നടത്തി ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണെന്നും അദ്ദേഹം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറയുന്നു. പറഞ്ഞു. ട്രംപും പാരസെറ്റാമോൾ വിവാദവും ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദവും അത് പിന്നീട് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) തള്ളിയതും സോഷ്യൽമീഡിയ 2025ൽ ആഘോഷിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍ 'ടൈലനോള്‍' (പാരസെറ്റമോള്‍) ഒഴിവാക്കണം, അല്ലെങ്കില്‍ ഓട്ടിസമുള്ള കുഞ്ഞ് ജനിച്ചേക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ലോകാരോഗ്യ സംഘടനയടക്കമുള്ളവ ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ട്രംപ് പറയുന്ന മണ്ടത്തരം കേള്‍ക്കേണ്ടതില്ലെന്നും മരുന്നിന് ഓട്ടിസവുമായി ഒരു ബന്ധവുമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. Donald Trump പാരസെറ്റമോളും ഓട്ടിസവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ സുരക്ഷിതമായ മരുന്ന് തന്നെയാണ് പാരസെറ്റമോളെന്നും തെറ്റായ പ്രചരണങ്ങളിലും വിവരങ്ങളിലും വീഴരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിന്‍റെ പ്രസ്താവന ശാസ്ത്രീയ അടിത്തറ ഇല്ലാത്താണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും ഓസ്ട്രേലിയയിലെയും യുകെയിലെയും ആരോഗ്യ ഗവേഷണ ഏജന്‍സികളും വ്യക്തമാക്കുന്നു. ചുമ മരുന്ന് തമിഴ്നാട് ആസ്ഥാനമായി നിര്‍മ്മിക്കുന്ന കാള്‍ഡ്രിഫ് നിര്‍മ്മാണ കമ്പനിയുടെ ചുമ മരുന്ന് കഴി‍ച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികൾ മരിച്ചത് സോഷ്യൽമീഡിയയിൽ വലിയ വാർത്തയായിരുന്നു. തുടര്‍ന്ന് തുടർച്ചയായി മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കമ്പനി ഉടമയായ രം​ഗനാഥനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുട്ട കഴിച്ചാൽ കാൻസർ മുട്ടയിൽ കാൻസറിന് കാരണമാകുന്ന ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയതോടെ മുട്ട കാൻസറിന് കാരണമാകുമെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചാരം ഉയർന്നിരുന്നു. എന്നാൽ ഈ വാദം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) തള്ളി. എഗ്ഗോസ് ന്യൂട്രീഷന്‍ എന്ന ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആന്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം. Eggs ഇത് അടിസ്ഥാന രഹിതമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. 2011 ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു. നൈട്രോഫ്യൂറാന്‍ മെറ്റബോളൈറ്റുകളുമായുള്ള ട്രേസ്-ലെവല്‍ ഭക്ഷണങ്ങള്‍ മനുഷ്യരില്‍ കാന്‍സറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ തമ്മില്‍ ബന്ധമില്ല. സാധാരണ മുട്ട ഉപഭോഗം കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെടുത്തി ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ നടത്തിയ പഠനങ്ങളില്‍ ഒന്നിലും പരാമര്‍ശമില്ല. Year Ending: From HMPV to cancer causing eggs.. Social Media Celebrated health news

സമകാലിക മലയാളം 30 Dec 2025 5:59 pm

ലിപ്സ്റ്റിക്ക് സ്ഥിരം ഉപയോ​ഗിക്കുന്നവരാണോ? ഈ അഞ്ച് കാര്യങ്ങൾ മറക്കരുത്

ലി പ്സ്റ്റിക്ക് ആഢംബരമായി കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ദിവസവും ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കുന്നവരാണ് മിക്ക സ്ത്രീകളും, എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ലിപ്സ്റ്റിക്ക് നിങ്ങളുടെ സുന്ദരമായ ചുണ്ടുകളുടെ പ്രകൃതിദത്ത നിറം കവരാനും ഹൈപ്പർപി​ഗ്മെന്റേഷന് കാരണമാവുകയും ചെയ്യാം. എന്താണ് ലിപ് പിഗ്മെന്റേഷൻ ചുണ്ടുകളിലെ ചർമത്തിന്റെ നിറം മാറുന്നതോ ഇരുണ്ടതാകുന്നതിനെയോ ആണ് ലിപ് പിഗ്മെന്റേഷൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് തീവ്രത അനുസരിച്ച് കടും നീലയോ ചാരനിറമോ ആയ പാടുകൾ പോലെ കാണപ്പെടുകയും മൊത്തത്തിൽ ചുണ്ടിന്റെ നിറത്തിൽ മങ്ങൽ ഉണ്ടാക്കുകയും ചെയ്യാം. ഇത് ആത്മവിശ്വാസത്തെ സാരമായി ബാധിക്കാനും ഇടയാകും. ചുണ്ടിലെ പിഗ്മെന്റേഷൻ സ്വാഭാവികമാണോ? പിഗ്മെന്റേഷൻ സ്വാഭാവികമാണെങ്കിലും, സ്വാഭാവിക പിഗ്മെന്റേഷനും അല്ലാതുള്ള പിഗ്മെന്റേഷനും തമ്മിൽ വ്യത്യാസമുണ്ട്. ജനിതകം, വാർദ്ധക്യം മുതൽ ജീവിതശൈലി ശീലങ്ങൾ വരെയുള്ള കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ജനിതകമോ വാർദ്ധക്യമോ കാരണം ചുണ്ടിന് ഒരു പരിധിവരെ കറുപ്പ് നിറം സ്വാഭാവികമായി സംഭവിക്കാം. ചുണ്ടിലെ പിഗ്മെന്റേഷന്റെ പ്രാഥമിക കാരണം ചുണ്ടിലെ കലകളിലെ മെലാനിൻ ഉത്പാദനം വർധിക്കുന്നതാണ്. ജനിതകം, ഹോർമോൺ മാറ്റങ്ങൾ, അല്ലെങ്കിൽ അമിതമായ സൂര്യപ്രകാശം, പുകവലി തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാൽ ഇത് സംഭവിക്കാം. ലിപ്സ്റ്റിക്കും ഹൈപ്പർ പി​ഗ്മെന്റെഷനും ദിവസവും ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കുന്നത് ലിപ് പിഗ്മെന്റേഷനുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. നമ്മുടെ പ്രിയപ്പെട്ട ലിപ് സ്റ്റിക്ക് ഷേയ്ഡ് ദിവസവും ചുണ്ടുകളിൽ ഉപയോ​ഗിക്കുന്നത് ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ലിപ്സ്റ്റിക്കിന്റെ സ്ഥിര ഉപയോ​ഗം നിങ്ങളുടെ ചുണ്ടുകളെ കാലക്രമേണ കറുപ്പിക്കും. നിങ്ങളുടെ ലിപ്സ്റ്റിക്കിൽ അടങ്ങിയ ചില ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. വിലകുറഞ്ഞ ഫോർമുലേഷനുകളിൽ പലപ്പോഴും ലെഡ്, ക്രോമിയം തുടങ്ങിയ ഘന ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്, അവ ക്രമേണ നിങ്ങളുടെ ചുണ്ടുകളുടെ കലകളിൽ അടിഞ്ഞുകൂടുന്നു. കൂടാതെ പല ലിപ്സ്റ്റിക്കുകളിലും അടങ്ങിയ സിന്തറ്റിക്, കെമിക്കൽ സംയുക്തങ്ങൾ മെലാനിൻ ഉൽപാദനത്തിന് കാരണമാകും. ഏറ്റവും വലിയ പ്രശ്നം, പല ജനപ്രിയ ബ്രാൻഡുകളും കഠിനമായ സുഗന്ധദ്രവ്യങ്ങളും സിന്തറ്റിക് ഡൈകളും തങ്ങളുടെ ലിപ്സ്റ്റിക്കിൽ ഉപയോഗിക്കുന്നു എന്നതാണ്. ഇത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. ഇത് വീക്കം, തുടർന്നുള്ള കറുപ്പ് എന്നിവയിലേക്ക് നയിക്കും. ഇവ നിരന്തരം ഉപയോ​ഗിക്കുന്നത് അതിലോലമായ ചുണ്ടുകളുടെ ചർമത്തിൽ മൈക്രോ-ട്രോമ സൃഷ്ടിക്കുന്നു. ഇത് ഒരു പ്രതിരോധ സംവിധാനമായി നിങ്ങളുടെ ശരീരത്തെ അധിക മെലാനിൻ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. എന്ന് കരുതി ലിപ്സ്റ്റിക്ക് ഉപയോ​ഗം പൂർണമായും ഒഴിവാക്കണമെന്നല്ല. ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കുമ്പോൾ 5 കാര്യങ്ങൾ ശ്രദ്ധിക്കണം അളവിനേക്കാൾ ഗുണനിലവാരത്തിൽ ശ്രദ്ധിക്കുക മികച്ച ​ഗുണനിലവാരമുള്ള ബ്രാന്റുകളിൽ നിന്ന് ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിക്കുക. ലെഡ് അല്ലെങ്കിൽ അത്തരം വസ്തുക്കൾ ഇല്ലാത്ത ഉൽപ്പന്നമാണെന്ന് ഉറപ്പാക്കുക. ലേബൽ പരിശോധിക്കുക. ഏതെങ്കിലും ലിപ്സ്റ്റിക് വാങ്ങുന്നതിനുമുമ്പ്, ലേബൽ പരിശോധിക്കുക. ‘റെഡ് ഡൈ 40,’ ‘യെല്ലോ ലേക്ക് 5,’ അലുമിനിയം സംയുക്തങ്ങൾ ഉള്ളതോ, അല്ലെങ്കിൽ അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കാതെ ‘പർഫം’ പട്ടികയിൽ കാണുകയാണെങ്കിൽ, അത് ഒഴിവാക്കുക. കാർണൗബ പോലുള്ള പ്രകൃതിദത്ത വാക്സുകളും വിറ്റാമിൻ ഇ പോലുള്ള ചേരുവകളും നല്ലതാണ്. മൂക്കിൽ വിരലിടുന്ന ശീലമുണ്ടോ? ഡിമെൻഷ്യ സാധ്യതയുണ്ടെന്ന് പഠനം ലിപ്സ്റ്റിക്കിന് മുൻപ് ലിപ് ബാം ലിപ്സ്റ്റിക് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു ലിപ് പ്രൈമർ അല്ലെങ്കിൽ SPF ഉള്ള ലിപ് ബാം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ദോഷകരമായ ഘടകങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം തടയുകയും കറപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് മാത്രമല്ല, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചില രോ​ഗങ്ങളുടെ സൂചനയാകാം ശരിയായ ലിപ്സ്റ്റിക് ശുചിത്വം പാലിക്കുക ലിപ്സ്റ്റിക് ധരിച്ച് ഒരിക്കലും ഉറങ്ങരുത്, കാരണം ദീർഘനേരം ലിപ്സ്റ്റിക് പുരട്ടിയാൽ ചുണ്ടിലെ ചർമം തകരാനും കറ ഉണ്ടാകാനും കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കാൻ എപ്പോഴും സൗമ്യമായ, എണ്ണ അടിസ്ഥാനമാക്കിയുള്ള മേക്കപ്പ് റിമൂവർ ഉപയോഗിക്കുക, തുടർന്ന് ലിപ് ബാം ഉപയോഗിക്കുക. Can lipstick cause hyperpigmentation?

സമകാലിക മലയാളം 30 Dec 2025 5:55 pm

ഉറക്കക്കുറവ് മാത്രമല്ല, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചില രോ​ഗങ്ങളുടെ സൂചനയാകാം

ക ണ്ണിന് ചുറ്റുമുള്ള കറുപ്പ് പലരുടെയും ആത്മവിശ്വാസത്തെ കെടുത്തുന്നതാണ്. ഉറക്കക്കുറവാണ് ഇതിന് പിന്നിലെ കാരണമെന്നാണ് പൊതുവായ ധാരണ. എന്നാൽ ചിലര്‍ നന്നായി ഉറങ്ങുന്നുണ്ടെങ്കിലും കണ്ണിന് താഴെയുള്ള ഈ കറുപ്പ് മാറാറില്ല. ഉറക്കമില്ലായ്മ മാത്രമല്ല പല ആരോ​ഗ്യപ്രശ്നങ്ങളുടെയും ശരീരം നൽകുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ് എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തിൽ കണ്ണിന് താഴെ കറുപ്പ് വരാൻ സാധ്യതയുണ്ടെന്ന് ചർമരോ​ഗ വിദ​ഗ്ധർ പറയുന്നു. ഇരുമ്പ്, വിറ്റാമിന്‍ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് ചുറ്റും കറുത്തപാടുകള്‍ വരാം. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളിൽ ഒന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. അതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയിട്ടും കണ്ണിന് താഴെ കാണുന്ന കറുപ്പ് മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുഴിഞ്ഞ കണ്ണുള്ളവര്‍ക്കും സ്വാഭാവികമായി കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാകാം. വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക് ഹീമോഗ്ലോബിൻ കുറയുന്നതും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമ്മമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. ഇവ മാറാൻ വിപണിയിൽ കാണുന്ന പല തരം ക്രീമുകൾ വാങ്ങി ഉപയോ​ഗിക്കുമെങ്കിലും ശരിയായ വൈദ്യ സഹായം തേടി കണ്ണിന് താഴത്തെ കറുപ്പിന് യഥാർഥ കാരണം മനസിലാക്കി ചികിത്സിക്കുന്നതാണ് ഏറ്റവും പ്രധാനം. ചാർക്കോൾ മാസ്ക് ഉപയോ​ഗിക്കാറുണ്ടോ? ട്രെൻഡിന് പിന്നാലെ പോയാൽ പണികിട്ടും ശരിയായ പോഷകാഹാരം, നല്ല ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ എന്നിവ ഇവയെ ഒരു പരിധിവരെ മെച്ചപ്പെടുത്തും. മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും ഇത് കാലക്രമേണ ഇവ കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ കൂടുതൽ മഗ്നീഷ്യം ഉൾപ്പെടുത്താൻ ശ്രമിക്കുക. ചർമ്മത്തിൻ്റെ ആരോഗ്യത്തിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും. ബദാം, പിസ്ത, ചീര, അവോക്കാഡോ തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. What is the reason behind Darkness around eyes

സമകാലിക മലയാളം 30 Dec 2025 5:36 pm

മൂക്കിൽ വിരലിടുന്ന ശീലമുണ്ടോ? ഡിമെൻഷ്യ സാധ്യതയുണ്ടെന്ന് പഠനം

മൂ ക്കിൽ വിരലിടുന്ന സ്വഭാവമുണ്ടോ? കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ദുശ്ശീലം പിന്നീട് ​തലച്ചോറിന്റെ ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. 2022 ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ, മൂക്കിൽ വിരലിടുന്ന സ്വഭാവം ഡിമെൻഷ്യയ്ക്ക് (പ്രത്യേകിച്ച് അൽഷിമേഴസ്) സാധ്യതയുണ്ടാക്കുന്നുവെന്നാണ്. മനുഷ്യരിൽ ന്യുമോണിയ പോലുള്ള രോഗത്തിന് കാരണമാകുന്ന ക്ലമീഡിയ ന്യുമോണിയയെന്ന ബാക്ടീരിയയുടെ സാന്നിധ്യം വൈകി ഡിമെൻഷ്യ ബാധിച്ച ആളുകളുടെ തലച്ചോറിൽ കണ്ടെത്തിയതാണ് പഠനത്തിൽ വഴിയൊരുക്കിയത്. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ബാക്ടീരിയയ്ക്ക് മൂക്കിൽ നിന്ന് തലച്ചോറിലേക്ക് നേരിട്ട് ഘ്രാണ നാഡി (മൂക്കിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്നു) വഴി സഞ്ചരിക്കാൻ കഴിയുമെന്ന് കണ്ടെത്തി. മൂക്കിനുള്ളിലെ നേർത്ത പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് ബാക്ടീരിയകൾക്ക് തലച്ചോറിലേക്ക് എത്തുന്നത് എളുപ്പമാക്കുന്നു. ഇനിയെങ്കിലും ഹൃദയത്തിന് അൽപം പരി​ഗണന നൽകണം, പുതുവർഷം ഹെൽത്ത് സ്കോർകാർഡ് ഉണ്ടാക്കാം എലികളിൽ, ബാക്ടീരിയ 24 മുതൽ 72 മണിക്കൂറിനുള്ളിൽ തലച്ചോറിലെത്തി. തലച്ചോറിലേക്കുള്ള ഒരു കുറുക്കുവഴിയായിരിക്കാം മൂക്ക് എന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. അണുബാധയെ തുടർന്ന്, എലികളുടെ തലച്ചോറിൽ കൂടുതൽ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ അടിഞ്ഞുകൂടാൻ തുടങ്ങി. അൽഷിമേഴ്‌സ് രോഗികളുടെ തലച്ചോറിൽ കൂട്ടമായി കാണപ്പെടുന്ന അതേ പ്രോട്ടീനാണിത്. അണുബാധയ്ക്കുള്ള പ്രതികരണമായിട്ടാണ് സാധാരണയായി ഈ പ്രോട്ടീൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്, എന്നാൽ അമിതമായ അടിഞ്ഞുകൂടൽ ദോഷകരമാണ്. എലികളിൽ നടത്തിയ പരീക്ഷണമായതിനാൽ മനുഷ്യരിൽ സമാന ഫലമുണ്ടാകുമോ എന്നതിൽ വിശദമായ പഠനം നടത്തേണ്ടതായിട്ടുണ്ട്. ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകുന്നത് തല മൈക്രോവേവിനുള്ളിൽ വയ്ക്കുന്നതിന് സമാനം! സത്യമെന്ത്? ഇതേ ബാക്ടീരിയകൾ മനുഷ്യരിലും കാണപ്പെടുന്നതിനാൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. മൂക്കിന്റെ ആന്തരിക സംരക്ഷണ പാളിക്ക് കേടുപാടുകൾ വരുത്തുന്നതിനാൽ മൂക്കിൽ വിരലിടുന്നതോ മൂക്കിലെ രോമങ്ങൾ പറിക്കുന്നതോ നല്ല ശീലമല്ലെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ ന്യൂറോ സയന്റിസ്റ്റ് ജെയിംസ് സെന്റ് ജോൺ പറഞ്ഞു. ഇത് ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്താനുള്ള സാധ്യത വർധിപ്പിക്കും. Nose picking increases the chance of Dementia.

സമകാലിക മലയാളം 30 Dec 2025 5:16 pm

ചാർക്കോൾ മാസ്ക് ഉപയോ​ഗിക്കാറുണ്ടോ? ട്രെൻഡിന് പിന്നാലെ പോയാൽ പണികിട്ടും

സ്കി ൻ കെയർ ട്രെൻഡുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ചാർക്കോൾ മാസ്ക്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ട്രെൻഡിന്റെ ഭാ​ഗമായി. ദ്രാവക രൂപത്തിലുള്ള മാസ്ക് ആദ്യം മുഖത്ത് പുരട്ടി, അവ ഉറങ്ങി കഴിയുമ്പോൾ പീൽ ചെയ്തെടുക്കുന്നതാണ് രീതി. ഇതിലൂടെ ചർമത്തിന് പുറമെ ഉള്ള മൃതകോശങ്ങളും ബ്ലാക്ക്ഹെഡുകളും എണ്ണയുമെല്ലാം നീക്കം ചെയ്യാൻ സഹായിക്കും. ഉടനടി റിസൾട്ട് തരുന്നതു കൊണ്ട്തന്നെ ജെൻ സിക്കിടെ ചാർക്കോൾ മാസ്ക് വലിയ ട്രെൻഡ് ആയിരുന്നു. എന്നാൽ ചാർക്കോൾ മാസ്ക്കിന് ചില ദോഷവശങ്ങളുമുണ്ടെന്ന് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ആയ ഡോ. പൂജ റെഡ്ഡി. ഇനിയെങ്കിലും ഹൃദയത്തിന് അൽപം പരി​ഗണന നൽകണം, പുതുവർഷം ഹെൽത്ത് സ്കോർകാർഡ് ഉണ്ടാക്കാം നല്ലതെന്ന് വിശ്വസിച്ച് മുഖത്ത് പ്രയോ​ഗിക്കുന്ന പല ഉൽപ്പന്നങ്ങളും നിങ്ങളുടെ ചർമത്തിന് ദോഷമാണെന്ന് ഡോക്ടർ പറയുന്നു. ചാർക്കോൾ മാസ്ക് പോലുള്ള കട്ടികൂടിയ മാസ്ക്കുകൾ പീൽ ചെയ്തെടുക്കുമ്പോൾ ബ്ലാക്ക്ഹെഡ്സ് മാത്രമല്ല, ബാക്ടീരിയയെ പ്രതിരോധിക്കുകയും ഈർപ്പം നിലനിർത്തുകളും ചെയ്യുന്ന ചർമത്തിന്റെ എപ്പിഡെർമസിലെ ഏറ്റവും പുറം പാളികൂടിയാണ് നീക്കം ചെയ്യപ്പെടുന്നത്. വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക് മുഖത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്ത ഓയിൽ അടങ്ങിയിരിക്കുന്ന പാളിയാണിത്. ഇത് ദീർഘകാലം ഉപയോ​ഗിക്കുന്നത് മുഖത്തെ ചർമത്തിന്റെ ഘടനയും ആരോ​ഗ്യവും മാറാം. ഇത് ചർമപ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരം വൈറൽ ഉൽപന്നങ്ങളുടെ പിന്നാലെ പോകുന്നത് ഭാവിയിൽ ചർമത്തിന് ​ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കാം. സാലിസിലിക്ക്, ഗ്ലൈക്കോളിക്ക്, ലാക്ടിക്ക് ആസിഡ് എന്നിവ ഓയില്‍ കെയറിനായി ഉപയോഗിക്കാം. Skin Care Tips: Charcoal face mask may harm skin

സമകാലിക മലയാളം 30 Dec 2025 4:53 pm

'മഞ്ഞ അല്ല, നീല', പ്രിയങ്ക ​ഗാന്ധി വൈറലാക്കിയ വയനാട്ടിലെ നീല മഞ്ഞളിന്റെ ​ഗുണങ്ങൾ അറിയാമോ?

ന മ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്നാണ് മഞ്ഞൾ. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ സാധാരണ മഞ്ഞ നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മറ്റൊരു മഞ്ഞൾ വെറൈറ്റി സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബ്ലാക്ക് ടെർമറിക് അഥവാ നീല മഞ്ഞൾ. കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയാണ് വയനാട്ടിലെ നീല മഞ്ഞളിനെ വീണ്ടും വൈറലാക്കിയത്. ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുള്ള നീല മഞ്ഞൾ ഇപ്പോൾ തന്റെ ദിനചര്യയുടെ ഭാ​ഗമാണെന്നും തൊണ്ടയുടെ അസ്വസ്ഥതയും അലർജിയും കുറയ്ക്കാൻ മികച്ചതാണെന്നും പ്രിയങ്ക പറഞ്ഞു. എന്താണ് നീല മഞ്ഞൾ ആയുർവേദത്തിൽ നീല മഞ്ഞൾ, കരി മഞ്ഞൾ (Black Turmeric) എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം കുർക്കുമ സീസിയ എന്നാണ്. ഇത് സാധാരണ മഞ്ഞളിൽ നിന്ന് വ്യത്യസ്തമായി ഇതിന് തവിട്ട് നിറമുള്ള പുറംഭാഗവും ഉള്‍ഭാഗത്ത് ഒരു പ്രത്യേക നീല-പര്‍പ്പിള്‍ നിറവുമായിരിക്കും. അതുകൊണ്ട് ഇതിനെ നീലമഞ്ഞൾ എന്ന് വിളിക്കാൻ കാരണം. ഇത് ദൈനംദിന ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോഗിക്കാറില്ല. ഔഷധങ്ങളിലാണ് കൂടുതലും ഉപയോ​ഗിക്കുന്നത്. ഈ ഇനത്തില്‍ ഉയര്‍ന്ന അളവില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. കര്‍പ്പൂരത്തിന് സമാനമായ സുഗന്ധവുമുണ്ട്. കേരളത്തിലെ വയനാട് മേഖലയിലാണ് നീല മഞ്ഞൾ പ്രധാനമായും കാണപ്പെടുന്നത്, അവിടുത്തെ കാലാവസ്ഥയും മണ്ണും നീല മഞ്ഞളിന്റെ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ഒഡീഷ, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. എന്നിരുന്നാലും, മഞ്ഞ മഞ്ഞളിനേക്കാൾ വളരെ അപൂർവമാണ് ഇത്, അതുകൊണ്ടാണ് തന്നെ നീല മഞ്ഞളിന് വിപണിയിൽ വില കൂടുതലാണ്. വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക് നീല മഞ്ഞൾ ഔഷധ ഗുണങ്ങൾ അവശ്യ എണ്ണകൾ, കുർക്കുമിനോയിഡുകൾ, നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ നീല മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ചില ശാസ്ത്രീയ പഠനങ്ങളിൽ നീല മഞ്ഞൾ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുർവേദത്തിൽ തൊണ്ടവേദന, അലർജികൾ, വീക്കം, ചില ചർമ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് സഹായകരമാണെന്ന് കണക്കാക്കപ്പെടുന്നു. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഈ മഞ്ഞൾ കഴിക്കുന്നത് ഗുണം ചെയ്യും. 'ഞാന്‍ എല്ലാ ദിവസവും കഴിക്കാറുണ്ട്'; ശൈത്യകാല സമ്മേളനത്തില്‍ വയനാട്ടിലെ നീല മഞ്ഞളിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രിയങ്ക ഗാന്ധി പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നീല മഞ്ഞൾ കഴിക്കുന്നത് സഹായകരമാണെന്ന് ആയുർവേദത്തിൽ പറയുന്നു. ഈ മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കാൻസർ ഉൾപ്പെടെയുള്ള രോ​ഗങ്ങൾ ചികിത്സിക്കാൻ ഉപയോ​ഗിക്കുന്ന അപൂർവമായ ആയുർവേദ ഔഷധമാണ് ഇതെന്നും വിദ​ഗ്ധർ പറയുന്നു. ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾ പരിഹരിക്കാനും മുറിവുണക്കാനുമൊക്കെ കഴിവുള്ളവയാണ് ഇവ. What is Black Turmeric and its Health Benefits

സമകാലിക മലയാളം 30 Dec 2025 4:53 pm

വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക്

കാ ഴ്ചയിൽ കുഞ്ഞനാണെങ്കിലും നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയതാണ് ജീരകം. രാവിലെ വെറും വയറ്റിൽ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളുമൊക്കെ നിയന്ത്രിക്കാൻ ജീരകം ബെസ്റ്റാണ്. വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ അലട്ടുന്നവർക്കും വയറുവേദന ശമിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജീരകം വെള്ളം കുടിക്കുന്നത് നല്ലതാണ്. രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് കുതിർത്ത് വെച്ച ശേഷം പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാം, അല്ലെങ്കിൽ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റി കുടിക്കാവുന്നതുമാണ്. വെറും ജീരകവെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ജീരകവും നാരങ്ങയും ചേർത്തൊരു ഡ്രിങ്ക് ഉണ്ടാക്കാം. ജീരകം പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയതാണ് നാരങ്ങയും. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിൻ്റെ ആരോഗ്യത്തിനും മികച്ചതാണ്. ചേരുവകൾ ജീരകം - ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളം അര കഷണം നാരങ്ങ ഒരു ടീസ്പൂൺ തേൻ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകുന്നത് തല മൈക്രോവേവിനുള്ളിൽ വയ്ക്കുന്നതിന് സമാനം! സത്യമെന്ത്? തയ്യാറാക്കേണ്ട വിധം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഒരു രാത്രി മുഴുവൻ കുതിർക്കാൻ വെയ്ക്കാം. രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിക്കുക. വെള്ളത്തിന് ഗോൾഡൻ നിറം വരുന്നതു വരെ തിളപ്പിക്കാം. ശേഷം തീ ഓഫ് ആക്കി, വെള്ളം ആറാൻ വയ്ക്കാം. ഇനിയെങ്കിലും ഹൃദയത്തിന് അൽപം പരി​ഗണന നൽകണം, പുതുവർഷം ഹെൽത്ത് സ്കോർകാർഡ് ഉണ്ടാക്കാം ചൂട് ഒന്നു ആറിയശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കുക. മധുരം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് ചെറു ചൂടോടെ കുടിക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഉത്തമം. Cumin-lemon drink for gut health

സമകാലിക മലയാളം 30 Dec 2025 3:07 pm

കരളു പിണങ്ങിയാൽ മുഖം വാടും, ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയണം

ക രൾ രോ​ഗങ്ങൾ മൂർച്ഛിച്ച ശേഷമാണ് മിക്കവാറും ആളുകൾ ചികിത്സ തേടുക. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് അതിന്റെ പ്രധാന കാരണം. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തെ പലതരത്തിൽ ബാധിക്കാം. ഹോർമോൺ നിയന്ത്രണം, പോഷക സംസ്കരണം എന്നിവയിൽ കരളിന് വലിയ പങ്കുള്ളതിനാൽ കരളിന്റെ അനാരോഗ്യം ചർമത്തിലും പ്രകടമാകും. ചർമത്തിന് മഞ്ഞനിറം കരളിൻ്റെ ആരോഗ്യം തകരാറിലാകുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം ചർമത്തിലെ മഞ്ഞ നിറം. ചുവന്ന രക്താണുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ബിലിറൂബിൻ സംസ്കരിക്കാൻ കരളിന് കഴിയാതെ വരുമ്പോഴാണ് ചർമത്തിലെ നിറം മാറുന്നത്. കണ്ണിലും നേരിയ മഞ്ഞ നിറത്തിൽ കാണാം. മുഖത്ത് വീക്കം രാവിലെ ഉണരുമ്പോൾ താടിയെല്ലിന് ചുറ്റും കണ്ണുകളിലും വീക്കമുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിൻ്റെ സൂചനയാണിത്. കരളിൽ കൊഴുപ്പ് അടിയുന്നതോടെ, രക്തക്കുഴലുകളിൽ ദ്രാവകം നിലനിർത്താൻ ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇത് മുഖത്ത് സ്ഥിരമായ വീക്കം ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അവധിക്കാലം ശ്രദ്ധയോടെ ആഘോഷിക്കാം, 'ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം' എങ്ങനെ കൈകാര്യം ചെയ്യാം മുഖക്കുരു താടിയെല്ലിന് ചുറ്റും കവിളുകളിലും നെറ്റിയിലും പെട്ടെന്നുണ്ടാകുന്ന മുഖക്കുരു അത്ര നല്ല സൂചനയല്ല. ഇത് metabolic dysfunction-associated steatotic liver disease (MASLD)-ന്റെ സൂചനയാകാം. ഫാറ്റി ലിവർ രോഗമുണ്ടെങ്കിൽ കരളിന് വിഷാംശം പുറന്തള്ളാനോ ആൻഡ്രോജനുകൾ പോലുള്ള ഹോർമോണുകളെ സന്തുലിതമാക്കാനോ സാധിക്കില്ല. ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകുന്നത് തല മൈക്രോവേവിനുള്ളിൽ വയ്ക്കുന്നതിന് സമാനം! സത്യമെന്ത്? ചർമത്തിൽ ചൊറിച്ചിൽ കരളിൻ്റെ ആരോഗ്യം തകരാറിലാകുമ്പോൾ ചർമത്തിൻ്റെ സ്വാഭാവിക തിളക്കത്തെ ബാധിച്ചേക്കാം. ഫാറ്റി ലിവർ രോഗം വിറ്റാമിൻ എ, ഇ എന്നിവയുടെ ആഗിരണം കുറയ്ക്കുകയും ഇത് ചർമം വരണ്ടതാക്കുന്നതിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്തേക്കാം. Liver Health: Symptoms

സമകാലിക മലയാളം 30 Dec 2025 12:31 pm

ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകുന്നത് തല മൈക്രോവേവിനുള്ളിൽ വയ്ക്കുന്നതിന് സമാനം! സത്യമെന്ത്?

സ ദാസമയവും ചെവിയിൽ ഇയർഫോണുകൾ തിരുകി നടക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഫോണിലേക്ക് നീട്ടിപ്പിടിച്ച വയറുകളോ കൊണ്ടു നടക്കാനുള്ള അസൗകര്യമോ ബ്ലൂടൂത്ത് ഇയർഫോണുകളെ സംബന്ധിച്ചിടത്തോളം ഇല്ലെന്നതാണ് ആളുകള്‍ ഇത് തിരഞ്ഞെടുക്കാനുള്ള കാരണം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ബ്ലൂടൂത്ത് ഇയർപോഡുകളുടെ ഉപയോ​ഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പ്രചാരം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ബ്ലൂടൂത്ത് ഇയർപോഡുകൾ ഉപയോ​ഗിക്കുന്നത് തല മൈക്രവേവിൽ വയ്ക്കുന്നതിന് സമാനമാണെന്നും, അത്രത്തോളം റേഡിയേഷൻ ഇവയിൽ നിന്ന് പുറപ്പെടുന്നുണ്ടെന്നും ഇത് കാൻസർ ഉണ്ടാക്കുമെന്ന തരത്തിൽ വിഡീയോ വൈറലായിരുന്നു. ഇതിനോട് പ്രതികരിച്ച് അമേരിക്കയിലെ മിഷിഗണ്‍ ന്യൂറോസര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂറോസര്‍ജന്‍ ഡോ. ജയ് ജഗ്നാഥന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. View this post on Instagram A post shared by Jay Jagannathan, MD | Michigan Neurosurgery Institute (@jagannathanneurosurgery) ബ്ലൂടൂത്ത് ഇയർപോഡുകളിൽ നിന്ന് നോൺ-അയോണൈസിങ് ആയ റേഡിയേഷൻ പുറപ്പെടുന്നുണ്ട്. എന്നാൽ അത് നമ്മുടെ മൊബൈൽ ഫോണുകളിൽ നിന്ന് പുറപ്പെടുന്ന റേഡിയേഷനെത്താൾ 10 മുതൽ 400 മടങ്ങ് കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൊബൈൽഫോണിൽ നിന്നുണ്ടാകുന്ന റേഡിയേഷന് കാൻസർ ഉണ്ടാക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തുളസി വെള്ളം കുടിച്ചാൽ തടി കുറയുമോ? നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം നടത്തിയ ഒരു പഠനത്തിൽ റേഡിയോ ഫ്രീക്വൻസി (ആർഎഫ്) വികിരണത്തിന് ദീർഘനേരം എക്സ്പോഷർ ചെയ്യുമ്പോൾ എലികളിൽ, ചില കാർഡിയാക് കാൻസറുകളുമായി ബന്ധം കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അവലോകനത്തിൽ മനുഷ്യരിൽ സമാന ഫലങ്ങൾ ഉണ്ടാക്കുന്നതായ തെളിവുകൾ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറയുന്നു. അവധിക്കാലം ശ്രദ്ധയോടെ ആഘോഷിക്കാം, 'ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം' എങ്ങനെ കൈകാര്യം ചെയ്യാം 2024ൽ പ്രസിദ്ധീകരിച്ച തൈറോയ്ഡ് നോഡ്യൂളുകളെ കുറിച്ചുള്ള പഠനത്തിൽ ചില മൊബൈൽ ഫോണുകളുകളിൽ നിന്ന് പുറപ്പെടുന്ന ചിലതരം റേഡിയേഷനുകളുമായുള്ള സമ്പർക്കം ചിലരിൽ കാൻസർ അല്ലാത്ത തൈറോയ്ഡ് നോഡ്യൂളുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കാൻസർ അല്ലാത്ത നോഡ്യൂളുകളാണ്. എയർപോഡുകൾ മൊബൈൽ ഫോണുകളെക്കാൾ വളരെ കുറവ് റേഡിയേഷൻ മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. അതിനാൽ മൊബൈൽഫോണുകളും കാൻസറും തമ്മിലുള്ള ബന്ധം കണ്ടെത്താൻ മതിയായ ഡാറ്റ ഇല്ലാത്തതിനാൽ എയർപോഡ് ഉപയോഗവും കാൻസറും തമ്മിൽ സാധുവായ ഒരു ബന്ധമില്ലെന്നാണ് നി​ഗമനമെന്നും അദ്ദേഹം പറയുന്നു. myth of cancer risk: Is wearing Bluetooth earphones same as placing a microwave on your head?

സമകാലിക മലയാളം 30 Dec 2025 11:03 am

അവധിക്കാലം ശ്രദ്ധയോടെ ആഘോഷിക്കാം, 'ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം'എങ്ങനെ കൈകാര്യം ചെയ്യാം

ക്രി സ്മസ്-പുതുവത്സര അവധിക്കാലം അടിച്ചുപൊളിക്കുകയാണ് എല്ലാവരും. ഫെസ്റ്റിവല്‍ മൂഡ് ആയതുകൊണ്ട് തന്നെ, ഹെവി ഭക്ഷണവും വൈകിയുള്ള ഉറക്കവും വ്യായാമക്കുറവും ഹൃദയത്തെ സമ്മര്‍ദത്തിലാക്കും. മിക്കവാറും ആളുകള്‍ അത് അതിജീവിക്കുമെങ്കിലും ചിലരില്‍ ഇത് ഗുരുതര ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കാം. ആഘോഷവേളകളിലെ അമിതാവേശവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം ഹൃദയത്തിനുണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് 'ഹോളിഡേ ഹാർട്ട് സിൻഡ്രോം' (Holiday Heart Syndrome). ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഈ അവസ്ഥ വ്യാപകമായി കണ്ടുവരുന്നതിനാലാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. എന്താണ് 'ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം'? ആഘോഷവേളകളിലെ അമിതമായ മദ്യപാനം മൂലം ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന അവസ്ഥയാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം. ഏട്രിയൽ ഫൈബ്രില്ലേഷൻ (Atrial Fibrillation) എന്നും ഈ അവസ്ഥയെ വിളിക്കാറുണ്ട്. ഹൃദയത്തിന്റെ മുകളിലെ അറകൾ ഒരു ക്രമരഹിതമായ രീതിയിൽ ചുരുങ്ങുകയോ വിറയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ആട്രിയത്തിൽ രക്തം അടിഞ്ഞുകൂടുന്നതിനും കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തിൽ പ്രവേശിച്ചാൽ, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു. തോന്നുംപോലെ കഴിച്ചാല്‍ പണിയാകും, ബിരിയാണി ഹെല്‍ത്തി ആവാന്‍ ഇക്കാര്യങ്ങള്‍ വിട്ടുപോകരുത് 1978ൽ ആണ് ഈ അവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞത്. ഹൃദയമിടിപ്പ് അസാധാരണമായി കൂടുക, നെഞ്ചുവേദന, ശക്തമായ ക്ഷീണം, തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങൾ വളരെ വേ​ഗത്തിൽ കഴിക്കുന്നതും ഉയർന്ന മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍. കൂടാതെ തുടര്‍ച്ചയായി ഉറക്കം തടസപ്പെടുന്നതും കാരണമാകാം. തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാമോ? ഭക്ഷണ സമയത്തും ആഘോഷ സമയത്തും മിതത്വം പാലിക്കേണ്ടത് ഈ സാഹചര്യത്തില്‍ പ്രധാനമാണ്. മദ്യം പരിമിതപ്പെടുത്തുക, ജലാംശം നിലനിർത്തുക, ആവശ്യത്തിന് ഉറക്കം നേടുക, സമ്മർദ്ദം നിയന്ത്രിക്കുക, നടത്തം പോലുള്ള നേരിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയിലൂടെ ഹോളിഡേ ഹാർട്ട് സിൻഡ്രോം ഒഴിവാക്കാന്‍ സാധിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്ന മരുന്നുകൾ കർശനമായി പാലിക്കുകയും ജീവിതശൈലിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ഒഴിവാക്കുകയും വേണം. Early signs of ‘Holiday Heart Syndrome’.

സമകാലിക മലയാളം 29 Dec 2025 9:38 am

തുളസി വെള്ളം കുടിച്ചാൽ തടി കുറയുമോ?

വീ ടുകളിൽ നട്ടുവളർത്തേണ്ട പ്രധാനപ്പെട്ട ഒരു ഔഷധപ്പെടിയാണ് തുളസി. ചുമയും ജലദോഷവും പോലുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും തുളസി ഒരു ഒറ്റമൂലിയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. എന്നാൽ അത് മാത്രമല്ല, തുളസി പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തുളസിയിട്ടു തിളപ്പിച്ച വെള്ളമായോ ചായയായോ ദിവസവും കുടിക്കാം. മെറ്റബോളിസം വേഗത്തിലാക്കും തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതിൽ മെറ്റബോളിസം നിർണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോൾ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സമ്മർദം കുറക്കും വിട്ടുമാറാത്ത സമ്മർദം ശരീരത്തിൽ കോർട്ടിസോളിന്റെ അളവു വർധിപ്പിക്കുകയും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു. തുളസി കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കും. നോൺവെജ് ഭക്ഷണം ലഞ്ച് ബോക്സിൽ എത്ര നേരം വരെ സൂക്ഷിക്കാം രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ തുളസി നല്ലതാണ്. ഇത് വിശപ്പും മധുരത്തോടുള്ള ആസക്തിയും കുറയ്ക്കാൻ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും. ആവണക്കെണ്ണ ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം ദഹനം മെച്ചപ്പെടുത്തും ദഹനം മെച്ചപ്പെടുത്താൻ തുളസി ശീലമാക്കുന്നത് സഹായിക്കും. ഇത് ബ്ലേട്ടിങ്, ​ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കും. കൊഴുപ്പിൻ്റെയും കാർബോഹൈഡ്രേറ്റിൻ്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാൻ ഇത് എളുപ്പം സഹായിക്കും. വിശപ്പിനെ കുറക്കും വിശപ്പിനെ കൂട്ടുന്ന ഗ്രെലിൻ എന്ന ഹോർമോണുകളുടെ ഉത്പാദനം കുറക്കാൻ തുളസി സഹായിക്കും. ദിവസവും തുളസി ശീലമാക്കുന്നത് ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും. Weight loss tips: Drinking tulsi water daily may help to reduse weight

സമകാലിക മലയാളം 28 Dec 2025 5:35 pm

ആവണക്കെണ്ണ ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

ച ർമസംരക്ഷണ ഉൽപന്നങ്ങളിലും കേശസംരക്ഷണ ഉൽപ്പന്നങ്ങളിൽ സ്ഥിരമായി കേൾക്കുന്ന ഒരു ചേരുവയാണ് ആവണക്കെണ്ണ. എന്നാൽ ചർമസംരക്ഷണത്തിന് മാത്രമല്ല, മലബന്ധത്തിനു മികച്ച മരുന്നായി ഇത് പുരാതന കാലം മുതൽ ഉപയോ​ഗിക്കുന്നതാണ്. പ്രത്യേകിച്ച് മണമൊന്നും ഇല്ലാത്ത ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് മലബന്ധം അകറ്റാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. അതിനാൽ വൈദ്യപരിശോധനകൾക്കു മുമ്പായി കുടൽ ശുദ്ധീകരിക്കാൻ ചില രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ മറ്റ് ലാക്സേറ്റീവ് ഉത്പന്നങ്ങളെ അപേക്ഷിച്ച് ഇത് മികച്ചതാണെന്നതിനുള്ള ശാസ്ത്രീയ തെളിവുകളില്ല. വ്രണം, ചൊറിച്ചിൽ, സന്ധി വേദന, ആർത്തവ വേദന എന്നിവയിൽ നിന്നും ആശ്വാസം നൽകൽ, പ്രസവം സുഗമമാക്കുക എന്നിങ്ങനെ പല​ ​ഗുണങ്ങളുണ്ട് ആവണക്കെണ്ണയ്ക്ക്. സൗന്ദര്യ വർധക ഉത്പന്നങ്ങളായ ക്രീമുകൾ, ഹെയർ കണ്ടീഷണറുകൾ, ലിപ്സ്റ്റിക് പോലുള്ള ഉൽപ്പന്നങ്ങളിൽ ഇത് പ്രധാന ചേരുവയാണ്. ഇത് ചർമത്തെ മോയ്സ്ചറൈസ് ചെയ്യാനും ചർമത്തിൻ്റെ അസ്വസ്ഥതയും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും. ആവണക്കെണ്ണയിൽ അടങ്ങിരിക്കുന്ന റിസിനോലെയിക് ആസിഡിനാണ് ഇതിന് സഹായിക്കുന്നത്. ജലദോഷം പമ്പ കടക്കും, തനി നാടൻ സ്റ്റൈലിൽ ചുക്ക് കാപ്പി മുടി കൊഴിച്ചിൽ, താരൻ എന്നവിയെ അകറ്റും എന്ന വാഗ്ദാനം നൽകിക്കൊണ്ട് തലമുടി സംരക്ഷണ ഉത്പന്നങ്ങിലും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ആവണക്കെണ്ണ മാത്രമായി ഉപയോഗിക്കുന്നതു കൊണ്ട് പല ദോഷങ്ങളുമുണ്ട്. പ്രായമായവർ, ശിശുക്കൾ, ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾ, കരൾ അല്ലെങ്കിൽ വൃക്ക തകരാറുള്ളവർ തുടങ്ങിയ ദുർബലരായ ആളുകൾ ആവണക്കെണ്ണ ഉപയോ​ഗിക്കുന്നതിന് മുൻപ് വിദ​ഗ്ധ അഭിപ്രായം തേടണം. നോൺവെജ് ഭക്ഷണം ലഞ്ച് ബോക്സിൽ എത്ര നേരം വരെ സൂക്ഷിക്കാം കോശജ്വലനം, അപ്പെൻഡിസൈറ്റിസ് അല്ലെങ്കിൽ ദഹനനാളത്തിൽ തടസ്സം എന്നിങ്ങനെ​ ആരോഗ്യപ്രശ്നമുള്ളവരും ഇത് ഉപയോഗിക്കാൻ പാടില്ല. ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാം. ആവണക്കെണ്ണ അല്ലെങ്കിൽ അതടങ്ങിയ ഉത്പന്നങ്ങൾ പാച്ച് ടെസ്റ്റ് ചെയ്ത് പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. Benefits and side effects of using castor oil

സമകാലിക മലയാളം 28 Dec 2025 5:19 pm

നോൺവെജ് ഭക്ഷണം ലഞ്ച് ബോക്സിൽ എത്ര നേരം വരെ സൂക്ഷിക്കാം

പു റത്തെ ഭക്ഷണത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വീട്ടിലെ ഭക്ഷണമാണ്. അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്കിടയും ജോലിക്കാര്‍ക്കിടയിലും ലഞ്ച് ബോക്സിന് പ്രാധാന്യം കൂടുന്നത്. രാവിലെ ചോറിനൊപ്പം പലതരം വിഭവങ്ങള്‍ ലഞ്ച് ബോക്സിന്‍റെ ഓരോ കോണില്‍ അണിനിരക്കും. ഉച്ചയ്ക്ക് മൂടി തുറക്കുമ്പോള്‍ ഭക്ഷണത്തിന് ഒരു പ്രത്യേക മണവും സ്വാദുമായിരിക്കും. എന്നാല്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ചെറിനൊപ്പം ഒന്നിച്ചു വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാകം ചെയ്തതിനു ശേഷം നോൺവെജ് ഭക്ഷണങ്ങൾ ലെഞ്ച് ബോക്സിൽ സൂക്ഷിക്കുമ്പോള്‍ താപനില നോണ്‍വെജ് ഭക്ഷണങ്ങള്‍ ലഞ്ച് ബോക്സില്‍ അല്ലെങ്കില്‍ പാക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം താപനിലയാണ്. അഞ്ച് ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയില്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകൾ അതിവേഗം പെരുകാന്‍ കാരണമാകും. വെറും 20 മിനിറ്റിനുള്ളിൽ തന്നെ ഇതിന്‍റെ എണ്ണം ഇരട്ടിയാകുകയും ചെയ്യാം. ചിക്കന്‍, മീന്‍ പോലുള്ള വിഭവങ്ങളില്‍ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഈർപ്പവും അടങ്ങിയിട്ടുണ്ട്. ഇത് സാൽമൊണെല്ല, ഇ. കോളി, കാംപിലോബാക്‌ടർ, ലിസ്റ്റീരിയ മോണോസൈറ്റോജെനുകൾ എന്നിവയ്ക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. 'ചായയ്ക്കെന്താ കടി'; സ്പൈസി വേണ്ട, തടി കേടാകും അതുപോലെ ചൂടു കൂടുന്നതും പ്രശ്നമാണ്. താപനില 20 ഡിഗ്രി സെൽഷ്യസില്‍ കവിയുന്നതും ഭക്ഷണത്തെ മോശമാക്കാം. ഇത് സാൽമൊണല്ല, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകൾ വേവിച്ച കോഴിയിറച്ചിയിലോ മാംസത്തിലോ അതിവേഗം പെരുകുകയും ഭക്ഷ്യവിഷബാധ പോലെയുള്ള അപകടസാധ്യതയിലേക്ക് നയിക്കുകയും ചെയ്യും. ജലദോഷം പമ്പ കടക്കും, തനി നാടൻ സ്റ്റൈലിൽ ചുക്ക് കാപ്പി ഭക്ഷണങ്ങൾ പാക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് നല്ലത്. അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രി സൽഷ്യസിന് മുകളിലാണെങ്കിൽ ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുകയും ചെയ്യണം. Non-Veg food in Lunch Box

സമകാലിക മലയാളം 28 Dec 2025 5:00 pm

ജലദോഷം പമ്പ കടക്കും, തനി നാടൻ സ്റ്റൈലിൽ ചുക്ക് കാപ്പി

കാ ലാവസ്ഥ മാറിയതോടെ പലര്‍ക്കും ജലദോഷവും തൊണ്ടവേദനയും തുമ്മലുമൊക്കെ പതിവായി. തണുപ്പു കാരണം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ചുക്കുകാപ്പി പണ്ടു മുതല്‍ തന്നെ ഒരു ഒറ്റമൂലിയാണ്. വിളിപ്പേര് കാപ്പിയെന്നാണെങ്കിലും പരമ്പരാഗത വൈദ്യശാസ്ത്ര പ്രകാരം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള കഷായം വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. ഉണങ്ങിയ ഇഞ്ചി, അതായത് ചുക്കാണ് ഈ കാപ്പിയുടെ പ്രധാന ചേരുവ. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനും, കൊഴുപ്പ് അലിയിച്ചു കളയുന്നതിനുമുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. മാത്രമല്ല, കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ കൊഴുപ്പ് അലിയിച്ചു കളയുന്നു. വ്യായാമ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ചേരുവകൾ വെള്ളം - രണ്ടര കപ്പ് ചുക്ക് പൊടി - 1 സ്പൂൺ കുരുമുളക് പൊടി - 1 സ്പൂൺ ഏലക്ക - 2 എണ്ണം തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാമോ? മല്ലി - കാൽ സ്പൂൺ ജീരകം - അര സ്പൂൺ കാപ്പിപ്പൊടി - ഒരു സ്പൂൺ തുളസിയില - 4 എണ്ണം ശർക്കര - 100 ഗ്രാം 'ചായയ്ക്കെന്താ കടി'; സ്പൈസി വേണ്ട, തടി കേടാകും തയ്യാറാക്കുന്ന വിധം വെള്ളത്തിൽ ചുക്ക്, കുരുമുളക്, ഏലക്ക, മല്ലി, ജീരകം, തുളസിയില എന്നിവ ചേർത്തു നല്ലതു പോലെ തിളപ്പിക്കുക. അതിന് ശേഷം കരിപ്പെട്ടി (ശർക്കര), കാപ്പിപ്പൊടി എന്നിവ ചേർത്തു നല്ലതുപോലെ തിളപ്പിച്ച് എടുത്താൽ ചുക്ക് കാപ്പി തയ്യാർ. Health Benefits of Chukku Kappi

സമകാലിക മലയാളം 28 Dec 2025 4:25 pm

'ചായയ്ക്കെന്താ കടി'; സ്പൈസി വേണ്ട, തടി കേടാകും

ചാ യ നമ്മള്‍ക്ക് വെറുമൊരു പാനീയമല്ല, അതൊരു ശീലമാണ്. വൈകുന്നേരം പതിവുള്ള ചായ കിട്ടിയില്ലെങ്കില്‍ ഒരു ഉഷാറുണ്ടാവില്ല. അത്രത്തോളം മലയാളികളുടെ ജീവിതവുമായി ചായ ഇഴുകിച്ചേർന്ന് നിൽക്കുകയാണ്. എന്നാല്‍ ചായയില്‍ മറഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട്. തോന്നുംപോലെ കഴിച്ചാല്‍ പണിയാകും, ബിരിയാണി ഹെല്‍ത്തി ആവാന്‍ ഇക്കാര്യങ്ങള്‍ വിട്ടുപോകരുത് നിരന്തരമുള്ള ചായ കുടി ക്രമേണ ദഹനത്തെയും കുടലിന്‍റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. തലവേദനയാണെങ്കിലും ക്ഷീണമാണെങ്കിലും ഒരു ചായ കുടിച്ചാല്‍ ശരിയാകുമെന്നാണ് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ചായയിൽ കുടലിനെ അസ്വസ്ഥമാക്കുന്ന ടാന്നിന്‍ എൻസൈമുകൾ അ‌ടങ്ങിയിട്ടുണ്ട്. വെറുംവയറ്റില്‍ കടുപ്പമേറിയ ചായ കുടിക്കുന്നത് അസിഡിറ്റി കൂട്ടുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യും. തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാമോ? കൂടാതെ ചായയ്‌ക്കൊപ്പം എരിവുള്ള എണ്ണപ്പലഹാരങ്ങളോ ബിസ്‌കറ്റോ മറ്റോ കഴിക്കുകയാണെങ്കിൽ അസിഡിറ്റിയും ദഹനപ്രശ്നങ്ങളും വഷളാക്കും. ചായ ശരിയായ രീതിയില്‍ എങ്ങനെ കഴിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കുന്നുണ്ട്. വയറിന് ആശ്വാസം നല്‍കാന്‍ ഇഞ്ചിച്ചായ കുടിക്കാം, വെറും വയറ്റില്‍ ചായ കുടിക്കുന്നതും അമിതമായി പഞ്ചസാര ചേര്‍ക്കുന്നതും കടുപ്പം കൂടിയ ചായ കുടിക്കുന്നതും ഒഴിവാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. Avoid drinking tea in empty stomach.

സമകാലിക മലയാളം 28 Dec 2025 3:25 pm

വീടുനിറയെ കളിപ്പാട്ടങ്ങൾ, കുട്ടികളെ മത്സരിച്ചു സ്നേഹിക്കുമ്പോൾ മാതാപിതാക്കൾ ഇക്കാര്യം മറക്കരുത്

മു തിർന്നവർ കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് പലപ്പോഴും അവർക്ക് വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തുകൊണ്ടാകും. ഈ ശീലം കുഞ്ഞുങ്ങളിൽ സന്തോഷമുണ്ടാക്കുമെങ്കിലും അത് അത്ര ആരോ​ഗ്യകരമല്ലെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മുതിർന്നവർ ആഘോഷവേളയിലും അല്ലാത്തപ്പോഴും മത്സരിച്ചു കുഞ്ഞുങ്ങൾ കളിപ്പാട്ടം വാങ്ങിക്കൊടുക്കുകയും അവ വീടാകെ നിറയുകയും ചെയ്യും. ഇത് കുട്ടികളിൽ ശ്രദ്ധക്കുറവും വൈകാരിക ആശ്രിതത്വത്തിനും കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു പരിധിയിൽ കൂടുതൽ കളിപ്പാട്ടമുണ്ടെങ്കിൽ കുഞ്ഞിന് ഒന്നിൽ ശ്രദ്ധ ചെലുത്താൻ സാധിക്കാതെ വരികയും കളിപ്പാട്ടങ്ങൾ മാറിമാറി കളിക്കുന്ന പ്രവണത ഉണ്ടാവുകയും ചെയ്യുന്നു. ഇത് അവരിൽ ചെറുപ്പം മുതൽ ശ്രദ്ധക്കുറവിന് കാരണമാകാം. മാത്രമല്ല, കുട്ടികൾ മുൻപ് ടീച്ചറും കുട്ടിയും കടക്കാരനുമായൊക്കെ സാങ്കൽപ്പികമായി കളിച്ചുകൊണ്ടിരുന്ന രീതി കളിപ്പാട്ടങ്ങളുടെ എണ്ണം കൂടുന്നതോടെ കുറയാൻ തുടങ്ങുന്നു. ഇത് കുട്ടികളിൽ ഇത്തരത്തിലുള്ള വികാസങ്ങൾ കുറയ്ക്കുന്നു. കുഞ്ഞുങ്ങളിൽ വിരസതയും സമ്മർദവും ഉണ്ടാകുമ്പോൾ അവർ കളിപ്പാട്ടങ്ങളെ അമിതമായി ആശ്രയിക്കാൻ തുടങ്ങും. ഇത്തരം സാഹചര്യങ്ങളിൽ കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്നത് കുഞ്ഞുങ്ങളുടെ വൈകാരിക വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് അവർക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒറ്റയ്ക്ക് നേരിടാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് ഇത് നയിക്കുന്നു. അതിനാൽ കളിപ്പാട്ടങ്ങളെ വൈകാരിക നിമിഷങ്ങളിൽ ഒരു പരിധിയിൽ കൂടുതൽ ആശ്രയിക്കുന്നത് അനാരോഗ്യകരമായ ഒരു രീതിയായി കണക്കാക്കുന്നു. മാത്രമല്ല, കളിപ്പാട്ടങ്ങൾ കൂടുന്നതോടെ ഒന്നിലധികം സഹോദരങ്ങളുള്ള വീട്ടിൽ അത് മത്സരത്തിനും സംഘർഷത്തിനും കാരണമാകാം. കുട്ടികള്‍ക്ക് കളിപ്പാട്ടം നൽകുന്നതിൽ പരിധി നിശ്ചയിക്കുക കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അളവില്‍ മാത്രം കളിപ്പാളം വാങ്ങി കൊടുക്കുക. ഇതുമൂലം അവർക്ക് ലഭ്യമാകുന്ന കളിപ്പാട്ടത്തിന്റെ മൂല്യം മനസ്സിലാക്കാനും കളിക്കുമ്പോൾ ക്രിയാത്മകമാകാനും സാധിക്കുന്നു. ഒരു 'ഡാൻസ് ബ്രേക്ക്' ആയാലോ, ഡിമെൻഷ്യ സാധ്യത 76 ശതമാനം വരെ കുറയും പുറത്തു കളിക്കാന്‍ അനുവദിക്കുക കുട്ടികളെ വീടിനു പുറത്ത് കളിക്കാന്‍ അനുവദിക്കുന്നതും ചിത്ര രചന തുടങ്ങിയ കാര്യങ്ങള്‍ അവരുടെ ക്രിയാത്മകത വികസിപ്പിക്കാന്‍ കാരണമാകും. കളിക്കാനുള്ള സമയം കൃത്യമായി നിശ്ചയിക്കുക ദിവസവും കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൃത്യമായ സമയം നിശ്ചയിക്കുക. കൂടാതെ ആ സമയം അവര്‍ക്ക് എന്തൊക്കെ കളിപ്പാട്ടങ്ങളാണ് നല്‍കേണ്ടതെന്നും തീരുമാനിക്കുക. തോന്നുംപോലെ കഴിച്ചാല്‍ പണിയാകും, ബിരിയാണി ഹെല്‍ത്തി ആവാന്‍ ഇക്കാര്യങ്ങള്‍ വിട്ടുപോകരുത് കുട്ടികള്‍ക്കുള്ള കളിപ്പാട്ടം വാങ്ങുമ്പോഴും ശ്രദ്ധിക്കണം എത്ര കളിപ്പാട്ടം വാങ്ങുന്നു എന്നതിലുപരി കുട്ടികളുടെ വികാസത്തിന് സഹായിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതാണ് നല്ലത്. കുട്ടികളുടെ ക്രിയാത്മക ബുദ്ധിയെയും ആ പ്രായത്തിൽ വേണ്ടുന്ന വികാസത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. Too many toys may harm childern's ability to concentrate

സമകാലിക മലയാളം 28 Dec 2025 12:47 pm

തോന്നുംപോലെ കഴിച്ചാല്‍ പണിയാകും, ബിരിയാണി ഹെല്‍ത്തി ആവാന്‍ ഇക്കാര്യങ്ങള്‍ വിട്ടുപോകരുത്

ഉ ച്ചയ്ക്ക് ഹെവി ആയി കഴിക്കണമെന്ന് തോന്നിയാൽ അല്ലെങ്കിൽ ഭക്ഷണം സ്പൈസി ആകണമെന്നുണ്ടെങ്കിൽ ഏറ്റവും ആദ്യം എത്തുന്ന ഓപ്ഷൻ ബിരിയാണിയാണ്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണവും ബിരിയാണി തന്നെ. എന്നാൽ നമ്മുടെ ഈ ബിരിയാണി പ്രേമം നല്ലതാണോ? പലരും ബിരിയാണിയെ ഒരു അനാരോ​ഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പലപ്പോഴും ബിരിയാണിയെ മുഴുവനായും ഒഴിവാക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിരിയാണിയെയും ഹെൽത്തി ആക്കാം. ബിരിയാണി ഹെല്‍ത്തി ആക്കാം ബിരിയാണിയോടൊപ്പം ചിലര്‍ ജ്യൂസ് അല്ലെങ്കില്‍ കബാബ്, ഷേക്ക് പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ സാധാരണ ബിരിയാണിയുടെ ഒപ്പം കിട്ടുന്ന സാലഡ് കൂടി ചേരുമ്പോൾ തന്നെ അതൊരു കംപ്ലീറ്റ് മീൽ ആകാറുണ്ട്. അതിനൊപ്പം വീണ്ടും ഭക്ഷണം ചേര്‍ക്കുന്നത് അമിതമാണ്. ബിരിയാണിക്കൊപ്പം പപ്പടവും അച്ചാറും നിര്‍ബന്ധമില്ലെങ്കില്‍ ഒഴിവാക്കാവുന്നതാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയെല്ലാം ചേരുന്നതാണ് ഒരു ബാലൻസ്ഡ് മീൽ. ബിരിയാണിയുടെ റൈസ് കുറച്ച്, ചിക്കൻ, മുട്ട പോലുള്ള പ്രോട്ടീൻ സ്രോതസ്സ് കൂടുതലായി എടുക്കുന്നതാണ് നല്ലത്. സാലഡിലെ തൈരിലുള്ള പ്രോബയോട്ടിക്, പച്ചക്കറിയിലെ ഫൈബർ എന്നിവ ചേരുമ്പോൾ ബിരിയാണി ടേസ്റ്റി മാത്രമല്ല ഹെൽത്തിയുമായി മാറുന്നു. ക്രിസ്മസിന് കുറ്റബോധമില്ലാതെ മധുരം കഴിക്കാം, ക്ലാസിക് പ്ലം കേക്ക് റെസിപ്പി ദം ബിരിയാണി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇത്തരത്തിൽ എണ്ണ കുറച്ച്, കൂടുതൽ സമയമെടുത്ത് പാകം ചെയ്യുന്ന ബിരിയാണി കഴിക്കുമ്പോൾ ഒരുപാട് ഹെവി ആയി തോന്നുകയുമില്ല. ബിരിയാണിയുടെ മസാലക്കൂട്ട് രുചിക്ക് വേണ്ടി മാത്രമല്ല, അവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇഞ്ചി, ഏലയ്ക്ക, ഗ്രാംപു തുടങ്ങിയവ ദഹനത്തിന് ഏറെ സഹായിക്കും. എന്നാല്‍ അമിതമാകാതെ ശരിയായി അളവില്‍ ചേരുവകൾ ചേര്‍ക്കുന്നതാണ് നല്ലത്. ഒരു 'ഡാൻസ് ബ്രേക്ക്' ആയാലോ, ഡിമെൻഷ്യ സാധ്യത 76 ശതമാനം വരെ കുറയും ബിരിയാണി രാത്രി വൈകി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. ഉച്ചയ്ക്കോ വൈകുന്നേരമോ ബിരിയാണി കഴിക്കുന്നതാണ് മികച്ചത്. രാത്രിയായാൽ ദഹനം പതുക്കെയാവുകയും ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. ക്ഷീണവും, വയറു കമ്പിക്കലും, ഭാരവർധനയും കുറയ്ക്കാൻ നേരത്തെ ബിരിയാണി കഴിക്കുന്നതാണ് നല്ലത്. How to make Biriyani healthy

സമകാലിക മലയാളം 28 Dec 2025 12:04 pm

ഒരു 'ഡാൻസ് ബ്രേക്ക്'ആയാലോ, ഡിമെൻഷ്യ സാധ്യത 76 ശതമാനം വരെ കുറയും

ആ സ്വദിച്ച് നൃത്തം ചെയ്യുന്നത് ശാരീരികമായും മാനസികമായും ഏറെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. താളത്തിനൊത്ത് ഓരോ ചുവടുകളും ഓര്‍ത്തെടുത്ത് ചെയ്യുകയും അത് ആസ്വദിക്കുകയും ചെയ്യുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 76 ശതമാനം വരെ കുറയ്ക്കുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ ഡോ. ത്രിഷ പാസ്രിച്ച പറയുന്നു. 1980 മുതല്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വൈജ്ഞാനിക ശക്തി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് നൃത്തം പോലുള്ള ശാരീരിക പ്രവര്‍ത്തനം. ആഴ്ചയില്‍ ഒരിക്കല്‍ നൃത്തം ചെയ്യുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത 76 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കരളു പണി മുടക്കിയോ? ഫാറ്റി ലിവർ ലക്ഷണങ്ങൾ നൃത്തമെങ്ങനെ ഡിമെൻഷ്യ കുറയ്ക്കും നൃത്തം നിങ്ങളുടെ തലച്ചോറിനെ പല രീതിയില്‍ വെല്ലുവിളിക്കുന്നു. നിങ്ങള്‍ താളത്തിനൊത്ത് കളിക്കുന്നു, ചുവടുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നു, പുതിയതു പഠിക്കുന്നു, ഒപ്പമുള്ളവരുടെ ചുവടുകള്‍ക്കനുസരിച്ച് പ്രതികരിക്കുന്നു. ഈയൊരു ഹോബിയിലൂടെ ശരീരം സജീവമാവുകയും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്നും വിദ്ഗധര്‍ പറയുന്നു. ക്രിസ്മസും ന്യൂ ഇയറും; ആഘോഷത്തിനിടെ ഹാങ്ഓവർ മാറാൻ ചില ടിപ്സ് 2026 ആരോഗ്യകരമാക്കാന്‍ ഒരു ഡാന്‍സ് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. നടത്തത്തെക്കാള്‍ നൃത്തം ചെയ്യുന്നത് ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. Dancing may lower the risk of developing dementia

സമകാലിക മലയാളം 28 Dec 2025 11:10 am

ക്രിസ്മസും ന്യൂ ഇയറും; ആഘോഷത്തിനിടെ ഹാങ്ഓവർ മാറാൻ ചില ടിപ്സ്

ക്രി സ്മസും ന്യൂഇയറുമൊക്കെയായി ആഘോഷങ്ങൾ തിമിർക്കുകയാണ്. പരിപാടി കളറാക്കാൻ അടിക്കുന്ന മദ്യത്തിന്റെ ഹാങ്​ഓവർ പക്ഷേ അടുത്ത ദിവസം നിങ്ങളെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കില്ല. കഠിനമായ തലവേദന, ഛർദ്ദി, തലച്ചുറ്റൽ, നിർജ്ജലീകരണം എന്നിവയിലേക്ക് ഇത് നയിക്കാം. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവധിക്കാല ഹാങ്​ഓവർ കുറയ്ക്കാന്‍ ചില ടിപ്സ് പരീക്ഷിക്കാം. ജലാംശം നിലനിർത്താം മദ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം മാത്രമല്ലാതെ ഇലക്ട്രോലൈറ്റ് ലായനിയും തെരഞ്ഞെടുക്കാവുന്നതാണ്. അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ ഒഴിഞ്ഞ വയറ്റിൽ മദ്യം കുടിക്കരുത് വെറും വയറ്റില്‍ മദ്യം കുടിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യം കഴിക്കുന്നതിന് മുൻപ് പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ക്രിസ്മസ് ഇങ്ങ് എത്തി ​ഗായ്സ്! സെൽഫിയിൽ തിളങ്ങി നിൽക്കാൻ 5 ബ്യൂട്ടി ടിപ്സ് തുടർച്ചയായി കുടിക്കരുത് മണിക്കൂറിൽ ഒരു ഡ്രിങ്ക് എന്ന പരിധിയിൽ കൂടുതൽ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒന്നിന് പിന്നാലെ അടുത്തത് എന്ന രീതിക്ക് മദ്യം കുടിക്കുന്നത് ഹാങ്​ഓവർ കൂട്ടും. മദ്യപിക്കുന്നതിനിടെ വെള്ളം നന്നായി കുടിക്കുക. പിറ്റേന്ന് രാവിലെ പാർട്ടിക്ക് ശേഷമുള്ള പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. How to reduce Hangover after drinking

സമകാലിക മലയാളം 26 Dec 2025 2:20 pm

ഇന്നലെ അൽപം ഓവറായി പോയോ! ഹാങ്‌സൈറ്റിയെ നേരിടേണ്ടത് എങ്ങനെ

മ ദ്യപിച്ചതിനെ കുറിച്ചോർത്ത് നാണക്കേടോ ഉത്കണ്ഠയോ തോന്നാറുണ്ടോ? ഹോങ്ഓവർ ആങ്‌സൈറ്റി അഥവാ ഹാങ്‌സൈറ്റി എന്നാണ് ഈ അവസ്ഥയെ വിളിക്കുക. ഏതാണ്ട് 22 ശതമാനത്തോളം മദ്യപാനികളിലും ഈയോരു തോന്നല്‍ ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യുന്നതും പറയുന്നതും ഒന്നും ഓർമകാണില്ലെന്ന് ചിലർ പറഞ്ഞു കേൾക്കാറില്ലേ! മദ്യം ശരീരികമായി മാത്രമല്ല നമ്മെ മാനസികമായും സ്വാധീനിക്കും. തലച്ചോറിലെ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി ശരീരത്തെ കൂടുതല്‍ ശാന്തവും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലും ആക്കുന്നു. എന്നാല്‍ രാവിലെ എഴുന്നേറ്റ് തലേന്ന് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചിലരെ ഇത്തരം ഹാങ് ഓവര്‍ ആങ്സൈറ്റി എന്ന അവസ്ഥയിലേക്ക് തള്ളിവിടും. ചിലര്‍ക്ക് ഇത് നേരിയതാണെങ്കില്‍ മറ്റ് ചിലരെ ഈ തോന്നല്‍ ഗുരുതര ഉത്കണ്ഠ ഉണ്ടാക്കും. എന്താണ് ഹാങ് ഓവര്‍ ആങ്സൈറ്റിക്ക് പിന്നിലെ കാരണം മദ്യപിച്ച ശേഷം ശരീരത്തിന് വീണ്ടെടുപ്പ് നടത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് ഹാങ് ഓവര്‍. ഈ ഹാങ് ഓവര്‍ സമയത്ത് പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. കഠിനമായ തലവേദന, ചര്‍ദ്ദി തുടങ്ങിയവ. ഇത് നിങ്ങള്‍ എത്രത്തോളം മദ്യപിച്ചു, നിര്‍ജ്ജലീകരണം, ഉറക്കക്കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉണ്ടാവുക. ശരീരത്തില്‍ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് വര്‍ധിപ്പിച്ചുകൊണ്ട് മദ്യം ശരീരത്തെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. കൂടാതെ ഗ്ലൂട്ടാമേറ്റ് കുറയ്ക്കുകയും നിങ്ങളുടെ ചിന്തകളെ മന്ദഗതിയിലാക്കുകയും ശാന്തമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുകയും അവയില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മദ്യപിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ സൗഹാര്‍ദപരവും സംസാരപ്രിയരാവുകയും ചെയ്യുന്നത്. എന്നാല്‍ മദ്യത്തിന്റെ കെട്ടിറങ്ങുന്നതോടെ ഇതെല്ലാം പഴയപടിയാകും. ഈയൊരു മാറ്റം തലേദിവസം രാത്രിയുടെ വിപരീതഫലമുണ്ടാക്കും. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഉത്കണ്ഠയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇതില്‍ ജനിതകം ഒരു പ്രധാന ഘടകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ജീനുകള്‍ ശരീരം മദ്യത്തെ പ്രോസസ് ചെയ്യുന്നതില്‍ സ്വാധീനിക്കുന്നുണ്ട്. ദിവസത്തിൽ രണ്ട് തവണ മൗത്ത് വാഷ്, പ്രമേഹ സാധ്യത ഇരട്ടിയാകുമെന്ന് പഠനം ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നേരിടുന്നവരില്‍ ഹാങ് ഓവര്‍ ആങ്‌സൈറ്റി കൂടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ചിലര്‍ സമ്മര്‍ദം ഒഴിവാക്കാന്‍ മദ്യപിക്കാറുണ്ട്. ഇത് പതിവ് മദ്യപാനത്തിലേക്കും ശാരീരിക ബുദ്ധിമുട്ട് വര്‍ധിക്കാനും കാരണമാകും. ഹാങ് ഓവര്‍ ആങ്‌സൈറ്റി കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി മദ്യപാനം പരിമിതപ്പെടുത്തുക എന്നതാണ്. തൈരല്ല യോ​ഗർട്ട്, വ്യത്യാസമുണ്ട് രുചിയിലും ഗുണത്തിലും ഹാങ് ഓവര്‍ ആങ്സൈറ്റിയെ എങ്ങനെ മറികടക്കാം മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ശാരീരിക വീണ്ടെടുക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ലഘുവായി ഭക്ഷണം കഴിക്കുക. കൂടാതെ വിശ്രമിക്കുകയും ചെയ്യണം. ഉത്കണ്ഠ അകറ്റുന്നതിന് മെഡിറ്റേഷന്‍, ശ്വസന വ്യായാനം എന്നിവ പരിശീലിക്കാം. അടുത്ത സുഹൃത്തിനോട് സംസാരിക്കാം. What is Hangover anxiety

സമകാലിക മലയാളം 26 Dec 2025 9:32 am

പ്രമേഹ രോ​ഗികൾ ക്രിസ്മസ് ആഘോഷിക്കുമ്പോൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കേ ക്കില്ലാതെ ക്രിസ്മസ് ഇല്ല. മധുരവും കൊഴുപ്പും നിറഞ്ഞ കേക്കുകൾ പ്രമേഹ രോ​ഗികൾക്ക് പക്ഷെ സുരക്ഷിതമല്ല. കേക്ക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ ഇടയാകും. അമിതമായ കലോറി കത്തിക്കാൻ നടത്തമാണ് ബെസ്റ്റ്! ഒരു കഷ്ണം കേക്കിൽ (ഏകദേശം 50 ഗ്രാം) നിന്ന് ലഭിക്കുന്ന കലോറി കത്തിക്കാൻ ഒരു മണിക്കൂർ തുടർച്ചയായ നടത്തം അല്ലെങ്കിൽ 20 മിനിറ്റ് ഓട്ടം ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിലെ പേശികൾക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ ശാരീരിക അധ്വാനം ആവശ്യമാണ്. ഒരു കഷ്ണം കേക്കിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പും രക്തത്തിൽ കലരുമ്പോൾ, അത് സാധാരണ നിലയിലാക്കാൻ ലളിതമായ നടത്തത്തേക്കാൾ അൽപം കൂടി തീവ്രതയുള്ള വ്യായാമം ആവശ്യമായി വരുന്നു. അല്ല, ഈ ക്രിസ്മസ് എന്തിനാ നിരോധിച്ചത്? ജിംഗിള്‍ ബെല്‍സില്‍ ക്രിസ്മസ് ഉണ്ടോ? എന്തുകൊണ്ട് നടത്തം? പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ നടത്തം ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം 15 മുതൽ 20 മിനിറ്റ് വരെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും. സാധാരണ നടക്കുന്നതിനേക്കാൾ അൽപം വേഗതയിൽ നടക്കുന്നത് കൂടുതൽ കാലറി എരിച്ചുകളയാൻ സഹായിക്കും. ആഘോഷങ്ങളുടെ ഭാഗമായി മധുരം കഴിക്കേണ്ടി വന്നാൽ, അന്ന് വ്യായാമത്തിന് കൂടുതൽ സമയം കണ്ടെത്താൻ ശ്രദ്ധിക്കുക. ഡയറ്റിൽ കോംപ്രമൈസ് വേണ്ട, ഫിറ്റ്നസ് ഫ്രീക്കുകൾക്ക് പ്രത്യേക ക്രിസ്മസ് കേക്ക്, റെസിപ്പി ആസ്വദിച്ചു കഴിക്കുന്ന ഒരു ചെറിയ മധുരം പോലും ആരോഗ്യത്തിന് വലിയ സമ്മർദം ഉണ്ടാക്കാം. അത് ഒഴിവാക്കാൻ ചിട്ടയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. Christmas Cake calorie: Diabetes people

സമകാലിക മലയാളം 25 Dec 2025 9:32 am

ക്രിസ്മസിന് കുറ്റബോധമില്ലാതെ മധുരം കഴിക്കാം, ക്ലാസിക് പ്ലം കേക്ക് റെസിപ്പി

അ പ്പവും ഇറച്ചിയും വീഞ്ഞും കേക്കും കൊണ്ട് ക്രിസ്മസ് തീൻമേശം നിറയും. മനസും വയറും നിറഞ്ഞു രുചി ആസ്വദിക്കുമ്പോഴേക്കും കൊളസ്ട്രോളും പ്രഷറും പ്രമേഹവും തലയ്ക്ക് മീതെ വന്നിട്ടുണ്ടാകും. എന്നാൽ കുറ്റബോധമില്ലാതെ ഈ ക്രിസ്മസിന് മധുരകരമായ ട്രീറ്റുകൾ ആസ്വദിക്കാം. ക്ലാസിക് പ്ലം ആന്‍റ് റം കേക്ക് ചേരുവകൾ 2 കപ്പ് അരിഞ്ഞ പ്ലം (ഉണങ്ങിയ പ്ലം ആണ് ഉപയോഗിക്കുകയാണെങ്കിൽ, വെള്ളത്തിൽ ഒരു മണിക്കൂര്‍ നേരം കുതിർക്കുക) 2 കപ്പ് മാവ് 1 ടീസ്പൂൺ ബേക്കിങ് പൗഡർ 1 ടീസ്പൂൺ ബേക്കിങ് സോഡ രുചിക്ക് അനുസരിച്ച് ഉപ്പ് 1 കപ്പ് കൊഴുപ്പ് കുറഞ്ഞ വെണ്ണ മധുരത്തിന് സ്റ്റീവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ട് ഉപയോഗിക്കാം 2 മുട്ട 1 ടീസ്പൂൺ വാനില എസന്‍സ് ഒരു നുള്ള് കറുവപ്പട്ട പൊടി 1/4 ടീസ്പൂൺ ജാതിക്ക 1 കപ്പ് പാൽ ഒരു കപ്പ് അരിഞ്ഞ വാൽനട്ട്, ബദാം, ഉണക്കമുന്തിരി, കശുവണ്ടി 3 ടീസ്പൂൺ റം തയ്യാറാക്കുന്ന വിധം ഓവൻ 350°F (175°C) പ്രീഹീറ്റ് ചെയ്യുക. ഒരു പാത്രത്തിൽ മാവ്, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, കറുവപ്പട്ട, ജാതിക്ക എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ വെണ്ണ, വാനില എക്സ്ട്രാക്റ്റ്, മോങ്ക് ഫ്രൂട്ട് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ട ബീറ്റ് ചെയ്തതിലേക്ക് ഈ മിശ്രിതമെല്ലാം കൂടി യോജിപ്പിച്ച് അതിലേക്ക് അരിഞ്ഞ പ്ലം, ഉണക്കമുന്തിരി എന്നിവകൂടി ചേര്‍ത്ത് ഇളക്കി ബാറ്റർ ടിന്നിലേക്ക് ഒഴിക്കുക. ഒരു മണിക്കൂർ കേക്ക് ബേക്ക് ചെയ്തെടുക്കാം. ശേഷം ഏകദേശം പത്ത് മിനിറ്റ് തണുപ്പിക്കാൻ വെച്ച ശേഷം എടുക്കാം. പ്ലം കേക്ക് പുഡ്ഡിങ് ചേരുവകൾ വീട്ടിൽ തയ്യാറാക്കിയ പ്ലം കേക്കിന്റെ 4-5 കഷണങ്ങൾ 2 കപ്പ് പാൽ 1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് 2 മുട്ടകൾ 1/3 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ് 1/3 കപ്പ് സ്റ്റീവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ട് കുറഞ്ഞ കൊഴുപ്പ് വെണ്ണ പുഡ്ഡിങ് അലങ്കരിക്കാൻ 1/2 കപ്പ് പ്ലം കഷ്ണങ്ങൾ ഒരു നുള്ള് കറുവപ്പട്ട പൊടി തയ്യാറാക്കുന്ന വിധം ബേക്കിങ് ഡിഷിൽ വെണ്ണ പുരട്ടുക. പ്ലം കേക്ക് കഷ്ണങ്ങൾ പൊടിച്ച് ഡിഷിന്റെ അടിഭാഗത്ത് തുല്യമായി പരത്തുക. ഒരു പാത്രത്തിൽ, കണ്ടൻസ്ഡ് മിൽക്ക്, മുട്ട, വാനില എക്സ്ട്രാക്റ്റ്, മോങ്ക് ഫ്രൂട്ട്, കറുവപ്പട്ട പൊടി എന്നിവ യോജിപ്പിക്കുക. ബേക്കിങ് ഡിഷിലെ പൊടിച്ച പ്ലം കേക്കിന് മുകളിൽ മിശ്രിതം ഒഴിക്കുക. ഒരു സ്പൂണിന്റെ പിൻഭാഗം ഉപയോഗിച്ച് ചെറുതായി അമർത്തുക. കേക്ക് കസ്റ്റാർഡ് മുക്കിവയ്ക്കണം പുഡ്ഡിങ്ങിന് മുകളിൽ പ്ലം കഷ്ണങ്ങള്‍ വെച്ച് അലങ്കരിക്കാം. പുഡ്ഡിങ് ബേക്ക് ചെയ്യാൻ ഓവൻ 350°F (175°C)-ൽ പ്രീഹീറ്റ് ചെയ്യുക ബേക്കിങ് ഡിഷ് ഒരു ഇഞ്ച് ചൂടുവെള്ളം നിറച്ച ഒരു വലിയ ട്രേയിൽ വയ്ക്കുക. കസ്റ്റാർഡ് സെറ്റ് ആകുന്നത് വരെ ബേക്ക് ചെയ്യുക. പുറത്ത് വെച്ച് ഒന്ന് തണുത്ത ശേഷം. റഫ്രിജറേറ്ററിൽ വെച്ച് നന്നായി തണുപ്പിച്ച് വിളമ്പാം. രണ്ട് വിഭവങ്ങളും കലോറി കുറഞ്ഞതാണ്. കൂടാതെ ഇവയില്‍ ഉപയോഗിച്ച പ്ലം വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവ ശരീരത്തിന് നല്‍കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തും. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും നല്ലതാണ്. കലോറി കുറഞ്ഞ ട്രീറ്റ് പഞ്ചസാര കുറഞ്ഞ ഭക്ഷണങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുറവായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കലോറിയും പഞ്ചസാരയും കുറവുള്ള ഭക്ഷണങ്ങള്‍ പോഷകസമൃദ്ധമാണ്. മെച്ചപ്പെട്ട ദഹനത്തിനും ഊര്‍ജ്ജത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും നില്‍കുന്നു. ചർമം തിളങ്ങാനുള്ള വഴിയാണോ തിരയുന്നത്? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ, ഫലം ഉറപ്പ് ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച നടത്താതെ തന്നെ മധുരപലഹാരങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനുള്ള മികച്ചൊരു ബദലാണ് കുറഞ്ഞ കലോറി അടങ്ങിയ മധുരപലഹാരങ്ങള്‍. തേന്‍ പോലുള്ള പ്രകൃതിദത്ത മധുരം ഉപയോഗിച്ചുണ്ടാക്കുന്നത് കലോറി കുറവുണ്ടാകുമെന്ന് മാത്രമല്ല, പോഷകങ്ങളാല്‍ സമ്പുഷ്ടവു ശുദ്ധീകരിച്ച പഞ്ചസാരയുടെ അളവു കുറവുമാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയയുടെ അളവു സന്തുലിതമാക്കുകയും ചെയ്യുന്നു. ക്രിസ്മസ് ഇങ്ങ് എത്തി ​ഗായ്സ്! സെൽഫിയിൽ തിളങ്ങി നിൽക്കാൻ 5 ബ്യൂട്ടി ടിപ്സ് ഉയര്‍ന്ന പഞ്ചസാര അടങ്ങിയ മധുര പലഹാരങ്ങള്‍ ഈ ബദലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ കലോറിയുള്ള പല മധുര പലഹാരങ്ങളിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉള്‍പ്പെടുത്തുന്നത് പെട്ടെന്ന് പഞ്ചസാരയുടെ അളവു കുറയാതെ സ്ഥിരമായ ഊര്‍ജ്ജ നില ഉറപ്പാക്കുന്നു. Christmas Plum Cake Recipe

സമകാലിക മലയാളം 24 Dec 2025 2:32 pm

ക്രിസ്മസ് വിഭവങ്ങൾ കാണുമ്പോൾ ഹൃദയത്തെ മറക്കരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഡി സംബറിൽ ക്രിസ്മസിന് തുടങ്ങുന്ന ആഘോഷം ജനുവരി വരെ നീളം. ആഘോഷ നാളുകളിൽ ആരോ​ഗ്യം മറന്ന് രുചിയൂറുന്ന വിഭവങ്ങൾ വയറു നിറയെ ആസ്വദിക്കും. മാത്രമല്ല, ക്രിസ്മസ്, ന്യൂ ഇയര്‍ ആഴ്ചകളില്‍ മദ്യപാനത്തിനും നിയന്ത്രണമുണ്ടാകില്ല. ഡിസംബര്‍ 25നും ജനുവരി 1നും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദിനചര്യകളെല്ലാം താറുമാറാകും. ആളുകള്‍ കഴിക്കുന്ന മരുന്ന് പോലും മറക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായ ഭക്ഷണം , ഉറക്കക്കുറവ്, വ്യായാമ മുടങ്ങുക അങ്ങനെ, പതിവ് രീതികളെല്ലാം തന്നെ ഈ ദിവസങ്ങളില്‍ തകിടം മറിയും. ശരീരം എന്തെങ്കിലും സൂചനകള്‍ തന്നാലും ആരോഗ്യം പുതുവര്‍ഷം പിറന്നതിന് ശേഷം ശ്രദ്ധിക്കാം എന്ന മട്ടിലായിരിക്കും എല്ലാവരുടെയും ചിന്ത. ലക്ഷണങ്ങളെ അവഗണിക്കരുത് അനാരോഗ്യകരമായ ഭക്ഷണരീതിയും പുകവലിയും മദ്യപാനവും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. നെഞ്ചില്‍ അസ്വസ്ഥത തോന്നുക, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച്ച മങ്ങല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവരും സമ്മര്‍ദം അനുഭവിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഘോഷദിവസങ്ങളിലും ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍ ചില കാര്യങ്ങളും അവര്‍ നിര്‍ദേശിക്കുന്നുണ്ട്. തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ആഘോഷങ്ങള്‍ക്കിടയിലാണെങ്കിലും ശാരീരീക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കണം, ഇതിനായി സമയം കണ്ടെത്തുക. പ്രൊസസ്ഡ് ജ്യൂസും എയറേറ്റഡ് പാനീയങ്ങളും കുറച്ച് വെള്ളം നന്നായി കുടിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദം, ഷൂഗര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൃത്യമായി തുടര്‍ന്നുപോരുക. ക്രിസ്മസ് ഇങ്ങ് എത്തി ​ഗായ്സ്! സെൽഫിയിൽ തിളങ്ങി നിൽക്കാൻ 5 ബ്യൂട്ടി ടിപ്സ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ മെയിന്‍ കോഴ്‌സ് തുടങ്ങുന്നതിന് മുമ്പ് സാലഡ് കഴിക്കുക. ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക. മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദവും പ്രമേഹവും അനാരോഗ്യകരമായ തലത്തിലേക്ക് ഉയര്‍ത്തുമെന്നതിനാല്‍ ഇവ ഒഴിവാക്കണം. Christmas Treats and celebrations may cause Heart problems

സമകാലിക മലയാളം 24 Dec 2025 9:27 am

വീഞ്ഞില്ലാതെ എന്ത് ക്രിസ്മസ്, വെറും മൂന്ന് ദിവസം കൊണ്ട് വൈൻ ഉണ്ടാക്കാം

വൈ നില്ലാതെ ക്രിസ്മസ് ആഘോഷം പൂർത്തിയാകില്ല. അത്താഴ വിരുന്നിൽ അൽപം വൈൻ കൂടി ഉണ്ടാകുന്നത് ക്രിസ്മസ് വൈബിനും രുചിക്കും നല്ലതാണ്. വീഞ്ഞ് പഴകുന്തോറും വീര്യം കൂടുമെന്നാണ്. അതുകൊണ്ട് തന്നെ ദിവസങ്ങളുടെ പരിശ്രമമാണ് വൈൻ ഉണ്ടാക്കൽ. എന്നാൽ വെറും മൂന്ന് ദിവസം കൊണ്ട് ഒരു കിടിലൻ വൈൻ ഉണ്ടാക്കിയാലോ? ഇഞ്ചിയാണ് പ്രധാന ചേരുവ. റെസിപ്പി ഇതാ: ചേരുവകൾ ഇഞ്ചി - 250 ഗ്രാം പഞ്ചസാര - 13 ടേബിൾസ്പൂൺ യീസ്റ്റ് - 1 ടേബിൾസ്പൂൺ വെള്ളം - 1 ലിറ്റർ ചൂടുവെള്ളം - 1 കപ്പ് നാരങ്ങ - 1 എണ്ണം ഏലയ്ക്ക - 4 എണ്ണം ഗ്രാമ്പു - 6 എണ്ണം വറ്റൽമുളക് – 8 എണ്ണം കറുവപ്പട്ട – 1 ഇഞ്ച് കഷണം ഉണക്ക മുന്തിരി - 1/4 കപ്പ് ക്രിസ്മസ് ഇങ്ങ് എത്തി ​ഗായ്സ്! സെൽഫിയിൽ തിളങ്ങി നിൽക്കാൻ 5 ബ്യൂട്ടി ടിപ്സ് തയ്യാറാക്കുന്ന വിധം തൊലി നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിയ ഇഞ്ചി ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുത്ത ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂൺ പഞ്ചസാര, യീസ്റ്റ്, കുറച്ചു ഇളംചൂട് വെള്ളം എന്നിവ ചേർത്ത് ഒരു പാത്രത്തിൽ യീസ്റ്റ് പൊങ്ങാൻ വയ്ക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര കരിച്ചെടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം, കറുവപ്പട്ട, ചതച്ച ഗ്രാമ്പൂ, ഏലയ്ക്കാ, ഉണക്കമുളക്, ഉണക്കമുന്തിരി, കുരുകളഞ്ഞ നാരങ്ങ, വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം ഇഞ്ചിനീര് കൂടി ചേർത്തു കൊടുത്തു കുറച്ചുസമയം തിളപ്പിക്കുക. ക്രിസ്മസിന് അപ്പവും ഇറച്ചിയും വീഞ്ഞും, അകത്താകുന്നത് 5,373 കലോറി! എരിച്ചു കളയാൻ എട്ടു ദിവസം നടക്കണം ചൂട് അല്പം കുറഞ്ഞ ശേഷം പൊന്തി വന്ന യീസ്റ്റ് ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം വൈൻ അടച്ചുവെച്ച് വെളിച്ചവും അനക്കവും തട്ടാതെ സൂക്ഷിക്കുക. പിറ്റേദിവസം അതേസമയം വൈൻ അരിച്ചെടുത്ത് വായുവും വെള്ളവും കടക്കാതെ കുപ്പിയിൽ അടച്ച് സൂക്ഷിക്കുക. അടുത്ത ദിവസം മുതൽ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ ഉപയോഗിക്കാം. Christmas Dishes: Ginger Wine in three days

സമകാലിക മലയാളം 23 Dec 2025 4:45 pm

ക്രിസ്മസിന് അപ്പവും ഇറച്ചിയും വീഞ്ഞും, അകത്താകുന്നത് 5,373 കലോറി! എരിച്ചു കളയാൻ എട്ടു ദിവസം നടക്കണം

റെ ൻ കിച്ചൺസ് പുറത്തുവിട്ട പഠനമനുസരിച്ച്, ക്രിസ്മസ് ദിനത്തിൽ ഒരാൾ കഴിക്കുന്ന ഭക്ഷണത്തിൽ ശരാശരി 5,373 കലോറി അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് പുരുഷന്മാർക്ക് ശുപാർശ ചെയ്യുന്ന ഒരു ദിവസത്തെ ശരാശരിയുടെ ഇരട്ടിയും സ്ത്രീകൾക്ക് മൂന്നിരട്ടിയുമാണ്. ഈ കലോറി കത്തിച്ചു തീർക്കാൻ ഒരാൾ 208 മണിക്കൂർ, അതായത് 8.6 ദിവസം നിർത്താതെ നടക്കേണ്ടി വരുമെന്നാണ് പഠനത്തിൽ പറയുന്നത്. ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ഭക്ഷണവും മദ്യവും പ്രധാന താരങ്ങളാണ്. അവധിക്കാല ഒത്തുചേരലിൽ ഇഷ്ടവിഭവങ്ങൾ തീൻമേശയിൽ നിരത്തുമ്പോൾ, ഡയറ്റും കലോറി കണക്കുമൊക്കെ മറന്നു പോകും. ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവരെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. കർശന ഡയറ്റും വർക്ക്ഔട്ടും ഈ നാളുകളിൽ അവഗണിക്കുന്നത് ശരീരഭാരം പഴയപടിയാവാൻ കാരണമായേക്കാം. കുട്ടികൾക്ക് ഏത് പ്രായത്തിൽ സ്മാർട്ട്ഫോൺ കൊടുക്കാം? ശ്രദ്ധിച്ചില്ലെങ്കിൽ തടി കേടാകും ശരീരഭാരം കുറയ്ക്കൽ ഒരു മാരത്തൺ പോലെയാണ്. ഇടയ്ക്കൊന്ന് ഉഴപ്പിയാൽ അന്ന് വരെയുള്ള പരിശ്രമങ്ങൾ വെള്ളത്തിലാകും. സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് പ്രധാനം. ഭക്ഷണത്തിൻ്റെ അളവു നോക്കി കഴിക്കുക. ഹൃദയം തളർന്നു തുടങ്ങിയോ? ശരീരഭാരം പെട്ടെന്നു കൂടുന്നത് കൊഴുപ്പു കാരണമല്ല, ഹൃദയസ്തംഭന ലക്ഷണങ്ങൾ ക്രിസ്മസ് നാളുകളിൽ കലോറിയുടെ അളവു വർധിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം മദ്യമാണ്. ഒരു ഗ്ലാസ് റെഡ് വൈനിൽ 200 ൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. ഒരു പൈന്റ് ബിയറിൽ 200 ൽ കൂടുതൽ കലോറിയും ഉണ്ട്! വയറു നിറഞ്ഞു എന്ന സൂചന തലച്ചോർ നൽകുന്നതിന് 20 മിനിറ്റ് എടുക്കും. പതിയെ നന്നായി ചവച്ചു ഭക്ഷണം കഴിക്കുന്നത് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. How many calories are in my Christmas dinner

സമകാലിക മലയാളം 23 Dec 2025 12:43 pm

ഹൃദയം തളർന്നു തുടങ്ങിയോ? ശരീരഭാരം പെട്ടെന്നു കൂടുന്നത് കൊഴുപ്പു കാരണമല്ല, ഹൃദയസ്തംഭന ലക്ഷണങ്ങൾ

ആ ഗോളതലത്തിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. വേൾഡ് ഹാർട്ട് ഫെഡറേഷൻ്റെ കണക്ക് പ്രകാരം, ലോകമെമ്പാടുമായി ഏതാണ്ട് 64 ദശലക്ഷത്തോളം ആളുകൾ ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.  ലോകത്തിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കിൽ, കേരളത്തിൽ അത് 60 ആണ്.  ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭനം വളരെ പെട്ടെന്ന് സംഭവിക്കുന്നതല്ല. അതിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ ശരീരം വളരെ നേരത്തെ തന്നെ സൂചിപ്പിക്കുമെങ്കിലും തിരിച്ചറിയാതെ പോകുന്നതാണ് വെല്ലുവിളിയാവുന്നത്. ഹൃദയസ്തംഭനത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ പ്രധാനം, ശാരീരിക പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവ് ക്രമേണ കുറയുന്നുവെന്നതാണ്. വാർദ്ധക്യത്തിന്റെ സാധാരണ ലക്ഷണമായി ഇതിനെ പലപ്പോഴും ആളുകൾ തള്ളിക്കളയാറുണ്ട്. പുറം അല്ലെങ്കിൽ കാലു വേദന വരുമ്പോൾ പലരും ശരീരം അനക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ല. ഇത് ഹൃദയസ്തംഭനം കൂടുതൽ ​ഗുരുതരമാകുന്നതുവരെ മറഞ്ഞിരിക്കാം. ​ഹൃദയസ്തംഭനത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ സൂക്ഷ്മവും നിശബ്ദവുമാണ്. ഇത് പലപ്പോഴും സമ്മർദ്ദം, വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെടുത്തിയും അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളായും തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്. ദ്രാവകം അടിഞ്ഞുകൂടുന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്ടെന്ന് ശരീരഭാരം വർധിക്കുന്നത് ശ്രദ്ധികണം. ഇത് ഒരുപക്ഷെ കൊഴുപ്പ് കൂടുന്നതു കൊണ്ടാകണമെന്നില്ല, ദ്രാവകം കോശങ്ങളിൽ തങ്ങി നിൽക്കുന്നതിന്റെ സൂചനയാകാം ( fluid retention). ഇത് കുടലുകളെ ബാധിക്കുകയും വിശപ്പ് കുറയാനും കുറച്ചു ഭക്ഷണം കഴിച്ചാലുടൻ വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. കാലുകളിലെ വീക്കം മറ്റൊരു പ്രധാന ലക്ഷണമാണ്. പ്രാരംഭ ഘട്ടത്തിൽ ഇത് വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ ആകാം പ്രത്യക്ഷപ്പെടുക. രാവിലെ എഴുന്നേൽക്കുമ്പോൾ മാറുകയും ചെയ്യാം. ഹൃദയത്തിന്റെ ആരോ​ഗ്യം മോശമാകുന്നതോടെ വീക്കം ദിവസം മുഴുവൻ നീണ്ടു നിൽക്കുകയും ചെയ്യും. ഇത് ഒരിക്കലും അവ​ഗണിക്കരുത്. അന്നും ഇന്നും ഒരേ ഭക്ഷണരീതി, എന്നിട്ടും വയറു ചാടുന്നു! കാരണം വെളിപ്പെടുത്തി ഡോക്ടർ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിനിൽക്കുന്നതു മൂലം ശ്വാസതടസം, ചുമ, കിടക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകാം. പലർക്കും കിടക്കുമ്പോൾ അധിക തലവേദന ആവശ്യമായി വരാം. ചിലർക്ക് ഉറക്കത്തിൽ ശ്വാസതടസവും ചുമയും ഉണ്ടാകാനും ഉറക്കം തടസപ്പെടാനും കാരണമാകും. രാത്രിയിൽ മൂത്രമൊഴിക്കുന്നത് വർധിക്കുന്നതിന് കാരണമാകുന്ന നാട്രിയൂററ്റിക് പെപ്റ്റൈഡ് ഹൃദയസ്തംഭനത്തിൻ്റെ മറ്റൊരു സൂചനയാകാം. ദിവസത്തിൽ രണ്ട് തവണ മൗത്ത് വാഷ്, പ്രമേഹ സാധ്യത ഇരട്ടിയാകുമെന്ന് പഠനം ഓക്കാനം, വിശപ്പില്ലായ്മ ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടൽ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോൾ, കുടലിലെ പ്രവർത്തനങ്ങളും മന്ദ​ഗതിയിലാകുന്നു. പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കിൽ പെട്ടെന്നുള്ള ഓക്കാനം എന്നിവയൊക്കെ ശരീരം നൽകുന്ന നിശബ്ദമായ സൂചനയായിരിക്കാം. ആശയക്കുഴപ്പം അല്ലെങ്കിൽ ഓർമക്കുറവ് ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോൾ അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഇത് ഓർമക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ പറയുന്നു. Heart Failure Symptoms: Subtle signs like swollen ankles that indicate your heart is weakening

സമകാലിക മലയാളം 23 Dec 2025 11:38 am

കരിക്കിനെ പേടിക്കേണ്ടതില്ല, പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കുടിക്കാം

ഇ ളനീർ അഥവാ കരിക്ക് ശരീരത്തിൽ നിർജ്ജലീകരണം കുറയ്ക്കാൻ മികച്ചതാണ്. എന്നാൽ പലപ്പോഴും പ്രമേഹ രോ​ഗികൾ കരിക്കിനോട് അകച്ച പാലിക്കാറുണ്ട്. കരിക്കിൽ അടങ്ങിയ പ്രകൃതിദത്ത പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുമെന്നാണ് പ്രചാരം. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും മനസ്സോടെ ഇളനീര്‍ കുടിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിന്‍ സി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീര്‍. ഇതില്‍ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം! ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ദിവന്തോറും വര്‍ധിച്ചു വരികയാണ്. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. Can Diabetic Patients drink Tender Coconut water

സമകാലിക മലയാളം 21 Dec 2025 6:38 pm

ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം!

ചൂ ടു ചായ ഊതി ഊതി കുടിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്. എന്നാൽ മറ്റു ചിലരുണ്ട്, ചായ ആറി തണുത്ത ശേഷം കുടിക്കുന്നവർ. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാം. കഴിഞ്ഞ ദിവസം എക്സിൽ പ്രത്യക്ഷപ്പെട്ട ഒരു മുന്നറിയിപ്പ് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പത്ത് അല്ലെങ്കിൽ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാൽ അത് പഴകിയ ചായ ആകും. പഴകിയ ചായ ബാക്ടീരിയകളുടെ വിളനിലമായിരിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്‌ട്രോ ഇന്റസ്റ്റീനിയൽ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് കരളിനെ. ചോറ് ഇങ്ങനെയായിരുന്നോ വേവിക്കേണ്ടിരുന്നത്! സാധാരണ താപനിലയിൽ ചായ അധിക നേരം വയ്ക്കുന്നത് ഓക്സിഡേഷൻ സംഭവിക്കാനും ബാക്ടീരിയ പെരുകാനും കാരണമാകും. 24 മണിക്കൂർ കഴിഞ്ഞ ചായ, പാമ്പിൻ്റെ വിഷത്തെ ക്കാൾ അപകടമാണെന്നാണ് ജാപ്പാനിലെ വിശ്വാസം. അതേസമയം ചൈനക്കാർ ഇതിനെ കണക്കാക്കുന്നത് വിഷമായിട്ടാണ്. ശബ്ദം പരുക്കനാകും, തൊണ്ടയിലെന്തോ കുടുങ്ങിയ തോന്നൽ; ഓറൽ കാൻസർ ലക്ഷണങ്ങൾ പാൽ ചായ ആണെങ്കിൽ പാൽ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാൽ, പാൽ ചേർത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചില്ലെങ്കിൽ കളയണം. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാൽ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും. Tea Should drink in between 10-15 minutes

സമകാലിക മലയാളം 21 Dec 2025 6:10 pm

ശബ്ദം പരുക്കനാകും, തൊണ്ടയിലെന്തോ കുടുങ്ങിയ തോന്നൽ; ഓറൽ കാൻസർ ലക്ഷണങ്ങൾ

വാ യിലെ സ്ക്വാമസ് കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് ഓറൽ കാൻസർ അഥവാ വായിലെ അർബുദം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ വായുടെ ഉൾഭാ​ഗത്ത് കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പുകയിലയുടെ ഉപയോ​ഗം, അമിതമായ മദ്യപാനം, ശുചിത്വമില്ലായ്മ, ജനിതകം എന്നിവയെല്ലാം ഓറൽ കാൻസറിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയാണ് പ്രധാനം. ഇത് രോ​ഗമുക്തിയുടെ സാധ്യത വർധിപ്പിക്കാനും മികച്ച ചികിത്സഫലപ്രാപ്തിക്കും സാഹായിക്കും. ഓറൽ കാൻസർ ലക്ഷണങ്ങൾ ഇവയൊക്കെയാണ് വായ്പ്പുണ്ണ് തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്. ഭക്ഷണം ഇറക്കുമ്പോൾ വേദന വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താൽ കാൻസറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോൾ പൊള്ളുന്നതു പോലെ ഒരു തോന്നൽ വരുകയും ചെയ്യാം. ചോറ് ഇങ്ങനെയായിരുന്നോ വേവിക്കേണ്ടിരുന്നത്! ശബ്ദത്തില്‍ മാറ്റം വായിലെ കാൻസർ മൂലം ശബ്ദത്തില്‍ വ്യത്യാസം ഉണ്ടാകാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങൾ ഉച്ചരിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം. വായ്നാറ്റം തുടർച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാൻസറിന്‍റെ ലക്ഷണമാകാം. ഇളകുന്ന പല്ലുകൾ ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകൾ വായിലെ കാൻസറിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ? മരവിപ്പ് വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്. മുഴകൾ ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് കാൻസറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവിൽ വലുതാവുകയും ചെയ്യും. What are the Symptoms of Oral Cancer

സമകാലിക മലയാളം 21 Dec 2025 5:25 pm

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?

മെ ച്ചപ്പെട്ട ആരോ​ഗ്യത്തിന് ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. അതിനുള്ള ഏറ്റവും മികച്ച മാർ​ഗം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട് ​ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നത്. എന്നാൽ വെള്ളം എപ്പോഴൊക്കെ കുടിക്കണം? പലരുടെ ചെയ്യുന്ന ഒരു അബദ്ധമാണ് ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ കാരണമാകും. മാത്രമല്ല, തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് കൊഴിപ്പായി മാറുകയും ചെയ്യും. അതേസമയം ചെറിയ അളവിലാണ് വെള്ളം കുടിക്കുന്നതെങ്കിൽ അത് അത്ര പ്രശ്നമുണ്ടാക്കില്ലെന്നും വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ അല്‍പം നാരങ്ങയോ ഇഞ്ചിനീരോ ചേര്‍ക്കുന്നത് നല്ലതാണ്. പുരുഷന്മാരിൽ ബീജം കുറഞ്ഞുകൊണ്ടിരിക്കുന്നു, 2050-തിന് ശേഷം ടെസ്റ്റ്ട്യൂബ് ശിശുക്കളുടെ എണ്ണം കൂടും ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കാമോ? ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം പര്‍ക്കുമുണ്ട്. ചിലര്‍ ദാഹം കൊണ്ട് കുടിക്കുമ്പോള്‍ മറ്റു ചിലര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും. ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ നേര്‍പ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കുന്നതാണ് നല്ലത് ചോറ് ഇങ്ങനെയായിരുന്നോ വേവിക്കേണ്ടിരുന്നത്! ഭക്ഷണത്തിന് ശേഷമോ? ഭക്ഷണത്തിന് മുമ്പും അതിനിടയിലും വെള്ളം കുടിക്കുന്നതിനെ അത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല, അപ്പോള്‍ ഭക്ഷണ ശേഷം വെള്ളം കുടിക്കാമോ? എന്നാല്‍ പാടില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. ദഹനപ്രക്രിയയെ ഇത് തടസ്സപ്പെടുത്തും. ഇത് ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനും ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ബാധിക്കാനും കാരണമാകും. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂര്‍ണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവില്‍ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം. Can drink Water in between eating food.

സമകാലിക മലയാളം 21 Dec 2025 3:29 pm

ചോറ് ഇങ്ങനെയായിരുന്നോ വേവിക്കേണ്ടിരുന്നത്!

അ രി പലവിധമുണ്ട്. കുത്തരി കൊണ്ട് ഉണ്ടാക്കുന്ന ചോറ് മുതൽ ബിരിയാണി, ഫ്രൈഡ് റൈസ്, സ്റ്റിക്കി റൈസ് അങ്ങനെ ആ ലിസ്റ്റ് നീളും. അരി പലതരമെന്ന് പറയുന്ന പോലെ അവ പാകം ചെയ്യുന്നതും പല രീതിയിലാണ്. നാല് രീതിയിലാണ് ചോറ് വേവിക്കുക തിളപ്പിച്ചെടുക്കുക അതായത്, വെള്ളം തിളപ്പിച്ച് അതിലേക്ക് കഴുകി വാരിയ അരി വേവിച്ചെടുക്കുക. ഇത് അരിയില്‍ അടങ്ങിയ സ്റ്റാര്‍ച്ച് നീക്കം ചെയ്യാന്‍ സഹായിക്കും. വറ്റിച്ചെടുക്കുക നേരത്തെ കുതിര്‍ത്തു വെച്ച അരിക്ക് ആവശ്യമായ അളവില്‍ വെള്ളം ഒഴിച്ച് വെള്ളം വറ്റിച്ചെടുക്കുക. ബിരിയാണിയും ഫ്രൈഡ് റൈസ് ഒക്കെ ഈ തരത്തിലാണ് പാകം ചെയ്യുന്നത്. ഇത് ചോറിന്റെ പോഷകങ്ങളും രുചിയും ലോക്ക് ചെയ്യാന്‍ സഹായിക്കും. ആവിയില്‍ വേവിക്കുക മുന്‍പ് പറഞ്ഞപോലെ നേരത്തെ കുതിര്‍ത്തു വെച്ച അരി, ആവിയില്‍ നല്ലതു പോലെ വേവിച്ചെടുക്കുക. ഇത് ചോറ് കൂടുതല്‍ സോഫ്റ്റ് ആകാന്‍ സഹായിക്കും. പ്രഷര്‍ കുക്കിങ് ഇത് വളരെ സിപിംളാണ് പ്രഷര്‍ കുക്കറിലെ പ്രഷറില്‍ വളരെ കുറഞ്ഞ സമയത്തില്‍ അരി വേവിച്ചെടുക്കുക. ഏതാണ് ആരോഗ്യകരമായ രീതി തിളപ്പിച്ച വെള്ളത്തില്‍ അരി വേവിച്ച ശേഷം അധികം വെള്ളം ഊറ്റിക്കഴയുന്ന രീതിയാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്നത്. ഇത് ഒരു പരിധി വരെ മികച്ചതാണെങ്കിലും അത് സ്റ്റാര്‍ച്ചിനൊപ്പം മറ്റ് പോഷകങ്ങളെ കൂടി നീക്കം ചെയ്യാന്‍ കാരണമാകും. മറ്റൊന്ന് ചോറ് വറ്റിച്ചെടുക്കുക എന്നതാണ്, ഇത് പോഷകങ്ങളെ ലോക്ക് ചെയ്യാന്‍ സഹായിക്കുമെങ്കിലും അതില്‍ അടങ്ങിയ ആര്‍സെനിക് ശരീരത്തില്‍ എത്താന്‍ കാരണമാകും. ഏറ്റവും മികച്ച രീതി 'പാര്‍-ബോയിലിങ്' ടെക്നിക് ആണ്. മൂന്ന് ഘട്ടങ്ങളാണ് ഈ രീതിയില്‍ ഉള്‍പ്പെടുന്നത്. (1) അതായത്, അരി നേരത്തെ കുതിര്‍ത്തു വെയ്ക്കുക. (2) അധിക വെള്ളത്തില്‍ പാതി വേവിച്ചെടുക്കുക. ശേഷം ആ വെള്ളം ഊറ്റി കഴയുക. (3) വീണ്ടും അരിക്ക് ആവശ്യമായ അളവില്‍ വെള്ളം ഒഴിച്ച് വറ്റിച്ച് ചോറ് വേവിച്ചെടുക്കുക. ഈ രീതിയിലൂടെ അരിയില്‍ അടങ്ങിയ ആര്‍സെനിക് നീക്കം ചെയ്യാന്‍ സഹായിക്കും. മാത്രമല്ല, ഇതില്‍ അടങ്ങിയ സ്റ്റാര്‍ച്ച് ഒഴിവാക്കാനും സാധിക്കും. ചോറിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക നിലനിര്‍ത്താനും സഹായിക്കും. അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ എന്താണ് ആര്‍സെനിക് മണ്ണിലും ജലത്തിലും കാണപ്പെടുന്ന സ്വാഭാവിക മെറ്റലോയിഡ് മൂലകമാണ് ആർസെനിക്. അജൈവ ആർസെനിക് വിഷാംശം ഉള്ളതാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് മനുഷ്യശരീരത്തിൽ എത്തുന്നത് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തൈരോ മോരോ? ആരോ​ഗ്യത്തിന് മികച്ചത് ഏത് എന്നാല്‍ താപനിലയിലെ വര്‍ധനവും അന്തരീക്ഷത്തില്‍ കാർബൺ ഡൈ ഓക്സൈഡിന്റെ ഉയര്‍ന്ന അളവും മണ്ണിന്റെ രാസഘടനയിൽ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് മണ്ണിലെ അജൈവ ആർസെനിക് സാന്നിധ്യം വര്‍ധിപ്പിക്കുന്നു. നെല്ല് വളർത്തുമ്പോൾ മലിനമായ മണ്ണും ജലസേചനത്തിനായി ഉപയോ​ഗിക്കുന്ന വെള്ളവും നെല്ലിലെ അജൈവ ആർസെനിക് വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. ആർസെനിക്കുമായുള്ള സമ്പർക്കം ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ ഭാഗങ്ങളിൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. How to cook Rice diabetic friendly

സമകാലിക മലയാളം 21 Dec 2025 3:01 pm

ക്രിസ്മസ് ഇങ്ങ് എത്തി ​ഗായ്സ്! സെൽഫിയിൽ തിളങ്ങി നിൽക്കാൻ 5 ബ്യൂട്ടി ടിപ്സ്

ക്രി സ്മസ് ഇങ്ങ് എത്തി ​ഗായ്സ്! അവധിക്കാലത്ത് എല്ലാവരും ഒത്തുകൂടിയും ഭക്ഷണം ഒരുക്കിയും ഫോട്ടോഷൂട്ടുമൊക്കെയായി ആഘോഷം തിമിർക്കും. എന്നാൽ മഞ്ഞുകാലത്ത് ചർമം ഡ്രൈ ആകുന്നത് ആത്മവിശ്വാസത്തെ കെടുത്താം. ചർമത്തിൽ ജലാംശം നിലനിർത്തി, നാച്ചുറലായി തിളങ്ങാൻ ചില ചർമസംരക്ഷണ റുട്ടീൻ പിന്തുടരേണ്ടത് ആവശ്യമാണ്. ജലാംശം നിലനിർത്തണം മഞ്ഞുകാലത്ത് ചർമം വരണ്ടതാവുക സാധാരണമാണ്. ഇത് ചർമത്തിന്റെ നിറവും തിളക്കവും മങ്ങാൻ കാരണമാകും. ഡ്രൈ ആകുന്നതു കൊണ്ട് തന്നെ മേക്കപ്പ് പോളും അസമമായി തോന്നാം. ക്രിസ്മസ് പാർട്ടികൾക്ക് മുൻപ് ചർമത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇളം ചൂടു വെള്ളം, സെറാമൈഡ് ക്രീമുകൾ, മോയ്സ്ചറൈസറുകൾ എന്നിവ പതിവായി പുരട്ടുന്നത് മഞ്ഞുകാലത്തെ വരൾച്ച ഒഴിവാക്കാൻ സ​ഹായിക്കും. മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്ന ശീലത്തിനും കുറവുണ്ടാക്കരുത്. ചർമത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. എക്സ്ഫോളിയേഷൻ ആഴ്ചയിൽ രണ്ട് തവണ ചർമത്തിൽ മിതമായ രീതിയിൽ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും മുഖചർമം മൃദുവാകാനും സഹായിക്കും. എന്നാൽ എക്സ്ഫോളിയേഷൻ അമിതമായാൽ ചർമം തിണുത്തു വരാനുള്ള സാധ്യതയുണ്ട്. സെൻസിറ്റിവിറ്റി കാലാവസ്ഥ മാറ്റത്തെ തുടർന്ന് പലരുടെയും സ്കിൻ സെൻസിറ്റീവ് ആകാം. ഇത് ചർമത്തിൽ ചുവപ്പ് പ്രത്യക്ഷപ്പെടാൻ കാരണമാകും. ഇത്തരം ചർമ പ്രശ്നങ്ങളെ ചെറുക്കുന്നതിന് നിയാസിനാമൈഡ്, പാന്തീനോൾ തുടങ്ങിയവ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ചർമത്തിലെ ഈർപ്പം നിലനിർത്താനും സഹായിക്കും. അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ ​ക്രിസ്മസിന് ​ഗ്ലാം ലുക്ക് കിട്ടാൻ മേക്കപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഒരു ഹൈഡ്രേറ്റഡ് ആയ ബേസ് ഇടുന്നത് കണ്ണുകൾക്കും വായയ്ക്കും ചുറ്റുമുള്ള ഭാ​ഗത്തെ മേക്കപ്പ് പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും. ഈർപ്പം നൽകുന്ന പ്രൈമർ പുരട്ടാം. ക്രീം അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് തിളക്കം നൽകാൻ സഹായിക്കും. ജങ്ക് ഫുഡ് ക്രേവിങ്സ്, വില്ലൻ ബ്രേക്ക്ഫാസ്റ്റ് മെച്ചപ്പെട്ട ജീവിതശൈലി മാനസിക സമ്മർദം നിയന്ത്രിക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുക, ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, കൂടാതെ മദ്യവും ഉപ്പിലിട്ട ഭക്ഷണങ്ങളും പരിമിതപ്പെടുത്തേണ്ടതും പ്രധാനമാണ്. Five skincare tips to glow up before Christmas

സമകാലിക മലയാളം 21 Dec 2025 11:10 am

ജങ്ക് ഫുഡ് ക്രേവിങ്സ്, വില്ലൻ ബ്രേക്ക്ഫാസ്റ്റ്

ആ രോ​ഗ്യകരമല്ലെന്ന് അറിയാമെങ്കിലും ജങ്ക് ഫുഡ് ഉപേക്ഷിക്കാൻ മനസുവരാത്തതിന്റെ പിന്നിലെ പ്രധാന കുറ്റവാളി നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് ആണെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേതി. പലപ്പോഴും എന്തെങ്കിലും കഴിച്ചുവെന്ന് വരുത്തി ബ്രേക്ക്ഫാസ്റ്റ് പൂർത്തിയാക്കുന്ന ശീലമാണ് മിക്കവാറും. പഞ്ചസാര അടങ്ങിയ സിറിയല്‍സ്, ടോസ്റ്റ് പോലുള്ള വിഭവങ്ങളാണ് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍ ഇവ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് സ്‌പൈക്ക് ചെയ്യുകയും ജങ്ക് ഫുഡ് അല്ലെങ്കില്‍ പ്രോസസ്ഡ് ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിക്കുകയും ചെയ്യും. ജങ്ക് ഫുഡ് ക്രേവിങ്‌സ് ഒഴിവാക്കാന്‍ ജങ്ക് ഫുഡ് ക്രേവിങ്സ് കുറയ്ക്കാൻ ബ്രേക്ക്ഫാസ്റ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക എന്നതാണ് മികച്ച മാർഗം. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, അവ പഞ്ചസാര അടങ്ങിയതും പ്രോസസ് ചെയ്തുമായ ഭക്ഷണങ്ങളോടുള്ള ക്രേവിങ്‌സ് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 2011-ല്‍ ഒബിസിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് ഫുഡ് ക്രേവിങ്‌സ് കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാണിക്കുന്നു. ഇത് ദീര്‍ഘനേരം വയറിന് തൃപ്തി നല്‍കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും. ബ്രേക്ക്ഫാസ്റ്റ് എന്തൊക്കെ ചേർക്കണം ബ്രേക്ക്ഫാസ്റ്റില്‍ കുറഞ്ഞത് 25 മുതല്‍ 30 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ ഊര്‍ജ്ജനില സംരക്ഷിക്കുകയും ഫുഡ് ക്രേവിങ്‌സ് കുറയ്ക്കുകയും ചെയ്യുന്നു. ഒരുപിടി നട്‌സ് നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയർന്ന അളവിൽ പ്രോട്ടീൻ കിട്ടാൻ സഹായിക്കും. തൈരോ മോരോ? ആരോ​ഗ്യത്തിന് മികച്ചത് ഏത് പ്രോട്ടീന്‍ സമ്പന്നമായ മുട്ട ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഒരു നല്ല ഓപ്ഷനാണ്. ഒരു മുട്ടയില്‍ ഏകദേശം ആറ് മുതൽ ഏഴ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രീക്ക് യോഗര്‍ട്ടിനൊപ്പം ബെറിപ്പഴങ്ങള്‍ ചേര്‍ത്ത് കഴിക്കാം. ഓട്‌സ്മീല്‍സും നട്‌സും ചേര്‍ത്ത് കഴിക്കുന്നതും മികച്ച ഓപ്ഷനാണ്. അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ ദി അക്കാഡമി ഓഫ് ന്യൂട്രീഷന്‍ ആന്റ് ഡയബെറ്റിക്‌സ് എന്ന ജേണലില്‍ കൂടുതല്‍ പ്രോട്ടീന്‍ കൂടുതല്‍ സംതൃപ്തി നല്‍കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രോട്ടീന്‍ നമ്മുടെ ശരീരത്തിലെ സംതൃപ്തി തോന്നിപ്പിക്കുന്ന ഹോര്‍മോണുകളെ സജീവമാക്കാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. How to avoid Junk food cravings

സമകാലിക മലയാളം 20 Dec 2025 6:14 pm

അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ

പ ച്ചരി പോലുള്ളവ സൂക്ഷിക്കുമ്പോൾ ചെള്ളും പുഴുവും കയറുന്നുവെന്ന പരാതി സാധാരണമാണ്. ഈർപ്പമുള്ള സാഹചര്യത്തിൽ ഇവ പെരുകാനും നല്ല അരി പോലും മോശമാക്കാനും കാരണമാകും. ഇത്തരം അരി കളയുകയല്ലാതെ മറ്റ് മാർ​ഗമുണ്ടാവില്ല. എന്നാൽ അരിക്കുള്ളിലെ കീടബാധ ചെറുക്കാനും ഫ്രഷ്നസ് പിടിച്ചുനിർത്താനും ചില സിമ്പിൾ ടെക്നിക്കുകൾ ഉണ്ട്. വേപ്പില പ്രയോ​ഗം കീടങ്ങളെ തുരത്താനുള്ള മികച്ച മാർ​ഗമാണ് വേപ്പില, നന്നായി ഉണങ്ങിയ വേപ്പിലകൾ അരയിൽ കലർത്തുകയോ പാത്രത്തിൻ്റെ ഉപരിതലത്തിൽ വിതറുകയോ ചെയ്യുക. വേപ്പിലയുടെ കയ്പ്പും പ്രകൃതിദത്ത സംയുക്തങ്ങളും പ്രാണികളുടെ ആക്രമണം ഉണ്ടാകാതെ ചെറുക്കും. ചർമത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്, വെർജിൻ കോക്കനട്ട് ഓയിൻ ഉപയോ​ഗിച്ചാൽ പലതുണ്ട് ​ഗുണം ചുവന്ന മുളകുകൾ ഉണങ്ങിയ ചുവന്ന മുളക് കുറച്ചെടുത്ത് അരി പാത്രത്തിൻ്റെ മുകളിലോ മധ്യത്തിലോ വയ്ക്കുക. ഇവയുടെ തീവ്രമായ ഗന്ധം കീടങ്ങൾ അരിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയും. ഗ്രാമ്പൂ/കുരുമുളക് കുറച്ച് ഗ്രാമ്പൂവോ കറുത്ത കുരുമുളകോ ഒരു ചെറിയ കോട്ടൺ തുണിയിൽ കെട്ടി അരി പാത്രത്തിനുള്ളിൽ വെക്കുന്നത് പ്രാണികളെ അകറ്റാൻ സഹായിക്കും. അരിയിൽ ഇതിനകം കീടബാധയുണ്ടെങ്കിൽ പോലും അത് എളുപ്പത്തിൽ വൃത്തിയാക്കി ഉപയോഗിക്കാൻ സാധിക്കും. തൈരോ മോരോ? ആരോ​ഗ്യത്തിന് മികച്ചത് ഏത് അരി പാത്രത്തിൽ സൂക്ഷിക്കുന്നതിന് മുൻപ് വൃത്തിയുള്ള തുണിയിലോ പ്ലാസ്റ്റിക് ഷീറ്റിലോ അരി വിതറി, വെയിലത്ത് വെച്ച് നന്നായി ഉണങ്ങിയ ശേഷം അരി നന്നായി അരിച്ചെടുക്കുക. അതിൽ പ്രാണികളോ കീടങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യുന്നതിന് വേണ്ടിയാണിത്. ശേഷം മുകളിൽ സൂചിപ്പിച്ച പ്രകൃതിദത്ത പ്രതിരോധ മാർഗ്ഗങ്ങളിൽ (വേപ്പില, മുളക്, ഗ്രാമ്പൂ) ഒന്ന് പാത്രത്തിൽ ചേർക്കുന്നത് പ്രശ്നം ആവർത്തിക്കാതിരിക്കാൻ സഹായിക്കും. അരി പാത്രങ്ങൾ വായു കടക്കാത്തതും തണുത്തതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. How to get rid of pets in rice, three simple hacks

സമകാലിക മലയാളം 20 Dec 2025 6:00 pm

തൈരോ മോരോ? ആരോ​ഗ്യത്തിന് മികച്ചത് ഏത്

മോ രും തൈരുമൊക്കെ ഒരു വിഭാ​ഗത്തിൽ പെടുന്നതാണെങ്കിലും ​ഗുണത്തിൽ രണ്ടും രണ്ടാണ്. തൈര് ശരീരത്തെ ചൂടാക്കുകയാണ് ചെയ്യുന്നതെങ്കിൽ മോര് ശരീരത്തെ തണുപ്പിക്കും. ഇതാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തൈരിനെക്കാൾ ആരോ​ഗ്യമൂല്യം മോരിനാണ് കൂടുതൽ. തൈരില്‍ ഉള്ള ബാക്ടീരിയ ചൂടുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ പുളിക്കും. അതാണ് തൈര് കഴിക്കുമ്പോൾ ശരീരം തണുക്കുന്നതിന് പകരം ചൂടാകും എന്ന് പറയുന്നതിന്റെ കാരണം. എന്നാല്‍ മോരിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുകയില്ല. കാരണം വെള്ളം ചേര്‍ക്കുമ്പോള്‍ തന്നെ ഫെര്‍മെന്റേഷന്‍ പ്രക്രിയ അവിടെ അവസാനിക്കും. തൈരിനെക്കാളും സംഭാരത്തെക്കാളുമൊക്കെ മോര് കറിയുടെ പോഷക​ഗുണം ഉയർത്തുന്നത് അതിൽ ചേർക്കുന്ന മഞ്ഞളാണ്. മോരു കറിയിൽ മഞ്ഞൾ ചേർക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ ഒരു മഞ്ഞ നിറം കറിക്ക് ലഭിക്കും. ഇത് രുചി സന്തുലമാക്കാനും സഹായിക്കും. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വയറ്റിലെ കൊഴുപ്പ് നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുറ്റബോധമില്ലാതെ സ്നാക്സ് കഴിക്കാം, തിരഞ്ഞെടുപ്പിലാണ് കാര്യം മോരു കറിയിൽ മഞ്ഞൾ ചേർക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ ഒരു മഞ്ഞ നിറം കറിക്ക് ലഭിക്കും. ഇത് രുചി സന്തുലമാക്കാനും സഹായിക്കും. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വയറ്റിലെ കൊഴുപ്പ് നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചർമത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്, വെർജിൻ കോക്കനട്ട് ഓയിൻ ഉപയോ​ഗിച്ചാൽ പലതുണ്ട് ​ഗുണം മാത്രമല്ല, കറിയിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാനും മഞ്ഞൾ പൊടി ചേർക്കുന്നത് സഹായിക്കും. വാതം, ആസിഡിറ്റി എന്നിവ കുറയ്ക്കാനും വയറിളക്കം തടയാനും കറിയിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതാണ്. പാൽ ഉൽപ്പന്നമായതു കൊണ്ട് തന്നെ മോര് പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മഞ്ഞൾ ചേർക്കുന്നത് കറി പെട്ടെന്ന് മോശമാകാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ സഹായിക്കും. Curd vs Moru Curry; which is more healthy

സമകാലിക മലയാളം 20 Dec 2025 5:37 pm

മുട്ട സുരക്ഷിതം; കാന്‍സര്‍ സാധ്യതാ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: മുട്ട കഴിച്ചാല്‍ കാന്‍സര്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ അറിയിച്ചു. മുട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമോ?! എഗ്ഗോസ് ന്യൂട്രീഷന്‍ എന്ന ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആന്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം. ഇത് അടിസ്ഥാന രഹിതമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. 2011 ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു. മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍ നൈട്രോഫ്യൂറാന്‍ മെറ്റബോളൈറ്റുകളുമായുള്ള ട്രേസ്-ലെവല്‍ ഭക്ഷണങ്ങള്‍ മനുഷ്യരില്‍ കാന്‍സറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ തമ്മില്‍ ബന്ധമില്ല. സാധാരണ മുട്ട ഉപഭോഗം കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെടുത്തി ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ നടത്തിയ പഠനങ്ങളില്‍ ഒന്നിലും പരാമര്‍ശമില്ല. ഏതെങ്കിലും പ്രത്യേക ബ്രാന്‍ഡിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒറ്റപ്പെട്ടവയാണ്. മലിനീകരണം, കോഴിത്തീറ്റയിലെ ഘടകങ്ങള്‍ എന്നിവ ചിലപ്പോള്‍ രാസ സാന്നിധ്യത്തിന് കാരണമായേത്തും. ഇത്തരം സാഹചര്യങ്ങള്‍ മുട്ട വിതരണ ശൃംഖലയെ ബാധിക്കുന്നതല്ല. ഒറ്റപ്പെട്ട ലബോറട്ടറി കണ്ടെത്തലുകള്‍ ഉദ്ധരിച്ച് ഭക്ഷ്യ ഉത്പന്നങ്ങളെ വ്യാപകമായി സുരക്ഷിതമല്ലെന്ന് മുദ്രകുത്തുന്നത് ശാസ്ത്രീയമായി തെറ്റാണെന്നും എഫ്എസ്എസ്എഐ പറയുന്നു. The Food Safety and Standards Authority of India (FSSAI) stated that the eggs available in the country are safe for human consumption and that recent claims linking eggs to cancer risk are misleading.

സമകാലിക മലയാളം 20 Dec 2025 4:46 pm

ചർമത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്, വെർജിൻ കോക്കനട്ട് ഓയിൻ ഉപയോ​ഗിച്ചാൽ പലതുണ്ട് ​ഗുണം

ച ർമസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെർജിൻ കോക്കനട്ട് ഓയിൽ. വെളിച്ചെണ്ണയുടെ വളരെ ശുദ്ധമായ രൂപമാണ് വെർജിൻ കോക്കനട്ട് ഓയിൽ. ഇത് ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാൻ സഹായിക്കും. പതിവായി ഉപയോ​ഗിക്കുന്നത് കൂടുതൽ പ്രതിരോധശേഷിയുള്ളതും ആരോ​ഗ്യമുള്ളതുമായ ചർമം ലഭിക്കാൻ സഹായിക്കും. മാത്രമല്ല, ഇത് നല്ലൊരു മോയിസ്ചറൈസർ കൂടിയാണ്. ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു. പല പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപന്നങ്ങളിെലയും വെർജിൻ കോക്കനട്ട് ഓയിൽ ഒരു പ്രധാന ചേരുവയാണ്. മുടിയുടെ ആരോഗ്യം മുടിയഴകിനും വെർജിൻ കോക്കനട്ട് ഓയിൻ നല്ലതാണ്. ഇത് മുടിയുടെ തിളക്കം കൂട്ടാൻ സഹായിക്കും. തലയോട്ടിയിൽ ജലാംശം നൽകുന്നതിനും താരൻ തടയുന്നതിനും മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാം. മേക്കപ്പ് റിമൂവർ നല്ലൊരു മേക്കപ്പ് റിമൂവറായും വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം. എന്നാൽ എണ്ണമയമുള്ളതും മുഖക്കുരു കൂടിയതുമായ ചർമത്തിന് ഈ എണ്ണ നല്ലതല്ല. അധിക ജലാംശം ആവശ്യമുള്ള വരണ്ട ചർമങ്ങളിൽ വെർജിൻ കോക്കനട്ട് ഓയിൽ മികച്ചതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടി നോക്കുക. പ്രശ്നമില്ലെങ്കിൽ ക്രമേണ ഉപയോഗിക്കാം. മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം! മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ബ്ലാക് ഹെഡ്, വൈറ്റ് ഹെഡ്, മുഖക്കുരു പാടുകൾ എന്നിവ ഉണ്ടാകാം. അൾട്രാ വയലറ്റ് രശ്മികളുമായുള്ള സമ്പർക്കം കാരണമുണ്ടാകുന്ന ചർമ വീക്കം ലഘൂകരിക്കാൻ വെർജിൻ കോക്കനട്ട് ഓയിലിൻ്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. എന്നാൽ പുറമെ നിന്ന് വെർജിൻ കോക്കനട്ട് ഓയിൽ വാങ്ങിക്കുമ്പോൾ ഗുണമേന്മ ശ്രദ്ധിക്കണം. കുറ്റബോധമില്ലാതെ സ്നാക്സ് കഴിക്കാം, തിരഞ്ഞെടുപ്പിലാണ് കാര്യം ബോഡി സ്ക്രബ് വെർജിൻ കോക്കനട്ട് ഓയിൽ ഒരു ബോഡി സ്ക്രബ് ആയും ഉപയോഗിക്കാം. കൈകാലുകള്‍ മങ്ങിയതായി കാണപ്പെടുകയും വരണ്ടതായി തോന്നുകയും ചെയ്താൽ വെർജിൻ കോക്കനട്ട് ഓയിൽ ഒരു ബോഡി സ്ക്രബ് ആയി ഉപയോഗിക്കാം. ഇതു ചർമത്തിന് തിളക്കവും മൃദുത്വവും നൽകും. വിണ്ടു കീറിയ ചുണ്ടുകളിൽ പുരട്ടാനും ഈ എണ്ണ നല്ലതാണ്. ശരീര ദുർഗന്ധം മാറ്റുവാനും വെർജിൻ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. വായിൽ ഇട്ട് കുറെ സമയം കുലുക്കുഴിയുന്നതു വായിൽ നിന്നു രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ പുറം തള്ളാൻ സഹായിക്കും. Virgin Coconut Oil Health Benefits

സമകാലിക മലയാളം 20 Dec 2025 4:35 pm

കുറ്റബോധമില്ലാതെ സ്നാക്സ് കഴിക്കാം, തിരഞ്ഞെടുപ്പിലാണ് കാര്യം

ല ഘുഭക്ഷണം അല്ലെങ്കിൽ സ്നാക്കിങ് എന്നൊക്കെ കേൾക്കുമ്പോൾ ചിപ്സ്, ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഭക്ഷണങ്ങൾ ആണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് ഒട്ടും ആരോ​ഗ്യകരമായ ചോയിസ് അല്ല. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭാ​ഗമാണ് ലഘുഭക്ഷണം. ഇത് ഊർജ്ജം നൽകുന്നതും പോഷകസമൃദ്ധവുമായിരിക്കണം. 2016-ൽ എൽസെവിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഊർജ്ജ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് ഭാഗവും ലഘുഭക്ഷണങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്നാക്കിങ്ങിന്റെ ഈ നെ​ഗറ്റീവ് ഇമേജ് മാറ്റാൻ ലഘുഭക്ഷണത്തെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണെന്ന് റായ്പൂരിൽ നിന്നുള്ള കാൻസർ സർജനായ ഡോ. ജയേഷ് ശർമ പറയുന്നു. ഹോട്ടിലെ ഭക്ഷണത്തോട് 'നോ' പറയാം! വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പലതുണ്ട് ​ഗുണം എന്താണ് ലഘുഭക്ഷണം പ്രധാന ഭക്ഷണങ്ങൾക്കിടയിൽ കഴിക്കുന്ന ലഘുവായ ഭക്ഷണമാണ് സ്നാക്സ്. ചെറിയ അളവിൽ കഴിക്കുന്ന ഇവ ഊർജ്ജം നൽകുന്നവയാണ്. ആരോ​ഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ സ്ഥിരമായ ഊർജ്ജം ആവശ്യമാണെന്ന് ഓർമിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും വേ​ഗത്തിൽ വിശക്കാൻ കാരണമാകുകയും ചെയ്യുന്നു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണം പൂർണമായും ഒഴിവാക്കണം. അത് ഒരിക്കലും ആരോ​ഗ്യകരമായ ഒരു ചോയിസ് അല്ല. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ വേണം തിരഞ്ഞെടുക്കാൻ. മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം! ആരോഗ്യകരവും രുചികരവുമായ ചില ലഘുഭക്ഷണങ്ങൾ വറുത്ത മഖാന ശർക്കര ചേർത്ത കടല (ചാന) സ്പ്രൗട്ട്സ് സാലഡ് റൊട്ടി റോൾ How snacking can be part of a healthy diet

സമകാലിക മലയാളം 20 Dec 2025 3:06 pm

മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം!

വാ യ്നാറ്റം അകറ്റാൻ മിക്കവാറും ആളുകൾ ഉപയോ​ഗിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. ഇത് വായ്‌നാറ്റത്തിന് കാരണമാകുന്ന എല്ലാ അണുക്കളെയും നശിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് തല്‍ക്ഷണം വായ്നാറ്റം മാറ്റുമെങ്കിലും താത്കാലികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഓറൽ മൈക്രോബയോമിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് കാരണമാകും. പൊതുവെ വായിലെ അണുബാധ കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെങ്കിലും ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവ പ്രധാന ഘടകങ്ങളാണ്. എന്താണ് ഓറല്‍ മൈക്രോബയോം വായിലുള്ള ബാക്ടീരിയ, ആർക്കിയ, ഫംഗസ്, മൈകോപ്ലാസ്മ, പ്രോട്ടോസോവ, വൈറസുകൾ എന്നിങ്ങനെയുള്ള സൂഷ്മാണുക്കളാണ് ഓറൽ മൈക്രോബയോം. വായയുടെ ശുചിത്വം പാലിക്കുന്നതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിലൂടെ ഓറൽ മൈക്രോബയോമിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും നിലനിർത്താനും സഹായിക്കും. ചർമം തിളങ്ങാനുള്ള വഴിയാണോ തിരയുന്നത്? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ, ഫലം ഉറപ്പ് വായ്നാറ്റം അകറ്റാന്‍ മൂന്ന് ഘട്ടങ്ങള്‍ ഓറൽ പ്രോബയോട്ടിക്‌സ് മൗത്ത് വാഷ് ഉപയോ​ഗിക്കുന്നതിന് പകരം ഓറൽ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ വളർത്താൻ ഓറൽ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ആരോ​ഗ്യകരമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വെള്ളം ധാരാളം കുടിക്കാം വായ ഉണങ്ങി ഇരിക്കുമ്പോളും ദുര്‍ഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനിര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായനാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം. ഹോട്ടിലെ ഭക്ഷണത്തോട് 'നോ' പറയാം! വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പലതുണ്ട് ​ഗുണം കുടലിന്‍റെ ആരോഗ്യം ഓറൽ മൈക്രോബയോം എല്ലായ്പ്പോഴും കുടൽ മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കുടലിന്റെ ആരോ​ഗ്യ പ്രശ്നങ്ങൾ വായ്നാറ്റം ഉണ്ടാക്കാം. കുടലിലെ പ്രശ്നങ്ങൾ മാറ്റുന്നതിനൊപ്പം സ്വഭാവികമായും വായ്നാറ്റം കുറയും. Bad Breath tips: Mouth wash kills oral microbiome

സമകാലിക മലയാളം 20 Dec 2025 1:25 pm

ചർമം തിളങ്ങാനുള്ള വഴിയാണോ തിരയുന്നത്? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ, ഫലം ഉറപ്പ്

ശ രീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് ജ്യൂസ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും. ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയ കാരറ്റ് പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയും. ഇതിലുള്ള വിറ്റാമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു. ആൻ്റിഓക്സിഡൻ്റുകൾ കാരറ്റിൽ β-കരോട്ടിൻ, α-കരോട്ടിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ആൻ്റിഓക്സിഡൻ്റുകളെ വർധിപ്പിക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നിലനിർത്തുന്നു ആരോഗ്യകരമായ കൊഴുപ്പുകളെ നിലനിർത്തുന്നതിനെ തടയുന്ന മാലോണ്ടിയാൾഡിഹൈഡ് എന്ന രാസവസ്തുവിൻ്റെ അളവു കുറയ്ക്കാൻ കാരറ്റിൽ അടങ്ങിയ പോഷകങ്ങൾ സഹായിക്കും. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ കഴിച്ചാൽ ജലദോഷം കൂടുമോ? ഹൃദയാരോഗ്യം പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാരറ്റിലെ പൊട്ടാസ്യം, നൈട്രേറ്റുകൾ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും കാരറ്റിൽ വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കാഴ്ച, പ്രതിരോധശേഷി, ചർമത്തിൻ്റെ ആരോഗ്യം, ശരീരത്തിന്റെ ശരിയായ പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്നു. സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം രണ്ടു മീഡിയം സൈസ് കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞശേഷം കഷ്ണങ്ങളാക്കുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് ജ്യൂസറിലോ മിക്സിയിലോ അടിച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം അൽപം പഞ്ചസാര ചേർക്കാം. കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് നല്ലത്. അരിച്ചെടുക്കുന്നതിലൂടെ, ജ്യൂസിൽ അടങ്ങിയ നാരുകൾ നഷ്ടപ്പെടാം. ഇതിലേക്ക് പകുതി നാരങ്ങ കൂടി പിഴിഞ്ഞു ചേർത്താൽ കാരറ്റ് ജ്യൂസ് റെഡി. Health Benefits of Carrot Juice

സമകാലിക മലയാളം 20 Dec 2025 10:42 am

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

നാ ടൻ വിഭവങ്ങളുടെ പ്രധാന ചേരുവയാണ് സവാള. സവാള നീളത്തിലും വലിപ്പത്തിലും കഷ്ണിച്ചും പൊടിയായി അരിഞ്ഞുമൊക്കെ പല രീതിയിൽ ഭക്ഷണത്തിൽ സവാളയെ ഉപയോ​ഗിക്കാറുണ്ട്. സവാള എങ്ങനെ അരിയുന്നു എന്നതിലാണ് അവയുടെ രുചിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ നമ്മുടെ സൗകര്യത്തിന് ഉപയോഗിക്കാറുണ്ട്. ഇത് അവയുടെ രുചിയിൽ വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു. മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത് അല്ലിയനേസ്, എൽഎഫ് സിന്തേസ് എന്നീ എന്‍സൈമുകളാണ് സവാളയ്ക്ക് അവയുടെ രുചി നല്‍കുന്നത്. ഇവ സവാള അരിയുമ്പോള്‍ തകരുകയും രാസപ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. പപ്പായ കഴിച്ചാൽ ജലദോഷം കൂടുമോ? ഐസോഅല്ലിൻ എന്ന സൾഫർ അടങ്ങിയ തന്മാത്രയുമായി എൻസൈമുകൾ പ്രവർത്തിക്കുകയും അരിയുമ്പോള്‍ സവാളയിലെ കോശങ്ങള്‍ എത്രത്തോളം തകരുന്നുവോ അത്രത്തോളം ഐസോഅല്ലിൻ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൊത്തിയരിഞ്ഞ സവാള വെറുതെ അരിയുന്ന സവാളയെക്കാള്‍ രുചികരമായിരിക്കും. Difference in chopping onion may differ there taste

സമകാലിക മലയാളം 19 Dec 2025 5:35 pm

പപ്പായ കഴിച്ചാൽ ജലദോഷം കൂടുമോ?

പ പ്പായ ഇഷ്ടമില്ലാത്തവർ പോലും അവയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ അവ കഴിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴമാണ് പപ്പായ. മറ്റ് പഴങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങള്‍ പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായ രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും. പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ദഹന പിന്തുണ നൽകുന്നതാണ്. ലയിക്കുന്ന നാരുകൾ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുകയും ദഹനനാളത്തിന് ആശ്വാസം നൽകുന്ന വിധത്തിൽ ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ലയിക്കാത്ത നാരുകൾ മലത്തിൽ ബൾക്ക് ചേർക്കുകയും കാര്യങ്ങൾ സുഗമമായി നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനം മന്ദഗതിയിലാകുന്നതോ ഇടയ്ക്കിടെ മലബന്ധം അനുഭവപ്പെടുന്നതോ ആയവർക്ക് ഈ പ്രഭാവം പ്രത്യേകിച്ചും സഹായകരമാണ്. പപ്പായയിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീൻ ഫലപ്രദമായി തകർക്കാൻ സഹായിക്കുന്നതാണ്. അത്താഴത്തിന് ശേഷം വയറു വീർക്കൽ, വയറിനുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഒഴിവാക്കാൻ പ്രത്യേകിച്ച് രാത്രി പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും. മാത്രമല്ല, ഇത് ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 152 ഗ്രാം പപ്പായയിൽ 68 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്, കലോറി കുറവായതു കൊണ്ട് തന്നെ അത്താഴത്തിന് ശേഷമോ ഭക്ഷണത്തിനിടയ്ക്കോ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ അനുയോജ്യമാണ്. ഇതിലെ ഉയർന്ന അളവിൽ അടങ്ങിയ നാരുകൾ നാരുകളുടെയും ജലത്തിന്റെയും അളവ് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും, വയറു വീർക്കൽ കുറയ്ക്കാനും, കൂടുതൽ നേരം വയറു നിറയാനും സഹായിക്കുന്നു. അത്താഴത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിച്ചാൽ പപ്പായ നല്ലൊരു ഒപ്ഷനാണ്. ഇത് മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തും. പുട്ട് പാളിപ്പോയോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകൾ രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണം നിങ്ങളുടെ വയറു സെൻസിറ്റീവ് ആണെങ്കിൽ രാത്രി അമിതമായി പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ വയറു വീർക്കലിന് കാരണമാകാം. പാലിനൊപ്പം ഒരിക്കലും പപ്പായ കഴിക്കരുത്. ഇത് ദഹനക്കേട് ഉണ്ടാക്കാം. അത്താഴത്തിന് തൊട്ടുപിന്നാലെ ഒരിക്കലും പപ്പായ കഴിക്കരുത് (കുറഞ്ഞത് ഒരു മണിക്കൂർ). ഇത് ദഹനക്കേട് ഉണ്ടാക്കാം. മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത് രാത്രിയിൽ പപ്പായ ജലദോഷത്തിന് കാരണമാകുമെന്നും കഫം കൂടുമെന്നും ഒരു പൊതുധാരണയുണ്ട്, എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ, പപ്പായയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ജലദോഷത്തിന് കാരണമാകുന്നതിനുപകരം പ്രതിരോധശേഷി വർധിപ്പിക്കും. Health Benefits of Papaya, Can eat papaya while fever

സമകാലിക മലയാളം 19 Dec 2025 5:20 pm

മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്

മ ധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി നീക്കം ചെയ്യാറുണ്ടോ? എന്നാൽ ഇനി ആ ശീലം വേണ്ട, കാരണം ഉള്ള് പോലെ തന്നെ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്കും. അവ നീക്കം ചെയ്യുന്നത് 20 ശതമാനം വരെ പോഷകങ്ങളെ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു. മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്‍റ് ​​ഗുണങ്ങൾ കുറയ്ക്കും. മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ. കൂടാതെ, പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. പുട്ട് പാളിപ്പോയോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകൾ മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വെജിറ്റബിൾ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നന്നായി വൃത്തിയാകാന്‍ സഹായിക്കും. Avoid peeling Sweet Potato skin before cooking

സമകാലിക മലയാളം 19 Dec 2025 5:10 pm

പുട്ട് പാളിപ്പോയോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകൾ

മറ്റെന്തൊക്കെ ഉണ്ടെങ്കിലും മലയാളികള്‍ക്ക് പുട്ട് എന്ന് പറഞ്ഞാല്‍ ഒരു വികാരമാണ്. ഇവിടെ എന്തും പോകുമെന്ന മട്ടിലാണ് പുട്ടിന്‍റെ കോമ്പിനേഷനുകള്‍ നീളുന്നത്. അരിപ്പൊടി വെള്ളം നനച്ച് ആവിയില്‍ വേവിച്ചെടുക്കുന്നതാണ് പുട്ട്. എന്നാല്‍ പൊടിയുടെയും വെള്ളത്തിന്‍റെ അളവും കുഴയ്ക്കുന്നതിന്‍റെ പരുവത്തിലുമാണ് പുട്ടിന്‍റെ രുചിക്കൂട്ടിരിക്കുന്നത്. ചിലര്‍ എത്ര ശ്രമിച്ചാലും പുട്ട് ശരിയാകില്ല. ഉറപ്പ് കൂടുതല്‍, വരണ്ടിരിക്കുക, കല്ല് പോലെയാകുക തുടങ്ങിയ പ്രശ്‌നങ്ങളാണ് പുട്ട് ഉണ്ടാക്കുമ്പോള്‍ ചിലരെങ്കിലും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ ഇനി എളുപ്പത്തില്‍ നല്ല സോഫ്റ്റ് ആയ പുട്ട് ഉണ്ടാക്കാന്‍ ചില പൊടിക്കൈകളുണ്ട്. പച്ചരി, പുഴുങ്ങലരി എന്നിവ പൊടിച്ചാണ് പുട്ടുപൊടി ഉണ്ടാക്കുന്നത്. അരി പൊടിക്കുമ്പോഴും വാങ്ങുമ്പോഴും കുറച്ച് തരിയോട് കൂടിയ, വറുത്ത പൊടി തിരഞ്ഞെടുക്കുക. നല്ല ഗുണമേന്മയുള്ള പൊടി തന്നെ ഉപയോഗിക്കണം. ആവശ്യത്തിനുള്ള പുട്ട് പൊടി, കുഴയ്ക്കാന്‍ വിസ്താരമുള്ള പാത്രത്തിലിട്ട് മതിയായ അളവില്‍ ഉപ്പ് ഇട്ട് ഒന്ന് മിക്‌സ് ചെയ്യുക. ഇനി വെള്ളം ചേര്‍ത്ത് പുട്ട് നനച്ചെടുക്കാം. ഒരിക്കലും ഒന്നിച്ച് കുറേയധികം വെള്ളം ഒഴിക്കരുത്. അല്‍പ്പാല്‍പ്പമായി ചെറുചൂടുള്ള വെള്ളം ചേര്‍ത്ത് നനയ്ക്കുക. നനവ് കൃത്യമായാല്‍ കുറച്ച് പൊടി കയ്യിലെടുത്ത് അമര്‍ത്തിയാല്‍ ഒറ്റക്കട്ടയായി മാറും. ഇനിയത് കുറച്ച് പൊടിച്ചാല്‍ എളുപ്പത്തില്‍ പൊടിഞ്ഞുപോകുകയും ചെയ്യും. അതാണ് പാകം. പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ വീട്ടില്‍ പൊടിച്ചതോ മില്ലില്‍ പൊടിപ്പിച്ചതോ ആയ പൊടികള്‍ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം പിടിച്ച് കട്ടിയാകും. അങ്ങനെയുള്ളപ്പോള്‍ നനച്ചതിന് ശേഷം പൊടി ഒന്ന് മിക്‌സിയില്‍ ഇട്ട് ഒന്ന് കറക്കിയെടുക്കുക. ഇടത്തരം തീയില്‍ പുട്ട് വേവിച്ചെടുക്കുക. അടപ്പിന് മുകളിലെ തുളയില്‍ നിന്നും ആവി വന്ന് 5 മിനിട്ടോളം കൂടി പുട്ടില്‍ ആവി കേറ്റുക. അതില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പുട്ടിന് മാര്‍ദ്ദവം നഷ്ടപ്പെട്ട് കട്ടി കൂടാം. തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ പുട്ടിന്‍റെ രുചി കൂട്ടാന്‍ തേങ്ങാവെള്ളം അല്ലെങ്കിൽ കരിക്കിൻവെള്ളം ചേർത്ത് പുട്ടിനുള്ള പൊടി കുഴച്ചാൽ, വ്യത്യസ്തമായ രുചി കിട്ടും. പുട്ട് പൊടി കുഴയ്ക്കുമ്പോള്‍ അതിലേക്ക് അല്‍പം തേങ്ങ ചിരകിയതു കൂടി ചേര്‍ക്കാം. ഇങ്ങനെ പൊടിയില്‍ മിക്‌സ് ചെയ്താല്‍ ഇടയ്ക്ക് തേങ്ങ കടിക്കുന്നത് രുചികരമായിരിക്കും. പൊടിയിലേക്ക് അല്‍പം പാലും പഞ്ചസാരയും ചേര്‍ത്ത് ഒന്ന് കുഴച്ചുവെക്കാം. സാധാരണയായി പുട്ട് ഉണ്ടാക്കുമ്പോള്‍ ഇത് ചെയ്യാറില്ല. പക്ഷേ പുട്ടിന് രുചി കൂട്ടാന്‍ വേണ്ടി ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ. Tips to make soft puttu

സമകാലിക മലയാളം 19 Dec 2025 4:58 pm

വയറു നിറയെ കഴിക്കില്ല, ബ്രേക്ക്ഫാസ്റ്റിന് മുട്ടയുടെ വെള്ള; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ് രഹസ്യം

പ്രാ യം വെറും നമ്പർ മാത്രമാണെന്നും വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ജോൺ എബ്രഹാം. ഡിസംബർ 17-നായിരുന്നു ബോളിവുഡിന്റെ ആക്ഷൻ ഹീറോ ജോൺ എബ്ര​ഹാമിന്റെ 53-ാം പിറന്നാൾ. ചിട്ടയായ ജീവിതശൈലിയും അച്ചടക്കമുള്ള ഡയറ്റും വർക്ക്ഔട്ടുമാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് രഹസ്യമെന്ന് അദ്ദേഹം തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഭക്ഷണവും അതിന്റെ ക്രമവും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ ശരീരത്തിന്റെ മാറ്റങ്ങളിൽ 60 ശതമാനവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ബാക്കി 40 ശതമാനം മാത്രമാണ് വർക്ക്ഔട്ടിന്റെ പങ്കെന്നും അദ്ദേഹം പറയുന്നു. വളരെക്കാലം മുൻപ് തന്നെ ജങ്ക് ഫുഡും മധുരവും ഒഴിവാക്കിയിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറില്ലെന്നും അ​ദ്ദേഹം പറയുന്നു. മുട്ടയുടെ വെള്ളയും പഴങ്ങളുമാണ് ബ്രേക്ക്ഫാസ്റ്റിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുപോലെ ഒറ്റയടിക്ക് വയറു നിറയെ കഴിക്കാതെ ദഹനം കൂട്ടാൻ വേണ്ടി കൃത്യമായ ഇടവേളകളിൽ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളും കഴിക്കാറുണ്ട്. ആഴ്ചയിൽ ആറ് ദിവസം വർക്ക്ഔട്ട് ചെയ്യാറുണ്ട്. വെറുതെ ജിമ്മിൽ പോയി വിയർക്കുകയല്ല, മറിച്ച് ശരീരത്തിലെ ഓരോ മസിലിനും കൃത്യമായ പ്രാധാന്യം നൽകുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ തിങ്കളാഴ്ച നെഞ്ചിലെ പേശികൾക്കും, ചൊവ്വാഴ്ച കാലുകൾക്കും, ബുധനാഴ്ച കൈകൾക്കും പ്രാധാന്യം നൽകുന്നു. ആഴ്ചയുടെ രണ്ടാം പകുതിയിൽ പുറംഭാഗം, തോൾ, വയറിലെ മസിലുകൾ എന്നിവയ്ക്കായാണ് സമയം ചെലവഴിക്കുന്നത്. കഠിനമായ വർക്കൗട്ടിന് ശേഷം മസിലുകൾക്ക് റിക്കവറി ലഭിക്കാൻ ഞായറാഴ്ച നിർബന്ധമായും വിശ്രമം നൽകുന്നു. തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ലഹരിയോട് 'നോ' പുകവലിയോ മദ്യപാന ശീലമോ അദ്ദേഹത്തിനില്ല. അതോടൊപ്പം തന്നെ പേശികളുടെ വളർച്ച ഉറപ്പു വരുത്താനായി രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം അദ്ദേഹം നിർബന്ധമാക്കുന്നു. അമിതമായ ഭാരം ഉയർത്തുന്നതിനേക്കാൾ, ചെയ്യുന്ന ഓരോ വ്യായാമവും എത്രത്തോളം കൃത്യമായി ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് ജോൺ ആരാധകരെ എപ്പോഴും ഓർമിപ്പിക്കാറുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന ഈ മസിൽ പവർ സ്വന്തമാക്കാൻ കഠിനാധ്വാനവും അല്പം ആത്മനിയന്ത്രണവും മതിയെന്ന് ജോൺ തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു. John Abraham Fitness and diet Secrete

സമകാലിക മലയാളം 19 Dec 2025 3:52 pm

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഒ രു വീടിന്റെ ഹൃദയഭാ​ഗമാണ് അടുക്കള. ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണം തയ്യാറാക്കുന്നത് ഇവിടെയാണ്. രോഗങ്ങളെ അകറ്റി നിര്‍ത്താൻ അടുക്കള വൃത്തിയായും ആരോഗ്യത്തോടെയും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പാകം ചെയ്ത ഭക്ഷണം തുറന്നു വയ്ക്കരുത്. പലരും ചെയ്യുന്ന അബദ്ധമാണിത്. ഭക്ഷണം ഉണ്ടാക്കിയിട്ട് മൂടിവയ്ക്കാതെ സൂക്ഷിക്കും. ഇത് പലതരത്തിലുള്ള പ്രാണികൾ കയറാനോ അണുബാധ ഉണ്ടാകാനോ കാരണമാകും. കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്ന ശീലവും ഒഴിവാക്കണം. കത്തിയും സ്പൂണുകളും ഉപയോ​ഗിച്ച ശേഷം ചൂടുവെള്ളത്തിൽ കഴുകി മാറ്റിവയ്ക്കണം. ഭക്ഷണസാധനങ്ങൾ ചൂടോടെ വിളമ്പാനും സൂക്ഷിച്ചു വയ്ക്കാനും ​ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോ​ഗിക്കരുത്. കൂടാതെ ഭക്ഷണം ഉണ്ടാക്കിക്കഴി‍ഞ്ഞാൽ കിച്ചൻ കൗണ്ടറും സ്റ്റൗവും വെള്ളവും ഡിറ്റർജന്റും ഉപയോ​ഗിച്ച് വൃത്തിയാക്കാനും മറക്കരുത്. ഇത് അടുക്കളയെ കാഴ്ചയിൽ വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല, അണുബാധ തടയാനും സഹായിക്കും. അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കിച്ചൺ ടവ്വൽ ദിവസവും കഴുകി ഉണക്കി ഉപയോ​ഗിക്കണം. നനഞ്ഞ് മുഷിഞ്ഞവ ഉപയോ​ഗിക്കുന്നത് ഒഴിവാക്കാം. സിങ്ക് വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന സ്പോഞ്ച് ചൂടുവെള്ളത്തിൽ കഴുകണം. പാത്രം കഴുകുന്ന സ്ക്രബർ അല്ലെങ്കിൽ സ്പോഞ്ച് ഉപയോ​ഗിച്ച് സിങ്ക് കഴുകരുത്. പാത്രം കഴുകാൻ ഉപയോ​ഗിക്കുന്ന സ്പോഞ്ച് എല്ലാ മാസവും മാറ്റണം. പാലും പച്ചക്കറികളും പാക്കറ്റ് പാൽ അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്. മറ്റൊരു പാത്രത്തിൽ ഒഴിച്ചോ പാക്കറ്റ് നന്നായി കഴുകിയോ ഫ്രിഡ്ജിൽ വയ്ക്കാം. പച്ചക്കറികൾ ഉപയോ​ഗിക്കുന്നതിന് മുൻപ് ബേക്കിങ് സോഡ/വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ നന്നായി കഴുകണം. പച്ചക്കറി വൃത്തിയാക്കിയശേഷം ചെറിയ ബോക്‌സുകളായിവേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. വാങ്ങിയ അതേ കവറിൽ പച്ചക്കറികൾ സൂക്ഷിക്കരുത്. അരിഞ്ഞ പച്ചക്കറികള്‍ രണ്ടു മണിക്കൂറിനകം തന്നെ പാചകം ചെയ്യണം. മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല ഫ്രിഡ്ജിന്‍റെ പരിപാലനം ഫ്രിഡ്ജില്‍ നിന്ന് ആവശ്യമുള്ള അളവില്‍ മാത്രം ഭക്ഷണം പാചകം ചെയ്യാനെടുക്കാം. ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഭക്ഷണം സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിലെ തണുപ്പ് 40°F-ല്‍ താഴെയും ഫ്രീസറിലേത് 0°F അല്ലെങ്കില്‍ താഴെയും ആയിരിക്കണം. ഫ്രിജ്ഡ് ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ഫ്രിഡ്ജും അതിന്റെ പുറംഭാഗവും ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം. തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഇറച്ചിയും മീനും കഴുകി വൃത്തിയാക്കി പ്രത്യേക കവറിലിട്ടുവേണം ഫ്രീസറില്‍ സൂക്ഷിക്കാന്‍. ഇവ പച്ചക്കറികളുമായി ഇടകലരുന്നില്ലെന്ന് ഉറപ്പാക്കണം. മീന്‍, ഇറച്ചി മറ്റ് അസംസ്‌കൃത ഭക്ഷണങ്ങള്‍ എന്നിവ സാലഡുകള്‍, ബ്രെഡ്, സാന്‍ഡ്‌വിച്ച് തുടങ്ങിയ റെഡിടു ഈറ്റ് ഭക്ഷണങ്ങളുമായി ഇടകലര്‍ത്തരുത്. Kitchen Cleaning Hacks: Things to do for a clean kitcken

സമകാലിക മലയാളം 19 Dec 2025 1:36 pm

തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

ന മ്മുടെ ശരീരത്തിന് അവശ്യം വേണ്ട പോഷകമാണ് സിങ്ക്, പ്രത്യേകിച്ച് ശൈത്യകാലത്ത്. തണുത്ത കാലാവസ്ഥ പ്രതിരോധശേഷി കുറയാനും പനി, ജലദോഷം പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടാകാനും കാരണമാകും. ശരീരത്തില്‍ സിങ്കിന്‍റെ പ്രാധാന്യം ഇവിടെ വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിൻ്റെ 'ഗേറ്റ് കീപ്പർ' എന്നാണ് സിങ്കിനെ വിശേഷിപ്പിക്കുന്നത്. ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തിൽ ഈ ധാതു നിര്‍ണായകമാണ്. ശരീരത്തെ വൈറസുകളോട് വേഗത്തില്‍ പ്രതികരിക്കാന്‍ സിങ്ക് സഹായിക്കുന്നു. ഇത് ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളുടെ ദൈർഘ്യവും തീവ്രതയും കുറയ്ക്കുന്നു. ശരീരത്തില്‍ സിങ്കിന്‍റെ പ്രാധാന്യം ആൻറിവൈറൽ രോഗപ്രതിരോധ പ്രതികരണത്തെ പ്രോത്സാഹിപ്പിക്കുന്നു വൈറസിനെ വേഗത്തില്‍ തിരിച്ചറിയാനും കില്ലര്‍ കോശങ്ങളെ സജീവമാക്കുന്നതിലും സിങ്ക് നിര്‍ണായകമാണ്. ഇത് പ്രതിരോധ സംവിധാനം ശക്തിപ്പെടാനും രോഗാണുക്കളെ വേഗത്തില്‍ തുരത്താനും സഹായിക്കുന്നു. ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു ജേണൽ ഓഫ് റിസർച്ച് ഇൻ സിദ്ധ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അതിന്‍റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയതായി പറയുന്നു. ശ്വാസനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു രോഗാണുക്കളെ ആക്രമിക്കുന്ന പ്രതിരോധ സംവിധാനത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂക്കോസൽ തടസ്സങ്ങൾ നിലനിർത്തുന്നതിൽ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു. ഇത് വൈറസുകളുടെ പ്രവേശനം ബുദ്ധിമുട്ടിലാക്കുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത്. വീക്കം നിയന്ത്രിക്കുന്നു രോഗപ്രതിരോധ പ്രതികരണവുമായി ബന്ധപ്പെട്ട ഒരു സാധാരണ പ്രതിഭാസമാണ് വീക്കം. എന്നാല്‍ വിട്ടുമാറാത്ത വീക്കം ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. സിങ്കിന്‍റെ മറ്റൊരു ഗുണം കോശജ്വലന സൈറ്റോകൈനുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും അതുവഴി പ്രതിരോധശേഷിയുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള ടിഷ്യു നന്നാക്കലിനും വീണ്ടെടുക്കുകയും ചെയ്യുന്നു കോശ വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണ്. അണുബാധകൾ ശരീരത്തെ ആക്രമിക്കുമ്പോൾ, രോഗപ്രതിരോധ കോശങ്ങളുടെ പുനരുജ്ജീവനം ആവശ്യമാണ്. വൈറസ് മൂലം കേടുവന്ന ടിഷ്യുകൾ നന്നാക്കാൻ കോശങ്ങൾക്ക് സിങ്ക് ആവശ്യമാണ്. സസ്യാഹാരികളിലും പ്രായമായവരിലും പതിവായി അണുബാധയുള്ളവരിലും സിങ്കിന്‍റെ അഭാവം കണ്ടുവരാറുണ്ട്. പോർക്ക്, ബീഫ്, മട്ടൻ തുടങ്ങിയ മാംസാഹാരങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബീഫിൽ 4.79 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിദിനം പുരുഷന്മാർക്ക് വേണ്ടതിന്റെ 44 ശതമാനവും സ്ത്രീകൾക്ക് വേണ്ടതിന്റെ 60 ശതമാനവുമാണ്. ചെമ്മീൻ, ചിപ്പി. ചെറിയ കക്ക തുടങ്ങിയവയും സിങ്കിന്റെ കലവറയാണ്. ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്, ഒഴിവാക്കാൻ ഇതാ ചില പൊടിക്കൈകൾ ചെറുപയർ, പയർ, ബീൻസ് തുടങ്ങിയ പയർവർഗങ്ങളിലും ഗണ്യമായ അളവിൽ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് വേവിച്ചും മുളപ്പിച്ചും കഴിക്കുന്നത് നല്ലതാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകൾ, വാൾനട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്‌സ് കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങൾക്കുള്ള അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കാനും സഹായിക്കും. മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും ദിവസവും കഴിക്കുന്നത് നല്ലതാണ്. ചീസ്, ഗോതമ്പ്, അരി, ഓട്‌സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വർഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തിൽ സിങ്കിന്റെ അളവ് കൂട്ടാൻ സഹായിക്കും. Zinc for immunity: Five ways Zinc can help you beat cold and flu faster in winter

സമകാലിക മലയാളം 19 Dec 2025 10:55 am

ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്, ഒഴിവാക്കാൻ ഇതാ ചില പൊടിക്കൈകൾ

വ യറു വീർക്കൽ, ​ഗ്യാസ്, ഏമ്പക്കം, വയറ്റിൽ അസ്വസ്ഥത എന്നിവയെല്ലാം വയറ്റിൽ ബ്ലോട്ടിങ് ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നീണ്ടും ഉപവാസത്തിന് ശേഷം അമിതമായ ഭക്ഷണം കഴിക്കുന്നതും ബ്ലോട്ടിങ്ങിന് കാരണമാകാറുണ്ട്. ബ്ലോട്ടിങ് ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഭക്ഷണം മൂന്ന് നേരമല്ല, ആറ് നേരം കഴിക്കാം ദിവസത്തിൽ മൂന്ന് നേരം ഭക്ഷണം കഴിക്കുകയെന്നതാണ് നമ്മുടെ ശീലം, എന്നാൽ ഭക്ഷണങ്ങൾക്കിടയിലെ നീണ്ട ഇടവേള അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. ഇത് നമ്മുടെ ദഹനനാളത്തിൽ ഓവർലോഡ് ആവുകയും വയറ്റിൽ ബ്ലോട്ടിങ്, ​ഗ്യാസ് എന്നിവ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. ദിവസവും അഞ്ച് മുതൽ ആറ് നേരം വരെ ചെറിയ അളവിൽ ഭക്ഷണം കഴിച്ചു ശീലിക്കാം. ഇത് ദഹനം മെച്ചപ്പെടുത്തും. സാഹചര്യമനുസരിച്ചുള്ള പെരുമാറ്റം, മനുഷ്യന്റെ ഈ സ്വഭാവ സവിശേഷതയ്ക്ക് പിന്നിലെ രഹസ്യം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്ര​ദ്ധിക്കുക ദഹനത്തിന് നാരുകൾ ആവശ്യമാണ്. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റിൽ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകാം. നാരുകൾ കുടലിൽ അവശേഷിക്കുകയും ഇത് വയറ്റിൽ ​ഗ്യാസ് ഉണ്ടാകാനും കാരണമാകുന്നു. അതിനാൽ പയറു, കടല ഇനത്തിലുള്ള ഭക്ഷ്യവസ്തുക്കൾ വെള്ളത്തിൽ കുതിർത്തശേഷം മാത്രം കഴിക്കുക. ഉപ്പിന്‍റെ ഉപയോ​ഗം പരിമിതപ്പെടുത്തണം ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോ​ഗിക്കുന്നത് ശരീരത്തിൽ അമിതമായി ജലാംശം നിലനിൽക്കാൻ കാരണമാകും. ഇത് വയറ്റിൽ ​ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയവയിലേക്ക് നയിക്കും. പാക്കറ്റുകളിൽ ലഭിക്കുന്ന സ്നാക്കുളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും സോഡിയം അമിതമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നതിന് ഉപ്പ് പരിമിതപ്പെടുത്താം. തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക കാർബൊണേറ്റഡ് പാനീയങ്ങൾ വയറ്റിൽ ​ഗ്യാസ് രൂപപ്പെടാൻ കാരണമാകും. ഇത് ബ്ലോട്ടിങ് ഉണ്ടാക്കുന്നതിലേക്കും നയക്കുന്നു. പകരം വെള്ളം നന്നായി കുടിക്കുക. ദഹനം മെച്ചപ്പെടുന്നതിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം ശരീരത്തിലെ അമിതമായ സോഡിയം ഒഴിവാക്കാനും ദഹനം ക്രമമാക്കാനും സഹായിക്കുന്നു. പ്രോബയോടിക് ഭക്ഷണങ്ങൾ പ്രോബയോടിക് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിൽ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുടലിൽ ഇത്തരം ബാക്ടീരിയ കുറയുന്നതും വയറ്റിൽ ബ്ലോട്ടിങ് ഉണ്ടാക്കാം. Changes in Lifestyle to avoid Blotting in stomach

സമകാലിക മലയാളം 18 Dec 2025 5:30 pm

തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആ രോ​ഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പല രോ​ഗങ്ങളെയും തടയിടാൻ സഹായിക്കും. തടി കുറയ്ക്കാൻ കർശ ഡയറ്റും വ്യായാമങ്ങളും പിന്തുടരുന്ന നിരവധി ആളുകളുണ്ട്. എന്നാൽ കർശന നിയന്ത്രണങ്ങൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പാവുകയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. പകരം ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് പ്രധാനം. അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങൾ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അത്താഴം വൈകുന്നേരം ഏഴ് മണിക്കുള്ളിൽ കഴിക്കുക. അത്താഴം വൈകി കഴിക്കുന്നത് തടി കൂടാനും വയറു ചാടാനും കാരണമാകും. അത്താഴം ലളിതമാക്കുന്നതാണ് നല്ലത്. അത് ദഹനം വേ​ഗത്തിലാക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. അത്താഴത്തിന് വറുത്തതും പൊരിച്ചതും കാര്‍ബോ ഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഒഴിവാക്കുന്നത് നല്ലതാണ്. അത്താഴം കഴിഞ്ഞ് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷമായിരിക്കണം ഉറങ്ങേണ്ടത്. മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ അത്താഴം കഴിഞ്ഞ ഉടൻ ഉറങ്ങാൻ കിടക്കുന്നതിന് പകരം, ചെറിയൊരു നടത്തത്തിന് പോകാം. അത്താഴത്തിന് ശേഷം 20 മിനിറ്റ് മിതമായ രീതിയിൽ നടക്കുന്നത് ദഹനം പെട്ടെന്നാകാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ നടത്തത്തിനു കഴിയും. സാഹചര്യമനുസരിച്ചുള്ള പെരുമാറ്റം, മനുഷ്യന്റെ ഈ സ്വഭാവ സവിശേഷതയ്ക്ക് പിന്നിലെ രഹസ്യം ശരീരത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. ഇത് തടയാൻ നടക്കുന്നതിലൂടെ സാധിക്കും. ഭക്ഷണം കഴിച്ച് 30 മുതൽ 60 മിനിറ്റ് വരെ ആകുമ്പോൾ ഗ്ലൂക്കോസിൻ്റെ അളവ് ഏറ്റവും കൂടുതലാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നടത്തം ഒരു നല്ല വഴിയാണ്. അത്താഴ ശേഷം മിനിമം 20 മിനിറ്റ് നടക്കുന്നത്‌ ശരീരഭാരം കുറയ്ക്കാനും കലോറി കുറയ്ക്കാനും സഹായിക്കും. Weight loss tips: Walking after dinner helps to loss weight and improves health

സമകാലിക മലയാളം 18 Dec 2025 5:19 pm

സാഹചര്യമനുസരിച്ചുള്ള പെരുമാറ്റം, മനുഷ്യന്റെ ഈ സ്വഭാവ സവിശേഷതയ്ക്ക് പിന്നിലെ രഹസ്യം

മൃ​ ഗങ്ങളിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്ന ഒരു കാര്യം വിവേകമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ അറിയാമെന്നതാണ് മനുഷ്യരുടെ അതിജീവനത്തിന്റെ പ്രധാന മാർ​ഗം. ഇത്തരത്തിൽ പെരുമാറ്റങ്ങൾ മാറുന്നതിന് തലച്ചോറിൽ പ്രത്യേകം സംവിധാനമുണ്ടെന്ന് വിശദീകരിക്കുകയാണ് ജപ്പാനിലെ ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ​ഗവേഷകർ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് കണ്ടെത്തിയതായും ഗവേഷകർ പറയുന്നു. കഥാപുസ്തകങ്ങളിൽ സ്ഥിരമായി കാണുന്ന 'വഴി കാണിച്ചു കൊടുക്കുക' എന്ന പരിപാടി വെർച്വൽ റിയാലിറ്റിയിൽ വികസിപ്പിച്ചു. ശരിയായ റൂട്ടിലൂടെ പോയി സമ്മാനം നേടാനും എലികളെ പരിശീലിപ്പിച്ചു. തുടർന്ന് റൂട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. ഈ സമയം റൂട്ടിലൂടെ കടന്നു പോകുന്ന എലികളുടെ തലച്ചോറിന്റെ ചില ഭാഗങ്ങളിൽ (സ്ട്രിയാറ്റം പോലുള്ളവ) അസറ്റൈൽകോളിൻ എന്ന രാസവസ്തു പുറപ്പെടുന്നതിൽ ഗണ്യമായ വർധനവുള്ളതായി കണ്ടെത്തി. പരാജയത്തിൽ നിന്ന് പാഠം പഠിച്ച് പെരുമാറ്റത്തിൽ മാറ്റം വരുത്തുന്ന ‘ലോസ്-ഷിഫ്റ്റ്’ സ്വഭാവം കൂടുതൽ എലികൾ പ്രദർശിപ്പിക്കുന്നതും കണ്ടെത്തിയെന്ന് നാച്വർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞു. ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന പേശികളുടെ സങ്കോചം, പഠനം, ഓർമ, ശ്രദ്ധ എന്നിവയ്ക്ക് അസറ്റൈൽകോളിൻ പ്രധാനമാണ്. ഇതിന്റെ അസന്തുലിതാവസ്ഥ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. പ്രചോദനം, ശീലങ്ങൾ രൂപപ്പെടുത്തൽ എന്നിവയിൽ സ്ട്രിയാറ്റം എന്ന തലച്ചോറിലെ ഭാഗം പ്രധാനമാണ്. അസറ്റൈൽകോളിൻ കൂടുന്നതിനനുസരിച്ച് എലികൾ തെരഞ്ഞെടുപ്പ് രീതികൾ മാറ്റാനുള്ള സാധ്യത കൂടുതലാണ്. കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്? എലികളിൽ അസറ്റൈൽകോളിൻ ഉൽപാദനം നിർത്തിയതോടെ, ലോസ്-ഷിഫ്റ്റ് സ്വഭാവത്തിൽ ഗണ്യമായ കുറവ് കണ്ടെത്തി. ഇതോടെ, പെരുമാറ്റങ്ങളെ പൊരുത്തപ്പെടുത്തുന്നതിൽ ഈ രാസവസ്തുവിന് കാര്യമായ പങ്കുണ്ടെന്ന് വ്യക്തമായി. അഡിക്ഷൻ, ഒബ്സസിവ് കംപൽസിവ് ഡിസോർഡർ (ഒ.സി.ഡി) തുടങ്ങിയ അവസ്ഥകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. Brain Health: Reason Behind Change in behaviour according to situation

സമകാലിക മലയാളം 18 Dec 2025 3:47 pm

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

യു വത്വം സംരക്ഷിക്കുന്നതിന് കോടികൾ ചെലവാക്കുന്ന ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ വാർത്തകളിലെ നിറസാന്നിധ്യമാണ്. ആറ് വർഷത്തെ തീവ്രമായ പരിശീലനങ്ങളെ തുടർന്ന് 47 കാരനായ ബ്രയാന്റെ ഹൃദയാരോഗ്യം, കരുത്ത്, പ്രത്യുത്പാദനക്ഷമത, ഹോർമോണുകൾ തുടങ്ങിയവ 18കാരന്റെതു പോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രയാൻ. ആന്റി-ഏജിങ് ചികിത്സയുടെ ഫലമായി തന്റെ ജൈവശാസ്ത്രപരമായ പ്രായം കൂടിയിട്ടില്ലെന്നും എഐക്കും തെറാപ്പികൾക്കും നന്ദി പറയുന്നുവെന്നും ബ്രയാൻ അറിയിച്ചു. 2019 മുതൽ 2025 വരെയുള്ള ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച് തനിക്കുണ്ടായ മാറ്റങ്ങളേക്കുറിച്ചും ബ്രയാൻ കുറിച്ചു. ഒരുവർഷം കൂടി കടന്നുപോകുമ്പോൾ, താൻ അതേ ബയോളജിക്കൽ പ്രായത്തിൽ തന്നെ തുടരുന്നു എന്നാണ് ബ്രയാൻ കുറിച്ചത്. മനുഷ്യ ചരിത്രത്തിലെ തീർത്തും ഭ്രാന്തമായ നിമിഷം എന്നാണ് ഇതിനെ ബ്രയാൻ വിശേഷിപ്പിക്കുന്നത്. എന്നാൽ അമരത്വം കൈവരിക്കുന്നതെങ്ങനെയെന്നതിൽ തനിക്കിപ്പോൾ ധാരണയില്ലെന്നും പക്ഷെ അമരത്വം കൈവരിക്കുക സാധ്യമാണെന്നും പ്രകൃതി ഇതിനകം അത് കൈവരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. I’m going to try and achieve immortality by 2039. One year of time passes and I remain the same biological age. I invite you to join me. The search for the fountain of youth is the oldest story ever told. It’s been the dream of dreamers for millennia but always painfully out… pic.twitter.com/BwrU1ckOi6 — Bryan Johnson (@bryan_johnson) December 16, 2025 രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ആന്റി-ഏയ്ജിങ് ചികിത്സയുടെ ഭാ​ഗമായി കഠിനമായ ശീലങ്ങളും ഡയറ്റും സപ്ലിമെന്റുകളും വ്യായാമങ്ങളുമാണ് ബ്രയാൻ പരിശീലിച്ചത്. ബയോളജിക്കൽ പ്രായം കുറയ്ക്കാൻ സാധിച്ചുവെങ്കിലും ഒരു ചെവിയിൽ മിതമായ രീതിയിലുള്ള കേൾവിക്കുറവ്, ഘടനാപരമായി 42 കാരന്റേതു പോലത്തെ മസ്തിഷ്കവും പരിമിതികളാണന്ന് ബ്രയാൻ പറയുന്നു. മനുഷ്യർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തമായ രീതിയിലുള്ള തെറാപ്പികളും മരുന്നുകളും തന്റെ ജൈവശാസ്ത്രത്തെ ആധാരമാക്കി പരീക്ഷിച്ച് വികസിപ്പിച്ച് വരികയാണെന്നും ബ്രയാൻ വ്യക്തമാക്കി. ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന സാങ്കേതിക പുരോഗതിയിലുള്ള വിശ്വാസവും ശാസ്ത്രമേഖലയിലെ എഐയുടെ വളർച്ചയുമാണ് തന്റെ ശ്രമങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നും ബ്രയാൻ പറയുന്നു. 2039-ലേക്കുള്ള ലക്ഷ്യം ശരിയായ ദിശയിലേക്കാണ് നയിക്കുന്നതെന്നും അത് ജീവിതത്തോട് യെസ് എന്നു പറയാനും മരണത്തോട് നോ എന്നു പറയാനുമുള്ളതാണെന്നും ബ്രയാൻ കൂട്ടിച്ചേർക്കുന്നു. പ്രായം കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത ഡയറ്റുകൾ, വ്യായാമം, ഉറക്കത്തിന്റെ രീതി, പരീക്ഷണ ചികിത്സകൾ എന്നിവയ്ക്കായി ബ്രയാൻ ജോൺസൺ ഇതിനകം പതിനെട്ടുകോടിയോളം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. Bryan Johnson targets 'immortality by 2039', says his biological age hasn't changed in a year

സമകാലിക മലയാളം 18 Dec 2025 3:19 pm

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

കോ ഴിയിറച്ചിയാണോ മുട്ടയാണോ ആരോ​ഗ്യത്തിന് നല്ലതെന്ന് ചോദിച്ചാൽ, ഒന്ന് കൺഫ്യൂഷനാകും. പോഷക​ഗുണത്തിൽ ഒന്നൊന്നിന് മെച്ചമാണ്. കൊളീന്‍, ആരോഗ്യകരമായ കൊഴുപ്പ്‌, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയ മുട്ട തലച്ചോറിനും കണ്ണുകള്‍ക്കും ചർമത്തിനും മെറ്റബോളിക് ആരോ​ഗ്യത്തിനും മികച്ചതാണ്. ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ പലതരം വിറ്റാമിനുകളും ധാതുക്കളും മുട്ടയിലുണ്ട്. എന്നാൽ കോഴിയിറച്ചിയിൽ പേശി ബലം വർധിപ്പിക്കുന്നതിനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന ലീൻ പ്രോട്ടീനുകളുടെ കലവറയാണ്. ഇതിൽ ബി വിറ്റാമിനുകളായ നിയാസിനും ബി6 ഉം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ തൈറോയ്‌ഡിന്റെ ആരോഗ്യം, എല്ലുകളുടെ കരുത്ത്‌, കോശങ്ങളുടെ അറ്റകുറ്റപണി എന്നിവയ്‌ക്ക്‌ ആവശ്യമായ സെലീനിയവും ഫോസ്‌ഫറസും കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. കോഴിയുടെ നെഞ്ച്‌ ഭാഗത്തെ ഇറച്ചി ഏറ്റവും കുറഞ്ഞ തോതിലുള്ള കൊഴുപ്പിനൊപ്പം ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ ശരീരത്തിന്‌ പ്രദാനം ചെയ്യുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും കോഴിയിറച്ചി നല്ലതാണ്‌. ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന ആരോഗ്യത്തിന് മെച്ചം ഏത് നമ്മുടെ ആരോ​ഗ്യ ലക്ഷ്യങ്ങൾക്കനുസരിച്ച് ഇവ രണ്ടും തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ശരീരം മുട്ടയിലെ പ്രോട്ടീനെ വളരെയെളുപ്പത്തില്‍ കാര്യക്ഷമമായി വലിച്ചെടുക്കുമെന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം മുട്ട ധൈര്യമായി കഴിക്കാം. മാത്രമല്ല, പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള വിശപ്പ്‌ നിയന്ത്രിക്കാൻ ലഘുഭക്ഷണമായും മുട്ട നല്ലതാണ്‌. എന്നാൽ മുട്ടയെ അപേക്ഷിച്ച് കോഴിയിറച്ചി ദഹിക്കാന്‍ കുറച്ച്‌ കൂടി സമയമെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാന്‍ സഹായിക്കും. ഇവ രണ്ടും പല തരത്തിൽ പാകം ചെയ്യാനാകും. ചെലവും കുറവാണ്. Chicken or Egg? Which is better for health.

സമകാലിക മലയാളം 18 Dec 2025 2:17 pm

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

ശ്വാ സകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും നൂതന രക്തപരിശോധന വികസിപ്പിച്ച് യുകെയിൽ നിന്നുള്ള ​ഗവേഷകർ. രോഗനിർണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ മെച്ചപ്പെടുത്താനും ലങ്‌കാൻസീക്ക് എന്ന് വിളിക്കുന്ന എഐ രക്തപരിശോധന സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഫ്യൂറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യയാണ് ഈ പരിശോധനയിൽ ഉപയോഗിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻ‌എച്ച്‌എസ് ട്രസ്റ്റ് (യു‌എച്ച്‌എൻ‌എം), കീലെ സർവകലാശാല, ലോഫ്ബറോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് കണ്ടുപിടിത്തതിന് പിന്നിൽ. തോളുകൾ അയഞ്ഞു കിട്ടാൻ, ഒരു സിപിംൾ വ്യായാമം ട്യൂമറിൽ നിന്ന് വേർപെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാൻസർ കോശങ്ങളെ (CTC) കണ്ടെത്തുന്നതിനുള്ള നിലവിലെ രീതികൾ സങ്കീർണ്ണവും ചെലവേറിയതുമാണ്. ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞുവെന്നും വരില്ല. കാരണം രക്തത്തിലാകുമ്പോൾ അവയുടെ ആകൃതിയും സ്വഭാവത്തിലും മാറ്റം വരുന്നു. എന്നാൽ രക്തത്തിലെ ഓരോ കോശത്തിനും ഒരു കെമിക്കൽ ഫിംഗർപ്രിന്റുണ്ട്. ഇത് പുതിയ പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. ശ്വാസകോശ അർബുദ കോശങ്ങൾക്ക് സാധാരണ കോശങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫിംഗർപ്രിന്റാണെന്ന് ​ഗവേഷകർ കണ്ടെത്തി. ഇത് ഡിജിറ്റലായി വിശകലനം ചെയ്യുമ്പോൾ ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങളിൽ നിന്ന് ഒരു കാൻസർ കോശത്തെ പോലും കണ്ടെത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു. രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ 1,814 പേരാണ് പഠന വിധേയമായത്. ഇതിൽ 1,095 പേർ ശ്വാസകോശ അർബുദബാധിതരും 719 പേർ കാൻസർ ഇല്ലാത്തവരുമാണ്. എഐയുടെ സഹായത്തോടെ ലങ്‌കാൻസീക്ക് പരിശോധനയിൽ പോസിറ്റീവ് ആയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാൻ (LDCT) ഉപയോഗിച്ച് രോഗം സ്ഥിരീകരിച്ചു. ഈ നൂതന സമീപനം ഡോക്ടർമാരെ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്താനും അനാവശ്യ സ്കാനുകൾ കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. New blood test that could detect lung cancer early

സമകാലിക മലയാളം 18 Dec 2025 12:17 pm

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

ചി ല മത്സ്യങ്ങൾ അല്ലെങ്കിൽ ബീഫ് കഴിച്ച അടുത്ത ദിവസം കൈ വിരലുകളിൽ വീക്കം അല്ലെങ്കിൽ സന്ധികളിൽ വേദന തോന്നാറുണ്ടോ? ഇത് നിസാരമായി കാണരുത്, നിങ്ങളുടെ രക്തത്തിൽ യൂറിക് ആസിഡ് ഉയർന്ന അളവിലുണ്ടെന്നതിൻ്റെ പ്രാഥമിക സൂചനയാണിത്. ശരീരത്തിൽ യാതൊരു തരത്തിലും ആവശ്യമില്ലാത്ത വസ്തുവാണ് യൂറിക് ആസിഡ്. ദഹനത്തിനിടെ ഹീമോഗ്ലോബിന്‍ മെറ്റബോളിസം, പ്യൂരിന്‍ മെറ്റബോളിസം തുടങ്ങിയ പ്രക്രിയകള്‍ക്കൊടുവില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് രക്തത്തിൽ നേരിട്ട് ലയിക്കില്ല. സാന്തൈൻ ഓക്സിഡേസ് (Xanthine Oxidase) എന്ന എന്‍സൈം ആണ് യൂറിക് ആസിഡിനെ ലയിപ്പിക്കാന്‍ സഹായിക്കുന്നത്. രക്തത്തിൽ ലയിക്കുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇതാണ് സാധാരണ പ്രക്രിയ. എന്നാൽ രക്തത്തിൽ സാന്തൈൻ ഓക്സിഡേസ് കുറയുമ്പോൾ യൂറിക് ആസിഡ് വർധിക്കാനും സന്ധികളിൽ ചെറിയ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടാനും കാണമാകുന്നു. ഇത് സന്ധികളിൽ വീക്കം ഉണ്ടാക്കുകയും കഠിനമായ വേദനയ്ക്ക് കാരണമാകുകയും ചെയ്യും. യൂറിക് ആസിഡ് തിരിച്ചറിയാതെ പോകുന്നതും ചികിത്സിക്കാതിരിക്കുന്നതും ദീര്‍ഘകാലം നാഡി സംബന്ധമായ രോഗങ്ങള്‍ക്കും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനും ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും ഇത് നയിക്കുന്നു. ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ മുട്ടിന് തേയ്മാനം ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവു കൂടുന്നതാണ്. ഭക്ഷണക്രമം രക്തത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. യൂറിക് ആസിഡിൻ്റെ അളവു നിയന്ത്രിക്കുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. റെഡ് മീറ്റ് (മട്ടൺ, ബീഫ്, പോർക്ക്) ചുവന്ന മാംസം അഥവാ റെഡ് മീറ്റിൽ ധാരാളം പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് സന്ധിവാതത്തിനുള്ള സാധ്യതയും സന്ധി വീക്കം വർധിപ്പിക്കുകയും ചെയ്യുന്നു. ചില കടൽ മീനുകൾ കൊഞ്ച്, മത്തി, കക്കയിറച്ചി പോലുള്ള കടൽ വിഭവങ്ങൾ യൂറിക് ആസിഡിൻ്റെ അളവിൽ വർധനവുണ്ടാക്കാം. പകരം, സാൽമൺ പോലുള്ള കുറഞ്ഞ അളവിൽ പ്യൂരിൻ അടങ്ങിയ മത്സ്യങ്ങൾ സുരക്ഷിതമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ സന്ധികളിൽ വീക്കം വർധിപ്പിക്കുകയും മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അവയിൽ പ്യൂരിനുകൾ അടങ്ങിയിട്ടില്ലെങ്കിലും, അവ യൂറിക് ആസിഡ് നിയന്ത്രണത്തെയും മൊത്തത്തിലുള്ള സന്ധികളുടെ ആരോഗ്യത്തെയും മോശമാക്കാം. ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ മദ്യം യൂറിക് ആസിഡ് പുറന്തള്ളാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുടിക്കുമ്പോൾ തടസ്സപ്പെടുന്നു. പ്രത്യേകിച്ച് ബിയറിൽ, പ്യൂരിനുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇരട്ടി അപകടമാണ്. സന്ധിവാത രോഗികൾ ബിയർ പൂർണമായും ഒഴിവാക്കുകയാണ് നല്ലത്. പയറുവർഗങ്ങൾ ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും വലിയ അളവിൽ പയറുകൾ കഴിക്കുന്നത് സെൻസിറ്റീവ് ആയ വ്യക്തികളിൽ യൂറിക് ആസിഡ് അളവു വഷളാകാൻ കാരണമാകാം. ഇവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്. ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പഞ്ചസാര പാനീയങ്ങൾ പഞ്ചസാര പാനീയങ്ങളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡ് ഉത്പാദനം നേരിട്ട് വർധിപ്പിക്കുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഹൈപ്പർയൂറിസെമിയയ്ക്ക് പ്രധാന കാരണമായി പഞ്ചസാര പാനീയങ്ങളെ എടുത്തുകാണിക്കുന്നു. കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ കൊഴുപ്പ് കൂടിയ പാൽ, ക്രീം, ചീസ് എന്നിവ വീക്കം വർധിപ്പിക്കും, അതിനാൽ ഇവ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. High uric acid levels: 8 common foods that should avoid to prevent gout and joint pain

സമകാലിക മലയാളം 18 Dec 2025 11:09 am

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

തിരുവനന്തപുരം: കേരളത്തിലെ കാന്‍സര്‍ രോഗി കളുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനയെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാന്‍സര്‍ ബാധിതര്‍ 54 ശതമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍. ജനസംഖ്യാ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാന്‍സര്‍ രോഗബാധ കൂടുതല്‍ കേരളത്തിലാണെന്നാണ് വിലയിരുത്തല്‍. ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 2015 ല്‍ സംസ്ഥാനത്ത് 39,672 കാന്‍സര്‍ കേസുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2024-ല്‍ ഇത് 61,175 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ പ്രതിശീര്‍ഷ കാന്‍സര്‍ കേസുകള്‍ പരിശോധിച്ചാല്‍ ഒരു ലക്ഷം പേരില്‍ 173 പേര്‍ രോഗ ബാധതരാണ് എന്ന് വിലയിരുത്തേണ്ടിവരും. ഒരു വര്‍ഷം മുന്‍പ് ഇത് 114 ആയിരുന്നു. ഐസിഎംആര്‍-നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിലെ വിവരങ്ങള്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡിഎംകെ എംപി കനിമൊഴിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കുട്ടികളിലെ കാന്‍സര്‍; അവർക്ക് കിമോതെറാപ്പി താങ്ങാനാവുമോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ 2018 ന് ശേഷം കേരളത്തിലെ കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. 2019-ല്‍ ആണ് വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഇതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ശരാശരി 1,000 കേസുകളുടെ സ്ഥിരമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കേസുകളില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിശീര്‍ഷ കണക്കുകളില്‍ കേരളത്തിന് പിന്നിലാണ്. ഏകദേശം 3.5 കോടി ജനസംഖ്യയുള്ള കേരളത്തില്‍, 2024-ല്‍ ഒരു ലക്ഷം പേരില്‍ 173 കേസുകള്‍ എന്ന നിലയില്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍, തമിഴ്നാട് (137), കര്‍ണാടക (139), ആന്ധ്രാപ്രദേശ് (144) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളം കൈവരിച്ച മുന്നേറ്റവും കണക്കുകളിലെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പൊതു, സ്വകാര്യ മേഖലകളിലെ രോഗനിര്‍ണയ സൗകര്യങ്ങളുടെയും കാന്‍സര്‍ ആശുപത്രികളുടെ വികസനത്തിലും കേരളം മുന്നിലാണെന്നത് നേരത്തെയുള്ള രോഗ നിര്‍ണയത്തില്‍ പ്രതിഫലിക്കുന്നു എന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റും പ്രൊഫസറുമായ ഡോ. അല്‍താഫ് എ പറയുന്നു. എന്നാല്‍, ശാരീരിക നിഷ്‌ക്രിയത്വം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ അപകടസാധ്യതയ്ക്ക് വര്‍ധിപ്പിക്കുന്ന വിഷയമാണ്. സംസ്ഥാനത്ത് പ്രായമായവരുടെ അനുപാതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 20 ശതമാനമുള്ള ഈ വിഭാഗം 2050 ആകുമ്പോഴേക്കും 30 ശതമാനമായി ഉയരും. ഈ സാഹചര്യവും ഭാവിയില്‍ വെല്ലുവിളിയാകുമെന്നും ഡോ. അല്‍താഫ് എ പറയുന്നു. Kerala has witnessed a steep rise in cancer cases over the past decade, with annual incidence climbing by 54%, from 39,672 cases in 2015 to 61,175 in 2024.

സമകാലിക മലയാളം 18 Dec 2025 8:54 am

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ഭ ക്ഷണം ചൂടോടെ കഴിക്കുന്നത് അവയുടെ രുചിയും ​ഗുണവും നിലനിർത്താൻ സഹായിക്കും. എന്നാൽ തിരക്കു മൂലം കഴിക്കാൻ വൈകിയാൽ ഭക്ഷണത്തിന്റെ ചൂട് നഷ്ടപ്പെടുകയും തണുക്കുകയും ചെയ്യും. തണുത്ത ഭക്ഷണം കഴിക്കുന്നത് ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ഭക്ഷണം ദീര്‍ഘനേരം ചൂടോടെ സൂക്ഷിക്കാന്‍ ചില ട്രിക്കുകളുണ്ട്. ഇൻസുലേറ്റഡ് കണ്ടെയ്നറുകൾ നല്ല ഗുണനിലവാരമുള്ള ഇൻസുലേറ്റഡ് കണ്ടെയ്നറിലോ തെർമൽ ഫ്ലാസ്കിലോ സൂക്ഷിച്ചാല്‍ ഭക്ഷണം മണിക്കൂറുകളോളം തണുത്തുപോകാതെ സൂക്ഷിക്കാം. എന്നാല്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കണ്ടെയ്നർ പ്രീഹീറ്റ് ചെയ്യുക. അതിനായി തിളച്ച വെള്ളം നിറച്ച് അഞ്ചു മിനിറ്റ് വയ്ക്കുക. എന്നിട്ട് ആ വെള്ളം കളഞ്ഞ് തുടച്ചു ഉണക്കി എടുക്കുക. സൂപ്പ്, കറികൾ, ബിരിയാണി മുതലായവ ഇങ്ങനെ സൂക്ഷിച്ചാല്‍ വളരെയേറെ നേരം ചൂടു നിലനില്‍ക്കുന്നതാണ്. അലൂമിനിയം ഫോയില്‍ ഭക്ഷണത്തിന്‍റെ ചൂടു നീണ്ടുനില്‍ക്കാന്‍ അലൂമിനിയം ഫോയിൽ നല്ല മാര്‍ഗമാണ്. ചപ്പാത്തി, പൊറോട്ട സാന്‍ഡ്വിച്ച് പോലുള്ള അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഫോയിലില്‍ പൊതിഞ്ഞെടുത്ത ഭക്ഷണം വീണ്ടും ഒരു തുണിയില്‍ പൊതിയുന്നത് ചൂടു കുറച്ചുകൂടി നേരം നിലനിര്‍ത്താന്‍ സഹായിക്കും. ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം ചൂടുവെള്ളം ചൂടുവെള്ളം നിറച്ച വലിയ പാനില്‍ മറ്റൊരു പാത്രത്തില്‍ ഭക്ഷണം ഇറക്കിവയ്ക്കുന്നത് ഭക്ഷണത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കും. സ്ലോ കുക്കറുകളും ഇലക്ട്രിക് വാമറുകളും സ്ലോ കുക്കറും ഇലക്ട്രിക് വാമറും ഉപയോഗിച്ച് ഭക്ഷണത്തിന്‍റെ ചൂടുപോകാതെ നിലനിര്‍ത്താന്‍ സഹായിക്കും. സൂപ്പ്, പായസം, കറികള്‍ എന്നിവ ശരിയായ ഊഷ്മാവിൽ സൂക്ഷിക്കാൻ ഈ ഉപകരണങ്ങള്‍ അനുയോജ്യമാണ്. ഒരു ദിവസം എത്ര കാപ്പി വരെ ആകാം തെർമൽ ഫുഡ് ബാഗുകൾ ചൂട് പുറത്തു പോകാതെ ഭക്ഷണം സൂക്ഷിക്കാന്‍ തെർമൽ ഫുഡ് ബാഗുകൾ സഹായിക്കും. ഇവ ഇൻസുലേറ്റ് ചെയ്തതിനാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടുള്ളതായിരിക്കും. ഭക്ഷണത്തിന്‌ ഇരട്ടി ചൂട് നിലനിർത്തുന്നതിന് ബാഗിൽ വയ്ക്കുന്നതിന് മുമ്പ് അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുക. How to keep food hot for long time

സമകാലിക മലയാളം 17 Dec 2025 5:54 pm

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

രാ വിലെ ഉറക്കം ഉണർന്നാൽ ഒരു കപ്പ് കാപ്പി പലരുടെയും ശീലത്തിന്റെ ഭാ​ഗമാണ്. കാപ്പി ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്ററാണ്. ഇത് ഉണർന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. എന്നാൽ അതിനപ്പുറത്ത് ദിവസവും രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരൾ അർബുദമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്നാണ് സമീപകാല പഠനം വെളിപ്പെടുത്തുന്നത്. 130,000-ത്തിലധികം ആളുകളിൽ അടുത്തിടെ നടത്തിയ ഒരു പിയർ-റിവ്യൂഡ് ഡോസ്-റെസ്‌പോൺസ് മെറ്റാ അനാലിസിസ് റിപ്പോർട്ടിൽ ദിവസവും രണ്ട് കപ്പ് കാപ്പി വരെ കുടിക്കുന്നത്, ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ അപകടസാധ്യത 35 ശതമാനം വരെ കുറയ്ക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകൾ, ബിഎംഐ എന്നിവ ക്രമീകരിച്ചതിനു ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്നും പഠനം പറയുന്നു. കാപ്പി കരളിനെ എങ്ങനെ സംരക്ഷിക്കും ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദം തടയുകയും കരൾ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന കേടുപാടുകൾ വിട്ടുമാറാതെയും നീണ്ടുനിൽക്കുകയും ചെയ്യുമ്പോൾ അത് സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് കരൾ കാൻസർ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. പതിവായി കാപ്പി കുടിക്കുന്നവരിൽ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ക്രോണിക് കരൾ രോഗം, സിറോസിസ്, കരൾ അർബുദം എന്നിവ കുറവാണെന്ന് നിരവധി അന്താരാഷ്ട്ര പഠനങ്ങൾ കാണിക്കുന്നു. ഫാറ്റി ലിവർ രോഗമോ വൈറൽ ഹെപ്പറ്റൈറ്റിസോ ഉള്ളവർക്ക് ഈ കണ്ടെത്തലുകൾ പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും മിതമായ ഉപയോ​ഗമാണ് ഏറ്റവും പ്രയോജനകരം. പ്രതിദിനം രണ്ട് മുതൽ നാല് വരെ കപ്പ് കാപ്പി കുടിക്കാവുന്നതാണ്. കാപ്പി കുടിക്കുന്നത് അധികമായാൽ ഉറക്കമില്ലായ്മ, ദഹന അസ്വസ്ഥത അല്ലെങ്കിൽ ഉയർന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകാം. ഇത് വ്യക്തിഗത സംവേദനക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം എന്നാൽ കാപ്പി കുടിച്ചതു കൊണ്ട് മാത്രം കരളിനെ സംരക്ഷിക്കാൻ കഴിയില്ല. അമിതമായ മദ്യപാനം, പുകവലി, പൊണ്ണത്തടി അല്ലെങ്കിൽ നിയന്ത്രണാതീതമായ ഹെപ്പറ്റൈറ്റിസ് പോലുള്ളവ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന അപകടസാധ്യതയുള്ളവർക്ക് പതിവായി കരൾ പരിശോധന അത്യാവശ്യമാണ്. സമീകൃതാഹാരം, ശരീരഭാരം നിയന്ത്രണം, പരിമിതമായ മദ്യപാനം, പുകവലി ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ ജീവിതശൈലിയുടെ ഒരു ഭാഗമായി കാപ്പിയെ കാണണം. A Cup of coffee may help to improve liver health

സമകാലിക മലയാളം 17 Dec 2025 5:35 pm

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ'ഉണ്ടാക്കാം

ന ല്ല ഉറക്കം ഇന്ന് പലർക്കുമൊരു സ്വപ്നമാണ്. മാനസിക സമ്മർദവും തിരക്കും കാരണം പലപ്പോഴും ഉറക്കത്തിൽ നമ്മൾ വിട്ടുവീഴ്ച ചെയ്യാറുണ്ട്. ഉറക്കമില്ലായ്മ അല്ലെങ്കിൽ മോശം ഉറക്കം കാലക്രമേണ അമിതഭാരം ഉൾപ്പെടെ നിരവധി ആരോ​ഗ്യ സങ്കീർണതകൾക്ക് കാരണമാകാം. അതുകൊണ്ട് തന്നെ ഒരു 'ബെഡ് ടൈം റുട്ടീൻ' പരിശീലിക്കുക എന്നത് പ്രധാനമാണ്. ശരിയായ ബെഡ് ടൈം റുട്ടീൻ തലച്ചോറിന്റെ പ്രവർത്തനത്തിനും മെച്ചപ്പെട്ട ഉറക്കം കിട്ടുന്നതിനും സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബെഡ് ടൈം റുട്ടീൻ ക്രമീകരിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഉറങ്ങാൻ ഒരു സമയം സ്ഥിരപ്പെടുത്തുക എന്നതാണ്. സ്ഥിരമായ ഉറക്ക-ഉണർവ് ചക്രം നമുക്ക് ഊർജ്ജം പകരാൻ സഹായിക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ, ടിവി പോലുള്ള ഇലക്ടോണിക് ഉപകരണങ്ങളുടെ ഉപയോ​ഗം കുറയ്ക്കുക. ഈ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം നമ്മുടെ ശരീരത്തിലെ ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലടോണിന്‍റെ ഉത്പാദനത്തെ തടസപ്പെടുത്തും. ആ സമയം പുസ്തകം വായിക്കുന്നതിനോ ജേണൽ എഴുതുന്നതിനോ ഉപയോ​ഗപ്പെടുത്താം. ഉറങ്ങുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് റിലാക്സ് ആകാൻ സഹായിക്കും. ഇത് പെട്ടെന്ന് ഉറക്കം കിട്ടാൻ നല്ലതാണ്. മറ്റൊന്ന് ഉറക്കത്തിന് സഹായിക്കുന്ന ഒരു അന്തരീക്ഷം മുറിയിൽ ഉണ്ടാക്കുക എന്നതാണ്. രാത്രി ഉറങ്ങുമ്പോൾ ഡിം ലൈറ്റ് അല്ലെങ്കിൽ ലൈറ്റുകൾ ഉപയോ​ഗിക്കാതിരിക്കുക. മനസിന് ശാന്തത ലഭിക്കുന്നതിന് ഉറങ്ങുന്നതിന് മുൻപ് മുറിയിൽ സെന്റഡ് കാൽഡിൽസ് കത്തിക്കാം. ഇത് മുറി ഫ്രഷ് ആയി സൂക്ഷിക്കാനും നിങ്ങളുടെ മനസ് ശാന്തമാകാനും സഹായിക്കും. ബെഡ് ഷീട്ടും തലയണ കവറും ആഴ്ചയിൽ ഒരിക്കൽ മാറ്റി ഉപയോ​ഗിക്കുന്നത് അവ വൃത്തിയായും ആരോ​ഗ്യകരമായും ഇരിക്കാൻ സഹായിക്കും. മദ്യം, കാപ്പി, ചായ തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. ഇവ ദഹനപ്രശ്‌നങ്ങളുണ്ടാക്കാനും ഉറക്കം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ മെച്ചപ്പെട്ടെ ഉറക്കത്തിന് ഈ അബദ്ധങ്ങൾ ഒഴിവാക്കുക ഉറക്കം വരാത്ത സാഹചര്യത്തിലും അതേ കിടക്കയിൽ തന്നെ തുടരുക എന്നതാണ് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. ഉറങ്ങാനായി കിടന്ന് 30 മിനിറ്റിനുള്ളിൽ നിങ്ങൾ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ തലച്ചോർ വളരെ സജീവമാണെന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ, പരിസ്ഥിതി മാറ്റേണ്ടതുണ്ട്. മറ്റൊരു മുറിയിൽ കുറഞ്ഞ വെളിച്ചത്തിൽ വിരസമായ എന്തെങ്കിലും ചെയ്യുക. ശരീരത്തിന്റെ സ്വാഭാവിക മെലറ്റോണിൻ ഉത്പാദനം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് വായന അല്ലെങ്കിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുക തുടങ്ങിയ കുറഞ്ഞ ഉത്തേജന പ്രവർത്തനങ്ങൾ സഹായിക്കും. ഈ സമയം സ്ക്രീൻ ഒഴിവാക്കുന്നതാണ് നല്ലത്. പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം എന്തു കൊണ്ട് സ്ക്രീനുകൾ പാടില്ല? ലാപ്ടോപ്പ്, ഫോൺ തുടങ്ങിയവ രാത്രി നീല വെളിച്ചം പുറപ്പെടുവിക്കുന്നത് ഉറക്ക ചക്രത്തെ ത‌ടസപ്പെടുത്തും. സ്ക്രീൻ ടൈം പരമാവധി ഒഴിവാക്കുന്നത് ഉറക്കചക്രം ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ബ്രീത്തിങ് ടെക്നിക്കുകളും മെഡിറ്റേഷനും പരീക്ഷിക്കാവുന്നതാണ്. സ്വാഭാവികമായും ഉറക്കം വരുന്നതു വരെ ഉറങ്ങാൻ കിടക്കയിൽ പോകരുത്. ബലപിടിച്ചു ഉറങ്ങാൻ കിടക്കരുത്, അത് സ്വാഭാവികമായും വരേണ്ടതാണ്. Sleeping Tips: How to build a Bed Time Routine.

സമകാലിക മലയാളം 17 Dec 2025 5:12 pm

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ദി വസവും മുടങ്ങാതെ പല്ലുകൾ ബ്രഷ് ചെയ്യുന്നവരാണ് നമ്മൾ എന്നാൽ ബ്രഷ് ചെയ്ത ശേഷം ബ്രഷുകൾ എങ്ങനെ സൂക്ഷിക്കണം എവിടെ വയ്ക്കണമെന്നതിൽ ഇന്നും ആശയക്കുഴപ്പമാണ്. പലരും ബ്രഷുകൾ കുളിമുറിയിൽ തുറന്ന അവസ്ഥയിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഏറ്റവും അനാരോ​ഗ്യകരമായ ഒരു ശീലമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൃത്തിയാകാൻ കുളിമുറി ഉപയോ​ഗിക്കാമെങ്കിലും നിരവധി രോ​ഗാണുക്കളുടെ ഹബ് ആണ് കുളിമുറിയും ടോയ്ലറ്റും. മാത്രമല്ല, എപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്നയിടം കൂടിയാണിത്. ഇവിടെ ബ്രഷുകൾ തുറന്ന് വയ്ക്കുന്നത് രോ​ഗങ്ങളുക്കൾ ബ്രഷിൽ പറ്റിപ്പിടിക്കാനും അവ ബ്രഷ് ചെയ്യുമ്പോൾ നമ്മളുടെ ശരീരത്തിലെത്താനും കാരണമാകും. ബ്രഷ് സൂക്ഷിക്കേണ്ട രീതി അടപ്പുകള്‍ ഉള്ള ടൂത്ത് ബ്രഷ് ഇപ്പോൾ വിപണിയിലുണ്ട്. ഇത് വളരെ നല്ലൊരു സംവിധാനമാണ്. പ്രാണികളോ കീടാണുക്കളോ കയറാതെ ബ്രഷ് സംരക്ഷിക്കാൻ ഇത് സഹായിക്കും. എന്നാൽ അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈര്‍പ്പം ഉള്ള സമയം ബ്രഷ് ഇത്തരത്തില്‍ അടച്ചു സൂക്ഷിക്കുന്നത് പൂപ്പല്‍ ഉണ്ടാകാനും ഇത് അണുബാധയിലേക്കും നയിച്ചേക്കാം. ശുചി മുറിയില്‍ നിന്ന് മാറി ഒരു ഗ്ലാസില്‍ കുത്തിനിര്‍ത്തുന്നതാണ് ബ്രഷ് ഡ്രൈ ആകാന്‍ നല്ലത്. ഇത് അണുബാധയുണ്ടാകാതിരിക്കാനും സഹായിക്കും. ബ്രഷ് ചെയ്യുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ ഒന്ന് കഴുകുന്നതും നല്ലതാണ്. ബ്രഷിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്- ഹാന്‍ഡില്‍, നെക്ക്, ബ്രിസില്‍. ഇതില്‍ ബ്രിസിലിന്റെ ഡയമീറ്റര്‍ അനുസരിച്ച ബ്രഷുകളെ മൂന്ന് തരത്തിൽ തരം തിരിച്ചിരിക്കുന്നു. ഹാര്‍ഡ് മീഡിയം സോഫ്റ്റ് പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങൾ സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്ര സോഫ്റ്റ് ബ്രഷുകള്‍ മോണ രോഗങ്ങള്‍, ബ്ലീഡിങ് ഉള്ളവര്‍ക്ക് വേണ്ടി ഉള്ളതാണ്. പല്ലുകള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്രാ സോഫ്റ്റ് ബ്രിസിലുള്ള ബ്രഷുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. വെപ്പു പല്ലുകള്‍ പോലുള്ള ഫേക്ക് പല്ലുകള്‍ വൃത്തിയാക്കാനാണ് ഹാര്‍ഡ് ടൂത്ത് ബ്രഷ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത് ദൈംദിന ഉപയോഗത്തിന് എപ്പോഴും മീഡിയം ടൂത്ത് ബ്രഷ് ആണ് നല്ലത്. പല്ലുകള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നമില്ലാത്തവര്‍ മീഡിയം ടൂത്ത് ബ്രഷ് ആണ് ഉപയോഗിക്കേണ്ടത്. How to keep Tooth Brush properly

സമകാലിക മലയാളം 17 Dec 2025 4:21 pm

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

ആ പ്പിളിന് പല വെറൈറ്റികളുണ്ട്. അതില്‍ ചുവപ്പ് നിറത്തിലുള്ള ക്ലാസിക് ആപ്പിളും പച്ച നിറത്തിലുള്ള ഗ്രീന്‍ ആപ്പിളുമാണ് സാധാരണ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഏതാണ്ട് കറുപ്പിനോട് അടുത്ത് ഇരണ്ട നിറത്തിലുള്ള ആപ്പിള്‍ കണ്ടിട്ടുണ്ടോ? സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആകുന്ന ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍ നിസാരക്കാരനല്ല, നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഇവ. പ്രത്യേക കാലാവസ്ഥയിലും അന്തരീക്ഷത്തിലും അതീവ ശ്രദ്ധയോടെ കൃഷി ചെയ്യുന്ന ഒരിനം ആപ്പിളാണിത്. ബ്ലാക്ക് ഡയമണ്ട് ആപ്പിൾ ഹുവാനിയു ഇനത്തിൽ പെട്ടതാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിൾ. 3,500 മീറ്ററിലധികം ഉയരത്തിലുള്ള ടിബറ്റിലെ നൈഞ്ചി മേഖലയിൽ മാത്രമാണ് ഇതിന്‍റെ കൃഷി നടക്കുന്നത്. ശക്തമായ അൾട്രാവയലറ്റ് രശ്മികളുടെയും കുത്തനെയുള്ള താപനില മാറ്റങ്ങളുടെയും സംയോജനമാണ് ഇവയ്ക്ക് പർപ്പിൾ-കറുത്ത നിറം നല്‍കുന്നത്. നിറം മാത്രമല്ല, അപൂർവതയും, ആഡംബരവും, മധുരവും ആപ്പിളിന്‍റെ സവിശേഷതയാണ്. ആപ്പിളിന്‍റെ ഒരു കഷ്ണത്തിന് 500 മുതല്‍ 700 രൂപ വരെ വില വരും. ലോകത്തിലെ ഏറ്റവും വിലയേറിയ ആപ്പിളുകളിൽ ഒന്നു കൂടിയാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍. ആന്റിഓക്‌സിഡന്‍റുകള്‍ ആന്തോസയാനിനുകള്‍ എന്ന ആന്‍റിഓക്സിഡന്‍റുകളുടെ സാന്നിധ്യമാണ് ഇവയ്ക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള കോശ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനം ബ്ലാക്ക് ഡയമണ്ട് ആപ്പിളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. വയറു നിറഞ്ഞ തോന്നല്‍ നല്‍കുന്നതിനാല്‍ ശരീരഭാരം ക്രമീകരിക്കാനും സഹായിക്കും. നാരുകൾ അടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുന്നത് ഗട്ട് മൈക്രോബയോം നിലനിർത്താൻ സഹായിക്കും. താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത് രോഗപ്രതിരോധ ശേഷി വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍. ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധകള്‍ക്കെതിരെ പൊരുതാനും സഹായിക്കുന്നു. വിറ്റാമിന്‍ സി ചര്‍മത്തിനും മുടിയഴകിനും മികച്ചതാണ്. പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഹൃദയാരോഗ്യം ഇതില്‍ അടങ്ങിയ പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ രക്തക്കുഴലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ ഒരു പഠനത്തില്‍, ഫ്ലേവനോയ്ഡുകളും പൊട്ടാസ്യവും അടങ്ങിയ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ആപ്പിൾ ഭക്ഷണത്തിന്റെ പതിവ് ഭാഗമാക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന് നല്ലൊരു ഓപ്ഷനാണ്. The Most Expensive Variety, Black Diamond Apples Health Benefits

സമകാലിക മലയാളം 17 Dec 2025 3:48 pm

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

പ ഴയ തലമുറയിലെ പാത്രങ്ങളൊക്കെ ഇന്നത്തെ മോഡേൺ അടുക്കളകളുടെ ഭാ​ഗമാകുന്ന കാലമാണ്. അതിൽ പ്രധാനം ഇരുമ്പ് പാത്രങ്ങളാണ്. ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലേക്ക് ഇരുമ്പിന്റെ അംശം എത്താനും ഇത് വിളർച്ച പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. എന്നാൽ, എല്ലാ വിഭവങ്ങളും ഇരുമ്പു പാത്രങ്ങളിൽ പാചകം ചെയ്യുന്നത് സുരക്ഷിതമല്ലതാനും. ഗുണത്തെക്കാൾ ദോഷം ചെയ്യും ഇരുമ്പ് ഒരു റിയാക്ടീവ് ലോഹമാണ്. അതായത്, ചില രാസവസ്തുക്കളുമായി ഇത് എളുപ്പത്തിൽ പ്രതിപ്രവർത്തിക്കും. പുളിപ്പുള്ള ഭക്ഷണത്തിലെ ആസിഡുകളുമായാണ് ഇരുമ്പ് പ്രധാനമായും പ്രതിപ്രവർത്തിക്കുന്നത്. ഇതേ തുടർന്ന് കൂടാൽ അളവിൽ ഇരുമ്പിന്റെ അംശം ശരീരത്തിൽ എത്താനും ശരീരത്തിൽ അമിതമായി ഇരുമ്പ് ശേഖരിക്കപ്പെടുന്ന 'ഹീമോക്രോമാറ്റോസിസ്' പോലുള്ള അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ഭക്ഷണത്തിന്‍റെ രുചിയിലും നിറത്തിലും വ്യത്യാസം ഉണ്ടാക്കാം. ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത് അസിഡിറ്റി (പുളിപ്പ്) കൂടിയ ഭക്ഷണങ്ങൾ ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യുന്നത് ഒഴിവാക്കണം. അതായത്, പുളിയുള്ള കറികൾ (പുളിശ്ശേരി, സാമ്പാർ, രസം), വാളൻപുളി, കുടമ്പുളി, തക്കാളി തുടങ്ങിയ പുളിരസമുള്ള ചേരുവകൾ ധാരാളമായി ഉപയോഗിക്കുന്ന വിഭവങ്ങൾ ഇരുമ്പ് പാത്രത്തിൽ ഉണ്ടാക്കുമ്പോൾ ഇവയിലെ ആസിഡ് ഇരുമ്പുമായി പ്രതിപ്രവർത്തിക്കുകയും കറിക്ക് കറുത്ത നിറവും ലോഹരുചിയും നൽകുകയും ചെയ്യും. താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത് അച്ചാറുകൾ, ചിലതരം സാലഡ് ഡ്രെസ്സിംഗുകൾ, അല്ലെങ്കിൽ വിനാഗിരി (വെള്ള വിനാഗിരി, ആപ്പിൾ സൈഡർ വിനാഗിരി) മുതലായവ പ്രധാന ചേരുവയായുള്ള ഏതൊരു വിഭവവും ഇരുമ്പുപാത്രങ്ങളിൽ നിന്ന് അകറ്റി നിർത്തണം. പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിനാഗിരിയിലെ അസറ്റിക് ആസിഡ് ഇരുമ്പുമായി പ്രതിപ്രവർത്തിച്ച് അസ്വാഭാവിക രുചിയുണ്ടാക്കും. ചിലതരം പച്ചക്കറികൾ, പ്രത്യേകിച്ച് നീളൻ പയർ, ചീര പോലുള്ള ചിലതരം ഇലക്കറികൾ എന്നിവ ഇരുമ്പുപാത്രങ്ങളിൽ വെച്ച് പാചകം ചെയ്യുമ്പോൾ നിറം മാറാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഒരുതരം കറുത്ത നിറവും ഇവയ്ക്ക് വന്നേക്കാം. Foods that should avoid cooking in Iron Pan.

സമകാലിക മലയാളം 17 Dec 2025 2:54 pm

പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങൾ

ഭ ക്ഷണത്തിൽ പഞ്ചസാര കൂടിയാൽ ആരോ​ഗ്യം അത്ര മധുരിക്കണമെന്നില്ല. കരിമ്പിൻ നീര് പല ഘട്ടങ്ങളിലായി സംസ്കരിച്ചെടുക്കുന്നതാണ് പഞ്ചസാര. കരിമ്പിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ പ്രക്രിയയിലൂടെ ഇവയെല്ലാം നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയിൽ കാര്യമായ പോഷക​ഗുണങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പേരിനു മാത്രമുള്ള കലോറിയാണ് പഞ്ചസാരയിൽ അടങ്ങിയിട്ടുള്ളത്. ഒരു സ്പൂൺ പഞ്ചസാരയിൽ ഏതാണ്ട് 20 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പഞ്ചസാരയുടെ അമിത ഉപയോ​ഗം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ പറയാറ്. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്. ശരീരഭാരം പഞ്ചസാരയിൽ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതിൽ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വർധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുൾപ്പെടെ മാരകമായ പല രോ​ഗങ്ങളിലേക്ക് ഇത് നയിക്കും. പ്രമേഹവും പിസിഒഎസും അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഹൃദ്രോഗ സാധ്യത പഞ്ചസാരയുടെ ഉയർന്ന ഉപഭോ​ഗം രക്തസമ്മർ​ദം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോ​ഗം രക്തത്തിലെ കൊളസ്ട്രോൾ നില വർധിപ്പിക്കുന്നു. കൂടാതെ ആതെറോസ്ക്ലെറോസിസ് സാധ്യതയും വർധിപ്പിക്കുന്നു. മാനസികാരോഗ്യം മധുരം കഴിക്കുമ്പോൾ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ​​ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാനസികാരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോ​ഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു. തോളുകൾ അയഞ്ഞു കിട്ടാൻ, ഒരു സിപിംൾ വ്യായാമം ചർമത്തിന് അകാല വാർദ്ധക്യം പഞ്ചസാരയുടെ അമിത ഉപഭോ​ഗം ചർമത്തിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷൻ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചർമ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകൾക്കും തൂങ്ങലിനും കാരണമാകും. താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത് രോഗപ്രതിരോധ സംവിധാനം ശരീരത്തിൽ വീക്കം വർധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫം​ഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂൺ അവസ്ഥകൾക്കും കാരണമാകാം. Excess use of sugar and its side effects: Other than diabetes, excess use of sugar can cause low immunity, ageing skin, menatal and heart health.

സമകാലിക മലയാളം 17 Dec 2025 12:49 pm

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

ത ലയിലെ താരൻ മിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. എത്ര ഷാംപൂ ഉപയോ​ഗിച്ചാലും ചിലർക്ക് താരന് കുറവുണ്ടാകില്ല. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് താരൻ. ശിരോചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും പൊടിയുമാണ് താരൻ ഉണ്ടാക്കുന്നതെന്ന് പലരും വിചാരിക്കാറുണ്ട്, എന്നാൽ നമ്മുടെ ദൈനം​ദിന ശീലങ്ങളും തലയോട്ടിയുടെ ആരോ​ഗ്യവും നിലവിലുള്ള ആരോ​ഗ്യ അവസ്ഥകളുമാണ് ഇതിന് പിന്നിൽ. താരൻ ഉണ്ടാകുന്നതിന്റെ മൂലകാരണം മനസിലാക്കുകയാണ് പ്രധാനം. താരൻ വീട്ടുമാറാതെ നിൽക്കാനുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങൾ ഇതാണ്. ചികിത്സ താരൻ ഒരു രോ​ഗമാണ്. രോ​ഗത്തിന് ചികിത്സ ആവശ്യമാണ്. പലരും ചൊറിൽ കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ ചികിത്സ നിർത്തും. സ്ഥിരമായ ശ്രദ്ധ ഇതിന് ആവശ്യമാണ്. നേരത്തെ ചികിത്സ നിർത്തുന്നത് താരൻ വീണ്ടും വരാൻ ഇടയാക്കിയേക്കും. തലയോട്ടിയുടെ അടിസ്ഥാന പ്രശ്നം കണ്ടെത്തി പൂർണമായും സുഖപ്പെടുന്നതു വരെ ചികിത്സ നിർത്താൻ പാടില്ല. ഷാംപൂവിന്റെ ഉപയോ​ഗം താരനെ പ്രതിരോധിക്കുന്ന ഷാംപൂകൾ പ്രവർത്തിക്കാൻ സമയമെടുക്കും. സമയമെടുത്ത് വേണം ഷാംപൂ കഴുകിക്കളയാൻ. കുറഞ്ഞത് നാല് അല്ലെങ്കിൽ അഞ്ച് മിനിറ്റുകൾ തലയിൽ വെച്ചതിന് ശേഷം വേണം അവ കഴുകി കളയാൻ. ഇത് ഫം​ഗസ് കുറയ്ക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും. തണുപ്പായാൽ വിഷാദത്തിലേക്ക് വീഴും, സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം അമിതമായ എണ്ണ ഉപയോ​ഗം മുടിയിൽ എണ്ണ പുരട്ടുന്നത് ശരിയായ രീതിയിൽ അല്ലെങ്കിലും താരൻ ഉണ്ടാകാം. തല മസാജ് ചെയ്യാൻ മാത്രമായിരിക്കണം എണ്ണ ഉപയോ​ഗിക്കേണ്ടത്. രാത്രി മുഴുവൻ തലയോട്ടിയിൽ എണ്ണ പുരട്ടി വയ്ക്കുന്നതു പോലുള്ള ശീലം പൊടി അടിഞ്ഞുകൂടാനും തലയോട്ടിയിൽ സെബം ഉൽപാദിപ്പിക്കാനും കാരണമാകും. കഴുകുന്നതിന് രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂർ മുമ്പ് മുടിയിൽ എണ്ണ തേക്കുന്നതാണ് നല്ലത്. തോളുകൾ അയഞ്ഞു കിട്ടാൻ, ഒരു സിപിംൾ വ്യായാമം ആരോഗ്യപരമായ അവസ്ഥകൾ താരൻ വേഗത്തിൽ പടരുകയോ കഠിനമായ ചൊറിച്ചിലിന് കാരണമാകുകയോ ചെയ്താൽ ശ്രദ്ധവേണം. ഇത് seborrhoeic dermatitis, eczema, psoriasis പോലുള്ള അവസ്ഥയാകാൻ സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അടിസ്ഥാനപരമായ കാരണം കണ്ടെത്താനും ഫലപ്രദമായ ചികിത്യ്ക്കും ഒരു ഡോക്ടറെ കാണേണ്ടതാണ്. Dandruff Remedies: What are the four main reasons behind dandruff in hair.

സമകാലിക മലയാളം 17 Dec 2025 12:00 pm

അടുക്കളയിൽ ഈ നാല് വസ്തുക്കൾ ദീർഘകാലം ഉപയോ​ഗിക്കരുത്, പണി കിട്ടും

വീ ട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം അടുക്കളയാണ്. ഭക്ഷണം പാകം ചെയ്യുന്നിടം ആരോ​ഗ്യകരമല്ലെങ്കിൽ രോ​ഗാണുക്കൾ അവിടം സ്വന്തമാക്കും. പുറമെ വൃത്തിയാണെന്ന് തോന്നിയാലും നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാ‍ന്‍ കഴിയുന്നതിലും ചെറുതാണ് മിക്ക മാരകമായ രോഗാണുക്കളും. പലപ്പോഴും നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിലാണ് അവ മറഞ്ഞിരിക്കുന്നത്. അടുക്കളയില്‍ നമ്മള്‍ എത്ര കഴുകി സൂക്ഷിച്ചാലും ഒരു നിശ്ചിത കാലയളവു കഴിഞ്ഞാല്‍ ചില വസ്തുക്കള്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട നാല് അടുക്കള സാധനങ്ങള്‍ ഇവയാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ കടയില്‍ നിന്ന് വാങ്ങുന്ന ബൂസ്റ്റിന്‍റെയും ബോണ്‍വിറ്റയുടെയും കുപ്പികള്‍ എത്ര കാലം കഴിഞ്ഞാലും കളയാന്‍ ആളുകള്‍ക്ക് മടിയാണ്. അതുപോലെ ഐസ്ക്രീം ബോക്സ്, ഭക്ഷണം പാഴ്സല്‍ കൊണ്ടു വരുന്ന പാത്രങ്ങള്‍. ഇവ പുറമെ കാണാന്‍ കുഴപ്പമില്ലെങ്കിലും ഇതില്‍ മിക്കതും മിക്കതും ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങായിരിക്കും. അസിഡിക് പ്രത്യേകതകൾ ഉള്ളതോ അധികമായി ഉപ്പു കലർന്നതോ എണ്ണ കലർന്നതോ ആയ ഭക്ഷണപദാർഥങ്ങൾ ഇവയിൽ സൂക്ഷിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബിപിഎ പോലെയുള്ള കെമിക്കലുകൾ ഭക്ഷണത്തിൽ കലരും. റൂം ടെംപറേച്ചറിലും ഫ്രിഡ്ജിലും സൂക്ഷിച്ചാൽ പോലും ഇത്തരം അപകട സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. സ്പോഞ്ചുകള്‍ അടുക്കളയില്‍ പാത്രം കഴികാന്‍ എടുക്കുന്ന സ്പോഞ്ചുകള്‍ അല്ലെങ്കില്‍ സ്ക്രബറുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് രോഗാണുക്കളെ വിളിച്ചു വരുന്നതുന്ന പോലെയാണ്. കാലങ്ങളായി ഉപയോഗിക്കുന്ന സ്പോഞ്ചുകളില്‍ ആയിരക്കണക്കിന് ബാക്ടീരിയകള്‍ വളരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കാഴ്ചയിൽ കഴുകി വൃത്തിയായി സൂക്ഷിച്ചാലും ഫംഗസുകളും ബാക്ടീരിയകളും ഒളിച്ചിരിപ്പുണ്ടാകും. രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. പതിവ് ഉപയോഗത്തിനുശേഷം സ്പോഞ്ചുകളും സ്ക്രബറുകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ കട്ടിങ് ബോര്‍ഡുകളില്‍ വളരെ എളുപ്പത്തില്‍ പച്ചക്കറികള്‍ അരിഞ്ഞെടുക്കാന്‍ സാധിക്കും, എന്നാല്‍ അധികസമയം ഈർപ്പവും ഭക്ഷണപദാർത്ഥങ്ങളും അവശേഷിക്കുന്നതിലൂടെ ബാക്ടീരിയയുടെ വാസസ്ഥലമായി കട്ടിങ് ബോർഡുകൾ മാറും. കൂടാതെ ഇതില്‍ പോറല്‍ വരുന്നതിലൂടെ പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡിലെ മൈക്രോ പ്ലാസ്റ്റിക് പച്ചക്കറികളിലൂടെ നമ്മളുടെ ഭക്ഷണത്തിലും പിന്നീലെ നമ്മുടെ ശരീരത്തിലും എത്തും. കട്ടിങ് ബോർഡുകൾക്ക് ചെറിയ നിറവ്യത്യാസം അനുഭവപ്പെടുകയോ കത്തി കൊണ്ടുള്ള പാടുകൾ ഒറ്റനോട്ടത്തിൽ കാണപ്പെടുകയോ ചെയ്യുന്ന അവസ്ഥയിൽ അവ മാറ്റണം. കുട്ടികളിലെ കൂർക്കംവലി നിസ്സാരമായി കാണരുത്, വളർച്ചയെയും പഠനത്തെയും ബാധിക്കാം കിച്ചൻ ടൗവലുകൾ അടുക്കളയില്‍ കിച്ചന്‍ ടൗവലുകള്‍ വളരെ അത്യാവശ്യമാണ്. പാചകത്തിനിടെ കൈ തുടയ്ക്കാനും പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും ചൂടുപാത്രങ്ങൾ വാങ്ങി വയ്ക്കാനും കൗണ്ടർ ടോപ്പുകൾ തുടയ്ക്കാനുമൊക്കെയായി കിച്ചൻ ടൗവലുകൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ബാക്ടീരിയ വളരാന്‍ സഹായിക്കും. തണുപ്പായാൽ വിഷാദത്തിലേക്ക് വീഴും, സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം സാധാരണ രീതിയിൽ മാത്രമാണ് ഇവ കഴുകിയെടുക്കുന്നതെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർധിക്കും. കോട്ടൺ ടൗവലാണെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മാറ്റുന്നത് നല്ലതാണ്. ഏതെങ്കിലും തരത്തിൽ ടൗവലുകളുടെ നിറം മാറുകയോ ദുർഗന്ധം ഉണ്ടാവുകയോ ചെയ്താൽ ഉടൻ മാറ്റാൻ ശ്രദ്ധിക്കുക. Four Things that should not use for a long time in kitchen

സമകാലിക മലയാളം 16 Dec 2025 5:34 pm

തണുപ്പായാൽ വിഷാദത്തിലേക്ക് വീഴും, സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം

ത ണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് വിശേഷിപ്പിക്കുന്നത്. ദിവസം മുഴുവന്‍ അലസത, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയാവുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം സൂര്യപ്രകാശം; രാവിലെയും വൈകുന്നേരവും ഇളം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്‍റെയും ഉത്പാദനം മെച്ചപ്പെടുന്നു. തടി കുറയ്ക്കാൻ പെടാപ്പാട്, വ്യായാമം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അവ​ഗണിക്കരുത് ബന്ധങ്ങള്‍ ; മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. നല്ല ശീലങ്ങള്‍ വളര്‍ത്താം; മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം. കുട്ടികളിലെ കൂർക്കംവലി നിസ്സാരമായി കാണരുത്, വളർച്ചയെയും പഠനത്തെയും ബാധിക്കാം വ്യായാമം മുടക്കരുത്; എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും. What is Seasonal Affective Disorder? How to overcome it

സമകാലിക മലയാളം 16 Dec 2025 5:16 pm

കുട്ടികളിലെ കൂർക്കംവലി നിസ്സാരമായി കാണരുത്, വളർച്ചയെയും പഠനത്തെയും ബാധിക്കാം

മൂ ക്കിൻ്റെ പിന്നിലും തൊണ്ടയുടെ മുകളിലുമായി സ്ഥിതിചെയ്യുന്ന ഒരു ലിംഫറ്റിക് ടിഷ്യുവാണ് അഡിനോയിഡ് (Adenoid) ഗ്രന്ഥി. രോഗപ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നതായ ഈ ഗ്രന്ഥി കുട്ടികളിൽ കണ്ടുവരുന്ന ഒന്നാണ്. സാധാരണയായി 12 വയസ്സോടെ ഈ ഗ്രന്ഥികൾ ചുരുങ്ങാൻ തുടങ്ങുകയും കൗമാരപ്രായത്തിൽ ഏതാണ്ട് അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ ചില കുട്ടികളിൽ അണുബാധ, അലർജി തുടങ്ങിയ കാരണങ്ങളാൽ അഡിനോയിഡുകൾ വീർക്കുകയും വലുതാവുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് അഡിനോയിഡ് ഹൈപ്പർട്രോഫി എന്ന് പറയുന്നത്. സ്വാഭാവിക വളർച്ചയുടെ ഭാഗമാണെങ്കിലും, ശ്വസനത്തിൽ ബുദ്ധിമുട്ടോ ഉറക്ക വൈകല്യങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. രോ​ഗലക്ഷണങ്ങൾ വിട്ടുമാറാത്ത മൂക്കൊലിപ്പ്, തൊണ്ടവേദന, വായിലൂടെ ശ്വാസം എടുക്കുന്നത്, കൂ‌ർക്കംവലി, ചെവിയിലെ അണുബാധകൾ, സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വസനം ആവർത്തിച്ച് തടസ്സപ്പെടുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ). അഡിനോയിഡ് ഹൈപ്പർട്രോഫിയുടെ കാരണങ്ങൾ ആവർത്തിച്ചുള്ള അണുബാധകൾ (വൈറൽ ഫീവർ, സൈനസൈറ്റിസ്, ടോൺസില്ലൈറ്റിസ്) അലർജികൾ ജനിതകപരമായ ഘടകങ്ങൾ അന്തരീക്ഷ മലിനീകരണം ഗ്യാസ്ട്രോഈസോഫേജിയൽ റിഫ്ലക്സ് രോഗം (GERD) പുക ശ്വസിക്കുന്നതിലൂടെ (Passive Smoking) അഡിനോയിഡ് പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുന്നത് എങ്ങനെ? വലുപ്പം വർധിച്ച അഡിനോയിഡുകൾ മൂക്കിൻ്റെ പിൻഭാഗത്തുള്ള ശ്വാസനാളം തടസ്സപ്പെടുത്തുന്നതിലൂടെ കുട്ടികളിൽ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നു. ചികിത്സിക്കാതെ വിട്ടാൽ ഈ അവസ്ഥ ഒരു കുട്ടിയുടെ വളർച്ചയെ, സ്വഭാവത്തെ, പഠന നിലവാരത്തെ, കൂടാതെ മുഖത്തിൻ്റെ ഘടനയെ പോലും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഉറക്കമില്ലായ്മയും കൂർക്കംവലിയും (Obstructive Sleep Apnea): വലുതായ അഡിനോയിഡുകൾ കാരണം കുട്ടികൾ വായിലൂടെ ശ്വാസമെടുക്കാൻ നിർബന്ധിതരാകുന്നു. രാത്രിയിൽ കൂർക്കംവലി കൂടുന്നതും, ചിലപ്പോൾ ശ്വാസം താൽക്കാലികമായി നിലച്ചുപോകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയക്ക് കാരണമാകുന്നു. നല്ല ഉറക്കം ലഭിക്കാത്തത് കുട്ടികളുടെ തലച്ചോറിൻ്റെ വികാസത്തെയും ശാരീരിക വളർച്ചയെയും തടസ്സപ്പെടുത്തുന്നു. പഠന നിലവാരം: രാത്രിയിൽ ശരിയായി ഉറങ്ങാത്തത് കാരണം പകൽ സമയങ്ങളിൽ കുട്ടികൾക്ക് ശ്രദ്ധക്കുറവ്, ക്ഷീണം, അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ഇത് സ്കൂളിലെ പ്രകടനത്തെയും പഠനനിലവാരത്തെയും ദോഷകരമായി ബാധിക്കും. സ്വഭാവ മാറ്റങ്ങൾ: ഉറക്കക്കുറവ് കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ, ശ്രദ്ധയില്ലായ്മ, ദേഷ്യം എന്നിവയ്ക്ക് കാരണമായേക്കാം. ചില കുട്ടികളിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലത്തിനും ഇത് വഴിയൊരുക്കും. അഡിനോയിഡ് ഫേഷ്യസ് (Adenoid Facies): വായിലൂടെ നിരന്തരമായി ശ്വാസമെടുക്കുന്നത് കാരണം, മുഖത്തി​ന്റെ ആകൃതിയിൽ തന്നെ മാറ്റം ഉണ്ടാകുന്നു. മുഖം സാധാരണയേക്കാൾ മെലിഞ്ഞതും നീളമേറിയതുമായി കാണപ്പെടുന്നു, പല്ലുകളുടെ ക്രമങ്ങൾക്ക് വ്യത്യാസം ഉണ്ടാകുന്നു, മുകളിലെ ചുണ്ട് ചെറുതാകുന്നു തുടങ്ങിയവ എല്ലാം ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത ചെവി അണുബാധ: തിരിച്ചറിയാത്ത കേൾവിക്കുറവ്, ഇടയ്ക്കിടെയുള്ള ചെവിവേ​ദന, ചെവിയിൽ നിന്ന് സ്രവങ്ങൾ ഉണ്ടാകുന്നത്. അഡിനോയിഡ് ശസ്ത്രക്രിയ എപ്പോൾ ആവശ്യമായി വരുന്നു? ​അഡിനോയിഡുകളുടെ വീക്കം ​ഗുരുതരമല്ലെങ്കിൽ മരുന്നുകൾ മാത്രം ഉപയോ​ഗിച്ച് ചികിത്സിക്കാൻ സാധിക്കും. നേസൽ സ്റ്റിറോയിഡുകൾ പോലുള്ളവയാണ് പ്രധാന ചികിത്സാ രീതീ. എന്നാൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയിൽ രോഗലക്ഷണങ്ങൾ കുറയാത്ത അവസ്ഥയിലും, കുട്ടിയുടെ ഉറക്കത്തെയും ശ്വാസമെടുപ്പിനെയും സാരമായി ബാധിക്കുമ്പോൾ, യൂസ്റ്റേഷ്യൻ ട്യൂബ് അടഞ്ഞത് കാരണം ചെവിയിൽ വീക്കം ഉണ്ടാകുകയും കേൾവിക്കുറവ് സംഭവിക്കുകയും ചെയ്യുമ്പോൾ, തുടർച്ചയായ മൂക്കിലെ തടസ്സവും സൈനസ് അണുബാധയും ഉണ്ടാകുമ്പോൾ, ഈ സാ​​ഹചര്യത്തിലാണ് ഡോക്ടർമാർ എൻഡോസ്കോപ്പിക് അഡിനോയിഡെക്ടമി എന്ന ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നത്. എൻഡോസ്കോപ്പിക് അഡിനോയിഡെക്ടമി- അഡിനോയിഡ് ഹൈപ്പർട്രോഫി നീക്കം ചെയ്യുന്നതിനുള്ള ഒരു ശസ്ത്രകിയാ രീതിയാണിത്. എൻഡോസ്കോപ്പ് (ചെറിയ ക്യാമറ) ഉപയോ​ഗിക്കുന്നതിനാൽ ഡോക്ടർക്ക് അഡിനോയിഡ് വ്യക്തമായി കാണാനും കൃത്യമായി നീക്കം ചെയ്യാനും സാധിക്കും. ഇത് കൂടുതൽ സുരക്ഷിതവും, വേദന കുറഞ്ഞതുമായ ശസ്ത്രക്രിയാ രീതിയാണ്. ശസ്ത്രക്രിയ വായയിലൂടെയും, മൂക്കിലൂടെയുമാണ് നടത്തുന്നത്. തൊലിപ്പുറത്ത് മുറിവുകളോ തുന്നലുകളോ ഉണ്ടാകില്ല. സുരക്ഷിതവും വേദനയില്ലാത്തതുമായ ജനറൽ അനസ്തേഷ്യ നൽകുന്നതിനാൽ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്കിടെ വേ​​​ദന അനുഭവപ്പെടില്ല. വേ​ഗത്തിൽ സുഖംപ്രാപിക്കാനും സഹായിക്കും. നേരത്തെയുള്ള ചികിത്സയുടെ പ്രാധാന്യം നല്ല ഉറക്കം ലഭിക്കുകയും, ഇത് കുട്ടിയുടെ വളർച്ചയെയും തലച്ചോറിൻ്റെ വികാസത്തെയും സഹായിക്കുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ വർദ്ധിക്കുകയും സ്വഭാവ വൈകല്യങ്ങൾ കുറയുകയും ചെയ്യുന്നു. ചെവി അണുബാധകൾ, സൈനസൈറ്റിസ് എന്നിവയുടെ സാധ്യത കുറയുന്നു. മുഖത്തിൻ്റെ സ്വാഭാവികമായ വളർച്ച നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ട്, കുട്ടികളിൽ ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഉറക്കെയുള്ള കൂർക്കം വലി, വിട്ടുമാറാത്ത ജലദോഷം ‌തുടങ്ങിയ രോ​ഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു ഇ.എൻ.ടി (ENT) വിദഗ്ദ്ധൻ്റെ ഉപദേശം തേടണം. നേരത്തെയുള്ള ചികിത്സ കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. Dr. Jai Richo Johnson തയ്യാറാക്കിയത്: ഡോ. ജയ് റിച്ചോ ജോൺസൺ, കൺസൾട്ടന്റ്, ഇഎൻടി, അപ്പോളോ അഡ്ലക്സ് ആശുപത്രി, അങ്കമാലി Adenoid problems in children and its symptoms

സമകാലിക മലയാളം 16 Dec 2025 4:43 pm

തടി കുറയ്ക്കാൻ പെടാപ്പാട്, വ്യായാമം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അവ​ഗണിക്കരുത്

ശ രീരഭാരം നിയന്ത്രിച്ചു കൊണ്ട് ആരോ​ഗ്യവും സൗന്ദര്യവും പരിപാലിക്കുകയാണ് മിക്കയാളുകളുടെയും സ്വപ്നം. അതിനായി പലതരം വർക്ക്ഔട്ട് രീതികൾ പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ വ്യായാമം ശരിയായ രീതിയിൽ ആകുമ്പോഴാണ് അത് ആരോ​ഗ്യകരമാകുന്നത്. അമിത ആവേശം പാടില്ല ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ തോതിൽ ഭാരം കുറയ്ക്കാമെന്ന പരസ്യവാചകങ്ങളിൽ വീണു പോകാതിരിക്കുക എന്നതാണ് പ്രധാനം. ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ, അവനവന് അനുസരിച്ചുള്ള വർക്ക്ഔട്ടുകൾ വേണം തിരഞ്ഞെടുക്കാൻ. ഒരു മാസം കൊണ്ട് അഞ്ച് കിലോ വരെ കുറയ്ക്കാം. കഠിന മുറകള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് പരിക്കുകൾ സംഭവിക്കാനും ക്ഷീണം, തളര്‍ച്ച എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാം. രോഗ പ്രതിരോധ ശേഷിയെ തന്നെ അത് ബാധിച്ചേക്കാം. സ്ഥിരത ജിം വർക്ക്ഔട്ടുകൾ, നീന്തൽ, ഓട്ടം, നടത്തം, സൈക്ലിങ് അങ്ങനെ പല വ്യായാമങ്ങളുണ്ട്. യോജിച്ച വ്യായാമങ്ങൾ ചെയ്യാനും അതിൽ സ്ഥിരത പുലർത്തേണ്ടതും പ്രധാനമാണ്. അതിനായി എല്ലാ ദിവസവും ഒരു നിശ്ചിത സമയം നീക്കി വയ്ക്കാം. നോണ്‍ വെജ് ഉള്‍പ്പെടുത്തുക നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്ന മിത്ത് സജീവമാണ്. എന്നാൽ കൊഴുപ്പ് കുറയ്ക്കാനാണെങ്കിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങളുടെ അളവു കുറയ്ക്കുകയാണ് ചെയ്യേണ്ടത്. നോൺ വെജ്ജ് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് പേശി ബലം കൂടാൻ സഹായിക്കും. വിദഗ്ധര്‍ പറയട്ടെ അമിത ഭാരമുള്ളവരും എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുള്ളവരും വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് ഡോക്ടറുടെയും ട്രെയിനറുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും സ്വീകരിക്കുക. ഭക്ഷണവും വ്യായാമവും വർക്ക്ഔട്ടിന് മുൻപ് പ്രീ വർക്ക്ഔട്ട് മീൽസ് കഴിക്കണം. ഇത് വർക്ക്ഔട്ട് ചെയ്യാനുള്ള ഊർജ്ജവും പേശികളെ വീണ്ടെടുക്കാനും സഹായിക്കും. കൂടാതെ വ്യായാമത്തിനിടെ ആവശ്യാനുസരണം വെള്ളമോ ജ്യൂസോ കുടിക്കാനും ശ്രദ്ധിക്കണം. ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കാറുണ്ടോ? ആദ്യം വാം അപ്പ് എന്തുതരം വർക്ക്ഔട്ട് ആണെങ്കിലും വാം അപ്പോടെ വേണം ആരംഭിക്കാം. വ്യായാമത്തിന് മുൻപ് 10 മിനിറ്റെങ്കിലും വാം അപ്പ് ചെയ്യുന്നതാണ് ഉചിതം. പൊടുന്നനെ ഭാരം എടുത്ത് ഉയർത്തുകയോ കഠിന മുറകൾ പയറ്റുകയോ ചെയ്യരുത്. ശരീരത്തെ വഴക്കിയ ശേഷം വ്യായാമത്തിന്റെ കാഠിന്യവും വേ​ഗതയും കൂട്ടാം. 'ആരോഗ്യകര'മായ ഭക്ഷണം കഴിച്ചിട്ടും വയറു വീര്‍ക്കല്‍, ഫേയ്ക്ക് ഫൈബറിന് സൂക്ഷിക്കുക പോഷണം ഉറപ്പുവരുത്തണം ഭാരം കുറയുന്നതനുസരിച്ച് ശരീരത്തിലെ പോഷക ഘചകങ്ങളിലും കുറവു വരാം. അതിനാൽ എല്ലാ പോഷകങ്ങളും ഉറപ്പു വരുത്താൻ വർക്ക്ഔട്ടിനൊപ്പം സമീകൃതാഹാരവും ഉറപ്പാക്കണം. Remember these 7 things before workout

സമകാലിക മലയാളം 16 Dec 2025 3:36 pm

'ആരോഗ്യകര'മായ ഭക്ഷണം കഴിച്ചിട്ടും വയറു വീര്‍ക്കല്‍, ഫേയ്ക്ക് ഫൈബറിന് സൂക്ഷിക്കുക

റെ ഡി ടു ഈറ്റ് ഭക്ഷണങ്ങളുടെ പ്രചാരം ഇപ്പോള്‍ വളരെ അധികം വര്‍ധിച്ചു വരികയാണ്. ഇത്തരം സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ പോഷകസമൃദ്ധമെന്ന ലേബലില്‍ വിപണിയില്‍ സജീവമാണ്. എന്നാൽ അവയിൽ ചിലത് വയറുവീക്കലിനും വിശപ്പ് തോന്നാനും ശരീരഭാരം കൂടാനുമൊക്കെ കാരണമാകാരുണ്ട്. ആരോ​ഗ്യകരമെന്ന പേരിൽ ഫേയ്ക്ക് ഫൈബർ നിറഞ്ഞ ഉൽപന്നങ്ങൾ നിന്ന് വിപണിയിൽ സാധാരണമായിരിക്കുകയാണ്. ഇത് ആരോ​ഗ്യത്തിന് ​ഗുണത്തെക്കാൾ ദോഷം ചെയ്യാം. എങ്ങനെ ഫേയ്ക്ക് ഫൈബർ കണ്ടെത്താം നമ്മുടെ മിക്ക ഭക്ഷണത്തിലും ഫേയ്ക്ക് ഫൈബർ സജീവമാണെന്ന് ഫിലാഡൽഫിയ നിന്നുള്ള ഡയറ്റീഷ്യനായ കോർട്ട്നി കാസിസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നു. ഇത് ശരീരത്തിൽ നിന്ന് കൊഴുപ്പ് കുറയ്ക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും വയറു വീർക്കലിനുമൊക്കെ കാരണമാകാം. സംസ്കരിച്ച ഭക്ഷണങ്ങളില്‍ പോഷകസമൃദ്ധമാക്കാനാണ് ഫേയ്ക്ക് ഫൈബർ ചേർക്കുന്നത്. എന്നാൽ യഥാർഥ നാരുകളെ അപേക്ഷിച്ച് ഇത് പൂർണ്ണത, ആസക്തി, ഹോർമോണുകൾ അല്ലെങ്കിൽ കൊഴുപ്പ് നഷ്ടം എന്നിവയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. പകരം, കാർബോഹൈഡ്രേറ്റ് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുത്, ചില രോ​ഗങ്ങളുടെ ലക്ഷണമാകാം ഫേയ്ക്ക് ഫൈബർ എങ്ങനെ തിരിച്ചറിയാം ഫേയ്ക്ക് ഫൈബർ കണ്ടെത്താൻ ലേബൽ നോക്കുന്നതിന് പകരം ചേരുവകളിൽ ശ്രദ്ധിക്കുക. ചിക്കറി റൂട്ട് ഫൈബർ, സോലുബിൾ കോൺ ഫൈബർ, റ്റപ്പിയോക്ക ഫൈബർ, അല്ലെങ്കിൽ ഇൻസുലിൻ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ മാർക്കറ്റിങ്ങിന് വേണ്ടി മാത്രമാണെന്ന് മനസിലാക്കുക. അതൊരിക്കലും ആരോ​ഗ്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും കോർട്ട്നി പറയുന്നു. ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കാറുണ്ടോ? ശരിയായ ഫൈബർ യഥാർഥ ഭക്ഷണത്തിലാണ് കാണപ്പെടുന്നത്. റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ, അവോക്കാഡോ, ചിയ, ഫ്ലാക്സ് വിത്തുകൾ, ഓട്സ്, പച്ചക്കറികൾ എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോ​ഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 30 ​ഗ്രാം ഫൈബർ ഡയറ്റിൽ ഉൾപ്പെടുത്തണമെന്നത് പ്രധാനമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരപ്പെടുത്താനും വയറു നിറഞ്ഞ തോന്നലുണ്ടാക്കാനും ഹോർമോണുകളെ പിന്തുണയ്ക്കാനും വീക്കും കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കും. Are you eating fake fibre? explains how it affects your body

സമകാലിക മലയാളം 16 Dec 2025 2:53 pm

ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കാറുണ്ടോ?

രാ ത്രി ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുക ഇപ്പോൾ മിക്ക വീടുകളിലും പതിവാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് നല്ലതാണ്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ആരോ​ഗ്യത്തിന് പണി കിട്ടാനും സാധ്യതയുണ്ട്. വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ ബക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്. ഉയർന്ന സ്ക്രീൻ ടൈം, ഡ്രൈ ഐ മാറ്റാൻ ചില പൊടിക്കൈകൾ സാധാരണ താപനിലയില്‍ ഏതാനും മണിക്കൂറുകൾ ഇരുന്നു ഫ്രിജിൽ വച്ച ശേഷം, കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം ഉണ്ടാവുക. കൂടാതെ ഫ്രിജിൽ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജിൽ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്. കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുത്, ചില രോ​ഗങ്ങളുടെ ലക്ഷണമാകാം ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക. Eating left over rice may cause Food poison

സമകാലിക മലയാളം 16 Dec 2025 12:26 pm

കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുത്, ചില രോ​ഗങ്ങളുടെ ലക്ഷണമാകാം

ക ഴുത്തിത്തിന്റെ മടക്കുകളിൽ ചർമത്തിലെ മറ്റ് ഭാ​ഗങ്ങളെ അപേക്ഷിച്ച് ഇരുണ്ട നിറത്തിൽ കാണാറുണ്ടോ? എന്നാൽ ആ ലക്ഷണങ്ങളെ അത്ര നിസാരമായി തള്ളിക്കളയാനാകില്ല. ചർമത്തിലെ ഈ ഇരുണ്ട നിറം ചില രോ​ഗാവസ്ഥകളുടെ അല്ലെങ്കിൽ പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയുടെ സൂചനയാകാം. അകന്തോസിസ് നിഗ്രിക്കന്‍സ് ചര്‍മത്തിന്റെ മടക്കുകളിലും കൈകാല്‍ മുട്ടുകളിലും മറ്റും ഇരുണ്ട നിറം ഉണ്ടാവുക, ഇവിടങ്ങളിൽ സ്പർശിക്കുമ്പോൾ അൽപം കട്ടിയുള്ളതായി തോന്നുന്ന തരത്തിൽ ഒന്നിലധികം കുരുക്കൾ ഉണ്ടാവുക. ഇവയൊക്കെ അകന്തോസിസ് നിഗ്രിക്കന്‍സ്( Acanthosis nigricans )എന്ന രോഗത്തിന്റെ ലക്ഷണമാകാം. കഴുത്ത്, കക്ഷം, കൈകാല്‍ മുട്ടുകള്‍ തുടങ്ങിയ ശരീര മടക്കുകളില്‍ അകന്തോസിസ് നിഗ്രിക്കന്‍സ് പ്രത്യക്ഷപ്പെടാറുണ്ട്. ഇത് വികസിക്കുന്തോറും ഇൻസുലിൻ പ്രതിരോധത്തെയും ബാധിക്കുന്നു, ഇത് ടൈപ്പ് -2 പ്രമേഹത്തിനും മെറ്റബോളിക് സിന്‍ഡ്രോമിനും കാരണമാകും. പ്രീ ഡയബറ്റിസും ടൈപ്പ്-2 പ്രമേഹവും ആയുള്ള ബന്ധം ചർമത്തിലെ ഇരുണ്ട നിറം ശരീരത്തിൽ ഇൻസുലിൻ അളവു വർധിക്കുന്നതിന്റെയും പ്രീഡയബറ്റിസ് ആയി മാറുകയും ചെയ്യുന്നതിന്റെ ലക്ഷണമാകാം. 20 നും 50 നും ഇടയില്‍ പ്രായമുള്ളവരില്‍ ശരീരഭാരം കൂടുന്നതനുസരിച്ച് കഴുത്തിലും കൈമുട്ടിലും ഇരുണ്ട പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുഖം കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ പോഷകാഹാരത്തിന്റെ കുറവ് ചര്‍മത്തിന്റെ മടക്കുകളില്‍ കാണപ്പെടുന്ന ഇരുണ്ട നിറം വിറ്റാമിന്‍ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്റെ ലക്ഷണവുമാകാം. ഇത് മുഖം, കൈപ്പത്തികൾ, ശരീരത്തിലെ മടക്കുള്ള ഭാ​ഗങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. ഉയർന്ന സ്ക്രീൻ ടൈം, ഡ്രൈ ഐ മാറ്റാൻ ചില പൊടിക്കൈകൾ ചര്‍മത്തിലെ ഈ ഇരുണ്ട നിറം വേഗത്തില്‍ പടരുകയോ കട്ടിയാവുകയോ ചൊറിച്ചിലുണ്ടാക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. ഒരു ഡോക്ടറുടെ സഹായം തേടേണ്ട സമയമാണത്. കൂടാതെ, അപൂര്‍വം സന്ദര്‍ഭങ്ങളില്‍ അഗാന്തസ്‌നിഗ്രിക്കന്‍സ് ആന്തരിക കാന്‍സറുകളുമായി, പ്രത്യേകിച്ച് ആമാശയത്തിലേയും മറ്റ് അവയവങ്ങളിലേയും കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കാം. What is acanthosis nigricans? Skin condition that symptoms diabetes early

സമകാലിക മലയാളം 16 Dec 2025 11:53 am

ഉയർന്ന സ്ക്രീൻ ടൈം, ഡ്രൈ ഐ മാറ്റാൻ ചില പൊടിക്കൈകൾ

സ്ക്രീ ൻ ടൈം കൂടിയതോടെ ഡ്രൈ ഐ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. വരണ്ട കണ്ണുകൾ, ഇടയ്ക്കിടെയുള്ള തലവേദന, കാഴ്ച മങ്ങുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വർധിച്ച സ്ക്രീൻ ടൈം മാത്രമല്ല വീടിനകത്തെ ചൂടും മലിനീകരണവുമെല്ലാം നേത്രരോ​ഗത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. തുടർച്ചയായി സ്ക്രീൻ നോക്കുന്നത് കണ്ണിനും ചുറ്റുമുള്ള പേശികളെയും ബാധിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറേനേരം സ്ക്രീൻ നോക്കിയിരിക്കുന്നത് കണ്ണ് ചിമ്മുന്നത് കുറയ്ക്കുന്നു. ഇത് കണ്ണുകൾ വരണ്ടതും കണ്ണെരിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇടയ്ക്കിടെ സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് റിലാക്സ് ചെയ്യുന്നത് നല്ലതാണ്. മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളി അത്ര സേയ്ഫ് അല്ല, ഹൃദ്രോ​ഗ സാധ്യത കൂടും സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ചില പൊടിക്കൈകൾ 20-20-20 റൂൾ; ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും. തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. നീല വെളിച്ചം തടയുന്നതിന് ഗ്ലാസുകൾ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത്‌ ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം. മുഖം കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഡ്രൈ ഐസ് ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിലെ ജലാംശം നഷ്ടപ്പെടും. അപ്പോഴാണ് കണ്ണിന് വരള്‍ച്ച (Dry Eye) ഉണ്ടാകുന്നത്. എ.സി, ഫാന്‍ എന്നിവയുടെ സാന്നിധ്യം കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കുന്നതിന് ധാരാളം വെള്ളം കുടിക്കുകയും, ആവശ്യത്തിന് വിറ്റാമിൻ എ, ഡി, ഇ എന്നിവ കഴിക്കുയും ചെയ്യാം. ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും, eye lubricants ഉപയോഗിക്കുന്നതും കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു. Excess Screen Time: Home Remedy for dry eye

സമകാലിക മലയാളം 16 Dec 2025 11:00 am

മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളി അത്ര സേയ്ഫ് അല്ല, ഹൃദ്രോ​ഗ സാധ്യത കൂടും

സ മ്മർദവും വേദനകളും ക്ഷീണവും കുറയ്ക്കാൻ തണുത്തവെള്ളത്തിലെ കുളി നല്ലതാണ്. എന്നാൽ മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ഹൃ​ദ്രോ​ഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും. ബ്രഷ് ചെയ്താലും വിട്ടുമാറാത്ത വായ്നാറ്റം, ഇതൊരു ലക്ഷണമാകാം രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികൾക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം ചർമത്തിലെ രക്തക്കുഴലുകളെ ചുരുക്കും. അതുകൊണ്ടുതന്നെ തണുത്തവെള്ളത്തിലുള്ള കുളി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി രക്തം പമ്പുചെയ്യാൻ വേണ്ടി ഹൃദയം വളരെവേഗത്തിൽ മിടിക്കാനും തുടങ്ങും. അതുകൊണ്ട് തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കാമോ? കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടാക്കി നിലനിർത്താനും ശ്രദ്ധിക്കണം. ദിവസം അരമണിക്കൂറെങ്കിലും വ്യായാമവും വർക്കൗട്ടും ചെയ്യുന്നതും ശരീരത്തെ ചൂടാക്കുകയും ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ചൂടുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. Shower in cold water in winter may cause heart diseases

സമകാലിക മലയാളം 14 Dec 2025 5:51 pm

കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കാമോ?

ഓ ഫീസിലേക്ക് പായുന്നതിനിടെ കുളിയൊക്കെ കിട്ടുന്ന സമയത്തങ്ങ് നടത്തിയെടുക്കും. പലപ്പോഴും ഭക്ഷണമുണ്ടാക്കിയ ശേഷം ഓടിക്കയറി കുളിച്ച് ഉണ്ടാക്കിവച്ചതെല്ലാം വയറ്റിലാക്കി ഒറ്റ ഓട്ടമായിരിക്കും. എന്നാല്‍ കുളികഴിഞ്ഞ് ഉടനെയുള്ള ഭക്ഷണം കഴിപ്പ് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. മുടി തഴച്ചു വളരും, കഴിക്കേണ്ടും ഒഴിവാക്കേണ്ടതും കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രഷ് ചെയ്താലും വിട്ടുമാറാത്ത വായ്നാറ്റം, ഇതൊരു ലക്ഷണമാകാം ഈ പതിവ് തുടരുമ്പോള്‍ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും. ഇതോടൊപ്പം ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു. Avoid Eating just after bath

സമകാലിക മലയാളം 14 Dec 2025 5:32 pm

ബ്രഷ് ചെയ്താലും വിട്ടുമാറാത്ത വായ്നാറ്റം, ഇതൊരു ലക്ഷണമാകാം

രാ വിലെയും വൈകുന്നേരവും ബ്രഷ് ചെയ്താലും ചിലർക്ക് വായിലെ ദുർ​ഗന്ധം മാറില്ല. വിട്ടുമാറാത്ത ഈ വായ്നാറ്റം ഒരു നാണക്കേട് എന്നതിലുപരി ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. ഏതാണ്ട് 80 ശതമാനം ആളുകളിലും വായ ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും കഴുകുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാല്‍ മറ്റ് ചിലരില്‍ അത് പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. രാവിലെ എഴുന്നേറ്റ ശേഷം ബ്രഷ് ചെയ്യുന്നതു വരെ ചെറിയ രീതിയില്‍ വായ്‌നാറ്റം ഉണ്ടാകാം. കൂടാതെ ഉപവസിക്കുന്ന സമയങ്ങളിലും ചെറിയ തോതില്‍ വായ്‌നാറ്റം വരാം. സള്‍ഫര്‍ അടങ്ങിയ ഭക്ഷണം അതായത്, ഉള്ളി, വെളുത്തുള്ളി, പനീര്‍ പോലുള്ളത് കഴിക്കുമ്പോഴും വായ്നാറ്റം അനുഭവപ്പെടാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വായ്‌നാറ്റം ഉണ്ടാകാറുണ്ട്. ഇതൊക്കെ ഫിസിയോളജിക്കലാണ്. അതായത് തല്‍ക്കാലികവും ചികിത്സ ആവശ്യവുമില്ലാത്തതുമാണ്. എന്നാല്‍ പോസ്റ്റ്-നേസല്‍ ഡ്രിപ്പ്, ടോണ്‍സില്‍ സ്‌റ്റോണ്‍സ് അല്ലെങ്കില്‍ സൈനസൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം പല്ല് തേക്കുന്നതിലൂടെ ഇല്ലാതാവില്ല. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് എന്ന രോഗം കുടലിലെ ആസിഡുകളുടെ റിഫ്‌ലക്‌സിന് കാരണമാവുക മാത്രമല്ല, പല്ലുകളുടെ തേയ്മാനത്തിനും വായ്‌നാറ്റത്തിനും കാരണമാകാം. ഡയബറ്റിക് കീറ്റോ ആസിഡോസിസ് എന്ന രോഗമുള്ളവര്‍ക്കും വായനാറ്റം ഉണ്ടാകാം. മോണരോഗമുള്ളവരിലും വായനാറ്റം പതിവായിരിക്കും. മോണയുടെ അടിഭാഗത്ത് പ്ലാക്കും ടാര്‍ട്ടറും അടിഞ്ഞുകൂടുമ്പോള്‍, ബാക്ടീരിയകള്‍ ദുര്‍ഗന്ധമുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ ഉണ്ടാക്കും. ഇത് സാധാരണ പല്ലു വൃത്തിയാക്കുന്നതിനിടെ മാറില്ല, പ്രൊഫഷണല്‍ ക്ലീനിങ് ആവശ്യമായി വരും. പല്ലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം നാവും പല്ലുകള്‍ വൃത്തിയാക്കുമ്പോള്‍ വിട്ടു പോകുന്ന ഒരു ഭാഗമാണ് നാവ്. ദശലക്ഷക്കണക്കിന് ബാക്ടീരിയകള്‍ നാവിലുണ്ട്. പ്രത്യേകിച്ച് അതിന്റെ പരുക്കന്‍ പിന്‍ഭാഗത്ത്. പല്ല് തേക്കുമ്പോള്‍ നാവും ശരിയായി വൃത്തിയാക്കാതിരുന്നാല്‍ ഇത് ഭക്ഷണാവശിഷ്ടങ്ങള്‍, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍ എന്നിവ അടിഞ്ഞു കൂടി ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നു. കൂടാതെ നിര്‍ജ്ജലീകരണം, സമ്മര്‍ദം, ചില മരുന്നുകള്‍, വായിലൂടെ ശ്വാസമെടുക്കല്‍ എന്നിവ കാരണം ഉമിനീര്‍ ഉത്പാദനം കുറയുന്നത് വായ വരണ്ടതാക്കാം. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകും. ബ്രെഡ് വാങ്ങുമ്പോൾ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? വായനാറ്റം ഒഴിവാക്കാന്‍ ചില ടിപ്‌സ് ദന്ത പരിശോധന: കൃത്യമായ ഇടവേളകളില്‍ ദന്തപരിശോധന നടത്തുന്നത് വായിലെ അവസ്ഥ വിലയിരുത്താന്‍ സഹായിക്കും. പ്രൊഫഷണല്‍ ക്ലീനിങ്: ബ്രഷ് ഉപയോഗിച്ച് എത്താന്‍ കഴിയാത്ത ആഴത്തിലുള്ള വിടവുകള്‍ ദന്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ വൃത്തിയാക്കാന്‍ കഴിയൂ, അതിനാല്‍ ഓരോ ആറ് മാസത്തിലും ക്ലീനിങ് ചെയ്യണം. മുടി തഴച്ചു വളരും, കഴിക്കേണ്ടും ഒഴിവാക്കേണ്ടതും വെള്ളം: ധാരാളം വെള്ളം കുടിക്കുന്നത് പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ഉമിനീര്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രോസസ്ഡ് ഭക്ഷണങ്ങള്‍: സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കുറയ്ക്കുകയും പച്ചക്കറികള്‍ കഴിക്കുകയും ദന്ത സംരക്ഷണം മെച്ചപ്പെടുത്തും. Reason For Bad Breath and remedy

സമകാലിക മലയാളം 14 Dec 2025 10:40 am

മുടി തഴച്ചു വളരും, കഴിക്കേണ്ടും ഒഴിവാക്കേണ്ടതും

ക രുത്തും തിളക്കവുമുള്ള മുടിക്ക് പോഷകസമൃദ്ധമായ ഭക്ഷണക്രമം ഒരു പ്രധാന ഘടകമാണ്. ശരിയായ അളവിൽ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഡയറ്റ് ടിപ്‌സ് ഇതാ. മുടിയുടെ ആരോഗ്യത്തിന് കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ജ്യൂസുകള്‍ ഏറെ നല്ലതാണ്. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രകൃതിദത്ത സൺപ്രോട്ടക്ഷൻ, ചർമം തിളങ്ങാൻ അരിപ്പൊടി ഫേയ്സ്പാക്ക് നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടിവരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രെഡ് വാങ്ങുമ്പോൾ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? അതേസമയം ബ്രഹ്മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും. Tips for better Hair growth

സമകാലിക മലയാളം 13 Dec 2025 5:36 pm

ബ്രെഡ് വാങ്ങുമ്പോൾ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

തി രക്കു പിടിച്ച ദിവസങ്ങളിൽ ഏറ്റവും എളുപ്പമുള്ള ബ്രേക്ക് ഫാസ്റ്റാണ് ബ്രെഡ്. ബ്രെഡ് ഓംലെറ്റ്, ബ്രെഡ് ടോസ്റ്റ് തുടങ്ങിയ നിരവധി വെറൈറ്റി വിഭവങ്ങൾ പരിക്ഷീക്കാറുണ്ട്. ബ്രെഡിലും പലതരമുണ്ട്. ക്ലാസിക്കൽ ബ്രെഡ് മുതൽ ബ്രൗൺ ബ്രെഡ് വരെ. ബ്രെഡ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ. പഞ്ചസാര‌ ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാൻ പഞ്ചസാര ഉപയോ​ഗിക്കാറുണ്ട്. അതിനാൽ ബ്രെഡ് വാങ്ങുമ്പോൾ ലേബൽ പ്രത്യേകം ശ്രദ്ധിക്കുക ബ്രെഡിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കുക. ചിലർ ബ്രെഡിന്റെ ഈർപ്പം നിലനിർത്തുന്നതിന് പഞ്ചസാര അധികം ചേർക്കാറുണ്ട്. ഉപ്പ് പഞ്ചസാര പോലെ തന്നെ ബ്രെഡിൽ അളവിൽ കൂടുതൽ ഉപ്പ് ഉപയോ​ഗിക്കാനും സാധ്യതയുണ്ട്. ഉപ്പ് ഒരു അഡിറ്റീവായി പ്രവർത്തിക്കുന്നു. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ, ഒരു കഷ്ണം ബ്രെഡിൽ 100 മുതൽ 200 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബ്രെഡ് വാങ്ങുന്നതിന് മുൻപ് ലേബൽ പരിശോധിച്ച് ഉപ്പിന്റെ അളവു ഉറപ്പാക്കിയ ശേഷം വാങ്ങുക. ചേരുവകൾ ബ്രൗൺ ബ്രെഡ്, ​ഗോതമ്പ് ബ്രെഡ്, മൾട്ടി-​ഗ്രെയിൻ ബ്രെഡ് എന്നിങ്ങനെ പല വെറൈറ്റി ബ്രെഡുകളുണ്ട്. അവ ആരോ​ഗ്യകരവുമാണ്. എന്നാൽ ബ്രെഡ് പാക്കറ്റിന് മുന്നിൽ പറയുന്നതാകണമെന്നില്ല കമ്പനി പിന്നിലെ ലേബലിൽ പറയുക. ബ്രെഡിന്റെ രുചിയും ചെലവും കുറയ്ക്കുന്നത് മറ്റ് ചേരുവകളും ഇവയ്ക്കൊപ്പം ചേർക്കും. അതിനാൽ ലേബൽ നോക്കി ചേരുവകൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ബ്രെഡ് തെരഞ്ഞെടുക്കുക. ഉപ്പോ ഇന്തുപ്പോ? ആരോ​ഗ്യത്തിന് നല്ലത് പിങ്ക് സോൾ‌‌ട്ട് കാലാവധി എല്ലാ ഭക്ഷണങ്ങൾക്കും ഉപയോഗിക്കാനുള്ള കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞ ബ്രെഡ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണ്. അതുകൊണ്ട് പാക്കിന് പിന്നിലെ കാലാവധി തീയതി കൃത്യമായി പരിശോധിക്കണം. പ്രിസർവേറ്റീവുകൾ ബ്രെഡ് ഫ്രഷ് ആയിരിക്കാൻ മിക്ക കമ്പനികളും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ഉപയോ​ഗിക്കും. ഇതാണ് ബ്രെഡിന്റെ രുചിക്ക് പിന്നിൽ. എന്നാൽ അഡിറ്റീവുകൾ ചേർന്ന ബ്രെഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. പ്രകൃതിദത്ത സൺപ്രോട്ടക്ഷൻ, ചർമം തിളങ്ങാൻ അരിപ്പൊടി ഫേയ്സ്പാക്ക് ഫൈബർ ബ്രെഡ് നിർമാണത്തിൽ പ്രോസസിങ് സമയത്ത് നാരുകൾ വലിയ തോതിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. എന്നാൽ നാരുകൾ നിലനിർത്തിയും ബ്രെഡ് നിർമിക്കാം. അത്തരം ബ്രെഡുകൾ ലേബൽ നോക്കി പരിശോധിച്ച ശേഷം വാങ്ങിക്കാവുന്നതാണ്. Six things that should consider before buying bread

സമകാലിക മലയാളം 13 Dec 2025 5:16 pm

പ്രകൃതിദത്ത സൺപ്രോട്ടക്ഷൻ, ചർമം തിളങ്ങാൻ അരിപ്പൊടി ഫേയ്സ്പാക്ക്

ക റുത്തപാടുകൾ അകറ്റി ചർമം തിളങ്ങാൻ അരിപ്പൊടി കൊണ്ട് ഫേയ്സ്പാക്ക് പരീക്ഷിച്ചാലോ? അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. മാത്രമല്ല, ഇവ പ്രകൃതിദത്ത സൺസ്ക്രീൻ ആയും ചർമത്തിൽ പ്രവർത്തിക്കും. ചർമത്തിലെ അധിക എണ്ണമയം വലിച്ചെടുക്കാനും അരിപ്പൊടി സഹായിക്കും. അതുകൊണ്ട് തന്നെ അരിപ്പൊടി ഫേയ്സ്പാക്ക് എണ്ണമയമുള്ള ചർമക്കാർക്ക് മികച്ചതാണ്. അരിപ്പൊടിയിലെ വിറ്റാമിൻ ബി ചർമത്തിൽ പുതിയ കോശങ്ങളുടെ നിർമിതിക്ക് സഹായിക്കും. ഇത് ചർമത്തിന് തിളക്കവും മിനുസവും നല്‍കുന്നു. അരിപ്പൊടി ഫേയ്പാക്ക് തയ്യാറാക്കാം രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ തണുത്ത പാൽ, അരസ്പൂൺ മിൽക്ക് ക്രീം, അരസ്പൂൺ കാപ്പിപ്പൊടി എന്നിവ ഒരു ബൗളിലെടുത്ത് കുഴമ്പു പരുവത്തിൽ യോജിപ്പിച്ചെടുക്കുക. കണ്ണിനു തൊട്ടു താഴെയുള്ള ഭാഗം ഒഴിവാക്കി, മുഖത്തെ മറ്റ് ഭാഗങ്ങളിൽ പാക്ക് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാം. ശേഷം മുഖത്ത് നല്ലൊരു മോയ്സ്ചറൈസിങ് ക്രീം പുരട്ടാവുന്നതാണ്. മുട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമോ?! മിൽക്ക് ക്രീം ചർമത്തിലെ പിഎച്ച് മൂല്യം നിലനിർത്തി പ്രകൃതിദത്തമായ ക്ലെൻസർ പോലെ പ്രവർത്തിക്കാനുള്ള കഴിവ് മിൽക്ക് ക്രീമിനുണ്ട്. ചർമത്തിലെ അനാവശ്യമായ എണ്ണമയത്തെ അരിപ്പൊടി വലിച്ചെടുക്കുമ്പോൾ മിൽക്ക് ക്രീമിലുള്ള മിൽക്ക് ഫാറ്റ് ചർമത്തെ മോയ്സചറൈസ് ചെയ്യുന്നു. രക്തയോട്ടം മെച്ചപ്പെടുത്തും, ചർമം തിളങ്ങും; കറുവപ്പട്ടയ്ക്ക് ഇത്രയും ​ഗുണങ്ങളോ തണുത്ത പാൽ പാൽ ചർമത്തെ മൃദുവാക്കുന്നതിനൊപ്പം സൂര്യതാപം മൂലമുണ്ടായ ചർമപ്രശ്നങ്ങളെ പരിഹരിക്കുന്നു. കാപ്പിപ്പൊടി രക്തയോട്ടം വർധിപ്പിക്കുകയും അതുവഴി ചർമത്തിന് കൂടുതൽ തിളക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. Rice powder face pack for beautyfull skin

സമകാലിക മലയാളം 13 Dec 2025 5:01 pm

ഉപ്പോ ഇന്തുപ്പോ? ആരോ​ഗ്യത്തിന് നല്ലത് പിങ്ക് സോൾ‌‌ട്ട്

ഭ ക്ഷണത്തിൽ ഉപ്പിന്റെ പ്രധാന്യം പ്രത്യേകം പറയേണ്ടതില്ല. ഉപ്പിന്റെ അളവും കൂടുന്നതും കുറയുന്നതും അനുസരിച്ച് ഭക്ഷണത്തിന്റെ രുചിയിലും സാരമായ മാറ്റമുണ്ടാകും. എന്നാൽ ഉപ്പിന്റെ അമിത ഉപയോ​ഗം ആരോ​ഗ്യത്തിന് സുരക്ഷിതമല്ല. ഒരു ദിവസം ഏതാണ്ട് അഞ്ച് ​ഗ്രാം വരെ ഉപ്പാണ് ആരോ​ഗ്യകരമായ ഒരു വ്യക്തി ഉപയോ​ഗിക്കേണ്ട അളവ്. എന്നാൽ അളവിലും അമിതമാണ് പലരുടെയും ഉപ്പിന്റെ ഉപയോ​ഗം. സാധാരണ ഉപ്പിന് ബദലായി ഇപ്പോൾ വിപണിയിൽ ട്രെൻഡ് പിടിക്കുന്ന ഒന്നാണ് ഹിമാലയൻ റോക്ക് സോൽട്ട് അഥവാ പിങ്ക് സോൾട്ട് (ഇന്തുപ്പ്). എന്താണ് പിങ്ക് സോൾട്ട് സാധാരണ ഉപ്പിനെ അപേക്ഷിച്ച് പിങ്ക് സോൾട്ടിൽ ധാതുക്കളായ ഇരുമ്പ്, മ​ഗ്നീഷ്യം, കാൽസ്യം, പൊട്ടസ്യം ഉൾപ്പെടെ 84 ട്രേസ് മിനറലുകൾ അടങ്ങിയിട്ടുണ്ട്. അമിതമായി പ്രോസസ് ചെയ്യാത്തതിനാലും ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാലുമാണ് അവ പിങ്ക് നിറത്തിൽ കാണപ്പെടുന്നത്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്താനും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദമുള്ളവർക്ക് സാധാരണ ഉപ്പിനെക്കാൾ പിങ്ക് സോൾട്ട് ആണ് നല്ലത്. അസ്ഥികളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഇത് ഗുണം ചെയ്യും. രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ആണ് പിങ്ക് സോൾട്ട് കൂടുതലായി കണ്ടു വരുന്നത്. ദിവസം ഒരു 30 മിനിറ്റ് മാറ്റിവയ്ക്കാനുണ്ടോ? ​ഗുരുതര രോ​ഗങ്ങളെ അകറ്റി നിർത്താം എന്നാൽ തൈറോയ്ഡ് പ്രവർത്തനത്തിന് അത്യാവശ്യമായ അയോഡിൻ സാധാരണ ഉപ്പിലാണ് അടങ്ങിയിട്ടുള്ളത്. അയോഡിന്റെ കുറവ് ഇന്ന് വലിയൊരു ആരോ​ഗ്യ പ്രശ്നമായി ഉയർന്നു വരുന്നുണ്ട്. ടേബിൾ സാൾട്ടിൻ ഏകീകൃത ഘടനയും രുചിയും ഉണ്ട്. അതുകൊണ്ടാണ് ഇത് ബേക്കിങ്ങിനും പാചകത്തിനും ഉപയോഗിക്കുന്നത്. അതേസമയം പിങ്ക് സോൾട്ടിൽ ആന്റി കേക്കിങ് ഏജൻസികളോ അയോഡിനോ അടങ്ങിയിട്ടില്ല. മാത്രമല്ല, ഇന്തുപ്പിനെ അപേക്ഷിച്ച് സാധാരണ ഉപ്പിന് വില കുറവാണ്. തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ പിങ്ക് ഉപ്പിലും സാധാരണ ഉപ്പിലും സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതമായി ഇവ രണ്ടും ഉപയോ​ഗിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. രക്താതിമർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത കുറക്കുന്നതിന് ദിവസേനയുള്ള സോഡിയം ഉപഭോഗം 2,300 മില്ലിഗ്രാമിൽ താഴെയായി പരിമിതപ്പെടുത്താൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്. Table Salt Vs Pink Salt: Which is more healthy

സമകാലിക മലയാളം 13 Dec 2025 4:29 pm

കൊഴുപ്പ് കുറച്ചുള്ള പാചകം, ഓവനോ എയർഫ്രൈയറോ നല്ലത്?

ആ രോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. രുചിയിൽ കോംപ്രമൈസ് ചെയ്യാതെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് അടുക്കള ഉപകരണങ്ങളാണ് എയർഫ്രൈയറും ഓവനും. കൊഴുപ്പ് കുറയ്ക്കാൻ ഇവ രണ്ടും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്. വേ​ഗം പാകം ചെയ്യാൻ എയർഫ്രൈയർ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ചൂടിൽ ഭക്ഷണം ഫ്രൈ ചെയ്തെടുക്കുകയാണ് എയർ ഫ്രൈയർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ, വളരെ പെട്ടെന്ന് കുറഞ്ഞ അളവിൽ ഭക്ഷണം തയ്യാറാക്കാനും, ഫ്രോസൺ ഫുഡ്സ് വീണ്ടും മൊരിയിച്ചെടുക്കാനും ഏറ്റവും മികച്ച ഓപ്ഷൻ എയർ ഫ്രൈയർ ആണ്. മറ്റൊരു ​ഗുണം, എണ്ണയുടെ അളവു വളരെ കുറവു മതിയെന്നതാണ്. ഇത് സാധാരണ ഫ്രൈ ചെയ്യാമെടുക്കുന്നതിനെക്കാൾ 70 മുതൽ 80 ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒന്നോ രണ്ടോ ടീസ്പൂൺ എണ്ണ ഉപയോ​ഗിക്കാം, അല്ലെങ്കിൽ എണ്ണയില്ലാതെയും ഭക്ഷണങ്ങൾ ഉണ്ടാക്കിയെടുക്കാം. വൈദ്യുതിയുടെ ഉപയോ​ഗവും കുറവായിരിക്കും. അതേപോലെ, മിക്ക എയർ ഫ്രൈയർ ബാസ്കറ്റുകളും നോൺ സ്റ്റിക്ക് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. അതിനാൽ, പാചകത്തിന് ശേഷം വൃത്തിയാക്കാനും വളരെ എളുപ്പമാണ്. ബേക്കിങ്ങിനും റോസ്റ്റിങ്ങിനും ഓവന്‍ വലിയൊരു അളവിൽ ഭക്ഷണം തയ്യാറാക്കേണ്ടതുണ്ടെങ്കിൽ ഓവനാണ് നല്ലത്. കൂടുതൽ അളവിൽ പച്ചക്കറികൾ ഒന്നിച്ച് റോസ്റ്റ് ചെയ്യാനോ ഓരേ സമയം ഒന്നിലധികം ഇറച്ചി വിഭവങ്ങൾ തയ്യാറാക്കാനോ അല്ലെങ്കിൽ വലിയ കേക്കുകൾ ബേക്ക് ചെയ്യാനോ ഒക്കെ ഓവനാണ് കൂടുതൽ അനുയോജ്യം. തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ ബേക്കിങ്, റോസ്റ്റിങ്, ഗ്രില്ലിങ്, സ്ലോ കുക്കിങ് തുടങ്ങിയ നിരവധി പാചക രീതികൾ ഒരുമിച്ച് പരീക്ഷിക്കാൻ ഓവനിൽ സാധിക്കുന്നു. എയർ ഫ്രൈയറുകൾ മൊരിയിച്ചെടുക്കാന്‍ സഹായിക്കുമ്പോൾ, ഓവനുകൾ ഭക്ഷണത്തിൻ്റെ മയം നിലനിർത്തിക്കൊണ്ടുള്ള പാചകത്തിന്‌ സഹായിക്കും. തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ ഒറ്റയ്ക്ക് അല്ലെങ്കില്‍ നാല് പേരടങ്ങുന്ന കുടുംബമാണെങ്കിൽ എയർ ഫ്രൈയറാണ് ഉചിതം. അതല്ല, വലിയ കുടുംബമാണെങ്കിലോ ബേക്കിങ് ഹോബിയായിട്ടുള്ളവരോ ആണെങ്കിൽ ഓവനാണ് നല്ലത്. Oven or Air fryer; which one is more healthy

സമകാലിക മലയാളം 13 Dec 2025 3:39 pm

തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ

രാ ത്രി വൈകി ഉറങ്ങുന്നത് കൃത്യമായ ഉറക്കം കിട്ടാതിരിക്കാനും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും അസ്വസ്ഥതയും നേരിടാൻ കാരണമാവുകയും ചെയ്യും. ഇത് പതിവാകുന്നതോടെ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. എന്നാൽ രാത്രിയിൽ നഷ്‌പ്പെടുന്ന ഉറക്കം വീണ്ടെടുക്കാൻ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങാമെന്ന ആശയവും അത്ര നല്ലതല്ലെന്ന് വിദ​ഗ്ധർ പറയുന്നു. നിങ്ങള്‍ക്ക് ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. പകൽ ഉറക്കത്തിന് പകരം വൈകുന്നേരം കഴിവതും നേരത്തെ ഉറങ്ങുന്നതാണ് ക്ഷീണം മാറാൻ നല്ലത്. കിടക്കുമ്പോൾ മൊബൈൽ ഉപയോ​ഗിക്കുന്ന ശീലവും ഉറക്കത്തെ തടസപ്പെടുത്താം. ഉറക്ക നഷ്ടത്തിന്റെ ക്ഷീണം അകറ്റാൻ ചില ടിപ്സ് ഇതാ: സൂര്യപ്രകാശം കൊള്ളാം പകൽ സമയത്ത് പുറത്തിറങ്ങുന്നത് സൂര്യപ്രകാശം കൊള്ളാനും ഹാപ്പി ഹോർമോണുകളായ സെറോടോണിനെ ഉണർത്താനും കഫീന് സമാനമായ ഉന്മേഷം നൽകാനും സഹായിക്കും. കൂടാതെ രാത്രി സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റും ബ്രൈറ്റ് ലൈറ്റും ഒഴിവാക്കി മുറിയിൽ ആവശ്യത്തിന് ഇരുട്ട് ഉണ്ടാകുന്നത് സ്ലീപ് സൈക്കിൾ ക്രമീകരിക്കാൻ സഹായിക്കും. മുട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമോ?! വ്യായാമം ഉറക്കത്തെ ക്രമപ്പെടുത്തുന്ന മെലാടോണിൻ ഉൾപ്പെടയുള്ള ഹോർമോണുകളെ പ്രവർത്തിക്കാൻ വ്യായാമം പ്രധാനമാണ്. നടത്തമോ യോഗയോ പോലുള്ള ചെറുവ്യായാമങ്ങള്‍ ചെയ്യുന്നത് പോലും വലിയ മാറ്റങ്ങള്‍ വരുത്തും. ദിവസം ഒരു 30 മിനിറ്റ് മാറ്റിവയ്ക്കാനുണ്ടോ? ​ഗുരുതര രോ​ഗങ്ങളെ അകറ്റി നിർത്താം പകല്‍ ചെറുമയക്കമാകാം രാത്രി ശരിക്കുറങ്ങിയില്ലെങ്കില്‍ വല്ലാത്ത ക്ഷീണം, സ്‌ട്രെസ് എന്നിവയെല്ലാം തോന്നുന്നുണ്ടെങ്കില്‍ ഉന്മേഷം വീണ്ടെടുക്കാന്‍ പകൽ ചെറുമയക്കമാകാം. 20 മിനിറ്റൊക്കെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങൾ നല്ലതാണ്. How to improve sleep quality

സമകാലിക മലയാളം 13 Dec 2025 1:15 pm

ദിവസം ഒരു 30 മിനിറ്റ് മാറ്റിവയ്ക്കാനുണ്ടോ? ​ഗുരുതര രോ​ഗങ്ങളെ അകറ്റി നിർത്താം

തി രക്കിനിടെ പലർക്കും വ്യായാമം ചെയ്യാൻ പോലുമുള്ള സമയം കിട്ടാറില്ല. എന്നാൽ ദിവസവും ഒരു 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ​ഗുരുതരമായ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഹൃദയോരോ​ഗ്യം 30 മിനിറ്റോ അല്ലെങ്കിൽ ആഴ്ചയിൽ 150 മിനിറ്റോ നടക്കുന്നതും സൈക്ലിങ് പോലുള്ള മിതമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കൊറോണറി ഹൃദ്രോ​ഗ സാധ്യത ഏകദേശം 30-50 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും രക്തക്കുഴലുന്റെയും ആരോ​ഗ്യത്തെ മെച്ചപ്പെടുത്തും. ഇത് രക്തസമ്മ‍ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ശരീരം വീക്കം കുറയ്ക്കുന്നതിലൂടെ പക്ഷാഘാത സാധ്യതയും കുറയ്ക്കും. ടൈപ്പ് 2 പ്രമേഹം കൃത്യമായ വ്യായാമം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, ടൈപ്പ് 2 പ്രമേഹസാധ്യതയും കുറയ്ക്കുന്നു. ഉയർന്ന രക്തസമ്മർദം വ്യായാമം ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഉയർന്ന രക്തസമ്മർദത്തിന്റെയും രക്തക്കുഴലുമായി ബന്ധപ്പെട്ട രോഗാവസ്ഥകളുടേയും അപകടസാധ്യത കുറയ്ക്കുന്നു. 'വേനൽക്കാലത്ത് തൈര് കഴിക്കരുത്, ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ ഒട്ടും പറ്റില്ല' മാനസികാരോഗ്യം സ്ഥിരമായ വ്യായാമം മാനസികനില മെച്ചപ്പെടുത്താനും സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഉറക്കം മെച്ചപ്പെടാനും മസ്തിഷ്കാരോഗ്യം വർധിക്കുന്നതിനും ഈ ശീലം നല്ലതാണ്. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് വിഷാദത്തിന്റെ അപകടസാധ്യത കുറയ്ക്കും. മുട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമോ?! അർബുദം പതിവായി വ്യായാമം ചെയ്യുന്നത് വൻകുടൽ കാൻസർ, ആർത്തവവിരാമത്തിന് ശേഷമുള്ള സ്തനാർബുദം പോലുള്ള ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വ്യായാമം വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രതിരോധ സംവിധാനം മെച്ചപ്പെടുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും ഇവയെല്ലാം കാൻസർ അപകടസാധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ വ്യായാമം മാത്രം ചെയ്തിട്ടു കാര്യമില്ല. വ്യായാമത്തിന് പുറമെ സമീകൃതാഹാരം, മതിയായ ഉറക്കം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പ്രധാനമാണ്. How Exercise Helps to avoid chronic diseases.

സമകാലിക മലയാളം 13 Dec 2025 12:27 pm

മുട്ട കഴിച്ചാല്‍ കാന്‍സര്‍ വരുമോ?!

മു ട്ടയിൽ കണ്ടെത്തിയ ആൻ്റിബയോട്ടിക് സാന്നിധ്യം കാൻസറിന് നേരിട്ട് കാരണമാകുമെന്ന സോഷ്യൽമീഡിയ പ്രചരണം തെറ്റാണെന്ന് റായ്പൂരിൽ നിന്നുള്ള കാൻസർ സർജൻ ഡോ. ജയേഷ് ശർമ്മ. എഗ്ഗോസ് ന്യൂട്രീഷൻ എന്ന ബ്രാൻഡ് വിൽക്കുന്ന മുട്ടകളിൽ കാൻസറിന് കാരണമായേക്കാവുന്ന ആൻ്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം അടങ്ങിയതായി ഒരു യുട്യൂബ് ചാനൽ വിഡിയോ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ലാബ് പരിശോധനയിൽ, മുട്ടയിൽ കണ്ടെത്തിയ നൈട്രോഫുരാൻ സാന്നിധ്യം വളരെ ചെറിയൊരു അളവു മാത്രമാണെന്ന് ഡോ. ശർമ പറയുന്നു. ഇത് ഒരിക്കലും ആരോഗ്യ അപകടമുണ്ടാക്കില്ലെന്ന് അദ്ദേഹം പറയുന്നുകൂട്ടിച്ചേർത്തു. 'പാരസെറ്റാമോൾ ഗുളിക കഴിക്കുമ്പോള്‍ തലവേദന കുറയും. എന്നാൽ അതേ ഗുളിക പൊടിച്ച് വളരെ ചെറിയ അളവുകളായി മാറ്റി വര്‍ഷം മുഴുവന്‍ കഴിച്ചാല്‍, നിങ്ങളുടെ തലവേദന കുറയില്ല. കാരണം അവ ശരീരത്തെ ബാധിക്കാതെ ദിവസവും വൃക്കയും കരളും ശരീത്തിൽ നിന്ന് പുറന്തള്ളുന്നു.' എന്നാൽ ആൻ്റിബയോട്ടിക് ഫ്രീ ആയിരിക്കേണ്ട ഉൽപ്പന്നങ്ങളിൽ ആൻ്റിബയോട്ടിക് സാന്നിധ്യം എങ്ങനെ ഉണ്ടായെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. തെറ്റായ ലേബൽ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ഡോക്ടർ പറയുന്നു. View this post on Instagram A post shared by Dr Jayesh Sharma (@drjayeshsharma) ആൻറിബയോട്ടിക്ക് അടങ്ങിയ മുട്ട നേരിട്ട് കാൻസറിന് കാരണമാകുമെന്നാണ് സോഷ്യൽ മീഡിയ വാദം. എന്നാൽ അതിന് ശക്തമായ തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാൻസർ സാധ്യതയെ പല ഘടകൾ സ്വാധീനിക്കുന്നു. ഒറ്റ എക്സ്പോഷർ അപൂർവമായി മാത്രമാണ് കാൻസറിലേക്ക് നയിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 100 മില്ലിഗ്രാം അളവിൽ നൈട്രോഫുരാന്‍ ഗുളികകൾ ഒരു ദിവസം മൂന്ന് നേരമാണ് രോഗികൾക്ക് ഡോര്‍ക്ടമാര്‍ സാധാരണ നിര്‍ദേശിക്കുന്നത്. അത്ര വലിയ ഡോസ് മുട്ടയിൽ നിന്ന് ഉണ്ടാകണമെങ്കിൽ ദിവസവും 250 മുട്ടകൾ കഴിക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വെളിച്ചെണ്ണയിലെ മായം എങ്ങനെ കണ്ടെത്താം എന്താണ് നൈട്രോഫുരാന്‍? കോഴികളിലും കന്നുകാലികളിലും നേരത്തെ ഉപയോഗിച്ചിരുന്ന ആന്റിമൈക്രോബയൽ മരുന്നുകളാണ് നൈട്രോഫുരാനുകൾ. ലബോറട്ടറി മൃഗങ്ങൾക്ക് ഉയർന്ന അളവിൽ ഇവ ഉപയോഗിക്കുന്നത് ഇന്ത്യ ഉൾപ്പെട്ടെ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പകർച്ചവ്യാധി പഠനങ്ങളിൽ ഇതിന് കാൻസറുമായി നേരിട്ട് ബന്ധം കണ്ടെത്തിയിട്ടില്ല. മനുഷ്യരിൽ മൂത്രനാളിയിലെ അണുബാധകൾക്ക് ചികിത്സയ്ക്കായി നൈട്രോഫുറാന്റോയിൻ ഉപയോഗിക്കാറുണ്ട്. 'വേനൽക്കാലത്ത് തൈര് കഴിക്കരുത്, ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ ഒട്ടും പറ്റില്ല' മുട്ട സുരക്ഷിതമായി വാങ്ങാം സർട്ടിഫൈഡ് കോഴി ഫാമുകളിൽ നിന്നോ പ്രശസ്ത ബ്രാൻഡുകളിൽ നിന്നോ മുട്ടകൾ വാങ്ങുക. FSSAI മാനദണ്ഡങ്ങൾ പാലിക്കുന്ന വിതരണക്കാർ ഗ്രേഡ് ചെയ്ത മുട്ടകൾ തിരഞ്ഞെടുക്കുക. മുട്ടകൾ നന്നായി പുഴുങ്ങുക, ചൂട് അണുക്കളെ കുറയ്ക്കാൻ സഹായിക്കും. Can Eggs cause Cancer

സമകാലിക മലയാളം 13 Dec 2025 11:28 am

പാൽ ഇഷ്ടമില്ലാത്തവരും കുടിക്കും, ബദാം മിൽക്കിന്റെ ​ആരോ​ഗ്യ ​ഗുണങ്ങൾ

പ ശുവിൻ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്കൊരു മികച്ച ഓപ്ഷനാണ് ബദാം മിൽക്ക് (ALMOND MILK). ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ബദാം മിൽക്ക് മികച്ചതാണ്. വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മിൽക്ക് ഉണ്ടാക്കുന്നത്. ഇത് ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം. ഇതിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിറ്റാമിൻ ഇ ആവശ്യമാണ്. ശൈത്യകാലത്ത് കൂടും, വേനലില്‍ കുറയും, ഭക്ഷണം നിയന്ത്രിച്ചതു കൊണ്ട് കൊളസ്ട്രോൾ വരുതിയിലാകില്ല ബദാം മിൽക്കിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും. ബലമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യം വിറ്റാമിൻ ബി എന്നിവ ഫോർട്ടിഫൈഡ് ബദാം മിൽക്കിൽ അടങ്ങിയിട്ടുണ്ട്. വാൽനട്ട് എപ്പോൾ കഴിക്കണം പശുവിൻ പാലിനെ അപേക്ഷിച്ച് ബദാം മിൽക്കിൽ സാധാരണയായി കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. ഇത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്. അതിനാൽ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് അനുയോജ്യമായ ഒരു ബദലാണ് ബദാം മിൽക്ക്. Health Benefits of Almond Milk.

സമകാലിക മലയാളം 10 Dec 2025 2:41 pm