SENSEX
NIFTY
GOLD
USD/INR

Weather

26    C
...

ആ​ഗോള ആശങ്ക പടർത്തി വീണ്ടും വൈറസ് വ്യാപനം, രോ​ഗികൾ ഇനിയും കൂടാമെന്ന് ഡബ്ല്യൂഎച്ച്ഒ; എബോള വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കോം ഗോയിലും ഉഗാണ്ടയിലും പടർന്നു പിടിക്കുന്ന എബോള വ്യാപനത്തിൽ ആശങ്ക അറിയിച്ച് ഡബ്ല്യൂഎച്ച്ഒ. വൈറസ് വ്യാപനത്തെ ഒരു പൊതുജനരോ​ഗ്യ അടിയന്തരാവസ്ഥയായി ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ​ഗെബ്രിയേസസ് പ്രഖ്യാപിച്ചു. ഇതിനകം നൂറ്റിമുപ്പതിലേറെ പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചുവെന്ന് ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു. എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗോയാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിന് പിന്നിവെന്നാണ് നി​ഗമനം. നിലവിൽ ഇതിന് ഈ വൈറസിനെതിരെ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ഇല്ല. അണുബാധ-പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി കോംഗോയും ഉഗാണ്ടയും അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 516 പേരാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നത്. എന്താണ് എബോള വൈറസ്? ഓർത്തോബോല വൈറസ് വിഭാ​ഗത്തിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ പകർച്ചവ്യാധിയാണ് എബോള വൈറസ്. ഇതിൽ പ്രധാനമായും മൂന്ന് തരം വൈറസുകളാണുള്ളത്: എബോള വൈറസ്, സുഡാൻ വൈറസ്, ബൂൻഡിബുഗോ വൈറസ്. ഇത് ഹെമറാജിക് ഫീവറിന് കാരണമാകുന്നു, കൂടാതെ ഇതിന്റെ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനമാണ്. കോംഗോയിലും ഉഗാണ്ടയിലുമായി ഇരുപതിലധികം എബോള രോഗവ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ബൂൻഡിബുഗോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ഇതിൽ രണ്ട് കേസുകൾ ഒഴികെ ബാക്കിയെല്ലാം കോംഗോയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് കേസുകൾ അയൽരാജ്യമായ ഉഗാണ്ടയിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എബോള വൈറസ് എങ്ങനെ പകരുന്നു? മൃ​ഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കാടുകളിൽ ചത്തതോ രോഗബാധിതരോ ആയ നിലയിൽ കാണപ്പെടുന്ന വവ്വാലുകൾ, ചിമ്പൻസികൾ, ഗൊറില്ലകൾ, കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ എന്നിവയുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്ന്. രോഗബാധിതരായ ആളുകളുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ അല്ലെങ്കിൽ മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, അല്ലെങ്കിൽ അവർ ഉപയോഗിച്ച മലിനമായ സാഹചര്യങ്ങളിലൂടെയോ ഇത് പടരാം. ഛർദി, രക്തം, ബീജം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഈ രോഗം ബാധിക്കാം. രോ​ഗ ലക്ഷണങ്ങൾ രണ്ട് മുതൽ 21 ദിവസം വരെയാണ് മനുഷ്യ ശരീരത്തിൽ വൈറസിന്റെ ഇൻകുബേഷൻ കാലാവധി. പെട്ടെന്നുള്ള പനി, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തൊണ്ട വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമത്തിലെ തിണർപ്പുകൾ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം. ഗുരുതര സാഹചര്യങ്ങളിൽ ചില രോഗികളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടായേക്കാം. ഇതിൽ ഛർദിയിലും മലത്തിലും രക്തം കാണപ്പെടുക, മൂക്ക്, പല്ലിന്റെ മോണകൾ, യോനി എന്നിവയിലൂടെയുള്ള രക്തസ്രാവം എന്നിവ ഉൾപ്പെടുന്നു. ചർമത്തിൽ സൂചി കുത്തിയ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവവും ഉണ്ടായേക്കാം. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതിലൂടെ ആശയക്കുഴപ്പം, അമിതമായ ദേഷ്യം, ആക്രമണോത്സുകത എന്നിവയ്ക്ക് കാരണമാകാം. കേരളത്തിൽ മഴ നേരത്തെ; ഡെങ്കിപ്പനി വരാതെ സൂക്ഷിക്കാം, വീട്ടിൽ ചെയ്യേണ്ട മുൻകരുതൽ റിവേഴ്‌സ് ട്രാൻസ്‌ക്രിപ്റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) ടെസ്റ്റ്, ആന്റിബോഡി-ക്യാപ്‌ചർ എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സേ (എലിസ) ടെസ്റ്റ്, ആന്റിജൻ-ക്യാപ്‌ചർ ഡിറ്റക്ഷൻ ടെസ്റ്റുകൾ, സെൽ കൾച്ചർ വഴി വൈറസ് ബാധ കണ്ടെത്താൻ സാധിക്കും. ഹൃദയാഘാതവും ഹൃദയസ്തംഭവനവും ഒന്നാണോ? വർക്ക്ഔട്ട് ചെയ്യുമ്പോൾ ടാർഗെറ്റഡ് ഹാർട്ട് റേറ്റ് നോക്കാൻ മറക്കരുത് ചികിത്സയും നിയന്ത്രണ പ്രോട്ടോക്കോളുകളും മോണോക്ലോണൽ ആന്റിബോഡികളായ mAb114 (ansuvimabTM) അല്ലെങ്കിൽ REGN-EB3 (InmazebTM) ഉപയോഗിച്ചുള്ള ചികിത്സ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. രോഗബാധ നിയന്ത്രണ നടപടികളിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുക, എബോള രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും 21 ദിവസത്തേക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യുക, രോഗം പടരുന്നത് തടയാനായി ആരോഗ്യമുള്ളവരെ രോഗികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക, രോഗം സ്ഥിരീകരിച്ച രോഗികൾക്ക് പരിചരണം നൽകുക എന്നിവ ഉൾപ്പെടുന്നു. നല്ല ശുചിത്വം പാലിക്കുന്നതും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതും ഇതിൽ പ്രധാനമാണ്. Ebola disease breakout; Symptoms and reason behind it

സമകാലിക മലയാളം 20 May 2026 12:08 pm

ഹൃദയാഘാതവും ഹൃദയസ്തംഭവനവും ഒന്നാണോ? വർക്ക്ഔട്ട് ചെയ്യുമ്പോൾ ടാർഗെറ്റഡ് ഹാർട്ട് റേറ്റ് നോക്കാൻ മറക്കരുത്

ജി മ്മില്‍ പോയി മണിക്കൂറുകള്‍ നീണ്ട വര്‍ക്ക്ഔട്ട് ചെയ്ത് പേശികളെ പോഷിപ്പിക്കുക, ആരോഗ്യം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശമൊക്കെ നല്ലതാണ്. പക്ഷെ മറന്നു പോകുന്ന ഒരു പ്രധാന വസ്തുതയുണ്ട്, ഹൃദയാരോഗ്യം. ജിമ്മില്‍ വര്‍ക്ക്ഔട്ട് (Gym Workouts) ചെയ്യുന്നതിനിടെ ആളുകള്‍ കുഴഞ്ഞുവീണു മരിക്കുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ആളുകള്‍ക്കിടയില്‍ ആശങ്കയും ജാഗ്രതയും വര്‍ധിപ്പിച്ചു. ഹൃദയാഘാതവും ഹൃദയസ്തംഭവനവും വര്‍ക്ക്ഔട്ടിനിടെ ആളുകള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നത് ഹൃദയാഘാതം മൂലമല്ല, പലപ്പോഴും ഹൃദയസ്തംഭനമാണ് കാരണം. കൊറോണറി ധമനികള്‍ അഥവാ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിലൂടെ സംഭവിക്കുന്ന ബ്ലോക്ക് കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതേസമയം, ഹൃദയസ്തംഭനം എന്നത് ഹൃദയത്തിന്റെ താളം തെറ്റലാണ്. ഇത് ഹൃദയത്തിന്റെ വൈദ്യുതി സംവിധാനത്തിലെ പ്രശ്നമാണ്. ഇത് പെട്ടെന്ന് ഹൃദയമിടിപ്പ് നിൽക്കാനോ ക്രമരഹിതമാകുന്നതിലേക്കോ നയിക്കുന്നു. ഇതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. എന്നാല്‍ ഹൃദയാഘാതം ഉണ്ടാകുന്ന എല്ലാവർക്കും ഹൃദയസ്തംഭനം ഉണ്ടാകണമെന്നില്ല. ഹൃ​ദയാഘാതം വരുന്ന ആൾക്ക് ഹൃദയസ്തംഭനം വന്നാൽ മാത്രമാണ് പെട്ടെന്ന് മരണം സംഭവിക്കുക. എന്നാൽ ചിലരിൽ ഹൃദയാഘാതം സംഭവിക്കാതെ തന്നെ അരിഹ്‌മിയ എന്ന അവസ്ഥ ഉണ്ടാകാം. അതായത്, ഹൃദയമിടിപ്പിന്റെ നിരക്കിലോ താളത്തിലോ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അരിഹ്‌മിയ. ഇത് അടിസ്ഥാനപരമായി ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ വൈദ്യുത സംവിധാന തകരാറിലാക്കുകയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവുകയും ചെയ്യാം. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് പിന്നില്‍ അമിത വ്യായാമം അല്ലെങ്കില്‍ ഓവര്‍ എക്സര്‍സൈസിങ് ഇതിനൊരു പ്രധാന ഘടകമാണ്. തീവ്ര വ്യായാമം ഹൃദയാരോഗ്യത്തെ അപകടത്തിലാക്കാം. മിതമായ വ്യായാമമാണ് ഹൃദയത്തിന് നല്ലത്. അര മണിക്കൂര്‍ വേഗത്തില്‍ നടക്കുന്നതു തന്നെ ഹൃദയാരോഗ്യത്തില്‍ മികച്ച ഫലം ഉണ്ടാക്കും. പ്രായം മറ്റൊരു ഘടകമാണ്. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ ടാർഗെറ്റഡ് ഹാർട്ട് റേറ്റ് കണക്കാക്കി വര്‍ക്ക്ഔട്ട് ചെയ്യാൻ ശ്രദ്ധിക്കുക. എന്താണ് ടാർഗെറ്റഡ് ഹാർട്ട് റേറ്റ്? വ്യായാമം ചെയ്യുമ്പോള്‍ ഹൃദയം ഒരു മിനിറ്റിൽ നിലനിർത്തേണ്ട സ്പന്ദനങ്ങളുടെ ശ്രേണിയാണ് ടാർഗെറ്റഡ് ഹാർട്ട് റേറ്റ് എന്ന് പറയുന്നത്. ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് എങ്ങനെ കണ്ടെത്താം: 220 മൈനസ് നിങ്ങളുടെ പ്രായം ഇതിന് ഉത്തരമാണ് നിങ്ങളുടെ ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ്. (ഉദ്ദാ; നിങ്ങള്‍ക്ക് 40 വയസാണെങ്കില്‍, 220-4= 180bpm). ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് നാല് സോണ്‍ ആയി തിരിക്കാം 50-60 ശതമാനം 60-70 ശതമാനം 70-80 ശതമാനം 80-90 ശതമാനം ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്തേണ്ടതാണ്. ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് 100 ശതമാനം ആകുന്നത് അപകടമാണ്. പരമാവധി ആദ്യത്തെ മൂന്ന് സോണുകളില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുക. എന്നാല്‍ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഇത്ര പോലും ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല. അതുപോലെ പനി അല്ലെങ്കിൽ അത്തരം രോ​ഗാവസ്ഥ കഴിഞ്ഞ് ജിമ്മിൽ വരുന്ന ഒരാള്‍, ഹാർട്ട് റോറ്റ് 50 ശതമാനം എത്തിച്ചാൽ മതിയാകും. പെട്ടെന്ന് അമിത വര്‍ക്ക്ഔട്ട് ചെയ്യുന്നത് ഹൃദയതാളം മാറാനും ഹൃദയസ്തംഭനം ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം? റൂൾ ഓഫ് 10 പേർസെന്‍റ് പരമാവധി വര്‍ക്ക്ഔട്ടുകള്‍ ചെയ്യണമെന്ന ആവേശത്തിലായിരിക്കും മിക്കവാറും ആളുകള്‍ ആദ്യമായി ജിമ്മില്‍ വരുമ്പോള്‍ ചിന്തിക്കുക. എന്നാല്‍ തുടക്കക്കാര്‍ ജിമ്മില്‍ പാലിക്കേണ്ട ഒരു പ്രധാന നിയമമാണ് റൂള്‍ ഓഫ് 10 പേര്‍സെന്‍റ്. ചെറിയ വ്യായാമത്തില്‍ തുടങ്ങിയ, ഓരോ ആഴ്ചയിലും പത്ത് ശതമാനം വീതം വര്‍ക്ക്ഔട്ട് കൂട്ടിക്കൊടുക്കുന്നതാണ് ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലത്. മന്ത്രിസഭയിലെ 'ഹെൽത്തിക്കുട്ട'നാണ് റോജി എം ജോൺ, ഭക്ഷണം എന്നും വീക്ക്നെസ് എന്ന് പികെ ബഷീർ; മന്ത്രിമാരും ഭക്ഷണ വിശേഷങ്ങളും വാം അപ്പും കൂള്‍ ഡൗണും ജിമ്മില്‍ പോയാല്‍ ആദ്യം തന്നെ വര്‍ക്ക്ഔട്ടിലേക്ക് നീങ്ങരുത്, വാം അപ്പ് വളരെ പ്രധാനമാണ്. പേശികളെ സ്ട്രെച്ച് ചെയ്യുന്ന ഇത്തരം വാം അപ്പുകള്‍ രക്തയോടെ വര്‍ധിപ്പാക്കും പേശികള്‍ക്ക് പരിക്കു ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ പ്രധാനമാണ് വര്‍ക്ക്ഔട്ടിന് ശേഷമുള്ള കൂള്‍ ഡൗണ്‍. ഇത് പേശികളെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വര്‍ക്ക്ഔട്ടുകള്‍, പ്രത്യേകിച്ച് ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള വ്യായാമമങ്ങള്‍ ചെയ്യുമ്പോള്‍ പോസ്ചര്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പോസ്ചര്‍ കൃത്യമല്ലെങ്കില്‍ പരിക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. Is Heart attack and Heart Failure are same

സമകാലിക മലയാളം 20 May 2026 8:00 am

കേരളത്തിൽ മഴ നേരത്തെ; ഡെങ്കിപ്പനി വരാതെ സൂക്ഷിക്കാം, വീട്ടിൽ ചെയ്യേണ്ട മുൻകരുതൽ

സം സ്ഥാനത്ത് ഇത്തവണ മഴക്കാലം നേരത്തെ എത്താനിടയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മഴക്കാലരോഗങ്ങളുടെ ആശങ്കയും വർധിക്കുകയാണ്. പ്രത്യേകിച്ച് ഡെങ്കിപ്പനി, കേരളത്തിൽ എല്ലാ വർഷവും മഴക്കാലത്ത് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഡെങ്കിപ്പനി. മഴ തുടങ്ങുമ്പോൾ വീടുകളുടെയും പരിസരങ്ങളുടെയും പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് കൊതുകുകൾ വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. സാധാരണ കൊതുകുകളെ പോലെ രാത്രിയല്ല, ഇവ കൂടുതലായും പകൽ സമയത്താണ് കടിക്കുന്നത്. വീടിന്റെ അകത്തും ചുറ്റുപാടുകളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുന്നത്. ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ പെട്ടെന്നുള്ള ഉയർന്ന പനി കടുത്ത തലവേദന കണ്ണിന് പിന്നിലെ വേദന ശരീരവേദനയും സന്ധിവേദനയും അമിത ക്ഷീണം ചർമ്മത്തിൽ ചുവന്ന പാടുകൾ ഛർദി, വിശപ്പില്ലായ്മ ചിലരുടെ അവസ്ഥ ഗുരുതരമാകാനും ഡെങ്കി ഹെമറാജിക് പനി (Dengue Hemorrhagic Fever) പോലുള്ള അവസ്ഥകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണണം. മഴക്കാലത്തിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകൾ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് പഴയ ടയർ, ബക്കറ്റ്, ചട്ടി, കുപ്പി, തേങ്ങാക്കൊമ്പ് തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കരുത്. ഫ്രിഡ്ജിന്റെ ട്രേയും എയർ കണ്ടീഷണറിന്റെ ഡ്രെയിനേജും പരിശോധിക്കുക. വെള്ളസംഭരണികൾ മൂടിവെക്കുക ടാങ്ക്, ഡ്രം, ബക്കറ്റ് എന്നിവ മൂടി സൂക്ഷിക്കുക. എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം? ആഴ്ചയിൽ ഒരു ദിവസം ‘ഡ്രൈ ഡേ’ വീട്ടിലും സ്ഥാപനങ്ങളിലും ആഴ്ചയിൽ ഒരു ദിവസം മുഴുവൻ വെള്ളക്കെട്ടുകൾ പരിശോധിച്ച് വൃത്തിയാക്കുക. കൊതുക് പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുക കൊതുക് വല പോലുളളവ ഉപയോഗിക്കുക. മുഴുവൻ കൈയും കാലും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക വീടിന് ചുറ്റുമുള്ള കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കുക. മാലിന്യങ്ങൾ അടിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കുക. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദനയും കാഴ്ചമങ്ങലും കാര്യമാക്കിയില്ല, 30കളിൽ പിടിമുറുക്കുന്ന രക്തസമ്മർദം, ലക്ഷണങ്ങൾ രോഗബാധ കുറയ്ക്കാൻ ആരോഗ്യകരമായ ശീലങ്ങൾ ധാരാളം വെള്ളം കുടിക്കുക പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക പനി വന്നാൽ വിശ്രമം ഉറപ്പാക്കുക ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത് Monsoon in Kerala, How to prevent Dengue

സമകാലിക മലയാളം 19 May 2026 6:12 pm

മന്ത്രിസഭയിലെ 'ഹെൽത്തിക്കുട്ട'നാണ് റോജി എം ജോൺ, ഭക്ഷണം എന്നും വീക്ക്നെസ് എന്ന് പികെ ബഷീർ; മന്ത്രിമാരും ഭക്ഷണ വിശേഷങ്ങളും

ദി വസങ്ങൾ നീണ്ട മാരത്തോൺ ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ വിഡി സതീഷനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രണ്ട്‌ വനിതാ മന്ത്രിമാർ ഉൾപ്പെടെയുള്ള 20 മന്ത്രിമാരാണ് സഭയിലുള്ളത്. ഇനി അവരുടെ ഭക്ഷണവിശേഷങ്ങൾ കൂടി അൽപം കേട്ടാലോ! മന്ത്രിസഭയിലെ 'ഹെൽത്തിക്കുട്ടൻ' 'ഞാൻ ആരോഗ്യസംരക്ഷണത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്ന ആളാണ്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് അൽപം ഓട്സ് കഴിച്ച് ജിമ്മിൽ പോയി അത്യാവശ്യം വർക്ക്ഔട്ട് ഓക്കെ ചെയ്യുന്ന ശീലമുണ്ട്. രാവിലെ എട്ട് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റ് നിർബന്ധമാണ്. അത്താഴം വളരെ ലളിതമാണ്. വൈകുന്നേരം ആറിനും ഏഴിനുമിടയിൽ ലഘുവായി എന്തെങ്കിലും കഴിക്കുകയാണ് ശീലം'- റോജി എം ജോൺ പറയുന്നു. ലളിതമായ ഭക്ഷണരീതിയാണ് തന്റെ ആരോ​ഗ്യത്തിന്റെ രഹസ്യമെന്ന് പിസി വിഷ്ണുനാഥ് പറയുന്നു. അതേസമയം വിഡി സതീശൻ മന്ത്രിസഭയിലെ ഭക്ഷണപ്രിയൻ എന്ന ടാ​ഗ് പി കെ ബഷീറിനാണ്. ഡയറ്റിലൊന്നും തനിക്ക് വിശ്വാസമില്ല. ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും ഇഷ്ടമാണ്. ഭക്ഷണം വളരെ ആസ്വദിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറയുന്നു. കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം 'എനി ടൈം ഈസ് എ ടീ ടൈം' 'ഞാൻ ഭക്ഷണം നന്നായി കഴിക്കും. ഇടയ്ക്ക് ശരീരഭാരം 20 കിലോ വരെ കുറച്ചിരുന്നു. പക്ഷെ വീണ്ടും കൂടി. ഇലക്ഷൻ സമയത്ത് രണ്ട‌ര കിലോ ആണ് കൂടിയത്. അതുമറ്റൊന്നുമല്ല, പ്രചാരണ സമയത്ത് ആളുകൾ ഇഷ്ടത്തോടെ കഴിക്കാൻ പല സാധനങ്ങളും തരും. ഞാൻ ഒന്നും വേണ്ടാന്നു പറയില്ല. മാത്രമല്ല, എപ്പോൾ ചായ കിട്ടിയാലും ഞാൻ കുടിക്കും. എനി ടൈം ഈസ് എ ടീ ടൈം'- സിപി ജോണിൻ്റെ വാക്കുകൾ. എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം? വനിത മന്ത്രിമാർക്കും പറയാനുണ്ട് ഷു​ഗർ കട്ട് ചെയ്തുള്ള ഡയറ്റ് ഒന്നുമില്ല. തനിക്ക് ചായയിൽ മധുരം വേണം. പിന്നെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ല. ആവശ്യത്തിന് കഴിക്കുമെങ്കിലും ഭക്ഷണം കഴിക്കുന്നതിന് എപ്പോഴും സമയക്രമം പാലിക്കാൻ കഴിയാറില്ലെന്നും കെഎ തുളസി പറയുന്നു. അതേസമയം, ഭക്ഷണത്തിൽ അത്ര ശ്രദ്ധ കൊടുക്കാത്ത മന്ത്രിയാണ് ബിന്ദു കൃഷ്ണ. വിശക്കുമ്പോൾ എന്തെങ്കിലും കഴിക്കുക എന്ന് മാത്രേ ഉള്ളൂ. വെറുതെ ഇരിക്കുമ്പോഴാണ് വിശപ്പ് ഉണ്ടാവുക. ആളുകൾക്കിട‌യിൽ പ്രവർത്തിക്കുന്ന സമയത്ത് വിശപ്പ് തോന്നാറില്ലെന്നും ബിന്ദു പറയുന്നു. VD Satheeshan Cabinet Ministers Health and Diets

സമകാലിക മലയാളം 19 May 2026 5:40 pm

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ശ രീരവും മനസും ഒന്നിച്ച് ഇടപെടുന്ന ഘട്ടമാണ് ആർത്തവ വിരാമമെന്നത്. 45 മുതൽ 50 വയസ്സിനിടയിലാണ് സാധാരണ ഇത് സംഭവിക്കുന്നത്. വളരെ നേരത്തേ മെനോപാസ് വരുന്നവരുമുണ്ട്. ആർത്തവത്തിൻ്റെ ആരംഭഘട്ടത്തിലെന്ന പോലെ തന്നെ ക്രമം തെറ്റിയ ആർത്തവമാണ് പ്രധാന ലക്ഷണം. മാസങ്ങളോളം ഉണ്ടാകാതിരുന്നിട്ട് കഠിനമായ രക്തസ്രാവത്തോടെ ആർത്തവം ഉണ്ടാകാം. രണ്ടോ മൂന്നോ മാസം ഇടവിട്ട് സാധാരണ പോലെയോ കുറഞ്ഞോ രക്തസ്രാവം വരാം. തുടർച്ചയായി 12 മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് (Menopause) ആയതായി സ്ഥിരീകരിക്കാം. ഈ കാലയളവിൽ രക്തസ്രാവമോ സ്പോട്ടിംഗോ (Spotting) ഉണ്ടാകാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ തീർച്ചയായും ഡോക്ടറെ സമീപിക്കുകയും ഒരു അൾട്രാസൗണ്ട് പരിശോധന നടത്തി വേണ്ടി വന്നാൽ ബയോപ്സിയും ചെയ്യണം. ഇതു കൂടാതെ 40 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും വർഷാവർഷം രണ്ട് സ്തനങ്ങളുടെയും അൾട്രാസൗണ്ട് സ്കാനും മാമോ​ഗ്രാമും ചെയ്തിരിക്കേണ്ടതും പ്രധാനമാണ്. ആർത്തവ വിരാമത്തിന്റെ ആദ്യഘട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാവുന്ന ഒരു ലക്ഷണം അത്യുഷ്ണമാണ്. ഹോട്ട് ഫ്ലഷസ് എന്നാണ് ഇതിനെ വിളിക്കുക. ശരീരത്തിലെ അതിലോല രക്തക്കുഴലുകൾ പെട്ടെന്ന് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോൾ ശരീരോഷ്മാവ് കൂടുന്നു. ഇത് ശരീരത്തിലാകെ ചൂട് വ്യാപിക്കുന്നത് പോലുളള അവസ്ഥ ഉണ്ടാക്കും. രാത്രി സമയത്താണ് ഇത് കൂടുന്നത്. ചൂട് സഹിക്കാനാകാതെ ഉറക്കം നഷ്ടപ്പെടാനും ഉറക്കമില്ലായ്മ കൊണ്ടുളള ശ്രദ്ധക്കുറവിനും കാരണമാകും. ആർത്തവ വിരാമത്തിന്റെ ആദ്യഘട്ടത്തിലുണ്ടാകുന്ന ഈ ബുദ്ധിമുട്ട് ക്രമേണ കുറയും. ഉറക്കം ലഭിക്കാനും സ്ട്രെസ്, ഡിപ്രഷൻ എന്നിവ മാറാനും ചിലർക്ക് മരുന്നുകൾ വേണ്ടി വരും. ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളുടെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവു വളരെ കുറവായിരിക്കും. ഇത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കും. ഹൃദയത്തിന്റെ പ്രവർത്തനത്തെ സുഗമമായി കൊണ്ടുപോകുന്നതിൽ ഈസ്ട്ര‍ജന് പങ്കുണ്ട്. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ഹൃദയാഘാതത്തിന് സാധ്യത ഉയരുന്നത് ഇക്കാ രണത്താലാണ്. കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം പെരിമെനോപോസ് ആർത്തവ വിവാരം സംഭവിക്കുന്നതിന് ഏതാണ്ട് നാല് വർഷം മുൻപ് തന്നെ ശരീരം ഈ മാറ്റത്തിലേക്ക് ഒരുങ്ങി തുടങ്ങും. പെരിമെനോപോസ് എന്നാണ് ഈ ഘട്ടത്തെ പറയുന്നത്. ആർത്തവം ക്രമരഹിതമാകുകയോ, മാസങ്ങളോളം വരാതിരുന്ന ശേഷം വീണ്ടും വരികയോ ചെയ്യാം. പെരിമെനോപോസ് ഘട്ടത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഹോട്ട് ഫ്ലാഷസ് അനുഭവപ്പെടുക, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 12 മാസം തികയും മുൻപ് ഇടയ്ക്ക് ആർത്തവം ഉണ്ടായാൽ, വീണ്ടും ആദ്യമാസം മുതൽ എണ്ണേണ്ടി വരും. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദനയും കാഴ്ചമങ്ങലും കാര്യമാക്കിയില്ല, 30കളിൽ പിടിമുറുക്കുന്ന രക്തസമ്മർദം, ലക്ഷണങ്ങൾ ടെസ്റ്റുകൾ മറക്കാതെ ചെയ്യുക കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവു എന്നിവ പരിശോധിക്കാം. ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് ചെയ്ത് ഡോക്ടറുടെ നിർദേശപ്രകാരം ഗുളികകൾ കഴിക്കാം. മാമ്മോഗ്രഫി പരിശോധന നടത്തി സ്താനാർബുദ സാധ്യതയും പാപ്സ്മിയർ ടെസ്റ്റ് നടത്തി ഗർഭാശയഗള കാൻസർ സാധ്യതയും ഇല്ലെന്ന് ഉറപ്പിക്കാം. ഗർഭാശയത്തിനുളളിൽ മുഴകളോ കാൻസറിലേക്ക് നയിക്കാവുന്ന തരം വളർ‌ച്ചകളോ ഉണ്ടോ എന്നറിയാൻ എൻഡോമെട്രിയൽ ബയോപ്സി ചെയ്യാം. ഹോർമോൺ തെറപ്പി ചെയ്യുന്നതിനു മുമ്പ് നിർബന്ധമായും ഈ പരിശോധന നടത്തിയിരിക്കണം. ആർത്തവ വിരാമത്തിനു ശേഷം എപ്പോഴെങ്കിലും രക്തസ്രാവം കണ്ടാൽ നിർബന്ധമായും ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക. What are the symptoms of early menopause?

സമകാലിക മലയാളം 19 May 2026 4:00 pm

രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദനയും കാഴ്ചമങ്ങലും കാര്യമാക്കിയില്ല, 30കളിൽ പിടിമുറുക്കുന്ന രക്തസമ്മർദം, ലക്ഷണങ്ങൾ

ആ രോഗ്യ സൂചികകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം ഇന്ന് തികച്ചും ആശങ്കാജനകമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരുകാലത്ത് അമ്പതുകളിലും അറുപതുകളിലും മാത്രം കണ്ടുവന്നിരുന്ന ജീവിതശൈലി രോഗങ്ങൾ ഇന്ന് നമ്മുടെ യുവാക്കളെ പിടികൂടിയിരിക്കുന്നു. പ്രത്യേകിച്ച്, ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. മുപ്പത് വയസ്സ് തികയുമ്പോഴേക്കും ബിപി രോഗികളാകുന്ന മലയാളികളുടെ എണ്ണം ഞെട്ടിക്കുന്ന രീതിയിലാണ് ഉയരുന്നത്. ലക്ഷണങ്ങളൊന്നും പുറത്തു കാണിക്കാതെ ഹൃദയത്തെയും വൃക്കകളെയും തകർക്കുന്ന ഈ വില്ലനെതിരെ കേരളം ഉണർന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവഗണിക്കരുത് ഈ പ്രാരംഭ ലക്ഷണങ്ങളെ; രക്തസമ്മർദ്ദം ഒരു 'നിശ്ശബ്ദ കൊലയാളി’ എന്ന് പറയാനുള്ള കാരണം ഭൂരിഭാഗം വ്യക്തികളിലും ലക്ഷണങ്ങൾ സാധാരണയായി പ്രകടമാകാറില്ല. എങ്കിൽ കൂടി അപൂർവം സാഹചര്യങ്ങളിൽ ശരീരം തരുന്ന ഈ ചെറിയ ലക്ഷണങ്ങളെ മലയാളി പലപ്പോഴും സാധാരണ ക്ഷീണമെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്: രാവിലെയുള്ള തലവേദന : ഉറക്കമുണരുമ്പോൾ തലയുടെ പിൻഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത ഭാരവും വേദനയും. കാരണമില്ലാത്ത തലകറക്കം: ഇരിക്കുമ്പോഴോ കിടന്നതിന് ശേഷമോ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കം. അമിതമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും: ചെറിയ രീതിയിൽ നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ നെഞ്ചിടിപ്പ് കൂടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുക. കാഴ്ചമങ്ങൽ: പെട്ടെന്ന് കണ്ണുകളിൽ ഇരുട്ടുകയറുന്നതുപോലെ തോന്നുകയോ കാഴ്ച മങ്ങുകയോ ചെയ്യുക. കഴുത്തുവേദന: കഴുത്തിന് പുറകിലെ പേശികൾ വലിഞ്ഞു മുറുകുന്നതുപോലെയുള്ള അസ്വസ്ഥത. ഉയർന്ന രക്തസമ്മർദ കേസുകളിൽ തലസ്ഥാനമാകുന്ന കേരളം മലയാളിയുടെ മാറിയ ജീവിതരീതികൾ തന്നെയാണ് ഈ മുപ്പതുകളിലെ ഉയർന്ന രക്തസമ്മർദത്തിന് പ്രധാന കാരണം: അമിതമായി സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക: ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശപ്രകാരം പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സോഡിയത്തിന്റെ അളവ് പരമാവധി 5 ഗ്രാം ആണ്. നിശ്ചിത അളവിന് മുകളിൽ സോഡിയം നേരിട്ട് ശരീരത്തിൽ എത്തിയാൽ അത് രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയരാൻ കാരണമാകും. വ്യായാമമില്ലായ്മ: നടക്കാൻ മടിക്കുന്ന, ചെറിയ ദൂരങ്ങൾക്ക് പോലും വണ്ടിയെടുക്കുന്ന ശീലം മലയാളികളിൽ അമിതവണ്ണത്തിനും ബിപിക്കും കാരണമാകുന്നു. മാനസിക സമ്മർദ്ദവും കരിയറും: മുപ്പതുകളിൽ കുടുംബം പുലർത്താനും കരിയറിൽ വിജയിക്കാനുമുള്ള വ്യഗ്രത യുവാക്കളിൽ കടുത്ത മാനസിക സമ്മർദ്ദം (Stress) ഉണ്ടാക്കുന്നു. പുകവലിയും മദ്യപാനവും: കേരളത്തിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും രക്തധമനികളെ ചുരുക്കുകയും, ബിപി കൂട്ടുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ: അമിത ഫോൺ ഉപയോഗം മൂലം രാത്രി വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ ഹോർമോൺ സന്തുലിതാവസ്ഥയെ തെറ്റിക്കുന്നു. എന്തുകൊണ്ട് മുപ്പതുകളിലെ പരിശോധന അനിവാര്യമാണ്? എനിക്ക് ബിപി വരാൻ പ്രായമായിട്ടില്ല എന്ന തെറ്റായ ധാരണയാണ് മലയാളിയെ അപകടത്തിലാക്കുന്നത്. മുപ്പതുകളിൽ ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയാതെ പോയാൽ, നാൽപ്പതുകളിലേക്ക് കടക്കുമ്പോഴേക്കും അത് ഹൃദയസ്തംഭനം (Heart Attack), പക്ഷാഘാതം (Stroke), വൃക്ക സ്തംഭനം (Kidney Failure) എന്നിവയിലേക്ക് നയിക്കും. അതിനാൽ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കണം. സാധാരണ നിലയിലുള്ള രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 mmHg ആണ്. എന്നാൽ ഇത് 140/90 mmHg-ക്ക് മുകളിലാണെങ്കിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടതുണ്ട്. വിദഗ്ധ പരിചരണവും ജീവിതശൈലി നിർദ്ദേശങ്ങളും ഉയർന്ന രക്തസമ്മർദം കണ്ടെത്തിയാൽ സ്വയം ചികിത്സയോ വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകുകയോ ചെയ്യരുത്. ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. കലോറി കത്തിക്കാൻ യോ​ഗയോ നടത്തമോ? ഗുണങ്ങളും വ്യത്യാസങ്ങളും കൂടാതെ ഉയർന്ന രക്തസമ്മർദത്തെ അകറ്റിനിർത്താൻ ദൈനംദിന ജീവിതത്തിൽ ചില ലളിതമായ മുൻകരുതലുകൾ എടുത്താൽ മതിയാകും. സോഡിയം അമിതമായടങ്ങിയ വിഭവങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുക, പകരം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകസമൃദ്ധമായ ആഹാരരീതി ശീലമാക്കുക ശരീരത്തിന് ആവശ്യമായ കായികാധ്വാനം ഉറപ്പാക്കാൻ നിത്യേനയുള്ള ശാരീരിക വ്യായാമങ്ങൾ മുടക്കാതിരിക്കാൻ ശ്രദ്ധിക്കുക. കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം ഇതോടൊപ്പം, മനസ്സിന് അനാവശ്യ ഭാരങ്ങൾ നൽകാതെ സമ്മർദ്ദരഹിതമായ അവസ്ഥ നിലനിർത്താനും രാത്രികാലങ്ങളിൽ കൃത്യമായ വിശ്രമവും ആഴത്തിലുള്ള ഉറക്കവും ഉറപ്പാക്കാനും കഴിഞ്ഞാൽ ബിപിയെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താനാവും. ഓർക്കുക, മുൻകരുതലാണ് ഏറ്റവും വലിയ ചികിത്സ. Dr. Mural Gopal തയ്യാറാക്കിയത്: ഡോ. മുരളി ഗോപാൽ. പി, മേധാവി, ഇന്റെർണൽ മെഡിസിൻ വിഭാഗം, ആസ്റ്റർ മിംസ് കണ്ണൂർ Kerala becoming the Capital of High Blood Pressure. Why youth in kerala getting High Bp

സമകാലിക മലയാളം 19 May 2026 3:16 pm

കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

ക ഠിനാധ്വാനം ചെയ്ത് ശരീരഭാരം കുറച്ചെന്നു വെച്ചാലും പോയ ഭാരം വീണ്ടും തിരിച്ചു വരാതെ നിയന്ത്രിച്ചു നിർത്തുകയാണ് ഏറെ പ്രയാസം. കഠിന ഡയറ്റും വർക്ക്ഔട്ടും ചെയ്ത് പൊണ്ണത്തടി കുറയ്ക്കുന്നതിൽ മിക്കവാറും ആളുകൾ വിജയിക്കുമെങ്കിലും ഏതാനും മാസങ്ങൾക്കൊണ്ട് അത് വീണ്ടും പഴയപടിയാകാനുള്ള സാധ്യത കൂടുതലാണ്. അത് തടയാൻ ഒരു എളുപ്പ മാർ​ഗം കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. ഒരു ദിവസം ഏതാണ്ട് 8500 അടി നടക്കുക. ഇസ്താംബൂളിൽ നടന്ന യൂറോപ്യൻ കോൺ​ഗ്രസ് ഓൺ ഒബേസിറ്റിയിൽ അവതരിപ്പിച്ച പഠനത്തിലാണ് ദിവസവും നടക്കുന്നത് ഡയറ്റിന് ശേഷം ശരീരഭാരം വീണ്ടും തിരിച്ചു വരുന്നത് തടയും എന്ന കണ്ടെത്തൽ. അതികഠിനമായ ഫിറ്റ്നസ് വർക്ക്ഔട്ടുകളെക്കാൾ നടത്തം എന്തുകൊണ്ടും വളരെ മികച്ചതാണ്. വലിയ ചെലവില്ലാതെ ഏതു പ്രായക്കാർക്കും നടത്തം ശീലിക്കാം. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള ഏതാണ്ട് 80 ശതമാനം പേർക്കും തങ്ങളുടെ നഷ്ടപ്പെട്ട ശരീരഭാരം മുഴുവനായോ കുറച്ചോ ഏതാണ്ട് മൂന്ന് മുതൽ അഞ്ചു വർഷത്തിനൊടുവിൽ തിരികെ വരുമെന്ന് പഠനത്തിൽ പറയുന്നു. ഇത് തടയുന്നതിന് ദീർഘകാലത്തേക്ക് ഒരു സുസ്ഥിരമാർ​ഗം കണ്ടെത്തണമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിജയകരമായി ശരീരഭാരം കുറയ്ക്കാൻ എത്ര അടി നടക്കണമെന്ന് കൃത്യമായി പറയുന്ന പഠനങ്ങൾ കുറവാണ്. ശരാശരി 8500 അടി ഒരു ദിവസം മുടങ്ങാതെ നടക്കുന്നത് ദീർഘകാലം ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും എന്ന് ഗവേഷകർ പറയുന്നു. യുകെ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അമിതവണ്ണമുള്ള 3758 മുതിർന്നവരിൽ നടത്തിയ പതിനെട്ടോളം പഠനങ്ങൾ ​ഗവേഷകർ വിശകലനം ചെയ്തു. പഠനത്തിൽ പങ്കെടുത്തവർ ഭക്ഷണത്തിൽ മാറ്റം വരുത്തിയതിനൊപ്പം ശാരീരിക പ്രവർത്തനങ്ങളും വർധിപ്പിച്ചു. ശരീരഭാരം കുറയുന്ന ഘട്ടത്തിൽ സ്റ്റെപ്പ് കൗണ്ട്സ് ​ഗവേഷകർ രേഖപ്പെടുത്തി. അതിനൊപ്പം ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്ന ഘട്ടത്തിലെയും ദീർഘകാല ഫോളോഅപ്പ് കാലയളവിലെയും സ്റ്റെപ്പ് കൗണ്ടുകളും രേഖപ്പെടുത്തി. കലോറി കത്തിക്കാൻ യോ​ഗയോ നടത്തമോ? ഗുണങ്ങളും വ്യത്യാസങ്ങളും പഠനത്തിന്റെ തുടക്കത്തിൽ 7200 അടി വീതം നടന്നു. ശരീരഭാരം കുറഞ്ഞുവെന്ന ഘട്ടമെത്തിയപ്പോൾ ഇവർ അത് ദിവസം ശരാശരി 8450 അടി എന്ന തോതിൽ ഉയർത്തി. ഇവർക്ക് ശരീരഭാരം ഏതാണ്ട് നാല് കിലോ കുറഞ്ഞു. 'മെയ്ന്റനൻസ്' ഘട്ടത്തിൽ ദിവസവും 8500 അടി നടന്നവർക്ക് ശരീരഭാരം വീണ്ടും കൂടുന്ന പ്രവണത കുറയുന്നതായി കണ്ടെത്തി. മാത്രമല്ല, കൂടുതൽ നടക്കാതിരുന്നവർക്ക് 8500 അടി നട‌ന്നവരെ അപേക്ഷിച്ച് ദീർഘകാല ശരീരഭാരനിയന്ത്രണം സാധ്യമായില്ല. ശരീരഭാരം കുറയ്ക്കാനും വീണ്ടും ശരീരഭാരം കൂടാതിരിക്കാനും ഏറ്റവും ഫലപ്രദമായ മാർഗം ദിവസേനയുള്ള നടത്തം ആണെന്നും പഠനം പറയുന്നു. ഡയറ്റിലാണോ? പരീക്ഷിക്കാം ഹെൽത്തി നാടൻ ബ്രേക്ക്ഫാസ്റ്റുകൾ പതിവായി നടക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ മെറ്റബോളിസം മെച്ചപ്പെടുത്തും. അധിക കാലോറി ബേൺ ചെയ്യുന്നു വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു സ്ട്രെസ്സ് ഈറ്റിങ്ങ് കുറയ്ക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറഞ്ഞശേഷമുള്ള മസിൽ മാസ്സ് നിലനിർത്തുന്നു. Simple techique to maintain healthy body weight after weight loss

സമകാലിക മലയാളം 19 May 2026 12:29 pm

ഡയറ്റിലാണോ? പരീക്ഷിക്കാം ഹെൽത്തി നാടൻ ബ്രേക്ക്ഫാസ്റ്റുകൾ

പ്ര ഭാതഭക്ഷണം ഒരു ദിവസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ഊർജ്ജവും പോഷകങ്ങളും നൽകുന്നതായിരിക്കണം രാവിലെ കഴിക്കുന്ന ഭക്ഷണം. നമ്മുടെ പരമ്പരാ​ഗത നാടൻ പ്രഭാതഭക്ഷണങ്ങളായ പുട്ട്, ഇടലി, അപ്പം പോലുള്ളവ മുതൽ ഓട്സ്, മില്ലറ്റ് പോലുള്ള പുതിയ ഹെൽത്തി ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്. ശരിയായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോ​ഗ്യം സംരക്ഷിതക്കാനും സഹായിക്കും. പുട്ട് കേരളത്തിൻ്റെ ഐഡന്റിറ്റി ആയി അറിയപ്പെടുന്ന ഒരു വിഭാവമാണ് പുട്ട്. അരി പൊടിയും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കുന്ന പുട്ട് ഫൈബർ സമ്പുഷ്ടമാണ്. ആരോഗ്യ ഗുണങ്ങൾ ദഹനം മെച്ചപ്പെടുത്തുന്നു. വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഊർജം നൽകാനും സഹായിക്കുന്നു. പുട്ടിനെ കൂടുതൽ ആരോഗ്യകരമാക്കാൻ റാഗി പുട്ട് അല്ലെങ്കിൽ ഗോതമ്പ് പുട്ട് പരീക്ഷിക്കാവുന്നതാണ്. അതുപോലെ, കടല കറി, പയർ കറി പോലുള്ളവയ്ക്കൊപ്പം പുട്ട് കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്. ഇഡ്ഡലി ഇഡ്ഡലി ഒരു ലൈറ്റ് ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ്. അരിയും ഉഴുന്നും ചേർത്ത് അരച്ച മാവ് പുളിപ്പിച്ച് തയ്യാറാക്കുന്നതാണ് ഇഡ്ഡലി. ലഘുവും ദഹിക്കാൻ എളുപ്പവുമുള്ള ഭക്ഷണമാണിത്. ഹെൽത്തി കോമ്പിനേഷൻ സാംബാർ, തേങ്ങാ ചമ്മന്തി എന്നിവ ചേർത്ത് ഇഡ്ഡലി കഴിക്കാം. ആരോഗ്യ ഗുണങ്ങൾ പ്രോബയോട്ടിക് ഗുണങ്ങൾ കുറഞ്ഞ കൊഴുപ്പ് ദഹിക്കാൻ വളരെ എളുപ്പം അപ്പം കേരളത്തിലെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ ഒന്നാണ് അപ്പം. അപ്പം വളരെ സോഫ്റ്റും പോഷക സമ്പുഷ്ടവുമാണ്. മാത്രമല്ല, കാർബോഹൈഡ്രേറ്റും ചെറിയ അളവിൽ പ്രോട്ടീനും നൽകുന്നു. ആരോഗ്യ ഗുണങ്ങൾ ദഹിക്കാൻ എളുപ്പം ഊർജം നൽകുന്നു വെജിറ്റബിൾ സ്റ്റ്യൂ, മുട്ട കറി എന്നിവയ്ക്കൊപ്പം അപ്പം കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്. ഓട്സ് പുതിയ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു ഫാസ്റ്റ് ആൻ്റ് ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഓട്സ് ഉപയോഗിച്ച് പല റെസിപ്പി ട്രൈ ചെയ്യാവുന്നതാണ്. ആരോഗ്യ ഗുണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. മില്ലറ്റ് വിഭവങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഭക്ഷണമാണ് മില്ലറ്റ് വിഭവങ്ങൾ. ഡയബറ്റിക് ഫ്രണ്ട്ലി ഓപ്ഷൻ കൂടിയാണിത്. ആരോഗ്യ ഗുണങ്ങൾ ലോ ഗ്ലൈസെമിക് ഇൻഡക്സ് – പ്രമേഹ നിയന്ത്രണത്തിന് നല്ലത് പ്രോട്ടീൻ, ഫൈബർ ധാരാളം രാവിലെ പല്ല് തേക്കാതെ ചായ കുടിക്കാമോ? ഉമിക്കരി ഉപയോഗം നല്ലതല്ല, വിദഗ്ധ അഭിപ്രായം ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രോട്ടീൻ ഉൾപ്പെടുത്തുക (മുട്ട, പയർ, കടല) അധിക പഞ്ചസാര ഒഴിവാക്കുക പാക്കറ്റ് ഭക്ഷണം കുറയ്ക്കുക രാവിലെ ധാരാളം വെള്ളം കുടിക്കുക കുടലിനെ സംരക്ഷിക്കുന്ന സൂപ്പർ ഫുഡുകൾ; അസിഡിറ്റി അകറ്റും, ദഹനം മെച്ചപ്പെടുത്തും ബാലൻസ്ഡ് ബ്രേക്ക്ഫാസ്റ്റ് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കോംമ്പോ തിരഞ്ഞെടുക്കുക. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. എണ്ണയും പഞ്ചസാരയും കുറയ്ക്കുക. ദിവസവും ഒരേ ഭക്ഷണം ഒഴിവാക്കി വൈവിധ്യം കൊണ്ടുവരുക. Healthy Breakfast Tips: What to prepare a healthy breakfast, puttu, appam, idly

സമകാലിക മലയാളം 18 May 2026 8:00 am

കലോറി കത്തിക്കാൻ യോ​ഗയോ നടത്തമോ? ഗുണങ്ങളും വ്യത്യാസങ്ങളും

ശ രീരഭാരം കുറയ്ക്കാൻ പലരും ആര​ും തിരഞ്ഞെടുക്കുന്ന രണ്ട് കാര്യങ്ങളാണ് നടത്തവും യോ​ഗയും. ജിമ്മിൽ പോകാതെ തന്നെ വീട്ടിലോ പുറത്തോ എളുപ്പത്തിൽ ചെയ്യാവുന്ന രണ്ട് വ്യായാമങ്ങളാണിത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് കൂടുതൽ ഫലപ്രദമെന്ന സംശയം പലർക്കുമുണ്ട്. യഥാർഥത്തിൽ മുൻ​ഗണനകൾ, ശരീരാവസ്ഥ, ജീവിതശൈലി എന്നിവയെ ആശ്രയിച്ചാണ് എന്ത് വർക്ക്ഔട്ട് ആണ് ചെയ്യേണ്ടതെന്ന് തിരുമാനിക്കുന്നത്. നടത്തം: കലോറി കത്തിക്കാൻ എളുപ്പവഴി നടക്കുന്നത് ശരീരത്തിലെ അധിക കലോറി ചെലവഴിക്കാൻ സഹായിക്കുന്ന മികച്ച കാർഡിയോ വ്യായാമമാണ്. വേഗത്തിൽ നടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും മെറ്റബോളിസം മെച്ചപ്പെടുകയും ചെയ്യും. നടത്തത്തിൻ്റെ ഗുണങ്ങൾ കൂടുതൽ കലോറി ചെലവഴിക്കാം – 30 മിനിറ്റിൽ വേഗത്തിൽ നടക്കുന്നത് ഏകദേശം 150–250 കലോറി വരെ കത്തിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കാലുകളുടെ പേശികളും സ്റ്റാമിനയും വർധിപ്പിക്കും. മാനസിക സമ്മർദം കുറയ്ക്കും, മാനസികാവസ്ഥ ബൂസ്റ്റ് ചെയ്യാം. ശരീരഭാരം കുറയ്ക്കാൻ എങ്ങനെ നടക്കണം? ദിവസവും 30–45 മിനിറ്റ് വേഗത്തിൽ നടക്കുക. ആഴ്ചയിൽ അഞ്ച് ദിവസം നടത്തുക. ദിവസവും 8,000–10,000 ചുവടുകൾ നടക്കുക. യോഗ: ശരീരത്തിനും മനസ്സിനും യോഗ നേരിട്ട് വളരെ കൂടുതൽ കലോറി കത്തിക്കില്ലെങ്കിലും, ശരീരത്തിൻ്റെ വഴക്കം, പേശികളുടെ ബലം, മെറ്റബോളിസം, സ്ട്രെസ് മാനേജ്മെൻ്റ് എന്നിവ മെച്ചെപ്പെടുത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. യോഗയുടെ ഗുണങ്ങൾ സ്ട്രെസ് ഈറ്റിങ് കുറയ്ക്കും ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്തും ബോഡി ടോൺ ആകാൻ സഹായിക്കും ദഹനാരോഗ്യം മെച്ചപ്പെടുത്തും ശരീരഭാരം കുറയ്ക്കാൻ മികച്ച യോഗാസനങ്ങൾ സൂര്യനമസ്കാരം പ്ലാങ്ക് ആസനം ഭുജംഗാസനം നൗകാസനം ഉത്കടാസനം 30–40 മിനിറ്റ് പവർ യോഗ അല്ലെങ്കിൽ വിൻയാസ യോഗ ചെയ്താൽ കൂടുതൽ കലോറി ചെലവഴിക്കാം. മുപ്പതു വയസ്സിന് മുമ്പേ പൊണ്ണത്തടി; പുരുഷന്മാരിൽ കരൾ അർബുദത്തിന് 5 മടങ്ങ് സാധ്യത നടത്തമോ യോഗയോ: ഏതാണ് ശരീരഭാരം കുറയ്ക്കാൻ ബെസ്റ്റ്? വേഗത്തിൽ വണ്ണം കുറയ്ക്കണമെങ്കിൽ, നടത്തമാണ് കൂടുതൽ ഫലപ്രദം. കാരണം ഇത് കാർഡിയോ വ്യായാമം ആയതിനാൽ കലോറി കൂടുതൽ ചെലവഴിക്കും. ശരീരം ടോൺ ചെയ്യാനും മാനസികസമ്മർദം നിയന്ത്രിക്കാനുമാണ് ലക്ഷ്യമെങ്കിൽ, യോഗ നല്ലതാണ്. പ്രത്യേകിച്ച് സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, പിസിഒഎസ്, ഉറക്കമില്ലായ്മ എന്നിവ കാരണം ശരീരഭാരം കൂടുന്നവർക്ക് യോഗ സഹായകരമാണ്. തിങ്കളാഴ്ചയോ‌ട് ഭയം, എന്താണ് സൺഡേ ആങ്സൈറ്റി? വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം പോര. ബാലൻസ്ഡ് ആയ ഡയറ്റ് പിന്തുടരേണ്ടതുണ്ട്. പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുക പ്രോസസ്ഡ് ഭക്ഷണങ്ങൾ കുറയ്ക്കുക അധിക പഞ്ചസാര നിയന്ത്രിക്കുക ധാരാളം വെള്ളം കുടിക്കുക Walking vs yoga: Which is better for weight loss?

സമകാലിക മലയാളം 17 May 2026 3:55 pm

തിങ്കളാഴ്ചയോ‌ട് ഭയം, എന്താണ് സൺഡേ ആങ്സൈറ്റി?

ഒ രാഴ്ച മുഴുവൻ ജോലിഭാരവും തിരക്കുകളും കഴിഞ്ഞ് ലഭിക്കുന്ന ഒരു അവധി ദിവസമാണ് പലർക്കും ഞായറാഴ്ച. എന്നാൽ വൈകുന്നേരമാകുന്നതോടെ മനസ്സിൽ അസ്വസ്ഥതയോ സമ്മർദവും കാരണമാറിയാത്ത ഉത്കണ്ഠയോ അനുഭവപ്പെടാറുണ്ടോ? തിങ്കളാഴ്ച വീണ്ടും ജോലിക്ക് പോകണമെല്ലോ അല്ലെങ്കിൽ പഠനത്തിലേക്ക് മടങ്ങേണ്ടി വരുമെല്ലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഇതിനെയാണ് സാധാരണ സൺഡേ ആങ്സൈറ്റി (Sunday Anxiety) എന്ന് വിശേഷിപ്പിക്കുന്നത്. അതായത്, അവധി ദിവസം വൈകുന്നേരമോ രാത്രിയോ അടുത്ത ദിവസത്തെ കുറിച്ചുള്ള അമിത ചിന്ത, ജോലിഭാരം, ഡെഡ്‌ ലൈൻ, മീറ്റിങ്ങുകൾ, സ്കൂൾ/കോളജ് സമ്മർദം എന്നിവ ചിന്തിച്ച് ഉണ്ടാകുന്ന ഉത്കണ്ഠയാണ് സൺഡേ ആങ്സൈറ്റി. ഇത് ഒരു രോ​ഗാവസ്ഥയല്ലെങ്കിലും സ്ഥിരമായി അനുഭവപ്പെടുന്നത് മാനസികാരോ​ഗ്യത്തെ ബാധിക്കാം. സൺഡോ ആങ്സൈറ്റിക്കുള്ള പ്രധാന കാരണങ്ങൾ ജോലിസമ്മർദ്ദം ടാസ്കുകൾ, അടുത്ത ആഴ്ചയിലെ ഡെഡ്‌ലൈൻ, മീറ്റിങ്ങുകൾ എന്നിവ ചിന്തിക്കുന്നത് ഉത്കണ്ഠ കൂട്ടും. ജോലി-ജീവിത ബാലൻസ് ഇല്ലായ്മ വീക്കൻ്റിലും ജോലി ചിന്തകൾ വിട്ടുമാറാതെ തുടർന്നാൽ മനസിന് വിശ്രമം ലഭിക്കില്ല. ജോലി ഇഷ്ടമല്ലാത്തത് സ്വന്തം ജോലി സന്തോഷം നൽകുന്നില്ലെങ്കിൽ തിങ്കളാഴ്ചയോടുള്ള വിരക്തി കൂടും. ഉറക്കക്രമം മാറുന്നത് വീക്കന്റിൽ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് ബോഡി ക്ലോക്ക് തകർക്കും. ഇത് തിങ്കളാഴ്ചയെ കൂടുതൽ ബുദ്ധിമുട്ടാക്കും. അമിതമായ പ്ലാനിങ് തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഉത്കണ്ഠ കൂട്ടും. Sunday Anxiety ലക്ഷണങ്ങൾ മാനസികമായ അസ്വസ്ഥത ഹൃദയമിടിപ്പ് കൂടുക ഉറങ്ങാൻ ബുദ്ധിമുട്ട് തലവേദന വയറുവേദന അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ മാനസികാവസ്ഥ മാറുക ചെറിയ കാര്യങ്ങൾക്കും ദേഷ്യം സൺഡേ ആങ്സൈറ്റി കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം തിങ്കളാഴ്ചയ്ക്ക് വേണ്ടി ചെറിയ പ്ലാൻ തയ്യാറാക്കുക, ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നേരത്തെ ഒരു ലിസ്റ്റ് തെയ്യാറാക്കുന്നത് അനിശ്ചിതത്വം കുറയാൻ സഹായിക്കും. ഞായറാഴ്ച വൈകുന്നേരം പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, നടക്കുക, യോഗ ചെയ്യുക തുടങ്ങിയ റിലാക്സിങ് പ്രവർത്തനങ്ങൾ ചെയ്യുക. ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒരു ദിവസം എത്ര വെള്ളം കുടിക്കണം | World Hypertension Day വീക്കൻ്റിൽ ഉറക്കസമയം തെറ്റിക്കരുത്. കഴിയുമെങ്കിൽ സ്ഥിരമായ ഉറക്കക്രമം പാലിക്കുക. രാവിലെ കുറച്ചു കൂടി ആസ്വദ്യകരമാക്കാം. ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ്, കോഫി, നല്ല ഔട്ട്ഫിറ്റ് എന്നിവ പ്ലാൻ ചെയ്യാം. പ്രവർത്തന അതിരുകൾ നിശ്ചയിക്കുക. ഞായറാഴ്ച ജോലിയുമായി ബന്ധപ്പെട്ട ഇമെയിൽ, സന്ദേശങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. മുപ്പതു വയസ്സിന് മുമ്പേ പൊണ്ണത്തടി; പുരുഷന്മാരിൽ കരൾ അർബുദത്തിന് 5 മടങ്ങ് സാധ്യത അടുത്ത ആഴ്ചയിലെ positive കാര്യങ്ങൾ കുറിച്ച് വയ്ക്കുക. ഉത്കണ്ഠ സ്ഥിരമായി ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ്റെ സഹായം തേടാം. Sunday anxiety: Why it happens before Monday

സമകാലിക മലയാളം 17 May 2026 2:59 pm

മുപ്പതു വയസ്സിന് മുമ്പേ പൊണ്ണത്തടി; പുരുഷന്മാരിൽ കരൾ അർബുദത്തിന് 5 മടങ്ങ് സാധ്യത

പ്രാ യപൂർത്തിയായതിന് ശേഷം അമിതവണ്ണം ആകുന്നവരിൽ കാൻസർ സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. അമിതവണ്ണം ഒരു ആരോ​ഗ്യ പ്രശ്നത്തെക്കാൾ ഒരു സൗന്ദര്യപ്രശ്നമായി കാണുന്നവരാണ് കൂടുതലും. എന്നാൽ അമിതവണ്ണം അർബുദ സാധ്യതയുടെ ഒരു പ്രധാന ഘടകമാണെന്ന് ഓർമിപ്പക്കുകയാണ് സ്വീഡനിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ പഠനം. ലോകത്ത് എട്ട് പേരിൽ ഒരാൾ വീതം അമിതവണ്ണമുള്ളവരാണ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ അമിതവണ്ണമുള്ളവരുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് ലാൻഡ്സെറ്റ് റിപ്പോർട്ട്. അമിതവണ്ണം അന്നനാളത്തിലെ അർബുദം, വയറിന്റെ മുകൾഭാഗത്തെ ബാധിക്കുന്ന അർബുദം, മലാശയ അർബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അർബുദം, മൾട്ടിപ്പിൾ മൈലോമ, പാൻക്രിയാറ്റിക് കാൻസർ, വൃക്ക, തൈറോയ്ഡ് ഗ്ലാൻഡ്, ഓവറികൾ, എൻഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അർബുദം എന്നിവയ്ക്കുള്ള സാധ്യതയാണ് വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 17 മുതൽ 60 വയസ്സു വരെ പ്രായമുള്ള 251,041പുരുഷന്മാരുടെയും 378,981 സ്ത്രീകളുടെയും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 1911 മുതൽ 2020 വരെയുള്ള റെക്കോഡുകൾ ശേഖരിച്ച സ്വീഡിഷ് പഠനവും ആധാരമാക്കി. അമിതവണ്ണം ഏതു തരം കാൻസറിനുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. മുപ്പത് വയസ്സിന് മുമ്പ് അമിതവണ്ണക്കാരാകുന്ന പുരുഷന്മാരിൽ കരളിൽ അർബുദമുണ്ടാകുന്നതിനുള്ള സാധ്യത അഞ്ചു മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നത്. പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത ഇരട്ടിയും കുടലിലെ കാൻസറിനുള്ള സാധ്യത 58 ശതമാനവും കൂടുതലാണ്. അതുപോലെ തന്നെ മുപ്പതിന് മുമ്പെ അമിതവണ്ണമെത്തുന്ന സ്ത്രീകളിൽ എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലും പാൻക്രിയാറ്റിക് കാൻസറിനുള്ള 67 ശതമാനവുമാണെന്ന് ഗവേഷകർ പറയുന്നു. അമിതവണ്ണമാകുന്നതോടെ ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ, മെറ്റബോളിസത്തിലെ തകരാറുകൾ, ഇൻസുലിൻ നിലയിലെ വ്യതിയാനം, ശരീരത്തിൽ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അർബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നാണ് ഗവേഷകർ കരുതുന്നത്. ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ് പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക. ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക. ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒരു ദിവസം എത്ര വെള്ളം കുടിക്കണം | World Hypertension Day ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക. വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ. ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം. കുടലിനെ സംരക്ഷിക്കുന്ന സൂപ്പർ ഫുഡുകൾ; അസിഡിറ്റി അകറ്റും, ദഹനം മെച്ചപ്പെടുത്തും പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ടിവി യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം. Obesity Before 30 may cause high risk of Cancer

സമകാലിക മലയാളം 17 May 2026 12:35 pm

ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒരു ദിവസം എത്ര വെള്ളം കുടിക്കണം | World Hypertension Day

ഉ യർന്ന രക്തസമ്മർദം ഇന്ന് ലോകത്ത് ഏറ്റവും സാധാരണമായ ഒരു ജീവിതശൈലി രോ​ഗമായി മാറിയിരിക്കുകയാണ്. ഹൃദ്രോ​ഗങ്ങളുടെ മൂല കാരണങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദം. ലോകത്ത് ഏതാണ്ട് 128 കോടി ജനങ്ങളാണ് ഉയർന്ന രക്തസമ്മർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ലോക ഹൈപ്പർടെൻഷൻ ദിനത്തിന് പ്രാധാന്യവും ഏറുകയാണ്. എല്ലാവർഷവും മെയ് 17നാണ് ഹൈപ്പർടെൻഷൻ ദിന ആചരിക്കുന്നത്. ഭക്ഷണരീതി, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ എന്നിവ പോലെ തന്നെ ശരിയായ അളവിൽ വെള്ളം കുടിക്കാത്തതും രക്തസമ്മർദ്ദത്തെ ബാധിക്കാം. ശരീരത്തിലെ ജലാംശം ശരിയായി നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിനും മെച്ചപ്പെട്ട രക്തയോട്ടത്തിനും വളരെ പ്രധാനമാണ്. എന്നാൽ കൂടുതൽ വെള്ളം കുടിച്ചാൽ രക്തസമ്മർദം കുറയുമെന്ന പ്രചാരം ഇടയ്ക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. ഈ ധാരണ അബദ്ധമാണ്. ഉയർന്ന രക്തസമ്മർദമുള്ളവർ വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം പരിശോധിക്കാം. ഉയർന്ന രക്തസമ്മർദമുള്ളവർ എത്ര വെള്ളം കുടിക്കണം? സാധാരണയായി ഒരു ആരോഗ്യവാനായ മുതിർന്ന വ്യക്തി ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ (ഏകദേശം 8–12 ഗ്ലാസ്) വെള്ളം കുടിക്കണം. എന്നാൽ ഉയർന്ന രക്തസമ്മർദ ഉള്ളവർക്കുള്ള ശരിയായ അളവ് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും: പ്രായം ശരീരഭാരം കാലാവസ്ഥ ശാരീരിക പ്രവർത്തനം വൃക്കകളുടെ ആരോഗ്യം ഉപയോഗിക്കുന്ന മരുന്നുകൾ പൊതുവെ, സ്ത്രീകൾ: ഏകദേശം 2–2.2 ലിറ്ററും പുരുഷൻമാർ: ഏകദേശം 2.5–3 ലിറ്ററും കുടിക്കുന്നത് സുരക്ഷിതമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്ക രോ​ഗങ്ങൾ, അല്ലെങ്കിൽ ഡോക്ടർമാർ ദ്രാവക നിയന്ത്രണം നിർദേശിച്ചിട്ടുണ്ടെങ്കിൽ ഡോക്ടർ പറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കണം. ജലാംശം കുറയുന്നത് ഉയർന്ന രക്തസമ്മ‍ർദത്തെ എങ്ങനെ ബാധിക്കും രക്തത്തിന്റെ അളവ് കുറയാം. സോഡിത്തിന്റെ സാന്ദ്രത ഉയരാം. ഹൃദയത്തിന് സമ്മർദം വ‍ർധിക്കുന്നു. ചിലരിൽ രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. മാത്രമല്ല, നിർജ്ജലീകരണം തലകറക്കം, ക്ഷീണം, വായ വരൾച്ച, മൂത്രത്തിന് കടുത്ത മഞ്ഞനിറം എന്നിവ ഉണ്ടാക്കും. അമിതമായി വെള്ളം കുടിക്കുന്നത് അപകടമോ? ഒറ്റയടിക്ക് ഒരു വലിയ അളവിൽ വെള്ളം കുടിക്കുന്നത് സോഡിയം അളവു കുറയാനും ഇടയാക്കും. ഇതിനെ ഹൈപ്പോനാട്രീമിയ (hyponatremia) എന്ന് വിളിക്കുന്നു. പകൽ സമയങ്ങളിൽ ഇടവിട്ടിടവിട്ട് ചെറിയ അളവിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്. ഉയർന്ന രക്തസമ്മർദമുള്ളവർക്കുള്ള ഹൈഡ്രേഷൻ ടിപ്സ് രാവിലെ എഴുന്നേറ്റുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. രാത്രി മുഴുവൻ ഉണ്ടായ fluid loss നികത്താൻ ഇത് സഹായിക്കും. ദാഹം തോന്നുന്നത് വരെ കാത്തിരിക്കരുത്. ദാഹം നിർജ്ജലീകരണത്തിന്റെ അവസാന ലക്ഷണമാണ്. മധുര പാനീയങ്ങൾ ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ്, പായ്ക്ക് ചെയ്ത ജ്യൂസ് എന്നിവ ഉയർന്ന രക്തസമ്മർദത്തിനും ശരീരഭാരം കൂട്ടുന്നതിനും കാരണമാകും. സോഡിയം എടുക്കുന്നത് കുറയ്ക്കുക. ഉപ്പു കൂടിയ ഭക്ഷണം കൂടുതൽ ദാഹം ഉണ്ടാക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യും. ഫ്രൂട്സും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. ആമാശയത്തിലെ ദഹനപ്രശ്നങ്ങൾ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമോ? ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത് വെള്ളാംശം കൂടുതലുള്ള ഭക്ഷണങ്ങൾ: തണ്ണിമത്തൻ വെള്ളരിക്ക ഓറഞ്ച് തക്കാളി കുടലിനെ സംരക്ഷിക്കുന്ന സൂപ്പർ ഫുഡുകൾ; അസിഡിറ്റി അകറ്റും, ദഹനം മെച്ചപ്പെടുത്തും ഉയർന്ന രക്തസമ്മർദം ഉള്ളവർക്ക് ജീവിതശൈതി മാറ്റങ്ങൾ ദിവസവും 30 മിനിറ്റ് നടക്കുക. സ്ട്രെസ് മാനേജ്മെന്റ് ചെയ്യുക. കഫീൻ, മദ്യം എന്നിവ നിന്ത്രിക്കുക. മതിയായ ഉറക്കം ഉറപ്പാക്കുക. രക്തസമ്മർദം കൃത്യമായ ഇടവേളയിൽ പരിശോധിക്കുക. World Hypertension Day: How much water should drink

സമകാലിക മലയാളം 17 May 2026 10:58 am

കുടലിനെ സംരക്ഷിക്കുന്ന സൂപ്പർ ഫുഡുകൾ; അസിഡിറ്റി അകറ്റും, ദഹനം മെച്ചപ്പെടുത്തും

താ ളം തെറ്റിയ ജീവിതശൈലിയിൽ മിക്കവാറും പണി കിട്ടുന്നത് കുടലിനാണ്. കുട‌ലിന്റെ ആരോ​ഗ്യം മോശമാകുന്നത് നല്ല ബാക്ടീരിയകളെ കുറയ്ക്കാനും ഇത് ദഹനത്തെയും പ്രതിരോധശേഷിയെയും ശരീരത്തിന്റെ ഊർജ്ജ നിലയെയൊക്കെ ബാധിക്കാം. മലബന്ധം, ബ്ലോട്ടിങ്, അസിഡിറ്റി പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് വളരെ സാധാരണമായിരിക്കുകയാണ്. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. തൈര് തൈറിൽ പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദിവസവും ഒരു ചെറിയ കപ്പ് തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. പഴം പഴത്തിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമാണ്. പ്രത്യേകിച്ച് പഴുത്ത വാഴപ്പഴം, അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി ഇഞ്ചി ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും വയറിലെ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ചായയിലോ ഭക്ഷണത്തിലോ ഇഞ്ചി ഉൾപ്പെടുത്താം. ഓട്സ് ഓട്സിൽ ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം കുറയ്ക്കാൻ സഹായിക്കും. കുടലിലെ നല്ല ബാക്ടീരിയയെ പിന്തുണയ്ക്കുന്ന മികച്ച ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത്. പച്ചക്കറികൾ ബ്രോക്കോളി, കാരറ്റ്, ചീര, ബീറ്റ്റൂട്ട് പോലുള്ള പച്ചക്കറികളിൽ ഭക്ഷ്യനാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ആപ്പിൾ ആപ്പിളിൽ പെപ്ടിൻ എന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയ വളരാനും സഹായിക്കുന്നു. വെളുത്തുള്ളി വെളുത്തുള്ളി പ്രകൃതിദത്ത പ്രീബയോട്ടിക് ആണ്. ഇത് കുടലിലെ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. പയർവർഗങ്ങൾ കടല, പയർ, ബീൻസ് എന്നിവയിൽ ഫൈബർ, പ്ലാൻ്റ് പ്രോട്ടീൻ എന്നിവ കൂടുതലാണ്. ഇവ കുടലാരോഗ്യത്തിന് മികച്ചതാണ്. പുളിപ്പിച്ച ഭക്ഷണങ്ങൾ ഇഡ്ലി, ദോശ, അച്ചാറുകൾ പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രോബയോട്ടിക്സ് ആണ്. കുടലിലെ നല്ല ബാക്ടീരികളെ മെച്ചപ്പെടുത്താൻ സഹായിക്കും. ധാരാളം വെള്ളം വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കുകയും വിഷാംശത്തെ പുറത്താക്കാനും സഹായിക്കും. ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ പ്രോസസ്ഡ് ഭക്ഷണങ്ങൾ സോഫ്റ്റ് ഡിങ്ക്സ് അധിക പഞ്ചസാര വറുത്ത ഭക്ഷണങ്ങൾ മദ്യം, കഫീൻ വരാനിരിക്കുന്നത് മറ്റൊരു മഹാമാരിക്കാലം? കാലാവസ്ഥ വ്യതിയാനം ഹാന്റാവൈറസ് വ്യാപനം വർധിപ്പിക്കും ഉദരാരോഗ്യത്തിനായി ഈ ശീലങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നന്നായി ചവച്ച് ഭക്ഷണം കഴിക്കുക. ദിവസവും വ്യായാമം ചെയ്യുക. മാനസിക സമ്മർദം കുറയ്ക്കുക. ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക. Gut Health Tips: Foods that should avoid and include

സമകാലിക മലയാളം 16 May 2026 6:19 pm

ആമാശയത്തിലെ ദഹനപ്രശ്നങ്ങൾ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമോ? ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്

ന മ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ആധാരശിലയാണ് ദഹനവ്യവസ്ഥ. ശരീരത്തിന്റെ രണ്ടാം തലച്ചോറ് (Second Brain) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമാശയത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ സാരമായി ബാധിക്കാറുണ്ട്. പലപ്പോഴും നാം നിസ്സാരമായി തള്ളിക്കളയുന്ന ദഹനപ്രശ്നങ്ങൾ ഗുരുതരമായ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും (Hormonal Imbalance) നയിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ദഹനത്തെയും ഹോർമോണുകളെയും ഒരുപോലെ ബാധിക്കുന്ന പ്രധാന അവസ്ഥയാണ് 'സിലിയാക് ഡിസീസ്' (Celiac Disease). എന്താണ് സിലിയാക് ഡിസീസ്? ഗോതമ്പ്, ബാർലി, റായ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ (Gluten) എന്ന പ്രോട്ടീൻ ദഹിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ഇതൊരു സാധാരണ അലർജിയല്ല മറിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു 'ഓട്ടോ ഇമ്മ്യൂൺ' (Auto-immune) ഡിസോർഡറാണ്. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, അത് ചെറുകുടലിന്റെ ഉൾപ്പാളികളിലുള്ള 'വില്ലി' (Villi) എന്ന ചെറിയ രോമസദൃശമായ ഭാഗങ്ങളെ നശിപ്പിക്കുന്നു. പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ഈ വില്ലികളിലൂടെയാണ്. ഇവയ്ക്ക് നാശം സംഭവിക്കുന്നതോടെ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കാതെ വരുന്നു. ഇതിനെയാണ് 'മാൽഅബ്സോർപ്ഷൻ' (Malabsorption) അഥവാ പോഷകാഗിരണക്കുറവ് എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ, നിങ്ങൾ എത്ര പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും കുടലിന്റെ തകരാർ മൂലം ശരീരം പട്ടിണിയിലാകുന്ന അവസ്ഥയാണിത്. ഹോർമോണുകളും ദഹനവും തമ്മിലുള്ള ബന്ധം ചെറുകുടലിന്റെ ആരോഗ്യം നശിക്കുമ്പോൾ അത് ഹോർമോൺ ഉൽപ്പാദനത്തെയും പ്രവർത്തനത്തെയും നേരിട്ട് ബാധിക്കുന്നു. പ്രധാനമായും താഴെ പറയുന്ന ഹോർമോണുകളിലാണ് വ്യതിയാനം സംഭവിക്കുന്നത്. തൈറോയ്ഡ് പ്രശ്നങ്ങൾ: സെലീനിയം (Selenium), സിങ്ക് (Zinc) തുടങ്ങിയ പോഷകങ്ങളുടെ കുറവ് തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. പ്രത്യുൽപാദന ഹോർമോണുകൾ: സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവം, വന്ധ്യത, നേരത്തെയുള്ള ആർത്തവവിരാമം എന്നിവയ്ക്ക് സിലിയാക് ഡിസീസ് കാരണമാകാറുണ്ട്. സ്ട്രെസ് ഹോർമോൺ: വിട്ടുമാറാത്ത ദഹനപ്രശ്നങ്ങൾ ശരീരത്തിൽ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ശരീരം നൽകുന്ന മുന്നറിയിപ്പുകൾ (ലക്ഷണങ്ങൾ): സിലിയാക് ഡിസീസ് ഉള്ളവരിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ്; വിട്ടുമാറാത്ത ദഹനപ്രശ്നങ്ങൾ: വയർ വീർക്കുക (Bloating), ഗ്യാസ്, വിട്ടുമാറാത്ത വയറിളക്കം. അമിതമായ ക്ഷീണം: പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാത്തതിനാൽ ശരീരം എപ്പോഴും നേരിടുന്ന തളർച്ച. ചർമത്തിലെ മാറ്റങ്ങൾ: കടുത്ത ചൊറിച്ചിലോടു കൂടിയ കുമിളകളോ ചുവന്ന തടിപ്പുകളോ പ്രത്യക്ഷപ്പെടാം. ഇതിനെ 'ഡെർമറ്റൈറ്റിസ് ഹെർപെറ്റിഫോമിസ്' (Dermatitis Herpetiformis) എന്ന് വിളിക്കുന്നു. ഭാരക്കുറവ് : സാധാരണ രീതിയിൽ ആഹാരം കഴിച്ചാലും അകാരണമായി ശരീരഭാരം കുറയുന്നത് ശ്രദ്ധിക്കണം. എല്ലുകളുടെ ബലക്ഷയം: വിറ്റാമിൻ ഡി, കാൽസ്യം എന്നിവയുടെ കുറവ് മൂലം ഓസ്റ്റിയോപോറോസിസ് (Osteoporosis) സാധ്യത വർധിക്കുന്നു. പ്രതിരോധ മാർഗ്ഗങ്ങളും ചികിത്സയും സിലിയാക് ഡിസീസ് നിയന്ത്രിക്കാൻ കൃത്യമായ ജീവിതശൈലീ മാറ്റങ്ങൾ അനിവാര്യമാണ്; ഗ്ലൂട്ടൻ രഹിത ഭക്ഷണക്രമം (Gluten-Free Diet): ഗോതമ്പ്, മൈദ, ബാർലി എന്നിവ പൂർണ്ണമായും ഒഴിവാക്കുക. പകരം അരി, റാഗി, ചോളം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൃത്യമായ പരിശോധന: വിട്ടുമാറാത്ത ദഹനപ്രശ്നങ്ങളുള്ളവർ ഐ.ജി.എ - ടി.ടി.ജി (IgA-tTG) രക്തപരിശോധനയിലൂടെയും എൻഡോസ്കോപ്പിയിലൂടെയും രോഗനിർണ്ണയം നടത്താം. (ശ്രദ്ധിക്കുക: പരിശോധനയ്ക്ക് മുൻപായി ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കരുത്, ഇത് ഫലം തെറ്റാൻ കാരണമായേക്കാം). 'ശരീരം വിയർത്താൽ കൊഴുപ്പ് പോയെന്നാണോ?' ജിമ്മിലെ വർക്ക്ഔട്ട് മിത്തിനെ കുറിച്ച് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച് പോഷക പൂരകങ്ങൾ (Supplements): ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വിറ്റാമിൻ ബി12, ഡി, അയൺ, ഫോളിക് ആസിഡ് തുടങ്ങിയ സപ്ലിമെന്റുകളായി കഴിക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കും. ഭക്ഷണ പാക്കേജുകളിലെ ലേബലുകൾ ശ്രദ്ധിക്കുക: പാക്ക് ചെയ്ത ഭക്ഷണങ്ങൾ വാങ്ങുമ്പോൾ 'Gluten-Free' സർട്ടിഫിക്കേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തുക. 'അഞ്ച് തവണ അതിജീവിച്ചു, ആറാമതും സ്ഥീരികരിച്ചു'; ഭാര്യയുടെ അർബുദ പോരാട്ടത്തെ കുറിച്ച് ഷരീബ് ഹഷ്മി ദഹനപ്രശ്നങ്ങളെ കേവലം ഗ്യാസ് ട്രബിൾ എന്ന് കരുതി അവഗണിക്കുന്നത് ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. സിലിയാക് ഡിസീസ് പോലുള്ള അവസ്ഥകൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ ഭക്ഷണക്രമത്തിലൂടെ അവയെ പൂർണ്ണമായും നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനങ്ങൾ തടയാനും സാധിക്കും. ഓർക്കുക, ആരോഗ്യകരമായ ഉദാരമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ താക്കോൽ. Dr. Vivek Kumar KV തയ്യാറാക്കിയത്: ഡോ. വിവേക് കുമാർ കെ വി, കൺസൾട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്, ആസ്റ്റർ മിംസ് കണ്ണൂർ What is Celiac Disease?

സമകാലിക മലയാളം 16 May 2026 5:43 pm

വരാനിരിക്കുന്നത് മറ്റൊരു മഹാമാരിക്കാലം? കാലാവസ്ഥ വ്യതിയാനം ഹാന്റാവൈറസ് വ്യാപനം വർധിപ്പിക്കും

പ തിറ്റാണ്ടുകളായി പ്രാദേശികമായി മാത്രം ഒതുങ്ങി നിന്ന അപൂർവ പകർച്ചവ്യാധിയായിരുന്നു ഹാന്റാവൈറസ് . എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ലെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മാറ്റങ്ങളും ഹാന്റാവൈറസ് വ്യാപനത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരെ ബാധിക്കുന്ന 375 പകർച്ചവ്യാധികളിൽ 218 എണ്ണത്തെയും കാലാവസ്ഥ വ്യതിയാനങ്ങൾ പല രീതിയിൽ സ്വാധീനിക്കാമെന്നും ഇവയുടെ വ്യാപനത്തിൽ വർധനവുണ്ടാകാമെന്നും 2022-ൽ നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഹാന്റാവൈറസും ഈ പട്ടികയിൽ പെടുന്നതാണ്. പ്രധാനമായും എലികളാണ് ഹാന്റാവൈറസുകളുടെ വാഹകർ. അവയുടെ മൂത്രം, മലം, ഉമിനീർ എന്നിവ ഉണങ്ങി വായുവിൽ കലരുമ്പോൾ, അത് ശ്വസിക്കുന്നതിലൂടെ മനുഷ്യരിലേക്കും വൈറസ് പകരുന്നു. പലതരം ഹാന്റാവൈറസുകൾ നിലവിൽ ഉണ്ടെങ്കിലും ആൻഡിസ് വൈറസ് മാത്രമാണ് ആണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ. തെക്കേ അമേരിക്കയിലാണ്  ഹാന്‍റാ വൈറസിന്റെ വകഭേദമായ ആൻഡിസ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അതേ വൈറസ് വകഭേദമാണ് ആണ് എംവി ഹോണ്ടിയസ് (MV Hondius) എന്ന ക്രൂസ് കപ്പലിലും സ്ഥിരീകരിച്ചത്. കപ്പലിൽ വൈറസ്ബാധയെ തുടർന്ന് മൂന്ന് പേർ മരണപ്പെടുകയും 11 പേർക്ക് രോ​ഗം ബാധിക്കുകയും ചെയ്തു. ഒരു മേഖലയിലെ വൈറസ് വ്യാപനത്തിന് കാരണമാകുന്ന എലികളുടെ എണ്ണം പ്രധാനമായും പരിസ്ഥിതിയുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥ വ്യതിയാനവും എലികളുടെ എണ്ണവും മഴക്കാലം മഴക്കാലത്ത് ഈർപ്പം കൂടുന്നതനുസരിച്ച്, സസ്യവളർച്ച കൂടുകയും എലികൾക്ക് ഭക്ഷ്യലഭ്യത വർധിക്കുകയും ചെയ്യുന്നു. ഇത് എലികൾ പെരുകാനും വൈറസ് ബാധയുടെ സഹചര്യം വർധിപ്പിക്കാനും കാരണമാകുന്നു. മാത്രമല്ല. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എലികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകരാനും അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും കാരണമാകുന്നു. വരൾച്ച എലികളുടെ പ്രജനന ഏറ്റവും കൂടുതൽ നടക്കുന്നത് ചൂടുള്ള കാലാവസ്ഥയിലാണ്. മാത്രമല്ല, ഇവ ഭക്ഷണവും വെള്ളവും തേടി എലികൾ വീടുകളിലേക്കും മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും കടക്കുന്നു. ഇത് വീടുകളിൽ എലി സാന്നിധ്യം വർധിപ്പിക്കുന്നു. ഇത് വൈറസ് വ്യാപനം വർധിപ്പിക്കാം. ആഗോളതാപനത്തെ തുടർന്ന് പല പ്രദേശങ്ങളിലും ചൂട് കൂടി. ഇത് എലികളുടെ ആവാസവ്യവസ്ഥയെ മാറ്റുന്നു. മുമ്പ് എലികൾ കുറവായിരുന്ന പ്രദേശങ്ങളിലേക്കും ഇവ വ്യാപിക്കാൻ തുടങ്ങും. അതിനൊപ്പം വൈറസും പുതിയ മേഖലകളിലേക്ക് എത്തും. കഴിഞ്ഞ ദിവസം എൻപിജെ വൈറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ആഗോളതലത്തിൽ അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യർക്കിടയിൽ അരീന വൈറസ് ബാധയുടെ അപകടസാധ്യത വലിയ രീതിയിൽ വർധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഹാൻ്റാവൈറസും അരീന വൈറസും ഒന്നല്ലെങ്കിൽ പോലും ഇവ രണ്ടും എലികളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്. എലികളിൽ നിന്ന് മനുഷ്യരിലേക്ക്, ആഢംബര കപ്പലിലെ യാത്രക്കാരുടെ മരണത്തിന് പിന്നിൽ അണുബാധ, എന്താണ് ഹാന്റാ വൈറസ്? വനനശീകരണവും ആവാസവ്യവസ്ഥ മാറ്റങ്ങളും വൈറസ് വ്യാപനം വർധിക്കാനുള്ള മറ്റൊരു സാഹചര്യം മനുഷ്യർ കാടു നശിപ്പിക്കുന്നതും നഗരവൽക്കരണവുമാണെന്ന് ഗവേഷകർ പറയുന്നു. ഇത് വന്യജീവികളും എലികളും പോലുള്ളവയുടെ ആവാസ വ്യവസ്ഥ തകർക്കാനും അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും കാരണമാകുന്നു. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (zoonotic diseases) രോഗസാധ്യത വർധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ പൊതുജനാരോഗ്യ ആസൂത്രണത്തിലൂടെയും സഹകരണത്തിലൂടെയും പകർച്ചവ്യാധികളെ കൂടുതൽ നിരീക്ഷിക്കാനും വേണ്ട മുൻകരുതൽ സ്വീകരിക്കാനും സാധിക്കും. ഹാന്റാവൈറസ് കോവിഡിന് സമാനമോ? വൈറസ് ബാധയിൽ ആശങ്കയോടെ ലോകം, ജാ​ഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ഹാന്റാവൈറസ് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീടുകളിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഭക്ഷണ സാധനങ്ങൾ മൂടിവയ്ക്കുക എലി പ്രവേശിക്കാൻ സാധ്യതയുള്ള ദ്വാരങ്ങൾ അടയ്ക്കുക മാലിന്യങ്ങൾ തുറന്നുവെക്കരുത് എലിയുടെ മലമൂത്രം വൃത്തിയാക്കുമ്പോൾ നേരിട്ട് വൃത്തിയാക്കരുത് ഡിസ്ഇൻഫൻ്റ് സ്പ്രേ ഉപയോഗിക്കുക മാസ്കും ഗ്ലൗസും ധരിക്കുക പരിസര ശുചിത്വം പുല്ല് വളരാൻ അനുവദിക്കരുത് മാലിന്യങ്ങൾ കൂട്ടിവയ്ക്കുന്ന ശീലം ഒഴിവാക്കുക എലി സാന്നിധ്യം കണ്ടാൽ പെസ്റ്റ് കൺട്രോൾ ചെയ്യുക Hantavirus outbreak: When weather changes, the virus follows

സമകാലിക മലയാളം 16 May 2026 1:08 pm

അസിഡിറ്റി പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ? ശീലങ്ങൾ ഒന്ന് മാറ്റിപിടിച്ചാലോ!

മാ റിയ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കാരണം പലരും നേരിടുന്ന സാധാരണ പ്രശ്നമാണ് അസിഡിറ്റി, നെഞ്ചെരിച്ചിൽ, ​വയറ്റിലെ ​ഗ്യാസ് തുടങ്ങിയവ. വയറ്റിൽ അധികമായി ആസിഡ് ഉത്പാദിപ്പിക്കുകയോ ആസിഡ് അന്നനാളത്തിലേക്ക് തിരികെ കയറുകയോ ചെയ്യുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. ദിവസവുമുള്ള നമ്മുടെ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ഭക്ഷണം ഒഴിവാക്കുക തിരക്ക് കാരണമോ ശരീരഭാരം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായോ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ ദീർഘനേരം വിശന്നിരിക്കുന്നത് വയറ്റിൽ ആസിഡ് കൂടാനും അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് പ്രഭാതഭക്ഷണം പോഷകസമൃദ്ധമായി കഴിക്കാനും അത്താഴം ലളിതമാക്കാനും ശ്രമിക്കുക. ഒറ്റയടിക്ക് അധികം ഭക്ഷണം കഴിക്കുന്നതും വയറ്റിൽ സമ്മർദം കൂട്ടും. വൈകി ഭക്ഷണം കഴിക്കുക പലരും ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണ് രാത്രി അത്താഴം വൈകി കഴിക്കുകയും, ഭക്ഷണം കഴിച്ച ഉടനെ കിടക്കുകയും ചെയ്യുന്നത്. ഇത് വയറ്റിൽ ആസിഡ് റിഫ്ലക്സ് സാധ്യത കൂട്ടുന്നു. വൈകുന്നേരത്തോടെ നമ്മുടെ മെറ്റബോളിസം പ്രവർത്തനങ്ങൾ കുറയാനും ദഹനം മന്ദ​ഗതിയിലാകാനും കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോൾ അത് പൂർണമായും ദഹിക്കാതെ വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കും. വൈകുന്നേരം ഏഴ് മണിക്കുള്ളിൽ അത്താഴം കഴിക്കുന്നതാണ് ഏറ്റവും മികച്ചത്. കാപ്പിയും ചായയും കാപ്പി അല്ലെങ്കിൽ ചായ പ്രേമികൾ ആണോ നിങ്ങൾ? എങ്കിൽ കഫീൻ അ‌ടങ്ങിയ കാപ്പിയും ചായയും വയറ്റിലെ അസിഡിറ്റി വർധിക്കാനുള്ള സാധ്യത കൂട്ടുന്നു. പ്രത്യേകിച്ച്, വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ. ഇത് നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവ ഉണ്ടാക്കാം. എണ്ണ കൂടിയ ഭക്ഷണങ്ങൾ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നത് അസിഡിറ്റി വർധിപ്പിക്കുന്നതിലേക്ക് നയിക്കും. പൊരിച്ച ഭക്ഷണം മാത്രമല്ല, ഫാസ്റ്റ് ഫുഡ്, എരിവു കൂടിയ ഭക്ഷണങ്ങൾ എന്നിവ ദഹനത്തെ മന്ദ​ഗതിയിലാക്കുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ഭക്ഷ്യവിഷബാധ വീട്ടിലെ ഭക്ഷണത്തിൽ നിന്നും ഉണ്ടാകാം, ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ വളരെ വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്നത് തിരക്കു മൂലം പലരും ഭക്ഷണം വേ​ഗത്തിൽ കഴിക്കുന്ന ശീലമുണ്ട്. എന്നാൽ ശരിയായി ചവയ്ക്കാതെ വേ​ഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങളും ​ഗ്യാസും ഉണ്ടാകാം. അതുപോലെ മതിയായ അളവിൽ ശരീരത്തിൽ ജലാംശം ഇല്ലാതാകുമ്പോഴും വയറ്റിൽ അസ്വസ്ഥതയും അസിഡിറ്റിയും ഉണ്ടാകാം. മാനസിക സമ്മർദം ഭക്ഷണരീതി മാത്രമല്ല, മാനസികമായ സമ്മർദങ്ങൾ, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയും ദഹന വ്യവസ്ഥയെ ബാധിക്കാം. ഇത് അസിഡിറ്റി മറ്റ് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. കഴുത്തിലെ കറുപ്പ് നീക്കാൻ ഉരുളക്കിഴങ്ങും തൈരും, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ അസിഡിറ്റി കുറയ്ക്കാൻ ചെയ്യേണ്ടത് സമയത്ത് ഭക്ഷണം കഴിക്കുക. രാത്രി നേരത്തെ അത്താഴം കഴിക്കുക. ഭക്ഷണത്തിന് ശേഷം 2-3 മണിക്കൂർ കഴിഞ്ഞ് മാത്രം കിടക്കുക. കൂടുതൽ വെള്ളം കുടിക്കുക. പഴം, പച്ചക്കറി, ഫൈബർ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക. സ്ട്രെസ് നിയന്ത്രിക്കുക. കാപ്പി, ചായ, കാരം കൂടിയ ഭക്ഷണം നിയന്ത്രിക്കുക. അസിഡിറ്റി സ്ഥിരമായി ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. Habits that cause acidity, Health Tips

സമകാലിക മലയാളം 16 May 2026 11:20 am

കഴുത്തിലെ കറുപ്പ് നീക്കാൻ ഉരുളക്കിഴങ്ങും തൈരും, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

ക ഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് പലരെയും അലട്ടാറുണ്ട്. ശുചിത്വമില്ലായ്മ മുതൽ രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ ഇതിന് കാരണമാകാറുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതു പോലും കഴുത്തിലെ കറുപ്പിന് കാരണമാകാം. ഇതിന് പിന്നിലെ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് പ്രധാനം. കഴുത്തിലെ കറുപ്പ് മറയ്ക്കാൻ വീട്ടിലെ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ തൈര് ചർമത്തിലെ കറിവാളിപ്പ് മാറാൻ തൈര് വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ തൈര് കഴുത്തിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകളയാം. പഴയ പൊള്ളലേറ്റ പാട് പതിറ്റാണ്ടുകൾക്ക് ശേഷം കാൻസർ ഉണ്ടാക്കാം, എന്താണ് മാർജോളിൻസ് അൾസർ ? ബദാം എണ്ണ ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു-രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം എണ്ണ കഴുകി കളയാം. ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങിൽ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം കറ്റാർവാഴ ജെൽ കഴുത്തിലെ കറുപ്പ് നിറമകറ്റാൻ കറ്റാർവാഴ ജെൽ മികച്ചൊരു ഓപ്ഷനാണ്. അതിലടങ്ങിയ വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം. Home Remedy to reduce dark neck

സമകാലിക മലയാളം 16 May 2026 7:29 am

സ്ക്രീൻ ഉപയോ​ഗിച്ച് കണ്ണുകൾ ഡ്രൈ ആയോ? ഐ ഡ്രോപ്സ് ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയണം

സ്ക്രീ ൻ ടൈം കൂടിയതോടെ കുട്ടികളിൽ ഉൾപ്പെടെ ഡ്രൈ ഐ എന്ന അവസ്ഥ സാധാരണമായിരിക്കുകയാണ്. വരണ്ട കണ്ണുകൾ, ഇടയ്ക്കിടെയുള്ള തലവേദന, കാഴ്ച മങ്ങൽ തുടങ്ങിയവയാണ് ഡ്രൈ ഐയുടെ ലക്ഷണങ്ങൾ. വർധിച്ച സ്ക്രീൻ ടൈമിന് പുറമെ ദീർഘനേരം കോൺടാക്റ്റ് ലെൻസ് ഉപയോ​ഗിക്കുക, വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് മരുന്നുകൾ, അലർജിക്കും തുമ്മലിനുമുള്ള ആന്റിഹിസ്റ്റമിൻ മരുന്നുകൾ, കാലാവസ്ഥ മാറ്റം, എസിയുടെ അമിത ഉപയോ​ഗം തുടങ്ങിയവയെല്ലാം ഡ്രൈ ഐക്ക് കാരണമാകാം. തുടർച്ചയായി സ്ക്രീൻ നോക്കുന്നത് കണ്ണിനും ചുറ്റുമുള്ള പേശികളെയും ബാധിക്കാം. ഇത് കണ്ണ് ചിമ്മുന്നത് കുറയ്ക്കുന്നു. ഇത് കണ്ണുകൾ വരണ്ടതും കണ്ണെരിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇടയ്ക്കിടെ സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് റിലാക്സ് ചെയ്യുന്നത് കണ്ണു വരണ്ടു പോകുന്ന അവസ്ഥ കുറയാൻ സഹായിക്കും. ഡ്രൈ ഐ മാറാൻ ഐ ഡ്രോപ്സ് ഡ്രൈ ഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പലരും ഡ്രോപ്സ് ഉപയോഗിക്കാറുണ്ട്. ഐ ഡ്രോപ്സ് പല രൂപത്തിൽ ലഭ്യമാണ്. തുള്ളി മരുന്ന് ഓരോ മണിക്കൂറിലും കണ്ണില്‍ ഒഴിക്കാം. പാരഫിൻ അടങ്ങിയ ഓയിന്റ്മെന്റ് രൂപത്തിലുള്ളത് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഉപയോഗിക്കുന്നതാണ് നല്ലത്. കോൺട്രാക്റ്റ് ലെൻസ് ഉപയോഗിക്കുമ്പോൾ ഓയിന്റ്മെന്റ് പുരട്ടരുത്. ഓയിന്റ്മെന്റ് പുരട്ടുമ്പോൾ കുറച്ചു നേരം കാഴ്ച മങ്ങിയതായി തോന്നാം. എന്നാൽ ഐ ഡ്രോപ്സ് ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങി ഉപയോഗിക്കരുത്. സ്വയം ചികിത്സ അവസ്ഥ വഷളാക്കും. ഐ ഡ്രോപ്സ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മരുന്നൊഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകണം. തുള്ളിമരുന്നിന്റെ കുപ്പിയുടെ അറ്റത്തോ ഓയിന്റ്മെന്റ് ട്യൂബിന്റെ തുമ്പത്തോ തൊടാൻ പാടില്ല. ഈ ഭാഗങ്ങൾ കണ്ണുകളിലും തൊടാൻ പാടില്ല. ഓരോ പ്രാവശ്യവും ഉപയോഗ ശേഷം കുപ്പിയുടെയും ട്യൂബിന്റെയും അടപ്പ് നന്നായി മുറുക്കി അടയ്ക്കണം. ഭക്ഷ്യവിഷബാധ വീട്ടിലെ ഭക്ഷണത്തിൽ നിന്നും ഉണ്ടാകാം, ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ തല പുറകോട്ട് ചരിച്ചു വച്ചു മുകളിലേക്കു നോക്കിക്കൊണ്ടു കണ്ണിന്റെ കീഴ്പോള താഴേക്കു വലിച്ചു പിടിച്ച് ഒരു കുഴിപോലെയാക്കി വേണം മരുന്ന് ഒഴിക്കാൻ. തുള്ളിമരുന്ന് കണ്ണിൽ പടരാൻ കണ്ണുകൾ പലതവണ ചിമ്മുന്നതു നല്ലതാണ്. ഒരു വിരൽ കൊണ്ടു മൂക്കിനോടടുത്ത കണ്ണിന്റെ അറ്റം ചെറുതായി അമർത്തി പിടിക്കുന്നതു കണ്ണിൽ നിന്നു മരുന്നു പെട്ടെന്നു മൂക്കിനുള്ളിലേക്ക് ഒഴുകിപോകാതെ തടയും. പലതരം മരുന്നുകൾ കണ്ണിലൊഴിക്കണമെങ്കിൽ അഞ്ചു മിനിറ്റെങ്കിലും ഇടവേള എടുക്കണം. കോൺടാക്റ്റ് ലെന്‍സ് ഊരിമാറ്റിയിട്ടു വേണം മരുന്നൊഴിക്കാൻ. ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ചില പൊടിക്കൈകൾ 20-20-20 റൂൾ; ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും. തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. നീല വെളിച്ചം തടയുന്നതിന് ഗ്ലാസുകൾ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത്‌ ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം. Eye drops for Dry eye, health benefits and health risk

സമകാലിക മലയാളം 15 May 2026 5:46 pm

ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമോ? എത്ര മുട്ട വരെ ആകും?

പ്രോ ട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് മുട്ട . എന്നാൽ ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണോ? ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാമെന്ന് തുടങ്ങി പല സംശയങ്ങളും പലർക്കുമുണ്ടാകാറുണ്ട്. ശരിയായ അളവിൽ കഴിച്ചാൽ മുട്ട നമ്മുടെ ആരോ​ഗ്യത്തിന് പറ്റിയ മികച്ച ഓപ്ഷനാണ്. ദിവസവും മുട്ട കഴിക്കാമോ? പൊതുവെ ആരോ​ഗ്യപ്രശ്നങ്ങളില്ലാത്തവർക്ക് ദിവസവും മുട്ട കഴിക്കാവുന്നതാണ്. മുട്ടയിൽ അടങ്ങിയ പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്കും പേശികളു‌ടെ ആരോ​ഗ്യത്തിനും ഫലപ്രദമാണ്. സാധാരണ ആരോ​ഗ്യവാനായ ഒരാൾക്ക് ദിവസവും ഒന്നോ രണ്ടോ മുട്ട വീതം ദിവസം കഴിക്കാം. വ്യായാമം ചെയ്യുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും പ്രോട്ടീൻ ആവശ്യം കൂടുതലായതിനാൽ രണ്ട് മുതൽ മൂന്ന് മുട്ട വരെ കഴിക്കാം. കുട്ടികൾക്ക് പ്രത്യേകിച്ച്, ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് അവർക്ക് വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും നൽകാൻ സഹായിക്കുന്നു. മുട്ടയുടെ ആരോ​ഗ്യ​ഗുണങ്ങൾ പ്രോട്ടീൻ മുട്ടയിൽ ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ അസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പേശി വളർച്ച, ടിഷ്യു റിപ്പയർ തുടങ്ങിയവ മെച്ചപ്പെടുത്തും. കണ്ണുകളുടെ ആരോഗ്യം മുട്ടയിൽ അടങ്ങിയ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റി-ഓക്സിഡന്റുകൾ കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും പ്രായമാകുമ്പോഴുള്ള കാഴ്ചപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോ​ഗ്യത്തിന് ഏറേ മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രോത്സാ​ഹിപ്പിക്കുന്നു. ഇത് ഓർമശക്തി, ഏ​കാ​ഗ്രത എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാര നിയന്ത്രണം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ വയറിന് ഏറെ നേരം സംതൃപ്തി നൽകാൻ സഹായിക്കുന്നു. ഇത് അമിതവിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എല്ലുകളുടെ ആരോ​ഗ്യം മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിലെ കാത്സ്യം ആ​ഗിരണം മെച്ചപ്പെടുത്തും. എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. മുടിക്കും ചർമത്തിനും മുട്ടയിൽ അടങ്ങിയ ബോട്ടിൻ, വിറ്റാമിൻ ബി12, സെലിനിയം എന്നിവ മുടി കൊഴിച്ചിൽ തടയാനും ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കുടവയറു കൂട്ടുന്ന അ‍ഞ്ച് ശീലങ്ങൾ, ഇപ്പോഴേ നിർത്തിക്കോ! ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ട കഴിക്കുന്നതു കൊണ്ട് ചില അപകട‌ സാധ്യത കൂടി കാണാതെ പോകരുത്. എത്ര മികച്ചതാണെങ്കിൽ അധികമായാൽ വിഷമാണ്. മുട്ടയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം, ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ നേരി‌ട്ട് വർധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷ്യവിഷബാധ വീട്ടിലെ ഭക്ഷണത്തിൽ നിന്നും ഉണ്ടാകാം, ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ, ഹൃദ്രോഗമുള്ളവർ, പ്രമേഹ രോ​ഗികൾ എന്നിവർ അമിതമായി മുട്ട കഴിക്കുന്നത് അപകടമാണ്. ഇവർ ഡോക്ടറുടെ നിർദേശ പ്രകാരം അളവു നിയന്ത്രിക്കണം. മുട്ട അലർജിയുള്ളവരുമുണ്ട്. ഇക്കൂർ കൂടുതൽ ശ്രദ്ധിക്കണം. പച്ചമുട്ട ഒഴിവാക്കാം പച്ചക്ക് മുട്ട കഴിക്കുന്ന ശീലം അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. മുട്ട പുഴുങ്ങിയോ ഓംലെറ്റ് ആക്കിയോ കഴിക്കാവുന്നതാണ്. ഒരു ബാലൻസ്ഡ് ആയ ഡയറ്റിനൊപ്പം മുട്ട കഴിക്കാൻ ശ്രദ്ധിക്കുക. Can eat egg daily, How much eggs should eat a day

സമകാലിക മലയാളം 15 May 2026 3:38 pm

ഭക്ഷ്യവിഷബാധ വീട്ടിലെ ഭക്ഷണത്തിൽ നിന്നും ഉണ്ടാകാം, ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

ഏ ത് കാലാവസ്ഥയിലും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷ്യവിഷബാധ. പലപ്പോഴും ഇത് ​ഗുരുതര ആരോ​ഗ്യസങ്കീർണതകളിലേക്ക് നയിക്കാം. പഴകിയ ഭക്ഷണം, ശരിയായി പാകം ചെയ്യാത്ത മാംസം, തെറ്റായ സംഭരണം, ശുചിത്വമില്ലായ്മ എന്നിവയാണ് ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. പുറത്തുനിന്നുള്ള ഭക്ഷണത്തെയാണ് മിക്കവാറും വില്ലനാക്കുക. എന്നാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷ ബാധ സംഭവിക്കാം. ലളിതമായ ചില ശീലങ്ങളിലൂടെ വീട്ടിലെ ഭക്ഷണത്തിലെ ഭക്ഷ്യവിഷബാധ സാധ്യത വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കും. ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൈകൾ നന്നായി കഴുകുക ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ സോപ്പ് ഉപയോ​ഗിച്ച് നല്ലതു പോലെ കഴുകണം. ടോയ്ലറ്റ് ഉപയോഗിച്ച ശേഷം മാംസം/മത്സ്യം തൊട്ട ശേഷം മാലിന്യം കൈകാര്യം ചെയ്ത ശേഷം കൈ കഴുകാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നത് ബാക്ടീരിയ പകരാനുള്ള പ്രധാന കാരണമാണ്. പച്ചയും പാകം ചെയ്ത ഭക്ഷണവും തമ്മിൽ വേർതിരിക്കുക പാകം ചെയ്യാത്ത മീൻ, മാംസം, മുട്ട എന്നിവയിൽ നിന്ന് ബാക്ടീരിയ പടരാം. അതുകൊണ്ട് പാകം ചെയ്ത ഭക്ഷണവുമായി ഇവ കലരാതെ സൂക്ഷിക്കുക. കട്ടിങ് ബോർഡ്, കത്തി എന്നിവ ഓരോ ആവശ്യത്തിനും വേറെ പ്രത്യേകം ഉപയോ​ഗിക്കാം. ഫ്രിഡ്ജിൽ താഴത്തെ റാക്കിൽ പച്ചമാംസം സൂക്ഷിക്കാം. ഭക്ഷണം നന്നായി പാകം ചെയ്യാം ശരിയായി പാചകം ചെയ്യാത്ത ഭക്ഷണത്തിൽ ബാക്ടീരിയ അടങ്ങിയിട്ടുണ്ടാവാം. ചിക്കൻ, മീൻ, മാംസം എന്നിവ പൂർണമായും വേവിച്ചു കഴിക്കുക. മുട്ട പകുതി വേവിച്ചു കഴിക്കുന്നത് പതിവാക്കാതിരിക്കുക, ബാക്കി വന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കുക. നിശബ്ദമായി കൊല്ലും! രക്തസമ്മർദം സാധാരണനിലയിൽ തുടരാൻ എന്തൊക്കെ ചെയ്യണം ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുക പാചകം ചെയ്ത ഭക്ഷണമാണെങ്കിൽ പോലും അധിക നേരം പുറത്ത് സൂക്ഷിക്കരുത്. പാചകം ചെയ്ത ഭക്ഷണം ബാക്കിയായാൽ രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കാം. ഫ്രിഡ്ജിൽ ഭക്ഷണം വയ്ക്കുമ്പോൾ എയർടൈറ്റ് ആയ കണ്ടെയ്നർ ഉപയോ​ഗിക്കുക. പഴകിയ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും ഒഴിവാക്കുക. ഫ്രിഡ്ജിൽ വെച്ച ഭക്ഷണം ഒന്ന്-രണ്ട് ദിവസത്തിനുള്ളിൽ കഴിക്കണം. പഴങ്ങളും പച്ചക്കറികളും കഴുകുക പഴങ്ങളും പച്ചക്കറികളും ഉപയോ​ഗിക്കുന്നതിന് മുൻപ് നന്നായി കഴുകണം. മണ്ണ്, കീടനാശിനി അവശിഷ്ടങ്ങൾ, ബാക്ടീരിയ പോലുള്ള പലരീതിയിലുള്ള രോ​ഗാണുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ടാവാം. അതൊഴിവാക്കൻ ഉപ്പോ വിനാ​ഗിരിയോ ചേർത്ത വെള്ളത്തിൽ കഴുകാം. കുടവയറു കൂട്ടുന്ന അ‍ഞ്ച് ശീലങ്ങൾ, ഇപ്പോഴേ നിർത്തിക്കോ! അടുക്കള വൃത്തിയായി സൂക്ഷിക്കുക അടുക്കളയിലെ ശുചിത്വം വളരെ പ്രധാനമാണ്. വൃത്തിയില്ലാത്ത അടുക്കളയിൽ നിന്ന് രോ​ഗാണുക്കൾ വേ​ഗം പടരാം. പാത്രം കഴുകാനെടുക്കുന്ന സ്പോഞ്ച്, വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന തുണി എന്നിവ കൃത്യമായ ഇടവേളയിൽ മാറ്റുക. സിങ്ക് വൃത്തിയായി സൂക്ഷിക്കുക. കാലാവധി പരിശോധിക്കുക പാക്കറ്റ് ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ കാലാവധി പരിശോധിക്കുക. കാലാവധി കഴിഞ്ഞ ഭക്ഷണം ഒഴിവാക്കുക. ശുദ്ധമായ കുടിവെള്ളം മലിനജലം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. തിളപ്പിച്ച വെള്ളമോ ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം കുടിക്കുക. How to avoid food poisoning at home

സമകാലിക മലയാളം 15 May 2026 1:26 pm

പഴയ പൊള്ളലേറ്റ പാട് പതിറ്റാണ്ടുകൾക്ക് ശേഷം കാൻസർ ഉണ്ടാക്കാം, എന്താണ് മാർജോളിൻസ് അൾസർ ?

ശ രീരത്തിൽ ഉണ്ടാകുന്ന പൊള്ളവേറ്റ പാടുകളെ കുറച്ചു കാലം പരിചരിച്ച ശേഷം അവ​ഗണിക്കുകയാണ് പതിവ്. പഴയ പൊള്ളൽ പാടുകൾ പതിറ്റാണ്ടുകൾക്ക് ശേഷം കാൻസർ ആയി മാറാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മാർജോളിൻസ് അൾസർ എന്ന് വിശേഷിപ്പിക്കുന്ന ഒരു തരം സ്കിൻ കാൻസറിനെ സ്ക്വാമസ് സെൽ കാർസിനോമ വിഭാ​ഗത്തിലാണ് ഉൾപ്പെടുന്നത്. എന്താണ് മാർജോളിൻസ് അൾസർ ? പഴയ മുറിവുകൾ, പൊള്ളലേറ്റ പാടുകൾ, ദീർഘകാലം ഭേദമാകാത്ത അൾസറുകൾ എന്നിവയിൽ നിന്ന് വികസിക്കാവുന്ന അപൂർവമായ ഒരു തരം ത്വക്ക് അർബുദമാണ് മാർജോളിസ് അൾസർ. പൊള്ളലേറ്റ പാടുകളിൽ വർഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന ഭാഗങ്ങളിൽ ചിലപ്പോൾ കോശങ്ങളിൽ അസാധാരണ വളർച്ചയ്ക്ക് കാരണമാകാം. അതാണ് പിന്നീട് കാൻസറായി മാറുന്നത്. മാർജോളിൻസ് അൾസർ സാധാരണയായി പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. പൊള്ളലേറ്റ് പാടുകളിൽ നിന്ന് കാൻസർ രൂപപ്പെടാൻ 10 മുതൽ 40 വർഷം വരെ എടുത്തേക്കാം. അതുകൊണ്ട് തന്നെ പഴയ പൊള്ളലേറ്റ പാടുകൾ ഉണ്ടെങ്കിൽ വർഷങ്ങളായാലും അവയെ അവ​ഗണിക്കരുത്. ഏകദേശം രണ്ട് ശതമാനം പൊള്ളൽ പാടുകളിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ ചർമത്തിലെ മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണ്. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങളുടെ സംരക്ഷണ ശേഷി കുറയുന്നതും രക്തയോട്ടം കുറവായതിനാൽ പ്രതിരോധ സംവിധാനം ദുർബലമാകുന്നതുമാണ് ഇതിലേക്ക് നയിക്കുന്നത്. മുറിവ് ഉണങ്ങുകയും വീണ്ടും പൊട്ടുകയും ചെയ്യുന്ന അവസ്ഥയിലൂടെ വർഷങ്ങളോളം കടന്നുപോകുന്നത് കോശങ്ങളിലെ ഡിഎൻഎ നാശത്തിന് കാരണമാവുകയും ഇത് അനിയന്ത്രിതമായ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ലക്ഷണങ്ങൾ പൊള്ളലേറ്റ പാടുള്ള ഭാ​ഗത്തെ മുറിവ് വീണ്ടും പൊട്ടുക. ഭേദമാകാതെ നീണ്ടുനിൽക്കുന്ന മുറിവ് പൊള്ളലേറ്റ പാടിൽ അസാധാരണ വളർച്ച അല്ലെങ്കിൽ കട്ട പോലെ ഉണ്ടാവുക. രക്തസ്രാവം ദുർഗന്ധമുള്ള സ്രാവം നിറം മാറുക കടുത്ത വേദന അല്ലെങ്കിൽ ചൊറിച്ചിൽ 'ശരീരം വിയർത്താൽ കൊഴുപ്പ് പോയെന്നാണോ?' ജിമ്മിലെ വർക്ക്ഔട്ട് മിത്തിനെ കുറിച്ച് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച് രോ​ഗനിർണയം എങ്ങനെ ശാരീരിക പരിശോധനയിലൂടെയും ബയോപ്സി നടത്തുന്നതിലൂടെയും സിടി സ്കാൻ അല്ലെങ്കിൽ എംആർഐ ചെയ്യുന്നതിലൂടെയും മാർജോളിൻസ് അൾസർ കണ്ടെത്താൻ സാധിക്കും. രോ​ഗം നേരത്തെ കണ്ടെത്തുന്നത് മികച്ച ചികിത്സ ലഭിക്കുന്നതിനും രോ​ഗമുക്തി കിട്ടുന്നതിനും സഹായിക്കും. നിശബ്ദമായി കൊല്ലും! രക്തസമ്മർദം സാധാരണനിലയിൽ തുടരാൻ എന്തൊക്കെ ചെയ്യണം എല്ലാ പൊള്ളലേറ്റ പാടുകളും അപകടകാരിയല്ല. എന്നാൽ പഴയ പൊള്ളലേറ്റ പാടുകളിൽ അസാധാരണ മാറ്റങ്ങൾ കാണുന്നുവെങ്കിൽ അത് വെറും പാടാണെന്ന് കരുതി അവ​ഗണിക്കരുത്. Old burn scars may cause dangerous Skin Cancer called Marjolin's ulcer

സമകാലിക മലയാളം 15 May 2026 12:36 pm

'ആറ് മാസമെടുത്തു കാര്യങ്ങൾ വ്യക്തമാകാൻ, ആദ്യകാലങ്ങളിൽ ചെറിയ കാര്യങ്ങൾക്ക് പോലും കരയുമായിരുന്നു'

പ്ര സവാനന്തര ദിനങ്ങൾ കഠിനമായിരുന്നുവെന്നും മകൾ ജനിച്ച് ഏകദേശം ആറ് മാസമെടുത്തു തന്റെ മാനസികാരോ​ഗ്യ നില മെച്ചപ്പെടാനെന്നും നടി കിയാര അദ്വാനി. കഴിഞ്ഞ വർഷമാണ് കിയാരയ്ക്കും സിദ്ധാർത്ഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മാതൃത്വത്തിലേക്കുള്ള ചുവടുവെയ്പ്പിനെ കുറിച്ചും പ്രസവാനന്തരമുള്ള കഠിനദിവസങ്ങളെ കുറിച്ചും കിയാര രാജ് ഷമാനിയുമായുള്ള ഫി​ഗറിങ് ഔട്ട് എന്ന പോഡ്കാസ്റ്റിൽ തുറന്നു പറഞ്ഞു. 2025 ജൂലൈയിലാണ് സരായ ജീവിതത്തിലേക്ക് വരുന്നത്. അമ്മയായതോടെ തന്റെ വ്യക്തിത്വത്തിലും വികാരങ്ങളിലും പ്രകടമായ മാറ്റങ്ങൾ വന്നിരുന്നു. അതൊരു പുതിയ ലോകമായിരുന്നു. പൂർണമായും ഒരു സ്വത്വമാറ്റം അവിടെ സംഭവിക്കുന്നുവെന്നും കിയാര പറയുന്നു. മകൾ ജനിച്ച് ഏകദേശം ആറ് മാസമെടുത്തു തന്റെ മാനസികാരോ​ഗ്യം ശ്രദ്ധിച്ചു തുടങ്ങാൻ. ആ​ദ്യ കാലങ്ങളിൽ വളരെ ചെറിയ കാര്യങ്ങൾക്ക് വരെ താൻ കരയുമായിരുന്നു. ഈ സമയത്ത് തന്നെ താങ്ങി നിർത്തിയത് ഭർത്താവ് സിദ്ധാർത്ഥിന്റെ കരുതലായിരുന്നുവെന്നും കിയാര പറഞ്ഞു. 'ശരീരം വിയർത്താൽ കൊഴുപ്പ് പോയെന്നാണോ?' ജിമ്മിലെ വർക്ക്ഔട്ട് മിത്തിനെ കുറിച്ച് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച് സിനിമ പ്രമോഷൻ തിരക്കുകൾക്കിടയിലും സിദ്ധാർത്ഥ തനിക്ക് വേണ്ടി സമയം കണ്ടെത്തുമായിരുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം രാത്രിയിൽ സിദ്ധാർത്ഥ് കാറിൽ തന്നെ പുറത്തു കൊണ്ടുപോകുമായികുന്നു. വളരെ ചെറിയ കാര്യമെന്ന് തോന്നിയാലും, വീടിനുള്ളിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് പുറത്തു ക‌ടന്ന് അൽപം ശുദ്ധവായും ശ്വസിക്കാനും അത് തന്നെ ഒരുപാട് സഹായിച്ചുവെന്നും കിയാര പറഞ്ഞു. 'അഞ്ച് തവണ അതിജീവിച്ചു, ആറാമതും സ്ഥീരികരിച്ചു'; ഭാര്യയുടെ അർബുദ പോരാട്ടത്തെ കുറിച്ച് ഷരീബ് ഹഷ്മി 2023 ഫെബ്രുവരിയിലായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം. നിലവിൽ യാഷ് നായകനാകുന്ന ടോക്സിക് എന്ന ഗീതു മോഹൻദാസ് സംവിധാനത്തിലെത്തുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് താരം. Kiyara Advani about postpartum struggles

സമകാലിക മലയാളം 15 May 2026 10:36 am

ഭക്ഷണ കാര്യത്തിൽ സതീശൻ 'സ്ട്രിക്റ്റാണ്'; രണ്ട് പതിറ്റാണ്ടായി തുടരുന്ന ആ ശീലങ്ങൾ!

ദി വസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്ന സതീശൻ ഭക്ഷണക്കാര്യത്തിലും ഏറെ ശ്രദ്ധാലുവാണ്. ഒരു രാഷ്ട്രീയ പ്രവർത്തകനായതു കൊണ്ട് തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ പലപ്പോഴും പറ്റിയെന്ന് വരില്ല, എങ്കിലും ഭക്ഷണക്കാര്യത്തിൽ ചില ചിട്ടകൾ പാലിക്കാൻ ശ്രമിക്കാറുണ്ടെന്നും വിഡി സതീശൻ സമീപകാലത്ത് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഏതാണ്ട് ഓരേ ശരീരഭാരമാണ് നിലനിർത്തുന്നത്. 73-74 കിലോയിൽ നിന്ന് കൂടാൻ അനുവദിക്കാറില്ല. അതിൻ്റെ പ്രധാന കാരണം ഭക്ഷണത്തിൽ വരുത്തിയ കൺട്രോൾ ആണ്. വലിയ ഭക്ഷണ പ്രിയനായ താൻ കഴിഞ്ഞ പത്തു-ഇരുപതു വർഷമായി ഭക്ഷണക്കാര്യത്തിൽ പാലിക്കുന്ന ഒരു പ്രധാന ഘടക, ഭക്ഷണത്തിൻ്റെ അളവാണ്. വയറു നിറച്ചു കഴിക്കുന്ന ശീലമില്ല, പാതിവയറിൽ ഭക്ഷണം നിർത്തും. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും ഈയൊരു ചിട്ടയാണ് ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു കാര്യം, പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക് ഫാസ്റ്റ് കൃത്യമായി കഴിക്കും, കാരണം പിന്നീട് എപ്പോഴാണ് ഭക്ഷണം കിട്ടുകയെന്ന് പറയാനാകില്ല. ഇഷ്ട ഭക്ഷണം ദോശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുയുഗം സൃഷ്ടിക്കും,വേണുഗോപാൽ നൽകിയത് പൂർണ പിന്തുണ, ചെന്നിത്തല എൻറെ നേതാവ്, വി ഡി സതീശൻ മീനിനോട് പ്രത്യേക ഇഷ്ടം 'ഞാൻ പറവൂരുകാരനാണ്. ഏറ്റവും ഫ്രഷ് മീൻ കിട്ടുന്നയിടമാണ് പറവൂർ. തിരുത, കാളാഞ്ചി, ചെമ്പല്ലി അങ്ങനെ വെറൈറ്റി മീനുകൾ.., പറവൂരിലാണ് നല്ല കരിമീൻ കിട്ടുന്നത്. അത്രയും നല്ല കരിമീൻ കിട്ടുന്ന മറ്റൊരിടം അഷ്ടമുടി ആയിരിക്കും. കുമരകത്ത് കിട്ടുന്ന കരിമീനിന് ചെറിയ ചെളിയുടെ ചുവയുണ്ടാകും. 'കേരളത്തിന് ഇനി പുതിയ മുഖം..പുതിയ ശൈലി..'; ഷാഫി, മാത്യു കുഴല്‍നാടന്‍, ബല്‍റാം..., സതീശനെ അഭിനന്ദിച്ച് നേതാക്കള്‍ പറവൂരിൽ നിന്ന് മീൻ കറി കഴിച്ചിട്ടു പോയാൽ മറ്റൊരിടത്തെ മീനും ഇഷ്ടപ്പെടില്ലെന്നതാണ് വലിയ പ്രശ്നം. എത്ര നല്ലരീതിയിൽ പാചകം ചെയ്തു മുന്നിൽ വെച്ചാലും മീനിന് പഴമ ഉണ്ടെങ്കിൽ ഞങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും'- വിഡി സതീശൻ പറയുന്നു. V D Satheeshan food habits, love for dosa and fish

സമകാലിക മലയാളം 14 May 2026 4:42 pm

നിശബ്ദമായി കൊല്ലും! രക്തസമ്മർദം സാധാരണനിലയിൽ തുടരാൻ എന്തൊക്കെ ചെയ്യണം

ചെ റുപ്പക്കാർക്കിടയിലും ഉയർന്ന രക്തസമ്മർദം ആശങ്കാജനകമായ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 40 വയസിന് താഴെയുള്ള മുതിർന്നവരിൽ 20 ശതമാനത്തിലധികം പേർക്കും മാനസിക സമ്മർദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ കാരണം ഉയർന്ന രക്തസമ്മർദം നേരിടുന്നുവെന്ന് ഐസിഎംആർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഉയർന്ന രക്തസമ്മർദത്തെ നിശബ്ദ കൊലയാളിയെന്നും വിശേഷിപ്പിക്കുന്നു. ഇത് ക്രമേണ ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കാം. ചെറുപ്പക്കാരിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം സമ്മർദത്തിന്റെ അളവു വർധിപ്പിക്കുകയും ഉറക്കരീതികളെ ബാധിക്കുകയും ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദം തടയാനുള്ള 5 വഴികൾ രക്തസമ്മർദം നിരീക്ഷിക്കുക ഇത്തരം രോ​ഗാവസ്ഥകൾ തങ്ങളെ ബാധിക്കില്ലെന്ന തോന്നലിൽ ചെറുപ്പക്കാർ പൊതുവെ ആരോ​ഗ്യ പരിശോധനകൾ ഒഴിവാക്കാറുണ്ട്. ഉയർന്ന രക്തസമ്മർദം കൗമാരക്കാരിലും വരാം, പ്രത്യേകിച്ച് കുടുംബപാരമ്പര്യമുണ്ടെങ്കിൽ. വർഷത്തിൽ ഒരിക്കൽ രക്തസമ്മർദ നില പരിശോധിക്കുന്നത് വളരെ നല്ലതാണ്. 120/80 mmHg-യാണ് സാധാരണ രക്തസമ്മർദത്തിന്റെ അളവു. രക്തസമ്മർദം ഉയരുന്നതായി കണ്ടാൽ തീർച്ചയായും വൈദ്യസഹായം തേടണം. ആരോ​ഗ്യകരമായ ഡയറ്റ് രക്തസമ്മർദത്തെ നിർണയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ഭക്ഷണക്രമം. ഭക്ഷണത്തിൽ ഉപ്പിന്റെ വർധിച്ച ഉപഭോ​ഗം, മധുരപലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ പതിവായാൽ രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും. 'അഞ്ച് തവണ അതിജീവിച്ചു, ആറാമതും സ്ഥീരികരിച്ചു'; ഭാര്യയുടെ അർബുദ പോരാട്ടത്തെ കുറിച്ച് ഷരീബ് ഹഷ്മി വ്യായാമം ശാരീരിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഖമമാക്കാനും സഹായിക്കും. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ പോലുള്ള മിതമായ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകൾ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ദിവസത്തിൽ 160 മിനിറ്റ് നടക്കാമോ? ആയുസ്സ് കൂടാനുള്ള ആരോഗ്യകരമായ പൊടിക്കൈ സമ്മർദം കൈകാര്യം ചെയ്യണം വിട്ടുമാറാത്ത മാനസിക സമ്മർദം രക്തസമ്മർദം ഉയരാൻ കാരണമാകും. മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, ​യോ​ഗ പോലുള്ള പരിശീലിക്കുന്നത് ​ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തിൽ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ അകറ്റിവെയ്ക്കാനും ശ്രമിക്കുക. പുകവലിയും മദ്യപാനവും പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ഹൃദയത്തിന്റെ ആരോ​ഗ്യം മോശമാക്കാനും രക്തസമ്മർദം ഉയരാനും കാരണമാകും. ഇത്തരം ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. High Blood Pressure in Youth, health risk

സമകാലിക മലയാളം 14 May 2026 3:23 pm

'ശരീരം വിയർത്താൽ കൊഴുപ്പ് പോയെന്നാണോ?'ജിമ്മിലെ വർക്ക്ഔട്ട് മിത്തിനെ കുറിച്ച് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച്

ജി മ്മിലെ കഠിനാധ്വാനത്തിനിടെ വിയർപ്പാണ് പലരും കൊഴുപ്പ് കുറയുന്നതിന്റെ പ്രധാന അളവു കോലയായി വിലയിരുത്തുന്നത്. എന്നാൽ ഈ മിഥ്യാധാരണയെ തിരുത്തുകയാണ് സാന്യ മൽഹോത്രയുടെ ഫിറ്റ്നസ് കോച്ച് ആയ ത്രിദേവ് പാണ്ഡെ. പലരും അവരുടെ വ്യായാങ്ങളെ വിലയിരുത്തുന്നത് അവർ എത്രമാത്രം വിയർക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. വാസ്തവത്തിൽ വിയർപ്പ് എന്നത് സ്വയം തണുപ്പിക്കാൻ വേണ്ടിയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും ഇത് ഒരിക്കലും കൊഴുപ്പ് കത്തുന്നതുമായി ബന്ധമില്ലെന്നും ത്രിദേവ് പാണ്ഡെ പറയുന്നു. കൊഴുപ്പ് കത്തിക്കാൻ അധികം വിയർക്കാതെ വളരെ ഫലപ്രദമായി ചെയ്യാവുന്ന വ്യായാമ സെഷനുകൾ ഉണ്ട്, അതുപോലെ അമിതമായി വിയർക്കുകയും എന്നാൽ കൊഴുപ്പ് നീക്കാൻ കഴിയാതെ വരികയും ചെയ്യുന്ന വ്യായാമങ്ങളുമുണ്ട്. നിങ്ങളുടെ പേശികൾക്ക് വേണ്ടിയുള്ള വ്യായാമം എത്രത്തോളം സ്ഥിരത പുലർത്തുന്നു എന്നിവയാണ് കൊഴുപ്പ് കുറയ്ക്കുന്നതിന്റെ യഥാർഥ അളവുകോലെന്ന് പാണ്ഡെ പറയുന്നു. കൊഴുപ്പ് കുറയുന്ന പ്രക്രിയ എങ്ങനെ സംഭവിക്കുന്നു ശരീരത്തിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതും ഉപയോഗിക്കുന്നതുമായ ഇന്ധനമാണ് ഗ്ലൂക്കോസ്. അധിക ​ഗ്ലൂക്കോസ് ആദ്യം കരളിൽ ​ഗ്ലൈക്കോജനായി സംഭരിച്ചുവയ്ക്കുന്നു. ​ഏകദേശം 100-120 ​ഗ്രാം ​ഗ്ലൈക്കോജൻ കരൾ സംഭരിച്ചു വയ്ക്കുന്നു. ഭക്ഷണത്തിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന അധിക കാർബോഹൈഡ്രേറ്റ് പിന്നീട് കൊഴുപ്പായും സംഭരിക്കപ്പെടുന്നു. നമ്മൾ ഉപവസിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ​ഗ്ലൈക്കോജൻ വിഘടിച്ച് ​ഗ്ലൂക്കോസായി നിരന്തരം ശരീരം ഉപയോ​ഗിക്കുന്നു. കരളിലെ ​ഗ്ലൈക്കോജൻ സംഭരണികൾ പൂർണമായും കുറയാൻ 10-12 മണിക്കൂർ എടുത്തേക്കാം. ​ഗ്ലൈക്കോജൻ കുറയുന്നതോടെ സംഭരിച്ചു വച്ചിരിക്കുന്ന അധിക കൊഴുപ്പ് ​ഗ്ലൂക്കോസായി മെറ്റബോളിസ് ചെയ്യപ്പെടുന്നു. ഇത് കൊഴുപ്പ് കത്തിക്കുന്നതിലേക്ക് നയിക്കുന്നു. വിയർപ്പ് കൊഴുപ്പ് കത്തിക്കുന്നതിന്റെയല്ല, മറിച്ച് ​ദ്രാവക നഷ്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാലക്രമേണയുള്ള കുറഞ്ഞ കലോറി മൂലമാണ് കൊഴുപ്പ് കുറയുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമങ്ങൾ നടത്തം ദിവസവും 30–45 മിനിറ്റ് വേഗത്തിൽ നടക്കുക. വയറിനും ശരീരത്തിലെ മൊത്തം കൊഴുപ്പിനും ഗുണം ചെയ്യും. ഓട്ടം / ജോഗിങ് 20–30 മിനിറ്റ് ജോഗിങ് ചെയ്യുന്നത് ശരീരത്തിൽ നിന്ന് അധിക കലോറി കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യത്തിനും നല്ലത്. കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരമുള്ള ഇരിപ്പ്, നടുവേദന പരിഹരിക്കാൻ ഓഫീസിൽ തന്നെ ചെയ്യാവുന്ന ചില സ്ട്രെച്ചുകൾ സൈക്കിളിങ് കാലിലെ പേശികൾക്കും വയർ കുറയ്ക്കാനും സഹായിക്കും സ്ക്വാറ്റ്സ് തുട, കാൽ, ഹിപ്സ് എന്നിവയിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു 15–20 തവണ മൂന്ന് സെറ്റ് ചെയ്യാം 'അഞ്ച് തവണ അതിജീവിച്ചു, ആറാമതും സ്ഥീരികരിച്ചു'; ഭാര്യയുടെ അർബുദ പോരാട്ടത്തെ കുറിച്ച് ഷരീബ് ഹഷ്മി കൂടാതെ സൂംബ പോലുള്ള ഡാൻസ് വർക്ക്ഔട്ടുകളും കൊഴുപ്പ് കളയാൻ സഹായിക്കും. മാനസിക സമ്മർദം കുറയ്ക്കാനും ഇത് ഗുണകരമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യായാമത്തോടൊപ്പം ബാലൻസ്ഡ് ഡയറ്റും പാലിക്കുക കൂടുതൽ വെള്ളം കുടിക്കുക ദിവസവും സ്ഥിരത പാലിക്കുക മതിയായ ഉറക്കം ഉറപ്പാക്കുക fitness trainer debunks gym’s biggest myth: ‘Stop using sweat as feedback’

സമകാലിക മലയാളം 14 May 2026 1:12 pm

'അഞ്ച് തവണ അതിജീവിച്ചു, ആറാമതും സ്ഥീരികരിച്ചു'; ഭാര്യയുടെ അർബുദ പോരാട്ടത്തെ കുറിച്ച് ഷരീബ് ഹഷ്മി

കാ ൻസർ തങ്ങളുടെ ജീവിതത്തെ വീണ്ടും വീണ്ടും വേട്ടയാടിയപ്പോഴും ധൈര്യം സംഭരിച്ചു ഉറച്ചു നിന്ന് പോരാടിയവരാണ് താനും ഭാര്യ നസ്രീനുമെന്ന് 'ദി ഫാമിലി മാൻ' എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ഷരീബ് ഹഷ്മി. അഞ്ചു തവണ കാൻസറിനെ അതിജീവിച്ച നസ്രീന് ആറാം തവണയും രോ​ഗം സ്ഥിരീകരിച്ചുവെന്ന് ഷരീബ് പറയുന്നു. 2018-ലാണ് നസ്രീന് ആദ്യമായി ഓറൽ കാൻസർ സ്ഥിരീകരിക്കുന്നത്. പിന്നീട് അഞ്ച് തവണ നസ്രീൻ രോ​ഗത്തെ അതിജീവിച്ചു. ഇപ്പോൾ വീണ്ടും കാൻസർ സ്ഥിരീകരിച്ചതായി ഷരീബ് പറയുന്നു. രോ​ഗാവസ്ഥയെ തുടർന്ന് അഞ്ച് തവണ നസ്രീന് ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതായി വന്നിരുന്നു. ഈ തവണ എല്ലായിടത്തും രോ​ഗം പടർന്നിട്ടുണ്ട്. എന്നാൽ എല്ലാ തവണത്തെയും പോലെ ഇതും അതിജീവിക്കും. നസ്രീൻ രോഗത്തെ കൈകാര്യം ചെയ്യുന്ന രീതി തങ്ങൾക്കെല്ലാം ധൈര്യം പകരുന്നതാണെന്നും ഷരീബ് കൂട്ടിച്ചേർത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ഷരീബ് നൽകുന്ന ഉറച്ച പിന്തുണയെ കുറിച്ച് നസ്രീനും പങ്കുവെച്ചിരുന്നു. ഷൂട്ടിങ് തിരക്കാണെങ്കിലും തനിക്കരിൽ എപ്പോഴും ഉണ്ടാവാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. ആശുപത്രിയിൽ എങ്ങനെയെങ്കിലുമൊക്കെ എത്തും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം മുതൽ ഡിസ്ചാർജ് ആകുന്നതു വരെ അവിടെയിരിക്കും. ഷരീബ് അവിടെയുണ്ടെന്ന് അറിയുന്നത് തനിക്കും ധൈര്യമാണെന്നും നസ്രീൻ പറയുന്നു. View this post on Instagram A post shared by Sharib Hashmi (@mrfilmistaani) നിസ്സാരമല്ല 'ഓറൽ കാൻസർ' വായിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് ഓറൽ കാൻസർ. ഹെഡ് ആന്റ് നെക്ക് കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണിത്. നാവിന്റെ വശങ്ങള്‍, നാവിന്റെ അടിഭാഗം, നാവിന്റെ ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ ഭാഗങ്ങളെയാണ് ഓറൽ കാൻസർ ബാധിക്കുക. എന്നാൽ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ നൂറുശതമാനം ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗാവസ്ഥയാണിതെന്ന് തിരുവനന്തപുരം, ഗവ. അര്‍ബന്‍ ദന്തല്‍ ക്ലിനിക്കിലെ മോണരോഗവിദഗ്ധന്‍ ഡോ. മണികണ്ഠന്‍ ജി ആര്‍ പറയുന്നു. 70 ശതമാനം ഓറല്‍ കാന്‍സറിന്റെയും കാരണം പുകയിലജന്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. ബാക്കിയുള്ള 30 ശതമാനം കേസുകളില്‍ നമ്മുടെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം, മാറിയ ജീവിത ശൈലി എന്നിവയാണ് കാരണമാകുന്നത്. മാറിയ ജീവിത ശൈലിയും ഭക്ഷണരീതിയുമൊക്കെ നമ്മുടെ ജീനോമില്‍ ഒരു തരത്തിലുള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആഘാതത്തിന്‍റെ ഫലമായി ജീനോമില്‍ വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കും. ഇത് കാന്‍സര്‍ അല്ലെങ്കില്‍ കാന്‍സറിന് മുന്നോടിയായുള്ള ലക്ഷണങ്ങളിലേക്ക് നയിക്കാം. ഇത് നമ്മുടെ ജനികം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഓറൽ കാൻസർ ലക്ഷണങ്ങൾ പലപ്പോഴും രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ വായ്പുണ്ണ്, വേദന, ഉണങ്ങാത്ത മുറിവ് എന്നിവ പലരും അവഗണിക്കാറാണ് പതിവ്. വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. ശരീരഭാരം കുറയുക: എല്ലാത്തരം കാന്‍സറുകളുടെയും ലക്ഷണമാണ് അകാരണമായി പെട്ടെന്ന് ശരീരഭാരം കുറയുന്നത്. ഓറല്‍ കാന്‍സറിന്‍റെ പ്രാഥമിക ലക്ഷണമായും ശരീരഭാരം കുറയുന്നതിനെ കണക്കാക്കാം. തൊണ്ടയില്‍ എന്തോ തങ്ങിനില്‍ക്കുന്നതു പോലെ: തൊണ്ടയില്‍ എന്തോ ഇരുക്കുന്ന പോലുള്ള തോന്നല്‍, വെള്ളമിറക്കാന്‍ പോലുമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഓറല്‍ കാന്‍സറിന്‍റെ മറ്റൊരു ലക്ഷണമാണ്. പല്ലുമായിട്ട് അനുബന്ധമായിട്ടാണ് കാന്‍സര്‍ വരുന്നതെങ്കില്‍, പല്ലിന് പെട്ടെന്ന് ഇളക്കം തട്ടാം. മോണരോഗം കാരണവും പല്ലുകള്‍ക്ക് ഇളക്കം വരാം, എന്നാല്‍ മോണ വളര്‍ച്ച ഉണ്ടാവുകയും അതിന് പിന്നാലെ പല്ലുകള്‍ക്ക് ഇളക്കം തട്ടുകയും ചെയ്താല്‍ ശ്രദ്ധിക്കണം. ഓറല്‍ കാന്‍സര്‍ പ്രധാനമായും രണ്ട് തരത്തിലാണ് വിഭജിക്കുന്നത്. മാരകമായതും മാരകമല്ലാത്തതുമായ കാന്‍സറുകള്‍. അമിത വളര്‍ച്ചയെ നീക്കം ചെയ്തു കഴിഞ്ഞാല്‍ സാധാരണമായ അവസ്ഥയിലേക്ക് രോഗി എത്തുന്ന അവസ്ഥയാണ് മാരകമല്ലാത്ത കാന്‍സറുകള്‍. എന്നാല്‍ മാരകമായ ഓറല്‍ കാന്‍സര്‍ ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും. ശബ്ദം പരുക്കനാകും, തൊണ്ടയിലെന്തോ കുടുങ്ങിയ തോന്നൽ; ഓറൽ കാൻസർ ലക്ഷണങ്ങൾ ഓറല്‍ കാന്‍സര്‍ എങ്ങനെ തടയാം ബ്രഷ് ചെയ്യുന്ന സമയത്ത്, നാവിന്റെ വശങ്ങള്‍, അടിഭാഗം, ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ വായിലെ എട്ട് ഭാഗങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുക. പ്രാഥമികമായുള്ള വ്യത്യാസങ്ങള്‍ ഈ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാല്‍ സഹായിക്കും. ദിവസത്തിൽ 160 മിനിറ്റ് നടക്കാമോ? ആയുസ്സ് കൂടാനുള്ള ആരോഗ്യകരമായ പൊടിക്കൈ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ ഉണങ്ങാതെ നില്‍ക്കുന്ന വ്രണങ്ങളോ ചുവന്നതോ വെളുത്തതോ ആയ പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. അതിന് ഒരുപക്ഷെ വേദനയോ എരിച്ചിലോ പുകച്ചിലോ ഉണ്ടാവണമെന്നില്ല. വെളുത്ത പാടുകളെ ലൂക്കോപ്ലേക്യ എന്നാണ് വിളിക്കുന്നത്. ചുവന്ന വകഭേദത്തിന് എറിത്യോപ്ലേക്യ എന്ന് പറയും. ചുവപ്പും വെളുപ്പും ഇടകലര്‍ന്ന് കാണപ്പെടുന്നതിനെ എറിത്യോ-ലൂക്കോപ്ലേക്യ എന്ന് പറയും. ഇത്തരം ലക്ഷണങ്ങളെ പ്രീ-കാന്‍സറസ് ലീഷന്‍ അഥവാ പൂര്‍വാര്‍ബുദ ലക്ഷണങ്ങളായി കണക്കാക്കാം. Sharib Hashmi wife oral cancer, how to prevent and symptoms of oral cancer

സമകാലിക മലയാളം 14 May 2026 10:50 am

ദിവസത്തിൽ 160 മിനിറ്റ് നടക്കാമോ? ആയുസ്സ് കൂടാനുള്ള ആരോഗ്യകരമായ പൊടിക്കൈ

ആ രോ​ഗ്യത്തോടെ കുറേക്കാലം ജീവിച്ചിരിക്കുക എന്ന ആ​ഗ്രഹത്തോടെ ജമ്മിലും പലവിധ ഡയറ്റും പരീക്ഷിച്ചു പരക്കം പായുന്നവരോട് ഒരു സിപിംൾ ട്രിക്ക് പറയട്ടെ! ഒരു ദിവസത്തിൽ 160 മിനിറ്റ് നടക്കാനായി മാറ്റിവെയ്ക്കാമോ? ഈയൊരൊറ്റ കാര്യം മതി, നിങ്ങള്‍ക്ക് ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാൻ. ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ദിവസവും നടക്കുന്ന ശീലം ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യും. മൂന്ന് മൈല്‍ വേഗതയില്‍ 160 മിനിറ്റ് വരെ നടക്കുന്നത് അഞ്ച് വര്‍ഷം വരെ ആയുസ് വര്‍ധിപ്പിക്കുന്നുവെന്ന് സമീപകാലത്ത് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോട്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാർഡിയോമെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിലൂടെ നടത്തം ആയുസ് വർധിപ്പിക്കുന്നു. മധ്യവയസ്സു കഴിഞ്ഞാൽ ഒരാഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് മൂന്നു മണിക്കൂർ എങ്കിലും കായികമായ വ്യായാമങ്ങളിൽ ഏർപ്പെടേണ്ടത് ശരീരത്തിന് അനിവാര്യമാണ്. നടത്തം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഉറക്കപ്രശ്നം നേരിടുന്നുണ്ടോ? നാല് മണിക്ക് ശേഷം കാപ്പി ഒഴിവാക്കാം ഇത് ഇൻസുലിൻ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷമുള്ള നടത്തം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് പ്രത്യേകിച്ചും ഫലപ്രദമാണ്. പിസിഒഎസ് ഇനി മുതൽ പിഎംഒഎസ്, വെറും ആർത്തവ തകരാറു മാത്രമായി കണ്ട് നിസ്സാരമാക്കരുതെന്ന് ​ഗവേഷകർ കൂടാതെ പതിവായി നടക്കുന്നത് ശരീരത്തെ വീക്കത്തിൽ നിന്ന് സംരക്ഷിക്കും. ശരീര വീക്കം വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നടത്തം ഹൃദയമിടിപ്പ് ക്രമീകരിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. 160 minute walking in day may improve health

സമകാലിക മലയാളം 14 May 2026 7:45 am

പിസിഒഎസ് ഇനി മുതൽ പിഎംഒഎസ്, വെറും ആർത്തവ തകരാറു മാത്രമായി കണ്ട് നിസ്സാരമാക്കരുതെന്ന് ​ഗവേഷകർ

പി സിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്ന് വ്യാപകമായി കൂടിവരികയാണ്. പലപ്പോഴും ആർത്തവ തകരാറെന്ന് നിസാരവൽക്കരിക്കുന്ന പിസിഒഎസ്സിന്റെ ​ഗൗരവം കൂടുതൽ മനസ്സിലാക്കുന്നതിന് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന രോഗത്തിന്റെ പേര് ആഗോളതലത്തിൽ പരിഷ്കരിച്ചു. ഇനി മുതൽ ഇത് 'പോളിസിസ്റ്റിക് മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം' (PMOS) എന്നാണ് അറിയപ്പെടുക. ശരീരത്തിന്റെ മെറ്റബോളിക് ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ഇൻസുലിൻ സംബന്ധമായ പ്രശ്നങ്ങളും അമിതവണ്ണവും കൃത്യമായി മനസ്സിലാക്കാൻ ഇത് സ്ത്രീകൾക്ക് ഏറെ സഹായകമാകും. രോഗനിർണ്ണയത്തിലും ചികിത്സയിലും ഇതൊരു വലിയ ചുവടുവെപ്പാകുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഇതു സംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം എട്ടിൽ ഒരു സ്ത്രീക്ക് പിസിഒഎസ് ബാധിക്കുന്നു. ഇത് കൂടുതൽ ​ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചതിലാണ് പേരുമാറ്റത്തിനുള്ള നിർദേശം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന പേര് കേൾക്കുമ്പോൾ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എന്നാൽ പല സ്ത്രീകളിലും പിസിഒഎസ് രോഗനിർണയം നടത്തിയപ്പോഴും അണ്ഡാശയത്തിൽ അസാധാരണമായ സിസ്റ്റുകൾ കണ്ടെത്തിയില്ല. അണ്ഡാശയങ്ങൾക്ക് അപ്പുറം പലവിധ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്നം എന്നതു കൊണ്ടു കൂടിയാണ് ആ രീതിയിൽ പേരു മാറ്റണമെന്ന വാദമുയർന്നത്. രോ​ഗാവസ്ഥ നിസ്സാരമായി കാണുന്നതു കൊണ്ട് തന്നെ രോ​ഗനിർണയം വൈകാനും ആരോ​ഗ്യസങ്കീർണതകൾക്കും കാരണമാകാറുണ്ട്. ആർത്തവ തകരാറുകൾക്കൊപ്പം പ്രത്യുത്പാദനക്ഷമത, ശരീരഭാരം കൂടുക, ചർമം, മാനസികാരോഗ്യം, രക്തത്തിലെ ഷുഗറിന്റെ അളവിൽ വ്യതിയാനം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ഹോർമോണൽ, മെറ്റബോളിക് ഡിസോർഡർ ആണിതെന്നും ആ രീതിയിൽ തന്നെ ഗൗരവകരമായി വിഷയത്തെ സമീപിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ശരീരത്തിലെ ഒന്നിലധികം ഹോർമോണുകളെ ബാധിക്കുന്ന അവസ്ഥ എന്നതാണ് പോളിഎൻഡോക്രൈൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മെറ്റബോളിക് എന്നത് ശരീരഭാരം, ഇൻസുലിൻ, രക്തത്തിലെ പഞ്ചസാര, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഓവറി എന്നത് പ്രത്യുത്പാദന ആരോഗ്യം, അണ്ഡോത്പാദനം എന്നിവയേക്കുറിച്ചും സിൻഡ്രോം എന്നാൽ ഒരുമിച്ച് സംഭവിക്കുന്ന ലക്ഷണങ്ങളുടെ ഒരു കൂട്ടത്തേയും സൂചിപ്പിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നമായാണ് പിഎംഒഎസിനെ കണക്കാക്കേണ്ടതെന്ന് ഗവേഷകർ പറയുന്നു. ദിവസം മുഴുവൻ പോസിറ്റീവ് ആകാം, പ്രഭാതശീലങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ആ​ഗോളതലത്തിൽ നടത്തിയ 22,000-ൽ അധികം സർവേ പ്രതികരണങ്ങൾ ആധാരമാക്കിയാണ് 14 വർഷം നീണ്ട‌ വിലയിരുത്തലിനൊടുവിൽ പേരുമാറ്റുന്നതാണ് അഭികാമ്യമെന്ന് കണ്ടെത്തിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ പേര് ലോകമെമ്പാടും ക്രമേണ അവതരിപ്പിക്കുമെന്നും 2028- ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ പൂർണ്ണമായി നടപ്പാക്കുമെന്നുമാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപനം, മുൻകരുതൽ വേണം ഇന്ത്യയിലെ യുവതികൾക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ഥിരീകരിക്കുന്നതിന്റെ നിരക്ക് വ്യാപകമായി കൂടുന്നുവെന്ന് അടുത്തിടെ മറ്റൊരു പഠനം വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ഏകദേശം 44 ദശലക്ഷം സ്ത്രീകൾ പിസിഒഎസുമായി ജീവിക്കുന്നവരാണ്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മെറ്റബോളിക് സിൻഡ്രോം തുടങ്ങി നിരവധി അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും പിസിഒഎസ് കാരണമാകുന്നുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിന് കീഴിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയത്. PCOS to be called PMOS as experts say old name caused confusion, delayed care

സമകാലിക മലയാളം 13 May 2026 5:54 pm

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപനം, മുൻകരുതൽ വേണം

സം സ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും വ്യാപിക്കുന്നു. കഴിഞ്ഞ നാലര മാസത്തിനിടെ 20 പേരാണ് രോ​ഗം ബാധിച്ചു മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തിൽ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മലിന ജലത്തിൽ നിന്നുള്ള രോഗാണുക്കൾ തലച്ചോറിനെയാണ് ബാധിക്കുക. അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെടുന്നത് എങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴിയാണ് മനുഷ്യ ശരീരത്തില്‍ കടക്കുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. രാത്രി ഉറങ്ങാൻ കിടന്നാലും മനസ്സിന് വിശ്രമമില്ല; അമ്മയ്ക്കും വേണം 'മീ ടൈം' ലക്ഷണങ്ങൾ രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി മുതലായവയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ എന്നിവയുണ്ടാവുന്നത്. രോ​ഗ നിർണയം എങ്ങനെ നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവ പിസിആര്‍ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിര്‍ണയം നടത്താനാവുക. എന്നാല്‍ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കില്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം. ടേബിൾ സോൾട്ട് ശീലം ഒഴിവാക്കാനാകുന്നില്ലേ? ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ പ്രതിരോധം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക. ചെറിയ കുളങ്ങള്‍, കിണറുകല്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍. നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം. ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. Amebic Meningoencephalitis Health risk

സമകാലിക മലയാളം 13 May 2026 4:50 pm

ഉറക്കപ്രശ്നം നേരിടുന്നുണ്ടോ? നാല് മണിക്ക് ശേഷം കാപ്പി ഒഴിവാക്കാം

രാ വിലെ എഴുന്നേൽക്കുന്നതു മുതൽ ഒരു ദിവസം എത്ര തവണ കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നുവെന്ന് കണക്കുണ്ടോ? മടുപ്പ് തോന്നുമ്പോൾ ഓടിപ്പോയി ഒരു കാപ്പി കുടിച്ചാൽ എനർജി കിട്ടും. എന്നാൽ ഇങ്ങനെ അമിതമായി കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതു കൊണ്ട് ചില ആരോ​ഗ്യപ്രശ്നങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, ചോക്ലേറ്റ് തുടങ്ങിയവയിൽ കാണപ്പെടുന്ന സ്വാഭാവിക ഘടകമാണ് കഫീൻ. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിച്ച് ക്ഷീണം കുറയ്ക്കുകയും ജാ​ഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത്രയധികം കാപ്പി അല്ലെങ്കിൽ ചായ ഫാൻസ് കൂടാൻ കാരണം. എന്നാൽ അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് ഇവയുടെ കാര്യവും Biscuits with tea കഫീൻ അമിതമായാൽ.., ഉറക്കമില്ലായ്മ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഉറക്കമില്ലായ്മയുടെ തീവ്രത കൂട്ടാൻ കഫീൻ ഒരു പ്രധാന കാരണമാണ്. വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ​ഗുണനിലവാരം കുറയുന്നു. കഫീൻ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിൻ എന്ന രാസവസ്തുവിന്റെ പ്രവർത്തനം തടസപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഹൃദയമിടിപ്പ് കൂടുക കഫീൻ ഹൃദയമിടിപ്പ് താൽക്കാലികമായി ഉയർത്താം. ഇത് അസ്വസ്ഥത ഉണ്ടാക്കും. പ്രത്യേകിച്ച്, ഹൃദയസംബന്ധമായ അസുഖമുള്ളവർ സൂക്ഷിക്കുക. മാനസികാവസ്ഥയിലെ മാറ്റങ്ങൾ അമിതമായ കഫീൻ ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് എത്തിക്കും. ഇത് ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയൽ, പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ പെരുമാറ്റങ്ങളുടെ തീവ്രത കൂട്ടാം. Black coffee ദഹനപ്രശ്നങ്ങൾ കഫീൻ വയറിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കാം. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. തലവേദന കഫീൻ അഡിക്ഷൻ ഉണ്ടാക്കുന്നതാണ്. പതിവായി കുടിച്ചാൽ ഇത് അഡിക്ഷൻ സ്വഭാവം ഉണ്ടാക്കുകയും തലവേദന പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം. അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ! ബേസിലിന്റെ ബോഡി ട്രാസ്ഫോർമേഷൻ കണ്ട് ആരാധകരും ഞെട്ടി, ഫലപ്രദമായത് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് രക്തസമ്മർദം ഉയർത്താം കഫീൻ ചിലരിൽ താൽക്കാലികമായി രക്തസമ്മർദം ഉയർത്താൻ കാരണമാകും. അതുകൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദമുള്ളവർ കഫീന്റെ അളവു നിയന്ത്രിക്കണം. ദിവസവും എത്ര കഫീൻ വരെ സുരക്ഷിതം സാധാരണ ആരോ​ഗ്യവാനായ ഒരാൾക്ക് ദിവസവും 400 mg വരെ കഫീൻ സാധാരണ സുരക്ഷിതമായ പരിധിയായി കണക്കാക്കുന്നു. അതായത് മൂന്ന് മുതൽ നാല് കപ്പ്. ഗർഭിണികൾ, ഹൈപ്പർടെൻഷൻ ഉള്ളവർ, ഉത്കണ്ഠ പ്രശ്നങ്ങൾ ഉള്ളവർ കഫീൻ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വേനൽക്കാലത്ത് മുടിക്കും നൽകാം എക്സ്ട്രാ കെയർ കഫീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വൈകുന്നേരം നാല് മണിക്ക് ശേൽം കഫീൻ ഒഴിവാക്കുക. എനർജി ഡ്രിങ്കുകൾ പതിവാക്കരുത് വെള്ളം കുടിക്കുക ഉറക്കപ്രശ്നമുണ്ടെങ്കിൽ കഫീൻ അളവു കുറയ്ക്കുക Side Effects of Caffeine

സമകാലിക മലയാളം 13 May 2026 3:54 pm

കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരമുള്ള ഇരിപ്പ്, നടുവേദന പരിഹരിക്കാൻ ഓഫീസിൽ തന്നെ ചെയ്യാവുന്ന ചില സ്ട്രെച്ചുകൾ

ക മ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോടെ പണിയെടുക്കുന്നവർ ഒരു ഘട്ടം കഴിയുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് നടുവേദനയും കഴുത്ത് വേദനയും . തുടർച്ചയായി ആരോ​ഗ്യാവസ്ഥ അവ​ഗണിക്കുന്നത് നിങ്ങളെ കിടപ്പുരോ​ഗിയാക്കാം. ദീർഘസമയം ഒരേ പൊസിഷനിൽ ഇരിക്കുന്നത് വ്യായാമക്കുറവിനും മോശം പോസ്ചറിനും കാരണമാകാം. ദിവസവും ഏതാനും മിനിറ്റ് ചില ലളിതമായ സ്ട്രെച്ചുകളും ശരിയായ ശീലങ്ങളും പാലിക്കുന്നത് ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. കഴുത്തിനും ചുമലിനും സ്ട്രെച്ചിങ് നിർബന്ധം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദം നേരിടുന്നത് കഴുത്തിനും നടുവിനുമാണ്. അതുകൊണ്ട് തല പതുക്കെ വലത്തോട്ടും ഇടത്തോട്ടും ചായ്ച്ച് 15-20 സെക്കൻഡ് പിടിച്ചു നിൽക്കുന്ന നെക്ക് സ്ട്രെച്ച് ഗുണകരമാണ്. കൂടാതെ ഷോൾഡർ മുന്നോ‌ട്ടും പിന്നോട്ടും ചുറ്റുന്ന ഷോൾഡർ റോൾസ് ചെയ്യുന്നതും ​ഗുണകരമാണ്. ഇത് പേശികൾ കുറച്ചുകൂടി അയവുവരാൻ സഹായിക്കും. Neck pain and Back pain നട്ടെല്ലിനായി സ്പൈനൽ ട്വിസ്റ്റ് ഓഫീസ് കസേരയിൽ നേരെ ഇരുന്ന് ശരീരം പതുക്കെ ഒരു വശത്തേക്ക് തിരിച്ച് 15 സെക്കൻഡ് പിടിച്ചുനിൽക്കാം. പിന്നീട് മറുവശത്തും ചെയ്യുക. ഈ സീറ്റഡ് സ്പൈനൽ ട്വിസ്റ്റ് നട്ടെല്ലിന്റെ ചലനക്ഷമത മെച്ചപ്പെടുത്തും. ക്യാറ്റ്-കൗ സ്ട്രെച്ച് പുറംവേദന അല്ലെങ്കിൽ നടുവേദന കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ ലളിത വ്യായാമങ്ങളിൽ ഒന്നാണ് ക്യാറ്റ്-കൗ സ്ട്രെച്ച്. പിൻഭാ​ഗം വളച്ച് പുറത്തേക്ക് തള്ളുകയും തുടർന്ന് നെഞ്ച് മുന്നോ‌ട്ട് തുറന്ന് നട്ടെല്ല് താഴേക്ക് വളയ്ക്കുകയും ചെയ്യാം. 8-10 തവണ ഇത് ആവർത്തിക്കുന്നത് നട്ടെല്ലിന് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകും. Hamstring stretch ഹാംസ്ട്രിങ്, ഹിപ്പ് സ്ട്രെച്ചുകൾ നീണ്ട സമയം ഇരിക്കുന്നത് തുടയുടെ പിൻഭാ​ഗത്തെയും ഹിപ്പ് മസിലുകളെയും സമ്മർദ്ദത്തിലാക്കും. ഇത് നടുവേദനയ്ക്ക് കാരണമാകാം. ഹാംസ്ട്രിങ് സ്ട്രെച്ച് നടുവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ ഒരു കാൽ മുന്നോട്ടുവച്ച് ലഞ്ച് പോലെ നിൽക്കുന്ന ഹിപ്പ് ഫ്ലെക്സർ സ്ട്രെച്ച് ചെയ്യുന്നതും നല്ലതാണ്. ചെറിയ സ്പേയ്സിൽ ചിയ സീഡ്സ് വീട്ടിൽ വളർത്താം, സിംപിളായി ജോലി സമയത്ത് പാലിക്കേണ്ട ശീലങ്ങൾ ഓരോ 30-45 മിനിറ്റിലും എഴുന്നേറ്റ് ഒന്നോ രണ്ടോ മിനിറ്റ് നടക്കുക. കാലുകൾ നിലത്ത് പൂർണ്ണമായി വയ്ക്കുക, മുട്ടുകൾ 90 ഡിഗ്രിയിൽ നിലനിർത്താൻ ശ്രദ്ധിക്കുക. സ്ക്രീൻ കണ്ണിന്റെ ഉയരത്തിൽ വയ്ക്കുക നടുവിന് സപ്പോർട്ട് ചെയ്യുന്നതിന് കുഷൻ ഉപയോ​ഗിക്കുക ഉച്ചഭക്ഷണത്തിന് ശേഷം അഞ്ച്-10 മിനിറ്റ് നടക്കുന്നത് ശരീരത്തിന് ബ്ലസ് സർക്കുലേഷൻ മെച്ചപ്പെടുത്തുകയും പുറംവേദന കുറയ്ക്കുകയും ചെയ്യും. cat cow stretch ദിവസം മുഴുവൻ പോസിറ്റീവ് ആകാം, പ്രഭാതശീലങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ഓഫീസ് ജോലി കഴിഞ്ഞു ചെയ്യാവുന്ന റൂട്ടീൻ ജോലി കഴിഞ്ഞ് ദിവസവും 15 മിനിറ്റ് നടത്തം ശീലമാക്കാം. Child’s Pose, Knee-to-Chest Stretch, Plank അല്ലെങ്കിൽ Bird-Dog പോലുള്ള കോർ എക്സർസൈസുകൾ ചെയ്യാവുന്നതാണ്. ഇത് നടുഭാ​ഗത്തെ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കും. ദീർഘനേരമുള്ള ഇരിപ്പ് കാലിലേക്ക് വേ​ദന പടരുകയോ, മരവിപ്പ് അല്ലെങ്കിൽ സ്ഥിരമായ പുറംവേദന ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. ദിവസവും വെറും 10 മിനിറ്റ് മാറ്റിവെച്ചാൽ പോലും ഓഫീസ് ജോലിക്കാർക്ക് പുറംവേദന വലിയ തോതിൽ കുറയ്ക്കാനും. Backpain due to prolonged sitting, simple stretch and tips to do

സമകാലിക മലയാളം 13 May 2026 11:54 am

ദിവസം മുഴുവൻ പോസിറ്റീവ് ആകാം, പ്രഭാതശീലങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങൾ

ന മ്മുടെ ഒരു ദിവസത്തിന്റെ ​ഗതി തീരുമാനിക്കുന്നത് ഏറെക്കുറെ നമ്മുടെ പ്രഭാത ശീലങ്ങളാണെന്ന് പറയാം. രാവിലെ എഴുന്നാൽ ഉടൻ ഫോൺ നോക്കുന്നതോ തിരക്കിട്ട് ജോലികളിലേക്ക് ചാടുന്നതോ പലർക്കും പതിവാണ്. എന്നാൽ പ്രഭാത ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടു വരുന്നത് ദിവസം മുഴുവൻ ഉന്മേഷത്തോടയിരിക്കാൻ സഹായിക്കും. ആ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ നേരത്തെ എഴുന്നേൽക്കാം രാവിലെ സമയം തികയുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് ​ഗുണകരമാകുന്ന ഒരു മർ​ഗമാണിത്. രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ദിവസം ആരംഭിക്കാൻ കൂടുതൽ സമയം നൽകുന്നു. തിരക്കില്ലാതെ കാര്യങ്ങൾ പ്ലാൻ ചെയ്യാനും മനസികമായി ശാന്തമാകാനും സഹായിക്കും. പോസിറ്റീവ് ചിന്തയോടെ ദിവസം തുടങ്ങാം ഒരു ചെറിയ പ്രാർത്ഥന, ധ്യാനം അല്ലെങ്കിൽ നന്ദി പറയേണ്ട മൂന്ന് കാര്യങ്ങൾ ഓർക്കുക. ഇത് മനസ്സിനെ കൂടുതൽ പോസിറ്റീവ് ആക്കും. Morning Exercise ഒരു ഗ്ലാസ് ചെറു ചൂടു വെള്ളം രാത്രി മുഴുവൻ ശരീരം ഡീഹൈഡ്രേറ്റ് ആയിരിക്കാം. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈ​ഡ്രേഫറ്റ് ചെയ്യുകയും മെറ്റബോളിസം ഉണർത്തുകയും ചെയ്യുന്നു. സ്ട്രെച്ചിങ് അല്ലെങ്കിൽ വ്യായാമം വെള്ളം കുടിച്ച ശേഷം 5-10 മിനിറ്റ് സ്ട്രെച്ചിങ് അല്ലെങ്കിൽ ചെരിയ നടത്തം പോലുള്ള വ്യായാമം ചെയ്യാം. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജ്ജം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യരുത്, തിരക്കിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ വിഭവങ്ങൾ Healthy breakfast ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തിരക്കിനിടെ പലർക്കും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. എന്നാൽ ഇത് ക്ഷീണം കൂട്ടും. പഴം, മുട്ട, ഓട്സ്, നട്സ്, പാൽ എന്നിവ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യകരവും ഊർജ്ജം ലഭിക്കാൻ സഹായകരവുമാണ്. ഇന്നത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യുക രാവിലെ ഒരു അഞ്ച് മിനിറ്റ് ദിവസം പ്ലാൻ ചെയ്യാൻ വേണ്ടി മാറ്റി വയ്ക്കുന്നത്, ആ ദിവസത്തെ കുറിച്ച് കൂടുതൽ വ്യക്തതയും കാര്യങ്ങൾ നേരത്തെ ഒരുക്കിവയ്ക്കാനും സഹായിക്കും. ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻ​ഗണന നിശ്ചയിക്കുന്നത് സമ്മർദം കുറയ്ക്കും. യാതൊരു ചെലവുമില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താം, മോർണിങ് ദിനചര്യയിൽ 'സൺലൈറ്റ്' കൂടി ചേർക്കൂ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എഴുന്നേറ്റ ഉടൻ ഫോൺ പരിശോധിക്കുകയോ, സോഷ്യൽമീഡിയയിലേക്ക് പോവുകയോ ചെയ്യുന്നത് മാനസികമായി അലച്ചിൽ ഉണ്ടാക്കും. രാവിലെ ഉണർണ ശേഷമുള്ള ആദ്യ 30 മിനിറ്റ് ഫോൺ മാറ്റിവെക്കുന്നത് കൂടുതൽ ശാന്തത നൽകും. രാവിലെ വ്യായാമം ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും സംഗീതം മിതമായ രീതിയിൽ കേൾക്കുന്നത് മനസ്സിനെ പോസിറ്റീവ് ആക്കാൻ സഹായിക്കും. കിടക്ക ഒതുക്കുക, മേശ വൃത്തിയാക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും ദിവസം ക്രമത്തിൽ ആരംഭിക്കാൻ സഹായിക്കുന്നതാണ്. വൃത്തിയുള്ള അന്തരീക്ഷം മനസ്സിന് സന്തോഷിപ്പിക്കും. Simple morning tips that could make your day easy

സമകാലിക മലയാളം 13 May 2026 10:38 am

ദിവസവും ചിയ സീഡ്സ് കുതിർത്ത വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും

കു ഞ്ഞൻ വിത്തുകളായ ചിയ സീഡ്സ് ഇന്ന് ഹെൽത്ത് ഫ്രീക്കുകളുടെ ഫേവറിറ്റ് ലിസ്റ്റിൽ പ്രധാനിയാണ്. ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ഇവ രാത്രി വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. ചിയ സീഡ്സ് ആരോ​ഗ്യ ഗുണങ്ങൾ ദഹനം മെച്ചപ്പെടുത്തും ചിയ സീഡ്സിൽ ഫൈബർ ധാരാളം ഉള്ളതിനാൽ മലബന്ധം കുറയ്ക്കാനും ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്താനും സഹായിക്കും. വയർ നിറഞ്ഞ അനുഭവം നൽകും കുതിർത്ത ചിയ സീഡ്സ് വെള്ളം കുടിച്ചാൽ കൂടുതൽ നേരം വിശക്കാത്തതിനാൽ അനാവശ്യ സ്നാക്കിംഗ് കുറയ്ക്കാം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യും ചിയ സീഡ്സ് വെള്ളം കൂടുതൽ വലിച്ചെടുക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് നല്ലത് ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകരമാണ്. എനർജി വർധിപ്പിക്കും രാവിലെ കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകാനും ദിവസമെങ്ങും ആക്റ്റീവ് ആയിരിക്കാനും സഹായിക്കും. ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും ഫൈബർ ഉള്ളതിനാൽ പഞ്ചസാരയുടെ ആഗിരണം പതുക്കെയാക്കുകയും ബ്ലഡ് ഷുഗർ പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാനും സഹായിക്കും. മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും! ചൂടുകാലത്തും മഴക്കാലത്തും കൂടുതൽ അപകടം എങ്ങനെ തയ്യാറാക്കാം? ഒരു ഗ്ലാസ് വെള്ളത്തിൽ 1–2 ടേബിൾ സ്പൂൺ ചിയ സീഡ്സ് ചേർക്കുക രാത്രി മുഴുവൻ കുതിർത്തുവയ്ക്കുക രാവിലെ അല്പം നാരങ്ങ നീരും തേനും ചേർത്ത് കുടിക്കാം യാതൊരു ചെലവുമില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താം, മോർണിങ് ദിനചര്യയിൽ 'സൺലൈറ്റ്' കൂടി ചേർക്കൂ എന്നാൽ ആരോഗ്യഗുണമുണ്ടെന്ന് പറഞ്ഞ് അമിതമായാൽ ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായാൽ വയറുവീക്കം, ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ ചെറിയ അളവിൽ തുടങ്ങുന്നതാണ് നല്ലത്. Chia Seeds in Morning Routine. Health Benefits

സമകാലിക മലയാളം 13 May 2026 9:00 am

യാതൊരു ചെലവുമില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താം, മോർണിങ് ദിനചര്യയിൽ 'സൺലൈറ്റ്'കൂടി ചേർക്കൂ

രാ വിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ എടുക്കുന്ന ശീലക്കാരാണ് ധാരാളവും, പ്രത്യേകിച്ച് പുതുതലമുറ. ഫോണിന് പകരം രാവിലെ അൽപം നേരം സൂര്യപ്രകാശം കൊള്ളുന്നത് ശാരീരികമായും മാനസ്സികമായും ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വലിയ ചെലവില്ലാതെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും എളുപ്പ വഴിയാണിതെന്ന് വിദഗ്ധർ പറയുന്നു. രാവിലെ ഏഴ് മണി മുതൽ 9 മണി വരെയുള്ള സമയത്ത് ലഭിക്കുന്ന സൂര്യപ്രകാശം അധിക യുവി രശ്മികളില്ലാത്തതിനാൽ ആരോഗ്യപരമായി ഏറെ ​ഗുണകരമാണ്. ദിവസം തുടങ്ങുമ്പോൾ കുറച്ച് സമയം സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ ജൈവഘടികാരം ക്രമത്തിലാക്കാനും നിരവധി ആരോഗ്യഗുണങ്ങൾ നേടാനും സഹായിക്കും. വിറ്റാമിൻ ഡി സൂര്യപ്രകാശം ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. എല്ലുകളും പല്ലുകളും ശക്തമാക്കാൻ വിറ്റാമിൻ ഡി പ്രധാനമാണ്. കൂടാതെ കാൽസ്യം ശരീരത്തിൽ ശരിയായി ആഗിരണം ചെയ്യാനും ഇത് സഹായിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഏറെ പ്രധാനമാണ്. ഉറക്കക്രമം മെച്ചപ്പെടുത്തുന്നു രാവിലെത്തെ സൂര്യപ്രകാശം ശരീരത്തിന്റെ സർക്കാഡിയൻ റിഥം (body clock) സംരക്ഷിക്കുന്നു. ഇതുവഴി രാത്രിയിലെ മെലട്ടോണിൻ ശരിയായ അളവിൽ ഉത്പാദിപ്പിച്ച് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഉറക്കക്കുറവ് അനുഭവിക്കുന്നവർക്ക് രാവിലത്തെ വെയിൽ ഗുണം ചെയ്യും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു സൂര്യപ്രകാശം തലച്ചോറിൽ സെറോട്ടോണിൻ ഹോർമോണിന്റെ അളവ് കൂട്ടുന്നു. ഇത് സന്തോഷം, ഉന്മേഷം, പോസിറ്റീവ് മനോഭാവം എന്നിവയ്ക്ക് നല്ലതാണ്. അതിനാൽ രാവിലത്തെ വെയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നു രാവിലെ വെയിൽ ലഭിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കാമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ ഡിയുടെ ശരിയായ അളവ് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഭാരം നിയന്ത്രിക്കാൻ സഹായം രാവിലെ നേരത്തെ എഴുന്നേറ്റ് നടക്കുകയും സൂര്യപ്രകാശം സ്വീകരിക്കുകയും ചെയ്യുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കാം. ഇത് ഭാരം നിയന്ത്രണത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കും പിന്തുണ നൽകും. ചർമത്തിനും ഗുണം അമിതമായ സൂര്യപ്രകാശം ചർമത്തിന് ദോഷകരമാണ്. എന്നാൽ രാവിലെ ലഭിക്കുന്ന മിതമായ വെയിൽ ചില ചർമപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ വെയിൽ യുവി രശ്മികൾ കുറവായതിനാൽ താരതമ്യേന സുരക്ഷിതമാണ്. തടി കുറയ്ക്കാൻ ഉപവാസം, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യകരമോ? മോർണിങ് വാക്ക് രാവിലെ 20 മിനിറ്റ് പുറത്തിറങ്ങി നടക്കുന്നത് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാനും മിതമായ വ്യായാമം ലഭിക്കാനും സഹായിക്കും. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ടേബിൾ സോൾട്ട് ശീലം ഒഴിവാക്കാനാകുന്നില്ലേ? ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉച്ചയ്ക്ക് കടുത്ത വെയിൽ ഒഴിവാക്കുക അമിത ചൂട് അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറുക ആവശ്യത്തിന് വെള്ളം കുടിക്കുക How Sunlight in the Morning helps to improve Health

സമകാലിക മലയാളം 12 May 2026 6:18 pm

ടേബിൾ സോൾട്ട് ശീലം ഒഴിവാക്കാനാകുന്നില്ലേ? ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ

ഭ ക്ഷണത്തിന്റെ രുചിക്കൂട്ടിൽ ഉപ്പ് ഒരു അടിസ്ഥാന ചേരുവയാണ്. ഏത് ഭക്ഷണമെടുത്താലും ഉപ്പ് കുറഞ്ഞാൽ രുചിയിൽ നല്ല വ്യത്യാസമുണ്ടാകും. ഇന്ത്യക്കാരെ സമ്പന്ധിച്ചടത്തോളം, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് പുറമെ പായ്ക്ക് ചെയ്ത സ്നാക്സ്, അച്ചാറുകൾ, ചമ്മന്തി തുടങ്ങിയവ പല വിഭവങ്ങളിൽ നിന്നും അധികമായി ഉപ്പ് ശരീരത്തിലെത്തുന്നുണ്ട്. നിരുപദ്രവകരമെന്ന് തോന്നിയാലും ഈ ശീലം ആരോ​ഗ്യത്തിന് വലിയ വെല്ലുവിളിയാകാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയെ അളവു ഉയർത്താനിടയാക്കും. ഇതുമൂലം ശരീരത്തിൽ വെള്ളം അധികമായി നീണ്ടു നിൽക്കാനും രക്തക്കുഴലുകളിൽ സമ്മർദം കൂടാനും കാരണമാകുന്നു. ഇത് രക്തസമ്മർദം ഉയരാൻ സാധ്യതവർധിപ്പിക്കും. ഉയർന്ന് രക്തസമ്മർദം ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ​ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച് ​ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോ​ഗിക്കാവൂ. എന്നാൽ ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അച്ചാറുകൾ, ചിപ്സ്, സോസുകൾ തുടങ്ങിയവയിലൂടെ അളവിൽ കൂടുതൽ സോഡിയം നമ്മുടെ ഡയറ്റിൽ എത്തുന്നുണ്ട്. ഇതിന് പുറമേ വീണ്ടും അധികം ഉപ്പ് ഭക്ഷണം ചേർക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കും. ​ഗുരുതരമാകുന്നതു വരെ ഹൃദയം ഓരോ ദിവസവും ഉപ്പിന്റെ അധിക അളവു പൊരുത്തപ്പെട്ടു പോകുന്നു. അവസാന ഘട്ടത്തിലേത്തിയാൽ മാത്രമാണ് ലക്ഷണങ്ങൾ പോലും പ്രകടമാവുക. സ്ഥിരമായി അധിക ഉപ്പ് ഉപയോ​ഗിക്കുന്നവരിൽ ഹൃ​ദ്രോ​ഗം, വൃക്ക തകരാറുകൾ, ശരീരവീക്കം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. തടി കുറയ്ക്കാൻ ഉപവാസം, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യകരമോ? ശരീരത്തിൽ സോഡിയം അധികമാകുന്നതിന്റെ ലക്ഷണങ്ങൾ അമിതമായി ദാഹിക്കുക വിരലുകളിലോ കാലുകളിലോ വീക്കം തലവേദന, ഉപ്പടങ്ങിയ ഭക്ഷണത്തോട് ആസക്തി. അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ! ബേസിലിന്റെ ബോഡി ട്രാസ്ഫോർമേഷൻ കണ്ട് ആരാധകരും ഞെട്ടി, ഫലപ്രദമായത് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് രുചിക്ക് കോട്ടം തട്ടാതെ ഉപ്പ് കുറയ്ക്കാം ഭക്ഷണം രുചി നോക്കാതെ അധിക ഉപ്പ് ചേർക്കരുത് പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിൽ സോഡിയത്തിന്റെ അളവു പരിശോധിക്കുക നാരങ്ങ, കുരുമുളക്, ഇഞ്ചി, മല്ലിയില തുടങ്ങിയ രുചിക്കായി ഉപയോ​ഗിക്കുക അച്ചാർ, പ്രോസസ്ഡ് ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് പരമാവധി കുറയ്ക്കുക. Adding extra salt to every meal? health risk

സമകാലിക മലയാളം 12 May 2026 5:11 pm

അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ! ബേസിലിന്റെ ബോഡി ട്രാസ്ഫോർമേഷൻ കണ്ട് ആരാധകരും ഞെട്ടി, ഫലപ്രദമായത് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്

അ തിരടി സിനിമയ്ക്ക് വേണ്ടി നടനും സംവിധായകനുമായ ബേസിൽ ജോസഫ് നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു വർഷം കൊണ്ട് 15 കിലോ ശരീരഭാരമാണ് ബേസിൽ കുറച്ചത്. കൃത്യമായ ഡയറ്റും വർക്ക്ഔട്ടുമായിരുന്നു സിനിമയ്ക്ക് വേണ്ടി അദ്ദേഹം പിന്തുടർന്നത്. അതിരടിയിൽ കോളജ് വിദ്യാർഥിയുടെ കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. വണ്ണം കുറയ്ക്കാൻ എളുപ്പപ്പണിയില്ലാത്തതുകൊണ്ട് കൃത്യമായി ഡയറ്റും വർക്ക്ഔട്ടും പാലിച്ചു. 2025 ഏപ്രിൽ അവസാനം പുറത്തിറങ്ങിയ മരണമാസ് സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമയും അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്നില്ല. തൻ്റേത് വേ​ഗത്തിൽ വണ്ണം വയ്ക്കുന്ന ശരീരപ്രകൃതമാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആണ് ചെയ്തത്. 16 മണിക്കൂർ ഉപവാസം, രണ്ട് മണിക്കൂർ വ്യായാമത്തിന് ശേഷം ഭക്ഷണം കഴിക്കും. ഇത് അമിത കലോറി കത്തിച്ചുകളയാൻ സഹായിക്കും. കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ്, 8-10 കിലോമീറ്റർ ഓട്ടം എന്നിവയെല്ലാം ചെയ്തു. മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും! ചൂടുകാലത്തും മഴക്കാലത്തും കൂടുതൽ അപകടം മധുരം പൂർണമായും ഒഴിവാക്കാൻ സാധിക്കാത്തതു കൊണ്ട് കർശനമായി നിയന്ത്രിച്ചു. എണ്ണയിൽ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കി. ഡയറ്റ് തുടങ്ങിയതോടെ പ്രത്യേക ഭക്ഷണങ്ങൾ തയ്യാറാക്കാനായി ഷെഫിനെയും നിയമിച്ചിരുന്നുവെന്ന് ബേസിൽ പറയുന്നു. ഒലിവ് ഓയിലാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്. തടി കുറയ്ക്കാൻ ഉപവാസം, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യകരമോ? ചിട്ടയോടെ ശരീരം നോക്കാൻ തുടങ്ങിയതോടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. മാനസികാരോ​ഗ്യം മെച്ചപ്പെട്ടു. നല്ല ഉറക്കം ലഭിച്ചു. അതിരടി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്റെ ബോഡി ട്രാൻഫോർമേഷൻ കണ്ട് പലരും ഞെട്ടിയെന്നും ബേസിൽ പറയുന്നു. Athiradi Movie, Basil Joseph Body Transformation, Intermitted Fasting

സമകാലിക മലയാളം 12 May 2026 4:03 pm

തടി കുറയ്ക്കാൻ ഉപവാസം, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യകരമോ?

ശ രീരഭാരം നിയന്ത്രിക്കുന്നതിന് സോഷ്യൽമീഡിയയിലടക്കം വൈറലാകുന്ന ഭക്ഷണ രീതിയാണ് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്. എന്ത് കഴിക്കണം എന്നതിനെക്കാൾ എപ്പോൾ കഴിക്കണമെന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിന്റെ പ്രത്യേകത. നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവർ ഏറെയാണ്. ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് പല സമയക്രമത്തിൽ ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവരുണ്ട്. 16:8 രീതി – 16 മണിക്കൂർ ഉപവാസം, 8 മണിക്കൂർ ഭക്ഷണസമയം 5:2 രീതി – ആഴ്ചയിൽ 5 ദിവസം സാധാരണ ഭക്ഷണം, 2 ദിവസം കുറഞ്ഞ കലോറി ഉപവാസം – ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസം 24 മണിക്കൂർ ഉപവാസം ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യ​ഗുണങ്ങൾ ശരീരഭാരം നിയന്ത്രിക്കൽ ഉപവാസസമയത്ത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജ്ജമായി ഉപയോ​ഗിക്കാൻ തുടങ്ങുന്നു. ഇത് കലോറി എടുക്കുന്നത് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താം ഉപവാസം രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്തും ഫാസ്റ്റിങ് സമയത്ത് ചില ഹോർമോണുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാനും അത് കൊഴുപ്പ് കത്തിക്കാനും പ്രോത്സാഹിപ്പിക്കും. ഹൃദയാരോഗ്യം കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് സഹായിക്കാമെന്നാണ് ചില പഠനങ്ങൾ പറയുന്നു. ജീവൻ കാക്കുന്ന ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം | International Nurse Day കോശങ്ങളെ വീണ്ടെടുക്കുന്നു ഉപവാസമിരിക്കുമ്പോൾ ശരീരം കേടായ കോശങ്ങളെ നീക്കം ചെയ്യുന്ന ഓട്ടോഫജി എന്ന പ്രക്രിയ സജീവമാക്കുന്നു. ഇത് ആരോ​ഗ്യം നിലനിർത്തുന്നതിൽ പ്രധാനമാണ്. മാനസിക ഏകാ​ഗ്രത ഉപവാസം ശ്രദ്ധയും മാനസിക വ്യക്തതയും വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും! ചൂടുകാലത്തും മഴക്കാലത്തും കൂടുതൽ അപകടം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാവർക്കും ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് ​ഗുണകരമായിരിക്കണമെന്നില്ല, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രമേഹരോഗികൾ, മറ്റ് ആരോഗ്യപ്രശ്നമുള്ളവർ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ഭക്ഷണശീലത്തിൽ മാറ്റം വരുത്തുക. ഫാസ്റ്റിങ് സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ഉപവാസസമയത്ത് ജങ്ക് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് പോലുള്ളത് ഒഴിവാക്കുക. തുടക്കത്തിൽ തലചുറ്റൽ, വിശപ്പ് നിയന്ത്രിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം എന്നിവ അനുഭവപ്പെടാം. Health Care tips: Intermitted Fasting Benefits

സമകാലിക മലയാളം 12 May 2026 2:20 pm

മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും! ചൂടുകാലത്തും മഴക്കാലത്തും കൂടുതൽ അപകടം

ന മ്മൾ ഒരു ദിവസം ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന വസ്തുക്കളിൽ ഒന്നാണ് മൊബൈൽ ഫോണുകൾ. നമ്മുടെ ദൈനംദിന ജീവിതം ഇപ്പോൾ പ്രധാനമായും അവയിലൂടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അത്രത്തോളം മൊബൈൽ ഫോണുകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രാധാന്യമുണ്ട്. ആളുകളുമായി ബന്ധപ്പെടുക എന്ന പ്രാഥമിക ആവശ്യങ്ങളിൽ നിന്ന് ഉറക്കം ഉണരാനുള്ള അലാറം മുതൽ ഓൺലൈൻ പേയ്മെന്റുകൾ, നാവി​ഗേഷൻ, ഫിറ്റ്നസ് ട്രാക്കിങ് തുടങ്ങി പല രീതിയിൽ സ്മാർട്ട്ഫോണുകൾ ദിവസം മുഴുവൻ നമ്മളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു. ടോയ്ലറ്റ് ഉൾപ്പെടെ, നമ്മൾ പോകുന്നിടത്തെല്ലാം മൊബൈലും കയ്യിൽ കരുതാറുണ്ട്. ഈ ശീലം മൊബൈൽ ഫോണുകളെ ബാക്ടീരികളുടെ പ്രജനന കേന്ദ്രമാക്കുകയും നിരന്തരം സമ്പർക്കം പുലർത്തുന്നതിലൂടെ നമ്മെ ആരോഗ്യഅപകടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ചിന്തിക്കുന്നതിനെക്കാൾ വളരെ കൂടുതൽ രോ​ഗാണുക്കളാണ് ഒരു അവയവമെന്ന പോലെ നമ്മൾ നിത്യവും കൈകാര്യം ചെയ്യുന്ന സ്മാർട്ട്ഫോണിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലങ്ങളിലെ ഡോർ ഹാൻഡിലുകൾ, പൊതു കൗണ്ടറുകൾ തുടങ്ങിയ പ്രതലങ്ങളിലെ വൃത്തിയെ കുറിച്ച് ആ​ളുകൾ സാധാരണയായി വളരെ ജാ​ഗ്രത പുലർത്താറുണ്ട്. അവയിൽ സ്പർശിച്ച ശേഷം സാനിറ്റൈസർ അല്ലെങ്കിൽ സോപ്പു ഉപയോ​ഗിച്ച് കൈകൾ കഴുകുകയും ചെയ്യാറുണ്ട്. എന്നാൽ മറന്നു പോകുന്ന ഒരു കാര്യം, നിങ്ങളുടെ ഫോൺ ദിവസം മുഴുവൻ മലിനമായ അന്തരീക്ഷവുമായി വീണ്ടും വീണ്ടും സമ്പർക്കം പുലർത്തുന്നു. പൊതുയിടങ്ങളിൽ കാണിക്കുന്ന ജാ​ഗ്രത ഫോൺ വൃത്തിയാക്കുന്നതിൽ കാണിക്കാറില്ല. കാലക്രമേണ, സ്മാർട്ട്ഫോണുകൾ ബാക്ടീരികളുടെയും അണുക്കളുടെയും ഒരു പ്രജനന കേന്ദ്രമായി മാറുന്നു. ഇത് പിന്നീട് കോൾ ചെയ്യുമ്പോഴോ ഫോണിൽ സ്ക്രോൾ ചെയ്യുമ്പോഴോ നിങ്ങളുടെ കൈകളിലും മുഖത്തും എളുപ്പത്തിൽ പടരാം. ഇത് പലതരത്തിലുള്ള ആരോ​ഗ്യ അപകടങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച്, ഭക്ഷ്യവിഷബാധ, വയറിളക്കം, ഓക്കാനം, ഛർദ്ദി പോലുള്ള കുടൽ അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. കൂടുതൽ അപകടം എപ്പോൾ? വേനൽക്കാലം, മഴക്കാലം തുടങ്ങിയ ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ ഫോണുകളിൽ ബാക്ടീരിയകൾ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷത്തിൽ ബാക്ടീരിയ പെരുകാനും ചൂടുകൂടുമ്പോഴും മഴക്കാലത്തും ആരോ​ഗ്യഅപകടങ്ങൾ വർധിക്കാനും കാരണമാകുന്നു. വേനൽക്കാലത്ത് വെള്ളം കുടിക്കുമ്പോൾ ഈ 9 അബദ്ധങ്ങൾ ചെയ്യരുത് എങ്ങനെ പ്രതിരോധിക്കാം ആൽക്കഹോൾ അടങ്ങിയ അണുനാശിനി വൈപ്പുകൾ ഉപയോഗിച്ച് ഫോണുകൾ ദിവസവും വൃത്തിയാക്കാം. കഠിനമായ കെമിക്കൽ ക്ലീനറുകളോ വൃത്തിയാക്കുമ്പോൾ അമിതമായ ഈർപ്പമോ ഒഴിവാക്കുക, ഇവ ഫോൺ കേടുവരുത്തും. വിയർപ്പ്, അഴുക്ക്, ബാക്ടീരിയ എന്നിവ അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ ഫോൺ കേസ് ഇടയ്ക്കിടെ വൃത്തിയാക്കുക. രാത്രി ഉറങ്ങാൻ കിടന്നാലും മനസ്സിന് വിശ്രമമില്ല; അമ്മയ്ക്കും വേണം 'മീ ടൈം' ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക, ഭക്ഷണത്തിന് മുൻപ് വൃത്തിയായി കൈകൾ കഴുകുക. പൊതുഗതാഗതം ഉപയോഗിച്ചതിന് ശേഷമോ, പൊതു പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷമോ ഫോൺ കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകൾ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യുക. മലിനമാകാൻ സാധ്യതയുള്ള പൊതു പ്രതലങ്ങളിൽ ഫോൺ വയ്ക്കുന്നത് ഒഴിവാക്കുക. കൈകഴുകൽ പോലെ, ഫോൺ ശുചിത്വം ഒരു പതിവ് ആരോഗ്യ ശീലമാക്കുക. How dirty is your phone? contamination levels ‘More bacteria than public door knob'

സമകാലിക മലയാളം 12 May 2026 12:09 pm

നാരങ്ങാവെള്ളം 'ഡിറ്റോക്സ് ഡ്രിങ്കോ'അതോ വെറും ഹൈപ്പോ?

സോ ഷ്യൽമീഡിയയിലെ ഹെൽത്ത് ഫ്രീക്കൾ നാരങ്ങാവെള്ളത്തെ ഒരു മാജിക് ഡ്രിങ്ക് ആയി അവതരിപ്പിക്കാറുണ്ട്. എന്നാൽ നാരങ്ങാവെള്ളത്തെ കുറിച്ചുള്ള പല അവകാശവാദങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. നാരങ്ങാവെള്ളത്തിന് ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്. നാരങ്ങാവെള്ളം ശരീരത്തിലെ വിഷാംശം പുറത്താക്കും നാരങ്ങാവെള്ളത്തെ പലരും 'ഡിറ്റോക്സ് ഡ്രിങ്ക്' എന്ന് വിശേഷിപ്പിക്കാറുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുക എന്ന ധർമം കരളിന്റെയും വൃക്കകളുടെയുമാണ്. നാരങ്ങാവെള്ളം കുടിച്ചതു കൊണ്ട് പ്രത്യേകിച്ച് വിഷാംശങ്ങൾ പുറത്താകുമെന്നതിന് ശാസ്ത്രീയ തെളിവില്ല. നാരങ്ങാവെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തും അത് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും നാരങ്ങയിലുള്ള സിട്രിക് ആസിഡ് കൊഴുപ്പ് കത്തിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ നാരങ്ങാവെള്ളം മാത്രം കുടിച്ചതു കൊണ്ട് കാര്യമില്ല, കലോറി നിയന്ത്രണം, പോഷകാഹാരം, സ്ഥിരമായ വ്യായാമം എന്നിവയാണ് ഭാരം കുറയ്ക്കാൻ പ്രധാനമായും സഹായിക്കുന്നത്. നാരങ്ങാവെള്ളം കുടിച്ചാൽ ചർമം തിളങ്ങും നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമത്തിന് തിളക്കം നൽകുമെന്നാണ് പലരുടെയും ധാരണ. വിറ്റാമിൻ സി ശരീരത്തിന് ആവശ്യമാണ്. എന്നാൽ നാരങ്ങാവെള്ളം മാത്രം കുടിച്ചതു കൊണ്ട് ചർമം തിളങ്ങണമെന്നില്ല. നല്ല ഉറക്കം, ആരോ​ഗ്യകരമായ ഭക്ഷണം, ജലാംശം എന്നിവയും പ്രധാനമാണ്. എല്ലാവ‍ർക്കും നാരങ്ങാവെള്ളം കുടിക്കാം അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് ചിലർക്ക് ആസിഡിറ്റി, വയറ്റിൽ അസ്വസ്ഥത, പല്ലുകളുടെ ഇനാമൽ നഷ്ടം എന്നിവയ്ക്ക് കാരണമാകാം. നാരങ്ങാവെള്ളം കുടിക്കുമ്പോൾ സ്ട്രോ ഉപയോ​ഗിക്കാനും, നാരങ്ങാവെള്ളം കുടിച്ചശേഷം വായ കഴുകാനും ശ്രദ്ധിക്കണം. ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞാൽ ഇരട്ടി​ഗുണം വെള്ളം ചൂടുള്ളതോ തണുപ്പുള്ളതോ ആകുന്നതു കൊണ്ട് ആരോ​ഗ്യ​ഗുണത്തിൽ പ്രത്യേകിച്ച് മാറ്റം ഉണ്ടാകുന്നില്ലെന്ന് വിദ​ഗ്ധർ പറയുന്നു. വേനൽക്കാലത്ത് വെള്ളം കുടിക്കുമ്പോൾ ഈ 9 അബദ്ധങ്ങൾ ചെയ്യരുത് നാരങ്ങാവെള്ളത്തിന്റെ ​ഗുണങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും മധുരപാനീയങ്ങൾ ആരോ​ഗ്യകരമായ ബദൽ ദഹനം മെച്ചപ്പെടാൻ സഹായിക്കും റിഫ്രഷിങ് ‍ഡ്രിങ്ക് ആയി ഉപയോ​ഗിക്കാം രാത്രി ഉറങ്ങാൻ കിടന്നാലും മനസ്സിന് വിശ്രമമില്ല; അമ്മയ്ക്കും വേണം 'മീ ടൈം' നാരങ്ങാവെള്ളം ആരോ​ഗ്യകരമായ പാനീയമാണ്. എന്നാൽ അതിനെ ഒരു മാജിക് സൊല്യൂഷൻ ആയി കാണരുത്. നാരങ്ങാവെള്ളം മാത്രം ഉപയോ​ഗിച്ചതു കൊണ്ട് ആരോ​ഗ്യത്തിൽ അത്ഭുതകരമായ മാറ്റ​ങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ആരോഗ്യകരമായ ജീവിതശൈലി, നല്ല ഭക്ഷണശീലം, വ്യായാമം എന്നിവയാണ് യഥാർത്ഥ രഹസ്യമെന്ന് വി​ദ​ഗ്ധർ പറയുന്നു. Lemon water myths, Social Media Trends

സമകാലിക മലയാളം 10 May 2026 6:35 pm

രാത്രി ഉറങ്ങാൻ കിടന്നാലും മനസ്സിന് വിശ്രമമില്ല; അമ്മയ്ക്കും വേണം 'മീ ടൈം'

അ മ്മ എന്ന വാക്കിനെ പലപ്പോഴും ത്യാ​ഗത്തിന്റെ പ്രതീകമായാണ് സമൂഹം കാണുന്നത്. വീട്ടിലെ എല്ലാവരുടെയും ആവശ്യങ്ങൾക്ക് വേണ്ടി എപ്പോഴും ഓടി നടക്കുന്ന അമ്മമാർ സ്വന്തം ആരോ​ഗ്യം, മാനസിക സന്തോഷം, വിശ്രമം എന്നിവയൊക്കെ കോംപ്രമൈസ് ചെയ്യാറുണ്ട്. എന്നാൽ നല്ലൊരു അമ്മയാകാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ആരോ​ഗ്യമുള്ള വ്യക്തിയായിരിക്കുക എന്നതാണെന്ന് പലരും മറന്നു പോകുന്നു. അതുകൊണ്ട് മാതൃദിനം അമ്മമാരെ ആദരിക്കുന്ന ദിനം മാത്രമല്ല, അവർക്ക് സ്വന്തം ജീവിതത്തിനും ആരോ​ഗ്യത്തിനും സമയം കണ്ടെത്തേണ്ടതിൻ്റെ ഓർമപ്പെടുത്തൽ കൂടിയാണ്. അമ്മയ്ക്കും വേണം ‘മീ ടൈം’ സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനുമായി മാറ്റിവെക്കുന്ന വ്യക്തിപരമായ സമയമാണ് ‘മീ ടൈം’. ഇത് മണിക്കൂറുകളോളം നീണ്ടതാകണമെന്നില്ല. ദിവസവും 20-30 മിനിറ്റ് മാറ്റിവെച്ചാൽ മതിയാകും. ഈ സമയം വീട്ടുപണികളിൽ നിന്നോ ജോലി തിരക്കുകളിൽ നിന്നോ മാറി, തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കാം. അമ്മമാർക്ക് മീ ടൈം എന്തുകൊണ്ട് പ്രധാനം മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും വീട്, ജോലി, കുട്ടികളുടെ പഠനം, മുതിർന്നവരുടെ പരിചരണം തുടങ്ങി കുടുംബത്തിലെ നിരവധി ഉത്തരവാദിത്വങ്ങൾ അമ്മമാരെ മാനസികമായി ക്ഷീണിപ്പിക്കാറുണ്ട്. അതിനിടെ അൽപം സമയം തനിക്കായി മാറ്റി വയ്ക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തും മറ്റുള്ളവർക്ക് വേണ്ടിയുള്ള ഓട്ടത്തിനിടെ അമ്മമാർക്ക് അവരുടെ ആരോ​ഗ്യത്തിൽ അത്ര ശ്രദ്ധനൽകാൻ കഴിയണമെന്നില്ല. മീ ടൈമിൽ വ്യായാമം, നടക്കൽ, യോ​ഗ, ധ്യാനം എന്നിവ ചെയ്യുന്നത് അവരുടെ സെൽഫ് കെയർ ചെയ്യുന്നതിനും ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉറക്കത്തിന്റെ ​ഗുണനിലവാരം വർധിപ്പിക്കും ദിവസം മുഴുവൻ തിരക്കിൽ കഴിയുന്ന അമ്മമാർക്ക് രാത്രിയിലും മനസ്സ് വിശ്രമിക്കാത്ത അവസ്ഥ വരാം. പുസ്തക വായന, സംഗീതം കേൾക്കുക, ധ്യാനം ചെയ്യുക തുടങ്ങിയ ശീലങ്ങൾ നല്ല ഉറക്കത്തിന് സഹായകരമാണ്. വെറും 10 മിനിറ്റ് മതി, വീട്ടിൽ ചെയ്യാവുന്ന ഫാറ്റ് ബേൺ വർക്ക്ഔട്ട് ആത്മവിശ്വാസം വർധിപ്പിക്കും സ്വന്തം ഇഷ്ടങ്ങൾക്കും കഴിവുകൾക്കും സമയം കണ്ടെത്തുമ്പോൾ വ്യക്തിത്വ വളർച്ചക്കും ആത്മവിശ്വാസത്തിനും അത് സഹായിക്കും. പാചകം മാത്രമല്ല, ചിത്രരചന, വായന, തോട്ടം പരിപാലിക്കൽ പോലുള്ള ഹോബികൾ വീണ്ടും ആരംഭിക്കാം. അമ്മമാർക്ക് ചെയ്യാവുന്ന ലളിതമായ മീ ടൈം ആക്റ്റിവിറ്റികൾ ദിവസവും 20 മിനിറ്റ് നടക്കുക യോഗയോ മെഡിറ്റേഷനോ ചെയ്യുക ഇഷ്ടപ്പെട്ട പുസ്തകം വായിക്കുക ചെടികൾ പരിപാലിക്കുക സുഹൃത്തുക്കളുമായി സംസാരിക്കുക സ്പാ അല്ലെങ്കിൽ സ്കിൻ കെയർ റൂട്ടീൻ പിന്തുടരുക ഇഷ്ടമുള്ള സിനിമ/സീരീസ് കാണുക വേനൽക്കാലത്ത് വെള്ളം കുടിക്കുമ്പോൾ ഈ 9 അബദ്ധങ്ങൾ ചെയ്യരുത് 'വീട്ടിലുള്ളവരും വിചാരിക്കണം!' അമ്മമാർക്ക് 'മീ ടൈം' ലഭിക്കണമെങ്കിൽ കുടുംബാംഗങ്ങളുടെ പിന്തുണ പ്രധാനമാണ്. വീട്ടിലെ ജോലികൾ പങ്കുവെക്കുക, കുട്ടികളെ പരിപാലിക്കുന്നതിൽ പങ്കാളികളാവുക, വിശ്രമിക്കാൻ അവസരം നൽകുക എന്നിവ അമ്മമാരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. Mother's Day Health Special; Why 'Me Time' Important for Mothers

സമകാലിക മലയാളം 10 May 2026 5:55 pm

വേനൽക്കാലത്ത് വെള്ളം കുടിക്കുമ്പോൾ ഈ 9 അബദ്ധങ്ങൾ ചെയ്യരുത്

വേ നൽക്കാലത്ത് ശരീരത്തിലെ ജലാംശം കുറയുന്നത് സാധാരണമാണ്. കഠിനമായ ചൂടു കാരണം വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം ഒരു വലിയ തോതിൽ നഷ്ടപ്പെടാം. ഇത് ഇലക്ട്രോലൈറ്റ് നഷ്ടവുമുണ്ടാക്കാം. ഇത് നിർജ്ജലീകരണം ഉണ്ടാക്കുകയും ക്ഷീണം, തലവേദന, തലകറക്കം, ചർമം വരണ്ടു പോവുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം. എന്നാൽ വേനൽക്കാലത്തെ ചില അബദ്ധങ്ങൾ ശരീരത്തെ കൂടുതൽ ഡീഹൈഡ്രേറ്റ് ചെയ്യാം. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്നത് ദാഹം തോന്നുന്നത് ശരീരത്തിൽ ഇതിനകം ജലാംശം കുറഞ്ഞവെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് പകൽ സമയങ്ങളിൽ ഇടവേളകളിൽ ചെറിയ അളവുകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കാം. ഒരേസമയം അമിതമായി വെള്ളം കുടിക്കുക അമിതമായി ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് ശരീരത്തിന് സമ്മർദമാകും. ശരീരത്തിന് ആവശ്യമായ ജലാംശം ദിവസം മുഴുവൻ അല്പാല്പമായി ലഭിക്കുന്നതാണ് നല്ലത്. വെള്ളം മാത്രം പോരാ വിയർക്കുന്നതിലൂടെ സോഡിയം, പൊട്ടാസ്യം പോലുള്ള മിനറലുകളും നഷ്ടമാകുന്നുണ്ട്. ഇളനീർ, നാരങ്ങാവെള്ളം, സംഭാരം, പഴച്ചാറുകൾ എന്നിവ ഉൾപ്പെടുത്താം. കഫീന്റെ ഉപയോ​ഗം കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ എന്നിവ അധികമായി കഴിക്കുന്നത് നിർജ്ജലീകരണം വ‍ർധിപ്പിക്കാം. ഇവയ്ക്ക് പകരം ഹെർബൽ ഡ്രിങ്കുകൾ അല്ലെങ്കിൽ വെള്ളം തിരഞ്ഞെടുക്കാം. മധുരപാനീയങ്ങൾ കൂൾ ഡ്രിങ്കുകൾ ദാഹം കുറയ്ക്കുന്നുവെന്ന് തോന്നുമെങ്കിലും അതിലെ പഞ്ചസാര ശരീരത്തെ കൂടുതൽ ക്ഷീണിതനാക്കും. ജലാംശം നിറഞ്ഞ ഭക്ഷണം തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, മുന്തിരി, തക്കാളി തുടങ്ങിയവയിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തണം. പുറത്തുപോകുമ്പോൾ വെള്ളക്കുപ്പി കൈവശം വേണം യാത്ര ചെയ്യുമ്പോഴും ജോലി സ്ഥലത്തേക്ക് പോകുമ്പോഴും കയ്യിൽ വെള്ളം കരുതുക. എപ്പോഴും റീയൂസബിൾ വാട്ടർ ബോട്ടിൽ കൈവശം വെക്കാം. 'പേസ്റ്റ് നോക്കിയി‌ട്ടു കാര്യമില്ല, പല്ലു തേക്കുന്നത് ശരിയായിരിക്കണം; കീമോതെറാപ്പി, ഡയാലിസിസ് രോഗികൾക്ക് ഓറൽ ഹെൽത്ത് നിർണായകം' വ്യായാമത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കണം വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ശരീരം കൂടുതൽ വിയർക്കും. അതുകൊണ്ട് വ‍ർക്ക്ഔട്ടിന് മുൻപും ശേഷവും വെള്ളമോ ഇലക്‌ട്രലൈറ്റ് പാനീയങ്ങളോ കുടിക്കണം. രാവിലെ വെള്ളം കുടിച്ച് ദിവസം ആരംഭിക്കാം ഉറക്കമുണർന്ന ശേഷം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാം. അതിനാൽ രാവിലെ ഒരു ​ഗ്ലാസ് വെള്ളം കുടിച്ച് ആരംഭിക്കാം. ദിവസം മുഴുവൻ എനർജി!, ആരോ​ഗ്യകരമായ മോർണിങ് റൂട്ടിൻ പ്ലാൻ ചെയ്താലോ? നിർജ്ജലീകരണം ഒഴിവാക്കാൻ ചില ടിപ്സ് ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രമിക്കുക. ഫോണിൽ ഹൈഡ്രേഷൻ റിമൈഡർ സെറ്റ് ചെയ്യാം കഠിനമായ ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നച് കുറയ്ക്കുക. ലൈറ്റ് കളറിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. Summer hydration mistakes to avoid

സമകാലിക മലയാളം 10 May 2026 4:28 pm

'പേസ്റ്റ് നോക്കിയി‌ട്ടു കാര്യമില്ല, പല്ലു തേക്കുന്നത് ശരിയായിരിക്കണം; കീമോതെറാപ്പി, ഡയാലിസിസ് രോഗികൾക്ക് ഓറൽ ഹെൽത്ത് നിർണായകം'

മ ലയാളികളുടെ ആരോ​ഗ്യശീലങ്ങളിൽ ദന്തസംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ദിവസവും കുറഞ്ഞതു ഒരു നേരമെങ്കിലും പല്ലു തേക്കുന്നവരാണ് നമ്മൾ. പുഞ്ചിരിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസത്തിനപ്പുറം പല്ലുകളുടെ ആരോ​ഗ്യാവസ്ഥ നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയുകയാണ് കേരള പൊലീസിന്റെ മുഖ്യ ഫോറൻസിക് ദന്തരോഗ വിദ​​ഗ്ധനായ ഡോ. എസ് കെ പത്മകുമാർ. പല്ലുകളിലുണ്ടാകുന്ന അണുബാധ പലപ്പോഴും ആരും അത്ര കാര്യമാക്കാറില്ല, എന്നാൽ ഇത് നമ്മുടെ തലച്ചോറിനെ വരെ ബാധിക്കാമെന്ന് ഡോ. പത്മകുമാർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറഞ്ഞു. നമ്മുടെ ശരീരത്തിലെ മിക്ക സിരകൾക്കും വാൽവുകളുണ്ട്. എന്നാൽ വാൽവുകളില്ലാത്ത സിരകൾ പല്ലുകളുടെ ഭാ​ഗത്തുണ്ട്. ഇവ തലച്ചോറിനെ ചുറ്റിപ്പിറ്റിയുള്ള ​ദ്രാവകവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. പല്ലുകളിൽ ബാധിക്കുന്ന അണുബാധ ഈ സിരകളിലൂടെ തലച്ചോറിനെ ബാധിക്കാനും മെനിഞ്ചൈറ്റിസിലേക്ക് നയിക്കാനും കാരണമാകാമെന്ന് അദ്ദേഹം പറയുന്നു. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത് സാധാരണമായി കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ കീമോതെറാപ്പി, റേഡിയേഷൻ, ഡയാലിസിസ് അല്ലെങ്കിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോ​ഗികൾക്ക് ഓറൽ ഹെൽത്ത് വളരെ പ്രധാനമാണ്. ചികിത്സയ്ക്ക് മുൻപ് വായിലെ അണുബാധയുടെ സാധ്യത കണ്ടെത്തി അത് പരിഹരിക്കണമെന്നും അദ്ദേഹം പറയുന്നു. പേസ്റ്റ് അല്ല, പല്ലു തേക്കുന്ന രീതിക്കാണ് പ്രാധാന്യം‌‌ ആളുകൾ ടൂത്ത് പേസ്റ്റുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ പേസ്റ്റുകളെക്കാൾ പ്രാധാന്യം നൽകേണ്ടത് പല്ലു തേക്കുന്ന രീതിക്കാണെന്ന് ഡോ. പത്മകുമാർ ചൂണ്ടിക്കാണിക്കുന്നു. ഫ്ലൂറോയിഡ് അടങ്ങിയ പേസ്റ്റ് ഒരു പരിധിവരെ പല്ലുകളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കാം. പക്ഷെ അത് നിർബന്ധമില്ല. ഭക്ഷണം കഴിക്കുന്നതിലൂ‌ടെ നമ്മുടെ പല്ലുകൾക്ക് ചെറിയ തോതിൽ തേയ്മാനം സംഭവിക്കുന്നുണ്ട്. നന്നായി ചവച്ചരച്ചു കഴിക്കുന്നവരു‌ടെ പല്ലുകളിൽ തേയ്മാനം കണ്ടെത്തിയിട്ടുണ്ട്. 'അഹമ്മദാബാദ് വിമാനാപകടത്തിലും അങ്ങനെ ചെയ്തിരുന്നു; പല്ലുകളിലെ പാളികളുടെ അളവ് വച്ചുവരെ ഒരാളുടെ പ്രായം കണ്ടെത്താം' ബ്രഷ് ചെയ്യുമ്പോഴും ഇതേ തേയ്മാനം സംഭവിക്കാം. ഉമിക്കിരി പോലുള്ള കട്ടിയുള്ള വസ്തുക്കൾ തേയ്മാനത്തിൻ്റെ അളവു വേഗതയും കൂട്ടാം. ടൂത്ത് പേസ്റ്റ് അല്ലെങ്കിൽ ടൂത്ത് പൗ‍ഡർ ഉപയോഹിക്കുന്നത് ഈ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും. അതുപോലെ പല്ലുകൾ തേക്കുന്ന രീതിയും പ്രധാനമാണ്. സൈഡിലേക്ക് പല്ലുകൾ തേക്കുന്നതിനെക്കാൾ മുകളിലോട്ടും താഴേക്കും ചലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. 'കടിയേറ്റ പാടിലൂടെ കുറ്റവാളിയെ തിരിച്ചറിയാം', പെരുമ്പാവൂർ കേസിൽ ആപ്പിളും മാങ്ങയും കടിപ്പിച്ചതിലെ കാരണം പറഞ്ഞ് ഫോറൻസിക് വിദ​ഗ്ധൻ- വിഡിയോ ടങ് ക്ലീനർ ഉപയോഗം പല്ലു വൃത്തിയാക്കുന്നതിൻ്റെ ഭാഗമാണ് ടങ് ക്ലീനർ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത്. എന്നാൽ ശക്തിയായി ടങ് ക്ലീനർ ഉപയോഗിക്കുന്നത് നാവിന് മുകളിലെ രുചി കുമിളകളെ നശിപ്പിക്കാൻ കാരണമാകും. നാവ് വൃത്തിയാക്കാൻ സൗമ്യമായ ഒരു ബ്രഷ് ഉപയോ​ഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. How vital is toothpaste? Can one actually improve their teeth’s strength? INTERVIEW Dr Padmakumar

സമകാലിക മലയാളം 10 May 2026 3:35 pm

ദിവസം മുഴുവൻ എനർജി!, ആരോ​ഗ്യകരമായ മോർണിങ് റൂട്ടിൻ പ്ലാൻ ചെയ്താലോ?

ന മ്മുടെ മോർണിങ് ദിനചര്യ ശാരീരികമായും മാനസികവുമായ ആരോ​ഗ്യത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്. ശരിയായ മോർണിങ് ദിനചര്യ ദിവസം മുഴുവൻ കൂടുതൽ ഊർജത്തോടെയും ഉന്മേഷത്തോടെയും തുടരാൻ സഹായിക്കും. അതുപോലെ മെറ്റബോളിസം മെച്ചപ്പെടുന്നതിലൂടെ കലോറി കത്തിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും എളുപ്പമാകും. ചെറിയ ചില ശീലങ്ങൾ മോർണിങ് ദിനചര്യയിൽ വരുത്തുന്നത് മാനസികവും ശാരീരികവുമായി ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ദഹനപ്രക്രിയയെ ഉണർത്താനും ശരീരത്തിലെ വിഷാംശങ്ങളെ പുറത്താക്കാനും സഹായിക്കും. വെള്ളത്തിൽ നാരങ്ങാനീര് ചേർക്കുന്നതും നല്ലതാണ്. സൂര്യപ്രകാശം കൊള്ളുക രാവിലെ കുറച്ച് സമയം സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് ക്രമീകരിക്കാൻ സഹായിക്കും. ഇത് വിറ്റാമിൻ ഡി ലഭിക്കാനും മാനസികാവസ്ഥ മെച്ചപ്പെടാനും സഹായിക്കുന്നു. ഉറക്കചക്രവും ഇതിലൂടെ മെച്ചപ്പെടും. ലളിതമായ വ്യായാമം രാവിലെ 10-20 മിനിറ്റ് നടക്കുക, സ്‌ട്രെച്ചിങ് ചെയ്യുക, യോഗ അല്ലെങ്കിൽ ലഘുവായ കാർഡിയോ വ്യായാമം ചെയ്യുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മെറ്റബോളിസം ആക്ടീവ് ആക്കുകയും ചെയ്യും. പ്രോട്ടീൻ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് രാവിലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ പ്രധാനമാണ്. മുട്ട, പാൽ, ഓട്സ്, നട്ട്സ്, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. ഇത് കൂടുതൽ നേരം വയറുനിറഞ്ഞ തോന്നൽ നൽകുകയും അനാവശ്യ സ്നാക്കിങ് കുറയ്ക്കുകയും ചെയ്യും. ഫോൺ ഉപയോഗം കുറയ്ക്കുക എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്നതിന് പകരം ദിവസം പ്ലാൻ ചെയ്യുക. ശാന്തമായ സമയം ചെലവഴിക്കാം. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും 'പണി', അമ്മമാർക്ക് 'സെക്കൻഡ് ഷിഫ്റ്റ്' കൊടുക്കുന്ന സമ്മർദങ്ങൾ, അദൃശ്യമായിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കഫീൻ ശരിയായ സമയത്ത് എഴുന്നേറ്റ ഉടൻ കാപ്പി കുടിക്കുന്നതിന് പകരം 60-90 മിനിറ്റ് കഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ കോർട്ടിസോൾ ലെവൽ ബാലൻസ് ചെയ്യാൻ സഹായിക്കും. ദിനലക്ഷ്യങ്ങൾ നിശ്ചയിക്കുക രാവിലെ കുറച്ച് മിനിറ്റ് എടുത്ത് ദിവസത്തിലെ പ്രധാന കാര്യങ്ങൾ എഴുതിവയ്ക്കുക. ഇത് കൂടുതൽ ഫോകസ് നൽകുകയും പ്രൊഡക്റ്റിവിറ്റി കൂട്ടുകയും ചെയ്യും. അലുമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുന്നത് സുരക്ഷിതമോ? മെഡിറ്റേഷൻ 5-10 മിനിറ്റ് ഡീപ്പ് ബ്രീത്തിങ് അല്ലെങ്കിൽ മെഡിറ്റേഷൻ ചെയ്യുന്നത് മാനസിക സമാധാനം നൽകുകയും ദിവസം കൂടുതൽ പോസിറ്റീവായി തുടങ്ങാൻ സഹായിക്കുകയും ചെയ്യും. രാവിലെയുള്ള ചെറിയ ശീലങ്ങൾ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം. ഹൈഡ്രേഷൻ, വ്യായാമം, ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്, മാനസികമായ സമാധാനം എന്നിവ ഉൾപ്പെടുത്തിയ ഒരു നല്ല മോർണിങ് റൂട്ടീൻ ശരീരത്തിനും മനസ്സിനും ഗുണകരമാണ്. സ്ഥിരമായി ഇത് പിന്തുടർന്നാൽ ഊർജവും മെറ്റബോളിസവും സ്വാഭാവികമായി മെച്ചപ്പെടും. Morning routine for better energy and metabolism

സമകാലിക മലയാളം 10 May 2026 9:15 am

മരുന്നു വേണ്ട, നന്നായി ഉറങ്ങാൻ ഭക്ഷണശീലത്തിൽ ഈ മാറ്റം പരീക്ഷിക്കാം

നി ങ്ങളെ ഉറക്കക്കുറവ് അലട്ടുന്നുണ്ടോ? ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ അത്യാവശ്യമാണ്. നമ്മൾ ഉറങ്ങുമ്പോഴാണ് ശരീരത്തിലെ പ്രതിരോധ സംവിധാനം ഉണർന്ന് പ്രവർത്തിക്കുന്നത്. ഉറക്കം കുറയുന്നത് പ്രതിരോധസംവിധാനം തകിടം മറിയാനും ആരോ​ഗ്യാവസ്ഥ മോശമാകാനും കാരണമാകാം. അമിത സ്ക്രീൻടൈം, മാനസിക സമ്മർദം, തിരക്കേറിയ ജീവിതശൈലി എന്നിങ്ങനെ പല ഘടകങ്ങൾ ഉറക്കക്കുറവിനെ സ്വാധീനിക്കാം. ചില ഭക്ഷണങ്ങൾ ശരീരത്തിലെ മെലറ്റോണിൻ, സെറോട്ടോണിൻ, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ നില മെച്ചപ്പെടുത്തി നല്ല ഉറക്കത്തിന് സഹായിക്കും. ബദാം ബദാമിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ശാന്തമാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. രാത്രി കിടക്കുന്നതിന് മുൻപ് ഒരു പിടി ബദാം കഴിക്കുന്നത് ഉറക്കത്തിൻ്റെ ഗുണമേന്മ മെച്ചപ്പെടുത്തും. വാഴപ്പഴം വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ ശരീരത്തിൽ സെറോട്ടോണിനായും മെലറ്റോണിനായും മാറി ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാൽ കിടക്കുന്നതിന് മുൻപ് ചെറുചൂടോടെ പാൽ കുടിക്കുന്ന ശീലം ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. പാലിലെ ട്രിപ്റ്റോഫാനും കാൽസ്യവും ശരീരത്തെ റിലാക്സ് ചെയ്യാൻ സഹായിക്കും. കിവി കിവിയിൽ ആന്റി ഓക്സിഡന്റുകളും സെറോട്ടോണിനും അടങ്ങിയിട്ടുണ്ട്. കിവി പതിവായി കഴിക്കുന്നത് ഉറങ്ങാൻ എടുക്കുന്ന സമയം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഓട്സ് ഓട്സ് മെലറ്റോണിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണമാണ്. രാത്രി മിതമായ രീതിയിൽ ഓട്സ് കഴിക്കുന്നത് ശരീരത്തെ ശാന്തമാക്കാം. വാൽനട്ട് വാൽനട്ടിൽ മെലറ്റോണിനും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഉറക്ക ചക്രം ക്രമപ്പെടുത്താൻ സഹായകരമാണ്. ചെറി ചെറിപ്പഴങ്ങൾ പ്രകൃതിദത്ത മെലറ്റോണിന്റെ നല്ല ഉറവിടമാണ്. ചെറിപ്പഴം പതിവായി കഴിക്കുന്നത് ഉറക്കത്തിൻ്റെ ദൈർഘ്യം കൂട്ടാൻ സഹായിക്കും. കമോമൈൽ ടീ കഫീൻ ഇല്ലാത്ത കമോമൈൽ ടീ ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാൻ സഹായിക്കും. മത്തങ്ങാവിത്ത് മത്തങ്ങാവിത്തിൽ മഗ്നീഷ്യം, സിങ്ക്, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രാത്രി വിശപ്പ് നിയന്ത്രിക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. തൈര് തൈരിൽ കാൽസ്യം ധാരാളമുണ്ട്. കാൽസ്യം മെലറ്റോണിൻ നിർമാണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ രാത്രി ചെറിയ അളവിൽ തൈര് കഴിക്കാം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും 'പണി', അമ്മമാർക്ക് 'സെക്കൻഡ് ഷിഫ്റ്റ്' കൊടുക്കുന്ന സമ്മർദങ്ങൾ, അദൃശ്യമായിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ കാപ്പി, ചായ, എനർജി ഡ്രിങ്ക്സ് പോലുള്ള കഫീൻ അടങ്ങിയവ അധികമായ മസാലയും എണ്ണയും ഉള്ള ഭക്ഷണം രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കൽ പഞ്ചസാര കൂടുതലുള്ള ഡെസേർട്ടുകൾ അലുമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുന്നത് സുരക്ഷിതമോ? ഭക്ഷണശീലത്തിലെ ചെറിയ മാറ്റങ്ങൾ പോലും ഉറക്കത്തിൻ്റെ ഗുണമേന്മയിൽ വലിയ മാറ്റം ഉണ്ടാക്കാം. ദിവസവും സ്ഥിരമായ ഉറക്കസമയം പാലിക്കുന്നതോടൊപ്പം ഈ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഉറക്കക്കുറവ് കുറയ്ക്കാനും കൂടുതൽ ഉന്മേഷത്തോടെ ദിവസം ആരംഭിക്കാനും സാധിക്കും. Foods that naturally improve sleep quality

സമകാലിക മലയാളം 9 May 2026 6:04 pm

അലുമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുന്നത് സുരക്ഷിതമോ?

യാ ത്രകൾ പോകുമ്പോൾ ഭക്ഷണം ചൂടോടെ പൊതിഞ്ഞു സൂക്ഷിക്കാൻ വളരെ സൗകര്യപ്രദമാണ് അലുമിനിയം ഫോയിൽ. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പേര് പോലെ അലുമിനിയം കൊണ്ടാണ് അലുമിനിയം ഫോയിൽ ഉണ്ടാക്കിയിരിക്കുന്നത്. 0.006 മില്ലിമീറ്റർ കനം മാത്രമാണ് ഇവയ്ക്കുള്ളത്. ഇവയ്ക്ക് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിന് പ്രതിഫലന ശേഷിയുമുണ്ട്. ഭക്ഷണത്തിന്‍റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു. എന്നാൽ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ, അലൂമിനിയം ഫോയിൽ അസിഡിറ്റി, കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുന്നു. അലുമിനിയം ഫോയിലിൽ നിന്നും അലുമിനിയം അയോണുകളെ വേർതിരിക്കാൻ കാരണമാകും. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നു. അതിനാൽ ഭക്ഷണം നേരിട്ട് അലുമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ച് പൊതിഞ്ഞ ശേഷം അലുമിനിയം ഫോയിൽ വെച്ച് പൊതിയാം. കൂടുതൽ സമയം ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും ദോഷകരമാണ്. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഛർദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം. 'എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല'; എന്താണ് ബേൺഔട്ട്? ശരീരം നൽകുന്ന സൂചനകൾ തിരിച്ചറിയാം ഇവ അലുമിനിയം ഫോയിലിൽ സൂക്ഷിക്കരുത് തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍. ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍. കറികളും അച്ചാറുകളും. ചീസ്, വെണ്ണ. ദിവസവും അടുക്കളയിൽ വരുത്തുന്ന 9 അബദ്ധങ്ങൾ ഫോയില്‍ സൂക്ഷിക്കാന്‍ കഴിയുന്നവ സാന്‍ഡ്വിച്ച്. ബ്രെഡ് കേക്കുകളും മഫിനുകളും. റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍. Aluminum Foil health risk

സമകാലിക മലയാളം 9 May 2026 5:39 pm

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും 'പണി', അമ്മമാർക്ക് 'സെക്കൻഡ് ഷിഫ്റ്റ്'കൊടുക്കുന്ന സമ്മർദങ്ങൾ, അദൃശ്യമായിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

മാ തൃത്വം എന്നത് സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുമ്പോഴും, ആധുനിക കാലഘട്ടത്തിലെ അമ്മമാർ അനുഭവിക്കുന്ന കഠിനമായ മാനസിക-ശാരീരിക ഭാരങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറില്ല. ഔദ്യോഗിക ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും വീടകങ്ങളിലെ പ്രതിഫലമില്ലാത്ത ജോലികളും ഒരേസമയം നിർവഹിക്കേണ്ടി വരുന്നത് സ്ത്രീകളുടെ ഹോർമോൺ സന്തുലിതാവസ്ഥയെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. 'സെക്കൻഡ് ഷിഫ്റ്റ്' – യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാം പൂർണ്ണസമയ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന സ്ത്രീകൾ വീണ്ടും വീട്ടിലെ ഉത്തരവാദിത്തങ്ങളിലേക്ക് പ്രവേശിക്കുന്നതിനെയാണ് സാമൂഹിക ശാസ്ത്രജ്ഞർ 'സെക്കൻഡ് ഷിഫ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നത്. ആഗോളതലത്തിൽ പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയം സ്ത്രീകൾ പ്രതിഫലമില്ലാത്ത ഗാർഹിക ജോലികൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. വിശ്രമമില്ലാത്ത ഈ ദിനചര്യകൾ സ്ത്രീകളുടെ ശാരീരികക്ഷമതയെയും മാനസികോല്ലാസത്തെയും ക്രമേണ തളർത്തുന്നു. ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക പ്രത്യാഘാതങ്ങളും വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കേവലം ഒരു വൈകാരികാവസ്ഥയല്ല; അത് ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന ഒന്നാണ്. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് രക്തത്തിൽ തുടർച്ചയായി ഉയർന്നുനിൽക്കുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ: ആർത്തവ ക്രമക്കേടുകൾ: ഹോർമോൺ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ആർത്തവചക്രത്തിന്റെ സ്വാഭാവിക താളം തെറ്റിക്കുന്നു. PCOS, തൈറോയ്ഡ് സങ്കീർണ്ണതകൾ: നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാനും പുതിയ ജീവിതശൈലീ രോഗങ്ങൾ പിടിപെടാനും ഇത് കാരണമാകുന്നു. മെറ്റബോളിക് സങ്കീർണതകൾ : വിട്ടുമാറാത്ത തളർച്ച, ഉറക്കമില്ലായ്മ, അമിതവണ്ണം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. 'മെന്റൽ ലോഡും' മാനസിക തളർച്ചയും ജോലിഭാരത്തോടൊപ്പം കുടുംബത്തിന്റെ കാര്യങ്ങൾ കൂടി പ്ലാൻ ചെയ്യേണ്ടി വരുന്ന അവസ്ഥയെയാണ് 'മെന്റൽ ലോഡ്' എന്ന് വിളിക്കുന്നത്. ഈ അദൃശ്യമായ ഉത്തരവാദിത്തം സ്ത്രീകളിൽ കഠിനമായ മാനസിക തളർച്ചയ്ക്ക് വഴിമാറുന്നു. സമൂഹത്തിന്റെ അമിതമായ പ്രതീക്ഷകളും കുടുംബത്തിൽ നിന്നുള്ള പിന്തുണയുടെ കുറവും അമ്മമാരിൽ ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും കാരണമാകാറുണ്ട്. ഹാന്റാവൈറസ് കോവിഡിന് സമാനമോ? വൈറസ് ബാധയിൽ ആശങ്കയോടെ ലോകം, ജാ​ഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ മാറ്റം: ഒരു സാമൂഹിക ഉത്തരവാദിത്തം അമ്മമാരുടെ ആരോഗ്യം വ്യക്തിപരമായ ഒരു വിഷയം എന്നതിലുപരി ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. ഒരു അമ്മയുടെ ആരോഗ്യപരമായ വീഴ്ച ആ കുടുംബത്തിന്റെ മൊത്തത്തിലുള്ള ജീവിതനിലവാരത്തെയും കുട്ടികളുടെ വളർച്ചയെയും ബാധിക്കും. ഈ മാതൃദിനത്തിൽ കേവലം ആശംസകൾക്കപ്പുറം പ്രായോഗികമായ മാറ്റങ്ങൾക്കായി നമുക്ക് ശ്രമിക്കാം: വെറും 10 മിനിറ്റ് മതി, വീട്ടിൽ ചെയ്യാവുന്ന ഫാറ്റ് ബേൺ വർക്ക്ഔട്ട് തുല്യ പങ്കാളിത്തം ഉറപ്പാക്കാം: വീട്ടുജോലികളും കുട്ടികളുടെ പരിചരണവും പങ്കാളികൾ തുല്യമായി പങ്കിടുന്ന സംസ്കാരം വളർത്തിയെടുക്കണം. അനുകൂലമായ തൊഴിൽ സാഹചര്യങ്ങൾ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി ഫ്ലെക്സിബിൾ വർക്കിംഗ് അവറുകൾ, കൃത്യമായ പ്രസവാവധി തുടങ്ങിയവ ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വയം സംരക്ഷണത്തിന് മുൻഗണന : സ്ത്രീകൾ സ്വന്തം ആരോഗ്യത്തിനും വിശ്രമത്തിനും മുൻഗണന നൽകുന്ന സാഹചര്യം കുടുംബങ്ങൾ ഒരുക്കി നൽകണം. ഈ മാതൃദിനത്തിൽ, ജോലി ചെയ്യുന്ന അമ്മമാർ നേരിടുന്ന വെല്ലുവിളികളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ്, അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഒരു സംസ്കാരം നമുക്ക് വളർത്തിയെടുക്കാം. Dr JENAN MUHAMMED തയ്യാറാക്കിയത്: ഡോ. ജിനാൻ മുഹമ്മദ്, സ്പെഷ്യലിസ്റ്റ് ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി, ആസ്റ്റർ മിംസ് കണ്ണൂർ Mental health issues in employed mothers

സമകാലിക മലയാളം 9 May 2026 5:24 pm

ഹാന്റാവൈറസ് കോവിഡിന് സമാനമോ? വൈറസ് ബാധയിൽ ആശങ്കയോടെ ലോകം, ജാ​ഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

അ ർജന്റീനയിലെ ഉസുവായയിൽ നിന്ന് പുറപ്പെട്ട ക്രൂസ് കപ്പലിൽ എട്ട് പേർക്ക് ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതോടെ വീണ്ടുമൊരു മഹാമാരിക്കാലം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകം. വൈറസ് ബാധ സ്ഥീരീകരിച്ചവരിൽ മൂന്ന് പേർ മരിച്ചതായും അഞ്ച് പേർ ചികിത്സയിലുമാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. അറ്റ്ലാന്റിക് വഴി കേപ് വെർദെയിലേക്ക് യാത്ര ചെയ്യുന്ന എംവി ഹോണ്ടിയസ് (MV Hondius) എന്ന ക്രൂസ് കപ്പലിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. എന്നാൽ വൈറസ്ബാധ വ്യാപനത്തിൽ ഇന്ത്യയിൽ അടിയന്തര ആശങ്കയ്ക്ക് കാര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്ന് കപ്പൽ പുറപ്പെടുന്നത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റാവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ പ്രകടമായി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് പോസിറ്റീവായി കണ്ടെത്തിയത്. ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റാവൈറസ് ബാധിച്ചുള്ള മൂന്നാമത്തേത്. രോഗലക്ഷണങ്ങൾ പ്രകടമായി നാലു ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു. പിസിആർ പരിശോധനയിൽ ആറു കേസുകളും ഹാന്‍റാ വൈറസിന്റെ വകഭേദമായ ആൻഡിസ് വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ 147 യാത്രക്കാരും ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. ഇതിനിടെ 34 പേർ കപ്പൽ വിട്ടുപോയിരുന്നു. നാല് രോഗികൾ ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അടുത്ത കോവിഡ് മഹാമാരിയോ? ഹാന്‍റാവൈറസ് വ്യാപനത്തെ കോവിഡ്-19 മഹാമാരിയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കോവിഡ് പോലുള്ള സാഹചര്യമല്ല ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ പകർച്ചവ്യാധി വിഭാഗം എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർക്കോവ് പറഞ്ഞു. കോവിഡിലും ഫ്ലൂവിലും നിന്ന് വ്യത്യസ്തമായി ഹാന്‍റാ വൈറസ് ചുമയിലൂടെയോ തുമ്മലിലൂടെയോ എളുപ്പത്തിൽ പടരില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം ആൻഡിസ് വിഭാഗത്തിൽ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളു. രോഗലക്ഷണങ്ങളുള്ള ആളുമായി വളരെ അടുത്തതും ദീർഘമായതുമായ സമ്പർക്കത്തിലൂടെ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളു. കോവിഡ് പോലെ ലോക ജനസംഖ്യയ്ക്ക് ആകെ അപകടസാധ്യത വളരെ കുറവാണെന്നും, കപ്പലിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചതിന് നിലവിൽ തെളിവുകളൊന്നും ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, വൈറസിനെ ഗൗരവമായി കാണണമെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എട്ട് ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഇൻകുബേഷൻ കാലയളവ് ഉള്ളതിനാൽ കൂടുതൽ കേസുകൾ ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഹാന്റാ വൈറസ് കോവിഡ് പോലെ പരിചിതമല്ലാത്ത പുതിയ ഒന്നല്ല ഹാന്റാവൈറസ്. 30 മുതൽ 50 തരം വരെ ഹാന്റാവൈറസുകൾ ഉണ്ട്. അതിൽ ചില ഹാന്റാ വൈറസുകൾ വളരെ നിരുപദ്രവകാരികൾ ആണ്. ഏഷ്യയിൽ കാണപ്പെടുന്ന ഹാന്റാവൈറസ് പ്രധാനമായും വൃക്കകളെ ബാധിക്കുന്ന തരം ഹാന്റാ വൈറസ് ആണ്. തെക്കേ അമേരിക്കയിലും മറ്റും കാണപ്പെടുന്ന ഹാന്‍റാ വൈറസിന്റെ വകഭേദമാണ് ആൻഡിസ് വൈറസ് . ഇവയാണ് ഇപ്പോൾ കപ്പലിൽ വ്യാപിച്ചിരിക്കുന്നത്. ഇവ ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുക. ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞാൽ മരണനിരക്ക് 50 ശതമാനത്തോളമാണ്. അങ്ങനെ വരുമ്പോഴേക്കും ഇത് വളരെ ഗുരുതരമായിട്ടുള്ള ഒരു സാഹചര്യം തന്നെയാണ് സൃഷ്ടിക്കുക. ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യരുത്, തിരക്കിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ വിഭവങ്ങൾ വൈറസ് ബാധിച്ച എലികളിൽ നിന്നാണ് പ്രധാനമായും ഹാന്റാവൈറസ് മനുഷ്യരിലേക്ക് പകരുക. പ്രത്യേകിച്ച് അവയുടെ വിസർജ്യങ്ങൾ, മൂത്രം, അല്ലെങ്കിൽ ഉമിനീർ എന്നിവയിലൂടെ. ഈ വിസർജ്യങ്ങൾ കലർന്ന പൊടി ശ്വസിക്കുന്നതിലൂടെയും വൈറസ് പകരാം. കപ്പലിൽ കണ്ടെത്തിയ ആൻഡിസ് വൈറസ്, മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള ഏക ഹാന്‍റാ വൈറസ് വകഭേദമാണ്. നിലവിൽ, ഹാന്‍റാ വൈറസിന് ചികിത്സയോ പ്രത്യേക വാക്സിനോ ലഭ്യമല്ല. ക്രൂസ് കപ്പലിൽ വൈറസ് ബാധിതരുടെ എണ്ണം എട്ടായി, സാമൂഹിക അകലം പാലിക്കാൻ ഡബ്ല്യുഎച്ച്ഒ നിർദേശം 1950കളിൽ കൊറിയൻ യുദ്ധസമയത്ത് കൊറിയയിലെ ഹാന്റാൻ നദിക്ക് സമീപമാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ലോകമെമ്പാടും 20-ൽ അധികം ഹാന്‍റാ വൈറസ് വകഭേദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ രോഗം വരുത്തുന്ന ചുരുക്കം വകഭേദങ്ങൾ മാത്രമേയുള്ളുയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. Will Handavirus become as covid

സമകാലിക മലയാളം 9 May 2026 3:58 pm

'എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല'; എന്താണ് ബേൺഔട്ട്? ശരീരം നൽകുന്ന സൂചനകൾ തിരിച്ചറിയാം

ജീ വിതനിലവാരത്തിൽ മറ്റുള്ളവർക്കൊപ്പത്തിനൊപ്പം എത്താനുള്ള പരിശ്രമത്തിലാണ് ആളുകൾ. അത് ആളുകളെ കൂടുതൽ സമ്മർദങ്ങളിലേക്ക് തള്ളിവിടാനും മാനസിക പിരിമുറുക്കം ഉണ്ടാക്കാനുമിടയാക്കും. സാധാരണ ക്ഷീണമായി തോന്നുന്ന ചില ലക്ഷണങ്ങൾ പലപ്പോഴും മാനസികമായി ബേൺഔട്ട് ആകുന്നതിന്റെ തുടക്ക സൂചനയാകാം. തിരിച്ചറിയാതെ പോകുന്നത് ആരോ​ഗ്യത്തെയും ജോലിയിലെ പ്രകടനത്തെയും വ്യക്തിബന്ധങ്ങളെയും ബാധിക്കാം. എന്താണ് ബേൺഔട്ട്, പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം. അമിത സമ്മർദവും വിശ്രമക്കുറവും മൂലം ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ച അവസ്ഥയാണ് ബേൺഔട്ട്. ഇത് ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ സംഭവിക്കുന്നതല്ല. കാലങ്ങളായി നീണ്ടു നിൽക്കുന്ന പിരിമുറുക്കവും സമ്മർദവുമൊക്കെ ശാരീരികമായും പ്രകടമാകുന്ന അവസ്ഥയാണിത്. ബേൺഔട്ടിന്റെ പ്രധാന ലക്ഷണങ്ങൾ എപ്പോഴും ക്ഷീണം തോന്നുക: രാത്രി മതിയായ ഉറക്കം ലഭിച്ചാലും ശരീരത്തിന് ഊർജമില്ലാത്ത അവസ്ഥ. ചെറിയ കാര്യങ്ങൾ പോലും വലിയ ബുദ്ധിമുട്ടായി തോന്നാം. ജോലിയോട് താൽപര്യക്കുറവ്: മുൻപ് ഇഷ്ടപ്പെട്ട് ചെയ്തിരുന്ന ജോലിയോ മറ്റ് കാര്യങ്ങളോട് താൽപര്യക്കുറവു തോന്നുക. ഇനി ചെയ്യാൻ പറ്റില്ലെന്ന തോന്നൽ. പെട്ടെന്ന് ദേഷ്യം വരിക: ചെറിയ കാര്യങ്ങൾ പോലും അസഹനീയമായി തോന്നുക. ദേഷ്യം കൂടുക, ക്ഷമ കുറയുക എന്നിവയൊക്കെ സാധാരണ ലക്ഷണങ്ങളാണ്. ഉറക്കപ്രശ്നങ്ങൾ: ഉറങ്ങാൻ ബുദ്ധിമുട്ട്, രാത്രി പലവട്ടം ഉണരുക, രാവിലെ എഴുന്നേറ്റിട്ടും വിശ്രമം ലഭിക്കാത്ത തോന്നൽ എന്നിവ ഉണ്ടാകാം. ഏകാ​ഗ്രത കുറയുക: ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഓർമപ്പിശക്, ചെറിയ തീരുമാനങ്ങൾ പോലും എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ശരീരവേദന: സമ്മർദം കൂടുമ്പോൾ തലവേദന, കഴുത്ത് വേദന, ശരീരവേദന, വയറുസംബന്ധമായ അസ്വസ്ഥതകൾ എന്നിവ വരാം. ഒറ്റപ്പെട്ടിരിക്കുക: മുൻപ് സാമൂഹികമായി നന്നായി ഇടപെട്ടിരുന്ന വ്യക്തിക്ക്, ക്രമേണ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാൻ താൽപര്യമില്ലാതാകുക. ഒറ്റയ്ക്ക് ഇരിക്കാൻ കൂടുതൽ ആഗ്രഹം തോന്നുക. സ്വയം നെ​ഗറ്റീവായി ചിന്തിക്കുക: എന്നെക്കൊണ്ട് കഴിയില്ല, ഞാൻ ചെയ്യുന്നതൊന്നും ശരിയല്ല എന്നു തുടങ്ങിയ ചിന്തകൾ കൂടിവരിക. ആത്മവിശ്വാസം കുറയുക. ബേൺഔട്ട് ഒഴിവാക്കാൻ എന്ത് ചെയ്യാം നമുക്കുള്ളിൽ പുകയുന്ന മാനസിക സംഘർഷത്തെയും സമ്മർദങ്ങളെയും തിരിച്ചറിയുകയാണ് ഏറ്റവും പ്രധാന കാര്യം. അവസ്ഥ ​ഗുരുതരമാകുന്നതിന് മുൻപ് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടാം. അതിനൊപ്പം ജീവിതശൈലിയിൽ ചില ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതും ഫലം ചെയ്യും. സ്ക്രീൻ ടൈം കുറയ്ക്കുക. വായന, ​ഗാർഡനിങ്, തുന്നൽ, പേയ്ന്റിങ് പോലുള്ള ക്രിയേറ്റീവ് ഹോബികൾ ആരംഭിക്കാം. ദിവസവും മിതമായ വ്യായാമങ്ങൾ ചെയ്യാം. നടത്തം, സൈകിങ് പോലുള്ള ​ഗുണകരമാണ്. രാവിലെ തണുത്ത വെള്ളത്തിലെ കുളി മനസ്സും ശരീരവും ഫ്രഷ് ആകാൻ സഹായിക്കും. ജോലിക്കും വ്യക്തിജീവിതത്തിനും ഇടയിൽ ബാലൻസ് പാലിക്കുക. വീട്ടിൽ വന്ന ശേഷവും ഓഫീസ് ജോലിക്കായി സമയം ചെലവഴിക്കുന്നത് വ്യക്തിജീവിതം പ്രയാസമുള്ളതാക്കും. പ്രചാരണ സമയത്തും സൈക്കിൾ തിരഞ്ഞെടുത്തു, ദളപതിയുടെ ഫിറ്റ്നസ് സീക്രട്ട് ദീർഘനേരം ഇരുന്നുള്ള ജോലിയാണെങ്കിൽ ചെറിയ ഇടവേളയെടുത്ത് ശരീരം സ്ട്രെച്ച് ചെയ്യുന്നതോ നടക്കുന്നതോ നല്ലതാണ്. യാത്രകൾ മനസ്സിന് ശാന്തമാകാനും, അനുഭവങ്ങൾ ജീവിതം കൂടുതൽ അച്ചടക്കമുള്ളതുമാക്കും. അമിതമായി കൊഴുപ്പടങ്ങിയതും പഞ്ചസാരയടങ്ങിയതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തി, പച്ചക്കറികളും പഴങ്ങളും ആരോ​ഗ്യകരമായ കൊഴുപ്പും ഡയറ്റിൽ ചേർക്കാം. ദിവസത്തിൽ കാപ്പി അല്ലെങ്കിൽ ചായ ഒരു നേരമായി ചുരുക്കാം. പകരം, വെള്ളം അല്ലെങ്കിൽ പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കാം. സെൽഫ് കെയർ ടെക്നിക്കുകൾ നിങ്ങളുടെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറെ ഫലപ്രദമാണ്. ദിവസവും അടുക്കളയിൽ വരുത്തുന്ന 9 അബദ്ധങ്ങൾ ക്ഷീണം, താൽപര്യക്കുറവ്, ദേഷ്യം എന്നിവയെല്ലാം വെറും 'ബിസി ലൈഫ്' എന്ന പേരിൽ അവഗണിക്കരുത്. ശരീരം നൽകുന്ന മുന്നറിയിപ്പുകൾ സമയത്ത് തിരിച്ചറിഞ്ഞ് ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ബേൺഔട്ടിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. Mental Health tips: What is Mentally Burnout, Signs of burnout

സമകാലിക മലയാളം 9 May 2026 3:07 pm

ദിവസവും അടുക്കളയിൽ വരുത്തുന്ന 9 അബദ്ധങ്ങൾ

ആ രോ​ഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും പ്രധാനം ആരോ​ഗ്യകരമായ ഭക്ഷണക്രമം തന്നെയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കലോറി അളന്നും പോഷക​സമൃദ്ധമായ റെസിപ്പി പരീക്ഷിച്ചും ആരോ​ഗ്യസംരക്ഷണം പരിപാലിക്കാൻ നാം ശ്രമിക്കും. എന്നാൽ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ ഈ പറഞ്ഞ ആരോ​ഗ്യസംരക്ഷണം വെള്ളത്തിൽ വരച്ച വര പോലെയാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകൾ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോ​ഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതിൽ ചില കാര്യങ്ങളാണ്. അടുക്കളയിൽ വരുത്തുന്ന ഇത്തരം അബദ്ധങ്ങൾ നിങ്ങളെ നിത്യരോ​ഗിയാക്കാം. അടുക്കളയിൽ വരുത്തുന്ന സാധാരണ പിഴവുകൾ പച്ചക്കറികളും പഴങ്ങളും ശരിയായ കഴുകാതെ ഉപയോ​ഗിക്കുക മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറിയോ പഴങ്ങളോ വെറുതെ ഒന്ന് വെള്ളത്തിൽ കഴുകി ഉപയോ​ഗിക്കുകയാണ് മിക്കവാറും ആളുകളുടെ പതിവ്. ഇത് പല പ്രദേശങ്ങളിൽ നിന്നെത്തിയ ഇവയുടെ പുറമെയുള്ള അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുമെങ്കിലും ഇതിലടങ്ങിയ കീടനാശിനിയോ രോ​ഗാണുക്കളെയോ പൂർണമായും നീക്കാൻ സാധിക്കില്ല. പച്ചക്കറികളും പഴങ്ങളും ഉപ്പ് അല്ലെങ്കിൽ വിനാ​ഗിരി ചേർത്ത വെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവെച്ച ശേഷം മാത്രം കഴുകി ഉപയോ​ഗിക്കുക. Vegetables ഒരേ കട്ടിങ് ബോർഡ് എല്ലാത്തിനും പച്ചക്കറിയാണെങ്കിലും ഇറച്ചി മുറിക്കാനാണെങ്കിലും ഒരേ കട്ടിങ് ബോർഡ് ഉപയോ​ഗിക്കുന്നത് ക്രോസ്-കണ്ടാമിനേഷൻ ഉണ്ടാക്കും. ഇതിലൂടെ മാരകമായ ബാക്ടീരിയ പകരാൻ സാധ്യതയുണ്ട്. പച്ചക്കറികൾക്കും മാംസം കൈകാര്യം ചെയ്യാനും രണ്ട് കട്ടിങ് ബോർഡ് തിരഞ്ഞെടുക്കാം. കൂടാതെ പ്ലാസ്റ്റിക് കട്ടിങ് ബോർഡ് ഉപയോ​ഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. കേടുവന്ന കട്ടിങ് ബോർഡുകൾ കൃത്യസമയത്ത് മാറ്റാനും ശ്രദ്ധിക്കണം. Cooking oil ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുക പല വീടുകളിൽ ഫ്രൈ ചെയ്ത എണ്ണ വീണ്ടും ഉപയോ​ഗിക്കുന്ന ശീലമുണ്ട്. എന്നാൽ ആവർത്തിച്ച് ചൂടാക്കുന്ന എണ്ണയിൽ ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടാം. ഇത് ഹൃദയാരോ​ഗ്യത്തെയും മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും ബാധിക്കാം. ഭക്ഷണത്തിന്റെ ചൂടു മാറാതെ ഫ്രിഡ്ജിൽ വയ്ക്കുക ചൂടു മാറുന്നതിന് മുൻപ് ഭക്ഷണം നേരെ ഫ്രിഡ്ജിൽ കയറ്റുന്നത്, ഫ്രിഡ്ജിന്റെ ഉള്ളിലെ താപനില ഉയർത്തും. ഇത് മറ്റ് ഭക്ഷണങ്ങളുടെ ​ഗുണനിലവാരത്തെയും ബാധിക്കും. ഭക്ഷണം തണുത്തശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം ഫ്രിഡ്ജ് ക്ലീൻ ചെയ്യാതിരിക്കുക ഫ്രിഡ്ജിൽ പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ, ചോർന്ന ദ്രാവകങ്ങൾ എന്നിവ ബാക്ടീരിയ വളരാനുള്ള സാഹചര്യമൊരുക്കും, ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം തുറന്നുവയ്ക്കുക പാചകം ചെയ്ത ഭക്ഷണം തുറന്നുവയ്ക്കുന്നത് രോ​ഗാണുക്കൾ ഉണ്ടാവാൻ കാരണമാകും. മാത്രമല്ല, ഭക്ഷണം മണിക്കൂറുകളോളം പുറത്തു സൂക്ഷിക്കുന്നതും ബാക്ടീരിയ വളർച്ച കൂട്ടും, പ്രത്യേകിച്ച് ചൂടുകാലത്ത്. ഇത് അപകടകരമാണ്. Smell in Fridge ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യരുത്, തിരക്കിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ വിഭവങ്ങൾ ശുചിത്വമില്ലാത്ത കൈകൾ കൊണ്ട് പാകം ചെയ്യുക അടുക്കളയിൽ പ്രവേശിക്കുന്നതിന് മുൻപ് കൈ കഴുകുന്നത് നിർബന്ധമാണ്. കൈകളിലൂടെ രോ​ഗാണുക്കൾ ഭക്ഷണത്തിലേക്ക് പകരാം. ഇത് ആരോ​ഗ്യസങ്കീർണതകൾക്ക് കാരണമാകാം. പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുഭക്ഷണം ചില പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടു ഭക്ഷണം വയ്ക്കുമ്പോൾ അവയ്ക്ക് മാറ്റങ്ങൾ വരാനും രാസപദാർഥങ്ങൾ ഭക്ഷണത്തിൽ കലാരാനും സാധ്യതയുണ്ട്. ഭക്ഷണം സൂക്ഷിക്കാൻ ​ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോ​ഗിക്കുക. എക്സ്പയറി ഡേറ്റ് പരിശോധിക്കുക സോസുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ, മസാലപ്പൊടികൾ എന്നിവയുടെ കാലാവധി പരിശോധിക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. Health Tips: Common mistakes people make daily in Kitchen

സമകാലിക മലയാളം 9 May 2026 1:35 pm

ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യരുത്, തിരക്കിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ വിഭവങ്ങൾ

രാ വിലെ ഓഫീസിലേക്കുള്ള ഓട്ടപ്പായിച്ചിലിനിടെ പലരും വിട്ടുകളയുന്ന ഒന്നാണ് ബ്രേക്ക്ഫാസ്റ്റ്. ചിലർ ചായ അല്ലെങ്കിൽ കാപ്പിയിലോ ബിസ്ക്കറ്റിലോ ബ്രെഡിലോ ഒതുക്കും. എന്നാൽ ഒരു ദിവസത്തെ മുഴുവൻ എനർജി, മെറ്റബോളിസം, വിശപ്പ് നിയന്ത്രണം , ഏകാ​ഗ്രത എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രഭാതഭക്ഷണത്തിന് വലിയ പങ്കുണ്ട്. തിരക്കേറിയ ജീവിതശൈലി പിന്തുടരുന്നവർക്ക് ഹൈ-പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ഒരു മികച്ച ഓപ്ഷനാണ്. പ്രോട്ടീൻ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും അനാവശ്യ സ്നാക്കിങ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇത് നല്ലതാണ്. രാവിലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ പ്രഭാതഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഈസി ഹൈ-പ്രോട്ടീൻ റെസിപ്പികൾ നോക്കാം മുട്ട പ്രോട്ടീൻ ഏറ്റവും എളുപ്പത്തിൽ തരുന്ന ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ നിന്ന് ശരാശരി ആറ് ​ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും. ഈസി മുട്ട വിഭവങ്ങൾ മുട്ട പുഴുങ്ങിയത് വെജിറ്റബിൾ ഓംലറ്റ് എഗ് സാൻഡ്‌വിച് സ്ക്രാംബിൾഡ് എഗ്ഗ്, പച്ചക്കറികളും ചേർത്താൽ കൂടുതൽ പോഷകഗുണം ലഭിക്കും. Boiled Egg ഗ്രീക്ക് യോഗർട്ടും പഴങ്ങളും സാധാരണ തൈരിൽ അടങ്ങിയതിനെക്കാൾ പ്രോട്ടീൻ ​ഗ്രീക്ക് യോ​ഗർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് നട്സ്, പഴങ്ങൾ, ചിയ വിത്തുകൾ ചേർക്കുന്നത് പോഷകമൂല്യം കൂട്ടും. ഇത് ദഹനത്തിനും വിശപ്പു നിയന്ത്രിക്കാനും സഹായിക്കും. ഓവർനൈറ്റ് ഓട്സ് ​പാൽ അല്ലെങ്കിൽ ​ഗ്രീക്ക് യോ​ഗർട്ടിൽ തലേന്ന് ഓട്സ്, ചിയ വിത്തുകൾ കുതിർത്ത് വയ്ക്കാം. രാവിലെ പഴങ്ങളും നട്സും ചേർത്ത് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഹൈ-പ്രോട്ടീൻ ഓട്സ് ബൗൾ ആണിത്. പനീർ സാൻഡ്‌വിച്ച് പനീറിൽ നല്ല അളവിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും ചേർത്ത് ഹോൾ വീറ്റ് ബ്രെഡിൽ സാൻഡ്‌വിച്ച് തയ്യാറാക്കാവുന്നതാണ്. ഇത് ഓഫീസിലേക്കും കൊണ്ടു പോകാൻ സാധിക്കും. കൂടുതൽ നേരം ഊർജ്ജം ലഭിക്കാൻ ഇത് സഹായകരമാണ്. smoothie സ്മൂത്തി സമയം വളരെ കുറവാണെങ്കിൽ പ്രോട്ടീൻ സ്മൂത്തി മികച്ച ഓപ്ഷനാണ്. തയ്യാറാക്കാം പാൽ/യോഗർട്ട് പഴങ്ങൾ നട്ട്സ് ഓട്സ് പീനട്ട് ബട്ടർ ബ്ലെൻഡറിൽ കുറച്ച് മിനിറ്റിൽ തയ്യാറാക്കാം. നേരെ ചൊവ്വേ അല്ലെങ്കിൽ സാലഡ് വില്ലനാകും, ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം സ്പ്രൗട്സ് സലാഡ് മുളപ്പിച്ച പയർവർഗങ്ങളിൽ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്പ്രൗട്സിനൊപ്പം ചെറുതായി അരിഞ്ഞ തക്കാളി, ഉള്ളി, വെള്ളരിക്ക എന്നിവ ചേർക്കാം. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർത്താൽ സ്പ്രൗട്സ് സലാഡ് റെഡി. ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം ബ്രേക്ക്ഫാസ്റ്റിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കാം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. അമിതമായ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക. പ്രോസസ്ഡ് ഫുഡ് കുറയ്ക്കുക മുൻകൂട്ടി മീൽ പ്രെപ് ചെയ്യുന്നത് സഹായകരമായിരിക്കും. High protein breakfast ideas for busy people

സമകാലിക മലയാളം 9 May 2026 12:48 pm

പരീക്ഷണത്തിന് നിൽക്കാറില്ല, വർഷങ്ങളായി ഈയൊരു പ്രൊഡക്ട് മാത്രം; മുടിയുടെ ആരോ​ഗ്യരഹസ്യം വെളിപ്പെടുത്തി ശ്രേയ ഘോഷാൽ

ആ രോ​ഗ്യകരമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. അതിനായി സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആകുന്ന വിലകൂടിയ ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ അത്രയൊന്നും ആവശ്യമില്ലെന്നാണ് ​ഗായിക ശ്രേയ ഘോഷാലിന്റെ അഭിപ്രായം. ബ്രിട്ടീഷ് വോ​ഗ് അവരുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ശ്രേയ ഘോഷാലിന്റെ ലളിതമായ കേശസംരക്ഷണ പരിഹാരം ഇതാണ്... നീണ്ട ഇടതൂർന്ന ആരോഗ്യമുള്ള തൻ്റെ മുടിയുടെ രഹസ്യം സങ്കീർണമായ ദിനചര്യകളോ വിലകൂടിയ ഉൽപ്പന്നങ്ങളോ അല്ല, മറിച്ച് നാട്ടിൽ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണയാണെന്ന് ശ്രേയ ഘോഷാൽ പറയുന്നു. ഭാരമേറിയ ഉൽപ്പന്നങ്ങളോ ചികിത്സയോ ഇല്ലാതെ ആരോ​ഗ്യമുള്ള മുടി നിലനിർത്താൻ സഹായിക്കുന്ന വിശ്വസനീയമായ പ്രകൃതിദത്ത പരിഹാരമാണിതെന്ന് അവർ വിശേഷിപ്പിച്ചു. വെളിച്ചെണ്ണയും മുടിയുടെ ആരോ​ഗ്യവും മുടി പൊട്ടിപ്പോകുന്നതിനും വരളുന്നതിനുമുള്ള പ്രധാന കാരണം പ്രോട്ടീൻ നഷ്ടമാണ്. ഇത് കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കും. കുളിക്കുന്നതിന് മുൻപും ശേഷവും വെളിച്ചെണ്ണ ഉപയോ​ഗിക്കാം. പതിവായി ഉപയോ​ഗിക്കുന്നത് മുടിക്ക് തിളക്കവും ആരോ​ഗ്യവും വെയ്ക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ മുടി പൊട്ടുന്നത് കുറയ്ക്കാനും സ്കാൽപിൽ ജലാംശം മെച്ചപ്പെടുത്താനും മുടിയുടെ ഘടന സംരക്ഷിക്കാനും സഹായിക്കുമെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ടിൽ ​ഗവേഷകർ പറയുന്നു. പെരുന്നാളിന് നല്ല നാടൻ മലബാർ സ്റ്റൈൽ ബീഫ് വരട്ടിയത് ഉണ്ടാക്കാം വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആഴത്തിൽ സ്വാധീനിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുള്ള മുടിക്കും വെളിച്ചെണ്ണ ഫലപ്രദമാണ്. ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം ആരോഗ്യമുള്ള മുടിക്ക് എപ്പോഴും ചെലവേറിയ പരിഹാരങ്ങൾ ആവശ്യമില്ല. വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് പോലുള്ള ഒരു ലളിതമായ ശീലം മുടിയുടെ ശക്തി, തിളക്കം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്നും അവർ പറയുന്നു. Struggling with hair problems? Shreya Ghoshal reveals a simple remedy for long healthy hair

സമകാലിക മലയാളം 9 May 2026 11:46 am

ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം

കു റഞ്ഞ ചെലവിൽ മികച്ച പ്രോട്ടീൻ കിട്ടാനുള്ള ഏറ്റവും എളുപ്പമുള്ള മാർ​ഗമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, 13 സുപ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ആരോ​ഗ്യത്തെ പലവിധത്തിൽ ​ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, അൽഷിമേഴ്സ് സാധ്യത കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ജേണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച ദീർഘകാല പഠനത്തിലാണ് ഈ കണ്ടെത്തൽ. മുട്ടയിൽ അടങ്ങിയ കൊളിൻ, ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ, വിറ്റമിൻ ബി12, ല്യൂട്ടിൻ പോലുള്ള പോഷകങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യത്തെ പോഷിപ്പിക്കുന്നതാണ്. ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ മുട്ട കഴിച്ചവരിൽ അൽഷിമേഴ്സ് സാധ്യത ഏകദേശം 27 ശതമാനം വരെ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ഭക്ഷണശീലങ്ങളും ആരോ​ഗ്യവിവരങ്ങളും 15 വർഷം നിരീക്ഷച്ച ശേഷമാണ് നി​ഗമനമെന്ന് ​ഗവേഷകർ പറഞ്ഞു. എന്നാൽ മുട്ട കൊണ്ട് മാത്രം അൽഷിമേഴ്സ് സാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന തരത്തിൽ ഈ പഠനത്തെ വ്യാഖ്യാനിക്കാനാകില്ലെന്ന് വി​ദ​ഗ്ധർ പറയുന്നു. പാരമ്പര്യം, ഉറക്കം, പ്രമേഹം, രക്തസമ്മർദം, പുകവലി, ജീവിതശൈലി പോലുള്ള ഘടകങ്ങൾ രോ​ഗസാധ്യതയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. സാൽമൺ, സാർഡിൻ, പോലുള്ള കൊഴുപ്പുള്ള മീനുകൾ, ഇലക്കറികൾ, ബെറികൾ, നട്സ്, ഒലിവ് ഓയിൽ തുടങ്ങിയ ഭക്ഷണവിഭവങ്ങൾ ഡയറ്റിൽ ചേർക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏകാ​ഗ്രത വർധിപ്പിക്കും; തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന 5 ഭക്ഷണങ്ങൾ എന്താണ് അൽഷിമേഴ്സ് ഒരു വ്യക്തിയുടെ ഓർമ്മശക്തിയെയും ചിന്താശേഷിയെയും സാവധാനം നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ് അൽഷിമേഴ്സ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് പ്രകാരം, അൽഷിമേഴ്‌സ് ആണ് ഏറ്റവും സാധാരണമായ ഡിമെൻഷ്യ രൂപം. വൈജ്ഞാനിക പ്രവർത്തനത്തിന്റെ നഷ്ടം- ചിന്തിക്കൽ, ഓർമിക്കൽ, തീരുമാനം എടുക്കൽ എന്നിവയിൽ ബുദ്ധിമുട്ട് നേരിടുന്നു. പ്രചാരണ സമയത്തും സൈക്കിൾ തിരഞ്ഞെടുത്തു, ദളപതിയുടെ ഫിറ്റ്നസ് സീക്രട്ട് മുട്ടയും തലച്ചോറും തമ്മിൽ മുട്ടയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്. ശരീരം സ്വന്തമായി ചെറിയ അളവിൽ കോളിൻ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിൽ എത്തേണ്ടതെന്ന് ​ഗവേഷകർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിൻ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു. Eating 5 eggs in week may help to reduce Alzheimers risk

സമകാലിക മലയാളം 9 May 2026 10:41 am

പ്രചാരണ സമയത്തും സൈക്കിൾ തിരഞ്ഞെടുത്തു, ദളപതിയുടെ ഫിറ്റ്നസ് സീക്രട്ട്

ബി ​ഗ് സ്ക്രീനിൽ വിസ്മയം തീർത്ത വിജയ്‌ തമിഴ് രാഷ്ട്രീയത്തിന്റെ ഭാ​വി എഴുതാൻ തയ്യാറെടുക്കുകയാണ്. സ്ക്രീനിൽ അനീതിക്കെതിരെ പോരാടിയ താരം യഥാർഥ ജീവിതത്തിലും രക്ഷകനായി എത്തുമെന്ന ജനങ്ങളുടെ വിശ്വാസമാണ് വോട്ടായി മാറിയത്. ജനമനസ്സുകളെ കീഴടക്കിയ ഈ ഊർജ്ജത്തിനും പ്രഭാവത്തിനും പിന്നിൽ വർഷങ്ങളായി അദ്ദേഹം പിന്തുടരുന്ന അച്ചടക്കമുള്ള ജീവിതശൈലിക്ക് വലിയ പങ്കുണ്ട്. അമിതമായി കൊഴുപ്പടിയാന്‍ സമ്മതിക്കാത്ത ടോണ്‍ ചെയ്‌തെടുത്ത ശരീരമാണ് വിജയ്‌യുടേത്. 51-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്നതിന് പിന്നിൽ സ്ഥിരതയുള്ള വർക്ക്ഔട്ട് ശൈലിയാണ്. വർക്ക്ഔട്ട് മുഖ്യം ബിഗിലേ! രാവിലെ 10-40 മിനിറ്റ് നീണ്ടു നിൽക്കുന്ന മിതമായ കാര്‍ഡിയോ വ്യായാമങ്ങൾ. ഇത് ഹൃദയത്തിന്റെ ആരോഗ്യവും സ്റ്റാമിനയും ഊർജത്തിന്റെ തോതുമൊക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചയാപചയം നിലനിര്‍ത്താനും ഈ കാര്‍ഡിയോ വ്യായാമം ഗുണകരമാണ്. കാര്‍ഡിയോ, വാം അപ്പുകള്‍ക്ക് ശേഷം മിതമായ തോതിലുള്ള ഭാരങ്ങള്‍ ഉപയോഗിച്ചുള്ള സ്‌ട്രെങ്ത് ട്രെയ്‌നിങ്. സിനിമകളിലെ പല ആക്ഷനുകള്‍ക്കുമായി ശരീരത്തെ പാകപ്പെടുത്തുന്നതിന് ഫങ്ഷനല്‍ ഫിറ്റ്‌നസിനാണ് വിജയ് പ്രാധാന്യം നല്‍കുന്നത്. പോസ്ചര്‍ മെച്ചപ്പെടുത്താനും സിനിമയ്ക്ക് അത്യാവശ്യമായ മെയ് വഴക്കം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. ക‍ർശന ഡയറ്റിങ്ങിലും അമ്മയുടെ 'സ്നേഹപ്പൊതി'ക്ക് മുന്നിൽ നിയന്ത്രണം വിടും, വിജയ്‌യുടെ പ്രിയപ്പെട്ട മധുരപലഹാരം ജിമ്മില്‍ പോകാന്‍ പറ്റാത്ത ദിവസങ്ങളില്‍ കൂടുതല്‍ നടന്നും സ്‌ട്രെച്ച് ചെയ്തും ശാരീരികമായ അധ്വാനം വേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്തും കലോറി കുറയ്ക്കാറുണ്ട്. വോട്ട് ചെയ്യാനും പ്രചാരണത്തിനുമൊക്കെ സൈക്കിളില്‍ കറങ്ങുന്ന താരത്തിന് സൈക്ലിങ്ങിനോടും താത്പര്യമുണ്ട്. സിനിമയില്‍ മികച്ച ഡാന്‍സറായി പേരെടുത്ത വിജയ്ക്ക് നൃത്തവും മെയ് വഴക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു വര്‍ക്ക് ഔട്ടാണ്. വേനൽക്കാലത്തും പുകവലി ശീലമുണ്ടോ? സൂര്യാഘാത സാധ്യത കൂടുതൽ ഫാൻസി ഡയറ്റുകളില്ല വിജയ്‌യുടെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം വീട്ടിലെ ഭക്ഷണമാണ്. ഇഡ്ഡലി, മുട്ട, പഴങ്ങള്‍, പീനട്ട് ബട്ടര്‍, ഇളനീര്, ചോറ്, പച്ചക്കറികള്‍, ചിക്കന്‍, മീന്‍, സൂപ്പ്, സലാഡ് എന്നിങ്ങനെ എല്ലാം കഴിക്കാറുണ്ട്. മട്ടന്‍ ബിരിയാണിയും മധുരവുമൊക്കെ ഇഷ്ടമാണെങ്കിലും മിതമായ തോതില്‍ മാത്രമേ കഴിക്കാറുള്ളൂ. അധികമായി എണ്ണ ചേര്‍ന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ജങ്ക് ഫുഡുമെല്ലാം വിജയ് കര്‍ശനമായി ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ രാത്രി ഭക്ഷണം കഴിക്കുന്ന താരം നല്ല ഉറക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. TVK Leader and Actor Vijay health diets and fitness

സമകാലിക മലയാളം 8 May 2026 6:27 pm

വേനൽക്കാലത്തും പുകവലി ശീലമുണ്ടോ? സൂര്യാഘാത സാധ്യത കൂടുതൽ

പു കവലി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലർക്കും ആ ശീലത്തിൽ നിന്ന് മുക്തമാകാൻ സാധിക്കാറില്ല. ഇത് ആരോ​ഗ്യത്തെ അടിമുടി തകരാറിലാക്കും, വേനൽക്കാലത്ത് പ്രത്യേകിച്ചും. അതികഠിനമായ ചൂടുകാലത്ത് പുകവലി ശീലം നിങ്ങൾ നിങ്ങൾക്കുള്ള കുഴിമാടം കുത്തുന്നതിന് തുല്യമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വേനൽക്കാലത്തെ പുകവലി ഉണ്ടാക്കുന്ന ആരോഗ്യ അപകടങ്ങൾ ശരീരത്തിൽ നിർജ്ജലീകരണം കൂടുന്നു പുകയിലയിലുള്ള നിക്കോട്ടിൻ ശരീരത്തിലെ ജലാംശത്തെ വളരെ വേഗത്തിൽ കുറയ്ക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിലേക്കും അമിതമായ ക്ഷീണത്തിലേക്കും നയിക്കും. ചൂടുകാലത്ത് ശരീരം നന്നായി വിയർക്കുന്നതു വഴി ധാരാളം ജലം അങ്ങനെയും നഷ്ടപ്പെടും. ഇതു രണ്ടും കൂടിച്ചേരുന്നതോടെ കഠിനമായ ക്ഷീണത്തിന് ഇടയാക്കും. ഹൃദയാഘാതം സാധ്യത കൂടുന്നു ചൂടുകാലമാകുമ്പോഴേക്കും ശരീരത്തെ ആകെ തണുപ്പിക്കാനായി ഹൃദയം സ്വതവേ കൂടുതൽ രക്തം പമ്പ് ചെയ്യാറുണ്ട്. പുകവലിക്കുന്നൊരാളുടെ രക്തധമനികൾ എളുപ്പത്തിൽ ചുരുങ്ങിപ്പോകുകയും അയാളുടെ രക്തസമ്മർദ്ദം അതോടെ ഉയരുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. പച്ചമാങ്ങയും ചുവന്നുള്ളിയും കാന്താരിയും ഉപ്പും ചതച്ചു ചേർത്ത കഞ്ഞിവെള്ളം, ഉള്ളം തണുപ്പിക്കുന്ന പ്രകൃതിദത്ത പാനീയങ്ങൾ സൂര്യാഘാത സാധ്യത പുകവലിക്കുന്നൊരാളുടെ ശരീര താപനില പൊതുവേ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. വേനൽക്കാലം ആകുന്നതോടെ ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിച്ചു നിർത്താനുള്ള കഴിവു വീണ്ടും കുറയും. അതുകൊണ്ട് തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് താപാഘാത സാധ്യത കൂടുതലാകാനിടയുണ്ട്. പ്രമേഹരോ​ഗികൾക്ക് മധുരക്കിഴങ്ങ് കഴിക്കാമോ? ശ്വാസകോശം തകരുന്നു വേനഷക്കാലത്ത് അന്തരീക്ഷത്തിലെ വരണ്ട വായു ശ്വസിച്ച് ശ്വാസകോശത്തിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അതിനോടൊപ്പം പുകവലി കൂടിയാകുമ്പോൾ ചൂടുള്ള പുക ശ്വാസകോശത്തിന്റെ വായു അറകൾക്ക് സാരമായ കേടുപാടുകൾ വരും. ഇതോടെ ആസ്ത്മ പോലുള്ള പ്രശ്നങ്ങളും കൂടാൻ തുടങ്ങും. Smoking in Summer health risk

സമകാലിക മലയാളം 8 May 2026 5:43 pm

പച്ചമാങ്ങയും ചുവന്നുള്ളിയും കാന്താരിയും ഉപ്പും ചതച്ചു ചേർത്ത കഞ്ഞിവെള്ളം, ഉള്ളം തണുപ്പിക്കുന്ന പ്രകൃതിദത്ത പാനീയങ്ങൾ

പു റത്തെ കൊടുംചൂട് ശാരീരികവും മാനസികവുമായും നമ്മെ തളർത്തുന്നതാണ്. ചൂട് ശമിക്കാൻ പലതും പരീക്ഷിക്കാറുണ്ട്. എന്നാൽ ശാസ്ത്രീയമല്ലെങ്കിൽ തിരിച്ചടിയാകാവും സാധ്യതയുണ്ട്. വെയിലത്തു നിന്നും കയറി വന്നാലുടൻ ഫ്രിജിൽ നിന്നും തണുത്ത വെള്ളം അതേപോലെ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഒട്ടും നല്ലതല്ല. നിർജലീകരണം ഉണ്ടാകാതിരിക്കാനും ഉള്ളം തണുപ്പിക്കാനായി വേനൽകാലത്ത് ചെയ്യേണ്ട ചില കാര്യങ്ങള്‍. ദാഹമില്ലെങ്കിൽ കൂടി അര മണിക്കൂർ കൂടുമ്പോൾ ഒരു കവിൾ വെള്ളമെങ്കിലും കുടിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും. വേനൽക്കാലത്തും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടു മാത്രമല്ല, ജലസാംക്രമിക രോഗങ്ങളും അധികരിക്കുന്ന കാലമാണ് വേനൽ. 15 മിനിറ്റ് അടുപ്പത്തു വച്ചു വെട്ടിത്തിളപ്പിച്ച വെള്ളം ചൂടാറ്റിയ ശേഷം കുടിക്കുക. ബീറ്ററൂട്ടും കാരറ്റും ഓറഞ്ചും മുന്തിരിയും വരെ സൂക്ഷിക്കണം, നിസ്സാരമല്ല ഭക്ഷണ അലർജി ഉള്ളം തണുപ്പിക്കാൻ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. അതെല്ലെങ്കില്‍ തലേദിവസം ഉലുവയിട്ടു വച്ച വെള്ളം രാവിലെ കുടിച്ചാലും മതി. പച്ചമാങ്ങയും ചുവന്നുള്ളിയും കാന്താരിമുളകും ഉപ്പും ചതച്ചു കഞ്ഞിവെള്ളത്തിൽ ചേർത്തു കുടിക്കാം. വേനൽച്ചൂടകറ്റാൻ നല്ലതാണിത്. പാകം ചെയ്യുന്നതിന് മുൻപ് 10 മിനിറ്റ് ഉപ്പുവെള്ളത്തിൽ കുതിർക്കാം, പച്ചക്കറി കീടനാശിനി മുക്തമാകാൻ സിംപിൾ ട്രിക്ക് ചൂടു പ്രതിരോധിക്കാന്‍ മികച്ചതാണ് കരിക്കിൻ വെള്ളം. ദിവസവും കുടിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലതാണ്. ഒരു ഗ്ലാസ് കരിമ്പിൻ നീരിൽ ഒരു വലിയ സ്പൂൺ നാരങ്ങാനീര് ചേർത്തു കുടിക്കാം. വെയിലത്തു പുറത്തു പോയി വരുമ്പോൾ ഇതു കുടിച്ചാൽ ഉള്ളം തണുക്കും. തണ്ണിമത്തൻ, മാതളനാരങ്ങ പോലുള്ള പുളിപ്പ് കുറവും ജലാംശം കൂടുതലുമുള്ള പഴങ്ങൾ കഴിക്കുന്നതും ജ്യൂസ് ആക്കി കുടിക്കുന്നതും നല്ലതാണ്. വെള്ളരിക്ക, കുമ്പളങ്ങ എന്നിവയുടെ ജ്യൂസും കുടിക്കാം. Natural drinks to beat heat in summer season

സമകാലിക മലയാളം 8 May 2026 5:01 pm

പാകം ചെയ്യുന്നതിന് മുൻപ് 10 മിനിറ്റ് ഉപ്പുവെള്ളത്തിൽ കുതിർക്കാം, പച്ചക്കറി കീടനാശിനി മുക്തമാകാൻ സിംപിൾ ട്രിക്ക്

ഭ ക്ഷണം പാകം ചെയ്യുന്നതിന് മുൻപ് പച്ചക്കറികൾ കഴുകുക എന്നത് സ്വാഭാവികമാണ്. എന്നാൽ വെറുതെ വെള്ളത്തിൽ കഴുകിയതു കൊണ്ട് അവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികളോ അണുക്കളോ നീക്കം ചെയ്യപ്പെടണമെന്നില്ല. മിക്ക പച്ചക്കറികളും കീടനാശിനിയും കൃഷിയിടത്തിൽ നിന്നുള്ള അഴുക്കും സൂക്ഷ്മാണുക്കളും കൊണ്ടാണ് അടുക്കളയിൽ എത്തുക. ഇതിനെതിരെ ചെയ്യാവുന്ന ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർ​ഗം പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുൻപ് ഉപ്പുവെള്ളത്തിൽ കുതിർക്കുക എന്നതാണ്. പച്ചക്കറി വൃത്തിയാക്കാൻ എന്തുകൊണ്ട് ഉപ്പ്? ഉപ്പ് വെള്ളത്തിൽ കലർത്തുമ്പോൾ ഒരു നേരിയ ഹൈപ്പർടോണിക് ലായനി ആയി മാറുന്നു. ഇത് പച്ചക്കറികളുടെ ഉപരിതലത്തിലുണ്ടാകുന്ന മാലിന്യങ്ങൾ, ചെറിയ പ്രാണികൾ, ചില കീടനാശിനി എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കാബേജ്, കോളിഫ്ലവർ, ചീര തുടങ്ങിയ ഇലക്കറികളിലോ പാളികളായോ ഉള്ള പച്ചക്കറികളിലോ, വിള്ളലുകളിൽ കുടുങ്ങിയ അഴുക്ക് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ഉപ്പ് എങ്ങനെ ഉപയോഗിക്കണം ഒരു വലിയ പാത്രത്തിൽ ശുദ്ധമായ വെള്ളം നിറച്ച് ഒരു ലിറ്റർ വെള്ളത്തിന് 1-2 ടീസ്പൂൺ സാധാരണ ടേബിൾ ഉപ്പ് ചേർക്കുക. ഉപ്പ് പൂർണ്ണമായും അലിഞ്ഞു പോകുന്നതു വരെ നന്നായി ഇളക്കുക. ലായനിക്ക് നേരിയ ഉപ്പുരസം മാത്രം മതിയാവും. കുതിർക്കുന്നതിനു മുമ്പ്, പച്ചക്കറികൾ റണ്ണിങ് വാട്ടറിൽ വേഗത്തിൽ കഴുകുക. ഇത് പുറമെയുള്ള ചെളി നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ ഉപ്പുലായിനി വേ​ഗത്തിൽ മലിനമാകുന്നത് തടയുകയും ചെയ്യുന്നു. പച്ചക്കറികൾ ഉപ്പ് ലായനിയിൽ ഏകദേശം 10–15 മിനിറ്റ് മുക്കിവയ്ക്കുക. ഇലകൾ വേർതിരിക്കുന്നത് ഉപ്പ് ലായിനി എല്ലായിടത്തും എത്താനും അഴുക്ക്, ചെറിയ പ്രാണികൾ, ചില ഉപരിതല കീടനാശിനി അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കും. കുതിർത്തതിനു ശേഷം‌ ഉരുളക്കിഴങ്ങ്, വെള്ളരി അല്ലെങ്കിൽ വഴുതനങ്ങ പോലുള്ള പച്ചക്കറികൾ കൈകൊണ്ട് ചെറുതായി ഉരച്ചു കഴുകുക. ഇലക്കറികളാണെങ്കിൽ സൗമ്യമായി കഴുകാം. ഇത് കൂടുതൽ ഫലപ്രദമായി അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും. ഉപ്പുവെള്ളത്തിൽ നിന്ന് പച്ചക്കറികൾ എടുത്തതിന് ശേഷം റണ്ണിങ് വാട്ടറിൽ നന്നായി വീണ്ടും കഴുകിയെടുക്കാം. ശേഷം പച്ചക്കറികളിലെ ഈർപ്പം നീക്കം ചെയ്യുന്നത് സംഭരിക്കാനും നല്ലരീതിയിൽ വേവിക്കാനും സഹായിക്കും. നേരെ ചൊവ്വേ അല്ലെങ്കിൽ സാലഡ് വില്ലനാകും, ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഉപ്പുവെള്ളം ഏറ്റവും ഫലപ്രദമാകുന്നത് ഇവയ്ക്കാണ് ഇലക്കറികൾ (ചീര, മേത്തി, ലെറ്റൂസ്) പാളികളുള്ള പച്ചക്കറികൾ (കാബേജ്, കോളിഫ്ലവർ) ഉറച്ച തൊലിയുള്ള പച്ചക്കറികൾ (വെള്ളരിക്ക, വഴുതന, കാപ്സിക്കം) മണ്ണിനോട് ചേർന്ന് വളരുന്ന പച്ചക്കറികൾ ബീറ്ററൂട്ടും കാരറ്റും ഓറഞ്ചും മുന്തിരിയും വരെ സൂക്ഷിക്കണം, നിസ്സാരമല്ല ഭക്ഷണ അലർജി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപ്പുവെള്ളം ഉപരിതല കീടനാശിനി അവശിഷ്ടം മാത്രമേ കുറയ്ക്കുന്നുള്ളൂ. കൂടുതൽ നേരം കുതിർക്കരുത്, കാരണം അത് അതിലോലമായ പച്ചക്കറികളുടെ ഘടനയെ ബാധിച്ചേക്കാം. പച്ചക്കറികൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഒരിക്കലും ഉപ്പുവെള്ളത്തിൽ നിന്ന് പച്ചക്കറികൾ നേരിട്ട് വേവിക്കരുത്. ഉപ്പുവെള്ളത്തിൽ കുതിർത്തതിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകണം. How To Remove Pesticides From Vegetables Using Salt

സമകാലിക മലയാളം 8 May 2026 4:07 pm

ബീറ്ററൂട്ടും കാരറ്റും ഓറഞ്ചും മുന്തിരിയും വരെ സൂക്ഷിക്കണം, നിസ്സാരമല്ല ഭക്ഷണ അലർജി

വി ട്ടുമാറാത്ത അലർജി പലർക്കും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. തുമ്മൽ, കണ്ണുകളിൽ ചൊറിച്ചിൽ, ശ്വാസംമുട്ടൽ തുടങ്ങി പല തരത്തിലുള്ള അലർജികളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നവരാണ് ഭൂരിഭാഗവും. ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ട്ടപ്പെടാം. പുറമെയുള്ള ചില വസ്തുക്കളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമം, പൂമ്പൊടി, തണുപ്പ് തുടങ്ങി സീസണല്‍ അല്ലെങ്കിൽ പാരിസ്ഥിതിക കാരണങ്ങളാണ് അലർജിയുണ്ടാക്കുന്നത്. ഇതിനു പുറമെ നമ്മൾ ശ്രദ്ധിക്കാത്ത മറ്റൊരു ഘടകമാണ് ഭക്ഷണവസ്തുക്കളിൽ നിന്നുള്ള അലർജി. ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഫാസ്റ്റ് ഫൂ‍‍ഡ് വിഭവങ്ങളുടെ വ്യാപകമായ ഉപയോഗവും ഫൂഡ് അലർജി വർധിക്കാൻ കാരണമായിട്ടുണ്ട്. ചില ​ഗുരുതര സന്ദർഭങ്ങളിൽ ഭക്ഷണ അലർജി ജീവൻ പോലും അപകടത്തിലാകാം. അലർജിയുണ്ടാക്കുന്ന ഭക്ഷണം കണ്ടെത്തി ഒഴിവാക്കുകയെന്നതാണ് ഫൂഡ് അലർജി നിയന്ത്രിക്കാനുള്ള പ്രധാന വഴി. പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും ചിലരിൽ അലർജിയുണ്ടാക്കാം. അതുപോലെ ജ്യൂസുകളിലും കാർബണേറ്റഡ് പാനീയങ്ങളിലും ചേർക്കുന്ന ബെൻസോയിക് ആസിഡ്, സോഡിയം ബെൻസോയേറ്റ് എന്നീ പ്രിസർവേറ്റീവുകൾ കടുത്ത അലർജിയുണ്ടാക്കുന്ന ഘടകങ്ങളാണ്. ബേക്കറി പലഹാരങ്ങൾ, മഞ്ഞൾപൊടി, മുളകുപൊടി, ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ എന്നിവയിൽ നിറങ്ങൾ ചേർക്കാറുണ്ട്. മഞ്ഞ നിറം നൽകുന്ന ടാർട്രസിൻ, ചുവപ്പു നിറം കിട്ടാൻ ചേർക്കുന്ന പോൺസ്യൂ 4 ആർ, നീല നിറത്തിൽ ചേർക്കുന്ന ഇൻഡിഗോ കാർമൈൻ ഇവയൊക്കെ അലർജിയുണ്ടാക്കും പാരമ്പര്യമായി കുടുംബത്തിൽ ഭക്ഷണ അലർജി ഉണ്ടെങ്കിൽ അലർജിക്ക് സാധ്യതയേറെയാണ്. ആസ്‌മ, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും ഫൂഡ് അലർജിയുണ്ടാകാം. കുട്ടികൾക്കും പൊടിപടലങ്ങളോടും മറ്റും അലർജിയുള്ളവർക്കും ഫൂഡ് അലർജി സാധ്യത കൂടുതലാണ്. ചൊറിച്ചിലും ഉദരപ്രശ്നങ്ങളും തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലും ചുണ്ട്, മുഖം, നാക്ക്, തൊണ്ട എന്നീ ഭാഗങ്ങൾ തടിച്ചു വീർക്കുകയുമാണ് അലർജിയുടെ പ്രധാന ലക്ഷണങ്ങൾ. ശ്വാസതടസ്സം, ചുമ, ആഹാരമിറക്കാൻ പ്രയാസം തുടങ്ങിയവയുമുണ്ടാകാം. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന മറ്റ് പ്രശ്നങ്ങൾ. അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏതാനും മിനിറ്റുകൾ മുതൽ രണ്ടു മണിക്കൂറുകൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ഗുരുതരമായ ഫൂ‍ഡ‍് അലർജിയാണ് അനാഫിലാക്സിസ്. ശ്വാസം മുട്ടൽ, തൊണ്ടയിൽ തടസ്സം, രക്തസമ്മർദം ഗണ്യമായി താഴുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. അടിയന്തര വൈദ്യസഹായം തേടിയില്ലെങ്കിൽ രോഗി ഗുരുതരാവസ്ഥയിലെത്താം. ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തു കഴിക്കാൻ മടുപ്പാണോ? രുചികൂട്ടാനും ആരോ​ഗ്യകരമാക്കാനും മൂന്ന് വഴികൾ ഏതു ഭക്ഷണത്തോടാണ് അലർജിയെന്ന് കണ്ടുപിടിച്ച് ആ ഭക്ഷണം ഒഴിവാക്കുകയാണ് പ്രധാനം. മാംസ വിഭവങ്ങളിൽ ബീഫ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റാണ് പ്രശ്നമുണ്ടാക്കാറ്. കോഴിയിറച്ചിയും ആട്ടിറച്ചിയും താരതമ്യേന സുരക്ഷിതമാണ്. ‌ നേരെ ചൊവ്വേ അല്ലെങ്കിൽ സാലഡ് വില്ലനാകും, ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം കടൽവിഭവങ്ങളിൽ കൊഞ്ച്, ഞണ്ട്, കക്ക, കല്ലുമ്മക്കായ എന്നിവയും സ്രാവ്, തിരണ്ടി തുടങ്ങിയവയും അലർജി ഉണ്ടാക്കാറണ്ട്. ധാന്യവർഗങ്ങളിൽ പ്രോട്ടീൻ ഘടകമായ ഗ്ലൂട്ടനാണ് അലർജിയുണ്ടാക്കുന്നത്. ഗോതമ്പ്, ചോളം, ബാർലി തുടങ്ങിയവയൊക്കെ അലർജി ഉണ്ടാക്കും. മുട്ട വെള്ളയും പാലും പാൽ ഉൽപന്നങ്ങളും ഫൂ‍ഡ് അലർജിക്ക് കാരണമാകാറുണ്ട്. ബീറ്റ്‌റൂട്ട്, കാബേജ്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവർഗങ്ങൾ, കപ്പലണ്ടി ഇവയും സൂക്ഷിക്കണം. Allergy triggering factors and symptoms

സമകാലിക മലയാളം 8 May 2026 3:21 pm

നേരെ ചൊവ്വേ അല്ലെങ്കിൽ സാലഡ് വില്ലനാകും, ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പാ ചകവാതക പ്രശ്നം ഉയർന്നതോടെ പലരും ​ഗ്യാസ് അടുപ്പ് ഒഴിവാക്കിയുള്ള പാചകത്തിലേക്ക് കടന്നു. അടുപ്പു പുകയ്ക്കാതെ തയ്യാറാക്കവുന്ന പോഷകസമൃദ്ധമായ മീൽ ആണ് സാലഡ്. പഴങ്ങളും പച്ചക്കറിയും വിത്തുകളും യോ​ഗർട്ടുമൊക്കെയാണ് പ്രധാന ചേരുവയായി വരുന്നത്. ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നാരുകളും മറ്റ് പോഷകങ്ങളും നൽകും. എന്നാൽ പാകം ചെയ്യാത്തതു കൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ ഇതിൽ രോ​ഗാണുക്കളോ മറ്റ് മാലിന്യങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. പച്ചക്കറികളും പഴങ്ങളഉം പച്ചയ്ക്ക് കഴുക്കുമ്പോൾ അവ ആരോ​ഗ്യകരമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ശുചിത്വം പ്രധാനപ്പെട്ട ഒരു ഘടകമാണ്. സാലഡ് ആരോ​ഗ്യകരമാക്കുന്നതിന് വൃത്തിയോടെ കൈകാര്യം ചെയ്യേണ്ടതും ശരിയായി സംഭരിക്കേണ്ടതും പ്രധാനമാണ്. സാലഡിൽ ഉപയോ​ഗിക്കുന്ന ഇലകളും പച്ചക്കറികളും വൃത്തിയായി കഴുകിയില്ലെങ്കിൽ ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അണുബാധയ്ക്ക് കാരണമാകും. സൈക്ലോസ്‌പോറ കയേറ്റനെൻസിസ് പോലുള്ളവ വയറിളക്കം, ഓക്കാനം, വയറുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കും. ആരോ​ഗ്യകരമായി സാലഡ് തയ്യാറാക്കാം സാലഡ് പച്ചക്കറികൾ കഴുകാൻ ബേക്കിങ് സോഡ ലായനി ഉപയോ​ഗിക്കുക ഒരു നുള്ള് ബേക്കിങ് സോഡ കലർത്തിയ ശുദ്ധമായ വെള്ളത്തിൽ പച്ചക്കറികൾ മുക്കിവയ്ക്കുക. ഇത് അഴുക്ക്, കീടനാശിനികൾ, അണുക്കൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. റണ്ണിങ് വാട്ടറിൽ കഴുകിയെടുക്കാം. പച്ചക്കറിക്ക് പുറമെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ലെറ്റൂസ്, ചീര, മറ്റ് പച്ചിലകൾ എന്നിവ എപ്പോഴും ശുദ്ധമായ റണ്ണിങ് വാട്ടറിൽ കഴുകിയെടുക്കാം. ഇലകൾ ശരിയായി വേർതിരിക്കുക ഇലക്കറികൾ ഒന്നിച്ചിട്ടു കഴുകരുത്. ഓരോ ഇലയും വേർതിരിച്ചെടുത്ത് കഴുകി വൃത്തിയാക്കാം. സോപ്പ് അല്ലെങ്കിൽ ഡിറ്റർജന്റുകൾ ഒഴിവാക്കുക കെമിക്കൽ ക്ലീനറുകളോ സോപ്പോ ഒരിക്കലും ഭക്ഷ്യസാധനങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കരുത്, കാരണം അവയുടെ അവശിഷ്ടങ്ങൾ കഴിച്ചാൽ ദോഷകരമാണ്. ഉപയോഗിക്കുന്നതിന് മുമ്പ് ഉണക്കുക വൃത്തിയാക്കിയ പച്ചക്കറികളും പഴങ്ങളും വൃത്തിയായ കോട്ടൻ തുണി ഉപയോ​ഗിച്ച് തുടച്ചെടുക്കാം അല്ലെങ്കിൽ ബാക്ടീരിയ വളർച്ച പരിമിതപ്പെടുത്താൻ വായുവിൽ ഉണങ്ങാൻ അനുവദിക്കുക. പകലു മുഴുവൻ ലാപ്ടോപ്പിൽ ജോലി, രാത്രി ഫോണിൽ സ്ക്രോളിങ്; 'മനസമാധാനം' കെടുത്തുന്ന ആറ് ശീലങ്ങൾ സാലഡ് ഇലകളും പച്ചക്കറികളും സൂക്ഷിക്കേണ്ടത് ഇങ്ങനെ ഈർപ്പം കുറയ്ക്കുന്നതിന് സാലഡിന് എടുക്കുന്ന ഇലകൾ പേപ്പർ ടവലുകൾ കൊണ്ട് പൊതിഞ്ഞ് വൃത്തിയുള്ളതും ഉണങ്ങിയതുമായ പാത്രത്തിൽ സൂക്ഷിക്കുക. ഫ്രഷ് ആയിരിക്കാൻ സാലഡ് പച്ചക്കറികൾ ശരിയായ താപനിലയിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇലകൾ ഫ്രിഡ്ജിൽ കൂടുതൽ നേരം സൂക്ഷിക്കുന്നത് ഒഴിവാക്കുക, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവ കഴിക്കുക. വാടിയതോ കേടായതോ ആയ ഇലകൾ പുതിയവയുമായി കലർത്തരുത്, കാരണം മലിനീകരണം എളുപ്പത്തിൽ പടരും. പാത്രം കഴുകാനും കൗണ്ടർടോപ്പ് വൃത്തിയാക്കാനും ഒരു സ്ക്രബർ, അടുക്കളയിലെ അബദ്ധങ്ങൾ ഫ്രിഡ്ജിൽ സാലഡ് പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ എയർടൈറ്റ് ആയ പാത്രങ്ങൾ ഉപയോ​ഗിക്കുക. ബാഹ്യ ബാക്ടീരിയകളിൽ നിന്നും ശക്തമായ ഭക്ഷണ ദുർഗന്ധത്തിൽ നിന്നും പച്ചക്കറികളെ സംരക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുക. സലാഡുകൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും, എന്നാൽ ശരിയായ കഴുകൽ, കൈകാര്യം ചെയ്യൽ, സംഭരണ ​​രീതികൾ എന്നിവ പാലിച്ചാൽ മാത്രമേ അവ സുരക്ഷിതവും പോഷകപ്രദവുമായി നിലനിർത്താൻ കഴിയൂ. How To Eat Raw Salads Safely And Avoid Stomach Infections

സമകാലിക മലയാളം 8 May 2026 2:25 pm

പാത്രം കഴുകാനും കൗണ്ടർടോപ്പ് വൃത്തിയാക്കാനും ഒരു സ്ക്രബർ, അടുക്കളയിലെ അബദ്ധങ്ങൾ

പു റമെ ക്ലീൻ ആണെന്ന് തോന്നിപ്പിച്ചാലും നിങ്ങളുടെ അടുക്കള മാരകമായ രോ​ഗാണുക്കളുടെ വിളനിലമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പാത്രങ്ങളും തറയും അടുക്കള ഉപകരണങ്ങളൊക്കെ വൃത്തിയാണെങ്കിലും ആണെങ്കിലും അവ ഉരച്ചു കഴുകാൻ ഉപയോ​ഗിക്കുന്ന സ്ക്രബറുകളുടെ അല്ലെങ്കിൽ സ്പോഞ്ചുകളുടെ അവസ്ഥ ശ്രദ്ധിച്ചിട്ടുണ്ടോ? ഈർപ്പവും മെഴുക്കും ഭക്ഷണാവശിഷ്ടങ്ങളുമൊക്കെയായി ദുർ​ഗന്ധത്തോടെയായിരിക്കും അവ വീണ്ടും വീണ്ടും ഉപയോ​ഗിക്കുന്നത്. ഇവ മാരകമായ പല ബാക്ടീരികളുടെയും വിളനിലമായി മാറുന്നു. ആഴ്ചകളോളം ഒരേ സ്പോഞ്ച് ഉപയോ​ഗിക്കുന്നത് അണുബാധയുടെ കാഠിന്യം വർധിപ്പിക്കും. ഇവ മാറ്റിമാറ്റി ഉപയോ​ഗിക്കേണ്ടത് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു അടുക്കള നിലനിർത്തുന്നതിനുള്ള ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു ഘട്ടമാണ്. പാത്രം കഴുകുന്ന സ്പോഞ്ച് മാറ്റാറായോ, എങ്ങനെ മനസ്സിലാക്കാം? ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്പോഞ്ച് മാറ്റണം എത്ര തവണ ഉപയോ​ഗിക്കുന്നുവെന്നതിനെ ആശ്രയിച്ച്, കുറഞ്ഞത് ഓരോ രണ്ടാഴ്ച കഴിയുമ്പോഴും പാത്രം കഴുകുന്ന സ്പോഞ്ച് മാറ്റണം. ദിവസത്തിൽ പല തവണ ഉപയോഗിക്കുന്ന സ്പോഞ്ചുകളിൽ ബാക്ടീരിയകൾ വേഗത്തിൽ അടിഞ്ഞുകൂടാനും ശരിയായി വൃത്തിയാക്കാനുള്ള കഴിവ് പതുക്കെ നഷ്ടപ്പെടുകയും ചെയ്യുന്നു. പതിവായി സ്പോഞ്ച് മാറ്റുന്നത് പാത്രങ്ങളിലും പ്രതലങ്ങളിലും അണുക്കൾ പടരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ദുർഗന്ധം ഉണ്ടായാൽ! പാത്രം കഴുകുന്ന സ്പോഞ്ചിൽ നിന്ന് അസുഖകരമായ മണം വരാൻ തുടങ്ങിയാൽ അതിൽ ബാക്ടീരിയകളും കുടുങ്ങിയ ഭക്ഷണ കണികകളും നിറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. നന്നായി കഴുകിയാലും ഈ അണുക്കളെ നീക്കം ചെയ്യാൻ കഴിയില്ല. വൃത്തിയുള്ള പാത്രങ്ങളും അടുക്കള പ്രതലങ്ങളും മലിനമാകാതിരിക്കാൻ ദുർഗന്ധം വമിക്കുന്ന സ്പോഞ്ച് ഉടനടി ഒഴിവാക്കണം. ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തു കഴിക്കാൻ മടുപ്പാണോ? രുചികൂട്ടാനും ആരോ​ഗ്യകരമാക്കാനും മൂന്ന് വഴികൾ സപോഞ്ചിന്റെ ഘടനയിലെ മാറ്റം ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്ന സ്പോഞ്ച് കീറുകയോ പൊടിയുകയോ ആകൃതി നഷ്ടപ്പെടുകയോ ചെയ്താൽ അവ ഉപേക്ഷിക്കാറായെന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം സ്പോഞ്ചുകൾ കൊണ്ട് ശരിയായി വൃത്തിയാക്കാൻ പ്രയാസകരമായിരിക്കും, ഇത് ദൈനംദിന ശുചിത്വം കുറയ്ക്കുന്നു. സ്പോഞ്ച് സാനിറ്റൈസ് ചെയ്യാം ഉപയോ​ഗിക്കുന്നതിന് മുൻപ് സ്പോഞ്ച് ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുന്നത് ബാക്ടീരിയയുടെ പ്രജനനം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇത്തരത്തിൽ സ്പോഞ്ച് സാനിറ്റൈസ് ചെയ്യുന്നത് താൽക്കാലിക പരിഹാരം മാത്രമാണ്. ഇത് ഒരിക്കലും സ്പോഞ്ച് മാറ്റിസ്ഥാപിക്കുന്നതിന് പകരമാകില്ല. പകലു മുഴുവൻ ലാപ്ടോപ്പിൽ ജോലി, രാത്രി ഫോണിൽ സ്ക്രോളിങ്; 'മനസമാധാനം' കെടുത്തുന്ന ആറ് ശീലങ്ങൾ എല്ലാ ജോലികൾക്കും ഓരേ സ്പോഞ്ച് ഉപയോ​ഗിക്കാതിരിക്കുക പാത്രങ്ങൾ, കൗണ്ടർടോപ്പുകൾ, ഹെവി ക്ലീനിങ് എന്നിവയ്ക്കായി പ്രത്യേകം സ്പോഞ്ചുകൾ ഉപയോ​ഗിക്കുന്നത് ക്രോസ് കണ്ടമിനേഷൻ തടയാൻ സഹായിക്കും. ഈ ശീലം ഓരോ സ്പോഞ്ചും കൂടുതൽ നേരം വൃത്തിയാക്കി നിലനിർത്തുകയും മൊത്തത്തിലുള്ള അടുക്കള ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. When To Replace Your Kitchen Sponge For Better Hygiene

സമകാലിക മലയാളം 8 May 2026 1:01 pm

പകലു മുഴുവൻ ലാപ്ടോപ്പിൽ ജോലി, രാത്രി ഫോണിൽ സ്ക്രോളിങ്; 'മനസമാധാനം'കെടുത്തുന്ന ആറ് ശീലങ്ങൾ

'മ നസമാധാനം' എന്നത് ഇന്നത്തെ കാലത്ത് വളരെ അപൂർവമാണെന്ന് പറയുന്നതിൽ തെറ്റില്ല. മാനസികമായ സമ്മർദം ശാരീരികവും മാനസികവുമായും നമ്മെ തളർത്തും. പലപ്പോഴും ഇത് ദൈംദിന ജീവിതത്തെ തന്നെ ബാധിക്കാം. എന്നാൽ സമ്മർദം എല്ലായ്പ്പോഴും വലിയ തകർച്ചകളിൽ നിന്നോ പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളിൽ നിന്നോ രൂപപ്പെടുന്നതല്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മിക്കപ്പോഴും നാം പോലും അറിയാതെ നമ്മുടെ ദൈനം​ദിന ജീവിതത്തിന്റെ ഭാ​ഗമായി മാറുന്ന ചില കുഞ്ഞുകുഞ്ഞു ശീലങ്ങളാണ് വില്ലന്മാരാകുന്നത്. ഇവ ക്രമേണ നമ്മുടെ മാനസികാരോ​ഗ്യത്തെ തകർക്കുന്നു. മനസമാധാനം കെടുത്തുന്ന ആറ് ശീലങ്ങൾ പരിശോധിക്കാം. ഉണർന്ന ഉടൻ മൊബൈൽ നോട്ടം രാവിലെ ഉറക്കം ഉണരുന്ന ഉടൻ മൊബൈലിൽ നോക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. മാത്രമല്ല, മനസ്സ് പൂർണമായും ഉണരുന്നതിന് മുൻപ് തന്നെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും ലോകത്തെ നെഗറ്റീവ് വാർത്തകൾക്കും മുൻഗണന നൽകുന്നത് വഴിയുണ്ടാകുന്ന അസ്വസ്ഥത ദിവസം മുഴുവൻ നിങ്ങളെ വിടാതെ പിന്തുടരും. മനസ്സില്ലാമനസ്സോടെയുള്ള 'യെസ്' മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്തത് കൊണ്ടോ നാം പലപ്പോഴും 'യെസ്' പറയാറുണ്ട്. എന്നാൽ താൽപര്യമില്ലാതെ ഏറ്റെടുക്കുന്ന കാര്യങ്ങൾ മനസ്സിൽ വലിയൊരു ഭാരം അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. അമിതമായ ഈ ബാധ്യതകൾ കാലക്രമേണ കടുത്ത മാനസിക സമ്മർദത്തിന് കാരണമാകുന്നു. ദീഘനേരത്തെ സ്ക്രീൻ സമയം പകൽ മുഴുവൻ ജോലി ചെയ്ത ശേഷം രാത്രിയിൽ വീണ്ടും ഫോണിന് മുന്നിലിരിക്കുന്നത് തലച്ചോറിന് സമ്മർദം നൽകും. സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ ഹോർമോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഉറക്കമില്ലായ്മയിലേക്കും അടുത്ത ദിവസം രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തിലേക്കും നയിക്കുന്നു. ഇനി ചൂടുകാലത്ത് മേക്കപ്പ് ഒലിച്ചുപോകാതെ ഇരിക്കും വിശ്രമം ഇല്ല! വിശ്രമത്തെ ഒരു ആഡംബരമായി കാണാതെ, അതൊരു അനിവാര്യതയായി കാണുക. വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഉൽപാദനക്ഷമത കുറയ്ക്കുകയും സ്ട്രെസ് വർധിപ്പിക്കുകയും ചെയ്യും. പരിഹാരമില്ലാത്ത പരാതി പറച്ചിൽ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആശ്വാസം നൽകുമെങ്കിലും, അത് ആവർത്തിച്ച് സംസാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരു നടപടിയും എടുക്കാതെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് മനസ്സിനെ നിസ്സഹായാവസ്ഥയിലാക്കുന്നു. ഒരു ചെറിയ ചുവടുവയ്പ്പെങ്കിലും പരിഹാരത്തിനായി നടത്തുന്നത് ആത്മവിശ്വാസം നൽകുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും. ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തു കഴിക്കാൻ മടുപ്പാണോ? രുചികൂട്ടാനും ആരോ​ഗ്യകരമാക്കാനും മൂന്ന് വഴികൾ ഭക്ഷണക്രമം ഭക്ഷണം ഒഴിവാക്കുന്നതോ ജോലിക്കിടയിൽ തിരക്കിട്ട് കഴിക്കുന്നതോ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റമുണ്ടാക്കുന്നു. ഇത് പെട്ടെന്നുള്ള ദേഷ്യം, ഉത്കണ്ഠ, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. മനസ്സിനെ നിയന്ത്രിക്കാൻ ശരീരത്തിന് കൃത്യമായ ഇന്ധനം ആവശ്യമാണ്. How to reduse stress

സമകാലിക മലയാളം 8 May 2026 11:45 am

ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തു കഴിക്കാൻ മടുപ്പാണോ? രുചികൂട്ടാനും ആരോ​ഗ്യകരമാക്കാനും മൂന്ന് വഴികൾ

ആ രോ​ഗ്യം മെച്ചപ്പെടുത്താൻ സ്ഥിരമായി ചിയവിത്തുകൾ കഴിക്കുന്നവർ ഇന്ന് ധാരാളമാണ്. ഭക്ഷ്യനാരുകളും പ്രോട്ടീനും ആന്റിഓക്സിഡന്റുകളും ആരോ​ഗ്യകരമായ കൊഴുപ്പും അടങ്ങിയ ചിയ വിത്തുകൾ നമ്മുടെ ഉ​ദരാരോ​ഗ്യത്തിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഉത്തമമാണ്. ചിയവിത്തുകൾ ഏറ്റവും എളുപ്പത്തിലും ആരോ​ഗ്യകരവുമായി കഴിക്കാവുന്ന ഒരു മാർ​ഗമാണ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത്. എന്നാൽ വെള്ളത്തെക്കാൾ ആരോ​ഗ്യകരമായി ചിയ വിത്തുകൾ ഡയറ്റിൽ ചേർക്കാൻ ഇതാ മൂന്ന് വഴികൾ: ചിയ വിത്തുകള്‍ പൊടിച്ചു ചേർക്കാം ചിയ വിത്തുകളില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ലഭ്യമാകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ചിയ വിത്തുകള്‍ പൊടിച്ചു ഉപയോഗിക്കുന്നത്. ചിയ വിത്തുകള്‍ പൊടിച്ചു ഉപയോഗിക്കുന്നത് അതിലെ ഫൈബറിന്റെ അളവു കുറയ്ക്കുന്നില്ല. മാത്രമല്ല, ഇത് ഭക്ഷണത്തിൽ എളുപ്പത്തിൽ ചേർക്കാനും ദഹിക്കാനും സഹായിക്കുന്നു. ചിയ വിത്തുകള്‍ സബ്ജ വിത്തുകള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാം സബ്ജ വിത്തുകള്‍ക്കൊപ്പം ചിയ വിത്തുകള്‍ ചേര്‍ക്കുമ്പോള്‍ ഉദരാരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യും. കാരണം, ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ലയിക്കാത്തതും സബ്ജ വിത്തുകളില്‍ അടങ്ങിയ നാരുകള്‍ ലയിക്കുന്നതുമാണ്. ഇത് രണ്ടും ഉദരാരോഗ്യത്തിന് പ്രധാനമാണ്. രണ്ടു ഓരേ അളവില്‍ ഉപയോഗിക്കാം. ക‍ർശന ഡയറ്റിങ്ങിലും അമ്മയുടെ 'സ്നേഹപ്പൊതി'ക്ക് മുന്നിൽ നിയന്ത്രണം വിടും, വിജയ്‌യുടെ പ്രിയപ്പെട്ട മധുരപലഹാരം ഇതിന് പകരമായി ചിയ വിത്തുകള്‍ ബെറിപ്പഴങ്ങള്‍ക്കൊപ്പവും കഴിക്കാം. ബെറിപ്പഴങ്ങളില്‍ നിന്നുള്ള പോളിഫെനോളുകള്‍ നാരുകളുമായി ചേര്‍ന്ന് വയറ്റിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കും. 'ലുക്ക് വേണം, പക്ഷെ മെനക്കെടാൻ വയ്യാ!' മടിയുള്ളവർക്ക് മിനിറ്റുകൾക്കുള്ളിൽ അഴകു കൂട്ടാൻ ചില സൂത്രപ്പണികൾ യോഗര്‍ട്ടിനൊപ്പം ചിയ വിത്തുകള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്നത് ചിയ വിത്തുകള്‍ തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ കുടിക്കുകയാണ് ചെയ്യുന്നത്. വെള്ളത്തിന് പകരം യോഗര്‍ട്ടിൽ ചിയ വിത്തുകൾ കുതിത്തു കഴിക്കുന്നത് അവ കൂടുതൽ രുചികരമാക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. Three ways to make chia seeds healthier

സമകാലിക മലയാളം 8 May 2026 11:08 am