കുഞ്ഞൻ നിസാരനല്ല, ഓറഞ്ചിനെക്കാൾ 5 മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിൽ
കാ ര്യം കുറച്ച് കയ്പ്പനാണെങ്കിലും പോഷകങ്ങളുടെ കാര്യങ്ങൾ വിശാലമാണ് നെല്ലിക്ക. വിറ്റാമിൻ സി ആണ് പ്രധാനം. നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാൾ അഞ്ച് മടങ്ങ് വിറ്റാമിൻ സി ഈ കുഞ്ഞൻ നെല്ലിക്കയിൽ ഉണ്ട്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും മെറ്റബോളിസം വർധിപ്പിക്കാനും തുടങ്ങിയ ശരീരത്തിന് അനിവാര്യമായ പോഷകമാണ് വിറ്റാമിൻ സി. നമ്മള്‍ കഴിക്കുന്ന പലതിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കിലും നാരങ്ങയാണ് വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമായി എല്ലാവരും കരുതുന്നത്. എന്നാല്‍ നാരങ്ങയേക്കാളും ഓറഞ്ചിനേക്കാളും വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളത് നെല്ലിക്കയില്‍ ആണെന്നതാണ് വാസ്തവം. പ്രമേഹ രോഗികൾക്ക് ഇളനീർ കുടിക്കാമോ? 100 ഗ്രാം നാരങ്ങയില്‍ 53 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് ഉളളത്. അതേസമയം, 100 ഗ്രാം ഓറഞ്ചിലാകട്ടെ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍, 100 ഗ്രാം നെല്ലിക്കയില്‍ ഏകദേശം 300 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ അളവ് 90 മില്ലിഗ്രാം ആണ്. സ്ത്രീകള്‍ക്ക് 75 മില്ലിഗ്രാമാണ് ആവശ്യമുള്ളത്. ടിവി ആസ്വദിച്ചുള്ള കഴിപ്പ്, മള്‍ട്ടിടാസ്കിങ്; ഈ 5 ശീലങ്ങള്‍ ആയുസ് കുറയ്ക്കും വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നെല്ലിക ഒരു പ്രകൃതിദത്ത ആന്റിഓക്‌സിഡന്റാണ്. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന ഇത് കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചുമ, ജലദോഷം പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. കോശങ്ങളെ സംരക്ഷിക്കാനും ഇത് നല്ലതാണ്. നെല്ലിക്ക ആല്‍ക്കലൈന്‍ സ്വഭാവമുള്ളതായതിനാല്‍ ദഹനത്തെയും ഉപാപചയത്തെയും പ്രോത്സാഹിപ്പിക്കും. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് നെല്ലിക്ക. Vitamin C five times greater in amla than orange
ടിവി ആസ്വദിച്ചുള്ള കഴിപ്പ്, മള്‍ട്ടിടാസ്കിങ്; ഈ 5 ശീലങ്ങള്‍ ആയുസ് കുറയ്ക്കും
ടി വി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ഭക്ഷണം കൃത്യമായി വായിലേക്ക് പോകുന്നുണ്ടെല്ലോ പിന്നെ, അതിലെന്താണ് ഇത്ര അനാരോഗ്യകരമെന്ന് ചിന്തിക്കാം. എന്നാൽ ഇത്തരത്തിൽ നിസാരമെന്ന് നമ്മൾ കരുതുന്ന പല ശീലങ്ങളും നമ്മുടെ ആരോഗ്യവും ആയുസും കുറയ്ക്കുന്നതാണ്. ടിവി ആസ്വദിച്ച് പാത്രത്തിലെ ഭക്ഷണം മുഴുവന്‍ അകത്താക്കുമ്പോള്‍ ശരീരത്തിന് വേണ്ടതിലും അധികം ഭക്ഷണമായിരിക്കാം നമ്മള്‍ കഴിക്കുന്നത്, വ്യായമം ചെയ്യേണ്ടത് അനിവാര്യമാണെങ്കിലും ഇത് പരിധിവിട്ടാലും അപകടമാണ്. ഇത്തരത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ശീലങ്ങളില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ അറിയാം. വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം നല്ലതാണ്. എന്നാല്‍, നേരത്തെ കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുമ്പ് അടുത്തത് കഴിക്കുന്ന അവസ്ഥ ഉണ്ടാകാം. ഇത് ദഹനപ്രക്രിയയെ ബുദ്ധിമുട്ടിലാക്കും. കഴിച്ച ഭക്ഷണം ദഹിച്ചു എന്നുള്ളതിന്റെ സൂചനയാണ് വിശപ്പ്. വിശപ്പ് തോന്നാതെ ഭക്ഷണം കഴിക്കുന്നത് കരളിനെ സമ്മര്‍ദത്തിലാക്കും. അതുകൊണ്ട് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എല്ലാ നേരവും ഭക്ഷണം കഴിക്കുന്ന രീതിയില്‍ ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാനും ശ്രദ്ധിക്കണം. താമസിച്ചുള്ള ഉറക്കം രാത്രി വൈകി ഉറങ്ങുന്ന ശീലവും നല്ലതല്ല. ഇത് ദഹനപ്രക്രിയയെയും ശരീരം പോഷകങ്ങള്‍ സ്വീകരിക്കുന്നതിനെയുമെല്ലാം പ്രതികൂലമായി ബാധിക്കും. രാത്രി താമസിച്ച് ഉറങ്ങുന്നതിന് പകരം രാവിലെ നേരത്തെ എഴുന്നേറ്റ് ആ സമയം ഫലപ്രദമായി ഉപയോഗിക്കാം. രാത്രി 10 മണിക്കും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് മെറ്റബോളിസം തീവ്രമായി നടക്കുന്നത്. അതുകൊണ്ട് വൈകുനേരം ഏഴ് മണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ തയ്യാറെടുക്കുന്നതാണ് നല്ലത്. താമസിച്ച് ഉറങ്ങുന്നത് നല്ല ഉറക്കം നഷ്ടപ്പെടുത്തും. മാത്രമല്ല മാനസിക ബുദ്ധിമുട്ടുകളും വിറ്റാമിന്‍ കുറവും ദഹനപ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കും. രാത്രി 9 മണിക്ക് ശേഷമുള്ള ഭക്ഷണം പല ആരോഗ്യപ്രശ്‌നങ്ങളുടെയും മൂലകാരണങ്ങളില്‍ ഒന്ന് വൈകിയുള്ള ഭക്ഷണം കഴിപ്പാണ്. വൈകി ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ തടസപ്പെടുത്തുകയും ക്രമേണ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. അതേസമയം, നേരത്തെ ഭക്ഷണം കഴിക്കുന്നത് പല ജീവിതശൈലി രോഗങ്ങളെയും തടയുകയും മികച്ച ആരോഗ്യം സമ്മാനിക്കുകയും ചെയ്യും. കിടന്നാല്‍ ഉടന്‍ ഉറങ്ങും, സോക്സ് ഉപയോഗിച്ച് സ്ലീപ് ടെക്നിക്ക് ഒരു സമയം പല കാര്യങ്ങള്‍ ചെയ്യുന്നത് ഒന്നിച്ച് പല കാര്യങ്ങള്‍ ചെയ്യുന്നത് നമ്മളെ നിരാശരാക്കാറുണ്ട്. ചിലര്‍ ഇത് അമിതമായി ചെയ്യുന്നതുകൊണ്ടു തന്നെ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ഓരേ സമയം പല കാര്യങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദം കൂട്ടുകയും രോഗപ്രതിരോധശേഷിയെ ബാധിച്ച് ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഒരു സമയം ഒരു കാര്യം ചെയ്യുന്നത് ആ പ്രവര്‍ത്തി മികച്ച രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കുകയും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. പ്രമേഹ രോഗികൾക്ക് ഇളനീർ കുടിക്കാമോ? അമിത വ്യായാമം ആരോഗ്യത്തോടെയിരിക്കാന്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമാണ്. പക്ഷെ, അതിനര്‍ത്ഥം ശരീരം തരുന്ന സൂചനകളെ അവഗണിച്ച് മുന്നോട്ടുപോകണം എന്നല്ല. ആവശ്യത്തിന് വ്യായാമം ചെയ്തുവേണം മുന്നോട്ടുനീങ്ങാന്‍. ചെയ്യാവുന്നതിനേക്കാള്‍ കൂടുതല്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ തളര്‍ത്തും. ഇത് പല അസുഖങ്ങളും ക്ഷണിച്ചുവരുത്തുകയും ചെയ്യും. These everyday habits will make you sick and unhealthy.
പ്രമേഹ രോഗികൾക്ക് ഇളനീർ കുടിക്കാമോ?
പ്ര മേഹ രോഗികള്‍ പൊതുവെ ഇളനീരിനോട് അല്‍പം അകലം പാലിക്കാറുണ്ട്. ഇളനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുമെന്നാണ് വാദം. എന്നാല്‍ പ്രമേഹ രോഗികൾ ഇളനീരിനെ വില്ലനായി കാണെണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിന്‍ സി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീര്‍. ഇതില്‍ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വ്യായാമത്തിന് ശേഷം വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഇളനീര്‍ കുടിക്കാന്‍ ഏറ്റവും ഉചിതമായ സമയം. പ്രമേഹക്കാര്‍ക്ക് ഷുഗറിന്റെ അളവ് കുറവുള്ള പച്ച ഇളനീരാണ് കൂടുതല്‍ അഭികാമ്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിറങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നുണ്ടോ? കാഴ്ച തകരാറല്ല, വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം കിടന്നാല്‍ ഉടന്‍ ഉറങ്ങും, സോക്സ് ഉപയോഗിച്ച് സ്ലീപ് ടെക്നിക്ക് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ദിവന്തോറും വര്‍ധിച്ചു വരികയാണ്. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. Can diabetic patients drink tender coconut
കിടന്നാല്‍ ഉടന്‍ ഉറങ്ങും, സോക്സ് ഉപയോഗിച്ച് സ്ലീപ് ടെക്നിക്ക്
എ ത്രയൊക്കെ ശ്രമിച്ചിട്ടും ഒന്ന് ഉറങ്ങിക്കിട്ടാന്‍ പെടാപ്പാട് പെടുന്നവരോടാണ്. വേഗം ഉറങ്ങാന്‍ ഒരു സിംപിള്‍ ടെക്നിക് പറഞ്ഞുതരട്ടെ. സോക്സുകള്‍ ധരിച്ചു കിടക്കുന്നത് സാധാരണയിലും വേഗത്തില്‍ നിങ്ങള്‍ക്ക് ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഇൻസ്ട്രക്ടര്‍ ഡോ. തൃഷ പ്രാശിച്ച പറയുന്നു. സോക്സ് ഇട്ടുകിടക്കാന്‍ മടിയാണെങ്കില്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കാം. അല്ലെങ്കില്‍ കിടക്കുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ 10 മിനിറ്റ് നേരം കാല്‍ മുക്കി വയ്ക്കാം. ഇത് മെലാറ്റോണിന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നതിന് സമാനമാണ് ഡോ. തൃഷ പറയുന്നു. ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കാറുണ്ടോ? നിറങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നുണ്ടോ? കാഴ്ച തകരാറല്ല, വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം സോക്സ് ഇട്ട കിടക്കുന്നതിന് പിന്നിലെ ശാസ്ത്രം ചൂട് നിങ്ങളുടെ ചമത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അത് ശരീരത്തിന്‍റെ കോറിനെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മെലാറ്റോണിന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുമ്പോള്‍ ഏഴ് മിനിറ്റ് വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ഏഴ് മുതല്‍ പത്ത് മിനിറ്റ് വേഗത്തില്‍ ഉറങ്ങാന്‍ അനുവദിക്കുമെന്ന് അവര്‍ പറയുന്നു. simple sleep hack for ‘sleeping 7 to 10 minutes faster’ involves socks
നിറങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നുണ്ടോ? കാഴ്ച തകരാറല്ല, വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം
വൃ ക്കകള്‍ പണി മുടക്കിയാല്‍ അത് ശരീരത്തെ മുഴുവനും ബാധിക്കും. രക്തത്തിലെ ആവശ്യമുള്ള പോഷകങ്ങളെ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്തവയെയും പുറന്തള്ളി രക്തം ശുദ്ധമായി സൂക്ഷിക്കുക എന്ന പ്രധാനപ്പെട്ട ധര്‍മ്മമാണ് വൃക്കകളുടെത്. അനാരോഗ്യകരമായ ജീവിതശൈലി നമ്മുടെ വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാനും കാലക്രേണ തകരാറിലാകാനും കാരണമാകും. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത്, വൃക്കരോഗങ്ങള്‍ ഗുരുതരമാക്കാം. കണ്ണില്‍ നോക്കി വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്താം ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അയാളുകള്‍ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത്, കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകള്‍, വരണ്ട കണ്ണുകള്‍, കാഴ്ചയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വൃക്ക പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. കണ്ണുകള്‍ വീര്‍ത്തിരിക്കുക ഉറക്കം എഴുന്നേറ്റ ശേഷം കണ്ണുകള്‍ വീര്‍ത്തിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഉറക്കത്തിന്‍റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോള്‍ മൂത്രത്തിലേക്ക് പ്രോട്ടീൻ ഒഴുകുന്ന ഒരു അവസ്ഥയാണിതിന് കാരണം. പ്രോട്ടീനൂറിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പ്രോട്ടീൻ നഷ്ടപ്പെടുന്നതുമൂലം കണ്ണുകൾക്ക് ചുറ്റുമുള്ള മൃദുവായ കലകളിൽ ദ്രാവകം അടിഞ്ഞുകൂടുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അവയെ നിസാരമാക്കി തള്ളിക്കളയാതെ ആരോഗ്യവിദഗ്ധനെ സമീപിക്കുക. കാഴ്ച മങ്ങല്‍ കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്നത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറു മൂലമാകാം. ഉയർന്ന രക്തസമ്മർദവും പ്രമേഹവും വൃക്കരോഗങ്ങളിലേക്ക് നയിക്കാം. അവ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. വരണ്ട കണ്ണുകള്‍ വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്. എന്നാൽ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകൾ സ്ഥിരമായി കണ്ടാൽ അത്, കാൽസ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയോ കണ്ണുനീർ ഉൽപാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതോ ഇതിന് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ഇഡ്‍ലി കഴിച്ചാൽ മനസു പോസിറ്റീവ് ആകുമോ? ഭക്ഷണവും മാനസികാരോഗ്യവും ചുവന്ന കണ്ണുകൾ വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ അവസ്ഥകള്‍ കാരണം കണ്ണുകളിൽ വീക്കം ഉണ്ടാക്കാം. ഇത് കണ്ണുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടാം. സന്ധി വേദന, നീർവീക്കം, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കണ്ണിന് ചുവപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കാറുണ്ടോ? ചില നിറങ്ങൾ നോക്കാന്‍ ബുദ്ധിമുട്ട് വൃക്ക തകരാറുള്ള ചില ആളുകൾക്ക് ചില നിറങ്ങൾ വേര്‍തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് തോന്നാം, പ്രത്യേകിച്ച് മഞ്ഞയും നീലയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകൾ മൂലമോ റെറ്റിനയിലെ മാറ്റങ്ങൾ മൂലമോ ആകാം. കാഴ്ചയിലുണ്ടാകുന്ന ഈ വ്യത്യാസങ്ങൾ സാവധാനത്തിലായിരിക്കും, അതുകൊണ്ടുതന്നെ പലപ്പോഴും ഇത് നിസാരവല്‍ക്കരിക്കാറുണ്ട്. Kidney Failure: Eye signs of kidney problems
ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കാറുണ്ടോ?
ഭ ക്ഷണത്തിന്റെ രുചിയും മണവും കൂട്ടുകമാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ് പെരുംജീരകം. ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം മെച്ചപ്പെട്ട ദഹനമാണ്. ഭക്ഷണം കഴിച്ച ശേഷം കുറച്ച് ജീരകം വായിലിട്ടു ചവയ്ക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ചിയ വിത്തുകള്‍ ഇനി വീട്ടില്‍ തന്നെ മുളപ്പിക്കാം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇഡ്‍ലി കഴിച്ചാൽ മനസു പോസിറ്റീവ് ആകുമോ? ഭക്ഷണവും മാനസികാരോഗ്യവും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്. Fennel seeds may improve digestion
ചിയ വിത്തുകള്‍ ഇനി വീട്ടില്‍ തന്നെ മുളപ്പിക്കാം
കാ ഴ്ചയിൽ കുഞ്ഞനാണെങ്കിലും പോഷകങ്ങളുടെ പവർഹൗസ് ആണ് ചിയ വിത്തുകൾ. നമ്മുടെ ഡയറ്റിൽ ദിവസവും ചിയ വിത്തുകൾ ചേർക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഹൃദയാരോഗ്യം മുതൽ ദഹനം വരെ മെച്ചപ്പെടുത്താൻ ഈ കുഞ്ഞൻ വിത്തുകൾ സഹായിക്കും. പുറത്തുനിന്ന് വാങ്ങാതെ ചിയ വിത്തുകള്‍ വീട്ടില്‍ തന്നെ വളര്‍ത്തിയെടുത്താലോ? വളരെ ചെറിയ സ്പെയില്‍ കുറഞ്ഞ ചെലവില്‍ വളര്‍ത്തിയെടുക്കാവുന്ന പോഷകസമൃദ്ധമായ വിഭവമാണിത്. ചിയ വിത്തുകള്‍ക്ക് വളരാന്‍ ആഴത്തിലുള്ള മണ്ണ് ആവശ്യമില്ലാത്തതിനാല്‍ ആഴം കുറഞ്ഞ ചട്ടിയിലോ, പ്ലാസ്റ്റിക് ട്രേയിലോ മണ്ണെടുത്താല്‍ മതിയാകും. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ പാത്രത്തിൽ ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. ചിയ വിത്തുകള്‍ വളരുന്നതിന് സൂര്യപ്രകാശം പ്രധാനമാണ്. കമ്പോസ്റ്റ് ചേർത്ത പൂന്തോട്ട മണ്ണാണ് ഏറ്റവും അനുയോജ്യമായ മിശ്രിതം. ചിയ വിത്തുകള്‍ മുളപ്പിക്കാം മണ്ണ് പാകപ്പെടുത്തിയ ശേഷം അവയ്ക്കു മുകളിലേക്ക് വിത്തുകള്‍ പാകാം. അധികം ആഴത്തില്‍ നടേണ്ട ആവശ്യമില്ല. തുടര്‍ന്ന് അല്‍പം വെള്ളം സ്പ്രേ ചെയ്തു കൊടുക്കാം. വെള്ളം അമിതമാകാതെ ശ്രദ്ധിക്കണം. ശേഷം പ്രതിദിനം കുറഞ്ഞത് 4–6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കലം സ്ഥാപിക്കുക. സിഗരറ്റ് പുക പോലെ അപകടം, വീട്ടിൽ ദിവസവും അഗർബത്തി കത്തിക്കാറുണ്ടോ? മണ്ണിൽ ഈർപ്പം നിലനിർത്താൻ എല്ലാ ദിവസവും വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. 3–5 ദിവസത്തിനുള്ളിൽ, ചെറിയ മുളകൾ വന്നു തുടങ്ങും. പിന്നീട്, മണ്ണ് ഉണങ്ങിയതായി തോന്നുമ്പോൾ മാത്രം നനച്ചു കൊടുക്കാം. ഏകദേശം മൂന്ന് അടി ഉയരത്തില്‍ ഇവ വളരും. ചെടി പൂര്‍ണ വളര്‍ച്ചയെത്താന്‍ രണ്ട്-മൂന്ന് മാസം വരെ കാത്തിരിക്കാം. മൈക്രോഗ്രീന്‍ ആയി ഉപയോഗിക്കാനാണെങ്കില്‍ 7-10 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ടൈമിങ് ആണ് പ്രധാനം, ഒന്നു പാളിയാല്‍ കരിഞ്ഞ് നാശമാകും; മസാല ചൂടാക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത് മൈക്രോഗ്രീനുകൾ: ചെറിയ ഇലകൾ മുറിച്ച് സാലഡിലോ സ്മൂത്തിയിലോ ഉപയോഗിക്കുക. ചിയ വിത്തുകള്‍ക്ക്: ചെറിയ പർപ്പിൾ പൂക്കൾ വിരിയുന്നതുവരെ ചെടി പൂർണമായും വളരാൻ അനുവദിക്കുക. പിന്നീട്, പൂക്കൾ ഉണങ്ങുമ്പോൾ, പുതിയ ചിയ വിത്തുകൾ ശേഖരിക്കാവുന്നതാണ്. how to grow Chia Seeds at home
ഇടതോ വലതോ? ഹൃദയ പ്രശ്നങ്ങൾ ഉള്ളവർ ഏത് വശം തിരിഞ്ഞ് ഉറങ്ങണം?
ഓ രോരുത്തരും ഉറങ്ങുന്ന രീതി വ്യത്യസ്തമാണ്. എന്നാൽ ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വശം തിരിഞ്ഞു കിടക്കുമ്പോൾ ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗുണകരം. ഇങ്ങനെ കിടക്കുമ്പോൾ ഹൃദയം നെഞ്ചിൽ അല്പം ഉയർന്ന നിലയിൽ ആയിരിക്കും. ഇത് ഹൃദയത്തിൽ സമ്മർദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചില ആളുകളിൽ കൂർക്കംവലി കുറക്കാനും സഹായിക്കുന്നു. വില്ലന്‍ ചോക്ലേറ്റ് അല്ല, ബിസ്ക്കറ്റ് ആണ്; ഒരു ദിവസം എത്ര ബിസ്ക്കറ്റുകൾ കഴിക്കും? നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികൾക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്. സിഗരറ്റ് പുക പോലെ അപകടം, വീട്ടിൽ ദിവസവും അഗർബത്തി കത്തിക്കാറുണ്ടോ? അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്‍റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങൾ കുറക്കാൻ സഹായിക്കുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോർട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗർഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു. എന്നിരുന്നാലും, രാത്രി മുഴുവൻ സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം. Does the side you sleep on really matter for your heart.
സിഗരറ്റ് പുക പോലെ അപകടം, വീട്ടിൽ ദിവസവും അഗർബത്തി കത്തിക്കാറുണ്ടോ?
മ നസിനും ചുറ്റുപാടിനും ഒരു പോസിറ്റീവ് വൈബ് കിട്ടാൻ അഗർബത്തി മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ പതിവ് ഉപയോഗം ശ്വാസകോശത്തിന് അത്ര പോസിറ്റീവ് ആയിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു. സിഗരറ്റിന്റെ പുക പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിൽ നിന്ന് ഉയരുന്ന പുകയും. ഒരു സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അഗർബത്തിയുടെ പുകയെന്ന് ശ്വാസകോശ രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസ കോശമോ ഉള്ളവർക്ക്. കാപ്പി കുടിച്ചാല്‍ അപ്പോൾ ഉറക്കം വരും! ഇതെന്ത് അവസ്ഥ? അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അഗർബത്തികൾ ഉപയോഗിച്ച് വരുന്നത്. വില്ലന്‍ ചോക്ലേറ്റ് അല്ല, ബിസ്ക്കറ്റ് ആണ്; ഒരു ദിവസം എത്ര ബിസ്ക്കറ്റുകൾ കഴിക്കും? ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഉപയോഗിക്കുന്നതാണ് ഉത്തമം. ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് അഗർബത്തി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുക. Incense sticks releases toxic smoke harms lungs
ഒ രു കാലത്ത് ബോളിവുഡിന്‍റെ റാണിയായിരുന്നു ഹേമ മാലിനി. ഹേമ മാലിനിയുടെ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. 76-ാം വയസിലും ആ സൗന്ദര്യത്തിന് യാതൊരു കോട്ടം തട്ടിയില്ല. ആരോഗ്യകരമായി വാര്‍ദ്ധക്യം പ്രാപിക്കുക എന്നത് പ്രധാനമാണ്. ഇപ്പോഴിതാ, അമ്മയുടെ ആരോഗ്യത്തിന്‍റെ സീക്രട്ട് വെളിപ്പെടുത്തുകയാണ് മകള്‍ ഇഷാ ഡിയോള്‍. അച്ചടക്കമുള്ള ഭക്ഷണക്രമമാണ് അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി നിര്‍ത്തുന്നത്. ഗ്ലൂട്ടന്‍ രഹിത ഭക്ഷണമാണ് അമ്മ പിന്തുടരുന്നതെന്നും ഇഷാ പറയുന്നു. അതുകൊണ്ട് തന്നെ അരി, ഓട്‌സ്, പച്ചക്കറികള്‍, മില്ലറ്റുകള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ധാരാളം ഡയറ്റില്‍ ചേര്‍ക്കാറുണ്ട്. കാപ്പി കുടിച്ചാല്‍ അപ്പോൾ ഉറക്കം വരും! ഇതെന്ത് അവസ്ഥ? എന്തുകൊണ്ട് ഗ്ലൂട്ടന്‍ രഹിത ഡയറ്റ്? പ്രായമാകുമ്പോള്‍ ആളുകളില്‍ ദഹനം മന്ദഗതിയിലാവുകയും ശരീരം കൂടുതല്‍ സെന്‍സിറ്റീവ് ആവുകയും ചെയ്യുന്നു. ഗോതമ്പ്, ബാര്‍ലി, തുടങ്ങിയവയില്‍ അടങ്ങിയ പ്രോട്ടീന്‍ ആയ ഗ്ലൂട്ടന്‍ ചിലരില്‍ ദഹനം ബുദ്ധിമുട്ടിലാക്കും. ഇത് വയറു വീര്‍ക്കല്‍, അസ്വസ്ഥ, മന്ദത എന്നിവ ഉണ്ടാക്കും. വില്ലന്‍ ചോക്ലേറ്റ് അല്ല, ബിസ്ക്കറ്റ് ആണ്; ഒരു ദിവസം എത്ര ബിസ്ക്കറ്റുകൾ കഴിക്കും? മാത്രമല്ല, ഗ്ലൂട്ടന്‍ ഒഴിവാക്കുന്നത് പ്രായമാകുമ്പോള്‍ സംഭവിക്കുന്ന കോശജ്വലനം, സന്ധി വേദന, മറ്റ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. പ്രായം കൂടുമ്പോൾ, ശരീരം ഭക്ഷണങ്ങളോട് പ്രതികരിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരാം. ചിലരിൽ പ്രായമാകുമ്പോള്‍ സെലിയാക് രോഗം (ഒരുതരം ഓട്ടോഇമ്മ്യൂൺ രോഗം) വികസിക്കാം. ഈ അവസ്ഥയുള്ളവർ ഗ്ലൂട്ടൻ കഴിച്ചാൽ ചെറുകുടലിൽ വീക്കമുണ്ടാക്കുകയും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാതിരിക്കുകയും ചെയ്യും. ഇത് പ്രായമാകുമ്പോള്‍ പോഷകക്കുറവിലേക്ക് നയിക്കാം. Esha Deol reveals Hema Malini's diet secrete
വില്ലന്‍ ചോക്ലേറ്റ് അല്ല, ബിസ്ക്കറ്റ് ആണ്; ഒരു ദിവസം എത്ര ബിസ്ക്കറ്റുകൾ കഴിക്കും?
പ ല്ലുകളുടെ സംരക്ഷണത്തിന്‍റെ കാര്യം വരുമ്പോള്‍ പ്രധാന വില്ലന്‍ എപ്പോഴും ചോക്ലേറ്റുകള്‍ ആയിരിക്കും. അമിതമായി ചോക്ലേറ്റുകള്‍ കഴിക്കുന്നതാണ് കുട്ടികളില്‍ പുഴുപ്പല്ലുകള്‍ ഉണ്ടാവാന്‍ കരണമെന്നൊക്കെ നമ്മള്‍ വാദിക്കാറുണ്ട്. എന്നാല്‍ ചോക്ലേറ്റിനെക്കാള്‍ അപകടകാരിയായ മറ്റൊന്നിനെ നമ്മള്‍ പതിവായി അവഗണിക്കാറുണ്ട് താനും. കുട്ടികള്‍ക്കാണെങ്കിലും മുതിര്‍ന്നവര്‍ക്കാണെങ്കിലും ചായക്കൊപ്പം രണ്ട് ബിസ്ക്കറ്റുകള്‍ കൂടി കിട്ടിയാല്‍ സന്തോഷമാണ്. വയറു നിറയ്ക്കാനും സ്നാക്കായുമൊക്കെ ഇങ്ങനെ വാരിക്കോരി കഴിക്കുന്ന ബിസ്ക്കറ്റുകളാണ് യഥാര്‍ഥര്‍ത്തില്‍ പല്ലുകളുടെ ഒന്നാമത്തെ ശത്രുവെന്ന് പ്രമുഖ ദന്തരോഗവിദഗ്ധനായ ഡോ. സന്ദേശ് മയേക്കർ പോഡ്കാസ്റ്റില്‍ വിശദീകരിക്കുന്നു. ബിസ്ക്കറ്റുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയതാണ്. മാത്രമല്ല, അവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാകാനും കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ഉറക്കത്തിനിടെയുള്ള ചിരി; സ്വപ്നം കാണുന്നതു കൊണ്ട് മാത്രമല്ല എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മയമുണ്ട്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാപ്പി കുടിച്ചാല്‍ അപ്പോൾ ഉറക്കം വരും! ഇതെന്ത് അവസ്ഥ? പല്ലുകളുടെ സംരക്ഷണം ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ച ശേഷം വായ നന്നായി വെള്ളമൊഴിച്ചു കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം. ചോക്ലേറ്റ് കഴിക്കുന്നുവെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാന്‍ ശ്രമിക്കുക. സ്‌നാക്‌സ് കഴിക്കുമ്പോള്‍ പാല്‍ അല്ലെങ്കില്‍ നട്‌സ് ചേര്‍ത്തു കഴിക്കാം. ഇത് ആഘാതം കുറയ്ക്കും. ദിവസവും വായയുടെ ശുചിത്വം പാലിക്കുക. Dental care: Biscuits are more harmful than chocolates for teeth.
കാപ്പി കുടിച്ചാല്‍ അപ്പോൾ ഉറക്കം വരും! ഇതെന്ത് അവസ്ഥ?
ഉ റക്കം വിടാന്‍ ഒരു കാപ്പി അല്ലെങ്കിൽ ചായ പാസാക്കിയാല്‍ പിന്നെ കാര്യങ്ങള്‍ ഉഷാറായി. എന്നാല്‍ ചിലര്‍ക്ക് നേരെ തിരിച്ചാണ്. അതായത്, കാപ്പി കുടിച്ചാല്‍ അപ്പോള്‍ തന്നെ ഉറക്കം വരും. കാപ്പിയിൽ അടങ്ങിയ കഫീൻ തലച്ചോറിലെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡിനോസിന്‍ എന്ന രാസവസ്തുവിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തുമ്പോഴാണെല്ലോ നമ്മെ ഉണര്‍ന്നിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ എല്ലാ ശരീരത്തിലും ഇതേ ഇഫക്ട് ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഫീൻ ശരീരത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കാം. നിങ്ങളുടെ ശരീരം കഫീനെ എങ്ങനെ ഉപാപചയമാക്കുന്നു എന്നിതെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. പല ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ജനിതകം അതിലൊരു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ മരുന്നുകൾക്ക് ശരീരത്തിന്റെ സാധാരണ പ്രവർത്തന രീതിയെ സൂക്ഷ്മമായി മാറ്റാൻ കഴിയും. ഉത്കണ്ഠ വൈകല്യങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവരിൽ കഫീൻ വ്യത്യസ്ത പ്രതികരണം ഉണ്ടാക്കാം. അതുപോലെ ചില ആന്റിബയോട്ടിക്കുകൾ അല്ലെങ്കിൽ ആന്റീഡിപ്രസന്റുകൾ പോലുള്ള മരുന്നുകളും കഫീന്റെ പ്രവർത്തനം വിപരീതഫലം ഉണ്ടാക്കും. കാപ്പി കുടിക്കുമ്പോൾ ക്ഷീണം നീണ്ടു നിൽക്കുന്നതായി തോന്നാനിടയാവുകയും ചെയ്യും. തൈറോയ്ഡ് രോഗികളിലും കഫീനോടുള്ള സംവേദനക്ഷമതയിൽ മാറ്റം വരുത്തുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളവരിലും സമാനമായ ഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരിഞ്ഞാലും മറിഞ്ഞാലും മരണ ഭയം, എന്താണ് തനാറ്റോഫോബിക് ശരീരത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിൽ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2023ൽ സയന്റിഫിക് റിപ്പോർട്ട്‌സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഉദാസീനമായ പെരുമാറ്റം, മാറിയ ഭക്ഷണക്രമം, വർധിച്ച സമ്മർദം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ നമ്മുടെ മെറ്റബോളിസത്തെ അടിസ്ഥാനപരമായി മാറ്റുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. കഫീൻ സംവേദനക്ഷമതയും ഇതിൽ ഉൾപ്പെടുന്നു. ഉറക്കത്തിനിടെയുള്ള ചിരി; സ്വപ്നം കാണുന്നതു കൊണ്ട് മാത്രമല്ല പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ എന്നിവയും കഫീന്റെ ഉത്തേജക ഫലത്തെ കുറയ്ക്കും. മാത്രമല്ല, വർധിച്ച മാനസിക സമ്മർദം കോർട്ടിസോളിന്റെ ഉൽപാദനം വർധിപ്പിക്കുന്നു. ഇത് കഫീന്റെ ഫലപ്രാപ്തി കുറയ്ക്കാം. വർധിച്ച കോർട്ടിസോളിന്റെ അളവ് ശരീരത്തെ പെട്ടെന്ന് ക്ഷീണിതനാക്കും. ചിലരിലാകാട്ടെ കഫീന്റെ ഉപയോഗം ഉറക്കം നഷ്ടപ്പെടുത്തുകയും ഇത് കോർട്ടിസോളിന്റെ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. ഇത് കാലക്രമേണ, ശരീരത്തിൽ ക്ഷീണം വർധിപ്പിക്കാം. കാപ്പി കുടിക്കുത്തിൽ മിതത്വവും സമയനിഷ്ഠയും പാലിക്കേണ്ടത് ഈ ഫലങ്ങൾ ഒഴിവാക്കുന്നതിന് പ്രധാനമാണ്. Why some people feel sleepy after coffee
ഉറക്കത്തിനിടെയുള്ള ചിരി; സ്വപ്നം കാണുന്നതു കൊണ്ട് മാത്രമല്ല
ഉ റക്കത്തിൽ ചിലർ ഉച്ചത്തില്‍ ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? സ്വപ്നവുമായി ബന്ധിപ്പിച്ചാണ് പലപ്പോഴും നമ്മൾ ഇക്കാര്യങ്ങൾ വിശദീകരിക്കുക. ഉറക്കത്തിനിടെയുള്ള ചിരി പൊതുവെ നിരുപദ്രവകരമാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഉറക്കവൈകല്യങ്ങളോ നാഡീവ്യവസ്ഥയുടെ തകരാറു മൂലമോ ആളുകള്‍ ഇത്തരത്തില്‍ ഉറക്കത്തില്‍ ചിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉറക്കത്തിൽ ആളുകൾ ചിരിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ സ്വപ്നങ്ങൾ സ്ലീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഇത്തരത്തില്‍ ആളുകള്‍ ചിരിക്കുന്നത് ഉറക്കത്തിന്‍റെ ദ്രുത നേത്ര ചലന (ആര്‍ഇഎം) ഘട്ടത്തിലാണ്. ഈ സമയത്താണ് നമ്മള്‍ സ്വപ്നങ്ങള്‍ കാണുന്നത്. സന്തോഷിപ്പിക്കുന്ന അല്ലെങ്കില്‍ നര്‍മം നിറഞ്ഞ ചില സ്വപ്നാനുഭവത്തിന്‍റെ ഭാഗമായി തലച്ചോര്‍ ചിരിയെ പ്രോത്സാഹിപ്പിക്കുന്നതാകാം. ഈ ഘട്ടത്തില്‍ മികച്ച രീതിയില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നടക്കുന്നു. അതുകൊണ്ട് തന്നെ വൈകാരിക പ്രതികരണങ്ങള്‍ തലച്ചോര്‍ ഉണ്ടാക്കാം. അതിനാൽ ചിരി ശാരീരികമായി പ്രകടമാകാൻ കഴിയും. പാരസോമ്നിയ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നതും ചിരിക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍ പാരസോമ്നിയയുടെ ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരുതരം ഉറക്ക തകരാറാണ്. പെരുമാറ്റ വൈകല്യങ്ങള്‍ കാരണം ആര്‍ഇഎം ഉറക്കത്തില്‍ ശരീരം തളര്‍ന്നു പോകുന്നു. ഇത് പുഞ്ചിരി, ഉച്ചത്തിലുള്ള ചിരി പോലുള്ള ശാരീരിക പ്രതികരണങ്ങളിലേക്ക് നയിക്കുന്നു. നാഡീസംബന്ധമായ അവസ്ഥകൾ ഉറക്കത്തിൽ ചിരിക്കുന്നത് അല്ലെങ്കില്‍ ഹിപ്നോജിലിയോ ചിലപ്പോള്‍ നാഡീസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ദി കനേഡിയൻ ജേണൽ ഓഫ് ന്യൂറോളജിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മസ്തിഷ്ക ക്ഷതം തുടങ്ങിയ വിപുലമായ നാഡീസംബന്ധമായ രോഗങ്ങൾ ഉറക്കത്തിൽ അനിയന്ത്രിതമായ ചിരിക്ക് കാരണമായേക്കാം. പതിവായ ഇത്തരം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. ജെലാസ്റ്റിക് അപസ്മാരം ചിരി നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഒരു തരം അപസ്മാര ലക്ഷണമാണ്. ജെലാസ്റ്റിക് അപസ്മാരം എന്നാണ് ഇതിന് പറയുന്നത്. അത്തരം അപസ്മാരങ്ങൾ ഉറക്കത്തിനിടെ പലപ്പോഴും ഹൈപ്പോതലാമസ് അല്ലെങ്കിൽ ടെമ്പറൽ ലോബിൽ ഉണ്ടാവുന്നു. ഇത് ചിലപ്പോള്‍ സ്വപ്നവുമായി ബന്ധപ്പെട്ട ചിരിയുമായി ആശയക്കുഴപ്പത്തിലാകാറുണ്ട്. വൈകാരിക സമ്മർദം അല്ലെങ്കിൽ മാനസികാരോഗ്യ അവസ്ഥകൾ സമ്മര്‍ദം കാരണവും ആളുകള്‍ ഉറക്കത്തില്‍ ചിരിക്കാം. വിട്ടുമാറാത്ത സമ്മർദം, ഉത്കണ്ഠ അല്ലെങ്കിൽ മാനസികാവസ്ഥയിലെ തകരാറുകൾ എന്നിവയും ഉറക്ക രീതികളെ ബാധിച്ചേക്കാം. ഉറങ്ങുമ്പോൾ തലയണ വേണോ? നട്ടെല്ലിന്റെ ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് എന്തുകൊണ്ട്? കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നത് സാധാരണമാണ്. ആദ്യകാല നാഡീ വികാസത്തിന്‍റെ ലക്ഷണമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് തലച്ചോറിന്‍റെ സാധാരണ വികാസവുമായും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കുഞ്ഞുങ്ങള്‍ പെട്ടെന്ന് ഉറക്കത്തിന്റെ ആര്‍ഇഎം ഘട്ടത്തിലേക്ക് പോകുന്നു. അവിടെ അവര്‍ സജീവമായ സ്വപ്നങ്ങള്‍ കാണുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ കുട്ടികളുടെ ഇന്ദ്രിയാനുഭവങ്ങളും വികാരങ്ങളും ഈ ഘട്ടത്തില്‍ പ്രോസസ്സ് ചെയ്യുന്നു. തിരിഞ്ഞാലും മറിഞ്ഞാലും മരണ ഭയം, എന്താണ് തനാറ്റോഫോബിക് എന്നാല്‍ അപൂർവ സന്ദർഭങ്ങളിൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് അപസ്മാരം മൂലമോ നാഡീസംബന്ധമായ പ്രശ്‌നങ്ങൾ മൂലമോ ആകാനുള്ള സാധ്യതയുണ്ട്. ചിരിയോടൊപ്പം ചലനങ്ങളോ അസാധാരണമായ ശ്വസനമോ ഉണ്ടായാൽ വൈദ്യസഹായം തേടണം. Why people smile while sleeping, dreaming is not the only reason
തിരിഞ്ഞാലും മറിഞ്ഞാലും മരണ ഭയം, എന്താണ് തനാറ്റോഫോബിക്
ജീ വിതത്തില്‍ മരണത്തോട് ഭയമോ ഭീതിയോ തോന്നാത്തവര്‍ ഉണ്ടാകില്ല, അത് സ്വാഭാവികവുമാണ്. എന്നാല്‍ ചിലരുടെ കാര്യം അങ്ങനെയല്ല. മരണം എന്ന ചിന്ത പോലും അതിതീവ്ര ഉത്കണ്ഠയും ഭീതിയും ഉണ്ടാക്കുന്ന ആളുകളുണ്ട്. അവരെ തനാറ്റോഫോബിക് (Thanatophobia) എന്നാണ് വിളിക്കുന്നത്. താനോ പ്രിയപ്പെട്ടവരോ മരിച്ചു പോകുമെന്ന ചിന്ത ഇവരില്‍ നിരന്തരം ഉത്കണ്ഠയും ഭയവുമുണ്ടാക്കുന്നു. മരണത്തെക്കുറിച്ച് പരാമർശിക്കുമ്പോഴോ അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള ഏതെങ്കിലും പരാമർശങ്ങൾ കേൾക്കുമ്പോഴോ പോലും ഉത്കണ്ഠ, ഭയം, ദുഖം തുടങ്ങിയ തീവ്രമായ വികാരങ്ങള്‍ ഉണ്ടാകുന്നു. ലോകത്ത് ഏതാണ്ട് 12.5 ശതമാനം ആളുകള്‍ താനറ്റോഫോബിക് ആണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. താനറ്റോഫോബിയ ആളുകളെ ഉതകണ്ഠ ഉള്ളവരാക്കുകയും ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ പോലും മുന്നോട്ടു കൊണ്ടു പോകാന്‍ പ്രയാസമായി വരികയും ചെയ്യാം. ഒറ്റയ്ക്കാകുമെന്ന ഭയം, താന്‍ മരിച്ചാല്‍ മറ്റുള്ളവര്‍ ദുരിതത്തിലാകുമെന്ന ഭയം, മരിച്ചാല്‍ ശരീരത്തിനും ആത്മാവിനും എന്തു സംഭവിക്കുമെന്ന ഭയം ഇങ്ങനെ തുടങ്ങി മരണഭയം ഇത്തരക്കാരുടെ ഉറക്കവും സമാധാനവും നിരന്തരം ഇല്ലാതാക്കുന്നു. ലക്ഷണങ്ങള്‍ പ്രായം, വ്യക്തിത്വം, ജീവിത സഹാചര്യം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് താനറ്റോഫോബിയ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന മരണഭയം പിന്നീട് താനറ്റോഫോബിയയായി വളരാന്‍ സാധ്യതയുണ്ട്. ഉറക്കമില്ലായ്മ ഉത്കണ്ഠ പിരിമുറുക്കം ചെറിയ കാര്യത്തിനു പോലും സമ്മര്‍ദം നേരിടുക പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാം (വേഗതയേറിയ ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, റേസിംഗ് ചിന്തകൾ, അപകടബോധം) പെരുമാറ്റ രീതികളില്‍ വ്യത്യാസം. ഇത് ഉറക്കമില്ലായ്മ, നിരന്തരം പേടി സ്വപ്നങ്ങള്‍ കാണുക, മരണത്തെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള സ്വപ്നങ്ങള്‍. താനറ്റോഫോബിയക്കിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും മാനസിക, ജനിതക, ജീവശാസ്ത്ര, സാമൂഹിക ഘടകങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നവെന്ന് കരുതുന്നു. മതപരമായ സ്വാധീനങ്ങളും ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ആളുകളില്‍ മരണഭയം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, ഉത്കണ്ഠയ്ക്ക് കൂടുതൽ സാധ്യതയുള്ള ആളുകൾക്ക് പൊതുവെ താനറ്റോഫോബിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ട്രോമ, മാനസിക പ്രശ്നങ്ങള്‍ എന്നിവയും മരണഭീതി ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. നടുവേദനയ്ക്ക് ശമനമില്ലേ? ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കാം താനറ്റോഫോബിയ ഉണ്ടാകാന്‍ കാരണമാകുന്ന മറ്റ് ഘടകങ്ങള്‍ ആത്മവിശ്വാസക്കുറവ് മതപരമോ ആത്മീയമോ ആയ വിശ്വാസങ്ങൾ ആരോഗ്യം മോശമാവുക ജീവിതത്തിൽ ലക്ഷ്യബോധമില്ലായ്മ മറ്റുള്ളവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ കഴിയാതെവരുന്നത് ഉത്കണ്ഠയും വിഷാദവും ഉറങ്ങുമ്പോൾ തലയണ വേണോ? നട്ടെല്ലിന്റെ ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം തനാറ്റോഫോബിയ ചിലർക്ക് താൽക്കാലികമാകാം, എന്നാൽ പലർക്കും ഈ ഭയം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നു. താനറ്റോഫോബിയയ്ക്കുള്ള ചികിത്സകൾ മറ്റ് പ്രത്യേക ഫോബിയകൾക്കുള്ള ചികിത്സകൾക്ക് സമാനമാണ്. തെറാപ്പി, മരുന്നുകള്‍ എന്നിവയാണ് പ്രധാനം. Thanatophobia: intense and excessive fear of death or the process of dying
ഉറങ്ങുമ്പോൾ തലയണ വേണോ? നട്ടെല്ലിന്റെ ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കി ടപ്പ് ശരിയായില്ലെങ്കില്‍ എല്ലാം കുളമാകും. രാവിലെ ഉഷാറായി എഴുന്നേല്‍ക്കാന്‍ സാധിച്ചാല്‍ ഉന്മേഷമുള്ള ഒരു ദിനം കിട്ടുമെന്ന് പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറില്ലേ! അക്കാര്യത്തില്‍ തലയണ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ചിലര്‍ക്ക് തലയണ വെച്ച് ഉറങ്ങുന്നതാണ് ഇഷ്ടം. മറ്റുചിലര്‍ക്ക് തലയണ വയ്ക്കുന്നതു അസ്വസ്ഥതയുണ്ടാക്കും. ഇതില്‍ ഏതാണ് ആരോഗ്യകരമെന്ന് ചോദിച്ചാല്‍, അതില്‍ മറ്റ് ചില ഘടകങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതായി വരും. നമ്മുടെ കിടപ്പ് രീതി ഏറ്റവും ബാധിക്കുക നട്ടെല്ലിനെയാണ്. നട്ടെല്ലിന് ആരോഗ്യകരമായ രീതി വേണം ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍. അങ്ങനെ നോക്കുമ്പോള്‍ ഈ രണ്ട് രീതികളും സാഹചര്യത്തിന് അനുസരിച്ച് ഉചിതവും അനുചിതവുമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു. അതായത്, പലരുടെയും കിടപ്പ് രീതികള്‍ പല രീതിയിലാണ്. ചിലര്‍ സൈഡ് തിരിഞ്ഞു കിടക്കുന്നവരാണ്, മറ്റുചിലര്‍ കമഴ്ന്ന് കിടന്ന് ശീലിച്ചവരാണ്. ചിലര്‍ മലര്‍ന്നും വളഞ്ഞുമൊക്കെ കിടക്കുന്നവരാണ്. നമ്മുടെ കിടപ്പിന്‍റെ രീതി ഇതില്‍ വളരെ പ്രധാനമാണ്. മാത്രമല്ല, ശരീരഘടന, തലയണയുടെ ഉയരം, വ്യക്തിഗത മുന്‍ഗണനകള്‍ എന്നിവയെല്ലാം പരിശോധിക്കണം. സൈഡ് തിരിഞ്ഞു കിടക്കുന്നവര്‍ക്കും കമഴ്ന്ന് കിടക്കുന്നവര്‍ക്കും മലര്‍ന്ന് കിടക്കുന്നവര്‍ക്കും പലതരത്തിലുള്ള സപ്പോര്‍ട്ട് ആണ് ആവശ്യം. തലയണ ആവശ്യമുള്ളവര്‍ ഉറങ്ങുമ്പോൾ, തലയണകൾ നട്ടെല്ലിന്‍റെ സ്വാഭാവിക വക്രത നിലനിർത്താൻ സഹായിക്കുന്നു. മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവർക്ക്, ഇടത്തരം കട്ടി കുറഞ്ഞ തലയണ ഉപയോഗിക്കുന്നത് തല അമിതമായി ഉയർത്താതെ കഴുത്തിന് സപ്പോര്‍ട്ട് നൽകും. സൈഡ് തിരിഞ്ഞു ഉറങ്ങുന്നവർക്കും തലയണ ആവശ്യമാണ്. ഇത് തലയ്ക്കും മെത്തയ്ക്കും ഇടയിലുള്ള വിടവ് നികത്തുകയും നട്ടെല്ല് നേരെയാക്കുകയും ചെയ്യുന്നു. തലയണ ആവശ്യമില്ലാത്തവര്‍ വളരെ നാച്വറല്‍ ആയ ഒരു നില കൈവരിക്കാൻ പ്രത്യേകിച്ച് കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവരെ ഇത് സഹായിക്കും. കട്ടിയുള്ള ഒരു തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. തലയണയില്ലാത്തപ്പോള്‍ കഴുത്തിന്‍റെ ഹൈപ്പർ എക്സ്റ്റൻഷൻ തടയുകയും തല നട്ടെല്ലിന് ന്യൂട്രലായി തുടരുകയും ചെയ്യുന്നു. ഇത് നട്ടെല്ലിന് സമ്മര്‍ദം ഉണ്ടാക്കില്ല. 'ലാറാ... നിങ്ങള്‍ വളരെ ഇലക്ടിഫൈയിങ് ആണ്!' ട്രൈജെനിമല്‍ ന്യൂറോള്‍ജിയ ആദ്യമായി അനുഭവപ്പെട്ട ദിനത്തെ കുറിച്ച് സല്‍മാന്‍ ഖാൻ തലയണ ഉപയോഗിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം വളരെ ഉയരമുള്ളതോ പരന്നതോ ആയ തലയണ ഉപയോഗിക്കുന്നത് നട്ടെല്ലിന് ആയാസം ഉണ്ടാക്കും. തലയണയില്ലാതെ ഉറങ്ങുന്നത് തുടർച്ചയായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കിൽ ഒരു ലോ ലോഫ്റ്റ് തലയണ ഉപയോഗിക്കാം. വിട്ടുമാറാത്ത കഴുത്ത് അല്ലെങ്കിൽ നടുവേദന അവഗണിക്കുക. മുപ്പതിലേ മുടി നരച്ചോ? കാരണമുണ്ട്, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ ഉറക്കത്തിൽ കഴുത്ത്, തല, നട്ടെല്ല് എന്നിവ നേർരേഖയിൽ നിലനിർത്തിക്കൊണ്ട് നിഷ്പക്ഷമായ നട്ടെല്ല് വിന്യാസം നിലനിർത്തുക എന്നതാണ് പ്രധാന കാര്യം. ശരീരത്തിന്റെ ഒരു ഭാഗവും വളയുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നത് പേശികൾ, ലിഗമെന്റുകൾ, ഇന്റർവെർടെബ്രൽ ഡിസ്കുകൾ എന്നിവയിലെ ആയാസം കുറയ്ക്കും. Sleeping with or without a pillow: Which is better for spine health
മുപ്പതിലേ മുടി നരച്ചോ? കാരണമുണ്ട്, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
ചെ റുപ്രായത്തിൽ തന്നെ തലയിൽ നരകയറി തുടങ്ങിയോ? അകാലനരയ്ക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതൽ സമ്മർദം പോലുള്ള കാരണങ്ങൾ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. മുടിക്ക് കറുത്ത നിറം നൽകുന്ന മെലാനിന്‍ എന്ന പെഗ്മെന്റേഷൻ ആണ് അകാല നരയിലേക്ക് നയക്കുന്നത്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും വായു മലിനീകരണവും പുകവലിയും മാനസിക സമ്മർദവും ജനികവുമൊക്കെ മെലാനിന്റെ അളവിനെ സ്വാധീനിക്കാം. ഇതു കൂടാതെ കെമിക്കല്‍ ഹെയര്‍ ഡൈ, പോഷകാഹാര കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, കോപ്പര്‍, സിങ്ക്), ഹൈപ്പോതൈറോയ്ഡിസം പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പോലുള്ള അവസ്ഥകളും അകാലനരയ്ക്ക് കാരണമാകാം. നടുവേദനയ്ക്ക് ശമനമില്ലേ? ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കാം പ്രതിരോധിക്കാന്‍ ചില ടിപ്സ് പുകവലി ഉപേക്ഷിക്കാം സ്ഥിരമായി പുകവലിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദം ത്വരിതപ്പെടുത്തുകയും മെലാനിൻ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണക്രമം പ്രോട്ടീൻ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരാം. ബി12 അടങ്ങിയ മത്സ്യം, മുട്ട അല്ലെങ്കിൽ പാൽ ഉൽപ്പന്നങ്ങൾ പോലുള്ള ഭക്ഷണങ്ങളും ഫോളേറ്റിനായി ചീര, കാലെ പോലുള്ള ഇലക്കറികൾ അല്ലെങ്കിൽ കടല പോലുള്ള പയറുവർഗങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. 'ലാറാ... നിങ്ങള്‍ വളരെ ഇലക്ടിഫൈയിങ് ആണ്!' ട്രൈജെനിമല്‍ ന്യൂറോള്‍ജിയ ആദ്യമായി അനുഭവപ്പെട്ട ദിനത്തെ കുറിച്ച് സല്‍മാന്‍ ഖാൻ ആന്റി-ഓക്സിഡന്റുകൾ ആന്റിഓക്സിഡന്റുകൾ സമൃദ്ധമായ ബെറിപ്പഴങ്ങൾ, നട്സ്, ഡാർക്ക് ചോക്ലേറ്റ് എന്ന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് മുടിയുടെ ആരോഗ്യ നശിപ്പിക്കാതെ സംരക്ഷിക്കും. ഉറക്കം മാനസിക സമ്മർദം അകാലനരയെ ത്വരിതപ്പെടുത്തും. സമ്മർദം കുറയ്ക്കുന്നതിന് ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. സമ്മർദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യാം. Premature Grey Hair; reason and prevention
ലാ റ ദത്തയ്ക്കൊപ്പം 2007-ല്‍ പാട്നര്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ആദ്യമായി ആ തീവ്ര വേദന അനുഭവപ്പെട്ടത്, അന്ന് മുതല്‍ ഏഴര വര്‍ഷം താന്‍ ആ അതിവേദന സഹിച്ചു ജീവിച്ചെന്ന് ബോളിവുഡിന്‍റെ ജനപ്രിയ ഹീറോ സല്‍മാന്‍ ഖാന്‍ ട്വിങ്കിള്‍ ഖന്നയും കജോളും നടത്തുന്ന ടോക് ഷോയില്‍ വിശദീകരിച്ചു. ട്രൈജെനിമല്‍ ന്യൂറോള്‍ജിയ അഥവാ 'സൂയിസൈഡൽ ഡിസീസ്' എന്ന അപൂര്‍വ രോഗാവസ്ഥയായിരുന്നു സല്‍മാന്‍ ഖാനെ ബാധിച്ചത്. തലയോട്ടിയിലെ ഞരമ്പുകളിൽ ഏറ്റവും വലുതായ ട്രൈജെമിനൽ നാഡിയിൽ നിന്നാണ് ഈ രോഗം ഉണ്ടാകുന്നത്. മുഖത്തും തലയിലും കവിളിലും താടിയെല്ലിലുമെല്ലാം ഒന്ന് സ്പർശിക്കുമ്പോൾ പോലും കടുത്ത വേദന ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. ഈ രോഗത്തെ ആത്മഹത്യ രോഗമെന്നും വിശേഷിപ്പിക്കാറുണ്ട്. മനുഷ്യന് ഉണ്ടാവുന്ന ഏറ്റവും വേദനാജനകമായ രോഗമാണിത്. മുഖത്തിന്‍റെ ഒരു വശത്ത് പെട്ടെന്ന്, തീവ്രമായ, വൈദ്യുതാഘാതം പോലുള്ള വേദനയാണ് അനുഭവപ്പെടുക. ഈ അസുഖം ഇഡിയൊപാത്തിക് സ്വഭാവമുള്ളതാണ്, അതായത് ഇത് സംഭവിക്കുന്നതിന് പ്രത്യേക കാരണമൊന്നുമില്ല. 'ബിക്കിനി ഇടണമെന്നില്ല, ഫുള്‍ സ്ലീവ് ആണെങ്കിലും സൂര്യപ്രകാശം ഏറ്റാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കിട്ടും' അന്ന് ഷൂട്ടിനിടെ തന്‍റെ മുഖത്ത് തട്ടിയ മുടിയിഴകള്‍ നീക്കം ചെയ്യുന്നതിനായി ലാറ തന്‍റെ മുഖത്ത് സ്പര്‍ശിച്ചു. ഉടന്‍ വൈദ്യുതിയാഘാതം ഏറ്റ പോലെ അതി തീവ്രമായ ഒരു വേദന മുഖത്ത് അനുഭവപ്പെട്ടു. അന്ന് ലാറയോട്, നിങ്ങള്‍ വളരെ ഇലക്ടിഫൈയിങ് ആണെന്ന് കളിയാക്കിയ കാര്യവും സാല്‍മാന്‍ ഓര്‍ത്തെടുത്തു. അന്നായിരുന്നു ആദ്യമായി വേദന തോന്നിയത്. പിന്നീട് അത് സ്ഥിരമാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കത്രിനയ്ക്ക് പ്രായം 42, കരീനയുടെ ആദ്യ പ്രസവം 40-ാം വയസിൽ; വൈകിയുള്ള ഗർഭധാരണം സുരക്ഷിതമോ? ഓരോ നാലോ അഞ്ചോ മിനിറ്റില്‍ അതിതീവ്രമായ വേദന വന്നു പോകും. വളരെ പെട്ടെന്നായിരിക്കും അത് വരിക. ചിലപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ചെറിയൊരു അനക്കം പോലും വേദനയെ ട്രിഗര്‍ ചെയ്യുമായിരുന്നു. ചവയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും ഭക്ഷണം നേരിട്ടു വിഴുങ്ങുകയാണ് ചെയ്തിരുന്നത്. വേദന മറക്കാന്‍ മദ്യത്തിലായിരുന്നു ആശ്രയിച്ചതെന്നും സല്‍മാന്‍ പറയുന്നു. 2011 ൽ ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് സൽമാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 2017-ലാണ് അദ്ദേഹം രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. Salman Khan reveals he first felt trigeminal neuralgia pain while shooting with Lara Dutta
നടുവേദനയ്ക്ക് ശമനമില്ലേ? ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കാം
യു വാക്കൾക്കിടയിൽ നടുവേദന ഇപ്പോൾ സർവസാധാരണമാണ്. ഇരിപ്പിന്‍റെയും കിടപ്പിന്‍റെയും രീതിയും ദൈര്‍ഘ്യവുമൊക്കെ ഇതിനെ സ്വാധീനിക്കാം. ചിലരില്‍ നടുവേദന വന്നാല്‍ മരുന്ന് കഴിച്ചാലും മാറാന്‍ വലിയ പ്രയാസമാണ്. അതിന് പിന്നില്‍ നമ്മള്‍ അവഗണിക്കുന്ന ചില ദൈനംദിന പ്രവര്‍ത്തനങ്ങളാണെന്ന് ഓർത്തോപീഡിക്, സ്പോർട്സ് സർജൻ ഡോ. ഉബൈദുർ റഹ്മാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. നിങ്ങള്‍ക്ക് നടുവേദന അല്ലെങ്കില്‍ ഡിസ്ക് തേയ്മാനം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഈ നാല് അബദ്ധങ്ങള്‍ ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു. View this post on Instagram A post shared by Obaidur Rahman (@drobaid_rahman) വിട്ടുമാറാത്ത ചുമ, കഫ് സിറപ്പില്‍ ഒതുക്കരുത്; ഇന്ന് ലോക ശ്വാസകോശ ദിനം കാൽ പിണച്ച് ഇരിക്കരുത് കാൽ പിണച്ച് ഇരിക്കുകയോ കൂനിക്കൊണ്ട് ഇരിക്കുകയോ ചെയ്യുന്നത് നടുവിന്റെ താഴ്ഭാഗത്ത് അധിക സമ്മർദം ചെലുത്തും. ഇത് നട്ടെല്ലിനെ അമിതമായി വളയ്ക്കുകയും സ്ലിപ്പ്ഡ് ഡിസ്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇരുചക്രവാഹനം ഓടിക്കരുത് സ്ഥിരമായി ഇരുചക്രം ഓടിക്കുന്നവരാണെങ്കില്‍ നടുവേദന ഉള്ളപ്പോള്‍ ഓടിക്കരുത്. ഇത് നട്ടെല്ലിന് ശക്തമായ ഞെരുക്കമുണ്ടായേക്കാം. ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്ന ഡിസ്കുകൾ പിന്നിലേക്ക് തള്ളപ്പെടുകയും തകരാറിലാകാനുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. മുട്ട കൊളസ്ട്രോൾ കൂട്ടുമോ? സ്ക്വാഡ്സ് ചെയ്യരുത് ഇന്ത്യൻ ടൊയ്‌ലറ്റില്‍ ഇരിക്കുകയോ അല്ലെങ്കിൽ സ്ക്വാഡ്സ് ചെയ്യുകയോ ചെയ്യുമ്പോള്‍ അത് നടുവിന് അമിത സമ്മര്‍ദം ഉണ്ടാക്കും. ഇത് നടുവേദന കുറയാന്‍ അനുവദിക്കില്ല. മുന്നോട്ട് കുനിയൽ, ഭാരം ഉയർത്തൽ ഭാരം ഉയർത്തുമ്പോഴോ ആവർത്തിച്ച് മുന്നോട്ട് കുനിയുമ്പോഴോ ഉണ്ടാകുന്ന ഫ്ലെക്ഷൻ ലോഡിംഗ് നടുവിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് നടുവേദന കൂട്ടാന്‍ കാരണമാകും. Avoid weight lifting, squat exercises and other comon practices while having back pain.
പ്രോ ട്ടീന്റെ ഏറ്റവും മികച്ച ഉറവിടമായതു കൊണ്ട് തന്നെ 'ജിമ്മ'ന്മാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശിക്കാറ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിൽ പലർക്കും ആശങ്കയുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കുമോയെന്നാണ് പേടി. എന്നാൽ മുട്ടയുടെ വെള്ള പോലെ തന്നെ മഞ്ഞയും പോഷകസമൃദ്ധമാണെന്ന് പല പഠനങ്ങളും പറയുന്നു. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച സമീപകാല പഠനത്തിൽ മുട്ടയിൽ അടങ്ങിയ ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ലെന്ന് കണ്ടെത്തി. ഭക്ഷണത്തിൽ അടങ്ങിയ പൂരിത കൊഴുപ്പ് ആണ് യഥാർഥ വില്ലൻ. എന്നാൽ മുട്ടയിൽ പൂരിത കൊഴുപ്പ് കുറവാണ്. ഒരു ശരാശരി വലിയ മുട്ടയിൽ ഏകദേശം 200 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഇത് മുമ്പ് ശുപാർശ ചെയ്തിരുന്ന 300 മില്ലിഗ്രാം എന്ന പ്രതിദിന പരിധിയുടെ മൂന്നിൽ രണ്ട് ഭാഗമാണ്. എന്നാൽ അടുത്തിടെ നടത്തിയ ഗവേഷണങ്ങൾ കണ്ടെത്തിയത് ഭക്ഷണങ്ങളിലെ പൂരിത കൊഴുപ്പാണ് എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതെന്നാണ്. മിക്ക ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് കൂടുതലാണ്. പക്ഷേ മുട്ടയിൽ ഇത് വളരെ കുറച്ച് (1.6 ഗ്രാം) മാത്രമേ അടങ്ങിയിട്ടുള്ളുയെന്ന് ഗവേഷകർ പറയുന്നു. മടിയന്മാരെ ഇതിലേ ഇതിലേ...! കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ വ്യായാമം ചെയ്യാം ഭക്ഷണത്തിലെ കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും വ്യത്യസ്തമാണ്. നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും ഭക്ഷണത്തിൽ നിന്നല്ല വരുന്നത്. കരളാണ് അത് നിർമിക്കുന്നത്. പൂരിത കൊഴുപ്പ് ധാരാളം കഴിക്കുന്നത് എൽഡിഎൽ അളവ് വർധിപ്പിക്കും. ഇതിലൂടെ കരൾ കൂടുതൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കുകയും രക്തത്തിൽ എത്തുകയും ചെയ്യുന്നു. വിട്ടുമാറാത്ത ചുമ, കഫ് സിറപ്പില്‍ ഒതുക്കരുത്; ഇന്ന് ലോക ശ്വാസകോശ ദിനം എന്നാൽ ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രതിദിനം 13 ഗ്രാമിൽ കൂടുതൽ പൂരിത കൊഴുപ്പ് കഴിക്കരുതെന്ന് ശുപാർശ ചെയ്യുന്നു. Can egg rise your cholestrol level in blood.
വിട്ടുമാറാത്ത ചുമ, കഫ് സിറപ്പില്‍ ഒതുക്കരുത്; ഇന്ന് ലോക ശ്വാസകോശ ദിനം
ഇ ടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ശ്വാസതടസമോ ചുമയോ നമ്മള്‍ കാര്യമാക്കാറില്ല. കഫ് സിറപ്പുകള്‍ കുടിച്ച് താല്‍ക്കാലിക ആശ്വാസം കണ്ടെത്തും. തീവ്രമായ ശേഷമായിരിക്കും പലപ്പോഴും ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുക. ഇത് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നത്. ഇന്ന് ലോക ശ്വാസകോശ ദിനം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിന്, ശ്വാസകോശ രോഗ ചികിത്സാ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സമിതികളുടെ കൂട്ടായ്മയായ ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റിസിന്റെ (FIRS) നേതൃത്വത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 25നാണ് ഈ ദിനാചരണം. ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (സിഒപിഡി), ശ്വാസകോശ അർബുദം, ക്ഷയം, ന്യൂമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലം ചികിത്സ തേടുന്ന നിരവധി ആളുകളുണ്ട്. ചികിത്സയെക്കാള്‍ പ്രധാനം രോഗം വരാതെ തടയുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 'ആരോഗ്യമുള്ള ശ്വാസകോശങ്ങൾ, ആരോഗ്യകരമായ ജീവിതം' എന്നതാണ് ഈ വർഷത്തെ ലോക ശ്വസാകോശ ദിന പ്രമേയം. പാരമ്പര്യ ഘടകങ്ങള്‍ മുതല്‍ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ വരെ, അലര്‍ജി മുതല്‍ അണുബാധ വരെ വിവിധ ഘടകങ്ങൾ ശ്വാസകോശ രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ പരിശോധിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അന്തരീക്ഷ മലിനീകരണം, അടുക്കളയിലെ പുക നിരന്തരം ശ്വസിക്കല്‍, പുകവലിക്കാരുമൊപ്പമുള്ള സഹവാസം തുടങ്ങിയ കാരണങ്ങള്‍ സ്ത്രീകളിലും കുട്ടികളിലും ശ്വാസകോശ രോഗങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നു. കുട്ടികളാണ് ഏറ്റവും കൂടുതൽ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക. അതായത്, ഏറ്റവും കൂടുതൽ മലിനമായ വായുവും വിഷമായമുള്ള പുകയും കുട്ടികളുടെ ഉള്ളിലേക്കാണ് എത്തുക. ഇത് ശ്വാസകോശ ആരോഗ്യത്തെ സാരമായി ബാധിക്കാം. കരിയില, കാർഷിക മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതും ശ്വാസകോശ ആരോഗ്യം തകരാറിലാക്കും. നഗരപ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം മറ്റൊരു പ്രധാന ഘടകമാണ്. മെഡിക്കൽ ജേണൽ ആംഡ് ഫോഴ്സസ് ഇന്ത്യയിൽ പ്രസിദ്ധികരിച്ച ഒരു പഠനത്തിൽ ഡൽഹിയിലെ യുവക്കളിൽ 12 മുതൽ 17 ശതമാനം വരെ ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പനിയും ശ്വാസതടസവും; എന്താണ് ടെഫ്ല്ലോൺ ഫ്ല്യൂ? സ്ത്രീകളിൽ ശ്വാസകോശ രോഗങ്ങൾ തീവ്രമാകാനുള്ള ഒരു പ്രധാന കാരണം. വൈകിയുള്ള രോഗനിർണയമാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പലപ്പോഴും നിശബ്ദമായാണ് വരിക, അതുകൊണ്ട് തന്നെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയണമെന്നില്ല. സ്പൈറോമെട്രി, ചെസ്റ്റ് എക്സ്-റേ, സിടി സ്കാനുകൾ, ശ്വാസകോശ ചെക്ക് അപ്പുകൾ തുടങ്ങിയ പരിശോധനകൾ ലളിതവും ഫലപ്രദവുമാണ്. 30 വയസിന് ശേഷം എല്ലാ വർഷവും നടത്തേണ്ട പതിവ് രക്തപരിശോധനകൾ പോലെ ശ്വാസകോശ പരിശോധനകൾ നടത്തണം, പ്രത്യേകിച്ച് മലിനമായ നഗരങ്ങളിൽ താമസിക്കുന്നവർ. മടിയന്മാരെ ഇതിലേ ഇതിലേ...! കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ വ്യായാമം ചെയ്യാം ഒരു ശരാശരി മനുഷ്യൻ പ്രതിദിനം 11,000 ലിറ്റർ വായു ശ്വസിക്കുന്നു. ആ വായു തന്നെ വിഷലിപ്തമായാല്‍ നമ്മുടെ ശ്വാസകോശം സമ്മര്‍ദത്തിലാകും. ശ്വാസകോശാരോഗ്യം സംരക്ഷിക്കുന്നത് ഒരു ദേശീയ മുൻഗണനയായിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. World Lung Day 2025: Women face higher risk of lung damage despite never smoking
മടിയന്മാരെ ഇതിലേ ഇതിലേ...! കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ വ്യായാമം ചെയ്യാം
വ്യായാമം ചെയ്യണമെന്നുണ്ടാകും, എന്നാൽ മടിയാണ് പലരെയും പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്നം. എന്നാല്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാതെ ചെയ്യാവുന്ന ഇതിനൊരു പരിഹാരം കണ്ടെത്തിയാലോ? സെലിബ്രിറ്റി യോഗ ട്രെയിനര്‍ അനുഷ്‌ക പര്‍വാണി പങ്കുവെച്ച ചില യോഗാസനങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ? ബട്ടര്‍ഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയണ്‍ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണുള്ളത്. തലയിണയും മറ്റും ഉപയോഗിച്ചുള്ള ആസനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കട്ടിലില്‍ തന്നെ ഇരുന്നുകൊണ്ട് ശ്വാസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മനസിനും ശരീരത്തിനും നല്ലതാണെന്ന് അനുഷ്‌ക പറയുന്നു. View this post on Instagram A post shared by Anshuka Parwani - Yoga | Ayurveda | Wellness (@anshukayoga) ഒറ്റക്കാലില്‍ 10 സെക്കന്‍ഡ് നില്‍ക്കാന്‍ സാധിക്കുമോ? ഏഴ് വർഷം വരെ ആയുസ് കൂടുമെന്ന് പഠനം പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് കൂടുതല്‍ വഴക്കം ലഭിക്കാനും ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കാനുമൊക്കെ ഈ വ്യായാമങ്ങള്‍ നല്ലതാണ്. ഇതേ യോഗാസനങ്ങള്‍ കിടക്കുന്നതിന് മുമ്പ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. Yoga and excercise that can be practice on the bed
നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പനിയും ശ്വാസതടസവും; എന്താണ് ടെഫ്ല്ലോൺ ഫ്ല്യൂ?
നോ ണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഇല്ലാത്ത അടുക്കള ചുരുക്കമായിരിക്കും. പാചകം എളുപ്പമാക്കുന്നു, കുറച്ച് എണ്ണ മതിയാകും, എളുപ്പം വൃത്തിയാക്കാം എന്നിങ്ങനെ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ക്കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. അതിലൊന്നാണ് ടെഫ്ല്ലോണ്‍ പനി. അതായത്, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ ഉയരുന്ന പുക ശ്വസിച്ചുണ്ടാകുന്നതാണ് ടെഫ്‌ലോണ്‍ പനി. 2023-ല്‍ മാത്രം ഏതാണ്ട് 250ലധികം അമേരിക്കക്കാരാണ് ടെഫ്‌ലോണ്‍ ഫ്‌ല്യൂ ബാധിച്ചു ചികിത്സ തേടിയത്. ഇത് ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ്. നോണ്‍ സ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് പോളിടെട്രാഫ്‌ലൂറോഎഥിലീന്‍ ഇത് സാധാരണയായി ടെഫ്‌ലോണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പാത്രങ്ങൾ ഏകദേശം 260°C-ന് മുകളിൽ ചൂടാകുമ്പോൾ ടെഫ്ലോൺ കോട്ടിങ് തകർന്ന് ദോഷകരമായ പുക പുറത്തുവിടും. ഈ പുക ശ്വസിക്കുന്നതിലൂടെയാണ് ടെഫ്ലോൺ ഫ്ലൂ ഉണ്ടാകുന്നത്. സാധാരണ പനിയുടേതിന് സമാനമായി പനി, വിറയൽ, തലവേദന, ശരീരവേദന, നെഞ്ചിലെ ബുദ്ധിമുട്ട്, ചുമ, ക്ഷീണം എന്നിവയാണ് ടെഫ്ലോൺ ഫ്ലൂവിന്റെ ലക്ഷണങ്ങൾ. പുക ശ്വസിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളില്‍ ലക്ഷണങ്ങൾ പ്രകടമാകും. ഈ ലക്ഷണങ്ങൾ സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ സ്വയം ഭേദമാകും. ചിലരില്‍ ഇത് ശ്വാസംമുട്ടൽ പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കാം. എയർ ഫ്രയറിൽ ഈ 5 ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോൺ-സ്റ്റിക്ക് പാത്രങ്ങൾ വളരെ ഉയർന്ന താപനിലയിൽ ഉപയോഗിക്കരുത്. ഒഴിഞ്ഞ നോൺ-സ്റ്റിക്ക് പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുന്നത് വളരെ വേഗം താപനില ഉയരാൻ കാരണമാകും. അതുകൊണ്ട് പാചകം തുടങ്ങുന്നതിന് മുമ്പ് എണ്ണയോ വെണ്ണയോ ചേർക്കുക. കുട്ടികളിലെ കാന്‍സര്‍; അവർക്ക് കിമോതെറാപ്പി താങ്ങാനാവുമോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുകയോ ജനലുകൾ തുറന്നിടുകയോ ചെയ്യുന്നത് പുക പുറത്തേക്ക് പോകാൻ സഹായിക്കും. നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പോറലുകളോ കേടുപാടുകളോ ഉണ്ടായാൽ അത് ഉടൻ മാറ്റണം. Teflon flu: Non-stick cookware can make you sick
നഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വെളുത്ത വരകൾ സൂചിപ്പിക്കുന്നതെന്ത്?
ന ഖങ്ങളിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന വെളുത്ത വരകളെ ല്യൂക്കോണിച്ചിയ എന്നാണ് പറയുന്നത്. ഇത് സാധാരണ കാണാറുള്ള ഒരു പ്രതിഭാസമാണ്. ല്യൂക്കോണിച്ചിയക്ക് പിന്നിലെ പല ഘടകങ്ങൾ ഉണ്ട്. നിരുപദ്രവകാരിയാണെങ്കിലും ചില സന്ദർഭങ്ങളിൽ ഇത് ചില ആരോഗ്യ അവസ്ഥകളുടെ സൂചനയാകാം. പോഷകക്കുറവ്, കരൾ, അല്ലെങ്കിൽ വൃക്ക സംബന്ധിച്ച രോഗങ്ങൾ, ഹൃദ്രോഗം, അർബുദം എന്നീ ഗുരുതര രോഗങ്ങളുടെ സൂചനയായും നഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ല്യൂക്കോണിച്ചിയ വിലയിരുത്താറുണ്ട്. ചിലപ്പോൾ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം മൂലവും ഇത്തരത്തിലുള്ള വരകൾ ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് സിങ്ക് അല്ലെങ്കിൽ കാൽസ്യം കുറവു കാരണവും ഇത്തരം പാടുകൾ ഉണ്ടാകാം. ഈ പാടുകൾ സാധാരണയായി കാലക്രമേണ നഖത്തോടൊപ്പം വളരുകയും ഇല്ലാതായി മാറുകയുമാണ് ചെയ്യുക. എന്നാൽ സ്ഥിരമായി ഇത്തരം പാടുകൾ നഖങ്ങൾ ദൃശ്യമാകുന്നത് സൂക്ഷിക്കണം. നഖത്തിന്റെ അടിഭാഗത്തായിരിക്കും ഇതുണ്ടാവുക. കരൾ രോഗം, വൃക്കരോഗം അല്ലെങ്കിൽ പോഷകാഹാരക്കുറവ് എന്നിവ മൂലമുണ്ടാകുന്ന ഹൈപ്പോഅൽബുമിനീമിയയുമായി അവ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ? ഇനി നഖങ്ങൾ വളരുന്നതിന് അനുസരിച്ച് പുറത്തേക്ക് നീങ്ങുന്ന തിരശ്ചീന വെളുത്ത വരകളാണുള്ളതെങ്കിൽ ഹെവി മെറ്റൽ വിഷബാധ, കീമോതെറാപ്പി, അല്ലെങ്കിൽ ഗുരുതരമായ അണുബാധകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. ഈ വരകൾ ഒന്നിലധികം നഖങ്ങളിൽ ഒരേസമയം പ്രത്യക്ഷപ്പെടാം. ചിലപ്പോൾ മറ്റ് നഖ വൈകല്യങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കൃത്യമായ രോഗനിർണയം നിർണായകമാണ്. കുട്ടികളിലെ കാന്‍സര്‍; അവർക്ക് കിമോതെറാപ്പി താങ്ങാനാവുമോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ നഖത്തിനൊപ്പം നീളത്തിലുള്ള വെളുത്ത വരകളും ചിലപ്പോൾ കാണാറുണ്ട്. ഈ അവസ്ഥ പാരമ്പര്യമായി ഉണ്ടാകാം. ചില ജനിതകവൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഇത്. ചിലരുടെ നഖങ്ങളിൽ വ്യക്തമായ നിറ വ്യത്യാസം കാണാം. പ്രോക്സിമൽ ഭാഗം വെളുത്ത നിറത്തിലും വിദൂര ഭാഗം ചുവപ്പ് കലർന്ന തവിട്ടുനിറത്തിലും കാണപ്പെടുന്നു. വിട്ടുമാറാത്ത വൃക്കരോഗത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുപോലെ വൃക്കസംബന്ധമായ തകരാറിനെക്കുറിച്ച് സൂചനയാകാം ഇത്. Leukonychia: White lines appears on nails indicates some health issues
കുട്ടികളിലെ കാന്‍സര്‍; അവർക്ക് കിമോതെറാപ്പി താങ്ങാനാവുമോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
നി യന്ത്രണമില്ലാതെ ശരീരകോശങ്ങൾ ക്രമാതീതമായി വിഭജിക്കുന്ന അവസ്ഥയാണ് കാൻസർ. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്. ഇന്ത്യയിൽ കാൻസർ ബാധിതരുടെ കണക്ക് പരിശോധിച്ചാൽ 1.6 ശതമാനം മുതൽ 4.8 ശതമാനം വരെ 15 വയസിൽ താഴെ പ്രായമായ കുഞ്ഞുങ്ങളിലാണ് കാണപ്പെടുന്നത്. എന്നാൽ, പ്രാരംഭഘട്ടത്തിൽ തന്നെ കുട്ടികളിലെ കാൻസർ തിരിച്ചറിയാൻ സാധിച്ചാൽ നമുക്ക് അവരുടെ ജീവൻ രക്ഷിക്കാനാകും. മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ കുട്ടികള്‍ക്ക് എന്തു കൊണ്ട് കാന്‍സര്‍ ബാധിക്കുന്നു? മുതിര്‍ന്നവരെ അപേക്ഷിച്ച്, ജീവിതശൈലിയോ ഭക്ഷണക്രമമോ കുട്ടികളില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. കൂടാതെ കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ പത്ത് ശതമാനത്തിന് താഴെ മാത്രമാണ് പാരമ്പര്യമായി ലഭിക്കുന്ന ജനിതക മാറ്റങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ സ്തനാർബുദം അല്ലെങ്കിൽ സെർവിക്കൽ കാൻസർ പോലെ കുട്ടികളിലെ കാൻസറിനെ പരിശോധിക്കാൻ കഴിയില്ല. ഭക്ഷണരീതിയോ ജങ്ക് ഫുഡുകളോ ഇതിന് കാരണമാകാമെന്ന് പലരും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാലും വീട്ടില്‍ ഉണ്ടാക്കുന്ന ഫ്രഷ് ആയ ഭക്ഷണം കഴിക്കുന്നതും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നതുമാണ് കുട്ടികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും പ്രതിരോധശേഷിക്കും ആരോഗ്യകരം. കുട്ടികളിലെ കാൻസര്‍ ഭേദമാകുമോ? കുട്ടികളിലെ കാന്‍സര്‍ മുതിര്‍ന്നവരിലെ കാന്‍സറിനെക്കാള്‍ വ്യത്യസ്തമാണ്. അവ പെരുമാറുന്ന രീതിയിലും ചികിത്സയോട് പ്രതികരിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളിലെ കാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യയിൽ, വൈകിയുള്ള രോഗനിർണയം, ചികിത്സ തടസപ്പെടുന്നത്, തെറ്റിദ്ധാരണകള്‍, സാമ്പത്തിക പരിമിതികൾ എന്നിവ കാരണം രോഗമുക്തി നിരക്കുകൾ കുറവാണ്. നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും ഉണ്ടെങ്കിൽ രോഗമുക്തി നിരക്കുകൾ 80 ശതമാനമാകും. കുട്ടികൾക്ക് കീമോതെറാപ്പി താങ്ങാനാവുമോ? കീമോതെറാപ്പിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ദുർബലരും കിടപ്പിലായവരുമായ മുതിർന്നവരെയുമാണ് ചിന്തയില്‍ തെളിയുക. എന്നാല്‍ കുട്ടികളുടെ ചെറുപ്പവും സ്വാഭാവിക രോഗശാന്തി ശേഷിയും കാരണം, കുട്ടികൾ മുതിർന്നവരെക്കാൾ നന്നായി കീമോതെറാപ്പിയോട് പൊരുത്തപ്പെടുന്നു. കുട്ടിയുടെ പ്രായം, ഭാരം, ഉയരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡോസുകൾ കണക്കാക്കുന്നത്. മാത്രമല്ല, മുതിർന്നവർ കാൻസറുമായി ബന്ധപ്പെടുത്തുന്ന ഭയവും ഉത്കണ്ഠയും കുട്ടികളിൽ കുറവായിരിക്കും. ഇത് അവരുടെ മനസികാരോഗ്യത്തെയും പ്രതിരോധശേഷിയെയും സഹായിക്കും. ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ? ട്യൂമർ ആദ്യമായി തുടങ്ങിയത് എപ്പോഴാണ്? ട്യൂമർ എപ്പോൾ വളരുന്നു എന്ന് കൃത്യമായി പറയാൻ മാർഗമില്ല. പല കാൻസറുകൾക്കും, ആദ്യത്തെ അസാധാരണ കോശ മാറ്റത്തിനും ദൃശ്യമായ ലക്ഷണങ്ങൾക്കും ഇടയിലുള്ള ഇടവേള സാധാരണയായി രണ്ടോ മൂന്നോ മാസമാണ്. ചിലപ്പോൾ വേഗത്തിൽ വളരുന്ന കാൻസറുകൾക്ക് ഈ ദൈര്‍ഘ്യം കുറവായിരിക്കും. ചില ലക്ഷണങ്ങള്‍ തള്ളിക്കളയരുത് വിട്ടുമാറാത്ത പനി. സ്ഥിരമായ മുഴകൾ അല്ലെങ്കിൽ വീക്കങ്ങൾ. വീക്കം കൂടാതെ അസ്ഥി വേദന അല്ലെങ്കിൽ സന്ധി വേദന. നേരിയ ചതവ് അല്ലെങ്കിൽ രക്തസ്രാവം, ക്ഷീണം. രാവിലെയുള്ള കഠിനമായതോ ആവർത്തിച്ചുള്ളതോ ആയ തലവേദന. ശരീരഭാരം കുറയുന്നത്, രാത്രിയില്‍ വിയർക്കുക. എയർ ഫ്രയറിൽ ഈ 5 ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല കാൻസർ അതിജീവനവും അതിനു ശേഷമുള്ള ജീവിതവും കുട്ടിക്കാലത്തെ അർബുദത്തെ അതിജീവിച്ചവരിൽ ഭൂരിഭാഗവും സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ഇന്നത്തെ ചികിത്സകൾ കാൻസർ ഭേദമാക്കുക മാത്രമല്ല, ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്നതാണ്. കാൻസർ ചികിത്സ ചിലപ്പോൾ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അംഗീകരിക്കേണ്ടത് പ്രധാനമാണ്. സ്വീകരിക്കുന്ന തെറാപ്പിയുടെ തരം അനുസരിച്ച്, അതിജീവിച്ചവർക്ക് വളർച്ച, ഹോർമോൺ ബാലൻസ്, ഹൃദയാരോഗ്യം, പഠനം, പ്രത്യുൽപാദനക്ഷമത, അല്ലെങ്കിൽ പിന്നീട് ജീവിതത്തിൽ മറ്റൊരു കാൻസർ വരാനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പതിവ് പരിശോധനകൾ പ്രധാനമാണ്. Childhood Cancer; five things every parent should know
എയർ ഫ്രയറിൽ ഈ 5 ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
പു തിയ കാലത്തെ അടക്കളകളില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണമാണ് എയര്‍ ഫ്രയർ. എണ്ണ ഉപയോഗിക്കാതെ ഭക്ഷണം ഫ്രൈ ചെയ്ത് എടുക്കാമെന്നതാണ് എയര്‍ ഫ്രയറു കൊണ്ടുള്ള ഗുണം. പരമ്പരാഗതമായി വറുക്കുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോൾ എയർ ഫ്രയറിൽ വറുക്കുമ്പോൾ കൊഴുപ്പിൻ്റെ അളവ് കുറവായിരിക്കും. എന്നാല്‍ എല്ലാത്തരം ഭക്ഷണങ്ങളും എയര്‍ ഫ്രയറിൽ പാകം ചെയ്യാന്‍ കഴിയില്ല. ചില ഭക്ഷണങ്ങള്‍ എയര്‍ ഫ്രയറിൽ ഉണ്ടാക്കുന്നത് അവയുടെ രുചി, ഘടന മാത്രമല്ല ഉപകരണത്തെ തന്നെ മോശമാക്കാം. മാവ് ബജ്ജി ഉണ്ടാക്കാനായി കടലമാവില്‍ ഉള്ളിയും മുളകുമൊക്കെ മുക്കി എയര്‍ ഫ്രയറിൽ വെച്ചാൽ അത് വലിയ അബദ്ധമാകും. ഇവ ചൂടു എണ്ണയിലേക്ക് ഒഴിക്കുമ്പോള്‍ മാവ് പെട്ടെന്ന് തന്നെ സെറ്റ് ആവുകയും നല്ല ക്രിസ്പി ആയ ബജ്ജികള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ മാവ് എയര്‍ ഫ്രയറിലേക്ക് ഒഴിക്കുമ്പോൾ അത് പാകമാകുന്നതിന് മുന്‍പ് തന്നെ സുക്ഷിരങ്ങളിലൂടെ പുറത്തു വരും. ഇത് ഭക്ഷണത്തിന്റെ രുചിയെയും ഘടനെയും മാറ്റുമെന്ന് മാത്രമല്ല, വൃത്തിയാക്കാനും പ്രയാസമായിരിക്കും. ചീസ് ചീസ് എയര്‍ ഫ്രയറിൽ പകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ചീസ് പെട്ടെന്ന് ഉരുകി പോകുന്നു. ഇത് ബാസ്‌ക്കറ്റിലൂടെ ഊര്‍ന്നു ഇറങ്ങുന്നു. ഇത് ഉപകരണത്തെയും ഭക്ഷണത്തെയും മോശമാക്കാം. ഇലക്കറികള്‍ കോളിഫ്ലവര്‍, കാരറ്റ് പോലുള്ളവ എയര്‍ ഫ്രയറിൽ മികച്ച രീതിയില്‍ പാകം ചെയ്‌തെടുക്കാം. എന്നാല്‍ ചീര, കേല പോലുള്ള ഇലക്കറികള്‍ എയര്‍ ഫ്രയറില്‍ പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഇവയ്ക്ക് കനം കുറവായതിനാല്‍ എയര്‍ ഫ്രയറിന്റെ ഫാനിന് ചുറ്റും പറ്റിപ്പിടിച്ചിരിക്കാനും ഭക്ഷണം കരിഞ്ഞു പോകാനും ഇടയാക്കും. ഒറ്റക്കാലില്‍ 10 സെക്കന്‍ഡ് നില്‍ക്കാന്‍ സാധിക്കുമോ? ഏഴ് വർഷം വരെ ആയുസ് കൂടുമെന്ന് പഠനം അരി അല്ലെങ്കില്‍ ധാന്യങ്ങള്‍ അരി അല്ലെങ്കില്‍ മറ്റ് ധാന്യങ്ങള്‍ വെള്ളത്തില്‍ വേവിക്കുന്നതാണ്. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നതിന് വായുവിനെ ആണ് എയര്‍ ഫ്രയര്‍ ആശ്രയിക്കുന്നത്. അരി, പാസ്ത, ക്വിനോവ പോലുള്ള ധാന്യങ്ങള്‍ക്ക് യോജിക്കില്ല. ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ? പോപ്കോൺ പോപ്കോൺ എയർഫ്രയറിൽ പാചകം ചെയ്യുന്നത് സാധാരണയാണെങ്കിലും അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് പോപ്കോൺ ശരിയായി പൊങ്ങി വരാൻ അനുവദിക്കില്ല, മത്രമല്ല, സ്ഥിരമായ താപനില പോപ്കോൺ കരിഞ്ഞു പോകാനും കാരണമാകും. സ്റ്റൗവിൽ വച്ചോ മൈക്രോവേവിൽ വച്ചോ പോപ്കോൺ പാചകം ചെയ്യുന്നതാണ് ഉത്തമം. Foods that should not cook in a airfryer.
ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ?
തി രക്കിനിടെ രാവിലെ കഴിക്കാന്‍ വിട്ടു പോയ പുഴുങ്ങിയ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം വൈകുന്നേരം കഴിക്കുന്ന ശീലം ചിലരില്‍ ഉണ്ട്. ഇത് ആരോഗ്യകരമാണോ എന്ന സംശയം പലരിലും ഉള്ളതാണ്. എന്നാല്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ ശീലം ചിലപ്പോള്‍ പണി തരാം. സാധാരണ താപനിലയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കരുതെന്നാണ് യുഎസ്ഡിഎ യുടെ നിര്‍ദേശം. എന്നാല്‍ കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഇത് ഒരു മണിക്കൂറായി ചുരുങ്ങും. പുഴുങ്ങുമ്പോള്‍ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. നാല് മുതല്‍ 60 വരെയുള്ള ഡിഗ്രി സെല്‍ഷ്യസില്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കുന്നത് ബാക്ടീരിയ പെരുകാനും ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കാം. കത്രിനയ്ക്ക് പ്രായം 42, കരീനയുടെ ആദ്യ പ്രസവം 40-ാം വയസിൽ; വൈകിയുള്ള ഗർഭധാരണം സുരക്ഷിതമോ? ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്ന മുട്ട പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജിലേക്ക് മാറ്റണം. ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. വൃക്കകൾ 'പണി' മുടക്കാതിരിക്കാൻ, ഇവ അമിതമാകരുത് കൂടാതെ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തോട് കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ ഒരു പേപ്പര്‍ ടവല്‍ വെച്ച ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. മുട്ട ഫ്രീസറില്‍ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബര്‍ പോലെ കട്ടിയുള്ളതാക്കും. Is it healthy to eat boiled eggs that kept in fridge.
ഒറ്റക്കാലില്‍ 10 സെക്കന്‍ഡ് നില്‍ക്കാന്‍ സാധിക്കുമോ? ഏഴ് വർഷം വരെ ആയുസ് കൂടുമെന്ന് പഠനം
ഒ റ്റക്കാലിൽ എത്ര നേരം വരെ ബാലൻസ് ചെയ്തു നിൽക്കാൻ സാധിക്കും? അങ്ങനെ നിൽക്കാൻ സാധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാർവാർഡ് യൂനിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഹഫീസാ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നു. 2022ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയിൽ പ്രായനായ 1702 പേരിൽ 10 വർഷം നടത്തിയ പഠനത്തിൽ കണ്ണുകൾ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലിൽ നിന്ന മധ്യ വയസ്കരിലും പ്രായമായവരിലും ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വർഷം വരെ ആയുസ് വർധിക്കാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പഠനത്തിൽ പറയുന്നു. View this post on Instagram A post shared by Hafiza Khan,MD |Cardiologist (@heart.beat.doctor) ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം, ഹൃദയം 'പണി' മുടക്കുന്നതിന്റെ 10 ലക്ഷണങ്ങൾ കണ്ണുകൾ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലിൽ നിൽക്കാൻ കഴിയും എന്നതിനെ കണക്ക് കൂട്ടിയാണ് ആയുർദൈർഘ്യം പ്രചിക്കുക. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലിൽ നിൽക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്. 50-60 വയസുള്ളവർ 40 സെക്കന്റ് വരെ 60-70 വയസുള്ളവർ 20 സെക്കന്റ് വരെ 70 മുകളിൽ പ്രായമായവർ 10 സെക്കന്റ് വരെ കത്രിനയ്ക്ക് പ്രായം 42, കരീനയുടെ ആദ്യ പ്രസവം 40-ാം വയസിൽ; വൈകിയുള്ള ഗർഭധാരണം സുരക്ഷിതമോ? ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവ് നാഡീ സംബന്ധമായ പ്രശ്നങ്ങൾ, സന്ധി രോഗങ്ങൾ, കാഴ്ച, ഉദാസീനമായ ജീവിത ശൈലി ഇവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കാലിൽ നിൽക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ നില ഉറപ്പായും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. Study says 10 second one leg stand the probability of being alive seven years later was over 90 percent.
വൃക്കകൾ 'പണി'മുടക്കാതിരിക്കാൻ, ഇവ അമിതമാകരുത്
ര ക്തത്തിൽ നിന്ന് മാലിന്യവും അധിക ദ്രാവകവും ഫിൽറ്റർ ചെയ്തു കളയുന്നത് വൃക്കകളാണ്. വൃക്കകൾ പണി മുടക്കിയാൽ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കാം. വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്. ചില ഭക്ഷണം അമിതമാകുന്നത് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കാം. അതിൽ പ്രധാനിയാണ് ഉപ്പ്. ഉപ്പില്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ പ്രോസസ്ഡ് ഭക്ഷണങ്ങൾ, സ്നാക്സ് പോലുള്ളവയിൽ അടങ്ങിയ അമിതമായ ഉപ്പിന്റെ അളവ് ശരീരത്തില്‍ എത്തുന്നത് പതിവാകുമ്പോള്‍, ഫ്ലൂയ്ഡ് റിറ്റൻഷനിലേക്കും ഉയർന്ന രക്തസമ്മർദത്തിലേക്കും നയിക്കും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കാൻ ഇടയാക്കും. റെഡ്മീറ്റ് റെഡ് മീറ്റിൽ യൂറിക് ആസിഡിന്റെ അളവു കൂടുതലായതിനാൽ ഇത് വൃക്കകളുടെ പണി ഇരട്ടിയാക്കും. കാലക്രമേണ വൃക്കകളിൽ കല്ലു വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പായ്ക്ക് സ്നാക്സ്, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ പോലുള്ളവയില്‍ സോഡിയവും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ധാരാളമായുണ്ട്. ഇവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താം. ഇത് കാലക്രമേണ അവയുടെ ആരോഗ്യം നശിപ്പിക്കും. വൃക്ക സംബന്ധമായ രോഗങ്ങള്‍ പിടിമുറക്കുന്നു, ലക്ഷണങ്ങളും മുന്‍കരുതലും ഉപ്പ് മധുര പാനീയങ്ങൾ സോഡ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള ശീതള പാനീയങ്ങള്‍ സ്ഥിരമായാല്‍ പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താൻ കാരണമാകും. ഇത് പൊണ്ണത്തടിക്കും ഇൻസുലിൻ റസിസ്റ്റൻസിനും കാരണമാകും. വൃക്കരോഗസാധ്യതയുള്ളവരിൽ രോഗം വരാനും ഇത് കാരണമാകും. പാല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ അമിതമാകുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതില്‍ അടങ്ങിയ ഫോസ്ഫറസും കാത്സ്യവും വൃക്കയിൽ കല്ലുകള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കാം. വൃക്കരോഗം ഉള്ളവർ അമിതമായി പാലുൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ അത് വൃക്കകളെ കൂടുതൽ ദുർബലപ്പെടുത്തും. കഫീൻ പഴവും തേങ്ങയും, വൃക്ക രോഗികൾ അടുപ്പിക്കരുത്; ഹൃദയാഘാത സാധ്യത കൂടുതൽ കഫീൻ കാപ്പി, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വൃക്കകൾക്ക് ക്രമേണ ആയാസമുണ്ടാക്കുകയും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുകയും ചെയ്യും. ഇവ അമിതമായാല്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാനും കാരണമാകും. വറുത്ത ഭക്ഷണങ്ങൾ എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും സോഡിയവും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. ഒപ്പം ഇത് വൃക്കകൾക്ക് ആയാസമുണ്ടാക്കുകയും വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. Kidney health: Foods that should avoid
കത്രിനയ്ക്ക് പ്രായം 42, കരീനയുടെ ആദ്യ പ്രസവം 40-ാം വയസിൽ; വൈകിയുള്ള ഗർഭധാരണം സുരക്ഷിതമോ?
മു പ്പതു കഴിഞ്ഞാൽ സുരക്ഷിത ഗർഭധാരണം അസാധ്യമാണെന്ന് കരുതിയിടത്ത് നിന്ന് നാൽപതുകളിൽ മാതൃത്വത്തിലേക്ക് ആദ്യമായി കാലെടുത്തുവയ്ക്കുന്നവരുടെ എണ്ണം സമീപകാലത്തായി വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ജീവിതത്തിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിയെ കുറിച്ച് കത്രിന കൈഫും വിക്കി കൗശലും സോഷ്യൽമീഡിയയില്‍ നടത്തിയ പ്രഖ്യാപനം ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. 42-ാം വയസിലാണ് കത്രിന കൈഫ് ഒരു കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നത്. ഈ പ്രായം ഗര്‍ഭധാരണത്തിന് സുരക്ഷിതമാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്. ഗർഭധാരണത്തിന് സുരക്ഷിതമായ ഒരു പ്രായം ഉണ്ടോ? ബയോളജിക്കലി ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 30 വയസിന് മുന്‍പ് ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതാണ് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് നല്ലത്. View this post on Instagram A post shared by Katrina Kaif (@katrinakaif) 30 കഴിഞ്ഞാല്‍ സത്രീകളില്‍ പ്രത്യുല്‍പാദന ശേഷം കുറഞ്ഞു തുടങ്ങും. ഇത് ഗര്‍ഭധാരണത്തിലും പ്രസവത്തിലും സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ഇത് ജനിക്കുന്ന കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകളുടെ പുരോഗതി ഇന്ന് വൈകിയുള്ള ഗര്‍ഭധാരണവും ആരോഗ്യകരമാക്കുന്നു. കത്രിന മാത്രമല്ല, ഈ ട്രെന്‍ഡ് പിടിച്ച താരങ്ങള്‍ വേറെയുമുണ്ട്. കരീന കപൂർ 40-ാം വയസിലാണ് ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. ദിയ മിര്‍സയും 40-ാം വയസിലാണ് അമ്മയാകുന്നത്. ശില്‍പ ഷെട്ടി, ദീപിക പദുകോണ്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ ഈ പട്ടികയിലുണ്ട്. കുടുംബാസൂത്രണത്തെ കുറിച്ച് തീരുമാനങ്ങൾ എടുക്കുന്നതിൽ ഇന്നത്തെ സ്ത്രീകൾ കൂടുതൽ അറിവുള്ളവരും സ്വതന്ത്രരുമാണ്. വൈകിയുള്ള ഗര്‍ഭധാരണം ഇപ്പോള്‍ അസാധാരണമായ ഒന്നല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരിയായ വൈദ്യ പരിചരണമുണ്ടെങ്കിൽ 30കളിലും 40കളിലും സ്ത്രീകൾക്ക് ആരോഗ്യകരമായ ഗർഭധാരണവും സാധ്യമാണ്. തോന്നും പോലെയല്ല, കാപ്പിയും ചായയും കുടിക്കാന്‍ പ്രത്യേക സമയമുണ്ട് വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ അംഗീകരിക്കുകയും സ്ത്രീകൾക്ക് ശരിയായ മാർഗനിർദേശവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആണ് പ്രധാനം. നാൽപതു കഴിഞ്ഞാണ് ഒരു കുഞ്ഞിന് വേണ്ടി പ്ലാൻ ചെയ്യുന്നതെങ്കിൽ ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കുന്നതിന് ഒരു ഫർട്ടിലിറ്റി വിദഗ്ധയെ സമീപിക്കുന്നത് നല്ലതാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം, ഹൃദയം 'പണി' മുടക്കുന്നതിന്റെ 10 ലക്ഷണങ്ങൾ ഗര്‍ഭധാരണത്തിനുള്ള 'പെര്‍ഫക്ട് പ്രായം' എന്ന ആശയം കാലഹരണപ്പെട്ടു. മാതൃത്വം എന്നത് വ്യക്തിപരമായ തീരുമാനമായിരിക്കണം. സുരക്ഷിത ഗര്‍ഭധാരണത്തിന് ബയോളജിക്കല്‍ പ്രായം ഉണ്ടാകാം. എന്നാല്‍ സ്വയം ശരിയായ രീതിയിൽ ശ്രദ്ധിച്ചാൽ, വൈകിയുള്ള പ്രസവത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാം. What's The 'Worst Age' To Have Babies | Science Vs Trend
ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം, ഹൃദയം 'പണി'മുടക്കുന്നതിന്റെ 10 ലക്ഷണങ്ങൾ
ആ ഗോളതലത്തിൽ പരിശോധിച്ചാൽ ഹൃദ്രോഗികളുടെ എണ്ണം വർഷം തോറും വർധിച്ചുവരികയാണ്. പലപ്പോഴും ആരോഗ്യം ഗുരുതരമായ ശേഷമായിരിക്കും രോഗനിർണയം നടത്തുക. ഇത് വെല്ലുവിളി വർധിപ്പിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ പെട്ടെന്ന് വഷളാകുന്നതിന് പിന്നിൽ ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കുന്നതും ഒരു പ്രധാന കാരണമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം വരെ ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം. ശ്വാസതടസമില്ലാതെ പടികൾ കയറാനും ടോയ്‌ലറ്റിൽ കുത്തിയിരിക്കാനും കഴിയണം. ആരോഗ്യമുള്ള ഹൃദയത്തിന്‍റെ ലക്ഷണങ്ങളാണ് ഇത്. സമീപകാലത്ത് നടന്ന ഒരു പബ്ലിക് സ്റ്റഡിയില്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ അഞ്ചിൽ ഒരാൾക്ക് വീതം തലകറക്കവും 11 ശതമാനം ആളുകൾക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. മൂന്നിലൊന്ന് ആളുകളും അത്തരം ലക്ഷണങ്ങള്‍ പല വ്യത്യസ്ത കാര്യങ്ങളില്‍ നിന്നാകാമെന്ന് കരുതുന്നു. അതേസമയം 26 ശതമാനം ആളുകള്‍ അവയെ ഗൗരവമായി എടുക്കാറില്ല. 17 ശതമാനം ആളുകള്‍ ഇത്തരം ലക്ഷണങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാൻ മടി കാണിക്കുന്നു. 13 ശതമാനം ആളുകള്‍ തങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള പ്രായമായിട്ടില്ലെന്ന് കരുതി ലക്ഷണങ്ങൾ അവഗണിക്കുന്നു. ഹൃദ്രോഗം പ്രായമായവരില്‍ മാത്രമല്ല പ്രായമായവരിലാണ് ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന തെറ്റിദ്ധാരണ സമീപകാല സംഭവങ്ങളോടെ മാറിത്തുടങ്ങി. പ്രത്യേകിച്ച് കോവിഡ് കാലത്തിന് ശേഷം. ഏത് പ്രായക്കാരിലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാം. വൈറസ് ഹൃദയത്തെയും ഹൃദയ പാളിയെയും ആക്രമിക്കും. ഇത് മയോപെരികാര്‍ഡിറ്റിസ് (വീക്കം നിറഞ്ഞ ഹൃദയവും ഹൃദയ ആവരണവും) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. നിസാരമെന്ന് തോന്നാം, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതും അത്താഴം വൈകുന്നതും ഹൃദയാഘാത സാധ്യത കൂട്ടും പടികള്‍ കയറമ്പോഴുണ്ടാകുന്ന ശ്വാസ തടസം അല്ലെങ്കില്‍ ബുദ്ധിമുട്ട് ശ്വാസകോശ സംബന്ധമായ അസുഖമോ, ഫിറ്റ്‌നസ് കുറവോ, ശരീരഭാരം കൂടുന്നതോ ആകാം. എന്നാല്‍ ഇതിന് കൊറോണറി ആർട്ടറി രോഗം, ഹൃദയ വാല്‍വ് പ്രശ്‌നങ്ങള്‍, ക്രമരഹിതമായ ഹൃദയതാളം പോലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധമുണ്ടാകാം. ഹൃദയാരോഗ്യം വളരെ പ്രധാനമാണെന്ന് അറിയാമെങ്കിലും ഹൃദ്രോഗ ലക്ഷണങ്ങളെ കുറിച്ച് മിക്ക ആളുകളുകള്‍ക്കും അറിവില്ല. തോന്നും പോലെയല്ല, കാപ്പിയും ചായയും കുടിക്കാന്‍ പ്രത്യേക സമയമുണ്ട് ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് വേഗത്തിൽ എഴുന്നേൽക്കുമ്പോൾ തലകറക്കം ശ്വാസതടസ്സം കുനിയാൻ ബുദ്ധിമുട്ട് ഹൃദയമിടിപ്പ് (നാഡിതുടിക്കല്‍) നെഞ്ച് വേദന (നെഞ്ചില്‍ വലിഞ്ഞു മുറുകുന്ന വേദന) ഇടതു കൈ വേദന - (കഴുത്തിലോ കൈകളുടെ മുകൾ ഭാഗത്തോ) എഴുന്നേൽക്കാൻ ബുദ്ധിമുട്ട് നെഞ്ചിലെ അസ്വസ്ഥത കാലുകളില്‍ നീര് ക്രമരഹിതമായ ഹൃദയമിടിപ്പ് Heart Attack: 10 symptoms of heart diseases.
നിസാരമെന്ന് തോന്നാം, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതും അത്താഴം വൈകുന്നതും ഹൃദയാഘാത സാധ്യത കൂട്ടും
ഏ താനും വര്‍ഷങ്ങളായി ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആരോഗ്യമുള്ള യുവാക്കളിലാണ് ഹൃദയാഘാതം ഉണ്ടാകുന്നതാണ് ആശങ്കയുര്‍ത്തുന്നത്. ഇതിന് പിന്നില്‍ നിസാരമെന്ന് തോന്നിപ്പിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ് ഉള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലിലെ മാനസിക സമ്മര്‍ദം, ഷിഫ്റ്റ് സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ യുവാക്കളിലെ ഭക്ഷണ രീതികളെ തന്നെ മാറ്റി മറിച്ചു. തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ഇതില്‍ ഒരു പ്രധാന ഘടകമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഈ ദുശ്ശീലം ഹൃദയാരോഗ്യത്തെ ഗണ്യമായി ബാധിക്കാം. രോഗം വേഗം മാറണോ? മരുന്ന് ഇങ്ങനെ കഴിക്കാം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ബ്രേക്ക്ഫാസ്റ്റ് സ്ഥിരമായ ഒഴിവാക്കുന്നത് ഹോര്‍മോണുകളുടെ സന്തുലനം നഷ്ടമാക്കുകയും രക്തക്കഴലുകളില്‍ പ്ലേക്കുകള്‍ അടിഞ്ഞുകൂടാനും കാരണമാകുന്നു. മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ ശരീരം ദീര്‍ഘനേരം ഉപവസിക്കുകയും ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസാളിന്റെ ഉല്‍പാദനം കൂട്ടാനും ഹൃദയാഘാത സാധ്യത ഏതാണ്ട് 27 മുതല്‍ 35 ശതമാനം വരെ കൂടാനും കാരണമാകുന്നു. വെറും 12 ആഴ്ചകള്‍ മതി, മുടി കൊഴിച്ചില്‍ മാറാന്‍ വീട്ടില്‍ തന്നെ പരിഹാരം രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം നേരെ കിടക്കുന്നത് മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാനും ഇത് ശരീരവീക്കം വര്‍ധിക്കാനും കാരണമാകും. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ നേരത്തെയെങ്കിലും അത്താഴം കഴിച്ചിരിക്കണം. Heart Attack rates in Youth increase, Reason behind it
വെറും 12 ആഴ്ചകള്‍ മതി, മുടി കൊഴിച്ചില്‍ മാറാന്‍ വീട്ടില്‍ തന്നെ പരിഹാരം
മു ടി കൊഴിച്ചില്‍ പലരുടെയും ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കുന്ന ഒന്നാണ്. എന്നാല്‍ വില കൂടിയ ഉല്‍പന്നങ്ങള്‍ക്ക് പിന്നാലെ പോയി ഇനി സമയം കളയേണ്ട. 12 ആഴ്ചകള്‍ക്ക് പുതിയ മുടിയിഴകള്‍ വളര്‍ന്നു തുടങ്ങുന്നതിന് വീട്ടില്‍ തന്നെ പരിഹാരമുണ്ട്. കറ്റാര്‍ വാഴ ചര്‍മസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും വീട്ടില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ചെടിയാണ് കറ്റാര്‍ വാഴ. ഇവയുടെ ജെല്ല് വേര്‍പെടുത്തിയെടുത്ത്, രാത്രി കിടക്കുന്നതിന് മുന്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇതില്‍ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ മൃതകോശങ്ങൾ തൽക്ഷണം നീക്കം ചെയ്യുകയും മുടിയും വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. റോസ്മേരിയും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒന്നാണ് റോസ്മേരി. അതുപോലെ വെളിച്ചെണ്ണയും മുടിയിഴകളുടെ ആഴത്തിലെത്തി അവയെ പോഷിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. റോസ്മേരിയുടെ അവശ്യ എണ്ണ 10 തുള്ളി, മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത്. തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം, ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം, ആഴ്ചയിൽ മൂന്ന് തവണ ഇത് ആവർത്തിക്കാം. നെല്ലിക്കയും നാരങ്ങയും വിറ്റാമിൻ സിയുടെ കലവറയാണ് ഇവ രണ്ടും. മാത്രമല്ല, മുടിയുടെ വളർച്ചയെ സഹായിക്കുന്ന കൊളാജൻ ഉൽപാദനവും ഇത് മെച്ചപ്പെടുത്തും. നാല് ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീരും അൽപം വെള്ളവും ചേർത്ത് കുഴമ്പ് പരുവത്തിൽ തലയോട്ടില്‍ പുരട്ടാം. രാത്രി മുഴുവൻ വിശ്രമിച്ച ശേഷം അടുത്ത ദിവസം രാവിലെ ഇളം ചൂടു വെള്ളത്തിൽ മുടി കഴുകി കളയാം. 'ബിക്കിനി ഇടണമെന്നില്ല, ഫുള്‍ സ്ലീവ് ആണെങ്കിലും സൂര്യപ്രകാശം ഏറ്റാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കിട്ടും' ഉലുവ മാസ്ക് താരൻ മാറാനും മുടി ആരോഗ്യത്തോടെ വളരാനും ഉലുവ മാസ്ക് മികച്ചതാണ്. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉലുവ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം ഇവ നന്നായി അരച്ചു പേസ്റ്റ് പരുവത്തിൽ എടുക്കാം. ഇത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു വയ്ക്കാം. ഇരുമ്പിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ഉലുവ. ഇത് മുടിയുടെ വളർച്ചയെ നന്നായി പ്രോത്സാഹിപ്പിക്കും. രോഗം വേഗം മാറണോ? മരുന്ന് ഇങ്ങനെ കഴിക്കാം വാഴപ്പഴം ഹെയർ മാസ്ക് രണ്ട് പഴുത്ത വാഴപ്പഴം, ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും വെളിച്ചെണ്ണയും തേനും എടുക്കുക. ഇവ നന്നായി അരച്ച് പേസ്റ്റ് പരുവത്തില്‍ എടുക്കാം. തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച ശേഷം ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ ഫലപ്രദമാണ്. Home remedy for hair fall and hair growth
രോഗം വേഗം മാറണോ? മരുന്ന് ഇങ്ങനെ കഴിക്കാം
അ സുഖം വന്നാൽ ഡോക്ടറെ സമീപിച്ച്, അത് മാറാനുള്ള മരുന്ന് എടുക്കുക എന്നതാണെല്ലോ രീതി. മരുന്ന് കഴിക്കുന്ന രീതിയിലെ വ്യത്യാസം രോഗം മാറാനെടുക്കുന്ന സമയത്തിൽ പ്രതിഫലിക്കാമെന്ന് ഗവേഷകര്‍. മരുന്ന് കഴിക്കാൻ പച്ച വെള്ളമാണോ ചൂടു വെള്ളമാണോ എടുക്കുന്നതെന്ന് ആരും അത്ര ശ്രദ്ധിക്കാറില്ല. എന്നാൽ മരുന്ന് രക്തത്തിലേക്ക് വേഗത്തില്‍ എത്താനും രോഗശമനത്തിനും ഇളം ചൂടുവെള്ളത്തിനൊപ്പം കഴിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. മരുന്ന് ആമാശയത്തിലെത്തുകയും അത് അലിഞ്ഞ് അതിനുള്ളിലെ ഘടകങ്ങൾ നമ്മുടെ രക്തപ്രവാഹത്തിലേക്ക് ചേരുകയും ചെയ്യുമ്പോഴാണ് രോഗം മാറി തുടങ്ങുക. ഈ പ്രക്രിയയെ ഫലപ്രദമാക്കാൻ ഇളം ചൂടുവെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വെള്ളമില്ലാതെ ഗുളിക കഴിക്കുന്നതും തണുത്ത വെള്ളത്തിൽ മരുന്ന് കഴിക്കുന്നതും അപേക്ഷിച്ച് മരുന്ന് പെട്ടെന്ന് അലിഞ്ഞ് രക്തപ്രവാഹത്തിലേക്ക് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യപ്പെടാൻ ഇളം ചൂടുവെള്ളമാണ് നല്ലതെന്നാണ് കണ്ടെത്തൽ. വയറുവേദന 'ഗ്യാസ്' ആണെന്ന് കരുതി അവഗണിക്കരുത്; വില്ലൻ പിത്താശയത്തിലെ കല്ലാകാം മാത്രമല്ല, ഇത് തൊണ്ടയിലും അന്നനാളിക്കും ഉണ്ടാകുന്ന അസ്വസ്ഥത ലഘൂകരിക്കാനും ഉപകാരപ്രദമാണെന്നും വിദഗ്ധർ പറയുന്നു. മരുന്നിനൊപ്പം അല്ലെങ്കിലും ഇളം ചൂടുവെള്ളം കുടിക്കുന്നത്, വയറിലെയും കുടലിലെയും പേശികളെ റിലാക്സ് ആക്കാനും ഇവിടേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ദഹനത്തെ കാര്യക്ഷമമാക്കാനും ഇളം ചൂട് വെള്ളം ശീലമാക്കുന്നത് നല്ലതാണ്. 'ബിക്കിനി ഇടണമെന്നില്ല, ഫുള്‍ സ്ലീവ് ആണെങ്കിലും സൂര്യപ്രകാശം ഏറ്റാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കിട്ടും' എന്നാൽ വെള്ളത്തിന്റെ താപനിലയിൽ ശ്രദ്ധിക്കണം. ചൂടു ഒരുപാട് കൂടിപ്പോയാലും മരുന്നിലെ ചില ഘടകങ്ങൾ നശിപ്പിക്കാം. ഇത് മരുന്നിന്റെ ഗുണഫലം ശരീരത്തിന് ലഭിക്കുന്ന സാഹചര്യം കുറയ്ക്കും. മാത്രമല്ല, പാൽ, ചായ, കാപ്പി, ജ്യൂസ് പോലുള്ളവയ്ക്കൊപ്പം മരുന്ന് കഴിക്കുന്നതും മരുന്നിന്റെ ഗുണഫലം കുറയ്ക്കും. Precautions when taking medicine
വി റ്റാമിൻ ഗുളികകൾ പൊതുവെ സുരക്ഷിതമാണെന്നാണ് ധാരണ. പ്രത്യേകിച്ച് രോഗാവസ്ഥയൊന്നുമില്ലെങ്കിലും ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ കൂടാതെ തന്നെ വെറുതെ വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുണ്ട്. എന്നാൽ അത്തരത്തിൽ വെറുതെ കഴിക്കേണ്ട ഒന്നല്ല വിറ്റാമിൻ ഗുളികകളെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഡോ. രാജീവ് ജയദേവൻ. ഫേയ്സുബുക്ക് കുറിപ്പിന്റെ പൂർണ രൂപം സമീകൃതമായ ആഹാരരീതി ഉള്ള ആരോഗ്യമുള്ള വ്യക്തികൾക്ക് വിറ്റാമിൻ ഗുളികകൾ കഴിക്കേണ്ട ആവശ്യമില്ല, അവർക്ക് വിറ്റാമിൻ ലെവൽ ചെക്ക് ചെയ്യേണ്ട ആവശ്യവുമുമില്ല. ക്ലിനിക്കൽ ആയി വിറ്റാമിൻ കുറവു സംശയിക്കുന്ന സാഹചര്യങ്ങളിൽ മാത്രം വിറ്റാമിൻ ലെവൽ ടെസ്റ്റ് ചെയ്താൽ മതി. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നവരിൽ (അതായത് അകത്തളങ്ങളിൽ മാത്രം ഇരിക്കാതെ വീടിനു പുറത്തേയ്ക്ക് ഇറങ്ങുന്നവരിൽ) ആവശ്യത്തിന് വിറ്റാമിൻ ഡി ചർമ്മത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിറ്റാമിന് ഡി ഉത്പാദിപ്പിക്കാൻ ചില പാശ്ചാത്യർ ചെയ്യുന്നതുപോലെ ബീച്ചിൽ ചെന്ന് ബിക്കിനി ഇട്ട് മണ്ണിൽ കമഴ്ന്നു കിടന്ന് ബലമായി സൂര്യപ്രകാശമേൽക്കേണ്ട ആവശ്യമില്ല. നമ്മുടെ സാധാരണ വസ്ത്രങ്ങൾ ധരിച്ചാലും മതി. ഫുൾ സ്ലീവ് ഇട്ടു എന്നുവച്ച് വിറ്റാമിന് ഡി ഉൽപ്പാദനം കുറയുന്നില്ല എന്ന് കേരളത്തിൽ നിന്നുള്ള പഠനം തെളിയിക്കുന്നു. “ഇന്ത്യയിൽ ഒട്ടു മിക്കവർക്കും വിറ്റാമിന് ഡി കുറവുണ്ട്” എന്നൊക്കെ പ്രസ്താവനകൾ കാണാം. തെറ്റാണ്. വിറ്റാമിൻ ഡി യുടെ കാര്യത്തിൽ “ഏതാണ് നോർമൽ ലെവൽ” എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. By definition, ഒരു സമൂഹത്തിൽ നല്ല ആരോഗ്യമുള്ള വ്യക്തികളിൽ കാണപ്പെടുന്ന ലെവൽ ആണ് നോർമൽ ലെവൽ. ഉദാഹരണത്തിന് നോർമൽ ബിപി എത്ര, നോർമൽ ഷുഗർ എത്ര എന്നുള്ളത് വ്യക്തമാണ്. മാത്രമല്ല, അവയിൽ വ്യത്യാസമുള്ളവരിൽ ചില രോഗാവസ്ഥകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ വിറ്റാമിന് ഡി യുടെ കാര്യത്തിൽ പ്രത്യേകിച്ചും “നോർമൽ ലെവൽ” ഓരോ പ്രദേശത്തും ഓരോ സമൂഹത്തിലും വ്യത്യസ്തമാണ് എന്ന് പഠനങ്ങളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല, വിറ്റാമിൻ ഡി - യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ പരിശോധിച്ചാൽ നിലവിലുള്ള “നോർമൽ” അളവ് വളരെ കൂടുതൽ ആണെന്ന് വ്യക്തം. അതായത് അനവധി ആളുകളെ “എനിക്ക് വിറ്റാമിന് ഡി കുറവുണ്ട്” എന്നു വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പല അളവുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയമായ പുതിയ പഠനങ്ങൾ ആസ്പദമാക്കി അവ റിവൈസ് ചെയ്യേണ്ടതായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഓരോ scientific paper ആയി പബ്ലിഷ് ചെയ്യുന്നതാണ്. ഉദാഹരണത്തിന്, “നോർമൽ ഉയരം ആറടി ആണ്” എന്ന് ആരെങ്കിലും പ്രസ്താവിച്ചാൽ അതനുസരിച്ചു നോക്കുമ്പോൾ നമ്മുടെ രാജ്യത്തുള്ള മിക്കവാറും പേർ “ഉയരക്കുറവുള്ളവർ” (abnormal or short people) ആയി മുദ്ര കുത്തപ്പെടും. പക്ഷേ നെറ്റർലാൻഡ്സിൽ അത് ശരിയും ആയിരിക്കും, കാരണം അവിടെ ശരാശരി ഉയരം ആറടിയാണ്. അതേ സ്കെയിൽ നമ്മുടെ രാജ്യത്ത് നടപ്പാക്കിയാൽ തെറ്റായ ഡയഗ്നോസിസ് ആവും ഫലം. 2024 ൽ എൻഡോക്രൈൻ സൊസൈറ്റി ഇതിലേയ്ക്കുള്ള പ്രധാന ചവടുവയ്‌പ്പ് നടത്തുകയും ചെയ്തു: നല്ല ആരോഗ്യമുള്ളവരിൽ ടെസ്റ്റ് ചെയ്യേണ്ടതില്ല എന്നും, നിലവിലെ ലാബ് റിപ്പോർട്ടുകളിൽ കാണുന്ന “sufficiency insufficiency deficiency” മുതലായ പ്രയോഗങ്ങൾ ഇനിമേൽ ആവശ്യമില്ല എന്നും അവർ വ്യക്തമാക്കി. വയറുവേദന 'ഗ്യാസ്' ആണെന്ന് കരുതി അവഗണിക്കരുത്; വില്ലൻ പിത്താശയത്തിലെ കല്ലാകാം അമിതമായ അളവിൽ വിറ്റാമിനുകൾ പ്രത്യേകിച്ചും വിറ്റാമിൻ ഡി, സി (D, C) ഗുരുതരമായ സൈഡ് ഇഫക്ട്സ് വരുത്തി വയ്ക്കാനിടയുണ്ട്. ഇതു വായിക്കുന്ന പലരും അദ്ഭുതപ്പെട്ടേയ്ക്കാം. കാരണം, ഇത്രയും കാലം പിന്തുടർന്നു വന്ന ചില കീഴ്വഴക്കങ്ങൾ തിരുത്തി എഴുതപ്പെടുകയാണ്. രാത്രി ഇടയ്ക്കിടെ ഉറക്കം വിട്ടെഴുന്നേൽക്കാറുണ്ടോ? കരൾ പരിശോധിക്കാൻ നേരമായെന്ന് സൂചന ശാസ്ത്രം കല്ലിൽ എഴുതപ്പെട്ടിട്ടില്ല (science is not written in stone ) എന്ന് കഴിഞ്ഞ ദിവസം ഞാൻ national health journalism summit ൽ പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ ഇല്ലാതിരുന്ന പുതിയ അറിവുകൾ വിശകലനം ചെയ്ത് കാലോചിതമായ മാറ്റങ്ങൾ വരുത്തുക എന്നുള്ളതാണ് ശാസ്ത്രത്തിന്റെ രീതി. ഡോ രാജീവ് ജയദേവൻ Who all needs to take vitamin capsules and when.
വയറുവേദന 'ഗ്യാസ്'ആണെന്ന് കരുതി അവഗണിക്കരുത്; വില്ലൻ പിത്താശയത്തിലെ കല്ലാകാം
ഒ രു സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് എന്ന നിലയിൽ എന്റെ ഒപിയിൽ ദിവസവും പലതരം വയറുവേദനകളുമായി രോഗികളെത്താറുണ്ട്. കഴിഞ്ഞ ദിവസം വന്ന രമയുടെ (പേര് യഥാർത്ഥമല്ല) കാര്യം പറയാം. ഇടയ്ക്കിടെ വരുന്ന കഠിനമായ വയറുവേദന, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയായിരുന്നു അവരുടെ പ്രശ്നം. വിശേഷദിവസങ്ങളിൽ നല്ലപോലെ ഭക്ഷണം കഴിച്ചാൽ അന്ന് രാത്രി ഉറപ്പായും വേദന തുടങ്ങും. വലതുവശത്തെ വാരിയെല്ലിന് താഴെ തുടങ്ങി പുറത്തേക്ക് പടരുന്ന വേദന. പലപ്പോഴും ഗ്യാസ്ട്രബിളിനുള്ള മരുന്ന് കഴിച്ച് ആശ്വാസം കണ്ടെത്തും. വിശദമായി ലക്ഷണങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എനിക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു. ഭക്ഷണശേഷം, പ്രത്യേകിച്ച് കൊഴുപ്പടങ്ങിയവ കഴിക്കുമ്പോൾ വരുന്ന വേദന, വലതു തോളിലേക്ക് പടരുന്ന അസ്വസ്ഥത - ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരേ ദിക്കിലേക്കാണ്. ഒരു അൾട്രാസൗണ്ട് സ്കാൻ നിർദ്ദേശിച്ചു, ഫലം വന്നപ്പോൾ സംശയം ശരിയായിരുന്നു: രമയുടെ പ്രശ്നം പിത്താശയക്കല്ലായിരുന്നു. ഈ രോഗിയുടെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. എന്റെയടുത്തെത്തുന്ന നിരവധിയാളുകളിൽ കണ്ടുവരുന്ന, എന്നാൽ പലപ്പോഴും വൈകി തിരിച്ചറിയപ്പെടുന്ന ഒരവസ്ഥയാണിത്. അതുകൊണ്ട് എന്താണ് പിത്താശയത്തിലെ കല്ലുകൾ എന്നും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും വിശദീകരിക്കാം. എന്താണ് പിത്താശയവും അതിലെ കല്ലുകളും? നമ്മുടെ ദഹനപ്രക്രിയയിലെ ഒരു പ്രധാന സഹായിയാണ് കരളിന് താഴെ സ്ഥിതി ചെയ്യുന്ന പിത്താശയം. കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുകയും ആവശ്യാനുസരണം ചെറുകുടലിലേക്ക് എത്തിക്കുകയുമാണ് ഇതിന്റെ ധർമ്മം. ഈ പിത്തരസത്തിലെ ഘടകങ്ങളുടെ അളവ് തെറ്റുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പിത്തരസത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴോ ബിലിറൂബിൻ പോലുള്ള പദാർത്ഥങ്ങൾ അധികമാകുമ്പോഴോ അവ സാന്ദ്രീകരിച്ച് കട്ടിയുള്ള ക്രിസ്റ്റലുകളായി മാറും. കാലക്രമേണ ഈ ക്രിസ്റ്റലുകൾ ഒന്നിച്ചുചേർന്ന് വലുതായി കല്ലുകളായി രൂപാന്തരപ്പെടുന്നു. കൊളസ്‌ട്രോൾ കല്ലുകളാണ് ഇവയിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. കാരണങ്ങളും സാധ്യതകളും എന്തുകൊണ്ട് ചിലരിൽ മാത്രം ഇത് രൂപപ്പെടുന്നു എന്നതിന് പല കാരണങ്ങളുണ്ട്. സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നതിന് പിന്നിൽ ഈസ്ട്രജൻ ഹോർമോണിന് ഒരു പങ്കുണ്ട്. ഗർഭകാലത്തും ഹോർമോൺ ചികിത്സയുടെ ഭാഗമായും ഇത് സംഭവിക്കാം. അമിതവണ്ണം, നാൽപത് വയസ്സിന് മുകളിലുള്ള പ്രായം, പാരമ്പര്യം എന്നിവ പ്രധാന ഘടകങ്ങളാണ്. പെട്ടെന്ന് തടി കുറയ്ക്കുന്നതും ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നതും പിത്താശയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കല്ലുകൾ രൂപപ്പെടാൻ കാരണമാകുകയും ചെയ്യും. തിരിച്ചറിയേണ്ട ലക്ഷണങ്ങൾ പിത്താശയത്തിൽ കല്ലുണ്ടെന്ന് കരുതി എല്ലാവർക്കും ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പലരിലും യാദൃശ്ചികമായി മറ്റ് ആവശ്യങ്ങൾക്കായി സ്കാൻ ചെയ്യുമ്പോഴാണ് ഇത് കണ്ടെത്തുന്നത്. എന്നാൽ കല്ലുകൾ പിത്തനാളിയിൽ തടസ്സമുണ്ടാക്കുമ്പോൾ 'ബിലിയറി കോളിക്' (Biliary Colic) എന്നറിയപ്പെടുന്ന കഠിനമായ വേദന അനുഭവപ്പെടാം. പിത്താശയം ശക്തിയായി സങ്കോചിക്കുന്നതിന്റെ ഫലമായാണ് ഈ വേദന ഉണ്ടാകുന്നത്. ഇത് സാധാരണയായി 30 മിനിറ്റ് മുതൽ പല മണിക്കൂറുകൾ വരെ നീണ്ടുനിൽക്കാം. വേദനയോടൊപ്പം ഓക്കാനം, ഛർദ്ദി എന്നിവയും ഉണ്ടാകാം. രോഗനിർണയവും സങ്കീർണതകളും ലക്ഷണങ്ങൾ കേട്ടുകഴിഞ്ഞാൽ, രോഗനിർണയം ഉറപ്പിക്കാനുള്ള ഏറ്റവും ലളിതവും കൃത്യവുമായ മാർഗ്ഗം വയറിന്റെ ഒരു അൾട്രാസൗണ്ട് സ്കാനിംഗ് ആണ്. ഇത് പൂർണ്ണമായും സുരക്ഷിതമാണ്. ചികിത്സ വൈകുന്നത് പലപ്പോഴും കാര്യങ്ങൾ സങ്കീർണ്ണമാക്കും. കല്ലുകൾ പിത്തനാളിയിൽ സ്ഥിരമായി തടസ്സമുണ്ടാക്കിയാൽ പിത്താശയത്തിൽ അണുബാധയും നീർക്കെട്ടും (Acute Cholecystitis) ഉണ്ടാകാം. ഇത് കടുത്ത പനിയിലേക്കും വേദനയിലേക്കും നയിക്കും. കല്ല് പൊതുപിത്തനാളിയിലേക്ക് (Common Bile Duct) നീങ്ങിയാൽ പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് മഞ്ഞപ്പിത്തം ഉണ്ടാകാം. ഏറ്റവും അപകടകരമായ അവസ്ഥ, ഈ കല്ല് ആഗ്നേയഗ്രന്ഥിയുടെ (Pancreas) കുഴലിന് തടസ്സമുണ്ടാക്കി അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതാണ്. ചികിത്സാരീതിയും യാഥാർത്ഥ്യങ്ങളും പിത്താശയക്കല്ലിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഏറ്റവും മികച്ചതും ശാശ്വതവുമായ പരിഹാരം ശസ്ത്രക്രിയയിലൂടെ പിത്താശയം നീക്കം ചെയ്യുക എന്നതാണ്. മരുന്ന് കഴിച്ച് കല്ല് അലിയിച്ചു കളയാം എന്ന് പലരും ധരിച്ചുവെച്ചിട്ടുണ്ട്. എന്നാൽ ഇത് വളരെ ചെറിയ ശതമാനം രോഗികളിൽ മാത്രമേ ഫലപ്രദമാകൂ. മാത്രമല്ല, മരുന്ന് നിർത്തിയാൽ കല്ലുകൾ വീണ്ടും രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ന് ഈ ശസ്ത്രക്രിയയുടെ 'ഗോൾഡ് സ്റ്റാൻഡേർഡ്' രീതി താക്കോൽദ്വാര ശസ്ത്രക്രിയയാണ്. വയറിൽ വലിയ മുറിവുണ്ടാക്കുന്നതിന് പകരം ചെറിയ സുഷിരങ്ങളിലൂടെ കാമറയും ഉപകരണങ്ങളും കടത്തിയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന വളരെ കുറവായിരിക്കും, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാം, വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിക്കും. ആവർത്തിച്ചു വരുന്ന വയറുവേദന, നെഞ്ചെരിച്ചിൽ, ദഹനപ്രശ്നങ്ങൾ എന്നിവയെ കേവലം 'ഗ്യാസ്ട്രബിൾ' എന്ന് മുദ്രകുത്തി സ്വയം ചികിത്സിക്കരുത്. പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ ഈ പ്രശ്നങ്ങൾ വർധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു വിദഗ്ദ്ധ ഡോക്ടറുടെ സഹായം തേടണം. ശരിയായ സമയത്തുള്ള രോഗനിർണയവും ചികിത്സയും അപകടകരമായ പല സങ്കീർണതകളിൽ നിന്നും നമ്മെ രക്ഷിക്കും. ആധുനിക ശസ്ത്രക്രിയാ രീതികളിലൂടെ വളരെ സുരക്ഷിതമായി ഈ പ്രശ്നത്തെ മറികടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ ഇന്ന് സാധ്യമാണ്. ഡോ. ബൈജു സേനാധിപൻ തയ്യാറാക്കിയത്: സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകന്‍, ഡോ. ബൈജു സേനാധിപൻ, ലാപ്പറോസ്കോപ്പിക് ആൻഡ് സർജിക്കൽ ഗാസ്ട്രോ എന്ററോളജിസ്റ്റ്. Gallbladder Stones may cause chronic stomach pain. treatment and prevention
രാത്രി ഇടയ്ക്കിടെ ഉറക്കം വിട്ടെഴുന്നേൽക്കാറുണ്ടോ? കരൾ പരിശോധിക്കാൻ നേരമായെന്ന് സൂചന
ക രളിന്റെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തെ പലതരത്തിൽ ബാധിക്കാം. കരൾ രോഗികളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് രാത്രിയിലെ ഉറക്കക്കുറവും ഉറക്കം നിലനിര്‍ത്താനുള്ള ബുദ്ധിമുട്ടുകളും. പകൽ സമയത്ത് ഇവർക്ക് അമിതമായ ഉറക്കം അനുഭവപ്പെടുകയും ചെയ്യാം. കരൾ രോഗങ്ങളുള്ള 60 മുതൽ 80 ശതമാനം രോഗികളിലും ഇൻസോമിയ, ഉറക്കക്കുറവ്, പകൽ ഉറക്കം പോലുള്ള ലക്ഷണങ്ങൾ പ്രകടമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം. അതായത്, അമിതമായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ കരൾ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കാം. കരള്‍ രോഗികളില്‍ ഉറക്കം കുറയാനുള്ള ഘടകങ്ങള്‍ ഹെപ്പാറ്റിക് എൻസെഫലോപ്പതി (എച്ച് ഇ): കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതോടെ വിഷവസ്തുക്കൾ പുറന്തള്ളപ്പെടാതാവുകയും തലച്ചോറിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. മെലറ്റോണിൻ മെറ്റബോളിസം: കരൾ രോഗമുള്ളവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം, മെലറ്റോണിൻ എന്ന ഹോർമോൺ ആണ്. കരൾ രോഗമുള്ളവരിൽ മെലറ്റോണിന്റെ ഉൽപാദനം വ്യത്യാസപ്പെട്ടിരിക്കാം ഇത് ശരീരത്തിന്റെ സ്ലീപ് സൈക്കിൾ തകരാറിലാകും. തെർമോൺഗുലേഷൻ മാറ്റങ്ങൾ: കരൾ രോഗികൾക്ക് പലപ്പോഴും ശരീര താപനില ക്രമീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, ഇത് സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ശരീര വീക്കം: കരൾ രോഗവുമായി ബന്ധപ്പെട്ട ശരീര വീക്കം ഉറക്ക-ഉണർവ് ചക്രത്തെ തടസപ്പെടുത്താം. ചീരയോ മല്ലിയിലയോ ഇനി വാടില്ല, ദിവസങ്ങളോളം സൂക്ഷിക്കാം കരൾ രോഗമുള്ള രോഗികളിൽ ഉറക്ക തകരാറുകൾ പരിശോധിക്കേണ്ടത് പ്രധാനമാണ്. ഉറക്കക്കുറവിനെ എങ്ങനെ നേരിടാം ഉറങ്ങാന്‍ കൃത്യ സമയം പാലിക്കാം ഇരുണ്ട മുറിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് അരമണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക. 'ഒരു കംപ്യൂട്ടര്‍ ഹാങ് ആവുന്നത് പോലെ'; സാധാരണ മറവി പോലെയല്ല അല്‍ഷിമേഴ്‌സ് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ പരിശീലിക്കുക. വൈകുന്നേര സമയങ്ങളില്‍ കാപ്പി, ചായ പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. മദ്യപാനം, പുകവലി എന്നിവ പരിമിതപ്പെടുത്തുക. Liver cirrhosis: Studies show a strong and bidirectional link between liver disease and sleep disturbance
'ഒരു കംപ്യൂട്ടര്‍ ഹാങ് ആവുന്നത് പോലെ'; സാധാരണ മറവി പോലെയല്ല അല്‍ഷിമേഴ്‌സ്
മ റവിയുടെ ലോകത്തേക്ക് ആളുകളെ തള്ളിവിടുന്ന ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ഏറ്റവും സാധാരണ രൂപമാണ് അല്‍ഷിമേഴ്‌സ്. വീണ്ടുമൊരു ലോക അല്‍ഷിമേഴ്സ് ദിനം കടന്നുപോകുമ്പോള്‍ രോഗ ബാധിതരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ പുനരധിവാസം ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് 2025-ലെ ലോക അല്‍ഷിമേഴ്സ് റിപ്പോര്‍ട്ട്. ചീരയോ മല്ലിയിലയോ ഇനി വാടില്ല, ദിവസങ്ങളോളം സൂക്ഷിക്കാം ഇത്തവണയും ഏറെ ചര്‍ച്ചകള്‍ ഒന്നും ഇല്ലാതെ ലോക അല്‍ഷിമേഴ്സ് ദിനം കടന്നുപോകുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ശാസ്ത്ര ലേഖകനായ ഡോ. മനോജ് വെള്ളനാട്. ഡിമന്‍ഷ്യ എന്നാല്‍ ഓര്‍മ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ്. ലോകത്ത് ഡിമന്‍ഷ്യ ഉള്ളവരില്‍ 60-80 ശതമാനം പേര്‍ക്കും അല്‍ഷിമേഴ്‌സ് രോഗമാണുള്ളത് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അല്‍ഷിമേഴ്സ് സാധ്യത 50 ശതമാനം വരെ കുറയ്ക്കും, ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സൂപ്പര്‍ഫുഡ് ഇതാണെന്ന് ഗവേഷകര്‍ | World Alzheimer's Day കുറിപ്പ് പൂര്‍ണരൂപം- ഇന്ന് ലോക അല്‍ഷൈമേഴ്‌സ് ദിനമാണെന്ന കാര്യം തന്നെ മറന്നുപോയി. വീണ്ടും മറക്കും മുമ്പ് അല്‍ഷൈമേഴ്‌സിനെ പറ്റി കുറച്ച് ഗോസിപ്പുകള്‍ പറഞ്ഞിട്ട് പോകാമെന്ന് കരുതി. 1. പ്രായമാകുമ്പോള്‍ ഉണ്ടാവുന്ന സാധാരണ മറവി പോലെയല്ല ഇത്. നമ്മള്‍ ഒരു താക്കോല്‍ എവിടെയോ വെച്ചത് മറക്കുന്നത് സാധാരണമാണ്. എന്നാല്‍ താക്കോലെടുത്ത കാര്യം പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. 2. ഒരു കമ്പ്യൂട്ടര്‍ ഹാങ് ആവുന്നത് പോലെ, തലച്ചോറിലെ ചിന്തകളും ഓര്‍മ്മകളും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും താറുമാറാകുന്നു. ഓര്‍മ്മ, ചിന്ത, പെരുമാറ്റം എന്നിവയെ ഗുരുതരമായി ബാധിക്കുന്ന ഒരു മസ്തിഷ്‌ക രോഗമാണിത്. പതിയെപ്പതിയെ രോഗം കൂടുകയും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും. 3. ഡിമന്‍ഷ്യയുടെ ഏറ്റവും സാധാരണ രൂപമാണ് അല്‍ഷിമേഴ്‌സ്. ഡിമന്‍ഷ്യ എന്നാല്‍ ഓര്‍മ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ്. ലോകത്ത് ഡിമന്‍ഷ്യ ഉള്ളവരില്‍ 60-80% പേര്‍ക്കും അല്‍ഷിമേഴ്‌സ് രോഗമാണ്. സ്പൂണും ഫോർക്കും വേണ്ട, കൈകൾ കൊണ്ട് കുഴച്ചു കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ 4. അല്‍ഷിമേഴ്‌സ് പൂര്‍ണ്ണമായി ഭേദമാക്കാന്‍ നിലവില്‍ മരുന്നുകളില്ല. പക്ഷേ, രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും രോഗം മൂര്‍ച്ഛിക്കുന്നത് വൈകിപ്പിക്കാനും സഹായിക്കുന്ന മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അതുകൊണ്ട് നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് വളരെ പ്രധാനമാണ്. അല്‍ഷിമേഴ്‌സിന് ലിഥിയം ഗുണപ്രദമായേക്കുമെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്തെ കുറച്ചൊന്ന് സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ആഹ്ലാദിക്കാന്‍ ടൈമായില്ല. ക്ഷമ വേണം. 5. ചിലപ്പോള്‍ ഇത് കുടുംബപരമായി വരാന്‍ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കള്‍ക്ക് ഈ രോഗം ഉണ്ടെങ്കില്‍, നിങ്ങള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ, അത് എല്ലാവര്‍ക്കും വരണമെന്നില്ല. അതുകൊണ്ട് അനാവശ്യമായി പേടിക്കേണ്ടതില്ല. പേടിക്കാതെയും ഇരിക്കണ്ടാ എന്നു കരുതി പറഞ്ഞു എന്നേയുള്ളു. 6. അല്‍ഷിമേഴ്‌സ് രോഗം പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഒരുപക്ഷേ സ്ത്രീകള്‍ കൂടുതല്‍ കാലം ജീവിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ മറ്റു ചില കാരണങ്ങളാലോ ആകാം ഇത്. അതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. കുട്ടികളോട് ഈ മൂന്ന് കാര്യങ്ങൾ പറയരുത്, അവരുടെ ആത്മവിശ്വാസം നഷ്ടമാകും 7. 'മറവി' മാത്രമല്ല, ഒരുപാട് ലക്ഷണങ്ങളുണ്ട്: ഓര്‍മ്മക്കുറവ് മാത്രമല്ല ഇതിന്റെ ലക്ഷണം. പെട്ടെന്ന് ദേഷ്യം വരിക, വാക്കുകള്‍ കിട്ടാതിരിക്കുക, കണക്കുകൂട്ടാന്‍ കഴിയാതിരിക്കുക, തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്. സിനിമകളില്‍ കാണുന്നതുപോലെ ഒറ്റ രാത്രികൊണ്ട് ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതല്ല ഈ രോഗം. 8. തലച്ചോറില്‍ ചില അസാധാരണമായ പ്രോട്ടീന്‍ തന്മാത്രകള്‍ അടിഞ്ഞുകൂടുകയും അത് നാഡീകോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രശ്‌നം. ഇത് നമ്മുടെ തലച്ചോറിനെ പതിയെപ്പതിയെ നശിപ്പിക്കുന്നു. 9. 'ഹെല്‍ത്തി ലൈഫ്‌സ്‌റ്റൈല്‍' ആണ് ബെസ്റ്റ് ഫ്രണ്ട്: ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, പുതിയ കാര്യങ്ങള്‍ പഠിക്കുക, നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നിവയെല്ലാം അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കും. 10. രോഗിയെ പരിപാലിക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണം: അല്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കുന്നത് മാനസികമായി വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ രോഗിയെ പരിചരിക്കുന്നവര്‍ സ്വന്തം ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കണം. 11. 'വയസ്സാവുമ്പോള്‍ ഇതൊക്കെ സാധാരണമാണ്' എന്ന് കരുതരുത്: ചില മറവികള്‍ സ്വാഭാവികമാണ്. എന്നാല്‍, അത് ദൈനംദിന ജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയാല്‍ ഒരു ഡോക്ടറെ കാണിക്കുന്നത് വളരെ പ്രധാനമാണ്. കാരണം ഇത് അല്‍ഷിമേഴ്‌സ് ആകാം, അല്ലെങ്കില്‍ ചികിത്സ ആവശ്യമുള്ള മറ്റൊരു രോഗമാകാം. അല്‍ഷിമേഴ്‌സ് ഒരു രോഗമാണ്, അത് വയസ്സായതിന്റെ ലക്ഷണമായി കാണരുത്. ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതും, രോഗികളോട് സഹാനുഭൂതിയോടെ പെരുമാറുന്നതും വളരെ പ്രധാനമാണ്. 12. 1901-ല്‍ ജര്‍മ്മന്‍ സൈക്യാട്രിസ്റ്റും ന്യൂറോപാത്തോളജിസ്റ്റുമായ അലോഷ്യസ് അല്‍ഷിമര്‍ ആണ് ഈ രോഗത്തെ പറ്റി ആദ്യമായി പറയുന്നത്. 51 വയസ്സുള്ള ഓഗസ്റ്റെ എന്ന സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ രോഗി. ഓഗസ്റ്റെക്ക് അസാധാരണമായ ഓര്‍മ്മക്കുറവും, സ്ഥലകാലബോധമില്ലായ്മയും, സംസാരശേഷി കുറയുന്നതും പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് സാധാരണ വാര്‍ദ്ധക്യസഹജമായ മാറ്റങ്ങളായിരുന്നില്ലെന്ന് അല്‍ഷിമര്‍ തിരിച്ചറിഞ്ഞു. ഓഗസ്റ്റെയുടെ മരണശേഷം, അല്‍ഷിമര്‍ അവരുടെ തലച്ചോറ് എടുത്ത് പഠനവിധേയമാക്കിയാണ് രോഗകാരണം കണ്ടെത്തുന്നത്. 13. എന്നാല്‍ 1990-കളില്‍ അമേരിക്കന്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗന് രോഗം വന്നപ്പോഴാണ് ലോകം ഇതിനെ കാര്യമായി ശ്രദ്ധിക്കുന്നതും പഠിക്കുന്നതും ഫണ്ടുകള്‍ അനുവദിക്കപ്പെടുന്നതും ഒക്കെ. ശാസ്ത്രലോകത്തിനും ചിലപ്പോള്‍ അല്‍ഷിമേഴ്‌സ് ബാധിക്കും. വലിയ ആള്‍ക്കാര്‍ക്ക് രോഗം വരുമ്പോള്‍ പെട്ടെന്ന് എല്ലാം ഓര്‍മ്മ വരും. അതാണല്ലോ ചരിത്രം. തല്‍ക്കാലം ഇന്നിത്രയും പരദൂഷണം മതി. ബോറടിക്കുന്നു. ?? മനോജ് വെള്ളനാട് Alzheimer's disease is a progressive brain disorder that leads to dementia by gradually damaging memory and thinking skills. It is caused by the buildup of amyloid plaques and tau tangles, which harm and destroy nerve cells in the brain.
ചീരയോ മല്ലിയിലയോ ഇനി വാടില്ല, ദിവസങ്ങളോളം സൂക്ഷിക്കാം
വാ ങ്ങുമ്പോൾ നല്ല ഫ്രഷ് ആയിരിക്കും, എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു ഒരാഴ്ച കഴിയുമ്പോഴേക്കും ചീരയും ഉള്ളിത്തണ്ടും മല്ലിയിലയുമൊക്കെ വാടി തുടങ്ങും. എന്നാൽ ഇനി ടെൻഷൻ വേണ്ട, ഇലക്കറികളുടെ ഫ്രഷ്നസ് പോകാതെ ആഴ്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള ടിപ്സ് ഇതാ: ഇലക്കറികൾ പെട്ടെന്ന് നാശമാക്കുന്നത് രണ്ട് കാര്യങ്ങളാണ് ഈർപ്പം; ഇലക്കറികളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് മറ്റ് കീടങ്ങൾ കയറിക്കൂടാനും അവ പെട്ടെന്ന് നശിക്കാനും കാരണമാകും. ജലാംശം നഷ്ടപ്പെടുന്നത്; ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയിൽ അടങ്ങിയ ജലാംശം നഷ്ടപ്പെടുകയും, ഇലകൾ പെട്ടെന്ന് വാടി പോകാനും ഇടയാക്കും. പേപ്പറിൽ പൊതിഞ്ഞ് കേടായ ഭാഗങ്ങൾ നുള്ളിക്കളഞ്ഞ ശേഷം അവ ഇലകളിൽ ഈർപ്പം തുണി ഉപയോഗിച്ച് കളയുക. വൃത്തിയുള്ള ഒരു പേപ്പർ ടവലിൽ ഇലകൾ അധികം മുറുക്കമില്ലാതെ പൊതിഞ്ഞു സിപ് ലോക്ക് ബാഗിലോ കണ്ടെയ്നറിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ നാല്-അഞ്ച് ദിവസം കൂടുമ്പോഴും പേപ്പർ ടവൽ മാറ്റി പുതിയത് വെക്കുന്നത് കൂടുതൽ കാലം സൂക്ഷിക്കാൻ സഹായിക്കും. ചോക്ലേറ്റ് അലര്‍ജി യാഥാർഥ്യമാണോ? മാരകമാകുന്നത് എപ്പോൾ എയർടൈറ്റ് കണ്ടെയ്നര്‍ ഇലകൾ നന്നായി വൃത്തിയാക്കി, കേടായ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷം, ഒരു എയർടൈറ്റ് കണ്ടെയ്നറിന്‍റെ അടിയിൽ ഒരു പേപ്പർ ടവൽ വിരിച്ച് അതിനു മുകളിൽ ഇലക്കറികൾ നിരത്തുക. ഇലകൾക്ക് മുകളിലായി ഒരു പേപ്പർ ടവൽ കൂടി വെച്ച് കണ്ടെയ്നർ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ ഐസ് ക്യൂബ് ട്രേ രീതി ഇലക്കറികൾ വളരെ ചെറുതായി അരിയുക. അല്പം വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കരുത്. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിൽ ഓരോ സ്പൂൺ വീതം നിറയ്ക്കുക. ട്രേ ഫ്രീസറിൽ വെച്ച് കട്ടയാക്കുക. ശേഷം, ഓരോ ക്യൂബും എടുത്ത് ഒരു വലിയ സിപ് ലോക്ക് ഫ്രീസർ ബാഗിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക. ഇത് നേരിട്ട് കറികളിലോ സൂപ്പുകളിലോ ചേര്‍ക്കാം. മല്ലിയില, പുതിനയില, കറിവേപ്പില, ചീര എന്നിവ ഈ രീതിയിൽ സൂക്ഷിക്കാൻ വളരെ നല്ലതാണ്. How to store spinach and such leavy vegetables.
മാനസിക സമ്മര്‍ദത്തെ നിലയ്ക്ക് നിര്‍ത്താം, ഡയറ്റില്‍ ഈ ധാതുക്കള്‍ ഉണ്ടോ?
മാ നസിക സമ്മർദം പതിവാകുന്നത് ശരീരത്തില്‍ ധാതുക്കളുടെ കുറവുണ്ടാക്കും. ഇത് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെയും എച്ച്‌പിഎ (ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-അഡ്രീനൽ) ഏകോപനവും തടസപെടുത്തുകയും അതു വഴി സമ്മർദത്തെ നേരിടാനുള്ള കഴിവിനെ കുറയ്‌ക്കുകയും ചെയ്യും. ആരോഗ്യകരമായ ഡയറ്റിലൂടെ സമ്മർദത്തെ മറികടക്കാൻ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ധാതുക്കൾ ഏതൊക്കെയാണെന്ന് നോക്കാം. ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ മഗ്നീഷ്യം എച്ച്‌പിഎ പ്രവര്‍ത്തനത്തില്‍ മഗ്നീഷ്യത്തിന് കോർട്ടിസോൾ നിയന്ത്രണത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്, ഇലക്കറികൾ, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ മഗ്നീഷ്യം നിലനിർത്താൻ സഹായിക്കും. സിങ്ക് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, പയർ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ദോശമാവിന് പുളി കൂടിയോ? കുറയ്ക്കാൻ ഇക്കാര്യം ചെയ്യാം സെലിനിയം സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കുന്നു പൊട്ടാസ്യം ശരീരത്തിൽ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. Minerals that should included in diet to reduce Mental stress.
ദോശമാവിന് പുളി കൂടിയോ? കുറയ്ക്കാൻ ഇക്കാര്യം ചെയ്യാം
ത ലേന്ന് അരച്ചു വെച്ച മാവ് ദോശ ഉണ്ടാക്കാൻ എടുക്കുമ്പോഴായിരിക്കും ഒന്നുകിൽ പുളി കൂടിപോകും അല്ലെങ്കിൽ കുറഞ്ഞു പോകും. കാലാവസ്ഥ മാവിന്റെ പുളിപ്പ് നിർണയിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. തലേദിവസം അരച്ചുവെച്ച ദോശമാവ് പുളിക്കാൻ പുറത്തുവെക്കുകയാണെല്ലോ പതിവ്. അങ്ങനെ വെയ്ക്കുമ്പോൾ, അധികം ചൂടില്ലാത്ത സ്ഥലം വേണം തിരഞ്ഞെടുക്കാൻ. ചൂടുകൂടുതലുള്ളപ്പോഴാണ് മാവ് പെട്ടെന്ന് പുളിച്ചുപോവുന്നത്. കൂടാതെ ദോശമാവ് ഒഴിച്ചുവെക്കുന്ന പാത്രം നന്നായി കഴുകി തുടച്ചെടുക്കണം. അതിൽ അല്പം പോലും വെള്ളമില്ലെന്ന് ഉറപ്പാക്കുകയും വേണം. പാത്രത്തിൽ വെള്ളമുണ്ടെങ്കിൽ, പെട്ടെന്ന് പുളിക്കാനിടയുണ്ട്. ചോക്ലേറ്റ് അലര്‍ജി യാഥാർഥ്യമാണോ? മാരകമാകുന്നത് എപ്പോൾ ഇനി പുളിപ്പ് കൂടിയാലും കുറയ്ക്കാൻ മാർഗമുണ്ട്. ദോശമാവിന് പുളിപ്പ് കൂടിയാൽ അതിൽ അല്പംകൂടി അരിപ്പൊടിയോ റവ പൊടിച്ചതോ ചേർക്കുന്നതും നല്ലതാണ്. ഇത് ദോശ നല്ല ക്രിസ്പി ആകാനും സഹയായിക്കും. ദോശമാവിൽ ഒരു ചെറിയ സ്പൂൺ പഞ്ചസാര ചേർക്കുന്നത് നല്ലതാണ്. മാവിന് രുചികൂടും. മാവിൽ കറിവേപ്പിലയുടെ ഒരു തണ്ട് ഇട്ടുവെക്കുന്നതും, മാവ് പുളിച്ചു പോകാതിരിക്കാനും കൂടുതൽ കാലം സൂക്ഷിക്കാനും സഹായിക്കും. ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ ദോശമാവ് തയ്യാറാക്കാം നല്ല ദോശമാവ് തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും വെവ്വേറെ അരയ്ക്കുന്നതാണ് നല്ലത്. അരി അരയ്ക്കുമ്പോൾ അല്പം ചോറുകൂടി ഇതിലേക്ക് ചേർക്കാം. ഇനി അരച്ചെടുത്ത ഉഴുന്നും അരിയും നന്നായി യോജിപ്പിക്കുക. അവസാനം അരച്ച ഉലുവ കൂടി ചേർത്ത് മാവ് തയ്യാറാക്കാം. അരച്ചെടുത്ത മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പെട്ടെന്ന് പുളിച്ചുപോവില്ല. മാവൊഴിച്ച പാത്രത്തിൽ നിന്ന് ആവശ്യത്തിനുള്ളത് മാത്രം പുറത്തെടുത്താൽ മതി. എന്നിട്ട് നന്നായി തണുപ്പ് മാറുമ്പോൾ ഉപ്പുമിട്ട്, ദോശ ചുട്ടെടുക്കാം. How to prevent sour dosa batter.
ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ
'ഉണ്ടാക്കാനുള്ള മടി കാരണം ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കുന്നതാണ് ഇപ്പോഴത്തെ ശീലം...' യുവതലമുറയുടെ ഈ ശീലം ഇന്ത്യക്കാരെ പൊണ്ണത്തടിയന്മാരുടെ നാടാക്കി മാറ്റുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് പൊണ്ണത്തടിയന്മാരുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പൊണ്ണത്തടി അല്ലെങ്കില്‍ അമിതശരീരഭാരം പല ആരോഗ്യസങ്കീര്‍ണതകളുമായും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. മാറിയ ജീവിതശൈലിയാണ് പ്രധാന വില്ലന്‍. എന്നാല്‍ പലപ്പോഴും നിസാരമായി നമ്മള്‍ അവഗണിച്ചു കളയുന്ന ഭക്ഷണത്തിലെ എണ്ണയുടെ അമിത ഉപയോഗമാണ് യുവാക്കളില്‍ പോലും പൊണ്ണത്തടി, ഫാറ്റി ലിവര്‍, പ്രമേഹം, ഹൃദ്രോഗം പോലുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എണ്ണയുടെ ഉപയോഗം കഴിഞ്ഞ പത്ത് വര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യക്കാരുടെ എണ്ണ ഉപയോഗത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന ഒരു വ്യക്തി ഒരു വര്‍ഷത്തില്‍ 11 കിലോഗ്രാം എണ്ണ വരെ ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ അത് 19 കിലോഗ്രാം ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്നല്ല ഇത്ര അധികം എണ്ണ എത്തുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വീട്ടിലെ ഭക്ഷണം കൂടാതെ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോഴും പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുമ്പോഴും അതില്‍ അടങ്ങിയ അമിതമായ എണ്ണ നമ്മുടെ ശരീരത്തില്‍ കലോറിയുടെ അളവു വര്‍ധിപ്പിക്കുന്നു. ഓരോ ടേബിള്‍സ്പൂണ്‍ എണ്ണയിലും കുറഞ്ഞത് 100 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ തൊഴിലിന്റെ സ്വഭാവവും ഇതിന്റെ ആഘാതം കൂട്ടുന്നു. ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, നിര്‍ജ്ജലീകരണം എന്നിവ ആരോഗ്യസങ്കീര്‍ണതകള്‍ കൂട്ടുന്നു. മന്തി ഹെല്‍ത്തിയാണോ? ദക്ഷിണേഷ്യക്കാർക്ക് ശരീരഭാരം കൂടാനും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ജനിതക പ്രവണതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം അധിക എണ്ണയെയും കലോറികളെയും കൊഴുപ്പ് നിക്ഷേപങ്ങളാക്കി മാറ്റുന്നു, പ്രത്യേകിച്ച് വയറ്റില്‍. വയറിലെ കൊഴുപ്പ്, ഇൻസുലിൻ പ്രതിരോധത്തിനും വിട്ടുമാറാത്ത രോഗങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു. ചോക്ലേറ്റ് അലര്‍ജി യാഥാർഥ്യമാണോ? മാരകമാകുന്നത് എപ്പോൾ ഭക്ഷണത്തില്‍ എണ്ണ കുറയ്ക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. എണ്ണയുടെ അളവ് 10 ശതമാനം വരെ കുറച്ചാലും വ്യത്യാസം ഉണ്ടാകും. ഭക്ഷണം ആവിയില്‍ വേവിച്ചോ ഗ്രില്‍ ചെയ്തു കഴിക്കുന്നതോ ആണ് മികച്ചത്. ഈ മാറ്റം രുചിയും പോഷകങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. Excess Oil Consumption: 3 reasons why Indians are getting 'fatter' every year
ചോക്ലേറ്റ് അലര്‍ജി യാഥാർഥ്യമാണോ? മാരകമാകുന്നത് എപ്പോൾ
ചോ ക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്, അവയുടെ മധുരം നാവിലേക്ക് പകരുമ്പോൾ തലച്ചോറിൽ സന്തോഷത്തിന്റെ പടക്കങ്ങൾ പൊട്ടുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ സന്തോഷ ഹോർമോൺ ആയ ഡോപ്പമിന്റെ ഉൽപാദം വർധിപ്പിക്കുകയും മാനസിക സമ്മർദം കുറയ്ക്കാനും ചോക്ലേറ്റ് സഹായിക്കും. എന്നാൽ എല്ലാവർക്കുമല്ല, ചോക്ലേറ്റ് അലർജി ഉള്ളവരുമുണ്ട്. വളരെ അപൂർവമാണെങ്കിലും ചോക്ലേറ്റ് അലർജി ഉണ്ടാക്കാം. അത് ജീവന് തന്നെ ഭീഷണിയാകാമെന്ന് വിദഗ്ധർ പറയുന്നു. കൊക്കോ ബീൻസിൽ കാണപ്പെടുന്ന ചില പ്രത്യേക പ്രോട്ടീനുകളോട് നമ്മുടെ പ്രതിരോധ സംവിധാനം അമിതപ്രതികരിക്കുന്നതാണ് കൊക്കോ അലർജിക്ക് കാരണമാകുന്നത്. മൊത്തത്തിലുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചോക്ലേറ്റ് അലർജി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ചോക്ലേറ്റ് സെൻസിറ്റിവിറ്റി അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ശരീരത്തിന് പ്രോസസ്സ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ള എന്തെങ്കിലും ഘടകം ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ടെങ്കിൽ കൊക്കോ സെൻസിറ്റിവിറ്റി ഉണ്ടാകാം. ദഹനപ്രശ്നങ്ങൾ, വീക്കം, തലവേദന പോലുള്ള ലഘുവായ പ്രതികരണങ്ങളിലേക്ക് ഇത് നയിക്കാം. കഴിക്കുന്ന ചോക്ലേറ്റിന്റെ അളവും വ്യക്തിയുടെ സംവേദനക്ഷമതയും പ്രതികരണത്തിൻ്റെ തീവ്രതയെ ബാധിക്കും. തടി കൂടില്ല, വിശക്കുമ്പോൾ കഴിക്കാം കലോറി കുറഞ്ഞ ഭക്ഷണം അലർജി എന്നത് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഒരു രോഗപ്രതിരോധ പ്രക്രിയയാണ്. അതേസമയം സംവേദനക്ഷമത (സെൻസിറ്റിവിറ്റി) ഒരു നോൺ-ഇമ്മ്യൂണോളജിക്കൽ പ്രക്രിയയാണ്. കൊക്കോ മാത്രമല്ല, ചോക്ലേറ്റിൽ അടങ്ങിയ പാൽ പ്രോട്ടീനുകൾ, ട്രീ നട്സ്, നിലക്കടല ചിലപ്പോൾ ഗോതമ്പ് അല്ലെങ്കിൽ ഗ്ലൂറ്റൻ തുടങ്ങിയവയും അലർജി ഉണ്ടാക്കുന്നതായതിനാൽ ചോക്ലേറ്റ് കഴിക്കാൻ കഴിയാതെ പോകുന്നവരുമുണ്ട്. പ്രായപൂര്‍ത്തിയാകുമ്പോഴും കൊക്കോ അലര്‍ജി വിട്ടുമാറണമെന്നില്ല. മന്തി ഹെല്‍ത്തിയാണോ? തേനീച്ചകൾ കുത്തിയ പോലെ ചർമത്തിൽ തിണർപ്പ് ഉണ്ടാവുക, ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന തുടങ്ങിയ ദഹനനാളത്തിൻ്റെ ലക്ഷണങ്ങൾ, തുമ്മൽ, ശ്വാസതടസം, തൊണ്ടയിലെ വീക്കം, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക എന്നിവയാണ് കൊക്കോ അലര്‍ജിയുടെ ലക്ഷണങ്ങള്‍. Can chocolate cause allergy
ഭ ക്ഷണ പ്രേമികളായ മലയാളികൾ അറിഞ്ഞോണ്ടു ചെന്നു വീഴുന്ന 'കുഴി'യാണ് കുഴിമന്ത്രിയുടെ രുചിക്കൂട്ട്. ആ രുചി ഒരിക്കൽ നാവിൽ ചെന്നുപെട്ടാൽ പിന്നെ എപ്പോഴും അടുപ്പിച്ചു നിർത്തും. യമനിൽ നിന്നാണ് മന്തിയുടെ വരവ്. രണ്ടു മീറ്റർ ആഴമുള്ള ഇഷ്ടിക കൊണ്ട് കെട്ടിയ 40 ഇഞ്ച് വ്യാസമുള്ള കുഴിയിലെ കനലിന്റെ ചൂടിൽ ഏതാണ്ട് ഒന്നര-രണ്ട് മണിക്കൂർ വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. ബിരിയാണി വാഴുന്ന കേരളത്തിൽ മന്തി ഒരു മന്ത്രി കുമാരനാണെന്ന് വിശേഷിപ്പിക്കാം. തടിക്ക് അത്ര കേടില്ല അമിതമായ എണ്ണമയതോ മസാലയോ മന്ത്രിയിൽ ചേർക്കാറില്ല. മന്തിയെ മറ്റുള്ള വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ആരോഗ്യ പ്രദമാക്കുന്നതും ഇതാണ്. ഇറച്ചിയിൽ നിന്നൊലിച്ചിറങ്ങുന്ന കൊഴുപ്പാണ് മന്തിയുടെ എണ്ണ. കുഴിയിലെ കനലും ചൂടുമാണ് മന്തിക്ക് വേവ് പകരുന്നത്. കുഴിയിലേക്കിറക്കിവെക്കുന്ന ചെമ്പിലേക്ക് വേവിച്ച അരിയും അൽപസ്വൽപം മസാലയുമെല്ലാം ചേർത്ത ശേഷമാണ് ചിക്കനോ മട്ടനോ പ്രയോഗിക്കേണ്ടത്. വെന്ത കോഴിയും ആടും റൈസിൽ പൂഴ്ത്തിവെച്ചശേഷം ചെമ്പിന് മൂടിയിടും. കനലിന്റെ ചൂട് പതിയെ പതിയെ ഉള്ളിലേക്ക് പടർന്നു തുടങ്ങുമ്പോൾ ചിക്കനിൽ നിന്നുള്ള കോഴുപ്പ് ഒലിച്ചിറങ്ങും. അവിടെ തുടങ്ങുകയായി മന്തിയുടെ രുചിയുടെ രസതന്ത്രം. ഒന്നര മണിക്കൂറാണ് മന്ത്രി വേവാനെടുക്കുന്ന സാധാരണ സമയം. കുഴിയിലെ കനലിന്റെ അളവാണ് ഇതെല്ലാം നിശ്ചയിക്കുന്നത്. ആപ്പിള്‍ ജ്യൂസ് ഒറ്റവലിക്ക് കുടിക്കണം, ഇല്ലെങ്കില്‍ പല്ലിന് പണിയാവും മന്ത്രി പാകമായാൽ കുഴിയിൽ നിന്നെടുത്ത് 15 മിനിറ്റോളം ഇളക്കിയും മറ്റ് പാത്രങ്ങളിലേക്ക് പകർത്തിയുമൊക്കെയാണ് മന്തി മിക്സ് ചെയ്യുന്നത്. നന്നായി വെന്ത ചോറിനും ചിക്കനുമൊപ്പം അനുസാരി വേഷത്തിൽ തക്കാളി ചട്നിയും മയോണൈസുമാണു വരിക. കാബേജ് അടങ്ങുന്ന സാലഡും ചേർന്നാൽ സംഗതി റെഡി. ചപ്പാത്തി ഇനി കട്ടിയാകില്ല, വൈകുന്നേരം വരെ ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു സ്മാർട്ട് ട്രിക്ക് ബിരിയാണി പോലുള്ള അരി വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അധികം എരിവും മസാലയുമില്ലാത്ത ഭക്ഷണമാണ് മന്തി. അജ്നാമോട്ടോ പോലുള്ള അഡിക്റ്റീവുകളോ മന്തിയിൽ ഉപയോഗിക്കാത്തതു കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് സുരക്ഷിതമാണ്. Healthy diet tips: IS MANDI HEALTHY
ഭ ക്ഷണങ്ങള്‍ക്കിടയില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് മുട്ടയ്ക്ക്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് പല തരത്തില്‍ ഗുണം ചെയ്യും. എന്നാല്‍ ഇതിനൊക്കെ പുറമെ മുട്ട അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാനും സഹായിക്കുമത്രേ. ദിവസവും ബ്രേക്ക്ഫാസ്റ്റിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് കാലക്രമേണ സംഭവിക്കാവുന്ന ഈ വൈജ്ഞാനിക തകര്‍ച്ചയെ മറികടക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച സമീപകാല പഠനത്തില്‍ പറയുന്നു. പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? പ്രമേഹരോഗികൾക്ക് മികച്ചത് മുട്ടയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്. ശരീരം സ്വന്തമായി ചെറിയ അളവിൽ കോളിൻ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ഇവ ശരീരത്തിൽ എത്തേണ്ടത്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിൻ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ അല്‍ഷിമേഴ്സ് സാധ്യത ഇരട്ടി, ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം ഏഴ് വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും മുട്ട കഴിക്കുന്നവരിൽ അൽഷിമേഴ്സ് സാധ്യത 50 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. മുട്ട പതിവായി കഴിക്കുന്നത് അൽഷിമേഴ്‌സ് ഡിമെൻഷ്യയ്ക്കും എഡി പാത്തോളജിക്കും സാധ്യത കുറയ്ക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. മുട്ടയില്‍ മാത്രമല്ല, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മീനുകളിലും ചിക്കന്‍, പാല്‍ ഉല്‍പ്പന്നങ്ങളിലും കോളിന്‍ അടങ്ങിയിട്ടുണ്ട്. World Alzheimer's Day: Study reveals that including eggs in daily breakfast reduces the risk of Alzheimer's by 50 percent
ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ അല്‍ഷിമേഴ്സ് സാധ്യത ഇരട്ടി, ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം
ന മ്മുടെ അസ്ഥിത്വം ഓർമകളിലാണ് ഉള്ളത്. ഓർമകൾ മറയുക എന്നാൽ നമ്മൾക്ക് നമ്മെ തന്നെ നഷ്ടപ്പെടുന്നുവെന്നാണ്. ഇന്ന് ലോക അൽഷിമേഴ്സ് ദിനം. അൽഷിമേഴ്സ് അടക്കമുള്ള ഡിമെൻഷ്യ രോഗങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും രോഗ ബാധിതർക്കും അവരെ പരിചരിക്കുന്നവർക്കും സമൂഹത്തിന്‍റെ കരുതൽ ഉറപ്പാക്കുന്നതിനുമായാണ് എല്ലാവർഷവും സെപ്റ്റംബർ 21ന് ഈ ദിനാചരണം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത ഇരട്ടിയാണ്. ബയോളജിക്കൽ, ഹോർമോൺ, ജനിതക ഘടകങ്ങൾ എന്നിവയുടെ സംയോജനം ഇതിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ആർത്തവവിരാമം ന്യൂറോഡീജനറേറ്റീവ് വൈകല്യങ്ങൾ വരാനുള്ള സാധ്യത നിർണയിക്കുന്നതിൽ ഹോർമോൺ മാറ്റങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഈസ്ട്രജൻ ആർത്തവവിരാമ കാലഘട്ടത്തിൽ ഗണ്യമായി കുറയുന്നു. ഈ കുറവ് തലച്ചോറിന്റെ ഘടനയിലും ഊർജ്ജ ഉപയോഗത്തിലും മാറ്റങ്ങൾക്ക് കാരണമായേക്കാം. ഇതിലൂടെ അൽഷിമേഴ്സ് സാധ്യതയും വർധിപ്പിക്കുന്നു. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച്ആർടി) കൃത്യ സമയത്ത് ചെയ്താൽ ഈ അവസ്ഥയെ പ്രതിരോധിക്കാമെങ്കിലും വൈകിയാൽ പ്രയോജനമുണ്ടാകില്ല താനും. മാത്രമല്ല ദോഷഫലമുണ്ടാക്കാനും സാധ്യതയുണ്ട്. ജനിതം പാരമ്പര്യം ന്യൂറോഡീജനറേറ്റീവ് വൈകല്യങ്ങൾ സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ചില ജീനുകളാണ് ഇതിന് ഉത്തരവാദികൾ. അൽഷിമേഴ്സിന് കാരണമാകുന്ന ജനിതക അപകട ഘടകമായ APOE4 ജീൻ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ശക്തമായ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് രണ്ട് X ക്രോമസോമുകളാണ് ഉള്ളത്, X ക്രോമസോമിൽ അടങ്ങിയ ചില ജീനുകൾ സാധാരണ നിശബ്ദ പ്രക്രിയയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് തലച്ചോറിന്റെ വാർദ്ധക്യത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും സ്വാധീനിച്ചേക്കാം. അൽഷിമേഴ്സ് ഇനി രക്തപരിശോധനയിലൂടെ കണ്ടെത്താം രോഗപ്രതിരോധ സംവിധാനം സ്ത്രീകളുടെ രോഗപ്രതിരോധ സംവിധാനം സാധാരണയായി പുരുഷനെ അപേക്ഷിച്ച് കൂടുതൽ സജീവമായിരിക്കും. ഇത് ഒരേപോലെ ഗുണവും ബലഹീനതയുമാണ്. കൂടുതൽ പ്രതിപ്രവർത്തനാത്മകമായ രോഗപ്രതിരോധ സംവിധാനം അൽഷിമേഴ്‌സ് രോഗത്തിന് കാരണമാകുന്ന ന്യൂറോഇൻഫ്ലമേഷൻ വർധിപ്പിക്കും. രോഗപ്രതിരോധ സ്വഭാവത്തിലെ ഈ വ്യത്യാസം സ്ത്രീകളുടെ തലച്ചോറിൽ അമിലോയിഡ് പ്ലേക്കുകള്‍ വേഗത്തിൽ അടിഞ്ഞുകൂടുന്നതിന് കാരണമായേക്കാം. അൽഷിമേഴ്സ് പ്രതിരോധിക്കും, 6 സൂപ്പർഫുഡ്സ് എന്താണ് അൽഷിമേഴ്സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് പ്രകാരം, അൽഷിമേഴ്‌സ് ആണ് ഏറ്റവും സാധാരണമായ ഡിമെൻഷ്യ രൂപം, ഇത് ഒരു വ്യക്തിയുടെ ഓർമശക്തിയെയും ചിന്താശേഷിയെയും സാവധാനം നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ്. വൈജ്ഞാനിക പ്രവർത്തനത്തിന്റെ നഷ്ടം- ചിന്തിക്കൽ, ഓർമിക്കൽ, തീരുമാനം എടുക്കൽ എന്നിവയിൽ ബുദ്ധിമുട്ട് നേരിടുന്നു. ചില ആളുകൾക്ക് രണ്ടിൽ കൂടുതൽ തരം ഡിമെൻഷ്യ ഉണ്ടാകുന്നത് സാധാരണമാണ്. ഉദാഹരണത്തിന്, ചില ആളുകൾക്ക് അൽഷിമേഴ്‌സും വാസ്കുലർ ഡിമെൻഷ്യയും ഉണ്ട്. World Alzheimer's Day 2025: women face double the risk of developing Alzheimer's than men
പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? പ്രമേഹരോഗികൾക്ക് മികച്ചത്
ഊ ർജ്ജനും ഉന്മേഷനും ഒരു ചായ ബെസ്റ്റാണ്. ചായക്കുള്ളിലെ ചേരുവ മാറുന്നതനുസരിച്ച് ആരോഗ്യഗുണത്തിലും വ്യത്യാസം വരാം. നിങ്ങള്‍ പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? ഗോഹ്യാ ചായ എന്നും അറിയപ്പെടുന്ന പാവയ്ക്ക ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പാവയ്ക്ക ചായ പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം ക്രമീകരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പാവയ്ക്കയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ ചീത്ത കോളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സ്പൂണും ഫോർക്കും വേണ്ട, കൈകൾ കൊണ്ട് കുഴച്ചു കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ പാവയ്ക്കയിൽ വിറ്റാമിൻ സിയുടെ സാന്നിധ്യം അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, പാവയ്ക്കയില്‍ അടങ്ങിയ വിറ്റാമിന്‍ എ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. പാവയ്ക്ക ചായ കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും സഹായിക്കും. ഇത് ദഹന പ്രശ്നങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. തടി കൂടില്ല, വിശക്കുമ്പോൾ കഴിക്കാം കലോറി കുറഞ്ഞ ഭക്ഷണം തയ്യാറാക്കേണ്ട വിധം പാവയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയത് (ഉണങ്ങിയതോ വാട്ടിയതോ ആയ രൂപത്തില്‍), വെള്ളം, തേൻ എന്നിവയാണ് പ്രധാന ചേരുവകള്‍. പാവയ്ക്കയ്ക്ക് പകരം പാവയ്ക്കയുടെ ഇല ഉണങ്ങിയതും ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിൽ അല്‍പം വെള്ളം തിളപ്പിച്ച് അതിലേക്ക് പാവയ്ക്ക കഷ്ണങ്ങള്‍ ഇട്ട് ഇടത്തരം ചൂടില്‍ 10 മിനിറ്റ് തിളപ്പിക്കുക. അല്‍പ നേരം വെള്ളം മാറ്റി വെച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. Bitter Gourd Tea for diabetes
സ്പൂണും ഫോർക്കും വേണ്ട, കൈകൾ കൊണ്ട് കുഴച്ചു കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ
ഭ ക്ഷണം കൈകൾ കൊണ്ട് നല്ലതുപോലെ കുഴച്ചു കഴിക്കുന്നതിന്റെ സംതൃപ്തി ഫോർക്കും സ്പൂണും കൊണ്ട് കഴിച്ചാൽ കിട്ടുമോ? വെറുതെ ഒരു ശീലം മാത്രമല്ല, ഇന്ത്യയിലും ഗ്രീസിലും ഈജിപ്‌തിലുമായി ഉടലെടുത്ത ഈ പാരമ്പര്യം മികച്ച ഒരു ആരോഗ്യശീലം കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇന്ത്യയിലെ പരമ്പരാഗത ഭക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കുഴച്ച് കഴിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ്. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനം മുതൽ പ്രതിരോധ ശേഷി വരെ മെച്ചപ്പെടുത്താൻ സാധിക്കും. ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും ഒരുക്കുന്നു. നമ്മള്‍ എന്ത് കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു, എത്ര വേഗത്തില്‍ കഴിക്കുന്നു എന്നതിനെ കുറിച്ചൊക്കെ ജാഗ്രതയുള്ളവരാക്കാൻ ഈ രീതി സഹായിക്കും. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ രക്തചംക്രമണം മെച്ചപ്പെടും കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു. ദിവസവും കുളിക്കണോ? ഇതൊക്കെ പുതിയ പരിഷ്കാരമല്ലേ! ദഹനം മെച്ചപ്പെടും കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ചപ്പാത്തി ഇനി കട്ടിയാകില്ല, വൈകുന്നേരം വരെ ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു സ്മാർട്ട് ട്രിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികള്‍ക്ക് അണുബാധയില്‍ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും. Eating Food with hands have health benefits
കുട്ടികളോട് ഈ മൂന്ന് കാര്യങ്ങൾ പറയരുത്, അവരുടെ ആത്മവിശ്വാസം നഷ്ടമാകും
മക്കൾ 'ദി ബെസ്റ്റ്' ആയിരിക്കണമെന്ന വാശിയോടെയാണ് പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത്. അതിനിടെ കുട്ടികൾക്ക് പ്രോത്സാഹിപ്പിക്കാനാണെന്ന് കരുതി മാതാപിതാക്കൾ പ്രയോഗിക്കുന്ന ചില വാക്കുകൾ അവരുടെ ആത്മവിശ്വാസം കെടുത്താം. അത് കാലങ്ങളോളം ഒരു ട്രോമയായി അവരെ വേട്ടയാടാനും കാരണമാകും. നീ അവളെ കണ്ട് പഠിക്ക് താരതമ്യം പുറമെ പ്രചോദനമായി തോന്നാമെങ്കിലും, ഇത് പലപ്പോഴും തിരിച്ചടിയാകും. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നീരസം, മത്സരം, ആത്മവിശ്വാസമില്ലായ്മ എന്നിവ കൂട്ടുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് മാതാപിതാക്കളാണെങ്കിൽ കുട്ടികൾ സ്വയം താൻ അത്ര പോരെന്ന ചിന്ത ഉള്ളിൽ ഉയരാൻ കാരണമാകും. അത് ആത്മാഭിമാനത്തെ ഇല്ലാതാക്കും. കരയരുത് കുട്ടികൾ വാശിപിടിക്കുന്നതോ സാഹചര്യം ശാന്തമാക്കാനോ മാതാപിതാക്കൾ ഇങ്ങനെ പറയാറുണ്ട്. എന്നാൽ കുട്ടികൾ കരയുന്നത് നിരന്തരം തടഞ്ഞാൽ അവരുടെ വൈകാരിക നിയന്ത്രണത്തിൽ ബുദ്ധിമുട്ടുകൾക്കും ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം കുറയുന്നതിനും കാരണമാകും. കുട്ടികളോട് അവർ വളരെ സെൻസിറ്റീവ് ആണെന്ന് പറയുമ്പോൾ, അവരുടെ വികാരങ്ങൾ തെറ്റാണെന്നോ, ദുർബലമാണെന്നോ, അല്ലെങ്കിൽ ലജ്ജാകരമാണെന്നോ എന്ന തോന്നൽ അവരിൽ ഉണ്ടാക്കും. ഇത് ആരോഗ്യകരമായ വൈകാരിക വളർച്ചയെയും ആത്മവിശ്വാസത്തെയും മുരടിപ്പിക്കുന്നു. ദിവസവും കുളിക്കണോ? ഇതൊക്കെ പുതിയ പരിഷ്കാരമല്ലേ! ഇങ്ങനെയാണെങ്കിൽ നീ എവിടെയും എത്തില്ല പലപ്പോഴും ഒരു മുന്നറിയിപ്പായി ഇക്കാര്യം പ്രയോഗിക്കാറുണ്ട്. എന്നാൽ ഇത് പ്രചോദനത്തെക്കാൾ കുട്ടികളിൽ ഭയമാണ് ഉണ്ടാക്കുന്നത്. മെച്ചപ്പെടുത്താൻ കഴിയുമെന്ന ചിന്തയ്ക്കപ്പുറം ഞാൻ ഒരു പരാജയമാണെന്ന തോന്നൽ ആയിരിക്കും ഉണ്ടാക്കുക. വിശ്വാസം പരിശ്രമത്തെയും പരീക്ഷണത്തെയും നിരുത്സാഹപ്പെടുത്തും. ചപ്പാത്തി ഇനി കട്ടിയാകില്ല, വൈകുന്നേരം വരെ ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു സ്മാർട്ട് ട്രിക്ക് വാക്കുകൾക്ക് ശക്തിയുണ്ട്, പ്രത്യേകിച്ച് മാതാപിതാക്കളാണ് സംസാരിക്കുന്നതെങ്കിൽ. പലപ്പോഴും മനഃപൂർവമല്ലാതെ പ്രയോഗിക്കുന്ന ഇത്തരം പദപ്രയോഗങ്ങൾ നിങ്ങളുടെ കുട്ടുകളുടെ സന്തോഷത്തെയും ആത്മവിശ്വാസത്തെയും നഷ്ടപ്പെടുത്താം. ഇത്തരം പ്രയോഗങ്ങൾക്ക് പകരം അവർക്ക് ആത്മവിശ്വാസവും ഈർജ്ജവും പകരുന്ന സംഭാഷണങ്ങൾ കൊണ്ടുവരാം. ഇത് കുട്ടികൾക്ക് മാതാപിതാക്കളോടുള്ള വിശ്വാസം വർധിക്കുകയും അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുകയും ചെയ്യും. Parenting Tips: three common phrases by parents that hurt a child’s confidence
ദിവസവും കുളിക്കണോ? ഇതൊക്കെ പുതിയ പരിഷ്കാരമല്ലേ!
അ യ്യേ! കുളിക്കാതെ എങ്ങനെ പുറത്തിറങ്ങും.. പല്ലു തേക്കാൻ മറന്നാലും കുളിക്കാതെ പുറത്തിറങ്ങാത്ത ആളുകൾ നമ്മൾക്കിടയിൽ ധാരാളമുണ്ട്. ദിവസത്തിൽ രണ്ട് നേരം സോപ്പിട്ട് തേച്ചുരച്ച് കുളിച്ചില്ലെങ്കിൽ മനസമാധാനം കിട്ടാത്ത ആളുകൾ വരെയുണ്ട്. കുളി എന്ന ശീലം അത്രമേൽ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. കുളിക്കുന്നത് വൃത്തിയുടെ മാത്രമല്ല, മാന്യതയുടെ കൂടി മുഖമുദ്രയാണ്. എന്നാൽ ആളുകൾ ഇത്ര വിപുലമായി കുളിക്കാൻ തുടങ്ങിയിട്ട് അത്ര വർഷമൊന്നുമായിട്ടില്ലെന്നാണ് സോഷ്യോളജിസ്റ്റുകൾ പറയുന്നത്. ഇതൊക്കെ പുതിയ പരിഷ്ക്കാരങ്ങളാണത്രേ. കൃത്യമായി പറഞ്ഞാൽ 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പരസ്യങ്ങളാണ് കുളിക്ക് ഇത്ര പ്രചാരം നൽകിയത്. ആരോഗ്യമല്ല, ആളുകൾ എന്തു പറയുമെന്ന ചിന്തയാണ് പലരെയും കുളിക്കാൻ പ്രേരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല പരസ്യങ്ങൾ സമയം ലാഭിക്കാനുള്ള മാർഗമായിട്ടാണ് കുളിയെ വിശേഷിപ്പിച്ചത്. 1980-കളോടെ ഇതിൻ്റെ സ്വഭാവം മാറി, കുളിയെ ആഡംബരപൂർണ്ണവും വിശ്രമിക്കുന്നതുമായ ഒരു മാർഗമായി ചൂണ്ടിക്കാട്ടി. പിന്നീട് അതൊരു ദൈനംദിന ആചാരമായും മാറി. ആപ്പിള്‍ ജ്യൂസ് ഒറ്റവലിക്ക് കുടിക്കണം, ഇല്ലെങ്കില്‍ പല്ലിന് പണിയാവും കുളി ആചാരമാക്കേണ്ട, ആവശ്യത്തിന് മതി കുളി ഇന്നൊരു ആചാരമായി മാറിയിരിക്കുകയാണ്. ശരീരത്തിന് ആവശ്യമുള്ളപ്പോൾ മാത്രം കുളിക്കുക എന്ന രീതിയിലേക്ക് മാറാം. ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ചർമത്തിന് പുറമെയുള്ള ആരോഗ്യകരമായ ബാക്ടീരിയകൾ നശിക്കാനും ചർമം കൂടുതൽ വരണ്ടതാകാനും കാരണമാകും. ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകൾ ഒതുക്കി വെയ്റ്റര്‍മാരെ സഹായിക്കുന്ന ശീലമുണ്ടോ? മനഃശാസ്ത്രജ്ഞർക്ക് ചിലത് പറയാനുണ്ട് കൂടാതെ രോഗാണുക്കളോടുള്ള പ്രതിരോധം കുറയാനും ഇത് കാരണമാകും. എക്സിമ ചർമ രോഗമുള്ളർ ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോഗാവസ്ഥ വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ധർ. എന്നാൽ എപ്പോഴുംം കൈകൾ ശുചിത്വത്തോടെ സൂക്ഷിക്കണം. Is it necessary to shower daily? What harvard experts say might surprise you.
വൃക്ക മാറ്റിവച്ചിട്ട് 35 വർഷം, ആരോഗ്യം ഇപ്പോഴും ഡബിൾ സ്ട്രോങ്, ഇത് രണ്ടാം ജന്മമെന്ന് മോഹനൻ
ഇ ത് തന്റെ രണ്ടാം ജന്മമാണ്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ ഗസ്റ്റ് ഹോസ്പിറ്റലില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഉള്ളില്‍ നന്ദി പറയാനുള്ളവരുടെ ഒരു നീണ്ട പട്ടികയുണ്ടായിരുന്നുവെന്ന് കൂത്താട്ടുകുളം സ്വദേശിയും കൃഷിവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായി കെ മോഹനന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബയോളജിക്കൽ ജനന തീയതി 1962 ജൂലൈ 12 ആണെങ്കിലും അതുപോലെ തന്നെ തനിക്ക് പ്രധാനപ്പെട്ട മറ്റൊരു തീയതിയാണ് 1990 സെപ്റ്റംബർ 18. അന്നാണ് തനിക്ക് രണ്ടാം തവണ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതും വിജയമായതും. കോഴിക്കോട് രാമനാട്ടുകര കൃഷി ഭവനിൽ ജോലിചെയ്‌തു വരുന്ന സമത്തായിരുന്നു, ചെന്നൈയിലെ ഗസ്റ്റ് ഹോസ്പിറ്റലില്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. തമിഴ്നാട് സ്വദേശിയായിരുന്നു ഡോണറെന്നും അദ്ദേഹം പറയുന്നു. 'മറ്റൊരു സെപ്റ്റംബർ - 18:- എന്റെ Biological Birthday 1962 July - 12. അതുപോലെ പ്രധാനപെട്ട ഒരു ദിനം 1990- September 18 ആകുന്നത് ഞാൻ രണ്ടാം തവണ ചെന്നൈയിൽ അന്നത്തെ Guest Hospital ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ദിനം - അതിന്റെ ആനുഗ്രഹത്താൽ / വിജയത്താൽ മാത്രം ഇതെഴുതാൻ ഇപ്പോൾ ഭാഗ്യം ലഭിച്ച ആൾ. ഇതിനായി വളരെയധികം കഷ്ടപാടുകൾ സഹിച്ച് കൂടെ നിന്നവർ ബന്ധുമിത്രാദികൾ മാത്രമല്ല ഞാനൊരിക്കലും കാണുകയോബന്ധപ്പെടുകയോ ചെയ്യാത്ത അനേകരും ഉണ്ട്. എന്നെ ചികിത്സിച്ച, പരിചരിച്ച വിവിധ ആതുരാലയങ്ങളിലെ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരും, അനുബന്ധ ജോലിക്കാരുമുണ്ട്. തങ്ങളുടെ ഓർമ്മകളിൽ എനിയ്ക്കായി പ്രാർത്ഥിക്കുകയും ചേർത്തു നിർത്തിയവരുമുണ്ട്. പറയാൻ വിട്ടുപോയ വിഭാഗങ്ങൾ വേറെയുമുണ്ടാകാം. അവരെയെല്ലാം 35 വർഷം തികയുന്ന ഈ ദിനത്തിൽ ഹൃദയത്തോടു ചേർത്തു നിർത്തി നന്ദിയോടെ സ്മരിക്കുന്നു, ഒരു രണ്ടാം ജന്മം തന്നതിന്, കൂടെ ഉണ്ടായതിന്, തുടരുന്നതിന് ഒന്നുകൂടി ഈ ദിനത്തിൽ പങ്കുവയ്ക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ കഴിയുന്നില്ല. അടുത്ത ദിനങ്ങളിൽ രണ്ടു കുട്ടികൾ കൊട്ടാരക്കരയിലെ ഐസക് ജോർജ്, നെടുമ്പാശ്ശേരിയിലെ ബിൽജിത്ത് എന്നിവർ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഏറെ ദു:ഖകരമായ വാർത്ത കേരളമാകെ അല്ല ലോകമാകെ അറിഞ്ഞതും വളരെയധികം ചർച്ചകൾക്ക് വിധേയമായതുമാണ്. കറിവേപ്പില കരിഞ്ഞു പോകില്ല, മാസങ്ങളോളം സൂക്ഷിക്കാന്‍ ഇതാ നാല് സ്മാര്‍ട്ട് ടെക്നിക്കുകള്‍ കടുത്ത ദു:ഖത്തിനിടയിലും ആ രണ്ടു കുട്ടികളുടേയും വീട്ടുകാരെടുത്ത അസാധാരണമെന്നു (അപൂർവ്വമെന്നു ) വിശേഷിപ്പിക്കാവുന്ന തീരുമാനത്തിലൂടെ അവയവദാതാക്കൾക്കായി കാത്തിരുന്ന 12 ഓളം രോഗികൾക്ക് ആശ്വാസം ലഭ്യമാകാനിടയായി.ഇതിനു നിമിത്തമായതിലൂടെ മറ്റൊരു വലിയ മാറ്റം സമൂഹത്തിലാകെ ഉണ്ടാക്കാനും കഴിഞ്ഞു എന്നതും ജീവിച്ചിരുന്നപ്പേൾ ചെയ്ത സേവനങ്ങൾക്കപ്പുറം മരണാനന്തരം ആ കുട്ടികൾക്ക് ചെയ്യാനായി എന്നതാണ്. ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകൾ ഒതുക്കി വെയ്റ്റര്‍മാരെ സഹായിക്കുന്ന ശീലമുണ്ടോ? മനഃശാസ്ത്രജ്ഞർക്ക് ചിലത് പറയാനുണ്ട് അടുത്ത ദിനങ്ങളിൽ അവയവദാന സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 500-ൽ അധികമായി എന്നത് വലിയ ഒരു മാറ്റം തന്നെയാണ്.സമൂഹം ആ രണ്ടു കുടുംബങ്ങൾക്കായി നൽകിയ ആദരവായി കാണാവുന്ന സമീപനം. ഉണർന്നു പ്രവർത്തിച്ച സർക്കാരും - അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് വിശ്രമമില്ലാതെ നേതൃത്വം നൽകിയ ഡോക്ടർമാരും, സൗകര്യങ്ങളാരുക്കിയ നിയമപാലകരും, ലോജിസ്റ്റിക്സ് ഒരുക്കിയവരെല്ലാം ഒറ്റക്കെട്ടായി നിന്നാണ് വലിയൊരു മഹാദൗത്യം സഫലമാക്കിയത്. ഈ ദിനം ഇവർക്കെല്ലാമായി സമർപ്പിക്കുന്നു.' K Mohanan's good health; 35 years after kidney transplantation.
എ പ്പോഴെങ്കിലുമൊക്കെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ഭക്ഷണം കഴിച്ച ശേഷം, പ്ലേറ്റുകള്‍ ഒതുക്കി വച്ച് വെയ്റ്ററുമാർക്ക് പണി എളുപ്പമാക്കുന്ന ഒരു സുഹൃത്തു എല്ലാവരുടെയും കൂട്ടത്തിലുമുണ്ടാകും. വളരെ നിസാരമെന്ന് തോന്നിയാലും മനഃപൂര്‍വം അല്ലാത്ത ആളുകളുടെ ഇത്തരം കുഞ്ഞു കുഞ്ഞു പെമാറ്റങ്ങൾ അവരുടെ വ്യക്തിത്വത്തിലേക്കുള്ള വാതിലുകളാണെന്ന് മനഃശാസ്ത്രത്തിൽ പറയുന്നു. ആളുകൾ പറയുന്നതെന്തോ അത് മാത്രമാണ് അവരുടെ സ്വഭാവം എന്ന് തെറ്റിദ്ധരിക്കരുത്, ദൈനംദിന ജീവിതത്തിലെ ഇത്തരം ചെറിയ പെരുമാറ്റങ്ങൾ പോലും നമ്മുടെ വ്യക്തിത്വത്തെ വിളിച്ചുപറയുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകൾ ഒതുക്കിവയ്ക്കുന്നത് വെറും മര്യാദയുടെ ഭാഗമല്ലേ എന്ന് ചിന്തിക്കാൻ വരട്ടേ.., മനഃശാസ്ത്രത്തിൽ ഇത് സഹാനുഭൂതിയുടെയോ നിസ്വാര്‍ത്ഥതയുടെയോ അല്ലെങ്കില്‍ സോഷ്യല്‍ ആങ്‌സൈറ്റിയുടെയോ ലക്ഷണമാണെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. പ്രതിഫലം പ്രതീക്ഷിക്കാതെ നാം മറ്റുള്ളവരെ സ്വമേധയാ സഹായിക്കുമ്പോൾ, അത് സാമൂഹിക സ്വഭാവത്തെ സൂചിപ്പിക്കുന്നു. അത്തരം പെരുമാറ്റങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതും വിനയം, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ ഗുണങ്ങളുടെ ലക്ഷണവുമാണ്. ഇത് ഒരുപക്ഷെ ഒരാളുടെ സംസാരത്തിൽ നിന്ന് വ്യക്തമാകണമെന്നില്ല. ഇത്തരം ചെറിയ പെരുമാറ്റത്തിലൂടെയാണ് അത് വ്യക്തമാക്കുന്നത്. ഈ ശീലങ്ങൾ ആദ്യകാല പരിശീലനത്തിൽ നിന്നോ കഠിനാധ്വാനത്തിനുള്ള ആത്മാർത്ഥമായ അംഗീകാരത്തിൽ നിന്നോ ഉടലെടുത്തതായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിട്ടുമാറാത്ത ചുമ; ആസ്ത്മയോ കാൻസറോ, എങ്ങനെ തിരിച്ചറിയാം എന്നാൽ ചിലപ്പോൾ ഈ പെരുമാറ്റം വ്യക്തിപരമായ അസ്വസ്ഥത കാരണവും സംഭവിക്കാം. ചില ആളുകൾ മറ്റുള്ളവരെ സഹായിക്കാനുള്ള ഉദ്ദേശ്യമില്ലാതെ, അക്ഷമ, മാനസിക പിരിമുറുക്കം കാരണം മേശ പെട്ടെന്ന് വൃത്തിയാക്കാനുള്ള പ്രവണത കാണിക്കാം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ശക്തമായ ആവശ്യത്തിൽ നിന്നോ വിമർശന ഭയത്തിൽ നിന്നോ ഉത്കണ്ഠ കാരണമോ ചിലർക്ക് ഈ പ്രേരണ ഉണ്ടാകാം. ഒരു പ്ലേഓഫ് സ്‌പോട്ടിനായി 4 ടീമുകള്‍, രാജസ്ഥാന്‍ കടക്കാന്‍ സാധ്യത 4 ശതമാനം മാത്രം; കണക്കുകള്‍ ഇങ്ങനെ അപ്ലൈഡ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ടീം ഉല്‍പ്പാദനക്ഷമതയും ഐക്യവും വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. കൂടുതല്‍ സഹകരണ അംഗങ്ങളുള്ള ടീമുകള്‍ ഉല്‍പാദനക്ഷമതയില്‍ 16 ശതമാനം നേട്ടവും ആന്തരിക ടീം വര്‍ക്കില്‍ 12 ശതമാനം വര്‍ധനവും നേടിയതായി ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ പറയുന്നു. Psychology tips: Helping a waiter clear the table seems kind, but psychologists see something deeper
കറിവേപ്പില കരിഞ്ഞു പോകില്ല, മാസങ്ങളോളം സൂക്ഷിക്കാന്‍ ഇതാ നാല് സ്മാര്‍ട്ട് ടെക്നിക്കുകള്‍
ക റികള്‍ക്കൊക്കെ ഒരു മണവും ഗുണവും കിട്ടണമെങ്കില്‍ കറിവേപ്പില കൂടിയേ തീരൂ, അതാണ് മലയാളികളുടെ ഒരു രീതി. എന്നാല്‍ കറിവേപ്പില ഫ്രഷ് ആയി സൂക്ഷിക്കുകയാണ് പ്രയാസം. വീടുകളില്‍ വളര്‍ത്താന്‍ കഴിയാത്തവര്‍ കടകളില്‍ നിന്ന് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ അത് മോശമാവുകയും ചെയ്യും. എന്നാല്‍ കറിവേപ്പില പെട്ടെന്ന് കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്. വെള്ളം നിറച്ച ജാറിൽ കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും. കോട്ടൺ തുണി തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു ബേയ്‌സിനിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു അടപ്പ് വിനിഗർ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകൾ മുക്കി വയ്ക്കാം. ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും. ആപ്പിള്‍ ജ്യൂസ് ഒറ്റവലിക്ക് കുടിക്കണം, ഇല്ലെങ്കില്‍ പല്ലിന് പണിയാവും പ്ലാസ്റ്റിക് പാത്രങ്ങള്‍ വെള്ളത്തിൽ വിനാഗിരി ചേർത്ത് കഴുകിയെടുത്ത ഇലകൾ ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുകയും വേണം. അധികം കുത്തി നിറയ്ക്കരുത്. നന്നായി മൂടിവയ്ക്കാനും ശ്രദ്ധിക്കണം. ഫ്രിഡ്ജിൽ രണ്ട് മാസം വരെ ഇങ്ങനെ സൂക്ഷിക്കാനാകും. രുചിയും ആരോഗ്യവും കൂട്ടും, പക്ഷെ വെളുത്തുള്ളി ഇക്കൂട്ടര്‍ക്ക് സുരക്ഷിതമല്ല സിപ്പ് ലോക്ക് കവറിൽ വിനാഗിരി ചേര്‍ത്ത വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ ഉണക്കിയ ശേഷം സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം. How to store Curry leaves for a long periods
രുചിയും ആരോഗ്യവും കൂട്ടും, പക്ഷെ വെളുത്തുള്ളി ഇക്കൂട്ടര്‍ക്ക് സുരക്ഷിതമല്ല
ന മ്മുടെ നാടൻ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് വെളുത്തുള്ളി. രുചി മാത്രമല്ല, വെള്ളുത്തുള്ളിക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും. വെള്ളം കുടിക്കാൻ മറന്നോ! കണക്ക് ഒപ്പിക്കാൻ ഒറ്റയടിക്ക് കുടിക്കരുത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്. സവാള കൊത്തി അരിഞ്ഞാല്‍ ഒരു രുചി, കഷ്ണങ്ങളാക്കിയാല്‍ മറ്റൊരു രുചി; കാരണം അറിയാമോ? എന്നാല്‍ വെളുത്തുള്ളിക്കുമുണ്ട് ചില സൈഡ് ഇഫക്ട്സ്. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. Side effects and health risk of Garlic
ആപ്പിള്‍ ജ്യൂസ് ഒറ്റവലിക്ക് കുടിക്കണം, ഇല്ലെങ്കില്‍ പല്ലിന് പണിയാവും
മ റ്റ് പഴങ്ങളുടെ ജ്യൂസ് പോലെയല്ല, ആപ്പിളിന്റെ ജ്യൂസ് കുടിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പല്ലിന് പണി കിട്ടാം. ആപ്പിളിൽ മാലിക് ആസിഡ് എന്ന ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്‍റെ ഇനാമലിനെ ദുർബലമാക്കുന്നതാണ്. ഇനാമൽ നശിച്ചാൽ, പല്ലിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാനോ പോടുകൾ വരാനോ കാരണമാകും. ആപ്പിളിൽ അടങ്ങിയ സ്വാഭാവിക പഞ്ചസാരയാണ് അടുത്ത വില്ലൻ. ആപ്പിൾ ജ്യൂസ് ആയി കുടിക്കുമ്പോൾ ഈ പഞ്ചസാര വായിൽ തങ്ങി നിൽക്കുകയും വായിലുള്ള ബാക്ടീരിയകൾ ഈ പഞ്ചസാരയെ വിഘടിപ്പിച്ചു കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആസിഡ് വീണ്ടും പല്ലിന്‍റെ ഇനാമലിനെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അമിതമായി ആപ്പിൾ ജ്യൂസ് കുടിക്കുന്നവരിൽ ദന്ത രോഗങ്ങൾ കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത്തും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും സംയുക്തമായി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ആപ്പിൾ ജ്യൂസ് എങ്ങനെ കുടിക്കണം ആപ്പിള്‍ ജ്യൂസ് കുടിക്കുമ്പോൾ പതിയെ സിപ്പ് ചെയ്തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കുക. ആപ്പിൾ ജ്യൂസ് വെള്ളം ചേർത്ത് നേർപ്പിച്ച് കുടിക്കുക. ഇനി കലോറിയുടെ സമ്മര്‍ദമില്ലാതെ ഭക്ഷണം ആസ്വദിക്കാം, തടി കുറയ്ക്കാന്‍ കലോറി സൈക്ലിങ് സ്ട്രോ ഉപയോഗിക്കുന്നത് ആപ്പിൾ ജ്യൂസ് പല്ലുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കും. ആപ്പിൾ ജ്യൂസ് കുടിച്ച ഉടൻ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് പല്ലിൽ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യും. വെള്ളം കുടിക്കാൻ മറന്നോ! കണക്ക് ഒപ്പിക്കാൻ ഒറ്റയടിക്ക് കുടിക്കരുത് ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ആപ്പിളുകൾ അതേ കവറിൽ ഫ്രിജിലേയ്ക്ക് വെയ്ക്കാതെ ഓരോന്നുമെടുത്തു കടലാസിൽ പൊതിഞ്ഞതിനു ശേഷം ഒരു ചെറുകൂടയിലാക്കി ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് ദിവസങ്ങൾ ആപ്പിൾ കേടുകൂടാതെയിരിക്കുമെന്നു മാത്രമല്ല, പുതുമ നഷ്ടപ്പെടുകയുമില്ല. Apple Juice may cause teeth damage.
വിട്ടുമാറാത്ത ചുമ; ആസ്ത്മയോ കാൻസറോ, എങ്ങനെ തിരിച്ചറിയാം
വി ട്ടുമാറാത്ത ചുമ, ശ്വാസതടസം തുടങ്ങിയവ ആസ്ത്മയുടെ ആദ്യകാല ലക്ഷണങ്ങള്‍ ആണെങ്കിലും ചിലപ്പോള്‍ ഇത് ഗുരുതരമായ ശ്വാസകോശ കാന്‍സറിനെയും സൂചിപ്പിക്കാം. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെ ആയതിനാല്‍ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും. ആസ്ത്മയും ശ്വാസകോശ അര്‍ബുദവും തമ്മിലുള്ള അഞ്ച് വ്യത്യാസങ്ങള്‍ വിട്ടുമാറാത്ത ചുമ ആസ്ത്മ: ആസ്ത്മ മൂലമുള്ള ചുമ സാധാരണയായി ബ്രോങ്കോഡിലേറ്ററുകളോ കോർട്ടികോസ്റ്റീറോയിഡുകളോ ഉപയോഗിച്ച് ശാന്തമാക്കാം. ശ്വാസകോശ അർബുദം: രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന, കാലക്രമേണ വഷളാകുന്ന അല്ലെങ്കിൽ രക്തക്കറയുള്ള കഫം ഉണ്ടാക്കുന്ന സ്ഥിരമായ ചുമ ശ്വാസകോശ അർബുദത്തിന്റെ ഒരു സൂചനയാണ്. തുടർച്ചയായ പാറ്റേണുകൾ ആസ്ത്മ: കാലാവസ്ഥമാറ്റങ്ങള്‍, അലർജി, വ്യായാമം എന്നിവയെ തുടര്‍ന്ന് ലക്ഷണങ്ങൾ പലപ്പോഴും വഷളാകാം. ശ്വാസകോശ അർബുദം: സീസണോ ബാഹ്യ പ്രേരകങ്ങളോ പരിഗണിക്കാതെ ലക്ഷണങ്ങൾ സ്ഥിരമായി ഉണ്ടാകും. ശ്വാസതടസ്സം ആസ്ത്മ: രാത്രിയില്‍ അല്ലെങ്കില്‍ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്വാസതടസ്സം ഉണ്ടാകാം. എന്നാല്‍ മരുന്നു കഴിക്കുന്നതോടെ ശമനമാകുകയും ചെയ്യുന്നു. ശ്വാസകോശ അർബുദം: ശ്വാസതടസം ക്രമേണ വഷളാകുകയും ഇൻഹേലറുകൾക്കോ മറ്റ് ആസ്ത്മ ചികിത്സകൾക്കോ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു. നായക്കുട്ടികൾക്ക് ബീറ്റ്റൂട്ട് കൊടുക്കാമോ? മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങൾ ആസ്ത്മ: ശ്വാസതടസം, നെഞ്ച് വേദന, അലർജി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസകോശ അർബുദം: ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ക്ഷീണം അല്ലെങ്കിൽ നെഞ്ചുവേദന എന്നിവയ്‌ക്കൊപ്പം ഉണ്ടാകാം. ആ വെള്ളാരം കണ്ണുകള്‍ക്ക് പിന്നിലെ ശാസ്ത്രം! ചികിത്സയോടുള്ള പ്രതികരണം ആസ്ത്മ: സാധാരണ മരുന്നുകളോട് നന്നായി പ്രതികരിക്കും. ശ്വാസകോശ അർബുദം: സാധാരണ ആസ്ത്മ ചികിത്സ നടത്തിയാലും ലക്ഷണങ്ങള്‍ കുറയാതെ വരിക. ഇത് കൂടുതൽ പരിശോധനയുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു. Lung cancer vs asthma: 5 ways to spot the differences
ആ വെള്ളാരം കണ്ണുകള്‍ക്ക് പിന്നിലെ ശാസ്ത്രം!
ഒ രാളെ പരിചയപ്പെടുമ്പോള്‍ ഒരുപക്ഷെ നമ്മള്‍ ആദ്യം ശ്രദ്ധിക്കുക അവരുടെ കണ്ണുകളായിരിക്കും. അയാളെ കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും ആദ്യം ഓടിയെത്തുകയും അതെ കണ്ണുകള്‍ തന്നെയാകും. ലോകത്ത് മനുഷ്യരുടെ കണ്ണുകള്‍ക്ക് വിശാലമായ ഒരു പാലറ്റുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലും ഏറ്റവും സാധാരണമായ നിറം തവിട്ടുനിറമാണ്. അതേസമയം യൂറോപ്പില്‍ നീല കണ്ണുകളുള്ളവരാണ് കൂടുതല്‍. ലോകത്ത് ഏറ്റവും അപൂര്‍വമായി കാണപ്പെടുന്ന നിറം പച്ചയാണ്. ലോക ജനസംഖ്യയില്‍ ആകെ രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പച്ചനിറത്തിലുള്ള കണ്ണുകളുള്ളത്. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? മെലാനിന്‍ എന്ന പിഗ്മെന്റ് ആണ് പ്രധാന കാരണം. തവിട്ട് നിറമുള്ള കണ്ണുകളിൽ ഉയർന്ന സാന്ദ്രതയിൽ മെലാനിൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രകാശത്തെ ആഗിരണം ചെയ്ത് ഇരുണ്ട നിറത്തിലേക്ക് ആകുന്നു. എന്നാല്‍ നീലക്കണ്ണുകളിൽ വളരെ കുറച്ച് മെലാനിൻ മാത്രമേ ഉണ്ടാകൂ. അവയുടെ നിറം പിഗ്മെന്റിൽ നിന്നല്ല, മറിച്ച് ഐറിസിനുള്ളില്‍ പ്രകാശം തട്ടുന്നതിലൂടെയാണ് സംഭവിക്കുന്നത്. ആകാശത്തെ നീല നിറമാക്കുന്ന ടിൻഡാൽ ഇഫക്റ്റിന് സമാനമാണിത്. മെലാനിന്റെ സാന്ദ്രത കുറവായതിനാൽ, പ്രകാശം ആഗിരണം ചെയ്യപ്പെടുന്നതിന്റെ അളവും കുറയുന്നു. പ്രകാശ തട്ടി തെറിക്കുക മൂലം മിതമായ അളവിൽ മെലാനിൻ പാളിയായി കൂടിച്ചേർന്ന് ഒരു സന്തുലിതാവസ്ഥയിൽ നിന്നാണ് പച്ച കണ്ണുകൾ ഉണ്ടാകുന്നത്. പബ്ലിക് ടോയ്ലറ്റില്‍ ഇരിക്കാന്‍ പേടി, പക്ഷെ ടോയ്ലറ്റ് സീറ്റിനെക്കാള്‍ അപകടം ഇവിടെ പല ജീനുകളും കണ്ണുകളുടെ നിറം നിർണയിക്കുന്നതിൽ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരേ കുടുംബത്തിലെ കുട്ടികൾക്ക് വ്യത്യസ്ത നിറമുള്ള കണ്ണുകള്‍ ഉണ്ടാകാനുള്ള കാരണവും, നീല കണ്ണുള്ള മാതാപിതാക്കൾക്ക് ചിലപ്പോൾ പച്ചയോ ഇളം തവിട്ടുനിറമോ ആയ കണ്ണുകളുള്ള കുട്ടികൾ ഉണ്ടാകാനുള്ള കാരണവും ഇതാകാമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. നായക്കുട്ടികൾക്ക് ബീറ്റ്റൂട്ട് കൊടുക്കാമോ? കുട്ടികള്‍ വളരുമ്പോള്‍ കാലക്രമേണ മെലാനിന്‍റെ അളവു കൂടുമ്പോള്‍ കണ്ണുകളുടെ നിറവും കാലക്രമേണ ചെറിയ തോതില്‍ വ്യത്യാസം വരാം. പ്രായപൂർത്തിയായപ്പോൾ, കണ്ണുകളുടെ നിറം കൂടുതൽ സ്ഥിരതയുള്ളതാകും. The science behind eye colour explained
പബ്ലിക് ടോയ്ലറ്റില്‍ ഇരിക്കാന്‍ പേടി, പക്ഷെ ടോയ്ലറ്റ് സീറ്റിനെക്കാള്‍ അപകടം ഇവിടെ
യാ ത്ര പോകുമ്പോള്‍ പബ്ലിക് ടൊയ്‌ലറ്റുകളെ ആശ്രയിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല. അതില്‍ അല്‍പമെങ്കില്‍ വൃത്തിയുള്ള ഒരെണ്ണം കണ്ടെത്താനാണ് പ്രയാസം. പൊതുശൗചാലയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കയാളുകളുടെയും മനസില്‍ ഉയരുന്ന വലിയൊരു ആശങ്ക ടോയ്‌ലറ്റ് സീറ്റില്‍ എങ്ങനെ ഇരിക്കുമെന്നതാണ്. ഒരു ദിവസം നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഇത്തരം പൊതു ശൗചാലയങ്ങള്‍ രോഗാണുക്കളുടെ ഒരു ഹബ് ആണ്. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു ദിവസം ഒരു ലിറ്ററിലധികം മൂത്രവും 100 ഗ്രാമില്‍ കൂടുതല്‍ മലവും പുറന്തള്ളും. ഇതിലൂടെ ആയിരക്കണക്കിന് ബാക്ടീരിയകളും വൈറസുകളുമാണ് പുറന്തള്ളുന്നു. ഇതിൽ ഭൂരിഭാഗം അണുക്കളും ടോയ്‌ലറ്റിൽ തങ്ങി നിൽക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില ആളുകൾ, പ്രത്യേകിച്ച് വയറിളക്കമുള്ളവർ, ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ കൂടുതൽ ദോഷകരമായ സൂക്ഷ്മാണുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ട്. ടോയ്‌ലറ്റ് സീറ്റുകളിലും പരിസര പ്രദേശങ്ങളിലും നിരവധി തരം സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ അപകടകാരിയായ ഇ. കോളി, ക്ലെബ്‌സിയെല്ല, എന്ററോകോക്കസ്, നോറോവൈറസ്, റോട്ടവൈറസ് തുടങ്ങിയ വൈറസുകളും ഉൾപ്പെടുന്നു. ഇവ വയറിളക്കം, ഛർദ്ദി, ചർമത്തിൽ അസ്വസ്ഥത തുടങ്ങിയവയിലേക്ക് നയിക്കും. ടോയ്‌ലറ്റ് സീറ്റുകൾ മാത്രമാണോ അപകടം? ടോയ്‌ലറ്റുകളുടെ ഡോർ ഹാൻഡിലുകൾ, ടോയ്‌ലറ്റ് ഫ്ലഷ് ലിവറുകൾ എന്നിവയെ അപേക്ഷിച്ച് പൊതു ടോയ്‌ലറ്റ് സീറ്റുകളിൽ പലപ്പോഴും സൂക്ഷ്മാണുക്കൾ കുറവാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. മൂടിയില്ലാതെ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ ടോയ്‌ലറ്റിൽ നിന്ന് രോഗാണുക്കൾ വായുവിലേക്ക് പടരാൻ കാരണമാകും. ടോയ്‌ലറ്റിൽ നിന്ന് തെറിക്കുന്ന ബാക്ടീരിയകളും വൈറസുകളും അടങ്ങിയ വെള്ള തുള്ളികൾ രണ്ട് മീറ്റർ വരെ സഞ്ചരിക്കും. കൂടാതെ കൈകൾ ഉണങ്ങാൻ ഉപയോഗിക്കുന്ന ഹാൻഡ് ഡ്രയറുകളും രോഗാണുക്കൾ പടർത്തുന്നതാണ്. ടോയ്‌ലറ്റിൽ നിന്ന് രോഗാണുക്കൾ എങ്ങനെ പകരും ചർമ സമ്പർക്കം: ശുചിത്വമില്ലാത്ത സീറ്റിൽ ഇരിക്കുകയോ കൈപ്പിടികളിൽ തൊടുകയോ ചെയ്യുന്നത് ബാക്ടീരിയകൾ പടരാന്‍ കാരണമാകും. ആരോഗ്യമുള്ള ചർമം പ്രതിരോധമാകുമെങ്കിലും, മുറിവുകളോ പോറലുകളോ ഉണ്ടെങ്കില്‍ രോഗാണുക്കളെ അകത്തേക്ക് കടത്തിവിടും. മുഖത്ത് തൊടുന്നത്: ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം, കൈ കഴുകുന്നതിനു മുമ്പ് കണ്ണിലോ വായിലോ ഭക്ഷണത്തിലോ സ്പർശിച്ചാൽ രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിക്കാം. ടോയ്‌ലറ്റ് വെള്ളം: പലതവണ കഴുകിയാലും അണുക്കൾ വെള്ളത്തിൽ തങ്ങിനിൽക്കും. ഇനി കലോറിയുടെ സമ്മര്‍ദമില്ലാതെ ഭക്ഷണം ആസ്വദിക്കാം, തടി കുറയ്ക്കാന്‍ കലോറി സൈക്ലിങ് പൊതുശൗചാലയം സുരക്ഷിതമാക്കാം ടോയ്‌ലറ്റ് സീറ്റ് കവറുകൾ ഉപയോഗിക്കുക അല്ലെങ്കിൽ ഇരിക്കുന്നതിന് മുമ്പ് സീറ്റിൽ ടോയ്‌ലറ്റ് പേപ്പർ വയ്ക്കുക. ടോയ്‌ലറ്റിൽ ഒരു ലിഡ് ഉണ്ടെങ്കിൽ, ഉപയോഗിക്കുന്നതിന് മുമ്പ് ആൽക്കഹോൾ വൈപ്പ് ഉപയോഗിച്ച് തുടയ്ക്കുക, ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് ടോയ്‌ലറ്റ് മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് കൈകൾ നന്നായി കഴുകുക നായക്കുട്ടികൾക്ക് ബീറ്റ്റൂട്ട് കൊടുക്കാമോ? സോപ്പ് ഇല്ലെങ്കിൽ കൈകൾ വൃത്തിയാക്കാൻ ഹാൻഡ് സാനിറ്റൈസറോ ആൻറി ബാക്ടീരിയൽ വൈപ്പുകളോ കരുതുക. സാധ്യമെങ്കിൽ ഹാൻഡ് ഡ്രയറുകൾ ഒഴിവാക്കുക. പകരം പേപ്പർ ടവലുകൾ ഉപയോഗിക്കുക. നിങ്ങളുടെ ഫോൺ പതിവായി അണുവിമുക്തമാക്കുക, ടോയ്‌ലറ്റിൽ ഉപയോഗിക്കരുത്. Is it OK to sit on public toilet seats.
നായക്കുട്ടികൾക്ക് ബീറ്റ്റൂട്ട് കൊടുക്കാമോ?
മ നുഷ്യർക്കെന്ന പോലെ തന്നെ ബീറ്റ്റൂട്ട് നിങ്ങളുടെ അരുമകളായ നായക്കുട്ടികൾക്കും സുരക്ഷിതമാണ്. എന്നാൽ അവ നായക്കുട്ടികള്‍ക്ക് നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. വിവേക് അറോറ, ക്രൗൺ വെറ്റ് ആശുപത്രി, ഡൽഹി ചൂണ്ടിക്കാണിക്കുന്നു. നിഷ്ടകളങ്കമായി വാലാട്ടി കുസൃതി കാട്ടിയും ഓടിക്കളിച്ചും നമ്മളുടെ സന്തോഷത്ത് കാരണമാകുന്ന അരുമകളായ നായക്കുട്ടികള്‍ വളരെ പെട്ടെന്നാണ് നമ്മുടെ കുടുംബത്തിന്‍റെ ഭാഗമാകുന്നത്. അവയുടെ പരിപാലനത്തിലും അത്രയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണമാണ് അതില്‍ പ്രധാനം. മനുഷ്യർക്ക് സുരക്ഷിതമായ പല ഭക്ഷണങ്ങൾ നിങ്ങളുടെ അരുമകൾക്ക് ഒരുപക്ഷെ ദോഷം ചെയ്യാം. ബീറ്റ് റൂട്ട് അത്തരത്തിൽ മനുഷ്യർക്കും നായക്കുട്ടികൾക്കും സുരക്ഷിതമായ ഒരു പച്ചക്കറിയാണ്. അവയിൽ നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അവയുടെ ആരോഗ്യത്തിനും മികച്ചതാണ്. ഫ്രഷ് ബീറ്റ്റൂട്ട് നൽകുന്നതാണ് നായക്കുട്ടികള്‍ക്ക് അനുയോജ്യം. അങ്ങനെ അല്ലാത്ത സാഹചര്യത്തിൽ ഫ്രോസൺ ചെയ്തതോ കടയിൽ നിന്ന് വാങ്ങുന്നതോ നൽകാം. എന്നാൽ അവ ഉപ്പ ചേരാത്തുതോ സീസണിങ് ചെയ്യാത്തതോ ആണെന്ന് ഉറപ്പാക്കുക. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. പുതിയ ഭക്ഷണങ്ങൾ ചെറിയ അളവിൽ കാലക്രമേണയായി നൽകി ശീലിപ്പിക്കുക. കുടലിൽ അസ്വസ്ഥത ഉണ്ടാകുന്നില്ലെന്ന് നിരീക്ഷിക്കുകയും വേണം. മാത്രമല്ല, നേരത്തെ തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങളുള്ള നായക്കുട്ടിയാണെങ്കിൽ വെറ്റിനറി ഡോക്ടറെ സമീപിച്ച ശേഷം മാത്രേ ഇത്തരം ഭക്ഷണങ്ങൾ നൽകാവൂ എന്നും അദ്ദേഹം പറയുന്നു. വിഷമിച്ചിരിക്കുമ്പോള്‍ കലപില കൂട്ടുന്ന നായ്ക്കുട്ടി, സ്‌നേഹത്തോടെ ഓടിയെത്തുന്ന പൂച്ച; വളര്‍ത്തുമൃഗങ്ങള്‍ വിഷാദത്തെ തോല്‍പ്പിക്കും ബീറ്റ്റൂട്ടിൽ ഓക്സാലിക് ആസിഡ് കൂടുതലാണ്, ഇത് മൂത്രാശയ കല്ലുകൾ, വൃക്കയിലെ കല്ലുകൾ എന്നിവ ഉണ്ടാക്കും. ഓക്സാലിക് ആസിഡ് കാൽസ്യം കുറവിനും കാരണമാകും. നിങ്ങളുടെ നായയ്ക്ക് വൃക്കയിലെ കല്ലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള കാൽസ്യം കുറവുള്ള അവസ്ഥയുണ്ടെങ്കിൽ, അവര്‍ക്ക് ബീറ്റ്റൂട്ട് നൽകുന്നതിന് മുമ്പ് ഡോക്ടറോട് ചോദിക്കണം. പൂച്ച വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന പാരസൈറ്റ്; ഇനി അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങൾക്ക് പരിഹാരം ബീറ്റ്റൂട്ട് കഴിക്കുമ്പോള്‍ നിങ്ങളുടെ നായയുടെ മൂത്രത്തിന് ചുവപ്പ് നിറം ഉണ്ടാകാം, അടുത്ത 12 മുതൽ 24 മണിക്കൂർ വരെ നായ കടും പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ മൂത്രമൊഴിച്ചാൽ പരിഭ്രാന്തരാകരുത്. ബീറ്റ്റൂട്ടിന് നിറം നൽകുന്ന ബീറ്റാലെയ്ൻ പിഗ്മെന്റുകൾ മൂത്രത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നതിനാലാണിത്. എന്നാൽ ഒരു ദിവസത്തിനുശേഷം നിറം അപ്രത്യക്ഷമാകുന്നില്ലെങ്കിൽ, മൂത്രനാളിയിലെ അണുബാധ, വൃക്കയിലോ മൂത്രാശയത്തിലോ കല്ലുകൾ, അല്ലെങ്കിൽ സിസ്റ്റിറ്റിസ് പോലുള്ള ആരോഗ്യ അവസ്ഥയുടെ സൂചനയാകാം. As like humans, Beetroot is good for dogs to improve their health.
ഇനി കലോറിയുടെ സമ്മര്‍ദമില്ലാതെ ഭക്ഷണം ആസ്വദിക്കാം, തടി കുറയ്ക്കാന്‍ കലോറി സൈക്ലിങ്
'വായ്ക്ക് രുചിയുള്ളതൊന്നും കഴിക്കാൻ പറ്റാതെ എത്ര നാൾ പിടിച്ചു നിൽക്കാനാവും!' തടി നിയന്ത്രിക്കാൻ കർശന ഡയറ്റ് പിന്തുടരുകയും പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. അവരുടെയെല്ലാം വാദം ഏകദേശം ഈ ടോണിലായിരിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഭക്ഷണത്തിൽ കലോറി കുറയ്ക്കുക എന്നതാണ്. എന്നാൽ ദിവസവും കലോറിയിൽ നിയന്ത്രണം കൊണ്ടുവരുന്നത് പെട്ടെന്ന് മടുപ്പിക്കാം. സുഹൃത്തുക്കൾക്കൊപ്പം അല്ലെങ്കിൽ ആഘോഷ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ രുചികരമായ ഭക്ഷണം മുന്നിൽ വന്നാൽ എങ്ങനെ കണ്‍ട്രോള്‍ കിട്ടും. അവിടെയാണ് കലോറി സൈക്ലിങ്ങിന്റെ പ്രധാന്യം. ഓരോ ദിവസം ഉണ്ടാകുന്ന കലോറിയുടെ ഏറ്റക്കുറച്ചിലുകള്‍ സന്തുലിതമാക്കാൻ കലോറി സൈക്ലിങ്ങിലൂടെ സാധിക്കും. മാത്രമല്ല, കർശന ഡയറ്റിന്റെ അമിത സമ്മർദം കലോറി സൈക്ലിങ്ങിൽ ഉണ്ടാവില്ല. എന്താണ് കലോറി സൈക്ലിങ് ദിവസവും കര്‍ശനമായി ഒരേ അളവിൽ കലോറി ഉപയോഗിക്കുന്നതിനുപകരം, ആഴ്ചയിൽ മൊത്തത്തിലുള്ള കലോറി കണക്കാക്കുകയാണ് ചെയ്യുന്നത്, കൂടിയതും കുറഞ്ഞതുമായ കലോറി ഉപഭോഗം ദിവസവും മാറി മാറി വരുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും, വിശപ്പ് നിയന്ത്രിക്കാനും ഹോർമോണൽ-മെറ്റബോളിക് പ്രശ്നങ്ങളെ മറികടക്കാനും സഹായിക്കും. ഡയറ്റിങ് കൂടുതല്‍ എളുപ്പമാക്കാനും നീണ്ടുനില്‍ക്കാനും സഹായിക്കും. കലോറി സൈക്ലിങ് എങ്ങനെ പ്രവർത്തിക്കുന്നു അതായത്, നിങ്ങളുടെ ശരീരത്തിന് ഒരു ദിവസം 1400 കലോറിയാണ് ആവശ്യമുള്ളതെന്ന് കരുതുക. അങ്ങനെയെങ്കിൽ ആഴ്ചയിൽ 9,800 കലോറിയാണ് ആവശ്യമായി വരിക. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ 1400 കലോറിയിൽ കടന്നു പോയാൽ അടുത്ത ദിവസത്തെ ഭക്ഷണത്തിൽ അളവു കുറയ്ക്കുക. ആഴ്ചയിൽ 9,800 എന്ന അളവ് പരമാവധി കൃത്യമാക്കാൻ ശ്രമിക്കുക. എങ്ങനെ തുടങ്ങാം വർക്ക്ഔട്ട് ചെയ്യുന്ന ദിവസങ്ങളിൽ ഉയർന്ന കലോറി വർക്ക്ഔട്ട് ചെയ്യുന്ന ദിവസങ്ങളിൽ ശരീരം കൂടുതൽ ഊർജ്ജം കത്തിക്കുമെന്നതിനാൽ പരിശീലന ദിവസങ്ങളിൽ കൂടുതൽ കലോറിയും അല്ലാത്ത ദിവസങ്ങളിൽ കുറഞ്ഞ അളവിൽ കലോറിയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗുണകരമാണ്. ഇത് വർക്ക്ഔട്ട് ചെയ്യുമ്പോൾ കൂടുതൽ ഊർജ്ജം നൽകുക മാത്രമല്ല, പേശികൾ പെട്ടെന്ന് വീണ്ടെടുക്കാനും സഹായിക്കും. പാല്‍ കുടിച്ചാല്‍ വയറ്റില്‍ ഗ്യാസും ദഹനക്കേടും, ഒഴിവാക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ വാരാന്ത്യം ഉയർന്ന കലോറി ആഴ്ചയിലെ ബാക്കി ദിവസങ്ങളിൽ കുറഞ്ഞ കലോറിയിൽ ഭക്ഷണം കഴിക്കുന്നത് വാരാന്ത്യ ദിവസങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകുമ്പോൾ കലോറിയുടെ സമ്മർദം മറന്ന് ഭക്ഷണം കഴിക്കാനാകും. വെള്ളം കുടിക്കാൻ മറന്നോ! കണക്ക് ഒപ്പിക്കാൻ ഒറ്റയടിക്ക് കുടിക്കരുത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കലോറിയുടെ അളവു നിയന്ത്രണം പോലെ തന്നെ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും ദിവസവും ഡയറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക ശുദ്ധീകരിച്ച ധാന്യങ്ങളെക്കാൽ മുഴുവൻ ധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക നാരുകളും ഉയർന്ന അളവിൽ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുത. Calorie Cycling: A Smarter way to manage calories.
വെള്ളം കുടിക്കാൻ മറന്നോ! കണക്ക് ഒപ്പിക്കാൻ ഒറ്റയടിക്ക് കുടിക്കരുത്
ആ രോഗ്യം സംരക്ഷിക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. കുറഞ്ഞാൽ ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ജലാംശം നിലനിർത്തുന്നതിന് ദിവസവും മതിയായ അളവിൽ വെള്ളവും ജലാംശം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. എട്ട് മുതൽ11 ഗ്ലാസ് വരെ വെള്ളം ദിവസവും കുടിക്കണമെന്നാണ് ആരോഗ്യ വിദഗധർ ചൂണ്ടിക്കാണിക്കുന്നത്. അഥവാ വെള്ളം കുടിക്കാൻ മറന്നു പോയാൽ ഒറ്റയടിക്ക് അഞ്ച് ആറും ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. ഒരു ദിവസം മുഴുവനും ഇടയ്ക്കിടെ കുറേശ്ശേയായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്. വ്യായാമത്തിനു ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ചില്ലറക്കാരനല്ല, കാപ്പിപ്പൊടി! താരൻ മാറാൻ ഇനി വളരെ എളുപ്പം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കിയാൽ വെള്ളം കുടിക്കാൻ മറന്നു പോകില്ല. പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. പാല്‍ കുടിച്ചാല്‍ വയറ്റില്‍ ഗ്യാസും ദഹനക്കേടും, ഒഴിവാക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം. Health Benefits of drinking water.
പാല്‍ കുടിച്ചാല്‍ വയറ്റില്‍ ഗ്യാസും ദഹനക്കേടും, ഒഴിവാക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ
പോ ഷകഗുണത്തിന്റെ കാര്യത്തിൽ പാലിനെ സൂപ്പർഫുഡ് എന്നാണ് കരുതുന്നത്. ശരീരത്തിന്റെ വളർച്ചയ്ക്കും എല്ലുകളുടെ ബലത്തിനും പാലിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ മികച്ചതാണ്. എന്നാൽ 25 വയസ്സിന് ശേഷം പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ. കൊഴുപ്പ് കൂടിയ പാല്‍ നേര്‍പ്പിക്കാതെ കുടിക്കുന്നത് ദഹനക്കേടിനും ബ്ലോട്ടിങ്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. ഇത് ഒഴിവാക്കാന്‍ പാൽ വെള്ളമൊഴിച്ച് നേർപ്പിച്ച് കുടിക്കുന്നതാണ് ആരോഗ്യകരം. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അടിവസ്ത്രത്തിനും കാലാവധിയുണ്ട്, എപ്പോള്‍ മാറ്റണം? പാല്‍ നേരിട്ടു കുടിക്കുന്നത് ഒഴിവാക്കി, പാല്‍ നേര്‍പ്പിച്ച് ചായയായോ കാപ്പി ആയോ കുടിക്കാവുന്നതാണ്. അതേസമയം, പാൽ നേർപ്പിക്കുന്നതിലൂടെ പ്രാഥമികമായി കലോറി, കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ സാന്ദ്രതയെ കുറയ്ക്കും. എന്നാൽ പാലന്റെ പോഷകമൂല്യത്തെ മൊത്തത്തിൽ ബാധിക്കുന്നത് കുറവായിരിക്കും. പോഷക ആവശ്യങ്ങൾ സമീകൃതാഹാരത്തീലൂടെ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ചില്ലറക്കാരനല്ല, കാപ്പിപ്പൊടി! താരൻ മാറാൻ ഇനി വളരെ എളുപ്പം പാൽ നേര്‍പ്പിക്കുന്നത് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ നേരിട്ട് തടസ്സപ്പെടുത്തുന്നില്ലെങ്കിലും ഇത് കാൽസ്യം കഴിക്കുന്നത് കുറയ്ക്കാൻ ഇടയാക്കും. ഒപ്റ്റിമൽ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഇലക്കറികൾ ആവശ്യമെങ്കിൽ സപ്ലിമെൻ്റുകൾ, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റ് സ്രോതസ്സുകൾ ഉൾപ്പെടുന്ന സമീകൃതാഹാരത്തിലൂടെയാണ് കാൽസ്യം ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണം. how to drink milk in properly
ചില്ലറക്കാരനല്ല, കാപ്പിപ്പൊടി! താരൻ മാറാൻ ഇനി വളരെ എളുപ്പം
ഷാം പൂ മാറി മാറി ഉപയോഗിച്ചിട്ടും താരന് കുറവില്ലേ? എങ്കില്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയുണ്ട്. അതിനായി ഒരുപാട് ദൂരമൊന്നും പോകേണ്ട, നമ്മുടെ അടുക്കളയില്‍ തന്നെ സാധനം ഉണ്ട്. കാപ്പിപ്പൊടിയാണ് ആ ഐറ്റം. സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിന്‍റെ അളവിന്‍റെ പകുതി കാപ്പിപ്പൊടി കൂടി അതിനൊപ്പം ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്. ഇത് താരനും മുടികൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കും. ഡിഎച്ച്ടി എന്ന ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഡിഎച്ച്ടി രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിയാനും കാരണമാകും. കഫീന്റെ ഉപയോഗം ഡിഎച്ച്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുമെന്ന് 2007-ൽ ജർമനിയിൽ നിന്നുള്ള ജെന യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുഖം മിനുക്കാന്‍ ഫേഷ്യല്‍, പക്ഷെ ഈ നാലെണ്ണം ഒഴിവാക്കണം താരന്‍ കളയാന്‍ ചില ടിപ്സ് ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനെ തുരത്താന്‍ സഹായിക്കും. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് താരന്‍ കുറയാന്‍ നല്ലതാണ്. ആഴ്ചയില്‍ മൂന്നുതവണ ഇത് ആവര്‍ത്തിക്കാം. അടിവസ്ത്രത്തിനും കാലാവധിയുണ്ട്, എപ്പോള്‍ മാറ്റണം? രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അത്ര തന്നെ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടി, 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർത്ത ശേഷം, ഈ മിശ്രിതം തലയിൽ പുരട്ടിവെക്കാം. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. Coffee powder for hair loss dandruff treatment.
അപ്പന്‍ഡിക്സ് പോളിപ്പ് നീക്കാന്‍ ശസ്ത്രക്രിയ വേണ്ട; അപൂര്‍വ ചികിത്സാ നേട്ടവുമായി കാരിത്താസ് ആശുപത്രി
കോട്ടയം: അപ്പന്‍ഡിക്സ് പോളിപ്പ് ചികിത്സ യില്‍ മുന്നേറ്റവുമായി കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രി. ശസ്ത്രക്രിയയില്ലാതെ അപ്പന്‍ഡിക്സ് പോളിപ്പ് നീക്കി രോഗിക്ക് ആശ്വാസം പകരാന്‍ കഴിയുമെന്നാണ് കാരിത്താസ് ആശുപത്രി തെളിയിച്ചിരിക്കുന്നത്. എന്‍ഡോസ്‌കോപ്പിക് സബ് മ്യൂകോസല്‍ ഡിസെക്ഷന്‍ (ഇഎസ്ഡി) എന്ന അഡ്വാന്‍സ് ടിഷ്യു റിസക്ഷന്‍ രീതി ഉപയോഗിച്ചാണ് 71 വയസുകാരനായ രോഗിയുടെ അപൂര്‍വ അപ്പന്‍ഡിക്സ് പോളിപ്പ് നീക്കിയത്. 'ആ ഒന്‍പതു ദിവസം പപ്പായ മാത്രമേ കഴിക്കൂ', പ്രായത്തെ വെറും നമ്പറാക്കി മാറ്റുന്ന മോദി മാജിക്ക്! പ്രധാനമന്ത്രിയുടെ ഡയറ്റ് പ്ലാന്‍ അപ്പന്‍ഡിക്സ് ദ്വാരത്തോടു ചേര്‍ന്നുള്ള പൊളിപ്പുകള്‍ കണ്ടെത്തുമ്പോള്‍, അപ്പന്‍ഡിക്സ് സഹിതം കോളന്റെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കുകയാണ് പതിവ് രീതിയില്‍ നിന്നും വ്യത്യസ്ഥമാണ് ഈ രീതി. ജപ്പാനിലെ ടോക്കിയോയില്‍ ദീര്‍ഘകാല അഡ്വാന്‍സ്ഡ് ക്ലിനിക്കില്‍ പരിശീലനം നേടിയ ഡോ. ദീപക് മധുവിന്റെ പങ്കാളിത്തത്തോടെയായിരുന്ന ചികിത്സ. മുഖം മിനുക്കാന്‍ ഫേഷ്യല്‍, പക്ഷെ ഈ നാലെണ്ണം ഒഴിവാക്കണം ചികിത്സ പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത ദിവസം തന്നെ ഭക്ഷണം കഴിക്കാനും സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങാനും രോഗിക്ക് കഴിഞ്ഞു. വേഗത്തിലുള്ള ഫലപ്രാപ്തിയാണ് ആധുനിക ചികിത്സാരീതിയുടെ പ്രത്യേകത എന്നും അധികൃതര്‍ അറിയിച്ചു. കാരിത്താസ് ആശുപത്രിയ്ക്ക് രോഗികളോടുള്ള പ്രതിബന്ധതയാണ് ചികിത്സാ വിജയം എന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. Caritas Hospital makes rare treatment breakthrough, no surgery needed to remove appendix polyps.
ജോലിത്തിരക്കിനിടെ വര്‍ക്ക്ഔട്ട് ശനിയും ഞായറും മാത്രം; സൂക്ഷിച്ചില്ലെങ്കിൽ, പണി പിന്നാലെയുണ്ട്
ജോ ലിത്തിരക്കിനിടെ വ്യായാമത്തിനൊന്നും നേരം കിട്ടില്ല, അതുകൊണ്ട് വര്‍ക്ക്ഔട്ട് വാരാന്ത്യത്തിലേക്ക് നീക്കി വയ്ക്കുന്ന നിരവധി ആളുകളുണ്ട്. ആഴ്ചയിലെ അഞ്ച് ദിവസം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുകയും പിന്നീടുള്ള ശനിയും ഞായറും ജിമ്മില്‍ പെടാപ്പാട് പെടുന്നവരോടാണ്, സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും. പെട്ടെന്നുള്ള തീവ്ര വര്‍ക്ക്ഔട്ട് സന്ധികള്‍ക്ക് പരുക്ക് മുതല്‍ ഹൃദയത്തിന് സമ്മര്‍ദം വരെയുള്ള പലവിധത്തിലുള്ള ആരോഗ്യസങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പരിക്കുകള്‍ മുട്ട്-പുറം വേദനകള്‍, സന്ധികള്‍ക്കും പേശികള്‍ക്കും വേദന എന്നിങ്ങനെ പല പ്രശ്‌നങ്ങളും നിരന്തരം വ്യായാമം ചെയ്യാത്തവര്‍ പെട്ടെന്നൊരു ദിവസം അമിതമായി വ്യായാമം ചെയ്യുന്നതിലൂടെ സംഭവിക്കാം. ഹൃദയത്തിന് സമ്മര്‍ദം പെട്ടെന്ന് ഒരു ദിവസം അതിതീവ്രമായ വര്‍ക്ക് ഔട്ട് ചെയ്യുന്നത് നെഞ്ച്‌വേദന, ഹൃദയത്തിന്റെ താളം തെറ്റല്‍ പോലുള്ള പ്രശ്‌നമുണ്ടാക്കും. പ്രത്യേകിച്ച് 40ന് മുകളില്‍ പ്രായമുള്ളവരില്‍. ബദാം രാവിലെ വാല്‍നട്ട് വൈകുന്നേരം! നട്സ് സമയം നോക്കി കഴിക്കാം, ആരോഗ്യഗുണങ്ങൾ ഏറെ ക്ഷീണം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തീവ്രമായ വ്യായാമം ചെയ്യുന്നത്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമിതമായ ക്ഷീണത്തിന് കാരണമാകും. മുഖം മിനുക്കാന്‍ ഫേഷ്യല്‍, പക്ഷെ ഈ നാലെണ്ണം ഒഴിവാക്കണം വ്യായാമം എപ്പോഴെങ്കിലും ചെയ്താല്‍ മതിയെന്ന ധാരണ തെറ്റാണ്. നിരന്തര പരിശീലനത്തിലൂടെ മാത്രമേ വ്യായാമത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കൂ. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്തതു കൊണ്ട് ആരോഗ്യം മികച്ചതാകുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ദിവസവും ഒരു 15 മിനിട്ടെങ്കിലും നടക്കുന്നതും സ്‌ട്രെച്ചിങ് വ്യായാമങ്ങളോ യോഗയോ ചെയ്യുന്നതും വാരാന്ത്യ തീവ്ര വ്യായാമങ്ങളുടെ ദുഷ്‌ഫലങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും. Health Risk when postponing Workout to only weekends
ഉ പവാസത്തിന് നമ്മുടെ ഇന്ദ്രിയങ്ങളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ടെന്നും തന്റെ ആരോഗ്യത്തിന്‍റെ രഹസ്യം അതാണെന്നും വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 75-ാം പിറന്നാള്‍ ആഘോഷിച്ചത്. 75-ാം വയസിലും ആരോഗ്യത്തോടെ നിലനിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവുമാണ്. ഉപവാസ കാലഘട്ടത്തിൽ മണം, സ്പർശം, രുചി തുടങ്ങിയ ഇന്ദ്രിയങ്ങൾ കൂടുതൽ സജീവവും മൂർച്ചയുള്ളതുമാകുമെന്ന് അദ്ദേഹം പറയുന്നു. വെള്ളത്തിന്റെ സൂക്ഷ്മമായ ഗന്ധം പോലും ഗ്രഹിക്കാൻ ഇതിലൂടെ കഴിയും. ശാരീരികമായ നേട്ടങ്ങള്‍ക്കപ്പുറം, ഉപവാസം മാനസിക വ്യക്തത നൽകുകയും ചിന്തകൾ മൂർച്ചയുള്ളതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ കാര്യങ്ങളെ ആഗിരണം ചെയ്യാനും പ്രതികരിക്കാനുമുള്ള ഇന്ദ്രയങ്ങളുടെ കഴിവ് പലമടങ്ങ് വർധിക്കുന്നു. രണ്ടാമതായി, ചിന്തകൾക്ക് വളരെയധികം മൂർച്ചയും പുതുമ ഉള്ളതുമായി അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യയിലെ പരമ്പരാഗത ഉപവാസമായ ചാതുർമാസ് എല്ലാ വർഷവും പിന്തുടരാൻ ശ്രദ്ധിക്കാറുണ്ട്. ദീപാവലിക്ക് ശേഷം ജൂൺ പകുതിയോടെയാണ് ചാതുർമാസ് ആരംഭിക്കുന്നത്. തുടർന്നുള്ള നാല് മാസം നീണ്ടു നിൽക്കുന്ന ഉപവാസ കാലയളവിൽ ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവരാത്രി വ്രതവും എടുക്കാറുണ്ട്. ഒൻപത് ദിവസം ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി, ചൂടുവെള്ളം മാത്രമാണ് ആ ദിവസങ്ങളിൽ കുടിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചൈത്ര നവരാത്രി വ്രതവും അദ്ദേഹം അനുഷ്ഠിക്കാറുണ്ട്. ഒൻപതു ദിവസം ഒരു തരം പഴം മാത്രമായിരിക്കും കഴിക്കുക. താൻ പപ്പായയാണ് തിരഞ്ഞെടുക്കുക. ആ ഒൻപതു ദിവസവും പപ്പായ മാത്രമായിരിക്കും കഴിക്കുക. മറ്റൊന്നും കഴിക്കില്ലെന്നും അദ്ദേഹം പറയുന്നു. Indian Prime Minister Narendra Modi diet
മുഖം മിനുക്കാന്‍ ഫേഷ്യല്‍, പക്ഷെ ഈ നാലെണ്ണം ഒഴിവാക്കണം
എ ന്തെങ്കിലും ചടങ്ങ് വരുമ്പോഴാണ് മുഖം മിനുക്കുന്ന കാര്യം ഓര്‍മവരിക. സമയം പരിമിതമായതു കൊണ്ട് തന്നെ ഫേഷ്യല്‍ തന്നെയാണ് മിക്കയാളുകളുടെയും ഫസ്റ്റ് ഓപ്ഷന്‍. മുഖം തിളങ്ങുമെന്ന് മാത്രമല്ല, ചര്‍മത്തിന് ഇത് വളരെ ആരോഗ്യപ്രദവുമാണ്. ഇത് പിഗ്മെന്റേഷന്‍ കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും സഹായിക്കും. എന്നാല്‍ എല്ലാ ഫേഷ്യലുകളും സുരക്ഷിതമാകണമെന്നുമില്ല. ചിലത് ചര്‍മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ഒഴിവാക്കേണ്ടതുമാണ്. ഫ്രൂട്ട് ഫേഷ്യല്‍ കേള്‍ക്കുമ്പോള്‍ പ്രകൃതിദത്തം, ആരോഗ്യകരം, സുരക്ഷിതം എന്നൊക്കെ തോന്നാമെങ്കിലും ഇത് മുഖക്കുരു ട്രിഗര്‍ ചെയ്യുന്നതാണ്. മാത്രമല്ല, ഇത് ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണ നീക്കം ചെയ്യുകയും ചെയ്യും. ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഫ്രൂട്ട് ഫേഷ്യല്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇൻസ്റ്റന്റ് നൂഡിൽസിനെയും ഹെൽത്തി ആക്കാം, നാല് മാർഗങ്ങൾ സലൂണ്‍ ഹൈഡ്രാഫേഷ്യല്‍ എന്ത് തരം ഉല്‍പന്നമാണ് ഉപയോഗിക്കുന്നതെന്നതില്‍ ഉറപ്പില്ലാത്തതിനാല്‍ അവ നിങ്ങളുടെ ചര്‍മത്തിന് യോജിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ല. മാത്രമല്ല, ചര്‍മത്തിലെ സുഷിരങ്ങള്‍ വൃത്തിയാകണമെന്നുമില്ല. ഗോള്‍ഡ് ഫേഷ്യല്‍ കല്യാണ സീസണില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാക്കുന്ന ഒരു ഫേഷ്യലാണിത്. ചെയ്യുമ്പോള്‍ മുഖത്തിനൊരു ലുക്ക് തരുമെങ്കിലും യഥാര്‍ഥത്തില്‍ ഇത് ചര്‍മത്തില്‍ പൊള്ളല്‍ ഉണ്ടാക്കും. ബദാം രാവിലെ വാല്‍നട്ട് വൈകുന്നേരം! നട്സ് സമയം നോക്കി കഴിക്കാം, ആരോഗ്യഗുണങ്ങൾ ഏറെ അരോമ ഫേഷ്യല്‍ സെന്‍സിറ്റീവ് ചര്‍മക്കാരില്‍ ഇത് ഒട്ടും യോജിക്കില്ല. ഇത് സോറിയാസിസ്, എക്‌സിമ, അലര്‍ജി പോലുള്ളവ ട്രിഗര്‍ ചെയ്യാം. Four types parlour facial you must avoid
ബദാം രാവിലെ വാല്‍നട്ട് വൈകുന്നേരം! നട്സ് സമയം നോക്കി കഴിക്കാം, ആരോഗ്യഗുണങ്ങൾ ഏറെ
ആ രോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ പവര്‍ഹൗസ് ആണ് നട്‌സ്. നട്‌സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരഭാരം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അവയുടെ ആരോഗ്യഗുണങ്ങള്‍ പരമാവധി ലഭ്യമാക്കാന്‍, ഓരോ തരം നട്സിനും പ്രത്യേക സമയക്രമം പാലിക്കേണ്ടതുണ്ട്. ഊർജ്ജ നില, ദഹനം, രക്തത്തിലെ പഞ്ചസാര, വിശപ്പ് എന്നിവയെ ബാധിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ഈ സമയക്രമം നിശ്ചയിക്കേണ്ടത്. ഓരോ തരം നട്സും നിർദ്ദിഷ്ട ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സവിശേഷ പോഷകങ്ങൾ നല്‍കുന്നുണ്ട്. ബദാം ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് വളരെ മികച്ചതാണ്. രാവിലെ കുതിര്‍ത്ത ബദാം കഴിക്കുന്നത് അവയില്‍ അടങ്ങിയ വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കും. വാൽനട്ട് വാല്‍നട്ട് വൈകുന്നേരം കഴിക്കുന്നതാണ് നല്ലത്. കാരണം അതില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയ്ക്കൊപ്പം ഒമേഗ -3 ഉം മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും സഹായിക്കും. ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും പിസ്ത പിസ്തയിലെ പ്രോട്ടീനും നാരുകളും ഊർജ്ജ നില സ്ഥിരപ്പെടുത്താനും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കും. ഉച്ചകഴിഞ്ഞുള്ള സമയത്ത് പിസ്ത കഴിക്കുന്നതാണ് നല്ലത്. ഇത് ശരീരഭാരം കുറയ്ക്കൽ, കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ സഹായിക്കും. കശുവണ്ടി ഭക്ഷണത്തിനൊപ്പം കശുവണ്ടി ചേര്‍ത്ത് കഴിക്കാം. ഇതില്‍ അടങ്ങിയ സിങ്കും ഇരുമ്പും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഊർജ്ജ നിലയും മെച്ചപ്പെടുത്തും. ഇൻസ്റ്റന്റ് നൂഡിൽസിനെയും ഹെൽത്തി ആക്കാം, നാല് മാർഗങ്ങൾ നിലക്കടല വളരെ സുലഭമായി കിട്ടുന്ന പോഷകസമൃദ്ധമായ ഒന്നാണ് നിലക്കടല. കൊഴുപ്പും കലോറിയും കൂടുതലാണെങ്കിലും, കൂടുതൽ നേരം വയറു നിറയുന്നത് നിലനിർത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ നിലക്കടല സഹായിക്കും. നിലക്കടല കഴിക്കാന്‍ സമയക്രമം ഇല്ല, എപ്പോള്‍ വേണമെങ്കിലും നിലക്കടല കഴിക്കാം. The Best Time To Eat 5 Nuts You Need In Your Diet
ഇൻസ്റ്റന്റ് നൂഡിൽസിനെയും ഹെൽത്തി ആക്കാം, നാല് മാർഗങ്ങൾ
വ ലിയ മെനക്കേടൊന്നുമില്ലാതെ വിശപ്പടക്കാനുള്ള ഒരു ഈസി ഓപ്ഷനായി ഇന്‍സ്റ്റന്റ് നൂഡില്‍സുകളെ കരുതുന്ന നിരവധി ആളുകളുണ്ട്. അതില്‍ ഏറെയും കൗമാരക്കാരും യുവാക്കളുമാണെന്നതാണ് ശ്രദ്ധേയം. വിലക്കുറവും സമയലാഭവുമാണ് ഇത്തരം ഭക്ഷണങ്ങള്‍ക്ക് ആരാധകരെ കൂട്ടുന്നത്. ഒരു ദിവസം തന്നെ രണ്ടും മൂന്നും നേരം ഇന്‍സ്റ്റന്റ് നൂഡില്‍സിനെ ആശ്രയിക്കുന്നവരും ഏറെയാണ്. പ്രീ-കുക്ക് ചെയത് ഡ്രൈ ആക്കിയ നൂഡില്‍സും മസാലയുമായാണ് ഇവ പാക്കറ്റുകളില്‍ കിട്ടുന്നത്. ചൂടുവെള്ളത്തില്‍ മസാല പൊട്ടിച്ചിട്ട് നൂഡില്‍സ് കൂടി ചേര്‍ന്ന് രണ്ട് മിനിറ്റ് വേവിച്ചാല്‍ സംഭവം റെഡി. ഈ സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഇവ പതിവായി കഴിക്കുന്നതു കൊണ്ട് ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ഉല്‍പന്നങ്ങള്‍ക്ക് അനുസരിച്ച് അതിന്റെ പോഷകമൂല്യത്തിലും വ്യത്യാസം വരും, എന്നാലും പൊതുവെ ഇന്‍സ്റ്റന്റ് നൂഡില്‍സുകള്‍ കലോറി കുറഞ്ഞതായിരിക്കും. കൂടാതെ പല പ്രധാന പോഷകങ്ങളും ഇതില്‍ ഉണ്ടാകില്ല. ഗോതമ്പു മാവ് കൊണ്ടാണ് നൂഡില്‍സ് ഉണ്ടാക്കുന്നതെങ്കിലും അവയുടെ പോഷകമൂല്യം കൂട്ടാന്‍ അയണ്‍, ബി വിറ്റാമിനുകള്‍ എന്നിവ അധിതമായി ചേര്‍ക്കാറുണ്ട്. എന്നാല്‍ പ്രധാന പോഷകങ്ങളായ പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിന്‍ എ, സി, ബി12, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തീരേ ഉണ്ടാവില്ല. അമിതമായ സോഡിയത്തിന്‍റെ അളവ് ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഡിയം ആവശ്യമാണെങ്കിലും കൂടിപ്പോയാല്‍ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. പാക്കറ്റുകളില്‍ കിട്ടുന്ന ഇന്‍സ്റ്റന്റ് നൂഡില്‍സുകളില്‍ സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, കാന്‍സര്‍ വരെയുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമാകും. എംഎസ്ജി, ടിബിഎച്ച്ക്യൂ ഇന്‍സ്റ്റന്‍റ് നൂഡില്‍സുകളിലെ രണ്ട് പ്രധാന ചേരുവകളാണ് എംഎസ്ജി, ടിബിഎച്ച്ക്യൂ എന്നിവ. സംസ്കരിച്ച ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനും കേടാകുന്നത് തടയുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രിസർവേറ്റീവാണ് ടെർഷ്യറി ബ്യൂട്ടൈൽഹൈഡ്രോക്വിനോൺ (ടിബിഎച്ച്ക്യൂ). വളരെ ചെറിയ അളവിൽ ഇത് സുരക്ഷിതമാണെങ്കിലും പാതിവായി ദീര്‍ഘകാലം ഉപയോഗിക്കുന്നത് നാഡീവ്യവസ്ഥ തകരാറിലാകാനും, ലിംഫോമയുടെ സാധ്യത വർധിപ്പിക്കാനും, കരളിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) ഇന്‍സ്റ്റന്‍റ് നൂഡില്‍സിലെ രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു അഡിറ്റീവാണ്. ചില ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് സെന്‍സിറ്റീവ് ആയിരിക്കും. ഇത് തലവേദന, ഓക്കാനം, ഉയർന്ന രക്തസമ്മർദം, ബലഹീനത, പേശികളുടെ മുറുക്കം, ചർമത്തില്‍ തിണര്‍പ്പ് എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല, പതിവായി ഇന്‍സ്റ്റന്‍റ് നൂഡില്‍സ് കഴിക്കുന്നത് മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, അസാധാരണമായ രക്തത്തിലെ ലിപിഡ് അളവ് എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്ന് കരുതി ഇന്‍സ്റ്റന്‍റ് നൂഡില്‍സ് പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. വല്ലപ്പോഴും കഴിക്കുന്നതില്‍ ദോഷമില്ല മാത്രമല്ല, ഇന്‍സ്റ്റന്‍റ നൂഡില്‍സ് ഉണ്ടാക്കുമ്പോള്‍ അധികമായി പോഷകങ്ങള്‍ ചേര്‍ത്താല്‍ ഈ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യാം. ഉറങ്ങുന്നതിന് മുന്‍പ് പപ്പായ, ഉറക്കവും ശരിയാകും തടിയും കുറയ്ക്കാം ഇന്‍സ്റ്റന്റ് ന്യൂഡില്‍സിനെ എങ്ങനെ ആരോഗ്യപ്രദമാക്കാം പച്ചക്കറികൾ ചേർക്കുക: കാരറ്റ്, ബ്രോക്കോളി, ഉള്ളി അല്ലെങ്കിൽ കൂൺ പോലുള്ള പച്ചക്കറികൾ ഇൻസ്റ്റന്റ് നൂഡിൽസിൽ ചേർക്കുന്നത് അവയുടെ പോഷകമൂല്യം കൂട്ടാന്‍ സഹായിക്കും. പ്രോട്ടീൻ: ഇന്‍സ്റ്റന്‍റ് നൂഡിൽസിൽ പ്രോട്ടീൻ കുറവായതിനാൽ, മുട്ട, ചിക്കൻ, മീന്‍ പോലുള്ളവ ചേർത്ത് കഴിക്കുന്നത് നൂഡില്‍സിനെ പ്രോട്ടീന്‍ സമൃദ്ധമാക്കും. ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും കുറഞ്ഞ സോഡിയം: ഇന്‍സ്റ്റന്‍റ് നൂഡില്‍സില്‍ സോഡിയം കുറഞ്ഞ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത് ഉപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കും. മസാല പാക്കറ്റ് ഒഴിവാക്കുക: ഇന്‍സ്റ്റന്‍റ് നൂഡില്‍സിനൊപ്പം കിട്ടുന്ന മാസാല പാക്കുറ്റുകള്‍ക്ക് പകരം, സോഡിയം കുറഞ്ഞ മസാല സ്വന്തമായി ഉണ്ടാക്കി ചേര്‍ക്കാവുന്നതാണ്. ഇത് നൂഡില്‍സ് കൂടുതല്‍ ആരോഗ്യപ്രദമാക്കും. How to make healthy instant noodles
ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും
ലോ കത്ത് കാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണ്. ശരീരത്തിന്റെ ഏത് ഭാഗത്തും കാൻസർ കോശങ്ങൾ വളരാം. കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. ഇവ ശരീരത്തിലെ കൊഴുപ്പിൽ ലയിക്കുന്നു. സമീപകാല പഠനങ്ങളിൽ വിറ്റാമിൻ ഡിയുടെ അഭാവം പലതരത്തിലുള്ള കാൻസറിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അണ്ഡാശയ അർബുദം, സ്തനാർബുദം, വൻകുടൽ അർബുദം തുടങ്ങിയവ വിറ്റാമിൻ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയൊക്കെ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാവാം. സൂര്യരശ്മികളാണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാൽ, തൈര്, ബട്ടർ, ചീസ്, മുട്ട, സാൽമൺ ഫിഷ്, കൂൺ, ധാന്യങ്ങൾ, പയർ വർഗങ്ങൾ തുടങ്ങിയവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. ഉറങ്ങുന്നതിന് മുന്‍പ് പപ്പായ, ഉറക്കവും ശരിയാകും തടിയും കുറയ്ക്കാം കൂടാതെ കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളിൽ വിറ്റാമിൻ സിയുടെ കുറവ് വലിയ തോതിൽ കണാറുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിക്കാൻ ശരീരത്തിന് വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സി ശരീരത്തിൽ കുറഞ്ഞാൽ അർബുദ രോഗികളുടെ അതിജീവനം ബുദ്ധിമുട്ടാകും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിൾ തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് പാകം ചെയ്യുന്നതിനും രീതിയുണ്ട്, ഈ അബദ്ധം ഒഴിവാക്കാം സ്തനാർബുദം, ശ്വാസകോശ അർബുദം, ത്വക്ക് അർബുദം, സെർവിക്കൽ കാൻസർ, ഗ്യാസ്ട്രിക് കാൻസർ, കരളുമായി ബന്ധപ്പെട്ട അർബുദം, അണ്ഡാശയ അർബുദം എന്നിവ വിറ്റാമിൻ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ എ കാൻസർ സാധ്യതയെ കുറയ്ക്കുന്ന ഒരു ആൻറി ഓക്സിഡൻറായി പ്രവർത്തിക്കും. മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. Absence of Vitamin D, A, C may cause certain cancer says studies.
മധുരക്കിഴങ്ങ് പാകം ചെയ്യുന്നതിനും രീതിയുണ്ട്, ഈ അബദ്ധം ഒഴിവാക്കാം
മ ധുരക്കിഴങ്ങ് പോലെ തന്നെ പോഷകമൂല്യം അടങ്ങിയതാണ് അവയുടെ തൊലിയും. പലപ്പോഴും അവ നീക്കിയ ശേഷമാണ് മധുരക്കിഴങ്ങ് പാകം ചെയ്യാറ്. എന്നാൽ തൊലി നീക്കം ചെയ്യുന്നതിനൊപ്പം അവയുടെ 20 ശതമാനം വരെ പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് അടിക്കുമ്പോൾ ഇത് കൂടി ചേർക്കൂ, ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്‍റ് ഗുണങ്ങൾ കുറയ്ക്കും. മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ. കൂടാതെ, പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഉറങ്ങുന്നതിന് മുന്‍പ് പപ്പായ, ഉറക്കവും ശരിയാകും തടിയും കുറയ്ക്കാം മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വെജിറ്റബിൾ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നന്നായി വൃത്തിയാകാന്‍ സഹായിക്കും. Proper way to cook Sweet Potato and its health benefits.
നെല്ലിക്ക ജ്യൂസ് അടിക്കുമ്പോൾ ഇത് കൂടി ചേർക്കൂ, ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും
കാ ര്യം കുറച്ച് കയ്പ്പനാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ കേമനാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക ജ്യൂസിനൊപ്പം അൽപം കുരുമുളകു കൂടി ചേർക്കുന്നത് ആരോഗ്യഗുണം ഇരട്ടിയാക്കും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത പാനീയം കൂടിയാണിത്. നെല്ലിക്കയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ഓര്‍മശക്തിയും മെച്ചപ്പെടുത്തും. കുരുമുളക് പൊടി നെല്ലിക്ക ജ്യൂസിനൊപ്പം ചേര്‍ക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും തലച്ചോറിന് ഓക്‌സിജനും പോഷകങ്ങളും ലഭ്യമാക്കാനും സഹായിക്കുന്നു. മാത്രമല്ല, തൈറോയ്ഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദം വര്‍ധിപ്പിക്കാനും ഉപാപചയപ്രവര്‍ത്തനം നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കും. പഴയ ചോറ് ചൂടാക്കി കഴിക്കുന്ന ശീലമുണ്ടോ? പണി വരുന്നുണ്ടവറാച്ചാ! ഇതിനൊപ്പം കുരുമുളക് ചേർക്കുന്നത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തും. അത് വഴി ഹോർമോൺ സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ വ്യതിയാനം കാരണമായുണ്ടാകുന്ന ക്രമരഹിതമായ ആര്‍ത്തവം, മൂഡ് സ്വിംങ്, ശരീരഭാര വര്‍ധന എന്നിവയെ കുറയ്ക്കുന്നു. അലങ്കാരത്തിനല്ല, ബീഫ് ഫ്രൈയ്ക്കും മീന്‍ വറുത്തതിനുമൊപ്പം സവാള ചേര്‍ക്കുന്നതെന്തിന്? സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക ഫലപ്രദമാണ്. കുരുമുളക് സെറോടോണിൻ, ഡോപമിൻ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. അത് വഴി ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ ഇവയ്ക്കാകും. Amla juice health benefits.
മനസ്സിന് ഫസ്റ്റ് ഏയ്ഡ് എങ്ങനെ നല്‍കണം, പാനിക് അറ്റാക് വരുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
പ്രാ ഥമികശുശ്രൂഷയുടെ പ്രാധാന്യത്തെ സ്കൂൾതലം മുതൽ തന്നെ നമ്മൾ ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് വീഴുകയോ മുറിയുകയോ ചെയ്താൽ അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാറില്ല. എന്നാല്‍ മനസ്സിനാണ് അത്തരമൊരു സാഹചര്യം വരുന്നതെങ്കിൽ, നൽകേണ്ട പ്രാഥമികശുശ്രൂഷയെ കുറിച്ച് അറിയാമോ? ഇന്ത്യയില്‍ കോവിഡിന് ശേഷം ഉത്കണ്ഠ അനുഭവിക്കുന്നവരുടെ എണ്ണം 23.7 നിന്ന് 35 ശതമാനമായി ഉയര്‍ന്നതായി സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദം, ഉത്കണ്ഠ, പാനിക് അറ്റാക്ക്, വിഷാദം തുടങ്ങിയ വാക്കുകള്‍ താമാശയായിട്ടും കാര്യമായിട്ടുമൊക്കെ ഇന്നത്തെ നമ്മുടെ സാധാരണ വര്‍ത്തമാനങ്ങളില്‍ പോലും പതിവാണ്. പലപ്പോഴും ഈ വാക്കുകളുടെ അർഥത്തിന്റെ ആഴം മനസിലാക്കാതെയാണ് നമ്മൾ ഉപയോഗിക്കാറ്. ഉത്കണ്ഠയും പാനിക് അറ്റാക്കും പാനിക് അറ്റാക്കുകളും ആങ്സൈറ്റി അറ്റാക്കുകളും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവർ നിരവധിയാണ്. എന്നാൽ രണ്ടും രണ്ട് അവസ്ഥകളാണ്. ചില സന്ദർഭങ്ങളിൽ മാനസികമായി ദുർബലരോ ഭയപ്പെടുകയോ ചെയ്യുമ്പോഴാണ് ഇവ രണ്ടും നമ്മെ കീഴ്പ്പെടുത്തുക. ആങ്സൈറ്റി അറ്റാക്ക് യഥാർഥത്തിൽ ഒരു ഔദ്യോഗിക മെഡിക്കൽ പദമല്ല. മറിച്ച് ഉത്കണ്ഠ എന്നത് ഒരു വികാരമാണ്. സമ്മർദകരമായ ജീവിത സംഭവങ്ങൾ കാരണം അമിതമായ ഉത്കണ്ഠ ഉണ്ടാകാം. ചിലപ്പോൾ ഭാവിയിൽ സംഭവിച്ചേക്കാമെന്ന കാര്യങ്ങൾ ചിന്തിച്ച് ആളുകൾ സമ്മർദത്തിലാകുകയും ആശങ്കകൾ നിയന്ത്രണാതീതമാവുകയും ചെയ്യും. ഇതിന്റെ ലക്ഷണങ്ങൾ ആറ് മാസം വരെ നീണ്ടു നിൽക്കാം. അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ മനസ്സിന്‍റെയും പ്രവര്‍ത്തനങ്ങളുടെയും ചാഞ്ചല്യം ആള്‍ക്കൂട്ടത്തില്‍ നിന്ന് പിന്‍വാങ്ങല്‍ അസാധാരണമായ രീതിയില്‍ പ്രകോപിതരാകല്‍ അല്ലെങ്കില്‍ പെട്ടെന്നുള്ള മൗനമോ അമിതമായ സംസാരമോ ഉണ്ടാകാം. എന്നാല്‍ പാനിക് അറ്റാക് എന്നത് വളരെ പെട്ടെന്ന് സംഭവിക്കുന്നതാണ്. ഭയത്തിന്റെ പെട്ടെന്നുള്ള തീവ്രമായ ഒരു അവസ്ഥയാണിത്. പാനിക് അറ്റാക്കുകൾക്ക് വ്യക്തമായ ട്രിഗർ ഉണ്ടാവണമെന്നില്ല. ഇത് ഏതാനും മിനിറ്റുകൾ മുതൽ ചിലപ്പോൾ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കാം. വ്യത്യസ്ത ആവൃത്തികളിൽ ആളുകൾക്ക് പാനിക് അറ്റാക്കുകൾ അനുഭവപ്പെടാം. പാനിക് അറ്റാക് ലക്ഷണങ്ങള്‍ ശ്വാസതടസ്സം വിയർക്കൽ അല്ലെങ്കിൽ വിറയൽ, ഓക്കാനം, നെഞ്ചുവേദന, തലകറക്കം ഈ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരുപോലെ ആവണമെന്നില്ല. മാനസികാരോഗ്യ പ്രഥമശുശ്രൂഷ ഗൈഡ് അനുസരിച്ച് ഒരു വ്യക്തിക്ക് പാനിക് അറ്റാക് ഉണ്ടാകുമ്പോൾ, അവർ ദിശാബോധമില്ലാത്തവരോ ആശയക്കുഴപ്പത്തിലകപ്പെടുന്നവരോ ആയി മാറുന്നു. ഇത്തരം അവസ്ഥകളില്‍ അകപ്പെടുന്ന വ്യക്തികള്‍ക്ക് വാക്കുകള്‍ കൊണ്ട് ആശയവിനിമയം നടത്താനോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ സാധിക്കാത്ത അവസ്ഥ ഉണ്ടെങ്കില്‍ അവരെ മറ്റേതെങ്കിലും രീതിയില്‍ ആശയവിനിമയം നടത്താന്‍ പ്രോത്സാഹിപ്പിക്കണം. അലങ്കാരത്തിനല്ല, ബീഫ് ഫ്രൈയ്ക്കും മീന്‍ വറുത്തതിനുമൊപ്പം സവാള ചേര്‍ക്കുന്നതെന്തിന്? പാനിക് അറ്റാക് സംഭവിച്ചവരെ കൈകാര്യം ചെയ്യുമ്പോള്‍ ആദ്യം സ്വയം ശാന്തത പാലിക്കുകയും സൗമ്യമായ സ്വരത്തിൽ അവരോട് ഇടപെടുകയും വേണം. ആ വ്യക്തിയെ ആൾക്കൂട്ടത്തിൽ നിന്നോ അനാവശ്യ ശ്രദ്ധയിൽ നിന്നോ അകറ്റി ശാന്തമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കുക. അവർക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുക. ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വന്നേക്കാം, എന്നാല്‍ എപ്പോഴും നിങ്ങളുടെ സ്വരം മൃദുവായി നിലനിർത്തുക. അവരുടെ ശ്വസനം നിയന്ത്രിക്കാൻ അവരെ സഹായിക്കുക. ഒരു പേപ്പർ ബാഗിലേക്ക് ശ്വാസം വിടുന്നതും ഉപയോഗപ്രദമാകും. അവർ സുരക്ഷിതരാണെന്നും അമിതമായ വികാരങ്ങൾ ക്രമേണ കുറയുമെന്നും ശാന്തമായ ശബ്ദത്തിൽ അവരെ ബോധ്യപ്പെടുത്തുക. പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്ക്; രണ്ടും ഒന്നാണോ? ലക്ഷണങ്ങൾ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല പാനിക് അറ്റാക് നേരിടുന്ന വ്യക്തികളോട് വിശ്രമിക്കൂ, ശാന്തമാകാന്‍ ശ്രമിക്കൂ എന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. പാനിക് അറ്റാക്ക് ബാധിച്ച ആളെ കുലുക്കുകയോ, തിരക്കുകൂട്ടുകയോ, അനാവശ്യ ശ്രദ്ധ ആകർഷിക്കുകയോ ചെയ്യരുത്. ഇത് സാഹചര്യം കൂടുതൽ വഷളാക്കും. ഒരിക്കലും അവരുടെ അവസ്ഥയെ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കരുത്. Mental Health tips: How to identify panic attack and how to give first aid.
അലങ്കാരത്തിനല്ല, ബീഫ് ഫ്രൈയ്ക്കും മീന്‍ വറുത്തതിനുമൊപ്പം സവാള ചേര്‍ക്കുന്നതെന്തിന്?
പൊ രിച്ച കോഴിയും മീനും ബീഫുമൊക്കെ കഴിക്കുമ്പോള്‍ അതിനു മുകളില്‍ സവാള അരിഞ്ഞിട്ട് കളര്‍ഫുള്‍ ആക്കാറുണ്ട്. എന്നാല്‍ അലങ്കാരത്തിന് മാത്രമല്ല, സവാള പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് ചില ആരോഗ്യഗുണങ്ങളും ഉണ്ട്. ഫ്രൈ ചെയ്ത ഭക്ഷണത്തിനൊപ്പം സവാള ഉള്‍പ്പെടുത്തുന്നത് രുചി കൂട്ടാന്‍ മാത്രമല്ല എണ്ണയടക്കമുളള ചേരുവകളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും പച്ച സവാള സഹായിക്കും. ഇവയിലെ കൊഴുപ്പ് വലിച്ചെടുക്കാനും സവാളയ്ക്ക് കഴിവുണ്ട്. സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്. സൾഫർ വളരെ കൂടുതലായതിനാൽ സവാള ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്. സവാള അരിയുന്ന രീതി മാറിയാല്‍, രുചി മാറും! ആ കെമിസ്ട്രി ഇതാണ് സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കുടൽ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. സവാളയിലെ ആന്റി ഓക്സിഡന്റ്സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. സവാളയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ആന്റി ഓക്‌സിൻ്റുകളാൽ സമ്പന്നമായതിനാൽ സവാള ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും വളരെയധികം സഹായിക്കും. സവാളയിലെ കറുത്ത പൂപ്പല്‍ വിഷമോ? ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത് ! വിറ്റാമിന്‍ സിയുടെ കലവറയാണ് സവാളയും ചുവന്നുള്ളിയും. ഇവ രണ്ടും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. Health benefits of adding fresh onions in fried fish and beef fry.
പഴയ ചോറ് ചൂടാക്കി കഴിക്കുന്ന ശീലമുണ്ടോ? പണി വരുന്നുണ്ടവറാച്ചാ!
ചോ റ് പണ്ടേ മലയാളികളുടെ ഒരു വീക്നസ് ആണ്. ഉച്ചയൂണും അത്താഴവും ചോറായിരിക്കണം. ഇപ്പോഴാണെങ്കിൽ ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ചോറുണ്ടാകുന്നതിന്റെ അളവു കൂടിയാലും ടെൻഷൻ വേണ്ട. ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുന്ന ശീലം മിക്ക വീടുകളിലും ഇപ്പോൾ സാധാരണമാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് നല്ലതാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടാനുള്ള സാധ്യതയുണ്ട്. വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ ബക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്. ചുമ്മാ തിളപ്പിച്ചാൽ പോരാ! ചോറ് പാകം ചെയ്യുന്നതിന് ചില ശാസ്ത്രീയ വശങ്ങളുണ്ട്, എന്താണ് പാര്‍ബോയിലിങ്? സാധാരണ താപനിലയില്‍ ഏതാനും മണിക്കൂറുകൾ ഇരുന്നു ഫ്രിജിൽ വച്ച ശേഷം, കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം ഉണ്ടാവുക. കൂടാതെ ഫ്രിജിൽ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജിൽ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്. ബാക്കി വന്ന ചോറ് കളയാന്‍ വരട്ടെ; വ്യത്യസ്തമായൊരു വിഭവം തയ്യാറാക്കാം ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക. Eating leftover boiled rice may cause food poison.
പുരുഷന്മാര്‍ പ്രഗ്നന്‍സി ടെസ്റ്റില്‍ പോസിറ്റീവാകുമോ? ആയാൽ, അതൊരു മുന്നറിയിപ്പാണ്
പു രുഷന്മാര്‍ ഗര്‍ഭപരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയും അത് പോസിറ്റീവ് ആവുകയും ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെ സംഭവിക്കാറുണ്ടത്രേ! ഗർഭകാലത്ത് സ്ത്രീകളില്‍ പ്ലാസന്‍റ ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ (എച്ച്സിജി) സ്ഥിരീകരിക്കുന്നതിലൂടെയാണ് സാധാരണ ഗര്‍ഭ പരിശോധനാ കിറ്റുകള്‍ പോസിറ്റീവ് ഫലം കാണിക്കുന്നത്. പുരുഷന്മാര്‍ക്ക് പ്ലസന്‍റ ഇല്ലാത്തതുകൊണ്ട് തന്നെ പരിശോധന ഫലം എപ്പോഴും നെഗറ്റീവ് ആയിരിക്കണം. പുരുഷന്മാര്‍ ഗര്‍ഭപരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയാൽ എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭപരിശോധന കിറ്റ് ഉപയോഗിച്ച് നടത്തുന്ന പരിശോധനയില്‍ പുരുന്മാര്‍ പോസിറ്റീവ് ആണെന്ന് കാണിക്കാറുണ്ട്. അത് പക്ഷെ ഗര്‍ഭമുണ്ടെന്നല്ല അര്‍ഥമാക്കുന്നത്. ഇത് പുരുഷന്മാരിലെ ഉയർന്ന എച്ച്സിജി അളവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിലതരം കാന്‍സറുകള്‍, പ്രത്യേകിച്ച് വൃഷണ കാന്‍സര്‍ ഉളളവരില്‍ എച്ച്സിജി ഉയര്ന്ന അളവില്‍ ഉല്‍പാദിപ്പിക്കും. അനൽസ് ഓഫ് ദി റോയൽ കോളജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മൂത്രത്തിലെ എച്ച്സിജി അളവ് സ്ഥിരീകരിക്കുന്ന പ്രെഗ്നന്‍സി കിറ്റുകള്‍ പുരുഷന്‍മാരില്‍ വൃക്ഷണത്തിലെ കാന്‍സര്‍ നിര്‍ണയിക്കാന്‍ സഹായകമാകുമെന്നാണ്. ചില തരം വൃക്ഷണ കാൻസറുകൾക്ക് എച്ച്സിജി ഉത്പാദിപ്പിക്കാൻ കഴിയും. എച്ച്സിജി ഉത്പാദിപ്പിക്കുന്ന ട്യൂമറുകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാകാം ഈ പോസിറ്റീവ് ഫലം. സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ് അതേസമയം, കാൻസർ പരിശോധനയ്ക്കായുള്ള രോഗനിർണയ ഉപകരണമല്ല പ്രഗ്നന്‍സി കിറ്റുകള്‍. മാത്രമല്ല. കരൾ, ആമാശയം അല്ലെങ്കിൽ ശ്വാസകോശത്തിലെ മുഴകൾ, ഹോർമോൺ അളവിനെ ബാധിക്കുന്ന മരുന്നുകൾ, പ്രഗ്നന്‍സി കിറ്റിനുണ്ടാകുന്ന പിശകുകള്‍ എന്നിവയും ഉയര്‍ന്ന എച്ച്സിജി അളവ് കാണിക്കാന്‍ കാരണമാകാറുണ്ട്. ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തിയാണോ? പതിവാക്കേണ്ട, ദഹനക്കേടും പ്രമേഹസാധ്യതയും വർധിക്കും എന്നാല്‍ പോസിറ്റീവ് റിസര്‍ട്ടിനൊപ്പം വൃഷണങ്ങളില്‍ മുഴകൾ, വീക്കം, വൃഷണസഞ്ചിയിൽ ഭാരം, അസ്വസ്ഥത, വൃഷണത്തിന്‍റെ വലിപ്പത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ, അടിവയറ്റിലോ പുറകിലോ ഉള്ള വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളുണ്ടാകുകയാണെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടുകയും ചെയ്യണം. സെറം എച്ച്സിജി രക്തപരിശോധനയിലൂടെ എച്ച്സിജിയുടെ അളവ് സ്ഥിരീകരിക്കാം. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനായി വൃഷണങ്ങളുടെ അൾട്രാസൗണ്ട് അല്ലെങ്കിൽ മറ്റ് ഇമേജിങുകള്‍ നടത്തേണ്ടി വന്നേക്കാം. Home Pregnancy Test may Detect Testicular Cancer in men says studies
പെൺകുട്ടികൾക്ക് ആദ്യ ആർത്തവത്തിന് മുമ്പ് പിസിഒഎസ് വരുമോ? ഈ നാല് ലക്ഷണങ്ങൾ അവഗണിക്കരുത്
സ്ത്രീ കളെ ബാധിക്കുന്ന ഒരു ഹോര്‍മോണല്‍ തകരാറാണ് പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്). മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയെ തുടര്‍ന്ന് ഇന്ന് പിസിഒഎസ് വളരെ സാധാരണമായിരിക്കുകയാണ്. പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളെയാണ് പിസിഒഎസ് പ്രധാനമായും ബാധിക്കുന്നത്. എന്നാല്‍ ആദ്യാര്‍ത്തവത്തിന് മുന്‍പ് തന്നെ പിസിഒഎസ് ലക്ഷണങ്ങള്‍ പെണ്‍കുട്ടികളില്‍ പ്രകടമാകുന്നത് വര്‍ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പെണ്‍കുട്ടികളില്‍ ആര്‍ത്തവാരംഭത്തിന്‍റെ ശരാശരി പ്രായം 13 ആണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദശകങ്ങളായി ഈ പ്രായപരിധി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലെ മാറ്റമാണ് അതിനുള്ള ഒരു പ്രധാന ഘടകം. ഇത് പെണ്‍കുട്ടികളില്‍ പിസിഒഎസ് സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ആദ്യാര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളില്‍ ഈ നാല് ലക്ഷണം പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂർത്തിയാകുന്നതിനു മുമ്പുള്ള മാറ്റങ്ങൾ: ചില പെൺകുട്ടികൾ പ്രതീക്ഷിച്ചതിലും നേരത്തെ പ്രായപൂർത്തിയാകുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഉദാഹരണത്തിന് സ്തനവളർച്ച അല്ലെങ്കിൽ ഗുഹ്യഭാഗത്തെ രോമവളർച്ച. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്. അമിതഭാരം: പെട്ടെന്ന് ശരീരഭാരം കൂടുന്നത്, പ്രത്യേകിച്ച് വയറിന് ചുറ്റും. ഇത് ഭാവിയില്‍ പെണ്‍കുട്ടികളില്‍ പിസിഒഎസിനുള്ള ഒരു അപകടഘടകമാകാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രധാനമാണ്. ചർമ പ്രശ്നങ്ങൾ: മുഖക്കുരു, എണ്ണമയമുള്ള ചർമം, കഴുത്തിലും കക്ഷങ്ങളിലും കറുത്ത പാടുകൾ (അകാന്തോസിസ് നൈഗ്രിക്കൻസ്) എന്നിവ പെൺകുട്ടികൾക്ക് ഇൻസുലിൻ പ്രതിരോധം ഉണ്ടെന്നതിന്‍റെ ലക്ഷണങ്ങളാണ്. ഇത് പിസിഒഎസ് സാധ്യത കൂട്ടുന്നു. അമിത രോമവളർച്ച: ആർത്തവത്തിന് മുമ്പ് മുഖത്തോ, നെഞ്ചിലോ അസാധാരണമായ രോമവളർച്ച (ഹിർസുറ്റിസം) ഉണ്ടാകുന്നത് പിസിഒഎസുമായി ബന്ധപ്പെട്ട ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാകാം. ദിവസവും ഫ്ലാക്സ് വിത്തുകൾ, പിസിഒഎസ് നിന്ത്രിക്കാന്‍ ഏറ്റവും മികച്ചത് ജനിതകവും ഒരു പ്രധാനഘടകമാണ്. അമ്മയ്ക്കോ മൂത്ത സഹോദരിക്കോ പിസിഒഎസ് ഉണ്ടെങ്കില്‍ ഇളയ പെണ്‍കുട്ടിക്കും പിസിഒഎസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പെണ്‍കുട്ടിയില്‍ പിസിഒഎസ് അപകടസാധ്യത കുറയ്ക്കുന്നതിന് ഹോര്‍മോണ്‍ ആരോഗ്യം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. പ്രസവ ശേഷവും പിസിഒഎസ് ഉണ്ടാകാം, ലക്ഷണങ്ങളും പ്രതിരോധവും ആരോഗ്യകരമായ ജീവിതശൈലി, പോഷകസമൃദ്ധമായ ഭക്ഷണക്രമം, പതിവ് വ്യായാമം, ശരീരഭാരം നിയന്ത്രിക്കല്‍, സമ്മര്‍ദം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിലൂടെ പെണ്‍കുട്ടികളില്‍ ആദ്യകാല പിസിഒഎസ് ലക്ഷണങ്ങളില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. പെണ്‍കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തുടക്കം മുതല്‍ ശ്രദ്ധിക്കുന്നത് ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. PCOS symptoms can begin well before periods start. Four early signs parents should watch for.
എല്ലാ ദിവസവും മുട്ട കഴിക്കാമോ?
ശ രീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് മുട്ട. പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയവയും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്രയധികം ഗുണങ്ങൾ ഉണ്ടെങ്കിലും മുട്ട ദിവസവും കഴിക്കുന്നത് നല്ലതാണോ എന്ന സംശയം മിക്ക ആളുകളിലും ഉണ്ടാകാം. അമിതമായാൽ എന്താണെങ്കിലും അത് വിഷമാണ്. മുട്ടയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഒരു പരിധിക്കപ്പുറം മുട്ട കഴിക്കുന്നത് ശരീരത്തിന് ഗുണം ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷവുമാണ്. കൊളസ്ട്രോൾ മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണ്. 100 ഗ്രാം മുട്ടയിൽ ഏതാണ്ട് മൂന്നു ഗ്രാം പൂരിത കൊഴുപ്പും 200–300 മി.ഗ്രാം കൊളസ്ട്രോളുമുണ്ട്. മുട്ട അടങ്ങുന്ന പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കൾ കൊളസട്രോൾ ശരീരത്തിൽ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലുള്ളവർ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമേ ഭക്ഷണത്തില്‍ മുട്ട ഉൾപ്പെടുത്താൻ പാടുള്ളൂ. ഹൃദ്രോഗ സാധ്യത ദിവസവും മുട്ട കഴിച്ചാൽ, അത് പകുതി മുട്ടയാണെങ്കിൽ പോലും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് JAMA ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ഒരു ദിവസം കഴിക്കാവുന്ന മുട്ടയുടെ അളവിനെക്കുറിച്ച് നമുക്ക് സംശയമുണ്ടാകും. ഇതിൻ്റെ എണ്ണം പലർക്കും പലതാണ്. എത്ര മുട്ട കഴിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമനുസരിച്ചേ തീരുമാനിക്കാവൂ. മുഖക്കുരു ഒരു ലക്ഷണമാകാം, പ്രധാന നാല് കാരണങ്ങള്‍ ശരീരഭാരം ചിലർ മുട്ട അമിതമായി കഴിക്കുന്നവരാണ്. ഈ ശീലം കാരണം ശരീര ഭാരം കൂടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കി വെള്ളക്കരു മാത്രമായി കഴിക്കുന്നത് നല്ലതാണ്. ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ? കാത്തിരിക്കുന്നത് മാറാരോഗങ്ങൾ ദഹന സബന്ധമായ പ്രശ്നങ്ങൾ പോഷകങ്ങൾ മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാൽ മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ചിലർക്ക് തുടർച്ചയായ ഓക്കാനം അനുഭവപ്പെടുന്നതിനൊപ്പം അലർജിയും ഉണ്ടായേക്കാം. Eating eggs every day may cause some health conditions
മുട്ട അമിതമായി ചൂടാക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും; സുരക്ഷിതമായി എങ്ങനെ ഉണ്ടാക്കാം
അ വശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. എന്നാൽ പാചകം പാളിയാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കുമെന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ രോഗികളില്‍ അത് അപകടമുണ്ടാക്കുകയും ചെയ്യും. മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും. ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തിയാണോ? പതിവാക്കേണ്ട, ദഹനക്കേടും പ്രമേഹസാധ്യതയും വർധിക്കും മുട്ട എങ്ങനെ സുരക്ഷിതമായി ഉണ്ടാക്കാം കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും. Boiling eggs too much may cause heart diseases
ആവേശം നിറഞ്ഞ പാട്ടു കേൾക്കാം, മോഷൻ സിക്നസ് പകുതിയായി കുറയും, ദുഃഖഗാനങ്ങൾ വഷളാക്കും
യാ ത്രകളുടെ സുഖം കൊല്ലിയാണ് മോഷൻ സിക്നസ്. യാത്രക്കിടെയിൽ തലകറക്കം, ഛർദ്ദി, ക്ഷീണം, വിയർപ്പ് ഇങ്ങനെ നീളം ലക്ഷണങ്ങൾ. ആസ്വാദ്യകരമാകേണ്ട ഒരു യാത്രയെ ഇത് വളരെ അസുഖകരമായ ഒരനുഭവമാക്കി മാറ്റാം. യാത്രക്കിടെ കേൾക്കുന്ന പാട്ടുകൾ പോലും മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സിൽ പ്രസിദ്ധകരിച്ച പഠനത്തിൽ ദുഖഭാവത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് മോഷൻ സിക്നസ് വഷളാക്കുമെന്ന് വ്യക്തമാക്കുന്നു. അതേസമയം സന്തോഷം നല്‍കുന്നതും സൗമ്യവും മൃദുവുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും തെളിഞ്ഞു. സൗമ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ മോഷന്‍ സിക്നസിന്റെ ലക്ഷണങ്ങള്‍ 56.7 ശതമാനവും സന്തോഷം നല്‍കുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം 48.3 ശതമാനമാണ് ലക്ഷണങ്ങള്‍ കുറച്ചത്. സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ് പലപ്പോഴും നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പാട്ടുകൾ. എന്നാല്‍ ഈ സമീപനം യാത്രകള്‍ക്ക് അനുയോജ്യമല്ല, പ്രത്യേകിച്ചും നിങ്ങള്‍ക്ക് മോഷന്‍ സിക്നസ് വരാന്‍ സാധ്യതയുണ്ടെങ്കില്‍. ആളുകൾക്ക് മോഷൻ സിക്നസ് അനുഭവപ്പെടുമ്പോൾ അവരുടെ തലച്ചോറിലെ ഓക്‌സിപിറ്റല്‍ ലോബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. 'രണ്ടാം പ്രസവത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു, മാനസികമായി പൊരുത്തപ്പെടാന്‍ പ്രസായപ്പെട്ടു'-ഇല്യാന ഡി ക്രൂസ് എന്നാല്‍ സന്തോഷം നല്‍കുന്ന ഈണങ്ങള്‍ അതിനെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഈ രീതിയില്‍, മോഷന്‍ സിക്നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയും. Motion Sickness: Happy songs may reduce motion sickness symptoms says new study.
പ്ര സവാനന്തരം വിഷാദം നേരിട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ഇല്യാന ഡി ക്രൂസ്. ആദ്യ കുട്ടിയെ പ്രസവിച്ച ശേഷം താന്‍ കടുത്ത വിഷാദാവസ്ഥയിലേക്ക് പോയിരുന്നുവെന്ന് ഇല്യാന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരുന്നുവെന്ന് ഇല്യാന പറയുന്നു. ആദ്യ തവണ കാര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പ്രയാസമാണെങ്കില്‍ രണ്ടാം തവണ കുട്ടിയെ മാത്രം നോക്കിയാല്‍ പോര, മൂത്ത കുട്ടിയെയും പരിചരിക്കേണ്ടതുണ്ട്. അവിശ്വസനീയമാംവിധം കഠിനമായിരുന്നു കാര്യങ്ങൾ. എന്ത് സംഭവിക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും മാനസികമായി വളരെ ബുദ്ധിമുട്ടി. ഒരു കുഞ്ഞിനെ വളർത്താൻ ഒരു നാട് മുഴുവൻ വേണമെന്ന് പറയുന്നത് ശരിയാണെന്നും ഇല്യാന ചൂണ്ടിക്കാണിക്കുന്നു. എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ പ്രസവാനന്തരം സാധാരണയായി സ്ത്രീകളില്‍ കണ്ടുവരുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ആദ്യപ്രസവത്തിലാണ് ഈ പ്രവണത കൂടുതലും കാണാറ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും കുട്ടിയോടുള്ള ബന്ധം കുറയാനും ഇത് കാരണമാകും. ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ? കാത്തിരിക്കുന്നത് മാറാരോഗങ്ങൾ ഉറക്കമില്ലായ്മ, സങ്കടം, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ സാധാരണ വിഷാദ ലക്ഷണങ്ങള്‍ തന്നെയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലും കാണുന്നത്. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്. സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ് കൃത്യസമയത്ത് രോഗാവസ്ഥ മനസിലാക്കുകയും ചികിത്സ നല്‍കേണ്ടതും പ്രധാനമാണ്. മരുന്ന്, കാൺസിലിങ്, സൈക്കോതെറാപ്പി തുടങ്ങിയ ചികിത്സ രീതികളിലൂടെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ മാറ്റിയെടുക്കാവുന്നതാണ്. പല കേസുകളിലും ഒരു മനോരോഗ വിദഗ്ധൻറെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്. ileana d cruz opens ups about Postpartum depression.
സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ്
ജാ തിക്ക ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. നീർവീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങൾ എന്നിവയെ ചികിത്സിക്കാനും ആരോഗ്യത്തിനുമൊക്കെ ജാതിക്ക ബസ്റ്റാണ്. സമ്മർദം കുറയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ സഹായകരമാണ്. ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലിയും അത് പൊടിച്ചെടുക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ചർമത്തിന്റെ നിറ വ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാൻ ജാതിയ്ക്ക നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയാണ് ചർമ്മത്തിന് തിളക്കം നൽകുന്നത്. മുഖക്കുരു ഒരു ലക്ഷണമാകാം, പ്രധാന നാല് കാരണങ്ങള്‍ ഇതിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും. 100 ഗ്രാം ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടാതെ, ജാതിക്കയിലെ മസെലിഗ്നാൻ എന്ന സംയുക്തം ദന്തക്ഷയങ്ങൾ തടയാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഗുണങ്ങൾ കാരണം, ചില ടൂത്ത് പേസ്റ്റ് ഫോർമുലേഷനുകളിലും ജാതിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്. ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ? കാത്തിരിക്കുന്നത് മാറാരോഗങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക മികച്ചതാണ്. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായിൽ നിന്ന് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. Nutmeg fruit for skin care
ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ? കാത്തിരിക്കുന്നത് മാറാരോഗങ്ങൾ
ഓ ഫീസിലെ ഇടവേളകളിൽ ചിലർക്ക് ചൂടു ചായയ്ക്കൊപ്പം ഒരു സിഗരറ്റ് നിർബന്ധമാണ്. എന്നാൽ നിസാരമെന്ന് തോന്നുന്ന ഈ ശീലം വളരെ അപകടകരമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂടു ചായയ്ക്കൊപ്പം സിഗരറ്റും ഉപയോഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. 2023-ൽ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുന്നു. ശ്വാസകോശ അര്‍ബുദം: സിഗരറ്റ് ശ്വാസകോശ അർബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്ഥിരമായി പുകവലിക്കുന്നവർക്ക് ഈ കോശങ്ങളിൽ മുറിവുകൾ ഉണ്ടാകാനും, പിന്നീട് അവ കാൻസർ കോശങ്ങളായി മാറാനും ഇടയുണ്ട്. തൊണ്ടയിലെ കാന്‍സര്‍: സിഗരറ്റ് വലിക്കുന്നതിലൂടെ ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ തൊണ്ടയിൽ എത്താനും. ഇതിനൊപ്പം ചൂടുള്ള ചായ കൂടി കുടിക്കുമ്പോൾ, തൊണ്ടയിലെ കോശങ്ങൾ വേഗത്തില്‍ നശിക്കുന്നു. ഇത് തൊണ്ടയിൽ സ്ഥിരമായ നീർക്കെട്ടിനും ശബ്ദ മാറ്റങ്ങൾക്കും കാരണമാകും. ഈ ശീലം തുടർന്നാൽ, അത് കാലക്രമേണ തൊണ്ടയിൽ ക്യാൻസറിന് കാരണമാകും. ഹൃദ്‌രോഗം: പുകയിലയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടും. അതുപോലെ, ചായയിലെ കഫീനും അമിതമായാൽ ഹൃദയത്തിന് കൂടുതൽ സമ്മർദമുണ്ടാക്കും. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചാകുമ്പോൾ അത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകും. അതിനാൽ, ഇത് ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. മുടി കറുപ്പിക്കാന്‍ ചെമ്പരത്തിയും അരി കുതിര്‍ത്ത വെള്ളവും, വീട്ടിലുണ്ടാക്കവുന്ന ഹെയര്‍ പാക്കുകള്‍ പക്ഷാഘാത സാധ്യത: നിക്കോട്ടിൻ, കഫീൻ എന്നീ രണ്ട് ഘടകങ്ങളും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മർദം വർധിപ്പിക്കും. ഇവ രണ്ടും ഒരുമിച്ച് ശരീരത്തിലെത്തുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും. ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ പ്രമേഹം പോലുള്ള അസുഖങ്ങളുള്ള ആളുകൾക്ക് ഈ ശീലം കൂടുതൽ അപകടകരമാണ്. ഈ അവസ്ഥയിൽ പക്ഷാഘാതം വരാനുള്ള സാധ്യത വളരെയധികം കൂടുന്നു. മുഖക്കുരു ഒരു ലക്ഷണമാകാം, പ്രധാന നാല് കാരണങ്ങള്‍ ഓര്‍മക്കുറവ്: പുകവലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും അത് ഓർമശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. smoking cigeratte and drinking hot tea at same time may cause deadly diseases.
മുഖക്കുരു ഒരു ലക്ഷണമാകാം, പ്രധാന നാല് കാരണങ്ങള്‍
എ ണ്ണമയം അധികമായ ചര്‍മക്കാരില്‍ മുഖക്കുരു വളരെ സാധാരണമായ ഒരു ചര്‍മപ്രശ്നമാണ്. എങ്കില്‍പോലും ഇത് പലരുടെയും ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണ്. വെറുമൊരു സൗന്ദര്യപ്രശ്നമെന്നതിനെക്കാള്‍ ഉപരി മുഖക്കുരു ചില ആരോഗ്യ പ്രശ്നങ്ങളുടെയും സൂചനയാകാമെന്ന് ആയുവേദത്തിലും പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലും പറയുന്നു. ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുകയാണ് ചെയ്യുന്നത്. ആയുര്‍വേദത്തില്‍ മുഖത്തിന്‍റെ ഓരോ ഭാഗത്തും പ്രത്യക്ഷപ്പെടുന്ന കുരുക്കളും നമ്മുടെ ആന്തരിക ആരോഗ്യത്തിന്‍റെ സൂചനയാണെന്ന് വ്യക്തമാക്കുന്നു. കരള്‍ രോഗങ്ങള്‍ മുതല്‍ ദഹനക്കേട് വരെ മുഖക്കുരുവിലൂടെ അറിയാം. താടിയിലും താടിയെല്ലിലുമുള്ള കുരുക്കള്‍ ശരീരത്തിലെ ഹോർമോൺ ഏറ്റക്കുറച്ചിലുകൾ സെബം ഉത്പാദനം വർധിപ്പിക്കുന്നതിനും അധിക സെബം (എണ്ണമയം) സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിലേക്കും നയിക്കും. താടിയിലും താടിയെല്ലിലും പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ ഇത്തരം ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമായിരിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. പൊട്ടുമോ.. ഒട്ടിപ്പിടിക്കുമോ എന്ന ടെൻഷൻ വേണ്ട; മൺചട്ടിയെ നോൺസ്റ്റിക്ക് പാത്രങ്ങൾ പോലെ ആക്കാം ദഹനപ്രശ്നങ്ങൾ ഗട്ട് ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ വീക്കം, സെബം (ചർമ എണ്ണ) അമിത ഉൽപാദനം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് സുഷിരങ്ങൾ അടയുന്നതിനും പ്രത്യേകിച്ച് കവിളുകളിൽ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകും. കരളിന്റെ പ്രവർത്തനം പുരികങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ കരളിന്‍റെ മോശം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൈനീസ് പരമ്പരാഗത വൈദ്യത്തില്‍ പറയുന്നു. എന്നാല്‍ ആധുനിക വൈദ്യത്തില്‍ ഇത് തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അനാരോഗ്യകരമായ ഭക്ഷണക്രമം, മാനസിക സമ്മര്‍ദം, അമിതമദ്യപാനം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാകാമിത്. മുടി കറുപ്പിക്കാന്‍ ചെമ്പരത്തിയും അരി കുതിര്‍ത്ത വെള്ളവും, വീട്ടിലുണ്ടാക്കവുന്ന ഹെയര്‍ പാക്കുകള്‍ നെറ്റിയിലെ മുഖക്കുരു പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തില്‍ നെറ്റിയിലുണ്ടാകുന്ന കുരുക്കള്‍ കരള്‍ രോഗങ്ങള്‍ അല്ലെങ്കില്‍ മൂത്രസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. മാത്രമല്ല, നിര്‍ജ്ജലീകരണം, അണുബാധ പോലുള്ള പ്രശ്മനങ്ങള്‍ മൂലം അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുടെയും സൂചനയായി ഇതിനെ കാണാമെന്ന് ചൈനീസ് വൈദ്യശാസ്ത്രത്തില്‍ പറയുന്നു. From digestive issues to hormone problems: Four health conditions skin acne reveals
വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 20 ശതമാനം വരെ കുറയും, ഡയറ്റില്‍ വേണം ഈ നാല് ഭക്ഷണങ്ങള്‍
ന മ്മുടെ ദഹനവ്യവസ്ഥയിൽ നിർണായകമായ അവയവമാണ് വൻകുടൽ. ഭക്ഷണം ദഹിപ്പിക്കുന്നതിനും, വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിനും, ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൻകുടലിൻ്റെ സഹായം അത്യാവശ്യമാണ്. വിറ്റാമിൻ കെ, ബി വിറ്റാമിനുകൾ പോലുള്ള പ്രധാനപ്പെട്ട വിറ്റാമിനുകൾ ഉത്പാദിപ്പിക്കുന്ന നല്ല ബാക്ടീരിയകളും വന്‍കുടലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം ലോകത്ത് വൻകുടൽ കാൻസർ ബാധിതരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് രോഗം വഷളാകാൻ കാരണമാകും. ചികിത്സയെക്കാൾ പ്രതിരോധമാണ് പ്രധാനം. ഭക്ഷണക്രമത്തിൽ നിന്നാണ് അത് ആരംഭിക്കേണ്ടത്. ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ക്ക് കുടലിനെ സംരക്ഷിക്കുന്നതിലും, അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ചകള്‍ കുറയ്ക്കുന്നതിലും, മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുന്നതിലും ശക്തമായ പങ്ക് വഹിക്കാന്‍ കഴിയും. വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ നാല് തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ് , കാല്‍സ്യം , നാരുകള്‍, പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ് അവ. ഇത് വന്‍കുടലിനെ പ്രീകാന്‍സറസ് പോളിപ് രൂപീകരണങ്ങളില്‍ നിന്നും ഡിഎന്‍എ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു. പ്രോബയോട്ടിക്‌സ് പ്രോബയോട്ടിക്സും കാല്‍സ്യവും അടങ്ങിയ പാലുല്‍പ്പന്നങ്ങളോ സസ്യാധിഷ്ഠിതമോ ആയ തൈര്, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഓരോ 300 മില്ലിഗ്രാം കാല്‍സ്യവും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത എട്ട് ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ തൈര് കഴിക്കുന്ന വ്യക്തികള്‍ക്ക് കുടലില്‍ പോളിപ്സ് - ചെറിയ, അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ചകള്‍ കുറവാണെന്ന് മറ്റൊരു പഠനത്തില്‍ പറയുന്നു. 'ഇഷ്ടമുള്ളതൊക്കെ കഴിക്കാനാണ് ഈ വര്‍ക്ക്ഔട്ട്', അഹാനയുടെ വിഡിയോ വൈറല്‍ പ്രീബയോട്ടിക്‌സ് ഇതിനൊപ്പം പ്രീബയോട്ടിക് ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം. ബെറികള്‍ പ്രീബയോട്ടിക് നാരുകളുടെ മികച്ച ഉറവിടമാണ്. മാത്രമല്ല, പ്രോബയോട്ടിക് സമ്പുഷ്ടമായ തൈരുമായി എളുപ്പത്തില്‍ ചേർത്ത് കഴിക്കാം. ശരീരത്തിന് ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകള്‍ക്ക് ഭക്ഷണമായി പ്രവര്‍ത്തിക്കുന്ന നാരുകളുടെ ഒരു ഉപവിഭാഗമാണ് പ്രീബയോട്ടിക്കുകള്‍. പ്രീബയോട്ടിക്‌സും വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധവും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു. അത്താഴം കഴിഞ്ഞാല്‍ മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? നിങ്ങളെ കൊതിയന്മാരാക്കുന്നത് ഇതാണ് നാരുകള്‍ ദിവസേനയുള്ള നാരുകളുടെ ഉപഭോഗ അളവ് വര്‍ധിപ്പിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും . നാരുകളാല്‍ സമ്പന്നമായ അവോക്കാഡോയും ഒരു കപ്പ് മിക്‌സഡ് ബെറികളും കഴിച്ചാൽ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത പത്ത് ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കട്ടൻ കാപ്പി കഫീന്‍ അടങ്ങിയ അല്ലെങ്കില്‍ ഡീകാഫ് അടങ്ങിയ കട്ടന്‍ കാപ്പി പോളിഫെനോളുകളുടെയും പ്രീബയോട്ടിക് നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് വന്‍കുടലിലെ കോശങ്ങളെ ഡിഎന്‍എ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ഉയര്‍ന്ന കാപ്പി കുടിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 15 മുതല്‍ 21 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. Four foods that Reduce your risk of colon cancer
അത്താഴം കഴിഞ്ഞാല്‍ മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? നിങ്ങളെ കൊതിയന്മാരാക്കുന്നത് ഇതാണ്
അ ത്താഴം കഴിഞ്ഞ ശേഷം അല്‍പം മധുരം നാവില്‍ തൊടാന്‍ ആഗ്രഹം തോന്നാറുണ്ടോ? അത് നിങ്ങള്‍ മധുര കൊതിയന്മാരായതു കൊണ്ടല്ല, ശരീരത്തിന്റെ ആന്തരികഘടികാരം വൈകുന്നേരങ്ങളില്‍ മധുരം, അന്നജം, ഉപ്പിലിട്ട ഭക്ഷണങ്ങള്‍ എന്നിവയോടുള്ള വിശപ്പും ആസക്തിയും വര്‍ധിപ്പിക്കുമെന്ന് എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ഇത് തിരിച്ചറിയുന്നത് ആരോഗ്യകരമായ വൈകുന്നേര ലഘുഭക്ഷണങ്ങള്‍ ആസൂത്രണം ചെയ്യാനും രാത്രിയിലെ ആസക്തികളുടെ മേല്‍ നിയന്ത്രണം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കും. ഇതുമാത്രമല്ല, രാത്രി മധുരത്തോടുള്ള കൊതി കൂട്ടുന്ന ഘടകങ്ങള്‍. പഞ്ചസാര പോലെ ചില ഭക്ഷണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നത് പെര്‍സെപ്റ്റീവ് ഡിപ്രൈവേഷന്‍ എന്ന പ്രതിഭാസത്തിലേക്ക് നയിച്ചേക്കാം. ഇത് അത്തരം ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിപ്പിക്കും. മധുരപലഹാരങ്ങള്‍ ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌കം അവയോടുള്ള ആഗ്രഹം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. മധുരപലഹാരങ്ങളുടെ ചിത്രങ്ങള്‍ കാണുന്നതു പോലും ഉമിനീര്‍ സ്രവണം, ഹൃദയമിടിപ്പ്, ഹോര്‍മോണ്‍ പ്രവര്‍ത്തനം എന്നിവ വര്‍ധിപ്പിക്കും. ഇവയെല്ലാം നിങ്ങളുടെ തലച്ചോറിലേക്ക് മധുരം കഴിക്കാനുള്ള കൊതി തോന്നിപ്പിക്കും. ഈ ട്രിഗറുകളെ കുറിച്ച് ബോധവാന്മാരാകുന്നത് ആസക്തികളെ നിയന്ത്രിക്കാന്‍ സഹായിക്കും. വീട് വൃത്തിയാക്കൽ ഇനി തലവേദന ആകില്ല, ഏഴ് ദിവസത്തെ സ്മാർട്ട് പ്ലാനിങ് മധുരപലഹാരങ്ങള്‍ കഴിക്കുന്നത് സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കും. എന്നാല്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുത്തുമെങ്കിലും, പതിവായി മധുരം കഴിക്കുന്നത് ബേസല്‍ ഡോപാമൈന്‍ അളവ് കുറയ്ക്കുകയും കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന സുഖം കുറയ്ക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കുന്നത് മധുരപലഹാരത്തെക്കുറിച്ച് കൂടുതല്‍ ബോധപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. തണ്ണിമത്തനില്‍ നിന്ന് എണ്ണ; പാചകത്തിനും തലയില്‍ പുരട്ടാനും ബെസ്റ്റ് മധുരത്തോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാം ദിവസവും ഒരു പഴം നല്ലൊരു ഓപ്ഷനാണ്. ഇത് നാരുകളും പോഷകങ്ങളും നല്‍കും. ചോക്ലേറ്റ് അല്ലെങ്കില്‍ ചായ, ബെറികള്‍ അല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന തൈര് എന്നിവയും മികച്ചതാണ്. പഞ്ചസാര നിയന്ത്രിച്ചു കൊണ്ട് ഇത്തരം വിഭവങ്ങള്‍ കൊണ്ട് മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്. Health Tips: Eating Sweet after dinner
'ഇഷ്ടമുള്ളതൊക്കെ കഴിക്കാനാണ് ഈ വര്‍ക്ക്ഔട്ട്', അഹാനയുടെ വിഡിയോ വൈറല്‍
ഭ ക്ഷണത്തിനും ഫിറ്റ്‌നസിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന താരമാണ് അഹാന കൃഷ്ണ. അഹാനയുടെ ഫുഡ് വ്ളോഗുകള്‍ക്ക് അത്രയേറെ ആരാധകരുണ്ട്. അത്രമേല്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്നാണ് അഹാനയുടെ ഫുഡ് വ്ളോഗുകളുടെ താഴെ വരുന്ന കമന്‍റുകള്‍. ഇപ്പോഴിതാ, ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ഇഷ്ടമുള്ളതൊക്കെ സന്തോഷത്തോടെ കഴിക്കാനാണ് താന്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതെന്ന അഹാനയുടെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ശരീരം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ കൂടിയാണ് വര്‍ക്ക്ഔട്ട് ചെയ്യുന്നതെന്നും അഹാന പറയുന്നു. View this post on Instagram A post shared by Ahaana Krishna (@ahaana_krishna) ഒരു പ്രത്യേക ഫിറ്റ്‌നസ് ട്രെയിനറുടെ പരിശീലനത്തില്‍ കാര്‍ഡിയോ, വെയ്റ്റ് ട്രെയ്‌നിങ്, ശരീരത്തിന്റെ ഓരോ ഭാഗത്തിനുമുള്ള വ്യായാമങ്ങള്‍ എന്നിവ അഹാന ചെയ്യുന്നത് വിഡിയോയില്‍ കാണാം.അഹാന നിരവധി ആളുകള്‍ക്ക് പ്രചോദനമാകുമെന്നും ലോകയുടെ രണ്ടാം ഭാഗത്തില്‍ സൂപ്പര്‍ ഹീറോ വേഷം കിട്ടിയോയെന്നും കമന്റുകള്‍ പറയുന്നു. Ahana Krishna Workout Video Gets Viral
തണ്ണിമത്തനില്‍ നിന്ന് എണ്ണ; പാചകത്തിനും തലയില്‍ പുരട്ടാനും ബെസ്റ്റ്
വേ നല്‍ക്കാലത്താണ് തണ്ണിമത്തന് ഡിമാന്‍ഡ് കൂടുതല്‍. തൊണ്ണൂറു ശതമാനവും ജലാംശം നിറഞ്ഞതായതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ചര്‍മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഫ്രൂട്‌സ് സാലഡിലും അല്ലാതെയുമൊക്കെ തണ്ണമത്തന്‍ നമ്മുടെ ഡയറ്റിന്‍റെ ഭാഗമാകാറുണ്ട്. എന്നാല്‍ തണ്ണിമത്തനില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന എണ്ണ അതിലേറെ പോഷകമൂല്യമുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മത്തിനും തലമുടിക്കും പുറമെ പുരട്ടുന്നതു കൂടാതെ പാചകം ചെയ്യാനും ഇത് ഉപയോഗിക്കാറുണ്ട്. തണ്ണിമത്തന്‍റെ കുരുവില്‍ നിന്നാണ് തണ്ണിമത്തന്‍ ഓയില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇത് ചര്‍മത്തിനും തലമുടിക്കും ഭക്ഷണം പാകം ചെയ്യാനും മികച്ചതാണത്രേ. ഇതില്‍ ഒമേഗ-6, ഒമേഗ-9 ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഇ, ഫൈറ്റോസ്‌റ്റെറോളുകള്‍ എന്നിവയുമുണ്ട്. ചര്‍മസംരക്ഷണത്തിന് തണ്ണിമത്തന്‍ ഓയില്‍ ഉയര്‍ന്ന സെന്‍സിറ്റീന് ചര്‍മമുള്ളവരില്‍ ഫലപ്രദമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ലിനോലെയിക് ആസിഡ് ചര്‍മത്തിലെ എണ്ണമയം നിയന്ത്രിക്കുകയും സുഷിരങ്ങള്‍ ശുദ്ധീകരിക്കാനും സഹായിക്കുന്നു. മാത്രമല്ല, തണ്ണിമത്തന്‍ ഓയില്‍ വളരെ പെട്ടെന്ന് തന്നെ ചര്‍മത്തിലേക്ക് കടക്കുകയും ഒട്ടും എണ്ണമയം തോന്നിക്കാതെ തന്നെ ചര്‍മത്തിന് ഒരു മോയ്ചറൈസ് ചെയ്ത തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. വിറ്റാമിന്‍ ഇ ഉള്ളതുകൊണ്ട് തന്നെ ഇതിന് ആന്റി-ഏജിങ് ഗുണങ്ങളുണ്ട്. ഇത് ഫേയ്‌സ് സെറം ആയും ഉപയോഗിക്കാം. വീട് വൃത്തിയാക്കൽ ഇനി തലവേദന ആകില്ല, ഏഴ് ദിവസത്തെ സ്മാർട്ട് പ്ലാനിങ് തലമുടിയുടെ ആരോഗ്യത്തിന് ഇവയുടെ മോയ്ചറൈസിങ് ഗുണങ്ങള്‍ കാരണം ഹെയര്‍ സെറം, ഹെയര്‍ ഓയില്‍ എന്നിവയുടെ പ്രധാന ചേരുവയാണ് തണ്ണിമത്തന്‍ ഓയില്‍. തണ്ണിമത്തന്‍ ഓയില്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് ചര്‍മം ഹൈഡ്രേറ്റ് ആവാനും റിഫ്രഷ് ചെയ്യാനും സഹായിക്കും. മാത്രമല്ല, ഇതില്‍ അടങ്ങിയ ഒമേഗ ആസിഡുകള്‍ മുടിയിഴകള്‍ ശക്തമാക്കാന്‍ സഹായിക്കുകയും ചെയ്യും. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ തണ്ണിമത്തല്‍ എണ്ണ ഒരു മികച്ച മാര്‍ഗമാണ്. വീട്ടിൽ റോസാപ്പൂവുണ്ടോ, സെൻസിറ്റീവ് ചർമക്കാർക്ക് പറ്റിയ സ്കിൻ ടോണർ ഇതാ! പോഷകമൂല്യം തണ്ണിമത്തന്‍ ഓയിലില്‍ ഭക്ഷണം പാകം ചെയ്യാനും മികച്ചതാണ്. ഇതില്‍ അടങ്ങിയ ഒമേഗ ആസിഡുകള്‍, വിറ്റാമിന്‍ ബി, മഗ്നീഷ്യം, അയണ്‍, സിങ്ക് എന്നിവ നിങ്ങളുടെ ഭക്ഷണത്തിന്‍റെ ആരോഗ്യഗുണങ്ങള്‍ മെച്ചപ്പെടുത്തും. മാത്രമല്ല ഇതിന് കലോറി കുറവായതു കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ കൂടിയാണ്. Watermelon oil: benefits for your hair, skin, and diet
ജിമ്മില്‍ പോകേണ്ട, കര്‍ശന ഡയറ്റും ഒഴിവാക്കാം, ഒരു രൂപ ചെലവില്ലാതെ ശരീരഭാരം കുറയ്ക്കാം
ഒ രു നില കയറാന്‍ ആണെങ്കിലും ലിഫ്റ്റ് കൂടിയേ തീരൂ. രണ്ട് ചുവട് അധികമായാല്‍ ഊബര്‍ വിളിക്കും. ഓഫീസില്‍ ദീര്‍ഘനേരം ഇരുന്ന് ക്ഷീണിച്ചാല്‍ പോലും നടക്കാന്‍ മടി. അമിതവണ്ണം കുറയ്ക്കാന്‍, ആകെ ജിമ്മിലെ വര്‍ക്ക്ഔട്ട് ആണ് ഒരു ആശ്രയം. മടി മാറ്റി വെച്ചാല്‍, ജിമ്മില്‍ പോകാതെ അമിതവണ്ണം കുറയ്ക്കാന്‍ ഒരു സിംപിള്‍ മാര്‍ഗം പറഞ്ഞു തരാം. കെട്ടിടത്തിന്റെ നിലകള്‍ കയറാന്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം സ്റ്റെപ്പുകള്‍ കയറുന്നത് ശീലിക്കാം. ഇതുകൊണ്ട് പലതുണ്ട് ഗുണങ്ങള്‍. പണച്ചെല്ലാതെ ശരീരഭാരം കുറയ്ക്കാമെന്ന് മാത്രമല്ല, ശാരീരിക ബലം കൂട്ടാനും ഉപകാരപ്പെടും. എയറോബിക് ഫിറ്റ്‌നസും സ്‌ട്രെങ്ത്ത് ട്രെയിനിങ്ങും ബാലന്‍സിങ്ങും എല്ലാം ഒറ്റ വ്യായാമത്തില്‍ ഉള്‍പ്പെടും. മാത്രമല്ല, പടികള്‍ കയറുന്നത് ശീലമാക്കിയവരില്‍ ഹൃദയാഘാത, പക്ഷാഘാത, പ്രമേഹം തുടങ്ങിയ രോഗ സാധ്യതകള്‍ കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്റ്റെപ്പുകള്‍ കയറുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ പടികള്‍ കയറുന്നത്, വളരെ ഫലപ്രദവും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമായ ഒരു വ്യായാമമാണ്. അത് നിരവധി ശാരീരിക, നാഡീ, പ്രായോഗിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഹൃദയാരോഗ്യം: പടികൾ കയറുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തും. പേശി ബലം: പടികൾ കയറുമ്പോൾ കാലുകളിലെ പ്രധാന പേശികൾ പ്രവർത്തിപ്പിക്കും. ഇത് പേശി ബലം വർധിക്കാൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യം: അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്ന ഭാരം വഹിക്കുന്ന പ്രവർത്തനം, ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. ശരീരഭാരം: നിരപ്പായ സ്ഥലത്ത് നടക്കുകയോ ജോഗിംഗ് ചെയ്യുകയോ ചെയ്യുന്നതിനേക്കാൾ പടികൾ കയറുമ്പോൾ വേഗത്തിൽ കലോറി കുറയും ശരീരത്തിന്റെ ബാലൻസ്: പടികൾ കയറുന്നതിലൂടെ കോർ, സ്റ്റെബിലൈസർ പേശികളെ സജീവമാക്കുന്നു, ഇത് വീഴ്ചയുടെ സാധ്യത കുറയ്ക്കുന്നു. അഞ്ച് മിനിറ്റ് മെനക്കെടാന്‍ തയ്യാറായാല്‍, കെമിക്കല്‍ ഇല്ലാത്ത ഷാംപൂവും കണ്ടീഷണറും വീട്ടിലുണ്ടാക്കാം ഗ്ലൂക്കോസ് മെറ്റബോളിസം: ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ പ്രമേഹ പ്രതിരോധം ശക്തമാക്കും. ഇതൊന്നും കൂടാതെ, പക്ഷാഘാതം, ഡിമെൻഷ്യ എന്നിവയുടെ സാധ്യത കുറയ്ക്കുന്നത് മുതൽ മാനസികാരോഗ്യം നിലനിർത്തുന്നതിനും സമ്മർദം കുറയ്ക്കുന്നതിനും വരെ നിരവധി നാഡീ, വൈജ്ഞാനിക ഗുണങ്ങൾ ഇതിലൂടെ നേടാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹോട്ടലില്‍ പോയാല്‍ ഹാന്‍ഡ് ഡ്രയറുകളില്‍ കൈ ഉണക്കാറുണ്ടോ? മാരക രോഗങ്ങൾ പിന്നാലെ ദിവസവും എത്ര പടികള്‍ കയറണം നിങ്ങളുടെ ഫിറ്റ്നസും മുന്‍ഗണനകളും അനുസരിച്ച്, പടികളുടെ എണ്ണത്തില്‍ വ്യത്യാസം വരാം. തുടക്കക്കാരാണെങ്കില്‍ 20 മുതല്‍ 40 പടികള്‍ വരെ ഒരു ദിവസം കയറുന്നതാണ് നല്ലത്. എന്നാല്‍ ചില കൂട്ടര്‍ പടികള്‍ കയറുമ്പോള്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുമുണ്ട്. കാൽമുട്ടുകളുടെ ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവർ കഠിനമായ ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ സമീപകാലത്ത് ശസ്ത്രക്രിയകൾക്ക് വിധേയരായവർ ഇയര്‍ബാലന്‍സ് പ്രശ്നമോ പെരിഫറൽ ന്യൂറോപ്പതിയോ ഉള്ളവർ Stair Climbing: effective, accessible, and time-efficient exercise for reduce weight
ടൊമാറ്റോ കെച്ചപ്പ് ബാക്കിയുണ്ടോ? അടുക്കളയിലെ മീൻ മണം ഒഴിവാക്കാൻ വഴിയുണ്ട്
മീ ൻ അടുക്കളയിലിരുന്ന് വെട്ടിയാലും മണം അങ്ങ് മുറി വരെ പരക്കും. എത്ര വൃത്തിയാക്കിയാലും മീൻ മണം അങ്ങനെ നിൽക്കും, ആ സമയത്താണ് അതിഥികളാരെങ്കിലും വരുന്നതെങ്കിൽ മുഴുവൻ ഇമേജും തകരും. എന്നാൽ ഇനി ടെൻഷൻ വേണ്ട, മീൻ മണം ഉടനടി മാറ്റാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. മീന്‍ വൃത്തിയാക്കിയ ശേഷം, സിങ്കും പാതകവും നാരങ്ങനീരും അതിന്‍റെ തോടും ഉപയോഗിച്ച് വൃത്തിയാക്കാം. ശേഷം കൈകളിലും നാരങ്ങനീര് ഉരച്ചു കഴുകുന്നത് മീന്‍ മണം ഒഴിവാക്കാന്‍ സഹായിക്കും. വൈറ്റ് വിനിഗറും തുല്യ അളവിൽ വെള്ളവുമെടുത്ത് കൈകള്‍ അതില്‍ മുക്കി നന്നായി കഴുകിയെടുക്കാം. ബേക്കിങ് സോഡ അല്പം വെള്ളത്തിലിട്ട് കുഴച്ചെടുക്കുക. അത് കൈയിൽ പുരട്ടി നന്നായി ഉരച്ചുകഴുകാം. വീട്ടിൽ എല്ലാവർക്കും ഒരു സോപ്പ് ആണോ? പങ്കിടുന്നത് രോഗാണുക്കളെ ടൊമാറ്റോ കെച്ചപ്പ് അല്പം കൈയിലെടുത്ത് നന്നായി ഉരച്ചു കഴുകിയാലും മീന്‍ മണം അകറ്റാം. കാപ്പിപ്പൊടി കൈകളില്‍ ഉരച്ചു കഴുകുന്നതും മീന്‍ മണം മാറാന്‍ നല്ലതാണ്. കൈകള്‍ സോപ്പിട്ട് കഴുകിയ ശേഷം അല്പം ലാവണ്ടർ ഓയിൽ, ഒലീവ് ഓയിൽ, ടീ ട്രീ ഓയിൽ എന്നിവയിലേതെങ്കിലും കൈകളിൽ പുരട്ടാവുന്നതാണ്. വെറുതെ വെള്ളമൊഴിച്ച് കഴുകിയാൽ പോര, വാട്ടർ ബോട്ടിൽ വൃത്തിയാക്കാൻ ഇതാ ചില വഴികൾ കട്ടിങ് ബോർഡിലും മീന്‍ വെട്ടിയ കത്രികയിലും അല്പം കാപ്പിപ്പൊടി വിതറിയ ശേഷം നന്നായി ഉരച്ചു കഴുകിയെടുക്കുന്നത് മീന്‍ മണം നീക്കം ചെയ്യാന്‍ സഹായിക്കും. മീൻ വൃത്തിയാക്കിയശേഷം കത്തി, സിങ്ക്, പ്ലേറ്റ് എന്നിവയിലെ മണമകറ്റാന്‍ വിനാഗിരി ചേർത്ത വെള്ളം ഉപയോഗിക്കാം. കട്ടിങ് ബോർഡും കത്തിയും വൃത്തിയാക്കാൻ ചെറുനാരങ്ങാനീരും ഉപയോഗിക്കാവുന്നതാണ്. Fish cleaning tips: Lemon Juice and Tomato ketchup will help to remove fish smell
വീട്ടിൽ റോസാപ്പൂവുണ്ടോ, സെൻസിറ്റീവ് ചർമക്കാർക്ക് പറ്റിയ സ്കിൻ ടോണർ ഇതാ!
പ്രാ യം 30 കഴിയുന്നതോടെ ചര്‍മത്തിന്‍റെ സ്വഭാവം ക്രമേണ മാറി തുടങ്ങും. വരണ്ട ചര്‍മം എണ്ണമയമുള്ളതാകും, എണ്ണമയമുള്ള ചര്‍മം ചിലപ്പോള്‍ വരണ്ടു തുടങ്ങും. പ്രായം കൂടുന്തോറും ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങളെ നിയന്ത്രിക്കാനും ചര്‍മം തിരിച്ചു യുവത്വമുള്ളതാക്കാനും ഒരു ഒറ്റമൂലിയുണ്ട്. വേറെയൊന്നുമല്ല, റോസ് വാട്ടര്‍. ചര്‍മകാന്തി മെച്ചപ്പെടുത്താന്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസ് വാട്ടര്‍. റോസ് വാട്ടര്‍ ഒരു പ്രകൃതിദത്ത ടോണര്‍ ആയും ചര്‍മത്തെ മോസ്ചറൈസ് ചെയ്യാനും സഹായിക്കും. മാത്രമല്ല, ചര്‍മത്തിലെ സുഷിരങ്ങള്‍ ശുദ്ധീകരിച്ച് ടൈറ്റ് ചെയ്യാനും മികച്ചതാണ്. ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ ചര്‍മത്തെ മൃദുവാക്കാനും ചര്‍മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും സഹായിക്കും. ഏത് തരം ചര്‍മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഹൈഡ്രേഷനും റിഫ്രഷ്‌മെന്‍റും റോസ് വാട്ടര്‍ പ്രകൃതിദത്ത ഹൈഡ്രേറ്ററായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മത്തെ റിഫ്രഷ് ആക്കാനും ചര്‍മത്തിന്‍റെ പിഎച്ച് സന്തുലികമാക്കാനും സഹായിക്കും. ചര്‍മത്തിലെ അമിതമായ വരള്‍ച്ച, എണ്ണമയം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. സെന്‍സിറ്റീവ് ചര്‍മത്തിന് അനുയോജ്യം സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്ക് റോസ് വാട്ടര്‍ വളരെ ഉപകാരപ്രദമാണ്. ഇതിന്‍റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന തിണര്‍പ്പ്, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കും. സൂര്യതാപം, വാക്‌സ് ചെയ്ത ശേഷമുള്ള അസ്വസ്ഥത നീക്കാനും വളരെ ഉപകാരപ്രദമാണ്. ആന്റിഓക്‌സിഡന്റുകള്‍ റോസ് വാട്ടറില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ-റാഡിക്കലുകളുമായി പൊരുതി, ചര്‍മം പെട്ടെന്ന് വാര്‍ദ്ധക്യത്തിലെത്തുന്നത് തടയും. റോസ് വാട്ടര്‍ പതിവാക്കുന്നത് ചര്‍മത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറച്ച് ചര്‍മത്തിലെ ചുളിവുകള്‍ വീഴുന്നത് കുറയ്ക്കും. ആന്‍റി-ബാക്ടീരിയല്‍ റോസ് വാട്ടറിന് ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചർമത്തിന്റെ ഉപരിതലത്തിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ചര്‍മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും, മുറിവുകളിലും പൊള്ളലുകളിലുമുള്ള അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും. അഞ്ച് മിനിറ്റ് മെനക്കെടാന്‍ തയ്യാറായാല്‍, കെമിക്കല്‍ ഇല്ലാത്ത ഷാംപൂവും കണ്ടീഷണറും വീട്ടിലുണ്ടാക്കാം ആന്റി-ഇൻഫ്ലമേറ്ററി റോസ് വാട്ടറിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും. സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ റോസ് വാട്ടിന്റെ ഈ ആന്റി-ഇൻഫ്ലമേറ്ററി ഗുണം സഹായിക്കും. കൂടാതെ എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറയ്ക്കാനും റോസ് വാട്ടർ ഉപോഗിക്കാവുന്നതാണ്. സമ്മര്‍ദം കുറയ്ക്കും അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിച്ചതായും പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചര്‍മത്തിലുണ്ടാകുന്ന ഓക്സിഡെറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. താരൻ കുറയാൻ കിടിലൻ മാർഗം, ചീനിക്കപ്പൊടി വെളിച്ചെണ്ണയ്ക്കൊപ്പം പുരട്ടാം റോസ് വാട്ടര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം റോസാപ്പൂക്കളുണ്ടെങ്കിൽ റോസ് വാട്ടർ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. ചെലവില്ലെന്ന് മാത്രമല്ല ഗുണമേന്മ ഉറപ്പിക്കാനും കഴിയും. മൂന്ന് റോസാപ്പൂക്കൾ എടുത്ത് ഇതളുകൾ വേർപ്പെടുത്തി നന്നായി കഴുകിയെടുക്കാം. ഒരു സ്റ്റീൽ പാത്രത്തിൽ ഈ ഇതളുകളിട്ട് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു 10 മിനിറ്റ് നന്നായി ചൂടാക്കുക. തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ വെക്കണം. ഇതളുകള്‍ മാറ്റിയശേഷം വെള്ളം ഒരു സ്പ്രേ ബോട്ടിലിലേക്ക് പകർത്തി ഉപയോഗിക്കാം Rose Water for sensitive skin, health benefits