SENSEX
NIFTY
GOLD
USD/INR

Weather

30    C
... ...View News by News Source

പുകവലിയെക്കാള്‍ മാരകം, കീടനാശിനികളുമായുള്ള സമ്പർക്കം അർബുദത്തിന് കാരണമാകാം; പഠനം

ചി ല കീടനാശിനികളുമായുള്ള സമ്പർക്കം കര്‍ഷകരില്‍ അർബുദ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയിൽ സാധാരണയായി ഉപയോ​ഗിക്കുന്ന നാല് കീടനാശിനികൾ ഉൾപ്പെടെ 69 എണ്ണം ഉയർന്ന അർബുദ നിരക്കുമായി ബന്ധപ്പെട്ടിട്ടുള്ളതായി ഫ്രോണ്ടിയേഴ്‌സ് ഇൻ കാൻസർ കൺട്രോൾ ആൻഡ് സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പുകവലി പോലെ തന്നെ മാരകമാണ് കീടനാശിനികളുമായുള്ള സമ്പർക്കമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. കീടങ്ങളിൽ നിന്നും കളകളിൽ നിന്നും വിളകളെ സംരക്ഷിക്കാൻ ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന 2,4-ഡി, അസെഫേറ്റ്, മെറ്റോലാക്ലോർ, മെത്തോമൈൽ തുടങ്ങിയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന 69 കീടനാശിനികളുടെ പട്ടിക യുഎസ് ആസ്ഥാനമായി നടത്തിയ പഠനം പുറത്തുവിട്ടു. നോൺ-ഹോഡ്‌കിൻസ് ലിംഫോമ, രക്താർബുദം, മൂത്രാശയ അർബുദം എന്നിവയ്ക്ക് ഇവ കാരണമാകാമെന്ന് പഠനത്തിൽ പറയുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 'മൈറ' വിരമിക്കുന്നു, അര്‍ബുദ ബാധിതരായ നിരവധി കുട്ടികൾക്ക് ആശ്വസമേകി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ എന്നിവിടങ്ങിൽ നിന്ന് ശേഖരിച്ച 2015 മുതൽ 2019 വരെയുള്ള അർബുദ നിരക്ക് വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.​​ വിവിധ പ്രദേശങ്ങളിലെ കൃഷി ചെയ്യുന്ന വിളകൾക്കനുസരിച്ച് അർബുദ സാധ്യത വ്യത്യസ്തമാണെന്നും പഠനത്തിന് നേതൃത്വം നൽകിയ റോക്കി വിസ്ത സർവകലാശ പ്രൊഫ. ഇസൈൻ സപാറ്റ പറഞ്ഞു.

സമകാലിക മലയാളം 27 Jul 2024 11:31 am

വീട്ടിലിരുന്ന് ഡോക്ടറെ കാണാം, നിപയില്‍ സംശയങ്ങള്‍ക്ക് മറുപടി, ഇ സഞ്ജീവനിയില്‍ 24 മണിക്കൂര്‍ സേവനം

തിരുവന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇ സഞ്ജീവനിലൂടെ ഉപയോഗപ്പെടുത്താം. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. മറ്റ് അസുഖങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടേഷന് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ന്‍റെ പൊന്ന് കരളേ..! ഹെപ്പറ്റൈറ്റിസിനെതിരെ പ്രതിരോധം തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കാം. https://esanjeevani.mohfw.gov.in എന്ന ഓണ്‍ലൈന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

സമകാലിക മലയാളം 25 Jul 2024 5:00 pm

ന്‍റെ പൊന്ന് കരളേ..! ഹെപ്പറ്റൈറ്റിസിനെതിരെ പ്രതിരോധം തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓ രോ വർഷവും ആ​ഗോളതലത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത് 13 ലക്ഷം ആളുകളാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. രക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് കാരണം. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുക. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് അവയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിന ജലം-ഭക്ഷണം എന്നിവയിൽ നിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ കുട്ടികളിൽ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരാം. ലക്ഷണങ്ങൾ രോഗത്തിന്‍റെ പ്രകടമായ ലക്ഷണം ചർമ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയിൽ നഖത്തിനടിയും നിറം കാണാം. കരളിന്‍റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛർദിയും ഉണ്ടാകുന്നത് രോഗം മൂർച്ഛിച്ചതിന്‍റെ ലക്ഷണമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രതിരോധ കുത്തിവെപ്പുകൾ ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്ക് വാക്സിൻ നിലവിലുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ച സ്ത്രീ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണം. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും. 95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ പ്രതിരോധശേഷി നേടുന്നു. എച്ഐവി/എയ്ഡ്സ് രോഗികൾക്കും വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാം. 10 ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ൽ വൈ​​റ​​സ്​ ശ​​രീ​​ര​​ത്തി​​ൽ​ ത​​ന്നെ നി​​ല​​നി​​ൽ​​ക്കു​​ക​​യും പി​​ന്നീ​​ട് ക്രോ​​ണി​​ക് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, സി​റോ​​സി​​സ്​ ലി​​വ​​ർ കാ​​ൻ​​സ​​ർ എ​​ന്നീ ഗു​​രു​​ത​​ര​​മാ​​യ ക​​ര​​ൾ​രോ​​ഗ​​ങ്ങ​​ളാ​​യി പ​​രി​​ണ​​മി​​ക്കു​​ക​​യും ചെ​​യ്യാം. വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളി​​ൽ ‘ബി’​​യും ‘സി​’​യു​​മാ​​ണ് ലി​​വ​​ർ കാ​​ൻ​​സ​​റിന്റെ മു​​ഖ്യ കാ​​ര​​ണം. ഈ ​​ര​​ണ്ടു വൈ​​റ​​സി​​നു​​മെ​​തി​​രെ ഫ​​ല​​പ്ര​​ദ​​മാ​​യ ചി​​കി​​ത്സ​രീ​​തി​​ക​​ൾ ല​​ഭ്യ​​മാ​​ണ്. കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും രോഗികള്‍ വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. റെഡ് മീറ്റ് കഴിക്കുന്നതും രോഗം വഴളാക്കും. ഉപ്പ് കുറക്കുക. ദിവസും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്സ്, നട്സ്, പയറുവർഗങ്ങൾ എന്നിവ കഴിക്കാം. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്താം. ആ മൂന്ന് സൂചനകളും നിസ്സാരമാക്കി; നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചതിനെ കുറിച്ച് മാരത്തൺ ഓട്ടക്കാരൻ ലോക ഹെപ്പറ്റൈറ്റിസ് ദിനം ജൂലൈ 28ന് എല്ലാവർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 തോടു കൂടി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. 'ഇത് പ്രവർത്തിക്കാനുള്ള സമയമാണ്'- എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 1960 കളിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) കണ്ടുപിടിക്കുകയും വൈറസിനുള്ള രോഗനിർണയ പരിശോധനയും വാക്സിനും വികസിപ്പിച്ചെടുക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ ഡോ. ബറൂച്ച് ബ്ലംബെർഗിൻ്റെ ജന്മദിനമായതിനാലാണ് ജൂലൈ 28 എന്ന തീയതി തെരഞ്ഞെടുത്തത്.‍2 007ലാണ് വേൾഡ് ഹെപ്പറ്റൈറ്റിസ് അലയൻസ് സ്ഥാപിതമാകുന്നത്.

സമകാലിക മലയാളം 25 Jul 2024 12:15 pm

ആ മൂന്ന് സൂചനകളും നിസ്സാരമാക്കി; നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചതിനെ കുറിച്ച് മാരത്തൺ ഓട്ടക്കാരൻ

പ നിയാകാമെന്ന് കരുതി തള്ളിക്കളയുന്ന പല ലക്ഷണങ്ങളും ചിലപ്പോൾ അർബുദമാകാമെന്ന് ഓസ്ട്രേലിയയില്‍ നിന്നുള്ള മാരത്തണ്‍ ഓട്ടക്കാരൻ ഗോവിന്ദ് സന്ധു. തനിക്ക് സ്റ്റേജ് 4- നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചതായി 38-കാരനായ ​ഗോവിന്ദ് സന്ധു ഇൻസ്റ്റ​ഗ്രാമിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ അനുഭവം വൈറലാകുന്നത്. നിസാരമായി കണ്ട് തള്ളിക്കളഞ്ഞ മൂന്ന് സൂചനകളാണ് പിന്നീട് രോ​ഗനിർണയത്തിൽ നിർണായകമായതെന്നും സന്ധു വിഡിയോയിൽ പറഞ്ഞു. നിത്യവും വ്യായാമം ചെയ്ത് മികച്ച രീതിയിൽ ആരോ​ഗ്യം സംരക്ഷിക്കുന്ന ഒരാളാണ് താൻ എന്നാൽ ഇടയ്ക്ക് ചില ലക്ഷണങ്ങൾ ഉണ്ടായിട്ടും നിസാരമാക്കി. മുട്ടിനുണ്ടായ ഒരു നീർക്കെട്ടായിരുന്നു ആദ്യ ലക്ഷണം. ഓട്ടത്തിനിടെ സംഭവിച്ച പരിക്കായിരിക്കുമെന്ന് കരുതി തള്ളിക്കളഞ്ഞു. പിന്നീട് കടുത്ത ശരീര വേദന, വിയര്‍പ്പ് എന്നിങ്ങനെ ലക്ഷണങ്ങളുണ്ടായി. എന്നാൽ അതും നിസാരമാക്കിയെടുത്തു. നാലാഴ്ച കഴിഞ്ഞപ്പോഴേക്കും ലക്ഷണങ്ങൾ മോശമായി. View this post on Instagram A post shared by Govind Sandhu (@govindsandhu) സിഡ്‌നി ഹാഫ് മാരത്തോണില്‍ പങ്കെടുത്ത് കഴിഞ്ഞപ്പോഴേക്കും തന്റെ ആരോഗ്യ സ്ഥിതി തീര്‍ത്തും വഷളായെന്നും തുടര്‍ന്നാണ് വൈദ്യസഹായം തേടിയതെന്നും ഗോവിന്ദ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ശരീരത്തിലെ ലിംഫ് സംവിധാനത്തില്‍ രൂപപ്പെടുന്ന അര്‍ബുമാണ് നോണ്‍-ഹോഡ്കിന്‍സ് ലിംഫോമ. ശരീരത്തെ രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്ന പ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണ് ലിംഫ് സംവിധാനം. ലിംഫ് സംവിധാനത്തിന്റെ ഭാഗമായ ശ്വേത രക്ത കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഈ അര്‍ബുദത്തിലേക്ക് നയിക്കുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുതെന്നും പ്രശ്‌നങ്ങള്‍ ഡോക്ടറോട് ചര്‍ച്ച ചെയ്യണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്തണമെന്നും ഗോവിന്ദ് ഓര്‍മ്മിപ്പിക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും രക്തം പരിശോധിക്കണമെന്നും അള്‍ട്രാസൗണ്ട് പോലുള്ള പരിശോധനകള്‍ രോഗനിയന്ത്രണത്തിലും നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലും സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. രോ​ഗമെന്ന് കേട്ടാലേ മരുന്നെടുത്ത് വിഴുങ്ങുന്ന സ്വഭാവമുണ്ടോ?, അറിയാതെ പോകരുത് പാര്‍ശ്വഫലങ്ങള്‍ നോൺ ഹോഡ്കിൻസ് ലിംഫോമയുടെ മറ്റ് ലക്ഷണങ്ങള്‍ വയറുവേദന, വീക്കം നെഞ്ച് വേദന ചുമ, ജലദോഷം ശ്വാസതടസം സ്ഥിരമായ ക്ഷീണം കഠിനമായ പനി രാത്രിയിൽ കഠിനമായി വിയർക്കുക പെട്ടന്ന് ശരീരഭാരം കുറയുന്നു വയറു നിറഞ്ഞു എന്ന തോന്നൽ ലിംഫ് നോഡുകൾ വീര്‍ത്തിരിക്കുക

സമകാലിക മലയാളം 25 Jul 2024 11:11 am

സെല്‍ഫ് കെയര്‍ വളരെ പ്രധാനം, ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങള്‍

സ്വയം പരിചരണം എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ജൂലൈ 24 ഇന്റര്‍നാഷണല്‍ സെല്‍ഫ് കെയര്‍ ദിനമായാണ് ആചരിക്കുന്നത്. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. സ്വയം പരിചരണം കൊണ്ട് മൊത്തത്തിലുള്ള ജീവിത നിലവാരം തന്നെ ഉയര്‍ത്താന്‍ കഴിയും. സെല്‍ഫ് കെയറിന് സഹായകരമാകുന്ന 5 പ്രധാന കാര്യങ്ങള്‍.... മെഡിറ്റേഷന്‍ എല്ലാ ദിവസവും കുറച്ചു നിമിഷം ധ്യാനിക്കാന്‍ പരിശീലിക്കുക. മനസിന്റെ സമ്മര്‍ദം കുറക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും ധ്യാനം ഏറെ സഹായിക്കും. ഇമോഷണല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനും മെഡിറ്റേഷന്‍ ചെയ്യുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ഉന്മേഷവും ഉണര്‍വും ലഭിക്കും. നന്നായി വെള്ളം കുടിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വ്യായാമം ശരിയായ ആരോഗ്യത്തിന് വ്യായാമം ശീലമാക്കുക. നടത്തം, യോഗ, നൃത്തം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാം. പതിവ് വ്യായാമം ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ശരിരായ വ്യായാമം മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും പ്രധാനമാണ്. ഡിജിറ്റല്‍ സമ്മര്‍ദ്ദം അകറ്റുക ഡിജിറ്റല്‍ ലോകത്തു നിന്ന് ഇന്ന് മാറി നില്‍ക്കുക അത്ര എളുപ്പമല്ല. എങ്കിലും അതിന്റെ സമയം പരിമിതപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സക്രീന്‍ ടൈം കുറക്കുന്നത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ക്കാന്‍ കഴിയും. മാത്രമല്ല മാനസികമായി അനുഭവപ്പെടുന്ന സമ്മര്‍ദത്തിന് അയവ് വരുത്താനും സഹായിക്കും. നല്ല ഉറക്കം ശരീരവും മനസും ഉണര്‍വോടെ പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ഉറക്കം ആവശ്യമാണ്. എല്ലാ രാത്രിയിലും നല്ല ഉറക്കം ലഭ്യമാണെന്ന് ഉറപ്പു വരുത്തുക. സുഖകരമായ ഉറക്കത്തിന് ശാന്തമായ അന്തരീക്ഷം ഉറപ്പു വരുത്തുക.

സമകാലിക മലയാളം 24 Jul 2024 3:10 pm

രോ​ഗമെന്ന് കേട്ടാലേ മരുന്നെടുത്ത് വിഴുങ്ങുന്ന സ്വഭാവമുണ്ടോ?, അറിയാതെ പോകരുത് പാര്‍ശ്വഫലങ്ങള്‍

എ ന്തെങ്കിലുമൊരു ചെറിയ അസുഖം വരുമ്പോഴെ മരുന്നെടുത്ത് വിഴുങ്ങുന്ന ശീലമുണ്ടോ? നിലവിലെ അസുഖം മാറാൻ കഴിക്കുന്ന മരുന്നുകൾ ചിലപ്പോള്‍ മറ്റൊരസുഖത്തിന് വളമാകാം. പ്രായമാകുന്തോറും ശരീരത്തെ പിടിച്ചു മുറുക്കുന്ന രോ​ഗങ്ങളുടെ എണ്ണവും കൂടും. പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഒരു വശത്ത് നടുവേദനയും ഉറക്കമില്ലായ്മയും മറുവശത്ത്. പല രോ​ഗങ്ങൾക്കും പല മരുന്നുകളും. അതിനിടെ തലവേദന വരുമ്പോൾ സ്വയം ചികിത്സയുടെ ഭാ​ഗമായി അടുത്ത മരുന്ന്. പല രോ​ഗങ്ങൾക്കായി ദിവസം തോറും നിരവധി മരുന്നുകൾ കഴിക്കുന്നവർ തീർച്ചയായും അതിന്റെ സൈഡ് ഇഫക്ടറുകളെ കുറിച്ചു കൂടി ബോധവാന്മാരായിരിക്കണം. ആദ്യം രോ​ഗ ശമനമുണ്ടാക്കുമെങ്കിലും പിന്നീട് ഇതേ മരുന്നുകൾ തന്നെ ശരീരത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇത് വൈജ്ഞാനിക തകര്‍ച്ചയ്ക്കും ആരോ​ഗ്യം മോശമാകാനും കാരണമാകും. ചില മരുന്നുകളുടെ പാര്‍ശ്വഫലമായി ഉറക്കമില്ലായ്മ, ക്ഷീണം, അസ്വസ്ഥത, വീക്കം, ഡിമെന്‍ഷ്യ തുടങ്ങിയവ ഉണ്ടാവാം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മള്‍ കഴിക്കുന്ന മരുന്നകള്‍ കാരണമാകാമെന്ന് പലര്‍ക്കും അറിയില്ല. ഇത് അറിയാതെ മറ്റൊരു ഡോക്ടറെ കണ്ട് അടുത്ത മരുന്ന് വാങ്ങി കഴിക്കുകയാണ് പതിവ്. ഒരു മരുന്ന് ഉണ്ടാക്കുന്ന പാര്‍ശ്വഫലം അകറ്റാന്‍ അടുത്ത മരുന്ന് കഴിക്കും പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലമകറ്റാന്‍ വീണ്ടും മറ്റൊന്ന് - ഈ പ്രക്രിയയെ ആണ് 'പ്രിസ്‌ക്രൈബിങ് കാസ്‌കേഡ്' എന്ന് വിളിക്കുന്നത്. ചില മരുന്നുകള്‍ വര്‍ഷങ്ങളായി തുടരുന്നത് ശരീരത്തിന് ദോഷം ചെയ്യാം. ചിലത് പുതിയ മരുന്നുമായി ദോഷമായി പ്രതികരിക്കുകയോ, പ്രവര്‍ത്തനം നില്‍ക്കുകയോ ചെയ്യുന്നു. പ്രായമാകുമ്പോറും നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസത്തില്‍ മാറ്റം വരാം. രോ​ഗം മാറാൻ കഴിക്കുന്ന മരുന്നുകൾ തന്നെ നമ്മെ നിത്യരോ​ഗിയാക്കാം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ഡിപ്രിസ്‌ക്രൈബിങ് സ്വയം ചികിത്സയും ഓരോ അസുഖത്തിനും പല ഡോക്ടര്‍മാരെ കാണുന്നതും കാരണം നിങ്ങള്‍ കഴിക്കുന്ന മരുന്നുകളെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ധാരണയുണ്ടാകണമെന്നില്ല. അതിനാല്‍ അത് കൃത്യമായി ആരോ​ഗ്യ വിദ​ഗ്ധരുമായി ആശയവിനിമയം നടക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ ഒരു പട്ടിക കൃത്യമായി തയ്യാറാക്കി വെക്കുക. പ്രമേഹം നിയന്ത്രിക്കാൻ ജീവിതശൈലിയില്‍ കൊണ്ടു വരാം, ചില മാറ്റങ്ങൾ മരുന്നുകളുടെ എണ്ണം കുറയ്ക്കുക ചില മരുന്നുകള്‍ നമ്മള്‍ക്ക് പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കും. എന്നാല്‍ മറ്റു ചിലത് പെട്ടെന്ന് നിര്‍ത്തുന്നത് ജീവന് തന്നെ ഭീഷണിയാകും. അത്തരം മരുന്നുകള്‍ക്ക് കൃത്യമായ നിർദേശത്തോടെ മെല്ലെ നിര്‍ത്തുന്നതാണ് നല്ലത്. വിഷാദം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയ്ക്കുള്ള മരുന്നുകള്‍ ക്രമേണ ഡോസ് കുറച്ച് നിര്‍ത്തുന്നതാണ് ഉചിതം.

സമകാലിക മലയാളം 24 Jul 2024 11:41 am

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ ശാക്തീകരണം: ആരോഗ്യത്തിനായി സമഗ്രസമീപനം

കൊച്ചി >ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ ശാക്തീകരണത്തിനായി സമ​ഗ്രമായ സമീപനം വേണമെന്ന് ആരോ​ഗ്യ വിദഗ്ധർ. പാൻക്രിയാസ് ഗ്രന്ഥിയുടെ ഇൻസുലിൻ ഉൽപാദക കോശങ്ങളിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഏൽപ്പിക്കുന്ന ആഘാതത്താൽ തിരിച്ചറിയപ്പെടുന്ന ടൈപ്പ് വൺ പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് നിരന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്. ഇതോടൊപ്പം തന്നെ കുട്ടിക്ക് പൂർണവും ആരോഗ്യകരവുമായ ജീവിതം ഇതോടൊപ്പം നയിക്കാനാകുമെന്ന് തിരിച്ചറിയുന്നതും വളരെ നിർണായകമാണ്. കുട്ടിയുടെ മൊത്തത്തിലുള്ള സൗഖ്യം ലക്ഷ്യമാക്കി വ്യായാമം അടക്കമുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകി വിവിധ തലങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുകയാണ് പ്രധാനമെന്ന് ആബോട്ട് ലബോറട്ടറീസിലെ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ''ടൈപ്പ് വൺ പ്രമേഹബാധിതനായ കുട്ടിയുടെ ദൈനംദിന ജീവിതത്തിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും മൊത്തത്തിലുള്ള സൗഖ്യത്തിനും വളരെ പ്രധാനമാണ്. 30 മിനിറ്റ് വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാകുന്നതിനോടൊപ്പം അവരുടെ ഇൻസുലിൻ ക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിക്കും വഴിയൊരുക്കും. പ്രമേഹ പരിപാലനത്തിലെ നൂതന രീതികൾ പ്രയോജനപ്പെടുത്തുന്നതും കുട്ടിയുടെ ജീവിതം ആയാസരഹിതമാക്കും. ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള കൺടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഉപകരണങ്ങൾ രക്ഷിതാക്കൾക്ക് പ്രയോജനപ്പെടുത്താനാകും. ഭക്ഷണം, വ്യായാമം, ഇൻസുലിൻ മരുന്നുകൾ എന്നിവയോടുള്ള പ്രതികരണം സംബന്ധിച്ച അതത് സമയത്തെ റിയൽ ടൈം ഡാറ്റയാണ് ഈ ഉപകരണം ലഭ്യമാക്കുക.'' - കൊച്ചി വൈറ്റില ഡയബറ്റിസ് ആൻഡ് ലൈഫ് സ്റ്റൈൽ ഡിസീസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റായ ഡോ. ജോണി കണ്ണമ്പിള്ളി ചൂണ്ടിക്കാട്ടുന്നു. ''പ്രമേഹം നിയന്ത്രണത്തിലാക്കുകയെന്നത് ആരെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയായേക്കാം. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളാണ് ഇതിൽ സുപ്രധാന പങ്ക് വഹിക്കുന്നത്. അവരെ ശാക്തീകരിക്കുകന്നതിനും പ്രമേഹ രോഗ നിയന്ത്രണം ഏറ്റവും കുറവ് സങ്കീർണമാക്കുന്നതിനും സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയുള്ള സിജിഎം പോലെയുള്ള ഉപകരണങ്ങൾ ഏറെ പ്രയോജനപ്രദമാണ്. മിനിമലി ഇൻവേസീവും അതേസമയം വേദനാരഹിതമായി കുട്ടിയുടെ ഗ്ലൂക്കോസ് തോത് വിലയിരുത്താൻ സഹായിക്കുന്നതുമാണ് ഈ ഉപകരണം. സ്മാർട് ഫോണുമായി ഏകോപിപ്പിക്കുന്ന ഡിജിറ്റൽ കണക്ഷനിലൂടെ മാതാപിതാക്കൾക്ക് അതത് സമയങ്ങളിൽ ഡാറ്റയും വിഷ്വൽ ഗ്രാഫുകളും കണ്ട് ആയാസരഹിതമായി ഗ്ലൂക്കോസ് തോതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മനസിലാക്കാനാകും. ഗ്ലൂക്കോസ് തോതിന് അനുസൃതമായി കൃത്യമായ അളവിൽ ഇൻസുലിൻ ഡോസ് നിർണയിക്കാൻ വഴിയൊരുക്കുന്ന ഈ ഉപകരണം അവരുടെ ഉത്കണ്ഠയ്ക്ക് വലിയൊരളവു വരെ പരിഹാരമാകുകയും കൂടുതൽ ആത്മവിശ്വാസം ഉറപ്പാക്കുകയും ചെയ്യുന്നു.'' ആബട്ട് ഡയബറ്റിസ് കെയർ എമർജിംഗ് ഏഷ്യ ആൻഡ് ഇന്ത്യയുടെ മെഡിക്കൽ അഫയേഴ്സ് ഹെഡ് ഡോ പ്രശാന്ത് സുബ്രഹ്മണ്യം കൂട്ടിച്ചേർക്കുന്നു, സജീവമായിരിക്കാൻ ഫൺ ആക്ടിവിറ്റികൾ കുട്ടികളെ സജീവമാക്കാനുള്ള എളുപ്പവഴി അവർക്ക് ഇഷ്ടമുള്ള വ്യായാമ രീതികൾ കണ്ടെത്തുകയാണ്. ടീം സ്പോർട്സ് ഇതിനൊരു മാർഗമാണ്. സൈക്കിളിംഗ്, ഡാൻസിംഗ്, ക്രിക്കറ്റ്, ഖോഖോ, കബഡി എന്നിവ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം കളിക്കാൻ അവരെ പ്രേരിപ്പിക്കാം. ഒറ്റപ്പെട്ടതായി അവർക്ക് തോന്നാതിരിക്കുന്നതിനും അസുഖം മൂലമാണ് വ്യായാമമെന്ന തോന്നൽ ഒഴിവാക്കുന്നതിനും ഇതൊരു കുടുംബകാര്യമാക്കുക. പരസ്പരബന്ധം പുലർത്തിയുള്ള ആരോഗ്യജീവിതം രസകരമായ അനുഭവമാകും. മതിയായ ഉറക്കവും വിശ്രമവും ടൈപ്പ് വൺ പ്രമേഹബാധിതർക്ക് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുക ഓടുന്നതിനും കളിക്കുന്നതിനുമായി ഷൂസ് ധരിക്കുന്നതിനു മുമ്പേ ഗ്ലൂക്കോസ് തോത് പരിശോധിക്കണം. ഇത് അടുത്ത ഡോസ് ഇൻസുലിൻ എപ്പോൾ എടുക്കണമെന്നത് സംബന്ധിച്ച് ധാരണ നൽകും. ഫ്രീ സ്റ്റൈൽ ലിബ്രെ പോലുള്ള കൺടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസുകൾ ഉപയോഗിച്ച് ഇത് സുഗമമായി ചെയ്യാനാകും. മൊബൈൽ ഫോൺ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്ന ഊ ഉപകരണം കൃത്യമായ റീഡിംഗുകൾ നൽകും. ഓരോ ഘട്ടത്തിലെയും പ്രവർത്തനങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റ് പെരുമാറ്റങ്ങളും ഉളവാക്കുന്ന ആഘാതങ്ങൾ ഇതിൽ വിലയിരുത്താനാകും. അതുവഴി ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാനും ഗ്ലൂക്കോസ് തോത് കൂടുതൽ സമയവും 70-180 mg/dL എന്ന അളവിൽ നിലനിർത്താനും കഴിയും. കരുതുക ലഘുഭക്ഷണം വ്യായാമത്തിന് മുന്നോടിയായി ഗ്രനോള ബാർ പോലെ 15 ഗ്രാം വരുന്ന കാർബോഹൈഡ്രേറ്റ്, പ്രത്യേകിച്ചും അവരുടെ ഗ്ലൂക്കോസ് തോത് 100 mg/Dlന് കീഴിലാണെങ്കിൽ എടുക്കാവുന്നതാണ്. നിങ്ങളുടെ കുട്ടി 30 മിനിറ്റിലേറെ തുടർച്ചയായി സജീവമാകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത് പ്രധാനമാണ്. എന്നിരുന്നാലും ചിലപ്പോഴൊക്കെ ഇതു കൊണ്ട് മാത്രം ഗ്ലൂക്കോസ് തോത് താഴുന്നത് തടയനാകില്ല. വ്യായാമത്തിൽ അല്ലാത്തപ്പോഴും സ്നാക്ക് കിറ്റ് കരുതുന്നതാണ് പരിഹാരം. ഡയബറ്റിസ് ജേണൽ കുട്ടിയുടെ ഗ്ലൂക്കോസ് തോത് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളോടും ശാരീരികമായ പ്രവർത്തനങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്നത് ശ്രദ്ധിക്കണം. പ്രത്യേകിച്ചും പുതിയൊരു വ്യായാമ ശൈലി ആരംഭിക്കുമ്പോൾ ഇത് നിരന്തരമായി നിരീക്ഷിക്കണം. ഗ്ലൂക്കോസിന്റെ തോത്, കഴിക്കുന്ന ഭക്ഷണം, വ്യായാമം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഇത്തരത്തിൽ അനുയോജ്യമായതും അല്ലാത്തതും കണ്ടെത്തിയുള്ള ഗെയിംപ്ലാൻ സ്വീകരിക്കാൻ കഴിയും. ലഘുഭക്ഷണ സമയത്തിൽ മാറ്റം വരുത്തണോ, രാവിലെയുള്ള നടത്തം വൈകുന്നേരത്തേക്ക് മാറ്റണോ തുടങ്ങിയ തീരുമാനങ്ങളെടുക്കാം. മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഡോക്ടറെ ബന്ധപ്പെടണം.

ദേശാഭിമാനി 23 Jul 2024 7:50 pm

പ്രമേഹം നിയന്ത്രിക്കാൻ ജീവിതശൈലിയില്‍ കൊണ്ടു വരാം, ചില മാറ്റങ്ങൾ

ശ രീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതെ വരികയോ ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വഭാവികമായി കുറയ്ക്കാൻ ചില ജീവിതശൈലി ടിപ്സ് ഇതാ... വ്യായാമം പതിവാക്കുക വ്യായാമം പതിവാക്കുക പതിവ് വ്യായാമം നിങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങൾക്ക് രക്തത്തിലെ പഞ്ചസാര നന്നായി ഉപയോഗിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. നടത്തം, ഓട്ടം, സൈക്കിൾ ചവിട്ടൽ, നൃത്തം, നീന്തൽ തുടങ്ങിയ വ്യായാമങ്ങളിൽ ഏതെങ്കിലും ദിവസവും പരിശീലിക്കാം. കുറഞ്ഞ കാർബ് ഭക്ഷണക്രമം കുറഞ്ഞ കാർബ് ഭക്ഷണക്രമം ശരീരം കാർബോഹൈഡ്രേറ്റുകളെ പഞ്ചസാരയായി വിഘടിപ്പിക്കുന്നു. തുടർന്ന് ഇൻസുലിൻ ഊർജ്ജത്തിനായി പഞ്ചസാര ഉപയോഗിക്കാനും സംഭരിക്കാനും സഹായിക്കുന്നു. വളരെയധികം കാർബോഹൈഡ്രേറ്റുകൾ ഉള്ളത് ഇൻസുലിൻ അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കുകയും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യും. കാർബ്സ് കുറഞ്ഞ ഭക്ഷണക്രമം ദീർഘകാലാടിസ്ഥാനത്തിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. കൂടുതൽ നാരുകൾ കഴിക്കുക കൂടുതൽ നാരുകൾ കഴിക്കുക നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാത്തരം നാരുകളും ശരീരത്തിന് നല്ലതാണ്. എന്നാൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ കൂടുതൽ സഹായിക്കും. ഉയർന്ന ഫൈബർ ഡയറ്റുകൾ ശരീരത്തെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ടൈപ്പ് 1 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുക ധാരാളം വെള്ളം കുടിക്കുക ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകൾ അധിക പഞ്ചസാര പുറന്തള്ളാൻ സഹായിക്കുന്നു. കൂടുതൽ വെള്ളം കുടിക്കുന്ന ആളുകൾക്ക് രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി ഒരു പഠനങ്ങൾ പറയുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കുക സമ്മർദ്ദം നിയന്ത്രിക്കുക മാനസിക സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കും. വ്യായാമം, വിശ്രമം, മെഡിറ്റേഷൻ എന്നിവ സമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കും. ഉറക്കമില്ലായ്മ ഉറക്കമില്ലായ്മ ഉറക്കമില്ലായ്മ വിശപ്പ് വർധിപ്പിക്കുകയും അതിലൂടെ ശരീരഭാരം കൂടാനും കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. ഉറക്കക്കുറവ് കോർട്ടിസോളിൻ്റെ അളവ് വർധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.

സമകാലിക മലയാളം 23 Jul 2024 2:20 pm

'തലയിലെ മുടി മുഴുവൻ തറയിലുണ്ടല്ലോ'; 40 ന് ശേഷമുള്ള ഈ മുടികൊഴിച്ചിൽ കുറച്ച് പ്രശ്നമാണ്, ചെയ്യേണ്ടത്

ഏ തു പ്രായക്കാരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊച്ചിൽ തടയാനും മുടി തഴച്ചു വളരാനുമായി കണ്ണിൽ കാണുന്ന കെമിക്കൽ പ്രൊഡക്ടുകൾ വാരിക്കൊരി ഉപയോ​ഗിക്കാറുമുണ്ട്. എന്നാൽ നിങ്ങളുടെ പ്രായം 40 കഴിഞ്ഞെങ്കിൽ അൽപം സൂക്ഷിക്കണം. കാരണം 40 കഴിഞ്ഞാൽ പൊതുവെ ബേബി ഹയർ വളരാനുള്ള സാധ്യത കുറവാണ്. അതിനാൽ മുടികൊഴിച്ചിൽ തടയാൻ ചില ആരോ​ഗ്യകരമായ വഴികൾ തെരഞ്ഞെടുക്കാം. ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം മുടിയുടെ ആരോ​ഗ്യം മൊശമാകുന്നതു കൊണ്ട് മുടികൊച്ചിൽ വർധിക്കാൻ കാരണം. പ്രോട്ടീൻ അടങ്ങിയ പഴങ്ങളും പച്ചക്കറിയും കൂടാതെ പാൽ, മുട്ട, മീൻ, നട്സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താൻ ശ്രമിക്കണം. കൂടാതെ ആരോ​ഗ്യകരമായ ഭക്ഷണത്തിനൊപ്പം പുറമേയും മുടിയുടെ ആരോ​ഗ്യം ബലപ്പെടുത്തേണ്ടതുണ്ട്. അതിന് ചില പൊടിക്കൈകൾ നോക്കാം. ഉള്ളി നീര് ഉള്ളി/സവോളയുടെ നീരിൽ ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇവ അണുബാധ ചെറുക്കാനും രക്ത ചംക്രമണം വർധിപ്പിക്കാനും സഹായിക്കും. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഉള്ളി നീര് നേരിട്ടോ എണ്ണയിൽ ചേർത്തോ മുടിയിൽ പുരട്ടാവുന്നതാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ തേങ്ങാപ്പാൽ വെളിച്ചെണ്ണ, തേങ്ങപ്പാൽ തുടങ്ങിയ നാളികേര ഉൽപന്നങ്ങൾ മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്. ആഴ്ചയിൽ രണ്ട് ദിവസം തേങ്ങാപ്പാൽ എണ്ണയുമായി ചേർത്ത് തലയിൽ 10 മിനിറ്റ നന്നായി തേച്ചുപിടിപ്പിച്ച ശേഷം മുടി കഴുകുന്നത് മുടി തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമാകാൻ സഹായിക്കും. ഇത് മുടികൊഴിച്ചിൽ തടയാനും സഹായിക്കും. കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ കറിവേപ്പിലയും വെളിച്ചെണ്ണയും മുറ്റത്തു നിൽക്കുന്ന ഒരു കറിവേപ്പില തണ്ടും കുറച്ച് വെളിച്ചെണ്ണയുമുണ്ടെങ്കിൽ മികച്ചൊരു മുടിക്കൂട്ടുണ്ടാക്കാം. കറിവേപ്പില മുടിയുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. കുളിക്കുന്നതിന് മുന്നോടിയായി വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു തിളപ്പിച്ച് ആറ്റിയ എണ്ണം പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ തടയാൻ മികച്ച മാർ​ഗമാണ്.

സമകാലിക മലയാളം 23 Jul 2024 1:05 pm

കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ

കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍? പുകവലി, മദ്യപാനം, ജീവിതശൈലി പ്രശ്നങ്ങള്‍ തുടങ്ങിയ കാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളില്‍ നിന്ന് വളരെ അകലെയാണ് കുഞ്ഞുകള്‍. എന്നിട്ടും നവജാത ശിശുക്കളില്‍ വരെ കാന്‍സര്‍ കാണാറുണ്ട്. അർബുദ സാധ്യതയ്ക്ക് പ്രായപരിധി ഉണ്ടോ? മുതിർന്നവരിൽ എന്ന പോലെ തന്നെ കുട്ടികളിലും കാൻസർ കോശങ്ങൾ വളരാം. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ വരെ അപൂർവമായി കാൻസർ കാണാറുണ്ട്. കുട്ടികളിലും മുതിർന്നവരിലുമുള്ള അർബുദം തികച്ചും വ്യത്യസ്തമാണ്. അതിന്റെ ചികിത്സാ രീതിയും വ്യത്യസ്തമാണ്. ഗര്‍ഭിണി ആണെന്നറിയാതെ സിടി സ്‌കാന്‍ പോലെയുള്ള റേഡിയേഷന്‍ ഏല്‍ക്കുന്നതും അച്ഛനമ്മമാരുടെ പുകവലിശീലവും കുട്ടികളിലെ കാന്‍സറിന് കാരണമാകാം. അപൂര്‍വം ചില കുട്ടികളില്‍ കുടുംബപാരമ്പര്യവും കാരണമാകാറുണ്ട്. പക്ഷേ 90% കേസുകളിലും എന്തുകൊണ്ട് കുട്ടികള്‍ക്ക് കാന്‍സര്‍ വന്നു എന്ന് വ്യക്തമായ ഒരുത്തരം കണ്ടെത്താനാകില്ല. ജനിതകമായ കാരണങ്ങളാലാണ് കുട്ടികളില്‍ അര്‍ബുദകോശങ്ങള്‍ രൂപപ്പെടുന്നത്. എന്നാൽ കുട്ടികളിൽ ഉണ്ടാകുന്ന പല കാൻസറും ഇന്ന് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. രക്തം, മസ്തിഷ്കം, അസ്ഥികൾ എന്നിങ്ങനെ വിവിധ കോശങ്ങളിലാണ് കുട്ടികളിൽ കാൻസർ വികസിക്കാൻ സാധ്യത. നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ തുടങ്ങാനായാല്‍ കുട്ടികള്‍ക്ക് കാന്‍സറിനെ അതിജീവിക്കാന്‍ കഴിയും. കുട്ടികളിലെ കാന്‍സര്‍ ഭേദമാകാനുള്ള സാധ്യത മുതിര്‍ന്നവര്‍ക്കുള്ളതിനേക്കാള്‍ കൂടുതലാണ്. കുട്ടികളിലെ കാൻസർ സാധ്യത കുറയ്ക്കാം ​ഗർഭകാലത്ത് അമ്മയുടെ ആരോ​ഗ്യം കുട്ടികളിലെ ഇത്തരം അപകടസാധ്യത വർധിപ്പിക്കും. പതിവ് പരിശോധനകളും മികച്ച ഭക്ഷണക്രമത്തിലൂടെയും അമ്മയുടെ ആരോ​ഗ്യം ഉറപ്പാക്കണം. കൂടാതെ ഈ സമയം ലഹരിവസ്തുക്കള്‍, മദ്യം, പുകയില എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും ശ്രദ്ധിക്കുക. ​ഗർഭകാലത്ത് കൃത്യമായി വാക്സിനുകൾ സ്വീകരിക്കുക. ​ഗർഭാവസ്ഥയിൽ അമ്മമാർക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കുഞ്ഞുങ്ങളിൽ കാൻസർ സാധ്യത വർധിപ്പിക്കും. സൈറ്റോമെഗലോവൈറസ്, റുബെല്ല തുടങ്ങിയ അണുബാധകൾ തടയുന്നതിന് ഗർഭിണികൾ അടിസ്ഥാന ശുചിത്വം പാലിക്കുകയും അവരുടെ വാക്സിനുകൾ കാലികമാണെന്ന് ഉറപ്പാക്കുകയും വേണം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ഓരോ മിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നു, ലോകമൊട്ടാകെ നാലു കോടി ജനങ്ങള്‍ക്ക് എച്ച്‌ഐവി; യുഎന്‍ റിപ്പോര്‍ട്ട് മലിനീകരണം, കീടനാശിനി, പാസീവ് സ്മോക്കിങ് തുടങ്ങിയവയിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തണം. കുട്ടികളുള്ള വീടുകളിൽ മാതാപിതാക്കൾ പ്രകൃതിദത്തമോ വിഷരഹിതോ ആയ ക്ലീനിങ് ഉൽപന്നങ്ങളും കീടനാശിനികളും ഉപയോ​ഗിക്കണമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളര്‍ച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍ എന്നിവ കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളില്‍ ഉള്‍പ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളില്‍ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം. കഴുത്ത്, ഇടുപ്പ്, കക്ഷം എന്നിവിടങ്ങളില്‍ കഴലകള്‍ വീങ്ങിയിരിക്കുന്നത് ലിംഫോമയുടെയോ രക്താര്‍ബുദത്തിന്റെയോ ലക്ഷണമാകാം. കഴലകൾ കണ്ടാൽ പരിശോധിച്ച് അത് കാന്‍സര്‍ അല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി അസാധാരണമായി വിയര്‍ക്കുക എന്നിവയും കാന്‍സറിന്റെ ലക്ഷണമാകാം. കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്ന ഒരു തരം അര്‍ബുദമാണ് റെറ്റിനോബ്ലാസ്റ്റോമ. ഫോട്ടോയെടുക്കാന്‍ കണ്ണിലേക്ക് നേരിട്ട് ഫ്‌ലാഷ് അടിക്കുമ്പോള്‍ ആരോഗ്യമുള്ള കൃഷ്ണമണികള്‍ ഫോട്ടോയില്‍ ചുവന്ന നിറത്തില്‍ (റെഡ് ഐ) കാണപ്പെടും. മറിച്ച്. വെള്ള നിറത്തിലാണ് കാണുന്നതെങ്കില്‍ കുട്ടിയുടെ കണ്ണില്‍ കാന്‍സര്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പൊതുവേ മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഇത് കാണപ്പെടുന്നത്. അപ്രതീക്ഷിതമായി കോങ്കണ്ണ് ഉണ്ടാവുകയോ കാഴ്ചശക്തി കുറയുകയോ ചെയ്താലും പരിശോധന നടത്തണം. വിട്ടുമാറാത്തതും നിരന്തരമുള്ള തലവേദനയാണ് ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണം. രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോഴായിരിക്കും ഏറ്റവും കൂടുതല്‍ തലവേദന അനുഭവപ്പെടുന്നത്. വേദനയോടൊപ്പം ഛര്‍ദിയും കാണപ്പെടും. ഛര്‍ദിക്കുമ്പോള്‍ ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും തലവേദന വീണ്ടും ഉണ്ടാകും. വേദന കൂടാതെ ശരീരത്തില്‍ എവിടെ വീക്കമുണ്ടെന്ന് കണ്ടാലും ശ്രദ്ധിക്കണം. കുട്ടികളെ കുളിപ്പിക്കുന്ന സമയത്ത് വയറില്‍ എന്തെങ്കിലും വീക്കമുണ്ടെന്ന് തോന്നിയാലും പരിശോധിക്കണം.

സമകാലിക മലയാളം 23 Jul 2024 11:44 am

ഓരോ മിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നു, ലോകമൊട്ടാകെ നാലു കോടി ജനങ്ങള്‍ക്ക് എച്ച്‌ഐവി; യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകമൊട്ടാകെ നാലു കോടി ജനങ്ങള്‍ക്ക് എയ്ഡ്‌സിന് കാരണമായ എച്ച്‌ഐവി വൈറസ് ബാധ ഉള്ളതായി ഐക്യരാഷ്ട്രസഭ. 2023ലെ കണക്കാണിത്. ഇതില്‍ 90 ലക്ഷത്തിലധികം പേര്‍ക്കും ഒരു തരത്തിലുമുള്ള ചികിത്സയും ലഭിക്കുന്നില്ല. ഇതുമൂലം ഓരോ മിനിറ്റിലും ഒരാള്‍ വീതം എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് എന്ന മഹാമാരിയെ പൂര്‍ണമായി തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമ്പോഴും ഇതിലുള്ള പുരോഗതി മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് ചുരുങ്ങുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. അതിനിടെ അണുബാധ മൂന്ന് മേഖലകളില്‍ വര്‍ധിക്കുന്നതായും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും , കിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 2023ല്‍ ഏകദേശം 6,30,000 പേരാണ് എയ്ഡ്സ് സംബന്ധമായ അസുഖങ്ങള്‍ മൂലം മരിച്ചത്. 2004ല്‍ ഇത് 21 ലക്ഷമായിരുന്നു. 2004നെ അപേക്ഷിച്ച് എയ്ഡ്‌സ് ബാധിച്ചുള്ള മരണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ കണക്ക് 2025ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഇരട്ടിയാണ്. 2025ല്‍ എയ്ഡ്‌സ് ബാധിച്ചുള്ള മരണം രണ്ടരലക്ഷത്തില്‍ താഴെ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലിംഗപരമായ അസമത്വം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കൗമാരക്കാര്‍ക്കും യുവതികള്‍ക്കും ഇടയില്‍ അസാധാരണമാംവിധം എച്ച്‌ഐവി ബാധിതരുടെ എണ്ണം ഉയരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ അണുബാധ വര്‍ധിക്കുന്നു. 2010 ലെ 45% ല്‍ നിന്ന് 2023 ല്‍ 55% ആയാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 54 ശതമാനം രോഗവും ജങ്ക് ഫുഡ് മൂലം, പൊണ്ണത്തടിക്കാര്‍ ഏറുന്നു; ആശങ്ക രേഖപ്പെടുത്തി സാമ്പത്തിക സര്‍വേ

സമകാലിക മലയാളം 23 Jul 2024 11:00 am

ഇന്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ: മാനസീകാരോഗ്യം വീണ്ടെടുക്കാൻ മാർഗ്ഗങ്ങളുണ്ട്

ഇന്റർനെറ്റ് ഗെയിമിങ് അടിമത്തം അത്ര വേഗം തലയൂരുവാൻ കഴിയാത്ത കുരുക്കാണ്. ഇതിൽ അകപ്പെട്ടവർക്കാണ് എത്ര മാരകമാണ് അതിൽ നിന്നും രക്ഷ നേടുക എന്ന് അറിയാവുന്നത്. തിരിച്ചു കയറാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ എന്നിട്ടും കേൾക്കേണ്ടി വരുന്നു. കൊച്ചിയിൽ കൗമാരക്കാരൻ മരണപ്പെട്ടതിനു പിന്നിൽ ഓൺലൈൻ ഗെയിം ഡെവിൾ ആണെന്ന ഞെട്ടൽ മലയാളികൾക്ക് മാറിയിട്ടില്ല. ഗെയിം എന്ന ആസക്തി വളർന്ന് വളർന്ന് പിന്നീടത് പിടിച്ചുകെട്ടാനാകാത്ത അസുഖമായി മാറുന്നത് തള്ളിക്കളയാനാകാത്ത വസ്തുതയാണ്. ഈ അവസ്ഥയെ ഇന്റെർനെറ്റ് ഗെയിമിങ് ഡിസോർഡർ (IGD) എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലോകാരോഗ്യ സംഘടന അടുത്ത കാലത്ത് ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡറിനെ ഇൻ്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ ദൈനംദിന ദിനചര്യകളെ തടസ്സപ്പെടുത്തുന്നു. സാമൂഹിക ഇടപെടലുകളിൽ നിന്നും ആളുകളെ അകറ്റുന്നു. വളരെ ആക്ടീവായ ഒരു വ്യക്തി പതിയെ അന്തർമുഖരാകുന്നു. പുറത്തെ ലോകത്തു നിന്നും ഒറ്റപ്പെട്ട തുരുത്താവുന്നു. എന്താണ് ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ? ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഈ അസുഖം, എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായാലും ഗെയിംമിലേക്ക് പൂർണമായും മുഴുകുകയും ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഗെയിംമാണെന്ന മാനസീകാവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യുന്നു. ഇൻഡസ്ട്രിയൽ സൈക്യാട്രി ജേർണലിൽ പ്രസിദ്ധീകരിച്ച 2016 ലെ ഗവേഷണമനുസരിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡറിന്റെ വ്യാപനം 0.2 മുതൽ 8.5 ശതമാനം വരെയാണ്. പഠിക്കുവാനും വിശ്രമിക്കാനും ഉള്ള സമയങ്ങളിൽ പോലും ഗെയിംമിലേക്ക് ശ്രദ്ധ പോകും. മൊബൈൽ കിട്ടാതെ വരുമ്പോൾ അമിതമായ ദേഷ്യവും ഉത്കണ്ഠയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നതും രോഗ ലക്ഷണങ്ങളാണ്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയും ഗെയിംമിഗിലേക്ക് മുഴുകുന്നതും ഈ അവസ്ഥയിൽ കാണാം. ഭാവനയും ചിന്തയും സന്തോഷവും തുടങ്ങി എല്ലാ വികാരങ്ങളും നഷ്ടമായി വെർച്വൽ ലോകത്തിൽ യാന്ത്രീകമായി ജീവിക്കുന്നതിലാണ് ഈ രോഗ ബാധിതർ തൃപ്തി കണ്ടെത്തുക. വിഷാദമോ ഉത്കണ്ഠയോ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾക്ക് ഇൻ്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മടിക്കാതെ മാനസീകാരോഗ്യ വിദഗ്ധരെ സമീപിക്കാം മേൽ പറഞ്ഞ ലക്ഷണങ്ങൾ കുട്ടികൾക്കോ പ്രിയപ്പെട്ടവർക്കോ ഉള്ളതായി കണ്ടെത്തിയാൽ ഉറപ്പായും മാനസീകാരോഗ്യ വിദഗ്ധരെ സമീപിക്കണം. അസുഖം എത്രത്തോളം വ്യാപ്തിയിലാണ് എന്ന് നിർണയിക്കുവാനും ആസക്തിയെ ചെറുക്കുന്നതിനുള്ള പോംവഴികൾ നിർദേശിക്കുവാനും മാനസീകാരോഗ്യ വിദഗ്ധർ സഹായിക്കും. വേണം കരുതലും സ്നേഹവും പൂർണമായും മൊബൈലിനു വേണ്ടി നമ്മുടെ കുട്ടികൾ സമയം കണ്ടെത്തുമ്പോഴും അവരുടെ ചിരി മാഞ്ഞു പോകുമ്പോഴും ഒഴിഞ്ഞു മാറാൻ കഴിയാത്ത സാഹചര്യമാവും രക്ഷിതാക്കൾക്ക്. അവരെ ശാസിക്കാതെ ചേർത്തു പിടിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. ഇത് രൂക്ഷമാകുമ്പോൾ ഒരു രോഗാവസ്ഥയാണ് എന്ന് തിരിച്ചറിയണം. അങ്ങിനെയുള്ള കരുതലാണ് അവർക്ക് ആവശ്യം.സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബന്തരീക്ഷമൊരുക്കുവാനും ഒരുമിച്ച് യാത്രകൾ പോകുവാനും അഭിരുചികളറിഞ്ഞ് കലാകായീക പ്രവർത്തനങ്ങൾ വളർത്തിയെടുക്കുവാനും ശ്രദ്ധിക്കണം. കുടുംബത്തിൽ നിന്നുള്ള പിന്തുണയും കരുതലുമാണ് അവസ്ഥയെ ചികിത്സിക്കുന്നതിനുള്ള വഴികളായി നിർദ്ദേശിക്കപ്പെടുന്നത്. ചിലരിൽ ജീവശാത്രപരമായി തന്നെ ഇത്തരം പ്രവൃത്തികളിൽ അടിമത്ത മനോഭാവം വളരാം എന്ന് ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. കൂടിയ ഉൽകണ്ഠയും ഇവരിൽ ഉയരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ശാസന കൊണ്ട് പുറത്ത് കടക്കാവുന്നവയല്ല അവർ അകപ്പെട്ട കുരുക്കുകൾ എന്ന് തിരിച്ചറിയൽ പ്രധാനമാണ്. നിശ്ചിത സമയം അനുവദിച്ചു കൊണ്ട് അവരിലെ തന്നെ ആന്തരികമായ വിമ്മിഷ്ടം ക്രമേണ കുറച്ചു കൊണ്ടു വരാനുള്ള മാർഗ്ഗവും നിർദ്ദേശിക്കുന്നുണ്ട്. ഇത് വഴി ഗെയിമിങ് സമയത്തെ കുറച്ച് മാനസിക വിധേയത്വത്തെ അഴിക്കാം. അവസാന ഘട്ടത്തിൽ ചിലപ്പോൾ ഔഷധങ്ങളുടെ സഹായവും തേടാറുണ്ട്. എന്നാൽ ഇതിന് മുൻപായി തന്നെ ശാസ്ത്രീയമായ പരിഹാരാമാർഗ്ഗങ്ങൾ കണ്ടെത്താം. ഇതിൽ പ്രധാനമാണ് യോഗ്യരായ കൌൺസിലർമാരെ കണ്ടെത്തുക എന്നത്. അക്കാദമിക് യോഗ്യതയ്ക്ക് ഒപ്പം പരിചയ സമ്പത്ത് കൂടിയുള്ളവർ ആകുമ്പോൾ കുട്ടികളെ രക്ഷിച്ചെടുക്കുക താരതമ്യേന എളുപ്പമാവും.

ദേശാഭിമാനി 22 Jul 2024 5:12 pm

54 ശതമാനം രോഗവും ജങ്ക് ഫുഡ് മൂലം, പൊണ്ണത്തടിക്കാര്‍ ഏറുന്നു; ആശങ്ക രേഖപ്പെടുത്തി സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് അമിത വണ്ണമുള്ളവരുടെ എണ്ണം ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ പ്രോസസ് ചെയ്ത ഭക്ഷണം അമിതമായി കഴിക്കുന്നതാണ് ജനങ്ങള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണം. ഇന്ത്യയിലെ മൊത്തം രോഗഭാരത്തിന്റെ 54 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണെന്നും സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കി. അമിത വണ്ണം ഒരു ഭീഷണിയായി നിലനില്‍ക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലി പൗരന്മാര്‍ പിന്തുടരുന്നു എന്ന് ഉറപ്പാക്കുന്നതിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ പൊണ്ണത്തടി ഗുരുതരമായ ആശങ്കയായി ഉയരുന്നുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേയില്‍ പറയുന്നു. ഇന്ത്യയ്ക്ക് ജനസംഖ്യാപരമായ നേട്ടം ഗുണം ചെയ്യണമെങ്കില്‍ ജനങ്ങളുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ സമീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണക്രമത്തിലേക്ക് മാറേണ്ടതാണെന്നും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം വര്‍ധിക്കല്‍, വ്യായാമ കുറവ്, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളെ ആശ്രയിക്കുന്നതിലെ കുറവ്, പോഷകാംശ കുറവ് എന്നിവയെല്ലാമാണ് പ്രധാനമായി അമിത വണ്ണത്തിന് കാരണമാകുന്നതെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ മുതിര്‍ന്നവരുടെ പൊണ്ണത്തടി നിരക്ക് മൂന്നിരട്ടിയിലധികമായാണ് വര്‍ധിച്ചത്. കുട്ടികളിലും അമിത വണ്ണം കൂടുതലായി കണ്ടുവരികയാണ്. കുട്ടികളിലെ പൊണ്ണത്തടിയുടെ കാര്യത്തില്‍ വിയറ്റ്‌നാമിനും നമീബിയയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണത്തിലെ വര്‍ധന ലോകത്തിലെ ഏറ്റവും കുത്തനെയുള്ളതാണെന്നും വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാണിച്ചു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ രാജ്യത്ത് ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ പൊണ്ണത്തടി കേസുകള്‍ കൂടുതലാണ്. നഗരപ്രദേശങ്ങളില്‍ പുരുഷന്മാരില്‍ ഇത് 29.8 ശതമാനം ആണെങ്കില്‍ ഗ്രാമീണ ഇന്ത്യയില്‍ ഇത് 19.3 ശതമാനമാണ്. 18-69 പ്രായപരിധിയില്‍ പൊണ്ണത്തടി നേരിടുന്ന പുരുഷന്മാരുടെ ശതമാനം 18.9 ശതമാനത്തില്‍ നിന്ന് 22.9 ശതമാനമായി വര്‍ദ്ധിച്ചു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് 20.6 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി ഉയര്‍ന്നതായും നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ കണക്കുകള്‍ ഉദ്ധരിച്ച് സാമ്പത്തിക സര്‍വേ വ്യക്തമാക്കി. ഡല്‍ഹി പോലുള്ള ചില സംസ്ഥാനങ്ങളില്‍ അമിത വണ്ണമുള്ള സ്ത്രീകളുടെ അനുപാതം 41.3 ശതമാനമാണ്. പുരുഷന്മാരുടേത് 38 ശതമാനവും. തമിഴ്‌നാട്ടില്‍ 40.4 ശതമാനം സ്ത്രീകളും അമിത വണ്ണം നേരിടുന്നുണ്ട്. പുരുഷന്മാരില്‍ ഇത് 37 ശതമാനമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്ത് വന്‍കുതിപ്പ്, വെല്ലുവിളികള്‍ക്കിടയിലും എട്ടിന് മുകളില്‍ വളര്‍ച്ച; പ്രതീക്ഷ പങ്കുവെച്ച് സാമ്പത്തിക സര്‍വ്വേ

സമകാലിക മലയാളം 22 Jul 2024 2:58 pm

പനിയും ജലദോഷവും പമ്പ കടക്കും; പനിക്കൂർക്കയുടെ ഔഷധ ​ഗുണങ്ങൾ

മ ഴക്കാലമായാൽ നാട്ടിൻപുറങ്ങളിൽ പനിക്കൂർക്കയ്ക്ക് വലിയ ഡിമാൻഡ് ആണ്. മഴക്കാലത്തെ പ്രധാനിയായ പകർച്ച പനിയെ പ്രതിരോധിക്കാൻ മികച്ച ഔഷധമാണ് പനിക്കൂർക്ക. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക. കൂടാതെ കഫക്കെട്ട്, വയറു വേദന, ചുമ, നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക നല്ലതാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ദേഷ്യം കുറയ്ക്കണോ? ഡയറ്റിൽ ഓമേ​ഗ-3 ഫാറ്റി ആസിഡ് ഭക്ഷണം ഉൾപ്പെടുത്താം പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.

സമകാലിക മലയാളം 21 Jul 2024 6:31 pm

നിപ: ഭയമല്ല മുന്‍കരുതലാണ് വേണ്ടത്; പ്രതിരോധം എങ്ങനെ

കോ ഴിക്കോട് ആറ് വർഷത്തിന് ശേഷം വീണ്ടും നിപ വൈറസ്. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരൻ മരിച്ചു. 2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ അഞ്ച് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. ഭയമല്ല, മുൻകരുതലും ജാ​ഗ്രതയുമാണ് വേണ്ടത്. എന്താണ് നിപ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കു പടരുന്ന വൈറസ് ആണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇതു മനുഷ്യരിലേക്കു പകരാം. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരാറുണ്ട്. വൈറസ് ബാധിച്ചാൽ 4 മുതൽ 14 ദിവസം വരെയുള്ള കാലയളവിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടാം. സാധാരണ ഇൻഫ്ലുവൻസ പനി പോലെയാണ് തുടക്കം. പിന്നീട് മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിക്കും. ശ്വാസ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും. ആദ്യമായി റിപ്പോർട്ട് ചെയ്തത് മലേഷ്യയിൽ മലേഷ്യയിൽ ആണ് 1998ൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. എൽനിനോ എന്ന പ്രതിഭാസത്തിൽ കാടുകൾ ഉണങ്ങിയപ്പോൾ കാട്ടു വവ്വാലുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കു ചേക്കേറി. വവ്വാലുകളിൽ നിന്നു വന പ്രദേശത്തോടു ചേർന്നുള്ള ഫാമുകളിലെ പന്നികൾക്കു രോഗം പകർന്നു. പന്നികളിൽ നിന്നു മനുഷ്യരിലേക്ക് വൈറസ് ബാധിച്ചു. ദശലക്ഷക്കണക്കിനു പന്നികളെ കൊന്നൊടുക്കിയാണ് മലേഷ്യ നിപയെ അതിജീവിച്ചത്. പിന്നീട് ഇതുവരെ അവിടെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 1999ൽ സിംഗപ്പൂരിൽ നിപ റിപ്പോർട്ട് ചെയ്തു. 2001 ൽ ബംഗ്ലാദേശിലും പശ്ചിമബംഗാളിലെ സിലിഗുരിയിലും നിപ കണ്ടു. സ്ഥിരീകരണം എങ്ങനെ? തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് രോ​ഗം പകരാം. വവ്വാലുകൾ ധാരാളമുള്ള പ്രദേശത്ത് നിലത്ത് കിടക്കുന്ന ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. വവ്വാൽ കടിച്ചെന്നു സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്. അത്തരം പഴങ്ങൾ മൃഗങ്ങൾക്കും കഴിക്കാൻ നൽകരുത്. ഇത്തരം പഴങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. മുൻകരുതൽ ∙ രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. ∙ സോപ്പ് / ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ∙ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക, വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക. നാലു തരത്തിലാണ് നിപ പകരുന്നത്. രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായു കണികയിലൂടെ പകരും. രോഗിയുടെ സ്രവങ്ങളിലൂടെയും രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റു ജന്തുക്കളിലേക്കും അവയിൽ നിന്നു മനുഷ്യരിലേക്കും രോഗികൾ കൈകാര്യം ചെയ്ത സാധനങ്ങളിലൂടെയും വൈറസ് പകരാം.

സമകാലിക മലയാളം 21 Jul 2024 4:26 pm

കാഴ്ച മങ്ങും; എന്താണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നീ ണ്ട സ്ക്രീൻ സമയം കണ്ണുകളുടെ ആരോ​ഗ്യം ക്ഷയിക്കുന്നതിന് കാരണമാകുമെന്ന് അറിയാമെങ്കിലും മണിക്കൂറുകൾ നമ്മൾ സ്മാർട്ട്‌ഫോണുകൾക്കും ടാബിനും മുന്നിൽ ചിലവഴിക്കും. ഇത് കണ്ണിന് ആയാസമുണ്ടാക്കും. വരൾച്ച, ചൊറിച്ചിൽ, കാഴ്ച മങ്ങൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിക്കും. ഈ അവസ്ഥയെയാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ അല്ലെങ്കിൽ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം. കാലക്രമേണ അമിതമായ സ്‌ക്രീൻ എക്‌സ്‌പോഷർ ഈ ലക്ഷണങ്ങൾ ​ഗുരുതര നേത്രാരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചില ആരോ​ഗ്യകരമായ വഴികളിലൂടെ നീണ്ട സ്ക്രീൻ ടൈം കണ്ണുകൾക്കുണ്ടാക്കുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും കുറയ്ക്കും. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം ഒഴിവാക്കാൻ ചെയ്യേണ്ടത് സ്‌ക്രീൻ ബ്രൈറ്റ്നസ് കോൺട്രാസ്റ്റ് ക്രമീകരിക്കുക സ്‌ക്രീൻ ബ്രൈറ്റ്നസ് കോൺട്രാസ്റ്റ് ക്രമീകരിക്കുക കൂടുതൽ ബ്രൈറ്റ് ആയതോ മങ്ങിയതോ ആയ സ്ക്രീൻ നിങ്ങളുടെ കണ്ണുകൾക്ക് ആയാസമുണ്ടാക്കും. ശരിയായ തോതിൽ സ്‌ക്രീൻ ബ്രൈറ്റ്നസും കോൺട്രാസ്റ്റും ക്രമീകരിക്കുന്നതിലൂടെ ഇതു പരിഹരിക്കാം. ഇത് ചുറ്റുമുള്ള ലൈറ്റിങ്ങുമായി പൊരുത്തപ്പെടുന്നു. കൂ‌ടാതെ മറ്റ് വെളിച്ചങ്ങൾ നേരെ സ്ക്രീൻ തട്ടുന്നതിൽ നിന്നും ഒഴിവാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കും. കൃത്യമായ അകലവും സ്‌ക്രീൻ പൊസിഷനും നിലനിർത്തുക കൃത്യമായ അകലവും സ്‌ക്രീൻ പൊസിഷനും നിലനിർത്തുക കണ്ണുകളും സ്ക്രീനും തമ്മിലുള്ള ഏകദേശം അകലം ഒരു കൈയുടെ നീളം ആയിരിക്കണം. കൂടാതെ സ്ക്രീനിൻ്റെ മുകൾഭാഗം കണ്ണ് നിരപ്പിൽ അല്ലെങ്കിൽ അല്പം താഴെയായിരിക്കണം. ഈ പൊസിഷനിങ് കണ്ണിൻ്റെ ആയാസവും കഴുത്ത് വേദനയും തടയാൻ സഹായിക്കുന്നു. ഇതനുസരിച്ച് കസേര, മേശ എന്നിവയുടെ ഉയരം ക്രമീകരിക്കുന്നതും നല്ലതാണ്. ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കുക ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കുക സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം കണ്ണുകൾക്ക് ആയാസവും നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. സ്‌ക്രീൻ ക്രമീകരണങ്ങൾ, സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ ഗ്ലാസുകൾ എന്നിവയിലൂടെ ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് ഇത് ലഘൂകരിക്കാൻ സഹായിക്കും. ‌അതിനായി ഉപകരണങ്ങളിൽ ബ്ലൂ ലൈറ്റ് ഫിൽട്ടറിംഗ് പ്രവർത്തനക്ഷമമാക്കുക അല്ലെങ്കിൽ നീല വെളിച്ചം തടയുന്ന ഗ്ലാസുകൾ ധരിക്കുക, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. ഇടയ്ക്കിടെ കണ്ണ് ചിമ്മുക ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുന്നത് കണ്ണുകൾ ഈർപ്പമുള്ളതും വരൾച്ച തടയാനും സഹായിക്കുന്നു ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുന്നത് കണ്ണുകൾ ഈർപ്പമുള്ളതും വരൾച്ച തടയാനും സഹായിക്കുന്നു. സ്ക്രീനിൽ നോക്കുന്നതിനിടെ കണ്ണുകൾ അടയ്ക്കാനുള്ള സാധ്യത കുറവാണ്. ഇത് കണ്ണ് ഡ്രൈ ആകാൻ കാരണമാകും. അതിനാൽ കൂടുതൽ സമയം കണ്ണുകളടയ്ക്കാൻ ബോധപൂർവം ശ്രമം നടത്തുക. കണ്ണുകൾ ഈർപ്പമുള്ളതാക്കാൻ ഇടവേളകളിൽ ഒരു സെക്കന്റ് കൺപോളകൾ പൂർണമായും അടച്ച് ബിങ്ക് ചെയ്യുന്നത് ശീലമാക്കുക. ഇടവേളകൾ എടുക്കുക ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേള ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേള എടുക്കുന്നത് സ്‌ക്രീനുകളിലേക്കുള്ള നീണ്ട എക്സ്പോഷർ കുറയ്ക്കാൻ സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷീണം കുറയ്ക്കുന്നതിനും ചെറുതായി ഒന്നു നടക്കുന്നതും എഴുന്നേറ്റ് നിൽക്കുന്നതും സഹായിക്കും. ഐ ഡ്രോപ്സ് ഐ ഡ്രോപ്സ് നീണ്ടുനിൽക്കുന്ന സ്‌ക്രീൻ ഉപയോഗം കണ്ണുനീർ ഉത്പാദനം കുറയ്ക്കും. ഇത് വരൾച്ചയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും. പ്രിസർവേറ്റീവുകളില്ലാത്ത ഐ ഡ്രോപ്സ് ദിവസത്തിൽ രണ്ടോ-മൂന്നോ തവണ ഉപയോഗിക്കുന്നത് കണ്ണിന്റെ വരൾച തടയും.

സമകാലിക മലയാളം 21 Jul 2024 12:48 pm

കണ്ണും പൂട്ടി വിശ്വസിക്കരുത്, എല്ലാ സാലഡുകളും ആരോഗ്യകരമല്ല

ഒ രു നൂറ്റാണ്ട് മുൻപ് മെക്സിക്കോയിലെ ഒരു ഇറ്റാലിയൽ റെസ്റ്റൊറന്റിൽ പരീക്ഷിച്ചു വിജയിച്ച 'സാലഡ്' ഇപ്പോൾ ആരോ​​ഗ്യകരമായ ഭക്ഷണം എന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണ്. മുട്ട, ചീര, ചീസ്, നാരങ്ങാനീര് തുടങ്ങിയവ ചേർത്തുണ്ടായ അന്നത്തെ സാലഡിന്റെ മുഖം ഇപ്പോൾ ആകെ മാറി. പഴങ്ങളും പച്ചക്കറികളും മുട്ടയും മാംസവും ഡ്രൈഫ്രൂട്സും മൊക്കെയായി പല തരം വെറൈറ്റി സാലഡുകൾ ഇന്ന് നിലവിലുണ്ട്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. പ്രധാന ഡിഷ് ആയും സൈഡ് ഡിഷ് ആയും സലാഡ് ഉപയോ​ഗിക്കുന്നവരുണ്ട്. എന്നാൽ എല്ലാ സലാഡും ഒരു പോലെ ആരോ​ഗ്യകരമാണോ? ഉയർന്ന കലോറിയുള്ള ചേരുവകൾ സാലഡില്‍ ഉൾപ്പെടുത്തുന്നതും വറുത്ത ടോപ്പിങ്ങും അവയുടെ പോഷകമൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കാനും ആരോഗ്യം മോശമാക്കാനും സാധ്യതയുണ്ട്. സാലഡിനെ കുറിച്ചുള്ള മിഥ്യാധാരണകള്‍ നീക്കാം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന ഭക്ഷണമാണ് സാലഡ്. പ്രോട്ടീനും വിറ്റാനും ധാതുക്കളും തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു ഫുള്‍ പാക്ക്. എന്നാല്‍ വിവേകമില്ലാതെ തെരഞ്ഞെടുക്കുന്ന ചേരുകവകള്‍ സാലഡിന്‍റെ പോഷക മൂല്യം കുറയ്ക്കുകയും വിപരീത ഫലമുണ്ടാക്കുകയും ചെയ്യുന്നു. ചില കലോറി നിറഞ്ഞ സലാഡുകളിൽ ഒരു ബർഗറിനോ വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സിലോ ഉള്ള അത്രയും കൊഴുപ്പ് ഉണ്ടാകും. എന്നാല്‍ ഇത് തിരിച്ചറിയാതെ നിരവധി ആളുകള്‍ എല്ലാത്തരം സാലഡും ആരോഗ്യകരമെന്ന് വിശ്വസിക്കുന്നു. സാലഡ് ഡ്രസിങ്ങില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും 1- തൗസന്‍റ് ഐലന്‍സ്(അമേരിക്കന്‍ സാലഡ് ഡ്രസിങ്), ക്രീമി റാഞ്ച്, ബ്ലൂ ചീസ് തുടങ്ങിയ കൊഴുപ്പുള്ളവ സാലഡില്‍ ഉപയോഗിക്കരുത്. 2- വറുത്ത നട്സ്, ചിക്കന്‍, നാച്ചോസ് തുടങ്ങിയവ ഒഴിവാക്കണം. 3- അമിതമായ ഉപ്പും പഞ്ചസാരയും ഉപയോഗിക്കാന്‍ പാടില്ല സീസണൽ പച്ചക്കറികളും പഴങ്ങളും, വേവിച്ച പയർവർ​ഗങ്ങൾ, ചിക്കൻ, മുട്ട തുടങ്ങിയവയ് ക്കൊപ്പം ഡ്രൈ ഫ്രൂട്സ് എന്നിവയും സലാഡിൽ ഉപയോ​ഗിക്കാം. തുടര്‍ന്ന് നാരങ്ങാനീര്, വിനാഗിരി, ഒലിവ് ഓയിൽ, ഉപ്പ്, സോസ്, മല്ലിയില/ പുതിന, തൈര് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് സാലഡ് ഡ്രസിങ് ഉണ്ടാക്കുന്നതാണ് മികച്ചത്. വയറിന് പ്രശ്നമുള്ളവരാണെങ്കില്‍ ധാരാളം അസംസ്കൃത പച്ചക്കറികള്‍ കഴിക്കുന്നത് വയറു വീർക്കുന്നതിനും നെഞ്ചരിച്ചിലിനും കാരണാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പച്ചക്കറികള്‍ വേവിച്ചോ ഗ്രിൽ ചെയ്തോ സാലഡില്‍ ഉള്‍പ്പെടുത്താം.

സമകാലിക മലയാളം 21 Jul 2024 11:32 am

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനുള്ള പ്രകൃതിദത്ത വഴികൾ

ര ക്തത്തിലെ ഒരു പ്രധാന ഘടകമാണ് പ്ലേറ്റ്‌ലെറ്റുകൾ. ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് ഉണ്ട്. വൈറൽ രോഗങ്ങൾ, കാൻസർ, ചില ജനിതകരോഗങ്ങൾ ഇവ മൂലം ശരീരത്തിൽ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം പ്രകൃതിദത്തമായി കൂട്ടാം. ‌ പപ്പായയും ഇലയും പപ്പായയും അവയുടെ ഇലയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും പഴുത്ത പപ്പായയും അവയുടെ ഇലയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ മികച്ച മാർ​ഗമാണ്. മാതളം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ മാതളം ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയ മാതളം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. ഇത് രോ​ഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചതാണ്. മതളം ജ്യൂസ് ആക്കിയോ അല്ലാതെയോ കഴിക്കാം. മത്തങ്ങ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു വൈറ്റമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മത്തങ്ങയിലെ ബീറ്റാ കരോട്ടിൻ ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇലക്കറികൾ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും പച്ചച്ചീര, ഉലുവ തുടങ്ങി വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം. കാരറ്റും ബീറ്റ്റൂട്ടും ആഴ്ചയിൽ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും വിളർച്ച ബാധിച്ചവർക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയിൽ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. ജ്യൂസാക്കിയോ സാലഡിൽ ചേർത്തോ സൂപ്പ് ആക്കിയോ ഇവ ഉപയോഗിക്കാം.

സമകാലിക മലയാളം 20 Jul 2024 2:34 pm

വസ്ത്രങ്ങളിലെ കറകളയാൻ ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കാം

വിയർപ്പ് മൂലം നമ്മുടെ വസ്ത്രങ്ങളിലുണ്ടാകുന്ന കറകൾ പലപ്പോഴും ഒരു ശല്യമാണ്. പ്രത്യേകിച്ചും വെള്ളവസ്ത്രങ്ങളിൽ. സാധാരണ വസ്ത്രങ്ങൾ കഴുകുന്നത് പോലെ കഴുകിയാലൊന്നും ഈ കറ പോവില്ല. വസ്ത്രങ്ങളുടെ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ ഇത്തരം കറകളെ അകറ്റിയേ പറ്റൂ. എന്ത്കൊണ്ടാണ് വിയർപ്പ് കറകളുണ്ടാകുന്നത് വിയർപ്പിൽ കാണപ്പെടുന്ന വെള്ളം, കൊഴുപ്പ്, പ്രോട്ടീൻ, ഉപ്പിന്റെ അംശം എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് വിയർപ്പ് കറ ഉണ്ടാകുന്നത്. അതോടൊപ്പം അലുമിനിയം, സിർക്കോണിയം തുടങ്ങിയവ അടങ്ങിയ ഡിയോഡ്രന്റുകളും ശരീരത്തിലെ എണ്ണമയവും എല്ലാം നിറവ്യത്യാസത്തിന് കാരണമാകുന്നു. കാലക്രമേണ, ഇവ അടിഞ്ഞുകൂടി വിയർപ്പുമായി കലർന്ന് വസ്ത്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മഞ്ഞ കറകളായി മാറുന്നു. ഈ കറകൾ ശാശ്വതമാണോ ഇത്തരം കറകൾ നീക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും അസാധ്യമായ ഒന്നല്ല. ഉടനടി പ്രവർത്തിക്കുകയെന്നതാണ് പ്രധാനം. ഇല്ലെങ്കിൽ കറകൾ കൂടുതൽ വഷളാകും. പ്രത്യേകിച്ചും ഉണക്കുന്ന സമയത്ത് നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതും കറകൾ കട്ടിയുള്ളതാക്കും. കറകൾ കളയാൻ എങ്ങനെയാണ് ആസിഡുകൾ സഹായിക്കുക സാധാരണയായി ഈ കറകളുണ്ടാക്കുന്ന ഘടകങ്ങളെ വേർതിരിക്കാനുള്ള കഴിവ് ആസിഡുകൾക്കുണ്ട്. അതുകൊണ്ട് തന്നെ വിയർപ്പ്കറ നീക്കം ചെയ്യാൻ ആസിഡുകൾ സഹായിക്കും. പലപ്പോഴും പ്രോട്ടീനുകളും ശരീരത്തിൻ്റെ സ്വാഭാവിക എണ്ണകളും ചേർന്നാണ് വിയർപ്പ് കറകളുണ്ടാവുന്നത്. ഇതിൽ ആസിഡുകളുടെ കട്ടി പിടിക്കുന്ന മിശ്രതിമുണ്ട്. വിനാഗിരി പോലെയുള്ള ശക്തമായ ആസിഡ് ഈ പ്രോട്ടീനുകളും എണ്ണകളും വേർതിരിക്കാൻ സഹായിക്കുന്നു. അങ്ങനെ ഇവയെ വിഘടിപ്പിച്ച് കഴുകുമ്പോൾ കറ നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്നു. വിനാഗിരിയിലുള്ള ആസിഡിന്റെ അളവ് വിയർപ്പിലെ സ്വാഭാവിക ആസിഡുകളേക്കാൾ ശക്തമായതിനാലാണിത്. വിയർപ്പിലൂടെ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളെ ഫലപ്രദമായി നിർവീര്യമാക്കാൻ ഇതിന് കഴിയും. അങ്ങനെ വൃത്തിയുള്ളതും കറയില്ലാത്തതുമായ വസ്ത്രം നമുക്ക് വീണ്ടെടുക്കാനാകും. ആസിഡുകൾ ഉപയോ​ഗിച്ച് എങ്ങനെ കറ കളയാം? എങ്ങനെയാണ് ആസിഡുകൾ ഉപയോ​ഗിച്ച് കറകൾ കളയുന്നതെന്ന് നോക്കാം. 1. അതിനായി ആദ്യം മിശ്രിതം തയ്യാറാക്കണം. വിനാ​ഗിരി - 1 കപ്പ് വെള്ളം - 2 കപ്പ് വിയർപ്പ് പുരണ്ട വസ്ത്രം ഈ മിശ്രിതത്തിൽ 30 മിനിറ്റ് മുക്കിവയ്ക്കുക. വിനാഗിരിയുടെ അസിഡിറ്റി ഫാബ്രിക്കിൽ പതിഞ്ഞിരിക്കുന്ന വിയർപ്പിനെയും ഡിയോഡറൻ്റിനെയും വേർതിരിക്കാൻ സഹായിക്കുന്നു. 2. ഇനി വസ്ത്രത്തിൽ നിന്ന് അധിക വെള്ളം പിഴിഞ്ഞെടുത്ത്, വൃത്തിയുള്ള ഒരു പ്രതലത്തിൽ വിരിച്ചുവെക്കണം. 3. അടുത്തതായി കറ കളയാനുള്ള പേസ്റ്റ് തയ്യാറാക്കണം ബേക്കിം​ഗ് സോഡ - അരക്കപ്പ് ഉപ്പ് - 1 ടേബിൾസ്പൂൺ ​ഹൈഡ്രജൻ പെരോക്സൈഡ് - 1 ടേബിൾസ്പൂൺ ഇവ മൂന്നും ചേർത്ത് പേസ്റ്റ് രൂപത്തിലാവുന്നത് വരെ നന്നായി ഇളക്കുക. ഒരു പഴയ ടൂത്ത് ബ്രഷ് അല്ലെങ്കിൽ ഒരു സ്പൂൺ ഉപയോഗിച്ച്, പേസ്റ്റ് കറയുള്ള ഭാഗങ്ങളിൽ പുരട്ടുക. തുണിനാരുകളിലേക്ക് പേസ്റ്റ് എത്തിക്കുന്നതിനായി ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറ പുരണ്ട ഭാഗത്ത് മൃദുവായി സ്ക്രബ് ചെയ്യുക. 20 മിനിറ്റ് വെക്കണം. 4. ഇനി ഇത് ചൂടുവെള്ളത്തിൽ കഴുകിയെടുക്കാം. കറ പോയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഡ്രയർ ഉപയോ​ഗിക്കുക. കാരണം ചൂട് തട്ടുമ്പോൾ ബാക്കിയാവുന്ന കറകൾ വസ്ത്രത്തിൽ തന്നെ നിൽക്കാൻ സാധ്യതയുണ്ട്. കറയിൽ നിന്നും രക്ഷ നേടാനുള്ള ചില പൊടിക്കൈകൾ: അലുമിനിയം ഇല്ലാത്ത ഡിയോഡ്രന്റുകൾ ഉപയോ​ഗിക്കുക. വിയർപ്പ് വലിച്ചെടുക്കുന്ന മറ്റൊരു വസ്ത്രം (അടിവസ്ത്രം) ധരിക്കുക കറകൾ കട്ടിയാവാതിരിക്കാൻ പെട്ടെന്ന് തന്നെ കഴുകുക

ദേശാഭിമാനി 20 Jul 2024 1:45 pm

ഉയര്‍ന്ന കാർബോ ഡയറ്റുകൾ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകും; പഠനം

ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റുകൾ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനം. ഹരിയാനയിലെ അശോക യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകര്‍ പഴം ഈച്ചകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഴം ഈച്ചകൾക്ക് മനുഷ്യരുമായി ജനിതകവും ശാരീരികവുമായ നിരവധി സമാനതകളുണ്ട്. മനുഷ്യരിൽ രോഗങ്ങൾക്ക് കാരണമാകുമെന്ന് അറിയപ്പെടുന്ന 75% ജീനുകളും ഈ ഈച്ചകളിൽ കാണപ്പെടുന്നു. കൂടാതെ മനുഷ്യരിൽ കാൻസറിന് കാരണമാകുന്ന 90% ജീനുകളും അവയിലുണ്ടെന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പഴം ഈച്ചകളിലെ ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റ് അവയിൽ ആയുസ്സ് കുറയ്ക്കുകയും, പ്രവർത്തനക്ഷമമായ തകർച്ചയെ ത്വരിതപ്പെടുത്തുകയും, പെരുമാറ്റ രീതി തകരാറിലാക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് ​ഗവേഷകർ പറയുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ കൂടാതെ, ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം വളർച്ചാ സമയം വൈകിപ്പിക്കുകയും പ്രത്യുൽപാദന ഉൽപ്പാദനം കുറയുകയും ചെയ്യുന്നു. ഇത് കുട്ടികൾക്കും പ്രായമായവർക്കും ദോഷം ചെയ്യുമെന്നും പിയർ റിവ്യൂഡ് ജേണല്‍ ഇക്കോളജി ആൻഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് പ്രായമായ പുരുഷന്മാരിൽ ചലനശേഷി കുറയുന്നുവെന്നും പ്രായമായ സ്ത്രീകളിൽ കുടലിൻ്റെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഓടാനോ ചാടാനോ പോയിട്ടില്ല'; ശരീരഭാരം കുറച്ചത് ഭക്ഷണം കഴിച്ച്, വെയ്‌റ്റ് ‌ലോസ് സീക്രട്ട് വെളിപ്പെടുത്തി മാധവൻ ഡയറ്റില്‍ അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ഒഴിവാക്കുകയും ആവശ്യമായ പ്രോട്ടീനും സമീകൃതാഹാരവും ഉറപ്പാക്കുകയും ചെയ്യുന്നത് ആരോഗ്യ അപകടങ്ങൾ ലഘൂകരിക്കുന്നതിനും ആരോഗ്യ ദൈർഘ്യം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിലെ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നത് മാത്രമല്ല, ഉപാപചയ വൈകല്യങ്ങൾ തടയുന്നതിനും ആരോഗ്യകരമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാക്രോ ന്യൂട്രിയൻ്റ് ഘടനയിലും ഊന്നൽ നൽണമെന്നും പഠനം മുന്നോട്ടു വെക്കുന്നു.

സമകാലിക മലയാളം 20 Jul 2024 12:36 pm

'ഓടാനോ ചാടാനോ പോയിട്ടില്ല'; ശരീരഭാരം കുറച്ചത് ഭക്ഷണം കഴിച്ച്, വെയ്‌റ്റ് ‌ലോസ് സീക്രട്ട് വെളിപ്പെടുത്തി മാധവൻ

ശ രീരഭാരം കുറയ്ക്കാന്‍ എന്നും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് പെടാപ്പാട് പെടുന്നവര്‍ ഒരുപാടുണ്ട്. അതിനിടെയാണ് യാതൊരു വര്‍ക്കൗട്ടുമില്ലാതെ വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതിന്‍റെ രഹസ്യം വെളിപ്പെടുത്തുന്ന നടന്‍ മാധവന്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഞെട്ടിക്കുന്ന മേക്കോവറിലാണ് 2022-ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ശാസ്ത്രജ്ഞനായ നമ്പി നാരായണൻ്റെ ജീവചരിത്രമായ 'റോക്കട്രി: ദി നമ്പി എഫക്റ്റ്' എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് വേണ്ടി അന്ന് നല്ല രീതിയിൽ ശരീരഭാരം വർധിപ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്നാഴ്ചക്കുള്ളില്‍ അദ്ദേഹം തന്‍റെ ശരീരം പഴയ രൂപത്തിലെത്തിച്ചു. എന്താണ് മാധവന്‍റെ വെയ്റ്റ് ലോസ് സീക്രട്ട്? ശരീരത്തിന് നല്ലതെന്ന് തോന്നിയ ഭക്ഷണം മാത്രം കഴിച്ചാണ് താന്‍ ശരീരഭാരം കുറച്ചതെന്ന് തുറന്ന് പറയുകയാണ് താരം. അതിനായി ഓടുകയോ ചാടുകയോ സര്‍ജറിയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. Intermittent fasting, heavy chewing of food 45-60 times( drink your food and chew your water) .. last meal at 6.45 pm .( only cooked food -nothing raw AT ALL post 3 pm ) .. early morning long walks and early night deep sleep( no screen time 90 min before bed) … plenty of fluids… https://t.co/CsVL98aGEj — Ranganathan Madhavan (@ActorMadhavan) July 18, 2024 ഇടവിട്ടുള്ള ഉപവാസം (intermittent Fasting) എന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. വൈകുന്നേരം 6.45 നാണ് അത്താഴം കഴിക്കുക. മൂന്ന് മണിക്ക് ശേഷം പചകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കൂ. ശരീരത്തിന്‍റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിന് ധാരാളം ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൂടാതെ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തും. ഈ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതിനും പ്രത്യേകതയുണ്ട്. ഭക്ഷണം വായില്‍ വെച്ച് നന്നായി ചവച്ചരച്ച് വേണം കഴിക്കാനെന്നും അദ്ദേഹം ഭക്ഷണ രീതിയെ കുറച്ച് വിശദീകരിച്ചു. കൂടാതെ പുലര്‍ച്ചെയുള്ള നീണ്ട നടത്തവും രാത്രി നേരത്തെ ഉറങ്ങുന്നതും (ഉറങ്ങുന്നതിന് 90 മിനിറ്റ് മുന്‍പ് ഇലക്ടോണിക് സാധനങ്ങള്‍ മാറ്റിവെക്കണം) ശരീരത്തിന് ഗുണം ചെയ്യുമെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇടവിട്ടുള്ള ഉപവാസത്തിൻ്റെ ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഉപകാരപ്രദമായ രീതിയാണ് ഇടവിട്ടുള്ള ഉപവാസം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിനൊപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. കൂടാതെ വീക്കം കുറയ്ക്കുന്നതിനും സെൽ റിപ്പയർ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് കത്തുന്നതിനും ഇടവിട്ടുള്ള ഉപവാസം സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലെ ഇടവേള വര്‍ധിപ്പിച്ചാണ് ഉപവാസം എടുക്കുന്നത് അതിലൂടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുകയും കുറഞ്ഞ കലോറി എടുക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം 20 Jul 2024 11:35 am

എടുത്താല്‍ പൊങ്ങാത്ത ഡയറ്റിന്‍റെ ആവശ്യമില്ല, തേങ്ങവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം

തേ ങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയാറാണോ പതിവ്. നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്. ശരീരഭാരം കുറയ്ക്കാന്‍ തേങ്ങവെള്ളം ശരീരഭാരം കുറയ്ക്കാന്‍ എടുത്താന്‍ പൊങ്ങാത്ത ഡയറ്റുകള്‍ പിന്തുടരുന്നത് പലപ്പോഴും വലിയ പരാജയമാകാറുണ്ട്. എന്നാല്‍ വീട്ടില്‍ സുലഭമായ കിട്ടുന്ന തേങ്ങവെള്ളം ശരീരഭാരത്തെ നിയന്ത്രിക്കാനുള്ള മികച്ച മാര്‍ഗമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ കുറഞ്ഞ കലോറി ഒരു ഗ്ലാസ് തേങ്ങവെള്ളത്തില്‍ വെറും 44 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനുള്ള ഡയറ്റില്‍ തേങ്ങവെള്ളം ചേര്‍ക്കുന്നത് ആരോഗ്യകരമായ തെരഞ്ഞെടുപ്പാണ്. ദഹനം മെച്ചപ്പെടുത്തുന്നു തേങ്ങവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയില്‍ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിൻ്റെ ആരോഗ്യത്തിന് മികച്ചതാക്കുന്നു. ദിവസവും ഈ വെള്ളം കുടിക്കുന്നതിലൂടെ വയറുവേദന, ​ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും. ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുകള്‍ ജലാംശം നിലനിർത്തും ശരീരഭാരം കുറയ്ക്കാൻ വേണ്ട മറ്രൊരു പ്രധാന ഘടകമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. കരിക്ക് ഇതിന് മികച്ച ഒരു ചോയിസ് ആണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം സ്വഭാവികമായും വിശപ്പ് കുറയ്ക്കുകയും ചെയ്യും.

സമകാലിക മലയാളം 19 Jul 2024 5:58 pm

മധുരം കഴിക്കാൻ നല്ല സമയം രാത്രിയോ പകലോ?

ആരോ​ഗ്യമുള്ള ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ റോളിലാണ് പ്രത്യക്ഷപ്പെടുക. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ​ഗുരുതരമായ പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് 'നോ' പറയേണ്ട അവസ്ഥയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും ശരിയല്ലതാനും. മധുരം ഡോപാമൈൻ, ഒപിയോയിഡുകൾ തുടങ്ങിയ ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ സഹായിക്കും. ഇത് തലച്ചോറിനെ സ്വാധീനിക്കുകയും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പേശികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിന് ഗ്ലൂക്കോസ് ആവശ്യമാണ്. മധുരമല്ല, മധുരം ശരിയായ രീതിയില്‍ കഴിക്കാത്തതാണ് പലരും നിത്യ രോഗികളാകാന്‍ കാരണമാകുന്നത്. അമിതമായി മധുരം കഴിക്കുമ്പോള്‍ അധികമാകുന്ന ഗ്ലൂക്കോസ് കരളിലും പേശികളിലും അടിഞ്ഞു കൂടുന്നു. ഇത് ഫാറ്റി ലിവർ, ഇൻസുലിൻ പ്രതിരോധം, മെറ്റബോളിക് സിൻഡ്രോം, ശരീരഭാരം വർധിക്കുക പോലുള്ളവയിലേക്ക് നയിച്ചേക്കും. 'അമിതമായാല്‍ അമൃതും വിഷം'- എന്ന് പറയുന്നതു പോലെയാണ് മധുരത്തിന്‍റെ കാര്യവും. നിത്യരോഗിയാകാതിരിക്കാന്‍ അമിതമായി മധുരം കഴിക്കാതിരിക്കുക എന്നതാണ് പ്രധാനം. കൂടാതെ പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഫ്രക്ടോസ്, പാലുൽപ്പന്നങ്ങളിൽ കാണപ്പെടുന്ന ലാക്ടോസ്, ഈന്തപ്പഴങ്ങളിലും/അത്തിപ്പഴങ്ങളിലും പോലുള്ളവയിൽ അടങ്ങിയിരിക്കുന്ന സുക്രോസും പോലുള്ള പ്രകൃതിദത്ത പഞ്ചസാര തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിൽ ഗ്ലൂക്കോസ്, ഗാലക്ടോസ് എന്നിവയായി വിഘടിക്കുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ മധുരം നല്ലതാണ് എന്നാൽ കഴിക്കാൻ സമയം പാലിക്കണം മധുരം കഴിക്കാന്‍ പകല്‍ സമയമാണ് ഏറ്റവും മികച്ച നേരം. പകല്‍ സമയത്തെ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ അമിതമായ കലോറി കത്തിച്ചു കളയാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാതെയും സൂക്ഷിക്കും. വ്യായമത്തിന് ശേഷമോ ഉച്ചഭക്ഷണത്തിന് ശേഷമോ അല്‍പം മധുരം കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ പ്രോട്ടീൻ, നാരുകൾ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം മധുരം കഴിക്കാന്‍ ശ്രമിക്കുക. ഇത് രക്തത്തിൽ ​ഗ്ലൂക്കോസിന്റെ ആ​ഗിരണം മന്ദ​ഗതിയിലാക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാതെ സൂക്ഷിക്കാം. 'ഇടിമുഴക്കം' പോലെ പെട്ടെന്നൊരു വേദന, ഒരു മിനിറ്റിനുള്ളില്‍ തലവേദന അതിന്‍റെ പീക്കില്‍ എത്തും; എന്താണ് തണ്ടർക്ലാപ് തലവേദന? അതേസമയം രാവിലെ എഴുന്നേറ്റ ഉടന്‍ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം. രാത്രി നീണ്ട വിശ്രമത്തിന് ശേഷം മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാന്‍ കാരണമാകും. അതുപോലെ ഉറങ്ങാൻ പോകുന്നതിനു മുമ്പും മധുര പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഉറങ്ങുമ്പോള്‍ സ്വാഭാവികമായും ശരീരത്തിലെ മെറ്റാബോളിസം മന്ദഗതിയിലാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും.

സമകാലിക മലയാളം 19 Jul 2024 2:16 pm

'ഇടിമുഴക്കം'പോലെ പെട്ടെന്നൊരു വേദന, ഒരു മിനിറ്റിനുള്ളില്‍ തലവേദന അതിന്‍റെ പീക്കില്‍ എത്തും; എന്താണ് തണ്ടർക്ലാപ് തലവേദന?

ഇ ടിമുഴക്കം പോലെ തലയ്ക്കുള്ളിൽ പെട്ടെന്ന് ഒരു വേദന വരികയും അടുത്ത മിനിറ്റിൽ തലവേദന അതിന്റെ പരമാവധി തീവ്രതയിൽ എത്തുന്നതാണ് തണ്ടർക്ലാപ് തലവേദന എന്നു പറയുന്നത്. ഇതിന് പിന്നാലെ ഛർദ്ദി, ഓക്കാനം പോലുള്ളവയ്ക്കും സാധ്യതയുണ്ട്. ചിലർക്ക് തലവേദന പരമാവധി ആകുന്നതിന് പിന്നാലെ ബോധം നഷ്ടപ്പെടുകയും ചെയ്യും. വളരെ അപകടകരമായ ഒരു അവസ്ഥയാണിത്. തലച്ചോറിലെ രക്തസ്രാവം അല്ലെങ്കില്‍ അന്യൂറിസം പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാമിത്. സ്‌ട്രോക്ക്, ബ്രെയിന്‍ ഇഞ്ചുറി തുടങ്ങിയിവയ്ക്കും സാധ്യതയുണ്ട്. തലവേദന എല്ലാവർക്കുമിടയിൽ വളരെ സാധാരണമാണ്. തലയിലെ രക്തക്കുഴലുകൾ, നാഡികൾ, പേശികൾ എന്നിവയിൽ അനുഭവപ്പെടുന്ന വേദനാജനകമായ സംവേദനത്തെയാണ് തലവേദന എന്ന് പറയുന്നത്. തലവേദന ഒരു രോ​ഗം മാത്രമല്ല രോ​ഗലക്ഷണം കൂടിയാണ്. ഓരോ തരം തലവേദനയ്ക്കും പല കാരണങ്ങളാണ്. ഉറക്കമില്ലായ്മ മുതൽ ഹോർമോൺ വ്യതിയാനം വരെ തലവേദനയ്ക്ക് കാരണമാറുണ്ട്. തണ്ടർക്ലാപ് തലവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ രക്തസ്രാവം; തലച്ചോറിനും അതിന് ചുറ്റുമുള്ള ചർമപാളികൾക്കുമിടയിൽ രക്തസ്രാവമുണ്ടാകുന്നതിന്റെ ലക്ഷണമാകാം തണ്ടർക്ലാപ് തലവേദന. റിവേഴ്സബിൾ സെറിബ്രൽ വാസകോൺസ്ട്രിക്ഷൻ സിൻഡ്രോം: തലച്ചോറിലെ രക്തക്കുഴലുകൾ താൽക്കാലികമായി മുറുകുമ്പോള്‍ തലക്കുള്ളില്‍ ഇടിമുഴക്കം പോലെ വേദന അനുഭവപ്പെടാം. ഒരു മിനിറ്റിനുള്ളില്‍ തന്നെ വേദന അതിന്‍റെ പരമാവധി എത്തുമെന്നതിനാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ഇത് അപകടകരമായ സങ്കീർണതകൾ കുറയ്ക്കുന്നത് സഹായിക്കും. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ രോഗനിര്‍ണയം തുടക്കത്തിൽ സിടിഐ അല്ലെങ്കിൽ എംആർഐ സ്കാൻ ചെയ്തു രോ​ഗനിർണയം നടത്താം. രക്തസ്രാവമോ അണുബാധയോ പരിശോധിക്കാൻ ഒരു ലംബർ പഞ്ചറും നടത്താം. ഡയഗ്നോസ്റ്റിക്സ് വഴി തിരിച്ചറിഞ്ഞ അടിസ്ഥാന കാരണത്തെ ആശ്രയിച്ചാണ് ചികിത്സ നിർദേശിക്കുക. പട്ടിണി കിടക്കുന്നതും വല്ലപ്പോഴുമുള്ള ട്രീറ്റ് നഷ്ടപ്പെടുത്തുന്നതുമാണോ ഡയറ്റ്? ഭക്ഷണരീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദീപിക പദുക്കോൺ പ്രതിരോധം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക, പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ദിനചര്യയും ശീലിക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ തണ്ടര്‍ക്ലാപ് തലവേദനകള്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കും. എന്നാല്‍ ക്രോണിക് സ്റ്റേജുകളില്‍ രോഗികളിൽ ദീർഘകാല ന്യൂറോളജിക്കൽ ഇഫക്റ്റുകൾ ഉണ്ടാകാം.

സമകാലിക മലയാളം 19 Jul 2024 11:00 am

പട്ടിണി കിടക്കുന്നതും വല്ലപ്പോഴുമുള്ള ട്രീറ്റ് നഷ്ടപ്പെടുത്തുന്നതുമാണോ ഡയറ്റ്? ഭക്ഷണരീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദീപിക പദുക്കോൺ

ശ രീരഭാരം കുറയ്ക്കാനും ഫിറ്റായി ഇരിക്കാനും പലപ്പോഴും സെലിബ്രിറ്റികളുടെ ഡയറ്റ് പ്ലാനുകൾ അന്വേഷിച്ചു പോകുന്നവരാണ് പലരും. ദീപിക പദുക്കോണിനെ പോലത്തെ ശരീരം അതാണ് ലക്ഷ്യം. എന്നാൽ സാധാരണ സെലിബ്രിറ്റി ഡയറ്റ് പ്ലാനുകളെ തള്ളിമാറ്റി തന്റെ ഭക്ഷണ ശീലങ്ങളെ കുറിച്ച് തുറന്ന് പങ്കുവെക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാം പേജിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരം. താൻ കഴിക്കാറുള്ള മധുര പലഹാരങ്ങളുടെ ചിത്രങ്ങളാണ് ദീപിക തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ഫീഡിൽ ഇത് കണ്ട് അമ്പരന്നിരിക്കുകയാണോ?!' എന്ന ചോദ്യത്തോടെയാണ് താരം നീണ്ട കുറിപ്പ് തുടങ്ങുന്നത്. താൻ നന്നായി കഴിക്കുന്ന ഒരാളാണെന്നും മറ്റ് വാർത്തകൾ വിശ്വസിക്കരുതെന്നും ദീപിക കുറിപ്പിൽ പറയുന്നു. സ്ഥിരമായി ശരീരത്തെ കേൾക്കുക, ബാലൻസ് ആയി ജീവിക്കുക എന്നതാണ് താൻ‌ പിന്തുടരുന്ന ഭക്ഷണ രീതിയെന്നും താരം കൂട്ടിച്ചേർത്തു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ View this post on Instagram A post shared by दीपिका पादुकोण (@deepikapadukone) 'ഒരു വ്യക്തി കഴിക്കുന്ന എല്ലാ ഭക്ഷണപാനീയങ്ങളുടെ ആകെ തുകയാണ് ഡയറ്റ്. 'ഡയറ്റ' എന്ന ​ഗ്രീക്ക് പദത്തിൽ നിന്നാണ് ഡയറ്റ് എന്ന വാക്ക് ഉണ്ടായത്. ജീവിതരീതി എന്നാണ് ഈ വാക്കിന്റെ അർഥം. ഞാൻ എല്ലായ്പ്പോഴും ഒരു സമീകൃതാഹാര രീതിയാണ് പിന്തുടരുന്നത്. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ജീവിതരീതിയാണ്. ഫാൻസി ഡയറ്റുകളോ സ്ഥിരമായി പിന്തുടരാൻ കഴിയാത്തതോ ആയ ഡയറ്റുകൾ ഒരിക്കലും ഞാൻ പിന്തുടരാറില്ല. ഇപ്പോൾ, ഞാൻ ആഹ്ലാദിക്കണോ? തീർച്ചയായും, ഇതൊനൊപ്പം പങ്കുവെച്ചിരിക്കുന്ന ഭക്ഷണങ്ങളെല്ലാം ഞാൻ കഴിക്കാറുണ്ട്. എന്നാൽ ഇത് തീർച്ചയായും എന്റെ ജീവിത രീതിയല്ല.'- ദീപിക കുറിച്ചു. സമയനഷ്ടവും ചെലവും; ജിമ്മിൽ പോകണമെന്നില്ല, വീട്ടിലിരുന്ന് ചെയ്യാം എക്സർസൈസ് സ്നാക്കിങ് സ്വയം പട്ടിണി കിടന്ന് വല്ലപ്പോഴുമുള്ള ഒരു ട്രീറ്റ് നഷ്ടപ്പെടുത്തുന്ന രീതിയിൽ വിശ്വസിക്കുന്നില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. സമതുലിതമായ രീതിയിൽ നന്നായി ഭക്ഷണം കഴിക്കുക. എന്നാൽ മറ്റെന്തിനെക്കാളും പ്രധാനം അവരവരുടെ ശരീരത്തെ കേൾക്കുകയും ആവശ്യമായ പോഷകങ്ങളും വ്യായാമവും നൽകുക എന്നതാണെന്നും ദീപിക കുറിച്ചു. ​

സമകാലിക മലയാളം 18 Jul 2024 2:29 pm

'തല നിറച്ച്'കഴിക്കാം; നിങ്ങളെ ഹാപ്പി ആക്കാൻ ഈ ബ്രേക്ക് ഫാസ്റ്റ് സഹായിക്കും

വിശപ്പകറ്റാൻ മാത്രമല്ല ഉത്കണ്ഠ ഇല്ലാതാക്കാനും ചില ഭക്ഷണങ്ങൾക്ക് സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മുട്ട, പഴം, തൈര് തുടങ്ങിയ ഭക്ഷണങ്ങൾക്ക് നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയുമത്രേ. കൂടാതെ ഇത്തരം ഭക്ഷണങ്ങൾ ബ്രേക്ക് ഫാസ്റ്റ് ആക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ സ്ഥിരമാകാനും മെച്ചപ്പെടാനും സഹായിക്കും. ഓട്സ് വിശപ്പടക്കാനും ഉത്കണ്ഠ അകറ്റാനും ഓട്സ് ഉത്കണ്ഠ മറികടക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ഓട്സ്. ഇവയിൽ അടങ്ങിയിരിക്കുന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു. കൂടാതെ ഇവയിൽ മ​ഗ്നീഷ്യം, ഫൈബർ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തി സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. തൈര് പ്രോബയോട്ടിക്സ് കഴിക്കുന്നത് ഉത്കണ്ഠ കുറച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്തും സ്മൂത്തി രൂപത്തില്‍ തൈര് ബ്രേക്ക് ഫാസ്റ്റ് ആയി ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട് ഇപ്പോല്‍. കുടൽ-മസ്തിഷ്ക ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് തൈര്. പ്രോബയോട്ടിക്സ് കഴിക്കുന്നത് ഉത്കണ്ഠ കുറച്ച് മാനസികാവസ്ഥ മൊത്തത്തിൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മുൻ പഠനങ്ങൾ പറയുന്നു. മുട്ടകൾ മുട്ട മികച്ച സൂപ്പര്‍ ഫുഡ് വിശപ്പടക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മുട്ട രാവിലെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് തൃപ്തികരവും പോഷകസമൃദ്ധവുമായ ഒരു തുടക്കം നൽകും. മുട്ടയിൽ അടങ്ങിയ പ്രോട്ടീൻ തലച്ചോറിന്റെ ആരോ​ഗ്യത്തിന് ആവശ്യമാണ്. ഏത്തപ്പഴം ഏത്തപ്പഴത്തില്‍ ഫീൽ-​ഗുഡ് ഹോർമോൺ എന്ന് അറിയപ്പെടുന്ന സെറോടോണിൻ അടങ്ങിയിട്ടുണ്ട് ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥയുള്ളവർക്ക് പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ഏത്തപ്പഴം. ഫീൽ-​ഗുഡ് ഹോർമോൺ എന്ന് അറിയപ്പെടുന്ന സെറോടോണിൻ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാനസികമായി ഊർജ്ജം നൽകുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. ഹെർബൽ ടീ വെറും ചായയ്ക്ക് പകരം ഹെര്‍ബല്‍ ചായ രാവിലെ എഴുന്നേറ്റ് ഒരു ചായ നിർബന്ധമുള്ളവരാണ് നമ്മളില്‍ പലരും. അങ്ങനെ ഉള്ളവർ ​ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ ചായകൾ ഒന്നു പരീക്ഷച്ചു നോക്കൂ. ഇത് തലച്ചോറിനെ ഉണർത്തുന്നതിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ധാന്യങ്ങൾ സങ്കീർണമായ കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടം ധാന്യങ്ങൾ സങ്കീർണമായ കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ഇത് മാനസികാവസ്ഥ മെച്ചുപ്പെടുത്താന്‍ സഹായിക്കുന്നു. നട്‌സും വിത്തുകളും ഉത്കണ്ഠ അകറ്റാന്‍ നട്സ് നട്‌സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലച്ചോറിൻ്റെ പ്രവർത്തനത്തിന് നിർണായകമാണ്. ഇത് ഉത്കണ്ഠ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുനത്തിനൊപ്പം വിശപ്പകറ്റാനും നല്ലതാണ്.

സമകാലിക മലയാളം 18 Jul 2024 1:12 pm

കൂടുതൽ ബാധിക്കുക കുട്ടികളെ, ദ്രുത​ഗതിയിൽ രോ​ഗവ്യാപനം; ചാന്ദിപുര വൈറസ് ഭീഷണിയാകുള്ള കാരണം

റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ടതാണ് ചാന്ദിപുര വൈറസ് (സിഎച്ച്‍പിവി). ഇന്ത്യയിൽ ചാന്ദിപുര എന്ന പ്രദേശത്താണ് ആദ്യമായി ഈ വൈറസ് റിപ്പോർട്ട് ചെയ്തത്. പ്രധാനമായും മണൽ ഈച്ചകളിലൂടെയും ചെള്ള്, കൊതുകു മൂലവും പകരുന്ന വൈറസ് കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഒൻപതു മാസം മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ തീവ്ര മസ്തിഷ്കവീക്കത്തിന് വൈറസ് കാരണമാകുന്നു. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. കുട്ടികളിൽ ചാന്ദിപുര വൈറസ് ഭീഷണിയാകുന്നതിനുള്ള എട്ട് കാരണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. രോഗപ്രതിരോധ സംവിധാനം റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ടതാണ് ചാന്ദിപുര വൈറസ് (സിഎച്ച്‍പിവി) കുട്ടികളിൽ രോ​ഗപ്രതിരോധ സംവിധാനം ദുർബലമായതിനാൽ തന്നെ സിഎച്ച്‌പിവി പോലുള്ള വൈറസ് പെട്ടെന്ന് ബാധിക്കാൻ ഇടയുണ്ട്. പ്രത്യേകിച്ച് ആൻ്റിബോഡികൾ കുറവായതിനാൽ പുതിയ രോഗകാരികളെ ചെറുക്കാനുള്ള കഴിവ് ഉണ്ടാകില്ല. ഇത് മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ഗുരുതരമായ അണുബാധകൾക്കും സങ്കീർണതകൾക്കും സാധ്യത കൂട്ടുന്നു. പുറത്ത് കളിക്കുന്ന ശീലം ഇന്ത്യയിൽ ചാന്ദിപുര എന്ന പ്രദേശത്താണ് ആദ്യമായി ഈ വൈറസ് റിപ്പോർട്ട് ചെയ്തത് കുട്ടികൾ പുറത്തു കളിക്കുന്നത് പലപ്പോഴും സിഎച്ച്പിവി വൈറസ് പരത്തുന്ന ഈച്ചകൾ വളരുന്ന പരിസ്ഥിതിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. ചെടികൾ, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവിടങ്ങിൽ നിന്ന് രോ​ഗവാഹികളായ ഈച്ചയോ കൊതുകോ അവരെ കടിക്കാൻ സാധ്യതയുണ്ട്. ദ്രുതഗതിയിലുള്ള രോഗവളർച്ച മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഉയർന്ന മരണനിരക്ക് കുട്ടികളിൽ വൈറസ് പെട്ടെന്ന് മസ്തിഷ്കവീക്കം പോലുള്ള ഗുരുതരമായ ന്യൂറോളജിക്കൽ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. അവരുടെ കേന്ദ്ര നാഡീവ്യൂഹങ്ങൾക്ക് ദ്രുതഗതിയിലുള്ള വൈറൽ റെപ്ലിക്കേഷൻ തടയാനോ നിയന്ത്രിക്കാനോ കഴിയില്ല. ഇത് മുതിർന്നവരെ അപേക്ഷിച്ച് ഉയർന്ന മരണനിരക്കിലേക്കും നയിക്കുന്നു. ദുർബലമായ ന്യൂറോളജിക്കൽ പ്രവർത്തനങ്ങൾ കുട്ടികളില്‍ ദീർഘകാലം ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു മുതിർന്നവരെ അപേക്ഷിച്ച് സിഎച്ച്‌പിവി കുട്ടികളുടെ ന്യൂറോളജിക്കൽ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ഇത് ദീർഘകാലം ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അവബോധമില്ലായ്മ പ്രാദേശിക പ്രദേശങ്ങളില്‍ രോഗത്തെ കുറിച്ചുള്ള അവബോധം കുറവ് പല പ്രാദേശിക പ്രദേശങ്ങളിലും ചാന്ദിപുര വൈറസിനെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേ ഉള്ളൂ. ഇത് രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിലും രോഗബാധിതരായ കുട്ടികൾക്ക് വൈദ്യസഹായം തേടുന്നതിലും കാലതാമസമുണ്ടാക്കുന്നു. രക്ഷിതാക്കൾക്കും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കുമിടയിലുള്ള ഈ അവബോധമില്ലായ്മ രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്തുകയും അണുബാധയുടെ തീവ്രത വർധിപ്പിക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അടിസ്ഥാന സൗകര്യമില്ലാത്ത ആരോഗ്യ കേന്ദ്രങ്ങള്‍ സിഎച്ച്‌പിവി വ്യാപകമായ പ്രദേശങ്ങളിൽ പലപ്പോഴും അപര്യാപ്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളാണ് ഇപ്പോഴുമുള്ളത്. മെഡിക്കൽ സൗകര്യങ്ങൾ, രോഗനിർണയ ഉപകരണങ്ങൾ, സമയബന്ധിതമായ ചികിത്സ എന്നിവ പരിമിതമാണ്. ഇത് കുട്ടികളിൽ മരണ നിരക്ക് കൂട്ടുന്നു. ഈച്ച/കൊതുക് നശീകരണം കൊതുക് നശീകരണം സിഎച്ച്പിവി പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർ​ഗം ഈച്ച/കൊതുക് നശീകരണമാണ്. അപര്യാപ്തമായ വെക്റ്റർ നിയന്ത്രണങ്ങൾ ഈച്ചകളും എണ്ണം വർധിക്കാനും സിഎച്ച്പിവി പോലുള്ളവയുടെ വ്യാപനത്തിന് കാരണവുമാകുന്നു.

സമകാലിക മലയാളം 17 Jul 2024 2:06 pm

സമയനഷ്ടവും ചെലവും; ജിമ്മിൽ പോകണമെന്നില്ല, വീട്ടിലിരുന്ന് ചെയ്യാം എക്സർസൈസ് സ്നാക്കിങ്

ജി മ്മിൽ പോയാലെ ശരീരം നന്നാകൂ എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാ​ഗമാണ് നമ്മൾക്കിടയിൽ ഇന്നുമുള്ളത്. എന്നാൽ സമയവും കാശും മുടക്കി ജിമ്മിൽ പോകാൻ സൗകര്യമോ ഇഷ്ടമോ ഇല്ലാത്തവർ എന്തു ചെയ്യും? അങ്ങനെ ഉള്ളവർക്ക് ഇനി എക്സ്‌ർസൈസ് സ്നാക്കിങ് ചെയ്‌തു തുടങ്ങാം. സമയ നഷ്ടമോ പണം മുടക്കോ ഇല്ലാതെ തന്നെ നിങ്ങളുടെ ദൈംദിന ജോലികൾക്കിടയിൽ ചെയ്യാവുന്ന സിപിംൾ വ്യായാമ മുറകളാണിത്. എന്താണ് എക്സർസൈസ് സ്നാക്കിങ്? പ്രത്യേകിച്ച് ഉപകരണങ്ങളുടെ സഹായം ഇല്ലാതെ പല തവണയായി 20 സെക്കന്റുകൾ ദൈർഘ്യമുള്ള ചെറു വ്യായാമങ്ങളാണ് എക്സർസൈസ് സ്നാക്കിങ്. ഇതിനിടെ നിങ്ങൾക്ക് എത്ര മണിക്കൂറുകൾ വേണമെങ്കിലും വിശ്രമിക്കാം. അഞ്ച് ലഘുവായ ഭാര വ്യായാമ മുറകളാണ് എക്സർസൈസ് സ്നാക്കിങ്ങിൽ ചെയ്യുന്നത് 1- കസേരയിൽ ഇരുന്നിട്ട് എഴുന്നേൽ‌ക്കൽ 2- ഇരുന്നിട്ട് കാൽ നീട്ടൽ 3- നിന്നു കൊണ്ട് വളഞ്ഞ് കാൽപാദം തൊടുക 4- നടക്കുക 5- കാലും കയ്യും കുത്തി നിൽക്കുക ദിവസം മുഴുവൻ ഇടവിട്ട് ദൈനംദിന ജോലികൾക്കിടെയിൽ എളുപ്പത്തിൽ നിങ്ങൾക്കിത് ചെയ്യാവുന്നതാണ്. ഉദാ. ടിവി കാണുന്നതിനിടെ ഒന്നിൽ കൂടുതൽ ത‌വണ ഇരുന്നും എഴുന്നേറ്റും വ്യായാമം ചെയ്യാം. പാചകം ചെയ്യുന്നതിനിടെ മുറിക്കുള്ളിൽ രണ്ടോ മൂന്നോ റൗണ്ട് നടക്കാം. പ്രായമാകുന്തോറും പേശികളുടെ ബലം നഷ്ടമാവുകയും നടക്കാനോ നിൽക്കാനോ ബുദ്ധിമുട്ടുകയും ചെയ്യുന്നു. പേശീബലം നിലനിർത്തുന്നതിലൂടെ ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഈ പ്രശ്നം കൂടുതൽ ഉണ്ടാവാൻ സാധ്യത. കാരണം സ്ത്രീകൾക്ക് പേശി പിണ്ഡവും ശക്തിയും പുരുഷന്മാരേക്കാൾ കുറവാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ നാല് ആഴ്ച ദിവസവും രണ്ട് തവണയിൽ കൂടുതൽ എക്സർസൈസ് സ്നാക്കിങ് ചെയ്യുന്നത് മുതിർന്നവരിൽ പ്രതിരോധ ശേഷി കൂട്ടിതയായി പഠനം തെളിയിക്കുന്നു. ഒരു മിനിറ്റ് ഇടവേളയിൽ ഒരു മിനിറ്റ് വീതം ഈ അഞ്ച് വ്യായാമ മുറകളും, വെറും ഒൻപത് മിനിറ്റ് നീണ്ടു നിന്ന ഹ്രസ്വവും ലളിതവുമായ വ്യായാമ സെഷനുകൾ നാലാഴ്ചയ്ക്ക് ശേഷം മുതിർന്നവരിൽ കസേരയിൽ നിന്ന് എഴുന്നേൽക്കാനുള്ള കഴിവ് 31% വർധിപ്പിക്കാൻ സഹായിച്ചതായി കണ്ടെത്തി. കാലുകൾ ബലമുള്ളതാവുകയും പേശികളുടെ കരുത്ത് മെച്ചപ്പെടുകയും ചെയ്തതായും ​ഗവേഷകർ പറയുന്നു. ​ഗുജറാത്തിൽ ​പടർന്നുപിടിച്ച് ചന്ദിപുര വൈറസ്; രണ്ട് കുട്ടികൾ കൂടി മരിച്ചു വ്യായാമം ചെയ്യുന്തോറും ഭാവിയിൽ നിങ്ങൾ വ്യായാമം തുടരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്‍ പഠനങ്ങൾ പറയുന്നു. ചെറിയ കാൽവെപ്പുകൾ മികച്ച നേട്ടത്തിലേക്ക് നയിക്കും. ദീർഘ നേരം ഇരിക്കുന്നത് പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അതേസമയം എക്സ്‌ർസൈസ് സ്നാക്കിങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. കൂടാതെ ഓസ്റ്റിയോപൊറോസിസ് രോ​ഗം സ്ഥിരീകരിച്ചവർക്ക് എക്സ്ർസൈസ് സ്നാക്കിങ്ങിലൂടെ ബാലൻസ്, ബലം, അസ്ഥി സാന്ദ്രത എന്നിവ മെച്ചപ്പെടുത്താനാകും. ഇത് വീഴ്ചയ്ക്കും ഒടിവുകൾ സംഭവിക്കാനുമുള്ള സാധ്യത കുറയ്ക്കുന്നു.

സമകാലിക മലയാളം 17 Jul 2024 12:51 pm

​ഗുജറാത്തിൽ ​പടർന്നുപിടിച്ച് ചന്ദിപുര വൈറസ്; രണ്ട് കുട്ടികൾ കൂടി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. ആകെ 15 പേർക്കാണ് രോ​ഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത ജില്ലയിൽ നിന്നുള്ളവരാണ് രോ​ഗബാധിതരില്‍ നാലു കുട്ടികൾ. ബാക്കിയുള്ളവർ മഹിസാ​ഗർ, ഖേഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രണ്ടു കുട്ടികൾ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമുള്ളതാണ്. ഇവർക്കും ​ഗുജറാത്തിൽ തന്നെയാണ് ചികിത്സ നൽകുന്നതെന്ന് ​ഋഷികേശ് പട്ടേൽ പറഞ്ഞു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. രോ​ഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കടുത്ത ജാ​ഗ്രത പുലർത്താൻ ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസിനു സമാനമായ രോ​ഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോ​ഗമായി തന്നെ പരി​ഗണിച്ച് ചികിത്സ നൽകണമെന്ന് കമ്മ്യൂണിറ്റി സെന്ററുകൾക്കും പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ രോ​ഗം ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോ​ഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സബർകാന്തയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകൾ പുന്നെ ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ എന്താണ് അനന്ത് അംബാനിയുടെ ആരോഗ്യാവസ്ഥ; അമിത വണ്ണത്തിന് കാരണം സ്റ്റിറോയ്‌ഡോ? അറിയാം ചില കാര്യങ്ങള്‍ എന്താണ് ചന്ദിപുര വൈറസ്? റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതു മാസം മുതൽ 14 വയസു വരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ചന്ദിപുര വൈറസ് ബാധിക്കുന്നത്. കൊതുകുജന്യരോ​ഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോ​ഗവ്യാപിക്കാം. പൊതുവേ മഴക്കാലത്താണ് രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോ​ഗം ​ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോ​ഗംകൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.

സമകാലിക മലയാളം 17 Jul 2024 10:01 am

മുപ്പതിന് മുന്‍പേ തലയില്‍ നര കയറി! ഒഴിവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

പ്രാ യമാകുമ്പോഴുണ്ടാകുന്ന സാധാരണ പ്രക്രിയാണ് തലമുടി നരയ്ക്കുക എന്നത്. എന്നാല്‍ 30 വയസിന് മുന്‍പേ തലമുടി നരയ്ക്കാന്‍ തുടങ്ങിയാലോ... അകാല നരയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തേത് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ ഒഴിവാക്കിയുള്ള ഡയറ്റാണ്. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിനുകളും പോഷകങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. രണ്ടാമത്, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും മൂന്നമതായി മാനസിക സമ്മര്‍ദ്ദമാണ്. അകാല നര ഒഴിവാക്കാന്‍ ഇവ ഡയറ്റില്‍ ചേര്‍ക്കാം നെല്ലിക്ക മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്കയില്‍ അടങ്ങിയ വൈറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും സഹായിക്കും. ഇത് മുടിയുടെ സ്വാഭാവിക പിഗ്മെന്‍റേഷന്‍ സംരക്ഷിക്കാനും അകാല നര കുറയ്ക്കാനും സഹായിക്കുമെന്ന് ഡയറ്റീഷ്യന്‍ വ്യക്തമാക്കുന്നു. അകാല നരയുള്ളവര്‍ രാവിലെ 15 മില്ലി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കറിവേപ്പില കറിയുടെ ഗുണവും മണവും കൂട്ടാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ബെസ്റ്റാണ്. മുടിയിലെ മെലാനിന്‍ ഉല്‍പാദനം പുനഃസ്ഥാപിച്ച് മുടി നരയ്ക്കുന്ന പ്രക്രിയ മന്ദീകരിക്കുന്നു. ദിവസവും മൂന്ന്-നാല് കറിവേപ്പില വീതെ വെറും വയറ്റില്‍ കഴിക്കുന്ന നല്ലതാണെന്നും ഡയറ്റീഷ്യന്‍ നിര്‍ദേശിക്കുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ മുഖക്കുരുവിനെ എങ്ങനെ പെട്ടെന്ന് ഒഴിവാക്കാം? ബീറ്റ്റൂട്ട് ചീര അകാല നരയ്ക്കുള്ള ഒരു കാരണം ഇരുമ്പിന്റെ കുറവാണ്. ഇരുമ്പും വിറ്റാമിൻ എയും സിയും അടങ്ങിയ ചീര ആരോഗ്യകരമായ തലയോട്ടിയും മുടി വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു. ബീറ്റ്റൂട്ട് വിറ്റാമിന്‍ സി ധാരാളമടങ്ങിയ ബീറ്റ്റൂട്ട് ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ്. ഇത് കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. മുടിയുടെ ബലത്തിനും പിഗ്മെന്റേഷനും കൊളാജൻ അത്യാവശ്യമാണ്. ഇത് മുടി നരയ്ക്കുന്നത് കുറയ്ക്കും. കരിക്കിന്‍ വെള്ളം കരിക്ക് ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ഇവയില്‍ അവശ്യ ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ശരിയായ ജലാംശം മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും നരയ്ക്ക് കാരണമാകുന്ന വരൾച്ച തടയുന്നതിനും ആവശ്യമാണ്.

സമകാലിക മലയാളം 16 Jul 2024 4:18 pm

പോഷകങ്ങളുടെ പവർഹൗസ്; അർബുദത്തെ പിടിച്ചു നിർത്തും വിത്തുകൾ

പോ ഷകങ്ങളുടെ പവർഹൗസ് എന്നാണ് വിത്തുകളെ അറിയപ്പെടുന്നത്. വിത്തുകളിൽ നാരുകൾ ധാരളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന വ്യവസ്ഥ ക്രമപ്പെടുത്തുകയും ദഹനാരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ വിത്തുകളിൽ അടങ്ങിയ ട്രാൻസ് സ്റ്റിറോളുകൾ കൊളസ്ട്രോൾ നിയന്ത്രിക്കാനും അർബുദ സാധ്യത കുറയ്ക്കാനും അർബുദത്തിൽ നിന്ന് രോ​ഗശാന്തി ഉണ്ടാക്കാനും സഹായിക്കുന്നു. അർബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന അഞ്ച് വിത്തുകൾ ചിയ വിത്തുകൾ ലി ഗ്നാനുകളാൽ സമ്പന്നമായ ചിയ വിത്തുകൾ ഏറ്റവും മികച്ച അർബുദ വിരുദ്ധ ഭക്ഷണമായാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. സ്തനാർബുദ കോശ വളർച്ചയെ തടയുന്ന ഈസ്ട്രജനിക് വിരുദ്ധ ​ഗുണങ്ങൾ ലിഗ്നാനുകളിൽ ഉണ്ട്. കൂടാതെ ഇവയിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്തന, സെർവിക്കൽ കാൻസർ കോശങ്ങളുടെ വളർച്ച പരിമിതപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല പ്രോട്ടീൻ്റെ സമ്പന്നമായ ഉറവിടമാണ് ചിയ വിത്തുകൾ. മഗ്നീഷ്യം കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവ. ഫ്ലാക്സ് വിത്തുകൾ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ഫ്ലാക്സ് വിത്തുകൾ. ഇവ അർബുദ കോശങ്ങളുടെ വ്യാപനം തടയുകയും ട്യൂമർ വളർച്ച തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വീക്കം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാൽ സെല്ലുലാർ മ്യൂട്ടേഷനുകളുടെ സാധ്യത കുറയ്ക്കും. നാരുകളാൽ സമ്പന്നമായ ഫ്ലാക്സ് വിത്തുകൾ ഹൃദ്രോ​ഗ സാധ്യത ഇല്ലാതാക്കാനും മികച്ച മാർ​ഗമാണ്. മത്തങ്ങ വിത്തുകൾ മത്തങ്ങ വിത്തുകളിൽ കരോട്ടിനോയിഡുകൾ, വിറ്റാമിൻ ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് വീക്കം കുറയ്ക്കാനും കോശങ്ങൾക്ക് ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. അതു കൊണ്ട് തന്നെ ചില തരം അർബുദ സാധ്യതകൾ- ആമാശയം, ശ്വാസകോശം, വൻകുടൽ അർബുദങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. മത്തങ്ങ വിത്തുകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. സൂര്യകാന്തി വിത്തുകൾ സൂര്യകാന്തി വിത്തുകൾ അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സെലിനിയം, വിറ്റാമിൻ ഇ എന്നിവയുടെ മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. കേടായ കോശങ്ങളിലെ ഡിഎൻഎ നന്നാക്കാനും സമന്വയിപ്പിക്കാനും സെലിനിയം സഹായിക്കുന്നു. കൂടാതെ അർബുദ കോശങ്ങളുടെ വ്യാപനത്തെ തടയുകയും ചെയ്യുന്നു. തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, പാൻ്റോതെനിക് ആസിഡ്, ഫോളേറ്റ്, കോളിൻ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളുടെയും മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. എള്ള് എള്ള് ഉയർന്ന അളവിൽ ആന്റി-ഓക്സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയ എള്ള് ഒരു മികച്ച അർബുദ വിരുദ്ധ ആഹാരമാണ്. ഇവ കരളിനു ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയാൻ സഹായിക്കുന്നു. എള്ളിൽ എണ്ണയിൽ ലയിക്കുന്ന ലിഗ്നാനുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആൻ്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളുണ്ട്. ഇവയിൽ അടങ്ങിയ വിറ്റാമിൻ ഇ, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ ശരീരത്തിൽ ആൻ്റി-കാർസിനോജെനിക് ഇഫക്ട് ഉണ്ടാക്കുന്നു. കൂടാതെ ഇവയിൽ ഫ്രീ റാഡിക്കലുകളുടെ സ്വാധീനം കുറയ്ക്കുന്ന ഫൈറ്റേറ്റ് എന്ന സംയുക്തവും അവയിൽ അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം 16 Jul 2024 11:41 am

'കള്ളക്കർക്കടകം'ഇങ്ങ് എത്തി; ആരോ​ഗ്യ സംരക്ഷണത്തിന് ഞവരക്കഞ്ഞി, തയ്യാറാക്കുന്ന വിധം

ഓ രോ ഋതുക്കളും മാറി വരുന്നതനുസരിച്ച് ജീവിത ശൈലിയിൽ മാറ്റമുണ്ടാകണമെന്ന് ആയുർവേദത്തിൽ പരാമര്‍ശമുണ്ട്. 'ഋതു ചര്യ' എന്നാണ് ഇതിനെ പറയുന്നത്. മഴയും തണുപ്പും ചൂടും വരൾച്ച കാലങ്ങളും മാറി മാറി വരുന്നതനുസരിച്ച് ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് ഓരോ കാലത്തിന് അനുസരിച്ചും ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. കേരളത്തിൽ മഴ ധാരളമായി ലഭിക്കുന്ന കർക്കടക മാസത്തിലാണ് 'വർഷ ഋതു ചര്യ' നോക്കുന്നത്. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ 'കള്ളക്കർക്കടകം' എന്ന ചൊല്ലു തന്നെ നിലവിലുണ്ട്. ഈ സമയം ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമായതിനാൽ മഴക്കാല രോ​ഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പണ്ടു കാലം മുതല്‍ തന്നെ കര്‍ക്കടകക്കാലത്ത് ആയുർവേദ പ്രകാരമുള്ള പല രീതിയിലും മലയാളികൾ മരുന്നുകള്‍ സേവിയ്ക്കാറുണ്ട്. കര്‍ക്കട മാസത്തില്‍ ആയുര്‍വേദത്തിലെ പ്രധാന ചികിത്സാവിധികളില്‍ ഒന്നാണ് ഞവരക്കഞ്ഞി. ഔഷധ ​ഗുണങ്ങൾ ഏറെയുള്ള ഞവര അരി ഉപയോ​ഗിച്ചാണ് ഞവരക്കഞ്ഞി ഉണ്ടാക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഈ അരി ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്. ഇതിനൊപ്പം ഉലുവ, ജീരകം, ആശാളി എന്നിവയും ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. ഇത് രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനാരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഔഷധമായും ആഹാരമായും ഉപയോഗിക്കാവുന്നതാണ് ഞവരക്കഞ്ഞി. ഞവരക്കഞ്ഞിയുടെ ഗുണങ്ങള്‍ ​ഗർഭകാലത്ത് ഞവരക്കഞ്ഞി കുടിക്കുന്നത് കുഞ്ഞിന് തൂക്കം കൂടാൻ സഹായിക്കും. സര്‍ജറി പോലുള്ള അവസ്ഥകളില്‍ ഇത് കഴിക്കുന്നത് മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നു. മുലപ്പാല്‍ ഉല്‍പാദനത്തിന് ഞവരയരിക്കഞ്ഞി നല്‍കാറുണ്ട്. ഇത് തേങ്ങാപ്പാലില്‍ വേവിച്ച് കഴിയ്ക്കുന്നതാണ് നല്ലത്. കൂടാതെ പുരുഷ ബീജാരോഗ്യത്തിന് ഇതേറെ നല്ലതാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ഞവരക്കഞ്ഞി എങ്ങനെ തയ്യാറാക്കാം ഞവര അരി, ചെറുപയർ, ഉലുവ, ജീരകം ഇതെല്ലാം കൂടി വെള്ളത്തിൽ ഇരുപത് മിനിറ്റ് കുതിർത്തു വയ്ക്കുക. അതിനോടൊപ്പം തന്നെ ആശാളിയും അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്‌ക്കുക. അതിന് ശേഷം ഒരു കുക്കറിൽ ഇതെല്ലാം കൂടി ഇട്ട് നാല് കപ്പ് വെള്ളവും ചേർത്ത് വേവിക്കണം. ഇതിന് ശേഷം കഞ്ഞിക്കുള്ള അരപ്പ് തയ്യാറാക്കുക. തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും അര ടീസ്‌പൂൺ ജീരകവും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഗ്യാസ് സ്റ്റൗ ബര്‍ണറുകള്‍ വൃത്തിയാക്കാന്‍ ഇതാ ഒരു എളുപ്പവഴി; വീട്ടില്‍ തന്നെ ചെയ്യാം ഈസിയായി, വിഡിയോ ഈ കൂട്ട് കഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കാം. കഞ്ഞി കുറുകിയാണ് ഇരിക്കുന്നെതെങ്കിൽ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കൊടുക്കാം. അതിന് ശേഷം കഞ്ഞിയിലേക്ക് തേങ്ങാ പാൽ കൂടി ചേർത്ത് ഇളക്കുക. കഞ്ഞി അടുപ്പിൽ നിന്ന്‌ മാറ്റുന്നതിന് മുൻപ് അയമോദകവും കുരുമുളക് പൊടിയും ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം നെയ്യ് കൂടി ചേർത്ത് കൊടുത്തതിന് ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.

സമകാലിക മലയാളം 16 Jul 2024 11:04 am

'കോളറ' ശ്രദ്ധിക്കണേ

തിരുവനന്തപുരം>സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാവുകയാണ്. രോഗ ലക്ഷണങ്ങള് കണ്ടാല് സാമ്പിളുകള് പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യണം. പ്രതിരോധത്തിന് അവബോധം വളരെ പ്രധാനമാണ്. ശക്തമായ വയറിളക്കമോ ഛര്ദിലോ നിര്ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില് അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്. കോളറ വളരെ ശ്രദ്ധിക്കണം വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില് ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള് മാറിയാലും ഏതാനും ദിവസങ്ങള് കൂടി രോഗിയില് നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. രോഗപകര്ച്ച സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള് ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള് മുതല് 5 ദിവസത്തിനുള്ളില് രോഗം വരാവുന്നതാണ്. ശ്രദ്ധിക്കുക രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്ജ്ജലീകരണം കൊണ്ടാണ്. ആയതിനാല് അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല് ഒ.ആര്.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും. കോളറ പ്രതിരോധം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത് ഭക്ഷ്യവസ്തുക്കള് നന്നായി വേവിച്ച് മാത്രം കഴിക്കുക പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില് നന്നായി കഴുകി മാത്രം ഉപയോഗിക്കുക മലമൂത്ര വിസര്ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള് കഴുകുക വയറിളക്കമോ ഛര്ദിലോ ഉണ്ടായാല് ധാരാളം പാനീയം കുടിയ്ക്കുക ഒ.ആര്.എസ്. പാനീയം ഏറെ നല്ലത് എത്രയും വേഗം ചികിത്സ തേടുക.

ദേശാഭിമാനി 15 Jul 2024 2:25 pm

തലച്ചോർ തീനികൾ

അമീബ കാരണമുള്ള മസ്തിഷ്കജ്വരം സമീപനാളുകളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രോഗം ബാധിച്ച് 3 കുട്ടികൾ മരിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ലോകത്തിന്റെ പല ഭാഗത്തും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പലയിടത്തും ഇത് തിരിച്ചറിയാതെ പോകുന്നുമുണ്ട്. 2016ലാണ് കേരളത്തിൽ ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഒറ്റപ്പെട്ട രീതിയിലും കാണപ്പെട്ടു. തലച്ചോർ തീനികളെന്നറിയപ്പെടുന്ന നെഗ്ലേറിയ ഫൗലേറി (Naegleria Fowleri) എന്ന അമീബിയയാണ് രോഗഹേതു. ഈ അമീബകൾ നമുക്കുചുറ്റും ധാരാളമായുണ്ട് എന്നതാണ് വസ്തുത. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. മനുഷ്യനെ ബാധിക്കുന്നത് വിരളവും. വൈറസുകൾ, ബാക്ടീരിയകൾ എന്നിവ പോലെ ഒരു ഏകകോശ ജീവിയാണ് അമീബ. ഇവയ്ക്ക് ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒത്തുവരികയും വൻതോതിൽ അവ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. വേനൽക്കാലത്ത് അന്തരീക്ഷത്തിലെ താപനില ഉയർന്നപ്പോൾ ജലാശയങ്ങളിൽ അമീബയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടായെന്നാണ് വിലയിരുത്തൽ. 5 മുതൽ 10 ദിവസത്തിനുള്ളിൽ അമീബ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അഞ്ചുമുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ തുടങ്ങും. സാധാരണ മസ്തിഷ്കജ്വരത്തിന്റെ (മെനിഞ്ചൈറ്റിസ്) ലക്ഷണങ്ങളാണ് കാണുക. രോഗകാരണം അമീബയാണെങ്കിൽ അതിവേഗത്തിൽ അസുഖം മൂർച്ഛിക്കും. ലക്ഷണങ്ങൾ അതിതീവ്രവുമായിരിക്കും. ഇത് മരണത്തിലേക്കും വഴിവയ്ക്കാം. രോഗം തിരിച്ചറിയാനുള്ള കാലതാമസവും കൂടുതൽ അപകടമുണ്ടാക്കും. ജലാശയങ്ങൾ ധാരാളം കുളങ്ങളും തോടുകളും കൊണ്ട് സമൃദ്ധമാണ് കേരളം. മുങ്ങിക്കുളിക്കുന്നത് പണ്ടുമുതലേ മലയാളികളുടെ ശീലവുമാണ്. നല്ലവൃത്തിയും ഒഴുക്കുമുള്ള പുഴകളിലും തോടുകളിലും മുങ്ങിക്കുളിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മലിനമായ ജലാശയങ്ങൾ അപകടകാരികളാണ്. ഒഴുക്ക്കുറഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് രോഗകാരികളായ അമീബ പതിയിരിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഇവയ്ക്ക് ജീവിക്കാൻ കൂടുതൽ സാഹചര്യമുണ്ടാകും. ഇളംചൂടുള്ള വെള്ളത്തിലാണ് അമീബകൾ സജീവമാകുകയും പെരുകുകയും ചെയ്യുന്നത്. വേനൽച്ചൂടേൽക്കുന്ന നിശ്ചല ജലാശയങ്ങളുടെ അടിത്തട്ടിലെ ചേറിൽ അമീബയുടെ സാന്നിധ്യമുണ്ടാകാം. ഇത്തരം വെള്ളക്കെട്ടുകളിലേക്ക് ഡൈവ്ചെയ്യുമ്പോഴോ നീന്തുമ്പോഴോ അതിശക്തമായി വെള്ളം മൂക്കിലൂടെ അകത്തെത്തുമ്പോൾ അമീബ ശരീരത്തിലെത്താം. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്ന സംഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. മെനിഞ്ചസ് വഴി തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് ആവരണത്തെയാണ് അമീബ ആക്രമിക്കുന്നത്. രോഗബാധയുടെ തുടക്കത്തിൽ തലച്ചോറിൽ കടുത്ത നീർവീക്കമുണ്ടാക്കും. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ചില നാഡികൾ മൂക്കിൽനിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്നുണ്ട്. ഇതുവഴിയാണ് അമീബ തലച്ചോറിലെത്തുക. എത്തിക്കഴിഞ്ഞാൽ ഇവ വളരെ പെട്ടെന്ന് പെരുകും. മസ്തിഷ്കം സംവേദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളെയാണ് അവ ‘ഭക്ഷണമാക്കു‘ന്നത്. തീവ്രമായ പനി, തലവേദന, ഓക്കാനം, ഛർദി, സ്വബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ടും വേദനയും, നടുവേദന എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. മൂർച്ഛിക്കുമ്പോൾ അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാത്ത സംസാരം എന്നിവയും ഉണ്ടാകാം. സ്വയംചികിത്സയ്ക്ക് തയ്യാറാകാതെ എത്രയുംവേഗം ആശുപത്രിയിലെത്തണം. പലരും അപസ്മാരം ഉണ്ടാകുമ്പോഴാണ് ആശുപത്രിയിലെത്തുന്നത്. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളുമുണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടണം. കുളത്തിലോ മറ്റ് ജലാശത്തിലോ അടുത്തക്കാലത്ത് ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും വേണം. വിദഗ്ധ പരിശോധനയിലൂടെയും മറ്റും 24 മണിക്കൂറിനുള്ളിൽ രോഗം കൃത്യമായി കണ്ടെത്താനാവും. ഫംഗസുകൾക്കും മറ്റുമെതിരെ ഫലപ്രദമെന്ന് കരുതുന്ന ചില മരുന്നുകളുടെ സംയുക്തമാണ് ഇപ്പോൾ രോഗികൾക്ക് നൽകിവരുന്നത്. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകുന്നതിനൊപ്പം ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുകയുമാണ് ചെയ്യുക. ജാഗ്രത വേണം കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചൂടുകൂടുതലുള്ള സമയങ്ങളിൽ. ശരിയായി ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിങ്പൂളുകളിലും അമീബയുടെ സാന്നിധ്യമുണ്ടാകാം. ഒഴുകുന്ന വെള്ളത്തിൽ ഈ അമീബയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും പാറയിടുക്കുകളിലും മറ്റും നിശ്ചലമായി കിടക്കുന്ന വെള്ളം ഒഴിവാക്കണം. വെള്ളത്തിലിറങ്ങിയാൽ വെള്ളം കലങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മൂക്കിലൂടെ വെള്ളം അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലും വേണം. നീന്തുമ്പോൾ മൂക്ക് വെള്ളത്തിൽ ഉയർത്തിപ്പിടിക്കുകയോ നോസ് പ്ലഗുകൾ ഉപയോഗിക്കുകയോ ചെയ്യാം. ഉപ്പുവെള്ളമായതിനാൽ സമുദ്രജലത്തിൽ ഈ അമീബകൾക്ക് നിലനിൽക്കാനാവില്ല. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗബാധ കൂടുതലായി കാണുക. ഈ രോഗത്തെ പറ്റി കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. (കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ന്യൂറോളജി ആൻഡ് എപിലെപ്സി മാനേജ്മെന്റ് കൺസൽട്ടന്റാണ് ലേഖകൻ)

ദേശാഭിമാനി 15 Jul 2024 2:23 pm

ചികിത്സകന്റെ കരസ്‌പർശം

' അവസാന ഗണനത്തില്‍ ചികിത്സ എന്നത്‌ രോഗിയും ഡോക്ടറും തമ്മിലുള്ള ഒരു പാരസ്പര്യമാകണം. റോബോട്ടിക് സര്‍ജന്മാര്‍ അതികൃത്യമായി ചികിത്സിച്ചാലും കിട്ടാത്തതാണ് കരുണാപൂർണമായ വാക്കുകളുമായി ജ്ഞാനിയായ ഒരു ഡോക്ടര്‍ സദയം മെല്ലെ തൊടുമ്പോൾ മനസ്സിനുണ്ടാകുന്ന സുഖവും ആശ്വാസവും.' ഡോ. കെ രാജശേഖരൻ നായരുമായി എൻ ഇ സുധീർ നടത്തിയ അഭിമുഖത്തിൻ്റെ അവസാനഭാഗം. കയ്യെഴുത്ത് നമ്മൾ നേടിയെടുത്ത ഒരു സാധ്യതയാണെന്നും അത് നഷ്ടമാകുന്നതിൽ ആശങ്കപ്പെടേണ്ടതാണെന്നും താങ്കൾ പറഞ്ഞിട്ടുണ്ട്. അതൊന്ന് വിശദീകരിക്കാമോ? മനുഷ്യന്റെ സാംസ്കാരിക ഉന്നതിയിലെ ഏറ്റവും വലിയ നേട്ടം ഭാഷണത്തോടൊപ്പം എഴുത്തും ഉണ്ടെന്നതാണ്. ഒരു ന്യൂറോളജിക്കാരനും ശ്രദ്ധ കൊടുക്കാത്ത ആ വിഷയം എന്റെ ഒരു ഇഷ്ട പഠനമേഖലയുമാണ്. അതിലെ മലയാളത്തിലെ ആദ്യത്തെ പഠനപ്രബന്ധം (കയ്യെഴുത്തുകളെക്കുറിച്ച് ഒരു കാര്യവിചാരം) എന്റെ കഴിഞ്ഞ പുസ്തകത്തില്‍‌ (ചിരിയും ചിന്തയും സർഗാത്മകതയും) ഉള്ളതാണ്. വോള്‍‌ട്ടയറിന്റെ (Voltaire 1694-‐1778) ഭാഷ്യത്തില്‍ ഭാഷണത്തിന്റെ ചിത്രകലയാണ് എഴുത്ത് (Writing is painting of the voice). തുടക്കം മുതല്‍ അതങ്ങനെ തന്നെ ആയിരുന്നു. ആ ചിത്രം വരയലിന്‌ മുമ്പ് കൊച്ചു കൊച്ചു ബിംബങ്ങളായിരുന്നിരിക്കാം. ഡോ. കെ രാജശേഖരൻ നായർ എണ്ണാനുള്ള കളിമണ്‍ കട്ടകളായിരുന്നിരിക്കാം. പിന്നെയത് ചിത്രങ്ങളായി, കളിമണ്ണിലും മരങ്ങളിലും ആനക്കൊമ്പുകളിലും. അങ്ങനെ കൊത്തിയിടുന്നവയും വരഞ്ഞിടുന്നവയും സ്ഥായിയായിരിക്കാന്‍ പിന്നെയവ കരിങ്കല്ലിലാക്കി. തറയിലിരുന്നു വെട്ടുളി കൊണ്ട് ചിത്രങ്ങള്‍ കോറുമ്പോള്‍ വലതു കൈയന്മാർക്ക്‌ സൗകര്യം വലതു നിന്ന് ഇടത്തോട്ട് കൊത്തിവരയാനായിരുന്നു. അതങ്ങനെ തന്നെയുണ്ട് ഇന്നും പല ഭാഷകളിലും. പിന്നെപ്പിന്നെ എഴുത്ത് തോലിലും ഈറകളില്‍ നിന്ന്‌ ഉരിഞ്ഞെടുത്ത പാടകളിലും ഇലകളിലും ഒക്കെയായി. പിന്നെ പേപ്പറിലായി. സത്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് എഴുത്താണ് പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസമായ ബൗദ്ധികവൃത്തി. ഒരിക്കല്‍ പഠിച്ചെടുത്താല്‍ അതു ശ്രദ്ധാപൂർവം പരിചരിക്കണം. ഇവിടെയാണ് ഇന്നുള്ള പ്രശ്നം തുടങ്ങുന്നത്. കയ്യെഴുത്ത് എന്നത് ഇന്ന് ഏറെക്കുറെ അനാവശ്യമായ പ്രക്രിയ ആയി. ടൈപ്പ് റൈറ്റിങ് ഉണ്ടായിരുന്ന കാലത്തുള്ളതിനെക്കാൾ വല്ലാത്ത സ്ഥിതിയാണുള്ളത്. ആദ്യ അക്ഷരം മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുമ്പോഴേക്കും അടുത്തുണ്ടാകേണ്ട അക്ഷരക്കൂട്ടങ്ങളുടെ സാമ്പിളുകള്‍ വാക്കുകളാക്കാന്‍ വന്നുകഴിഞ്ഞു. അക്ഷരമെഴുതുന്ന ആ കൈവഴക്കം മറക്കും, വാക്കുകളുടെ അക്ഷരവിന്യാസം – സ്പെല്ലിങ്‌ - മറക്കാം. അഥവാ തെറ്റിയാല്‍ത്തന്നെ സ്പെല്‍ ചെക്കുണ്ടല്ലോ എന്ന് ആശ്വസിക്കും. ഇതിലും കടുപ്പം എഴുത്തേ വേണ്ട എന്നതായതാണ്. വെറുതേ പറഞ്ഞുകൊടുത്താല്‍ ഏതു ഭാഷയിലാണെങ്കിലും എഴുത്തായി മാറ്റുന്ന സംവിധാനങ്ങളുമായി. എഴുത്ത് മറക്കരുതെന്ന് പറയാന്‍ പോലും അര്‍ഹതയില്ലാത്തവരായി മാറുന്നു നമ്മളൊക്കെ. ഡോക്ടർ കോഗ്നിറ്റീവ് ന്യൂറോളജിയിലാണ് പ്രാവീണ്യം നേടിയത്. എന്താണ് കോഗ്നിറ്റീവ് ന്യൂറോളജി? ഒരു പുരുഷായുസ്സ്‌ മുഴുവന്‍ ഞാന്‍ പരിശീലിച്ചതും പഠിച്ചതും പഠിപ്പിച്ചതുമെല്ലാം സാദാ ന്യൂറോളജി ആണ്. അതാണ് നിത്യനിദാനത്തിന്‌ ആവശ്യം. പക്ഷെ എന്റെ തൃഷ്ണയ്ക്കുവേണ്ടി പഠിച്ചെടുത്തതാണ് കോഗ്നിറ്റീവ് ന്യൂറോളജി‐ അറിവിന്റെ ന്യൂറോളജി. അറിവുകളെ മനസ്സിലാക്കുന്ന മസ്തിഷ്‌ക ഘടകങ്ങളെക്കുറിച്ചുള്ള പഠനം. കൂടാതെ അതില്‍ മുഖ്യധാര ന്യൂറോളജിയിലില്ലാത്ത സൈക്കോളജിയും ബിഹേവിയറല്‍ സയന്‍സും ഒക്കെ വരും. ഭാഷയും ഭാഷണവും കാഴ്ചയുടെയും കേൾവിയുടെയും സംവേദന ജ്ഞാനത്തിന്റെയും ഉപരിമേഖലകളും വരും. കുറേ പഠിച്ചു കഴിയുമ്പോള്‍ അത് ചെന്നെത്തുന്നത് ഫിലോസഫിയുടേയും ഏസ്‌തെറ്റിക്‌സിന്റെയും ഒക്കെ മേഖലകളിലാണ്. സാദാ ന്യൂറോളജി പഠിച്ചു പഠിപ്പിച്ചിരുന്ന, അത് പ്രാക്ടീസ്‌ ചെയ്തിരുന്ന ഒരു വൈദ്യാധ്യാപകനായ ഞാന്‍ ഇതു ചെന്നെടുത്തത് ന്യൂറോളജിക്ക്‌ പുറത്ത്‌ മറ്റു പല വിഷയങ്ങളിലും കൂടി ആസക്തിയുണ്ടായിരുന്നതിനാലാണ്. അത് ശരിക്ക്‌ മനസ്സിലാക്കാന്‍ ഫിലോസഫിയില്‍ താത്പര്യം വേണം. പഠിപ്പിക്കാന്‍ ഭാഷയുടെ മികവ് വേണം. സൗന്ദര്യം കാണാനുള്ള, കേള്‍ക്കാനുള്ള സാമാന്യമല്ലാത്ത കഴിവും വേണം. ശാസ്ത്രത്തിനു പുറമെ ഹ്യുമാനിറ്റീസ് കൂടി മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണം എന്ന് ഡോക്ടര്‍ എഴുതിക്കണ്ടു. എന്താണ് ഇപ്പോഴത്തെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസ്ഥ? ശാസ്ത്രം പഠിക്കുന്ന കുട്ടികള്‍ക്ക് വളരെ അരോചകമായ നിർദേശമാകും ഇത്. ഞങ്ങളുടെ വൈദ്യപഠനകാലത്ത് പാഠപുസ്തകങ്ങളല്ലാതെ വേറെ ഏതെങ്കിലും ഒന്നു വായിക്കുന്നവന്റെ കഥ കഴിക്കുന്ന രീതിയായിരുന്നു. ഞാന്‍ വായിച്ചിരുന്ന കവിതകളും നോവലുകളും മറ്റു കൃതികളും മറ്റാരും കാണാതിരിക്കാന്‍ അതിയായി ശ്രദ്ധിച്ചിരുന്നു. ഡോ. കെ രാജശേഖരൻ നായർ (ഫോട്ടോ കടപ്പാട്‌: അജിത്‌കുമാർ ജി) ഞാനെഴുതുമെന്നത് മഹാപരാധമായി കണക്കാക്കും എ ന്നുറപ്പുണ്ടായിരുന്നതിനാല്‍ അടുത്തകാലം വരെ എന്റെ സുഹൃത്തുക്കള്‍ക്കൊന്നും അതേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. പ്രഭാഷണങ്ങളില്‍ ഞാനറിയാതെ ചൊല്ലിപ്പോകുന്ന കവിതകളും കഥകളുമൊക്കെ കേട്ടിട്ട് അവരൊക്കെ കരുതിയത് അവര്‍ക്കു മനസ്സിലാകാത്ത ഏതോ ശാസ്ത്രകാര്യങ്ങളാണ്‌ അവയൊക്കെ എന്നാണ്‌. ഇന്ന്‌ കാലം മാറി. എത്രയോ സർഗധനരായ, ചെറുപ്പക്കാരായ ഡോക്ടര്‍മാരുണ്ട്. അവരുടെ കൃതികളില്‍ സുന്ദരമായ ആശയാവിഷ്‌കാരമുണ്ട്. അവരുടെ കൂട്ടായ്മകളുണ്ട്. വായിച്ചവ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യാന്‍ ഇടങ്ങളുമുണ്ട്. എന്നാലും ഏറിയ പങ്ക് വൈദ്യവിദ്യാർഥികളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും ഇതൊക്കെ ഏതോ നിഷിദ്ധസ്വഭാവമുള്ള കാര്യങ്ങളാണെന്നാണ് കരുതുന്നത്. ഇവിടത്തെ കാര്യം രസമാണ്. സിനിമയില്‍ വന്നിട്ടുള്ള കഥകളും പാട്ടുകവിതകളും മാത്രമാണ് മിക്കവര്‍ക്കും പ്രിയം. ഭാഗ്യമെന്ന്‌ കരുതണം, ചെറുപ്പക്കാരായ പുതിയ ഡോക്ടര്‍മാര്‍ ഇതിന്‌ അപവാദമാണ്. പക്ഷെ, അവര്‍ക്കു പോലും പാശ്ചാത്യ പൗരസ്ത്യ സാഹിത്യ കൃതികളെ പരിചയപ്പെടുത്തണം. വൈദ്യമെന്നത് വെറും മരുന്നു കൊടുക്കലും കീറിമുറിക്കലും എന്നതിലുപരി മനുഷ്യത്വത്തെ മനസ്സിലാക്കാനുള്ള ഒരു അസുലഭ കാര്യമാണെന്ന് പറഞ്ഞാല്‍ അവരില്‍ എത്ര പേര്‍ വിശ്വസിക്കും? വിശ്രുതരായ ഡോക്ടര്‍ എഴുത്തുകാരുണ്ടെന്ന്‌ പറഞ്ഞാല്‍ ആരു കേള്‍ക്കും? സോമര്‍സെറ്റ് മോമിനെയും ആന്റണ്‍ ചെക്കോവിനെയും ഒളിവര്‍ സാക്‌സിനെയും വില്യം കാർലോസ് വില്യംസിനെയും റിച്ചാര്‍ഡ് സെല്‍സറിനെയും ആരു കേട്ടിരിക്കുന്നു? പറഞ്ഞു പറഞ്ഞു മടുക്കാറായി. അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഞാന്‍ പലപ്പോഴും പറയുന്ന ഈ എഴുത്തുകാരെ ഗൂഗിള്‍ ചെയ്തു നോക്കി അതിലുള്ളവ വായിക്കുന്നവരുടേയും അതിനു പിന്നെ അവരുടെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നവരുടേയും എണ്ണം കൂടുന്നുണ്ട്. അത് ആശ്വാസം. ഈ മേഖലയിൽ ദീർഘകാലത്തെ പരിശീലനവും പരിചയവും നേടിയ ഒരാളെന്ന നിലയിൽ, ഇത്രയും കാലത്തിനിടയിൽ ന്യൂറോ സയൻസിൽ ഡോക്ടർ കണ്ട സുപ്രധാന മാറ്റം എന്തായിരുന്നു. ഏറ്റവും മിതമായി പറഞ്ഞാൽ 1960കളുടെ അവസാനം മുതല്‍ ഞാന്‍ കണ്ടത് അത്യാശ്ചര്യകരമായ കാര്യങ്ങളായിരുന്നു. വൈദ്യം വെറുമൊരു കല എന്നതില്‍നിന്ന്‌ നൂതന ശാസ്ത്രത്തിന്റെ സകല വൈഭവങ്ങളോടും കൂടി വന്ന കാലം. അത് നിശ്ചലമായി കിടന്നുപോയ പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് എല്‍ ഡോപ മരുന്നുകൊണ്ട് പുനര്‍ജീവിതം നല്‍കിയതും ജീവിതം അനാഥമായി മനോരോഗാശുപത്രികളില്‍ പെട്ടുപോയ രോഗികള്‍ക്ക്‌ ആശ്വാസം കിട്ടുന്ന എത്രയോ മരുന്നുകളും വിശ്വസിക്കാനാവാത്ത സി ടി സ്കാനും (C T Scan) എം ആര്‍ ഐ സ്കാനുമെല്ലാം (M R I Scan) നിത്യപരിചരണത്തിന്റെ ഭാഗമായതും ഒക്കെ ഈ കാലയളവില്‍ വന്നതാണ്. മസ്തിഷ്കതരംഗങ്ങളെ ആലേഖനം ചെയ്യുന്നതുപോലെ അവയെ ഡിജിറ്റലൈസ് ചെയ്ത്‌ അവയിലെ ഓരോ ഘടകങ്ങളേയും വിലയിരുത്തുന്നതും ഒരു സംവേദനം കേട്ടാല്‍, കണ്ടാല്‍ അതു പോകുന്ന പാതകള്‍ അടയാളപ്പെടുത്തി അവ പോകുന്ന വേഗം അളക്കുന്നതും കണ്ണിനകത്തുള്ള ഞരമ്പു തടിപ്പുകള്‍ പണ്ട്‌ ഓഫ്‌താല്‍മോസ്കോപ്പ്‌ വച്ച് കണ്ടു നിഗമനങ്ങളിലെത്തുന്നതിന്‌ പകരം വെറും മൊബൈല്‍ ആപ്പിലൂടെ ആലേഖനം ചെയ്യുന്നതുമൊക്കെ പഠിച്ചെടുക്കേണ്ടി വന്നു. നിശ്ചയമായും മരിച്ചു പോകുമായിരുന്ന എത്രയോ രോഗികളെ രക്ഷിക്കാനായി. പുതിയ പുതിയ അറിവുകള്‍, കുട്ടികൃഷ്ണമാരാരുടെ ഭാഷയില്‍ വിളക്കു തെളിച്ച് അര്‍ധരാത്രിയിലും ഇരുന്നു പഠിക്കുന്നു. രന്തിദേവന്‍ പറഞ്ഞപോലെ എനിക്കു രാജ്യം വേണ്ട, സ്വർഗവും വേണ്ട, പുനര്‍ഭവവും വേണ്ട. രുദിതാനുസാരിയായി, ദുഃഖത്തില്‍ മുഴുകിയ ജീവികളെ രക്ഷപ്പെടുത്താനുള്ള ആവത് കിട്ടണമെന്ന ആശയേ ഉള്ളൂ. (‘നത്വഹം കാമയേ രാജ്യം ന സ്വർഗം ന പുനർഭവം കാമയേ ദുഃഖതപ്താനാം പ്രാണിനാമാർതിനാശനം’) ഇതേ വിഷയത്തിൽ ഭാവിയിൽ പ്രതീക്ഷിക്കുന്ന പ്രധാന മുന്നേറ്റം എന്തായിരിക്കും? ന്യൂറോളജിയുടെ ശാസ്ത്രീയാന്വേഷണം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്... ഇലോൺ മസ്‌ക്‌ = ഇത് ഇന്ന്‌ പ്രവചിക്കാനൊക്കാത്ത അവസ്ഥയാണ്. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തുടക്കകാലത്താണ്. അതേത്‌ തരത്തില്‍ വികസിക്കുമെന്നതിന്‌ ഒരു സൂചനയും ഇല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ പുതിയ അറിവുകള്‍ വരുന്നതിന്‌ ഇടവേളകളുണ്ടായിരുന്നു, ആദ്യമൊക്കെ 50‐60 കൊല്ലം, പിന്നെയത്‌ ചുരുങ്ങി ദശകങ്ങളായി. 2010‐2015ന്‌ ശേഷം അതു ആഴ്ചകളോ ദിനങ്ങളോ ആയി. പലതും വിശ്വസിക്കാനാവാത്ത പുതുജ്ഞാനങ്ങള്‍, സമ്പ്രദായങ്ങള്‍, ചിലത്‌ വെറും പൊട്ടക്കള്ളത്തരങ്ങള്‍. എന്നാലും ഇലോണ്‍ മസ്‌കും കൂട്ടരും തുടങ്ങിവയ്ക്കുന്ന മസ്തിഷ്‌കത്തിലെ ചിപ്സുകള്‍ തുറന്നുവിടുന്നത് സർവവും ദഹിപ്പിക്കുന്ന വേതാളങ്ങളെയാണോ, അതോ സർവവും ശരിയാക്കുന്ന മഹാജ്ഞാനികളായ വിശ്വകർമരെ ആണോ എന്നൊന്നും പറയാനാവാത്ത അവസ്ഥ. ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ ആദ്യ മനുഷ്യപരീക്ഷണം പരാജയപ്പെട്ടുപോയെങ്കിലും അത്‌ തുടങ്ങിവച്ച ശുഭപ്രതീക്ഷകള്‍ സീമകളില്ലാത്തതാണ്. സുഷുമ്നാ നാഡി ഛേദിച്ചു പോയാലുണ്ടാകുന്ന കൈകാല്‍ തളര്‍ച്ചകളെ രക്ഷപ്പെടുത്താന്‍ ഇന്നത്തെ അറിവുകള്‍ കൊണ്ട്‌ സാധ്യമല്ല. ഈ പുതിയ പരീക്ഷണങ്ങള്‍ക്ക് അതു സാധ്യമാണെങ്കില്‍ പൂർണമനസ്സോടെ സ്വീകരിക്കപ്പെടും.തീര്‍ച്ചയാണ്, കമ്പ്യൂട്ടറുകളും പുതിയ ഉപകരണങ്ങളും ന്യൂറോളജിയുടെ പരിശോധനക്രമങ്ങളും രോഗനിർണയത്തേയും ചികിത്സാരീതികളേയും മിക്കവാറും മാറ്റിമറിക്കും. ഡോക്ടര്‍മാര്‍ക്ക്‌ പകരം എ ഐ സംവിധാനങ്ങളുള്ള റോബോട്ടുകള്‍ വരുമായിരിക്കും. പരിശോധനകള്‍ക്കും രോഗനിർണയത്തിനും ചികിത്സയ്‌ക്കും കുറെക്കൂടി കൃത്യത വരും കമ്പ്യൂട്ടറുകളും പുതിയ ഉപകരണങ്ങളും ന്യൂറോളജിയുടെ പരിശോധനക്രമങ്ങളും രോഗനിർണയത്തേയും ചികിത്സാരീതികളേയും മിക്കവാറും മാറ്റിമറിക്കും. ഡോക്ടര്‍മാര്‍ക്ക്‌ പകരം എ ഐ സംവിധാനങ്ങളുള്ള റോബോട്ടുകള്‍ വരുമായിരിക്കും. പരിശോധനകള്‍ക്കും രോഗനിർണയത്തിനും ചികിത്സയ്‌ക്കും കുറെക്കൂടി കൃത്യത വരും. പക്ഷെ മനുഷ്യനെന്ന പരിഗണന രോഗിക്കോ, ചികിത്സകനെന്ന ഭാവം ഡോക്ടര്‍ക്കോ ഇല്ലാതെ പോകും. സത്യത്തില്‍ ഏത്‌ വെല്ലുവിളികളേയും നിഷ്പ്രയാസം തരണം ചെയ്യുന്ന ബുദ്ധിയാവും പുതിയ സംവിധാനങ്ങള്‍ക്ക്. പക്ഷെ അവയും നിസ്സഹായമാകും. ജൈവപരിണാമങ്ങളില്‍ ജനനം, മരണം, വികാരങ്ങള്‍ എന്നിവയെ നിയന്ത്രിക്കാം. പക്ഷെ, 3500 മില്യണ്‍ കൊല്ലങ്ങള്‍ കൊണ്ട്‌ ഉരുത്തിരിഞ്ഞ പരിണാമരീതികളെ ഒരു പരിധി കഴിഞ്ഞ് മാറ്റാനുമാവില്ല. കേരളത്തിലെ മെഡിക്കൽ രംഗത്തിന്റെ ചരിത്രം പറയുന്നEvolution of Modern Medicine in Keralaഎന്ന ഡോക്ടറുടെ പുസ്തകം ഏറെ പ്രസിദ്ധമാണല്ലോ. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച് ആഗോള ബെസ്റ്റ് സെല്ലറായി മാറിയ അമേരിക്കൻ ഡോക്ടർ എബ്രഹാം വർഗീസിന്റെThe Covenant of Waterഎന്ന നോവലിലും ആ പുസ്തകത്തിന്റെ ഒരു റഫറൻസ് കാണാനിടയായി. അതിന്റെ ഉള്ളടക്കത്തെപ്പറ്റിയും അതെഴുതാനിടയായ സാഹചര്യത്തെപ്പറ്റിയും ഒന്ന് പറയാമോ... 2001ലാണ് ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പക്ഷെ അതിനു വേണ്ട ശ്രമം തുടങ്ങുന്നത് 1988/89 കാലം മുതല്‍ക്കാണ്. എന്റെ അമ്മയുടെ കുടുംബത്തില്‍ അമ്മയുടെ മൂത്ത ചേട്ടനടക്കം കുറേ ഡോക്ടര്‍മാരുണ്ടായിരുന്നു. അവരുടെ കഥകള്‍ കുട്ടിയായിരുന്ന കാലം മുതല്‍ കേട്ടിട്ടുമുണ്ടായിരുന്നു. അമ്മയുടെ അനിയത്തിയുടെ കലശലായ തീപ്പൊള്ളല്‍ ചികിത്സിച്ചു ശരിയാക്കിയ നെയ്യൂര്‍ ആശുപത്രിയിലെ ഡോ. ടി എച്ച് സോമർവെല്ലിനെക്കുറിച്ച് കേട്ടിരുന്ന കഥകള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോലും ഏറെക്കുറെ മാസ്മരികമായിരുന്നു. ഡോ. കെ രാജശേഖരൻ നായരും എൻ ഇ സുധീറും അഭിമുഖത്തിനിടെ ഏതോ ഒരു സന്ദര്‍ഭത്തില്‍ ഡോ. സോമർവെല്ലിനെക്കുറിച്ച് എന്റെ ഒരു ബ്രിട്ടീഷ് സുഹൃത്ത്‌ തിരക്കിയപ്പോഴാണ്, കേട്ടിട്ടുള്ള അദ്ദേഹത്തിന്റെ ചികിത്സാപുരാണങ്ങളല്ലാതെ അദ്ദേഹത്തെക്കുറിച്ച് എനിക്ക്‌ അന്ന് ഒന്നും അറിയില്ലെന്ന് മനസ്സിലായത്. ആ സ്ഥാപനത്തിലും അതിനോട്‌ അനുബന്ധമായ ആള്‍ക്കാര്‍ക്കും സമമായിരുന്നു അറിവ്. അതുകൊണ്ടാണ് ലണ്ടന്‍ മിഷന്‍ സൊസൈറ്റിക്ക് ഞാനൊരു കത്തയച്ചത്. അവരുടെ പക്കലുണ്ടായിരുന്ന രേഖകള്‍ വേണമെങ്കില്‍ ചെന്ന് എഴുതിയെടുക്കാമെന്നായി മറുപടി. സോമർവെല്ലിന്റെ ഒരു മകന്‍ ഡോക്ടറായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന (പിന്നെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി പ്രൊഫസറായ) ഡോ. കെ വി മത്തായിയാണ് ലണ്ടന്‍ അഡ്രസ് തന്നത്. ഒന്നര രണ്ടു മാസം കഴിഞ്ഞപ്പോള്‍ മറുപടി വന്നു. ബ്രിട്ടീഷ് പോസ്റ്റല്‍ സർവീസിനു നന്ദി. അദ്ദേഹത്തിന്റെ പുതിയ അഡ്രസ് തിരക്കിയറിഞ്ഞ് ആ കത്ത്‌ കൊടുത്തു. അങ്ങനെ കിട്ടിയ വിവരങ്ങള്‍ കളയണ്ട എന്നു കരുതി ഒരു ദീര്‍ഘലേഖനം എഴുതി വച്ചു. അപ്പോഴാണ് തോന്നിയത് കേരളത്തിലെ വൈദ്യവികാസത്തെത്തന്നെ പഠിച്ചാലോ എന്ന്. അക്കാലത്തൊക്കെ എനിക്ക്‌ വിശ്വസിക്കാനാവാത്ത പണിത്തിരക്കുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിലെ ജോലിയും തിരക്കുള്ള പ്രാക്ടീസും. എന്നാലും മൂന്ന്‌ ഭാഗങ്ങളായി ഒരു വലിയ പുസ്തകം പ്ലാന്‍ ചെയ്തു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്ന്. ഒരു ചരിത്രാഖ്യാനം അല്ല, അതിലെ പഥികൃത്തുകളെ പരിചയപ്പെടുത്താനായിരുന്നു ഇച്ഛ. അതിനൊരു ലിസ്റ്റുമുണ്ടാക്കി. അവയ്ക്ക് ഒരു ആമുഖമായി തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഏത്‌ കാലത്താണ് ആധുനിക വൈദ്യം വന്നത്‌ എന്ന അന്വേഷണം കൊണ്ടുചെന്നെത്തിച്ചത് വേലുത്തമ്പി ദളവയിലും മൈലാടിയില്‍ വന്ന റിംഗില്‍ടാബോയിലും (William Tobias Ringeltaube) ലണ്ടന്‍ മിഷന്‍ സൊസൈറ്റിയിലുമൊക്കെയായി. വേണ്ട റഫറന്‍സുകള്‍ ഇല്ല. ഉള്ളത്‌ സ്വീകരിക്കാനാവാത്തതും. മുട്ടീടാതങ്ങു നടന്നതുകൊണ്ട് കിട്ടി. രാജശേഖരൻ നായർ അച്ഛൻ ശൂരനാട്ട്‌ കുഞ്ഞൻ പിള്ളയോടൊപ്പം (ആദ്യകാല ഫോട്ടോ) അത്ഭുതമെന്നു തോന്നിയത് തിരുവനന്തപുരത്തു താമസിച്ചിരുന്ന കണ്ണുഡോക്ടറും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. എല്‍ എ രവിവര്‍മ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ കാനഡയില്‍ നിന്നും, ഡോ. ശങ്കരരാമനെക്കുറിച്ചുള്ള വിവരങ്ങള്‍ ബാംഗ്ലൂരില്‍ നിന്നുമൊക്കെ ആയിരുന്നു എന്നതാണ്. പണ്ടുകാലത്തെ മെഡിക്കല്‍ ബിരുദങ്ങള്‍ തന്നെ ഒരു വകയായിരുന്നു, ഡ്രസ്സര്‍ (ദരസ്സരെന്നു നാട്ടുകാരും), കമ്പൗണ്ടര്‍, അപ്പോത്തിക്കരി, എല്‍എംപി, മിറാജില്‍ നിന്നും ലുധിയാനയില്‍ നിന്നും ഒക്കെ കൊടുത്തിരുന്ന വകകളും ഒക്കെ തപ്പിയെടുക്കാന്‍ പണിയായിരുന്നു. പതിനൊന്നാം ക്ലാസ്‌ കഴിഞ്ഞ് (പണ്ടത്തെ എസ്എസ്എല്‍സി) മൂന്നുകൊല്ലം പഠിച്ചാല്‍ ‌കിട്ടുന്ന എല്‍എംപി ഡിപ്ലോമ വേറെ, എംബിബിഎസിന്‌ 50 ശതമാനം മാര്‍ക്കില്ലെങ്കില്‍ കൊടുത്തു പറഞ്ഞുവിടുന്ന എല്‍എംഎസ് വേറെ എന്നുള്ളതൊക്കെ തപ്പിയെടുത്തു. ഭാഗ്യമായത് ഇതൊക്കെ പറഞ്ഞുതരാന്‍ അറിവുള്ള ജനം അന്നു ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതാണ്‌. ഡോ. വലിയ കേശവന്‍ നായര്‍ സാറും അച്ഛനും ഗുപ്തന്‍ നായർ സാറും ഉത്രാടം തിരുനാള്‍ മാർത്താണ്ഡ വര്‍മ്മയും ഞങ്ങളുടെ സുബ്രഹ്‌മണ്യയ്യര്‍ സ്വാമിയുമൊക്കെ തന്ന വിവരങ്ങള്‍ ഗുണകരമായി. പത്തു പന്ത്രണ്ടു കൊല്ലത്തെ ശ്രമം. എന്നിട്ടുപോലും തിരുവിതാംകൂര്‍ കഥകളേ ആയുള്ളൂ. അപ്പോഴും കൊച്ചി, മലബാര്‍ കഥകള്‍ പൂർണമായില്ല. സംഭരിച്ചത് മുഴുവന്‍ കുറിച്ചിട്ടു. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് രണ്ടാം ലോകയുദ്ധകാലം കഷ്ടിച്ച് കഴിഞ്ഞ കാലത്ത് ബ്രീട്ടിഷുകാര്‍ കോഴിക്കോട്ട്‌ ഉണ്ടാക്കിയതാണെന്നും ഡോ. അയ്യത്താന്‍ ഗോപാലനാണ് കോഴിക്കോട് മാനസികരോഗാശുപത്രിയിലെആദ്യത്തെ നാട്ടുകാരന്‍ സൂപ്രണ്ടെന്നുമൊക്കെ വിവരങ്ങള്‍ ഇനിയും ക്രോഡീകരിച്ചിട്ടില്ല. പക്ഷെ, തിരുവിതാംകൂറിലെ കഥ പ്രസിദ്ധീകരിച്ചു (The Evolution of Modern Medicine in Travancore. 2001). പബ്ലിഷ് ചെയ്യാനാളില്ല അന്ന്. പുസ്തകപ്രസിദ്ധീകരണവും വില്‍ക്കലും ഇത്ര ശ്രമകരമായതാണെന്ന് മനസ്സിലാക്കിയത് അന്നാണ്. കയ്യിൽനിന്ന്‌ കുറേ പൈസ പോയിക്കിട്ടി. അപ്രതീക്ഷിതമായിരുന്നു ഡോ. ഏബ്രഹാം വർഗീസിന്റെ ‘കവനന്റ്‌ ഓഫ്‌ വാട്ടറി’ല്‍ ഈ പുസ്തകവും സൂചിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. എനിക്ക്‌ പ്രിയമുള്ള, വളരെ ജനപ്രിയനായ (ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല, പരിചയപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് എന്നെ അറിയുകയുമില്ല) എഴുത്തുകാരനായ ഏബ്രഹാം വർഗീസിന്റെ മൈ ഓണ്‍ കൺട്രിയും ടെന്നീസ് പാർട്‌ണറും എനിക്ക് ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹം എന്റെ പുസ്തകം ക്വോട്ട് ചെയ്തു എന്നത് നന്ന്. അതിനു നന്ദി. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ കാണാനുണ്ട്. പുതിയകാല രീതിയിൽ Narrative Medicine അപ്രസക്തമാവുമോ? ഞാനൊരു വൃദ്ധനാണ്. പ്രായമായതിന്റെ പലതും സ്വാഭാവികമായി എന്നെയും അലട്ടുന്നുമുണ്ട്. സത്യത്തില്‍ പുതിയ വൈദ്യപരിചരണങ്ങളില്‍ ചെന്നുപെടാന്‍ എനിക്കും ലേശം പേടിയാണ്. ഡോക്ടറെ കാണുന്നതിന്‌ മുമ്പുതന്നെ ഡോ. കെ രാജശേഖരൻ നായർ (ഫോട്ടോ: മിഥുൻ അനില മിത്രൻ) സുന്ദരികളായ നഴ്സ് കുട്ടികള്‍ ചോദിച്ചും ചോദിക്കാതെയും കമ്പ്യൂട്ടറുകളില്‍ എഴുതിക്കയറ്റിയ വിവരങ്ങളുമായി ഡോക്ടറെ കാണാന്‍ കയറുമ്പോള്‍, എനിക്ക്‌ പണ്ട്‌ പരിചിതമായ (ഞാന്‍ നിത്യവും ചെയ്തിരുന്ന) സാമ്പ്രദായികമായ പരിശോധനാക്രമം എന്നേ മാറി എന്നു മനസ്സിലാക്കുന്നു. രോഗികള്‍ പറയുന്നവ വെറും പാഴ്വാക്കുകളല്ല, അവരുടെ ആകുലതകളാണ്‌. സത്യത്തില്‍ ഒരു ഭാഷയിലും ദേഹത്തിന്റെ, രോഗങ്ങളുടെ കാര്യങ്ങള്‍ അതുപോലെ പറയാനാവില്ല. ഒരു സുന്ദരിക്ക്‌ കൊടുക്കാന്‍ ഒരു പൂ നുള്ളിയ നേരം മുറിഞ്ഞ ചൂണ്ടുവിരലിൽ ഇന്‍ഫെക്‌ഷന്‍ വന്നു സെപ്റ്റിസീമിയ ആയി കഷ്ടിച്ച് 51 വയസ്സു വരെ മാത്രം ജീവിച്ച, ലുക്കീമിക്കായിരുന്ന ആസ്ട്രിയന്‍ കവി റെനെ റില്‍ക്കയാണ് അതു പറഞ്ഞത്, ‘ദേഹികളുടെ വ്യഥകള്‍ ഭാഷകളുടെ സീമകള്‍ക്കു പുറത്താണ്’ എന്ന് (‘Events of the body lie outside the precincts of the language' (Rene Maria Rilke 1875- ‐ 1926). ഇന്ന്‌ ഏതേതോ സ്കാനുകളില്‍ പതിയുന്നത് മനുഷ്യവിഭാവനകള്‍ക്ക് എത്രയോ മീതെയായ വിവരങ്ങളാവും. അവ ക്രോഡീകരിച്ചുണ്ടാക്കുന്ന രോഗങ്ങള്‍ തന്നെയാവും രോഗികൾക്ക്‌. എന്നാലും അവസാനഗണനത്തില്‍ ചികിത്സ എന്നത്‌ രോഗിയും ഡോക്ടറും തമ്മിലുള്ള ഒരു പാരസ്പര്യമാകണം. റോബോട്ടിക് സര്‍ജന്മാര്‍ അതികൃത്യമായി ചികിത്സിച്ചാലും കിട്ടാത്തതാണ് കരുണാപൂർണമായ വാക്കുകളുമായി സദയം ജ്ഞാനിയായ ഒരു ഡോക്ടര്‍ മെല്ലെ തൊടുമ്പോൾ മനസ്സിനുണ്ടാകുന്ന സുഖവും ആശ്വാസവും. എന്നാലും ഒരു നല്ല പങ്ക് ചെറുപ്പക്കാരും മനസ്സില്‍ കരുണയുടെ കൈത്തിരി കെടാതെ സൂക്ഷിക്കുന്നവരാണെന്നു കാണുന്നത് പ്രീതിദം. പക്ഷെ കമ്പ്യൂട്ടറിന്റെ കണക്കു കൂട്ടലില്‍ അവരുടെ കരുണ അലിഞ്ഞുപോകാതെ കാക്കുന്നത് പ്രയാസമാണ്. (അവസാനിച്ചു) ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 15 Jul 2024 1:56 pm

ആരോഗ്യനികേതനത്തിലെ ജീവന്‍ മശായി

എൻ്റെ മാനസഗുരുവായി ഞാന് സങ്കല്പ്പിക്കുന്നത് താരാശങ്കറിന്റെ ആരോഗ്യനികേതനത്തിലെ ജീവന് മശായിയെ ആണ്. എത്ര തവണ അദ്ദേഹത്തെക്കുറിച്ച് ഞാന് എഴുതിയിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. എന്നാലും അദ്ദേഹത്തിൻ്റെ ആ മരണപ്രവചന സിദ്ധി എനിക്കു വേണ്ടേ വേണ്ട എന്നാശിക്കുന്ന ഒരാളാണ് ഞാന്. പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരൻ നായരു മായി എൻ ഇ സുധീർ നടത്തുന്ന സംഭാഷണം തുടരുന്നു... ഓട്ടിസം ഇഷ്ടവിഷയമാണെന്ന് പറഞ്ഞിട്ടുണ്ട്. അത് എന്നു തൊട്ടാണ് റിപ്പോര്ട്ട് ചെയ്തു തുടങ്ങിയത്. ഇന്നത് കൂടി വരുന്നുണ്ടോ? ഓട്ടിസം ആദ്യം നിർവചിച്ചത് ലിയോ കാനര് ആണെന്നാണ് വയ്പെങ്കിലും (1943) ജർമന്കാരനായ ഹാന്സ് അസ്പെര്ഗര്ക്കാണ് (1938) ഇതിനുള്ള ക്രെഡിറ്റ് കൊടുക്കേണ്ടത്. ഇക്കാലത്ത് ഓട്ടിസം ബാധിച്ച കുട്ടികളുടെ എണ്ണം കൂടി വരുന്നു എന്നത് സത്യമാണ്. ഈ രോഗത്തെക്കുറിച്ചുള്ള ബോധമാണ് മാതാപിതാക്കള്ക്കും ഡോക്ടര്മാര്ക്കും അതിലും കൂടിവരുന്നത്. ഹാൻസ് ആസ്പെർഗർ ഓട്ടിസം ബാധിച്ച കുട്ടികളില് ഏകദേശം പത്തു ശതമാനം പേര്ക്ക് അവിശ്വസനീയമായ തരത്തിലുള്ള വൈഭവങ്ങളുണ്ടാവാം. ഓട്ടിസ്റ്റിക് സവാങുകള്. അത് ഓർമയാകാം, കണക്കാകാം, ചിത്രരചനയാവാം, മറ്റു സർഗാത്മക സിദ്ധികളുമാകാം. 1973 മുതല് ഇത്തരം അപാര കഴിവുകളുള്ള എത്രയോ മിടുക്കന്മാരെയും മിടുക്കികളെയും ഞാൻ കണ്ടിട്ടുണ്ട്! ഒറ്റനോട്ടം കൊണ്ട് മുന്നിലെ മരത്തിൽ എത്ര ഇലകളുണ്ടെന്ന് കൃത്യമായി പറയാൻ സാധിക്കുന്നവർ. ഒരു വലിയ പാടം നോക്കി ഇതിൽ എത്ര നെൽക്കതിരുകളുണ്ടെന്ന് പറയുന്നവർ. ഒരു പുഴുവിന്റെ സഞ്ചാരവേഗം കണക്കു കൂട്ടുന്നവർ. ഇങ്ങനെ പലതും. ഇതൊക്കെ രോഗാവസ്ഥകളാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് ഞാനിപ്പോൾ പറയും. നമുക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമുള്ള കഴിവുകൾ എന്നതാണ് യാഥാർഥ്യം. എന്നാൽ ചില മസ്തിഷ്ക രോഗാവസ്ഥകളിലും ഇത്തരം ചില സിദ്ധികൾ വന്നുപെടാം. ഫ്രോണ്ടോ ടെംപറൽ ഡെമൻഷ്യ പിടിപ്പെട്ട ചിലർ പെട്ടെന്ന് ചിത്രകാരന്മാരായി മാറുന്നതും കണ്ടിട്ടുണ്ട്. ജീവിതത്തിൽ അതുവരെ ഒന്നും വരയ്ക്കാത്തവർ, ചിത്രങ്ങൾ കാണുക പോലും ചെയ്യാത്തവർ! ഈ അത്ഭുതങ്ങളെയൊന്നും തള്ളിക്കളയുക വയ്യ. ഓട്ടിസം പോലെ തോന്നുന്ന ചിലതു കൂടി സൂചിപ്പിക്കാനുണ്ട്. അത്യസാധാരണമായ സംഗീതവൈദഗ്ധ്യം ഉള്ള വില്യംസ് സിന്ഡ്രോം ഒരുദാഹരണം. ഇതേക്കുറിച്ചൊക്കെ ഞാന് മുമ്പും എഴുതിയിട്ടുണ്ട്. മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രധാന രോഗാവസ്ഥകളെപ്പറ്റി ഒന്നു പറയാമോ? സാധാരണ തലവേദന (കൊടിഞ്ഞി അടക്കമുള്ളവ), അപസ്മാരം, മസ്തിഷ്ക രക്തക്കുഴല് രോഗങ്ങള്, സ്ട്രോക്കുകള് (Vascular Occlusive Strokes), മസ്തിഷ്ക രക്തസ്രാവം (Brain Hemorrhages), രക്തക്കുഴലുകളുടെ ജന്മനായുള്ള ഡോ. കെ രാജശേഖരൻ നായർ വൈകല്യങ്ങള് (Brain Arteriovenous Malformation), രക്തക്കുഴലുകളില് ഉണ്ടാവുന്ന ധമനിവീക്കം, അന്യൂറിസങ്ങള്, മസ്തിഷ്കാവരണത്തിലുമുണ്ടാകുന്ന രോഗാണുബാധ (മെനിഞ്ചൈറ്റിസ്), മസ്തിഷ്ക രോഗാണുബാധ (എന്സഫലൈറ്റിസ്), മസ്തിഷ്കത്തിലെ മാംസവളര്ച്ചകള് (അര്ബുദമോ, അതല്ലാത്തതോ ആയവ), പ്രായമാകുമ്പോഴോ അല്ലാതെയോ വരുന്ന ബുദ്ധിക്ഷയം, ഡിമെന്ഷ്യകള്... നമ്മുടെ ജീവിതരീതികളുമായി ബന്ധപ്പെടുത്താവുന്നവയാണ് മസ്തിഷ്കത്തിലെ മിക്ക രക്തക്കുഴല് പ്രശ്നങ്ങളും. ഉയര്ന്ന രക്തസമ്മർദം, അനിയന്ത്രിതമായ പ്രമേഹം, അതിയായ മാനസിക പിരിമുറുക്കങ്ങള് എന്നിങ്ങനെ പലതും മസ്തിഷ്കഘടനയുടെ വൈകല്യങ്ങളായി വരുന്നവയാണ്. ജന്മനാ ഉണ്ടാവുന്ന രക്തക്കുഴല് പിണഞ്ഞുകൂടി വരുന്ന എ വി എമ്മുകള് (ആര്ട്ടീരിയോ വീനസ് മാല്ഫോര്മേഷനുകള്), മസ്തിഷ്കവികസന സമയത്തുണ്ടാകുന്ന നൂറു നൂറു വൈകല്യങ്ങള് വേറെയുമുണ്ട്. ഇവ പലതും കുഞ്ഞുങ്ങളിലുണ്ടാവുന്ന മസ്തിഷ്കവികസന വൈകല്യങ്ങളാണ്, ന്യൂറോണല് മൈഗ്രേഷന് സിന്ഡ്രോമുകള് അടക്കം. മസ്തിഷ്കത്തിലെ അർബുദം വലിയൊരു പ്രഹേളികയാണോ? മസ്തിഷ്കമുഴകള് അര്ബുദവളര്ച്ചകളും അല്ലാത്തവയും ആകാം. അല്ലാത്തവയാണ് കൂടുതല്. അര്ബുദ വളര്ച്ചകളില് ഏറ്റവും സാധാരണ ഗ്ലയല് കോശങ്ങളില് നിന്നു വരുന്ന ഗ്ലയോമകളാണ് (Gliomas). അവയുടെ അര്ബുദരീതികള്ക്ക് ഒന്നു തൊട്ടു നാലു വരെ തരങ്ങളുണ്ട്. അതിലെ നാലാം തരം കടുത്ത അര്ബുദമാണ്. അതിനു വേറെയും പേരുണ്ട്. ഗ്രേഡ് ഒന്ന് സര്ജറി ചെയ്താല് താരതമ്യേന പൂർണ സുഖം കിട്ടുന്നതാണ്. മനുഷ്യാവസ്ഥയിലെ ഏറ്റവും ദുരിതപൂര്ണമായ രോഗാവസ്ഥ എന്തായിരിക്കും? ഏതു രോഗവും ഏതു ജീവിയുടേയും സത്ത കെടുത്തുന്ന ഒന്നാണ്. എല്ലാ ചലനങ്ങളും സ്തംഭിച്ച് പൂർണ നിസ്സഹായാവസ്ഥയില് സകലതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കേണ്ട അവസ്ഥയാണ് ഏറ്റവും ദുരിതപൂർണ്ണം. Locked in Syndrome, Persistent Vegetative State എന്നിങ്ങനെ. മരിച്ചിട്ടില്ല, എന്നാലും മരിച്ചതിനെക്കാള് കഷ്ടമായ രീതികള്. ‘ജീവിക്കുന്ന പിണങ്ങള്’. ഈ സ്ഥിതിയില് കിടക്കുമ്പോള് പോലും വെറും കണ്ണാട്ടം കൊണ്ടോ, കമ്പ്യൂട്ടറുകളുടെ സഹായത്തോടെയോ ആശയവിനിമയം നടത്തിയവരുമുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായ ഴാങ് ഡോമിനിക് ബാബിയുടെ ‘The Diving Bell and the Butterfly’ എന്ന പുസ്തകം ഒരുദാഹരണമാണ്. സംഗീതം മസ്തിഷ്ക പ്രവർത്തനത്തിൽ എന്തെങ്കിലും ചലനമുണ്ടാക്കുന്നുണ്ടോ? മ്യൂസിക് തെറാപ്പി എന്നൊക്കെ പറയുന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ? നാമൊക്കെ അറിയാതെ അനുഭവിക്കുന്ന ശ്രവണസുഖമാണ് സംഗീതം. സംഗീതജ്ഞര്ക്ക് മാത്രമല്ല, വള്ളം തുഴയുന്നവനും മരം വെട്ടുന്നവനും ചുമട് ചുമക്കുന്നവനും പാഠങ്ങള് പഠിക്കുന്നവനും അടുക്കളയില് പാകം ചെയ്യുന്നവർക്കും വല്ലാതെ മനസു വിഷമിക്കുന്നവനുമൊക്കെ സംഗീതം ആനന്ദവും സുഖവും തരുന്നു. സ്റ്റീവന് പിങ്കറെ പോലുള്ളവര് സംഗീതത്തിനു പരിണാമപരമോ ജൈവികമായോ ഉള്ള ഒരു പ്രാധാന്യവും ഇല്ല എന്നാണ് സ്ഥാപിക്കുന്നതെങ്കിലും സംഗീതത്തിനുള്ള കഴിവുകള് നിസ്തുലമാണ്. അത് രോഗങ്ങള്ക്കുവരെ ശമനമുണ്ടാക്കും. ഡോ. സോമർവെല് എന്ന മഹാശാസ്ത്രജ്ഞന് താന് ഓപ്പറേറ്റ് ചെയ്ത രോഗികളുടെ അടുത്തിരുന്നു പാടുമ്പോള്, സംഗീതോപകരണങ്ങള് വായിക്കുമ്പോള് കണ്ടുനിന്ന വൈലോപ്പിള്ളി ശ്രീധര മേനോന് എഴുതിയതാണ് ശരി: വൈലോപ്പിള്ളി ‘കത്തിയാല് മരുന്നിനാല് മാറാത്ത നോവും, മാറ്റാ നൊത്തിടാമൊരു നേര്ത്ത ഭാവഹര്ഷത്താല് മാത്രം’ വേദനകളെ, വികാരങ്ങളെ ശമിപ്പിക്കുന്ന, അറിവുകളെ ഉജ്വലിപ്പിക്കുന്ന, ചലനതാളങ്ങള്ക്ക് മികവു നല്കുന്ന സംഗീതത്തിന് മസ്തിഷ്കതരംഗങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് അധികമാരും മലയാളത്തില് എഴുതിക്കണ്ടിട്ടില്ല. സാമാന്യം ദീര്ഘമായിത്തന്നെ ഇത് ഞാന് പുതിയ പുസ്തകത്തില് (ആല്ബര്ട്ട് ഐന്സ്റ്റീനും പാര്ക്കിന്സണും ജീവന് മശായിമാരും) വിശദീകരിക്കുന്നുണ്ട് (സ്വല്പം സംഗീതവിചാരം). ആത്മീയത എന്നൊരവസ്ഥയെ കീറിമുറിച്ച് പരിശോധിച്ചപ്പോൾ പല രോഗാവസ്ഥകളെയും കണ്ടെത്തിയ ഒരാളാണല്ലോ. സത്യത്തിൽ മനുഷ്യന് ഒരു ആത്മീയ തലമുണ്ടോ? ഇതൊരു കുഴയ്ക്കുന്ന ചോദ്യമാണ്. ഒരു പുരുഷായുസ് മുഴുവന് ഏകദേശം ആയിരത്തോളം മസ്തിഷ്ക സര്ജറി ചെയ്ത് ഓർമകളുടേയും ഓർമക്കേടുകളുടേയും വാക്കുകളുടേയും ചൊല്ലുകളുടേയും സ്ഥാനം കണ്ട വില്ഡര് പെന്ഫീല്ഡ് മരണത്തിന് തൊട്ടുമുമ്പെഴുതിയ ആത്മകഥയില്പ്പോലും (No Man Alone by Wilder Penfield. 1891 ‐ 1976) സമ്മതിക്കുന്ന ഒന്നാണ് താന് ഇത്രയൊക്കെ ശ്രമിച്ചിട്ടും പിടിതരാതെ പോയതാണല്ലോ ഇതിനുള്ള ഉത്തരമെന്ന്. സമാനമായിരുന്നു ഐന്സ്റ്റീന്റെയും അനുഭവം. ആന്ഡ്രൂ ന്യൂബെർഗും കൂട്ടരും സമർഥിക്കുന്നതാണ് ശരിയെന്നു തോന്നിപ്പോകും, പുതിയ പരീക്ഷണങ്ങളുടെ റിസള്ട്ടുകള് കാണുമ്പോള്. അവരുടെ ഒരു പുസ്തകത്തിന്റെ പേരു തന്നെ പ്രകോപിപ്പിക്കുന്നതാണ് (Why God Won't Go Away: Brain Science and the Biology of Belief). പുതിയ പരീക്ഷണങ്ങള് തരുന്ന സൂചനകള് അവരുടെ വാദങ്ങളെ ശക്തിപ്പെടുത്തുന്നതേയുള്ളൂ. വിൽഡർ പെൻഫീൽഡ് എംആര്ഐയും (MRI - Magentic Resonance Imaging), എഫ്എംആര്ഐയും (Functional Magnetic Resonance Imaging) പി ഇ ടി യും (Positron Emission Tomography) ഒക്കെ പ്രാർഥനയിലും ധ്യാനത്തിലും മസ്തിഷ്കത്തിലെ വിവിധ മേഖലകള് ഉത്തേജിക്കപ്പെടുന്നതാണ് കാട്ടുന്നത്. ഓർമകളുടെ ചെപ്പായ ടെമ്പറല് ലോബും സ്വയം മനസ്സിലാക്കുന്ന പ്രീ ഫ്രോണ്ടല് ലോബും വികാരങ്ങളുടെ ഈറ്റില്ലമായ ലിംബിക് ലോബും ഒക്കെ അതില്പ്പെടുന്നു. ഏതോ ഒരു ദ്വീപില് ഒരൊറ്റയാള് മാത്രമായി താമസിക്കുന്ന ഇടത്തും വലിയ വലിയ നഗരങ്ങളില് താമസിക്കുന്നവനും ഒരേ രീതി. സുഖം തരുന്ന എന്ഡോര്ഫിനുകളും ശാന്തത തരുന്ന സീറോടോണിനും ഉത്തേജിപ്പിക്കുന്ന ഡോപമിനും ഒക്കെ സമകാലത്ത് വരും. ഈ ആത്മീയത വെറുമൊരു സാംസ്കാരിക പ്രതിഭാസമെന്നു കരുതുന്നവരും കുറവല്ല. ദൈവവും പ്രപഞ്ചശക്തിയുമെല്ലാം നിരർഥകമാണെന്നു വാദിക്കുന്നവരോട് എനിക്ക് പരാതിയൊന്നുമില്ല. പക്ഷെ സർവവും ശിഥിലമാകുന്നു എന്ന തോന്നല് വരുമ്പോള് പോലും ദൈവസങ്കൽപം തരുന്ന ആശ്വാസം, സുഖം അനുഭവിച്ചറിയേണ്ടതാണ്. തിരുവനന്തപുരത്ത് ജീവിച്ചിരുന്ന ഒരു ആത്മാനന്ദനെപ്പറ്റി ഡോക്ടറുടെ ഒരു പുസ്തകത്തിൽ പരാമർശിച്ചു കണ്ടു. സോമർസെറ്റ് മോം ഒക്കെ അദ്ദേഹത്തെ കാണാൻ വന്ന കാര്യവും പറയുന്നുണ്ട്. ഞാനും ആർതർ കോസ്റ്റ്ലറുടെ ഒരു പുസ്തകത്തിൽ ഇദ്ദേഹത്തെപ്പറ്റി വായിച്ചിട്ടുണ്ട്. എം കൃഷ്ണൻ നായരും പരാമർശിച്ചു കണ്ടിട്ടുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ട്. എനിക്കും കേട്ടറിവേയുള്ളൂ. പി കൃഷ്ണമേനോൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ശരിയായ പേര്. ഒരു സീനിയർ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു (ഡിഎസ്പി). ആധ്യാത്മികമായ തലത്തിൽ അക്കാലത്ത് ഏറെ അറിയപ്പെട്ടിരുന്നു. വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ നല്ല പ്രാവീണ്യമുണ്ടായിരുന്നു. ഇന്ത്യയിലും പുറത്തുമായി ധാരാളം ശിഷ്യരുണ്ടായിരുന്നു. ഡോക്ടർ കൂടിയായ പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് സോമർസെറ്റ് മോം അദ്ദേഹത്തെ കാണാൻ വന്നതായി അറിയാം. അദ്ദേഹം രചിച്ച ആത്മദർശൻ, ആത്മനിർവൃതി, രാധാമാധവം എന്നീ പുസ്തകങ്ങൾ എന്റെ ശേഖരത്തിലുണ്ട്. എന്തായാലും പാശ്ചാത്യ ലോകത്തു പോലും അക്കാലത്ത് ആത്മാനന്ദൻ നന്നായി അറിയപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് പുളിമൂട്ടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ഒരു ന്യൂറോ സയന്റിസ്റ്റിന് ദൈവവിശ്വാസിയാവാൻ ബുദ്ധിമുട്ടുണ്ടോ? ഒരു ബുദ്ധിമുട്ടുമില്ല. നമ്മുടെ അറിവുകളുടെ പരിധികള്ക്ക് എത്രയോ മേലെ പ്രപഞ്ചമാകെ പരന്നുകിടക്കുന്ന ഒരു ശക്തിയുണ്ടെന്നും അതാണ് സർവതിനേയും നിയന്ത്രിക്കുന്നതെന്നുമുള്ള സത്യം അംഗീകരിക്കാന് ഞാന് എന്തിനു മടിക്കണം? അത് അദൃശ്യമാണ്, അഗ്രാഹ്യമാണ്, ശാന്തമാണ്, ശിവമാണ്, അദ്വൈതമാണ് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്. അതു നിരാകരിക്കുന്നവരുണ്ട്. അത് അവരുടെ യുക്തി. അവരോടു മല്ലിടാനോ വാദിക്കാനോ ഞാനില്ല. ഒരു ഘട്ടം കഴിയുമ്പോള്, വിവേകം വന്നുദിക്കുമ്പോള് അവരും മറിച്ചു ചിന്തിക്കും. ഐൻസ്റ്റീൻ കുട്ടിക്കാലത്ത് കടുത്ത ദൈവവിശ്വാസിയായിരുന്ന ആല്ബര്ട്ട് ഐന്സ്റ്റീന് ഫിസിക്സിലെ ഔന്നത്യങ്ങളില് എത്തിയപ്പോള് ആ വിശ്വാസങ്ങളുടെ നിരർഥതകളെ ക്കുറിച്ചായി ചിന്ത. ഏകദേശം 70 വയസിൽ വയറിലുണ്ടായ വലിയ അയോര്ട്ടിക് അന്യൂറിസം ഒരുതരത്തില് ചികിത്സിച്ച് രക്ഷപ്പെട്ടതിനു ശേഷം താന് നേടിയ നേട്ടങ്ങളുടെ പുനർവിചാരമായി. അവസാനം എഴുപത്തിയാറാം വയസ്സില് ആ അന്യൂറിസം വീണ്ടും പൊട്ടിത്തുടങ്ങിയപ്പോള് ആശുപത്രിയിലായി. 1955 ഏപ്രില് 15 ന് വീല്ച്ചെയറില് ആല്ബര്ട്ടിനെ ആശുപത്രിയുടെ പൂന്തോട്ടത്തിലേക്കു കൊണ്ടുപോയ ഒരു നഴ്സുകുട്ടി ചോദിച്ചു ‘എന്തു സുന്ദരമായാണ് ദൈവം തമ്പുരാന് ഈ പൂന്തോട്ടം ഒരുക്കിയത്. അല്ലേ, പ്രൊഫസര്?’ ക്ഷീണിതനായിരുന്നെങ്കിലും ആല്ബര്ട്ടിന്റെ മറുപടി വ്യക്തമായിരുന്നു. ‘പൂന്തോട്ടം മാത്രമല്ല, അതുണ്ടാക്കിയ പൂന്തോട്ടക്കാരനേയും സുന്ദരമായി സൃഷ്ടിച്ച ശക്തിയെ ആണ് ഞാനെന്നും തെരഞ്ഞിരുന്നത്. എന്തൊക്കെയോ വേറെ പല അത്യസാധാരണ സത്യങ്ങളെനിക്ക് ദൃശ്യമായെങ്കിലും അത്, അതുമാത്രം എന്നും എനിക്ക് അദൃശ്യമായിരുന്നു. ഇനി അതു തെരയാന് എനിക്ക് ആയുസ്സുമില്ല എന്നും അറിയാം.’ ആ ശക്തിയെ എന്തിനു ഞാന് നിഷേധിക്കണം? അതിനെ എന്തിനു പൂജിക്കാതിരിക്കണം? സ്നേഹം എന്നതിന് ഒരു ശാസ്ത്രീയ വിശകലനം തരാമോ? മറ്റു പലതും പോലെ സ്നേഹമെന്നതും ശാസ്ത്രങ്ങളുടെ നിയതമായ പരിധിയില് വരുന്നില്ല. സങ്കീർണമായ ഒരു വികാരം. വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് ലോബ് മാത്രമല്ല, സ്വാർഥമായ ആനന്ദങ്ങളുടേയും പ്രചോദനങ്ങളുടേയും കേന്ദ്രങ്ങളായ ഡോപമിന് മസ്തിഷ്കഭാഗങ്ങളും ഒക്കെ സ്നേഹജന്യങ്ങളായ ഇടങ്ങളാണ്. റെനെ മാഗ്രിറ്റിന്റെ പെയിന്റിങ് താഹിതി ദ്വീപില് ശീമപ്ലാവുകളുടെ തൈകള് ശേഖരിക്കാന് ഇറങ്ങിയ ഫ്ലെച്ചര് ക്രിസ്റ്റ്യനും (Fletcher Christian) കൂട്ടുകാരും അവിടത്തെ സുന്ദരികളുമായി നാലഞ്ചുമാസം കഴിഞ്ഞപ്പോള് അവരെ വിട്ടുപോകാനാവാത്ത അവസ്ഥ വന്ന്, കപ്പിത്താന് വില്യം ബ്ലൈയ്ക്കെതിരെ ലഹള നടത്തി അയാളെ കടലില് തള്ളുന്ന കഥയാണ് ‘മ്യൂട്ടിണി ഓണ് ദ് ബൗണ്ടി’ (Mutiny on the Bounty). 1789 ല് നടന്ന ആ കഥയുടെ രാസലീല മസ്തിഷ്കം ഉൽപ്പാദിപ്പിക്കുന്ന ഓക്സിടോസിന് (Oxytocin) എന്ന കെമിക്കലിന്റെ കളിയാണ്. കൂട്ടത്തില് വാസോപ്രെസിനും (Vasopressin). അവയുടെ ലീലകള് ഇന്നും സത്യം. സ്ത്രീ പുരുഷബന്ധങ്ങളുടെ, സ്നേഹബന്ധങ്ങളുടെ കെമിക്കലാണ് ഓക്സിടോസിന്. ഒരിക്കല് ആ കെമിക്കലുകളുടെ കളി തുടങ്ങിയാല് ആ ബന്ധങ്ങള് മുറിച്ചുകളയാന് ഒരു വില്യം ബ്ലൈയ്ക്കും ആവില്ല. ഓക്സിടോസിന് പോലെ ശാന്തത നല്കുന്ന സീറോടോണിനും ആനന്ദം നല്കുന്ന ഡോപമിനും ഒക്കെ ഈ സ്നേഹപ്രക്രിയയിലെ ഘടകങ്ങളാണ്. മനുഷ്യബന്ധങ്ങളില് ഏറ്റവും സുന്ദരം സ്നേഹബന്ധങ്ങളാണ്. അച്ഛനോട്, അമ്മയോട്, സഹോദരന്മാരോട്, സഹോദരികളോട്, ഇണയോട്, കുഞ്ഞുങ്ങളോട്, സുഹൃത്തുക്കളോട്, അന്യരോട് ഒക്കെ ആവാം അത്. സ്വപ്നങ്ങൾ ന്യൂറോളജിക്കലായി വിശദീകരിക്കാവുന്ന ഒന്നാണോ? ഉറക്കമെന്നതു തന്നെ കിടന്നാലുടന് ചത്തതുപോലെ പുലരും വരെ കിടക്കുന്ന ഒരു പ്രക്രിയ അല്ല എന്നുള്ളത് പാശ്ചാത്യശാസ്ത്രജ്ഞര് മനസ്സിലാക്കിയത് 1950‐ 51 കാലത്താണ്. നതാനിയല് ക്ലീറ്റ്മാന് എന്ന നിദ്രാവിദഗ്ധന്റെ ലാബില് പണിയെടുക്കാന് ചെന്ന യൂജീന് അസിറെൻസ്കി വെറും അടിമപ്പണി ചെയ്യുന്ന ഒരു വിദേശ ഗ്രാജ്വേറ്റ് വിദ്യാർഥിയായിരുന്നു. പറയുന്ന പണിയെല്ലാം രാപകല് ചെയ്യണം. ബോസിനെ തൃപ്തിപ്പെടുത്തണം. അല്ലെങ്കില് ജോലി പോയതു തന്നെ. അസിറൻസ്കിക്ക് കിട്ടിയ പണി ഉറങ്ങുന്ന കുഞ്ഞുങ്ങളെ നിരീക്ഷിക്കുകയായിരുന്നു. അമ്മയുടെ മടിയിലോ തൊട്ടിലിലോ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങള് ഒന്നൊന്നര മണിക്കൂര് ഇടവിട്ട് ഉറക്കത്തില്ത്തന്നെ ഞെട്ടും, കണ്ണുകള് ധൃതിയില് വെട്ടിക്കും, പേശികള് മയങ്ങും, ശ്വാസവും ചങ്കിടിപ്പും കൂടും, ആണ് കുഞ്ഞുങ്ങളാണെങ്കില് ലിംഗം ഉയരും, ഞെട്ടും. തനിക്കു തോന്നിയതാണെന്നു കരുതി വിടാനാണ് തീരുമാനിച്ചതെങ്കിലും കുഞ്ഞുങ്ങള്ക്കു മാത്രമല്ല അവരുടെ അമ്മമാര്ക്കും ഇതേ രീതിയാണെന്ന് കണ്ടപ്പോള് പേടിച്ചാണ് കുറെ ദിവസം കഴിഞ്ഞു ക്ലീറ്റ്മാനെ വിവരം അറിയിക്കുന്നത്. ഡോ. കെ രാജശേഖരൻ നായർക്ക് ഇന്ത്യന് ന്യൂറോളജി അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഡോ. വേലുമുരുഗേന്ദ്രന് സമ്മാനിക്കുന്നു ഉറക്കത്തിന് പല ഘട്ടങ്ങളുണ്ടെന്നും അതിലൊന്നാണ് അസിറെൻസ്കി കണ്ട ഞെട്ടല് നിദ്ര (REM Sleep- Rapid Eye Movement Sleep) എന്നുമൊക്കെ വിവരിച്ചത് ക്ലീറ്റ്മാനാണ്. നിദ്ര തുടങ്ങി 60‐90 മിനിട്ടിനകം വരുന്ന, വീണ്ടും ചാക്രികമായി ആവർത്തിക്കുന്ന ഒന്ന്. അഞ്ചു പത്തു മിനിട്ടു മുതല് ഒരു മണിക്കൂര് വരെ നീളും ഓരോന്നും. അപ്പോഴാണ് സ്വപ്നങ്ങള് കാണുക (Dreaming Sleep). മസ്തിഷ്കകാണ്ഡത്തിലെ പോണ്സിലാണ് ഈ തരംഗങ്ങള് തുടങ്ങുക. അവിടെ നിന്നു തുടങ്ങുന്ന നിഷേധതരംഗങ്ങളാണ് ശരീരത്തിലെ പേശികളെ തളര്ത്തുക (അല്ലെങ്കില് മെനക്കേടാണ്. കാണുന്ന സ്വപ്നങ്ങള്ക്കനുസരിച്ച് എണീക്കും, പയറ്റും, ഇടിച്ചു തൊഴിക്കും, നടക്കും, ഓടും, കരയും, ചിരിക്കും). അത്തരം രോഗങ്ങളെക്കുറിച്ചുള്ള കഥകളെഴുതിയിട്ടുള്ളവര് കുറവാണ്. മോപ്പസാങ്ങിന്റെ‘ഹോർല’(Horla) കഥയും ഹാരോള്ഡ് ക്ലാവാന്സിന്റെ കഥകളുമാണ് ഓർമയില് വരുന്നത്. പോണ്സില് നിന്ന് തുടങ്ങുന്ന ഉത്തേജക തരംഗങ്ങളാണ് ഓർമയുടെയും വികാരങ്ങളുടേയും ചെപ്പായ ടെമ്പറല് ലോബിലും ലിംബിക് ലോബിലും ചെല്ലുന്നത്. പോണ്സില് നിന്നു തുടങ്ങുന്ന മറ്റു വീചികള് നേരിട്ട് കാഴ്ചയുടെ കേന്ദ്രങ്ങളിലേക്കു പോകും (Ponto-geniculate- Occipital pathway‐ PGO). ഓർമകളെ ദ്യശ്യവികാരഭാവങ്ങളാക്കി മാറ്റുന്ന മനോഹര ക്രിയ, അതില് പണ്ടു കണ്ട അനുഭവങ്ങള് ഉയിര്കൊണ്ടുയരും. ആലോചിച്ച് അന്തമില്ലാതെ കിടന്നവ മനസ്സിൻ്റെ അഗാധകോണുകളിലുണ്ടായിരുന്ന അറിവു കഷണങ്ങളുമായി ചേര്ത്ത് പുതിയ ഉത്തരങ്ങളാവും. മുമ്പ് കണ്ട സുന്ദരികളേയും സുന്ദരന്മാരേയും വീണ്ടും കൊണ്ടുവരും. ചിലപ്പോള് ഇവയ്ക്കു പകരം ഭീതിദമായ കാര്യങ്ങളും വരാന് പോകുന്നെന്നു തോന്നുന്ന ദുഃഖങ്ങളുമൊക്കെ ആവും. അവ പേടിപ്പെടുത്തും, ഉറക്കത്തെത്തന്നെ ഹനിക്കും. കണ്ടവ ഓർമയില് ഒതുക്കാന് പോന്ന ഫ്രോണ്ടല് ലോബ് ഭാഗങ്ങള് മങ്ങി ഏറെക്കുറെ നിഷ്ക്രിയമാകും. അതാണ് കാണുന്ന സ്വപ്നങ്ങള് ഉണര്ന്നു കഴിയുമ്പോള് ഓര്ക്കാതെ പോകുന്നത്. ജീവിക്കുന്നവരുടെ മരണം മുന്കൂട്ടി കാണാന് കഴിയുമോ? നാഡിചികിത്സയിലൂടെ ജീവൻ മശായിക്ക് അത് സാധിച്ചു എന്ന് ആരോഗ്യനികേതനം നമുക്ക് പറഞ്ഞു തന്നു. ആധുനിക വൈദ്യശാസ്ത്രത്തിനു മുന്നില് അതൊരു സാധ്യതയായി നിലനില്ക്കുന്നുണ്ടോ? എന്റെ മാനസഗുരുവായി ഞാന് സങ്കല്പ്പിക്കുന്നത് താരാശങ്കറിന്റെ ആരോഗ്യനികേതനത്തിലെ ജീവന് മശായിയെയാണ്. എത്ര തവണ അദ്ദേഹത്തെക്കുറിച്ച് ഞാന് എഴുതിയിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. എന്നാലും അദ്ദേഹത്തിന്റെ ആ മരണപ്രവചന സിദ്ധി എനിക്കു വേണ്ടേ വേണ്ട എന്ന് ആശിക്കുന്ന ഒരാളാണ് ഞാന്. ആ സിദ്ധി മാറിപ്പോകേണമേ എന്നു പ്രാർഥിച്ച് അതില്നിന്നു മുക്തി നേടിയ ഒരു വൈദ്യനെക്കുറിച്ചു കൂടി ഞാന് എഴുതിയിട്ടുണ്ട്. നോവ ഗോര്ഡന് എഴുതിയ ‘വൈദ്യന്’ എന്ന നോവലിലെ (Noah Gordon.The Physician) ജൂതച്ചെക്കന് റോബര്ട്ട് ജെറീമി കോളിന് എങ്ങനെ ആ സിദ്ധി കിട്ടി എന്ന് അവനും അറിഞ്ഞുകൂടായിരുന്നു. അവന് അവിസെന്നയുടെ അടുക്കല് വൈദ്യം പഠിക്കാന് പോകുന്നതിനു മുമ്പ് വല്ലാതെ ശ്രമിച്ചു മറന്നുകളഞ്ഞ സിദ്ധിയായിരുന്നു മരണപ്രവചനം. അത് ഒരു പ്രാക്ടീസിങ് ഡോക്ടര്ക്കും വേണ്ട. ആശ കൊടുക്കുക, ആശ നിരാകരിക്കാതിരിക്കുക എന്നത് വൈദ്യത്തിന്റെ ഒരാവശ്യം കൂടിയാണ്. സമ്മതിക്കുന്നു, ജീവന് മശായി ആവര്ത്തിച്ചു സൂചിപ്പിക്കുന്ന നിത്യാത്ഭുതം ശരി തന്നെ. ‘അഹന്യഹനി ഭൂതാനി ഗച്ഛന്തി യമമന്ദിരം / ശേഷസ്ഥിരത്വം ഇച്ഛന്തി കിമാശ്ചര്യമതഃപരം! മൃത്യു കൃത്യമായി പ്രവചിക്കാന് ഇന്നു സാധ്യമല്ലെങ്കിലും, നല്ലൊരു പരിധി വരെ അനുമാനിക്കാനാവും, അവ ഞങ്ങളാരും പറയാറില്ലെങ്കിലും. ചികിത്സകൊണ്ട് മരണമുഖത്തുനിന്നു തിരിച്ചുകയറ്റിയവരെത്ര! ചികിത്സ ഫലിക്കാന് രോഗികളുടെ എല്ലാം ശരിയാവുമെന്ന ആശ അവസാനം വരെ വേണം. നമ്മുടെ അറിവുകള് മരണത്തോടെ പൂര്ണമായും നഷ്ടമാവുന്നു. അതിന്റെ സംരക്ഷണം ആധുനിക ശാസ്ത്രത്തിന്റെ മുന്നിലെ വലിയൊരു വെല്ലുവിളിയല്ലേ? ജീവന് മശായിയോട് പിതാവ് ജഗദ് ബന്ധു മശായി മരണത്തോടടുത്ത നിമിഷത്തിൽ അവസാനമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജീവന്, നിനക്ക് ഇനി എന്നില്നിന്ന് എന്തെങ്കിലും അറിയുവാനുണ്ടോ? ഈ ചോദ്യം ഓരോ മനുഷ്യന്റെയും മുന്നിലുണ്ട്. നമ്മള് ജീവിതകാലം കൊണ്ട് നേടിയ അറിവ് ഒരു നിമിഷം കൊണ്ട് മരണം എന്നെന്നേക്കുമായി തകര്ത്തുകളയുന്നു. ശരീരം ഇല്ലാതാവുന്നതിനേക്കാൾ വലിയ നഷ്ടമല്ലേ ഇത്. രാജശേഖരൻ നായരും എൻ ഇ സുധീറും ഇന്നത്തെ ശാസ്ത്രത്തിന്റെ പരിമിതിക്കുള്ളില് വച്ച് മരണത്തോടൊപ്പം അറിവുകള് നശിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ജഗദ് ബന്ധു മശായിയുടെ ആ നിസ്സഹായമായ ചോദ്യം ഓരോ അക്കാദമിഷ്യനും (എന്തിന്, വെറും സാധാരണക്കാര് പോലും) മനസാ ആവര്ത്തിക്കുന്നതാണ്. ശങ്കരാചാര്യര് പറഞ്ഞതുപോലെ എല്ലാം മരിക്കും, എല്ലാ ഒരുക്കുകൂട്ടിവയ്ക്കലും നശിക്കും, ജനിച്ചാല് മരണം മാത്രം നിശ്ചയം. അത് ഇന്നുവരെയുള്ള സത്യം. നാളെയെന്താവുമെന്ന് ആര്ക്കു പറയാനാവും? ഭാവിയില് നമ്മുടെ മസ്തിഷ്കങ്ങളിലെ സകല വിവരങ്ങളും അതുപോലെ കോപ്പി ചെയ്ത് വേറെ എവിടെയെങ്കിലും പേസ്റ്റ് ചെയ്ത് അത് ഉപയോഗപ്പെടുത്താനാവില്ല എന്ന് എങ്ങനെ പ്രവചിക്കാനാവും? ചുക്ക് ചേരാത്ത കഷായമില്ലെന്ന പോലെ ന്യൂറോളജി ഇല്ലാത്ത വൈദ്യവിഷയമില്ല എന്ന് താങ്കള് ഒരിക്കല് എഴുതിയിട്ടുണ്ട്. നമ്മൾ മസ്തിഷ്ക്കത്തിന്റെ അടിമകളാണോ. അതോ തടവുകാരോ? ജീവന്റെ സകല പ്രവര്ത്തനങ്ങള്ക്കും ഒരു നിയന്ത്രണം വേണം. അത് ഏത് അവയവത്തിനും വേണം. ആ നിയന്ത്രണം നല്കുന്നത് മസ്തിഷ്കവും ഞരമ്പുകളുമാണ്. ആ നിയന്ത്രണമങ്ങു വിട്ടാല്, താളം പിഴച്ചാല് പിന്നെ ജീവിതമേ ഇല്ല. അതുകൊണ്ടാണ് ന്യൂറോളജി ഇല്ലാത്ത വൈദ്യവിഷയമില്ല എന്ന് പറയുന്നത്. ഒരു തരത്തില് ആലോചിച്ചാല് ജീവന്റെ സകലധർമങ്ങളും പരസ്പരപൂരകങ്ങളാണ്. ഒന്നിനുമാത്രം ഒറ്റയ്ക്കുനിന്ന് ഒന്നും ചെയ്യാനും ആവില്ല. അറിവിനെ സ്വതന്ത്രമാക്കുന്ന ഒന്നാണോ താങ്കള്ക്ക് എഴുത്ത്? എഴുത്തും വൈദ്യവിജ്ഞാനവും കൂടിച്ചേര്ന്ന ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു? ആണ്. വൈദ്യത്തില് നിയതമായ കാര്യങ്ങള് നിയതമായ രീതിയിലേ പറയാനാവൂ. പല തവണ പരീക്ഷണങ്ങള് ചെയ്ത് തെറ്റുകളൊന്നുമില്ല എന്ന് നിജപ്പെടുത്തിയ കാര്യങ്ങളേ പഠിപ്പിക്കാനുമാകൂ. വെറും തോന്നലുകള്ക്കും വിശ്വാസങ്ങള്ക്കുമൊന്നും ഒരു സ്ഥാനവുമില്ല. ഒരു പുരുഷായുസ്സു മുഴുവന് ആ കൃത്യമായ ചട്ടക്കൂടില് തന്നെ ജീവിച്ച എനിക്ക് ആ നിയന്ത്രിതമേഖലയില് നിന്നു പുറത്തിറങ്ങാനായത് എഴുത്തിലൂടെ ആണ്. ഇന്ന് ഈ രണ്ടു മേഖലകളിലും ഒരേ സമയം നില്ക്കുന്നതിന്റെ സുഖവുമുണ്ട്. എന്റെ ശാസ്ത്രമേഖലയിലുള്ളവര്ക്ക് എന്റെ സാഹിത്യപ്രവര്ത്തനങ്ങളെക്കുറിച്ച് അറിയുകയുമില്ല. അതും നന്ന്. അവര്ക്കൊക്കെ ഞാന് ന്യൂറോളജി അധ്യാപകന് മാത്രം. അങ്ങനെ തന്നെ നില്ക്കട്ടെ അത്. നമ്മുടെ സാമാന്യബോധ്യങ്ങളെയും യുക്തിയേയും റദ്ദു ചെയ്യുന്ന പലതും മസ്തിഷ്കപഠനത്തിലൂടെ സംഭവിക്കുന്നുണ്ടല്ലോ. ഡോക്ടറുടെ ബോധ്യങ്ങളിൽ ഈ പഠനം മൂലം എന്തെല്ലാം സുപ്രധാന ചിന്താവ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്? ശാസ്ത്രം മസ്തിഷ്കത്തെപ്പറ്റി കൂടുതൽ അറിവു നേടുമ്പോൾ എന്തൊക്കെ ധാരണകളാവും ഭാവിയിൽ മാറ്റേണ്ടി വരിക? പ്രവചിക്കാന് പറ്റാത്തവയാണ് ഭാവിയിലുണ്ടാവുക. ഏതോ ഒരു കാലത്ത് ഏതോ ഒരു ശാസ്ത്രലേഖകന് വിഭാവനം ചെയ്ത ഒരു അസാധ്യമായ കഥയാണ് വലിയ പഠിപ്പിസ്റ്റൊന്നുമല്ലായിരുന്ന ആല്ബര്ട്ട് ഐന്സ്റ്റീന് പ്രചോദനമായത്. ടെലിഗ്രാഫ് കമ്പിയിലൂടെ ഒഴുകിപ്പോകുന്ന വൈദ്യുതതരംഗങ്ങളോടൊപ്പം ഒഴുകാനും അവിശ്വസനീയമായ വേഗത്തില് പായുന്ന പ്രകാശതരംഗങ്ങളെ നിമിഷനേരത്തേക്കെങ്കിലും നിശ്ചലമാക്കാനുമൊക്കെ സൂചിപ്പിച്ചിരുന്ന ആ കഥകള് യുക്തിഭദ്രമേ അല്ലായിരുന്നു. പക്ഷെ അവയുടെ പിന്നാലെ പോയതുകൊണ്ടാണ് ലോകമെന്നും ആദരിക്കുന്ന ആല്ബര്ട്ട് ഐന്സ്റ്റീന്റെ തിയറികള് വരുന്നത്. ഏകദേശം രണ്ടു രണ്ടര ദശകങ്ങള്ക്കു മുമ്പു വരെ മസ്തിഷ്കത്തിലേക്കു പോകുന്ന രക്തക്കുഴലുകള് അടഞ്ഞാല് നിസ്സഹായമായി നോക്കിനില്ക്കാനേ ആകുമായിരുന്നുള്ളൂ. ഇന്ന് അടവ് അലിയിച്ചുകളയാം. ചൂണ്ടയിട്ടെടുക്കുന്നതു പോലെ നീക്കം ചെയ്യാം. ആര്ക്കറിയാം, നാളെ അല്ഷൈമര് രോഗത്തിന്റെ കരടുകള് വരുന്നതിനു മുമ്പു തന്നെ അവ മുന്കൂട്ടിക്കണ്ട് ഒഴിവാക്കാനാവുകയില്ലെന്ന്. കേടായ അവയവങ്ങള് ട്രാൻസ്പ്ലാന്റ് ചെയ്യുക എന്നതിനു പകരം അവ രോഗിയുടെ ശരീരത്തില്ത്തന്നെ പുനര്നിർമിക്കില്ല എന്ന് ആര്ക്കറിയാം. ഇന്നത്തെ അറിവുകളുടെ ലക്ഷോപലക്ഷം മടങ്ങാവും മസ്തിഷ്കങ്ങള്ക്കു നേടാനാവുക, അവ ചിപ്സുകള് വഴി ഇന്റര്നെറ്റുമായി ബന്ധപ്പെടുത്തുമ്പോള്. എന്റെ കണ്മുന്നില് നടന്ന, എന്റെ സാമ്പ്രദായികമായ പഠനത്തിനു ശേഷം വീണ്ടും പഠിച്ചെടുത്ത് പഠിപ്പിച്ചവ എന്നെ പഠിപ്പിച്ചത് അസാധ്യമായത് എന്ന് ഒന്നിനേയും കരുതണ്ട എന്നാണ്. അത്രകണ്ട് വിസ്ഫോടകങ്ങളായ അത്ഭുതങ്ങളാണ് 1970 ന് ശേഷം വൈദ്യത്തിലുണ്ടായത്. കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മാറ്റങ്ങള് കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടിലുണ്ടായതിനെക്കാള് ആശ്ചര്യമുള്ളവയാണ്. (തുടരും) ദേശാഭിമാനി വാരികയിൽ നിന്ന്

ദേശാഭിമാനി 15 Jul 2024 1:54 pm

എന്ത് കഴിച്ചാലും ഗ്യാസ്, മാറ്റാന്‍ വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍

ഭ ക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയറ്റില്‍ ഗ്യാസ് കയറും. പിന്നാലെ വയറു വേദനയും. ഇത് ഒരു പക്ഷെ കുടലിന്‍റെ മോശം ആരോഗ്യാവസ്ഥ മൂലമാകാം. ദഹനം മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യത്തില്‍ കുടല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദഹനനാളത്തിൽ അധികമായി ഗ്യാസ് അടിഞ്ഞുകൂടുന്നതിനാൽ വയറു നിറയുന്നതും ഇറുകിയതും പലപ്പോഴും വീർക്കുന്നതായും അനുഭവപ്പെടുന്ന അവസ്ഥയാണ് വയറുവീക്കം. അമിതമായി ഭക്ഷണം കഴിക്കൽ, ഭക്ഷണത്തോട് മടുപ്പ്, മലബന്ധം, അല്ലെങ്കിൽ കുടൽ മൈക്രോബയോട്ടയിലെ അസന്തുലിതാവസ്ഥ തുടങ്ങിയ ഘടകങ്ങളുടെ ഫലമായി ഇത് ഉണ്ടാകാം. ഇതെല്ലാം കുടലിൻ്റെ മോശം ആരോഗ്യത്തിൻ്റെ ലക്ഷണമാണ്. വയറു വീർക്കുന്നത് പൊതുവെ ഗുരുതരമായ ഒരു അവസ്ഥയല്ല. പക്ഷെ സ്ഥിരമായാൽ കടുത്ത ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വീട്ടിൽ നിന്ന് തന്നെ ചില പൊടിക്കൈകൾ നോക്കിയാലോ? ഇഞ്ചി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ദഹനനാളത്തിൻ്റെ പേശികളുടെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇഞ്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് മാറാന്‍ സഹായിക്കും. പെരുംജീരകം പെരു ജീരകം കുടലിൽ നിന്ന് ഗ്യാസ് പുറന്തള്ളാനും ശരീരവണ്ണം കുറയ്ക്കാനും സഹായിക്കുന്ന മറ്റൊന്നാണ് പെരുംജീരകം. ഭക്ഷണത്തിന് ശേഷം, അര ടീസ്പൂൺ പെരുംജീരകം ചവയ്ക്കുക. അല്ലെങ്കിൽ ഒരു ടീസ്പൂൺ പെരുംജീരകം ചൂടുവെള്ളത്തിൽ 10 മിനിറ്റിട്ട ശേഷം കുടിക്കാവുന്നതാണ്. തുളസി തുളസി ഗ്യാസ്, വയറുവീക്കം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന ഘ‍ടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പെട്ടെന്ന് ഗ്യാസ് മാറാന്‍ സഹായിക്കും. നാരങ്ങ നാരങ്ങ വെള്ളം ഉന്മേഷത്തിനു മാത്രമല്ല ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിൻ്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും ചെറുനാരങ്ങാനീര് സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരവണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. ചമോമൈൽ ചമോമൈൽ ചായ ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ചമോമൈൽ. കാഴ്ചയില്‍ വെള്ള ഇതളുകള്‍ ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ദഹന പേശികളെ വിശ്രമിക്കാനും വയറുവേദന ഒഴിവാക്കാനും ഇവ സഹായിക്കുന്നു. 5-10 മിനിറ്റ് ചൂടുവെള്ളത്തിൽ ഒരു ചമോമൈൽ ടീ ബാഗിട്ട് കുടിക്കാവുന്നതാണ്. മെച്ചപ്പെട്ട ആശ്വാസത്തിന് ഉറങ്ങുന്നതിന് മുമ്പ് ചമോമൈൽ ചായ കുടിക്കാൻ ശ്രമിക്കുക.

സമകാലിക മലയാളം 14 Jul 2024 2:22 pm

എന്താണ് അനന്ത് അംബാനിയുടെ ആരോഗ്യാവസ്ഥ; അമിത വണ്ണത്തിന് കാരണം സ്റ്റിറോയ്‌ഡോ? അറിയാം ചില കാര്യങ്ങള്‍

എവിടെ നോക്കിയാലും മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹ വാര്‍ത്തകളാണ്. വാര്‍ത്തകള്‍ക്കൊപ്പം ചര്‍ച്ചയാവുകയാണ് അനന്ത് അംബാനിയുടെ അമിത വണ്ണവും ആരോഗ്യ പ്രശ്‌നങ്ങളും. പ്രീ വെഡ്ഡിങ് ചടങ്ങുകളില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതിനെക്കുറിച്ച് വികാര നിര്‍ഭരമായാണ് അനന്ത് അംബാനി സംസാരിച്ചത്. ആസ്മ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി അമിതമായ സ്റ്റിറോയ്ഡ് ഉപയോഗമാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് നിത അംബാനി പറഞ്ഞത്. സ്റ്റിറോയ്ഡ് ഉപയോഗം മൂലം ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് പ്രവര്‍ത്തനം? സ്റ്റിറോയ്ഡ് മൂലം എങ്ങനെ വണ്ണം വെക്കുന്നു... അറിയാം സ്റ്റിറോയ്ഡിനെക്കുറിച്ച്.... സ്റ്റിറോയ്ഡുകളുടെ പ്രവര്‍ത്തനം എങ്ങനെ? ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ തകരാര്‍ മൂലമാണ് നീര്‍ക്കെട്ടും വീക്കവും ഉണ്ടാകുന്നത്. ചില സമയങ്ങളില്‍ പ്രതിരോധ സംവിധാനം ആരോഗ്യകരമായ കോശങ്ങളെ ആക്രമിക്കും. ശരീരത്തിലെ കലകളില്‍ ക്ഷതവും വീക്കവുമുണ്ടാക്കും. ഈ അവസ്ഥയെ പ്രതിരോധിച്ച് വീക്കം കുറക്കുകയാണ് സ്റ്റിറോയ്ഡുകളുടെ ധര്‍മം. വൈറസുകള്‍, ബാക്ടീരിയ തുടങ്ങിയവയുണ്ടാക്കുന്ന അണുബാധയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതാണ് പ്രതിരോധ സംവിധാനം ചെയ്യുന്നത്. സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത്... ആര്‍ത്രൈറ്റിസ്, ലൂപസ്, ക്രോണ്‍സ് ഡിസീസ്, ആസ്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കാണ് പ്രധാനമായും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത്. കോര്‍ട്ടിക്കോ സ്റ്റിറോയ്ഡുകള്‍ എന്നറിയപ്പെടുന്ന ഈ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം പല പാര്‍ശ്വ ഫലങ്ങള്‍ക്കും കാരണമാകും. പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ? നെഞ്ചെരിച്ചില്‍, മാനസികാവസ്ഥിയിലുള്ള മാറ്റങ്ങള്‍, അമിതമായ വിശപ്പ്, അണുബാധയുണ്ടാകാനുള്ള സാധ്യത, എല്ലുകളുടെ മോശം ആരോഗ്യം, പ്രമേഹം, അമിത വണ്ണം, മുടി കൊഴിച്ചില്‍, ഗ്ലൂക്കോമ, തിമിരം, സ്ലീപ് അപ്നിയ തുടങ്ങിയവക്ക് കാരണമാകും. പ്രതിരോധ സംവിധാനത്തെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലെത്തിക്കുന്നത് വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകും. എല്ലുകളിലെ കോശങ്ങള്‍ നശിക്കുന്ന അവാസ്‌കുലാര്‍ നെക്രോസിസ് എന്ന അവസ്ഥയ്ക്കും കാരണമാകുന്നു. സ്റ്റിറോയ്ഡ് എങ്ങനെയാണ് വണ്ണം വെക്കാന്‍ കാരണമാകുന്നത്? സ്റ്റിറോയ്ഡുകളുടെ പ്രധാന പാര്‍ശ്വഫലങ്ങളിലൊന്നാണ് വണ്ണംവെയ്ക്കല്‍. സ്റ്റിറോയ്ഡുകള്‍ ശരീരത്തിലെ ഇലക്ട്രോലൈറ്റിനെയും വാട്ടര്‍ ബാലന്‍സിലേയും ചയാപചയ പ്രവര്‍ത്തനങ്ങളെയും തകിടം മറിക്കും. ഇതുമൂലം വിശപ്പ് വര്‍ധിക്കുക, വെള്ളം കെട്ടിക്കിടക്കുക, ശരീരത്തില്‍ കൊഴുപ്പടിയുന്നതില്‍ മാറ്റങ്ങളുണ്ടാവുക എന്നിവയാണ് വണ്ണം വെക്കാനുള്ള കാരണം. എങ്ങനെ പ്രതിരോധിക്കാം? സ്റ്റിറോയ്ഡ് സ്ഥിരമായി കഴിക്കുന്നവരുടെ അടിവയര്‍, മുഖം, കഴുത്ത്, തുടങ്ങിയ ഭാഗങ്ങളിലാണ് കൊഴുപ്പടിയുക. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ശീലമാക്കിയും ഇതിനെ പ്രതിരോധിക്കാനാവും. ആസ്മക്ക് ഇന്‍ഹേല്‍ ചെയ്യുന്ന സ്റ്റിറോയ്ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവ ശ്വാസകോശത്തില്‍ നേരിട്ടെത്തുന്നു. ഇത് ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്റ്റിറോയ്ഡ് എത്താനുള്ള സാധ്യത കുറയ്ക്കുകയും പാര്‍ശ്വ ഫലങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം 13 Jul 2024 8:57 pm

കോവിഡ് അവസാനിച്ചിട്ടില്ല; ആഴ്ചതോറും മരിക്കുന്നത് 1700 പേര്‍, വാക്സിനേഷൻ തുടരണമെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റ​ഗറിയില്‍ വരുന്ന ആളുകള്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. കോവിഡ്-19 മൂലം ആഴ്ച തോറും 1700 വരെ ജനങ്ങൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോ​ഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമിടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ വ്യാക്തമാക്കി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ അല്ല മോനെ! ഈ പച്ചക്കറിക്കും ഉണ്ടോ 'സൈഡ് ഇഫക്ട്'? ഇരുവിഭാ​ഗത്തിലുള്ളവരും തങ്ങളുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ കോവിഡ് വാക്സിന്‍ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നു. 2019-ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഏഴ് ദശലക്ഷത്തോളം ജനങ്ങളാണ് കോവിഡ് ബാധിച്ച് ആ​ഗോളതലത്തിൽ മരിച്ചതായി ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് നിരീക്ഷണം നിലനിർത്താനും പരിശോധനകൾ, ജനങ്ങൾക്ക് ചികിത്സകൾ, പ്രതിരോധകുത്തിവെപ്പ് എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സർക്കാരുകളോട് അഭ്യർത്ഥിച്ചു.

സമകാലിക മലയാളം 13 Jul 2024 11:14 am

അല്ല മോനെ! ഈ പച്ചക്കറിക്കും ഉണ്ടോ 'സൈഡ് ഇഫക്ട്'?

മെ ച്ചപ്പെട്ട ആരോ​ഗ്യം നിലനിർത്തുന്നതിന് എപ്പോഴും മികച്ച ചോയ്സ് ആണ് പച്ചക്കറികൾ അഥവാ സസ്യാഹാരങ്ങള്‍. നാരുകൾ, മൈക്രോ ന്യൂട്രിയൻ്റുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകൾ നിറഞ്ഞ പച്ചക്കറികൾ ആത്യാന്തിക ആരോ​ഗ്യകരമായ ഭക്ഷണമായാണ് കണക്കുകൂട്ടുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ഡയറ്റിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താൻ ആരോ​ഗ്യവിദ​ഗ്ധരും നിർ​ദേശിക്കാറുണ്ട്. കലോറി, കൊഴുപ്പ്, സോഡിയം എന്നിവ കുറവായതിനാൽ ഏത് ഭക്ഷണക്രമത്തിലും പച്ചക്കറി യോജിച്ചു പോകും. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ പച്ചക്കറിയും നമ്മള്‍ക്ക് പണി തരും! പച്ചക്കറി കഴിക്കുന്നതിന്റെ 'സൈഡ് ഇഫക്ട്സ്' എന്തൊക്കെ റണ്ണേഴ്സ് ട്രോട്ട് വ്യായാമം ചെയ്യുന്നതിന് തൊട്ടു മുൻപ് പച്ചക്കറികൾ കഴിക്കുന്നത് ചിലരിൽ വയറിളക്കത്തിന് കാരണമാകും വ്യായാമം ചെയ്യുന്നതിനിടെ കടുത്ത വയറു വേദനയും വയറിളക്കവും അനുഭവപ്പെടാറുണ്ടോ? ഇതിനെ ആണ് 'റണ്ണേഴ്സ് ട്രോട്ട്' എന്ന് വിളിക്കുന്നത് ( വ്യായാമം മൂലമുണ്ടാകുന്ന വയറിളക്കം). റണ്ണേഴ്സ് ട്രോട്ട് ഉണ്ടാവാൻ പല കാരണങ്ങളിൽ ഒന്നാണ് സസ്യാഹാരം. വ്യായാമം ചെയ്യുന്നതിന് തൊട്ടു മുൻപ് പച്ചക്കറികൾ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരിൽ വയറിളക്കത്തിന് കാരണമാകും. വ്യായാമത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും, പ്രത്യേകിച്ച് വയറിളക്കവും മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങളും ഉള്ളവർ പച്ചക്കറി വിഭവങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. സോഡിയം ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട് അച്ചാറിന്‍റെ രൂപത്തിലും ഉണക്കിയും ടിന്നിലടച്ചുമൊക്കെ പച്ചക്കറികൾ ഏറെക്കാലം നമ്മൾ പ്രിസേർവ് ചെയ്തു വെക്കാറുണ്ട്. ഈ രൂപങ്ങളിലൊക്കെ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഉപ്പ് കൂടിയാൽ ശരീരത്തിൽ എത്തുന്ന സോഡിയത്തിന്റെ അളവും കൂടും. ഇത് ഹൃദയാരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് ദോഷം ചെയ്യും. അമിത അളവിൽ സോഡിയം അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. കാർബോഹൈഡ്രേറ്റ് അന്നജം അടങ്ങിയ പച്ചക്കറികൾ പ്രമേഹമുള്ളവർക്ക് വളരെയധികം കാർബോഹൈഡ്രേറ്റ് നൽകും അന്നജം അടങ്ങിയ പച്ചക്കറികൾ പ്രമേഹമുള്ളവർക്ക് വളരെയധികം കാർബോഹൈഡ്രേറ്റ് നൽകും. ഉരുളക്കിഴങ്ങ്, ചോളം, ശീതകാല സ്ക്വാഷ് തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികൾ കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമായതിനാൽ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കും. രക്തത്തിലെ ​ഗ്ലൂക്കോസ് നിയന്ത്രിക്കാൻ ഡയറ്റിൽ അന്നജം അടങ്ങിയ പച്ചക്കറികൾ മിതമായേ ഉപയോ​ഗിക്കാവൂ. സിഡിസിയുടെ ഡയബറ്റിസ് പ്ലേറ്റ് രീതി അന്നജം അടങ്ങിയ സസ്യാഹാരം 25 ശതമാനം വരെ സംയോജിപ്പിക്കാൻ അനുവദിക്കുന്നുണ്ട്. പ്രമേഹമുണ്ടെങ്കിൽ അന്നജമില്ലാത്ത പച്ചക്കറികൾ തെരഞ്ഞെടുക്കണം. ഗ്യാസും വീക്കവും പച്ചക്കറികൾ വയറ്റിൽ ​ഗ്യാസ് ഉണ്ടാകാൻ കാരണമാകും ചില പച്ചക്കറികൾ വയറ്റിൽ ​ഗ്യാസ് ഉണ്ടാകാൻ കാരണമാകും. ഉദാ. ബ്രോക്കോളി, കോളിഫ്‌ളവർ, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിൽ ഗ്ലൂക്കോസിനോലേറ്റുകൾ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിൽ എത്തുമ്പോൾ സൾഫറസ് വാതകങ്ങൾ പുറത്തുവിടുന്നു. ഇത് വയറ്റിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ക്രൂസിഫറസ് പച്ചക്കറികൾ വറുക്കുന്നതിലൂടെയും തിളപ്പിക്കുന്നതിലൂടെയും ചെറിയ തോതിൽ ഗ്ലൂക്കോസിനോലേറ്റുകളെ പുറന്തള്ളാൻ സഹായിക്കും. നെഞ്ചെരിച്ചിൽ തക്കാളി നെഞ്ചെരിച്ചിലിന് കാരണമാകും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ചില പച്ചക്കറികൾ മികച്ചതാണ്. എന്നാൽ ചിലത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. തക്കാളി പോലുള്ള അസിഡിറ്റി ഉള്ള പച്ചക്കറികളാണ് ഇവിടെ വില്ലന്മാർ. ഇത് അന്നനാളത്തിൻ്റെ ആവരണത്തെ പ്രകോപിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, കുരുമുളക് എന്നിവയും നെഞ്ചെരിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പൊട്ടാസ്യം രുളക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അധികമായാൽ അമൃതവും വിഷമെന്ന് പറയുന്നതു പോലെയാണ് ആരോ​ഗ്യ​ഗുണമുള്ള മിക്ക പച്ചക്കറികള്ലും പൊട്ടാസ്യത്തിന്റെ അളവു കൂടുതലായിരിക്കും. വൃക്കരോ​ഗികൾ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു സൂക്ഷ്മമായി നിലനിർത്തേണ്ടതുണ്ട്. പൊട്ടാസ്യത്തിൻ്റെ അളവ് രക്തത്തിൽ അടിഞ്ഞുകൂടുന്നത് ഹൃദയ താളം, പേശി ബലഹീനത, ഹൃദയാഘാതം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കും. ഉരുളക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മൂത്രത്തിൻ്റെ നിറവും ഗന്ധവും മാറും പച്ചക്കറികളിലുള്ള ചില രാസവസ്തുക്കളുടെയും പിഗ്മെൻ്റുകളുടെയും സാന്നിധ്യം മൂലമാണ് ഇത് ഉയർന്ന അളവിൽ ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ മൂത്രത്തിന്റെ നിറം മാറാൻ കാരണമാകും. ഈ പച്ചക്കറികളിലുള്ള ചില രാസവസ്തുക്കളുടെയും പിഗ്മെൻ്റുകളുടെയും സാന്നിധ്യം മൂലമാണ് ഇത്. എന്നാൽ പച്ചക്കറികൾ കഴിക്കുന്നതിലൂടെ മൂത്രത്തിൻ്റെ നിറത്തിലും ഗന്ധത്തിലും വരുന്ന മാറ്റങ്ങൾ പൊതുവെ ദോഷകരമല്ല.

സമകാലിക മലയാളം 12 Jul 2024 2:22 pm

ലസിയോ സാല‍ഡോ? രുചിയിൽ അല്ല, ആരോ​ഗ്യ​ഗുണത്തിൽ കേമൻ ആര്?

ന ല്ല ചൂടുള്ള സമയത്ത് ഒരു ​ഗ്ലാസ് തണുത്ത ലസി കുടിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല! തണുത്ത തൈരിൽ പഞ്ചസാരയും മറ്റ് ഫ്ലേവറുകളും ചേർത്താണ് ലസി ഉണ്ടാക്കുന്നത്. രുചിയിൽ കേമനായ ലസിയുടെ ആരാധകർ നിരവധിയാണ്. എന്നാൽ മറ്റു ചിലർ തൈരിൽ ഉപ്പും ചേർത്ത് സൈഡ് ഡിഷ് ആയും കഴിക്കാറുണ്ട്. ചോറിനൊപ്പം മറ്റു കറികളൊന്നുമില്ലെങ്കിൽ അൽപം തൈരും ഉപ്പും ഉണ്ടെങ്കിൽ സം​ഗതി ഉഷാർ. ശരീരം തണുക്കാനും ക്ഷീണം മാറാനും ദിവസം മുഴുവൻ ഊർജ്ജം നൽകാനും തൈര് കുടിക്കുന്നത് നല്ലതാണ്. ഉദര ആരോഗ്യമെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിവിധ തരം ബാക്ടീരികളും കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ തൈരിനൊപ്പം പഞ്ചസാര ചേർക്കുന്നതാണോ ഉപ്പ് ചേർക്കുന്നതാണോ ആരോ​ഗ്യത്തിന് നല്ലത്. തൈര് തൈരിനൊപ്പം പഞ്ചസാര തൈരിനൊപ്പം പഞ്ചസാര ചേർത്ത് ലസിയാക്കി കുടിക്കുന്നത് ക്ഷീണം അകറ്റാനും ഊര്‍ജ്ജമ നിലനിർത്താനും സഹായിക്കും. നല്ല രുചിയുണ്ടെങ്കിലും ഇതിൽ കലോറി കൂടുതലായിരിക്കും. കൂടാതെ അമിതമായി പഞ്ചസാര കഴിക്കുന്നത് പല്ലുകളില്‍ കേടുപാടുണ്ടാക്കാനും ശരീരഭാരം കൂടാനും പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ തൈര് തൈരിനൊപ്പം ഉപ്പ് തൈരില്‍ ഉപ്പ് ചേര്‍ത്ത് സൈഡ് ഡിഷ് ആയി കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാല്‍ ഉപ്പിലടങ്ങിയ സോഡിയത്തിന്റെ അളവു ശരീരത്തില്‍ അമിതമായി ചെല്ലുന്നത് ശരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യഅവസ്ഥകള്‍ക്കും കാരണമാകുന്നു. പിസിഒഎസ്; സ്ത്രീകളിലെ ഹോർമോൺ വ്യതിയാനത്തിന്റെ 8 പ്രധാന ലക്ഷണങ്ങൾ എന്നാൽ ഈ രണ്ട് രീതിയിലും തൈര് കഴിക്കുന്നത് അതിന്റെ പ്രോബയോട്ടിക് ഗുണങ്ങള്‍ നിലനിര്‍ത്തുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. വ്യക്തിഗത ആരോഗ്യത്തെ അപേക്ഷിച്ചാണ് മികച്ച രീതി തെരഞ്ഞെടുക്കേണ്ടതെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു. പ്രമേഹമുള്ളവര്‍ ലസി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നതും ഒഴിവാക്കണം.

സമകാലിക മലയാളം 11 Jul 2024 2:20 pm

പിസിഒഎസ്; സ്ത്രീകളിലെ ഹോർമോൺ വ്യതിയാനത്തിന്റെ 8 പ്രധാന ലക്ഷണങ്ങൾ

ശ രീരത്തിൽ ആൻഡ്രോജൻ എന്ന ഹോർമോണിന്റെ അസന്തുലിതാവസ്ഥ മൂലമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോ (പിസിഒഎസ്) ഉണ്ടാകുന്നത്. അണ്ഡാശയത്തിൽ സിസ്റ്റുകൾ, ക്രമരഹിതമായ ആർത്തവം, മുഖത്തും ശരീരത്തിലും രോമ വളർച്ച എന്നിവയാണ് പിസിഒഎസിന്റെ സാധാരണ ലക്ഷണങ്ങൾ. പിസിഒഎസ് ഉള്ള സ്ത്രീകളിൽ പുരുഷ ഹോർമോണുകളുടെ അളവ് സാധാരണയേക്കാൾ കൂടുതലാണ്. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ആർത്തവത്തെ ക്രമരഹിതമാക്കുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. 15 മുതൽ 44 വയസ് വരെ പ്രായമായ സ്ത്രീകളിൽ 2.2 മുതൽ 26.7 ശതമാനം വരെ പിസിഒഎസ് ഉള്ളവരാണ്. അതിൽ 70 ശതമാനം പേരിലും രോഗനിർണയം നടത്തപ്പെടുന്നില്ല. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനത്തിന്റെ 8 ലക്ഷണങ്ങൾ അറിയാം ക്രമരഹിതമായ ആർത്തവം ക്രമരഹിതമായ ആര്‍ത്തവമാണ് പിസിഒഎസ്സിന്‍റെ ഒരു പ്രധാന ലക്ഷണം അണ്ഡോത്പാദനത്തിൻ്റെ അഭാവം മൂലം എല്ലാ മാസവും കൃത്യമായി ആർത്തവം ഉണ്ടാകില്ല. പിസിഒഎസ് ഉള്ള ചില സ്ത്രീകൾക്ക് പ്രതിവർഷം എട്ടിൽ താഴെ തവണയോ അല്ലെങ്കിൽ ഒരു തവണ പോലുമോ ആർത്തവം ഉണ്ടാകണമെന്നില്ല. കനത്ത രക്തസ്രാവം പിസിഒഎസ് ഉള്ളവരില്‍ രക്തസ്രാവം അമിതമായിരിക്കും ഗർഭപാത്രത്തിന്റെ പാളി ദീർഘകാലം നിൽക്കുന്നതിനാൽ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ആർത്തവം ഉണ്ടാകുമ്പോൾ സാധാരണയെക്കാൾ അധികമായി രക്തസ്രാവം ഉണ്ടാകുന്നു. വയറിലെ കൊഴുപ്പ് വയറ്റിലും ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടും പിസിഒഎസ് ഉള്ള സ്ത്രീകളിൽ വയറിലും അരക്കെട്ടിലും ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടഞ്ഞു കൂടുന്നു. ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തിൽ നീർക്കെട്ട്, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മൂലം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. രോമ വളർച്ച മുഖത്തും ശരീരത്തിലും രോമ വളര്‍ച്ച പിസിഒഎസ് ഉള്ള 70 ശതമാനം സ്ത്രീകളുടെയും മുഖത്തും ശരീരത്തിലും രോമ വളർച്ചയുണ്ടാകും. അമിത രോമവളർച്ചയെ ഹിർസുറ്റിസം എന്ന് വിളിക്കുന്നു. ശരീരഭാരം കൂടും ശരീരഭാരം കൂടും ഹോർമോൺ വ്യതിയാനം ശരീരഭാരം കൂട്ടാനിടയാക്കും. പിസിഒഎസ് ഉള്ള 80 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കും. മുടി കൊഴിച്ചിൽ മുടി കൊഴിച്ചിന് സാധ്യത ആൻഡ്രോജനിക് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം മുടിയുടെ കനം കുറയാനും പൊഴിഞ്ഞ പോകാനുമിടയാക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളിൽ പലപ്പോഴും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കൂടാറുണ്ട്. ഇത് മുടികൊഴിച്ചിൽ കൂടുതൽ വഷളാക്കും. മധുരത്തോട് അമിത താൽപര്യം മധുരത്തോട് അമിത താല്‍പര്യം പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കാനും മധുരത്തോട് അമിത താൽപര്യവും തോന്നിപ്പിക്കും. ഇത് ശരീരഭാരം കൂട്ടാനിടയാക്കും. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ക്ഷീണം/തലവേദന ക്ഷീണവും തലവേദനയ്ക്കും കാരണമാകും ഹോര്‍മോണ്‍ വ്യതിയാനം പിസിഒഎസ് നേരിട്ട് ക്ഷീണത്തിന് കാരണമാകുന്നില്ലെങ്കിലും പലപ്പോഴും ക്ഷീണത്തിന്റെ പല ലക്ഷണങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, ഹോർമോൺ വ്യതിയാനം, ക്രമം തെറ്റിയതും അമിതമായി രക്തം സ്രാവം എന്നിവ ക്ഷീണത്തിന് കാരണമാകുന്നു. ഹോർമോൺ വ്യതിയാനം ചില സ്ത്രീകളിൽ കഠിനമായ തലവേദനയ്ക്ക് കാരണമാകുന്നു.

സമകാലിക മലയാളം 11 Jul 2024 12:47 pm

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം;കരുതിയിരിക്കാം, അറിയണം ഇക്കാര്യങ്ങള്‍

കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മക്‌സിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. കോളറയും അമീബിക് മസ്തിഷ്‌ക ജ്വരവും പനിയും ഒക്കെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വരുന്നത്. ജാഗ്രതയോടെ വേണം മുന്നോട്ടു പോകാനെന്ന ഓര്‍മപ്പെടുത്തലാണ് ആരോഗ്യ വകുപ്പും നല്‍കുന്നത്. എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. വളരെ അപൂര്‍വമായി മാത്രമേ അമീബ മനുഷ്യരില്‍ രോഗം പിടികൂടുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല തരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്. അമീബ ശരീരത്തിലെത്തുന്ന വഴി? കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ഒക്കെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. ലക്ഷണങ്ങള്‍ രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി മുതലായവയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ എന്നിവയുണ്ടാവുന്നത്. രോഗ നിര്‍ണയം നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവ പിസിആര്‍ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിര്‍ണയം നടത്താനാവുക. എന്നാല്‍ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കില്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം. പ്രതിരോധം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക. ചെറിയ കുളങ്ങള്‍, കിണറുകല്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.

സമകാലിക മലയാളം 10 Jul 2024 7:41 pm

ആർത്തവ രക്തം കട്ടപിടിക്കുന്നത് സാധാരണമാണോ? കാരണങ്ങൾ അറിയാം

സ്ത്രീ കളിലെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം അഥവാ മാസമുറ. ആര്‍ത്തവത്തോട് അനുബന്ധിച്ച് നിരവധി ശാരീരിക-മാനസിക മാറ്റങ്ങൾ സ്ത്രീകളിൽ ഉണ്ടാവാം. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക. ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിങ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും. ചിലരിൽ ആര്‍ത്തവ രക്തം കട്ടപിടിക്കാറുണ്ട്. രക്ത കട്ടപിടിക്കുന്നതിന്റെ തോത് അസ്വഭാവികമായി കൂടുന്നത് ഹോർമോൺ വ്യതിയാനം മുതൽ അണ്ഡാശയ മുഴകൾ വരെയാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ഭക്ഷണം കഴിച്ച് വയർ കുറയ്ക്കാം! ഹോര്‍മോണ്‍ വ്യതിയാനം: ആര്‍ത്തവ സമയത്ത് നമ്മുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുക സ്വാഭാവികമാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനം ആര്‍ത്തവ രക്തം കട്ടപിടിക്കാന്‍ കാരണമാകാറുണ്ട്. യുട്ടിറീന്‍ ഫൈബ്രോയ്ഡുകള്‍: ഇവയും ആര്‍ത്തവ രക്തം കട്ടപിടിക്കുന്നതിന് കാരണമാകാറുണ്ട്. ഗര്‍ഭകാലത്ത് ഗര്‍ഭാശയത്തിലുണ്ടാകുന്ന ഫൈബ്രോയ്ഡുകളെയാണ് യുട്ടീറിന്‍ ഫൈബ്രോയ്ഡുകള്‍ എന്ന് വിളിക്കുന്നത്. ജീവിതശൈലി ഘടകങ്ങള്‍: അമിത വണ്ണം, ശാരീരികാധ്വാനമില്ലായ്മ, പുകവലി, എന്നിവയെല്ലാം ആര്‍ത്തവ രക്തം കട്ടപിടിക്കാന്‍ കാരണമാകും.

സമകാലിക മലയാളം 10 Jul 2024 6:46 pm

ഭക്ഷണം കഴിച്ച് വയർ കുറയ്ക്കാം!

പൊ ണ്ണത്തടി മാറിയാലും കുടവയൽ കുറയാൻ അൽപം പ്രയാസമാണ്. കൃത്യമായ വ്യായാമത്തിനൊപ്പം ചില പോഷകസമൃദ്ധമായ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അരവണ്ണവും കുടവയറും കുറയ്‌ക്കാൻ സഹായിക്കും. ഏതൊക്കെയാണ് പച്ചക്കറികളാണ് ഡയറ്റിൽ ഉൽപ്പെടുത്തേണ്ടതെന്ന് നോക്കാം. ചീര ചീര കലോറി കുറവും നാരുകൾ ധാരാളവും അടങ്ങിയ ചീര കുടവയർ കുറയ്ക്കാൻ സഹായിക്കും. ചീരയിൽ അടങ്ങിയ തൈലാകോയ്ഡ്സ് വിശപ്പ് 95 ശതമാനം വരെ കുറയ്ക്കുന്നുവെന്ന് ആപ്പിറ്റൈറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കറിയായും സാലഡ് ആയും ചീര ഡയറ്റിൽ ഉൾപ്പെടുത്താം. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സ്പിനാച്ച് സഹായിക്കും. കൂടാതെ ഇത് ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും. ചുരയ്ക്ക ചൂരയ്ക്ക വേനൽക്കാലത്ത് ധാരാളം ഉണ്ടാകുന്ന ഒന്നാണ് ചുരയ്ക്ക. ഇതിൽ കാലറി വളരെ കുറവും ജലാംശം കൂടുതലുമാണ്. ശരീരഭാരം കുറയ്ക്കാനും വിശപ്പടക്കാനും ഇത് ഒരു മികച്ച ഭക്ഷണമാണ്. ചുരയ്ക്ക കറിയാക്കിയും ജ്യൂസ് ആക്കിയും റെയ്ത്ത ആക്കിയും കഴിക്കാം. കോളിഫ്ലവർ കോളിഫ്ലവര്‍ കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കോളിഫ്ലവർ. ഇതിൽ കാലറി വളരെ കുറവും നാരുകൾ ധാരാളവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പടക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കോളിഫ്ലവറിൽ ഇൻഡോൾസ് എന്ന സംയുക്തങ്ങളുണ്ട്. ഇത് ഹോർമോണുകളെ നിയന്ത്രിക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കും. കോളിഫ്ലവർ പോലുള്ള ക്രൂസിഫെറസ് പച്ചക്കറികൾ കൂടുതൽ കഴിക്കുന്നത് വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും. കാരറ്റ് കാരറ്റ് കാഴ്ചശക്തിക്കു മാത്രമല്ല അരവണ്ണം കുറയ്ക്കാനും കാരറ്റ് നല്ലതാണ്. വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കാരറ്റിൽ കാലറി കുറവും ഫൈബർ ധാരാളവും ഉണ്ട്. സാലഡിലും സൂപ്പിലും ചേർത്തും കറികൾ വച്ചും കാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പാവയ്ക്ക പാവയ്ക്ക പലർക്കും പാവയ്ക്കയുടെ രുചി ഇഷ്ടമല്ലെങ്കിലും പോഷകസമൃദ്ധമാണ് പാവയ്ക്ക. ഇൻസുലിന്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കുടവയർ കുറയ്ക്കാനും പാവയ്ക്ക ഒരു മികച്ച പച്ചക്കറിയാണ്. കറിയായും ജ്യൂസ് ആയും പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാലഡ് വെള്ളരി സാലഡ് വെള്ളരി സാലഡ് വെള്ളരി അഥവ കുക്കുമ്പർ ഉന്മേഷം നൽകുകയും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. ധാരാളം ജലാംശം അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇതിൽ കലോറി വളരെ കുറവാണ്. ശരീരഭാരം നിയന്ത്രിക്കാൻ കുക്കുമ്പർ ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്. ബ്രൊക്കോളി ബ്രൊക്കോളി കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന ബ്രൊക്കോളി പോഷകസമ്പുഷ്ടവുമാണ്. നാരുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളിയിൽ കൊഴുപ്പിനെ ഇല്ലാതാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കാൻ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

സമകാലിക മലയാളം 10 Jul 2024 6:21 pm

ന്യുമോണിയ മുതൽ ഗൊണേറിയ വരെ, രോഗവാഹകരായി പലതരം ബാക്ടീരിയകള്‍; ബെഡ്ഷീറ്റ് ഒരാഴ്ച കൂടുമ്പോൾ മാറ്റേണ്ടത് നിർബന്ധം

അ ത്ര കണ്ട് മുഷിഞ്ഞു കഴിഞ്ഞാലാണ് പലരും കിടക്കയിലെ ബെഡ്ഷീറ്റ് മാറ്റാൻ സമയമായെന്ന് ആലോചിക്കുന്നത് പോലും. എന്നാൽ ഇത് തികച്ചും അനാരോ​ഗ്യകരമാണ് പ്രവണതയാണ്. ശരാശരി ആറ് മുതൽ പത്ത് മണിക്കൂർ വരെ ഒരാൾ കിടക്ക ഉപയോ​ഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതരം കാര്യങ്ങൾ ബെഡ്ഷീറ്റിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇവയിൽ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കിൽ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റിൽ പടിച്ചെന്ന് വരാം. ന്യുമോണിയ, ഗൊണേറിയ (ലൈംഗികമായി പകരുന്ന അണുബാധകൾ) ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ബാക്ടീരിയ ഉയർത്തുന്നു. ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ‌ വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ബെഡ്ഷീറ്റില്‍ പലതരം ബാക്ടീരിയകളും തങ്ങിനില്‍ക്കാം അഴുക്കുപിടിച്ച ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയോയിഡുകൾ തങ്ങിനിൽക്കുന്നതായി മൈക്രോസ്കോപ്പ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. പേഴ്സ് കാലിയാകാതെ തന്നെ ആരോ​ഗ്യം മെച്ചപ്പെടുത്താം: അറിഞ്ഞിരിക്കേണ്ട 6 പൊടിക്കൈകൾ എത്ര വൃത്തിയുള്ളതാണെങ്കിലും ഓരോ ആഴ്‌ചയിലും ബെഡ് ഷീറ്റ് നിർബന്ധമായും കഴുകണം. നമ്മുടെ ശരീരത്തിൽ പ്രതിദിനം 40,000 മൃതകോശങ്ങൾ പുറന്തള്ളുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തം, കാപ്പി പോലുള്ള കടുത്ത കറകള്‍ നീക്കം ചെയ്യാനായി ബെഡ്ഷീറ്റ് വാഷിങ്‌ മെഷീനില്‍ ഇടുന്നതിന്‌ മുന്‍പ്‌ തലേന്ന് സ്റ്റെയ്‌ന്‍ റിമൂവറില്‍ മുക്കിവെക്കുന്നത് നല്ലതാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ ചെറുചൂട്‌ വെള്ളം കഴുകാനായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

സമകാലിക മലയാളം 10 Jul 2024 4:47 pm

ആഴ്ചയിൽ 150 മിനിറ്റ് നേരം വ്യായാമം ചെയ്തില്ലെങ്കിൽ ശരീരത്തിന് എന്തു സംഭവിക്കും?

ആ രോ​ഗ്യകരമായ ശരീരത്തിന് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തിരക്കും മടിയും കാരണം പലരും വ്യായാമം ചെയ്യുന്നത് മുടക്കും. മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ എയറോബിക് വ്യായാമ മുറകളോ, 75 മുതല്‍ 150 മിനിറ്റ് വരെ തീവ്രമായ വ്യായാമ മുറകളിലോ പരിശീലിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. അടുത്തിടെ പുറത്തുവിട്ട ലാൻസെറ്റ് പഠനത്തിൽ ഇന്ത്യയിലെ പകുതിയോളം മുതിര്‍ന്ന ആളുകള്‍ ശാരീരികമായി സജീവമല്ലെന്ന് ചൂണ്ടികാണിച്ചിരുന്നു. ജനങ്ങൾക്കിടയിലെ ഈ ശരീരിക നിഷ്‌ക്രിയത്വം ആരോ​ഗ്യസംരക്ഷണ സംവിധനത്തിന് നേരെയുള്ള നിശബ്ദ ഭീഷണിയാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. ശാരീരികമായി സജീവമല്ലാതാകുക എന്നാൽ പലവിധത്തിലുള്ള രോ​ഗങ്ങൾക്ക് വാതിൽ തുറന്നിടുക എന്നാണ് അര്‍ഥം. പ്രമേഹം, ഉയര്‍ന്നരക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ​വിട്ടുമാറാത്ത ആരോ​ഗ്യഅവസ്ഥകൾക്ക് ഇത് കാരണമാകുന്നു. വ്യായാമത്തിന്റെ നേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ആഗോളതലത്തില്‍ ഏകദേശം 18 ലക്ഷത്തോളം ആളുകള്‍ ശരീരികമായി സജീവമല്ല. ഈ കണക്ക് ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് 49.9 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ വ്യായാമം ജീവിതശൈലിയുടെ ഭാ​ഗമാക്കുന്നതോടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുക കൂടിയാണ് ചെയ്യുന്നത്. ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ യോ​ഗ, കായിക പ്രവർത്തനങ്ങൾ തുടങ്ങിയവ പതിവായി ചെയ്യുന്നതിലൂടെ പേശികളെയും എല്ലുകളെയും ബലമുള്ളതാക്കും. കൂടാതെ ഓസ്റ്റിയോപൊറോട്ടിക് തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. പതിവ് വ്യായാമം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങൾ പോലുള്ള സാംക്രമികേതര രോഗങ്ങളെ തടയുകയും തലച്ചോറിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. അത്താഴം കഴിച്ചാലും ഉണര്‍ന്നിരുന്നാൽ രാത്രി വീണ്ടും വിശക്കും; കാരണം കോര്‍ട്ടിസോള്‍ ഹോര്‍മോൺ ശാരീരിക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ഭാരം കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭാവി വാര്‍ത്തെടുക്കാനും കഴിയുമെന്ന് വിദഗ്ധർ പറഞ്ഞു.

സമകാലിക മലയാളം 10 Jul 2024 11:36 am