'ശശിയുടെ പണിയാണ് നടക്കുന്നത്, എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല'; പ്രതികരിച്ച് അടൂർ പ്രകാശ്
ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്
കുങ്കുമം ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
ഭക്ഷണങ്ങൾക്ക് നിറവും രുചിയും നൽകാനും, ചർമ്മ സൗന്ദര്യത്തിനും, നല്ല സുഗന്ധം ലഭിക്കാനുമൊക്കെ ഇത് ഉപയോഗിക്കാറുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ
വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്.
അംഖാര സ്ക്രാപ്പ് യാർഡിൽ വൻ സുരക്ഷാ പരിശോധന, താമസനിയമ ലംഘകർ ഉൾപ്പെടെ 34 പേർ പിടിയിൽ
അംഖാര സ്ക്രാപ്പ് യാർഡിൽ വൻ സുരക്ഷാ പരിശോധന, താമസനിയമ ലംഘകർ ഉൾപ്പെടെ 34 പേർ പിടിയിൽ. ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ട ഒരാളെയും മോഷണക്കേസിൽ പ്രതിയായ മറ്റൊരാളെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
ശംഖുമുഖത്ത് ഡിജെ പാർട്ടിക്കിടെ സംഘർഷം. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്
2025-ൽ ദക്ഷിണാഫ്രിക്കയിൽ വിറ്റ പകുതിയോളം കാറുകൾക്കും ഇന്ത്യൻ ബന്ധമുണ്ടെന്ന് പുതിയ റിപ്പോർട്ട്. മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഇന്ത്യൻ കമ്പനികളുടെയും, ഇന്ത്യയിൽ നിർമ്മിച്ച സുസുക്കി, ടൊയോട്ട പോലുള്ള ജാപ്പനീസ് ബ്രാൻഡുകളുടെയും വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വർഷങ്ങൾക്ക് മുമ്പ് ടെമ്പോ ഓട്ടോ ഒടിച്ചു, ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ശംഖ് എയറിന്റെ ഉടമ
കാൺപൂരിലെ ഒരു മുൻ ടെമ്പോ ഡ്രൈവറായിരുന്ന ശ്രാവൺ കുമാർ വിശ്വകർമ, ശംഖ് എയർലൈൻ എന്ന പേരിൽ സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കുന്നു. സ്റ്റീൽ, സിമൻറ്, ഗതാഗതം തുടങ്ങിയ മേഖലകളിലെ വിജയത്തിന് ശേഷമാണ് അദ്ദേഹം വ്യോമയാന രംഗത്തേക്ക് കടക്കുന്നത്.
തിരുവനന്തപുരം കണിയാപുരത്ത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര് പിടിയിലായി.ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്
ഫരീദാബാദ് കൂട്ടബലാത്സംഗം; അതിജീവിതയുടെ ഒരു കണ്ണ് പൂർണമായി തകരാറിൽ, ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിതയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടർമാർ. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്
തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു രംഗത്ത്. സബർബൻ സർവീസുകളെ ന്യായീകരിച്ച ഗായത്രി, മന്ത്രിയുടെ പ്രതികരണവും ആവർത്തിച്ചു.
2026 ഉം സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ സംബന്ധിച്ച് ആകാംക്ഷ നിറഞ്ഞ വര്‍ഷമാണ്. വര്‍ഷാരംഭത്തില്‍ ജനുവരിയില്‍ തന്നെ അനേകം മൊബൈല്‍ ഫോണ്‍ ലോഞ്ചുകള്‍ നടക്കും. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്. കോർപ്പറേഷന്റെ നിലപാടിൽ മാറ്റമില്ലെന്നും കെഎസ്ആര്‍ടിസി കരാര്‍ പാലിക്കാൻ തയ്യാറാകണമെന്നും മേയർ വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ
രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപ വർധിപ്പിച്ചു. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരം ഉൾപ്പെടെ പ്രധാന നഗരങ്ങളിലെ വില അറിയാം
ചൈനയിൽ ബാധ ഒഴിപ്പിക്കാനായി നടത്തിയ ആചാരത്തിനിടെ അമ്മ സ്വന്തം മകളെ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ പേരിലായിരുന്നു ക്രൂരകൃത്യം. സമാനമായ മറ്റൊരു സംഭവത്തിൽ ഒരു ചൈനീസ് കൾട്ട് അംഗം പെൺകുട്ടിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു.
ഇന്ന് മുതൽ ഈ കമ്പനികളുടെ കാറുകൾ വാങ്ങുന്നത് കൂടുതൽ ചെലവേറും
2026 ജനുവരി 1 മുതൽ പ്രമുഖ കാർ കമ്പനികൾ വില വർദ്ധിപ്പിച്ചു. വർദ്ധിച്ചുവരുന്ന നിർമ്മാണ സാമഗ്രികളുടെ വില, ലോജിസ്റ്റിക്സ് ചെലവുകൾ, രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് വിലവർദ്ധനവിന് കാരണങ്ങളായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുൻനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം; ബ്രെയിൻ ഹെൽത്ത് ഫീച്ചറുമായി സാംസങ്
ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാംസങ്ങിന്റെ പുത്തന്‍ സാങ്കേതികവിദ്യ. സ്മാർട്ട്ഫോണുകളിൽ നിന്നും വെയറബിൾ ഡിവൈസുകളിൽ നിന്നുമുള്ള ഡാറ്റ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുക.
പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം
3.44 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒടിടിയിലെ ക്രിസ്മസ് റിലീസ് ആണ്
ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചതിന് പിന്നാലെ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
ബിഎൻപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കണം എന്നാണ് താരിഖ് റഹ്മാന് നൽകിയ കത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
'ആർക്കുമൊരു ഭാരമാകാനില്ല'; 12 ലക്ഷം ചെലവഴിച്ച് സ്വന്തം ശവക്കല്ലറ പണിത് 80 -കാരൻ
തെലങ്കാന സ്വദേശിയായ 80 -കാരൻ ഇന്ദ്രയ്യ 12 ലക്ഷം രൂപ മുടക്കി സ്വന്തമായി ഒരു ശവക്കല്ലറ നിർമ്മിച്ചു. മക്കൾക്ക് ഒരു ഭാരമാകാതിരിക്കാനാണ് ജീവിച്ചിരിക്കുമ്പോൾ ഗ്രാനൈറ്റിൽ തീർത്ത ഈ 'ഭാവി ഭവനം' അദ്ദേഹം ഒരുക്കിയത്. എല്ലാ ദിവസവും അദ്ദേഹം ശവക്കല്ലറയിലെത്തുന്നു.
തൃശൂരിൽ കൈവിലങ്ങോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതി രാഹുലിനെ കോയമ്പത്തൂരിൽ വെച്ച് പിടികൂടി. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരെയും വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍. കേസിലെ മുഖ്യപ്രതിയുടെ കമ്പനിയിൽ നിന്ന് നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ
മരിച്ചുവെന്ന് കുടുംബം കരുതിയ മുസാഫർനഗർ സ്വദേശി ഷരീഫ് 28 വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. രണ്ടാം വിവാഹശേഷം പശ്ചിമ ബംഗാളിലേക്ക് താമസം മാറിയ അദ്ദേഹം, സർക്കാർ രേഖകൾ ശരിയാക്കുന്നതിനായാണ് ജന്മനാട്ടിലെത്തിയത്.
മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്നും വിഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സതീശൻ.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് എസ്ഐടി. ദില്ലിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി രണ്ടു ദിവസം പിന്നിട്ടെങ്കിലും ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല
2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവർഷമാദ്യമെത്തിയത്
താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. പ്ലാന്റും ഓഫീസ് ഉള്‍പ്പെടെയുള്ള മൂന്നുനില കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു.
ലോകം 2026-നെ ആവേശത്തോടെ വരവേറ്റു. സിഡ്നിയിൽ ഭീകരാക്രമണത്തിലെ ഇരകളെ സ്മരിച്ചപ്പോൾ, ജപ്പാനിൽ പരമ്പരാഗതമായ 'ഷോഗാറ്റ്സു' ആഘോഷങ്ങൾ നടന്നു. കൊറിയകളിലെ വ്യത്യസ്തമായ ആചാരങ്ങളോടൊപ്പം സമാധാന സന്ദേശങ്ങൾ നൽകിയാണ് ലോകം പുതുവർഷത്തിലേക്ക് കടന്നത്.
'കേര’ അപേക്ഷാ ജനുവരി 31 വരെ നീട്ടി; കർഷക ഉൽപ്പാദക വാണിജ്യ കമ്പനികൾക്ക് സുവര്‍ണാവസരം
ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായുള്ള കർഷക ഉൽപ്പാദക വാണിജ്യ സഖ്യങ്ങളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി 2026 ജനുവരി 31 വരെ നീട്ടി.
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുത്തു. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം വഷളായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള നിർണായക ശ്രമമായാണ് ഈ സന്ദർശനത്തെ കാണുന്നത്.
മൂടൽമഞ്ഞ് കാരണം അമൃത്സറിലേക്കുള്ള വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടപ്പോൾ യാത്രക്കാർ അസ്വസ്ഥരായി. എന്നാൽ, പഞ്ചാബിയിൽ രസകരമായി സംസാരിച്ച എയർ ഹോസ്റ്റസ് സാഹചര്യത്തെ ലഘൂകരിക്കുകയും യാത്രക്കാരുടെ കൈയടി നേടുകയും ചെയ്തു.
കൊച്ചി എം ജി റോഡിലെ ചിക്കിംഗിലാണ് സാൻഡ്വിച്ചിലെ ചിക്കനെ ചൊല്ലി ഇന്ന് രാവിലെ സംഘർഷമുണ്ടായത്.
കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ച് തിരുവനന്തപുരവും പുതുവത്സരത്തെ വരവേറ്റു. വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഒരുക്കിയ 40 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് പുതുവർഷ പുലരിയിൽ കത്തിയമർന്നത്.
2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു
മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലായില്‍ വെകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകന് മുഹമ്മദ് സിയാന് (10) എന്നിവരാണ് മരിച്ചത്. സിബിനയും മൂന്നു മക്കളും ബന്ധുവുമടക്കം അഞ്ചുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. അഞ്ചുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി മൂന്നുപേരെ രക്ഷപ്പെടുത്തി.അപ്പോഴേക്കും സിബിനയും മകന് സിയാനും പുഴയില്‍ മുങ്ങിപോവുകയായിരുന്നു. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് ഏഴ് മരിച്ചു; നൂറോളം പേര് ഗുരുതരാവസ്ഥയില്‍
മധ്യപ്രദേശില്‍ മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് ഏഴ് പേര് മരിച്ചു. നൂറോളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നന്ദലാല്‍ പാല്(70), ഊര്‍മ്മിള യാദവ് (60), താര(65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഡയേറിയ ബാധിച്ചാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. ബുധനാഴ്ച ഇന്‍ഡോര്‍ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദേഹം പറഞ്ഞു. […] The post മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് ഏഴ് മരിച്ചു; നൂറോളം പേര് ഗുരുതരാവസ്ഥയില്‍ appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: 'പ്രധാനമന്ത്രിയുടെ പുതുവർഷ സമ്മാനം' എന്ന പേരിൽ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ 'പ്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ്' അടങ്ങിയ ലിങ്കുകൾ പ്രചരിപ്പിക്കുന്നത്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുക സമ്മാനമായി ലഭിച്ചുവെന്ന് ഉപയോക്താവിനെ അറിയിക്കും. തുടർന്ന്, ഈ സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി പിൻ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും, പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടമാകുകയുമാണ് തട്ടിപ്പിന്റെ രീതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 'പ്രധാനമന്ത്രിയുടെ സമ്മാനം' എന്ന പേരിലോ മറ്റ് പേരുകളിലോ യാതൊരുവിധ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉത്സവ സീസണുകൾ പ്രമാണിച്ച് പണം തട്ടിയെടുക്കുന്നതിനായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ മാർഗ്ഗമാണിതെന്നും പോലീസ് കൂട്ടിച്ചേർത്തു.
മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല..; 2025നെ കുറിച്ച് ആന്റണി വർഗീസ്
2025 അവസാനിക്കാന്‍ ഒരുങ്ങുമ്പോള്‍ നടന് ആന്റണി വർഗീസ് പെപ്പെയുടെ പോസ്റ്റ് വൈറല്‍. വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നുവെന്നാണ് ആന്റണി പറയുന്നത്.
ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
പാലക്കാട് ബൈക്ക് അപകടത്തിൽ 2 പേർക്ക് ദാരുണാന്ത്യം. സുഹൃത്തുക്കളായ കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.
വെള്ളാപ്പള്ളിയെ കുറിച്ച് പറയുന്നില്ല; സ്മിജിയെ പറ്റി പറയാം എന്ന് നജ്മ തബ്ഷീറ, കൂടെ മലപ്പുറവും
മലപ്പുറം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മലപ്പുറത്തെ കുറിച്ച് നടത്തുന്ന വിദ്വേഷ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ. മലപ്പുറം ജില്ലയിലെ സൗഹാര്‍ദവും സ്നേഹവും സഹകരണവുമെല്ലാം സൂചിപ്പിച്ചാണ് നജ്മയുടെ പ്രതികരണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജിയെ കുറിച്ചും നജ്മ സൂചിപ്പിക്കുന്നു. സ്മജിയെ സന്ദര്‍ശിച്ച ചിത്രവും അവര്‍ പങ്കുവച്ചു.
ഉസ്മാൻ ഷെരീഫ് ഹാദി വധം; ദുബായിൽ നിന്ന് വീഡിയോയുമായി പ്രതി, കൊലപാതകത്തിൽ പങ്കില്ലെന്ന് മസൂദ്
ബംഗ്ലാദേശി യുവജന നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പ്രതികളിലൊരാളായ ഫൈസൽ കരീം മസൂദ് തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് വീഡിയോയിലൂടെ വ്യക്തമാക്കി. ദുബായിലാണ് താൻ താമസിക്കുന്നതെന്നും ബംഗ്ലാദേശിലോ ഇന്ത്യയിലോ ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ദുബായിൽ നിന്നുള്ള യുഎഇ വിസയും അദ്ദേഹം വീഡിയോയിൽ കാണിച്ചു.
ദേശീയ മിക്സ് ബോക്സിങ്ങ് ചാംപ്യന്‍ഷിപ്പ്; ഗ്രീന്‍വാലി വിദ്യാര്‍ഥികള്‍ എട്ട് മെഡലുകള്‍ കരസ്ഥമാക്കി
മലപ്പുറം: മഹാരാഷ്ട്രയിലെ റോഹയില് നടന്ന 6 -ാമത് ദേശീയ മിക്സ് ബോക്സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ 360 പോയിന്റ് നേടി കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവച്ച് 8 മെഡലുകള്‍ വാരിക്കൂട്ടിയ ഗ്രീന്‍വാലി അക്കാദമിയിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ ആനയിച്ചുകൊണ്ട് പ്രകടനവും പൊതുസമ്മേളനവും അരങ്ങേറി. ഗോള്‍ഡ് മെഡലുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും ചാംപ്യന്‍ഷിപ്പില്‍ മികച്ച താരമായി തിരഞ്ഞെടുത്തപ്പെട്ട ഫുഹാദിനുമുള്ള അക്കാദമിയുടെ ആദരവും കൈമാറി. സംസ്ഥാന കോച്ച് ഹാറൂണ്‍ തിരൂര്‍ക്കാട്, ഗ്രീന്‍ വാലി പ്രിന്‍സിപ്പല്‍ ഡോ: അഷ്റഫ് കല്‍പ്പറ്റ, വൈസ് പ്രിന്‍സിപ്പല്‍ അഷ്റഫ്, അഡ്മിനിസ്ട്രേറ്റര്‍ മുജീബ് റഹ്മാന്, മാസ്റ്റര്‍ ഹാഷിം തങ്ങള്‍, കോച്ച് സുഹൈല്‍ , യൂണിയന് ചെയര്മാന് തന്‍വീര്‍ എം തുടങ്ങിയവര്‍ നേതൃത്വം നല്കി.
മ ധ്യവയസ്കരിലും പ്രായമായവരിലും സാധാരണയായി കണ്ടുവരുന്ന തോൾവേദനയുടെ ഒരു പ്രധാന കാരണമാണ് 'റൊട്ടേറ്റർ കഫ് ടിയർ' അഥവാ തോളെല്ലിലെ പേശികൾക്ക് കീറൽ സംഭവിക്കുന്നത്. ഇത് പലപ്പോഴും കൈ നിശ്ചിത ഉയരത്തിനപ്പുറം ഉയർത്താൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കാറുണ്ട്. കായികതാരങ്ങളെയും സാധാരണ ജോലികൾ ചെയ്യുന്നവരെയും വീട്ടമ്മമാരെയും ഒരുപോലെ ഈ അവസ്ഥ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തോളിനെ ബലപ്പെടുത്തുന്നതിനും കൈ ഉയർത്താനും തിരിക്കാനും സഹായിക്കുന്ന നാല് പ്രധാന പേശികളുടെയും ടെൻഡോണുകളുടെയും കൂട്ടായ്മയാണ് റൊട്ടേറ്റർ കഫ്. ഈ ടെൻഡോണുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിക്കുമ്പോഴാണ് റൊട്ടേറ്റർ കഫ് ടിയർ ഉണ്ടാകുന്നത്. ഭാഗികമായ കീറൽ ടെൻഡോണിനെ പൂർണ്ണമായി വേർപെടുത്താതെ തകർക്കുമ്പോൾ, പൂർണ്ണമായ കീറൽ ടെൻഡോണിനെ പിളർത്തുകയോ ചിലപ്പോൾ അസ്ഥിയിൽ നിന്ന് വേർപെടുത്തുകയോ ചെയ്യാം. ഇത് തോളിന്റെ ശക്തിയും ചലനശേഷിയും ഗണ്യമായി കുറയ്ക്കുന്നു. റൊട്ടേറ്റർ കഫ് ടിയറുകൾ സാധാരണയായി രണ്ട് കാരണങ്ങളാലാണ് സംഭവിക്കുന്നത്. രോഗനിർണയം നടത്തുന്നത് സമഗ്രമായ ശാരീരിക പരിശോധനയിലൂടെയാണ്. വേദന, പേശീ ബലഹീനത, കൈയുടെ ചലനപരിധി എന്നിവ ഡോക്ടർമാർ വിലയിരുത്തും. എക്സ്-റേ പോലുള്ള ഇമേജിംഗ് പരിശോധനകൾ അസ്ഥിപരമായ പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുമ്പോൾ, എംആർഐയും അൾട്രാസൗണ്ടും ടെൻഡൺ കേടുപാടുകളുടെ വലുപ്പവും അനുബന്ധ പരിക്കുകളും സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകും. ചികിത്സയുടെ പ്രാഥമിക ലക്ഷ്യം വേദന കുറയ്ക്കുക, കൈയുടെ പ്രവർത്തനം പൂർണ്ണമായി പുനഃസ്ഥാപിക്കുക എന്നിവയാണ്. പകുതിയിലധികം രോഗികളിലും ശസ്ത്രക്രിയ കൂടാതെതന്നെ രോഗം ഭേദമാകാറുണ്ട്. മരുന്നുകൾക്കൊപ്പം ആവശ്യമായ വിശ്രമവും ചിട്ടയായ ഫിസിക്കൽ തെറാപ്പിയും ഇതിന് അനിവാര്യമാണ്. കൈയുടെ വഴക്കം വീണ്ടെടുക്കുന്നതിനും സഹായകമായ പേശികളെ ശക്തിപ്പെടുത്തുന്നതിനും ഫിസിക്കൽ തെറാപ്പിക്ക് നിർണായക പങ്കുണ്ട്. രോഗലക്ഷണങ്ങൾ ആറ് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുക, ടെൻഡൺ കീറൽ മൂന്ന് സെന്റീമീറ്ററിൽ കൂടുതൽ വലുതാകുക, അല്ലെങ്കിൽ പേശീബലഹീനത ദൈനംദിന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ശസ്ത്രക്രിയ പരിഗണിക്കപ്പെടുന്നത്. ശസ്ത്രക്രിയ ചെയ്താലും ഇല്ലെങ്കിലും, രോഗമുക്തിക്ക് ശേഷമുള്ള ഫിസിക്കൽ തെറാപ്പിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ അവസ്ഥയിൽ സമയബന്ധിതമായ രോഗനിർണയവും ശരിയായ ചികിത്സയും വഴി മികച്ച ഫലം നേടാൻ സാധിക്കും.
സംഗീതം സ്റ്റീഫൻ ദേവസി, ആലാപനം എംജി ശ്രീകുമാർ; 'ആഘോഷ'ത്തിലെ മനോഹര ഗാനമെത്തി
അമൽ കെ ജോബി സംവിധാനം ചെയ്ത് നരേൻ നായകനായ 'ആഘോഷം' എന്ന സിനിമയിലെ ക്യാമ്പസ് ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സ്റ്റീഫൻ ദേവസി സംഗീതം നൽകി എം.ജി ശ്രീകുമാർ ആലപിച്ച ഗാനമാണിത്.
ജനുവരി 15 ന് നടക്കുന്ന മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 528 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും. ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചതോടെയാണ് സഖ്യമില്ലാതെ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
നിങ്ങള്‍ ആരാ?, ഹു കെയേഴ്സ്, സമാധി സമാധി, ബാവു സ്വാമി..: സോഷ്യല്‍ മീഡിയ ട്രോളിയ ഡയലോഗുകള്‍
കേരളത്തിൽ സമൂഹമാധ്യമങ്ങൾ പൊതു ജീവിതവുമായി ഏറ്റവും അടുത്തുനിന്ന് വർഷമായിരുന്നു 2025. രാഷ്ട്രീയ സാമൂഹിക സിനിമാ രംഗങ്ങളിലെ സംഭവ വികാസങ്ങൾ സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായി മാറി. കഴിഞ്ഞ വർഷം പ്രമുഖരുടെ നിരവധി ഡയലോഗുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ട്രോളുകളായി മാറിയത്. അത് ശ്രീനിവാസൻ സിനിമകളിലെ ഡയലോഗുകൾ പോലെ നിത്യജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു. ഈ വർഷം അവസാനം
കഴക്കൂട്ടത്ത് നാല് വയസുകാരന്റേത് കൊലപാതകം തന്നെ
കെഎസ്ആര്‍ടിസി കരാര്‍ ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ; വാദവുമായി മേയർ
ഇലക്ട്രിക് ബസ് വിവാദത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമ പോസ്റ്റ് ആയുധമാക്കി ഗതാഗത മന്ത്രിയ്ക്ക് മറുപടി നല്കി മേയര്‍ വി.വി രാജേഷ്. തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരിയെന്നും നഗരത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും സുഗമമായും കുറഞ്ഞ നിരക്കിലും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 115 വൈദ്യുതി ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വാങ്ങി നല്‍കിയതെന്നും 2024 സെപ്റ്റംബര്‍ 7ന് ആര്യ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നുവെന്നാണ് മേയര്‍ വി.വി രാജേഷ് […] The post കെഎസ്ആര്‍ടിസി കരാര്‍ ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ; വാദവുമായി മേയർ appeared first on ഇവാർത്ത | Evartha .
കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ
വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാൾ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കുതിരപ്പുറത്ത് മഴുവുമായി വരുന്ന വിനായകനാണ് പോസ്റ്ററിലുള്ളത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ് എന്നിവരും ചിത്രത്തില്‍.
നെടുമ്പാശ്ശേരി: 2015-ൽ തൃശ്ശൂരിൽ നടന്ന ആക്രമണക്കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി. വള്ളിവട്ടം കരൂപടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് ദുബായിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ തൃശ്ശൂർ റൂറൽ പോലീസ് ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്നാണ് മുഹമ്മദിനെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ മുഹമ്മദിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഈ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 2015 മെയ് 31-നായിരുന്നു കേസിനാസ്പദമായ സംഭവം. കരൂപടന്നയിലുള്ള പുഴവക്കിലേക്കുള്ള റോഡ് തന്റേതാണെന്ന് വാദിച്ച് അതുവഴി നടന്നുപോവുകയായിരുന്ന ഒരു യുവാവിനെ മുഹമ്മദ് ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മാവനായ തെക്കുംകര വില്ലേജ് കരൂപടന്ന സ്വദേശി മയ്യാക്കാരൻ വീട്ടിൽ ബഷീറിനെയും (49) പ്രതി അസഭ്യം പറയുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ അറസ്റ്റിലായതിന് ശേഷം കോടതിയിൽ നിന്ന് ജാമ്യം നേടി മുഹമ്മദ് വിദേശത്തേക്ക് കടക്കുകയായിരുന്നു.
മഹീന്ദ്ര സ്കോർപിയോ-എൻ പിക്കപ്പ് വീണ്ടും പരീക്ഷണത്തിൽ; പുതിയ രഹസ്യങ്ങൾ
മഹീന്ദ്രയുടെ വരാനിരിക്കുന്ന സ്കോർപിയോ-എൻ അധിഷ്ഠിത പിക്കപ്പ് ട്രക്ക് ഹൈദരാബാദിൽ വീണ്ടും പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തി. ഈ വാഹനത്തിന്റെ സിംഗിൾ-ക്യാബ്, ഡബിൾ-ക്യാബ് പതിപ്പുകൾ മഹീന്ദ്ര പരീക്ഷിക്കുന്നുണ്ട്.
Contaminated Water In Madhya Pradesh: മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളം മലിനീകരിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 116ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവയാണ് വിവരങ്ങൾ പങ്കുവച്ചത്. ആരോഗ്യവകുപ്പ് മൂന്ന് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
പുതുവത്സര ആശംസകളുമായി മുഖ്യമന്ത്രി പിണറായി
മഹീന്ദ്ര XUV 7XO: വിപണി കീഴടക്കാൻ പുതിയ അവതാരം
മഹീന്ദ്ര XUV 7XO (XUV700 ഫെയ്സ്ലിഫ്റ്റ്) 2026 ജനുവരി 5-ന് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട്, പുതിയ ഡിസൈൻ ഘടകങ്ങളോടെയാണ് ഈ എസ്യുവി എത്തുന്നത്.
അമ്പരപ്പിക്കുന്ന മാറ്റങ്ങളോടെ പുതിയ മഹീന്ദ്ര ഥാറും ഥാർ റോക്സും
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവരുടെ 3-ഡോർ ഥാർ, ഥാർ റോക്ക് എന്നീ എസ്യുവികളുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകൾ 2026-ൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. പുതിയ മോഡലുകളിൽ ADAS പോലുള്ള ഫീച്ചറുകളും ചെറിയ ഡിസൈൻ മാറ്റങ്ങളും പ്രതീക്ഷിക്കാം.
'ജോലി സമ്മർദ്ദം പുകവലിയെക്കാൾ മോശം, ഇടവേള വേണം'; ഡോക്ടർ പറഞ്ഞതിനെ കുറിച്ച് യുവാവിന്റെ പോസ്റ്റ്
ജോലി സമ്മർദ്ദം പുകവലിയെക്കാൾ മോശമാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയതിനെക്കുറിച്ച് ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജോലിയിൽ നിന്ന് ഇടവേളയെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചെന്നും യുവാവ്.
2025-ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും, ഇന്ത്യ സ്ഥിരതയുള്ള ഭരണത്തിന്റെയും ദീർഘകാല നയങ്ങളുടെയും പിൻബലത്തിൽ 6.5% ജിഡിപി വളർച്ചയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു- വിനീത ഹരിഹരൻ എഴുതുന്നു
'ഉണ്ണികൃഷ്ണന് പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല;
ക്രെറ്റയുടെ റെക്കോർഡ് കുതിപ്പ്: വിൽപ്പനയുടെ രഹസ്യം
രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് ക്രെറ്റ ചരിത്രം കുറിച്ചു. കടുത്ത മത്സരം നിലനിൽക്കുന്ന എസ്യുവി സെഗ്മെന്റിൽ, വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും സൺറൂഫ് പോലുള്ള ഫീച്ചറുകളും ക്രെറ്റയുടെ ജനപ്രീതി വർദ്ധിപ്പിച്ചു.
കേസ്സില്‍ അറസ്റ്റിലായി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ശേഷം വിദേശത്തേക്ക് കടന്ന പ്രതി, ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വെച്ചത്.
മൂന്നാം പിണറായി സർക്കാർ സ്വപ്നം മാത്രമോ? | Vinu V John | News Hour 31 Dec 2025
നേതാവ് മാറാതെ മുന്നണി രക്ഷപ്പെടില്ലെന്നോ? വെള്ളാപ്പള്ളി ബന്ധം സിപിഎമ്മിന് ബാധ്യതയോ? | Vinu V John | News Hour 31 December 2025
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രഹസ്യ കേന്ദ്രത്തിൽ വെച്ചല്ല ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴി രേഖപ്പെടുത്തിയത് എന്നും പകൽ വെളിച്ചത്തിലാണ് താൻ മൊഴി നൽകാൻ പോയത് എന്നും കടകംപളളി ഫേസ്ബുക്കിൽ കുറിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ അപേക്ഷ ഒപ്പിട്ട് നൽകി
ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ അമിതമായി മദ്യപിച്ച് അവശരാകുന്നവരെ സുരക്ഷിതമായി വീടുകളിലെത്തിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും കർണാടക സർക്കാർ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ലഹരി ശമിക്കുന്നതുവരെ ആളുകൾക്ക് വിശ്രമിക്കാൻ 15 പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമിതമായി മദ്യപിച്ച് നടക്കാൻ കഴിയാത്തവരെയും ബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തിയവരെയും മാത്രമാണ് പോലീസ് വീട്ടിലെത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവരെയും വീട്ടിലെത്തിക്കില്ലെന്നും ലഹരി മാറുന്നത് വരെ വിശ്രമകേന്ദ്രങ്ങളിൽ താമസിപ്പിച്ച ശേഷം തിരിച്ചയക്കുമെന്നും പരമേശ്വര വിശദീകരിച്ചു. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവത്സരാഘോഷങ്ങളിൽ വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു എന്നിവിടങ്ങളിലാണ് പൊതുസ്ഥലത്ത് ലഹരിയുടെ അപകടങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് പലപ്പോഴും എത്തുന്നത്. വലിയ ജനക്കൂട്ടം ഒത്തുകൂടുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ കൂടുതൽ ജാഗ്രത പുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബാറുകൾക്കും പബ്ബുകൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും തിരക്കേറിയ സ്ഥലങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും തിക്കുംതിരക്കും ഒഴിവാക്കാനും സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ തടയാൻ 160 ചെക്കിംഗ് പോയിന്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ബോഡി ക്യാമറകൾ ധരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ചുനൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പിൻ നമ്പർ നൽകിയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടും.
കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ കുത്തിയതോട് പൊലീസ് പിടികൂടി. സ്വർണത്തിൽ ചെമ്പ് കയറ്റി സ്വർണ്ണനൂലുകൾ കൊണ്ട് പൊതിഞ്ഞ്, കണ്ടെത്താൻ പ്രയാസമുള്ള രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം കോർപറേഷൻ അതിർത്തിയിൽ വേലികെട്ടി തിരിക്കാൻ മേയർ വിവി രാജേഷ് ശ്രമിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്ന തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണെന്ന് മന്ത്രി പറഞ്ഞു.
വർക്കലയിൽ പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി, കണ്ടത് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ
ഇന്നലെ വൈകുന്നേരമാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഋഷികയുടെ മൃതദേഹം കണ്ടത്. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ല; മേയർക്കെതിരെ മന്ത്രി വി ശിവൻകുട്ടി
നഗരസഭാ അതിർത്തിക്കുള്ളിൽ മാത്രമേ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താവൂ എന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ലെന്നും, ഗതാഗത സൗകര്യങ്ങൾ അതിർത്തി കെട്ടി തടയുന്നത് വികസന വിരുദ്ധവും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ചെലവിന്റെ 60 ശതമാനത്തിലധികവും സംസ്ഥാന സർക്കാർ വഹിക്കുന്നതായും, കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ […] The post തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ല; മേയർക്കെതിരെ മന്ത്രി വി ശിവൻകുട്ടി appeared first on ഇവാർത്ത | Evartha .
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ഭീതിയെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു. ഇതോടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ലഭ്യമാവുകയും കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനുള്ള അനുമതി പുനഃസ്ഥാപിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയാക്കിയതായും ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംശയകരമായ മൂന്ന് സാമ്പിളുകൾ ഭോപ്പാലിലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഹോട്ടലുകൾ അടച്ചിടാൻ നിർദേശം നൽകുകയും കോഴി, താറാവ് എന്നിവയുടെ മാംസം വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭക്ഷ്യവകുപ്പിന്റെ ഈ നടപടിക്കെതിരെ ഹോട്ടൽ ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി. പൂജപ്പുര മുടവൻമുഗളിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
7 വർഷത്തിന് ശേഷം യുഎസ്സിൽ നിന്നും ഇന്ത്യയിലേക്ക് മടക്കം, ഒട്ടും ഖേദമില്ലെന്ന് യുവാവ്, കാരണം...
ഏഴ് വർഷത്തെ അമേരിക്കൻ ജീവിതത്തിന് ശേഷം നാട്ടിലേക്ക് വന്ന യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ഇന്ത്യയെ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും ഈ തീരുമാനത്തില്‍ ഒട്ടും ഖേദമില്ലെന്നാണ് യുവാവ് പറയുന്നത്.
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നും വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായി തുടര്‍നടപടി സ്വീകരിക്കുമെന്ന് വക്കീല്‍നോട്ടീസിലൂടെ അറിയിച്ചു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയായിരുന്നു ഗാലറിയില്‍ നിന്നും ഉമാതോമസ് എംഎല്‍എ വീണത്. വേദിയില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരിക്കേറ്റിരുന്നു. മൃദംഗവിഷന് ആന്‍ഡ് ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. ഒന്‍പത് ലക്ഷം രൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നല്‍കിയത്. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയം പരിപാടിക്കായി നല്‍കിയതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. സ്റ്റേഡിയം വാടകയ്ക്ക് നല്കുമ്പോള് അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ടെന്നും എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവൂ എന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ. ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. അതിനാല്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
ഓപ്പറേഷന് സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ ഭീകരവാദികള്‍ക്ക് കരച്ചില്
ഹരിപ്പാട്: ആലപ്പുഴ ജില്ലയിൽ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 62 വയസ്സുകാരന് 62.5 വർഷം കഠിന തടവും 1,80,000 രൂപ പിഴയും വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പത്തിയൂർ സ്വദേശിയായ ശശി കെ. എന്ന പ്രതിക്ക് കഠിന തടവ് വിധിച്ചത്. 2021 മുതൽ 2022 ഏപ്രിൽ മാസം വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഭയപ്പെടുത്തിയാണ് പ്രതി ലൈംഗികമായി ചൂഷണം ചെയ്തതെന്ന് കോടതി കണ്ടെത്തി. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ ഒന്നിച്ചാണ് 62.5 വർഷം കഠിന തടവായി അനുഭവിക്കേണ്ടി വരിക. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി. ഹരീഷാണ് കേസിൽ വിധി പ്രസ്താവിച്ചത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എം. സുധിലാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ.എസ്.ഐ. പ്രദീപ്, എ.എസ്.ഐ. ലതി കെ., സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസാദ് എസ്. എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായപ്പോൾ, എ.എസ്.ഐ. വാണി പീതാംബരൻ, എ.എസ്.ഐ. സതീഷ് കെ.സി. എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
മഹീന്ദ്രയുടെ 2026 വിപ്ലവം: ആറ് പുതിയ എസ്യുവികൾ
2025-ലെ മികച്ച വിജയത്തിന് ശേഷം, 2026-ൽ വിൽപ്പന വേഗത നിലനിർത്താനായി മഹീന്ദ്ര ആറ് പുതിയ എസ്യുവികൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. XUV 7XO, ഥാർ റോക്സ് അപ്ഡേറ്റ്, XUV 3XO ഇവി, സ്കോർപിയോ എൻ ഫെയ്സ്ലിഫ്റ്റ് എന്നിവ ഈ പുതിയ മോഡലുകളിൽ ഉൾപ്പെടുന്നു.
മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു; ദുരന്തം മധ്യപ്രദേശിലെ ഭഗീരഥപുരയില്‍
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ എസ്ഐടി ചോദ്യം ചെയ്തതിന് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരോപണങ്ങൾ നിഷേധിക്കുകയും, 84 ദിവസമായിട്ടും ഒരു തെളിവുപോലും ഹാജരാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
മാരാരിക്കുളം: ആലപ്പുഴ മാരാരിക്കുളത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം മറ്റുള്ളവരോട് പറഞ്ഞു എന്ന വിരോധത്താൽ 68 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ കളത്തിവീട് ജിഷ്ണുവിനെയാണ് (27) മാരാരിക്കുളം പൊലീസ് പിടികൂടി. കഴിഞ്ഞ 29-ന് രാത്രി 10 മണിയോടെ മാരാരിക്കുളം കാരിക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ഗംഗാ വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം നടന്നത്. പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം നാട്ടുകാരോട് വെളിപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായത്. വയോധികനെ മാരകമായി കുത്തിപ്പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്തുടരുകയും 30-ാം തീയതി അമ്പലപ്പുഴയിൽ വെച്ച് പിടികൂടുകയുമായിരുന്നു. ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇടത് വാരിയെല്ലിന് താഴെ ആഴത്തിലുള്ള രണ്ട് മുറിവുകളും വലത് തോളിന് മുകളിൽ ഒരു മുറിവും കൈവിരലുകൾക്ക് പരിക്കുമുണ്ട്. അദ്ദേഹം ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ടാക്സി വിപണിയിൽ ഹ്യുണ്ടായിയുടെ 'പ്രൈം' നീക്കം
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, പ്രൈം എച്ച്ബി (ഹാച്ച്ബാക്ക്), പ്രൈം എസ്ഡി (സെഡാൻ) എന്നീ മോഡലുകളുമായി വാണിജ്യ മൊബിലിറ്റി വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റോടുകൂടിയ ഇവയ്ക്ക് മികച്ച ഇന്ധനക്ഷമതയുണ്ട്.
നഗരസഭയുടെ നിയന്ത്രണത്തിലുളള കെട്ടിടം 10 വർഷക്കാലമായി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ് എന്നുളള പ്രചരണത്തിന് എതിരെ കടകംകള്ളി സുരേന്ദ്രൻ എംഎൽഎ രംഗത്ത്. പായ്ചിറ നവാസ് ആണ് കടകംപള്ളിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ നഗരസഭയുടെ ഒരു കെട്ടിടവും താൻ വാടകയ്ക്ക് എടുത്തിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുന്നു. ഇത് വ്യാജപ്രചാരണമാണെന്നും അൽപ്പം വിവരമുള്ളവർ ആരും ഇത്തരം ഭാവനാസൃഷ്ടികളുമായി കോടതിയിൽ പോകില്ലെന്നും
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാ പിഴവ്. വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ കാലിൽ തറഞ്ഞുകയറിയ ചില്ല് നീക്കം ചെയ്യാതെയാണ് ഡോക്ടര്‍മാര്‍ മുറിവ് തുന്നിക്കെട്ടിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കൊച്ചുപറമ്പ് വീട്ടിൽ അനന്തു (27) ആണ് അഞ്ചുമാസത്തോളം കാലിലെ ചില്ലുമായി ദുരിത ജീവിതം നയിച്ചത്. ഒടുവിൽ പുന്നപ്രയിലെ സഹകരണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തത്. കഴിഞ്ഞ ജൂലൈ 17ന് രാത്രി വളഞ്ഞവഴിയിൽ വെച്ചുണ്ടായ അപകടത്തിലാണ് അനന്തുവിന് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനന്തുവിന്റെ കാലിലെ മുറിവുകൾ പരിശോധനയ്ക്ക് ശേഷം തുന്നിക്കെട്ടി പ്ലാസ്റ്ററിട്ടിരുന്നു. കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് രണ്ടു ദിവസത്തിന് ശേഷം വിട്ടയച്ചു. ജൂലൈ 28ന് തുന്നൽ എടുത്തെങ്കിലും പിന്നീട് നടക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത വിധം വേദന അനുഭവപ്പെട്ടു. തുന്നിക്കെട്ടിയ ഭാഗത്ത് മുഴ രൂപപ്പെടുകയും ചെയ്തു. മുഴ പൊട്ടി പഴുപ്പ് ഒലിച്ചതിനെത്തുടർന്ന് ഈ മാസം 22-ന് വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടി. എന്നാൽ, മുറിവ് പഴുക്കാൻ കാരണം പ്രമേഹമാണെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ഓർത്തോ വിഭാഗം ചെയ്തത്. തുടർന്ന് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഐസിയു കിടക്കയുടെ കുറവ് പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർമാർ നിര്‍ദേശിക്കുകയായിരുന്നു. തുടർന്ന് പുന്നപ്ര സഹകരണ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളിൽ അന്യവസ്തു ഇരിക്കുന്നതായി സംശയം തോന്നിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ കാലിനുള്ളിൽ നിന്ന് ഒന്നരയിഞ്ചോളം നീളമുള്ള ചില്ല് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മെഡിക്കൽ കോളജ് സൂപ്പർവൈസർക്കും ജില്ലാ കളക്ടർക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നൽകി.
മുഹമ്മയില്‍ പൊലീസുകാരന് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്
പാലക്കാട് പട്ടാമ്പിയില്‍ 13 വയസ്സുകാരന് കുളത്തില്‍ മുങ്ങിമരിച്ചു
മനക്കത്തൊടി സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകന് അജ്മലാണ് മരിച്ചത്. കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം നാട്ടുകാരോട് വെളിപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് ഇന്നലെയാണ് പിടികൂടിയത്.
മംഗളൂരു: പുത്തൂരിൽ 84 വയസ്സുകാരനായ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ മോഷണശ്രമവും ആക്രമണവും നടത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പോലീസ് പിടികൂടിയത്. ഡിസംബർ 17-ന് അർദ്ധരാത്രിയായിരുന്നു സംഭവം. റിട്ടയേർഡ് പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിലാണ് അക്രമികൾ അതിക്രമിച്ചു കയറിയത്. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ രണ്ട് അജ്ഞാതർ വീടിന്റെ പിൻവാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. നാരായണയെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പിടിവലിക്കിടെ നാരായണയുടെ ഭാര്യക്ക് പരിക്കേറ്റു. ബഹളം കേട്ട് ഭയന്ന അക്രമികൾ സാധനങ്ങളൊന്നും മോഷ്ടിക്കാതെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മോഷണം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർത്തിക് റാവുവും ഭാര്യ സ്വാതി റാവുവുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു.
കന്നഡ താരരാജാക്കന്മാരുടെ '45'; മലയാളം പതിപ്പ് നാളെ മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ
ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവർ ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം '45'ന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസിനെത്തുന്നു. അർജുൻ ജന്യ സംവിധാനം ചെയ്ത ഈ ഫാന്റസി ആക്ഷൻ ത്രില്ലർ, ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.
ഇ ബസുകള്‍ കോര്പ്പറേഷന് അതിര്‍ത്തിക്കുളളില്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്ന മേയറുടെ ആവശ്യം ബാലിശവും അപക്വവും

31 C