കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്മെഴ്സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ വലിയ വഴിത്തിരിവാകും ഈ ദൗത്യമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓ്ഷ്യൻ ടെക്നോളജി (എൻഐഒടി) ഡയറക്ടർ ഡോ ബാലാജി രാമകൃഷ്ണൻ പറഞ്ഞു. എൻഐഒടിയാണ് ഇന്ത്യയുടെ ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസി. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഡോ ബാലാജി രാമകൃഷ്ണൻ. മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് 'മത്സ്യ' തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ നാലാം തലമുറ സബ്മഴ്സിബിൾ വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് രൂപകൽപന. ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്റെ സാധ്യതകൾ തുടങ്ങിയവക്ക് വഴിതുറക്കുന്നതാണ് സമുദ്രയാൻ ദൗത്യമെന്ന് എൻഐഒടി ഡയറക്ടർ പറഞ്ഞു. വിവിധ ഘട്ടങ്ങളായാണ് ലോഞ്ചിംഗ് നടത്താനുദ്ദേശിക്കുന്നത്. ഈ വർഷം അവസാനത്തോടെ 500 മീറ്റർ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. നാല് മണിക്കൂർ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുക്കൂട്ടൽ. ആഴക്കടൽ മേഖലയിൽ നിന്ന് നിർണായക സാമ്പിളുകൾ ശേഖരിക്കുന്നതിൽ ഇത് സഹായിക്കും. ഇതുവരെ നേരിട്ടെത്താത്ത സമുദ്രാന്തർഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കാനും അവസരമൊരുക്കും-അദ്ദേഹം പറഞ്ഞു. കടൽകൂടുകൃഷിയിൽ നിർണായക വഴിത്തിരിവിന് അവസരമൊരുക്കുന്നതാണ് 'സമുദ്രജീവ' എന്ന പേരിൽ വികസിപ്പിച്ച സാങ്കേതികവിദ്യ. കടലിലെ മത്സ്യകൂടുകളിൽ സ്ഥാപിച്ച സെൻസറുകളിലൂടെ മീനിന്റെ വളർച്ചയും ജലഗുണനിലവാരവും കരയിൽ നിന്ന് വിലയിരുത്താൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഇത്തരം സാങ്കേതികവിദ്യകൾ സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിര വികസനത്തിന് വേഗം കൂട്ടുമെന്നും ഡോ ബാലാജി രാമകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐയും വിജ്ഞാന ഭാരതിയും സംയുക്തമായാണ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നത്. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമുദ്രമത്സ്യ മേഖലയിലെ സിഎംഎഫ്ആർഐയുടെ ഗവേഷണ നേട്ടങ്ങളും എൻഐഒടിയുടെ സാങ്കേതികവിദ്യകളും സംയോജിപ്പിക്കുന്നത് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മാരികൾച്ചർ പ്രവർത്തനത്തിന്റെ സാധ്യതകൾ, പ്രത്യേകിച്ച് കടൽപ്പായൽ കൃഷി, പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് സാങ്കേതിക വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുൻ ഡയറക്ടർ ഡോ. സതീഷ് ഷേണായി, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി മുൻ ഡയറക്ടർ ഡോ. എസ്. പ്രസന്നകുമാർ, പരിശീലന പരിപാടിയുടെ കോർഡിനേറ്റർ ഡോ. രതീഷ് കുമാർ രവീന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
കരളുലയ്ക്കും ആ നില്‍പ്പ്; ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട കുഞ്ഞിനരികെ കണ്ണീരോടെ അമ്മയാന, വീഡിയോ
അ മ്മയുടെ സ്നേഹം നിരുപാധികമാണ്, അത് മനുഷ്യനായാലും മൃഗമായാലും. മലേഷ്യയിൽ നടന്ന ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ അപകടത്തിൽ കൊല്ലപ്പെട്ടത് ഒരു ആനക്കുട്ടിയാണ്. ട്രക്ക് ഇടിച്ച് തന്റെ കുഞ്ഞ് മരിച്ചതോടെ മണിക്കൂറുകളോളം അതിനരികിൽ നിന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സങ്കടകരമായ ഈ കാഴ്ച പങ്കുവെച്ചത് അത്ലറ്റ് എജെ പൈറോ ആണ്. അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് കുട്ടിയാനയ്ക്ക് ട്രക്ക് ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ട്രക്കിന്റെ അടിയിൽ പെട്ടുപോയ കുട്ടിയാന മരിക്കുകയും ട്രക്കിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. എന്നാൽ, സംഭവം നടന്നതിന് ശേഷം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയത് അമ്മയാനയായിരുന്നു. അപകടത്തിന് കാരണമായ ട്രക്കിൽ തല വച്ച് അമ്മയാന മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്നു. രാത്രി ഉണ്ടായ അപകടത്തിന് ശേഷം പിറ്റേന്ന് പുലർച്ച വരെയും തന്റെ കുഞ്ഞിന്റെ അരികിൽ നിന്നും മാറാന്‍ ആ അമ്മ തയ്യാറായില്ല. തുടർന്ന് രാവിലെ വനപാലകർ എത്തിയാണ് ആനയെ അവിടെ നിന്നും മാറ്റിയത്. View this post on Instagram A post shared by AJ Pyro (@ajpyro) വളരെ വേഗത്തിലാണ് സങ്കടകരമായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മനുഷ്യനായാലും മൃഗമായാലും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുമ്പോളുള്ള വേദന അത് വലുതാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളിലേക്ക് മനുഷ്യൻ അതിക്രമിച്ച് കയറി റോഡുകളും മറ്റും നിർമ്മിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നതെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വനമേഖലകളിലൂടെയുള്ള റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. മാതൃദിനത്തിൽ പങ്കുവെച്ച ഈ വീഡിയോ വളരെയധികം അർത്ഥവത്തായ സന്ദേശം നൽകുന്നതാണെന്ന് ചിലര്കുറിച്ചു.
ആലപ്പുഴ: മുല്ലയ്ക്കൽ വാർഡ് മുൻ കൗൺസിലറായ റാണി രാമകൃഷ്ണന് വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്ന്. ഏറെ നാളത്തെ ചികിത്സയ്ക്കും വൃക്ക മാറ്റിവെയ്ക്കലിനും ശേഷം ഭർത്താവായ രാമകൃഷ്ണനായ്ക് 2022 നവംബറിൽ മരണപ്പെടുമ്പോൾ ഏക മകളായ പൂർണ്ണിമ എസ് ഡി കോളേജിലെ ഹിന്ദി ബിരുദ വിദ്യാർത്ഥിനിയായിരുന്നു. ഇപ്പോൾ ബിഎഡ് കഴിഞ്ഞ് പന്തളത്തെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനൊരുങ്ങുകയാണ് പൂർണ്ണിമ. വരുന്ന 19 ന് പൂർണ്ണിമയുടെ വിവാഹമാണ്. കോഴഞ്ചേരി സ്വദേശിയായ നവനീത് മോഹൻ റാവുവാണ് പ്രതിശ്രുത വരൻ. വിവാഹത്തിന് താനും മകളും ഏറേ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ക്ഷണിക്കണമെന്ന് ബി ജെ പി പ്രവർത്തകയായ റാണി മുമ്പേ തന്നെ തീരുമാനിച്ചിരുന്നു. മകളുമായി ഈ വിഷയം സംസാരിച്ചപ്പോൾ മകൾക്കും സമ്മതം. സാധാരണ ക്ഷണക്കത്ത് പോരാ പ്രധാനമന്ത്രിയെ ക്ഷണിക്കുമ്പോൾ എന്ന് രണ്ട് പേരും തീരുമാനിച്ചു. അതിനായി അവർ സമീപിച്ചത് എസ് ഡി കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകനുമായ ഡോ ജി നാഗേന്ദ്ര പ്രഭുവിനെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണങ്ങൾ നേരിട്ടറിയാവുന്ന രണ്ട് പേരുടെയും ആഗ്രഹമനുസരിച്ച് കുളവാഴ പൾപ്പിൽ നിന്നുണ്ടാക്കിയ പ്രത്യേക പേപ്പറിൽ കല്യാണക്കുറി തയ്യാറാക്കി. അത് കഴിഞ്ഞയാഴ്ച മോദിയ്ക്ക് അയയ്ക്കുകയും ചെയ്തു. കുളവാഴയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന സാദ്ധ്യത പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെടാൻ തന്റെ ഈ ശ്രമം ഉപകരിക്കുമെന്നാണ് റാണിയുടെ വിശ്വാസം. മകളുടെ നെറ്റിയിൽ സിന്ദൂരക്കുറി പതിയുമ്പോൾ പ്രധാനമന്ത്രിയുടെ അനുഗ്രഹവും ആശംസകളും തങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് റാണിയും പൂർണ്ണിമയും. പ്രതിശ്രുത വരനായ നവനീതിന്റെ യും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്.
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; കെട്ടിടം ഒന്നാകെ കത്തിനശിച്ചു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപ്പടര്‍ന്നു. വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. സംഭവത്തെതുടര്‍ന്ന് ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുന്നുണ്ട്. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സമ്പൂർണ വിജയമെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്
ദില്ലി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരും ഒടുവിൽ വെടിനിർത്തലും ഇന്ത്യയുടെ തന്ത്രവും സൈനികവുമായ വിജയമാണെന്ന് അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരും പാകിസ്ഥാന്റെ ഓപ്പറേഷൻ ബനിയൻ ഉൽ മർസൂസും തമ്മിൽ അദ്ദേഹം താരതമ്യം ചെയ്യുകയും ഇന്ത്യയുടെ നീക്കം ഉറച്ചതുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ (UNSC) നിന്ന് ഇന്ത്യ ആദ്യമായി അംഗീകാരമോ സഹതാപമോ തേടിയില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ശക്തമായ ആത്മവിശ്വാസം, തന്ത്രപരമായ സ്വയംഭരണം, പരമാധികാരം എന്നിവ പ്രകടമാക്കിയെന്നും സാലിഹ് ചൂണ്ടിക്കാട്ടി. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ഒരുപോലെ ലക്ഷ്യം വച്ചു. തീവ്രവാദികളും ഭരണകൂടവും വെവ്വേറ പ്രവർത്തിക്കുന്നു എന്ന ദീർഘകാല ധാരണ ഇന്ത്യ ശക്തമായി നിരാകരിച്ചതായും പാകിസ്ഥാനിലെ തീവ്രവാദികളെയും അവരെ കൈകാര്യം ചെയ്യുന്നവരെയും ഇന്ത്യ ലക്ഷ്യം വച്ചതായും സാലിഹ് ചൂണ്ടിക്കാട്ടി. സംഘർഷം തുടരുന്നതിനിടയിൽ, പാകിസ്ഥാൻ ഐഎംഎഫ് വായ്പ തേടുകയും അതിശയകരമാംവിധം അത് നേടുകയും ചെയ്തു. യുദ്ധം ചെയ്യാൻ ആവശ്യമായ വിഭവങ്ങൾ പാകിസ്ഥാനുണ്ടെന്നും അതേസമയം, യുദ്ധം നിലനിർത്താൻ കഴിയില്ലെന്നും മുൻ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഐഎംഎഫ് വായ്പകൾ ഉപയോഗിച്ച് ഒരു യുദ്ധവും ഇതുവരെ വിജയിച്ചിട്ടില്ല. പാകിസ്ഥാന് ഒരു യുദ്ധത്തിന് ധനസഹായം നൽകാൻ പര്യാപ്തമല്ല. പക്ഷേ യുദ്ധങ്ങളിൽ ഏർപ്പെടാനുള്ള കഴിവുണ്ട്. എന്തായാലും ഐ.എം.എഫ് വായ്പകൾ ഉപയോഗിച്ച് ഒരു യുദ്ധം ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കൂ; ഗുണങ്ങളിതാ
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് അയമോദകം. കൂടാതെ ഇവയ്ക്ക് ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. പതിവായി അയമോദക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ,അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പതിവായി അയമോദക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും ഇവ സഹായിക്കും. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം എന്നിവയെ അകറ്റാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്.
ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ ഇന്ത്യ നടത്തിയ ശക്തമായ ഭീകരവിരുദ്ധ ആക്രമണങ്ങൾക്ക് പിന്നാലെ പാകിസ്ഥാനില്‍ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നു. ഇന്ത്യ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും സുതാര്യത പുലർത്തുകയും ചെയ്യുമ്പോൾ പാകിസ്ഥാനില്‍ എല്ലാ കാര്യങ്ങൾക്കും അവ്യക്തതയാണ്. പാകിസ്ഥാനിൽ ഒരു റേഡിയേഷൻ ചോർച്ചയുണ്ടായോ എന്നതാണ് പ്രധാനപ്പെട്ട ഊഹാപോഹം. ആണവ നിലയങ്ങൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുമ്പോഴും, ഊഹാപോഹങ്ങളുടെയും അർധസത്യങ്ങളുടെയും ഒരു നീണ്ട നിര തന്നെയാണ് പ്രചരിക്കുന്നത്. സംശയാസ്പദമായ വിമാനങ്ങളുടെ നീക്കങ്ങൾ മുതൽ പ്രചരിച്ച ഒരു 'രഹസ്യ' സർക്കാർ രേഖ വരെ ഇതില്‍ ഉൾപ്പെടുന്നു. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ മിസൈൽ, ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതികാരനടപടി ആരംഭിച്ചതോടെയാണ് ഊഹാപോഹങ്ങൾക്കും തുടക്കമായത്. Is there confirmed news of a nuclear radiation leak in Pakistan, or is it just a rumor? . pic.twitter.com/zsQ4sT0oCL — NAYRA (@myyynotebook) May 13, 2025 ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്ന ഈ ആക്രമണങ്ങൾ എട്ട് പാകിസ്ഥാൻ വ്യോമതാവളങ്ങളെ ലക്ഷ്യമിടുകയും പാകിസ്ഥാൻ വ്യോമസേനയുടെ പ്രവർത്തനക്ഷമമായ അടിസ്ഥാന സൗകര്യങ്ങളുടെ 20 ശതമാനത്തോളം നശിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത 8 പാകിസ്ഥാൻ വ്യോമതാവളങ്ങൾ ബേസ് നൂർ ഖാൻ, റാവൽപിണ്ടി ബേസ് മുരീദ്, ചക്വാൾ ബേസ് സുക്കൂർ, സുക്കൂർ ബേസ് റഹിം യാർ ഖാൻ, റഹിം യാർ ഖാൻ ബേസ് മുഷാഫ്, സർഗോദ ബേസ് ഷഹ്ബാസ്, ജാക്കോബാദ് ബേസ് റഫീഖി, ഷോർക്കോട്ട് ബേസ് ഭോലാരി, ജാംഷോറോ ആക്രമിക്കപ്പെട്ട റഡാർ സൈറ്റുകളും വ്യോമ പ്രതിരോധ യൂണിറ്റുകളും 1. പാസ്റൂർ, സിയാൽകോട്ട് ജില്ല, പഞ്ചാബ് 2. സിയാൽകോട്ട്, പഞ്ചാബ് 3. ചുനിയാൻ, കസൂർ ജില്ല, പഞ്ചാബ് 4. ലാഹോർ, പഞ്ചാബ് 5. മാലിർ കാന്റ്, കറാച്ചി, സിന്ധ് എന്നാൽ, കിരാന കുന്നുകൾ എന്ന, രഹസ്യ ഫയലുകൾക്ക് പുറത്ത് അപൂർവ്വമായി മാത്രം കേട്ടിട്ടുള്ള ഒരു പേര് പെട്ടെന്ന് ആഗോള ശ്രദ്ധ ആകർഷിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോദയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കിരാന കുന്നുകൾ പാകിസ്ഥാന്റെ ആണവായുധ പദ്ധതിയുടെ ഒരു നിർണായക കേന്ദ്രമാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ ദീർഘകാലമായി സംശയിക്കുന്നു. 1980കൾ മുതൽ, ഈ പ്രദേശം ഭൂഗർഭ തുരങ്കങ്ങൾ, ആണവ പോർമുനകൾ, മിസൈൽ സംഭരണികൾ എന്നീ അഭ്യൂഹങ്ങൾക്ക് കാരണമായ സ്ഥലമാണ്. 'പാകിസ്ഥാന്റെ ഏരിയ 51'എന്ന വിളിപ്പേരും ഈ പ്രദേശത്തിന് ലഭിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ ഈ സൈറ്റ് ആക്രമിക്കുകയും റേഡിയേഷൻ ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. കിരാന കുന്നുകളിൽ ചില ആണവ സ്ഥാപനങ്ങൾ ഉണ്ടെന്ന് ഞങ്ങളെ അറിയിച്ചതിന് നന്ദി, ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ കിരാന കുന്നുകളെ ആക്രമിച്ചിട്ടില്ല, അവിടെ എന്താണോ ഉള്ളത് അത് അവിടെത്തന്നെയുണ്ട് - എന്നാണ് ഈ വിഷയത്തില്‍ ഇന്ത്യൻ എയർ മാർഷൽ എ കെ ഭാരതി നടത്തിയ ആദ്യ പ്രതികരണം. എന്നാല്‍, ഈ വിശദീകരണവും വർധിച്ചുവരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളുടെ തീവ്രത കുറച്ചില്ല. സംശയമുണർത്തിയ വിമാനം റേഡിയേഷൻ ചോർച്ച സിദ്ധാന്തത്തിന് ഏറ്റവും കൂടുതൽ ഇന്ധനം നൽകിയത് ആകാശത്തിൽ നിന്നുള്ള ഒരു കാഴ്ചയാണ്. മെയ് 11ന്, ഫ്ലൈറ്റ് റഡാർ 24 പോലുള്ള ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ ഒരു അപൂർവ വിമാനം (ബീച്ച്ക്രാഫ്റ്റ് ബി350 എഎംഎസ്) ചുരുങ്ങിയ സമയത്തേക്ക് പ്രത്യക്ഷപ്പെട്ടു. എൻ111എസ്ഇസഡ് എന്ന ടെയിൽ നമ്പർ ഉള്ള ഈ വിമാനം, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി നടത്തുന്ന ഉയർന്ന തലത്തിലുള്ള യുഎസ് ആണവ അടിയന്തര പ്രതികരണ പരിപാടിയായ ഏരിയൽ മെഷറിംഗ് സിസ്റ്റം (AMS) പ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ വിമാനം ഒരു സാധാരണ നിരീക്ഷണ ഉപകരണമല്ല. ഉയർന്ന കൃത്യതയുള്ള ഗാമാ റേ സെൻസറുകൾ, ഐസോടോപ്പ് ഡിറ്റക്ടറുകൾ, തത്സമയ ഡാറ്റാ ട്രാൻസ്മിഷൻ ശേഷികൾ എന്നിവ ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ആണവ വികിരണം വിലയിരുത്തുന്നതിനും, ആക്രമണത്തിന് ശേഷമുള്ള ആണവ സുരക്ഷ പരിശോധിക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ബി350 എഎംഎസ് സാധാരണയായി റേഡിയോളജിക്കൽ സംഭവങ്ങൾക്കോ ആണവ അപകടങ്ങൾക്കോ ശേഷം വിന്യസിക്കാറുണ്ട്. യുഎസ് പ്രവർത്തനങ്ങൾക്ക് പുറത്ത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഇങ്ങനെയൊരു വിമാനം എന്തിനാണ് പാകിസ്ഥാന് മുകളിൽ പറന്നത്? ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ നൽകിയിട്ടില്ല. ഇതോടെ പല തരം പ്രചാരണങ്ങളും ഉയര്‍ന്നു വന്നു. പാകിസ്ഥാൻ ഒരു റേഡിയേഷൻ ചോർച്ചയെ ഭയപ്പെടുകയും അടിയന്തര വിലയിരുത്തലിനായി വിമാനം വിന്യസിക്കുകയും ചെയ്തു എന്നതായിരുന്നു അതിലൊന്ന്. ആക്രമണത്തിന് ശേഷമുള്ള ആണവ നാശനഷ്ടം വിലയിരുത്തുന്നതിനായി യുഎസുമായി സഹകരിച്ചാണ് വിമാനം പറത്തിയത് എന്നുള്ളതായിരുന്നു അടുത്തത്. 2010ൽ പാകിസ്ഥാൻ ആർമി ഏവിയേഷന്‍ കൈമാറിയ ഒരു ബി350യുടെ ടെയിൽ നമ്പർ ആയിരുന്നു എൻ111എസ്ഇസഡ് എന്ന് ചില ഓപ്പൺ സോഴ്സ് ഇന്റലിജൻസ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം വിമാനങ്ങൾ പതിവായി ഉപയോഗിക്കാറില്ലെന്നും ആണവ ഭീതി നിലനിൽക്കുന്നില്ലെങ്കിൽ, സാധാരണ സംഘർഷ സാഹചര്യങ്ങളിൽ ഉപയോഗിക്കാറില്ലെന്നും ഗൂഢാലോചന സിദ്ധാന്തക്കാർ അഭിപ്രായപ്പെടുന്നു. Fact Check: Did US Department of Energy plane ✈️ flew to Pakistan for #nuclear emergency, or radiation tracking? NO. People are mistaken. The N111SZ plane no. WAS (deregistered in 2011) plane of US Dept of Energy BUT NOW is a plane owned by Pakistan, and routinely flies there. pic.twitter.com/msdmaVq1DM — Sunny Nehra (@sunnynehrabro) May 11, 2025 ഭൂകമ്പങ്ങളുണ്ടായോ? പാകിസ്ഥാനിലെ സമീപകാല ഭൂകമ്പങ്ങളുടെ പരമ്പര ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും അവയുണ്ടായ സമയവും സ്ഥാനവുമാണ് പ്രധാന കാരണം. മെയ് 12 ന്, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:26 ന് പാകിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 10 കിലോമീറ്റർ മാത്രം ആഴത്തിൽ സംഭവിച്ചു. ഈ ഭൂചലനത്തിന് ദിവസങ്ങൾക്ക് മുമ്പ് 5.7, 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റ് രണ്ട് ഭൂചലനങ്ങളും അടുത്തടുത്തായി സംഭവിച്ചു. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് പാകിസ്ഥാനെങ്കിലും, ഈ ഭൂചലനങ്ങളുടെ തീവ്രത, ആഴം എന്നിവ ഗണ്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ഭൂകമ്പങ്ങൾ സ്വാഭാവികമാണോ അതോ അവ കൂടുതൽ ഭീകരമായ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം. ഉപരിതലത്തിന് സമീപം ശക്തമായ ഭൂചലനം ഉണ്ടാകുന്നതിനാൽ ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ കൂടുതൽ വിനാശകരമാണെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പാകിസ്ഥാനിൽ ഭൂകമ്പങ്ങൾ അസാധാരണമല്ലെങ്കിലും കിരാന കുന്നുകൾ, നൂർ ഖാൻ എയർബേസ് എന്നിവയുൾപ്പെടെ അറിയപ്പെടുന്ന ആണവ കേന്ദ്രങ്ങൾക്ക് സമീപം ഉണ്ടാകുന്നത് സംശയങ്ങൾ കൂട്ടി. പ്രചരിക്കുന്ന രേഖയിലെ സത്യം പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് റേഡിയേഷൻ ചോര്‍ച്ചയുണ്ടായെന്ന് സ്ഥാപിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്നാണ് ഈ രേഖയിൽ പറയുന്നത്. സമയ ഫോർമാറ്റ് പിശക്: '24:55 മണിക്കൂർ' എന്നത് ഒരു അസാധ്യമായ സമയമാണ്. 24-മണിക്കൂർ ക്ലോക്ക് 23:59 ന് അവസാനിക്കുന്നുവെന്നതാണ് വാസ്തവം. ഭാഷാപിശകുകൾ: നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും കാണാം. സ്ഥാപനപരമായ പൊരുത്തക്കേട്: റേഡിയോളജിക്കൽ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നത് പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (PNRA) അല്ലെങ്കിൽ പാകിസ്ഥാൻ ആറ്റോമിക് എനർജി കമ്മീഷൻ (PAEC) ആണ്. 'നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD)' എന്ന സ്ഥാപനം നിലവിലില്ല. വർഗ്ഗീകരണത്തിലെ പൊരുത്തക്കേട്: രേഖ 'രഹസ്യം' എന്നും 'ഉടൻ പുറത്തിറക്കുക' എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണ്. ഔദ്യോഗിക സ്ഥിരീകരണമില്ല: IAEA, PNRA, PAEC അല്ലെങ്കിൽ പാകിസ്ഥാൻ സർക്കാർ എന്നിവയിൽ നിന്ന് ഇതുവരെ വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഗ്രോക് ഫാക്ട് ചെക്ക്: ഈ രേഖ വ്യാജമാണെന്ന് ഗ്രോക് ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു ഈജിപ്ത്, ബോറോൺ വടക്കൻ പാകിസ്ഥാനിലെ മുറെയിലെ ഒരു സൈനിക വിമാനത്താവളത്തിൽ ഒരു ഈജിപ്ഷ്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് വിമാനം ഇറങ്ങിയതാണ് മറ്റൊരു സംശയാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിമാനം റേഡിയോആക്ടീവ് വികിരണം കുറയ്ക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ബോറോൺ രാസവസ്തുക്കളുടെ ഷിപ്പ്മെന്റ് വഹിച്ചിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത ഓപ്പൺ സോഴ്സ് ഇന്റലിജൻസ് അനലിസ്റ്റുകൾ പറയുന്നത്. ഈജിപ്തോ പാകിസ്ഥാനോ ഈ വിമാനത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും, ഈ സിദ്ധാന്തം ഓൺലൈനിൽ പെട്ടെന്ന് പ്രചാരം നേടി. പ്രത്യേകിച്ചും മുൻ സിഐഎ അനലിസ്റ്റും റാൻഡ് കോർപ്പറേഷൻ പ്രതിരോധ വിദഗ്ധനുമായ ഡെറക് ഗ്രോസ്മാന്റെ ആരോപണങ്ങള്‍ ഇതിന് ആക്കം കൂട്ടി. ദുരൂഹത വർധിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റിയിൽ നിന്നടക്കം റേഡിയോളജിക്കൽ സംഭവം നടന്നതായി വിശ്വസനീയമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഒരു ആണവ കേന്ദ്രവും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇന്ത്യ ആവർത്തിക്കുമ്പോഴും പാകിസ്ഥാൻ നിശബ്ദ തുടരുകയും ചെയ്യുന്നു. ഇതും ഈ വിഷയത്തില്‍ പാകിസ്ഥാന്റെ സുതാര്യതയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. കൃത്യമായ തെളിവുകളുടെ അഭാവമുണ്ടായിട്ടും, നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സിദ്ധാന്തങ്ങളാൽ നിറഞ്ഞ അവസ്ഥയാണ്. സംശയിക്കപ്പെടുന്ന ആക്രമണ മേഖലകൾക്ക് സമീപമുള്ള നാട്ടുകാർക്കിടയിൽ ഛർദ്ദി, ഓക്കാനം, തലവേദന എന്നിവ അനുഭവപ്പെട്ടതായി ആരോപിക്കപ്പെടുന്ന ദൃക്സാക്ഷി വിവരണങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ സ്ഥിരീകരിക്കപ്പെട്ട മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, ഈ സാഹചര്യത്തിലും പാകിസ്ഥാൻ തുടരുന്ന നിശബ്ദത സംശയകരമാണ്.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ തുർക്കിയും അസർബൈജാനും ബഹിഷ്ക്കരിച്ച് ഇന്ത്യക്കാർ
ഓ പ്പറേഷൻ സിന്ദൂർ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിൽ മാത്രമല്ല തുർക്കി, അസർബൈജാൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിനും ഒരു നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. 'തുർക്കിയും അസർബൈജാനും ബഹിഷ്കരിക്കുക' എന്ന ആശയം ഇന്ത്യയിലെ സാധാരണക്കാരിൽ നിന്നും സാമൂഹിക മാധ്യമങ്ങൾ വഴി ശക്തി പ്രാപിച്ചതോടെ പ്രമുഖ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും ഈ ബഹിഷ്കരണത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം മുഴുവൻ അപലപിച്ചപ്പോൾ, തുർക്കി പാകിസ്ഥാനോടൊപ്പം നിന്നതാണ് ഇന്ത്യൻ ജനതയിൽ തുർക്കിയോട് ദേഷ്യമുണ്ടാന് കാരണം. കൂടാതെ ഇന്ത്യയുടെ സൈനിക താവളങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടാൻ പാകിസ്ഥാൻ സൈന്യം തുർക്കി സോംഗർ ഡ്രോണുകൾ ഉപയോഗിച്ചതും എതിർസ്വരങ്ങൾക്ക് കാരണമായി. ഇതെല്ലാം തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള വ്യാപകമായ ആഹ്വാനത്തിലേക്ക് നയിച്ചു, ഇന്ത്യക്കാർ അങ്കാറയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും തുർക്കി ആപ്പിൾ ബഹിഷ്കരിക്കണമെന്നും അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. #WATCH | Pune, Maharashtra: Following Turkey's support for Pakistan amid recent tensions with India, Apple traders in Pune say they have decided to boycott Turkish apples Suyog Zende, an apple trader at Pune's APMC market, says, We have decided to stop buying apples from… pic.twitter.com/tldXdCF4p7 — ANI (@ANI) May 13, 2025 Due to Turkey's non-cooperative stance in the current global scenario involving India and Pakistan, we’ve decided not to offer any accommodation services to Turkish citizens in Goa. We stand firmly with our nation. Jai Hind — Goa Villas (@Goavilla_) May 8, 2025 'തുർക്കിയിൽ നിന്ന് ആപ്പിൾ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു, കാരണം, അവർ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു, പകരം ഹിമാചലിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ആപ്പിൾ വാങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യ തീവ്രവാദത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, തുർക്കി പാകിസ്ഥാന് ഡ്രോണുകൾ നൽകി. ചില്ലറ വിൽപ്പനക്കാരും തുർക്കി ആപ്പിൾ വേണ്ടെന്ന് വയ്ക്കുകയാണ്.' ബഹിഷ്കരണത്തെ പിന്തുണച്ച് പൂനയിലെ ആപ്പിൾ വ്യാപാരികൾ വ്യക്തമാക്കിയ നിലപാടാണിത്. India must re-define its relations with Turkey. Any agreement on route-sharing between any Indian airlines and Turkish airlines must be terminated. @PMOIndia , @MoCA_GoI — Prakash Singh (@singh_prakash) May 12, 2025 നിരവധി ഇന്ത്യക്കാർ തുർക്കിയിലേക്കുള്ള യാത്ര ബഹിഷ്കരിക്കുകയും വിമാനക്കമ്പനികൾ തുക്കിയുമായുള്ള എല്ലാ പങ്കാളിത്തവും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ അങ്കാറ സ്വീകരിച്ച നിലപാട് കണക്കിലെടുത്ത് ഗോവയിലെ തുർക്കി പൗരന്മാർക്ക് താമസ സൗകര്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാട് ഗോവ വില്ലാസ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ചില ആളുകൾ തുർക്കിയെക്കാൾ ഗ്രീസിനെ അനുയോജ്യമായ യാത്രാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്. This is Greece. It’s beautiful. It’s the arch-rival of Turkey. They vocally support us, while Turkey supplies weapons to Pakistan to attack us. Travel to Greece, not Turkey. Give business to our friends, not our enemies. It’s the bare minimum you can do for the country. pic.twitter.com/gev9vafmjI — THE SKIN DOCTOR (@theskindoctor13) May 13, 2025 Indians gave Rs 4,000+cr to Turkey & Azerbaijan last year through tourism. Created jobs. Boosted their economy, hotels, weddings, flights. Today, both stand with Pakistan after Pahalgam attack. Plenty of beautiful places in India & the world. Please skip these 2 places. Jai… — Harsh Goenka (@hvgoenka) May 13, 2025 തുർക്കി മാത്രമല്ല, അസർബൈജാനുമായുമുള്ള ബന്ധങ്ങളും ഇന്ത്യക്കാർ ഉപേക്ഷിക്കണമെന്ന രീതിയിലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യ ഭീകരവാദികൾക്കെതിരെ നിലപാടെടുത്തപ്പോൾ അസർബൈജാൻ പാക്കിസ്ഥാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതാണ് ഇതിന് കാരണം. 'കഴിഞ്ഞ വർഷം ടൂറിസത്തിലൂടെ ഇന്ത്യക്കാർ തുർക്കിക്കും അസർബൈജാനും 4,000 കോടിയിലധികം രൂപ നൽകി. തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അവരുടെ സമ്പദ്വ്യവസ്ഥ, ഹോട്ടലുകൾ, വിവാഹങ്ങൾ, വിമാനങ്ങൾ എന്നിവ ഉയർത്തി. ഇന്ന്, പഹൽഗാം ആക്രമണത്തിന് ശേഷം ഇരുവരും പാകിസ്ഥാനോടൊപ്പം നിൽക്കുന്നു. ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ രണ്ട് സ്ഥലങ്ങൾ ഒഴിവാക്കുക, എന്നാണ് വ്യവസായി ഹർഷ് ഗോയങ്ക അഭിപ്രായപ്പെട്ടത്.
'ശ്രീദേവിയെ കാണാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നവരുണ്ടായിരുന്നു'- വിനയ പ്രസാദ് | THUG CR/ 43/ 24
എത്രയോ അവാർഡ് കിട്ടുന്നതിന് തുല്യമാണ് മണിച്ചിത്രത്താഴിലെ ശ്രീദേവിയെന്ന ഒറ്റ കഥാപാത്രമെന്ന് വിനയ പ്രസാദ്. പെരുന്തച്ചൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിനയ പ്രസാദിന്റേതായി ഇനി റീലിസിന് ഒരുങ്ങുന്ന ചിത്രം നവാഗത സംവിധായകൻ ബാലു എസ് നായർ ഒരുക്കുന്ന തഗ് CR/ 43/ 24. ആദ്യമായി മലയാളത്തിൽ കന്യാസ്ത്രീയുടെ വേഷം ചെയ്യുന്ന സന്തോഷത്തിലാണ് വിനയ പ്രസാദ്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയ കഥയും കഥാപാത്രവും, തനിക്ക് മണിച്ചിത്രത്താഴും ശ്രീദേവിയും പോലെ സ്പെഷ്യലെന്ന് വിനയ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കാൺപൂർ: ഉത്തർപ്രദേശ് പൊലീസിന്റെ ഔദ്യോഗിക കോബ്രാ ബൈക്കിൽ പൊലീസ് കോൺസ്റ്റബിളിന്റെ ഷോ. ജലൗൺ ജില്ലയിലെ ബുണ്ടേൽഖണ്ഡ് എക്സ്പ്രസ് വേയിലാണ് പൊലീസുകാരൻ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തെ തുടർന്ന് അന്വേഷണം നടത്താൻ സർക്കിൾ ഓഫീസറെ നിയോഗിച്ചു. ദാകോർ പൊലീസ് സ്റ്റേഷനിലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യങ്ങൾ പകർത്തുന്ന സഹായി നിർദ്ദേശങ്ങൾ നൽകുന്നതിനനുസരിച്ചായിരുന്നു ബൈക്കഭ്യാസം. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന്, സമഗ്രമായ അന്വേഷണം നടത്താൻ സിഒ അർച്ചന സിങ്ങിനെ ചുമതലപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം അവസാനിച്ചുകഴിഞ്ഞാൽ കോൺസ്റ്റബിളിനെതിരെ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
വിരാട് കോലിക്ക് ആദരമൊരുക്കാന്‍ ആര്‍സിബി ആരാധകര്‍; ചിന്നസ്വാമില്‍ ആരാധകരെത്തുക വെള്ള ജഴ്സി ധരിച്ച്
ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ച വിരാട് കോലിക്ക് ആദരമൊരുക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലാണ് ഇതിഹാസ താരത്തിന് ആദരമൊരുക്കുക. 17ന് ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി ആരാധകര്‍ വെള്ള ജഴ്സി ധരിച്ച് സ്റ്റേഡിയത്തിലെത്തും. കോലിയുടെ ടെസ്റ്റ് കരിയറിനെ ആദരിക്കുന്നതിന് വേണ്ടിയാണ് വെള്ള ജഴ്സി ധരിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണിത്. മത്സരത്തിനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് ഇന്ത്യയുടെ ടെസ്റ്റ് ജഴ്സി ധരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുമല്ലെങ്കില്‍ പൂര്‍ണമായും വെള്ള നിറത്തിലുള്ള വസ്ത്രമോ ധരിച്ചുവരാനും പറഞ്ഞിട്ടുണ്ട്. ബെംഗളൂരു ആരാധകരുടെ ഈ നീക്കത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയും സ്വീകരണവുമാണ് ലഭിക്കുന്നത്. ചിന്നസ്വാമിയില്‍ വെള്ള ജഴ്സിയില്‍ ആരാധകര്‍ എത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച യാത്രയയപ്പായിരിക്കുമതെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച്ചയാണ് കോലി ടെസ്റ്റ് ക്രിക്കറ്റിന് വിരാമമിട്ടത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കോലി 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 30 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9,230 റണ്‍സാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍, അദ്ദേഹം ഇന്ത്യയെ ടെസ്റ്റ് റാങ്കിംല്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചിരുന്നു. 2018-19 ല്‍ ഓസ്ട്രേലിയയില്‍ ചരിത്രപരമായ പരമ്പര വിജയം കോലിക്ക് കീഴില്‍ ഇന്ത്യ നേടി. ഇതിനിടെ കോലിക്ക് രണ്ട് വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ തുടരാമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിന് അഭിപ്രായപ്പെട്ടു. ''കോലിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ അശ്വിന്. അശ്വിന്റെ വാക്കുകള്‍... ''മറ്റുള്ളവരില്‍ നിന്ന് കോലിയെ വേറിട്ട് നിര്‍ത്തിയത് അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയാണ്. അത് ബാറ്റിംഗ് ആകട്ടെ, ക്യാപ്റ്റന്‍സി ആകട്ടെ, ഫീല്‍ഡിംഗ് ആകട്ടെ എത്താ മേഖലയിലും അദ്ദേഹം ഒരു പടി മുന്നിലാണ്. രാവിലെ എന്താണ് കഴിക്കുന്നതെന്ന് ഞാന്‍ കോലിയോട് ചോദിക്കാന്‍ ആഗ്രഹിക്കാറുണ്ട്.'' അശ്വിന് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. A tribute to the one who brought Test cricket to life in this generation. Wear a white Test jersey at the next RCB game at Chinnaswamy. Please spread the word as much as you can. ❤️ pic.twitter.com/7GTMrdW77t — Yashvi (@BreatheKohli) May 13, 2025 കോലിയുടെ ഏറ്റവും വലിയ ശക്തിയായിരുന്ന ഊര്‍ജസ്വലതയെ കുറിച്ചും അശ്വിന് സംസാരിച്ചു. ''കോലിക്ക് ഇനിയും ഒന്നോ രണ്ടോ വര്‍ഷം കൂടി ടെസ്റ്റ് ബാക്കിയുണ്ടായിരുന്നു. ഓരോ മിനിറ്റിലും പൂര്‍ണ വേഗതയില്‍ പ്രവര്‍ത്തിക്കാനുള്ള മാനസിക ശേഷി ബാക്കിയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.'' അശ്വിന് പറഞ്ഞു.
ഉടനടി രാജ്യം വിടണം; ദില്ലിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ
ദില്ലി: ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശം നൽകി. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. എന്താണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം:തിരുവനന്തപുരത്ത് വഞ്ചിയൂരിൽ വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച കേസിലെ വിവരങ്ങൾ പുറത്ത്.സീനിയര്‍ അഭിഭാഷകന് രണ്ട് തവണ ശ്യാമിലിയെ മര്‍ദ്ദിച്ചെന്ന് പൊലീസ് രജിസ്റ്റർ ചെയ്തഎഫ്ഐആർ പറയുന്നു.ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണുവെന്നുംഎഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.തടഞ്ഞുവെക്കല്‍, സത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിന്നാലെ കേസിലെ പ്രതിയായ മുതിർന്ന അഭിഭാഷകൻ ബെയ്ലിൻ ദാസിനെ പിടികൂടാൻ നഗരത്തിൽ പോലീസ് വ്യാപക തെരച്ചിൽ തുടങ്ങി. ജൂനിയർ അഭിഭാഷകയായ ശ്യാമിലി, അഡ്വ. ബെയ്ലിൻ ദാസിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ശ്യാമിലിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാൽ വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരിച്ചെത്തിയ ശ്യാമിലി തന്നെ പിരിച്ചുവിട്ടതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ബെയ്ലിൻ ദാസ്, തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു എന്നുമാണ് അഡ്വ.ശ്യാമിലി ആരോപിക്കുന്നത്. ശ്യാമിലിയുടെ സിടി സ്കാൻ പരിശോധന പൂർത്തിയായി. സംഭവത്തിൽ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നൽകിയിരുന്നു. പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. പ്രതിയായ അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. ആക്രമണം കണ്ടിട്ടും ബെയ്ലിൻ ദാസിൻ്റെ ഓഫീസിലെ ആരും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ഉടനെ അഭിഭാഷക ബന്ധുക്കളെ വിളിച്ചു വരുത്തിയപ്പോള്‍ ആരോപണ വിധേയനായ അഭിഭാഷകനെ അവിടെ നിന്ന് മാറ്റാനുള്ള സഹായം മറ്റുള്ളവർ ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെ സമീപത്താണ് അഭിഭാഷകന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അഭിഭാഷകനെ അവിടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയിരുന്നു.
തലയും പിള്ളേരും എത്താൻ വൈകും, ഛോട്ടാ മുംബൈ റീ റിലീസ് മാറ്റി, നിരാശയോടെ ആരാധകര്‍
മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഇത്. മോഹന്‍ലാലിന്റെ വരുന്ന പിറന്നാള്‍ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജുവും ഈ ഡേറ്റ് കണ്‍ഫേം ചെയ്തിരുന്നു. പിന്നീട് റീ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഛോട്ടാ മുംബൈ തിയറ്ററിലേക്ക് വീണ്ടും വൈകും എന്നാണ് പുതിയ അറിയിപ്പ്. തുടരും വിജയകരമായ പ്രദര്‍ശനം തുടരുന്നതിനാല്‍ ചിത്രം അല്പം വൈകും എന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ മണിയൻപിള്ള രാജു തന്നെ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്റര്ടെയ്ന്മെന്റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന് എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്, ബിജുക്കുട്ടന്, സായ് കുമാര്‍, രാജന് പി ദേവ്, വിനായകന്, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന് ഹനീഫ, ഭീമന് രഘു, വിജയരാഘവന്, ബാബുരാജ്, സനുഷ, ഗീത വിജയന്, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്, കൊച്ചുപ്രേമന്, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ സമീപ വര്‍ഷങ്ങളില്‍ തങ്ങളുടെ ഒത്തുചേരലുകളില്‍ പലപ്പോഴും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഫടികം, ദേവദൂതന്, മണിച്ചിത്രത്താഴ് അടക്കമുള്ള റീ റിലീസുകള്‍ക്ക് ശേഷമെത്തുന്ന മോഹന്‍ലാലിന്റെ റീ റിലീസ് കൂടിയാണ് ഛോട്ടാ മുംബൈ. വലിയ റീപ്പീറ്റ് വാലു ഉള്ള ചിത്രം ആയിട്ടാണ് ഛോട്ടാ മുംബൈയെ കണക്കാക്കുന്നത്. ടെലിവിഷനിലും ഹിറ്റാണ് ഛോട്ടാ മുംബൈ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദില്ലി: പതിവുപോലെ ആടുകളെയും കാലികളെയും മേയ്ച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു കൂട്ടം ഗ്രാമീണർ ബിരുദേവിനെ തേടിയെത്തിയത്. അവരുടെ കയ്യിൽ പൂമാലയും ആരതിയും മുഖം നിറയെ അഭിമാനവും സന്തോഷവുമായിരുന്നു. അമേജ് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരു വാർത്തയും കൊണ്ടുവന്നിരുന്നു. 2024ലെ സിവിൽ സർവീസ് പരീക്ഷ അഖിലേന്ത്യാ തലത്തിൽ 551ാം റാങ്ക് നേടിയിരിക്കുകയാണ് ബിരുദേവ്! അങ്ങനെ ഒരു ഗ്രാമം മുഴുവൻ ബിരുദേവിന്റെയും കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കാളികളായി. പ്രയാഗ്രാജിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി ആടുകളെ മേയ്ക്കുന്ന ജോലി ചെയ്യുന്ന കുറുബ സമുദായത്തിൽപെട്ട കുടുംബത്തിലാണ് ബിരുദേവ് സിദ്ധപ്പ ധോണി ജനിച്ചത്. തീർത്തും സാധാരണക്കാരായ കുടുംബം. ഈ കുടുംബത്തിലെ ഏറ്റവും ഇളയ മകനാണ് ബിരുദേവ്. സാമ്പത്തികമായി പിന്നാക്കമായിരുന്നെങ്കിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ബിരുദേവിന്റെപിതാവ് അതീവ ശ്രദ്ധാലുവായിരുന്നു. ബിരുദേവിന്റെ മൂത്ത സഹോദരൻ സൈനികനായിരുന്നു. സഹോദരനായിരുന്നു ഈ യുവാവിന്റെ പ്രചോദനം. രാജ്യത്തെ സേവിക്കാനായിരുന്നുബിരുദേവിന്റെയുംആഗ്രഹം. എന്നാൽ ചില പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് അദ്ദേഹത്തിനത് സാധിച്ചില്ല. പക്ഷേ സാഹചര്യങ്ങൾ പരിമിതമായിരുന്നിട്ടും ബിരുദേവ്ബിടെക് ബിരുദം നേടി. കുറച്ചുകാലം പോസ്റ്റ് ഓഫീസിൽ ജോലി ചെയ്തു. അതേ സമയം സിവിൽ സർവീസ് എന്ന സ്വപ്നം ബിരുദേവിന്റെ മനസിൽ തെളിമയോടെ തന്നെ നിന്നു. അങ്ങനെ സിവിൽ സർവീസ് പരീക്ഷയെഴുതി. പക്ഷേ ആദ്യശ്രമത്തിലും രണ്ടാം ശ്രമത്തിലും പരാജയമായിരുന്നു ഫലം. തോറ്റുപിൻമാറാൻ ബിരുദേവ്തയ്യാറായിരുന്നില്ല. മറിച്ച്, തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹം കൂടുതൽ ദൃഢനിശ്ചയത്തോടെ ശ്രമിച്ചു. ദിവസത്തിന്റെ മുക്കാല്‍പങ്കും പഠനത്തിനായി മാറ്റിവെച്ചു. അങ്ങനെ 2024ലെ പരീക്ഷയിൽ 551ാം റാങ്കോടെ വിജയിച്ചപ്പോൾ ഈ യുവാവിന്റെ കഠിനാധ്വാനം ഫലം കണ്ടു. അങ്ങനെ തന്റെ സമുദായത്തിൽ നിന്ന് ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ വ്യക്തിയായി ബിരുദേവ് സിദ്ധപ്പ ധോനിമാറി. ഐപിഎസ് ഓഫീസറായി സേവനമനുഷ്ഠിക്കണമെന്നാണ് ബിരുദേവിന്റെ ആഗ്രഹം. Read Also: ഇവനെക്കൊണ്ടൊന്നും പറ്റില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ! 10-ാം ക്ലാസ് പാസായ ആദ്യ വിദ്യാർത്ഥി; ഗ്രാമത്തിന് ഉത്സവം യുപിഎസ്സിയെക്കുറിച്ചോ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചോ കൂടുതലൊന്നുമറിയില്ലെങ്കിലും തന്റെ മകൻ പരീക്ഷയിൽ മികച്ച വിജയം നേടിയെന്നും പൊലീസ് ഉദ്യോഗസ്ഥനാകുമെന്ന് ആളുകൾ പറയുണ്ടെന്നും അത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ബിരുദേവിന്റെ പിതാവ് സിദ്ധപ്പ പറയുന്നു. ബിരുദേവ് ഒരു നല്ല ഉദ്യോഗസ്ഥനാകണമെന്നും ഞങ്ങളെപ്പോലുള്ള ദരിദ്രരെ സഹായിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ വിജയം ഞങ്ങളുടെ സമൂഹത്തിലെ മറ്റ് യുവാക്കൾക്കും യുവതികൾക്കും പ്രചോദനമാകും. നാനവാടിയിൽ താമസിക്കുന്നബിരുദേവിന്റെ അമ്മാവന് യല്ലപ്പ ഗഡ്ഡിയും അഭിമാനത്തോടെ പറയുന്നു.
നിപ: മലപ്പുറത്ത് 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, 166 പേര് സമ്പര്‍ക്കപ്പട്ടികയില്‍
മലപ്പുറം : മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര് ഹൈ റിസ്കിലും 101 പേര് ലോ റിസ്കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം പേര് എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര് ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്. പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മന്ത്രി നിര്‍ദേശം നല്കി. സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാനും നിര്‍ദേശം നല്കി.
ദില്ലി:രാജകീയ വരവേൽപ്പോടെ സ്വീകരിച്ചാനയിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സാമ്പത്തിക സഹകരണ കരാറും പ്രതിരോധകരാറുകളിലും ഒപ്പുവെച്ച് സൗദി അറേബ്യ. 142 ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാറാണ് സൗദിയും അമേരിക്കയും ഒപ്പുവച്ചത്. സൗദിയുടെ റോയൽ എയർഫോഴ്സ് അകമ്പടിയിൽ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. നാളെ അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ലെന്നതും പലസ്തീൻ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നതും ലോകശ്രദ്ധയെ ട്രംപിലേക്കെത്തിക്കുന്നുണ്ട്. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഏറ്റവും വലിയ ചലനങ്ങളുണ്ടായത് മിഡിൽ ഈസ്റ്റ് മേഖലയിലാണ്. ഹമാസ് - ഇസ്രയേൽ വെടിനിർത്തൽ ഇതിൽ ഏറ്റവും പ്രധാനമാണ്. ഇസ്രയേൽ സന്ദർശിക്കാതെ മടങ്ങുന്ന ട്രംപ്, പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുമോയെന്ന് അഭ്യുഹങ്ങൾ സജീവമാണ്. ഹൂത്തികളുമായി നിലപാട് മയപ്പെടുത്തിയതും ഹമാസുമായി ചർച്ച ചെയ്ത് അമേരിക്കൻ - ഇസ്രയേലി ബന്ദിയെ മോചിപ്പിച്ചതും ശ്രദ്ധേയം. ഇന്ന് നൽകിയത് രാജകീയ വരവേൽപ്പാണ് സൗദി ട്രംപിന് നൽകിയത്. സൗദിക്കൊപ്പം യുഎഇയും ഖത്തറും ട്രംപ് സന്ദർശിക്കുന്നുണ്ട്. നാളെ സൗദിയിൽ വെച്ച് ഗൾഫ് ഉച്ചകോടിയിൽ ഒമാനും കുവൈത്തും ബഹ്റിനും അടക്കം പങ്കെടുക്കുന്നുണ്ട്. ജിസിസി രാഷ്ട്രങ്ങളെ ഒറ്റയടിക്ക് കാണാൻ ട്രംപിന് കഴിയുന്നു എന്നതാണ് ഈ സന്ദർശനത്തിലെ മറ്റൊരു പ്രത്യേകത. ഈ ഉച്ചകോടിയിൽ അമേരിക്കയുടെ മിഡിൽ ഈസ്റ്റ് നയം ട്രംപ് പ്രഖ്യാപിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധ, ഊർജ്ജ, വ്യോമയാന, എ.ഐ മേഖലകളിൽ ട്രില്യൺ ഡോളർ കരാറുകൾ പിറക്കുന്നതാകും സന്ദർശനമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ചൈനയ്ക്കും മുകളിൽ മിഡിൽ ഈസ്റ്റുമായി ഈ ബന്ധം നിലനിർത്തുകയെന്നത് അമേരിക്കയ്ക്ക് പ്രധാനമാണ്. സൗദിയുമായി സിവിൽ ആണവ സഹകരണ കരാർ യാഥാർത്ഥ്യമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്ന ഡിമാൻഡ് അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. 4 വർഷത്തിനുള്ളിൽ 600 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കാനാണ് സൗദിയുടെ ആലോചന. 2.5 ട്രില്യൺ മൂല്യമുള്ള സൗദിയുടെ ധാതു ഖനന സാധ്യതയും പരിശോധിക്കുന്നുണ്ട്. ഖത്തറും യുഎഇയും അമേരിക്കയിൽ നിന്ന് കൂടുതൽ ബോയിങ് വിമാനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്.
ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ മുൻനിര ടീമുകളായ ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് തിരിച്ചടി. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമായതോടെ ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു, എന്നാല്‍ മേയ് 17 മുതല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കും. ജൂണ്‍ മൂന്നിനായിരിക്കും ഐപിഎല്‍ ഫൈനല്‍. ഇതിനിടെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ജോസ് ബട്ട്ലര്‍ (ഗുജറാത്ത് ടൈറ്റൻസ്), വില്‍ ജാക്ക്സ് (മുംബൈ ഇന്ത്യൻസ്), ജേക്കബ് ബെഥല്‍ (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു) എന്നീ താരങ്ങള്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയിട്ടുണ്ട്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. ഐപിഎല്ലില്‍ പ്ലേ ഓഫ് നടക്കുന്ന സമയത്തുതന്നെയായിരിക്കും വിൻഡീസ് പരമ്പരയും. നാട്ടിലേക്ക് മടങ്ങിയിരിക്കുന്ന താരങ്ങള്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ എത്തിച്ചേര്‍ന്നേക്കും. എന്നാല്‍, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ എൻഒസി ആവശ്യമായി വരും. ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷം ആരംഭിക്കുന്നതിന് മുൻപ് മേയ് 25നായിരുന്നു ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരുന്നത്. അതുവരെയുള്ള അനുമതിയാണ് നിലവില്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഐപിഎല്‍ എട്ട് ദിവസത്തേക്ക് കൂടി നീട്ടിയതോടെ പുതിയ എൻഒസിയുണ്ടെങ്കില്‍ മാത്രമെ താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന്റെ ഭാഗമാകാൻ കഴിയു. ഗുജറാത്തും മുംബൈയും ബെംഗളൂരുവും പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകളാണ്. പ്ലേ ഓഫിലേക്ക് എത്താൻ സാധ്യതയുള്ളവരും. ഈ സീസണില്‍ ഗുജറാത്തിന്റെ ഏറ്റവും മികച്ച ബാറ്ററിലൊരാളാണ് ബട്ട്ലര്‍. ഇതിനോടകം തന്നെ 500 റണ്‍സിലധികം നേടി. വില്‍ ജാക്സും ബെഥലും തങ്ങള്‍ ലഭിച്ച അവസരങ്ങളില്ലാം തിളങ്ങിയിട്ടുണ്ട്. വില്‍ ജാക്സ് എന്ന ബാറ്ററിനേക്കാള്‍ ഉപരി താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് മുംബൈക്ക് തുണയായിട്ടുള്ളത്.
'മാലപ്പടക്കം തിരികൊളുത്തി.. ലിസ്റ്റിൻ പറഞ്ഞ ആ നടൻ'| Dhyan Sreenivasan
'ലിസ്റ്റിൻ സ്റ്റീഫൻ എന്ന മാർക്കറ്റിങ് സിംഹം. ഈ സിനിമയെ നന്നായി മാർക്കറ്റ് ചെയ്തു'. പ്രിൻസ് ആൻഡ് ഫാമിലി സിനിമയുടെ പ്രസ്മീറ്റിൽ ചിരി പടർത്തി ധ്യാൻ ശ്രീനിവാസൻ.
''എല്ലാരും കൂടി ഇവിടെ ബസിറക്കി വിട്ടിരുന്നെങ്കില്‍, എന്റെ കുട്ടിയെ നാടോടികള്‍ കൊണ്ടുപോയേനേ'
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. വീട്ടുകാരുമായി അല്ലറചില്ലറ തര്‍ക്കങ്ങളും പിണക്കങ്ങളും എല്ലാവര്ക്കും പതിവുള്ളതാണല്ലോ. ഏതെങ്കിലുമൊക്കെ വിഷയം തര്‍ക്കത്തില്‍ എത്തുമ്പോള്‍ ജയിക്കാന്‍ നമ്മള് പരമാവധി പൊരുതും. എനിക്കാണെങ്കില്‍ തോറ്റു കൊടുക്കാന്‍ തീരെ ഇഷ്ടവുമല്ല. തര്‍ക്കങ്ങള്‍ നീളുമ്പോള്‍ മുന്‍പൊക്കെ അമ്മ പ്രയോഗിക്കാറുള്ള ഒരു പൂഴിക്കടകന്‍ ഉണ്ട്. 'ഹും.. നീ വല്യ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒക്കെ ആയിരിക്കും. അതൊക്കെ എന്നാ? അന്ന് ഞങ്ങളൊന്നും ശ്രദ്ധിച്ചില്ലാര്ന്നേ കാണാര്ന്നു. ഇപ്പൊ ഏതേലും നാടോടികള്ടൊപ്പം നാടുതെണ്ട്വായിരിക്കും നീയ്യ്. അത് മറക്കണ്ട' അത് കേള്‍ക്കേണ്ട താമസം, കാറ്റ് പോയ ബലൂണ്‍ പോലെ ആകും ഞാന്‍. പിന്നെ, ആ പരിസരത്ത് നില്‍ക്കില്ല. മിണ്ടാതെ സ്ഥലം വിടും. അമ്മക്ക് അത് നന്നായി അറിയാം. അതുകൊണ്ടാണ് സംസാരം അധികമാകുമ്പോള്‍ അക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നത്. ഇനി, അമ്മ ഇടയ്ക്ക് ഓര്‍മ്മപ്പെടുത്തിയിരുന്ന ആ സംഭവത്തിന്റെ കാരണം തേടിയാലോ? അതറിയണമെങ്കില്‍ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ പുറകിലേക്ക് പോകണം. അന്നൊക്കെ സ്കൂള്‍ അവധിവന്നാല്‍ അമ്മ വീട്ടിലേക്കാണല്ലോ മിക്കവാറും പേര് പോകാറുള്ളത്. അത്തരത്തിലുള്ള ഒരു യാത്രയാണ് ഈ സംഭവത്തിന്‍െ പശ്ചാത്തലം. എടപ്പാളിനടുത്ത് പൂക്കരത്തറ ആണ് അമ്മ വീട്. അച്ഛന് വീടായ കുന്നംകുളത്തുനിന്നും അരമണിക്കൂറിലേറെ യാത്രയുണ്ട് അവിടേക്ക്. എടപ്പാള്‍വരെ എപ്പോഴും ബസ്സുകള്‍ കാണും. അവിടെനിന്ന് നാലഞ്ചു കിലോമീറ്റര്‍. ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഒരു കിലോമീറ്ററോളം നടക്കം. എടപ്പാളില്‍ നിന്ന് പൂക്കരത്തറയ്ക്ക് പോകാന്‍ ബസ്സിനെക്കാള്‍ കൂടുതലായി ആളുകള്‍ ആശ്രയിച്ചിരുന്നത് ജീപ്പുകള്‍ ആയിരുന്നു. ഇടവിട്ട് ഉണ്ടാകുമെങ്കിലും എപ്പോഴും നല്ല തിരക്കായിരിക്കും. കുന്നംകുളത്തുനിന്നും പൂക്കരത്തറ വഴി പുതുപൊന്നാനിയ്ക്ക് ഒരു ബസ് ഉണ്ടായിരുന്നു അന്ന്. ജോഹര്‍. ഒരു ദിവസം ഒന്നോ രണ്ടോ ട്രിപ്പ് ആണ് അതിന് ഉണ്ടായിരുന്നത്. പഴയ വണ്ടി ആയതിനാല്‍ എന്നും ഉണ്ടാവണം എന്നില്ല. ആശാന് ഇടയ്ക്കിടയ്ക്ക് പണി മുടക്കും. എന്നാലും ജീപ്പിലെ തിക്കും തിരക്കിയുള്ള യാത്ര ഇഷ്ടമല്ലാത്തതു കൊണ്ട് ബസ് കിട്ടാന്‍ പരമാവധി ഞങ്ങള്‍ കാത്തിരിക്കാറുണ്ട്. പൂക്കരത്തറ ബസ് സ്റ്റോപ്പിലെ 'വെയ്റ്റിംഗ് ഷെഡ്' എന്ന ബോര്‍ഡ് കാണുമ്പോള്‍ അച്ഛന് അമ്മയെ കളിയാക്കും, 'വെയ്റ്റിംഗ് മാത്രമേ ഉണ്ടാകൂ, ബസ് ഉണ്ടാകില്ല'. ഇനി കാര്യത്തിലേക്കു വരാം. ഒരവധിക്കാലം. ഞാനന്ന് രണ്ടിലോ മൂന്നിലോ പഠിക്കുന്നു. അമ്മയോടൊപ്പം ഞങ്ങള്‍ മൂന്നു മക്കളും അമ്മ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ഭാഗ്യത്തിന് അന്ന് 'ജോഹര്‍' ഉണ്ടായിരുന്നു. കുന്നംകുളത്തു നിന്നും ബസില്‍ കയറി. വലിയ തിരക്കൊന്നുമില്ല. ഞങ്ങള്‍ മധ്യത്തിലെ സീറ്റിലാണ്. എനിക്കാണേല്‍ ബസില്‍ കയറിയാല്‍ ഏറ്റവും മുന്നില്‍ ഇരിക്കാനായിരുന്നു ഇഷ്ടം. റോഡും, വണ്ടികളും, ഡ്രൈവറുടെ കരവിരുതും കണ്ട് ആസ്വദിച്ചങ്ങനെ യാത്ര ചെയ്യാം. ഞാന്‍ വാശി പിടിച്ചു. 'നമുക്ക് മുന്നില്‍ ഇരിക്കാം'. പക്ഷെ അമ്മയ്ക്കും, ചേച്ചിയ്ക്കും, ചേട്ടനും അവിടെ തന്നെ ഇരുന്നാല്‍ മതി. ഞാന്‍ നിന്ന് ചിണുങ്ങാന്‍ തുടങ്ങി. എന്റെ വാശി കൂടിവന്നപ്പോ അമ്മ പറഞ്ഞു, 'എന്നാ നീ പോയി അവിടെ ഇരുന്നോ' എനിക്ക് സന്തോഷമായി. അങ്ങിനെ, ഞാന്‍ എഴുന്നേറ്റ് മുന്നിലെ സീറ്റിലിരുന്നു. അന്ന് അവിടെ സീറ്റ് അല്ല പെട്ടിയാണ്. മുകളില്‍ ഒരു കുഷ്യനും. അവിടെ ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് പേടിയൊന്നും തോന്നിയില്ല. സ്ഥിരം യാത്ര ചെയ്യാറുള്ള വണ്ടി. തിരക്കും കുറവ്. പരിചയമുള്ള ബസ് ജീവനക്കാര്‍. അതിനാല്‍, കാഴ്ചകള്‍ ആസ്വദിച്ച് യാത്രതുടര്‍ന്നു. ഉള്‍പ്രദേശത്തേക്ക്, വല്ലപ്പോഴുമുള്ള വണ്ടി ആയതിനാല്‍ കുറച്ചു ദൂരം ചെന്നപ്പോള്‍ വണ്ടിയില്‍ ആളുകള്‍ നിറയാന്‍ തുടങ്ങി. എനിക്കാണേല്‍, ഇറങ്ങേണ്ട സ്ഥലം കണ്ടാല്‍ അറിയാവുന്നത് കൊണ്ടും, ഇറങ്ങുമ്പോള്‍ വീട്ടുകാര്‍ വിളിക്കുമല്ലോ എന്ന ചിന്തകൊണ്ടും ഒട്ടും കൂസലില്ലായിരുന്നു. അങ്ങനെ നമ്മുടെ 'ജോഹര്‍' എടപ്പാള്‍ എത്തി. ഒരു പെട്രോള്‍ പമ്പില്‍ ആണ് വണ്ടികള്‍ കയറ്റി ഇടാറ്. വണ്ടി, പമ്പില്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവറും കണ്ടക്ടറും ചായ കുടിക്കാന്‍ പോയി. ഒരുപാട് ആളുകള്‍ വണ്ടിയില്‍ ഇടിച്ചു കയറി. വണ്ടി നിറഞ്ഞു. എന്റെ ചുറ്റും നിറയെ സ്ത്രീകള്‍. കുട്ടി ആയതിനാല്‍ എല്ലാവരും തള്ളിത്തള്ളി ഒരു സൈഡിലേക്ക് ഒതുക്കി. വിമ്മിഷ്ടപ്പെട്ട്, ഒരുവിധത്തില്‍ ഞാന്‍ അവിടെ ഇരുന്നു. ഒരു സ്ത്രീ ചോദിച്ചു, 'മോന് ഏട്യ പോണ്ടേ?' 'നിക്ക് എടപ്പാളിലാ പോണ്ടേ'. അമ്മവീട് പൂക്കരത്തറ ആണെങ്കിലും എടപ്പാള്‍ പോവുകയാണ് എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. ആ ഒരു ശീലത്തിലാണ് അങ്ങനെ പറഞ്ഞത്. ഇന്നും, ആരെങ്കിലും ചോദിച്ചാല്‍ 'അമ്മ വീട് എടപ്പാള്‍ ആണ്' എന്നാണ് പറയാറ്. എന്റെ മറുപടി കേട്ട് അടുത്തിരുന്നവര്‍ ഒന്ന് ഞെട്ടിയ പോലെ. 'ഹേ, എടപ്പാളാ. മോനെ എടപ്പാള്‍ എത്തീല്ലോ. ഈയ്യ് എറങ്ങീല്ല്യേ?' 'അല്ല.... ഇതല്ല നിക്ക് ഇറങ്ങണ്ട സ്ഥലം. സ്ഥലം കണ്ടാല്‍ എനിക്ക് അറിയുന്നതല്ലേ'-ഞാന്‍ ചുറ്റും കണ്ണോടിച്ച് പറഞ്ഞു. പക്ഷെ അവര്‍ എന്നെ വിടുന്ന മട്ടില്ല. എന്തോ കുഴപ്പം ഉണ്ട് എന്ന മട്ടില്‍ അവരെല്ലാവരും എന്നെത്തന്നെ നോക്കി നില്‍പ്പായി. എനിക്കാണെങ്കില്‍ ആകെ പരിഭ്രമം. ഞാന്‍ വീണ്ടും ചുറ്റും നോക്കി. 'ഇനി ഇവര്‍ പറഞ്ഞപോലെ ഇവിടെ ആകുമോ എനിക്ക് ഇറങ്ങേണ്ടത്. തിരക്ക് കാരണം അമ്മയെയും സഹോദരങ്ങളേയും കാണാനും ഇല്ല. ഇനി അവരെല്ലാം എന്നെ ഇട്ടേച്ചു പോയോ?' ആകെ ആശയക്കുഴപ്പമായി. സ്ത്രീകളുടെ ബഹളം കണ്ടിട്ടാകണം കുറച്ച് ആണുങ്ങളും രംഗപ്രവേശനം ചെയ്തു. വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് അവര്‍ എന്റെ അടുത്തേക്കെത്തി. 'മോന് എടപ്പാള്ക്കല്ലേ പോണ്ട്?. അതാണ് എടപ്പാള്‍. മോന് ആരൊപ്പ വന്നേ? ഓര് ഏട്യാ?' ചോദ്യങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു. അതിനിടയ്ക്ക് ചിലര്‍ 'അയ്യോ ഈ കുട്ടീനെ ഒറ്റിയാക്കി തള്ള പോയെ' എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കാനും തുടങ്ങി. പല ഭാഗത്തു നിന്നും പല കമന്റുകളും വന്നു തുടങ്ങിയപ്പോള്‍ എനിക്ക് എത്തുംപിടിയും കിട്ടാതെയായി. തലകറക്കം വരുന്നുണ്ടോ എന്ന് സംശയവും. രക്ഷപെടാനായി മനസ്സുവെമ്പി. അതിനിടയ്ക്ക് ചിലര്‍ എന്നെ പൊക്കി എഴുന്നേല്‍പ്പിച്ചു 'മോന് ഈടെ എറങ്ങിക്കോ. വീട്ടാര് ഈടെ ഏടേലും കാണും. ഈ ബസ് പ്പൊ പോകും' എന്നൊക്കെ പറഞ്ഞു. ഞാന്‍ ആകെ പേടിച്ചു വിറച്ചു. 'ഇവിടെ ഇറങ്ങി ഞാന്‍ എന്ത് ചെയ്യാനാ? വീട്ടുകാരെ എവിടെ തപ്പും?' ഭയം നിറഞ്ഞ മനസ്സില്‍ നിന്ന് വാക്കുകള്‍ പുറത്തു വന്നോ എന്നറിയില്ല എങ്കിലും ഞാന്‍ അവരോട് പറഞ്ഞുകൊണ്ടേ ഇരുന്നു. 'എനിക്ക് ഇറങ്ങേണ്ട സ്ഥലം ഇതല്ല, എന്റെ അമ്മയും ചേച്ചിയുമൊക്കെ ഇതില്‍ ഉണ്ട്' ആര് കേള്‍ക്കാന്‍? എല്ലാവരും കൂടി എന്നെ ഉന്തിത്തള്ളി, ബസ്സില്‍ നിന്നും പുറത്താക്കാനുള്ള തത്രപ്പാടിലായിരുന്നു. അറക്കാന്‍ കൊണ്ടു പോകുന്ന മാടിനെപ്പോലെ, ഒരടി അവര്‍ മുന്നോട്ട് വലിയ്ക്കുമ്പോള് രണ്ടടി പുറകിലേയ്ക്ക് ഞാന്‍ നീങ്ങിക്കൊണ്ടിരുന്നു. ഒരു വിധത്തില്‍ അവരെല്ലാവരും കൂടി എന്നെ ഡോറ് വരെ എത്തിച്ചു. എല്ലാം കൈവിട്ട് പോയ അവസ്ഥ. തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട പ്രതി തൂക്കുകയറിനു മുന്നില്‍ നില്‍ക്കുന്നമട്ടില്‍ അവര്‍ക്കിടയില്‍ ഞാന്‍ നിന്നു. അവസാന നിമിഷം വന്ന രാഷ്ട്രപതിയുടെ ദയാഹര്‍ജി പോലെ, ആ സമയം സാക്ഷാല്‍ ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഡ്രൈവറുടെ രൂപത്തില്‍. ഡ്രൈവറുടെ പേര് അപ്പുവേട്ടന് എന്നാണെന്നാണ് ചെറിയ ഒരു ഓര്‍മ്മ. വണ്ടിയില്‍ കയറിയാല്‍ വീട്ടുകാര്യങ്ങളും പഠിപ്പിന്റെ കാര്യങ്ങളും ചോദിച്ചറിയുന്ന ആളാണ് അപ്പുവേട്ടന്. വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ആ രൂപം ഇപ്പോഴും മായാതെ മനസ്സിലുണ്ട്. നല്ല തടിച്ച്, വയറൊക്കെ ചാടി, ഉയരമുള്ള ഒരാള്‍. ആജാനബാഹു ആണെങ്കിലും സൗമ്യനാണ്. ചിരിച്ച മുഖം, നല്ല പെരുമാറ്റം. 'നിങ്ങള്‍ എങ്ങട്ടാ ഈ കുട്ട്യേ കൊണ്ടോണെ?' ആ ആള്‍ക്കൂട്ടവും, ദയനീയമായ എന്റെ നില്‍പ്പും കണ്ട് അപ്പുവേട്ടന്റെ വക ചോദ്യം. 'ഡ്രൈവറേ, ഈ കുട്ടിക്ക് എടപ്പാള്‍ എറങ്ങേണ്ടാണ്. വീട്ടാര് വിട്ട് പോയിക്കണ്. ങ്ങള് വീട്ടാരെ തപ്പാന്‍ വേണ്ടി' ആരോ പറഞ്ഞു. ഡ്രൈവര്‍ ചിരി തുടങ്ങി. പെട്ടെന്ന് തന്നെ അയാളുടെ ചിരിമാഞ്ഞു, മുഖത്ത് ഗൗരവം നിറഞ്ഞു. പിന്നെ, എല്ലാവരോടും അയാള്‍ കയര്‍ത്തു. 'ങ്ങള് എന്താ പറേണെ? ങ്ങളൊക്കെ എന്ത് കണ്ടിട്ടാണ്? കാര്യങ്ങളറിയാണ്ട് ഓരോന്ന് ചെയ്യണ്. ഈ കുട്ടീന്റെ അമ്മ അവിട്ഇരിക്കിണ്ടല്ലോ. ഇവര്‍ക്ക് ഇവിടല്ല എറങ്ങണ്ടേ' ഡ്രൈവറുടെ വാക്കുകള്‍ കേട്ട് ചുറ്റും കൂടിയവര്‍ ചൂളിപ്പോയി. അവര്‍ മുഖത്തോടു മുഖം നോക്കി പണി പാളിയല്ലോ എന്ന മട്ടില്‍ നിന്നു. വാതില്ക്കല് എന്തോ ബഹളം നടക്കുന്നത് കണ്ടിട്ടായിരിക്കണം ആ സമയം അമ്മ എഴുന്നേറ്റത്. അമ്മ കാണുന്നത്, കുറെ ആളുകളുടെ ഇടയില്‍ ഇപ്പോ കരയും എന്ന മട്ടില്‍ നില്ക്കുന്ന എന്നെ. 'അയ്യോ എന്റെ മോന്' എന്നും പറഞ്ഞ് അമ്മ ഓടി വന്നു. അമ്മയെ കണ്ടതോടെ എന്റെ സകല നിയന്ത്രണവും വിട്ടു. തിക്കിത്തിരക്കി അമ്മയുടെ അടുത്തെത്തി മുറുകെ കെട്ടിപിടിച്ചു നിന്നു. 'ആര്‍ക്കും എന്നെ വിട്ടുകൊടുക്കല്ലേ' എന്ന മട്ടില്‍. 'ഹാ ഈടെ ആള് ഉണ്ടേന്യോ. ന്ന പ്പറയണ്ടേ.' എന്നൊക്കെ പറഞ്ഞ് ബഹളം വെച്ചിരുന്നവര്‍ എല്ലാം പതിയെ ഉള്‍വലിഞ്ഞു. ഡ്രൈവര്‍, ചിരിച്ചുകൊണ്ട് സീറ്റിലേക്ക് ചെന്നിരുന്നു. 'എല്ലാവരും കൂടി എടപ്പാള്‍ സെന്ററില്‍ ഇറക്കിവിട്ട്, ഏതെങ്കിലും നാടോടികള്‍ കൊണ്ടുപോയേനേ' എന്നാണ് അതിനു ശേഷം അമ്മ എന്നെ കളിയാക്കിയിരുന്നത്. എന്തായാലും ആ സംഭവത്തിനു ശേഷം മുന്‍സീറ്റില്‍ ഇരിക്കാനുള്ള പൂതി കുറച്ചു കാലത്തേക്കെങ്കിലും ഇല്ലാതെയായി എന്നുപറയാം. കാലം മുന്നോട്ടുനീങ്ങിയപ്പോള്‍ എടപ്പാളിലേക്കുള്ള യാത്രകള്‍ കുറഞ്ഞു, ഉള്ള യാത്രകള്‍തന്നെ കാറിലായി. എങ്കിലും, പുറം കാഴ്ചകളെ ഉയരത്തുനിന്ന് കണ്ടുകൊണ്ടുള്ള ജോഹര്‍ യാത്രകളുടെ സുഖം പിന്നീട് ഒരു യാത്രയിലും അനുഭവിച്ചിട്ടില്ല. മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദില്ലി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടനയിലെ തുടർ നടപടികൾ എപ്പോഴെന്നത് നേതൃതലത്തിൽ ചർച്ച തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫിൽ നിന്ന് പോയ മുൻ ഘടക കക്ഷികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. പാർട്ടിയിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പലർക്കും അതൃപ്തിയുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് പാലക്കാട് മികച്ച വിജയം നേടിയതെന്ന കാര്യമാണ് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ ഓർമിപ്പിച്ചത്. സംസ്ഥാനത്ത് പാർട്ടി ഐക്യത്തോടെ പോകണമെന്ന് യോഗത്തിൽ ഹൈക്കമാൻഡ് നേതൃത്വം നിർദേശം നൽകി. തമ്മിലടിച്ച് വിജയ സാധ്യത ഇല്ലാതാക്കരുത്. കേരളത്തിൽ ജയിക്കാനുള്ള അനുകൂല സാഹചര്യമുണ്ട്. സർക്കാരിനെതിരായ വികാരം അനുകൂലമാക്കണം. വിജയ സാധ്യത സംബന്ധിച്ച പാർട്ടിയുടെ മുൻഗണനാ പട്ടികയിൽ കേരളം ആദ്യ പരിഗണനയിലാണുള്ളത്. ഇന്ന് നടന്ന യോഗത്തിൽ കേരളത്തിലെ മേഖല തിരിച്ചുള്ള രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി. അതിനിടെ കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് ആരോപിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നു. മാധ്യമ വാർത്തകൾക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ എം പിമാർ വിട്ടുനിന്നത് നേതൃത്വത്തിൻ്റെ അനുമതിയോടെയാണ്. ആൻ്റോ ആൻ്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരമാണ്. ഞാനും അദ്ദേഹവും എം ജി കണ്ണൻ്റെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലായിരുന്നു. ഭാരവാഹി തെരഞ്ഞടുപ്പുകളിൽ മറ്റു പാർട്ടികളോട് മാധ്യമങ്ങൾക്ക് മൃദു സമീപനമാണ്. കെ സുധാകരൻ ദില്ലിയിൽ പോകാത്തത് എഐസിസിയുടെ ഭാഗമായതിനാലാണ്. പുതിയ കെപിസിസി ടീമാണ് ദില്ലി സന്ദർശിച്ചതെന്നും രാഹുൽ പ്രതികരിച്ചു.
ജോലി ടാക്സി ഡ്രൈവർ, നെടുമങ്ങാട് നിന്നും ആദ്യ വിവാഹം, എല്ലാം മറച്ചുവെച്ച് വീണ്ടും വിവാഹം; പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് - പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി. 6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹം കഴിക്കും. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് വിമൽ.
ദില്ലി: ഭക്ഷ്യ ഉൽപ്പനങ്ങളുടെ വില കുറഞ്ഞതോടെ രാജ്യത്തെ റീട്ടെയ്ൽ പണപ്പെരുപ്പം ഏപ്രിലിൽ 3.16 ശതമാനമായി കുറഞ്ഞു. 2019 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാർച്ചിലെ 2.69 ശതമാനത്തിൽ നിന്ന് ഭക്ഷ്യ വിലപ്പെരുപ്പം 1.78 ശതമാനമായി കുറഞ്ഞു. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏപ്രിലിൽ പച്ചക്കറി വില 11 ശതമാനം കുറഞ്ഞിരുന്നു. മാർച്ചിൽ 7 അധികം കുറഞ്ഞതിന് പിന്നാലെയും വില കുറയുന്ന ട്രെൻഡ് ഏപ്രിലിലും തുടരുകയാണ്. അതേസമയം, ഈ വർഷം തുടർച്ചയായ നാലാം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് കേരളത്തിലാണ്. മാർച്ചിൽ 6.59 ശതമാനമായിരുന്ന സ്ഥാനത്ത് ഏപ്രിലിൽ 5.94 ശതമാനമായി കുറഞ്ഞെങ്കിലും ഒന്നാമത് കേരളതം തന്നെയാണ്. സംസ്ഥാനത്തെ ഗ്രാമീണ പണപ്പെരുപ്പം ഏപ്രിലിലെ കണക്കിൽ 6.46 ശതമാനമായി, ഇത് രാജ്യത്ത് ഏറ്റവും ഉയർന്നതാണ്. നഗരങ്ങളിലെ പണപ്പെരുപ്പം 4.91 ശതമാനമാണ്. പ്രധാനമായും ഉപഭോക്തൃ സമ്പദ് വ്യവസ്ഥയായ കേരളത്തിന്റെ, ഉപഭോഗം 80 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. ഇതോടൊപ്പം, ഉയർന്ന വേതന നിരക്കും മാറുന്ന ജനസംഖ്യാ പരമായ മാറ്റങ്ങളും കേരളത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന ഉപഭോക്തൃ സമ്പദ്വ്യവസ്ഥയാക്കി മാറ്റി. ഈ ഘടകങ്ങളെല്ലാം റീട്ടെയ്ൽ വിലകളിൽ സ്വാധീനം ചെലുത്തുന്നത് തുടരുകയും, അതുവഴി പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്യുന്നു. അതേസമയം, ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിൽ കർണാടകയാണ് (4.26 ശതമാനം). ജമ്മു കശ്മീർ (4.25 ശതമാനം), പഞ്ചാബ് (4.29 ശതമാനം), ഉത്തരാഖണ്ഡ് (3.81 ശതമാനം). എന്നാൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം രേഖപ്പെടുത്തിയത് തെലങ്കാനയാണ് (1.26 ശതമാനം). ദില്ലി (1.77 ശതമാനം) തൊട്ടുപിന്നാലെയുണ്ട്.തെലങ്കാനയ്ക്ക് പുറമെ രണ്ട് ശതമാനത്തിൽ താഴെ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനവും ദില്ലിയാണ്.
കോൺഗ്രസിന്റെ മുനമ്പം ഐക്യദാർഢ്യ സദസ് 15ന്, വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: കോൺഗ്രസിന്റെ മുനമ്പം ഐക്യദാർഢ്യ സദസ് 15ന് നടക്കുമെന്ന് ഡിസിസി അറിയിച്ചു. മുനമ്പം വിഷയം വർഗീയ ചേരിതിരിവിന് ഉപയോഗിക്കുന്ന ബിജെപി, സിപിഎം കൂട്ടുകെട്ടിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുനമ്പം ഐക്യദാർഢ്യ സദസ്സ് 15ന് വൈകിട്ട് 5 മണിക്ക് ചെറായി ജംഗ്ഷനിൽ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുനമ്പത്തെ ജനങ്ങളെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും വോട്ടിനായി വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയായാണ് ഐക്യദാർഢ്യ സദസെന്നും ഷിയാസ് പറഞ്ഞു. Asianet News Live
മൈഗ്രേൻ പെട്ടെന്ന് മാറാന്‍ കുടിക്കാം ഈ പാനീയം
ജീവിതത്തില്‍ എപ്പോഴെങ്കിലും മൈഗ്രേൻ തലവേദന അനുഭവപ്പെട്ടിട്ടുള്ളവര്ക്കറിയാം അത് വെറുമൊരു തലവേദനയല്ലെന്ന്. ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഈ വേദന ഉറക്കത്തെ പോലും നഷ്ടപ്പെടുത്താം. തലവേദനയ്ക്ക് പുറമേ പല ലക്ഷണങ്ങളും മൈഗ്രേൻ ഉള്ളവരില്‍ ഉണ്ടാകാം. കഴുത്തുവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, ശരീരവേദന, തലക്കറക്കം, മാനസിക സമ്മര്‍ദ്ദം, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം എന്നിവയെല്ലാം മൈഗ്രേനിന്റെ പ്രധാന ലക്ഷണങ്ങളാണ്. തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില് കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഗുളികകൾ കഴിക്കുന്നത് മൈഗ്രേന് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ചിലരില്‍ ഇത് വേദനയ്ക്ക് പൂർണ്ണമായ ഒരു പരിഹാരമാകുന്നില്ല. എന്നാൽ ഗുളികകളില്ലാതെ തലവേദനയുടെ ആവൃത്തി കുറയ്ക്കാനുള്ള വഴികളുണ്ടെന്ന് നിങ്ങൾക്കറിയാമോ? മൈഗ്രേൻ പെട്ടെന്ന് മാറാന്‍ മല്ലി ചേർത്തുള്ള ചായ കുടിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ശ്വേത ഷാ പറയുന്നത്. മല്ലി ചായ മൈഗ്രേനിന് ആശ്വാസം നൽകുന്നതെങ്ങനെ? മല്ലി വിത്തുകൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് മൈഗ്രേൻ ആക്രമണങ്ങളുടെ തീവ്രതയും ആവൃത്തിയും കുറയ്ക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്.ദി മെഡിക്കൽ ജേണൽ ഓഫ് ദി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഇക്കാര്യം പറയുന്നുണ്ട്. മൈഗ്രേൻ തലവേദനയുള്ളപ്പോള്‍ മല്ലി ചായ കുടിക്കുന്നത് വേദനയും ആവൃത്തിയും കുറയ്ക്കുമത്രേ. മല്ലി ചായ തയ്യാറാക്കുന്ന വിധം: 1. ഒരു ഗ്ലാസ് വെള്ളത്തിൽ 1 ടീസ്പൂൺ മല്ലിയില തിളപ്പിക്കുക. 2. നന്നായി തിളപ്പിച്ച് ഈ ചായ മൈഗ്രേൻ ഉള്ളവര്‍ക്ക് ദിവസവും കുടിക്കാം. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിനോട് പോലും കിട പിടിക്കാനാവാത്ത പാകിസ്ഥാൻ; വമ്പൻ നേട്ടവുമായി തമിഴ്നാട്
ചെന്നൈ: തമിഴ്നാടിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) 419.74 ബില്യൺ ഡോളറിലെത്തി. 2025ലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഏകദേശം 374 ബില്യൺ ഡോളർ കണക്കാക്കപ്പെടുന്ന പാകിസ്ഥാന്റെ മൊത്തം ദേശീയ ആഭ്യന്തര ഉത്പാദനത്തെ (GDP) വരെ മറികടന്നാണ് ഈ കുതിപ്പ്. തമിഴ്നാടിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയും വ്യാവസായിക മുന്നേറ്റവുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്. ശക്തമായ വ്യാവസായിക മേഖല, അഭിവൃദ്ധി പ്രാപിക്കുന്ന സേവന മേഖല, ഗണ്യമായ വിദേശ പ്രത്യക്ഷ നിക്ഷേപം എന്നിവ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകി. വാഹനങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, വിവര സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന വ്യവസായങ്ങൾ ഈ വളർച്ചയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നിക്ഷേപം ആകർഷിക്കാനുമുള്ള സംസ്ഥാനത്തിന്റെ തന്ത്രപരമായ സംരംഭങ്ങൾ ഈ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചു. അതേസമയം, രാഷ്ട്രീയപരമായ സ്ഥിരതയില്ലാത്ത അവസ്ഥ, ധനകമ്മി, ബാഹ്യ സാമ്പത്തിക സഹായത്തെ ആശ്രയിക്കൽ തുടങ്ങിയ വെല്ലുവിളികൾ നേരിടുകയാണ് പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ. സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലും, വളർച്ച മിതമായ നിലയിലാണ്. 2025ൽ ഏകദേശം 374 ബില്യൺ ഡോളർ ജിഡിപിയാണ് ആണ് പ്രവചിക്കപ്പെടുന്നത്. തന്ത്രപരമായ ആസൂത്രണം, ഭരണകൂടം, നിക്ഷേപം എന്നിവ സാമ്പത്തിക വളർച്ചയെ എങ്ങനെ നയിക്കുന്നു എന്നതിന്റെ തെളിവാണ് തമിഴ്നാടിന്റെ ഈ മുന്നേറ്റം. വിവിധ വെല്ലുവിളികൾക്കിടയിൽ ഒരു ദേശീയ സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിന്റെ സങ്കീർണ്ണതകൾ പാകിസ്ഥാന്റെ തിരിച്ചടിക്ക് കാരണം. തമിഴ്നാടിന്റെ സാമ്പത്തിക ശേഷി മാത്രമല്ല ഈ കണക്കുകളെ ശ്രദ്ധേയമാക്കുന്നത്. ചിലപ്പോൾ ഒരു രാജ്യം മുഴുവനെയും മറികടക്കാൻ ഉപ-ദേശീയ സ്ഥാപനങ്ങൾക്ക് സാധിക്കുന്ന സുപ്രധാന സാമ്പത്തിക മാനദണ്ഡങ്ങളുടെ സാധ്യതയും ഈ നേട്ടം വ്യക്തമാക്കുന്നുണ്ട്.
കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സംശയം; തെരച്ചിൽ വ്യാപകം
കൊച്ചി: എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി.ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്.ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്താണ് കുട്ടികളുടെ യാത്രയുടെ കാരണമെന്ന് വ്യക്തമല്ല. ഇവർ എങ്ങോട്ടാണ് പോയതെന്നും ബന്ധുക്കൾക്ക് അറിയില്ല. പൊലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് മുഹമ്മദ് അഫ്രദ്, ആദിൽ മുഹമ്മദ് എന്നിവർ.മുഹമ്മദ് അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ് ഹഫീസ്.മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിലെആറാം ക്ലാസ് വിദ്യാർത്ഥിയാണ്മുഹമ്മദ് ഹഫീസ്. ഇന്ന്രാവിലെ 11 മണി മുതലാണ് വിദ്യാർത്ഥികളെ കാണാതായതെന്നാണ് വിവരം.
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു. ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടുക്കേണ്ടതാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ല. നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. ആറുമാസത്തെ സേവനത്തിനിടെ വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികളിലും ആരാധനാലയ നിയമത്തിലുമുളള സഞ്ജീവ് ഖന്നയുടെ ഇടപെടല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 52ാമത്തെ ചീഫ് ജസ്റ്റിസായി ബി ആര് ഗവായ് നാളെ ചുമതലയേല്‍ക്കും.
246 കോടി പടത്തിന്റെ സംവിധായകൻ, അടുത്ത നായകൻ ബാലയ്യ
മാര്‍ക്ക് ആന്റണിയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ആദിക് രവിചന്ദ്രൻ. ആദിക് രവിചന്ദന്റേതായി ഒടുവില്‍ വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി, അജിത്ത് നായകനായ ചിത്രവും ലോകമെമ്പാടുമുള്ള തിയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ 246 കോടി രൂപയോളം നേടിയിരുന്നു. മറ്റൊരു വമ്പൻ നായകനോട് കഥ പറഞ്ഞിരിക്കുകയാണ് ആദിക് രവിചന്ദ്രൻ എന്നാണ് പുതിയ റിപ്പോര്‍ട്ട്. തെലുങ്കിന്റെ നന്ദമുരി ബാലകൃഷ്ണയോടാണ് കഥ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. നന്ദമുരി ബാലകൃഷ്ണയ്ക്ക് കഥ ഇഷ്ടപ്പെട്ടുവെന്നുമാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നന്ദമുരി ബാലകൃഷ്ണയുടേതായി ഒടുവില്‍ നാചിത്രമാണ് ഡാകു മഹാരാജ്. ബോബി കൊല്ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ഡാകു മഹാരാജ് ഇന്ത്യയില്‍ 107.84 കോടി രൂപയോളമാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ നിര്‍മാണം. നന്ദാമുരി ബാലകൃഷ്ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്, വിവിവി ഗണേഷ്, മകരനന്ദ് ദേശ്പാണ്ഡേ, ഹര്‍ഷ വര്ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍, ബോബി കൊല്ലി എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് റുബൻ ആണ്. തെലുങ്കില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ബാലയ്യ. തുടര്‍ച്ചയായി ബാലയ്യ മൂന്ന് 100 കോടി ക്ലബിലെത്തിയിരുന്നു. അഖണ്ട, വീര സിംഹ റെഡ്ഡി സിനിമകള്‍ക്ക് പുറമേ ഭഗവത് കേസരിയും 100 കോടി ക്ലബില്‍ എത്തിയിരുന്നു. ബാലയ്യ വീണ്ടും 100 കോടിയിലധികം കളക്ഷൻ നേടി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നുവെന്നതാണ് പ്രധാനം. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊച്ചിയിൽ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചിയിൽ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ കെ.സി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടത്. വൈക്കം കുളശേഖരമംഗലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇ ന്ത്യാ -പാക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിമാന സര്‍വ്വീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ റദ്ദാക്കലിലെ നഷ്ടം നികത്താന്‍ വിമാനക്കമ്പനികൾ യാത്രക്കാരുടെ കൈയില്‍ നിന്നും പണം പിടിക്കുകയാണെന്ന ആരോപണം ഉയരുകയാണ്. ഇന്ഡിഗോയ്ക്കെതിരെയാണ് കൂടുതല്‍ ആരോപണങ്ങൾ ഉയന്നത്. നിരവധി പേര് വിമാനം റദ്ദാക്കിയതിന് തങ്ങളുടെ കൈയില്‍ നിന്നും കമ്പനി പണം ഈടാക്കിയെന്ന് ആരോപിച്ച് രംഗത്തെത്തി. വിമാനങ്ങൾ റദ്ദാക്കിയതിന് ശേഷം അന്യായമായ 'റദ്ദാക്കൽ ഫീസ്' ഈടാക്കിയതായി നിരവധി ഉപഭോക്താക്കളാണ് സമൂഹ മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞത്. ചണ്ഡീഗഢിൽ നിന്നുള്ള മുംബൈ വിമാനം റദ്ദാക്കിയ ഒരു ഉപഭോക്താവിൽ നിന്ന് ഇന്‍ഡിഗോ എയർലൈൻ 8,111 രൂപയാണ് റദ്ദാക്കൽ ചാർജായി ആവശ്യപ്പെട്ടതെന്ന് പരാതി ഉന്നയിച്ചത്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കാരണം വിമാനം റദ്ദാക്കിയ മറ്റ് കമ്പനികളെല്ലാം ബുക്കിംഗ് തുക മുഴുവനും യാത്രക്കാര്‍ക്ക് നല്കി. എന്നാല്‍ ഇന്‍ഡിഗോ പകല്‍ വെളിച്ചത്തിലും യാത്രക്കാരെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചണ്ഡീഗഡിൽ നിന്ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റിന് 10,000 രൂപയിൽ കൂടുതൽ ചെലവായി. എന്നാല്‍ റദ്ദാക്കിയ ആ വിമാനത്തിന്റെ ടിക്കറ്റ് ഇനത്തില്‍ വെറും 2,050 രൂപ മാത്രമാണ് റീഫണ്ട് ലഭിച്ചതെന്നും അദ്ദേഹം സ്ക്രീൻഷോട്ട് സഹിതം വ്യക്തമാക്കി. @IndiGo6E this is blatant Thuggery !!! the flight was cancelled on account of India-Pakistan tensions and you have the audacity to deduct 80% of the fees !!! other airlines have refunded nearly 100% of the fares @Ministry_CA is this allowed ? @JM_Scindia @HMOIndia pic.twitter.com/f3xAnRp9d4 — Anjush V Bhatia (@AnjushBhatia) May 12, 2025 'ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ മൂലമാണ് വിമാനം റദ്ദാക്കിയത്. ഫീസുകളുടെ 80% കുറയ്ക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ. മറ്റ് വിമാനക്കമ്പനികൾ ഏകദേശം 100% നിരക്കുകളും തിരികെ നൽകി'. അദ്ദേഹം എക്സില്‍ ചൂണ്ടിക്കാട്ടി. ഒപ്പം തന്റെ കുറിപ്പ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ടാഗും ചെയ്ത് കൊണ്ട് 'ഇത് അനുവദനീയമാണോ?' എന്ന് ചോദിച്ചു. We kindly request you to reach out to them directly for assistance in claiming the refund. Thank you for your understanding. ~Team IndiGo (2/2) — IndiGo (@IndiGo6E) May 13, 2025 എന്നാല്‍, തങ്ങൾ മുഴുവന്‍ തുകയും റീഫണ്ട് ചെയ്തെന്നും ടിക്ക് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച മൂന്നാം കക്ഷി പ്ലാറ്റ്ഫോമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നുമായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. 'സർ, ഞങ്ങളുടെ ആശയവിനിമയത്തെത്തുടർന്ന്, നിങ്ങളുടെ ബുക്കിംഗിന്റെ മുഴുവൻ റീഫണ്ടും ഞങ്ങളുടെ ഭാഗത്ത് നിന്ന് പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച്, വിവരങ്ങൾ നിങ്ങളുടെ ട്രാവൽ ഏജന്റിന്റെ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള സഹായത്തിനായി അവരെ നേരിട്ട് ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ധാരണയ്ക്ക് നന്ദി'. ഇന്‍ഡിഗോ മറുപടി കുറിപ്പില്‍ പറഞ്ഞു. ഒപ്പം മെയ് 22 വരെ ചില വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ള റദ്ദാക്കൽ ഫീസ് ഒഴിവാക്കിയതായും ഇന്‍ഡിഗോ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മെയ് 9 ന് ഇൻഡിഗോ ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഡ്, ധർമ്മശാല, ബിക്കാനീർ, ജോധ്പൂർ, കിഷൻഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മെയ് 10 ന് അർദ്ധരാത്രി വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചിരുന്നു. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും മെയ് 13 വരെ റദ്ദാക്കിയിരുന്നു. മറ്റ് ചിലർ, എയർ ഇന്ത്യയ്ക്കും ഇതേ പ്രശ്നമുണ്ടെന്നും പരാതിപ്പെട്ടിരുന്നു.
മുംബൈ: ഭാഷാ വിവാദത്തിന് തിരികൊളുത്തി മുംബൈയിൽ പുതിയ സംഭവം. പിസ്സ ഡെലിവറി ചെയ്യാൻ വന്നയാൾ മറാത്തി സംസാരിച്ചില്ലെങ്കിൽ പണം നൽകില്ലെന്ന് പറഞ്ഞ് ദമ്പതികളുടെ പരാക്രമം. മുംബൈയിലെ ഭാണ്ഡുപിൽ തിങ്കളാഴ്ചയാണ് സംഭവം. പിസ്സ ഓർഡർ ചെയ്തപ്പോൾ മറാത്തി സംസാരിക്കുന്ന ആൾ തന്നെ ഡെലിവറിക്ക് വരണമെന്ന കാര്യം ദമ്പതികൾ പറഞ്ഞിരുന്നില്ല. ഓര്‍ഡര്‍ പ്രകാരം ഡെലിവറി ഏജന്റായ രോഹിത് ലാവെറെ വാതിലിന് മുന്നിൽ പിസ്സയുമായി എത്തിയപ്പോൾ, മറാത്തി സംസാരിക്കൂ അല്ലെങ്കിൽ പണം തരില്ല എന്നതായിരുന്നു ദമ്പതികളുടെ മറുപടി. മറാത്തി സംസാരിക്കണമെന്ന നിർബന്ധം, എന്തിന്? എന്നായിരുന്നു ഡെലിവറി ഏജന്റ് ചോദിച്ചത്. പ്രമുഖ പിസ്സ റെസ്റ്റോറന്റ് ശൃംഖലയായ ഡൊമിനോസിൽ നിന്നായിരുന്നു ഡെലിവറി ജീവനക്കാരൻ എത്തിയത്. ഇവിടെ ഇങ്ങനെയാണ്, എന്ന് ഗ്രിൽസ് തുറക്കാതെ, അകത്തുനിന്ന് സ്ത്രീ മറുപടി നൽകി. അങ്ങനെ ആരാണ് പറഞ്ഞതെന്ന് ചോദിച്ചു ഡെലിവറി ജീവനക്കാരൻ. നിങ്ങൾക്ക് അങ്ങനെ നിബന്ധനകൾ ഉണ്ടെങ്കിൽ അത് അറിയിക്കുകയോ ഓര്‍ഡര്‍ ചെയ്യാതിരിക്കുകയോ വേണം. അങ്ങനെയങ്കിൽ പണം തരേണ്ടതില്ലാലോ എന്നും ഡെലിവറി ജീവനക്കാരൻ പറയുന്നു. സ്ത്രീയുടെ അടുത്തുള്ള പുരുഷൻ വാതിൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ, സ്ത്രീ ഇടപെട്ട് സംഭവം റെക്കോർഡ് ചെയ്യാൻ തുടങ്ങി. അപ്പോഴും 'ഓർഡർ ചെയ്ത ഭക്ഷണം മോശമാണെങ്കിൽ കാണിക്കൂ' എന്ന് ഡെലിവറി ഏജന്റ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒടുവിൽ പണം ലഭിക്കാതെ ഡെലിവറി ഏജന്റിന് മടങ്ങേണ്ടിവന്നു. സംഭവത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം ഹിന്ദി-മറാത്തി ഭാഷാ തർക്കങ്ങൾക്കാണ് പുതിയ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. #Mumbai में डोमिनोज पिज्जा के डिलीवरी बॉय को कस्टमर ने कहा मराठी बोलो..तो ही पैसे देंगे..12 मई को भांडुप इलाके में डोमिनोज़ पिज्जा के डिलीवरी बॉय रोहित लेवरे को कस्टमर ने पिज्जा के पैसे देने से मना किया क्योंकि रोहित को मराठी बोलनी नहीं आती..वीडियो आया सामने.. @TNNavbharat pic.twitter.com/4x1X0VRX4N — Atul singh (@atuljmd123) May 13, 2025
മൊബൈൽ നമ്പർ മാറിയോ? ആധാറിലേത് എങ്ങനെ മാറ്റാം, ഫീസ് എത്ര നൽണം
ആധാർ കാർഡ് എന്നത് ഇന്ന് നിത്യ ജീവിതത്തിലെ പല കാര്യങ്ങൾക്കും ആവശ്യമായിട്ടുള്ള ഒരു രേഖയാണ്. ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം, വ്യക്തിഗതവിവരങ്ങളിൽ മാറ്റങ്ങൾ വരുമ്പോൾ പുതുക്കുകയും വേണം. അടുത്തിടെ നിങ്ങളുടെ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ആധാറിലും നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെയെന്നറിയാം ആദ്യം യുഐഡിഎഐ വെബ്സൈറ്റിൽ എൻറോൾമെന്റ് സെന്റർ ലൊക്കേറ്റ് ചെയ്യുക .ഇത് വഴി ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്താൻ കഴിയും. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി, ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക ആധാർ എൻറോൾമെന്റ് സെന്ററിലെ, ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവിനെ സമീപിക്കുക, മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനാവശ്യമായ വിശദാംശങ്ങൾ എക്സിക്യൂട്ടീവ് ആണ് നൽകുക ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തെറ്റുകൾ ഒഴിവാക്കാനായി വിവരങ്ങൾ രണ്ടുതവണ പരിശോധിക്കുക ഫോം, ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവിന് സമർപ്പിക്കുക, തിരിച്ചറിയൽ രേഖ, അഡ്രസ് പ്രൂഫ്, നിലവിലുള്ള ആധാർ കാർഡ് തുടങ്ങിയ രേഖകളും നിങ്ങളുടെ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം. ആധാർ കാർഡിലെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ 50 രൂപ ഫീസ് നൽകണം. ഫീസ് അടച്ചുകഴിഞ്ഞാൽ, ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവ് നിങ്ങൾക്ക് ഒരു സ്ലിപ്പ് നൽകും. മൊബൈൽ നമ്പർ അപ്ഡേറ്റ് അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ യുആർഎൻ വഴി കഴിയും. myaadhaar.uidai.gov.in എന്ന ഔദ്യോഗിക യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിച്ച് മൊബൈൽ നമ്പർ അപ്ഡേറ്റിന്റെ വിവരങ്ങൾ അറിയാൻ കഴിയും. 'ചെക്ക് എൻറോൾമെന്റ്' വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് മറ്റ് വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ യുആർഎൻ നൽകുക. ഇത് വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് റിക്വസ്റ്റ് സംബന്ധിച്ച നിലവിലെ സ്റ്റാറ്റസ് അറിയാൻ കഴിയും
കടമെടുത്ത് നടുവൊടിഞ്ഞോ? ബാധ്യത തീർക്കാൻ ഫലപ്രദമായ 5 മാർഗങ്ങളിതാ
ക ടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. പലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നില്ല. എന്നാൽ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പലിശയടച്ച് പലിശയടച്ച് കയ്യിലുള്ള പണം കൂടി തീരും കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലായ്മയും, സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പലരുടെ കാര്യത്തിലും കടം പെരുകാൻ കാരണമാകുന്നത്. എന്തായാലും ബാധ്യതകൾ വലിയ ബുദ്ധിമുട്ടില്ലാതെ തീർക്കാനുള്ള ചില മാർഗങ്ങൾ നോക്കാം. ഒരു ബജറ്റ് ഉണ്ടാക്കുക കടബാധ്യത പരിഹരിക്കുന്നതിനുള്ള ആദ്യപടി സമഗ്രമായ ഒരു ബജറ്റ് ക്രിയേറ്റ് ചെയ്യുക എന്നതാണ്. നിങ്ങളുടെ എല്ലാ വരുമാന സ്രോതസ്സുകളും ഉൾപ്പെടുത്തി, ചെലവുകൾ കൃത്യമായി മനസിലാക്കുക. വെട്ടിക്കുറയ്ക്കാൻ കഴിയുന്ന ചെലവുകൾ ഒഴിവാക്കി കടം തിരിച്ചടയ്ക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കുക. മികച്ച ബജറ്റ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാനും കടം തീർക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകാനും പ്രയോജനപ്രദമാകും. സ്നോബോൾ, അവലാഞ്ച് രീതികൾ സ്നോബോൾ, അവലാഞ്ച് രീതികൾ എന്നിവരണ്ട് ജനപ്രിയ കടം തിരിച്ചടവ് രീതികളാണ്. സ്നോബോൾ രീതിയിൽ, ആദ്യം ഏറ്റവും ചെറിയ കടം അടച്ചുതീർക്കണം. മാത്രമല്ല ഉയർന്ന പലിശയുള്ള കടങ്ങൾ ആദ്യം അടച്ചുതീർക്കുക. ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ പണം ലാഭിക്കാൻ സാധ്യതയുള്ളതാണ് അവലാഞ്ച് രീതി.. നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിനും മാനസിക മുൻഗണനകൾക്കും അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക. ഡെററ് കൺസോളിഡേഷൻ ഒന്നിലധികം കടങ്ങൾ സംയോജിപ്പിച്ച് കുറഞ്ഞ പലിശ നിരക്കിൽ ഒറ്റ വായ്പയായി മാറ്റുന്നതാണ് ഡെററ് കൺസോളിഡേഷൻ. ഇത് വഴി തിരിച്ചടവ് കൃത്യമായി കൈകാര്യം ചെയ്യാനും സാമ്പത്തിക ബാധ്യതകൾ ലളിതമാക്കാനും കഴിയും. വരുമാനം വർദ്ധിപ്പിക്കുക ഉയർന്ന വരുമാനം നിങ്ങളുടെ കടം തിരിച്ചടവ് എളുപ്പത്തിലാക്കും. ഇതിനായി പാർട്ട് ടൈം ജോലി, ഫ്രീലാൻസിങ് അവസരങ്ങൾ, ഒരു സൈഡ് ബിസിനസ്സ് എന്നിവ പരീക്ഷിക്കാം. നിങ്ങൾ സമ്പാദിക്കുന്ന ഏതൊരു അധിക വരുമാനവും നിങ്ങളുടെ കടങ്ങൾ തീർക്കാൻ ഉപയോഗിക്കാം ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക അപ്രതീക്ഷിതമായ ചിലവുകൾ ഉണ്ടാകുമ്പോൾ വീണ്ടും കടത്തിൽ വീഴാതിരിക്കാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുന്നത് വളരെ പ്രധാനമാണ്. തൊഴിൽ നഷ്ടം അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള അപ്രതീക്ഷിത സംഭവങ്ങളിൽ ഒരു എമർജൻസി ഫണ്ട് ഏറെ പ്രയോജനപ്രദമകും. ലോണുകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആശ്രയിക്കാതെ അടിയന്തിര ചെലവുകൾക്ക് ഉപയോഗിക്കുകയും ചെയ്യാം
ഗ്രേറ്റ്നസ്, കോലിയുടെ മികച്ച അഞ്ച് സെഞ്ച്വറികള്‍
ക്രിക്കറ്റ് ആരാധാകരെ ഒന്നടങ്കം ഞെട്ടിച്ചായിരുന്നു വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനമെത്തിയത്. താരത്തിന്റെ കരിയറിലെ മികച്ച അഞ്ച് സെഞ്ച്വറികള്‍ അറിയാം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലേയും സെഞ്ച്വറിക്കോളം തികച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം 82 ശതകങ്ങള്‍ നേടി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ടെസ്റ്റിലും അത് പ്രതിഫലിപ്പിക്കാൻ കോലിക്കായിട്ടുണ്ട്. 30 സെഞ്ച്വറികള്‍ വെള്ളക്കുപ്പായത്തില്‍ നേടി ടെസ്റ്റില്‍ കോലി നേടിയ ഏറ്റവും മികച്ച അഞ്ച് സെഞ്ച്വറികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ മത്സരം. ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്സില്‍ 141 റണ്‍സ് കോലി നേടി, രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി ഇംഗ്ലിലെ ഏറ്റവും കഠിനമായ മത്സരസാഹചര്യത്തിലായിരുന്നു കോലിയുടെ ഈ ഇന്നിങ്സ്. നേടിയ 149 റണ്‍സ് വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു കോലിയുടെ ടെസ്റ്റ് കരിയറിലെ ഉയർന്ന സ്കോർ. പുറത്താകാതെ നേടിയ ഇരട്ടസെഞ്ച്വറി ഇന്ത്യയ്ക്ക് കൂറ്റൻ ജയവും സമ്മാനിച്ചു ഇന്ത്യയില്‍ കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. 2016ലെ പരമ്പര സ്വന്തമാക്കാൻ സഹായിച്ചതും ഈ ഇന്നിങ്സായിരുന്നു ലങ്കൻ മണ്ണില്‍ ബാറ്റിംഗ് തകർച്ച നേരിടുമ്പോഴാണ് കോലിയുടെ സെഞ്ച്വറി ഇന്നിങ്സ് ഇന്ത്യയെ രക്ഷിച്ചത്
ദില്ലി: അബദ്ധത്തിൽ അതിര്‍ത്തി കടന്നതിന് പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നൽകി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. വിദേശകാര്യ മന്ത്രാലയം വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാവൻ പികെ സാഹുവിനെക്കുറിച്ച് ഇപ്പോള്‍ അപ്ഡേറ്റ് നൽകാനില്ലെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തലായിട്ടും ബിഎസ്എഫ് ജവാൻ പൂര്‍ണം ഷായുടെ മോചനത്തിൽ അവ്യക്തത തുടരുകയാണ്. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് കര്‍ഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ബിഎസ്എഫ് ജവാൻ പൂര്‍ണം ഷാ പാക് റേഞ്ചേഴ്സിന്റെ പിടിയിലായത്.ജവാൻ കസ്റ്റഡിയിലാണെന്ന ഔദ്യോഗിക കുറിപ്പ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. പിടിയിലായ ബിഎസ്എപ് ജവാനെ ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാൻ അതിര്‍ത്തി മേഖലയിൽ നിന്ന് മാറ്റിയിരുന്നു. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സാഹു എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. പാകിസ്ഥാന്റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ഇത് ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തിൽ ആയാലും പുറത്തായാലും സഹായധനം ലഭിക്കും. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ലഭിക്കുക. പുതിയ മാനദണ്ഡപ്രകാരമുള്ള സഹായത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് മുതലാണ് പ്രാബല്യമുണ്ടാകുക. 2024 മാര്‍ച്ച് ഏഴിനാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും
ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ടൂര്‍ണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന പോലെ U17 എന്ന മാതൃകയിലാണ് ലോഗോ തയാറാക്കിയത്. ലോകകപ്പിലെ ജേതാക്കള്‍ക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മൂന്ന് മുതല്‍ 27 വരെയാണ് കാല്പന്തു ലോകത്തെ ഭാവിതാരങ്ങള്‍ മാറ്റുരക്കുന്ന വിശ്വമേളയ്ക്ക് ഖത്തര്‍ വേദിയൊരുക്കുന്നത്. ഇതാദ്യമായി 48 ടീമുകള്‍ കൗമാര ലോകകപ്പിലും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ടൂര്‍ണമെന്റിനുണ്ട്. 2029 വരെയുള്ള ലോകകപ്പിനായി ഖത്തറിനെ സ്ഥിര വേദിയായി ഫിഫ നേരെത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന ടൂര്‍ണമെന്റ് 2025 മുതല്‍ ഇനി വാര്‍ഷിക ടൂര്‍ണമെന്റായി നടക്കും. അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് മേയ് 25ന് ദോഹയില്‍ നടക്കും. ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന ടീമുകളെല്ലാം ഇതിനകം യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഏഷ്യയില്‍ നിന്നും ആതിഥേയരായ ഖത്തറിനു പുറമെ, അയല്കാരായ സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പെടെ ഒമ്പത് ടീമുകളാണുള്ളത്. അര്‍ജന്റീന, ബ്രസീല്‍, യൂറോപ്പില്‍ നിന്ന് പോര്‍ചുഗല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ലോഗോ പ്രകാശന ചടങ്ങില്‍ കായികരംഗത്തെ യുവജന വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികളുടെ തുടക്കമാണിതെന്ന് ടൂര്‍ണമെന്റ് പ്രാദേശിക കമ്മിറ്റി ചെയര്‍മാനും ഖത്തര്‍ കായിക യുവജന മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് ആല്‍ഥാനി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഖത്തറിന്റെ ഫുട്ബാള്‍ കലണ്ടറില്‍ സുപ്രധാന ടൂര്‍ണമെന്റാണിത്. ഈ പതിറ്റാണ്ടിന്റെ തുടക്കം മുതല്‍ ഖത്തര്‍ ലോകോത്തര കായികമേളകള്‍ക്ക് വേദിയാവുകയാണ്. അതിന്റെ തുടര്‍ച്ചയായി യുവ കായികമേളകളിലേക്കുള്ള സ്വാഭാവിക ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഉൽപ്പന്നങ്ങൾക്ക് പിന്തുണ, പങ്കാളിത്തം പ്രഖ്യാപിച്ച് യൂണിയൻ കോപ്, വ്യവസായ മന്ത്രാലയം
യൂണിയൻ കോപ്, ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയവുമായി ചേർന്ന് തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചു. മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ദേശീയ ക്യാംപെയിനിന്റെ ഭാഗമായാണ് പങ്കാളിത്തം. ദേശീയവ്യാപകമായി പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജബ്ബാർ, യൂണിയൻ കോപ് ചെയർമാൻ മജിദ് ഹമദ് റഹ്മ അൽ ഷംസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രാലയം അണ്ടർസെക്രട്ടറി ഒമർ അഹമ്മദ് അൽ സുവൈദി, യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി എന്നിവർ ചേർന്നാണ് ഔദ്യോഗികമായി പങ്കാളിത്തരേഖയിൽ ഒപ്പുവച്ചത്. ഈ പങ്കാളിത്തത്തിലൂടെ യു.എ.ഇയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ഡിസ്പ്ലേ യൂണിയൻ കോപ് ശാഖകളിൽ ഉറപ്പാക്കും. പരിശീലന പരിപാടികൾ, ക്യാംപയിൻ കാലയളവിലെ പ്രൊമോഷൻ ഫീസ് ഒഴിവാക്കൽ, സൗജന്യ ഡിജിറ്റൽ അഡ്വർട്ടൈസിങ് എന്നിവയും ലഭ്യമാക്കും. ഓൺലൈൻ സ്റ്റോറുകൾ സൗജന്യമായി സ്ഥാപിക്കുക, വെയർഹൗസിങ്-ലോജിസ്റ്റിക്സ് ഫീസ് ഇളവ്, പ്രൊഡക്റ്റ് രജിസ്ട്രേഷൻ സഹായം, സോഷ്യൽ മീഡിയ ചാനലുകളിലൂടെയുള്ള പിന്തുണ എന്നിവയും ഉറപ്പാക്കും. “നമ്മുടെ ദേശീയ സമ്പദ് വ്യവസ്ഥയുടെയും പ്രാദേശിക വ്യവസായത്തിന്റെയും വളർച്ചയ്ക്കുള്ള പങ്കാളിത്തമാണിത്. ദേശീയ ഉൽപ്പന്നങ്ങളിൽ ചെലവഴിക്കുന്ന ഓരോ ദിർഹവും രാജ്യത്തിന്റെ സാമ്പത്തികഭാവിയിലേക്കുള്ള നേരിട്ടുള്ള നിക്ഷേപമാണ്. യൂണിയൻ കോപ് അതിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ യു.എ.ഇയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ മത്സരാഥിഷ്ഠിതമായ വിപണനം ഉറപ്പാക്കും.” - സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. മേയ് മാസം മുഴുവൻ പ്രൊമോഷൻ ക്യാംപെയ്ൻ ഉണ്ടാകും. മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സിന്റെ നാലാം പതിപ്പ് മേയ് 19 മുതൽ 22 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്നുണ്ട്. ഇതിലൂടെ പൊതു-സ്വകാര്യ മേഖലയിലുള്ള പ്രാദേശിക നിർമ്മാതാക്കൾ, നിക്ഷേപകർ, പങ്കാളികൾ എന്നിവർ സമ്മേളിക്കും.
പ്രകടനത്തികവില് ആസിഫ് അലി, സര്‍ക്കീട്ടിന്റെ സ്നീക്ക് പീക്ക് പുറത്ത്
ആസിഫ് അലി നായകനായി വന്ന ചിത്രമാണ് സര്‍ക്കീട്ട്. സംവിധാനം നിര്‍വഹിച്ചത് ഒമറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫ് അലിയുടെ സര്‍ക്കീട്ടിന്റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥയും രചിച്ചു സംവിധാനം ചെയ്തതാണ് 'സർക്കീട്ട്'. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സർക്കീട്ട്'. ഒരു മികച്ച ഫീല്‍ ഗുഡ് സിനിമ എന്നാണ് സര്‍ക്കീട്ട് കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന 'സർക്കീട്ട്' പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്. വമ്പൻ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ആസിഫ് അലി, ബാലതാരം ഓര്ഹാന്, ദിവ്യ പ്രഭ, ദീപക് പറമ്പോള്‍ എന്നിവരെ കൂടാതെ രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം 'ആയിരത്തിയൊന്നു നുണകൾ' നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്തുമാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കരളിനെ ബാധിക്കുന്ന നാല് രോഗങ്ങളെ തിരിച്ചറിയാം
ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും തിരിച്ചറിയാം. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ചില രോഗങ്ങളെ അറിയാം. കരളിന് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. വൈറൽ അണുബാധകൾ, മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, ബാക്ടീരിയൽ രോഗബാധ തുടങ്ങിയവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, ക്ഷീണം, മനംപുരട്ടൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടാം, ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിൽ, മഞ്ഞപ്പിത്തം, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ സിറോസിസിന്റെ ലക്ഷണങ്ങളാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. ചർമ്മത്തിന് മഞ്ഞകലർന്ന നിറം, മുഖത്ത് വീക്കം, ചൊറിച്ചിൽ, വരണ്ട ചർമ്മം, അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയറുവേദന ഭാരം നഷ്ടമാകല്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം. അടിവയറു വേദന, വയറിന് വീക്കം, ഛര്‍ദ്ദി, ശരീരത്തിനും കണ്ണിനും മഞ്ഞ നിറം, ചര്‍മ്മം ചൊറിയുക, അമിത ക്ഷീണം തുടങ്ങിയവ കരള്‍ ക്യാന്‍സറിന്റെ സൂചനകളാകാം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകത്തിലെ തൊഴിലവസരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പബ്ലിക് സ്ക്വയര്‍ - പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പതിനായിര കണക്കിന് തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം അദാലത്തുകളിലൂടെ ജനങ്ങളുടെ നിരവധി ജീവത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആകുന്നുണ്ട് . സംസ്ഥാന തലത്തില്‍ നടത്തിയ രണ്ട് അദാലത്തുകളിലായി പതിനായിരത്തില്‍ കൂടുതല്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക ബുദ്ധിമുട്ടാണ് നാം നേരിടുന്നതെന്നും നമ്മുടെ നികുതി വരുമാനവും നികുതി ഇതര വരുമാനവും വളരെ നല്ല രീതിയില്‍ വര്‍ദ്ധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കളമശ്ശേരിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ മാതൃകയാണെന്നും മണ്ഡലത്തില്‍ നടന്നു വരുന്ന എല്ലാ വികസന പ്രവര്‍ത്തങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ അദാലത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണകളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം പബ്ലിക് സ്ക്വയറില്‍ എല്ലാ വകുപ്പുകളുടെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയായ ശുചിത്വത്തിന് ഒപ്പം കളമശ്ശേരി പദ്ധതിയിലൂടെ മാലിന്യം കൂമ്പാരങ്ങളിയിരുന്ന സ്ഥലങ്ങള്‍ പൊതു ഇടങ്ങളായി വികസിപ്പിച്ചു. സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പതിനായിര കണക്കിന് തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കളമശ്ശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഏലൂര്‍ നഗരസഭ അധ്യക്ഷന്‍ എ.ഡി. സുജില്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. മനാഫ്, സബിത നാസര്‍, സുരേഷ് മുട്ടത്തില്‍, കളമശ്ശേരി നഗരസഭ സെക്രട്ടറി ആര്. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക നേതാക്കളും, വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
പകരം വെക്കാനില്ലാത്ത കോലിയുടെ അഞ്ച് റെക്കോര്‍ഡുകള്‍
കളത്തിലെ പ്രകടനങ്ങള്പ്പോലെ തന്നെ റെക്കോര്‍ഡുകളുടെ കാര്യത്തിലും വിരാട് കോലി മുൻപന്തിയില്‍ തന്നെയായിരുന്നു. ടെസ്റ്റ് കരിയറില്‍ സമാനതകളില്ലാത്ത ചില റെക്കൊർഡുകള് ഇന്ത്യൻ താരത്തിന്റെ പേരിലുണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. പകരം വെക്കാനില്ലാത്ത പ്രതിഭയായാണ് കോലിയെ ആരാധകർ വാഴ്ത്തുന്നത് ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോലി. 40 വിജയങ്ങളായിരുന്നു കോലിയുടെ കീഴില്‍ ഇന്ത്യ നേടിയത് കോലിയുടെ ടെസ്റ്റ് കരിയറിലെ അഞ്ച് പ്രധാനപ്പെട്ട റെക്കോർഡുകള്‍ അറിയാം 68 മത്സരങ്ങളില്‍ ഇന്ത്യയെ ടെസ്റ്റില്‍ നയിച്ച കോലി 40 വിജയങ്ങള്‍ സമ്മാനിച്ചു. 17 മത്സരങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്. വിജയശതമാനം 58.82 ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ പരമ്പര ജയം കോലിക്ക് കീഴിലായിരുന്നു. 2018/19 ബോര്‍ഡർ-ഗവാസ്കർ ട്രോഫിയിലൂടെയായിരുന്നു അത് സാധ്യമായത് കോലി നായകനായിരുന്ന കലാഘട്ടങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. തുടര്‍ച്ചയായ അഞ്ച് വര്‍ഷം ഒന്നാം നമ്പർ ടെസ്റ്റ് ടീമായി മാറി കോലിയുടെ കീഴില്‍ തുടർച്ചയായി ഒൻപത് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന് മാത്രമാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാനായിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഇരട്ടസെഞ്ച്വറികള്‍ നേടിയ നായകനും കോലിയാണ്. ഏഴ് തവണയാണ് കോലി 200 കടന്നത്
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. നാരങ്ങാ തോട് പതങ്കയത്ത് കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ചേര്‍ന്നാണ് പുഴ കടക്കാൻ കഴിയാതെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ് മുക്കം ഫയര്‍ഫോഴ്സും സ്ഥലത്തേക്ക് എത്തിയിരുന്നു. നിലവിൽ സ്ഥലത്ത് മഴയില്ല. എന്നാൽ, മലമുകളിൽ ശക്തമായ മഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണം. ഇരുവഴഞ്ഞി, ചാലി പുഴ എന്നിവയുടെ ഉള്‍പ്രദേശത്താണ് കനത്ത മഴ പെയ്തത്. വെള്ളം കുറഞ്ഞ് ഒഴുക്കു കുറഞ്ഞ സ്ഥലത്ത് പെട്ടെന്ന് വെള്ളം കുത്തിയൊഴുകുകയായിരുന്നു.
ദില്ലി: ദില്ലിയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എസി പാതിവഴിയിൽ തകരാറിലായെന്ന് യാത്രക്കാരൻ. ദുരിതം പങ്കുവച്ച് യാത്രക്കാരന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. എസി കേടായെന്നും യാത്രക്കാർക്ക് അസഹനീയമായ ചൂടിൽ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും തുഷാർകാന്ത് റൗട്ട് ലിങ്ക്ഡ്ഇന്നിൽ ചിത്രങ്ങൾ സഹിതം പങ്കുവയ്ക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എസി പ്രവർത്തിച്ചില്ല. കടുത്ത ചൂടിൽ യാത്രക്കാർ വളരെ അസ്വസ്ഥരായി. യാത്രക്കാരിൽ പലരും ഷര്‍ട്ട് ഊരിമാറ്റി. മാസികകൾ ഉപയോഗിച്ച് വീശുകയായിരുന്നു. പരാതികൾ അറിയിച്ചിട്ടും, വിമാനം ഭുവനേശ്വറിൽ ലാൻഡ് ചെയ്യുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പ് വരെ ഇതേ അവസ്ഥ തുടർന്നു. എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻ ടീമിനോട് ഒരു അഭ്യർത്ഥനയുണ്ട്. ദയവായി ഈ സാഹചര്യം ഗൗരവമായി പരിഗണിക്കുകയും ഭാവിയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്നും അദ്ദേഹം കുറിച്ചു. പിന്നാലെ, ആരോപണങ്ങളോട് എയർ ഇന്ത്യ എക്സ്പ്രസ് കമന്റ് ബോക്സിൽ പ്രതികരിച്ചു. ടേക്ക് ഓഫ് സമയത്ത് എസിയുടെ പ്രവർത്തനം കുറവായിരിക്കാൻ സാധ്യതയുണ്ട്. ഇത് ഒരു തകരാറായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കാം. നിങ്ങളുടെ യാത്രയിൽ ഉണ്ടായ കാലതാമസത്തിനും അസൗകര്യത്തിനും ഞങ്ങൾ ഖേദിക്കുന്നു. വാതിലുകൾ തുരന്നിരിക്കുന്നതിനാലും പ്രവർത്തനപരമായ കാരണങ്ങളാലും പരിമിതമായ വൈദ്യുതി വിതരണം ഉണ്ടാകുന്ന സമയങ്ങളിലും ബോർഡിംഗ്, ടാക്സിയിംഗ് സമയങ്ങളിൽ കാബിൻ എസിക്ക് കാര്യക്ഷമത കുറവുണ്ടായേക്കാം. എന്നാൽ ടേക്ക് ഓഫ് ചെയ്ത ശേഷം അത് പൂർണ്ണമായി പ്രവർത്തിക്കേണ്ടതാണ്. നിങ്ങളുടെ വിലയേറിയ പ്രതികരണം ഗൗരവത്തോടെ പരിഗണിക്കുമെന്നും, അടുത്ത തവണ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ ശ്രമിക്കുമെന്നും കമ്പനി കമന്റായി വിശദീകരിക്കുന്നു. നിരവധി ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ റൗട്ടിന്റ പോസ്റ്റിന് താഴെ തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു. വിമാനം പുറപ്പെടുന്നതിന് മുമ്പ് മെച്ചപ്പെട്ട സുരക്ഷാ, സേവന പരിശോധനകളും നടത്തണമെന്ന് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽ ഇത് പതിവായ പ്രശ്നമാണെന്ന് ആരോപിക്കുന്നവരും കൂട്ടത്തലുണ്ടായിരുന്നു. നിരവധി പരാതികൾ നേരത്തെയും കേട്ടിട്ടുണ്ടെന്ന് മറ്റ് ചിലരും കമന്റായി കുറിക്കുന്നു.
ദില്ലി: ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് തുടർച്ചയായി പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ട നിലയിൽ വ്യാപാര ചർച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാൻ നടത്തുന്ന ആണവ ബ്ലാക്മെയിലിന് മുന്നിൽ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ വക്താവ് ദില്ലിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ മുന്നോട്ടുവച്ചു.
ടോക്യോ: നാസയുടെ പ്ലീനറ്ററി മോഡലിങ് ഉപയോഗിച്ച് ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനിൽ (സങ്കീർണമായ വിഷയങ്ങൾ സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്ന രീതി) ഭൂമിയിൽ 100 കോടി വർഷത്തിനുള്ളിൽ ഓക്സിജൻ അപ്രത്യക്ഷമാകുമെന്ന് പ്രവചനം. ഏകദേശം ഒരു ബില്യൺ വർഷത്തിനുള്ളിൽ ഭൂമിയിലെ ഓക്സിജൻ അപ്രത്യക്ഷമാകുമെന്നും അതുവഴി മനുഷ്യനടക്കമുള്ള ജീവികൾക്ക് അതിജീവനം അസാധ്യമാകുമെന്നും പ്രവചിക്കുന്നു. 400,000 സിമുലേഷനുകൾ ഉപയോഗിച്ചാണ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ പരിണാമം ഗവേഷണത്തിന് വിധേയമാക്കിയത്. കൃത്യം 1,000,002,021 വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ജൈവാന്തരീക്ഷം ഇല്ലാതാകുമെന്നാണ് പറയുന്നത്. സൂര്യന് പ്രായമാകുന്തോറും കൂടുതൽ ചൂടും തിളക്കമുള്ളതായി തീരും. ഇത് ഭൂമിയുടെ കാലാവസ്ഥയെ ബാധിക്കും. വെള്ളം ബാഷ്പീകരിക്കപ്പെടുകയും ഉപരിതല താപനില ഉയരുകയും കാർബൺ ചക്രം ദുർബലമാവുകയും സസ്യങ്ങൾ ഇല്ലാതാകുകയും ചെയ്യും. ക്രമേണ ഓക്സിജൻ ഇല്ലാതായി തീരും. ഈ മാറ്റം ഗ്രേറ്റ് ഓക്സിഡേഷൻ സംഭവത്തിന് മുമ്പുള്ള ഭൂമിയെ അനുസ്മരിപ്പിക്കുന്ന ഉയർന്ന മീഥേൻ അവസ്ഥയിലേക്ക് അന്തരീക്ഷത്തെ എത്തിക്കുമെന്നും ഗവേഷകർ പറയുന്നു. 'ഭൂമിയുടെ ഓക്സിജൻ അടങ്ങിയ അന്തരീക്ഷത്തിന്റെ ആയുസ്സ്' എന്ന തലക്കെട്ടിൽ നേച്ചർ ജിയോ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൂര്യന്റെ സ്ഥിരമായ പ്രകാശത്തെയും ആഗോള കാർബണേറ്റ്-സിലിക്കേറ്റ് ജിയോകെമിക്കൽ സൈക്കിളിനെയും കുറിച്ചുള്ള ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിൽ, ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ്സ് വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജപ്പാനിലെ ടോക്കിയോയിലെ ടോഹോ സർവകലാശാലയിലെ അസി. പ്രൊഫസർ കസുമി ഒസാക്കി വാർത്താക്കുറിപ്പിൽ പറഞ്ഞു. അമിത ചൂടും പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ കാർബൺ ഡൈ ഓക്സൈഡ് ക്ഷാമവും കൂടിച്ചേർന്ന് 2 ബില്യൺ വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ ജൈവമണ്ഡലം അവസാനിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദൂര ഭാവിയിൽ അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഇത് എപ്പോൾ, എങ്ങനെ സംഭവിക്കുമെന്ന് കൃത്യമായി വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ ഇല്ലാതായാൽ 1 ബില്ല്യൺ വർഷത്തിൽ തന്നെ ഭൂമിയിലെ ജൈവമണ്ഡലം ഇല്ലാതാകുമെന്നാണ് ഗവേഷകർ പറയുന്നു.
ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ ശുഭകരമാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു. അതേസമയം ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാൻ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ ഇരു രാജ്യങ്ങളും കാണിച്ച പ്രതിബദ്ധതയിലും വിവേകത്തിലും ശൈഖ് അബ്ദുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെക്കന്‍ ഏഷ്യയിലാകെ സുരക്ഷയും സ്ഥിരതയും ഉയര്‍ത്തുന്നതിന് ഈ വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് മേധാവി അഫ്ര അല്‍ ഹമേലി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎഇയ്ക്കുള്ള ചരിത്രപരമായ ശക്തമായ ബന്ധത്തെയും ശൈഖ് അബ്ദുള്ള പരാമര്‍ശിച്ചു.ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച ശൈഖ് അബ്ദുള്ള ഇരു രാജ്യങ്ങളും കരാറിലേക്ക് എത്താനെടുത്ത ശ്രമങ്ങളെയും അഭിനന്ദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
പിങ്ക് ടി20 വനിതാ ക്രിക്കറ്റ്: ആംബറിനെ മറികടന്ന് പേള്‍സ്, റൂബിക്കെതിരെ സാഫറയറിന് ജയം
തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പേള്‍സിനും സാഫയറിനും വിജയം. പേള്‍സ് 18 റണ്‍സിന് ആംബറിനെ തോല്‍പ്പിച്ചപ്പോള്‍ റൂബിക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സാഫയറിന്റെ വിജയം. ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഷാനിയുടെ ഇന്നിങ്സാണ് പേള്‍സിന് കരുത്ത് പകര്‍ന്നത്. ഷാനി 45 പന്തുകളില്‍ നിന്ന് 37 റണ്‍സെടുത്തു. ദിവ്യ ഗണേഷ് 19ഉം കീര്‍ത്തി ജെയിംസ് 15ഉം റണ്‍സ് നേടി. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ദര്‍ശന മോഹനനും അക്സയുമാണ് ആംബര്‍ ബൌളിങ് നിരയില്‍ തിളങ്ങിയത് . മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് വേണ്ടി ശീതളും ശ്രുതി ശിവദാസനും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ശീതള്‍ 28ഉം ശ്രുതി 18ഉം റണ്‍സെടുത്തു. മറ്റുള്ളവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ 19.3 ഓവറില്‍ 96 റണ്‍സിന് ആംബര്‍ ഓള് ഔട്ടായി.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്യനന്ദയും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റെഫി സ്റ്റാന്‍ലിയുമാണ് പേള്‍സിന് വേണ്ടി മികച്ച ബൌളിങ് കാഴ്ച വച്ചത്. രണ്ടാം മത്സരത്തില്‍ സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബിക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് മാത്രമാണ് നേടാനായത്. ബാറ്റിങ് നിരെ ആകെ തകര്‍ന്നടിഞ്ഞപ്പോള്‍ 20 റണ്‍സെടുത്ത അബിന എം മാത്രമാണ് രണ്ടക്കം കടന്നത്. സാഫയറിന് വേണ്ടി അലീന ഷിബു മൂന്നും ശ്രേയ റോയ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയറിന് ക്യാപ്റ്റ്ന് അക്ഷയ സദാനന്ദന് മികച്ച തുടക്കം നല്കി. 29 റണ്‍സെടുത്ത അക്ഷയ പുറത്തായതോടെ തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി സാഫയറിന് നഷ്ടമായി. എന്നാല്‍ ഐശ്വര്യയും അനുശ്രീയും ചേര്‍ന്ന് 34 പന്തുകള്‍ ബാക്കി നില്‍ക്കെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. റൂബിക്ക് വേണ്ടി വിനയ സുരേന്ദ്രന് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ സാഫയര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. മറുവശത്ത് കളിച്ച എട്ട് മല്‍സരങ്ങളും തോറ്റാണ് ടീം റൂബിയുടെ മടക്കം.
മൈക്രോവേവ് ഇങ്ങനെയും ഉപയോഗിക്കാം; ഇത് ചെയ്ത് നോക്കൂ
കുറച്ച് നാളുകൾക്ക് മുമ്പ് വരെ അധികമാരും ഉപയോഗിക്കാത്ത ഒന്നായിരുന്നു മൈക്രോവേവ്. എന്നാൽ ഇപ്പോൾ അടുക്കളയിലെ അവശ്യ വസ്തുക്കളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ ഉപകരണം. എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യുകയും നിമിഷങ്ങൾകൊണ്ട് ചൂടാക്കി കിട്ടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ചൂടാക്കാൻ മാത്രമല്ല വേറെയും ഉപയോഗങ്ങളുണ്ട് മൈക്രോവേവിന്. അവ എന്തൊക്കെയാണെന്ന് അറിയാം. വെളുത്തുള്ളിയുടെ തൊലി വെളുത്തുള്ളിയുടെ തൊലി കളയുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന ജോലിയാണ്. എന്നാൽ മൈക്രോവേവ് ഉപയോഗിച്ച് നിമിഷങ്ങൾകൊണ്ട് വെളുത്തുള്ളിയുടെ തൊലി കളയാൻ സാധിക്കും. 15 സെക്കൻഡ് മൈക്രവേവിൽ ചൂടാക്കിയാൽ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി കളയാൻ കഴിയും. നാരങ്ങ പിഴിയാം നാരങ്ങ പിഴിയാൻ ഇനി കഷ്ടപ്പെടേണ്ട. നാരങ്ങ മൈക്രോവേവിൽ വെച്ച് ചൂടാക്കിയെടുത്താൽ എളുപ്പത്തിൽ പിഴിഞ്ഞെടുക്കാൻ സാധിക്കും. ഔഷധ സസ്യങ്ങൾ ഔഷധ സസ്യങ്ങൾ കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി. പുതിന, റോസ്മേരി തുടങ്ങിയ സസ്യങ്ങൾ 30 സെക്കൻഡ് മൈക്രോവേവിൽ വയ്ക്കണം. ശേഷം ഇത് പൊടിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്. സ്പോഞ്ചിലെ ദുർഗന്ധം അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചിൽ ദുർഗന്ധം ഉണ്ടെങ്കിൽ, നനച്ചതിന് ശേഷം രണ്ട് മിനിട്ടോളം മൈക്രോവേവിൽ വെച്ച് ചൂടാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ അണുക്കൾ ഇല്ലാതാവുന്നു. അണുവിമുക്തമാക്കാം ചെറിയ അടുക്കള ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ മൈക്രോവേവ് ഉപയോഗിക്കാം. ചെറിയ ജാറുകൾ, കുട്ടികളുടെ ബോട്ടിൽ നിപ്പിൾസ് എന്നിവ ഒരു പാത്രത്തിലാക്കി ചൂടാക്കാൻ വയ്ക്കാം. ഇത് അണുക്കളെ നശിപ്പിക്കുന്നു. നട്സുകൾ നട്സുകളും സീഡുകളും വറുത്തെടുക്കാൻ ഗ്യാസ് സ്റ്റൗവിന്റെ തന്നെ ആവശ്യമില്ല, മൈക്രോവേവ് ഉപയോഗിച്ചും ഇത് എളുപ്പത്തിൽ വറുത്തെടുക്കാൻ സാധിക്കും. 30 സെക്കൻഡ് വീതം ഇടവിട്ട് ചൂടാക്കിയെടുത്താൽ മതി. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.
വിവാഹ സൽക്കാരത്തിനിടെ എത്തിയ യുവതി, വരന്റെ ചെകിട്ടത്ത് അടിക്കുന്ന വീഡിയോ വൈറൽ, സംഭവം ഒറീസയിൽ
ചിരിച്ച മുഖവുമായി നില്ക്കുന്ന പുതുമണവാളനും പുതുമളവാട്ടിയും വേദിയിലും സദസിലും സന്തോഷത്തോടെ നില്ക്കുന്ന അതിഥികളും ബന്ധുമിത്രദികളും നല്ല രുചികരമായ ഭക്ഷണം. ഇതൊക്കെയാകും ഒരു വിവാഹ സത്കാരത്തെ കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന കാര്യങ്ങൾ. വൈകാരികമായ നിരവധി മൂഹൂത്തങ്ങൾക്കും ഇത്തരം വ വേദികൾ സാക്ഷിയാകുന്നു. ഓർമ്മകളില്‍ ഓർത്ത് വയ്ക്കാനുള്ള ചില അപൂര്‍വ്വ നിമിഷങ്ങളും ഇത്തരം സ്ഥലങ്ങളില്‍ സംഭവിക്കുന്നു. എന്നാല്‍ ബുധനേശ്വറില്‍ നടന്ന ഒരു വിവാഹ സത്കാരം വരനും വധുവിനും അത്ര ഓക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കില്ലെന്ന് ഉറപ്പ്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഒടുവില്‍ ഒരു യുവതി പോലീസുമായി വിവാഹ വേദിയിലെത്തുവരെ എന്നാണ് റിപ്പോര്‍ട്ട്. പോലീസുമായി എത്തിയ യുവതി പറഞ്ഞത്, വിവാഹ വസ്ത്രത്തില്‍ നില്ക്കുന്ന വരന്, തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ചതിച്ചെന്നായിരുന്നു. യുവതിയുടെ വാക്ക് കേട്ട് അതിഥികളും വധുവും ഞെട്ടി. സംഭവമെന്താണ് അതിഥികൾ വിശദമായി അന്വേഷിക്കുന്നതിനിടെ യുവതി വരന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. പിന്നാലെ വിവാഹ റിസപ്ഷന് വേദി കൂട്ടത്തലിന്റെ വേദിയായി മാറി. സംഘഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.കഴിഞ്ഞ ഞായറാഴ്ച ഒറീസയിലെ ഭുവനേശ്വറിലെ കല്യാണ്‍ മന്ദീപിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. Woman disrupts wedding reception in Bhubaneswar, accuses groom of betrayal #odisha #Bhubaneswar pic.twitter.com/93FSXrf1Ch — Karthick Chandrasekar (@kart997) May 13, 2025 വരനുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും യുവതി പറഞ്ഞു. പുതിയ വിവാഹത്തെ കുറിച്ച് വരന് അറിയിച്ചില്ലെന്നും അകാരണമായി താനുമായുള്ള ബന്ധം അവസാനിപ്പിച്ച വരന് മറ്റൊരു കല്യാണം കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും യുവതി പറഞ്ഞു. ഒപ്പം സൗഹൃദത്തിലിരുന്ന കാലത്ത് വരന് തന്റെ കൈയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നെന്നും യുവതി ആരോപിച്ചു.വരന്റെ വിവാഹത്തെ കുറിച്ച് അവസാന നിമിഷം അറിഞ്ഞതിനാലാണ് പോലീസുമായി എത്തിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. യുവതി വരനെ അടിക്കാന്‍ തുടങ്ങിയപ്പോൾ അതിഥികള്‍ അവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ പരാതിയിൽ വനിതാ പോലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദില്ലി : ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകൾക്ക്, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്. മെയ് 16 മുതലാണ് കൂടിക്കാഴ്ചകൾക്കായി ഗോയലും സംഘവും അമേരിക്കയിലെത്തുക. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ആദ്യഘട്ടചർച്ചകൾ സന്ദർശനത്തിന്റെ പ്രധാന അജണ്ട. പകരം തീരുവയിൽ 90 ദിവസം ഇളവ് നൽകിയ സാഹചര്യത്തിൽ ചർച്ചകൾ നിർണായകം. ജൂലൈ 9 വരെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ 26 ശതമാനം പകരം തീരുവ മരവിപ്പിച്ചിരിക്കുന്നത്. കശ്മീർ വിഷയം: തീർത്ത് പറഞ്ഞ് ഇന്ത്യ; 'മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല'; ട്രംപിനെ പരസ്യമായി തള്ളി കേന്ദ്രം
ട്രംപിന്റെ സന്ദർശനത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ? ലോകത്തിന്റെ കണ്ണുകൾ റിയാദിലേക്ക്
റിയാദ്: സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സൗദിയുടെ രാജകീയ വരവേൽപ്പാണ് ലഭിച്ചത്. സൗദിയുടെ റോയൽ എയർഫോഴ്സ് അകമ്പടിയിൽ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി നാളെ നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ല എന്നതും പലസ്തീൻ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നതും ലോകശ്രദ്ധയെ ട്രംപിലേക്കെത്തിക്കുന്നു. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഏറ്റവും വലിയ ചലനങ്ങളുണ്ടായത് മിഡിൽ ഈസ്റ്റ് മേഖലയിലാണ്. ഹമാസ് - ഇസ്രയേൽ വെടിനിർത്തൽ ഏറ്റവും പ്രധാനം. ഇസ്രയേൽ സന്ദർശിക്കാതെ മടങ്ങുന്ന ട്രംപ്, പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുമോയെന്ന് അഭ്യുഹങ്ങൾ സജീവമാണ്. ഹൂത്തികളുമായി നിലപാട് മയപ്പെടുത്തിയതും ഹമാസുമായി ചർച്ച ചെയ്ത് അമേരിക്കൻ - ഇസ്രയേലി ബന്ദിയെ മോചിപ്പിച്ചതും ശ്രദ്ധേയം. സൗദിക്കൊപ്പം യുഎഇയും ഖത്തറും ട്രംപ് സന്ദർശിക്കുന്നുണ്ട്. സൗദിയിൽ വെച്ച് ഗൾഫ് ഉച്ചകോടിയിൽ ഒമാനും കുവൈത്തും ബഹ്റൈനും ഉൾപ്പടെ പങ്കെടുക്കുന്നുണ്ട്. ജിസിസി രാഷ്ട്രങ്ങളെ ഒറ്റയടിക്ക് കാണാൻ ട്രംപിന് കഴിയുന്നു എന്നതാണ് പ്രത്യേകത. ഈ ഉച്ചകോടിയിൽ അമേരിക്കയുടെ മിഡിൽ ഈസ്റ്റ് നയം ട്രംപ് പ്രഖ്യാപിച്ചേക്കും. ഇത് ലോക രാഷ്ട്രീയ ഭൂപടത്തിൽ സുപ്രധാനമായിരിക്കും. പ്രതിരോധ, ഊർജ്ജ, വ്യോമയാനയ എ.ഐ മേഖലകളിൽ ട്രില്യൺ ഡോളർ കരാറുകൾ പിറക്കുന്നതാകും സന്ദർശനം. ചൈനയ്ക്കും മുകളിൽ മിഡിൽ ഈസ്റ്റുമായി ഈ ബന്ധം നിലനിർത്തുകയെന്നത് അമേരിക്കയ്ക്ക് പ്രധാനമാണ്. സൗദിയുമായി 100 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ വന്നേക്കും. സൗദിയുമായി സിവിൽ ആണവ സഹകരണ കരാർ യാഥാർത്ഥ്യമാകും. ഇതിന് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്ന ഡിമാൻഡ് അമേരിക്ക ഒഴിവാക്കി. നാല് വർഷത്തിനുള്ളിൽ 600 ബില്യൺ ഡോളർ സൗദി അമേരിക്കയിൽ നിക്ഷേപിക്കും. 2.5 ട്രില്യൺ മൂല്യമുള്ള സൗദിയുടെ ധാതു ഖനന സാധ്യതയും പരിശധിക്കുന്നു. ഖത്തറും യുഎഇയും അമേരിക്കയിൽ നിന്ന് കൂടുതൽ ബോയിങ് വിമാനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. സൈനിക സഹകരണ ചർച്ചകളും നടക്കും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
'താൻ വീഴുമ്പോൾ ജനമാണ് കൈപിടിച്ച് നിര്‍ത്തിയത്', പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയം ആഘോഷിച്ച് ടീം
ദിലീപ് നായകനായ നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുന്നതിനിടയിൽ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ടീം. ദിലീപിന്റെ 150 മത് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ തിരക്കഥ ഒരുക്കിയത് ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദാണ്. സിനിമ വലിയ വിജയം ആകുന്നതില്‍ സന്തോഷമുണ്ടെന്നും പലപ്പോഴും താന്‍ വീഴുമ്പോള്‍ ജനമാണ് കൈപിടിച്ച് നിര്ത്തിയതിയതെന്ന് പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയാഘോഷത്തിൽ ദിലീപ് പറഞ്ഞിരുന്നു. ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്താണ് സച്ചി എനിക്ക് രാമലീല സമ്മാനിച്ചത്. സച്ചി എനിക്ക് വേണ്ടിയാണോ ഇവിടെ ജനിച്ചതെന്ന് എനിക്ക് തോന്നി, ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്ത് കൈ വിടാതെ ചേര്‍ത്ത് പിടിച്ചു ജനം, പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് തിരക്ക് കാണുമ്പോള്‍ സന്തോഷം, ചിത്രത്തിന് നല്ല മൗത്ത് പബ്ലിസിറ്റിയുണ്ട്, എന്റെ 150 ആം ചിത്രം സ്വീകരിച്ചത് കാണുമ്പോള്‍ സന്തോഷം.’ വിജയാഘോഷത്തിൻറെ ആഘോഷ വേദിയിൽ ദിലീപിന്റെ സന്തോഷ വാക്കുകൾ ഇങ്ങനെയായിരുന്നു. ദിലീപിനെ കൂടാതെ സിദ്ദിഖ്, മഞ്ജു പിള്ള, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, റാണിയ, മാളവിക നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരും വിജയാഘോഷാത്തിന്റെ ഭാഗമായി. വിവാഹ പ്രായം കഴിഞ്ഞിട്ട് പെണ്ണ് കിട്ടാതെ, അനിയന്മാരുടെ വിവാഹശേഷവും അവരുടെ ഭാരം സ്വന്തം തലയിൽ എടുത്തു വയ്ക്കുന്ന പ്രിൻസ് എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് കുടുംബ ചിത്രണെങ്കിലും സമൂഹ പ്രസക്തിയുള്ള വിഷയം ചിത്രത്തിൽ സംസാരിക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്.
കീര്‍ത്തി സുരേഷ് വീണ്ടും ബോളിവുഡ് ചിത്രത്തില്‍, നായകൻ ആ ഹിറ്റ് നടൻ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി ഒരു താരമാണ് കീര്‍ത്തി സുരേഷ്. ആദ്യമായി കീര്‍ത്തി ബോളിവുഡില്‍ എത്തിയ ചിത്രമാണ് ബേബി ജോണ്‍. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് ചിത്രത്തിലും താരം കരാറായെന്നാണ് റിപ്പോര്‍ട്ട്. രാജ്കുമാര് റാവുവിന്റെ നായികയായാണ് ബോളിവുഡ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുക എന്ന് തെലുങ്ക് 123 റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്പാല് യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും കഥാപാത്രങ്ങളായപ്പോള്‍ സംവിധാനം കലീസാണ്. ദളപതി വിജയ്യുടെ വിജയ ചിത്രം ബോളിവുഡില്‍ അങ്ങനങ്ങ് ഏറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റ്ലി ആണ് തെരി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. കീര്‍ത്തി സുരേഷ് നായികയായി തമിഴില്‍ വന്നത് രഘുതാത്തയാണ്. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്യുമൊക്കെയുണ്ട്. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്ര് രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി+ രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിനെയാണ് നാലംഗം സംഘം ബസ്സിനുള്ളിൽ കയറി ഭീഷണിപ്പെടുത്തിയത്. ഇതേറൂട്ടിലോടുന്ന ജാനകി ബസ്സിലെ ഡ്രൈവറുമായുള്ള തർക്കമാണ് ഭീഷണിക്ക് കാരണമെന്ന് പൊലീസ് പറയുന്നു. മല്ലപ്പള്ളി കടുവാക്കുഴിയിൽ വെച്ചാണ് യാത്രക്കാരുമായി പോയ ബസ്സ് തടഞ്ഞുനിർത്തിയുള്ള വടിവാൾ അഭ്യാസം നടന്നത്. തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിന്റെ കഴുത്ത് വെട്ടുമെന്നായിരുന്നു നാലംഗം സംഘത്തിന്റെ ഭീഷണി. കലേഷിനോട് പ്രതികൾക്കുള്ള വൈരാഗ്യത്തിന് കീഴ്വായ്പൂർ പൊലീസ് പറയുന്ന കാരണങ്ങൾ ഇതാണ്. സമയക്രമത്തിന്റെ പേരിൽ തിരുവമ്പാടി ബസ് ഡ്രൈവർ കലേഷും ഇതേ റൂട്ടിലോടുന്ന ജാനകി ബസ്സിന്റെ ഡ്രൈവർ കാട്ടാമല രമേശനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രമേശന്റെ സുഹൃത്തുക്കളായ ഉദയൻ, ജയൻ, ജോബിൻ എന്നിവർ ബസ്സിനുള്ളിൽ കയറി വടിവാൾ വീശിയത്. മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ചില സാമ്പത്തിക തർക്കങ്ങളും ഭീഷണിക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.
ഐപിഎല്ലിന് ചെക്ക് വെക്കാന്‍ പാക്കിസ്ഥാന്; ഐപിഎല്‍ തുടങ്ങുന്ന ദിവസം തന്നെ പിഎസ്എല്ലും തുടങ്ങും
കറാച്ചി: അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചതിന് പിന്നാലെ പാകിസ്ഥാന് സൂപ്പര്‍ ലീഗും(പിഎസ്എല്‍) പുനരാരംഭിക്കാന്‍ തീരുമാനിച്ച് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ തുടങ്ങുന്ന ഈ മാസം 17 മുതാണ് പിഎസ്എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുകയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മെഹ്സിന് നഖ്വി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ആറ് ടീമുകൾക്കും ഭയമില്ലാതെ 17 മുതല്‍ അവേശേഷിക്കുന്ന എട്ട് ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിടാം എന്നായിരുന്നു നഖ്വിയുടെ എക്സ് പോസ്റ്റ്. നേരത്തെ ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരുന്ന മെയ് 25നാണ് പി എസ് എല്‍ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഐപിഎല്‍ ഫൈനൽ ബിസിസിഐ ജൂണ്‍ മൂന്നിലേക്ക് മാറ്റിയിരുന്നു. ഏപ്രില്‍ 12ന് തുടങ്ങിയ പിഎസ്എല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പെഷവാര്‍ സാല്‍മിയും കറാച്ചി കിംഗ്സും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കേണ്ട മത്സരത്തിന് തൊട്ടു മുമ്പാണ് ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തെത്തുടര്‍ന്ന് പിഎസ്എല്‍ നിര്‍ത്തിവെച്ചത്. പിഎസ്എല്ലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങളെല്ലാം ഉടന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലേക്ക് മടങ്ങും മുമ്പ് ഇനിയൊരിക്കലും പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ഡാരില്‍ മിച്ചല്‍ പറയുകയും ചെയ്തിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച ഐപിഎല്‍ ഈ മാസം 17ന് പുനരാരംഭിക്കുമെന്ന് ഇന്നലെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ച പഞ്ചാബ്-ഡല്‍ഹി പോരാട്ടമടക്കം 17 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്. ബെംഗളൂരുവിൽ ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുക. ഫൈനൽ ഉൾപ്പടെ ശേഷിച്ച പതിനേഴ് മത്സരങ്ങൾ നടക്കുക ആറ് വേദികളിലായിട്ടാവും നടക്കുക. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
റെസിഡൻസി, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 440 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമലംഘകരെ പിടികൂടാനുള്ള തുടർച്ചയായ സുരക്ഷാ നടപടികളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് എല്ലാ ഗവർണറേറ്റുകളിലും ശക്തമായ സുരക്ഷാ ക്യാമ്പയിനുകൾ നടത്തി. ഏപ്രിൽ 30 നും മെയ് 9 നും ഇടയിലാണ് പരിശോധനകൾ നടന്നത്. ക്യാമ്പയിനിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 440 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുക, രേഖകളില്ലാത്ത താമസക്കാരുടെ സ്ഥിതി നിരീക്ഷിക്കുക, താമസവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തടയുക, രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര സുരക്ഷാ നടപടികളുടെ ഭാഗമായിരുന്നു ക്യാമ്പയിൻ. അറസ്റ്റിലായ വ്യക്തികൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കുവൈത്ത് സിറ്റി: കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുകളും മാനസികോത്തേജക വസ്തുക്കളുമായി ഒരു ബിദൂനിയെ പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ - ജനറൽ ഡിപ്പാർട്ട്മെൻ്റ് ഫോർ കംബാറ്റിംഗ് ഡ്രഗ്സ് നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ അറസ്റ്റിലായത്. റെയ്ഡിനിടെ, ഏകദേശം 115,000 ലധികം ലിറിക്ക ഗുളികകൾ, 5 കിലോഗ്രാം ലിറിക്ക പൊടി, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ അധികൃതർ പിടിച്ചെടുത്തു. കൂടാതെ, മയക്കുമരുന്നുകളുടെ നിർമ്മാണത്തിനും തയ്യാറാക്കലിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും, വെടിമരുന്നുകളും പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തു. പ്രതിയെയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളെയും നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
'നൂറ് തടവ് സൊന്ന മാതിരി', രജനികാന്തിനെ സന്ദര്‍ശിച്ച് മന്ത്രി റിയാസ്
ജയിലര്‍ രണ്ടിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കോഴിക്കോട് എത്തിയിരിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് രജനികാന്തിനെ സന്ദര്‍ശിച്ച ഫോട്ടോകളും പങ്കുവെച്ചു. നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” എന്ന ക്യാപ്ഷനോടെയാണ് റിയാസ് ഫോട്ടോകള്‍ പങ്കുവെച്ചത്. നഗരത്തിനടുത്ത് ചെറുവണ്ണൂരിനടുത്താണ് ചിത്രീകരണം നടക്കുന്നത്. നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. View this post on Instagram A post shared by pa_mohamedriyas (@pamuhammadriyas) തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. മോഹൻലാലിന്റേതായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ സംവിധായകൻ നെല്‍സണ്‍ പോയിരുന്നു. മോഹൻലാലിനെ ജയിലര്‍ രണ്ടിലേക്ക് ക്ഷണിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കൂലിയാണ് രജനികാന്തിന്റേതായി ഒരുങ്ങുന്നൊരു ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചർസിന്റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗരഭ് ശുക്ല, സത്യരാജ്, , റേബ മോണിക്ക ജോൺ എന്നിവരും ഉണ്ടാകും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ, സംശയത്തെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിൽ പരിശോധന
കൊല്‍ക്കത്ത: ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തുകയാണ്. യാത്രക്കാരന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയാണ് പരിശോധന നടത്തുന്നത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
വേനൽക്കാലത്ത് വളർത്ത് മൃഗങ്ങൾക്ക് വരുന്ന 4 ആരോഗ്യ പ്രശ്നങ്ങൾ; സൂക്ഷിക്കണം
മനുഷ്യർ തുടങ്ങി മൃഗങ്ങൾക്ക് വരെ വേനൽക്കാലത്തെ ചൂട് സഹിക്കാൻ കഴിയില്ല. ചൂട് മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മൃഗങ്ങളുടെ പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. അവരുടെ ഭക്ഷണ ക്രമങ്ങൾ, വൃത്തി, പോഷകാഹാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഈ സമയത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചൂട് കാലത്ത് മൃഗങ്ങളിൽ കൂടുതലായി കണ്ടുവരുന്ന കാര്യമാണ് നിർജ്ജീലീകരണം. വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. നായ്ക്കളിലെ ചൂടിന്റെ സമ്മർദ്ദം ചെറിയ പട്ടികുട്ടികൾ, ഗർഭിണികൾ, പ്രായ കൂടുതലുള്ള നായ്ക്കൾക്ക് അമിതമായ ചൂട് സഹിക്കാൻ കഴിയില്ല. അതിനാൽ തന്നെ ഇത്തരം നായ്ക്കളിൽ ചൂടിന്റെ സമ്മർദ്ദം കൂടുന്നു. അമിതമായ ചൂട് ഓക്സിഡേറ്റീവ് നാശത്തിന് കാരണമാവുകയും പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പലതരം രോഗങ്ങൾക്കും വഴിയൊരുക്കുന്നു. ചർമ്മവും ദഹനാരോഗ്യവും അൾട്രാ വയലറ്റ് രശ്മികൾ, അമിതമായ ചൂട് മൂലം രോഗ പ്രതിരോധ ശേഷി കുറയൽ തുടങ്ങിയ പ്രശ്നങ്ങൾ ചർമ്മത്തിനെ ബാധിക്കുന്നു. വേനൽക്കാലത്ത് മൃഗങ്ങളിൽ ദഹന പ്രശ്നങ്ങളും വർധിച്ചു വരുന്നുണ്ട്. അതിനാൽ തന്നെ ഈ സമയങ്ങളിൽ പോഷകാഹാരങ്ങളാണ് മൃഗങ്ങൾക്ക് നൽകേണ്ടത്. സൂര്യാഘാതം മൃഗങ്ങൾക്ക് സൂര്യാഘാതമേറ്റാൽ അത് തലച്ചോറിനെയും അവയവങ്ങളെയും ബാധിക്കുന്നു. പെട്ടെന്നുള്ള ശ്വസനം, ദുർബലമായ പൾസ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങളാണ് നായ്ക്കളിൽ കാണാറുള്ളത്. നാഡീസംബന്ധമായ ലക്ഷണങ്ങൾ ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ ഇത് ശ്വസന അവയവങ്ങളുടെ വൈകല്യത്തിന് കാരണമായേക്കാം. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ കൃത്യമായി ചികിൽസിക്കേണ്ടതുണ്ട്. വളർത്ത് മൃഗങ്ങളെ സുരക്ഷിതരാക്കാം 1. പോഷകാഹാരങ്ങൾ മൃഗങ്ങൾക്ക് പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പെഡിഗ്രി പോലുള്ള ഭക്ഷണങ്ങൾ നൽകുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ കുറക്കുകയും താപ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. 2. ഭക്ഷണ ക്രമം നായ്ക്കൾ ചിലപ്പോൾ വളരെ കുറച്ച് മാത്രമേ കഴിക്കുകയുള്ളു. തണുപ്പുള്ള സമയങ്ങളിലോ അല്ലെങ്കിൽ ഇടവിട്ട് ഭക്ഷണം നൽകുകയോ ചെയ്താൽ അവയ്ക്ക് പൂർണമായ പോഷക ഗുണങ്ങൾ ലഭിക്കുന്നു. 3. ഭാരം ശ്രദ്ധിക്കാം നല്ല ആരോഗ്യം നിലനിർത്തുന്നതിന് ആഴ്ചയിൽ ഒരു തവണയെങ്കിലും ഭാരം നോക്കേണ്ടത് പ്രധാനമാണ്. ഇങ്ങനെ ചെയ്താൽ ഭാരത്തിന് അനുസരിച്ച് ഭക്ഷണം ക്രമീകരിക്കാൻ എളുപ്പമാകുന്നു. 4. വെള്ളം കൊടുക്കാം ചൂട് സമയങ്ങളിൽ മൃഗങ്ങളിൽ നിർജ്ജീലീകരണം ഉണ്ടാവാം. അതിനാൽ തന്നെ ഇടയ്ക്കിടെ ശുദ്ധ ജലം കൊടുക്കേണ്ടത് പ്രധാനമാണ്. 5. ചൂടേൽക്കരുത് മൃഗങ്ങളെ അടച്ചിട്ട വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്. പ്രത്യേകിച്ചും സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിൽ മൃഗങ്ങളെ പുറത്തേക്ക് ഇറക്കരുത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ട്രംപിനൊപ്പം മസ്കും സൗദിയിൽ; നിക്ഷേപ ഫോറത്തിൽ പങ്കെടുക്കും; അൽ യമാമ കൊട്ടാരത്തിൽ സ്വീകരണം
റിയാദ്: മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യയിലെ റിയാദിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വന്‍ വരവേല്‍പ്പ്. വിമാനത്താവളത്തില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. പിന്നീട് റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ട്രംപിന് ഔദ്യോഗിക സ്വീകരണമൊരുക്കി. അല്‍ യമാമ കൊട്ടാരത്തിലേക്കുള്ള യാത്രയില്‍ രാജകീയ വരവേല്‍പ്പാണ് ട്രംപിന് ഒരുക്കിയത്. ഇതിന് ശേഷം റിയാദില്‍ നടക്കുന്ന സൗദി-യുഎസ് നിക്ഷേപ ഫോറത്തിലും ഡോണൾഡ് ട്രംപ് പങ്കെടുക്കും. ട്രംപിനൊപ്പം ടെസ്ല മേധാവി ഇലോൺ മസ്കും നിക്ഷേപ ഫോറത്തില്‍ മറ്റ് പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കും. ഇതിനായി മസ്ക് റിയാദിലെത്തിയിരുന്നു. ചൊവ്വാഴ്ച സൗദി സമയം രാവിലെ 9.45ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ ഇറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. സൗദി വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ട്രംപിന്റെ എയര്‍ഫോഴ്സ് വൺ വിമാനത്തിന് സൗദി യുദ്ധവിമാനങ്ങള്‍ അകമ്പടി നല്കി.ട്രംപിനൊപ്പം ഉച്ച വിരുന്നിൽ ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു. ഇലോൺ മസ്ക് - ടെസ്ല, മാർക് സുകർബർഗ്- മെറ്റ, സാം ആൾട്ട്മാൻ- ഓപ്പൺ എഐ, ജേൻ ഫ്രേസർ-സിറ്റിഗ്രൂപ്, ലാറി ഫിങ്ക്- ബ്ലാക് റോക്, ഊബർ സി.ഇ.ഒ, ഗൂഗ്ൾ പ്രതിനിധി, ആമസോൺ പ്രതിനിധി എന്നിവരാണ് സന്ദർശനത്തിന്റെ ഭാഗമായത്.വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമമാണ് ഇന്ന് നടക്കുന്നത്.തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലും ഇരു രാജ്യങ്ങളും ചർച്ച നടത്തും. ഗാസ, യുക്രെയ്ൻ പ്രശ്നപരിഹാര വിഷയങ്ങളടക്കം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. HRH the Crown Prince and #US President during the official reception ceremony at Al-Yamamah Palace. #TrumpInKSA #SPAGOV pic.twitter.com/ozoP48XeDQ — SPAENG (@Spa_Eng) May 13, 2025
കോ ടികൾ ആസ്തിയുള്ള ഒരു ടെക് കമ്പനി സിഇഒ തന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഒരുപോലെ ബാലൻസ് ചെയ്യുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് വൈറലാവുകയാണ്. യുഎസ് ടെക് കമ്പനിയുടെ സിഇഒ ആയ ഇന്ത്യൻ വംശജ ഞായറാഴ്ചകളിലും ജോലി ചെയ്തിട്ടും തന്റെ ജീവിതം സന്തുലിതമായി കൊണ്ടുപോകുന്നത് എങ്ങനെയെന്നാണ് അവര്‍ കുറിപ്പിൽ വിശദീകരിക്കുന്നത്. 34 ബില്യൺ ഡോളർ സോഫ്റ്റ്വെയർ കമ്പനിയായ ഹബ്സ്പോട്ടിന്റെ സിഇഒ യാമിനി രംഗനാണ് തന്റെ അനുഭവം പറയുന്നത്. ദ ഗ്രിറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവര്‍. താൻ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചകളിലും ജോലിയിൽ നിന്ന് അവധിയെടുത്ത് മാറിനിൽക്കും. ഈ സമയത്ത് ഓഫീസുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളിലും പ്രതികരിക്കാറില്ല. ഗോൾഡ്മാൻ സാച്ച്സിൽ മാനേജിംഗ് ഡയറക്ടറായ ഭർത്താവിനോടൊപ്പം ഈ സമയം അവർ ചെലവഴിക്കും. അതേസമയം, തന്റെ ആഴ്ച തുടങ്ങുന്ന ഞായറാഴ്ചയാണ്. ഞായറാഴ്ച് തന്റെ വ്യക്തിപരമായ ജോലി ദിവസമായി ഉപയോഗിക്കും. ഞായറാഴ്ച ജോലി ചെയ്യുന്നതിൽ എനിക്ക് വിഷമം തോന്നാറില്ല, ഞാൻ അത് ആസ്വദിക്കുന്നുണ്ട്.ജോലിയിൽ നിന്ന് മാറിനിൽക്കാനാണ് എനിക്ക് ബുദ്ധിമുട്ട്. എങ്കിലും വെള്ളി രാത്രിയും ശനിയാഴ്ച മുഴുവനും അവധിയെടുക്കും. ഈ സമയത്ത്, അവർ ഭർത്താവിനോടൊപ്പം നടക്കാനും യോഗ ചെയ്യാനും ധ്യാനിക്കാനും വായിക്കാനും സമയം ചെലവഴിക്കുന്നു. 'എന്താണ് ഞാൻ പഠിക്കുന്നത്, എന്താണ് ചെയ്യുന്നത്, എന്താണ് ചിന്തിക്കുന്നത്, എന്താണ് എഴുതുന്നത് എന്ന് തീരുമാനിക്കാൻ എനിക്ക് സാധിക്കുന്നു. അത് പൂർണ്ണമായും എന്റെ ഷെഡ്യൂളാണ്. ഇടവേളകളെടുക്കാതിരുന്നപ്പോൾ, എനിക്ക് തളർച്ച അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ശനിയാഴ്ചകൾ തനിക്ക് വിലപ്പെട്ടതാണ്. താൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുമെങ്കിലും, തന്റെ ജീവനക്കാർ മെയിലുകൾക്ക് മറുപടി നൽകണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. തിങ്കളാഴ്ച അതിരാവിലെ ഇൻബോക്സുകളിലേക്ക് എത്തേണ്ട ഇമെയിലുകൾ ഷെഡ്യൂൾ ചെയ്യാനാണ് ഞായറാഴ്ചകളിൽ സമയം ചെലവഴിക്കുന്നത്. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മണിയോടെ ജോലി തുടങ്ങും, ഏഴ് മണിയോടെ കോൺഫറൻസ് കോളുകളിൽ പങ്കെടുക്കും. രാത്രി 11 മണി വരെയും താൻ ജോലി തുടരുമെന്നും അവര്‍ പറയുന്നു. കൊവിഡിന് തൊട്ടുമുന്‍പാണ് യാമിനി മാർക്കറ്റിംഗ് സോഫ്റ്റ്വെയർ കമ്പനിയിൽ ചേർന്നത്. 2021 സെപ്റ്റംബറിൽ അവർ ഹബ്സ്പോട്ടിന്റെ സിഇഒ ആയി. ഡ്രോപ്പ്ബോക്സ്, വർക്ക്ഡേ, എസ്എപി തുടങ്ങിയ മറ്റ് വലിയ കമ്പനികളിലും അവർ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യയിലാണ് ജനിച്ചതും വളർന്നതും. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ച ശേഷം 21-ാം വയസ്സിൽ യുഎസിലേക്ക് പോയി. കാലിഫോർണിയ സർവകലാശാലയിലെ ബെർക്ക്ലിയിലെ ഹാസ് സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് എംബിഎ നേടി. 26 മില്യൺ ഡോളർ ശമ്പളത്തോടെ, യുഎസിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ വംശജരായ സിഇഒമാരിൽ ഒരാളാണ് ഇപ്പോൾ അവർ.
സീപാസും എംജിയിലെ സ്വാശ്രയ സ്ഥാപനങ്ങളും ഇനി വിവരാവകാശ പരിധിയിൽ
തിരുവനന്തപുരം: ചുട്ടിപ്പാറ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടും മഹാത്മാഗാന്ധി സർവ്വകലാശാല നേരിട്ടു നടത്തുന്നതും അഫലിയേറ്റ് ചെയ്തിട്ടുള്ളതുമായ മുഴുവൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി വിവരാവകാശ നിയമത്തിൻറെ പരിധിയിൽ. ഇത്തരം സ്ഥാപനങ്ങളുടെ ഏകോപനത്തിനായി രൂപവത്കരിച്ച സെൻറർ ഫോർ പ്രൊഫഷണൽ ആൻറ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ്) നെയും നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി. പത്തനംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്യൂട്ടിൽ വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് കമ്മിഷൻ ഉത്തരവ്. ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനി അമ്മു സജീവ് 2024 നവംബർ 15 ന് ഹോസ്റ്റലിൽ മരിച്ചതുമായി ബന്ധപ്പെട്ട് പിതാവ് തിരുവനന്തപുരം ആയിരൂർപാറ രാമപുരത്ത് പൊയ്കയിൽ ടി. സജീവ് അന്വേഷിച്ച വിവരങ്ങൾ സ്ഥാപനാധികാരികൾ നിഷേധിച്ചിരുന്നു. ഇത് സ്വാശ്രയ സ്ഥാപനമായതിനാൽ പൊതു അധികാരി അല്ലെന്നും വിവരാവകാശ നിയമം ബാധകമല്ലെന്നുമാണ് കാരണം പറഞ്ഞത്. തുടർന്ന് സജീവ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷണറുടെ കർശന ഉത്തരവുകൾ. വിവരം നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്ന് കമ്മിഷൻ വിധിച്ചു. കഴിഞ്ഞ ഫെബ്രുവരി 19 ന് മുമ്പ് സജീവിന് മുഴുവൻ വിവരങ്ങളും സൗജന്യമായി നല്കാൻ കമ്മിഷൻ നിർദ്ദേശിയിരുന്നെങ്കിലും വിവരം ലഭിയില്ലെന്ന രണ്ടാം പരാതി ഹരജിയിലാണ് പുതിയ ഉത്തരവ്. ഭരണഘടനാ നിർദ്ദേശത്താലോ, പാർലമെൻറോ നിയമസഭയോ പാസാക്കിയ നിയമത്താലോ, ബന്ധപ്പെട്ട സർക്കാരിൻറെ തീരുമാന പ്രകാരമോ നിലവിൽ വന്നതോ സർക്കാർ നിശ്ചയിച്ച ഭരണ സമിതി നിയന്ത്രിക്കുന്നതോ ആയ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളും നിയമത്തിൻറെ പരിധിയിൽ വരുമെന്ന് കമ്മിഷണർ വ്യക്തമാക്കി. അതിനാൽ എംജി യൂണിവേഴ്സിറ്റിയിലെ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളും വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി വിവരങ്ങൾ നല്‍കണമെന്നും ഉത്തരവായി. എംജിയിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനത്തിനായി സർക്കാർ രൂപവത്കരിച്ച സീപാസും അനുബന്ധ സ്ഥാപനങ്ങളും ഇനി മുതൽ വിവരങ്ങൾ പുറത്തു നല്‍കണം. ഈ സ്ഥാപനങ്ങളിലെല്ലാം വിവരാധികാരി,അപ്പീൽ അധികാരി എന്നിവരെ നിയോഗിച്ച് സർക്കുലർ ഇറക്കണമെന്നും ആകാര്യം നോട്ടീസ് ബോഡിലും വെബ് സൈറ്റിലും പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. കമ്മിഷൻറെ ഉത്തരവ് മേയ് 16 നകം നടപ്പാക്കിയ വിവരം മേയ് 25 നകം തന്നെ എഴുതി അറിയിക്കണമെന്നും ഡോ.ഹക്കീം നിർദ്ദേശിച്ചു. അന്തരിച്ച അമ്മുവിൻറെ പിതാവ് ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകർപ്പുകൾ സഹിതം മേയ് 17 നകം സൗജന്യമായി ലഭ്യമാക്കാൻ ചുട്ടിപ്പാറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നടപടി സ്വീകരിക്കണം. ഇതിൻറെ കൈപ്പറ്റ് രസീത് മേയ് 20 നും കമ്മിഷണർക്ക് ലഭ്യമാക്കണം. ഉത്തരവുകൾ നടപ്പാക്കിയെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സീപാസ് ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണം. ചുട്ടിപ്പാറ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിവരങ്ങൾ കൃത്യമായി നല്കുന്നില്ലെങ്കിൽ സ്ഥാപന മേധാവി മുഴുവൻ ഫയലുകളും രേഖകളുമായി ജൂൺ 4 ന് രാവിലെ 11 ന് തിരുവനന്തപുരത്ത് എത്തി കമ്മീഷണർ മുമ്പാകെ ഹാജരാകണമെന്നും ഉത്തരവുണ്ട്. ഹരജികക്ഷിക്കുവേണ്ടി അഡ്വ.നാദിർഷ ഹാജരായി.
ഇറച്ചി കഴുകാൻ പുഴയിലേക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു, 52കാരന് 20 വർഷം കഠിന തടവ്
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെയാണ് 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലിയാണ് വിധി പറഞ്ഞത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴത്തീരത്ത് വെച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി രക്ഷിതാക്കളോട് പറയുകയും അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇയാള്‍ സമാന രീതിയിലുള്ള കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഇന്‍സ്പെക്ടര്‍ എന്‍കെ സത്യനാഥനാണ് കേസ് അന്വേഷച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
ജമ്മു:പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു.ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന ഷോപിയാനിലെ കെല്ലർ എന്ന സ്ഥലത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തി. മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാൻ സ്വദേശി അദ്നാൻ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമൻ. ഇവർ ഇരുവരും പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ 2024 ഏപ്രിൽ 8 ന് ഡാനിഷ് റിസോർട്ടിൽ രണ്ട് ജർമൻ വിനോദസഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലും 2024 മെയ് 18 ന് ഹീർപൊരയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഷാഹിദ് കൂട്ടെ പ്രതിയാണ്. ഇയാൾക്ക് ഈ വർഷം ഫെബ്രുവരി മൂന്നിന് കുൽഗാമിൽ നടന്ന ആക്രമണത്തിലും പങ്കുള്ളതായാണ് സംശയം. അദ്നാൻ ഷാഫി 2024 ഒക്ടോബർ 18 ന് ഷോപിയാനിലെ വാചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.
ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ അവതരിപ്പിച്ചു; മാറ്റങ്ങള്‍ എന്തൊക്കെ?
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കി. ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോമുകളുടെ ഘടന വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, പുതുക്കിയ ഫോമുകള്‍ ബജറ്റിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ്. ഫോമുകളിലെ പ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം ഐടിആര്‍1 (സഹജ്): ശമ്പളം, വീട്ടില്‍ നിന്നുള്ള വരുമാനം, മറ്റ് സ്രോതസ്സുകള്‍ എന്നിവയില്‍ നിന്ന് 50 ലക്ഷം വരെ വരുമാനമുള്ള വ്യക്തികള്‍ക്ക് ഐടിആര്‍ - 1 , അല്ലെങ്കില്‍ സഹജ് ആയിരിക്കും ബാധകമായ ഫോം. പുതിയ ഐടിആര്‍1ല്ലിസ്റ്റ് ചെയ്ത ഓഹരികളില്‍ നിന്നോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സെക്ഷന്‍ 112എ പ്രകാരം 1.25 ലക്ഷം വരെ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ പരാമര്‍ശിക്കാം. ഐടിആര്‍ -2 മൂലധന നേട്ടങ്ങള്‍, ഒന്നിലധികം വീടുകളില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ വിദേശ ആസ്തികള്‍ ഉള്ളവര്‍ക്ക് ഐടിആര്‍ -2 ആയിരിക്കും ഫോം 2024 ജൂലൈ 23 ന് മുമ്പും ശേഷവുമുള്ള ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ പ്രത്യേകമായി നല്‍കണം ലിസ്റ്റ് ചെയ്യാത്ത ബോണ്ടുകള്‍/ഡിബഞ്ചറുകള്‍ ഹോള്‍ഡിംഗ് കാലയളവുകളെ അടിസ്ഥാനമാക്കി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യണം. 50 ലക്ഷം മുതല്‍ കോടിയില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികള്‍ ആസ്തികളും ബാധ്യതകളും വെളിപ്പെടുത്തണം. ഐടിആര്‍ 3 : ബിസിനസ്/പ്രൊഫഷണല്‍ വരുമാനമുള്ള വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഐടിആര്‍ - 3 ലാഭം, നഷ്ടം, വിദേശ വരുമാനം/ആസ്തികള്‍ എന്നിവയുള്‍പ്പെടെ ബിസിനസ്സിന്റെ സമഗ്രമായ വെളിപ്പെടുത്തലുകള്‍ ആണ് ഇതില്‍ നടത്തുന്നത്. കൂടാതെ കറന്റ് അക്കൗണ്ടുകളില്‍ 1 കോടിയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍, 2 ലക്ഷത്തില്‍ കൂടുതലുള്ള വിദേശ യാത്രാ ചെലവുകള്‍, 1 ലക്ഷത്തില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍, 10 ലക്ഷത്തില്‍ കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എന്നിവ പരാമര്‍ശിക്കണം ഐടിആര്‍ -4 അനുമാന നികുതികള്‍ക്ക് കീഴിലുള്ള വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബാധകമായ ഐടിആര്‍ -4 1.25 ലക്ഷം രൂപ വരെ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ റിപ്പോര്‍ട്ട് ചെയ്യാം ഐടിആര്‍ -5 റിട്ടേണുകള്‍ ഇ-വെരിഫൈ ചെയ്യാത്തവര്‍ക്കുള്ള വെരിഫിക്കേഷന് ഫോമാണ് ഐടിആര്‍ -5 . നികുതിദായകര്‍ ഒപ്പിട്ട് 30 ദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റ് വഴി ബെംഗളൂരുവിലെ സിപിസിയിലേക്ക് അയയ്ക്കണം. ആധാര്‍ ഒടിപി, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ സാധുതയുള്ള ബാങ്ക്/ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഇ-വെരിഫിക്കേഷന് നടത്താം. ഐടിആര്‍ - 6 2024 ജൂലൈ 23 ന് മുമ്പും ശേഷവുമുള്ള ഇടപാടുകള്‍ക്കുള്ള ഷെഡ്യൂള്‍-മൂലധന നേട്ട വിഭജന വിവരം നല്‍കണം 2024 ഒക്ടോബര്‍ 1 ന് ശേഷം അനുബന്ധ ഡിവിഡന്റ് പ്രഖ്യാപിച്ചാല്‍ ബൈബാക്ക്-അനുബന്ധ മൂലധന നഷ്ടങ്ങള്‍ അനുവദനീയമാണ്. ഐടിആര്‍ - 7 2025 മെയ് 9 ന് വിജ്ഞാപനം ചെയ്ത ഐടിആര്‍ - 7 ചാരിറ്റബിള്‍/മത ട്രസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, എന്നിവയ്ക്കാണ്. പ്രധാന മാറ്റങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു: 2024 ജൂലൈ 23 ന് മുമ്പും ശേഷവുമുള്ള മൂലധന നേട്ട വിഭജനം. ഡിവിഡന്റ് വരുമാന റിപ്പോര്‍ട്ടിംഗുമായി യോജിപ്പിച്ച് ബൈബാക്ക്-അനുബന്ധ നഷ്ട വെളിപ്പെടുത്തലുകള്‍. ഭവന വായ്പ പലിശയ്ക്കുള്ള സെക്ഷന്‍ 24(ബി) കിഴിവ് റിപ്പോര്‍ട്ടിംഗ്.
തിരുവനന്തപുരം:വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ. ശ്യാമിലി ജസ്റ്റിൻ എന്ന അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിന് ദാസിനെ സസ്പെന്ഡ്െചെയ്തത്. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷൻ അറിയിച്ചു.നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും അസോസിയേഷൻ പറഞ്ഞു. ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്നും മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ഇന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. അഭിഭാഷകന്റെ ക്രൂര മര്‍ദനത്തിനിരയായ അഡ്വ. ശ്യാമിലിയുടെ സിടി സ്കാൻ പൂര്‍ത്തിയായി. സംഭവത്തിൽ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നൽകി. പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു.മുഖത്തടിച്ചശേഷം ക്രൂരമായി മര്‍ദിച്ച് നിലത്തിട്ടുവെന്നാണ് ആരോപണം. ആക്രമണം കണ്ടിട്ടും അവിടെയുണ്ടായിരുന്ന ആരും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ഈ സംഭവം ഉണ്ടായ ഉടനെ വനിത അഭിഭാഷക ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ ആരോപണ വിധേയനായ അഭിഭാഷകനെ അവിടെ നിന്ന് മാറ്റാനുള്ള സഹായം ചെയ്യുകയായിരുന്നു മറ്റുള്ളവരെന്നും പരാതിയുണ്ട്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെ സമീപത്താണ് അഭിഭാഷകന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അഭിഭാഷകനെ രക്ഷപ്പെടുന്നതിന് അവിടെയുണ്ടായിരുന്നവര്‍ സഹായിച്ചുവെന്നാണ് ആരോപണം.
ദില്ലി: ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യന്‍ സൈന്യത്തെ നേരട്ട് കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂരിലെ ഓരോ നിമിഷവും നമ്മുടെ സൈനിക ക്ഷമത എടുത്തുകാട്ടുന്നതായിരുന്നു എന്ന് മോദി പറഞ്ഞു. സൈന്യത്തിന്റെ പ്രകടനം മികച്ചതായിരുന്നെന്ന് അഭിനന്ദിച്ച മോദി ഇന്ത്യന്‍ സൈന്യത്തിന് കോടി പ്രണാമങ്ങളെന്നും പറഞ്ഞു. ആദംപൂരിലെ വ്യോമ താവളത്തിൽ എത്തിയാണ് പ്രധാനമന്ത്രി സൈനികരെ അഭിസംഭോധന ചെയ്തത്. പാക്കിസ്ഥാന് തങ്ങള്‍ തകര്‍ത്തുവെന്ന് വ്യാജ പ്രചാരണം നടത്തിയ വ്യോമ താവളത്തിലാണ് മോദി എത്തിയത്. ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ മൂന്ന് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായും മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇന്ത്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യയുടെ രീതിയിൽ ഇന്ത്യയുടെ സമയത്ത് തിരിച്ചടിച്ചിരിക്കും, ആണവ ബ്ലാക്ക് മെയിൽ വച്ച് പൊറുപ്പിക്കില്ല, ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകര കേന്ദ്രങ്ങളെയും വേറിട്ട് കാണില്ല എന്നീ സുപ്രധാന തീരുമാനങ്ങളാണ് ഇന്ത്യ നിലവില്‍ കൈക്കൊണ്ടത്. ഇനി പാകിസ്ഥാൻ ഭീകരപ്രവർത്തനമോ സൈനികാക്രമണമോ നടത്തിയാൽ മുഖമടച്ച് മറുപടി നൽകും. ഇത് പറയാനുള്ള പിൻബലം നിങ്ങളുടെ ധീരതയാണ്. നമ്മൾ തയ്യാറായിരിക്കണം, ശത്രുവിനെ ഓർമിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്. ഇന്ത്യ സമാധാനത്തിന്റെ നാടാണ്. എന്നാൽ മനുഷ്യത്വത്തിന് നേരെ ആക്രമണമുണ്ടായാൽ ശത്രുവിനെ മണ്ണോട് ചേർക്കാനും മടിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യം വിളികളോട് കൂടിയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ആദംപൂരിലെ വ്യോമത്താവളത്തിൽ എത്തിയാണ് മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
റെനോയുടെ പുതിയ 7 സീറ്റർ എസ്യുവി: ബോറിയൽ
ഫ്ര ഞ്ച് വാഹന ബ്രാൻഡായ റെനോയ്ക്ക് രണ്ട് പ്രധാന ഉൽപ്പന്നങ്ങൾ ഉടൻ പുറത്തിറക്കാനുണ്ട് . ഡസ്റ്റർ 5 സീറ്ററും ബോറിയൽ 7 സീറ്ററും. ഈ രണ്ട് എസ്യുവികളും 2026 ൽ ഇന്ത്യയിലേക്ക് എത്തും. മൂന്നാം തലമുറ ഡസ്റ്ററിന്റെ മൂന്ന് നിര പതിപ്പായ റെനോ ബോറിയൽ വരും മാസങ്ങളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ബോറിയൽ ആദ്യം ലാറ്റിൻ അമേരിക്കയിലും തുടർന്ന് മറ്റ് 70 രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ, ഹ്യുണ്ടായി അൽകാസർ, മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയ്ക്കെതിരെയായിരിക്കും ഇത് മത്സരിക്കുക. ഔദ്യോഗികമായി അനാച്ഛാദനം ചെയ്യാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, എസ്യുവിയുടെ പ്രതീക്ഷിക്കുന്ന അന്തിമ പതിപ്പ് കാണിക്കുന്ന ഒരു ഡിജിറ്റൽ റെൻഡറിംഗ് വിശേഷങ്ങൾ അറിയാം. റെൻഡർ ചെയ്ത റെനോ ബോറിയലിൽ റെനോയുടെ പുതിയ ലോഗോയുള്ള കറുത്ത ഗ്രിൽ, എൽഇഡി ഹെഡ്ലാമ്പുകൾ, കറുത്ത ഫോഗ് ലാമ്പ് ഹൗസിംഗ്, ഉയർത്തി നിർത്തിയ ബോണറ്റ് എന്നിവ ഉൾപ്പെടുന്നു. എസ്യുവിയുടെ ബോഡിക്ക് ചുറ്റും കറുത്ത ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, അലോയ് വീലുകൾ, വെള്ളി റൂഫ് റെയിലുകളുള്ള കറുത്ത മേൽക്കൂര, ബോഡി നിറമുള്ള ഡോർ ഹാൻഡിലുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവ സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു. പിൻഭാഗത്ത്, റെൻഡർ ചെയ്ത മോഡലിൽ എൽഇഡി ടെയിൽലാമ്പുകൾ, ഒരു വലിയ കറുത്ത ബമ്പർ, ഒരു സിൽവർ സ്കിഡ് പേറ്റ്, ഒരു ചെറിയ സ്പോയിലർ എന്നിവയുണ്ട്. ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും റെനോ ബോറിയൽ എസ്യുവി. ബിഗസ്റ്ററുമായി നിരവധി ഡിസൈൻ ഘടകങ്ങളും സവിശേഷതകളും പങ്കിടുന്നു. അതിന്റെ അളവുകൾ 4.57 മീറ്റർ നീളവും 1.81 മീറ്റർ വീതിയും 1.71 മീറ്റർ ഉയരവും 2.7 മീറ്റർ വീൽബേസുമുള്ള ബിഗ്സ്റ്ററിന് സമാനമായിരിക്കാം. പുതിയ ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ, 7 സീറ്റർ റെനോ ഡസ്റ്ററിന് (ബോറിയൽ) 230 മില്ലീമീറ്റർ നീളവും 43 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉണ്ടായിരിക്കും. 5 സീറ്റർ ഡസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, ബോറിയലിന് മൂന്ന് നിര ഇരിപ്പിട ക്രമീകരണം ഉണ്ടായിരിക്കും. എങ്കിലും അതിന്റെ മിക്ക സവിശേഷതകളും അതിന്റെ ചെറിയ പതിപ്പിന് സമാനമായിരിക്കും. അതിൽ ഒരു ആർക്കാമിസ് ഓഡിയോ സിസ്റ്റം, 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 അല്ലെങ്കിൽ 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് മുതലായവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ റെനോ 7 സീറ്റർ എസ്യുവിയുടെ പവർട്രെയിൻ സജ്ജീകരണം ഡസ്റ്ററിന്റേതിന് സമാനമായിരിക്കും. ഔദ്യോഗിക വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ശക്തമായ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ, 167 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ബോറിയൽ എസ്യുവി വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യോ-പാക് സംഘര്‍ഷം; 'ഞങ്ങളെന്ത് തെറ്റ് ചെയ്തു?', ഉത്തരമില്ലാതെ 12 -കാരൻ ഫൈസാന്റെ ചോദ്യം
അ തിർത്തി ശാന്തമാണ്. പക്ഷേ, അതിർത്തി പ്രദേശങ്ങളിൽ മറ്റൊരു പ്രതിസന്ധിയുയരുന്നു. പൊട്ടാതെ കിടക്കുന്ന പാക് ഷെല്ലുകൾ. ഒന്നും രണ്ടുമല്ല, 20 ഓളം ഗ്രാമങ്ങളിലാണ് പാക് ഷെല്ലുകൾ പൊട്ടാതെ കിടക്കുന്നത്. ഇത് ഓരോന്നും കണ്ടെത്തി നിർവീര്യമാക്കുകയാണ് സുരക്ഷാ സേന. അതിന് ശേഷം മാത്രമേ ജനങ്ങൾക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാനാകൂ. അല്ലാത്ത പക്ഷം, ഗ്രാമങ്ങളില്‍ നിശബ്ജമായ കൊലയാളിയായി പാക് ഷെല്ലുകൾ കിടക്കും. ബാരാമുള്ള, കുപ്വാര ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിലാണ് സുരക്ഷാ സേന നടപടികൾ ഊർജ്ജിതമാക്കിയത്. ഉറിയിലെ ആറ് ഗ്രാമങ്ങളിലെ സ്ഫോടക വസ്തുക്കൾ സേവ നിർവീര്യമാക്കിക്കഴിഞ്ഞു. ഈ ഗ്രാമങ്ങളിലേക്ക് ജനങ്ങളോട് തിരികെ പോകാന്‍ സേന നിർദ്ദേശം നല്കി. കുപ്വാരയിൽ കർണ്ണാ സെക്ടറുകളിൽ പരിശോധനകൾ തുടരുകയാണ്. വൈകാതെ ഈ ഗ്രാമങ്ങളിലെ ജനങ്ങൾക്കും വീടുകളിലേക്ക്... അറിയില്ല, അത് ഇപ്പോൾ എങ്ങനെയായിരിക്കുമെന്ന്. തിരിച്ച് പോകാമെന്ന സേനയുടെ അറിയിപ്പ് കിട്ടുമ്പോൾ മുതല്‍ അടുത്ത ആശങ്ക തുടങ്ങും. ഇന്നലെ വരെ അന്തിയുറങ്ങിയ വീടിന് എന്തു പറ്റിയിട്ടുണ്ടാകും. അതവിടെ അതുപോലെയുണ്ടോ? അതോ... ഒരു പിടി ചാരമായോ? വീടുകൾ നിന്നിടത്തേക്ക്... കുപ്വാരയുടെ അതിർത്തി പ്രദേശമായ തങ്കാറിലെ ജനങ്ങൾ സുരക്ഷാ സേനയുടെ നിർദ്ദേശമനുസരിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങി. കുപ്വാരയിലെ സുരക്ഷാ കേന്ദ്രത്തില്‍ നിന്നും 25 ഓളം ബസുകളിലായാണ് ഗ്രാമവാസികൾ മടങ്ങിയത്. ഗ്രാമങ്ങിലേക്ക് തിരിച്ച് പോകുന്നവര്‍ക്കാവശ്യമായ എല്ലാ സൌകര്യങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. പലര്‍ക്കും ഇട്ടിരുന്ന വസ്ത്രം മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നത്. പതിറ്റാണ്ടുകളായി അന്തിയുറങ്ങിയ വീടുകള്‍ നിലംപൊത്തി. വീടുകൾ നഷ്ടപ്പെട്ടവര്‍ക്ക്. അവരുടെ വീടുകളുടെ സമീപത്തായി താത്കാലിക ഷെഡ്ഡുകൾ സുരക്ഷാ സേന തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അവിടേക്കാകും കുടുംബങ്ങൾ താമസിക്കാനെത്തുക. അധികം വൈകാതെ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ വീടുകളുടെ പണി പുനരാരംഭിക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. (ക്യാമ്പുകളില്‍ കഴിയുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികൾ) ഉറക്കം കെടുത്തുന്ന ഭീതി ഷെല്ലാക്രമണം രൂക്ഷമായപ്പോൾ പ്രാണരക്ഷാര്‍ത്ഥം ബങ്കറുകളിലേക്ക് മാറി. അവിടെ വച്ച് സ്വന്തം വീട് കത്തിയമരുന്ന ശബ്ദം കേട്ടെന്ന് തങ്കറില് നിന്നുള്ള ഗ്രാമവാസികൾ വേദനയോടെ ഞങ്ങളോട് പങ്കുവച്ചു. കർണാ സെക്ടറിലെ ജനങ്ങൾക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാനാകില്ല. അവിടെ സ്ഥിതിഗതികൾ പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായതിന് ശേഷം മാത്രമേ, ഗ്രാമീണരെ കടത്തിവിടുകയൊള്ളൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഭയം നിറഞ്ഞ കുട്ടികൾ ഉറിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണം ഒരു ജീവിതക്കാലം മറക്കാത്ത ഭീതിയാണ് അതിർത്തി ഗ്രാമങ്ങളിലെ കുട്ടികൾക്ക് നൽകിയത്. ഉയർന്നും കേട്ട പാക് ഷെല്ലിങിംഗില് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ, പകലുകൾ... ബന്ധുവീടുകളില്‍, സുരക്ഷാ കേന്ദ്രങ്ങളില്‍ ഭയത്തോടെ കഴിഞ്ഞ ദിവസങ്ങൾ... കഴിഞ്ഞ ദിവസം വരെ സ്കൂൾ വിട്ട് ഓടിയെത്തിയിരുന്ന വീട് നഷ്ടമായി. കളിപ്പാട്ടങ്ങളും പാഠപുസ്തകവും കത്തിയമർന്നു. തൽക്കാലിക ക്യാമ്പിൻ്റെ സുരക്ഷിതത്വത്തിൽ കഴിയുമ്പോഴും എപ്പോൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനാകുമെന്ന് ഈ കുരുന്നുകൾക്കറിയില്ല. (ഫൈസാനും സഹോദരിയും) ഫൈസാൻ മിടുക്കനാണ് ഫൈസാൻ. ഉറിയില സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി. നന്നായി പാട്ടുപാടും. സ്കൂളിലും ഒന്നാമൻ. ബാരാമുള്ളയിലെ ഡിഗ്രി കോളേജിലെ താൽക്കാലിക ക്യാമ്പിൽ എത്തിയപ്പോഴാണ് കൊച്ചു മിടുക്കനെ ആദ്യം കണ്ടത്. ക്യാമ്പിലെ അനവധി കുട്ടികൾക്ക് നേതാവായി എല്ലാത്തിനും ഒപ്പമുണ്ടാകും. ഉറിയിലെ പാക് ഷെല്ലാക്രമണത്തിൽ ഫൈസാൻ്റെ വീടിനും കേടുപാടുകൾ പറ്റി. വെടിയൊച്ച കേട്ട്, പേടിച്ച് , അമ്മയെ കെട്ടിപ്പിടിച്ച് ഫൈസാനും ഒളിച്ച് നിന്നു. ഉള്ളിൽ നിറഞ്ഞ പേടിയിൽ നിന്ന് മോചിതനാകുന്നതേയുള്ളൂ. എന്താണ് ഞങ്ങൾ ചെയ്ത് തെറ്റെന്ന് ആ 12 -കാരൻ ചോദിക്കുമ്പോൾ. ഉത്തരമില്ലാതെയാകുന്നു. അതിർത്തിയിലെ മനുഷ്യർക്ക് സമാധാനമാണ് വേണ്ടതെന്ന് ആ കുരുന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു. ഉറിയിലും സമീപ പ്രദേശങ്ങളിലുമായി സ്ത്രീകളും കുട്ടികളുമായി ആയിരത്തിലധികം പേരാണ് നിലവിൽ ബാരമുള്ളയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. നിർത്താതെയുള്ള വെടിവെപ്പും ഷെൽ ആക്രമണത്തിനുമിടെ ഉയരുന്ന നിലവിളികളും മാത്രമാണ് ആ രാത്രിയിൽ അവരെല്ലാവരും കേട്ടത്. കുട്ടികളെ ചേർത്തിരുത്തി ബങ്കറുകളിൽ ഒരു രാത്രി ഉറങ്ങാതെ കഴിയേണ്ടിവന്നു. പ്രിയപ്പെട്ട എല്ലാ ഉപേക്ഷിച്ച് കൈയിൽ കിട്ടിയതെല്ലാം വാരിയെടുത്ത് സഹോദരിമാരെ ചേർത്തു പിടിച്ച് ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടുവന്നത് പതിനൊന്നാം ക്ലാസുകാരി നസ്രീൻ ഭയത്തോടെയാണ് വിവരിച്ചത്. എന്നാണ് ഇനി മടക്കമെന്ന് ചോദിച്ചാൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഉത്തരമില്ല. എല്ലാം നഷ്ടമായിടത്തേക്ക് വെറും കൈയുമായി തിരികെ പോകുമ്പോൾ ബാക്കിയുള്ളത് ഒരു പിടി ചാരം മാത്രമാണ്. വീണ്ടും ഒന്നിൽ നിന്നും ജീവിതം തുടങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഇനി ഗ്രാമത്തിലെത്തിയാല് ഓരോ ഇഞ്ചും ശ്രദ്ധിച്ച് വേണം ചുവട് വയ്ക്കാന്‍, കുറച്ച് കാലത്തേക്കെങ്കിലും.രാത്രികളില്‍ നിർത്താതെയുള്ള പാക് ഷെല്ലാക്രമണം അവശേഷിപ്പിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങൾ ഒരു നിശബ്ദകെണിയായി കിടപ്പുണ്ടാകും. സുരക്ഷ സേന ഓരോ ഗ്രാമവും അരിച്ച് പെറുക്കുന്നുണ്ടെന്നതാണ് ഏക ആശ്വാസം.
ടാറ്റ ആൾട്രോസ് ഫെയ്സ്ലിഫ്റ്റ് അനാച്ഛാദനം ചെയ്തു; എന്താണ് പുതിയത്?
മെ യ് 22 ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ടാറ്റ ആൾട്രോസ് ഫെയ്സ്ലിഫ്റ്റ് അനാച്ഛാദനം ചെയ്തു. 2020 ലാണ് ടാറ്റ ആൾട്രോസ് ആദ്യമായി പുറത്തിറക്കിയത്. ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കിനായുള്ള ആദ്യത്തെ പ്രധാന ഓവർഹോൾ ആയിരിക്കും ഈ ഫെയ്സ്ലിഫ്റ്റ്. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലഷ്ഡ് + എസ് എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് ലഭ്യമാകുമെന്ന് കമ്പനി വെളിപ്പെടുത്തി. ടാറ്റ ആൾട്രോസ് ഫെയ്സ്ലിഫ്റ്റ് പുതുക്കിയ ഡിസൈൻ ഭാഷയോടെയാണ് വരുന്നത്. മുൻവശത്ത് ഇരട്ട-ബാരൽ എൽഇഡി ലൈറ്റുകളുള്ള ഇരട്ട എൽഇഡി ഹെഡ്ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉണ്ടായിരിക്കും. വിശാലമായ എയർ ഇൻടേക്കോടുകൂടിയ പുതുക്കിയ ഫ്രണ്ട് ബമ്പറും ഇതിന് ലഭിക്കുന്നു. ഡിസൈൻ ഹാരിയർ , സഫാരി എന്നിവയുമായി പൊരുത്തപ്പെടുന്നു. എൽഇഡി ടെയിൽലൈറ്റുകൾ പിന്നിൽ ഒരു സ്ലീക്ക് എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു, പിൻ ബമ്പറും പുതുക്കിയ രൂപകൽപ്പനയോടെയാണ് വരുന്നത്. മറ്റ് സ്റ്റൈലിംഗ് ഘടകങ്ങളിൽ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ ഉൾപ്പെടും, ഇത് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ആദ്യത്തേതായിരിക്കും. കൂടാതെ പുതിയ ഡ്യുവൽ ടോൺ അലോയ് വീലുകളും ഇതിൽ ഉൾപ്പെടും. താഴ്ന്ന വകഭേദങ്ങളിൽ സ്റ്റീൽ വീലുകൾ തുടർന്നും ലഭിക്കുമ്പോൾ, ക്രിയേറ്റീവ് ട്രിം ലെവലിൽ തുടങ്ങുന്ന വകഭേദങ്ങളിൽ 16 ഇഞ്ച് അലോയ് വീലുകൾ ലഭിക്കും. ക്രിയേറ്റീവ് ട്രിം ലെവലിൽ 16 ഇഞ്ച് ഹൈപ്പർ സ്റ്റൈൽ ഡ്യുവൽ ടോൺ വീലുകൾ ലഭിക്കുമ്പോൾ, മികച്ച രണ്ട് ട്രിമ്മുകളിൽ ഡ്രാഗ് കട്ട് R16 അലോയ് വീലുകൾ ഉണ്ടാകും. ആൾട്രോസ് ഫെയ്സ്ലിഫ്റ്റിന് ഡ്യൂൺ ഗ്ലോ, എംബർ ഗ്ലോ, പ്യുർ ഗ്രേ, റോയൽ ബ്ലൂ, പ്രിസ്റ്റൈൻ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകൾ ലഭിക്കും. പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനിനൊപ്പം, ആൾട്രോസിന്റെ ക്യാബിനും വലിയ നവീകരണങ്ങൾ വരുത്തി. അതേ സിലൗറ്റ് നിലനിർത്തി. ബീജും ഇളം ചാരനിറവും കലർന്ന ഡ്യുവൽ ടോൺ തീം ക്യാബിനാണ് നൽകിയത്. അതേസമയം, ടാറ്റ ഹാരിയറിലും സഫാരിയിലുമുള്ളതിന് സമാനമായി കാണപ്പെടുന്ന മുൻ സീറ്റുകളുടെ രൂപകൽപ്പനയും മാറിയിട്ടുണ്ട്. മുൻവശത്ത്, ആൾട്രോസിന് പുതിയ ഗ്രാൻഡ് പ്രെസ്റ്റിജിയ ഡാഷ്ബോർഡ് ലഭിക്കുന്നു, അതിൽ രണ്ട് 10.25 ഇഞ്ച് സ്ക്രീനുകൾ ഉണ്ട് - ഒരു ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. എന്നാൽ ഡാഷ്ബോർഡിൽ അതേ കറുപ്പും ബീജും നിറങ്ങളിലുള്ള തീം തുടരുന്നു. മറ്റ് സവിശേഷതകളുടെ കാര്യത്തിൽ, ആൾട്രോസിന് 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, iRA കണക്റ്റഡ് വെഹിക്കിൾ ടെക്, എയർ പ്യൂരിഫയർ, വോയ്സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി എല്ലാ വേരിയന്റുകളിലും മറ്റുള്ളവ ലഭിക്കും. എഞ്ചിൻ ഓപ്ഷനുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ടാറ്റ ആൾട്രോസ് ഫെയ്സ്ലിഫ്റ്റിൽ നിലവിലെ മോഡലിന്റെ അതേ എഞ്ചിനുകൾ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആൾട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ പവർട്രെയിൻ ചോയ്സുകളിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ, 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ്, ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ യൂണിറ്റ്, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ രാജ്യത്ത് വിൽപ്പനയിലുള്ള ഏക ഡീസൽ ഹാച്ച്ബാക്കാണ് ആൾട്രോസ് എന്നത് ശ്രദ്ധേയമാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന്റെ വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താൻ ഉപയോഗിക്കുന്നത്. എന്നാല്‍,എന്നാൽ ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്.ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് ഈ രേഖയിൽ പറയുന്നത്. Nuclear radiation leak in pakistan by India strike to pakistan #ceasefire #IndiaPakistanWar2025 #nuclearradiation pic.twitter.com/1mtQtOgLwf — Ashutosh Sharma (@Ashutos45090878) May 13, 2025 ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ കിരാന ഹിൽസിലെ ആണവ സംഭരണ കേന്ദ്രം ലക്ഷ്യമിട്ടിരുന്നോ എന്ന ചോദ്യത്തിന് എയർ മാർഷൽ എ കെ ഭാരതി മറുപടി നൽകി ഒരു ദിവസത്തിന് ശേഷമാണ് ഈ രേഖ പുറത്തുവന്നത്.കിരാന ഹിൽസിൽ ഒരു ആണവ കേന്ദ്രമുണ്ടെന്ന് അറിയില്ലായിരുന്നു. ഇന്ത്യ അവിടെ ആക്രമണം നടത്തിയിട്ടില്ലെന്ന് എ കെ ഭാരതി വ്യക്തമാക്കിയിരുന്നു. #OperationSindoor | Delhi: When asked if India hit Kirana Hills, Air Marshal AK Bharti says, Thank you for telling us that Kirana Hills houses some nuclear installation, we did not know about it. We have not hit Kirana Hills, whatever is there. pic.twitter.com/wcBBVIhif1 — ANI (@ANI) May 12, 2025 വ്യാജരേഖയിലെ അവകാശവാദങ്ങൾ 2025 മെയ് 13 എന്ന തീയതിയുള്ള ഈ രേഖയിൽ, മെയ് 11 ന് '24:55 മണിക്ക്' ഒരു റേഡിയേഷൻ സംഭവമുണ്ടായെന്ന് പറയുന്നു. പക്ഷേ ഇത് ഒരു അസാധ്യമായ സമയമാണ്. 'റേഡിയോളജിക്കൽ സേഫ്റ്റി ബുള്ളറ്റിൻ' എന്ന് ലേബൽ ചെയ്തിരിക്കുന്ന ഈ രേഖ, നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD) യുടേതാണെന്ന് അവകാശപ്പെടുന്നു. എന്നാൽ അത്തരമൊരു സ്ഥാപനം തന്നെ നിലവിലില്ല. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ ഇൻഡിയം-192 ചോർന്നതായി രേഖയിൽ പറയുന്നു. ഈ രേഖ ഒറ്റനോട്ടത്തിൽ ഔദ്യോഗികമായി തോന്നുമെങ്കിലും, സൂക്ഷ്മ പരിശോധനയിൽ നിരവധി പൊരുത്തക്കേടുകൾ കാണാം: സമയ ഫോർമാറ്റ് പിശക്: '24:55 മണിക്കൂർ' എന്നത് ഒരു അസാധ്യമായ സമയമാണ്. 24-മണിക്കൂർ ക്ലോക്ക് 23:59 ന് അവസാനിക്കുന്നു. ഭാഷാപിശകുകൾ: നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും കാണാം. സ്ഥാപനപരമായ പൊരുത്തക്കേട്: റേഡിയോളജിക്കൽ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നത് പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (PNRA) അല്ലെങ്കിൽ പാകിസ്ഥാൻ ആറ്റോമിക് എനർജി കമ്മീഷൻ (PAEC) ആണ്. 'നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD)' എന്ന സ്ഥാപനം നിലവിലില്ല. വർഗ്ഗീകരണത്തിലെ പൊരുത്തക്കേട്: രേഖ 'രഹസ്യം' എന്നും 'ഉടൻ പുറത്തിറക്കുക' എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണ്. ഔദ്യോഗിക സ്ഥിരീകരണമില്ല: IAEA, PNRA, PAEC അല്ലെങ്കിൽ പാകിസ്ഥാൻ സർക്കാർ എന്നിവയിൽ നിന്ന് ഇതുവരെ പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. ഗ്രോക് ഫാക്ട് ചെക്ക്: ഈ രേഖ വ്യാജമാണെന്ന് ഗ്രോക് ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. പാകിസ്ഥാനിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. ഈ വ്യാജ രേഖ ആശങ്കകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉണ്ടാകാൻ കാരണമായിട്ടുണ്ട്.
ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മൂന്ന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അമൃത്സറിലെ മജീട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായി. ദുരന്തത്തിന് പിന്നാലെ നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്നുവർഷത്തിനിടെ പഞ്ചാബിലെ നാലാമത്തെ മദ്യ ദുരന്തമാണിത്. തിങ്കളാഴ്ചയാണ് അമൃത്സറിലെ മജീട്ട മണ്ഡലത്തിൻ്റെ ഭാഗമായ അഞ്ച് ഗ്രാമങ്ങളിലുള്ളവർ വിഷമദ്യം കഴിച്ചത്. രാത്രിയോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പലരും ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രദേശം സന്ദർശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ചികിത്സയിലുള്ളവർ ഗുരുതരാവസ്ഥയിൽ ആയതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ദില്ലിയിൽനിന്ന് ഓൺലൈനിലൂടെ വാങ്ങിയ എഥനോൾ ഉപയോഗിച്ച് വ്യാജ മദ്യം നിർമ്മിച്ചു എന്നാണ് പോലീസ് കണ്ടെത്തൽ. എഥനോൾ വിതരണം ചെയ്തയാൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. കൂടുതൽ അളവിൽ മദ്യം നിർമ്മിച്ചതിനാൽ സമീപ ഗ്രാമങ്ങളിലുള്ളവർക്കും മദ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് ആരോഗ്യവകുപ്പും പോലീസും പരിശോധന ശക്തമാക്കി.
കിയ കാരൻസ് ക്ലാവിസ്: വില, സവിശേഷതകൾ, എഞ്ചിൻ ഓപ്ഷനുകൾ
കി യ പുതുതായി അനാവരണം ചെയ്ത കാരൻസ് ക്ലാവിസിന്റെ വിലകൾ 2025 മെയ് 23 ന് പ്രഖ്യാപിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി പുതിയ കിയ ക്ലാവിസ് ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം. പ്രീമിയം എംപിവിയുടെ ഡെലിവറികൾ വില പ്രഖ്യാപിക്കുന്ന ദിവസം അല്ലെങ്കിൽ 2025 ജൂൺ മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട്. 7 വകഭേദങ്ങൾ, 3 എഞ്ചിൻ ചോയ്സുകൾ കിയ ക്ലാവിസ് 7-സീറ്റർ എംപിവി 7 ട്രിം ലെവലുകളിൽ ലഭ്യമാണ് - HTE, HTE (O), HTK, HTK+, HTK+ (O), HTX, HTX+. 114bhp, 1.5L നാച്ചുറലി-ആസ്പിറേറ്റഡ് പെട്രോൾ, 157bhp, 1.5L ടർബോ പെട്രോൾ, 114bhp, 1.5L ടർബോ ഡീസൽ എന്നിവ ഉൾപ്പെടുന്ന കിയ സെൽറ്റോസ് എസ്യുവിയുമായി ഇത് പവർട്രെയിൻ ഓപ്ഷനുകൾ പങ്കിടുന്നു. സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, ടർബോ പെട്രോളിനൊപ്പം 7-സ്പീഡ് DCT, ഡീസലിനൊപ്പം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടുന്നു. എട്ട് കളർ തിരഞ്ഞെടുപ്പുകൾ പുതിയ ഐവറി സിൽവർ ഗ്ലോസ് ഉൾപ്പെടെ എട്ട് നിറങ്ങളിൽ കിയ കാരെൻസ് ക്ലാവിസ് ലഭ്യമാണ്. പ്യൂറ്റർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിവയാണ് മറ്റ് പെയിന്റ് ഓപ്ഷനുകൾ . ഇന്റീരിയർ ഫീച്ചറുകൾ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ 4-വേ പവർഡ് ഡ്രൈവർ സീറ്റ് റെയിൻ സെൻസിംഗ് വൈപ്പറുകൾ 12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ 12.3-ഇഞ്ച് എച്ച്ഡി ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എല്ലാ വിൻഡോകൾക്കും ഓട്ടോ അപ്/ഡൗൺ പനോരമിക് സൺറൂഫ് ലെതറെറ്റ് സീറ്റുകൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഓട്ടോ ഫോൾഡിംഗ്, പവർഡ് ഓആർവിഎമ്മുകൾ 64-കളർ ആംബിയന്റ് ലൈറ്റിംഗ് സുരക്ഷാ സവിശേഷതകൾ പുതിയ കാരൻസ് ക്ലാവിസ് സുരക്ഷാ സാങ്കേതികവിദ്യയിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, എല്ലാ വീലുകൾക്കും ഡിസ്ക് ബ്രേക്കുകൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. കിയ സിറോസിനെപ്പോലെ, ക്ലാവിസിനും ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഡ്യുവൽ ക്യാമറ ഡാഷ്ക്യാം എന്നിവയുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-2 ADAS സാങ്കേതികവിദ്യയും ക്ലാവിസ് എംപിവിയിൽ ലഭിക്കുന്നു.
തിരുവനന്തപുരം:ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സിനീയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ജുനീയര്‍ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു. തിരുവനന്തപുരം വഞ്ചിയിരൂലാണ് വനിത അഭിഭാഷകയെ സീനിയര്‍ അഭിഭാഷകൻ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ഇന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. അഭിഭാഷകന്റെ ക്രൂര മര്‍ദനത്തിനിരയായ അഡ്വ. ശ്യാമിലിയുടെ സിടി സ്കാൻ പൂര്‍ത്തിയായി. സംഭവത്തിൽ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നൽകി. പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുക്കുകയാണ്. ബെയ്ലിൻ ദാസ് എന്ന സീനിയര്‍ അഭിഭാഷകനെതിരെയാണ് പരാതി. യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു.
പുരുഷ തുണയില്ല, മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി
റിയാദ്: ഈ വർഷത്തെ ഹജ്ജിനായി മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി. പുരുഷ തുണയില്ലാതെയുള്ള (നോൺ മഹറം) തീർഥാടകരുടെ ആദ്യ സംഘമാണിത്. കോഴിക്കോട് നിന്ന് മൂന്നു വിമാനങ്ങളിലായി 515 തീർഥാടകരും കണ്ണൂരിൽ നിന്ന് രണ്ടു വിമാനങ്ങളിലായി 342 പേരും ആണ് തിങ്കളാഴ്ച എത്തിയത്. വനിതാ തീർഥാടകർ മാത്രമായി യാത്ര ചെയ്ത വിമാനങ്ങളാണ് ജിദ്ദയിൽ ഇറങ്ങിയത്. ഹജ്ജ് ടെർമിനലിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെ.എം.സി.സി വനിത വളൻറിയർമാരും ഉൾപ്പെടെ സ്വീകരിച്ചു. ഇവർ പിന്നീട് ഹജ്ജ് സർവിസ് കമ്പനിയുടെ ബസുകളിൽ മക്കയിൽ എത്തി. താമസസ്ഥലത്ത് വനിത വളൻറിയർമാർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ വരവേറ്റു. നോൺ മഹറം വിഭാഗത്തിലെത്തിയ തീർഥാടകർക്ക് പ്രത്യേക സുരക്ഷയുള്ള താമസസൗകര്യവും മെഡിക്കൽ സെൻററും ബസുകളുമാണ് ഒരുക്കിയിട്ടുള്ളത്. Read Also - സൗദിയുടെ ആകാശത്ത് ട്രംപിന് റോയൽ എസ്കോർട്ട്! അകമ്പടി നൽകി യുദ്ധവിമാനങ്ങൾ, വീഡിയോ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സ മാധാനം ആഗ്രഹിക്കുന്നവരുണ്ടെങ്കിലും ലോകത്ത് ഇന്നേറ്റവും കുറവുള്ളതും അതാണ്. ആഫ്രിക്കന്‍ ഏഷ്യന്‍ വന്‍കരകളില്‍ പലയിടത്തും യുദ്ധമോ യുദ്ധത്തോളമെത്തുന്ന സംഘര്‍ഷത്തിലോ ആണ്. ഇസ്രയേല്‍ - പലസ്തീന് / യമന്‍ / സിറിയന്‍ സംഘര്‍ഷങ്ങൾ ഒരു വശത്ത്. റഷ്യ - യുക്രൈന് സംഘര്‍ഷം മറ്റൊരു വശത്ത്. ചൈന - തായ്വാന് സംഘര്‍ഷം, ഇതിനിടെയിലാണ് അപ്രതീക്ഷിതമായി പഹല്‍ഗ്രാമില്‍ പാക് പിന്തുണയോടെ ഭീകരാക്രമണം നടക്കുന്നതും മാര്‍ച്ച് 8 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ പരിശീല കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതും. ഇതിന് പിന്നാലെ ലോകം മുഴുവനും ജാഗ്രരൂകരായി. ലോകത്തെ മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷത്തെ, അതും പാകിസ്ഥാന് പോലെ അസ്ഥിരമായ ഭരണ സംവിധാനമുള്ള ഒരു രാജ്യം ഉൾപ്പെടുന്ന സംഘർഷം. കാര്യങ്ങൾ തുടക്കം മുതല്‍ ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലായിരുന്നതിനാല്‍ സംഘര്‍ഷം അധികം വൈകാതെ അവസാനിച്ചു. അതിർത്തി മേഖലയിലടക്കം സമാധാനവും ശാന്തിയും തിരിച്ചെത്തി. ഇതിനിടെയാണ് ഒരു റഷ്യന്‍ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഗുഡ്ഗാവില്‍ താമിസിക്കുന്ന റഷ്യന്‍ യുവതി പോളിന അഗര്‍വാളിന്റെ വീഡിയോയാണ് വൈറലായത്. രാജ്യത്തെ ജനങ്ങളെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള സൈനികരുടെ ധീരതയ്ക്കും അചഞ്ചലമായ സമർപ്പണത്തിനും പോളിന ഇന്ത്യന്‍ സൈനീകരെ തന്റെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിൽ പ്രശംസിച്ചു. 'എന്റെ റഷ്യക്കാരിയായ മുത്തശ്ശി വാര്‍ത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്.' വീഡിയോയുടെ തുടക്കത്തില്‍ പോളിന പറയുന്നു. View this post on Instagram A post shared by Polina Agrawal (@pol.explorer) 'റഷ്യ നല്കിയ ഏറ്റവും മുന്തിയ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കൈയിലുണ്ട്. ഏതൊരു ഡ്രോളുകളെയും ജെറ്റുകളെയും വിമാനങ്ങളെയും അങ്ങനെ പറക്കുന്ന എന്തിനും അത് ശക്തമായ പ്രതിരോധമായി നില്ക്കുന്നു.' ഇതിനെല്ലാം പുറമെ സാങ്കേതിക വിദ്യയും ഇന്ത്യന്‍ സൈന്യത്തിന്റെ സന്നദ്ധതയും അതിനേക്കാളൊക്കെ പ്രധാനമായി ഇന്ത്യന്‍ സൈനികരുടെ നിസ്വാര്‍ത്ഥയേയും പോളിന പ്രശംസിച്ചു. 'ഇന്ത്യൻ സൈനികർക്ക് വളരെയധികം സമർപ്പണവും വിശാല ഹൃദയവുമുണ്ട്. അതിനാൽ ഞങ്ങൾക്ക് രാത്രിയിൽ സമാധാനമായി ഉറങ്ങാൻ കഴിയും. അവർ അവരുടെ ജീവൻ പണയപ്പെടുത്തുന്നു, അതിനാൽ ഞങ്ങൾ മുമ്പ് ജീവിച്ചിരുന്ന അതേ ജീവിതം നയിക്കുന്നു. എന്തെങ്കിലും സംഭവിക്കുന്നതായി ഞങ്ങൾ ശ്രദ്ധിക്കുന്നില്ല.' വീഡിയോയ്ക്ക് ഒടുവില്‍ പോളിന ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, 'ഞാൻ അവരോട് വളരെ നന്ദിയുള്ളവളാണ്. ഇന്ത്യയെ എന്റെ സമാധാനപരമായ വീട് എന്ന് വിളിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ അവരോട് വളരെ നന്ദിയുള്ളവനാണ്'. പോളിന പറയുന്നു. പോളിനയുടെ വീഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര് പോളിനയോട് നന്ദി പറഞ്ഞു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈന്യം കാവലുണ്ടെന്നും സമാധാനമായി ഇരിക്കാനും എഴുതി.
കൊല്ലം: റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധു. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നായിരുന്നു പ്രസംഗത്തിൽ പറഞ്ഞ മറ്റൊരു കാര്യം.ഷവർമ്മ എന്നാൽ ശവ വർമ്മയാണ്.ഷവർമ്മ കഴിച്ച് മരിച്ചവരെല്ലാം വർമ്മമാരാണ്.ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല.പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്.കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ. ശ്മശാനത്തിൽ കൂടി കടന്നു പോകുന്നപ്രതീതിയാണെന്നും മധു പറഞ്ഞു.
ലെക്സസ് LM 350h ബുക്കിംഗ് പുനരാരംഭിച്ചു
എ ട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ലെക്സസ് ഇന്ത്യ ബ്രാൻഡിന്റെ അൾട്രാ-ലക്ഷ്വറി എംപിവിയായ LM 350h- ന്റെ ബുക്കിംഗ് ഔദ്യോഗികമായി പുനരാരംഭിച്ചു . 2024 മാർച്ചിൽ ആദ്യം പുറത്തിറക്കിയ LM 350h പ്രീമിയം എംപിവി വിഭാഗത്തിൽ ശക്തമായ സാനിധ്യമാണ്. എന്നാൽ 2024 സെപ്റ്റംബറിൽ, നിലവിലുള്ള വിതരണ ശൃംഖലയിലെ വെല്ലുവിളികളും വർദ്ധിച്ചുവരുന്ന ഓർഡറുകൾ കാരണം ലെക്സസ് പുതിയ ബുക്കിംഗുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഉൽപ്പാദനവും വിതരണവും ഇപ്പോൾ സ്ഥിരത കൈവരിച്ചിരിക്കുന്നതിനാൽ, താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് വീണ്ടും ലെക്സസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള അംഗീകൃത ലെക്സസ് ഡീലർഷിപ്പുകൾ സന്ദർശിച്ചോ LM 350h-നുള്ള ഓർഡറുകൾ നൽകാം. ഡിസൈൻ ആഡംബര എംപിവി വിഭാഗത്തിൽ പ്രീമിയം അനുഭവം പ്രദാനം ചെയ്യുന്നതിനാണ് LM 350h രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രാൻഡിന്റെ സിഗ്നേച്ചർ ലെക്സസ് സ്പിൻഡിൽ ഗ്രിൽ, ഷാർപ്പായിട്ടുള്ള LED ഹെഡ്ലാമ്പുകൾ, ലംബമായി അടുക്കിയിരിക്കുന്ന ഫോഗ്-ലാമ്പ് ഹൗസിംഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബോക്സി സിലൗറ്റ് അതിന്റെ വിശാലത വർദ്ധിപ്പിക്കുകയും മിനുസമാർന്നതും പ്രീമിയം ഡിസൈൻ നിലനിർത്തുകയും ചെയ്യുന്നു. സ്ലൈഡിംഗ് പിൻ വാതിലുകൾ ക്യാബിനിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നു, അതേസമയം 19 ഇഞ്ച് അലോയ് വീലുകളും കണക്റ്റഡ് LED ടെയിൽ-ലാമ്പ് ഡിസൈനും അതിന്റെ ബോൾഡ് എക്സ്റ്റീരിയർ സ്റ്റൈലിംഗിനെ പൂർത്തിയാക്കുന്നു. ക്യാബിനും സാങ്കേതികവിദ്യയും കറുപ്പ്, സോളിസ് വൈറ്റ് എന്നീ രണ്ട് ഇന്റീരിയർ കളർ ഓപ്ഷനുകളിലാണ് ക്യാബിൻ വാഗ്ദാനം ചെയ്യുന്നത്. കുടുംബങ്ങൾക്ക് 7 സീറ്റ് കോൺഫിഗറേഷൻ അല്ലെങ്കിൽ 4 സീറ്റ് ലോഞ്ച് ലേഔട്ട് എന്നിവ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, 4 സീറ്റർ വേരിയന്റിൽ 48 ഇഞ്ച് റിയർ എന്റർടൈൻമെന്റ് ഡിസ്പ്ലേ, 23 സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെ പ്രീമിയം സവിശേഷതകളാൽ എംപിവി നിറഞ്ഞിരിക്കുന്നു. കൂടാതെ, മടക്കാവുന്ന മേശകൾ, ബിൽറ്റ്-ഇൻ റഫ്രിജറേറ്റർ, വയർലെസ് ചാർജിംഗ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയുണ്ട്. സുരക്ഷാ സവിശേഷതകൾ LM 350h-ൽ സുരക്ഷ ഒരു മുൻഗണനയായി തുടരുന്നു, 10 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, എബിഎസ് സഹിതം ഇബിഡി, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്യൂട്ട് എന്നിവ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. പവർട്രെയിൻ എൽഎം 350എച്ച് 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും ശക്തമായ ഹൈബ്രിഡ് സിസ്റ്റവുമാണ് നൽകുന്നത്. ഇവ ഒരുമിച്ച് 250 എച്ച്പി കരുത്തും 239 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവർ എത്തിക്കുന്നു. വിലയും എതിരാളികളും ലെക്സസ് LM 350h ന്റെ ഇന്ത്യയിലെ വില 7 സീറ്റർ പതിപ്പിന് 2.10 കോടി രൂപയിൽ നിന്ന് ആരംഭിക്കുന്നു. അതേസമയം കൂടുതൽ എക്സ്ക്ലൂസീവ് 4 സീറ്റർ ലോഞ്ച് വേരിയന്റിന് 2.62 കോടി രൂപയാണ് എക്സ്-ഷോറൂം വില. ടൊയോട്ട വെൽഫയറുമായി ലെക്സസ് LM 350h മത്സരിക്കുന്നു, അതിന്റെ വില ഏകദേശം 1.22 കോടി രൂപയാണ്. 63.91 ലക്ഷം രൂപയ്ക്ക് വിൽക്കുന്ന കിയ കാർണിവൽ, വരാനിരിക്കുന്ന MG M9 തുടങ്ങിയ മറ്റ് ആഡംബര എംപിവികളുമായും ഇത് മത്സരിക്കുന്നു.
ഈ പോക്ക് എങ്ങോട്ട് ഷണ്മുഖാ?, ടിക്കറ്റ് വില്പനയിലും നിര്‍ണായക സംഖ്യ മറികടന്ന് മോഹൻലാലിന്റെ തുടരും
മോഹൻലാല്‍ നായകനായി വന്ന തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2018നെ വീഴ്ത്തി തുടരും കേരള ബോക്സ് ഓഫീസില്‍ ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ഇൻഡസ്ട്രി ഹിറ്റായിരിക്കുന്നത്. തുടരും ആഗോളതലത്തില്‍ ഇതിനകം 200 കോടിയിലേറെ നേടിയിട്ടുണ്ട്. വലിയ പ്രചരണ കോലാഹലങ്ങളില്ലാതെ എത്തിയ തുടരും കേരളത്തില്‍ എക്കാലത്തെയും കൂടുതല്‍ കളക്ഷൻ നേടിയത് ഇൻഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്, തുടരും ഇൻഡസ്ട്രി ഹിറ്റായത് ആശിര്‍വാദ് സിനിമാസും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെ 4,000,000 ടിക്കറ്റുകളും വിറ്റുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കെ ആര് സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള് പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി. വൻ തുകയ്ക്കാണ് ഹോട്സ്റ്റാര് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ധാക്ക: ഹമീദിന്റെ നാടുവിടലപമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു. കിഷോർഗഞ്ച് പൊലീസ് സൂപ്രണ്ട്, ഇമിഗ്രേഷൻ പൊലീസിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട്, സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ഉൾപ്പെടെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദ്യാഭ്യാസ ഉപദേഷ്ടാവ് പ്രൊഫ. സി.ആർ. അബ്രാറിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചു. പരിസ്ഥിതി ഉപദേഷ്ടാവ് സയ്യിദ റിസ്വാന ഹസൻ, തൊഴിൽ, തൊഴിൽ ഉപദേഷ്ടാവും വിരമിച്ച ബ്രിഗേഡിയർ ജനറലുമായ എം. സഖാവത് ഹൊസൈൻ എന്നിവരാണ് പാനലിലെ അംഗങ്ങൾ. ഹമീദിനെ രാജ്യം വിടാൻ സഹായിച്ചവരെയും സഹകരിച്ചവരെയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാജിവയ്ക്കുമെന്ന് ആഭ്യന്തര ഉപദേഷ്ടാവ് മുഹമ്മദ് ജഹാംഗീർ ആലം ചൗധരി പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം അവാമി ലീഗിനെ ഇടക്കാല സർക്കാർ നിരോധിച്ചതിന് ശേഷമാണ് ഹമീദ് രാജ്യം വിട്ടത്. ഹമീദ് ലുങ്കി ധരിച്ചാണ് തായ്ലൻഡിലേക്ക് പോയതെന്ന് ബംഗ്ലാദേശ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ചികിത്സയ്ക്കായാണ് ഹമീദ് പോയതെന്ന് കുടുംബം പറഞ്ഞു. ബംഗ്ലാദേശിൽ വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഒളിച്ചോടിയതാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ആരോപിച്ചു. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചിരുന്നു. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചത്. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചതെന്നും വ്യക്തമാക്കി.
തിരുവനന്തപുരം: നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി. സെന്റര്‍ ദൂരെയായിരുന്നതിനാൽ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ ഹാള്‍ക്കറ്റ് നിര്‍മ്മിച്ച് നല്കിയ കേസില്‍ പരശുവക്കലിലെ ബന്ധുവീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് ഗ്രീഷ്മയെ പിടികൂടിയിരുന്നു. അന്ന് ഗ്രീഷ്മ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ചു നല്കിയ അക്ഷയ സെന്ററിലെത്തിച്ച് പത്തനംതിട്ട പൊലീസ് തെളിവെടുപ്പ് നടത്തി. അക്ഷയ സെന്ററിലെത്തിച്ച ഗ്രീഷ്മയെ മണിക്കൂറുകളോളം പത്തനം തിട്ട പൊലീസ് ചോദ്യം ചെയ്തു. അക്ഷയാ സെന്ററില്‍ തെളിവെടുപ്പും നടത്തിയെങ്കിലും ഈ തട്ടിപ്പ് വിവരം പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്മാര്ക്കും സ്ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15.5 ലക്ഷത്തോളം പേര്‍ക്ക് സ്ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദേശം നല്കി. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്ക്രീനിംഗ് നടത്തുന്നുണ്ട്. പുരുഷന്മാരില് വായ്, മലാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരള്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ പുരുഷന്മാരിലെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായ, ശ്വാസകോശം, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സറിന് പ്രധാന കാരണമാണ്. അതുപോലെ മദ്യപാനം കരള്‍, അന്നനാളം, വായ എന്നിവിടങ്ങളിലെ കാന്‍സറിന് സാധ്യത കൂട്ടുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കരുത്. അമിതമായി ഭാരം കുറയുക, വിട്ടുമാറാത്ത ചുമ അല്ലെങ്കില്‍ ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ചില കാന്‍സറുകള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. അതിനാല്‍ എല്ലാവരും സ്ക്രീനിംഗ് സൗകര്യമുള്ള തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്ക്രീനിംഗില്‍ പങ്കെടുക്കേണ്ടതാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിക്കുന്നുണ്ട്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊച്ചി: അതിര്‍ത്തിയില്‍ പാകിസ്ഥാനുമായി സംഘര്‍ഷം കടുക്കുമ്പോഴും ഇങ്ങ് കേരളത്തില്‍ പൊതുവില്‍ സുരക്ഷിത തീരത്തായിരുന്നു മലയാളി. എന്നാല്‍ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള മലയാളിയും പേടിച്ചു പോയൊരു യുദ്ധകാലം ഉണ്ടായിരുന്നു പണ്ട്. 1965ലെ ഇന്ത്യ - പാക് സംഘര്‍ഷ കാലത്ത് കറാച്ചിയില്‍ നിന്ന് കൊച്ചി നഗരത്തില്‍ വന്ന് വീണതായി പറയപ്പെടുന്ന ഒരു ബോംബാണ് അന്ന് മലയാളിയെ പേടിപ്പിച്ചത്. മറ്റൊരു സംഘര്‍ഷകാലത്ത് ആ ബോംബ് കഥയുടെ ഓര്‍മയില്‍ ജീവിക്കുന്നവരൊരുപാടുണ്ട് മെട്രോ നഗരത്തില്‍. ഇതൊരു ബോംബ് കഥയാണ്. 1965 ലെ ഇന്ത്യാ പാക് യുദ്ധകാലത്ത് പാകിസ്ഥാനില്‍ നിന്ന് കൊച്ചിയില്‍ വന്ന് വീണതായി പറയപ്പെടുന്ന ഒരു ബോംബിന്റെ കഥ. 65ലെ സെപ്റ്റംബര്‍ മാസത്തിലെന്നോ ഒരു രാത്രിയിലാണത്രേ ഈ സംഭവം നടന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് പറന്നു വന്ന ഒരു വിമാനത്തില്‍ നിന്ന് ബോംബുകള്‍ വര്‍ഷിച്ചെന്നും അവ വെണ്ടുരുത്തി പാലത്തിനടുത്തോ മുളവുകാട് ഭാഗത്തോ കായല്‍ ചതുപ്പില്‍ പതിച്ചതിനാല്‍ അപകടമൊന്നും ഉണ്ടാകാതെ പോയെന്നുമുള്ള ഓര്‍മയുമായി ജീവിക്കുന്ന കൊച്ചിക്കാര് ഒരുപാട് പേരുണ്ട് ഇന്നും. കറാച്ചിയില്‍ നിന്നൊരു വിമാനം അതും അന്നത്തെ കാലത്ത് രണ്ടായിരം കിലോ മീറ്ററോളം അകലെയുള്ള കൊച്ചിയിലേക്ക് വന്ന് ബോംബിടുമോ എന്നതടക്കം ഇന്നും സംശയങ്ങളൊരുപാടുണ്ട് കൊച്ചിയില്‍ വീണെന്നു പറയുന്ന ആ ബോംബിനെ കുറിച്ച്. പഴയ കൊച്ചിക്കാര്‍ക്കിടയില്‍ ഈ ബോംബ് കഥ ഇന്നും പ്രചാരത്തിലുണ്ടെങ്കിലും ഏതെങ്കിലും ഔദ്യോഗിക രേഖകളില്‍ ഈ ബോംബുണ്ടോ എന്ന കാര്യം വ്യക്തമല്ല. കൊച്ചിക്കാരനായ എഴുത്തുകാരന് എന്‍ എസ് മാധവന് ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍ എന്ന നോവലില്‍ ഈ ബോംബ് കഥ പരാമര്‍ശിക്കുന്നുമുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നതും ഒരിക്കലും സ്ഥിരീകരണം ഉണ്ടാകാത്തതുമായ വിവരങ്ങളുടെ കൂടി പ്രളയകാലമാണ് ഓരോ യുദ്ധകാലവും. അത് അന്നുമതെ ഇന്നുമതെ. ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ഇന്ത്യ - പാക് സംഘര്‍ഷകാലത്തും അന്ന് മുളവുകാട്ടെ ചതുപ്പില്‍ വീണ് നിര്‍വീര്യമായതായി പറയപ്പെടുന്ന ആ ബോംബ് ഒരുപാട് പേരുടെ മനസില്‍ നിന്ന് ഉയര്‍ന്നു വന്നു കൊണ്ടേയിരിക്കും.
വെള്ളാരം കണ്ണുള്ള എന്റെ കുഞ്ഞിപ്പെണ്ണ്; മകളെക്കുറിച്ച് ഹൃദയസ്പർശിയായ പോസ്റ്റുമായി മനീഷ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെ എസ്. നടിയായും ഗായികയായുമെല്ലാം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെ തിളങ്ങിയിട്ടുള്ള മനീഷ ഒരു ഡബ്ബിങ്ങ് ആർടിസ്റ്റ് കൂടിയാണ്. മകളുടെ നേട്ടത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുള്ള മനീഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോൾ എംഎസ് ഡബ്ലു കോഴ്സിന്റെ ഭാഗമായി ആഫ്രിക്കയിലെ താൻസാനിയയിലെ ജനങ്ങൾക്കിടയിലിറങ്ങി അവരുടെ ജീവിതം പഠിക്കാനും അവിടത്തെ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണത്തിലാണ് തന്റെ മകൾ ഇപ്പോളെന്ന് മനീഷ പറയുന്നു. ഇതിനായി കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് തന്റെ മകളെന്നും താരം കൂട്ടിച്ചേർത്തു. മനീഷയുടെ പോസ്റ്റിന്റെ പൂർണരൂപം: ''എന്റെ വാവാച്ചി …. വെള്ളാരം കണ്ണുള്ള എന്റെ കുഞ്ഞിപ്പെണ്ണ് ... ഇന്ന് അഡ്വ.നീരദ ഷീൻ ആണ്. ഇപ്പോൾ എംഎസ്ഡബ്ള്യു കോഴ്സിന്റെ ഭാഗമായി ആഫ്രിക്കയിലെ താൻസാനിയയിലെ ജനങ്ങൾക്കിടയിലിറങ്ങി അവരുടെ ജീവിതം പഠിക്കാനും അവിടത്തെ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണത്തിലാണ്… കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് എന്റെ മോൾ... മക്കളുടെ ഉയർച്ചയിൽ എന്നും അഭിമാനം... ദൈവത്തിന് ഒരായിരം നന്ദി.. View this post on Instagram A post shared by Maneesha K S (@k_s_maneesha) ചുറ്റുമുള്ളവരോടും ചുറ്റുമുള്ളതിനെയുമെല്ലാം കറകളഞ്ഞ സ്നേഹത്തോടെ സമീപിക്കാനും കൂടെ നിർത്താനുമാണ് പഠിപ്പിച്ചുകൊടുത്തത്... മനുഷ്യത്വമാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സമ്പാദ്യമെന്നാണ് പറഞ്ഞുകൊടുത്തത്... വളർത്തിയെടുത്തത് തെറ്റായില്ല എന്ന് രണ്ടുമക്കളും അവരുടെ ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുമ്പോൾ അതിലും വലിയ ഭാഗ്യം ഒരമ്മ എന്ന നിലയിൽ മറ്റെന്താണ് കിട്ടാനുള്ളത്... അമ്മേടെ വാവേ ഐ ആം സോ പ്രൗഡ് ഓഫ് യു ഡിയർ.. ഈ യാത്ര സാധ്യമാക്കിത്തന്ന എന്റെ ബിന്ദുക്കുട്ടിയ്ക്കും എന്നും നന്ദിയും കടപ്പാടും''. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഓലയുടെ മാജിക് ഇനി നടക്കില്ല! ദീപാവലിക്ക് മുമ്പ് വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ ടിവിഎസ്
ഇ ക്കാലത്ത് ഇവി സ്കൂട്ടറുകളുടെ ഡിമാൻഡ് വളരെയധികം കൂടിയിട്ടുണ്ട്, അതിൽ ഒല, ടിവിഎസ് പോലുള്ള കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ട്. നിലവിൽ, വിലകുറഞ്ഞ സ്കൂട്ടറുകളുടെ പേരിൽ വിപണിയിൽ ഓല അറിയപ്പെടുന്നു. എന്നാൽ ഇപ്പോൾ ടിവിഎസ് ഒരു പുതിയ ഇവി സ്കൂട്ടർ നിർമ്മിക്കുന്നു. ഇത് കമ്പനിയുടെ ഐക്യൂബ് സ്കൂട്ടറിനേക്കാൾ വിലകുറഞ്ഞതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ടിവിഎസ് കമ്പനി അതിന്റെ എൻട്രി ലെവൽ ഇവിയിൽ പ്രവർത്തിക്കുന്നതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2020-ൽ ടിവിഎസ് ഐക്യൂബ് സ്കൂട്ടർ പുറത്തിറക്കി. ഇത് മൂന്ന് ബാറ്ററി ശേഷിയുള്ള അഞ്ച് വേരിയന്റുകളിൽ വിപണിയിൽ ലഭ്യമാണ്. എന്നാൽ എൻട്രി ലെവൽ ഐക്യൂബിനേക്കാൾ വിലകുറഞ്ഞ ഒരു സ്കൂട്ടറിൽ കമ്പനി പ്രവർത്തിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ബാറ്ററിയുടെയും രൂപത്തിന്റെയും കാര്യത്തിൽ ഇത് കൂടുതൽ മികച്ചതായിരിക്കും. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും സർക്കാരിൽ നിന്നുള്ള സബ്സിഡികൾ കുറയുന്നതും കാരണം താങ്ങാനാവുന്ന വിലയിൽ നല്ല ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ കമ്പനികൾക്ക് മേൽ സമ്മർദ്ദമുണ്ട്. ടിവിഎസ് അതിന്റെ എൻട്രി ലെവൽ സ്കൂട്ടർ നിർമ്മിക്കുന്നതിൽ ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു. എങ്കിലും, പുതിയ ഇവി സ്കൂട്ടറിന്റെ സവിശേഷതകളെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. എന്നാൽ, ഐക്യൂബിന്റെ മാതൃകയിൽ പുതിയ സ്കൂട്ടർ കമ്പനി നിർമ്മിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്സവ സീസണിന് മുമ്പ് വിപണിയിൽ തങ്ങളുടെ എൻട്രി ലെവൽ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഇതിന് ഏകദേശം 90,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരാം. ഐക്യൂബിനേക്കാൾ ലളിതമായ സവിശേഷതകളും അതേ 2.2kWh ബാറ്ററി പായ്ക്ക് അല്ലെങ്കിൽ അല്പം ചെറിയ ബാറ്ററി പായ്ക്ക് എന്നിവ വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും സ്കൂട്ടറിന്റെ പേരിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. സ്കൂട്ടറിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല എങ്കിലും സ്കൂട്ടർ മേഖലയിൽ ജൂപ്പിറ്റർ ബ്രാൻഡ് നാമത്തിന്റെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ ഇതിനെ ജൂപ്പിറ്റർ ഇവി എന്ന് വിളിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജൂപ്പിറ്ററിന്റെ സിഎൻജി പതിപ്പുമായി ടിവിഎസ് ഏതാണ്ട് തയ്യാറാണെന്നും ജൂപ്പിറ്റർ ബ്രാൻഡ് നാമത്തിൽ പുതിയ ഇവി പുറത്തിറങ്ങിയാൽ, പെട്രോൾ, സിഎൻജി, ഇലക്ട്രിക് പവർട്രെയിൻ എന്നിവയുള്ള ആദ്യത്തെ സ്കൂട്ടറായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
'നടത്തിയത് ഇതിഹാസ പോരാട്ടം'; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നടത്തിയത് ഇതിഹാസപോരാട്ടമെന്നായിരുന്നു മോദിയുടെ അഭിനന്ദന വാചകം. ഭാരത് മാതാ കീ ജയ് എന്നത് രാജ്യത്തെ ഓരോ സൈനികൻറെയും ശപഥമാണ്. ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു. ഓപ്പറേഷന് സിന്ദൂര്‍ നീതി, നിയമം സൈനിക ക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിള കയറി വേട്ടയാടി. അധര്‍മത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണ്. 9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ കൊലപ്പെടുത്തി, അവരുടെ വ്യോമാക്രമണം ചെറുത്തു.ഇനി രാജ്യത്തിന് നേരെ ആക്രമണം നടത്താൻ തുനിഞ്ഞാൽ ഇനി ഒരു മറുപടിയേ ഉള്ളൂ, വിനാശവും മഹാവിനാശവും.പാകിസ്ഥാന്റെ മണ്ണിൽ ഒളിച്ചിരുന്ന ആ ഭീകരരെ മൂന്ന് സേനകളും ചേർന്ന് വധിച്ചു.പാക് സേനയെയും വിറപ്പിച്ചു.ഭീകരർക്ക് ഒളിച്ചിരിക്കാനുള്ള കേന്ദ്രങ്ങൾ ഒരുക്കാൻ കഴിയില്ല എന്ന് പാക് സൈന്യത്തോടും നിങ്ങൾ പറഞ്ഞു.ഇനി പാകിസ്ഥാന് കുറച്ച് കാലം സമാധാനമായി ഉറങ്ങാൻ കഴിയില്ല.ഓപ്പറേഷൻ സിന്ദൂറിലൂടെ നിങ്ങൾ രാജ്യത്തിന്റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിർത്തി കാത്തു എന്നും പ്രധാനമന്ത്രി സൈനികരോടായി പറഞ്ഞു. പാകിസ്ഥാനിൽ 20-25 മിനിറ്റിനകം കൃത്യം കണിശതയോടെ പാകിസ്ഥാനുള്ളിൽ ഒളിച്ചിരുന്ന ഭീകരരുടെ കേന്ദ്രം ആക്രമിച്ചു തകർത്തു. അവരുടെ കേന്ദ്രം ആക്രമിച്ച് തകർത്തു കളയുമെന്ന് അവർക്ക് മുൻകൂട്ടി കാണാൻ പോലും കഴിഞ്ഞില്ല. തീവ്രവാദികളുടെ തലസ്ഥാനം ആക്രമിച്ച് തകർത്തു. പകരം അവർ യാത്രാവിമാനങ്ങളെ മറയാക്കി പ്രത്യാക്രമണം നടത്തി.അതെത്ര വിഷമകരമായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു.നിങ്ങൾ സിവിലിയൻ വിമാനങ്ങളെ ആക്രമിക്കാതെ, അവയ്ക്ക് നാശം വരുത്താതെ കൃത്യം പ്രത്യാക്രമണം നടത്തിയതിൽ എനിക്ക് അഭിമാനമുണ്ട്.ഭീകരകേന്ദ്രങ്ങൾ മാത്രം ആക്രമിക്കാനുള്ള തീരുമാനം നടപ്പാക്കിയ നിങ്ങളെ ഓർത്ത് അഭിമാനമുണ്ട്. പാക് ഡ്രോണുകൾ, ആളില്ലാ ചെറുവിമാനങ്ങൾ, മിസൈൽ, യുദ്ധവിമാനങ്ങൾ എന്നിവ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നുമല്ലാതായി.ഭീകരതയ്ക്ക് എതിരായി ഇന്ത്യയുടെ ലക്ഷ്മണരേഖ എന്താണെന്ന് വ്യക്തമാണ്.ഇനി ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ ഉറപ്പായും മറുപടി നൽകുമെന്നും മോദി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ന്യൂ നോർമലാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യ മൂന്ന് തീരുമാനങ്ങൾ എടുത്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു. 1 . ഇനി ഇന്ത്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യയുടെ രീതിയിൽ ഇന്ത്യയുടെ സമയത്ത് തിരിച്ചടിച്ചിരിക്കും. 2 . ആണവ ബ്ലാക്ക് മെയിൽ വച്ച് പൊറുപ്പിക്കില്ല 3 . ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകര കേന്ദ്രങ്ങളെയും വേറിട്ട് കാണില്ല. ലോകത്തിന് ഈ നയം മനസ്സിലായിക്കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലെ ഓരോ നിമിഷവും നമ്മുടെ സൈനിക ക്ഷമത എടുത്തുകാട്ടുന്നതാണ്. നിങ്ങൾക്ക് കോടി പ്രണാമം.ഏത് സേനയായാലും നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ഏകോപനവും മികച്ചതായിരുന്നു.എസ് 400 പോലെയുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ച ആകാശും വിജയകരമായി പ്രവർത്തിച്ചു.നമ്മുടെ മുൻനിരപ്രതിരോധ സംവിധാനത്തോട് മുട്ടി നിൽക്കാൻ പാകിസ്ഥാന് കഴിയില്ല.പുതുതലമുറ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുക ഒരു കഴിവാണ്.നിങ്ങൾ ടെക്നോളജിയും ടാക്റ്റിക്സും ഒരുമിച്ച് കൊണ്ട് പോയി. ഇനി പാകിസ്ഥാൻ ഭീകരപ്രവർത്തനമോ സൈനികാക്രമണമോ നടത്തിയാൽ മുഖമടച്ച് മറുപടി നൽകും.ഇത് പറയാനുള്ള പിൻബലം നിങ്ങളുടെ ധീരതയാണ്.നമ്മൾ തയ്യാറായിരിക്കണം, ശത്രുവിനെ ഓർമിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്.ഇന്ത്യ സമാധാനത്തിന്റെ നാടാണ്. എന്നാൽ മനുഷ്യത്വത്തിന് നേരെ ആക്രമണമുണ്ടായാൽ ശത്രുവിനെ മണ്ണോട് ചേർക്കാനും മടിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യം വിളികളോട് കൂടിയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ആദംപൂരിലെ വ്യോമത്താവളത്തിൽ എത്തിയാണ് മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ചെന്നൈ: അടുത്തമാസം നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ശുഭ്ണാന് ഗില്ലിനെ ഇന്ത്യൻ ക്യാപ്റ്റനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഗില്‍ അല്ല ടീമിലെ സീനിയര്‍ താരമായ ജസ്പ്രീത് ബുമ്രയെയാ ആണ് അടുത്ത നായകനായി പരിഗണിക്കേണ്ടതെന്ന് ആര് അശ്വിന് യുട്യൂബ് ചാനലില്‍ പറഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റില്‍ ഇനി ഗൗതം ഗംഭീര്‍ യുഗമായിരിക്കുമെന്നും അശ്വിന് പറഞ്ഞു. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീം പൂര്‍ണമായും പുതിയൊരു ടീമായിരിക്കും. ജസ്പ്രീത് ബുമ്രയായിരിക്കും ഈ ടീമിലെ ഏറ്റവും സീനിയര്‍ താരം. സ്വാഭാവികമായി ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി തെരഞ്ഞെടുക്കേണ്ടതും ജസ്പ്രീത് ബുമ്രയെ തന്നെയാണ്. ബുമ്ര ക്യാപ്റ്റന്‍ സ്ഥാനം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ ബുമ്രയുടെ ഫിറ്റ്നെസ് കൂടി കണക്കിലെടുത്താവും സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് മനസിലാവുന്നതെന്നും അശ്വിന് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്നലെ ടീമിലെ സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യപിച്ചു. ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടി ടീമില്‍ തുടരാന്‍ കോലിയില്‍ ബിസിസിഐ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും താരം വഴങ്ങിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ആര് അശ്വിനും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യൻ ടീം താരങ്ങള്‍ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് വിരാട് കോലി രണ്ട് മാസം നീണ്ടു നില്ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാന്‍ തയാറാവാത്തതിനും ടെസ്റ്റില്‍ നിന്ന് വിരമിക്കാനും കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.