SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

മകന്‍ സ്വത്ത് ആവശ്യപ്പെട്ടു, തരില്ലെന്ന് അച്ഛന്‍; എതിര്‍ത്തതോടെ മകനും മരുമകളും ചേര്‍ന്ന് അച്ഛനെ മര്‍ദിച്ചു

അഹമ്മദാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 65 കാരനായ പിതാവിനെയും അമ്മയേയും മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. അഹമ്മദാബാദിലെ വിശാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. സ്കൂള്‍ അധ്യാപകനായിരുന്ന ബാല്‍ദേവ് ആണ് ഇളയ മകനും മരുമകള്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബാല്‍ദേവിനേയും ഭാര്യ നര്‍മ്മദയേയുമാണ് ഇളയ മകനായ അനിലും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്. പരാതിപ്രകാരം സംഭവം നടന്നത് മാര്‍ച്ച് 28 നാണ്. ബാല്‍ദേവും ഭാര്യയും വീടിന് പുറത്തിരിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ ഇളയ മകന്‍ അനില്‍ കുടുംബ സ്വത്തിന്‍റെ ഓഹരി ആവശ്യപ്പെട്ടു. എന്നാല്‍ സ്വത്ത് നല്‍കാന്‍ സാധിക്കില്ലെന്ന് ബാല്‍ദേവ് പറഞ്ഞു. ഇതോടെ അനിലും ഭാര്യയും മര്‍ദിച്ചു എന്നാണ് പരാതി. നിലത്തേക്ക് തള്ളിയിട്ട് മര്‍ദിക്കുകയും തെറിവിളിക്കുകയും ചെയ്തെന്നും ഭാര്യ നര്‍മദയും അയല്‍വാസികളും ചേര്‍ന്നാണ് മര്‍ദനം തടഞ്ഞതെന്നും ബാല്‍ദേവ് പറഞ്ഞു. സ്വത്ത് നല്‍കിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ കള്ളപ്പരാതി നല്‍കുമെന്ന് അനില്‍ പറഞ്ഞതായും ഇയാള്‍ ആരോപിക്കുന്നു. കൂടാതെ തന്‍റേയും ഭാര്യയുടേയും ജീവനില്‍ ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ബാല്‍ദേവ് ആവശ്യപ്പെട്ടിട്ടുണ്ട്. Read More: ജോലിക്കിടെ അപകടം, ലോണടവ് മുടങ്ങിയതോടെ വീട് ജപ്തിയായി; അടുത്തുള്ള ഷെഡിലേക്ക് താമസം മാറിയ യുവാവ് മരിച്ച നിലയില്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 9:22 pm

'ലൂസിഫര്‍' മൂന്നാം ഭാഗത്തിന്‍റെ പേരെന്ത്? ആദ്യമായി വെളിപ്പെടുത്തി ദീപക് ദേവ്

സമീപകാല മലയാള സിനിമയില്‍ എമ്പുരാനോളം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച മറ്റൊരു ചിത്രമില്ല. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതായിരുന്നു ഈ ഹൈപ്പിന് പ്രധാന കാരണം. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയവയില്‍ ഏറ്റവും വലിയ ബജറ്റിലും കാന്‍വാസിലും എത്തുന്ന ചിത്രമെന്നതും ഈ പ്രേക്ഷക പ്രതീക്ഷയ്ക്ക് കാരണമായിരുന്നു. ട്രിലജി ആയെത്തുന്ന ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന്‍റെ പേര് എന്തായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു എമ്പുരാന്‍ റിലീസിന് മുന്‍പ് ആരാധകര്‍. ഇപ്പോഴിതാ അവര്‍ ഉദ്ദേശിച്ച പേര് തന്നെയാണോ മൂന്നാം ഭാഗത്തിന് വരുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ദീപക് ദേവ്. ലൂസിഫറിന്‍റെ എന്‍ഡ് ക്രെഡിറ്റ്സിനൊപ്പം വരുന്ന, ഉഷ ഉതുപ്പ് പാടിയ പാട്ടിലാണ് രണ്ടാം ഭാഗമായ എമ്പുരാന്‍റെ പേര് അണിയറക്കാര്‍ ആദ്യമായി വെളിപ്പെടുത്തിയത്. അതുപോലെ എമ്പുരാന്‍റെ അവസാനവും ഉഷ ഉതുപ്പ് ആലപിച്ച ഗാനമുണ്ട്. അതില്‍ ഒരു വാക്കും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. അസ്രയേല്‍ എന്നതാണ് അത്. മൂന്നാം ഭാഗത്തിന്‍റെ പേരായി സിനിമാപ്രേമികള്‍ മനസിലാക്കിയിരിക്കുന്നതും അതാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അണിയറ പ്രവര്‍ത്തകനില്‍ നിന്നും ആദ്യമായി അതിന് കണ്‍ഫര്‍മേഷന്‍ ലഭിച്ചിരിക്കുകയാണ്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ദേവിന് നേരെ ഈ ചോദ്യം എത്തിയത്. അസ്രയേല്‍ എന്നാണോ മൂന്നാം ഭാഗത്തിന്‍റെ പേര് എന്ന ചോദ്യത്തിന് ദീപക് ദേവിന്‍റെ മറുപടി ഇങ്ങനെ- അങ്ങനെയാണ് പ്രതീക്ഷ. അതെ. ഈ ഫ്രാഞ്ചൈസിന്‍റെ ഭാഗമായി വന്നു വീണ ചില തുടര്‍ച്ചകളാണ് അത്. ലൂസിഫര്‍ ചെയ്യുമ്പോള്‍ അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. ലൂസിഫര്‍ ചെയ്യുമ്പോള്‍ പൃഥ്വി പറഞ്ഞത് വളരെ ആധികാരികതയുള്ള ഒരു ശബ്ദം വേണമെന്നായിരുന്നു. ആ ശബ്ദത്തില്‍ ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കെടാ എന്നൊരു സംഭവം ഉണ്ടാവണം. അവരുടെ ശബ്ദത്തില്‍ എമ്പുരാനേ എന്ന് വിളിച്ചുകഴിഞ്ഞാല്‍ എന്താണ് എമ്പുരാന്‍ എന്ന് എല്ലാവരും ചോദിക്കണം. അത് ഞാനും ചോദിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് അത് അടുത്ത പടത്തിന്‍റെ പേരാണെന്ന്. ഇത്തവണയും പൃഥ്വി ചോദിച്ചു അടുത്ത പടത്തിന്‍റെ പേര് ദീദിയെക്കൊണ്ട് തന്നെ അനൗണ്‍സ് ചെയ്യിപ്പിക്കട്ടെ എന്ന്. അതും ഒരു പ്രഖ്യാപനമായി മാറി, ദീപക് ദേവ് പറഞ്ഞവസാനിപ്പിക്കുന്നു. ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 9:11 pm

അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്! ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ, പഞ്ചാബ് കിംഗ്‌സിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 44) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അബ്ദുള്‍ സമദിന്റെ (12 പന്തില്‍ 27) ഇന്നിംഗ്‌സ് നിര്‍ണായകമായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാറ്റമൊന്നുമില്ലാതെയാണ് ലക്‌നൗ ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ്‍ പഞ്ചാബ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. തകര്‍ച്ചയോടെയായിരുന്നു ലക്‌നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (0) അര്‍ഷ്ദീപ് സിംഗ് മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍കോ യാന്‍സിന് ക്യാച്ച് നല്‍കുകയായിരുന്നുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (28) പവലിയനില്‍ തിരിച്ചെത്തി. നന്നായി തുടങ്ങിയ മാര്‍ക്രം, ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അഞ്ചാം ഓവറില്‍ പന്തും മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യൂസ്‌വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീട് പുരാന്‍ - ബദോനി സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ പുരാനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. മാക്‌സ്‌വെല്ലിന് ക്യാച്ച്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ക്ക് (19) തിളങ്ങാനായില്ല. ജാന്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. എന്നാല്‍ ബദോനി - സമദ് സഖ്യം ലഖ്‌നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ശൂന്യതയില്‍ നിന്ന് അശ്വിനി കുമാര്‍! മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്‌ത്തൊന്നും എവിടേയും പോവില്ല അവസാന ഓവറില്‍ ബദോനിയും സമദും അര്‍ഷ്ദീപിന് വിക്കറ്റ് നല്‍കി. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബദോനിയുടെ ഇന്നിംഗ്‌സ്. സമദ് രണ്ട് വീതം സിക്‌സും ഫോറും നേടി. അര്‍ഷ്ദീപിന് പുറമെ ലോക്കി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കോ ജാന്‍സന്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം... ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്‍, രവി ബിഷ്ണോയ്. പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 9:10 pm

വഖഫ് നിയമ ഭേദഗതി ബില്ലിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്; സ്ത്രീകളും അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ

ദില്ലി: പുതുക്കിയ വഖഫ് നിയമ ഭേദഗതി ബിൽ നാളെ പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്കർഷിക്കുന്നു. 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം, ബില്ലിനെ എതിര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ സഖ്യം. ഒറ്റക്കെട്ടായിട്ടാണ് തീരുമാനമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. ബില്ല് ഭരണഘടനാ വിരുദ്ധമാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിനെ എതിര്‍ക്ക് പാര്‍ലമെന്റില്‍ വോട്ട് ചെയ്യുമെന്ന് കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവരുന്നത്. ഇതിനെ എതിര്‍ക്കാതിരുന്നാല്‍ നാളെ മറ്റു സമുദായത്തിനും സമാനമായ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 9:08 pm

കെഎസ്ആ‍ർടിസി ഡ്രൈവർക്ക് നെഞ്ചുവേദന, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു

തൃശൂ‌‌ർ: സാധാരണ ഗതിയിൽ കെ.എസ്.ആർ ടി.സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കാറുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോൾ യാത്രക്കാരൻ ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ആർ ടി.സി ഡിപ്പോയിലെ ബസിലെ ഡ്രൈവർക്കാണ് ദേശീയ പാതയിലെ അത്താണിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഡ്രൈവർ ബസ് ഒതുക്കിയപ്പോഴാണ് ബസിലെ യാത്രക്കാരൻ ബസ് ഓടിച്ച് ആലുവ സി.എ. ഹോസ്പിറ്റലിലെത്തിച്ചത്. ഇതിനിടെ, കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 2020 ഡിസംബറിലാണ് കെഎസ്ആർടിസിയിൽ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവൻ ശമ്പളം കൊടുത്തത്. ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നൽകുന്നതും ഇനി പഴങ്കഥയാവുമെന്ന് കഴിഞ്ഞ മാസമാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ജീവനക്കാര്‍ക്ക് വാക്ക് നല്‍കിയത്. 10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. സർക്കാർ നിലവിൽ നൽകുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടർന്നും നൽകും. ഇത് ഓവർഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളിൽ അടച്ചുതീർക്കാനാണ് പദ്ധതി. മുമ്പും ഓവർഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആർടിസി നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ ഇത്തവണ പദ്ധതി നടത്താമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. അമ്മാവനോടുള്ള വൈരാഗ്യം; ആലപ്പുഴയിൽ ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ പ്രതി പിടിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:52 pm

ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം, സുഹൃത്ത് ഇപ്പോഴും ഒളിവിൽ 

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിക്കുന്നു. ലൈംഗിക അതിക്രമംനേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐബി ഉദ്യോഗസ്ഥനായസുകാന്ത് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ സാമ്പത്തികമായുംലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. മേഘ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:46 pm

നടുറോഡിൽ ട്രാഫിക് കുരുക്കുണ്ടാക്കി ഭാര്യയുടെ റീൽ, പൊലീസുകാരനായ ഭർത്താവിന് സസ്പെൻഷൻ

സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്ത് യുവതിയുടെ ചിത്രീകരണം കലാശിച്ചത് പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ സസ്പെൻഷനിൽ. ചണ്ഡീഗഢിൽ നിന്നുള്ള പൊലീസ് കോൺസ്റ്റബിളിന്റെ ഭാര്യയാണ് സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്ത് നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. സെക്ടർ 19 പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അജയ് കുണ്ടു എന്ന പൊലീസുകാരനാണ് ഭാര്യയുടെ റീൽ ചിത്രീകരണത്തെ തുടർന്ന് സസ്പെൻഷനിൽ ആയത്. സീബ്ര ക്ലോസിംഗിൽ നൃത്തം ചെയ്യുന്ന വീഡിയോ ഇയാളുടെ ഭാര്യ ജ്യോതി മാർച്ച് 22 -നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെയാണ് അജയ് കുണ്ടു വിവാദങ്ങളിൽ പെട്ടത്. തിരക്കേറിയ റോഡിൽ ഒരു ജനപ്രിയഗാനത്തിനൊപ്പം ജ്യോതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുക. റീൽ പെട്ടെന്ന് വൈറലാകുകയും പ്രദേശത്തെ പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. നൃത്തം ഗുരുതരമായ ഗതാഗത തടസ്സം സൃഷ്ടിച്ചതോടെയാണ് നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്. റീൽ ചിത്രീകരണത്തിനിടയിൽ വലിയ ഗതാഗത തടസ്സം ഉണ്ടായെങ്കിലും ജ്യോതിയും അവരോടൊപ്പം വീഡിയോ ചിത്രീകരണത്തിൽ ഉണ്ടായിരുന്ന സഹോദര‌ഭാര്യയും ഇതൊന്നും വകവയ്ക്കാതെ തങ്ങളുടെ പ്രവൃത്തി തുടരുകയായിരുന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടതോടൊപ്പം കാൽനട യാത്രക്കാരെയും ഇവരുടെ പ്രവൃത്തി ബുദ്ധിമുട്ടിലാക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. चंडीगढ़: पुलिसकर्मी की पत्नी ने ज़ेबरा क्रॉसिंग पर बनाई रील, ट्रैफिक नियमों की उड़ाई धज्जियां; रोड पर लगा जाम महिला के खिलाफ पुलिस ने FIR दर्ज की, हालांकि थाने में ही बेल दे दी गई. मामला सेक्टर-20 में गुरुद्वारा चौक के पास का है. #Chandigarh pic.twitter.com/l2j4fTYFGv — Ishani K (@IshaniKrishnaa) March 27, 2025 വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ജനരോഷം ഉയരുകയും യുവതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയും ആയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്കൊപ്പം നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജന സുരക്ഷയെ അപകടപ്പെടുത്തിയതിനും ബിഎൻഎസ് സെക്ഷൻ 125, 292, 3(5) എന്നിവ പ്രകാരം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:31 pm

അമ്മാവനോടുള്ള വൈരാഗ്യം; ആലപ്പുഴയിൽ ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ പ്രതി പിടിയില്‍

കായംകുളം: ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറിയ കേസിലെ പ്രതി പിടിയില്‍. കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആൾക്കാർ കണ്ടു നിൽക്കേ വലിച്ചു കീറിയ കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഷാജി ഭവനത്തിൽ ഷാജി (56) അറസ്റ്റിലായത്. യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉത്സവം കാണാൻ പോയ ഇവരെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാർ ടോപ്പ് നിശേഷം വലിച്ചു കീറുകയുമായിരുന്നു. അവിടെ കൂടിയ ആളുകളാണ് പ്രതിയെ പിടിച്ചു മാറ്റിയത്. കായംകുളം ഡി വൈഎസ്‌പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ മാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം, 4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം നൽകി; ഒറ്റത്തവണയായി വിതരണം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:30 pm

ശൂന്യതയില്‍ നിന്ന് അശ്വിനി കുമാര്‍! മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്‌ത്തൊന്നും എവിടേയും പോവില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്ത് അങ്ങനെയൊന്നും കുറയില്ലെന്ന് തെളിയിക്കുകയാണ് അശ്വനി കുമാറിന്റെ അരങ്ങേറ്റം. ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ നായകനെ പുറത്താക്കിയാണ് അശ്വനി തുടങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചായ താരം, ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച അരങ്ങേറ്റമാണ് സ്വന്തമാക്കിയത്. ടോസിനിടെ ടീമില്‍ ഒരു അരങ്ങേറ്റക്കാരനുണ്ടെന്ന് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞപ്പോള്‍ ഇത്ര പഞ്ച് പ്രതീക്ഷിച്ചില്ല. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പുറത്ത്. ഐപിഎല്ലില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുന്ന നാലാമത്തെ മാത്രം താരമായി അശ്വനി കുമാര്‍. പിന്നെ അശ്വിനി എത്തിയത് പതിനൊന്നാം ഓവറില്‍. ഇക്കുറി ഹിറ്റര്‍ റിങ്കു സിങ്ങിനെ ആദ്യ വീഴ്ത്തി. പിന്നാലെ മനീഷ് പാണ്ഡെയും അശ്വിനിക്ക് മുന്നില്‍ വീണു. പതിമൂന്നാം ഓവറില്‍ അശ്വിനി, റസല്‍ പോരാട്ടം. ബൗണ്ടറി നേടി വിറപ്പിക്കാന്‍ ശ്രമിച്ച റസലിനെ ഞെട്ടിച്ചു അശ്വനി. മൂന്ന് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റ്. ഐപിഎല്ലിലെ മികച്ച അരങ്ങേറ്റത്തിലേക്ക് തന്റെ പേര് ചേര്‍ത്തു അശ്വനി. മത്സരത്തനി മുമ്പ് സമ്മര്‍ദമുണ്ടായിരുന്നെന്നും പ്രകടനത്തില്‍ നാട്ടിലെ എല്ലാവരും സന്തോഷിക്കുന്നുണ്ടാവുമെന്നും അശ്വനി. പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ച അശ്വനി കുമാര്‍ 30 ലക്ഷം രൂപയ്ക്കാണ് ടീമിലേക്കെത്തിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പമായിരുന്ന അശ്വനിക്ക് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. 2023ലെ ഷേര്‍ ഇ പഞ്ചാബ് ട്രോഫിയില്‍ വിക്കറ്റ് വേട്ട നടത്തിയതോടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിങ് ടീമിന്റെ ശ്രദ്ധ അശ്വനിയിലേക്ക് എത്തിയത്. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് അശ്വനി കുമര്‍ ഇതുവരെ കളിച്ചത്. നേടിയത് മൂന്ന് വിക്കറ്റ്. നാല് ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റും നേടി. നാല് ട്വന്റി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ നേടാനായത് രണ്ട് വിക്കറ്റ് ആണ്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:22 pm

27 കോടി രൂപയുടെ താരം ഇതുവരെ എടുത്തത് 17 റണ്‍സ്; റിഷഭ് പന്ത് മൂന്നാമതും കുഞ്ഞന്‍ സ്കോറില്‍ പുറത്ത്

ലഖ്നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ റിഷഭ് പന്ത് ബാറ്റിംഗില്‍ വീണ്ടും പരാജയം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഫോമിലാവാതെ റിഷഭ് മടങ്ങി. പഞ്ചാബ് കിംഗ്സിനെതിരായ ഇന്നത്തെ മത്സരത്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പന്തില്‍ യുസ്‌വേന്ദ്ര ചഹല്‍ പിടിച്ചായിരുന്നു റിഷഭ് പന്തിന്‍റെ മടക്കം. അഞ്ച് പന്തുകള്‍ ക്രീസില്‍ നിന്ന റിഷഭ് 2 റണ്ണേ നേടിയുള്ളൂ. ഈ സീസണിലെ മൂന്ന് മത്സരങ്ങളിലാകെ 17 റണ്‍സേ റിഷഭിനുള്ളൂ. മെഗാ താരലേലത്തില്‍ 27 കോടി രൂപ മുടക്കിയാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്. എന്നാല്‍ ഐപിഎല്‍ 2025ലെ ആദ്യ മൂന്ന് കളികളിലും റിഷഭ് പന്ത് ബാറ്റിംഗ് പരാജയമായി. ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെ സീസണിലെ ആദ്യ കളിയില്‍ ആറ് പന്തുകള്‍ ക്രീസില്‍ നിന്ന റിഷഭ് പന്ത് പൂജ്യത്തില്‍ മടങ്ങിയിരുന്നു. അന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അടുത്ത മത്സരത്തില്‍ രണ്ടക്കം കണ്ടെങ്കിലും വ്യക്തിഗത സ്കോര്‍ 15 പന്തുകളില്‍ 15 റണ്‍സിലൊതുങ്ങി. മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് അന്ന് റിഷഭ് പന്തിനെ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെയും റിഷഭ് കുഞ്ഞന്‍ സ്കോറില്‍ മടങ്ങിയത്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ പഞ്ചാബ് കിംഗ്സ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ ഷോര്‍ട് ഫൈന്‍ ലെഗിലൂടെ കളിക്കാനായിരുന്നു റിഷഭ് പന്തിന്‍റെ ശ്രമം. എന്നാല്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ അനായാസ ക്യാച്ചില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ മടങ്ങി. ഇതോടെ റിഷഭ് പന്തിന് ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ബാറ്റിംഗ് പരാജയമായി. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്സ്, ലഖ്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. Read more: വീണ്ടും നിരാശപ്പെടുത്തി റിഷഭ് പന്ത്! പഞ്ചാബിനെതിരെ ലക്‌നൗവിന് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:18 pm

വീണ്ടും നിരാശപ്പെടുത്തി റിഷഭ് പന്ത്! പഞ്ചാബിനെതിരെ ലക്‌നൗവിന് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 49 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ റിഷഭ് പന്ത് (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. നിക്കോളാസ് പുരാന്‍ (14), ആയുഷ് ബദോനി (3) എന്നിവരാണ് ക്രീസില്‍. അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മാറ്റമൊന്നുമില്ലാതെയാണ് ലക്‌നൗ ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ്‍ പഞ്ചാബ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. സ്‌കോര്‍ സൂചിപ്പിക്കും പോലെ തര്‍ച്ചയോടെയായിരുന്നു ലക്‌നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (0) അര്‍ഷ്ദീപ് സിംഗ് മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍കോ യാന്‍സിന് ക്യാച്ച് നല്‍കുകയായിരുന്നുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (28) പവലിയനില്‍ തിരിച്ചെത്തി. നന്നായി തുടങ്ങിയ മാര്‍ക്രം, ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അഞ്ചാം ഓവറില്‍ പന്തും മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യൂസ്‌വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം... ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്‍, രവി ബിഷ്ണോയ്. പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:05 pm

കൊയ്ത്തിന് തയ്യാറായ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശം

മാന്നാർ: കൊയ്ത്തിന് തയ്യാറായ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ചെന്നിത്തല ഒന്‍പതാം ബ്ലോക്ക് പാടശേഖരത്തിൽ ആഞ്ഞിലി മരം കടപുഴകിവീണാണ് കൊയ്ത്തിന് തയ്യാറായ നെൽകൃഷി നശിച്ചത്. കര്‍ഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്‍റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്. Read More: റെക്കോർഡ്! പുതിയ നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 8:04 pm

ഒന്ന് നനഞ്ഞ് തലസ്ഥാനം, പെഴ്തിറങ്ങിയത് കിടിലനൊരു മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 6 ജില്ലകളിൽ

തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതിൽ മഴ ലഭിച്ചു. വരും മണിക്കൂറിലും നാളെയും കൊണ്ട് സംസ്ഥാനത്ത് വേനൽ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എഴരയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് പ്രവചനം. ഇതിനൊപ്പം എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആശ്വാസമാകാൻ മഴ വരുന്നേ! നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട് അതേസമയം സംസ്ഥാനത്ത് നാളെമുതൽ പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാളാകട്ടെ 7 ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 02/04/2025 : എറണാകുളം, പാലക്കാട്, വയനാട് 03/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 04/04/2025 : പാലക്കാട്, മലപ്പുറം, വയനാട് 05/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:53 pm

യുഎസ്സിലെ വൻശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നു, തീരുമാനം തെറ്റാണോ? ചോദ്യവുമായി യുവാവ്  

ആളുകൾ ജോലിയെ കുറിച്ചും രാജ്യം മാറുന്നതിനെ കുറിച്ചും ഒക്കെയുള്ള തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുന്ന പ്രധാനപ്പെട്ട സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. നിരവധിപ്പേരാണ് ഇവിടെ ആശങ്കകൾ പങ്കുവയ്ക്കുന്നതും സംശയം ചോദിക്കുന്നതും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 39 -കാരനായ യുവാവ് പറയുന്നത് വലിയ ശമ്പളം കിട്ടുന്ന യുഎസ്സിലെ തന്റെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് താൻ എന്നാണ്. 13 വർഷമായി താൻ യുഎസിൽ താമസിക്കുന്നുണ്ട് എന്നും വിദേശിയായ യുവതിയെയാണ് വിവാഹം കഴിച്ചതെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും ഇയാളുടെ പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ ചെറിയ വരുമാനം കൊണ്ട് തന്നെ നന്നായി ജീവിക്കാനാകുമെന്ന തോന്നലിലാണ് യുഎസ്സിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ഇയാൾ ആലോചിക്കുന്നത്. ബെം​ഗളൂരുവിൽ ഒരു സെമി റിട്ടയേർഡ് ജീവിതമാണ് ഇയാൾ ആ​ഗ്രഹിക്കുന്നത്. പൂനെയും ഹൈദ്രാബാദും തന്റെ പരി​ഗണനയിലുണ്ട് എന്നും ഇയാൾ പറയുന്നു. താൻ ഒരുപാട് ജോലി ചെയ്തുവെന്നും ജീവിതം ഇനി ഒന്ന് പതുക്കെ ജീവിക്കണമെന്നുമാണ് ഇയാൾ പോസ്റ്റിൽ പറയുന്നത്. അടുത്ത കുറച്ച് വർഷങ്ങൾ കുട്ടികളെ കാര്യമായി ശ്രദ്ധിക്കണമെന്ന് കരുതുന്നുവെന്നും പോസ്റ്റിൽ പറയുന്നു. തനിക്ക് ചില സൈഡ് ജോലികളൊക്കെ ഉണ്ടെന്നും ഇന്ത്യയിൽ ജീവിക്കാൻ അതിൽ നിന്നുള്ള വരുമാനം മതി എന്നുമാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. യുഎസ്സിലെ വലിയ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിക്കുന്നതിൽ വിഷമം ഉണ്ട്. പക്ഷേ, താൻ വളരെ വേ​ഗത്തിൽ ക്ഷീണിതനായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ആ ജോലിയും ജീവിതവും ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്നും പോസ്റ്റിൽ പറയുന്നു. അതേസമയം, തന്റെ ഭാര്യ വെളുത്ത വർ​ഗക്കാരിയാണ്. കുട്ടികളും വെളുത്തിട്ടാണ്. അവരെ ഈ സമൂഹത്തിന് ഉൾക്കൊള്ളാൻ പ്രയാസം തോന്നുമോ തുടങ്ങിയ ആശങ്കകളും യുവാവിനുണ്ട്. ഉപദേശം തേടിയാണ് യുവാവ് പോസ്റ്റിട്ടിരിക്കുന്നത്. Relocating to India from US after 13 yrs by u/Majestic-Landscape61 in india നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. മിക്കവരും പറഞ്ഞത് ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി എന്നാണ്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങളും മറ്റും ഭാര്യയ്ക്കും കുട്ടികൾക്കും ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നതാകണം എന്നില്ല എന്നും പലരും അഭിപ്രായപ്പെട്ടു. 40 ലക്ഷം ലോണെടുത്ത് യുഎസിൽ പഠിക്കാൻ പോയി; ഒടുവിൽ ജോലിയില്ലാതെ നാട്ടിലെത്തി, ഇന്ന് കടം, കടത്തിന് മേലെ കടം! ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:53 pm

ഓഹരി വിപണി തട്ടിപ്പ്; ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയത് 7.65 കോടി, പ്രതികളില്‍ തയ്‌വാൻ സ്വദേശികളും

ചേർത്തല: ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് പണം തട്ടിയ പ്രതികള്‍ കസ്റ്റഡിയില്‍. 7.65 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തയ്‌വാൻ സ്വദേശികളായ സുങ് മു ചി (മാർക്ക്–42), ചാങ് ഹോ യുൻ (മാർക്കോ–34), ഇന്ത്യൻ ഝാര്‍ഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദർ (29) എന്നിവരെയാണ് കോടതിയിലെത്തിച്ച ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. ഗുജറാത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തയ്‌വാനില്‍ നിന്നുള്ള വാങ് ചുൻ വെയ് (സുമോക-26), ഷെൻ വെയ് ഹോ (ക്രിഷ്-35) എന്നിവരെ നേരത്തെ സബർമതി ജയിലിൽനിന്ന് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടു തയ്‌വാൻകാർക്കും തട്ടിപ്പിൽ ബന്ധമുണ്ടെന്ന് വ്യക്തമായത്. ഇവർ തട്ടിപ്പ് സംഘത്തിലെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നവരാണ്. യുഎസിൽ ഉൾപ്പെടെ ഉന്നത പഠനം പൂർത്തിയാക്കിയ മാർക്കോ പിന്നീട് തയ്‌വാനിൽ തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്. തട്ടിപ്പിനായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സൃഷ്ടിക്കലായിരുന്നു മാർക്കിന്‍റെ ജോലി. സെയ്ഫ് ഹൈദർ കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ കൈകാര്യം ചെയ്യുന്നതിലും വിദഗ്ദ്ധനാണ്. ഗുജറാത്തിനു പുറമേ വിശാഖപട്ടണത്തും ഇവർക്കെതിരെ സൈബർ തട്ടിപ്പു കേസുണ്ട്. വിശാഖപട്ടണത്തെ ജയിലിൽ ഇവര്‍ ഒരു മാസത്തോളം റിമാൻഡിലായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ച് തിരികെ സബർമതി ജയിലിൽ പ്രവേശിപ്പിച്ചപ്പോഴാണ് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമെത്തി കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിൽ നടത്തിയ സമാന തട്ടിപ്പിൽ പിടിയിലായ 10 പേരാണ് സബർമതി ജയിലിലുള്ളത്. ആലപ്പുഴയിൽ ആദ്യം പിടിയിലായ ഇന്ത്യക്കാരായ പ്രതികളിൽനിന്ന് ലഭിച്ച സൂചനകളിലൂടെയാണ് അന്വേഷണം തയ്‌വാൻ സ്വദേശികളിലെത്തിയത്. ഇവരെ പിടികൂടി 12 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു. സുങ് മു ചി, ചാങ് ഹോ യുനും സ്വന്തമായി സോഫ്റ്റ് വെയറുകൾ ഉണ്ടാക്കി ഇടപാടുകാരുടെ ഒടിപി വരെ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവരാണ് സെയ്ഫ് ഹൈദറുമായി ഇടപെട്ട് ഇന്ത്യൻ ഇടപാടുകാരിൽ എത്തിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ ചേര്‍ത്തല സ്വദേശിയായ ഡോ. വിനയകുമാറിന്‍റെയും, ഭാര്യയും ത്വക്ക് രോഗ വിദഗ്ദ്ധയുമായ ഡോ. ഐഷയുടെയും അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. തുടർന്ന് ചേർത്തല പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ ചുരുളഴിയുന്നത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്(25), പ്രവീഷ് (35), അബ്ദുള്‍ സമദ് (39) എന്നിവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ഫെബ്രുവരി 19 ന് കേസിലെ 10,11 പ്രതികളായ തായ്‌വാനിലെ തവോയുവാനിൽ നിന്നുള്ള വാങ് ചുൻ വെയ് (സുമോക-26), ഷെൻ വെയ് ഹോ (ക്രിഷ്-35) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ അഹമ്മദാബാദ് സബർമതി ജയിലാണ്. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. കോടതി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി പ്രതികളെ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി. Read More: കൊയ്ത്തിന് തയ്യാറായ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:45 pm

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ, പഞ്ചാബ് കിംഗ്‌സിന് ടോസ്! ലോക്കി ഫെര്‍ഗൂസണ് അരങ്ങേറ്റം

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് ലക്‌നൗ ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ്‍ പഞ്ചാബ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്‍, രവി ബിഷ്ണോയ്. പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്. ഇങ്ങനെ പോയാല്‍ ശരിയാവില്ല! വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈക്ക് വഴി നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് ഒരു റണ്‍സിന് തോറ്റ ലക്‌നൗ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് കരുത്തുകാട്ടി. നിക്കോളാസ് പുരാനാണ് ലക്‌നൗവിന്റെ ബാറ്റിങ് പവര്‍ഹൗസ്. പുരാന്‍ ക്ലിക്കായാല്‍ സ്‌കോര്‍ പറക്കും. പുതിയ ടീമില്‍ ബാറ്റ് കൊണ്ട് സാന്നിധ്യം അറിയിക്കാന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റിഷഭ് പന്തിന്റെ ബാറ്റില്‍ നിന്ന് ഇന്നെങ്കിലും ഒരു വെടിക്കെട്ട് ഇന്നിങ്‌സ് കാത്തിരിക്കുകയാണ് ലക്‌നൗ ആരാധകര്‍. ഓപ്പണിങ്ങില്‍ മിച്ചല്‍ മാര്‍ഷും ടീമിന് കരുത്താണ്. പഞ്ചാബാകട്ടെ ഗുജറാത്തിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ബാറ്റിങ് വെടിക്കെട്ടാണ് പ്രതീക്ഷ. ഒപ്പം ശശാങ്ക് സിങ്, പ്രിയാന്‍ഷ് ആര്യ തുടങ്ങി യുവതാരങ്ങളും. മാക്‌സ്‌വെല്‍ കൂടി ഫോമിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:38 pm

ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകിയ സംഭവം: വീണ്ടും വൻ ട്വിസ്റ്റ്, വഴിത്തിരിവായത് ഭാര്യാ മാതാവിന്റെ തീരുമാനം

ലഖ്നൗ: ഭാര്യയെ കാമുകനൊപ്പം വിവാഹം കഴിപ്പിക്കാൻ നിയമപരമായി രജിസ്ട്രേഷൻ നടപടികൾക്ക് വരെ ഒപ്പം നിന്ന ആദ്യ ഭ‍ർത്താവിന്റെ കഥ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇപ്പോഴത്തെ ഭർത്താവിന്റെ അമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചുവെന്നാണ് പുതിയ വിവരം. ആദ്യ ഭർത്താവിൽ യുവതിക്കുണ്ടായ കുഞ്ഞുങ്ങളെക്കണ്ട് വിഷമം തോന്നിയെന്നും അവർക്ക് അമ്മയുടെ സ്നേഹം ലഭിക്കണമെന്ന് ആഗ്രഹിച്ചുവെന്നും അവർ പറയുന്നു. അതേ സമയം പൂർണ സമ്മതത്തോടെ ആദ്യ ഭർത്താവ് യുവതിയെ വീണ്ടും സ്വീകരിച്ചുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2017ലാണ് കബീർ നഗറിലെ ബബ്ലു എന്ന യുവാവ് (ആദ്യ ഭർത്താവ്) രാധിക എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതിനിടെയാണ് മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന വികാസ് എന്ന യുവാവുമായി രാധിക അടുപ്പത്തിലായത്. ഗ്രാമത്തിലെ ആളുകളാണ് ഈ ബന്ധം ബബ്ലുവിനോട് പറഞ്ഞത്. കിംവദന്തികൾ സത്യമാണെന്നും ഭാര്യ വികാസിനെ രഹസ്യമായി കണ്ടുമുട്ടുന്നുണ്ടെന്നും ബബ്ലു മനസിലാക്കി. രാധികയുമായി തർക്കിക്കുന്നതുകൊണ്ടോ മറ്റോ ഒന്നും നേടാനാകില്ലെന്ന് മനസ്സിലാക്കിയ ബബ്ലു രാധികയയെും വികാസിനെയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ എട്ടും അഞ്ചും വയസായ മക്കളെ തനിക്കു നൽകണമെന്ന് ബബ്ലു പറയുകയായിരുന്നു. പിന്നീട് ഒരു ശിവക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ബബ്ലു ദമ്പതികളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ സാക്ഷിയായി നിയമനടപടികൾ പൂർത്തിയാക്കാൻ പോലും സഹായിച്ചിരുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തരം സംഭവങ്ങളിൽ ഭ‍‌ർത്താവ് ഭാര്യയെ കൊല്ലുന്ന വാർത്തകഭ സ്ഥിരമായി കാണാറുണ്ടെന്നും രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ വേണ്ടി എന്റെ ഭാര്യയെ അവളുടെ കാമുകന് വിവാഹം ചെയ്ത് നൽകുകയായിരുന്നുവെന്നും ബബ്ലു പ്രതികരിച്ചതായും എൻഡിടിവി റിപ്പോർട്ട്. മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:26 pm

'26 വര്‍ഷങ്ങള്‍ സ്റ്റീഫന്‍ എവിടെയായിരുന്നു'? ആ മുഖം അവതരിപ്പിച്ച് 'എമ്പുരാന്‍' ടീം

സമീപകാല മലയാള സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ പ്രീ റിലീസ് പ്രൊമോഷന്‍ നടത്തപ്പെട്ട സിനിമയാണ് എമ്പുരാന്‍. ഏറെ മുന്‍പ് തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ അടക്കം അവതരിപ്പിച്ചുകൊണ്ടായിരുന്നു അതിന്‍റെ തുടക്കം. ചിത്രത്തിലെ ചില സര്‍പ്രൈസുകള്‍ റിലീസിന് മുന്‍പ് അവതരിപ്പിക്കാതെയിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സര്‍പ്രൈസ് ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിക്കൊണ്ടിരിക്കുമ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടീം എമ്പുരാന്‍. ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ് അത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റീഫനെക്കുറിച്ച് ലൂസിഫറില്‍ അവതരിപ്പിക്കപ്പെട്ട നിഗൂഢതകളില്‍ ഒന്നായിരുന്നു ഏറെ പ്രിയപ്പെട്ടവര്‍ക്ക് പോലും 15 വയസ് മുതല്‍ 41 വയസ് വരെ അയാള്‍ എവിടെ ആയിരുന്നുവെന്ന് അറിയില്ല എന്നത്. ഫാസില്‍ അവതരിപ്പിച്ച നെടുമ്പള്ളി അച്ഛന്‍റെ ഡയലോഗിലൂടെയാണ് പ്രേക്ഷകരിലേക്ക് തിരക്കഥാകൃത്ത് ഇക്കാര്യം കമ്യൂണിക്കേറ്റ് ചെയ്തത്. പ്രണവ് ചിത്രത്തില്‍ ഉണ്ട് എന്ന കാര്യം എമ്പുരാന്‍ ആദ്യ ദിന പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. ചിത്രത്തിലെ പ്രതിനായകന്‍ ആരാണെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇത്തരമൊരു സാന്നിധ്യത്തെക്കുറിച്ച് റിലീസിന് മുന്‍പ് സിനിമാപ്രേമികള്‍ ഭാവന ചെയ്തിരുന്നില്ല. അതേസമയം റീ സെന്‍സറിംഗിലേക്ക് നയിച്ച വിവാദങ്ങള്‍ക്കിടയിലും ചിത്രം വന്‍ കളക്ഷനാണ് നേടുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരുന്നു എമ്പുരാന്‍. വെറും അഞ്ച് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ഈ നേട്ടം. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും എമ്പുരാന്‍റെ പേരിലാണ് ഇപ്പോള്‍. ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:17 pm

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ടോസ്; രണ്ടാം ജയം ലക്ഷ്യമിട്ട് ഇരു ടീമുക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:10 pm

ബാൽക്കണിയിൽ ചെറിയൊരു റോസ് ഗാർഡൻ ഒരുക്കിയാലോ?

റോസ ചെടിയില്ലാത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കും. പ്രത്യേകിച്ചും പൂന്തോട്ടത്തെ ഇഷ്ടപ്പെടുന്നവരുടെ വീടുകളിൽ ഒരു റോസാച്ചെടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. നല്ല ചുവപ്പ് നിറമുള്ള, മൃദുവായ സുഗന്ധമുള്ള റോസാപ്പൂക്കൾ സ്നേഹത്തിന്റെ കൂടെ പ്രതീകമാണ്. നിങ്ങളുടെ ബാൽക്കണി കൂടുതൽ മനോഹാരിതമാക്കാൻ ചെറിയൊരു റോസാപൂന്തോട്ടം ഒരുക്കാം. റോസയുടെ ഇനങ്ങൾ എല്ലാതരം റോസാച്ചെടികളും ചെറിയ സ്പേസിലോ പോട്ടിലോ വളരാറില്ല. അതിനാൽ തന്നെ ബാൽക്കണിയിൽ വളർത്താൻ തെരഞ്ഞെടുക്കുമ്പോൾ ചെറുതും നന്നായി വളരുന്നതുമായി റോസാച്ചെടി മാത്രം വാങ്ങിക്കുക. വള്ളിയിൽ പടരുന്ന റോസാച്ചെടികളുടെ വിത്തോ തണ്ടോ വാങ്ങുന്നതായിരിക്കും നല്ലത്. പോട്ടിന്റെ വലിപ്പം കൂടുതൽ വേരുകളുള്ള ചെടിയാണ് റോസ പൂക്കൾ. അതിനാൽ തന്നെ ശരിയായ രീതിയിൽ വേരുകൾക്ക് വളരാനും പടരാനും ആവശ്യമായ സ്ഥലം പോട്ടിൽ ഉണ്ടായിരിക്കണം. ബാൽക്കണിയിൽ റോസാച്ചെടി വളർത്തുമ്പോൾ പോട്ടിൽ കുറഞ്ഞത് 12 ഇഞ്ച് വ്യാസവും ആവശ്യാനുസൃതമായ താഴ്ചയും ആവശ്യമാണ്. ആദ്യമായാണ് നിങ്ങൾ റോസ ചെടി വളർത്തുന്നതെങ്കിൽ ടെറാക്കോട്ട അല്ലെങ്കിൽ സെറാമിക് പോട്ട് വാങ്ങുന്നതാണ് നല്ലത്. വളരുന്ന സ്ഥലം തെരഞ്ഞെടുക്കാം നന്നായി വളരുന്ന സ്ഥലത്ത് വേണം റോസാച്ചെടികൾ വയ്ക്കേണ്ടത്. കൂടുതൽ വെളിച്ചം ലഭിക്കുന്ന എന്നാൽ നേരിട്ട് സൂര്യപ്രകാശമടിക്കാത്ത സ്ഥലങ്ങളിൽ വളർത്താവുന്നതാണ്. മൊട്ട് വരുന്ന സമയത്ത് കുറഞ്ഞത് 3 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. മണ്ണ് മിശ്രിതം നല്ല നീർവാർച്ചയുള്ള പോഷകസമൃദ്ധിയുള്ള മണ്ണിലാണ് റോസാച്ചെടി വളരുന്നത്. മണ്ണ്, കമ്പോസ്റ്റ്, മണൽ, കോക്കോപീറ്റ്‌ എന്നിവ ചേർത്ത മണ്ണ് മിശ്രിതം ഉപയോഗിച്ചാവണം റോസാച്ചെടി നടേണ്ടത്. ഇത് നന്നായി വളരാനും പൂക്കൾ ഉണ്ടാവാനും സഹായിക്കുന്നു. വെള്ളം നനയ്ക്കാം റോസാച്ചെടികൾക്ക് എന്നും ഇവള്ളത്തിന്റെ ആവശ്യം വരുന്നു. അതിനാൽ തന്നെ കൃത്യമായി വെള്ളമൊഴിച്ച് കൊടുത്താൽ മാത്രമേ അവ എളുപ്പത്തിൽ വളരുകയുള്ളു. എന്നാൽ അമിതമായി വെള്ളം ഒഴിച്ചുകൊടുക്കാനും പാടില്ല. ഇപ്പോൾ വേനൽക്കാലമായതിനാൽ ആഴ്ച്ചയിൽ 4 ദിവസമെങ്കിലും നന്നായി വെള്ളമൊഴിച്ച് കൊടുക്കേണ്ടതുണ്ട്. ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താം; ഇത്രയേ ചെയ്യാനുള്ളൂ

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:07 pm

കൂറ്റന്‍ മുതലയെ പേടിപ്പിച്ചു വിടുന്ന മനുഷ്യൻ, ഈ കാഴ്ച ഓസ്ട്രേലിയയിൽ മാത്രമേ കാണാനാകൂ എന്ന് കമന്റ്

ഏറ്റവും കൂടുതൽ അപകടകരമായ ജീവികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരുപക്ഷേ ഓസ്ട്രേലിയയിൽ നിന്നായിരിക്കും. കാരണം, അത്രയേറെ പാമ്പും മുതലയും ഒക്കെ അവിടെയുണ്ട്. ചീങ്കണ്ണിയെ ഫ്രയിം​ഗ് പാൻ വച്ച് ഓടിക്കുക, വീടിന്റെ മേൽക്കൂരയിൽ കൂറ്റൻ പെരുമ്പാമ്പിനെ കാണുക തുടങ്ങി ഒരുപാട് വീഡിയോകൾ ഇതിന് മുമ്പ് തന്നെ ഇവിടെ നിന്നും വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി വന്നിരിക്കയാണ്. ഒരു കൂറ്റൻ മുതലയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരാൾ ഒരു വലിയ മുതലയെ ഓടിച്ചുവിടുന്ന രം​ഗമാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. ആ മുതലയാവട്ടെ ആകെ പരിഭ്രാന്തി പിടിപെട്ട പോലെയാണ് അവിടെ നിന്നും വേ​ഗത്തിൽ നീങ്ങുന്നത്. അയാൾ മുതലയെ അവിടെ നിന്നും എങ്ങനെയെങ്കിലും ഓടിച്ച് വിടുന്നതിനായി അതിന്റെ പിന്നാലെ തന്നെ പോകുന്നതും വീഡിയോയിൽ കാണാം. ഇയാളുടെ വളർത്തുനായയുടെ അടുത്തെത്തിയതിനാലാണ് മുതലയെ അയാൾ ഓടിച്ച് വിടുന്നത് എന്നാണ് പറയുന്നത്. 'ഓസ്ട്രേലിയയിൽ മാത്രമേ ഒരാൾ ഒരു മുതലയെ ഓടിച്ച് വിടുന്ന രം​ഗം നമുക്ക് കാണാൻ സാധിക്കൂ' എന്നും പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. Only in australia will i see a guy chasing away a crocodile pic.twitter.com/A0gYXwXiI7 — Nature is Amazing ☘️ (@AMAZlNGNATURE) March 31, 2025 'അമേസിം​ഗ് നേച്ചർ' എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. ഒരാൾ കമന്റ് നൽകിയിരിക്കുന്നത് 'ഓസ്ട്രേലിയയിലെ നായകൾക്ക് മുതലയെ പേടിയില്ലല്ലോ' എന്നാണ്. 'മുതലകളെ ഓടിച്ച് വിടുന്നതൊക്കെ ഓസ്ട്രേലിയക്കാർക്ക് ദിവസേനയുള്ള വ്യായാമം പോലെ മാത്രമേ ഉള്ളൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അമ്പമ്പോ എന്തൊരു നാവാണ് ഈ യുവതിക്ക്; ഐഫോണിന്റെ വലിപ്പം, ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടി വിദ്യാർത്ഥിനി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:07 pm

'ഭാഗ്യം പോരാ', അടുത്ത പടത്തിനു മുമ്പ് മാറ്റം നടപ്പാക്കാനൊരുങ്ങി അല്ലു അർജുൻ | Allu Arjun

സിനിമയിൽ ഭാഗ്യം തുണയ്ക്കാൻ പല മാറ്റങ്ങൾക്കും തയ്യാറാകാറുണ്ട് താരങ്ങൾ. കരിയറിൻ്റെ പീക്കിൽ നിന്നിട്ടും ഭാഗ്യം പോരെന്ന തോന്നലിൽ പേര് മാറ്റത്തിനൊരുങ്ങുകയാണ് അല്ലു അർജുൻ എന്നാണ് വിവരം.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 7:00 pm

കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം, 4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം നൽകി; ഒറ്റത്തവണയായി വിതരണം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 2020 ഡിസംബറിലാണ് കെഎസ്ആർടിസിയിൽ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവൻ ശമ്പളം കൊടുത്തത്. മാസം ആദ്യം ശമ്പളം എന്ന കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യം നടപ്പാകുന്നു. ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നൽകുന്നതും ഇനി പഴങ്കഥയാവുമെന്ന് കഴിഞ്ഞ മാസമാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ജീവനക്കാര്‍ക്ക്വാക്ക് നല്‍കിയത്. 10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. സർക്കാർ നിലവിൽ നൽകുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടർന്നും നൽകും. ഇത് ഓവർഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളിൽ അടച്ചുതീർക്കാനാണ് പദ്ധതി. മുമ്പും ഓവർഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആർടിസി നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ ഇത്തവണ പദ്ധതി നടത്താമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:53 pm

എന്തുതരം ഭാഷയാണിത്? പോക്സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിൽ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ വിമർശനം

ദില്ലി: കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂ ട്യൂബർ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം കോടതി വിമർശിച്ചത്. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട യൂ ട്യൂബർക്ക് ഉപയോഗിക്കാൻ പറ്റിയ ഭാഷയാണോ ഇതെന്നുംസമൂഹത്തിൽ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.അതേസമയം, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ സൂരജ് പാലക്കാരനെതിരെയുള്ള നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സൂരജ് പാലക്കാരനായിഅഭിഭാഷകന്‍ അഡോള്‍ഫ് മാത്യു ഹാജരായി. 'എന്നെ റൂമിൽ ഭക്ഷണം തരാതെ പൂട്ടിയിട്ടു, കയ്യും കാലും കെട്ടിയിട്ടു'; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി; 'ഹർജി പ്രശസ്തിക്കുവേണ്ടി, ഉദ്ദേശ ശുദ്ധിയിൽ സംശയം'

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:47 pm

'സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധിയില്ല'; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രുക്കളെന്ന് എം എ ബേബി

മധുര: സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി. താൻ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെയും പാർട്ടിയുടെയും ശത്രുക്കൾ ആണെന്നും എം എ ബേബി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പാർട്ടി കൂട്ടായ നേതൃത്വത്തിൽ മുന്നോട്ട് പോകും. തുടർച്ച ഉറപ്പാക്കുകയും പുതുനിരയെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്ന് എം എ ബേബി കൂട്ടിച്ചേർത്തു.‍ പാർട്ടി കോൺഗ്രസിന് നാളെ തുടക്കം എം എ ബേബി സിപിഎം ജനറൽ സെക്രട്ടറി ആകാനുള്ള സാധ്യതയേറുമ്പോൾ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ നാളെ തുടക്കമാകും. മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ദാവലെയുടെ പേരും പാർട്ടി പരിഗണനയിലുണ്ട്. പി ബിയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ പേര് വേണ്ട എന്നാണ് തീരുമാനമെങ്കിലും വനിത പ്രാധിനിധ്യം കൂട്ടാൻ തീരുമാനിച്ചാൽ കെ കെ ശൈലജ എത്തിയേക്കും. അതേസമയം സിപിഎമ്മിന് വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകുമെന്ന പ്രചാരണം തള്ളിയ ബൃന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയുമെന്നും വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:30 pm

ഇനി അടുക്കള വൃത്തിയാക്കുന്നത് ബോറൻ പണിയാകില്ല; ഇതാ ചില പൊടിക്കൈകൾ 

രാത്രി ഉറങ്ങുന്നതിന് മുമ്പ് അടുക്കളയിൽ എല്ലാം വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യം തന്നെയാണ്. കാരണം രാവിലെ മുതൽ ഉപയോഗിച്ച പാത്രങ്ങൾ ഉൾപ്പടെ ബാക്കി വന്ന ഭക്ഷണങ്ങൾവരെ കളഞ്ഞ് വൃത്തിയാക്കേണ്ടതായി വരും. ഇത് എല്ലാ വീടുകളിലേയും സ്ഥിരം കാഴ്ചയാണ്. എല്ലാംപൂർണമായും വൃത്തിയാക്കാതെ പോയാൽ അടുത്ത ദിവസം അടുക്കള ജോലി കൂടുതൽ ഭാരമാവുകയും ചെയ്യുന്നു. എന്നാൽ എന്നും ചെയ്യുന്ന രീതികൾ ഒന്ന് മാറ്റിപിടിച്ചാൽ രാത്രിയിലെ അടുക്കള ജോലി എളുപ്പത്തിൽ തീർക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ. അടുക്കളയിലെ പ്രതലങ്ങൾ വൃത്തിയാക്കാം പലതരത്തിലുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതുകൊണ്ട് തന്നെ കറയും അണുക്കളും അത്രത്തോളം ഉണ്ടാവുന്നു. അടുക്കളയിലെ സിങ്കിലാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്ന സ്ഥലം. എന്നാൽ സിങ്കിൽ മാത്രമല്ല അടുക്കളയിലെ കൗണ്ടർടോപുകൾ പോലെയുള്ള പ്രതലങ്ങളിലും കറയും അഴുക്കും ഉണ്ടാവാനും അണുക്കൾ പെരുകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ആദ്യം വൃത്തിയാക്കേണ്ടതും ഈ സ്ഥലങ്ങളാണ്. നിലമടിച്ചുവാരാം പൊടിപടലങ്ങളും അഴുക്കും അടിഞ്ഞുകൂടുന്നതുകൊണ്ട് തന്നെ ഇടക്ക് നിലം അടിച്ചുവാരുന്നത് ഒരുപരിധിവരെ ജോലി ഭാരം കുറയ്ക്കുന്നു. ഒരുമിച്ചടിക്കുമ്പോൾ മാലിന്യങ്ങൾ കൂടുകയുംഎളുപ്പത്തിൽ വൃത്തിയാക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ചവറുകൾ വീഴുമ്പോൾ തന്നെ നിലം അടിച്ചുവരാണ് ശ്രദ്ധിക്കണം. പാത്രങ്ങൾ കഴുകി വൃത്തിയാക്കാം ഓരോ സമയത്തും ഉപയോഗിക്കുന്ന പാത്രങ്ങൾ അപ്പോൾ തന്നെ കഴുകി വെച്ചാൽ ജോലി എളുപ്പമാകും. ഓരോ തവണ ഉപയോഗിക്കുന്ന പാത്രങ്ങളും കൂട്ടിയിടുകയാണെങ്കിൽ അവ വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ദുർഗന്ധമുണ്ടാവുകയും ചെയ്യുന്നു. ഇത് ജോലിഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദുർഗന്ധമകറ്റാം എത്രയൊക്കെ അടുക്കള വൃത്തിയാക്കിയിട്ടാലും ദുർഗന്ധങ്ങൾ പോകണമെന്നില്ല. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ ഈ എളുപ്പ വഴികൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. ബാക്കി വന്ന ഭക്ഷണങ്ങൾ അടുക്കളയിൽ തന്നെ സൂക്ഷിക്കാതെ അവ കളയുകയോ അല്ലെങ്കിൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. ഭക്ഷണങ്ങളിൽ നിന്നും മാത്രമല്ല അടഞ്ഞുപോയ അടുക്കള സിങ്കിൽനിന്നും ദുർഗന്ധങ്ങൾ വരാറുണ്ട്. ഇവ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപണികൾ നടത്തിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താം; ഇത്രയേ ചെയ്യാനുള്ളൂ

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:28 pm

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവം; നിർണായകമായി സിസിടിവി ദൃശ്യം, കാറും ഡ്രൈവറും കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് വടകര കുറുമ്പയിൽ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. മാർച്ച് പതിനാലിന് കക്കട്ട് സ്വദേശികളായ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കേസിലാണ് നടപടി. കല്ലാച്ചി സ്വദേശി മുഹമ്മദ് മുഷായേലിനെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. മാർച്ച് 14 വൈകീട്ട് അഞ്ചരയോടടുത്ത നേരത്തായിരുന്നു സംഭവം. കക്കട്ട് സ്വദേശികളായ സജിത്, സുധി എന്നിവർ വടകരയിൽ നിന്ന് ആയഞ്ചേരിക്ക് പോവുമ്പാഴാണ് കാർ സ്കൂട്ടറിലിടിച്ചത്. ഇരുവരും പരിക്കുപറ്റി ചികിത്സയിലായിരുന്നു. സിസിടിവികൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. 'എന്നെ റൂമിൽ ഭക്ഷണം തരാതെ പൂട്ടിയിട്ടു, കയ്യും കാലും കെട്ടിയിട്ടു'; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:23 pm

മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മൃതദേഹത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണങ്ങളിൽ അത് ഒരു സ്ത്രീയുടേതാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സംശയിച്ച് ഒരു കുവൈത്ത് പൗരനെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കൊണ്ടുപോയി അബ്ദാലിക്കും മുത്‌ലയ്ക്കും ഇടയിലുള്ള മരുഭൂമിയിൽ ഉപേക്ഷിച്ചതെന്നും അന്വേഷണത്തിൽ സൂചനയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടെന്നും അക്രമം നടന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ച് പോകുന്നതിന് മുൻപ് പ്രതി തന്റെ വാഹനം സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയതായി സംശയിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്തുനിന്നും ഫോറൻസിക് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മരണ കാരണവും സമയവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. അന്വേഷണവും നിയമനടപടികളും പൂർത്തിയാക്കുന്നതിനായി ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. read more: സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:15 pm

ജര്‍മ്മന്‍ യുവതിയെ ചതിച്ചു! ലിഫ്റ്റ് കൊടുത്ത് കാറില്‍ കറക്കം, പിന്നീട് പീഡനം; പ്രതിക്ക് വേണ്ടി തിരച്ചിൽ

ഹൈദരാബാദ്: സുഹൃത്തിനെ കാണാന്‍ ജര്‍മ്മനിയില്‍ നിന്നെത്തിയ 25 കാരി ബലാത്സംഗത്തിന് ഇരയായി. ഹൈദരാബാദിലാണ് ജര്‍മ്മന്‍ പൗരയ്ക്ക് നേരെ ക്രൂരമായ അതിക്രമം ഉണ്ടായത്. ജര്‍മ്മനിയില്‍ ഒപ്പം പഠിച്ചിരുന്ന ഇന്ത്യന്‍ സുഹൃത്തിനെ കാണാനാണ് യുവതിയും മറ്റൊരു ആണ്‍ സുഹൃത്തും ഇന്ത്യയിലെത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയും അയാളുടെ അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിക്കും സുഹൃത്തിനും ലിഫ്റ്റ് ഓഫര്‍ ചെയ്യുകയായിരുന്നു. ലിഫ്റ്റ് സ്വീകരിച്ച ഇവര്‍ മണിക്കൂറുകളോളം കാറില്‍ പ്രതിക്കും പ്രായപൂര്‍ത്തിയാവാത്ത മറ്റ് അഞ്ചുപേര്‍ക്കൊപ്പവും സ്ഥലങ്ങള്‍ ചുറ്റിക്കണ്ടു. ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിന് ഇരയായത്. കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത അഞ്ച് സുഹൃത്തുക്കളെയും യുവതിയുടെ സുഹൃത്തിനേയും പ്രതി കാറില്‍ നിന്ന് ഇറക്കിവിട്ടു. പിന്നീട് തിരക്കില്ലാത്ത ഓഴിഞ്ഞ പ്രദേശത്തേക്ക് വളരെ വേഗത്തില്‍ കാറോടിച്ച് പോയി. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലമാണ് എന്ന് പറഞ്ഞാണ് വിജനമായ സ്ഥലത്തേക്ക് ഇയാള്‍ പോയത്. തുടര്‍ന്ന് യുവതിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഉടനെ തന്നെ യുവതി പൊലീസിനെ വിവരം അറിയിച്ചു. നിലവില്‍ പൊലീസ് പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്. ഇയാളുടെ കാറ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. യുവതി കൂട്ടബലാത്സംഗത്തിനാണ് ഇരയായത് എന്ന വാര്‍ത്തപുറത്തു വന്നിരുന്നു. എന്നാല്‍ പ്രതി ഒറ്റയ്ക്കാണ് പീഡനം നടത്തിയതെന്നും കൂട്ട ബലാത്സംഗം ആയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. Read More: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, പരിശോധനയില്‍ 5 മാസം ഗർഭിണി; 12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:09 pm

ബി​ഗ് ടിക്കറ്റ് ഏപ്രിൽ പ്രൊമോഷനുകൾ എത്തി! 25 മില്യൺ ദിർ​ഹം ​ഗ്രാൻഡ് പ്രൈസ്, ഒത്തിരി സമ്മാനങ്ങൾ

ബി​ഗ് ടിക്കറ്റ് ഏപ്രിൽ പ്രൊമോഷൻ തരുന്നത് വമ്പൻ സമ്മാനങ്ങൾ. 25 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ചതോറും ക്യാഷ് സമ്മാനങ്ങൾ, ബി​ഗ് വിൻ മത്സരം , ലക്ഷ്വറി കാറുകൾ... ഈ മാസം തീർച്ചയായും മിസ് ചെയ്യരുത്. കൂടാതെ ഇനിയും ആവേശം വിതറാൻ മാസം മുഴുവൻ 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് സൗജന്യം! എല്ലാ ആഴ്ച്ചയും അഞ്ച് ഭാ​ഗ്യശാലികൾക്ക് AED 150,000 വീതം നേടാം. ഏപ്രിൽ മാസം വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ വ്യാഴാഴ്ച്ചകളിലും വിജയികളെ പ്രഖ്യാപിക്കും. നിങ്ങളുടെ മേൽ സ്പോട്ട്ലൈറ്റ് പതിക്കണമെന്ന് ആ​ഗ്രഹിക്കുന്നോ? ബി​ഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ ഒന്ന് മുതൽ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മെയ് 3-ന് നടക്കുന്ന ​ലൈവ് ഡ്രോയിൽ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾനേടാം. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. മെയ് ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അവസാനഘട്ടത്തിലെത്തിയവരുടെ പേരുകൾ വെളിപ്പെടുത്തും. ഇത്തവണ വലിയ സ്വപ്നം കാണുന്നവർക്ക് രണ്ട് ലക്ഷ്വറി കാറുകളും നേടാം. മെയ് 3-ന് റേഞ്ച് റോവർ വെലാർ കാറും ജൂൺ മൂന്നിന് BMW M440i കാറും സ്വന്തമാക്കാം. ടിക്കറ്റുകൾക്ക് സന്ദർശിക്കൂ www.bigticket.ae അല്ലെങ്കിൽ ഇനി പറയുന്ന വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ എത്തൂ: Zayed International Airport and Al Ain Airport. The weekly E-draw dates: Week 1: 1st – 9th April & Draw Date – 10th April (Thursday) Week 2: 10th – 16th April & Draw Date – 17th April (Thursday) Week 3: 17th – 23rd April & Draw Date- 24th April (Thursday) Week 4: 24th – 30th April & Draw Date- 1st May (Thursday)

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 6:02 pm

മധുര മാരിയറ്റ് ഹോട്ടൽ 6ദിനം മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസാകും, പിണറായിയും മന്ത്രിമാരും പാർട്ടി കോൺഗ്രസിനെത്തി

മധുര: സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിലെത്തി. മധുര മാരിയറ്റ് ഹോട്ടൽ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിലെത്തി. തമിഴ്നാട് സർക്കാരിന്‍റെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഗാർഡ് ഓഫ് ഓർഡർ നൽകിയാണ് പൊലീസ് സ്വീകരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുര എം പി സു വെങ്കിടേശന്‍ എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് പാർട്ടി ഘടകവും കേരള മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. സി പി എമ്മിന്റെ മന്ത്രിമാരിൽ വീണ ജോർജ്ജും വി അബ്ദുറഹിമാൻ ഒഴികെയുള്ള ഒമ്പത് മന്ത്രിമാർ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടി നേതാക്കൾ പണമുള്ളവർക്കൊപ്പം; ബൂർഷ്വാ പാർട്ടികളെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങൾ നേടാൻ ശ്രമമെന്ന് സിപിഎം 24 ആം പാർട്ടി കോൺഗ്രസിന് മധുരയിൽ നാളെയാണ് തുടക്കമാകുക. സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്ന തോടുകൂടിയാണ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് തുടക്കമാവുക. പുതിയ ജനറൽ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് തന്നെയായിരിക്കും പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുക. സി പി എം ജനറൽ സെക്രട്ടറി ആകാനുള്ള സാധ്യതയിൽ എം എ ബേബിയാണ് മുന്നിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ദാവലെയുടെ പേരും പാർട്ടി പരിഗണനയിലുണ്ട്. കേന്ദ്ര നേതൃത്വത്തിൽ സംഘടനാ ചുമതല വഹിക്കുന്ന മുതിർന്ന നേതാവ് എന്നതാണ് എം എ ബേബിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയേറ്റുന്നത്. കേരള നേതൃത്വത്തിനും ബേബിയോട് ഇപ്പോൾ കാര്യമായ അകൽച്ചയില്ല എന്നതും ഗുണമായേക്കും. മഹാരാഷ്ട്രയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയതാണ് അശോക് ദാവലെക്ക് ഗുണമായിട്ടുള്ളത്. പി ബിയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ പേർ വേണ്ട എന്നാണ് തീരുമാനം എങ്കിലും വനിത പ്രാധിനിധ്യം കൂട്ടാൻ തീരുമാനിച്ചാൽ കെ കെ ശൈലജ എത്തിയേക്കും. അതേസമയം സി പി എമ്മിന് വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകുമെന്ന പ്രചാരണം തള്ളിയ ബ്രിന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും എന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു. തുടർന്നും ഇളവ് നൽകുന്നതിൽ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. ബംഗാൾ ഘടകത്തിന് അസ്വാരസ്യം ഉണ്ടെങ്കിലും പി ബിയിൽ എതിർക്കാൻ ഇടയില്ല. മണിക് സർക്കാർ സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, പി രാമകൃഷ്ണൻ, ബ്രിന്ദ കാരാട്ട് അടക്കം നേതൃ നിരയിൽ നിന്ന് 7 പേര് ഇക്കുറി ഒഴിഞ്ഞേക്കുമെന്നാണ് വ്യക്തമാകുന്നത്. പകരം കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളി വിജു കൃഷ്ണൻ, യൂ വാസുകി, മറിയം ദാവളെ, ബംഗാളിൽ നിന്ന് സുജൻ ചക്രവർത്തി, ത്രിപുരയിൽ നിന്ന് മണിക്ക് സർക്കാരിന്റെ പകരക്കാരൻ ആയി ജിതേന്ദ്ര ചൗധരി, സുഭാഷിണി അലിക്ക് പകരം കേരളത്തിൽ നിന്ന് വനിതയെ പരിഗണിച്ചാൽ കെ കെ ശൈലജയും പി ബിയിൽ എത്തിയേക്കും. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:59 pm

മൊബൈലിലേക്ക് പകര്‍ത്താന്‍ 20 രൂപ; പാപ്പിനിശ്ശേരിയില്‍ 'എമ്പുരാന്‍' വ്യാജ പതിപ്പ് പിടികൂടി

കണ്ണൂര്‍: വാര്‍ത്തകളില്‍ സജീവമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് വില്‍പനയ്ക്ക്. കണ്ണൂർ പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് കണ്ടെത്തിയത്. സ്വകാര്യ ജനസേവന കേന്ദ്രവുമാണ് ഇത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എമ്പുരാന്‍റെ വ്യാജ പതിപ്പ് ആവശ്യക്കാര്‍ക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ഇവിടെനിന്ന് പകര്‍ത്തി കൊടുത്തിരുന്നു. 20 രൂപ മുതലാണ് ഇതിനായി ഈടാക്കിയിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരിക്കെതിരെ വളപട്ടണം പൊലീസ് കേസെടുക്കും. മാര്‍ച്ച് 27 ന് ലോകവ്യാപകമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പല വെബ് സൈറ്റുകളിലും എത്തിയിരുന്നു. സൈബര്‍ പൊലീസ് പല സൈറ്റുകളില്‍ നിന്നും വ്യാജ പതിപ്പിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തിരുന്നു. അത്തരത്തില്‍ എത്തിയ ലിങ്കുകള്‍ ഡൗൺ‍ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അത്തരത്തിലുള്ള നടപടിയാണ് പാപ്പിനിശ്ശേരിയില്‍ നടന്നിരിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം സമീപ ദിവസങ്ങളില്‍ ഉള്ളടക്കം ഉയര്‍ത്തിയ വിവാദത്താലും സജീവ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തിലെ ഉള്ളടക്കത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ചിത്രത്തിനും പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കുമെതിരെ നിരന്തരം ലേഖനങ്ങള്‍ വന്നു. അതേസമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ സ്വമേധയാ റീസെന്‍സറിംഗിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. റീസെന്‍സേര്‍ഡ് പതിപ്പ് നാളെ മുതല്‍ തിയറ്ററുകളില്‍ എത്തും. 24 കട്ടുകളാണ് ചിത്രത്തില്‍ വരുത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ദൈര്‍ഘ്യം 2 മിനിറ്റ് 8 സെക്കന്‍ഡ് മാത്രമേ കുറഞ്ഞിട്ടുള്ളൂ. ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:58 pm

കൊടും ക്രൂരത! പത്തനംതിട്ടയിൽ കിടപ്പു രോഗിയായ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയിൽ

പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാൽസംഗശ്രമം നടത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കോന്നി പൊലീസ്. കോന്നി വി കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് അറസ്റ്റിലായത്. സ്ത്രീകളെ ഉടുവസ്ത്രം ഉയർത്തിക്കാട്ടുന്നത് ഉൾപ്പെടെ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചകയറിയ ഇയാൾ, സ്വന്തമായി പ്രാഥമിക കൃത്യങ്ങൾ പോലും നിവർത്തിക്കാൻ കഴിയാതെ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വൃദ്ധയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് മകൾക്കൊപ്പമാണ് താമസം. ഈ സമയം മകൾ വീട്ടിൽ ഇല്ലായിരുന്നു. വീട്ടിൽ സ്വാതന്ത്ര്യമുള്ള പ്രതി മുമ്പും ഇവിടെ വന്നിട്ടുണ്ട്. ബ്രെഡുമായി എത്തിയ ഇയാൾ, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇയാളെ അവർ തള്ളിമാറ്റാൻ ശ്രമിക്കവേ, സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു വേദനിപ്പിക്കുകയും, പിടിവലിയ്ക്കിടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇടതുകൈക്ക് ഉൾപ്പെടെ പരിക്കേറ്റു. അലർച്ചയും ബഹളവും കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. ബലാൽസംഗശ്രമത്തിനിടെ പരിക്കുപറ്റി ആശുപത്രിയിലാണെന്ന വിവരപ്രകാരം, വയോധികയുടെ മൊഴിയെടുത്ത കോന്നി പൊലീസ്, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പൊലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ സംഭവ ശേഷം മുങ്ങിയ പ്രതിയെ വകയാറിൽ നിന്നും ഇന്നലെ രാവിലെ 10 ന് കസ്റ്റഡിയിലെടുത്തു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും, മറ്റ് നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിനൊപ്പം, എസ് ഐ പ്രഭ, പ്രോബെഷൻ എസ് ഐ ദീപക്, സി പി ഓ മാരായ അരുൺ, റോയ്, അഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത് തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണം: രാഹുൽ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:55 pm

മമ്മൂട്ടിക്കൊപ്പം ബോക്സ് ഓഫീസ് ഫൈറ്റിന് ബേസിൽ, നസ്‌ലെൻ; ഈ മാസത്തെ തിയേറ്റർ, ഒടിടി റിലീസുകൾ

റിലീസുകൾ നന്നേ കുറവുള്ള മാർച്ച് പിന്നിട്ട് ഏപ്രിൽ മാസത്തിലേയ്ക്ക് കടക്കുമ്പോൾ നിരവധി ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. മാർച്ച് മാസത്തെ പ്രധാനപ്പെട്ട റിലീസ് പൃഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ ആയിരുന്നു. മമ്മൂട്ടി ചിത്രം ബസൂക്ക ഉൾപ്പെടെ വിഷു- വേനൽ അവധി മുന്നിൽകണ്ട് നിരവധി ചിത്രങ്ങൾ ഏപ്രിലിൽ എത്തുകയാണ്. 'ആഭ്യന്തര കുറ്റവാളി'യാണ് ഏപ്രിൽ മാസത്തെ ആദ്യത്തെ റിലീസ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി.' സേതുനാഥ് പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ ഏപ്രിൽ മൂന്നിന് തിയേറ്ററുകളിലെത്തും. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ലൗലിയിൽ ഈച്ചയാണ് നായികയായി എത്തുന്നത്. വേനലവധിക്കാലത്ത് കുട്ടികളെ ലക്ഷ്യമിട്ടെത്തുന്ന ത്രി ഡി ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ എത്തും. മമ്മൂട്ടിയുടേതായി അടുത്ത് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏപ്രിൽ 10ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസും ഏപ്രിൽ റിലീസാണ്. വിഷു റിലീസ് ആയി തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 25നെത്തുന്ന ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി, അനുപമ പരമേശ്വരൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പെറ്റ് ഡിക്റ്ററ്റീവ് എന്നിവയാണ് മലയാളത്തിൽ നിന്ന് തിയേറ്ററുകളിൽ എത്തുന്ന പ്രധാന റിലീസുകൾ. മലയാളം ഇതര ഭാഷകളിൽ അജിത് കുമാർ നായകനാകുന്ന തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ പത്തിനെത്തും. സണ്ണി ഡിയൊൾ നായകനാകുന്ന ജാട്ടും ഏപ്രിൽ പത്തിനാണ് തിയേറ്ററുകളിൽ എത്തുക. തമന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒഡെല 2 ഏപ്രിൽ 17, തമിഴ് ചിത്രം കലിയുഗം ഏപ്രിൽ 18 എന്നിങ്ങനെ തിയേറ്ററുകളിൽ എത്തും. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ എത്തുന്ന തമിഴ് ചിത്രം ടെസ്റ്റ് ഏപ്രിൽ 4ന് നേരിട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഇതരഭാഷാ ചിത്രങ്ങളിൽ മലയാളികൾ ശ്രദ്ധിക്കുന്ന മറ്റൊരു ചിത്രം മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കണ്ണപ്പയാണ്. ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ഒരു പ്രധാന എപ്പിസോഡിൽ ഏറെ പ്രാധാന്യത്തോടെ വരുന്ന വിഎഫ്എക്സ് പൂർത്തിയാക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരുമെന്ന് അറിയിച്ച് സിനിമയുടെ റിലീസ് നീട്ടിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അനുഷ്ക ഷെട്ടിയുടെ ഗാട്ടി ഏപ്രിൽ 18നെത്തുമെന്ന് അറിയിച്ചെങ്കിലും റിലീസ് നീളാനാണ് സാധ്യത. ചൈനീസ് അനിമേഷൻ ചിത്രം നെസ 2 ആ​ഗോള ബോക്സ് ഓഫീസിൽ റെക്കോഡുകൾ തീർത്ത ശേഷം ഇന്ത്യയിൽ റിലീസിനെത്തുന്നത് ഏപ്രിൽ 25നാണ്. ഒടിടി റിലീസുകളിൽ വലിയ സാമ്പത്തിക വിജയം നേടിയ ബോളിവുഡ് ചിത്രം ഛാവ ഏപ്രിൽ 11ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. സൗബിൻ ഷാഹി‍‍ർ, ബേസിൽ ജോസഫ് ചിത്രം പ്രാവിൻകൂട് ഷാപ്പ് ഏപ്രിൽ 11ന് സോണി ലിവിൽ എത്തും. ഡെവിൾ മെ ക്രൈ സീസൺ വൺ ഏപ്രിൽ മൂന്ന്, ഹൗ ടു സെൽ ഡ്രഗ്സ് ഓൺലൈൻ സീസൺ ഫോർ ഏപ്രിൽ 8, ബ്ലാക്ക് മിറർ സീസൺ സെവൺ ഏപ്രിൽ 10, യെങ് ഷെൽഡൻ സീസൺ 7 ഏപ്രിൽ 15, യു സീസൺ 5 ഏപ്രിൽ 24 എന്നിവയാണ് പ്രേക്ഷകർ നെറ്റ്ഫ്ലിക്സിൽ കാത്തിരിക്കുന്ന സീരീസുകൾ. ആമസോൺ പ്രൈം വീഡിയോയിൽ ഏപ്രിൽ മൂന്നിനാണ് ദി ബോണ്ട്സ് മാൻ സീരീസ് എത്തുക. ഏപ്രിൽ പത്തിന് ജി20 സ്ട്രീമിങ് ആരംഭിക്കും. സ്റ്റാർ വാർസ്: അൻഡോർ സീസൺ 2 ജിയോ ഹോട്ട്സറ്റാറിൽ ഏപ്രിൽ 22 മുതൽ ലഭ്യമാകും.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:55 pm

സിഎൻജി വില കൂടും, കാരണം ഇത്, തൊട്ടാൽ പൊള്ളുമോ? ആശങ്കയിൽ വാഹന ഉടമകൾ

ഇന്ത്യ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വർദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യ ആഭ്യന്തരമായി പഴയ പാരമ്പര്യ പാടങ്ങളിൽ നിന്ന് ഉൽ‌പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില വർദ്ധിപ്പിച്ചത്. ഇതുകാരണം വരും ദിവസങ്ങളിൽ കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ് (സി‌എൻ‌ജി) വിലയിൽ വർദ്ധനവ് ഉണ്ടായേക്കാം. എപിഎം ഗ്യാസ് വില ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 6.75 ഡോളറായി ഉയർത്തിയതായി എണ്ണ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ ബാധകമാകും. ഇത് സിഎൻജി വില വർദ്ധനവ് അടുത്തുവരുന്നതിന്റെ സൂചനയാണ്. സിഎൻജി, വൈദ്യുതി, വളങ്ങൾ എന്നിവയുടെ ഉൽപാദനത്തിന് ഗ്യാസ് അത്യാവശ്യമായതിനാൽ ഈ നീക്കം അവയുടെ വില വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, എപിഎം ഗ്യാസ് വില ഒരു മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 6.50 ഡോളറിൽ നിന്ന് 6.75 ഡോളറായി ഉയർത്തിയതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് വിഭാഗത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. പൊതുമേഖലാ കമ്പനികളായ ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നിവയ്ക്ക് അനുവദിച്ച ഖനന കേന്ദ്രങ്ങളിൽ നിന്നാണ് എപിഎം വാതകം ഉത്ഭവിക്കുന്നത്. എപിഎം ഗ്യാസ് പല കാര്യങ്ങളിലും ഉപയോഗിക്കുന്നു. പൈപ്പുകൾ വഴി വീടുകളിൽ എത്തുന്ന പാചക വാതകത്തിന് (പിഎൻജി) ഇത് ഉപയോഗിക്കുന്നു. കൂടാതെ, വാഹനങ്ങൾ ഓടിക്കാൻ ഉപയോഗിക്കുന്ന സിഎൻജി നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു. ഇതിനുപുറമെ, വളം, വൈദ്യുതി എന്നിവ നിർമ്മിക്കുന്നതിലും എപിഎം വാതകം ഉപയോഗിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എപിഎം ഗ്യാസിന്റെ വിലയിലെ ആദ്യ വർധനവാണിത്. സർക്കാർ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഈ വർദ്ധനവ്. 2023 ഏപ്രിലിൽ ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഒരു സുപ്രധാന തീരുമാനം എടുത്തിരുന്നു. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ മൊത്തവില, അസംസ്‍കൃത എണ്ണയുടെ പ്രതിമാസ ശരാശരി ഇറക്കുമതി വിലയുടെ 10% ആയി നിശ്ചയിക്കാൻ അവർ സമ്മതിച്ചിരുന്നു. ഇതിനായി ഒരു വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ, ഗ്യാസിന്റെ ഏറ്റവും കുറഞ്ഞ വില ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (MMBTU) നാല് ഡോളർ ആയും പരമാവധി വില 6.5 ഡോളർ ആയും നിശ്ചയിക്കുമെന്ന് പറഞ്ഞിരുന്നു. 2027-ൽ നിയമങ്ങൾ പൂർണ്ണമായും മാറ്റുന്നതുവരെ എല്ലാ വർഷവും യൂണിറ്റിന് 0.50 ഡോളർ വർദ്ധനവ് ഉണ്ടാകുമെന്നും സർക്കാർ തീരുമാനിച്ചിരുന്നു. പിന്നീട് മന്ത്രിസഭ ഈ ശുപാർശ മാറ്റി. രണ്ട് വർഷത്തേക്ക് നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി. അതിനുശേഷം, ഓരോ വർഷവും 0.25 ഡോളർ വർദ്ധനവുണ്ടാകും. 2025 ഏപ്രിൽ ഒന്നുമുതൽ ഏപ്രിൽ 30 വരെ എപിഎം ഗ്യാസിന്റെ വില ക്രൂഡ് ഓയിലിന്റെ വിലയിൽ 10% സൂചിക നിരക്കിൽ യൂണിറ്റിന് $7.26 ആയിരിക്കേണ്ടതായിരുന്നുവെന്ന് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) പറഞ്ഞു, എന്നാൽ അതിന് ഒരു പരിധി ഉണ്ടായിരുന്നു. അതിനാൽ വില പരിധി യൂണിറ്റിന് $6.50 ൽ നിന്ന് $6.75 ആയി ഉയർത്തി. ഈ പരിധി 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ ബാധകമായിരിക്കും. അടുത്ത വർഷം ഏപ്രിലിൽ യൂണിറ്റിന് 0.25 ഡോളറിന്റെ വർദ്ധനവ് കൂടി ഉണ്ടാകും.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:54 pm

വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. അച്ഛൻ ജോഷി വിദേശത്താണ്. അമ്മ ജാസ്മിന്റെ വീട്ടിലാണ് ഇവർ കുറച്ച് നാളായി താമസിക്കുന്നത്. വീടിനോട് ചേർന്നുള്ള തോടിലേക്ക് കളിക്കുമ്പോൾ കുട്ടി വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോട്. ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തിൽ വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:53 pm

'എന്നെ റൂമിൽ ഭക്ഷണം തരാതെ പൂട്ടിയിട്ടു, കയ്യും കാലും കെട്ടിയിട്ടു'; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോഴിക്കോട്: ലഹരിക്കടത്തിന് സ്ത്രീകളെ മറയാക്കുന്നുവന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് അടിവാരത്തെ 32കാരി. ലഹരിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷിജാസ് എന്ന യുവാവ് കെണിയില്‍പ്പെടുത്തി തടവില്‍ പാര്‍പ്പിച്ചെന്നും തന്നെ മറയാക്കി ലഹരി വില്‍പന നടത്തിയെന്നും യുവതി ആരോപിച്ചു. ജയിലിലുളള ഷിജാസ് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണിയെന്ന് യുവതിയും മാതാവും പറ‍‍യുന്നു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള ലഹരിക്കടത്തിന്‍റെ പ്രധാന ഇടത്താവളമായി താമരശേരി മാറുകയും ചുരവും അടിവാരവും കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ച ലഹരി വില്‍പന സംഘങ്ങള്‍ സ്വന്തം വീട്ടിലുളളവര്‍ക്കു നേരെ പോലും കത്തി പായിക്കുന്ന നിലയിലേക്കെത്തിയതോടെയുമാണ് ഈ ഭീഷണിക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയത്. ഇതോടെ ലഹരി സംഘത്തിന്‍റെ കെണിയില്‍പെട്ടവരും ഭീഷണി നേരിടുന്നവരുമെല്ലാം അനുഭവങ്ങള്‍ ഒന്നൊന്നായി തുറന്നു പറയുകയാണ്. അയല്‍വാസിയും സുഹൃത്തുമായിരുന്ന യുവാവ് ലഹരിയുടെ കെണിയില്‍ പെടുത്തി തന്നോട് കാട്ടിയ ക്രൂരതകളെക്കുറിച്ച് പറയുകയാണ് അടിവാരം സ്വദേശിയായ 32കാരി. തന്നെ മുറിയിൽ പൂട്ടിയിട്ടാണ് അവര്‍ ആവശ്യം വരുമ്പോള്‍ കാറിൽ കൊണ്ടുപോയതെന്നും ലഹരി കടത്തിനാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. ഭക്ഷണം തരാതെയാണ് മുറിയിൽ പൂട്ടിയിട്ടത്. പുറത്തുപോകാതിരിക്കാൻ വസ്ത്രങ്ങള്‍ വരെ അവര്‍ മാറ്റിയിട്ടിരുന്നു. കയ്യും കാലും കെട്ടിയിട്ടു. അവര് പോകുമ്പോള്‍ എന്നെയും വാഹനത്തിൽ നിര്‍ബന്ധിച്ച് കൊണ്ടുപോവുമായിരുന്നു. വാഹനത്തിൽ സ്ത്രീയുണ്ടെങ്കിൽ പിടിയിലാകില്ലെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. ഈങ്ങാപ്പുഴയില്‍ അമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറുമെല്ലാം ഷിജാസിന്‍റെ സംഘത്തില്‍ പെട്ടവരാണെന്നും താമരശേരി ചുരത്തില്‍ അപകടത്തില്‍ പെട്ട ജീപ്പില്‍ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും യുവതി ആരോപിച്ചു. യുവതി ആരോപിക്കുന്ന ഷിജാസിനെ ജനുവരി 25ന് 113 ഗ്രാം എംഡിഎംഎയുമായി താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാള്‍ പുറത്തിറങ്ങിയാൽ വധിക്കുമെന്ന് ഭീഷണിയുണ്ടെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. ലഹരിസംഘങ്ങളുടെ ഭീഷണി ശക്തമാകുമ്പോഴും പൊലീസ് നടപടി പേരിനു മാത്രമായി പോകുന്നതായി അടിവാരത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഷിജാസിനെതിരായ ലഹരി കേസില്‍ യഥാസമയം നടപടിയെടുത്തതായി പറഞ്ഞ താമരശേരി പൊലീസ് പക്ഷേ, തടവില്‍ പാര്‍പ്പിച്ചതടക്കം യുവതി പറയുന്ന കാര്യങ്ങളില്‍ പരാതി കിട്ടിയിട്ടില്ലെന്നും അറിയിച്ചു. എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വീണ്ടും പരീക്ഷ നടത്താൻ കേരള സര്‍വകലാശാല, പുനപരീക്ഷ ഏഴിന്

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:47 pm

കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത് തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണം: രാഹുൽ ഗാന്ധി

തിരുവനന്തപുരം: തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്ന് രാഹുൽ ഗാന്ധി. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച പോസ്റ്റ്: “If you do not fill the minds of youth with hope, they will fill their veins with dope”. This line resonates deeply because it encapsulates the pain so many young people in Kerala and across the country are forced to endure. Faced with a bleak future, yet burdened with… pic.twitter.com/iPfXoMEGDj — Rahul Gandhi (@RahulGandhi) April 1, 2025 എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നം കുട്ടി ജോസ്, ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോക്ടർ ആദിത്യ രവീന്ദ്രൻ ഹോമിയോപ്പതിക് ഫിസിഷ്യനായ ഡോക്ടർ ഫാത്തിമ അസ്ല എന്നിവരുമായുള്ള സംവാദത്തിലാണ് കേരളത്തിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. ചർച്ചയുടെ വീഡിയോ രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. ദില്ലി കലാപം: ബിജെപി മന്ത്രി കപിൽ മിശ്രയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:37 pm

ഇങ്ങനെ പോയാല്‍ ശരിയാവില്ല! വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈക്ക് വഴി നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ ചെന്നൈ പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് എന്നിവരോട് പരാജയപ്പെട്ടു. ഇപ്പോള്‍ ചെന്നൈക്ക് വിജയവഴിയില്‍ തിരിച്ചെത്താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കെ ശ്രീകാന്ത്. ആര്‍ അശ്വിനെ കൊണ്ട് പവര്‍പ്ലേയില്‍ പന്തെറിയിപ്പിക്കരുതെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളിലൊന്ന്. ഏഴ് മുതല്‍ 18 വരെയുള്ള ഓവറുകളില്‍ അദ്ദേഹത്തെ കൊണ്ട് പന്തെറിയിപ്പിച്ചാല്‍ മതിയെന്നാണ് ശ്രീകാന്ത് പറയുന്നത്. ശ്രീകാന്തിന്റെ വാക്കുകള്‍... ''ജാമി ഓവര്‍ട്ടണിന് പകരം കോണ്‍വെ ടീമില്‍ വരണം. അന്‍ഷുല്‍ കാംബോജിനെയും ഇലവനില്‍ കൊണ്ടുവരണം. അശ്വിന് 7-18 ഓവറുകള്‍ക്കിടയില്‍ നന്നായി പന്തെറിയാന്‍ സാധിക്കും. രവീന്ദ്ര ജഡേജയ്ക്കും നൂര്‍ അഹമ്മദിനുമൊപ്പം പത്ത് ഓവറെങ്കിലും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. രാഹുല്‍ ത്രിപാദിക്ക് പകരം കാംബോജ് കളിക്കണം.'' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ശിവം ദുബെയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ശ്രീകാന്ത് നിര്‍ദേശിച്ചു. ''ശിവം ദുബെയെ ഇലവനില്‍ ഉള്‍പ്പെടുത്തുകയും ആന്ദ്രെ സിദ്ധാര്‍ത്ഥിനെ ഇംപാക്ട് പ്ലെയറായി ഉള്‍പ്പെടുത്തുകയും ചെയ്യണം. മുകേഷ് ചൗധരിയും നല്ലൊരു ഓപ്ഷനാണ്. മുന്‍കാലങ്ങളില്‍ അദ്ദേഹം സിഎസ്‌കെയ്ക്ക് വേണ്ടി നന്നായി പന്തെറിഞ്ഞിട്ടുണ്ട്.'' ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 2027 ഏകദിന ലോകകപ്പ് കളിക്കുമോ? മറുപടിയുമായി വിരാട് കോലി അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ അടുത്ത മത്സരത്തില്‍ ശനിയാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ സ്പിന്‍ അനുകൂലമായ പ്രതലത്തില്‍ റണ്‍സ് വഴങ്ങിയിരുന്നു ചെന്നൈ. ഇതുവരെയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ച ഡല്‍ഹിക്ക് ഉയര്‍ന്ന നിലവാരമുള്ള സ്പിന്നര്‍മാരുണ്ട്. ചെന്നൈ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:31 pm

ഒരു കൊല്ലം മക് ഡൊണാൾഡ്സിൽ നിന്നും ഫ്രീയായി ഭക്ഷണം കഴിച്ചു, സഹായിച്ചത് കൂട്ടുകാരൻ, പോസ്റ്റ് 

വിശ്വസിക്കാൻ പ്രയാസം തോന്നുന്ന അനേകം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. റെഡ്ഡിറ്റിൽ അടുത്തിടെ ഒരാൾ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. മക്ഡൊണാൾഡ്സിൽ നിന്നും എങ്ങനെയാണ് കൊല്ലം മുഴുവനും തനിക്ക് സൗജന്യ ഭക്ഷണവും ഡിസ്കൗണ്ടുകളും കിട്ടിയത് എന്നാണ് ഈ പോസ്റ്റിൽ ഒരാൾ വിശദീകരിക്കുന്നത്. മക്ഡൊണാൾഡ്സിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്ത് വഴി തനിക്ക് സൗജന്യ ഭക്ഷണം കിട്ടി എന്നാണ് ഇയാൾ പറയുന്നത്. ഒരിക്കൽ പോലും താനോ സുഹൃത്തോ പിടിക്കപ്പെട്ടില്ല എന്നും ഇയാൾ പറയുന്നുണ്ട്. കുറ്റബോധമേതും ഇല്ലാതെയാണ് ആ ഓഫറുകൾ സ്വീകരിച്ചത് എന്നും ഇയാൾ പോസ്റ്റിൽ സമ്മതിക്കുന്നു. ചിലപ്പോൾ അഞ്ച് പേരുടെ ഒരു സംഘം പോലും ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു. 'അത് തെറ്റായിരുന്നോ? തനിക്ക് എപ്പോഴും ചിരിയാണ് വന്നിരുന്നത്. ഒരു തരത്തിലും തനിക്ക് അത് മോശമായി തോന്നിയിട്ടില്ല' എന്നാണ് ഇയാൾ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 'മക് റോബിൻഹുഡ് ഓപ്പറേഷനാ'ണ് അവിടെ ജോലി ചെയ്തിരുന്ന തന്റെ സുഹൃത്ത് നടത്തിയത് എന്നും പോസ്റ്റിൽ പറയുന്നു. ഇതൊക്കെ നടക്കുമോ എന്ന് സ്വാഭാവികമായും നമുക്ക് സംശയം തോന്നും അല്ലേ? എന്തായാലും, നിരവധിപ്പേർ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. സമാനമായി പലയിടങ്ങളിൽ നിന്നും സൗജന്യഭക്ഷണം നേടിയിട്ടുണ്ട് എന്നും ഒരുപാടുപേരാണ് പോസ്റ്റിന്റെ കമന്റിൽ പറഞ്ഞിരിക്കുന്നത്. 'തന്റെ ഇളയ സഹോദരൻ ടീനേജറായിരുന്നപ്പോൾ ഡൊമിനോ ആപ്പിൽ ഇതുപോലെ ഒരു കാര്യം കണ്ടെത്തി. എല്ലാ വാരാന്ത്യത്തിലും തന്റെ സുഹൃത്തുക്കളോടൊപ്പം സൗജന്യ പിസ്സകൾ നേടിയെടുത്തിട്ടുണ്ട്' എന്നാണ് ഒരാൾ ഇതിന് കമന്റ് നൽകിയിരിക്കുന്നത്. ഒടുവിൽ ഡൊമിനോ അത് തിരിച്ചറിഞ്ഞ് തിരുത്തുന്നത് വരെ അവർ ഇത് തുടർന്നു എന്നും കമന്റിൽ പറയുന്നു. രാത്രി പാർട്ടി, ബഹളം, പരാതിയുമായി അയൽക്കാർ; പക്ഷേ ബെംഗളൂരുവില്‍ വീട്ടുടമ ചെയ്തത്, ഭാ​ഗ്യം വേണമെന്ന് പോസ്റ്റ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:29 pm

‘ചർച്ച പോസിറ്റീവ്‘, ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്

ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ആരോഗ്യ മന്ത്രി വീണ ജോർജ് നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ആശ വർക്കര്‍മാരുടേതടക്കം നാല് ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ആശ വർക്കര്‍മാരുടെ ഇന്‍സെന്‍റീവ് കൂട്ടുന്ന കാര്യവും കുടിശ്ശികയുടെ കാര്യവും പരിഗണിക്കാമെന്ന് ജെപി നദ്ദ ചർച്ചയിൽ അറിയിച്ചെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. എയിംസ് വിഷയവും സൂചിപ്പിച്ചെന്ന് വീണ ജോർജ് അറിയിച്ചു. ജെപി നദ്ദയുമായി പോസിറ്റീവ് ചർച്ചയായിരുന്നുവെന്നും സർക്കാരിന്റെ ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടുവെന്നും വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തി. ഇൻസെൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണയാണ്. അത് പരിശോധിക്കുമെന്ന് ജെപി നദ്ദ പറഞ്ഞു. ആശ വർക്കർമാരുടെ വിഷയം അടക്കം 4 വിഷയങ്ങൾ ചർച്ചയായിയെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. 2023 - 2024 ലെ ശേഷിക്കുന്ന തുക നൽകുന്നതാണ് ചർച്ചയായത്. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചുവെന്ന് വീണ ജോർജ് പറ‍ഞ്ഞു. ഓൺലൈൻ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നും വീണ ജോർജ് അറിയിച്ചു. ആശ വർക്കർമാർക്ക് വേണ്ടി കേന്ദ്രമന്ത്രിയോട് വിശദമായി സംസാരിച്ചു. ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും പറഞ്ഞത്. സമരം പിൻവലിക്കണം എന്നാണ് നിലപാട്. വർധനവ് ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടില്ല. ഇൻസെൻ്റീവ് കേന്ദ്രം വർധിപ്പിച്ചാൽ ഓണറേറിയം സംസ്ഥാനവും വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി ആശ വർക്കാർമാരെ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കും. എല്ലാവരുമായി ചർച്ച നടത്തണം എന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടുണ്ട്. ആ ചർച്ച രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് വീണ ജോർജ് അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:22 pm

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്

ചർമ്മത്തെ സംരക്ഷിക്കുന്നതിന് മികച്ചൊരു ചേരുവകയാണ് കറ്റാർവാഴ. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും കറ്റാർവാഴ സഹായകമാണ്. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം. ഒന്ന് രണ്ട് സ്പൂൺ കറ്റാർവാഴ ജെലും അൽപം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. രണ്ട് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിൽ അൽപം മഞ്ഞൾ പൊടിയും ഒരു ടേബിൾസ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. മൂന്ന് രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. അപകടകാരിയോ ഫാറ്റി ലിവര്‍, കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:17 pm

സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

റിയാദ്: ഒമാനിൽ നിന്ന് ഉംറ തീർത്ഥാടനത്തിനെത്തി വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ മൃതദേഹം നാളെ സംസ്കരിക്കും. അൽ ഹസയിലാണ് കബറടക്കം നടക്കുക. രിസാല സ്​റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്​ കാപ്പാട്​ സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും​ കുടുംബാംഗങ്ങ​ളുമാണ്​ ഒമാൻ-സൗദി അതിർത്തിയായ ബത്​ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്. ശിഹാബി​ന്‍റെ ഭാര്യ സഹ്​ല (30), മകള്‍ ആലിയ (7), മിസ്അബി​ന്‍റെ മകന്‍ ദഖ്​വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്​ല ആശുപത്രിയിലുമാണ് മരിച്ചത്. സഹലയുടെ മൃതദേഹം സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ മൃതദേഹം നാളെ ഉച്ചയോടെ അൽ ഹസയിൽ എത്തിച്ച് കബറടക്കും. മിസ്അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി വിശ്രമിച്ചു. ശനിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം സൗദിയിലേക്ക്​ യാത്ര തുടർന്നു. ബത്​ഹ അതിർത്തിയിലെത്തിയ ഞായറാഴ്​ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്​. read more: സംസം ജലം വീട്ടിലേക്ക് കൊണ്ടുപോകാൻ ഇനിയെളുപ്പം, വിമാനത്താവളങ്ങളിൽ അം​ഗീകൃത സംസം ജല വിൽപ്പന കേന്ദ്രങ്ങൾ സജ്ജം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:17 pm

വാഹന ഉടമകൾക്ക് ഷോക്ക്! ടോൾ ചാർജ്ജ് കൂട്ടി, കൂടുന്നത് ഇത്രയും

ദേ ശീയപാതാ അതോറിറ്റി രാജ്യവ്യാപകമായി ടോൾ നികുതി വർദ്ധിപ്പിച്ചു. ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നത് ഇന്നുമുതൽ കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. എൻ‌എച്ച്‌എ‌ഐ ടോൾ ഫീസ് നാല് മുതൽ അഞ്ച് ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഈ വർധന പ്രാബല്യത്തിൽ വന്നു. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ വാഹനമോടിക്കുന്നവർക്കുള്ള പുതുക്കിയ ടോൾ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ഭേദഗതി കാരണം, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേ, ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ഡൽഹി-ജയ്പൂർ ഹൈവേ തുടങ്ങിയ റൂട്ടുകളിലെ ടോൾ നിരക്കുകൾ ഉയരും. രാജ്യത്തുടനീളമുള്ള ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും എൻ‌എച്ച്‌എ‌ഐ ടോൾ നികുതി വർദ്ധിപ്പിച്ചു. മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഈ മാറ്റത്തിന് കാരണം. എല്ലാ ദേശീയ പാതകൾക്കും എക്‌സ്പ്രസ് വേകൾക്കുമുള്ള പുതിയ ടോൾ നിരക്കുകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. രാജ്യത്ത് ഏകദേശം 855 ടോൾ പ്ലാസകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2008-ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) നിയമങ്ങൾ പ്രകാരമാണ് ഇവിടെ നികുതി ചുമത്തുന്നത്. ഇതിൽ ഏകദേശം 675 ടോൾ പ്ലാസകൾ സർക്കാർ നിർമ്മിച്ചതാണ്. ബാക്കി 180 ടോൾ പ്ലാസകൾ സ്വകാര്യ കമ്പനികളുടേതാണ്. ഈ കമ്പനികളാണ് ഹൈവേകൾ നിർമ്മിക്കുന്ന ജോലി ചെയ്യുന്നത്. ടോൾ ഫീസ് പരിഷ്‍കരിക്കുന്നത് ഒരു വാർഷിക പ്രക്രിയയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലെ മാറ്റങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ഏപ്രിൽ 1 മുതൽ ഇത് നടപ്പിലാക്കുന്നു. പണപ്പെരുപ്പത്തിനനുസരിച്ച് ടോൾ നികുതി നിരക്കുകൾ എല്ലാ വർഷവും മാറുന്നു എന്നാണ് ഇതിനർത്ഥം. ഇന്ത്യയിൽ ദിവസവും ആയിരക്കണക്കിന് ആളുകൾ കാറുകളിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുന്നു. മെച്ചപ്പെട്ട റോഡ് സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യാത്രികർ ദേശീയ പാതകളുടെയോ എക്സ്പ്രസ് വേകളുടെയോ സഹായം തേടുന്നു. ദൂരത്തിനനുസരിച്ച് ആണ് നിലവിൽആളുകളിൽ നിന്നും ടോൾ നികുതി പിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് രാജ്യത്തുടനീളം മികച്ച റോഡ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് അധികൃതർ പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:13 pm

കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്, തെളിവ് നശിപ്പിച്ചെന്ന് പൊലീസ്

കോഴിക്കോട്: നാദാപുരം പേരോട് കാറില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കൂടാതെ രണ്ടു പേര്‍ കൂടി കാറിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടമുണ്ടായതിനു പിന്നാലെ ഇവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് കാറില്‍ വെച്ച് പടക്കം പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. പടക്കം കത്തിച്ചു പുറത്തേക്കെറിയുന്നതിനിടെ കാറിനുള്ളില്‍ വെച്ച് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു. കല്ലാച്ചി സ്വദേശികളായ പൂവുള്ളതിൽ ഷഹറാസ്, റയീസ് എന്നിവർക്കെതിരെയാണ് കേസ്. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തിയതിനാണ് കേസ്. കാറിൽ നിന്നും ഉഗ്രശേഷിയുള്ള കൂടുതൽ പടക്കങ്ങൾ കണ്ടെടുത്തിരുന്നു. ഓടുന്ന കാറിൽ നിന്നും പടക്കം കത്തിച്ചു പുറത്തേക്കെറിയുമ്പോൾ അപകടം ഉണ്ടായത്. പടക്കം കാറിനുള്ളിൽ വെച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഷഹറാസിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാറിന്റെ ഗ്ലാസുകളും തകർന്നു. അവഗണിച്ചാൽ ഇനി മുതൽ പിഴ നൽകണമെന്ന് കെഎസ്ഇബി; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാൻ നിർദേശം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:12 pm

നാവ് ചുറ്റി സ്പൂൺ എടുക്കും; അസാധാരണമായ നാക്ക്; യുവതിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്   

കാലിഫോർണിയ: ലോകത്തെ ഏറ്റവും കൂടുതൽ നീളമുള്ള നാക്കിന് ഉടമയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പദവി നേടി കാലിഫോർണിയൻ യുവതി. ചാനെൽ ടാപ്പർ എന്ന യുവതിയുടെ അസാമാന്യ നീളമുള്ള നാക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്. 9.75 സെന്റിമീറ്റർ നീളവും 3.8 ഇഞ്ചുമാണ് ചാനെലിന്റെ നാക്കിന് ഉള്ളത്. സാധാരണ മനുഷ്യർക്കുള്ളതിൽ നിന്നും ഇരട്ടിയാണ് ഇത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. തന്റെ നീളമുള്ള നാക്കുകൊണ്ട് ചാനെൽ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. നാക്കുകൊണ്ട് മൂക്ക് തൊടുന്നതും, ജെംഗ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതും, റെഡ് സോളോ കപ്പുകൾ മറിക്കുന്നതും, നാവ് ചുറ്റി സ്പൂൺ പിടിക്കുന്നതും, വെള്ളത്തിൽ കിടന്ന നാരങ്ങ എടുക്കുന്നതും തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. 'ആളുകൾ എന്നെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കാറുണ്ട്. ചിലർക്ക് പേടിതോന്നും. പക്ഷെ ഞാൻ അതൊക്കെ ആസ്വദിക്കാറുണ്ട്. ഞാൻ അതിനെയൊക്കെ തമാശയായാണ് കാണുന്നത്.' ചാനെൽ പറയുന്നു. എട്ടുവയസ്സ് പ്രായമുള്ളപ്പോൾ എടുത്ത അമ്മയോടൊപ്പമുള്ള ഹാലോവീൻ ചിത്രങ്ങളിലാണ് ആദ്യമായി ചാനെലിന്റെ നീളമുള്ള നാവുകളെ തിരിച്ചറിഞ്ഞതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ചാനെൽ ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. അതിൽ അവരുടെ നാക്ക് മുഴുവനും നീലയും പച്ചയും നിറംകൊണ്ട് പെയിന്റ് അടിച്ചിരുന്നു. മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായിരിക്കുന്നതാണ് തനിക്കിഷ്ടമെന്നും, ഇതൊക്കെ ഒരു രസമല്ലേ എന്നുമാണ് ചാനെൽ പറയുന്നത്. അതേസമയം യുഎസ്എ സ്വദേശിയായ നിക്ക് സ്റ്റോബെർളാണ് ലോകത്ത് ഏറ്റവും കൂടുതൽ നാക്കിന് നീളമുള്ള പുരുഷൻ. 10.1 സെന്റിമീറ്റർ നീളവും 3.97 ഇഞ്ചുമാണ് അദ്ദേഹത്തിനുള്ളത്. ആരാണ് ഇന്ത്യൻ വംശജ അസ്മ ഖാൻ; ചാൾസ് രാജാവിനും കാമില രാജ്ഞിക്കും വിരുന്നൊരുക്കിയ ഷെഫ്

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:09 pm

ഇപ്പോള്‍ നിങ്ങള്‍ക്കാവശ്യമായ ഗാനം വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ചേര്‍ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ നിങ്ങളുടെ സ്റ്റാറ്റസ് കൂടുതൽ മികച്ചതും എന്‍ഗേജിങ്ങുമാക്കും. മെറ്റയുടെ മറ്റൊരു മെസേജിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികളില്‍ നിലവില്‍ ലഭ്യമായ ഫീച്ചറാണിത്. ഈ അപ്‌ഡേറ്റ് വരുന്നതിന് മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ആളുകൾ ഫോട്ടോയ്‌ക്കൊപ്പം പാട്ട് ചേർക്കാൻ മറ്റേതെങ്കിലും ആപ്പ് ഉപയോഗിച്ച് സ്റ്റാറ്റസ് എഡിറ്റ് ചെയ്‌ ശേഷം അപ്‌ലോഡ് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മ്യൂസിക് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ തന്നെ അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഈ ഫീച്ചര്‍ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചുകഴിഞ്ഞു. വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചര്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പ് സ്റ്റാറ്റസില്‍ പാട്ട് എങ്ങനെ ചേര്‍ക്കാം? പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഗാനങ്ങളുടെ ഒരു വലിയ ലൈബ്രറിയിലേക്ക് ആക്‌സസ് നൽകുമെന്ന് വാട്സ്ആപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇത് ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ എളുപ്പത്തിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഒരു ഗാനം ചേർക്കുന്ന ഈ പ്രക്രിയ ഇൻസ്റ്റാഗ്രാമിലേതിന് സമാനമാണ്. Read more: ചാറ്റ്ജിപിടിയുടെ പുതിയ ഇമേജ് ജനറേഷൻ സവിശേഷത; ജിബ്‌ലി ചിത്രങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം ഇനി മുതൽ നിങ്ങൾ ഒരു പുതിയ സ്റ്റാറ്റസ് സൃഷ്ടിക്കുമ്പോൾ സ്‌ക്രീനിന്‍റെ മുകളിൽ ഒരു മ്യൂസിക് നോട്ട് ഐക്കൺ ദൃശ്യമാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പാട്ട് തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ഗാനം തിരഞ്ഞെടുത്ത ശേഷം താഴെ നൽകിയിരിക്കുന്ന ട്രാക്കുകളിൽ നിന്ന് ഫോട്ടോയ്‌ക്കൊപ്പം പാട്ടിന്‍റെ ഏത് ഭാഗമാണ് ഉപയോഗിക്കേണ്ടതെന്നും നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. വാട്സ്ആപ്പിൽ ഫോട്ടോകൾക്കും വീഡിയോകൾക്കും പാട്ടുകൾ ഇടാം. ഈ പുതിയ സവിശേഷത ഉപയോഗിച്ച് ഫോട്ടോയ്‌ക്കൊപ്പം 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഗാനം ചേർക്കാൻ കഴിയും. വീഡിയോയിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഗാനത്തോടൊപ്പം സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനും കഴിയും. വാട്സ്ആപ്പില്‍ നിന്ന് മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തുവന്നിട്ടുണ്ട്. ഐഫോണുകളിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെസേജ് അയക്കുന്നതിനും കോളുകൾക്കുമുള്ള ഡിഫോൾട്ട് ചോയ്‌സായി വാട്സ്ആപ്പിനെ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. അതായത് കോളിനും മെസേജുകള്‍ക്കുമായി മറ്റൊരു ആപ്പ് തെരഞ്ഞെടുക്കാതെ നിങ്ങൾക്ക് വൈകാതെ വാട്സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും. Read more: ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്‍സീക്കിന്‍റെ കുതിപ്പ്; ഫെബ്രുവരി മാസം പുത്തന്‍ റെക്കോര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:06 pm

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വീണ്ടും പരീക്ഷ നടത്താൻ കേരള സര്‍വകലാശാല, പുനപരീക്ഷ ഏഴിന്

തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്. മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്നും ഉത്തരക്കടലാസ് കളഞ്ഞുപോയിട്ടും ആദ്യം മൂടിവെക്കുകയായിരുന്നു. 2024 മെയിൽ നടന്ന പരീക്ഷയിലെ വീഴ്ചയിൽ ഇപ്പോഴാണ് സർവകലാശാല നടപടിയിലേക്ക് എത്തുന്നത്. 71 കുട്ടികൾക്ക് ഏപ്രിൽ ഏഴിന് പുനപരീക്ഷ നടത്തും. അന്ന് വരാൻ അസൗകര്യമുള്ളവര്‍ക്ക് 22ന് വീണ്ടും അവസരം ഉണ്ടാകും. മൂല്യ നിർണ്ണയം ക്യാമ്പിൽ നടത്തും. മൂന്ന് ദിവസത്തിനകം ഫലം പ്രഖ്യാപിക്കും. ജനുവരി 12ന് ഉത്തരക്കടലാസ് നഷ്ടമായെന്ന് അധ്യാപകൻ പൊലീസിനെയും 14 ന് സർവകലാശാലയെയും അറിയിച്ചിരുന്നു. വലിയ വീഴ്ചയാണ് പറ്റിയതെന്ന് വിസി മോഹൻ കുന്നുമ്മൽ സമ്മതിച്ചു. സർവകലാശാലയുടെ വീഴ്ചയിൽ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. നിയമപരമായ തുടർ നടപടികളും പരിഗണിക്കുന്നുണ്ട്. ഒരുവർഷത്തിനകം മൂല്യനിർണ്ണയം ഡിജിറ്റലാക്കുമെന്നും പ്രത്യേക പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ പറ‌ഞ്ഞു. അധ്യാപകന്‍റെ ഭാഗം കേൾക്കും. കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർവകലാശാല ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും. എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി; 'ഹർജി പ്രശസ്തിക്കുവേണ്ടി, ഉദ്ദേശ ശുദ്ധിയിൽ സംശയം'

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 5:01 pm

റെക്കോർഡ്! പുതിയ നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു (Twenty-Foot Equivalent Unit) ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. കേരളത്തിന്‍റെ വികസന കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്‍റെ പ്രവര്‍ത്തനപന്ഥാവില്‍ പുതിയൊരു റെക്കോഡ് സ്ഥാപിച്ചു എന്ന് സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നിരുന്നത്. 4,92,188 ടി ഇ യു വാണ് ഈ കാലയളവില്‍ തുറമുഖത്ത് കൈകാര്യം ചെയ്തത്. Read More: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, പരിശോധനയില്‍ 5 മാസം ഗർഭിണി; 12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:59 pm

മൃഗശാലയല്ല, മൃഗങ്ങള്‍ സ്വതന്ത്രവിഹാരം നടത്തുന്ന ഇടം, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തിലെന്ന് മന്ത്രി

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മനുഷ്യ -വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ സ്വപ്‌ന പദ്ധതിയാണ് സുവോളജിക്കല്‍ പാര്‍ക്കെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന വിധത്തിലാണ് സുവോളജിക്കല്‍ പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നത്. ഇത് നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ആഗസ്ത് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. 331 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി സഹായം നല്‍കിയത്. തികച്ചും നൂതനമായ സങ്കല്‍പ്പമാണ് സുവോളജിക്കല്‍ പാര്‍ക്ക്. ഇത് ഒരു മൃഗശാലയല്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും സ്വതന്ത്രമായി വിഹരിക്കാനാവുന്ന വിധത്തിലാണ് ഇത് തയ്യാറാവുന്നത്. -അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ മാറ്റം വിതയ്ക്കുന്ന മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയുന്നതിന് വനസമിതികള്‍ രൂപീകരിച്ച് പഞ്ചായത്തുകളുടെ സഹായത്തോടെയായിരിക്കും പ്രത്യേക പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുമെന്നാണ് കരുതുന്നത്. ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് കിഫ്ബിയുമായി ധാരണയായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളെയും ജനപ്രതിനിധികെളയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വനസംരക്ഷണ സമിതികൡലൂടെയായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. കിഫ്ബി സഹായത്തോടെ വനം വകുപ്പില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. മനുഷ്യ- വന്യമൃഗ സംഘര്‍ഷം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വേലിക്കായി 110 കോടി കിഫ്ബി നല്‍കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 67 കോടിയുടെ പദ്ധതിയും ഒപ്പമുണ്ട്. തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനായി 82 കോടിയുടെ പദ്ധതിക്കും അംഗീകാരമായി. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതെളിയിച്ച കിഫ്ബിക്ക് ഇക്കഴിഞ്ഞ നവംബര്‍ 11-ന് 25 വയസ്സ് തികഞ്ഞിരിക്കുകയാണ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി എന്ന സ്വപ്നത്തിന് 1999-ല്‍ ഇ. കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വിത്ത് പാകുന്നത്. 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ സങ്കല്‍പ്പത്തിന് ജീവന്‍ വെച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ധനസെക്രട്ടറിയായിരുന്ന കെ.എം. ഏബ്രഹാമും ചേര്‍ന്നാണ് കിഫ്ബി പുതുക്കിപ്പണിഞ്ഞ് നിയമം പൊളിച്ചെഴുതിയത്. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭയില്‍ കിഫ്ബി നിയമം പാസായി. ഇതോടെയാണ് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടിയുടെ വികസനം എന്ന ലക്ഷ്യവുമായി കിഫ്ബി ഉയര്‍ന്നുവന്നത്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:48 pm

സംസം ജലം വീട്ടിലേക്ക് കൊണ്ടുപോകാൻ ഇനിയെളുപ്പം, വിമാനത്താവളങ്ങളിൽ അം​ഗീകൃത സംസം ജല വിൽപ്പന കേന്ദ്രങ്ങൾ സജ്ജം

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. വിമാനത്താവളത്തിലെ അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. തീർത്ഥാടകർക്ക് സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോ​ഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ല​ഗേജുകളിൽ സൂക്ഷിക്കരുത്. പകരം ഓരോ കുപ്പിയും പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള കൺവെയർ ബൽറ്റുകളിലായിരിക്കണം സൂക്ഷിക്കേണ്ടത്. ഇത് ജലത്തിന്റെ ​ഗുണനിലവാരം സംരക്ഷിക്കുന്നതിനും ഏവിയേഷൻ മാർ​ഗ​ നിർദേശങ്ങൾ പാലിക്കുന്നതിനും വേണ്ടിയാണെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. ഒരാൾക്ക് ഒരു കുപ്പി സംസം വെള്ളം മാത്രമേ വാങ്ങാൻ അനുമതിയുള്ളു. കൂടാതെ ഇതു സംബന്ധിച്ച പ്രക്രിയകൾ പൂർത്തിയാക്കുന്നതിന് സാധുവായ ഉംറ വിസയോ നുസുക് ആപ്ലിക്കേഷൻ വഴിയുള്ള അനുമതിയോ ഹാജരാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് സംസം ജലം ആത്മീയമായും സാംസ്കാരികമായും ഏറെ പ്രധാനപ്പെട്ടതാണ്. മക്കയിലെ കഅബയ്ക്ക് അടുത്തുള്ള ചരിത്ര പ്രസിദ്ധമായ സംസം കിണറിൽ നിന്നുമാണ് ഈ ജലം എടുക്കുന്നത്. അതുകൊണ്ടുതന്നെ തീർത്ഥാടകർ സംസം ജലം വീടുകളിലേക്ക് കൊണ്ടുപോകാറുണ്ട്. ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും സംസം ജലവിതരണത്തിന്റെ സമ​ഗ്രത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. read more: ഇരട്ടനികുതി ഒഴിവാക്കൽ, ഇന്ത്യയുടെ പ്രോട്ടോക്കോളിന് സുൽത്താന്റെ അം​ഗീകാരം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:46 pm

അവഗണിച്ചാൽ ഇനി മുതൽ പിഴ നൽകണമെന്ന് കെഎസ്ഇബി; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാൻ നിർദേശം

തിരുവനന്തപുരം: ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു. ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി.എല്‍‍ ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിക്കുന്നു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം; സിനിമാ മേഖലയിൽ 'പോഷ്' അവബോധത്തിനായി വനിതാ ശിശു വികസന വകുപ്പിൻ്റെ നിർണായക ഇടപെടൽ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:45 pm

2027 ഏകദിന ലോകകപ്പ് കളിക്കുമോ? മറുപടിയുമായി വിരാട് കോലി

ബെംഗളൂരു: അടുത്ത ഏകദിന ലോകകപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ വിരാട് കോലി. 2024 ടി20 ലോകകപ്പും 2025 ചാംപ്യന്‍സ് ട്രോഫിയും ജയിച്ചതോടെ ഇന്ത്യ 11 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ചയില്‍ നിന്ന് കരകയറിയിരുന്നു. ഇതിനിടെയാണ് തന്റെ കരിയറിലെ അടുത്ത വലിയ ലക്ഷ്യത്തെ കുറിച്ച് കോലി തുറന്നുപറഞ്ഞത്. 2027ല്‍ ദക്ഷിണാഫ്രിക്കയാണ് ഏകദിന ലോകകപ്പിന് വേദിയാകുന്നത്. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു കോലി. 2023ല്‍ ഏകദിന ലോകകപ്പ് നേടുന്നതിന് ഇന്ത്യ വളരെ അടുത്തെത്തിയെങ്കിലും ഓസ്‌ട്രേലിയക്കെതിരെ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍. 11 മത്സരങ്ങളില്‍ നിന്ന് 95.62 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 765 റണ്‍സാണ് കോലി നേടിയത്. പിന്നാലെ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രണ്ടാമതൊരു ഏകദിന ലോകകപ്പ് നേടാനുള്ള ആഗ്രഹം കോലി മറച്ചുവച്ചില്ല. 'അടുത്ത വലിയ ചുവടുവെപ്പ് എന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. 2027ലെ ഏകദിനെ ലോകകപ്പ് നേടാന്‍ ശ്രമിച്ചേക്കാം.'' വൈറലായ ഒരു വീഡിയോയില്‍ കോലി വ്യക്തമാക്കി. വീഡിയോ കാണാം... 2023 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ കോലിയും രോഹിത്തും അധികകാലം തുടരില്ലെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ വിജയം 2027 ലോകകപ്പ് വരെ ഇരുവര്‍ക്കും കരിയര്‍ തുടരാനുള്ള വഴിയൊരുക്കി. പാകിസ്ഥാനും ഓസ്‌ട്രേലിയയ്ക്കുമെതിരെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ച കോലി വീണ്ടും മികച്ച ഫോമിലെത്തി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ക്യാപ്റ്റന്‍ രോഹിത് അവസരത്തിനൊത്ത് ഉയര്‍ന്നു. ഫൈനലില്‍ 76 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഇന്ത്യ 49 ഓവറില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടം നേടി.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:42 pm

ഇത്രയും അമേരിക്കക്കാർ ടെസ്‍ലയ്ക്ക് എതിരെ! അമ്പരപ്പിക്കും സർവ്വേ റിപ്പോർട്ട്

ലോ കത്തിലെ ഏറ്റവും ധനികനും പ്രമുഖ വ്യവസായിയുമായ എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മുൻനിര ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയെക്കുറിച്ച് അമേരിക്കക്കാർക്കിടയിൽ അതൃപ്‍തി വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. എലോൺ മസ്‌ക് തന്റെ ടെസ്‌ലയുമായി ഇന്ത്യയിലേക്ക് എത്താൻ തയ്യാറെടുക്കുമ്പോൾ സ്വന്തം രാജ്യത്ത് അദ്ദേഹത്തിന് ശക്തമായ എതിർപ്പ് നേരിടേണ്ടിവരുന്നു എന്നതാണ് കൌതുകകരം. അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും അതായത് 67 ശതമാനം പേരും ടെസ്‌ല കാർ വാങ്ങാൻ വിസമ്മതിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. യാഹൂ ന്യൂസ് നടത്തിയ ഒരു സർവേ പ്രകാരം, മൂന്നിൽ രണ്ട് അമേരിക്കക്കാരും (67%) ഇപ്പോൾ ടെസ്‌ല കാറുകൾ വാങ്ങാനോ പാട്ടത്തിന് നൽകാനോ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നു. കമ്പനിയുടെ മേധാവി എലോൺ മസ്‌കാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് 56 ശതമാനം പേരും കരുതുന്നതായും റിപ്പോർട്ട് പറയുന്നു. ഇതിൽ 30 ശതമാനം പേർ ഇതിനെ പ്രാഥമിക കാരണമായി കണക്കാക്കുന്നു. 26 ശതമാനം പേർ ഇതിനെ ഒരു സംഭാവനാ ഘടകമായി കണക്കാക്കുന്നു. മാർച്ച് 20 നും മാർച്ച് 24 നും ഇടയിലാണ് ഈ സർവേ നടത്തിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ മസ്‌കിന്റെ ജനപ്രീതി കുറഞ്ഞുവെന്നും, 2024 ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ വിജയിപ്പിക്കാൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം (എക്സ്) വലതുപക്ഷത്തേക്ക് തിരിക്കാൻ തുടങ്ങിയതിനുശേഷമാണ് അദ്ദേഹത്തിന്റെ ജനപ്രീതി കുറഞ്ഞതെന്നും സർവ്വേ വെളിപ്പെടുത്തി. എലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) കീഴിൽ മസ്‌ക് സ്വീകരിച്ച നടപടികളിലാണ് പലരും രോഷം പ്രകടിപ്പിക്കുന്നത്. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) നിരവധി ഫെഡറൽ ഏജൻസികളിൽ പിരിച്ചുവിടലുകൾ നടത്തുകയും ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം ചില ഗ്രൂപ്പുകൾ ഇതിനെ ശക്തമായി എതിർക്കുകയും ടെസ്‌ലയെ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം നടത്തുകയും ചെയ്യുന്നു. മസ്‌കിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളിലും സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തത്തിലും ചില വിമർശകർ ആശങ്കകൾ ഉന്നയിക്കുന്നതിനാൽ, ടെസ്‌ല അമേരിക്കയിൽ സൂക്ഷ്മപരിശോധനയും പ്രതിഷേധവും നേരിടുന്നു. അമേരിക്കയിൽ അടുത്തിടെ ടെസ്‌ല ഷോറൂമുകൾക്ക് നേരെയുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളും വർദ്ധിച്ചിരുന്നു. സമീപ ആഴ്ചകളിൽ, യുഎസിലെയും യൂറോപ്പിലെയും ടെസ്‌ല ഷോറൂമുകളിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. മിക്ക പ്രതിഷേധങ്ങളും സമാധാനപരമായിരുന്നെങ്കിലും, ചില സംഭവങ്ങൾ അക്രമാസക്തമായി. ഫ്രാൻസിലെ ഒരു ടെസ്‌ല ഷോറൂമിൽ ഡസൻ കണക്കിന് വാഹനങ്ങൾ അഗ്നിക്കിരയായിരുന്നു. വാഷിംഗ്ടണിലെ ലിൻവുഡിൽ ആറ് ടെസ്‌ല കാറുകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ചു. ഈ സംഭവങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:38 pm

എഐ ഗിബ്ലി ചിത്രങ്ങൾ 'ജീവിതത്തോടുള്ള അപമാന'മെന്ന് സൃഷ്ടാവ്

ചാ റ്റ്ജിപിറ്റിയുടെ ഏറ്റവും പുതിയ അപ്ഡേഷനോടെ ലോകമെങ്ങും ഗിബ്ലി ചിത്രങ്ങൾ കീടക്കുകയാണ്. തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും ഗിബ്ലിയിലേക്ക് മാറ്റാനുള്ള വ്യഗ്രതയിലാണ് ലോകം. എന്നാല്‍ അങ്ങനെ ഓരോ നിമിഷം ഗിബ്ലിയിലേക്ക് മാറ്റുമ്പോൾ വേദനിക്കുന്ന ഒരാളുണ്ട്, അങ്ങ് ജപ്പാനില്‍. മറ്റാരുമല്ല, യഥാര്‍ത്ഥ ഗിബ്ലി ചിത്രങ്ങളെ കൈ കൊണ്ട് വരച്ച് ഇന്ന് കാണുന്ന തരത്തില്‍ പ്രശസ്തമാക്കിയ അതിന്‍റെ സ്രഷ്ടാവ് തന്നെ, പേര് മിയാസാക്കി ഹയാവോ. പുതിയ ഗിബ്ലി തരംഗം കാണുമ്പോൾ തനിക്ക് അപമാനം തോന്നുന്നുവെന്നാണ് മിയാസാക്കി ഹയാവോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 1941 ജനുവരി 5 ന് ജപ്പാനിലെ ടോകിയോയിലാണ് മിയാസാക്കി ഹയാവോ ജനിച്ചത്. തന്‍റെ 22-മത്തെ വയസില്‍ അദ്ദേഹം ടോയി ഡൗഗ എന്ന അനിമേഷന്‍ സ്റ്റുഡിയോയില്‍ അനിമേറ്ററായി ജോലിയില്‍ പ്രവേശിച്ചു. പിന്നീടിങ്ങോട്ട് ലോകം കണ്ട ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങളുടെ പിന്നില്‍ മിയാസാക്കി ഹയോവോയുടെ കൈ പതിഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു മംഗ കലാകാരന്‍ (ജപ്പാന്‍ അനിമേറ്റഡ് ചിത്രങ്ങൾ) കൂടിയാണ്. 1982 മുതല്‍ 1984 വരെ അദ്ദേഹം മാംഗ സീരീസായ നൗസിക്ക ഓഫ് ദി വാലി ഓഫ് ദി വിൻഡിന്‍റെ പണിപ്പുരയിലായിരുന്നു. ഇത്തരം മംഗ ചിത്രങ്ങൾ സൃഷ്ടിക്കാന്‍ ഏറെ പ്രയാസമാണ്. ഒരു മോഷന്‍ ചിത്രത്തിലെ ഒരു ഫ്രെം നിര്‍മ്മിക്കണമെങ്കില്‍ 24 ഫ്രെമുകൾ നിർമ്മിക്കണം. ആ 24 ചിത്രങ്ങളും കൈ കൊണ്ട് തന്നെ വരച്ചാണ് ആദ്യ കാലത്ത് സൃഷ്ടിച്ചിരുന്നത്. ഏതാണ്ട് എട്ട് മണിക്കൂറോളം വേണം ഇത്തരത്തില്‍ ഒരു ചലന ചിത്രത്തിന്‍റെ ഒരു ഫ്രെം മാത്രം സൃഷ്ടിക്കാന്‍. അത്രയേറെ പണിയെടുത്ത ശേഷമാണ് ഓരോ അനിമേഷന്‍ ചിത്രവും പുറത്തിറങ്ങുന്നത്. ഐഎംഡിബിയില്‍ പോലും ഇടം നേടിയ പോർകോ റോസോ എന്ന ചിത്രത്തിന് ആധാരമായ ഹിക്കോട്ടെ ജിദായ് എന്ന അനിമേഷന്‍ ചിത്രമാണ് അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്. Read More: വെറും 1000 രൂപയ്ക്ക് വാങ്ങിയ പെയിന്‍റിംഗ്, പരിശോധിച്ചപ്പോൾ അത്യപൂര്‍വ്വം; 8.5 കോടി ഏറ്റവും കുറഞ്ഞ ലേലത്തുക ! Since this utter garbage is trending, we should take a look at what Hayao Miyazaki, the founder of Studio Ghibli, said about machine created art. https://t.co/1TMPcFGIJE pic.twitter.com/IvaM9WZL3T — Nuberodesign (@nuberodesign) March 26, 2025 Read More: പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക് 1985 ജൂണ്‍ 15 നാണ് മിയാസാക്കി ഹയാവോ, ഇസവോ തകഹാത, സുസുക്കി തോഷിയോ എന്നിവരുമായി ചേര്‍ന്ന് സ്റ്റുഡിയോ ഗിബ്ലി സ്ഥാപിക്കുന്നത്. കൈ കൊണ്ട് വരച്ച ഏറ്റവും ഗുണമേന്മ കൂടിയ ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങളുടെ ഒരൊഴുക്കായിരുന്നു പിന്നെ. മണിക്കൂറുകൾ. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, ചിലപ്പോൾ വര്‍ഷങ്ങളെടുത്തായിരുന്നു ഓരോ അനിമേഷന്‍ സിനിമയും കാഴ്ചക്കാരിലേക്ക് എത്തിയത്. കപ്രോണി സിഎ 309 വിമാനത്തിന്‍റെ വിളിപ്പേരാണ് അദ്ദേഹം തന്‍റെ പുതിയ സംരംഭത്തിനായി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. അയൽക്കാരൻ ടോട്ടോറോ, സ്പിരിറ്റ്ഡ് എവേ, ഹൗൾസ് മൂവിംഗ് കാസിൽ, കിക്കിയുടെ ഡെലിവറി സർവീസ്, പ്രിൻസസ് മോണോനോക്ക് തുടങ്ങിയ നിരവധി ഗിബ്ലി ചിത്രങ്ങൾ പിന്നീട് പുറത്തിറങ്ങി. Read More: ഇന്ന് വില 66 കോടി; 'വിൽക്കാൻ പറ്റില്ലെന്ന്' കരുതി ഉപേക്ഷിച്ച പിക്കാസോ ചിത്രം കണ്ടെത്തിയത് വീടിന്‍റെ നിലവറയിൽ Hayao Miyazaki pic.twitter.com/xqlyxGKckp — Anime Aesthetics (@anime_twits) March 28, 2025 Read More: വിറ്റത് 160 കോടിക്ക്; പെയിന്‍റിംഗ് കണ്ടെത്തിയത് ലണ്ടനിലെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് ബാഗിൽ നിന്ന് എന്നാല്‍, ആ മനുഷ്യന്‍ തന്‍റെ ജീവിതായുസ് കൊണ്ട് നിര്‍മ്മിച്ച ചിത്രങ്ങൾ ഇന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകമെങ്ങുനിന്നും നിമിഷങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെടുകയാണ്. ഇത് അദ്ദേഹത്തെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ആ വേദനയില്‍ നിന്നുമാണ് പുതിയ ഈ ട്രെന്‍റിനെ 'ജീവിതത്തോടുള്ള അപമാന'മെന്ന് അദ്ദേഹം വിശേഷിപ്പിച്ചതും. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 'ഇനിക്കിത് കാണാനോ രസകരമായി ആസ്വദിക്കാനോ കഴിയില്ല. ഇത് സൃഷ്ടിക്കുന്ന വേദന ആര്‍ക്കും എന്താണെന്ന് അറിയില്ല. എനിക്ക് വലിയ വെറുപ്പാണ്. വിചിത്രമായ കാര്യങ്ങൾ നിങ്ങൾക്ക് സൃഷ്ടിക്കാന്‍ കഴിയും. ശരിക്കും നിങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍. ഈ സാങ്കേതിക വിദ്യ എന്‍റെ ജോലിയില്‍ ഉൾപ്പെടുത്താന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. അത് ജീവിതത്തിന് തന്നെ അപമാനമാണെന്ന് എനിക്ക് തോന്നുന്നു.' അദ്ദേഹം പുതിയ ഗിബ്ലി ട്രെന്‍റിനെ കുറിച്ച് പറഞ്ഞു. സ്വന്തം സൃഷ്ടികൾക്കായി മണിക്കൂറുകൾ ചിലവഴിച്ച അദ്ദേഹത്തിന് ഞാന്‍ വര്‍ഷങ്ങൾ കൊണ്ട് വരച്ച രൂപങ്ങൾ നിമിഷങ്ങൾക്കുള്ളില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കപ്പെടുമ്പോൾ അതില്‍ ജീവന്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നു. ഒരു കലാകാരന് സ്വയം ഇല്ലാതായി പോകുന്ന അവസ്ഥയിലൂടെയാകാം അദ്ദേഹം പുതിയ ഗിബ്ലി ട്രെന്‍റിംഗിനിടയിലൂടെ കടന്ന് പോകുന്നത്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:24 pm

വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; കോതമംഗലത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം

കൊച്ചി: കോതമംഗലംവടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38)എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:24 pm

ചാറ്റ്ജിപിടിയുടെ പുതിയ ഇമേജ് ജനറേഷൻ സവിശേഷത; ജിബ്‌ലി ചിത്രങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം

'സ്റ്റുഡിയോ ജിബ്‌ലി' (Studio Ghibli) ടൈംലൈൻ ആനിമേറ്റ് ചെയ്യാൻ തുടങ്ങിയത് എപ്പോഴാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുന്നത് നിങ്ങൾ മാത്രമല്ല എന്നതാണ് സത്യം. ചാറ്റ്‌ജിപിടി-യിലേക്കുള്ള ഓപ്പണ്‍എഐ-യുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് Spirited Away, My Neighbour Toroto പോലുള്ള Ghibli സ്റ്റുഡിയോ ക്ലാസിക്കുകളുടെ നവീന രൂപമായ എഐ ജനറേറ്റഡ് ആർട്ടിന്‍റെ ഒരു പ്രളയം തന്നെ ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും അഴിച്ചുവിട്ടിട്ടുണ്ട്. ഞെട്ടി സാക്ഷാല്‍ സാം ആൾട്ട്മാൻ ചാറ്റ്‌ജിപിടി ചാറ്റ്ബോട്ടിന് ഉപയോക്താക്കൾക്കായി സ്വതന്ത്രമായി ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ GPT-4o-യിലേക്ക് ഒരു ഇമേജ് ജനറേറ്റർ സംയോജിപ്പിക്കുന്നതായി ഓപ്പണ്‍ എഐ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച മിക്ക ഉപയോക്താക്കൾക്കും ചാറ്റ്ജിപിടിയില്‍ സ്റ്റുഡിയോ ജിബ്‌ലി ലഭ്യമാകാൻ തുടങ്ങി. ഈ ഫീച്ചര്‍ സൗജന്യമായി ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. ChatGPT-യുടെ പ്ലസ്, പ്രോ ഉപയോക്താക്കൾക്കും സ്റ്റുഡിയോ ജിബ്‌ലി ലഭ്യമാണ്. ഓപ്പൺഎഐ പറയുന്നതനുസരിച്ച് ചാറ്റ്ജിപിടിയുമായി സംയോജിപ്പിച്ച സ്റ്റുഡിയോ ജിബ്‌ലിയുടെ പുതിയ സവിശേഷത, അതിന്‍റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നൂതനമായ ഇമേജ് ജനറേറ്ററാണ്. ഈ ഫീച്ചര്‍ ഫോട്ടോറിയലിസ്റ്റിക് വിഷ്വലുകൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റുഡിയോ ജിബ്‌ലിയുടെ സിനിമകളെ ഇത്രയധികം പ്രിയങ്കരമാക്കുന്ന മൃദുവും സ്വപ്നതുല്യവുമായ മാജിക് പകർത്തുന്നതിലും ഈ എഐ ടൂള്‍ ശരിക്കും മികച്ചതാണ്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്റ്റുഡിയോ ജിബ്‌ലി മോഡിലാക്കി ആഘോഷിക്കുകയാണ്. വിനോദയാത്രകള്‍, വളർത്തുമൃഗങ്ങൾ, സുഹൃത്തുക്കള്‍ തുടങ്ങി അനേകം ചിത്രങ്ങള്‍ ചാറ്റ്ജിപിടി വഴി ആളുകള്‍ ജിബ്‌ലി മോഡിലേക്ക് രൂപമാറ്റം വരുത്തുന്നു. രാഷ്ട്രീയക്കാരെ പോലും അതിലോലമായ ആനിമേഷൻ ശൈലിയിലുള്ള കലാസൃഷ്ടികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് സ്റ്റുഡിയോ ജിബ്‌ലി. ഊഷ്മളമായ പാസ്റ്റൽ നിറങ്ങളും അസാധ്യമായി പ്രകടിപ്പിക്കുന്ന കണ്ണുകളും നിറഞ്ഞതാണ് ഈ ചിത്രങ്ങള്‍. യാഥാർഥ്യം നൊസ്റ്റാൾജിയയുടെ ഒരു കുപ്പിയിൽ മുങ്ങുന്നത് കാണുന്നത് പോലെയാണ് സ്റ്റുഡിയോ ജിബ്‌ലി നല്‍കുന്ന എഐ ചിത്രങ്ങള്‍. ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ പോലും സ്റ്റുഡിയോ ജിബ്‌ലിയുടെ തരംഗത്തില്‍ കുടുങ്ങി. ബുധനാഴ്ച, അദേഹം തന്‍റെ അപ്രതീക്ഷിത ഗിബ്ലി-ഫിക്ഷനെക്കുറിച്ച് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. ആൾട്ട്മാൻ തന്‍റെ X-ലെ പ്രൊഫൈൽ ചിത്രം ഒരു ഗിബ്ലി-ഫൈഡ് പതിപ്പാക്കി മാറ്റുകയും ചെയ്തു. മസ്കും ഗിബ്ലിക്ക് പിന്നാലെ എക്സ് സിഇഒ ഇലോൺ മസ്‌കും ഈ വിനോദത്തിൽ പങ്കുചേർന്നു. ലയൺ കിംഗിലെ റഫികിയുടെ ഒരു ചിത്രം അദേഹം പങ്കിട്ടു, മീം സാമ്രാജ്യത്തിന്‍റെ ഭാവി ഭരണാധികാരിയെപ്പോലെ ഡോഗിനെ വിജയകരമായി ഉയർത്തിപ്പിടിച്ചു. ഗിബ്ലി ശൈലിയിലുള്ള ചിത്രങ്ങളാണ് ഇന്നത്തെ തീം എന്ന് അദേഹം പറയുന്നു. എഐ അടിസ്ഥാനത്തിലുള്ള ഈ കലാതരംഗം വെറും യാദൃശ്ചികമല്ല. ഓപ്പണ്‍എഐയുടെ പുതിയ മോഡൽ ഉപയോക്താക്കൾക്ക് കലാപരമായ ശൈലികളിൽ കൂടുതൽ നിയന്ത്രണം നൽകുന്നു. വൈവിധ്യമാർന്ന ശൈലികൾ സൃഷ്ടിക്കാൻ ഉപകരണത്തിന് കഴിയുമെങ്കിലും, ഗിബ്ലിയുടെ സിഗ്നേച്ചർ സൗന്ദര്യശാസ്ത്രം- സമൃദ്ധമായ ദൃശ്യങ്ങൾ, മൃദുവായ വെളിച്ചം, ഹൃദയസ്പർശിയായ ഒരു വരാനിരിക്കുന്ന കഥയിലെ കഥാപാത്രങ്ങൾ എന്നിവയെ ആകർഷിക്കാൻ ഇതിന് അസാധാരണമായ കഴിവുണ്ട്. ആൾട്ട്മാൻ പുതിയ ഫീച്ചറിനെ അവിശ്വസനീയമായ സാങ്കേതികവിദ്യ/ഉൽപ്പന്നം എന്ന് വിശേഷിപ്പിക്കുകയും അത് ആവേശകരമായ സൃഷ്ടിപരമായ സാധ്യതകൾ തുറക്കുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ബെൻ സ്റ്റില്ലർ, പോൾ മക്കാർട്ട്‌നി എന്നിവരുൾപ്പെടെ ഹോളിവുഡിലെ 400-ലധികം കലാകാരന്മാർ ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ എഐ കമ്പനികൾക്കെതിരെ ഉചിതമായ അനുമതിയില്ലാതെ കലാകാരന്മാരുടെ സൃഷ്ടികൾ പകർത്തിയതിന് ഒരു ഹർജി ഫയൽ ചെയ്ത സമയത്താണ് സ്റ്റുഡിയോ ജിബ്‌ലി ചാറ്റ്ജിപിടിയില്‍ എത്തിയിരിക്കുന്നത്. Read more: ട്രെൻഡിനൊപ്പം! ഗ്രോക്ക് ഉപയോഗിച്ച് ചാറ്റ്ജിപിടിയുടെ സഹായത്തോടെ കിടിലൻ ജിബ്‌ലി ചിത്രങ്ങളുണ്ടാക്കാം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:22 pm

അമ്പമ്പോ എന്തൊരു നാവാണ് ഈ യുവതിക്ക്; ഐഫോണിന്റെ വലിപ്പം, ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടി വിദ്യാർത്ഥിനി

പല കാരണങ്ങൾ കൊണ്ടും ​ഗിന്നസ് വേൾ‌ഡ് റെക്കോർഡുകൾ സ്വന്തമാക്കുന്നവരുണ്ട്. അതുപോലെ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി ​ലോക റെക്കോർഡ് നേടിയത് തന്റെ നാവിന്റെ നീളം കൊണ്ടാണ്. ചാനൽ ടാപ്പർ എന്ന യുവതിയാണ് തന്റെ നാവിന്റെ ഈ അസാധാരണമായ നീളം കൊണ്ട് ​ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. അവളുടെ ചുണ്ടിന്റെ അഗ്രം മുതൽ മധ്യഭാഗം വരെയായി നാവിന് 9.75 സെന്റീമീറ്റർ (3.8 ഇഞ്ച്) നീളമാണ് ഉള്ളത്. ഏറ്റവും നീളം കൂടിയ നാവുള്ള സ്ത്രീ എന്ന നിലയിലാണ് ചാനൽ ടാപ്പർ ലോക റെക്കോർഡ് നേടിയിരിക്കുന്നത്. ‌ തന്റെ എട്ടാമത്തെ വയസ് മുതലാണ് തന്റെ നാവിന് എന്തോ പ്രത്യേകതയുള്ളതായി ടാപ്പർ തിരിച്ചറിയുന്നത്. ഹാലോവീൻ ഫോട്ടോ സെഷനിൽ അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ ആയിരുന്നു ഇത്. ഹാലോവീന്റെ ഫോട്ടോകൾ പ്രിന്റെടുത്ത് വന്നപ്പോഴാണ് തന്റെ നാവിന് നീളക്കൂടുതലുണ്ട് എന്ന് ടാപ്പർ ശ്രദ്ധിക്കുന്നത്. എന്നാൽ, അതിനെ കുറിച്ച് കൂടുതൽ ബോധവതിയായത് മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ആണെന്നും അപ്പോൾ ആളുകൾ തന്റെ നാവിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് തുടങ്ങി എന്നും അവൾ പറയുന്നു. View this post on Instagram A post shared by Guinness World Records (@guinnessworldrecords) ഒരു ഐഫോണിന്റെ വലിപ്പമുണ്ട് ടാപ്പറിന്റെ നാവിന്. സാധാരണ ഒരു മനുഷ്യന്റെ നാവിന്റെ രണ്ടിരട്ടി വരും ഇത്. ആളുകൾ തന്റെ നാവ് കണ്ട് ഞെട്ടുകയും ഭയത്തോടെ അലറുകയും ചെയ്യുന്നത് താൻ ആസ്വദിക്കാറുണ്ട് എന്നും അവൾ പറയുന്നു. ​ ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് തന്നെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ടാപ്പറിന്റെ നാവിന്റെ നീളം വ്യക്തമാക്കുന്ന വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. നിരവധിപ്പേർ ഇതിന് കമന്റുകളും നൽകിയിട്ടുണ്ട്. ഒരു കലണ്ടര്‍ ഉണ്ടാക്കിയ വിഡ്ഢി ദിനം; അറിയാം ഏപ്രില്‍ ഫൂളിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:20 pm

പരീക്ഷണത്തിനിടെ കണ്ടെത്തി, മറ്റൊരു അത്ഭുതകരമായ കെടിഎം ബൈക്ക് കൂടി വിപണിയിലേക്ക്

സാ മ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കെടിഎം തുടർച്ചയായി പുതിയ മോഡലുകൾ പുറത്തിറക്കുന്നു. ഇപ്പോഴിതാ പരീക്ഷണ വേളയിൽ കെടിഎം 690 റാലിയും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, കമ്പനി അതിന്റെ പേര് സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷണത്തിനിടെ കണ്ടെത്തിയ ബൈക്ക് കെടിഎം 690 എൻഡ്യൂറോ ആർ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് പുതിയ ചില റിപ്പോർട്ടുകൾ. മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന കെടിഎം 450 റാലി റെപ്ലിക്കയോട് സാമ്യമുള്ളതാണ്. കെടിഎമ്മിന്റെ വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സാധ്യമായ സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം. വിദേശത്ത് പരീക്ഷണം നടത്തുന്ന കെടിഎമ്മിന്‍റെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ ബൈക്കിനെ 690 അഡ്വഞ്ചർ ആർ അല്ലെങ്കിൽ 690 റാലി എന്ന് വിളിക്കാൻ സാധ്യയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 34.18 ലക്ഷം രൂപ വിലയുള്ള മോഡലാണിത്. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, മെയിൻഫ്രെയിം, സീറ്റ്, സീറ്റിനടിയിലെ ഇന്ധന ടാങ്ക്, വീലുകൾ, ബ്രേക്കിംഗ്, സസ്‌പെൻഷൻ ഘടകങ്ങൾ എന്നിവയും 690 എൻഡ്യൂറോ ആറിന് സമാനമായ ചില ഭാഗങ്ങളും നമുക്ക് കാണാൻ കഴിയും. അടുത്തിടെ പരീക്ഷണ ഓട്ടം നടത്തിയ കെടിഎം 690 റാലിയിൽ മൂന്ന് ഇന്ധന ടാങ്കുകൾ ഉണ്ട്. പിൻഭാഗത്തെ ഫില്ലറുള്ള പ്രധാന അണ്ടർ-സീറ്റ് ടാങ്ക് (13.6L) 690 എൻഡ്യൂറോയിലേതിന് സമാനമാണ്. മോട്ടോർസൈക്കിളിന്റെ ഇരുവശത്തുമായി രണ്ട് അധിക ഇന്ധന ടാങ്കുകൾ ലഭിക്കുന്നു. ഈ ടാങ്കുകൾക്ക് ഇരുവശത്തും പ്രത്യേക ഫില്ലറുകൾ നൽകിയിട്ടുണ്ട്. ഇത് ഓഫ്-റോഡിംഗിനും ടൂറിംഗിനും ഒരുപോലെ മികച്ചതാണെന്ന് പറയപ്പെടുന്നു. ഈ ബൈക്കിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, മോട്ടോർസൈക്കിളിൽ 693 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് 690 എൻഡ്യൂറോ R-ൽ പരമാവധി 74 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഈ മോട്ടോർസൈക്കിളിന്റെ ഭാരം കണക്കിലെടുക്കുമ്പോൾ, ടൂറിംഗിനും ഓഫ്-റോഡിംഗിനും ഇത് കൂടുതൽ അനുയോജ്യമാണെന്ന് തോന്നുന്നു. വരും മാസങ്ങളിൽ ബൈക്ക് പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പുതിയ മോഡലുകളുടെ പരീക്ഷണം കെടിഎം ഒഴിവാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഒരുകാലത്ത് അതിവേഗം വളരുന്ന യൂറോപ്യൻ മോട്ടോർസൈക്കിൾ ബ്രാൻഡായിരുന്നിട്ടും, കെടിഎം 2024 നവംബർ മുതൽ കെടിഎം സാമ്പത്തിക പ്രശ്‍നങ്ങൾ നേരിടുന്നുണ്ട്. കൂടാതെ പ്രവർത്തനങ്ങൾ തുടരുന്നതിന് അടിയന്തര ഫണ്ടുകൾ തേടുകയാണ്. വിവിധ വായ്‍പാദാതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ അന്ന് ഒന്നും ഫലവത്തായില്ല. എന്നാൽ അടുത്തിടെ ബജാജ് കെടിഎമ്മിൽ 1,364 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നെതർലാൻഡ്‌സിലെ ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ബിവിയിൽ 1,360 കോടി രൂപ നിക്ഷേപിക്കാൻ ബജാജിന്റെ ബോർഡ് അംഗീകാരം നൽകിയിരുന്നു. കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറർ മൊബിലിറ്റി എജിയുടെ 75 ശതമാനം ഓഹരിയുള്ള പിയറർ ബജാജ് എജിയിൽ ഈ കമ്പനിക്ക് 49.9 ശതമാനം ഓഹരിയുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:12 pm

ഇരട്ടനികുതി ഒഴിവാക്കൽ, ഇന്ത്യയുടെ പ്രോട്ടോക്കോളിന് സുൽത്താന്റെ അം​ഗീകാരം

മസ്കത്ത്: ഇരട്ടനികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനുമായുള്ള ഇന്ത്യയുടെ പ്രോട്ടോക്കോളിന് അം​ഗീകാരം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഭേദ​ഗതി ചെയ്തുകൊണ്ടുള്ള പ്രോട്ടോക്കോൾ അം​ഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 27ന് മസ്കത്തിൽ നടന്ന ചടങ്ങിൽ അന്നത്തെ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും ഒമാൻ നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരട്ട നികുതി ഒഴിവാക്കുക, ആദായ നികുതിയുമായി ബന്ധപ്പെട്ട വെട്ടിപ്പുകൾ തടയുക, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയാണ് ഭേദ​ഗതി ചെയ്ത കരാർ ലക്ഷ്യമിടുന്നത്. ഒമാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിലും അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിലും സുപ്രധാനമായ ചുവടുവെപ്പായിരിക്കും ഈ തീരുമാനമെന്നാണ് പ്രതീക്ഷിക്കുന്നത്. read more: ട്രംപ് സൗദിയിലേക്ക്, അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ വിദേശ യാത്ര, ഖത്തറും യുഎഇയും സന്ദർശിച്ചേക്കും

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:11 pm

ദില്ലി കലാപം: ബിജെപി മന്ത്രി കപിൽ മിശ്രയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

ദില്ലി: 2020 ൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി മന്ത്രി കപിൽ മിശ്രയ്ക്കും മറ്റുള്ളവർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ദില്ലിയിലെ കോടതി. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ മന്ത്രി കപിൽ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് കപിൽ മിശ്ര പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന കലാപത്തിൽ കപിൽ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ദില്ലി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യമുന വിഹാർ നിവാസിയായ മുഹമ്മദ് ഇല്യാസ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജഡ്ജി. പൗരത്വ നിയമഭേദ​ഗതിയെ ചൊല്ലിയുള്ള സം​ഘ‌‌‌ർഷങ്ങളെത്തുട‍‍ർന്നാണ് ദില്ലി കലാപം ഉടലെടുത്തത്. 2020 ഫെബ്രുവരിയിലാണ് സംഭവം. ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘ‌ർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം; ഗുജറാത്തിൽ 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:09 pm

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം; സിനിമാ മേഖലയിൽ 'പോഷ്' അവബോധത്തിനായി വനിതാ ശിശു വികസന വകുപ്പിൻ്റെ നിർണായക ഇടപെടൽ

തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സിനിമാ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 60 പേരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 3 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അധ്യക്ഷത വഹിക്കും. സിനിമാ രംഗത്തെ പ്രമുഖര്‍ പരിപാടിയിൽ പങ്കെടുക്കുമെന്നും വനിത ശിശു വികസന വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി; 'ഹർജി പ്രശസ്തിക്കുവേണ്ടി, ഉദ്ദേശ ശുദ്ധിയിൽ സംശയം' വനിത ശിശു വികസന വകുപ്പിന്‍റെ അറിയിപ്പ് ഇപ്രകാരം സ്ത്രീകള്‍ വളരെ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന കാലമാണിത്. സ്ത്രീ പുരുഷ തുല്യതയും തുല്യ അവകാശങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും അവര്‍ക്ക് സംരക്ഷണം നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് സുരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷം സംജാതമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ഒരു കേന്ദ്ര നിയമമാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമം (തടയലും നിരോധിക്കലും പരിഹാരവും) നിയമം 2013 (പോഷ് ആക്ട്). തൊഴിലിടങ്ങളിലെ വിവിധ മേഖലകളിലുള്ള എല്ലാവര്‍ക്കും തുല്യ നീതിയും അവസരവും ഉറപ്പാക്കുന്നതിനും സുസ്ഥിര മാറ്റത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശക്തികളാകാന്‍ സ്ത്രീ പുരുഷ ഭേദമെന്യേ, ഏവരേയും ബോധവത്കരിക്കേണ്ടതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സംസ്‌കാരം സൃഷ്ടിക്കേണ്ടതുമുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഏതാണ്ട് മുപ്പതോളം വിഭാഗത്തില്‍പ്പെട്ട ആളുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ട് തന്നെ സിനിമാ വ്യവസായ മേഖലയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വനിത ശിശുവികസന വകുപ്പ് മുഖേന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്. 2023 ജനുവരിയില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്‍ട്ടല്‍ ആരംഭിച്ചു. ആ ഘട്ടത്തില്‍ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരമാവധി സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കാല്‍ ലക്ഷത്തിലധികം സ്ഥാപനങ്ങളെ രജിസ്‌ട്രേഷന്‍ ചെയ്യിപ്പിക്കാനുമായി. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും രജിസ്റ്റര്‍ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 4:08 pm

എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി; 'ഹർജി പ്രശസ്തിക്കുവേണ്ടി, ഉദ്ദേശ ശുദ്ധിയിൽ സംശയം'

കൊച്ചി:എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. എമ്പുരാൻ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേന്ദ്രസർക്കാരിനും സെൻസർ ബോ‍ർ‍ഡിനും നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി എതിർകക്ഷികളായ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകരെ നടപടികളിൽ നിന്ന് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഈ സിനിമയുടെ പേരിൽ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. അങ്ങനെയെങ്കിൽ പ്രശസ്തിക്കുവേണ്ടിയുളള ഹർജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു. ഹര്‍ജിക്ക് പിന്നിൽ പ്രശസ്തിയാണെന്നെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്.ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് കോടതി ചോദിച്ചു. സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഹര്‍ജിക്കാരൻ മറുപടി നൽകി. തുടര്‍ന്നാണ് പ്രശസ്തിക്കുവേണ്ടിയാണോ ഹർജി എന്ന് കോടതി ചോദിച്ചത്. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹർജിക്ക് പിന്നിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് കേസ് ഒന്നും നിലവിലില്ല എന്ന സർക്കാർ കോടതിയെ അറിയിച്ചു. ലോകത്ത് എവിടെയും സിനിമയുടെ പേരിൽ കേസ് എടുക്കേണ്ടി വന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെയെന്നും പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി, ബിജെപി നേതാവിനെതിരെ നടപടിയുമായി നേതൃത്വം, പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:56 pm

എന്തുകൊണ്ട് ബോളിവുഡ് ചിത്രങ്ങള്‍ കാണാന്‍ ആളില്ല? പ്രധാന കാരണം അതാണെന്ന് ജോണ്‍ എബ്രഹാം

ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹിന്ദി സിനിമകളുടെ കാര്യം അത്ര ശുഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബി​ഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അടിമുടി തകരുന്നു. അതേസമയം പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെയെത്തുന്ന ചില ചിത്രങ്ങള്‍ വിജയിക്കുന്നുമുണ്ട്. എന്നാല്‍ ഒരു വ്യവസായമെന്ന നിലയില്‍ ബോളിവുഡ‍ിന് പഴയ പകിട്ട് ഇല്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങള്‍ താരതമ്യേന മികച്ച വിജയങ്ങള്‍ നേടുമ്പോള്‍ എന്തുകൊണ്ടാണ് ബോളിവുഡിന് അത് സാധിക്കാത്തത്? ഇപ്പോഴിതാ അതിന് മറുപടി പറയുകയാണ് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. താന്‍ നായകനായ പുതിയ ചിത്രം ദി ഡിപ്ലോമാറ്റിന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ തന്‍റെ നിരീക്ഷണം പങ്കുവെക്കുന്നത്. നല്ല കഥകളില്‍ നിന്ന് അകന്നതാണ് പരാജയങ്ങളുടെ പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. സിനിമകള്‍ക്ക് ആളെത്താത്തതിന്‍റെ കാരണം എന്തെന്ന ചോദ്യത്തിന്‍റെ ഉത്തരം ലളിതമാണ്. നമ്മള്‍ നല്ല കഥകള്‍ പറയുന്നില്ല. എഴുത്തില്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ല. ഒരു ചിത്രം നിര്‍മ്മിക്കാന്‍ ശരിക്കും എന്തൊക്കെയാണോ ആവശ്യമായത് അതില്‍ നമ്മള്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. മറിച്ച് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിലാണ് നമ്മുടെ ശ്രദ്ധ, ജോണ്‍ എബ്രഹാം പറയുന്നു. കാസ്റ്റിം​ഗിന്‍റെ കാര്യം വരുമ്പോള്‍ താരങ്ങള്‍ക്ക് ഇന്‍സ്റ്റ​ഗ്രാമില്‍ എത്ര ഫോളോവേഴ്സ് ഉണ്ട് എന്നതുപോലും ഒരു അന്വേഷണം ആവുകയാണ്. മറിച്ച് ക്രാഫ്റ്റിന്‍റെ കാര്യം ശ്രദ്ധിക്കുന്നില്ല. അതിലേക്ക് തിരിച്ചുപോകണം. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ള കഥ? എഴുത്തുകാരനും സംവിധായകനും നടനും അത് എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്? ഇതാണ് ഒരു സിനിമയുടെ ക്രാഫ്റ്റ്. ഇക്കാര്യം നമ്മള് മറന്നുപോയി. അതിലേക്ക് തിരിച്ചുപോയാല്‍ നമ്മള്‍ നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡിപ്ലോമാറ്റ്, ജോണ്‍ എബ്രഹാം പറഞ്ഞുനിര്‍ത്തി. ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:56 pm

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ

വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്, കാരണം വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്, കാരണം നല്ല ആരോഗ്യം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. കൂടാതെ ചില ഭക്ഷണങ്ങൾ ദഹനത്തെയും മെറ്റബോളിസത്തെയും പ്രതികൂലമായി ബാധിക്കും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തെ അഞ്ച് ഭക്ഷണങ്ങൾ. വാഴപ്പഴം പൊതുവെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ദോഷകരമാകും. വാഴപ്പഴത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. വെറും വയറ്റിൽതൈര് കഴിക്കുന്നത് ആമാശയത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും. ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ സിട്രിക് ആസിഡ് കൂടുതലാണ്. ഒഴിഞ്ഞ വയറ്റിൽ ഈ പഴങ്ങൾ കഴിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുക ചെയ്യും. ഗ്യാസ്ട്രിക് പ്രശ്നങ്ങളോ അൾസറോ ഉള്ളവർ പ്രത്യേകിച്ച് രാവിലെ പുളിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പലരും ഒരു ദിവസം ആരംഭിക്കുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാണ്. പക്ഷേ ഇത് ദോഷകരമാണ്. ഈ പാനീയങ്ങളിലെ കഫീൻ ഒഴിഞ്ഞ വയറ്റിൽ ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കും. ഇത് വീക്കത്തിനും വേദനയ്ക്കും കാരണമാകും,

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:54 pm

'ഞാനായിരുന്നെങ്കില്‍ അവന് 5 വിക്കറ്റ് തികയ്ക്കാന്‍ അവസരം നല്‍കുമായിരുന്നു', വിമർശനവുമായി ഹര്‍ഭജന്‍

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റെടുത്ത ഇടം കൈയന്‍ പേസര്‍ അശ്വനി കുമാറിന് നാലാം അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരം നല്‍കാതിരുന്ന മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജൻ സിംഗ്. മൂന്നോവറില്‍ 24 റണ്‍സ് വഴങ്ങി അശ്വനി കുമാര്‍ നാലു വിക്കറ്റെടുത്ത് ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറില്‍ ഓള്‍ ഔട്ടായതിനാല്‍ അശ്വനി കുമാറിന് നാലാം ഓവര്‍ നല്‍കിയിരുന്നില്ല. നാലാം ഓവര്‍ നല്‍കിയിരുന്നെങ്കില്‍ അശ്വനി കുമാറിന് അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരം ലഭിക്കുമായിരുന്നുവെന്ന് ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. അവന്‍റെ ദിവസമായിരുന്നു ഇന്നലെ.ഭാഗ്യവും അവന്‍റെ കൂടെയായിരുന്നു. അവന്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നും കളിയിലെ താരമാകുമെന്നും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരുന്നു. ഇത്രയും വലിയൊരു മത്സരത്തില്‍ അവസരം കിട്ടുകയും അതില്‍ തിളങ്ങാന്‍ കഴിയുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല. രഹാനെയും റിങ്കു സിംഗിനെയും പോലെയുള്ള ബാറ്റര്‍മാരെ പുറത്താക്കിയാല്‍ ഏത് ബൗളറുടെ ആത്മവിശ്വാസം ഉയരും. പിന്നാലെ മനീഷ് പാണ്ഡെയെയും റസലിനെയും കൂടി വീഴ്ത്തി അവന്‍ അവന്‍റെ കഴിവ് തെളിയിച്ചു. 'ആദ്യം മനുഷ്യനാവാൻ പഠിക്ക്, എന്നിട്ടാവാം ക്യാപ്റ്റൻ', റിയാന്‍ പരാഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ അതുകൊണ്ട് തന്നെ ഞാൻ മുംബൈ ക്യാപ്റ്റനായിരുന്നെങ്കില്‍ അവന് ഒരിക്കലും നാല് വിക്കറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരില്ലായിരുന്നു. ഒരോവര്‍ കൂടി നല്‍കി അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവന് അവസരം നല്‍കുമായിരുന്നു. ഒരോവര്‍ കൂടി അവന് നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും അവന്‍ അഞ്ച് വിക്കറ്റ് തികയ്ക്കുമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. തന്‍റെ മൂന്നാം ഓവറില്‍ അശ്വനി കുമാര്‍ ആന്ദ്രെ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് അശ്വനിയെ ക്യാപ്റ്റന്‍ ഹാ‍ർദ്ദിക് പാണ്ഡ്യ ബൗളിംഗില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പതിമൂന്നാം ഓവറിലായിരുന്നു അശ്വനി നാലാം വിക്കറ്റ് വീഴ്ത്തിയത്. 16.2 ഓവറിലായിരുന്നു കൊല്‍ക്കത്ത ഓള്‍ ഔട്ടായത്. ഈ സമയം കൊല്‍ക്കത്തയുടെ എട്ടു വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും മിച്ചല്‍ സാന്‍റ്നറെക്കൊണ്ടും മലയാളി താരം വിഘ്നേഷ് പുത്തൂരിനെക്കൊണ്ടും ബൗള്‍ ചെയ്യിക്കാനാണ് പിന്നീട് ഹാര്‍ദ്ദിക് ശ്രമിച്ചത്. ഇരുവരും ഓരോ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത ഇന്നിംഗ്സിന് തിരിശീലയിട്ടു. ഇതോടെ അശ്വനിക്ക് അഞ്ചാം വിക്കറ്റ് നേടാനുള്ള അവസരം നഷ്ടമാകുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:51 pm

രാത്രി പാർട്ടി, ബഹളം, പരാതിയുമായി അയൽക്കാർ; പക്ഷേ ബെംഗളൂരുവില്‍ വീട്ടുടമ ചെയ്തത്, ഭാ​ഗ്യം വേണമെന്ന് പോസ്റ്റ് 

ബാച്ചിലേഴ്സിന് വീട് വാടകയ്ക്ക് കൊടുക്കാൻ പലരും ഒരുക്കമാവാറില്ല. അതിന് പല കാരണങ്ങളും ആളുകൾ പറയാറുണ്ട്. രാത്രി വൈകിയുള്ള പാർട്ടികൾ, ബഹളം വയ്ക്കൽ, രാത്രി വൈകി എത്തൽ, വീട്ടിലേക്ക് കൂട്ടുകാരെ വിളിക്കൽ... ഇങ്ങനെ പല കാരണങ്ങളും പറഞ്ഞാണ് മിക്കവാറും ആളുകൾ ബാച്ചിലേഴ്സിന് വീട് കൊടുക്കാത്തത്. വീട്ടുടമകൾ മിക്കവാറും ഇങ്ങനെയുള്ളവരോട് കുറച്ച് രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. എന്നാൽ, ബെം​ഗളൂരുവിൽ നിന്നുള്ള ഒരു വീട്ടുടമയുടെ വാടകക്കാരോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. ബെം​ഗളൂരുവിലുള്ള വീട്ടുടമയായ സ്ത്രീയോട് അയൽക്കാരാണ് വീട്ടിലെ വാടകക്കാരെ കുറിച്ച് പരാതി പറഞ്ഞത്. വീട്ടിൽ പാർട്ടി നടത്തിയതിനെ കുറിച്ചായിരുന്നു പരാതി. എന്നാൽ, വീട്ടുടമയായ സ്ത്രീ വാടകക്കാരായ യുവാക്കളെ അനുകൂലിച്ചാണ് സംസാരിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള പ്രൊഫഷണലും ഐഐടി ബോംബെ ബിരുദധാരിയുമായ അമൻ റായ് ആണ് ഈ പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. തന്റെ എക്സ് പോസ്റ്റിൽ റായ് പറയുന്നത്, തന്റെ ഫ്ലാറ്റ്മേറ്റ്സ് ഫ്ലാറ്റിൽ പാർട്ടി നടത്തിയതിനെ കുറിച്ചാണ്. എന്നാൽ, അയൽക്കാർ ഇവിടെ ശബ്ദമുണ്ടായി എന്ന് കാണിച്ച് സൊസൈറ്റി പ്രസിഡണ്ടിനോട് പരാതി പറഞ്ഞു. എന്നാൽ, വീട്ടുടമ ഫ്ലാറ്റിലുള്ളവരെ വിളിച്ച് ശാസിക്കുന്നതിന് പകരം ഇങ്ങനെ ഒരു പരാതി ഉണ്ടായതിന് തങ്ങളോട് ഖേദം പ്രകടിപ്പിക്കുകയാണ് ചെയ്തത് എന്നാണ് അമൻ പറയുന്നത്. Flatmates were partying at a reasonable hour and our neighbour (a generational hater) put out a noise complaint to the society president. Our lovely landlady called to apologise to *us* for the trouble, saying it's okay for young kids to have fun. In Bengaluru. Hashtag blessed. https://t.co/KQdABrniNF — Aman Rai (@A_rai22) March 29, 2025 'യുവാക്കളായാൽ അല്പം തമാശയൊക്കെ ആകാം' എന്നാണത്രെ വീട്ടുടമയായ സ്ത്രീ പറഞ്ഞത്. അത്തരം ഒരു വീട്ടുടമയെ കിട്ടിയതിൽ ഭാ​ഗ്യം എന്നാണ് അമൻ പറയുന്നത്. അതേസമയം, നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. കുറേപ്പേർ വീട്ടുടമയെ അനുകൂലിച്ചു. എന്നാൽ, അതേസമയം അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ബഹളം വയ്ക്കുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടവരും ഒരുപാടുണ്ട്. 40 ലക്ഷം ലോണെടുത്ത് യുഎസിൽ പഠിക്കാൻ പോയി; ഒടുവിൽ ജോലിയില്ലാതെ നാട്ടിലെത്തി, ഇന്ന് കടം, കടത്തിന് മേലെ കടം! ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:47 pm

Fatty Liver Disease: അപകടകാരിയോ ഫാറ്റി ലിവര്‍, കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക, വിവിധ പോഷകങ്ങളുടെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക, ധാതുക്കളും വിറ്റാമിനുകളും ശേഖരിച്ച് വയ്ക്കുക എന്നിങ്ങനെ നിരവധി ജോലികളാണ് കരള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യമുള്ള കരള്‍ അത്യാവശ്യമാണ്. പലപ്പോഴും കരള്‍ പൂര്‍ണമായും പണിമുടക്കി തുടങ്ങുമ്പോള്‍ മാത്രമാണ് ശരീരം അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക. നാം ആരോഗ്യകരമെന്ന് വിചാരിച്ച് ചെയ്യുന്ന പലതും കരളിനെ ദോഷകരമായി ബാധിക്കാറുണ്ട്. കരളിന്റെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും ഫാറ്റി ലിവറിന് ഇടയാക്കുക. എന്നാല്‍ ജനിതക ഘടകങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളും ഫാറ്റി ലിവറിന് ഇടയാക്കാറുണ്ട്. ഫാറ്റി ലിവറിന്റെ തുടക്കം മുതല്‍ ശരീരം കാണിച്ചുതരുന്ന ലക്ഷങ്ങള്‍ നാം അവഗണിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കായിരിക്കും ഇത് ഇടയാക്കുക. അപകടകാരിയോ ഫാറ്റി ലിവര്‍? കരള്‍ ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ കൊഴുപ്പിന്റെ ഉപാപചയം കാര്യക്ഷമമായി നടക്കുന്നു. എന്നാല്‍ ഫാറ്റി ലിവര്‍ ബാധിച്ച അവസ്ഥയില്‍ കൊഴുപ്പിന്റെ ഉപാപചയം തടസ്സപ്പെടുകയും കോശങ്ങളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുകയും ചെയ്യും. പ്രാരംഭഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെടില്ലെങ്കിലും ക്രമേണ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ഇന്‍ഫ്‌ലമേഷന്‍, ലിവര്‍ സിറോസിസ് എന്ന് തുടങ്ങി ലിവര്‍ കാന്‍സറിലേക്ക് വരെ ഫാറ്റി ലിവര്‍ നയിച്ചേക്കാം. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണുള്ളത്. 1. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ( AFLD): അമിതമായ മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗമാണിത്. അമിതമായ മദ്യപാനം കരളില്‍ സാധാരണ ഗതിയില്‍ നടക്കുന്ന കൊഴുപ്പിന്റെ ഉപാപചയം തടസപ്പെടുത്തുന്നു. ഇത് കരളിന്റെ കോശങ്ങളില്‍ ധാരാളമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നു. കാലക്രമേണ ഇത് കരളിന്റെ കോശങ്ങളെ നശിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യും. വയര്‍ വേദന, വയര്‍ വീര്‍ക്കല്‍, ശരീരഭാരം കുറയുക, കാലുകളിലെ നീര്, ചര്‍മത്തിലും കണ്ണിലുമുണ്ടാകുന്ന മഞ്ഞനിറം ഇവയെല്ലാം ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വ്യായാമവും ഭക്ഷണനിയന്ത്രണവുമടക്കംആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ ഫാറ്റി ലിവറിനെ നിയന്ത്രിച്ച് നിര്‍ത്താനാകും. 2. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ( NAFLD) : മദ്യപാനം മൂലമല്ലാതെ ജീവിതശൈലി, ജനിതകമായ പ്രത്യേകതകള്‍, പൊണ്ണത്തടി തുടങ്ങി വിവിധകാരണങ്ങളും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു. പ്രമേഹം, അമിതമായ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക്‌സുകളുടെ അമിത ഉപയോഗം, വ്യായാമം ഇല്ലായ്മ തുടങ്ങി വിവിധ ശീലങ്ങള്‍ ഫാറ്റി ലിവറിലേക്ക് നയിക്കാം. മദ്യപാനത്തേക്കാള്‍ ഉപരിയായി അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വൈകി മാത്രം രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നതിനാല്‍ പ്രമേഹം, അമിതവണ്ണം തുടങ്ങിയ അവസ്ഥകളുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തുകയാണ് അഭികാമ്യം. ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനായാല്‍ കരളിന്റെ ആരോഗ്യത്തെ പൂര്‍ണമായും തിരിച്ചുപിടിക്കാനാകും. പിന്തുടരാം ആരോഗ്യകരമായ ജീവിതശൈലി ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവയിലൂടെ ഫാറ്റിലിവറിനെ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസവും ചുരുങ്ങിയത് 40 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കി വയ്ക്കണം. അമിതവണ്ണമുള്ളവരാണെങ്കില്‍ ശരീരഭാരം ക്രമേണ കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍, ധാന്യങ്ങള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമായ സമീകൃത ആഹാരം കഴിക്കുകയെന്നത് പ്രധാനമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്തവ, മധുരപാീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുകയോ നിയന്ത്രിച്ച് നിര്‍ത്തുകയോ ചെയ്യുക. പ്രഭാതനടത്തം, സൈക്ലിംഗ്, നീന്തല്‍, യോഗ തുടങ്ങിയ വ്യായാമങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കാം. അമിതമായ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവയും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ശരീരത്തിന്റെ ആരോഗ്യത്തോളം പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ശീലങ്ങളും ജീവിതശൈലിയുടെ ഭാഗമാക്കണം. ശ്രദ്ധിക്കാം ഭക്ഷണവും പഴങ്ങള്‍, പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, ആരോഗ്യമുള്ള കൊഴുപ്പ് തുടങ്ങിയവയാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം ശീലമാക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ചീര, കെയ്ല്‍ തുടങ്ങി പച്ചിലക്കറികള്‍ ശീലമാക്കാം. ആന്റി ഓക്‌സിഡന്റ്‌സ്, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ. കരളിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ചെറുമത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വാള്‍നട്ട്, ചിയാസീഡ്, ഫ്‌ലാക്‌സീഡ്, ബദാം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:46 pm

നിങ്ങളുടെ മാസശമ്പളം 30,000 രൂപയാണോ? എങ്കിൽ ഈ അഞ്ച് മോട്ടോർസൈക്കിളുകൾ നിങ്ങൾക്ക് ഒട്ടുമാലോചിക്കാതെ വാങ്ങാം

താ ഴ്ന്ന വരുമാനമുള്ള മധ്യവർഗക്കാർക്ക്, ഒരു ബൈക്ക് ഒരു സ്വപ്‍നം പോലെയാണ്. പലരും സമ്പാദിക്കാൻ തുടങ്ങുമ്പോൾ, അവർ ആദ്യം വാങ്ങുന്നത് ഒരു നല്ല മോട്ടോർസൈക്കിൾ ആയിരിക്കും. അത് അവരുടെ പല ആവശ്യങ്ങളും നിറവേറ്റുക മാത്രമല്ല, ജോലിയിൽ സഹായകരമാകുകയും ചെയ്യുന്നു. 30,000 രൂപ പ്രതിമാസ വരുമാനമുള്ള ആളുകൾക്ക് ധൈര്യമായി ചില 125 സിസി ബൈക്കുകൾ വാങ്ങാം. അത് ശക്തം മാത്രമല്ല, സ്റ്റൈലിഷും മികച്ച സവിശേഷതകളാൽ സജ്ജീകരിച്ചതുമാണ്. നിങ്ങൾ ഒരു നല്ല 125 സിസി മോട്ടോർസൈക്കിൾ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ശമ്പളം 30,000 രൂപ മാത്രമാണെങ്കിൽ, നിങ്ങൾക്ക് ഫിനാൻസ് ഓപ്ഷൻ തിരഞ്ഞെടുത്ത് എല്ലാ മാസവും ഇഎംഐ രൂപത്തിൽ ബൈക്കിന് പണം നൽകാം. എന്നാൽ യഥാർത്ഥ പ്രശ്നം 125 സിസി സെഗ്‌മെന്റിൽ വാങ്ങാൻ കഴിയുന്ന ബൈക്കുകൾ ഏതൊക്കെയാണ് എന്നതാണ്, അതിനാൽ ഇന്ന് ഇവിടെ ഇതിനെക്കുറിച്ച് നിങ്ങളോട് പറയാൻ പോകുന്നു. ഇതാ അറിയേണ്ടതെല്ലാം. ബജാജ് ഫ്രീഡം 125 രാജ്യത്തെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ബജാജ് ഫ്രീഡം 125 ന്റെ ഓൺ-റോഡ് വില 1.09 ലക്ഷം മുതൽ 1.31 ലക്ഷം രൂപ വരെയാണ്. 124.58 സിസി എഞ്ചിനാണ് ഇതിനുള്ളത്. ഈ ബൈക്ക് സിഎൻജിയിൽ 90 കിലോമീറ്ററിലധികം മൈലേജും പെട്രോളിൽ 65 കിലോമീറ്ററിലധികം മൈലേജും നൽകുന്നു. ഇതുകൂടാതെ, അതിന്റെ പരമാവധി വേഗത മണിക്കൂറിൽ 93 കിലോമീറ്ററാണ്. ഹോണ്ട ഷൈൻ ഹീറോ സ്പ്ലെൻഡറിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബൈക്കായ ഹോണ്ട ഷൈനിന്റെ ഓൺ-റോഡ് വില 96,228 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്. 123.94 സിസി എഞ്ചിനാണ് ഇതിനുള്ളത്. ഹോണ്ട ഷൈനിന്റെ മൈലേജ് ലിറ്ററിന് 55 കിലോമീറ്റർ വരെയാണ്, പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. ടിവിഎസ് റൈഡർ 125 സിസി ബൈക്ക് വിഭാഗത്തിൽ, ടിവിഎസ് മോട്ടോർ കമ്പനിയുടെ റൈഡർ മോഡൽ മികച്ച സ്ഥാനം നേടുകയും ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമാവുകയും ചെയ്യുന്നു. ടിവിഎസ് റൈഡറിന്റെ ഓൺ-റോഡ് വില 99,904 രൂപയിൽ ആരംഭിച്ച് 1.22 ലക്ഷം രൂപ വരെ ഉയരുന്നു. 124.8 സിസി എഞ്ചിനാണ് ഇതിനുള്ളത്. റൈഡറിന് ലിറ്ററിന് 71.94 കിലോമീറ്റർ വരെ മൈലേജും മണിക്കൂറിൽ 99 കിലോമീറ്റർ പരമാവധി വേഗതയും ഉണ്ട്. ബജാജ് പൾസർ എൻഎസ് 125 125 സിസി സെഗ്‌മെന്റിൽ ഒരു സൂപ്പർ സ്‌പോർട്ടിയും ശക്തവുമായ മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവർക്ക്, ബജാജ് പൾസർ എൻഎസ് 125 ഒരു മികച്ച ഓപ്ഷനാണ്. പൾസർ NS 125 ന്റെ ഓൺ-റോഡ് വില 1.20 ലക്ഷം മുതൽ 1.27 ലക്ഷം രൂപ വരെയാണ്. 124.45 സിസി എഞ്ചിനാണ് ഇതിനുള്ളത്. ഇതിനുശേഷം, മൈലേജ് ലിറ്ററിന് 64 കിലോമീറ്ററായി ഉയരും, പരമാവധി വേഗത മണിക്കൂറിൽ 103 കിലോമീറ്ററാണ്. ഹീറോ സൂപ്പർ സ്പ്ലെൻഡർ രാജ്യത്തെ ഒന്നാം നമ്പർ മോട്ടോർസൈക്കിളായ ഹീറോ സ്പ്ലെൻഡറിന്റെയും 125 സിസി സെഗ്‌മെന്റിലെ ജനപ്രിയ മോഡലായ ഹീറോ സൂപ്പർ സ്പ്ലെൻഡറിന്റെയും ഓൺ-റോഡ് വില 93,581 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്. 124.7 സിസി എഞ്ചിനാണ് ഇതിനുള്ളത്. അതിനുശേഷം, സൂപ്പർ സ്പ്ലെൻഡറിന്റെ മൈലേജ് ലിറ്ററിന് 60 കിലോമീറ്റർ വരെയും പരമാവധി വേഗത മണിക്കൂറിൽ 93 കിലോമീറ്ററുമാണ്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:45 pm

ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്‍സീക്കിന്‍റെ കുതിപ്പ്; ഫെബ്രുവരി മാസം പുത്തന്‍ റെക്കോര്‍ഡ്

ബെയ്‌ജിങ്: ചൈനീസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സ്റ്റാർട്ടപ്പായ ഡീപ്‍സീക്ക് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന എഐ ടൂള്‍. 2025 ഫെബ്രുവരി മാസം പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കൻ എഐ ഭീമന്‍മാരായ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയെ ഡീപ്‍സീക്ക് മറികടന്നു എന്നാണ് ഒരു എഐ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമിന്‍റെ റിപ്പോർട്ട്. ഫെബ്രുവരിയിൽ ചാറ്റ്ജിപിടിയേക്കാൾ കൂടുതൽ പുതിയ ഉപയോക്താക്കള്‍ ഡീപ്‌സീക്കിന് ലഭിച്ചു. ഫെബ്രുവരിയിൽ ഡീപ്സീക്കിൽ 52.47 കോടി പുതിയ ഉപയോക്താക്കളെ രേഖപ്പെടുത്തി. ഇതേ കാലയളവിൽ ഏകദേശം 50 കോടി പുതിയ ആളുകളാണ് ചാറ്റ്‍ജിപിടി വെബ്‌സൈറ്റ് സന്ദർശിച്ചത്. ഡീപ്‍സീക്കിലേക്ക് വരുന്ന പുതിയ ആളുകളുടെ എണ്ണം ചാറ്റ്ജിപിടിയേക്കാൾ കൂടുതലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഡീപ്‍സീക്ക് ഇന്ത്യയിലും ജനപ്രിയമാണെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. രാജ്യാടിസ്ഥാനത്തിലുള്ള വെബ് ട്രാഫിക്കിൽ ഇന്ത്യ നാലാം സ്ഥാനത്താണ് എന്നാണ് റിപ്പോർട്ടുകൾ. 2025 ഫെബ്രുവരിയിൽ ഡീപ്സീക്കിന്‍റെ വെബ്‌സൈറ്റില്‍ ഇന്ത്യയിൽ നിന്ന് 43 ദശലക്ഷത്തിലധികം സന്ദർശനങ്ങളുണ്ടായി. ഡീപ്‍സീക്ക് എഐ ചാറ്റ്ബോട്ടിന്‍റെ വെബ്‌സൈറ്റിലേക്കുള്ള ആകെ സന്ദർശനങ്ങൾ 79.2 കോടിയിലെത്തി. 2025 ഫെബ്രുവരിയിൽ ഡീപ്‍സീക്കിന്‍റെ വിപണി വിഹിതം 2.34 ശതമാനത്തിൽ നിന്ന് 6.58 ശതമാനമായി ഉയർന്നു. എങ്കിലും, എഐ വിപണിയില്‍ ഡീപ്‍സീക്ക് ഇപ്പോഴും ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഈ പട്ടികയിൽ ചാറ്റ്ജിപിടി ഒന്നാം സ്ഥാനത്തും കാൻവ രണ്ടാം സ്ഥാനത്തും ആണുള്ളത്. ഫെബ്രുവരിയിൽ 12.05 ബില്യൺ സന്ദർശകർ ഡീപ്‍സീക്ക് തേടിയെത്തി. ഇതിൽ 3.06 ബില്യൺ യൂണീക്ക് ഉപഭോക്താക്കളും ഉൾപ്പെടുന്നു. വിലക്കുറവുള്ള എഐ മോഡൽ അവതരിപ്പിച്ചത് കൊണ്ടാണ് ഡീപ്‍സീക്ക് ജനപ്രിയമായത് എന്നാണ് റിപ്പോർട്ടുകൾ. ഡീപ്‍സീക്കിന്‍റെ കടന്നുവരവോടെ നിരവധി അമേരിക്കൻ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞിരുന്നു. എഐ മത്സരത്തിൽ അമേരിക്കയേക്കാൾ പിന്നിലായിരുന്ന ചൈന വീണ്ടും മുന്നിലുമെത്തി. ഇപ്പോൾ പല ചൈനീസ് കമ്പനികളും അവരുടെ എഐ മോഡലുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. Read more: യുഎസിന് അടുത്ത ചെക്ക്, രണ്ടാം ഡീപ്‌സീക്ക് എന്ന വിശേഷണവുമായി മനുസ് എഐ ഏജന്‍റ്, പ്രത്യേകതകള്‍ വിശദമായി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:37 pm

വഖഫ് ബില്ല് മുനമ്പത്തിൻ്റെ പരിഹാരമെന്ന് കേന്ദ്രമന്ത്രി; 'എത്ര കാലം കൊണ്ട് പരിഹരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല'

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ല് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാഷ്ട്രീയത്തിനതീതമായി മുനമ്പത്തെ ജനങ്ങൾക്ക് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ എംപിമാരും രാഷ്ട്രീയത്തിനതീതമായി ബില്ലിനെ അനുകൂലിക്കണം എന്നാണ് അഭ്യർത്ഥന. പാവപ്പെട്ടവന്റെ വിഷയമാണിത്. കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നതാണ് ബില്ല്. അഖിലേന്ത്യ അടിസ്ഥാനത്തിൽ ജനങ്ങൾ ഒരുമിച്ച് മുന്നോട്ട് വന്നിരിക്കുന്ന വിഷയമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ഇത് പരിഹരിച്ചാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഗുണം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് സ്വാധീനിക്കാനാവുന്നതല്ല കെസിബിസി. ലോകത്തിൽ ആർക്കും ഇതുവരെ പോപ്പിന്റെ കീഴിലുള്ള കത്തോലിക്ക സഭയെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അവകാശം ഉന്നയിക്കാൻ പറ്റുന്ന ഒന്നായി ബില്ല് മാറും. വഖഫ് ഭൂമികളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. ബില്ല് പ്രകാരം വഖഫ് ഭൂമിയാണോ അല്ലയോ എന്നത് കമ്മിറ്റിയാണ് നിർണയിക്കുക. മുനമ്പം വിഷയം എത്ര കാലത്തിനുള്ളിൽ പരിഹരിക്കാൻ പറ്റുമെന്ന് ഇപ്പോൾ പറയാനാകില്ല. നിയമം പ്രാബല്യത്തിൽ വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കണമെന്നും ജോർജ് കുര്യൻ പ്രതികരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:33 pm

ഉപ്പ സമ്മാനിച്ച 'സിംബ'ക്കായി തിരച്ചില്‍ തുടരുന്നു; റഷ്യന്‍ പൂച്ചയെ തിരികെ ലഭിക്കാന്‍ സഹായം തേടി റിഫയും റിഷയും

കോഴിക്കോട്: നാല് വര്‍ഷം മുന്‍പാണ് കോഴിക്കോട് കരിക്കാംകുളം സ്വദേശിയായ റിയാസ് മക്കളായ റിഫയ്ക്കും റിഷയ്ക്കുമായി റഷ്യന്‍ ഇനത്തിലുള്ള പൂച്ചക്കുഞ്ഞിനെ നല്‍കിയത്. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ ആ പൂച്ചക്കുഞ്ഞിനെ സിംബ എന്ന് പേരിട്ട് വിളിക്കുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ് റിയാസിന്റെ അവിചാരിതമായ മരണം ഭാര്യ ഫസീലയെയും മക്കളെയും തളര്‍ത്തിയെങ്കിലും സിംബയുടെ സാന്നിധ്യം അദ്ദേഹത്തിന്റെ ഓര്‍മകളെ സജീവമാക്കി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഈ കുടുംബത്തെ ഏറെ മനോവിഷമത്തിലാഴ്ത്തിയ രാത്രിയാണ് കടന്നുപോയത്. സിംബയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഏറെ വൈകി വീട്ടില്‍ അതിഥികള്‍ എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അടയ്ക്കാന്‍ മറന്നുപോയിരുന്നതായി കുടുംബം പറയുന്നു. ഈ അവസരത്തില്‍ സിംബയും വീട്ടില്‍ വളര്‍ത്തിയിരുന്ന മറ്റൊരു പൂച്ചയും പുറത്തുപോയെന്നാണ് കരുതുന്നത്. അന്ന് രാത്രി തന്നെ പരിസര പ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നതിനാല്‍ തിരച്ചിലില്‍ അവരും പങ്കാളികളായി. സമൂഹമാധ്യമങ്ങളിലൂടെ വിവരം കൈമാറിയതിനെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ കണ്ടതായി പറഞ്ഞുകൊണ്ട് ഫോണ്‍കോള്‍ വരുന്നുണ്ടെന്ന് ഫസീല പറയുന്നു. ഈ സ്ഥലങ്ങളില്‍ പോയി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിയപ്പെട്ട റിയാസിന്റെ സമ്മാനമായി ലഭിച്ച ആ അരുമയെ തിരികെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ഉമ്മയും മക്കളും. സിംബയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കുമെന്ന പ്രതീക്ഷയില്‍ നാലാം ദിവസവും അവര്‍ തിരച്ചില്‍ തുടരുകയാണ്. ഫോണ്‍: 9847017003 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:30 pm

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ? പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ? ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ. 100 ഗ്രാം പെെനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ് പെെനാപ്പിൾ. നാരുകളാൽ സമ്പുഷ്ടമാണ് പെെനാപ്പിൾ. 100 ഗ്രാമിൽ ഏകദേശം 2.3 ഗ്രാം നാരാണ് അടങ്ങിയിട്ടുള്ളത്. ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു. പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. പൈനാപ്പിളിലെ എൻസൈമായ ബ്രോമെലൈൻ കൊളാജൻ ഉത്പാദനം, തിളക്കമുള്ള ചർമ്മം എന്നിവയ്ക്ക് സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പെെനാപ്പിൾ രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. സീണസൽ രോ​​ഗങ്ങൾ മറ്റ് അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ആന്റിഓക്സിഡന്റുകൾ, ഫെെബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ പെെനാപ്പിൾ ഹ്യദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സ​ഹായിക്കുന്നു. പൈനാപ്പിളിലെ എൻസൈമായ ബ്രോമെലൈൻ കൊളാജൻ ഉത്പാദനം, തിളക്കമുള്ള ചർമ്മം എന്നിവയ്ക്ക് സഹായിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:25 pm

'ഗുജറാത്ത്‌ അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം, മല്ലിക സുകുമാരനുമായി സംസാരിച്ചു': മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. ഇരുവർക്കും പിന്തുണ. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും. എംപുരാൻ ഒരു വാണിജ്യ സിനിമ ആണെങ്കിലും ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്. ഗുജറാത്ത്‌ കലാപവും ഗോധ്ര സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടിട്ടുള്ളതാണ്. സത്യം തുറന്ന് പറഞ്ഞു എന്നതിന്റെ പേരിൽ ആരെയും ക്രൂശിക്കാൻ കേരള ജനത അനുവദിക്കില്ല. ഗുജറാത്ത്‌ അല്ല കേരളം എന്നത് സംഘപരിവാർ മനസിലാക്കണം. എംപുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള പ്രതിരോധം കേരളം തീർക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനിടെ, വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. റീ എഡിറ്റഡ് സെൻസർ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. 'പൃഥ്വി സൃഷ്ടിച്ചത് ചരിത്രം, അഭിമാനം മാത്രം'; വിവാദങ്ങൾക്കിടെ സുപ്രിയ മേനോന്റെ വാക്കുകൾ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:21 pm

ഈ 5 സാധനങ്ങൾ നിങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ മാത്രം സൂക്ഷിക്കുക; കാരണം ഇതാണ് 

സാധനങ്ങൾ സൂക്ഷിക്കാൻ നിരവധി ഓപ്ഷനുകൾ ഇന്നുണ്ട്. അതിൽ ഏതാണ് കൂടുതൽ നല്ലതെന്ന് മനസ്സിലാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ചില സമയങ്ങളിൽ എല്ലാവർക്കും ഒരു ഉത്തരമേ ഉണ്ടാവുകയുള്ളു. അത് പ്ലാസ്റ്റിക് പാത്രങ്ങളായിരിക്കും. ഉറപ്പുള്ളതും സാധനങ്ങൾവൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നതുമാണ് ഇത്. എന്തൊക്കെ സാധനങ്ങളാണ് പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കേണ്ടതെന്ന് അറിയാം. എപ്പോഴും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ എപ്പോഴും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ പ്ലാസ്റ്റിക് ബാസ്കറ്റുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് സൂക്ഷിക്കാനും, ഉപയോഗിക്കാനുമൊക്കെ എളുപ്പമാണ്. എന്തുസൂക്ഷിച്ചാലും ബാസ്കറ്റിന് മുന്നിൽ ലേബൽ എഴുതി വയ്ക്കുന്നത് സാധനങ്ങൾ എളുപ്പത്തിൽ എടുക്കാൻ സഹായിക്കുന്നു. കളിപ്പാട്ടങ്ങൾ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ക്രയോൺസ്, മാർക്കർ തുടങ്ങി ചെറിയ വസ്തുക്കൾ പ്ലാസ്റ്റിക് പാത്രത്തിലാക്കി സൂക്ഷിക്കാൻ സാധിക്കും. എത്രകാലം വരെയും അത് അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ സൂക്ഷിക്കുമ്പോൾ ഒന്നും കളഞ്ഞു പോവുകയുമില്ല. അതേസമയം എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു. ഉപകരണങ്ങൾ ഉപകരണങ്ങളെ പൊടിപടലങ്ങളോ ഈർപ്പമോ ഏൽക്കാത്ത വിധത്തിൽ സൂക്ഷിക്കണമെങ്കിൽ പ്ലാസ്റ്റിക് പാത്രങ്ങളെ തന്നെ തെരഞ്ഞെടുക്കേണ്ടി വരും. എന്ത് ഉപകരണങ്ങളും എളുപ്പത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് കണ്ടെയ്നറുകൾ. ബെഡ്ഷീറ്റ്, ടവൽ ബെഡ്ഷീറ്റുകൾ അലമാരയിൽ സൂക്ഷിക്കാൻ സ്ഥലമില്ലെങ്കിൽ വിഷമിക്കേണ്ട. പ്ലാസ്റ്റിക് ബാസ്കറ്റുകളിൽ വൃത്തിയായി ഇവ സൂക്ഷിക്കാൻ സാധിക്കും. ഇത് പൊടിപടലങ്ങൾ ഉണ്ടാകുന്നതിനെ തടയുകയും ബെഡ്ഷീറ്റുകൾ വെച്ചതുപോലെ തന്നെ ഫ്രഷ് ആയിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പാൻട്രി സാധനങ്ങൾ സാധനങ്ങൾകൊണ്ട് നിങ്ങളുടെ പാൻട്രി നിറഞ്ഞെങ്കിൽ വിഷമിക്കേണ്ട, പരിഹാരമുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളിൽ എന്തും എപ്പോഴും സൂക്ഷിക്കാൻ സാധിക്കും. മറ്റ് പാത്രങ്ങളെ പോലെയല്ല പ്ലാസ്റ്റിക് പാത്രങ്ങൾ. ഇതിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാറില്ല. ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താം; ഇത്രയേ ചെയ്യാനുള്ളൂ

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:19 pm

ജാർഖണ്ഡിൽ മുഖാമുഖം കൂട്ടിയിടിച്ച് ഗുഡ്സ് ട്രെയിനുകൾ, ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ എത്തിയതോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ കൽക്കരിയുമായി എത്തിയ ട്രെയിന്റെ തീ പിടിക്കുകയും ബോഗികൾ പാളം തെറ്റുകയുമായിരുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഭർഹെയ്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോഗ്നാദി മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ റെയിൽവേ ട്രാക്കുകൾ എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. വൈദ്യുതി പ്ലാൻറുകളിലേക്ക് കൽക്കരി അടക്കമുള്ളവ എത്തിക്കാനായാണ് ഈ ട്രാക്കിലൂടെയുള്ള ഗതാഗതം. ഏഴ് പേരാണ് അപകട സമയത്ത് എൻജിനിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ലോക്കോ പൈലറ്റുമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. ഒരാൾ ഇപ്പോഴും എൻജിനിൽ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ ഭർഹേത് സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 32 വയസ് പ്രായമുള്ള അംബുജ് മഹതോ, ഗ്യാനേശ്വർ മാൽ എന്നിവരാണ് മരിച്ചത്. ബൊക്കാറോ സ്വദേശിയാണ് അംബുജ്, മുർഷിദാബാദ് സ്വദേശിയാണ് ഗ്യാനേശ്വർ. കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെന്നാണ് എൻടിപിസി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:15 pm

ഫുൾ ടാങ്കിൽ 700 കിമീ ഓടുന്ന ഈ ഹോണ്ട ബൈക്ക് 5000 രൂപയ്ക്ക് സ്വന്തമാക്കാം!

ഇ ന്ത്യൻ വിപണിയിൽ, ആളുകൾ സാമ്പത്തികമായി ലാഭകരവും നല്ല മൈലേജ് നൽകുന്നതുമായ ബൈക്കുകൾക്കായി തിരയുന്നു. ഇതിലൊന്നാണ് ഹോണ്ട എസ്‍പി 125 ബൈക്ക്. ഇതിന്റെ ബജറ്റും മൈലേജും സാധാരണക്കാരർക്ക് മികച്ചതാണ്. ഈ ഹോണ്ട ബൈക്കിന്റെ വില, സവിശേഷതകൾ, പവർട്രെയിൻ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.ഹോണ്ട എസ്‍പി 125 ന്റെ ഇന്ത്യൻ വിപണിയിലെ എക്സ്-ഷോറൂം വില 85,131 രൂപയിൽ നിന്ന് 89,131 രൂപ വരെ ഉയരുന്നു. ഈ ഹോണ്ട മോട്ടോർസൈക്കിൾ ഡ്രം, ഡിസ്‍ക് എന്നീ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. എബിഎസിനൊപ്പം ഡിസ്‍ക് ബ്രേക്ക് സൗകര്യവും ഈ ബൈക്കിൽ ലഭ്യമാണ്. ഹോണ്ട എസ്‍പി 125 ന്റെ ഓൺ-റോഡ് വില എത്ര? ഹോണ്ട SP 125 ന്റെ അടിസ്ഥാന വേരിയന്‍റിന് 1,14,680 രൂപയാണ് തിരുവനന്തപുരത്തെ ഓൺ റോഡ് വില. ഈ വിലയിൽ 12,747 രൂപയുടെ ആർ‌ടി‌ഒയും 7,455 രൂപയുടെ ഇൻഷുറൻസ് തുകയും മറ്റ് ചാർജ്ജുകളും ഉൾപ്പെടുന്നു. ഉൾപ്പെടുന്നു. 5,000 രൂപ ഡൗൺ പേയ്‌മെന്റിൽ നിങ്ങൾക്ക് ഈ ബൈക്ക് വാങ്ങാനും കഴിയും. ഇതിനായി നിങ്ങൾ എല്ലാ മാസവും എത്ര ഇഎംഐ അടയ്ക്കേണ്ടിവരുമെന്ന് അറിയാം. പ്രതിമാസം എത്ര ഇഎംഐ അടയ്‌ക്കേണ്ടിവരും? ഡൗൺ പേയ്‌മെന്റ് അടച്ചതിനുശേഷം, നിങ്ങൾ 1,09,680 രൂപ ബൈക്ക് വായ്പ എടുക്കേണ്ടിവരും. ഒമ്പത് ശതമാനം പലിശ നിരക്കിൽ വായ്പ എടുക്കുകയാണെങ്കിൽ, അഞ്ച് വർഷത്തേക്ക് എല്ലാ മാസവും 2,651 രൂപ ഇഎംഐ അടയ്‌ക്കേണ്ടിവരും. ഒമ്പത് ശതമാനം പലിശ നിരക്കിൽ മൂന്നു വർഷത്തേക്കാണ് ലോൺ എങ്കിൽ 3,869 രൂപയായിരിക്കും ഇഎംഐ. ശ്രദ്ധിക്കേണ്ട ഒരു കാര്യം, നഗരങ്ങളെയും ഡീലർഷിപ്പുകളെയും ആശ്രയിച്ച് വില വ്യത്യാസപ്പെടാം എന്നതാണ്. മാത്രമല്ല നിങ്ങളുടെ ഡൌൺ പെമെന്‍റും പലിശ നിരക്കുകളും നിങ്ങളുടെ ക്രെഡിറ്റ് സ്‍കോറിനെയും അതാത് ബാങ്കുകളുടെ നിയമങ്ങളയെുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. അതുകൊണ്ടുതന്നെ ലോൺ പേപ്പറിൽ ഒപ്പിടുന്നിതന് മുമ്പ് ബാങ്ക് നൽകുന്ന ഡോക്യുമെന്‍റുകൾ എല്ലാം വിശദമായി വായിച്ച് മനസിലാക്കുക. ഈ ഹോണ്ട ബൈക്കിന് 123.94 സിസി സിംഗിൾ സിലിണ്ടർ ബിഎസ് 6, ഒബിഡി2 കംപ്ലയിന്റ് പിജിഎം-എഫ്ഐ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ 8kW പവറും 10.9 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഒരു ലിറ്റർ പെട്രോളിൽ 65 കിലോമീറ്റർ വരെ ഓടാൻ ഈ ഹോണ്ട ബൈക്കിന് കഴിയുമെന്ന് കമ്പനി പറയുന്നു. ഈ കണക്ക് അനുസരിച്ച് ഒരു തവണ ടാങ്ക് നിറച്ചാൽ ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.ലോമീറ്റർ വരെ ഓടാൻ ഈ ഹോണ്ട ബൈക്കിന് കഴിയുമെന്ന് കമ്പനി പറയുന്നു. ഹോണ്ട SP 125 ന്റെ വർണ്ണ വകഭേദങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് പെയിന്റ് സ്കീമിൽ ലഭ്യമാണ്. അതേസമയം, ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു എൽഇഡി ഹെഡ്‌ലാമ്പ്, ഗിയർ, ഫുൾ ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:13 pm

Kerala Lottery: ഇന്നത്തെ 75 ലക്ഷം ആർക്ക്, ഭാഗ്യശാലി എവിടെ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 461 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ.. ഒന്നാം സമ്മാനം (75 Lakhs) SJ 460124 സമാശ്വാസ സമ്മാനം (8,000) SA 460124 SB 460124 SC 460124 SD 460124 SE 460124 SF 460124 SG 460124 SH 460124 SK 460124 SL 460124 SM 460124 രണ്ടാം സമ്മാനം (10 Lakhs) SL 534772 മൂന്നാം സമ്മാനം (5,000) 0538 1043 1566 2423 3705 4237 5491 5892 6350 6967 7413 7706 7778 8306 8653 9244 9485 9711 നാലാം സമ്മാനം (2,000/-) 0173 1101 1233 2281 2634 3215 6623 8054 9481 9973 അഞ്ചാം സമ്മാനം (1,000/-) 0392 0517 0739 1375 1644 1747 2191 2431 2958 3978 4311 4378 4488 4589 5116 5565 6462 7088 7505 8624 ആറാം സമ്മാനം (1,000/-) ഏഴാം സമ്മാനം (200/-) എട്ടാം സമ്മാനം (100/-) Kerala Lottery: ഇന്ന് 75 ലക്ഷം പോക്കറ്റിലാവും ! അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:10 pm

അന്വേഷണം ആരംഭിച്ച് വെറും 5 മണിക്കൂറിനുള്ളില്‍ കൊലപാതക കേസ് അവസാനിപ്പിച്ച് ജർമ്മൻ പോലീസ് !

ഒ രു കൊലപാതക കേസ് കിട്ടിയാല്‍ അത് എത്രയും പെട്ടെന്ന് അന്വേഷിച്ച് തീര്‍പ്പാക്കാനാകും പോലീസിന്‍റെ ആലോചന. സേനയുടെ അംഗബലത്തിലെ കുറവും കൂടിവരുന്ന കേസുകളും പോലീസിന് ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍, അന്വേഷണം ആരംഭിച്ച് വെറും അഞ്ച് മണിക്കൂറിനുള്ളില്‍ ജർമ്മന്‍ പോലീസ് ഒരു കൊലപാതക കേസ് അന്വേഷണം അവസാനിപ്പിച്ചു. അസാധാരണമായ ആ കേസ് ഇങ്ങനെയായിരുന്നു. കിഴക്കന്‍ ജർമ്മനിയിലെ റോസ്റ്റോക്ക്, നഗരത്തിന് സമീപത്തെ കാട്ടിലൂടെ നടക്കുകയായിരുന്ന ഒരു കാല്‍നട യാത്രക്കാരന്‍ പോലീസിനെ വിളിച്ച് ഒരു മനുഷ്യ ശരീരം കത്തുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കേസ് ആരംഭിക്കുന്നത്. കേസിന്‍റെ പ്രധാന്യം കണക്കിലെടുത്ത് ജർമ്മന്‍ പോലീസ് എല്ലാ ആധുനീക സംവിധാനങ്ങളും കൊണ്ടാണ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്ത് എത്തിയത്. പോലീസ്, ഡിറ്റക്റ്റീവ്, ഫോറന്‍സിക് വിദഗ്ദര്‍, പത്തോളജിസ്റ്റ് തുടങ്ങിയ വലിയൊരു സംഘം കേസന്വേഷണത്തിനായി സ്ഥലത്തെത്തി. ഒപ്പം ഡ്രോണുകളും 3D സ്കാനറുകളും അന്വേഷണത്തിന്‍റെ ഭാഗമായി എത്തിച്ചു. Watch Video: ആകാശം മുട്ടെയുയർന്ന് തീജ്വാല; മലേഷ്യയില്‍ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിൽ വന്‍ തീപിടിത്തം, വീഡിയോ പിന്നാലെ പ്രദേശം അടയാളപ്പെടുത്തി മാര്‍ക്ക് ചെയ്തു. തെളിവുകൾ നഷ്ടപ്പെടാതിരിക്കാന്‍ പ്രദേശം പ്രത്യേകം കെട്ടിത്തിരിച്ചു. ഇതോടെ പ്രദേശത്ത് വലിയൊരു സമ്മർദ്ദം അനുഭവപ്പെട്ട് തുടങ്ങി. കേസ് സങ്കീര്‍ണ്ണമാകുമോയെന്ന ആശങ്കയിലായിരുന്നു പോലീസ്. എല്ലാ സംവിധാനങ്ങളുമായി അന്വേഷണം ആരംഭിച്ച പോലീസ് അവസാനം 'മൃതദേഹ'ത്തെ സമീപിച്ചു. അതൊരു സ്ത്രീയുടെ മൃതദേഹമാണെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍, അടുത്തെത്തി മൃതദേഹം തൊട്ട് പരിശോധിച്ചപ്പോൾ മാത്രമാണ് അതൊരു മനുഷ്യ മൃതദേഹമല്ലെന്നും മറിച്ച് മനുഷ്യ ശരീരത്തിന് സമാനമായ പ്രത്യേകതകളോടെ പ്രത്യേകം നിര്‍മ്മിച്ച ഒരു സെക്സ് ഡോളാണെന്നും തിരിച്ചറിഞ്ഞത്. Read More: കാലിലേക്ക് സാധനങ്ങൾ ഇടുന്ന സോഷ്യൽ മീഡിയ ചലഞ്ച് ഏറ്റെടുത്ത് 40 -കാരി; ചലഞ്ച് കഴിഞ്ഞപ്പോഴേക്കും കാലൊടിഞ്ഞു നീല പ്ലാസ്റ്റിക് ബാഗിലെത്തിച്ച സെക്സ് ഡോൾ കാട്ടിലിട്ട് കത്തിക്കുകയായിരുന്നു. സംഗതി തിരിച്ചറിഞ്ഞതോടെ പോലീസ് കേസ് അവസാനിപ്പിച്ചെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട് പോകാനായെത്തിയ സംഘത്തോട് പോലീസ് തിരികെ പോയിക്കോളാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം പ്രദേശവാസികളെ അസ്വസ്ഥരാക്കാനായി ആരോ മനപൂര്‍വ്വം ചെയ്ത പ്രവര്‍ത്തിയായിരിക്കാമതെന്നും അഭിപ്രായമുയര്‍ന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. Read More: സഹോദരന്‍റെ കേസ് നടത്താൻ പണം വേണം; അതീവ സുരക്ഷമേഖലയിൽ കയറി എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഒരു കുടുംബം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:05 pm

'വേറെ വഴിയില്ല, ആക്രമിച്ചാൽ ആണവായുധങ്ങൾ സ്വന്തമാക്കേണ്ടിവരും'; ട്രംപിന് ഇറാന്‍റെ മുന്നറിയിപ്പ്

ടെഹ്റാൻ: അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുമെന്ന് പരമോന്നത നേതാവിന്‍റെ ഉപദേഷ്ടാവ് അലി ലാരിജാനി. ആണവ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇറാന് നേരെ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് അയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് ഇറാനിയൻ സ്റ്റേറ്റ് ടിവിയോട് പറഞ്ഞത്. ഇറാൻ ആണവായുധങ്ങൾക്ക് പിന്നാലെ പോകുന്നില്ലെങ്കിലും യുഎസോ ഇസ്രയേലോ ആക്രമണം നടത്തിയാൽ നിലപാട് പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാൻ ന്യൂക്ലിയർ കരാറിന് സമ്മതിച്ചില്ലെങ്കിൽ ബോംബ് വർഷിക്കും എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. യുഎസ് നേരിട്ട് ആക്രമണം നടത്തുമോ അതോ ഇസ്രയേൽ ഉൾപ്പെടുന്ന ഓപ്പറേഷനാണോ ട്രംപ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അവർ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. എങ്കിൽ തീർച്ചയായും ശക്തമായ പ്രത്യാക്രമണം ഉണ്ടാകും എന്ന് ആയത്തുള്ള ഖമേനി വ്യക്തമാക്കി.ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന കമാൻഡറായ ജനറൽ അമീറലി ഹാജിസാദെ, മേഖലയിലെ അമേരിക്കൻ താവളങ്ങളുടെയും സൈനികരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി. ഇറാൻ ചുറ്റുമുള്ള മേഖലയിൽ അമേരിക്കക്കാർക്ക് കുറഞ്ഞത് 10 താവളങ്ങളെങ്കിലും ഉണ്ടെന്നും അവർക്ക് 50,000 സൈനികരുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ആരോപണം ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ്. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്‍റെ വാദം. 2015ലെ ആണവ കരാർ പ്രകാരം, യുറേനിയം സമ്പുഷ്ടീകരണം 3.67 ശതമാനം വരെയും സംഭരണം 300 കിലോഗ്രാമിൽ കൂടരുതെന്നും പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇറാന്‍റെ യുറേനിയം ശേഖരം 8,294.4 കിലോഗ്രാം എത്തിയെന്നും അതിന്റെ ഒരു ഭാഗം 60 ശതമാനം വരെ സമ്പുഷ്ടമാക്കിയെന്നും പറയുന്നു. 'ഞങ്ങളുടെ ഭാവി ഞങ്ങൾ തന്നെ തീരുമാനിക്കും'; ഗ്രീൻലൻഡ് അമേരിക്കയ്ക്കുള്ളതല്ലെന്ന് പുതിയ പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:04 pm

മുൻ കാമുകിയുടെ ഭീഷണിയിൽ വീണ് അഭി - പത്തരമാറ്റ് സീരിയൽ റിവ്യൂ

അനഘയോട് ഇപ്പോൾ വിളിച്ചതിന് അഭി ദേഷ്യപ്പെടുകയാണ്. എന്തിനാണ് തന്റെ സമാധാനം കളയുന്നതെന്ന് അഭി അനഘയോട് ചോദിക്കുന്നു . എന്നാൽ എനിക്ക് ഉടനെ നിന്നെ കാണണമെന്നാണ് അനഘ അഭിയോട് ആവശ്യപ്പെട്ടത് . വീട്ടിൽ ഒരു ഫങ്ക്ഷൻ നടക്കുന്നുണ്ടെന്ന് പറഞ്ഞ് അഭി കൂടിക്കാഴ്ച ഒഴിവാക്കാൻ നോക്കിയെങ്കിലും അനഘ പിടി കൊടുത്തില്ല. ഇന്ന് തന്നെ കാണണമെന്ന് അവൾ കട്ടായം പറഞ്ഞു. ഇന്ന് കാണാൻ കഴിയാത്ത പക്ഷം താൻ കുഞ്ഞുമായി അനന്തപുരിയിലേയ്ക്ക് വരുമെന്നും അവൾ ഭീഷണിപ്പെടുത്തി . വേറെ വഴിയില്ലാതെ അഭി അനഘയോട് കാണാമെന്ന് ഉറപ്പ് പറഞ്ഞു . എന്നാൽ എങ്ങനെ ഈ ചടങ്ങിടയ്ക്ക് അവിടെ നിന്ന് മുങ്ങുമെന്ന് ആലോചിക്കുകയാണ് അഭി. അതിനായി നവ്യയെ സോപ്പിട്ട് അവൾക് മുല്ലപ്പൂ വാങ്ങി വരാമെന്ന് പറഞ്ഞ് അഭി വീട്ടിൽ നിന്ന് ഇറങ്ങുന്നു. എന്നാൽ നവ്യ അഭിയെ അത്രക്കങ്ങോട്ട് വിശ്വസിച്ച മട്ടില്ല. എന്തെങ്കിലും ചെയ്ത് വരട്ടെ എന്ന മൈൻഡാണ് നവ്യയ്ക്ക്. എന്തായാലും അഭി അനഘയെ കണ്ടുമുട്ടി. തനിയ്ക്ക് വേഗം പോകണമെന്നും , സമയമില്ലെന്നും അവൻ അനഘയോട് പറഞ്ഞു . അങ്ങനെയെങ്കിൽ തന്റെ ആവശ്യം പറയാമെന്നായി അനഘ. അവൾ പറഞ്ഞത് മറ്റൊന്നുമല്ല കുഞ്ഞിനെ അഭി ഏറ്റെടുക്കണം...മകളെ നോക്കാൻ പറ്റിയ അവസ്ഥയല്ല ഇപ്പോൾ തന്റേത് , അതുകൊണ്ട് മകളെ അനന്തപുരിയിലേയ്ക്ക് അഭി കൊണ്ടുപോകണം. അനഘയുടെ ഈ ആവശ്യം കേട്ടതും അഭി ഞെട്ടിത്തരിച്ചു . അതിന് കഴിയില്ലെന്ന് അഭി അനഘയോട് പറഞ്ഞെങ്കിലും അവൾ പിടിവിടാൻ തയ്യാറായില്ല . അങ്ങനെയെങ്കിൽ കുഞ്ഞുമായി അനന്തപുരിയിലേയ്ക്ക് വരാൻ തനിയ്ക്ക് ഭയമില്ലെന്ന് അനഘ അഭിയോട് പറഞ്ഞു . നവ്യയെ വിവാഹം ചെയ്ത കാര്യവും, അവളെ പ്രസവത്തിന് കൂട്ടിക്കൊണ്ടുപോകുന്ന കാര്യവും അഭി അനഘയിൽ നിന്ന് മറച്ചു വെച്ചിരുന്നു. അതുകൂടി അറിഞ്ഞാൽ നീ തീർന്ന് അഭി . ഇപ്പൊ വീട്ടിലേയ്ക്ക് കുഞ്ഞുമായി വരും എന്നല്ലേ അനഘ പറഞ്ഞത്, ഇനി അവൾ അവിടെ എത്തിയ ശേഷം മാത്രമേ നീ അറിയൂ ..ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ ? എന്തായാലും നവ്യ ഈ വിവരങ്ങൾ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് ആലോചിക്കാൻ പോലും കഴിയില്ല. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി ബാക്കി കഥ അടുത്ത എപ്പിസോഡിൽ കാണാം.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:03 pm

നമ്മുടെയൊക്കെ ചോറിൽ തലമുടി പാറി വീഴുന്നു സാര്‍; ദയവായി ഈ സമരം അവസാനിപ്പിക്കു, സർക്കാരിനെതിരെ സാറാ ജോസഫ്

തൃശൂര്‍: ആശാസമരത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യക്കാരി സാറാ ജോസഫ്. ആശാപ്രവർത്തകരുടെ സമരം അവസാനിപ്പിക്കുവെന്നും നമ്മുടെയൊക്കെ ചോറിൽ തലമുടി പാറി വീഴുന്നു സാർ എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് സാറാ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും തലമുടി പാറി വീഴുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും എന്തുകൊണ്ടാണ് ആശമാരുടെ സമരം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാൻ കഴിയാത്തതെന്നും സാറാ ജോസഫ് ചോദിക്കുന്നു. പലതും കാണുമ്പോള്‍ർ ഖജനാവിൽ പണമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നില്ലലോ എന്നും സാറാ ജോസഫ് വിമര്‍ശിച്ചു. സമരത്തിന്‍റെ കൂടെ അനഭിമതരായ ചില രാഷ്ട്രീയക്കാർ ഉള്ളതുകൊണ്ടാണോ സമരം ഏറ്റെടുക്കാത്തത്?. അടിസ്ഥാന വർഗ്ഗത്തിൽ പെട്ട സ്ത്രീകളാണ് സമരംഗത്തുള്ളത്. അവരെ പിന്തുണയ്ക്കുന്നത് മനുഷ്യത്വപരമായ പ്രവർത്തി അല്ലേ? ഇടതുപക്ഷത്തിന്ർറെ അഭിമാന പ്രശ്നമായിട്ടോ അതോ പൊരിയുന്ന വയറിന്‍റെ പ്രശ്നമായിട്ടാണോ സർക്കാർ കാണുന്നത് ? കേന്ദ്രമാണ് ഓണറേറിയം കൂട്ടേണ്ടതെങ്കിൽ ആശമാരെ കളിയാക്കുന്നതിന് പകരം കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു കൂടെ? നമ്മൾ വിശിഷ്ടഭോജ്യങ്ങൾ അകത്താക്കുമ്പോൾ, ഏറിയ സുഖസൗകര്യങ്ങളുടെ കുളിർമയിൽ കൊടുംവെയിൽ അറിയാതിരിക്കുമ്പോൾ, മൃദുവായ വൃത്തിയുള്ള മെത്തകളിൽ ഉറങ്ങുമ്പോൾ, ഒരു ദിവസം കഴിയാൻ 232 രൂപ തികയില്ലെന്ന 26000 സ്ത്രീകളുടെ പ്രശ്നം നമുക്ക് മനസ്സിലാവില്ലെന്നും സാറാ ജോസഫ് പോസ്റ്റിൽ പറയുന്നു. സമരംചെയ്യുന്നവർ 400 പേരെയുള്ളുവെന്ന വാദം കൊണ്ട് പരിഹരിക്കാവുന്ന സാമ്പത്തിക പ്രശ്നമല്ലിതെന്നും.26000 ആശമാരിൽ കടക്കെണിയിലല്ലാത്തവർ എത്രപേരുണ്ടെന്നും സാറാ ജോസഫ് ചോദിച്ചു. ജപ്തി ഭീഷണിനേരിടുന്നവർ എത്രപേർ?, ആത്മഹത്യാമുനമ്പിൽ നിൽക്കുന്നവർ എത്ര പേർ ?, ദലിത്വിഭാഗത്തിൽ പെട്ടവർ എത്ര പേർ എന്നൊരു കണക്കെടുക്കാമോ? അവകാശസമരങ്ങൾ അനാവശ്യസമരങ്ങളാണെന്ന് മുദ്രകുത്തും മുമ്പ് ഇങ്ങനെയൊരു കണക്കെടുപ്പു കൂടിനടത്തണമെന്ന് സാറാ ജോസഫ് പറഞ്ഞു. സമരംചെയ്യുന്ന ആശമാർക്കുവേണ്ടി മാത്രമല്ല, മുഴുവൻ ആശാപ്രവർത്തകർക്കും വേണ്ടിയാണ് ഈ അഭ്യർത്ഥനയെന്നും സാറാ ജോസഫ് പറയുന്നു. ആശാസമരം 50-ാം ദിവസം, സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:02 pm

കഷ്ടതകളെ ബൗള്‍ഡാക്കിയ അശ്വനി കുമാര്‍, മുംബൈയുടെ പേസ് സെൻസേഷൻ | Ashwani Kumar | Mumbai Indians | IPL

അശ്വിനി കുമാ‍ര്‍ എന്ന 23കാരൻ ഇടം കയ്യില്‍ പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല. തന്റെ ഗ്രാമത്തില്‍ നിന്ന് 11 കിലോ മീറ്റര്‍ താണ്ടണമായിരുന്നു അവന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലെത്താൻ. പലപ്പോഴും സൈക്കിളായിരുന്നു അവന് കൂട്ട്. പിതാവിനോട് 30 രൂപ വാങ്ങി ഷെയ‍ര്‍ ഓട്ടോ പിടിച്ച് മൈതാനത്തേക്ക് പായുന്ന അശ്വിനി കുമാറിനെ ഝാൻജേരിയിലെ തെരുവുകള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകും.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 3:00 pm

ശരത്തിനെ ആശുപത്രിയിൽ പോയി കണ്ട് സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

അച്ഛൻ പറഞ്ഞ പ്രകാരം ശരത്തിനെ കാണാൻ ആശുപത്രിയിൽ എത്തിയിരിക്കുകയാണ് സച്ചി . സച്ചിയേ കണ്ടയുടൻ നിങ്ങളിപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ശരത്ത് സച്ചിയോട് ചോദിച്ചു . അതോടൊപ്പം നിങ്ങളുടെ കൂട്ടുകാരൻ എന്റെ കൂട്ടുകാരനെ തല്ലിയപ്പോഴാണ് ഞാൻ പ്രതികരിച്ചതെന്നും, അതിന് നിങ്ങൾ എന്റെ കൈ തല്ലി ഓടിച്ചില്ലേ എന്നും ശരത്ത് സച്ചിയോട് ചോദിച്ചു. എന്നാൽ മഹേഷിനെ തല്ലിയതിനല്ല ഞാൻ നിന്നെ തല്ലിയത്, അതെന്തിനാണെന്ന് നിനക്ക് കാണിച്ച് തരാമെന്ന് സച്ചി ശരത്തിനോട് ദേഷ്യത്തിൽ പറയുന്നു . സച്ചി എന്ത് അടിസ്ഥാനമാക്കിയാണ് ഇങ്ങനെ പറഞ്ഞതെന്ന് ശരത്തിന് ആദ്യം മനസ്സിലായതേ ഇല്ല . എന്നാൽ ഉടനെ സച്ചി തന്റെ അമ്മയുടെ ബാഗ് ശരത്ത് തട്ടിപ്പറിക്കുന്ന സി സി ടി വി ദൃശ്യം കാണിച്ചുകൊടുത്തു. അപ്പോഴാണ് ശരത്തിന് കാര്യങ്ങൾ കൃത്യമായി മനസ്സിലായത് . മോഷണമാണോ നിന്റെ തൊഴിൽ എന്നും, ഇതറിഞ്ഞാൽ നിന്റെ അമ്മയും പെങ്ങന്മാരും എത്രത്തോളം വിഷമിക്കുമെന്ന് നിനക്ക് അറിയാമോ എന്നും സച്ചി ശരത്തിനോട് ചോദിക്കുന്നു. എന്നാൽ സച്ചി അത് പറഞ്ഞിട്ട് പോലും ശരത്തിന് യാതൊരു കൂസലും ഇല്ലായിരുന്നു. മോഷണം എന്താ ഇത്ര തെറ്റാണോ , ഞാൻ പണം ഉണ്ടാക്കാനായി എന്തും ചെയ്യും എന്നായിരുന്നു ശരത്തിന്റെ പ്രതികരണം . രേവതി ചേച്ചിയ്ക്ക് വേണ്ടി ആവശ്യത്തിനുള്ള സ്വർണാഭരണങ്ങൾ കൂടി വാങ്ങി നൽകാൻ ശേഷി ഇല്ലാത്ത വെറും ഒരു കാർ ഡ്രൈവർ തന്നെ ഉപദേശിക്കാൻ വരേണ്ടെന്നും അവൻ പറഞ്ഞു . ഇനി ആവർത്തിക്കില്ലെന്നും, തെറ്റ് പറ്റിപ്പോയെന്നുമുള്ള ശരത്തിന്റെ മറുപടിയാണ് സച്ചി പ്രതീക്ഷിച്ച് വന്നത്. എന്നാൽ ഈ മറുപടിയാണ് സച്ചിയ്ക്ക് കേൾക്കേണ്ടി വന്നത് . കലി കയറിയ സച്ചി ശരത്തിന് ഒരൊറ്റ അടി കൂടി പൊട്ടിക്കാൻ ഒരുങ്ങി . പക്ഷെ അപ്പോഴേക്കും ഒരു നേഴ്സ് അങ്ങോട്ട് കയറി വന്നു . അടി ജസ്റ്റ് മിസ് . ശരത്തിന്റെ അഹങ്കാരത്തിന് അവന്റെ മറ്റേ കൈ കൂടി തല്ലി ഓടിക്കണമായിരുന്നു സച്ചി . പ്രേക്ഷകർക്കും അതെ അഭിപ്രായം തന്നെ ആയിരിക്കും . മോഷണം നടത്തിയിട്ട് അവന്റെയൊരു ന്യായീകരണം. ഏതായാലും താൻ ഇനിയും അവിടെ നിന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാവുമെന്ന് മനസ്സിലാക്കിയ സച്ചി ഉടൻ ആശുപത്രിയിൽ നിന്ന് മടങ്ങുന്നു . ടാക്സി സ്റ്റാൻഡിൽ എത്തിയ ശേഷം അവൻ മഹേഷിനോട് സംഭവിച്ചതെല്ലാം പറയുന്നു. സാരമില്ലെന്നും ശരത്തിന്റെ പ്രായത്തിന്റെ പ്രശ്നമാണെന്നും പറഞ്ഞ് മഹേഷ് സച്ചിയേ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അതിനൊന്നും സച്ചിയ്ക്ക് ദേഷ്യം തീർന്നിട്ടില്ല. ഈ വിവരങ്ങളെല്ലാം രേവതി അറിഞ്ഞാൽ അവൾ ശരത്തിനെ തല്ലിക്കൊല്ലുമെന്ന് സച്ചിയ്ക്ക് അറിയാം . എന്ത് ചെയ്യുമെന്നറിയാതെ ഇരിക്കുന്ന സച്ചിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി ബാക്കി കഥ അടുത്ത എപ്പിസോഡിൽ കാണാം.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 2:58 pm

ആശ്വാസമാകാൻ മഴ വരുന്നേ! നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടനും സാധ്യതയുണ്ട്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാങ്ങളിലും ഇനിയുള്ള മൂന്ന് മാസങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 02/04/2025 : എറണാകുളം, പാലക്കാട്, വയനാട് 03/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 04/04/2025 : പാലക്കാട്, മലപ്പുറം, വയനാട് 05/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. 'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്' ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 2:57 pm

'പൃഥ്വി സൃഷ്ടിച്ചത് ചരിത്രം, അഭിമാനം മാത്രം'; വിവാദങ്ങൾക്കിടെ സുപ്രിയ മേനോന്റെ വാക്കുകൾ

മോ ഹൻലാൽ നായകനായി എത്തിയ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. വിവാദങ്ങൾക്ക് പിന്നാലെ എമ്പുരാനിൽ റീ എഡിറ്റിങ്ങും നടത്തിയിരുന്നു. ഇന്ന് ഈ പതിപ്പ് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. വിവാദങ്ങൾക്കിടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഈ അവസരത്തിൽ പൃഥ്വിരാജിന്റെ ഭാ​ര്യയും നിർമാതാവുമായ സുപ്രിയ മേനോൻ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം സ്റ്റോറി ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ 200 കോടി ക്ലബ്ബിൽ എത്തിയെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം വന്നത്. ഈ സന്തോഷം പങ്കുവച്ചാണ് സുപ്രിയയുടെ സ്റ്റോറി. പൃഥ്വിരാജ് സൃഷ്ടിച്ചിരിക്കുന്നത് ചരിത്രമാണെന്നും അഭിമാനം തോന്നുന്നുവെന്നും സുപ്രിയ കുറിച്ചിരിക്കുന്നു. അതേസമയം, എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയിരുന്നു. റീ എഡിറ്റിംഗ് ചെയ്തത് എല്ലാവരുടെയും സമ്മത പ്രകാരമാണെന്നും തെറ്റ് തിരുത്തുക എന്നത് തങ്ങളുടെ കടമയാണെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും തിരക്കഥാകൃത്തായ മുരളി ഗോപി തങ്ങളുടെ നിലപാടിന് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീ എഡിറ്റിംഗ് ആരുടെയും സമ്മര്‍ദ്ദം കൊണ്ടല്ലെന്നും എമ്പുരാന്‍ 3 ഉണ്ടാകുമെന്നും നിര്‍മാതാവ് വ്യക്തമാക്കി. 'സാരി'യിൽ തിളങ്ങാൻ ആരാധ്യ ദേവി; ആർജിവി പടം സ്ക്രീനിൽ എത്താൻ ഇനി മൂന്ന് നാൾ‌ ഇതിനിടെ എമ്പുരാന്‍ റീ എഡിറ്റിംഗ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലെ ചിത്രത്തിന്‍റെ 17 ഭാഗങ്ങളല്ല മറിച്ച് 24 കട്ടാണ് നടത്തിയിരിക്കുന്നത്. നന്ദി കാര്‍ഡില്‍ നിന്നും നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെയും മാറ്റിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരായ അക്രമം, വില്ലന്‍റെ പേര് അടക്കം മാറ്റിയിട്ടുണ്ട്. പ്രധാന വില്ലന്‍റെ പേര്ബജ്റംഗി എന്നായിരുന്നു. ഇത് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 2:55 pm

ഇവ കഴിച്ചോളൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം

ഇവ കഴിച്ചോളൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം. ഇവ കഴിച്ചോളൂ, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ ചെറുചൂടു വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചു കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. വിവിധ ബെറിപഴങ്ങൾ പതിവായി കഴിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. കാരണം അവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഒലീവ് ഓയിൽ നല്ല കൊഴുപ്പുകളും ആന്റിഓക്സിന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 2:49 pm

സാധാരണക്കാരന് കോളടിച്ചു, മോഹവിലയിൽ ഇതാ മൂന്ന് പുതിയ എസ്‍യുവികൾ

നി ങ്ങൾ സമീപഭാവിയിൽ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? നിങ്ങളുടെ ബജറ്റ് ഏകദേശം 10 ലക്ഷം രൂപയാണോ? എങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാകും. കാരണം വരും ദിവസങ്ങളിൽ, മുൻനിര കാർ നിർമ്മാണ കമ്പനികൾ അവരുടെ നിരവധി എസ്‌യുവി മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന കാറുകളിൽ ജനപ്രിയ മോഡലുകളുടെ പുതുക്കിയ പതിപ്പുകളും ഉൾപ്പെടുന്നു. അവയുടെ ഏകദേശ വില ഏകദേശം 10 ലക്ഷം രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, വരാനിരിക്കുന്ന ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മൂന്ന് എസ്‌യുവികളിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം. മാരുതി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ഫ്രോങ്ക്സിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ മാരുതി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. അപ്‌ഡേറ്റ് ചെയ്ത മാരുതി ഫ്രോങ്ക്സിൽ പവർട്രെയിനായി 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ഒരു ഹൈബ്രിഡ് സജ്ജീകരണം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനർത്ഥം ഉപഭോക്താക്കൾക്ക് മുമ്പത്തേക്കാൾ മികച്ച മൈലേജ് എസ്‌യുവിയിൽ ലഭിക്കും എന്നാണ്. ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവി വെന്യുവിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. അപ്‌ഡേറ്റ് ചെയ്ത ഹ്യുണ്ടായി വെന്യു 2025 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. പുതിയ ഹ്യുണ്ടായി വെന്യുവിൽ, പുതുക്കിയ രൂപകൽപ്പനയ്‌ക്കൊപ്പം ലെവൽ-2 ADAS ന്റെ വിപുലമായ സുരക്ഷയും ഉപഭോക്താക്കൾക്ക് ലഭിക്കും. എങ്കിലും, കാറിന്റെ പവർട്രെയിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ് റെനോ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ കിഗറിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ റോഡുകളിൽ പരീക്ഷണ വേളയിൽ പുതുക്കിയ റെനോ കൈഗർ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് നമുക്ക് പറയാം. പുതിയ കൈഗറിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വലിയ മാറ്റങ്ങൾ ലഭിക്കും. നിലവിലുള്ള 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ പെട്രോൾ ഓപ്ഷനുകൾ കാറിന്റെ പവർട്രെയിനിൽ നിലനിർത്തും.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 2:38 pm

ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ വിഎച്ച്‌പി ആക്രമണം: അപലപിച്ച് സിബിസിഐ

ദില്ലി: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ വിഭാ​ഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികൾക്കും സഭാ നേതാക്കൻമാർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാന സർക്കാർ ദേശ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണം. പ്രാർത്ഥന ചടങ്ങുകൾക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നി‌ർബന്ധിത മതപരിവർത്തനമാരോപിച്ച് കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം.

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 2:37 pm

എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി, ബിജെപി നേതാവിനെതിരെ നടപടിയുമായി നേതൃത്വം, പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു

തൃശൂര്‍: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയുമായി പാര്‍ട്ടി ജില്ലാ നേതൃത്വം. ബിജെപി നേതാവും മുൻ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ വിവി വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറ‍ഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.പാർട്ടി നയത്തിനെതിരെ ആര് പ്രവർത്തിച്ചാലും ശക്തമായ നടപടി ഉണ്ടാകുമെന്നും ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ പരാതി കൊടുത്തതിൽ വിശദമായി അന്വേഷിക്കുമെന്നും തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജോർജ് പറഞ്ഞു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകൻ വിവി വിജീഷ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടാണ് ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്. ബിജെപിയുടെ അറിവോടെ അല്ല പരാതി നൽകിയതെന്ന് ബിജെപി പ്രവർത്തകൻ വിജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയത് വ്യക്തിപരമായിട്ടാണ്. ബെംഗളൂരുവിലാണ് ഇപ്പോൾ താൻ ഉള്ളത്. മത ദ്രുവീകരണം ഉണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത്. അതിൽ മനംനൊന്താണ് ഇത്തരത്തിൽ ഒരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് താൻ. പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടില്ല. വ്യക്തിപരമായ പരാതിയെന്ന് അഭിഭാഷകനോട് പറഞ്ഞിട്ടുണ്ട്. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. അതേ സമയം മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം. '40 വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ': എമ്പുരാനെക്കുറിച്ച് ലിബര്‍ട്ടി ബഷീര്‍

ഏഷ്യൻ നേടി ന്യൂസ് 1 Apr 2025 2:36 pm