കോഴിക്കോട്: രാജ്യത്തെ സര്‍ക്കാര്‍ ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള കടന്നുകയറ്റമാണെന്ന് എസ്‌കെഎസ്എസ്എഫ്. ഭരണഘടനാ വിരുദ്ധവും പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുകയും ചെയ്യുന്ന ഈ വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ മതവിഭാഗത്തിനും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഗീതങ്ങളും പ്രാര്‍ത്ഥനകളും ആലപിക്കാന്‍ രാജ്യത്ത് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതില്‍ ആര്‍ക്കും പരാതിയോ തര്‍ക്കമോ ഇല്ല. എന്നാല്‍ അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. 1950ല്‍ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചപ്പോള്‍ തന്നെ, വിവാദമായ വരികള്‍ ഒഴിവാക്കി ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമാണ് സ്വീകരിച്ചിരുന്നത്. ഇത് ദേശീയ നേതാക്കളെപ്പോലെ രവീന്ദ്രനാഥ ടാഗോറും അംഗീകരിച്ചതാണ്. ഭരണഘടനാ ശില്പികള്‍ പക്വമായി എടുത്ത ആ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട്, ഒഴിവാക്കപ്പെട്ട വരികള്‍ കൂടി ഇപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം ആലപിക്കണമെന്ന് ശഠിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വ്യക്തിസ്വാതന്ത്ര്യത്തേയും മതവിശ്വാസത്തേയും ഉപകരണമാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമല്ലെന്നും ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.
കാസർഗോഡ്: അന്തരിച്ച ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺ സുഹൃത്ത് ജീവനൊടുക്കി. മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്.ചിന്നുവും സന്ദേശും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ചിന്നുവിന്റെ മരണത്തോടെ സന്ദേശ് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയക്കുകയും ചെയ്തു. എന്നാൽ, യുവതി മരിച്ചതോടെ യുവാവിന്റെ മാനസിക അവസ്ഥയും നല്ലതായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. ആദൂർ ആലംതടുക്ക സ്വദേശിയാണ് ചിന്നു പാപ്പു. അഞ്ചുവർഷം മുൻപ് വിവാഹിതയായ ഈ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. നാല് വയസുള്ളൊരു മകനും ഉണ്ട്. ഭർത്താവിനോട് അകന്ന് ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന… The post അവൾക്ക് പിന്നാലെ അവനും പോയി… ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി: ചിന്നുവിന്റെ മരണത്തോടെ കടുത്ത മാനസിക പര്തിസന്ധിയിലെന്ന് ബന്ധുക്കൾ appeared first on RashtraDeepika .
ഡൽഹി: സീറോ മലബാർ സഭയിലെ ഏകീകൃത കുർബാനയെച്ചൊല്ലിയുള്ള തർക്കം കേരളത്തിന്റെ അതിർത്തികൾ കടന്ന് ദേശീയ തലസ്ഥാനത്തേക്കും വ്യാപിക്കുന്നു. ഡൽഹിയിലെ ഫരീദാബാദ് രൂപതക്ക് കീഴിലുള്ള നിർമൽ ഹൃദയ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിക്കാത്തതിനെ തുടർന്ന് വിശ്വാസികൾ ഓൺലൈൻ കുർബാനയിൽ പങ്കെടുത്തു. വെസ്റ്റ് ദില്ലിയിലെ ടാഗോർ ഗാർഡനിലെ പള്ളിയിൽ ബിഗ് സ്ക്രീനിലൂടെയാണ് നിരവധി വിശ്വാസികൾ ഓൺലൈൻ കുർബാന കണ്ടത്. സിറോ മലബാർ സഭയിലെ ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തലസ്ഥാനത്തും തുടരുകയാണ്. കഴിഞ്ഞയാഴ്ച ഏകീകൃത കുർബാനയല്ല പള്ളിയിൽ സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് വിശ്വാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് കുർബാന മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നും ഏകീകൃത കുർബാനക്ക് പള്ളിയിൽ അവസരം ഒരുക്കാതിരുന്നത്. എന്നാൽ, സിനഡ് നിർദേശിച്ച ഏകീകൃത കുർബാനയാണ് ഫരീദാബാദ് അതിരൂപതയിൽ നടത്തുന്നത് എന്നാണ് രൂപതയുടെ നിലപാട്. ഏകീകൃത കുർബാനയല്ലെന്ന പ്രചാരണം തെറ്റാണെന്നും അതിരൂപത അറിയിച്ചു. കുർബാന തടസ്സപ്പെടുത്തുകയും വൈദികരെ കുർബാന ചൊല്ലാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അതിരൂപത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ സിറോ മലബാർ അൽമായ കൂട്ടായ്മ ഇന്ന് വൈകീട്ട് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദില്ലിയിലെ വിശ്വാസികൾക്കിടയിലും കടുത്ത ഭിന്നതക്ക് വഴിയൊരുക്കുന്നു എന്നതിന്റെ സൂചനയാണിത്. വെസ്റ്റ് ഡൽഹിയിലെ ടാഗോർ ഗാർഡനിലുള്ള നിർമൽ ഹൃദയ പള്ളിയിൽ ഞായറാഴ്ച പതിവ് കുർബാനയ്ക്ക് പകരം കണ്ടത് അസാധാരണമായ കാഴ്ചകളാണ്. പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിക്കാത്തതിൽ പ്രതിഷേധിച്ച ഒരു വിഭാഗം വിശ്വാസികൾ പള്ളിക്ക് സമീപം ബിഗ് സ്ക്രീൻ സ്ഥാപിച്ച് ഓൺലൈൻ കുർബാനയിൽ പങ്കുചേർന്നു. സഭയുടെ ഔദ്യോഗിക ആരാധനാക്രമം പള്ളിയിൽ പാലിക്കപ്പെടുന്നില്ല എന്നാരോപിച്ചാണ് വിശ്വാസികൾ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. സഭയുടെ ഐക്യത്തെ ബാധിക്കുന്ന തർക്കങ്ങൾ പ്രവാസ ലോകത്തെ വിശ്വാസികൾക്കിടയിലും എത്രത്തോളം രൂക്ഷമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. കഴിഞ്ഞയാഴ്ച നിർമൽ ഹൃദയ പള്ളിയിൽ നടന്ന നാടകീയ സംഭവങ്ങളുടെ തുടർച്ചയാണിത്. ഏകീകൃത കുർബാനയല്ല പള്ളിയിൽ നടത്തുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം വിശ്വാസികൾ കഴിഞ്ഞ ഞായറാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് വലിയ വാക് തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും പള്ളി വേദിയായതോടെ കുർബാന പാതിവഴിയിൽ മുടങ്ങുന്ന സാഹചര്യമുണ്ടായി. ഈ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഇത്തവണയും പള്ളിയിൽ നേരിട്ടുള്ള കുർബാനയ്ക്ക് കൃത്യമായ സാഹചര്യം ഒരുങ്ങാതിരുന്നതും വിശ്വാസികൾ ഓൺലൈൻ കുർബാനയെ ആശ്രയിച്ചതും. വിശ്വാസികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഫരീദാബാദ് അതിരൂപതയുടെ ഔദ്യോഗിക നിലപാട്. സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന തന്നെയാണ് രൂപതയുടെ കീഴിലുള്ള പള്ളികളിൽ നടപ്പിലാക്കുന്നത്.ഏകീകൃത കുർബാനയല്ല നടക്കുന്നത് എന്ന രീതിയിലുള്ള പ്രചാരണങ്ങൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണ്. കുർബാന തടസ്സപ്പെടുത്തുന്നവർക്കെതിരെയും വൈദികരെ ശുശ്രൂഷകൾ ചെയ്യാൻ അനുവദിക്കാത്തവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കും. വിഷയം സങ്കീർണ്ണമായതോടെ വിശ്വാസികളുടെ പക്ഷം വ്യക്തമാക്കാൻ 'സിറോ മലബാർ അൽമായ കൂട്ടായ്മ' ഇന്ന് വൈകുന്നേരം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സഭയുടെ ഭരണപരമായ തീരുമാനങ്ങളും വിശ്വാസികളുടെ വികാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ഡൽഹിയിലെ മലയാളികൾക്കിടയിൽ കടുത്ത ഭിന്നതയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
സഊദിയില്‍ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ജനുവരിയില്‍ കുറഞ്ഞത് 1.8 ശതമാനം
ജനുവരിയില്‍ അവസാനിച്ച ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ സാമ്പത്തികവലോകന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും കുറവ് രേഖപ്പെടുത്തിയത്.
സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി വിദ്യാര്‍ഥികള്‍; കേസെടുത്ത് പോലിസ്
കോഴിക്കോട്: സെന്റ് ഓഫ് ആഘോഷിക്കാന്‍ വാടകയ്‌ക്കെടുത്ത ആഢംബര വാഹനങ്ങളുമായി സ്‌കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. വിദ്യാര്‍ഥികള്‍ വാടകയ്ക്കെടുത്ത ആഡംബര വാഹനങ്ങള്‍ പോലിസ് പിടിച്ചെടുത്തു. റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയതെന്നാണ് പോലിസ് പറയുന്നത്. കുട്ടികള്‍ വാഹനം ഓടിച്ചിരുന്നില്ല. ഓടിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഫോട്ടോ ഷൂട്ട് നടത്തുമ്പോള്‍ തന്നെ അധ്യാപകര്‍ ഇടപെട്ട് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ബിഎംഡബ്ല്യു, ബെന്‍സ്, ഥാര്‍ തുടങ്ങി പത്തോളം ആഢംബര വാഹനങ്ങളാണ് വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്തിരുന്നത്. വാഹനത്തിനെതിരേയും ഡ്രൈവര്‍മാര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മണ്ണിനോട് പൊരുതി ജീവിക്കുന്ന ചെറുപുഴയിൽ മാതൃകാ കർഷകൻ ജീവനൊടുക്കിയത് നാടിനെയും നാട്ടുകാരെയും നടുക്കി' മണ്ണിൽ പൊന്നു വിളയിച്ചു ജീവിക്കുന്ന ജനതയുടെ പ്രചോദനവും
കണ്ണൂര്‍: സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം വെറും തള്ളുമാത്രമാണെന്ന് തെളിയിച്ചു കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായകണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ മാതൃകാ കര്‍ഷകന്‍ ദാരുണമായി ജീവനൊടുക്കി. ഇടവരമ്പ് സ്വദേശിയായ കര്‍ഷകനായ . ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിവരികയായിരുന്ന ഏലിയാസ് അടുത്തിടെ കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു. നാല് ദിവസം മുന്‍പാണ് കൃഷിത്തോട്ടത്തില്‍ കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ ഏലിയാസിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഏലിയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയ വ്യക്തിയാണ് ഏലിയാസ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു ഏലിയാസ്. ഏലിയാസ് അമ്പാട്ടിനു 40 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി സഹോദരന്‍ വര്‍ക്കി പറഞ്ഞു. 12 ഏക്കര്‍ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തിരുന്നത്. ഏലിയാസ് 35 വര്‍ഷമായി പച്ചക്കറി കര്‍ഷകനാണ്. 12 ഏക്കറിലായിരുന്നു പാവല്‍, വാഴ, പയര്‍, പടവലം, വെണ്ട തുടങ്ങിയവ കൃഷി ചെയ്തിരുന്നത്. വിളയുടെ വിലക്കുറവും കഴിഞ്ഞവര്‍ഷം കൃഷിനാശം ഉണ്ടായതും സഹോദരനെ പ്രതിസന്ധിയിലാക്കിയെന്ന് സഹോദരന്‍ പറഞ്ഞു. അടുത്തിടെ വിളവെടുപ്പ് മോശമായതിനെ തുടര്‍ന്ന് കൃഷി തുടരാന്‍ ഏലിയാസ് ബുദ്ധിമുട്ടി. എങ്കിലും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ സബ്സിഡി കൂടി ലഭിക്കാന്‍ വൈകിയതോടെ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായി. സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ലെന്നും അടുത്ത ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സബ്സിഡി അനുവദിക്കാനുള്ള തീരുമാനമുണ്ടായതെന്നും ആ 114000 രൂപ നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ആത്മഹത്യ ചെയ്യില്ലായിരുന്നു വെന്നും ബന്ധുക്കള്‍ പറഞ്ഞു. നാടിനും സമൂഹത്തിനും മാതൃകയാകുന്ന രീതിയില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഏലിയാ സെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവിധ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പാ തിരിച്ചടവുകള്‍ കൃത്യമായി ചെയ്യാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്നും ഇവര്‍ പറയുന്നു. ഏലിയാസിന്റെ മരണം മലയോര പ്രദേശമായ ചെറുപുഴ ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന രണ്ടാം പിണറായി സര്‍ക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിനിടെ കനത്ത തിരിച്ചടിയായിരിക്കുകയാണ് കര്‍ഷക ആത്മഹത്യ.
ഇവിടൊരു കുളി മതി, മുഴുവൻ ദിനവും ഫ്രഷ്; പോകാം ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേയ്ക്ക്
വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുന്ന മികച്ചൊരിടമാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന ആഢ്യൻപാറ വെള്ളച്ചാട്ടം. വർഷം മുഴുവൻ നീരൊഴുക്കുള്ള ഇവിടം അതിമനോഹരമാണ്.
വിമാന യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; ഈ നിയമം തെറ്റിച്ചാൽ ഇനി കടുത്ത ശിക്ഷ!
വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉച്ചത്തിൽ പാട്ട് വെക്കുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ നടപടിയെടുക്കാമെന്ന് മന്ത്രി വ്യക്തമാക്കി
രാസവസ്തു സംഭരണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം
മാണ്ഡ്യ : കരേക്കേറ്റ് ഗ്രാമത്തിനടുത്തുള്ള കീര്‍ത്തി കെമിക്കല്‍സ് ഇന്‍ഡസ്ട്രീസ് ഫാക്ടറിയില്‍ രാസവസ്തു സംഭരണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, പരിക്കേറ്റവരെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. കുറച്ചു കാലമായി യൂണിറ്റിലെ വസ്തുക്കള്‍ പുതിയ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കെമിക്കല്‍ ടാങ്ക് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
17 പാക് സൈനികരെ തടവിലാക്കിയെന്ന് ബലൂച് ലിബറേഷൻ ആർമി; പത്ത് പേരെ വിട്ടയച്ചു; ഏഴ് പേരെ വെച്ച് വിലപേശൽ
ബലൂച് തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ബാക്കിയുള്ള ഏഴ് സൈനികരെ പാകിസ്താൻ സർക്കാരിന് കൈമാറാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കാമുകിയെയും കാമുകനെയും കാറിനുള്ളിൽ വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 26കാരിയായ രേഖയെയും 32കാരനായ സുമിത്തിനെയുമാണ് വാലന്റൈൻസ് ദിനത്തിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. നോയിഡ സെക്ടർ 107ലെ ദാദ്രി റോഡിലാണ് ഫെബ്രുവരി 14ന് രാവിലെ തലയിൽ വെടിയേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. രേഖയും സുമിതും കുട്ടിക്കാലും തൊട്ട് അറിയുന്നവരാണെന്നും രണ്ടാളും ദീർഘനാളായി പ്രണയത്തിലാണ് എന്നുമാണ് പോലീസ് പറയുന്നത്. മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതാണ് മരണങ്ങളിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം സുമിത്ത് വിവാഹാലോചനയുമായി രേഖയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ മറ്റൊരു ജാതിയിൽപ്പെട്ട ആളായതിനാൽ രേഖയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചില്ല. പിന്നീട് രേഖയുടെ വിവാഹം സ്വജാതിയിൽപ്പെട്ട യുവാവുമായി ഉറപ്പിച്ചു. അതോടെ… The post ഓർമവച്ചകാലം മുതൽ ഒന്നിച്ച് കളിച്ച് വളർന്നു, ഉറ്റ ചങ്ങാതിയോട് പ്രണയം: കല്യാണപ്രായമെത്തിയപ്പോൾ ജാതിയുടെ പേരിൽ വിവാഹത്തെ എതിർത്ത് കാമുകിയുടെ കുടുംബം; ജീവനൊടുക്കിയതോ കൊലയോ? appeared first on RashtraDeepika .
17കാരിയോട് വ്യാജേന അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
17കാരിയോട് വ്യാജേന അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
കൊച്ചി: എറണാകുളത്തെ ഒരു മെൻസ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി ഫൈസൽ നാസർ (33) എന്നയാളെയാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിഹാബുദ്ദീൻ.എം.എച്ച്, ജയകുമാർ.പി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി മയക്കുമരുന്നുകൾ കണ്ടെടുത്തത്. സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിലും എക്സൈസ് വകുപ്പ് വ്യാപകമായ ലഹരിവിരുദ്ധ പരിശോധനകൾ നടത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘവും റെയിൽവേ സംരക്ഷണ സേനയും (ആർ.പി.എഫ്) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 30 കിലോയോളം കഞ്ചാവ് പിടികൂടി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൻ്റെ ജനറൽ കോച്ചിൽ ഉടമസ്ഥനില്ലാത്ത നിലയിൽ മൂന്ന് ഷോൾഡർ ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെയും ആലപ്പുഴ റെയിൽവേ സംരക്ഷണ സേനയിലെ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ്.എ.കെ യുടെയും നേതൃത്വത്തിലായിരുന്നു ഈ പരിശോധന. കൊല്ലം മുട്ടറയിൽ ഉത്സവകാല വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഉമേഷ് (39) എന്നയാളെയും പിടികൂടി. എഴുകോൺ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ സാജൻ.സിയുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)മാരായ ശ്രീജിത്ത് മിറാൻഡ, അജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു.എം, അനന്തു.എം, ശ്രീഹരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അമൃത എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വിതരണവും വിൽപ്പനയും തടയുന്നതിനുള്ള എക്സൈസ് വകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും കർശന നടപടികൾ തുടരുകയാണ്.
അമേരിക്ക ഉപരോധം നീക്കിയാല്‍ ആണവ കരാറില്‍ വിട്ടുവീഴ്ചകള്‍ പരിഗണിക്കാമെന്ന് ഇറാന്‍
യുഎസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ആണവ കരാറില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ ഉപവിദേശകാര്യ മന്ത്രി മജീദ് തഖ്ത്-റാവഞ്ചി അറിയിച്ചു. ജനീവയില്‍ ചൊവ്വാഴ്ച അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ പ്രസ്താവന. അമേരിക്കന്‍ സൈനിക വിന്യാസവും കരാറുണ്ടായില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനും പിന്നാലെയാണ് പ്രതികരണം. സ്വര്‍ണത്തിന് ചാഞ്ചാട്ടം, വെള്ളിക്ക് ഇടിവ്..; താരമാകുന്നത് ചെമ്പ്? നിക്ഷേപിക്കേണ്ടത് ഇങ്ങനെ
വാഷിംഗ്ടണ്‍: അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നാണ് തന്റെയും ഉറച്ച വിശ്വാസമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. എന്നാല്‍ അവ എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏരിയ 51 ല്‍അന്യഗ്രഹ പേടകമുണ്ടെന്നും അവിടെ അന്യഗ്രഹ ജീവികളുണ്ടെന്നുമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ അദ്ദേഹം തള്ളി. മാധ്യമപ്രവര്‍ത്തകനായ ബ്രിയന്‍ ടെയ്‌ലര്‍ കോഹന് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് യുഎഫ്ഒകളെ കുറിച്ചും മനുഷ്യേതര ഇന്റലിജന്‍സ് വിഭാഗങ്ങളെ കുറിച്ചുമെല്ലാം ഒബാമ മനസുതുറന്നത്. അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്നായിരുന്നു ഒബാമയുടെ മറുപടി. പക്ഷേ താന്‍ അവയെ കണ്ടിട്ടില്ലെന്നും ഒബാമ വ്യക്തമാക്കി. 'അന്യഗ്രഹ ജീവികള്‍ ഉണ്ട്. പക്ഷേ ഞാന്‍ അവരെ കണ്ടിട്ടില്ല. അവരെ ഏരിയ 51ല്‍ പാര്‍പ്പിച്ചിട്ടില്ല. അങ്ങനെ ഒരു ഭൂഗര്‍ഭ സംവിധാനം അവിടെയില്ല' - ഒബാമ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇത്ര വ്യക്തവും കൃത്യവുമായി അന്യഗ്രഹ ജീവികളെ കുറിച്ച് ഒബാമ സംസാരിക്കുന്നത്. താന്‍ പ്രസിഡന്റായിരുന്ന കാലയളവിലൊന്നും അന്യഗ്രഹ ജീവികളെ ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ എയര്‍ ഫോഴ്‌സിന്റെ നെവാഡയിലെ അതീവ സുരക്ഷാമേഖലയാണ് ഏരിയ 51. ഇവിടെ അന്യഗ്രഹ പേടകം സൂക്ഷിച്ചിട്ടുണ്ടെന്നും 1947 ലെ റോസ്വെല്‍ സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂക്ഷിച്ചിരിക്കുകയാണെന്നും തുടങ്ങി അതിദുരൂഹമായ റിപ്പോര്‍ട്ടുകള്‍ മുന്‍പ് പ്രചരിച്ചിട്ടുണ്ട്. അതിവേഗത്തില്‍ ആകാശത്തിലൂടെ പോകുന്ന വസ്തുക്കളെ കണ്ടിട്ടുണ്ടെന്നും അതിന്റെ വിഡിയോകള്‍ കൈവശമുണ്ടെന്നും അമേരിക്കന്‍ നേവി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് അന്യഗ്രഹ ജീവികളുടേതാണെന്ന വാദം തള്ളിയിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വസ്തുക്കള്‍ എന്ന് മാത്രമാണ് നേവി ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. വിഡിയോ ഫുട്ടേജുകള്‍ സത്യമാണെന്ന് ഒബാമ നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും എന്താണ് അതിന് പിന്നിലെ യഥാര്‍ഥ വസ്തുതയെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഭൂമിക്കപ്പുറം ജീവനുണ്ടെന്ന വാദങ്ങള്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞ ഒബാമ പക്ഷേ അന്യഗ്ര ജീവികളെ അമേരിക്ക തടവില്‍ പാര്‍പ്പിക്കുന്നുവെന്നും അന്യഗ്രഹ പേടകം ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കെട്ടുകഥകളാണെന്നാണ് വ്യക്തമാക്കുന്നത്. അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ മുന്‍പും സംസാരിച്ചിട്ടുണ്ട്. 2021ലെ മറ്റൊരു അഭിമുഖത്തിലും അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അന്യഗ്രഹജീവികളുടെ കാര്യത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ പറയാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്, ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കള്‍ എന്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കല്‍ രീതി വിശദീകരിക്കാന്‍ സാധിക്കാത്തതാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തിരുവല്ലയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
'മോശം ശീലങ്ങളാണ് എന്റെ ഫോക്കസ് കളയുന്നത്, പെരുമാറ്റം കുറച്ച് മാറ്റാനുണ്ട്..'; തുറന്നുപറഞ്ഞ് വേടൻ
Rapper vedan about his bad habits. കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് പറഞ്ഞ വേടൻ, വ്യക്തിപരമായ മാറ്റങ്ങൾക്കായി ശ്രമിക്കുകയാണെന്നും കഴിഞ്ഞകാലത്തെ വേദനകളാണ് തന്നെ രൂപപ്പെടുത്തിയതെന്നും കൂട്ടിച്ചേർത്തു.
നടന് പ്രേംകുമാറുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍
നാളെ കെ സി വേണുഗോപാലിനെ കണ്ടേക്കും
ഷദ്ദാദി സൈനിക താവളത്തിന്റെ നിയന്ത്രണം സിറിയന്‍ സൈന്യം ഏറ്റെടുത്തെന്ന് റിപോര്‍ട്ട്
ഷദ്ദാദി: വടക്കുകിഴക്കന്‍ സിറിയയിലെ ഷദ്ദാദി സൈനിക താവളം സിറിയന്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തതെന്ന് സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട്. കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെ കേന്ദ്ര സിറിയന്‍ സ്ഥാപനങ്ങളുമായി സംയോജിപ്പിക്കാനുള്ള വാഷിംഗ്ടണ്‍ മധ്യസ്ഥതയിലുള്ള കരാറിനെത്തുടര്‍ന്ന് അല്‍-ടാന്‍ഫ് തന്ത്രപരമായ താവളത്തില്‍ നിന്ന് യുഎസ് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ഈ നീക്കം.
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിഗ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ടാകുമെന്നുറപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്.
ദില്ലിയിൽ കുർബാന തർക്കം. ഫരീദാബാദ് രൂപതക്ക് കീഴിലെ നിർമൽ ഹൃദയ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിക്കാത്തതിനാൽ ഓൺലൈൻ കുർബാനയിലാണ് വിശ്വാസികൾ പങ്കെടുത്തത്.
പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെസി വേണുഗോപാലുമായി സംസാരിച്ചു, 'നന്നായി പരിഗണിക്കാമെന്ന് വാഗ്ദാനം'
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും ഇടതുപക്ഷ അനുഭാവിയുമായി പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രേംകുമാര്‍ സംസാരിച്ചു. കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കാം എന്നാണ് കെസി, പ്രേംകുമാറിന് നല്‍കിയ വാഗ്ദാനം. സ്വര്‍ണത്തിന് ചാഞ്ചാട്ടം, വെള്ളിക്ക് ഇടിവ്..; താരമാകുന്നത് ചെമ്പ്? നിക്ഷേപിക്കേണ്ടത്
അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം ടീസർ പുറത്ത് വിട്ട് മഹേഷ് ബാബു
വിരാട് കർണ്ണയാണ് നായകനായി എത്തുന്നത്.
ആലപ്പുഴ കരുമാടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വിവാഹ സൽക്കാരത്തിനായി വാറ്റിയ രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പ്രതിയായ ശ്യാംകുമാർ വീട്ടിലില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാനായില്ല. ഇയാൾക്കായി എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ധാക്ക : തിരഞ്ഞെടുപ്പിനെതിരേ പരാതിയുമായി ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി സഖ്യം. 24 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. 'ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ അന്യായമായി പരാജയപ്പെട്ട 32 മണ്ഡലങ്ങള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്,'' മുതിര്‍ന്ന ജമാഅത്ത് ഉദ്യോഗസ്ഥന്‍ ഹമീദുര്‍ റഹ്‌മാന്‍ ആസാദ് പറഞ്ഞു. ''തിരഞ്ഞെടുപ്പ് ദിവസം സുഗമമായി ആരംഭിച്ചു, പക്ഷേ അവസാനം ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. വ്യാജ വോട്ടുകള്‍, കള്ളപ്പണത്തിന്റെ പ്രചരണം, ഭീഷണികള്‍, ആക്രമണങ്ങള്‍, ആക്രമണങ്ങള്‍ എന്നിവ അന്തരീക്ഷത്തെ തകര്‍ത്തു.' അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ വോട്ടെടുപ്പാണ് ബംഗ്ലാദേശില്‍ നടന്നത്. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 77 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിഎന്‍പി സഖ്യം 212 സീറ്റുകള്‍ നേടി.
ശബരിമല സ്ത്രീ പ്രവേശനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാനങ്ങളുടെ കയ്യിൽ അമ്പലങ്ങൾ നൽകരുത് എന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ നേപ്പാളിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് സൂപ്പര്‍ എട്ടില്‍ കടക്കുന്ന ആദ്യ ടീമായി വെസ്റ്റിന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 44 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, 32 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് വിന്‍ഡീസിന്റെ ജയം എളുപ്പമാക്കിയത്. 17 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ബ്രാന്‍ഡന്‍ കിങ്ങിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. ഓപ്പണിങ് വിക്കറ്റില്‍ ബ്രാന്‍ഡന്‍ - ഷായ് ഹോപ്പ് സഖ്യം 33 പന്തില്‍ നിന്ന് 43 റണ്‍സും രണ്ടാം വിക്കറ്റില്‍ ഷായ് ഹോപ്പ് - ഹെറ്റ്മയര്‍ സഖ്യം 59 പന്തില്‍ നിന്ന് 91 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് സിയില്‍ മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ആറ് പോയന്റോടെയാണ് വിന്‍ഡീസിന്റെ സൂപ്പര്‍ 8 പ്രവേശനം. ഇറ്റലിക്കെതിരെയാണ് വിന്‍ഡീസിന്റെ അവസാന ഗ്രൂപ്പ് മത്സരം. നേരത്തെ വന്‍ തകര്‍ച്ചയോടെ തുടങ്ങിയ നേപ്പാളിനെ ദിപേന്ദ്ര സിങാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 47 പന്തില്‍ മൂന്ന് സികസറും മൂന്ന് ഫോറുകളും അടക്കം 58 റണ്‍സ് നേടി. 15 പന്തില്‍ 26 റണ്‍സ് നേടി സോമപാല്‍ കാമിയും സംഭാവന നല്‍കി. ഖുശാല്‍ ഭുര്‍ട്ടെല്‍ (1), ആസിഫ് ഷെയ്ഖ് (11), ക്യാപ്റ്റന്‍ രോഹിത് പൗഡെല്‍ (5), ആരിഫ് ഷെയ്ഖ് (2), ലോകേഷ് ബാം (13) എന്നിവരെല്ലാം നിരാശപ്പെടുത്തി. നാല് ഓവറില്‍ 27 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറാണ് നേപ്പാളിനെ തകര്‍ത്തത്. വിജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റോടെ വിന്‍ഡീസ് സൂപ്പര്‍ എട്ട് ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളും തോറ്റ നേപ്പാളിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു.
ആലപ്പുഴ: ആറാട്ടുപുഴയിൽ ശിവരാത്രി ചടങ്ങിന് നിവേദ്യം ശേഖരിക്കാനെത്തിയ മത്സ്യതൊഴിലാളി കടലിൽ മുങ്ങിമരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) ഇന്നലെ രാവിലെ 11 മണിയോടെ തീരക്കടലിൽ ദാരുണമായി മരണപ്പെട്ടത്. തറയിൽ കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരത്തായിരുന്നു അപകടം. ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന് ആവശ്യമായ നേദ്യം ശേഖരിക്കുന്നതിനായാണ് രജു 'കൈലാസം' എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയശേഷം തീരക്കടലിലെത്തിയത്. വള്ളം തീരത്തോടടുത്തപ്പോൾ അദ്ദേഹം കടലിലേക്ക് ചാടുകയായിരുന്നു. എന്നാൽ, കരയിലേക്ക് നീന്തുന്നതിനിടെ രജു മുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ രജുവിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവരാത്രി ചടങ്ങുകൾക്ക് തൊട്ടുമുമ്പുണ്ടായ ഈ ദുരന്തം ആറാട്ടുപുഴയിലെ ജനങ്ങളെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തേഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു.
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്ത് മരിച്ച നിലയില്‍
ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം
കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം. ഫെബ്രുവരി 13ന് നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, കുവൈത്തി പൗരന്മാർ ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തു.
പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 499 രൂപയുടെ റീചാര്‍ജ് പ്ലാനില്‍ ജിയോഹോട്‌സ്റ്റാര്‍ സൗജന്യമായി നല്‍കുന്നു. ജിയോ, വി, എയര്‍ടെല്‍ കമ്പനികളും ജിയോഹോട്‌സ്റ്റാര്‍ സബ‌്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്.
പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു.
വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ
ദിവസം മുഴുവനും തിരക്കായിരിക്കുന്നതും രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തതും നിങ്ങളിൽ ക്ഷീണം കൂടാൻ കാരണമാകുന്നു. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ നിരന്തരമായി ക്ഷീണം വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം ഇതാവാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 15, 2026) സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 1,14,240 രൂപയാണ്. ഇന്നലെ (ഫെബ്രുവരി 14, 2026) പവന് 240 രൂപ കുറഞ്ഞതിന് ശേഷമാണ് വില സ്ഥിരമായി നിലകൊള്ളുന്നത്. യുഎസ് തൊഴിൽ വിപണിയിൽ നിന്നുള്ള ശക്തമായ കണക്കുകൾ ആഗോള സ്വർണ്ണ വ്യാപാരത്തിൽ നേരിയ സമ്മർദ്ദം ചെലുത്തിയതാണ് വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരാൻ കാരണം. യുഎസ് കാർഷികേതര ശമ്പള റിപ്പോർട്ട് പ്രകാരം, ജനുവരിയിൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 1.3 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറയുകയും ചെയ്തു. ഈ ശക്തമായ തൊഴിൽ ഡാറ്റ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഇത് ആഗോളതലത്തിൽ വിലയേറിയ ലോഹ വിപണികളിൽ സമ്മർദ്ദം ചെലുത്താൻ കാരണമായി. ഇന്നത്തെ വിലവിവരങ്ങൾ അനുസരിച്ച്, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,280 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 11,800 രൂപയുമാണ് വിപണി വില. നിക്ഷേപകർ ഇന്ന് വൈകുന്നേരം പുറത്തിറങ്ങുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും, പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള സൂചനകളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇത് വരും ദിവസങ്ങളിലെ സ്വർണവിലയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാകും. അതേസമയം, ഇന്ത്യയിൽ വെള്ളി വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 295 രൂപയായും ഒരു കിലോഗ്രാമിന് 2,95,000 രൂപയായും ഉയർന്നു. ആഗോള സാമ്പത്തിക സൂചകങ്ങളും കേന്ദ്ര ബാങ്കുകളുടെ നയപരമായ തീരുമാനങ്ങളും സ്വർണവിപണിയുടെ ഭാവി ഗതി നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം: ആശ സമരത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയതില്‍ അനീതി ചൂണ്ടിക്കാട്ടി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്. കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് വേണുഗോപാല്‍ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന. പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രേംകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. സാംസ്‌കാരിക മേഖലയുമായി ബന്ധമുള്ള തിരുവനനന്തപുരത്തെ നേതാക്കളാണ് പ്രേംകുമാറുമായി ചര്‍ച്ച നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പ്രേംകുമാര്‍ പാര്‍ട്ടിയില്‍ എത്തിച്ച് ഇരട്ടനീതി വാദം പൊതുജനത്തിന് മുമ്പാകെ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ് നീക്കത്തിന് പിന്നില്‍. യാത്രയയപ്പിനുള്ള സമയം പോലും നല്‍കാതെ സ്ഥാനത്തുനിന്ന് നീക്കിയത് ആശാസമരത്തില്‍ പങ്കെടുത്തതിനാണെന്ന് പ്രേംകുമാര്‍ ഇന്നലെ തുറന്നടിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് നീക്കാത്തത് ഇരട്ട നീതി ആണെന്ന വിമര്‍ശനം പ്രേംകുമാര്‍ സിപിഎമ്മില്‍ നിന്നും അകന്നതിന്റെ സൂചനയാണ്. ആശസമരത്തെ അനുകൂലിച്ചതിന്റെ പേരില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് അനീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സാമാന്യമര്യാദ തന്നോട് ഉണ്ടായില്ലെന്നും മാന്യമായ യാത്രയയപ്പോ പിരിഞ്ഞുപോകാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും എന്നാല്‍ ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും കേരളത്തിലെ രണ്ട് സുപ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളെന്ന് കണക്കാക്കുമ്പോള്‍ രണ്ടിന്റെയും ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നവരോട് രണ്ട് തരത്തിലുള്ള പെരുമാറ്റം ഉണ്ടായെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ കോളജ് കാലത്ത് താന്‍ കെഎസ്യു ആയിരുന്നുവെന്ന് പ്രേംകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിലേക്ക് അടുക്കുന്നതിന്റെ സൂചനയാണെന്നാണ് വിവരം. 'ഞാനും കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥിയായിട്ട് മല്‍സരിച്ചയാളാണ്. ആ ഞാനാണ് പിന്നീട് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയായപ്പോള്‍ കൃഷ്ണപിള്ളയായിട്ട് അഭിനയിച്ചത്. അദ്ദേഹത്തിന്റെ പോരാട്ടവീര്യം, ലാളിത്യം, ആത്മാര്‍ത്ഥത, സത്യസന്ധത, മനുഷ്യപക്ഷത്തു നില്‍ക്കുന്ന നിലപാടുകള്‍ എന്നിവയെല്ലാം കണ്ടിട്ടാണ് എനിക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും കമ്മ്യൂണിസത്തോടും ആഭിമുഖ്യം ഉണ്ടാവുന്നത്' പ്രേംകുമാര്‍ പറഞ്ഞു. ചെയര്‍മാനായിരുന്ന സംവിധായകന്‍ രഞ്ജിത്ത് സര്‍ക്കാറിന് തലവേദന ഉണ്ടാക്കിയതിന് പിന്നാലെയാണ് വൈസ് ചെയര്‍മാനായ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമിയുടെ ചുമതല നല്‍കിയത്. ആക്ടിങ് ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് പ്രേംകുമാര്‍ കാഴ്ചവെച്ചത്. സംസ്ഥാന ചലച്ചിത്രമേള മികവോടെ നടത്താനും പ്രേംകുമാറിന് സാധിച്ചു. ആശ സമരത്തെ അനുകൂലിച്ചതിന് പിന്നാലെ പ്രേംകുമാറിനെ മുന്നറിയിപ്പില്ലാതെ മാറ്റിയാണ് റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതേസമയം, ആശ സമരത്തെ ആദ്യം എതിര്‍ത്ത സര്‍ക്കാര്‍ പിന്നീട് അവരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍, ആശ സമരത്തെ കുറിച്ച് വ്യക്തിപരമായ അഭിപ്രായം പറഞ്ഞ പ്രേംകുമാര്‍ സര്‍ക്കാറിന്റെ അതൃപ്തി നേരിടേണ്ടിവന്നു. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ പരിഭവം പറയാതിരുന്ന പ്രേംകുമാര്‍, തുടര്‍ഭരണത്തിനെതിരെ കവി സച്ചിദാനന്ദന്‍ നടത്തിയ പ്രതികരണത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചതിന് പിന്നാലെയാണ് പരസ്യമായി രംഗത്ത് വന്നത്. ഇടത് സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ കവി സച്ചിദാനന്ദന്‍ അതേസ്ഥാനത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ പ്രേംകുമാര്‍ വിമര്‍ശനം ഉയര്‍ത്തിയത്. ആദ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രേംകുമാര്‍ പിന്നീട് നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. വീട്ടുവേലക്കാരെ പറഞ്ഞുവിടുമ്പോള്‍ കാട്ടാറുള്ള സാമാന്യ മര്യാദ പോലും സര്‍ക്കാര്‍ കാട്ടിയില്ലെന്നാണ് പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ഒരു വിവരവുമില്ല. ഈ നിമിഷം വരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല. താന്‍ ഇതെല്ലാം മറക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ്. എന്നാല്‍ സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ അതേസ്ഥാനത്ത് തുടരുന്നതിനെകുറിച്ച് ആലോചിച്ചപ്പോഴാണ് ആശ സമരം പരിഹരിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ സമാന്യനീതിയുടെ ലംഘനമുണ്ടായെന്ന തോന്നലുണ്ടായത്. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാന്‍ താന്‍ ആളൊന്നുമല്ല. പക്ഷേ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാംസ്‌കാരിക സ്ഥാപനങ്ങളാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും. ഈ രണ്ടിന്റെയും ചെയര്‍മാന്‍ സ്ഥാനംവെച്ചുള്ള താരതമ്യം മാത്രം. ഇക്കാര്യത്തില്‍ തന്നോട് ഇരട്ടനീതിയുണ്ടായി. ഇതിന് കാരണം എന്തെങ്കിലും വിധേയത്വമോ വരേണ്യതയോടുള്ള വിനീതത്വമോ ആണോ എന്നൊന്നും തനിക്കറിയില്ലെന്നും പ്രേംകുമാര്‍ പറയുന്നു. അതേസമയം, പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരെ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിയത് അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്നും ഭരണസമിതി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
ആസ്തി കോടികൾ, പക്ഷേ താമസിക്കുന്നത് ഇപ്പോഴും 1 BHK അപ്പാർട്ട്മെന്റിൽ; സൽമാൻ ഖാന് കയ്യടിച്ച് ആരാധകർ
Salman Khan says he still lives in a 1 BHK apartment. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായിട്ടും താൻ ഇപ്പോഴും 1 BHK അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നതെന്ന് സൽമാൻ ഖാൻ വെളിപ്പെടുത്തി.
പാലക്കാട് ചെത്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് എട്ടടിയോളം നീളമുള്ള രണ്ട് വലിയ മലമ്പാമ്പുകളെ ഒന്നിച്ചു പിടികൂടി. കരിമ്പനയുടെ ഇളനീര് പറിക്കാൻ എത്തിയ യുവാക്കളാണ് പാമ്പുകളെ കണ്ടെത്തി വനംവകുപ്പിനെ വിവരമറിയിച്ചത്
ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബൈജു പുളിക്കൽ (41) മരിച്ചു. ശനിയാഴ്ച വൈകുന്നേരം നാലോടെ ജിസാന് സമീപം ബെയിഷ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 15 വർഷത്തോളം ജിസാനിലെ ഫോർ സീസൺ മെയിൻറനൻസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖന്റെയും തങ്കയുടെയും മകനാണ് ബൈജു. കഴിഞ്ഞയാഴ്ച കരൾ രോഗം കഠിനമായതിനെത്തുടർന്ന് ജിസാനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് ബെയിഷ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബൈജു നാട്ടിൽ പോയിരുന്നില്ല. ഈ കാലയളവിൽ ഭാര്യ രഞ്ജികയും മകൻ അനഞ്ജയും (നാലാം ക്ലാസ് വിദ്യാർഥി) സന്ദർശക വിസയിലെത്തി ഒരു വർഷത്തോളം ബൈജുവിനൊപ്പം ബെയിഷിൽ താമസിച്ചിരുന്നു. ബൈജുവിന്റെ ജ്യേഷ്ഠൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ, ഭാര്യാ സഹോദരൻ രഞ്ജിത്ത് എന്നിവരും ബെയിഷിൽ ജോലി ചെയ്യുന്നുണ്ട്. ബൈജു പുളിക്കലിന്റെ മൃതദേഹം നിലവിൽ ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ജിസാൻ പ്രവാസി കൂട്ടായ്മ (ജല) ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മാഹിൻ കൊല്ലം എന്നിവരുടെ സഹായത്തോടെ ബന്ധുക്കളാണ് ഈ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ബൈജുവിന്റെ നിര്യാണത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ബെംഗളൂരു: ഐഐടി മദ്രാസില്‍ നിന്ന് പഠിച്ചിറങ്ങിയ മിടുക്കനായ വിദ്യാര്‍ത്ഥി, സ്വന്തം കഴിവു കൊണ്ട് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം... ഏറ്റവും ഒടുവില്‍ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ച് മരണത്തിലേക്കുള്ള യാത്ര. സാകേത് ശ്രീനിവാസയ്യ എന്ന ഇന്ത്യന്‍ യുവാവിന്റെ ദുരൂഹമായ മരണം ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയാണ്. കാലിഫോര്‍ണിയയില്‍ കാണാതായ 22 വയസുകാരന്‍ സാകേത് ശ്രീനിവാസയ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത
എസ്എഫ്ഐക്കാര്‍ മര്‍ദിച്ച പോലിസുകാരനെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കും
എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരേ ഇന്നലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്
പ്രേംകുമാറിനെ സര്‍ക്കാര്‍ കറിവേപ്പിലയാക്കി, ശുദ്ധ നെറികേട്; പിന്തുണച്ച് വിനയന്‍
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുന്‍കൂട്ടി അറിയിക്കാതെ മാറ്റിയതില്‍ നീരസം പ്രകടിപ്പിച്ച നടന്‍ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍. കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവരര്‍ഹിക്കുന്ന വിലകൊടുക്കണം എന്നും അതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത് എന്നും വിനയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വര്‍ണത്തിന് ചാഞ്ചാട്ടം, വെള്ളിക്ക് ഇടിവ്..; താരമാകുന്നത് ചെമ്പ്? നിക്ഷേപിക്കേണ്ടത് ഇങ്ങനെ
തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതല്‍ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മള്‍ ഒഴിവാക്കാറുള്ളത്.
അന്യനാടും കുടുംബത്തിരക്കുമൊന്നും വരയ്ക്ക് കുറുകെ നിന്നില്ല; ഷൗബി വരച്ചത് 500ലധികം ചിത്രങ്ങൾ
കുടുംബ ജീവിതവും ഗൾഫ് ജീവിതവുമൊന്നും ഒരിയ്ക്കലും ഷൗബിയുടെ വരകൾക്ക് കുറുകെ നിന്നിട്ടില്ല. മനസ്സിലെ ചിന്തകൾ അനായാസം ക്യാൻവാസുകളിലേക്ക് പകർന്നുനൽകുകയായിരുന്നു ഷൗബി നൗഷാദ്. നന്നേ കുഞ്ഞായിരിക്കുമ്പോഴാണ് വരച്ചു തുടങ്ങിയത്.
ഹമാസ് തുരങ്കങ്ങള്‍ക്കുള്ളില്‍ തന്റെ സൈന്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാദവുമായി ഗസ്സാന്‍ ദുഹൈന്‍
റഫ: റഫയിലെ ഹമാസ് തുരങ്കങ്ങള്‍ക്കുള്ളില്‍ തന്റെ സൈന്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഗസ മുനമ്പിലെ അബു ഷബാബ് മിലിഷ്യയുടെ തലവനായ ഗസ്സാന്‍ ദുഹൈന്‍. കെഎഎന്‍ ന്യൂസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച ദുഹൈനില്‍ നിന്നുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, ഹമാസിന്റെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമായി അവര്‍ കരുതുന്ന തുരങ്കങ്ങള്‍ ഹമാസ് വിരുദ്ധ സായുധ സംഘം പൊളിച്ചുമാറ്റാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് വിവരം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'ഞങ്ങള്‍ ആയുധ നിര്‍മ്മാണം, റോക്കറ്റുകള്‍ എന്നിവ നശിപ്പിക്കും, ഒടുവില്‍ തോക്കുകളിലേക്ക് നീങ്ങും എന്നാണ് ദുഹൈന്റെ വാദം. ഗസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹമാസ് വിരുദ്ധ, ഇസ്രായേലുമായി യോജിച്ച ചെറുത്തുനില്‍പ്പ് ഗ്രൂപ്പാണ് അബു ഷബാബ് മിലിഷ്യ. ഡിസംബറില്‍ യാസര്‍ അബു ഷബാബ് മരിച്ചതിനുശേഷം ഗസ്സാന്‍ ദുഹൈന്‍ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശൻ
ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.അനുകൂലിക്കുന്നുണ്ട് എങ്കിൽ സത്യവാങ്ങ്മൂലത്തിൽ അവർ ഉറച്ചു നിൽക്കണം.ഇനി അനുകൂലിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. അല്ലെങ്കിൽ ഇനി യു.ഡി.എഫ് സർക്കാർ വരുമ്പോൾ ഞങ്ങളുടെ നിലപാട് സത്യവാങ്മൂലത്തിലൂടെ പറയുമെന്നും സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളോടാണ് പ്രതികരണം. 'ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി ശക്തമായ നിലപാടാണ് ഒന്നാം പിണറായി സർക്കാർ എടുത്തത്. പക്ഷെ
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിലേക്ക്. കെ സി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും.
ലോകത്ത് സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ചില സ്ഥലങ്ങളുണ്ട്. സുരക്ഷാ കാരണങ്ങൾ മാത്രമല്ല, ലോകത്തിൻ്റെ തന്നെ സുരക്ഷ, പ്രതിരോധ സംവിധാനങ്ങൾ, നിർണായക വിവരങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നതുകൊണ്ടാണ് ഈ സ്ഥലങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്.
ഭര്‍ത്താവ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
മീരാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖേഡി സരായ് ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം
ഔഷധ ഗവേഷണ ചെലവ് കുറയ്ക്കാന്‍ യുഎഇയുടെ 'ഇന്‍സിലിക്കോ മെഡിസിന്‍' എഐ പദ്ധതി
ദുബയ്: ഔഷധ നിര്‍മാണത്തിന് മുമ്പുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലെ ചെലവ് കുറയ്ക്കുന്നതിനായി യുഎഇ 'ഇന്‍സിലിക്കോ മെഡിസിന്‍' എന്ന പേരില്‍ നിര്‍മ്മിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയ നൂതന പദ്ധതി ആരംഭിച്ചു. ദുബയില്‍ വ്യാഴാഴ്ച സമാപിച്ച വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പൊ 2026 വേദിയിലാണ് എമിറേറ്റ്‌സ് ഡ്രഗ്‌സ് എസ്റ്റാബിലിഷ്‌മെന്റ് (ഇഡിഇ) പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചത്. രാജ്യത്തിന്റെ ഔഷധ നിര്‍മാണ മേഖലയിലെ സുപ്രധാന മൈല്‍സ്‌റ്റോണായി പദ്ധതി മാറുമെന്ന് ഇഇ അറിയിച്ചു. ഉത്പാദനത്തിന് മുമ്പുള്ള സംയുക്ത മൂല്യനിര്‍ണയത്തിന്റെ കൃത്യത വര്‍ധിപ്പിക്കുകയും അനുബന്ധ ചെലവുകള്‍ കുറയ്ക്കുകയും ചെയ്ത് ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇഡിഇയും ഇന്‍സിലിക്കൊ മെഡിസിന്‍ എഐ ലിമിറ്റഡും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇഡിഇ ഡയറക്ടര്‍ ജനറല്‍ ഡോ. ഫാത്തിമ അല്‍ കാബിയും ഇന്‍സിലിക്കോ മെഡിസിന്‍ എഐ ലിമിറ്റഡ് പ്രസിഡന്റ് ഡോ. അലക്‌സ് അലിപരുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സുസ്ഥിരവും കരുത്തുറ്റതുമായ ആരോഗ്യ സുരക്ഷാ സംവിധാനവും സുരക്ഷിതമായ ഔഷധ നിര്‍മാണവും ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് പങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്ന് ഇരുപക്ഷവും വ്യക്തമാക്കി. ആരോഗ്യ സാങ്കേതിക വിദ്യയും ഔഷധ നവീകരണവും മേഖലയിലെ മുന്‍നിര കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ പുതിയ സഹകരണം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മരുന്ന് വികസനത്തിലെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതില്‍ 'ഇന്‍സിലിക്കോ മെഡിസിന്‍' പദ്ധതി നിര്‍ണായക ചുവടുവയ്പ്പാകുമെന്ന് ഇഡിഇ വ്യക്തമാക്കി. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്പ് ലേണിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഉത്പാദനത്തിന് മുമ്പ് മരുന്നുകളുടെ ഫലപ്രാപ്തി വിലയിരുത്തും. ഇതുവഴി ഗവേഷണവികസന ചെലവ് കുറയ്ക്കാനും രോഗികളിലേക്ക് നൂതന ചികില്‍സകള്‍ എത്തിക്കുന്ന സമയം ചുരുക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്‍സ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്
'കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും'
ബെംഗളൂരുവിലെ യാത്രക്കാർക്ക് ഇത് ദുരിതകാലം; ഹെബ്ബാൾ-സർജാപ്പൂർ പാത വൈകും, ഡബിൾ ഡക്കറിൽ ഉടക്കി കേന്ദ്രം
ബെംഗളൂരു: നഗരത്തിലെ യാത്രക്കാർ പലയിടത്തും ദുരിതം അനുഭവിക്കുകയാണ്. മെട്രോ വികസനത്തിലെ കാലതാമസം യാത്രാസമയം കൂട്ടുകയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇതിന് വഴിയൊരുക്കുന്നത്. നമ്മ മെട്രോയുടെ ഫേസ് 3 എലെ ഹെബ്ബാൾ-സർജാപ്പൂർ ബന്ധിപ്പിക്കുന്ന 36.59 കിലോമീറ്റർ റെഡ് ലൈൻ പദ്ധതിക്ക് 2023 ഡിസംബറിൽ സംസ്ഥാന സർക്കാർ അനുമതി ലഭിച്ചെങ്കിലും, കേന്ദ്ര അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. ബെംഗളൂരു നിവാസികളെ
ബോക്സ് ഓഫീസില്‍ 100 കോടി, ഒടിടിയിലും നമ്പര്‍ വണ്‍, വമ്പൻ ഹിറ്റായി ആ കോമഡി ചിത്രം
ഒടിടിയിലും നമ്പര്‍ വണ്ണായിരിക്കുകയാണ് ചിത്രം.
നവീന്‍ കരോള്‍ എന്ന വ്യക്തിയുടെ വിവാഹ ചടങ്ങിലാണ് സംഭവം.
ഇസ്രായേല്‍ ആക്രമണം; ഗസയില്‍ ഒന്‍പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ ഒന്‍പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. യു എസ് മധ്യസ്ഥതയില്‍ നടന്ന വെടി നിര്‍ത്തല്‍ കരാറിന്റെ ഏറ്റവും പുതിയ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അല്‍ ഫലൂജയ്ക്കു സമീപം ഉണ്ടായ മറ്റൊരാക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഗസയില്‍ 1500 തവണയായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 10 നു ശേഷമുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ 591 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 1590 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്ക് പറ്റിയത്. ഇസ്രായേല്‍ വംശഹത്യ ആരംഭിച്ചതു മുതല്‍ ഭക്ഷണം, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ഗസയിലെ ജനം ബുദ്ധിമുട്ടുകയാണ്.
പട്ടാമ്പിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം; കണ്ണിന് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അബിസിനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും പത്താം ക്ലാസ് വിദ്യാര്‍ഥികളും തമ്മില്‍ മുന്‍പേ ഉണ്ടായിരുന്നു. ഇതിനിടെ പുറത്തുനിന്നെത്തിയ ചിലരാണ് വിദ്യാര്‍ഥിയെ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സയിലാണ്. സംഭവത്തില്‍ പട്ടാമ്പി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്ന് കണ്ണൻ ഗോപിനാഥൻ; 'പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും'
പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട്. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ഗോപിനാഥൻ
ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കാതെ മാതാപിതാക്കളെ വിളിച്ച് അവരെത്തിയതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പ്രഭാത നടത്തത്തിനിടെ പാലത്തില്‍നിന്ന് വീണു; ഈറോഡ് - സേലം രൂപതാ ബിഷപ്പ് മരിച്ചു
ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിസർവ് ചെയ്ത ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് കയറിയില്ലെങ്കിൽ യാത്രക്കാരുടെ സീറ്റ് നഷ്ടമാകുന്ന പുതിയ നിയമവുമായി റെയിൽവേ.
തിരുവനന്തപുരം: ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ച സംഭവം പൊലീസ് സേനയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ ആക്രമണത്തെ ന്യായികരിച്ച് ഇടത് സൈബര്‍ ഇടങ്ങള്‍. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ സിപിഒ മിഥുന്‍ റോയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തതിലാണ് പൊലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം വര്‍ധിക്കുന്നത്. അതേസമയം, ന്യൂഇയര്‍ പരിപാടിക്കിടെ മിഥുന്‍ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ ആക്രമണത്തെ ന്യായികരിക്കുന്നത്. അകാരണമായി ആക്രമിക്കുന്ന പൊലീസിനെ ന്യായീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പല ഇടത് പേജുകളും പങ്കുവെക്കുന്നത്. മിഥുന്‍ റോയ്ക്കെതിരെ വിവിധ സമയങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികളും വിവാദങ്ങളും ഇടത് പേജുകള്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നുണ്ട്. യൂണിഫോം അഴിച്ചുവെച്ചാല്‍ മേല് നൊന്തവന്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആഗതമായെന്നാണ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാക്കിയെന്നാല്‍ ഏത് മനുഷ്യന്റെയും തലയടിച്ചു പൊട്ടിക്കാന്‍ ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്ന തെമ്മാടികള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ... എന്നാണ് കുറിപ്പില്‍ പറയുന്നത്. കമ്മീഷണര്‍ സിനിമയിലെ രംഗം റീല്‍സായും സ്റ്റാറ്റസിലും പങ്കുവെച്ചുകൊണ്ടാണ് പൊലീസുകാരില്‍ പലരും പ്രതിഷേധം അറിയിക്കുന്നത്. താഴ്ന്ന നിലയിലുള്ള പൊലീസുകാര അധികാരമുള്ളവര്‍ ആക്രമിച്ചാലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നോവില്ലെന്ന് സുരേഷ് ഗോപിയുടെ നായക കഥാപാത്രം പറയുന്ന പ്രശസ്തമായ രംഗമാണ് ഇവര്‍ പങ്കുവെക്കുന്നത്. പൊലീസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഈ റീല്‍സ് പങ്കുവെച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് ഇപ്പോള്‍ വിവാദമാകുന്ന സംഭവം നടക്കുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം. മാളിലേക്ക് കുടുംബത്തോടൊപ്പം മിഥുന്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐക്കാരുമായി സംഘര്‍ഷം ഉണ്ടായത്. മാളില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ന്യൂഇയര്‍ പരിപാടിയിലെ സംഭവത്തെ കുറിച്ചും, 'ഇപ്പോള്‍ പേടിയാണോ അടിക്കണോ' എന്നിങ്ങനെ മിഥുന് പിന്നാലെ നടന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് എസ്എഫ്‌ഐക്കാരിലെ ഒരാളും മിഥുനും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയില്‍ കാണാം. ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ഈ സംഭവത്തിലുള്ള പ്രതികാരമാണ് ശനിയാഴ്ച മാളില്‍ നടന്നത് എന്ന് കരുതപ്പെടുന്നു. ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു എന്നാണ് വിവരം. ഷോപ്പിംഗ് മാളില്‍ വെച്ച് തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചെന്ന മിഥുന്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സുജിത്ത്, രേവന്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ പരാതി സ്വീകരിക്കാനും കേസെടുക്കാനും പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധ കേരളത്തിന് അപമാനമെന്നും പോലീസുദ്യോഗസ്ഥര്‍ക്കൊപ്പമെന്നും കേരള പോലീസ് അസോസിയേഷന്‍ പ്രതികരിച്ചു. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഔദ്യോഗിക ഡ്യൂട്ടി ചെയ്തു എന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നതും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതും യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ ഗുരുതര പരിക്കേറ്റ പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലിരിക്കെ, അവന്റെ ഒരു കണ്ണേ പോയുള്ളു എന്ന തരത്തില്‍, പരസ്യമായി ആക്ഷേപിച്ചുമൊക്കെ രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ച തന്നെയാണ് തിരുവനന്തപുരത്തും അരങ്ങേറിയത്. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണമെന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. കൂടാതെ ഇന്നലെ നടന്ന സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിയമപാലനം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും സ്വീകരിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു
എല്‍ഡിഎഫ് ജാഥയില്‍ പി കെ ശശി പങ്കെടുക്കില്ല; ആരോഗ്യപ്രശ്നങ്ങള്‍ കാരണമെന്ന് വിശദീകരണം
ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് മണ്ണാര്‍ക്കാട് പരിപാടി നടക്കുക. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണ് പങ്കെടുക്കാത്തതന്നാണ് പികെ ശശി വിശദീകരിക്കുന്നത്.
ശബരിമല യുവതീ പ്രവേശം: ഒളിച്ചുകളി നടക്കില്ല, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാണം: വി ഡി സതീശന്‍
വിഷയത്തില്‍ നേരത്തെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയത് നല്‍കുമോ
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന കിംവദന്തി; നാടോടികള്‍ക്ക് ക്രൂരമര്‍ദ്ദനം
ധാര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന കിംവദന്തികളെ തുടര്‍ന്ന് നാടോടികളെ മര്‍ദ്ദിച്ച് ഗ്രാമീണര്‍. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദ്നാവര്‍ പോലിസ് സ്റ്റേഷന്‍ പ്രദേശത്താണ് സംഭവം. അലഞ്ഞുതിരിയുന്ന അഞ്ച് പേരെ പിടികൂടി ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര, രാജ്‌സമന്ദ് ജില്ലകളില്‍ നിന്നുള്ള ഈ നാടോടികളായ ആളുകള്‍ ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. ഇതില്‍ ചില ആളുകള്‍ ചില പെണ്‍കുട്ടികളെ സമീപിച്ച് അനുഗ്രഹങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഇതോടെ കുട്ടികള്‍ തങ്ങളെ തട്ടിക്കൊണ്ടു പോകാന്‍ വരുന്നതാണെന്നും കരുതി ഉച്ചത്തില്‍ കരയുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയ ഗ്രാമീണര്‍ നാടോടികളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ ബദ്നാവര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അമിത് സിംഗ് കുഷ്വാഹയും സംഘവും ഉടന്‍ സ്ഥലത്തെത്തി. അഞ്ച് പേരെയും ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് അവരുടെ രേഖകള്‍ പരിശോധിക്കുകയും അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സംശയാസ്പദമായ വസ്തുക്കളൊന്നും അവരില്‍ നിന്ന് കണ്ടെത്തിയില്ല. തട്ടിക്കൊണ്ടുപോകല്‍ പരാതി പൂര്‍ണ്ണമായും വ്യാജമാണെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അമിത് സിംഗ് കുശ്വാഹ വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ നിയമം കൈയിലെടുക്കുന്നതിനുപകരം, 112 എന്ന നമ്പറില്‍ വിളിക്കുകയോ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ അറിയിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
'വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കും പ്രേമചന്ദ്രനും ശശി തരൂരും: അവരെ 'അരസംഘി' ആക്കരുത്;സുരേഷ് ഗോപി
രാഷ്ട്രീയം മറന്ന് രാജ്യത്തിൻ്റെ വികസനത്തിനൊപ്പം നിൽക്കുന്ന രണ്ട് നേതാക്കളാണ്കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനെും ശശി തരൂരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ഇത് പറഞ്ഞതിൻ്റെ പേരിൽ അവരെ 'അര സംഘി' എന്നോ 'മുക്കാൽ സംഘി' എന്നോ വിളിച്ച് ആക്രമിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം
ലണ്ടന്‍: സര്‍വകലാശാലാ ബിരുദങ്ങള്‍ക്കു പിന്നാലെ പാഞ്ഞ് ലക്ഷക്കണക്കിന് രൂപ കടബാധ്യത വരുത്തിവെക്കുന്ന കാലം കഴിയുന്നു. വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്നതിനൊപ്പം സൗജന്യമായി ബിരുദം നേടാനും മികച്ച ശമ്പളം ഉറപ്പാക്കാനും കഴിയുന്ന 'ഡിഗ്രി അപ്രന്റീസ്ഷിപ്പുകള്‍' ബ്രിട്ടനില്‍ തരംഗമാകുന്നു. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ശരാശരി 37,000 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) വരെ ശമ്പളം നേടാന്‍ ഇത്തരം കോഴ്സുകളിലൂടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റസ്സല്‍ ഗ്രൂപ്പ് സര്‍വകലാശാലകളിലെ പ്രവേശനത്തേക്കാള്‍ കഠിനമായ മത്സരമാണ് ഇപ്പോള്‍ മികച്ച അപ്രന്റീസ്ഷിപ്പ് സീറ്റുകള്‍ക്കായി നടക്കുന്നത്. അക്കൗണ്ടന്‍സി, ബാങ്കിംഗ്, സയന്‍സ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ മുന്‍നിര കമ്പനികള്‍ സ്‌കൂള്‍ പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. കോഴ്സുകളെ കുറിച്ച് വിശദമായി അറിയാം. അക്കൗണ്ടന്‍സി: ലോകപ്രശസ്തമായ 'ബിഗ് ഫോര്‍' കമ്പനികളായ പിഡബ്ല്യുസി (PwC), ഡെലോയിറ്റ്, കെപിഎംജി, ഇവൈ (EY) എന്നിവ മികച്ച അവസരങ്ങള്‍ നല്‍കുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യാനും നാല് വര്‍ഷത്തിനുള്ളില്‍ പ്രൊഫഷണല്‍ യോഗ്യത നേടാനും സാധിക്കും. 21,000 പൗണ്ട് മുതല്‍ പ്രാരംഭ ശമ്പളം ലഭിക്കുന്ന ഇത്തരം കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീട് 45,000 പൗണ്ട് മുതല്‍ 80,000 പൗണ്ട് വരെ ശമ്പളം ലഭിക്കുന്ന തസ്തികകളിലേക്ക് ഉയരാം. ബാങ്കിംഗ്: ജെപി മോര്‍ഗന്‍ (JP Morgan), സാന്റാന്‍ഡര്‍, യുബിഎസ് തുടങ്ങിയ ബാങ്കുകള്‍ ആകര്‍ഷകമായ അപ്രന്റീസ്ഷിപ്പുകള്‍ നല്‍കുന്നു. ജെപി മോര്‍ഗനില്‍ 21,000 പൗണ്ടില്‍ കരിയര്‍ തുടങ്ങാം. എക്സെറ്റര്‍ അല്ലെങ്കില്‍ എഡിന്‍ബറോ സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഇതിനൊപ്പം സ്വന്തമാക്കാം. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയില്‍ 52,000 പൗണ്ടിന് മുകളിലാണ് തുടക്കക്കാര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം. സയന്‍സ് & ഫാര്‍മ: ആസ്ട്രസെനക (AstraZeneca), ഫൈസര്‍ (Pfizer) തുടങ്ങിയ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ ലബോറട്ടറി സയന്റിസ്റ്റ് തസ്തികകളിലേക്ക് അപ്രന്റീസ്ഷിപ്പ് നല്‍കുന്നു. ഏകദേശം 24,000 പൗണ്ടിന് മുകളില്‍ ശമ്പളവും ബോണസും ലഭിക്കും. ബിസിസി (BCC) ഗ്രേഡുള്ള എ-ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടെക്നോളജി & എഐ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി മേഖലകളില്‍ ക്യാപ്ജെമിനി (Capgemini) പോലുള്ള കമ്പനികള്‍ മികച്ച പരിശീലനം നല്‍കുന്നു. 20,000 പൗണ്ട് മുതല്‍ ശമ്പളം ലഭിക്കുന്നതോടൊപ്പം മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും നേടാം. സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയസമ്പത്തുണ്ടെങ്കില്‍ ഏകദേശം 90,000 പൗണ്ട് വരെ വാര്‍ഷിക ശമ്പളം ലഭിക്കാനിടയുണ്ട്. എഞ്ചിനീയറിംഗ്: റോള്‍സ് റോയ്സ് (Rolls-Royce), ബിഎഇ സിസ്റ്റംസ് (BAE Systems) എന്നിവയാണ് ഈ മേഖലയിലെ പ്രമുഖര്‍. പ്രതിവര്‍ഷം 23,000 പൗണ്ടിന് മുകളില്‍ ശമ്പളത്തോടെ എഞ്ചിനീയറിംഗ് ബിരുദം നേടാന്‍ റോള്‍സ് റോയ്സ് അവസരം നല്‍കുന്നു. ബ്രിട്ടീഷ് പ്രതിരോധ മേഖലയിലെ കരുത്തരായ ബിഎഇ സിസ്റ്റംസ് 25,000 പൗണ്ടിന് മുകളില്‍ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL): ഡിഗ്രി ലെവല്‍ അല്ലാത്ത അപ്രന്റീസ്ഷിപ്പുകളിലും ഉയര്‍ന്ന ശമ്പളം നല്‍കുന്ന സ്ഥാപനമാണ് ടിഎഫ്എല്‍. പ്രതിവര്‍ഷം 27,000 പൗണ്ട് മുതല്‍ ശമ്പളം ലഭിക്കും. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ജിസിഎസ്ഇ (GCSE) യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാം? മിക്ക കമ്പനികളിലേക്കും അവരുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയോ യുസിഎഎസ് (UCAS) പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. സാധാരണയായി സെപ്റ്റംബറിലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. ഇന്റര്‍വ്യൂകള്‍ക്കും മറ്റ് വിലയിരുത്തലുകള്‍ക്കും ശേഷമായിരിക്കും സെലക്ഷന്‍. അപേക്ഷകര്‍ക്ക് എ-ലെവലില്‍ മികച്ച ഗ്രേഡുകള്‍ ഉണ്ടായിരിക്കുന്നത് മുന്‍ഗണന ലഭിക്കാന്‍ സഹായിക്കും. കടബാധ്യതകളില്ലാതെ പഠിക്കാനും ഒപ്പം കൈനിറയെ ശമ്പളം വാങ്ങാനും ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
നിലപാടില്‍ മാറ്റം ഉണ്ടെങ്കില്‍ പറയാന്‍ ധൈര്യം കാണിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്
ശബരിമല യുവതി പ്രവേശനം ; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
സര്‍ക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാവില്ലെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു.
സ്വർണവിലയിൽ മാറ്റമില്ല, പ്രതീക്ഷ നിറച്ച് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട്
യുഎസ് തൊഴിൽ വിപണിയിൽ നിന്നുള്ള പ്രതീക്ഷിച്ചതിലും മികച്ച കണക്കുകൾ പുറത്തുവന്നതോടെ സ്വർണ്ണ വ്യാപാരത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി
കൊച്ചിയില്‍ മെന്‍സ് ഹോസ്റ്റലില്‍ മയക്കുമരുന്ന് വേട്ട: മട്ടാഞ്ചേരി സ്വദേശി പിടിയില്‍
കൊച്ചി: എറണാകുളത്ത് മെന്‍സ് ഹോസ്റ്റലില്‍ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസര്‍ (33) എന്നയാളാണ് അറസ്റ്റിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലിംകുമാര്‍ ദാസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.എച്ച്. ഷിഹാബുദ്ദീന്‍., പി.ജെ. ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയുമായാണ് പിടിയിലായത്.
'പുതിയ കോലീബി സഖ്യം': വി.ഡി. സതീശന്‍ ഏകോപനച്ചുമതലക്കാരനെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഇടതുമുന്നണി നടത്തുന്ന ജാഥ അഭൂതപൂര്‍വമായ ജനമുന്നേറ്റമായി മാറുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നത് രാജ്യത്തിന് ബാധ്യതയാകുമെന്ന കേന്ദ്ര നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. അമേരിക്കയുമായുള്ള കരാറുകള്‍ കാര്‍ഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കും. നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാനം നല്‍കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം നല്‍കേണ്ട തുക കുടിശികയായി കിടക്കുമ്പോഴും യുഡിഎഫ് ഇക്കാര്യം ചൂണ്ടിക്കാണിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിനെതിരെയും എം വി ഗോവിന്ദന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ കൂട്ടുകെട്ടിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് ലഭിക്കുന്ന സ്വീകാര്യത മതരാഷ്ട്ര വാദത്തിന് ഊര്‍ജമാകുമെന്നും ഇത് സമൂഹത്തില്‍ വലിയ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ സംഘപരിവാറിന് വളമാകും എന്ന കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ് ഗൗരവതരമാണ്. പണ്ട് നിലനിന്നിരുന്ന 'കോലീബി' (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസ്, ലീഗ്, ബിജെപി, ജമാഅത്തെ ഇസ്ലാമി എന്നിവര്‍ ചേര്‍ന്നുള്ള ഈ അവിശുദ്ധ സഖ്യത്തിന്റെ കോര്‍ഡിനേറ്ററായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാറിയിരിക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
നീറ്റ് പരീക്ഷാ മല്‍സരാര്‍ഥിയുടെ മരണം; സിബിഐ സംഘം പടിയവാനില്‍, മാധ്യമങ്ങള്‍ക്ക് വിലക്ക്
പട്‌ന : നീറ്റ് പരീക്ഷാ മല്‍സരാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പടിയവാനില്‍ (ജെഹനാബാദ്) എത്തി. വിദ്യാര്‍ഥിനിയുടെ വീട്ടിലാണ് സംഘം എത്തിയത്. എന്നാല്‍ ഗ്രാമത്തില്‍ പ്രവേശിച്ചയുടനെ, മാധ്യമങ്ങളെ നിരോധിക്കുകയും മണിക്കൂറുകളോളം അടച്ചിട്ട മുറിയില്‍ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങളെ റിപോര്‍ട്ടിങില്‍ നിന്ന് വിലക്കിയത് വിമര്‍ശനത്തിനു കാരണമായി. സിബിഐ എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും തെളിവുകള്‍ ചോരുന്നത് തടയുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു. വിഷയം വളരെ സെന്‍സിറ്റീവ് ആണെന്നും അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊല്ലം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന റെയിൽവേ വികസനത്തെ പുകഴ്ത്തി എൻ.കെ. പ്രേമചന്ദ്രൻ എം.പി. രാഷ്ട്രീയവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് പറയട്ടെ, അനിതരസാധാരണമായ വികസനപ്രവർത്തനങ്ങളാണ് കേരളത്തിലും രാജ്യത്തും നടക്കുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഉദ്ഘാടനം സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 29 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ അഞ്ചുനില പാർക്കിംഗ് ടവറിന് 11,450 ചതു. മീ. വിസ്തീർണമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പടെ സജ്ജമാക്കി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, സമഗ്ര അഗ്‌നിശമന സംവിധാനം, ലിഫ്റ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട് വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കുന്നതുകൊണ്ട് പ്രേമചന്ദ്രന്‍ എംപിയെ 'അര സംഘി' എന്നും 'മുക്കാല്‍ സംഘി എന്നും' വിളിക്കേണ്ടതില്ലെന്ന് സുരേഷ്‌ഗോപി എംപി. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി ശക്തമായ എതിര്‍പ്പുണ്ടെങ്കിലും രാജ്യത്തിന്റെ വികസന കാര്യത്തില്‍ സര്‍ക്കാരിനൊപ്പം ഒന്നിച്ചു നില്‍ക്കുന്ന എംപിമാരാണ് എന്‍ കെ പ്രേമചന്ദ്രനും ശശിതരൂരൂമെന്നും സുരേഷ്‌ഗോപി പറഞ്ഞു. രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. . റെയില്‍വേ അടിസ്ഥാന വികസനത്തില്‍ കേരളത്തില്‍ ഒന്നാംസ്ഥാനത്ത് കൊല്ലമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സിസ്റ്റം പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതെന്നും സുരേഷ്‌ഗോപ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാർകൂടി സഹകരിച്ചാൽ കേരളത്തിലെ തീവണ്ടിപ്പാതകളുടെ വളവ് നിവർത്താനാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വളവുകൾ നിവർത്തിയാൽ വന്ദേഭാരതിനുപോലും ഒരു മണിക്കൂർ ലാഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റെയിൽവേ വികസനത്തിലെ നാഴികക്കല്ലാണ് കൊല്ലത്തെ നിർമാണപ്രവർത്തനങ്ങൾ. ഇതിനോടൊപ്പം ആരംഭിച്ച മറ്റു സ്റ്റേഷൻ വികസനങ്ങൾ പാതിവഴിയിൽ നിൽക്കുമ്പോൾ കൊല്ലം കുതിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. 3,795 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി 2026–27 ൽ മാറ്റിവെച്ചിരിക്കുന്നത്. എട്ടു കോച്ചുകളുണ്ടായിരുന്ന മെമു ട്രെയിനുകൾക്ക് സ്ഥിരമായി 12 കോച്ചുകൾ 23 മുതൽ വരാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവങ്ങളിലൂടെ പകർന്നെടുക്കാൻ സാധിക്കും. അല്ലെങ്കിൽ അന്ന് ചോദ്യം ചെയ്തോളൂ. ശവപ്പറമ്പിലാണെങ്കിൽ അവിടെ വന്ന് ചോദ്യംചെയ്തോളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ബൈപ്പാസ് യാഥാർഥ്യമാകാൻ 39 വർഷമാണ് കാത്തിരുന്നത്. എട്ട് കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തുനിന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. നൗഷാദ് എം.എൽ.എ.യുടെ പാർട്ടിയും കുറെ കാലം അവരെ താങ്ങിയല്ലോ. എന്നിട്ട് മോദി വരേണ്ടിവന്നു അത് പൂർത്തീകരിക്കാൻ. ഇന്നത് നാലുവരിപ്പാതയും ആറുവരിപ്പാതയുമെല്ലാമായി മാറുന്നു-അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസ് യാഥാർഥ്യമാക്കിയത് മോദി സർക്കാരാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ വേദിയിലിരുന്ന എം. നൗഷാദ് എം.എൽ.എ. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.
നവാൽനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് അതിമാരകമായ ആ 'തവള വിഷം'? മോർഫിനേക്കാൾ 100 മടങ്ങ് അപകടകരം!
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കൊലപ്പെടുത്തിയത് 'പോയിസൺ ഡാർട്ട് ഫ്രോഗ്' എന്ന തവളയിൽ നിന്നുള്ള എപ്പിബാറ്റിഡിൻ എന്ന ഉഗ്രവിഷം നൽകിയാണെന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമിൽ ബ്രഹ്മപുത്ര നദിയിലൂടെയുള്ള ഏകദേശം 19,000 കോടി രൂപയുടെ റോഡ് - കം - റെയിൽ തുരങ്കം ഉൾപ്പെടെ 40,000 കോടി രൂപയുടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുമതി നൽകി. ഹൈവേ മേഖലയിലെ ഏറ്റവും വലിയ സർക്കാർ ധനസഹായമുള്ള പദ്ധതികളിൽ ഒന്നായിരിക്കും റോഡ് - കം - റെയിൽ തുരങ്കം.
ഈ ആഴ്ച നിര്‍ണായകം.. സ്വര്‍ണവില ഇടിഞ്ഞാല്‍ പിന്നെ തിരികെ കയറില്ല, മറിച്ചായാല്‍ റെക്കോഡ് ഉറപ്പ്!
ഇന്ത്യയില്‍ കഴിഞ്ഞ സ്വര്‍ണത്തിന്റെ വിലയില്‍ ഒരു റോളര്‍-കോസ്റ്റര്‍ ചലനമാണ് പ്രതിഫലിച്ചത്. ഈ കാലയളവില്‍ വിലയേറിയ ലോഹം ഡിസ്‌കൗണ്ട് മേഖലയിലേക്ക് വഴുതി വീണു. ഇന്ത്യയിലെ വെള്ളി വിലയിലും കുത്തനെ ഇടിവ് രേഖപ്പെടുത്തി. പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ഫെബ്രുവരി 16 നും ഫെബ്രുവരി 21 നും ഇടയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയുടെ സാധ്യത കണക്കാക്കാന്‍ നിക്ഷേപകര്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ
ടിവികെ ബിജെപിയുടെ ബി ടീമോ? ഡിഎംകെയെ ജയിപ്പിക്കാൻ ഇറങ്ങുന്ന രക്ഷകരോ? നിർണായകം വിജയ്‌യുടെ നീക്കങ്ങൾ
ചെന്നൈ: തമിഴക രാഷ്ട്രീയത്തിൽ തരംഗമായി മാറുകയാണ് നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഒരു പ്രധാന ചർച്ച ഉയർന്നിരിക്കുകയാണ് എന്നതാണ് ഇപ്പോഴത്തെ കാര്യം. കേന്ദ്രം ഭരിക്കുന്ന ബിജെപിയെക്കാൾ നിശിതമായി വിജയ് ഡിഎംകെ സർക്കാരിനെയാണ് വിമർശിക്കുന്നത് എന്ന നിരീക്ഷണമാണ് ഇതിന് ആധാരം. ഡിഎംകെയ്ക്ക് എതിരായ വോട്ടുകൾ ഭിന്നിപ്പിച്ച് വിജയം എളുപ്പമാക്കുകയാണോ, അതോ
തിരുവനന്തപുരം: ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘം ആക്രമിച്ചപ്പോള്‍ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകല്‍ ഒരു ക്രിമിനല്‍ കുത്തി പരിക്കേല്‍പ്പിച്ചു. വടിവാളുകള്‍ക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആര്‍ ഏജന്‍സികള്‍ ഊതി വീര്‍പ്പിച്ച അതേ പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. എന്നിട്ടും മര്‍ദനത്തിന് ഇരയായ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിര്‍വഹണമാണിത്? പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനല്‍ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന്‍ ചേര്‍ത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇത്, എന്നും സതീശന്‍ ആരാഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം പോലും തട്ടിയെടുത്ത കൊള്ളസംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി നടപ്പാക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്. സി.പി.എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണത്തിന്റെ അന്ത്യനാളുകളില്‍ സംഭവിച്ചതൊക്കെയും കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ക്രിമിനലുകളെ വളര്‍ത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുക തന്നെ ചെയ്യും. കേരളം അതിനായി കാത്തിരിക്കുകയാണെന്നത് സര്‍ക്കാരും സി.പി.എമ്മും മറക്കേണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ നിലപാട് സർക്കാർ തിരുത്തുമോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതികൾ ശബരിമലയിൽ പ്രവേശിക്കരുത് എന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന് ഉള്ളത്. അത് തിരുത്തിയാണ് പിണറായി സർക്കാർ സത്യവാംഗ്മൂലം നൽകിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിലപാടിൽ മാറ്റം ഉണ്ടെങ്കിൽ പറയാൻ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുന്നത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹര്‍ജികളില്‍ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടകുമെന്നാണ് പ്രതീക്ഷിക്കുന്നത്. The post ശബരിമല യുവതി പ്രവേശനം: സർക്കാർ നിലപാട് വ്യക്തമാക്കണം; യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന് ഉള്ളത്; രമേശ് ചെന്നിത്തല appeared first on RashtraDeepika .
കാത്തിരുന്നത് 10 വര്‍ഷം, ധനുഷ് 20 കോടി കൊടുക്കേണ്ടി വരുമോ? നടന് വക്കീല്‍ നോട്ടീസ്
ധനുഷ് 20 കോടി നല്‍കേണ്ടി വരുമോ?.
പരവൂരില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: പരവൂരില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, ബിബിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേവിയും, ഫയര്‍ഫോഴ്‌സും, മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. തിരയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടുപേരെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊല്ലം: പരവൂരില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, ബിബിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേവിയും, ഫയര്‍ഫോഴ്‌സും, മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടുപേരെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സ്വർണം ഒരു പവന് 50,000ത്തിൽ താഴേയും കിട്ടും; വാങ്ങാൻ ആളില്ലാതായതോടെ പുതിയ തന്ത്രങ്ങളുമായി ജ്വല്ലറികൾ
സ്വർണത്തിന്റെയും വെള്ളിയുടെയും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി നിൽക്കുകയാണ്. കേരളത്തിൽ ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 1.25 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. വെള്ളിയ്ക്കാകട്ടെ ഇന്ന് ഒരു ഗ്രാമിന് 275 രൂപയാണ് വില. സ്വർണവും വെള്ളിയും മൂക്കും കുത്തി താഴേക്കാണോ? വാങ്ങിവെയ്ക്കുന്നത് ആനമണ്ടത്തരമോ? വിദഗ്ധൻ പറയുന്നു വില ഉയർന്നതോടെ ആശങ്കയിലായിരിക്കുന്നത് ഉപഭോക്താക്കൾ മാത്രമല്ല,
ട്രെയിനുകളിലെ ജനറൽ കോച്ച് ടോയ്ലറ്റുകൾ വൃത്തികേടായി കിടക്കുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. ഇവ വൃത്തിയാക്കാൻ ഇന്ത്യൻ റെയിൽവേ പ്രൊഫഷണലുകളെ ഏല്‍പ്പിക്കും. യാത്രയിൽ ഉടനീളം ഇവർ ടോയ്‌ലറ്റുകൾ വൃത്തിയാക്കിക്കൊണ്ടിരിക്കും.
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തുമോ എന്ന് അറിയാന്‍ താല്പര്യമുണ്ട്. നിലപാടില്‍ മാറ്റം ഉണ്ടെങ്കില്‍ പറയാന്‍ ധൈര്യം കാണിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന് യുവതികള്‍ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്. അത് തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത. ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. നിലപാട് തിരുത്തണം എന്നത് കേരളത്തിന്റെ ആവശ്യമാണ് തിരുത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക. 2019 ന് ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹര്‍ജികളില്‍ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും.
പരവൂരില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
നേവിയും, ഫയര്‍ഫോഴ്‌സും, മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

32 C