കായികമേള ഫീസ് മൊത്തം വിദ്യാഭ്യാസ വകുപ്പിലേക്ക്
പത്തനംതിട്ട:സ്കൂളുകളിൽ കായികമേളകളുടെ നടത്തിപ്പിനായി സ്പെഷ്യൽ ഫീസായി പിരിക്കുന്ന തുക മുഴുവൻ ഇനി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടയ്ക്കണം.ഈ മാസം 15ന് മുമ്പ് തുകയടയ്ക്കണമെന്നാണ് നിർദേശം.ഹയർ സെക്കൻഡറിയിലെ ഒരു വിദ്യാർത്ഥിയിൽ നിന്ന് 75 രൂപയാണ് കായികമേള സ്പെഷ്യൽ ഫീസായി പിരിക്കുന്നത്.നേരത്തേ ഇതിൽ 21 രൂപ സ്കൂൾതല കായികമേളകൾ നടത്താനുള്ള വിഹിതമായി മാറ്റി ബാക്കിയാണ് അടയ്ക്കേണ്ടിയിരുന്നത്.9,10 ക്ലാസിലെ കുട്ടികളിൽ നിന്ന് 15 രൂപയും ഹയർസെക്കൻഡറി കുട്ടികളിൽ നിന്ന് 75 രൂപയുമാണ് പിരിക്കുന്നത്.കഴിഞ്ഞവർഷം വരെ സ്‌കൂൾ കായികമേള നടത്തിപ്പിനുവേണ്ടി ഒരു വിദ്യാർത്ഥിക്ക് 21 രൂപ എന്ന് കണക്കാക്കി സ്‌കൂളിൽ നിലനിറുത്തിയിരുന്നു.സബ് ജില്ലാ വിഹിതം 12 രൂപ,ജില്ലാ വിഹിതം 15 രൂപ,സംസ്ഥാന കായികമേള നടത്തിപ്പിന് 27 രൂപ എന്നിങ്ങനെ 54 രൂപയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടച്ചിരുന്നത്.പുതിയ ഉത്തരവ് പ്രകാരം രണ്ട് കോടിയിലേറെ രൂപ വിദ്യാഭ്യാസ വകുപ്പിന് അധിക വരുമാനം ലഭിക്കും.
ഇന്ത്യ-യു.എസ് വ്യാപാര ചർച്ച താളംതെറ്റുന്നു
ആറാം റൗണ്ട് ചർച്ചകൾക്ക് അമേരിക്കൻ പ്രതിനിധികൾ എത്തില്ല
കെട്ടുകാഴ്ചയുള്ള ക്ഷേത്രപരിസരത്തെ വൈദ്യുതി ലൈൻ കേബിളിലേക്ക്
തിരുവനന്തപുരം:പതിവായി വളരെ വലിയ കെട്ടുകാഴ്ചകൾ എഴുന്നള്ളിക്കാറുള്ള ഓച്ചിറ പോലുള്ള ആരാധാനാലയങ്ങളുടെ പരിസരത്തെ വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിളുകളിലേക്ക് മാറ്റും.കെട്ടുകാഴ്ച എഴുന്നള്ളിക്കാൻ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുകയും തിരിച്ചുകെട്ടുകയും ചെയ്യുമ്പോഴുളള അപകടങ്ങളും ലൈനുകളിൽ തട്ടി അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാനും ആണിത്.ഇതിനുള്ള ചെലവ് കണക്കാക്കി ഉടൻ നടപടിയെടുക്കാൻ വൈദ്യുതി വകുപ്പ് നിർദ്ദേശം നൽകി.
ഗവർണർ രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി #തമിഴ്നാട് സ്വദേശി
മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടുകാരനുമായ സി.പി. രാധാകൃഷ്‌ണൻ (68) എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. 2016-20 കാലഘട്ടത്തിൽ കയർബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഐഎസ്എല്‍ പ്രതിസന്ധി, നാളെ സുപ്രീംകോടതിയെ സമീപിക്കില്ല, നിലപാട് മാറ്റി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ
നാളെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് അമിക്കസ് ക്യൂറി
ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ തുടങ്ങി
ഓള്‍ഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ സീസണ്‍ തുടങ്ങി ആഴ്‌സണല്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണലിന്റെ വിജയം. ഇരു ടീമുകളും മികച്ച മല്‍സരമാണ് കാഴ്ച്ചവെച്ചത്. ഓള്‍ഡ്ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നന്നായി തുടങ്ങിയെങ്കിലും സെറ്റ് പീസ് എന്ന വജ്രായുധത്തിലൂടെ ആഴ്‌സണല്‍ ലീഡ് എടുത്തു. 13ആം മിനിറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കീപ്പര്‍ ബയിന്ദീറിന്റെ പഞ്ച് ഗോള്‍ വലയ്ക്കടുത്ത് തന്നെ നിന്ന കലിയഫൊരു അത് ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിരവധി നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല. ഡോര്‍ഗുവിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് പുറത്ത് പോയത്. കുഞ്ഞ്യയുടെ ഒരു ഷോട്ട് റായ മനോഹരമായി സേവ് ചെയ്യുകയും ചെയ്തു. ആദ്യ പകുതിയില്‍ 1-0 എന്ന ലീഡ് ആഴ്‌സണല്‍ നിലനിര്‍ത്തി.രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അമദ് ദിയാലോയെയും പുതിയ സൈനിംഗ് ആയ ഷെസ്‌കോയെയും കളത്തിലിറക്കി അറ്റാക്കിന് മൂര്‍ച്ച കൂട്ടിയെങ്കിലും ആഴ്‌സണല്‍ ഡിഫന്‍സ് ഉറച്ചു നിന്നതോടെ മല്‍സരം ആഴ്‌സണല്‍ സ്വന്തം പേരിലാക്കി.
തെരുവിൽ കഴിയുന്നവരുടെ വിലാസം വോട്ടർ പട്ടികയിൽ എങ്ങനെയായിരിക്കണം? വ്യവസ്ഥകൾ ഇങ്ങനെ
വീടില്ലാത്തവരുടെ വിലാസ സ്ഥാനത്ത് പൂജ്യം രേഖപ്പെടുത്തുന്നത് എന്തുകൊണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് വിശദീകരിച്ചിരുന്നു. ഭവനരഹിതർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നിയമപരമായി അവകാശമുണ്ട്. അവരുടെ അവകാശം സംരക്ഷിക്കാനാണ് ഈ നടപടിയെന്നും കമ്മീഷൻ അറിയിച്ചു.
നാളെ വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചക്ക് സെലന്‍സ്കി എത്തുക ഒറ്റക്കല്ല
'ദിസ് ഈസ് എ വാണിംഗ്'; നെവിന് അന്തിമ മുന്നറിയിപ്പുമായി മോഹന്‍ലാല്‍
കഴിഞ്ഞ ആഴ്ച വെസല്‍ ക്ലീനിംഗ് ടീം ക്യാപ്റ്റന്‍ ആയിരുന്നു നെവിന്
ഓപ്പറേഷൻ സിന്ദൂറിൽ സൈനികർ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാൻ; രാഹുൽ ഇതും ചോദ്യം ചെയ്യുമോ?
യുദ്ധക്കളത്തിലും നയതന്ത്രത്തിലും സത്യം പലപ്പോഴും വലിയ പ്രഖ്യാപനങ്ങളിലൂടെയല്ല പുറത്തുവരുന്നത്. വിമുഖമായ സമ്മതങ്ങളിലൂടെയാണ് അത് വെളിപ്പെടാറുള്ളത്. ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത 138 സൈനികർക്ക് ഗാലൻട്രി മെഡലുകൾ നൽകാനുള്ള പാകിസ്ഥാന്റെ തീരുമാനം അത്തരമൊരു വെളിപ്പെടുത്തലാണ്. കാർഗിലിൽ തങ്ങളുടെ പങ്കുണ്ടെന്ന് നിഷേധിക്കുകയും സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിക്കുകയും തീവ്രവാദം കയറ്റുമതി ചെയ്യുന്നുവെന്ന ആരോപണങ്ങളെ അവഗണിക്കുകയും ചെയ്ത ഒരു രാജ്യം ഇപ്പോൾ സത്യം
രണ്ട് ദിവസത്തിനുള്ളിൽ വെള്ളം അപകടകരമായ നിലയിലെത്തും; യമുനയിൽ പ്രളയ മുന്നറിയിപ്പ്
ജലനിരപ്പ് 206 മീറ്ററെത്തിയാൽ ഉടൻ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ക്ലബ്ബ് ലോകകപ്പ് ജേതാക്കള്‍ക്ക് കാലിടറി; ആദ്യ മല്‍സരത്തില്‍ സമനിലപൂട്ട്
സ്റ്റാംഫോഡ് ബ്രിഡ്ജ്: ക്ലബ്ബ് ലോകകപ്പ് ചാംപ്യന്‍മാരായ ചെല്‍സിക്ക് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണിലെ ആദ്യമല്‍സരത്തില്‍ സമനില കുരുക്ക്. ക്രിസ്റ്റല്‍ പാലസാണ് ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പങ്കുവെക്കേണ്ടി വന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ചെല്‍സിയുടെ യുവസ്‌ട്രൈക്കര്‍ എസ്റ്റെവാവോ രണ്ടാം പകുതിയില്‍ ലീഗ് അരങ്ങേറ്റം കുറിച്ചു.
കൊച്ചി: നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവന്റെയും വിവാഹമോചനത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് തങ്ങളാണെന്ന് അവരുടെ മകൾ ദയ സുജിത്. ബന്ധത്തിൽ ഇരുവർക്കും സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, അതിനാൽ വേർപിരിയുന്നതിനെ എതിർത്തവരോട് എന്തിനാണ് അവരെ ഒരുമിച്ച് തുടരാൻ നിർബന്ധിക്കുന്നതെന്ന് ചോദിച്ചതായും ദയ വെളിപ്പെടുത്തി. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് ദയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അവർ പിരിയുകയാണെന്ന് എന്നോട് വന്നുപറഞ്ഞു. അപ്പോൾ അവരെ ഏറ്റവും കൂടുതൽ പിന്തുണച്ച വ്യക്തി ഞാനായിരുന്നു. മറ്റാരെക്കാളും അവർക്ക് വിവാഹമോചനം വേണമെന്ന് കരുതിയത് ഞാനാണ്. സമൂഹം പലതും പറയും, അമ്മ സ്ത്രീ ആയതുകൊണ്ട് കൂടുതൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുമെന്നൊക്കെ ആളുകൾ പറഞ്ഞു. എന്നാൽ, അവർ രണ്ടുപേരും സന്തുഷ്ടരായിരുന്നില്ല. എന്തിനാണ് അവരെ ഒരുമിച്ച് തുടരാൻ നിർബന്ധിക്കുന്നത്? ദയ ചോദിച്ചു. അവർ സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുന്നതുപോലെ എനിക്ക് തോന്നി. അത് കാണാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. വിവാഹമോചനത്തിലൂടെ അവർ സന്തോഷവതികളാണെങ്കിൽ അത് നല്ലതാണെന്ന് തോന്നി. ഞാൻ പൂർണ്ണമായും അവരെ പിന്തുണച്ചു. ആളുകൾ പറയുന്നത് കാര്യമായി എടുക്കരുതെന്ന് ഞാൻ പറഞ്ഞു, ദയ കൂട്ടിച്ചേർത്തു.
'ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ കാണാത്തത്'; മൂന്നാം വാരത്തിലേക്ക് പുതിയ പ്രഖ്യാപനവുമായി മോഹൻലാൽ
മൂന്നാം വാരത്തിന് ഇന്ന് ആരംഭം
ബംഗളൂരു: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് അപകടം. രണ്ട് യാത്രക്കാര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ബെല്ലാരിക്ക് സമീപമാണ് അപകടമുണ്ടായത്. രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ ബാലനായക് (46), മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കില്‍ നിന്നുള്ള ശ്വേത (42) എന്നിവരാണ് മരിച്ചത്. മാസ്‌കിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബൈരാപൂര്‍ ക്രോസിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ അമിത വേഗതയില്‍ ബസ് ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പരിക്കേറ്റവരെ ബെല്ലാരി ട്രോമ കെയര്‍ സെന്ററിലും സിരുഗുപ്പ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സിരുഗുപ്പ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സിരുഗുപ്പ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
'രാമായണ' ഒരുങ്ങുന്നത് ഹോളിവുഡ് നിലവാരത്തില്‍
ടെന്നസി: ട്രെക്കിംഗിനിടെ വിഷപ്പാമ്പിനെ കയ്യിലെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ടെന്നസിയിലെ സാവേജ് ഗൾഫ് സ്റ്റേറ്റ് പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. ടിംബർ റാറ്റിൽസ്നേക്ക് എന്ന അമേരിക്കയിലെ ഏറ്റവും അപകടകാരിയായ പാമ്പിനെയാണ് യുവാവ് കയ്യിലെടുത്തത്. ട്രെക്കിംഗിനിടെ പാതയ്ക്ക് സമീപം കണ്ട പാമ്പിനെ യുവാവ് ഓമനിക്കാൻ ശ്രമിക്കുകയായിരുന്നു. പാമ്പ് യുവാവിന്റെ കയ്യിൽ കടിച്ചു. തുടർന്ന് അവശനിലയിലായ യുവാവിനെ അധികൃതർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം അരമണിക്കൂറിലേറെ ദൂരം പാർക്കിൽ സഞ്ചരിച്ചതിന് ശേഷമാണ് യുവാവ് പാമ്പിനെ കയ്യിലെടുത്തത്. സി.പി.ആർ അടക്കമുള്ള അടിയന്തര ശുശ്രൂഷകൾ നൽകിയിട്ടും യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. വിഷപ്പാമ്പുകൾ കൂടുതലായി കാണപ്പെടുന്ന മേഖലയായതിനാൽ ഇഴജന്തുക്കളെ സ്പർശിക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു. ചട്ടനൂഗയിൽ നിന്ന് 96 കിലോമീറ്റർ അകലെയുള്ള ഈ സംസ്ഥാന പാർക്കിൽ ടിംബർ റാറ്റിൽസ്നേക്കുകളുടെ സാന്നിധ്യം സാധാരണമാണ്. മൂന്ന് മുതൽ അഞ്ച് അടി വരെ നീളമുള്ള ഇവ സാധാരണയായി പാറക്കെട്ടുകൾക്ക് സമീപമാണ് കാണപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ പ്രതിവർഷം ഏകദേശം 8000 പേർക്ക് പാമ്പുകടിയേൽക്കുന്നുണ്ടെന്നും ഇതിൽ അഞ്ചോളം പേർ മരണപ്പെടുന്നതായും സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ കണക്കുകൾ വ്യക്തമാക്കുന്നു
കൈപ്പമംഗലം പള്ളിത്താനത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി
കൈപ്പമംഗലം പള്ളിത്താനത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി.
കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു, 12 പേർക്ക് പരിക്ക്
ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സാമൂഹിക മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്
ബിൻസിക്ക് തിരിച്ചടിയായത് ബിഗ് ബോസ് വീട്ടിലെ സൗഹൃദങ്ങളോ?
ഇനിയും മുന്നോട്ടുപോകുമെന്നും തോന്നിപ്പിച്ച ഇടത്തുനിന്നും അപ്രതീക്ഷിതമായാണ് ബിൻസിയുടെ പുറത്താകൽ സംഭവിച്ചത്.
മാധ്യമ റിപ്പോര്‍ട്ടുകളെല്ലാം തെറ്റിച്ച രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം;
തഫ്സീറുല്‍ ജലാലൈനി; പണ്ഡിത ശില്‍പശാല സംഘടിപ്പിച്ചു
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ നേതൃത്വം നല്‍കുന്ന പണ്ഡിത ക്യാമ്പ് ആറ് മാസം രണ്ട് ആഴ്ച കൂടുമ്പോള്‍ നടക്കും
കാസർകോട്: സ്‌കൂളിൽ നടന്ന അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപകൻ്റെ മർദനമേറ്റ് വിദ്യാർഥിയുടെ കർണപടം തകർന്നതായി പരാതി. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് ഈ മാസം 11ന് വൈകീട്ട് നടന്ന സംഭവത്തിലാണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്ക് പറ്റിയത്. മറ്റ് വിദ്യാർഥികൾക്കൊപ്പം അസംബ്ലിയിൽ അണിനിരന്നിരുന്ന കുട്ടിയുടെ മുഖത്ത് പ്രധാനാധ്യാപകൻ അടിക്കുകയും, തുടർന്ന് കോളറിൽ പിടിച്ച് വലതു ഭാഗത്തെ ചെവി പിടിച്ചുയർത്തി കർണപടം തകർക്കുകയുമായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ചെവിയിൽ അനുഭവപ്പെട്ട അസഹ്യമായ വേദനയെത്തുടർന്നാണ് കുട്ടിയെ ആദ്യം ബേഡകം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന് വിദഗ്ധ ചികിത്സ നിർദ്ദേശിച്ചതിനെത്തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിശദമായ പരിശോധനകൾ നടത്തി. പരിശോധനയിൽ കുട്ടിയുടെ വലതു ചെവിക്ക് കേൾവിശക്തി കുറവുണ്ടെന്നും കർണപടം പൊട്ടിയിട്ടുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ഈ അവസ്ഥയിൽ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായ പ്രധാനാധ്യാപകൻ എം.അശോകനെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുട്ടിയുടെ മാതാപിതാക്കൾ. തൻ്റെ മകനെ മർദിച്ച ദിവസം പിടിഎ കമ്മിറ്റി അംഗങ്ങളോടൊപ്പം പ്രധാനാധ്യാപകൻ വീട്ടിലെത്തിയിരുന്നെന്നും, അന്ന് തെറ്റു പറ്റിയതായി സമ്മതിച്ചതായും മാതാപിതാക്കൾ വെളിപ്പെടുത്തി. പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം ഔദ്യോഗികമായി പരാതി നൽകാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ ചൈൽഡ് ലൈനിൽ സംഭവത്തെക്കുറിച്ച് പരാതി നൽകുമെന്ന് മാതാപിതാക്കൾ അറിയിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സുറൈജി ഉദ്ഘാടനം ചെയ്തു.
നാലുപേരുടെ പട്ടികയാണ് സർക്കാർ അഭിഭാഷകന് കൈമാറിയത്
സ്യൂട്ട്കേസിന് 30 രൂപ അധികമായി നൽകേണ്ടിവന്നുവെന്നാണ് യുവാവിന്‍റെ പരാതി. ലഗേജ് പോളിസിയിലെ അവ്യക്തത ചൂണ്ടിക്കാട്ടി നിരവധി പേർ പരാതിയെ പിന്തുണച്ചു.
ഓൺലൈൻ ഓട്ടോ സർവ്വീസുകൾ തട്ടിയെടുക്കുന്നത് എത്ര രൂപ, കൃത്യമായി കണ്ടെത്താൻ 'മീറ്റർ ഹാക്കി'
ഓട്ടോ നിരക്കുകളിൽ സുതാര്യത കൊണ്ടുവരാനും നിരക്ക് താരതമ്യം ചെയ്യൽ അനായാസമാക്കാനും ലക്ഷ്യമിട്ടാണ് ഈ കണ്ടെത്തൽ
പാവപ്പെട്ടവന്റെ കൈയില്‍ കൈയില്‍ മിച്ചമുണ്ടായിരുന്ന വോട്ടും തട്ടിയെടുത്തു; മറുപടിയുമായി രാഹുല്‍ ഗാന്ധി
ഡെങ്കിപ്പനി തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഈഡിസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന വൈറസ്ബാധയാണ് ഡെങ്കിപ്പനി. രണ്ട് മുതല്‍ നാല് ആഴ്ചയ്ക്കകം രോഗമുക്തരാകുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഡെങ്കിപ്പനി ഗുരുതര ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം.
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഓണപ്പരീക്ഷകളും മാറ്റി
തൃശ്ശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. അവധി വീട്ടില്‍ ഇരുന്നു പഠിക്കുവാനും റിവിഷനും മറ്റുമായി ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;ഓണപ്പരീക്ഷ മാറ്റി
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ചിക്കാഗോ: ഖാംസത് ചിമയെവ് യുഎഫ്‌സി മിഡിൽവെയ്റ്റ് ചാമ്പ്യൻപട്ടം സ്വന്തമാക്കി. ശനിയാഴ്ച യുണൈറ്റഡ് സെന്ററിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ഡ്രിക്സ് ഡു പ്ലെസ്സിയെ ഏകപക്ഷീയമായ പ്രകടനത്തിലൂടെയാണ് ചിമയെവ് പരാജയപ്പെടുത്തിയത്. 30കാരനായ ചിമയെവ്, റഷ്യൻ-യുഎഇ പൗരത്വം ഉള്ളയാളാണ്. മൂന്ന് റൗണ്ടുകളിലും ഡു പ്ലെസ്സിയെ നിലത്തു കിടത്തി ഫൈറ്റ് നിയന്ത്രിച്ച ചിമയെവിന് അനുകൂലമായി 50-44 എന്ന സ്കോറിലാണ് മൂന്ന് ജഡ്ജിമാരും വിധിയെഴുതിയത്. യുഎഫ്‌സി ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ടൈറ്റിൽ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്. ഞാൻ സന്തോഷവാനാണ്. ജിമ്മിൽ ചെയ്യുന്നതുപോലെ തന്നെ റിങ്ങിലും പ്രവർത്തിക്കുക എന്നതാണ് എന്റെ രീതി. ഡു പ്ലെസ്സിയെ ശക്തനാണ്. അദ്ദേഹത്തെ പരാജയപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്റെ പേര് പറഞ്ഞ ഒരേയൊരു ചാമ്പ്യൻ ഇദ്ദേഹമാണ്. വലിയ ഹൃദയമുള്ളയാളാണ് അദ്ദേഹം, ചിമയെവ് മത്സരശേഷം പറഞ്ഞു. ഇതോടെ ചിമയെവിന്റെ യുഎഫ്‌സിയിലെ തോൽവിയില്ലാത്ത വിജയം 15 ആയി ഉയർന്നു. ഡു പ്ലെസ്സിയുടെ കരിയറിലെ ഇത് ആദ്യത്തെ യുഎഫ്‌സി തോൽവിയാണ്. 23-3 എന്ന റെക്കോർഡിലേക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. അതേസമയം, 2020-ൽ യുഎഫ്‌സിയിൽ അരങ്ങേറിയ ചിമയെവ്, മുൻ ചാമ്പ്യൻമാരായ കമാരു ഉസ്മാൻ, റോബർട്ട് വിറ്റാക്കർ എന്നിവരെയും മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ട്. ഡു പ്ലെസ്സിക്കെതിരെ ചിമയെവിന് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല. 25 മിനിറ്റ് നീണ്ട മത്സരത്തിൽ 17 ടേക്ക്‌ഡൗൺ ശ്രമങ്ങളിൽ 12 എണ്ണവും വിജയകരമായി പൂർത്തിയാക്കാൻ ചിമയെവിനായി. മത്സരത്തിന്റെ 84% സമയവും അദ്ദേഹം ഡു പ്ലെസ്സിയെ നിയന്ത്രിച്ചു. അവസാന റൗണ്ടിൽ ഡു പ്ലെസ്സിയുടെ ഒരു ശ്രമം ടേക്ക്‌ഡൗണിലേക്ക് നയിച്ചെങ്കിലും, ചിമയെവ് അതിൽ നിന്ന് രക്ഷപ്പെട്ട് പോരാട്ടം തുടർന്നു. പുതിയ ചാമ്പ്യനായതോടെ ചിമയെവ് മിഡിൽവെയ്റ്റ് ഡിവിഷനിലെ ശക്തനായ പോരാളിയായി സ്ഥാനം ഉറപ്പിച്ചു.
ഡെറാഡൂണ്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്ന ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. 'ദേവഭൂമി' സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് ബില്ല് ശുപാര്‍ശ ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമോ എന്ന കാര്യം ഈ സമിതിയായിരിക്കും തീരുമാനിക്കുക. ന്യൂനപക്ഷ സമുദായത്തിലെ പ്രമുഖനായ ഒരു വിദ്യാഭ്യാസ വിദഗ്ദനായിരിക്കുമത്രെ ഈ സമിതിയുടെ തലവന്‍. സ്ഥാപനങ്ങളിലെ സിലബസും ഈ സമിതിയായിരിക്കും തീരുമാനിക്കുക. സംസ്ഥാനത്തെ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. 2016ല്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ കാലത്താണ് മദ്‌റസ ബോര്‍ഡ് രൂപീകരിച്ചത്. മന്ത്രിസഭാ തീരുമാനം 'ഗെയിം ചേഞ്ചര്‍' ആണെന്ന് ബിജെപി അവകാശപ്പെട്ടു. 'ദേവഭൂമി' എന്ന നിലയില്‍ ഉത്തരാഖണ്ഡിന്റെ സ്വത്വം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വലിയ ചുവടുവയ്പ്പാണ് ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ മഹേന്ദ്ര ഭട്ട് അവകാശപ്പെട്ടു. മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടുമെന്ന തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമര്‍ശിച്ചു. ''സ്വാതന്ത്ര്യത്തിന് മുമ്പേ രാജ്യത്ത് മദ്‌റസകളുണ്ട്. അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പോലും നിര്‍ണായക പങ്കുവഹിച്ചു. ബോര്‍ഡ് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് സാധിക്കും. പക്ഷേ, ചരിത്രം മായ്ക്കാന്‍ കഴിയില്ല.''-ഹരീഷ് റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡിലെ ജനങ്ങളില്‍ 14 ശതമാനമാണ് മുസ്‌ലിംകള്‍. നിലവില്‍ 452 മദ്‌റസകളാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വയനാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
നടവയൽ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയാണ്
വയലിന് അരികില്‍ നിന്നത് ചാക്കുകെട്ടുമായി; പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം
സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി നേതൃത്വമാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്. #WATCH | Delhi: Maharashtra Governor CP Radhakrishnan will be the NDA's candidate for the Vice Presidential election, says BJP national president and Union Minister JP Nadda pic.twitter.com/VzSJVjoF6p — ANI (@ANI) August 17, 2025 തമിഴ്നാട് സ്വദേശിയായ സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം.ജാർഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവർണർ പദവികൾ വഹിച്ചിരുന്നു. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായിരുന്നു. വരാനിരിക്കുന്ന തമിഴ്നാട്- കേരള തിരഞ്ഞെടുപ്പുകൾ കൂടി പരിഗണിച്ചാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം. രണ്ടുതവണ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആർഎസ്എസ് അഭിപ്രായം മുൻനിർത്തിയാണ് പാർട്ടി തീരുമാനമെന്നാണ് വിവരം. സി പി രാധാകൃഷ്ണന് പൂർണ പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പ്രതികരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവാണ് നിലവിൽ മഹാരാഷ്ട്ര ഗവർണരായ സി.പി. രാധാകൃഷ്ണൻ (67). ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെ പൊതുരംഗത്ത് എത്തിയ തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളാ ബിജെപിയുടെ ചുമതല വഹിച്ചിട്ടുണ്ട് (പ്രഭാരി). കയർ ബോർഡ് മുൻ ചെയർമാനാണ്.
സർക്കാർ പദ്ധതിയിലെ തുക വകമാറ്റിയെന്ന സി.പി.എം. കത്തിലെ പരാമർശങ്ങളിൽ അന്വേഷണം വേണമെന്ന് കെപിസിസി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു.
വാക്കുതര്‍ക്കത്തിന്റെ പേരില്‍ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതി അറസ്റ്റില്‍
തിരുവല്ലയില്‍ രണ്ട് ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചു
16348 തിരുവനന്തപുരം എക്‌സ്പ്രസ്, 16350 രാജൃറാണി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്
രണ്ട് കിലോ ഭാരമുള്ള ഐഇഡി ബോംബാണ് ക്രഷിന്റെ ഭർത്താവിനായി 20കാരൻ തയ്യാറാക്കിയത്. വിലാസമില്ലാതെ വന്ന സമ്മാനപൊതിക്ക് അസാധാരണ ഭാരം തോന്നിയതോടെ ജീവൻ രക്ഷപ്പെട്ടു
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഓണ വിപണി ഇങ്ങടുക്കുമ്പോഴും പ്രതീക്ഷകൾ മാത്രം നെയ്തെടുക്കുകയാണ് തിരുവില്വാമലയിലെ കുത്താമ്പുള്ളിയും അവിടുത്തെ നെയ്ത്തു തൊഴിലാളികളും
കൊച്ചി: നടൻ ഫഹദ് ഫാസിൽ ബാഴ്‌സലോണയിൽ ഊബർ ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ആളുകളെ യാത്രക്ക് കൊണ്ടുപോകുന്നതിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊന്നും തനിക്കില്ലെന്ന് ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഊബർ ഡ്രൈവർ എന്ന ജോലിയിൽ കൂടുതൽ ആനന്ദം കണ്ടെത്തുന്നതായും അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എന്തുകൊണ്ട് ബാഴ്‌സലോണയിൽ തന്നെ എന്ന ചോദ്യത്തിന് താരമിപ്പോൾ മറുപടി നൽകിയിരിക്കുകയാണ്. 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംവിധായകൻ അൽത്താഫ് സലിമിനൊപ്പം പേളി മാണിക്കു നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഇതുവരെ ചെയ്യാത്തതും എന്നാൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതുമായ ഒരു കാര്യം എന്താണ്?' എന്ന പേളിയുടെ ചോദ്യത്തിന് മറുപടിയായാണ് താരം തൻ്റെ ബാഴ്‌സലോണ സ്വപ്നം പങ്കുവെച്ചത്. കുറേ ആഗ്രഹങ്ങളുണ്ട്, അതിലൊന്നാണ് ബാഴ്‌സലോണയിൽ ഊബർ ഡ്രൈവർ ആവുക എന്നത്. ആളുകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നത് നല്ല കാര്യമല്ലേ? ഫഹദ് ചോദിച്ചു. ഇവിടെ കൊച്ചിയിൽ എന്തുകൊണ്ട് ആയിക്കൂടാ? എന്ന പേളിയുടെ ചോദ്യത്തിന് താരം ചിന്തിക്കാതെ നൽകിയ മറുപടി രസകരമായിരുന്നു. ഇവിടുത്തെ ട്രാഫിക് വളരെ കൂടുതലാണ്. ബാഴ്‌സലോണയിലെ റോഡുകൾ ഇതിനേക്കാൾ മികച്ചതാണെന്നും അവിടുത്തെ ട്രാഫിക് നിയന്ത്രിക്കാൻ എളുപ്പമാണെന്നും ഫഹദ് കൂട്ടിച്ചേർത്തു.
മഴ കനത്തു; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..ഓണ പരീക്ഷയിലും മാറ്റം
ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു. 'സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. തിങ്കളാഴ്ച
ആലപ്പുഴയില്‍ സ്ത്രീയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഇവരുടെ രണ്ടു സ്വര്‍ണവളകള്‍ കാണാതായിട്ടുണ്ട്
സി പി രാധാകൃഷ്ണന്‍ എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
2024 ജൂലൈ 31 നാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്
കോഴിക്കോട്: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. താമരശ്ശേരി കട്ടിപ്പാറ സ്വദേശി നിഷയ്ക്കാണ് (38) പരിക്ക് പറ്റിയത്. ഭർത്താവ് മനോജ് കണ്ണിനും കൈയ്ക്കുമാണ് വെട്ടിയത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവിനെ പരിഗണിക്കുന്ന സാഹചര്യത്തിൽ ഡിഎംകെയുടെ നിലപാട് എന്തായിരിക്കുമെന്ന ചർച്ച സജീവം.
മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ കോളറില്‍ പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നവത്രെ
ബോ ളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാൻ്റെ ഏറ്റവും പുതിയ ചിത്രം 'കിംഗ്' ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടാണ് താരം തന്നെ ഈ വിവരം പങ്കുവെച്ചത്. എക്സിലെ (മുൻപ് ട്വിറ്റർ) ജനപ്രിയമായ #AskSRK സെഷനിലൂടെയാണ് ഷാറൂഖ് ഖാൻ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. താങ്കളുടെ അടുത്ത സിനിമ എപ്പോഴാണ് റിലീസ് ചെയ്യുന്നത്? അത് കിംഗ് ആണോ അതോ മറ്റേതെങ്കിലും സിനിമയാണോ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി ജസ്റ്റ് കിംഗ്.... ഈ പേര് കേട്ടിട്ടുണ്ടാകുമല്ലോ എന്ന് ഷാറൂഖ് ഖാൻ മറുപടി നൽകി. ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള ഭാഗങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറച്ച് ഷൂട്ട് കഴിഞ്ഞു... ബാക്കി ഷൂട്ട് ഉടൻ ആരംഭിക്കും. ലെഗ് ഷോട്ടുകൾ മാത്രം, പിന്നെ അപ്പർ ബോഡിയിലേയ്ക്ക് നീങ്ങും....ഇൻഷാ അല്ലാഹ്, അത് വേഗത്തിൽ പൂർത്തിയാകും. സിദ്ധാർത്ഥ് ആനന്ദ് ഇതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്, ഷാറൂഖ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 'കിംഗ്' സിനിമയുടെ സെറ്റിൽ ഷാറൂഖ് ഖാന് പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഗുരുതരമല്ലാത്ത പരിക്കാണെങ്കിലും ചിത്രീകരണത്തിൽ കാലതാമസം നേരിട്ടിരുന്നു. സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. 'കിംഗ്' ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും.
സിപി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി; ബിജെപി ഉന്നത യോഗത്തില്‍ തീരുമാനം
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനം. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല പ്രമുഖരുടെയും പേരുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന വാര്‍ത്തകള്‍ക്കിടെയാണ് രാധാകൃഷ്ണന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. വാനരന്മാര്‍, അക്കര ഇക്കര; അധിക്ഷേപവുമായി സുരേഷ് ഗോപി, കടുത്ത
മദ്യലഹരിയിൽ ക്രൂരത; താമരശ്ശേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു
യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം
ഓണപ്പരീക്ഷ നാളെ മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ. അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു. ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോള്‍ ഇഷ്യൂ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവന്‍ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വ്വഹിക്കും. നിര്‍ദേശങ്ങള്‍ സി-ആപ്റ്റില്‍നിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നേരിട്ട് ഏറ്റുവാങ്ങണം. പാക്കറ്റ് കീറിയിട്ടുണ്ടെങ്കില്‍ വിവരം ജില്ലാ ഓഫീസിനെ അറിയിക്കണം. സ്‌കൂളുകള്‍ക്ക് ചോദ്യക്കടലാസ് വിതരണം ചെയ്യാനുള്ള ക്രമീകരണം നിശ്ചയിക്കണം. ചോദ്യക്കടലാസ് വാങ്ങുന്ന തീയതിയും അധ്യാപകന്റെ പേരും ഫോണ്‍നമ്പറും ഒപ്പും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ചോദ്യക്കടലാസ് വിദ്യാലയങ്ങളില്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം. കുറവോ നാശനഷ്ടമോ ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണം.
കൊച്ചി: മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുജിത് എസ്. നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രമായാണ് 'അങ്കം അട്ടഹാസം' അണിയറയിൽ ഒരുങ്ങുന്നത്. 2025 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച 'അങ്കം അട്ടഹാസ'ത്തിന്റെ സഹരചനയും നിർമ്മാണവും അനില്‍കുമാര്‍ ജി ആണ് നിർവഹിക്കുന്നത്. രാധിക ശരത്കുമാർ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ച ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരോടൊപ്പം മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം.എ. നിഷാദ്, സ്വാസിക, സിബി തോമസ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ട്രയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവൻ എസ്. നിർവ്വഹിക്കുന്നു. സംഗീതം ശ്രീകുമാർ, ഗാനങ്ങൾ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ചിരിക്കുന്നു. ബി.ജി.എം. നിർവ്വഹിച്ചിരിക്കുന്നത് സാം സി.എസ്. ആണ്. ഫിനിക്സ് പ്രഭു, അനില്‍ ബെല്ലിസ് എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന
ആലപ്പുഴ: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോള്‍-60) ആണ് മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്. അമ്പലപ്പുഴ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. റംലത്തിന്റെ രണ്ടു സ്വര്‍ണവളകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീടിനുള്ളില്‍ മുളകുപൊടി വിതറിയിട്ടുമുണ്ട്. വീടിന്റെ അടുക്കളവാതില്‍ തുറന്നും കിടന്നിരുന്നു. മോഷണത്തിന് വേണ്ടി വയോധികയെ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ നിഗമനം. പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
കൊച്ചി: യുവ നോവലിസ്റ്റ് അഖില്‍ പി ധര്‍മജനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ എഴുത്തുകാരി ഇന്ദുമേനോനെതിരെ കേസെടുത്തു. സെപ്തംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഇന്ദു മേനോന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അഖില്‍ പി ധര്‍മജന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ 'റാം കെയര്‍ ഓഫ് ആനന്ദി'യുടെ ഉള്ളടക്കത്തെ ഇന്ദുമേനോന്‍ മോശം ഭാഷയില്‍ പരിഹസിച്ചിരുന്നു. 'സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചതുകൊണ്ട്, അല്ലെങ്കില്‍ വായിക്കാതെ ഇന്‍പിന്‍ സാറ്റി കുത്തിയത്- കറക്കിക്കുത്തിയത് കൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട് എന്നീ നാലുകാരണങ്ങള്‍ അല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് താന്‍ വിശ്വസിക്കുന്നില്ല' എന്നായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയും ആണ് ഈ അവാര്‍ഡിന് പിന്നിലെന്നും കൈക്കൂലിയോ പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ ഇതിനുപിറകില്‍ എന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഇന്ദു മേനോന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ അപമാനിക്കലിന് പിന്നാലെയാണ് അഖില്‍ പി ധര്‍മജന്‍ കോടതിയില്‍ പരാതി നല്‍കിയത്.
അബൂദബി: അബൂദബിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നാല് ലക്ഷം ദിർഹം (ഏകദേശം 95.4 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി കോടതി ഉത്തരവിട്ടു. കൽപകഞ്ചേരി രണ്ടത്താണി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്റെ കുടുംബത്തിനാണ് ഈ നഷ്ടപരിഹാരം ലഭിച്ചത്. 2023 ജൂലൈ 6-ന് അൽ ബതീൻ-അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വെച്ചുണ്ടായ അപകടത്തിലാണ് മുസ്തഫ ദാരുണമായി മരിച്ചത്. ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മുസ്തഫയെ ഇമാറാത്തി പൗരൻ ഓടിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ഫാൽക്കൺ ഐ ക്യാമറ ദൃശ്യങ്ങളിൽ നിന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. അപകടസ്ഥലത്ത് വെച്ചുതന്നെ മുസ്തഫ മരണപ്പെട്ടു. തുടർന്ന്, കാർ ഡ്രൈവർക്ക് അബൂദബി ക്രിമിനൽ കോടതി 20,000 ദിർഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനവും (ബ്ലഡ് മണി) നൽകാൻ വിധിച്ചിരുന്നു. എന്നാൽ, ലഭിച്ച തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇൻഷുറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യുകയായിരുന്നു. ലീഗൽ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സമർപ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ്, ദിയാധനത്തിന് പുറമെ രണ്ട് ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടത്. മുസ്തഫയുടെ ഉമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
അധ്യാപകന്റെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നെന്ന് പരാതി
കാസര്‍കോട് : അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മര്‍ദിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്. അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മര്‍ദിച്ചുവെന്നാണ് അഭിനവ് പറയുന്നത്. പോലിസിലും ബാലാവകാശ കമ്മീഷനിലും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്
മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി കമ്മീഷൻ പേരുകൾ നീക്കം ചെയ്തതെന്ന് രാഹുൽ ഗാന്ധി
തൃശൂർ: പ്രമുഖ വെടിക്കെട്ട് കലാകാരൻ പന്തലങ്ങാട്ട് സുരേഷ് (47) ജീവനൊടുക്കി. പുലർച്ചെ നാലോടെയാണ് വീടിന്റെ മുകളിലെ ട്രസ്സ് മേഞ്ഞ ഭാഗത്ത് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്ക് വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനായിരുന്നു സുരേഷ്. തൃശൂർ പൂരം, ശബരിമല തുടങ്ങിയ ഇടങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം നൽകിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഷീനയാണ് ഭാര്യ. പ്രശസ്ത വെടിക്കെട്ട് കലാകാരന്മാരായ സുന്ദരൻ, ആനന്ദൻ എന്നിവർ സഹോദരങ്ങളാണ്.
ദുരിത യാത്രയിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോലം റോഡിലെ കുഴിയിൽ മൂടി. മാസങ്ങൾക്കു മുമ്പ് നാട്ടുകാർ മന്ത്രിക്ക് നടുവൊടി പുരസ്കാരം സമർപ്പിച്ചിരുന്നു.
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കേരളവുമായും സിപി രാധാകൃഷ്ണന് ബന്ധമുണ്ട്. കേരള പ്രഭാരിയായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് മാറ്റത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി നേതാവ് ടി.എൻ. പ്രതാപൻ ആരോപിച്ചു.
കൊച്ചി: തിയേറ്ററിന് മുന്നിൽ നിന്ന് സിനിമ റിവ്യൂ പറഞ്ഞ് വളരെ ചുരുക്ക കാലം കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ഒരാളാണ് അലിൻ ജോസ് പെരേര. തന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, തൻ്റെ യൂബർ ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. തന്നെ കാറിനകത്തിട്ട് ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി അലിൻ ജോസ് ആരോപിച്ചു. തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും, സിനിമകളിൽ കാണുന്ന ചില വിദ്യകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ആഷിഷ് എന്നയാളാണ് പരാതിയിലുള്ള യൂബർ ഡ്രൈവർ. ഇയാളെ രണ്ട് വർഷമായി അറിയാമെന്നും, തന്നെ കുടുംബത്തോടെ റീത്ത് വെച്ച് കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും അലിൻ ജോസ് പറഞ്ഞു. ആശിഷിനെപ്പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും, സാധാരണക്കാരായ യാത്രക്കാരുടെ ജീവന് പോലും ഇവർ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ആരെയും ഉപദ്രവിക്കാറില്ലെന്നും, ആശിഷിനെ ഒരു സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും അലിൻ കൂട്ടിച്ചേർത്തു. ഇന്നലെ വീട്ടിലേക്ക് വരുമ്പോൾ കരഞ്ഞുകൊണ്ട് വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ആശിഷിനെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും, സാധാരണക്കാരായ നിരവധി യാത്രക്കാർ യൂബറിൽ യാത്ര ചെയ്യാറുണ്ടെന്നും അവരുടെ ജീവന് വരെ ഇത്തരം പ്രവൃത്തികൾ ഭീഷണിയാണെന്നും അലിൻ ജോസ് കൂട്ടിച്ചേർത്തു. സംഭവുമായി ബന്ധപ്പെട്ട് ആശിഷിൻ്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്. തിയേറ്ററുകൾക്ക് മുന്നിൽ നിന്ന് സിനിമകളെക്കുറിച്ച് റിവ്യൂകൾ നൽകി ശ്രദ്ധ നേടിയ വ്യക്തിയാണ് അലിൻ ജോസ് പെരേര. ഡാൻസ്, പാട്ട് തുടങ്ങിയ കാര്യങ്ങളിൽ തൻ്റെ കഴിവ് പ്രകടിപ്പിക്കാറുള്ള അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ രേണു സുധിയോടൊപ്പം ഒരു വെബ്സീരീസിലും അലിൻ ജോസ് പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്.
തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു അപകടം ; രണ്ട് പേർക്ക് പരിക്ക്
തൃശ്ശൂർ: തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്. അപകടം ഉണ്ടായതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ആംബുലൻസിൽ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപി രാധാകൃഷ്ണൻ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു. വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു . ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചവരോട് തെളിവ് ചോദിച്ചു. എന്നാൽ അവർ അതിനുള്ള മറുപടി നൽകിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ വോട്ടർമാരോ അത്തരം ആരോപണങ്ങളെ ഭയക്കുന്നില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുകവർച്ചാ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തോളിൽ തോക്കുവച്ച് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുമ്പോൾ, കമ്മിഷന്‍ എല്ലാവരോടുമായി ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, ദരിദ്രർ, ധനികർ, വൃദ്ധർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടർമാരുടെയും കൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭയമില്ലാതെ പാറപോലെ നിലകൊള്ളുന്നു. യാതൊരു വിവേചനവുമില്ല. ഇനിയും അത് തുടരും'- തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ബീഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ട് അധികാർ യാത്രയ്ക്ക് രാഹുൽ ഗാന്ധി ഇന്ന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വോട്ടുചോർച്ചാ തെളിവുകൾ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ആവർത്തിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം. പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്ക്കുന്നുണ്ട്.
ഈ കാത്തിരിപ്പ് വെറുതെയല്ല, അത് ഒന്നൊന്നര വരവാകും; മമ്മൂട്ടിയുടെ ഭാവപ്പകര്‍ച്ചയുമായി 'കളങ്കാവല്‍' ടീം
‘കുറുപ്പി’ന്‍റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രം
എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കാം...
എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കാം...
തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയെ ട്രോളിയതാണോ? വിരട്ടാനുള്ള നിലവാരമില്ലെന്ന് ടിഎന്‍ പ്രതാപന്‍
തൃശൂര്‍: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം വിഷയത്തില്‍ മറുപടി പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് തൃശൂര്‍ മുന്‍ എംപി ടിഎന്‍ പ്രതാപന്‍. തൃശൂരിലെ വോട്ട് തിരിമറിയില്‍ പോലീസില്‍ പരാതിപ്പെട്ട വ്യക്തിയാണ് പ്രതാപന്‍. രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ പ്രതാപനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് പ്രതാപന്‍ രംഗത്തുവന്നത്. യുഎഇയില്‍ സ്വര്‍ണം
വിധവയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ സ്വദേശിയെ പരിചയപ്പെട്ടത് ആടുകച്ചവടത്തിനായി
തിങ്കളാഴ്ച വോളോഡിമിർ സെലെൻസ്കിയുമായി ഡൊണാൾഡ് ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയിൽ യൂറോപ്യൻ നേതാക്കളും പങ്കുചേരും. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് പിന്തുണ നൽകും. യുക്രൈന് തങ്ങളുടെ പിന്തുണ ഉറപ്പ് നൽകുന്നതിനു കൂടിയാണ് കൂടിക്കാഴ്ചയിൽ യൂറോപ്യൻ നേതാക്കൾ പങ്കെടുക്കുന്നത്.
ഫാറ്റി ലിവർ രോഗം ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
ഫാറ്റി ലിവർ രോഗം ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ.
വി ഡി സവർക്കറെ വാഴ്ത്തിക്കൊണ്ടുള്ള വാട്സാപ്പ് ശബ്ദസന്ദേശം; സിപിഐ ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ
ആലപ്പുഴ : വി ഡി സവർക്കറെ പ്രശംസിച്ച ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഐയിൽ നടപടി. ഷുഹൈബ് മുഹമ്മദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെയായിരുന്നു വാട്സാപ്പ് ഗ്രൂപ്പിലൂടെ നടന്ന സംഭാഷണത്തിൽ ഷുഹൈബ് വി ഡി സവർക്കറെ പുകഴ്ത്തികൊണ്ട് ശബ്ദ സംഭാഷണം നടത്തിയത്. സവർക്കർ സ്വാതന്ത്ര്യ സമര സേനാനി ആണെന്നും പോരാട്ടത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു, ആൻഡമാനിലെ ജയിലിൽ കിടന്ന് സ്വാതന്ത്ര്യ സമര പോരാളികളെ പരുവപ്പെടുത്തിയെടുക്കുന്നതിൽ വി ഡി സവർക്കർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നുമായിരുന്നു ലോക്കൽ സെക്രട്ടറി വാട്സാപ്പ് ഗ്രൂപ്പിലൂടെ കോൺഗ്രസ് നേതാവിനോട് പറഞ്ഞത്. അതേസമയം വിവാദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് വെണ്മണി ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഷുഹൈബിനെ പുറത്താക്കിക്കൊണ്ട് സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തത്. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം കൂടിയാണ് ഈ നടപടി. എന്നാൽ തന്റെ വാട്സാപ്പ് നമ്പർ ഹാക്ക് ചെയ്‌ത് തെറ്റായ ശബ്ദസന്ദേശം മറ്റാരോ അയച്ചതാണെന്നായിരുന്നു ഷുഹൈബിന്റെ മറുപടി.
ഓമനിക്കാൻ ശ്രമിച്ചത് ഏറ്റവും അപകടകാരിയെ, റാറ്റിൽസ്നേക്കിനെ കയ്യിലെടുത്ത യുവാവിന് ദാരുണാന്ത്യം
അരമണിക്കൂറിലേറെ ദൂരം പാർക്കിൽ നടന്നതിന് പിന്നാലെയാണ് ട്രെക്കിംഗ് പാതയ്ക്ക് സമീപത്ത് കിടന്ന പാമ്പിനെ യുവാവ് എടുത്തത്
ആദ്യ ദിവസം 12 ലക്ഷത്തിലധികം വനിതാ യാത്രക്കാർ; 'സ്ത്രീ ശക്തി' പദ്ധതി വൻ വിജയമെന്ന് ആന്ധ്ര സർക്കാർ
തിങ്കളാഴ്ച മുതൽ കൂടുതൽ സ്ത്രീകൾ പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർ ആർടിസി ബസുകളിൽ യാത്ര ചെയ്യാൻ സാധ്യതയുള്ളതിനാൽ, അതിനനുസരിച്ച് ക്രമീകരണങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം
പീരുമേട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയിൽ മരുതുംമൂടിന് സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം നടന്നത്. മധുരയിൽ നിന്ന് ശബരിമല ദർശനത്തിനായി പോയ അയ്യപ്പന്മാരുടെ ഒമിനി വാൻ മരുതുംമൂടിന് സമീപം എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടേത് ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും ദേശീയപാതയിൽ ഇതിന് സമീപത്തായി ഇടിച്ച് 14 പേർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴയും മൂടൽമഞ്ഞും ഉണ്ട്.
നാളെ തമിഴ് സ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ ?
നാളെ തമിഴ് സ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ ?
ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രക്ഷോഭം; സാധ്യമല്ലെന്ന് നെതന്യാഹു
തെല്‍അവീവ്: ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും തടവുകാരെ ജീവനോടെ തിരികെ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ഇസ്രായേലില്‍ വന്‍ പ്രക്ഷോഭം. ഇസ്രായേലിലെ വിവിധനഗരങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. നിരവധി സ്ഥലങ്ങളില്‍ പോലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. ഗസയില്‍ നിലവില്‍ 50 ജൂതന്‍മാര്‍ തടവിലുണ്ടെന്നാണ് കണക്ക്. ഇവരെ മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഹമാസിനെ തോല്‍പ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
എസ് എസ് എഫ് നഫഹാത് മലപ്പുറം ജില്ലാതല ഉദ്ഘാടനം
മുഴുവൻ ദഅ് വാ ക്യാമ്പസുകളിലും മൗലിദ് പഠന സംഗമങ്ങൾ നടക്കും