സല്‍മാന്‍ റുഷ്ദി വധശ്രമക്കേസ്: പ്രതി ഹാദി മതാറിന് 25 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം തടവ്. വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതിയുടേതാണ് വിധി. ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വച്ച് 2022 ഫെബ്രുവരിയില്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 27 കാരനായ ഹാദി മതാര്‍ ആണ് സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. 'റുഷ്ദി രക്ഷപ്പെട്ടെന്ന് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി'- ഒട്ടും കൂസലില്ലാതെ ഹാദി മതാര്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മതറിന് പരമാവധി 25 വര്‍ഷം തടവും, അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഒരാളെ മുറിവേല്‍പ്പിച്ചതിന് ഏഴ് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ഒരേ സംഭവത്തില്‍ രണ്ട് ഇരകള്‍ക്കും പരിക്കേറ്റതിനാല്‍ ശിക്ഷകള്‍ ഒരേസമയം അനുഭവിക്കണമെന്ന് ചൗതൗക്വാ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസണ്‍ ഷ്മിഡ്റ്റ് അറിയിച്ചു. അക്രമിക്ക് ശിക്ഷ വിധിക്കുന്ന ദിനത്തില്‍ വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതിയില്‍ റുഷ്ദി കോടതിയില്‍ എത്തിയിരുന്നില്ല. കേസിലെ പ്രധാന സാക്ഷി കൂടിയായിരുന്നു റുഷ്ദി. എഴുത്തുകാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ന്യൂയോര്‍ക്കിലെ ചൗട്ടൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ വച്ച് റുഷ്ദി ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി റുഷ്ദിയുടെ തലയിലും ശരീരത്തിലും പലതവണ കുത്തിയിരുന്നു. റുഷ്ദിയുടെ കഴുത്തില്‍ മൂന്നുകുത്തും വയറിനുചുറ്റുമായി നാലുകുത്തും ഏറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. ലോകത്ത് 30 കോടി പേര്‍ പട്ടിണിയില്‍; മാനുഷികതയുടെ പരാജയമെന്ന് യുഎന്‍ യു എസ് പൗരത്വമുള്ള ലെബനീസ് വംശജനാണെന്ന് അക്രമിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശ്രമത്തിനും ശാരീരികാക്രമണത്തിനുമാണ് മാതറിന്റെ പേരില്‍ കേസ്. 32 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ലോകത്ത് 30 കോടി പേര്‍ പട്ടിണിയില്‍; മാനുഷികതയുടെ പരാജയമെന്ന് യുഎന്‍
പാരീസ്: യുദ്ധവും സംഘര്‍ഷങ്ങളും മറ്റ് പ്രതിസന്ധികളും ആഗോള തലത്തില്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. 2024 ല്‍ ആഗോള തലത്തില്‍ 30 കോടി ആളുകള്‍ കടുത്ത പട്ടിണി നേരിട്ടതായി യുഎന്നിന് വേണ്ടി അന്താരാഷ്ട്ര സംഘടനകളുടെയും എന്‍ജിഒകളുടെയും കണ്‍സോര്‍ഷ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥ ഉയര്‍ന്ന തോതില്‍ അനുഭവിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും ഉയരുന്ന സാഹചര്യമാണ് ലോകത്ത് നിലനില്‍ക്കുന്നത് എന്നും ഭക്ഷ്യ പ്രതിസന്ധികളെക്കുറിച്ചുള്ള ആഗോള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് അടിവരയിടുന്നു. കണ്‍സോര്‍ഷ്യം വിവരങ്ങള്‍ ശേഖരിച്ച 65 രാജ്യങ്ങളിലെ 53 രാജ്യങ്ങളിലെയും ജനസംഖ്യയുടെ ഏകദേശം നാലിലൊന്നും പട്ടിണിയെന്ന ഭീഷണി നേരിടുന്നുണ്ട്. 2023-ല്‍ ഇത് 281.6 ദശലക്ഷം (28.160 കോടി) ആളുകള്‍ പട്ടിണി നേരിട്ടപ്പോള്‍ 2024 ല്‍ ഇത് 295.3 ദശലക്ഷം (29.530 കോടി) ആളുകള്‍ എന്നി നിലയിലേക്ക് ഉയരുകയും ചെയ്തു. ലോകത്ത് ക്ഷാമം നേരിടുന്നവരുടെ എണ്ണം 1.9 ദശലക്ഷം എന്ന നിലയില്‍ എത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയില്‍ അധികമാണ് ഈ കണക്ക്. ബലൂചികള്‍ക്ക് മലയാളവുമായി എന്തു ബന്ധം?; പാകിസ്ഥാന് തലവേദന സൃഷ്ടിക്കുന്ന ബലൂചിസ്ഥാനുണ്ട്, ചില ദക്ഷിണേന്ത്യന്‍ ബന്ധങ്ങള്‍ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം നിലനില്‍ക്കുന്ന ഗാസ പട്ടിണിയുടെ വലിയ ദുരിതങ്ങള്‍ നേരിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. രണ്ട് മാസത്തിലേറെയായി ഇസ്രായേല്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്ന സാഹചര്യം മേഖലയെ 'ക്ഷാമത്തിന്റെ ഗുരുതരമായ' അവസ്ഥയിലേക്ക് തള്ളിവിടുന്നതിനുള്ള പ്രധാന കാരണം. ഗാസ യ്ക്ക് പുറെ സുഡാന്‍, യെമന്‍, മാലി എന്നിവിടങ്ങളിലും സംഘര്‍ഷം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പട്ടിണിയുടെ തോത് വര്‍ധിപ്പിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു. പട്ടിണിയും പോഷകാഹാരക്കുറവും ആഗോളതലത്തില്‍ അതിവേഗം വളരുന്ന നിലയാണുള്ളത്. എന്നാല്‍ മറുവശത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊടും പട്ടിണി നേരിടുന്ന 14 കോടി ജനങ്ങള്‍ വസിക്കുന്ന 20 രാജ്യങ്ങളിലും സംഘര്‍ഷവും അക്രമവുമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നത്. 18 രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനവും 15 രാജ്യങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങളും വെല്ലുവിളി ഉയര്‍ത്തി. ഗാസ, മ്യാന്‍മര്‍, സുഡാന്‍ എന്നിവിടങ്ങളിലും സാഹചര്യങ്ങള്‍ രൂക്ഷമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പട്ടിണി, പോഷകാഹാരക്കുറവ്; ഗാസയില്‍ മരണം മുന്നില്‍ക്കണ്ട് കഴിയുന്നത് അഞ്ച് വയസിന് താഴെയുള്ള 3500 കുട്ടികള്‍ സാമ്പത്തികമായി മുന്നിലുള്ള രാജ്യങ്ങള്‍ മറ്റ് മേഖലയിലേക്കുള്ള മാനുഷിക ധനസഹായം ഗണ്യമായി കുറച്ച സാഹചര്യം ഭാവി ലോകത്തെ സാരമായി ബാധിച്ചേക്കും എന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാനുഷിക സഹായങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ച സാഹചര്യമാണ് സ്ഥിഗതികള്‍ രൂക്ഷമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം മാനുഷികതയുടെ പരാജയമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തലാക്കല്‍ എടുത്ത തീരുമാനം അഫ്ഗാനിസ്ഥാന്‍, കോംഗോ, എത്യോപ്യ, ഹെയ്തി, ദക്ഷിണ സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു
കെയ്‌റോ: യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം. 'സിഗരറ്റ് പാക്കറ്റില്‍ വിരലടയാളം'; 21ാം വയസിലെ കൊലപാതകത്തിന് 69ാം വയസില്‍ പ്രതി പിടിയിലായ കഥ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. 1948 ലെ പലായനത്തിന്റെ ഓര്‍മയ്ക്ക് പലസ്തീനുകാര്‍ 'നഖ്ബ' ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇനി ചരിത്രത്തിന്റെ ഭാഗം, ദുബായ് രാജ്യന്തര വിമാനത്താവളം അടച്ചുപൂട്ടുന്നു അതിനിടെ, വെസ്റ്റ് ബാങ്കില്‍ നടന്ന വെടിവെയ്പില്‍ ഇസ്രയേല്‍ യുവതി കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സമീപത്തെ പലസ്തീന്‍ ഗ്രാമങ്ങളെ ആക്രമിക്കണമെന്ന നിലപാടുമായി വിവിധ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
'സിഗരറ്റ് പാക്കറ്റില്‍ വിരലടയാളം'; 21ാം വയസിലെ കൊലപാതകത്തിന് 69ാം വയസില്‍ പ്രതി പിടിയിലായ കഥ
വാഷിങ്ടണ്‍: ഇരുപത്തിയൊന്നാം വയസില്‍ ചെയ്ത കൊലക്കുറ്റത്തിന് പ്രതി പിടിയിലായത് അറുപത്തിയൊമ്പതാമത്തെ വയസില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 1977ല്‍ ജനറ്റ് റാല്‍സ്റ്റണ്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വില്ലി യൂജി സിംസിനാണ് അരനൂറ്റാണ്ടിനുശേഷം പൊലീസിന്റെ പിടിലായത്. കാലിഫോര്‍ണിയ യിലെ ബാറിനടുത്തുള്ള അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിന്റെ പാര്‍ക്കിങ്ങില്‍ കാറിന്റെ പിന്‍സീറ്റിലാണ് ജനറ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീളക്കയ്യന്‍ ഷര്‍ട്ട് ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ജനറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിന്റെ തെളിവുകളും ലഭിച്ചിരുന്നു. തലേന്നു രാത്രി ജനറ്റ് അജ്ഞാത പുരുഷനൊപ്പം ബാറില്‍നിന്നു പോകുന്നതു കണ്ടതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇനി ചരിത്രത്തിന്റെ ഭാഗം, ദുബായ് രാജ്യന്തര വിമാനത്താവളം അടച്ചുപൂട്ടുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ആധുനിക സംവിധാനത്തിലൂടെ വിവിധ കേസുകളിലെ ലക്ഷക്കണക്കിനു വിരലടയാളങ്ങള്‍ ഒത്തുനോക്കിയപ്പോഴാണ് വില്ലിയിലേക്ക് അന്വേഷണമെത്തിയത്. കേസില്‍ തെളിവായത് ജനറ്റ് കൊല്ലപ്പെട്ട കാറിനുള്ളില്‍നിന്നു കണ്ടെടുത്ത സിഗരറ്റ് പായ്ക്കറ്റിലെ വിരലടയാളമാണ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ആധുനിക സംവിധാനംവഴി വിരലടയാളം പരിശോധിച്ചപ്പോഴാണു വില്ലിയാണു വില്ലന്‍ എന്നു തിരിച്ചറിഞ്ഞത്. ജനറ്റിന്റെ നഖങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ ഡിഎന്‍എ സാംപിള്‍ വില്ലിയുടേതുമായി യോജിച്ചതോടെയാണ് അറസ്റ്റ്. കൊലപാതക ശേഷം വിരലടയാളംവഴി അന്വേഷണം നടത്തിയെങ്കിലും പിന്നീട് നിലച്ചിരുന്നു. അതേവര്‍ഷം സൈനിക കേന്ദ്രത്തില്‍ ആര്‍മി പ്രൈവറ്റ് ആയി നിയമനം നേടിയ വില്ലി സിംസിന്‍ പിറ്റേവര്‍ഷം മറ്റൊരു കേസില്‍ കൊലപാതകശ്രമത്തിന് നാലുവര്‍ഷം തടവിലായിരുന്നു. പ്രതിയെ പിടികൂടിയതില്‍ നന്ദിയുണ്ടെന്നു ജനറ്റ് കൊല്ലപ്പെടുമ്പോള്‍ 6വയസ്സ് മാത്രമുണ്ടായിരുന്ന മകന്‍ അലന്‍ (54) പറഞ്ഞു. കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ: ആരാണ് അനിത ആനന്ദ്?
ഇനി ചരിത്രത്തിന്റെ ഭാഗം, ദുബായ് രാജ്യന്തര വിമാനത്താവളം അടച്ചുപൂട്ടുന്നു
ദുബായ്: ദുബായിയുടെ ചരിത്രത്തിന്റെ ഭാഗവും പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം നല്‍കുന്നതുമായ ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്‌സ്ബി) 2032 ഓടെ അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂര്‍ത്തിയാകുന്നതോടെയാണ് നിലവിലെ വിമാനത്താവളം അടച്ചുപൂട്ടുക. ദുബായ് നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ തീരുമാനം. 29 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്‌സ്ബി സ്ഥിതി ചെയ്യുന്നത്. ഡിഎക്‌സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങള്‍ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങള്‍, ജനസംഖ്യാ പ്രവണതകള്‍, ഗതാഗത മാതൃകകള്‍ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം ഇവിടെ വരേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. വിമർശനമൊന്നും വേണ്ട, മാധ്യമങ്ങളെയും എൻ ജി ഒ കളെയും നിയന്ത്രിക്കാൻ ഹംഗറി പ്രത്യാശയുണര്‍ത്തുന്ന ഭാവിയില്‍ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാര്‍ബണ്‍ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ ഡിഎക്‌സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്‌സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. ദുബായുടെ വികസനത്തില്‍ ഡിഎക്‌സ്ബിയുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശില്‍പം സംബന്ധമായ സവിശേഷതകള്‍ സംരക്ഷിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. ടിക്കറ്റെടുത്തത് കേരളത്തില്‍ നിന്ന്, ബിഗ് ടിക്കറ്റില്‍ വീണ്ടും 'മലയാളിത്തിളക്കം'
വിമർശനമൊന്നും വേണ്ട, മാധ്യമങ്ങളെയും എൻ ജി ഒ കളെയും നിയന്ത്രിക്കാൻ ഹംഗറി
ബുഡാപെസ്റ്റ്: ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങളെയും സർക്കാരിതര സംഘടന( എൻ ജി ഒ) കളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഹംഗേറിയൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള ബിൽ ഭരണകക്ഷിയായ ഫിഡെസ് പാർട്ടിയുടെ അഗം ഹംഗറി പാർലമെന്റിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഈ ബിൽ നിയമമായാൽ സർക്കാരിന് ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് സർക്കാർ കരുതുന്ന സംഘടനനകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പിഴ ചുമത്താനും നിരോധിക്കാനും സാധിക്കും. ഹംഗറി സർക്കാർ കാലങ്ങളായി മാധ്യമങ്ങൾക്കും എൻ ജി ഒകൾക്കുമെതിരെ സ്വീകരിക്കുന്ന സമീപനത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഈ ബിൽ എന്ന് വിമർശനം ഉയർന്നിട്ടുണ്ട്. കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ: ആരാണ് അനിത ആനന്ദ്? ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കഴിഞ്ഞ 15 വർഷമായി അധികാരത്തിൽ തുടരുകയാണ്. അടുത്തവർഷം ദേശീയ തലത്തിൽ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ഹംഗറി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകുന്ന, നിയമപരവും മനുഷ്യാവകാശപരവുമായ സഹായം വാഗ്ദാനം ചെയ്യുന്ന, ഔദ്യോഗിക അഴിമതി തുറന്നുകാട്ടുന്നവരെ കളങ്കപ്പെടുത്താനും തടസ്സപ്പെടുത്താനും ശ്രമിക്കുന്നതായി നേരത്തെ തന്നെ ഹംഗറി സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഇത്തരം നിയമങ്ങൾ പാസാക്കിക്കൊണ്ട് വിക്ടർ ഓർബൻ വർഷങ്ങളായി എൻജിഒകൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും എതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിമർശകർ ആരോപിക്കുന്നു. വിദേശ സ്വാധീനം ചെലുത്തുന്നതായി സർക്കാർ കരുതുന്ന സംഘടനകളെയും മാധ്യമങ്ങളെയും കുറിച്ച് അന്വേഷിക്കാൻ 2023-ൽ പരമാധികാര സംരക്ഷണ (സോവറിനിറ്റി പ്രൊട്ടക്ഷൻ) ഓഫീസ് എന്ന അതോറിട്ടി ആരംഭിച്ചുകൊണ്ടാണ് ഈ ശ്രമങ്ങൾ ശക്തമാക്കിയയത്. ചൊവ്വാഴ്ച അവതരിപ്പിച്ച ബിൽ, ഹംഗറിയുടെ പരമാധികാരത്തിന് ഭീഷണിയായി കണക്കാക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശാലമായ നിർവചനമാണ് നൽകുന്നത്. ഹംഗറിയുടെ ജനാധിപത്യ സ്വഭാവം, ദേശീയ ഐക്യം, പരമ്പരാഗത കുടുംബ ഘടനകൾ, അല്ലെങ്കിൽ ക്രിസ്ത്യൻ സംസ്കാരം തുടങ്ങിയ മൂല്യങ്ങളെ എതിർക്കുകയോ നിഷേധാത്മകമായി ചിത്രീകരിക്കുകയോ ചെയ്യുന്നവരെ ഇതിൽ ഉൾപ്പെടുത്താം. സർക്കാർ നയത്തെക്കുറിച്ചുള്ള വിമർശനം പോലും ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. നിലവിൽ അവതരിപ്പിച്ചിട്ടുള്ള ബിൽ, നിയമമായാൽ ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് സർക്കാരിന് തോന്നുന്ന സംഘടനകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പിഴ ചുമത്താനും നിരോധിക്കാനും സാധിക്കും, ഇത് , ഹംഗറിയുടെ ഏറെ വിവാദമായ പരമാധികാര സംരക്ഷണ ഓഫീസിന്റെ അധികാരം ശക്തിപ്പെടുത്തും, നിർദ്ദിഷ്ട നിയമത്തിന് കീഴിൽ, സംഘടനകളെ സർക്കാർ ഉത്തരവ് പ്രകാരം പട്ടികയിൽ ഉൾപ്പെടുത്താനും, വിദേശ പിന്തുണയോടെ പൊതുജീവിതത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഹംഗറിയുടെ പരമാധികാരത്തെ അപകടത്തിലാക്കുന്നു എന്ന് സർക്കാർ കണ്ടെത്തിയാൽ , പ്രധാന ഫണ്ടിങ് പിൻവലിക്കാനും, കഠിനമായ സാമ്പത്തിക പിഴകൾ ചുമത്താനും കഴിയും. 'വാക്കുകളും ദൃശ്യങ്ങളും കൊണ്ട് നടത്തുന്ന യുദ്ധത്തോട് 'നോ' പറയണം, യുദ്ധത്തിന്റെ മാതൃക നാം നിരസിക്കണം' പോപ്പ് ലിയോ ഈ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കാനും പുതിയ വ്യവസ്ഥകൾ ലംഘിക്കുന്നതായി കരുതപ്പെടുന്ന അക്കൗണ്ടുകളിലേക്കും ഇടപാടുകളിലേക്കും പ്രവേശനം തടയാനും ബിൽ അനുവദിക്കും. പട്ടികയിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് ഹംഗറിയുടെ 1% വ്യക്തിഗത ആദായനികുതി പദ്ധതിയിലൂടെ സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുണ്ടാകും - ഇത് പല ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്കും ഒരു പ്രധാന ധനസഹായ സ്രോതസ്സാണ് - കൂടാതെ ഏതെങ്കിലും വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് ദേശീയ നികുതി അതോറിറ്റിയിൽ നിന്ന് പ്രത്യേക അംഗീകാരം നേടേണ്ടതുണ്ട്. ഇതിന് പുറമെ ഈ പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്ന സംഘടനകൾക്ക് സംഭാവന നൽകുന്ന ഹംഗേറിയൻ പൗരന്മാർ അവരുടെ സംഭാവനകൾ വിദേശത്ത് നിന്ന് ലഭിച്ചതല്ലെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക സത്യവാങ്മൂലം സമർപ്പിക്കണം. നിരോധിത സ്രോതസ്സുകളിൽ നിന്ന് സഹായം ലഭിച്ചതായി കണ്ടെത്തിയാൽ സംഘടനകൾക്ക് മേൽ സംഭാവനയുടെ മൂല്യത്തിന്റെ 25 മടങ്ങ് പിഴ ചുമത്തുമെന്നും പറയുന്നു. എന്തിനുവേണ്ടിയായിരുന്നു ആ കൊലപാതകം? ബാര്‍ ഹില്‍ കൊലപാതകത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ സർക്കാരിൽ നിന്നുള്ള നിയമപരവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിച്ചുവരുന്നതിനാൽ, ഹംഗറിയിലെ പല സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളും എൻജിഒകളും അവരുടെ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര ഗ്രാന്റുകളെയും സഹായത്തെയും കൂടുതലായി ആശ്രയിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമം കൊണ്ടുവരുന്നത്. പരമാധികാര സംരക്ഷണ ഓഫീസിനെ, റഷ്യയുടെ വിദേശ ഏജന്റ് നിയമം പോലെയാണെന്ന് സർക്കാർ വിമർശകർ പറയുന്നു. എൻജിഒകളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ള സർക്കാർ വിമർശകരെ ഏകപക്ഷീയമായി ലക്ഷ്യം വയ്ക്കാൻ ഇത് ഉപയോഗിക്കാമെനാകുമെന്ന് അവർ ആശങ്ക പ്രകടിപ്പിക്കുന്നു.
ടിക്കറ്റെടുത്തത് കേരളത്തില്‍ നിന്ന്, ബിഗ് ടിക്കറ്റില്‍ വീണ്ടും 'മലയാളിത്തിളക്കം'
അബുദാബി: ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ഭാഗ്യം. 50,000 ദിര്‍ഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാന തുക. ഖത്തറില്‍ നഴ്‌സായി ജോലി ചെയ്യുന്ന അരുണ്‍ (36), ഗംഗാധരന്‍ എന്നിവരാണ് മലയാളികളായ വിജയികള്‍. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അരുണിനെ ഭാഗ്യം കടാക്ഷിച്ചത്. 2019ല്‍ യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ജോലിക്ക് പോയ അരുണ്‍ പത്ത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചെന്നും, സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും അരുണ്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഓണ്‍ലൈനായാണ് ഗംഗാധരന്‍ ടിക്കറ്റ് എടുത്തത്. 'ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടെ, നന്നാവില്ലേ?' മലയാളികളെ കൂടാതെ അഞ്ച് പേര്‍ക്കാണ് ഭാഗ്യം തുണച്ചത്. ചെന്നൈ സ്വദേശിയായ സാരംഗരാജ്, പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ്, ബ്രിട്ടിഷ് പൗരനായ വാറന്‍ എന്നിവരാണ് മറ്റുള്ളവര്‍. ചെന്നൈ സ്വദേശിയായ സാരംഗരാജ് ആറ് വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് വിജയിച്ചത്. അബുദാബിയില്‍ ക്രെയിന്‍ ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിലാണ്. ലഭിക്കുന്ന സമ്മാനത്തുക കടങ്ങള്‍ തീര്‍ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കാനാണ് സാരംഗരാജിന്റെ തീരുമാനം.
'ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടെ, നന്നാവില്ലേ?'
റിയാദ്: ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നല്ലൊരു അത്താഴം കഴിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഒരു നല്ല സമാധാന സ്ഥാപകനാണെന്നും ട്രംപ് സ്വയം വിശേഷിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാന്‍ സാധ്യതയുള്ള ആണവയുദ്ധം ഒഴിവാക്കാന്‍ തന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സിന്‍റെയും വിദേശകാര്യ സെക്രട്ടറി റൂബിയോയുടെയും ഇടപെടലാണ് സമാധാനം സാധ്യമാക്കിയതെന്ന് ട്രംപ് പറഞ്ഞു. അവര്‍ ഇപ്പോള്‍ പരസ്പരം ബന്ധപ്പെടുന്നുണ്ട്. ഇനിയവര്‍ ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടേ, നന്നാവില്ലേ- റുബിയോയോട് ട്രംപ് ചോദിച്ചു. അതേസമയം ഇന്ത്യ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ അസന്നിഗ്ധമായി നിരസിക്കുകയും പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നേരിട്ടുള്ള ചര്‍ച്ചകളുടെ ഫലമാണെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. വെടിനിർത്തലിന് അമേരിക്ക ഇടപെട്ടെന്നും വ്യാപാരം അവസാനിപ്പിക്കുമെന്ന ഭീഷണിക്ക് ഇരുരാജ്യങ്ങളും വഴങ്ങിയെന്നുമടക്കം ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ 11 സൈനികർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് പാകിസ്ഥാൻ; 78 ജവാന്മാർക്ക് പരിക്ക് ''കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ തടയാന്‍ എന്റെ ഭരണകൂടത്തിന് വെടിനിര്‍ത്തല്‍ കൊണ്ടു വരാന്‍ സാധിച്ചു. അതിനായി ഞാന്‍ ഉപയോഗിച്ചത് വ്യാപാരത്തെയാണ്. ആണവ മിസൈലുകളല്ല നമ്മള്‍ വ്യാപാരം ചെയ്യേണ്ടത്. നിങ്ങള്‍ വളരെ മനോഹരമായി നിര്‍മിക്കുന്ന വസ്തുക്കള്‍ നമുക്ക് വ്യാപാരം ചെയ്യാം. '', ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ ഈ നിര്‍ദേശം നിരസിക്കുകയാണുണ്ടായത്.