സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ; ചര്‍ച്ചകളുമായി ചൈനയും പാകിസ്ഥാനും
ഇസ്ലാമാബാദ്: പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടനയായ സാര്‍ക്കിന് (SAARC) പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു. പുതിയ സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ - പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ജീവ അവസ്ഥയിലാണ് സാര്‍ക്ക് എന്നിരിക്കെയാണ് പുതിയ നീക്കം. ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യന്‍ നാവിക സേന, ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം ചൈനയ്ക്കും പാകിസ്ഥാനും പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ പുതിയ കൂട്ടായ്മ ഒരുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തോട് പ്രിയമേറുന്നു, അപേക്ഷകളില്‍ വന്‍ വര്‍ധന ചൈനയിലെ കുന്‍മിംഗില്‍ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ പുതിയ കൂട്ടായ്മ വിഷയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സാര്‍ക്കിന്റെ ഭാഗമായ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും പുതിയ ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ത്രികക്ഷി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശ കാര്യ ഉപദേഷ്ടാവ് എം തൗഹിദ് ഹൊസൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെയും പുതിയ നിര്‍ദ്ദിഷ്ട ഫോറത്തിലേക്ക് ക്ഷണിക്കും, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഗ്രൂപ്പിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. മെച്ചപ്പെട്ട വ്യാപാര കണക്റ്റിവിറ്റി, പ്രാദേശിക ഇടപെടല്‍ ശക്തമാക്കുക എന്നിവയാണ് പുതിയ സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2014 ല്‍ ആണ് സാര്‍ക്ക് ഉച്ചകോടി അവസാനമായി നടന്നത്. കാഠ്മണ്ഡുവില്‍ നടന്ന ഈ ഉച്ചകോടിക്ക് ശേഷം 2016 ല്‍ ഇസ്ലാമാബാദില്‍ ഉച്ചകോടി നടക്കേണ്ടതായിരുന്നു. എന്നാല്‍ 2016 സെപ്റ്റംബര്‍ 18 ന് ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദ് യോഗത്തില്‍ വിട്ടുനിന്നിരുന്നു. Pakistan China working to establish new regional bloc with potential to replace SAARC
മസ്ക്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം . ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. 14 ഇന്ത്യക്കാരുള്‍പ്പെടെ ജീവനക്കാരായുള്ള എം ടി യി ചെങ് 6 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കിഴക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പലാണ് എം ടി യി ചെങ് 6. ഒമാനിലെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങൾ ഇനി പുതിയ ഏജൻസി വഴി #IndianNavy 's stealth frigate #INSTabar , mission deployed in the Gulf of Oman, responded to a distress call from Pulau flagged MT Yi Cheng 6, on #29Jun 25. The vessel with 14 crew members of Indian origin, transiting from Kandla, India to Shinas, Oman, experienced a major fire… pic.twitter.com/hcwCalBW96 — SpokespersonNavy (@indiannavy) June 30, 2025 അപകടത്തില്‍പ്പെട്ട കപ്പലില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് എന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് കപ്പില്‍ അപകടം സംബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന ഐഎന്‍എസ് തബാര്‍ സംഭവ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതിദാരിദ്ര്യം നേരിടുന്നത് 100 കോടിയിലധികം ജനങ്ങള്‍ കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീ പടരുകയും വൈദ്യുതി തകരാര്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നാവിക സേനയുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഐഎന്‍എസ് തബാറില്‍ നിന്നുള്ള അഗ്നിശമന സംഘവും കപ്പലിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ ദൗത്യത്തില്‍ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായി നാവിക സേന അറിയിച്ചു. നാവിക സേനയിലെ 13 അംഗ ദൗത്യ സംഘാംഗങ്ങളും കപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രിക്കാനുള്ള ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാവിക സേന ട്വിറ്ററില്‍ അറിയിച്ചു. Pulau flagged MT Yi Cheng 6 Cargo ship catches fire in Gulf of Oman Indian Navy launches rescue mission
അബുദാബി : ടോളിൽ നിന്ന് രക്ഷപ്പെടാൻ അനാവശ്യമായി റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. അബുദാബിയിലേക്കുള്ള നാല് പാലങ്ങളിലെ ദര്‍ബ് ടോള്‍ ഗേറ്റുകൾക്ക് മുന്നിലായി വഴിയരികില്‍ വാഹനം നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴു മണി വരെയുമാണ് ട്രോളുകളുടെ പ്രവര്‍ത്തന സമയം. ഈ സമയം കഴിഞ്ഞു കടന്നു പോയാൽ ടോൾ നൽകേണ്ടതില്ല. അത് കൊണ്ടാണ് പല വണ്ടികളും സമയം അവസാനിക്കുന്നത് വരെ വഴിയരികിൽ വാഹനം നിർത്തിയിടുന്നത്.ഇത്തരക്കാർക്കെതിരെ ഇനി മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. പിഴത്തുക നേരത്തെ അടച്ചാൽ ഡിസ്‌കൗണ്ട് ; ഓഫർ ഓർമിപ്പിച്ച് അബുദാബി പൊലീസ് ഈ പ്രവണത മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു. വാഹനങ്ങൾ വളരെ പെട്ടെന്ന് ലൈൻ മാറ്റുന്നത് ഗതാഗതം തടസ്സപ്പെടുത്തുന്നതായും പൊതു ഗതാഗതത്തിനു വേണ്ടി ക്രമീകരിച്ചിരിക്കുന്ന ബസ് സ്റ്റോപ്പുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതും വലിയ അപകടം സൃഷ്ടിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഒമാനിലെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങൾ ഇനി പുതിയ ഏജൻസി വഴി #أخبارنا | #شرطة_أبوظبي تحذّر من السلوكيات الخطرة عند بوابة "درب" للتعرفة المرورية. التفاصيل: https://t.co/Rv6MLy8Lns #بوابة_درب pic.twitter.com/amSIU5exEX — شرطة أبوظبي (@ADPoliceHQ) June 27, 2025 ദര്‍ബ് ടോള്‍ ഗേറ്റുകൾക്ക് മുന്നിൽ നിയമവിരുദ്ധമായി ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച് കൊണ്ടാണ് അബുദാബി പൊലീസ് കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തുകയും ചെയ്യും. സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ ഇത്തരം നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. Abu Dhabi Police have issued a warning against unnecessarily parking vehicles on the road to avoid tolls. Authorities said they have noticed vehicles parked on the roads in front of the Darb toll gates on the four bridges leading to Abu Dhabi.
ഒമാനിലെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങൾ ഇനി പുതിയ ഏജൻസി വഴി
മസ്‌കത്ത് : പാസ്‌പോര്‍ട്ട്, വിസ സേവനങ്ങൾ ഇനി എസ് ജി ഐ വി എസ് ഗ്ലോബൽ സര്‍വീസസ് വഴിയായിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ജൂലൈ 1 മുതൽ ആകും ഏജൻസിയുടെ പ്രവർത്തനം ആരംഭിക്കുക. ഇന്ത്യക്കാർക്ക് അതിവേഗം സേവനം ലഭ്യമാക്കാൻ ഒമാനിലുടനീളം 11 അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കും. മസ്‌കറ്റ്, സലാല, സൊഹാർ, ഇബ്രി, സുർ, നിസ്‌വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ. ഖരീഫ് കാലമായി ; ചാറ്റൽ മഴ നനയാം മനസും ശരീരവും തണുപ്പിക്കാം ദോഫാർ ഗവർണറേറ്റിലെക്ക് പോകാം (വിഡിയോ ) ഓഗസ്റ്റ് 15 ന് ഇവയുടെ പ്രവർത്തനം ആരംഭിക്കും. അതുവരെ അല്‍ ഖുവൈറിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകും. പുതിയ സംവിധാനത്തിലേക്ക് മാറുന്നത് കൊണ്ട് സേവന തടസങ്ങൾ ഉണ്ടാകാമെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ട് അപേക്ഷകർ ആവശ്യങ്ങൾക്കായി എംബസിയെ സമീപിക്കണം. ഔദ്യോഗിക അപ്‌ഡേറ്റുകൾ പാലിക്കണം എന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. The Indian Embassy in Muscat,oman has announced that passport and visa services will now be handled by SGIVS Global Services. Consular, passport and visa services will be available through the new agency SGIVS Global Services from July 1.
പിഴത്തുക നേരത്തെ അടച്ചാൽ ഡിസ്‌കൗണ്ട് ; ഓഫർ ഓർമിപ്പിച്ച് അബുദാബി പൊലീസ്
അബുദാബി : ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക നേരത്തെ അടക്കുക ആണെങ്കിൽ ലഭിക്കുന്ന ഇളവ് ഓർമപ്പെടുത്തി അബുദാബി പൊലീസ്. പിഴത്തുക 60 ദിവസത്തിനുള്ളില്‍ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം ഇളവ് ലഭിക്കും.അതിനു ശേഷമാണെങ്കിൽ പിഴത്തുകകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും നല്‍കും.ഈ അവസരം പൊതു ജനങ്ങൾ ഉപയോഗിക്കണമെന്നാണ് അബുദാബി പൊലീസ് പറയുന്നത്. ഗുരുതര നിയമലംഘനങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഇളവുകളും ലഭിക്കില്ല. ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ ) പൊലീസിന്‍റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പിഴത്തുകകള്‍ അടയ്ക്കാം. പിഴത്തുക കുറച്ചുനല്‍കി നിയമലംഘകര്‍ക്ക് നിയമനടപടികള്‍ നിന്ന് ഒഴിവാകാൻ ആണ് പൊലീസ് ഇത്തരമൊരു നടപടി ആരംഭിച്ചത്. ഇതിലൂടെ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുമെന്നും പിഴത്തുകയില്‍ ഇളവ് നല്‍കി അവരുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനുമായാണ് ഈ നടപടിയിലൂടെ ലക്ഷ്യമാക്കുന്നത് എന്നും ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടറായ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു. Abu Dhabi Police has reminded the public of the discounts available if fines for traffic violations are paid early. If the fine is paid within 60 days, a 35 percent discount will be given. If the fine is paid after that, a 25 percent discount will be given.
നിയമ ലംഘനം : 656 ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ്
ദുബൈ: ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് 656 ഇ-സ്കൂട്ടറുകൾ കഴിഞ്ഞവർഷം പിടിച്ചെടുത്തതായി അൽ ബർഷ പൊലീസ് സ്റ്റേഷൻ അധികൃതർ. ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹരീബ് മുഹമ്മദ് അൽ ഷംസിയുടെ നേനതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷനുകളുടെ വാർഷിക അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ മുതൽ ഇ-സ്‌കൂട്ടർ, സൈക്കിൾ റൈഡർമാരുടെ നിയമലംഘനങ്ങൾ നീരീക്ഷിക്കാനായി ദുബൈ പൊലീസ് പേഴ്സണൽ മൊബിലിറ്റി മോണിറ്ററിങ് യൂണിറ്റ് ആരംഭച്ചിരുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (ആർടിഎ) സഹകരിച്ചാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കൂടുതൽ ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും സൈക്ലിങ് പാതകളിലേക്ക് മറ്റു വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക,ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സുരക്ഷിതമായ റൈഡിങ് രീതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ യൂണിറ്റ് നടപ്പാകുന്നത്. ഹെൽമെറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ ഇ-സ്‌കൂട്ടർ ഓടിക്കുമ്പോൾ ധരിക്കണമെന്ന് നിയമമുണ്ട്. ഇ-സ്‌കൂട്ടറുകളുമായി പ്രായപൂർത്തിയാകാത്തവർ റോഡിലിറങ്ങുന്നതും വലിയ സുരക്ഷാ ഭീഷണി ഉണ്ടാകുന്നതായി അധികൃതർ പറഞ്ഞു, കഴിഞ്ഞ ഇ-സ്‌കൂട്ടർ, സൈക്കിൾ അപകടങ്ങളിൽ വർഷം 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. Al Barsha Police Station officials said that 656 e-scooters were seized last year for violating traffic laws. This was announced during the annual review meeting of police stations held under the chairmanship of Major General Harib Mohammed Al Shamsi, Deputy Commander-in-Chief of Criminal Affairs.
കൂടുതൽ ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ദുബായ്: ഇന്ത്യ യിൽ നിന്നുള്ള കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദുബായിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യം ദുബായിലെ ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തത് 4543 ഇന്ത്യൻ കമ്പനികൾ ആണ്. പാകിസ്ഥാനിൽ നിന്ന് 2154 പുതിയ കമ്പനികൾ ചേംബർ ഓഫ് കൊമേഴ്സിൽ അംഗങ്ങളായി. 1362 കമ്പനികളുമായി ഈജിപ്ഷ്യൻ കമ്പനികളാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ ) പുതുതായി രജിസ്റ്റർ ചെയ്ത കമ്പനികളിൽ 36.2 ശതമാനവും മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ നിന്നുള്ള കമ്പനികളാണ്. 35.4 ശതമാനം കമ്പനികൾ റിയൽ എസ്റ്റേറ്റ്, റെന്‍റിങ് ആൻഡ് ബിസിനസ് സർവിസ് മേഖലയിൽ നിന്നുള്ളവയാണ്. നിർമാണ മേഖലയിൽ നിന്നാണ് 16.7 ശതമാനം കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 7.7 ശതമാനം കമ്പനികൾ സോഷ്യൽ ആൻഡ് പേഴ്സണൽ സർവിസസ് മേഖലയിൽ നിന്നും 7.5 ശതമാനം ട്രാൻസ്പോർട്ട്, സ്റ്റേറേജ്, കമ്യൂണിക്കേഷൻസ് മേഖലകളിൽ നിന്നാണ്. പുതിയ കമ്പനികൾ നിക്ഷേപമിറക്കാൻ എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. More Indian businesses are reportedly planning to invest in Gulf countries. Dubai has the highest number of Indian companies registered. Earlier this year, 4,543 Indian companies were registered with the Dubai Chamber of Commerce.
കൊതുകിനെ നശിപ്പിക്കാൻ 'സ്മാർട്ട്'കെണി; അബുദാബിയിലെ പരീക്ഷണം വിജയം
അബുദാബി : കൊതുകു കളെ സ്മാര്‍ട്ട് കെണിയൊരുക്കി പിടിക്കാൻ കഴിയുന്ന പുതിയ രീതി വിജയകരമാണെന്ന് അബുദാബി പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. കൊതുക് വ്യാപനം വർധിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഇതാനായി ഒരു യന്ത്രം സ്ഥാപിച്ചിരുന്നു. മനുഷ്യശരീരത്തില്‍ നിന്നുള്ള ഗന്ധം പുറപ്പെടുവിക്കുന്ന ഈ യന്ത്രത്തിലേക്ക് പെണ്‍കൊതുകുകൾ ആകൃഷ്ടരാകും. കൊതുകുകള്‍ കെണിക്കു സമീപമെത്തിയാലുടന്‍ ഇതിന്റെ ഉള്ളിലെ ഫാന്‍ കൊതുകുകളെ അകത്തേക്ക് വലിച്ചെടുക്കും. മെഷീനില്‍ തയാറാക്കിയിരിക്കുന്ന വലയിലാണ് കൊതുകുകള്‍ അകപ്പെടുക. ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ ) മാത്രവുമല്ല, കെണിയില്‍ കുടുങ്ങിയ കൊതുകുകളുടെ എണ്ണം, താപനില, സമയം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനും ഈ യന്ത്രത്തിലൂടെ സാധിക്കും. ആ വിവരങ്ങൾ ഉപയോഗിച്ച് എ ഐ വഴി വിശകലനം ചെയ്ത് കൊതുകുകളുടെ ജൈവിക സ്വഭാവരീതികളെയും പാരിസ്ഥിതിക മാറ്റങ്ങളെയും അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ അധികൃതര്‍ക്ക് സാധിക്കും ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി റിയാദ് പൊലീസ് (വിഡിയോ ) 2020 മുതൽ സ്മാര്‍ട്ട് കൊതുക് കെണി അബുദാബിയിൽ സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത കൊതുകുകെണി ഉപയോഗിച്ച് ഒരു ദിവസം 60 കൊതുകുകളെ പിടികൂടുമ്പോള്‍ സ്മാര്‍ട്ട് ട്രാപ്പ് ഉപയോഗിച്ച് 240 കൊതുകുകളെ പിടികൂടുന്നുണ്ട്. സ്മാര്‍ട്ട് ആപ്പിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളുടെ വിവരങ്ങൾ കണ്ടെത്തുകയും ചെയ്യാം. അങ്ങനെ കണ്ടെത്തിയ ഉറവിടങ്ങളിൽ പൂർണ്ണമായി നശിപ്പിക്കാനും കഴിയും. The Abu Dhabi Public Health Centre has announced that a new method of catching mosquitoes using smart traps has been successful. The initiative was launched following an increase in the number of mosquitoes, officials said.
ജോലി നഷ്ടമായി; എല്ലാം വിറ്റുപെറുക്കി മടക്കം, 'വരൂ, വീട് വീടാണ്'അച്ഛൻ കൈ നീട്ടി; പ്രവാസിയുടെ വാക്കുകൾ
ദുബൈ: അഞ്ച് വർഷത്തോളം ദുബൈയിൽ ജോലി ചെയ്ത ശേഷം, വളരെ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു പ്രവാസി കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ എഴുതിയ കാര്യങ്ങൾ വലിയ ചർച്ചയായി മാറുകയാണ്. ജോലി നഷ്ടമായത് മുതൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് അയാൾ പോസ്റ്റിലൂടെ പറയുന്നത്. A young man's post about returning home after losing his job goes viral. ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു '2019-ൽ ദുബൈയിലേക്ക് താമസം മാറിയ ശേഷം, ഓവർടൈം ജോലിയെടുത്തും അവധി ദിവസങ്ങൾ ഒഴിവാക്കിയും ഞാൻ സമ്പാദിച്ച പണം വീട്ടിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ മാസം അവർ എന്നെ പുറത്താക്കി. അതും ഒരു നിമിഷം കൊണ്ട്. ഒരു മീറ്റിങ്, 'കമ്പനി പുനഃസംഘടന' എന്നായിരുന്നു അവർ പറഞ്ഞ കാരണം. ഒരു കുറ്റവാളിയെപ്പോലെ സെക്യൂരിറ്റി എന്നെ പുറത്താക്കി' കമ്പനിയിൽ നിന്നും മനുഷ്യത്വമില്ലാത്ത രീതിയിൽ ഉള്ള പെരുമാറ്റം തന്നെ വേദനിപ്പിച്ചു എന്നും അത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നത് എന്നും അയാൾ പറയുന്നു. 3 മാസത്തിനിടെ 676 പ്രവാസികൾക്ക് ജോലി നഷ്ടം: ബാങ്കിങ് മേഖലയിലും പിരിച്ചുവിടൽ തുടരുന്നു ചെലവ് കൂടുതൽ അവസരം കുറവ് 'ദുബൈയിൽ വലിയ ശമ്പളം ലഭിക്കും. പക്ഷേ വാടക, DEWA ബില്ലുകൾ, പലചരക്ക് സാധനങ്ങൾ, പെട്രോൾ എന്നിവയ്ക്കെല്ലാം അവ ചെലവാകുന്നതായും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ജോലികൾക്ക് അപേക്ഷിച്ചിട്ടും പുതിയ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും കാരണം ഇന്ത്യയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് അയാൾ ആ പോസ്റ്റിൽ പറയുന്നു. A young man's post about returning home after losing his job goes viral. ജീവിതത്തിലെ ഓരോ ഭാഗങ്ങളും വിറ്റു നാട്ടിലേക്ക് മടങ്ങുന്നത്തിനായി പണം കണ്ടെത്താൻ തനിക്കേറെ ഇഷ്ടപെട്ട പല വസ്തുക്കളും വിറ്റെന്നും അപ്പോഴുണ്ടായ മാനസിക വിഷമത്തെ പറ്റിയും അയാൾ ഇങ്ങനെ എഴുതി. 'ഒരു മെത്ത, ഒരു ചെടി, ഒരു ചെറിയ ടിവി' എല്ലാം വിറ്റു. 'തന്റെ ജീവിതത്തിലെ ഓരോ ഭാഗങ്ങളും വിൽക്കുന്നത് പോലെയാണ് അത് അനുഭവപ്പെട്ടത് ' ദുബൈ നിന്നെ എനിക്ക് നഷ്ടമാകും ദുബൈയുടെ നഗരവീഥികൾ എല്ലാം സുപരിചിതമായ തനിക്ക് അതൊക്കെ ഇനി നഷ്ടമാകും എന്നും അയാൾ എഴുതിച്ചേർത്തു. 'രാവിലെ കരക് ചായയുടെ ഗന്ധം, ബുർജ് ഖലീഫയിലെ ലൈറ്റ് ഷോ, ഷെയ്ഖ് സായിദ് റോഡിലെ ട്രാഫിക്കിന്റെ സമ്മർദ്ദം, ഇവയെല്ലാം എനിക്ക് നഷ്ടമാകും'. കോൺക്രീറ്റ് വില വർധന: എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടായേക്കും; ആശങ്കയിൽ പ്രവാസികൾ A young man's post about returning home after losing his job goes viral. 'വരൂ, വീട് വീടാണ്' അച്ഛൻ എന്ന ശക്തി നാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ അച്ഛൻ തന്നോട് പറഞ്ഞ കാര്യങ്ങളും അച്ഛന്റെ സ്നേഹവുമാണ് അവസാന വരികളിൽ ഉള്ളത്. ഈ പോസ്റ്റിനെ ഇത്ര ഹൃദയ സ്പർശിയാക്കിയതും ആ വരികൾ തന്നെയാണ് 'ഒഴിഞ്ഞ കൈകളുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത് '. 'വരൂ, വീട് വീടാണ്' എന്ന് പറഞ്ഞ് അച്ഛൻ തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആ വാക്കുകൾക്ക് പിന്നിലെ നിസ്സഹായത തനിക്ക് മനസ്സിലായി ' A young man's post about returning home after losing his job goes viral. പ്രവാസ സമൂഹത്തിന്റെ സ്നേഹം യുവാവിന്റെ പോസ്റ്റിന് താഴെ പ്രവാസ സമൂഹത്തിലെ ആളുകൾ വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പ്രതികരിക്കുന്നത്. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുമെന്നും, തളരരുത്, ഒപ്പമുണ്ടാകുമെന്നും, മുന്നോട്ട് ജീവിക്കാൻ വേണ്ട ശക്തി ദൈവം നൽകും എന്നുള്ള ആശ്വാസ വാക്കുകൾ ആണ് പലരും പങ്കു വെച്ചിട്ടുള്ളത്. തൊഴിൽ നഷ്ടമായി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ആയിരക്കണക്കിന് പ്രവാസി കളിൽ ഒരാൾ മാത്രമാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്. മറ്റുള്ളവരും ഇതേപോലെയുള്ള അവരുടെ വിഷമങ്ങൾ മനസിൽ ഒതുക്കി അടുത്ത കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കാനായി ഈ നിമിഷം യാത്ര ചെയ്യുന്നവർ ആയിരിക്കും. After working in Dubai for five years, an expatriate unexpectedly lost his job and had to return to India. His post on social media is becoming a big topic of discussion. He talks about what has happened in his life since losing his job.
സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതിദാരിദ്ര്യം നേരിടുന്നത് 100 കോടിയിലധികം ജനങ്ങള്‍
വാഷിങ്ടണ്‍: ലോകത്തെ 39 രാജ്യങ്ങളിലായുള്ള സംഘര്‍ഷ മേഖലകളില്‍ അതി ദാരിദ്ര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷമോ അസ്ഥിരതയോ നേരിടുന്നു എന്ന രേഖപ്പെടുത്തുന്ന 39 സമ്പദ് വ്യവസ്ഥകളില്‍ 21 എണ്ണം സജീവ സംഘര്‍ഷ മേഖലയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 3 മാസത്തിനിടെ 676 പ്രവാസികൾക്ക് ജോലി നഷ്ടം: ബാങ്കിങ് മേഖലയിലും പിരിച്ചുവിടൽ തുടരുന്നു ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു എന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നൂറ് കോടിയില്‍ അധികം പേരുടെ വരുമാനത്തെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ സാഹചര്യം ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 'മറ്റെല്ലായിടത്തേക്കാളും വേഗത്തില്‍ കടുത്ത ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നു', എന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു. റഷ്യ - യുക്രൈയ്ന്‍ യുദ്ധം, ഇസ്രയേലിന്റെ ഗാസ ആക്രമണം എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 39 വികസ്വര രാജ്യങ്ങള്‍ ഭരണപരമായ അസ്ഥിരതയും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും മൂലം വലയുകയാണ്. ഇത്തരം മേഖലകള്‍ വികസന മുന്നേറ്റത്തിനാവശ്യമായ ശക്തമായതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഭരണ സംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്ന വിധത്തില്‍ ഇടപെടല്‍ ആവശ്യമാണെന്നും ലോകബാങ്ക് വികസിത രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ലാബ്രഡോര്‍ നായയുടെ വലിപ്പം; എനിഗ്മകഴ്സർ ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍2020 മുതല്‍ ദേശീയ വരുമാനത്തിന്റെ തോത് പ്രതിവര്‍ഷം ശരാശരി 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളില്‍ ദേശീയ 2.9 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സംഘര്‍ഷങ്ങള്‍, അസ്ഥിരതകള്‍ എന്നിവ നേരിടുന്ന രാജ്യങ്ങളിലെ 421 ദശലക്ഷം ആളുകള്‍ക്ക് പ്രതിദിനം 3 ഡോളറില്‍ താഴെ മാത്രമാണ് വരുമാനം. 2030 ആകുമ്പോഴേക്കും ഈ കണക്ക് 435 ദശലക്ഷമായി ഉയരും. അതായത് ലോകത്ത് അതിദരിദ്രരുടെ എണ്ണം അറുപത് ശതമാനം ഉയരും. ലോകത്ത് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലും വലിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 2000 നും 2004 നും ഇടയില്‍ ഏകദേശം 50,000 ആയിരുന്നു ഈ കണക്കുകള്‍. 2014 ല്‍ കണക്ക് 150,000 ത്തിലേക്ക് ഉയര്‍ന്നു. കോവിഡ് മഹാമാരിക്ക് ശേഷം മരണങ്ങളുടെ എണ്ണം ശരാശരി 200,000 ആയി, 2022 ല്‍ മൂന്ന് ലക്ഷത്തിലധികമാണ് ഈ നിരക്ക്. Extreme poverty is rapidly increasing in 39 countries impacted by war and conflict, leaving over a billion people facing hunger, according to the World Bank.
പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം
ലാഹോര്‍: പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മധ്യ പാകിസ്താനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മുള്‍ട്ടാനില്‍ നിന്നും 149 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുറോ-മെഡിറ്റനേറിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3.54ഓടെയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ മരണമോ നാശനഷ്ടമോ ഉണ്ടായതിന്റെ റിപ്പോര്‍ട്ടുകളില്ല. തെറ്റായ വശത്തുകൂടെ വാഹനമോടിച്ച യുവാവിന് തടവ് ശിക്ഷ; വണ്ടി പിടിച്ചെടുക്കാനും കോടതി ഉത്തരവ് ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്കിടയിലുള്ള കൂട്ടിയിടിക്കുന്ന മേഖലയിലുള്ളതിനാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. രാജ്യത്തെ ബലൂചിസ്ഥാന്‍, ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രദേശങ്ങള്‍ അപകടസാധ്യതയുള്ളവയാണ്. മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ അറിയിക്കണം : ഖത്തർ ആഭ്യന്തര മന്ത്രാലയം Earthquake of magnitude 5.3 jolts central Pakistan
തെറ്റായ വശത്തുകൂടെ വാഹനമോടിച്ച യുവാവിന് തടവ് ശിക്ഷ; വണ്ടി പിടിച്ചെടുക്കാനും കോടതി ഉത്തരവ്
മനാമ: തെറ്റായ വശത്തുകൂടെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആളെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബഹ്‌റൈൻ കോടതി. ഒരു വർഷത്തേക്ക് താൽക്കാലികമായി പ്രതിയുടെ ലൈസൻസ് റദ്ദാക്കാനും വാഹനം പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. തെറ്റായ വശത്തുകൂടെ വാഹനമോടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി റിയാദ് പൊലീസ് (വിഡിയോ ) ഗതാഗതം തടസ്സപ്പെടുത്തുക , സ്വത്തിന് കേടുപാടുകൾ വരുത്തുക,പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. രണ്ട് വർഷത്തെ ശിക്ഷാ കാലാവധിക്കുശേഷമാണ് ഒരു വർഷത്തേക്ക് പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക. പ്രതിയുടെ പ്രവൃത്തി സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതായിരുന്നു എന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ നൽകിയത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും പൊതു സുരക്ഷയെ ബാധിക്കുന്നതുമായ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. A Bahraini court has sentenced a man to prison for causing an accident by driving on the wrong side of the road. The court also ordered the suspension of the defendant's license for one year and the seizure of his vehicle.
മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ അറിയിക്കണം : ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: ഇറാൻ നടത്തിയ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തിയാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമായി ബാധിക്കുമെന്നും അത് കൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വിദഗ്ധർക്ക് മാത്രമേ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളു. അത് കൊണ്ട് ജനങ്ങൾ മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് വലിയ അപകടം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ, തലയ്ക്ക് ചൂട് പിടിപ്പിക്കുന്ന വിമാന കമ്പനികൾ; യാത്ര ഒഴിവാക്കാൻ പ്രവാസികൾ സംശയിക്കപ്പെടുന്ന തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 40442999 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേർക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. Qatar's Interior and Defense Ministries have announced that any missile debris or unusual objects found in connection with the Iranian missile attack should be immediately reported to the authorities.
ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി റിയാദ് പൊലീസ് (വിഡിയോ )
റിയാദ് : പള്ളിയിൽ നിന്നും ഇറങ്ങിവരുന്നതിനിടെ ഇമാമിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയതോടെയാണ് റിയാദ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു എന്നും തുടരന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ ) പള്ളിയിൽ നിന്നും ഇമാം ഇറങ്ങി വരുമ്പോൾ ഒരു യുവാവ് കത്തിയുമായി മുന്നിലേക്ക് വന്ന് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുന്നതും ഇമാമിന്റെ കൂടെ ഉണ്ടായിരുന്ന ആൾയുവാവിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെടുത്തുന്നതുമാണ് വിഡിയോയിൽ ഉള്ളത്. നിമിഷ നേരം കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായി. في الرياض #تم_القبض على شخص لمحاولته الاعتداء على آخر أمام مسجد. pic.twitter.com/vR8jVRdvhO — #تم_القبض (@Arrested_911) June 25, 2025 വിഡിയോ റെക്കോർഡ് ചെയ്യുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചെയ്ത വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും റിയാദ് പൊലീസ് പറഞ്ഞു. ക്രിമിനൽ പ്രവൃത്തികൾ ചിത്രീകരിച്ചതിനു ശേഷം ആ ദൃശ്യങ്ങൾ അനധികൃതമായി പങ്കു വെക്കുന്നത് രാജ്യത്തിന്റെ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്നും അധികൃതർ അറിയിച്ചു. പ്രതി ഇമാമിനെ ആക്രമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. A viral video showing an attempted attack on a mosque imam as he exited the building has prompted immediate action by Saudi Ministry of Interior, which confirmed the arrest of the assailant in Riyadh.
പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം, 16 സൈനികര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് പാക് താലിബാന്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റിയാണ് ആക്രണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട സൈനികര്‍ക്ക് പുറമെ പതിമൂന്നിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ രണ്ട് വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ പൊലീസ് നായയെ ചവിട്ടി; പ്രതിയെ നാടു കടത്തി അമേരിക്ക ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനി താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്‍ താലിബാന്റെ ഹാഫിസ് ഗുല്‍ ബഹാദൂര്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഖൈബര്‍ പഷ്തൂണ്‍ഖ്വ മേഖലയില്‍ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിസിറ്റ് വിസ: ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ, ഈ അവസരം വിട്ടു കളയരുത് അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പിന്തുണയോടെ ആണ് ഇത്തരം സംഭവങ്ങളെന്ന് പാകിസ്ഥാന്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.ഈ വര്‍ഷം ഇതുവരെ ഖൈബര്‍ പഷ്തൂണ്‍ഖ്വ ബലൂചിസ്ഥാന്‍ മേഖലയില്‍ ഉണ്ടായ അക്രമങ്ങളില്‍ 290 പെരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും സൈനികരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. suicide attack claimed by the Pakistani Taliban killed 16 soldiers and wounded more than two dozen people, including civilians.
കോൺക്രീറ്റ് വില വർധന: എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടായേക്കും; ആശങ്കയിൽ പ്രവാസികൾ
ദുബൈ: യു എ ഇ യിലെ നിർമ്മാണ മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി പ്രവാസി കളാണ് പണി എടുക്കുന്നത്. കോൺക്രീറ്റിനു വില വർധിപ്പിക്കാൻ ഉൽപാദന കമ്പനികൾ തീരുമാനിച്ചതോടെ നിർമ്മാണമേഖലയിൽ വലിയ പ്രതിസന്ധിയാകും വരും ദിവസങ്ങളിൽ സംഭവിക്കുക. കോൺക്രീറ്റിന്റെ വില 12 ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ക്യൂബിക് മീറ്റർ കോൺക്രീറ്റ് വില 272 ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം 253 ദിർഹമായിരുന്നത് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 245 ആയി കുറഞ്ഞിരുന്നു. ഇതാണ് വളരെപ്പെട്ടെന്ന് 272 ദിർഹമായി വർധിച്ചത്. വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ, തലയ്ക്ക് ചൂട് പിടിപ്പിക്കുന്ന വിമാന കമ്പനികൾ; യാത്ര ഒഴിവാക്കാൻ പ്രവാസികൾ ചെറുകിട നിർമ്മാണ കമ്പനികളെയാണ് കോൺക്രീറ്റ് വില വർധനവ് കാര്യമായി ബാധിക്കുകെ എന്നാണ് റിപോർട്ടുകൾ. കരാർ ഒപ്പിട്ട ശേഷം നിർമ്മാണം ആരംഭിച്ച പല കമ്പനികൾക്ക് കോൺക്രീറ്റിന്റെ നിരക്ക് വർധന വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കും. ഇതോടെ മറ്റു ചെലവ് ചുരുക്കൽ നയങ്ങളിലേക്ക് കമ്പനികൾ മാറും. നിർമ്മാണ മേഖലയിലെ ചെലവ് വർധന മറ്റുള്ള ആവശ്യസാധനകളുടെ വിലക്കയറ്റത്തിനും കാരണമാകും. ഇതൊക്കെ തന്നെ സാധാരണ പ്രവാസിയുടെ കീശ കാലിയാകുന്ന അവസ്ഥയിലെത്തിക്കും. അതെ സമയം അസംസ്കൃത വസ്തുക്കൾക്കുണ്ടായ വിലവർധനയും ദൈനംദിന പ്രവർത്തന ചെലവുകൾ കൂടിയതുമാണ് വില വർധനയ്ക്ക് കാരണമായി കമ്പനികൾ ചൂണ്ടികാണിക്കുന്നത്. കോൺക്രീറ്റ് ഉൽപാദന കമ്പനികൾ ഇടപാടുകാർക്ക് വിലവർധന സംബന്ധിച്ച് നോട്ടിസ് നൽകി തുടങ്ങിയിട്ടുണ്ട്. Many expatriates are working in the construction sector and related institutions in the UAE. The construction sector is set to face a major crisis in the coming days as production companies have decided to increase the price of concrete. The price of concrete has been increased by 12 percent.
സുരക്ഷാ പരിശോധനയ്ക്കിടെ പൊലീസ് നായയെ ചവിട്ടി; പ്രതിയെ നാടു കടത്തി അമേരിക്ക
വാഷിങ്‌ടൻ: വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചയാളെ അമേരിക്കയിൽ നിന്ന് നാടുകടത്തി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹമീദ് റമദാൻ ബയൂമി അലി മേരി (70) എന്നയാളെ ആണ് നാടുകടത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഫ്രെഡി എന്ന നായ പ്രതിയുടെ ബാഗിൽ മണത്തു നോക്കുകയും അതിൽ സംശയാസ്പതമായ വസ്തുക്കൾ ഉണ്ടെന്ന് ഉള്ള സൂചന പൊലീസിന് നൽകുകയും ചെയ്തു. ഇതേ തുടർന്ന് ആണ് പ്രതി പൊലീസ് നായയെ ചവിട്ടിയത്. സംഭവത്തിൽ നായക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ബാഗ് പരിശോധിച്ച് നോക്കി. അതിൽ നിരോധിത വസ്തുക്കൾ കണ്ടതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു കോടതി യിൽ ഹാജരാക്കുക ആയിരുന്നു. വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ, തലയ്ക്ക് ചൂട് പിടിപ്പിക്കുന്ന വിമാന കമ്പനികൾ; യാത്ര ഒഴിവാക്കാൻ പ്രവാസികൾ ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാരനെ അക്രമിക്കുന്നതിന് തുല്യമാണ് നായയെ ആക്രമിച്ചത് എന്ന് കണ്ടെത്തിയ കോടതി പ്രതിയുടെ പ്രായം പരിഗണിച്ച് കടുത്ത ശിക്ഷ ഒഴിവാക്കി നാടുകടത്താൻ വിധിക്കുക ആയിരുന്നു. നിയമ നിർവ്വഹണത്തിൽ പൊലീസ് നായ്ക്കളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 'മരണശേഷം എന്ത് സംഭവിക്കുമെന്നറിയാൻ ഞാൻ ആകാംക്ഷയിലാണ്, എല്ലാവർക്കും നന്ദി ', ടാനർ മാർട്ടിൻ ഒടുവിൽ യാത്രയായി പ്രതിയുടെ ബാഗിൽ നിന്ന് വിവിധ തരത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് എന്ന പൊലീസ് അറിയിച്ചു. ഒരു തരത്തിലുമുള്ള കാർഷിക ഉത്പന്നങ്ങളും അമേരിക്കയിൽ കൊണ്ട് വരാൻ അനുമതിയില്ലെന്നും അത്തരത്തിൽ എന്തെങ്കിലും വസ്തുക്കൾ കൊണ്ട് വന്നാൽ അത് പിടിച്ചെടുത്തു നശിപ്പിക്കുമെന്നും പൊലീസ് ഓർമപ്പെടുത്തി. A man has been deported after kicking a U.S. Customs and Border Protection dog so hard that it was sent flying and suffered severe bruising. Hamed Ramadan Bayoumy Aly Marie, 70, was arrested and ordered to leave the United States after attacking Freddie, a CBP agriculture detector beagle.
10 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ; ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി കുവൈത്ത് പൊലീസ്
കുവൈത്ത് സിറ്റി: രഹസ്യവിവരത്തെത്തുടർന്ന് കുവൈത്ത് ലഹരിവിരുദ്ധ സേന നടത്തിയ പരിശോധനയിൽ വൻതോതിൽ ക്യാപ്റ്റഗൺ ഗുളികകൾ (captagon pills) കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്‌തു. 10 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ ആണ് പിടിച്ചെടുത്തത്. ഇയാൾ മയക്കു മരുന്ന് വ്യാപകമായി വിൽക്കുന്നു എന്നും ക്യാപ്റ്റഗൺ ഗുളികകളുടെ ശേഖരം ഇയാളുടെ വീട്ടിൽ ഉണ്ടെന്നുമായിരുന്നു രഹസ്യ വിവരം. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുക ആയിരുന്നു. എന്നാൽ പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചു. പിന്നീട് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുക ആയിരുന്നു. എന്നാൽ ആക്രമണത്തിൽ പ്രതിക്ക് യാതൊരു തരത്തിലുമുള്ള പരിക്കേറ്റിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി. വിമാനയാത്രക്കിടെ കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു വീട്ടിൽ നടത്തിയ കൂടുതൽ പരിശോധനയിൽ ഇയാളുടേത് വ്യാജ പൗരത്വമാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാൾ നിയമവിരുദ്ധമായി ആണ് കുവൈത്ത് പൗരത്വം നേടിയത് എന്നതിനുള്ള തെളിവുകളും വീട്ടിൽ നിന്നും ലഭിച്ചു. ഇതോടെ വ്യാജരേഖ ചമച്ച കേസ് അന്വേഷണത്തിനും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനുമായി സംയുക്ത ടാസ്ക് ഫോഴ്സ് രൂപികരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷക്കും ദേശീയ സുരക്ഷക്കും ഭീഷണിയാകുന്ന ഏതൊരാൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. A large quantity of Captagon pills was found during a search conducted by the Kuwaiti Anti-Drug Force. A person was arrested in connection with the incident. 1 million Captagon pills were seized. The secret information was that he was selling the drug widely and that there was a stockpile of Captagon pills in his house.
വിമാനയാത്രക്കിടെ കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു
റിയാദ്: ജിദ്ദ യിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിനുള്ളിൽ വെച്ച് കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാന ത്തിലാണ് സംഭവം നടന്നത്. കാബിൻ മാനേജർ മുഹ്സിൻ അൽസഹ്‌റാനി ആണ് മരിച്ചത്. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് കാബിൻ മാനേജരുടെ മരണത്തിനു കാരണമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ തന്നെ സഹപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി കെയ്‌റോ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം തിരിച്ചെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ ) കാബിൻ മാനേജരുടെ മരണത്തിൽ സൗദി എയർലൈൻസ് അനുശോചിച്ചു. അൽ സഹ്‌റാനി ജോലിയോടുള്ള ആത്മാർത്ഥതയിലും അച്ചടക്കത്തിനും ഒരു മാതൃകയാണെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഈ അസാധാരണ സാഹചര്യത്തിലും പരമാവധി ഉത്തരവാദിത്തത്തോടെ വിമാനയാത്ര പൂർത്തിയാക്കാൻ ശ്രമിച്ച ജീവനക്കാരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുവെന്നും സൗദി എയർലൈൻസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. A routine international flight turned tragic on Thursday, June 26, when Mohsen bin Saeed Alzahrani, a cabin manager with Saudi Arabia’s national airline Saudia, died mid-flight following a sudden medical emergency. The incident occurred aboard Flight SV119, which had departed from Jeddah and was en route to London.
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി
വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു. 'മരണശേഷം എന്ത് സംഭവിക്കുമെന്നറിയാൻ ഞാൻ ആകാംക്ഷയിലാണ്, എല്ലാവർക്കും നന്ദി ', ടാനർ മാർട്ടിൻ ഒടുവിൽ യാത്രയായി പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ലെന്നാണ് ട്രംപ് ഉത്തരവിട്ടത്. ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ ) ഈ ഉത്തരവ് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയില്‍ പോയി. മേരിലന്‍ഡ്, മസാച്യുസെറ്റ്സ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരെയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി. ടെക് കമ്പനികളില്‍ നിന്ന് 3 ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഈടാക്കാനുള്ള കാനഡയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നികുതി, യുഎസ് ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. The Supreme Court has ruled that federal judges do not have the authority to interfere with President Donald Trump's decision to impose conditions on birthright citizenship in the US.
യൂറ്റാ: ' മരണം ഭയാനകമാണ്, പക്ഷേ അതൊരു പുതിയ സാഹസികതയായി ഞാൻ കരുതുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.നിങ്ങൾ ഇത് കാണുമ്പോഴേക്കും, ഞാൻ മരിച്ചിട്ടുണ്ടാകും' യുഎസിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ടാനർ തന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിൽ പറഞ്ഞ പറഞ്ഞ വാക്കുകളാണിത്. ക്യാൻസർ ബാധിതനായ ടാനർ മാർട്ടിൻ രോഗത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്. മരണം ഉറപ്പായതോടെ, തനിക്ക് പ്രിയപ്പെട്ടവർക്കായി ടാനർ റെക്കോർഡ് ചെയ്തുവെച്ച അവസാന വിഡിയോ അദ്ദേഹത്തിന്റെ ഭാര്യ ഷേ റൈറ്റാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ ) tanner martin in bed വളരെ സന്തോഷത്തോടെ ചിരിച്ച മുഖത്തോടെയാണ് ടാനർ മാർട്ടിൻ വീഡിയോ ആരംഭിക്കുന്നത്. 'എന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ വളരെ രസകരവും ആസ്വാദ്യവുമാക്കാൻ സഹായിച്ചതിനും എനിക്ക് പിന്തുണ നൽകിയതിനും നിങ്ങൾക്ക് നന്ദി' എന്ന പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നതായി വിഡിയോയിൽ കാണാം. എന്നാൽ കരച്ചിൽ ഒരു ചിരിയിലൊതുക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. തന്റെ മരണപ്പെട്ട ബന്ധുക്കളുടെ പേരുകൾ ഓരോന്ന് എടുത്തു പറഞ്ഞ ടാനർ മാർട്ടിൻ അവർക്കൊപ്പം ഇനി മറ്റൊരു ജീവിതം ജീവിക്കാൻ ആകുമെന്നുള്ള പ്രതീക്ഷയും പങ്കു വയ്ക്കുന്നുണ്ട്. തന്റെ മരണശേഷം ഭാര്യക്ക് സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടേണ്ടി വരും അത് കൊണ്ട് അവരെ സഹായിക്കണമെന്നും അയാൾ വിഡിയോയിൽ പറയുന്നുണ്ട്. View this post on Instagram A post shared by Shay Martin (@tannerandshay) ഒരു കോൾ സെന്റർ ജീവനക്കാരനായിരിക്കെയാണ് ടാനറിന് അഞ്ച് വർഷം മുൻപ് കോളൻ കാൻസർ സ്ഥിരീകരിക്കുന്നത്. രോഗനിർണ്ണയം മുതൽ ചികിത്സാഘട്ടങ്ങൾ വരെ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും ആശ്വാസം പകരാനും ലക്ഷകണക്കിന് ആളുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ടാനറിനെ പിന്തുടരുന്നത്. 2018 ൽ ടാനർ തന്റെ ബാല്യകാല സുഹൃത്തായ ഷേ റൈറ്റിനെ വിവാഹം കഴിച്ചു. ക്യാൻസർ ചികിത്സ തുടരുന്നതിനിടെ ഐവിഎഫ് ചികിത്സയിലൂടെ ടാനർ അച്ഛനായി. ഇക്കഴിഞ്ഞ മേയ് 25-നാണ് ടാനറിനും ഷേയ്ക്കും ആമിലൂ എന്ന പെൺകുഞ്ഞ് ജനിച്ചത്. മകളുടെ വിശേഷങ്ങളും ടാനർ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. മരിക്കുമ്പോൾ ടാനറിന്റെ പ്രായം 30 വയസ് മാത്രമായിരുന്നു. ടാനറിന്റെ വിഡിയോയുടെ കമന്റ് ബോക്സിൽ നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. Tanner Martin, a well-known Utah-based content creator, known for sharing his journey with stage four colon cancer, died at age 30. He addressed his Instagram followers in a pre-recorded emotional video posted on June 25 to the joint account he shared with his wife, Shay Wright.
ദുബൈ : അപ്രതീക്ഷിതമായി ഒരു അതിഥി കഴിഞ്ഞ ദിവസം മാൾ ഓഫ് ദുബൈയിൽ എത്തി. നേരെ അയാൾ ഒരു റെസ്റ്റോറന്റിൽ പോയി. കൂടെ ഉണ്ടായിരുന്നവർക്കൊപ്പം ഭക്ഷണം കഴിച്ചു. ബിൽ അടക്കാൻ തുടങ്ങിയപ്പോൾ ആ അതിഥി പറഞ്ഞു എന്റെ ബിൽ മാത്രമല്ല, ഇവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാവരുടെയും ബിൽ തുക ഞാൻ അടയ്ക്കാം. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ പേരുടെയും ബിൽ തുക അടച്ച ശേഷം ചിരിച്ചു കൊണ്ട് ആ അതിഥി മാളിൽ നിന്ന് പോയി. പിന്നീട് ബിൽ അടയ്ക്കാനായി മറ്റുള്ളവർ കൗണ്ടറിൽ എത്തിയപ്പോഴാണ് അവർ അറിഞ്ഞത് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആ ബില്ലുകൾ അടച്ചെന്ന്. വിസിറ്റ് വിസ: ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ, ഈ അവസരം വിട്ടു കളയരുത് When Abu Dhabi Crown Prince and Dubai Crown Prince casually take a walk in Dubai Mall. No guards No closures No protocols This is Dubai, UAE pic.twitter.com/kyMIS7g2jO — حسن سجواني Hassan Sajwani (@HSajwanization) June 25, 2025 ആ സമയം റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന യുവതി പുറത്തുവിട്ട വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ദുബൈ മാളിലെ 'ലാ മെയ്സൻ അനി' എന്ന റെസ്റ്റോറന്റിൽ ആണ് ഷെയ്ഖ് ഹംദാൻ ഉച്ചഭക്ഷണത്തിന് എത്തിയത്. ആ സമയത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ പേരുടെയും ബിൽത്തുക ഷെയ്ഖ് ഹംദാൻ അടച്ചതായാണ് യുവതി വിഡിയോയിൽ പറഞ്ഞു. ഏകദേശം 25,000ത്തിനും 3,0000 ദിർഹത്തിനും ഇടയിലാണ് ബിൽത്തുക. വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ, തലയ്ക്ക് ചൂട് പിടിപ്പിക്കുന്ന വിമാന കമ്പനികൾ; യാത്ര ഒഴിവാക്കാൻ പ്രവാസികൾ Just your usual mall stroll… with the Dubai Ruler and Abu Dhabi Crown Prince : @HSajwanization / X #AbuDhabi #Dubai #UAERoyals #AbuDhabiCrownPrince #DubaiRuler #UAEMoments #GulfMoments #GCC #UnitedArabEmirates #UAE #DubaiMall pic.twitter.com/DoRhkNM3WJ — Gulf Moments (@Gulf_Moments) June 26, 2025 ഷെയ്ഖ് ഹംദാന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്ഥിരമായി നടക്കുന്ന ഒരു സംഭവമാണെന്നും എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിഡിയോയുടെ കമന്റ് ബോക്സിൽ ഒരാൾ അഭിപ്രായപ്പെട്ടു. ഷെയ്ഖ് ഹംദിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാമെന്നാണ് ചിലർ എഴുതിയത്. എല്ലാവരുടെയും ബിൽത്തുക അടച്ചു, അതാണ് ഞങ്ങളുടെ കിരീടാവകാശി'' എന്ന് മറ്റൊരാളും പറഞ്ഞു. 'ഫസ'എന്ന ഓമനപ്പേരിലാണ് ഷെയ്ഖ് ഹംദാൻ അറിയപ്പെടുന്നത്. View this post on Instagram A post shared by Lovin Dubai | لوڤن دبي (@lovindubai) A viral video on the internet purported that Dubai Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai or Fazza as he is lovingly called unobtrusively settled the bill for all the customers at a restaurant when he went out recently.
ഇന്ത്യ - യുഎസ് സഹകരണം പുതിയ ഉയരത്തിലേക്ക്, വലിയ കരാര്‍ ഒരുങ്ങുന്നെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും യുഎസും തമ്മില്‍ വിപുലമായ വ്യാപാര കരാര്‍ ഒരുങ്ങുന്നെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുമായി യുഎസ് വ്യാപാര കരാര്‍ ഒപ്പുവച്ചെന്ന് പ്രഖ്യാപനത്തിനൊപ്പമാണ് ഇന്ത്യയുമായുള്ള സഹകരണം സംബന്ധിച്ച സൂചനകള്‍ ട്രംപ് നല്‍കുന്നത്. പുതുചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്‌സിയം പേടകം ബഹിരാകാശനിലയത്തിലെത്തി, വിഡിയോ ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം സംബന്ധിച്ച് ലോക രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. 'ചൈനയുമായി വ്യാപാര കരാര്‍ ഒപ്പുവച്ചു. എല്ലാവരുമായും ഞങ്ങള്‍ കരാറുകള്‍ ഉണ്ടാക്കാന്‍ പോകുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് ചില മികച്ച കരാറുകള്‍ ഉണ്ട്. അതില്‍ ഒന്ന് വരാനിരിക്കുന്നു, ഒരുപക്ഷേ അത് ഇന്ത്യയുമായിട്ടായിരിക്കും. യുഎസ് ഇന്ത്യയുമായി വിപുലമായ സഹകരണത്തിന് ഒരുങ്ങുകയാണ്. ചൈനയുമായുള്ള വ്യാപാര കരാര്‍ സാധ്യമായിരിക്കുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഇപ്പോള്‍ വളരെ മെച്ചപ്പെട്ടു,' യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. 'ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം വേണ്ട', സോഷ്യലിസവും ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ചൈനയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാല്‍ വ്യാപാര കരാറുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണം. വ്യാപാര സഹകരണവുമായി എല്ലാ രാജ്യങ്ങളുമായും സമ്പൂര്‍ണ സഹകരണത്തിനില്ലെന്ന നിലപാടാണ് ട്രംപിന്റേതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം. പകരച്ചുങ്കം സംബന്ധിച്ച നീക്കത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ വാണിജ്യ വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി ഈ ആഴ്ച വീണ്ടും യുഎസില്‍ എത്തുന്നുണ്ടെന്നതും പ്രതികരണത്തിന് പ്രാധാന്യം നല്‍കുന്നു. പകരച്ചുങ്കം സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ ജൂലൈ 9 ന് മുന്‍പ് ഇടക്കാല വ്യാപാര കരാര്‍ ഒപ്പുവയ്‌ച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയ്ക്ക് മേല്‍ ഏപ്രില്‍ 2 ന് യുഎസ് ചുമത്തിയിട്ടുള്ള ഉയര്‍ന്ന പകരച്ചുങ്കം ജൂലൈ 9 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. 191 ബില്യണ്‍ യുഎസ് ഡോളറാണ് നിലവില്‍ ഇന്ത്യ - യുഎസ് ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം. ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്. Donald Trump announced that the United States planning for big trade agreement with India.
ദുബൈ: യുഎഇയിൽ മധ്യവേനൽ അവധി ആരംഭിച്ചതോടെ നാട്ടില്‍ കുറച്ചു മഴയും പ്രകൃതിഭംഗിയുമൊക്കെ ആസ്വദിക്കാമെന്ന് കരുതിയ മലയാളികൾക്ക് വലിയ തിരിച്ചടി നൽകിയിരിക്കുകയാണ് വിമാന കമ്പനികൾ. വിമാന നിരക്ക് കുത്തനെ ഉയർത്തിയാണ് കമ്പനികൾ പണി തന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഇറാൻ – ഇസ്രയേൽ യുദ്ധമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വ്യോമപാതകൾ പല രാജ്യങ്ങളും അടച്ചതോടെ സർവീസുകൾ പലതും മുടങ്ങിയിരുന്നു. ഇതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം ഇതേ റൂട്ടിൽ യാത്ര ചെയ്യാമെന്ന് കമ്പനികൾ ഓഫർ നൽകിയതോടെ കൂടുതൽ ആളുകൾ അവരുടെ യാത്രയും നീട്ടി വെച്ചു. ഇതൊക്കെയാണ് വിമാനനിരക്കുകൾ കുത്തനെ കൂടാൻ കാരണം. ഡ്രോണ്‍ പാർസൽ: മരുന്നോ ഭക്ഷണമോ എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ മതി, ഇനി പറന്നു വരും (വീഡിയോ ) പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് നാട്ടിലേക്കുള്ള വിമാനങ്ങളിൽ ബാക്കി ഉള്ളത്. ആ ടിക്കറ്റുകൾക്ക് സാധാരണ നിരക്കിനേക്കാൾ 4 മുതൽ 13 ഇരട്ടി വരെ തുക നൽകണം. യുഎഇ-കേരള സെക്ടറിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ സർവീസുകൾ കുറവാണെന്നുള്ളതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. കേരളത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുക ആണെങ്കിൽ പരമാവധി 4 മണിക്കൂർ മാത്രമാണ് യാത്ര സമയം. എന്നാൽ കണക്ഷൻ വിമാനങ്ങളുടെ യാത്ര സമയം 16 മണിക്കൂർ വരെയാണ്. ഇത്രയും നീണ്ട സമയം യാത്ര ചെയ്യേണ്ടി വരുന്നതിനാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത് എന്ന് കൂടി ഓർക്കണം. 'നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു, ഒരു കുഞ്ഞിനെ പോലെ'; ബഹിരാകാശത്തുനിന്നും നമസ്‌കാരം പറഞ്ഞ് ശുഭാംശു ശുക്ല ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് യാത്ര ചെയ്യുക ആണെകിൽ നേരിട്ടുള്ള വിമാന സർവീസുകൾ തീരെ കുറവാണ്. പകരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 43000 രൂപയാണ്. കൊച്ചിയിലേക്കും കോഴിക്കോടേക്കും 62000 രൂപയാണ് വിമാന ടിക്കറ്റുകളുടെ നിരക്ക്. ഈ നിരക്കിൽ യാത്ര ചെയുക ആണെകിൽ യാത്ര സമയം 8 മുതൽ 23 മണിക്കൂർ വരെയാകും. അതായത് ഒരു നാലംഗ കുടുംബം ഇന്ന് ദുബൈയിൽ നിന്നും യാത്ര തിരിച്ചു തിരുവനന്തപുരത്ത് എത്തി ഓഗസ്റ്റ് 31ന് തിരിച്ചു പോകുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ 3,66,420 രൂപ നൽകേണ്ടി വരും. സമാനമായ നിരക്കുകൾ ആണ് കൊച്ചിയിലെയും കോഴിക്കോട് നിന്നുള്ള സർവീസുകൾക്കും നൽകേണ്ടി വരുക. ഇത്രയും കൂടിയ നിരക്കുകൾ നൽകി ടിക്കറ്റ് എടുക്കണോ അതോ കുട്ടികളെ ഏതെങ്കിലും സമ്മർ ക്യാമ്പുകളിൽ വിട്ട് ഗൾഫിൽ തന്നെ തുടരണോ എന്ന ആലോചനയിലാണ് പലരും. Huge increase in flight fares from the Gulf to Kerala. With this, many people are giving up their decision to travel home during the summer holidays. If you want to travel from Dubai to Thiruvananthapuram today, there are very few direct flight services. Instead, the lowest ticket fare is Rs. 43,000. Now, the fare of flight tickets to Kochi and Kozhikode is Rs. 62,000. If you travel at this rate, the travel time will be from 8 to 23 hours.