ഫിലിപ്പീൻസിൽ അമേരിക്കയ്ക്ക് 4 സൈനികത്താവളംകൂടി
മനില ചൈനയ്ക്കെതിരായ നീക്കം ശക്തമാക്കാൻ ഫിലിപ്പീൻസിൽ നാല് സൈനികത്താവളംകൂടിയൊരുക്കി അമേരിക്ക. ഇതോടെ വടക്ക് ദക്ഷിണ കൊറിയയും ജപ്പാനുംമുതൽ തെക്ക് ഓസ്ട്രേലിയവരെയുള്ള പ്രദേശത്ത് അമേരിക്കയുടെ സൈനികസാന്നിധ്യം സുശക്തമായി. തയ്വാനും ദക്ഷിണ ചൈന കടലുമായി അതിർത്തി പങ്കിടുന്ന ഫിലിപ്പീൻസിൽ പുതിയ സൈനികത്താവളങ്ങൾകൂടി യാഥാർഥ്യമാകുന്നതോടെ ചൈനയുടെ നീക്കങ്ങൾ അമേരിക്കയ്ക്ക് കൃത്യമായി നിരീക്ഷിക്കാനാകും. 30 വർഷംമുമ്പ് അമേരിക്കന്‍ കോളനിയായിരുന്ന ഫിലിപ്പീൻസിലെ അഞ്ചിടത്ത് നിലവില്‍ യുഎസ് സൈനികതാവളമുണ്ട്. പുതിയ അഞ്ച് താവളം എവിടെയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. മൂന്നെണ്ണം തയ്വാനോട് ചേർന്നുള്ള ലുസോണിലാകാനാണ് സാധ്യത.
ചാര ബലൂൺ ആരോപണം അന്വേഷിക്കുമെന്ന് ചൈന
ബീജിങ് അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ചൈന. പരമാധികാര രാജ്യത്തിന്റെ മേഖലയില്‍ കടന്നുകയറാനോ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ ആഗ്രഹിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് ചൈനയെന്നും അമേരിക്കൻ ഉദ്യോഗസ്ഥരും മുൻവിധികളില്ലാതെ വിഷയത്തെ സമീപിക്കണമെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ദിവസങ്ങളായി വടക്കുകിഴക്കൻ മേഖലയ്ക്ക് മുകളിലൂടെ നീങ്ങിയ ബലൂൺ നിരീക്ഷിച്ചുവരികയാണെന്നും ജന സുരക്ഷ കരുതിയാണ് വെടിവച്ചിടാത്തതെന്നും പെന്റഗണ്‍ വക്താവ് ജനറല്‍ പാട്രിക് റൈഡർ പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കുന്നുണ്ട്.
10 അടിയിലധികം വലുപ്പം, ഭീമൻ ആമ്പൽ ഇലകൾ വിരിയുന്ന വീഡിയോ
ലോകത്തിലെ ഏറ്റവും വലിയ ഇലകളുള്ള ആമ്പൽ ചെടി, വിക്ടോറിയ ബൊളിവിയാനയുടെ ഇലകൾവിടരുന്നതിന്റെ ടൈം ലാപ്സ് വിഡിയോ കാണാം. ആമ്പൽ ചെടിയിൽ എന്ത് കൗതുകമെന്ന് ചിന്തിക്കുന്നവർ ഈ വീഡിയോ ഒന്നു കാണണേ. പത്തടിയിലേറെ വലുപ്പമുള്ള ഇലകൾ എന്നവെച്ചാൽ ഒരു അമേരിക്കൻ ചീങ്കണ്ണിയുടെ അത്രയും വലിപ്പം വരും. ലോകത്തിലെ ഏറ്റവും വലിയ ഇലകളുള്ള ആമ്പൽ ചെടി, വിക്ടോറിയ ബൊളിവിയാനയുടെ ഇലകൾവിടരുന്നതിന്റെ ടൈം ലാപ്സ് വിഡിയോ കാണാം.ഏതാനും മാസങ്ങൾക്ക് മുൻപാണ് ശാസ്ത്ര ലോകം ഇവയെ കണ്ടെത്തുന്നത്. ഏറ്റവും വലുപ്പമുള്ള ആമ്പൽ ഇനം, ആമ്പൽ ഇലകളിലെ ഏറ്റവും വലുത്, വിഭജിക്കപ്പെടാത്ത രൂപത്തിലുള്ള ഏറ്റവും വലിയ ഇല എന്നിങ്ങനെ മൂന്ന് ലോക റെക്കോഡ് ആണ് വിക്ടോറിയ ബൊളിവിയാന എന്ന ഈ ആമ്പൽ ചെടിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.ഇവയുടെ ഇലകളുടെ അഗ്രഭാഗം മുകളിലേക്ക് മടങ്ങി നിൽക്കുന്ന രൂപത്തിലാണ്. ഈ മടക്കുകൾ നിവർത്തിയാൽ ഒരു ഇലയുടെ ശരാശരി വലിപ്പം 81.3 ചതുരശ്ര അടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ബൊളീവിയയാണ് വിക്ടോറിയ ബൊളിവിയാനയുടെ സ്വദേശമെങ്കിലും ലണ്ടനിലെ ക്യൂ ഗാർഡനിൽ വച്ചാണ് ശാസ്ത്ര ലോകത്തേക്ക് വിക്ടോറിയ ബോളിവിയാനയുടെ പേര് എഴുതിച്ചേർക്കപ്പെട്ടത്.ഈ വാര്‍ത്ത കൂടി വായിക്കൂഅമ്മ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു, എട്ട് മാസം പ്രായമുള്ള ജീവൻ അവന്റെ ഉദരത്തിൽ ചലിക്കുന്നു; ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പാകിസ്ഥാനിലെ പെഷവാറിലെ പള്ളിക്കുള്ളില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരന് എത്തിയത് പൊലീസ് യൂണിഫോമും ഹെല്‍മറ്റും ധരിച്ചെന്ന് പൊലീസ് പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറിലെ പള്ളിക്കുള്ളില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരന് എത്തിയത് പൊലീസ് യൂണിഫോമും ഹെല്‍മറ്റും ധരിച്ചെന്ന് പൊലീസ്. ഭീകരന് അകത്തുകടന്നത് ശ്രദ്ധയില്‍ പെടാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ പൊലീസ് മേധാവി മോസം ഝാ അന്‍സാരി പറഞ്ഞു. പൊലീസ് യൂണിഫോമില്‍ എത്തിയതിനാലാണ് ഭീകരവാദിയെ പരിശോധിക്കാന്‍ കഴിയാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രണത്തില്‍ നൂറുപേര് കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ 27പേര് പൊലീസുകാരാണ്.ഭീകരവാദിയുടെ തല സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയെന്നതും അദ്ദേഹം സ്ഥിരീകരിച്ചു. ഇത് വെച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആക്രമണം നടത്തിയത് ആരാണെന്ന ചെറിയ സൂചന ലഭിച്ചിട്ടുണ്ട്. മാസ്കും ഹെല്‍മറ്റും ധരിച്ചാണ് ഭീകരന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.'മോട്ടോര്‍ സൈക്കിളില്‍ പ്രധാന ഗേറ്റ് കടന്ന ഭീകരന്, ഒരു കോണ്‍സ്റ്റബിളിനോട് പള്ളി എവിടെയാണെന്ന് ചോദിച്ചു. ഇതിനര്‍ത്ഥം ഭീകരന് പ്രദേശത്തെ പറ്റി ബോധ്യമുണ്ടായിരുന്നില്ല എന്നാണ്. സ്ഫോടനം നടത്താനായി നിര്‍ദേശം നല്കി വിട്ടതാണ്.'- പൊലീസ് മേധാവി പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂഒരുകാലത്ത് പൂക്കളുടെ നഗരം; ഇന്ന് ഭീകരവാദത്തിന്റെ വിളനിലം, പെഷവാറില്‍ സംഭവിച്ചതെന്ത്?സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഗുളിക വലിപ്പത്തിലുള്ള സീഷ്യം 137 കാപ്സൂൾ ആണ് ബുധനാഴ്ച ന്യൂമാൻ എന്ന പ്രദേശത്തിന് തെക്കായി റോഡരികിൽ നിന്നാണ് കിട്ടിയത്. പെർത്ത്:ഓസ്ട്രേലിയയിൽ ട്രക്കിൽ കൊണ്ടുപോകുന്നതിനിടെ കാണാതെപോയ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി. ഗുളിക വലിപ്പത്തിലുള്ള സീഷ്യം 137 കാപ്സൂൾ ആണ് ബുധനാഴ്ച ന്യൂമാൻ എന്ന പ്രദേശത്തിന് തെക്കായി റോഡരികിൽ നിന്നാണ് കിട്ടിയത്. വെള്ളിനിറത്തിൽ സിലിണ്ടർ രൂപത്തിലുള്ള കാപ്സൂൾ കഴിഞ്ഞ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മനുഷ്യന്റെ നഖത്തിനേക്കാൾ ചെറുതാണ് ഈ സിലിണ്ടർ.ജനുവരി 12ന് ഓസ്ട്രേലിയയിലെ പിൽബാറയിൽ നിന്നും പെർത്തിലേക്ക് ട്രക്കിൽ കൊണ്ടു പോകുന്നതിനിടെയാണ് ഉപകരണം നഷ്ടമായത്.എന്നാൽ ജനുവരി പകുതിയോടെയാണ് ഉപകരണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടത്. അണുപ്രസരണം കണ്ടെത്താൻ ശേഷിയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് 1400 കിലോമീറ്റർ തെരച്ചിൽ നടത്തി. സ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവ തിരച്ചിലിൽ പങ്കെടുത്തിരുന്നു. കാപ്സൂൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇന്ന് പെർത്തിലേക്ക് കൊണ്ടു പോകും.ഈ വാര്‍ത്ത കൂടി വായിക്കൂആണവ ഉപകരണം നഷ്ടപ്പെട്ടു,ക്യാപ്സൂൾ വലിപ്പം,ഓസ്ട്രേലിയയില്വൻ തെരച്ചിൽസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. ടെഹ്റാന്: പൊതുസ്ഥലത്ത് നൃത്തം ചെയ്ത കമിതാക്കൾക്ക് ഇറാനിൽ പത്തര വർഷം തടവുശിക്ഷ. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലും വിലക്കേർപ്പെടുത്തി. 21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന് അമീര്‍ മുഹമ്മദ് അഹ്മദിനേയുമാണ് ഇറാനിലെ സ്വാതന്ത്ര്യഗോപുരത്തിന് സമീപം നൃത്തം ചെയ്തതിന് ഇറാൻ കോടതി ശിക്ഷിച്ചത്.വ്യഭിചാരം, ദേശസുരക്ഷയ്ക്കെതിരായ ഗൂഢാലോചന, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. കൂടാതെ വീഡിയോയിൽ പെൺകുട്ടി ശിരോവസ്ത്രം ധരിച്ചിട്ടില്ലെന്നും പരാമർശം. സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. വീഡിയോ വൈറലായതോടെയാണ് ഇവരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്ക്കുംഇന്സ്റ്റഗ്രാമില് 20 ലക്ഷം ഫോളോവേഴ്സുണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂഒരുകാലത്ത് പൂക്കളുടെ നഗരം; ഇന്ന് ഭീകരവാദത്തിന്റെ വിളനിലം, പെഷവാറില്‍ സംഭവിച്ചതെന്ത്?സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ലണ്ടൻ >ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്കിനെ നേരിട്ട് ബ്രിട്ടന്. സ്കൂള്‍ ടീച്ചര്മാര്, ട്രെയിന്‍ ലോക്കോ പൈലറ്റുമാര്‍ തുടങ്ങി അഞ്ചുലക്ഷത്തോളം വരുന്ന പൊതുമേഖലാ ജീവനക്കാരാണ് ബുധനാഴ്ച പണിമുടക്കിന്റെ ഭാഗമായത്. സര്‍ക്കാര്‍ ജീവനക്കാര്‍, യൂണിവേഴ്സിറ്റി ലക്ചര്മാര്, ബസ് ഡ്രൈവര്‍മാര്‍, സുരക്ഷാ ഗാര്‍ഡുകള്‍ തുടങ്ങി എല്ലാവരും പണിമുടക്കിന്റെ ഭാഗമാണ്. നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയനില്‍ പെടുന്ന രണ്ടു ലക്ഷം ടീച്ചര്‍മാരാണ് പണിമുടക്കിനോട് സഹകരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 23,000 സ്കൂളുകളിലെ അധ്യാപകരാണ് പണിമുടക്കുന്നത്. 85 ശതമാനം സ്കൂളുകളും അടഞ്ഞുകിടക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ പണിമുടക്കിനെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനത്തെയും പണിമുടക്ക് കാര്യമായി ബാധിച്ചു. ഇംഗ്ലണ്ടിലെ മിക്കവാറും ട്രെയിനുകളും ഓടിയില്ല. ഇന്ത്യന്‍ വംശജന് ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടക്കുന്ന വലിയ പണിമുടക്കാണ് ഇത്. പണിമുടക്ക് ഒരു ചെറിയ ലോക്ഡൗണിന് സമാനമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയില് 200 ദശലക്ഷം പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. പണിമുടക്കിനെതിരേ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരകാലത്ത് മിനിമം സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കം പ്രതിഷേധത്തിന് കാരണമായിരുന്നു. പണപ്പെരുപ്പത്തിന്റെ ഭാഗമായിട്ടുള്ള നിയന്ത്രണങ്ങളും വെട്ടിക്കുറയ്ക്കലുകളും മൂലം ഒരു ദശകമായി പൊതുമേഖലയിലെ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. പണിമുടക്കിനെ നിയന്ത്രിക്കാനുള്ള നിയമത്തിനെതിരേ രണ്ടര ലക്ഷം പേര് ഒപ്പിട്ട നിവേദനം ഡൗണിംഗ് സ്ട്രീറ്റിലേക്ക് അയയ്ക്കുമെന്ന് ടിയുസി ജനറല്‍ സെക്രട്ടറി പോള്‍ നോവാക് പറഞ്ഞു.
ഒരുകാലത്ത് പൂക്കളുടെ നഗരം; ഇന്ന് ഭീകരവാദത്തിന്റെ വിളനിലം, പെഷവാറില്‍ സംഭവിച്ചതെന്ത്?
തൊണ്ണൂറുകളുടെ തുടക്കത്തില്‍ പാകിസ്ഥാനിലെ പ്രധാനപ്പെട്ട വാണിജ്യ നഗരം. എന്നാല്‍ നാലു പതിറ്റാണ്ടായി, ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പെഷവാര്‍ അറിയപ്പെടുന്നത് പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണം പാകിസ്ഥാനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. നൂറു പേര് കൊല്ലപ്പെടുകയും 200ന് പുറത്ത് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണം, സമീപകാലത്ത് പാകിസ്ഥാന് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് 'പൂക്കളുടെ നഗരം' എന്നറിയിപ്പെട്ടിരുന്ന പെഷവാര്‍, ഇന്ന് ഭീകരവാദത്തിന്റെ വിളനിലമാണ്.തൊണ്ണൂറുകളുടെ തുടക്കത്തില്‍ പാകിസ്ഥാനിലെ പ്രധാനപ്പെട്ട വാണിജ്യ നഗരം. എന്നാല്‍ നാലു പതിറ്റാണ്ടായി, ഭീകര പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പെഷവാര്‍ അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനുമായി 30 കിലോമീറ്റര്‍ ദൂരം മാത്രമാണ് പെഷവാറിനുള്ളത്. എണ്‍പതുകളില്‍ സോവിയറ്റ്-അമേരിക്ക ശീതയുദ്ധത്തില്‍ അമേരിക്കയ്ക്കൊപ്പം ചേരാനുള്ള അന്നത്തെ ഭരണാധികാരി സിയ ഉള്‍ഹഖിന്റെ തീരുമാനമാണ് പൂക്കളുടെ നഗരത്തെ ഭീകരവാദത്തിന്റെ സങ്കേതമാക്കി മാറ്റിയ ദുര്‍വിധിയിലേക്ക് നയിച്ചത്.അമേരിക്ക നട്ടുനനച്ച 'വിഷവിത്ത്'സോവിയറ്റ് യൂണിയന്റെ അഫ്ഗാന് അധിനിവേശത്തിന് എതിരെ യുദ്ധം ചെയ്യാനെത്തിയ സിഐഎയുടെയും അമേരിക്കന്‍ സൈനികരുടെയും ബേസ് ക്യാമ്പായി പെഷവാര്‍ മാറി. സോവിയറ്റ് സേനയ്ക്ക് എതിരെ പോരാടുന്ന അഫ്ഗാന് മുജാഹിദീനുകള്‍ക്ക് പരിശീലനം നല്‍കാനും സാമ്പത്തിക സഹായം നല്‍കാനുമുള്ള കേന്ദ്രമാക്കി അമേരിക്കന്‍ സൈന്യം പെഷവാറിനെ ഉപയോഗിച്ചു. നഗരത്തിലേക്ക് ആയുധങ്ങളും മുജാഹിദീനുകളും വന്‍ തോതില്‍ ഒഴുകിയെത്തി. ഒപ്പം അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹവുമുണ്ടായി. ഒസാമ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ അറബ് ഭീകര സംഘടന പ്രവര്‍ത്തകര്‍ പിന്നാലെയിത്തി. 1990കളില്‍ ബിന്‍ ലാദന് അല്‍ ഖ്വയ്ദയ്ക്ക് രൂപം നല്‍കിയത് പെഷവാറില്‍ വെച്ചായിരുന്നു.ആക്രമണത്തില്‍ തകര്‍ന്ന പള്ളി/എഎഫ്പി1980ല്‍ സോവിയറ്റ് സൈന്യം അഫ്ഗാന് വിട്ടു. അഫ്ഗാനില്‍ അമേരിക്ക ആധിപത്യം സ്ഥാപിച്ചു. ഇേെതാടെ അവര്‍ മുജാഹിദീനുകളെ കയ്യൊഴിഞ്ഞു. ഇവിടെനിന്ന് ആരംഭിക്കുന്നു പെഷവാറിന്റെ കഷ്ടകാലം. പെഷവാര്‍ കേന്ദ്രീകരിച്ച് താലിബാന് വളര്‍ന്നുവരികയായിരുന്നു. ഖ്വാട്ടയിയും പെഷവാറിലും വേരൂന്നാനുള്ള താലിബാന്റെ ശ്രമത്തിന് പാക് സര്‍ക്കാര്‍ പിന്തുണ നല്കി. പെഷവാര്‍ കേന്ദ്രീകരിച്ച് പടനയിച്ച താലിബാന് 90കളില്‍ അഫ്ഗാനില്‍ ഭരണം പിടിച്ചു. വേള്‍ഡ് ട്രേഡ് സെന്‍ഡര്‍ ആക്രണത്തിന് ശേഷം, അല്‍ഖ്വയ്ദയെ തുരത്തുക എന്ന ലക്ഷ്യത്തോടെ അഫിഗാനിലേക്ക് 2001ല്‍ അമേരിക്ക രണ്ടാമതും വരുന്നതുവരെ താലിബാന് ഭരണം തുടര്‍ന്നു. പെഷവാറിന് അരികിലുള്ള മലനിരകളിലേക്ക് താലിബാന് പിന്‍വലിഞ്ഞു. പെഷവാറിലെ ഗോത്രമേഖലയില്‍ ഭീകരവാദം ശക്തിപ്പെട്ടു.ഇവിടെ വളര്‍ന്നുവന്ന ഭീകരവാദ ഗ്രൂപ്പുകളില്‍ ചിലതിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ചിലത് പിന്നീട് പാക് സര്‍ക്കാരിന് എതിരെതന്നെ തിരിഞ്ഞു. അല്‍ഖ്വയ്ദയെ ലക്ഷ്യം വെച്ച് മേഖലയില്‍ അമേരിക്ക നടത്തിവന്ന അമിതമായ വ്യോമാക്രമണമാണ് ഇവരെ പാകിസ്ഥാന് സര്‍ക്കാരിന് എതിരെ തിരിച്ചത്. പെഷവാര്‍ പള്ളിയില്‍ സ്ഫോടനം നടത്തിയ തെഹ്രിഖ്-ഇ- താലിബാന് പാകിസ്ഥാന്റെ ഉദയം ഇങ്ങനെയാണ്. 2000മുതല്‍ 2010വരെ ഈ ഭീകരവാദ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാധരണ ജനതയ്ക്കും എതിരെ വ്യാപകമായ ആക്രമണമാണ് നടത്തിയത്. 2014ല്‍ പാക് താലിബാനും സുരക്ഷാ സേനയും തമ്മില്‍ രക്തരൂക്ഷിതമായ പോരാട്ടം നടന്നു. സൈനിക സ്കൂളിലേക്ക് പാക് താലിബാന് നടത്തിയ ബോംബാക്രമണത്തില്‍ 150പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും വിദ്യാര്‍ത്ഥികളായിരുന്നു.ചിത്രം: എഎഫ്പി2014ലെ സൈനിക സ്കൂള്‍ ആക്രമണത്തിന് ശേഷം, പാക് താലിബാന് എതിരെ പാക് സൈന്യം വന്‍തോതിലുള്ള പ്രത്യാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് പാക് താലിബാന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വലിയ തോതിലുള്ള സൈനിക വിന്യാസവും കനത്ത സുരക്ഷാ പരിശോധനകളും മേഖലയില്‍ മാറിമാറിവന്ന പാക് സര്‍ക്കാരുകള്‍ നടപ്പിലാക്കി.2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ വന്നതിന് പിന്നാലെ, പാക് താലിബാന് വീണ്ടും തലപൊക്കി. അഫ്ഗാന് താലിബാനാണ് പാക് താലിബാന് പണവും ആയുധങ്ങളും നല്‍കുന്നതെന്നാണ് പാകിസ്ഥാന് സൈന്യം പറയുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ വന്‍തോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്നും പാക് സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.ഭൂമിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട ഒരുമേഖലയാണ് പെഷവാര്‍. മധ്യേഷ്യയ്ക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള പ്രധാന ജങ്ഷന് എന്നുവേണമെങ്കില്‍ പറയാം. ഏഷ്യയിലെ ഏറ്റവും പ്രായമുള്ള നഗരങ്ങളിലൊന്ന്. മുഗള്‍ സാമ്രാജ്യ കാലംമുതല്‍ സൈനിക നീക്കങ്ങള്‍ നടന്നുവന്ന പാത. പ്രദേശത്തിന്റെ പ്രത്യേകകള്‍ കൃത്യമായി അറിയാവുന്ന ഭീകര സംഘടനകള്‍ മേഖലയ്ക്ക് മേല്‍ സ്വീധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.ഈ വാര്‍ത്ത കൂടി വായിക്കൂതെരഞ്ഞത് 660 കിലോമീറ്റര്‍; ഓസ്ട്രേലിയയില്‍ കളഞ്ഞുപോയ ആണവ ക്യാപ്സൂള്‍ കണ്ടെത്തിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തെരഞ്ഞത് 660 കിലോമീറ്റര്‍; ഓസ്ട്രേലിയയില്‍ കളഞ്ഞുപോയ ആണവ ക്യാപ്സൂള്‍ കണ്ടെത്തി
ഓസ്ട്രേലിയയില്‍ കാണാതായ ആണവ ഉപകരണം കണ്ടെത്തി. ഓസ്ട്രേലിയയില്‍ കാണാതായ ആണവ ഉപകരണം കണ്ടെത്തി. 660ഓളം കിലോമീറ്റര്‍ തെരഞ്ഞതിന് ശേഷമാണ് ഒടുവില്‍ റോഡരികില്‍ നിന്ന് ക്യാപ്സൂള്‍ കണ്ടുകിട്ടിയത്. 'ഇത് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വൈക്കോല്‍ കൂനയില്‍ സൂചി കണ്ടെത്തുന്നതുപോലെ ഒടുവില്‍ കണ്ടെത്തി' ഓസ്ട്രേലിയന്‍ എമര്‍ജന്‍സി സര്‍വീസ് മന്ത്രി സ്റ്റീഫന്‍ ഡൗസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്സൂള്‍ ആണ് ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ കളഞ്ഞുപോയത്. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്.ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് ഓസ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.യാത്രയ്ക്കിടെ ട്രക്കിലുണ്ടായ കുലുക്കത്തെ തുടര്‍ന്ന് തെറിച്ചു പോയതാകാമെന്നാണ് കരുതുന്നത്. ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവര്‍ക്ക് ത്വക്രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളില്‍ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലം സമ്പര്‍ക്കം തുടര്‍ന്നാല്‍ കാന്‍സറിനു കാരണമാകാം. ഇതില്‍ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളില്‍ 10 എക്സ്റേയ്ക്കു തുല്യമാണ്.ഈ വാര്‍ത്ത കൂടി വായിക്കൂതത്തയെ പേടിച്ച്വീണു, ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടി, 74 ലക്ഷം രൂപ പിഴ വിധിച്ച് കോടതിസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തത്തയെ പേടിച്ച് വീണു, ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടി, 74 ലക്ഷം രൂപ പിഴ വിധിച്ച് കോടതി
തത്ത തന്റെ തോളിൽ വന്നിരുന്നു ചിറക് കൊണ്ട് ശക്തിയായ വീശിയതോടെ ഡോക്ടർ പേടിച്ച് താഴെ വീണു. ഇത് എന്തൊരു പൊല്ലാപ്പ്, ഒരു തത്ത കാരണം ഒരാൾക്ക് അടക്കേണ്ടി വന്ന പിഴയെത്രയാണെന്ന് അറിയാമോ?74 ലക്ഷം രൂപ. രണ്ട് മാസത്തെ തടവ് ശിക്ഷയും. തായ്വാനിലാണ് സംഭവം. ഹുവാങ്ങ് എന്ന വ്യക്തി വീട്ടിൽ വളർത്തിയിരുന്ന മക്കോവോ തത്തയാണ് വിവദ നായകൻ.ഹുവാങ്ങിന്റെ അയൽവാസിയും പ്ലാസ്റ്റിക് സർജനുമായ ഡോ.ലിന്നിനെ പേടിപ്പിക്കുകയും തുടർന്ന് താഴെ വീണ ഡോക്ടർ മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നുവെന്നും ഇതിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഡോക്ടർ നൽകിയ പരാതിയിലാണ് തായിനൻ ജില്ലാ കോടതിയുടെ വിധി.തത്ത തന്റെ തോളിൽ വന്നിരുന്നു ചിറക് കൊണ്ട് ശക്തിയായി വീശിയതോടെ ഡോക്ടർ പേടിച്ച് താഴെ വീണു. വീഴ്ചയിൽ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനചലനമുണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടർക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വന്നു. ഇത്രയും നാളുകൾ ജോലിക്ക് പോകാൻ കഴിഞ്ഞില്ല.പ്ലാസ്റ്റിക് സർജനായതിനാൽ മണിക്കൂറുകളോളം നിന്ന് ശസ്ത്രക്രിയ നടത്തേണ്ടി വരും. അപകടത്തിന് ശേഷം ഏറെ നേരം നിൽക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ ഡോക്ടർ പറഞ്ഞു. ഹുവാങ്ങിന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും 40 സെന്റി മീറ്റർ ഉയരവും ചിറകുകളുടെ നീളം 60 സെന്റി മീറ്ററുമുള്ള മക്കോവോ തത്തയെ വളർത്തുമ്പോൾ ഉടമസ്ഥൻ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമായിരുന്നുവെന്നും കോടതി പറയുന്നു. തായിനൻ ജില്ലാ കോടതിയുടേതാണ് വിധി.ഈ വാര്‍ത്ത കൂടി വായിക്കൂആണവ ഉപകരണം നഷ്ടപ്പെട്ടു,ക്യാപ്സൂൾ വലിപ്പം,ഓസ്ട്രേലിയയില്വൻ തെരച്ചിൽസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
ആണവ ഉപകരണം നഷ്ടപ്പെട്ടു, ക്യാപ്സൂൾ വലിപ്പം, ഓസ്ട്രേലിയയില്‍ വൻ തെരച്ചിൽ
അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്ജ് യാത്രയ്ക്കിടെ ട്രക്കിലുണ്ടായ കുലുക്കത്തെ തുടർന്ന് തെറിച്ചു പോയതാകാമെന്നാണ് കരുതുന്നത്. കാൻബെറ:ട്രക്കിൽ കൊണ്ടു പോകുന്നതിനിടെ ഓസ്ട്രേലിയയിൽ ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്സൂൾ കളഞ്ഞുപോയി. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്. ആണവ വികിരണ വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ച് ഓസ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവർ തിരച്ചിലിൽ നടത്തുകയാണ്.ഇതുവരെ 660 കിലോമീറ്ററോളം പ്രദേശത്ത് തെരച്ചിൽ കഴിഞ്ഞു. ജിപിഎസ് സംവിധാനത്തിലെ വിവരം ഉപയോഗിച്ച് ഡ്രൈവർ സഞ്ചരിച്ച പാതയിലാണ്തിരച്ചിൽ. മറ്റേതെങ്കിലും വാഹനത്തിന്റെ ടയറിൽപറ്റി ദൂരെക്കെവിടെയെങ്കിലും പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്ജ് യാത്രയ്ക്കിടെ ട്രക്കിലുണ്ടായ കുലുക്കത്തെ തുടർന്ന് തെറിച്ചു പോയതാകാമെന്നാണ് കരുതുന്നത്. ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവർക്ക് ത്വക്രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളിൽ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ദീർഘകാലം സമ്പർക്കം തുടർന്നാൽ കാൻസറിനു കാരണമാകാം. ഇതിൽ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളിൽ 10 എക്സ്റേയ്ക്കു തുല്യമാണ്.ഈ വാര്‍ത്ത കൂടി വായിക്കൂഹെല്മറ്റ് ധരിച്ച് മാല മോഷ്ടിക്കാന്‍ എത്തി, 'പഞ്ഞിക്കിട്ട്' യുവാവ്; 'ഓടിത്തള്ളി' മോഷ്ടാക്കള്‍- വൈറല്‍ വീഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമരച്ചൂടിൽ ഫ്രാൻസ് ; പത്തുലക്ഷത്തോളം ജീവനക്കാർ പങ്കെടുത്തു
പാരിസ് വിരമിക്കൽ പ്രായം 62ൽനിന്ന് 64 ആക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നീക്കത്തിനെതിരെ ഫ്രാൻസിൽ വൻ പ്രക്ഷോഭം. എട്ട് തൊഴിലാളി സംഘടന സംയുക്തമായി നടത്തുന്ന രണ്ടാംവട്ട പണിമുടക്കിൽ വിവിധ മേഖലകളിലെ പത്തുലക്ഷത്തോളം ജീവനക്കാർ പങ്കെടുത്തു. സ്കൂൾ, പൊതുഗതാഗതം, എണ്ണ സംസ്കരണശാലകൾ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെട്ടു. രാജ്യത്തെ പ്രധാന അധ്യാപക സംഘടനകളെല്ലാം സമരത്തിന്റെ ഭാഗമായി. 12 ദിവസംമുമ്പ് നടന്ന ആദ്യദിന ദേശീയ പണിമുടക്കിലും പത്തുലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. അടുത്തയാഴ്ചയാണ് വിരമിക്കൽ പ്രായം ഉയർത്തുന്ന ബിൽ ദേശീയ അസംബ്ലി പരിഗണിക്കുന്നത്. മൂന്നിൽ രണ്ട് ഭാഗം പൗരരും തീരുമാനത്തെ എതിർക്കുന്നതായ അഭിപ്രായ സർവേകൾ പുറത്തുവന്നിരുന്നു. വലതുപക്ഷക്കാരായ റിപ്പബ്ലിക്കന്മാരുടെ സഹായത്തോടെ ബിൽ പാസാക്കാമെന്നാണ് സർക്കാർ കണക്കാക്കുന്നത്. പ്രതിഷേധ പരിപാടികളുടെ പ്രധാനവേദിയായ പാരിസിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. 200 നഗരത്തിൽ തെരുവ് പ്രതിഷേധം സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികളും പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്തു. ബ്രസൽസിലും മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ ആവശ്യപ്പെട്ട് ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലും പതിനായിരത്തിലേറെപ്പേർ പണിമുടക്കി. ആതുരസേവനമേഖലയിലെ ജീവനക്കാരാണ് പണിമുടക്കിയത്. ആശുപത്രികളിലും കെയർ ഹോമുകളിലും കൂടുതൽ ആളുകളെ നിയമിക്കണമെന്നും വേതനവർധന നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കോവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും
ഐക്യരാഷ്ട്ര കേന്ദ്രം കോവിഡ് ആഗോള അടിയന്തരാവസ്ഥയായി തുടരുന്നെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ്. മൂന്നുവർഷം മുമ്പ് ജനുവരി 30നാണ് കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. സമീപഭാവിയിലും കോവിഡ് മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ സ്ഥിരസാന്നിധ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം കോവിഡിന്റെ നാലാംവർഷത്തേക്ക് കടക്കുമ്പോൾ ഒമിക്രോൺ വ്യാപനം രൂക്ഷമായ ഘട്ടത്തേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിനിടെ 1.7 ലക്ഷം പേർ കോവിഡിന് ഇരയായി. വാക്സിൻ നൽകി മാത്രമേ മഹാമാരിയെ നിയന്ത്രിക്കാനാകൂവെന്നും ഗബ്രിയേസിസ് പറഞ്ഞു.
പാക് ചാവേറാക്രമണം : മരണം 100 ആയി
പെഷാവർ പാകിസ്ഥാനിലെ പെഷാവറിലെ മുസ്ലിം പള്ളിയിൽ തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. പെഷാവർ പൊലീസ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള അതിസുരക്ഷാ മേഖലയായ പൊലീസ് ലൈനിലെ പള്ളിയിൽ മധ്യാഹ്ന പ്രാർഥനാസമയത്തായിരുന്നു ആക്രമണം. പരിക്കേറ്റ 157 പേരിൽ 53 പേർ ഇപ്പോഴും ചികിത്സയിലാണ്. അക്രമിയുടേതെന്ന് സംശയിക്കപ്പെടുന്ന, അറുത്തുമാറ്റപ്പെട്ട നിലയിലുള്ള തല പള്ളിക്കുള്ളിൽനിന്ന് കണ്ടെത്തി. പള്ളിയിൽ വിശ്വാസികൾക്കൊപ്പം ഒന്നാംനിരയിലിരുന്ന അക്രമിയാണ് പൊട്ടിത്തെറിച്ചത്. ബോംബ് നിർമിക്കാനുള്ള വസ്തുക്കൾ പലതവണയായി പള്ളിയുടെ ക്യാന്റീനിലോമറ്റോ എത്തിച്ച് ബോംബ് നിര്‍മിച്ചതാകാമെന്ന് കരുതുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുത്ത തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) പിന്നീടത് നിഷേധിച്ചു. ജമാത്തുൾ അഹ്റർ എന്ന സംഘടനയാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ടിടിപിയുമായി ബന്ധമുള്ള സംഘടനയാണിത്.