SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ഈ ആഴ്ച പ്രതീക്ഷിക്കാത്ത ചില വലിയ നേട്ടങ്ങള്‍ കൈവരും, അപൂര്‍വ്വഭാഗ്യങ്ങള്‍ ഒഴുകിയെത്തും, വാരഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവേ അനുഭവങ്ങള്‍ക്ക് മാറ്റം വരുന്നതാണ്. പലവിധത്തില്‍ സാമ്പത്തികപുരോഗതി ഉണ്ടാകും. നൂതനമാര്‍ഗ്ഗങ്ങളിലൂടെ ധനസമ്പാദനം നടത്തുവാന്‍ കഴിയും. സുഹൃദ്‌സഹായം ലഭിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാകുന്നു. എന്നാല്‍ വേണ്ടത്ര ആലോചനയും വിലിരുത്തലും കൂടാതെ ഒരു കാര്യവും ചെയ്യരുത്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. കര്‍മ്മരംഗത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും. അദ്ധ്വാനഭാരം

ഒന്നു ഇന്ത്യ 30 Mar 2025 7:06 pm

ഈ രാശിക്കാരുടെ തലവര തെളിഞ്ഞു, വരുമാനം കൂടും; പുതിയ ജോലി ഏപ്രിലിൽ, മാസങ്ങളോളം രാജകീയ ജീവിതം..

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ​ഗ്രഹമാണ് ശനി. ശനി വ്യക്തികളുടെ പ്രവൃത്തികൾക്കനുസരിച്ച് അനുഗ്രഹങ്ങളും വെല്ലുവിളികളും നൽകുന്നു. ശാരീരിക, മാനസിക, സാമ്പത്തിക മേഖലകളിൽ തീവ്രമായ പരീക്ഷണങ്ങൾ നിറഞ്ഞ സമയമാണ് ശനിയുടെ ഏഴര വർഷക്കാലം. എന്നിരുന്നാലും, എല്ലാ രാശിചിഹ്നങ്ങളും ശനിയുടെ കർശനമായ പരീക്ഷണങ്ങൾക്ക് വിധേയമാകണമെന്നില്ല. തീർച്ചയായും, ചില രാശിചിഹ്നങ്ങൾ ശനിയുടെ അനുകൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗണ്യമായ പുരോഗതിയും സാമ്പത്തിക അഭിവൃദ്ധിയും അനുഭവിക്കാനും സാധിക്കും.

ഒന്നു ഇന്ത്യ 30 Mar 2025 9:01 am

അമ്പോ...ഇതൊക്കെയാണ് സൗഭാഗ്യം; വസ്‌തുതർക്കത്തിൽ വിജയം, പണം ഒഴുകിയെത്തും, ഈ രാശിക്കാരാണോ?

ഭാഗ്യം ഏത് വിധേനയും നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കടന്നുവരാം. നമ്മളൊക്കെയും ജീവിതത്തിൽ അത്തരം പ്രതീക്ഷകളുമായി ജീവിക്കുന്ന ആളുകൾ ആയിരിക്കും. ഒരു ലോട്ടറി എടുത്ത് കൊണ്ട് അതിന്റെ ഫലം വരുംവരെ ആ സ്വപ്‌നത്തിൽ മുഴുകി ജീവിക്കുന്നവരും കുറവല്ല. പറഞ്ഞുവന്നത് ജീവിതത്തിലെ സൗഭാഗ്യങ്ങളെ പറ്റിയാണ്. എങ്ങനെയാണ് ഇത്തരം സൗഭാഗ്യങ്ങൾ നമ്മളെ തേടിയെത്തുന്നത് എന്ന് ചോദിച്ചാൽ അവ യാദൃശ്ചികമല്ല. മഞ്ജു വാര്യർ എന്തെങ്കിലും

ഒന്നു ഇന്ത്യ 30 Mar 2025 6:45 am

Elephant Attacks: മൂന്ന് മാസത്തിനിടെ കൊല്ലപ്പട്ടത് ഏഴ് പേര്‍, നാട്ടാനക്കലിയില്‍ മരണം കൂടുന്നു, കാരണങ്ങള്‍ ഇവയാണ്

കൊല്ലം: കേരളത്തിലെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാകാത്ത ചടങ്ങാണ് ആന എഴുന്നള്ളിപ്പ്. ആചാരങ്ങളും പതിവുകളും നിരത്തി ആന എഴുന്നെള്ളിപ്പിനുള്ള അനുകൂല വാദങ്ങള്‍ ഉയരുമ്പോഴും സംസ്ഥാനത്ത് വിവിധ ആഘോഷങ്ങള്‍ക്കിടെ ഉണ്ടാകുന്ന ആന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2024 ല്‍ ഒമ്പത് പേരാണ് സംസ്ഥാനത്ത് വിവിധ ചടങ്ങുകള്‍ക്കിടെ ഉണ്ടായ ആനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, 2025 ലെ മൂന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പൊലീസ് കണക്കുകള്‍ പ്രകാരം ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയില്‍ ഉണ്ടായ ഒരു സംഭവത്തില്‍ മാത്രം മൂന്ന് പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. തൃശ്ശൂരില്‍ രണ്ട് പേരും മലപ്പുറം തിരൂര്‍, പാലക്കാട് കൂറ്റനാട് എന്നിവിടങ്ങളില്‍ ഓരോ വ്യക്തികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ല്‍ 11 മരണങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആനകളുടെ ജൈവികമായ സാഹചര്യങ്ങളും ഉത്സവകാലത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വെറ്ററനറി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈംഗികതയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ റ്റെസ്റ്റാസ്റ്ററോണിന്റെ അളവ് ആനകളില്‍ വര്‍ധിക്കുന്ന സമയമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം. ഇതിനൊപ്പം ഉത്സവങ്ങളിലെ സാചര്യങ്ങളും മതിയായ വെള്ളം, ഭക്ഷണം, വിശ്രമം എന്നിവയുടെ കുറവും ആനകളെ അക്രമാസക്തരാക്കുന്നു. ഡയറ്റിന്‍റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കി, 40 കാരിയില്‍ ഒടുവില്‍ സ്ഥിരീകരിച്ചത് ആമാശയ കാന്‍സര്‍ 'ആനകളിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവിന്റെ സുരക്ഷിതമായ തോത് 5 -8 വരെയാണ്, നാട്ടാനകളില്‍ ഇത് 15 - 20 വരെ ഉയരുന്ന നിലയുണ്ട്. ഈ സാഹചര്യം ആനകളെ അക്രമാസക്തരാക്കുന്ന നിലയുണ്ട്. ഈ സമയം ആനകള്‍ക്ക് വിശ്രമവും പരിചരണവും ആവശ്യമാണ്. എന്നാല്‍ നിരന്തരം ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുകയും അതി ഭയങ്കരമായ ശബ്ദങ്ങള്‍ക്കിടയില്‍ മണിക്കൂറുകള്‍ നില്‍ക്കുകയും ചെയ്യേണ്ടിവരുന്നു. സാഹചര്യം പരിധിവിടുമ്പോഴാണ് ആനകള്‍ അക്രമാസക്തരാകുന്നത്. കൊല്ലം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡി ഷൈന്‍ കുമാര്‍ പറയുന്നു. 'ആനകള്‍ക്ക് പലപ്പോഴും അവയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമല്ല ലഭിക്കുക. ചില ആനകള്‍ തെങ്ങിന്റെ പട്ടകള്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റ് ആനകള്‍ വാഴപ്പഴവും മറ്റും ഇഷ്ടപ്പെട്ടേക്കാം. കുടിവെള്ള ക്ഷാമവും വിശ്രമമില്ലായ്മയും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും, ഇതും ആനകളെ ആക്രമാസക്തരാക്കിയേക്കാം ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം'; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു ആനകള്‍ നേരിടുന്ന പീഡനങ്ങളും അവ അക്രമാസക്തരാകാന്‍ കാരണമാകുന്നുണ്ടെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വി കെ വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നു. ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പലപ്പോഴും പാലിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ചട്ടങ്ങള്‍ പ്രകാരം, ആനകളെ തുടര്‍ച്ചയായി ആറ് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കാന്‍ പാടില്ല. ഒരു രാത്രി ആനയെ എഴുന്നള്ളിച്ചാല്‍, അടുത്ത ദിവസം എഴുന്നള്ളിക്കാന്‍ പാടില്ല. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പണിയെടുപ്പിക്കരുത്. ഒരേസമയം മൂന്ന് ആനകളില്‍ കൂടുതല്‍ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ പാടില്ല. ഉത്സവങ്ങളില്‍ ഭക്തര്‍ ആനയില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, സര്‍ക്കാര്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നത് പതിവാണ്. ഈ നിയമങ്ങള്‍ ആവര്‍ത്തിച്ച് അവഗണിക്കപ്പെടുന്നതും അക്രമ സംഭവങ്ങള്‍ തുടാന്‍ കാരണമാകുന്നതായും,' വെങ്കിടാചലം പറഞ്ഞു. അതേസമയം, ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കുന്നു. 'നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാതല നിരീക്ഷണ സംവിധാനം ഇതിനകം നിലവിലുണ്ട്, വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ ശക്തിപ്പെടുത്തും,' മന്ത്രി പറഞ്ഞു.

സമകാലിക മലയാളം 30 Mar 2025 6:18 am

വിദേശയാത്രാമോഹം നടക്കും, സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം, പരീക്ഷകളില്‍ ശോഭിക്കും, നാൾഫലം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. വിവാഹം സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. ജീവിതപങ്കാളിക്ക് ഔദ്യോഗികമേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. വിദ്യാഗുണം

ഒന്നു ഇന്ത്യ 29 Mar 2025 9:19 am

ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജയോ​​ഗം; കടങ്ങളെല്ലാം തീരും, പണം തേടിവരും, ഇനി രാജാവായി ജീവിക്കാം..

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾ വളരെ പ്രാധാന്യമുണ്ട്. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരും. ചില രാശിക്കാർക്ക് പുരോ​ഗതി ഉണ്ടാവും. ശനി ദേവൻ രാശി മാറുമ്പോൾ എല്ലാ രാശിക്കാരിലും മാറ്റം ഉണ്ടാക്കും. 2025 -ൽ, കർമ്മവും നീതിയും കൊണ്ട് ബന്ധപ്പെട്ടിരിക്കുന്ന ശനി ഗ്രഹം, അതിന്റെ നക്ഷത്രവും രാശിചിഹ്നങ്ങളും മാറ്റുന്നതിലൂടെ ഒരു പ്രധാന പരിവർത്തനത്തിന് വിധേയമാകും.

ഒന്നു ഇന്ത്യ 29 Mar 2025 7:53 am

വിഷു കഴിഞ്ഞാൽ ഈ രാശിക്കാർക്ക് പുരോ​ഗതി; പുതിയ ജോലി ലഭിക്കും, പണം കയ്യിലെത്തും, തലവര തെളിയും..

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും. ചിലർക്ക് ജീവിതത്തിൽ പുരോ​ഗതി വന്നുചേരും. വിഷുവിന് നാല് ദിവസം മുൻപ് വ്യാഴം നക്ഷത്ര മാറ്റത്തിനൊരുങ്ങുകയാണ്. ഏപ്രിൽ 10 ന് വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് മാറും. ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജയോ​​ഗം; കടങ്ങളെല്ലാം തീരും, പണം തേടിവരും, ഇനി രാജാവായി

ഒന്നു ഇന്ത്യ 29 Mar 2025 7:38 am

കുടുംബം വിട്ട് താമസിക്കാനിട വരും, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, സാമ്പത്തികനേട്ടം ഉണ്ടാകും, രാശിഫലം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥംലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ഇടവം - പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു

ഒന്നു ഇന്ത്യ 28 Mar 2025 5:53 pm

'ഇവിടെ ഞാന്‍ ഉണ്ട്'; പുലിയെ 'കണ്ടംവഴി'ഓടിച്ച് വളര്‍ത്തുനായ- വൈറല്‍ വിഡിയോ

വ ന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ വീട്ടിലെത്തിയ പുലിയെ കുരച്ച് ഓടിക്കുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രാത്രിയാണ് സംഭവം. ഇര തേടി വീടിന്റെ മുന്‍വശത്തേയ്ക്ക് പുലി പതുങ്ങി വരുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. വീടിന്റെ മുന്‍പില്‍ എത്തിയ ശേഷം പടികള്‍ കയറി അകത്തേയ്ക്ക് കയറാന്‍ ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വളര്‍ത്തുനായ രംഗപ്രവേശം ചെയ്യുന്നത്. 'നിർത്തടാ.., എനിക്ക് ദേഷ്യം വരുന്നു!' ഉച്ചത്തിൽ ഹോണടിച്ചാൽ പക്ഷികൾ ചൂടാകും There is no surprise more magical than the surprise of being surprised pic.twitter.com/xGvyYRVfbr — Susanta Nanda (@susantananda3) March 28, 2025 പുലിയെ കണ്ടതോടെ പട്ടി നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. പട്ടിയുടെ കുര കേട്ട് ഭയന്ന് വിറച്ച് പുലി സ്ഥലത്ത് നിന്ന് ഓടി മറയുന്നതാണ് വിഡിയോയുടെ അവസാനം.

സമകാലിക മലയാളം 28 Mar 2025 2:35 pm

വിസ്‌കിക്ക് വില 10 ലക്ഷം, ബോട്ടില്‍ ഡിസൈന് 23.50 ലക്ഷം; അറിയാം ഈ പത്തനംതിട്ടക്കാരന്റെ കരവിരുതിന്റെ കഥ

പത്തനംതിട്ട: മുന്തിയ ഇനം മദ്യങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും വില. വില കൂടുന്നതിന് അനുസരിച്ച് ഏവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ മദ്യക്കുപ്പിയുടെ ഡിസൈനിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവും. 10 ലക്ഷം രൂപയിലധികം വിലവരുന്ന ഉയര്‍ന്ന നിലവാരമുള്ള ഒരു വിസ്‌കിയുടെ കുപ്പി രൂപകല്‍പ്പന ചെയ്യുന്നത് അതിനുള്ളിലെ മദ്യം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മുന്തിയ ഇനം മദ്യക്കുപ്പികളുടെ ഡിസൈന്‍ വിരുതില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് ദുബായില്‍ താമസിക്കുന്ന ഒരു മലയാളി. ടോണിറ്റ് ആന്റ് കമ്പനിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ ടോണിറ്റ് തോമസ് ആണ് ആ മലയാളി ഡിസൈനര്‍. കൃത്യത, സര്‍ഗ്ഗാത്മകത, മദ്യത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ ആവശ്യമുള്ള ഒരു കലയാണ് വിസ്‌കി കുപ്പി രൂപകല്‍പ്പന. പത്തനംതിട്ടയിലെ റാന്നിയില്‍ നിന്നുള്ള ടോണിറ്റ് തോമസിന് ഡിസൈനിങ് മേഖലയില്‍ ഏകദേശം 27 വര്‍ഷത്തെ പരിചയമുണ്ട്. ഉയര്‍ന്ന നിലവാരമുള്ള മദ്യ ബ്രാന്‍ഡുകള്‍ക്കപ്പുറം ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, സമ്മര്‍ സര്‍പ്രൈസ്, പെട്രോളിയം കമ്പനികളായ ഇഎന്‍ഒസി, ഇപിസിഒ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡ് വികസന സംരംഭങ്ങളിലേക്കും അദ്ദേഹത്തിന്റെ കരവിരുത് വ്യാപിച്ചു. അമൃത് ഡിസ്റ്റിലറീസ് അതിന്റെ 75-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയായ 'എക്സ്പെഡിഷന്‍' കുപ്പിയുടെ രൂപകല്‍പ്പനയോടെ, ടോണിറ്റ് തോമസിന്റെ കരകൗശല വൈദഗ്ദ്ധ്യം തെളിഞ്ഞു. സിംഗിള്‍-മാള്‍ട്ട് വിസ്‌കിയായ എക്‌സ്‌പെഡിഷനിന്റെ 75 കുപ്പികള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. ഓരോന്നിനും 10 ലക്ഷത്തിലധികം രൂപ വിലവരും. കുപ്പിയുടെ രൂപകല്‍പ്പനയ്ക്കായി മാത്രം കമ്പനി ഏകദേശം 23.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. അമൃതിന്റെ മാസ്റ്റര്‍ ഡിസ്റ്റിലറായ അശോക് ചോക്കലിംഗത്തിന്റെ മുന്‍കൈയില്‍, 'എക്‌സ്‌പെഡിഷന്റെ' രൂപകല്‍പ്പന പ്രക്രിയ രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്നു. 'കുപ്പി രൂപകല്‍പ്പന ചെയ്യാന്‍ ഞങ്ങള്‍ ആറ് മാസത്തിലധികം എടുത്തു. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഗ്ലെന്‍കെയ്ന്‍ ക്രിസ്റ്റല്‍ ഉപയോഗിച്ചു. അവര്‍ ഗ്ലാസില്‍ ബ്രാന്‍ഡ് നാമം കൊത്തിവച്ചു,'- ടോണിറ്റ് തോമസ് പറയുന്നു. അമൃത് ഡിസ്റ്റിലറീസ് സ്ഥാപകന്‍ ജെ എന്‍ രാധാകൃഷ്ണന് സമര്‍പ്പിച്ച കുപ്പികള്‍ പ്രീ-ബുക്കിങ് ഘട്ടത്തില്‍ തന്നെ വിറ്റുതീര്‍ന്നു. മധ്യ തിരുവിതാംകൂറിലെ ഒരു കുന്നിന്‍ പ്രദേശത്തെ ഒരു കുഗ്രാമത്തിലാണ് ടോണിറ്റിന്റെ ബാല്യകാലം. ചെറുപ്പത്തില്‍ കലയിലും രൂപകല്‍പ്പനയിലും ടോണിറ്റ് താല്പര്യം പ്രകടിപ്പിച്ചു. കലാപ്രേമികളായ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും അച്ഛനും അദ്ദേഹത്തിന്റെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ വലിയ പ്രോത്സാഹനം നല്‍കി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് പരസ്യ രംഗത്തേയ്ക്ക് കടന്നു. ഇന്ത്യയിലെ സാച്ചി & സാച്ചി, ഗ്രേ വേള്‍ഡ്വൈഡ് തുടങ്ങിയ ഏജന്‍സികളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 2002-ല്‍ ദുബായിലേക്ക് അദ്ദേഹം താമസം മാറ്റി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറി. ബിപിജിയിലെ ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന നിലയില്‍, ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ പോലുള്ള ഐക്കണിക് ബ്രാന്‍ഡുകളെ രൂപപ്പെടുത്തുന്നതില്‍ ടോണിറ്റ് നിര്‍ണായക പങ്ക് വഹിച്ചു. 2008-ല്‍, ജോലി ഉപേക്ഷിച്ച് ടോണിറ്റ് ഡിസൈന്‍ എന്ന പേരില്‍ സ്വന്തം ഡിസൈന്‍ സ്ഥാപനം ആരംഭിക്കാന്‍ ടോണിറ്റ് തീരുമാനിച്ചു. ഒരു ചെറിയ ഗസ്റ്റ് ബാത്ത്‌റൂമില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കമ്പനിയെ ഒരു പ്രശസ്ത ബ്രാന്‍ഡാക്കി വളര്‍ത്തി. മൊണാക്കോയിലെ ഇന്റര്‍നാഷണല്‍ ലക്ഷ്വറി അവാര്‍ഡ് പോലുള്ള അംഗീകാരങ്ങള്‍ നേടി. ലാലേട്ടന്റെ ബോര്‍ഡിഗാര്‍ഡ്, ബൗണ്‍സര്‍മാര്‍ക്കിടയിലെ സെലിബ്രിറ്റി; ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അനു കുഞ്ഞുമോന്‍ അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവുകളും സൃഷ്ടിപരമായ കാഴ്ചപ്പാടും അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. 2011, 2013, 2019 വര്‍ഷങ്ങളില്‍ ദുബായിലെ മികച്ച 100 ചെറുകിട കമ്പനികളുടെ സിഇഒമാരില്‍ ഒരാളായി അദ്ദേഹം ഇടം നേടി. ആശയവിനിമയ തന്ത്രത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം കോവിഡ് വാക്‌സിനേഷന്‍ കാമ്പെയ്നില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2024 സെപ്റ്റംബറില്‍, ടോണിറ്റ് ഡിസൈന്‍ ജിപി ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് ടോണിറ്റിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായ്ത. അതിനുശേഷം ടോണിറ്റ് ഒരു ബ്രാന്‍ഡിങ്, ഡിസൈന്‍ സ്ഥാപനമായ ടോണിറ്റ് & കോ ആരംഭിച്ചു. ഒന്നിലധികം ബിസിനസ്സ് സംരംഭങ്ങള്‍ ആണ് ഇതിന് കീഴില്‍ വരുന്നത്. ദുബായിലെ കളേഴ്സ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെന്റര്‍ കൂടിയാണ് അദ്ദേഹം. കലയും രൂപകല്‍പ്പനയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായ ആര്‍ട്രിയുടെ സഹസ്ഥാപകനുമാണ് അദ്ദേഹം.

സമകാലിക മലയാളം 28 Mar 2025 11:23 am

വെറുതെയിരുന്നാലും പണം വന്ന് മൂടും..! നിധികുംഭം കൈയിലേക്ക്, ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനം മുതലുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ സഹായത്താല്‍ ഗണിച്ച് പറയാന്‍ കഴിയും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്. അദാനിയുടെ ആസ്തി കുത്തനെ കൂടി, അംബാനിയുടേത്

ഒന്നു ഇന്ത്യ 28 Mar 2025 8:25 am

സൂര്യഗ്രഹണം കൊണ്ടുവരും നേട്ടം; ജോലിയിൽ പ്രമോഷനും ദാമ്പത്യ ജീവിതത്തിൽ സന്തോഷവും, ഈ രാശിക്കാരോ?

ജ്യോതിഷപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള 2025ലെ ആദ്യത്തെ സൂര്യഗ്രഹണം അടുത്തുവരികയാണ്. ഇത് ഒരു ഭാഗിക സൂര്യഗ്രഹണമായിരിക്കും എന്നതാണ് പ്രത്യേകത. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യപ്രകാശം ഭാഗികമായി മറയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 2025 മാർച്ച് 29നാണ് ഈ സൂര്യഗ്രഹണം ദൃശ്യമാവുക. ദിലീപ് നശിക്കുന്നത് എന്തുകൊണ്ട്? അശ്വന്ത് കോക്കൊന്നുമല്ല, കാരണങ്ങൾ നിരത്തി ശാന്തിവിള ദിനേശ് ഇനി ജ്യോതിഷത്തിൽ

ഒന്നു ഇന്ത്യ 28 Mar 2025 6:34 am

ഡയറ്റിന്‍റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കി, 40 കാരിയില്‍ ഒടുവില്‍ സ്ഥിരീകരിച്ചത് ആമാശയ കാന്‍സര്‍

ഭ ക്ഷണം ഇറക്കാനുള്ള പ്രയാസം, പിന്തുടരുന്ന ഡയറ്റിന്‍റെ പാര്‍ശ്വഫലമാണെന്ന് കരുതി നാല്‍പതുകാരിയായ കമീല ചാപ്മാന്‍ ഒരു വര്‍ഷത്തോളം അത് അവഗണിച്ചു. നാല് മക്കളും ഭര്‍ത്താവിനുമൊപ്പം യുകെയിലെ വെസ്റ്റ് സസക്സിലാണ് കമീല താമസിക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ ലോ-കലോറി ഡയറ്റ് ആയിരുന്നു അന്ന് പിന്തുടര്‍ന്നിരുന്നത്. ഇടയ്ക്ക് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിട്ട് തോന്നിയെങ്കിലും കാര്യമാക്കിയെടുത്തില്ല. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് കമീലയ്ക്ക് ആമാശയ അര്‍ബുദമാണെന്ന് സ്ഥിരീകരിക്കുന്നത്. അപ്പോഴേക്കും കാന്‍സര്‍ കോശങ്ങള്‍ ശ്വാസകോശ നാളിയിലെക്കും കരളിലെക്കും ലിംഫ് നോഡുകളിലെക്കും പടര്‍ന്നിരുന്നു. ശസ്ക്രിയയ്ക്കോ കീമോ തെറാപ്പിക്കോ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പാലിയേറ്റീവ് കീമോതെറാപ്പി ആരംഭിച്ചു. 'കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് ഭക്ഷണം തൊണ്ടയിലൂടെ ഇറക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടത്. ആ സമയം കലോറി കുറഞ്ഞ ഡയറ്റായിരുന്നു പിന്തുടര്‍ന്നിരുന്നത്. പ്രധാനമായും ദ്രാവക രൂപത്തിലായിരുന്നു ഭക്ഷണങ്ങള്‍. ആകെ പാന്‍ കേക്ക് മാത്രമാണ് ഖരരൂപത്തില്‍ കഴിച്ചിരുന്നത്. പാന്‍ കേക്ക് കഴിക്കുമ്പോള്‍ തൊണ്ടയില്‍ നിന്നിറങ്ങാല്‍ പലപ്പോഴും വെള്ളം പിന്നാലെ കുടിക്കേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ ഡയറ്റിന്റെ ഭാഗമായി ദ്രാവകം മാത്രം കഴിക്കുന്നതിനാല്‍ ഭക്ഷണം ചവച്ചിറക്കാനുള്ള മടികാരണമാണിതെന്ന് കരുതി നിസാരമാക്കി. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ആമാശയ അര്‍ബുദത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണമായിരുന്നിട്ടും തനിക്കത് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ദി ഇന്‍റിപെന്‍ഡന്‍റിന് നല്‍കിയ അഭിമുഖത്തില്‍ കമീല പറഞ്ഞു. ജൂണ്‍ മാസത്തോടെ താടിയെല്ലിന് താഴെയായി ഒരു മുഴ പ്രത്യക്ഷപ്പെട്ടു. പരിശോധനയില്‍ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന വിവരം അന്ന് ഡോക്ടറിനോട്ട് പങ്കുവെച്ചിരുന്നില്ല. പരിശോധനയില്‍ കാന്‍സറിന്റെതായ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ മനസമാധാനത്തോട് വീണ്ടും മാസങ്ങള്‍ കടന്നു പോയി. പോകെ പോകെ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് കൂടി വന്നു. രാത്രികാലങ്ങള്‍ ഉറക്കം വരെ നഷ്ടമാകാന്‍ തുടങ്ങിയപ്പോള്‍ തന്റെ മനസില്‍ എന്തോ കുഴപ്പമുണ്ടെന്ന ഒരു തോന്നല്‍ ആരംഭിച്ചു. ജനുവരിയില്‍ വീണ്ടും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം എന്‍ഡോസ്‌കോപ്പിയും തുടര്‍ന്ന് ബയോപ്‌സിയും നടത്തി. ഫെബ്രുവരി വീണ്ടും സിടി സ്‌കാന്‍ നടത്തി. പിന്നാലെ ആ ദുരന്തവാര്‍ത്തയും എത്തി. ആമാശയ അര്‍ബുദം നാലാം ഘട്ടത്തിലെത്തിയിരുന്നു. അര്‍ബുദ കോശങ്ങള്‍ പെരുകി അവ കരളിലേക്കും ശ്വാസകോശങ്ങളിലേക്കും ലിംഫ്‌നോഡുകളിലേക്കും ശ്വാസനാളിയുടെ ഇരുഭാഗത്തും പടര്‍ന്നു. അവയെ നീക്കം ചെയ്യാനും ചികിത്സിച്ചു ഭോദമാക്കാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാന്‍സര്‍ റീസര്‍ച്ച് യുകെയുടെ കണക്കു പ്രകാരം ഓരോ വര്‍ഷവും യുകെയില്‍ ആറായിരത്തോളം ആളുകള്‍ക്കാണ് ആമാശയ അര്‍ബുദം സ്ഥിരീകരിക്കുന്നത്. ലാലേട്ടന്റെ ബോര്‍ഡിഗാര്‍ഡ്, ബൗണ്‍സര്‍മാര്‍ക്കിടയിലെ സെലിബ്രിറ്റി; ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അനു കുഞ്ഞുമോന്‍ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാര നഷ്ടം, വയറു വേദന, കുറച്ചു മാത്രം ഭക്ഷണം കഴിച്ചാലും നിറഞ്ഞുവെന്ന തോന്നല്‍, ക്ഷീണം, തളര്‍ച്ച എന്നിവയൊക്കെയാണ് ആമാശയ അര്‍ബുദത്തിന്റെ സാധാരണയായ ലക്ഷണങ്ങള്‍. ആമാശയത്തിലെ കാന്‍സര്‍ ലിംഫ് നോഡുകളിലേക്കും വ്യാപിക്കും. ശരീരത്തിലെ ദ്രാവകങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുകയും അണുബാധയെ ചെറുക്കുകയും ചെയ്യുന്ന ട്യൂബുകളുടെയും ഗ്രന്ഥികളുടെയും ഒരു സംവിധാനമാണിത്. ആമാശയ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയിലൂടെ രോഗാവസ്ഥ മറികടക്കാനാകും.

സമകാലിക മലയാളം 27 Mar 2025 9:17 pm

ഈ രാശിക്കാരാണോ? ഗജകേസരി യോഗം വന്നെത്തി... ഇനി ഒരാഴ്ച മാത്രം

ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികളിലേക്കുള്ള അവയുടെ സഞ്ചാരത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ആശമാരുടെ

ഒന്നു ഇന്ത്യ 27 Mar 2025 6:30 am

'നിർത്തടാ.., എനിക്ക് ദേഷ്യം വരുന്നു!'ഉച്ചത്തിൽ ഹോണടിച്ചാൽ പക്ഷികൾ ചൂടാകും

റോ ഡിലെ ശബ്ദകോലാഹലങ്ങളും വാഹനങ്ങളുടെ ഹോണടിയും പക്ഷികളെ കോപാകുലരാക്കുമെന്ന് പഠനം. ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളില്‍ കാണപ്പെടുന്ന യെല്ലോ വാര്‍ബ്ലര്‍ എന്ന കുരുവികളിലായിരുന്നു ഗവേഷണം. ശബ്ദമലിനീകരണം ഇവയുടെ സ്വഭാവം വ്യത്യാസപ്പെടുത്തുന്നതായും ഇവയെ കൂടുതല്‍ അക്രമാസക്തമാക്കിയതായും ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഫ്ലോറിയാനാ, സാന്‍റാ ക്രൂസ് എന്ന ദ്വീപുകളില്‍ ഈ കുരുവികള്‍ തിങ്ങിപാര്‍ക്കുന്ന 38 ഇടങ്ങളില്‍ സ്പീക്കറും വാഹനങ്ങളുടെ ഹോണും മുഴക്കി ശബ്ദകോലാഹലമുണ്ടാക്കി. പക്ഷിഗീതം മറ്റ് ശബ്ദങ്ങള്‍ കാരണം തടസപ്പെട്ടതോടെ കുരുവികള്‍ അക്രമാസക്തരാവുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ആനിമല്‍ ബിഹേവിയര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'എന്നെ ഹാപ്പിയാക്കാൻ ഞാൻ മാത്രം മതി'! ട്രെൻഡ് ആയി സോളോ ഡേറ്റിങ് അതിര്‍ത്തി സംരക്ഷണ വേളയില്‍ കുരുവികള്‍ പക്ഷിഗീതം ആക്രമണ സിഗ്നലായാണ് കണക്കാക്കുന്നത്. എന്നാല്‍ ശബ്ദകോലാഹലങ്ങള്‍ അവ തമ്മിലുള്ള ആശയവിനിമയം തടപ്പെടുത്തും. ഇത് തെറ്റിദ്ധരിക്കപ്പെടുകയും പരസ്പരം ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. റോഡില്‍ നിന്ന് അകലെ താമസിക്കുന്ന കുരുവികളെക്കാള്‍ സമീപം താമസമാക്കിയ കുരുവികളിലാണ് സ്വഭാവ മാറ്റം കൂടുതല്‍ ദൃശ്യമായതെന്നും ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം 26 Mar 2025 10:29 am

കടവും കഷ്ടപ്പാടും തീർന്നു, ഇനി രാജാവിനെ പോലെ ജീവിക്കാം; ബിസിനസ്സ് പച്ചപിടിക്കും, തലവര തെളിയും..

​ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ഏറെ പ്രധാന്യമുണ്ട്. ഓരോ ​ഗ്രഹവും രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരിലും മാറ്റങ്ങൾ കൊണ്ടുവരും.മാർച്ച് അവസാനത്തോടെ, വർഷത്തിലെ ഏറ്റവും വലിയ രാശിചക്രമാറ്റം അടയാളപ്പെടുത്തുന്ന ഒരു സുപ്രധാന ജ്യോതിഷ സംഭവം നടക്കാൻ പോകുന്നു. നിങ്ങളുടെ ജോലി നടക്കട്ടെ, എന്നെ ഇഷ്ടപെടുന്ന, മനസ്സിലാക്കുന്ന കുറച്ചുപേർ മതി; കുറിപ്പുമായി ദാസേട്ടൻ കോഴിക്കോട് ഈ സംഭവത്തിൽ മഹാശനി മാറ്റം

ഒന്നു ഇന്ത്യ 26 Mar 2025 9:30 am

വിഷുവിന് മുൻപ് രാജയോഗം, ആഗ്രഹിച്ച വീടോ വസ്‌തുവോ വാങ്ങാം; പ്രണയം പൂവണിയും, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ വളരെയധികം പ്രാധാന്യമുള്ള ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ഇതിനുണ്ടാവുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമായാണ് കണക്കാക്കുന്നത്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണ് ശുക്രനെന്ന് വിശ്വസിക്കപ്പെടുന്നു. ശുക്രൻ തെളിഞ്ഞുവെന്നാണ് ജീവിതത്തിൽ നല്ല കാലം വരുമ്പോൾ സാധാരണ പറയാറുള്ളത്. നവ ഗ്രഹങ്ങളിൽ എല്ലവർക്കും ഒരുപോലെ ഇഷ്‌ടമുള്ള ഗ്രഹം കൂടിയാണിത്. 'അംബാനി സ്കൂളിൽ പഠിച്ചവരാണോ മഹാന്മാരായിട്ടുള്ളത്, ആ

ഒന്നു ഇന്ത്യ 26 Mar 2025 6:36 am

8 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും; അപൂർവ രാജയോ​ഗമാണ്..

ഏപ്രിൽ 3 ജ്യോതിഷ ചലനാത്മകതയിൽ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. കാരണം ചൊവ്വ മിഥുനം രാശിയിൽ നിന്ന് കർക്കടകത്തിലേക്ക് പ്രവേശിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും ഒരു കാലഘട്ടമാണ് നൽകുക. ഈ ഗ്രഹ ചലനത്തിലൂടെ ചില വ്യക്തികളുടെ ഭാഗ്യം തെളിയാൻ സാധ്യതയുണ്ട്. ഇത് സമ്പത്തിന്റെ വർദ്ധനവിന് കാരണമാകും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ

ഒന്നു ഇന്ത്യ 26 Mar 2025 6:10 am

ഏപ്രിലിൽ ഈ രാശിക്കാരുടെ കൈനിറയെ പൊന്നുംപണവും, വരുന്നത് സമ്പത്ത് കുമിഞ്ഞുകൂടുന്ന കാലം, പച്ചപിടിക്കും

​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരുടെ ജീവിതത്തിലും വൻ മാറ്റങ്ങൾ കൊണ്ടുംവരും. നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി മാർച്ച് 31-ന് 12: 43-ന് മീനരാശിയിലേക്ക് മാറുമ്പോൾ ഒരു സുപ്രധാന ജ്യോതിഷ സംഭവം നടക്കും. ഈ മാറ്റം പന്ത്രണ്ട് രാശികളിലും വ്യാപകമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ചില രാശിക്കാർക്ക് ഗണ്യമായ നേട്ടങ്ങൾ കൊയ്യാൻ സാധ്യതയുണ്ട്. 'കുറച്ച് കഴിയുമ്പോൾ

ഒന്നു ഇന്ത്യ 25 Mar 2025 6:22 pm

'സാരിയോട് പ്രിയമേറി മലയാളി പെണ്ണുങ്ങള്‍', നഗര- ഗ്രാമ വ്യത്യാസമില്ലാതെ പര്‍ച്ചേസില്‍ കുതിപ്പ്

കേ രളത്തിലെ പെണ്ണുങ്ങള്‍ക്ക് സാരിയോടുള്ള പ്രിയം കൂടുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഒരു മലയാളി കുടുംബം ശരാശരി മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു എന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഉപഭോക്തൃ ചെലവിനെക്കുറിച്ചുള്ള കേന്ദ്ര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലേ വര്‍ഷം ഇത് നാല് മാസത്തിലൊരിക്കലായിരുന്നു. നഗരപ്രദേശങ്ങളിലെ കുടുംബങ്ങളും മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു. പര്‍ച്ചേസില്‍ തലേവര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവുണ്ട്. ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കും പ്രചാരം കൂടിയിട്ടുണ്ട്. 'ഷെര്‍വാണി, ലെഹങ്ക, ഗൗണ്‍' എന്നിവയുടെ ഉപഭോഗം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇരട്ടിയായി. ഗ്രാമപ്രദേശങ്ങളില്‍ 'കുര്‍ത്തി, കമീസ്' എന്നിവയുടെ ഉപഭോഗം 93 ശതമാനവും 'പൈജാമ, സല്‍വാര്‍, ലെഗ്ഗിങ്സ്, പലാസോ' എന്നിവയുടെ ഉപഭോഗം 57 ശതമാനവും വര്‍ദ്ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും നഷ്ടത്തില്‍, 18,062.49 കോടിയുടെ അധിക ബാധ്യത; കെഎസ്ആര്‍ടിസിയില്‍ കണക്കുപോലുമില്ലെന്ന് സിഎജി റിപ്പോര്‍ട്ട് സ്ത്രീകളും, പുരുഷന്മാരും കുട്ടികളുമൊക്കെ വസ്ത്രത്തിനായി ചെലവിടുന്ന തുകയിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. 2023 -24 ല്‍ ഗ്രാമീണ കുടുബങ്ങള്‍ വസ്ത്രങ്ങള്‍ക്കായി ശരാശരി 3321 രൂപ ചെലവിട്ടു. നഗരപ്രദേശങ്ങളിലിത് 3516 രൂപയായിരുന്നു. തലേവര്‍ഷം ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വസ്ത്ര ചെലവ് യഥാക്രമം 2648 രൂപ, 3136 എന്നിങ്ങനെയായിരുന്നു.

സമകാലിക മലയാളം 25 Mar 2025 5:27 pm

'എന്നെ ഹാപ്പിയാക്കാൻ ഞാൻ മാത്രം മതി'! ട്രെൻഡ് ആയി സോളോ ഡേറ്റിങ്

കൂ ട്ടില്ലാതെ ഒന്നും ശരിയാകില്ലെന്ന് പരാതിപ്പെടുന്ന കാലമൊക്കെ എന്നോ മാഞ്ഞു പോയിരിക്കുന്നു. ഇത് സോളോ ഡേറ്റിങ്ങിന്റെ കാലമാണ്. ജീവിതത്തിന്‍റെ നോണ്‍-സ്റ്റോപ്പ് ഒഴുക്കിനിടെ അവിടിവിടെയായി നമ്മള്‍ മറന്നു വെച്ച ഇഷ്ടങ്ങളും താല്‍പര്യങ്ങളും പൊടിതട്ടിയെടുക്കാന്‍ ഇത് സഹായിക്കും. പേര് പോലെ നമ്മള്‍ നമ്മളോട് ഡേറ്റിങ് നടത്തുന്നതാണ് സോളോ ഡേറ്റിങ്. സ്വയം ആസ്വദിക്കാനും സന്തോഷിക്കാനുമൊക്കെ സോളോ ഡേറ്റിങ് അവസരമൊരുക്കുന്നു. വിട്ടുവീഴ്ചയില്ല സീറോ കോംപ്രമൈസ് എന്നതാണ് സോളോ ഡേറ്റിങ്ങിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ആരെയും കാത്തുനില്‍ക്കുകയോ ആരുടെയും സമ്മതത്തിന്‍റെയോ ആവശ്യമില്ല, എന്താണോ നിങ്ങളുടെ മൂഡ് അതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാം. ആത്മവിശ്വാസം, സ്വാതന്ത്ര്യം തിയറ്ററില്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകുന്നതിനെ വിചിത്രമായി കാണുന്ന കാലഘട്ടം മാഞ്ഞുതുടങ്ങി. ഒറ്റയ്ക്ക് ഒരു റസ്റ്റോറന്റില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, ആസ്വദിച്ചു കഴിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. സ്വന്തമായി കംഫോര്‍ട്ടബിള്‍ ആകുന്നത് ആത്മവിശ്വാസവും സ്വാശ്രയത്വവും വര്‍ധിപ്പിക്കും. പലപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു, നമ്മള്‍ സ്വയം സമയം ചെലവഴിക്കാന്‍ മറന്നു പോകുന്നു. സമ്മര്‍ദം കുറയ്ക്കാം സമ്മര്‍ദവും പിരിമുറക്കവും അധികമാകുമ്പോള്‍ ഇതു പോലെ ഒരു സോളോ ഡേറ്റിങ് പ്ലാന്‍ ചെയ്യണം. അതുഒരുപക്ഷെ ഒരു ബുക്ക്‌സ്റ്റോര്‍ സന്ദര്‍ശനമോ ചെറിയ നടത്തമോ ആകാം. അത് നല്‍കുന്ന സമാധാനവും സംതൃപ്തിയും വളരെ വലുതാണ്. നമ്മെ നമ്മെക്കാള്‍ കൂടുതല്‍ ആര്‍ക്കാണ് അറിയാവുന്നത്. ആ പഴയ ഇഷ്ടങ്ങള്‍ ജീവിതത്തിന്റെ ഒഴുക്കിനിടെ നമ്മള്‍ സ്വയം മറന്ന പഴയ ചില ഇഷ്ടങ്ങളും താല്‍പര്യങ്ങളും പൊടിതട്ടിയെടുക്കാനും ആസ്വദിക്കാനുമൊക്കെ സോളേ ഡേറ്റിങ് സഹായിക്കും. മറ്റുള്ളവര്‍ അത് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലെയോ എന്ന ആശയക്കുഴപ്പമില്ലാതെ അവയെ വീണ്ടും ആസ്വദിക്കാം. സമയമാകാന്‍ കാത്തിരിക്കേണ്ടതില്ല നല്ലൊരു അവസരം വരട്ടെയെന്ന് പ്രതീക്ഷിച്ചിരിക്കുന്നതില്‍ കാര്യമില്ല. സന്തോഷം നിങ്ങളും അര്‍ഹിക്കുന്നു. സോളോ ഡേറ്റിങ് ആത്മവിശ്വാസവും സംതൃപ്തിയും വര്‍ധിപ്പിക്കും സമ്മര്‍ദം നിയന്ത്രിക്കാനും സ്വയം അറിയാനും സ്നേഹിക്കാനും നിങ്ങളെ പ്രപ്തരാക്കും.

സമകാലിക മലയാളം 25 Mar 2025 2:30 pm

വിദേശത്ത് ജോലി, ബംപർ ലോട്ടറി അടിക്കാനുള്ള യോഗം; ദാമ്പത്യജീവിതം സുഖകരം, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു. കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാൻ കഴിയുന്ന ഗ്രഹമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിൽ ഇതിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാഹുവിന്റെ സ്വാധീനവും അതിന്റെ ശക്തിയുമെല്ലാം ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെ കാണുന്നതാണ്. മമ്മൂക്കയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്? സംസാരിച്ചിരുന്നോ? 'ഒരു ചെറിയ

ഒന്നു ഇന്ത്യ 25 Mar 2025 7:43 am

'ചുമ്മാ തനിയെ മലയാളം പഠിച്ചതാ..'; ജര്‍മ്മന്‍ യുവതിയുടെ മലയാളം കേട്ട് അമ്പരന്ന് ടാക്‌സി ഡ്രൈവര്‍, വിഡിയോ

ലോ കത്ത് പല ഭാഷകളുണ്ടെങ്കിലും മലയാളം പഠിച്ചെടുക്കുകയെന്നത് ഒരു കടമ്പ തന്നെയെന്നാണ് പറയാറ്. ഇപ്പോഴിതാ ഒരു ജര്‍മ്മന്‍ യുവതി വളരെ ഭംഗിയായി മലയാളം സംസാരിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജര്‍മ്മന്‍ അധ്യാപികയായ ക്ലാര എന്ന യുവതിയാണ് പച്ചവെള്ളം പോലെ മലയാളം സംസാരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. യുവതിയുടെ സംസാരം കേട്ട് അത്ഭുതപ്പെടുന്ന മലയാളിയായ ഡ്രൈവറെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. കണ്ണാടി നോക്കിയും സ്പര്‍ശിച്ചറിഞ്ഞും സ്വയം ശസ്ത്രക്രിയ; സാഹസികതയുടെ മറ്റൊരു പേര്, ഡോ. റോഗോസോവ് View this post on Instagram A post shared by ക്ലാര - Klara (@keralaklara) ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ ക്ലാര തന്നെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജര്‍മ്മനിയില്‍ മാസ്റ്റേര്‍സ് പഠിക്കാനെത്തിയ മലയാളി സുഹൃത്തുക്കള്‍ വഴിയാണ് മലയാളം പഠിച്ചതെന്ന് ക്ലാര പറയുന്നു. 5 വര്‍ഷം മുന്‍പാണ് മലയാളം പഠനം ആരംഭിച്ചതെന്നും ക്ലാര വിഡിയോയില്‍ പറയുന്നുണ്ട്. ക്ലാരയുടെ മലയാളം കേട്ട് അത്ഭുതത്തോടെ ഡ്രൈവര്‍ തന്റെ ഭാര്യയെ വിഡിയോകാളില്‍ വിളിച്ച് ക്ലാരയെ പരിചയപ്പെടുത്തുന്നതും കാണാം. കാറിലേക്ക് കയറിയ ക്ലാര ഡ്രൈവറെ മലയാളത്തില്‍ അഭിവാദനം ചെയ്യുന്നു. ഇതുകേട്ട് ഞെട്ടിയ ഡ്രൈവര്‍ താന്‍ മലയാളം പറയുന്ന വിദേശികളെ കണ്ടിട്ടില്ലെന്ന് പറയുന്നുണ്ട്. ക്ലാര തന്നെയാണ് ഈ വിഡിയോ എടുത്തിരിക്കുന്നതും. മലയാളി ഊബര്‍ ഡ്രൈവര്‍മാരോട് മലയാളത്തില്‍ സംസാരിക്കുമ്പോള്‍ വളരെ ആകാംഷ നിറഞ്ഞ പ്രതികരണമാണ് ലഭിക്കുക. അത്തരം സംഭാഷണം ഒരിക്കല്‍ ചിത്രീകരിക്കണമെന്ന് കരുതി. ക്ലാര വിഡിയയോടൊപ്പം കുറിച്ചു.

സമകാലിക മലയാളം 23 Mar 2025 8:55 pm

പുതിയ വീടും കാറും സ്വന്തമാക്കാം... കാത്തിരുന്ന രാജയോഗത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഒമ്പത് ഗ്രഹങ്ങളും അവയുടെ നിഴല്‍ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കം സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക. എമ്പുരാൻ അല്ലിത് തമ്പുരാൻ..!

ഒന്നു ഇന്ത്യ 23 Mar 2025 8:36 am

ഒന്നല്ല 3 രാജയോ​ഗങ്ങൾ, മാർച്ച് അവസാനത്തോടെ ആരംഭിക്കും; ഏപ്രിലിൽ ഈ രാശിക്കാർ കോടീശ്വരന്മാർ..

മാർച്ച് 29 ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണം ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്, കാരണം ഇത് ശുഭകരമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നു. 'ഹൈദരാബാദിൽ വെറും അമ്പതിനായിരം രൂപക്ക് ആണ് ഉദ്ഘാടനം ചെയ്യാൻ പോയത്'; ഹണി റോസിനെതിരെ അധിക്ഷേപം ഇവയിൽ, കലാമിക രാജയോഗം, ബുദ്ധാദിത്യ രാജയോഗം, മാളവ്യ രാജയോഗം തുടങ്ങിയ ശ്രദ്ധേയമായ രാജയോഗങ്ങൾ ഉദയം ചെയ്യും. ഇത് നാല് രാശിചിഹ്നങ്ങളെ

ഒന്നു ഇന്ത്യ 23 Mar 2025 6:27 am

കണ്ണാടി നോക്കിയും സ്പര്‍ശിച്ചറിഞ്ഞും സ്വയം ശസ്ത്രക്രിയ; സാഹസികതയുടെ മറ്റൊരു പേര്, ഡോ. റോഗോസോവ്

'എ നിക്ക് അപ്പൻഡിസൈറ്റിസ് ഉണ്ടെന്ന് തോന്നുന്നു. ആരോടും വിവരം പങ്കുവെച്ചില്ല. എന്തിന് സുഹൃത്തുക്കളെ വെറുതെ ഭയപ്പെടുത്തണം? ആർക്കാണ് സഹായം എത്തിക്കാൻ കഴിയുക'- 1961ൽ അന്റാർട്ടിക്കയിലെ ഒരു തണുത്തു മരവിച്ച രാത്രിയിൽ ഡോ. ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് തന്റെ ഡയറിൽ കുറിച്ചു. സോവിയറ്റ് യൂണിയൻ്റെ ആന്റാർട്ടിക് എക്സ്പെഡിഷന്റെ ഭാഗമായി നോവോലാസറേവ്സ്കയ എന്ന സ്റ്റേഷനിൽ 13 ​ഗവേഷകർക്കൊപ്പമുണ്ടായിരുന്ന ഏക മെഡിക്കല്‍ ഡോക്ടർ ആയിരുന്നു ഡോ. ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ്. 1960 മുതൽ 1962 വരെ റോഗോസോവ് അന്റാർട്ടിക്കയിൽ ജോലി ചെയ്തു. 1961 ഏപ്രിൽ 29ന് ആണ് ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത്. അടിവയറ്റിൽ വേദന, ഓക്കാനം, ക്ഷീണം, പനി... അപ്പൻഡിസൈറ്റിസ് ആണെന്ന് അദ്ദേഹം സ്വയം രോ​ഗനിർണയം നടത്തി. അടുത്ത ദിവസത്തോടെ ലക്ഷണങ്ങള്‍ വഷളായി. ശസ്ത്രക്രിയയ്ക്ക ശേഷം റോഗോസോവ് വിശ്രമത്തില്‍ ചികിത്സിച്ചില്ലെങ്കിൽ അപ്പൻഡിസൈറ്റിസ് മാരകമായ സെപ്സിസിന് കാരണമാകും. ഏറ്റവും അടുത്തുള്ള ആശുപത്രി ആയിരക്കണക്കിന് മൈലുകൾ അകലെയാണ്. സ്വയം ശസ്ത്രക്രിയ നടത്തുകയല്ലാതെ ആ 27കാരന്റെ മുന്നിൽ മറ്റ് വഴിയില്ലായിരുന്നു. കൊടും തണുപ്പും ഭീകരമായ കാലാവസ്ഥയും കാരണം പുറത്തുനിന്ന് സഹായം എത്തിക്കാനും സാധ്യമല്ലായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ശസ്ത്രക്രിയയ്ക്ക് വേണ്ടി റോഗോസോവ് തയ്യാറാക്കി. മെയ് 1ന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. ടേബിളില്‍ ചാരിയിരുന്നു കൊണ്ടായിരുന്നു വയറു കീറിയുള്ള ശസ്ത്രക്രിയ. കൂടെയുള്ള ഒരു മെറ്റിരിയോളജിസ്റ്റിനെയും (വ്ലാഡിമിർ കോർഷാക്) മെക്കാനിക്കിനെയും (സിനോവി ടെപ്ലിൻസ്കി) സഹായികളായി തിരഞ്ഞെടുത്തു. ഒരാൾ ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും മറ്റൊരാൾ ലൈറ്റ് പിടിക്കുകയും ചെയ്തു. മൂന്നാമതൊരാൾ സ്റ്റാൻഡ്-ബൈ ആയി നിന്നു. മാത്രമല്ല, രോഗിക്ക് ഹൃദയസ്തംഭനം വന്നാൽ എങ്ങനെ സിപിആര്‍ കൊടുക്കണം, അഡ്രിനാലിൻ കൊടുക്കണം എന്നതൊക്കെ സുഹൃത്തുക്കളെ റോഗോസോവ് പഠിപ്പിക്കുകയും ചെയ്തിരുന്നു. വയറിന്റെ വലതു വശത്ത് ലോക്കൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചു. ഏതാണ്ട് 15 മിനിറ്റിന് ശേഷം ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച്, അതിൽ നോക്കിക്കൊണ്ട് 10-12 സെന്റിമീറ്റർ നീളത്തിൽ മുറിവുണ്ടാക്കി. ശസ്ത്രക്രിയ മുന്നോട്ടു പോകുന്തോറും അനസ്തേഷ്യയുടെ ഫലം കുറഞ്ഞു വന്നു. ശസ്ത്രക്രിയ ആരംഭിച്ച അര മണിക്കൂർ നീണ്ടപ്പോഴേക്കും ക്ഷീണവും ഓക്കാനവും അനുഭവപ്പെട്ടു. ഒരു ഘട്ടത്തിൽ കൈകൾ അനക്കാൻ പോലും പ്രയാസമായി. പക്ഷേ ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുത്ത് അദ്ദേഹം തുടര്‍ന്നു. റോഗോസോവ് ചെറു പ്രായത്തില്‍ ഒടുവിൽ വയറിനുള്ളിൽ കൈകൊണ്ട് തപ്പി അണുബാധയുള്ള അപ്പൻഡിക്സ് നീക്കം ചെയ്തു. അത് വീർത്ത് പഴുപ്പ് നിറഞ്ഞ നിലയിലായിരുന്നു. ഏതാനും മണിക്കൂറുകൾ കൂടി വൈകിയിരുന്നെങ്കിൽ പൊട്ടിപ്പോകുമായിരുന്നു. മുറിവ് ശ്രദ്ധപൂര്‍വം തുന്നി. ആൻറിബയോട്ടിക്കുകൾ കഴിച്ചു ഉറങ്ങാന്‍ കിടന്നു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രിക്രിയ നാല് മണിയോടെ വിജയകരമായി പൂർത്തികരിച്ചു. അഞ്ച് ദിവസത്തിന് ശേഷം തുന്നലുകൾ നീക്കം ചെയ്തു, രണ്ടാഴ്ച കൊണ്ട് പൂർണ ആരോഗ്യം വീണ്ടെടുത്തു. അരിഭക്ഷണം ഉപേക്ഷിച്ചതോടെ കൊളസ്‌ട്രോള്‍ താഴേക്കു വന്നു ശസ്ത്രക്രിയയ്ക്കിടെ കാഴ്ച വ്യക്തമാക്കുന്നതിന് കണ്ണാടി ഉപയോ​ഗിച്ചിരുന്നെങ്കിലും ഇടയ്ക്ക് തല പൊക്കി നോക്കിയും സ്പർശിച്ചുമാണ് റോഗോസോവ് ശസ്ത്രക്രിയയും പൂർത്തീകരിച്ചതെന്ന് നീർ ബേർമൽ തന്റെ കേസ് ഡയറിൽ പറയുന്നു. റോഗോസോവ് സ്വയം ശസ്ത്രക്രിയ ചെയ്യുന്നതിന്റെ സഹപ്രവർത്തകർ പകർത്തിയ ചിത്രം സോവിയറ്റ് ജനങ്ങളെ പിടിച്ചുലച്ചു. ഓർഡർ ഓഫ് ദ റെഡ് ബാനർ ഓഫ് ലേബർ എന്ന വലിയ ബഹുമതി വരെ അദ്ദേഹത്തിന് ലഭിച്ചു. 1966 സെപ്റ്റംബറിൽ അദ്ദേഹം അന്നനാള കാൻസർ ചികിത്സിക്കുന്നതിനുള്ള അന്നനാളത്തിന്റെ വിഘടനം എന്ന പേരിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. 2000-ൽ, 66-ാം വയസ്സിൽ ശ്വാസകോശ അർബുദം മൂലം മരണമടയും വരെ അദ്ദേഹം സർജനായി തന്നെ തുടർന്നു.

സമകാലിക മലയാളം 22 Mar 2025 2:58 pm

റാണി ഇനി 'റാണി'യാണ്! താനെയിലെ തെരുവില്‍ നിന്ന് ടൊറോന്‍റോയിലേക്ക്, സ്നേഹകഥ

മുംബൈ: ഓരോരുത്തര്‍ക്ക് ഓരോ നിയോഗമാണ്. വിഷമഘട്ടത്തില്‍ കരുണയുടെ കരങ്ങള്‍ എവിടെ നിന്നാണ് നമ്മുടെ നേര്‍ക്ക് നീളുന്നതെന്ന് അറിയാന്‍ കഴിയില്ല. അങ്ങനെയൊരു ഭാഗ്യം കൈവന്ന കഥയുണ്ട് ഇപ്പോള്‍ റാണി എന്ന് വിളിക്കുന്ന തെരുവുനായയ്ക്ക് View this post on Instagram A post shared by Plant & Animals Welfare Society (@paws_thane) ടൊറന്റോയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ സലില്‍ നവ്ഘരെ കണ്ടെത്തിയ തെരുവ് നായയ്ക്ക് ഇപ്പോള്‍ സ്വന്തമായി മേല്‍വിലാസമൊക്കെയായി. കടല്‍ കടന്ന് കാനഡയിലെത്തി റാണി എന്ന തെരുവുനായ. നഗരത്തിലെ വര്‍തക് നഗര്‍ പ്രദേശത്ത് അസുഖബാധിതയായി അവശയായിട്ടാണ് റാണിയെ നവ്ഘരെ കണ്ടെത്തുന്നത്. തുടര്‍ന്ന് നായയെ പരിചരിക്കാന്‍ തയ്യാറായി. റാണിയെ ഒരു താല്‍ക്കാലിക അഭയ കേന്ദ്രത്തിലാക്കി. മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാം; പനമ്പിള്ളി നഗറിലെ വീട് ഇനി ഹോം സ്റ്റേ പിന്നീട് യാത്രയ്ക്ക് പറ്റുന്ന ആരോഗ്യാവസ്ഥയിലേയ്ക്ക് എത്തിയപ്പോള്‍ കാനഡയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നവ്ഘരെയുടെ സുഹൃത്ത് റാണിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. വ്യാഴാഴ്ച പാരീസിലേയ്ക്കുള്ള വിമാനത്തില്‍ കയറിയ ഇരുവരും വെള്ളിയാഴ്ച ടൊറന്റോയിലെ വീട്ടിലെത്തി.

സമകാലിക മലയാളം 22 Mar 2025 2:15 pm

രാജാവിനെ പോലെ ജീവിച്ചവർ ദരിദ്രരാവും, പ്രണയത്തിൽ കല്ലുകടി; വാഹനം എടുക്കേണ്ട, ഈ രാശിക്കാർ സൂക്ഷിച്ചോളൂ...

വേദ ജ്യോതിഷത്തിൽ വളരെ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഒരു ഗ്രഹമാണ് ശനി. കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം വഹിക്കുന്നതാണ് ഇത്. മന്ദഗതിയിലുള്ളതും എന്നാൽ സ്ഥിരവുമായ സ്വാധീനത്തിന് പേരുകേട്ട ഈ ഗ്രഹം പലപ്പോഴും ഒരേപോലെ ബഹുമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്നു. ഇതിന്റെ രാശിമാറ്റവും വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്ന ഒരു കാര്യമാണ്. ഒഴിവ് കിട്ടിയാല്‍

ഒന്നു ഇന്ത്യ 22 Mar 2025 10:43 am

മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാം; പനമ്പിള്ളി നഗറിലെ വീട് ഇനി ഹോം സ്റ്റേ

കൊച്ചി: പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട്ടില്‍ ഇനി ആരാധകര്‍ക്ക് താമസിക്കാം. 2008 മുതല്‍ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. അറ്റകുറ്റപ്പണികള്‍ നടത്തി 'മമ്മൂട്ടി ഹൗസ്' കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. 'മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കെ.സി. ജോസഫ് റോഡിലുള്ള ഐതിഹാസികമായ വീട് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കായി തുറന്നിരിക്കുന്നു, മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും മേല്‍നോട്ടത്തില്‍ രൂപകല്പന ചെയ്ത, ഒരു ബോട്ടിക് വില്ലയാണ് മമ്മൂട്ടിയുടെ വീട്. പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ സൂക്ഷിക്കുന്ന വീടിന്റെ ഓരോ മൂലയും ഓരോ കഥ പറയുന്നു...' -വെക്കേഷന്‍ എക്സ്പീരിയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫോട്ടോ ഷൂട്ടിനായി കളര്‍ ബോംബ് കത്തിച്ചു; വധുവിന്റെ മുടി കത്തിക്കരിഞ്ഞു, ദേഹത്തും പൊള്ളലേറ്റു അത്യാഡംബരസൗകര്യങ്ങളോടുകൂടിയുള്ളതാണ് ഈ വീട്. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാനായുള്ള തുകയെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കുടുംബസമേതം ഇവിടെയാണ് കഴിഞ്ഞിരുന്നത്. നാല് വര്‍ഷം മുമ്പാണ് താമസം മാറുന്നത്. വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡില്‍ പണിത പുതിയ വീട്ടിലാണ് നിലവില്‍ താമസിക്കുന്നത്.

സമകാലിക മലയാളം 22 Mar 2025 9:32 am

ഈ നാളുകാർക്ക് ആപത്തുകളുണ്ടാകാന്‍ സാധ്യത, കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും, ഇന്നത്തെ നാൾഫലം

മേടം - കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും. ഇടവം - കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മകാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ

ഒന്നു ഇന്ത്യ 22 Mar 2025 9:20 am

ഏപ്രിലിൽ ഈ രാശിക്കാർക്ക് ഭാ​​ഗ്യം തെളിയും, ഇനി രാജകീയ ജീവിതം, പണത്തിന് ബുദ്ധിമുട്ട് വരില്ല, വരുമാനം കൂടും...

​ഗ്രഹങ്ങൾ രാശിമാറുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും. ഏപ്രിൽ മാസം ആരംഭിക്കുമ്പോൾ, ശുക്രൻ - സൂര്യൻ രാജകീയ യോഗം എന്നറിയപ്പെടുന്ന ഒരു പ്രധാനപ്പെട്ട രാശി മാറ്റം സംഭവിക്കും. മാർച്ച് അവസാനത്തോടെ, ശുക്രനും സൂര്യനും ഉൾപ്പെടെ നിരവധി ഗ്രഹങ്ങൾ പുതിയ രാശികളിലേക്ക് മാറുന്നതോടെ ശ്രദ്ധേയമായ ഒരു മാറ്റം സംഭവിക്കുന്നു. പാത്രത്തിലെ കരിഞ്ഞ കറകൾ കളയാൻ എളുപ്പവഴികൾ ഉണ്ട്; ഉപ്പുംനാരങ്ങയും

ഒന്നു ഇന്ത്യ 22 Mar 2025 8:00 am

പണം ഇവർക്കൊരു വിഷയമാവില്ല, പഠനത്തിലും കേമരാവും; ജോലിയിൽ ഉയർച്ച ഉറപ്പ്, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിട്ടും കരുതപ്പെടുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും എന്നാണ് ഇത് അർത്ഥമാക്കുന്നത്. നന്ദനം

ഒന്നു ഇന്ത്യ 22 Mar 2025 6:31 am

വിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്തോളൂ, ജോലി ഇല്ലാത്തവർക്ക് ആശ്വാസം, പേഴ്‌സ് കാലിയാവില്ല; ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ, ശുക്രനെ ഒരു ശുഭഗ്രഹമായി കണക്കാക്കുന്നു, കൂടാതെ ജീവിതത്തിലെ നിരവധി പ്രധാന വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹം കൂടിയാണത്. ശുക്രൻ സ്നേഹം, സൗന്ദര്യം, ഐക്യം, ആനന്ദം എന്നിവയെ പ്രതിനിധീകരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നാം വാത്സല്യം പ്രകടിപ്പിക്കുന്ന രീതി, നമുക്ക് ആകർഷകമായി തോന്നുന്ന കാര്യങ്ങൾ എന്നിവയൊക്കെ ശുക്രനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് നമുക്ക് പറയാം. മോഹന്‍ലാലിന് മുന്നില്‍ ഷാരൂഖിന്റെ റെക്കോർഡും

ഒന്നു ഇന്ത്യ 21 Mar 2025 5:23 pm

ഫോട്ടോ ഷൂട്ടിനായി കളര്‍ ബോംബ് കത്തിച്ചു; വധുവിന്റെ മുടി കത്തിക്കരിഞ്ഞു, ദേഹത്തും പൊള്ളലേറ്റു

വി വാഹം പല രീതിയിലാണ് ഓരോരുത്തരും ആഘോഷമാക്കാറ്. ഫോട്ടോഷൂട്ടുകള്‍ക്കായി പരീക്ഷണങ്ങളോട് പരീക്ഷണങ്ങളാണ്. കാനഡയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് ഫോട്ടോ ഷൂട്ടിനിടെയുണ്ടായ അപകടത്തില്‍ പരിക്ക് പറ്റിയിരിക്കുകയാണ്. ഫോട്ടോഷൂട്ടിനായി പൊട്ടിച്ച കളര്‍ബോംബ് പൊട്ടിത്തെറിച്ച് വധുവിന് പൊള്ളലേല്‍ക്കുകയാണുണ്ടായത്. View this post on Instagram A post shared by Vicky & Piya ♡ Luxury Travel Couple (@viaparadise) വരന്‍ വധുവിനെ എടുത്ത് പൊക്കുന്നതിന്റെ പിന്നിലാണ് കളര്‍ ബോംബ് പൊട്ടിച്ചത്. ഇതാണ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. മുടി കത്തിപ്പോവുകയും പുറംഭാഗത്ത് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം നടന്നതെവിടെയെന്ന് പോസ്റ്റില്‍ വ്യക്തമല്ല. 'സുനിത വില്യംസ് കുടുങ്ങിപ്പോയതൊന്നുമല്ല, 286 ദിവസമൊന്നും വലിയ കാര്യമല്ല, ലാഭം മസ്കിന് മാത്രം; കുറിപ്പ്' 22 ദശലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. പരിക്കേറ്റ വധുവിനെ ആശ്വസിപ്പിക്കുന്ന തരത്തിലാണ് പലരുടേയും കമന്റുകള്‍. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നുവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

സമകാലിക മലയാളം 21 Mar 2025 4:34 pm

വരുമാനം വര്‍ധിക്കും, പ്രതീക്ഷിക്കാത്ത സമയത്ത് പണം കയ്യിൽ വരും, യാത്രകൾ പോകും, അറിയാം നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കൃഷിയില്‍നിന്നും വ്യാപാരത്തില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരാം. കടങ്ങള്‍ വീട്ടാന്‍ പരിശ്രമിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഗൃഹം മോടി പിടിപ്പിക്കാനായി

ഒന്നു ഇന്ത്യ 21 Mar 2025 9:49 am

പലവഴിക്ക് പണം കൈയിലേക്ക്.... ജീവിതം ഇനി കളറാകും; ഈ രാശിക്കാരാണോ?

ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. L2E Empuraan: യുഎഇ ബോക്‌സ് ഓഫീസില്‍ പ്രകമ്പനം കൊള്ളിച്ച് എമ്പുരാന്‍; അഡ്വാന്‍സ് ബുക്കിങ് ഞെട്ടിച്ചു

ഒന്നു ഇന്ത്യ 21 Mar 2025 6:33 am

ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറും, വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, സുഖസൗകര്യം വര്‍ധിക്കും, നാൾഫലം

മേടം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇടവം - ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടി വരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം

ഒന്നു ഇന്ത്യ 20 Mar 2025 9:26 am

ഈ രാശിക്കാരാണോ? ഗജകേസരി യോഗം തുടങ്ങി.. ഇനി കൈ നിറയെ പൊന്നും പണവും ലഭിക്കും!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഉണ്ണി മുകുന്ദൻ ചിത്രത്തിന്

ഒന്നു ഇന്ത്യ 20 Mar 2025 8:14 am

'സുനിത വില്യംസ് കുടുങ്ങിപ്പോയതൊന്നുമല്ല, 286 ദിവസമൊന്നും വലിയ കാര്യമല്ല, ലാഭം മസ്കിന് മാത്രം; കുറിപ്പ്'

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 286 ദിവസങ്ങള്‍ തങ്ങിയ ശേഷം ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഇരുവരുടെയും മടക്കയാത്ര ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. സുനിത വില്യംസ് ബുച്ച് വില്‍മോർ എന്നിവരുടെ ഭൂമിയിലേക്കുള്ള മടക്കത്തിന് ഒപ്പം കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത് അവരുടെ ഇനിയുള്ള ജീവിതത്തെയും നേരിടാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെയും കുറിച്ചായിരുന്നു. സുനിത വില്യംസിന്‍റെ ശമ്പളം എത്ര? ഒന്‍പതു മാസത്തെ ബഹിരാകാശ വാസത്തിന് അധിക പ്രതിഫലമുണ്ടോ? എന്നാല്‍, എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും 286 ദിവസങ്ങള്‍ പിന്നിട്ടു എന്നത് മാത്രം ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമല്ലെന്നാണ് ഇപ്പോഴുയരുന്ന അഭിപ്രായം. ബഹിരാകാശത്ത് ഇത്രയും ദിവസങ്ങള്‍ പിന്നിടുന്ന ആദ്യ വ്യക്തികളല്ല സുനിത വില്യംസും ബുച്ച് വില്‍മോറും എന്ന് ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്രഗവേഷകനും അധ്യാപകനുമായ വൈശാഖന്‍ തമ്പി. റഷ്യന്‍ യാത്രികനായ വലേരി പൊല്യാഖോവ് 437 ദിവസങ്ങള്‍ ഇത്തരത്തില്‍ ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ടെന്നും മറ്റൊരു റഷ്യക്കാരനായ ജെന്നഡി പഡല്‍ക്ക എന്നയാള്‍ പലതവണയായി 878 ദിവസം ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ റെക്കോര്‍ഡ് നേടിയ വ്യക്തിയാണ് ജെന്നഡി പഡല്‍ക്ക എന്നും അദ്ദേഹം പറയുന്നു. ബഹിരാകാശ യാത്ര അത്ര ലളിതമായ ഒരു ദൗത്യമല്ല, സസൂക്ഷ്മം ചെയ്യേണ്ട ഒന്നാണ്. എട്ട് ദിവസം കഴിഞ്ഞ് മടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ഒരു യാത്ര, സ്‌പെയ്‌സ്‌ക്രാഫ്റ്റിന്റെ സാങ്കേതികത്തകരാര്‍ കാരണം പദ്ധതിയിട്ടത് പോലെ നടന്നില്ല എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വകാര്യകമ്പനിയായ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ദൗത്യത്തിന് പറ്റിയ പിഴവിന്റെ ഇലോണ്‍ മസ്‌ക്കിന്റെ സ്‌പെയ്‌സ് എക്‌സ് എന്ന കമ്പനി ഗുണമുണ്ടാക്കിയെന്ന ബിസിനസ് വാര്‍ത്ത വിസ്മരിക്കപ്പെട്ടെന്നും വൈശാഖന്‍ തമ്പി ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. കുറിപ്പ് പൂർണരൂപം- സുനിതാ വില്യംസിൻ്റെ മടക്കയാത്രയെ മീഡിയ റിപ്പോർട്ട് ചെയ്യുന്നതും അതിനോടുള്ള പ്രതികരണവും കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം; ഭൂരിഭാഗം പേരും ആദ്യമായിട്ടാണ് ബഹിരാകാശയാത്രയിലെ പ്രശ്നങ്ങളെക്കുറിച്ച് കേൾക്കുന്നത്. സുനിതാ വില്യംസ് കുറേകാലം അങ്ങ് ബഹിരാകാശത്ത് കുടുങ്ങിപ്പോയി എന്നും, അത് കാരണം അവർക്കെന്തോ ഭീകരമായ പ്രശ്നങ്ങൾ ഉണ്ടായി/ഉണ്ടാകാൻ പോകുന്നു എന്നുമൊക്കെയാണ് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ... ശ്രദ്ധിയ്ക്കൂ. എട്ട് ദിവസം കഴിഞ്ഞ് മടങ്ങാൻ ഉദ്ദേശിച്ചിരുന്ന ഒരു യാത്ര, സ്പെയ്സ്ക്രാഫ്റ്റിന്റെ സാങ്കേതികത്തകരാർ കാരണം പ്ലാൻ ചെയ്തപോലെ നടന്നില്ല എന്നത് മാത്രമാണ് ഇവിടെ ആകെ സംഭവിച്ചിരിക്കുന്നത്. ഒരു വണ്ടി ബ്രേക്ഡൗണായിൽ അടുത്ത വണ്ടിയ്ക്ക് കേറിവരാൻ പറ്റുന്ന ബസ്റൂട്ടല്ല ഭൂമിയും അന്താരാഷ്ട്രബഹിരാകാശനിലയും തമ്മിലുള്ളത് എന്നറിയാമല്ലോ. അതുകൊണ്ട് തന്നെ പകരമൊരു മനുഷ്യവാഹനദൗത്യം നടക്കാൻ മാസങ്ങൾ വേണ്ടിവരും. അത് സുനിത ഉൾപ്പടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്തരാഷ്ട്രബഹിരാകാശനിലയം എന്നുപറഞ്ഞാൽ അവിടെ ചെല്ലുന്നവർ 'കുടുങ്ങിപ്പോകുന്ന' തരത്തിലുള്ള ഒരു ഗുഹയൊന്നുമല്ല. വർഷങ്ങളായി തുടർച്ചയായി മനുഷ്യവാസമുള്ള, വളരെ അഡ്വാൻസ്ഡായ ഒരു ഫെസിലിറ്റിയാണ്. അവിടെ സുനിത ഇപ്പോ ചെയ്തപോലെ 286 ദിവസം താമസിക്കുക എന്നത് ബഹിരാകാശദൗത്യങ്ങളുടെ കണ്ണിൽ ഒരു വലിയ കാര്യമേ അല്ല. ഈ കാലയളവിൽ മനുഷ്യരില്ലാത്ത പല ദൗത്യങ്ങൾ അവിടേയ്ക്ക് നടന്നു എന്നതും, സുനിത ഇതിനിടെ കുറേകാലം ഐഎസ്എസ് ന്റെ കമാൻഡർ ചുമതലയും നിർവഹിച്ചിരുന്നു എന്നതും ശ്രദ്ധിക്കണം. ബഹിരാകാശയാത്രകൾക്കും ജീവിതത്തിനും ഒരുപാട് റിസ്ക്കുകൾ ഉണ്ട്. അത് പണ്ടേ ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. ഇതിനെക്കാൾ കൂടുതൽ കാലം തുടർച്ചയായി ബഹിരാകാശത്ത് കഴിഞ്ഞ യാത്രികർ വേറെയും ഒരുപാടുണ്ട്. അതിൽ വലേരി പൊല്യാഖോവ് എന്ന റഷ്യൻ യാത്രികനാണ് ഒന്നാം സ്ഥാനം, 437 ദിവസങ്ങൾ! പല ദൗത്യങ്ങളിലായി ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ റെക്കോർഡും മറ്റൊരു റഷ്യനാണ്. ജെന്നഡി പഡൽക്ക, 878 ദിവസം! 'സുനിതയ്ക്ക് ഇനി നരകതുല്യമായ ഭാവി' എന്നൊക്കെയുള്ള ഗുണ്ട് വാർത്തകൾ കേട്ട് ഞെട്ടുമ്പോൾ ഇതൊക്കെക്കൂടി ഒന്ന് അറിഞ്ഞിരിക്കണമല്ലോ എന്നതുകൊണ്ട് പറഞ്ഞതാണ്. സ്വകാര്യകമ്പനിയായ ബോയിങ്ങിന്റെ സ്റ്റാർലൈനർ ദൗത്യത്തിന് പറ്റിയ പിഴവിന്റെ ഗ്യാപ്പിൽ എലൻ മസ്ക്കിന്റെ സ്പെയ്സ് എക്സ് എന്ന കമ്പനി കയറി ഗോളടിച്ചു എന്ന ബിസിനസ് വാർത്തയാണ് അടിസ്ഥാനപരമായി ഈ ഹൈപ്പിന്റെ ഉള്ളിലുള്ളത്. എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ സുനിതയും ബുച്ച്‌മോറും ഒമ്പതുമാസത്തിന് ശേഷമാണ് മടങ്ങുന്നത്. സെപ്റ്റംബറിലെത്തിയ നിക് ഹേഗും ഗോര്‍ബുനോവും ആറുമാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചു. സ്റ്റാര്‍ ലൈനറിലെ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറുമാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3. 27 നാണ് സുനിതയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം മെക്‌സിക്കോ കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

സമകാലിക മലയാളം 19 Mar 2025 9:50 pm

ഈ നാളുകാർക്ക് പണം കൈവശം വന്നുചേരും, വീട് പുതുക്കിപ്പണിയും, ഷെയർ മാർക്കറ്റ് വഴി ലാഭം ഉണ്ടാകും, നാൾഫലം

മേടം - സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം. ഇടവം - ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കും. ദുഃഖ വാര്‍ത്ത ശ്രവിക്കും. കുടുംബ ബന്ധുക്കളുമായി പിണങ്ങും. ഉത്സാഹം കുറയും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള

ഒന്നു ഇന്ത്യ 19 Mar 2025 1:06 pm

ദീർഘദൂര യാത്രകൾക്ക് ഭാഗ്യമുണ്ടാവും, പ്രണയജീവിതം പൂത്തുലയും; സമ്പത്ത് കുമിഞ്ഞുകൂടും, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷമനുസരിച്ച്, ഭൂതങ്ങളുടെ അധിപനായ ശുക്രൻ ആഡംബരം, സൗന്ദര്യം, കല, സ്നേഹം, സമ്പത്ത്, സുഖസൗകര്യങ്ങൾ എന്നിങ്ങനെയുള്ള കാരണക്കാരനാണ്. ശുഭ ഗ്രഹങ്ങളിൽ ഒന്നായാണ് ശുക്ര൯ കണക്കാക്കപ്പെടുന്നത്. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട് താനും. അതിൽ ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുന്നു. മമ്മൂട്ടിയോട് ചെയ്തത് പൊറുക്കാന്‍ കഴിയാത്ത ക്രൂരത: മഹേഷ്

ഒന്നു ഇന്ത്യ 19 Mar 2025 7:45 am

ഒന്നല്ല, മൂന്ന് രാജയോ​ഗങ്ങൾ; ഈ രാശിക്കാരുടെ ഭാ​ഗ്യം തുടങ്ങി, ഇനി പലവഴി പണമെത്തും, ജീവിതം പച്ചപിടിക്കും..

​ഗ്രഹങ്ങൾക്ക് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ ജീവിതതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നുചേരും. മാർച്ചിൽ മൂന്ന് രാജയോ​ഗങ്ങളാണ് സംഭവിക്കാൻ പോകുന്നത്. സൂര്യ - ശുക്രൻ ശുക്രദിത്യ രാജയോഗം, സൂര്യ - ബുദ്ധ ബുദ്ധാദിത്യ രാജയോഗം, ശുക്രൻ-ബുദ്ധ ലക്ഷ്മി നാരായണ രാജയോഗം എന്നിവ ഉൾപ്പെടുന്ന ഈ അപൂർവ ആകാശ രൂപീകരണത്തിൽ ഏകദേശം 500 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒരു

ഒന്നു ഇന്ത്യ 19 Mar 2025 6:28 am

ലണ്ടനില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം; അപേക്ഷിച്ചത് 2000ലധികം തസ്തികകളില്‍; അദിതിയുടെ ജീവിത കഥ വൈറല്‍

ന്യൂഡല്‍ഹി: ആവശ്യത്തിലധികം വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി കിട്ടാതെ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കൊരു പ്രചോദനമാണ് ലണ്ടനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി അദിതി കുജേന്ദ്ര. തന്റെ തൊഴിലന്വേഷണത്തിന്റെ ഞെട്ടിക്കുന്ന കഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദിതി. View this post on Instagram A post shared by aditi kukreja (@aditi.kukrejaa) നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദിതി ലണ്ടനില്‍ 2000ത്തിലധികം ജോലിയ്ക്കാണ് ഇതിനകം അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഒന്നു പോലും സ്വീകരിക്കപ്പെട്ടിട്ടില്ല. തൊഴിലന്വേഷണത്തെക്കുറിച്ചുള്ള യാത്രയുടെ വിശദമായ വിഡിയോയാണ് അദിതി പങ്കുവെച്ചിരിക്കുന്നത്. ''ഞാന്‍ ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയില്‍ നിന്നുമാണ് നിയമം പഠിച്ചത്. 2024ല്‍ എല്‍എല്‍എം ബിരുദം നേടി. 2024 മാര്‍ച്ച് മുതല്‍ എന്റെ ജോലി അന്വേഷണം ആരംഭിച്ചു. ഇന്നും അത് തുടരുകയാണ് '', അദിതി പറയുന്നു. കഠിനാധ്വാനം ചെയ്‌തെന്നും പുസ്തകത്തില്‍ പറയുന്ന രീതിയില്‍ എല്ലാം ചെയ്‌തെന്നും അദിതി പറയുന്നു. എന്നാല്‍ ജോലിക്കായുള്ള അലച്ചിലില്‍ ഒന്നും സഹായിച്ചില്ലെന്നാണ് അദിതി പറയുന്നത്. റസ്റ്റോറന്റുകളിലും ബാറുകളിലും കഫേകളിലുമൊക്കെ തന്റെ ബയോഡേറ്റ കൊടുത്തു. അങ്ങനെ നൂറിലധികം അപേക്ഷകളാണ് നേരിട്ട് കൊണ്ടുപോയി കൊടുത്തത്. എന്നിട്ടും രക്ഷയില്ല. ഒടുവില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ഷിഫ്റ്റ് ലീഡല്‍ എന്ന സ്ഥാനത്തേയ്ക്ക് അപേക്ഷിച്ചിട്ടും രക്ഷയില്ലാതായ അദിതി തിരികെ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളോറല്‍ പ്രിന്‍റുള്ള ചുരിദാറില്‍ ഡല്‍ഹിയില്‍, സുനിത വില്യംസ് അന്ന് സോണിയാ ഗാന്ധിയെ കാണാന്‍ വന്നപ്പോള്‍ റായ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. എന്നാല്‍ ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്ന് വിശ്വസിക്കുന്നുവെന്നും നിരസിക്കലുകളെല്ലാം പരാജയത്തിന്റെ ലക്ഷണമല്ലെന്നും മറിച്ച് വലിയ മറ്റൊന്നിലേയ്ക്കുള്ള പ്രേരണയായിരിക്കാമെന്നുമാണ് അദിതി വിഡിയോയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അദിതി പങ്കുവെച്ച സ്വന്തം അനുഭവം വൈറലായി. നൂറ് കണക്കിന് ആളുകള്‍ കമന്റ് ചെയ്തു. നിരവധി ആളുകള്‍ സമാനമായ അനുഭവം വിഡിയോയ്ക്ക് താഴെ കമന്റില്‍ രേഖപ്പെടുത്തി. വിദേശ രാജ്യത്തുനിന്നുള്ളവര്‍ക്ക് ലണ്ടനില്‍ ജോലി കണ്ടെത്താന്‍ പ്രയാസമാണെന്ന് ചിലര്‍ കുറിച്ചു. യുകെയിലെ ഇമിഗ്രേഷന്‍ നയങ്ങളില്‍ അടുത്ത കാലത്തായി വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ തുടരാമായിരുന്നു. പിഎച്ച്ഡി ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം കൂടി അവിടെ തങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് യുകെ.

സമകാലിക മലയാളം 18 Mar 2025 12:48 pm

ഫ്‌ളോറല്‍ പ്രിന്‍റുള്ള ചുരിദാറില്‍ ഡല്‍ഹിയില്‍, സുനിത വില്യംസ് അന്ന് സോണിയാ ഗാന്ധിയെ കാണാന്‍ വന്നപ്പോള്‍

'' ഇ ന്ത്യന്‍ കുട്ടികള്‍ക്കുള്ള മാതൃകയും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടവുമാണ്...'', സുനിത വില്യംസിനെക്കുറിച്ച് സോണിയ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. 2007 സെപ്തംബറില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സോണിയ ഗാന്ധി അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ. ന്യൂഡല്‍ഹിയിലെ അവരുടെ ഔദ്യോഗിക വസതിയിലായിരുന്നു, ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് സോണിയാ ഗാന്ധിയെ കാണാനെത്തിയത്. സുനിത വില്യുംസും സോണിയ ഗാന്ധിയും ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായിരുന്നു അന്ന് സുനിത ഇന്ത്യയിലെത്തിയത്. സോണിയയുമായുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. സുനിതയ്‌ക്കൊപ്പം ബന്ധുക്കളും തികച്ചും സ്വകാര്യമായ ആ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചതേയില്ല. ഗുജറാത്തിലും ഹൈദരാബാദിലും അന്ന് സുനിത സ്വീകരണം ഏറ്റുവാങ്ങി. 195 ദിവസം ബഹിരാകാശത്ത് തങ്ങിയ ഏക വനിതാ യാത്രിക എന്ന നേട്ടം സ്വന്തമാക്കിയതിന് ശേഷമാണ് അന്നത്തെ ഇന്ത്യ സന്ദര്‍ശനം. നേട്ടത്തില്‍ മനസ് നിറഞ്ഞ് സോണിയ അഭിനന്ദിക്കുകയും ചെയ്തു. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സുനിത വില്യംസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഫ്‌ളോറല്‍ പ്രിന്റിലുള്ള ചുരിദാറായിരുന്നു ആയിരുന്നു സുനിതയുടെ വേഷം. ഇന്ത്യയില്‍ ആറ് ദിവസങ്ങളായി നിരവധി പരിപാടികളില്‍ പങ്കെടുത്താണ് അന്ന് സുനിത അമേരിക്കയിലേയ്ക്ക് തിരികെ പോയത്. പിതാവ് വില്യംസിന്റെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിലും സുനിത സന്ദര്‍ശനം നടത്തി. 'എന്റെ കഥകള്‍', കാഴ്ചയ്ക്കും ഭാവനയ്ക്കും ഇടയില്‍ അമീന്‍ കണ്ട ലോകം- വിഡിയോ സുനിത വില്യുംസും സോണിയ ഗാന്ധിയും 9 മാസത്തെ കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാകും പേടകം ഭൂമിയിൽ ഇറങ്ങുക. ഫ്ലോറിഡയുടെ തീരത്തോടു ചേർന്ന കടലിലാണ് പേടകം ഇറക്കുന്നത്.

സമകാലിക മലയാളം 18 Mar 2025 12:20 pm

അരനൂറ്റാണ്ടിന് ശേഷമെത്തുന്ന സൗഭാഗ്യം, സ്വത്തുമായി ബന്ധപ്പെട്ട നല്ല വാർത്ത; ബംപർ നേട്ടം, ഈ രാശിക്കാരാണോ?

രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. 'ദിലീപാണ് ചെയ്തത്, പലർക്കും ഇതൊന്നും അറിയില്ല...മമ്മൂക്ക സ്നേഹക്കാരൻ'; നടി പൊന്നമ്മ ബാബു

ഒന്നു ഇന്ത്യ 18 Mar 2025 8:36 am

മാർച്ച് അവസാനത്തോടെ ഈ രാശിക്കാരുടെ ജീവിതം പച്ചപിടിക്കും;വീടും വാഹനവും വാങ്ങും, പണം കുന്നുകൂടും

2025-ൽ, വേദ ജ്യോതിഷം ശനിയും രാഹുവും മീനരാശിയിൽ ഒത്തുചേരുന്ന ഒരു സുപ്രധാന രാശി. ഏകദേശം 30 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ അപൂർവ സംയോജനം, ചില രാശിക്കാർക്ക് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ഒരു കാലഘട്ടമാണ് കൊണ്ടുവരിക. പ്രത്യേകിച്ച്, എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരുമെങ്കിലും. ശർക്കര കഴിക്കുന്നത് നല്ലതാണോ, മോശമാണോ? വൃക്കയ്ക്ക് ദോഷം ചെയ്യുമോ? ചില രാശിക്കാർക്ക് പ്രത്യേക നേട്ടം

ഒന്നു ഇന്ത്യ 18 Mar 2025 6:18 am

6 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ തലവര തെളിയും, കുബേരനെ പോലെ ജീവിക്കാം; രാജയോ​​ഗം തുടങ്ങും..

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. ജീവിതം പച്ചപിടിക്കും. എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാ​ഗ്യം എത്തുമെങ്കിലും ചില രാശിക്കാരുടെ ജീവിതത്തിൽ പ്രത്യേക ഭാ​ഗ്യം വന്നുചേരും. ഇപ്പോൾ അസ്തമിച്ച് 4 ദിവസത്തിനുള്ളിൽ ശുക്രൻ വീണ്ടും ഉദിക്കുന്നത് വിവിധ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഏതെക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം... ''മനസ്സിലുള്ളത്

ഒന്നു ഇന്ത്യ 17 Mar 2025 6:53 am

കാത്തിരുന്ന സുവര്‍ണദിനം വന്നെത്തി... ഇനി കോടീശ്വരന്‍മാരാകാം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രണം ചില രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക. മമ്മൂട്ടിക്ക് എന്തുപറ്റി? ഗുരുതര അസുഖമെന്ന് സോഷ്യല്‍

ഒന്നു ഇന്ത്യ 17 Mar 2025 6:30 am

കൂത്തരങ്ങിലെ പെൺ വിപ്ലവം

അ രങ്ങില്‍ മിഴാവിന്റെ താളത്തിനും ഇടയ്ക്കയുടെ മേളത്തിനും കുറുകുഴലിന്റെ നാദത്തിനും മീതെ ഉയരുന്ന പെണ്‍ശബ്ദം. കഥകളി വേദിയിലെന്നപോലെ കൂടിയാട്ടത്തിലും ഇത് പെണ്ണിന്റെ കാലമാണ്. കഥകളിയില്‍ സ്ത്രീകള്‍ ആശങ്കകളില്ലാതെ താടിവേഷവും കത്തിയും ഏറ്റെടുക്കുമ്പോള്‍ അതിന്റെ മാറ്റൊലികള്‍ കൂടിയാട്ടവേദിയിലും ദൃശ്യമാണ്. ഇതാദ്യമായി കലാമണ്ഡലം പെണ്‍കുട്ടികളെ പുരുഷ വേഷങ്ങള്‍ പഠിപ്പിക്കുന്നു. കലാമണ്ഡലം ഗിരിജയുടെയും ഉഷ നങ്യാരുടെയും മാര്‍ഗി സതിയുടെയും പാത പിന്‍തുടരുന്ന പുതിയ തലമുറ രംഗകലയ്ക്കു പുതിയ ആഖ്യാനം എഴുതുകയാണ്. വേദിയില്‍ ആണിന്റെ അപ്രമാദിത്തം അവസാനിക്കുന്നതാണ് പുതിയ കാഴ്ച. കലാമണ്ഡലത്തില്‍ കഥകളിയും കൂടിയാട്ടവും പഠിക്കാന്‍ ആണ്‍കുട്ടികളെ കിട്ടാനില്ല എന്നതാണ് വര്‍ത്തനമാകാല യാഥാര്‍ഥ്യം. തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍ ഡോ. കെ ജി പൗലോസിന്റെയും പ്രൊഫ. ടി കെ സരളയുടെയും എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന ഉഷ നങ്യാരും അപര്‍ണ നങ്യാരും കപില വേണുവും പങ്കുവച്ചത് കൂത്തരങ്ങിലെ നിലവിളക്കിന്റെ പ്രഭയില്‍ തിളങ്ങുന്ന പെണ്‍മുഖമാണ്. പഞ്ചകന്യാ രംഗാവതരണ മഹോത്സവത്തിലൂടെ കൂടിയാട്ട വേദിയില്‍ സ്ത്രീ വേഷങ്ങള്‍ക്ക് പുനരാഖ്യാനം നല്‍കിയ ഉഷ നങ്യാര്‍, വിസ്മൃതിയിലാണ്ട ദശമം കൂത്തിന് പുനര്‍ജ്ജന്മം നല്‍കിയ അപര്‍ണ്ണ നങ്യാര്‍, പിന്നെ മധുരവീരന്റെ കഥയ്ക്ക് രംഗഭാഷ ഒരുക്കിയ, ടാഗോറിന്റെ ചിത്രയെ കൂടിയാട്ട വേദിയില്‍ എത്തിച്ച കപില വേണുവും. അവര്‍ ഒരുമിച്ചു പറയുന്നു, കൂടിയാട്ട വേദിയില്‍ ഇത് മാറ്റത്തിന്റെ കാലമാണ്. ഇനിയും സ്ത്രീയായ് ജനിക്കണം, ശരീര സൗന്ദര്യത്തിന് നൃത്തത്തില്‍ പ്രസക്തിയൊന്നുമില്ല: രാജശ്രീ വാര്യര്‍ ഉഷ നങ്യാര്‍ കഴിഞ്ഞ 35 വര്‍ഷക്കാലത്തു വളരെ കുറച്ചു ആണ്‍കുട്ടികളേ കൂടിയാട്ടം പഠിക്കാന്‍ കളരിയില്‍ എത്തിയിട്ടുള്ളൂ, ഉഷ നങ്യാര്‍ മനസ്സ് തുറന്നു. 'കലാമണ്ഡലത്തിലും കഥ വ്യത്യസ്തമല്ല. ആണ്‍കുട്ടികള്‍ക്ക് കളരിയും സ്‌കൂള്‍ പഠനവും ഒന്നിച്ചു കൊണ്ടുപോകാനുള്ള വിഷമമാകാം. പെണ്‍കുട്ടികള്‍ ഭൂരിഭാഗവും ഭരതനാട്യവും മറ്റു നൃത്തയിനങ്ങളും പഠിക്കാന്‍ വരുന്നവരാണ്. കൂടിയാട്ടത്തോടുള്ള ആകര്‍ഷണം മൂലം എത്തുന്നവര്‍ ഇല്ല എന്നല്ല. നൃത്തത്തിന് സീറ്റ് കുറവായതിനാല്‍ കുട്ടികള്‍ കഥകളിയും കൂടിയാട്ടവും തിരഞ്ഞെടുക്കുന്നുണ്ട്. പ്രതിഭയുള്ള പെണ്‍കുട്ടികള്‍ ഒരുപാടുപേര്‍ കടന്നു വരുന്നുണ്ട്. നങ്യാര്‍ കൂത്തിന് അടുത്തകാലത്ത് ഉണ്ടായ പ്രാമാണ്യവും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. പക്ഷെ ഈ പുതുതലമുറയില്‍ എത്രപേര്‍ ഇത് ഒരു പ്രൊഫഷന്‍ ആയി കൊണ്ട് നടക്കും എന്ന് കണ്ടു തന്നെ അറിയണം,' അവര്‍ പറഞ്ഞു. പുരുഷ കഥാപാത്രങ്ങള്‍ ചെയ്യാത്തത് സ്ത്രീയുടെ ദൗര്‍ബല്യം അല്ല എങ്ങനെ കൂടിയാട്ടം ഒരു പ്രൊഫഷന്‍ ആക്കും? വേദികള്‍ വളരെ കുറവ്. കഥകളിപോലെ ശക്തമായ ആസ്വാദക ക്ലബ്ബുകള്‍ ഇല്ല. ആകെയുള്ളത് ഇരിങ്ങാലക്കുടയിലെയും തൃപ്പൂണിത്തുറയിലെയും പോലെ ചില കൂട്ടായ്മകള്‍. വര്‍ഷത്തില്‍ 10 വേദികള്‍ കിട്ടിയാല്‍ തന്നെ കാര്യം. കൂടിയാട്ട വേദിയില്‍ സ്ത്രീക്ക് ഒരിക്കലും സ്ഥാനം നിഷേധിക്കപ്പെട്ടിട്ടില്ല എന്ന് അപര്‍ണ്ണ പറഞ്ഞു. 'പരമ്പരാഗതമായി പുരുഷ കഥാപാത്രങ്ങളെ ആണുങ്ങളും സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകളും ആണ് അവതരിപ്പിച്ചു വന്നത്. എന്നാല്‍ കഥകളിയില്‍ ഇപ്പോഴും പുരുഷന്മാര്‍ സ്ത്രീ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലും കലാമണ്ഡലത്തിലും കൂടിയാട്ടം വിദ്യാര്‍ഥികള്‍ എല്ലാ കഥാപാത്രങ്ങളും പഠിക്കുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ പുരുഷ വേഷങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പുരുഷ കഥാപാത്രങ്ങള്‍ ചെയ്യാത്തത് സ്ത്രീയുടെ ദൗര്‍ബല്യം അല്ല. അനുബന്ധ കലയായ നങ്യാര്‍ കൂത്തില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്,' അപര്‍ണ്ണ പറഞ്ഞു. അപർണ നങ്ങ്യാർ ഇത് കലയുടെ ആഘോഷ കാലം എല്ലാ കലകളിലും എന്നപോലെ കൂടിയാട്ടത്തിലും കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കപില വേണു പറയുന്നു. കൂടിയാട്ട വേദിയില്‍ പരമ്പരാഗത കഥകള്‍ക്ക് പുറമെ കിംഗ് ലിയര്‍, ടാഗോറിന്റെ ചിത്ര പോലുള്ള കഥകള്‍ ഉണ്ടായിട്ടുണ്ട്. അവയ്ക്കു പ്രേക്ഷകരും ഉണ്ട്. ഉഷ നങ്യാരുടെ പഞ്ചകന്യകമാര്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ്. ഒരു വലിയ പാരമ്പര്യത്തെ അടുത്ത തലമുറയ്ക്ക് കൈമാറുക എന്ന വലിയ ഉത്തരവാദിത്തമാണ് കൂടിയാട്ട കലാകാരന്മാര്‍ക്ക് ഉള്ളത്. എന്റെ അഭിപ്രായത്തില്‍ കൂടിയാട്ട അരങ്ങിലെ സ്ത്രീകള്‍ക്ക് സദസ്സിലെ സ്ത്രീകളോട് വലിയ ഉത്തരവാദിത്തമുണ്ട്. പഴയകാലത്തു സംസ്‌കൃത നാടകങ്ങള്‍ പുരുഷന്മാരാല്‍ പുരുഷ ആസ്വാദകര്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണ്. അവിടെ സ്ത്രീയുടെ പങ്കു എന്തായിരുന്നു എന്ന് നമുക്ക് അറിയില്ല. വേദിയില്‍ സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവും വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കഥയുടെ പരിപ്രേക്ഷ്യത്തില്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്ന ഇടപെടലുകള്‍ വേണം,' അവര്‍ പറഞ്ഞു. ഏകദേശം 2000 വര്‍ഷത്തെ പാരമ്പര്യമുള്ള കൂടിയാട്ടം നമ്മുടെ കണ്മുന്നില്‍ അപ്രത്യക്ഷമാകാതിരിക്കാനുള്ള പോരാട്ടത്തിലാണ് കൂടിയാട്ടം കലാകാരന്‍മാര്‍ എന്ന് ഉഷ നങ്യാര്‍ പറയുന്നു. പത്താം നൂറ്റാണ്ട് വരെ കൂടിയാട്ടം ആവിര്‍ഭാവത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആയിരുന്നു. പിന്നീടുള്ള ആയിരം വര്‍ഷം ക്ഷേത്രങ്ങള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിനു ശേഷം ആണ് കൂടിയാട്ടം കൂത്തമ്പലത്തിനു പുറത്തേക്കു വരുകയും ഒരു കലാരൂപം എന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തത്. ഇത് കലയുടെ ആഘോഷ കാലമാണ്, അവര്‍ പറഞ്ഞു. കൂടിയാട്ട വേദിയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കു മിഴിവേകാന്‍ ഉഷ നങ്യാരുടെ ഇടപെടലുകള്‍ സഹായകമായിട്ടുണ്ട്. പഞ്ചകന്യകകളെ പുനരവതരിപ്പിക്കുന്നതു കൂടാതെ സുഭദ്ര ധനഞ്ജയത്തിലെ സുഭദ്രയുടെ പുറപ്പാടും കാര്‍ത്യായനി പുറപ്പാടും അശോകവനികാങ്കത്തിലെ മണ്ഡോദരിയും ഇതിനുദാഹരണം ആണ്. കപില വേണു ദശമം കൂത്ത് അകാലചരമം പ്രാപിച്ച ദശമം കൂത്തിനെ പുനരുജ്ജീവിപ്പിക്കുകയും ആട്ടപ്രകാരം രചിക്കുകയും ചെയ്ത അപര്‍ണ്ണ നങ്യാര്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ അനന്തരവളും അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരുടെ മകളുമാണ്. അക്കിത്തിരിപ്പാടിന്റെ സഞ്ചയന ചടങ്ങുകളോട് അനുബന്ധിച്ചു അവതരിപ്പിക്കപ്പെട്ടിരുന്ന കലാരൂപമാണ് ദശമം കൂത്ത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥയാണ് ദശമം കൂത്തില്‍ അവതരിപ്പിക്കുക. ഇത് അന്തരിച്ച അക്കിത്തിരിപ്പാടിന്റെ ആത്മാവിന് മോക്ഷം ലഭിക്കാന്‍ വേണ്ടിയാണു നടത്തിയിരുന്നത്. അതിരാത്രങ്ങള്‍ അന്യമായതോടെ, കഴിഞ്ഞ 150 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ദശമം കൂത്ത് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് അറിവ്. നങ്യാര്‍ കൂത്തിന്റെ അതെ ചിട്ടവട്ടങ്ങള്‍ ഉള്ള ദശമം കൂത്ത് കലാകാരിക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. അക്കിത്തിരിപ്പാടിന്റെ ചിതാഭസ്മത്തിന് മുന്നിലാണ് ദശമം കൂത്ത് നടത്തുക. അതിനാല്‍ ഇതിനെ ചുടലക്കൂത്ത് എന്നും അറിയപ്പെടുന്നു. ആഖ്യാനത്തിലും അവതരണത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും കൂടിയാട്ടം എന്ന കലാരൂപം അന്യം നിന്ന് പോകാതിരിക്കാനാണ് ഈ വനിതകളുടെ പോരാട്ടം.

സമകാലിക മലയാളം 16 Mar 2025 8:50 pm

ജീവിതം മൊത്തത്തിൽ മാറും,കടം തീരും; കൈനിറയെ പണമെത്തും, ഈ രാശിക്കാർക്ക് രാജാവായി ഇനി കഴിയാം..

മാർച്ച് 15 ന്, സൂര്യൻ മീനം രാശിയിലേക്ക് നീങ്ങുകയും അവിടെ ഇതിനകം സ്ഥിതി ചെയ്യുന്ന ബുധനുമായി ചേരുകയും ചെയ്തിരിക്കുകയാണ്. ഇത് ശക്തമായ ബുദ്ധാദിത്യ രാജയോഗം രൂപീകരിച്ചിരിക്കുകയാണ്. എല്ലാ രാശിക്കാരിലും ഈ രാശി മാറ്റം ഭാ​ഗ്യം കൊണ്ടുവരുമെങ്കിലും. ചില രാശിക്കാർക്ക് സമൃദ്ധിയുടെയും വിജയത്തിന്റെയും ഒരു കാലഘട്ടമാണ് നൽകുക. പ്രത്യേകിച്ച് മൂന്ന് രാശിചിഹ്നങ്ങൾക്ക് ഈ വിന്യാസത്തിൽ നിന്ന് ഗണ്യമായി പ്രയോജനം

ഒന്നു ഇന്ത്യ 16 Mar 2025 7:06 am

വിമാനത്തിൽ കയറാനുള്ള ആഗ്രഹം സഫലമാവും, സ്വന്തം വീട്ടിൽ കിടന്നുറങ്ങാം..! ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ ഏറ്റവും ശക്തമായ ഗ്രഹങ്ങളിൽ ഒന്നാണ് ശനി. ഇത് ഒരു വ്യക്തിയുടെ അച്ചടക്കം, ഉത്തരവാദിത്തം, പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന ശനിദശ എന്ന സമയത്തിന്റെ പേരിലാണ് ശനി കൂടുതൽ കുപ്രസിദ്ധി നേടിയിരിക്കുന്നത്. എന്നാൽ ഈ ഘട്ടം വ്യക്തിയെ ക്ഷമ, അച്ചടക്കം, വെല്ലുവിളികളെ നേരിടാനുള്ള കഴിവ് എന്നിവ പഠിപ്പിക്കുന്നൊരു കാലം കൂടിയാണ്. 'കോകിലയും

ഒന്നു ഇന്ത്യ 16 Mar 2025 6:45 am

ഈ രാശിക്കാരാണോ? നാല് ദിവസത്തിനുള്ളില്‍ സമ്പത്ത് വന്ന് നിറയും.. അപൂര്‍വഭാഗ്യം!!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും എല്ലാം മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ ഗ്രഹങ്ങള്‍ ഓരോ രാശിയിലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ഇതെല്ലാം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ടാറ്റൂ ചെയ്താല്‍ യുഎഇയില്‍ ജോലി ലഭിക്കില്ലേ? ടാറ്റൂ മായ്‌ക്കേണ്ടി വരുമോ? അറിയേണ്ടതെല്ലാം

ഒന്നു ഇന്ത്യ 16 Mar 2025 1:04 am

തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും ജീവിതത്തിൽ, ഉദ്ദേശിക്കുന്നത് നടക്കും, സമ്പൂർണ്ണ വാരഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവെ പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പല പ്രയാസങ്ങളും ഉണ്ടാകാം. കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ധനനാശവും ഗൃഹക്ഷയവും വന്നുചേരും. മാനസിക ക്ലേശങ്ങള്‍ കൂടുതലായേക്കും. കൂടുതലായി ശ്രദ്ധയും ജാഗ്രതയും ഏതു കാര്യത്തിലും വച്ചുപുലര്‍ത്തുക. ശിവന് എള്ളെണ്ണ അഭിഷേകവും പഞ്ചാക്ഷരീപൂജയും നടത്തുക. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ആരോഗ്യകാര്യങ്ങള്‍

ഒന്നു ഇന്ത്യ 15 Mar 2025 5:10 pm

ഈ രാശിക്കാരാണോ? രാജയോഗം ആരംഭിച്ചു... ഇനി വെച്ചടി വെച്ചടി കയറ്റം, കുന്നോളം ധനം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. വ്ലോ​ഗർ ജുനൈദിന്റെ മരണം:

ഒന്നു ഇന്ത്യ 15 Mar 2025 4:12 pm

കുഞ്ഞ് വോംബാറ്റിനെയും എടുത്തു കൊണ്ട് ഓടി വിഡിയോ, അമേരിക്കന്‍ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ പ്രതിഷേധം

കാൻബെറ: വംശനാശ ഭീഷണി നേരിടുന്ന വോംബാറ്റ് കുഞ്ഞിനെ അമ്മയിൽ നിന്ന് തട്ടിയെടുത്ത് ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വെട്ടിലായി അമേരിക്കന്‍ ഇന്‍ഫ്ലുവന്‍സര്‍ സാം ജോൺസ്. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന സസ്യഭുക്കായ ജീവിയായ വോംബാറ്റ് സംരക്ഷിത ജീവികളുടെ പട്ടികയിലുള്ളതാണ്. വഴിയരികിൽ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് സാം ഓടുന്നതും പിന്നാലെ അമ്മ വോംബാറ്റ് ഓടുന്നതിനും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം വോംബാറ്റ് കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. വിഡിയോയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ വിഡിയോ നീക്കം ചെയ്ത് ശേഷം സാം ഓസ്ട്രേലിയ വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. NEW: US influencer Sam Jones faces deportation after she was filmed taking a baby wombat from its distressed mother. Australia's Immigration Minister says he is working to deport the influencer for pulling off the stunt. “I can't wait for Australia to see the back of this… pic.twitter.com/bielwW9we6 — Collin Rugg (@CollinRugg) March 13, 2025 അതേസമയം യുവതിയുടെ ടൂറിസ്റ്റ് വിസ പുനഃപരിശോധിക്കുകയാണെന്നും ഇമിഗ്രേഷൻ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു.

സമകാലിക മലയാളം 15 Mar 2025 10:25 am

ഈ രാശിക്കാർക്ക് മാർച്ചിലും ഏപ്രിൽ മാസത്തിലും രാജയോ​ഗം,കടം തീരും; ബാങ്ക് ബാലൻസ് കൂടും, ജീവിതം ഇനി പച്ചപിടിക്കും

മാർച്ച് 13 ന് ചില രാശിക്കാർക്ക് ഇരട്ട രാജയോ​ഗം ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര യോഗയും ലക്ഷ്മി നാരായണ യോഗയും ഉൾപ്പെടുന്നു. ഈ യോഗങ്ങളുടെ വിന്യാസം ഭാഗ്യവതികളായ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ മുതൽ വ്യക്തിപരമായ വളർച്ച വരെ നിരവധി നേട്ടങ്ങൾ കൊണ്ടുവരും. എല്ലാ രാശിക്കാർ‌ക്കും ജീവിതത്തിൽ ഭാ​ഗ്യം വന്നുചേരും എന്നാൽ ചില രാശിക്കാർക്ക് ഈ ഇരട്ട രാജയോഗത്തിൽ നിന്ന് വളരെയധികം

ഒന്നു ഇന്ത്യ 15 Mar 2025 7:44 am

അപ്രതീക്ഷിത ധനനേട്ടം, കുടുംബത്തോടൊപ്പം യാത്രയ്ക്ക് സാധ്യത; നല്ല വാർത്ത വരും, ഈ രാശിക്കാരാണോ?

ജ്യോതിഷം അനുസരിച്ച് അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. എന്നാൽ ശനിയാവട്ടെ കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഗ്രഹമാണെന്ന് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് ശനിയുടെ യഥാർത്ഥ ശക്തിയും ശേഷിയും മനസിലാക്കാതെ നാം പലരും അതിനെ ഭീതിയോടെ നോക്കി കാണുന്നത്. 'ചിമ്പു സ്വകാര്യ ചിത്രങ്ങൾ പുറത്താക്കിയപ്പോൾ നയൻതാരയുടെ പ്രണയം തകർന്നു,

ഒന്നു ഇന്ത്യ 15 Mar 2025 6:30 am

പലവഴിക്ക് പണം കൈയിലെത്തും, പുത്തന്‍വീട്ടില്‍ ആഡംബര ജീവിതം... ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ കാലാകാലങ്ങളില്‍ നക്ഷത്രവും മാറാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കും. ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് മരിച്ചു; റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്

ഒന്നു ഇന്ത്യ 15 Mar 2025 6:30 am

പുതിയ വീടും കാറും സ്വന്തമാക്കും... നാളെ നേരം പുലര്‍ന്നാല്‍ ഇവരുടെ തലവര മാറും; അപൂര്‍വരാജയോഗം!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ജനന സമയം എന്നിവ അടിസ്ഥാനമാക്കിയാണ് ജ്യോതിഷികള്‍ ഇത് ഗണിച്ച് കണ്ടെത്തുന്നത് എന്നാണ് പറയപ്പെടുന്നത്. 'മഞ്ജു വാര്യരേക്കാള്‍ പോപ്പുലാരിറ്റി കാവ്യ മാധവനായിരുന്നു'; ചൂടേറിയ ചർച്ചയായി ആ 4 നടിമാരുടെ

ഒന്നു ഇന്ത്യ 14 Mar 2025 4:21 pm

നിങ്ങൾ ഈ നാളുകാരാണോ? വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം, സുഹൃത്തുക്കൾ ഉടക്കും, നിത്യജ്യോതിഷഫലം

മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുമായി വാഗ്വാദതത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ഇടവം - ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും

ഒന്നു ഇന്ത്യ 14 Mar 2025 9:36 am

പണം ഒരു വിഷയമേ ആവില്ല, കുടുംബജീവിതം അടിപൊളിയാവും; ഈ രാശിക്കാരാണോ? എങ്കിൽ ഭാഗ്യത്തിന്റെ പെരുമഴ

ഹിന്ദു മത പ്രകാരം സർവൈശ്വര്യത്തിന്റെയും ദേവതയായാണ് ലക്ഷ്‌മി ദേവിയെ കണക്കാക്കുന്നത് . ഭഗവാൻ മഹാവിഷ്‌ണുവിന്റെ പത്നിയായ മഹാലക്ഷ്‌മി ആദിപരാശക്തിയുടെ അവതാരമാണ്. ഭവനത്തിൽ ലക്ഷ്‌മി ദേവിയുടെ കടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്നും നന്മകൾ വന്നുചേരും എന്നുമാണ് വിശ്വാസം. അതിനാൽ തന്നെ ലക്ഷ്‌മി ദേവിയെ ആരാധിക്കാൻ നമുക്ക് കാരണങ്ങൾ ഏറെയുണ്ട് താനും. 'തമ്പി റൊമ്പ കഷ്ടത്തിലാണ്, എങ്കിട്ടെ ഒന്നുമേ ഇല്ല..'

ഒന്നു ഇന്ത്യ 14 Mar 2025 9:35 am

പൊന്നും പണവും കൊണ്ട് മൂടും, സമ്പത്ത് കുമിഞ്ഞ് കൂടും; ഈ രാശിക്കാരാണോ? ഇന്ന് മുതല്‍ ഡബിള്‍ രാജയോഗം!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ചരിത്രം കുറിച്ച് ഇസ്രോ; അൺഡോക്കിംഗ് പരീക്ഷണം വിജയം, ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ വേർപെടുത്തി ഗ്രഹങ്ങള്‍ രാശി

ഒന്നു ഇന്ത്യ 13 Mar 2025 4:23 pm

ദാമ്പത്യജീവിതം സുഖകരമാകില്ല. കലഹങ്ങളുണ്ടാകും. വസ്തുവകകള്‍ വില്‍ക്കും, അപകീര്‍ത്തിക്ക് സാദ്ധ്യത, നാള്‍ഫലം

മേടം - വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഇടവം - പൂര്‍വികസ്വത്ത് അനുഭവിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. എല്ലാ കര്‍മങ്ങളിലും വിജയിക്കും. ഉപരിപഠനം സാധ്യമാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും.

ഒന്നു ഇന്ത്യ 13 Mar 2025 7:02 am

ഇസ്ലാമിക ചരിത്രം, വിക്കിപീഡിയ ലേഖന മത്സരത്തില്‍ മലയാളവും

കോഴിക്കോട്: ഇസ്ലാമിക പൈതൃകത്തെക്കുറിച്ച് വിക്കിപീഡിയ സംഘടിപ്പിക്കുന്ന ആഗോള ലേഖന രചനാ മത്സരത്തില്‍ ഇടം പിടിച്ച് മലയാളം. വിവിധ ഭാഷകളില്‍ ഇസ്ലാമിക വിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും സൃഷ്ടിക്കുക ലക്ഷ്യമിട്ട് 32 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് മലയാളം ഇടം കണ്ടെത്തിയിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ വിക്കിനോളജ് പാര്‍ക്കാണ് ആഗോള ലേഖന മത്സരം സംഘടിപ്പിക്കുന്നത്. ഇസ്ലാമിക സംസ്‌കാരം, പൈതൃകം, ചരിത്രം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള ലേഖനങ്ങളാണ് പരിഗണിക്കപ്പെടുക. മലയാളത്തില്‍ തയ്യാറാകുന്ന ലേഖനങ്ങള്‍ ആഗോള ശ്രദ്ധ നേടും എന്നതാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. കാടിന്‍റെ പച്ചപ്പിലിരുന്ന് അവര്‍ പുസ്തകം വായിക്കുകയാണ്, അറിവിന്‍റെ കേന്ദ്രമായി ബോധി ലൈബ്രറികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് എഴുത്തുകാര്‍ പരിപാടിയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസം നീണ്ടുനില്‍ക്കുന്നതാണ് രചന മത്സരം. ഇസ്ലാംമത പണ്ഡിതര്‍, പള്ളികള്‍, മറ്റ് ഇസ്ലാമിക വിഷയങ്ങള്‍ എന്നിയെ കുറിച്ചുള്ള രചനകള്‍ ഈ വിഷയത്തിലുള്ള വിക്കിപീഡിയയുടെ ശേഖരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മത്സരം എന്നതിനപ്പുറത്ത് ആളുകളുടെ അഭിരുചി വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് വിക്കിപീഡിയ നല്‍കുന്ന അവസരം എന്നാണ് ഇതുമായി സഹകരിക്കുന്നവരുടെ പ്രതികരണം.'നമ്മുടെ ചരിത്ര, പാരമ്പര്യം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. നമുക്ക് ലഭിക്കാതിരുന്ന വിവരങ്ങള്‍ ഭാവി തലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ സഹായിക്കുന്ന അവസരമാണ് വിക്കിപീഡിയ ഇപ്പോള്‍ നല്‍കുന്നത്' - രചനാ മത്സരവുമായി സഹകരിക്കുന്ന യുഎഇ മലയാളി അക്ബര്‍ അലി പറയുന്നു. രചനാ മത്സരം വഴി ഇസ്ലാമിക പൈതൃകം സംബന്ധിച്ച വിഷയത്തില്‍ വിവിധ ഭാഷകളിലായി അയ്യായിരത്തില്‍ അധികം പുതിയ ലേഖനങ്ങള്‍ സമാഹരിക്കുകയാണ് പദ്ധതിയിലൂടെ വിക്കിപീഡിയ ലക്ഷ്യമിടുന്നത്. മികച്ച ലേഖനങ്ങള്‍ക്ക് പുരസ്‌കാരവും നല്‍കുന്നു. എന്നാല്‍ തങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ളുടെ ആഗോള സ്വീകാര്യതയാണ് എഴുത്തുകാര്‍ക്ക് ലഭിക്കാവുന്ന യഥാര്‍ത്ഥ പ്രതിഫലമെന്നും വിക്കിപീഡിയ വിശദീകരിക്കുന്നു. വിക്കിപീഡിയക്ക് പുറത്ത് വിക്കിബുക്കുകള്‍, വിക്കിവോയേജ് പോലുള്ള പ്ലാറ്റ്ഫോമുകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട് എന്നതും എഴുത്തുകാര്‍ക്ക് പുതിയ ലോകം തുറന്നുനല്‍കുന്നു. ഇസ്ലാമിക പണ്ഡിതര്‍, വാസ്തുവിദ്യ തുടങ്ങിയവയെ കുറിച്ചുള്ള പുതിയ ലേഖനങ്ങള്‍ ഈ മേഖലയിലെ തുടര്‍പഠനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം 13 Mar 2025 6:20 am

ഈ രാശിക്കാർക്ക് രാജയോ​ഗം, ഇനി തൊട്ടതെല്ലാം പൊന്നാകും; മാർച്ചിൽ കുബേരനെ പോലെ ജീവിക്കാം

മാളവ്യ രാജയോഗവും മീനരാശിയിലെ ചന്ദ്രഗ്രഹണവും ഉൾപ്പെടുന്ന രാശി മാറ്റം 2025 മാർച്ച് 10 മുതൽ അഞ്ച് രാശിക്കാർക്ക് അസാധാരണമായ ഭാഗ്യത്തിന്റെ ഒരു കാലഘട്ടമാണ് നൽകുക. സാമ്പത്തിക നേട്ടങ്ങൾ മുതൽ വ്യക്തിപരമായ സന്തോഷം, പ്രൊഫഷണൽ വിജയം വരെ ജീവിതത്തിന്റെ വിവിധ വശങ്ങളെ ഈ ജ്യോതിഷ സംഭവങ്ങൾ പോസിറ്റീവായി സ്വാധീനിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം.

ഒന്നു ഇന്ത്യ 12 Mar 2025 7:38 pm

സ്ത്രീകളുടെ 'ശബരിമല'; ആറ്റുകാല്‍ പൊങ്കാല ഐതീഹ്യം എന്ത്?, എങ്ങനെ വ്രതം എടുക്കാം?

സ്ത്രീ കളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും. ആറ്റുകാല്‍ ക്ഷേത്രം ഐതീഹ്യം ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടുത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിക്കവെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. തന്നെ ആറിന് അക്കര എത്തിക്കാമോയെന്ന് ബാലിക കാരണവരോട് ചോദിച്ചു. കാരണവര്‍ ആറ് മുറിച്ചു ബാലികയെ അക്കരെ എത്തിച്ചു. സമീപത്തുള്ള തന്റെ ഭവനത്തിലേക്ക് കാരണവര്‍ ബാലികയെ കൂട്ടിക്കൊണ്ടുപോയി. കാരണവര്‍ ഭക്ഷണം ഒരുക്കുന്നതിനിടെ ബാലിക അപ്രത്യക്ഷമായി. അന്ന് രാത്രി കാരണവര്‍ ബാലികയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. ബാലിക ആദിപരാശക്തിയായ പ്രപഞ്ച നാഥയാണെന്നും താന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്നും അങ്ങനെ ചെയ്താല്‍ അഭിവൃദ്ധി വന്നുചേരുമെന്നും പരാശക്തി അരുളിചെയ്തു. പിറ്റേ ദിവസം കാവിലെത്തിയ കാരണവര്‍ ദേവി തന്റെ തൃശൂലത്താല്‍ രേഖപ്പെടുത്തിയ അടയാളം കണ്ട സ്ഥത്ത് ക്ഷേത്രം നിര്‍മിച്ചു എന്നാണ് വിശ്വാസം. ആറ്റുകാല്‍ പൊങ്കാല തമിഴ്‌നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് സാധാരണയായി പൊങ്കാല പതിവുള്ളത്. 'പൊങ്ങുക' എന്ന തമിഴ് വാക്കില്‍ നിന്നാണ് പൊങ്കാല രൂപപ്പെട്ടു വന്നത് എന്ന് ഭാഷാ ശാസ്ത്രകാരന്‍മാര്‍ പറയുന്നു. ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികള്‍ വിശ്വസിച്ച് പോരുന്നു. മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്‌നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്‍കി എതിരേറ്റു. അതിന്റെ ഓര്‍മ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. ആറ്റുകാലിലും പൊങ്കാല ചടങ്ങുകള്‍ പാരമ്പര്യത്തനിമയോടെയാണ് നടത്തിവരുന്നത്. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങള്‍ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. കോപിഷ്ഠയായ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്ന വിശ്വാസവും ശക്തമാണ്. പാര്‍വ്വതി ദേവി ഒറ്റക്കാലില്‍ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികള്‍ ചേര്‍ത്തു വായിക്കുന്നു. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ തല്‍സ്വരൂപമാണ് ഭക്തര്‍ക്ക് ആറ്റുകാല്‍ ഭഗവതി. കലിയുഗത്തില്‍ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തര്‍ കണ്ടു വണങ്ങുന്നു. മനംനൊന്ത് വിളിക്കുന്ന ഭക്തരെ കൈവിടാത്ത ചോറ്റാനിക്കരയമ്മ; വിശ്വാസവും ഐതീഹ്യവും വ്രതം കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.

സമകാലിക മലയാളം 12 Mar 2025 3:25 pm

വയലറ്റിൽ മുങ്ങി മൂന്നാർ! ഈ മനോഹര കാഴ്ച കാണാൻ ഒരു യാത്ര ആയാലോ...; വിഡിയോ

മൂന്നാറിന് ഓരോ കാലത്തും ഓരോ നിറമാണ്. കണികൊന്നകളും പൂവാകകളും ഒക്കെ ഒരുക്കുന്ന നിറകാഴ്ചകളാണ് നാടെങ്ങുമിപ്പോൾ. അതിനിടെ പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കൾ ഇപ്പോൾ മൂന്നാറിന്‍റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ്. വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല‍ഞ്ഞ് നിൽക്കുകയാണ് ജക്കാരാന്ത മരങ്ങൾ. വയലറ്റു നിറത്തിൽ വെള്ള കലർന്നു നിൽക്കുന്ന പൂക്കളുടെ ഭംഗി എത്ര പറഞ്ഞാലും മതിയാവില്ല. നീലാകാശത്തിനു താഴെ അതിനെയും വെല്ലുവിളിക്കുന്ന ഭംഗിയിൽ നിൽക്കുന്ന ഇതിന്‍റെ കാഴ്ച കാണാൻ ഇവിടെ എത്തുക തന്നെ വേണം. ആനച്ചാൽ മുതൽ മറയൂർ വരെയുള്ള പാതയോരങ്ങളിൽ തണൽ വിരിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ സഞ്ചാരികൾക്ക്‌ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിയ്ക്കുന്നത്. തളിരിട്ടു നിൽക്കുന്ന തേയില ചെടികൾക്കും നീലാകാശത്തിനും ഇടയിൽ വയലറ്റ് വർണ്ണം ചാലിച്ചെഴുതുകയാണ് ജക്കാരാന്തകൾ. കടൽ കടന്നെത്തിയ ഈ ആരാമ വൃക്ഷങ്ങൾ സമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിൽ തണുപ്പുള്ള കാലാവസ്ഥയിലാണ് സമൃദ്ധമായി വളരുന്നത്. വേനൽ കാലത്തിന്റെ ആരംഭത്തിൽ ഇലകൾ കൊഴിച്ചു നിറയെ പൂവിടും.‌ മനംനൊന്ത് വിളിക്കുന്ന ഭക്തരെ കൈവിടാത്ത ചോറ്റാനിക്കരയമ്മ; വിശ്വാസവും ഐതീഹ്യവും ഫെബ്രുവരി മുതൽ ഏപ്രിൽ മാസം അവസാനം വരെ ഈ വസന്തം നീണ്ടു നിൽക്കും. 50 അടിവരെ ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളിൽ കുലകളായിട്ടാണ് പൂക്കൾ വിരിയുന്നത്. മൂന്നാറിൽ തേയില കൃഷി തുടങ്ങിയ കാലത്താണ് ജക്കാരാന്തയും എത്തിയത്. ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്‍ക്കുന്ന ജക്കാരാന്ത മരങ്ങള്‍ മൂന്നാറിന്റെ മനോഹര കാഴ്ച്ചകളില്‍ ഒന്നാണ്.

സമകാലിക മലയാളം 12 Mar 2025 1:53 pm

മനംനൊന്ത് വിളിക്കുന്ന ഭക്തരെ കൈവിടാത്ത ചോറ്റാനിക്കരയമ്മ; വിശ്വാസവും ഐതീഹ്യവും

ഐ ശ്വര്യദേവതയായ ചോറ്റാനിക്കരയമ്മ ഭക്തര്‍ക്ക് ദിവ്യദര്‍ശനം നല്‍കുന്ന നല്ല നാളാണ് കുംഭത്തിലെ മകം. കുംഭമാസത്തിലെ ഉത്സവകാലത്താണ് ഭക്താഗ്രേസരനായ വില്വമംഗലത്തു സ്വാമിയാര്‍ ചോറ്റാനിക്കരയില്‍ ദര്‍ശനത്തിനു വന്നത് എന്നാണ് വിശ്വാസം. ആ സമയത്താണ് അദ്ദേഹത്തിന് അമ്മ സര്‍വ്വാഭരണ വിഭൂഷിതയായി ദര്‍ശനം നല്‍കിയത്. അതിന്റെ ഓര്‍മയ്ക്കായാണ് ഇന്നും ഉച്ചയ്ക്ക് രണ്ടുമണിക്ക് വിശേഷാല്‍ അലങ്കാരത്തോടെ മിഥുന ലഗ്നത്തില്‍ നട തുറക്കുന്നത്. സ്വര്‍ണ്ണഗോളക ചാര്‍ത്തി അലങ്കരിക്കുമ്പോള്‍ ദേവിയുടെ ശക്തി അനേകം ഇരട്ടിയായി ഉയരും. തിരുനടയില്‍ കണ്ണീരുമായെത്തി മനംനൊന്തുവിളിക്കുന്ന ഭക്തരെ അമ്മ വെറും കൈയോടെ വിടില്ല. എട്ടുമണിക്കൂറിലേറെ നേരം മകം ദര്‍ശനത്തിന് നട തുറന്നുവയ്ക്കും. ദുരിതശമനത്തിനും വിവാഹത്തിനും സാമ്പത്തിക പുരോഗതിക്കും പരീക്ഷാ വിജയത്തിനും രോഗശാന്തിക്കും ബാധോപദ്രവം മാറാനും മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മകം തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ അനുഭവം. മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും. ദുരിതശമനത്തിനും വിവാഹത്തിനും സാമ്പത്തിക പുരോഗതിക്കും പരീക്ഷാ വിജയത്തിനും രോഗശാന്തിക്കും ബാധോപദ്രവം മാറാനും മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മകം തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ അനുഭവം. മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും. ചോറ്റാനിക്കരയില്‍ മകം തൊഴുന്ന ഭക്തര്‍ കിഴക്കേ കുളത്തില്‍ ജലാധിവാസത്തില്‍ ആയിരുന്ന ദേവീ വിഗ്രഹം മുങ്ങിയെടുത്ത് കീഴ്കാവില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം ആയിരുന്നു. അക്കാലം ദേവിയുടെ രൗദ്രഭാവം ഭക്തര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാന്‍ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് മാറ്റിയതും വില്വമംഗലം ആണെന്ന് പറയുന്നു. അങ്ങനെയാണ് മേല്‍കാവില്‍ ദേവിക്കു സ്വാതിക രൂപവും കീഴ്കാവില്‍ രൗദ്രരൂപവും ആയതെന്നാണ് വിശ്വാസം. ശംഖ ചക്ര വരദ അഭയ മുദ്രകളുമായി സര്‍വ്വാഭരണ വിഭൂഷിതയും സ്മിതമുഖിയും ആയി ദേവി വില്ല്വമംഗലത്തിന് ദര്‍ശനം നല്‍കി. ഈ ദിനത്തിന്റെ ഓര്‍മയിലാണ് വര്‍ഷം തോറും മകം തൊഴല്‍ ആഘോഷിക്കുന്നത്. കാടിന്‍റെ പച്ചപ്പിലിരുന്ന് അവര്‍ പുസ്തകം വായിക്കുകയാണ്, അറിവിന്‍റെ കേന്ദ്രമായി ബോധി ലൈബ്രറികള്‍ ചോറ്റാനിക്കരയില്‍ മകം തൊഴുന്ന ഭക്തര്‍ നിത്യേനയുള്ള അഭിഷേകം കുറേ സമയമെടുത്താണ് നിര്‍വ്വഹിക്കുക. ജലത്താലാണ് പതിവായുള്ള അഭിഷേകം. നിര്‍മ്മാല്യദര്‍ശനത്തിനുശേഷമാണ് അഭിഷേകം. അഭിഷേകത്തിനിടയിലാണ് മലര്‍നിവേദ്യം. അതുകഴിഞ്ഞാല്‍ ശാസ്താവിനും മലര്‍നിവേദിക്കും. പുണ്യാഹമന്ത്രത്താല്‍ അടുത്ത അഭിഷേകം. ചോറ്റാനിക്കര അമ്മ യക്ഷിയെ കൊന്നത് ഇതുപോലെ മലര്‍നിവേദ്യത്തിനുശേഷമാണ്. അന്നു മുതല്‍ക്കാണ് പുണ്യാഹമന്ത്രത്താല്‍ അഭിഷേകം തുടങ്ങിയത്. കൊടികയറുന്നതുതന്നെ ആറാട്ടിനുശേഷമാണ്. ദേവിമാര്‍ക്കൊല്ലാം കൊടികയറിയാല്‍ നിത്യേന ആറാടുന്നത് പതിവാണ്. ഉത്സവം കൊടിയേറിയാല്‍ പിന്നെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കില്ലെന്നതും ചോറ്റാനിക്കരയിലെ പ്രത്യേകതയാണ്. മകം തൊഴല്‍ നാളെ ഉച്ചയ്ക്ക് 2 മുതല്‍ 9.30 വരെയാണ് നടക്കുക. 13-നു പൂരം എഴുന്നള്ളിപ്പ്. 14-ന് ഉത്രം ആറാട്ട്. 15-ന് അത്തം വലിയ ഗുരുതി എന്നിവയാണ് ചോറ്റാനിക്കര ഉത്സവത്തിലെ മറ്റു പ്രധാന ചടങ്ങുകള്‍. പൂരം നാളായ 13-നു രാത്രി 11-ന് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. ഉത്രം ആറാട്ട് ദിവസമായ 14-ന് വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. അതിനുശേഷം ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാവില്ല. 15-നു രാത്രി കീഴ്ക്കാവില്‍ അത്തം വലിയ ഗുരുതി നടക്കും. ഇതോടെയാണ് ഉത്സവത്തിനു സമാപനമാവുക.

സമകാലിക മലയാളം 12 Mar 2025 9:30 am

ശത്രുക്കളുടെ മേൽ അനായാസ വിജയം, വിദേശയാത്രാ യോഗം; പുതിയ വരുമാന മാർഗം തെളിയും, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുക പതിവാണ്. ഇക്കുറി സൂര്യനാണ് രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങളുമായി വരുന്നത്. വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും. 'അഹങ്കാരം, പത്തുപേര് ശ്രദ്ധിക്കുമെന്ന് വെച്ച് തന്നെയാണ്'; ബിന്നിക്കെതിരെ വിമർശനം, മറുപടിയുമായി നൂബിൻ മറ്റ്

ഒന്നു ഇന്ത്യ 12 Mar 2025 7:18 am

വിദേശത്തേക്ക് യാത്ര പോകാനാകും, ഈ നാളുകാർക്ക് ആഘോഷജീവിതം, ആഢംബരവും, നാൾഫലം

മേടം - പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. ഇടവം - ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്ഠാനങ്ങള്‍ മുടക്കരുത്. കാര്‍ഷിക സമ്പത്തുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. വാക്ചാതുര്യം പ്രകടമാക്കും.

ഒന്നു ഇന്ത്യ 12 Mar 2025 6:35 am

ഈ നാളുകാർക്ക് പണമുണ്ടാക്കാൻ പുതുവഴികൾ, കാത്തിരുന്ന യാത്ര പോകാം, നിത്യജ്യോതിഷഫലം

മേടം - സുഖസൗകര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഇടവം - കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍

ഒന്നു ഇന്ത്യ 11 Mar 2025 7:02 am

ഭാ​ഗ്യം ഇനി തേടിവരും, കൈനിറയെ പണവും ബിസിനസ്സിൽ പുരോ​ഗതിയും; ഈ രാശിക്കാർക്ക് മാർച്ചിൽ രാജാവായി കഴിയാം...

മാളവ്യ രാജയോഗവും മീനരാശിയിലെ ചന്ദ്രഗ്രഹണവും ഉൾപ്പെടുന്ന രാശി മാറ്റം 2025 മാർച്ച് 10 മുതൽ അഞ്ച് രാശിക്കാർക്ക് അസാധാരണമായ ഭാഗ്യത്തിന്റെ ഒരു കാലഘട്ടമാണ് നൽകുക. സാമ്പത്തിക നേട്ടങ്ങൾ മുതൽ വ്യക്തിപരമായ സന്തോഷം, പ്രൊഫഷണൽ വിജയം വരെ ജീവിതത്തിന്റെ വിവിധ വശങ്ങളെ ഈ ജ്യോതിഷ സംഭവങ്ങൾ പോസിറ്റീവായി സ്വാധീനിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം.

ഒന്നു ഇന്ത്യ 10 Mar 2025 8:08 pm

കാടിന്‍റെ പച്ചപ്പിലിരുന്ന് അവര്‍ പുസ്തകം വായിക്കുകയാണ്, അറിവിന്‍റെ കേന്ദ്രമായി ബോധി ലൈബ്രറികള്‍

ഇടുക്കി: എപ്പോഴാണ് നിങ്ങള്‍ അവസാനമായി ഒരു ലൈബ്രറി സന്ദര്‍ശിച്ചത്? ഡിജിറ്റല്‍ ലോകത്തിനപ്പുറത്തേയ്ക്ക് ഒരു ലോകം ചിന്തിക്കാന്‍ കഴിയാത്ത നഗര വാസികള്‍ക്ക് ഈ ചോദ്യം അല്‍പ്പം പഴഞ്ചനായി തോന്നും. എന്നാല്‍ ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കാടിനുള്ളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗത്തിലുള്ള കുട്ടികള്‍ കഥകള്‍ വായിക്കുന്നു. യുവാക്കള്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു. അറിവ് പങ്കിടല്‍ കേന്ദ്രമായി ബോധി ലൈബ്രറികള്‍ മാറി കഴിഞ്ഞു. 2016ല്‍ വനം വകുപ്പാണ് ബോധി ലൈബ്രറികള്‍ ആരംഭിച്ചത്. പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തിന്റെ ജീവിതം പരിവര്‍ത്തനം ചെയ്യുന്നതിനായി വകുപ്പ് തുടക്കത്തില്‍ മൂന്ന് ലൈബ്രറികളാണുണ്ടായിരുന്നതെന്ന് സിഡബ്ല്യുസി സാമൂഹിക പ്രവര്‍ത്തകയും ലൈബ്രറി കോര്‍ഡിനേറ്ററുമായ മിനി കാശി ദി ന്യൂ ഇന്ത്യന്‍എക്‌സ്പ്രസിനോട് പറഞ്ഞു. 2016ല്‍ ചിന്നാര്‍, ആലംപെട്ടി, ഇരുട്ടല കുടി എന്നിവിടങ്ങളില്‍ ലൈബ്രറികള്‍ ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം പാലപ്പെട്ടി, പുതുക്കുടി എന്നിവടങ്ങില്‍ കൂടി രണ്ട് ലൈബ്രറികള്‍ ആരംഭിച്ചു. 2020 ആയപ്പോഴേക്കും ലൈബ്രറികളുടെ എണ്ണം 10 ആയി ഉയര്‍ന്നു. എല്ലാം കേരള ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മിനി പറഞ്ഞു. ''ആദ്യമൊന്നും ലൈബ്രറികളില്‍ എത്തി വായിക്കാന്‍ വലിയ താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. മുതുവാന്‍ ഭാഷയില്‍ കൂടുതലായി ആശയവിനിമയം നടത്തുന്ന കുട്ടികള്‍ ലൈബ്രറിയില്‍ എത്തിയില്ല. വിദ്യാസമ്പന്നരായ യുവാക്കളുടെ പിന്തുണയോടെ ഇത് പരിഹരിക്കാന്‍ വകുപ്പ് നീക്കം നടത്തി. പത്താം ക്ലാസ് പാസായവരെ ലൈബ്രേറിയന്‍മാരായി നിയമിച്ചു. അവര്‍ക്ക് പ്രതിമാസ ഓണറേറിയം നല്‍കി. വായിക്കാന്‍ അറിയുന്നവര്‍ ലൈബ്രറികള്‍ക്കുള്ളില്‍ ആദിവാസി കുട്ടികള്‍ക്കായി കഥകള്‍ വായിക്കാന്‍ തുടങ്ങി. അതുവഴി ക്രമേണ അവര്‍ക്ക് പുസ്തകങ്ങളോടുള്ള സ്‌നേഹം വളര്‍ന്നു'', മിനി പറയുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ചെറുകഥകള്‍, നോവലുകള്‍, ചരിത്ര ഫിക്ഷന്‍ നോവലുകള്‍, പുരാതന ഇതിഹാസങ്ങള്‍ എന്നീ പുസ്‌കങ്ങള്‍ ഈ ലൈബ്രറികളിലുണ്ട്. കതിവനൂര്‍ വീരന്റെ കോലമഴിച്ചു, അവസാന തെയ്യം പുര്‍ത്തിയാക്കി നാരായണ പെരുവണ്ണാന്‍ - വിഡിയോ ലൈബ്രറികള്‍ ആദിവാസികളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇവിടെ നിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മണി, രവി ചന്ദ്രന്‍, സവിത എന്നിവര്‍. ലൈബ്രറിയില്‍ കിട്ടുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ച് പഠിച്ച് പിഎസ് സി പരീക്ഷ എഴുതിയാണ് ഇവര്‍ ജോലി നേടിയത്. ഈ ലൈബ്രറികളില്‍ ഏകദേശം 25,000 പുസ്തകങ്ങളാണ് ഉള്ളത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന പുസ്തകങ്ങള്‍ക്ക് പുറമെ വ്യക്തികളും സംഘടനകളും പുസ്തകങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. ചിന്നാറിലെ ലൈബ്രറിയില്‍ എത്തുന്ന പുസ്തകങ്ങള്‍ മറ്റ് 9 ലൈബ്രറികളിലേയ്ക്ക് വിതരണം ചെയ്യും.

സമകാലിക മലയാളം 10 Mar 2025 12:02 pm

ഒന്നല്ല, മാർച്ചിൽ ഈ രാശിക്കാർക്ക് രാജയോ​ഗം രണ്ടാണ്; പണം കുമിഞ്ഞുകൂടും, ബിസിനസ്സിൽ ലാഭം

ബുദ്ധി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുമായുള്ള ബന്ധം കാരണം ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ബുധൻ അടുത്തിടെ മീനരാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മെയ് 7 വരെ ഇവിടെയുണ്ടാകും. ഈ പരിവർത്തനം രണ്ട് ശക്തമായ യോഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്: നീച ഭംഗ രാജയോഗവും ലക്ഷ്മി നാരായണ യോഗയും, ഈ രണ്ട് രാജ യോ​ഗങ്ങൾ പന്ത്രണ്ട് രാശികളിലും ശ്രദ്ധേയമായ ഫലങ്ങൾ കൊണ്ടുവരുമെങ്കിലും ചില രാശിക്കാരുടെ ജീവിതത്തിൽ

ഒന്നു ഇന്ത്യ 9 Mar 2025 7:29 pm

100 വർഷത്തിന് ശേഷമെത്തുന്ന യോഗം; വിദേശയാത്രയ്ക്ക് സാധ്യത, അവിവാഹിതർക്ക് സന്തോഷിക്കാം, ഈ രാശിക്കാരോ?

ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. കാരണം ഓരോരിക്കലും അവയിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ വിവിധ തരത്തിലുള്ള വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. ഗ്രഹങ്ങൾക്ക് അത്രയധികം പ്രാധാന്യമാണ് ഭാരതീയ ജ്യോതിഷത്തിൽ കൽപ്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യമേറും. ദിലീപ് പ്രതികരിച്ചത് ഇങ്ങനെ; രേണുവിന്റേയും ദാസേട്ടൻ കോഴിക്കോടിന്റേയും ചാന്തുപൊട്ട് വീഡിയോ,

ഒന്നു ഇന്ത്യ 9 Mar 2025 11:55 am

തൊടുന്നതെല്ലാം പൊന്നാകും... കൈ നിറയെ പണം; രാജയോഗത്തിന്റെ ഒരു പവറേ? ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ എല്ലാം കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പലവിധത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. 'ഇമോഷണലി വളരെ വീക്ക് ആയിട്ടുള്ളൊരു ആളാണ് ഞാൻ, കരയാൻ തോന്നിയാൽ കരയാറുണ്ട്..';

ഒന്നു ഇന്ത്യ 9 Mar 2025 6:58 am

കതിവനൂര്‍ വീരന്റെ കോലമഴിച്ചു, അവസാന തെയ്യം പുര്‍ത്തിയാക്കി നാരായണ പെരുവണ്ണാന്‍ - വിഡിയോ

കണ്ണൂര്‍: പോരാളിയായ കതിവനൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞാടി പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്‍ കോലമഴിച്ചു. ഇരിട്ടി അമേരി പള്ളിയറ കാവില്‍ ആയിരുന്നു നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം. കളരി ചലനങ്ങള്‍ക്കും മെയ് വഴക്കത്തിനും പേരുകേട്ട കതിവന്നൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ 71 കാരനായ ഇപി നാരായണ പെരുവണ്ണാന്‍ അവസാന രാത്രിയിലും നിറഞ്ഞാടി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ വരെയായിരുന്നു കതിവന്നൂര്‍ വീരനായുള്ള നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം. നാരായണ പെരുവണ്ണാന്‍ 'കതിവനൂര്‍ വീര'ന്റെ വേഷം അഴിക്കുന്നു; ഐതിഹാസിക തെയ്യക്കാലത്തിന് അമേരി പള്ളിയറക്കാവില്‍ വിരാമം 21ാം വയസില്‍ കതിവനൂര്‍ വീരന്റെ വേഷം കെട്ടിയാടാന്‍ ആരംഭിച്ച നാരായണ പെരുവണ്ണാന്‍ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമേരി പള്ളിയറക്കാവില്‍ അവസാനമായി ഒരിക്കല്‍ കൂടി കതിവനൂര്‍ വീരന്റെ കോലമണിയാന്‍ തീരുമാനിച്ചത്. 'അടുത്ത തലമുറയിലേക്ക് ഈ മഹത്തായ പാരമ്പര്യം കൈമാറി, വഴി മാറാനുള്ള സമയമായി'- എന്നായിരുന്നു അവസാന തെയ്യത്തിന് മുന്നോടിയായി നാരായണ പെരുവണ്ണാന്‍ ദി ന്യൂ ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചത്. കതിവനൂർ വീരന്റെ വേഷത്തിൽ നാരായണ പെരുവണ്ണാൻ പതിറ്റാണ്ടുകള്‍ നീണ്ട തെയ്യാട്ടജീവിതത്തിന് അംഗീകാരമായി രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് നാരായണ പെരുവണ്ണാന്‍. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയന്‍ ദൈവം, തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങള്‍ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്. ജയരാജിന്റെ 'കളിയാട്ടം' സിനിമയിലും നാരായണ പെരുവണ്ണാന്‍ ഭാഗമായിട്ടുണ്ട്.

സമകാലിക മലയാളം 8 Mar 2025 1:32 pm

ജീവിതത്തില്‍ അപ്രതീക്ഷിതമായ വലിയ വഴിത്തിരിവിനു സാധ്യത, രാശിയില്‍ അപൂര്‍വ്വയോഗങ്ങള്‍, വാരഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ) ഈയാഴ്ച പൊതുവെ ദോഷകരമായിരിക്കും. പല കാര്യങ്ങളിലും അസ്വസ്ഥത അനുഭവപ്പെടും. തൊഴില്‍രംഗത്ത് ചില കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ധനനഷ്ടങ്ങള്‍, മനോമാന്ദ്യം, ഇച്ഛാഭംഗം ഇവയ്ക്കു സാധ്യതയുണ്ട്. ഏതു കാര്യത്തിലും ജാഗ്രത പാലിക്കുക. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അബദ്ധങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഐ.റ്റി. രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടായേക്കാം. വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങുകയാണ്

ഒന്നു ഇന്ത്യ 8 Mar 2025 12:49 pm

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി, സ്വർണം വാങ്ങും, ഇന്നത്തെ നാൾഫലം

മേടം - ആത്മാര്‍ത്ഥതയുള്ളവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഇടവം - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി

ഒന്നു ഇന്ത്യ 8 Mar 2025 10:36 am

ഹോളി കളിഞ്ഞാൽ കളി മാറും; ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, പ്രണയം പൂവണിയും, ജോലിയിൽ നേട്ടം

വേദ ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമായാണ് ശുക്രൻ കണക്കാക്കപ്പെടുന്നത്. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധി. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തു, ഗായകര്‍, നര്‍ത്തകര്‍, കലാകാര൯ , ശിൽപി, വേശ്യ, വിനോദ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ് ശുക്രന്റെ കർമ്മ മണ്ഡലങ്ങളെന്നാണ് പൊതുവെ കരുതപ്പെടുന്നത്. 'മഞ്ജു വാര്യർക്കും

ഒന്നു ഇന്ത്യ 8 Mar 2025 10:27 am

കുന്നോളം പൊന്നും പണവും.... ആസ്തി ഇരട്ടിയായി വര്‍ധിക്കും; ഒന്നല്ല, രണ്ട് രാജയോഗങ്ങള്‍

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിട്ടുള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. 13 വര്‍ഷത്തെ പ്രണയം: സീരിയല്‍ താരം ജോഷിന തരകന്‍ വിവാഹിതയാകുന്നു

ഒന്നു ഇന്ത്യ 8 Mar 2025 6:34 am

ഇപ്പോള്‍ പ്രണയം കേരളത്തിനോട്, മലയാളികളായ വിദേശ വനിതകള്‍

കോഴിക്കോട്: കേരളത്തിന്റെ മരുമക്കള്‍, സാരി മുതല്‍ സിന്ദൂരം വരെ അടിമുടി മലയാളികളായ വിദേശ വനിതകള്‍. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മലയാള നാട് നല്‍കിയ സ്‌നേഹവും കരുതലും അനുഭവങ്ങളും തുറന്നുപറയുകയാണ് മലയാളികളെ വിവാഹം ചെയ്ത് കേരളത്തില്‍ സ്ഥിരതാമസമാക്കിയ വിദേശ വനിതകള്‍. റഷ്യന്‍ പൗരയായ ഓള്‍ഗ പാര്‍ഡോ, ചൈനക്കാരിയായ ലി തായിംഗ്, ബെല്‍ജിയം സ്വദേശിയായ ആന്‍ മേരി, ഫിലിപ്പീന്‍സില്‍ നിന്നുള്ള മെലാനി മാര്‍ക്വേസ് കേരളത്തിന്റെ വിദേശി മരുമക്കളായി ഒരു ദശാബ്ദത്തിലേറെയായി കേരളത്തിലുണ്ട് ഇവർ. തീര്‍ത്തും വ്യത്യസ്ഥമായ പശ്ചാത്തലത്തില്‍ നിന്നും കേരളത്തിലെത്തിയ ഇവര്‍ ഈ നാടിന്റെ സംസ്‌കാരവുമായി ഇണങ്ങിച്ചേരുകയായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ആകാശവാണിയും ചാവറ കള്‍ച്ചറല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയിലായുരുന്നു നാല് വനിതകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. സാരി മുതല്‍ സിന്ദൂരം വരെ ഇന്ന് ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങാന്‍ അത്യാവശ്യം പരിശ്രമിക്കേണ്ടിവന്നിട്ടുണ്ടെന്നും നാലുപേരും സാക്ഷ്യപ്പെടുത്തുന്നു. 'കാറ്റ് വന്ന് തലോടുമ്പോള്‍ സ്റ്റാലിനെ വാരിപ്പുണരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്'; കൊല്ലത്തുണ്ട്, റഷ്യന്‍ വിപ്ലവകാരിക്കൊരു പ്രണയിനി കോഴിക്കോട്ടെത്തിയ ആദ്യ ദിനങ്ങള്‍ തമാശയെന്നോണമാണ് ഫിലിപ്പൈന്‍ സ്വദേശിനിയായ മെലാനി മാര്‍ക്വേസ് ഓര്‍ത്തെടുത്തത്. ''ആദ്യമായി മിഠായി തെരുവിലെത്തിയപ്പോള്‍ ആളുകള്‍ അത്ഭുതത്തോടെയാണ് പെരുമാറിയത്. അവര്‍ക്ക് എന്റെ നാടിനെ കുറിച്ച് അറിയണമായിരുന്നു. കൊറിയക്കാരിയാണോ, ജപ്പാനില്‍ നിന്നാണോ എന്നെല്ലാം ചോദിച്ചു. എനിക്ക് മലയാളിയാകാന്‍ ആയിരുന്നു ആഗ്രഹം, കാരണം എന്നെ വിവാഹം കഴിച്ചത് ഒരു മലയാളിയാണ്. അങ്ങനെ ഞാന്‍ മലയാളികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ചു. ചുരിദാര്‍ ധരിക്കാനും സിന്ദൂരം ഉപയോഗിക്കാനും തുടങ്ങി. ഒടുവില്‍ സാരി ഉടുക്കാനും പഠിച്ചു. പക്ഷേ അത് പഠിച്ചെടുക്കാന്‍ ഒരു വര്‍ഷം വേണ്ടിവന്നു.'' മെലാനി ചിരിയടക്കാനാകെ പറഞ്ഞു. റഷ്യയില്‍ നിന്നും കേരളത്തിലെ മുസ്ലീം കുടുംബ പശ്ചാത്തലത്തിലേക്ക് ആണ് ഓള്‍ഗ പാര്‍ഡോ എത്തിയത്. കുടുംബം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും തുടക്കത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ''റഷ്യയും ഇന്ത്യയും തമ്മില്‍ വലിയ സാംസ്‌കാരിക വ്യത്യാസമുണ്ട്. ഞാനും എന്റെ ഭര്‍ത്താവും കോഴിക്കോട് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ ആവേശം എനിക്കായിരുന്നു. തുടക്കത്തില്‍ പക്ഷേ എളുപ്പമായിരുന്നില്ല; അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ വസ്ത്രധാരണത്തെയും ജീവിതശൈലിയെയും കുറിച്ച് ആശങ്കകളുണ്ടായിരുന്നു. കാലക്രമേണ, ഇരു സംസ്‌കാരങ്ങളും തമ്മില്‍ ഇഴുകി ചേര്‍ന്നു. നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ ജീവിതം മെച്ചപ്പെടും,'' ഓള്‍ഗ പറഞ്ഞു. ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്താണ് ചൈനക്കാരിയായ ലീയുടെ കോഴിക്കോടന്‍ ജീവിതം. 'ഇവിടുത്തെ ജീവിതം വളരെ ഇഷ്ടമാണ്. എന്റെ ഭര്‍ത്താവിന്റെ കുടുംബം എന്നെ ഒരിക്കലും മാറ്റത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ചൈനയില്‍ നിന്നും ഇവിടെയെത്തിയപ്പോള്‍ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികളെ പരിപാലിക്കാന്‍ വേണ്ടിയായിരുന്നു ജോലി ഉപേക്ഷിച്ചത്. അവര്‍ വലുതായാല്‍ ഞാന്‍ വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങും,' ലി പറഞ്ഞു. 'ചൈനീസ് ഉത്സവാഘോഷങ്ങളാണ് ഇവിടെ എത്തിയപ്പോള്‍ നഷ്ടപ്പെട്ടത്. ഇവിടെ, ഞാന്‍ വ്യത്യസ്തമായ ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലാണ് ജീവിക്കുന്നത്. എന്റെ പാരമ്പര്യങ്ങള്‍ ആഘോഷിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല,' ലി പറഞ്ഞു. ശാസ്ത്രജ്ഞയാണ് ബെല്‍ജിയം സ്വദേശിയായ ആന്‍ മേരി, കേരളത്തിലേക്കുള്ള പറിച്ചുനടല്‍ ആന്‍ മേരിക്ക് നഷ്ടമാക്കിയത് തന്റെ പ്രൊഫഷന്‍ ആയിരുന്നു. 'രക്താര്‍ബുദ ചികിത്സിക്കുന്നതിനുള്ള മോണോക്ലോണല്‍ ആന്റിബോഡികള്‍ സംബന്ധിച്ച് വിഷയത്തില്‍ ഗവേഷകയാണ് ഞാന്‍. കേരളത്തിലേക്ക് താമസം മാറിയപ്പോള്‍, ഒരു ജോലി കണ്ടെത്താന്‍ ശ്രമിച്ചു, പക്ഷേ നടന്നില്ല. അമിത യോഗ്യതയുണ്ടാകാം, അവസരങ്ങളുടെ അഭാവം നിരാശ ബോധം സൃഷ്ടിച്ചു.' അവര്‍ പറഞ്ഞു. എന്നാല്‍, സാംസ്‌കാരികമായ മാറ്റങ്ങളും വെല്ലുവിളികളും നിരവധിയായി മുന്നിലുണ്ടായിട്ടും കേരളം അവരുടെ വീടായി മാറിയെന്ന് നാലുപേരും സമ്മതിക്കുന്നു. ഇപ്പോഴും സ്വന്തം നാടുമായി നല്ല ബന്ധം തുടരാന്‍ കഴിയുന്നുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം 8 Mar 2025 6:25 am

ഇരട്ട രാജയോഗത്താൽ ഇരട്ടി പണം വാരാം; കുടുംബ സ്വത്ത് തിരികെ കിട്ടും, വിവാഹം നടക്കും, ഈ രാശിക്കാരാണോ?

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധൻ. പൊതുവെ മാതുല കാരകനും വിദ്യാ കാരകനും ആണ് ബുധൻ എന്നാണ് പറയപ്പെടുന്നത്. പ്രതിഭ, ബുദ്ധിശക്തി, വേഗ൦, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്, യുക്തി, വിദേശ യാത്രയുടെ ആഗ്രഹം, വേദാന്ത ജ്ഞാനം എന്നിവയുടെ കാരകത്വം കൂടി ബുധനാണ്‌ എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന വിളിപ്പേര് കൂടി ബുധന് സ്വന്തമായുണ്ട് എന്നതാണ് മറ്റൊരു

ഒന്നു ഇന്ത്യ 7 Mar 2025 8:35 pm

നിങ്ങളുടെ പ്രണയത്തിൽ ഈ മാസം വമ്പൻ ട്വിസ്റ്റ്, രാശിമണ്ഡലത്തില്‍ ഒരു അപൂര്‍വ്വ ഗ്രഹയോഗം, പ്രണയജ്യോതിഷഫലം

മേടം - നിങ്ങളുടെ പ്രണയരാശി അനുകൂലമാണ്. പൊതുവെ ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ മുമ്പോട്ടു പോകുന്നതാണ്. പ്രണയ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടക്കും. മനസ്സിന്റെ ഉദ്ദേശങ്ങള്‍ നടക്കുന്നതാണ്. നിങ്ങള്‍ക്ക് ദീര്‍ഘകാലമായി ഉണ്ടായിരുന്ന പ്രണയങ്ങള്‍ സഫലമാകുന്നതാണ്. കുടുംബത്തില്‍ നിന്നും അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. വിവാഹം താമസിയാതെ നടക്കും. നിങ്ങളുടെ മനസ്സിന്റെ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരുംവിധം സമയം അനുകൂലമാണ്. രാശിവീഥിയില്‍ തികച്ചും ഗുണകരമായ

ഒന്നു ഇന്ത്യ 7 Mar 2025 3:16 pm

'കാറ്റ് വന്ന് തലോടുമ്പോള്‍ സ്റ്റാലിനെ വാരിപ്പുണരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്'; കൊല്ലത്തുണ്ട്, റഷ്യന്‍ വിപ്ലവകാരിക്കൊരു പ്രണയിനി

' ' പ്ര ണയം പൂത്തുലഞ്ഞ് വസന്തമാകും....കടലിന്റെ ചുവപ്പു നിറം മാറുമ്പോള്‍ ഞാന്‍ സ്റ്റാലിനെ ഓര്‍ക്കുന്നു...ആകാശത്തിന്റെ നിറം ചുവപ്പാകുമ്പോള്‍ ഞാന്‍ സ്റ്റാലിനെ ഓര്‍ക്കുന്നു...ചെറിയ കാറ്റെന്നെ വന്ന് തഴുകുമ്പോള്‍ ഞാന്‍ ജോസഫ് സ്റ്റാലിനെ വാരിപ്പുണരാന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന് വേണ്ടി ഇന്നും എന്റെ ഉള്ളില്‍ ഒരു റോസാപ്പൂവുണ്ട്. ഒരുചുവന്ന നക്ഷത്രം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം ഒരു ഫാന്റസിയാണ്. കാരണം ഞാന്‍ ജനിക്കുന്നതിന് മുമ്പേ ഭൂമി വിട്ടുപോയ ഒരാളെയാണ് ഞാന്‍ പ്രണയിക്കുന്നത്. എനിക്കൊരു ദുഃഖമുണ്ട് അതില്‍. ഒരിക്കലും പരിഹരിക്കപ്പെടാനാവാത്ത ദുഃഖമാണത്. അത് എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ്...'' കൊല്ലം അഞ്ചാലുംമൂടില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് ചാമ്പക്കാച്ചുവപ്പുള്ള സൂര്യന്‍ ഉദിച്ചുയരുന്നത് കണ്ട് വളര്‍ന്ന യമുന ദൈവത്താള്‍. സ്റ്റാലിനോടുള്ള തന്റെ പ്രണയം പറയുമ്പോള്‍ എഴുത്തുകാരിയും സഞ്ചാരിയുമായ യമുന ദൈവത്താളിന് വാക്കുകള്‍ പുഴ പോലെ പ്രവഹിക്കുകയാണ്. യമുന ദൈവത്താള്‍ ജനിക്കുന്നതിനും മുമ്പേ റഷ്യന്‍ വിപ്ലവവും സ്റ്റാലിന്‍ യുഗവും ഒക്കെ അവസാനിച്ചിരുന്നു. പക്ഷേ, കുട്ടിക്കാലം തൊട്ടേ സ്റ്റാലിനെക്കുറിച്ചുള്ള പുസ്തകങ്ങളും റഷ്യന്‍ സംസ്‌കാരവുമൊക്കെ യമുനയെ സ്വാധീനിച്ചു. തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് യമുന ആദ്യമായി സ്റ്റാലിന്റെ ഫോട്ടോ കാണുന്നത്. ഒറ്റ കാഴ്ചയില്‍ തന്നെ, കൊച്ചുകുട്ടിയായ യമുന സ്റ്റാലിനെ ഇഷ്ടപ്പെട്ടു. സ്റ്റാലിനെക്കുറിച്ച് അറിയാനുള്ള വെമ്പലായിരുന്നു പിന്നീടിങ്ങോട്ട്. അങ്ങനെ റഷ്യന്‍ സാഹിത്യവും സിനിമകളും കലാരൂപങ്ങളും ഒക്കെ സ്റ്റാലിനൊപ്പം യമുനയില്‍ ആഴത്തില്‍ പതിഞ്ഞു. കൗമാരത്തില്‍ എത്തിയപ്പോഴേക്കും അത് പ്രണയമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ 58 വയസിലും ജോസഫ് സ്റ്റാലിനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. യമുന ദൈവത്താള്‍ സ്റ്റാലിനെക്കുറിച്ച് യമുനക്ക് പറയാനേറെയുണ്ട്, ''ഞാന്‍ ആദ്യം പ്രണയിച്ചത് ജോസഫ് സ്റ്റാലിനെയാണ്. ലെനിന് ശേഷം റഷ്യയെ നയിച്ച ധീരനായ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് വായിച്ചതും അറിഞ്ഞതുമെല്ലാം അദ്ദേഹത്തോട് ആരാധന തോന്നുന്നതായിരുന്നു. ഞാന്‍ ജനിക്കുന്നതിനും മുമ്പേ ജീവിച്ചു മരിച്ചുപോയ അദ്ദേഹത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്. പട്ടാള വേഷത്തില്‍ അദ്ദേഹത്തിന്റെ ആകാരസൗഷ്ടമായ സൗന്ദര്യമാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്. ആരെയും ഇഷ്ടപ്പെടുത്തുന്ന ആ സൗന്ദര്യമാണ് എന്നെ ആകര്‍ഷിച്ചത്. അമ്മയുടെ നാട്ടില്‍ കൃഷിയൊക്കെയുണ്ടായിരുന്നു. അന്ന് വെക്കേഷന്‍ സമയത്ത് അവിടെയുള്ള നെല്‍പ്പുരയില്‍ എല്ലാ രാത്രിയിലും കുറെയധികം ചെറുപ്പക്കാര്‍ എത്തുകയും സംസാരങ്ങള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. അമ്മയോട് ചോദിക്കുമ്പോള്‍ കുട്ടികള്‍ അതൊന്നും അറിയണ്ടെന്നായിരുന്നു അവരുടെ മറുപടി. ആരും ഇല്ലാത്ത സമയത്ത് അതിനകത്ത് കയറിയപ്പോള്‍ കുറെ ചുവന്ന തോരണങ്ങളും കൊടികളും പേപ്പറുകളുമൊക്കെയുമാണ് കണ്ടത്. ആ മുറിയുടെ ഭിത്തിയില്‍ ഏംഗല്‍സ്,ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രമാണ് കണ്ടത്. അതാരാണെന്ന് കുട്ടിയായ എനിക്കറിയില്ലായിരുന്നു. അപ്പൂപ്പനാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ചുവന്ന കൊടിയെക്കുറിച്ചും ഫോട്ടോയെക്കുറിച്ചും ഒക്കെ അന്വേഷിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രണയിനിയായി ഞാന്‍ കുറെക്കാലം ഫാന്റസി ലോകത്ത് ജീവിക്കുകയും ചെയ്തത്. യമുന ദൈവത്താള്‍ 'എത്ര മനോഹരം, ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടേയില്ല'; മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ മനംമയങ്ങി ഫ്രഞ്ച് വിനോദസഞ്ചാരികള്‍ ''മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി പ്രാക്ടിക്കലായിരുന്നു അദ്ദേഹം. ചെഗുവേരയോട് പലര്‍ക്കും ഒരിഷ്ടമുണ്ടാകാം. പക്ഷേ, ഒരു വര്‍ഷം മാത്രമേ ആ ഇഷ്ടം നിലനിന്നുള്ളൂ. രക്തരൂക്ഷിതമായ വിപ്ലവത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല.'' കോളജ് കാലത്ത് ആണ് റഷ്യയെക്കുറിച്ച് ഏറ്റവും കൂടുതല്‍ വായിക്കുന്നത്. മനസില്‍ സുന്ദരമായ മഹത്തരമായ രാജ്യമെന്നത് എന്നും സോവിയറ്റ് റഷ്യയായിരുന്നു. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിന്‍ ജീവിച്ചു വന്ന സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ അഭിപ്രായം പറയാറുണ്ട്. റഷ്യയില്‍ തന്നെ എതിരാളികള്‍ ഉണ്ട്. മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി പ്രാക്ടിക്കലായിരുന്നു അദ്ദേഹമെന്നും യമുന ദൈവത്താള്‍ പറയുന്നു. ചെഗുവേരയോട് പലര്‍ക്കും ഒരിഷ്ടമുണ്ടാകാം. പക്ഷേ, ഒരു വര്‍ഷം മാത്രമേ ആ ഇഷ്ടം നിലനിന്നുള്ളൂ. രക്തരൂക്ഷിതമായ വിപ്ലവത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല'', യമുന പറയുന്നു. കവിതകളും ചെറുകഥകളും കഥകളുമൊക്കെ എഴുതിയ യമുന ഒരു ഇന്ത്യന്‍ സഞ്ചാരികൂടിയാണ്. ഒറ്റക്ക് മൂന്ന് തവണ ഇന്ത്യ മുഴുവനും ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. പരിനിരീക്ഷണവും ഫോട്ടോഗ്രാഫിയും ഒക്കെ യമുനയുടെ ഇഷ്ടങ്ങളാണ്. വീണയും ചെണ്ടയുമൊക്കെ പഠിച്ചിട്ടുണ്ട് ഇവര്‍. നിരവധി മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റുകള്‍ ഇവര്‍ക്കുണ്ട്. കോയമ്പത്തൂരില്‍ സ്വന്തമായി നെയ്ത്ത് യൂണിറ്റുണ്ട്. ചെന്നൈയില്‍ ഓട്ടോമൊബൈല്‍ ഷോപ്പും ഉള്ള യമുനക്ക് കൃഷിയും പ്രിയമുള്ളത് തന്നെ. തെങ്കാശിയില്‍ കൃഷിഭൂമിയിലെത്തുമ്പോള്‍ യമുന ഇതിനേക്കാളൊക്കെ സന്തോഷവതിയാകും.

സമകാലിക മലയാളം 7 Mar 2025 3:10 pm

ഈ രാശിക്കാരാണോ? ഏപ്രില്‍ 10 മുതല്‍ ജീവിതം മാറിമറിയും.. ഇനി സൗഭാഗ്യപ്പെരുമഴ

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. പന്ത്രണ്ട് രാശിക്കാരിലും ഗ്രഹങ്ങളുടെ ഈ സംക്രമണം പലതരത്തിലായിരിക്കും ബാധിക്കുക. താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: കേരള പൊലീസ് നാട്ടിലെത്തിക്കും ചില രാശിക്കാര്‍ക്ക് ഇത്

ഒന്നു ഇന്ത്യ 7 Mar 2025 8:46 am

കൊടുത്ത പണം തിരിച്ച് കിട്ടില്ല, വിദേശത്തുള്ളവര്‍ക്കു നല്ല സമയം, വാഹനം വാങ്ങും, നാൾഫലം

മേടം - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ശ്രവിക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. കേസുകളില്‍ വിജയിക്കും. ഇടവം - സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. ബന്ധുജനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മിഥുനം - എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും.

ഒന്നു ഇന്ത്യ 7 Mar 2025 7:10 am

ഇനി മണിക്കൂറുകൾ മാത്രം, അടിപൊളി രാജയോഗം വരുന്നു; പണം വന്നുകുമിയും, പുതിയ ജോലി, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷ പ്രകാരം സൂര്യൻ ഒരു മാസത്തിനുള്ളിൽ രാശി മാറ്റാറുണ്ട്. ജ്യോതിഷത്തിൽ സൂര്യനെ ബഹുമാനം, അന്തസ്, ആത്മവിശ്വാസം, സർക്കാർ ജോലി എന്നിവയുടെ കാരകനായിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. നേട്ടങ്ങൾ നൽകാൻ സൂര്യൻ എന്നും മുൻപന്തിയിൽ തന്നെയാണെന്ന് സാരം. സാധാരണയായി സൂര്യന്റെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം എല്ലാ രാശിക്കാരിലും അതിന്റെ സ്വാധീനം പ്രകടനമാവും. 'ദിലീപ് തല്ലിപ്പൊളി പടങ്ങൾ ചെയ്‌തില്ലായിരുന്നെങ്കിൽ സൂപ്പർതാരമായി

ഒന്നു ഇന്ത്യ 6 Mar 2025 7:16 pm

'എത്ര മനോഹരം, ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടേയില്ല'; മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ മനംമയങ്ങി ഫ്രഞ്ച് വിനോദസഞ്ചാരികള്‍

കോഴിക്കോട്: വര്‍ണ്ണപൊലിമയും ഭക്തിയും താളമേളങ്ങളും സമ്മേളിക്കുന്ന കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ മനംമയങ്ങി ഒരുകൂട്ടം ഫ്രഞ്ച് വിനോദസഞ്ചാരികള്‍. 11 അംഗ ടൂറിസ്റ്റ് സംഘമാണ് മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ കാണാനായി എത്തിയത്. വര്‍ണ്ണത്തിന്റെയും താളത്തിന്റെയും ഭക്തിയുടെയും അകമ്പടിയില്‍ പുരാതന പാരമ്പര്യം സജീവമാക്കുന്ന ഉത്സവം അതീവ ആകര്‍ഷകമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഗംഭീരമായ താലപ്പൊലി ഘോഷയാത്രകള്‍ മുതല്‍ ചെണ്ടമേളം വരെ, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ജീവസ്സുറ്റ അനുഭവമായി. ഈ ഊര്‍ജ്ജവും ഗാംഭീര്യവുമെല്ലാം മാത്രികത പോലെയാണ് തോന്നിയതെന്നും വിനോദസഞ്ചാരികള്‍ അഭിപ്രായപ്പെട്ടു. 'ഇതുപോലൊന്ന് ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല' എന്ന് സംഘത്തില്‍പ്പെട്ട ക്രിസ്റ്റ്യന്‍ ഡാല്‍പെച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം, ഞങ്ങള്‍ കോഴിക്കോട് ഒളവണ്ണയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, പരമ്പരാഗത വസ്ത്രം ധരിച്ച്, താലപ്പൊലിയുമായി പോകുന്ന സ്ത്രീകളെ കണ്ടു. വിശ്വാസവും ആഘോഷവും കൂടിച്ചേരുന്ന വ്യത്യസ്തമായ ഒരു ലോകത്തേക്ക് കാലെടുത്തു വച്ചതുപോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.' അവര്‍ കൂട്ടിച്ചേര്‍ത്തു. 11 അംഗ ടൂറിസ്റ്റ് സംഘത്തിലെ 10 പേര്‍ ആദ്യമായിട്ടാണ് കേരളം സന്ദര്‍ശിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘത്തിലെ ഒരാളുടെ സന്ദര്‍ശനമാണ് കേരളത്തിലേക്കുള്ള ഇവരുടെ യാത്രയ്ക്ക് വഴിമരുന്നിട്ടത്. 'മുമ്പ് ഒരു ഉത്സവകാലത്ത് ഞാന്‍ ഇവിടെ എത്തിയിരുന്നു. ആ അനുഭവം അതിശയിപ്പിക്കുന്നതായിരുന്നു. ആത് സുഹൃത്തുക്കളുമായി പങ്കുവെച്ചു. അതില്‍ ആകൃഷ്ടരായിട്ടാണ് ഈ യാത്ര ആസൂത്രണം ചെയ്തത്. ഇനി തെയ്യം ഉത്സവം കാണാന്‍ ഞങ്ങള്‍ കണ്ണൂരിലേക്ക് പോകുകയാണ്' എന്നും സംഘത്തില്‍പ്പെട്ട കാത്തി ലോഹോട്ട് പറഞ്ഞു. തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ നായകളും 'എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കേരളത്തിന്റെ ചിത്രങ്ങള്‍ കണ്ടതിനു ശേഷമാണ് അവര്‍ സമീപിച്ചതെന്ന്' യാത്ര സംഘടിപ്പിച്ച ദി വോയേജിന്റെ കോര്‍ഡിനേറ്റര്‍ സുശീല്‍ ദാസ് പറയുന്നു. അവരുടെ ആവേശം അവിശ്വസനീയമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ നമ്മുടെ പാരമ്പര്യങ്ങളെ ഇത്രയധികം ആദരവോടെ സ്വീകരിക്കുന്നത് കാണുന്നത് ഹൃദയസ്പര്‍ശിയാണ്. സുശീല്‍ദാസ് പറഞ്ഞു. വിദേശ സംഘം മാര്‍ച്ച് 15 വരെ കേരളത്തിലുണ്ടാകും.

സമകാലിക മലയാളം 6 Mar 2025 1:08 pm

'ബോഡി ബില്‍ഡിങ്ങില്‍ ബിക്കിനി ധരിച്ചൊരു മുസ്ലീം യുവതിയെ സങ്കല്‍പ്പിക്കാനാവുമോ?'; ഈ അഞ്ചു പേരെ അറിയൂ

മ സില്‍ പെരുപ്പിച്ച ശരീരവുമായി ബിക്കിനി അണിഞ്ഞൊരു മുസ്ലീം വനിത. ശരീര സൗന്ദര്യ മത്സര വേദിയില്‍ ഇങ്ങനെയൊരു ചിത്രം ചിന്തിക്കാനാവുമോ? കഴിയണം, മുബീന പി എ നിങ്ങള്‍ക്ക് മുന്നിലുണ്ട്. കുടുംബവും സമൂഹവും ആരോഗ്യ പ്രശ്‌നങ്ങളും മറികടന്നാണ് മുബീന മിസ് ഇന്ത്യ 2024 സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനം വരെ നേടി തന്റെതായ ഇടം അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ശരീര സൗന്ദര്യ മത്സരങ്ങള്‍ പുരുഷന്‍മാരുടെ മാത്രം കുത്തകല്ലെന്ന് തെളിയിക്കുകയാണ് ഇന്ന് ഒരു കൂട്ടം വനിതകള്‍. പുരുഷന്‍മാരെ പോലെ അത്ര സുഗമമല്ല, ഈ മേഖലയിലെ സ്ത്രീകളുടെ വളര്‍ച്ച എന്നാണ് പ്രതിസന്ധികള്‍ അതിജീവിച്ച് ശരീര സൗന്ദര്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുബീന പി എ, ശ്രേയ അയ്യര്‍, റോസ്മി ബിബിന്‍, ഭൂമിക എസ് കുമാര്‍, അഞ്ജു എസ് എന്നിവര്‍ക്ക് പറയാനുള്ളത്. മുബീന പി എ മുബീന പി എ ബോഡി ബില്‍ഡിങ് ഒരു പാഷന്‍ എന്നതിന് അപ്പുറം തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായിച്ച പ്രൊഫഷനാണെന്നാണ് പി എ മുബീനപറയുന്നത്. ജീവിതവും ആരോഗ്യവും വെല്ലുവിളി നേരിട്ട സമയത്തുനിന്നും ഇന്നത്തെ നേട്ടത്തിലേക്കുള്ള യാത്ര അത്ര സുഗമായിരുന്നില്ലെന്നാണ് 35 കാരിക്ക് പറയാനുള്ളത്. ''ബോഡി ബില്‍ഡിങ് എനിക്ക് ജീവിക്കാനുള്ള ആത്മവിശ്വാസം തന്ന മേഖലയാണ്. അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ വിവാഹ മോചനമായും, കുടല്‍ ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളായും ജീവിതത്തെ ബാധിച്ചു. വിവാഹ മോചനത്തിന് പിന്നാലെയാണ് ബോഡി ബില്‍ഡിങ് രംഗത്തേക്ക് എത്തുന്നത്. ചികിത്സാ പിഴവ് ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇതിനെ എല്ലാം മറികടന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബോഡിബില്‍ഡിങ് രംഗത്ത് സജീവമാണ്.'' ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയില്‍ നിന്നും ബോഡിബില്‍ഡിങ് രംഗത്തേക്ക് കടന്നുവന്നപ്പോള്‍ വലിയ എതിര്‍പ്പുകളും പരിഹാസങ്ങളും നേരിട്ടിരുന്നു. '' ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറയാനുള്ള പ്രധാന കാരണം സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നം കൂടിയാണ്. ബിക്കിനി ധരിക്കാനുള്ള മടിയാണ് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും തന്റെ ലക്ഷ്യങ്ങളെ തോല്‍പ്പിക്കാന്‍ ഉതകുന്നതായിരുന്നില്ല'' മുബീന ആത്മവിശ്വാസത്തോടെ പറയുന്നു. ബിക്കിനി ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലീം പെണ്‍കുട്ടി ചിന്തിക്കാവുന്നതില്‍ അപ്പുറമാണെന്ന പരാമര്‍ശത്തിന് പുഞ്ചിരിയാണ് മുബീനയുടെ മറുപടി. കൃത്യമായ ഡയറ്റും വര്‍ക്ക് ഔട്ടുമാണ് തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്നും മുബീന പറയുന്നു. ഇത്തവണ മിസ് എറണാകുളം മത്സരത്തില്‍ മെഡല്‍ നേടം സ്വന്തമാക്കിയ മുബീന മിസ് കേരള, ഓപ്പണ്‍ കേരള, സൗത്ത് ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയിലും മാറ്റുരയ്ക്കും. 45 ദിവസം കൊണ്ട് കോടീശ്വരന്‍, മഹാകുംഭമേള മാറ്റിമറിച്ചത് നിരവധി ജീവിതങ്ങളെ; ഇതാ ഒരു തോണിക്കാരന്റെ കഥ അഞ്ജു എസ് അഞ്ജു എസ് 2020 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം മിസ് കേരള ഫിസിക്, മിസ് തിരുവനന്തപുരം ഫിസിക് 2020 നേട്ടങ്ങള്‍ സ്വന്തമാക്കിയ 28 കാരി അഞ്ജു എസും പതിവ് ചട്ടക്കൂടുകള്‍ മറികടന്നാണ് ബോഡി ബില്‍ഡിങ് രംഗത്ത് മികവ് തെളിയിച്ചത്. 2020 ല്‍ ബോഡി ബില്‍ഡിങ് രംഗത്ത് എത്തുമ്പോള്‍ 36 കിലോ ഗ്രാം മാത്രമായിരുന്നു അഞ്ജുവിന്റെ ശരീരഭാരം. ജീവിത പങ്കാളി നല്‍കിയ പിന്തുണയാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് അഞ്ജുവിന് കരുത്തായത്. പാട്ടുകാരുടെയും നര്‍ത്തകരുടെയും കുടുംബത്തില്‍ നിന്ന് ബോഡി ബില്‍ഡിങ് രംഗത്തേക്കുള്ള വളര്‍ച്ച നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് അഞ്ജു പറയുന്നു. '' ബോഡി ബില്‍ഡിങ് തിരഞ്ഞെടുത്തപ്പോള്‍ നിരവധി ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ഡ്രസ് കോഡും, ആരോഗ്യ പ്രശ്‌നങ്ങളുമായിരുന്നു പ്രധാനം. ബോഡി സപ്ലിമെന്റുകള്‍ സ്വീകരിക്കാതെ സ്ത്രീകള്‍ക്ക് ഈ രംഗത്ത് പിടിച്ച് നില്‍ക്കാനാകില്ലെന്ന് വലിയൊരു വിഭാഗം ചിന്തിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത സന്തോഷം നല്‍കുന്നതാണ്'' ''ബോഡി ബില്‍ഡിങ് മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം എന്നാണ് ആഗ്രഹിക്കുന്നത്. കാലത്തിന് അനുസരിച്ച മാറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. വിരലില്‍ എണ്ണാവുന്ന ആളുകള്‍ക്ക് അപ്പുറം കൂടുതല്‍ പേര്‍ ഇപ്പോള്‍ ഈ മേഖല തിരഞ്ഞെടുക്കുന്നു. അവര്‍ക്കാവശ്യമായ പിന്തുണ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.'' അഞ്ജു വ്യക്തമാക്കുന്നു. ഭൂമിക എസ് കുമാര്‍ ഭൂമിക എസ് കുമാര്‍ അത്‌ലറ്റിക് സ്വപ്‌നങ്ങളുമായി നടന്ന ഒരു പെണ്‍കുട്ടി, ആരോഗ്യമില്ലെന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട ഇടത്തില്‍ നിന്നും തുടങ്ങുന്നതാണ് പാലക്കാട്ടുകാരി ഭൂമിക എസ് കുമാറിന്റെ യാത്ര. ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ 22 കാരി ഇന്ന് ബോഡിബില്‍ഡറായും മികവ് തെളിയിച്ചു കഴിഞ്ഞു. സ്‌കൂളിലെ പി ടി ക്ലാസുകളില്‍ നിന്ന് അകന്നു നിന്നിരുന്ന ഭൂമിക പിന്നീട് ബോഡിബില്‍ഡിങ്ങിലെ സാധ്യത തിരിച്ചറിയുകയായിരുന്നു. വീട്ടിലെ എതിര്‍പ്പുകള്‍ മറികടന്നാണ് ഭൂമിക ഈ മേഖലയില്‍ മികവ് തെളിയിച്ചത്. ''വസ്ത്രധാരണമായിരുന്നു കുടുംബത്തിന്റെ പ്രധാന പ്രശ്‌നം. സ്പ്ലിമെന്റുകളുടെ ഉപയോഗമായിരുന്നു മറ്റൊന്ന്. ശരീരം മാറിത്തുടങ്ങിയപ്പോള്‍ ശബ്ദത്തിലുള്‍പ്പെടെ മാറ്റം വന്നു. ചിലര്‍ എന്നെ പുരുഷന്‍ എന്ന് പോലും വിളിക്കുന്ന നിലയുണ്ടായി.'' അധിക്ഷേപങ്ങളില്‍ തളരാതിരുന്ന ഭൂമിക മിസ് എറണാകുളം, മിസ് കേരള, രണ്ട് തവണ മിസ് ഇന്ത്യ പട്ടങ്ങളും സ്വന്തമാക്കി കഴിഞ്ഞു. പുരുഷന്‍മാരെ പോലെ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ലെന്നതാണ് ഈ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നെന്നും ഭൂമിക പറയുന്നു. റോസ്മി ബിബിന്‍ റോസ്മി ബിബിന്‍ ജിം ട്രെയ്‌നറില്‍ നിന്നും ബോഡി ബില്‍ഡറിലേക്കുള്ള യാത്രയാണ് 30 കാരിയായ റോസ്മി ബിബിന് പറയാനുള്ളത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ രംഗത്തേക്കുള്ള റോസ്മിയുടെ കടന്നുവരും. ഖത്തറില്‍ ജിം ട്രെയ്‌നറായിരുന്ന റോസ്മിക്ക് ജിം ട്രെയ്‌നര്‍ കൂടിയായ ഭര്‍ത്താവിന്റെ പിന്തുണയാണ് ഈ മേഖയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. എന്നാല്‍ ഈ തീരുമാനം കുടുംബത്തില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നതായും റോസ്മി പറയുന്നു. ഒരു ഓഫീസ് ജോലിക്കാരിയായി താന്‍ ജീവിക്കണം എന്നായിരുന്നു അമ്മയുള്‍പ്പെടെയുള്ളവരുടെ ആഗ്രഹം. ബിരുദ പഠനത്തിന് ശേഷം ജിം ട്രെയ്‌നര്‍ ആകാനുള്ള തീരുമാനം എടുത്ത സമയം കുടുംബത്തിന്റെ പ്രതികരണം ഇപ്പോഴും ഓര്‍ക്കുന്നതായും റോസ്മി പറയുന്നു. 2024 മിസ് എറണാകുളം ജേതാവായ റോസ്മി, വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ മിസ് ഇന്ത്യ ചാംപ്യന്‍ഷിപ്പ് 2024 ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് 2024 ഡബ്ല്യൂ എഫ് എഫ് മിസ് കേരള, സെക്കന്‍ഡ് റണ്ണറപ്പ് വുമണ്‍ സ്‌പോര്‍ട്സ് മോഡല്‍ റൗണ്ട്, കേരള ഡെക്കാത്തലോണ്‍ ഓപണ്‍ വുമണ്‍ ഫിസിക് സെക്കന്‍ഡ് റണ്ണറപ്പ് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ശ്രേയ അയ്യര്‍ ശ്രേയ അയ്യര്‍ 2018 - മുതലാണ് ശ്രേയ അയ്യര്‍ ബോഡിബില്‍ഡിങ്ങ് മേഖലയില്‍ ശ്രദ്ധേയയാകുന്നത്. പതിവ് വര്‍ക്കൗട്ടുകളില്‍ തുടങ്ങി ബോഡിബില്‍ഡിങ് പാഷനാക്കിയും ജിം ഉടമ എന്നനിലയിലേക്കുള്ള വളര്‍ച്ചയുമാണ് ശ്രേയയുടെ ജീവിതം. ടിവി അവതാരകയായിരുന്നു ശ്രേയ, പിന്നീടാണ് ബോഡി ബില്‍ഡിങ് കരിയറാക്കി മാറ്റുന്നത്. നേരത്തെയുള്ള ജീവിതത്തേക്കാള്‍ കൂടുതല്‍ ബഹുമാനവും സാമ്പത്തിക സ്ഥിരതയും ഈ മേഖല തനിക്ക് തരുന്നുണ്ടെന്നും ശ്രേയ പറയുന്നു. ''വെജിറ്റേറിയന്‍ കുടുംബാംഗം എന്ന നിലയില്‍ നോണ്‍ വെജിറ്റേറിയന്‍ ഡയറ്റിലേക്കുള്ള മാറ്റമായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. നിരവധി എതിര്‍പ്പുകള്‍ ഇതിന്റെ പേരില്‍ കേള്‍ക്കാന്‍ ഇടയായി. എന്നാല്‍ എനിക്ക് എന്ത് വേണം എന്ന് ബോധ്യമുണ്ടായിരുന്നു അതാണ് തന്നെ നയിച്ചത്.'' തികഞ്ഞ ആത്മവിശ്വാസത്തോടെ ശ്രേയ വ്യക്തമാക്കുന്നു. മിസ് സൗത്ത് ഇന്ത്യ 2018, മിസ് തിരുവനന്തപുരം (2018, 19, 20) വിജയങ്ങള്‍ നേടിയിട്ടുള്ള ശ്രേയ നിലവില്‍ കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ് അസോസിയേഷന്റെ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നു. ബോഡി ബില്‍ഡിങ് ട്രെയിനര്‍ എന്ന നിലയില്‍ പുരുഷന്‍മാരുടെയും പരിശീലകയാണ് ഇപ്പോള്‍ ശ്രേയ. ബോഡി ബില്‍ഡിങ്ങ് രംഗത്തേക്ക് ഇപ്പോള്‍ കൂടുതല്‍ വനിതകള്‍ എത്തുന്നുണ്ടെങ്കിവും മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് വേണ്ട സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ വെല്ലുവിളിയായി തുടരുകയാണ് എന്നും ശ്രേയ പറയുന്നു.

സമകാലിക മലയാളം 6 Mar 2025 12:45 pm