SENSEX
NIFTY
GOLD
USD/INR

Weather

31    C
... ...View News by News Source

ലണ്ടനില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം; അപേക്ഷിച്ചത് 2000ലധികം തസ്തികകളില്‍; അദിതിയുടെ ജീവിത കഥ വൈറല്‍

ന്യൂഡല്‍ഹി: ആവശ്യത്തിലധികം വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി കിട്ടാതെ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കൊരു പ്രചോദനമാണ് ലണ്ടനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി അദിതി കുജേന്ദ്ര. തന്റെ തൊഴിലന്വേഷണത്തിന്റെ ഞെട്ടിക്കുന്ന കഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദിതി. View this post on Instagram A post shared by aditi kukreja (@aditi.kukrejaa) നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദിതി ലണ്ടനില്‍ 2000ത്തിലധികം ജോലിയ്ക്കാണ് ഇതിനകം അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഒന്നു പോലും സ്വീകരിക്കപ്പെട്ടിട്ടില്ല. തൊഴിലന്വേഷണത്തെക്കുറിച്ചുള്ള യാത്രയുടെ വിശദമായ വിഡിയോയാണ് അദിതി പങ്കുവെച്ചിരിക്കുന്നത്. ''ഞാന്‍ ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയില്‍ നിന്നുമാണ് നിയമം പഠിച്ചത്. 2024ല്‍ എല്‍എല്‍എം ബിരുദം നേടി. 2024 മാര്‍ച്ച് മുതല്‍ എന്റെ ജോലി അന്വേഷണം ആരംഭിച്ചു. ഇന്നും അത് തുടരുകയാണ് '', അദിതി പറയുന്നു. കഠിനാധ്വാനം ചെയ്‌തെന്നും പുസ്തകത്തില്‍ പറയുന്ന രീതിയില്‍ എല്ലാം ചെയ്‌തെന്നും അദിതി പറയുന്നു. എന്നാല്‍ ജോലിക്കായുള്ള അലച്ചിലില്‍ ഒന്നും സഹായിച്ചില്ലെന്നാണ് അദിതി പറയുന്നത്. റസ്റ്റോറന്റുകളിലും ബാറുകളിലും കഫേകളിലുമൊക്കെ തന്റെ ബയോഡേറ്റ കൊടുത്തു. അങ്ങനെ നൂറിലധികം അപേക്ഷകളാണ് നേരിട്ട് കൊണ്ടുപോയി കൊടുത്തത്. എന്നിട്ടും രക്ഷയില്ല. ഒടുവില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ഷിഫ്റ്റ് ലീഡല്‍ എന്ന സ്ഥാനത്തേയ്ക്ക് അപേക്ഷിച്ചിട്ടും രക്ഷയില്ലാതായ അദിതി തിരികെ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളോറല്‍ പ്രിന്‍റുള്ള ചുരിദാറില്‍ ഡല്‍ഹിയില്‍, സുനിത വില്യംസ് അന്ന് സോണിയാ ഗാന്ധിയെ കാണാന്‍ വന്നപ്പോള്‍ റായ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. എന്നാല്‍ ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്ന് വിശ്വസിക്കുന്നുവെന്നും നിരസിക്കലുകളെല്ലാം പരാജയത്തിന്റെ ലക്ഷണമല്ലെന്നും മറിച്ച് വലിയ മറ്റൊന്നിലേയ്ക്കുള്ള പ്രേരണയായിരിക്കാമെന്നുമാണ് അദിതി വിഡിയോയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അദിതി പങ്കുവെച്ച സ്വന്തം അനുഭവം വൈറലായി. നൂറ് കണക്കിന് ആളുകള്‍ കമന്റ് ചെയ്തു. നിരവധി ആളുകള്‍ സമാനമായ അനുഭവം വിഡിയോയ്ക്ക് താഴെ കമന്റില്‍ രേഖപ്പെടുത്തി. വിദേശ രാജ്യത്തുനിന്നുള്ളവര്‍ക്ക് ലണ്ടനില്‍ ജോലി കണ്ടെത്താന്‍ പ്രയാസമാണെന്ന് ചിലര്‍ കുറിച്ചു. യുകെയിലെ ഇമിഗ്രേഷന്‍ നയങ്ങളില്‍ അടുത്ത കാലത്തായി വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ തുടരാമായിരുന്നു. പിഎച്ച്ഡി ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം കൂടി അവിടെ തങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് യുകെ.

സമകാലിക മലയാളം 18 Mar 2025 12:48 pm

ഫ്‌ളോറല്‍ പ്രിന്‍റുള്ള ചുരിദാറില്‍ ഡല്‍ഹിയില്‍, സുനിത വില്യംസ് അന്ന് സോണിയാ ഗാന്ധിയെ കാണാന്‍ വന്നപ്പോള്‍

'' ഇ ന്ത്യന്‍ കുട്ടികള്‍ക്കുള്ള മാതൃകയും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടവുമാണ്...'', സുനിത വില്യംസിനെക്കുറിച്ച് സോണിയ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. 2007 സെപ്തംബറില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സോണിയ ഗാന്ധി അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ. ന്യൂഡല്‍ഹിയിലെ അവരുടെ ഔദ്യോഗിക വസതിയിലായിരുന്നു, ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് സോണിയാ ഗാന്ധിയെ കാണാനെത്തിയത്. സുനിത വില്യുംസും സോണിയ ഗാന്ധിയും ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായിരുന്നു അന്ന് സുനിത ഇന്ത്യയിലെത്തിയത്. സോണിയയുമായുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. സുനിതയ്‌ക്കൊപ്പം ബന്ധുക്കളും തികച്ചും സ്വകാര്യമായ ആ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചതേയില്ല. ഗുജറാത്തിലും ഹൈദരാബാദിലും അന്ന് സുനിത സ്വീകരണം ഏറ്റുവാങ്ങി. 195 ദിവസം ബഹിരാകാശത്ത് തങ്ങിയ ഏക വനിതാ യാത്രിക എന്ന നേട്ടം സ്വന്തമാക്കിയതിന് ശേഷമാണ് അന്നത്തെ ഇന്ത്യ സന്ദര്‍ശനം. നേട്ടത്തില്‍ മനസ് നിറഞ്ഞ് സോണിയ അഭിനന്ദിക്കുകയും ചെയ്തു. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സുനിത വില്യംസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഫ്‌ളോറല്‍ പ്രിന്റിലുള്ള ചുരിദാറായിരുന്നു ആയിരുന്നു സുനിതയുടെ വേഷം. ഇന്ത്യയില്‍ ആറ് ദിവസങ്ങളായി നിരവധി പരിപാടികളില്‍ പങ്കെടുത്താണ് അന്ന് സുനിത അമേരിക്കയിലേയ്ക്ക് തിരികെ പോയത്. പിതാവ് വില്യംസിന്റെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിലും സുനിത സന്ദര്‍ശനം നടത്തി. 'എന്റെ കഥകള്‍', കാഴ്ചയ്ക്കും ഭാവനയ്ക്കും ഇടയില്‍ അമീന്‍ കണ്ട ലോകം- വിഡിയോ സുനിത വില്യുംസും സോണിയ ഗാന്ധിയും 9 മാസത്തെ കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാകും പേടകം ഭൂമിയിൽ ഇറങ്ങുക. ഫ്ലോറിഡയുടെ തീരത്തോടു ചേർന്ന കടലിലാണ് പേടകം ഇറക്കുന്നത്.

സമകാലിക മലയാളം 18 Mar 2025 12:20 pm

അരനൂറ്റാണ്ടിന് ശേഷമെത്തുന്ന സൗഭാഗ്യം, സ്വത്തുമായി ബന്ധപ്പെട്ട നല്ല വാർത്ത; ബംപർ നേട്ടം, ഈ രാശിക്കാരാണോ?

രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. 'ദിലീപാണ് ചെയ്തത്, പലർക്കും ഇതൊന്നും അറിയില്ല...മമ്മൂക്ക സ്നേഹക്കാരൻ'; നടി പൊന്നമ്മ ബാബു

ഒന്നു ഇന്ത്യ 18 Mar 2025 8:36 am

മാർച്ച് അവസാനത്തോടെ ഈ രാശിക്കാരുടെ ജീവിതം പച്ചപിടിക്കും;വീടും വാഹനവും വാങ്ങും, പണം കുന്നുകൂടും

2025-ൽ, വേദ ജ്യോതിഷം ശനിയും രാഹുവും മീനരാശിയിൽ ഒത്തുചേരുന്ന ഒരു സുപ്രധാന രാശി. ഏകദേശം 30 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ അപൂർവ സംയോജനം, ചില രാശിക്കാർക്ക് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ഒരു കാലഘട്ടമാണ് കൊണ്ടുവരിക. പ്രത്യേകിച്ച്, എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരുമെങ്കിലും. ശർക്കര കഴിക്കുന്നത് നല്ലതാണോ, മോശമാണോ? വൃക്കയ്ക്ക് ദോഷം ചെയ്യുമോ? ചില രാശിക്കാർക്ക് പ്രത്യേക നേട്ടം

ഒന്നു ഇന്ത്യ 18 Mar 2025 6:18 am

'എന്റെ കഥകള്‍', കാഴ്ചയ്ക്കും ഭാവനയ്ക്കും ഇടയില്‍ അമീന്‍ കണ്ട ലോകം- വിഡിയോ

പാലക്കാട്: സര്‍ഗാത്മഗതയ്ക്ക് പരിധികളില്ല, അതിന് മുന്നില്‍ വെല്ലുവിളികള്‍ക്കും സ്ഥാനമില്ലെന്ന് തെളിയിക്കുകയാണ് പാലക്കാട് സുല്‍ത്താന്‍പേട്ട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്‍. അഞ്ച് ശതമാനം മാത്രമാണ് അമീന്‍ കെ എന്‍ എന്ന ആറുവയസുകാരന്റെ കാഴ്ച. എന്നാല്‍ വര്‍ണശബളമാണ് അവന്റെ ഉള്‍ക്കാഴ്ച. കുഞ്ഞു കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍ പാതി മറഞ്ഞ കാഴ്ചയുമായി അമീന്‍ അവന്റെ ഭാവനാ ലോകം സൃഷ്ടിച്ചെടുക്കുന്നു. ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അമീനിന്റെ ലോകം വിശാലമാകുന്നു എന്നതാണ് ഇപ്പോഴത്തെ വലിയ സന്തോഷം. അമീനിന്റെ ഭാവനയില്‍ വിരിഞ്ഞ സൃഷ്ടികള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് അമീനും കുട്ടുകാരും അധ്യാപകരും. 'എന്റെ കഥകള്‍' എന്ന പേരിലാണ് അമീനിന്റെ സൃഷ്ടികള്‍ പുസ്തകമാകുന്നത്. ബലിയ ഹസ്സന്‍, പറങ്കികളെ വിറപ്പിച്ച പോരാളി; ധീര രക്തസാക്ഷിത്വത്തിന്റെ 500 വര്‍ഷങ്ങള്‍ 'ആ ആറുവയസുകാരന്റെ കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍ എന്നിവ അവന്റെ ഭാവനയുടെയും സഹിഷ്ണുതയുടെയും തെളിവാണ്. അപൂര്‍വ പ്രതിഭയാണ്, ഈ തിരിച്ചറിവാണ് കൃതികള്‍ 'എന്റെ കഥകള്‍' എന്ന പേരില്‍ ഒരു പുസ്തകമായി ഒരുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍. ഈ നടപടി പലര്‍ക്കും പ്രചോദനമാകും എന്നുറപ്പാണ് ,' സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അഷറഫ് വി ടി പറയുന്നു. അമീനിന്റെ സൃഷ്ടികള്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ക്ലാസ് ടീച്ചറായിരുന്ന സക്കീറ ബാനു ആയിരുന്നു അമീനിന്റെ അസാമാന്യ മികവ് കണ്ടെത്താന്‍ വഴിത്തിരിവായത്. 'വാരാന്ത്യങ്ങളിലും, കുട്ടികള്‍ക്ക് ഒരു ഫോട്ടോ കാണിക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തിങ്കളാഴ്ച ഒരു കഥ എഴുതാനോ വരയ്ക്കാനോ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുട്ടികളുടെ സൃഷ്ടികളില്‍ അമീനിന്റെ കഥകള്‍ വേറിട്ടു നിന്നു. അവന്റെ ഭാവനയ്ക്ക് പരിധികളില്ലെന്നതായിരുന്നു ഇതില്‍ പ്രധാനം. നമ്മുടെ നിര്‍ദേശങ്ങള്‍ എല്ലാം കൃത്യമായി ഓര്‍മ്മിക്കും. മലയാളത്തിലും ഇംഗ്ലീഷിലും എളുപ്പത്തില്‍ സംസാരിക്കും,' ടീച്ചര്‍ പറയുന്നു. അമീനിന്റെ സൃഷ്ടികള്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.Facebook കഥകളിലുടെയും ചിത്രങ്ങളിലൂടെയും താന്‍ പറയാന്‍ ശ്രമിക്കുന്നത് മറ്റുള്ളവര്‍ക്ക് വ്യക്തമായി മനസിലാകണം എന്ന ബോധ്യമാണ് അമീനിനെ വ്യത്യസ്ഥനാക്കുന്നത്. നോട്ടുബുക്കിനോട് മുഖം ചേര്‍ത്ത് തന്റെ പെന്‍സിലുമായി അവന്‍ മനസിലുള്ള വിഷയങ്ങള്‍ പേപ്പറില്‍ കോറിയിടും. വ്യക്തത വരുത്താന്‍ പേന കൊണ്ട് നിറം നല്‍കും. കാഴ്ചയ്ക്കും ഭാവനയ്ക്കും ഇടയിലുള്ള അകലം അമീന്‍ ഇത്തരത്തില്‍ അതിവിദഗ്ധമായി മറികടക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതോടെയാണ് അമീനിനെ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞത്. കൂടുതല്‍ മിടുക്കനായി വളരു എന്ന ആശംസയോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അമീനെ കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ കഴിവുകളെ വളര്‍ത്തുന്നതില്‍ അമീനിന്റെ മികവിന് കുടുംബം നല്‍കുന്ന പിന്തുണയും വലുതാണ്. പാലക്കാട് യാക്കരയിലെ നൗഫലിന്റെയും ഷാഹിദയുടെയും മകനാണ് അമീന്‍. മുഹമ്മദ്, യാസീന്‍ എന്നീ സഹോദരങ്ങളും അമീനിന്റെ കരുത്താണ്.

സമകാലിക മലയാളം 17 Mar 2025 4:19 pm

6 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ തലവര തെളിയും, കുബേരനെ പോലെ ജീവിക്കാം; രാജയോ​​ഗം തുടങ്ങും..

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. ജീവിതം പച്ചപിടിക്കും. എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാ​ഗ്യം എത്തുമെങ്കിലും ചില രാശിക്കാരുടെ ജീവിതത്തിൽ പ്രത്യേക ഭാ​ഗ്യം വന്നുചേരും. ഇപ്പോൾ അസ്തമിച്ച് 4 ദിവസത്തിനുള്ളിൽ ശുക്രൻ വീണ്ടും ഉദിക്കുന്നത് വിവിധ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഏതെക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം... ''മനസ്സിലുള്ളത്

ഒന്നു ഇന്ത്യ 17 Mar 2025 6:53 am

കൂത്തരങ്ങിലെ പെൺ വിപ്ലവം

അ രങ്ങില്‍ മിഴാവിന്റെ താളത്തിനും ഇടയ്ക്കയുടെ മേളത്തിനും കുറുകുഴലിന്റെ നാദത്തിനും മീതെ ഉയരുന്ന പെണ്‍ശബ്ദം. കഥകളി വേദിയിലെന്നപോലെ കൂടിയാട്ടത്തിലും ഇത് പെണ്ണിന്റെ കാലമാണ്. കഥകളിയില്‍ സ്ത്രീകള്‍ ആശങ്കകളില്ലാതെ താടിവേഷവും കത്തിയും ഏറ്റെടുക്കുമ്പോള്‍ അതിന്റെ മാറ്റൊലികള്‍ കൂടിയാട്ടവേദിയിലും ദൃശ്യമാണ്. ഇതാദ്യമായി കലാമണ്ഡലം പെണ്‍കുട്ടികളെ പുരുഷ വേഷങ്ങള്‍ പഠിപ്പിക്കുന്നു. കലാമണ്ഡലം ഗിരിജയുടെയും ഉഷ നങ്യാരുടെയും മാര്‍ഗി സതിയുടെയും പാത പിന്‍തുടരുന്ന പുതിയ തലമുറ രംഗകലയ്ക്കു പുതിയ ആഖ്യാനം എഴുതുകയാണ്. വേദിയില്‍ ആണിന്റെ അപ്രമാദിത്തം അവസാനിക്കുന്നതാണ് പുതിയ കാഴ്ച. കലാമണ്ഡലത്തില്‍ കഥകളിയും കൂടിയാട്ടവും പഠിക്കാന്‍ ആണ്‍കുട്ടികളെ കിട്ടാനില്ല എന്നതാണ് വര്‍ത്തനമാകാല യാഥാര്‍ഥ്യം. തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍ ഡോ. കെ ജി പൗലോസിന്റെയും പ്രൊഫ. ടി കെ സരളയുടെയും എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന ഉഷ നങ്യാരും അപര്‍ണ നങ്യാരും കപില വേണുവും പങ്കുവച്ചത് കൂത്തരങ്ങിലെ നിലവിളക്കിന്റെ പ്രഭയില്‍ തിളങ്ങുന്ന പെണ്‍മുഖമാണ്. പഞ്ചകന്യാ രംഗാവതരണ മഹോത്സവത്തിലൂടെ കൂടിയാട്ട വേദിയില്‍ സ്ത്രീ വേഷങ്ങള്‍ക്ക് പുനരാഖ്യാനം നല്‍കിയ ഉഷ നങ്യാര്‍, വിസ്മൃതിയിലാണ്ട ദശമം കൂത്തിന് പുനര്‍ജ്ജന്മം നല്‍കിയ അപര്‍ണ്ണ നങ്യാര്‍, പിന്നെ മധുരവീരന്റെ കഥയ്ക്ക് രംഗഭാഷ ഒരുക്കിയ, ടാഗോറിന്റെ ചിത്രയെ കൂടിയാട്ട വേദിയില്‍ എത്തിച്ച കപില വേണുവും. അവര്‍ ഒരുമിച്ചു പറയുന്നു, കൂടിയാട്ട വേദിയില്‍ ഇത് മാറ്റത്തിന്റെ കാലമാണ്. ഇനിയും സ്ത്രീയായ് ജനിക്കണം, ശരീര സൗന്ദര്യത്തിന് നൃത്തത്തില്‍ പ്രസക്തിയൊന്നുമില്ല: രാജശ്രീ വാര്യര്‍ ഉഷ നങ്യാര്‍ കഴിഞ്ഞ 35 വര്‍ഷക്കാലത്തു വളരെ കുറച്ചു ആണ്‍കുട്ടികളേ കൂടിയാട്ടം പഠിക്കാന്‍ കളരിയില്‍ എത്തിയിട്ടുള്ളൂ, ഉഷ നങ്യാര്‍ മനസ്സ് തുറന്നു. 'കലാമണ്ഡലത്തിലും കഥ വ്യത്യസ്തമല്ല. ആണ്‍കുട്ടികള്‍ക്ക് കളരിയും സ്‌കൂള്‍ പഠനവും ഒന്നിച്ചു കൊണ്ടുപോകാനുള്ള വിഷമമാകാം. പെണ്‍കുട്ടികള്‍ ഭൂരിഭാഗവും ഭരതനാട്യവും മറ്റു നൃത്തയിനങ്ങളും പഠിക്കാന്‍ വരുന്നവരാണ്. കൂടിയാട്ടത്തോടുള്ള ആകര്‍ഷണം മൂലം എത്തുന്നവര്‍ ഇല്ല എന്നല്ല. നൃത്തത്തിന് സീറ്റ് കുറവായതിനാല്‍ കുട്ടികള്‍ കഥകളിയും കൂടിയാട്ടവും തിരഞ്ഞെടുക്കുന്നുണ്ട്. പ്രതിഭയുള്ള പെണ്‍കുട്ടികള്‍ ഒരുപാടുപേര്‍ കടന്നു വരുന്നുണ്ട്. നങ്യാര്‍ കൂത്തിന് അടുത്തകാലത്ത് ഉണ്ടായ പ്രാമാണ്യവും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. പക്ഷെ ഈ പുതുതലമുറയില്‍ എത്രപേര്‍ ഇത് ഒരു പ്രൊഫഷന്‍ ആയി കൊണ്ട് നടക്കും എന്ന് കണ്ടു തന്നെ അറിയണം,' അവര്‍ പറഞ്ഞു. പുരുഷ കഥാപാത്രങ്ങള്‍ ചെയ്യാത്തത് സ്ത്രീയുടെ ദൗര്‍ബല്യം അല്ല എങ്ങനെ കൂടിയാട്ടം ഒരു പ്രൊഫഷന്‍ ആക്കും? വേദികള്‍ വളരെ കുറവ്. കഥകളിപോലെ ശക്തമായ ആസ്വാദക ക്ലബ്ബുകള്‍ ഇല്ല. ആകെയുള്ളത് ഇരിങ്ങാലക്കുടയിലെയും തൃപ്പൂണിത്തുറയിലെയും പോലെ ചില കൂട്ടായ്മകള്‍. വര്‍ഷത്തില്‍ 10 വേദികള്‍ കിട്ടിയാല്‍ തന്നെ കാര്യം. കൂടിയാട്ട വേദിയില്‍ സ്ത്രീക്ക് ഒരിക്കലും സ്ഥാനം നിഷേധിക്കപ്പെട്ടിട്ടില്ല എന്ന് അപര്‍ണ്ണ പറഞ്ഞു. 'പരമ്പരാഗതമായി പുരുഷ കഥാപാത്രങ്ങളെ ആണുങ്ങളും സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകളും ആണ് അവതരിപ്പിച്ചു വന്നത്. എന്നാല്‍ കഥകളിയില്‍ ഇപ്പോഴും പുരുഷന്മാര്‍ സ്ത്രീ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലും കലാമണ്ഡലത്തിലും കൂടിയാട്ടം വിദ്യാര്‍ഥികള്‍ എല്ലാ കഥാപാത്രങ്ങളും പഠിക്കുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ പുരുഷ വേഷങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പുരുഷ കഥാപാത്രങ്ങള്‍ ചെയ്യാത്തത് സ്ത്രീയുടെ ദൗര്‍ബല്യം അല്ല. അനുബന്ധ കലയായ നങ്യാര്‍ കൂത്തില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്,' അപര്‍ണ്ണ പറഞ്ഞു. അപർണ നങ്ങ്യാർ ഇത് കലയുടെ ആഘോഷ കാലം എല്ലാ കലകളിലും എന്നപോലെ കൂടിയാട്ടത്തിലും കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കപില വേണു പറയുന്നു. കൂടിയാട്ട വേദിയില്‍ പരമ്പരാഗത കഥകള്‍ക്ക് പുറമെ കിംഗ് ലിയര്‍, ടാഗോറിന്റെ ചിത്ര പോലുള്ള കഥകള്‍ ഉണ്ടായിട്ടുണ്ട്. അവയ്ക്കു പ്രേക്ഷകരും ഉണ്ട്. ഉഷ നങ്യാരുടെ പഞ്ചകന്യകമാര്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ്. ഒരു വലിയ പാരമ്പര്യത്തെ അടുത്ത തലമുറയ്ക്ക് കൈമാറുക എന്ന വലിയ ഉത്തരവാദിത്തമാണ് കൂടിയാട്ട കലാകാരന്മാര്‍ക്ക് ഉള്ളത്. എന്റെ അഭിപ്രായത്തില്‍ കൂടിയാട്ട അരങ്ങിലെ സ്ത്രീകള്‍ക്ക് സദസ്സിലെ സ്ത്രീകളോട് വലിയ ഉത്തരവാദിത്തമുണ്ട്. പഴയകാലത്തു സംസ്‌കൃത നാടകങ്ങള്‍ പുരുഷന്മാരാല്‍ പുരുഷ ആസ്വാദകര്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണ്. അവിടെ സ്ത്രീയുടെ പങ്കു എന്തായിരുന്നു എന്ന് നമുക്ക് അറിയില്ല. വേദിയില്‍ സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവും വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കഥയുടെ പരിപ്രേക്ഷ്യത്തില്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്ന ഇടപെടലുകള്‍ വേണം,' അവര്‍ പറഞ്ഞു. ഏകദേശം 2000 വര്‍ഷത്തെ പാരമ്പര്യമുള്ള കൂടിയാട്ടം നമ്മുടെ കണ്മുന്നില്‍ അപ്രത്യക്ഷമാകാതിരിക്കാനുള്ള പോരാട്ടത്തിലാണ് കൂടിയാട്ടം കലാകാരന്‍മാര്‍ എന്ന് ഉഷ നങ്യാര്‍ പറയുന്നു. പത്താം നൂറ്റാണ്ട് വരെ കൂടിയാട്ടം ആവിര്‍ഭാവത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആയിരുന്നു. പിന്നീടുള്ള ആയിരം വര്‍ഷം ക്ഷേത്രങ്ങള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിനു ശേഷം ആണ് കൂടിയാട്ടം കൂത്തമ്പലത്തിനു പുറത്തേക്കു വരുകയും ഒരു കലാരൂപം എന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തത്. ഇത് കലയുടെ ആഘോഷ കാലമാണ്, അവര്‍ പറഞ്ഞു. കൂടിയാട്ട വേദിയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കു മിഴിവേകാന്‍ ഉഷ നങ്യാരുടെ ഇടപെടലുകള്‍ സഹായകമായിട്ടുണ്ട്. പഞ്ചകന്യകകളെ പുനരവതരിപ്പിക്കുന്നതു കൂടാതെ സുഭദ്ര ധനഞ്ജയത്തിലെ സുഭദ്രയുടെ പുറപ്പാടും കാര്‍ത്യായനി പുറപ്പാടും അശോകവനികാങ്കത്തിലെ മണ്ഡോദരിയും ഇതിനുദാഹരണം ആണ്. കപില വേണു ദശമം കൂത്ത് അകാലചരമം പ്രാപിച്ച ദശമം കൂത്തിനെ പുനരുജ്ജീവിപ്പിക്കുകയും ആട്ടപ്രകാരം രചിക്കുകയും ചെയ്ത അപര്‍ണ്ണ നങ്യാര്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ അനന്തരവളും അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരുടെ മകളുമാണ്. അക്കിത്തിരിപ്പാടിന്റെ സഞ്ചയന ചടങ്ങുകളോട് അനുബന്ധിച്ചു അവതരിപ്പിക്കപ്പെട്ടിരുന്ന കലാരൂപമാണ് ദശമം കൂത്ത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥയാണ് ദശമം കൂത്തില്‍ അവതരിപ്പിക്കുക. ഇത് അന്തരിച്ച അക്കിത്തിരിപ്പാടിന്റെ ആത്മാവിന് മോക്ഷം ലഭിക്കാന്‍ വേണ്ടിയാണു നടത്തിയിരുന്നത്. അതിരാത്രങ്ങള്‍ അന്യമായതോടെ, കഴിഞ്ഞ 150 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ദശമം കൂത്ത് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് അറിവ്. നങ്യാര്‍ കൂത്തിന്റെ അതെ ചിട്ടവട്ടങ്ങള്‍ ഉള്ള ദശമം കൂത്ത് കലാകാരിക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. അക്കിത്തിരിപ്പാടിന്റെ ചിതാഭസ്മത്തിന് മുന്നിലാണ് ദശമം കൂത്ത് നടത്തുക. അതിനാല്‍ ഇതിനെ ചുടലക്കൂത്ത് എന്നും അറിയപ്പെടുന്നു. ആഖ്യാനത്തിലും അവതരണത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും കൂടിയാട്ടം എന്ന കലാരൂപം അന്യം നിന്ന് പോകാതിരിക്കാനാണ് ഈ വനിതകളുടെ പോരാട്ടം.

സമകാലിക മലയാളം 16 Mar 2025 8:50 pm

ജീവിതം മൊത്തത്തിൽ മാറും,കടം തീരും; കൈനിറയെ പണമെത്തും, ഈ രാശിക്കാർക്ക് രാജാവായി ഇനി കഴിയാം..

മാർച്ച് 15 ന്, സൂര്യൻ മീനം രാശിയിലേക്ക് നീങ്ങുകയും അവിടെ ഇതിനകം സ്ഥിതി ചെയ്യുന്ന ബുധനുമായി ചേരുകയും ചെയ്തിരിക്കുകയാണ്. ഇത് ശക്തമായ ബുദ്ധാദിത്യ രാജയോഗം രൂപീകരിച്ചിരിക്കുകയാണ്. എല്ലാ രാശിക്കാരിലും ഈ രാശി മാറ്റം ഭാ​ഗ്യം കൊണ്ടുവരുമെങ്കിലും. ചില രാശിക്കാർക്ക് സമൃദ്ധിയുടെയും വിജയത്തിന്റെയും ഒരു കാലഘട്ടമാണ് നൽകുക. പ്രത്യേകിച്ച് മൂന്ന് രാശിചിഹ്നങ്ങൾക്ക് ഈ വിന്യാസത്തിൽ നിന്ന് ഗണ്യമായി പ്രയോജനം

ഒന്നു ഇന്ത്യ 16 Mar 2025 7:06 am

വിമാനത്തിൽ കയറാനുള്ള ആഗ്രഹം സഫലമാവും, സ്വന്തം വീട്ടിൽ കിടന്നുറങ്ങാം..! ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ ഏറ്റവും ശക്തമായ ഗ്രഹങ്ങളിൽ ഒന്നാണ് ശനി. ഇത് ഒരു വ്യക്തിയുടെ അച്ചടക്കം, ഉത്തരവാദിത്തം, പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന ശനിദശ എന്ന സമയത്തിന്റെ പേരിലാണ് ശനി കൂടുതൽ കുപ്രസിദ്ധി നേടിയിരിക്കുന്നത്. എന്നാൽ ഈ ഘട്ടം വ്യക്തിയെ ക്ഷമ, അച്ചടക്കം, വെല്ലുവിളികളെ നേരിടാനുള്ള കഴിവ് എന്നിവ പഠിപ്പിക്കുന്നൊരു കാലം കൂടിയാണ്. 'കോകിലയും

ഒന്നു ഇന്ത്യ 16 Mar 2025 6:45 am

ഈ രാശിക്കാരാണോ? നാല് ദിവസത്തിനുള്ളില്‍ സമ്പത്ത് വന്ന് നിറയും.. അപൂര്‍വഭാഗ്യം!!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും എല്ലാം മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ ഗ്രഹങ്ങള്‍ ഓരോ രാശിയിലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ഇതെല്ലാം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ടാറ്റൂ ചെയ്താല്‍ യുഎഇയില്‍ ജോലി ലഭിക്കില്ലേ? ടാറ്റൂ മായ്‌ക്കേണ്ടി വരുമോ? അറിയേണ്ടതെല്ലാം

ഒന്നു ഇന്ത്യ 16 Mar 2025 1:04 am

തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും ജീവിതത്തിൽ, ഉദ്ദേശിക്കുന്നത് നടക്കും, സമ്പൂർണ്ണ വാരഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവെ പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പല പ്രയാസങ്ങളും ഉണ്ടാകാം. കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ധനനാശവും ഗൃഹക്ഷയവും വന്നുചേരും. മാനസിക ക്ലേശങ്ങള്‍ കൂടുതലായേക്കും. കൂടുതലായി ശ്രദ്ധയും ജാഗ്രതയും ഏതു കാര്യത്തിലും വച്ചുപുലര്‍ത്തുക. ശിവന് എള്ളെണ്ണ അഭിഷേകവും പഞ്ചാക്ഷരീപൂജയും നടത്തുക. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ആരോഗ്യകാര്യങ്ങള്‍

ഒന്നു ഇന്ത്യ 15 Mar 2025 5:10 pm

ഈ രാശിക്കാരാണോ? രാജയോഗം ആരംഭിച്ചു... ഇനി വെച്ചടി വെച്ചടി കയറ്റം, കുന്നോളം ധനം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. വ്ലോ​ഗർ ജുനൈദിന്റെ മരണം:

ഒന്നു ഇന്ത്യ 15 Mar 2025 4:12 pm

ആഗ്രഹങ്ങള്‍ സഫലീകരിക്കും, ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, ധനലാഭം ഉണ്ടാകും, സന്തോഷജീവിതം നയിക്കും, നാൾഫലം

മേടം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഇടവം - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍

ഒന്നു ഇന്ത്യ 15 Mar 2025 10:41 am

കുഞ്ഞ് വോംബാറ്റിനെയും എടുത്തു കൊണ്ട് ഓടി വിഡിയോ, അമേരിക്കന്‍ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ പ്രതിഷേധം

കാൻബെറ: വംശനാശ ഭീഷണി നേരിടുന്ന വോംബാറ്റ് കുഞ്ഞിനെ അമ്മയിൽ നിന്ന് തട്ടിയെടുത്ത് ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വെട്ടിലായി അമേരിക്കന്‍ ഇന്‍ഫ്ലുവന്‍സര്‍ സാം ജോൺസ്. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന സസ്യഭുക്കായ ജീവിയായ വോംബാറ്റ് സംരക്ഷിത ജീവികളുടെ പട്ടികയിലുള്ളതാണ്. വഴിയരികിൽ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് സാം ഓടുന്നതും പിന്നാലെ അമ്മ വോംബാറ്റ് ഓടുന്നതിനും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം വോംബാറ്റ് കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. വിഡിയോയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ വിഡിയോ നീക്കം ചെയ്ത് ശേഷം സാം ഓസ്ട്രേലിയ വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. NEW: US influencer Sam Jones faces deportation after she was filmed taking a baby wombat from its distressed mother. Australia's Immigration Minister says he is working to deport the influencer for pulling off the stunt. “I can't wait for Australia to see the back of this… pic.twitter.com/bielwW9we6 — Collin Rugg (@CollinRugg) March 13, 2025 അതേസമയം യുവതിയുടെ ടൂറിസ്റ്റ് വിസ പുനഃപരിശോധിക്കുകയാണെന്നും ഇമിഗ്രേഷൻ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു.

സമകാലിക മലയാളം 15 Mar 2025 10:25 am

അപ്രതീക്ഷിത ധനനേട്ടം, കുടുംബത്തോടൊപ്പം യാത്രയ്ക്ക് സാധ്യത; നല്ല വാർത്ത വരും, ഈ രാശിക്കാരാണോ?

ജ്യോതിഷം അനുസരിച്ച് അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത്. എന്നാൽ ശനിയാവട്ടെ കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഗ്രഹമാണെന്ന് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് ശനിയുടെ യഥാർത്ഥ ശക്തിയും ശേഷിയും മനസിലാക്കാതെ നാം പലരും അതിനെ ഭീതിയോടെ നോക്കി കാണുന്നത്. 'ചിമ്പു സ്വകാര്യ ചിത്രങ്ങൾ പുറത്താക്കിയപ്പോൾ നയൻതാരയുടെ പ്രണയം തകർന്നു,

ഒന്നു ഇന്ത്യ 15 Mar 2025 6:30 am

പലവഴിക്ക് പണം കൈയിലെത്തും, പുത്തന്‍വീട്ടില്‍ ആഡംബര ജീവിതം... ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ കാലാകാലങ്ങളില്‍ നക്ഷത്രവും മാറാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കും. ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് മരിച്ചു; റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്

ഒന്നു ഇന്ത്യ 15 Mar 2025 6:30 am

പുതിയ വീടും കാറും സ്വന്തമാക്കും... നാളെ നേരം പുലര്‍ന്നാല്‍ ഇവരുടെ തലവര മാറും; അപൂര്‍വരാജയോഗം!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ജനന സമയം എന്നിവ അടിസ്ഥാനമാക്കിയാണ് ജ്യോതിഷികള്‍ ഇത് ഗണിച്ച് കണ്ടെത്തുന്നത് എന്നാണ് പറയപ്പെടുന്നത്. 'മഞ്ജു വാര്യരേക്കാള്‍ പോപ്പുലാരിറ്റി കാവ്യ മാധവനായിരുന്നു'; ചൂടേറിയ ചർച്ചയായി ആ 4 നടിമാരുടെ

ഒന്നു ഇന്ത്യ 14 Mar 2025 4:21 pm

നിങ്ങൾ ഈ നാളുകാരാണോ? വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം, സുഹൃത്തുക്കൾ ഉടക്കും, നിത്യജ്യോതിഷഫലം

മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുമായി വാഗ്വാദതത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ഇടവം - ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും

ഒന്നു ഇന്ത്യ 14 Mar 2025 9:36 am

പണം ഒരു വിഷയമേ ആവില്ല, കുടുംബജീവിതം അടിപൊളിയാവും; ഈ രാശിക്കാരാണോ? എങ്കിൽ ഭാഗ്യത്തിന്റെ പെരുമഴ

ഹിന്ദു മത പ്രകാരം സർവൈശ്വര്യത്തിന്റെയും ദേവതയായാണ് ലക്ഷ്‌മി ദേവിയെ കണക്കാക്കുന്നത് . ഭഗവാൻ മഹാവിഷ്‌ണുവിന്റെ പത്നിയായ മഹാലക്ഷ്‌മി ആദിപരാശക്തിയുടെ അവതാരമാണ്. ഭവനത്തിൽ ലക്ഷ്‌മി ദേവിയുടെ കടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്നും നന്മകൾ വന്നുചേരും എന്നുമാണ് വിശ്വാസം. അതിനാൽ തന്നെ ലക്ഷ്‌മി ദേവിയെ ആരാധിക്കാൻ നമുക്ക് കാരണങ്ങൾ ഏറെയുണ്ട് താനും. 'തമ്പി റൊമ്പ കഷ്ടത്തിലാണ്, എങ്കിട്ടെ ഒന്നുമേ ഇല്ല..'

ഒന്നു ഇന്ത്യ 14 Mar 2025 9:35 am

പൊന്നും പണവും കൊണ്ട് മൂടും, സമ്പത്ത് കുമിഞ്ഞ് കൂടും; ഈ രാശിക്കാരാണോ? ഇന്ന് മുതല്‍ ഡബിള്‍ രാജയോഗം!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ചരിത്രം കുറിച്ച് ഇസ്രോ; അൺഡോക്കിംഗ് പരീക്ഷണം വിജയം, ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ വേർപെടുത്തി ഗ്രഹങ്ങള്‍ രാശി

ഒന്നു ഇന്ത്യ 13 Mar 2025 4:23 pm

ജോലിയിൽ പ്രമോഷൻ ഉറപ്പ്, ബാങ്ക് അക്കൗണ്ടിൽ പണം വന്നുവീഴും, ആഗ്രഹങ്ങൾ സഫലമാകും; ഈ രാശിക്കാരോ?

വേദ ജ്യോതിഷത്തിൽ നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു. കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാനും നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനും കഴിയുന്ന ഗ്രഹമായി ഇതിനെ കണക്കാക്കപ്പെടുന്നു. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിൽ ഈ ഗ്രഹത്തിന് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതാണ് രാഹു എന്ന ഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മോഹൻലാലിന് ഒരു

ഒന്നു ഇന്ത്യ 13 Mar 2025 7:23 am

ദാമ്പത്യജീവിതം സുഖകരമാകില്ല. കലഹങ്ങളുണ്ടാകും. വസ്തുവകകള്‍ വില്‍ക്കും, അപകീര്‍ത്തിക്ക് സാദ്ധ്യത, നാള്‍ഫലം

മേടം - വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഇടവം - പൂര്‍വികസ്വത്ത് അനുഭവിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. എല്ലാ കര്‍മങ്ങളിലും വിജയിക്കും. ഉപരിപഠനം സാധ്യമാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും.

ഒന്നു ഇന്ത്യ 13 Mar 2025 7:02 am

ഈ രാശിക്കാർക്ക് രാജയോ​ഗം, ഇനി തൊട്ടതെല്ലാം പൊന്നാകും; മാർച്ചിൽ കുബേരനെ പോലെ ജീവിക്കാം

മാളവ്യ രാജയോഗവും മീനരാശിയിലെ ചന്ദ്രഗ്രഹണവും ഉൾപ്പെടുന്ന രാശി മാറ്റം 2025 മാർച്ച് 10 മുതൽ അഞ്ച് രാശിക്കാർക്ക് അസാധാരണമായ ഭാഗ്യത്തിന്റെ ഒരു കാലഘട്ടമാണ് നൽകുക. സാമ്പത്തിക നേട്ടങ്ങൾ മുതൽ വ്യക്തിപരമായ സന്തോഷം, പ്രൊഫഷണൽ വിജയം വരെ ജീവിതത്തിന്റെ വിവിധ വശങ്ങളെ ഈ ജ്യോതിഷ സംഭവങ്ങൾ പോസിറ്റീവായി സ്വാധീനിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം.

ഒന്നു ഇന്ത്യ 12 Mar 2025 7:38 pm

സ്ത്രീകളുടെ 'ശബരിമല'; ആറ്റുകാല്‍ പൊങ്കാല ഐതീഹ്യം എന്ത്?, എങ്ങനെ വ്രതം എടുക്കാം?

സ്ത്രീ കളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും. ആറ്റുകാല്‍ ക്ഷേത്രം ഐതീഹ്യം ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടുത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിക്കവെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. തന്നെ ആറിന് അക്കര എത്തിക്കാമോയെന്ന് ബാലിക കാരണവരോട് ചോദിച്ചു. കാരണവര്‍ ആറ് മുറിച്ചു ബാലികയെ അക്കരെ എത്തിച്ചു. സമീപത്തുള്ള തന്റെ ഭവനത്തിലേക്ക് കാരണവര്‍ ബാലികയെ കൂട്ടിക്കൊണ്ടുപോയി. കാരണവര്‍ ഭക്ഷണം ഒരുക്കുന്നതിനിടെ ബാലിക അപ്രത്യക്ഷമായി. അന്ന് രാത്രി കാരണവര്‍ ബാലികയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. ബാലിക ആദിപരാശക്തിയായ പ്രപഞ്ച നാഥയാണെന്നും താന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്നും അങ്ങനെ ചെയ്താല്‍ അഭിവൃദ്ധി വന്നുചേരുമെന്നും പരാശക്തി അരുളിചെയ്തു. പിറ്റേ ദിവസം കാവിലെത്തിയ കാരണവര്‍ ദേവി തന്റെ തൃശൂലത്താല്‍ രേഖപ്പെടുത്തിയ അടയാളം കണ്ട സ്ഥത്ത് ക്ഷേത്രം നിര്‍മിച്ചു എന്നാണ് വിശ്വാസം. ആറ്റുകാല്‍ പൊങ്കാല തമിഴ്‌നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് സാധാരണയായി പൊങ്കാല പതിവുള്ളത്. 'പൊങ്ങുക' എന്ന തമിഴ് വാക്കില്‍ നിന്നാണ് പൊങ്കാല രൂപപ്പെട്ടു വന്നത് എന്ന് ഭാഷാ ശാസ്ത്രകാരന്‍മാര്‍ പറയുന്നു. ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികള്‍ വിശ്വസിച്ച് പോരുന്നു. മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്‌നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്‍കി എതിരേറ്റു. അതിന്റെ ഓര്‍മ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. ആറ്റുകാലിലും പൊങ്കാല ചടങ്ങുകള്‍ പാരമ്പര്യത്തനിമയോടെയാണ് നടത്തിവരുന്നത്. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങള്‍ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. കോപിഷ്ഠയായ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്ന വിശ്വാസവും ശക്തമാണ്. പാര്‍വ്വതി ദേവി ഒറ്റക്കാലില്‍ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികള്‍ ചേര്‍ത്തു വായിക്കുന്നു. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ തല്‍സ്വരൂപമാണ് ഭക്തര്‍ക്ക് ആറ്റുകാല്‍ ഭഗവതി. കലിയുഗത്തില്‍ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തര്‍ കണ്ടു വണങ്ങുന്നു. മനംനൊന്ത് വിളിക്കുന്ന ഭക്തരെ കൈവിടാത്ത ചോറ്റാനിക്കരയമ്മ; വിശ്വാസവും ഐതീഹ്യവും വ്രതം കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.

സമകാലിക മലയാളം 12 Mar 2025 3:25 pm

വയലറ്റിൽ മുങ്ങി മൂന്നാർ! ഈ മനോഹര കാഴ്ച കാണാൻ ഒരു യാത്ര ആയാലോ...; വിഡിയോ

മൂന്നാറിന് ഓരോ കാലത്തും ഓരോ നിറമാണ്. കണികൊന്നകളും പൂവാകകളും ഒക്കെ ഒരുക്കുന്ന നിറകാഴ്ചകളാണ് നാടെങ്ങുമിപ്പോൾ. അതിനിടെ പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കൾ ഇപ്പോൾ മൂന്നാറിന്‍റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ്. വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല‍ഞ്ഞ് നിൽക്കുകയാണ് ജക്കാരാന്ത മരങ്ങൾ. വയലറ്റു നിറത്തിൽ വെള്ള കലർന്നു നിൽക്കുന്ന പൂക്കളുടെ ഭംഗി എത്ര പറഞ്ഞാലും മതിയാവില്ല. നീലാകാശത്തിനു താഴെ അതിനെയും വെല്ലുവിളിക്കുന്ന ഭംഗിയിൽ നിൽക്കുന്ന ഇതിന്‍റെ കാഴ്ച കാണാൻ ഇവിടെ എത്തുക തന്നെ വേണം. ആനച്ചാൽ മുതൽ മറയൂർ വരെയുള്ള പാതയോരങ്ങളിൽ തണൽ വിരിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ സഞ്ചാരികൾക്ക്‌ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിയ്ക്കുന്നത്. തളിരിട്ടു നിൽക്കുന്ന തേയില ചെടികൾക്കും നീലാകാശത്തിനും ഇടയിൽ വയലറ്റ് വർണ്ണം ചാലിച്ചെഴുതുകയാണ് ജക്കാരാന്തകൾ. കടൽ കടന്നെത്തിയ ഈ ആരാമ വൃക്ഷങ്ങൾ സമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിൽ തണുപ്പുള്ള കാലാവസ്ഥയിലാണ് സമൃദ്ധമായി വളരുന്നത്. വേനൽ കാലത്തിന്റെ ആരംഭത്തിൽ ഇലകൾ കൊഴിച്ചു നിറയെ പൂവിടും.‌ മനംനൊന്ത് വിളിക്കുന്ന ഭക്തരെ കൈവിടാത്ത ചോറ്റാനിക്കരയമ്മ; വിശ്വാസവും ഐതീഹ്യവും ഫെബ്രുവരി മുതൽ ഏപ്രിൽ മാസം അവസാനം വരെ ഈ വസന്തം നീണ്ടു നിൽക്കും. 50 അടിവരെ ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളിൽ കുലകളായിട്ടാണ് പൂക്കൾ വിരിയുന്നത്. മൂന്നാറിൽ തേയില കൃഷി തുടങ്ങിയ കാലത്താണ് ജക്കാരാന്തയും എത്തിയത്. ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്‍ക്കുന്ന ജക്കാരാന്ത മരങ്ങള്‍ മൂന്നാറിന്റെ മനോഹര കാഴ്ച്ചകളില്‍ ഒന്നാണ്.

സമകാലിക മലയാളം 12 Mar 2025 1:53 pm

മനംനൊന്ത് വിളിക്കുന്ന ഭക്തരെ കൈവിടാത്ത ചോറ്റാനിക്കരയമ്മ; വിശ്വാസവും ഐതീഹ്യവും

ഐ ശ്വര്യദേവതയായ ചോറ്റാനിക്കരയമ്മ ഭക്തര്‍ക്ക് ദിവ്യദര്‍ശനം നല്‍കുന്ന നല്ല നാളാണ് കുംഭത്തിലെ മകം. കുംഭമാസത്തിലെ ഉത്സവകാലത്താണ് ഭക്താഗ്രേസരനായ വില്വമംഗലത്തു സ്വാമിയാര്‍ ചോറ്റാനിക്കരയില്‍ ദര്‍ശനത്തിനു വന്നത് എന്നാണ് വിശ്വാസം. ആ സമയത്താണ് അദ്ദേഹത്തിന് അമ്മ സര്‍വ്വാഭരണ വിഭൂഷിതയായി ദര്‍ശനം നല്‍കിയത്. അതിന്റെ ഓര്‍മയ്ക്കായാണ് ഇന്നും ഉച്ചയ്ക്ക് രണ്ടുമണിക്ക് വിശേഷാല്‍ അലങ്കാരത്തോടെ മിഥുന ലഗ്നത്തില്‍ നട തുറക്കുന്നത്. സ്വര്‍ണ്ണഗോളക ചാര്‍ത്തി അലങ്കരിക്കുമ്പോള്‍ ദേവിയുടെ ശക്തി അനേകം ഇരട്ടിയായി ഉയരും. തിരുനടയില്‍ കണ്ണീരുമായെത്തി മനംനൊന്തുവിളിക്കുന്ന ഭക്തരെ അമ്മ വെറും കൈയോടെ വിടില്ല. എട്ടുമണിക്കൂറിലേറെ നേരം മകം ദര്‍ശനത്തിന് നട തുറന്നുവയ്ക്കും. ദുരിതശമനത്തിനും വിവാഹത്തിനും സാമ്പത്തിക പുരോഗതിക്കും പരീക്ഷാ വിജയത്തിനും രോഗശാന്തിക്കും ബാധോപദ്രവം മാറാനും മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മകം തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ അനുഭവം. മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും. ദുരിതശമനത്തിനും വിവാഹത്തിനും സാമ്പത്തിക പുരോഗതിക്കും പരീക്ഷാ വിജയത്തിനും രോഗശാന്തിക്കും ബാധോപദ്രവം മാറാനും മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മകം തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ അനുഭവം. മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും. ചോറ്റാനിക്കരയില്‍ മകം തൊഴുന്ന ഭക്തര്‍ കിഴക്കേ കുളത്തില്‍ ജലാധിവാസത്തില്‍ ആയിരുന്ന ദേവീ വിഗ്രഹം മുങ്ങിയെടുത്ത് കീഴ്കാവില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം ആയിരുന്നു. അക്കാലം ദേവിയുടെ രൗദ്രഭാവം ഭക്തര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാന്‍ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് മാറ്റിയതും വില്വമംഗലം ആണെന്ന് പറയുന്നു. അങ്ങനെയാണ് മേല്‍കാവില്‍ ദേവിക്കു സ്വാതിക രൂപവും കീഴ്കാവില്‍ രൗദ്രരൂപവും ആയതെന്നാണ് വിശ്വാസം. ശംഖ ചക്ര വരദ അഭയ മുദ്രകളുമായി സര്‍വ്വാഭരണ വിഭൂഷിതയും സ്മിതമുഖിയും ആയി ദേവി വില്ല്വമംഗലത്തിന് ദര്‍ശനം നല്‍കി. ഈ ദിനത്തിന്റെ ഓര്‍മയിലാണ് വര്‍ഷം തോറും മകം തൊഴല്‍ ആഘോഷിക്കുന്നത്. കാടിന്‍റെ പച്ചപ്പിലിരുന്ന് അവര്‍ പുസ്തകം വായിക്കുകയാണ്, അറിവിന്‍റെ കേന്ദ്രമായി ബോധി ലൈബ്രറികള്‍ ചോറ്റാനിക്കരയില്‍ മകം തൊഴുന്ന ഭക്തര്‍ നിത്യേനയുള്ള അഭിഷേകം കുറേ സമയമെടുത്താണ് നിര്‍വ്വഹിക്കുക. ജലത്താലാണ് പതിവായുള്ള അഭിഷേകം. നിര്‍മ്മാല്യദര്‍ശനത്തിനുശേഷമാണ് അഭിഷേകം. അഭിഷേകത്തിനിടയിലാണ് മലര്‍നിവേദ്യം. അതുകഴിഞ്ഞാല്‍ ശാസ്താവിനും മലര്‍നിവേദിക്കും. പുണ്യാഹമന്ത്രത്താല്‍ അടുത്ത അഭിഷേകം. ചോറ്റാനിക്കര അമ്മ യക്ഷിയെ കൊന്നത് ഇതുപോലെ മലര്‍നിവേദ്യത്തിനുശേഷമാണ്. അന്നു മുതല്‍ക്കാണ് പുണ്യാഹമന്ത്രത്താല്‍ അഭിഷേകം തുടങ്ങിയത്. കൊടികയറുന്നതുതന്നെ ആറാട്ടിനുശേഷമാണ്. ദേവിമാര്‍ക്കൊല്ലാം കൊടികയറിയാല്‍ നിത്യേന ആറാടുന്നത് പതിവാണ്. ഉത്സവം കൊടിയേറിയാല്‍ പിന്നെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കില്ലെന്നതും ചോറ്റാനിക്കരയിലെ പ്രത്യേകതയാണ്. മകം തൊഴല്‍ നാളെ ഉച്ചയ്ക്ക് 2 മുതല്‍ 9.30 വരെയാണ് നടക്കുക. 13-നു പൂരം എഴുന്നള്ളിപ്പ്. 14-ന് ഉത്രം ആറാട്ട്. 15-ന് അത്തം വലിയ ഗുരുതി എന്നിവയാണ് ചോറ്റാനിക്കര ഉത്സവത്തിലെ മറ്റു പ്രധാന ചടങ്ങുകള്‍. പൂരം നാളായ 13-നു രാത്രി 11-ന് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. ഉത്രം ആറാട്ട് ദിവസമായ 14-ന് വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. അതിനുശേഷം ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാവില്ല. 15-നു രാത്രി കീഴ്ക്കാവില്‍ അത്തം വലിയ ഗുരുതി നടക്കും. ഇതോടെയാണ് ഉത്സവത്തിനു സമാപനമാവുക.

സമകാലിക മലയാളം 12 Mar 2025 9:30 am

ശത്രുക്കളുടെ മേൽ അനായാസ വിജയം, വിദേശയാത്രാ യോഗം; പുതിയ വരുമാന മാർഗം തെളിയും, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുക പതിവാണ്. ഇക്കുറി സൂര്യനാണ് രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങളുമായി വരുന്നത്. വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും. 'അഹങ്കാരം, പത്തുപേര് ശ്രദ്ധിക്കുമെന്ന് വെച്ച് തന്നെയാണ്'; ബിന്നിക്കെതിരെ വിമർശനം, മറുപടിയുമായി നൂബിൻ മറ്റ്

ഒന്നു ഇന്ത്യ 12 Mar 2025 7:18 am

വിദേശത്തേക്ക് യാത്ര പോകാനാകും, ഈ നാളുകാർക്ക് ആഘോഷജീവിതം, ആഢംബരവും, നാൾഫലം

മേടം - പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കണം. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. ഇടവം - ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്ഠാനങ്ങള്‍ മുടക്കരുത്. കാര്‍ഷിക സമ്പത്തുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. വാക്ചാതുര്യം പ്രകടമാക്കും.

ഒന്നു ഇന്ത്യ 12 Mar 2025 6:35 am

ഭൂമി, വസ്‌തു, വാഹനം എന്നിവയൊക്കെ തേടി വരും, ബംപർ അടിക്കാനും യോഗം; ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ ചന്ദ്രനെ മാതാവായാമാണ് കണക്കാക്കുന്നത്. പൊതുവെ വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും വിശേഷിപ്പിക്കുന്നു. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ എന്ന ഗ്രഹം. അതുകൊണ്ടൊക്കെ തന്നെ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം വളരെ ഏറെയാണ് താനും. ഹണി റോസ് വിവാഹിതയാകുന്നുവെന്ന വാർത്ത സത്യമാണോ?; നടിക്ക് പറയാനുള്ളത്, പ്രണയ രഹസ്യത്തെ

ഒന്നു ഇന്ത്യ 11 Mar 2025 7:09 am

ഈ നാളുകാർക്ക് പണമുണ്ടാക്കാൻ പുതുവഴികൾ, കാത്തിരുന്ന യാത്ര പോകാം, നിത്യജ്യോതിഷഫലം

മേടം - സുഖസൗകര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഇടവം - കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍

ഒന്നു ഇന്ത്യ 11 Mar 2025 7:02 am

കാടിന്‍റെ പച്ചപ്പിലിരുന്ന് അവര്‍ പുസ്തകം വായിക്കുകയാണ്, അറിവിന്‍റെ കേന്ദ്രമായി ബോധി ലൈബ്രറികള്‍

ഇടുക്കി: എപ്പോഴാണ് നിങ്ങള്‍ അവസാനമായി ഒരു ലൈബ്രറി സന്ദര്‍ശിച്ചത്? ഡിജിറ്റല്‍ ലോകത്തിനപ്പുറത്തേയ്ക്ക് ഒരു ലോകം ചിന്തിക്കാന്‍ കഴിയാത്ത നഗര വാസികള്‍ക്ക് ഈ ചോദ്യം അല്‍പ്പം പഴഞ്ചനായി തോന്നും. എന്നാല്‍ ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കാടിനുള്ളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗത്തിലുള്ള കുട്ടികള്‍ കഥകള്‍ വായിക്കുന്നു. യുവാക്കള്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു. അറിവ് പങ്കിടല്‍ കേന്ദ്രമായി ബോധി ലൈബ്രറികള്‍ മാറി കഴിഞ്ഞു. 2016ല്‍ വനം വകുപ്പാണ് ബോധി ലൈബ്രറികള്‍ ആരംഭിച്ചത്. പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തിന്റെ ജീവിതം പരിവര്‍ത്തനം ചെയ്യുന്നതിനായി വകുപ്പ് തുടക്കത്തില്‍ മൂന്ന് ലൈബ്രറികളാണുണ്ടായിരുന്നതെന്ന് സിഡബ്ല്യുസി സാമൂഹിക പ്രവര്‍ത്തകയും ലൈബ്രറി കോര്‍ഡിനേറ്ററുമായ മിനി കാശി ദി ന്യൂ ഇന്ത്യന്‍എക്‌സ്പ്രസിനോട് പറഞ്ഞു. 2016ല്‍ ചിന്നാര്‍, ആലംപെട്ടി, ഇരുട്ടല കുടി എന്നിവിടങ്ങളില്‍ ലൈബ്രറികള്‍ ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം പാലപ്പെട്ടി, പുതുക്കുടി എന്നിവടങ്ങില്‍ കൂടി രണ്ട് ലൈബ്രറികള്‍ ആരംഭിച്ചു. 2020 ആയപ്പോഴേക്കും ലൈബ്രറികളുടെ എണ്ണം 10 ആയി ഉയര്‍ന്നു. എല്ലാം കേരള ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മിനി പറഞ്ഞു. ''ആദ്യമൊന്നും ലൈബ്രറികളില്‍ എത്തി വായിക്കാന്‍ വലിയ താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. മുതുവാന്‍ ഭാഷയില്‍ കൂടുതലായി ആശയവിനിമയം നടത്തുന്ന കുട്ടികള്‍ ലൈബ്രറിയില്‍ എത്തിയില്ല. വിദ്യാസമ്പന്നരായ യുവാക്കളുടെ പിന്തുണയോടെ ഇത് പരിഹരിക്കാന്‍ വകുപ്പ് നീക്കം നടത്തി. പത്താം ക്ലാസ് പാസായവരെ ലൈബ്രേറിയന്‍മാരായി നിയമിച്ചു. അവര്‍ക്ക് പ്രതിമാസ ഓണറേറിയം നല്‍കി. വായിക്കാന്‍ അറിയുന്നവര്‍ ലൈബ്രറികള്‍ക്കുള്ളില്‍ ആദിവാസി കുട്ടികള്‍ക്കായി കഥകള്‍ വായിക്കാന്‍ തുടങ്ങി. അതുവഴി ക്രമേണ അവര്‍ക്ക് പുസ്തകങ്ങളോടുള്ള സ്‌നേഹം വളര്‍ന്നു'', മിനി പറയുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ചെറുകഥകള്‍, നോവലുകള്‍, ചരിത്ര ഫിക്ഷന്‍ നോവലുകള്‍, പുരാതന ഇതിഹാസങ്ങള്‍ എന്നീ പുസ്‌കങ്ങള്‍ ഈ ലൈബ്രറികളിലുണ്ട്. കതിവനൂര്‍ വീരന്റെ കോലമഴിച്ചു, അവസാന തെയ്യം പുര്‍ത്തിയാക്കി നാരായണ പെരുവണ്ണാന്‍ - വിഡിയോ ലൈബ്രറികള്‍ ആദിവാസികളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇവിടെ നിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മണി, രവി ചന്ദ്രന്‍, സവിത എന്നിവര്‍. ലൈബ്രറിയില്‍ കിട്ടുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ച് പഠിച്ച് പിഎസ് സി പരീക്ഷ എഴുതിയാണ് ഇവര്‍ ജോലി നേടിയത്. ഈ ലൈബ്രറികളില്‍ ഏകദേശം 25,000 പുസ്തകങ്ങളാണ് ഉള്ളത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന പുസ്തകങ്ങള്‍ക്ക് പുറമെ വ്യക്തികളും സംഘടനകളും പുസ്തകങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. ചിന്നാറിലെ ലൈബ്രറിയില്‍ എത്തുന്ന പുസ്തകങ്ങള്‍ മറ്റ് 9 ലൈബ്രറികളിലേയ്ക്ക് വിതരണം ചെയ്യും.

സമകാലിക മലയാളം 10 Mar 2025 12:02 pm

ഒന്നല്ല, മാർച്ചിൽ ഈ രാശിക്കാർക്ക് രാജയോ​ഗം രണ്ടാണ്; പണം കുമിഞ്ഞുകൂടും, ബിസിനസ്സിൽ ലാഭം

ബുദ്ധി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുമായുള്ള ബന്ധം കാരണം ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ബുധൻ അടുത്തിടെ മീനരാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മെയ് 7 വരെ ഇവിടെയുണ്ടാകും. ഈ പരിവർത്തനം രണ്ട് ശക്തമായ യോഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്: നീച ഭംഗ രാജയോഗവും ലക്ഷ്മി നാരായണ യോഗയും, ഈ രണ്ട് രാജ യോ​ഗങ്ങൾ പന്ത്രണ്ട് രാശികളിലും ശ്രദ്ധേയമായ ഫലങ്ങൾ കൊണ്ടുവരുമെങ്കിലും ചില രാശിക്കാരുടെ ജീവിതത്തിൽ

ഒന്നു ഇന്ത്യ 9 Mar 2025 7:29 pm

100 വർഷത്തിന് ശേഷമെത്തുന്ന യോഗം; വിദേശയാത്രയ്ക്ക് സാധ്യത, അവിവാഹിതർക്ക് സന്തോഷിക്കാം, ഈ രാശിക്കാരോ?

ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. കാരണം ഓരോരിക്കലും അവയിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ വിവിധ തരത്തിലുള്ള വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. ഗ്രഹങ്ങൾക്ക് അത്രയധികം പ്രാധാന്യമാണ് ഭാരതീയ ജ്യോതിഷത്തിൽ കൽപ്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യമേറും. ദിലീപ് പ്രതികരിച്ചത് ഇങ്ങനെ; രേണുവിന്റേയും ദാസേട്ടൻ കോഴിക്കോടിന്റേയും ചാന്തുപൊട്ട് വീഡിയോ,

ഒന്നു ഇന്ത്യ 9 Mar 2025 11:55 am

തൊടുന്നതെല്ലാം പൊന്നാകും... കൈ നിറയെ പണം; രാജയോഗത്തിന്റെ ഒരു പവറേ? ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ എല്ലാം കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പലവിധത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. 'ഇമോഷണലി വളരെ വീക്ക് ആയിട്ടുള്ളൊരു ആളാണ് ഞാൻ, കരയാൻ തോന്നിയാൽ കരയാറുണ്ട്..';

ഒന്നു ഇന്ത്യ 9 Mar 2025 6:58 am

കതിവനൂര്‍ വീരന്റെ കോലമഴിച്ചു, അവസാന തെയ്യം പുര്‍ത്തിയാക്കി നാരായണ പെരുവണ്ണാന്‍ - വിഡിയോ

കണ്ണൂര്‍: പോരാളിയായ കതിവനൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞാടി പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്‍ കോലമഴിച്ചു. ഇരിട്ടി അമേരി പള്ളിയറ കാവില്‍ ആയിരുന്നു നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം. കളരി ചലനങ്ങള്‍ക്കും മെയ് വഴക്കത്തിനും പേരുകേട്ട കതിവന്നൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ 71 കാരനായ ഇപി നാരായണ പെരുവണ്ണാന്‍ അവസാന രാത്രിയിലും നിറഞ്ഞാടി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ വരെയായിരുന്നു കതിവന്നൂര്‍ വീരനായുള്ള നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം. നാരായണ പെരുവണ്ണാന്‍ 'കതിവനൂര്‍ വീര'ന്റെ വേഷം അഴിക്കുന്നു; ഐതിഹാസിക തെയ്യക്കാലത്തിന് അമേരി പള്ളിയറക്കാവില്‍ വിരാമം 21ാം വയസില്‍ കതിവനൂര്‍ വീരന്റെ വേഷം കെട്ടിയാടാന്‍ ആരംഭിച്ച നാരായണ പെരുവണ്ണാന്‍ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമേരി പള്ളിയറക്കാവില്‍ അവസാനമായി ഒരിക്കല്‍ കൂടി കതിവനൂര്‍ വീരന്റെ കോലമണിയാന്‍ തീരുമാനിച്ചത്. 'അടുത്ത തലമുറയിലേക്ക് ഈ മഹത്തായ പാരമ്പര്യം കൈമാറി, വഴി മാറാനുള്ള സമയമായി'- എന്നായിരുന്നു അവസാന തെയ്യത്തിന് മുന്നോടിയായി നാരായണ പെരുവണ്ണാന്‍ ദി ന്യൂ ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചത്. കതിവനൂർ വീരന്റെ വേഷത്തിൽ നാരായണ പെരുവണ്ണാൻ പതിറ്റാണ്ടുകള്‍ നീണ്ട തെയ്യാട്ടജീവിതത്തിന് അംഗീകാരമായി രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് നാരായണ പെരുവണ്ണാന്‍. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയന്‍ ദൈവം, തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങള്‍ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്. ജയരാജിന്റെ 'കളിയാട്ടം' സിനിമയിലും നാരായണ പെരുവണ്ണാന്‍ ഭാഗമായിട്ടുണ്ട്.

സമകാലിക മലയാളം 8 Mar 2025 1:32 pm

ജീവിതത്തില്‍ അപ്രതീക്ഷിതമായ വലിയ വഴിത്തിരിവിനു സാധ്യത, രാശിയില്‍ അപൂര്‍വ്വയോഗങ്ങള്‍, വാരഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ) ഈയാഴ്ച പൊതുവെ ദോഷകരമായിരിക്കും. പല കാര്യങ്ങളിലും അസ്വസ്ഥത അനുഭവപ്പെടും. തൊഴില്‍രംഗത്ത് ചില കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ധനനഷ്ടങ്ങള്‍, മനോമാന്ദ്യം, ഇച്ഛാഭംഗം ഇവയ്ക്കു സാധ്യതയുണ്ട്. ഏതു കാര്യത്തിലും ജാഗ്രത പാലിക്കുക. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അബദ്ധങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഐ.റ്റി. രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടായേക്കാം. വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങുകയാണ്

ഒന്നു ഇന്ത്യ 8 Mar 2025 12:49 pm

ഇനിയും സ്ത്രീയായ് ജനിക്കണം, ശരീര സൗന്ദര്യത്തിന് നൃത്തത്തില്‍ പ്രസക്തിയൊന്നുമില്ല: രാജശ്രീ വാര്യര്‍

''ഇനിയൊരു ജന്‍മം ലഭിച്ചാല്‍ വീണ്ടും സ്ത്രീയാകണം, തങ്ങളുടെ ചുറ്റുപാടുകളോട് വികാരപരമായി പെരുമാറുന്നവരാണ് സ്ത്രീകള്‍. സ്ത്രീയാവുക എന്നത് ആകര്‍ഷകമായ കാര്യമാണ്. ഭംഗിയുള്ള സാരികള്‍ ധരിക്കാം.'' രാജ്യശ്രീ വാര്യര്‍. അഴകളവുകള്‍ നിശ്ചയിക്കുന്ന ശാരീരിക ഭംഗി നൃത്തതിന് അടിസ്ഥാനമല്ലെന്ന് തുറന്നു പറയുകയാണ് പ്രമുഖ ഭരതനാട്യം നര്‍ത്തകി ഡോ. രാജ്യശ്രീ വാര്യര്‍. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഡോ. രാജ്യശ്രീ വാര്യര്‍ കലാ സാംസ്‌കാരിക രംഗത്തെ തന്റെ അനുഭവങ്ങളും കാഴ്ചപാടുകളും പങ്കുവയ്ക്കുന്നത്. രാജ്യശ്രീ വാര്യര്‍ കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും ഭരതനാട്യത്തിന്റെ ലോകത്തേക്ക് കടന്നുവന്ന തനിക്ക് തന്റെ ഉത്സാഹം മാത്രമായിരുന്നു കരുത്തെന്ന് രാജശ്രീ വാര്യര്‍ തുറന്നുപറയുന്നു. ''താല്‍പര്യമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. നിങ്ങളുടെ ആഗ്രഹം നിങ്ങള്‍ക്ക് വഴികള്‍ തുറന്നുതരും. നൃത്തത്തില്‍ ശാരീരിക ഭംഗിക്ക് അടിസ്ഥാനമില്ല. മൂക്കിന്റെ ആകൃതിയും കാലുകളുടെ നീളവും ഉള്‍പ്പെടെയുള്ള ശാരീരിക അളവുകളല്ല നൃത്തത്തിന്റെ അടിസ്ഥാനം. ചുറുചുറുക്കും ശരീരത്തിന്റെ ചലന ശേഷിയുമാണ്.'' ഇപ്പോള്‍ പ്രണയം കേരളത്തിനോട്, മലയാളികളായ വിദേശ വനിതകള്‍ കലകള്‍ പഠിക്കുന്നതിന് പ്രായം ഒരു തടസമല്ല. പലര്‍ക്കും പലകാരണങ്ങളാല്‍ ചെറിയ പ്രായത്തില്‍ കലാപഠനം സാധ്യമായെന്ന് വരില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. മുപ്പത് പിന്നിട്ട നിരവധി സ്ത്രീകള്‍ നൃത്തം ഉള്‍പ്പെടെ അഭ്യസിക്കുന്നു. ഒഡീസി നര്‍ത്തകി പ്രോതിമ ബേദി നൃത്തം പഠനം ആരംഭിച്ചത് ഏറെ വൈകിയാണ്, ഇന്ന് മികച്ച നര്‍ത്തകിമാരുടെ പട്ടികയില്‍ അവരുള്‍പ്പെടുന്നു. നൃത്തം എന്നാല്‍ സാഹിത്യത്തിന്റയും വികാരങ്ങളുടെയും ജീവിത്തിന്റെയും അഴത്തിലുള്ള ഗ്രഹണശേഷിയാണ് എന്നും രാജശ്രീ വാര്യര്‍ പറയുന്നു. മൂന്നാം വയസില്‍ കേരള നടനമാണ് ആദ്യം പഠിക്കുന്നത്. പിന്നീട് ഭരതനാട്യത്തിലേക്ക് തിരിഞ്ഞു. ഭരതനാട്യമാണ് തന്റെ ജീവിതം അത്മീയ ശാന്തതയും സ്വാതന്ത്ര്യവും നല്‍കി. തന്റെ ഗുരുവായ വി മൈഥിലിയാണ് ഭരതനാട്യത്തിന്റെ ആഴം തിരിച്ചറിയാന്‍ സഹായിച്ചതെന്നും രാജശ്രീ വാര്യര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം 8 Mar 2025 10:41 am

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി, സ്വർണം വാങ്ങും, ഇന്നത്തെ നാൾഫലം

മേടം - ആത്മാര്‍ത്ഥതയുള്ളവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഇടവം - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി

ഒന്നു ഇന്ത്യ 8 Mar 2025 10:36 am

കുന്നോളം പൊന്നും പണവും.... ആസ്തി ഇരട്ടിയായി വര്‍ധിക്കും; ഒന്നല്ല, രണ്ട് രാജയോഗങ്ങള്‍

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിട്ടുള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. 13 വര്‍ഷത്തെ പ്രണയം: സീരിയല്‍ താരം ജോഷിന തരകന്‍ വിവാഹിതയാകുന്നു

ഒന്നു ഇന്ത്യ 8 Mar 2025 6:34 am

ഇപ്പോള്‍ പ്രണയം കേരളത്തിനോട്, മലയാളികളായ വിദേശ വനിതകള്‍

കോഴിക്കോട്: കേരളത്തിന്റെ മരുമക്കള്‍, സാരി മുതല്‍ സിന്ദൂരം വരെ അടിമുടി മലയാളികളായ വിദേശ വനിതകള്‍. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മലയാള നാട് നല്‍കിയ സ്‌നേഹവും കരുതലും അനുഭവങ്ങളും തുറന്നുപറയുകയാണ് മലയാളികളെ വിവാഹം ചെയ്ത് കേരളത്തില്‍ സ്ഥിരതാമസമാക്കിയ വിദേശ വനിതകള്‍. റഷ്യന്‍ പൗരയായ ഓള്‍ഗ പാര്‍ഡോ, ചൈനക്കാരിയായ ലി തായിംഗ്, ബെല്‍ജിയം സ്വദേശിയായ ആന്‍ മേരി, ഫിലിപ്പീന്‍സില്‍ നിന്നുള്ള മെലാനി മാര്‍ക്വേസ് കേരളത്തിന്റെ വിദേശി മരുമക്കളായി ഒരു ദശാബ്ദത്തിലേറെയായി കേരളത്തിലുണ്ട് ഇവർ. തീര്‍ത്തും വ്യത്യസ്ഥമായ പശ്ചാത്തലത്തില്‍ നിന്നും കേരളത്തിലെത്തിയ ഇവര്‍ ഈ നാടിന്റെ സംസ്‌കാരവുമായി ഇണങ്ങിച്ചേരുകയായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ആകാശവാണിയും ചാവറ കള്‍ച്ചറല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയിലായുരുന്നു നാല് വനിതകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. സാരി മുതല്‍ സിന്ദൂരം വരെ ഇന്ന് ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങാന്‍ അത്യാവശ്യം പരിശ്രമിക്കേണ്ടിവന്നിട്ടുണ്ടെന്നും നാലുപേരും സാക്ഷ്യപ്പെടുത്തുന്നു. 'കാറ്റ് വന്ന് തലോടുമ്പോള്‍ സ്റ്റാലിനെ വാരിപ്പുണരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്'; കൊല്ലത്തുണ്ട്, റഷ്യന്‍ വിപ്ലവകാരിക്കൊരു പ്രണയിനി കോഴിക്കോട്ടെത്തിയ ആദ്യ ദിനങ്ങള്‍ തമാശയെന്നോണമാണ് ഫിലിപ്പൈന്‍ സ്വദേശിനിയായ മെലാനി മാര്‍ക്വേസ് ഓര്‍ത്തെടുത്തത്. ''ആദ്യമായി മിഠായി തെരുവിലെത്തിയപ്പോള്‍ ആളുകള്‍ അത്ഭുതത്തോടെയാണ് പെരുമാറിയത്. അവര്‍ക്ക് എന്റെ നാടിനെ കുറിച്ച് അറിയണമായിരുന്നു. കൊറിയക്കാരിയാണോ, ജപ്പാനില്‍ നിന്നാണോ എന്നെല്ലാം ചോദിച്ചു. എനിക്ക് മലയാളിയാകാന്‍ ആയിരുന്നു ആഗ്രഹം, കാരണം എന്നെ വിവാഹം കഴിച്ചത് ഒരു മലയാളിയാണ്. അങ്ങനെ ഞാന്‍ മലയാളികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ചു. ചുരിദാര്‍ ധരിക്കാനും സിന്ദൂരം ഉപയോഗിക്കാനും തുടങ്ങി. ഒടുവില്‍ സാരി ഉടുക്കാനും പഠിച്ചു. പക്ഷേ അത് പഠിച്ചെടുക്കാന്‍ ഒരു വര്‍ഷം വേണ്ടിവന്നു.'' മെലാനി ചിരിയടക്കാനാകെ പറഞ്ഞു. റഷ്യയില്‍ നിന്നും കേരളത്തിലെ മുസ്ലീം കുടുംബ പശ്ചാത്തലത്തിലേക്ക് ആണ് ഓള്‍ഗ പാര്‍ഡോ എത്തിയത്. കുടുംബം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും തുടക്കത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ''റഷ്യയും ഇന്ത്യയും തമ്മില്‍ വലിയ സാംസ്‌കാരിക വ്യത്യാസമുണ്ട്. ഞാനും എന്റെ ഭര്‍ത്താവും കോഴിക്കോട് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ ആവേശം എനിക്കായിരുന്നു. തുടക്കത്തില്‍ പക്ഷേ എളുപ്പമായിരുന്നില്ല; അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ വസ്ത്രധാരണത്തെയും ജീവിതശൈലിയെയും കുറിച്ച് ആശങ്കകളുണ്ടായിരുന്നു. കാലക്രമേണ, ഇരു സംസ്‌കാരങ്ങളും തമ്മില്‍ ഇഴുകി ചേര്‍ന്നു. നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ ജീവിതം മെച്ചപ്പെടും,'' ഓള്‍ഗ പറഞ്ഞു. ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്താണ് ചൈനക്കാരിയായ ലീയുടെ കോഴിക്കോടന്‍ ജീവിതം. 'ഇവിടുത്തെ ജീവിതം വളരെ ഇഷ്ടമാണ്. എന്റെ ഭര്‍ത്താവിന്റെ കുടുംബം എന്നെ ഒരിക്കലും മാറ്റത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ചൈനയില്‍ നിന്നും ഇവിടെയെത്തിയപ്പോള്‍ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികളെ പരിപാലിക്കാന്‍ വേണ്ടിയായിരുന്നു ജോലി ഉപേക്ഷിച്ചത്. അവര്‍ വലുതായാല്‍ ഞാന്‍ വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങും,' ലി പറഞ്ഞു. 'ചൈനീസ് ഉത്സവാഘോഷങ്ങളാണ് ഇവിടെ എത്തിയപ്പോള്‍ നഷ്ടപ്പെട്ടത്. ഇവിടെ, ഞാന്‍ വ്യത്യസ്തമായ ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലാണ് ജീവിക്കുന്നത്. എന്റെ പാരമ്പര്യങ്ങള്‍ ആഘോഷിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല,' ലി പറഞ്ഞു. ശാസ്ത്രജ്ഞയാണ് ബെല്‍ജിയം സ്വദേശിയായ ആന്‍ മേരി, കേരളത്തിലേക്കുള്ള പറിച്ചുനടല്‍ ആന്‍ മേരിക്ക് നഷ്ടമാക്കിയത് തന്റെ പ്രൊഫഷന്‍ ആയിരുന്നു. 'രക്താര്‍ബുദ ചികിത്സിക്കുന്നതിനുള്ള മോണോക്ലോണല്‍ ആന്റിബോഡികള്‍ സംബന്ധിച്ച് വിഷയത്തില്‍ ഗവേഷകയാണ് ഞാന്‍. കേരളത്തിലേക്ക് താമസം മാറിയപ്പോള്‍, ഒരു ജോലി കണ്ടെത്താന്‍ ശ്രമിച്ചു, പക്ഷേ നടന്നില്ല. അമിത യോഗ്യതയുണ്ടാകാം, അവസരങ്ങളുടെ അഭാവം നിരാശ ബോധം സൃഷ്ടിച്ചു.' അവര്‍ പറഞ്ഞു. എന്നാല്‍, സാംസ്‌കാരികമായ മാറ്റങ്ങളും വെല്ലുവിളികളും നിരവധിയായി മുന്നിലുണ്ടായിട്ടും കേരളം അവരുടെ വീടായി മാറിയെന്ന് നാലുപേരും സമ്മതിക്കുന്നു. ഇപ്പോഴും സ്വന്തം നാടുമായി നല്ല ബന്ധം തുടരാന്‍ കഴിയുന്നുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം 8 Mar 2025 6:25 am

ഇരട്ട രാജയോഗത്താൽ ഇരട്ടി പണം വാരാം; കുടുംബ സ്വത്ത് തിരികെ കിട്ടും, വിവാഹം നടക്കും, ഈ രാശിക്കാരാണോ?

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധൻ. പൊതുവെ മാതുല കാരകനും വിദ്യാ കാരകനും ആണ് ബുധൻ എന്നാണ് പറയപ്പെടുന്നത്. പ്രതിഭ, ബുദ്ധിശക്തി, വേഗ൦, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്, യുക്തി, വിദേശ യാത്രയുടെ ആഗ്രഹം, വേദാന്ത ജ്ഞാനം എന്നിവയുടെ കാരകത്വം കൂടി ബുധനാണ്‌ എന്നാണ് പറയപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന വിളിപ്പേര് കൂടി ബുധന് സ്വന്തമായുണ്ട് എന്നതാണ് മറ്റൊരു

ഒന്നു ഇന്ത്യ 7 Mar 2025 8:35 pm

നിങ്ങളുടെ പ്രണയത്തിൽ ഈ മാസം വമ്പൻ ട്വിസ്റ്റ്, രാശിമണ്ഡലത്തില്‍ ഒരു അപൂര്‍വ്വ ഗ്രഹയോഗം, പ്രണയജ്യോതിഷഫലം

മേടം - നിങ്ങളുടെ പ്രണയരാശി അനുകൂലമാണ്. പൊതുവെ ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ മുമ്പോട്ടു പോകുന്നതാണ്. പ്രണയ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടക്കും. മനസ്സിന്റെ ഉദ്ദേശങ്ങള്‍ നടക്കുന്നതാണ്. നിങ്ങള്‍ക്ക് ദീര്‍ഘകാലമായി ഉണ്ടായിരുന്ന പ്രണയങ്ങള്‍ സഫലമാകുന്നതാണ്. കുടുംബത്തില്‍ നിന്നും അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. വിവാഹം താമസിയാതെ നടക്കും. നിങ്ങളുടെ മനസ്സിന്റെ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരുംവിധം സമയം അനുകൂലമാണ്. രാശിവീഥിയില്‍ തികച്ചും ഗുണകരമായ

ഒന്നു ഇന്ത്യ 7 Mar 2025 3:16 pm

'കാറ്റ് വന്ന് തലോടുമ്പോള്‍ സ്റ്റാലിനെ വാരിപ്പുണരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്'; കൊല്ലത്തുണ്ട്, റഷ്യന്‍ വിപ്ലവകാരിക്കൊരു പ്രണയിനി

' ' പ്ര ണയം പൂത്തുലഞ്ഞ് വസന്തമാകും....കടലിന്റെ ചുവപ്പു നിറം മാറുമ്പോള്‍ ഞാന്‍ സ്റ്റാലിനെ ഓര്‍ക്കുന്നു...ആകാശത്തിന്റെ നിറം ചുവപ്പാകുമ്പോള്‍ ഞാന്‍ സ്റ്റാലിനെ ഓര്‍ക്കുന്നു...ചെറിയ കാറ്റെന്നെ വന്ന് തഴുകുമ്പോള്‍ ഞാന്‍ ജോസഫ് സ്റ്റാലിനെ വാരിപ്പുണരാന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന് വേണ്ടി ഇന്നും എന്റെ ഉള്ളില്‍ ഒരു റോസാപ്പൂവുണ്ട്. ഒരുചുവന്ന നക്ഷത്രം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം ഒരു ഫാന്റസിയാണ്. കാരണം ഞാന്‍ ജനിക്കുന്നതിന് മുമ്പേ ഭൂമി വിട്ടുപോയ ഒരാളെയാണ് ഞാന്‍ പ്രണയിക്കുന്നത്. എനിക്കൊരു ദുഃഖമുണ്ട് അതില്‍. ഒരിക്കലും പരിഹരിക്കപ്പെടാനാവാത്ത ദുഃഖമാണത്. അത് എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ്...'' കൊല്ലം അഞ്ചാലുംമൂടില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് ചാമ്പക്കാച്ചുവപ്പുള്ള സൂര്യന്‍ ഉദിച്ചുയരുന്നത് കണ്ട് വളര്‍ന്ന യമുന ദൈവത്താള്‍. സ്റ്റാലിനോടുള്ള തന്റെ പ്രണയം പറയുമ്പോള്‍ എഴുത്തുകാരിയും സഞ്ചാരിയുമായ യമുന ദൈവത്താളിന് വാക്കുകള്‍ പുഴ പോലെ പ്രവഹിക്കുകയാണ്. യമുന ദൈവത്താള്‍ ജനിക്കുന്നതിനും മുമ്പേ റഷ്യന്‍ വിപ്ലവവും സ്റ്റാലിന്‍ യുഗവും ഒക്കെ അവസാനിച്ചിരുന്നു. പക്ഷേ, കുട്ടിക്കാലം തൊട്ടേ സ്റ്റാലിനെക്കുറിച്ചുള്ള പുസ്തകങ്ങളും റഷ്യന്‍ സംസ്‌കാരവുമൊക്കെ യമുനയെ സ്വാധീനിച്ചു. തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് യമുന ആദ്യമായി സ്റ്റാലിന്റെ ഫോട്ടോ കാണുന്നത്. ഒറ്റ കാഴ്ചയില്‍ തന്നെ, കൊച്ചുകുട്ടിയായ യമുന സ്റ്റാലിനെ ഇഷ്ടപ്പെട്ടു. സ്റ്റാലിനെക്കുറിച്ച് അറിയാനുള്ള വെമ്പലായിരുന്നു പിന്നീടിങ്ങോട്ട്. അങ്ങനെ റഷ്യന്‍ സാഹിത്യവും സിനിമകളും കലാരൂപങ്ങളും ഒക്കെ സ്റ്റാലിനൊപ്പം യമുനയില്‍ ആഴത്തില്‍ പതിഞ്ഞു. കൗമാരത്തില്‍ എത്തിയപ്പോഴേക്കും അത് പ്രണയമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ 58 വയസിലും ജോസഫ് സ്റ്റാലിനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. യമുന ദൈവത്താള്‍ സ്റ്റാലിനെക്കുറിച്ച് യമുനക്ക് പറയാനേറെയുണ്ട്, ''ഞാന്‍ ആദ്യം പ്രണയിച്ചത് ജോസഫ് സ്റ്റാലിനെയാണ്. ലെനിന് ശേഷം റഷ്യയെ നയിച്ച ധീരനായ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് വായിച്ചതും അറിഞ്ഞതുമെല്ലാം അദ്ദേഹത്തോട് ആരാധന തോന്നുന്നതായിരുന്നു. ഞാന്‍ ജനിക്കുന്നതിനും മുമ്പേ ജീവിച്ചു മരിച്ചുപോയ അദ്ദേഹത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്. പട്ടാള വേഷത്തില്‍ അദ്ദേഹത്തിന്റെ ആകാരസൗഷ്ടമായ സൗന്ദര്യമാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്. ആരെയും ഇഷ്ടപ്പെടുത്തുന്ന ആ സൗന്ദര്യമാണ് എന്നെ ആകര്‍ഷിച്ചത്. അമ്മയുടെ നാട്ടില്‍ കൃഷിയൊക്കെയുണ്ടായിരുന്നു. അന്ന് വെക്കേഷന്‍ സമയത്ത് അവിടെയുള്ള നെല്‍പ്പുരയില്‍ എല്ലാ രാത്രിയിലും കുറെയധികം ചെറുപ്പക്കാര്‍ എത്തുകയും സംസാരങ്ങള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. അമ്മയോട് ചോദിക്കുമ്പോള്‍ കുട്ടികള്‍ അതൊന്നും അറിയണ്ടെന്നായിരുന്നു അവരുടെ മറുപടി. ആരും ഇല്ലാത്ത സമയത്ത് അതിനകത്ത് കയറിയപ്പോള്‍ കുറെ ചുവന്ന തോരണങ്ങളും കൊടികളും പേപ്പറുകളുമൊക്കെയുമാണ് കണ്ടത്. ആ മുറിയുടെ ഭിത്തിയില്‍ ഏംഗല്‍സ്,ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രമാണ് കണ്ടത്. അതാരാണെന്ന് കുട്ടിയായ എനിക്കറിയില്ലായിരുന്നു. അപ്പൂപ്പനാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ചുവന്ന കൊടിയെക്കുറിച്ചും ഫോട്ടോയെക്കുറിച്ചും ഒക്കെ അന്വേഷിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രണയിനിയായി ഞാന്‍ കുറെക്കാലം ഫാന്റസി ലോകത്ത് ജീവിക്കുകയും ചെയ്തത്. യമുന ദൈവത്താള്‍ 'എത്ര മനോഹരം, ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടേയില്ല'; മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ മനംമയങ്ങി ഫ്രഞ്ച് വിനോദസഞ്ചാരികള്‍ ''മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി പ്രാക്ടിക്കലായിരുന്നു അദ്ദേഹം. ചെഗുവേരയോട് പലര്‍ക്കും ഒരിഷ്ടമുണ്ടാകാം. പക്ഷേ, ഒരു വര്‍ഷം മാത്രമേ ആ ഇഷ്ടം നിലനിന്നുള്ളൂ. രക്തരൂക്ഷിതമായ വിപ്ലവത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല.'' കോളജ് കാലത്ത് ആണ് റഷ്യയെക്കുറിച്ച് ഏറ്റവും കൂടുതല്‍ വായിക്കുന്നത്. മനസില്‍ സുന്ദരമായ മഹത്തരമായ രാജ്യമെന്നത് എന്നും സോവിയറ്റ് റഷ്യയായിരുന്നു. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിന്‍ ജീവിച്ചു വന്ന സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ അഭിപ്രായം പറയാറുണ്ട്. റഷ്യയില്‍ തന്നെ എതിരാളികള്‍ ഉണ്ട്. മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി പ്രാക്ടിക്കലായിരുന്നു അദ്ദേഹമെന്നും യമുന ദൈവത്താള്‍ പറയുന്നു. ചെഗുവേരയോട് പലര്‍ക്കും ഒരിഷ്ടമുണ്ടാകാം. പക്ഷേ, ഒരു വര്‍ഷം മാത്രമേ ആ ഇഷ്ടം നിലനിന്നുള്ളൂ. രക്തരൂക്ഷിതമായ വിപ്ലവത്തോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല'', യമുന പറയുന്നു. കവിതകളും ചെറുകഥകളും കഥകളുമൊക്കെ എഴുതിയ യമുന ഒരു ഇന്ത്യന്‍ സഞ്ചാരികൂടിയാണ്. ഒറ്റക്ക് മൂന്ന് തവണ ഇന്ത്യ മുഴുവനും ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. പരിനിരീക്ഷണവും ഫോട്ടോഗ്രാഫിയും ഒക്കെ യമുനയുടെ ഇഷ്ടങ്ങളാണ്. വീണയും ചെണ്ടയുമൊക്കെ പഠിച്ചിട്ടുണ്ട് ഇവര്‍. നിരവധി മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റുകള്‍ ഇവര്‍ക്കുണ്ട്. കോയമ്പത്തൂരില്‍ സ്വന്തമായി നെയ്ത്ത് യൂണിറ്റുണ്ട്. ചെന്നൈയില്‍ ഓട്ടോമൊബൈല്‍ ഷോപ്പും ഉള്ള യമുനക്ക് കൃഷിയും പ്രിയമുള്ളത് തന്നെ. തെങ്കാശിയില്‍ കൃഷിഭൂമിയിലെത്തുമ്പോള്‍ യമുന ഇതിനേക്കാളൊക്കെ സന്തോഷവതിയാകും.

സമകാലിക മലയാളം 7 Mar 2025 3:10 pm

ഈ രാശിക്കാരാണോ? ഏപ്രില്‍ 10 മുതല്‍ ജീവിതം മാറിമറിയും.. ഇനി സൗഭാഗ്യപ്പെരുമഴ

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. പന്ത്രണ്ട് രാശിക്കാരിലും ഗ്രഹങ്ങളുടെ ഈ സംക്രമണം പലതരത്തിലായിരിക്കും ബാധിക്കുക. താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: കേരള പൊലീസ് നാട്ടിലെത്തിക്കും ചില രാശിക്കാര്‍ക്ക് ഇത്

ഒന്നു ഇന്ത്യ 7 Mar 2025 8:46 am

കൊടുത്ത പണം തിരിച്ച് കിട്ടില്ല, വിദേശത്തുള്ളവര്‍ക്കു നല്ല സമയം, വാഹനം വാങ്ങും, നാൾഫലം

മേടം - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ശ്രവിക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. കേസുകളില്‍ വിജയിക്കും. ഇടവം - സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. ബന്ധുജനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മിഥുനം - എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും.

ഒന്നു ഇന്ത്യ 7 Mar 2025 7:10 am

ഇനി മണിക്കൂറുകൾ മാത്രം, അടിപൊളി രാജയോഗം വരുന്നു; പണം വന്നുകുമിയും, പുതിയ ജോലി, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷ പ്രകാരം സൂര്യൻ ഒരു മാസത്തിനുള്ളിൽ രാശി മാറ്റാറുണ്ട്. ജ്യോതിഷത്തിൽ സൂര്യനെ ബഹുമാനം, അന്തസ്, ആത്മവിശ്വാസം, സർക്കാർ ജോലി എന്നിവയുടെ കാരകനായിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. നേട്ടങ്ങൾ നൽകാൻ സൂര്യൻ എന്നും മുൻപന്തിയിൽ തന്നെയാണെന്ന് സാരം. സാധാരണയായി സൂര്യന്റെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം എല്ലാ രാശിക്കാരിലും അതിന്റെ സ്വാധീനം പ്രകടനമാവും. 'ദിലീപ് തല്ലിപ്പൊളി പടങ്ങൾ ചെയ്‌തില്ലായിരുന്നെങ്കിൽ സൂപ്പർതാരമായി

ഒന്നു ഇന്ത്യ 6 Mar 2025 7:16 pm

'ബോഡി ബില്‍ഡിങ്ങില്‍ ബിക്കിനി ധരിച്ചൊരു മുസ്ലീം യുവതിയെ സങ്കല്‍പ്പിക്കാനാവുമോ?'; ഈ അഞ്ചു പേരെ അറിയൂ

മ സില്‍ പെരുപ്പിച്ച ശരീരവുമായി ബിക്കിനി അണിഞ്ഞൊരു മുസ്ലീം വനിത. ശരീര സൗന്ദര്യ മത്സര വേദിയില്‍ ഇങ്ങനെയൊരു ചിത്രം ചിന്തിക്കാനാവുമോ? കഴിയണം, മുബീന പി എ നിങ്ങള്‍ക്ക് മുന്നിലുണ്ട്. കുടുംബവും സമൂഹവും ആരോഗ്യ പ്രശ്‌നങ്ങളും മറികടന്നാണ് മുബീന മിസ് ഇന്ത്യ 2024 സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനം വരെ നേടി തന്റെതായ ഇടം അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ശരീര സൗന്ദര്യ മത്സരങ്ങള്‍ പുരുഷന്‍മാരുടെ മാത്രം കുത്തകല്ലെന്ന് തെളിയിക്കുകയാണ് ഇന്ന് ഒരു കൂട്ടം വനിതകള്‍. പുരുഷന്‍മാരെ പോലെ അത്ര സുഗമമല്ല, ഈ മേഖലയിലെ സ്ത്രീകളുടെ വളര്‍ച്ച എന്നാണ് പ്രതിസന്ധികള്‍ അതിജീവിച്ച് ശരീര സൗന്ദര്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുബീന പി എ, ശ്രേയ അയ്യര്‍, റോസ്മി ബിബിന്‍, ഭൂമിക എസ് കുമാര്‍, അഞ്ജു എസ് എന്നിവര്‍ക്ക് പറയാനുള്ളത്. മുബീന പി എ മുബീന പി എ ബോഡി ബില്‍ഡിങ് ഒരു പാഷന്‍ എന്നതിന് അപ്പുറം തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായിച്ച പ്രൊഫഷനാണെന്നാണ് പി എ മുബീനപറയുന്നത്. ജീവിതവും ആരോഗ്യവും വെല്ലുവിളി നേരിട്ട സമയത്തുനിന്നും ഇന്നത്തെ നേട്ടത്തിലേക്കുള്ള യാത്ര അത്ര സുഗമായിരുന്നില്ലെന്നാണ് 35 കാരിക്ക് പറയാനുള്ളത്. ''ബോഡി ബില്‍ഡിങ് എനിക്ക് ജീവിക്കാനുള്ള ആത്മവിശ്വാസം തന്ന മേഖലയാണ്. അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ വിവാഹ മോചനമായും, കുടല്‍ ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളായും ജീവിതത്തെ ബാധിച്ചു. വിവാഹ മോചനത്തിന് പിന്നാലെയാണ് ബോഡി ബില്‍ഡിങ് രംഗത്തേക്ക് എത്തുന്നത്. ചികിത്സാ പിഴവ് ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇതിനെ എല്ലാം മറികടന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബോഡിബില്‍ഡിങ് രംഗത്ത് സജീവമാണ്.'' ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയില്‍ നിന്നും ബോഡിബില്‍ഡിങ് രംഗത്തേക്ക് കടന്നുവന്നപ്പോള്‍ വലിയ എതിര്‍പ്പുകളും പരിഹാസങ്ങളും നേരിട്ടിരുന്നു. '' ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറയാനുള്ള പ്രധാന കാരണം സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നം കൂടിയാണ്. ബിക്കിനി ധരിക്കാനുള്ള മടിയാണ് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും തന്റെ ലക്ഷ്യങ്ങളെ തോല്‍പ്പിക്കാന്‍ ഉതകുന്നതായിരുന്നില്ല'' മുബീന ആത്മവിശ്വാസത്തോടെ പറയുന്നു. ബിക്കിനി ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലീം പെണ്‍കുട്ടി ചിന്തിക്കാവുന്നതില്‍ അപ്പുറമാണെന്ന പരാമര്‍ശത്തിന് പുഞ്ചിരിയാണ് മുബീനയുടെ മറുപടി. കൃത്യമായ ഡയറ്റും വര്‍ക്ക് ഔട്ടുമാണ് തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്നും മുബീന പറയുന്നു. ഇത്തവണ മിസ് എറണാകുളം മത്സരത്തില്‍ മെഡല്‍ നേടം സ്വന്തമാക്കിയ മുബീന മിസ് കേരള, ഓപ്പണ്‍ കേരള, സൗത്ത് ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയിലും മാറ്റുരയ്ക്കും. 45 ദിവസം കൊണ്ട് കോടീശ്വരന്‍, മഹാകുംഭമേള മാറ്റിമറിച്ചത് നിരവധി ജീവിതങ്ങളെ; ഇതാ ഒരു തോണിക്കാരന്റെ കഥ അഞ്ജു എസ് അഞ്ജു എസ് 2020 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം മിസ് കേരള ഫിസിക്, മിസ് തിരുവനന്തപുരം ഫിസിക് 2020 നേട്ടങ്ങള്‍ സ്വന്തമാക്കിയ 28 കാരി അഞ്ജു എസും പതിവ് ചട്ടക്കൂടുകള്‍ മറികടന്നാണ് ബോഡി ബില്‍ഡിങ് രംഗത്ത് മികവ് തെളിയിച്ചത്. 2020 ല്‍ ബോഡി ബില്‍ഡിങ് രംഗത്ത് എത്തുമ്പോള്‍ 36 കിലോ ഗ്രാം മാത്രമായിരുന്നു അഞ്ജുവിന്റെ ശരീരഭാരം. ജീവിത പങ്കാളി നല്‍കിയ പിന്തുണയാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് അഞ്ജുവിന് കരുത്തായത്. പാട്ടുകാരുടെയും നര്‍ത്തകരുടെയും കുടുംബത്തില്‍ നിന്ന് ബോഡി ബില്‍ഡിങ് രംഗത്തേക്കുള്ള വളര്‍ച്ച നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് അഞ്ജു പറയുന്നു. '' ബോഡി ബില്‍ഡിങ് തിരഞ്ഞെടുത്തപ്പോള്‍ നിരവധി ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ഡ്രസ് കോഡും, ആരോഗ്യ പ്രശ്‌നങ്ങളുമായിരുന്നു പ്രധാനം. ബോഡി സപ്ലിമെന്റുകള്‍ സ്വീകരിക്കാതെ സ്ത്രീകള്‍ക്ക് ഈ രംഗത്ത് പിടിച്ച് നില്‍ക്കാനാകില്ലെന്ന് വലിയൊരു വിഭാഗം ചിന്തിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത സന്തോഷം നല്‍കുന്നതാണ്'' ''ബോഡി ബില്‍ഡിങ് മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം എന്നാണ് ആഗ്രഹിക്കുന്നത്. കാലത്തിന് അനുസരിച്ച മാറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. വിരലില്‍ എണ്ണാവുന്ന ആളുകള്‍ക്ക് അപ്പുറം കൂടുതല്‍ പേര്‍ ഇപ്പോള്‍ ഈ മേഖല തിരഞ്ഞെടുക്കുന്നു. അവര്‍ക്കാവശ്യമായ പിന്തുണ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.'' അഞ്ജു വ്യക്തമാക്കുന്നു. ഭൂമിക എസ് കുമാര്‍ ഭൂമിക എസ് കുമാര്‍ അത്‌ലറ്റിക് സ്വപ്‌നങ്ങളുമായി നടന്ന ഒരു പെണ്‍കുട്ടി, ആരോഗ്യമില്ലെന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട ഇടത്തില്‍ നിന്നും തുടങ്ങുന്നതാണ് പാലക്കാട്ടുകാരി ഭൂമിക എസ് കുമാറിന്റെ യാത്ര. ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ 22 കാരി ഇന്ന് ബോഡിബില്‍ഡറായും മികവ് തെളിയിച്ചു കഴിഞ്ഞു. സ്‌കൂളിലെ പി ടി ക്ലാസുകളില്‍ നിന്ന് അകന്നു നിന്നിരുന്ന ഭൂമിക പിന്നീട് ബോഡിബില്‍ഡിങ്ങിലെ സാധ്യത തിരിച്ചറിയുകയായിരുന്നു. വീട്ടിലെ എതിര്‍പ്പുകള്‍ മറികടന്നാണ് ഭൂമിക ഈ മേഖലയില്‍ മികവ് തെളിയിച്ചത്. ''വസ്ത്രധാരണമായിരുന്നു കുടുംബത്തിന്റെ പ്രധാന പ്രശ്‌നം. സ്പ്ലിമെന്റുകളുടെ ഉപയോഗമായിരുന്നു മറ്റൊന്ന്. ശരീരം മാറിത്തുടങ്ങിയപ്പോള്‍ ശബ്ദത്തിലുള്‍പ്പെടെ മാറ്റം വന്നു. ചിലര്‍ എന്നെ പുരുഷന്‍ എന്ന് പോലും വിളിക്കുന്ന നിലയുണ്ടായി.'' അധിക്ഷേപങ്ങളില്‍ തളരാതിരുന്ന ഭൂമിക മിസ് എറണാകുളം, മിസ് കേരള, രണ്ട് തവണ മിസ് ഇന്ത്യ പട്ടങ്ങളും സ്വന്തമാക്കി കഴിഞ്ഞു. പുരുഷന്‍മാരെ പോലെ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ലെന്നതാണ് ഈ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നെന്നും ഭൂമിക പറയുന്നു. റോസ്മി ബിബിന്‍ റോസ്മി ബിബിന്‍ ജിം ട്രെയ്‌നറില്‍ നിന്നും ബോഡി ബില്‍ഡറിലേക്കുള്ള യാത്രയാണ് 30 കാരിയായ റോസ്മി ബിബിന് പറയാനുള്ളത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ രംഗത്തേക്കുള്ള റോസ്മിയുടെ കടന്നുവരും. ഖത്തറില്‍ ജിം ട്രെയ്‌നറായിരുന്ന റോസ്മിക്ക് ജിം ട്രെയ്‌നര്‍ കൂടിയായ ഭര്‍ത്താവിന്റെ പിന്തുണയാണ് ഈ മേഖയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. എന്നാല്‍ ഈ തീരുമാനം കുടുംബത്തില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നതായും റോസ്മി പറയുന്നു. ഒരു ഓഫീസ് ജോലിക്കാരിയായി താന്‍ ജീവിക്കണം എന്നായിരുന്നു അമ്മയുള്‍പ്പെടെയുള്ളവരുടെ ആഗ്രഹം. ബിരുദ പഠനത്തിന് ശേഷം ജിം ട്രെയ്‌നര്‍ ആകാനുള്ള തീരുമാനം എടുത്ത സമയം കുടുംബത്തിന്റെ പ്രതികരണം ഇപ്പോഴും ഓര്‍ക്കുന്നതായും റോസ്മി പറയുന്നു. 2024 മിസ് എറണാകുളം ജേതാവായ റോസ്മി, വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ മിസ് ഇന്ത്യ ചാംപ്യന്‍ഷിപ്പ് 2024 ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് 2024 ഡബ്ല്യൂ എഫ് എഫ് മിസ് കേരള, സെക്കന്‍ഡ് റണ്ണറപ്പ് വുമണ്‍ സ്‌പോര്‍ട്സ് മോഡല്‍ റൗണ്ട്, കേരള ഡെക്കാത്തലോണ്‍ ഓപണ്‍ വുമണ്‍ ഫിസിക് സെക്കന്‍ഡ് റണ്ണറപ്പ് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ശ്രേയ അയ്യര്‍ ശ്രേയ അയ്യര്‍ 2018 - മുതലാണ് ശ്രേയ അയ്യര്‍ ബോഡിബില്‍ഡിങ്ങ് മേഖലയില്‍ ശ്രദ്ധേയയാകുന്നത്. പതിവ് വര്‍ക്കൗട്ടുകളില്‍ തുടങ്ങി ബോഡിബില്‍ഡിങ് പാഷനാക്കിയും ജിം ഉടമ എന്നനിലയിലേക്കുള്ള വളര്‍ച്ചയുമാണ് ശ്രേയയുടെ ജീവിതം. ടിവി അവതാരകയായിരുന്നു ശ്രേയ, പിന്നീടാണ് ബോഡി ബില്‍ഡിങ് കരിയറാക്കി മാറ്റുന്നത്. നേരത്തെയുള്ള ജീവിതത്തേക്കാള്‍ കൂടുതല്‍ ബഹുമാനവും സാമ്പത്തിക സ്ഥിരതയും ഈ മേഖല തനിക്ക് തരുന്നുണ്ടെന്നും ശ്രേയ പറയുന്നു. ''വെജിറ്റേറിയന്‍ കുടുംബാംഗം എന്ന നിലയില്‍ നോണ്‍ വെജിറ്റേറിയന്‍ ഡയറ്റിലേക്കുള്ള മാറ്റമായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. നിരവധി എതിര്‍പ്പുകള്‍ ഇതിന്റെ പേരില്‍ കേള്‍ക്കാന്‍ ഇടയായി. എന്നാല്‍ എനിക്ക് എന്ത് വേണം എന്ന് ബോധ്യമുണ്ടായിരുന്നു അതാണ് തന്നെ നയിച്ചത്.'' തികഞ്ഞ ആത്മവിശ്വാസത്തോടെ ശ്രേയ വ്യക്തമാക്കുന്നു. മിസ് സൗത്ത് ഇന്ത്യ 2018, മിസ് തിരുവനന്തപുരം (2018, 19, 20) വിജയങ്ങള്‍ നേടിയിട്ടുള്ള ശ്രേയ നിലവില്‍ കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ് അസോസിയേഷന്റെ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നു. ബോഡി ബില്‍ഡിങ് ട്രെയിനര്‍ എന്ന നിലയില്‍ പുരുഷന്‍മാരുടെയും പരിശീലകയാണ് ഇപ്പോള്‍ ശ്രേയ. ബോഡി ബില്‍ഡിങ്ങ് രംഗത്തേക്ക് ഇപ്പോള്‍ കൂടുതല്‍ വനിതകള്‍ എത്തുന്നുണ്ടെങ്കിവും മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് വേണ്ട സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ വെല്ലുവിളിയായി തുടരുകയാണ് എന്നും ശ്രേയ പറയുന്നു.

സമകാലിക മലയാളം 6 Mar 2025 12:45 pm

45 ദിവസം കൊണ്ട് കോടീശ്വരന്‍, മഹാകുംഭമേള മാറ്റിമറിച്ചത് നിരവധി ജീവിതങ്ങളെ; ഇതാ ഒരു തോണിക്കാരന്റെ കഥ

ലഖ്‌നൗ: വിശ്വാസത്തിനപ്പുറം, അടുത്തിടെ സമാപിച്ച മഹാകുംഭമേള മാറ്റിമറിച്ചത് നിരവധി ജീവിതങ്ങളെ കൂടി. 66 കോടി പേര്‍ പങ്കെടുത്ത മഹാകുംഭമേള ഓട്ടോ ഡ്രൈവര്‍മാര്‍, തോണിക്കാരന്‍ തൊട്ട് ഭക്ഷണ വില്‍പ്പനക്കാരുടെ വരെ ജീവിതത്തിലാണ് പുതുവെളിച്ചം കൊണ്ടുവന്നത്. ഇത്തരത്തില്‍ ജീവിതത്തില്‍ പ്രതീക്ഷ കൈവന്ന നിരവധി ആളുകളുടെ കൂട്ടത്തില്‍ നിന്ന് പ്രയാഗ് രാജില്‍ നിന്നുള്ള ഒരു തോണിക്കാരന്റെ കുടുംബത്തിന്റെ കഥ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ചു. പ്രയാഗ്രാജിലെ അരയില്‍ പ്രദേശത്തെ തോണിക്കാരനായ പിന്റു മഹാരയുടെ കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മഹാകുംഭമേള സമയത്ത് ബോട്ടുകള്‍ സര്‍വീസ് നടത്തിയത് വഴി കോടീശ്വരനായി മാറിയിരിക്കുകയാണ് പിന്റു. ഇക്കാലയളവില്‍ 30 കോടി രൂപയാണ് ഇദ്ദേഹം സമ്പാദിച്ചത്. വിവിഐപികളെ അടക്കം ബോട്ടില്‍ കയറ്റി പുണ്യസ്‌നാനത്തിനായി കുംഭമേള നടക്കുന്ന പ്രദേശത്ത് എത്തിച്ചതോടെയാണ് പിന്റുവിന്റെ ജീവിതം മാറിമറിഞ്ഞത്. പിന്റുവിനും കുടുംബാംഗങ്ങള്‍ക്കുമായി 130 ബോട്ടുകളാണ് സ്വന്തമായിട്ടുള്ളത്. വിദേശകാര്യമന്ത്രി ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; പാഞ്ഞടുത്ത് ഖലിസ്ഥാന്‍ വിഘടനവാദികള്‍ ( വീഡിയോ) 'ഇത് ദൈവകൃപയും അനുഗ്രഹവുമാണ്. എനിക്ക് 100ലധികം അംഗങ്ങളുള്ള ഒരു വലിയ കുടുംബമുണ്ട്. ഭക്തരുടെ വന്‍ ഒഴുക്ക് പ്രതീക്ഷിച്ച്, മഹാ കുംഭമേളയ്ക്ക് മുമ്പ് ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 60ല്‍ നിന്ന് ഇരട്ടിയാക്കിയാണ് ബോട്ടുകളുടെ എണ്ണം ഉയര്‍ത്തിയത്.'- പിന്റു പറയുന്നു . ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മഹാകുംഭമേള മറ്റ് നിരവധി തോണിക്കാരുടെ കുടുംബങ്ങളെ സമ്പന്നമാക്കി. ഇവരില്‍ പലര്‍ക്കും വായ്പ തിരിച്ചടച്ച ശേഷവും വലിയ തോതില്‍ സമ്പാദിക്കാന്‍ സാധിച്ചു. 2019 ലെ കുംഭമേളയില്‍ 24 കോടി ഭക്തരാണ് പ്രയാഗ്രാജില്‍ ഒഴുകിയെത്തിയത്. ഈ അനുഭവം മുന്‍നിര്‍ത്തി 2025 ലെ മഹാകുംഭമേളയില്‍ ഇതിലും വലിയ ഒഴുക്ക് മുന്‍കൂട്ടി കാണാന്‍ സാധിച്ചതാണ് ഗുണകരമായതെന്നും പിന്റു അവകാശപ്പെടുന്നു. ആളുകളുടെ വലിയ തോതിലുള്ള ഒഴുക്ക് മുന്നില്‍ കണ്ട് 70 ബോട്ടുകള്‍ കൂടി വാങ്ങാന്‍ സഹായകമായത് ഈ ദീര്‍ഘവീക്ഷണമാണ്. കുടുംബത്തിലെ സ്ത്രീകളുടെ ആഭരണങ്ങള്‍ വിറ്റാണ് ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. തന്റെ കുടുംബത്തിന്റെ ഭാവി തലമുറകളോളം സുരക്ഷിതമാക്കുന്ന ഗണ്യമായ വരുമാനം നേടാന്‍ സാധിച്ചതായും പിന്റു പറയുന്നു.

സമകാലിക മലയാളം 6 Mar 2025 10:47 am

ധനാഗമവും കാര്യവിജയവും ഉണ്ടാകും, ജോലിയിൽ പ്രമോഷൻ, പിതൃസ്വത്ത് അനുഭവയോഗ്യമാകും, നാൾഫലം

മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ഇടവം - കര്‍മരംഗത്തു പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. മിഥുനം - ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും

ഒന്നു ഇന്ത്യ 6 Mar 2025 9:39 am

ആഗ്രഹിച്ചതെന്തും നടക്കും, പലവഴിക്ക് പണം കൈയില്‍; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. കണ്ണൂർ സ്വദേശിയടക്കം 2 മലയാളികളുടെ

ഒന്നു ഇന്ത്യ 6 Mar 2025 8:44 am

ഒറ്റ ദിവസം നാല് രാജയോഗങ്ങള്‍... ഈ രാശിക്കാര്‍ക്കിനി പണമഴ, തൊടുന്നതെല്ലാം പൊന്നാകും!

ഒമ്പത് ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും നിഴല്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനുമെല്ലാം സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത കാലയളവില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യും. ഹണി റോസ് പറഞ്ഞപ്പോൾ ഇതല്ലായിരുന്നല്ലോ, എലിസബത്ത് പൊട്ടികരഞ്ഞിട്ടും ബാലക്കെതിരെ

ഒന്നു ഇന്ത്യ 3 Mar 2025 4:43 pm

പഞ്ചാബില്‍ മഞ്ഞുപെയ്യുന്നില്ല, ഇഷ്ടതാവളങ്ങള്‍ ഉപേക്ഷിച്ച് ദേശാടനപക്ഷികള്‍

ഛണ്ഡീഗഡ്: കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പഞ്ചാബില്‍ ദേശാടനപക്ഷികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നു. ഓരോ ശൈത്യകാലത്തും പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളിലേയ്ക്ക് സൈബീരിയ, റഷ്യ, കസാക്കിസ്ഥാന്‍, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് ദേശാടനപക്ഷികളാണ് എത്താറുള്ളത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ ഹരിക്കൈ വന്യജീവി സങ്കേതം ഉള്‍പ്പെടെ പഞ്ചാബിലെ ആറ് സംരക്ഷിത തണ്ണീര്‍ത്തടങ്ങള്‍ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇവിടേയ്‌ക്കെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ആവാസവ്യവസ്ഥയുടെ തകര്‍ച്ച, മലിനീകരണം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. പഞ്ചാബിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ ഒരു പ്രധാന കാരണമാണ്. മുന്‍കാലങ്ങളില്‍ നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്ത് ദേശാടന പക്ഷികള്‍ അഞ്ച് മുതല്‍ ആറ് മാസം വരെ പഞ്ചാബില്‍ തങ്ങുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഏകദേശം രണ്ട് മാസം മാത്രമാണ് ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ കഴിയൂ. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി പ്രകാരം പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളില്‍ പക്ഷികള്‍ക്കായി ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. പഞ്ചാബ് വനം വന്യജീവി വകുപ്പ് ഹരികൈ വെറ്റ്‌ലാന്‍ഡില്‍ നടത്തിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഈ വര്‍ഷം 89 ഇനങ്ങളില്‍പ്പെട്ട 55,059 പക്ഷികളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 81 ഇനങ്ങളിലായി 50,529 പക്ഷികളാണ് എത്തിയത്. 2023ല്‍ 84 ഇനങ്ങളില്‍പ്പെട്ട 65, 624 പക്ഷികളാണ് എത്തിയത്. അതേസമയം 2018ലും 2019ലും യഥാക്രമം 94,771 പക്ഷികളും (94ഇനം) 123128 പക്ഷികളും (83ഇനം) ആയിരുന്നു. കാഞ്ച്‌ലി വെറ്റ്‌ലാന്‍ഡ് കണ്‍സര്‍വേഷന്‍ റിസര്‍വറിലും അവസ്ഥ ഇതു തന്നെയാണ്. കഴിഞ്ഞ വര്‍ഷം 23 ഇനങ്ങളില്‍പ്പെട്ട 669 പക്ഷികളെ അപേക്ഷിച്ച് ഈ വര്‍ഷം 20 ഇനങ്ങളില്‍ നിന്നുള്ള 443 പക്ഷികളാണ് എത്തിയത്. റോപ്പര്‍ കണ്‍സര്‍വേഷന്‍ റിസര്‍വറിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 44 ഇനങ്ങളില്‍പ്പെട്ട 1486 പക്ഷികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം 20 ഇനങ്ങളിലായി 1755 പക്ഷികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ കോശോപോര്‍-മിയാനി കമ്മ്യൂണിറ്റി റിസര്‍വില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുള്ളത്. 78 ഇനത്തില്‍പ്പെട്ട 13,676 പക്ഷികളാണ് ഇവിടെയെത്തിയത്. കഴിഞ്ഞ വര്‍ഷം 66 ഇനങ്ങളില്‍പ്പെട്ട 10,857 പക്ഷികളായിരുന്നു ഇവിടെ എത്തിയത്. ദേശാടനപക്ഷികള്‍ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ബോണെല്ലിസ് ഈഗിള്‍, ഹെന്‍ ഹാരിയര്‍, പെരെഗ്രിന്‍ ഫാല്‍ക്കണ്‍സ റെഡ് ഹെഡഡ് ഫാല്‍ക്കണ്‍, കോട്ടണ്‍ പിഗ്മി ഗൂസ്, നോര്‍ത്തേണ്‍ ലാപ് വിംഗ്‌സ ഗ്രേറ്റര്‍ ക്രെസ്റ്റഡ് ഗ്രെബ് എന്നിവയുള്‍പ്പെടെ അപൂര്‍വവും പ്രധാനപ്പെട്ടതുമായ പക്ഷി ഇനങ്ങളെ ഹരിക്കൈയില്‍ കണ്ടതായി സെന്‍സസില്‍ വ്യക്തമാക്കുന്നു. സ്‌പോട്ട്-ബില്‍ഡ് താറാവ്, റഡ്ഡി ഷെല്‍ഡക്ക്, മല്ലാര്‍ഡ്, നോര്‍ത്തേണ്‍ പിന്‍ടെയില്‍, കോമ്പ് താറാവ്, കൂട്ട്, ഡാബ്ചിക്ക്, നോര്‍ത്തേണ്‍ ഷോവലര്‍, ലെസ്സര്‍ വിസ്ലിംഗ് താറാവ്, ഡെമോസെല്ലെ ക്രെയിന്‍, ഗ്രേറ്റര്‍ ഫ്‌ലമിംഗോ, ഫെറുജിനസ് പോച്ചാര്‍ഡ്, ലോംഗ്-ഇയേഡ് ഔള്‍, കോമണ്‍ പോച്ചാര്‍ഡ്, വൂളി-നെക്ക്ഡ് സ്റ്റോര്‍ക്ക്, യുറേഷ്യന്‍ കൂട്ട്, ഗാഡ്വാള്‍, ഗ്രേലാഗ് ഗൂസ്, ലിറ്റില്‍ കോര്‍മോറന്റ്, പൈഡ് അവോസെറ്റ്, ഗ്രേറ്റ് കോര്‍മോറന്റ്, കോമണ്‍ ടീല്‍, ബ്ലാക്ക്-ടെയില്‍ഡ് ഗോഡ്വിറ്റ്, സ്റ്റെപ്പി ഗള്‍, ബ്രൗണ്‍-ഹെഡഡ് ഗള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ദേശാടന ഇനങ്ങളില്‍ ചിലത്. ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലത്തിന്റെ അവസാനവും യൂറോപ്പില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഞ്ഞുവീഴ്ച സാരമായി ബാധിച്ചിട്ടുണ്ടെന്ന് പഞ്ചാബിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ധര്‍മീന്ദര്‍ ശര്‍മ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. ചത്ത പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ച് കിടന്നത് മൂന്ന് ദിവസം; ദുഃഖം താങ്ങാനാവാതെ യുവതി ജീവനൊടുക്കി ദേശാടനപക്ഷികള്‍ കളകള്‍ നീക്കം ചെയ്തുകൊണ്ട് തണ്ണീര്‍ത്തടങ്ങള്‍ വൃത്തിയാക്കുന്നതിലും മത്സ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് പക്ഷികളുടെ ഭക്ഷണക്രമത്തെ പിന്തുണക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈത്യകാലം ചുരുങ്ങുന്നത് ദേശാടന പക്ഷികളെ ബാധിച്ചുവെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയിലെ അക്വാട്ടിക് ബയോഡൈവേഴ്‌സിറ്റിയുടെ സീനിയര്‍ കോര്‍ഡിനേറ്റര്‍ ഗീതാഞ്ജലി കന്‍വാര്‍ ആശങ്ക പ്രകടിപ്പിച്ചു. മുമ്പ് ഒക്ടോബറില്‍ ആരംഭിച്ച ശൈത്യകാലം മാര്‍ച്ച് വരെ നീണ്ടു നിന്നു. ദേശാടനപക്ഷികള്‍ ഒക്ടോബറില്‍ എത്തി ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പോവുകയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ അവയുടെ വരവ് ഡിസംബറിലേയ്ക്ക് മാറി. മിക്ക പക്ഷികളും ഫെബ്രുവരി ആദ്യത്തോടെ പോയിരുന്നുവെന്നും അവര്‍ പറഞ്ഞു. പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ദേശാടന പക്ഷികളുടെ എണ്ണം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും, ഈ സുപ്രധാന ആവാസവ്യവസ്ഥകള്‍ വരും വര്‍ഷങ്ങളില്‍ ശൈത്യകാലം നിലനില്‍ക്കുന്ന സ്ഥലങ്ങളായി തുടരുമെന്നും സംരക്ഷകര്‍ പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം 3 Mar 2025 8:43 am

മാർച്ചിൽ രാജകീയ ജീവിതം, തൊട്ടതെല്ലാം പാെന്നാകും; 5 രാശിക്കാർക്ക് പണത്തിൽ ആറാടാം

മാർച്ചിൽ, ഒരു അസാധാരണ രാശി മാറ്റം സംഭവിക്കും. ചന്ദ്രൻ, രാഹു, ബുധൻ, ശുക്രൻ എന്നീ ​ഗ്രഹങ്ങൾ മീനരാശിയിൽ വിന്യസിക്കും, ഇത് അഞ്ച് രാശിക്കാർക്ക് ഗണ്യമായ ഭാഗ്യകരമായ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും, മാസത്തിന്റെ തുടക്കത്തിൽ, ബുധനും ശുക്രനും ലയിക്കുന്നത് ശുഭകരമായ ലക്ഷ്മി നാരായണ രാജയോഗത്തിന് കാരണമാകും, ഇത് ഭാഗ്യമുള്ള രാശിക്കാർക്ക് അഗാധമായ അഭിവൃദ്ധിയുടെയും വിജയത്തിന്റെയും ഒരു സമയം

ഒന്നു ഇന്ത്യ 3 Mar 2025 5:57 am

ആഗ്രഹിച്ചതെല്ലാം നടക്കും, പൊന്നും പണവും വന്ന് നിറയും; ഇതൊക്കെയാണ് രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. അഫാന്റെ ലിസ്റ്റില്‍ കൂടുതല്‍ പേര്‍; രണ്ട് ബന്ധുക്കളെക്കൂടി കൊല്ലാന്‍

ഒന്നു ഇന്ത്യ 2 Mar 2025 4:52 pm

'തൊഴിലാളികളുടെ മുന്നില്‍ 'ബോസ് കളിക്കരുത്', മലയാളികള്‍ ആത്മാർഥമായി ഒരു പണി ഏറ്റെടുത്താൽ അത് വൃത്തിയായി ചെയ്യും'

കൊച്ചി: കേരളം വ്യവസായത്തിന് പറ്റിയ സ്ഥലമല്ലെന്ന വാദം ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്ന് ഡെന്റ്‌കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് . മലയാളികളുടെ കഠിനാധ്വാനവും ആത്മസമർപ്പണവും കേരളത്തെ വ്യവസായത്തിന് വളക്കൂറുള്ള മണ്ണാക്കുന്നുവെന്ന് ജോൺ കുര്യാക്കോസ് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോ​ഗ്സിൽ പറയുന്നു. ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും വലിയതുമായ ഡെന്റൽ ലാബാണ് ഡെന്റ്കെയർ. തൊഴിലാളികളാണ് സ്ഥാപനത്തിന്റെ വിജയമെന്ന് ജോൺ കുര്യാക്കോസ് വ്യക്തമാക്കുന്നു. സ്ഥാപനത്തിൽ ഏതാണ്ട് 80 ശതമാനത്തോളം സ്ത്രീകളാണ് ഉള്ളത്. തൊഴിലാളികളെ വിശ്വസിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരു സ്ഥാപനം വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് പുറത്തുള്ള ഡെന്റ്കയർ യൂണിറ്റുകളിലും മലയാളികളാണ് തൊഴിലാളികളായുള്ളത്. കാരണം മലയാളികൾ ഒരു കാര്യം വിശ്വസിച്ച് ഏറ്റെടുത്താൽ അവർ അത് വളരെ ഭം​ഗിയായി ചെയ്യും. എന്നാൽ അവരുടെ മുന്നിൽ ബോസുകളിക്കാൻ പോകരുത്. നിയമപ്രകാരം തൊഴിലാളികൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലുടമകൾ തയ്യാറാകണം. അരമണിക്കൂറെങ്കിലും അധികം ജോലി ചെയ്താൽ അതിനുള്ള ശമ്പളം തൊഴിലാളികൾക്ക് നൽകണം. തൊഴിലാളി സൗഹൃദമായ ഒരു തൊഴിൽ അന്തരീക്ഷം ഉണ്ടാകുന്നത് അങ്ങനെയാണ്.- ജോൺ കുര്യാക്കോസ് പറഞ്ഞു. വിദേശത്തേക്ക് നാട്ടില്‍ നിന്ന് വിസ എടുത്ത് തൊഴിലാളികളെ അയയ്ക്കുകയാണ് ചെയ്യുന്നത്. ആരെയും പിരിച്ചു വിടേണ്ടി വന്നിട്ടില്ല. തൊഴിലാളികളെ അത്ര ബഹുമാനിക്കുകയും അവര്‍ക്ക് വേണ്ട അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ഡെന്റ്കയർ. ഡോ. റെജി മാത്യു നടത്തുന്ന ഡെന്റല്‍ ക്ലിനിക്കില്‍ അറ്റന്‍ഡറായാണ് താന്‍ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ട് ഒരു തൊഴിലാളികളുടെ വശത്തു നിന്ന് ചിന്തിക്കാന്‍ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അറിയപ്പെട്ടത് 'ഭ്രാന്തന്മാരുടെ കുടുംബം', 'അമ്മയുടെ പ്രാര്‍ഥന ഫലം കണ്ടു, ജീവിതം മാറ്റിമറിച്ചത് ആ ജോലി'- വിഡിയോ 2020-ൽ കോവിഡ് മഹാമാരിയുടെ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ തൊഴിലാളികൾ പ്രതിസന്ധിയിലാകാതിരിക്കാൻ അവർക്ക് ശമ്പളം നൽകാൻ 28 കോടിയാണ് ബാങ്കിൽ നിന്ന് കടമെടുത്തത്. ശമ്പളം കൃത്യസമയത്ത് തൊഴിലാളികൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കി.1988-ല്‍ ആറ് തൊഴിലാളികളുമായി മൂവാറ്റുപുഴയില്‍ 290 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു മുറിയിലാണ് ഞാന്‍ ഡെന്റ്‌കെയര്‍ തുടങ്ങുന്നത്. പ്രതിമാസം 500 രൂപയായിരുന്നു മുറി വാടക. ഇന്ന് ഞങ്ങളുടെ ടീമിൽ 4,200 ജീവനക്കാരുണ്ട്. അതിൽ 80 ശതമാനത്തോളം സ്ത്രീകളാണ്. ഒന്നര വർഷത്തെ പരിശീലനം ഉൾപ്പെടെ തൊഴിലാളികൾക്ക് സമ​ഗ്രമായ പരിശീലനം നൽകുന്നുണ്ട്. 30 ഡോക്ടർമാരുടെയും മുതിർന്ന സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകുന്ന ഡെന്റ്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ടെക്നോളജിയും ഞങ്ങൾ സ്ഥാപിച്ചു.- അദ്ദേ​ഹം പറഞ്ഞു.

സമകാലിക മലയാളം 2 Mar 2025 12:23 pm

ഈ നാളുകാർക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍, ജീവിതത്തിൽ വലിയ ട്വിസ്റ്റുകൾ, മാർച്ചിലെ ആദ്യ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

മാർച്ച് മാസത്തിന്റെ ആദ്യവാരം നക്ഷത്രം പ്രകാരം നിങ്ങൾക്ക് നല്ലതായിരിക്കുമോ? മാർച്ച് 2 മുതൽ 8 വരെയുളള ആഴ്ചയിലെ സമ്പൂർണ്ണ വാരഫലം വായിക്കാം. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പലവിധ പ്രതിസന്ധികള്‍ ഉണ്ടാകും. ധനാഗമമാര്‍ഗ്ഗങ്ങള്‍ പലതും തടസ്സപ്പെടും. നഷ്ടങ്ങള്‍ സംഭവിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്. സുഹൃദ്ജനങ്ങളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാവാം. ഇത് പലവിധ

ഒന്നു ഇന്ത്യ 2 Mar 2025 7:01 am

നിങ്ങൾ ഏത് രാശിക്കാരാണ്? പണം കൊണ്ട് ഇട്ടുമൂടും; മാർച്ചിൽ ​ഗജകേസരി യോ​ഗം, ലോട്ടറി എടുത്തോളൂ, അടിക്കും

നിലവിൽ, ചന്ദ്രനും വ്യാഴവും ഒന്നിച്ചു നിൽക്കുന്നതിനാൽ ശ്രദ്ധേയമായ ഒരു ജ്യോതിഷ സംഭവം നടക്കാൻ പോവുകയാണ്. ഇത് ഗജകേസരി രാജയോഗത്തിന് വേദിയൊരുക്കുന്നു. മാർച്ച് മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ നിരവധി രാശിചിഹ്നങ്ങൾക്ക് അനുകൂലമായ മാറ്റങ്ങളും ഗുണങ്ങളും ഈ സുപ്രധാന വിന്യാസം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. 'ഇവന് 17 വയസ്സേ ഉള്ളൂ, എനിക്ക് 21 വയസ്സുണ്ട്'; ശരിക്കും വിവാഹം കഴിഞ്ഞോ എന്ന് ചോദിക്കുന്നവരോട്..

ഒന്നു ഇന്ത്യ 2 Mar 2025 6:37 am

പ്രണയിച്ച് വിവാഹം കഴിക്കും, ആഗ്രഹിച്ചതെന്തും നടക്കും; രണ്ട് മാസം രാശിക്കാര്‍ക്ക് നല്ലകാലം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. പന്ത്രണ്ട് രാശിക്കാരിലും ഗ്രഹ സംക്രമണം വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും ഇത് രാശികളെ സ്വാധീനിക്കുക. ഷഹബാസിന്റെ മരണം തലയോട്ടി തകർന്ന്; അടിയേറ്റത് കട്ടികൂടിയ

ഒന്നു ഇന്ത്യ 1 Mar 2025 4:28 pm

ഭാര്യയുടെ നാല്‍പ്പതാം ജന്മദിനത്തില്‍ വന്‍ 'സര്‍പ്രൈസു'മായി സക്കര്‍ബര്‍ഗ്; ജംപ്‌സ്യൂട്ട് ധരിച്ച് അതിഥികളെ ഞെട്ടിച്ചു, വിഡിയോ

ന്യൂയോര്‍ക്ക്: ഭാര്യയുടെ പിറന്നാളാഘോഷത്തില്‍ 'സര്‍പ്രൈസ് കോസ്റ്റ്യൂമിൽ‍' എത്തി കാണികളെ ഞെട്ടിച്ച് ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഭാര്യ പ്രസില്ല ചാന്റെ നാല്‍പ്പതാം ജന്മദിന ആഘോഷത്തില്‍ ഡിസ്‌കോ വേഷത്തിലെത്തിയ സക്കര്‍ബര്‍ഗിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. പതിവായി എത്തുന്ന കാഷ്വല്‍ വസ്ത്രത്തില്‍ സ്‌റ്റേജിലെത്തിയ സക്കര്‍ബര്‍ഗ് പെട്ടെന്ന് തന്നെ അവ അഴിച്ചുമാറ്റി അതിഥികളെ ഞെട്ടിപ്പിച്ചു. 2025 ഗ്രാമിയില്‍ അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബെന്‍സണ്‍ ബൂണ്‍ ധരിച്ച തിളങ്ങുന്ന നീല ജംപ്സ്യൂട്ട് വേഷത്തില്‍ സക്കര്‍ബര്‍ഗിനെ കണ്ടതോടെ കാഴ്ച്ചക്കാര്‍ കൈയ്യടിച്ച് സ്വീകരിച്ചു. മിന്നും ജംപ്‌സ്യൂട്ട് ധരിച്ച ജെയിംസ് ബൂണിന്റെ പ്രകടനത്തിന്റെ വിഡിയോ വൈറലായിരുന്നു. View this post on Instagram A post shared by Mark Zuckerberg (@zuck) ബുര്‍ജ് ഖലീഫയില്‍ ഫ്‌ലാറ്റ് വാങ്ങാം; ഏറ്റവും കുറഞ്ഞ വില എത്ര? ആഘോഷ പരിപാടിയുടെ വിഡിയോയും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. സക്കര്‍ബര്‍ഗിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് നിമിങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇത് ആദ്യമായല്ല ഭാര്യയോടുള്ള സ്‌നേഹം വലിയ രീതിയില്‍ സക്കര്‍ബര്‍ഗ് പൊതുവിടത്തില്‍ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ വീടിന്റെ പിന്നിലായി പ്രസില്ലയുടെ പൂര്‍ണകായ പ്രതിമ സക്കര്‍ബര്‍ഗ് സ്ഥാപിച്ചിരുന്നു. ഹാവാര്‍ഡിലെ പഠനകാലത്ത് പ്രസില്ലയുമായി പരിചയത്തിലായ സക്കര്‍ബര്‍ഗ് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവരെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളാണ് സക്കര്‍ബര്‍ഗ് പ്രസില്ല ദമ്പതികള്‍ക്കുള്ളത്.

സമകാലിക മലയാളം 1 Mar 2025 3:53 pm

'വിരലുകളുടെ സ്വാധീനം കുറയുന്നതു പോലെ തോന്നി, പണി പാളിയോ എന്നു സംശയം'; ഗില്ലന്‍ ബാരി സിന്‍ഡ്രോം അനുഭവം പറഞ്ഞ് രാസിത്ത്

'ശ രീരത്തിലാകെ ഒരു ചൊറിച്ചിൽ അനുഭപ്പെട്ടു. ഫീൽഡ് വർക്കിനിടെ ഉണ്ടായ അഴുക്കും പൊടിയുമൊക്കെയാകാമെന്ന് കരുതി അതു തള്ളി. രണ്ട് ദിവസത്തിന് ശേഷം വയറിളക്കം, മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു ​ഗുളിക വാങ്ങി കഴിച്ചു, അതിനെയും നിസാരമാക്കി. തൊട്ടടുത്ത ദിവസം മുറിയുടെ വാതിലിന്റെ കുറ്റിയിടാൻ ശ്രമിക്കുമ്പോൾ കൈ വിരലുകളുടെ സ്വാധീനം കുറയുന്നതു പോലെ തോന്നി.., അതായിരുന്നു ജീവിതത്തെ മാറ്റിമറിച്ച ഗില്ലന്‍ ബാരി സിന്‍ഡ്രോമിന്‍റെ ആദ്യലക്ഷണങ്ങളെന്ന് രാസിത്ത് അശോകന്‍ ഓര്‍ത്തെടുക്കുന്നു. അപൂര്‍വമായി മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന രോഗാവസ്ഥ അപരിചിതമായിരുന്നു. എന്നാല്‍ ഒരു വില്ലന്‍ പരിവേഷത്തിലല്ല ഗില്ലന്‍ ബാരി സിന്‍ഡ്രോമിനെ കാണുന്നതെന്ന് രാസിത്ത് സമകാലിക മലയാളത്തോട് പറയുന്നു. ഗില്ലന്‍ബാരി സിന്‍ഡ്രോമിനെക്കുറിച്ച് രാസിത്ത് എഴുതിയ പുസ്തകം, 'നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം' ഇപ്പോള്‍ ഇരുപത്തിയഞ്ചാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്. കാല്‍ വിരലുകള്‍ മുതല്‍ മുകളിലേക്ക് പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥ. പണി ചെറുതായി പാളുന്നുണ്ടോ എന്ന് മനസിൽ സംശയം തോന്നിയിരുന്നു. കഷ്ടപ്പെട്ടാണെങ്കിലും എഴുന്നേറ്റ് പുറത്തു പോയി ചായ കുടിച്ചു. തിരിച്ചു നടക്കുന്നതിനിടെ കാലുകളുടെ പേശികൾ കൂടുതൽ ​ദുർബലമായി. ഉടൻ തന്നെ ഏട്ടനെയും സുഹൃത്തിനെയും വിളിച്ചു. 'എനിക്ക് എന്തോ സംഭവിക്കുന്നുണ്ട്. എന്താണെന്ന് അറിയില്ല' എന്ന് പറ‍ഞ്ഞു'. 'അവർ മൈസൂരുള്ള എന്റെ താമസ സ്ഥലത്തേക്ക് പുറപ്പെടുന്നു എന്ന് അറിയിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിന് മുൻപ് കുളിക്കാൻ ബാത്ത് റൂമിൽ കയറിയതും നിലത്തു വീണു. എനിക്ക് ശരീരം അനക്കാൻ കഴിയുന്നില്ല. പേശികളൊക്കെ ദുർബലമായി. കരുണയുള്ള കുറച്ചു മനുഷ്യരുടെ സഹായത്താൽ ആശുപത്രിയിൽ എത്തി. അവിടെയെത്തിയപ്പോൾ സോഡിയത്തിന്റെ കുറവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അതിന്റെ ലക്ഷണങ്ങളായിരുന്നില്ല എനിക്കെന്ന് ഉറപ്പായിരുന്നു. അവിടെ നിന്ന് ആംബുലൻസിൽ നേരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക്'. 'അവിടെ എത്തിയപ്പോൾ ആദ്യം ഭക്ഷ്യവിഷബാധ എന്നൊക്കെ സംശയിച്ചെങ്കിലും പിന്നീട് രോ​ഗമതല്ലെന്ന് കണ്ടെത്തി. ഡോക്ടറോട് സംസാരിച്ച ശേഷം സുഹൃത്താണ് എന്നോട് രോ​ഗത്തെ കുറിച്ച് വിശദീകരിച്ചത്. രോഗപ്രതിരോധവ്യവസ്ഥ പെരിഫറൽ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതിനെ തുടർ‌ന്ന് ദ്രുതഗതിയിൽ പേശികൾ ​ദുർബലമാകുന്ന അവസ്ഥയാണിതെന്ന് അവൻ വിശദീകരിച്ചു. ഇതിനൊരു പേരില്ലേ എന്ന് ഞാൻ അവനോട് തിരിച്ചു ചോദിച്ചു'. കേരളത്തിൽ ആദ്യ ജിബിഎസ് മരണം; ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു ​ ഗില്ലൻ ബാരി സിൻഡ്രോം അന്നാണ് ആദ്യമായി ​ഗില്ലൻ ബാരി സിൻഡ്രോമിനെ കുറിച്ച് ഞാൻ കേൾക്കുന്നത്. 2013 ജൂലൈ 21നാണ് രാസിത്ത് അശോകൻ എന്ന കോഴിക്കോട് സ്വദേശി രോ​ഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കുന്നത്. അന്ന് 28 വയസുകാരനായ രാസിത്ത് മൈസൂരില്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ശരീരത്തിനൊപ്പം മനസും കൈവിട്ടു പോകുമെന്ന സാഹചര്യത്തിൽ നിന്ന് ഇച്ഛാശക്തിയുടെ ബലത്തിൽ ജീവിതത്തിലേക്ക് രാസിത്ത് നടന്നു കയറുകയായിരുന്നു. നാലരമാസത്തോളമാണ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞത്. അതിനിടെ ന്യുമോണിയ പിടിപ്പെട്ടത് രോ​ഗം വീണ്ടും വഷളാകാൻ കാരണമായി. ഡോക്ടർമാരും കുടുംബവും നൽകിയ ബലമാണ് ജീവിതത്തിലേക്കുള്ള മടങ്ങിവരവ് സാധ്യമാക്കിയതെന്ന് രാസിത്ത് പറഞ്ഞു. വെന്റിലേറ്ററിൽ നിന്ന് മുറിയിലെത്തി മൂന്നാം ദിവസം വീട്ടിലേക്ക് മടങ്ങി. ആശുപത്രി വിട്ട ശേഷം പിന്നീട് ഫിസിയോതെറാപ്പിയായിരുന്നു പ്രധാന ചികിത്സ. കൈകാലുകൾ മെല്ലെ ചലിപ്പിച്ചു തുടങ്ങി. ദീർഘനാളത്തെ പരിശ്രമത്തിനൊടുവിൽ എഴുന്നേറ്റ് നിൽക്കാനും നടക്കാനും കഴിഞ്ഞു. രോഗമുക്തനായി ഏതാണ്ട് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഇന്നും അതിന്റെ ലക്ഷണങ്ങൾ രാസിത്ത് നേരിടുന്നു. നടക്കുമ്പോൾ ശരീരത്തിന് ബാലൻസ് കുറവാണ്. ഇപ്പോഴും ബൈക്ക് ഓടിക്കാന്‍ പേടിയാണ്. സ്റ്റെപ്പ് കയറാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വിരലുകളുടെ പേശികൾക്ക് ഇപ്പോഴും ബലക്കുറവാണ്. പേശികളുടെ ആരോ​ഗ്യത്തിന് വ്യായാമം തുടരുന്നു. 'നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം' രോ​ഗ കാലഘട്ടം നിരവധി തിരിച്ചറിവുകളുടെ കാലം കൂടിയായിരുന്നുവെന്ന് രാസിത്ത് പറയുന്നു. 'നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം' എന്ന പുസ്തകം അങ്ങനെ ഉണ്ടായതാണ്. പ്രതീക്ഷ അറ്റുപോയിടത്തു നിന്ന് എഴുന്നേറ്റ് നൽക്കാൻ ധൈര്യം നൽകിയത് എഴുത്തിന്റെ ശക്തിയായിരുന്നു. ഇന്ന് 24-ാം പതിപ്പുമായി പുസ്തകം വായനക്കാരിലേക്ക് എത്തുമ്പോൾ ​ഗില്ലൻ ബാരി സിൻഡ്രോമിനോട് ഒരുക്കൽ കൂടി നന്ദി പറയുകയാണ് രാസിത്ത്. എന്‍റെ 28 വര്‍ഷത്തില്‍ ചെയ്യാത്ത കാര്യങ്ങളാണ് ഈ പത്ത് വര്‍ഷം കൊണ്ട് ചെയ്തത്. എഴുത്തിലേക്ക് തിരിഞ്ഞതാണ് ജീവിതത്തിന്‍റെ നിര്‍ണായക യൂ-ടേണ്‍ ആയത്. ഗില്ലൻ ബാരി സിൻഡ്രോം; കേരളത്തിൽ രണ്ടാമത്തെ മരണം, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 15 വയസുകാരി മരിച്ചു ജീവിതത്തിന്‍റെ പരുക്കന്‍ മുഖത്തെ പച്ചപ്പ് കൊണ്ട് നിറച്ചു. പണ്ട് മുതല്‍ കൃഷിയോടായിരുന്നു താല്‍പര്യം. എന്നാല്‍ പഠനം കഴിഞ്ഞ് എല്ലാവരെയും പോലെ ഒരു വൈറ്റ് കോളര്‍ ജോബ് തിരഞ്ഞെടുത്തു. രോഗബാധയ്ക്ക് ശേഷം ജീവിതത്തിന് പുതിയയൊരു നിറം കിട്ടിയതു പോലെയായിരുന്നു. ഇപ്പോള്‍ കോഴിക്കോട് ചെടികളുടെ ഒരു നഴ്സറി ആരംഭിച്ചു. ഇപ്പോള്‍ ജീവിതം എഴുത്തും കൃഷിയുമായി ഫുള്‍ വൈബാണ്. പൂനെയിൽ അപൂർവരോ​ഗബാധ, എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം? ലക്ഷണങ്ങൾ 'ഗില്ലന്‍ ബാരി സര്‍വൈവേഴ്സ്' ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിതരുടെ ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ട്. 28 പേരോളം അതില്‍ ഇപ്പോള്‍ അംഗങ്ങളായിട്ടുണ്ട്. അതില്‍ പലരും ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. എന്നാല്‍ രോഗത്തിന്‍റെ നെഗറ്റീവ് സൈഡ് മറന്ന് ജീവിതത്തിന്‍റെ പോസിറ്റീവ്നെസ് ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഈ കൂട്ടയ്മയില്‍ ഉള്ളത്.

സമകാലിക മലയാളം 1 Mar 2025 3:16 pm

ബുര്‍ജ് ഖലീഫയില്‍ ഫ്‌ലാറ്റ് വാങ്ങാം; ഏറ്റവും കുറഞ്ഞ വില എത്ര?

ലോ കത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഉയരത്തില്‍ മാത്രമല്ല. ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഉള്‍പ്പെടെ ഒത്തിരി പ്രത്യേകതകളുണ്ട്. ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, മികച്ച റെസ്റ്റോറന്റുകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ട്. 2,716.5 അടി (828 മീറ്റര്‍) ഉയരമുള്ള ബുര്‍ജ് ഖലീഫയ്ക്ക് ഐഫല്‍ ടവറിനേക്കാള്‍ മൂന്നിരട്ടി ഉയരമുണ്ട്. 163 നിലകളുള്ള ബുര്‍ജ് ഖലീഫ 58 എലിവേറ്ററുകള്‍, 2,957 പാര്‍ക്കിങ് സ്‌പേസുകള്‍, 304 ഹോട്ടലുകള്‍, 37 ഓഫീസ് നിലകള്‍, 900 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നതാണ്. ദുബായിലെ അര്‍മാനി ഹോട്ടല്‍ എട്ടാം നിലയിലും 38-39 നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. അത്യാഡംബരം നിറഞ്ഞ ഒന്ന്, രണ്ട് കിടപ്പുമുറികളുള്ള അര്‍മാനി റെസിഡന്‍സസ് 9 മുതല്‍ 16 വരെയുള്ള നിലകളിലാണ്. 10 മണിക്കൂര്‍, സങ്കീര്‍ണമായ ശസ്ത്രക്രിയ; അറ്റുപോയ കൈ തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍, ജീവിതം തിരിച്ചുപിടിച്ച് മനോജ് കെട്ടിടത്തില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് കിടപ്പുമുറികളുള്ള സ്വകാര്യ അള്‍ട്രാ-ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളും ഉണ്ട്. 45 മുതല്‍ 108 വരെയുള്ള നിലകളില്‍ ഈ അപ്പാര്‍ട്ടുമെന്റുകള്‍ ലഭ്യമാണ്. ദുബായ് ഹൗസിങ് വെബ്സൈറ്റായ dubaihousing-ae.com പ്രകാരം, ബുര്‍ജ് ഖലീഫയിലെ വണ്‍ ബിഎച്ച്‌കെ ഫ്‌ലാറ്റിന്റെ വില 1,600,000 യുഎഇ ദിര്‍ഹം ആണ്, അതായത് ഏകദേശം 3.73 കോടി രൂപ വരും. കെട്ടിടത്തിലെ 2 ബിഎച്ച്‌കെ ഫ്‌ലാറ്റിന്റെ വില 2,500,000 ദിര്‍ഹവും (ഏകദേശം 5.83 കോടി രൂപ). ബുര്‍ജ് ഖലീഫയിലെ 3 ബിഎച്ച്‌കെ അള്‍ട്രാ-ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളുടെ വില 6,000,000 ദിര്‍ഹമാണെന്നും(ഏകദേശം 14 കോടി രൂപ) വെബ്‌സൈറ്റ് പറയുന്നു. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും ആഡംബരം നിറഞ്ഞ ചില വസതികളുടെ വില ഇതിനേക്കാള്‍ ഏറെയാണ്. 21,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഏറ്റവും വലിയ പെന്റ്ഹൗസിന് ഏകദേശം 102,000,000 ദിര്‍ഹമാണ് വില (ഏകദേശം 2 ബില്യണ്‍ രൂപ). ബുര്‍ജ് ഖലീഫയുടെ ഉടമസ്ഥര്‍ ആരാണ്? ദുബായ് ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എമാര്‍ പ്രോപ്പര്‍ട്ടീസാണ് ബുര്‍ജ് ഖലീഫ നിര്‍മ്മിച്ചത്. ലേകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിര്‍മ്മിക്കാന്‍ കമ്പനി ആറ് വര്‍ഷമെടുത്തു. എമിറാത്തി ബിസിനസുകാരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ മുഹമ്മദ് അലബ്ബറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുര്‍ജ് ഖലീഫ.

സമകാലിക മലയാളം 1 Mar 2025 2:59 pm

നിങ്ങളുടെ നക്ഷത്രം പ്രകാരം മാർച്ച് ഭാഗ്യമാസമാണോ? ഉദ്ദേശിക്കുന്നതെല്ലാം നടക്കണമെന്നില്ല, അറിയാം മാസഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തികമായി മന്ദത അനുഭവപ്പെടും. പുതിയ തൊഴിലിനു ശ്രമിക്കുന്നത് ഫലപ്രദമാവാന്‍ കാലതാമസമെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പഠനപുരോഗതിയുണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനിടയുണ്ട്. സമഗ്രമായി സൂര്യരാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക. ഇടവക്കൂറ്

ഒന്നു ഇന്ത്യ 1 Mar 2025 12:43 pm

സ്വപ്നംകണ്ട വീട് 3 മാസത്തിനകം സ്വന്തമാകും, ലോട്ടറി എടുത്തോളൂ അടിക്കും; ഈ രാശിക്കാർക്ക് 3 രാജയോ​ഗങ്ങൾ

വേദ ജ്യോതിഷത്തിൽ, രാശികളിലും നക്ഷത്രങ്ങളിലും ഗ്രഹങ്ങളുടെ ചലനം ഭൂമിയെയും വ്യക്തികളെയും ബാധിക്കും. ശ്രദ്ധേയമായി, മാർച്ച് 14 ന് വരുന്ന ഈ വർഷത്തെ ഹോളിയിൽ, 30 വർഷത്തിനിടയിൽ കണ്ടിട്ടില്ലാത്ത ഒരു സവിശേഷ രാശിമാറ്റം സംഭവിക്കും. ചില രാശിക്കാർക്ക് ഈ സമയത്ത് വൻ‍ നേട്ടങ്ങൾ ലഭിക്കുന്ന ഷഷ് മാളവ്യ രാജയോഗം ഈ സമയത്ത് രൂപപ്പെടും. മാത്രമല്ല മാളവ്യ രാജയോഗവും ശുക്ര-ബുധൻ

ഒന്നു ഇന്ത്യ 1 Mar 2025 7:11 am

ആരോഗ്യ ജ്യോതിഷം: ഈ നാളുകാർക്ക് രോഗസാധ്യതകള്‍ കാണുന്നു, അപ്രതീക്ഷിതമായ വീഴ്ച, പരിക്കുകള്‍ക്ക് സാധ്യത

മാർച്ച് മാസം ആരോഗ്യപരമായി നിങ്ങൾക്ക് നല്ല സമയമായിരിക്കുമോ? പ്രശസ്ത ജ്യോത്സ്യൻ അനിൽ പെരുന്ന തയ്യാറാക്കിയ ആരോഗ്യ ജ്യോതിഷഫലം വായിക്കാം. മേടക്കൂറ് ആരോഗ്യപരമായി വളരെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ രോഗക്ലേശങ്ങള്‍ക്കു സാധ്യതയുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടേക്കാം. ഡെങ്കിപ്പനി തുടങ്ങിയ കാലാവസ്ഥാമാറ്റത്തിലൂടെയും കൊതുകുകലിലൂടെയും പകരുന്ന രോഗങ്ങളുടെ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. മധ്യവയസ്സു കഴിഞ്ഞവര്‍ ബി.പി, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കണം. അനാവശ്യമായ ചിന്തകളും മനസ്സിന്റെ പിരിമുറുക്കവും

ഒന്നു ഇന്ത്യ 1 Mar 2025 7:10 am

കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍, സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച, കാര്യസിദ്ധി, യാത്രാനേട്ടം, നാള്‍ഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, സന്താനശ്രേയസ്സ് ഇവ ഫലം. വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടം, രോഗവിഷമതകള്‍, മാതൃഗുണം ഇവ ഫലം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും.

ഒന്നു ഇന്ത്യ 1 Mar 2025 6:20 am

10 മണിക്കൂര്‍, സങ്കീര്‍ണമായ ശസ്ത്രക്രിയ; അറ്റുപോയ കൈ തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍, ജീവിതം തിരിച്ചുപിടിച്ച് മനോജ്

കൊച്ചി: എല്ലാം നഷ്ടപ്പെട്ടെന്ന നിമിഷത്തില്‍ നിന്നും ജീവിതത്തിലേക്കൊരു തിരിച്ചുവരവ്. എറണാകുളം അങ്കമാലി സ്വദേശി മനോജ് (50) അസാധാരണമായ ഒരു അപകടത്തെ തരണം ചെയ്ത് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മനോജിന്റെ ജീവിതം മാറ്റി മറിച്ച അപകടം ഉണ്ടായത്. ജോലിക്കിടെ ഷീറ്റ് കട്ടിങ് മെഷീനില്‍ കുടുങ്ങി മനോജിന്റെ വലത് കൈത്തണ്ട അറ്റുപോവുകയായിരുന്നു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ അതിസങ്കീര്‍ണമായ ശസ്ത്രക്രിയിലൂടെ മനോജിന്റെ അറ്റുപോയ കൈത്തണ്ട വീണ്ടും തുന്നിച്ചേര്‍ത്തു. ഇവിടെ തുടങ്ങുന്നു മനോജിന്റെ രണ്ടാം ജന്മം. അപകടം നടന്ന് നാല്‍പത്തിയഞ്ച് മിനിറ്റിനകം വിദഗ്ധ പരിചരണം ലഭ്യമാക്കാനായതും ചികിത്സയില്‍ നിര്‍ണായകമായി. ചുമത്തിയ പിഴ 592.20 കോടി, കിട്ടിയത് 25 ശതമാനം; എഐ കാമറകള്‍ നോക്കുകുത്തിയായി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് (പ്ലാസ്റ്റിക്, പുനര്‍നിര്‍മ്മാണ, സൗന്ദര്യ ശസ്ത്രക്രിയ) ഡോ. മനോജ് സനാപിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അസ്തി ഉറപ്പിക്കലില്‍ തുടങ്ങി റീപ്ലാന്റേഷന്‍ വരെ നീണ്ട ശസ്ത്രക്രിയ പത്ത് മണിക്കൂറിലധികമാണ് നീണ്ടത്. രക്ത ധമനികള്‍, ഞരമ്പുകള്‍ എന്നിവ തുന്നിച്ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെയാണ് സംഘം അറ്റുപോയ കൈ വിജയകരമായി വീണ്ടും തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയ പുര്‍ത്തിയായി പതിനാലാമത്തെ ദിവസം ആശുപത്രി വിടാനും മനോജിനായി. പിന്നീട് മൂന്ന് മാസം നീണ്ട ഫിസിയോതെറാപ്പിയും പതിവ് പരിശോധനകളും പൂര്‍ത്തിയാക്കി കൈയുടെ പ്രവര്‍ത്തന ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മനോജ്. ഡോ. മനോജ് സനാപിന് ഒപ്പം ഡോ. നിരഞ്ജന സുരേഷ്, ഡോ. ശ്രുതി ടി.എസ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.

സമകാലിക മലയാളം 28 Feb 2025 4:43 pm

മോണ്‍പ പൈതൃകത്തിന്റെ പ്രതീകം, 200 വര്‍ഷം പഴക്കമുള്ള വീട് മ്യൂസിയമാക്കി മാറ്റി 24 കാരി

ഇറ്റാനഗര്‍: പാരമ്പര്യങ്ങള്‍ പിന്തുടരാന്‍ പലപ്പോഴും പുതിയ തലമുറയ്ക്ക് മടിയാണ്. ചിന്താഗതികള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അരുണാചല്‍ പ്രദേശിലുള്ള 24 കാരിയായ ലീകെ ചോമു തന്റെ പാരമ്പര്യം സൂക്ഷിക്കുന്നതിന് വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുകയാണ്. 200 വര്‍ഷം പഴക്കമുള്ള സ്ണ്വന്തം വീട് ഇവര്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. View this post on Instagram A post shared by Damu's Heritage Dine (@damusheritagedine) പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിലെ മോണ്‍പ സമൂഹത്തില്‍ നിന്നുള്ള 24 കാരിയാണ് ലീകെ ചോമു. മണ്ണും കല്ലും ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മോണ്‍പ സമൂഹത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. എങ്കിലും വീടിനെ മ്യൂസിയമാക്കി മാറ്റുന്നത് ലീകെ ചോമു വ്യക്തിപരമായി എടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു. വീടിനെ തനതായ രീതിയില്‍ നിലനിര്‍ത്തല്‍, വീടിനകത്തെ വസ്തുക്കള്‍ സംരക്ഷിക്കല്‍, സന്ദര്‍ശകരെ സംഘടിപ്പിക്കല്‍, അവര്‍ക്കായുള്ള സ്ഥലം ഒരുക്കല്‍ തുടങ്ങി ഓരോന്നിലും ചോമിയുടെ കൃത്യമായ ഇടപെടലുണ്ടായിരുന്നു. എനിക്ക് ഇത് വെറുമൊരു പദ്ധതിയല്ല, എന്റെ പൈതൃകമാണ്, ചോമു പറയുന്നു. ആധുനിക രീതികള്‍ പരമ്പരാഗത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ മോണ്‍പയെക്കുറിച്ചുള്ള അറിവ് മാഞ്ഞുപോകാതിരിക്കാനാണ് ഈ തീരുമാനമെന്ന് അവര്‍ പറയുന്നു. പുരാവസ്തുക്കള്‍ മാത്രമുള്ള ഒരു പരമ്പരാഗത മ്യൂസിയം സൃഷ്ടിക്കുന്നതിന് പകരം മോണ്‍പയുടെ വാസ്തുവിദ്യ, ജീവിത ശൈലി, പാരമ്പര്യങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാം എന്നതാണ് ഈ മ്യൂസിയത്തിന്‍റെ പ്രത്യേകത. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മോണ്‍പ ജനത എങ്ങനെ ജീവിച്ചിരുന്നുവെന്ന് സന്ദര്‍ശകര്‍ക്ക് നേരിട്ട് അനുഭവിച്ച് അറിയാന്‍ കൂടി ഇതിലൂടെ കഴിയും, അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5നാണ് മ്യൂസിയം ഔദ്യോഗികമായി ആരംഭിച്ചത്. നിരവധി വിനോദ സഞ്ചാരികളും സാംസ്‌കാരിക പ്രേമികളും മ്യൂസിയം സന്ദര്‍ശിക്കുന്നുണ്ട്. 'വിരലുകള്‍ കൊണ്ടുള്ള ആ മായാജാലം, അതിലാണ് ഞാന്‍ വീണത്'; രുദ്രവീണ മാന്ത്രികന്‍ കാസ്റ്റന്‍ വിക്കി പറയുന്നു - വിഡിയോ വെസ്റ്റ് കാമെങ് ജില്ലയിലെ ദിരാങ്ങിന് കീഴിലുള്ള ചുഗ് താഴ്‌വരയില്‍ നിന്നുള്ള ചോമു ബിഎസ്എസി അഗ്രിക്കള്‍ച്ചര്‍ ആണ് പഠിച്ചത്. 200 വര്‍ഷം പഴക്കമുള്ള വീട് സംരക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പുരാവസ്തുക്കള്‍ സംരക്ഷിക്കുക, സമൂഹത്തിലെ മുതിര്‍ന്നവരെ അവരുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക, വിനോദ സഞ്ചാരികളേയും ഗവേഷകരെയും ആകര്‍ഷിക്കുക എന്നിവ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ചോമു പറയുന്നു. പാത്രങ്ങള്‍, പരവതാനികള്‍, ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, എല്ലാം പഴയപോലെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.

സമകാലിക മലയാളം 28 Feb 2025 2:17 pm

ടീച്ചറേ, ആദിനാഥ്... കൃഷ്‌ണേദേവ്... ടീച്ചറായാല്‍ ഇങ്ങനെ വേണം, ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ കുട്ടികളെ തിരിച്ചറിയും- വിഡിയോ

കാസര്‍കോട്: ആത്മാര്‍ത്ഥയും ആത്മ ബന്ധവുമാണ് അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ പൊരുള്‍. ഇത്തരം ചില സന്ദര്‍ഭങ്ങളും നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. കണ്ടിട്ടുണ്ട് . എന്നാല്‍ ശബ്ദം കൊണ്ട് കുട്ടികളെ തിരിച്ചറിയുന്ന ഒരു അധ്യാപികയാണ് ഇപ്പോള്‍ താരം. എവിടെയായാലും ടീച്ചറേ.. എന്ന് വിളിച്ചാല്‍ മതി, ആ കുട്ടിയുടെ പേര് അധ്യാപിക പറയും. ഒരാളുടെയും രണ്ടാളുടെയും അല്ല ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പേര് ശബ്ദം കൊണ്ട് തിരിച്ചറിയുകയാണ് കാസര്‍കോട് തൃക്കരിപ്പൂരിനടുത്ത ഉദിനൂര്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളിലെ നവ്യശ്രീ ടീച്ചര്‍. കുട്ടികള്‍ ടീച്ചറെ എന്ന് വിളിച്ചു പോകുന്നതും ശബ്ദം കേട്ട് ആദിനാഥ്, കാര്‍ത്തിക്, കൃഷ്ണ ദേവ് തുടങ്ങി ക്ലാസിലെ മുഴുവന്‍ കുട്ടികളെയും ടീച്ചര്‍ തിരിച്ചറിയുന്നതുമായുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അഞ്ചാം ക്ലാസ് മുറിയില്‍ കസേരയിലിരിക്കുന്ന അധ്യാപികയുടെ പിന്നിലായി കുട്ടികള്‍ ഓരോരുത്തരും തങ്ങളുടെ ഊഴം കാത്ത് നില്‍കുകയാണ്. ഓരോരുത്തരായി വന്ന് 'ടീച്ചറേ' എന്ന് വിളിക്കുമ്പോള്‍ കുട്ടികളെ കാണാതെ അവരുടെ പേര് പറയുകയാണ് നവ്യശ്രീ ടീച്ചര്‍. തങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷവും. കുട്ടികളുടെ കൂട്ടത്തില്‍ ടീച്ചറുടെ മകന്‍ പി വി ശ്രീദേവുണ്ട്. ഉച്ച ഭക്ഷണ ഇടവേളയില്‍ സ്‌കൂളിലെ അധ്യാപകന്‍ വിപിന്‍ കുമാറാണ് ഈ വീഡിയോ പകര്‍ത്തിയത്. വിഡിയോ വൈറല്‍ ആയതോടെ ടീച്ചര്‍ക്കും കുട്ടികള്‍ക്കും അഭിനന്ദനമറിയിച്ച് നിരവധി ഫോണ്‍ വിളികളും സന്ദേശങ്ങളുമെത്തി. സ്‌കൂളിലും നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും അങ്ങിനെ നവ്യശ്രീ ടീച്ചറും അഞ്ച് സി ക്ലാസും താരമായി. ടീച്ചര്‍ക്ക് എങ്ങനെ ഇതു സാധിക്കുന്നുവെന്നാണ് പലരുടേയും സംശയം. ഇതൊക്കെ എളുപ്പമാണെന്നാണ് ടീച്ചറുടെ മറുപടി. എട്ട് വര്‍ഷമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ അധ്യാപികയാണ് നവ്യശ്രീ. കണക്കാണ് വിഷയം. കാലിക്കടവ് ഏച്ചിക്കൊവ്വല്‍ സ്വദേശിയാണ് നവ്യശ്രീ.

സമകാലിക മലയാളം 28 Feb 2025 2:01 pm

'വിരലുകള്‍ കൊണ്ടുള്ള ആ മായാജാലം, അതിലാണ് ഞാന്‍ വീണത്'; രുദ്രവീണ മാന്ത്രികന്‍ കാസ്റ്റന്‍ വിക്കി പറയുന്നു - വിഡിയോ

''സാക്കിര്‍ ഹുസൈന്റെ വിരലുകളുടെ വേഗമാണ് എന്നെ ഇന്ത്യന്‍ സംഗീതത്തിലേയ്ക്ക് ആകര്‍ഷിച്ചത്'', ജര്‍മന്‍ രുദ്രവീണ മാന്ത്രികന്‍ കാസ്റ്റന്‍ വിക്കി പറയുന്നത് ഹൃദയത്തില്‍ നിന്നാണ്. 1990കളില്‍ ഇന്ത്യയില്‍ പഠനത്തിനായി എത്തിയ കാസ്റ്റന്‍ അവിചാരിതമായി കേട്ട മാന്ത്രിക തബലയുടെ ശബ്ദം കാതുകളില്‍ വെറുതെ പാറിവീണ് മാഞ്ഞ് പോയില്ല. ഹൃദയത്തിന്റെ മിടിപ്പിനൊപ്പം ആ ശബ്ദം അങ്ങനെ അലയടിച്ചു. അത് ചെന്നെത്തി നിന്നത് തനിക്കും തബലയില്‍ വിരലുകള്‍ സ്പര്‍ശിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. അങ്ങനെ തബലയില്‍ താളം പിടിച്ച കൈകള്‍ ഇന്നിപ്പോള്‍ എത്തി നില്‍ക്കുന്നത് രുദ്രവീണയുടെ തന്ത്രികളിലാണ്. കാസ്റ്റന്‍ വിക്കി കൊല്‍ക്കത്തയില്‍ പണ്ഡിറ്റ് അനിന്ദോ ചാറ്റര്‍ജിയുടെ കീഴില്‍ തബലയില്‍ പരിശീലനം നേടിയാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ കാസ്റ്റന്‍ വിക്കി യാത്ര ആരംഭിച്ചത്. സെമി-ക്ലാസിക്കല്‍, ധ്രുപദ് ശൈലികള്‍ ആകര്‍ഷിക്കപ്പെട്ടു. എന്നാല്‍ ആ കാലഘട്ടത്തില്‍ തന്നെ രുദ്രവീണയുടെ ശബ്ദം റെക്കോര്‍ഡിങുകളിലൂടെ മനസില്‍ കയറിത്തുടങ്ങി. പിന്നീട് രുദ്രവീണയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായി. ഒരുപാട് അലച്ചിന് ശേഷം ഉസ്താദ് അസദ് അലി ഖാന്റെ കീഴില്‍ രുദ്രവീണ പഠനം നടത്തി. കാസ്റ്റന്‍ വിക്കി ഭജനുകളിലാണ് താന്‍ ആദ്യം ആകൃഷ്ടനായതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള ദീര്‍ഘ സംഭാഷണത്തില്‍ പറയുന്നു, അദ്ദേഹം. ശിവരാത്രിയോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തില്‍ രുദ്രവീണയില്‍ കച്ചേരി നടത്താനെത്തിയതാണ് കാസ്റ്റന്‍. ''ഇന്ത്യന്‍ സംസ്‌കാരത്തെ അറിയാന്‍ ആഴത്തില്‍ എന്നെ പ്രേരിപ്പിച്ചത് അവയാണ്. എന്റെ ജീവിതം മാറാന്‍ പോവുകയാണെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു.'' രുദ്രവീണയ്ക്ക് പഴയപോലുള്ള പ്രശ്‌സ്തി ഇപ്പോള്‍ ഇല്ലെന്നുള്ളതിന് നിരവധി കാരണങ്ങള്‍ ഉണ്ടാവാമെന്നും തലമുറ കൈമാറ്റം നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഉസ്താദ് സിയ മൊഹിയുദ്ദീന്‍ ദാഗറെ പോലുള്ള പ്രഗത്ഭരുടെ മരണശേഷം പലര്‍ക്കും താല്‍പ്പര്യമില്ലായ്മയുണ്ട്. മാത്രമല്ല അടുത്ത തലമുറയ്ക്ക് കൈമാറുന്നതിലും പരാജയപ്പെട്ടു. കൊല്‍ക്കത്തയിലെ ചിത്പൂര്‍ റോഡിലുള്ള കനൈ ലാല്‍ ആന്റ് ബ്രദേഴ്‌സില്‍ നിന്നുള്ള പരമ്പരാഗത വീണ നിര്‍മാതാക്കളില്‍ അവസാനത്തെയാളായ മുരാരി മോഹന്‍ അധികാരി പരമ്പരാഗതവും ആധുനികവുമായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കുറച്ച് ഉപകരണങ്ങള്‍ ഉണ്ടാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷം അത് തുടരാന്‍ ആളുണ്ടായില്ല. ഇത്തരം പ്രതിസന്ധികളാണ് പലപ്പോഴും സംഭവിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു. അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും ഇപ്പോള്‍ ആളുകളില്ല. ഉപകരണത്തെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ കാരണം പലരും ആ ജോലി ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ശരിയായ രീതിയില്‍ പൂജയും മറ്റ് കാര്യങ്ങളുമില്ലാതെ ഇത്തരം ജോലികള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ നിര്‍ഭാഗ്യമോ മരണമോ പോലും സംഭവിക്കാമെന്ന് പലരും വിശ്വസിക്കുന്നതും ഒരു പ്രതിസന്ധിയാണെന്ന് അദ്ദേഹം പറയുന്നു. 'കുടിച്ചുതീര്‍ക്കാനുള്ളതല്ല ജീവിതം', 25 വര്‍ഷം മുന്‍പ് മരണക്കിടക്കയില്‍ വച്ച് തിരിച്ചറിഞ്ഞു; പിന്നീട് എഴുത്തിന്റെ ലഹരിയിലേക്ക്, വിനുവിന്റെ അതിജീവനകഥ രുദ്രവീണ തെരഞ്ഞെടുക്കുന്നത് ഒരുപക്ഷേ ധീരമായ തെരഞ്ഞെടുപ്പാണെന്ന് കാസ്റ്റന്‍ വിക്കി പറയുന്നു. അതിജീവനത്തിന് പണം ഒരു പ്രധാന ഘടകമാണ്. എന്റെ വിദ്യാര്‍ഥികളോടും രുദ്രവീണ പഠിക്കാന്‍ താല്‍പ്പര്യമുള്ളവരോടും ഞാന്‍ പലപ്പോഴും തമാശ പറയാറുണ്ട്, പ്രൊഫഷണല്‍ ആത്മതഹ്യയ്ക്ക് ഇതിലും മികച്ച മാര്‍ഗമൊന്നുമില്ലെന്ന്. യുക്തിസഹമായ തീരുമാനങ്ങള്‍ക്ക് എതിരായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് തമാശ പറയുമെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം 28 Feb 2025 12:22 pm

പലവഴിക്ക് പണം കൈയിലെത്തും... ഈ രാശിക്കാരാണോ? അഞ്ച് ദിവസത്തിനകം രാജയോഗം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. പന്ത്രണ്ട് രാശിക്കാരേയും വിവിധ തരത്തിലാണ് ഇത് സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. 'ഞാൻ മലയാളി ഹൗസിലെ

ഒന്നു ഇന്ത്യ 28 Feb 2025 6:34 am

'കുടിച്ചുതീര്‍ക്കാനുള്ളതല്ല ജീവിതം', 25 വര്‍ഷം മുന്‍പ് മരണക്കിടക്കയില്‍ വച്ച് തിരിച്ചറിഞ്ഞു; പിന്നീട് എഴുത്തിന്റെ ലഹരിയിലേക്ക്, വിനുവിന്റെ അതിജീവനകഥ

കാസര്‍കോട്: 25 വര്‍ഷം മുന്‍പ് മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ കാസര്‍കോട് സ്വദേശിയായ വിനു വേലാശ്വരത്തിന് ബോധോദയം ഉണ്ടായി. തന്റെ ജീവിതം കുടിച്ചുതീര്‍ക്കാനുള്ളതല്ല. തന്റെ ഉള്ളിലെ 'അക്ഷരലോകം' തിരിച്ചറിഞ്ഞ വിനു വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. ആല്‍ക്കഹോളില്‍ നിന്ന് വായനയുടെ ലഹരിയിലേക്ക് നീങ്ങിയ വിനുവിന്റെ അതിജീവന കഥ ഏതൊരാള്‍ക്കും പ്രചോദനമാണ്. കഴിഞ്ഞ 25 വര്‍ഷം മദ്യം കൈ കൊണ്ട് പോലും തൊട്ടിട്ടില്ല വിനു. കവിതയാണ് ഇന്ന് 45കാരനായ വിനുവിന്റെ ലഹരി. കവിതയോടുള്ള പ്രേമത്തിന്റെ ആവിഷ്‌കാരമായി വിനു എഴുതിയ വെയില്‍ രൂപങ്ങള്‍ വിനു എന്ന എഴുത്തുകാരനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായകമായി. 40 കവിതകളുടെ സമാഹാരമാണ് വെയില്‍ രൂപങ്ങള്‍. കാസര്‍കോട് അജന്നൂര്‍ പഞ്ചായത്തിലെ വേലാശ്വരമാണ് വിനുവിന്റെ നാട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിര്‍ണായക ഘട്ടത്തിലാണ് വിനുവിന്റെ ജീവിതം മാറിമറിഞ്ഞത്. 25 വര്‍ഷം മുന്‍പ് മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ താന്‍ ഒരിക്കലും കരുതിയിരുന്നില്ല താന്‍ ഭാവിയില്‍ ഒരു എഴുത്തുകാരന്‍ ആയി മാറുമെന്ന്. അമിത മദ്യപാനമാണ് വിനുവിനെ ആശുപത്രി കിടക്കയില്‍ എത്തിച്ചത്. ഈസമയത്ത് തനിക്ക് ഉണ്ടായ ബോധോദയമാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായകമായത്. കുടിച്ചുതീര്‍ക്കാനുള്ളതല്ല തന്റെ ജീവിതം. തന്റെ ഉള്ളിലെ എഴുത്തുകാരനെ കണ്ടെത്തിയപ്പോഴാണ് ജീവിതത്തിലേക്ക് തിരികെ വരണമെന്ന ആഗ്രഹം കലശലായത്. തുടര്‍ന്ന് വായനയോടും എഴുത്തിനോടും ആര്‍ത്തിയായിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് തനിക്ക് നഷ്ടമായ വര്‍ഷങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വിനുവിന് ഇപ്പോഴും നിരാശയാണ്. ജോലി കഴിഞ്ഞ് ഒരു രസത്തിന് മദ്യപാനം ശീലമാക്കി തുടങ്ങിയാല്‍ കാലാന്തരത്തില്‍ മദ്യത്തിന് അടിമയാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് താന്‍ എന്നും വിനു സമ്മതിക്കുന്നു. അന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. ആരും തന്നെ കാണാന്‍ വന്നിരുന്നില്ല. ആല്‍ക്കഹോളിന്റെ പ്രത്യാഘാതം അന്നാണ് താന്‍ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ആശ്വാസമായി ശനിയാഴ്ച ശക്തമായ മഴ മരണത്തെ കുറിച്ച് നിരന്തരമുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കാഞ്ഞങ്ങാട് സ്വദേശി ഹരിയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. നന്മമരം കാഞങ്ങാട് എന്ന സന്നദ്ധ സംഘടനയുമായി തന്നെ അടുപ്പിക്കുന്നതില്‍ ഇത് നിര്‍ണായകമായി. നന്മമരത്തിലെ അംഗങ്ങള്‍ തന്നെ ആശുപത്രിയില്‍ വന്നു കണ്ടു. അവരുടെ പിന്തുണ ആല്‍ക്കഹോളിന്റെ ഇരുണ്ട ലോകത്ത് നിന്ന് എഴുത്തിന്റെ വെളിച്ചത്തിലേക്ക് തന്നെ നയിച്ചതായും വിനു ഓര്‍ത്തെടുത്തു.അവര്‍ വീട്ടില്‍ വരുമ്പോള്‍ പുസ്തകങ്ങളുമായാണ് വന്നിരുന്നത്. ഇത് വായിക്കാനുള്ള തന്റെ ആഗ്രഹത്തെ ഇരട്ടിയാക്കി. ഇത് തന്റെ രണ്ടാം ജന്മമാണെന്നും വിനു കരുതുന്നു.

സമകാലിക മലയാളം 27 Feb 2025 4:55 pm

അണുബോംബുകളേക്കാള്‍ 500 മടങ്ങ് ശക്തി, ഭീമന്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമോ? ആശ്വാസ വാര്‍ത്തയുമായി നാസ

ഭൂ മിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള പ്രവചനങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിടാറുണ്ട്. 2032 ഡിസംബറില്‍ ഭൂമിയോട് വളരെ അടുത്ത് കൂടി കടന്നുപോകുന്ന ഛിന്നഗ്രഹം 2024 YR4 ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നാസ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എന്നാല്‍ നാസ നല്‍കുന്ന ഏറ്റവും പുതിയ വിവരം ആശ്വാസം നല്‍കുന്നതാണ്. ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാധ്യത കുറവാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നല്‍കുന്ന വിവരം. ചെലവ് കുറയ്ക്കും ഉറപ്പ് കൂട്ടും; കോണ്‍ക്രീറ്റില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ചേര്‍ക്കുന്നത് ബലം കൂട്ടുമെന്ന് പഠനം 2024 YR4 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 100 മീറ്റര്‍ വരെ വീതിയുണ്ട്. ഭൂമിയിലേക്ക് നീങ്ങുന്ന ഛിന്നഗ്രഹത്തിന്റെ വേഗത 38,000 മൈല്‍ ആണ്, അതായത് മണിക്കൂറില്‍ 61,200 കിലോമീറ്റര്‍ വേഗത. 2034 ഡിസംബറോടെ ഇത് ഭൂമിയോട് വളരെ അടുത്തെത്തും. ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂട്ടിയിടിക്കുകയോ അതിന്റെ ഏതെങ്കിലും ഭാഗത്ത് വീഴുകയോ ചെയ്താല്‍, ഒരു ഭയാനകമായ സ്‌ഫോടനം സംഭവിക്കും. ഇത് ഏകദേശം 8 ദശലക്ഷം ടണ്‍ ടിഎന്‍ടി ഊര്‍ജ്ജം പുറത്തുവിടും, ഇത് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകളേക്കാള്‍ 500 മടങ്ങ് കൂടുതല്‍ നാശത്തിന് കാരണമാകും. 50 കിലോമീറ്റര്‍ ചുറ്റളവില്‍ നാശം വിയത്ക്കുമെന്നുമാണ് മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച ശാസ്ത്രജ്ഞര്‍ പറഞ്ഞത് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത വെറും 1.3 ശതമാനം എന്നായിരുന്നു. എന്നാല്‍ ഇത് 2.3 ശതമാനമായി. എന്നാല്‍, ഇപ്പോള്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 26000 ല്‍ ഒരു ശതമാനം മാത്രമാണ്. 2032 ഡിസംബര്‍ 22 ന് ഛിന്നഗ്രഹം ഭൂമിയോട് അടുക്കും, പക്ഷേ അപകടമൊന്നുമില്ലാതെ അത് കടന്നുപോകുമെന്നും ഇങ്ങനെ സംഭവിക്കാന്‍ 99.9961 ശതമാനം സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

സമകാലിക മലയാളം 27 Feb 2025 4:52 pm

സ്ഥലവും വീടും വാങ്ങാൻ അനുകൂല സമയം, കുടുംബത്തില്‍ മംഗളകാര്യം നടക്കും, നിത്യജ്യോതിഷഫലം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. . ഇടവം - സന്താനങ്ങള്‍ പഠനപുരോഗതി കൈവരിക്കും. അസുഖങ്ങള്‍ക്ക് കുറവുണ്ടാകും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും. പൂര്‍വ്വിക സ്വത്തില്‍ നിന്നും

ഒന്നു ഇന്ത്യ 27 Feb 2025 9:43 am

ഈ രാശിക്കാരാണോ? രാജയോഗം തുടങ്ങി.. തൊടുന്നതെല്ലാം പൊന്നാകും

ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികളിലായി നടക്കുന്ന അവയുടെ സഞ്ചാരത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുക. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. പുതിയ പെന്‍ഷന്‍ പദ്ധതി വരുന്നു; നിലവിലുള്ളതെല്ലാം ഇല്ലാതായേക്കും,

ഒന്നു ഇന്ത്യ 27 Feb 2025 6:45 am

മാർച്ച് തുടങ്ങിയാൽ തൊടുന്നതെല്ലാം പൊന്നാകും; പുതിയ ജോലി ലഭിക്കും, പണം പലവഴി എത്തും, ഈ രാശിക്കാരാണോ?

മാർച്ച് മാസത്തിന്റെ വരവോടെ, ശ്രദ്ധേയമായ ജ്യോതിഷ മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്. ഇത് ശ്രദ്ധേയമായ ഗ്രഹ സംക്രമണങ്ങളുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. പ്രത്യേകിച്ച്, ത്രിഗ്രഹി യോഗ എന്നറിയപ്പെടുന്ന ഒരു സവിശേഷ ജ്യോതിഷ രൂപീകരണം മീനരാശിയിൽ സംഭവിക്കാൻ പോകുന്നു. ഇത് ബുധൻ, രാഹു, ശുക്രൻ എന്നിവരുടെ സംഗമം ഇത് മൂന്ന് പ്രത്യേക രാശിക്കാർക്ക് അഭിവൃദ്ധിയും പ്രശംസയും വാഗ്ദാനം ചെയ്യുന്നു. ഏതൊക്കെ

ഒന്നു ഇന്ത്യ 27 Feb 2025 12:37 am

ഈ നാളുകാർക്ക് എടുത്തുചാട്ടത്തിലൂടെ പണികിട്ടും, കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4 ) പിതാവുമായി ചില അഭിപ്രായവ്യത്യാസത്തിനു സാധ്യത. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യത. ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും. നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ജോലിസ്ഥലത്ത് ചില അസ്വസ്ഥതകള്‍ക്കു സാധ്യത. കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം

ഒന്നു ഇന്ത്യ 26 Feb 2025 8:35 pm

ചെലവ് കുറയ്ക്കും ഉറപ്പ് കൂട്ടും; കോണ്‍ക്രീറ്റില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ചേര്‍ക്കുന്നത് ബലം കൂട്ടുമെന്ന് പഠനം

ഇന്‍ഡോര്‍: കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ചേര്‍ക്കുന്നത് നിര്‍മ്മാണത്തില്‍ കൂടുതല്‍ ബലം കൂട്ടുമെന്ന് പഠനം. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഗവേഷകരാണ് പുതിയ രീതി കണ്ടെത്തിയത്. ഈ രീതി അവലംബിക്കുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണ മാലിന്യങ്ങള്‍ ചീഞ്ഞഴുകുമ്പോള്‍, അത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നു. ബാക്ടീരിയയും ഭക്ഷണ മാലിന്യവും കോണ്‍ക്രീറ്റില്‍ കലര്‍ന്നാല്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കോണ്‍ക്രീറ്റിലെ കാല്‍സ്യം അയോണുകളുമായി പ്രതിപ്രവര്‍ത്തിച്ച് കാല്‍സ്യം കാര്‍ബണേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുമെന്ന് ഗവേഷണ സംഘത്തിലെ പ്രൊഫസര്‍ സന്ദീപ് ചൗധരി പറഞ്ഞു. ചാട്ടം അല്‍പ്പം പിഴച്ചു, അണ്ണാന്‍ വീണത് പാറക്കല്ലിലേയ്ക്ക്; സിപിആര്‍ നല്‍കി വനപാലകന്‍ ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ കോണ്‍ക്രീറ്റിലെ ദ്വാരങ്ങളും വിള്ളലുകളും നിറയ്ക്കുകയും ഭാരത്തില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ കോണ്‍ക്രീറ്റ് ദൃഢമാക്കുകയും ചെയ്യുന്നു.'ഞങ്ങള്‍ രോഗകാരിയല്ലാത്ത ബാക്ടീരിയകള്‍ (ഇ.കോളിയുടെ ഒരു വകഭേദം) ചീഞ്ഞ പഴങ്ങളുടെ പള്‍പ്പ്, അവയുടെ തൊലികള്‍ പോലുള്ള ഭക്ഷണ മാലിന്യങ്ങളില്‍ കലര്‍ത്തി കോണ്‍ക്രീറ്റില്‍ കലര്‍ത്തി. ഇത് കോണ്‍ക്രീറ്റിന്റെ ശക്തി ഇരട്ടിയാക്കി,' സന്ദീപ് ചൗധരി പറഞ്ഞു. ഈ ബാക്ടീരിയയുടെ പ്രത്യേകത ദ്വാരങ്ങളും വിള്ളലുകളും നിറഞ്ഞാലുടന്‍ അത് വളരില്ല എന്നതാണ്, അതിനാല്‍ പിന്നീട് കേടുപാടുകള്‍ സംഭവിക്കില്ല. ഗവേഷണത്തില്‍ ഞങ്ങള്‍ ഗാര്‍ഹിക ഭക്ഷണ അവശിഷ്ടങ്ങള്‍ (കോളിഫ്‌ലവര്‍ തണ്ട്, ഉരുളക്കിഴങ്ങ് തൊലി, ഉലുവ തണ്ട്, ഓറഞ്ച് തൊലി), കേടായ പഴ അവശിഷ്ടങ്ങള്‍ (ചീഞ്ഞ പപ്പായ പള്‍പ്പ്) എന്നിവയില്‍ ഇതിനായി ഉപയോഗിച്ചതായും സന്ദീപ് ചൗധരി പറഞ്ഞു. കോണ്‍ക്രീറ്റില്‍ ബാക്ടീരിയ കലര്‍ത്തുന്നതും, സിന്തറ്റിക് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതുമായ പഴയ രീതികള്‍ ചെലവേറിയതാണെന്നും ഗവേഷണത്തില്‍ പങ്കാളിയായ ഐഐടി ഇന്‍ഡോറിന്റെ ബയോസയന്‍സസ് ആന്‍ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര്‍ ഹേമചന്ദ്ര ഝാ പറഞ്ഞു. ഇന്‍ഡോര്‍ ഐഐടിയിലെ ഗവേഷണത്തില്‍ ഈ പ്രക്രിയയുടെ ചെലവ് കുറയ്ക്കുന്നതിന് സിന്തറ്റിക് രാസവസ്തുക്കള്‍ക്ക് പകരം ഭക്ഷണ മാലിന്യങ്ങള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം 26 Feb 2025 5:20 pm

ചാട്ടം അല്‍പ്പം പിഴച്ചു, അണ്ണാന്‍ വീണത് പാറക്കല്ലിലേയ്ക്ക്; സിപിആര്‍ നല്‍കി വനപാലകന്‍

കട്ടപ്പന: മരത്തില്‍നിന്ന് നിലത്തുവീണ് പരിക്കേറ്റ് ജീവനുവേണ്ടി പിടഞ്ഞ അണ്ണാനെ സിപിആര്‍ നല്‍കി വനപാലകന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കല്ലാര്‍ സെക്ഷന്‍ ഓഫീസ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ പി എസ് നിഷാദാണ് അണ്ണാന് രക്ഷകനായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ചാട്ടം പിഴച്ച് പാറക്കല്ലില്‍വീണ അണ്ണാനെ അയല്‍വാസിയായ വീട്ടമ്മയാണ് കണ്ടെത്തിയത്. ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അണ്ണാന്‍ അപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ അണ്ണാനെ കൈയിലെടുത്ത് നിഷാദ് നെഞ്ചില്‍ വിരലമര്‍ത്തി സിപിആര്‍ കൊടുത്തു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അണ്ണാന്‍ കണ്ണ് തുറന്നു. അപൂര്‍വ രോഗം, 47 കാരന്‍ ജീവിക്കുന്നത് 5 വൃക്കകളുമായി; നാലെണ്ണം പ്രവര്‍ത്തന രഹിതം ചുറ്റും കൂടി നിന്നവര്‍ക്ക് ആശ്വാസമായി. തുടര്‍ന്ന് അണ്ണാനെ തൊട്ടടുത്തുള്ള വനം വകുപ്പ് ഓഫീസില്‍ എത്തിച്ച് പരിചരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അണ്ണാന്‍ പഴയപോലെയായി. എങ്കിലും ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ അല്‍പ്പസമയം കൂടി 'ഒബ്സര്‍വേഷനില്‍'. ചൊവ്വാഴ്ച രാവിലെ തുറന്നുവിട്ടു.

സമകാലിക മലയാളം 26 Feb 2025 12:35 pm

ആഞ്ജനേയ സ്വാമീ..; ഈ രാശിക്കാർക്ക് എല്ലാവിധ ഐശ്വര്യങ്ങളും, പണവും പൊന്നും എല്ലാം ഒഴുകി വരും

കരുത്തിന്റെ ദേവനാണ് ഹനുമാൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുന്നും കരുതുന്നു. ചൊവ്വാഴ്‌ച ദിവസം ഹനുമാന് വേണ്ടി സമർപ്പിച്ചിട്ടുണ്ട്. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നും ദുരിതകങ്ങൾ അകലുമെന്നുമാണ് പറയപ്പെടുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാനും കഴിയും. 'കടയിൽ നിന്നിട്ടായാലും ജീവിക്കാമല്ലോ, കഷ്ടം'; ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണുവിന്റെ

ഒന്നു ഇന്ത്യ 26 Feb 2025 8:12 am

ആഗ്രഹിച്ചതെന്തും നടക്കും.. ശിവരാത്രി ദിനത്തില്‍ ഇരട്ട രാജയോഗം; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെ സംബന്ധിച്ച് പ്രവചിക്കാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, അവയുടെ രാശി മാറ്റം, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. മോദിയുടെ ചലഞ്ച്

ഒന്നു ഇന്ത്യ 26 Feb 2025 6:57 am

വളരെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും, ജീവിതം സുഖപ്രദം, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സ്ത്രീകള്‍ക്ക് ആഭരണങ്ങളും, ആഡംബര വസ്തുക്കളും അധീനതയില്‍ വന്നുചേരും. ബിസിനസ്സില്‍ പുരോഗതി കൈവരും. സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തികവിഷമം നേരിടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) ആരോഗ്യം മെച്ചപ്പെടും. ബന്ധുജന സഹായം ഉണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും.

ഒന്നു ഇന്ത്യ 26 Feb 2025 6:15 am

മാർച്ച് 5 മുതൽ ഈ രാശിക്കാർക്ക് ​ഗജകേസരി യോ​ഗം; കൈനിറയെ പണം, നിങ്ങളുമുണ്ടോ ഭാ​ഗ്യരാശിയിൽ?

2025-ൽ ദേവഗുരു എന്നും അറിയപ്പെടുന്ന വ്യാഴം ചന്ദ്രനുമായി വിന്യസിക്കുമ്പോൾ ശക്തമായ ഗജകേസരി യോഗം രൂപ്പെടുന്നു. ഈ രാശി മാറ്റം 2025 മാർച്ച് 5-ന് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സുപ്രധാന ജ്യോതിഷ സംഭവം സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരും, ഇത് പല രാശിചിഹ്നങ്ങൾക്കും പുരോ​ഗതി കൊണ്ടുവരും. ഗജകേസരി യോഗം ശക്തിയെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. ​ഗജകേസരി യോ​ഗം വന്നാൽ സമ്പത്ത്, അവസരങ്ങൾ,

ഒന്നു ഇന്ത്യ 26 Feb 2025 1:18 am

ലോകത്തിലെ ഏറ്റവും ചെറിയ വീട്! ചെലവായത് 21,500 രൂപ; വൈറല്‍ വിഡിയോ

ലോ കത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള പല വാര്‍ത്തകളും വിഡിയോകളും കണ്ടിട്ടുണ്ടാവും. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ വീടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്. യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. 'ഹായ് മീനാക്ഷിയേ, നാന് പിങ്കി ടീച്ചറാണ്ഞ്ഞാ....'നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ മകളെ ചേര്‍ത്ത് പിടിച്ച് വിദ്യാഭ്യാസ വകുപ്പ് ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്. ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.

സമകാലിക മലയാളം 25 Feb 2025 5:50 pm

ഈ രാശിക്കാരാണോ? അളവറ്റ ധനം കൈയിലെത്തും.. ഫെബ്രുവരി 27 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വിവിധ തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. ആശ്വാസം; കൊച്ചിയിൽ നിന്നും കാണാതായ 12 കാരിയെ

ഒന്നു ഇന്ത്യ 19 Feb 2025 6:59 am

ഈ ആഫ്രിക്കന്‍ ഗ്രാമം വെള്ളം കോരുന്നത് കേരള മോഡല്‍ കിണറ്റില്‍ നിന്നാണ്!; മലാവിയില്‍നിന്നൊരു നല്ല കഥ

കൊച്ചി: ദിവസം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് പോലും വെള്ളമില്ലാതായാല്‍ നമുക്ക് മുന്നോട്ടുപോകാനാവില്ല. വെള്ളം തീരെയില്ലാതാവുന്ന അവസ്ഥ ചിന്തിക്കാനേ കഴിയില്ല. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രവും തീരെ വികസനവും ഇല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ മലാവിയിലെ കാര്യം പറയുകയേ വേണ്ട. അവിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് പോയ യുവ മലയാളി ദമ്പതികള്‍ എത്തിയതോടെ ഒരു നാടിന്റെ തന്നെ തലവരയാണ് മാറ്റിവരച്ചത്. മലാവിയില്‍ കാര്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിലേയ്ക്ക് നിലമ്പൂര്‍ സ്വദേശികളായ അരുണ്‍ സി അശോകന്‍ 2019ലാണ് എത്തുന്നത്. വെള്ളമില്ലാതെ ഗ്രാമവാസികള്‍ കഷ്ടപ്പെടുന്നതു കണ്ടാണ് ഇതിന് എന്തു പരിഹാരം എന്ന് അരുണ്‍ ആലോചിച്ചു തുടങ്ങിയത്. ചാക്കുകള്‍ ഉപയോഗിച്ച് ചെറിയ അണക്കെട്ടുകള്‍ നിര്‍മിക്കാനും സംഭരിച്ച വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാനുമാണ് അവരെ ആദ്യം പഠിപ്പിച്ചതെന്ന് അരുണ്‍ പറയുന്നു. പിന്നീടാണ് കിഴര്‍ കുഴിക്കുക എന്ന സാധ്യത പരിശോധിച്ചത്. മണ്ണിന് ഉറപ്പില്ലാത്തതിനാല്‍ കിണര്‍ പ്രായോഗികമല്ലെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. അപ്പോഴാണ് കേരള മാതൃകയില്‍ വശങ്ങള്‍ കെട്ടിയുറപ്പിച്ച കിണര്‍ പറ്റുമോ എന്നു ശ്രമിച്ചത്. മലാവിയിലെ വിവിധ ഗ്രാമങ്ങളിലായി ഇതുവരെ ഏഴ് കിണറുകളാണ് കുഴിച്ചത്. ഭര്‍ത്താവിന്റെ ആഗ്രഹത്തിനനുസരിച്ച് ഭാര്യ സുമിയും ഒപ്പം നിന്നു. ''കിണര്‍ നിര്‍മിക്കാന്‍ മണ്ണിന്റെ ഉറപ്പില്ലായ്മ ഒരു പ്രശ്‌നമായിരുന്നു. പിന്നീട് ഇഷ്ടികയും സിമന്റും ഉപയോഗിച്ച് മണ്ണ് ഇടിഞ്ഞ് വീഴാതിരിക്കാന്‍ കിണറിന്റെ ഉള്‍ഭാഗം കെട്ടി. അത്തരത്തിലുള്ള ഏഴ് കിണറുകളാണ് നിര്‍മിച്ചത്. ഇപ്പോള്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഗ്രാമങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുകയും ചെയ്യുന്നു''- അരുണ്‍ പറയുന്നു.. എല്ലാം യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് അരുണ്‍ പറയുന്നത്. അമ്മാവനാണ് തന്നെ മലാവിയിലേയ്ക്ക് കൊണ്ടുവന്നതെന്നും മലാവിയിലെ ഒരു കമ്പനിയിലെ വെയര്‍ഹൗസ് മാനേജരായാണ് ജോലിക്കെത്തിയതെന്നും 33 കാരനായ അരുണ്‍ പറയുന്നു. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. എന്നാല്‍ നിര്‍മാണ കമ്പനിയിലെ ജോലിയിലേയ്ക്ക് മാറിയപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. ആഫ്രിക്കയിലെ കഠിനമായ ജീവിത യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും അതാണ് ഇത്തരമൊരു ഉദ്യമത്തിന് വഴിത്തിരിവായതെന്നും അരുണ്‍ പറയുന്നു. തന്റെ ചിന്തകള്‍ വഴിമാറി സഞ്ചരിച്ച ആ സാഹചര്യത്തെക്കുറിച്ച് അരുണ്‍ പറയുന്നു,'' കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയുടെ ഭാഗമായി അണക്കെട്ടുകള്‍ നിര്‍മിക്കുന്നതും മറ്റുമായിട്ടുള്ള വലിയ പദ്ധതികളാണ് ചെയ്യേണ്ടിയിരുന്നത്. അതിനായി ചിലപ്പോള്‍ ദൂര ഗ്രാമങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. ചിസാസില എന്ന ഗ്രാമത്തിലേയ്ക്ക് അങ്ങനെയൊരിക്കല്‍ സന്ദര്‍ശനം നടത്തി. അവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തില്‍ കുറച്ച് കുട്ടികളെ കണ്ടു. അന്വേഷിച്ചപ്പോള്‍ ഗ്രാമവാസികള്‍ അതൊരു സ്‌കൂളാണെന്ന് പറഞ്ഞു. പുല്ല് മേഞ്ഞ മേല്‍ക്കൂരയും നാല് തൂണുകളുമായിരുന്നു ഉണ്ടായിരുന്നത്. മഴ പെയ്താല്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് ഗ്രാമവാസികള്‍ എന്നോട് പറഞ്ഞു. പിന്നീട് അവരെ കുറിച്ചായി ചിന്ത. അങ്ങനെ ഒന്ന് മുതല്‍ നാലാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു പുതിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചു. ടാര്‍പോളിന്‍ ഷീറ്റുള്ള ഒരു ഷെഡ് പണിയാന്‍ ആണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അധ്യാപകരും ഗ്രാമവാസികളും അവര്‍ക്ക് ഒരു സ്ഥിരം കെട്ടിടം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. ഇഷ്ടിക നിര്‍മിക്കാന്‍ ഗ്രാമവാസികള്‍ സഹായിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 20,000 ഇഷ്ടികകള്‍ നിര്‍മിച്ചു. കെട്ടിടത്തിന് അത് മതിയായിരുന്നു, ദുബായില്‍ ജോലി ചെയ്തിരുന്ന സുഹൃത്തായ ആഷിഖിനോടും വിവരം പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ സാമ്പത്തികമായ സഹായം ചെയ്തു. ഒന്നര വര്‍ഷമെടുത്താണ് സ്‌കൂള്‍ പണിതത്. ഒരിക്കലും ക്രൗഡ് ഫണ്ടിങിനെ ആശ്രയിച്ചില്ല. ഇന്നിപ്പോള്‍ ആ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകള്‍ ഉണ്ട്. അരുണ്‍ പറയുന്നു. അതായിരുന്നു ആദ്യ സംരംഭം. ഭാര്യ സുമി എന്നോടൊപ്പം ചേര്‍ന്നതിന് ശേഷം മറ്റ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും തുടങ്ങി. വ്യത്യസ്ത പാചക രീതികള്‍ അവരെ പഠിപ്പിച്ചു. ചെറിയ കടകള്‍ സ്ഥാപിക്കാനും അവരുടെ സാധനങ്ങള്‍ വില്‍ക്കാനും ഞങ്ങള്‍ അവരെ സഹായിച്ചു. ഒന്നും രണ്ടുമല്ല, 300 പൂച്ചകള്‍, ഫ്ളാറ്റ് നിറഞ്ഞു; പരാതിയുമായി അയല്‍ക്കാര്‍ ഇരുവര്‍ക്കും മലാവി ഡയറീസ് എന്ന യൂട്യൂബ് ചാനലും ഉണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നുമൊക്കെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. പൊനെല ഗ്രാമത്തില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മിക്കുന്ന ജോലിയിലാണ് ഇരുവരും ഇപ്പോള്‍.

സമകാലിക മലയാളം 18 Feb 2025 12:12 pm

ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും, പണയവസ്തു തിരിച്ചെടുക്കും, ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും, ഇന്നത്തെ നാൾഫലം

മേടം - സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഇടവം - വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. പണയവസ്തു തിരിച്ചെടുക്കും. ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍

ഒന്നു ഇന്ത്യ 18 Feb 2025 11:23 am

ഒന്നും രണ്ടുമല്ല, 300 പൂച്ചകള്‍, ഫ്ളാറ്റ് നിറഞ്ഞു; പരാതിയുമായി അയല്‍ക്കാര്‍

പുനെ: ഫ്‌ലാറ്റില്‍ പൂച്ചകളെ വളര്‍ത്തിയതിന് സഹതാമസക്കാരുടെ പരാതിയില്‍ ഉടമയ്ക്ക് നോട്ടീസ് അയച്ച് പുനെ നഗരസഭ. പുനെയിലെ മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ 300ഓളം പൂച്ചകളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫ്‌ലാറ്റ് ഉടമ തെരുവ് പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി, അവ ആരോഗ്യം വീണ്ടെടുത്താല്‍ അവയെ പുറത്തേക്ക് വിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. പൂച്ചകള്‍ പെരുകിയതോടെ ചുറ്റുംപാടും വൃത്തിഹീനമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അയല്‍ക്കാര്‍ പരാതി നല്‍കിയത്. 'മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ പലപ്പോഴും തെരുവ് പൂച്ചകളെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂച്ചകള്‍ ആരോഗ്യവാന്മാരാകുമ്പോള്‍ അവയെ വിടുമായിരുന്നു... ഇക്കാരണത്താല്‍, അപ്പാര്‍ട്ട്‌മെന്റില്‍ നിരവധി പൂച്ചകള്‍ പെരുകി, പരിസരം വൃത്തിഹീനമാക്കി. ഇത് അയല്‍ക്കാരെ അസ്വസ്ഥരാക്കി.' പൊലീസ് ഇന്‍സ്‌പെക്ടര്‍ നിലേഷ് ജഗ്‌ദേല്‍ പറഞ്ഞു. കുപ്പിവെള്ളം വാങ്ങുമ്പോള്‍ അടപ്പിന്റെ നിറം ശ്രദ്ധിക്കാറുണ്ടോ? എന്താണ് ഇത് സൂചിപ്പിക്കുന്നത്? 'ഒന്‍പതാം നിലയിലെ ഫ്‌ലാറ്റില്‍ ഉടമ നിരവധി പൂച്ചകളെ വളര്‍ത്തുന്നു. ദുര്‍ഗന്ധവും വൃത്തിഹീനമായ അന്തരീക്ഷവും ഉണ്ടായതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ അധികൃതരെത്തി ഫ്‌ലാറ്റ് ഉടമയ്ക്ക് നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ പൂച്ചകളെ മാറ്റണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല, നിയമനടപടി എടുക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും സമീപിക്കുമെന്നും നിലേഷ് ജഗ്‌ദേല്‍ പറഞ്ഞു.

സമകാലിക മലയാളം 18 Feb 2025 10:57 am

164 വർഷത്തിന് ശേഷം വരുന്ന രാജയോഗം; വിവാഹാലോചനയ്ക്ക് സാധ്യത, സാമ്പത്തിക നേട്ടം, ഈ രാശിയാണോ?

അപൂർവമായ രാജയോഗങ്ങൾ സൃഷ്‌ടിക്കപ്പെടുന്ന സമയമാണ് ഇത്. 164 വർഷങ്ങൾക്ക് ശേഷം ശുക്രനും വരുണനും ചേർന്ന് ഒരു അപൂർവ്വ രാജയോഗം ഉണ്ടാക്കാൻ പോവുകയാണ്. ഒന്നര നൂറ്റാണ്ടുകൾക്ക് ശേഷം വരുന്ന ഈ രാജയോഗം പലരും പ്രതീക്ഷിക്കുന്നതിനും അപ്പുറം നേട്ടങ്ങൾ നൽകുന്ന ഒന്നാണ്. മീന രാശിയിലാണ് നിലവിൽ ശുക്രനും വരുണനും ഇരിക്കുന്നത്. ഇതിലൂടെ മായാ യോഗം സൃഷ്‌ടിക്കുന്നത് ഗുണം ചെയ്യും. 'എന്റെ

ഒന്നു ഇന്ത്യ 18 Feb 2025 8:24 am

മാർച്ച് മാസം തുടങ്ങിയാൽ ഈ രാശിക്കാർ എന്ത് ചെയ്താലും ഇരട്ടിലാഭം; ബിസിനസ്സിൽ പൊന്നുകൊയ്യും

വേദ ജ്യോതിഷ ലോകത്ത്, ത്രിഗ്രഹി യോഗ എന്നറിയപ്പെടുന്ന ഒരു സുപ്രധാന സംഭവം മീനരാശിയിൽ നടക്കാൻ പോകുന്നു, ഇത് നൂറ്റാണ്ടിലൊരിക്കൽ വരുന്ന ഒരു സുപ്രധാന സന്ദർഭത്തെ അടയാളപ്പെടുത്തുന്നു. 2025 ലെ ഹോളി ദിനത്തിൽ സംഭവിക്കുന്ന ഈ അതുല്യമായ വിന്യാസത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവരുടെ സംഗമം ഉൾപ്പെടുന്നു. 'ഉണ്ണിക്ക് മൂഡ്‌സ്വിങ്സ് വരും, സിനിമയെ ബാധിക്കും, നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടി

ഒന്നു ഇന്ത്യ 18 Feb 2025 7:57 am

പുതിയ വീടും കാറും സ്വന്തമാക്കാം.. പലവഴിക്ക് പണം കൈയിലെത്തും; രാജയോഗം വന്നെത്തി

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും സഞ്ചാരദിശയും മാറ്റാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് തള്ളി; ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ്

ഒന്നു ഇന്ത്യ 18 Feb 2025 6:32 am