ആനന്ദിന്റെ വിവാഹത്തിനായി മുകേഷ് അംബാനിയും നിതയും മുടക്കിയത് 6500 കോടി..! ഞെട്ടിക്കും ഈ കണക്കുകൾ
ലോകം മുഴുവൻ ഉറ്റുനോക്കിയ കല്യാണ മാമാങ്കം ആയിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. ആഗോള തലത്തിലെ കലാകാരൻമാരും രാഷ്ട്രീയ, കായിക രംഗത്തെയും ബിസിനസ് മേഖലയിലെ വമ്പന്മാരും ഒക്കെ എത്തിയ അത്യാഡംബരത്തിന്റെ ചടങ്ങ് ഏറെ വാർത്താ പ്രാധാന്യം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പല പ്രമുഖരുടെയും സാന്നിധ്യം തന്നെയായിരുന്നു ചർച്ചാ വിഷയം. അന്ന് മുതൽ ഉയരുന്ന ഒരു സുപ്രധാന
'മൈറ'വിരമിക്കുന്നു, അര്‍ബുദ ബാധിതരായ നിരവധി കുട്ടികൾക്ക് ആശ്വസമേകി
മുംബൈ: ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ അര്‍ബുദബാധിതരായ നിരവധി കുട്ടികള്‍ക്ക് ആശ്വാസമേകിയ 'മൈറ' വിരമിക്കുന്നു. 2023ലാണ് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഒപിഡിയില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ക്രിയാത്മകമായി വീണ്ടെടുക്കുന്നതിന് ഡോഗ് തെറാപ്പി ആരംഭിക്കുന്നത്. നീണ്ട ഒരു വര്‍ഷം ഒപിഡിയില്‍ എത്തുന്ന കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്തും ഇടപഴകിയും സന്തോഷിപ്പിച്ച മൈറ വ്യാഴാഴ്ചയാണ് വിരമിച്ചത്. 12 വയസായതോടെയാണ് വിരമിക്കല്‍. മൈറയ്ക്ക് യാത്രയ്പ്പ് നല്‍കുന്നതിന് അവര്‍ വീണ്ടും ഒത്തുകൂടി. കുട്ടികള്‍ക്കൊപ്പം കളിച്ച് സന്തോഷം പങ്കുവെച്ചാണ് മൈറ സേവനം അവസാനിപ്പിച്ചത്. View this post on Instagram A post shared by ImPaCCT Foundation (@impacctfoundation) ഗോൾഡൻ റിട്രീവർ ഇനത്തിപ്പെട്ട നായയാണ് മൈറ. ഉപേക്ഷിക്കപ്പെട്ട നായയായ മൈറയെ ഡോഗ് തെറാപ്പിസ്റ്റ് ആയ ബെഹ്റോസ് മിസ്ത്രി രക്ഷപ്പെടുത്തി പരിശീലനം നല്‍കുകയായിരുന്നു. സമഗ്രമായ ശിശുവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇംപാക്ട് (ImPaCCT) ഫൗണ്ടേഷൻ്റെ പ്രോഗ്രാമിൻ്റെ ഭാഗമായായിരുന്നു ഡോഗ് തെറാപ്പി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ബെഹ്റോസിനൊപ്പം മൈറയും ആഴ്ചയില്‍ രണ്ട് ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ചികിത്സയ്ക്കും പരിശോധനയ്ക്കും മടി കാണിക്കുന്ന കുട്ടികളുമായി ഇടപഴകാനും അവരെ സന്തോഷിപ്പിക്കാനും മൈറയ്ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. ദിവസവും 300-ലേറെ കുട്ടികളാണ് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഒപിഡിയില്‍ ചികിത്സ തേടി വരുന്നത്. ഡോഗ് തെറാപ്പി ആരംഭിച്ചതു മുതല്‍ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായി അര്ബുദരോഗവിദഗ്ധനും അക്കാദമിക് ഡയറക്ടറുമായ ഡോ. ശ്രീപാദ് ബനവാലി പറഞ്ഞു. വീട്ടിലിരുന്ന് ഡോക്ടറെ കാണാം, നിപയില്‍ സംശയങ്ങള്‍ക്ക് മറുപടി, ഇ സഞ്ജീവനിയില്‍ 24 മണിക്കൂര്‍ സേവനം ഡോഗ് തെറാപ്പി വൻ വിജയമായതോടെ പദ്ധതി തുടരാനാണ് തീരുമാനമെന്ന് ഇംപാക്ട് ഫൗണ്ടേഷന് അറിയിച്ചു. ഗോൾഡൻ റിട്രീവര്‍ ഇനത്തില്‍പെട്ട ഒരു വയസുള്ള സുഫി എന്ന മറ്റൊരു നായയെ ഇതിനായി പ്രത്യേക പരിശീലനം നല്കി വരികയാണ്. വൈകാതെ തന്നെ മൈറയ്ക്ക് പകരം സുഫി കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വെറും രാജയോഗമല്ല, ഗജകേസരി രാജയോഗം; ഈ രാശിക്കാരുടെ തലവര തെളിഞ്ഞു, പണം കുന്നുകൂടും
ജ്യോതിഷത്തിൽ ഗ്രഹങ്ങളുട രാശി മാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും ചില രാശിക്കാരുടെ ജീവിതം ഈ സമയത്ത് മാറിമറിയും. ജീവിതത്തിൽ പച്ചപിടിക്കും. ഇത്തവണ ശ്രാവണത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച ചില രാശിക്കാർക്ക് കാര്യമായ നേട്ടങ്ങൾ അനുഭവപ്പെടും. ജൂലൈ 29 ന് വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി യോഗത്തിന് രൂപം നൽകുന്നു. ഈ
ഈ രാശിക്കാരാണോ? സമ്പത്ത് വന്ന് മൂടും, സര്‍വ ഐശ്വര്യവും ലഭിക്കും; ഭാഗ്യവും പുരോഗതിയും ഒപ്പമുണ്ടാവും
രാശിമാറ്റങ്ങള്‍ ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയാന്‍ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ കൊണ്ട് സാധിക്കും. ജൂലായ് മാസത്തിന്റെ അവസാനം അത്തരം ചില രാശിമാറ്റങ്ങള്‍ വരാനിരിക്കുകയാണ്. ഇത്തവണ ശ്രാവണ മാസത്തിലെ രണ്ടാം തിങ്കളാഴ്ച്ച വലിയ നേട്ടങ്ങള്‍ തന്നെ ചില രാശിക്കാര്‍ക്ക് ലഭിക്കും. ഗംഗാവലി പുഴയില്‍ നിന്ന് പുതിയ സിഗ്നല്‍ കിട്ടി, അര്‍ജുന്റെ ട്രക്കിന്റേതാവാമെന്ന് ഇന്ദ്രബാലന്‍
സ്വ ന്തം ജെന്‍ഡര്‍ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സ്ത്രീയാണെന്ന ചിന്തയില്‍ ജീവിക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വ്യക്തിയുമായ സീമ വിനീത്. ഒരിക്കലും ഒരാളുടെ ജീവിതം നശിപ്പിച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുതെന്നും അതിനായി കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ച് മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു കാര്യവുമില്ലെന്നും സീമ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമയുടെ വെളിപ്പെടുത്തല്‍. 'ഇനി പാന്റിടാൻ പറ്റില്ല': നിറവയറിൽ നടി പ്രണിത; സന്തോഷവാർത്തയുമായി താരം സീമയുടെ കുറിപ്പ് രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍ ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീര്‍ത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങള്‍ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതവും കുട്ടികളുടെ ജീവിതവും അവര്‍ക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേര്‍ത്തു നിര്‍ത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാന്‍ വന്നാല്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരം (situation ship, sexuality) എന്നിങ്ങനെ കുറെ പുകമറകളാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലര്‍. അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായിയാണോ നിങ്ങള്‍ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്....? അതോ അതിനുള്ള മറുപടി ആ സ്ത്രീകള്‍ പീഡിപ്പിച്ചു എന്നാണോ? മനസ്സുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതല്‍ ഞാന്‍ സ്ത്രീയാണ് എന്ന ചിന്തയില്‍ ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഒരിക്കലും ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടാനാകില്ല. അത് ദുസ്സഹമാണ്. അത് മാത്രമല്ല, ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിര്‍ബന്ധത്തിലാണെങ്കില്‍ വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ? ഇത് മറ്റുള്ളവരില്‍ മോശം ചിന്താഗതി സൃഷ്ട്ടിക്കുകയല്ലേ ചെയ്യുന്നത്? ഇതെല്ലാം കഴിയുമ്പോള്‍ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷമാണ് ജെന്‍ഡര്‍ തിരിച്ചറിഞ്ഞത് എന്നായിരിക്കും. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടിയരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്. അതിനുവേണ്ടി കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ചു മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധ കാര്യവുമില്ല.' കുറിപ്പില്‍ സീമ പറയുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലര്‍. അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായിയാണോ നിങ്ങള്‍ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്....? അതോ അതിനുള്ള മറുപടി ആ സ്ത്രീകള്‍ പീഡിപ്പിച്ചു എന്നാണോ? മനസ്സുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതല്‍ ഞാന്‍ സ്ത്രീയാണ് എന്ന ചിന്തയില്‍ ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഒരിക്കലും ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടാനാകില്ല. അത് ദുസ്സഹമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ അത് മാത്രമല്ല, ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിര്‍ബന്ധത്തിലാണെങ്കില്‍ വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ? ഇത് മറ്റുള്ളവരില്‍ മോശം ചിന്താഗതി സൃഷ്ട്ടിക്കുകയല്ലേ ചെയ്യുന്നത്? ഇതെല്ലാം കഴിയുമ്പോള്‍ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷമാണ് ജെന്‍ഡര്‍ തിരിച്ചറിഞ്ഞത് എന്നായിരിക്കും. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടിയരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്. അതിനുവേണ്ടി കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ചു മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധ കാര്യവുമില്ല.' കുറിപ്പില്‍ സീമ പറയുന്നു.
ശ്രീലങ്കയിലെ ആരോഗ്യമേഖലയിൽ ഖത്തർ ചാരിറ്റിയുടെ കാരുണ്യ പദ്ധതി
ദോഹ >പൊതു ആശുപത്രികളിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഖത്തർ ചാരിറ്റി ശ്രീലങ്കൻ ആരോഗ്യ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 47,000 രോഗികൾക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. ഖത്തർ ചാരിറ്റിയുടെ ശ്രീലങ്കൻ ഓഫീസിൽ നടന്ന ചടങ്ങിൽ മരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു, ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. രമേഷ് രമിത, ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ അസേല ഗുണവർദ്ധന, പൊതു സുരക്ഷാ മന്ത്രാലയത്തിലെയും സർക്കാരിതര ജനറൽ അഡ്മിനിസ്ട്രേഷനിലെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആരോഗ്യ മന്ത്രാലയ ആശുപത്രികൾക്കുള്ള മരുന്ന് വിതരണ പദ്ധതിക്ക് സമാന്തരമായി ശ്രീലങ്കയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനും ഖത്തർ ചാരിറ്റി തയ്യാറെടുക്കുന്നു. സാംക്രമികവും സാംക്രമികേതര രോഗങ്ങൾക്കും പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ആദ്യകാല സ്ക്രീനിംഗും പ്രതിരോധ ചികിത്സാ സേവനങ്ങളും നൽകാൻ സംരംഭം ലക്ഷ്യമിടുന്നു. കൂടാതെ, മെഡിക്കൽ സപ്ലൈകളുടെ കുറവ് നേരിടുന്ന ആശുപത്രികൾക്ക് മെഡിക്കൽ കിടക്കകൾ നൽകാനും ക്യുസി പദ്ധതിയിടുന്നു.
വാദി കബീർ വെടിവയ്പ്: ഇരയായവരുടെ കുടുംബാംഗങ്ങൾ മസ്കത്ത് ഇന്ത്യൻ എംബസിയിലെത്തി
മസ്കത്ത് >വാദി കബീറിൽ പള്ളിക്ക് സമീപത്തുണ്ടായ വെടിവയ്പ്പിൽ ഇരയായവരുടെ കുടുംബാംഗങ്ങൾ മസ്കത്ത് ഇന്ത്യൻ എംബസിയിലെത്തി. ഇന്ത്യൻ അംബാസഡർ അമിത് നാരംഗും എംബസി ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ സ്വീകരിച്ചു. ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയ അംബാസഡർ വിദേശ രാഷ്ട്രങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാരുടെ ക്ഷേമത്തിന് സർക്കാർ നടത്തിവരുന്ന ശ്രമങ്ങളെ വിശദീകരിക്കുകയും ചെയ്തു. വാദി കബീറിലുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഒമ്പത് പേർ മരണപ്പെട്ടിരുന്നു. സ്വദേശി പൊലീസ് ഓഫീസർ ഉൾപ്പെടെയാണ് മരണപ്പെട്ടത്. മൂന്ന് ഇന്ത്യക്കാരടക്കം 28 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അനുശോചനം അറിയിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമായി കഴിഞ്ഞ ദിവസം ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. പരിക്ക് പറ്റി മസ്കത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരായ മൂന്ന് പേരെയും മസ്കത്ത് എംബസി അധികൃതർ സന്ദർശിച്ചു.
ദോഹ >കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററും കരോക്കേ ദോഹ മ്യൂസിക് ഗ്രൂപ്പും സംയുക്തമായി പാട്ടുത്സവം 2024സംഘടിപ്പിച്ചു. ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ താണ്ടാലേ മുഖ്യ അതിഥിയായിരുന്നു. 51 പുതുമുഖ ഗായകരെ പങ്കെടുപ്പിപ്പിച്ചുകൊണ്ടുള്ള കലാ സായാഹ്നം കാണികൾക്ക് ആസ്വാദ്യകരമായി. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐഎസ്സി പ്രസിഡന്റ് ഇ പി അബ്ദുൽറഹ്മാൻ എന്നിവരെ ആദരിച്ചു. ഐസിബിഎഫ് ഇൻഷുറൻസ് സ്കീമിലേക്ക് 5 അർഹതപ്പെട്ട അംഗങ്ങളുടെ തുക ജികെപിഎ വാഗ്ദാനം ചെയ്തതായി പ്രസിഡന്റ് നൗഫൽ നാസിം അറിയിച്ചു. പ്രോഗ്രാം കൺവീനർ റീന സുനിൽ പരിപാടി നിയന്ത്രിച്ചു. അരുൺ പിള്ള പ്രവീണും ജയശ്രീ സുരേഷുമായിരുന്നു അവതാരകർ.
തൊഴിലാളികൾക്കായി കാരംസ് ടൂർണമെൻ്റ് സംഘടിപ്പിച്ച് ഐസിബിഎഫ്
ദോഹ >ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐസിബിഎഫ്) ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഐസിബിഎഫ് കാഞ്ചാണി ഹാളിൽ ഡബിൾസ് കാറ്റഗറിയിൽ നടന്ന ടൂർണ്ണമെൻ്റിൽ 32 ടീമുകൾ പങ്കെടുത്തു. ഏതാണ്ട് എട്ട് മണിക്കൂർ നീണ്ട വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ അഹമ്മദ് മുള്ള - സൗദ് അൻസാരി ടീം ടൂർണ്ണമെൻ്റ് ജേതാക്കളായി. അഫ്സൽ യൂസഫ് - യുപി അഫ്സൽ സലാം ടീം രണ്ടാം സ്ഥാനവും റാഷിദ് ഖാൻ - കാഷിഫ് ഷേഖ് ടീം മൂന്നാം സ്ഥാനവും കതിരവൻ മാരിയപ്പൻ - മുഹമ്മദ് യൂസഫ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനവിതരണ ചടങ്ങിൽ ടൂർണ്ണമെൻ്റ് കോർഡിനേറ്ററും ഐസിബിഎഫ് യുവജനക്ഷേമ വിഭാഗം മേധാവിയുമായ സമീർ അഹമ്മദ് സ്വാഗതം ആശംസിച്ചു. ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ്, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മന്നായി കോർപ്പററേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് സാഥിക് ബാഷ ഷംസുദ്ദീൻ, ഐസിബിഎഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, ശങ്കർ ഗൗഡ്, അബ്ദുൾ റൗഫ്, കുൽവീന്ദർ സിംഗ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മോളി ഷാജിയുടെ വിയോഗത്തിൽ അനുശോചനയോഗം സഘടിപ്പിച്ചു
മസ്കത്ത് >ഒമാനിലെ സാമൂഹ്യ പ്രവർത്തകയും, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് കേരള വിഭാഗം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഒമാനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു. ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ് അദ്ധ്യക്ഷനായ യോഗത്തിൽ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കേരള വിഭാഗം വനിതാ കോഓർഡിനേറ്റർ ശ്രീജ രമേശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, മലബാർ വിംഗ് കോ കൺവീനർ സിദ്ദിഖ് ഹസ്സൻ, കേരളാ വിംഗ് ട്രഷറർ അംബുജാക്ഷൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, അജയൻ പൊയ്യാറ, സുധി പദ്മനാഭൻ , കൃഷ്ണേന്ദു, നിധീഷ് മണി, എൻ ഒ ഉമ്മൻ, അബ്ദുൾകരീം തുടങ്ങി നിരവധിപേർ മോളി ഷാജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. കേരള വിങ്ങ് കോ കൺവീനർ വിജയൻ കെ വി യോഗത്തിന് നന്ദി പറഞ്ഞു.
സമ്മർ ക്യാമ്പിൽ ആവേശമുണർത്തി ബഹിരാകാശ യാത്രികർ
ദുബായ് >മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സംഘടിപ്പിച്ച ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പിൽ യുഎഇ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അൽ മുല്ലയും നോറ അൽമത്രൂഷിയും പങ്കെടുത്തു. ബഹിരാകാശ പര്യവേഷണത്തിലെ യാത്രകളുടെയും സാഹസികതകളുടെയും അനുഭവങ്ങൾ മുഹമ്മദ് അൽ മുല്ലയും നോറ അൽമത്രൂഷിയും പങ്കുവച്ചു ഭാവി തലമുറയെ ബഹിരാകാശ പര്യവേഷണത്തിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്യൂച്ചർ ഹീറോസ് സംഘടിപ്പിച്ചത്. മ്യൂസിയത്തിൻ്റെ സ്ട്രാറ്റജിക് പാർട്ണറായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്ററിൻ്റെ സഹകരണത്തോടെയാണ് സമ്മർ ക്യാമ്പ് ക്യാമ്പ് സംഘടിപ്പിച്ചത്.
‘കാഷിഫ്’ കോളർ ഐഡി സേവനം ആരംഭിച്ചു: വിളിക്കുന്നയാളുടെ പേരും നമ്പറും ഇനി ഫോണിൽ
കുവൈത്ത് സിറ്റി >ഇനി മുതൽ വിളിക്കുന്നവരുടെ പേരും നമ്പറും സ്വീകർത്താവിന് കാണാനാകുന്ന ‘ഡിറ്റക്ടർ’ സംവിധാനം കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(സിട്രാ) 'കാഷിഫ്' എന്ന പുതിയ സേവനം ആരംഭിച്ചു. പ്രാദേശിക ടെലികോം ദാതാക്കൾ, ഗവൺമെന്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സേവനം നിയമസ്ഥാപനങ്ങൾക്കായി മാത്രമാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ ടെലികോം രംഗത്തെ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് 'കാഷിഫ്' സേവനം. മൊബൈൽ ഫോണിൽ നിന്നോ ലാൻഡ്ലൈനിൽ നിന്നോ വിളിക്കുന്നയാളുടെ പേര് തിരിച്ചറിയുന്നതിലൂടെ അജ്ഞാത കോളുകളുടെയും തട്ടിപ്പുകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ രാജ്യത്ത് ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നെന്ന വ്യാജേനെ ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും ജനങ്ങളെ കബളിപ്പിക്കലും പണം തട്ടലും വ്യാപിച്ചിരുന്നു.ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിയാൻ പുതിയ സംവിധാന വഴി കഴിയും. ഈ പുതിയ സംവിധാനം ഗവൺമെന്റ് ഓഫീസുകളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള കോളുകൾ തിരിച്ചറിയാനും പരിശോധിക്കാനും ഉപയോക്താക്കളെ സഹായിക്കും. ടെലികോം മേഖലയിലെ സുരക്ഷയും വിശ്വാസയോഗ്യതയും വർധിപ്പിക്കുന്നതിൽ 'കാഷിഫ്' നിർണായക പങ്ക് വഹിക്കും. എന്നാൽ, വിളിക്കുന്നയാളുടെ പേര് മാത്രമേ സ്ക്രീനിൽ കാണുകയുള്ളു എന്ന് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡുകൾ, ഒ ടി പി നമ്പർ മുതലായ വിവരങ്ങൾ ആർക്കും കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സെപ്തംബർ ഒന്ന് മുതൽ ഒമാനിൽ പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം
മസ്കത്ത് >ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധനം വരുന്നു. സെപ്തംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഒമാൻ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരിൽ നിന്ന് 1,000 റിയാൽ പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു. 'പ്ലാസ്റ്റിക് ഫ്രീ ഒമാൻ ' നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് നിരോധനം. ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കാനാണ് നീക്കം. ജൂലായ് ഒന്ന് മുതൽ തന്നെ ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ഭാഗുകൾ ഇല്ലാതാക്കുക. 2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റും എന്നാണ് അധികൃതർ പറയുന്നത്. വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിക്കുന്നവരുടെ മേൽ പിഴ ഇരട്ടിയാകുമെന്നും ഒമാൻ പരിസ്ഥിതി വിഭാഗം അറിയിച്ചു. രാജ്യത്തെ പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് വിവിധ സർക്കാർ വിഭാഗങ്ങളുടെ നടപടി.
കൈരളി സലാല പവർ ഹൗസ് വനിത യൂണിറ്റ് രൂപികരിച്ചു
സലാല >കൈരളി സലാല വനിത വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പവർ ഹൗസ് വനിതാ യൂണിറ്റ് രൂപികരിച്ചു. സനായ, ഔക്കത്ത്, ന്യൂ സലാല, പവർഹൗസ് എന്നി മേഖലകളെ ഏകോപിപ്പിച്ചു കൊണ്ടാണ് പവർഹൗസ് വനിത യൂണിറ്റ് രൂപീകരിച്ചത്. പവർഹൗസ് വനിതാ യൂണിറ്റിന്റെ സെക്രട്ടറിയായി സിന്ധു ബിജു, ജോയിൻ സെക്രട്ടറിയായി സരിത ജയരാജ്, പ്രസിഡന്റായി ആഥിക്കാ മുനീർ, വൈസ് പ്രസിഡന്റായി ലീഷ്മ പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു. 11 അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ- ഷിജിന സജീവ്, ആദിത്യ, ഗീതു, അനു വിനോദ്, ഷൈനി ജോൺസൺ, സുനിജ ആഷിം, സിന്ധു സജിത്ത്, കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, ട്രഷറർ ലിജോ ലാസർ, പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ, വനിത എക്സിക്യൂട്ടീവ് മെബറും സി സി അംഗവുമായ ബൈറ ജ്യോതിഷ് എന്നിവർ ആശംസകൾ നേർന്നു. വനിത ആക്റ്റിംഗ് പ്രസിഡന്റ് ഷെമീനാ അൻസാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആക്റ്റിങ് സെക്രട്ടറി സീനാ സുരേന്ദ്രൻ സ്വാഗതവും വനിത എക്സിക്യൂട്ടീവ് അംഗം രേഷ്മ സിജോയ് നന്ദിയും പറഞ്ഞു.
മുഹമ്മദ് ഷബീർ കുടുംബസഹായ ഫണ്ട് കൈമാറി
ദമ്മാം >നവോദയ ദമ്മാം ഏരിയ കുടുംബവേദി ടൗൺ യൂണിറ്റ് അംഗമായിരിക്കെ രോഗബാധിതനായി നാട്ടിൽ മരണമടഞ്ഞ മലപ്പുറം ജില്ല വഴിക്കടവ് പുന്നക്കൽ സ്വദേശി മുഹമ്മദ് ഷബീറിന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. ഷബീറിന്റെ വസതിയിൽ വച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ ഷബീറിൻ്റെ പിതാവ് അബൂബക്കറിന് കൈമാറി. ചടങ്ങിൽ പ്രവാസിസംഘം ജില്ലാ സെക്രട്ടറി വികെ റൗഫ്, സിപിഐ എം വഴിക്കടവ് ഏരിയ കമ്മറ്റി അംഗങ്ങളായ പിസി നാഗൻ, പിടി ഉഷ, വഴിക്കടവ് ലോക്കൽ സെക്രട്ടറി എംടി അലി, പ്രവാസിസംഘം എടക്കര ഏരിയ സെക്രട്ടറി അബ്ദുൾ കരീം, പ്രസിഡൻ്റ് ഹംസ, സിപിഐഎം വഴിക്കടവ് ബ്രാഞ്ച് സെക്രട്ടറി ബിൻഷാദ്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഷമീം നാണത്ത്, കുടുംബവേദി ദമ്മാം ടൗൺ യൂണിറ്റ് സെക്രട്ടറി അബ്ദുൾ കരീം, നവോദയ മുൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ വണ്ടൂർ ഉണ്ണി, ചന്ദ്രൻ വാണിയമ്പലം തുടങ്ങിയവർ പങ്കെടുത്തു.
ഡിഫ സൂപ്പർ കപ്പ്: കലാശ പോരാട്ടം ബദറും ഖാലിദിയ്യയും തമ്മിൽ
ദമ്മാം >ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കാക്കുസേഫ്റ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡിഫ സൂപ്പർകപ്പ് 2024ൻ്റെ കലാശ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും ഡിമ ടിഷ്യു ഖാലിദിയ്യ എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. റാക്ക അൽ യമാമ യൂണിഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ യൂണി ഗാർബ് ദല്ല എഫ്സിയെയും നബാറ്റാറ്റ് ജുബൈൽ എഫ്സിയെയും തോൽപ്പിച്ചാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. 26ന് വൈകിട്ട് ഏഴരയ്ക്കാണ് കലാശപ്പോരാട്ടം. ദല്ല എഫ്സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബദറിൻ്റെ വിജയം. രണ്ടാം സെമിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു നബാറ്റാറ്റ് ജുബൈൽ എഫ്സിക്കെതിരെ ദിമ ടിഷ്യു ഖാലിദിയ്യ എഫ്സിയുടെ വിജയം. സെമി പോരാട്ടങ്ങളിൽ അൽഖോബാർ ജിഎംസി ഷോറൂം മാനേജർ അബ്ദുല്ല ഹമാദ, ഹൈഡിറോക്സ് മാനേജർ ഈസ്സ അൽ-നാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മുബാറക് കാക്കു , മാജിദ് അൽ-നാസർ, കബീർ കൊണ്ടോട്ടി, റോണി ജോൻസി, മഹ്മൂദ് പൂക്കാട്, ഷമീർ അരീക്കോട്, മൻസൂർമങ്കട, ജൗഹർ കുനിയിൽ, ആസിഫ് കൊണ്ടോട്ടി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, മീഡിയ കൺവീനർ സഹീർ മജ്ദാൽ, ഡിഫ ഭാരവാഹികളായ ഷഫീർ മണലോടി, ആഷിനെല്ലിക്കുന്ന്, ഫസൽ ജിഫ്രി, നാസർ വെള്ളിയത്ത്, സുനീർ എൻ പി, ശരീഫ് മാണൂർ, ഫവാസ്, റഷീദ് ചേന്ദമംഗല്ലൂർ, റാസിഖ് വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
കുവൈത്ത് - സൗദി അറേബ്യ റെയിൽവേ പദ്ധതി 2026ൽ ആരംഭിക്കും
കുവൈത്ത് സിറ്റി >കുവൈത്ത് - സൗദി അറേബ്യ റെയിൽവേ പദ്ധതി 2026ൽ നിർമാണ പ്രവർത്തികൾ ആരംഭിക്കും. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനങ്ങൾ പരസ്പരം അംഗീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ എണ്ണം പ്രതിദിനം 3,300 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകാൻ ആറ് ട്രിപ്പുകൾ ഉണ്ടാകും. കുവൈത്തിലെ ഷദ്ദാദിയ പ്രദേശത്ത് നിന്ന് ആരംഭിച്ച് റിയാദിലേക്ക് വരെ റെയിൽവേ നീളും. ഏകദേശം 500 കിലോമീറ്റർ ദൂരം ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം ആരംഭിച്ച് നാലു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം. പദ്ധതിക്ക് ആവശ്യമുള്ള സ്ഥലവും പാതയും പരിശോധിക്കുന്നതിനും തടസങ്ങൾ മനസിലാക്കി അവ പരിഹരിക്കുന്നതിനുമായി കുവൈത്തിന്റെയും സൗദി അറേബ്യയുടെയും പ്രതിനിധികൾ പരസ്പര സന്ദർശനങ്ങളും കൂടിക്കാഴ്ചകളും നടത്തും.
യുഎഇ രാഷ്ട്രപതിയുമായി ബഹ്റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി
ദുബായ് >യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും അബുദാബിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും ബഹ്റൈനും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും എല്ലാ തലങ്ങളിലും സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങളെ സേവിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡിൻ്റെ കമാൻഡറുമായ മേജർ ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, മറ്റ് ഉന്നത ഉദ്ദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മാസ് റോള മേഖല സാഹിത്യവിഭാഗം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ഷാർജ >മാസ് റോള മേഖല സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ചുനടന്ന പരിപാടിയിൽ യുഎഇയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഇ കെ ദിനേശൻ, മാധ്യമപ്രവർത്തകനും നോവലിസ്റ്റുമായ നാസർ ബേപ്പൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ, മാസ് റോള മേഖല സെക്രട്ടറി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. എം ഒ രഘുനാഥ് അധ്യക്ഷതവഹിച്ച ചടങ്ങിൽ മുസ്തഫ കുറ്റിപ്പുറം സ്വാഗതവും വിനോദ് കൂവേരി നന്ദിയും രേഖപ്പെടുത്തി.
മൂന്നാമിടം: സംവാദ സദസ്സ് ശ്രദ്ധേയമായി
ദുബായ് > 'അക്ഷരക്കൂട്ടം' സിൽവർ ജൂബിലിയുടെ ഭാഗമായി നടന്ന മൂന്നാമിടം ജീവിതവും സ്വത്വപ്രതിസന്ധികളുംഎന്ന സംവാദം വിഷയാവതരണങ്ങൾ കൊണ്ടും സാമൂഹിക, സാഹിത്യ, സാംസ്കാരിക പ്രവർത്തകരുടെ സജീവ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ നടന്ന പരിപാടി ആക്ടിങ്ങ് പ്രസിഡൻറ് ഗിരീഷ് കെ ജെ ഉദ്ഘാടനം ചെയ്തു. തുടർന്ന ഇസ്മയിൽ മേലടിയും റോയ് നെല്ലിക്കോടും സംസാരിച്ചു. ഒ സി സുജിത്ത് അധ്യക്ഷനായിരുന്നു ഇ കെ ദിനേശൻ, പി ശ്രീകല, രാജേഷ് ചിത്തിര, മെഹർബാൻ, ഷാജഹാൻ തറയിൽ, അബുലൈസ്, പ്രീതി രൻജിത്ത്, ഹമീദ് ചങ്ങരക്കുളം എന്നിവർ സംസാരിച്ചു.
അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര് നൽകി യുഎഇ സർക്കാർ
അബുദാബി >രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ അൽ ഐനിലെ മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ അബുദാബിയിലെ റോഡ് നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച ജോർജ്ജ് മാത്യുവിന് യുഎഇ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവായാണ് ഈ അംഗീകാരം. 57 വർഷമായി യുഎഇയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഡോ. ജോർജ് മാത്യു പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. അബുദാബി അൽ മഫ്റഖിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നപേരിൽ അറിയപ്പെടുക.
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ക്ലിനിക് തുറന്ന് ബുർജീൽ ഹോൾഡിങ്സ്
അബുദാബി >സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24/7 ക്ലിനിക് തുറന്ന് സൂപ്പർ സ്പെഷ്യലിറ്റി ഹെൽത്ത്കെയർ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്. യാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കും വൈദ്യസഹായം ഉടനടി ലഭ്യമാക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബുർജീൽ എയർപോർട്ട് ക്ലിനിക് യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ടിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി എന്നിവർ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യാത്രയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ സജ്ജമാണ് ക്ലിനിക്. കൂടുതൽ സങ്കീർണമായ കേസുകൾ ബുർജീലിന്റെ മറ്റു ആശുപത്രികളിലേക് റഫർ ചെയ്യും. ഒക്കുപേഷനൽ-പ്രിവന്റീവ് കെയർ, ഹെൽത്ത് സ്ക്രീനിങ്ങുകൾ, ഇസിജി സേവനങ്ങൾ, ഇൻഫ്യൂഷനുകൾ, കുത്തിവയ്പ്പുകൾ, സ്ത്രീകൾക്കുള്ള കൺസൾറ്റഷനുകൾ എന്നീ സൗകര്യങ്ങളും ക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ നിരീക്ഷണം ആവശ്യമായിട്ടുള്ള രോഗികൾക്കായി പേഷ്യന്റ് ഒബ്സർവേഷൻ റൂമും ഉണ്ട്. പൊതു ആരോഗ്യ സേവങ്ങൾക്ക് പുറമെ വാക്സിനേഷൻ സഹായവും ക്ലിനിക് ലഭ്യമാക്കും. എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലേ-ഓവർ യാത്രക്കാർക്കും ക്ലിനിക്ക് സഹായകരമാകും. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി എന്നിവർ അബുദാബി സായിദ് എയർപോർട്ടിലെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുന്നു.
അച്ചാർ ഇല്ലാതെ പൊതിച്ചോർ നൽകി; 25 രൂപ തിരികെ നൽകാത്ത ഹോട്ടലുടമ പിഴയടക്കേണ്ടത് 35,000 രൂപ
ചെന്നൈ: നിങ്ങളൊരു കടയിൽ പോയി ഊൺ വാങ്ങിയിട്ട് അച്ചാർ ഇല്ലെങ്കിൽ എന്ത് ചെയ്യും, ഒരുപക്ഷേ കടക്കാരനോട് പരാതി പറയും അല്ലെങ്കിൽ പിന്നെ വിട്ടുകളയും. കൂടുതൽ പേരും അങ്ങനെ ചെയ്യാൻ തന്നെയാണ് സാധ്യത. എന്നാൽ പൊതിച്ചോറിൽ അച്ചാർ വയ്ക്കാൻ മറന്നതിന്റെ പേരിൽ തമിഴ്നാട്ടിലെ ഒരു ഹോട്ടലുടമയ്ക്ക് നഷ്ടമായത് ഒന്നും രണ്ടും രൂപയല്ല 35,000 രൂപയാണെന്ന് പറഞ്ഞാൽ ആരായാലും ഒന്ന്
മാങ്കോസ്റ്റിൻ; ബഷീറിയൻ സ്മരണയുമായി ആർഎസ്സി
അബുദാബി >ആർഎസ്സി അബുദാബി ഈസ്റ്റ് സോൺ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ മാങ്കോസ്റ്റിൻ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. എൽഎൽഎച്ച് കോൺഫറൻസ് ഹാളിൽ സോൺ ചെയർമാൻ മനാഫ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഇൻകാസ് ഗ്ലോബൽ പ്രതിനിധി സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു. ബഷീറിയൻ കഥാപാത്രങ്ങളുടെ ദാർശനികത, ബഷീറിന്റെ യാത്രാലോകം, എഴുത്തിന്റെ ഭാഷ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. മലയാളം മിഷൻ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, എഴുത്തുകാരൻ കെ കെ ശ്രീവത്സൻ പീലിക്കോട്, ട്രെയിനർ നൗഷാദ് കൂർക്കഞ്ചേരി, പീപ്പിൾസ് കൾച്ചറൽ ഫോറം മെമ്പർ ജലീൽ കടവ്, കലാലയം സാംസ്കാരിക വേദി അംഗം ജുനൈദ് വണ്ടൂർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി ലിൻഷാദ് അംജദി മോഡറേറ്ററായി. അബ്ദുൽ ഹക്കീം പള്ളിയത്ത്, റിയാസ് പട്ടാമ്പി, അബ്ദുറഹിമാൻ മങ്കേരി, അൻസാർ പള്ളിമാലിൽ ചടങ്ങിൽ സംബന്ധിച്ചു. കലാലയം സെക്രട്ടറി സയ്യിദ് ഹാഷിം തങ്ങൾ സ്വാഗതവും അബ്ബാസ് സഖാഫി നന്ദിയും പറഞ്ഞു.
'ബഷീറിന്റെ നാരായണി' ശക്തി തിയറ്റേഴ്സിന്റെ വേദിയിൽ
അബുദാബി >ബേപ്പൂർ സുൽത്താനോടുള്ള ആദരസൂചകമായി ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന പരിപാടി ശ്രദ്ധേയമായി. ശക്തി വൈസ് പ്രസിഡന്റ് അസീസ് അനക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മതിലുകൾ എന്ന നോവലിനെ പറ്റിയുള്ള ആമുഖവും നോവലിന്റെ ആനുകാലിക പ്രസക്തിയും അനു ജോൺ സംസാരിച്ചു. മതിലുകൾ എന്ന സിനിമയുടെ ഭാഗങ്ങളും മുഹൂർത്തങ്ങളും ഡോക്യൂമെന്ററി രൂപത്തിൽ ഫിറോസ് കൊച്ചിയുടെ സംവിധാനത്തിൽ ശ്രീഷ്മ അനീഷ് അവതരിപ്പിച്ചു. റഫീഖ് കൊല്ലിയത്ത് സിനിമയെ കുറിച്ചുള്ള നിരൂപണം നടത്തി. മതിലുകളിലെ നാരായണി ബഷീറിന്റെ മറ്റു സ്ത്രീകഥാപാത്രങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് സൗമ്യ അനൂപ് വിവരിച്ചു. ശക്തി കലാകാരന്മാരായ ശ്രീബാബു പീലിക്കോട്, രശ്മി സുധ, അനു ജോൺ, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഷീന സുനിൽ 'ബഷീറിന്റെ നാരായണി' എന്ന ദൃശ്യാവിഷ്കാരം രംഗത്തവതരിപ്പിച്ചു. ശക്തി സാഹിത്യവിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു. ശക്തി വനിതാ വിഭാഗം കമ്മിറ്റി അംഗം പ്രജിന അരുൺ പരിപാടികൾ നിയന്ത്രിച്ചു.
ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പരിശോധന ക്യാമ്പയിനുകൾ ആരംഭിച്ചു
ദുബായ് >അമിതഭാരമുള്ള വാഹനങ്ങളും ട്രക്കുകളും ലക്ഷ്യമിട്ട് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പരിശോധന കാമ്പെയ്നുകൾ ആരംഭിച്ചു. ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായ പരിശോധന ദുബായ് പൊലീസുമായി സഹകരിച്ചാണ് നടത്തുന്നത്. ദുബായ്-അൽ ഐൻ റോഡ്, അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് റോഡ്, എമിറേറ്റ്സ് റോഡ്, റാസൽഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ മേഖലകളിലാണ് പരിശോധന. അമിത ഭാരമുള്ള ചരക്ക്, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കളുടെ കൊണ്ടുപോക്ക് എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ ലൈസൻസിംഗ് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സുൽത്താൻ അൽ അക്രാഫ് പറഞ്ഞു.
കടലിനടിയില്‍ 'മദ്യനിധി': 19ാം നൂറ്റാണ്ടിലെ കപ്പലില്‍ നിന്ന് കണ്ടെത്തിയത് 100 കുപ്പി ഷാംപെയ്നും വൈനും
സ്വീഡൻ: മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞാണ് അവർ പോയത്. എന്നാൽ കണ്ടെത്തിയതോ 19ാം നൂറ്റാണ്ടിലെ മദ്യനിധിയും. വിലകൂടിയ മദ്യ ശേഖരം അടങ്ങിയ കപ്പൽ കണ്ടെത്തിയിരിക്കുകയാണ് പോളണ്ടിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരുടെ സംഘമായ ബാൾടിടെക്ക്. ഇന്ത്യയില്‍ കണ്ടിരിക്കേണ്ട ചില വിചിത്ര സ്ഥലങ്ങള്‍ സ്വീഡന് സമീപം ബാൾട്ടിക് സമുദ്രത്തിൽ നിന്നാണ് കപ്പൽ കണ്ടെത്തിയത്. സോണാർ യന്ത്രത്തിൽ പതിഞ്ഞത് മീൻപിടുത്തകപ്പലാണ് എന്ന് കരുതിയാണ് സംഘം തിരഞ്ഞുപോയത്. എന്നാൽ മുങ്ങൽ വിദഗ്ധർക്ക് ലഭിച്ചത് വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും ചീനപാത്രങ്ങളും നിറഞ്ഞ 19ാം നൂറ്റാണ്ടിലെ കപ്പലായിരുന്നു. 100ൽ അധികം ഷാംപെയ്നും വൈൻ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ ജർമൻ കമ്പനിയായ സെൽട്ടേഴ്സിന്റെ മുദ്രയുള്ള മിനറൽ വാട്ടറിന്റെ കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 1850 നും 1867നും ഇടയിൽ റഷ്യൻ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ട കപ്പലുകളിലൊന്നാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. രാജകീയ തീൻമേശയിൽ മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള വെള്ളക്കുപ്പികളാണ് കപ്പലിലുള്ളത്. കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
അന്യഗ്രഹജീവികളെ മനുഷ്യര്‍ കണ്ടെത്തും, 2028ല്‍ ആ അത്ഭുതം സംഭവിക്കും; പ്രവചനവുമായി ജ്യോതിഷി
അന്യഗ്രഹജീവികളുണ്ടോ എന്ന കാര്യത്തില്‍ ലോകം ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്യഗ്രഹജീവികള്‍ ഉണ്ട് എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് നാസ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ശാസ്ത്രത്തെയും തള്ളി പുതിയ പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി നിരവധി പ്രവചനങ്ങള്‍ കൊണ്ട് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ഇതില്‍ പലതും യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്. യൂറോ കപ്പില്‍ സ്പെയിന്
ഈ രാശിക്കാരാണോ? ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും, പണപ്പെട്ടി നിറയും; സൗഭാഗ്യങ്ങളോടെ വാഴാം
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് രാശിമാറ്റങ്ങള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നത് ഒരു ഗ്രഹത്തിന്റെ രാശിമാറ്റങ്ങളെ തുടര്‍ന്നാണ്. ഓഗസ്റ്റില്‍ നിരവധി രാശിമാറ്റങ്ങളാണ് ഇത്തരത്തില്‍ വരാനിരിക്കുന്നത്. ജ്യോതിഷമനുസരിച്ച് ബുധനും ശുക്രനും കൂടിച്ചേര്‍ന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇതേ തുടര്‍ന്ന് ബമ്പര്‍ നേട്ടങ്ങള്‍ ലഭിക്കും. മൂന്നിടങ്ങളിലായി ലോഹ ഭാഗങ്ങള്‍ കണ്ടെത്തി, അര്ജുന് ക്യാബിനില്‍ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ഇന്ദ്രബാലന്‍ ജൂലായ് പത്തൊന്പതിന് ഗ്രഹങ്ങളുടെ
ഒമാനിൽ സ്വകാര്യ തൊഴിൽ മേഖലകളിലെ 30ഓളം തസ്ഥികകൾ സ്വദേശിവൽക്കരിക്കുന്നു.
മസ്കത്ത്>സ്വദേശി തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് മുന്നോടിയായി സ്വകാര്യ തൊഴിൽ മേഖലകളിലെ 30ഓളം തസ്ഥികകൾ സ്വദേശിവൽക്കരിക്കുന്നു. സ്വകാര്യ മേഖലലാ സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെയും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണിത്. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും. നിർദ്ദേശിക്കുന്ന ഉത്തരവ് കൃത്യമായി പിന്തുടരുന്നവർക്ക് മന്ത്രാലയം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്യുന്നു . സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതോടെ 30 തൊഴിലുകളുടെ പുതിയ പട്ടികയിൽ പ്രവാസികൾക്ക് ജോലി ലഭിക്കില്ല. തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖലയും ചേർന്ന് ബന്ധപ്പെട്ട അധികാരികളെ ഏകോപിപ്പിച്ച് തൊഴിൽ വിപണിയെ നിയന്ത്രിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു. തീരുമാന പ്രകാരം ഒമാനികൾക്ക് സ്വകാര്യ മേഖലകളിലുള്ള തൊഴിലുകളിലും ജോലികളിലും അവർക്ക് അനുയോജ്യമായ അവസരം ലഭിക്കും. സർക്കാർ കമ്പനികളും സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വദേശി വൽക്കരണ നിയമവും പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സംസ്ഥാനത്തിൻ്റെ ഭരണ കേന്ദ്രങ്ങൾ സഹകരിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. സ്വദേശി വൽക്കരിക്കുന്ന തൊഴിൽ മേഖലകൾ ഏതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കൂടാതെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിൽ ഉത്തരവ് പ്രകാരം സ്വദേശികളുടെ അനുപാതം കൃത്യമായി ഉറപ്പ് വരുത്തി ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. സർക്കാർ നിർദേശിക്കുന്ന ഒമാനൈസേഷൻ നിയമം ഉൾപ്പെടെയുള്ള തൊഴിൽ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഇലക്ട്രോണിക് കാർഡ്. ഒമാനികളല്ലാത്തവർക്ക് ജോലി ലഭിക്കാത്ത പുതിയ തൊഴിലുകൾ നിരോധിക്കുന്നതിന് പുറമേ നിയന്ത്രണങ്ങൾ അനുസരിച്ച് എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളും അവർക്ക് അനുയോജ്യമായ ജോലികളിൽ കുറഞ്ഞത് ഒരു ഒമാനിയെയെങ്കിലും നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സ്വദേശിവൽക്കരണം ഉയർത്താൻ ലക്ഷ്യമിടുന്ന കമ്പനികളുടെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തിക പാക്കേജിന് മന്ത്രാലയം അംഗീകാരം നൽകി. അതേസമയം, സ്വദേശിവൽക്കരണം അനുസരിക്കാത്ത സ്ഥാപനങ്ങളുടെ ഫീസും വർക്ക് പെർമിറ്റ് ഫീസും വർധിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ തുടർനടപടികളും പരിശോധനാ കാമ്പെയ്നുകളും ആരംഭിക്കും. ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സ്വദേശിവൽക്കരണ തസ്തികകൾക്ക് പുറമെയാണ് സ്വകാര്യ മേഖലയിലേക്കും ഒമാനികൾക്ക് തൊഴിൽ അവസരങ്ങൾ നിർബന്ധമാക്കിയത്. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് മന്ത്രാലയം തൊഴിൽ സംരംഭങ്ങളുടെ ഒരു പാക്കേജ് ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഈ മേഖലകളിലെ തൊഴിലവസരങ്ങളിൽ നൂറ് ശതമാനം സ്വദേശികൾക്കായി മാറ്റിവെക്കും എന്നായിരുന്നു പ്രഖ്യാപനം. പ്രവാസികളുടെ തൊഴിലിനെ സാരമായി ബാധിക്കുന്ന പ്രഖ്യാപനമാണ് മന്ത്രാലയത്തിൽ നിന്ന് വന്നിട്ടുള്ളത്.
കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ
അബുദാബി>അബുദാബി കേരള സോഷ്യൽ സെന്റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ഗീത ജയചന്ദ്രനെ കൺവീനറായും രജിത വിനോദ്, പ്രിയങ്ക സൂസൻ മാത്യു, നാസിയ ഗഫൂർ എന്നിവരെ ജോ. കൺവീനർമാരായുമാണ് തെരഞ്ഞെടുത്തത്. പ്രീത നാരായണൻ, അഞ്ജലി ജസ്റ്റിൻ, മായ പറശ്ശിനി, ഫൗസിയ ഗഫൂർ, ഷൈനി ഷെബിൻ, റീന നൗഷാദ്, ശ്രീജ വർഗ്ഗീസ്, ഷൈനി ബാലചന്ദ്രൻ, അനു ജോൺ, പ്രീതി സജീഷ്, ഹിമ നിതിൻ, സബിത സുകുമാരൻ നായർ, റീന അബ്രഹാം, അശ്വതി റിജോഷ്, സീനിയ ജോസഫ്, സീമ കൃഷ്ണൻ, ഡോ. ഷീബ അനിൽ, ഷെറിൻ മാളിയേക്കൽ, റാണി ആനന്ദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. പ്രീതി സജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ അനു ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. നിലവിലെ കൺവീനർ പ്രീത നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് ആർ ശങ്കർ, മുൻ ജനറൽ സെക്രട്ടറി കെ സത്യൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ജോ കൺവീനർ ഷൽമ സുരേഷ് സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൺവീനർ ഗീത ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ? യുഐഡിഎഐ നൽകിയ മറുപടി ഇങ്ങനെ, ഇക്കാര്യം ശ്രദ്ധിക്കണം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖ എന്ന നിലയിലേക്ക് ആധാർ മാറിയത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. നിലവിൽ സർക്കാർ-സ്വകാര്യ ആവശ്യങ്ങൾക്കും അല്ലാതെയുള്ള ബാങ്കിംഗ് സേവനങ്ങൾക്കും ഉൾപ്പെടെ ആധാർ സാർവത്രികമായി ഉപയോഗിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ആധാർ നഷ്ടപെടുത്തുക എന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ അടുത്തിടെയായി വലിയ രീതിയിൽ നടക്കുന്ന ഒരു
ലോകത്ത് ആദ്യം; ജപ്പാനില്‍ ജീവനക്കാരുടെ ചിരി അളക്കാന്‍ എഐ സിസ്റ്റം
ടോക്കിയോ: എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിച്ച് ജപ്പാനിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല. ജാപ്പനീസ് കമ്പനിയായ ഇന്‍സ്റ്റ വിആര്‍ വികസിപ്പിച്ചെടുത്ത 'മിസ്റ്റര്‍ സ്മൈല്‍' എന്ന എഐ സംവിധനമാണ് ജീവനക്കാരെ അളക്കുന്നത്. സൂപ്പര്‍മാക്കറ്റ് ജീവനക്കാരുടെ പെരുമാറ്റം കൃത്യമായി റേറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാരുടെ പെരുമാറ്റം, മുഖത്തെ ചിരി എന്നിവ നിരീക്ഷിക്കാന്‍ സംവിധാനത്തിന് കഴിയും. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇന്റര്‍നെറ്റ് വേണ്ട, വാട്സ്ആപ്പ് വഴി എളുപ്പത്തില്‍ ഫയലുകള്‍ അയക്കാം, അപ്ഡേറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ എയോണ്‍ ആണ് ഈ സംവിധാനം തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചത്. ലോകത്താദ്യമായി 'ചിരി അളക്കുന്ന എഐ സംവിധാനം' തങ്ങളാണ് ഉപയോഗിച്ചതെന്ന് എയോണ്‍ അവകാശപ്പെടുന്നു.ജപ്പാനില്‍ 240 സ്റ്റോറുകളാണ് എയോണിനുള്ളത്. ഈ സംവിധാനത്തിലൂടെ ജീവനക്കാരുടെ ചിരി ഉറപ്പാക്കാനും ഉപഭോക്താക്കളെ പരമാവധി സംതൃപ്തരാക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആദ്യം എട്ട് സ്റ്റോറുകളില്‍ ഏകദേശം 3,400 ജോലിക്കാരുളള സ്ഥലങ്ങളില്‍ പരീക്ഷണം നടത്തി. മൂന്ന് മാസത്തിനിടെ ജോലിയില്‍ ജീവനക്കാരുടെ പെരുമാറ്റം 1.6 മടങ്ങ് വരെ മെച്ചപ്പെട്ടതായുമാണ് കണ്ടെത്തല്‍.മുഖഭാവങ്ങള്‍, വോയ്സ് വോളിയം, ആശംസകളുടെ ടോണ്‍ എന്നിവയുള്‍പ്പെടെ 450-ലധികം ഘടകങ്ങള്‍ ഈ സംവിധാനം അളക്കും.
ഈ രാശിക്കാരാണോ? വെറും 20 ദിവസം കൊണ്ട് അപൂര്‍വ രാജയോഗം, പുത്തന്‍വീടും കാറും വാങ്ങാം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നു. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. അർജുൻ ലോറിയുടെ കാബിനിൽ ഉണ്ടാകുമോ,അതോ പുറത്തിറങ്ങിയോ?; ഇന്ന് നിർണായകം എന്നാല്‍ മറ്റ്
വിമാനത്തിന്റെ വലിപ്പം, മണിക്കൂറില്‍ 29000 കിലോമീറ്റര്‍ വേഗം, ഈ ഭീകരനെ ഭയക്കണം; നാസയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണിയായി നിരവധി അപകടങ്ങള്‍ ബഹിരാകാശത്തുണ്ട്. നാസ ഇടയ്ക്കിടെ ഇക്കാര്യത്തില്‍ നമുക്ക് മുന്നറിയിപ്പ് തരാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു അപകടം ഭൂമിയെ തേടി വീണ്ടുമെത്തുകയാണ്. അപകടകാരിയായ ഛിന്നഗ്രഹമാണ് ഭൂമിയെ തേടി ഇന്നെത്തുന്നത്. 2011 എംഡബ്ല്യു 1 എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമിക്ക് അപകടകരമായ നിലയില്‍ ഇവ അടുത്തെത്തുമെന്ന് നാസ മുന്നറിയിപ്പ് നല്കുന്നു. ഈ ഛിന്നഗ്രഹം അപ്പോളോ
ഈ രാശിക്കാരാണോ? രാജാവിനെ പോലെ വാഴാം, ഖജനാവ് സമ്പത്ത് വന്ന് നിറയും; അടിപൊളി ജീവിതം ഉറപ്പ്
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത കാലയളവിന് ശേഷം രാശിമാറാറുണ്ട്. അതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും ഉണ്ടാവും. അതേസമയം കര്‍മത്തിന്റെയും നീതിയുടെയപും ദാതാവെന്നറിയപ്പെടുന്ന ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോവുകയാണ്. ജ്യോതിഷപ്രകാരം ശനി കുംഭ-മകരത്തിന്റെ അധിപനാണ്. കല്‍ക്കിയില്‍ 150 കോടി വാങ്ങിയ പ്രഭാസിന്റെ പ്രതിഫലം പിന്നോട്ട്; രാജാ സാബില്‍ വാങ്ങുന്നത് ഇത്ര ഏകദേശം രണ്ടര വര്‍ഷത്തെ
ഇന്ത്യയില്‍ കണ്ടിരിക്കേണ്ട ചില വിചിത്ര സ്ഥലങ്ങള്‍
ഇന്ത്യയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഇവയില്‍ ചിലത് അമാനുഷിക ശക്തികള്‍ ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളാകാം അല്ലെങ്കില്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുമാകാം. ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് തടാകം ലോക്തക് തടാകം മണിപ്പൂരിലെ മൊയ്റാംഗില്‍ സ്ഥിതി ചെയ്യുന്ന ലോക്തക് തടാകം ലോകത്തിലെ ഏക ഫ്ലോട്ടിങ് തടാകവും വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവുമാണ്. പൊങ്ങിക്കിടക്കുന്ന സസ്യങ്ങളുടെയും അതില്‍ വളരുന്ന 'ഫുംഡിസ്' എന്ന ജൈവ പിണ്ഡത്തിന്റെയും സാന്നിധ്യമാണ് ഇത് പൊങ്ങിക്കിടക്കുന്നതെന്ന് പറയപ്പെടുന്നു. 233 ഇനം ജലസസ്യങ്ങളെ ഇവിടെ കാണാം. ഹൃദയ തടാകം ഹൃദയ തടാകം കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വയനാട് മലനിരകളിലെ മേപ്പാടിയിലെ ചെമ്പ്രയിലുള്ള ഈ ഹൃദയാകൃതിയിലുള്ള തടാകം പേരുകേട്ടതാണ്. സമുദ്രനിരപ്പില്‍ നിന്ന് 6,900 അടി ഉയരത്തിലാണ് തടാകമുള്ളത്. ഭാന്ഗര് കോട്ട ഭാന്ഗര് കോട്ട രാജസ്ഥാനിലെ ഭാന്ഗഡിലുള്ള ഭാന്ഗര് കോട്ട ഭയാനകത കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സ്ഥലത്ത് ചില അമാനുഷിക ശക്തികള്‍ ഉള്ളതായാണ് പറയപ്പെടുന്നത്. സൂര്യാസ്തമയത്തിനു ശേഷവും സൂര്യോദയത്തിന് മുമ്പും കോട്ടയിലേക്കുള്ള പ്രവേശന വിലക്കുണ്ട്. എന്നാല്‍ പകല്‍സമയത്ത് ഈ സ്ഥലം സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്. രാമസേതു പാലത്തിന്റെ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ രാമസേതു പാലം ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രകൃതിദത്തമായ പാലമാണ് രാമസേതു പാലം. തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനെയും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പുകല്ലുകളുടെ ഒരു ശേഖരമാണിത്. ഹിന്ദു ദൈവമായ രാമനു വേണ്ടിയാണ് ഈ പാലം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ഉദയ്പൂരിലെ ഫ്ലോട്ടിങ് പാലസ് ഫ്ലോട്ടിങ് പാലസ് ഉദയ്പൂരിലെ ജഗ് നിവാസ് ദ്വീപിലെ പ്രകൃതിരമണീയമായ പിച്ചോല തടാകത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ലേക്ക് പാലസ്, 1746-ല്‍ മഹാറാണാ ജയ് സിംഗ് രണ്ടാമന് പണികഴിപ്പിച്ച ഈ കൊട്ടാരം ഇപ്പോള്‍ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് നിയന്ത്രിക്കുന്ന ഒരു വിലപിടിപ്പുള്ള ഹോട്ടലായി മാറിയിരിക്കുന്നു.
കേരള സോഷ്യൽ സെന്റർ 'വേനൽ തുമ്പികൾ'ക്ക് തുടക്കം
അബുദാബി >അബുദാബി കേരള സോഷ്യൽ സെന്റർ ഒരുക്കിയിരിക്കുന്ന വേനൽത്തുമ്പികളുടെ ഔപചാരികോദ്ഘാടനം മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യ കെസിയ ലിസ് മെജോ ഉദ്ഘാടനം ചെയ്തു. ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെയാണ് കേരള സോഷ്യൽ സെന്റർ വേനലവധിക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സോഷ്യൽ സെന്റർ ആക്ടിങ്ങ് പ്രസിഡന്റ് ആർ ശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ ലിറ്ററി സെക്രട്ടറി നാസർ വിളഭാഗം, ശക്തി തിയറ്റേഴ്സ് അബുദാബി പ്രസിഡന്റ് കെ വി ബഷീർ, യുവകലാസാഹിതി പ്രതിനിധി സീമ രാമകൃഷ്ണൻ, ഫ്രണ്ട്സ് എഡിഎംഎസ് ജനറൽ സെക്രട്ടറി അനുപ ബാനർജി, നാടക ചലച്ചിത്ര പ്രവർത്തകനായ അരുൺലാൽ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ ലതീഷ് ശങ്കർ ക്യാമ്പ് നയിക്കുന്ന അരുൺലാലിനെ പരിചയപ്പെടുത്തി. അസിസ്റ്റന്റ് ക്യാമ്പ് ഡയറക്ടർ രശ്മി സുധ ക്യാമ്പ് നിയമാവലി അവതരിപ്പിച്ചു. സമ്മർ ക്യാമ്പ് അലങ്കരിച്ച അശോകന് ഉപഹാരം നൽകി ആദരിച്ചു. കേരള സോഷ്യൽ സെന്റർ ട്രഷറർ വിനോദ് പട്ടം മുഖ്യ അതിഥി കെസിയ ലിസ് മെജോയെ ബൊക്കെ സ്വീകരിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള സോഷ്യൽ സെന്റർ പ്രവർത്തകൻ ജോഷിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സെന്ററിന്റെ ഉപഹാരം ആക്ടിങ്ങ് പ്രസിഡന്റ് ആർ ശങ്കർ ഉപഹാരം നൽകി. ചടങ്ങിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളുമായി മുന്നൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു.
ദുബായ് >ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും യുഎഇ സായുധ സേനയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സായുധ സേനയിലെ പ്രവർത്തന സംവിധാനങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും നേതാക്കൾ വിശദീകരിച്ചു. സായുധ സേനയുടെ എല്ലാ ശാഖകളിലെയും മുതിർന്ന നേതാക്കളുമായും കമാൻഡർമാരുമായും കൂടിക്കാഴ്ച നടത്തിയെന്നും പ്രവർത്തന സംവിധാനങ്ങൾ, വികസന പദ്ധതികൾ, നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ എന്നിവയെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിൻ്റെ പര്യടനത്തിനിടെ വിശദീകരണം ലഭിച്ചെന്നും ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. യുഎഇ പ്രസിഡൻ്റ് വികസിപ്പിച്ചതും മേൽനോട്ടം വഹിക്കുന്നതും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ശക്തമായ പിന്തുണയുള്ളതുമായ യുഎഇയുടെ സൈന്യം ദേശീയ അഭിമാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമാണെന്നും യൂണിയൻ്റെ ഓരോ കോട്ടയും എതിരാളികളെ തടയുന്നതും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു. സൈനിക മികവിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സായുധ സേനയുടെ ഭാഗമാകുന്നത് വലിയ ബഹുമതിയും അഭിമാനത്തോടെ താൻ വഹിക്കുന്ന ഉത്തരവാദിത്തവുമാണ് എന്നും അദ്ദേഹം അറിയിച്ചു.
യുഎഇ പ്രതിനിധി സംഘം നാളെ ഇന്ത്യയിലേക്ക്
ദുബായ് >യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംരംഭകത്വ മന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയിയും സാമ്പത്തിക മന്ത്രിയും ഇൻവെസ്റ്റോപ്പിയ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മാരി ഉൾപ്പെടെയുള്ള യുഎഇ സാമ്പത്തിക പ്രതിനിധി സംഘം നാളെ ഇന്ത്യ സന്ദർശിക്കും. സന്ദർശന വേളയിൽ, ലോജിസ്റ്റിക്സ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, എൻ്റർപ്രണർഷിപ്പ്, എസ്എംഇകൾ, പരിസ്ഥിതി, നിക്ഷേപം എന്നിവയിൽ സർക്കാർ, സ്വകാര്യ മേഖലാ തലങ്ങളിൽ പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുള്ള അവസരങ്ങൾ പ്രതിനിധി സംഘം ചർച്ച ചെയ്യും. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈവിധ്യമാർന്ന സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി യുഎഇ പ്രതിനിധി സംഘത്തിൻ്റെ സന്ദർശന വേളയിൽ ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ ടോക്സിൻ്റെ പുതിയ പതിപ്പ് ചെന്നൈയിൽ നടക്കും. വ്യവസായ പ്രമുഖർ, നിക്ഷേപകർ, സംരംഭകർ, സാമ്പത്തിക വിദഗ്ധർ, എമിറാത്തി, ഇന്ത്യൻ സ്വകാര്യ മേഖലാ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി 300-ലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൻ തൂഖ് ഇന്ത്യൻ മന്ത്രിമാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.കൂടാതെ, ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ്, ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (ഐഐടിഎം), തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ (ടിഡ്കോ) ആസ്ഥാനവും അതിൻ്റെ അത്യാധുനിക ഉൽപ്പാദന കേന്ദ്രവും അദ്ദേഹം സന്ദർശിക്കും.
നിയമവിരുദ്ധമായി ഒത്തുകൂടിയതിന് 57 ബംഗ്ലാദേശുകാര്‍ക്ക് ജയില്‍ ശിക്ഷ ശിക്ഷ വിധിച്ച് യുഎഇ
മനാമ >ബംഗ്ലാദേശ് സര്‍ക്കാരിന്റെ വിവാദമായ സംവരണ നിയമത്തിനെതിരെ യുഎഇയില്‍ പ്രതിഷേധം സംഘടിപ്പിച്ച 57 ബംഗ്ലാദേശകാര്ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ നാടു കടത്താനും കോടിതി ഉത്തരവിട്ടു. ഇതില്‍ യുഎഇയിലെ തെരുവുകളില്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും മൂന്ന് പേരെ ജീവപര്യന്തം തടവു വിധിച്ചു. 53 പ്രതികള്‍ക്ക് പത്തുവര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് കലാപത്തില്‍ പങ്കെടുത്ത ഒരു പ്രതിയെ 11 വര്‍ഷം തടവിനും ശിക്ഷിച്ചു. ഇവരുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് പ്രവാസികള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുഎഇ അറ്റോര്‍ണി ജനറലായ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി ശനിയാഴ്ച അടിയന്തിര അന്വേഷണത്തിനും വിചാരണക്കും നിര്‍ദേശിച്ചു. നിരവധി പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. 30 അംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. പ്രതികള്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും സംഭവങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. നിരവധി തെരുവുകളില്‍ പ്രതികള്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ആളുകളെ പങ്കെടുപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പൊതു സ്ഥലത്ത് നിയമിരുദ്ധമായി ഒത്തുചേരല്‍, അശാന്തിക്ക് പ്രേരിപ്പിക്കുന്ന ഉദ്ദേശത്തോടെ സ്വന്തം ഗവണ്മെന്റിനെതിരെ പ്രതിഷേധിക്കല്, നിയമപാലനം തടസ്സപ്പെടുത്തല്‍, കലാപം, ഗതാഗതം തടസ്സപ്പെടുത്തല്‍, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റങ്ങളിലെ പങ്കാളിത്തം സ്ഥിരീകരിച്ച് ശേഷമാണ് പ്രതികളെ വിചാരണയ്ക്ക് വിധേയരാക്കിയതെന്ന് പ്രോസിക്യൂഷന് പ്രസ്താവിച്ചു. 1971ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നല്കിയ 30 ശതമാനം സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ആഴ്ചകളോളം നടന്ന പ്രതിഷേധങ്ങളുടെ ഭാഗാമായാണ് ഒരു വിഭാഗം ബംഗ്ലാദേശ് പ്രവാസികള്‍ യുഎഇയിലെ പ്രതിഷേധം സംഘടിപ്പിച്ചത്. സംവരണം അഞ്ചു ശതമാനമാക്കി കഴിഞ്ഞ ദിവസം സുപ്രീംകോടതി കുറച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ യുഎഇയിലെ മൂന്നാമത്തെ വലിയ പ്രവാസി സമൂഹമാണ് ബംഗ്ലാദേശകാര്. ഏതാണ്ട് ഒന്‍പത് ലക്ഷത്തോളം ബംഗ്ലാദേശുകാര്‍ യുഎഇയില്‍ ഉണ്ടെന്നാണ് കണക്ക്. പരസ്യ പ്രകടനത്തിന് വിലക്കുള്ള രാജ്യമാണ് യുഎഇ.
വിദ്യാർത്ഥികൾക്കായുള്ള കഥാരചന പരിശീലന ക്യാമ്പ് സമാപിച്ചു
ദുബായ് >സ്കൂൾ വിദ്യാർത്ഥികൾക്കായി മാല്യങ്കര എസ്എൻഎം കോളേജിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ കഥാരചന പരിശീലന ക്യാമ്പ് സമാപിച്ചു. കോളേജിലെ പൂർവവിദ്യാർത്ഥികളുടെ ആഗോള കൂട്ടായ്മ 'സാഗ' യും കോളേജിലെ മലയാള വിഭാഗവും ചേർന്നു രൂപീകരിച്ച സാഗ റൈറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ജൂലൈ 20,21 തീയ്യതികളിൽ നടത്തിയ ക്യാമ്പിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാംമോഹൻ പാലിയത്ത്, കഥാകൃത്ത് ജേക്കബ് എബ്രഹാം, വിനോദ് കൃഷ്ണ, അപർണ്ണ ആരുഷി കോളേജ് പ്രിൻസിപ്പൽ ഡോ. ടി എച്ച് ജിത, പി ആർ ശ്രീജ എന്നിവർ സംസാരിച്ചു.
അപൂര്‍വ്വയിനം വെള്ള നിറത്തിലുള്ള രാജവെമ്പാല; മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍
പാ മ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ കൂടുതല്‍ വീഡിയോകളും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ വെള്ള നിറത്തിലുള്ള രാജവെമ്പാല മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന അപൂര്‍വ്വ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചില്ലുകൂട്ടില്‍ വളര്‍ത്തിയിരുന്ന വെള്ള നിറത്തിലുള്ള കൂറ്റന്‍ രാജവെമ്പാലയാണ് പാമ്പിനെ വിഴുങ്ങിയത്. രാജവെമ്പാലയ്ക്ക് തീറ്റായി മറ്റൊരു പാമ്പിനെ നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ View this post on Instagram A post shared by Hisyam Murtadho Mastur (@tadho_reptilian) മെലാനിന്റെ കുറവ് കൊണ്ടാണ് പാമ്പിന് വെള്ളം നിറം. ഒരു യുവാവ് ചില്ലുകൂട്ടില്‍ കിടക്കുന്ന രാജവെമ്പാലയ്ക്ക് മുന്നിലേക്ക് മറ്റൊരു പാമ്പിനെ നീട്ടുകയായിരുന്നു. ഉടന്‍ തന്നെ രാജവെമ്പാല അതിനെ പിടികൂടുന്നത് വീഡിയോയില്‍ കാണാം. എലിയെ വിഴുങ്ങി, കുപ്പിയില്‍ പത്തി കുടുങ്ങി മൂര്‍ഖന്‍; 'വെളിച്ചെണ്ണ' പ്രയോഗത്തില്‍ രക്ഷ- വീഡിയോ
ദന്തഡോക്ടർക്കെതിരെ കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസിറ്റ്; നഷ്ടപരിഹാരം ചോദിച്ചത് 11 കോടി
ദന്തഡോക്ടർക്കെതിരെ കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസിറ്റ്. 1 ദശലക്ഷം പൗണ്ട് (ഏകദേശം 1078,77,900 രൂപ) നഷ്ടപരിഹാരം ചോദിച്ചാണ് സ്പീച്ച് തെറാപ്പിസ്റ്റ് കേസ് കൊടുത്തിരിക്കുന്നത്. വിസ്ഡം ടൂത്ത് എക്സ്ട്രാക്ഷൻ ചെയ്തതിനെത്തുടർന്ന് കഠിനമായ വേദന അനുഭവിച്ചതിന് പിന്നാലെയാണ് 55 കാരിയായ അലിസൺ വിൻ്റർബോതം ദന്തഡോക്ടർക്കെതിരെ കേസ് കൊടുത്തത്. ദി മെട്രോ പറയുന്നതനുസരിച്ച്, 55 കാരിയായ അലിസൺ വിൻ്റർബോതം, 2020 നവംബറിൽ
എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ ദിവസമായി ജൂലൈ 21; കണ്ടെത്തലുമായി കാലാവസ്ഥാ ഏജൻസി
ന്യൂഡൽഹി: ആഗോള താപനിലയിൽ പ്രകടമായ വർധനവ് ഉണ്ടായതിന്റെ സൂചനകൾ പുറത്തുവിട്ട യൂറോപ്യൻ കലാവസ്ഥാ ഏജൻസി. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) പ്രകാരം ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. കുറഞ്ഞത് 84 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം എന്ന റെക്കോർഡാണ് ജൂലൈ 21
ഒന്നല്ല 3 രാജയോഗം; ജൂലായിലും ആഗസ്റ്റിലും ഈ രാശിക്കാർക്ക് പണത്തിന്റെ ചാകര
ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചില യോഗങ്ങൾ ഉണ്ടാകുന്നു. ജ്യോതിഷം ലക്ഷ്മീ നാരായണ യോഗയെ ഉന്നതമായി പരിഗണിക്കുന്നു. ബുധനും ശുക്രനും ഒരു രാശിയിൽ നിൽക്കുമ്പോഴാണ് ഈ യോഗ രൂപപ്പെടുന്നത്. ജൂലായ് 16 ന്, സൂര്യൻ കർക്കടകത്തിൽ ചേർന്നിരിക്കുകയാണ്. ഈ യോഗമാണ്, ഈ യോഗം ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് തക്കാളിയും അര കഷണം ചെറുനാരങ്ങയും മതി; മുടി കൊഴിയില്ല, മുട്ടോളം വളരും
ഷാരൂഖ് നല്‍കിയത് 40 കോടിയുടെ വീട്, ദീപിക ആഡംബര കാര്‍; ആനന്ദിന്റെ വിവാഹ സമ്മാനങ്ങള്‍ ഇങ്ങനെ
മുംബൈ: ആനന്ദ് അംബാനിയുടെ രാധിക മെര്‍ച്ചന്റിന്റെയും വിവാഹങ്ങള്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ആനന്ദിനും രാധികയ്ക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ സെലിബ്രിറ്റികള്‍ അടക്കം വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. രോഹിത്തും കോലിയും ബ്രേക്കെടുക്കണ്ട, ബുംറയ്ക്കാവാം; ഗംഭീറിന്റെ ആദ്യ നിര്‍ദേശങ്ങള്‍ ഇങ്ങനെ ഇരുവര്‍ക്കും ലഭിച്ച
ഒരാഴ്ച കഴിഞ്ഞാൽ ഈ രാശിക്കാർ തൊട്ടതെല്ലാ പൊന്നാവും; കൈനിറയെ പണവും, രാജയോഗത്തെക്കാൾ ഗുണം ഇരട്ടി..
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്. ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറും. ആ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചിലരുടെ ജീവിതം ആ നേരത്ത് പുരഗോതിയിലെത്തും. എന്ത് ചെയ്താലും ഭാഗ്യം വന്നുചേരും. എല്ലാ മാസവും, സൂര്യൻ അതിൻ്റെ രാശിചിഹ്നം മാറും.ഇത് ശുഭകരവും അശുഭകരവുമായ മാറ്റങ്ങൾ ഉണ്ടാക്കും. ചിലർക്ക് വളരെ നല്ല നേരമായിരിക്കും. ഓഗസ്റ്റിൽ എല്ലാ
ഈ രാശിക്കാരാണോ? സുവര്‍ണനാളുകള്‍ എത്തി കഴിഞ്ഞു, കൈനിറയെ സമ്പത്ത്; രാജകീയമാകും ജീവിതം
ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നത് ഒരു ഗ്രഹത്തിന്റെ രാശിമാറ്റങ്ങള്‍ക്ക് പിന്നാലെയാണ്. വരുന്ന മാസങ്ങളില്‍ അടക്കം വലിയ രാശിമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. അതേസമയം ജ്യോതിഷത്തില്‍ ബുധന്‍ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ബുദ്ധി, യുക്തി തുടങ്ങിയവയുടെ ഘടകമാണ് ബുധന്‍. ഇവയുടെ രാശിമാറ്റം വലിയ നേട്ടങ്ങള്‍ ഏതൊരു രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. നിലവില്‍ ബുധന്‍ ചിങ്ങം രാശിയില്‍
സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം; ചെറുകഥകൾ ക്ഷണിക്കുന്നു
ദോഹ >സംസ്കൃതി ഖത്തർ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സംസ്കൃതി സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന്റെ ഈ വർഷത്തെ അവാർഡ് നിർണ്ണയത്തിനായി പ്രവാസി മലയാളികളിൽ നിന്നും ചെറുകഥകൾ ക്ഷണിക്കുന്നു. ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ പ്രവാസി മലയാളികൾക്ക് പങ്കെടുക്കാം. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള മൗലികമായ രചനകൾ ആയിരിക്കണം അവാർഡ് നിർണയത്തിന് അയക്കേണ്ടത്. രചനകളിൽ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ ഉൾക്കൊള്ളിക്കരുത്. വിദേശ രാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും, മൊബൈൽ നമ്പർ ഉൾപ്പടെയുള്ള മേൽവിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം. രചനകൾ പിഡിഎഫ് ഫോർമാറ്റിൽ cvsaward2024@gmail.com , sssreenath2@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിൽ സെപ്തംബർ 5, 2024 നു മുൻപായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് (00974) 55287546, 55659527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യൻ സ്കൂളുകളിൽ ടെക്സ്റ്റ് ബുക്ക് ക്ഷാമം; ആശങ്കയുമായി രക്ഷിതാക്കൾ: അംബാസഡറുമായി ചർച്ച നടത്തി
മസ്കത്ത് >ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസ്സഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മുതിർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമാകാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയുയർത്തുന്നു. വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി. ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഏപ്രിൽ മാസത്തിലും രക്ഷിതാക്കൾ ഇന്ത്യൻ അംബാസ്സഡർക്കു നിവേദനം നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വർഷം മുതൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കേന്ദ്രീകൃത ബുക്ക് പർച്ചേയ്സ് സംവിധാനം സ്കൂൾ ഡയറക്ടർ ബോർഡ് ആവിഷ്കരിച്ചു നടപ്പിൽ വരുത്തിയിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി എല്ലാ സ്കൂളികളിലേക്കുമുള്ള ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്നതിനായി ഒരു ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പുതിയ പരിഷ്കാരത്തിലെ അപാകതയും, പ്രായോഗിക പ്രശ്നങ്ങളും രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ മുമ്പ് പല തവണ അറിയിച്ചിരുന്നതാണ്. എന്നാൽ രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ബോർഡ് തീരുമാനവുമായി മുൻപോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ക്ലാസുകൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും കടുത്ത മാനസിക സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, ഇത് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. പാഠപുസ്തകങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് അംബാസഡർ ഉറപ്പു നൽകി. ഒമാനിലെ സ്കൂൾ വിദ്യാഭ്യാസ രംഗം നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ തങ്ങളുടെ സജീവ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന് രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ സോനാ ശശികുമാർ, കല പുരുഷൻ, പ്രജീഷ സജേഷ്, അനു ചന്ദ്രൻ, ശശികുമാർ, മിഥുൻ മോഹൻ, ബിബിൻ, സുബിൻ, ജാൻസ് അലക്സ്, അഭിലാഷ്, നവീൻ, ദിനേഷ് ബാബു എന്നിവർ പറഞ്ഞു.
പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
അബുദാബി >യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുമ്പാകെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെയും ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെയും സാന്നിധ്യത്തിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ കാബിനറ്റിൽ ഉപപ്രധാനമന്ത്രിയുമായി നിയമിതരായി. അബുദാബിയിലെ ഖസർ അൽ വതാനിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി അഹ്മദ് ബെൽഹൂൽ അൽ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരി, മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രിയുമായ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽമന്നാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയുമായും, സംരംഭകത്വ സഹമന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയി തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ. യുഎഇയുടെ വികസനത്തെ ഗുണപരമായി സ്വാധീനിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന തന്ത്രപ്രധാനമായ ദേശീയ പദ്ധതികൾക്ക് സംഭാവനകൾ നൽകുകയും, അതത് മേഖലകളുടെ പുരോഗതിയിലും മെച്ചപ്പെടുത്തലിലും വിജയിച്ചതിന് പുതുതായി നിയമിതരായ മന്ത്രിമാരെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെൻ്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ശൈഖുമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സോക്കർ-24 സീസൺ 2 സംഘാടക സമിതി രൂപീകരിച്ചു
റിയാദ് >കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സോക്കർ -24 സീസൺ 2 ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു. കേളി അൽഖർജ് ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപികരണ യോഗം കേളി ട്രഷറർ ജോസഫ് ടി ജി ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, അൽഖർജ് ഏരിയ പ്രസിഡൻറ് ഷെബി അബ്ദുൽസലാം, കേളി അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം ഫുട്ബോൾ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. ഫുട്ബോൾ സംഘാടകസമിതി ചെയർമാനായി അബ്ദുൽ കലാമിനെയും കൺവീനറായി റാഷിദ് അലി ചെമ്മാടിനേയും ചുമതലപ്പെടുത്തി. മുക്താർ, മൻസൂർ ഉമ്മർ എന്നിവർ വൈസ് ചെയർമാൻമാരായും അബ്ദുൾ സമദ്, വേണുഗോപാൽ എന്നിവർ ജോയന്റ് കൺവീനർമാരായും സാമ്പത്തിക കമ്മിറ്റി കൺവീനറായി ജയൻ പെരുനാടിനെയും നിയോഗിച്ചു. 51 അംഗ സംഘാടകസമിതി പാനലിനാണ് യോഗം അംഗീകാരം നൽകിയത്. മത്സരത്തിൽ പതിനാറ് ടീമുകൾ പങ്കെടുക്കും. സെപ്റ്റംബർ 19 ന് തുടങ്ങി ഒക്ടോബർ 10 വരെയുള്ള എല്ലാ വ്യാഴാഴ്ച്ചകളിലും മത്സര നടക്കും. ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുക. അൽഖർജ് യമാമ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും. സീസൺ ഒന്നിൽ ഏകദിനമായായിരുന്നു മത്സരം നടത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനുമായി റാഷിദ് അലി ചെമ്മാട് 0559029228, അബ്ദുൾ കലാം (താടിക്കാരൻ) 0537233343 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
നാഷണൽ ഫിൻസ്വിമ്മിങ് ചാമ്പ്യൻഷിപ്; തുടർച്ചയായി മൂന്നാം തവണയും ഹയാൻ
ദുബായ് >നാഷണൽ ഫിൻസ്വിമ്മിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ ദുബായ് ഇന്ത്യൻ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഹയാൻ ജാസിർ നാഷണൽ മെഡൽ കരസ്ഥമാക്കി. ഹയാന്റെ തുടർച്ചയായ മൂന്നാം മെഡലാണിത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടന്ന ദേശീയ അണ്ടർ വാട്ടർ നീന്തൽ മത്സരത്തിൽ രണ്ട് മെഡലുകളും 200 & 100 മീറ്റർ ബൈഫിൻ മത്സരത്തിൽ രണ്ട് വെങ്കല മെഡലുകളുമാണ് ഹയാൻ ജാസിർ നേടിയത്. കഴിഞ്ഞ വർഷം പൂനെയിലും ഡൽഹിയിലും വെച്ച് നടന്ന മത്സരങ്ങളിൽ രണ്ട് ഗോൾഡ് മെഡലുകൾ ഉൾപ്പെടെ നാല് നാഷണൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ജിദ്ദ സീസൺ 2024 ഇന്ത്യൻ ആൻഡ് സൗദി നൈറ്റ് ജൂലൈ 26ന്
ജിദ്ദ >ജിദ്ദ സീസൺ 2024 ഇന്ത്യൻ ആൻഡ് സൗദി നൈറ്റ് ജൂൺ 26ന് നടക്കും. ഇന്ത്യൻ ആൻഡ് സൗദി നൈറ്റിന്റെ ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ വിനോദ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഇന്ത്യയിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാരും സൗദിയിൽ നിന്നുള്ള സുലൈമാൻ ഖുറൈശി ഉൾപ്പെടെയുള്ള മറ്റു കലാകാരന്മാരും പങ്കെടുക്കും. പ്രശസ്ത റാപ്പ് ഗായകൻ ഡെബ്സി, നികിത ഗാന്ധി, സൽമാൻ അലി, പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ ഗൗഹർ ഖാൻ, സഞ്ജീത് അറ്റൻഡീസ് തുടങ്ങിയവരും ഇന്ത്യ നൈറ്റിൽ പങ്കെടുക്കും. മലയാളി താരങ്ങൾ അണിനിരക്കുന്ന സംഗീത നൃത്ത പരിപാടികളും നടക്കും. ജിദ്ദ സീസണിന് ടിക്കറ്റെടുത്തവർക്കെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാംസ്കാരിക പരിപാടികൾ നടക്കുന്ന വേദികളിലേക്കെല്ലാം സന്ദർശകരെ എത്തിക്കാൻ സൗജന്യ ബസ് സർവീസ് സേവനം ലഭിക്കും. പ്രശസ്ത റെസ്റ്റോറൻ്റുകളിൽ നിന്നുള്ള പാചകവിഭവങ്ങളുടെ സ്റ്റാളുകളും പരിപാടിയിൽ ഉണ്ടായിരിക്കും. 35,99 റിയാലുകളുടെ ടിക്കറ്റ് നിരക്കിലാണ് പ്രവേശനം ഉണ്ടായിരിക്കുക. ജൂലൈ 26ന് ഇന്ത്യ സൗദി നൈറ്റ് കൂടാതെ, ആഗസ്റ്റ് രണ്ടിന് പാക്കിസ്ഥാൻ ഇന്തോനേഷ്യൻ നൈറ്റ്, ആഗസ്റ്റ് 9ന് ബംഗ്ലാദേശ് ശ്രീലങ്ക നൈറ്റ്, ആഗസ്റ്റ് 16ന് ഫിലിപ്പൈൻസ് നേപ്പാൾ നൈറ്റ് എന്നിവരുടെയും ആഘോഷങ്ങളും ഉണ്ടായിരിക്കും. ഇതിനായുള്ള ടിക്കറ്റുകൾ വീ ബുക്ക് എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാണ്.
പ്രാദേശിക പഴങ്ങളും പച്ചക്കറികളും; സലാലയിലെ കടകളിൽ സഞ്ചാരികളുടെ തിരക്കേറുന്നു
മസ്കത്ത് >ഖരീഫ് സീസൺ ആരംഭിച്ചതുമുതൽ സലാലയിൽ സ്വദേശികളുടെയും വിദേശികളുമായ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ സലാലയിലെ കച്ചവട കേന്ദ്രങ്ങളിൽ തിരക്കേറുന്നു. സലാലയിലെ കച്ചവട കേന്ദ്രങ്ങളിൽ പ്രാദേശികമായി കൃഷി ചെയ്യുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കുമായി കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നു. ദോഫാർ ഗവർണറേറ്റിലെത്തുന്ന വിനോദസഞ്ചാരികളും സന്ദർശകരും സലാല നഗരത്തിലെ പ്രാദേശിക പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കിയോസ്കുകൾ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. ഖരീഫ് സീസണിൽ സുലഭമായി ലഭിക്കുന്ന വാഴപ്പഴം, ഫാവായ് തുടങ്ങിയ ചില പ്രാദേശിക ഉഷ്ണമേഖലാ പഴങ്ങൾ വാങ്ങുന്നതിന് പുറമേ ഇളനീർ ജ്യൂസ് കുടിക്കാനും എറേപേർ എത്തുന്നതായാണ് കച്ചവടക്കർ പറയുന്നത്. ദോഫാർ ഗവർണറേറ്റിൻ്റെയും സലാല സമതലത്തിൻ്റെയും സവിശേഷതയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ വിവിധ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ ഏറെ അനുയോജ്യമാണ്. ചില വിളവുകൾ വർഷം മുഴുവനും ഉത്പാദിപ്പിക്കപ്പെടുത്താൻ പാകത്തിലുള്ള കൃഷി രീതിയും ഇവിടെയുണ്ട്. തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന സലാലയിലെ കാഴ്ച കേരളത്തിന് സമാനമാണ്. കാർഷിക ഉത്പന്നങ്ങളിൽ മുൻപന്തിയിലാണ് തെങ്ങ് കൃഷി. സലാല സമതലത്തിലെ ഏറ്റവും വലിയ കൃഷിയിടം തെങ്ങുകളും വാഴയുമാണ്. വാഴപ്പഴം, നാരങ്ങ, പേരക്ക, ഫാവായ്, തക്കാളി, മാതളം, മറ്റ് പഴങ്ങളും പച്ചക്കറികളും വിൽപ്പനക്കുള്ള കടകൾ സലാലയിലെ സന്ദർശകരെയും താമസക്കാരെയും ആകർഷിക്കുന്നരീതിയിലാണ് ഒരുക്കിയിട്ടുള്ളത്. കിയോസ്കുകളിൽ പ്രത്യേകിച്ച് സീസൺ കാലത്ത് കൃഷിയിടങ്ങളിലും റോഡുകളുടെ വശങ്ങളിലെ മരങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന പുതിയ പഴങ്ങൾ വാങ്ങാനാണ് ഖരീഫ് സന്ദർശകർ ഇഷ്ടപ്പെടുന്നത്. ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക-ഭക്ഷ്യ വിളകളിൽ ഒന്നായ വാഴകൃഷി ചെയ്യുന്നതിന് സലാല സമതലം പ്രശസ്തമാണ്. സലാല കാർഷിക സമതലത്തിൻ്റെ കാലാവസ്ഥയും പാരിസ്ഥിതിക സാഹചര്യങ്ങളും ഫാവായ്, വാഴ എന്നിവ ഉൾപ്പെടെയുള്ള മറ്റ് കാർഷിക വിളകളുടെ സമൃദ്ധിക്ക് അനുയോജ്യമാണ്.
കലാപത്തിന് പ്രേരിപ്പിച്ചു; അറസ്റ്റിലായവർക്കെതിരെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ
ദുബായ് >യുഎഇയിലെ പല തെരുവുകളിലും വെള്ളിയാഴ്ച ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച് അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്മാരെ കുറിച്ച് അടിയന്തര അന്വേഷണത്തിന് യുഎഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. അറസ്റ്റിലായ പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ സംഘം അന്വേഷണം ആരംഭിച്ചു. പൊതുസ്ഥലത്ത് ഒത്തുകൂടി, കലാപമുണ്ടാക്കുക, നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നത് തടസ്സപ്പെടുത്തുക, വ്യക്തികളെ തടസ്സപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്വന്തം ഗവൺമെൻ്റിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്ന് യുഎഇ അറ്റോർണി ജനറലിൻ്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാന സുരക്ഷയ്ക്കും പൊതു ക്രമത്തിനും എതിരായ കുറ്റകൃത്യങ്ങളും യുഎഇയുടെ താൽപ്പര്യങ്ങൾ അപകടത്തിലാക്കുന്നതുമായ പ്രവൃത്തികളുടെ ഓഡിയോവിഷ്വൽ ദൃശ്യങ്ങൾ ഓൺലൈനിൽ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നിവയാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ. ഇവരെ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതുവരെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പ്രതികളെ ത്വരിതഗതിയിലുള്ള വിചാരണയ്ക്ക് റഫർ ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ നിർദ്ദേശിച്ചു. രാജ്യത്ത് താമസിക്കുന്നവരോട് അതിന്റെ നിയമങ്ങൾ പാലിക്കണമെന്നും അത്തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഏർപ്പെടരുതെന്നും സമൂഹത്തിന് കടുത്ത ആഘാതമുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും ഡോ. അൽ ഷംസി പറഞ്ഞു.
മൂന്നാമത് ഏഷ്യ കോ- ഓപ്പറേഷൻ ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റിന് ഖത്തർ അമീറിന്റെ ക്ഷണം
ഷാർജ >മൂന്നാമത് ഏഷ്യ സഹകരണ ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡൻറ് ഷേയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽത്താനിയിൽ നിന്ന് ക്ഷണം ലഭിച്ചു. ഒക്ടോബറിലാണ് ഉച്ചകോടി നടക്കുന്നത്. ഇതു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടിക്കാഴ്ച ഉപകരിക്കും എന്നാണ് കരുതുന്നത്. അബുദാബിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ യുഎഇയിലെ ഖത്തർ അംബാസിഡർ ആണ് ഖത്തർ അമീറിന്റെ ക്ഷണം സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ മുഖേന ഔദ്യോഗികമായി കൈമാറിയത്.
വരൂ... മഴയും കാടും കടന്ന് അതിരപ്പിള്ളി കാണാം
തൃശൂർ>മഴ പെയ്ത് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം. ഒപ്പം കാടിന്റെ മഴക്കാല ഭംഗി ആസ്വദിച്ച് നടക്കാം. മഴക്കാലത്തെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി ഡിടിപിസിയുടെ ‘മഴ യാത്ര’ ഏകദിന പാക്കേജ് ആരംഭിച്ചു. അതിരപ്പിള്ളി–- ഷോളയാർ വനത്തിന്റെ മഴക്കാല കാഴ്ചകൾ ഇതുവഴി ആസ്വദിക്കാം. തുമ്പൂർമുഴി, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ അണക്കെട്ട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. മഴ ആസ്വദിച്ച് കാട്ടിലൂടെയുള്ള നടത്തമാണ് പ്രധാന ആകർഷണം. ചാർപ്പയിൽനിന്ന് വാഴച്ചാലിലേക്ക് കാടിന്റെ ഭംഗി ആസ്വദിച്ച് നടന്നുപോകാം. പെരിങ്ങൽക്കുത്തിൽ നിന്ന് ലോവർ ഷോളയാറിലേക്ക് കാടിനുള്ളിലൂടെ നടന്നാണ് പോകുക. രണ്ടര കിലോമീറ്റർ നടത്തം പുതിയ അനുഭവമാകും. ലോവർ ഷോളയാറിന് സമീപമുള്ള കരടിമുക്ക് കാണാനും അവസരമുണ്ട്. വേഴാമ്പലിനെ കാണാൻ സാധ്യതയുള്ള വഴിയാണിത്. മുക്തമായ സൗന്ദര്യം ചാലിച്ച ദൃശ്യ വിരുന്നൊരുക്കുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി. ചേലക്കരയിലെ ഫോട്ടോ ഗ്രാഫർ മനു സിൻഡ്രല പകർത്തിയ അതിരപ്പിള്ളി വെള്ളച്ചാട്ടം ആകാശദൃശ്യം. രാവിലെ ഏഴിന് ചാലക്കുടി പിഡബ്ല്യുഡി അതിഥി മന്ദിരത്തിൽനിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴോടെ ഇവിടെത്തന്നെ അവസാനിക്കും. ഒരാൾക്ക് 1500 രൂപയാണ് ഈടാക്കുക. രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം, വൈകുന്നേരം ചായയും കപ്പയും ചമ്മന്തിയുമടക്കമുള്ള ലഘു ഭഷണം അടങ്ങുന്നതാണ് പാക്കേജ്. പെരിങ്ങൽക്കുത്ത് അണക്കെട്ടിന് സമീപമാണ് ഉച്ച ഭക്ഷണം. എസി വാഹനത്തിലാണ് യാത്ര. സ്ഥലങ്ങൾ സന്ദർശിക്കാനുള്ള പാസ്, കുട, കർക്കടകക്കഞ്ഞി കിറ്റ് എന്നിവ ഉൾപ്പെടുന്ന ചെറിയൊരു കിറ്റും ലഭിക്കും. യാത്രയിലുടനീളം ഗൈഡിന്റെ സേവനമുണ്ടാകും. ഡിടിപിസി ജീവനക്കാർക്കൊപ്പം അതിരപ്പിള്ളി പ്രദേശത്തുനിന്ന് തെരഞ്ഞെടുത്തിട്ടുള്ള ആളുകളും സഹായത്തിനായി ഉണ്ടാകും. അവധി ദിനങ്ങളിലാണ് യാത്ര. 35 പേർക്കുള്ള ബസും 25 പേർക്കുള്ള ട്രാവലറുമാണ് ഒരുക്കിയിട്ടുള്ളത്. സംഘമായി വന്നാൽ പ്രത്യേകം യാത്ര സംഘടിപ്പിക്കും. ബുക്കിങിനായി 9497069888, 0480 276988.
ഇന്ന് മുതൽ ഓഗസ്റ്റ് 19 വരെ ഈ രാശിക്കാർക്ക് പണത്തിന് മുകളിൽ ജീവിക്കാം; വെറും യോഗമല്ല ശശ് രാജയോഗം
ശ്രാവണ മാസം ജൂലായ് 22 ന് ആരംഭിച്ച് ഓഗസ്റ്റ് 19 ന് അവസാനിക്കും. ഈ കാലയളവ് ശിവനെ ആരാധിക്കുന്നതിന് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിൽ തിങ്കളാഴ്ചകളിൽ ഉപവസിക്കുകയും ശിവനെ പ്രാർത്ഥിക്കുകയും ചെയ്യുന്നത് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുമെന്നും അവരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നും ആണ് വിശ്വസിക്കുന്നത്. കൈനിറയെ പണം വാരാം; ഇനി ആഴ്ചകൾ മാത്രം, ജൂലായ്
കൈനിറയെ പണം വാരാം; ഇനി ആഴ്ചകൾ മാത്രം, ജൂലായ് അവസാനിക്കും മുൻപ് ഈ രാശിക്കാർ കുബേരനാകും
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കും രാശിമാറ്റത്തിനും ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങൾ രാശിമാറുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും. ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ചില രാശിക്ക് ഈ സമയത്ത് ഭാഗ്യം വന്നുചേരും. ജ്യോതിഷ പ്രകാരം ശനി ഉടൻ കുംഭത്തിൽ നേരിട്ട് നീങ്ങും. ഈ മാറ്റം മൂന്ന് പ്രത്യേക രാശിചിഹ്നങ്ങളിലുള്ള വ്യക്തികൾക്ക് വിജയം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖത്തെ കറുത്തപാടുകൾ പോകും, ചർമ്മം
ഇതല്ലേ മോനേ ഇപ്പോഴത്തെ ട്രെന്‍ഡ്, ദേ പിടിച്ചോ... തോബാ തോബ! വൈറലായി മുത്തശ്ശിമാരുടെ ഗ്രൂപ്പ് ഡാന്‍ഡ്
സോ ഷ്യല്മീഡിയയുടെ മനം കവര്‍ന്ന് ഒരു കൂട്ടം മുത്തശ്ശിമാര്‍. കഴിഞ്ഞ ദിവസം റിലീസ് ആയ വിക്കി കൗശല്‍ ചിത്രം ബാഡ് ന്യൂസിലെ തോബാ തോബ എന്ന ഗാനം റീല്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നതിനിടെയാണ് ട്രെന്‍ഡ് പിടിച്ച് മുത്തശ്ശിമാരുടെ വരവ്. View this post on Instagram A post shared by Shantai Vruddashram (Old Age Home) (@shantai_second_childhood) ബെംഗളൂരുവിലെ ശാന്തി വൃദ്ധസദനത്തിലെ ആറംഗ സംഘമാണ് സോഷ്യല്‍മീഡിയയെ ഇപ്പോള്‍ ആകെ ഇളക്കിമറിക്കുന്നത്. ഒരേ പോലത്തെ സാരിയും നടുക്ക് നില്ക്കുന്ന ആള് കൂളിങ് ഗ്ലാസും വെച്ചിട്ടുണ്ട്. കണ്ടതില്‍ വെച്ച് ഏറ്റവും ക്യൂട്ട് തോബാ വേര്‍ഷന്‍ എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ സ്തനവലിപ്പം കൂട്ടുന്നതിന് ശസ്ത്രക്രിയ; ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിച്ചു, ആശുപത്രിക്കെതിരെ യുവതി മുത്തശ്ശിമാരെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് കമന്റ് ചെയ്തത്. ബോളിവുഡ് താരം വിക്കി കൗശലും കമന്റുമായി എത്തിയതോടെ വിഡിയോയ്ക്ക് താഴെ ആരാധകരും നിറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ ദശലക്ഷക്കണത്തിന് ആളുകളാണ് കണ്ടത്.
എസ്എംഎ രോഗികൾക്ക് സാന്ത്വനമേകി കേളിയുടെ സ്നേഹസ്പർശം പദ്ധതി
റിയാദ്>കേളി കലാസാംസ്കാരിക വേദി സ്നേഹസ്പർശം പദ്ധതിയിലൂടെ സമാഹരിച്ച തുക അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി കൈമാറി. തൃശ്ശൂർ പോലീസ് അക്കാദമി പരിസരത്ത് സംഘടിപ്പിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനും, ലോക കേരളസഭ സെക്രട്ടറിയേറ്റംഗവും, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ കെവി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പേഷ്യന്റ് എംപവർമെന്റ് ഡയറക്ടർ (ക്യൂർ എസ്.എം.എ. ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) ഡോക്ടർ റസീന ഫണ്ട് ഏറ്റുവാങ്ങി. കുറ്റിമുക്ക് ഡിവിഷൻ കൗൺസിലർ രാധിക അശോകൻ, സിപിഐഎം തൃശ്ശൂർ ഏരിയ കമ്മിറ്റി അംഗം കെ മുരളീധരൻ, കേരള പ്രവാസി സംഘം പാലിയേറ്റിവ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സുലൈഖ ജമാൽ, കേളി മുൻ സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ, കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ക്യൂർ എസ്എംഎ ഫൗണ്ടേഷൻ പ്രതിനിധി ടിന്റു ജോൺ എന്നിവർ സംസാരിച്ചു. കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യൻ, മുൻ അംഗങ്ങളായ സുരേഷ് ചന്ദ്രൻ ,കെസി അഷറഫ്, കാസ്ട്രോ മുഹമ്മദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സ്ത നവലിപ്പം കൂട്ടുന്നതിന് നടത്തിയ ശസ്ത്രക്രിയ രഹസ്യമായി പകർത്തി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിൽ ആശുപത്രിക്കെതിരെ യുവതി. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ആശുപത്രിയിൽ ജനുവരിയാണ് ശസ്ത്രക്രിയ നടന്നത്. അഞ്ച് മാസത്തിന് ശേഷം വളരെ യാദൃശ്ചികമായി തന്റെ ശസ്ത്രക്രിയ വിഡിയോ ടിക് ടോക്കിലൂടെ കാണാനിടയായത് തന്നെ ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു. ബാൻഡേജുകൾ വെച്ചുകെട്ടി അനസ്തേഷ്യയെ തുടർന്ന് മയക്കത്തിലായിരുന്നു യുവതി. ഈ സമയം ആരോ തന്റെ വിഡിയോയും ചിത്രങ്ങളും പകർത്തുകയും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. വിഡിയോ തന്റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും ആശുപത്രി അധികൃർ പരസ്യമായി മാപ്പ് പറയണമെന്നും യുവതി ആവശ്യപ്പെട്ടു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍, ഓര്‍മയില്‍ വെക്കാം ഇക്കാര്യങ്ങള്‍ എന്നാൽ ആരോപണം ആശുപത്രി അധികൃതർ പൂർണമായും നിഷേധിച്ചു. ആശുപത്രിക്ക് ഇതില്‍ പങ്കില്ലെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ മൂന്ന് മാസം കൂടുമ്പോൾ നീക്കം ചെയ്യുന്നതിനാൽ വിഡിയോ പകർത്തിയ ആളെ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഓപ്പറേഷൻ തിയറ്റർ പോലെ തീർത്തും സുരക്ഷിതവും സ്വകാര്യവുമായ ഇടത്ത് പുറത്ത് നിന്ന് ഒരാൾക്ക് കയറി വിഡിയോ പകർത്താൻ കഴിയില്ല. കൂടാതെ മുറിയിൽ ഡോക്ടർമാരും നഴ്സും ഉണ്ടായിരുന്നെന്നും യുവതി വ്യക്തമാക്കി. തനിക്ക് ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
ദമ്മാം നവോദയ കുടുംബ സഹായം കൈമാറി
കൊല്ലം>നവോദയ,അൽകോബാർ ഏരിയ, അക്രബിയ യൂണിറ്റ് അംഗമായിരിക്കെ നാട്ടിൽ വച്ച് അസുഖം മൂലം മരണപ്പെട്ട പാരിപ്പള്ളി കൊടുമൂട്ടിൽ വീട്ടിൽ ധർമ്മൻ ജോയ് കുടുംബ സഹായ ഫണ്ട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ് കുടുംബത്തിന് കൈമാറി. ജോയിയുടെ വീട്ടിൽ കൂടിയ യോഗത്തിൽ നവോദയ മുൻ പ്രവർത്തകൻ സന്തോഷ് മാനവം, സിപിഐ എം എൽസി സെക്രട്ടറി ആർഎം ഷിബു, പ്രവാസി സംഘം ഏരിയ സെക്രട്ടറി ബി ഷാജി, ഏരിയ ഭാരവാഹികളായ വിജയകുമാർ, എംഎസ് ജെമി, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഷൈൻ എന്നിവർ പങ്കെടുത്തു.
ഖത്തർ 'അഷ്ഗൽ' അവാർഡ് തിളക്കത്തിൽ
ദോഹ>ഖത്തർപൊതുമരാമത്ത് അതോറിറ്റി 'അഷ്ഗൽ' തുടർച്ചയായ അഞ്ചാം വർഷവും ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 10 അന്താരാഷ്ട്ര സുരക്ഷാ അവാർഡുകൾ നേടി. 2024 ലെ ലോക്കൽ ഏരിയസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിൻ്റെ നിരവധി പ്രോജക്ടുകൾക്കാണ് അവാർഡ്. ഉം സ്ലാൽ അലി, ഉമ്മു എബൈരിയ വില്ലേജ്, സൗത്ത് ഉമ്മുൽ അമദ്, നോർത്ത് ബു ഫെസ്സെല (പാക്കേജ് 1), അൽ വജ്ബ ഈസ്റ്റ് പ്രോജക്റ്റ് (പാക്കേജ് 3), അൽ ഖീസ നോർത്ത് ആൻഡ് ഈസ്റ്റ് (പാക്കേജ് 2) എന്നിവിടങ്ങളിലെ റോഡുകളും അടിസ്ഥാന സൗകര്യ പദ്ധതിയും വിജയിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു. ഉമ്മുസ്ലാൽ മുഹമ്മദ് (പാക്കേജ് 1), ഉംസ്ലാൽ മുഹമ്മദിൻ്റെ പടിഞ്ഞാറ് റോഡ് ഗ്രേഡിംഗ് പ്രോജക്റ്റ് (പാക്കേജ് 1), അബു സമ്ര ബോർഡർ ക്രോസിംഗ് പ്രോജക്റ്റ്, ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ശേഷിക്കുന്ന വർക്കുകളുടെ നിർമ്മാണം, പടിഞ്ഞാറൻ പ്രദേശങ്ങളിലെ റോഡ് മെച്ചപ്പെടുത്തൽ പ്രവൃത്തികൾ, റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെൽത്ത്, സേഫ്റ്റി, വർക്കേഴ്സ് വെൽഫെയർ ടീമിൻ്റെ ശ്രമങ്ങളും മെറിറ്റിനൊപ്പം ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടുന്നതിന് സഹായകമായി. പുരോഗതിയോടുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെയും തൊഴിലാളികളുടെ ആരോഗ്യവും ജീവിതവും മുൻഗണനയായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് തുടർച്ചയായഅവാർഡ് ലഭിച്ചതെന്ന് അഷ്ഗൽ റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെൻ്റ് മാനേജർ സൗദ് അൽ തമീമി പറഞ്ഞു.
സലാല തീരത്ത് ഉരു മുങ്ങി: എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി.
സലാല>ഒമാനിലെ സലാല തീരത്ത് ഉരുമറിഞ്ഞ് ഉണ്ടായ അപകടത്തിൽ ജീവനക്കാരായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. സെമാലിയയിലെ ബൊസാസൂവിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ഉരുവാണ് മോശം കാലാവസ്ഥയെ തുടർന്ന് അപകത്തിൽപ്പെട്ടത്. എൻജിൻ മുറിയിൽ വെള്ളം കയറി മുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ സലാല പോർട്ടിൽ എത്തിച്ചു. മറ്റൊരു ബോട്ട് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഗുജറാത്ത് മാൻദവി കച്ചിലെ സാമിർ സുലൈമാനെയാണ് (28) കാണാതായത്. അപകടം നടക്കുമ്പോൾ ഇദ്ദേഹം എൻജിൻ റൂമിൽ ആയിരുന്നു. ഉരു ജീവനക്കാരായ ദൗദ് ഉമർ, അബ്ദുൽ മനാഫ് സേലംമാട്, യൂനുസ് അഹമ്മദ്, ഇല്യാസ് സിദ്ദീഖ്, അനീസ് ഇല്യാസ്, മമ്ദാ റാഫിഖ് ആദം, യൂനൂസ് അലിയാസ്, മുസ്തക് ഹാജി ത്വയ്യിബ് എന്നിവരെയാണ് രക്ഷിച്ചത്. എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. സൊമാലിയ രജിസ്ട്രേഷനുള്ള ഉരു ഗുജ്റത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. രക്ഷപ്പെടുത്തിയവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ പറഞ്ഞു. ഈ മാസം 12ന് ബൊസാസൂവിൽനിന്ന് പുറപ്പെട്ട കപ്പൽ 13ന് പുലർച്ചെ ആറു മണിക്ക് ആണ് അപകടത്തിൽപ്പെടുന്നത്.
പള്ളിയിലെ വെടിവെപ്പ്: ഇന്ത്യ, പാകിസ്ഥാൻ സ്ഥാനപതിമാരെ ഒമാൻ പ്രതിനിധികൾ സന്ദർശിച്ചു
മസ്കത്ത്>ഒമാനിലെ വാദി അൽ കബീറിലുണ്ടായ വെടിവെപ്പിൽ ഇന്ത്യ, പാകിസ്ഥാൻ സ്ഥാനപതിമാരെ ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് മുസൽഹി, ജിസിസി റീജിയണൽ മേധാവി അൽ മസ്കാരി എന്നിവർ സന്ദർശിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഒമാന്റെ പിന്തുണയും ഐക്യദാർഢ്യവും അധികൃതർ അറിയിച്ചു. ആശുപത്രികളിൽ പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യസഹായത്തിന് സ്ഥാനപതിമാർ നന്ദി പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തോടെ ഒമാനിലെ വാദി അൽ കബീർ മസ്ജിദ് പരിസരത്ത് പ്രാർത്ഥനയിൽ പങ്കെടുത്തവർക്ക് നേരെ നടന്ന വെടിവെപ്പിൽ ഒരു പോലീസുകാരനും ഒരു ഇന്ത്യക്കാരനും നാല് പാകിസ്ഥാൻ പൗരന്മാരുമടക്കം അഞ്ച് പ്രവാസികളും മൂന്ന് കുറ്റവാളികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടിരിന്നു. വിവിധ രാജ്യക്കാരായ 28 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥാനപതിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആത്മാർഥമായ അനുശോചനവും ദുഃഖിതരായ കുടുംബങ്ങളോട് സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാനി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടലിൽ മരണപ്പെട്ട റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിൽ സ്ഥാനപതിമാർ അനുശോചനം രേഖപ്പെടുത്തി. ഒമാനുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ പൂർണ ഐക്യദാർഢ്യം അറിയിച്ച സ്ഥാനപതിമാർ സുൽത്താനേറ്റിന്റെ സുരക്ഷിതത്വവും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു. മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാൻ അലി ഹുസൈന്റെ കുടുംബത്തെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. മകൻ തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡർ കുടുംബത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. പരിക്കേറ്റ് മസ്കത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരായ മൂന്ന് പേരെയും മസ്കത്ത് എംബസി അധികൃതർ സന്ദർശിച്ചു. വാദി അൽ കബീറിലുണ്ടായ വെടിവെപ്പിന് പുറകിൽ മൂന്ന് ഒമാനി സഹോദരങ്ങളായ പൗരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കുറ്റവാളികളായ മൂന്ന് സഹോദരങ്ങൾ പട്ടാളവുമായി ഏറ്റുമുട്ടുന്നിതിനിടയിൽ കൊല്ലപ്പെട്ടു. തെറ്റായ ആശയങ്ങളാണ് ഇവരെ സ്വാധീനിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും അധികൃതർ വെളിപ്പെടുത്തി.
മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: സൗദി ചാപ്റ്റർ തല മത്സരം ആഗസ്റ്റ് രണ്ടിന്
ജിദ്ദ>മലയാളം മിഷൻ ഭരണസമിതി അംഗമായിരുന്ന കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സരങ്ങൾ ആഗസ്റ്റ് രണ്ടിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കും പുതുതായി രജിസ്റ്റർ ചെയ്യുന്ന പഠിതാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം. ചാപ്റ്റർ തലത്തിലും ആഗോള തലത്തിൽ ഫൈനൽ മത്സരവുമായി രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടയും കവിതകളാണ് മത്സരാർത്ഥികൾ ചൊല്ലേണ്ടത്. അഞ്ചു മുതൽ 10 വയസുവരെ സബ് ജൂനിയര്‍ വിഭാഗവും11 മുതല്‍ 16 വയസു വരെ ജൂനിയർ വിഭാഗവും 17 മുതൽ 20 വയസു വരെ സീനിയർ വിഭാഗവും എന്ന ക്രമത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 2024 ജനുവരി ഒന്നാം തീയതി പൂർത്തിയാകുന്ന പ്രായമാണ് കണക്കാക്കേണ്ടത്. സൗദി ചാപ്റ്ററിൽ നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. ആഗോള തല ഫൈനൽ മത്സരത്തിൽ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും മത്സരത്തിൻറെ വിധിനിർണയിക്കുന്നത്. സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകുമെന്ന് മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസ് അറിയിച്ചു. സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0500942167, 0582503001, 0509244982, 0533175898 എന്നീ വാട്ട്സ്ആപ്പ് നമ്പരുകളിലോ മലയാളം മിഷൻ സൗദി ചാപ്റ്ററിൻറെ ഇമെയിൽ (mmissonksa@gmail.com) വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
യുഎഇ പുതിയ മന്ത്രിമാർ ചുമതലയേറ്റു
ഷാർജ>യുഎഇ കാബിനറ്റിൽ പുതിയതായി നിയമിതരായ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. യുഎഇ പ്രസിഡൻറ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. വൈസ് പ്രസിഡണ്ടും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ക്ക് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, കായിക മന്ത്രി അഹമ്മദ് ബെൽഹൂൽ അൽ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറ ബിന്ത് യൂസഫ് അൽ അമീരി, ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റെസേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മന്നാൻ അൽ അവാർ, സംരംഭകത്വ മന്ത്രി ഡോക്ടർ ആലിയ ബിന്ത് അബ്ദുള്ള അൽ മസ്രൂയി എന്നിവരാണ് അബുദാബിയിലെ ഖസർ അൽവത്താനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. യുഎഇയുടെ വികസനത്തെ ഗുണപരമായി സ്വാധീനിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന തന്ത്രപ്രധാന പദ്ധതികൾക്ക് മൂർത്തമായ സംഭാവന നൽകാനും പ്രവർത്തനമേഖലകൾ മെച്ചപ്പെടുത്താനും ഉള്ള പ്രവർത്തനത്തിൽ പുതിയ മന്ത്രിമാർ വിജയിക്കട്ടെ എന്നും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ആശംസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഡെവലപ്മെൻറ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് ഫോർ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ക്ക് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോടതിയുടെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷേയ്ക്ക് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഷെയ്ക്ക്മാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദോഹയിലെ ഒട്ടകലായങ്ങളിൽ പരിശോധനാക്യാമ്പയിൻ നടത്തി
ദോഹ>പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), ആഭ്യന്തര മന്ത്രാലയത്തിലെ (MoI) വ്യാവസായിക സുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഒട്ടകലായങ്ങളിൽ പരിശോധന കാമ്പയിൻ നടത്തി. വന്യജീവി സംരക്ഷണ വകുപ്പാണ് കാമ്പെയ്ൻ സംഘടിപ്പിച്ചതെന്ന് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ എംഒഇസിസി പോസ്റ്റ് ചെയ്തു. പരിശോധനയിൽ ഏഴ് തൊഴുത്ത് ലംഘന റിപ്പോർട്ടുകൾ നൽകി. അനിയന്ത്രിയമായി ഒട്ടകത്തെ മേയാൻവിട്ട 46 സംഭവങ്ങൾ കണ്ടെത്തി. ആവശ്യമായ നിയമ നടപടികൾ കൈകൊണ്ടതായി അധികൃതർ വ്യക്തമാക്കി.
ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാം പ്രഖ്യാപിച്ച് യുഎഇ
ദുബായ്>ലോകമെമ്പാടുമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാം പദ്ധതി പ്രഖ്യാപിച്ചു യുഎഇ. ഈ വർഷം ആദ്യം പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനാച്ഛാദനം ചെയ്ത സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവിൻ്റെ ഭാഗമാണ് യുഎഇ ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാം. ഏകദേശം 150 മില്യൺ ഡോളർ ഈ അഭിലാഷ പദ്ധതിയിൽ നിക്ഷേപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി പ്രത്യേകവൈദ്യസഹായം ഉൾപ്പടെ ഉറപ്പാക്കുന്നു. ഈ സംരംഭത്തിന് കീഴിലുള്ള ആദ്യസംരംഭം യുഎഇ ഇൻഡോനേഷ്യ - ഹോസ്പിറ്റൽ ഫോർ കാർഡിയക് ഡിസീസസ് ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലെ സുരക്കാർത്തയിലാണ് നിർമ്മിക്കുന്നത്. 2024 അവസാനത്തോടെ ഈ ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കും. ഹൃദ്രോഗം ബാധിച്ച ആയിരക്കണക്കിന് രോഗികൾക്ക് ഈ ആശുപത്രി നിർണായക സേവനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആഗോള ആരോഗ്യ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളിൽ സുപ്രധാന നാഴികക്കല്ലാണ്. ലോകമെമ്പാടുമുള്ളവരുടെ ക്ഷേമവും അന്തസ്സും വർധിപ്പിക്കുന്നതിതിന് തങ്ങൾ പ്രതിബദ്ധരാണെന്ന് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാൻത്രോപിക് കൗൺസിൽ അധ്യക്ഷൻ ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. .
25,000 പ്രസിദ്ധീകരണങ്ങൾ: ഗവേഷണ രംഗത്ത് തിളങ്ങി യുഎഇയു
ദുബായ്>യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (യുഎഇയു) 25,000 സ്കോപ്പസ് ഇൻഡെക്സ് ചെയ്ത പഠനങ്ങൾ ങ്ങൾ പ്രസിദ്ധീകരിച്ചു. ഇതോടെ സ്കോപ്പസ് ഡാറ്റാബേസിൽ 25,000-ലധികം ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന യുഎഇയിലെ ആദ്യത്തെ സർവ്വകലാശാലയായി മാറിയിരിക്കയാണ് യുഎഇയു. 1978 ലെ ആദ്യത്തെ ഗവേഷണ ലേഖനം മുതൽ ഫാക്കൽറ്റി, കാമ്പസ് സംരംഭങ്ങൾ, പിന്തുണയുള്ള അക്കാദമിക് അന്തരീക്ഷം എന്നിവ ഉപയോഗിച്ച് ഗവേഷണ കഴിവുകൾ സ്ഥിരമായി മെച്ചപ്പെടുത്തിയാണ് സർവകലാശാല മേഖലയിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനമെന്ന നിലയിൽ സ്ഥാനമുറപ്പിച്ചത്. സർവകലാശാലയുടെ വൈവിധ്യമാർന്ന ഗവേഷണ ഫലങ്ങളിൽ 12.2 ശതമാനം പ്രസിദ്ധീകരണങ്ങളുമായി മെഡിസിൻ മുന്നിട്ടുനിൽക്കുന്നു. എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ബയോകെമിസ്ട്രി, ജനിതകശാസ്ത്രം, മോളിക്യുലർ ബയോളജി, സോഷ്യൽ സയൻസസ് എന്നിവയാണ് മറ്റ് വിഷയങ്ങൾ. 25,000 പ്രസിദ്ധീകരണങ്ങളിൽ 71.4 ശതമാനം ജേണൽ ലേഖനങ്ങളാണ്.
മനക്ലേശങ്ങള്‍ക്ക് സാധ്യത; വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇടപാടില്‍ ജാഗ്രത വേണം, വാരഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - മനക്ലേശങ്ങള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുന്നതിനിടയാകും. സ്വജനകലഹമോ ബന്ധുവിരോധമോ ഉണ്ടാകാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകാം. യാത്രാക്ലേശവും അലച്ചിലും അനിഭവപ്പെടും. വിദേശത്ത് ജോലിചെയ്യുന്നവര്‍ അതിയായ ജാഗ്രത പാലിക്കേണ്ടതാണ്. ധനപരമായ ഇടപാടുകള്‍ വളരെ ജാഗ്രതയോടെ തന്നെ നടത്തിക്കൊള്ളണം. സ്വന്തമായി റേസിംഗ് ടീം, 91 കോടിയുടെ ആസ്തി; അര്ജുന് കപൂര്‍ ഒരു ചിത്രത്തിന്
ആനന്ദ് അംബാനിയുടെ നായ ഹാപ്പിക്കുമുണ്ട് മേഴ്സിഡസിന്റെ ആഡംബര കാര്‍, വില എത്രയെന്നറിയുമോ?
മുംബൈ: മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ വിവാഹം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ലോകത്തുള്ള പല പ്രമുഖ സെലിബ്രിറ്റികളും ഈ വിവാഹത്തിനെത്തിയിരുന്നു. കിം കര്ദാഷിയാന്, ജസ്റ്റിന് ബീബര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി പോലുള്ള പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷത്തില്‍ 30 കോടി, സല്‍മാനെയും ഷാരൂഖിനെയും വീഴ്ത്തി മഹേഷ്
ഈ രാശിക്കാരാണോ? ആസ്തി രണ്ടിരട്ടിയായി വര്ധിക്കം, കൈ നിറയെ സ്വര്‍ണ്ണം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക. അര്‍ജുനെ തിരഞ്ഞ്
മൈക്രോസോഫ്റ്റ് പ്രതിസന്ധി മുമ്പേ പ്രവചിച്ച് ജ്യോതിഷി; 3 നാള് ഇരുട്ട്, പ്രവചിച്ചത് ഇങ്ങനെ
ലണ്ടന്‍: ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമിയുടെ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായി. ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്ന വിശേഷണം സലോമിക്കുണ്ട്. നേരത്തെ ലോകം തന്നെ മൂന്ന് ദിവസം ഇരുട്ടിലാവുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. 2024ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. 21 ദിവസം കൊണ്ട് ഭാരം കുറഞ്ഞ് കൂടുതല്‍ സുന്ദരന്‍: മാധവന് ഡയറ്റില്‍ ഉള്‍പ്പെടുത്തിയത് ഇക്കാര്യങ്ങള്‍ വലിയൊരു സൈബര്‍ യുദ്ധത്തിലേക്ക് ലോകത്തെ പ്രമുഖ
മനുഷ്യവിസർജ്യത്തിന്റെ ദുർഗന്ധം വമിക്കുന്ന തോട്ടിലിറങ്ങി ജോയിയെ രക്ഷിക്കാൻ ഒരു കൂട്ടം മനുഷ്യർ നടത്തിയ പരിശ്രമം, ‘സ്വോദരത്വേന’യെ ഏറ്റവും എളുപ്പത്തിൽ ഇങ്ങനെ വായിക്കാം. സ്വോദരത്വേന ഒരു മുദ്രാവാക്യമാണ്. ജാതിമത കോമരങ്ങളെ തച്ചുടച്ച് മനുഷ്യനെ ഒന്നിപ്പിക്കുന്ന മുദ്രാവാക്യം. ശ്രീനാരായണ ഗുരുവിനോളം സ്വോദരത്വേനയെ ആരും അടയാളപ്പെടുത്തിയിട്ടില്ല. നാളുകൾക്കുശേഷം വേദിയിലേക്കുള്ള മടങ്ങിവരവിന് സ്വോദരത്വേനയെന്ന പേരല്ലാതെ മറ്റൊന്നും ചെം പാർവതിയുടെ മുന്നിലുണ്ടായിരുന്നില്ല. ഗുരുവിൽ തുടങ്ങി ഗുരുവിൽ അവസാനിക്കുന്നതാണ് സ്വോദരത്വേന. ഞായറാഴ്ച സൂര്യ ഗണേശം നാടകക്കളരിയിൽ നിറഞ്ഞ സദസ്സിൽ ചെം പാർവതിയുടെ സ്വോദരത്വേന ഭരതനാട്യ കച്ചേരി അരങ്ങേറി. അറിവിന്റെ അൻപിന്റെ അനുകമ്പയുടെ ശബ്ദമായിരുന്നു ചിലങ്കകൾക്ക്. സൗഹാർദത്തിന്റെ രാഷ്ട്രീയമായിരുന്നു ചുവടുകൾക്ക്. അരുൾ അൻപ് അനുകമ്പ അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാന്നിതു ജീവതാരകം’, ഗുരുവിന്റെ അനുകമ്പാദശകത്തിലെ ഈ ദർശനങ്ങളിലൂന്നിയാണ് സ്വോദരത്വേന ചിട്ടപ്പെടുത്തിയത്. ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശകം’ ടി എം കൃഷ്ണയുടെ സംഗീതത്തിൽ ആരംഭിച്ച് അനുകമ്പാദശകത്തിൽ അവസാനിക്കുന്ന നൃത്താവിഷ്കാരത്തിൽ ഗുരുകൃതികളെ കൂടാതെ കാവ്യാത്മകമായ മറ്റു കൃതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജീവിതത്തിൽ വന്നുപോയതും നിലനിൽക്കുന്നതുമായ സൗഹൃദങ്ങൾക്കായി സമർപ്പിച്ച മുപ്പതു മിനിറ്റു നീണ്ട സഖിത്വ'യാണ് ഇതിൽ പ്രധാനം. സൗഹാർദംതന്നെയാണ് മനുഷ്യനെ ചേർത്തുനിർത്തുന്ന മതമെന്ന് വിളിച്ചോതുന്നതായിരുന്നു സഖിത്വ. മാർഗം ഏതായാലും സഹാനുഭൂതിയാകണം കലയുടെ ഉള്ളടക്കമെന്ന് പറയുന്നുണ്ട് നൃത്തത്തിലൂടെ കലാകാരി. വെളിച്ചമേ നയിക്കുക ഗുരുവിനെ അറിയാനുള്ള യാത്രകളിലൊന്നിൽ അരുവിപ്പുറത്തുവച്ച് ആത്മോപദേശശതകത്തിന്റെ നൂറാം ശ്ലോകം വായിക്കുമ്പോൾ വേദിയോ നൃത്തമോ ചെം പാർവതിയുടെ ചിന്തയിലുണ്ടായിരുന്നില്ല. ചെറുപ്പം തൊട്ടേ ഗുരുവിനെ വായിച്ചിരുന്നു. പിന്തുടരുന്ന രാഷ്ട്രീയത്തിന്റെയും ജീവിത വീക്ഷണത്തിന്റെയും ഭാഗമായി ഗുരുവിലേക്കൊരു യാത്ര നടത്തുന്നത് 2023ലാണ്. യാത്രയിൽ ആത്മോപദേശശതകം വായിച്ചുതീർന്നു. അരുവിപ്പുറവും വർക്കലയും തുടങ്ങി ഗുരുവിനെ അറിയാൻ നടത്തിയ ശോകയാത്രകളിൽ ശ്രീനാരായണ ഗുരു പഠനകേന്ദ്രം ഡയറക്ടർകൂടിയായ എം എ സിദ്ധിഖുമായി നടത്തിയ കൂടിക്കാഴ്ച കൂടുതൽ വെളിച്ചമായി. പിന്നീടുള്ള ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഗുരുവിന്റെ ചിന്തകളും ഒപ്പമുണ്ടായിരുന്നു. കലയിലും സഹജീവികളോടുള്ള പെരുമാറ്റത്തിലും അത് കാതലായ മാറ്റം കൊണ്ടുവന്നു. ചാലത്തെരുവിലെ ഇന്റർനാഷണലെ എന്റെ കലയാണ് എന്റെ രാഷ്ട്രീയം എന്നു പറഞ്ഞ നർത്തകി രാജശ്രീ വാര്യരുടെ മുന്നിലാണ് പാർവതി സ്വോദരത്വേന അവതരിപ്പിച്ചത്. കലയും രാഷ്ട്രീയവും പാർവതിക്ക് ഒരിക്കലും വിഭിന്നമായിരുന്നില്ല. മാർക്സിസം വായിച്ചും പ്രാവർത്തികമാക്കിയുമാണ് വളർന്നത്. സിപിഐ എം മെമ്പറാണ്. കല സഹാനുഭൂതിയുള്ളതാകണമെന്ന ചിന്ത വരുന്നത് രാഷ്ട്രീയ വീക്ഷണത്തിൽനിന്നാണ്. ‘അഖിലരും ആത്മസുഖത്തിനായ് പ്രയത്നം സകലവുമിങ്ങു സദാപിചെയ്തിടുന്നു ജഗതിയിലിമ്മതമേകമെന്നു ചിന്തിച്ച ഘമണയാതകതാരമർത്തിടേണം’ ചാലത്തെരുവിൽ ഇന്റർനാഷണലെയുടെ നൃത്താവിഷ്കാരം ഒരുക്കുമ്പോൾ ഗുരുവിന്റെ വരികളായിരുന്നു മനസ്സിൽ. 2024ലെ റെഡ് ബുക്സ് ഡേയുമായി അനുബന്ധിച്ചാണ് സാർവദേശീയ ഗാനത്തിന് ഇന്റർനാഷണലെയ്ക്ക് നൃത്തം ആവിഷ്കരിക്കുന്നത്. ലോകത്തെല്ലായിടത്തെയും തൊഴിലാളിവർഗത്തിന്, വിമോചനപോരാട്ടങ്ങൾക്ക് അഭിവാദ്യവുമായാണ് പാർവതി ചാലയിലെ തൊഴിലാളികളെ ചേർത്തുനിർത്തി ഇന്റർനാഷണലെ സമർപ്പിച്ചത്. വാളല്ലെൻ സമരായുധം വർഗീയതകൊണ്ട് ആളുകളെ വിഭജിക്കുന്ന കെട്ടകാലത്തെ അൻപിലൂടെ തിരുത്താനുള്ള ശ്രമമാണ് ചെം പാർവതി നടത്തുന്നത്. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് ഗുരുവിനെ വായിക്കേണ്ടതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഗുരുവിനെ ചില്ലുകൂട്ടിലാക്കി ജാതി–-മത ആവരണം തീർക്കുന്ന ജീർണതയ്ക്കെതിരെകൂടിയാണ് ഈ ചുവടുവയ്പ്. കാവ്യാത്മകമായ ഈ സമരപോരാട്ടം തുടരുകതന്നെ ചെയ്യും.
ഗുജറാത്ത് സ്വദേശിയെ സലാലയിൽ കാണാതായി
സലാല>സൊമാലിയയിൽ നിന്നും സലാലയിലേക്ക് വന്നിരുന്ന ഉരു മറിഞ്ഞ് ഇന്ത്യക്കാരനെ കാണാതായി. ഗുജറാത്ത് സ്വദേശിയായ സാമിർ സുലൈമാൻ തൈമി (27)നെയാണ് കാണാതായത്. സൊമാലിയയിലെ ബൊസാസുവിൽ നിന്നും സലാലയിലേക്ക് പുറപ്പെട്ട ഉരു പ്രതികൂല കാലാവസ്ഥയെതുടർന്ന് മുങ്ങി പോകുകയായിരുന്നു. എൻജിൻ റൂമിൽ ഉണ്ടായിരുന്ന സുലൈമാൻ തൈമ് കടലിൽ മുങ്ങി. ഉരുവിൽ ഉണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തി. ഗുജറാത്ത് സ്വദേശികളായ ദാവൂദ് ഉമർ (48), അബ്ദുൽ മനാഫ് (31), യൂനുസ് അഹമ്മദ് (59), ഇല്ലാസ് സിദീഖ് (48), അനീസ് ഇല്ലാസ് (22), മമദാറിക്ക് ആദം (47), യൂനിസ് ഇല്ലാസ് (57), മുസ്താക്ക് ഹാജി തയ്യിബ് (35) എന്നിവർ രക്ഷപ്പെട്ടതായി ഇന്ത്യൻ എംബസി കൗൺസിലറർ ജനറൽ ഡോ സനാതനൻ അറിയിച്ചു.
അഞ്ച് മാസത്തേക്ക് രാജാവിനെ പോലെ ജീവിക്കാം; ഈ രാശിക്കാരുടെ ജീവിതം പച്ചപിടിക്കും
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ഏറെ പ്രധാന്യമുണ്ട്. ഗ്രങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ഈ നേരത്ത് ലഭിക്കുന്നതാണ്. എല്ലാ കഷ്ടപ്പാടും ഈ സമയത്ത് മാറും. ജീവിതം പുരോഗതിയിലെത്തും, സാമ്പത്തികമായും ഉയർച്ചയുണ്ടാകും. സമ്പത്തിൻ്റെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. പലപ്പോഴും
പാരീസ് ഒളിമ്പിക്സ്; ഒമാൻ നാല് അത്ലറ്റുകളെ തെരഞ്ഞെടുത്തു
മസ്കത്ത് > 2024 ലെ പാരീസ് ഒളിമ്പിക്സിലേക്ക് ഒമാൻ ഒളിമ്പിക് കമ്മിറ്റി (ഒ ഒ സി ) നാല് അത്ലറ്റുകളെ തെരഞ്ഞെടുത്തു. അലി അൻവർ അൽ ബലൂഷി, വനിതാ സ്പ്രിന്റർ മസൂൺ അൽ അലവി (100 മീറ്റർ) ഈസ അൽ അദാവി (നീന്തൽ) സഈദ് അൽ ഖാത്രി (ഷൂട്ടിംഗ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്. മസൂൺ അൽ അലവി മൂന്നാം തവണയാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. റിയോ ഡി ജനീറോയിലും (2016), ടോക്കിയോയിലുമാണ് (2020) മുമ്പ് പങ്കെടുത്തത്. നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിക്കുന്ന അൽ അദവിക്കിത് രണ്ടാം ഒളിമ്പിക്സാണ്. മുമ്പ് ടോക്കിയോയിൽ പങ്കെടുത്തിരുന്നു. പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗ് ഇനത്തിൽ മത്സരിക്കുന്ന സഈദ് അൽ ഖാത്രി സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്. 10,500 കായികതാരങ്ങൾ പങ്കെടുക്കും. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 100 മീറ്റർ പുരുഷ വിഭാഗത്തിൽ ഗെയിംസിന് യോഗ്യത നേടിയ ഏക ഒമാൻ കായികതാരം അലി അൻവർ അൽ ബലൂഷിയാണ്. അലി അൻവർ അൽ ബലൂഷി ഒഴികെയുള്ള മറ്റ് മൂന്ന് പേരും എൻഒസിയുടെ സാർവത്രിക ക്വാട്ട സ്പോട്ടുകളെ അടിസ്ഥാനമാക്കിയാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 1984ൽ ലോസ് ഏഞ്ചൽസിൽ ആദ്യ സമ്മർ ഒളിമ്പിക്സ് നടന്ന ശേഷം ഇത് 11ാം തവണയാണ് ഒമാൻ ഗെയിംസിൽ പങ്കെടുക്കുന്നത്.
മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം അറിയാമോ? 24 ലക്ഷം കീശയിൽ, ഇതൊക്കെയാണ് ജോലി
രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് മുകേഷ് അംബാനി. അടുത്തിടെ അദ്ദേഹത്തിന്റെ മകൻ ആനന്ദിന്റെ വിവാഹം ആഡംബര പൂർവം നടന്നത് നിങ്ങളൊക്കെ ഓർക്കുന്നുണ്ടല്ലോ. അയ്യായിരം കോടി രൂപയോളം ചെലവഴിച്ചാണ് അദ്ദേഹം തന്റെ മകന്റെ വിവാഹം നടത്തിയതെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾക്കായി വൻ തുക വേറെയും അദ്ദേഹം ചിലവാക്കിയിരുന്നു. ഇതൊക്കെ അദ്ദേഹത്തിന്റെ കുടുംബ
ആനന്ദിന്റെയും രാധികയുടെ ഹണിമൂണ്‍ ആഘോഷം എവിടെയാണ്? പരിഗണിക്കുന്നത് ഈ രാജ്യങ്ങള്‍
മുംബൈ: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം കെങ്കേമമായി നടന്നിരിക്കുകയാണ്. ഇനി വരാനുള്ളത് ഇവരുടെ മധുവിധുവാണ്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഇവരുടെ വിവാഹത്തിന്റെ ഭാഗമായി നടന്നത്. അവസാന ദിനം റിലയന്‍സിലെ ജീവനക്കാര്‍ക്ക് അടക്കം റിസപ്ഷനും അംബാനി കുടുംബം നല്‍കിയിരുന്നു. എന്നാല്‍ ആനന്ദിന്റെയും രാധികയുടെയും ഹണിമൂണ്‍ വൈകാനുള്ള സാധ്യത
കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍, ഓര്‍മയില്‍ വെക്കാം ഇക്കാര്യങ്ങള്‍
കുട്ടികളെ ദൈവത്തിന്റെ വരദാനമായാണ് കാണുന്നത്. ദത്തെടുക്കല്‍ വഴി കുട്ടിക്ക് ഒരു കുടുംബവും ദത്തെടുക്കുന്നവര്‍ക്ക് സ്വന്തം എന്ന രീതിയില്‍ നോക്കി വളര്‍ത്താന്‍ ഒരു കുട്ടിയേയും കിട്ടുന്നു. ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പുതിയൊരു ജീവിതമാണ് ദത്തെടുക്കലിലൂടെ ലഭിക്കുന്നത്. ദത്തെടുക്കല്‍ പ്രക്രിയയ്ക്ക് ആരൊക്കെയാണ് മേല്‍നോട്ടം വഹിക്കുന്നത്, രാജ്യത്തും സംസ്ഥാനത്തും ജില്ലകളിലുമായി ഇതിനുള്ള അധികാരം ആര്‍ക്കാണ്, ആര്‍ക്കൊക്കെ ദത്തെടുക്കാന്‍ കഴിയും എന്ന് മനസിലാക്കാം. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി ഇന്ത്യയില്‍ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നോഡല്‍ ബോഡിയാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി. രാജ്യത്തിനകത്തും പുറത്തും ദത്തെടുക്കല്‍ നിയന്ത്രിക്കാനുമുള്ള അധികാരം ഈ സമിതിക്കുണ്ട്. അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സി വഴി അനാഥരും ഉപേക്ഷിക്കപ്പെട്ടവരും സറണ്ടര്‍ ചെയ്തതുമായ കുട്ടികളെ ദത്തെടുക്കുന്നതിനാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി പ്രധാനമായും ഇടപെടുന്നത്. ഓരോ സംസ്ഥാനത്തിനകത്തും ദത്തെടുക്കല്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയും നിലവിലുണ്ട്. സെന്‍ട്രല്‍ അഡോപ്ഷന്‍ ഏജന്‍സിയുടെ പങ്ക് രാജ്യത്ത് ദത്തെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രധാന പങ്ക്. അപേക്ഷകള്‍ സ്വീകരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യണം. രാജ്യത്തിനകത്ത് നടക്കുന്ന ദത്തെടുക്കല്‍ പ്രക്രിയയില്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഈ ഏജന്‍സിയാണ്. ദത്തെടുക്കല്‍ റിസോഴ്സ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് സിസ്റ്റത്തില്‍ ദത്തെടുക്കുന്നതിനാവശ്യമായ കുട്ടികളുടേയും ദത്തെടുക്കുന്ന മാതാപിതാക്കളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതും ഇതേ ഏജസി തന്നെയാണ്. സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സികള്‍ സംസ്ഥാനങ്ങളില്‍ ദത്തെടുക്കല്‍ പ്രക്രിയയെ എല്ലാ വിധത്തിലും ഏകോപിപ്പിക്കുന്ന ഏജന്‍സികളാണിവ. സംസ്ഥാനത്തെ ദത്തെടുക്കല്‍ പദ്ധതിയുടെ പ്രമോഷന് , ഫെസിലിറ്റേഷന്‍, മോണിറ്ററിങ്, റഗുലേഷന് എന്നിവ നടപ്പാക്കുന്നു. സംസ്ഥാനത്തെ എല്ലാ ദത്തെടുക്കലുകളും നിയമത്തിലെ വ്യവസ്ഥകള്‍, ചട്ടങ്ങള്‍ എന്നിവ അനുസരിച്ചാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതു സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സികളാണ്. സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി അനാഥരും ഉപേക്ഷിക്കപ്പെട്ടവരും സറണ്ടര്‍ ചെയ്തതുമായ കുട്ടികളെ ദത്തെടുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓരോ ജില്ലയിലും സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയായി ഒന്നോ അതിലധികമോ സ്ഥാപനങ്ങളേയോ സംഘടനകളേയോ അംഗീകരിക്കാവുന്നതാണ്. ഓരോ ജില്ലയിലേയും ഒന്നോ അതിലധികമോ ശിശു സംരക്ഷണ സ്ഥാപനങ്ങളെ പ്രത്യേക ദത്തെടുക്കല്‍ ഏജന്‍സികളായി അംഗീകരിക്കാന്‍ ശുപാര്‍ശ നല്‍കുന്നത് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സികളാണ്. ആര്‍ക്കൊക്കെ ദത്തെടുക്കാന്‍ കഴിയും? ദത്തെടുക്കുന്ന മാതാപിതാക്കള്‍ കുട്ടിയെ പരിപാലിക്കാന്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും ശേഷിയുള്ളവരാകണം. ദമ്പതികളാണ് ദത്തെടുക്കുന്നതെങ്കില്‍ രണ്ട് പങ്കാളികളുടേയും സമ്മതം നിര്‍ബന്ധമാണ്. പുരുഷന്മാര്ക്ക് പെണ്‍കുട്ടികളെ ദത്തെടുക്കാന്‍ അനുമതിയില്ല. ഒറ്റക്ക് ജീവിക്കുന്ന സ്ത്രീക്ക് ലിംഗ വ്യത്യാസമില്ലാതെ കുട്ടിയെ ദത്തെടുക്കാവുന്നതാണ്. കുറഞ്ഞത് രണ്ട് വര്‍ഷത്തെ ദാമ്പത്യമെങ്കിലും നയിച്ചവര്‍ക്കാണ് ദത്തെടുക്കാന്‍ അനുമതി നല്‍കുന്നത്. ദത്തെടുക്കുന്ന കുട്ടിയുടേയും പ്രോസ്പെക്ടീവ് അഡോപ്റ്റീവ് പാരന്റിന്റേയും വയസുകള്‍ തമ്മിലുള്ള അന്തരം 25 വയസില്‍ കുറയാന്‍ പാടുള്ളതല്ല. ബന്ധുമിത്രാദികളാണ് കുട്ടിയെ ദത്തെടുക്കുന്നതെങ്കില്‍ പ്രായ വ്യത്യാസം ബാധകമല്ല താനും.
മസ്കത്ത് >സാമൂഹ്യ പ്രവർത്തകയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ സാമൂഹ്യ സേവന രംഗത്ത് കാലങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു മോളി. ഒമാനിലെ ഇന്ത്യൻ സാമൂഹ്യ സേവന രംഗത്തും സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലും മോളി ഷാജി സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ്, ഒമാനിലെ സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, സുധി പദ്മനാഭൻ, കേരള വിങ് കൺവീനർ സന്തോഷ് കുമാർ തുടങ്ങി നിരവധിപേർ മോളി ഷാജിയുടെ മരണത്തിൽ അനുശോചിച്ചു. സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ ഷാജി സെബാസ്റ്റ്യനാണ് ഭർത്താവ്. ജൂലി, ഷീജ എന്നിവർ മക്കളാണ് .
ഈ രാശിക്കാരാണോ? പണമഴയില്‍ മുങ്ങികുളിക്കാം, സുവര്‍ണകാലം ഖജനാവ് നിറയ്ക്കും; സമൃദ്ധിയില്‍ ആറാടും
ജ്യോതിഷപ്രകാരം ഒരാളുടെ ജീവിതം ഏറ്റവും മികവുറ്റതാക്കുന്നത് രാശിമാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ്. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാതെ ജീവിതത്തെ രാജകീയമാക്കാന്‍ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ സഹായിക്കും. ഓഗസ്റ്റ് മാസത്തില്‍ അടക്കം വലിയ രാശിമാറ്റങ്ങളാണ് വരാനുള്ളത്. സമ്പത്തിന്റെ ദേവിയായിട്ടാണ് ലക്ഷ്മി ദേവി അറിയപ്പെടുന്നത്. ആദ്യ ശമ്പളം 5000 രൂപ, ഇന്നത്തെ ആസ്തി 650 കോടി; പ്രിയങ്ക ചോപ്രയുടെ പ്രതിഫലം ഇത്ര ലക്ഷ്മി ദേവിയെ ആരാധിക്കുന്നത്
ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി യുഎഇ രാഷ്ട്രപതി പ്രഖ്യാപിച്ചു
അബുദാബി>യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജൂലൈ 18 യൂണിയൻ പ്രതിജ്ഞദിനമായി പ്രഖ്യാപിച്ചു. യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും അദ്ദേഹത്തിൻ്റെ സഹോദരന്മാരും യൂണിയൻ പ്രഖ്യാപനത്തിലും, യുഎഇ ഭരണഘടനയിലും ഒപ്പുവെച്ച 1971-ലെ യോഗത്തിൻ്റെ ബഹുമാനാർത്ഥമാണ് ഇത്. 1971 ഡിസംബർ 2 ന് എമിറേറ്റ്സ് ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു ഈ ചരിത്രപരമായ യോഗം. ഐക്യവും പുരോഗതിയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് യൂണിയൻ പ്രതിജ്ഞദിനമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ നാലാമത്തെ ദേശീയ ദിനമാണ് യൂണിയൻ പ്രതിജ്ഞദിനം. യുഎഇ യൂണിയൻ പ്രതിജ്ഞ ദിനം ശൈഖ് സായിദും അദ്ദേഹത്തിൻ്റെ സഹോദരന്മാരും സ്ഥാപിച്ച ദേശീയ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കാനും രാജ്യത്തിൻ്റെ ചരിത്രത്തെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും യുവാക്കളിൽ അവബോധം വളർത്താനും ലക്ഷ്യമിടുന്നു. ദേശീയ സ്വതബോധം ശക്തിപ്പെടുത്തുന്നതിനും സമ്പന്നമായ ഭാവിക്കായി മാതൃരാജ്യത്തോടുള്ള വിശ്വസ്തത വളർത്തുന്നതിനുമുള്ള യുഎഇ നേതൃത്വത്തിൻ്റെ പ്രതിബദ്ധതയാണ് പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നത്.
യുഎഇ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സോളാർ പദ്ധതി
ഷാർജ>അൽ ഐനിലെ യുഎഇ യൂണിവേഴ്സിറ്റിയിൽ 9000 കിലോ വാട്ട് പീക്ക് (kWp) സോളാർ ഫോട്ടോ വോൾടെയ്ക്ക് പദ്ധതി അബുദാബി എനർജി സർവീസസ് പ്രഖ്യാപിച്ചു. യുഎഇയുടെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സൗരോർജ സംരംഭവും, യുഎഇയിലെ ആദ്യത്തെ വലിയ തോതിലുള്ള പുനരുപയോഗ ഊർജ്ജ സംരംഭവുമാണ് ഈ പദ്ധതി. 190,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള യുഎഇ ക്യാമ്പസിൽ ട്രാക്കിംഗ് സംവിധാനങ്ങളോടു കൂടിയ 14,000 സോളാർ ഗ്രൗണ്ട് മൗണ്ടഡ് മോഡ്യൂളുകൾ പദ്ധതി വഴി സ്ഥാപിക്കും. സർവകലാശാലയുടെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം ഇതിലൂടെ നേടിയെടുക്കാൻ ആകും എന്നാണ് കരുതുന്നത്. കരാർ ആരംഭിച്ച് 13 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും. പ്രതിവർഷം 1,822 കാറുകൾ പുറത്തേക്ക് വിടുന്നതിന് സമാനമായ 8187 ടൺ കാർബൺ പുറന്തള്ളൽ ഇതിലൂടെ കുറയ്ക്കാനാകും. 2030 ഓടെ പുനരൂപയോഗ ഊർജ്ജ കാര്യക്ഷമത ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന കോപ്പ് 28 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ പദ്ധതി. പുനരുപയോഗ ഊർജ്ജാസ്രോതസ്സുകൾ ഭാവിയുടെ സുസ്ഥിരതയ്ക്ക് എങ്ങനെ അനിവാര്യമാകും എന്ന ചിന്ത വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഈ ശ്രമത്തിലൂടെ സാധിക്കും. സൗരോർജ്ജവുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങളും സർവ്വകലാശാല ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഊർജ്ജ കാര്യക്ഷമത പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കെട്ടിടങ്ങൾ പുനർ നിർമ്മിച്ച് ഊർജ്ജ ഉപഭോഗത്തിൽ 27 ശതമാനം പുരോഗതി കൈവരിക്കാനായി. രണ്ടാം ഘട്ടത്തിൽ ഇത് കൂടുതൽ കെട്ടിടങ്ങളിലേക്കും സൗകര്യങ്ങളിലേക്കും വ്യാപിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധത ലക്ഷ്യമിടുന്നതായും ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. അഹമ്മദ് അലി അൽ റൈസി പറഞ്ഞു.
ഓർമ അൽഖൂസ് മേഖലയുടെ മൂന്നാം വാർഷിക സമ്മേളനം
-ദുബായ്>ഓർമ അൽഖൂസ് മേഖലയുടെ മൂന്നാം വാർഷിക സമ്മേളനം ഡിഐപിയിലേ സുരേന്ദ്രൻ നഗറിൽ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും പ്രഭാക്ഷകയുമായ ശ്രീമതി ജിൽന ജന്നത്ത് സാംസ്കാരിക പ്രഭാഷണം നടത്തി. മേഖലയിലെ 1300 ഓളം വരുന്ന അംഗങ്ങളെ പ്രതിനിധീകരിച്ച് 170 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഓർമയുടെ ദീർഘകാല പ്രവർത്തകനായ മധു സികെക്കുള്ള യാത്രയയപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ ഓർമ മേഖലാ കലാകാരന്മാരും കലാകാരികളും കവിതകളും, പാട്ടുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: നവാസ് കുട്ടി - സെക്രട്ടറി, സുഭാഷ് പൊന്നാനി - പ്രസിഡന്റ്, രാജേഷ് എം - ജോയിൻ്റ് സെക്രട്ടറി, ബബിത - വൈസ് പ്രസിഡണ്ട്, അഭിലാഷ് - ട്രഷറർ, ഷോൺ ജോസഫ് - ജോയിൻറ് ട്രഷറർ. ഷിജു ബഷീർ, ശിഹാബ്, പ്രദീപ് തോപ്പിൽ, നവാസ്, റഷിദ്, സജീവൻ, അനീഷ്, ജയപ്രകാശ്, അഷറഫ്, ബിജു വാസുദേവൻ, അജയഘോഷ്, അംബു ജം, ജിജിത, ശിഹാബ്, മനോജ് തുടങ്ങിയവർ സംസാരിച്ചു.
ഈ രാശിക്കാരാണോ? സമ്പത്ത് കുതിച്ചുയരും, ഇട്ടുമൂട്ടാനുള്ള പൊന്നും പണവും കിട്ടും; രാജകീയമാകും ജീവിതം
ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത കാലം കഴിയുമ്പോള്‍ രാശിമാറും. അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ ജൂലായിലും ഓഗസ്റ്റിലുമായി നടക്കുന്നത്. നിലവില്‍ വ്യാഴം ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. അടുത്ത വര്‍ഷം വ്യാഴം ബുധന്റെ രാശിയിലേക്ക് പ്രവേശിക്കും. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു, 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇടവം രാശിയിലുള്ള വ്യാഴത്തിന്റെ സംക്രമണം