തല ഉപയോഗിച്ച് ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന യുവാവിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്ന് പാകിസ്ഥാന് യുവാവാണ് റെക്കോര്‍ഡ് ഇട്ടത്. യുവാവ് തന്റെ കഴിവ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കാഴ്ചയില്‍ തന്നെ എല്ലാവരും അതിശയിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. കൊണ്ടുവന്ന് വെയ്ക്കുമ്പോള്‍ തന്നെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് യുവാവ് ഓരോ കുപ്പിയുടെയും അടപ്പ് തുറക്കുന്നത്. മുഹമ്മദ് റഷീദ് ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ സഹായികള്‍ കൈമാറുന്ന കുപ്പി കൈ കൊണ്ട് പിടിച്ച് തല കൊണ്ട് അടപ്പ് തുറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുപ്പിയുടെ അടപ്പ് തുറക്കുന്ന വേഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. View this post on Instagram A post shared by Guinness World Records (@guinnessworldrecords) ഒരു അമ്മയുടെ ഹൃദയസ്പർശിയായ കുറിപ്പ്; 'ലോകത്തെ മെച്ചപ്പെട്ട ഇടമാക്കാൻ ഇതു മതി'- ആനന്ദ് മഹീന്ദ്ര
ഒരു അമ്മയുടെ ഹൃദയസ്പർശിയായ കുറിപ്പ്; 'ലോകത്തെ മെച്ചപ്പെട്ട ഇടമാക്കാൻ ഇതു മതി'- ആനന്ദ് മഹീന്ദ്ര
പ്ര ചോദനം നല്കുന്ന നിരവധി പോസ്റ്റുകളും വിഡിയോയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഒരു നാലാം ക്ലാസുകാരിയുടെ അമ്മ എക്സില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഭിന്നശേഷിക്കാരിയായ കുട്ടിയെ അവളുടെ പരീക്ഷയില്‍ സഹായിച്ച തന്റെ മകളെ കുറിച്ചാണ് വര്‍ഷ എന്ന യുവതി എക്സില്‍ കുറിച്ചത്. 'ലളിതമായ ഒന്നാണ്, എന്നാല്‍ ഈ ലോകത്തെ ഒരു മെച്ചപ്പെട്ടയിടമാക്കാന്‍ ഈ കഥയ്ക്കാകുമെന്ന് കുറിപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി. ഒന്നര മാസം മുന്‍പ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട സന്ദേശമാണ് ഈ കുറിപ്പെഴുതാന്‍ കാരണമെന്ന് വര്‍ഷ കുറിപ്പില്‍ പറയുന്നു. ഭിന്നശേഷിക്കാരിയായ തന്റെ മകളെ പരീക്ഷയില്‍ സഹായിക്കാന്‍ ഒരു നാലാം ക്ലാസ് വിദ്യാര്‍ഥിയെ അന്വേഷിച്ചുകൊണ്ട് ഒരു സ്ത്രീയിട്ട സന്ദേശമായിരുന്നു അത്. വിദ്യാര്‍ഥി കുട്ടിക്ക് വേണ്ടി പരീക്ഷ എഴുതുകയും വായിച്ചുകൊടുക്കയും വേണം. A small, simple story. But one that makes our world a better place. Thank you for sharing it, Varsha. https://t.co/hGQ2egWGjx — anand mahindra (@anandmahindra) February 23, 2024 ഇക്കാര്യം നാലാം ക്ലാസുകാരിയായ തന്റെ മകളോട് പറഞ്ഞപ്പോള്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അവള് പറഞ്ഞു. 'ഇതിനോട് ഒരു നോ പറഞ്ഞാല്‍ നീ ഒരിക്കലും ഒരു മോശപ്പെട്ട ആളാക്കില്ല, ഞാന്‍ നിന്നില്‍ നിരാശപ്പെടുകയുമില്ല. നിനക്ക് വേണം എന്നുണ്ടെങ്കില്‍ മാത്രം സഹായിക്കാന്‍ തീരുമാനിച്ചാല്‍ മതിയെന്ന് ഞാന്‍ അവളരെ ഉപദോശിച്ചു'- വര്‍ഷം പറഞ്ഞു. എന്നാല്‍ തയ്യാറാണെന്നതില്‍ ഉറച്ചു നിന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മനം കവരും ആനക്കാഴ്ച; കുഞ്ഞിനെ രക്ഷിച്ച ഉദ്യോഗസ്ഥരോട് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറഞ്ഞ് അമ്മയാന, വിഡിയോ പരീക്ഷാ ദിവസം രാവിലെ എഴുന്നേല്ക്കാന് മടിയുള്ള മകള്‍ പരാതികളെന്നും പറയാതെ നേരത്തെ എഴുന്നേറ്റു ഒരുങ്ങി. അവള്‍ക്കൊപ്പം പരീക്ഷ കേന്ദ്രത്തില്‍ ചെന്നപ്പോഴാണ് ഇത്തരത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്ന് മനസിലാകുന്നത്. എനിക്ക് എന്റെ മകളില്‍ അഭിമാനമാണ് തോന്നിയത്. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും വര്‍ഷ കുറിപ്പില്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷയുടെ കുറിപ്പ് വായിച്ച് അവരെയും മകളെയും പ്രശംസിച്ച് രംഗത്തെത്തിയത്.
ചെന്നൈ: മനം കവരുന്നൊരു ആനക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അബദ്ധത്തില്‍ കനാലില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് തിരികെ ഏല്‍പ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറയുന്ന അമ്മ ആന. തമിഴ്നാട് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു എക്സില്‍ പങ്കുവെച്ച ഈ വിഡിയോ നിരവധി ആളുകളുടെ ഹൃദയം കീഴടക്കി. കോയമ്പത്തൂര്‍ പൊള്ളാച്ചിയിലെ അണ്ണാമലൈ ടൈഗര്‍ റിസര്‍വിലെ കനാലില്‍ അകപ്പെട്ട കുട്ടിയാനയെ ഐഎഫ്എസ് ഉദ്യോഗസ്ഥന് രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. Our hearts are melting with joy to see the Elephant mother raising her trunk to thank our foresters after they rescued and united a very young baby elephant with the mother. The baby had slipped and fallen into a canal in Pollachi in Coimbatore District in Tamil Nadu. The Mother… pic.twitter.com/wjJjl0b2le — Supriya Sahu IAS (@supriyasahuias) February 24, 2024 പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ മുതിര്‍ന്ന ആനയുടെ ചിന്നം വിളികേട്ടാണ് അവിടേക്കോടിയത്. ടൈഗര്‍ റിസര്‍വിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് 48 കിലോമീറ്റര്‍ ആണ് കനാല്‍ ഒഴുകുന്നത്. തിരുപ്പതി ഡാമുമായി ബന്ധിക്കുന്ന കനാലിനിടെ 20 കിലോമീറ്റര്‍ വലിയ ടണല്‍ ആണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥന് രാമസുബ്രമണ്യന്‍ പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മൂന്ന് ദിവസം, മൂന്ന് തീം, സംഗീത വിരുന്നൊരുക്കാന്‍ പോപ്പ് താരം റിയാന; അംബാനിയുടെ മകന്റെ പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങള്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ ഫോറസ്റ്റ് സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു സുപ്രിയ സഹുവിന്റെ കുറിപ്പ്. കുട്ടിയാനയെ രക്ഷപ്പെടുത്തുന്നതും അമ്മ ആന നന്ദി സൂചകമായി തുമ്പിക്കൈ ഉയര്‍ത്തി ചിഹ്നം വിളിക്കുന്നതും വിഡിയോയില്‍ കാണാം.
അം ബാനി കുടുംബത്തിലെ കല്യാണ മേളങ്ങള്‍ക്ക് തുടക്കമായി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന് ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷം മാര്‍ച്ച് മുതല്‍ മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് നടക്കും. പല മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി ഒന്‍പതു പേജുള്ള ഇവന്റ്ഗൈഡാണ് തെയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷത്തിന്റെ വിശദാംശങ്ങള്‍ ഇവന്റ് ഗൈഡില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത തീം അടിസ്ഥാനത്തിലാണ് ആഘോഷം. ആദ്യ ദിനം എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് തീം. ഇതിനായി എലഗന്റ് കോക്ക്ടെയ്ല് ഡ്രസ് കോഡാണ് നിര്‍ദേശിച്ചിരിക്കുന്നത്. അത് വൈകുന്നേര പാര്‍ട്ടിയായാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ എന്ന തീമാണ് ഡ്രസ് കോഡ്. ഇത് അംബാനിയുടെ ആനിമല്‍ റെസ്ക്യൂ സെന്ററില്‍ വച്ചാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം സംഘടിപ്പിക്കും. അവസാന പാര്‍ട്ടി ഹസ്താക്ഷര്‍ എന്ന തീമിലാണ്. ഇന്ത്യയുടെ പൈതൃകം നിറയ്ക്കുന്ന വസ്ത്രങ്ങളായിരിക്കണം ധരിക്കാന്‍. കൂടാതെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന അതിഥികള്‍ക്ക് ഹെയര്‍സ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ടിസ്റ്റ് എന്നിവരെയും സജ്ജീകരിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് അംബാനി കുടുംബത്തിന് വേണ്ടിയുള്ള വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. സംഗീതം വിരുന്നൊരുക്കാന്‍ ഹരിഹരനും പ്രീതും അര്‍ജിത്ത് സിങ്ങും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പോപ്പ് ഗായിക റിയാനയും ചടങ്ങിലെത്തും. ചന്ദ്രനില്‍ ഇനിയല്‍പ്പം 'സ്വകാര്യം'!, ഒഡീസിയസ് വിജയകരമായി പറന്നിറങ്ങി, പുതിയ ചരിത്രം അമിതാഭ് ബച്ചന്, രജനീകാന്ത്, ഷാരൂഖ് ഖാന്, ആമിര്‍ ഖാന് തുടങ്ങി ഇന്ത്യന്‍ സിനിമലോകത്തെ പ്രമുഖരും വിവാഹഘോഷങ്ങളില്‍ പങ്കെടുക്കാനെത്തും. ഗുജറാത്തി വിവാഹച്ചടങ്ങിലെ ആദ്യ ചടങ്ങായ ലഗാന്‍ ലഖ്വാനു വോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത ലഹങ്ക ധരിച്ചാണ് രാധിക മെര്‍ച്ചന്റ് ചടങ്ങുകള്‍ക്കെത്തിയത്. ഫ്ലോറല്‍ ഡിസൈനും സീക്വിനുകളും ഉള്‍പ്പെടുത്തിയാണ് ലഹങ്ക ഡിസൈന്‍ ചെയ്തത്.