SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ഷൂട്ടിങ്ങിനിടെ വാഹനാപകടം; ചിത്രീകരണം അനുമതിയില്ലാതെയെന്ന് പൊലീസ്, കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലീസ് കേസെടുത്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ എറണാകുളം എംജി റോഡിലാണ് സിനിമാ ഷൂട്ടിങിനിടെ അപകടമുണ്ടായത്. അപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിസരത്തുണ്ടായ ഒരു ബൈക്ക് യാത്രികനും പരിക്കുണ്ട്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ചെയ്‌സിങ് സീന്‍ ചിത്രീകരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു, തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.

സമകാലിക മലയാളം 27 Jul 2024 5:00 pm

മഹേശ്വറിന്റെ മാത്രമല്ല, മലയാളികളുടെ സ്വന്തം അലീന; ജയ പ്രദയുടെ മലയാള സിനിമകൾ

‌‌ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായികയെന്ന വിശേഷണം നടി ജയ പ്രദയ്ക്ക് സ്വന്തമായിരുന്നു. ജയ പ്ര​ദയോളം സൗന്ദര്യമുള്ള നായികമാരാരും അക്കാലത്ത് ബോളിവുഡിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. ബോളിവുഡിന് സൗന്ദര്യ റാണിയാണെങ്കിൽ മലയാളികൾക്ക് ജയ പ്രദയെന്നാൽ അലീനയാണ്. കളങ്കമില്ലാത്ത തന്റെ പ്രണയവുമായി പൂച്ചക്കണ്ണുകളുള്ള മഹേശ്വറിനെ കാത്തിരിക്കുന്ന അലീന. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ വിശാൽ കൃഷ്ണമൂർത്തി അലീനയോട് പറയുന്ന ഒരു ഡയലോ​ഗുണ്ട്, എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്... അതെ കാലമെത്രക്കഴിഞ്ഞാലും മലയാളികൾക്ക് ജയ പ്രദയെ ഓർത്തിരിക്കാൻ ദേവദൂതൻ എന്നൊരറ്റ ചിത്രം മാത്രം മതി. മലയാളത്തിൽ ജയ പ്ര​​ദ ചെയ്ത മറ്റു സിനിമകളെക്കൂടി ഓർത്തെടുത്താലോ... ദേവദൂതൻ ദേവദൂതൻ സിബി മലയിൽ സംവിധാനം ചെയ്ത 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. ചിത്രത്തിലെ ഓരോ ഡയലോ​​ഗുകളും മലയാളികൾക്ക് ഇന്നും കാണാപാഠമാണ്. 24 വർഷങ്ങൾക്ക് ശേഷം ജൂലൈ 26 ന് ചിത്രം തിയറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ, വിനീത് കുമാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. ആഞ്ജലീന ഇഗ്നേഷ്യസ് (അലീന) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയപ്രദ അവതരിപ്പിച്ചത്. രഘുനാഥ് പാലേരി രചനയൊരുക്കിയ ചിത്രത്തിന് സം​ഗീതം പകർന്നത് വിദ്യാസാ​ഗർ ആണ്. സന്തോഷ് ഡി തുണ്ടിയിലാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രണയം പ്രണയം 2011 ൽ ബ്ലെസി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രണയം. ജയ പ്രദയ്ക്കൊപ്പം മോഹൻലാലും അനുപം ഖേറും പ്രധാന വേഷത്തിലെത്തി. അനൂപ് മേനോനും ചിത്രത്തിൽ ഒരു കഥാപാത്രമായെത്തിയിരുന്നു. ​ഗ്രേസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയപ്രദയെത്തിയത്. ഇനിയും കഥ തുടരും ഇനിയും കഥ തുടരും 1985 ൽ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇനിയും കഥ തുടരും. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. ആനന്ദക്കുട്ടനായിരുന്നു ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത്. നിമ്മി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയപ്രദയെത്തിയത്. ഈ സ്നേ​ഹ തീരത്ത് ഈ സ്നേ​ഹ തീരത്ത് കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, ഉമ ശങ്കരി, ലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ജയപ്രദ അവതരിപ്പിച്ചത്. കിണർ കിണർ എം. എ നിഷാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കിണർ. ശക്തയായ ഒരു സ്ത്രീ കഥാപാത്രമായാണ് ചിത്രത്തിൽ ജയ പ്രദയെത്തിയത്. ഇന്ദിരയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്.

സമകാലിക മലയാളം 27 Jul 2024 4:55 pm

താനാര ആഗസ്ത്‌ ഒമ്പതിന് തിയറ്ററുകളിൽ

കൊച്ചി>റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ (ഹു ആർ യു) എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആഗസ്ത് ഒമ്പതിന് തിയറ്ററുകളിലെത്തും. വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായിയാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹാ ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ജിബു ജേക്കബ്, പോൾ താടിക്കാരൻ, രാജേഷ് പുന്നശ്ശേരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ: - ഹരി നാരായണൻ, സംഗീതം: - ഗോപി സുന്ദർ, ഛായാഗ്രഹണം: -വിഷ്ണുനാരായണൻ, എഡിറ്റിംഗ്: - വി സാജൻ, കോ- പ്രൊഡ്യൂസർ: -സുജ മത്തായി, വാഴൂർ ജോസ്.

ദേശാഭിമാനി 27 Jul 2024 3:36 pm

ആലിയ മുതൽ ജാൻവി വരെ; കരൺ ജോഹർ ബോളിവുഡിന് സമ്മാനിച്ച താരങ്ങൾ

ബോ ളിവുഡിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കരൺ ജോഹർ. കൂടാതെ അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷനും നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ബോളിവുഡി‌ലെ നിരവധി താരങ്ങളെയാണ് കരൺ അഭിനയ രം​ഗത്തേക്ക് കൈപിടിച്ചത്. ബോളിവുഡിലെ താരറാണി ആലിയ ഭട്ട് മുതൽ ജാൻവി കപൂർ വരെ ഇതിൽ ഉൾപ്പെടും. കരൺ ജോഹർ സിനിമയിലേക്ക് കൊണ്ടുവന്ന താരങ്ങൾ ഇവരാണ്. ആലിയ ഭട്ട് ആലിയ ഭട്ട് ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ് ആലിയ ഭട്ട്. കരൺ ജോഹർ സംവിധാനം ചെയ്ത 2012 ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് താരം അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയിലും താരം നായികയായി എത്തി. വരുണ്‍ ധവാന്‍ വരുണ്‍ ധവാന്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ സിനിമയിലൂടെ തന്നെയാണ് വരുണ്‍ ധവാനും സിനിമയിലേക്ക് ചുവടുവെക്കുന്നത്. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. കരണ്‍ ജോഹറിന്റെ തന്നെ മൈ നെയിം ഈസ് ഖാനില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമ കരിയറിന് തുടക്കമിടുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ വിജയത്തിനു ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലാണ് താരം വേഷമിട്ടത്. ബവാലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സിദ്ധാര്‍ഥ് മല്‍ഹോത്ര സിദ്ധാര്‍ഥ് മല്‍ഹോത്ര ആലിയയേയും വരുണിനേയും പോലെ സിദ്ധാര്‍ഥ് മല്‍ഹോത്രയും സിനിമയിലേക്ക് ചുവടുവെക്കുന്നത് സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ്. സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാതെ എത്തിയ സിദ്ധാര്‍ഥ് ആദ്യം മോഡലിങ്ങിലാണ് ഭാഗ്യം പരീക്ഷിച്ചത്. അനുഭവ് സിന്‍ഹയുടെ ഒരു സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ ചിത്രം നിന്നുപോയി. ഇതോടെയാണ് കരണ്‍ ജോഹറിന്റെ അസിസ്റ്റന്റായി സിദ്ധാര്‍ഥ് എത്തുന്നത്. ഇതിലൂടെയാണ് സ്റ്റുഡന്റ് ഓഫ് ദി ഇയറിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു. അനന്യ പാണ്ഡെ അനന്യ പാണ്ഡെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 ലൂടെയാണ് അനന്യ പാണ്ഡ്യ സിനിമയിലേക്ക് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് കരണ്‍ ജോഹര്‍ അല്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായി ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. ഇന്ന് ബോളിവുഡിലെ ഏറെ ആരാധകരുള്ള നടിയാണ് അനന്യ. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ്. ജാന്‍വി കപൂര്‍ ജാന്‍വി കപൂര്‍ ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിച്ച ധടക്കിലൂടെയാണ് ജാന്‍വി കപൂറിന്റെ അരങ്ങേറ്റം. താരറാണി ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. താരകുടുംബത്തില്‍ നിന്നെത്തിയ ജാന്‍വി വളരെ പെട്ടെന്നാണ് ബോളിവുഡിന്റെ മനം കവര്‍ന്നത്. തുടര്‍ന്ന് നിരവധി അഭിനയ പ്രാധാന്യമുള്ള സിനിമകളിലാണ് ജാന്‍വി വേഷമിട്ടത്.

സമകാലിക മലയാളം 27 Jul 2024 2:17 pm

'രായന്‍'മൊബൈലില്‍ പകര്‍ത്തി; വ്യാജപതിപ്പ് സംഘത്തിലെ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററില്‍ നിന്നാണ് ഉടമയുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാക്കനാട് ഇര്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 'കുത്തൊഴുക്കൊന്നും പ്രശ്നമല്ല'; അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഗംഗാവലിയില്‍ ഇറങ്ങാന്‍ 'മാല്‍പ്പ സംഘം' ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതില്‍ നിര്‍മ്മാതക്കളില്‍ ഒരാളായ സുപ്രിയ മേനോന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തിയേറ്ററില്‍ നിന്നാണ് സംഘം സിനിമ പകര്‍ത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടാന്‍ നീക്കം നടത്തി. മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്‍പ്പെടെ പ്രമുഖ സിനിമകളുടെ വ്യാജ പതിപ്പുകള്‍ സംഘം പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

സമകാലിക മലയാളം 27 Jul 2024 12:32 pm

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാർ ഓടിച്ചത്‌ അഭിനേതാക്കളല്ല

കൊച്ചി >സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ ഓടിച്ചത് അർജുൻ അശോക് അല്ലെന്നും വാഹനത്തിൽ മാത്യു തോമസ് ഇല്ലായിരുന്നുവെന്നും തുടങ്ങിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റണ്ട് മാസ്റ്ററുടെ ടീമിലുള്ളയാളാണ് വാഹനമോടിച്ചതെന്നും ആ സമയത്ത് അർജുൻ അശോകും സംഗീത് പ്രതാപും കാറിലുണ്ടായിരുന്നുവെന്നുമാണ് വിവരം. ‘ബ്രൊമാൻസ്’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിലെ ചെയ്സിംഗ് ഷൂട്ടിനിടെ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. തുടർന്ന് ഈ കാർ നിർത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു. നടൻമാരായ അർജുൻ അശോകിനും സംഗീത് പ്രതാപിനുമുൾപ്പെടെ കൊച്ചി എം ജി റോഡിൽ വച്ചുണ്ടായ അപകടത്തിൽ നടൻമാർക്കും രണ്ട് ബൈക്ക് യാത്രക്കാർക്കുമുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ സെന്ട്രല് പൊലീസ് കേസെടുത്തിട്ടുണ്ട്.

ദേശാഭിമാനി 27 Jul 2024 12:08 pm

ഹല്ലേലൂയാ...‍; നുണക്കുഴിയിലെ ആദ്യ ഗാനം പുറത്ത്

ബേ സിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റിലീസായി. ഹല്ലേലൂയ... എന്ന ലിറിക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്നു. വണ്ടിനെ തേടും എന്ന സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് ഗാനം ഒരുക്കിയ രജത് പ്രകാശാണ് നുണക്കുഴിയിലെ ഹല്ലേലൂയ എന്ന ഗാനം പാടിയിരിക്കുന്നത് ഒപ്പം സാനു പി എസുമുണ്ട്. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ - വിനായക് വി എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്.

സമകാലിക മലയാളം 27 Jul 2024 10:29 am

സിനിമ ചിത്രീകരണത്തിനിടെ അപകടം; അർജുൻ അശോകിനും സംഗീത് പ്രതാപിനുമുൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്‌

കൊച്ചി >സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ നടൻമാരായ അർജുൻ അശോകിനും സംഗീത് പ്രതാപിനും പരിക്കേറ്റു. കൊച്ചി എം ജി റോഡിൽ വച്ചുണ്ടായ അപകടത്തിൽ നടൻമാർക്കും രണ്ട് ബൈക്ക് യാത്രക്കാർക്കുമുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ‘ബ്രൊമാൻസ്’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിലെ ചെയ്സിംഗ് ഷൂട്ടിനിടെ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട കാര് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. തുടർന്ന് ഈ കാർ നിർത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു. ചലച്ചിത്ര പ്രവർത്തകരുടെ കാര് മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

ദേശാഭിമാനി 27 Jul 2024 7:52 am

സിനിമ ചിത്രീകരണത്തിനിടെ അപകടം; അർജുൻ അശോകിനും സംഗീത് പ്രതാപിനും മാത്യു തോമസിനുമുൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്‌

കൊച്ചി >സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞിണ്ടായ അപകടത്തിൽ നടൻമാരായ അർജുൻ അശോകിനും സംഗീത് പ്രതാപിനും മാത്യു തോമസിനും പരിക്കേറ്റു. കൊച്ചി എം ജി റോഡിൽ വച്ചുണ്ടായ അപകടത്തിൽ നടൻമാർക്കും രണ്ട് ബൈക്ക് യാത്രക്കാർക്കുമുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ‘ബ്രൊമാൻസ്’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിലെ ചെയ്സിംഗ് ഷൂട്ടിനിടെ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട കാര് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. തുടർന്ന് ഈ കാർ നിർത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു. ചലച്ചിത്ര പ്രവർത്തകരുടെ കാര് മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

ദേശാഭിമാനി 27 Jul 2024 7:52 am

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞു, അർജുൻ അശോകന് ഉൾപ്പടെ പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് നടന്മാർക്ക് ഉൾപ്പടെ പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. മൂവർക്കും അപകടത്തിൽ പരിക്കേറ്റു. കൂടാതെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30ഓടെ കൊച്ചി എംജി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സമകാലിക മലയാളം 27 Jul 2024 6:51 am

ഐഡിഎസ്എഫ്എഫ്കെയിൽ ഉർമി ജുവേകർ നയിക്കുന്ന തിരക്കഥാരചന മാസ്റ്റർ ക്ലാസ്സ്

തിരുവനന്തപുരം >പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത തിരക്കഥാകൃത്തും ഡോക്യുമെന്ററി സംവിധായികയും മേളയുടെ ഫിക്ഷൻ ജൂറി പാനൽ അധ്യക്ഷയുമായ ഉർമി ജുവേകർ നയിക്കുന്ന തിരക്കഥാ മാസ്റ്റർ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 27 ന് ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ നിളാ തിയറ്ററിലാണ് ക്ലാസ്. ദേശീയ അവാർഡ് നേടിയ ഓയെ ലക്കി ലക്കി ഓയെ, ഐ ആം എന്നീ ചിത്രങ്ങളുടെ തിരക്കഥാരചയിതാവെന്ന നിലയിൽ പ്രശസ്തയാണ് ജുവേകർ. ഭാഗ്യവാൻ, ഷാങ് ഹായ് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. നിരൂപക പ്രശംസ നേടിയ ലവ് സെക്സ് ഓർ ധോഖയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയും നെറ്റ്ഫ്ലിക്സിൽ മികച്ച അഭിപ്രായം നേടിയ പരമ്പരയായ ലൈല യുടെ ക്രിയേറ്റർ എന്ന നിലയിലും പ്രശസ്തയാണ്. ജൂലൈ 30 ന് മേളയിൽ ജുവേക്കറുടെ ദി ഷില്ലോങ് ചേംബർ കൊയർ ആൻഡ് ദി ലിറ്റിൽ ഹോം സ്കൂൾ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. ഹോട്ട് സ്റ്റാറിന്റെയും സോണിയുടെയും വെബ് സീരീസുകളുടെ കൺസൽറ്റന്റ് കൂടിയാണ് ജുവേക്കർ. മാസ്റ്റർ ക്ലാസ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കൈരളി, ശ്രീ, നിളാ തിയറ്റർ കോംപ്ലക്സിലെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടണമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.

ദേശാഭിമാനി 26 Jul 2024 9:02 pm

എ ആർ റഹ്മാൻ - ധനുഷ് കോമ്പോ വേറെ ലെവൽ; ഇരുവരും ഒന്നിച്ചെത്തിയ സൂപ്പർ ഹിറ്റുകൾ

ഇന്ത്യക്കാർക്ക് സംഗീതമെന്നാല്‍ എആര്‍ റഹ്മാനാണ്. അതിപ്പോൾ പ്രണയമായാലും വിരഹമായാലും സന്തോഷമായാലും ആഘോഷമായാലും ഭക്തിയായാലും മോട്ടിവേഷനായാലും എല്ലാം എആര്‍ റഹ്മാനെന്ന സം​ഗീത ചക്രവർത്തിയിലുണ്ട്. 1992 ല്‍ റോജ എന്ന സിനിമയ്ക്ക് സംഗീതമൊരുക്കിക്കൊണ്ടാണ് റഹ്മാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം വാരിക്കൂട്ടി. പിന്നെയങ്ങോട്ട് ഒരു റഹ്മാൻ യു​ഗത്തിന് തന്നെയാണ് സം​ഗീത പ്രേമികൾ സാക്ഷികളായത്. സം​ഗീതത്തിലൂടെ മായാലോകം സൃഷ്ടിക്കുന്ന എആർ റഹ്മാൻ നടൻ ധനുഷിനൊപ്പവും പല തവണ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. രാഞ്ജന രാഞ്ജന ആനന്ദ് എൽ റായിയും ധനുഷും ആദ്യമായി ഒന്നിച്ച ബോളിവുഡ് ചിത്രമായിരുന്നു രാഞ്ജന. 2013 ൽ പുറത്തിറങ്ങിയ രാഞ്ജനയിലൂടെയാണ് ധനുഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എആർ റഹ്മാനായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. തും തക്, രാഞ്ജന തുടങ്ങിയ ചിത്രത്തിലെ പാട്ടുകൾക്ക് ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ എല്ലാ ​ഗാനങ്ങളും ഒരുക്കിയത് റഹ്മാൻ തന്നെയായിരുന്നു. മരിയാൻ മരിയാൻ ധനുഷ് നായകനായി 2013 ൽ പുറത്തിറങ്ങി ഭരത് ബാല സംവിധാനം ചെയ്ത ചിത്രമാണ് മരിയാൻ. ചിത്രത്തിന് സം​ഗീതമൊരുക്കിയതും എആർ റഹ്മാനായിരുന്നു. ചിത്രത്തിലെ നെഞ്ചേ യേഴു എന്ന ഗാനത്തിന് സം​ഗീതമൊരുക്കിയതും ആലപിച്ചതും എആർ റഹ്മാൻ തന്നെയായിരുന്നു. ചിത്രത്തിലെ തന്നെ ഇന്നും കൊഞ്ച നേരം, കടൽ‌ രാസ നാൻ എന്നീ പാട്ടുകളും സൂപ്പർ ഹിറ്റായി മാറി. അത്രംഗി റേ അത്രംഗി റേ ഹിമാൻഷു ശർമ്മ എഴുതി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്രം​ഗി റേ. ധനുഷ്, സാറാ അലി ഖാൻ, അക്ഷയ് കുമാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിനായി സം​ഗീതമൊരുക്കിയതും എആർ റഹ്മാൻ തന്നെയായിരുന്നു. ഛക ഛക് എന്ന് തുടങ്ങുന്ന ​ഗാനം ട്രെൻഡിങ്ങായി മാറി. ചിത്രത്തിലെ റഹ്മാനൊരുക്കിയ ലിറ്റിൽ ലിറ്റിൽ എന്ന ​ഗാനം ആലപിച്ചത് ധനുഷ് ആയിരുന്നു. രായൻ രായൻ ധനുഷ് കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് രായൻ. താരത്തിന്റെ കരിയറിലെ അമ്പാതമത്തെ ചിത്രം കൂടിയാണ് രായൻ. രായൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ചിത്രത്തിൽ ധനുഷെത്തിയത്. ഏറ്റവുമൊടുവിൽ ധനുഷും റഹ്മാനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ രായാ... എന്ന് തുടങ്ങുന്ന ​ഗാനമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ധനുഷിന്റെ വരികൾക്ക് സം​ഗീതമൊരുക്കുക മാത്രമല്ല പാടിയതും റഹ്മാൻ തന്നെയായിരുന്നു. ഓ രായാ... ഓ രായാ... രായനിലെ ഓ രായാ...എന്ന് തുടങ്ങുന്ന പാട്ടാണ് തനിക്കും ധനുഷിനും ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ എ ആർ റഹ്മാൻ പറഞ്ഞിരുന്നു. ചിത്രത്തിൽ ഒരുപാട് പാട്ടുകളുണ്ടെങ്കിലും ഈ പാട്ട് സ്പെഷ്യൽ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും റഹ്മാൻ - ധനുഷ് കൂട്ടുകെട്ടിന്റെ കൂടുതൽ പാട്ടുകൾക്കായി കാത്തിരിക്കാം.

സമകാലിക മലയാളം 26 Jul 2024 5:59 pm

ഇത് അണ്ണൻ-തമ്പി കഥയല്ല! തങ്കച്ചി ക‌ഥ; ആക്ഷനിൽ നിറഞ്ഞാടി രായൻ

കഥ, സംവിധാനം ബൈ ധനുഷ്, രായൻ എന്ന സിനിമയുടെ ഐഡന്റിറ്റി തന്നെ ഇതാണ്. തന്റെ 50-ാമത്തെ ചിത്രത്തിൽ പ്രേക്ഷകരെ ധനുഷ് വലിയ തോതിൽ നിരാശപ്പെടുത്തിയില്ലെന്ന് പറയാം. കാത്തവരായൻ, മുത്തുവേൽ രായൻ, മാണിക്യരായൻ, ദുർ​ഗ എന്നീ സഹോദരങ്ങളുടെ ജീവിതത്തെ മുൻ നിർത്തിയാണ് രായൻ മുന്നോട്ട് പോകുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സഹോദരങ്ങൾക്ക് വേണ്ടി വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് രായൻ. രായന്റെ മുഖത്ത് ചിരിയില്ല, അയാൾ ചിരിക്കുന്നത് തന്നെ വളരെ അപൂർവമായേ പ്രേക്ഷകന് കാണാനാവുകയുള്ളൂ. തന്റെ അനിയൻമാരും അനിയത്തിയുമാണ് രായന് എല്ലാം, അയാളുടെ ജീവിതം തന്നെ അവർക്കു വേണ്ടിയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ രായന്റെയും സഹോദരങ്ങളുടെയും ഇടയിലേക്ക് ചില അനിഷ്ട സംഭവങ്ങളും, ചില മുഖങ്ങളും കടന്നു വരുന്നതോടെ കഥ മാറുകയാണ്. അതുവരെ കണ്ടതു പോലെയല്ല പിന്നീടുള്ള കാഴ്ചകൾ. ഒരു പക്കാ ​​ഗ്യാങ്സ്റ്റർ റിവഞ്ച് സ്റ്റോറിയായി തന്നെയാണ് രായൻ കടന്നു വരുന്നത്. രായന്റെയും സഹോദരങ്ങളുടെയും പശ്ചാത്തലം പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ തുടക്കത്തിലുള്ള ബാക്ക് ​ഗ്രൗണ്ട് സീനുകൾ വലിച്ചു നീട്ടിയാണ് ധനുഷ് അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥയിലുള്ള ചെറിയ പാക പിഴകൾ ആദ്യ പകുതിയിൽ പ്രേക്ഷകനെ ചെറിയ രീതിയിൽ ബാധിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ വളരെ മികച്ച രീതിയിൽ സ്കോർ ചെയ്യാനും ധനുഷിനായി. അണ്ണൻ- തമ്പി- തങ്കച്ചി പാസവും ഇന്റർവെൽ പഞ്ചുമൊക്കെ പ്രേക്ഷക മനസിൽ തങ്ങുന്ന വിധത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‌അടുത്ത സീനിൽ ഇതാണ് സംഭവിക്കാൻ പോകുന്നത് പ്രേക്ഷകന് ഊഹിക്കാമെങ്കിലും ചില എലമെന്റ്സിലൂടെ പ്രേക്ഷകനെ മാറി ചിന്തിപ്പിക്കാനും ധനുഷ് എന്ന സംവിധായകനും എഴുത്തുകാരനുമായി. മേക്കിങ്ങിലാണ് രായൻ സ്കോർ ചെയ്യുന്നത്. കഥാപാത്ര സൃഷ്ടിയും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും എടുത്ത് പറയേണ്ടതാണ്. തുടക്കത്തിൽ തന്നെ രായൻ എന്ന കഥാപാത്രം എങ്ങനെയാണെന്നത് പ്രേക്ഷകന് പിടികിട്ടും. റഫ് ആൻഡ് ടഫ് ആയ രായന്റെ സ്ക്രീൻ പ്രെസൻസും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നതാണ്. എസ്.ജെ സൂര്യ, ദുഷാര വിജയൻ, സെൽവ രാഘവൻ, സുൻദീപ് കിഷൻ, കാളിദാസ് ജയറാം, പ്രകാശ് രാജ്, അപർണ ബാലമുരളി, വരലക്ഷ്മി ശരത്‌കുമാർ തുടങ്ങിയവരുടെ പെർഫോമൻസ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. മുത്തു, മാണിക്യൻ, ദുർ​ഗ എന്നിവരുടെ ക്യാരക്ടർ ഡവല്പമെന്റും ത്രില്ലടിപ്പിക്കുന്നതാണ്. സേതു എന്ന ​ഗ്യാങ്സ്റ്റർ ലീഡറായാണ് എസ്.ജെ സൂര്യ ചിത്രത്തിലെത്തുന്നത്. രായനും ദുർ​ഗയും മുത്തുവും മാണിക്യവും കളത്തിൽ നിറയുന്നത് തന്നെ സേതുവിന്റെ പ്രെസൻസു കൊണ്ടാണ്. രായനും സേതുവും തമ്മിലുള്ള കണ്ടുമുട്ടൽ രം​ഗവും പഞ്ച് ഡയലോ​ഗുമെല്ലാം കൈയ്യടി നേടി. ആക്ഷൻ സീനുകളിലും ദുഷാര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ക്ലൈമാക്സ് രം​ഗത്തിലെ ആക്ഷൻ രം​ഗവും ത്രസിപ്പിക്കുന്നതാണ്. അതിലേക്ക് കഥാപാത്രങ്ങളെ കൊണ്ടുവന്ന രീതിയും അഭിനന്ദനാർഹമാണ്. എന്നാൽ സേതുവും രായനും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ശരിക്കും പറഞ്ഞു വയ്ക്കാൻ ധനുഷ് എന്ന എഴുത്തുകാരനോ സംവിധായകനോ ആയില്ല എന്നു വേണം പറയാൻ. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും സിനിമ കഴിഞ്ഞാലും ഈ രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കും. ചിത്രത്തിൽ എടുത്ത് പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം സം​ഗീതവും പശ്ചാത്തല സം​ഗീതവും തന്നെയാണ്. എ ആർ റഹ്മാന്റെ പശ്ചാത്തല സം​ഗീതം ഒരു കഥാപാത്രമായി തന്നെ ആദ്യാവസാനം വരെ രായനൊപ്പം നിറഞ്ഞു നിന്നു. ആദ്യം മുതൽ അവസാനം വരെ ഒരു ഡാർക്ക് ഷെയ്ഡിലാണ് രായൻ സഞ്ചരിക്കുന്നത്. സം​ഗീതത്തിനൊപ്പം തന്നെ സിനിമയുടെ കഥയോട് ചേർന്ന് നിന്നു വിഷ്വൽസും. ക്ലോസപ്പ് ഷോട്ടുകളിലൊക്കെ ഛാ​യാ​ഗ്രഹകൻ ഓം പ്രകാശ് അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. പ്രസന്ന ജികെയുടെ എഡിറ്റിങ്ങും എടുത്ത് പറയേണ്ടതാണ്. രായന്റെയും ദുർ​ഗയുടെയും തുടർന്നുള്ള ജീവിതം ധനുഷ് പ്രേക്ഷകന് വിട്ടു നൽകിയിരിക്കുകയാണ്. ചെറിയ പാകപ്പിഴകളും കല്ലുകടികളുമൊക്കെ മാറ്റി നിർത്തിയാൽ മികച്ച ഒരു തിയറ്റർ എക്സ്പീരിയൻസ് തന്നെയാണ് രായൻ. ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചിത്രം കണ്ടിരിക്കാം.

സമകാലിക മലയാളം 26 Jul 2024 2:56 pm

'ഇനി പാന്റിടാൻ പറ്റില്ല': നിറവയറിൽ നടി പ്രണിത; സന്തോഷവാർത്തയുമായി താരം

ത മിഴ് സിനിമയിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് പ്രണിത സുഭാഷ്. ഇപ്പോൾ താൻ രണ്ടാമതും ​ഗർഭിണിയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നിറവയറിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ആരാധകരെ അറിയിച്ചത്. View this post on Instagram A post shared by Pranita Subhash (@pranitha.insta) രസകരമായ പോസ്റ്റിനൊപ്പമായിരുന്നു കുറിപ്പ്. “റൗണ്ട് 2... ഇനി പാന്റ് പാകമാകില്ല’- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ബ്ലാക് സ്ലീവ് ലസ് ടോപ്പിലും ഡെനിം ജീൻസിലുമാണ് താരത്തെ കാണുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഫോട്ടോ ഷൂട്ടില View this post on Instagram A post shared by Pranita Subhash (@pranitha.insta) വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 2010–ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ പോർക്കിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രണിത സുഭാഷ്. 2012-ൽ പുറത്തിറങ്ങിയ ഭീമാ തീരദള്ളി എന്ന സിനിമയാണ് നടിയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം. മലയാളത്തിൽ തങ്കമണി കൊലക്കേസ് എന്ന ചിത്രത്തിലും പ്രണിത സുഭാഷ് അഭിനയിച്ചിരുന്നു. തെന്നിന്ത്യൻ സിനിമയിൽ സജീവമായി താരം 2021–ലാണ് വ്യവസായിയായ നിതിൻ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്.

സമകാലിക മലയാളം 26 Jul 2024 2:35 pm

മലയാളം പറഞ്ഞ്, ഡാൻസ് ചെയ്ത് രശ്മിക മന്ദാന: കരുനാഗപ്പള്ളിയെ ആവേശത്തിലാക്കി താരസുന്ദരി, വിഡിയോ

കൊല്ലം: കരുനാഗപ്പള്ളിയെ ആവേശത്തിലാക്കി നാഷണൽ ക്രഷ് രശ്മിക മന്ദാന. താരത്തെ കാണാൻ നിരവധി ആ​രാധകരാണ് ഒത്തുകൂടിയത്. രണ്ടു വർഷത്തിനു ശേഷം കേരളത്തിലേക്ക് എത്തിയ താരത്തിന് വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് രശ്മികയുടെ വിഡിയോയും ചിത്രങ്ങളും. കരുനാഗപ്പള്ളിയിലെ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകർ എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചോപ്പറിൽ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങിയ താരം അവിടെ നിന്നും കാർ മാർഗം സഞ്ചരിച്ച് 'വെഡ്സ്ഇന്ത്യ' ഷോപ്പിങ് മാളിലെത്തി. താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. മലയാളത്തിലാണ് താരം സംസാരിച്ച് തുടങ്ങിയത്. തുടർന്ന് രഞ്ജിതമേ എന്ന ​ഗാനത്തിന് ചുവടുവച്ചു. ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളികൾക്കായ് മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം ചോപ്പറിൽ സഞ്ചരിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്ലൈറ്റിലാണ് തിരിച്ചു പോയത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകവൃത്തം സൃഷ്ടിച്ചത്. പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ.

സമകാലിക മലയാളം 26 Jul 2024 12:53 pm

'ഇന്ത്യ എന്ന അഭിമാനം': കാര്‍ഗില്‍ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ആറ് ചിത്രങ്ങള്‍

കാ ര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിട്ട സൈനികര്‍ക്കുള്ള ആദരം കൂടിയാണ് ഈ ദിവസം. സൈനികരുടെ ത്യാഗങ്ങളേയും പോരാട്ടവീര്യത്തേയും അടയാളപ്പെടുത്തുന്ന നിരവധി സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലമാക്കിയും നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. കാർ​ഗിൽ സമര ചരിത്രം പറഞ്ഞ സിനിമകൾ അതൊക്കെയെന്ന് നോക്കാം. എല്‍ഒസി കാര്‍ഗില്‍ ഇന്ത്യയിലേക്കുള്ള പാക് നുഴഞ്ഞു തയറ്റം തടയാനായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ വിജയ് യെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. 2003ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ജെ പി ദത്തയാണ്. നാല് മണിക്കൂര്‍ നീണ്ട ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, മനോജ് ബാജ്‌പേയ് എന്നിവരാണ് അഭിനയിച്ചത്. ഷേര്‍ഷ കാര്‍ഗില്‍ യുദ്ധ പോരാളി ജീവന്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറഞ്ഞ ചിത്രം. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വിക്രമിന്റെ വേഷത്തിലെത്തിയത്. വിഷ്ണു വര്‍ധന്‍ സംവിധാനം ചെയ്ത ചിത്രം 2021ല്‍ റിലീസ് ചെയ്തു. യുദ്ധക്കളത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിക്രം ബത്രയ്ക്ക് പരംവീര്‍ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു. ഗുഞ്ജന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍ രാജ്യത്തെ ആദ്യ വനിത എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ കഥ പറഞ്ഞ ചിത്രം. ജാന്‍വി കപൂര്‍ ആണ് ടൈറ്റില്‍ റോള്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ശരണ്‍ ശര്‍മയാണ്. ഓപ്പറേഷന്‍ വിജയ് യുടെ ഭാഗമായുള്ള ഗുഞ്ജന്‍ സക്‌സേനയുടെ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ധൂപ് 2003ല്‍ റിലീസ് ചെയ്ത ചിത്രം ക്യാപ്റ്റന്‍ അനുജ് നയ്യാറിന്റേയും കുടുംബത്തിന്റേയും ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തത്. 1999 ജൂലൈ 5 ന് അനുജ് നയ്യാര്‍ ടൈഗര്‍ ഹില്ലില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു. മരണശേഷം അദ്ദേഹത്തിന് മഹാ വീര്‍ ചക്ര നല്‍കി ആദരിച്ചു. തന്റെ മകന് മരണാനന്തരം ലഭിച്ച പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ പ്രൊഫസര്‍ എസ്.കെ.നയ്യാറും കുടുംബവും നടത്തിയ പോരാട്ടമാണ് ചിത്രം പറയുന്നത്. ലക്ഷ്യ ഹൃത്വിക് റോഷനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്യ. 2004ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, പ്രീതി സിന്റ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. സമ്പന്നനായ വ്യവസായിയുടെ മടിയനായ മകന്‍ സൈന്യത്തില്‍ ചേരുന്നത് യുദ്ധ പോരാളിയായി മാറുന്നതുമാണ് ചിത്രം. ബോക്‌സ് ഓഫിസില്‍ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മികച്ച യുദ്ധ രംഗങ്ങള്‍കൊണ്ട് കള്‍ട്ട് സിനിമയായി മാറി. കുരുക്ഷേത്ര കാര്‍ഗില്‍ യുദ്ധത്തെ പശ്ചാത്തലമാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രം. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. 2008ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പറഞ്ഞത് പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തെക്കുറിച്ചാണ്.

സമകാലിക മലയാളം 26 Jul 2024 12:36 pm

'ഞങ്ങളുടെ സ്വപ്നചിത്രം വീണ്ടും തരികയാണ്; തള്ളാനും കൊള്ളാനുമുള്ള അവകാശം നിങ്ങൾക്കാണ്'

മോ ഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കിയ ദേവദൂതൻ 24 വർഷത്തിനു ശേഷം വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ മാസ്റ്റേഡ് വേർഷനാണ് ഇന്ന് തിയറ്ററിലേക്ക് എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സിബി മലയിൽ പങ്കുവച്ച ചിത്രമാണ്. കൈ തട്ടി വസ്ത്രത്തിൽ ജ്യൂസ് വീണു, എയർ ഹോസ്റ്റസിനോട് രൂക്ഷമായി പ്രതികരിച്ച് സാറ; വിമർശനം ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ്. തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ്. പരാതികളില്ല പരിഭവങ്ങളില്ല സ്നേഹം മാത്രം എന്നാണ് സിബി മലയിൽ കുറിച്ചത്. 24 വർഷങ്ങൾക്ക് മുൻപ് ദേവദൂതന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പകർത്തിയ മോഹൻലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ സിബി മലയിലിന്റെ കുറിപ്പ് വായിക്കാം എന്റെ വായനാ മുറിയിലെ ചുവരിൽ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വർഷത്തിന്റെ ചെറുപ്പമുണ്ട് . ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് പകർത്തിയ സ്നേഹചിത്രം .(പലേരിയെ ഈ കൂട്ടത്തിൽ കാണാത്തതിൽ കുണ്ഠിതപ്പെടേണ്ട ,അവൻ 'ആർക്കോ ആരോടോ പറയാനുള്ള' വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടൽ മുറിയിലുണ്ട് ) കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ് ... തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല ,സ്നേഹം ,സ്നേഹം മാത്രം .

സമകാലിക മലയാളം 26 Jul 2024 10:54 am

'ഇത് ഞാൻ ചെയ്ത പാട്ട് അല്ല'; അന്ധാ​ഗൻ ടീമിനെതിരെ സന്തോഷ് നാരായണൻ

നടൻ പ്രശാന്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് അന്ധാ​ഗൻ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ അതിഥിയായി നടൻ വിജയ്‌യും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സം​ഗീത സംവിധായകൻ സന്തോഷ് നാരായണൻ. താൻ ചെയ്ത പാട്ടിൽ സിനിമയുടെ നിർമാതാക്കളും സോണി മ്യൂസിക്കും തിരിമറികൾ നടത്തിയെന്നാണ് സന്തോഷ് നാരായണന്റെ ​ഗുരുതര ആരോപണം. ചരിത്രത്തിലാദ്യമായി ഒരു ഓഡിയോ ലേബൽ കാഴചയില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു- എന്നാണ് സന്തോഷ് നാരായണൻ എക്സിൽ കുറിച്ചത്. അന്ധാ​ഗൻ ആന്തം എന്ന പേരിൽ ഇപ്പോഴെത്തിയിരിക്കുന്നത് ഞാൻ സംഗീതം നൽകിയ ഗാനമല്ല, കൂടാതെ ഞാൻ ചെയ്ത ​ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ​ഗാനത്തിലുള്ളത്- എന്നും സന്തോഷ് നാരായണൻ കുറിച്ചു. അതേസമയം മ്യൂസിക് ഡയറക്ടറുടെ ക്രെഡിറ്റ് സന്തോഷ് നാരായണന് തന്നെയാണ് സോണി മ്യൂസിക് നൽകിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, വിജയ് സേതുപതി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അന്ധാ​ഗൻ. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ കൈ തട്ടി വസ്ത്രത്തിൽ ജ്യൂസ് വീണു, എയർ ഹോസ്റ്റസിനോട് രൂക്ഷമായി പ്രതികരിച്ച് സാറ; വിമർശനം പ്രിയ ആനന്ദ്, സിമ്രാൻ, കാർത്തിക്, സമുദ്രക്കനി, ഉർവശി, യോ​ഗി ബാബു, കെ.എസ്. രവികുമാർ, വനിതാ വിജയകുമാർ, മനോബാല തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. 2022 ൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. This is not the music, lyric, arrangement, mix and master that I delivered…. — Santhosh Narayanan (@Music_Santhosh) July 25, 2024

സമകാലിക മലയാളം 25 Jul 2024 8:03 pm

കൈ തട്ടി വസ്ത്രത്തിൽ ജ്യൂസ് വീണു, എയർ ഹോസ്റ്റസിനോട് രൂക്ഷമായി പ്രതികരിച്ച് സാറ; വിമർശനം

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാറ അലി ഖാൻ. കൈ നിറയെ ചിത്രങ്ങളാണിപ്പോൾ സാറയ്ക്കുള്ളത്. ഇപ്പോഴിതാ താരത്തിന്റെ വിമാനത്തിൽ നിന്നുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിമാന യാത്രയ്ക്കിടെ അബദ്ധവശാൽ എയർ ഹോസ്റ്റസിന്റെ കൈ തട്ടി സാറയുടെ വസ്ത്രത്തിൽ ജ്യൂസ് തെറിക്കുന്നതും, താരം അസ്വസ്ഥയായി സീറ്റിൽ നിന്ന് എഴുന്നേറ്റ് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എയർ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്ന താരത്തിന്റെ വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു സാറ ധരിച്ചിരുന്നത്. എന്നാൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ വിവിധ തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 'എനിക്ക് പോയസ് ​ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ?'; വിമർശകരുടെ വായടപ്പിച്ച് ധനുഷിന്റെ പ്രസം​ഗം ഇത് പരസ്യത്തിന്റെയോ സിനിമയുടെയോ ഷൂട്ടിങ് ആണോയെന്നാണ് പലരും ചോദിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതായിരിക്കുമെന്ന് പറയുന്നവരും കുറവല്ല. എന്നാൽ സംഭവത്തിൽ സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല. മർഡർ മുബാറക്കാണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം. View this post on Instagram A post shared by Manav Manglani (@manav.manglani)

സമകാലിക മലയാളം 25 Jul 2024 5:50 pm

പോയസ് ​ഗാർഡനിലെ വീട് മാത്രമല്ല ധനുഷിനുള്ളത്; സൂപ്പർ താരത്തിന്റെ ആഡംബര ജീവിതമിങ്ങനെ

പോയസ് ​ഗാർഡനിൽ ആഡംബര വീട് സ്വന്തമാക്കിയതും അതേക്കുറിച്ച് ധനുഷ് നടത്തിയ പ്രസം​ഗവുമാണിപ്പോൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ധനുഷ് 22 വർഷം കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്ന നടൻമാരിലൊരാളായി മാറി. കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന പഴികൾക്കും പരിഹാസങ്ങൾക്കുമെല്ലാം തന്റെ പെർഫോമൻസിലൂടെയായിരുന്നു ധനുഷ് മറുപടി നൽകിയത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ‌ അഭിനയിച്ച ധനുഷ് അസുരൻ എന്ന ചിത്രത്തിലൂടെ നൂറ് കോടി ക്ലബിലും ഭാ​ഗമായി. ഇന്നിപ്പോൾ 15 - 20 കോടി രൂപയാണ് ഒരു സിനിമയ്ക്ക് താരം പ്രതിഫലം വാങ്ങുന്നത്. ഏകദേശം 230 കോടി രൂപയുടെ ആസ്തി ധനുഷിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോയസ് ​ഗാർഡനിലെ വീട് മാത്രമല്ല ധനുഷിന് ആഡംബര വസതി വേറെയുമുണ്ട്. പോയസ് ​ഗാർഡനിലെ വീട് ധനുഷ് 150 കോടി രൂപ ചെലവഴിച്ചാണ് ധനുഷ് പോയസ് ​ഗാർഡനിൽ വീട് നിർമിച്ചിരിക്കുന്നത്. നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീർത്തിരിക്കുന്നത്. രണ്ട് വർഷം കൊണ്ടാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ടും അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം ഈ ആഡംബര വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അൽവാർപേട്ടിലെ ബം​ഗ്ലാവ് ധനുഷ് ചെന്നൈയിലെ അൽവാർപേട്ടിൽ ഒരു ആഡംബര ബം​ഗ്ലാവ് കൂടിയുണ്ട് ധനുഷിന്. 18 കോടിയോളം വിലമതിക്കുന്ന ബം​ഗ്ലാവാണിത്. ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യയ്ക്കും മക്കളായ യാത്ര, ലിം​ഗ എന്നിവർക്കൊപ്പമായിരുന്നു താരം ഇവിടെ താമസിച്ചിരുന്നത്. വലിയ പൂജാമുറിയാണ് ഈ വീടിന്റെ ഹൈലൈറ്റുകളിലൊന്ന്. വലിയ ലൈബ്രറി, ജിം തുടങ്ങിയവയും ഇവിടെ ഒരുക്കിയിരുന്നു. ആഡംബര വാഹനങ്ങളും ധനുഷ് ആഡംബര വാഹനങ്ങളോടും ധനുഷിന് പ്രിയമേറെയാണ്. വില കൂടിയ വാഹനങ്ങളാണ് താരത്തിന്റെ ​പക്കലുള്ളതും. റോൾസ് റോയ്സ് ​ഗോസ്റ്റ് ആണ് താരത്തിന്റെ ആഡംബര വാഹനങ്ങളിൽ ശ്രദ്ധേയമായിട്ടുള്ളത്. ഏകദേശം ഏഴ് കോടി രൂപയുടെ അടുത്ത് വരും ഇതിന്റെ വില. മറ്റു കാറുകൾ ധനുഷ് അഞ്ച് കോടിയോളം വിലമതിക്കുന്ന ബെൻലി കോണ്ടിനന്റൽ ജിടി, 45 ലക്ഷത്തോളം വില വരുന്ന ജാഗ്വാർ എക്സ് ഇ, 75 ലക്ഷം വിലയുള്ള ഫോർഡ് മസ്താങ്, ഏകദേശം 1.65 കോടി വിലമതിക്കുന്ന ഔഡി എ8 എന്നിവയും ധനുഷിനുണ്ട്. വളർത്തു മൃ​ഗങ്ങളും ധനുഷ് ആഡംബര വസതികളും വാഹനങ്ങളും കൂടാതെ വില കൂടിയ വളർത്തു നായകളും ധനുഷിനുണ്ട്. തന്റെ പ്രിയപ്പെട്ട നായകൾക്കൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ധനുഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കിങ്, കോങ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന സൈബീരിയൻ ഹസ്ക്കികളും താരത്തിനുണ്ട്.

സമകാലിക മലയാളം 25 Jul 2024 5:04 pm

'യുട്യൂബിൽ നിന്ന് ലക്ഷങ്ങൾ, കാറ്, വീട് ബംഗ്ലാവ്'; മറുപടിയുമായി സംഗീത് കുമാറും കുടുംബവും

സോഷ്യൽ ലോകത്ത് സജീവമായവർക്ക് സംഗീത് കുമാർ കുടുംബത്തെ കുറിച്ച് പ്രത്യേകം പറഞ്ഞ് തരണ്ടേ കാര്യം ഇല്ല. രസകരമായ വീഡിയോകൾ അവതരിപ്പിച്ച് വളരെ പെട്ടെന്ന് സോഷ്യൽ ലോകത്ത് തരംഗമായവരാണ് ഇവർ. കേരളത്തിൽ ഡയമണ്ട് പ്ലേ ബട്ടൺ ലഭിച്ച മൂന്ന് പപേരിൽ ഒരാൾ കൂടിയാണ് സംഗീതിന്റെ ചാനൽ, സംഗീത്, മാതാപിതാക്കൾ, ഭാര്യ രേഷ്മ, മകൻ അൻവിത്, സംഗീതിന്റെ സഹോദരൻ, ഭാര്യ

ഒന്നു ഇന്ത്യ 25 Jul 2024 4:44 pm

പ്രതിഫലത്തിൽ മുന്നിൽ ദീപിക പദുക്കോൺ: ജനപ്രീതിയിൽ ഒന്നാമതായി ആലിയ

മുംബൈ >ഇന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോണെന്ന് റിപ്പോർട്ടുകൾ. ചില സിനിമ ട്രാക്കിങ് സൈറ്റുകളാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 15 മുതൽ 20 കോടി വരെയാണ് ദീപിക പദുക്കോണിന്റെ പ്രതിഫലം. ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്. 15 കോടി വരെയാണ് ആലിയയുടെ പ്രതിഫലം. കരീന കപൂറാണ് മൂന്നാം സ്ഥാനത്ത്(8-11 കോടി). എന്നാൽ ഓർമാക്സ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നടി ആലിയ ഭട്ടാണ്. സാമന്ത റൂത്ത് പ്രഭുവാണ് രണ്ടാം സ്ഥാനത്ത്. ദീപിക പദുകോൺ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനത്ത് ദിപീകയാണെന്ന് നേരത്തെ ഐഎംഡിബി റിപ്പോർട്ട് വന്നിരുന്നു. കാജൽ അ​ഗർവാൾ നാലാം സ്ഥാനത്തും കത്രീന കൈഫ് അഞ്ചാം സ്ഥാനത്തുമാണ്.

ദേശാഭിമാനി 25 Jul 2024 4:38 pm

ഐഡിഎസ്എഫ്എഫ്‌കെ: മത്സരവിഭാഗത്തില്‍ 34 ഡോക്യുമെന്ററികള്‍

തിരുവനന്തപുരം>ജൂലൈ 26 മുതല് 31 വരെ തിരുവനന്തപുരത്തു നടക്കുന്ന പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്ട്ട്ഫിലിം ഫെസ്റ്റിവെൽ (ഐഡിഎസ്എഫ്എഫ്കെ) മത്സരവിഭാഗത്തില് 34 ഡോക്യുമെന്ററികള് മാറ്റുരയ്ക്കും. 22 ഹ്രസ്വ ഡോക്യുമെന്ററികളും, 12 ദീര്ഘ ഡോക്യുമെന്ററികളും ഇവയില് ഉള്പ്പെടുന്നു. ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില് മത്സരിക്കുന്ന ചിത്രങ്ങള് വസുധൈവ കുടുംബകം (ആനന്ദ് പട്വര്ദ്ധന്), 6- എ ആകാശ് ഗംഗ (നിര്മല് ചന്ദര് ദന്ദ്രിയാല്), പുതുല്നാമ (രണ്ജിത് റേ), ഫാമിങ് ദി റെവൊല്യൂഷന് (നിഷ്താ ജെയിന്, ആകാശ് ബസുമതരി), ഫ്ളിക്കറിങ് ലൈറ്റ്സ് (അനുപമ ശ്രീനിവാസന്, അനിര്ബന് ദത്ത), മിട്ടി കിതാബ് സെ ചാര് കഥായെ (ദേബാങ്കന് സിംഗ് സോളങ്കി) ഇന് സെര്ച്ച് ഓഫ് അജാന്ത്രിക് (മേഘ്നാഥ് ഭട്ടാചാര്യ), നോ സിറ്റി ഫോര് വിമെന് (രംഗന് ചക്രവര്ത്തി), പരമ-എ ജേണി വിത്ത് അപര്ണ സെന് (സുമന് ഘോഷ്), പിക്ചറിംഗ് ലൈഫ് (ഹര്ഷില് ഭാനുഷാലി) കൈതി നമ്പര് 626710 ഹാസീര് ഹൈ (ലളിത് വചനി). വസുധൈവ കുടുംബകം (ആനന്ദ് പട്വര്ദ്ധന്) ഇന് സെര്ച്ച് ഓഫ് അജാന്ത്രിക് ഈ വിഭാഗത്തില് മത്സരത്തിനെത്തുന്ന ഏക മലയാളം ഡോക്യുമെന്ററി ഡോ രാജേഷ് ജെയിംസിന്റെ സ്ലേവ്സ് ഓഫ് ദി എംപയര് ആണ്. ഷോര്ട്ട് ഡോക്യുമെന്ററി വിഭാഗത്തിലുള്ള 22 ചിത്രങ്ങള് ലിംഗസമത്വം, ജാതിവിവേചനം, വിവിധ മേഖലകളിലെ വ്യക്തികളുടെ ജീവിതാഖ്യാനങ്ങള് എന്നീ വിഷയങ്ങള് കൈകാര്യം ചെയ്യുന്നവയാണ്. ഈ വിഭാഗത്തില് രണ്ട് മലയാള ചിത്രങ്ങളുണ്ട്.

ദേശാഭിമാനി 25 Jul 2024 4:11 pm

ദേവരയിൽ ജൂനിയർ എൻ ടി ആറിന്റെ വില്ലനായി സെയിഫ് അലി ഖാനൊപ്പം ബോബി ഡിയോളും

ഹൈദരാബാദ് >ജാൻവി കപൂറും ജൂനിയർ എൻ ടി ആറും ഒന്നിക്കുന്ന ദേവരയുടെ ഒന്നാം ഭാഗത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ വില്ലനായെത്തുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ബോബി ഡിയോളും ചിത്രത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ബോബി ഡിയോളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ബോബിയും ഈ ചിത്രത്തിൽ പ്രതിനായകനായാണ് എത്തുന്നത്. ഒന്നാം ഭാ​ഗത്തിൽ സെയ്ഫ് അലി ഖാൻ ആയിരിക്കും പ്രധാന എതിരാളി. ബോബി ഡിയോൾ ചിത്രത്തിൻ്റെ ഒന്നാം ഭാ​ഗത്തിന്റെ ക്ലൈമാക്സ് സീനുകളിലായിരിക്കും പ്രത്യക്ഷപ്പെടുക. തുടർന്ന് രണ്ടാം ഭാഗത്തിൽ, സെയ്ഫും ബോബിയും എതിരാളികളായി എത്തുമെന്നാണ് റിപ്പോർട്ട്. ദേവര ഒന്നാം ഭാ​ഗം സെപ്റ്റംബർ 27ന് റിലീസ് ചെയ്യും. പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദേശാഭിമാനി 25 Jul 2024 3:34 pm

'മദ്രാസ്‌കാരന്‍' ടീസര്‍ പുറത്ത്

ചെന്നൈ >ഷെയ്ൻ നി​ഗം നായകനായി എത്തുന്ന തമിഴ് ചിത്രം മദ്രാസ്കാരന്റെ ടീസർ റിലീസായി. സിനിമ ഒരു ആക്ഷന് ത്രില്ലര് ആണ്. വാലി മോഹന്ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില് എത്തുന്നു. ഷെയ്ൻ നി​ഗത്തിന്റെ ആദ്യ തമിഴ് സിനിമയാണ് 'മദ്രാസ്കാരന്. ഷെയിന് നിഗത്തിന്റേയും കലൈയരസന്റേയും കഥാപാത്രങ്ങള് തമ്മിലുള്ള പ്രതികാരവും പോരാട്ടവുമാണ് സിനിമക്കഥയെന്നാണ് ടീസർ നൽകുന്ന സൂചന. എസ് ആര് പ്രൊഡക്ഷന്സിന്റെ ബാനറില് ബി. ജഗദീഷ് നിര്മിക്കുന്ന ചിത്രത്തിൽ സാം സം​ഗീതം നിർവ്വഹിച്ചിരിക്കുന്നു. പ്രസന്ന എസ്. കുമാറാണ് സിനിമയുടെ ഛായാഗ്രഹണം.

ദേശാഭിമാനി 25 Jul 2024 3:12 pm

തെന്നിന്ത്യയിലെ 'സൂപ്പർതാര'സംവിധായകർ

മ ലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സംവിധാനത്തിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം ആദ്യമായി സംവിധാനം ചെയ്ത ബറോസ് സെപ്റ്റംബർ 12ന് തിയറ്ററിലേക്ക് എത്തുകയാണ്. കമൽഹാസൻ, ധനുഷ്, പൃഥ്വിരാജ് തുടങ്ങിയവരുടെ കൂട്ടത്തിലേക്കാണ് മോഹൻലാലും എത്തുന്നത്. സംവിധായക തൊപ്പിയണിഞ്ഞ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ‌ ഇവരാണ്. കമല്‍ഹാസന്‍ കമല്‍ ഹാസന്‍ 1997ല്‍ ചാച്ചി 420 സംവിധാനം ചെയ്തുകൊണ്ടാണ് സൂപ്പര്‍താരം അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ തന്നെ അവ്വൈ ഷണ്‍മുഖി എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. തുടര്‍ന്ന് 2000ല്‍ ഷാരുഖ് ഖാനെ പ്രധാന കഥാപാത്രമാക്കി ഹേ റാം ഒരുക്കി. വിരുമാണ്ടി, വിശ്വരൂപം, വിശ്വരൂപം 2 എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് സിനിമകള്‍. പൃഥ്വിരാജ് പൃഥ്വിരാജ്/ മലയാളത്തിന്റെ മുന്‍നിര സംവിധായകരുടെ നിരയിലാണ് പൃഥ്വിരാജിന്റെ സ്ഥാനം. മോഹന്‍ലാലിനെ നായകനാക്കി താരം സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയമായിരുന്നു. പിന്നാലെ ഇറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രവും ശ്രദ്ധനേടി. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കിലാണ് താരം. ധനുഷ് ധനുഷ് 2017ല്‍ റിലീസ് ചെയ്ത പാ പാണ്ടി എന്ന സിനിമയാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. രണ്ടാമതായി സംവിധാനം ചെയ്ത രായന്‍ റിലീസിന് തയാറെടുക്കുകയാണ്. സംവിധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം. നിലവുക്ക് എന്‍മേല്‍ എന്നടി കോപം ആണ് മൂന്നാമത്തെ സംവിധായക സംരംഭം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പ്രകാശ് രാജ് പ്രകാശ് രാജ് തെന്നിന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പ്രകാശ് രാജ്. 2010ലാണ് ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. നാനു നാന്ന കനസു ആയിരുന്നു ആദ്യ ചിത്രം. കന്നഡ ചിത്രം വന്‍ വിജയമായി മാറി. പിന്നീട് ധോനി, ഒഗ്ഗരനെ, ഉലവച്ചാറ് ബിരിയാണി, ഉന്‍ സമയല്‍ അരയില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ചിമ്പു ചിമ്പു ബാലതാരമായി സിനിമയിലേക്ക് ചുവടുവച്ച താരമാണ് ചിമ്പു. താരത്തിന്റേതായി നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്. പിന്നാലെയാണ് അച്ഛന്‍ ടി രാജേന്ദറെ പോലെ സംവിധാനത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. 2006ല്‍ ഇറങ്ങിയ വില്ലവനിവൂടെയാണ് സംവിധാനത്തിലേക്ക് ചുവടുവച്ചത്. പ്രഭുദേവ പ്രഭുദേവ നടന്‍, ഡാന്‍സ് കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പ്രഭുദേവ. 2007ലാണ് ആദ്യത്തെ ചിത്രമായ നുവ്വൊസ്തന്തേ നെനോഡന്തന സംവിധാനം ചെയ്തത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഒരുക്കിയത്. പ്രതാപ് പോത്തന്‍ പ്രതാപ് പോത്തന്‍ മലയാളത്തിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് പ്രതാപ് പോത്തന്‍. 1985ല്‍ സംവിധാനം ചെയ്ത മാണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ചിത്രം മികച്ച വിജയമായതോടെ വെട്രി വിഴ, ചൈതന്യ, ഡെയ്‌സി എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

സമകാലിക മലയാളം 25 Jul 2024 2:15 pm

'എനിക്ക് പോയസ് ​ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ?'; വിമർശകരുടെ വായടപ്പിച്ച് ധനുഷിന്റെ പ്രസം​ഗം

പോ യസ് ​ഗാർഡനിലെ ആഡംബര വീടിന്റെ പേരിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ് സൂപ്പർതാരം ധനുഷ്. തനിക്കെന്താണ് പോയസ് ​ഗാർഡിൽ വീട് വാങ്ങാൻ പറ്റില്ലേ എന്നാണ് താരം ചോദിച്ചത്. പോയസ് ​ഗാർഡനിൽ വീട് വാങ്ങാനുള്ള കാരണവും താരം വ്യക്തമാക്കി. പുതിയ ചിത്രം രായനിലെ ഓഡിയോ ലോഞ്ചിൽ വച്ചാണ് താരത്തിന്റെ തുറന്നു പറച്ചിൽ. 'പോയസ് ​ഗാർഡനിലെ വീട് ഇത്രയും വലിയ സംസാര വിഷയമാകുമായിരുന്നെങ്കിൽ ഞാൻ ഒരു ചെറിയ അപ്പാർട്ട്‌മെന്റിൽ താമസിച്ചേനെ. എന്താ എനിക്ക് പോയസ് ഗാർഡനിൽ വാങ്ങാൻ പറ്റില്ലേ ? തെരുവിലിരുന്നവൻ എല്ലായ്പ്പോഴും തെരുവിൽ തന്നെയേ ജീവിക്കാവൂ എന്നുണ്ടോ? ഈ പോയസ് ​ഗാർഡൻ വീടിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. ഞാൻ ആരുടെ ആരാധകനാണെന്ന് (രജനീകാന്ത്) എല്ലാവർക്കും അറിയാമല്ലോ?. എനിക്ക്16 വയസ്സുള്ള തലൈവരുടെ വീട് കാണണം എന്ന് ഒരു ആഗ്രഹമുണ്ടായി. അവിടെ നിന്ന ഒരാളോട് ഞാൻ ചോദിച്ചു, തലൈവർ വീട് എവിടെയാണ് എന്ന്. അയാൾ ഞങ്ങൾക്ക് വഴി കാണിച്ചു തന്നു. കുറച്ചുകൂടി പോയപ്പോൾ അവിടെ പൊലീസ് നിൽക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചു, വഴി കാട്ടി തന്നിട്ട് വേ​ഗം തിരിച്ചുവരണമെന്ന് അവർ പറഞ്ഞു.' കണക്കു തീര്‍ക്കാന്‍ ഷെയിന്‍ നിഗം; 'മദ്രാസ്‌കാരന്‍' ടീസര്‍ പുറത്ത് 'അങ്ങനെ ഞാനും സുഹൃത്തും അവിടെ പോയി തലൈവർ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുവരാൻ വണ്ടി തിരിച്ചപ്പോൾ തൊട്ടടുത്ത വീടിനു മുന്നിലും അതേ കൂട്ടം. അതെന്താണെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് അത് ജയലളിത അമ്മയുടെ വീടാണ് എന്ന്. ഞാൻ ബൈക്ക് നിർത്തി ഒരു നിമിഷം അവിടെ ഇറങ്ങി നിന്നു. ഒരു വശത്ത് രജിനി സാറിന്റെ വീട്, മറുവശത്ത് ജയലളിത അമ്മയുടെ വീട്.. ഒരു നാൾ..ഒരു നാൾ എങ്ങനെയെങ്കിലും പോയസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും വാങ്ങണം. അങ്ങനെ ആ വാശി മനസ്സിൽ കയറി, ആ സമയത്ത് എനിക്ക് വയസ്സ് പതിനാറ്. വീട്ടിൽ ആ സമയത്ത് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 'തുളളുവതോ ഇളമൈ' എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തെരുവിന്റെ നടുവിൽ നിൽക്കേണ്ടി വന്നേനെ. അങ്ങനെ ഇരുന്ന ആ 16 വയസ്സിൽ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ യഥാർത്ഥ പേര്) 20 വർഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് ആ പോയസ് ഗാർഡൻ വീട്.' - താരം പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 150 കോടി ചെലവിലാണ് ധനുഷ് പോയസ് ​ഗാർഡനിൽ വീട് നിർമിച്ചത്. നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീർത്തിരിക്കുന്നത്. രണ്ട് വർഷം കൊണ്ടാണ് വീടിന്റെ പണി തീർത്തത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം ആ‍ംബര വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ധനുഷിന്റെ 50ാം ചിത്രമാണ് രായൻ. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപർണ ബാലുമുരളി, കാളിദാസ് ജയറാം, എസ് ജെ സൂര്യ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

സമകാലിക മലയാളം 25 Jul 2024 11:25 am

കണക്കു തീര്‍ക്കാന്‍ ഷെയിന്‍ നിഗം; 'മദ്രാസ്‌കാരന്‍'ടീസര്‍ പുറത്ത്

മ ലയാളത്തിന്റെ പ്രിയ താരം ഷെയിന്‍ നിഗം നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രം മദ്രാസ്‌കാരന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ വാലി മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റേയും കലൈയരസന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രതികാരവും പോരാട്ടവുമാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്തായാലും പ്രേക്ഷകരുടെ മനം കവരുകയാണ് ടീസര്‍. എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുമ്പോള്‍ പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സമകാലിക മലയാളം 25 Jul 2024 10:40 am

സ്വർണ നാണയത്തിൽ കിങ് ഖാൻ; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. താരത്തിന്റെ പേരിൽ മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കി. ഓ​ഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ‌ വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 'എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, അതിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല': അമല പോൾ പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ​ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണ് പാരീസ് ഗ്രെവിൻ മ്യൂസിയം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന 'കിങ്' ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.

സമകാലിക മലയാളം 25 Jul 2024 8:27 am

സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ്; മികച്ച സംവിധായകനായി കൃഷാന്ദ്

മുംബൈ >സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാര്ഡ് സ്വന്തമാക്കി സംവിധായകന് കൃഷാന്ദ്. കൃഷാന്ദിന്റെ 2023 ല് പുറത്തിറങ്ങിയ 'പുരുഷ പ്രേതം' എന്ന ചലച്ചിത്രത്തിനാണ് പുരസ്കാരം. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര അവാര്ഡായ സൗത്ത് ഇന്ത്യന് ഇന്റെര്നാഷ്ണല് മൂവി അവാര്ഡിന്റെ (സൈമ) മുന്നോടിയായി ഒടിടി പ്ലാറ്റ്ഫോമുകളില് പ്രദര്ശിപ്പിച്ച സിനിമകള്ക്ക് പുരസ്കാരങ്ങള് നല്കിയിരുന്നു. അതില് പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായാണ് കൃഷാന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. 48 വിഭാഗങ്ങിലായി ഹിന്ദിയിലേയും കൂടാതെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയും ഒടിടി കണ്ടന്റുകള്ക്കാണ് ജുലൈ 21 ന് മൂബൈയില് നടന്ന ചടങ്ങില് പുരസ്കാരങ്ങള് നല്കിയത്. പുരസ്കാര ചടങ്ങില് മനോജ് ബാച്പേയ്, ശോഭിത ധൂളിപാല, അദിതി റാവൂ ഹൈദരി തുടങ്ങി ഒട്ടനവധിപേര് പങ്കെടുത്തു. 2023 ല് പുറത്തിറങ്ങിയ 'പുരുഷ പ്രേതം' ഒരു പോലീസ് പ്രൊസീജറല്-ഡ്രാമ ചിത്രമാണ്. സേണി ലിവിലൂടെ പ്രദര്ശനത്തിനെത്തിയ ചിത്രം ഒട്ടേറെ പ്രേക്ഷക പ്രശംസയും, നിരൂപക ശ്രദ്ധയും നേടിയിരുന്നു. ദര്ശന രാജേന്ദ്രനും ഹാസ്യസിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്സാണ്ടറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ജഗദീഷ്, ദേവകി രാജേന്ദ്രന്, ജിയോ ബേബി എന്നിവരാണ് മറ്റ് പ്രാധാന വേഷങ്ങളില് എത്തിയിരിക്കുന്നത്. മനു തൊടുപുഴയുടെ കഥയ്ക്ക് അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയത്. മാന്കൈന്ഡ് സിനിമാസ് വേണ്ടി ജോമോന് ജേക്കബ്, ഡിജോ അഗസ്റ്റിന്, ഐന്സ്റ്റീന് മീഡിയക്ക് വേണ്ടി ഐന്സ്റ്റീന് സാക്ക് പോള്, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്, സജിന് രാജ് എന്നിവരാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.

ദേശാഭിമാനി 24 Jul 2024 8:25 pm

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ: തങ്കലാനും കങ്കുവയും കേരളത്തിലെത്തിക്കാൻ ഗോകുലം ഗോപാലൻ

സി നിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വിക്രമിന്റെ തങ്കലാനും സൂര്യയുടെ കങ്കുവയും. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് രണ്ട് സിനിമകളും കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമിക്കുന്ന വിക്രം - പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ - ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങൾ കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുമെന്ന സൂചന ഔദ്യോഗികമായി പുറത്ത് വിട്ടത്. പൊന്നിയിൻ സെൽവൻ 1 & 2ന് ശേഷം വിക്രമിനൊപ്പം തങ്കലാനിലൂടെ വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിലും സൂര്യക്കൊപ്പം ആദ്യമായി കങ്കുവയിലൂടെ ഒന്നിക്കാൻ സാധിച്ചതിലുമുള്ള സന്തോഷം ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി ഈ അവസരത്തിൽ പങ്ക് വെച്ചു. വിക്രം വ്യത്യസ്ത വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നത്. മാളവിക മോഹൻ, പശുപതി എന്നിവരാണ് ഇതിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ് 15ന് ആഗോള റിലീസായി എത്തുമ്പോൾ, കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് തീയേറ്ററുകളിലെത്തിക്കും. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ ഈ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധായകൻ എസ് എസ് മൂർത്തിയും സംഘട്ടന സംവിധായകൻ സ്റ്റന്നർ സാമുമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ- ശിവ ടീമിന്റെ കങ്കുവ. ഒക്ടോബർ 10ന് ഈ ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളിലാവും തീയേറ്ററുകളിലെത്തുക. 350 കോടിയാണ് ഈ ചിത്രത്തിന്‍റെ ബജറ്റ്. കേരളക്കര കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തീയേറ്ററുകളിലെത്തും. സമീപ കാലത്ത് തമിഴിൽ വമ്പൻ ഹിറ്റുകളായ ചിത്രങ്ങൾ മിക്കവയും കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് പ്രദർശനത്തിനെത്തിച്ചത്. പൊന്നിയിൻ സെൽവൻ, ജയിലർ, ജവാൻ, ലിയോ, തുടങ്ങിയ അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. ശ്രീ ഗോകുലം മൂവീസ് പ്രദർശനത്തിനെത്തിച്ച മലയാള ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രം തമിഴ് നാട്ടിൽ നിന്നു മാത്രം 50 കോടിക്കു മുകളിൽ നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ജയസൂര്യ നായകനായി, അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന 'കത്തനാർ' എന്ന ചിത്രവും ദിലീപ് നായകനായി ഏതുന്ന 'ഭ ഭ ബ' എന്ന ചിത്രവും നിർമിക്കുന്നത് ഗോകുലം മൂവീസാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രങ്ങൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ - ശബരി.

സമകാലിക മലയാളം 24 Jul 2024 6:35 pm

ഒന്നാമന്‍ കല്‍ക്കി, രണ്ടാമതായി മഞ്ഞുമ്മല്‍ ബോയ്‌സ്; 2024ലെ ഏറ്റവും ജനശ്രദ്ധനേടിയ 10 ചിത്രങ്ങള്‍

ഈ വര്‍ഷത്തെ ആദ്യത്തെ ആയിരം കോടി സിനിമയായിരിക്കുകയാണ് പ്രഭാസിന്റെ കല്‍ക്കി. 2024 ഏഴാം മാസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തിന് അത്ര വലിയ മുന്നേറ്റം നടത്താനായിട്ടില്ല. പ്രതീക്ഷിച്ച പല സിനിമകള്‍ക്ക് ബോക്‌സ് ഓഫിസില്‍ മുന്നേറാനായില്ല. എന്നാല്‍ അപ്രതീക്ഷിതമായി നിരവധി ഹിറ്റുകളും പിറന്നു. മലയാളം സിനിമാലോകത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഇതിനോടകം മലയാളത്തിലുണ്ടായത്. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ആദ്യമായി ഒരു മലയാളം ചിത്രം 200 കോടിക്ക് മേലെ കളക്ഷനും നേടി. ഐഎംഡിബിയുടെ 2024ല്‍ ഏറ്റവും ജനശ്രദ്ധനേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം സിനിമകളാണ് ഇടംനേടിയത്. കല്‍ക്കിക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ലിസ്റ്റില്‍ ഇടംനേടിയ പത്ത് ചിത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം. കല്‍ക്കി 2898 എഡി ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കല്‍ക്കി. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് ഒന്നിച്ചത്. പ്രഭാസിനൊപ്പം ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവരും പ്രധാന വേഷത്തിലെത്തി. ആഗോള തലത്തില്‍ നിന്ന് 1000 കോടിക്ക് മേലെയാണ് ചിത്രം കളക്റ്റ് ചെയ്തത്. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമാ ലോകത്തിന് തന്നെ അഭിമാനമായി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം പറഞ്ഞ യഥാര്‍ത്ഥ സംഭവത്തെ കുറിച്ചായിരുന്നു. ഗുണ കേവില്‍ അകപ്പെടുന്ന യുവാവിനേയും അവനെ രക്ഷിക്കുന്ന സുഹൃത്തുക്കളുടേയുമായിരുന്നു കഥ. തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റമാണ് ചിത്രം നടത്തിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഒന്നിച്ചത്. ഫൈറ്റര്‍ ഹൃത്വിക് റോഷന്‍ നായകനാക്കി എത്തിയ ചിത്രം. സിദ്ധാര്‍ഥ് ആനന്ത് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫിസില്‍ വിജയമായിരുന്നു. വ്യോമ സേന ഉദ്യോഗസ്ഥന്റെ റോളിലാണ് ഹൃത്വിക് എത്തിയത്. ദീപിക പദുകോണ്‍ ആയിരുന്നു നായിക. ഹനുമാന്‍ അപ്രതീക്ഷിത വിജയം നേടിയ തെലുങ്ക് ചിത്രമായിരുന്നു ഹനുമാന്‍. പ്രശാന്ത് വര്‍മ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ തേജ സജ്ജയാണ് നായകനായി എത്തിയത്. 40 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ചിത്രം 350 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ശൈത്താന്‍ ശൈത്താനില്‍ അജയ് ദേവ്ഗണും ജ്യോതികയും മാധവനും അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ശൈത്താന്‍. മന്ത്രവാദത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മാധവന്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റായി മാറിയ വഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കായിരുന്നു ഇത്. 65 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 211.06 കോടിയാണ് നേടിയത്. ലാപതാ ലേഡീസ് കിരണ്‍ റാവു സംവിധാനം ചെയ്ത ഹിന്ദി കോമഡി ഡ്രാമ. വിവാഹം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വധുവിനെ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബോക്‌സ് ഓഫിസില്‍ മികച്ച വിജയം നേടി. പിന്നാലെ ഒടിടിയില്‍ റിലീസ് ചെയ്തതോടെ വലിയ സ്വീകാര്യതയാണ് ചിത്രത്തെ തേടിയെത്തിയത്. ആര്‍ട്ടിക്കിള്‍ 370 യാമി ഗൗതം പ്രധാന കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യ സുഹാസ് ജംബാലെയാണ്. ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ബോക്‌സ് ഓഫിസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്. 20 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രം 110 കോടിയില്‍ അധികം നേടി. പ്രേമലു പ്രേമലു പോസ്റ്റര്‍ മലയാളത്തില്‍ ഈ വര്‍ഷം വമ്പന്‍ വിജയമായി മാറിയ ചിത്രമാണ് പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം നസ്ലെനും മമിത ബിജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഹൈദരാബാദില്‍ എത്തിച്ചേരുന്ന ഒരുകൂട്ടം മലയാളികളുടെ ജീവിതവും സൗഹൃദവുമെല്ലാമാണ് ചിത്രം പറഞ്ഞത്. തെലുങ്കില്‍ വന്‍ വിജയമായിരുന്നു ചിത്രം. മൂന്ന് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 136 കോടിയാണ് നേടിയത്. ആവേശം ഫഹദിന്റെ 'ആവേശം' വന്‍ ഹിറ്റ് ഫഹദ് ഫാസില്‍ തെന്നിന്ത്യയില്‍ ആവേശമായി മാറിയത് ഈ സിനിമയിലൂടെയാണ്. ബംഗളൂരു കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രത്തില്‍ രംഗന്‍ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ഫഹദ് എത്തിയത്. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തത്. കോമഡിയും ഫൈറ്റുമെല്ലാമായി പക്കാ എന്റര്‍ടെയ്‌നറായിരുന്നു ചിത്രം. 30 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 154 കോടി നേടി. മുന്‍ജ്യ ഹിന്ദിയില്‍ ഒരുങ്ങിയ ഹൊറര്‍ കോമഡി ചിത്രം. ആദിത്യ സര്‍പോത്ദര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഷര്‍വാരി, അഭയ് വര്‍മ, മോന സിങ്, സത്യരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 30 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ചിത്രം 131 കോടി രൂപയില്‍ അധികം കളക്റ്റ് ചെയ്തു.

സമകാലിക മലയാളം 24 Jul 2024 6:04 pm

ലേഡി ഗാഗയുടെ കിടിലന്‍ സ്‌റ്റേജ് പെര്‍ഫോമന്‍സ്, വീണ്ടും അമ്പരപ്പിക്കാന്‍ ജോക്കര്‍

ന്യൂയോര്‍ക്ക്: ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോക്കര്‍: ഫോളി എ ഡ്യൂക്‌സിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. ജോക്കറായും ഹാര്‍ലി ക്വിനായും ജോക്വിന്‍ ഫീനിക്‌സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ടോഡ് ഫിലിപ്‌സ് ആണ് സംവിധാനം. 2019ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കര്‍: ഫോളി എ ഡ്യൂക്‌സ് എത്തുന്നത്. 'എന്റെ മൃദുല ശരീരത്തിൽ ഇത്ര കരുത്തുണ്ടെന്ന് ഞാൻ അറിഞ്ഞില്ല': വർക്കൗട്ട് വിഡിയോയുമായി ശാന്തി ബാലചന്ദ്രൻ ട്രെയിലര്‍ അനുസരിച്ച് കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന ജോക്കറിന്റെ ആരാധികയായ ഹാര്‍ലി ക്വിനെ കാണുകയും ഇരുവരും ഒന്നിക്കുകയും പുതിയ കൂട്ടുകെട്ട് പിറക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ലേഡി ഗാഗയുടെ സ്‌റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 2019ല്‍ പുറത്തിറങ്ങിയ ജോക്കര്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്‌കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സിന് ലഭിച്ചിരുന്നു. ആഗോള ബോക്‌സോഫീസില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന് നേടുന്ന ആദ്യത്തെ ആര്‍ റേറ്റഡ് ചിത്രമായിരുന്നു ജോക്കര്‍.

സമകാലിക മലയാളം 24 Jul 2024 5:48 pm

തങ്കലാനും കങ്കുവയും ഗോകുലം മൂവീസ് കേരളത്തിലെത്തിക്കും

കൊച്ചി >തങ്കലാൻ, കങ്കുവ എന്നീ ചിത്രങ്ങൾ ഗോകുലം മൂവീസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. വിക്രം - പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ - ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഉടമസ്ഥതിയിലുള്ള നിർമാണ കമ്പനി സ്വന്തമാക്കി. വിക്രം പ്രധാന വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത്, മാളവിക മോഹൻ, പശുപതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് ലോകവ്യാപകമായി സിനിമ റിലീസ് ചെയ്യും. ജി വി പ്രകാശ്കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധായകൻ എസ് എസ് മൂർത്തിയും സംഘട്ടന സംവിധായകൻ സ്റ്റന്നർ സാമുമാണ്. പിരീഡ് ആക്ഷന് ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ- ശിവ ടീമിന്റെ കങ്കുവ. ഒക്ടോബർ 10ന് ചിത്രം 38 ഭാഷകളിലായി തീയേറ്ററുകളിലെത്തും. 350 കോടിയാണ് സിനിമയുടെ ബജറ്റ്. പൊന്നിയിൻ സെൽവൻ, ജയിലർ, ജവാൻ, ലിയോ, തുടങ്ങിയ തമിഴ് ചിത്രങ്ങൾ കേരളത്തിൽ ശ്രീ ഗോകുലം മൂവീസായിരുന്നു വിതരണത്തിനെത്തിച്ചത്.

ദേശാഭിമാനി 24 Jul 2024 3:48 pm

റൗള്‍ പെക്കിന്റെ ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആൻഡ് ഫൗണ്ട്' ഐഡിഎസ്എഫ്എഫ്‌കെ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം >കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതല് 31 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന പതിനാറാമത് ഐഡിഎസ്എഫ്എഫ്കെ യുടെ ഉദ്ഘാടന ചിത്രമായി വിഖ്യാത സംവിധായകന് റൗള് പെക്കിന്റെ ഏണസ്റ്റ് കോള്: ലോസ്റ്റ് ആന്ഡ് ഫൗണ്ട് പ്രദര്ശിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്ശനം. ഈ വര്ഷത്തെ കാന് മേളയില് ഡോക്യുമെന്ററിക്കുള്ള ഗോള്ഡന് ഐ പുരസ്കാരം നേടിയ ചിത്രമാണിത്. ഹെയ്ത്തി സര്ക്കാരില് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന റൗള് പെക്ക് ആണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്മ്മാണവും നിര്വഹിച്ചിരിക്കുന്നത്. കടുത്ത വര്ണവിവേചനം നിലനിന്നിരുന്ന കാലഘട്ടത്തിന്റെ അനിശ്ചിതത്വങ്ങളും ആശങ്കകളും ദക്ഷിണാഫ്രിക്കന് ഫോട്ടോഗ്രാഫര് ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ഡോക്യുമെന്ററി. ലോകജനതയ്ക്കു മുന്നില് വര്ണവിവേചനത്തിന്റെ ക്രൂരയാഥാര്ഥ്യങ്ങള് ആദ്യമായി വെളിപ്പെടുത്തിയത് ഏണസ്റ്റ് കോളിന്റെ ഫോട്ടോകളാണ്. 1967 ല് തന്റെ ഇരുപത്തിയേഴാമത്തെ വയസ്സില് കോള് പ്രസിദ്ധീകരിച്ച ഹൗസ് ഓഫ് ബോണ്ടേജ് എന്ന പുസ്തകം ആഗോള മനുഷ്യമനഃസാക്ഷിയെ അക്ഷരാര്ത്ഥത്തില് ഞെട്ടിക്കുന്നതായിരുന്നു. വംശീയ അനീതികളും അടിച്ചമര്ത്തലുകളും കൊണ്ടു പൊറുതിമുട്ടിയ കറുത്ത വര്ഗക്കാരുടെ ദുരിത ജീവിതം അദ്ദേഹം തുറന്നുകാട്ടി. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം അദ്ദേഹത്തെ നാടുകടത്തി. ന്യൂയോര്ക്കിലും യൂറോപ്പിലും അദ്ദേഹം ശിഷ്ടകാലം ചെലവഴിച്ചു. 2017 ല് സ്വീഡിഷ് ബാങ്കില് നിന്നു കണ്ടെടുത്ത 60,000 നെഗറ്റിവ് ഫിലിമുകളെക്കുറിച്ചും ചിത്രത്തില് പ്രതിപാദിക്കുന്നു. മനുഷ്യാന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവര്ക്കായി ശബ്ദിക്കുന്നവയാണ് ഏണസ്റ്റ് കോളിന്റെ ഫോട്ടോകളും വാക്കുകളും. റൗള് പെക്ക് മനുഷ്യാവകാശ പ്രവര്ത്തകന് കൂടിയായ റൗള് പെക്കിന് 2001 ല് ഹ്യൂമന് റൈറ്സ് വാച്ച് അസോസിയേഷന് എറീന് ഡയമണ്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് നല്കിയിട്ടുണ്ട്. കേരളത്തിലെ ചലച്ചിത്രപ്രേമികള്ക്കും അദ്ദേഹം സുപരിചിതനാണ്. 2017 ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില് അദ്ദേഹത്തിന്റെ ദ യങ് കാള് മാര്ക്സ് എന്ന ചിത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. 2009ലെ പതിനാലാമത് ഐഎഫ്എഫ്കെ യില് അരവിന്ദന് സ്മാരക പ്രഭാഷണം നടത്തിയത് റൗള് പെക് ആണ്.

ദേശാഭിമാനി 24 Jul 2024 3:41 pm

ധനുഷിന്റെ രായൻ; മുൻകൂറായി വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍

ചെന്നൈ >പ്രതീക്ഷകൾ പകർന്ന് ധനുഷ് നായകനായെത്തുന്ന രായന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റിപ്പോര്ട്ടുകള്. വലിയ രീതിയിലുള്ള പ്രീ സെയില് കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിന് തമിഴ്നാട്ടില് മികച്ച പ്രതികരണമാണ് എന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. രായന്റെ ടിക്കറ്റുകള് ഇതിനകം ആകെ 1,11010 എണ്ണം വിറ്റുവെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ ബുക്ക് മൈ ഷോ റിപ്പോര്ട്ട്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അപര്ണയ്ക്ക് പുറമേ മലയാളത്തില് നിന്ന് നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം നിര്വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര് റഹ്മാൻ. സണ് പിക്ചേഴ്സാണ് നിര്മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല.

ദേശാഭിമാനി 24 Jul 2024 3:34 pm

'എന്റെ മൃദുല ശരീരത്തിൽ ഇത്ര കരുത്തുണ്ടെന്ന് ഞാൻ അറിഞ്ഞില്ല': വർക്കൗട്ട് വിഡിയോയുമായി ശാന്തി ബാലചന്ദ്രൻ

ത രം​ഗത്തിലൂടെ ടൊവിനോ തോമസിന്റെ നാ​യികയായി എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ശാന്തി ബാലചന്ദ്രൻ. തുടർന്ന് നിരവധി സിനിമകളിൽ താരം വേഷമിട്ടു. ഇപ്പോൾ ശ്രദ്ധനേടുന്നത് വർക്കൗട്ട് വിഡിയോ പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ്. ഒരു പുഷ് അപ് പോലും ചെയ്യാൻ കഴിയാതിരുന്നിടത്തുനിന്നും വലിയ മാറ്റം തനിക്കുണ്ടായി എന്നാണ് ശാന്തി പറയുന്നത്. മൂന്ന് വർക്കൗട്ടുകളുടെ വിഡിയോയും നടി പങ്കുവച്ചു. 'ആ കണ്ടതെല്ലാം വിഎഫ്എക്‌സ് ആയിരുന്നോ!' ; പുതിയ വീഡിയോ പുറത്തു വിട്ട് മഞ്ഞുമ്മല്‍ ബോയ്‌സ് ടീം പോപ്പിന്‍ ഫ്രഷിന്റെ പില്‍സ്ബറി ഡഫ്‌ബോയെ പോലെയുള്ള പെണ്‍കുട്ടിയാണ് ഞാന്‍ എന്നാണ് എപ്പോഴും പറയാറുള്ളത്. വലിയ ശക്തിയുള്ള ആളൊന്നുമായിരുന്നില്ല ഞാൻ. അതിനാല്‍ ഈ വര്‍ഷം വരെ ഒരു പുഷ് അപ് പോലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 2024 ന്റെ ആദ്യ പകുതിയോടെ എന്റെ മൃദുലമായ ശരീരത്തിന് സ്വപ്‌നം കാണാന്‍ പോലുമാവാത്ത പലതും ചെയ്യാനാകുമെന്ന് ഞാന്‍ മനസിലാക്കി. ഞാന്‍ നടത്തിയ പുരോഗതി ആഘോഷിക്കാന്‍ മൂന്ന് വിഡിയോ പോസ്റ്റ് ചെയ്യുന്നു. പിസ്റ്റള്‍ സ്വാട്ട്, ഹാങ്ങിങ് ക്‌നീ റേയ്‌സ്, ആദ്യത്തെ പുഷ് അപ് എന്നിവയുടേതാണ് വിഡിയോ. എന്റെ പരിശീലകർക്ക് നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്നത് മനോഹരമാണ്.- താരം കുറിച്ചു. View this post on Instagram A post shared by Santhy (शांति) ✨ (@santhybee) വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ 2017ൽ തരംഗത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനു ശേഷം ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയിൽ അഭിനയിച്ചു. ഗുൽമോഹർ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി. ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ പ്രോജക്ട്.

സമകാലിക മലയാളം 24 Jul 2024 3:24 pm

ആർതറും ഹാർലിയും വീണ്ടുമെത്തുന്നു; 'ജോക്കർ: ഫോളി എ ഡ്യൂക്‌സ്' ട്രെയിലർ

ലോകമെമ്പാടും ആരാധകരുള്ള ജോക്കർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ 'ജോക്കർ: ഫോളി എ ഡ്യൂക്സ്' ട്രെയിലർ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 2നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. അമേരിക്കയിൽ ഒക്ടോബർ 4 ന് ചിത്രം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. ഒന്നാം ഭാ​ഗത്തിൽ ജോക്കറിനെ അനശ്വരമാക്കിയ ജാക്വിൻ ഫീനിക്സ് തന്നെയാണ് രണ്ടാം ഭാ​ഗത്തിലുമെത്തുന്നത്. പ്രശസ്ത ​ഗായിക ലേഡി ​ഗാ​ഗയാണ് ഹാർലി ക്വിൻ ആയി എത്തുന്നത്. മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോകമെമ്പാടുമായി ഏറെ ആരാധകരുള്ള കഥാപാത്രമാണ് ജോക്കർ. പ്രതിനായകനായാണ് മിക്ക ചിത്രങ്ങളിലും ജോക്കർ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായക കഥാപാത്രത്തേക്കാൾ കയ്യടി ജോക്കറിനു കിട്ടുന്നതായി കാണാം. സാമ്പത്തികമായും ജോക്കർ ചിത്രങ്ങൾ ഏറെ വിജയിക്കുന്നുണ്ട്. ഡിസി കോമിക്സിൽ ബാറ്റ്മാൻ കഥാപാത്രത്തിന്റെ വില്ലനായാണ് ജോക്കർ ആദ്യം പ്രത്യക്ഷപ്പെട്ടത്. 1966 - 68 കാലഘട്ടത്തിൽ അമേരിക്കൻ ടെലിവിഷൻ പരമ്പരയായാണ് ബാറ്റ്മാൻ ആരംഭിച്ചത്. 1966ൽ 'ബാറ്റ്മാൻ' ചിത്രത്തിൽ സീസർ റൊമേറോ ജോക്കറായി വേഷമിട്ടു. 1989ലെ ബാറ്റ്മാനിൽ ജോൺ നിക്കോൾസണും 2008ലെ ക്രിസ്റ്റഫർ നോളൻ ചിത്രം 'ദ ഡാർക്ക് നൈറ്റി'ൽ ഹീത്ത് ലെഡ്ജറും ജോക്കറായെത്തി. 2016ൽ പുറത്തിറങ്ങിയ 'സൂയിസൈഡ് സ്ക്വാഡി'ൽ ജേർഡ് ലെറ്റോയും 2019ലെ ജോക്കറിൽ ജാക്വിൻ ഫീനിക്സും ജോക്കറായി. ഇതിൽ ഹീത്തിന്റെയും ജാക്വിന്റെയും ജോക്കർ കഥാപാത്രങ്ങളാണ് ശ്രദ്ധേയമായത്. ഇരുവർക്കും ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനും മികച്ച നടനുമുള്ള ഓസ്കറും ലഭിച്ചു.

ദേശാഭിമാനി 24 Jul 2024 12:12 pm

അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍; ബാലയുടെ പരാതിയില്‍ ആറാട്ടണ്ണന് പൊലീസിന്റെ താക്കീത്

കൊച്ചി: സിനിമ നിരൂപണത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെ താക്കീത് ചെയ്ത് പൊലീസ്. നടന്‍ ബാലയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് സന്തോഷ് വര്‍ക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തത്. ഇത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീര്‍ത്ത് വിട്ടയക്കുകയായിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് സന്തോഷ് വര്‍ക്കിക്കെതിരെ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പരാതി നല്‍കിയിരുന്നു. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് 'അമ്മ'യുടെ തീരുമാനം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ബേസിക്കലി റിച്ച് വൈറല്‍ ടീസര്‍; ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി' ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയില്‍ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വര്‍ക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സന്തോഷ് വര്‍ക്കി നല്‍കിയ വെറൈറ്റി റിവ്യൂ ശ്രദ്ധ നേടുകയും ആറാട്ടണ്ണന്‍ എന്ന പേരില്‍ പിന്നീട് ഇയാള്‍ വൈറലായി മാറുകയുമായിരുന്നു. നേരത്തെ 'ചെകുത്താന്‍' എന്നറിയപ്പെടുന്ന യൂട്യൂബറും ബാലയുമായുള്ള വിവാദത്തില്‍ സന്തോഷ് വര്‍ക്കിയുടെ ഇടപെടല്‍ ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ബാല തന്നെ തടവില്‍ വച്ചെന്ന ആരോപണവുമായി സന്തോഷ് വര്‍ക്കി രംഗത്തെത്തുകയും ചെയ്തു.

സമകാലിക മലയാളം 24 Jul 2024 11:43 am

ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ് ' പൂർത്തിയായി

കൊച്ചി >ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബി'ന്റെ ചിത്രീകരണം പൂർത്തിയായി. ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ പി നിസ തുടങ്ങിയവരാണ് താരങ്ങൾ. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'റൈഫിൾ ക്ലബ്. പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി. സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സംഘട്ടനം: സുപ്രീം സുന്ദർ, സ്റ്റിൽസ്: റോഷൻ, അർജ്ജുൻ കല്ലിങ്കൽ. ഓണത്തിന് ചിത്രം പ്രദർശനത്തിനെത്തും. പിആർഒ: എ എസ് ദിനേശ്.

ദേശാഭിമാനി 24 Jul 2024 11:09 am

ഐഡിഎസ്എഫ്എഫ്‌കെ ഫോക്കസ് വിഭാഗത്തില്‍ ലിവ് ഉള്‍മാനെക്കുറിച്ച് രണ്ടു സിനിമകള്‍

വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മര് ബെര്ഗ്മാന്റെ നിരവധി ചിത്രങ്ങളിലൂടെ അന്താരാഷ്ട്രതലത്തില് ശ്രദ്ധേയയായ നോര്വീജിയന് നടി ലിവ് ഉള്മാന്റെ ജീവിതം പകര്ത്തിയ രണ്ടു ഡോക്യുമെന്ററികള് പതിനാറാമത് ഐഡിഎസ്എഫ്എഫ്കെ യില് പ്രദര്ശിപ്പിക്കും. ലിവ് ആന്ഡ് ഇംഗ്മര് പെയിന്ഫുള്ളി കണക്റ്റഡ്, ലിവ് ഉള്മാന്: എ റോഡ് ലെസ് ട്രാവല്ഡ് എന്നീ ചിത്രങ്ങളാണ് ബര്ഗ്മാന്റെയും ലിവ് ഉള്മാന്റെയും ആരാധകര്ക്കു മുന്നിലെത്തുന്നത്. ധീരജ് അകോല്ക്കര് ആണ് രണ്ടു ചിത്രങ്ങളുടെയും സംവിധായകന്. ലിവ് ഉള്മാന്: എ റോഡ് ലെസ് ട്രാവല്ഡ് എന്ന ചിത്രത്തിന്റെ ആദ്യപ്രദര്ശനം എഴുപത്തിയാറാമത് കാന് ചലച്ചിത്രമേളയിലായിരുന്നു. ലിവ് ഉള്മാനോടൊപ്പം പതിനഞ്ചു വര്ഷത്തോളം സഞ്ചരിച്ചാണ് ധീരജ് അകോല്ക്കര് ഈ ചിത്രം പൂര്ത്തീകരിച്ചത്. 1950 കളില് നാടകനടിയായി അഭിനയജീവിതമാരംഭിച്ച ലിവ് ഉള്മാന് ഇബ്സന്റെ എ ഡോള്സ് ഹൗസ് എന്ന നാടകത്തിലെ നോറ എന്ന കഥാപാത്രത്തെ അരങ്ങിലവതരിപ്പിച്ച് അക്കാലത്ത് ശ്രദ്ധേയയായിരുന്നു. 1957 ല് എഡിത് കാല്മര് സംവിധാനം ചെയ്ത ഫൂള്സ് ഇന് ദ് മൗണ്ടന്സ് എന്ന നോര്വീജിയന് ചിത്രത്തിലൂടെ സിനിമാജീവിതമാരംഭിച്ച ലിവ് ഉള്മാന് 1966 ല് പെഴ്സൊണ എന്ന ചിത്രത്തിലൂടെയാണ് ഇംഗ്മര് ബര്ഗ്മാനോടൊപ്പം ചേരുന്നത്. ആകെ പന്ത്രണ്ടു സിനിമകളില് ലിവ് ഉള്മാന് ബര്ഗ്മാനോടൊപ്പം സഹകരിച്ചു. ഓട്ടം സൊനാറ്റ, അവര് ഓഫ് ദ് വൂള്ഫ്, ക്രൈസ് ആന്ഡ് വിസ്പേഴ്സ്, ഷെയിം, ദ് പാഷന് ഓഫ് അന്ന തുടങ്ങിയ ചിത്രങ്ങള് ഇതിലുള്പ്പെടുന്നു. ഇംഗ്മർ ബെർഗ്മാനും ലിവ് ഉൾമാനും ഉള്മാന്റെ ഏഴു പതിറ്റാണ്ടോളം നീണ്ട അന്താരാഷ്ട്ര ചലച്ചിത്രജീവിതം ഈ ചിത്രത്തില് വിശകലനം ചെയ്യപ്പെടുന്നു. കേറ്റ് ബ്ളാഞ്ചറ്റ്, ജോണ് ലിത്ഗോ, ജെസിക കാസ്റ്റെയ്ന്, സാം വാട്ടെഴ്സ്റ്റണ്, ജെറിമി അയണ്സ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്ത്തകരുടെ കാഴ്ചപ്പാടുകളിലൂടെ ഉള്മാന്റെ ഐതിഹാസിക ചലച്ചിത്രയാത്ര ഈ ചിത്രം രേഖപ്പെടുത്തുന്നു. പുരുഷാധിപത്യം പുലരുന്ന ചലച്ചിത്രലോകത്ത് സ്വന്തം ഇരിപ്പിടമുറപ്പിച്ച ഒരു സ്ത്രീയുടെ അസാമാന്യവ്യക്തിത്വത്തിന്റെ ദൃശ്യരേഖ കൂടിയാണ് ഈ ചിത്രം. ഇംഗ്മര് ബെര്ഗ്മാനും ലിവ് ഉള്മാനും തമ്മിലുള്ള അസാധാരണമായ ഹൃദയബന്ധത്തിന്റെ കഥയാണ് ലിവ് ആന്ഡ് ഇംഗ്മര് പെയിന്ഫുള്ളി കണക്റ്റഡ്. ധീരജ് അകോല്ക്കര് ഒരു പ്രണയകഥ എന്നാണ് സംവിധായകന് ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 42 വര്ഷത്തെ ആത്മബന്ധമുണ്ടായിരുന്നു ബര്ഗ്മാനും ലിവ് ഉള്മാനും തമ്മില്. ബര്ഗ്മാന് എഴുതിയ പ്രണയലേഖനങ്ങള്, സിനിമകളിലെ ദൃശ്യങ്ങള്, പഴയകാല ഫോട്ടോകള്, ഉള്മാന് എഴുതിയ ചേഞ്ചിംഗ് എന്ന ആത്മകഥാപരമായ പുസ്തകത്തിലെ ഖണ്ഡികകള് എന്നിവയിലൂടെ സഞ്ചരിക്കുന്ന ഈ ഡോക്യുമെന്ററി രണ്ട് വിശ്വോത്തര കലാപ്രതിഭകള്ക്കുള്ള സ്നേഹനിര്ഭരമായ ആദരവു കൂടിയാണ്. ഓസ്കര് പുരസ്കാര ജേതാവ് റസൂല് പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദരൂപകല്പന നിര്വഹിച്ചിരിക്കുന്നത്.

ദേശാഭിമാനി 23 Jul 2024 9:17 pm

ബേസിക്കലി റിച്ച് വൈറല്‍ ടീസര്‍; ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി'ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും

ബേ സില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15 ന് പ്രദര്‍ശനത്തിനെത്തുകയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയഞ്ച് ലക്ഷത്തോളമാണ് വ്യൂസ് നേടിയിരിക്കുന്നത്. സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടര്‍ച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബേസില്‍ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷ നല്‍കുന്ന വരും റീലീസുകളില്‍ ഒന്നാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ എ കാർത്തിക് സുബ്ബരാജ് ഫിലിം; ന്നാ സംഭവം ഇറുക്ക്... വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍ & വിഷ്ണു ശ്യാം,എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.

സമകാലിക മലയാളം 23 Jul 2024 2:46 pm