കേരളത്തിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. അടുത്തിടെ സഹോദരൻ ഗോകുൽ സുരേഷും താനും ഗുരുവായൂരിൽ നിന്ന് വരുന്ന വഴി രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം തങ്ങളുടെ കാർ ഒരു മരത്തിലിടിച്ച് അപകടത്തിൽപ്പെടേണ്ട അവസ്ഥയുണ്ടായി എന്ന് മാധവ് പറയുന്നു. ഒന്നുകിൽ കേരള സർക്കാർ കെഎസ്ആർടിസി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം അല്ലെങ്കിൽ ഇനി ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകർക്കാനുള്ള ലൈസൻസ് തനിക്ക് തരണമെന്നും മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. രണ്ടു ബസുകൾ മത്സരിച്ച് ഓടി അപകടം ഉണ്ടാകുന്നതിന്റെ വിഡിയോ ഷെയർ ചെയ്തു കൊണ്ടാണ് മാധവ് സുരേഷ് പ്രതികരിച്ചത്. കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം. കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ, അർധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. മാധവ് സുരേഷ് പങ്കുവച്ച കുറിപ്പ് കെഎസ്‌ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്, ഇതാണ് എന്റെ നിർദേശം. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ്. മാധവ് സുരേഷ് കുറിച്ചു. ആത്മാക്കളുടെ ദിനത്തിൽ അവൻ വരും; പ്രണവ് ചിത്രം 'ഡീയസ് ഈറേ' റിലീസ് തീയതി പുറത്ത് കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിടി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറ്റൊരു കെഎസ്ആർടിസി ബസ്സിലിടിച്ച് അപകടമുണ്ടായത്. പെരിന്തൽമണ്ണ താഴേക്കോട് വാലിപ്പാറയിലായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ആത്മാക്കളുടെ ദിനത്തിൽ അവൻ വരും; പ്രണവ് ചിത്രം 'ഡീയസ് ഈറേ'റിലീസ് തീയതി പുറത്ത്
പ്രണവ് മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഡീയസ് ഈറേ . രാഹുൽ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ഹാലോവീൻ ദിനമായ ഒക്ടോബർ 31 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. അതേസമയം ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭ്രമയുഗത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കണ്ട് പരിചയമില്ലാത്ത വ്യത്യസ്തമാർന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'കൂലിയിൽ വ്യത്യസ്ത ഗെറ്റപ്പുകൾ, എട്ട് മാസം കൊണ്ട് സൗബിൻ നിരസിച്ചത് ഏഴ് സിനിമകൾ'; വെളിപ്പെടുത്തി ലോകേഷ് കനകരാജ് കാലുകൾ ബന്ധിപ്പിക്കപ്പെട്ട നിലയിൽ വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീയെയും പിന്നിൽ ആറ് കോണുകളുള്ള ഒരു നക്ഷത്ര ചിഹ്നവും കാണാം. അതോടൊപ്പം കുറേ മനുഷ്യരെയും പോസ്റ്ററിൽ കാണാൻ കഴിയും. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. View this post on Instagram A post shared by Night Shift Studios (@allnightshifts)
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സൗബിൻ ഷാഹിർ . ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സൗബിന് കഴിഞ്ഞിട്ടുണ്ട്. രജനികാന്ത് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തുന്ന കൂലി യിലൂടെ തമിഴ് സിനിമയിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സൗബിൻ. ദയാൽ എന്ന കഥാപാത്രമായാണ് കൂലിയിൽ സൗബിനെത്തുന്നത്. ചിത്രത്തിലെ സൗബിന്റെ കാരക്ടർ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ചുണ്ടിലെരിയുന്ന സിഗരറ്റുമായി വാച്ച് നോക്കിയിരിക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക. രജനികാന്തിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമായിരിക്കും സൗബിനെന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ ഒരു പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സൗബിനെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതൊരു മൾട്ടിസ്റ്റാർ ചിത്രമാണ്. അതുകൊണ്ട് തന്നെ കട്ട് ചെയ്യുന്നതിലും മറ്റുമൊക്കെ ചെറിയ കാലതാമസം വരും. അത് നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒരു കാര്യമല്ല. ഇപ്പോൾ ആർആർആർ അല്ലെങ്കിൽ അതുപോലെയുള്ള മറ്റേതെങ്കിലും സിനിമ പോലെ അഭിനേതാക്കളെയെല്ലാം മൂന്ന് വർഷത്തേക്ക് ഒന്നിച്ച് കൊണ്ടുപോകുക എന്നത് ഞാൻ ചെയ്യാറില്ല. ഇത് ആറ് മുതൽ എട്ട് മാസം വരെ നീണ്ടു നിൽക്കുന്ന ഒരു ഷൂട്ടാണ്.- ലോകേഷ് പറഞ്ഞു. താൻ ഈ രീതിയിൽ സിനിമ ചെയ്യുന്നതു കൊണ്ട് തന്നെ മറ്റു ജോലികൾ ചെയ്യരുത് എന്ന് തനിക്ക് ആരോടും ആവശ്യപ്പെടേണ്ടി വരാറില്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു. എന്നാൽ വളരെ പെട്ടെന്ന് സിനിമകൾ നിർമിക്കുന്നതിൽ പേരു കേട്ട ഇൻഡസ്ട്രിയാണ് മലയാളമെന്നും അതിനാൽ നടൻ സൗബിൻ ഷാഹിറിന് നിരവധി പ്രൊജക്ടുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ലോകേഷ് പറഞ്ഞു. സിനിമയിൽ ഉൾപ്പെട്ട ആരോടും അവരുടെ ഗെറ്റപ്പ് മാറ്റരുതെന്നോ മറ്റൊരു സിനിമ ചെയ്യരുതെന്നോ ഞാൻ പറയേണ്ടതില്ല. എന്നിട്ടും അവർ അത് ചെയ്തു. ഉദാഹരണത്തിന് സൗബിൻ സാറിന് ഈ എട്ട് മാസത്തിനുള്ളിൽ ആറോ ഏഴോ സിനിമകൾ വരെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.- ലോകേഷ് വ്യക്തമാക്കി. 'ലാലേട്ടനെ ആദ്യമായി കണ്ട് കൃത്യം ഒരു വർഷം പൂർത്തിയായപ്പോൾ തുടരും റിലീസ്; ഞങ്ങൾ സിനിമ കണ്ടത് ഒരുമിച്ചിരുന്ന്' ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സത്യരാജ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്.
മോഹൻലാൽ ചിത്രം തുടരുമിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന് പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് സംഗീത് പ്രതാപ് . മോഹൻലാലിന്റെ കഥാപാത്രമായ ബെൻസിന്റെ അംബാസഡർ മാർക്ക് 1 ഓടിച്ചു പോകുന്ന സംഗീത് പ്രതാപിന്റെ കിരൺ എന്ന കഥാപാത്രം തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയയും ചെയ്തു. തുടരുമിൽ സ്ക്രീൻ ടൈം വളരെ കുറവായിരുന്നെങ്കിലും മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളിലൊക്കെ സംഗീത് തകർത്തഭിനയിച്ചു. ഇപ്പോഴിതാ തുടരുമിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സംഗീത്. തുടരും പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകൻ തരുൺ മൂർത്തിയോട് എന്തെങ്കിലും വേഷമുണ്ടോയെന്ന് താൻ മെസേജ് അയച്ചു ചോദിക്കുകയായിരുന്നുവെന്ന് സംഗീത് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ തരുൺ തനിക്കൊരു അതിഥി വേഷമുണ്ടെന്ന് പറഞ്ഞ് വിളിക്കുകയും ചെയ്തെന്ന് സംഗീത് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാൽ- ശോഭന ചിത്രത്തിന്റെ പ്രഖ്യാപനം വന്നപ്പോൾ, എനിക്ക് എന്തെങ്കിലും കഥാപാത്രമുണ്ടോ എന്ന് ചോദിച്ച് ഞാൻ തരുൺ മൂർത്തിക്ക് മെസേജ് അയച്ചു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം എന്നെ വിളിച്ച് ഒരു ചെറിയ അതിഥി വേഷം ഉണ്ടെന്ന് പറഞ്ഞു. എന്നാൽ അത് വെറും ഒരു കാമിയോ റോൾ ആയിരുന്നില്ല, സിനിമയിൽ അതിന് ശരിക്കും പ്രാധാന്യമുണ്ടായിരുന്നു. ലാലേട്ടന്റെ കഥാപാത്രത്തിന്റെ രണ്ട് പ്രിയപ്പെട്ട കാര്യങ്ങളായ കാറിനെയും മകനെയും ബുദ്ധിമുട്ടിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. അതൊരു രസകരമായ വേഷമായിരുന്നു. ലാലേട്ടനോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ ആവേശത്തിലായിരുന്നു. 'തുടരും' സിനിമയുടെ ചിത്രീകരണത്തിനിടയിൽ ലാലേട്ടനൊപ്പം ശരിക്കും ഇടപെഴകാൻ അവസരം ലഭിക്കാത്തതിനാൽ എനിക്ക് അൽപ്പം സങ്കടമുണ്ടായിരുന്നു. ആ സങ്കടം 'ഹൃദയപൂർവ്വം' എന്ന ചിത്രത്തോടെ അവസാനിച്ചു. ആ സെറ്റിൽ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 9.30 വരെ ഞാൻ ലാലേട്ടനൊപ്പമായിരുന്നു. അതിശയകരമായ കാര്യമെന്താണെന്ന് വച്ചാൽ, തുടരും റിലീസ് ചെയ്തത് ഞാൻ അതിന്റെ ഷൂട്ടിങ് തുടങ്ങി കൃത്യം ഒരു വർഷം പൂർത്തിയായപ്പോഴായിരുന്നു. അങ്ങനെ, ലാലേട്ടനെ ഞാൻ ആദ്യമായി കണ്ട അതേ ദിവസം തന്നെ സിനിമ റിലീസ് ചെയ്തു, ഞാൻ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ഒരുമിച്ച് സിനിമ കണ്ടു. ആ ഒരു വർഷത്തിനുള്ളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അദ്ദേഹവുമായി ഇത്രയും അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.- സംഗീത് പറഞ്ഞു. 'എ ചിത്രങ്ങളിൽ അഭിനയിച്ചത് അവരുടെ ഇമേജിനെ വല്ലാതെ ബാധിച്ചു'; മോഹൻലാലിന്റെ നായികയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് ആലപ്പി അഷ്റഫ് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഹൃദയപൂർവം. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
'ഉറ്റ സുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക്'; നടി ആര്യ വിവാഹിതയാകുന്നു, വരന്‍ സിബിന്‍
ന ടിയും അവതാരകയും സംരംഭകയുമായ ആര്യ യും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സിബിനും ആര്യയും തന്നെയാണ് ഔദ്യോഗികമായി ഈ വാര്‍ത്ത പങ്കുവച്ചത്. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിന്‍ ബെഞ്ചമിന്‍. ''ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ജീവിത പങ്കാളികളിലേക്ക്..വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒടുവില്‍ ഞാന്‍ പൂര്‍ണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളില്‍ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോള്‍ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.''ആര്യയുടെ വാക്കുകള്‍. 'നിങ്ങളുടെ അച്ഛന്മാരുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്, ഇപ്പോൾ നിങ്ങളുടെ കൂടെയും'; ലാലേട്ടൻ പറഞ്ഞതിനേക്കുറിച്ച് റാണി ശരൺ ''ജീവിതത്തില്‍ ഞാന്‍ നിരവധി തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് - പലപ്പോഴും എന്നെ നഷ്ടപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്ത തീരുമാനങ്ങള്‍. എന്നാല്‍ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോണ്‍സ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു - ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാള്‍. അതാണ് അവള്‍ - എന്റെ ഉറ്റ സുഹൃത്ത്, ആര്യ. 'ഭർത്താവിനെപ്പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ് കണ്ടിരുന്നത്; 16 വർഷമായി പീഡനങ്ങൾ സഹിക്കുന്നു', ജയം രവി എനിക്ക് വിശദീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ അവള്‍ എന്നെ മനസ്സിലാക്കി - ചിലപ്പോള്‍ ഒരു വാക്കുപോലും പറയാതെ. അവള്‍ യഥാര്‍ത്ഥത്തിലുള്ള എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാന്‍ ആയിരിക്കുന്നതുപോലെ എന്നെ സ്‌നേഹിച്ചു. അവളോടൊപ്പം, ഞാന്‍ എപ്പോഴും സുരക്ഷിതനും റിയലുമാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അതിനാല്‍, എന്റെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനമെടുത്തു - അവളോടൊപ്പം എന്നേക്കും താമസിക്കുക, സ്‌നേഹിക്കുക, പരിപാലിക്കുക, ഒന്നിച്ച് വളരുക. എന്റെ ഉറ്റ സുഹൃത്ത്, കുഴപ്പങ്ങളില്‍ എന്റെ ശാന്തത, നിശബ്ദതയില്‍ എന്റെ ചിരി, എന്റെ ആശ്വാസം - എന്റെ ചോക്കിയെ അഭിമാനത്തോടെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. എന്റെ പൂര്‍ണ്ണഹൃദയത്തോടെ, എന്റെ ചോക്കി, എന്റെ മകന്‍ റയാന്‍, എന്റെ മകള്‍ ഖുഷി എന്നിവരോടൊപ്പം ഞാന്‍ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാന്‍ തുടങ്ങും. എന്റെ ഫോറെവെറിനെ എനിക്കു തന്നതിനു നന്ദി ദൈവമേ.'' എന്നായിരുന്നു സിബിന്‍ കുറിച്ചത്.
'തുടരും' ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി റാണി ശരണ്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് റാണി സന്തോഷം പങ്കുവച്ചത്. മോഹന്‍ലാല്‍, ഷോബി തിലകന്‍, ബിനു പപ്പു എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് റാണി പങ്കുവെച്ചത്. റാണി അടക്കമുള്ള താരങ്ങളുടെ അച്ഛന്മാര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരുടെ മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നുവെന്നും അത് ഒരു ഭാഗ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി റാണി ശരണ്‍ കുറിച്ചു. പഴയകാല നടന്‍ മഞ്ചേരി ചന്ദ്രന്റെ മകളാണ് റാണി ശരണ്‍. 'തുടരും' ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് റാണി ശരണ്‍ അവതരിപ്പിച്ചത്. റാണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ചില നിമിഷങ്ങളിലൂടെ കടന്നു പോവുമ്പോൾ അത് സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാൻ പ്രയാസപ്പെടും. തുടരും സിനിമയുടെ ഭാഗമാവുമെന്നോ ഇങ്ങനെ ഒരു നിമിഷം സ്വന്തമാവുമെന്നോ സ്വപ്നം കണ്ടിരുന്നില്ല. പ്രതീക്ഷിക്കാതെയാണ് മണിയൻ്റെ അമ്മയാവാൻ രഞ്ജിത്തേട്ടൻ്റെ കോൾ വന്നത്. Yes പറയാൻ കൂടുതൽ ആലോചിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ലൊക്കേഷനിൽ പോയി തരുൺ ബ്രീഫ് ചെയ്യുന്ന വരെയും ലാലേട്ടൻ്റെ കോംബിനേഷൻ ആണെന്ന് പോലും അറിയില്ലായിരുന്നു. കൂടെ അച്ഛൻ്റെ സുഹൃത്തായിരുന്ന തിലകൻ അങ്കിളിൻ്റെ മകനും എനിക്കും ഏട്ടനും മൂത്ത ചേട്ടനുമായ ഷോബി ചേട്ടൻ. പിന്നെ അച്ഛന് പ്രിയപ്പെട്ട പപ്പു അങ്കിളിൻ്റെ മോൻ ബിനു. എല്ലാം കൊണ്ടും അതിമധുരം. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് വരുമ്പോൾ ലാലേട്ടൻ കാറിൽ പുറത്തേക്ക് പോവുന്ന ഷോട്ട് ആണ്. അതിന് ഗേറ്റിൽ റെഡി ആയി നിൽക്കുന്നു. അപ്പോ ഷോബി ചേട്ടൻ എന്നോട് പറഞ്ഞു, ലാലേട്ടൻ ബിനുവിനോടു നമ്മളെക്കുറിച്ചാണെന്ന് തോന്നുന്നു പറയുന്നത്. ഷോട്ടിനൊടുവിൽ ചേട്ടൻ ബിനുവിനോട് ലാലേട്ടൻ എന്താ പറഞ്ഞതെന്ന് ചോദിച്ചു. നിങ്ങളുടെ ഒക്കെ അച്ഛന്മാരുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ മക്കളുടെ കൂടെയും. വല്ലാത്ത സന്തോഷം തോന്നുന്നു എന്നാണെന്ന് പറഞ്ഞു. അപ്പോഴാണ് ഞങ്ങളും അതോർത്തത്. അപ്പോഴേക്കും അടുത്തെത്തിയ ലാലേട്ടൻ അതൊരു ഭാഗ്യമല്ലേ ഇങ്ങനെ സാധിച്ചത് എന്ന് ചോദിച്ചു. അതെ ലാലേട്ടാ, അത് ഞങ്ങളുടെ ഭാഗ്യമാണ് എന്ന് പറഞ്ഞു ഞാൻ. ഉടൻ രഞ്ജിത്തേട്ടനോട് ചോദിച്ചു ഞങ്ങൾ ഒരുമിച്ച് ഒരു ഫോട്ടോ തരാമോ എന്ന്. 'ഭർത്താവിനെപ്പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ് കണ്ടിരുന്നത്; 16 വർഷമായി പീഡനങ്ങൾ സഹിക്കുന്നു', ജയം രവി രഞ്ജിത്തേട്ടൻ ലാലേട്ടനോട് റാണി പറയുന്നു അവർ മൂന്നു പേരും ലാലേട്ടനും കൂടി ഒരു ഫോട്ടോ വേണമെന്ന് എന്ന് പറഞ്ഞതും അതൊരു നല്ല കാര്യമല്ലേ വരൂ നമുക്ക് ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് എടുത്ത ഫോട്ടോ ആണിത്. ഇനി മുന്നോട്ടുള്ള കാലം കാത്തു വെക്കുന്നത് എന്ത് തന്നെയായാലും ഇത് അതിമധുരമായി തന്നെ തുടരും അച്ഛൻ എല്ലാം കണ്ടും അറിഞ്ഞും മേലെ ഉണ്ട്
തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും ഒട്ടേറെ ആരാധകരുള്ള സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. 'സന' (SaNa) എന്നാണ് അദ്ദേഹത്തെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി മാറാൻ സന്തോഷ് നാരായണന് സാധിച്ചു. വ്യത്യസ്തമായ ശൈലി തന്നെയാണ് മറ്റുള്ളവരിൽ നിന്നും സന്തോഷ് നാരായണനെ വേറിട്ടു നിർത്തുന്നത്. 2012 ൽ പാ രഞ്ജിത് സംവിധാനം ചെയ്ത അട്ടക്കത്തിയിലൂടെയാണ് സന്തോഷ് നാരായണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതുവരെ തമിഴ് സിനിമാ ലോകത്ത് നിലനിന്നിരുന്ന പാട്ടുകളെ പൊളിച്ചു കൊണ്ടുള്ള വരവായിരുന്നു സന്തോഷ് നാരായണന്റേത്. ഫോക് മ്യൂസിക്കിനൊപ്പം പുത്തിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പരീക്ഷണമായിരുന്നു സനയുടെ പാട്ടുകളിൽ അധികവും. അട്ടക്കത്തിയിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ സന്തോഷ് നാരായണന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മദ്രാസ്, ജിഗർത്തണ്ട, കബാലി, കാലാ, വട ചെന്നൈ, ജഗമേ തന്തിരം, മഹാൻ, കൽക്കി, ജിഗർത്തണ്ട- ഡബിൾ എക്സ്, വാഴൈ, റെട്രോ തുടങ്ങി നിരവധി സിനിമകളിലെ അദ്ദേഹത്തിന്റെ പാട്ടുകൾ വൻ തരംഗമായി മാറി. ഇന്ന് സന്തോഷ് നാരായണന്റെ 42-ാം ജന്മദിനം കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ട സനയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് സംഗീത പ്രേമികളും ആരാധകരും. നിരവധി പാട്ടുകൾ ഹിറ്റ് ലിസ്റ്റിൽ ഉള്ളയാളാണെങ്കിലും വളരെ അണ്ടറേറ്റഡ് ആയ ഒരു സംഗീത സംവിധായകൻ കൂടിയാണ് സന്തോഷ് നാരായണൻ എന്ന് പറയാതെ വയ്യ. അദ്ദേഹത്തിന്റെയുള്ളിലെ പ്രതിഭയെ സംഗീതാസ്വാദകർക്ക് മുന്നിൽ ശരിക്കും അടയാളപ്പെടുത്തിയ ചില പാട്ടുകൾ ഉണ്ട്. ഈ പാട്ടുകൾ റിലീസ് ചെയ്തപ്പോൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പോക പോകെ വർഷങ്ങൾക്കിപ്പുറം ആ പാട്ടുകളുടെ മൂല്യം പ്രേക്ഷകർ തിരിച്ചറിയുകയും ഏറ്റെടുക്കുകയും ചെയ്തു. സംഗീത പ്രേമികളെ വിസ്മയിപ്പിച്ച സന്തോഷ് നാരായണന്റെ ചില പാട്ടുകളിലൂടെ. ദിനക്കുധ (പിസ) പിസ ജാസ് മ്യൂസിക്കായി സന്തോഷ് നാരായണൻ ഒരുക്കിയ പാട്ടായിരുന്നു പിസയിലെ ദിനക്കുധ. ഈ പാട്ടിലെ തമിഴ് സംഗീതത്തിന്റെയും ജാസിന്റെയും സംയോജനം അതിശയകരമായരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസയിൽ വിജയ് സേതുപതി, രമ്യ നമ്പീശൻ എന്നിവരയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ദുഷ്ട (ഇരൈവി) ഇരൈവി മീനാക്ഷിയും ധീയും ചേർന്നാണ് ദുഷ്ട എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്റെ അണ്ടറേറ്റഡ് ആയിട്ടുള്ള മറ്റൊരു പാട്ടാണിത്. ഈ പാട്ടിന് ഇന്ന് വലിയൊരു ഫാൻ ബേസ് തന്നെയാണുള്ളത്. കാർത്തിക് സുബ്ബരാജിനൊപ്പമുള്ള സന്തോഷ് നാരായണന്റെ മറ്റൊരു മാജിക് കൂടിയാണ് ഇരൈവി എന്ന ചിത്രത്തിൽ കാണാൻ കഴിയുക. ദേശാന്ധിരി (ജിപ്സി) ജിപ്സി ജിപ്സിയിലെ ദേശാന്ധിരി എന്ന ഗാനത്തിന് അഡിക്റ്റ് ആയിട്ടുള്ളവർ ഏറെയാണ്. വിഷമിച്ചിരിക്കുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ ഒക്കെ ഈ പാട്ടിനെ ആശ്രയിക്കുന്നവർ ഏറെയാണ്. രാജു മുരുകൻ സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജിപ്സി. നടി നടാഷ സിങ്, സംവിധായകൻ ലാൽ ജോസ്, നടൻ സണ്ണി വെയ്ൻ എന്നിവരുടെ തമിഴ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. കാവ ഉല്ല കല്ലുടി (പാരിസ് ജയരാജ്) പാരിസ് ജയരാജ് സംഗീത പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു പാരിസ് ജയരാജ് എന്ന ചിത്രത്തിൽ സന്തോഷ് നാരായണൻ ഒരുക്കിയ കാവ ഉല്ല കല്ലുടി എന്ന പാട്ട്. അസൽ കോലാർ ആയിരുന്നു ഗാനം ആലപിച്ചത്. ജോൺസൺ കെ സംവിധാനം ചെയ്ത ചിത്രം 2021 ലാണ് റിലീസ് ചെയ്തത്. അൻപരെ (ഗുലു ഗുലു) ഗുലു ഗുലു രത്‌ന കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2022-ൽ പുറത്തിറങ്ങിയ റോഡ് ആക്ഷൻ കോമഡി ചിത്രമാണ് ഗുലു ഗുലു. അൻപാരെ എന്ന ചിത്രത്തിലെ ഗാനം ആദ്യം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ഇപ്പോൾ മലയാളികൾക്കിടയിൽ പോലും ഈ പാട്ട് സൂപ്പർ ഹിറ്റാണ്. ധീ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്താനവും നമിത കൃഷ്ണമൂർത്തിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
ദാ ഉണ്ണിയേട്ടൻ വരുന്നു...; ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ കേരളത്തിലേക്ക്
മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വിഡിയോകൾക്കും ആരാധകര്‍ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്‌സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. ഉണ്ണിയേട്ടൻ കേരളത്തിലേക്ക് വരണം എന്നാണ് ഓരോ വിഡിയോയ്ക്ക് താഴെയും ഏറ്റവും കൂടുതലാളുകൾ കമന്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കേരളത്തെയും മലയാളികളെയും കാണാൻ ഉണ്ണിയേട്ടൻ എത്തുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് കിലി പോൾ ഇക്കാര്യം അറിയിച്ചത്. ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു എന്നാണ് വിഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ‘ഉണ്ണിയേട്ടന് വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ തുടങ്ങി കിലി പോളിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വിഡിയോയ്ക്ക് താഴെ കാണാം. ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഉണ്ണിയേട്ടന്റെ കേരളത്തിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ടാൻസാനിയയിലെ ഉൾനാടൻ ഗ്രാമത്തിലെ കർഷകനാണ് കിലി പോൾ. മസായ്, സ്വാഹിലി, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ കിലിയ്ക്ക് അറിയൂ. യൂട്യൂബ് വഴിയാണ് മലയാളം പാട്ടുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും. ഫീഡുകളിൽ മലയാളം വർധിച്ചതോടെ പാട്ടിന്റെ വരികൾക്കൊപ്പം ചുണ്ട് ചലിപ്പിക്കാൻ ശ്രമിച്ചു. അത്ര എളുപ്പമല്ല അതെന്ന് പരിശീലനം തുടങ്ങിയപ്പോഴേ മനസ്സിലായി. ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. മലയാളം പാട്ടുകൾ പാടണമെന്നായി. യൂട്യൂബിലൂടെ വരികൾ പഠിച്ചു. മലയാളം വരികളുടെ അർഥം മനസിലാക്കി പാടാൻ തുടങ്ങിയതോടെ അയാൾ മലയാളികൾക്ക് പ്രിയങ്കരനായി. നിരവധി പേർ സ്നേഹ സന്ദേശങ്ങൾ അയക്കുന്നതായി കിലി പോൾ വ്യക്തമാക്കിയിരുന്നു. കമന്റുകളിൽ ‘ഉണ്ണിയേട്ടൻ’ വിളി വർധിച്ചപ്പോൾ ആ പേര് സ്വയം സ്വീകരിച്ചു. 'ഉദിത് നാരായൺ അല്ലേ! നിങ്ങളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്'; രസകരമായ അനുഭവം പറഞ്ഞ് സന്തോഷ് നാരായണൻ ‘ഏട്ടാ’ എന്ന വിളിയിലെ സ്നേഹവും കരുതലും എത്രത്തോളമുണ്ടെന്ന് എനിക്കും ഇപ്പോൾ അറിയാം എന്നാണ് ഒരിക്കൾ കിലി പോൾ പറഞ്ഞത്. സഹോദരി നീമ പോളുമായി ചേർന്നും മലയാള ഗാനങ്ങളിൽ റീൽസ് ചെയ്യാറുണ്ട്. നീമയും മലയാളികൾക്ക് പ്രിയങ്കരിയാണ്. View this post on Instagram A post shared by Kili Paul (@kili_paul)
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. പ്രശസ്തിയോടൊപ്പം തന്നെ വൻ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണവുമൊക്കെ രേണുവിന് നേരിടേണ്ടി വന്നു. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണുവിന് നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നത്. പലപ്പോഴും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കാറുമുണ്ട് രേണു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ രേണുവിന്റെ അഭിമുഖവും വൈറലായി മാറിയിരുന്നു. അവതാരകയുടെ ധാർഷട്യവും പക്വതയോടെയുള്ള രേണുവിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ രേണുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. നെഗറ്റീവുകളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ച് മരിച്ചു പോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. എന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം നെഗറ്റീവ് കളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ. നിങ്ങൾ സങ്കൽപിക്കുന്ന തരം 'കല'യോ 'സൗന്ദര്യ'മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്. 'ഉദിത് നാരായൺ അല്ലേ! നിങ്ങളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്'; രസകരമായ അനുഭവം പറഞ്ഞ് സന്തോഷ് നാരായണൻ തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു. എസ്. ശാരദക്കുട്ടി
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. തമിഴിലാണ് കൂടുതൽ പാട്ടുകൾ ഒരുക്കിയിട്ടുള്ളതെങ്കിലും മലയാളത്തിലും തെലുങ്കിലുമൊക്കെ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2012 ൽ പാ രഞ്ജിത്ത് സംവിധാനം ചെയ്ത അട്ടക്കത്തി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് പാട്ടുകൾ സന്തോഷ് നാരായണന്റേതായി സംഗീതാസ്വാദകരിലേക്കെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൊളംബോയിൽ വച്ച് തനിക്കുണ്ടായ രസകരമായ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. കൊളംബോയിലെ തെരുവിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്ന് ഉദിത് നാരായൺ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുത്തെന്ന് സന്തോഷ് നാരായണൻ പറഞ്ഞു. എക്സിലൂടെയാണ് തനിക്കുണ്ടായ രസകരമായ അനുഭവം സന്തോഷ് നാരായണൻ പങ്കുവെച്ചത്. കഴിഞ്ഞദിവസം കൊളംബോയിലെ തെരുവിലൂടെ വെറുതേ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ഫോണും കൊണ്ട് ഓടി എന്റെ അടുത്തേക്ക് വന്നത്. എന്നിട്ട് പറഞ്ഞു, 'ഉദിത് നാരായൺ സർ', നിങ്ങളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്.- ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതിൽ ഇപ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്.- പൊട്ടിച്ചിരിക്കുന്ന ഇമോജികൾക്കൊപ്പം സന്തോഷ് നാരായണൻ കുറിച്ചു. 'സൂരിക്കൊപ്പം അഭിനയിക്കുന്നതിന് കുഴപ്പമൊന്നുമില്ലേ എന്ന് ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി നടനെ അപമാനിച്ചോ?, വിമർശനം പണി, അന്വേഷിപ്പിൻ കണ്ടെത്തും, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാളം സിനിമകൾക്കും സന്തോഷ് നാരായണൻ സംഗീതം നൽകിയിട്ടുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായെത്തിയ റെട്രോ ആണ് സന്തോഷ് നാരായണന്റെ സംഗീതത്തിൽ ഒടുവിലെത്തിയ ചിത്രം. റെട്രോയിലെ കനിമ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. I was casually walking the streets in Colombo yesterday. A young teenager came frantically running to me and took out his phone in a hurry … and said ‘Udit Narayan sir’ , I love your songs - I am so happy now to be recognised as a singer . — Santhosh Narayanan (@Music_Santhosh) May 14, 2025
മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി യിപ്പോൾ. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന മാമൻ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സൂരിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും സൂരി തന്നെയാണ്. മെയ് 16 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. തമിഴ്നാട്ടിൽ നടന്ന ഒരു പ്രൊമോഷൻ പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മാമനിൽ അഭിനയിക്കാൻ കരാർ ഒപ്പിടുമ്പോൾ ഇൻഡസ്ട്രിയിലുള്ള നിരവധി പേർ സൂരിക്കൊപ്പം അഭിനയിക്കാൻ കുഴപ്പമൊന്നുമില്ലേ എന്ന് തന്നോട് ചോദിച്ചതായി ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തി. അദ്ദേഹം ഇപ്പോഴും കോളിവുഡിലെ വളർന്നുവരുന്ന ഒരു നടനാണ് എന്നാണ് തന്നോട് പലരും പറഞ്ഞതെന്നും ഐശ്വര്യ പറഞ്ഞു. അതേസമയം ആളുകൾ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ തന്നോട് ചോദിച്ചതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും സൂരിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു. ഏതൊരു സൂപ്പർ സ്റ്റാറിനേക്കാളും മികച്ച മൂല്യങ്ങളും ക്വാളിറ്റിയും സൂരിയ്ക്ക് ഉണ്ടെന്നും നടി വ്യക്തമാക്കി. എന്നാൽ സൂരിയെ പിന്തുണച്ചു കൊണ്ടുള്ള ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 'സൂരിയുടെ മുൻപിൽ വച്ച് ഇക്കാര്യം പറയണ്ടായിരുന്നുവെന്നും ഇത് അദ്ദേഹത്തെ അപമാനിച്ചത് പോലെയായെന്നുമാണ്' ഐശ്വര്യ ലക്ഷ്മിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. 'പൊതുവേദികളിൽ നടി കുറച്ച് പക്വത കാണിക്കണ'മെന്നും ചിലർ പറയുന്നുണ്ട്. 'ലൂക്കിനെപ്പോലുള്ളവർ നമുക്ക് ചുറ്റുമുണ്ട്, അവരെ ആരും ഗൗരവമായി കാണാറില്ല'; ബേസിൽ പറയുന്നു കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഫാമിലി ചിത്രമാണ് മാമൻ എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. നടി സ്വാസികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കിരൺ, ബാബാ ഭാസ്‌കർ, മാസ്റ്റർ എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ലാർക്ക് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
'ലൂക്കിനെപ്പോലുള്ളവർ നമുക്ക് ചുറ്റുമുണ്ട്, അവരെ ആരും ഗൗരവമായി കാണാറില്ല'; ബേസിൽ പറയുന്നു
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ് . സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. പിപി ലൂക്ക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ബേസിൽ എത്തിയത്. നടന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ലൂക്കിനെപ്പോലുള്ള ആളുകളെ നമ്മളെല്ലാവരും യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ബേസിൽ . പക്ഷേ അത്തരം ആളുകളെ നമ്മൾ പലപ്പോഴും ഗൗരവമായി കാണാറില്ലെന്നും ബേസിൽ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു നടൻ. ലൂക്കിനെപ്പോലുള്ള ആളുകളെ നമ്മളെല്ലാവരും യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ട്. അവർ വെറുതെ അലഞ്ഞുതിരഞ്ഞു നടക്കുന്നു, ഉച്ചത്തിൽ സംസാരിക്കുന്നു, ശ്രദ്ധ പിടിച്ചുപറ്റാൻ എന്തും ചെയ്യുന്നു. പക്ഷേ അവരെ ആരും അത്ര ഗൗരവമായി എടുക്കാറില്ല. സത്യസന്ധമായി പറഞ്ഞാൽ, അവരിൽ ഭൂരിഭാഗവും നിരുപദ്രവകാരികളും നിഷ്കളങ്കരുമാണ്. ഇത് പലപ്പോഴും അരക്ഷിതാവസ്ഥയിൽ നിന്നോ അല്ലെങ്കിൽ അവരുടെ കഴിഞ്ഞ കാലത്തിൽ നിന്നോ കുടുംബ പശ്ചാത്തലത്തിൽ നിന്നോ ഒക്കെ ഉണ്ടായിട്ടുള്ള പല കാര്യങ്ങളിൽ നിന്നുമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് അവർ മുടി കളർ ചെയ്യുകയോ, അല്ലെങ്കിൽ വിചിത്രമായ വസ്ത്രങ്ങൾ ധരിക്കുകയോ, അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്ത് മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കാൻ ശ്രമിക്കുന്നു. ശ്രദ്ധ കിട്ടാനുള്ള ഒരു കാര്യം മാത്രമാണ് അത്. അവരെക്കൊണ്ട് കൂടുതലൊന്നും ചെയ്യാനില്ല എന്ന രീതിയിലാണ് മറ്റുള്ളവർ അവരെ കാണുന്നത് തന്നെ. മുൻപൊക്കെ ഇങ്ങനെയുള്ള ആളുകളെ കാണുമ്പോൾ നമ്മൾ ആദ്യം തന്നെ ഒരു വിധിയെഴുതും. പക്ഷേ ഇപ്പോൾ നമ്മൾ അവരെ വ്യത്യസ്തമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്, ഒരുപക്ഷേ കുറച്ച് സഹതാപത്തോടെ എങ്കിലും. അങ്ങനെ സിനിമയിലും ലൂക്കിനോട് സഹതാപം തോന്നുന്ന നിമിഷങ്ങൾ സ്വാഭാവികമായി വന്നു. സിനിമയുടെ അവസാനം വളരെ ദുർബലനായ ഒരാളെയാണ് നമുക്ക് കാണാൻ കഴിയുന്നത്. - ബേസിൽ പറഞ്ഞു. മരണമാസിന്റെ ഒടിടി റിലീസിനേക്കുറിച്ചും ബേസിൽ സംസാരിച്ചു. ആഴത്തിൽ വിശകലനം ചെയ്യാനോ അല്ലെങ്കിൽ ചർച്ച ചെയ്യാനോ വേണ്ടി നിർമിച്ച ഒരു സിനിമയല്ല മരണമാസ്. അത് പോപ്കോൺ ഒക്കെ കഴിച്ച് ആസ്വദിക്കാനുള്ള രസകരമായ ഒരു എന്റർടെയ്നറാണ്. കോമഡി, പോപ്പ് കൾച്ചർ ബിറ്റുകൾ, ഇൻസ്റ്റാഗ്രാം റീൽ റഫറൻസുകൾ പോലുള്ള നിരവധി കാര്യങ്ങളുണ്ട് സിനിമയിൽ. ഒടിടി റിലീസിലൂടെ ഇതെല്ലാം കൂടുതൽ റീച്ച് ആകുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, ഇത് കൂടുതൽ വിമർശനങ്ങൾക്കും ഇടയാക്കും. വീട്ടിലിരുന്ന് കാണുക എന്നതിലുപരി ചിലപ്പോൾ ഇതൊരു കമ്മ്യൂണിറ്റി കാഴ്ചാനുഭവമായി ആസ്വദിക്കാൻ സാധ്യതയുണ്ട്. പക്ഷേ ഞങ്ങൾ ഒരു പ്രത്യേക പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ഇത് ചെയ്തിരിക്കുന്നത്. അവരിലേക്ക് അത് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതൽ അതൊരു പ്രശ്നമല്ലായിരുന്നു. മുൻപോട്ട് നോക്കുമ്പോൾ, ഇത് യുവ പ്രേക്ഷകരുമായി ശരിക്കും കണക്ട് ആകുമെന്ന് എനിക്ക് തോന്നുന്നു. ഇതിൽ രസകരമായ ഒരു കളർ പാലറ്റ് ഉണ്ട്, പിന്നെ ഒരു നായ, നിറമുള്ള മുടിയുള്ള ഒരു നായകൻ... 15 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇത് ഇഷ്ടപ്പെട്ടെന്ന് എനിക്ക് മനസിലായി. ഇത്തരം സിനിമകൾ കുറേകാലത്തേക്ക് പലപ്പോഴും കുട്ടികൾക്കിടയിൽ ഒരു പ്രത്യേക തരം കാഴ്ചക്കാരെ സമ്മാനിക്കാറുണ്ട്. നമ്മൾ ചെറുപ്പത്തിൽ കാണുകയും ആസ്വദിക്കുകയും ചെയ്ത സിനിമകളാണ് പൊതുവേ നമ്മൾ പ്രായമാകുമ്പോൾ ഏറ്റവും ഇഷ്ടത്തോടെ ഓർക്കുന്നത്.- ബേസിൽ പറഞ്ഞു. ഒടിടിയിൽ ഈ ആഴ്ച കാത്തിരുന്ന ചിത്രങ്ങളും; കാണാൻ മറക്കല്ലേ... ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളിയിൽ ശിവപ്രസാദ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ശിവപ്രസാദുമായുള്ള അടുപ്പത്തേക്കുറിച്ചും അത് മരണമാസിൽ എത്രത്തോളം വർക്കായി എന്നതിനേപ്പറ്റിയും ബേസിൽ വിശദീകരിച്ചു. പരസ്പരം നേരത്തെ അറിയാമായിരുന്നതു കൊണ്ട് തന്നെ ആ ഒരാശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് ബേസിൽ പറഞ്ഞു. 'അതുകൊണ്ടാണ് പത്ത് നാല്‍പത് കൊല്ലമായിട്ട് ഇവിടെ നില്‍ക്കുന്നത്'; ധ്യാൻ ശ്രീനിവാസനോട് സിദ്ദിഖ് ശിവപ്രസാദിന് എന്റെ കഴിവുകളും ബലഹീനതകളും നന്നായി അറിയാം. എന്റെ ഉൾപ്പെടെ എല്ലാ സിനിമകളും വളരെ വിമർശനാത്മകമായി കാണുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശൈലി എനിക്കും മനസ്സിലാകും. അതുകൊണ്ട് ഞങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു.