SENSEX
NIFTY
GOLD
USD/INR

Weather

32    C
...

അനാഥാലയത്തില്‍ വളര്‍ന്നു, ഭര്‍ത്താവ് മദ്യത്തിന് അടിമയായതോടെ വീടിന്റെ അത്താണി; അമ്മയുടെ വിയോഗത്തില്‍ നീറി പ്രകാശ് രാജ്

നടന്‍ പ്രകാശ് രാജിന്റെ അമ്മ സ്വര്‍ണലത അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സിലായിരുന്നു. ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സ്വര്‍ണലതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും നിരവധി പേരെത്തിയിട്ടുണ്ട്. 'ലവ് ലെറ്റര്‍ എഴുതാനുള്ള വിവരമില്ല, അതിനാല്‍ ഫോണ്‍ വിളിച്ചു'; ദീപ നായരെ വിളിച്ചതിനെക്കുറിച്ച് അജു വര്‍ഗീസ് അമ്മയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പലപ്പോഴും പ്രകാശ് രാജ് സംസാരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഹൂബ്ലിയിലുള്ള അനാഥാലയത്തിലായിരുന്നു സ്വര്‍ണലത വളര്‍ന്നത്. നഴ്‌സിങ് പഠിച്ച ശേഷം ജോലി തേടിയാണ് ബംഗളൂരുവിലെത്തുന്നത്. പിന്നീടാണ് മഞ്ജുനാഥ് റായിയെ വിവാഹം കഴിക്കുന്നത്. മതത്തിന്റെ അതിര്‍ വരമ്പുകള്‍ മറികടന്നുള്ള വിവാഹമായിരുന്നു ഇത്. 'ഈശ്വരാ, സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ...'; മുസ്ലിം മതം മാറിയ ആദ്യത്തെയാളല്ല ഞാന്‍: ലക്ഷ്മി പ്രിയ മഞ്ജുനാഥ് ഹിന്ദു മതവിഭാഗവും സ്വര്‍ണലത ക്രിസ്ത്യന്‍ മതവിശ്വാസിയുമായിരുന്നു. വീട്ടിലെ മാതാതീമായ അന്തരീക്ഷമാണ് തന്റെ കാഴ്ചപ്പാടുകളെ ചെറുപ്പം മുതലേ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്നാണ് അമ്മയെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞിട്ടുള്ളത്. ''അവര്‍ എന്റെ റാണിയാണ്. ഞാന്‍ എവിടെപ്പോയാലും എനിക്കൊപ്പമുണ്ടാകും. 12 വയസുള്ളപ്പോഴാണ് അവരുടെ അമ്മ മരിക്കുന്നത്. അച്ഛന് നോക്കാന്‍ പറ്റാത്തതിനാല്‍ അനാഥാലയത്തിലാണ് വളര്‍ന്നത്. പഠിച്ച് നഴ്‌സായി. പിന്നീടാണ് എന്റെ അച്ഛനുമായി പ്രണയത്തിലാകുന്നത്. അദ്ദേഹത്തെ അമ്മ കാണുന്നത് രോഗിയായി അഡ്മിറ്റ് ചെയ്തപ്പോഴാണ്'' പ്രകാശ് രാജ് പണ്ടൊരു അഭിമുഖത്തില്‍ പറയുന്നു. അതേസമയം തന്റെ അച്ഛന്‍ മദ്യപാനിയായിരുന്നുവെന്നും ജോലിയ്ക്ക് പോകാതെ അദ്ദേഹം മാസങ്ങളോളം വീട്ടില്‍ വരാതെ കറങ്ങി നടക്കുമായിരുന്നുവെന്നും പ്രകാശ് രാജ് ഓര്‍ക്കുന്നുണ്ട്. അന്നെല്ലാം അമ്മ കഷ്ടപ്പെട്ടാണ് വീട് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം കുടുംബത്തെ നോക്കുന്നതിനൊപ്പം സഹോദരിയുടെ വിവാഹം നടത്തിയതും അമ്മയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. Prakash Raj's mother passes away.

സമകാലിക മലയാളം 30 Mar 2026 6:17 pm

'ലവ് ലെറ്റര്‍ എഴുതാനുള്ള വിവരമില്ല, അതിനാല്‍ ഫോണ്‍ വിളിച്ചു'; ദീപ നായരെ വിളിച്ചതിനെക്കുറിച്ച് അജു വര്‍ഗീസ്

നടന്‍ അജു വര്‍ഗീസ് പ്രിയം സിനിമ കണ്ട് തന്നെ വിളിച്ചിട്ടുണ്ടെന്ന ദീപ നായരുടെ വാക്കുകള്‍ ഈയ്യടുത്ത് വൈറലായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ നടിയാണ് ദീപ നായര്‍. അന്ന് കൂട്ടിയായിരുന്ന അജു വര്‍ഗീസ് തന്നെ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് ദീപ പറഞ്ഞത്. പൊങ്കാലയിടാന്‍ നാട്ടിലെത്തിയപ്പോഴായിരുന്നു ദീപ ഓര്‍മ പങ്കിട്ടത്. 'ഈശ്വരാ, സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ...'; മുസ്ലിം മതം മാറിയ ആദ്യത്തെയാളല്ല ഞാന്‍: ലക്ഷ്മി പ്രിയ വര്‍ഷങ്ങള്‍ക്ക് അജു നടനായപ്പോള്‍ താന്‍ അജുവിന്റെ ആരാധികയായെന്നും ദീപ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അജു തന്നെ സംസാരിക്കുകയാണ്. പുതിയ ചിത്രം വാഴ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ദീപയെ ഫോണ്‍ വിളിച്ചതിനെക്കുറിച്ച് പറഞ്ഞത്. ബേസിലിന്റെ 'ശക്തിമാനാകാന്‍' അല്ലു അര്‍ജുന്‍? രണ്‍വീറിനോട് പറഞ്ഞ അതേ കഥ; പ്രഖ്യാപനം എന്നുണ്ടാകും? ദീപ പറഞ്ഞത് കേട്ടിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അജു. ''എനിക്ക് കുറേ പോസ്റ്ററുകള്‍ വന്നിരുന്നു. ദീപ ചേച്ചി എന്റെ സുഹൃത്താണ്. ലവ് ലെറ്റര്‍ എഴുതാനുള്ള വിവരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണ്‍ ചെയ്തു. പറഞ്ഞതൊന്നും ഓര്‍മയില്ല. ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുമായിരുന്നു'' എന്നാണ് അജു പറയുന്നത്. നമ്മളന്ന് കുഞ്ചാക്കോ ബോബന്‍ ഫാന്‍ ആണ്. ചാക്കോച്ചന്റെ അനിയത്തിപ്രാവ്, നിറം, മയില്‍പ്പീലിക്കാവ്, അങ്ങനെയാണ് പ്രിയയവും കാണുന്നത്. സ്വാഭാവികമായും ആനിയെന്ന കഥാപാത്രത്തോടും ദീപ ചേച്ചിയോടും ഇഷ്ടം തോന്നി. ഭയങ്കര നല്ല കഥാപാത്രമാണ്. അങ്ങനെ വിളിച്ചതാണെന്നും അജു പറയുന്നു. ഡയറക്ടറി നോക്കിയാണ് നമ്പര്‍ കണ്ടുപിടിച്ചത്. പ്രിയം ഇറങ്ങിയത് മുതല്‍ അറിയാം. മഞ്ജിമയെ കണ്ടപ്പോള്‍ ചോദിച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ചെയ്തുവെന്ന് അറിഞ്ഞു. പക്ഷെ നേരിട്ട് കണ്ടത് കഴിഞ്ഞ വര്‍ഷമായിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു. അതേസമയം താന്‍ കുറേപേരെ അങ്ങനെ വിളിച്ചിട്ടുണ്ടെന്നും അജു പറയുന്നു. ഡയറക്ടറി നോക്കി മമ്മൂക്കയെ വിളിച്ചിട്ടുണ്ട്. പക്ഷെ എടുത്തിട്ടില്ല. ചാക്കോച്ചനേയും വിളിച്ചിട്ടുണ്ട്. എടുത്തിട്ടില്ല. ആകെ എടുത്തത് ദീപ ചേച്ചി മാത്രമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്ന് എനിക്ക് 15 വയസ് മാത്രമേയുള്ളൂവെന്നാണ് അജു ഓര്‍ക്കുന്നത്. Aju Varghese on his famous phone call to Deepa Nayar. Says he used to call many stars but only Deepa took the call.

സമകാലിക മലയാളം 30 Mar 2026 5:36 pm

'ഈശ്വരാ, സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ...'; മുസ്ലിം മതം മാറിയ ആദ്യത്തെയാളല്ല ഞാന്‍: ലക്ഷ്മി പ്രിയ

രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നടി ലക്ഷ്മി പ്രിയ. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ലക്ഷ്മി പ്രിയ. എന്നാല്‍ താരത്തിന് വോട്ടില്ലെന്ന് വന്നതോടെ സ്ഥാനാര്‍ത്ഥി സ്ഥാനം നഷ്ടമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാണ് ലക്ഷ്മി പ്രിയ. ഇതിനിടെയാണ് ലക്ഷ്മി പ്രിയയുടെ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശനങ്ങളുമായി പലരുമെത്തിയത്. ബേസിലിന്റെ 'ശക്തിമാനാകാന്‍' അല്ലു അര്‍ജുന്‍? രണ്‍വീറിനോട് പറഞ്ഞ അതേ കഥ; പ്രഖ്യാപനം എന്നുണ്ടാകും? സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള ലക്ഷ്മി പ്രിയയുടെ പ്രതികരണം വിവാദമായിരുന്നു. പന്നിക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ലക്ഷ്മി പ്രിയ പങ്കുവച്ച കുറിപ്പ് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ''ഉച്ചയാകുമ്പോഴെങ്കിലും കരച്ചില്‍ കുറയും എന്ന് കരുതി. ഈശ്വരാ സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ ഇവരുടെ കൂട്ടത്തില്‍ ഭൂരിപക്ഷവും. ലേ നാഗ ചേച്ചി പറയുമ്പോലെ എല്ലാരും കൂടി വന്ന് അത് അവരുടെ അച്ഛനാണോ അച്ഛനാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ എങ്ങനെ പറഞ്ഞു കൊടുക്കാനാണ്. എല്ലാവരും കരച്ചില്‍ നിര്‍ത്തി വീട്ടില്‍ പോയി അമ്മമാരോട് ചോദിക്കുക. അവര്‍ക്കേ നിങ്ങളെ സഹായിക്കാന്‍ കഴിയൂ. I can't help you. I am helpless'' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ കുറിപ്പ്. 'മക്കളേ... ആ വിളി കാതുകളില്‍ മുഴങ്ങുന്നു, വിളക്ക് അണഞ്ഞു'; ഭര്‍തൃമാതാവിന്റെ വേര്‍പാടില്‍ വിങ്ങി നവ്യ നായര്‍ എല്ലാവരും പിരിഞ്ഞു പോയി അമ്മമാരോട് ചോദിക്കുക. ഉത്തരം കിട്ടിയാല്‍ സമാധാനിക്കുക. ഇല്ലാത്തവര്‍ ചോറൊക്കെ ഉണ്ട് സമാധാനമായി ഉറങ്ങി എണീക്കൂവെന്നും ലക്ഷ്മി പ്രിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. തുടര്‍ന്നും വിമര്‍ശനം ശക്തമായതോടെയാണ് ലക്ഷ്മി പ്രിയ വിശദീകരണവുമായെത്തിയത്. ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവൃത്തിയും കുറ്റകരമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്. ആ വാക്കുകളിലേക്ക്: കരച്ചില്‍ ഒക്കെ കഴിഞ്ഞെങ്കില്‍ ഇനി കരച്ചിലുകാരുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തരാം. അളമുട്ടിയാല്‍ ചേരയും കടിക്കും. ഇത് നമ്മുടെ നാട്ടിലെ ഒരു ചൊല്ലാണ്. സാമം, ദാനം, ഭേദം, ദണ്ഡo, എന്നു വച്ചാല്‍ ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ന്ന് കഴിയുമ്പോ വായില്‍ പന്നിപ്പടക്കം വച്ച് പൊട്ടിച്ചു തരുന്നത് പോലെ പ്രതികരിക്കും എന്ന്. അതിന് ഞാന്‍ സിനിമാ നടി എന്നോ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായ നിങ്ങള്‍ എന്തിന് പ്രതികരിക്കുന്നു എന്നോ ചോദിച്ചിട്ട് കാര്യമില്ല. ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിക്കാന്‍ അര്‍ഹതയുള്ളവള്‍ ആണ് ഞാനും. ഈ രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തി അല്ല ഞാന്‍. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തേ സ്ത്രീയും ഞാനല്ല. എന്നാല്‍ ഇത് രണ്ടും എനിക്ക് ഭരണഘടന തരുന്ന സ്വാതന്ത്ര്യം ആണ്. അതിന് ഒരു പ്രത്യേക മത വിഭാഗത്തില്‍ ഉള്ളവരും ഇടത് പക്ഷവും കുറച്ചൊക്കെ വലത് പക്ഷവും കേട്ടാല്‍ അറയ്ക്കുന്ന തെറിയുമായി എന്റെ കമെന്റ് ബോക്‌സില്‍ വന്നിട്ട് കാര്യമില്ല. സിനിമാ നടി,രാഷ്ട്രീയക്കാരി എന്ന് പറഞ്ഞാല്‍ നിങ്ങളൊക്കെ വിളിക്കുന്ന തെറി മുഴുവന്‍ കേട്ടിരിക്കേണ്ടവള്‍ ആണ് എന്ന ഒരു ചിന്തയും നിങ്ങള്‍ക്ക് വേണ്ട. അത്തരം ചിന്ത ഉള്ളവര്‍ തിരിച്ചു കേള്‍ക്കുമ്പോ ഇരവാദം പറഞ്ഞു വരരുത്. രണ്ട് പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ കരഞ്ഞു കൂവി മെഴുകുകയാണല്ലോ? അതെന്താ 1000 തരുമ്പോ 10 തിരിച്ചു കിട്ടുന്നത് താങ്ങുന്നില്ലേ?? ഇവിടെ യൂ പ്രതിഭ എം എല്‍ എ യെ വേദിയില്‍ ഇരുത്തി അപഹസിച്ചു ഒരു മുസ്ലിം ലീഗ് പ്രതിനിധി. അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയും അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സ്ത്രീ ആയത് കൊണ്ടു മാത്രം അവരുടെ രാഷ്ട്രീയത്തെയും ജാതിയെയും മതത്തെയും ആക്ഷേപിക്കുവാന്‍ ഈ പറഞ്ഞ കൂട്ടര്‍ക്ക് ആരാണ് അധികാരം നല്‍കുന്നത്.? എന്റെ അച്ഛനെ, എന്റെ അമ്മയെ, എന്റെ ഭര്‍ത്താവിനെ, എന്റെ പത്ത് വയസ്സുള്ള മകളെ, എന്റെ മാനത്തെ, എന്റെ തൊഴിലിനെ ഒക്കെ അധിക്ഷേപിക്കുന്നവര്‍ ഇപ്പൊ ഇരവാദം നടത്തിയിട്ടു കാര്യമില്ല. സര്‍വ്വരുടെയും സ്‌ക്രീന്‍ ഷോട്ട് ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്. ആ പച്ചത്തെറികള്‍ ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. മൂട്ടയെ കൊല്ലും പോലെ പരമാവധി കമെന്റ്‌സ് ഞാന്‍ ഡിലീറ്റ് ചെയ്യുകയും അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി അടുത്ത പടിയായി അത് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യും. അറിയട്ടെ നിങ്ങളുടെ ഒക്കെ സ്വഭാവം വീട്ടിലുള്ളവര്‍. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും അറിയട്ടെ. കുറച്ചു പേരുടെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ എന്റെ ഭര്‍ത്താവിന്റെ നമ്പര്‍ തപ്പി പിടിച്ച് വിളിച്ചു മാപ്പ് പറഞ്ഞു പോസ്റ്റ് പിന്‍വലിക്കണം എന്ന് അപേക്ഷിച്ചവരുണ്ട്. അറിയുക, സ്ത്രീയെ റേപ്പ് ചെയ്യുന്നത് മാത്രമല്ല കുറ്റകരം. അവള്‍ക്കെതിരെ ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവര്‍ത്തിയും കുറ്റകരം തന്നെയാണ്.ഇതാണോ നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ത്രീത്വ സംരക്ഷണം? ഇതാണോ മാനവികത? ഇതാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം? മതം പറഞ്ഞും സ്ത്രീകളെ അപമാനിച്ചും വോട്ട് പിടിക്കാതെ വികസനം പറഞ്ഞു വോട്ട് പിടിക്കൂ. അതല്ലേ അന്തസ്സ്?? ഈ നാട്ടില്‍ കോടതിയും നിയമ വ്യവസ്ഥയുമൊക്കെയുണ്ട്. പോട്ടെ എന്ന് വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് നിങ്ങള്‍ രക്ഷപ്പെട്ടു പോകുന്നത്. അത് എന്റെ ഔദാര്യമാണ്. എന്നാല്‍ ഇനി അതൊന്നും പ്രതീക്ഷിക്കരുത്. കേസും കൂട്ടവും ഒക്കെയായി നടക്കേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇര വാദം നടത്തുന്നവര്‍ എന്റെ പോസ്റ്റ് കളുടെ ചുവടെ നോക്കുക. അഭിപ്രായ വ്യത്യാസമൊക്കെ പ്രകടിപ്പിക്കാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവഹേളിക്കുവാനോ തെറി പറയുവാനോ ഒരാള്‍ക്കും റൈറ്റ് ഇല്ല. ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്. അതിന്റെ അഹങ്കാരം നല്ലോണമുണ്ട്. ചുമ്മാതിരുന്ന് തിന്ന് എല്ലിന്റെ ഇടയില്‍ കുത്തുമ്പോ ഉള്ളതല്ല കേട്ടോ, 16 വയസ്സ് മുതല്‍ ആത്മാഭിമാനം പണയം വയ്ക്കാതെ തനിയെ ജോലി ചെയ്ത് വീടുകളും, കാറുകളും അത്യാവശ്യം ജീവിച്ചു പോകാനുള്ളതും ഒക്കെ ഉണ്ടാക്കിയവള്‍ എന്ന അഹങ്കാരം. ഈശ്വരനല്ലാതെ മറ്റാരെയും ഭയക്കേണ്ടതില്ല എന്ന അഹങ്കാരം.സമ്പത്തിന്റെ അടയാളം സംതൃപ്തിയാണ് ഹേ. കോടികളുടെ കിലുക്കമല്ല.ആ സംതൃപ്തിയും വേണ്ടുവോളമുണ്ട്. അതും എന്റെ അഹങ്കാരമാണ് എന്നു കൂട്ടിക്കോളൂ. അതുകൊണ്ട് ഇരവാദം അവസാനിപ്പിച്ചു പിരിഞ്ഞു പോകുക. ഇനി എഴുതിയുള്ള പ്രതികരണം ആയിരിക്കുകയില്ല. Lakshmi Priya lashes out cyber bulliying. Says there will be legal action if the attack continues.

സമകാലിക മലയാളം 30 Mar 2026 5:02 pm

ബേസിലിന്റെ 'ശക്തിമാനാകാന്‍'അല്ലു അര്‍ജുന്‍? രണ്‍വീറിനോട് പറഞ്ഞ അതേ കഥ; പ്രഖ്യാപനം എന്നുണ്ടാകും?

മലയാളികളുടെ പ്രിയങ്കരനാണ് ബേസില്‍ ജോസഫ്. നടനെന്ന നിലയില്‍ തുടര്‍ച്ചയായി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ബേസില്‍ ജോസഫ്. കേരളത്തില്‍ മാത്രമല്ല ബേസില്‍ ജോസഫിന് ഇന്ന് ആരാധകരുള്ളത്. പൊന്‍മാനിലെ ബേസിലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളും സംവിധായകരും വരെ എത്തിയിരുന്നു. അതേസമയം സംവിധാനത്തിലേക്കുള്ള ബേസിലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചര്‍ച്ചകള്‍ നടന്നുവരികയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനായി ഇരുവരും കൈ കൊടുത്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആറ്റ്‌ലിയുടേയും ലോകേഷ് കനകരാജിന്റേയും ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുന്‍ ബേസില്‍ ജോസഫിന്റെ നായകനാകുമെന്നാണ് പുതിയ വാര്‍ത്ത. അല്ലു അര്‍ജുന്റെ ബാനറായ ഗീത ആര്‍ട്‌സ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കുമെന്നും മിത്തളോജിയുമായി ബന്ധപ്പെടുത്തിയാകും കഥ പറയുകയുമെന്നുമാണ് അറിയാന്‍ കഴിയുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. അതേസമയം നേരത്തെ രണ്‍വീര്‍ സിങിനോട് പറഞ്ഞ കഥയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്‍വീര്‍ സിങിനെ നായകനാക്കി ശക്തിമാന്‍ ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു ബേസില്‍ ജോസഫ്. ചിത്രം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഏപ്രില്‍ 8ന് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. അതേസമയം അതിരടിയാണ് ബേസിലിന്റെ പുതിയ ചിത്രം. ടൊവിനോ തോമസും വിനീത് ശ്രീനിവാസനും ഒപ്പമുണ്ട്. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബേസിലും ഡോക്ടര്‍ അനന്തുവും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം. Basil Joseph movie with Allu Arjun is confirmed. Allu to play a super hero.

സമകാലിക മലയാളം 30 Mar 2026 4:05 pm

'മക്കളേ... ആ വിളി കാതുകളില്‍ മുഴങ്ങുന്നു, വിളക്ക് അണഞ്ഞു'; ഭര്‍തൃമാതാവിന്റെ വേര്‍പാടില്‍ വിങ്ങി നവ്യ നായര്‍

നടി നവ്യ നായരുടെ ഭര്‍തൃമാതാവ് അന്തരിച്ചു. നവ്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നവ്യ പങ്കുവച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഉള്ളില്‍ നോവാവുകയാണ്. മരുമകളായിട്ടല്ല, മകളായിട്ടാണ് തന്നെ പരിഗണിച്ചിരുന്നതെന്നാണ് നവ്യ കുറിപ്പില്‍ പറയുന്നത്. 'സിനിമ കണ്ടവരെല്ലാം മണ്ടന്മാരാണോ? ധുരന്ധര്‍ കാണിച്ചത് സത്യം'; പ്രൊപ്പഗാണ്ടയെന്ന വിമര്‍ശനം തള്ളി പ്രിയദര്‍ശന്‍ തന്റെ ഇഷ്ടം അമ്മയ്ക്ക് എറെ ഇഷ്ടമായിരുന്നുവെന്നാണ് നവ്യ പറയുന്നത്. അവസനമായി മാതംഗി ഫെസ്റ്റിവലില്‍ തന്റെ നൃത്തം കാണാന്‍ വന്നതിനെക്കുറിച്ചും നവ്യ പറയുന്നത്. താന്‍ രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തുവെന്ന് അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞുവെന്നും നവ്യ പറയുന്നു. ഭര്‍തൃമാതാവിനോടൊപ്പമുള്ള ചിതങ്ങളും നവ്യ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്: 'അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും'; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍ അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്‌നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിര്‍ത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്‌നേഹത്തിന് മുന്നില്‍ എന്റെ നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു. എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലില്‍ വന്നു എന്റെ കച്ചേരി മുഴുവന്‍ കണ്ടു. രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. ''മക്കളേ.. ' ആ വിളി കാതുകളില്‍ മുഴങ്ങി നില്‍ക്കുന്നു.. ''മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ'. നിത്യ ശാന്തി നേരുന്നു. Navya Nair losses her mother in law. pens an emotional note about her.

സമകാലിക മലയാളം 30 Mar 2026 3:31 pm

'സിനിമ കണ്ടവരെല്ലാം മണ്ടന്മാരാണോ? ധുരന്ധര്‍ കാണിച്ചത് സത്യം'; പ്രൊപ്പഗാണ്ടയെന്ന വിമര്‍ശനം തള്ളി പ്രിയദര്‍ശന്‍

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായിരിക്കുകയാണ് ധുരന്ധര്‍. ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗവും 1000 കോടി പിന്നിട്ടിരിക്കുകയാണ്. രണ്‍വീര്‍ സിങിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ധുരന്ധര്‍ പരമ്പര. അതേസമയം ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും സജീവമാണ്. 'അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും'; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍ വലതുപക്ഷ ആശയം കുത്തിക്കേറ്റുന്നു, ബിജെപി സര്‍ക്കാരിനെ ബൂസ്റ്റ് ചെയ്യുന്നു, നോട്ട് നിരോധനത്തെ വെള്ളപൂശുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ചിത്രം നേരിടുന്നുണ്ട്. പ്രൊപ്പഗാണ്ട ചിത്രമാണ് ധുരന്ധറെന്നാണ് വിമര്‍ശനം. ഈ ആരോപണത്തോടുള്ള സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. ഡാഡി എന്ന വിളി കേള്‍ക്കാന്‍ ഇനി ആളില്ല...; സിന്ധു കൃഷ്ണയുടെ അച്ഛന്‍ അന്തരിച്ചു; വേദനയോടെ താരകുടുംബം ധുരന്ധര്‍ പ്രെപ്പഗാണ്ട ചിത്രമല്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. പ്രിയദര്‍ശന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധര്‍. തന്റെ ശിഷ്യന്റെ വിജയത്തെക്കുറിച്ച് അഭിമാനത്തോടെയാണ് പ്രിയദര്‍ശന്‍ സംസാരിക്കുന്നത്. തന്റെ തിരക്കഥകള്‍ തട്ടിയെടുത്തതിനെക്കുറിച്ച് ആദിത്യ സങ്കടപ്പെട്ടതും പ്രിയന്‍ ഓർക്കുന്നുണ്ട്. ''ആദിത്യ ധര്‍ ആകെ തകര്‍ന്നു പോയിരുന്നു. പക്ഷെ എനിക്കൊപ്പം ജോലി ചെയ്യുന്നത് വരെ എന്നോട് പറഞ്ഞിരുന്നില്ല. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ അവന്‍ തന്റെ സങ്കടങ്ങള്‍ പങ്കിട്ടു. താന്‍ എങ്ങനെയാണ് സിനിമ ചെയ്യാനായി വന്നതെന്നൊക്കെ പറഞ്ഞിട്ടുണ്ട്. നമ്മുടെ മക്കളും ശിഷ്യരും ജീവിതത്തില്‍ നല്ല നിലയിലെത്തുന്നത് കാണുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല'' എന്നാണ് ശിഷ്യനെക്കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത്. ''പ്രൊപ്പഗാണ്ട എന്നൊന്നില്ല. സത്യത്തെ ജനങ്ങളുടെ മുമ്പില്‍ കൊണ്ടു വരികയാണ്. ഇന്ത്യ മുഴുവന്‍ അംഗീകരിച്ചിരിക്കുമ്പോള്‍, വളരെ കുറച്ചു പേരുടെ അഭിപ്രായത്തിന് എന്ത് സ്ഥാനം? ഇന്ത്യ കാണുകയും അംഗീകരിക്കുകയും ചെയ്തു. ഇതിലും വലിയൊരു വിജയവുമില്ല. ഈ സിനിമ കണ്ടവരെല്ലാം മണ്ടന്മാരാണെന്നാണോ? ജനങ്ങളുടെ അഭിപ്രായമാണ്. അത് അവര്‍ക്ക് വിടുക. എതിര്‍ക്കേണ്ടതില്ല, മറക്കുക. അവനത് നേടിക്കഴിഞ്ഞു. ഇന്ത്യയില്‍ ഭൂരിപക്ഷവും സിനിമയെ അംഗീകരിച്ചവരാണ്. അതിനര്‍ത്ഥം നല്ല സിനിമയാകണം എന്ന് തന്നെയാണ്'' എന്നാണ് ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത്. Priyadarshan denies propaganda allegations against Dhurandhar.

സമകാലിക മലയാളം 30 Mar 2026 3:13 pm

ഡാഡി എന്ന വിളി കേള്‍ക്കാന്‍ ഇനി ആളില്ല...; സിന്ധു കൃഷ്ണയുടെ അച്ഛന്‍ അന്തരിച്ചു; വേദനയോടെ താരകുടുംബം

നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഏറെ കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്ന മകളുമുണ്ട്. മലയാളികള്‍ക്ക് ഏറെ പരിചിതരാണ് കൃഷ്ണ കുമാറിന്റെ കുടുംബം. കൊച്ചുമക്കളാണ് രംഗനാഥന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചാക്കോച്ചന് 'തൊലിക്കട്ടി' വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍ അപ്പൂപ്പനുമായുള്ള അടുപ്പത്തെക്കുറിച്ച് അഹാന പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്ത് സന്തോഷമുണ്ടായാലും ആദ്യം പറയുന്നത് അപ്പൂപ്പനോടും അമ്മൂമ്മയോടും ആണെന്നായിരുന്നു മുമ്പ് അഹാന പറഞ്ഞത്. അപ്പൂപ്പന്റെ മരണത്തില്‍ വേദന പങ്കുവച്ചു കൊണ്ട് അഹാനയും ദിയയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 'പ്രതിഛായ' പ്രൊപ്പഗാണ്ടയല്ല, ഉമ്മന്‍ ചാണ്ടി മാത്രമല്ല, കരുണാകരന്റേയും ഷെയ്ഡുണ്ട്; വിമര്‍ശനങ്ങളോട് ബി ഉണ്ണികൃഷ്ണന്‍ വര്‍ഷങ്ങളോളം മസ്‌കറ്റില്‍ ബിസിനസ് നടത്തിയിട്ടുണ്ട് രംഗനാഥന്‍. പിന്നീട് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ വ്‌ളോഗുകളിലൂടെ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തും അച്ഛനൊപ്പം ആശുപത്രിയിലായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു. അപ്പൂപ്പന്റെ വിയോഗത്തില്‍ കൊച്ചുമകള്‍ തന്‍വി പങ്കുവച്ച കുറിപ്പ് വിങ്ങലാവുകയാണ്. സിമിയുടെ മകളായ തന്‍വി സോഷ്യല്‍ മീഡിയയിലെ താരമാണ്. കൃഷ്ണ കുമാറിന്റെ കുടുംബത്തിന്റെ വ്‌ളോഗുകളിലും സിമിയെത്താറുണ്ട്. കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തന്‍വി. പൂര്‍ണഗര്‍ഭിണിയായതിനാല്‍ അപ്പൂപ്പനെ അവസാനമായി കാണാന്‍ തന്‍വിയ്ക്ക് സാധിക്കില്ല. View this post on Instagram A post shared by Tanvi Sudheer Ghosh (@tanvisudheerghosh) S Ranganathan, father of Sindhu Krishna, passes away.

സമകാലിക മലയാളം 30 Mar 2026 2:30 pm

ചാക്കോച്ചന് 'തൊലിക്കട്ടി'വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്‌സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയില്‍ നിന്നുമുള്ളതാണ് വിഡിയോ. സംഭവം വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്. 'പ്രതിഛായ' പ്രൊപ്പഗാണ്ടയല്ല, ഉമ്മന്‍ ചാണ്ടി മാത്രമല്ല, കരുണാകരന്റേയും ഷെയ്ഡുണ്ട്; വിമര്‍ശനങ്ങളോട് ബി ഉണ്ണികൃഷ്ണന്‍ താരങ്ങളും കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച കമന്റും കുഞ്ചാക്കോ ബോബന്റെ മറുപടിയും ചിരി പടര്‍ത്തുകയാണ്. 'ഈയ്യടുത്ത് നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു' എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കമന്റ്. 115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്! 'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടി തൊലിക്കട്ടിയില്‍' എന്ന കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍. നടന്റെ കമന്റി പിന്നാലെ കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ''ഹിഹി ചെറിയ വാസ്തവം ഇല്ലാതില്ല'' എന്നായിരുന്നു ചാക്കോന്റെ മറുപടി. കമന്റും മറുപടിയുമെല്ലാം ചിരി പടര്‍ത്തുകയാണ്. തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. 'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്. View this post on Instagram A post shared by Kunchacko Boban (@kunchacks) Shine Tom Chacko and Kunchacko Boban gets into a funny chat. Chackochan's hilarious video gets viral.

സമകാലിക മലയാളം 30 Mar 2026 1:19 pm

'പ്രതിഛായ'പ്രൊപ്പഗാണ്ടയല്ല, ഉമ്മന്‍ ചാണ്ടി മാത്രമല്ല, കരുണാകരന്റേയും ഷെയ്ഡുണ്ട്; വിമര്‍ശനങ്ങളോട് ബി ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ ദിവസമാണ് നിവിന്‍ പോളി നായകനായ പ്രതിഛായ തിയേറ്ററുകളിലെത്തിയത്. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ചിത്രമൊരു പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു. ബാലചന്ദ്ര മേനോനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്! അതേസമയം ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ക്ക് യഥാര്‍ത്ഥ രാഷ്ട്രീയ നേതാക്കളുമായി സാമ്യമുണ്ടെന്നും പ്രൊപ്പഗാണ്ട ചിത്രമാണെന്നുമുള്ള വിമര്‍ശനവും സജീവമായിരുന്നു. ആ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. ഈ നിമിഷം വരെ അവനെ ഉപദ്രവിച്ചിട്ടില്ല; മിനിയാന്ന് വരെയും വിളിച്ച അമ്മയാണ് ഞാന്‍: രേണു സുധി പ്രതിഛായ പ്രൊപ്പഗാണ്ട ചിത്രമല്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല, കെ കരുണാകരന്റേയും ഷെയ്ഡുള്ളതാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താന്‍ തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും കമ്മിറ്റ്‌മെന്റില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. 'പ്രതിച്ഛായ പ്രൊപ്പഗാണ്ട സിനിമയല്ല. ഇത് ഞാന്‍ 2019ല്‍ എഴുതി തുടങ്ങിയ സിനിമയാണ് അതായത് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത്. പല വഴികളിലൂടെ പല നടന്മാരിലൂടെ സഞ്ചരിച്ച് അത് അവസാനം നിവിനിലേക്ക് എത്തിയതാണ്. ഞാന്‍ ആദ്യം നിവിനുമായി സംസാരിച്ചിരുന്നു എന്നാല്‍ അപ്പോള്‍ അയാള്‍ക്കും എനിക്കും മറ്റു തിരക്കുകള്‍ ഉണ്ടായിരുന്നു. വലിയ മുതല്‍മുടക്കുള്ള സിനിമയാണ് പ്രതിച്ഛായ. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി നമുക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായി കമ്മിറ്റ്‌മെന്റുമില്ല'' ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ''ദാമോദരന്‍ മാഷും രഞ്ജി പണിക്കരും ശ്രീനിവാസനും അടക്കം സിനിമ ചെയ്യുമ്പോള്‍ നമുക്ക് പരിചിതമായ ചില പൊളിറ്റിക്കല്‍ ഫിഗേഴ്‌സിന്റെ ഷെയ്ഡ്‌സ് ഉണ്ടാകും എന്നാല്‍ മാത്രമേ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിയൂ. ഇതില്‍ ഉമ്മന്‍ചാണ്ടിയുടേത് മാത്രമല്ല കെ കരുണാകരന്റെ ഷെയ്ഡും ഉണ്ട്. എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട്'' എന്നും അദ്ദേഹം പറയുന്നു. B Unnikrishnan says Prathichaya is not a propaganda.

സമകാലിക മലയാളം 30 Mar 2026 12:37 pm

115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്!

ശിവ കാര്‍ത്തികേയന്‍ നായകനായ, ബിഗ് ബജറ്റ് ചിത്രമായിരുന്നു മദ്രാസി. വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ചിത്രം പക്ഷെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ എആര്‍ മുരുഗദോസിനെതിരെ പരാതിയുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ സിനിമയ്ക്കായി ചെലവായിട്ടുണ്ടെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നിര്‍മാതാവ് എന്‍വി പ്രസാദിന്റെ പരാതി. ഈ നിമിഷം വരെ അവനെ ഉപദ്രവിച്ചിട്ടില്ല; മിനിയാന്ന് വരെയും വിളിച്ച അമ്മയാണ് ഞാന്‍: രേണു സുധി 115 കോടിയായിരുന്നു മദ്രാസിയുടെ നേരത്തെ നിശ്ചയിച്ച ബ ജറ്റ്. എന്നാല്‍ ചിത്രം പൂര്‍ത്തിയാകുമ്പോഴേക്കും ബജറ്റ് 170 കോടിയിലെത്തി. സംവിധായകന്റെ ഭാഗത്തു നിന്നുള്ള കൃത്യമായ പ്ലാനിങ് ഇല്ലായ്മയും അലസതയുമാണ് ബജറ്റുയരാന്‍ കാരണമെന്നാണ് നിര്‍മാതാവ് ആരോപിക്കുന്നത്. മുരുഗഗോസ് ഒരേ സമയം സിക്കന്ദര്‍ എന്ന സിനിമ സംവിധാനം ചെയ്തതും തിരിച്ചടിയായതായി നിര്‍മാതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 'തട്ടാന്‍ ഭാസ്‌കരനോ, സനേഹലതയോ അതോ പവിത്രനോ? ശരിക്കും ചതിച്ചതാര്?'; ചര്‍ച്ചകളില്‍ നിറഞ്ഞ് 'പൊന്‍മുട്ടയിടുന്ന താറാവ്' തനിക്കുണ്ടായ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സംവിധായകരുടേയും നിര്‍മാതാക്കളുടേയും കൗണ്‍സിലിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് കോടി രൂപ നഷ്ടപരിഹാരമായ നല്‍കണമെന്നാണ് നിര്‍മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് രണ്ട് കക്ഷികളേയും ചര്‍ച്ചയ്ക്ക് വിളിച്ചുവെന്നും ഇതിലൂടെ പ്രശ്‌ന പരിഹാരത്തിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രശ്‌ന പരിഹാര ഉടമ്പടി പ്രകാരം, തെലുങ്ക് ചിത്രം രമണ ടുവിന്റെ തിരക്കഥ മുരുഗദോസ് പ്രതിഫലം വാങ്ങാതെ തന്നെ നിര്‍മാതാവിന് എഴുതി നല്‍കണം. സംഭവം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മലയാളി താരം ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മദ്രാസി. വലിയ ബജറ്റിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 98 കോടിയാണ്. വിധ്യുത് ജാംവാല്‍, രുക്മിണി വസന്ത് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. Madhraasi producer complains against AR Murugadose over budget.

സമകാലിക മലയാളം 30 Mar 2026 11:56 am