'ചത്ത പച്ച'ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ്‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’. അർജുൻ അശോകൻ, റോഷൻ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തത്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 19 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം, റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ്, രമേഷ് എസ് രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. View this post on Instagram A post shared by Netflix India (@netflix_in) ബോക്സ് ഓഫീസ് കളക്ഷനും നോൺ-തിയറ്റർ വരുമാനവും ഉൾപ്പെടെ 'ചത്താ പച്ച' ഇതിനോടകം 60 കോടി രൂപയിലധികം ഗ്രോസ് നേടിക്കഴിഞ്ഞു. ശങ്കർ എഹ്സാൻ ലോയ് കൂട്ടുകെട്ട് ആദ്യമായി സംഗീതം നൽകിയ മലയാള ചിത്രമാണിത്. ഇതിലെ നാല് ഗാനങ്ങളും ചാർട്ട്ബസ്റ്ററുകളായി മാറി. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, വിനായക് ശശികുമാറിന്റെ വരികൾ, കലൈ കിംഗ്സന്റെ ആക്ഷൻ കൊറിയോഗ്രഫി എന്നിവയും ഏറെ പ്രശംസിക്കപ്പെട്ടു. ടി-സീരീസിനാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ്. Cinema News: Chatha Pacha OTT Release date out.
'പറ്റുന്ന പണിക്ക് പോയാൽ പോരേ ലോകേഷേ!'; 'ഡിസി'ഗ്ലിംപ്സിന് പിന്നാലെ വിമർശനം
സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ഡിസി. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞദിവസം വാലന്റൈന്‍സ് ദിനത്തില്‍ ചിത്രത്തിന്റെ ഗ്ലിംപ്സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗ്ലിംപ്സ് വിഡിയോയ്ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിച്ചു കൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് എക്സില്‍ പലരും പങ്കുവെക്കുന്നത്. ചിത്രത്തില്‍ വയലന്‍സ് അധികമാണെന്നും പലരും പരാതിപ്പെടുന്നു. ചോരക്കളി, ഗണ്‍, ഡ്രഗ്സ് എന്നിവ മടുത്തു തുടങ്ങിയെന്നും ലോകേഷ് ഈ സോണില്‍ നിന്ന് പുറത്തുവരണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എല്‍സിയുവിലെ സിനിമകളെല്ലാം പകുതിക്ക് വെച്ച് നിര്‍ത്തിയ ലോകേഷ് അതെല്ലാം പൂര്‍ത്തിയാക്കിയിട്ട് അഭിനയിക്കാന്‍ ഇറങ്ങിയാല്‍ പോരെ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒരുപാട് ബ്ലഡ് ഷെഡ് സീനുകള്‍ കുത്തിനിറച്ച സിനിമയായി തോന്നുന്നുവെന്നും ബോക്സ് ഓഫീസില്‍ ചിത്രം വിജയിക്കാന്‍ സാധ്യതയില്ലെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. അഭിനയം ലോകേഷിന് ചേര്‍ന്ന പണിയല്ലെന്നും സംവിധാനം മാത്രം ചെയ്താല്‍ മതിയെന്നും കമന്റുകളുയരുന്നുണ്ട്. ലോകേഷ് തന്റെ എക്സ് പേജില്‍ പങ്കുവെച്ച് വിഡിയോക്ക് താഴെയും വിമർശന കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം രജനികാന്തിനെ പ്രധാന കഥാപാത്രമാക്കിയൊരുക്കിയ കൂലിയാണ് ലോകേഷ് സംവിധാനം ചെയ്ത് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 'അവര്‍ക്ക് വേണ്ടത് ആക്ഷനില്ലാത്ത, ലൈറ്റ് ഹാര്‍ട്ടഡ് സിനിമ'; കമല്‍-രജനി സിനിമയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് ലോകേഷ് എന്നാൽ സിനിമ പരാജയപ്പെട്ടതോടെ വൻതോതിൽ സൈബർ ആക്രമണവും ലോകേഷിന് നേരിടേണ്ടി വന്നിരുന്നു. റോക്കി, സാനി കയിദം, ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ സിനിമകളൊരുക്കിയ അരുണ്‍ മതേശ്വരൻ ലോകേഷിനെ എങ്ങനെ ഉപയോഗിക്കുമെന്നറിയാന് കാത്തിരിക്കുകയാണ് സിനിമാ ലോകം. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. Cinema News: Lokesh Kanagaraj DC teaser reactions.
'പത്മഭൂഷൺ നിങ്ങൾക്ക് ആഘോഷിക്കാനുള്ള ഒരു വാക്കാണ്; ഞാൻ മമ്മൂട്ടി മാത്രമാണ്'
74-ാം വയസിലും ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമായി മാറിയിരിക്കുകയാണ് നടൻ മമ്മൂട്ടി . സിനിമകളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മമ്മൂട്ടി എന്ന നടനെ മറ്റു അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി നിർത്തുന്നത്. പത്മഭൂഷൺ പുരസ്കാരവും അടുത്തിടെ മമ്മൂട്ടിയെ തേടിയെത്തി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ്റെ 16-ാമത് വാർഷികത്തോടനുബന്ധിച്ച് രാജഗിരി ആശുപത്രിയുമായി സഹകരിച്ച് ശ്രവണ വൈകല്യമുള്ള നിർദ്ധനരെ സഹായിക്കാൻ നടപ്പിലാക്കുന്ന സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പദ്ധതി 'കാതോട് കാതോരത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പത്മഭൂഷൺ എന്ന വാക്ക് നിങ്ങൾക്ക് ആഘോഷിക്കാനുള്ളതാണെന്നും താൻ അങ്ങനെ പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കെയർ ആൻഡ് ഷെയറിന്റെ 16-ാം വാർഷികം ആഘോഷിക്കുന്നതിനപ്പുറത്തേക്ക് ഒരു പത്മശ്രീ ആഘോഷവും അല്ല പത്മഭൂഷൺ. ഞാൻ തന്നെ മറന്നിരിക്കുന്നു. അത് നിങ്ങൾക്കൊക്കെ ആഘോഷിക്കാനുള്ള ഒരു വാക്കാണ്. ഞാൻ പത്മഭൂഷൺ മമ്മൂട്ടി എന്ന് പറയാറുമില്ല, പറയാനും പാടില്ല. എന്നെ അത് ബാധിക്കുന്നില്ല. അത് നിങ്ങൾക്ക് മാത്രം കൈകാര്യം ചെയ്യാനാകുന്ന ഒരു പേരാണ്. എന്നെ മമ്മൂട്ടി എന്ന് മാത്രം വിളിച്ചാലും മതി. പക്ഷേ ഞാൻ മമ്മൂട്ടി മാത്രമാണ്. നിങ്ങൾക്കൊക്കെ പത്മഭൂഷൺ ആകട്ടെ, ആകും. നമ്മുടെ ഒരു ലെറ്റർ പാഡിൽ പോലും എനിക്ക് വയ്ക്കാൻ പറ്റില്ല. നമ്മൾ സ്വയം ആഘോഷിക്കേണ്ട ഒരു കാര്യവുമില്ല. മറ്റുള്ളവർക്കു വേണ്ടിയുള്ള ഒരു സ്ഥാനമാണത്.- മമ്മൂട്ടി പറഞ്ഞു. അതേസമയം പത്മഭൂഷൺ പുരസ്കാരത്തിന് അർഹമായതിന് പിന്നാലെ രാജ്യത്തോട് മമ്മൂട്ടി നന്ദി പറഞ്ഞിരുന്നു. ''മാതൃരാജ്യത്തിനു നന്ദി. 'മോളിവുഡ് ലെജന്റ്'; ഓസ്കർ അക്കാദമിയിൽ കയ്യടി വാരിക്കൂട്ടി 'ഭ്രമയുഗം', വൈറലായി വിഡിയോ 'പത്മഭൂഷൺ' സിവിലിയന്‍ ബഹുമതി നല്കി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.- എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. അതേസമയം കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പദയാത്ര, പാട്രിയറ്റ് തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ. Cinema News: Actor Mammootty talks about Padma Bhushan Award.
'എനിക്ക് നീ ദൈവത്തിരുമകൾ, കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത്'; കുറിപ്പ് പങ്കുവച്ച് മീനാക്ഷി
അവയവദാനമെന്ന മഹത്തായ സന്ദേശം നൽകി വിട്ടുപിരിഞ്ഞ ആലിൻ എന്ന പത്ത് മാസം പ്രായമുള്ള കുട്ടിയെ അനുസ്മരിച്ച് നടി മീനാക്ഷി അനൂപ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു മീനാക്ഷി വൈകാരികമയ കുറിപ്പ് പങ്കുവച്ചത്. കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത്. എനിക്ക് നീ 'ദൈവത്തിരുമകൾ' എന്നാണ് മീനാക്ഷി കുറിച്ചത്. അതോടൊപ്പം ആലിന്റെ മാതാപിതാക്കളെ നേരിൽ കാണണമെന്ന ആഗ്രഹത്തെക്കുറിച്ചും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലും ആലിന് അനുശോചനം രേഖപ്പെടുത്തിയിരുന്നു. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയിട്ടാണ് ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നത്. ഞായറാഴ്ച വൈകിട്ട് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് ആലിന്റെ സംസ്കാരം. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പള്ളത്ത് വച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിന്റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. മീനാക്ഷിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് 'ആലിൻ'... നീ എനിക്കൊരു കുഞ്ഞു മാലാഖയാണ് .. എന്തോ നീ എപ്പോഴും എൻ്റെ മനസ്സിലങ്ങനെ വന്നു നില്‍ക്കുകയാണ് ... നീ ഈ ഭൂമിയിൽ ഇപ്പോഴില്ല എന്ന യഥാർത്ഥ്യം.. എന്നെ ഇനി എപ്പോഴും വിഷമിപ്പിക്കും എന്നതും യാഥാർത്ഥ്യം തന്നെയെന്നും ഞാനറിയുന്നു... എനിക്കറിയാത്ത ഏതോ ഒരു സ്ഥലത്ത് ജനിച്ച കുഞ്ഞി മാലാഖേ നീയെനിക്ക് ഏറെ പ്രിയപ്പെട്ടവളാകുന്നു... കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത് ... എനിക്ക് നീ 'ദൈവത്തിരുമകൾ'... ഈ കരൾ പിളരും നേരത്ത് കുഞ്ഞുമോളെ നിൻ്റെ അച്ഛനേയും അമ്മയേയും ഞാൻ അത്ഭുതത്തോടെ... അതിശയത്തോടെ ... സർവ്വാദരവോടും .. കൂടി ... ഈ സമൂഹത്തിന് വേണ്ടി ഹൃദയം തൊട്ട് നന്ദി പറയുന്നു .. സത്യമായും എനിക്ക് ഒരിക്കൽ നിങ്ങളെ നേരിൽ കാണണമെന്നുമുണ്ട് ... അത് പക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സങ്കടമാവും എനിക്ക് സമ്മാനിക്കുക എന്നതും എന്നെ ഭയപ്പെടുത്തുന്നുണ്ട് .. കുഞ്ഞ് അലിൻ മോളെ .. അവയവദാനം എന്ന മഹത്തായ ഒന്നിൻ്റെ മുഖമാണിപ്പോൾ നിനക്ക് ... അതെന്നുമായിരിക്കും... അത് ഒരു പക്ഷെ ഈ കേരളത്തിന് അവയവദാനമെന്നാൽ ഇനിയെന്നും ഈ കുഞ്ഞു മുഖമായിരിക്കും ... Cinema News: Meenakshi remembers Alin Sherin Abraham.
'രാമേട്ടാ...കഷ്ടമീ ജീവിത സാഗരി ഗോഗലു; വി കെ ശ്രീരാമന്റെ കത്തിന് മറുപടി നൽകി മോഹൻലാൽ
താര സംഘടനയായ 'അമ്മ'യുടെ രണ്ടാമത് കുടുംബസംഗമം കഴിഞ്ഞ ദിവസമാണ് നടന്നത്. പരിപാടിയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കം ഒട്ടുമിക്ക താരങ്ങളും പരിപാടിക്ക് എത്തിയിരുന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു പരിപാടി. ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെയും, പദ്മഭൂഷൺ ജേതാവ് മമ്മൂട്ടിയേയും ചടങ്ങിൽ ആദരിച്ചിരുന്നു. ഇപ്പോഴിതാ വേദിയിൽ നിന്നുള്ള രസമകാരമായ ഒരു നിമിഷം പങ്കുവച്ചിരിക്കുകയാണ് നടൻ വി കെ ശ്രീരാമൻ. പരിപാടിയിൽ നല്ല തിരക്ക് ഉണ്ടായ കാരണം മോഹൻലാലിനെ അടുത്ത് ചെന്ന് അഭിനന്ദിക്കാൻ കഴിഞ്ഞില്ലെന്നും പകരം അദ്ദേഹത്തിന് ഒരു കത്ത് അയക്കുകയായിരുന്നുവെന്ന് വി കെ ശ്രീരാമൻ പറഞ്ഞു. ഇതിന് മറുപടി കത്തിൽ തന്നെ തിരിച്ച് അയച്ചിരിക്കുകയാണ് മോഹൻലാൽ . നടൻ എഴുതിയ കത്തും ചിത്രങ്ങളും വി കെ ശ്രീരാമൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ കത്ത് വൈറലായിരിക്കുന്നത്. വി കെ ശ്രീരാമൻ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം അമ്മയുടെ കുടുംബക്കൂട്ടമായിരുന്നു. തിരക്കായിരുന്നു. ഇൻഡോറിൽ ക്രിക്കറ്റുകളി ആയിരുന്നു. തിരക്കിലായ കാരണം അടുത്തു ചെന്നില്ല. ദൂരെയിരുന്നു കടിതം പടച്ചു. ഹനൂമാൻവശം ദാദാ സാഹിബ്ബിന് കൊടുത്തു വിട്ടു. 'എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ. അല്ലെങ്കിൽ അകോം പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും ബടക്കായാ ചിലരത് തനിയ്ക്കാക്കും. ആയതിനാൽ പ്രിയനേ ഹാപ്പി ചൂലൻ്റയൻസ് ഡേ. അതായിരുന്നു ഖഠിതം. ഉഠൻ ബെച്ച് മറുബെഡി. '..... തുമ്പിയ പിടിച്ച മണ്ഡൂകത്തെ മീൻ വിഴുങ്ങി. മീനിനെ പരുന്തുറാഞ്ചി പരുന്ത് ഷോക്കടിച്ചു മരിച്ചു അതാണ് ജീവിതം കഷ്ടമീ ജീവിത സാഗരി ഗോഗലു Cinema News: VK Sreeraman facebook post about AMMA Kudumba Sangamam 2026.
'മകന്റെ വിവാഹത്തിന് ആളുകളുടെ ആ ഒരു ചോദ്യത്തിനാണ് ഏറ്റവും കൂടുതൽ മറുപടി പറയേണ്ടി വന്നത്'; കണ്ണൻ സാഗർ
അടുത്തിടെയായിരുന്നു നടൻ കണ്ണൻ സാഗർ തന്റെ വിവാഹ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വളരെ ലളിതമായി രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹത്തിന് ക്ഷണിക്കാൻ വിട്ടു പോയവരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് കണ്ണൻ സാഗർ . ചടങ്ങിനിടെ താൻ ഏറ്റവും കൂടുതൽ ഉത്തരം പറയേണ്ടി വന്നത്, അവർ വന്നില്ലേ, ഇവർ വന്നില്ലേ എന്ന ചോദ്യത്തിനായിരുന്നുവെന്ന് കണ്ണൻ പറയുന്നു. താൻ വലിയ താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്ന് ബോധ്യമുണ്ടെന്നും കണ്ണൻ വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കണ്ണന്റെ പ്രതികരണം. കണ്ണൻ സാഗറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സഹപ്രവർത്തകരായിട്ടുള്ള കുറേ പ്രതിഭകളെ മകന്റെ കല്യാണ റിസപ്ഷനുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു ആ കൂടെ ഒരുകാര്യം കൂടി ഞാൻ പറഞ്ഞിരുന്നു വർക്കുകളോ ഷൂട്ടിങ്ങോ മറ്റുത്തിരക്കുകളോ ഉണ്ടെങ്കിൽ ഒരുകാരണവശാലും ബുദ്ധിമുട്ടി വരേണ്ടതില്ല സമയം എപ്പോഴാ കിട്ടുന്നത് അന്ന് പറ്റുമെങ്കിൽ എന്റെ മക്കളെ കാണാൻ ഒന്നുവന്നാൽ മതി, അങ്ങനെ കുറേപേർ ആ പേരിൽ ജാമ്യമെടുത്തു ഫോൺ വഴിയും അല്ലാതെയും ആശംസകൾ അറിയിച്ചു സന്തോഷം, ചടങ്ങ് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു അയ്യോ കണ്ണാ ഡേറ്റ്മറന്നുപോയി അതാ എത്താഞ്ഞത് എന്നും ഫോണിൽ ചിലർ അറിയിച്ചു, ചടങ്ങ് നടക്കുമ്പോൾ ഞാൻ ആൾക്കാരുടെ ഒരു ചോദ്യത്തിന് മുന്നിലാണ് ഉത്തരം കൂടുതൽ പറയേണ്ടിയും വന്നത് ‘കണ്ണാ അവര്‍ വന്നില്ലേ ഇവര്‍ വന്നില്ലേ’ ചോദിക്കുന്നത് വലിയ വലിയ താരങ്ങളുടെ പേരുകളാ ഈ പറഞ്ഞവരാരും ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതായി അറിയുക പോലും ഉണ്ടായിട്ടില്ല അതിനെല്ലാം സൗമ്യമായി മറുപടി നൽകി ഞാൻ ആ പ്രദേശമാകെ ഒഴുകി നടന്നു ‘ഞാൻ അധികം ആരേയും ക്ഷെണിച്ചിട്ടില്ല അവർക്കൊക്കെ തിരക്കാണ് ’ ഞാൻ അത്ര ഭയങ്കര താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്നും നല്ലബോധ്യമുള്ള ഒരാളാണെന്നും അന്നും ഇന്നും വിശ്വസിക്കുന്ന എളിയവനാണ്. ഉത്തരവാദിത്വത്തോടെ ഒരച്ഛൻ എന്നനിലയിൽ മറ്റു കുറവുകൾ വരാതെ പരാതികൾക്ക് പാത്രമാകാതെ സ്നേഹവും സൗമ്യതയും ലാളിത്യവും ഉള്ളിലൊതുക്കി ക്ഷണിക്കപ്പെട്ട കുറച്ച് പേർക്ക് അരോചകമാകാതെ അഹങ്കാരി എന്നു തോന്നിക്കാതെ സൽമനസോടെ മക്കളെ അനുഗ്രഹിച്ചു ഓർമ്മകൾക്കായി ഒരു ഫോട്ടോയ്ക്കും പോസ് ചെയ്തു അൽപ്പം ഭക്ഷണവും കഴിച്ചു സന്തോഷമായി യാത്രയാകണം അത്രമാത്രമേയുള്ളൂ മനസിൽ അതിപ്പോൾ വലിയവരായാലും ചെറിയവരായാലും അന്നത്തെ ദിവസം എല്ലാവരും എനിക്കൊരുപോലെയാണ് അവർ എന്റെ പ്രിയപ്പെട്ട അതിഥികളാണ്. എത്ര തിരക്കുണ്ടേലും തിരക്കിച്ചെല്ലുന്നവനാണ് സുഹൃത്ത് ആത്മബന്ധത്തിന്റെ കെട്ടുറപ്പും ആത്മാർത്ഥതയും പരസ്പരസ്നേഹവും അങ്ങനെയാണ് എന്നാണ് പൂർവ്വികരായിട്ടുള്ള ശുദ്ധത്മാക്കൾ പറഞ്ഞുവെച്ച പഴമൊഴികൾ, തിരക്കുകളെന്ന ആ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും നന്നായി അറിയുകയും ചെയ്തിട്ടുള്ള ആളായതിനാൽ കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും അന്നേ ദിവസം ഷോയും കാര്യങ്ങളും ഒക്കെയുണ്ടായിട്ടും കുറേ നേരത്തെത്തന്നെ വന്നു മക്കളെ അനുഗ്രഹിച്ചിട്ടു പോയി ഈ പ്രിയ സഹപ്രവർത്തകർ, വന്നും വരാതെയും മനസുകൊണ്ട് അനുഗ്രഹിച്ചു ആശംസകൾ നേർന്നുകൊണ്ട് സ്നേഹം സമർപ്പിച്ച സുഹൃത്ത്ബന്ധ, സഹപ്രവർത്തകർ, നാട്ടുക്കാർ, ബന്ധുജനങ്ങക്കും വിളിച്ചും വിളിക്കാതെയും പരിഭവങ്ങളും ചെറുപ്പിണക്കങ്ങളും നൽകി പരാതിപ്പെട്ടവർക്കും മനപ്പൂർവ്വം ഒഴിവാക്കിയതല്ല സാഹചര്യങ്ങൾ വഴിപ്പെടാതെയും പെട്ടന്ന് ഓർമ്മയിൽ വരാതെയും ഇരുന്നു എന്ന വേദനയുള്ള മനസോടെ ക്ഷമാപണത്തോടെ, ഒരായിരം നന്ദി.... Cinema News: Actor Kannan Sagar talks about his son marriage.
രൺവീർ സിങ് നായകനായെത്തി ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രമാണ് ' ധുരന്ധർ '. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീറിനൊപ്പം അക്ഷയ് ഖന്നയും പ്രധാന വേഷത്തിലെത്തിയിരുന്നു. റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അക്ഷയ് ഖന്ന എത്തിയത്. വൻ പ്രേക്ഷക പ്രശംസയാണ് അക്ഷയ് ഖന്നയ്ക്ക് ലഭിച്ചതും. ഇതിനിടെ റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രത്തിനായി അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത് നാഗാർജുനയെ ആയിരുന്നുവെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. റഹ്മാൻ ഡക്കൈറ്റിന്റെ വേഷം നാഗാർജുന നിരസിച്ചതിനെ തുടർന്നാണ് അക്ഷയ് ഖന്നയിലേക്ക് ഈ ഓഫർ വന്നത് എന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നാഗാർജുന. തനിക്ക് ഈ വേഷം ആരും വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നാഗാർജുന പറഞ്ഞു. എന്നാൽ ആ വേഷം ലഭിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അങ്ങനെ ഒരു സംഭവേ ഇല്ല. എനിക്ക് ആരും ആ വേഷം വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ ആ വേഷം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ധുരന്ധർ ഒരു മികച്ച ചിത്രമാണ്... ആദിത്യ ധറിന്റെ സംവിധാനം ശരിക്കും അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ മുൻ ചിത്രമായ ഉറിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു! ചിത്രത്തിലെ എല്ലാവരുടെയും അഭിനയം മികച്ചതാണ്. പ്രത്യേകിച്ച് അക്ഷയ് ഖന്നയുടെ പ്രകടനം ഗംഭീരമായിരുന്നു. ചിത്രത്തിന്റെ തുടർഭാഗത്തിനായി കാത്തിരിക്കുന്നു! അവർക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റർ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. - നാഗാർജുന പറഞ്ഞു. പ്രേക്ഷകർ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ നാഗാർജുന തൻ്റെ 100-ാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ്. അതേസമയം ധുരന്ധറിന്റെ രണ്ടാം ഭാഗമായ ധുരന്ധർ ദ് റിവഞ്ച് മാർച്ച് 19-ന് റിലീസ് ചെയ്യും. Cinema News: Nagarjuna breaks silence on rejecting Rehman Dakait's role in Dhurandhar.
ക്ഷമ വേണം! തെരഞ്ഞെടുപ്പിന് മുൻപ് 'ജന നായകൻ'തിയറ്ററുകളിലേക്കില്ലെന്ന് വിദേശ വിതരണക്കാർ
വിജയ് ചിത്രം ' ജന നായകന്റെ ' റിലീസ് വൈകുന്നതിൽ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ നിരാശയിലാണ്. പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇരുന്നതോടെയാണ് കോടതി കയറി ഇറങ്ങേണ്ടി വന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയറ്ററുകളിൽ എത്തില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഏപ്രിൽ 30 ന് മുൻപ് ചിത്രം റിലീസ് ചെയ്യില്ല എന്നാണ് ജന നായകന്റെ കാനഡയിലെ വിതരണക്കാരായ യോർക്ക് സിനിമാസ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ടിക്കറ്റ് എടുത്തവരുടെ പണം ഉടനെ തിരികെ നൽകുമെന്നും നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. കാനഡയിൽ തെന്നിന്ത്യൻ സിനിമകൾ വിതരണം ചെയ്യുന്നത് യോർക്ക് സിനിമാസ് ആണ്. ചിത്രവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അടുത്തിടെ പിന്മാറിയിരുന്നു. അതേസമയം ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് റിലീസ് സംബന്ധിച്ച് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിലാണ് ജന നായകൻ പ്രേക്ഷകരിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്യുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള സൂചനകളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മലേഷ്യയിൽ സുഹൃത്തിന്റെ ആഢംബര വസതി, ഗൃഹപ്രവേശ ചടങ്ങിനെത്തി വിജയ്; വിഡിയോ വൈറൽ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജന നനായകൻ. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ ആണ് ചിത്രം നിർമിക്കുന്നത്. Cinema News: Vijay's Jana Nayagan won't release before April 30.
'ദയവായി ഇങ്ങനെ ചെയ്യരുത്, പിന്നിൽ നിന്ന് ഫോട്ടോ എടുക്കരുത്'; പാപ്പരാസികളോട് കടുപ്പിച്ച് അയേഷ ഖാൻ
'ധുരന്ധർ' എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി അയേഷ ഖാൻ. ധുരന്ധറിലെ ഷെറാറത്ത് എന്ന ഡാൻസ് നമ്പറിലൂടെയാണ് അയേഷ പാൻ- ഇന്ത്യൻ സെൻസേഷനായി മാറിയത്. ഇപ്പോഴിതാ പിന്നിൽ നിന്നും ഫോട്ടോയെടുക്കാൻ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടി. മലയാളി സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന 'തു യാ മേം' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയപ്പോഴായിരുന്നു അയേഷ ഖാന്റെ പ്രതികരണം. ഫോട്ടോയ്ക്ക് പോസ് ചെയ്യവേ നടിയോട് പുറംതിരിഞ്ഞു നിൽക്കാൻ പറഞ്ഞപ്പോഴായിരുന്നു അയേഷയുടെ കടുത്ത പ്രതികരണം. #Dhurandhar actress #AyeshaKhan tells paps not to capture her from behind pic.twitter.com/UFo7yzA4Rn — $@M (@SAMTHEBESTEST_) February 13, 2026 നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇത് ചെയ്യരുത്. അത് നല്ലതല്ല - എന്നാണ് അയേഷ ഖാൻ പാപ്പരാസികളോട് പറഞ്ഞത്. തുടർന്ന് ഏതാനും ചില ഫോട്ടോകൾക്ക് പോസ് ചെയ്തതിന് ശേഷം അവിടെ നിന്ന് മടങ്ങുകയും ചെയ്തു. ധുരന്ധറിലെ ഷെറാറത്ത് എന്ന ഗാനം ചിത്രീകരിച്ചത് തന്റെ ആർത്തവ ദിനങ്ങളിൽ ആയിരുന്നുവെന്ന് അയേഷ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. നൃത്തം ചെയ്ത തന്റെ അസ്ഥികൾ വരെ വേദനയെടുത്തുവെന്നും അയേഷ പറഞ്ഞു. ശശ്വന്ത് സച്ച്ദേവിന്റെ സംഗീത സംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നൊരുക്കിയ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. 'ഷെയ്ത്താൻ', 'വാസിർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകനാണ് ബിജോയ് നമ്പ്യാർ. ധുരന്ധറിന് പിന്നിലൊരു 'രാഹുല്‍ ഗാന്ധി'യുണ്ട്, പക്ഷെ...; ട്രോളുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്? ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിൽ 'സോളോ' എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 'തു യാ മേം' വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ആദർശ് ഗൗരവും ഷനായ കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. Cinema News: Actress Ayesha Khan warns paparazzi at Tu Yaa Main premiere.
പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചതിന് പിന്നാലെ ഒന്നും പറയാതെ തന്നെ ഒഴിവാക്കിയെന്ന് നടി മറീന മൈക്കിൾ . പോസ്റ്ററില്‍ ഉള്‍പ്പെടെ തന്റെ പേരു വച്ച ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പരിപാടി റദ്ദാക്കുകയും പിന്നാലെ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച അതേ പരിപാടിയില്‍ നിന്ന് യാതൊരുവിധ അറിയിപ്പും തരാതെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും നടി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മറീനയുടെ പ്രതികരണം. പരിപാടിയുടെ മുഖ്യാതിഥിയായി ക്ഷണിച്ചാല്‍ പോസ്റ്ററില്‍ പേര് വച്ചതു കൊണ്ടുമാത്രം ആയില്ല, അല്പമെങ്കിലും ഉത്തരവാദിത്വവും പ്രൊഫഷണലിസവും നേരിയ തോതിലെങ്കിലും ബഹുമാനവും കാണിക്കേണ്ടതല്ലേയെന്നും ക്ഷണിച്ച കാര്യം പോസ്റ്ററടിച്ച് എല്ലാവരെയും അറിയിക്കുകയും പിന്നെ ഒന്നും മിണ്ടാതെ ഒഴിവാക്കുകയും ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും മറീന കുറിച്ചു. ഫെബ്രുവരി 8 ന് അബുദബി ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടത്താനിരുന്ന Ms/Mr Abu Dhabi stylEDEN 2026, പരിപാടിയിലേക്കാണ് മറീനയെ ക്ഷണിച്ചിരുന്നത്. പോസ്റ്ററില്‍ ‘ലീഡിങ് ആക്ട്രസ് ആന്റ് മോഡല്‍’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലടക്കം പോസ്റ്ററും പ്രചരിച്ചു. തരംഗ് മ്യൂസിക് ഉള്‍പ്പെടെയുള്ള സംഘാടരില്‍ ഏറെ വിശ്വസിച്ച് തന്നെയാണ് പരിപാടിക്ക് ചെല്ലാം എന്നേറ്റത്. എന്നാല്‍ നേരാംവണ്ണം ഭക്ഷണമോ താമസമോ ഒന്നും തന്നെ സംഘാടകര്‍ ഏര്‍പ്പാടാക്കിയില്ല. താമസത്തിന് അബുദബിയിലുള്ള സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വന്നു. ഇങ്ങോട്ടുള്ള സമീപനം ഇത്രയും മോശമായിട്ടും തിരിച്ച് താന്‍ പ്രൊഫഷണലായി തന്നെ പെരുമാറുകയായിരുന്നു. എന്നാല്‍ ആ പരിപാടി മറ്റെന്തോ കാരണത്താല്‍ റദ്ദാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തനിക്ക് ചില അത്യാവശ്യ കാര്യങ്ങളുള്ളതിനാല്‍ ഉടന്‍ തന്നെ കേരളത്തിലേക്ക് തിരിച്ചു പറന്നു. തുടര്‍ന്ന് അതേ പരിപാടി ഫെബ്രുവരി 14ലേക്ക് മാറ്റിവച്ചതായി താനറിഞ്ഞു. എന്നാല്‍ ഒരറിയിപ്പുമില്ലാതെ ആ പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പോസ്റ്ററില്‍ നിന്നും വ്യക്തമായി. View this post on Instagram A post shared by Mareena Michael Kurisingal (@mareenamichaelkurisingal) ഒരു ഫോണ്‍കോളോ മെസേജോ വിശദീകരണമോ ക്ഷമാപണമോ ഒന്നുമില്ലാതെയാണ് പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നും നടി മറീന പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഒരു നടിയെന്ന നിലയില്‍ മാത്രമല്ല ഒരു വ്യക്തിയെന്ന നിലയിലും താന്‍ അങ്ങേയറ്റം അപമാനിക്കപ്പെട്ടുവെന്നും ഒരു പരിപാടിയിലേക്ക് ക്ഷണിക്കുമ്പോള്‍ മിനിമം മര്യാദയും ഉത്തരവാദിത്വവും ബഹുമാനവും പ്രൊഫഷണലിസവും കാണിക്കണമെന്നും മറീന കുറിപ്പിൽ പറയുന്നു. Cinema News: Mareena Michael talks about shocking experience in Ms/Mr Abu Dhabi stylEDEN 2026.
'സർവ്വം മായ'യ്ക്ക് ശേഷം നിവിൻ പോളി യുടേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ബേബി ഗേൾ'. അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിലും മോശം പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. എന്നാൽ ഒടിടി യിലും ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഗീത് പ്രതാപ്, ലിജോ മോൾ ജോസ്, അഭിമന്യു തിലകൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഒരു നവജാതശിശുവിനെ ആശുപത്രിയിൽ നിന്ന് കാണാതാകുന്നതും പിന്നീട് നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ സീന്‍ കാണുമ്പോള്‍ തന്നെ ക്ലൈമാക്സ് പ്രെഡിക്ട് ചെയ്യാന്‍ കഴിയുന്ന സ്ക്രിപ്റ്റാണ് ബേബി ഗേളിന്റേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പത്ത് വര്‍ഷം മുമ്പ് റിലീസ് ചെയ്തിരുന്നെങ്കില്‍ ചിത്രം ഹിറ്റായേനെയെന്നും അത്രമാത്രം ഔട്ട്ഡേറ്റഡായ കഥയാണ് ചിത്രത്തിന്റേതെന്നും ചിലര്‍ കുറിച്ചു. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒരുക്കിയതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വളരെ സീരിയസായിട്ടുള്ള കഥയാണെങ്കിലും പല സീനുകളും കോമഡിയായി തോന്നുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അഭിമന്യു ഷമ്മി തിലകന് അവതരിപ്പിച്ച രാകേഷ് എന്ന പൊലീസ് കഥാപാത്രമാണ് ചിത്രത്തിലെ ഏറ്റവും വലിയ കോമഡിയെന്നും ചില പോസ്റ്റുകളുണ്ട്. കേരള പൊലീസിനെ അപമാനിക്കാനാണോ ഇത്തരം കഥാപാത്രങ്ങളെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. വിരസമായ കഥപറച്ചിൽ, ഒട്ടും ആകർഷകമല്ലാതെ പോയ മേക്കിങ്, ഫ്ലാറ്റായി പോയ പ്രകടനങ്ങളും സിനിമയ്ക്ക് തിരിച്ചടിയായി എന്നും ചിലർ പറയുന്നു. നിവിന്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.. സംഗീതാകട്ടെ ചിലപ്പോഴൊക്കെ തീർത്തും അൺകംഫർട്ടബിൾ ആണെന്നു തോന്നി എന്നും ചിലർ കുറിച്ചു. നിവിന്റെ സ്റ്റാർഡം തുണച്ചില്ല; ബോക്സ് ഓഫീസിൽ വീണ് 'ബേബി ഗേൾ', ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് നിവിന്റെ മുന്‍ ചിത്രമായ സര്‍വ്വം മായയിലേക്കാള് കോമഡി ബേബി ഗേളിലുണ്ടെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. സംഗീത് പ്രതാപ് അവതരിപ്പിച്ച റിഷി എന്ന കഥാപാത്രത്തിനെതിരെയും ട്രോളുകളുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. Cinema News: Nivin Pauly's Baby Girl getting criticized after OTT Release.
'ആലിൻ ഇനിയും ജീവിക്കും, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ'; വൈകാരിക കുറിപ്പുമായി മോഹൻലാൽ
വിടപറയും മുൻപേ നാലു പേർക്ക് പുതുജീവൻ പകർന്ന് യാത്രയായിരിക്കുകയാണ് പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം . വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുണും ഷെറിനും സമ്മതം അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിൻ ഷെറിനെ അനുസ്മരിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അതോടൊപ്പം ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യ സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും നടൻ കുറിച്ചു. നാല് പേർക്ക് ജീവിതത്തിലേക്കുള്ള പുതുനാമ്പുകൾ നൽകിയാണ് ആലിൻ യാത്രയായത്. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30 നായിരുന്നു ആലിനും മാതാവും മാതാവിൻ്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ആലിന് ഷെറിന്റെ വൃക്കകള്‍ പത്ത് വയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ഹൃദയം നുറുങ്ങുന്ന വേദനയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം ഒരു വലിയ മാതൃകയാവുകയാണ്. ആലിന് ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും മോഹൻലാൽ പങ്കുവച്ച കുറിപ്പ് തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യ സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും. Cinema News: Mohanlal shares heartfelt note on 10 month old baby Alin Sherin Abraham.
അടുത്തിടെയാണ് തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2016 മുതൽ 2022 വരെയുള്ള ആറ് വർഷത്തെ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. മലയാളി താരങ്ങളും പുരസ്കാരത്തിന് അർഹരായിരുന്നു. ഉർവശി, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ ജോസ്, നയൻതാര, കീർത്തി സുരേഷ് തുടങ്ങിയവരാണ് അവാർഡിന് അർഹരായ മലയാളികൾ. താരങ്ങളാൽ സമ്പന്നമായ അവാർഡ് വേദിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിനിടെ പറ്റിയ ഒരു അബദ്ധമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വാരിക്കൂട്ടുന്നത്. 2020ലെ മികച്ച നടനുള്ള പുരസ്കാരം സൂര്യ യ്ക്ക് ആയിരുന്നു. എന്നാൽ അവാർഡ് ഫലകത്തിൽ എഴുതിയ പേര് എ ആർ റഹ്മാന്റെ ആയിരുന്നു. Ada mutta payalea @Udhaystalin , #ARRahman award ah thooki suriya kitta kuduthurukka … pic.twitter.com/5rOKsdYTt1 — Sathish ✨ (@S_A_T_H_I_S_H_S) February 13, 2026 അവാർഡ് വാങ്ങി നോക്കിയ സൂര്യ അപ്പോൾ തന്നെ സദസിലിരുന്ന റഹ്മാന് നേരെ കൈ ചൂണ്ടി ‘ഇത് താങ്കളുടേതെന്ന്’ പറയുന്നത് വിഡിയോയില്‍ കാണാനാകും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയ സൂര്യ അവാര്‍ഡ് ഫലകം റഹ്മാനെ കാണിക്കുന്നതും ഇത് കണ്ട് ചിരിക്കുന്നതിന്റെയും വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'എ ആർ റഹ്മാൻ ആളാകെ മാറിപ്പോയി ഇപ്പോൾ കണ്ടാൽ സൂര്യയെ പോലെയുണ്ട്' എന്നാണ് ട്രോളുകൾ. When @Suriya_offl was mistakenly given the memento of @arrahman , he playfully showed it to the latter at the Tamil Nadu State Awards pic.twitter.com/FgpK8z8UQm — Rajasekar (@sekartweets) February 14, 2026 'സ്റ്റേജിൽ പോലും ഡാൻസ് കളിക്കരുതെന്ന് പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിപ്പിച്ചവനാണ് സൂര്യ; വല്ലാത്തൊരു വെറി അവനിലുണ്ട്' 'വായിക്കാൻ അറിയുന്ന ആരും ഇല്ലേ അവിടെ എന്നും' തമിഴ്നാട് ഗവൺമെന്റിനെ കളിയാക്കി കൊണ്ടുള്ള ട്രോളുകളും എത്തുന്നുണ്ട്. 'ഇത്രയും അവാർഡുകൾ ഒന്നിച്ച് കൊടുക്കുമ്പോൾ ആർക്കായാലും തെറ്റ് പറ്റുമെന്നും' ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതിനിടയിൽ സൂര്യയ്ക്ക് അവാർഡ് ലഭിച്ചതിൽ ആശംസകളും ആരാധകർ നേരുന്നുണ്ട്. Cinema News: When Suriya received A R Rahman's trophy, social media gets trolled Tamil Nadu State Film Awards.
തെലുങ്ക്, കന്നഡ, തമിഴ് സിനിമാ മേഖലയിൽ വളരെ തിരക്കുള്ള നടിമാരിലൊരാളാണ് ശ്രീലീല . അഭിനയത്തിലെ തിരക്കുകൾക്കിടയിലും തന്റെ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസം എംബിബിഎസ് ബിരുദദാന ചടങ്ങിൽ നിന്നുള്ള ശ്രീലീലയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. ബിരുദദാന ചടങ്ങിൽ നിന്നുള്ള ഏതാനും ചില ചിത്രങ്ങളും ശ്രീലീല പങ്കുവച്ചിട്ടുണ്ട്. അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ഒരു നാഴികക്കല്ല്. അറിഞ്ഞോ അറിയാതെയോ നിങ്ങളും ഭാഗമായ ഒരു യാത്ര. മുഖംമൂടികളില്ലാത്ത, എനിക്ക് ഞാനായിരിക്കാൻ കഴിഞ്ഞ, ശാന്തമായ എന്റെ പുണ്യസങ്കേതം. നിങ്ങളുടെ ഈ പെൺകുട്ടി അവളുടെ വാക്ക് പാലിച്ചിരിക്കുന്നു. ഇത് വെറുമൊരു ബിരുദം മാത്രമല്ല. ഇത് വളർച്ചയുടെയും, വിശ്വാസത്തിന്റെയും, കണ്ണീരിന്റെയും, അതിജീവനത്തിന്റെയും, പുതിയൊരു വ്യക്തിത്വത്തിലേക്കുള്ള പരിവർത്തനത്തിന്റെയും കഥയാണ്. എന്റെ കുടുംബത്തിന്, സുഹൃത്തുക്കൾക്ക്, സഹപ്രവർത്തകർക്ക്- പ്രത്യേകിച്ചും എന്റെ പരീക്ഷാ സമയങ്ങളിൽ എനിക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുകയും ആ പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ചെയ്തവർക്ക്- ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. എനിക്ക് എന്നിൽ തന്നെ വിശ്വാസം കുറവായിരുന്ന കാലത്ത് എന്നെ വിശ്വസിച്ച എല്ലാവർക്കും... നന്ദി. View this post on Instagram A post shared by SREELEELA (@sreeleela14) പ്രിയപ്പെട്ടവരേ, നിങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ എനിക്ക് നൽകിയ സമയത്തിന്. ഓരോ പുഞ്ചിരിക്കും, പ്രോത്സാഹന വാക്കുകൾക്കും, നിശബ്ദമായ പ്രാർത്ഥനകൾക്കും. ഈ അധ്യായം എന്നെ രൂപപ്പെടുത്തി. എന്നെ വിനീതയാക്കി. എന്നെ കരുത്തയാക്കി. 'ഡോ ശ്രീലീല', എംബിബിഎസ് വിജയകരമായി പൂർത്തിയാക്കി നടി; അഭിനന്ദനപ്രവാഹം അതുകൊണ്ട്, എന്നെത്തന്നെ ഞാൻ വീണ്ടും പരിചയപ്പെടുത്തട്ടെ... സ്നേഹപൂർവ്വം, ഡോ ശ്രീലീല- നടി കുറിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റായ തന്റെ അമ്മയുടെ പാത പിന്തുടർന്നാണ് ശ്രീലീല ഡോക്ടർ ബിരുദം നേടിയത്. ശിവകാർത്തികേയൻ നായകനായെത്തിയ പരാശക്തിയാണ് ശ്രീലീലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. Cinema News: Actress Sreeleela shares emotional note on her MBBS degree.
'വിവാഹനിശ്ചയം മറച്ചു വച്ച് ആ മലയാള നടൻ ഡേറ്റിങ്ങിന് വിളിച്ചു, ഞെട്ടിപ്പോയി'; വെളിപ്പെടുത്തി മംമ്ത
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ തന്റെ മുൻകാല റിലേഷൻഷിപ്പുകളെ കുറിച്ച് തുറന്നുപറയുകയാണ് നടി മംമ്ത മോഹൻദാസ്. മലയാളത്തിലെ ഒരു പ്രശസ്തനായ നടൻ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചതിനെക്കുറിച്ചും എന്നാൽ പിന്നീട് ആണ് ആ നടന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം താൻ അറിഞ്ഞതെന്നും മംമ്ത പങ്കുവച്ചു. ജോയ് ആലുക്കാസിന് വേണ്ടി നടി സുഹാസിനി നടത്തിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘‘രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടന് എന്നെ ഡേറ്റിങിന് ക്ഷണിച്ചു. ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു. പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായി, അത് എന്റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു. ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം. ‘മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ ?’ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന് വേണം എന്ന് വാശിപിടിച്ചത് ഞാനാണ്. വിവാഹ ബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. '28-ാം വയസില്‍ ട്രാന്‍സ്പ്ലാന്റ്, അണ്ഡം ശീതികരിക്കണമെന്ന് പറഞ്ഞില്ല; ചോദിച്ചപ്പോള്‍ ഡോക്ടര്‍ നല്കിയ മറുപടി'; തുറന്നു പറഞ്ഞ് മംമ്ത ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമുക്ക് വലിയ ദോഷം ചെയ്യും.’’– മംമ്ത പറഞ്ഞു. Cinema News: Actress Mamta Mohandas talks about her relationships.
'മോളിവുഡ് ലെജന്റ്'; ഓസ്കർ അക്കാദമിയിൽ കയ്യടി വാരിക്കൂട്ടി 'ഭ്രമയുഗം', വൈറലായി വിഡിയോ
മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം 'ഭ്രമയുഗം'. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ക്കായിരുന്നു സിനിമയുടെ സ്ക്രീനിങ്. ഇപ്പോൾ വേദിയിൽ നടന്ന സ്പീച്ചിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഭ്രമയുഗത്തെ പറ്റി പറയുമ്പോള്‍ 'മോളിവുഡ് ലെജന്റ്' എന്നാണ് മമ്മൂട്ടി യെ വിശേഷിപ്പിച്ചത്. കരഘോഷത്തോടെയായിരുന്നു മമ്മൂട്ടിയെ പറ്റിയുള്ള പരാമര്‍ശത്തെ വേദി സ്വീകരിച്ചത്. സംവിധായകന് രാഹുല്‍ സദാശിവന്റെയും നടന് അര്ജുന് അശോകന്റെയും പേരുകളും അവതാരക പരാമര്‍ശിച്ചിരുന്നു. അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്റെയും മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഓസ്കർ അക്കാദമിയുടെ പ്രത്യേക സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഭ്രമയുഗം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആഗോള സിനിമാ പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്. മിഡ്സമ്മർ (2019), ഹാക്സൻ (1922), ലാ ല്ലോറോണ (2019), ദ് വിച്ച് (2015), വിയ് (1967), യു വോണ്ട് ബി എലോൺ (2022), അണ്ടർ ദ് ഷാഡോ (2016), ദ് വിക്കർ മാൻ (1973), ഹിസ് ഹൗസ് (2020), ഒനിബാബ (1965) എന്നിവയാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കപ്പെടുന്ന മറ്റു ചിത്രങ്ങൾ. സിദ്ധാര്‍ഥ് ഭരതന്, അമല്‍ഡാ ദാസ്, മണികണ്ഠന് ആചാരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. Malayala Cinema’s Modern Day Masterpiece #Bramayugam screened at the Academy Museum Of Motion Pictures ❤️ Historic moment for Mollywood, @mammukka was specially mentioned in the introduction pic.twitter.com/wwkyawn9vv — AB George (@AbGeorge_) February 13, 2026 ഒരുമിച്ചൊരു വരവുണ്ട്, ഒന്നൊന്നര വരവ്; പേട്രിയറ്റ് റിലീസ് ഡേറ്റ് പുറത്ത്; ഇനി കാത്തിരിപ്പിന്റെ നാളുകള്‍ അതേസമയം പാട്രിയറ്റ്, പദയാത്ര എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ. ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പദയാത്രയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. Cinema News: Mammootty starrer Bramayugam screened at the Academy Museum Of Motion Pictures.
പ്രഭാസ് നായകനായെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ദ് രാജാസാബ്'. ഹൊറർ കോമഡി ആയെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറിയിരുന്നു. ഒടിടിയിലും ചിത്രത്തിന് മോശം അഭിപ്രായമാണ് ലഭിച്ചത്. മാളവിക മോഹനൻ, റിദ്ധി കുമാർ, നിധി അഗർവാൾ എന്നിവരായിരുന്നു ചിത്രത്തിൽ നായികമാരായെത്തിയത്. മാരുതി സംവിധാനം ചെയ്ത ചിത്രം മുടക്കുമുതൽ പോലും തിരിച്ചു പിടിച്ചില്ല എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിലെ നടി മാളവിക മോഹനന്റെ ഫൈറ്റ് സീനുകൾ നടി അല്ല ചെയ്തതെന്നും മുഴുവൻ ചെയ്തത് സ്റ്റണ്ട് ഡബിൾ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മാളവിക. രാജാസാബിലെ സ്റ്റണ്ടുകൾ മുഴുവൻ ഞാൻ അല്ല ചെയ്തതെന്നും പകരം ബോഡി ഡബിൾ ആണ് ചെയ്തതെന്ന തരത്തിലുള്ള പോസ്റ്റുകൾ ഞാൻ കാണാനിടയായി. ഒപ്പം സിനിമയിൽ എന്റെ സ്റ്റണ്ട് ഡബിൾ ആയിരുന്ന ഒരു സ്റ്റണ്ട് ആർട്ടിസ്റ്റിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒന്നാമതായി, ആക്ഷൻ ചെയ്യുന്നത് എനിക്ക് ശരിക്കും ഇഷ്ടമായതിനാലാണ് ഞാൻ ആക്ഷൻ ചെയ്യുന്നത്. ചെറുപ്പം മുതലേ ഞാൻ ഒരു സ്പോർട്സുകാരിയാണ്, എന്റെ ശരീരത്തെ ശാരീരികമായി വെല്ലുവിളിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും ഞാൻ ആസ്വദിക്കുന്നു. Been seeing a lot of tweets and articles about how I claimed to do my own stunts for ‘The Rajasaab’ but a body double did it as there’s a photo circulating online of a stunt artist who was my stunt double on the film. Firstly, I do action because I really enjoy doing action.… pic.twitter.com/9ePwlLpti4 — Malavika Mohanan (@MalavikaM_) February 13, 2026 രണ്ടാമതായി, അഭിനേതാക്കൾ സ്വന്തം സ്റ്റണ്ടുകൾ ചെയ്യുമ്പോൾ പോലും സെറ്റുകളിൽ ഒരു സ്റ്റണ്ട് ഡബിൾ ഉണ്ടാകും. കാരണം അവർ വിദഗ്ധരായതിനാൽ ഷോട്ടിന്റെ റിഹേഴ്സലുകൾ അവരെക്കൊണ്ട് ആക്ഷൻ ഡയറക്ടർ ചെയ്യിപ്പിക്കും. കൂടാതെ നടന് ചെയ്യാൻ വളരെ അപകട സാധ്യതയുള്ളതായി തോന്നുമ്പോൾ - ഒരു പ്രൊഫഷണൽ ആ ഷോട്ട് എക്സിക്യൂട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവർ കരുതുന്നു. പ്രഭാസിന്റെ 'ദ് രാജാസാബ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം ഞാൻ ഷോട്ടുകൾ ചെയ്യുന്നതിന്റെ ചില ബിടിഎസുകൾ ഇതാ... അവ എങ്ങനെ ശരിയായി എക്സിക്യൂട്ട് ചെയ്യണമെന്ന് എന്നെ പഠിപ്പിച്ച എന്റെ സ്റ്റണ്ട് ഡബിളിന് നന്ദി.- മാളവിക സോഷ്യൽ മീഡിയയിൽ കുറിച്ചു. Cinema News: Malavika Mohanan share proof of performing stunts in The Rajasaab.
സിനിമാ താരങ്ങളുടെയും സംവിധായകരുടെയുമൊക്കെ പ്രതിഫലത്തെക്കുറിച്ച് അറിയാൻ പ്രേക്ഷകർക്കും ആരാധകർക്കും താല്പര്യമേറെയാണ്. സിനിമകളുടെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ പ്രതിഫല തുക നിശ്ചയിക്കുന്നത്. മലയാള സിനിമയിൽ 100 കോടി ആണെങ്കിൽ പാൻ ഇന്ത്യൻ ലെവൽ ചിത്രങ്ങളുടെ ബെഞ്ച്മാർക്ക് 1000 കോടിയുമാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിലെ താരങ്ങൾ വാങ്ങിയിരുന്ന പ്രതിഫലത്തെക്കുറിച്ചുള്ള അക്കാലത്തെ ഒരു മാസികയിലെ കട്ടിങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, ഇന്ദ്രൻസ് തുടങ്ങി ഒട്ടേറെ താരങ്ങളുടെ പ്രതിഫലമാണ് പുറത്തുവന്നിരിക്കുന്നത്. നടൻ മോഹൻലാൽ ആണ് 90 കളിലും പ്രതിഫലത്തിൽ ഒന്നാം സ്ഥാനത്ത്. 15 മുതൽ 20 ലക്ഷം വരെ ആയിരുന്നു മോഹൻലാലിന്റെ പ്രതിഫലം. മമ്മൂട്ടി ആണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം ആണ് മമ്മൂട്ടിയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്ത് സുരേഷ് ഗോപി ആണ്. 12 ലക്ഷം ആണ് സുരേഷ് ഗോപിക്ക് പ്രതിഫലമായി ലഭിച്ചു കൊണ്ടിരുന്നത്. നാലാം സ്ഥാനത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി ആണ്. 10 മുതൽ 12 ലക്ഷം വരെയാണ് അന്ന് ബാബു ആന്റണിക്ക് പ്രതിഫലമായി ലഭിച്ചത്. 90 കളിൽ ബാബു ആന്റണിയുടെ ആക്ഷൻ സിനിമകൾ തുടർച്ചയായി തിയറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അഞ്ച് മുതൽ ഏഴ് ലക്ഷം വരെ ആയിരുന്നു ജയറാമിന്റെ പ്രതിഫലം. നടിമാരിൽ ഖുശ്ബുവായിരുന്നു പ്രതിഫലത്തിൽ മുന്നിൽ. അഞ്ച് ലക്ഷമായിരുന്നു ഖുശ്ബുവിന്റെ പ്രതിഫലം. ശോഭനക്ക് രണ്ടര ലക്ഷവും പ്രിയ രാമന് രണ്ട് ലക്ഷവും ഉർവശിക്ക് ഒന്നര ലക്ഷവുമായിരുന്നു പ്രതിഫലത്തുക. രണ്ട് ലക്ഷം ആയിരുന്നു ജഗതി ശ്രീകുമാറിന്റെ പ്രതിഫലം. തിലകനും രാജൻ പി ദേവിനും ഒന്നര ലക്ഷം വീതമായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. 90s മലയാളം സിനിമ നടി നടന്മാരുടെ പ്രതിഫലം... pic.twitter.com/ApCWUjnJEn — Kerala Box Office (@KeralaBxOffce) February 13, 2026 നരേന്ദ്ര പ്രസാദിന് ഒന്നേകാൽ ലക്ഷമായിരുന്നു അന്നത്തെകാലത്തെ പ്രതിഫലം. ഒരു ലക്ഷം ആയിരുന്നു കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നത്. ജഗദീഷിനും നടി ചിപ്പിക്കും ഒരു ലക്ഷവും വീതം പ്രതിഫലം ലഭിച്ചിരുന്നു. ഒരു ലക്ഷം ആയിരുന്നു ഇന്ദ്രൻസിന്റെ പ്രതിഫലം. നടി സിൽക്ക് സ്മിതയ്ക്ക് ഒരു ഡാൻസിന് ഒരു ലക്ഷം വീതമായിരുന്നു ലഭിച്ചിരുന്നത്. ഇതെല്ലാം ശരാശരി പ്രതിഫലമാണെന്നും ആളുകളും വ്യക്തിബന്ധങ്ങളും അനുസരിച്ച് നിരക്കുകളിൽ മാറ്റം വരാമെന്നും കുറിപ്പിൽ പറയുന്നുണ്ട്. മലയാളത്തിലെ പ്രമുഖ സിനിമാ നിർമാതാക്കളാണ് ഇതിന് ആസ്പദമായ വിവരം നൽകിയതെന്നും കുറിപ്പിൽ പറയുന്നു. Cinema News: 90's Malayalam Cinema Actors remuneration goes viral on social media.
തെന്നിന്ത്യയിലെ സൂപ്പർ നായകൻമാരിലൊരാളാണ് സൂര്യ. കരിയറിന്റെ തുടക്കകാലത്ത് അഭിനയത്തിന്റെ പേരിൽ കേട്ട പഴികളെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു സൂര്യയുടെ വളർച്ച. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി സിനിമയിൽ അത്ര നല്ല കാലമല്ല സൂര്യയ്ക്ക്. ഒന്നിനു പിറകേ ഒന്നായി റിലീസിനെത്തുന്ന ചിത്രങ്ങളെല്ലാം ഫ്ലോപ്പായി മാറിയിരുന്നു. ഇപ്പോഴിതാ സൂര്യ യെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്ന് ഈ നിലയിൽ സൂര്യ എത്തിയത് പല വിമർശനങ്ങളും നേരിട്ടിട്ടായിരുന്നുവെന്നും അതെല്ലാം തനിക്ക് ഇന്നും ഓർമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. ആദ്യത്തെ സിനിമയിൽ സൂര്യക്ക് ഡാൻസും ഫൈറ്റുമൊക്കെ ഉണ്ടായിരുന്നു. പടത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം റിവ്യൂ ഒക്കെ പുറത്തിറങ്ങിയിരുന്നു. അന്ന് കൽക്കി മാഗസിൻ സൂര്യയെക്കുറിച്ച് എഴുതിയത് എനിക്ക് ഇന്നും ഓർമയുണ്ട്. ഇനി ഒരു സ്റ്റേജിൽ പോലും സൂര്യ ഡാൻസ് ചെയ്യരുത്, ഇത് അപേക്ഷയാണ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് സൂര്യ ചെയ്ത 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയിൽ 'സെനോരീറ്റ' എന്നൊരു പാട്ടുണ്ട്. 10 മണിക്കൂറോളം ആ പാട്ടിനായി അവൻ പ്രാക്ടീസ് ചെയ്തു. വിയർത്തൊഴുകി ഇട്ടിരിക്കുന്ന ജീൻസ് വരെ നനഞ്ഞു പോകുന്ന രീതിയിലാണ് സൂര്യ ഡാൻസ് ചെയ്തത്. അന്ന് കുറ്റപ്പെടുത്തി എഴുതിയ അതേ മാഗസിൻ ഞങ്ങൾക്ക് തെറ്റുപറ്റി, തിരുത്തുകയാണ് എന്ന് എഴുതി. അത്രമാത്രം വെറി പിടിച്ച ഒരുത്തനാണ് സൂര്യ.- ശിവകുമാർ പറഞ്ഞു. ഗജിനി എന്ന ചിത്രത്തിനായി സിക്സ് പാക്ക് എല്ലാം സൂര്യ ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബോഡി ബിൽഡിങ്ങിനെ സീരിയസായി കാണുന്നവർക്ക് മാത്രമേ സിക്സ് പാക്ക് വരുള്ളുവെന്നും അത്തരത്തിൽ സൂര്യ സിക്സ് പാക്ക് ഉണ്ടാക്കിയെടുത്തത് വലിയ ഡെഡിക്കേഷനിലൂടെയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. എനിക്ക് കുടവയറാണ്. പക്ഷേ, അവൻ ഇപ്പോഴും സിക്സ് പാക്ക് മെയിന്റെയിൻ ചെയ്യുന്നുണ്ട്. അത് എത്രമാത്രം അപകടമാണെന്ന് അറിയാമോ? അത് അവൻ നേടിയെടുത്തിട്ടുണ്ട്. കണ്ടാൽ സാധാരണ ആളുകളെപ്പോലെ തോന്നുമെങ്കിലും വല്ലാത്തൊരു വെറി അവനിലുണ്ട്. അതാണ് ഇന്നും അവനെ മുന്നോട്ട് നയിക്കുന്നത്.- ശിവകുമാർ പറഞ്ഞു. Cinema News: Sivakumar talks about Suriya career and his dance.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രംഗത്തെത്തി രേണു സുധി. ദുബായിയിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തിനാണ് രേണു സുധി സോഷ്യൽ മീഡിയയിലൂടെ മറുപടിയുമായെത്തിയിരിക്കുകയാണ്. ദിനേശന് ധൈര്യം ഉണ്ടെങ്കിൽ ആ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് രേണു സുധി പറഞ്ഞു. ശാന്തിവിള ദിനേശനെ അപ്പൂപ്പൻ എന്ന് സംബോധന ചെയ്തുകൊണ്ടാണ് രേണു സുധി വിഡിയോ പങ്കുവച്ചത്. ഹലോ, രേണു സുധിയാണ്. എയറിൽ തന്നെയാണിപ്പോഴും. എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. എന്നെ അനുകൂലിക്കുന്ന കുറേ വ്ലോഗർമാരുണ്ട്. അവർക്കെല്ലാം ഒരുപാട് നന്ദി. എന്നെ അനുകൂലിച്ച് വ്ലോഗ് ചെയ്യുന്നവരുടെ കമന്റുകളിലൂടെയാണ് എനിക്ക് എതിരെ പറയുന്നവരെക്കുറിച്ച് ഞാൻ അറിയുന്നത്. സിനമാക്കാരെ ഞാൻ ബഹുമാനിക്കുന്നതാണ്. കാരണം എന്റെ ഭർത്താവ് ഒരു സിനിമാക്കാരനായിരുന്നു. അതുകൊണ്ട് ഞാനേറെ ബഹുമാനിക്കുന്നു. പക്ഷേ, ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കുറേ ആയല്ലോ താൻ എന്നെപ്പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ, എന്നെ തൈക്കിളവി എന്ന് വിളിക്കാൻ. എനിക്ക് മുപ്പത്തിനാല് വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമാകുന്നില്ലേ അപ്പൂപ്പാ താങ്കങ്ങൾക്ക്. താൻ പറഞ്ഞല്ലോ, ദുബായ് റിട്ടേൺ ഞാൻ തുണിപറിച്ച് ആടുന്ന വിഡിയോ തന്നെന്ന്. താൻ ഒന്ന് ധൈര്യമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ഇടടോ. - രേണു സുധി വിഡിയോയിൽ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്. View this post on Instagram A post shared by Renu sudhi (@renu_sudhi) പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍. കേരളത്തിലെ ഒരു പെണ്ണ് ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ആ വിഡിയോ നേരിട്ട് കണ്ടതാണ്. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നായിരുന്നു ശാന്തിവിള ദിനേശ് വിഡിയോയിലൂടെ പറഞ്ഞത്. Cinema News: Renu sudhi replay to Santhivila Dinesh.
മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജോണി വാക്കര്‍. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജോണി എന്ന കഥാപാത്രത്തിന്റെ സഹായി ആയിരുന്ന കുട്ടപ്പായിയെ മലയാളികൾ പെട്ടന്നങ്ങനെ മറക്കാൻ ഇടയില്ല. തമിഴ്നാട് സ്വദേശിയായ നീലകണ്ഠൻ ആയിരുന്നു കുട്ടപ്പായി ആയെത്തി മലയാളികളുടെ മനം കവർന്നത്. മമ്മൂട്ടി യെ തപ്പി കോളജിലേക്ക് കടന്നു വരുന്ന കുട്ടപ്പായിയുടെ സീൻ അടുത്തിടെയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ ഡാൻസ് മാസ്റ്ററായി ജപ്പാനിലാണ് നീലകണ്ഠൻ. ഇപ്പോഴിതാ കുട്ടപ്പായി എവിടെയെന്ന ചോദ്യങ്ങൾക്ക് ഒരു വിഡിയോയിലൂടെ മറുപടി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജയരാജ്. ജോണി വാക്കറിലെ തന്നെ മറ്റൊരു കഥാപാത്രം കുട്ടപ്പായി, അവൻ എവിടെ എന്ന് ചോദിച്ചു കൊണ്ടാണ് ജയരാജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നീട് കുട്ടപ്പായിയെ തന്നെയാണ് പ്രേക്ഷകർക്ക് വിഡിയോയിൽ കാണാനാവുക. കുട്ടപ്പായി എന്ന കഥാപാത്രത്തെക്കുറിച്ച് ഇത്രയധികം ആളുകൾ സംസാരിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും നീലകണ്ഠൻ വിഡിയോയിൽ പറയുന്നു. ജോണി വാക്കറിലെ കുട്ടപ്പായിയെ കണ്ടുകിട്ടി…ദാ… ഇവിടുണ്ട്- എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷനായി ജയരാജ് കുറിച്ചിരിക്കുന്നത്. അതേസമയം ജോണിയുടെ മരണശേഷം ജോണി ഇവിടെ ജീവിക്കുന്നു എന്ന ബോര്‍ഡ് എസ്റ്റേറ്റിന് പുറത്ത് തൂക്കിക്കൊണ്ട് നിറകണ്ണുകളോടെ നില്ക്കുന്ന കുട്ടപ്പായിയില്‍ ആണ് ജോണി വാക്കര്‍ അവസാനിക്കുന്നത്. ഇതിനിടെ കുട്ടപ്പായി എന്ന കഥാപാത്രത്തെ ആസ്പദമാക്കി ജോണി വാക്കർ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് ജയരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോണിയുടെ അസാന്നിധ്യത്തില്‍ കുട്ടപ്പായി അവിടെ ജീവിക്കുന്നത് എങ്ങനെയന്നും അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാകുമെന്ന ആലോചനയുമാണ് രണ്ടാം ഭാഗത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജയരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ല. നീലകണ്ഠന്റെ വാക്കുകൾ... എല്ലാവർക്കും നമസ്കാരം, എന്റെ പേര് നീലകണ്ഠൻ, നിങ്ങളുടെ കുട്ടപ്പായി. ജോണി വാക്കറിന്റെ സംവിധായകൻ ജയരാജ് സാറിന്റെ ഒരു അഭിമുഖം കണ്ടിരുന്നു. അദ്ദേഹം അതിൽ കുട്ടപ്പായിയെക്കുറിച്ച് പറഞ്ഞിരുന്നു. അതുകേട്ടപ്പേൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാനിപ്പോൾ ജപ്പാനിൽ ആണ്. 26 വർഷമായി ജപ്പാനിൽ വന്നിട്ട്. ജാപ്പനീസുകാരിയായ ഒരു യുവതിയെ വിവാഹം കഴിച്ച് ഞാനിവിടെ സ്ഥിരതാമസമാണ്. ജപ്പാനിൽ ഞാനൊരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അതുകൂടാതെ അവിടെ സിനിമ, ടെലിവിഷൻ ഷോകൾ, ആൽബവുമെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ അവധിക്ക് വന്നതാണ്. അപ്പോഴാണ് ജയരാജ് സാറിന്റെ അഭിമുഖം കണ്ടത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി അതു കണ്ടപ്പോൾ. കുട്ടപ്പായി എന്ന കഥാപാത്രത്തെക്കുറിച്ച് ഇത്രയധികം ആളുകൾ സംസാരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എല്ലാവർക്കും നന്ദി. മമ്മൂട്ടി സാർ, ജയരാജ് സാർ സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും വളരെ നന്ദി. ജോണിവാക്കർ 2 ചെയ്യുമ്പോൾ തീർച്ചയായും എന്നെ വിളിക്കണം. കുട്ടപ്പായി റെഡിയായി ഇരിക്കുകയാണ്. നന്ദി.- നീലകണ്ഠൻ പറഞ്ഞു. Cinema News: Actor Neelakandan Natrajan about Johnnie Walker 2.
തിരുവനന്തപുരത്ത് വച്ച് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവം വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ. തന്റെ പേഴ്സ് കളഞ്ഞ് പോയ വിവരവും അത് തിരികെ എത്തിച്ച ദൈവത്തിന്റെ കരങ്ങളേയും കുറിച്ചാണ് മണിയൻപിള്ള രാജു കുറിച്ചിരിക്കുന്നത്. പേഴ്സിൽ പൈസയും അതിനേക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നുവെന്നും എല്ലാം നഷ്ടമായെന്ന് കരുതിയപ്പോഴാണ് ദൈവം ഓട്ടോക്കാരനായ സാബുവിന്റെ രൂപത്തിൽ വന്നതെന്നും നടൻ പറയുന്നു. തന്റെ വീട് അന്വേഷിച്ച് കണ്ടെത്തി സാബുവും ഭാര്യയുമാണ് പേഴ്സ് കൊണ്ടു തന്നതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മണിയൻപിള്ള രാജുവിന്റെ കുറിപ്പ്. നിരവധി പേരാണ് നടന്റെ കുറിപ്പിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചിലർ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തപ്പോൾ മറ്റു ചിലർ നടനെ വിമർശിക്കുകയും ചെയ്തു. ‘നന്ദി മാത്രമേ ഉള്ളോ ?’ എന്നൊരു വിമർശക കമന്റിന് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള മറുപടിയും നൽകിയിട്ടുണ്ട്. ‘ബാക്കി എന്തു ചെയ്തു എന്നുള്ളത്, പോസ്റ്റില്‍ ഇടേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി. അതേസമയം കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് പോകവേ നിരഞ്ജ് സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും നിരഞ്ജ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറിപ്പിന്റെ പൂർണരൂപം നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി... കഴിഞ്ഞ ദിവസം എൻ്റെ പേഴ്സ് കളഞ്ഞു പോയി... അതിൽ കുറച്ച് പൈസയും പൈസയേക്കാൾ വില ഉള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്... View this post on Instagram A post shared by Maniyanpilla Raju (@maniyanpillaraju) യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ എൻ്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്.. എൻ്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എൻ്റെ വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു... അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... Cinema News: Actor Maniyanpilla Raju share emotional note on auto driver.
തമിഴകത്ത് ഇന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് രാധിക ശരത്കുമാർ. എഴുപതുകളിൽ തുടങ്ങിയതാണ് രാധികയുടെ സിനിമാ ജീവിതം. 50 വർഷത്തോട് അടുക്കുകയാണ് രാധികയുടെ സിനിമാ യാത്ര. ആദ്യ കാലത്ത് രാധികയ്ക്കൊപ്പം അഭിനയിച്ച നടനായിരുന്നു സൂര്യ യുടെ അച്ഛൻ ശിവകുമാർ. സൂര്യയ്ക്കൊപ്പവും രാധിക സ്ക്രീൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വെറുതേ ഇരുന്ന സൂര്യയെ ജ്യോതിക യുമായി ചേര്‍ത്തുവച്ച 'അയോഗ്യപ്പയല്‍' രാധികയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകുമാർ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വളരെ രസകരമായാണ് ആ കഥ ഇരുവരും പറഞ്ഞത്. സെറ്റിൽ സൂര്യ വളരെ സൈലന്റാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധെെര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയില്‍ ജ്യോതികയാണ് നായിക. ഒരു മൂലയില്‍ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാൻ പറയും.- രാധിക ശരത്കുമാർ പറഞ്ഞു. ചിട്ടി എന്ന സീരിയലില്‍ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ- ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതല്‍ വെെകുന്നേരം വരെ ശിവകുമാർ സാറിന്റെ അടുത്ത് അതേക്കുറിച്ച് മാത്രമേ ഞാൻ ചോദിക്കൂ. സൂര്യ എന്നെ ഫോണ്‍ ചെയ്ത് അപ്പ എന്ത് പറയുകയാണെന്ന് ചോദിക്കുമായിരുന്നെന്നും രാധിക ഓർത്തെടുത്തു. ഇതേക്കുറിച്ച് ശിവകുമാറും തമാശയായി സംസാരിച്ചു. വെറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്. അവർ ചുമ്മാതിരുന്നേനെ. ഇവള് അവരെ ഇളക്കി വിട്ടു. ഇന്നവന് രണ്ട് കുട്ടികളുടെ അച്ഛനായി.- ശിവകുമാർ പറഞ്ഞു. എനിക്കൊപ്പം അഭിനയിച്ച നായികമാരോടൊപ്പം എത്ര സിനിമകളില്‍ ഞാൻ ക്ലോസ് ആയി അഭിനയിച്ചു എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ സൂര്യ ഡീസന്റാണ്. പ്രണയ രംഗങ്ങളില്‍ പോലും നായികയെ തൊടാതെയാണ് സൂര്യ അഭിനയിക്കുന്നത്. അത്രയധികം പരിധികള്‍ സൂര്യ സൂക്ഷിക്കും.- ശിവകുമാർ പറഞ്ഞു. തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. പ്രശ്നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു. നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ ഞങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ടുമടക്കി- ശിവകുമാര്‍ കൂട്ടിച്ചേർത്തു. Cinema News: Actress Radhika shared a heartwarming story about Suriya and Jyothika romance.
ഉറപ്പിച്ചോ! വരാൻ പോകുന്നത് ഒരു ഒന്നൊന്നര സംഭവം; 'പാട്രിയറ്റ്'ബിടിഎസ് വിഡിയോ പുറത്ത്
മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന പാട്രിയറ്റിന്റെ ആദ്യത്തെ ബിടിഎസ് വിഡിയോ പുറത്ത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൻ്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള ബിടിഎസ് മേക്കിംഗ് വിഡിയോ ആണ് പുറത്ത് വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ഷെഡ്യൂളിൽ ഭാഗമായിരുന്നു. ശ്രീലങ്കയിൽ ആയിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചത്. മൂന്ന് ഷെഡ്യൂളുകളിൽ ആയി 200 ലധികം അണിയറപ്രവർത്തകരാണ് ശ്രീലങ്കയിൽ നടന്ന ചിത്രീകരണത്തിൽ പങ്കെടുത്തത്. ശ്രീലങ്കയിലെ കൊളംബോ, കാൻഡി എന്നിവിടങ്ങളിൽ ആയാണ് ചിത്രീകരണം നടന്നത്. 2026 ഏപ്രിൽ 23നു ചിത്രം ആഗോള റിലീസായി തിയറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം നയൻതാര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സിആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി വി സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ വമ്പൻ കാൻവാസ് ഇപ്പോൾ പുറത്തുവന്ന ബിടിഎസ് വിഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. താരപ്പൊലിമക്കപ്പുറം, ചിത്രത്തിന് വേണ്ടി ഒരുക്കിയ സെറ്റുകളും ശ്രീലങ്കൻ എയർ ഫോഴ്സിന്റെ സഹകരണത്തോടെ ചിത്രീകരിച്ച രംഗങ്ങളും വെള്ളിത്തിരയിൽ വിസ്മയം ഒരുക്കുമെന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്. യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറും എന്നും ഈ ആദ്യ ബിടിഎസ് വിഡിയോ കാണിച്ചു തരുന്നുണ്ട്. നേരത്തെ, മോഹൻലാൽ ഈ ചിത്രത്തിൻ്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള മോഹൻലാലിൻ്റെ വീഡിയോ സഹിതമാണ് ഈ വിവരം പങ്ക് വെച്ചത്. ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം, മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത് എന്ന് ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, പോസ്റ്ററുകൾ, ഇപ്പൊൾ പുറത്ത് വന്ന ബിടിഎസ് വീഡിയോ എന്നിവ സൂചിപ്പിക്കുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നുള്ള സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ. ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, മമ്മൂക്കയുമല്ല ലാലേട്ടനുമല്ല, വന്നത് ലേഡി സൂപ്പർ സ്റ്റാർ; 'പാട്രിയറ്റ്' ആദ്യ കാരക്ടർ പോസ്റ്റർ പുറത്ത് സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും. Cinema News: Mammootty and Mohanlal starrer Patriot Behind The Scenes out.
നടൻ ആസിഫ് അലിക്ക് മമ്മൂട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് ആരാധകർക്ക് അറിയാവുന്നതാണ്. പൊതുവേദികളിലടക്കം മമ്മൂക്കയോടുള്ള ഇഷ്ടത്തെക്കുറിച്ച് ആസിഫ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ആസിഫ് അലി പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയുടെ ഷൂട്ടിനിടയില്‍ മമ്മൂട്ടി വഴക്ക് പറഞ്ഞപ്പോള്‍ ആസിഫ് പൊട്ടിക്കരഞ്ഞതും പിന്നീട് താരം തന്നെ നേരിട്ടെത്തി ആസിഫിനെ ആശ്വസിപ്പിച്ച കഥകളുമെല്ലാം സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ വാചാലനാകുന്ന ആസിഫ് അലിയുടെ വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലപ്പുറത്തെ ഒരു പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നിമിഷ നേരം കൊണ്ടാണ് ആസിഫ് അലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയയിൽ വൈറലായത്. മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണോ? അതിന്റെ സൈഡിൽ ഒരു അച്ചാർ ആയിട്ട് ഞാനും കൂടി ഇരുന്നോട്ടെ.- ആസിഫ് അലി ചോദിച്ചു. അതേസമയം ടിക്കി ടാക്കയാണ് ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 'മുഖമൊന്ന് വാടിയാല്‍ ചേര്‍ത്തു പിടിക്കുന്ന സ്നേഹമേ, മകനാകാന്‍ മകനായി പിറക്കണമെന്നില്ല,'; ആസിഫ് അലിയെക്കുറിച്ച് ഭാര്യാ മാതാവ് മമ്മൂട്ടിയുടേതായി കളങ്കാവൽ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പാട്രിയറ്റ്, പദയാത്ര തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ധനുഷിനൊപ്പം ഡി 55 ലും മമ്മൂട്ടിയെത്തുന്നുണ്ട്. Cinema News: Actor Asif Ali speech goes viral on social media.
കൈ നിറയെ ചിത്രങ്ങളാണ് നടൻ ധനുഷിനിപ്പോൾ. ഒന്നിന് പുറകേ ഒന്നായി ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകളിലാണ് നടൻ. മാരിസെൽവരാജ്- ധനുഷ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന വാർത്ത തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഇപ്പോഴിതാ 'ഡി 56' ന്റെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മാരി സെൽവരാജ്. ധനുഷിന്റെ വണ്ടർബാർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഫാന്റസി ആണെന്നാണ് മാരി സെൽവരാജ് പറയുന്നത്. റിയലിസ്റ്റിക്ക് കഥകൾ തിരഞ്ഞെടുക്കുന്ന സംവിധായകന്റെ ആദ്യ ഫാന്റസി ചിത്രം ആണ് ഡി 56. ഇതൊരു പീരിയഡ് സിനിമയാണ്. എന്റെ ജീവിതത്തിൽ ആദ്യമായി, ഞാൻ ഈ സിനിമയിൽ രാഷ്ട്രീയത്തോടൊപ്പം ഫാന്റസിയും പരീക്ഷിക്കുകയാണ്. പെരുമാൾ, കർണൻ, മാമന്നൻ, വാഴൈ, ബൈസൺ തുടങ്ങിയ സിനിമകൾക്ക് വർഷങ്ങൾക്ക് മുൻപ്, തുടങ്ങിയ ഒരു പോയിന്റ് ഉണ്ടാകും.. ആരെങ്കിലും ആ വേര് കണ്ടെത്തി അതിന്റെ തുടക്കത്തിൽ തന്നെ അത് ഇല്ലാതാക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും..? അതാണ് കഥ.. ഈ സിനിമയ്ക്ക് ഒരു വലിയ പ്രക്രിയ ആവശ്യമാണ്.. ഇത് ഞങ്ങളുടെ രണ്ട് രണ്ട് പേരുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയായിരിക്കണമെന്ന് ധനുഷ് സാർ എന്നോട് പറഞ്ഞു.. തീർച്ചയായും, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും.- മാരി സെൽവരാജ് പറഞ്ഞു. #D56 - Biggest film in @dhanushkraja 's Career. pic.twitter.com/pUQ1W6co7c — Trends Dhanush ™ (@Trendz_Dhanush) February 12, 2026 അതേസമയം സിനിമയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളൊന്നും സംവിധായകൻ പങ്കുവച്ചിട്ടില്ല. ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കിയ ബൈസൺ ആണ് മാരിസെൽവരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തിയറ്ററിൽ ചിത്രം വലിയ കളക്ഷൻ നേടിയില്ലെങ്കിലും ഒടിടിയിൽ ഉൾപ്പെടെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. തേരേ ഇഷ്ക് മേം ആണ് ധനുഷിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. Cinema News: Mari Selvaraj opens up about Dhanush starrer D 56.
'എന്റെ മുഖവും കണ്ണുകളും വീർത്തു, തടി കൂടി'; പരിഹസിക്കുന്നവർക്ക് മറുപടിയുമായി പ്രിയ മോഹൻ
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള നടിയാണ് പ്രിയ മോഹൻ . പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന ഉണ്ടാക്കുന്ന 'ഫൈബ്രോമയാൾജിയ' എന്ന രോഗത്തിന്റെ ചികിത്സയിലാണ് പ്രിയ ഇപ്പോൾ. തന്റെ ശരീരഭാരം കൂടിയതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പ്രിയ ഇപ്പോൾ. ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലമാണ് ശരീരഭാരം വർധിച്ചതെന്ന് പ്രിയ പറയുന്നു. തന്റെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റ് ചെയ്യുന്നവർക്കായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയ കുറിപ്പ് പങ്കുവെച്ചത്. അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതു പോലെയാണ്. ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നു പോയതു പോലെ തോന്നിക്കുന്നുണ്ടാകാം. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. സൗന്ദര്യത്തിന് കാത്തിരിക്കാം, പക്ഷേ രോഗശാന്തിക്ക് കഴിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, പ്രിയ മോഹൻ കുറിച്ചു. പ്രിയ മോഹന്റെ ഈ കുറിപ്പ് സമൂമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. View this post on Instagram A post shared by Priyanka Mohan (@priyaa_mohan12) രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളുടെ മാനസികാവസ്ഥ പരിഗണിക്കാതെ, വെറും ബാഹ്യരൂപത്തിന്റെ പേരിൽ അവരെ തളർത്താൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് താരത്തിന്റെ വാക്കുകൾ. 2023 മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. Cinema News: Actress Priya Mohan reveal her health condition.
'അച്ഛനും ഞാനും തമ്മിൽ അകൽച്ചയുണ്ടായിരുന്നു; എന്റെ മകളോട് ഞാൻ അങ്ങനെ ആയിരിക്കില്ല', രൺബീർ
ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. മൂന്ന് വയസുള്ള ഒരു മകൾ കൂടിയുണ്ട് ഇവർക്ക്. റാഹ എന്നാണ് മകളുടെ പേര്. കുഞ്ഞ് ജനിച്ച ശേഷം രൺബീറിന് ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ ആലിയ വാചാലയായിരുന്നു. ഇപ്പോഴിതാ താനും തന്റെ അച്ഛനും തമ്മിലെ ബന്ധം പോലെ ആയിരിക്കില്ല മകളുമായി എന്ന് തുറന്നു പറയുകയാണ് രൺബീർ . തന്റെ അച്ഛൻ ഋഷി കപൂറുമായി കുറച്ച് അകലം പാലിച്ചിരുന്നുവെന്നും ഒരിക്കലും സുഹൃത്തുക്കളെ പോലെ ആയിരുന്നില്ലെന്നും രൺബീർ പറഞ്ഞു. എന്നാൽ തന്റെ മകൾക്ക് താനൊരു സുഹൃത്ത് ആയിരിക്കുമെന്നും രൺബീർ പറഞ്ഞു. 'നിങ്ങൾക്കറിയാമോ, എന്റെ അച്ഛന് എന്നോടുള്ള ബന്ധം അല്പം അകൽച്ചയുള്ളതായിരുന്നു; അത് സൗഹൃദം പോലെയായിരുന്നില്ല. ആ തലമുറയിൽ ഉള്ളവർ അങ്ങനെയായിരുന്നു. എന്നാൽ എന്റെ മകളുടെ കാര്യത്തിൽ ആ മതിൽ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവളോടൊപ്പം ഞാൻ നിൽക്കും. അവൾക്ക് ഒരു സുഹൃത്താകാനും, അവൾ ആഗ്രഹിക്കുന്ന ദിശയിലേക്ക് പറക്കാൻ അവൾക്ക് ചിറകുകൾ നൽകാനും ഞാൻ ആഗ്രഹിക്കുന്നു,' രൺബീർ കപൂർ പറഞ്ഞു. ജ്വല്ലറി ബ്രാൻഡായ പിഎൻജി ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും 2022-ൽ ആണ് വിവാഹിതരാകുന്നത്. ഇരുവരുടേയും പ്രണയകാലത്തും വിവാഹശേഷവുമൊക്കെയുള്ള വിഡിയോകൾ സാമൂഹികമാധ്യമത്തിൽ വൈറലാവാറുണ്ട്. മകൾ റാഹ ജീവിതത്തിലേക്കുവന്നതോടെ രൺബീറിന്റെ മൃദുവായ വശം കൂടുതൽ വ്യക്തമായെന്നും ആലിയ അടുത്തിടെ പറഞ്ഞിരുന്നു. മകൾക്കൊപ്പം അദ്ദേഹം വേറൊരു മനുഷ്യനാണ്. മകളെ കാണുമ്പോൾ രൺബീറിന്റെ കണ്ണുകളും മുഖവുമെല്ലാം തെളിയുമെന്നും രൺബീർ സ്വയം ഒരു കൊച്ചുകുട്ടിയായി മാറുമെന്നും ആലിയ പറഞ്ഞിരുന്നു. നിലവിൽ സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ', നിതേഷ് തിവാരിയുടെ 'രാമായണം' എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് രൺബീർ. സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമൽ ആണ് നടന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതേസമയം 2020 ൽ 67-ാം വയസിലാണ് ഋഷി കപൂർ അന്തരിച്ചത്. Cinema News: Actor Ranbir Kapoor opens up about bond with his daughter Raha.
സംയുക്തയ്ക്ക് ഇത് എന്ത് പറ്റി ?; കയ്യിലെ പാട് കണ്ടുപിടിച്ച് ആരാധകർ
നിഖിൽ സിദ്ധാർഥ, സംയുക്ത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'സ്വയംഭൂ'. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10 ന് റിലീസ് ചെയ്യുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്നിരുന്നു. ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ ഒരു പോരാളിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ലോഞ്ചിനെത്തിയ സംയുക്തയുടെ കയ്യിലെ ഒരു പാട് ആണ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ എന്തെങ്കിലും അലർജിയോ ആയിരിക്കാം ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ഇതേക്കുറിച്ച് സംയുക്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു പീരിയഡ് യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് സ്വയംഭൂ. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്കെത്തുക. സുനിൽ, അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രവി ബസ്റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. Cinema News: Fans are worried about Samyuktha's hand injury.
കേരളത്തിലെ സാംസ്കാരിക രംഗത്ത് നടപ്പിലാക്കേണ്ട പുതിയ പദ്ധതിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പങ്കുവച്ച് സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമൻ . ഐഎഫ്എഫ്കെ പോലെ ഒരു അന്താരാഷ്ട്ര സംഗീതോത്സവവും കേരളത്തിൽ കൊണ്ടു വരണം എന്നാണ് ഷഹബാസ് അമൻ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഏറ്റവും വേഗം നികത്തപ്പെടേണ്ട വിടവുകളിലൊന്നാണ് ഈ മ്യൂസിക് ഫെസ്റ്റിവലെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്. ഈ കൊച്ചു കേരളത്തിലെ സമാധാന, സംഗീത പ്രേമികളും സർവോപരി കേരള സർക്കാരും വായിച്ചറിയേണ്ടതിലേക്കായി, പാമരനായ ഒരു പാട്ടുകാരൻ എഴുതുന്ന കുഞ്ഞു മലയാളം കുറിപ്പ്- എന്ന് പറഞ്ഞു കൊണ്ടാണ് ഷഹബാസ് തന്റെ ആശയം പങ്കുവച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം സ്നേഹം നിറഞ്ഞവരേ… പല തീർത്ഥാടന കേന്ദ്രങ്ങളിലും പോയിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ഈ വാക്കുകൾ നിങ്ങൾ മുഖവിലക്ക് എടുക്കുമെങ്കിൽ പറയട്ടെ, മിക്ക സമാഗമ സ്ഥലങ്ങളും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ പരീക്ഷണ മാപിനികളായി വർത്തിക്കാറുണ്ടെങ്കിലും എവിടെയൊക്കെയോ ഒരു അടവുണ്ട്. മികച്ച ഒരു മ്യൂസിക് ഫെസ്റ്റിവൽ പോലെ പരസ്പരം സ്നേഹം പങ്കുവെയ്ക്കാൻ പറ്റുന്ന മറ്റൊരിടം ഭൂലോകത്തുണ്ടാവില്ലെന്ന് വ്യക്തിപരമായി വിശ്വസിക്കാൻ അനുവദിക്കുന്നതിനു നന്ദി! അതിവേഗം വളർന്നു വരുന്ന ഒരു നാട് എന്ന നിലക്ക് നമ്മൾ ജീവിക്കുന്ന ഈ ചെറിയ കേരളത്തിൽ സാംസ്കാരികമായ പല ഘടകങ്ങളുടെയും വിടവുകൾ ഇനിയും ഉണ്ടെങ്കിലും അതിൽ വേഗം നികത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ iffk പോലെയുള്ള ഒരു സർക്കാർ തല അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവലിന്റെ കുറവ് എന്നാണുത്തരം ! സമാരംഭിച്ചു വെറും മൂന്ന് ലക്കങ്ങൾ കൊണ്ട് തന്നെ ഉദ്ദേശിച്ചതിനേക്കാൾ ഇഴയടുപ്പവും പരസ്പര സ്നേഹവുമുള്ള ഒരു നല്ല കമ്യൂണിറ്റിയെ ഉറപ്പായും അതിലൂടെ കേരളത്തിനു കിട്ടും! മനോഹരമായി ഉപയോഗിക്കാമെങ്കിൽ ഫെഡറൽ സ്റ്റേറ്റ് എന്ന ആശയത്തിനു അനുബന്ധമായി നിലവിലുള്ള മറ്റു എന്തിനേക്കാളും മികവും തിളക്കവുമാർന്ന ഒരു കിടിലൻ സപ്പോർട്ടിങ് സിസ്റ്റം അതുണ്ടാക്കിത്തരും! ഭാവിയിൽ പല ചിദ്ര ശക്തികളെയും മനുഷ്യ സ്നേഹത്താൽ ഒന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ടതിലേക്ക് ഏറ്റവും വലിയ മുതൽക്കൂട്ടാവുക ആ കമ്യൂണിറ്റി ആയിരിക്കും എന്നുറപ്പാണ്! ചിന്തിക്കേണ്ടവർ ചിന്തിക്കുമല്ലോ! ഇതെഴുതിയ ആൾ ആയുസ്സും ആരോഗ്യവുമുണ്ടെങ്കിൽ ആ ഫെസ്റ്റിവലിൽ വന്ന്, സ്നേഹം നിറഞ്ഞ ഒരു കൂട്ടം മനുഷ്യർക്കിടയിൽ സംഗീതത്തിൽ അലിഞ്ഞു ഡാൻസ് ചെയ്യേണ്ട ഒരാൾ മാത്രം! View this post on Instagram A post shared by SHAHABAZ AMAN (@shahabazaman5) ഒരു കാര്യം വ്യക്തമാക്കട്ടെ. പേഴ്സണൽ ആയ എന്തും സാമൂഹ്യമായി പകർന്നു നൽകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ മ്യൂസിക്കിനും ബാധകമാണ്. മതാചാരങ്ങളും വിവിധ വിശ്വാസസംഹിതകളുമൊക്കെ അങ്ങാടിയിലേക്കെത്തുമ്പോൾ ഉണ്ടാക്കുന്ന അലോസരങ്ങൾ മ്യൂസിക് ഫെസ്റ്റിവലുകൾക്കും ബാധകം. അതുകൊണ്ട് എങ്ങനെയുള്ളതായിരിക്കണം ആ ഫെസ്റ്റിവൽ എന്ന ആലോചന ധീഷണയോടൊപ്പം ഉന്നതമായ ഹൃദയകാരുണ്യം കൂടി ആവശ്യപ്പെടുന്നു! ഫലസമൃദ്ധി സുനിശ്ചയം ! അത് മൂന്ന് വട്ടം വെറുപ്പിനെ മുൻകൂട്ടി മറികടക്കാനും നിലവിൽ വെറുപ്പ് ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വി(ഷൻ)ഷം നിർവീര്യമാക്കാനും സംഗീതത്തോളം പ്രാപ്തിയുള്ള മറ്റൊരു ഔഷധം തേടി 'ബുദ്ധിയുള്ള മലയാളി' വേറെ എങ്ങും അലയരുതേ…കഴിയുമെങ്കിൽ 2026 ന്റെ ഒടുക്കം തന്നെ, കേരളസർക്കാർ (മനുഷ്യ വിരുദ്ധ, മുതലാളിത്ത മത-സംഹിതാ-ആശയ-ആദർശ ധാർഷ്ട്യ ശക്തികൾ അല്ലാത്ത ആരായാലും ) IMFK ക്ക് തുടക്കം കുറിച്ചിരിക്കണം ! നന്ദി, എല്ലാവരോടും സ്നേഹം… Cinema News: Shahabaz Aman opens up about International music festival of kerala.
35 കോടി തരാമെന്ന് ധനുഷ്, സമ്മതിക്കാതെ മമ്മൂട്ടി; 'ഡി 55'ലെ താരങ്ങളുടെ പ്രതിഫലം പുറത്ത്
ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡി 55'. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും ധനുഷിനൊപ്പം ചിത്രത്തിലെത്തുന്നതു കൊണ്ട് തന്നെ ഡി 55 ലുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. മമ്മൂട്ടി വീണ്ടും തമിഴിൽ എത്തുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ആ സിനിമയ്ക്കായി കാത്തിരിക്കുന്നതും. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വന്‍ താരനിര ഒന്നിക്കുന്ന സിനിമ ആയതുകൊണ്ടു തന്നെ തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 'ഡി 55'ലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഡി55 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ധനുഷ് തന്നെയാണ്. 45 കോടി രൂപയാണ് ധനുഷിന്റെ പ്രതിഫലം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമ ഹിറ്റായാല്‍ ധനുഷിന്റെ താരമൂല്യം വീണ്ടും ഉയരുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചിത്രത്തിൽ നായികയായെത്തുന്ന സായ് പല്ലവിയ്ക്ക് 12 കോടിയാണ് പ്രതിഫലം. ശ്രീലീലയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ശ്രീലീല ചിത്രത്തിൽ ഏതാനും ചില രംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. ചിത്രത്തിന്റെ സംവിധായകന് രാജ്കുമാര് പെരിയസാമിയുടെ പ്രതിഫലം 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമരന് എന്ന ചിത്രത്തിന് ആറ് കോടിയായിരുന്നു പ്രതിഫലം. സിനിമ ഹിറ്റായതോടെ പിന്നീട് 4 കോടി രൂപ കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മൂന്ന് കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം എന്നും വാര്‍ത്തകളുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് മമ്മൂട്ടിയുടെ പ്രതിഫലം സംബന്ധിച്ചാണ്. മമ്മൂട്ടിക്ക് മികച്ച പ്രതിഫലം നല്‍കണം എന്ന് ധനുഷ് കരുതിയിരുന്നുവത്രെ. 35 കോടി രൂപ നല്‍കാമെന്ന് ധാരണയാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി ഇക്കാര്യം നിരസിച്ചു എന്നാണ് വാര്‍ത്തകള്‍. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അന്ന് മമ്മൂട്ടിക്ക് വേണ്ടി ധനുഷ് വന്നു, ഇന്ന് തിരിച്ച്; ഏഴ് വർഷത്തിന് ശേഷം തമിഴിലേക്ക് മെഗാസ്റ്റാർ സിനിമയില്‍ വളരെ നിര്‍ണായകമായ വേഷമാണ് മമ്മൂട്ടിക്കുള്ളത്. 2018ല്‍ പുറത്തിറങ്ങിയ പേരന്പ് ആണ് ഇതിന് മുൻപ് റിലീസ് ചെയ്ത മമ്മൂട്ടിയുടെ തമിഴ് ചിത്രം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു. Cinema News: Dhanush starrer D 55 cast and crew remuneration.
സിനിമാ പ്രൊമോഷന് നടന് ബിജു മേനോൻ എത്താതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ബിജു മേനോന് നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവ് അനൂപ് കണ്ണന് ആയിരുന്നു നടനെതിരെ പരാതിയുമായെത്തിയത്. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന് കരാറില്‍ ബിജു മേനോന് ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്കിയ പരാതിയില്‍ പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. തന്റെ പുതിയ ചിത്രമായ 'സ്പാ'യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ഉണ്ണികൃഷ്ണനെ പോലെ ഒരാൾ സീരിയസായി ഒരു കാര്യം പറയുന്നു. അത് വളരെ ഗൗരവമേറിയ കാര്യമാണ്. ഒരു സംവിധായകൻ അല്ലെങ്കിൽ ഒരു നിർമാതാവ് അതേക്കുറിച്ച് പരാതി പറയുന്നു. ആ പരാതി മുഖ്യധാര മാധ്യമങ്ങളിൽ വന്നതാണ്. പരാതി പറയാൻ ഒരു കാരണമുണ്ടാകാം, ബി ഉണ്ണികൃഷ്ണൻ അതേക്കുറിച്ച് സംസാരിക്കുന്നതിനും ഒരു കാരണമുണ്ടാകാം. ഉണ്ണികൃഷ്ണന്റെയും അനൂപ് കണ്ണന്റെയും ഭാഗം പുറത്തുവന്നു കഴിഞ്ഞു. അവരെ അത്രയും വേദനിപ്പിച്ച കാര്യമായതു കൊണ്ടാണ് അവർ അതേക്കുറിച്ച് പറയുന്നത്. ഇനി ആരെക്കുറിച്ചാണോ അവർ പറഞ്ഞത്, ആ നടൻ മറുപടി പറയും. അദ്ദേഹമാണ് ആ മറുപടി പറയേണ്ടത്. ആ മറുപടിക്ക് നമ്മൾ ഉത്തരവാദികളല്ല എന്ന് മാത്രം. അവർ തമ്മിൽ നാളെയും ഒരുമിച്ച് സിനിമ ചെയ്യും. നാളെ അനൂപ് കണ്ണനും ബിജു മേനോനും ഒരുമിച്ച് കെട്ടിപിടിച്ച് നടക്കും, ഒരുമിച്ച് സിനിമ ചെയ്യും. ഇവരൊക്കെ ഇൻഡസ്ട്രിയിൽ ഉള്ള ആൾക്കാരാണ്. അവർക്കിടയിൽ പ്രശ്നങ്ങൾ വന്നാൽ ചർച്ച ചെയ്ത് അത് പരിഹരിക്കും. അങ്ങനെ അവർ ഒരുമിച്ച് സിനിമ ചെയ്യുകയും ചെയ്യും. സിനിമയിൽ സ്ഥിരം ശത്രുക്കൾ ഇല്ല എന്ന് പറയുന്നത് പോലെ. സിനിമയിൽ ചിലപ്പോൾ ഒരു ദിവസം വഴക്കിടുന്ന അല്ലെങ്കിൽ തർക്കിക്കുന്ന ആളുകൾ, ഒന്നിച്ചിരുന്ന് ഒന്ന് സംസാരിച്ചാലോ, ഒന്ന് ഫോൺ വിളിച്ചാലോ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് നാളെ അവർ ഒരുമിച്ച് ജോലി ചെയ്യും.- എബ്രിഡ് ഷൈൻ പറഞ്ഞു. Cinema News: Abrid Shine on Biju Menon being absent in movie promotion events.
'ബേബി ഗേൾ', 'ടിടിടി ', ഈ വാരാന്ത്യം നേർക്കുനേർ ജീവയും നിവിനും; പുത്തൻ ഒടിടി റിലീസുകൾ
ഈ പ്രണയദിനം ആഘോഷിക്കാൻ ഒട്ടേറെ സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസിനെത്തുന്നത്. ജീവയുടെ സർപ്രൈസ് ഹിറ്റ് 'ടിടിടി'യും നിവിൻ പോളി ചിത്രം 'ബേബി ഗേളും' ഈ ആഴ്ച ഒടിടിയിലെത്തുന്നുണ്ട്. ഈ വാരാന്ത്യം നിങ്ങളിലേക്കെത്തുന്ന ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം. ബേബി ഗേൾ Baby Girl നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ബേബി ഗേള്‍. ബോബി- സഞ്ജയ്യുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. ഫെബ്രുവരി 12 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും. അഭിമന്യു തിലകൻ, സംഗീത് പ്രതാപ്, ലിജോ മോൾ, അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തലൈവർ തമ്പി തലൈമയിൽ TTT ഈ വർഷം പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രമായിരുന്നു തലൈവർ തമ്പി തലൈമയിൽ (ടിടിടി). ജീവ നായകനാക്കി മലയാളിയായ നിതീഷ് സഹദേവ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ജീവയുടെ വൻ തിരിച്ചുവരവ് കൂടിയായിരുന്നു ടിടിടി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 12 ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മന ശങ്കര വര പ്രസാദ് ഗാരു Mana Shankara Vara Prasad Garu ചിരഞ്ജീവി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രവിപുഡി സംവിധാനം ചെയ്ത ചിത്രമാണ് മന ശങ്കര വര പ്രസാദ് ഗാരു. സംക്രാന്തി റിലീസായെത്തിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. വെങ്കടേഷ്, കാതറിൻ ട്രീസ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സീ 5 ലൂടെ ഫെബ്രുവരി 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. കോറ സീസൺ 2 Kohrra: Season 2 ക്രൈം ത്രില്ലർ സീരിസ് കോറയുടെ രണ്ടാമത്തെ സീസൺ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 2023 ലാണ് സീരിസിന്റെ ആദ്യത്തെ സീസൺ പുറത്തുവരുന്നത്. മോന സിങ് ആണ് സീരിസിൽ പ്രധാന കഥാപാത്രമായെത്തുന്നത്. സുദീപ് ശർമ്മ, ഗുഞ്ചിത് ചോപ്ര, ഡിഗ്ഗി സിസോഡിയ എന്നിവർ ചേർന്നാണ് പരമ്പര നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് സീരിസ് കാണാനാകും. അനഗനാഗ ഒക രാജു Anaganaga Oka Raju മാരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് അനഗനാഗ ഒക രാജു. നവീൻ പോളിഷെട്ടിയും മീനാക്ഷി ചൗധരിയും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. Cinema News: Baby Girl and TTT, OTT Releases this week.
'വിദ്യാർഥികൾ വരുന്നത് താരങ്ങളെ കാണാൻ; സിനിമാ പ്രൊമോഷനായി കോളജുകൾ സന്ദർശിക്കുന്നതിനോട് താല്പര്യമില്ല'
മലയാളത്തിലും തമിഴിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ശശികുമാർ. നടനായും സംവിധായകനായും ശശികുമാർ സിനിമാ പ്രേക്ഷകരുടെ മനം കവർന്നു. 'മൈ ലോർഡ്' ആണ് ശശികുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഫെബ്രുവരി 13 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മൈ ലോർഡിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ശശികുമാറിപ്പോൾ. സിനിമാ പ്രൊമോഷന്റെ ഭാഗമായി കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണിപ്പോൾ നടൻ. കോളജുകൾ വിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്. നിർമാതാവ് നിർബന്ധിച്ചാൽ അല്ലാതെ സിനിമാ പ്രൊമോഷനായി ഞാൻ കോളജുകൾ സന്ദർശിക്കാറില്ല. ഒരു പ്രൊമോഷൻ തന്ത്രമെന്ന നിലയിൽ ഇത് എത്രത്തോളം ഫലപ്രദമാണെന്നും എനിക്ക് സംശയമുണ്ട്. വിദ്യാർഥികൾ വരുന്നത് നടന്മാരെ കാണാനാണ്. അത് സിനിമയുടെ വിജയത്തെ ബാധിക്കണമെന്നില്ല. ഗുണമേന്മയുള്ള ഉള്ളടക്കത്തിലൂടെയും മികച്ച അഭിപ്രായങ്ങളിലൂടെയും മാത്രമേ ഒരു സിനിമ വിജയിക്കൂ. വിദ്യാർഥികൾ ആ നിമിഷം ആസ്വദിച്ചിട്ട് മുന്നോട്ട് പോകും. വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. - ശശികുമാർ പറഞ്ഞു. അതേസമയം രാജു മുരുഗൻ ആണ് മൈ ലോർഡ് സംവിധാനം ചെയ്യുന്നത്. ചൈത്ര ജെ ആച്ചർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കിഡ്നി റാക്കറ്റിന്റെ ഇരയാക്കപ്പെട്ട മുത്തുശില്പി (ശശികുമാർ) എന്ന വ്യക്തിയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥയാണ്. ജീവിച്ചിരിപ്പുണ്ടായിട്ടും രേഖകളിൽ മരിച്ചവനായി പ്രഖ്യാപിക്കപ്പെട്ട ഒരു സാധാരണക്കാരൻ നിയമവ്യവസ്ഥയോട് നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. ആശ ശരത്, ഗുരു സോമസുന്ദരം, ജയപ്രകാശ്, ഗോപി നൈനാർ, വസുമിത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. Cinema News: Actor Sasikumar on film's campus marketing.
നടൻ ബിജു മേനോൻ സിനിമകളുടെ പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ ആരോപണം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് സിനിമാ രംഗത്തു നിന്നുള്ളവർ ഉൾപ്പെടെ എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് നടൻ അനൂപ് മേനോൻ . 'തനിനിറം' എന്ന സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു അനൂപ് മേനോന്റെ പ്രതികരണം. ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയ ചാനലുകൾക്ക് നൽകുന്നതാണോ പ്രൊമോഷൻ എന്ന് അനൂപ് മേനോൻ ചോദിച്ചു. എന്താണ് പ്രൊമോഷൻ ?. ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണോ പ്രൊമോഷൻ. അതാണെങ്കിൽ എനിക്കൊരു ഉത്തരമുണ്ട്. അങ്ങനെ ആണെങ്കിൽ ഇവിടുത്തെ പല സിനിമകൾക്കും ആദ്യദിവസം മുഴുവൻ ആളുകളും വരണമല്ലോ. ഓൺലൈൻ ഇന്റർവ്യൂകളിൽ പ്രഗത്ഭരായ പല നടന്മാരുടെയും സിനിമകൾ ഇത്തരത്തിൽ ആദ്യത്തെ ദിവസം നിറയണമല്ലോ. അപ്പോൾ അതല്ല. അതുകൊണ്ട് ആ പ്രൊമോഷൻ കൊണ്ട് ഒരു സിനിമ വർക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമകൾ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണ്. സിനിമകളുടെ റിലീസിന് ശേഷം പ്രൊമോഷൻ പരിപാടികൾ തുടങ്ങണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റിലീസ് ചെയ്തതിന്റെ അന്ന് വൈകുന്നേരം. സിനിമ ഇറങ്ങുന്നുവെന്ന് പറയാൻ വേണ്ടി ഒരുപാട് പേരുടെ സമയം കളയണോ ?. നിങ്ങളെ എല്ലാവരെയും വിളിച്ചു കൂട്ടി വട്ടത്തിലിരുന്ന് സമയം മെനക്കെടുത്തേണ്ട ആവശ്യമുണ്ടോ ?. കുറേ അഭിമുഖങ്ങൾ കൊടുത്തെന്ന് കരുതി ആളുകൾ സിനിമ കാണുമോ ?. ആ പടം കാണണമോ എന്ന് ആളുകൾ ആദ്യം തീരുമാനിക്കുന്നത് ട്രെയിലർ കണ്ടിട്ടാണ്. ആ ട്രെയിലറാണ് പ്രൊമോട്ട് ചെയ്യേണ്ടത്. ഇങ്ങനെ വന്നിരുന്ന് വർത്തമാനം പറയുമ്പോൾ ഓൺലൈൻകാർക്ക് കണ്ടന്റ് കിട്ടും. ഇതാണോ ശരിക്കുമുള്ള പ്രൊമോഷൻ, അല്ല. ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും നിറയണം. പല നിർമാതാക്കളും പോസ്റ്ററുകൾ അടിക്കുന്നുണ്ടെങ്കിലും അവ കൃത്യമായി ഒട്ടിക്കപ്പെടുന്നില്ല. വിതരണ ഓഫീസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുന്നു. ആയിരം പോസ്റ്റർ കൊടുക്കുമ്പോൾ പരമാവധി 200 പോസ്റ്ററുകൾ മാത്രമാണ് മതിലിൽ കാണുന്നത്. അഭിനേതാക്കൾ എന്ന നിലയിൽ ആദ്യം എഗ്രിമെന്റിൽ ഒപ്പിടുമ്പോൾ പ്രൊമോഷന് വരണം എന്നുള്ളതുണ്ട്. അതേസമയം, ഏത് സമയത്താണ് പ്രൊമോഷൻ വേണ്ടതെന്ന് പറയുന്നില്ല. പത്ത് ദിവസം മാത്രം അനുമതിയുള്ളൊരു ലൊക്കേഷൻ ഉപേക്ഷിച്ച് വരാൻ നടന് കഴിയില്ല. അയാളവിടെ വേണ്ടേ ?. ലക്ഷങ്ങൾ മുടക്കുന്ന നിർമാതാവ് അയാളെ വിട്ടയക്കില്ലല്ലോ.- അനൂപ് മേനോൻ പറഞ്ഞു. Cinema News: Actor Anoop Menon talks about movie promotions.
'ഡോ ശ്രീലീല', എംബിബിഎസ് വിജയകരമായി പൂർത്തിയാക്കി നടി; അഭിനന്ദനപ്രവാഹം
അതിമനോഹരമായ നൃത്തച്ചുവടുകളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടിയാണ് ശ്രീലീല. സിനിമയും പഠനവും ഒരുപോലെ കൊണ്ടുപോകുന്ന നടി കൂടിയാണ് ശ്രീലീല . ഇപ്പോഴിതാ ശ്രീലീലയുടെ പുതിയ വിശേഷമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. എംബിബിഎസ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് നടി. കഴിഞ്ഞ വർഷം ഏപ്രിലിൽ മെഡിക്കൽ വിദ്യാഭ്യാസം നടി വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ ശ്രീലീലയുടെ ബിരുദദാന ചടങ്ങുകളിലെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രീലീല കാണിച്ച ധൈര്യത്തിന് ആരാധകരും കയ്യടിക്കുകയാണ്. ശ്രീലീലയുടെ അമ്മ ഗൈനക്കോളജിസ്റ്റാണ്. അമേരിക്കയിലാണ് ശ്രീലീല ജനിച്ചതും വളർന്നതുമൊക്കെ. സിനിമയിൽ സജീവമായതിന് പിന്നാലെയാണ് താരം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയത്. അമ്മയെപ്പോലെ ഡോക്ടർ ആകണമെന്നായിരുന്നു ശ്രീലീലയുടെ ആഗ്രഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ദത്തെടുത്ത ശ്രീലീല ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. 2022 ഫെബ്രുവരിയിൽ വെറും 22 വയസുള്ളപ്പോഴാണ് ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തത്. ജൂണിൽ 24-ാം പിറന്നാളിന് മുമ്പ്, 2025 ഏപ്രിലിൽ അവർ ഒരു പെൺകുഞ്ഞിനെയും ദത്തെടുത്തു. അതേസമയം ശിവകാർത്തികേയൻ നായകനായെത്തിയ പരാശക്തിയാണ് ശ്രീലീലയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ധനുഷ് നായകനായെത്തുന്ന ഡി 55 ആണ് ശ്രീലീലയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. Cinema News: Actress Sreeleela completes her MBBS degree.
കാന്‍സര്‍ ചികിത്സയുടെ സമയത്തെ അനാസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. ട്രാന്‍സ്പ്ലാന്റ് നടപടികള്‍ക്ക് മുമ്പായി അണ്ഡം ശീതികരിച്ചു വെക്കുന്നതിനെക്കുറിച്ച് തന്നോട് ചോദിച്ചില്ലെന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്. പിന്നീട് താന്‍ ചോദിച്ച ശേഷമാണ് അതേക്കുറിച്ച് ഡോക്ടര്‍ സംസാരിച്ചതെന്നും മംമ്ത പറയുന്നു. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ പരിപാടിയുടെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. 'സെക്യൂരിറ്റി അവരെ പുറത്താക്കൂ, സ്ത്രീകളെ ഉപദ്രവിക്കുന്നു'; വേദിയിൽ വച്ച് പാട്ട് നിർത്തി 'ധുരന്ധർ' ഗായിക- വിഡിയോ ''എനിക്ക് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത് 24-ാം വയസിലാണ്. 27-28 വയസിലാണ് ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. എന്നോട് ആരും അണ്ഡം ശീതീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഡോക്ടര്‍മാര്‍ക്ക് അറിയാം. പക്ഷെ എന്നോട് പറഞ്ഞിരുന്നില്ല. ട്രാന്സ്പ്ലാന്റിങിന് ശേഷമാണ് ഞാന്‍ പോയി ചോദിക്കുന്നത്. നിങ്ങള്‍ ചോദിച്ചില്ലല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് അയാള്‍ തന്നത്. നമുക്ക് എങ്ങനെ അറിയാനാണ്? നമുക്ക് അറിയില്ല. ഒന്നാമത് അറിവില്ല. ഈ ഡോക്ടര്‍മാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. ഡോക്ടര്മാരെയെല്ലാം കുറ്റം പറയുന്നതല്ല. നമ്മുടെ ആരോഗ്യസംവിധാനത്തില്‍ ഒരു സംവിധാനത്തിന്റെ അഭാവമുണ്ട്.'' മംമ്ത പറയുന്നു. അച്ഛന് അന്ന് കരയാന്‍ കാരണം; അച്ഛനും അമ്മയും ഒരുപോലെ പറഞ്ഞ കാര്യം; മനസ് തുറന്ന് തേജാലക്ഷ്മി ''ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിങ്ങിന്റെ സമയത്ത് 30-35 ദിവസം ഐസൊലേഷനിലായിരിക്കും. ഒരു മുറിയിലായിരിക്കും. ചേമ്പര്‍ പോലെയാണ്. അതില്‍ നിന്നും പുറത്തിറങ്ങാനാകില്ല. അത് കഠിനമാണ്. സങ്കീര്‍ണമായ ചികിത്സ കഴിഞ്ഞ് വരികയാണ്. അതിന് പിന്നാലെ 30-35 ദിവസത്തെ ഐസൊലേഷനും. ഒട്ടും വയ്യ. നഴ്സുമാരോട് ഞാന്‍ പറയും, എല്ലാ ദിവസവും നിങ്ങളുടെ മുഖമാണ് കാണുന്നത്. വരുമ്പോള്‍ ഒരു പ്ലാസ്റ്റിക് സ്മൈല്‍ എങ്കിലും ഇട്ടൂടേയെന്ന്. അത് വലിയ മാറ്റമുണ്ടാക്കും''. ''അന്നത്തെ കാലത്തെ സ്റ്റിഗ്മ എന്താണ്! ഇതേക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാനാകുമോ? സ്വന്തം അച്ഛനും അമ്മയും പോലും സഹോദരങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്? ആ സമയത്ത് എനിക്ക് സപ്പോര്‍ട്ടായി വന്ന കുറച്ച് പേര് എന്റെ ജീവിതത്തില്‍ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. വലുതൊന്നുമല്ല. എന്റെ അരികിലിരിക്കുകയും, എനിക്കൊപ്പം കരയുന്നതിന് പകരം തമാശകള്‍ പറയുകയും ചെയ്തവര്‍. സപ്പോര്‍ട്ടെന്ന് പറഞ്ഞ് വരുന്ന മിക്കവരുടേതും സിമ്പതിയാണ്. അത് രോഗിയ്ക്ക് ടോക്സിക്ക് ആണ്.'' എന്നും മംമ്ത പറയുന്നു. View this post on Instagram A post shared by Joyalukkas Foundation (@foundationjoyalukkas) Mamta Mohandas reveals she was not told to freeze her eggs during cancer treatment.
സംഗീത പരിപാടിക്കിടെ ഗാനം ആലപിക്കുന്നത് നിർത്തി ഗായിക ജാസ്മിൻ സാൻഡ്ലസ്. ഡൽഹിയിൽ വച്ച് നടന്ന സംഗീത പരിപാടിയിലായിരുന്നു ഗായികയുടെ അപ്രതീക്ഷിത നീക്കം. സദസിൽ രണ്ടു പേർ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടതിനെ തുടർന്നാണ് ജാസ്മിൻ പാട്ട് നിർത്തിയത്. തുടർന്ന് രണ്ടു പേർ സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്നും അവരെ മാറ്റണമെന്നും അവർ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ധുരന്ധറിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയ ആയ ഗായികയാണ് ജാസ്മിൻ. ധുരന്ധറിലെ ടൈറ്റിൽ ട്രാക്കും ഷറാത്ത് എന്ന ഗാനവും ആലപിച്ചിരിക്കുന്നത് ജാസ്മിൻ ആണ്. സെക്യൂരിറ്റി ഈ രണ്ട് പേരെ ഇവിടെ നിന്ന് പുറത്താക്കൂ. ഇവർ ആ സ്ത്രീകളെ ഉപദ്രവിക്കുകയാണ്. എന്റെ പരിപാടിയിൽ സുരക്ഷിതത്വമില്ല എന്ന് സ്ത്രീകൾക്ക് തോന്നുകയാണെങ്കിൽ ഞാൻ പാടില്ല. പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഞാൻ ഇതുപോലെ വെറുതെ ചുറ്റിനടക്കും.- പാട്ട് നിർത്തിയ ശേഷം മൈക്കിലൂടെ ജാസ്മിൻ പറഞ്ഞു. അതേസമയം ജാസ്മിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. View this post on Instagram A post shared by Gulabi Queen (@lifeofgulabiqueen) സ്ത്രീകളുടെ സുരക്ഷയും അന്തസ്സിനേക്കാളും ഒരു പ്രകടനവും പ്രധാനമല്ല., പൊതു ഇടങ്ങളിൽ ഓരോ സ്ത്രീയും സുരക്ഷിതത്വം അനുഭവിക്കാൻ അർഹതയുള്ളവരാണ്- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അടുത്തിടെ പുറത്തിറങ്ങിയ ധുരന്ധറിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. Cinema News: Singer Jasmine Sandlas stops delhi concert.
'10 കോടി വേണം', നടൻ രൺവീർ സിങ്ങിന് വധഭീഷണി; മുംബൈയിലെ വസതിയിൽ കനത്ത സുരക്ഷ
മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിന് വധഭീഷണി. അജ്ഞാത നമ്പറിൽ നിന്ന് വാട്സാപ് വഴിയാണ് താരത്തിന് നേരെ വധഭീഷണിയുണ്ടായത്. 10 കോടി രൂപ ആവശ്യപ്പെട്ട് വാട്സാപ് വോയ്സ് നോട്ട് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് താരത്തിന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് ആണ് താരത്തിന് ഭീഷണി സന്ദേശം അയച്ചതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവയ്പ്പ് നടന്നിരുന്നു. പുലർച്ചെ 12.45ഓടെ ബൈക്കിലെത്തിയ അക്രമി വസതിക്ക് പുറത്ത് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. തുടർന്ന് പൂനെയിൽ നിന്ന് അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശികളായ അമൻ ആനന്ദ് മരോട്ടെ (27), ആദിത്യ ജ്ഞാനേശ്വർ ഗായകി (19), സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശരൺ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23) എന്നിവരാണ് പിടിയിലായത്. താരങ്ങൾക്ക് നേരെയുള്ള ഭീഷണികൾ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായാണ് അന്വേഷിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ആണ് രൺവീറിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. രൺവീർ സിങ്ങിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ മാധവൻ, സാറ അർജുൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഹംസ അലി മസാരി എന്ന സ്പൈ ആയാണ് ചിത്രത്തിൽ രൺവീർ എത്തിയത്. 1300 കോടിയോളം ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്തയാണ് വിവരം. അടുത്തിടെ ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ ദ് റിവഞ്ച് മാർച്ചിൽ പുറത്തിറങ്ങും. മാർച്ച് 19 നാണ് ധുരന്ധർ 2 എത്തുക. Cinema News: Heavy security outside Ranveer Singh's Mumbai residence.
റീ റിലീസ് ചെയ്യണമെന്ന് മോഹൻലാൽ ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ഹലോ'. 2007 ൽ പുറത്തിറങ്ങിയ ചിത്രം റാഫി മെക്കാർട്ടിൻ ആണ് കഥയെഴുതി സംവിധാനം ചെയ്തത്. മോഹൻലാൽ തകർത്ത് അഭിനയിച്ച ചിത്രത്തിലെ കോമഡികളും ഡയലോഗുകളുമൊക്കെ ഇന്നും മലയാളികൾ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഓർമ പങ്കുവച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനം തുടങ്ങിയ അന്ന് തന്നെ എല്ലാവരെയും വിഷമത്തിലാക്കിയ ഒരു വാർത്തയെ കുറിച്ചാണ് സിദ്ധു പനയ്ക്കൽ പങ്കുവച്ചിരിക്കുന്നത്. ഹലോയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രവും സിദ്ധു പനയ്ക്കൽ പങ്കുവച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട് ഞാൻ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത് ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസിലാകുന്നത്. ഒറ്റപ്പാലം, ഊട്ടി, തിരുവനന്തപുരം ഇവിടങ്ങളിൽ ഒക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ വിജയത്തോടൊപ്പം ഷൂട്ടിങ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിംഗ് നിർത്തിവെച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്. Cinema News: Sidhu Panakkal remembers Mohanlal's Hello movie shooting.
കാർ ഡിവൈഡറിൽ ഇടിച്ചു കയറി; നടൻ റിയാസ് പത്താന് പരിക്ക്
കൊച്ചി: നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്നാട്ടിലെ തേനിയ്ക്ക് അടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചു കയറിയത്. റിയാസിന്റെ മകൻ അജ്മൽ ആണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റതിനെ തുടർന്ന് ആദ്യം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നടനെ പിന്നീട് വിദഗ്ധ ചികിത്സക്കായി വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ആലപ്പുഴയിലെ വീട്ടിൽ നിന്ന് രാവിലെ നാല് മണിക്കാണ് ഇവർ യാത്ര തിരിച്ചത്. 'ഫ്ലാറ്റ് നമ്പർ 4 ബി'യിൽ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് 'കായംകുളം കൊച്ചുണ്ണി', 'ക്ലിന്റ്', 'റാണി', കന്നഡ ചിത്രമായ 'ഗഡിയാറ' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മനോരമ മാക്സിൽ റിലീസ് ചെയ്ത 'രണ്ടാം മുഖം' എന്ന ചിത്രത്തിലും റിയാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് സിനിമകളുടെ തിരക്കഥ രചിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റിയാസ് ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു. റിയാസിന്റെ മകൻ അജ്മൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Cinema News: Actor Riaz Pathan injured in car accident.

32 C