മൂന്ന് മിനിറ്റ് വെട്ടിമാറ്റി; എഡിറ്റഡ് എംപുരാന്‍ തിങ്കളാഴ്ച മുതല്‍
കൊച്ചി: വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ പെരുന്നാള്‍ ദിനം (തിങ്കളാഴ്ച ) മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ മൂന്ന് മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും തിങ്കളാഴ്ച മുതല്‍ എംപുരാന്‍ പ്രദര്‍ശിപ്പിക്കുക. ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്‌റംഗി എന്നതില്‍ നിന്നും ബല്‍രാജ് ആക്കി തിരുത്തിയുമായിരിക്കും മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുക. Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ് വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍ എഡിറ്റ് ചെയ്ത രംഗങ്ങള്‍ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട്. അതിൻ്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെയാണ് അതിവേഗം എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അവധി ദിനത്തിലും യോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, എഡിറ്റ് ചെയ്യാത്ത എംപുരാന്‍ ഇതുവരെ വിദേശത്ത് ഗ്രോസ് കളക്ഷന്‍ 85 കോടി പിന്നിട്ടു. ഒരു കോടി ഡോളറിന്റെ കളക്ഷന്‍ സ്വന്തമാക്കിയ വിവരം മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്. ചിത്രം റിലീസ് ചെയ്ത രണ്ട് ദിനം കൊണ്ടുതന്നെ കളക്ഷന്‍ 5 ദശലക്ഷം ഡോളര്‍ പിന്നിട്ടിരുന്നു.
Prithviraj: 'ഞാൻ എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് പൃഥ്വിക്ക് അറിയാം; സിനിമയുടെ വിജയം അതാണ്'
തിരക്കഥ മനഃപാഠമാക്കുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി . ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിന് 2023 ൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ വളരെ ഡീറ്റെയിൽ ആയിട്ട് തിരക്കഥ എഴുതുന്ന ആളാണ്. അതിന്റെ പാരലല്‍ ലൈന്‍സില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതും. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമൊക്കെ എഴുതുമ്പോൾ അതുപോലെ കമ്മാരസംഭവം, ടിയാൻ വരെ അതിന്റെ സൗണ്ടും അതിന്റെ ആർട്ടിന്റെ ഓരോ സംഭവങ്ങൾ വരെ എഴുതുന്ന സ്വഭാവമുണ്ട് എനിക്ക്. അത് ലൂസിഫറിലും എഴുതിയിട്ടുണ്ട്. രാജുവിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ, തിരക്കഥ മനഃപാഠമാക്കും എന്നതാണ്, അങ്ങനെയൊരു കഴിവുണ്ട് അദ്ദേഹത്തിന്. മാത്രമല്ല എല്ലാ സംശയങ്ങളും അതിന് മുന്‍പ് ചോദിച്ച് തീര്‍ത്ത് സിനിമയെ കുറിച്ച് വളരെ വ്യക്തമായ ഒരു ഐഡിയ ഉണ്ടാക്കും. എന്തൊക്കെയാണ് പേപ്പറിൽ എഴുതിയത്. അതില്‍ എന്താണ് ഉള്ളത് എന്നത് മനസിലാക്കിയ ശേഷമാണ് അദ്ദേഹം ഷോർട് ഡിവിഷന്‍സ് ചെയ്യുക. ഷോർട് ഡിവിഷൻ ചെയ്യുക എന്നത് സംവിധായകന്റെ കൈയിൽ ആണല്ലോ. അത്രയും അണ്ടര്‍സ്റ്റാന്റിങ് ആണ് പൃഥ്വിരാജ്. വളരെ ഗൗരവപൂർവം സിനിമയെ കാണുന്ന ഒരു ഫിലിം മേക്കറാണ് അദ്ദേഹം. അതിനായി അദ്ദേഹം ഒരുപാട് എഫേര്‍ട്ട് ഇടാറുണ്ട്. വളർച്ച എന്നതിനേക്കാളുപരി, ഒരു രചയിതാവ് എന്ന നിലയിൽ ഞാൻ ഡിമാന്റ് ചെയ്യുന്നത് ആ സ്ക്രിപ്റ്റ് മനസിലാക്കുക എന്നതാണ്, അതിന്റെ ലെയറിങ് മനസിലാക്കുക എന്നതാണ്. ഒരു ഡയലോഗിന് പിന്നിലുള്ള ആശയം എന്താണെന്ന് മനസിലാക്കുക എന്നുള്ളതാണ്. അത് മനസിലാക്കി കഴിഞ്ഞാൽ ആ പാലം ഓക്കെയാണ്. പോസിറ്റീവായിട്ടുള്ള ഇംപ്രവൈസേഷനും ദുർബലമായ ഇംപ്രവൈസേഷനുമുണ്ട്. ഇതിനിടെ തീർച്ചയായും സംവിധായകനുമായി ആശയപരമായ വിയോജിപ്പുകളുണ്ടാകും. പക്ഷേ അതിൽ താദാത്മ്യവും ഉണ്ടാകും, ഒരു യൂണിയൻ ഉണ്ടാകും. അതാണ് സിനിമയുടെ സക്‌സസ് തീരുമാനിക്കുക. അക്കാര്യത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരിക്കുന്ന സംവിധായകരില്‍ എനിക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെയാണ്. അദ്ദേഹം വളരെ ശ്രദ്ധയുള്ള കാര്യങ്ങൾ പഠിക്കാൻ താല്പര്യമുള്ളയാളാണ്. 'പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം, ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നു'; ഗൂഢാലോചന ആരോപിച്ച് മല്ലിക സുകുമാരന്‍ തിരക്കഥ പഠിക്കുക എന്നൊന്നുണ്ട്. അതിന് പിന്നില്‍ ഒരുപാട് എലമെന്റ്‌സ് ഉണ്ടാകും. ചരിത്രം, സോഷ്യോളജിക്കല്‍ ലെയറിങ് അങ്ങനെ ഒരുപാട് ലെയേര്‍സ് ഉണ്ടാകും. ഒരു ഡയലോഗോ ഒരു സീനോ എഴുതുന്നതും അത് ഒരു പ്രത്യേക സ്ഥലത്ത് പ്ലേസ് ചെയുന്നതും എന്തിനാണെന്ന് മനസിലാക്കുകയും സംശയങ്ങള്‍ ചോദിക്കുകയും അതിനെ അടിസ്ഥാനമാക്കി, സിനിമയെ മനസിലാക്കി ഡയറക്ട് ചെയ്യുക എന്നതുമാണ് അതിന്റെ പ്രോസസ്. അത് ഭയങ്കരമായി പൃഥ്വിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്.- മുരളി ഗോപി പറഞ്ഞു.
തിരുവനന്തപുരം: എംപുരാന്‍ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് അഭിനേത്രിയും പൃഥ്വിരാജിന്റെ മാതാവുമായ മല്ലിക സുകുമാരന്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദീര്‍ഘമായ കുറിപ്പിലാണ് മല്ലിക സുകുമാരന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. എംപുരാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുകയും ബലിയാടാക്കാനുള്ള ശ്രമവും നടക്കുന്നു. മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്‍ മനഃപൂര്‍വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തന്റെ പ്രതികരണം എന്നും മല്ലിക സുകുമാരന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതിന് ഈ കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. അവര്‍ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്‍ലാലോ നിര്‍മാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാല്‍ അറിയാത്ത ഒന്നും സിനിമയില്‍ ഇല്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു. Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ് നടനും സംവിധായകനുമായ മേജര്‍ രവി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരിച്ച നിലപാടുകളെയും മല്ലിക സുകുമാരന്‍ വിമര്‍ശിക്കുന്നുണ്ട്. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്‍ലാലോ ആന്റണിയോ ഒരിക്കലും പറയില്ല. മേജര്‍ രവിയുടെ പ്രതികരണം നടത്തിയത് ആര്‍ക്ക് വേണ്ടി ആയിരുന്നു. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. മാധ്യമ പ്രവര്‍ത്തകരെ പോലെ അഭിപ്രായം മാറ്റുന്നവന്‍ അല്ല പൃഥ്വിരാജ് എന്നും മല്ലിക വ്യക്തമാക്കുന്നു. മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം- 'എമ്പുരാന്‍' എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുക ആയിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ എന്റെ മകന്‍ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടില്‍ ആയിരുന്നു ഞാന്‍. എന്നാല്‍ എമ്പുരാന്‍ എടുത്തതിലൂടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്‍ മനഃപൂര്‍വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ട്. ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരില്‍ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്‍ലാലോ നിര്‍മാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹന്‍ലാല്‍ എന്റെ കുഞ്ഞനുജന്‍ ആണ്. കുട്ടിക്കാലം മുതല്‍ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളില്‍ മോഹന്‍ലാല്‍ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാല്‍ ലാലിന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ ചിലര്‍ എന്റെ മകനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകന്‍ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. എമ്പുരാന്‍ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന് ഈ കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. അവര്‍ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങള്‍ അപ്പപ്പോള്‍ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തില്‍ സീനുകള്‍ തിരുത്തണമെങ്കില്‍ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്..... പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോള്‍ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? മാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ മകനെ വിളിക്കുമ്പോള്‍ അവന്‍ ഗുജറാത്തില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു..'ഞാന്‍ തിരക്കില്‍ ആണ് അമ്മേ... ലാലേട്ടന്‍ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചര്‍ച്ച ചെയ്യണം' എന്നാണ് അവന്‍ പറഞ്ഞത്. ഇവര്‍ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാന്‍ എന്ന സിനിമയില്‍ ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. മോഹന്‍ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്‍ ഇല്ല. തങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവര്‍ രണ്ടു പേരും പറയുകയും ഇല്ല. പിന്നെ എന്തിനാണ് ഇവരുടെ കൂടെ നില്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാല്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവര്‍ കരുതുന്നുണ്ടാകും. അവര്‍ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹന്‍ലാല്‍ അറിയാതെ സ്‌ക്രിപ്റ്റില്‍ പലതും എഴുതി ചേര്‍ത്തു എന്നും മോഹന്‍ലാല്‍ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങള്‍ ആണ് ഇവര്‍ നടത്തുന്നത്. പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എന്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹന്‍ലാല്‍ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്? പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആര്‍ക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരന്‍ ഉണ്ട്. ഞങ്ങള്‍ക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നവരെ ഈശ്വരന്‍ വെറുതെ വിടില്ല. 'അത് വേണ്ടായിരുന്നു മേജര്‍ രവി' എന്നാണ് എനിക്ക് മേജര്‍ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാന്‍ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാന്‍ ഉള്ളത്. മേജര്‍ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആര്‍ക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്‍ലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളില്‍ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജര്‍ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകന്‍ എന്ത് പിഴച്ചു? ആരൊക്കെയോ ഉണ്ടാക്കിയ കഥകള്‍ ആണ് ചിലരിലൂടെ ഇപ്പോള്‍ പുറത്തു വരുന്നത്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാന്‍ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകര്‍ എന്ന പേരില്‍ ചിലരും ഏതാനും വാര്‍ത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്. ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേര്‍ ഉണ്ട്.അവരെ ഞാന്‍ മറക്കുന്നില്ല. പാര്‍ട്ടിയുടെയോ ജാതി, മത ചിന്തയുടെയോ അടിസ്ഥാനത്തില്‍ അല്ല മനുഷ്യനെ സ്‌നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളര്‍ത്തിയത്. എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്‌നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നില്‍ ചില ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ടെന്ന സംശയം ഞങ്ങള്‍ക്ക് ഉണ്ട്. എനിക്കോ മക്കള്‍ക്കോ രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളില്‍ നിന്നോ പ്രസ്ഥാനങ്ങളില്‍ നിന്നോ എന്തെങ്കിലും സ്ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാന്‍ ഒരു അതിമോഹവും ഇല്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാന്‍ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കില്‍ അവരോടാണ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജ് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് അവന്റെ അച്ഛന്‍ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാന്‍ എന്റെ മക്കളെ വളര്‍ത്തിയത്.ഞങ്ങള്‍ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവര്‍ അല്ല.ബിജെപിയിലും കോണ്‍ഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങള്‍ക്ക് വളരെ അടുപ്പം ഉണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഇതില്‍ ചില നേതാക്കള്‍ക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങള്‍ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരില്‍ സ്‌നേഹ ബഹുമാനങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവന്‍ അവര്‍ ഈശ്വരനു മുന്നില്‍ മാപ്പ് പറയേണ്ടി വരും. ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തുവെന്ന് ആരും പറയാന്‍ പാടില്ല. 70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങള്‍ മനസ്സിലാക്കണം..... Empuraan row: 'ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍'; പരിഹാസവുമായി കെ സുരേന്ദ്രന്‍ ഇനി മാധ്യമ പ്രവര്‍ത്തകരോട് രണ്ട് വാക്ക് : പൃഥ്വിരാജ് സെന്‍സര്‍ ബോര്‍ഡില്‍ പോയി 'എന്റെ പടത്തില്‍ മാറ്റം വരുത്തരുതേ' എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തക പറയുന്നത് കേട്ടു. സെന്‍സറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെന്‍സര്‍ ചെയ്യുമ്പോള്‍ സംശയങ്ങള്‍ ഉണ്ടായാല്‍ തീര്‍ത്തു കൊടുക്കാന്‍ സംവിധായകനോ നിര്‍മാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവര്‍ക്ക് അറിഞ്ഞു കൂടേ? അടിക്കടി അഭിപ്രായം മാറ്റുന്ന 'മന്ദബുദ്ധി' ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനല്‍ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. 'അടിക്കടി ചാനലില്‍ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെ പോലെ അഭിപ്രായം മാറ്റുന്നവന്‍ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. പ്രിയപ്പെട്ട വിവിധ രാഷ്ട്രീയ കുടുംബാംഗങ്ങളെ.....പൃഥ്വിരാജ് ആരുടെയും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഒരിക്കലും എതിരല്ല....?? സത്യമേവ ജയതേ....??????????
Empuraan Special Show: നാളെ പുലർച്ചെ 4:30 ന്; അഞ്ചാം ദിവസം 'എംപുരാൻ'സ്പെഷ്യൽ ഷോയുമായി രാഗം തിയറ്റർ
മലയാള സിനിമ ഇന്നുവരെ കാണാത്ത കുതിപ്പിലാണ് മോഹൻലാൽ ചിത്രം എംപുരാൻ. വിവാദങ്ങള്‍ക്കിടയിലും കളക്ഷനില്‍ വലിയ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഇതിനോടകം എംപുരാൻ 100 കോടി നേടിക്കഴിഞ്ഞു. പല തിയറ്ററുകളിലും മാരത്തോണ്‍ ഷോകളാണ് സിനിമയ്ക്കായി നടത്തുന്നത്. ചിത്രം പുറത്തിറങ്ങി അഞ്ചാം ദിവസം പിന്നിടുമ്പോള്‍ തൃശൂര്‍ രാഗം തിയറ്ററില്‍ പുലര്‍ച്ചെ 4.30ന് വീണ്ടും എംപുരാൻ ഷോ എത്തുകയാണ്. 31ന് പുലര്‍ച്ചെയാണ് സ്‌പെഷ്യല്‍ ഷോ തിയറ്ററില്‍ നടക്കുന്നത്. നിരവധി സ്‌പെഷ്യല്‍ ഷോകളാണ് കേരളമെമ്പാടും നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്. Empuraan: 'കണ്ടന്റ് ആണ് കിങ്, സ്റ്റീഫൻ നെടുമ്പള്ളി സൂര്യനെപ്പോലെ'; മുരളി ഗോപി അഭിമുഖം അതേസമയം ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
Empuraan: 'കണ്ടന്റ് ആണ് കിങ്, സ്റ്റീഫൻ നെടുമ്പള്ളി സൂര്യനെപ്പോലെ'; മുരളി ഗോപി അഭിമുഖം
റിലീസിന് പിന്നാലെ വൻ തോതിലുള്ള വിമർശനങ്ങളാണ് മോഹൻലാൽ- പൃഥ്വിരാജ്- മുരളി ഗോപി കൂട്ടുകെട്ടിലെത്തിയ എംപുരാന് നേരിടേണ്ടി വന്നത്. ചിത്രത്തിന്റെ പ്രമേയമാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചത്. തന്റെ തിരക്കഥകളെക്കുറിച്ചും സംവിധായകൻ പൃഥ്വിരാജിനെക്കുറിച്ചും മുരളി ഗോപി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പങ്കുവച്ചിരിക്കുകയാണ്. ലൂസിഫർ ഒരു വെബ് സീരിസായും പിന്നീട് മൂന്ന് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയായും ചെയ്യാനായിരുന്നു പ്ലാൻ എന്ന് മുൻപ് പറഞ്ഞിരുന്നു. ആദ്യ ഭാഗം വൻ വിജയമായി മാറി. എംപുരാനെ കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഞാൻ എഴുതിയിട്ടുള്ള സിനിമകളിൽ ഏതെങ്കിലും തരത്തിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്താനായി എന്റെ ഭാഗത്തു നിന്ന് മനഃപൂർവം ഒരു ശ്രമവും ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഏതൊരു മുഖ്യധാരാ സിനിമയ്ക്കും എന്റർടെയ്ൻമെന്റ് ഒരു പ്രധാന ഘടകമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ കണ്ടന്റ് തന്നെയാണ് കിങ് എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. അവിടെയും എന്റർടെയ്ൻമെന്റിനായിരിക്കണം കിരീടം. പൃഥ്വിരാജുമായി കഥ ചർച്ച ചെയ്യുമ്പോഴുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെയാണ് പരിഹരിക്കുന്നത്? അഭിപ്രായ വ്യത്യാസം എന്നതിനേക്കാളുപരി കാഴ്ചപ്പാടുകളിലുണ്ടാകുന്ന വ്യത്യാസം എന്ന് പറയാനാണ് എനിക്ക് കൂടുതലിഷ്ടം. നിലവിലുള്ള പുസ്തകങ്ങളെ ആസ്പദമാക്കി സംവിധായകർ സിനിമകൾ നിർമിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ സാധാരണമാണ്. ആദ്യം എഴുതിയതുപോലെ സംവിധായകന്റെ കാഴ്ചപ്പാട് എല്ലായ്പ്പോഴും യോജിക്കണമെന്നില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിപ്രായവ്യത്യാസങ്ങളേക്കാൾ കരാറുകളാണ് ഉള്ളത്. ഒരു ഫിലിംമേക്കർ എന്ന നിലയിൽ പൃഥ്വിരാജിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ സമർഥമായ സംവിധാന മികവ് എഴുത്തിന് തിളക്കം നൽകിയ നിമിഷങ്ങളുമുണ്ട്. ലൂസിഫർ അതിന്റെ പല തലങ്ങളിലും, രാഷ്ട്രീയ പരാമർശങ്ങൾ കാണിക്കുന്നതിലുമൊക്കെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിനോദോപാദി എന്നതിനപ്പുറം സിനിമയെ ആഴത്തിൽ ചിന്തിക്കുന്നവർ കുറവാണ്. ഇതിനെ എങ്ങനെ കാണുന്നു? വീണ്ടും പറയട്ടെ, അത് മനഃപൂർവമല്ല. എനിക്ക് എഴുതാൻ തോന്നുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് എഴുതാൻ പറ്റുന്ന രീതിയിലാണ് ഞാനെഴുതുന്നത്. ഒരുപാട് കാര്യങ്ങൾ കൂടിച്ചേരുന്നതിന്റെ ഫലം കൂടിയാണിത്. ആകുലത, അവബോധം, നിസാഹയത, ആഹ്ലാദം... എഴുത്തുകാരനല്ല, പ്രമേയമാണ് സാഹിത്യപാതയെ നിർണയിക്കുന്നത്. അപ്പോൾ, പാക്കേജിംഗ്, എന്തെങ്കിലും ഉണ്ടെങ്കിൽ, അത് തനിയെ സംഭവിക്കുന്നതാണ്. ലൂസിഫറിൽ മോഹൻലാൽ ഏകദേശം 40 മിനിറ്റ് മാത്രമേ ഉള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. തിരക്കഥയിൽ എങ്ങനെയാണ് അതുറപ്പാക്കുന്നത്? സ്റ്റീഫൻ നെടുമ്പള്ളി സൂര്യനെപ്പോലെയാണ്. നക്ഷത്രം ചുറ്റുമുണ്ടെന്ന് ഉറപ്പാക്കാൻ ഭൂമിയിലുള്ളവരാരും നേരിട്ട് സൂര്യനെ നോക്കാറില്ല, ചൂട് വിയർപ്പ്, വെളിച്ചം തുടങ്ങിയ പല കാര്യങ്ങളിലൂടെയുമാണ് ആ സാന്നിധ്യം നമ്മളറിയുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ അസാന്നിധ്യത്തിലും ആ പ്രഭാവലയം നമുക്ക് അനുഭവപ്പെടും. ഇന്ത്യയിലെ മാസ് സിനിമകൾ നോക്കുകയാണെങ്കിൽ, വളരെ ഒതുങ്ങിയ ജീവിതം നയിക്കുന്ന, എന്നാൽ യഥാർഥത്തിൽ ഇരുണ്ട ഭൂതകാലമുള്ള നായകനെ അവതരിപ്പിക്കുന്ന നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. പുറമേ നിന്ന് നോക്കുകയാണെങ്കിൽ ലൂസിഫറിനും സമാനമായ രീതിയുണ്ട്. എന്നാൽ ഈ ടെംപ്ലേറ്റിലെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റീഫൻ നെടുമ്പള്ളിയും ഖുറേഷി അബ്രാമും ഒരുപോലെ ശക്തരാണ്. അവരുടെ ഭാഗങ്ങൾ എഴുതുമ്പോൾ എങ്ങനെയായിരുന്നു? ഒരു ഫോർമുല പിന്തുടരുന്നതിൽ തെറ്റൊന്നുമില്ല, ഒറിജിനൽ ഉള്ളിടത്തോളം കാലം അതിനോട് സമാനമായ ആഖ്യാന മാറ്റങ്ങളുണ്ടാകും. 'ആൾട്ടർ ഈഗോ' എന്ന പ്രമേയത്തിന് കാലങ്ങളോളം പഴക്കമുണ്ട്. പക്ഷേ ഇപ്പോഴും അവരുടെ ചില ആംഗിളുകൾ കണ്ടെത്തുന്നുണ്ട്. സ്റ്റീഫനും കെഎ (ഖുറേഷി അബ്രാം) യും ശക്തരാണ്. പക്ഷേ രണ്ടു പേരുടേയും പവർ നേർ വിപരീതമാണ്, അവിടെയാണ് മാറ്റം.
Empuraan: മോഹൻലാലിന്റെ ഖേദ പ്രകടനം പങ്കുവച്ച് പൃഥ്വിരാജ്
എംപുരാൻ വിവാദങ്ങളിൽ നടൻ മോഹൻലാലിന്റെ ഖേദ പ്രകടന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. ചിത്രത്തിൽ ചില രാഷ്ട്രീയ- സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേ പേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ എനിക്കും എംപുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റാണ് പൃഥ്വിരാജ് ഷെയർ ചെയ്തത്. എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സംഘപരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു. Empuraan:'അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല, വിവാദ രംഗങ്ങൾ നീക്കം ചെയ്യും'; ഖേദം പ്രകടിപ്പിച്ച് താരം സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘപരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. പിന്നാലെ സിനിമയിൽ നിന്ന് വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അതിനിടെയാണ് പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തിയത്.
Empuraan:'അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല, വിവാദ രംഗങ്ങൾ നീക്കം ചെയ്യും'; ഖേദം പ്രകടിപ്പിച്ച് താരം
തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട്. അതിൻ്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായി മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു...'- മോഹൻലാൽ കുറിച്ചു. Empuraan: മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി കുറിപ്പ്: ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... സ്നേഹപൂർവ്വം മോഹൻലാൽ