SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

'ആസിഫിക്കയേക്കാള്‍ കൂടുതല്‍ പൈസ ചോദിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി; പടം പേസും!'; സൈബര്‍ ആക്രമണങ്ങളോട് നസ്ലെന്‍

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടന്‍ നസ്ലെന്‍ ഗഫൂര്‍ . ഈയ്യടുത്ത് നസ്ലെനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ടിക്കി ടാക്ക, മോളിവുഡ് ടൈംസ് തുടങ്ങിയ സിനിമകളില്‍ നിന്നും നസ്ലെനെ പുറത്താക്കിയെന്നും താരം കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നുമെല്ലാമായിരുന്നു പ്രചരണങ്ങള്‍. 'സത്യന്‍, പ്രിയന്‍, ബ്ലെസി...'; ഇതിഹാസങ്ങളോട് ചോദിച്ചത് ഈ 'ലാലേട്ടന്‍ ചിത്രങ്ങള്‍' പോലുള്ളവ; ആഗ്രഹങ്ങള്‍ പങ്കിട്ട് ഫഹദ് നസ്ലെനെതിരെ സംഘടിതമായൊരു ആക്രമണം തന്നെയായിരുന്നു നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. എന്നാല്‍ കുപ്രചരണങ്ങളുടെ മുനൊയിടിച്ച് ഈ സിനിമകളുടെ സംവിധായകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. തുപ്പാക്കിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? പ്ലാനുണ്ടായിരുന്നു, സിനിമയിലും സൂചനകളുണ്ട്; സാധ്യതകള്‍ പങ്കിട്ട് മുരുഗദോസ് താന്‍ ഇതിലൊന്നും കൂടുതല്‍ ആകുലപ്പെടാറില്ലെന്നും സിനിമ മറുപടി നല്‍കുമെന്നുമാണ് നസ്ലെന്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്ലെന്റെ പ്രതികരണം. പുതിയ സിനിമയായ ലോകയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ന്‌സ്ലെന്റെ പ്രതികരണം. സര്‍ക്കാസം ആണെന്നാണ് ഞാനും ആദ്യം കരുതിയത്. രണ്ട് ദിവസം കഴിഞ്ഞാണ് അത് അങ്ങനെ അല്ല എന്ന് മനസിലായതെന്നാണ് നസ്ലെന്‍ ചിരിച്ചു കൊണ്ട് പറയുന്നത്. പലതും റൂമറുകളാണ്. ടിക്കി ടാക്കയില്‍ നിന്നും എന്നെ പുറത്താക്കിയെന്നാണ് പറഞ്ഞത്. ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ രണ്ട് ദിവസമുള്ളപ്പോഴാണ് ഞാനിത് കാണുന്നത്. ആസിഫിക്കയേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ആള്‍ക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എഴുതി വിടുന്നതാകും. പറഞ്ഞിട്ട് കാര്യമില്ല എന്നും താരം പറയുന്നു. ഞാന്‍ കമന്റുകള്‍ വായിക്കാറില്ല. ഇതിലൊന്നും ചെയ്യാനില്ല. ഓരോരുത്തരുടേയും അവരുടെ ഭാവനയില്‍ എഴുതി വിടുകയാണ്. അതില്‍ നമ്മള്‍ക്കൊന്നും പറയാനില്ല. നമ്മള്‍ നമ്മളുടെ ജോലിയില്‍ ശ്രദ്ധിക്കുക. ടിക്കി ടാക്കയുടെ റൂമർ ഞാന്‍ പടത്തില്‍ ജോയിന്‍ ചെയ്തുവെന്ന കാര്യം പോസ്റ്റ് ചെയ്തതോടെ തീര്‍ന്നു. അതുപോലെ തന്നെയാണ് എല്ലാം. പടം പേസട്ടും എന്നാണ് പറയാനുള്ളത് എന്നും നസ്ലെന്‍ പറയുന്നു. Naslen reacts to cyber attack against him. says his films give reply.

സമകാലിക മലയാളം 17 Aug 2025 7:51 pm

'ഇര പിടിക്കാന്‍ വല നെയ്ത് അയാള്‍ കാത്തിരിപ്പുണ്ട്'; ആകാംഷയായി കളങ്കാവല്‍ പോസ്റ്റര്‍

മമ്മൂട്ടി യുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം കളങ്കാവല്‍ ആണ്. ആരാധകരുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടിക്കൊണ്ട് കളങ്കാവലിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. 'സത്യന്‍, പ്രിയന്‍, ബ്ലെസി...'; ഇതിഹാസങ്ങളോട് ചോദിച്ചത് ഈ 'ലാലേട്ടന്‍ ചിത്രങ്ങള്‍' പോലുള്ളവ; ആഗ്രഹങ്ങള്‍ പങ്കിട്ട് ഫഹദ് ചിലന്തി വലയുടെ പശ്ചാത്തലത്തില്‍ കസേരിയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ മുഖത്ത് നിഗൂഢമായൊരു ചിരിയും കാണാം. ഇതുവരെ കണ്ടതില്‍ നിന്നെല്ലാം അപ്പുറം ഈവിളിഷ് ആയൊരു കഥാപാത്രമാകും കളങ്കാവലിലേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ ഓര്‍മപ്പെടുത്തുകയാണ് പോസ്റ്റര്‍. തുപ്പാക്കിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? പ്ലാനുണ്ടായിരുന്നു, സിനിമയിലും സൂചനകളുണ്ട്; സാധ്യതകള്‍ പങ്കിട്ട് മുരുഗദോസ് വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവല്‍. കുറുപ്പിന്റെ എഴുത്തുകാരന്‍ ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 'എന്റെ പൊന്നോ കാട്ടുതീ ഐറ്റം, പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല, കുതിക്കാന്‍ ആണ്. എല്ലാ റെക്കോര്‍ഡുകളും എഴുതി വച്ചോ. ഇക്ക ഓരോന്നായി തൂക്കാന്‍ പോകുന്നു, കാത്തിരിക്കുന്നു മമ്മൂക്ക ആ മിന്നും പ്രകടനത്തിനായി, മറ്റൊരത്ഭുത പ്രകടനത്തിനായ് കാത്തിരിക്കുന്നു' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. New poster of Mammootty starrer Kalankaval is out.

സമകാലിക മലയാളം 17 Aug 2025 6:59 pm

'സത്യന്‍, പ്രിയന്‍, ബ്ലെസി...'; ഇതിഹാസങ്ങളോട് ചോദിച്ചത് ഈ 'ലാലേട്ടന്‍ ചിത്രങ്ങള്‍'പോലുള്ളവ; ആഗ്രഹങ്ങള്‍ പങ്കിട്ട് ഫഹദ്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ഇന്ന് ഫഹദ് ഫാസില്‍ . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കിലാണ് ഫഹദ് ഫാസില്‍. ഹിന്ദിയിലേക്കുള്ള ഫഹദിന്റെ അരങ്ങേറ്റ സിനിമയും അണിയറയിലുണ്ട്. എല്ലാ സംവിധായകരുടേയും ബക്കറ്റ് ലിസ്റ്റിലുള്ള ഒന്നാണ് ഫഹദ് ഫാസിലുമൊത്തൊരു സിനിമ. വിനായകന് കാക്കകളുമായി ബന്ധം, മനുഷ്യരുമായി പൊരുത്തപ്പെടില്ല; നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും: സുനില്‍ പരമേശ്വരന്‍ എല്ലാ സംവിധായകരും തങ്ങളുടെ നായകനായി ഫഹദിനെ കാണുന്നത് പോലെ തന്നെ, പല സംവിധായകരുടേയും സിനിമകള്‍ ചെയ്യണമെന്ന് ഫഹദും ആഗ്രഹിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ബ്ലെസി തുടങ്ങിയവര്‍ക്കൊപ്പം എത്തരത്തിലുള്ള സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറയുകയാണ് ഫഹദ് ഫാസില്‍. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. തുപ്പാക്കിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? പ്ലാനുണ്ടായിരുന്നു, സിനിമയിലും സൂചനകളുണ്ട്; സാധ്യതകള്‍ പങ്കിട്ട് മുരുഗദോസ് ''സീനിയേഴ്‌സായ ആളുകളുമായി സംസാരിക്കുമ്പോള്‍ എന്റെ ആഗ്രഹം പറയും. സത്യേട്ടനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് ടിപി ബാലഗോപാലന്‍ എംഎ പോലെയുള്ള സിനിമ ചെയ്യണം എന്നാണ്. പ്രിയേട്ടനെ കണ്ടപ്പോള്‍ ചെപ്പ് പോലെയുള്ള സിനിമ വേണമെന്നാണ് പറഞ്ഞത്. സീനിയേഴ്‌സായ ആളുകളെ കാണുമ്പോള്‍ അവരുടെ സിനിമകളാണ് മനസില്‍ വരിക. ഞാന്‍ എപ്പോഴും ആ രീതിയിലാണ് അവരെ സമീപിച്ചിട്ടുള്ളത്'' ഫഹദ് പറയുന്നു. ഈയ്യടുത്ത് ബ്ലെസി സാറിനെ കണ്ടപ്പോഴും ഇതേ ചോദ്യം ചോദിച്ചിരുന്നു. തന്മാത്ര പോലെയുള്ള സിനിമ ചെയ്തുകൂടേ എന്ന്. ഓരോ സംവിധായകരുടെ കൂടേയും നമുക്ക് അസോസിയേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ള ചില സിനിമകളുണ്ടാകും. എപ്പോഴും സംവിധായകരോട് എന്നെക്കൊണ്ട് എന്തെങ്കിലും പുതുതായി ചെയ്യിപ്പിക്കൂ എന്നാണ് പറയുള്ളത് എന്നും ഫഹദ് പറയുന്നു. അതേസമയം താന്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റിയ ആളല്ല. തനിക്ക് ഒരുപാട് പരിമിതികളുണ്ടെന്ന് അറിയാമെന്നും ഫഹദ് പറയുന്നു. നമുക്ക് അടുത്തേക്ക് വരുന്ന ആളുകള്‍ വഴി നമ്മള്‍ കറക്ടാവുകയാണ്. അല്ലാതെ എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് ഫഹദ് പറയുന്നത്. ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ സിനിമ. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന സിനിമയുടെ സംവിധാനം അല്‍ത്താഫ് സലീം ആണ്. Fahadh Faasil wants make mohanlal like movies with Blessy, Sathyan Anthikand and Priyadarshan.

സമകാലിക മലയാളം 17 Aug 2025 6:28 pm

തുപ്പാക്കിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? പ്ലാനുണ്ടായിരുന്നു, സിനിമയിലും സൂചനകളുണ്ട്; സാധ്യതകള്‍ പങ്കിട്ട് മുരുഗദോസ്

സമീപകാലത്തായി സിനിമാ ലോകത്ത് സജീവമായി മാറിയ ട്രെന്റാണ് പാര്‍ട്ട് ടുവും ത്രീയുമൊക്കെ ഒരുക്കുകയെന്നത്. പല വലിയ ഹിറ്റുകളും രണ്ട് പാര്‍ട്ടുകളായിട്ടാണ് ഇന്ന് കഥ പറയുന്നത്. അതുപോലെ തന്നെ പഴയ ഹിറ്റുകളുടെ രണ്ടാം ഭാഗത്തിലേക്ക് തിരികെ പോകുന്നതും പതിവായി മാറിയിട്ടുണ്ട്. എന്നാല്‍ എല്ലായിപ്പോഴും ആ രീതി വിജയം നേടിക്കൊടുക്കണമെന്നുമില്ല. ചിലപ്പോഴൊക്കെ രണ്ടാം ഭാഗത്തിന്റെ പരാജയം ആദ്യ ഭാഗത്തിന്റെ വിജയത്തിന്റെ ശോഭ കെടുത്തുന്നതുമാകാം. ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ചെത്തിയ മാരീസൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം ചില രണ്ടാം ഭാഗങ്ങള്‍ ആരാധകര്‍ ആഗ്രഹിക്കുന്നതായിരിക്കും. പക്ഷെ അത് നടക്കണമെന്നില്ല. അത്തരത്തിലൊരു സിനിമയാണ് വിജയ് നായകനായ തുപ്പാക്കി. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് കാലങ്ങളായി ആരാധകര്‍ ചോദിക്കുന്നുണ്ട്. തുപ്പാക്കിയുടെ അവസാനവും തുടര്‍ച്ചയുടെ സൂചന നല്‍കുന്നതായിരുന്നു. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത് ? സർപ്രൈസുകൾക്കായി കാത്തിരിക്കുക'; സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാ​ഗം വരുന്നു താനും തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യത മനസില്‍ കണ്ടിരുന്നുവെന്നാണ് സംവിധായകന്‍ എആര്‍ മുരുഗദോസ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരുഗദോസ് തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതകള്‍ എത്തരത്തിലാണെന്ന് വിശദമാക്കുന്നുണ്ട്. ''തുപ്പാക്കിയുടെ കഥ തന്നെ അങ്ങനെയായിരുന്നു. അവന്‍ ലീവ് കഴിഞ്ഞ് തിരികെ പോവുകയാണ്. കുടുംബം ഇവിടെയുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ തിരികെ വരാം. അല്ലെങ്കില്‍ അവിടെ തന്നെ എന്തെങ്കിലും സംഭവിക്കാം. അതൊരു ഹാഫ് വേ എന്‍ഡാണ്. പ്ലാന്‍ ചെയ്ത് വച്ചതായിരുന്നു. വീണ്ടും ലീവിന് വരുമെന്ന് പറയുന്നുണ്ട്.'' എന്നാണ് മുരുഗദോസ് പറയുന്നത്. ''അത് ആദ്യത്തെ തവണയുമല്ല. ഒരിടത്ത് സത്യന്‍ പറയുന്നുണ്ട്, ഇവന്‍ ഓരോ തവണയും ലീവിന് വരും, ഒാരോ പ്രശ്‌നങ്ങളുണ്ടാക്കും. സബ് ഇന്‍സ്‌പെക്ടറായ ഞാന്‍ ഇന്‍സ്‌പെക്ടറാകും ഉടനെ വന്ന് എന്നെ പെടുത്തിയിട്ട് പോകും എന്ന്. ഇത് അവര്‍ക്കിടയില്‍ ശീലമാണ്. ആര്‍മി ഓഫീസറും പൊലീസുകാരനും സുഹൃത്തുക്കള്‍. അവന്‍ ലീവിന് വരും ഇവിടെയൊരു പ്രശ്‌നമുണ്ടാകും. രണ്ടാളും ചേര്‍ന്ന് അത് ആരുമറിയാതെ പരിഹരിച്ച ശേഷം അവന്‍ തിരികെ പോകും. അതാണ് കഥയുടെ ബേസ്.'' എന്നും അദ്ദേഹം പറയുന്നു. അത് വച്ച് വീണ്ടും സിനിമ ചെയ്യാമെന്ന ഐഡിയ ഉണ്ടായിരുന്നു. സ്ലീപ്പര്‍ സെല്‍ ഐഡിയ വച്ച് വെബ് സീരീസുകളൊക്കെ വന്നിട്ടുണ്ട്. ഫാമിലി മാന്‍ പോലെയുള്ളവ. ബോംബെ പശ്ചാത്തലമാക്കി അത്തരം കഥകള്‍ എത്ര വേണമെങ്കിലും ചെയ്യാമെന്നും എആര്‍ മുരുഗദോസ് പറയുന്നു. AR Murugadose discusses the possibilities for Thuppakki 2.

സമകാലിക മലയാളം 17 Aug 2025 5:38 pm

ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ചെത്തിയ മാരീസൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ചിത്രമായിരുന്നു മാരീസൻ. മലയാളിയായ സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസ ചിത്രം നേടിയെങ്കിലും ബോക്സോഫീസിൽ കളക്ഷൻ നേടാൻ മാരീസനായില്ല. വേലായുധം പിള്ളൈ എന്ന കഥാപാത്രമായി ചിത്രത്തിൽ വടിവേലു എത്തിയപ്പോൾ ദയ എന്ന കള്ളന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തിയത്. ജൂലൈ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മാരീസന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി കൃഷ്ണമൂര്‍ത്തി തന്നെയാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്. വിനായകന് കാക്കകളുമായി ബന്ധം, മനുഷ്യരുമായി പൊരുത്തപ്പെടില്ല; നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും: സുനില്‍ പരമേശ്വരന്‍ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. ഓഗസ്റ്റ് 22ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത് ? സർപ്രൈസുകൾക്കായി കാത്തിരിക്കുക'; സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാ​ഗം വരുന്നു ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം: കലൈസെല്‍വന്‍ ശിവാജി, സംഗീതം: യുവാന്‍ ശങ്കര്‍ രാജ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആര്‍ട്ട് ഡയറക്ഷന്‍: മഹേന്ദ്രന്‍ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. View this post on Instagram A post shared by Netflix India (@netflix_in) Cinema News: Fahadh Faasil and Vadivelu starrer Maareesan OTT Release date out.

സമകാലിക മലയാളം 17 Aug 2025 4:48 pm

'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത് ? സർപ്രൈസുകൾക്കായി കാത്തിരിക്കുക'; സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാ​ഗം വരുന്നു

മലയാളികൾ ഏറെ ആഘോഷമാക്കിയ ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. റിപ്പീറ്റ് വാല്യു ഉള്ള മലയാള ചിത്രങ്ങളിലും സമ്മർ ഇൻ ബത്‌ലഹേം മുൻപന്തിയിൽ തന്നെയുണ്ട്. ഇപ്പോഴിതാ സിബി മലയിൽ , രഞ്ജിത്ത്, സിയാദ് കോക്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തുകയാണ്. 'ആഫ്റ്റർ 27 ഇയേഴ്സ്'- രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്ന് അറിയിച്ചു കൊണ്ട് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. സമ്മർ ഇൻ ബത്‌ലഹേമിന്റെ റഫറൻസുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???. കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിനിമയുടെ പോസ്റ്റർ സിബി മലയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. 'ഡെന്നീസ്, ആമി, രവിശങ്കർ എന്നിവർ തിരിച്ചു വരുന്നതിൽ സന്തോഷമുണ്ട്', 'നിരഞ്ജനെയും മോനായിയെയും മിസ് ചെയ്യും', 'നിരഞ്ജന്റെ ഫ്ലാഷ്ബാക്ക് ഇറക്കി വിട്...അത് മതി', 'മറ്റൊരു അവധിക്കാലത്തിനായി കാത്തിരിക്കുന്നു'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ആലോചനയിലുണ്ടെന്നും മഞ്ജു വാര്യർ ചിത്രത്തിലുണ്ടാകുമെന്നും സിയാദ് കോക്കർ മുൻപ് പങ്കുവച്ചിരുന്നു. 1998 സെപ്റ്റംബർ നാലിനാണ് സമ്മർ ഇൻ ബത്‌ലഹേം തിയറ്ററുകളിലെത്തിയത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. 'നായകളെ വളർത്തണമെങ്കിൽ സ്വന്തം വീട്ടിൽ വളർത്തൂ; നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളേക്കാൾ കുറവാണോ അവരുടെ ജീവന്റെ വില?' മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. വിദ്യാസാ​ഗർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ​ഗിരീഷ് പുത്തഞ്ചേരിയുടേതായിരുന്നു വരികൾ. ചിത്രത്തിലെ ​ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി. വിനായകന് കാക്കകളുമായി ബന്ധം, മനുഷ്യരുമായി പൊരുത്തപ്പെടില്ല; നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും: സുനില്‍ പരമേശ്വരന്‍ ഹരികൃഷ്ണൻസിനൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. ആ വർഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. സഞ്ജീവ് ശങ്കർ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്. Cinema News: Sibi Malayil movie Summer in Bathlehem sequel latest updates.

സമകാലിക മലയാളം 17 Aug 2025 4:10 pm

'നായകളെ വളർത്തണമെങ്കിൽ സ്വന്തം വീട്ടിൽ വളർത്തൂ; നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളേക്കാൾ കുറവാണോ അവരുടെ ജീവന്റെ വില?'

സുപ്രീം കോടതി ഉത്തരവിനെതിരെ രം​ഗത്തെത്തിയ നായ സ്നേഹികളെ വിമർശിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ . തെരുവുനായ്​ക്കളുടെ ആക്രമണത്തില്‍ നാലു വയസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ നായ സ്നേഹികളുടെ കരുണ എവിടെയായിരുന്നുവെന്ന് രാം ഗോപാല്‍ വര്‍മ ചോദിച്ചു. നായ്ക്കളെ സ്നേഹിക്കുന്നെങ്കില്‍ ദത്തെടുത്ത് വളര്‍ത്തണമെന്നും പാവപ്പെട്ടവരുടെ ജീവനും വിലയുണ്ടെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് നായ്ക്കള്‍ക്കെതിരായ അനീതിയെക്കുറിച്ച് നിലവിളിച്ച് സംസാരിക്കുന്ന നായ് പ്രേമികളേ- ഓരോ വര്‍ഷവും ആയിരങ്ങള്‍ ആക്രമിക്കപ്പെടുന്നതു പോലെ ഒരു നാലു വയസുകാരൻ പകല്‍വെളിച്ചത്തില്‍ തെരുവിൽ വച്ച് കൊല്ലപ്പെട്ടപ്പോൾ ഇവര്‍ എവിടെയായിരുന്നു ?. അപ്പോൾ നിങ്ങളുടെ കരുണ എവിടെയായിരുന്നു? അല്ലെങ്കിൽ വാലാട്ടുന്നവര്‍ക്ക് മാത്രമാണോ കരുണ? മരിച്ച കുട്ടികൾക്ക് അത് ബാധകമല്ലേ? ശരിയാണ്, നായകളെ സ്നേഹിക്കുന്നതിൽ തെറ്റില്ല. ഞാനും അവരെ സ്നേഹിക്കുന്നു. എന്നാല്‍, നിങ്ങളുടെ വീടുകളിൽ, നിങ്ങളുടെ ആഡംബര ബംഗ്ലാവുകളിൽ, മനോഹരമായ പൂന്തോട്ടത്തില്‍ അവയെ സ്നേഹിച്ചുകൊള്ളൂ. ഇറക്കുമതി ചെയ്ത ലാബ്രഡോറുകളെയും, പെഡിഗ്രി ഹസ്‌കികളെയും, ബ്രീഡർമാരിൽ നിന്ന് വാങ്ങിയ ഹൈ-ബ്രീഡ് വളര്‍ത്തുമൃഗങ്ങളേയും സ്നേഹിക്കൂ, അവരെ നോക്കാൻ സ്റ്റാഫിനെ നിയമിക്കൂ. പക്ഷേ സത്യം ഇതാണ്: നായ ഭീഷണി നിങ്ങളുടെ ആംഡബര വില്ലകളിൽ ഇല്ല. അത് തെരുവിലും ചേരികളിലും ഉണ്ട്. അത് ചെരിപ്പില്ലാതെ കളിക്കുന്ന കുട്ടികളുള്ള വഴികളിൽ അലഞ്ഞു തിരിയുന്നു. അവരെ സംരക്ഷിക്കാന്‍ അവിടെ വേലികളും ഗേറ്റുകളും ഇല്ല. സമ്പന്നർ തങ്ങളുടെ തിളക്കമുള്ള വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുമ്പോൾ, ദരിദ്രർ പരിക്കേറ്റവരെ ചികിത്സിക്കാനും മരിച്ചവരെ അടക്കാനുമുള്ള ഗതികേടിലാണ്. നിങ്ങൾ നായ്ക്കളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, കുട്ടികളുടെ അവകാശമോ? ജീവിക്കാൻ ഉള്ള അവകാശമോ? മാതാപിതാക്കൾക്ക് തന്റെ കുട്ടി വളരുന്നത് കാണാനുള്ള അവകാശമോ? നിങ്ങളുടെ നായ സ്നേഹം കാരണം ആ അവകാശങ്ങൾ അപ്രത്യക്ഷമാകുന്നോ? പെഡിഗ്രി വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളേക്കാൾ കുറവാണോ അവരുടെ ജീവന്റെ വില? ഇതാണ് നിങ്ങൾക്ക് കേൾക്കാൻ താല്പര്യമില്ലാത്ത സത്യം: സന്തുലിതമല്ലാത്ത കരുണ അനീതിയാണ്. നിങ്ങൾ നായകളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവരെ ദത്തെടുക്കൂ, ഭക്ഷണം കൊടുക്കൂ, നിങ്ങളുടെ സുരക്ഷിതമായ വീടുകളിൽ സംരക്ഷിക്കൂ. അല്ലെങ്കിൽ പരിഹാരം കൊണ്ടുവരാൻ സർക്കാരില്‍ സമ്മർദം ചെലുത്തൂ. 'വയസായില്ലേ, വിരമിച്ചൂടേ?'; പരിഹസിക്കാന്‍ വന്നവനെ തുരത്തിയോടിച്ച് ഷാരൂഖ് ഖാന്‍; ആളറിഞ്ഞ് കളിക്കെടാ! പക്ഷേ, നിങ്ങളുടെ സ്നേഹം തെരുവിന് ഒരു ഭാരമാകരുത്, അത് മറ്റൊരാളുടെ കുഞ്ഞിന്റെ മരണത്തിൽ കലാശിക്കരുത്. സമ്പന്നരുടെ നായ് സ്നേഹത്തിന്റെ വിലയായി ദരിദ്രരുടെ രക്തം നല്‍കേണ്ടി വരരുത്. ഒരു കുഞ്ഞിന്റെ ജീവനെക്കാൾ ഒരു തെരുവ് നായയുടെ ജീവന് വില കൊടുക്കുന്ന സമൂഹം ഇതിനകം തന്നെ തന്റെ മാനുഷികത നഷ്ടപ്പെടുത്തി കഴിഞ്ഞു,'- രാം ​ഗോപാൽ വർമ എക്സിൽ കുറിച്ചു. സകല റീ റിലീസ് റെക്കോർഡും തൂക്കാൻ 35 വർഷങ്ങൾക്ക് ശേഷം അലക്സാണ്ടർ വരുന്നു; 'സാമ്രാജ്യം' റീ റിലീസ് ഓണത്തിന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിനെതിരെ നട സദ രം​ഗത്തെത്തിയിരുന്നു. കോടതി വിധി നായകളെ കൂട്ടക്കൊല ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു സ​ദ പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും സദ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞിരുന്നു. HEY DOG LOVERS All you Dog lovers are shouting hoarse about injustice to dogs regarding the Supreme Court’s order. But where were they when a four-year-old child was brutally killed in broad daylight on the streets ..Likewise thousands get attacked every year Where was your… — Ram Gopal Varma (@RGVzoomin) August 16, 2025 Cinema News: Director Ram Gopal Varma against dog lovers.

സമകാലിക മലയാളം 17 Aug 2025 3:21 pm

സകല റീ റിലീസ് റെക്കോർഡും തൂക്കാൻ 35 വർഷങ്ങൾക്ക് ശേഷം അലക്സാണ്ടർ വരുന്നു; 'സാമ്രാജ്യം'റീ റിലീസ് ഓണത്തിന്

റീ റിലീസുകൾക്ക് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. പണ്ട് തിയറ്ററുകളിൽ പോയി സിനിമ കാണാൻ കഴിയാതിരുന്നവർക്ക് വലിയൊരാശ്വാസമാണ് റീ റിലീസുകൾ. ഇപ്പോഴിതാ മമ്മൂട്ടി യുടെ ഐക്കണിക് ​ഗ്യാങ്സ്റ്റർ ഡ്രാമ സാമ്രാജ്യം വീണ്ടും തിയറ്ററുകളിലെത്തുകയാണ്. ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സാമ്രാജ്യത്തിന്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പാണ് റീ റിലീസിനെത്തുന്നത്. 2025 സെപ്റ്റംബർ മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം 4K ഡോൾബി അറ്റ്മോസിലേക്ക് മാറ്റുന്നതിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് 'സാമ്രാജ്യം പ്രദർശനത്തിനെത്തിയത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമാണ ചെലവ് വന്ന ചിത്രമാണിത്. മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം സ്ലോ മോഷന്റെ ഗംഭീരമായ ഉപയോഗം കൊണ്ടും സിനിമാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും സാമ്രാജ്യത്തിനുണ്ട്. ഇത് വേറെ ലെവൽ! ജയിലർ 2 വിൽ രജനിക്കൊപ്പം ഷാരുഖും നാ​ഗാർജുനയും? ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ ആണ്. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 'വയസായില്ലേ, വിരമിച്ചൂടേ?'; പരിഹസിക്കാന്‍ വന്നവനെ തുരത്തിയോടിച്ച് ഷാരൂഖ് ഖാന്‍; ആളറിഞ്ഞ് കളിക്കെടാ! അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ്, കളങ്കാവൽ എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. Cinema News: Mega Star Mammootty’s Samrajyam set for Re Release.

സമകാലിക മലയാളം 17 Aug 2025 1:40 pm

'വയസായില്ലേ, വിരമിച്ചൂടേ?'; പരിഹസിക്കാന്‍ വന്നവനെ തുരത്തിയോടിച്ച് ഷാരൂഖ് ഖാന്‍; ആളറിഞ്ഞ് കളിക്കെടാ!

ദേശീയ അവാര്‍ഡ് നേട്ടത്തിന്റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍. കരിയറിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ജവാനിലൂടെ ഷാരൂഖ് ഖാനെ തേടിയെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി. രസകമരമായ നിമിഷങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്. ഇത് വേറെ ലെവൽ! ജയിലർ 2 വിൽ രജനിക്കൊപ്പം ഷാരുഖും നാ​ഗാർജുനയും? ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും ഷാരൂഖ് ഖാന്‍ മറുപടി നല്‍കുന്നുണ്ട്. നിങ്ങളുടെ ഷോള്‍ഡര്‍ ഇപ്പോള്‍ എങ്ങനെയുണ്ടെന്നാണ് ഒരാള്‍ ചോദിച്ചത്. 'സ്റ്റാര്‍ഡമിന്റെ ഭാരം കാര്യക്ഷമമായി തന്നെ താങ്ങുന്നുണ്ട്. സുഖപ്പെട്ടുവരികയാണ് സുഹൃത്തേ, ചോദിച്ചതിന് നന്ദി' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: ബിജുക്കുട്ടന്‍, വിഡിയോ എപ്പോഴാണ് പുതിയ സിനിമയായ കിങ് റിലീസ് ചെയ്യുക എന്ന് ചോദിച്ചയാളോട് ഷാരൂഖ് ഖാന്‍ പറഞ്ഞത് 'കുറച്ച് ഷൂട്ട് ചെയ്തു. ഉടനെ വീണ്ടും ഷൂട്ട് ആരംഭിക്കും. ലെഗ് ഷോട്ട്‌സ് മാത്രം, പിന്നെ അപ്പര്‍ ബോഡിയിലേക്ക് മാറും. ദൈവാനുഗ്രഹത്താല്‍ വേഗം തീരും. സിദ്ധാര്‍ത്ഥ് തീര്‍ക്കാനായി കഷ്ടപ്പെടുന്നുണ്ട്' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ഇതിനിടെ ഒരാള്‍ ഷാരൂഖ് ഖാനെ കളിയാക്കാനും ശ്രമിച്ചു. പതിവ് പോലെ പരിഹാസത്തിന്റെ മുനയൊടിച്ച് വിടുന്നുണ്ട് ഷാരൂഖ് ഖാന്‍. 'വയസായില്ലേ ഇനിയെങ്കിലും വിരമിക്കൂ. പുതിയ കുട്ടികള്‍ മുന്നോട്ട് വരട്ടെ' എന്നായിരുന്നു ഒരാളുടെ പരിഹാസം. പിന്നാലെ ഷാരൂഖ് ഖാന്‍ മറുപടിയുമായി എത്തി. ''സഹോദരാ, നിന്റെ ചോദ്യങ്ങളിലെ കുട്ടിത്തം അവസാനിച്ച ശേഷം കാര്യമുള്ള എന്തെങ്കിലും ചോദ്യവുമായി വരൂ. അതുവരെ താല്‍ക്കാലികമായി വിരമിച്ചേക്കൂ'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ജവാനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിനെക്കുറിച്ചും ഒരാള്‍ ചോദിക്കുന്നുണ്ട്. 'യാഹ്! രാജ്യത്തിന്റെ രാജാവിനെപ്പോലെയാണ് തോന്നുന്നത്. വലിയ ആദരമാണ്. കൂടുതല്‍ അധ്വാനിക്കാനും നന്നാക്കാനുമുള്ള ഉത്തരവാദിത്തം കൂടി' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. Shahrukh Khan gives reply to a fan who tried to make fun of him.

സമകാലിക മലയാളം 17 Aug 2025 1:24 pm

ഇത് വേറെ ലെവൽ! ജയിലർ 2 വിൽ രജനിക്കൊപ്പം ഷാരുഖും നാ​ഗാർജുനയും?

കൂലി യുടെ വിജയത്തിളക്കത്തിലാണിപ്പോൾ നടൻ രജനികാന്ത് . കൂലി പോലെ തന്നെ രജനി ആരാധകർ പ്രഖ്യാപനം മുതൽ തന്നെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിലർ 2 വിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. ജയിലർ 2 വിന്റെ വർക്കുകൾ പുരോ​ഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ഷാരുഖ് ഖാൻ അതിഥി വേഷത്തിലുണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഷാരുഖിന്റെ റോളിനെക്കുറിച്ച് ഔദ്യോ​ഗികമായി ഇതുവരെയും പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാലിപ്പോൾ ഷാരുഖ് ചിത്രത്തിന്റെ ഭാ​ഗമാകുമെന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. അതോടൊപ്പം നടൻ സന്താനവും ചിത്രത്തിലുണ്ടാകുമെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോമഡി വേഷത്തിലായിരിക്കും ജയിലറിൽ സന്താനമെത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം നാഗാർജുന അക്കിനേനിയും 'ജയിലർ 2' ൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും വിവരമുണ്ട്. നാ​ഗാർജുനയുമായി അണിയറപ്രവർത്തകർ ചർച്ചയിലാണെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ജയിലറിന്റെ തുടർച്ചയാണ് ജയിലർ 2. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തിയത്. 'മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ' രജനികാന്തിനെ കൂടാതെ, ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷറ്ഫ് തുടങ്ങിയ അഭിനേതാക്കൾ അതിഥി വേഷങ്ങളിലെത്തിയിരുന്നു. ജയിലർ രണ്ടാം ഭാ​ഗത്തിലും ഇതേ താരങ്ങൾ തന്നെ അതിഥി വേഷത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം രണ്ടാം ഭാ​ഗത്തിൽ നന്ദമൂരി ബാലകൃഷ്ണയും അതിഥി വേഷത്തിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർ‍ട്ടുകൾ വന്നിരുന്നു. എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: ബിജുക്കുട്ടന്‍, വിഡിയോ ലോകമെമ്പാടുമായി ഏകദേശം 700 കോടി കളക്ഷൻ ജയിലർ നേടിയിരുന്നു. ആദ്യ ഭാ​ഗം പോലെ തന്നെ രണ്ടാം ഭാ​ഗവും ഒരു ബ്ലോക്കബസ്റ്ററായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൂലി എന്ന ചിത്രത്തിൽ നാ​ഗാർജുനയും രജനികാന്തും ഒന്നിച്ചെത്തിയിരുന്നു. സൈമൺ എന്ന വില്ലൻ കഥാപാത്രത്തെയാണ് കൂലിയിൽ നാ​ഗാർജുന അവതരിപ്പിച്ചത്. Cinema News: Shah Rukh Khan and Nagarjuna playing a cameo in Rajinikanth's Jailer 2.

സമകാലിക മലയാളം 17 Aug 2025 1:12 pm

എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: ബിജുക്കുട്ടന്‍, വിഡിയോ

കഴിഞ്ഞ ദിവസമാണ് നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. പാലക്കാട് വച്ചായിരുന്നു അപകടമുണ്ടായത്. ബിജുക്കുട്ടന്റെ കാര്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ബിജുക്കുട്ടന്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ തനിക്ക് ഗുരുതരമായ പരുക്കളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബിജുക്കുട്ടന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിരലില്‍ മാത്രമാണ് പരുക്കേറ്റതെന്നും താരം പറയുന്നു. ''എനിക്കൊരു അപകടമുണ്ടായി. പാലക്കാട് വച്ചായിരുന്നു സംഭവം. പക്ഷെ എനിക്കും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ സുധി മാധവിനും കുഴപ്പമൊന്നുമില്ല. അവന്‍ ഇന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. വാഹനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങള്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വിരലിനാണ് പരുക്ക് പറ്റിയത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും.'' എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്. 'മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ' എന്നെ ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദി പറയുന്നതായും ബിജുക്കുട്ടന്‍ പറയുന്നുണ്ട്. അതേസമയം, വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം എന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും താരം പറയുന്നു. 'ഹെല്‍ത്ത് ബെറ്ററായി, പിറന്നാളിന് ഒരു വരവ് വരും, അതുക്കും മേലെയാകും'; മമ്മൂട്ടിയെക്കുറിച്ച് അഷ്‌കര്‍ സൗദാന്‍ റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്ന ആളാണ് ഞാന്‍. ഡ്രൈവറെക്കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. സ്പീഡില്‍ വാഹനം ഓടിക്കാറില്ല. വൈകിയെത്തിയാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന ആളണ്. ഇത്രയും നാളായിട്ടും പെറ്റിക്കേസ് പോലുമില്ല. അത്ര സുക്ഷ്മതയുണ്ടെന്നും താരം പറയുന്നുണ്ട്. View this post on Instagram A post shared by Biju Kuttan (@actorbijukuttan) Actor Biju Kuttan talks about his car accident. gives an update on his health

സമകാലിക മലയാളം 17 Aug 2025 12:50 pm

'മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ'തിരിച്ചു വരുമെന്നാണ് പ്രതീക്ഷ'

കൊച്ചി: താരസംഘടനയായ ' അമ്മ 'യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി . അമ്മയിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ലെന്ന് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിൽ നിന്ന് മാറി നിൽക്കുന്ന അം​ഗങ്ങളെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. നല്ലതിന് വേണ്ടിയുള്ള ഒരു മാറ്റം നമ്മളെപ്പോഴും സ്വീകരിക്കുന്നതാണ്. നമുക്കു നോക്കാം. കഴിഞ്ഞ ഭരണക്കമ്മിറ്റിയുടെ പ്രശ്നങ്ങളൊക്കെ എല്ലാവരും ചർച്ച ചെയ്തിരുന്നു. അതിൽ കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആ​ഗ്രഹിച്ചു. അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്. അമ്മ എന്ന സംഘടനയെക്കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്, അതിന്റെ പേര് അമ്മ എന്ന് തന്നെയാണ്. അതിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ല. ആ സംഘടന അതിലെ അം​ഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം. 'ഏറ്റവും പെർഫക്ടായ നിമിഷത്തിനായി കാത്തിരുന്നു'; കൂലിയിലെ കല്യാണി പറയുന്നു അപ്പോൾ എല്ലാവരെയും തിരിച്ച് കൊണ്ടുവരണം. ഞാൻ അമ്മയുടെ അം​ഗമായിട്ട് ഏകദേശം 13 വർഷമായി. ആ സമയത്ത് ഞങ്ങൾ ആസ്വദിച്ചിരുന്ന ഒരു ഐക്യവും ഒരു കുടുംബാന്തരീക്ഷവുമൊക്കെയുണ്ടായിരുന്നു. അതിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെയാണ്. 'ഹെല്‍ത്ത് ബെറ്ററായി, പിറന്നാളിന് ഒരു വരവ് വരും, അതുക്കും മേലെയാകും'; മമ്മൂട്ടിയെക്കുറിച്ച് അഷ്‌കര്‍ സൗദാന്‍ ഇത്തവണത്തെ പ്രസിഡന്റും കമ്മിറ്റിയും അം​ഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു.- ആസിഫ് അലി പറഞ്ഞു. ശ്വേത മേനോൻ ആണ് അമ്മയുടെ പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. Cinema News: Actor Asif Ali talks about AMMA new team.

സമകാലിക മലയാളം 17 Aug 2025 12:02 pm

'ഹെല്‍ത്ത് ബെറ്ററായി, പിറന്നാളിന് ഒരു വരവ് വരും, അതുക്കും മേലെയാകും'; മമ്മൂട്ടിയെക്കുറിച്ച് അഷ്‌കര്‍ സൗദാന്‍

മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കരിയറില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്. പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടി. തങ്ങളുടെ പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 'ഇനാരിറ്റു സിനിമ വേണ്ടെന്ന് വച്ചത് ഒറ്റ കാരണം കൊണ്ട്; ഇല്ലേല്‍ ഞാന്‍ ഓടിയേനെ'; വെളിപ്പെടുത്തി ഫഹദ് ഫാസില്‍ ഇപ്പോഴിതാ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കുകയാണ് സഹോദരിയുടെ മകനും നടനുമായ അഷ്‌കര്‍ സൗദാന്‍. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാള്‍ ദിവസം ഗ്രാന്റ് എന്‍ട്രി പ്രതീക്ഷിക്കാമെന്നുമാണ് അഷ്‌കര്‍ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഷ്‌കര്‍. 'കുപ്പി പുതിയത്; പക്ഷേ വീഞ്ഞ് പഴയതു തന്നെ' എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ'; അമ്മ പുതിയ ഭരണസമിതിയോട് ശ്രീകുമാരൻ തമ്പി ''അദ്ദേഹം ഇപ്പോള്‍ ഹാപ്പിയാണ്. ബെറ്ററായി, പുള്ളി ഹാപ്പിയാണ്. എന്താണ് സസ്‌പെന്‍സ് എന്ന് ആര്‍ക്കും അറിയില്ല. സെപ്തംബര്‍ ഏഴിന് പിറന്നാളാണ്. അന്ന് ഒരു വരവ് വരുമെന്ന് വിശ്വസിക്കുന്നു. അത്ര വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളേയുള്ളൂ. അദ്ദേഹം വിശ്രമിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ. ഇപ്പോള്‍ ഒന്ന് റസ്റ്റ് എടുക്കുന്നുവെന്ന് മാത്രം. പക്ഷെ അദ്ദേഹം വരുമ്പോള്‍ അത് അതുക്കും മേലെയാകും'' എന്നാണ് അഷ്‌കര്‍ പറയുന്നത്. മമ്മൂട്ടിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിലും ശ്രദ്ധ നേടാറുണ്ട് അഷ്‌കര്‍. ''അമ്മാവനായതു കൊണ്ട് ആ ജീന്‍ എന്നിലുമുണ്ടാകും. പക്ഷെ ഞാന്‍ അദ്ദേഹത്തെ അനുകരിക്കാറില്ല. അത് ഒരിക്കലും നടക്കില്ല. അദ്ദേഹത്തെപ്പോലെ അഭിനയിക്കാനും എനിക്ക് കഴിവില്ല. അദ്ദേഹം ചെയ്ത് വച്ചിരിക്കുന്നതൊന്നും തൊടാന്‍ പോലും പറ്റില്ല. നമുക്ക് നമ്മുടേതായി എന്ത് ചെയ്യാന്‍ പറ്റും എന്ന് മാത്രമാണ് നോക്കുന്നത്.'' എന്നാണ് അഷ്‌കര്‍ പറയുന്നത്. ''എനിക്കൊരു മോശം വരരുത്, പണി അറിയാമെങ്കില്‍ പോയാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സ്വന്തം കുടുംബത്തില്‍ നിന്നും ആളുകള്‍ സിനിമയിലേക്ക് വരുന്നത് അദ്ദേഹത്തിനും ഇഷ്ടമുല്‌ള കാര്യമാണ്. എന്റെ ഉള്ളില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഫാന്‍ ബോയ് ഉണരാറുണ്ട്. അദ്ദേഹം വരുന്നത് കാണുമ്പോള്‍ രോമാഞ്ചം വരും. മാമച്ചി എന്നാണ് വിളിക്കാറുള്ളത്.'' എന്നും അഷ്‌കര്‍ പറയുന്നു. Actor and Nephew of Mammootty, Ashkar Soudan says the Mega Star may make a comeback on his birthday. reveals the star is healthy and happy.

സമകാലിക മലയാളം 17 Aug 2025 11:37 am

'ഏറ്റവും പെർഫക്ടായ നിമിഷത്തിനായി കാത്തിരുന്നു'; കൂലിയിലെ കല്യാണി പറയുന്നു

സാൻഡൽവുഡിന്റെ ഡിംപിംൾ ക്വീൻ ആണ് രചിത റാം. 2013 ൽ പുറത്തിറങ്ങിയ ബുൾബുൾ എന്ന സിനിമയിലൂടെയായിരുന്നു രചിതയുടെ സിനിമാ അരങ്ങേറ്റം. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലടക്കം നിരവധി സിനിമകളിൽ രചിത ഇതിനോടകം നായിക ആയിക്കഴിഞ്ഞു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാൾ കൂടിയാണ് രചിത. 2019 ൽ ഉപേന്ദ്ര നായകനായെത്തിയ ഐ ലവ് യു എന്ന ചിത്രത്തിലൂടെ വൻ വിമർശനങ്ങളും രചിതയെ തേടിയെത്തിയിരുന്നു. ഉപേന്ദ്രയ്ക്കൊപ്പമുള്ള രചിതയുടെ ഒരു പാട്ടിലെ ചൂടൻ രം​ഗമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയത്. ഇപ്പോഴിതാ രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിലെത്തിയ കൂലി യിലൂടെ തമിഴ് സിനിമാ രം​ഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. കൂലിയിലെ സർപ്രൈസ് കാസ്റ്റിങ്ങിൽ ഒരാളായിരുന്നു രചിത. കൂലിയെ സംബന്ധിക്കുന്ന യാതൊരു വിവരവും ചിത്രം പുറത്തിറങ്ങുന്നതുവരെ രചിത പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നടിയുടെ റോളും സിനിമാ പ്രേക്ഷകർക്ക് വളരെ സർപ്രൈസ് ആയിരുന്നു. കൂലിയിൽ നെ​ഗറ്റീവ് വേഷത്തിലെത്തി കയ്യടി നേടുകയാണിപ്പോൾ താരം. കല്യാണി എന്ന പൊലീസ് ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് രചിത കൂലിയിലെത്തിയത്. ഇപ്പോഴിതാ തലൈവർ രജനികാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് രചിത. 'ഈ ഫോട്ടോ എന്റെ ​ഗാലറിയിൽ ഒളിപ്പിച്ചു വച്ചിരുന്നു, പങ്കുവെക്കാനായി ഏറ്റവും പെർഫക്ടായ നിമിഷത്തിനായി കാത്തിരുന്നു. രജനികാന്ത് സാർ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു'- എന്നാണ് രചിത ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 'കുപ്പി പുതിയത്; പക്ഷേ വീഞ്ഞ് പഴയതു തന്നെ' എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ'; അമ്മ പുതിയ ഭരണസമിതിയോട് ശ്രീകുമാരൻ തമ്പി നിരവധി പേരാണ് രചിതയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. രചിതയുടെ പെർഫോമൻസിനെ അഭിനന്ദിച്ചു കൊണ്ടാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 'കരയുന്ന പെണ്ണിനെ ഒരിക്കലും വിശ്വസിക്കരുത്', 'നിങ്ങളുടെ പെർഫോമൻസ് വേറെ ലെവൽ', 'എന്തൊരു പെർഫോമൻസ് ആയിരുന്നു'- എന്നൊക്കെയാണ് രചിതയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. 'ഇനാരിറ്റു സിനിമ വേണ്ടെന്ന് വച്ചത് ഒറ്റ കാരണം കൊണ്ട്; ഇല്ലേല്‍ ഞാന്‍ ഓടിയേനെ'; വെളിപ്പെടുത്തി ഫഹദ് ഫാസില്‍ അതേസമയം കൂലി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. രജനികാന്തിനെ കൂടാതെ നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. View this post on Instagram A post shared by R R (@rachita_instaofficial) Cinema News: Actress Rachita Ram share a pic with Super Star Rajinikanth.

സമകാലിക മലയാളം 17 Aug 2025 11:33 am

'കുപ്പി പുതിയത്; പക്ഷേ വീഞ്ഞ് പഴയതു തന്നെ'എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ'; അമ്മ പുതിയ ഭരണസമിതിയോട് ശ്രീകുമാരൻ തമ്പി

താരസംഘടനയായ അമ്മ യിലെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി. തീർച്ചയായും ഇതൊരു നല്ല തുടക്കമാണ്. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസാര കാര്യമല്ലെന്ന് ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം '''അമ്മ''യിലെ പെണ്മയും ഉണ്മയും! ''അമ്മ''യുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട വനിതാ രത്നങ്ങളെയും ഒപ്പമുള്ള നടന്മാരെയും അഭിനന്ദിക്കുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനും ജോയ് മാത്യുവും ഉണ്ണി ശിവപാലും മറ്റും അടങ്ങുന്ന ഈ പുതിയ ഭരണസമിതിക്ക് എന്റെ അഭിവാദ്യങ്ങൾ ! തീർച്ചയായും ഇതൊരു നല്ല തുടക്കമാണ്. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസാര കാര്യമല്ല. അതേസമയം ''അമ്മ ചരിത്രം മാറ്റിയെഴുതി'' എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. കാരണം, രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർഥം എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ''കുപ്പി പുതിയത്; പക്ഷേ വീഞ്ഞ് പഴയതു തന്നെ'' എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ. ചരിത്രം മാറ്റിയെഴുതണമെങ്കിൽ ഷൂട്ടിങ് സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ അനുഗൃഹീത നടികളായ രേവതി, പാർവ്വതി തിരുവോത്ത്, പദ്‌മപ്രിയ, ഭാവന, റിമ കല്ലിങ്കൽ തുടങ്ങിയവരെ സംഘടനയിൽ തിരിച്ചുകൊണ്ടുവരികയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും വേണം. കടങ്ങള്‍ തീരുന്നത് ആ സിനിമയില്‍ അഭിനയിക്കുന്നതോടെ; കൂടുതല്‍ വിനയമായിരുന്നു എന്റെ പ്രശ്‌നം: വെങ്കിടേഷ് അതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതെയിരിക്കണം. ഒരു വസ്‌തുത കൂടി. ഇതൊരു ഇടക്കാല നടപടി മാത്രമാകരുത്. ഭാവിയിലും ഭരണസമിതിയിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുണ്ടാകണം. അവശത അനുഭവിക്കുന്ന നടീനടന്മാർക്ക്‌ വർഷങ്ങളായി ''അമ്മ'' നൽകി വരുന്ന ധനസഹായം വളരെ അഭിനന്ദനീയമായ കാര്യമായി നിലനിൽക്കുന്നു. 'നിങ്ങളൊന്നും കാണാത്ത മറ്റൊരു ഷൈനുണ്ട്'; 'അലൈപായുതേ'യ്ക്ക് ചുവടുവച്ച് ഷൈൻ, വൈറലായി വിഡിയോ ഭാവിയിലും എല്ലാ അംഗങ്ങളെയും തൃപ്‌തിപെടുത്തുന്ന വിധത്തിൽ '''അമ്മ''എന്ന സംഘടനയെ മുന്നോട്ടു നയിക്കാൻ ഈ പുതിയ ഭരണസമിതിക്കു കഴിയട്ടെ -എന്ന്‌ ആശംസിക്കുന്നു. Cinema News: Sreekumaran Thampi wishes AMMA new team.

സമകാലിക മലയാളം 17 Aug 2025 10:40 am

'നിങ്ങളൊന്നും കാണാത്ത മറ്റൊരു ഷൈനുണ്ട്'; 'അലൈപായുതേ'യ്ക്ക് ചുവടുവച്ച് ഷൈൻ, വൈറലായി വിഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ഷൈൻ ടോം ചാക്കോ . ‘അലൈപായുതേ കണ്ണാ’ എന്ന ഗാനത്തിനാണ് ഷൈൻ സുഹൃത്ത് ബ്ലെസിയ്ക്കൊപ്പം ചുവടുവയ്ക്കുന്നത്. ബ്ലെസി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘കാലുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കൂടിയാണ് ഞങ്ങൾ നൃത്തം ചെയ്തത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ പഠിച്ചിട്ടുള്ള നർത്തകനാണ് ഷൈൻ എന്നും ബ്ലെസി വിഡിയോയ്ക്ക് താഴെ കുറിച്ചു. എന്നും ഷൈനിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പും സുഹൃത്ത് പങ്കുവച്ചു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഷൈൻ ‍ഡാൻസിലും പുലിയായിരുന്നോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. അതിനു മറുപടിയായി ഷൈൻ നൃത്തം പഠിച്ചിട്ടുണ്ടെന്ന് ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങൾ ഇങ്ങനെ പൊളിയാണ്’, ‘നന്നായി ചെയ്തു’, ‘ഷൈൻ ചേട്ടാ നിങ്ങൾ ഇങ്ങനെ ആണ് പൊളി... ഇങ്ങനെ മതി ഇനി അതിന്റെ ഒന്നും പുറകെ പോവല്ലേ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാ​ഗവും. കമലിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. മികച്ച പ്രതികരണം നേടിയിട്ടും തിയറ്ററിൽ വിജയിച്ചില്ല; ആസിഫ് അലിയുടെ ആ ഫീൽ ഗുഡ് ചിത്രവും ഒടിടിയിലേക്ക് പിന്നീട് കമലിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഗദ്ദാമ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ചുവടുവച്ചു. ഇപ്പോൾ മലയാളത്തിലും അന്യ ഭാഷകളിലും ഒരുപോലെ തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. കടങ്ങള്‍ തീരുന്നത് ആ സിനിമയില്‍ അഭിനയിക്കുന്നതോടെ; കൂടുതല്‍ വിനയമായിരുന്നു എന്റെ പ്രശ്‌നം: വെങ്കിടേഷ് എംസി ജോസഫ് സംവിധാനം ചെയ്ത ‘മീശ’യാണ് ഷൈനിന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. നിരവധി സിനിമളാണ് ഷൈനിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കൂലിയിലെ മോണിക്ക എന്ന പാട്ടിനും ഷൈൻ ചുവടുകൾ വച്ചിരുന്നു. ആ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. View this post on Instagram A post shared by Blessy Silvaster Fernandes (@blessysilvaster) Cinema News: Actor Shine Tom Chacko dance video goes viral on social media.

സമകാലിക മലയാളം 17 Aug 2025 10:07 am

കടങ്ങള്‍ തീരുന്നത് ആ സിനിമയില്‍ അഭിനയിക്കുന്നതോടെ; കൂടുതല്‍ വിനയമായിരുന്നു എന്റെ പ്രശ്‌നം: വെങ്കിടേഷ്

സിനിമ തന്നെ പഠിപ്പിച്ചത് ആത്മവിശ്വാസമാണെന്ന് നടന്‍ വെങ്കിടേഷ് വിപി. തെലുങ്കില്‍ വിജയ് ദേവരക്കൊണ്ട യുടെ വില്ലനായി കിങ്ഡത്തിലൂടെ കയ്യടി നേടി നില്‍ക്കുകയാണ് വെങ്കിടേഷ്. നായിക നായകന്‍ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് അവതാരകനായും നടനായുമെല്ലാം കയ്യടി നേടിയ താരമാണ് വെങ്കിടേഷ്. കിങ്ഡത്തിലെ വെങ്കിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. മികച്ച പ്രതികരണം നേടിയിട്ടും തിയറ്ററിൽ വിജയിച്ചില്ല; ആസിഫ് അലിയുടെ ആ ഫീൽ ഗുഡ് ചിത്രവും ഒടിടിയിലേക്ക് സിനിമയില്‍ ആത്മവിശ്വാസമില്ലെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് വെങ്കിടേഷ് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെങ്കി മനസ് തുറന്നത്. ''സിനിമയിലെ ഭാഗ്യപരീക്ഷണം എന്നെ പഠിപ്പിച്ചത് ആത്മവിശ്വാസമാണ്. അതില്ലെങ്കില്‍ ഒരു തേങ്ങയും ചെയ്യാന്‍ നമുക്കാവില്ല'' എന്നാണ് താരം പറയുന്നത്. 'ഈ ചിത്രങ്ങളൊക്കെ ഇപ്പോഴും എന്റെ കയ്യിലുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല'; ഗീത ​ഗോവിന്ദം ഓർമകൾ പങ്കുവച്ച് രശ്മിക തുടക്കത്തില്‍ തന്റെ തിരുവനന്തപുരം സംസാരശൈലി പുറത്ത് വരാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആകാനുള്ള ശ്രമം വിടുന്നതോടെയാണ് താന്‍ താനാകുന്നതെന്നാണ് താരം പറയുന്നത്. ആത്മവിശ്വാസം വന്നതോടെ പേടിയും ഇന്‍സെക്യൂരിറ്റിയും പോയെന്നും താരം പറയുന്നു. തുടക്കകാലത്ത് തനിക്ക് കിട്ടിയിരുന്നത് പതിനയ്യായിരവും ഇരുപതിനായിരവുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തലയ്ക്ക് അകത്ത് നിറയെ ഭാരമായിരുന്നു. പണം സമ്പാദിച്ച് വീട് വെക്കണം, നന്നായി അഭിനയിച്ചില്ലെങ്കില്‍ സിനിമ കിട്ടില്ല എന്ന ചിന്തകളൊക്കെ ഭാരമായിരുന്നു. ഇതോടെ കരിയറില്‍ ഇഴഞ്ഞു. ഒടുവില്‍ ആ ഭാരങ്ങളൊക്കെ ഇറക്കുന്നതോടെയാണ് കരിയറിലും രക്ഷപ്പെട്ടതെന്നാണ് താരം പറയുന്നത്. വേദയില്‍ അഭിനയിച്ചതിന് പിന്നാലെയായിരുന്നു അച്ഛന്റെ മരണം. വെല്ലുവിളികളുടെ സമയമായിരുന്നു പിന്നീട്. തമിഴില്‍ റെബലില്‍ അഭിനയിക്കുന്നതോടെയാണ് കടങ്ങള്‍ തീര്‍ന്നതെന്നും വെങ്കിടേഷ് പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വിനയമുള്ളതാണ് തനിക്ക് തിരിച്ചടിയായതെന്നും താരം പറയുന്നുണ്ട്. ''ആവശ്യത്തില്‍ കൂടുതല്‍ വിനയമായിരുന്നു തുടക്കത്തില്‍ എന്റെ പ്രശ്‌നം. നമ്മള്‍ ശീലിച്ചതല്ലേ പുറത്തേക്കും വരൂ. സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളാണ് എന്റെ കുടുംബവും കൂട്ടുകാരും. എനിക്കങ്ങനെയേ സംസാരിക്കാനറിയൂ, പെരുമാറാനും'' എന്നാണ് വെങ്കി പറയുന്നത്. ചെറിയ കാര്യങ്ങളില്‍ വിഷമിക്കുമായിരുന്നു താനെന്നും താരം പറയുന്നു. Venkitesh VP about his initial days and what cinema taught him.

സമകാലിക മലയാളം 16 Aug 2025 5:46 pm

മികച്ച പ്രതികരണം നേടിയിട്ടും തിയറ്ററിൽ വിജയിച്ചില്ല; ആസിഫ് അലിയുടെ ആ ഫീൽ ഗുഡ് ചിത്രവും ഒടിടിയിലേക്ക്

ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് സർക്കീട്ട്. തമർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ദിവ്യ പ്രഭ, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബാലതാരം ഓർഹാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. മെയ്‌ 8നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഫീൽ ​ഗുഡ് ഇമോഷണൽ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. രണ്ടാം വരവില്‍ 1300 ദിവസം പിന്നിട്ട് സിമ്പു-തൃഷ ചിത്രം; വിശ്വസിച്ചേ പറ്റൂ ഈ വിജയം! പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസല്‍ഖൈമയില്‍ ഏഴു വയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അയാസ് ഹസന്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 'ഈ ചിത്രങ്ങളൊക്കെ ഇപ്പോഴും എന്റെ കയ്യിലുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല'; ഗീത ​ഗോവിന്ദം ഓർമകൾ പങ്കുവച്ച് രശ്മിക ഗോവിന്ദ് വസന്ത ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്‍ളിൻ ഡൊമിനിക്കുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. Cinema News: Actor Asif Ali starrer Sarkeet movie OTT release.

സമകാലിക മലയാളം 16 Aug 2025 5:42 pm

'ഈ ചിത്രങ്ങളൊക്കെ ഇപ്പോഴും എന്റെ കയ്യിലുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല'; ഗീത ​ഗോവിന്ദം ഓർമകൾ പങ്കുവച്ച് രശ്മിക

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിലെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ​ഗീതാ ​ഗോവിന്ദം. ചിത്രം പുറത്തിറങ്ങിയിട്ട് ഏഴ് വർഷം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിലെ രശ്മികയുടെയും വിജയ് ദേവരകൊണ്ട യുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ബിടിഎസ് രം​ഗങ്ങൾ പങ്കുവച്ചിരിക്കുകയാണ് നായിക രശ്മിക മന്ദാന. ഏഴ് വർഷം മുൻപുള്ള ഈ ചിത്രങ്ങളൊക്കെ ഇപ്പോഴും എന്റെ കൈവശമുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഗീതാ ​ഗോവിന്ദം എപ്പോഴും വളരെ സ്പെഷ്യൽ ആയ ചിത്രമായിരിക്കും. ഈ സിനിമയുടെ ഭാ​ഗമായിരുന്ന എല്ലാവരെയും ഞാൻ ഓർക്കുകയായിരുന്നു, നമ്മൾ എല്ലാവരും കണ്ടുമുട്ടിയിട്ട് കുറേ നാളുകളായി... പക്ഷേ എല്ലാവരും നന്നായി ഇരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഏഴ് വർഷങ്ങൾ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല- ചിത്രങ്ങൾ പങ്കുവച്ച് രശ്മിക കുറിച്ചു. പരശുറാം സംവിധാനം ചെയ്ത ചിത്രം 2018 ഓ​ഗസ്റ്റ് 15 നാണ് റിലീസിനെത്തിയത്. ​ 'വിജയ് ബാബുവിന്റേത് പട്ടി ഷോ, ഇരയുടെ പേര് വിളിച്ച് പറഞ്ഞ് അവളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു'; തുറന്നടിച്ച് സാന്ദ്ര തോമസ് ഗോപി സുന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. അ‍ഞ്ച് കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ നിന്ന് 132 കോടി കളക്ഷൻ നേടുകയും ചെയ്തു. ജിഎ2 പിക്ചേഴ്സ് ആണ് ചിത്രം നിർമിച്ചത്. View this post on Instagram A post shared by Rashmika Mandanna (@rashmika_mandanna) തിയറ്ററിൽ കത്തിക്കയറി; 'തലൈവൻ തലൈവി' ഇനി ഒടിടിയിലേക്ക്, എവിടെ കാണാം രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ​ഗീതാ ​ഗോവിന്ദം. കുബേരയാണ് രശ്മികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കിങ്ഡം ആണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. Cinema News: Rashmika Mandanna celebrated seven years of their hit film Geetha Govindam.

സമകാലിക മലയാളം 16 Aug 2025 5:16 pm

രണ്ടാം വരവില്‍ 1300 ദിവസം പിന്നിട്ട് സിമ്പു-തൃഷ ചിത്രം; വിശ്വസിച്ചേ പറ്റൂ ഈ വിജയം!

ഇത് റീ-റിലീസുകളുടെ കാലമാണ്. പല ഹിറ്റ് സിനിമകളും പരാജയപ്പെട്ട സിനിമകളും ഈയ്യടുത്ത് വീണ്ടും തിയേറ്ററുകളിലെത്തി. ദേവദൂതനും ഛോട്ടോ മുംബൈയും വരെയുള്ള സിനിമകള്‍ രണ്ടാം വരവില്‍ നേടിയ വലിയ വിജയം മലയാളത്തില്‍ തന്നെ ഉദാഹരണമായുണ്ട്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം ഇത്തരത്തില്‍ റീ-റിലീസില്‍ വലിയ വിജയം നേടിയ സിനിമകള്‍ നിരവധിയുണ്ട് സമീപകാലത്ത് മാത്രമായി. 'വിജയ് ബാബുവിന്റേത് പട്ടി ഷോ, ഇരയുടെ പേര് വിളിച്ച് പറഞ്ഞ് അവളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു'; തുറന്നടിച്ച് സാന്ദ്ര തോമസ് എന്നാല്‍ ഒരു സിനിമ രണ്ടാം വരവില്‍ 1000 ല്‍ വരം ദിവസം ഒരേ തിയേറ്ററില്‍ ഓടുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? കൃത്യമായി പറഞ്ഞാല്‍ 1300 ദിവസം. 2010 ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായ' ആണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 'അച്ഛന്‍ മരിച്ചത് അറിയുന്നത് ഒരു ദിവസം കഴിഞ്ഞ്, അപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു'; ഇന്നും ആ നോവില്‍ നീറി ജഗദീഷ് ചിമ്പുവും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ സിനിമ സംവിധായകന്റേയും താരങ്ങളുടേയും കരിയറുകളിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ആദ്യ റിലീസില്‍ തന്നെ വലിയ ഹിറ്റായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. കേരളത്തിലും സൂപ്പര്‍ ഹിറ്റായ ചിത്രം 100 ദിവസത്തിലധികം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായി 1300 ദിവസം പ്രദര്‍ശിപ്പിക്കപ്പെടുക എന്നത് അവിശ്വസനീയമായൊരു നേട്ടം തന്നെയാണ്. അണ്ണാനഗറിലെ പിവിആര്‍ സിനിമാസിലാണ് സിനിമയുടെ പ്രദര്‍ശനം നടക്കുന്നത്. 1500 എന്ന മാജിക്കല്‍ നമ്പറിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമ കാണാന്‍ ഇപ്പോഴും ആരാധകര്‍ വന്നു കൊണ്ടിരിക്കുകയാണെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്. അതുകൊണ്ട് തന്നെ 1500 എന്നത് അസാധ്യമായൊരു നമ്പറല്ലെന്നാണ് കരുതപ്പെടുന്നത്. എആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ സിനിമയില്‍ തൃഷയുടെ കഥാപാത്രം മലയാളിയാണ്. അതിനാല്‍ കേരളത്തിലും ചിത്രീകരണം നടന്നിരുന്നു. സിനിമയിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ഐക്കോണിക്കായി മാറുകയായിരുന്നു. പിന്നീട് ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കുമൊക്കെ റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. വിടിവി ഗണേഷ്, ബാബു ആന്റണി, ഉമ പത്മനാഭന്‍, സുബ്ബലക്ഷ്മി, കെഎസ് രവി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. Simbu and Trisha starrer Vinnaithandi Varuvaya crosses 1300 days at rerelease.

സമകാലിക മലയാളം 16 Aug 2025 5:11 pm

തിയറ്ററിൽ കത്തിക്കയറി; 'തലൈവൻ തലൈവി'ഇനി ഒടിടിയിലേക്ക്, എവിടെ കാണാം

വിജയ് സേതുപതി , നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തലൈവൻ തലൈവി. പാണ്ഡിരാജൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഓഗസ്റ്റ് 22 ന് ചിത്രം ഒടിടിയില്‍ എത്തും. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. ജൂലൈ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആർട്ടിക്കിൾ 19 (1)എ എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രമാണ് തലൈവൻ തലൈവി. 'മഞ്ഞുമ്മൽ ബോയ്സിന്റെ ബജറ്റ് ആണ് അത്ഭുതപ്പെടുത്തിയത്; ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെയാണ് സിനിമയെടുക്കുന്നത്' പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. 'അച്ഛന്‍ മരിച്ചത് അറിയുന്നത് ഒരു ദിവസം കഴിഞ്ഞ്, അപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു'; ഇന്നും ആ നോവില്‍ നീറി ജഗദീഷ് സൂര്യ നായകനായെത്തിയ എതിർക്കും തുനിന്തവൻ എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ആണ് നിത്യ മേനോന്റെ ഇനി റിലീസിനൊരുങ്ങുന്ന സിനിമ. View this post on Instagram A post shared by prime video IN (@primevideoin) Cinema News: Actor Vijay Sethpathi starrer Thalaivan Thalaivii ott release date out.

സമകാലിക മലയാളം 16 Aug 2025 4:47 pm

'വിജയ് ബാബുവിന്റേത് പട്ടി ഷോ, ഇരയുടെ പേര് വിളിച്ച് പറഞ്ഞ് അവളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു'; തുറന്നടിച്ച് സാന്ദ്ര തോമസ്

വിജയ് ബാബുവിനെതിരെ തുറന്നടിച്ച് സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കിടെ വിജയ് ബാബു സാന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്‌പോര് ഉടലെടുത്തിരുന്നു. 'അച്ഛന്‍ മരിച്ചത് അറിയുന്നത് ഒരു ദിവസം കഴിഞ്ഞ്, അപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു'; ഇന്നും ആ നോവില്‍ നീറി ജഗദീഷ് വിജയ് ബാബുവിന്റേത് പട്ടി ഷോ ആണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ന്യുസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ പ്രതികരണം. തനിക്കെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി ഇല്ലാതാകാന്‍ ശ്രമിച്ചയാളാണ് വിജയ് ബാബുവെന്നും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്. 'മഞ്ഞുമ്മൽ ബോയ്സിന്റെ ബജറ്റ് ആണ് അത്ഭുതപ്പെടുത്തിയത്; ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെയാണ് സിനിമയെടുക്കുന്നത്' ''ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ കേസ് വന്ന സമയത്ത്, ഇരയെ ആക്രമിക്കുക, ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ അന്ന് രാത്രി തന്നെ ഫെയ്‌സ്ബുക്ക് ലൈവ് വന്ന് ഇരയുടെ പേര് വിളിച്ച് പറയുകയും ദ്രോഹിക്കുകയുമൊക്കെ ചെയ്തയാണ്. ഒരാളെ അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.'' സാന്ദ്ര പറയുന്നു. ''ഈ പോസ്റ്റിട്ട സമയത്ത് എനിക്ക് ആ കുട്ടി മെസേജ് അയച്ചിരുന്നു. ചേച്ചി ഇത് കണ്ടോ എന്ന് ചോദിച്ച്. ആ കുട്ടി പറഞ്ഞത്, ക്ലാസിലൊക്കെ ചില കുട്ടികളുണ്ടാകില്ലേ ഓവര്‍ സ്മാര്‍ട്ട്‌നെസ് കാണിക്കുന്നത്. അതുപോലെ ഭയങ്കര പട്ടി ഷോ കാണിക്കുന്നയാളാണ് വിജയ് ബാബു. ചേച്ചി ഇത് മൈന്റ് ചെയ്യണ്ട, ഞാനിത് കുറേ അനുഭവിച്ചതാണെന്നും പറഞ്ഞു. നമ്മളിത് പണ്ടേ അനുഭവിച്ചതാണ്. എന്ത് ചെയ്യാനാണ്, സ്ത്രീകള്‍ ഇരകളായി മാറും.'' എന്നും സാന്ദ്ര തോമസ് പറയുന്നു. നേരത്തെ സിനിമ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണെന്ന് സാന്ദ്ര പറഞ്ഞിരുന്നു. ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു സാന്ദ്ര. നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പില്‍ സാന്ദ്ര പരാജയപ്പെട്ടിരുന്നു. Sandra Thomas lashes out against Vijay Babu. Says he is trying to destroy others.

സമകാലിക മലയാളം 16 Aug 2025 4:45 pm

'മഞ്ഞുമ്മൽ ബോയ്സിന്റെ ബജറ്റ് ആണ് അത്ഭുതപ്പെടുത്തിയത്; ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെയാണ് സിനിമയെടുക്കുന്നത്'

ബോളിവുഡിലെ സക്സസ് ഫിലിംമേക്കറിൽ ഒരാളാണ് കരൺ ജോഹർ . ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ കരൺ ജോഹർ നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമകളെ അഭിനന്ദിച്ചു കൊണ്ടുള്ള കരണിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ആവേശം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളെ കരൺ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഈ സിനിമകളുടെ ബജറ്റ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്രയും കുറഞ്ഞ ബജറ്റിൽ ഒരു ബോളിവുഡ് സിനിമ ചെയ്യുക എന്നത് സാധ്യമായ കാര്യമല്ലെന്നും ദ് സ്ട്രീമിങ് ഷോ പോഡ്കാസ്റ്റിൽ കരൺ ജോഹർ വ്യക്തമാക്കി. ബോളിവുഡിൽ താരങ്ങളുടെയും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ടെക്നീഷ്യൻസിന്റെയും പ്രതിഫലം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മഞ്ഞുമ്മൽ ബോയ്സ് പോലെയോ ആവേശം പോലെയോ ഒരു സിനിമ അത്രയും കുറഞ്ഞ ബജറ്റിൽ ബോളിവുഡിൽ സാധ്യമല്ലെന്നും കരൺ ജോഹർ പറഞ്ഞു. ആവേശം മികച്ച സിനിമയാണ്. ഫഹദ് ഫാസിൽ നമ്മുടെ മികച്ച നടന്മാരിൽ ഒരാളാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സ് എത്തിയപ്പോൾ എനിക്ക് ശരിക്കും ശ്വാസം മുട്ടിയിരുന്നു, അത്രയും മികച്ച രീതിയിലാണ് ക്ലൈമാക്സ് രംഗങ്ങൾ എല്ലാം ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ സിനിമകളുടെ ബജറ്റ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. 'ആലിയയുടെ വാക്കുകള്‍ സന്തോഷം നല്‍കുന്നത്, പക്ഷെ...'; ഒപ്പം അഭിനയിക്കാനുള്ള താരസുന്ദരിയുടെ ആഗ്രഹം; മറുപടി നല്‍കി ഫഹദ് ഫാസില്‍ ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെ സിനിമയെടുക്കണമെന്ന് എനിക്ക് അറിയില്ല. മുംബൈയിൽ അത് സാധ്യമല്ല. ബോളിവുഡിൽ നിന്നുള്ള ടെക്‌നീഷ്യൻസ് എല്ലാം വളരെ എക്സ്പെൻസിവ് ആണ്. ഞങ്ങളുടെ പ്രതിഫലത്തിന്റെ സ്കെയിൽ തന്നെ വളരെ വലുതാണ്. അത് മാറ്റാൻ കഴിയില്ല. കരൺ ജോഹർ പറഞ്ഞു. 'ഗർഭഛിദ്രം നടത്തണമെങ്കിൽ പോലും ആരാണ് സഹായിക്കുക? മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോ​ഗിക്കുന്നത്'; വീണ്ടും പുലിവാല് പിടിച്ച് കങ്കണ 2023 ൽ പുറത്തിറങ്ങിയ റോക്കി ഔർ റാണി കീ പ്രേം കഹാനി ആണ് കരൺ ജോഹറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. രൺവീർ സിങ്ങും ആലിയ ഭട്ടും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. Cinema News: Bollywood Filmmaker Karan Johar praises Malayalam movie Aavesham and Manjummel Boys.

സമകാലിക മലയാളം 16 Aug 2025 4:17 pm

'ഗർഭഛിദ്രം നടത്തണമെങ്കിൽ പോലും ആരാണ് സഹായിക്കുക? മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോ​ഗിക്കുന്നത്'; വീണ്ടും പുലിവാല് പിടിച്ച് കങ്കണ

വിവാദങ്ങളുടെ തോഴി എന്നാണ് നടി കങ്കണ റണാവത്ത് ബോളിവുഡിൽ അറിയപ്പെടുന്നത്. സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് തുറന്നു പറഞ്ഞാണ് കങ്കണ പലപ്പോഴും വിവാദങ്ങളിൽ ചെന്ന് പെടാറുള്ളത്. ഇപ്പോഴിതാ ഡേറ്റിങ് ആപ്പുകളെ കുറിച്ച് പറഞ്ഞാണ് കങ്കണ പുലിവാല് പിടിച്ചിരിക്കുന്നത്. ഡേറ്റിങ് പ്ലാറ്റ്ഫോമുകളിൽ പങ്കാളിയെ തേടുന്നത് മോശമാണെന്നും ഡേറ്റിങ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്നും കങ്കണ പറഞ്ഞു. ലിവ്- ഇൻ ബന്ധങ്ങളുടെ പ്രവണത കൂടി വരുന്നതിനെയും നടി വിമർശിച്ചു. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യങ്ങൾ പറഞ്ഞത്. ഡേറ്റിങ് ആപ്പുകളിൽ പങ്കാളിയെ അന്വേഷിക്കുന്നത് മോശമായ കാര്യമാണ്. എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യങ്ങളുണ്ട്. എന്നാൽ, നമ്മൾ അവയെ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യം. ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ മോശം വിഭാഗത്തിലാണ് ഞാന്‍ ഉള്‍പ്പെടുത്തുക. വാലിഡേഷന്‍ ആഗ്രഹിക്കുന്നവരും ആത്മവിശ്വാസക്കുറവുള്ളവരുമാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. തെറാപ്പി വേണ്ടതിനാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. നെഗറ്റിവിറ്റിയുടെ കേന്ദ്രമാണ് അത്. നല്ല ആളുകളെ നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന ഓഫീസില്‍ കാണാന്‍ കഴിയും, മാതാപിതാക്കള്‍ വഴി പരിചയപ്പെടാന്‍ സാധിക്കും, കോളജില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളിലൂടെ ലഭിക്കും. ഇത്തരത്തിലുള്ള സൈറ്റുകളില്‍ പോകുന്നത് ഇങ്ങനെയൊന്നും നിങ്ങള്‍ക്ക് ആരേയും കണ്ടുമുട്ടാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഡേറ്റിങ് ആപ്പിനെ ആശ്രയിക്കൂ. അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ എത്തരത്തിലുള്ള വ്യക്തിയാണെന്ന്. അവിടെയും നിങ്ങള്‍ക്ക് ആരെയും ലഭിക്കാന്‍ പോകുന്നില്ല. 'ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഡേറ്റിങ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.- കങ്കണ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ വിവാഹങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭാര്യയോട് വിശ്വസ്തത പുലർത്താനുള്ള പുരുഷന്റെ പ്രതിജ്ഞയുടെ ഭാ​ഗം കൂടിയാണത്. ഇക്കാലത്ത് ലിവ്-ഇൻ റിലേഷൻഷിപ്പുകൾ പോലുള്ള പുതിയ ആശയങ്ങളെക്കുറിച്ച് നിങ്ങൾ കേൾക്കാറുണ്ട്. എന്റെ ജീവിതത്തിലുടനീളം ഞാൻ റിലേഷൻഷിപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ട്, അത്തരം ബന്ധമുള്ള ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുമുണ്ട്. 'സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിൽ; നീതി കിട്ടുമെന്ന പ്രതീക്ഷയില്ല' പക്ഷേ, ഇതൊന്നും സ്ത്രീ സൗഹൃദപരമായ കാര്യങ്ങളല്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ​ഒന്ന് ​ഗർഭഛിദ്രം നടത്തണമെങ്കിൽ തന്നെ ആരാണ് നിങ്ങളെ സഹായിക്കുക?. നാളെ ഒരു ലിവ്- ഇൻ റിലേഷനിടെ നിങ്ങൾ ഗർഭിണിയായാൽ, നിങ്ങളെ ആര് പരിപാലിക്കും?- കങ്കണ ചോദിച്ചു. 'ആലിയയുടെ വാക്കുകള്‍ സന്തോഷം നല്‍കുന്നത്, പക്ഷെ...'; ഒപ്പം അഭിനയിക്കാനുള്ള താരസുന്ദരിയുടെ ആഗ്രഹം; മറുപടി നല്‍കി ഫഹദ് ഫാസില്‍ കങ്കണയുടെ ഈ പരാമർശമാണിപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ലിവ് ഇന്‍ ബന്ധങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് കങ്കണയുടെ പ്രസ്താവനയെന്നാണ് സോഷ്യൽ മീ‍ഡിയ ഉപയോക്താക്കൾ പറയുന്നത്. Cinema News: Actress Kangana Ranaut criticised dating apps and live-in relations.

സമകാലിക മലയാളം 16 Aug 2025 3:07 pm

'ആലിയയുടെ വാക്കുകള്‍ സന്തോഷം നല്‍കുന്നത്, പക്ഷെ...'; ഒപ്പം അഭിനയിക്കാനുള്ള താരസുന്ദരിയുടെ ആഗ്രഹം; മറുപടി നല്‍കി ഫഹദ് ഫാസില്‍

ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് ഫഹദ് ഫാസിലിന്റേത്. ഫഹദിന്റെ അഭിനയത്തിന് കേരളത്തിന് പുറത്തും ഒരുപാട് ആരാധകരുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം തന്റെ പ്രകടനം കൊണ്ട് കയ്യടി നേടാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഭാഷാഭേദമന്യെ ഫഹദിനൊപ്പം അഭിനയിക്കുക, സിനിമ ചെയ്യുക എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ പങ്കുവച്ച നിരവധി താരങ്ങളും സംവിധായകരുണ്ട്. 'ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം' ഫഹദിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി ആലിയ ഭട്ട് ഈയ്യടുത്ത് പറഞ്ഞിരുന്നു. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരമടക്കം നേടിയിട്ടുള്ള ആലിയ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്. താന്‍ ഫഹദിന്റെ ആരാധികയാണെന്നും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് ആലിയ പറഞ്ഞത്. 'അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് ഞാന്‍, സമൂഹം പറയുന്നത് നോക്കണ്ട, സന്തോഷമാണ് വലുത്'; തുറന്നു പറഞ്ഞ് ദയ ഇപ്പോഴിതാ ആലിയയ്ക്ക് ഫഹദ് മറുപടി നല്‍കുകയാണ്. പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം. ആലിയ ഭട്ടിനെപ്പോലുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 'വളരെ നല്ലൊരു ഫീലാണ്. പക്ഷെ എല്ലാ സിനിമയിലും നമ്മള്‍ നല്ലതായിരിക്കില്ല. ചില സിനിമകള്‍ മികച്ചതാകണമെന്നില്ല. ഇതെല്ലാം ഒരു പ്രത്യേക സമയത്ത് നില്‍ക്കുന്ന കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒന്നും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതല്ല. അതൊന്നും ആസ്വദിക്കാനും അവഗണിക്കാനും ഞാനില്ല. അവര്‍ അങ്ങനെ പറയുന്നതില്‍ സന്തോഷമുണ്ട്. അവരുമായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. അതിലൊന്നും ഒരു സംശയവുമില്ല. പക്ഷെ സിനിമയില്‍ ഒന്നും ശാശ്വതമല്ല എന്ന് പറയില്ലേ. അതുകൊണ്ട് ഈ കോംപ്ലിമെന്റും സ്ഥിരമല്ലാത്ത ഒരു ഫീലാണ് എനിക്ക്.'' എന്നായിരുന്നു ഫഹദിന്റെ മറുപടി. ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ സിനിമ. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന സിനിമയുടെ സംവിധാനം അല്‍ത്താഫ് സലീം ആണ്. ഫഹദും കല്യാണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് ഒരുക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. Fahadh Faasil replies to Alia Bhatt's wish to act together. he is happy but will not let the compliments get into his head.

സമകാലിക മലയാളം 16 Aug 2025 2:45 pm

'സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിൽ; നീതി കിട്ടുമെന്ന പ്രതീക്ഷയില്ല'

കൊച്ചി: ഫിലിം ചേംബർ തെരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച് നിർമാതാവ് സാന്ദ്ര തോമസ് . കഴിഞ്ഞ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, പക്ഷേ ശ്രമം തുടർന്നുകൊണ്ടേയിരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണ്. അതിൽ നിന്ന് ഒരു മുക്തി നേടണമെങ്കിൽ അംഗങ്ങൾ തന്നെ വിചാരിക്കണമെന്നും സാന്ദ്ര വ്യക്തമാക്കി. ‘അമ്മ’യിൽ സ്ത്രീകൾ വന്നത് സ്വാഗതാർഹമാണ്. പക്ഷേ, സ്ത്രീകൾ പറഞ്ഞ പ്രശ്നങ്ങളിൽ എന്ത് പരിഹാരം കാണുമെന്നതാണ് അറിയേണ്ടത് എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. 'അമ്മ'യിലെ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല: ഭാവന സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കു മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയ വരണാധികാരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച മൂന്നു ഹർജികൾ എറണാകുളം ജില്ല സബ് കോടതി തള്ളിയിരുന്നു. 'ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം' സംഘടന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ നിയോഗിച്ച വരണാധികാരിയുടെ സാധുത ചോദ്യം ചെയ്താണ് സാന്ദ്ര ഹർജി നൽകിയിരുന്നത്. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെ സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫനും വിജയ് ബാബുവും രം​ഗത്തെത്തിയിരുന്നു. Cinema News: Producer Sandra Thomas files nomination for Film Chamber Elections.

സമകാലിക മലയാളം 16 Aug 2025 2:42 pm

'ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം'

കൊച്ചി: രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുന്നത് അമ്മ യുടെ അടിയന്തര അജന്‍ഡയിലില്ലെന്ന്‌ പ്രസിഡന്റ് ശ്വേത മേനോന്‍ . ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കാന്‍ കഴിയൂവെന്നും ശ്വേത കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചു പോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷമെന്നും ശ്വേത മേനോൻ പറഞ്ഞു. 'പരിഹരിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു പോയിന്റില്‍ തന്നെ തട്ടിനില്‍ക്കേണ്ടതില്ല. അവര്‍ സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചുപോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. അടിയന്തര അജന്‍ഡയായി വിഷയമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. Loading... 'വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ?' പരിഹസിച്ച് ജോയ് മാത്യു ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല. രാജിവെച്ചു പോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്'- ശ്വേത ഒരു മാധ്യമത്തോട് പറഞ്ഞു. 'അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണം. അംഗങ്ങള്‍ എല്ലാവരുടേയും ആഗ്രഹം അതു തന്നെയാണ്. എന്തിനാണ് അവര്‍ പിണങ്ങിപ്പോയത് എന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ട്. 'അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് ഞാന്‍, സമൂഹം പറയുന്നത് നോക്കണ്ട, സന്തോഷമാണ് വലുത്'; തുറന്നു പറഞ്ഞ് ദയ അവര്‍ എല്ലാവരും തിരിച്ചുവരണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. ചിലപ്പോള്‍ ഒരു മീറ്റിങ്ങില്‍ തീരുമാനിക്കാന്‍ കഴിഞ്ഞേക്കില്ല, പത്തോ നൂറോ മീറ്റിങ്ങുകള്‍ നടത്തേണ്ടിവരും. എന്റെ വ്യക്തിപരമായ ദൗത്യത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതിന് മുന്‍കൈ എടുക്കും', -ശ്വേത വ്യക്തമാക്കി. Cinema News: Those who resigned should return to AMMA says Shwetha Menon.

സമകാലിക മലയാളം 16 Aug 2025 1:23 pm

'അമ്മ'യിലെ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല: ഭാവന

താന്‍ 'അമ്മ'യിലെ അംഗമല്ലെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയില്ലെന്നും നടി ഭാവന. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ച അംഗമാണ് ഭാവന. കഴിഞ്ഞ ദിവസമാണ് അമ്മയിലെ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നത്. നടി ശ്വേത മേനോനാണ് പുതിയ പ്രസിഡന്റ്. അതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ഭാവനയുടെ പ്രതികരണം. 'അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് ഞാന്‍, സമൂഹം പറയുന്നത് നോക്കണ്ട, സന്തോഷമാണ് വലുത്'; തുറന്നു പറഞ്ഞ് ദയ താന്‍ ഇപ്പോള്‍ അമ്മയിലെ അംഗമല്ല. പുതിയ ഭാരവാഹികള്‍ നേതൃത്വത്തിലേക്ക് വന്നതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോല്‍ അതേക്കുറിച്ച് സംസാരിക്കാം എന്നാണ് ഭാവനയുടെ പ്രതികരണം. 'ഒറ്റക്കെട്ടായി 'അമ്മ'യെ ശക്തമാക്കാൻ കഴിയട്ടെ'; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും നേരത്തെ അമ്മയില്‍ നിന്നും രാജിവച്ചു പോയ അംഗങ്ങള്‍ തിരികെ വരണമെന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ രാജിവച്ചു പോയവരെ തിരികെ കൊണ്ടു വരാന്‍ താന്‍ മുന്‍കൈ എടുക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളേയും അമ്മ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ശ്വേത പറഞ്ഞിരുന്നു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് അമ്മയുടെ തലപ്പത്ത് വനിതയെത്തുന്നത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. I am not a member of AMMA, don't know anything about eletion says Bhavana.

സമകാലിക മലയാളം 16 Aug 2025 1:17 pm

'അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് ഞാന്‍, സമൂഹം പറയുന്നത് നോക്കണ്ട, സന്തോഷമാണ് വലുത്'; തുറന്നു പറഞ്ഞ് ദയ

അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് താനാണെന്ന് മഞ്ജുപിള്ള യുടേയും സുജിത് വാസുദേവിന്റേയും മകള്‍ ദയ സുജിത്. സമൂഹം എന്ത് പറയുന്നുവെന്ന് നോക്കണ്ട, സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് താന്‍ പറഞ്ഞുവെന്നാണ് ദയ പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ദയയുടെ പ്രതികരണം. അമ്മ മഞ്ജുപിള്ളയും ദയയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. 'സര്‍ജറി ചെയ്ത് വണ്ണം കുറയ്ക്കാന്‍ നോക്കി, ഡോക്ടറെ കണ്ട് വന്ന ശേഷം പൊട്ടിക്കരഞ്ഞു'; തുറന്നു പറഞ്ഞ് മഞ്ജിമ മോഹന്‍ ''ഇത് ഇവര്‍ മുമ്പൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ഇതാണ് സത്യം. തങ്ങള്‍ പിരിയുകയാണെന്ന് രണ്ട് പേരും വന്ന് പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാനാണ്. ഇവര്‍ പിരിയണമെന്നാണ് ഞാനും ആഗ്രഹിച്ചത്. സമൂഹം പലതും പറയുമെന്ന് എല്ലാവരും പറഞ്ഞു. ഇത് അമ്മയുടെ രണ്ടാം വിവാഹമാണ്, സ്ത്രീയാണ്, അതിനാലൊക്കെ സമൂഹം പലതും പറയുമെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ ഇവര്‍ രണ്ടു പേരും ഈ ബന്ധത്തില്‍ സന്തുഷ്ടരല്ല. പിന്നെ എന്തിനാണ് നിര്‍ബന്ധിച്ച് നിര്‍ത്തുന്നത്? '' എന്നാണ് ദയ പറയുന്നത്. 'നിന്റെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടി മരിക്കുകയായിരുന്നു'; വിദ്വേഷത്തിന് ജാവേദ് അക്തറുടെ മറുപടി ഇവര്‍ക്ക് അവരവരെ തന്നെ നഷ്ടമാകുന്നത് ഞാന്‍ കണ്ടു. അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ സന്തുഷ്ടരാണെങ്കില്‍, പിരിഞ്ഞിട്ടാണെങ്കിലും, ഞാനും സന്തുഷ്ടയാണ്. എന്റെ പിന്തുണയുണ്ടാകും. ആളുകള്‍ എന്ത് പറയുമെന്ന് നോക്കണ്ട, പിരിഞ്ഞോളൂവെന്ന് ഞാന്‍ പറഞ്ഞുവെന്നും താരപുത്രി പറയുന്നു. അച്ഛനും അമ്മയും പിരിയുന്ന സമയത്തെ വിഷമം താന്‍ എങ്ങനെയാണ് നേരിട്ടതെന്നും ദയ പറയുന്നുണ്ട്. വിഷമമുണ്ടെങ്കില്‍ ആരെയെങ്കിലും ഒരാളെ കണ്ടുപിടിച്ച് സംസാരിക്കണം. വച്ചു കൊണ്ടിരിക്കരുത്. ഞാന്‍ സംസാരിച്ചുവെന്നാണ് ദയ പറയുന്നത്. അതേസമയം ഒരു കാര്യത്തിലായിരുന്നു തനിക്ക് വിഷമമുണ്ടായിരുന്നതെന്നും ദയ പറയുന്നുണ്ട്. ''ഫാമിലി ട്രിപ്പ്. പണ്ട് ഞാന്‍ നിര്‍ബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂര്‍ പോയതുമെല്ലാം. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. അതാണ് ഞാന്‍ മിസ് ചെയ്തത്'' എന്നാണ് ദയ പറയുന്നത്. അമ്മയോട് എന്തുണ്ടെങ്കിലും ഞാന്‍ സംസാരിക്കും. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. അച്ഛനോടും സംസാരിക്കും. അമ്മൂമ്മയോടും സംസാരിക്കും. അമ്മൂമ്മയ്ക്ക് വിഷമമുണ്ടെങ്കില്‍ എന്നോടും പറയുമെന്നും ദയ പറയുന്നു. അമ്മയുടെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്താനാണ് ദയയുടെ ആഗ്രഹം. മോഡലിങില്‍ കയ്യടി നേടാന്‍ സാധിച്ച ദയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുണ്ട്. Daya Sujith says she gave full support when mother Manju Pillai and father Sujith Vasudev decided to seperate.

സമകാലിക മലയാളം 16 Aug 2025 12:43 pm

'വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ?'പരിഹസിച്ച് ജോയ് മാത്യു

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അധിക്ഷേപ പോസ്റ്റുകൾ ആധുനിക കവിതയാണെന്ന നടൻ വിനായകന്റെ വിശദീകരണത്തെ പരിഹസിച്ച് ജോയ് മാത്യു . വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. കവിത കണ്ടെത്തിയ ഇൻസ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ്ഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതല്ലേ ? എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിച്ചു. നിരവധി പേരാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. 'വേടൻ്റെ കവിത പ്രൈമറി ക്ലാസുകൾക്കും, വിനായകൻ്റെ കവിത ഹൈ സ്കൂൾ വിഭാഗവും പഠിക്കട്ടെ', 'മഴ, കട്ടൻ ചായ, വിനായകന്റെ കവിത...ആഹാ'- എന്നൊക്കെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. വിഎസ് അച്യുതാനന്ദന്റെ അനുസ്മരണത്തിന് വിനായകനെത്തിയതിന് സൈബർ ആക്രമണം നേരിട്ടിരുന്നു. 'കൂലികൾക്ക് പ്രശ്നമുണ്ടായാൽ മെക്സിക്കോയിൽ ആയാലും ദേവ വരും'! കൂലി 2 വരുന്നു? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് വിനായകന്‍ നടത്തിയ അധിക്ഷേപപരാമര്‍ശം ചൂണ്ടിക്കാട്ടിയിരുന്നു സൈബറിടത്തിൽ വിമർശനങ്ങളുയർന്നത്. ഇതിനോട് പ്രതികരിച്ച വിനായകന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിക്കുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 'നല്ല പോലെ മലയാളം പറയുന്ന നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടുണ്ടോ?'; പരം സുന്ദരി ട്രെയ്‌ലറിനെ വിമർശിച്ച് നടി പവിത്ര മേനോൻ ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടനെതിരേ പരാതി നല്‍കി. തുടര്‍ന്ന് വിനായകനോട്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു വിനായകന്‍ തന്റെ പോസ്റ്റ് ആധുനിക കവിതയാണെന്ന വിശദീകരണം നല്‍കിയത്. Cinema News: Actor Joy Mathew against Vinayakan.

സമകാലിക മലയാളം 16 Aug 2025 12:30 pm

'നല്ല പോലെ മലയാളം പറയുന്ന നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടുണ്ടോ?'; പരം സുന്ദരി ട്രെയ്‌ലറിനെ വിമർശിച്ച് നടി പവിത്ര മേനോൻ

ജാൻവി കപൂർ , സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രം ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപിച്ച് ക്രിസ്ത്യൻ സംഘടന രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ജാൻവി കപൂറിന്റെ കാസ്റ്റിങ്ങിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മലയാളി ​ഗായികയും നടിയുമായ പവിത്ര മേനോൻ. മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല എന്നും എല്ലാവരെയും പോലെ സാധാരണ രീതിയിൽ സംസാരിക്കുന്നവരാണ് എന്നും പവിത്ര കുറിച്ചു. ‘ഒരു മലയാളി നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടാണോ’ എന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പവിത്ര മേനോൻ ഒരു വിഡിയോയും പങ്കുവച്ചിരുന്നു. പവിത്രയുടെ വിമർശനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പവിത്ര പങ്കുവച്ച വിഡിയോ കോപ്പിറൈറ്റ് പ്രശ്നം പറഞ്ഞ് നീക്കം ചെയ്തിരിക്കുകയാണ് ‘പരം സുന്ദരി’യുടെ നിർമാതാക്കളായ മാഡോക് ഫിലിംസ്. പക്ഷേ, നടി വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘റി റിലീസ്ഡ്’ എന്ന ആമുഖത്തോടെയാണ് വീണ്ടും ആ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജാൻവി കപൂറിനോട് ഒരു വിദ്വേഷവുമില്ലെന്നും മലയാളത്തെ ഇങ്ങനെ മോശമാക്കരുതെന്ന അഭ്യർഥനയെ ഉള്ളൂവെന്നും പവിത്ര പറയുന്നു. ‘‘എന്തിനാണ് കഷ്ടപ്പെടുന്നത്? ട്രെയ്‌ലറിനെക്കുറിച്ച് പറയുന്നതിനു മുൻപ് ഒരു കാര്യം. കഥാപാത്രത്തിന് അനുയോജ്യയായ ഒരു മലയാളി നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടുണ്ടോ?’’ എന്ന കുറിപ്പോടെയാണ് പവിത്ര വിഡിയോ പങ്കുവച്ചത്. ‘ഞാൻ പവിത്ര മേനോൻ, ഒരു മലയാളിയാണ്. പരം സുന്ദരിയുടെ ട്രെയ്‌ലർ കണ്ടു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യയായ ഒരു മലയാളി നടിയെ കണ്ടെത്താൻ കഴിയില്ലേ? നമുക്ക് കഴിവ് കുറവാണോ? കേരളത്തിൽ ഉള്ളവർ ആണെങ്കിൽ ഇങ്ങനെ ആയിരിക്കില്ല. മലയാളം സംസാരിക്കുന്നതു പോലെ നന്നായി എനിക്ക് ഹിന്ദിയും സംസാരിക്കാൻ കഴിയും. 90കളിലെ മലയാള സിനിമകളിൽ പഞ്ചാബികളെ കാണിക്കേണ്ടി വന്നപ്പോൾ നമ്മൾ അതിശയോക്തിപരമായി ‘ബല്ലേ ബല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ 2025 ആണ്. ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലായിടത്തും മുല്ലപ്പൂവ് വച്ച് മോഹിനിയാട്ടം കളിച്ചു നടക്കുകയല്ല.’’– സിനിമാ ട്രെയ്‌ലറിൽ ജാൻവി കപൂർ സ്വയം പരിചയപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ചു കൊണ്ട് പവിത്ര പറയുന്നത് ഇങ്ങനെയാണ്. View this post on Instagram A post shared by PAVITHRA MENON (@pavithramenon) 'ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം'; 'അമ്മ' തെരഞ്ഞെടുപ്പില്‍ കൊല്ലം തുളസി, വിഡിയോ ഹിന്ദിയിലാണ് പവിത്ര വിഡിയോയിൽ സംസാരിക്കുന്നത്. ‘‘ഒരു ഹിന്ദി സിനിമയിൽ ആ വേഷം ചെയ്യാൻ ഒരു മലയാളിയെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്’’ എന്ന് പവിത്ര മലയാളത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ‘‘ജാൻവിയോട് എനിക്ക് വെറുപ്പില്ല, പക്ഷേ എന്തിനാണ് ഇങ്ങനെ അഭിനയിച്ച് സ്വയം പരിഹാസ്യയാകുന്നത്’’ എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പിൽ പവിത്ര കുറിച്ചത്. 'ഒറ്റക്കെട്ടായി 'അമ്മ'യെ ശക്തമാക്കാൻ കഴിയട്ടെ'; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും മിലി, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുള്ള ഗായികയാണ് പവിത്ര മേനോൻ. ‘സ്പിറ്റ് ഇറ്റ് ഔട്ട്’, ‘മാർഗോട്ട്’ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. തുഷാർ ജലോട്ട ആണ് പരം സുന്ദരി സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ രൺജി പണിക്കറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം 29ന് ചിത്രം തിയറ്ററുകളിലെത്തും. Cinema News: Actress Pavithra Menon criticizes Param Sundari trailer.

സമകാലിക മലയാളം 16 Aug 2025 12:09 pm

'കൂലികൾക്ക് പ്രശ്നമുണ്ടായാൽ മെക്സിക്കോയിൽ ആയാലും ദേവ വരും'! കൂലി 2 വരുന്നു? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

ആദ്യ ദിനം തന്നെ 151 കോടി കളക്ഷൻ നേടി ബോക്സോഫീസിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് രജനികാന്തിന്റെ കൂലി . ഒരു തമിഴ് സിനിമയ്ക്ക് ആ​ഗോളതലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ആദ്യ ദിനം ചിത്രം 30 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. കേരളം, ആന്ധ്ര പ്രദേശ് എന്നിങ്ങനെ അയൽ സംസ്ഥാനങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് പത്ത് കോടി, ആന്ധ്ര-18 കോടി, കർണാടകയിൽ നിന്ന് 14-15 കോടി എന്നിവ നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര തുടങ്ങിയ വൻ താരങ്ങളും കൂലിയിൽ അണിനിരന്നിരുന്നു. ഇതിനിടെ കൂലിയുടെ വ്യാജ പതിപ്പ് ഇറങ്ങിയതും ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. കൂലിയുടെ വിജയകുതിപ്പ് തിയറ്ററുകളിൽ തുടരുകയാണ്. ഞായറാഴ്ചയോടെ കൂലിയുടെ കളക്ഷനിൽ വൻ വർധനയുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുമാരുടെ വിലയിരുത്തലുകൾ. Loading... ഇപ്പോഴിതാ കൂലിയുടെ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കൂലി അവസാനിക്കുന്നത് തന്നെ കൂലി 2 നെക്കുറിച്ചുള്ള നിരവധി സൂചനകൾ നൽകി കൊണ്ടാണെന്നാണ് നെറ്റിസൺസും സിനിമാ പ്രേമികളും പറയുന്നത്. ഇതിന് തെളിവായി പറയുന്നത് ആമിർ ഖാൻ അവതരിപ്പിച്ച ദാഹ എന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിലാണ് ദാഹയുടെ വരവ്. രജനികാന്തിന്റെ കഥാപാത്രമായ ദേവയോട് തന്റെ സുഹൃത്തിന്റെ മരണത്തിൽ (നാ​ഗാർജുന- സൈമൺ) പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ദാഹ പറയുന്നുണ്ട്. മാത്രവുമല്ല, ദാഹയുടെ പല ഡയലോ​ഗുകളും രണ്ടാം ഭാ​ഗത്തേക്ക് വിരൽ ചൂണ്ടുന്നതാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. 'ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം'; 'അമ്മ' തെരഞ്ഞെടുപ്പില്‍ കൊല്ലം തുളസി, വിഡിയോ അതോടൊപ്പം കൂലികൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ മെക്സിക്കോയിൽ ആണെങ്കിലും താൻ വരുമെന്ന് ആമിറിന്റെ കഥാപാത്രത്തോട് രജനിയുടെ കഥാപാത്രമായ ദേവ പറയുന്നുണ്ട്. അതിനാൽ കൂലി 2 ഇന്റർനാഷ്ണൽ ലെവലിലായിരിക്കും ഒരുങ്ങുകയെന്നും ചർച്ചകളുണ്ട്. അതേസമയം കൂലി 2വിൽ പവർഫുള്ളായ ഒരു മുഴുനീള വില്ലൻ കഥാപാത്രമായിട്ടായിരിക്കും ആമിർ ഖാൻ എത്തുകയെന്നും ആരാധകർ പറയുന്നു. 'ഒറ്റക്കെട്ടായി 'അമ്മ'യെ ശക്തമാക്കാൻ കഴിയട്ടെ'; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും കൂലിയുടെ പ്രൊമോഷൻ പരിപാടിക്കിടെ സം​ഗീത സംവിധായകൻ അനിരുദ്ധ് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട് ഇപ്പോൾ. കൂലി ഒരു നല്ല സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂലി 2 വരണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും അനിരുദ്ധ് പറഞ്ഞിരുന്നു. എന്തായാലും ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. Cinema News: Rajinikanth starrer Coolie 2 on card ?

സമകാലിക മലയാളം 16 Aug 2025 11:50 am

'സര്‍ജറി ചെയ്ത് വണ്ണം കുറയ്ക്കാന്‍ നോക്കി, ഡോക്ടറെ കണ്ട് വന്ന ശേഷം പൊട്ടിക്കരഞ്ഞു'; തുറന്നു പറഞ്ഞ് മഞ്ജിമ മോഹന്‍

ഫിറ്റ്‌നസിനെക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ മൂലം സര്‍ജറിയിലൂടെ വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നടി മഞ്ജിമ മോഹന്‍. ആരോഗ്യത്തോടെയിരിക്കുക എന്നാല്‍ മെലിഞ്ഞിരിക്കുകയാണെന്നാണ് ഒരിക്കല്‍ താനും കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീട് തനിക്ക് തിരിച്ചറിവുണ്ടായെന്നും മഞ്ജിമ പറയുന്നു. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജിമ മോഹന്‍. 'ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം'; 'അമ്മ' തെരഞ്ഞെടുപ്പില്‍ കൊല്ലം തുളസി, വിഡിയോ കുറച്ചുകൂടെ വണ്ണം വച്ചിരുന്ന സമയത്ത് ഞാന്‍ കരുതിയിരുന്നത് ആരോഗ്യവതിയാണെന്നാണ്. ഒരു ഘട്ടമെത്തിയപ്പോഴാണ് അങ്ങനെയല്ലെന്ന് മനസിലാകുന്നത്. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആയിരുന്നില്ല. എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അതിനാല്‍ ഭാരം കുറക്കണമായിരുന്നു. പക്ഷെ മെലിഞ്ഞതു കൊണ്ടും ആരോഗ്യമുണ്ടാകണം എന്നില്ലെന്നതാണ് വസ്തുത. ആ തിരിച്ചറിവുണ്ടാകാന്‍ കുറച്ച് സമയമെടുത്തുവെന്നാണ് മഞ്ജിമ പറയുന്നത്. 'ഒറ്റക്കെട്ടായി 'അമ്മ'യെ ശക്തമാക്കാൻ കഴിയട്ടെ'; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും എനിക്ക് ഭാരമെടുക്കുന്നത് ഇഷ്ടമാണ്. പലരും ഇത് പറയുമ്പോള്‍ വിശ്വസിക്കില്ല. അവരുടെ ധാരണയില്‍ വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നവര്‍ക്ക് ഒരു പ്രത്യേകതരം ശരീരപ്രകൃതമായിരിക്കണം. എന്നാല്‍ അതങ്ങനെയല്ല, എനിക്ക് ഭാരമെടുക്കുന്നത് ഇഷ്ടമാണ്, എനിക്ക് ഭാരമെടുക്കാന്‍ സാധിക്കും. വെയിറ്റെടുക്കുന്നവരാണെങ്കില്‍ ഇങ്ങനെയായിരിക്കണം എന്ന സ്റ്റിഗ്മയുണ്ടെന്നും താരം പറയുന്നു. ''ഞാന്‍ സര്‍ജറിയിലൂടെ ഭാരം കുറയ്ക്കാനായി ഡോക്ടറെ കണ്ടിരുന്നു. തമാശ പറയുന്നതല്ല. എങ്ങനെയെങ്കിലും ചെയ്‌തേ പറ്റുവെന്ന് കരുതിയിരുന്ന ഭ്രാന്തമായൊരു ഘട്ടമായിരുന്നു അത്. കാരണം എല്ലാവരും പറഞ്ഞിരുന്നത് ഇതേ വഴിയുള്ളൂവെന്നാണ്. നല്ല ഡോക്ടറായിരുന്നു. തിരികെ വീട്ടില്‍ വന്ന ശേഷം ഞാന്‍ കരഞ്ഞു. ഞാനിത് എന്താണ് എന്നോട് തന്നെ ചെയ്യുന്നതെന്ന് ഓര്‍ത്ത് കരഞ്ഞു.'' എന്നാണ് മഞ്ജിമ പറയുന്നത്. ഇത് എന്റെ ജോലി മാത്രമാണ്, എന്റെ ജീവിതമുണ്ട്. ഇതൊക്കെ ചെയ്ത് ഒരു ലുക്കിലെത്താന്‍ പറ്റും, അത് കാരണം പത്ത്-പതിനഞ്ച് സിനിമയും കിട്ടിയെന്ന് വരാം. പക്ഷെ ആരും വന്ന് ഹൗ യു ഫീലിങ് എന്ന് ചോദിക്കില്ല. നിങ്ങള്‍ ആരോഗ്യവതിയാണോ, എന്തെങ്കിലും സഹായം വേണോ എന്നൊന്നും ആരും വന്ന് ചോദിക്കില്ലെന്ന തിരിച്ചറിവുണ്ടായെന്നാണ് താരം പറയുന്നത്. അങ്ങനെയാണ് ഞാന്‍ എന്താണ് ആരോഗ്യം എന്ന് തിരിച്ചറിയുന്നതെന്നും മഞ്ജിമ പറയുന്നു. Manjima Mohan once tried to lose weight via surgery. she cried when reached home after meeting a doctor.

സമകാലിക മലയാളം 16 Aug 2025 11:40 am

'ഒറ്റക്കെട്ടായി 'അമ്മ'യെ ശക്തമാക്കാൻ കഴിയട്ടെ'; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

താര സംഘടനയായ അമ്മ യുടെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ​ഗോപിയും. 'ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തന മികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെ'.- എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ. 'സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു'.- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 'അമ്മയുടെ പുതിയ നേതൃത്വത്തിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു' എന്നാണ് സുരേഷ് ​ഗോപി കുറിച്ചിരിക്കുന്നത്. Loading... ശ്വേത മേനോനും കുക്കു പരമേശ്വരനുമാണ് ഇനി താരസംഘടനയെ നയിക്കുക. അമ്മയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വനിത പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ലഭിക്കുന്നത്. ശ്വേത മേനോന് 159 വോട്ടുകളാണ് ലഭിച്ചത്. നടൻ ദേവനെ 27 വോട്ടുകൾക്കാണ് ശ്വേത തോൽപ്പിച്ചത്. രവീന്ദ്രനെതിരെ കുക്കുവിന്റെ ജയം 37 വോട്ടിനും. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. പുതിയ ഭരണസമിതിയിൽ 8 വനിതകളുണ്ട്. 12 പേരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വനിത സംവരണ സീറ്റുകളിൽ മത്സരിച്ച സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വിജയിച്ചു. 'പുരുഷൻമാരുടെ മാത്രം പേരെഴുതിയിരുന്നിടത്ത് എല്ലാ മെയിൻ സീറ്റുകളിലും സ്ത്രീകൾ; വലിയ പ്രതീക്ഷയുണ്ട്' ജനറൽ സീറ്റുകളിലേക്ക് മത്സരിച്ച കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ റോണി ഡേവി‍ഡ് രാജ്, സിജോയ് വർ​ഗീസ് എന്നിവരും വിജയിച്ച് എക്സിക്യൂട്ടീവ് അം​ഗങ്ങളായി. 257 വോട്ട് നേടിയ കൈലാഷിനാണ് എക്സിക്യൂട്ടീവ് അം​ഗങ്ങളിൽ‌ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. 507 അംഗങ്ങളിൽ 298 പേർ വോട്ടു ചെയ്തു. 'സംഘടനയുടെ വ്യക്തിത്വം അടിയറ വച്ചു', പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെതിരെ വിനയന്‍ മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ, ജയസൂര്യ, ബേസിൽ, മുകേഷ്, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവർ വോട്ട് ചെയ്തെങ്കിലും ചെന്നൈയിലുള്ള മമ്മൂട്ടിക്കു പങ്കെടുക്കാൻ കഴിഞ്ഞില്ല. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, ഉർവശി, നിവിൻ പോളി തുടങ്ങിയവരും വോട്ട് ചെയ്യാൻ എത്തിയില്ല. Cinema News: Mammootty and Mohanlal congratulate those who won the AMMA Elections 2025.

സമകാലിക മലയാളം 16 Aug 2025 10:17 am

'ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം'; 'അമ്മ'തെരഞ്ഞെടുപ്പില്‍ കൊല്ലം തുളസി, വിഡിയോ

ചരിത്രം കുറിച്ചു കൊണ്ടാണ് താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നത്. ശ്വേത മേനോന്‍ ആണ് പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകളെത്തുന്നത്. നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത അമ്മയുടെ പ്രസിഡന്റാകുന്നത്. 'പുരുഷൻമാരുടെ മാത്രം പേരെഴുതിയിരുന്നിടത്ത് എല്ലാ മെയിൻ സീറ്റുകളിലും സ്ത്രീകൾ; വലിയ പ്രതീക്ഷയുണ്ട്' ചരിത്രമായി മാറിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ചും വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചും സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരെത്തുന്നുണ്ട്. ഇതിനിടെ നടന്‍ കൊല്ലം തുളസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 'സംഘടനയുടെ വ്യക്തിത്വം അടിയറ വച്ചു', പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെതിരെ വിനയന്‍ Loading... അമ്മയുടെ തെരഞ്ഞെടുപ്പിന് പിന്നാലെ ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കവെ കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ എപ്പോഴും ആണുങ്ങളുടെ താഴെയിരിക്കേണ്ടവരാണ് എന്ന കൊല്ലം തുളസിയുടെ വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്. 'പെണ്ണുങ്ങള്‍ ഭരിക്കുമെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ ഭരിക്കുമെന്ന് ആണുങ്ങള്‍ അവകാശപ്പെടുന്നു. ഏത് നടക്കുമെന്ന് കണ്ടറിയണം. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള്‍ എപ്പോഴും നമ്മുടെ താഴെയിരിക്കണം. പുരുഷന്മാര്‍ എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം'' എന്നാണ് കൊല്ലം തുളസി പറയുന്നത്. എന്നാല്‍ വിഡിയോയുടെ അവസാനം താന്‍ വെറുതെ പറഞ്ഞതാണെന്ന് കൊല്ലം തുളസി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. കൊല്ലം തുളസിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയാണ്. നിരവധി പേരാണ് കൊല്ലം തുളസിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. എന്നാല്‍ നടന്‍ ചോദ്യവുമായെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരെ ട്രോളിയതാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. View this post on Instagram A post shared by IndianCinemaGallery (@indiancinemagallery_official) Kollam Thulasi gets slammed by social media for his remarks on Shwetha Menon winning AMMA election. Men should rule woman says the actor in a viral video.

സമകാലിക മലയാളം 16 Aug 2025 10:16 am