അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി ചൈന. അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ ചരിത്രപരമായ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെഹോങ് എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പമുള്ള സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കുവെച്ചാണ് അഭിനന്ദന കുറിപ്പ്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ അപകടം: സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വിശാഖപട്ടണം: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 10 ആയി. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെ മരിച്ചവരിലുണ്ട്. 15 പേർക്ക് പരിക്കേറ്റു. ഉൾക്കൊള്ളാവുന്നതിന്റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് വഴിവച്ചത്. രാഷ്ട്രപതി ദ്രൌപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ […]
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അതിനായി തോളോട് തോള് ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമെ മുക്തമായിട്ടുള്ളു. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്. അതിനേ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ഇന്ന് […]
ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
ദുബൈ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസ് (46) ആണ് ദുബൈയിൽ നിര്യാതനായത്. ഒക്ടോബർ 27ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഏറെക്കാലം ദുബൈ ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം എട്ട് വർഷം മുമ്പാണ് നാട്ടിൽ പോയത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് രാത്രി കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
‘ഇത് പുതിയ കേരളത്തിന്റെ ഉദയം’, മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിന് മുന്നില്‍ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സങ്കല്പത്തിലുള്ള നവകേരളത്തിന്റെ സാഷാത്കാരത്തിന്റെ ചവിട്ടുപടിയാണെന്നും അതിദാരിദ്ര്യ അവസ്ഥയെ മറികടന്നത് നാം കൂട്ടായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യ കേരളമെന്ന സ്വപ്നം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. ഏവരുടെയും സ്വപ്ന […]
സാമ്പത്തിക തര്‍ക്കം ,സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ 84കാരിയും മരിച്ചു
തൊടുപുഴ: സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ വയോധികയും മരിച്ചു. ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍ ആണ് നടുക്കുന്ന സംഭവം. ഏറ്റുമാനൂര്‍ കാട്ടാചിറ സ്വദേശിനി കുറ്റിയാനിയില്‍ തങ്കമ്മയാണ് മരിച്ചത്. 84 വയസ്സായിരുന്നു. ഒക്ടോബര്‍ 24 നായിരുന്നു തങ്കമ്മ സഹോദരന്റെ മകനായ വയോധികനായ സുകുമാരനെ കൊലപെടുത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. കുഴിതൊളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയ തങ്കമ്മ ഇതേ ചൊല്ലി തര്‍ക്കിക്കുകയും തുടര്‍ന്ന് സുകുമാരന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു. ആസിഡ് ആക്രമണത്തില്‍ തങ്കമ്മയ്ക്കും പരിക്ക് ഏറ്റിരുന്നു. സംഭവദിവസം […]
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനം അതിദാരിദ്ര്യമുക്തമായതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.സഭയുടെ പ്രത്യേക സമ്മേളനത്തിൽ നടന്ന പ്രഖ്യാപനത്തെ പി.ആർ. തട്ടിപ്പെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചു. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി. ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ […] The post കേരളപ്പിറവി ദിനത്തിൽ ‘കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം appeared first on Daily Indian Herald .
ഇന്നോവ ക്രിസ്റ്റയുമായി കുതിച്ച് പാഞ്ഞ് 16കാരൻ, ഇടിച്ചുതെറിപ്പിച്ചത് നിരവധി വാഹനങ്ങളെ
കൊച്ചി: 16കാരൻ ഓടിച്ച ഇന്നോവ ക്രിസ്റ്റ നിരവധി വാഹനങ്ങളെ ഇടിച്ചു. എറണാകുളം ചെറായിയിലാണ് സംഭവം. അമിതവേഗത്തിലായിരുന്നു ഇന്നോവ ക്രിസ്റ്റ എത്തിയത്. നിരവധി വാഹനങ്ങളിൽ ഇടിച്ചതോടെ വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നിർത്താതെ അതിവേഗത്തിൽ പോയി. ചെറായി മുതൽ എടവനക്കാട് വരെയാണ് വാഹനം അപകടം ഉണ്ടാക്കിയത്. ചെറായിൽ വച്ച് വൃദ്ധയായ സ്ത്രീയെയും വാഹനം ഇടിച്ചിട്ടു. അപകടമുണ്ടാക്കിയ വാഹനം പിന്നീട് ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും, 9 മരണം, നിരവധിപേർക്ക് പരിക്ക്
അമരാവതി: ആന്ധ്രയിൽ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ശ്രീകാകുളത്ത് കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് തിരക്കിലും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കാർത്തിക മാസത്തിലെ ഏകാദശിയായ ഇന്ന് നിരവധി പേരാണ് ഒഴുകിയെത്തിയത്. ഇതോടെ തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ അമ്പലത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാരിക്കേഡുകൾ മാത്രമാണ് […]
ജോലിക്കിടെ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റു, ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജോലിക്കിടെ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് ജില്ലയിലെ കക്കോടിയിൽ ആണ് സംഭവം. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സ് എത്തിയാണ് മതിലിനടിയിൽ കുടുങ്ങിക്കിടന്നിരുന്ന ഉദയ് മാഞ്ചിയെ പുറത്തെടുത്തത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേർന്നാണ് ചുറ്റുമതിൽ […]
കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന് പുരസ്കാരം
തിരുവനന്തപുരം: എഴുത്തച്ഛന് പുരസ്കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. 5 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എന്‍ എസ് മാധവന് ചെയര്‍മാനും കെ ആര് മീര, ഡോ. കെ എം അനില്‍ എന്നിവര്‍ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവായി കെ ജി ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തത്. ‘ബംഗാള്‍’ എന്ന കവിതയിലൂടെയാണ് […]
200 രൂപ കുറഞ്ഞു, സ്വർണ്ണവിലയിൽ ഇടിവ്, ഇന്നത്തെ വില ഇങ്ങനെ
കൊച്ചി: 90,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഇന്നലെയാണ് രണ്ടു തവണകളിലായി 1320 രൂപ വര്‍ധിച്ച് വീണ്ടും 90000 കടന്നത്. ഇന്ന് ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. അമേരിക്കയില്‍ സാമ്പത്തിക […]
മലപ്പുറം: മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ 7 കുട്ടികളെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹർഷിദിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കു വെച്ചതിലെ തർക്കമാണ് മർദ്ദനത്തിനു കാരണം. വ്യാഴാഴ്ച്ചയാണ് ഹർഷദിനു മർദ്ദനമേറ്റത്. മർദ്ദിച്ചതും ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളാണെന്ന് പൊലീസ് പറയുന്നു.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപനം നടത്തും. വൈകിട്ട് 3.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപ്രഖ്യാപനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്ഹാസന് എന്നിവര്‍ മുഖ്യാതിഥികളാകും. പ്രഖ്യാപനം നടത്തുന്നതോടെ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറും. കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് […]
പഞ്ചായത്ത് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല: ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. ഇത് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ബൂത്തില്‍ 1300 പേര് എത്തിയാല്‍ 12 മണിക്കൂറില്‍ വോട്ടിങ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പല വോട്ടിങ് ബൂത്തുകളിലും മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി പരിഗണിച്ചത്. ‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിക്കാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു. വോട്ട് […]
അദ്ദേഹത്തെ ഏകദിന സ്പെഷ്യലിസ്റ്റായി കാണുന്നത് നിര്‍ഭാഗ്യകരം: ഗ്ലെന്‍ മഗ്രാത്
ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്. ഒന്നാം നമ്പര്‍ താരമായി മഗ്രാത് തെരഞ്ഞെടുത്തത് സൂപ്പര്‍ താരം വിരാട് കോഹ്ലിയെയാണ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയെയും മുന്‍ പേസര്‍ തെരഞ്ഞെടുത്തു. ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറെ മൂന്നാം സ്ഥാനത്തും എം.എസ്. ധോണിയെ നാലാം സ്ഥാനത്തും യുവരാജ് സിങ്ങിനെ അഞ്ചാം സ്ഥാനത്തും മഗ്രാത് ഉള്‍പ്പെടുത്തി. ഏകദിന ക്രിക്കറ്റില്‍ രോഹിത്തിന്റെ സ്റ്റാറ്റ്സും കളിക്കുന്ന രീതിയും അസാധാരണമാണെന്ന് മഗ്രാത് പറഞ്ഞു. രോഹിത് നേടിയ മൂന്ന് […]
വമ്പന്മാരില് ഒന്നാമന്; വെടിക്കെട്ട് റെക്കോഡില്‍ ക്യാപ്റ്റനെയും വെട്ടി!
ഇന്ത്യയ്ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നത്. അതേസമയം ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍ രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡാണ് […]
കോഴിക്കോട്: വര്‍ഷാവര്‍ഷം നല്കുന്ന സംസ്ഥാന പുരസ്കാരങ്ങള്‍ അര്‍ഹതയുള്ള ചെറുപ്പക്കാര്‍ വാങ്ങട്ടെയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സംസ്ഥാന ചലച്ചിത്ര-സാഹിത്യ പുരസ്കാരങ്ങളില് നിന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പരമോന്നത ബഹുമതി വരെ ലഭിച്ചവര്‍ മാറിനില്‍ക്കണമെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോയെന്നും ശാരദക്കുട്ടി ചോദിക്കുന്നു. വന്വൃക്ഷങ്ങള് മുന്നില്‍ നിന്ന് മാറിക്കൊടുക്കണമെന്നും പത്മശ്രീ, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കേ അടക്കമുള്ള പുരസ്കാരങ്ങള്‍ നേടിയവര്‍ തങ്ങളുടെ പേര് ഇനി പ്രാദേശിക മത്സരങ്ങളില്‍ പരിഗണിക്കേണ്ടതില്ലെന്ന് പറയണമെന്നും ശാരദക്കുട്ടി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ‘അവര്‍ ആരോട് മത്സരിക്കാനാണിനി? കിട്ടിയതിലും വലിയ […]
സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലും ചെറുതും വലുതുമായ വേഷങ്ങളില്‍ നടി അഭിനയിച്ചു. ചതുരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2024ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ലബ്ബര്‍ പന്തിലെ വേഷം സ്വാസികക്ക് വലിയ ജനപ്രീതി നേടികൊടുത്തു. സൂര്യയുടെ കൂടെ സ്വാസിക റെട്രോ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ മഹിളാരത്നം മാഗസിന് നല്കിയ അഭിമുഖത്തില്‍ ‘അടുത്ത ഊഴം ഏത് […]
ടെല്‍ അവീവ്: ഫലസ്തീന് തടവുകാരോടുള്ള ക്രൂരത തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. മന്ത്രി പങ്കുവെച്ച, കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഒരു ഡസനോളം വരുന്ന ഫലസ്തീന് തടവുകാരുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്. ഇസ്രഈല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടത്തിയിരിക്കുന്ന ഫലസ്തീനികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിച്ചുകൊണ്ടും ഇസ്രഈല്‍ മന്ത്രി സംസാരിക്കുന്നുണ്ട്. ‘നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വന്നവരാണിവര്‍. ഇപ്പോള്‍ […]
ബംഗ്ലാദേശിനെ ചാരമാക്കി കരീബിയന്‍ പട; പരമ്പര തൂത്തുവാരി!
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. ബിര്‍ ശ്രേഷ്ഠ ഷാഹിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 151 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയത്. മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ വിന്‍ഡീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്സും അക്കീം വെയ്ന്‍ ജറല്‍ അഗസ്റ്റുമാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. ചെയ്സ് 29 പന്തില്‍ […]
‘പ്രകമ്പന’വുമായി കാര്‍ത്തിക് സുബ്ബരാജ്; ഗണപതിക്കൊപ്പം സാഗര്‍ സൂര്യയും, ഫസ്റ്റ് ലുക്ക് പുറത്ത്
ഗണപതിയും സാഗര്‍ സൂര്യയും പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രകമ്പനത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത തമിഴ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്, കാര്ത്തികേയന്, സുധീഷ്.എന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിജേഷ് പാണത്തൂരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ ശ്രീഹരി വടക്കനാണ് പ്രകമ്പനത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂര്‍ […]
ഇതിഹാസങ്ങള്‍ വാഴുന്ന ലിസ്റ്റില്‍ ഒന്നാമന്; ബ്രെറ്റ് ലീക്കൊപ്പം സിഹാസനത്തില്‍ ബുംറയും!
ഇന്ത്യയ്ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നത്. മത്സരത്തില്‍ ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 26 പന്തില്‍ നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം പുറത്തായത്. ട്രാവിസ് […]
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'പീറ്റര്‍'ടീസര്‍ പുറത്ത്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദൂരദര്‍ശന'എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. വളരെ നിഗൂഢമായ ഒരു കഥാപശ്ചാത്തലമുള്ള ഈ ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണെന്നും ടീസറിലൂടെ സൂചന നല്കുന്നു. 30 ദിവസങ്ങള്‍കൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. Key Words: New Movie, Teaser
കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി
തിരുവനന്തപുരം : 2025ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം ആർ രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി ബി അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്കാരം നൽകും. മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടി കെ എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം കെ വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്കാരം നൽകും. വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്കാരങ്ങൾ നൽകുന്നത്. കേരള ജ്യോതി പുരസ്കാരം ഒരാൾക്കും കേരള പ്രഭ രണ്ടു പേർക്കും കേരള ശ്രീ അഞ്ചു പേർക്കും എന്ന ക്രമത്തിലാണ് ഓരോ വർഷവും നൽകുന്നത്. 2025ലെ കേരള പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശം ക്ഷണിച്ചു കൊണ്ട് ഏപ്രിൽ എട്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. Key Words : MR Raghava Warrier,Kerala Awards, Kerala Jyothi
ഭയപ്പെടുത്തുന്ന നിശബ്ദതയും ഡീയസ് ഈറേയും I Dies Irae movie personal opinion
അടുത്തത് എന്ത് നടക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ആദ്യ പകുതിയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. എന്നാല്‍ പ്രീ ഇന്റര്‍വല്‍ സീന്‍ മുതല്‍ പ്രേക്ഷകര്‍ എന്ത് വിചാരിക്കുന്നോ അതിന്റെ അപ്പുറത്തെ കാര്യങ്ങളാണ് സംവിധായകന് ഒരുക്കിയിരിക്കുന്നത്. ഇന്റര്‍വല്‍ സീനില്‍ ക്യാമറക്ക് മുന്നിലും പിന്നിലും ഉണ്ടായിരുന്നവര്‍ ഒരുപോലെ അഴിഞ്ഞാടിയെന്ന് തന്നെ പറയാം. Content Highlight: Dies Irae Personal Opinion
റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ, കുക്കു പരമേശ്വരൻ വൈസ് ചെയര്‍ പേഴ്സണ്‍
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി ഓസ്കര് ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. 26 അംഗങ്ങളാണ് ബോർഡിലുള്ളത്.നടി കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍ പേഴ്സണ്‍. സി അജോയ് സെക്രട്ടറിയായി തുടരും. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി.എസ്. വിജയന്, ശ്യാം പുഷ്കരന്, അമല്‍ നീരദ്, […]
രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണം; ആവശ്യവുമായി ഖാർഗെ
ന്യൂഡൽഹി : രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജീവന് നല്കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും സര്‍ദാറിനെ കോണ്‍ഗ്രസ് മറന്നു എന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ലെന്നും ഖര്‍ഗെ പറഞ്ഞു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്കുപ്പെടെ ഖര്‍ഗെ മറുപടി നല്‍കിയത്. Key Words: RSS,Congress, Mallikarjun Kharge
തിരുവനന്തപുരം: നാലര വര്‍ഷം ഭരിച്ചിട്ട് ഇപ്പോഴാണോ ആയമാര്‍ക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് തോന്നിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പാവപ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഴുപത് വയസിലധികം പ്രായമുള്ളവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ യോജന പദ്ധതിയില്‍ കേരളം ഒപ്പു വെക്കണമെന്നും പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ പിഎം ശ്രീ അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അതേസമയം,പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭ തീരുമാനം എന്ന നിലക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. അതേസമയം, പി എം ശ്രീയില്‍ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. Key Words:BJP State President Rajeev Chandrasekhar, Kerala Government, PM Shri Scheme
തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ സൗജന്യ റേഷന്‍ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ് എന്ന ആരോപണവുമായി ചെറിയാന് ഫിലിപ്പ്. ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാല്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാര്‍ഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കില്‍ സൗജന്യ റേഷനായ അരിയും ഗോതമ്പും നല്‍കാനാവില്ല. ഖ്യാതി നേടാനുള്ള കേരള സര്‍ക്കാരിന്റെ കള്ളക്കളിയില്‍ ദരിദ്രര്‍ പട്ടിണിയിലാവുകയാണ് എന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. Key Words:The Kerala government, Yellow Ration Cards, Cherian Philip
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എ.എസ്.പി ലാല്‍തു ഹൈദര്‍. പുരുഷന്മാരെ തിരുത്തേണ്ട സ്ത്രീകള്‍ ഇപ്പോള്‍ മദ്യപിച്ച് സമൂഹത്തില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നാണ് ലാല്‍തു ഹൈദറിന്റെ പരാമര്‍ശം. ബംഗാളിലെ ജഗദ്ധര്ത്തി പൂജ സംഘാടകരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കവേയാണ് ലാല്‍തു അധിക്ഷേപ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ മദ്യപിച്ച് ഉത്സവങ്ങളിലേക്ക് എത്തുന്നത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നാണ് ലാല്തുവിന്റെ പ്രസ്താവന. പ്രപഞ്ചത്തെ സംരക്ഷിക്കുന്ന ദേവതയെന്ന് വിശ്വസിക്കപ്പെടുന്ന ജഗദ്ധാര്ത്ഥി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഉത്സവത്തിലേക്ക് സ്ത്രീകള്‍ മദ്യപിച്ചെത്തരുതെന്നും ലാല്‍തു ആവശ്യപ്പെട്ടു. ഇന്ന് (വെള്ളി) ജഗദ്ധാര്ത്ഥി ഉത്സവം […]
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്മാന്; കുക്കു പരമേശ്വരന് വൈസ് ചെയര്‍ പേഴ്സണ്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍ പേഴ്സണ്‍. സി. അജോയ് ആണ് സെക്രട്ടറി. അമല്‍ നീരദ്, ശ്യാം പുഷ്കരന്, നിഖില വിമല്‍, സിത്താര കൃഷ്ണ കുമാര്‍ എന്നിവരെ അടക്കം ഉള്‍പ്പെടുത്തി 26 അംഗ ഭരണ സമിതിയും പുനസംഘടിപ്പിച്ചു. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിനിരിക്കെയാണ് പ്രേം കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ മാറ്റിയത്. കാലവധി തീര്‍ന്നതിനാലാണ് പുതിയ സിറ്റിയെ നിയോഗിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന് […]
കങ്കാരുക്കളുടെ കാലനാണിവന്‍; ബുംറയുടെ താണ്ഡവത്തില്‍ പിറന്നത് വമ്പന്‍ റെക്കോഡ്
ഇന്ത്യയ്ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നത്. മത്സരത്തില്‍ ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 26 പന്തില്‍ നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം പുറത്തായത്. ട്രാവിസ് […]
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നതിനെതിരെ വ്യത്യസ്ത ബോധവത്കരണവുമായി എത്തിയ കേരള പൊലീസിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള നോമിനേഷനില്‍ എത്തിയ നടന്മാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്, ഇതില്‍ ബെസ്റ്റ് റൈഡര്‍ ആരായിരിക്കും എന്ന ചോദ്യമാണ് പോസ്റ്റില്‍ പങ്കുവെച്ചത്. ചോദ്യത്തിന് താഴെ മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി എന്നിവര്‍ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങളാണ് ഉള്ളത്. സര്‍ക്കീട്ടിലെ ആസിഫ് അലിയും തുടരുമിലെ മോഹന്‍ലാലും കുട്ടനാടന്‍ വ്ളോഗിലെ മമ്മൂട്ടിയും ഇരുചക്ര വാഹനമോടിക്കുന്ന […]
നവംബറില്‍ ക്ഷേമ പെന്ഷന് 3600 രൂപ; വിതരണം 20 മുതല്‍
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്ഷന് ലഭിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതിനായി 1864 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്ഷന് നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണെന്നും അതിനോടൊപ്പം നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കുമെന്നുമാണ് മന്ത്രി അറിയിക്കുന്നത്. നവംബര്‍ 20 മുതല്‍ പെന്ഷന് വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Key Words: Pension Distribution
ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനം; വെർച്ച്വൽ ക്യൂ ബുക്കിംഗ് നവംബർ 1 മുതൽ.
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ ഒന്നിന് വൈകിട്ട് അഞ്ചു മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്തരെയാണ് റിയൽ ടൈം ബുക്കിംഗ് വഴി ദർശനത്തിനായി അനുവദിക്കുക. തീർഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം 4 ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർത്ഥാടനകാലം മുതൽ കേരളത്തിൽ എവിടെ വച്ച് അയ്യപ്പ ഭക്തർക്ക് ശബരിമല യാത്ര മധ്യേ അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലൻസ് ചിലവ് നൽകുന്നുമുണ്ട്. കൂടാതെ ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും കൂടാതെ മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കുന്നതാണ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ വച്ച് ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് നഷ്ട്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം മുതൽ അസുഖം മൂലം സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫയർ നിധി കൂടി ആരംഭിക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഐ ഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. Key Words :Sabarimala, Mandala-Makaravilakku , Virtual queue Booking
സാമ്പത്തിക തട്ടിപ്പ്; എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുന്നയിച്ച ഷര്‍ഷാദ് അറസ്റ്റില്‍
ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊച്ചി സൗത്ത് പൊലീസാണ് ഷര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് നടപടി. കൊച്ചി സ്വദേശികളാണ് ഷര്‍ഷാദിനെതിരെ പരാതി നല്‍കിയത്.മുഹമ്മദ് ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ഓഹരിപങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. ഷര്‍ഷാദിന് പുറമെ കമ്പനി സി.ഇ.ഒയായ തമിഴ്നാട് സ്വദേശിശരവണനും കേസില്‍ പ്രതിയാണ്.ഇയാളെ രണ്ടാം പ്രതിയാക്കിയാണ് എഫ്.ഐ.ആര്. ഷര്‍ഷാദിനെ ഇന്ന് (വെള്ളി) രാത്രിയോടെ […]
കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി ഡിജിപി
തിരുവനന്തപുരം : പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. മുൻപും പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്. സമീപകാലത്ത് ഒരു കേസ് പരിഗണിച്ചപ്പോൾ, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി. കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കുന്നത് വിലക്കിക്കൊണ്ട് സർക്കുലർ പുറപ്പെടുവിച്ചത്. എസ്എച്ച്ഓ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. Key Words:DGP, , Kerala Police, Investigation , Media
ഗാന്ധിനഗർ: സർദാർ പട്ടേൽ രൂപപ്പെടുത്തിയ നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്യത്തിനുശേഷം 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം പട്ടേൽ സാധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമ പ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പട്ടേൽ ഒരിക്കൽ പറഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർദാർ വല്ലഭ് ഭായ് പട്ടേലിൻ്റെ 150-ാം ജന്മദിനമായ ഇന്ന് റിപ്പബ്ലിക് ദിനത്തെ അനുസ്മസ്മരിപ്പിക്കുന്ന തരത്തിലുള്ള പരേഡാണ് ഏകതാ പ്രതിമയ്ക്കു മുന്നിൽ അരങ്ങേറിയത്. ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, എസ്എസ്ബി തുടങ്ങിയ അർധസൈനിക വിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പരേഡിൽ അണിനിരന്നു. വനിതകളായിരുന്നു പരേഡ് നയിച്ചത്. ചടങ്ങിൽ 182 മീറ്റർ ഉയരമുള്ള പട്ടേലിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. Key Words: Sardar Patel, PM Modi, Rashtriya Ekta Diwas
തിരുവനന്തപുരം : അതീവ ദരിദ്രരില്ലാത്ത സംസ്ഥാനമെന്അവകാശവാദം തെറ്റാണെന്നും സർക്കാർ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് സർക്കാർ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയത് എന്ന് വ്യക്തമാക്കണം. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു പേർ കേരളത്തിലുണ്ട്. ഇവരിൽ ചിലരെ മാത്രം ഉൾപ്പെടുത്തിയാണ് സർക്കാർ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കിയത്. 64,000പേരാണ് സർക്കാർ പട്ടികയിലുള്ളത്. എന്നാൽ, എൽഡിഎഫ് പ്രകടന പത്രികയിൽ പറയുന്നത് 4.5 ലക്ഷം പരമദരിദ്ര കുടുംബങ്ങളുണ്ടെന്നാണ്. പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് ദരിദ്രരിൽ അതിദരിദ്രർക്കാണ് എഎവൈ റേഷൻ കാർഡ് നൽകുന്നത്. കേരളത്തിൽ 5.95 ലക്ഷം കാർഡ് ഇങ്ങനെയുണ്ട്. അവർ ദാരിദ്രത്തിൽനിന്ന് മാറിയിട്ടില്ല. വിദഗ്ധർ സർക്കാരിന് അയച്ച കത്തിൽ ഇതാണ് ചോദിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. Key Words: Extremely Poor, Opposition Leader VD Satheesan
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, മുഹമ്മദ് അസറുദ്ദീന്, തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ ഹൈദരാബാദ് : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന് തെലങ്കാന സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ സത്യവാചകം ച ചൊല്ലിക്കൊടുത്തു. കാബിനറ്റ് മന്ത്രിയായാണ് ചുമതലയേല്‍ക്കുന്നത്. അസറുദ്ദീന് ഏത് വകുപ്പാണ് ലഭിക്കുക എന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അസറുദ്ദീന് കൂടി ഉള്‍പ്പെട്ടതോടെ തെലങ്കാന മന്ത്രിസഭയിലെ അംഗബലം 16 ആയി ഉയര്‍ന്നു. (നിയമസഭയുടെ അംഗബലം അനുസരിച്ച് പരമാവധി 18 മന്ത്രിമാര്‍ വരെയാകാം). നിലവില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് അസറുദ്ദീന്. അസറുദ്ദീന്റെ ഉള്പ്പെടുത്തലിലൂടെ, സംസ്ഥാന മന്ത്രിസഭയില്‍ ഏറെ നാളായി ഒഴിവുണ്ടായിരുന്ന മുസ്ലിം പ്രാതിനിധ്യം നികത്തപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ നീക്കം ന്യൂനപക്ഷ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. നവംബര്‍ 11-ന് നടക്കാനിരിക്കുന്ന ജൂബിലി ഹില്‍സ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ രാഷ്ട്രീയ നീക്കം എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ഈ മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം മുസ്ലിം വോട്ടര്‍മാര്‍ ഉണ്ട്, ഇത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമാണ്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അസറുദ്ദീന് ജൂബിലി ഹില്‍സില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും, ഇത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രീണനമാണെന്നും ബിജെപി, ബിആര്‍എസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മന്ത്രിയായുള്ള തന്റെ നിയമനത്തിന് ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് അസറുദ്ദീന് വ്യക്തമാക്കി. 'ഇവ രണ്ടും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്, അവയെ ബന്ധിപ്പിക്കരുത്. എന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി ഞാന്‍ സത്യസന്ധമായി പ്രവര്‍ത്തിക്കും,'അദ്ദേഹം പ്രതികരിച്ചു. അസറുദ്ദീന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അല്ലെങ്കില്‍ കായിക വകുപ്പ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മുന്‍പ് മൊറാദാബാദില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്ന അസറുദ്ദീന്, നിലവില്‍ നിയമസഭാംഗം അല്ലാത്തതിനാല്‍, നിയമപ്രകാരം അടുത്ത ആറ് മാസത്തിനുള്ളില്‍ അദ്ദേഹം ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. Summary: Mohammad Azharuddin, former Indian cricket team captain and senior Congress leader, was sworn in as a member of the Telangana State Cabinet.Telangana Governor Jishnu Dev Varma administered the oath of office at a ceremony held at Raj Bhavan in Hyderabad. He is taking charge as a Cabinet Minister. Chief Minister A. Revanth Reddy has not yet announced which portfolio Azharuddin will receive. With Azharuddin's inclusion, the strength of the Telangana Cabinet has increased to 16. (As per the strength of the Legislative Assembly, a maximum of 18 ministers can be included). Azharuddin is currently the Working President of the Telangana Pradesh Congress Committee. Azharuddin's induction fills the Muslim representation in the State Cabinet, a position that had been vacant for a long time. This move by the Congress government aims to secure the support of the minority community.
40 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യയെ നാലു വിക്കറ്റിന് തോല്പിച്ച് ഓസ്ട്രേലിയ
മെല്‍ബണ്‍: പരമ്പരയിലെ രണ്ടാം ടി 20 മത്സരത്തില്‍ 40 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യയെ നാലു വിക്കറ്റിന് ഓസ്ട്രേലിയ തോല്പിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ടോസ് നേടി ഓസ്ട്രേലിയ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്യാനുള്ള ഓസ്ട്രേലിയയുടെ തീരുമാനം ഫലം കണ്ടു. ജോഷ് ഹേസല്‍വുഡ് നയിച്ച ഓസ്ട്രേലിയന്‍ പേസ് ആക്രമണം ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. തുടക്കത്തില്‍ തന്നെ പ്രധാന വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ പവര്‍പ്ലേക്കുള്ളില്‍ 40/4 എന്ന നിലയില്‍ പരുങ്ങലിലായി. ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ എന്നിവരെല്ലാം ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ കൃത്യതയ്ക്കു മുന്നില്‍ വേഗത്തില്‍ പുറത്തായി. ഓപ്പണറായ അഭിഷേക് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അദ്ദേഹം വെറും 23 പന്തില്‍ അര്‍ദ്ധസെഞ്ച്വറി തികച്ചു, 37 പന്തില്‍ 68 റണ്‍സ് (8 ഫോറും 2 സിക്സും) നേടി. ഹര്‍ഷിത് റാണയുമായി ചേര്‍ന്ന് (33 പന്തില്‍ 35 റണ്‍സ്) ആറാം വിക്കറ്റില്‍ നേടിയ 56 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ 49/5 എന്ന മോശം നിലയില്‍ നിന്ന് കരകയറ്റി. സേവ്യര്‍ ബാര്‍ട്ട്ലെറ്റും നഥാന്‍ എല്ലിസും ഉള്‍പ്പെട്ട ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ വാലറ്റത്തെ പെട്ടെന്ന് പുറത്താക്കി. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 20 റണ്‍സിനാണ് ഇന്ത്യക്ക് നഷ്ടമായത്. 18.4 ഓവറില്‍ 125 റണ്‍സിന് ഓള് ഔട്ടായി. ജോഷ് ഹേസല്‍വുഡ് 4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ നേടി. 126 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ അനായാസം വിജയം കൈക്കലാക്കി. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് തപ്പിത്തടഞ്ഞ പിച്ചില്‍ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ഇന്ത്യന്‍ ബൗളര്‍മാരെ തുടക്കം മുതലേ ആക്രമിച്ചു. 4.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മിച്ചല്‍ മാര്‍ഷ് ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെച്ച് 26 പന്തില്‍ 46 റണ്‍സ് നേടി. ട്രാവിസ് ഹെഡ് 15 പന്തില്‍ 28 റണ്‍സ് നേടി. ഇന്ത്യയുടെ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും മധ്യ ഓവറുകളില്‍ മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ് (20 പന്തില്‍ 20) എന്നിവരുള്‍പ്പെടെ ഏതാനും വിക്കറ്റുകള്‍ വീഴ്ത്തി ചെറിയൊരു പ്രതീക്ഷ നല്കി. ജസ്പ്രീത് ബുംറയും പിന്നീട് രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റുകള്‍ (മിച്ചല്‍ ഓവന്, മാത്യു ഷോര്‍ട്ട്) വീഴ്ത്തി. വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഓസ്ട്രേലിയ വിജയലക്ഷ്യത്തോട് അടുത്തിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസും സേവ്യര്‍ ബാര്‍ട്ട്ലെറ്റും ചേര്‍ന്ന് 13.2 ഓവറില്‍ വിജയം പൂര്‍ത്തിയാക്കി. 6 ഓവറിലധികം ബാക്കി നില്‍ക്കെ ഓസ്ട്രേലിയ 4 വിക്കറ്റിന് വിജയിച്ചു. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യക്കായി 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഈ ആധികാരിക വിജയം അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയയെ 1-0 ന് മുന്നിലെത്തിച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. Summary: Australia defeated India by four wickets in the second T20 match of the series, with 40 balls remaining. Australia won the toss at the Melbourne Cricket Ground and elected to field. Australia's decision to bowl first paid off. The Australian pace attack, led by Josh Hazlewood, tore through India's top order. Losing key wickets early, India were struggling at 40/4 inside the powerplay. Shubman Gill, Sanju Samson, Suryakumar Yadav (captain), and Tilak Varma were all quickly dismissed due to the precision of the Australian bowlers.
17 വര്‍ഷങ്ങള്‍ക്ക് ശേഷം കൈവിട്ട ഡോമിനേഷന്; ഇന്ത്യയെ ചാരമാക്കി ഓസീസ് പട!
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ആദ്യ മത്സരം മഴ മൂലം ഒഴിവാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഓസീസ് പട വിജയം സ്വന്തമാക്കിയത്. 40 പന്തുകള്‍ അവശേഷിക്കെയാണ് കങ്കാരുക്കള്‍ ഇന്ത്യയെ മറികടന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നു. ഇതോടെ ഓസ്ട്രേലിയയിലെ എം.സി.ജി ഗ്രൗണ്ടില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടി-20യില്‍ […]
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ‘സംശയിക്കേണ്ട, പ്രഖ്യാപിച്ചത് അടുത്ത സര്‍ക്കാര്‍ തന്നെയാണ്… തുടരും…,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ദേവസ്വം/തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവനും സമാനമായി പ്രതികരിച്ചിരുന്നു. ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടി നല്‍കികൊണ്ടായിരുന്നു വി.എന്‍. വാസവന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും കഴിഞ്ഞ […]
മസ്റ്റ് വാച്ച്, Another masterpiece; ഡീയസ് ‘ഈറേ’യെ പ്രശംസിച്ച് സിനിമാ ലോകം
പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറേയെ പ്രശംസിച്ച് സിനിമാ ലോകം. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ഇന്നലെ രാത്രി സിനിമയുടെ പെയ്ഡ് പ്രീമിയറ് ഷോ ഉണ്ടായിരുന്നു. സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. രാഹുല്‍ സദാശിവന് ഈ സിനിമയിലും ഞെട്ടിച്ചുവെന്നും പ്രണവിന്റെ മികച്ച പെര്‍ഫോമന്‍സാണ് ചിത്രത്തിലേതുമെന്നുള്ള അഭിപ്രായങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോള്‍ സിനിമയെ പ്രശംസിക്കുകയാണ് സിനിമാലോകവും. വിനീത് ശ്രീനിവാസന്, അര്ജുന് അശോകന്, ജിയോ ബേബി, ക്രിസ്റ്റോ […]
ന്യൂഡല്‍ഹി : അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍ അഥവാ ധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈന ലൈസന്‍സ് നല്കി. ഇവ ആഭ്യന്തര ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും യുഎസിലേക്ക് പുനര്‍കയറ്റുമതി ചെയ്യരുതെന്നും കര്‍ശന നിബന്ധനയും ചൈന മുന്നോട്ടുവെച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന അപൂര്‍വ ധാതു കാന്തങ്ങളുടെ ഇറക്കുമതി ആറുമാസമായി ചൈന മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇത് രാജ്യത്തെ ഇലക്ട്രിക് വാഹനം, പുനരുപയോഗ ഊര്‍ജ്ജം, ഉപഭോക്തൃ ഇലക്ട്രോണിക്സ് വ്യവസായങ്ങള്‍ എന്നിവയ്ക്കൊക്കയാണ് അധികമായും ഉപയോഗിച്ചിരുന്നത്. ഇറക്കുമതി പുനരാരംഭിക്കുന്നതോടെ ഈ മേഖലകള്‍ക്ക് ആശ്വാസമാകും. Key Words: China, Rare Earth Magnets, USA
തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. സംഘടനാപരമായ കാര്യങ്ങള്‍ ക്രോഡീകരിക്കാനും കൂട്ടായ തീരുമാനങ്ങള്‍ എടുക്കാനുമാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായത്. സണ്ണി ജോസഫ്, വി.ഡി.സതീശന്, എ.കെ.ആന്റണി, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.മുരളീധരന്, വി.എം.സുധീരന്, എം.എം.ഹസ്സന്, മുല്ലപ്പള്ളി […] The post എല്ലാം സ്റ്റാക്കി തനിക്കാക്കി വേണുഗോപാൽ .തർക്കം പരിഹരിക്കാൻ 17 അംഗ കോർകമ്മറ്റി !ദീപ ദാസ് മുന്‍ഷി കണ്‍വീനര്‍ . വേണുഗോപാലും എ കെ ആന്റണിയും വി എം സുധീരനും ശശി തരൂരും സുധാകരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍!..കോർകമ്മറ്റിയിലും ഭൂരിപക്ഷം ഉറപ്പിച്ച് വേണുഗോപാൽ !തിരഞ്ഞെടുപ്പുകള്‍ക്കായി ഒരുങ്ങാന്‍ കോണ്‍ഗ്രസ് appeared first on Daily Indian Herald .
ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്തുകൊണ്ട് മറുപടി നൽകിയില്ലെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് വിശദീകരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് വ്യക്തമാക്കി. കോടതിയുടെ നോട്ടീസിന് മുകളിൽ അവർ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്ന് അവർ തന്നെ വിശദീകരിക്കണമെന്നും നവംബർ മൂന്നിന് ഹാജരാകാനുമാണ് കോടതിയുടെ നിർദ്ദേശം. ചീഫ് സെക്രട്ടറിമാരെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന് കേന്ദ്ര ആവശ്യം തള്ളിയാണ് കോടതി നിർദ്ദേശം. തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുന്നതിൽ ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഓഗസ്റ്റ് 22ന് ഉത്തരവിൽ ചില പരിഷ്ക്കാരങ്ങൾ വരുത്തി. ഒപ്പം എബിസി ചട്ടങ്ങളുമാിയി ബന്ധപ്പെട്ട് ദേശീയ നയരൂപീകരണത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മറുപടി തേടി. എന്നാൽ കേസ് കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചപ്പോൾ തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പൽ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. തെരുവുനായ ശല്യം ആവർത്തിക്കുകയാണ്. കേന്ദ്രം അടക്കം മറ്റ് സംസ്ഥാനങ്ങൾ മറുപടി നൽകിയിട്ടില്ല. ഈ പ്രശ്നത്തിൽ വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുപ്പോകുകയാണ്. മറുപടി സമർപ്പിക്കാത്ത എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ അടുത്ത മാസം മൂന്നിന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കോടതി ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. എന്നാൽ കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചില സംസ്ഥാനങ്ങളുടെ അഭിഭാഷകർ അറിയിച്ചു. ഇത്രയേറെ ചർച്ചയായ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ എന്ന് കോടതി ചോദിച്ചു. ഈക്കാര്യത്തിൽ വീഴച്ചയുണ്ടായിയെന്ന് നിരീക്ഷിച്ചാണ് കോടതി കർശന നിലപാട് എടുത്തത്. നായ്ക്കൾക്കെതിരായ ക്രൂരതയെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചപ്പോൾ മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് കോടതി ചോദിച്ചു. കോടതിയുടെ ഇടപെടൽ രാജ്യം നേരിടുന്ന ഈ വിഷയത്തിൽ പരിഹാരത്തിന് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. Key Words:Supreme Court, Street Dog Issue
ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്; 4 ശതമാനം ഡിഎ അനുവദിച്ചു
തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ധന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഇത് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, സർക്കാർ ജീവനക്കാർ വളരെക്കാലമായി നേരിടുന്ന പ്രശ്നം ഡിഎ കുടിശ്ശികയാണ്. അവർക്ക് 13 ശതമാനം ഡിഎ കുടിശ്ശിക ഇപ്പോഴും നിൽക്കുന്നുണ്ട്. ഇത് സംഘടനകളടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. Key Words:Finance Department, DA
വീണ്ടും കത്തിക്കയറി സ്വര്‍ണവില: ഇന്ന് പവന് കൂടിയത് 880 രൂപ
കൊച്ചി: ഇന്നലെ രാവിലെ കുറഞ്ഞും ഉച്ചയ്ക്കുശേഷം കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്നു വീണ്ടും കയറ്റത്തിലേക്ക് നീങ്ങി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ പവന് 880 രൂപയുടെ വര്ധനവുണ്ടായ്. ഒരുപവന് സ്വര്‍ണത്തിന്റെ വിപണിവില 89,960 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 110 രൂപ വര്‍ധിച്ച് 11,245 രൂപയുമായി. ഇന്നലെ രാവിലെ 88,360 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്കുശേഷം 89,080 രൂപയിലെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്. സെപ്തംബര്‍ തുടക്കത്തില്‍ 77,000ത്തിലായിരുന്ന വിലയാണ് പിന്നീട് 80,000ത്തിലേക്കും 90000ത്തിലേക്കും കുതിച്ചത്. Key Words: Gold Rate, Kerala Gold Rate
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് നേടിയത്. Innings Break!#TeamIndia all out for 125 runs in 18.4 overs. Abhishek Sharma top scored with 68 runs. Scorecard – https://t.co/ereIn74bmc #TeamIndia #AUSvIND #2ndT20I […]
കാന്താരയുടെ വിജയം പ്രതീക്ഷിച്ചിരുന്നതാണെന്നും എന്നാല്‍ ഇത്ര വലിയ മഹാവിജയം വിശ്വസിക്കാനാവുന്നില്ലെന്നും നടി രുക്മണി വസന്ത്. ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച കാന്തര ഇന്നാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോള്‍ നാന മാഗസിന് നല്കിയ അഭിമുഖത്തില്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷം പങ്കുവെക്കുകയാണ് നടി രുക്മിണി വസന്ത്. ഇത്ര വലിയ മഹാവിജയമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും എല്ലാ ക്രെഡിറ്റും റിഷബ് ഷെട്ടിക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. അദ്ദഹം ഇത്രത്തോളം ബ്രഹ്മാണ്ഡമായി സിനിമ ചിത്രീകരിച്ചതും നിര്‍മിച്ചതും അവിശ്വസനീയമായി തോന്നുന്നുവെന്നും റിഷബ് ഷെട്ടിയുടെ ഡെഡിക്കേഷനെ […]
കലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍
ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 751 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നില്‍ മാത്രമേ ഗൂഢാലോചന കുറ്റം ചുമത്തി തന്നെ പ്രതി ചേര്‍ത്തിട്ടുള്ളുവെന്ന് ഉമര്‍ ഖാലിദ്. ഇതില്‍ ആശ്ചര്യം തോന്നുന്നുവെന്ന് ഖാലിദിന്റെ അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ദല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദ് ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദം കപില്‍ സിബല്‍ എതിര്‍ക്കുകയും ചെയ്തു. കലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഖാലിദിനെതിരായ ഗൂഢാലോചനകുറ്റം തെളിയിക്കുന്ന സാക്ഷിമൊഴികള്‍ ഇല്ലെന്നും സിബല്‍ വാദിച്ചു. ‘സമയക്കുറവ് മൂലം 26 […]
അഭിഷേകിന് കൊടുക്കാം ഒരു കയ്യടി; ഓസീസിനെതിരെ കഷ്ടിച്ച് 100 കടന്ന് ഇന്ത്യ!
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ ഓള് ഔട്ട് ആയിരിക്കുകയാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍ രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്. ഹര്‍ഷിത് റാണയും അഭിഷേകും തമ്മിലുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 33 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 35 […]
‘പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാം, മണ്ണിൽ കയറി തിരിച്ചടിക്കാൻ കഴിയും’: പ്രധാനമന്ത്രി
അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാമത് ജന്മവാർഷിക ദിനത്തിൽ രാജ്യത്തിൻ്റെ ശക്തി ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾക്കുള്ള ഇന്ത്യയുടെ മറുപടി ഇപ്പോൾ നിർണ്ണായകവും ശക്തവുമാണെന്ന് ലോകത്തിന് ദൃശ്യവുമായ കാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഓപ്പറേഷൻ സിന്ദൂർ” ഇന്ത്യയുടെ ശക്തമായ മറുപടി ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യക്ക് ശത്രുരാജ്യത്തിൻ്റെ മണ്ണിൽ കടന്ന് ആക്രമിക്കാൻ കഴിയും എന്ന വ്യക്തമായ സന്ദേശം ഓപ്പറേഷൻ സിന്ദൂർ നൽകി. ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയർത്താൻ […]
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറേ. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഭൂതകാലം, ഭ്രമയുഗം പോലുള്ള പടങ്ങൾ ചെയ്ത രാഹുൽ സദാശിവനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചതിനുമപ്പുറം തന്നെ ലഭിച്ചുവെന്ന് പറയാം. ക്രൂരമായ കാഹളത്തിന്റെ നാളം ഓരോ ശവകുടിരത്തിനെയും കീറിമുറിച്ച് ഏവരെയും സിംഹസനത്തിന്റെ മുൻപിൽ മുട്ട് കുത്തിക്കും. അന്ന് ആകാശവും ഭൂമിയും ചാരമായിമാറും . രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ഡീയസ് ഈറെ’ ഒക്ടോബർ […] The post ഭയത്തിൻ്റെയും ദുരൂഹതയുടെയും ലോകത്തിലേയ്ക്ക് കാഴ്ചക്കാരെ എത്തിക്കുന്ന ഡീയസ് ഈറെ.ഇത് പ്രണവിന്റെ കരിയർ ബെസ്റ്റ്, രാഹുൽ സദാശിവന്റെ കിടിലൻ മേക്കിങ്, അന്യായ തിയേറ്റർ എക്സിപീരിയസുമായി ‘ഡീയസ് ഈറെ’ഡീയസ് ഈറെ അല്ല ഡയറ്റ് ഈറെയാണ്; ഇത് വേറെ ലെവലെന്ന് ആരാധകർ. appeared first on Daily Indian Herald .
തിരുവനന്തപുരം: പാവപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ എഴുപത് വയസിലധികം പ്രായമുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയിൽ കേരളം ഒപ്പു വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര വർഷം ഭരിച്ചിട്ട് ഇപ്പോഴാണോ ആയമാർക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാൻ സർക്കാറിന് തോന്നിയതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പിഎം ശ്രീ അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ […]
തിരുവനതപുരം :ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു. 265 ദിവസത്തെ രാപ്പകൽ സമരമാണ് നാളെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് എട്ടരയ്ക്ക് നിര്‍ണായക പ്രഖ്യാപനമെന്ന് സമര നേതാവ് എം എ ബിന്ദു പറഞ്ഞു. സമരം തീരുമോ എന്ന കാര്യത്തിലും ഇന്ന് എട്ടരയ്ക്ക് പ്രഖ്യാപനം ഉണ്ടാകും. ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സമരവിജയം എന്ന് സമരസമിതി പറഞ്ഞു. ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വാദം തെറ്റെന്ന് തെളിഞ്ഞെന്നും […] The post ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു.സര്‍ക്കാരിന്റെ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തല്‍ appeared first on Daily Indian Herald .
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. ക്രെഡിറ്റ് മോദിക്ക് ആണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട് എന്നാല്‍ ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് എംബി രാജേഷ് പറഞ്ഞു. ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്, വിശദ മാർഗ്ഗരേഖ പുറത്തിറക്കിയതാണ്. അത് വായിച്ചിരുന്നെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. കൂടാതെ, ആരാണ് അതിദരിദ്രർ എന്ന് നിർണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു […]
മുംബൈ :വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍ എത്തി .ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. വനിതാ ലോകകപ്പിൽ പരാജയം എന്തെന്നറിയാത്ത കരുത്തരായ ഓസ്ട്രേലിയ ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കി നിൽക്കെയാണ് ആതിഥേയരായ ഇന്ത്യ മറികടന്നത്. 134 പന്തിൽ 14 ബൗണ്ടറികളോടെ 127 റൺസ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ […] The post ദൈവമാണ് എനിക്ക് വേണ്ടി പോരാടിയത്.വിജയം സാധ്യമാക്കിയത് യേശുവും. സെമിയുടെ അവസാനം തളര്‍ന്നപ്പോള്‍ മുറുകെ പിടിച്ചത് അച്ഛന് പകര്‍ന്ന ബൈബിള്‍ വിശ്വാസം.സെമിയിൽ തകര്‍ത്തടിച്ച് ജെമീമ റോഡ്രിഗസ്കരുത്തായി ക്യാപ്റ്റന്‍; വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍.നവി മുംബൈയില്‍ സെഞ്ച്വറിയടിച്ചിട്ടും ആഹ്ലാദിക്കാത്ത ജെമീമ ഒടുവില്‍ പൊട്ടിക്കരഞ്ഞും ചിരിച്ചും ആഘോഷിച്ചു appeared first on Daily Indian Herald .
സ്കൂൾ നോട്ടീസ് ബോർഡിലെ പിൻ അബദ്ധത്തിൽ വിഴുങ്ങി; ഏഴാം ക്ലാസുകാരൻ മരിച്ചു
കാണ്ഡമാൽ: സ്കൂളിലെ നോട്ടീസ് ബോർഡിൽ നിന്ന് പിൻ എടുത്ത് വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ മരിച്ചു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദിയിലാണ് സംഭവം. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥി തുഷാർ മിശ്രയാണ് മരിച്ചത്. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കും; കെ എൻ ബാലഗോപാൽ
കാസർകോട്: ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ […]
ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങി മരിച്ച ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി, ഗൃഹപ്രവേശനം ഇന്ന്
തിരുവനന്തപുരം: തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി. മെല്‍ഹിക്കായി കോര്പ്പറേഷന് ഒരുക്കിയ പുതിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു മെല്‍ഹിയുടെയും ജോയിയുടെയും വാസം. ജോയിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്‍പ്പെടെ അന്ന് വലിയ പ്രയാസം നേരിട്ടിരുന്നു. ജോയി മരിച്ചതോടെ അമ്മ ഒറ്റയ്ക്കായി. ഇതോടെ അമ്മയെ പുനരധിവസിപ്പിക്കുമെന്ന് […]
കോഴിക്കോട്: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയ ആറുവയസ്സുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളുടെ അറുപതോളം പാടുകളാണുണ്ടായിരുന്നത്. എന്നാല്‍ സാക്ഷി മൊഴി അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികള്‍ക്ക് കൊലക്കുറ്റം ചുമത്തിയില്ലെന്ന് വിചാരണ കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ് പറയുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും ഒരു സാക്ഷിയും കൂറുമാറിയിരുന്നില്ല. ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷി മൊഴി നല്‍കിയിട്ടും വിചാരണ കോടതി […]
ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് ഫൈനലില്‍: ചരിത്ര വിജയം, പിന്തുടര്ന്ന് ജയിച്ചത് 338 റണ്‍സ്!
നവി മുംബയ്: ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം, ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പരാജയപ്പെടുത്തി ഐ.സി.സി. വനിതാ ഏകദിന ലോകകപ്പ് 2025 ഫൈനലില്‍ കടന്നു. അഞ്ചു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. നവി മുംബയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റെക്കോര്‍ഡ് ചെയ്സിംഗില്‍ ജെമിമ റോഡ്രിഗസിന്റെ ഉജ്ജ്വല സെഞ്ചുറി വഴിയാണ് ഇന്ത്യയെ െൈഫനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത്. ചരിത്രം കുറിച്ച റണ്‍ ചെയ്സ് ഓസ്ട്രേലിയന്‍ ടീം ഉയര്‍ത്തിയ 338 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം അസാധാരണ ധൈര്യവും ശാന്തതയും പ്രകടിപ്പിച്ചു. ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയും സ്മൃതി മന്ഥനയും വേഗത്തില്‍ പുറത്തായ ശേഷം, ജെമിമയാണ് ചെയ്സിന്റെ നട്ടെല്ലായത്. പുറത്താകാതെ നേടിയ 127 റണ്‍സ്, ലക്ഷ്യത്തെ മറികടക്കാന്‍ ടീമിനെ സഹായിച്ചു. പക്വതയുടെയും മികച്ച ഷോട്ട് സെലക്ഷന്റെയും തെളിവായിരുന്നു ആ ഇന്നിംഗ്സ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സുമായി ജെമിമയ്ക്ക് മികച്ച പിന്തുണ നല്കി. 2017-ല്‍ ഇതേ എതിരാളികള്‍ക്കെതിരെ കൗര്‍ കാഴ്ചവെച്ച പ്രകടനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ഈ കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷകളെ തകര്‍ത്തു. ദീപ്തി ശര്‍മ്മയുടെ റണ്ഔട്ടിന് ശേഷവും റിച്ചാ ഘോഷും അമന്‍ജോത് കൗറും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫിനിഷ് ചെയ്യുകയും, ഒന്നര ഓവര്‍ ബാക്കിനില്‍ക്കെ വിജയം ഉറപ്പാക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 338 റണ്‍സ് എന്ന റെക്കോഡ് സ്കോറാണ് നേടിയത്. എലീസ് പെറി (77) യുടെയും ആഷ്ലീ ഗാര്‍ഡ്നറുടെയും (45 പന്തില്‍ 65) പ്രകടനങ്ങളാണ് ഓസ്ട്രേലിയന്‍ സ്കോര്‍ ഉയര്‍ത്തിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. യുവ സ്പിന്നര്‍ ശ്രീ ചരണി (10 ഓവറില്‍ 49 റണ്‍സിന് 2 വിക്കറ്റ്) മാത്രമാണ് റണ്‍സ് നല്കുന്നതില് അല്‍പ്പം പിശുക്ക് കാണിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ അസ്ഥിരമായ പ്രകടനം കാഴ്ചവെച്ച ശേഷം നാലാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. അവിടെ തോല്‍വിയറിയാത്ത ഓസ്ട്രേലിയയെ തകര്‍ത്ത ഈ വിജയം ഒരു ഗീംഭീര നേട്ടമാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍, തങ്ങളുടെ ആദ്യ വനിതാ ഏകദിന ലോകകപ്പ് കിരീടത്തിനായി ഇന്ത്യ ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. Summary: The Indian Women's Cricket Team, led by captain Harmanpreet Kaur, defeated the reigning champions Australia in a thrilling second semi-final to enter the ICC Women's ODI World Cup 2025 Final. India won by five wickets. In the match held at the D.Y. Patil Stadium in Navi Mumbai, Jemimah Rodrigues' brilliant century during a record chase proved crucial in securing India's place in the final
എന്‍ പ്രഭാകരന് ദുബായ്: ഭീകരരെ പരിരക്ഷിക്കുന്ന സേനാ മേധാവിയെന്ന പേരുദോഷം മാറ്റിയെടുക്കാനാണോ പാകിസ്ഥാന്റെ പട്ടാളത്തലവന്‍ അസിം മുനീര്‍ ഗാസയിലേക്ക് 20,000 പാക് പട്ടാളക്കാരെ സമാധാന പാലനത്തിന് അയക്കുന്നതെന്നാണ് അറബ് ലോകത്തെ ഇപ്പോഴത്തെ ചോദ്യം. ഹമാസ് തീവ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുനീറിനെ എന്ത് അടിസ്ഥാനത്തിലാണ് അമേരിക്കയും ഇസ്രയേലും ഗാസയിലേക്കു ക്ഷണിക്കുന്നതെന്നും ലോകം കൗതുകത്തോടെ വീക്ഷിക്കുകയാണ്. ഗാസയെ 'ഭീകരമുക്ത മേഖല'ആക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക അവിടേക്ക് അന്താരാഷ്ട്ര സ്ഥിരാത സേനയെ വിന്യസിക്കാന്‍ ലക്ഷ്യമിടുന്നത്. ഈ സേനയിലേക്കു സൈന്യത്തെ അയക്കുന്ന കാര്യം പാകിസ്ഥാന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന പാകിസ്ഥാന്റെ ദീര്‍ഘകാല നയത്തിനും പലസ്തീന് ജനതയ്ക്കുള്ള ശക്തമായ പിന്തുണയ്ക്കും വിരുദ്ധമാണ് ഈ നീക്കം. ഹമാസ് പോലുള്ള ഗ്രൂപ്പുകളെ നിരായുധമാക്കാന്‍ ഇസ്രായേലുമായി ഏകോപിപ്പിക്കേണ്ടി വരുന്ന യുഎസ് പിന്തുണയുള്ള സേനയില്‍ ചേരുന്നത് രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പാക് ജനതയില്‍ വലിയൊരു വിഭാഗം കണക്കാക്കുന്നു. ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ പാകിസ്ഥാന് സൈന്യത്തിനെതിരെ ശക്തമായ പൊതുവികാരത്തിനും മത-ദേശീയ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് വലിയ എതിര്‍പ്പിനും കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പാക് പ്രതിപക്ഷവും വിശകലന വിദഗ്ദ്ധരും ഈ സമാധാന പദ്ധതിയെ പലസ്തീന് അവകാശങ്ങളോടുള്ള 'കീഴടങ്ങല്‍'ആയിട്ടാണ് വിമര്‍ശിക്കുന്നത്. സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, സര്‍ക്കാരിന്റെയും സൈനിക സ്ഥാപനത്തിന്റെയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പാകിസ്ഥാന് ഉദ്യോഗസ്ഥര്‍ പറയുന്ന. തീരുമാനം എടുക്കുന്നതിനുമുമ്പ് പാര്‍ലമെന്റുമായി കൂടിയാലോചിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മധ്യസ്ഥതയില്‍ രൂപം നല്കിയ സമാധാന ഉടമ്പടിയുടെ ഭാഗമാണ് അന്താരാഷ്ട്ര സ്ഥിരതാ സേന. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയുടെ സേന. അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ ചുമതലകള്‍: # ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക. # ഹമാസിനെ നിരായുധമാക്കാന്‍ സഹായിക്കുക. # അതിര്‍ത്തി കടമ്പകളില്‍ സുരക്ഷ നല്‍കുക. # പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കുക. # താത്കാലിക പലസ്തീനിയന്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുക. സ്ഥിരതാ സേനയിലെ അംഗങ്ങള്‍: പ്രധാനമായും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരെ ഉള്‍പ്പെടുത്തിയാണ് ഈ സേന രൂപീകരിക്കുന്നത്. പാകിസ്ഥാനൊപ്പം ഇന്തോനേഷ്യ, മലേഷ്യ, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളും സൈന്യത്തെ അയയ്ക്കുന്നത് പരിഗണിക്കുന്നുണ്ട്. പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറയുന്നതനുസരിച്ച്, സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍, സൈനിക തലങ്ങളിലുള്ള ചര്‍ച്ചകള്‍ 'പുരോഗമിക്കുകയാണ്'എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് പാക് ഭരണകൂടം കരുതുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് സര്‍ക്കാരും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പാര്‍ലമെന്റിനെയും മറ്റ് സ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കുമെന്ന് പ്രതിരോധ മന്ത്രി പറയുന്നു. ഇസ്രായേലുമായി സഹകരിക്കുന്ന രീതിയിലുള്ള ഒരു ദൗത്യത്തില്‍ പങ്കുചേരുന്നത് പലസ്തീന് ജനതയോടുള്ള വിശ്വാസവഞ്ചനയായി പൊതുജനം സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പല മത-രാഷ്ട്രീയ ഗ്രൂപ്പുകളും ഈ നീക്കത്തെ ഇതിനകം തന്നെ എതിര്‍ത്തിട്ടുണ്ട്. ഔദ്യോഗികമായി ഇസ്രായേലിനെ അംഗീകരിക്കാത്ത പാകിസ്ഥാന്, ഇസ്രായേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവരുന്ന ദൗത്യം നയപരമായി വലിയ പ്രതിസന്ധി സൃഷ്ടിക്കും. സേനാ വിന്യാസത്തിനുള്ള നിയമപരമായ ചട്ടക്കൂട് സംബന്ധിച്ച് വ്യക്തതയില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലാകണം വിന്യാസം എന്നാണ് പാകിസ്താന്റെ ആഗ്രഹം. അതു പക്ഷേ, ഇസ്രായേല്‍ സമ്മതിക്കാന്‍ വഴിയില്ല. ഓവല്‍ ഓഫീസില്‍ ജനറല്‍ അസിം മുനീറും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പാകിസ്ഥാന്റെ അപൂര്‍വ്വ ധാതുക്കള്‍ അടങ്ങിയ പെട്ടി സമ്മാനിക്കുന്നു. മുനീര്‍ സെയില്‍സ് മാനായി അമേരിക്കയിലേക്കു പോയെന്നാണ് പാക് പ്രതിപക്ഷം ഇതിനെ ആക്ഷേപിച്ചത് പാകിസ്താന്റെ 'ജിഹാദി ഫീല്‍ഡ് മാര്‍ഷല്‍'എന്ന വിളിപ്പേരില്‍ നിന്നു പുറത്തുവരികയാണ് മുനീറിന്റെ വലിയ ലക്ഷ്യങ്ങളിലൊന്ന്. മുനീര്‍ പാകിസ്താന്റെ കുപ്രസിദ്ധ ചാരസംഘടനയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐ.എസ്.ഐ.) തലവനായിരുന്നു എന്നതും ഈ വേളയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഐ.എസ്.ഐ കാലത്താണ് മുനീര്‍ ലോകമെമ്പാടുമുള്ള ഭീകര സംഘങ്ങളുമായി ചങ്ങാത്തമുണ്ടാക്കിയത്. കശ്മീരിലെ പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളെയും ഒരു പ്രാദേശിക പൗരനെയും വെടിവെച്ചുകൊന്ന ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രവും മുനീറായിരുന്നു. മുനീര്‍ എന്നും തന്ത്രശാലിയായ ഒരു കുറുക്കനാണെന്നത് ഇന്ത്യയും ശ്രദ്ധിക്കേണ്ടതുണ്ട്. മുനീറിനെ വിലകുറച്ചു കണ്ടിരുന്നവരില്‍ പ്രധാനിയാണ് പാകിസ്താന് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന് ഖാന്. 2018-ല്‍ മുനീറിനെ ഐ.എസ്.ഐ. മേധാവിയായി നിയമിച്ചത് ഇമ്രാനാണ്. ഒന്‍പത് മാസങ്ങള്‍ക്കുശേഷം ഇമ്രാന് തന്നെ മുനീറിനെ പുറത്താക്കി. ഇമ്രാന്റെ ഭാര്യയായ ബുഷ്റ ബീബിയുടെ അഴിമതിയെക്കുറിച്ച് മുനീര്‍ ധൈര്യപൂര്‍വം അദ്ദേഹത്തെ അറിയിച്ചതാണ് പുറത്താക്കലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ കാലം ഐ.എസ്.ഐ. മേധാവിയായതിന്റെ അപമാനം മുനീര്‍ മറന്നില്ല. തിരിച്ചടിക്കാന്‍ മുനീര്‍ സമയം കാത്തിരുന്നു. 2022 ഏപ്രിലില്‍ സൈനിക പിന്തുണയോടെയുള്ള 'പാര്‍ലമെന്ററി അട്ടിമറി'യിലൂടെ ഇമ്രാന് പുറത്തായതിനുശേഷം മുനീറിന് അവസരം ലഭിച്ചു. ഇമ്രാനെ എതിര്‍ത്ത ഭരണസഖ്യത്തിന്റെ പിന്തുണയോടെ അദ്ദേഹം നവംബറില്‍ സൈനിക മേധാവിയായി. മാസങ്ങള്‍ക്കകം, വിവിധ അഴിമതി കേസുകളില്‍ ഇമ്രാനെ ജയിലിലാക്കി. ഈ വര്‍ഷം ആദ്യം മുന്‍ പ്രധാനമന്ത്രിക്ക് 14 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്നതിനും മുനീര്‍ വഴിയൊരുക്കി. ലോകത്തിലെ ആറാമത്തെ വലിയ സൈന്യവും ആണവായുധ ശേഖരവുമുള്ള, അരലക്ഷത്തോളം അംഗങ്ങളുള്ള ഒരു സൈന്യത്തിന്റെ തലവനാണ് മുനീര്‍. ഐ.എസ്.ഐ. മേധാവിയായും മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ച ചുരുക്കം പാക് ജനറല്‍മാരില്‍ ഒരാളാണ് മുനീര്‍. അതിനാല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ആസൂത്രിതമായിരിക്കും. സിംല കരാര്‍ പാകിസ്താന് താല്‍ക്കാലികമായി നിര്‍ത്തിവച്ചതു തന്നെ ഇതിനു തെളിവായിരുന്നു. വടക്കന്‍ ഗാസയിലെ അല്‍-ശാത്തി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനു മുന്നില്‍ അന്തേവാസികള്‍ ''മുനീര്‍ എല്ലാ സാധ്യതകളും മുന്‍കൂട്ടി വിലയിരുത്തുകയും സാധാരണയേക്കാള്‍ കൂടുതല്‍ ജാഗ്രതയോടെ നീങ്ങുകയും ചെയ്യും. അദ്ദേഹത്തിന് വിപുലമായ ഇന്റലിജന്‍സ്, ഓപ്പറേഷനല്‍ പരിചയം ഉണ്ട്. ഇത് ഒരു ചെസ്സ് കളി പോലെയാണ്; നമ്മള് അദ്ദേഹത്തേക്കാള്‍ 10 നീക്കങ്ങള്‍ മുന്നോട്ട് ചിന്തിക്കുകയും നമ്മുടെ പ്രതിരോധ-പ്രത്യാക്രമണ പദ്ധതികള്‍ തയ്യാറാക്കുകയും വേണം''എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് മുന്‍പു പറഞ്ഞത്. ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് സൈന്യത്തില്‍ അഭൂതപൂര്‍വമായ ആഭ്യന്തര ഭിന്നത ഉണ്ടായെങ്കിലും, മുനീര്‍ അദ്ദേഹത്തെ എതിര്‍ത്ത കോര്‍ കമാന്‍ഡര്‍മാരെപ്പോലും നീക്കം ചെയ്ത് വിശ്വസ്തരെ നിയമിച്ചു. പാകിസ്ഥാന്റെ സുരക്ഷാ മേധാവിയായി എന്നതിലുപരി, ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയ അധികാരത്തിന്റെ എല്ലാ ചാലകങ്ങളെയും നിയന്ത്രിക്കുന്നതും മുനീര്‍ തന്നെയാണ്. സൈന്യത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ കൗണ്‍സിലിലൂടെ മുനീര്‍ രാജ്യത്തിന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പോലും നിയന്ത്രിക്കുന്നു. ഇമ്രാന് അനുകൂലികളെ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ ഭേദഗതി പാസാക്കി സുപ്രീം കോടതിയെ 'ശുദ്ധീകരിച്ചു'. കൂടാതെ, തന്റെ മൂന്ന് വര്‍ഷത്തെ കാലാവധി അഞ്ച് വര്‍ഷമായി നീട്ടുന്നതിനുള്ള മറ്റൊരു ഭേദഗതിയും അദ്ദേഹം പാസാക്കി. ഇത് 2027 വരെ അദ്ദേഹത്തെ അധികാരത്തില്‍ തുടരാന്‍ സഹായിക്കും. തെഹ്രീക്-ഇ-താലിബാന് പാകിസ്താനെ (ടി.ടി.പി.) പിന്തുണച്ചതിന് അഫ്ഗാന് താലിബാനോട് അദ്ദേഹം കടുത്ത സമീപനം സ്വീകരിച്ചു. 2023 അവസാനത്തോടെ 1,50,000-ത്തിലധികം അഫ്ഗാന് അഭയാര്‍ത്ഥികളെ പുറത്താക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിരന്തരം ബോംബ് വര്‍ഷം നടത്തുന്നതും മുനീറിന്റെ പദ്ധതി തന്നെയാണ്. ഇറാന് പാക് അതിര്‍ത്തിക്കുള്ളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്, ഇറാനിയന്‍ മണ്ണിലേക്ക് മിസൈല്‍ തൊടുക്കാനും മുനീര്‍ മടിച്ചില്ല. ഇസ്ലാമിസ്റ്റ് ദേശീയത ഉയര്‍ത്തിക്കാട്ടുന്ന മുനീറിനെ പക്ഷേ, ഇസ്രയേല്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. പാകിസ്ഥാന്റെ സൈദ്ധാന്തിക അതിര്‍ത്തികളുടെയും സംരക്ഷകരാണ് സൈന്യമെന്ന് മുനീര്‍ പറയുന്നു. 2023 ഓഗസ്റ്റില്‍ ഒരു ഗോത്ര കൗണ്‍സിലിനെ അഭിസംബോധന ചെയ്യവേ, 'ലോകത്തിലെ ഒരു ശക്തിക്കും പാകിസ്താനെ ദ്രോഹിക്കാന്‍ കഴിയില്ല. നമ്മള് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് (വിശുദ്ധയുദ്ധം) നടത്തുകയാണ്, വിജയം നമ്മുടേതായിരിക്കും. രക്തസാക്ഷിയാവുക (ശഹീദ്) അല്ലെങ്കില്‍ ജിഹാദില്‍ പങ്കെടുക്കുന്നവന് (ഗാസി) ആവുക എന്നതാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം,'എന്ന് പ്രഖ്യാപിച്ച മുനീറിനെ തന്നെയാണ് ഗാസയില്‍ ഹമാസ് പോരാളികള്‍ക്കെതിരേ നിറുത്താന്‍ പോകുന്നതെന്നതും ചരിത്രത്തിലെ വൈരുദ്ധ്യമാവാം. 'ജിഹാദി ജനറല്‍'എന്ന വിളിപ്പേര് മുനീറിനു വന്നതും ഈ പ്രസംഗത്തിനു ശേഷമാണ്. ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ വധിച്ച ഭീകരരുടെ ശവസംസ്കാര ചടങ്ങില്‍ പാകിസ്ഥാനി സേനാംഗങ്ങള്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്കു ശേഷം ഹമാസ് പ്രതിനിധി സംഘം പാകിസ്ഥാനിലെ ബഹാവല്‍പൂരിലെ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. മുനീറായിരുന്നു ഈ സന്ദര്‍ശനത്തിനു കാര്‍മികത്വം വഹിച്ചത്. അസിം മുനീര്‍ ഉദ്ഘാടനം ചെയ്ത കോംബാറ്റ് സിമുലേഷന്‍ സെന്റര്‍ ഈ സംഘം സന്ദര്‍ശിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന് തൊട്ടുമുമ്പാണ് ഈ സന്ദര്‍ശനം നടന്നത്. 2025 ഫെബ്രുവരി 5ന്, ഹമാസിലെ മുതിര്‍ന്ന നേതാക്കള്‍ അധിനിവേശ കശ്മീരിലെ റാവല്‍കോട്ടില്‍ നടന്ന ഒരു വലിയ പൊതു റാലിയില്‍ പങ്കെടുത്തിരുന്നു. 'കശ്മീര്‍ ഐക്യദാര്‍ഢ്യവും ഹമാസിന്റെ ഓപ്പറേഷന് അല്‍ അഖ്സാ ഫ്ലഡും'എന്ന പേരില്‍ നടന്ന ഈ പരിപാടിയില്‍ ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ തുടങ്ങിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെ ഉന്നത നേതാക്കളും പങ്കെടുത്തു. കശ്മീരിലെ ജിഹാദി പ്രവര്‍ത്തനങ്ങളെ പലസ്തീന് പോരാട്ടവുമായി ബന്ധിപ്പിക്കാനുള്ള പാന്‍-ഇസ്ലാമിക് ഭീകരവാദികളുടെ ശ്രമമായാണ് ഈ ഒത്തുചേരല്‍ നടന്നത്. ഇതെല്ലാമാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, മുനീറിനെ ഏതു തരത്തിലാണ് ഇസ്രയേലും അമേരിക്കയും ഉപയോഗപ്പെടുത്തുക എന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. ഉറ്റ ചങ്ങാതിയായ ഇന്ത്യയെ പിണക്കിക്കൊണ്ട് പാകിസ്ഥാനെ കൂടെക്കൂട്ടാന്‍ ഒരിക്കലും ഇസ്രയേല്‍ ശ്രമിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍, ഇസ്രയേലും മൊസാദും ലക്ഷ്യമിടുന്ന ഗെയിം പ്ളാന്‍ എന്തെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. വാല്‍ക്കഷണം: ഗാസയില്‍ ഹമാസിന്റെ രക്ഷകരായി ഇസ്രയേലിനു നാളെ പാക് പട്ടാളം പണികൊടുത്താലും അതിശയിക്കേണ്ടതില്ല. ഗാസയെ രണ്ടു കഷണങ്ങളാക്കി അധികാരം പിടിക്കാന്‍ ഇസ്രയേല്‍-അമേരിക്ക പദ്ധതി, എതിര്‍പ്പുമായി അറബ് ലോകം, വെസ്റ്റ് ബാങ്കിലും നോട്ടമിട്ട് നെതന്യാഹു Summary: Current reports suggest that Pakistan is inclined to participate in this peacekeeping force. Pakistan's Defence Minister Khawaja Asif reportedly stated that the government would decide after consulting parliament, and that participation would be a matter of pride. Contradictory Image: Munir has consciously cultivated a public image as a devout Muslim and a Jihadi hardliner against India. Joining a US-backed force whose mission includes disarming Hamas and coordinating with Israel would directly contradict this image. Domestic Sentiment: Given Pakistan's strong anti-Israel stance, sending soldiers to Gaza under this framework could be perceived domestically as a betrayal of the Palestinian cause. This move risks turning conservative religious factions and nationalist groups against him. US Relations: Government circles view joining the ISF as a way to mend ties with the US and potentially secure Pakistan's economic interests. In short, while deploying troops might be seen internationally as a gesture of pragmatism, it could be widely interpreted domestically as an ideological surrender. The US-Israel Game Plan for Gaza The International Stabilisation Force (ISF) is a cornerstone of the US-brokered Gaza Peace Agreement. The main objectives and elements of this plan are: Mandate: According to Israeli media reports, the ISF's primary duties include acting as a buffer force between Israel and the remaining armed factions in Gaza, disarming Hamas, securing border crossings, and overseeing humanitarian aid and reconstruction under a transitional Palestinian authority. Goal: A Hamas-Free Gaza: The main objective of this peace plan is to make Gaza a error-free zone. It aims to end Hamas rule and transfer authority to an internationally supervised Palestinian technocratic government. ISF Composition: The plan proposes that the force be composed primarily of troops from Muslim-majority nations like Indonesia, Azerbaijan, and Pakistan. Diplomatic Strategy: Having Muslim-majority nations take action against Hamas helps mitigate the political fallout of the military intervention being solely borne by Israel and the US.
വാക്കുതര്‍ക്കം: മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു
മലപ്പുറം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇവർ അകന്ന് കഴിയുകയായിരുന്നു. കുട്ടികളെ കാണാനായി മേഘ്ന ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ, കുട്ടികളെ കാണാൻ അരുൺ സമ്മതിച്ചില്ല. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും ഭർത്താവ് വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അരുണിനെ പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം: ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മന്ത്രി വി.എന്‍. വാസവന്റെ മറുപടി. ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷം നല്ലതിനെ പിന്തുണയ്ക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതെല്ലാം നേരത്തേതന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൊടുക്കാമെന്ന് ഏറ്റിരുന്നതുമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടതിന് പകരം അപമാനിക്കാനാണ് ശ്രമം. നസ്രത്തില്‍നിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.
മൊസാംബിക്കിലുണ്ടായ ബോട്ടപകടം: പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ. 2 ആഴ്ച മുൻപാണ് മൊസാംബിക്കിൽ ബോട്ടപകടമുണ്ടായത്. മലയാളികളായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. കൊല്ലം സ്വദേശി ശ്രീരാഗിൻ്റെ മൃതദേഹം കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചിരുന്നു.
ആണവായുധങ്ങള്‍ പരീക്ഷണം പുനരാരംഭിക്കാന്‍ യുഎസ്, ട്രംപിന്റെ അനുമതി
വാഷിങ്ടന്‍ : യുഎസ് ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധകാര്യ വകുപ്പിനു നിര്‍ദേശം നല്കി. മറ്റു രാജ്യങ്ങളേക്കാള്‍ ആണവായുധങ്ങള്‍ യുഎസിനുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യുഎസ് നീക്കം. നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ പൊസൈയ്ഡന്‍ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണ്‍ കഴിഞ്ഞദിവസം പരീക്ഷിച്ചിരുന്നു. ആണവ ശേഷിയുള്ളതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് റഷ്യ പരീക്ഷിച്ചത്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. Key Words:USA, Donald Trump, Nuclear Weapons Testing
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്കി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം : റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആര് എച്ച് പി പാര്‍ട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്. Key Words:Rajeev Chandrasekhar, Defamation Case, Reporter TV
അമീബിക് മസ്തിഷ്കജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ ചിറയിന്‍കീഴ് സ്വദേശി വസന്ത മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം 62 പേര്‍ക്കു രോഗം ബാധിക്കുകയും 11 പേര് മരിക്കുകയും ചെയ്തു. ഈ വര്‍ഷം 32 പേരാണ് മരിച്ചത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയാവുകയാണ്. Key Words:Amebic Encephalitis, Health Alert
പ്രസവം ശുചിമുറിയില്‍, തൃശൂരില്‍ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയില്‍ തള്ളി
തൃശൂര്‍: ആറ്റൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂര്‍ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയില്‍ കണ്ടെത്തിയത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു സ്വപ്ന. രണ്ട് കുട്ടികളുടെ മാതാവാണ്. രണ്ടാഴ്ച മുമ്പ് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ടോയ്ലറ്റില് വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ബാഗും […]
ടാങ്കർ ലോറി മറിഞ്ഞ് അപകടം, പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം
പാലക്കാട്: ടാങ്കർ ലോറി മറിഞ്ഞ് അപകടം. പാലക്കാട് കുത്തനൂരിൽ ആണ് സംഭവം. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയത്. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊൽവിൻ എന്ന രാസവസ്തുവാണ് ഉള്ളത്. പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ടാങ്കർ നീക്കാനുള്ള നടപടികള്‍ അഗ്നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.
ബംഗളൂരു: ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് ഗൂഡാലോചന ദമ്പതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച (ഒക്ടോബർ 25) രാത്രി ബെംഗളൂരുവിൽ നടന്ന ഒരു ദാരുണമായ റോഡപകടത്തിൽ ആൺ ദർശൻ എന്നയാൾ കൊല്ലപ്പെട്ടത് പുട്ടേനഹള്ളി പ്രദേശത്താണ് ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ഈ സംഭവം നടന്നത്. മനോജ് കുമാറും ഭാര്യ ആരതി ശർമ്മയും സഞ്ചരിച്ചിരുന്ന […] The post ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് കൊലപ്പെടുത്തുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകൻ മനോജ് കുമാറും ഭാര്യ ആരതി ശര്‍മയും അറസ്റ്റിൽ appeared first on Daily Indian Herald .
കട്ടപ്പന :ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. ചീനിക്കുഴിയില്‍ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പിതാവ് ആലിയക്കുന്നേല്‍ ഹമീദ് മക്കാറിനാണ് വധശിക്ഷ.തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയുമാണ് ഇയാള്‍ ചുട്ടുകൊന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അഞ്ചു ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്.2022 മാര്‍ച്ച് 19ന് അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ […] The post ചീനിക്കുഴി കൂട്ടക്കൊലക്കേസ്: പ്രതി ഹമീദിന് വധശിക്ഷ. മകനും കുടുംബവും ഉറങ്ങി കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെടോള് ഒഴിച്ച് തീകൊളുത്തി.കൊച്ചുമക്കള്‍ അടക്കം രക്ഷപ്പെടരുതെന്ന വാശിയോടെ വെള്ള കണക്ഷനും വിച്ഛേദിച്ചു.ക്രൂരമായ കൊലപാതകത്തിന് തൂക്കുകയർ ! appeared first on Daily Indian Herald .
കൊല്ലം: ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് .ഇസ്ലാമിക ആഭിചാരത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറിയൊഴിച്ചു. ചടയമംഗലം വെയ്ക്കൽ സ്വദേശി റെജുല ഗഫൂറിന്റെ മുഖത്താണ് പൊള്ളലേറ്റത്.ചടയമംഗലം വെയ്ക്കൽ സ്വദേശി റെജുല ഗഫൂറിന്റെ മുഖത്താണ് പൊള്ളലേറ്റത്. ഉസ്താദിന്റെ ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാത്തതാണ് അതിക്രമത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.കഴിഞ്ഞ കുറച്ചു ദിവസമായി റെജുലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നു എന്നു പറഞ്ഞ് ഇസ്ലാമിക ആഭിചാരം നടത്താറുണ്ട്. അഞ്ചലിലെ എറത്തുള്ള ഉസ്താദ് ആയിരുന്നു ഇതിന്റെ പിന്നിൽ. ഇന്നലെ രാവിലെ […] The post ഇസ്ലാമിക ആഭിചാരത്തിന് വിസമ്മതിച്ചു.ഭർത്താവിന്റെ ക്രൂരപീഡനം .35 കാരിയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറിയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ appeared first on Daily Indian Herald .
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
കൊച്ചി: ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്കാന് സാധിക്കുകയുള്ളൂ…. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്.ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളതെന്ന് ചോദ്യത്തിന് ക്ലാസിക് മറുപടിയുമായി സുചിത്ര.മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും അഭിനയം തുടങ്ങുകയാണ് . അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയ സിനിമയിലേക്ക് വരുന്നത് തുടക്കം എന്ന ചിത്രത്തിലൂടെയാണ്. ജൂഡ് ആന്റണി ഒരുക്കുന്ന സിനിമയുടെ പൂജ ഇന്നാണ് നടന്നത്. മകളുടെ സിനിമയുടെ തുടക്കത്തിന് സാക്ഷിയാകാന്‍ മോഹന്‍ലാല്‍ […] The post ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്കാന് സാധിക്കുകയുള്ളൂ…. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്.ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളതെന്ന് ചോദ്യത്തിന് ക്ലാസിക് മറുപടിയുമായി സുചിത്ര. എന്റെ ജീവിതമാണ് മകളുടെ പേരെന്ന് മോഹന്‍ലാലും.’തുടക്ക’ത്തിന്റെ പൂജാവേളയിൽ വികാരഭരിതനായി സംസാരിച്ച് നടൻ മോഹൻലാൽ appeared first on Daily Indian Herald .
റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്, മാപ്പ് പറയണമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 100 കോടി രൂപയുടെ കേസ് ആണ് നൽകിയത്. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്. മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേനയാണ് നൂറു കോടി രൂപയുടെ നോട്ടീസ് […]
വിഷക്കൂൺ കഴിച്ച് വീട്ടുകാർ ചികിത്സയിൽ, വീട്ടിൽ വൻ മോഷണം, രണ്ടംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടുകാർ ചികിത്സയില്‍ കഴിയുന്ന തക്കം നോക്കി വീട്ടിൽ മോഷണം. തിരുവനന്തപുരത്താണ് സംഭവം. സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിലായി. കാരിക്കുഴി കുമ്പിച്ചൽ കടവ് സ്വദേശി മോഹനന്‍കാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കാരിക്കുഴി കിഴക്കേ അരികത്ത് തടത്തരികത്തു വീട്ടില്‍ കുക്കു എന്ന ടോണി (41), പറത്തി തടത്തരികത്ത് വീട് കാരിക്കുഴിയില്‍ ലിനു (32) എന്നിവരെയാണ് നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്. മോഹനന്‍കാണി അടക്കം ആറംഗ സംഘം വിഷക്കൂൺ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ 9 ദിവസത്തെ കാരക്കോണം […]
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അമ്പലവയലില്‍ ആണ് സംഭവം.കാക്കവയല്‍ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടം. അമ്പലവയലില്‍ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡില്‍ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റു വാഹനങ്ങളിലെത്തിയ യാത്രക്കാരും ചേർന്നാണ് യുവാക്കളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് […]
ചെമ്പല്ലി മീൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ
തിരുവനന്തപുരം: ചെമ്പല്ലി മീൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ. നെയ്യാറ്റിൻകരയിൽ ആണ് സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് കുട്ടികളുൾപ്പടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മീൻ പഴകിയതാണോ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് […]
തൊടുപുഴ: ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടില്‍ സന്ധ്യ ബിജു (41)വിന്റെ ചികിത്സാച്ചെലവുകള്‍ നടന് മമ്മൂട്ടി ഏറ്റെടുത്തു. സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെയുള്ള തുടര്‍ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. തൻ്റെ ഇടതുകാല് മുറിച്ചുമാറ്റേണ്ടി വന്നതോടെ സന്ധ്യയുടെ തുടര്‍ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന് അര്‍ബുദം ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. നഴ്സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് ഇനി സന്ധ്യയ്ക്ക് തുണ. സന്ധ്യയുടെ ദുരവസ്ഥയിൽ ബന്ധുക്കള്‍ സഹായം […]
വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി
വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി.ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. 27-ന് രാത്രിയിൽ കൊളംബോയിൽ നിന്നെത്തിയശേഷം തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് ഊഴംകാത്തുകിടന്ന എംവി-കൈമിയ II-ന്റെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം പാടെ നിലച്ചിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കപ്പലിന്റെ എൻജിന്റെ പ്രവർത്തനവും തകരാറിലാവുകയായിരുന്നു. 28- ന് രാവിലെയോടെ എൻജിന്റെ പ്രവർത്തനവും പൂർണമായും നിലച്ചതോടെ നിയന്ത്രണംതെറ്റിയ കപ്പൽ തുറമുഖപരിധിയിലെ പുറംകടലിൽനിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് നാഗർകോവിൽ […]
തിരുവനന്തപുരത്ത് മകന് അമ്മയെ മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന് അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാളെന്നാണ് വിവരം. […]
ഇസ്ളാമാബാദ്: ഹിന്ദു സ്ത്രീകളെ നേരിടാൻ മസൂദ് അസ്ഹറിന്റെ വനിതാ ജിഹാദ് ബ്രിഗേഡ് ! വനിതാ വിഭാഗമായ ‘ജമാഅത്ത്-ഉൽ-മോമിനാ’ത്തിൻ്റെ പുതിയ യൂണിറ്റിന് കീഴിൽ സ്ത്രീകളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള വിശദമായി പദ്ധതി വ്യക്തമാക്കി ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. 21 മിനിട്ട് ദൈർഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് മസൂദ് അക്തർ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് തങ്ങളുടെ ആദ്യ വനിതാ വിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ യൂണിറ്റ് എങ്ങനെ സജ്ജമാക്കണമെന്ന് സംബന്ധിച്ച പദ്ധതി മസൂദ് […] The post ഹിന്ദു സ്ത്രീകളെ നേരിടാൻ മസൂദ് അസ്ഹറിന്റെ വനിതാ ജിഹാദ് ബ്രിഗേഡ് ! ചാവേറുകളായ സ്ത്രീകൾക്ക് ‘നേരിട്ട് സ്വർഗത്തിൽ പോകാം!.. വനിതാ ചാവേറുകളുടെ പരിശീലന പദ്ധതി വിശദീകരിച്ച് ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ 21 മിനിറ്റുള്ള ഓഡിയോ. appeared first on Daily Indian Herald .
ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദം വളെര പതുക്കെയാണ് തുടങ്ങിയതെന്ന് ഛായാഗ്രാഹകന്‍ നിമിഷ് രവി. കുറുപ്പ്, ലക്കി ഭാസ്കര്‍, കൊത്ത എന്നിങ്ങനെ ദുല്‍ഖറിന്റെ മൂന്ന് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചത് നിമിഷാണ്. ദുല്‍ഖര്‍ നിര്‍മിച്ച ലോക ചാപ്റ്റര്‍ വണ്ണിന്റെയും ക്യാമറ കൈകാര്യം ചെയ്തത് നിമിഷാണ്. ഇപ്പോള്‍ ദുല്‍ഖറുമായുള്ള സൗഹൃദം ഉണ്ടായതിനെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ് രവി. ‘ഞാന്‍ നന്നായി സംസാരിക്കുന്നയാളാണ്. കുറുപ്പിന്റെ ജോലി തുടങ്ങിയ സമയത്ത് ഓവറായി സംസാരി ക്കുന്ന എന്നെ ദുല്‍ഖറിന് ഇഷ്ടപ്പെട്ടില്ലെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ചെയ്ത […]
ഇസ്രഈലിന്റെ ഗസയിലെ കൂട്ടക്കൊല ഭയാനകമെന്ന് യു.എന്‍; പൂര്‍ണ ഉത്തരവാദിത്തം ഇസ്രഈലിനെന്ന് ഹമാസ്
ന്യൂയോര്‍ക്ക്: വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിച്ച് ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ. ഗസയില്‍ ഇസ്രഈല്‍ നടത്തിയ കൂട്ടക്കൊലപാതകങ്ങളെ ‘ഭയാനക’മെന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. സമാധാനശ്രമങ്ങള്‍ നമ്മുടെ കയ്യില്‍ നിന്നും വഴുതിപ്പോകാന്‍ അനുവദിക്കരുതെന്നും യു.എന്‍ എല്ലാ അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടു. കുടിയിറക്കപ്പെട്ട ഫലസ്തീന് ജനതയുടെ സ്കൂളുകള്‍, വീടുകള്‍, കൂടാരങ്ങള്‍ എന്നിവയ്ക്ക് നേരെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് യു.എന്‍ റൈറ്റ്സ് മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചു. ഗസയില്‍ ഏറെക്കാലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ ഒടുവില്‍ ആക്രമണങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷ […]
തീവ്രം U സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണെന്നും അതില്‍ വയലന്‍സ് നന്നായി ഉണ്ടെന്നും സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്. ദുല്‍ഖര്‍ സല്മാന് പ്രധാനവേഷത്തിലെത്തിയ തീവ്രം 2012ലാണ് പുറത്ത് വന്നത്. രൂപേഷ് പീതാംബരന് രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ ദുല്‍ഖറിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായാണ് ഒരുങ്ങിയത്. ഇപ്പോള്‍ ചോയ്സ് നെറ്റ് വര്‍ക്കിന് നല്കിയ അഭിമുഖത്തില്‍ തീവ്രം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ‘യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണ് തീവ്രം. അതില്‍ വയലന്‍സ് ഇല്ലെന്നാണോ പറയുന്നത്. അതൊരു വയലന്റ് റിവഞ്ച് ലവ് […]

28 C