പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും മരണം, അല്ലു അർജുൻ പ്രതി, കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ പ്രതിചേർത്തുകൊണ്ടാണ് കുറ്റപത്രം. അപകടം നടന്ന സന്ധ്യ തിയേറ്ററിന്റെ ഉടമയാണ് ഒന്നാംപ്രതി. മജിസ്ട്രേറ്റ് കോടതിയിൽ ഹൈദരാബാദ് പൊലീസ് സമർപ്പിച്ച കുറ്റ പത്രത്തിലാണ് അല്ലു അർജുനെ പ്രതി ചേർത്തിരിക്കുന്നത്. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കേസില്‍ ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2024 ഡിസംബർ 4 നായിരുന്നു സംഭവം. തിക്കിലും […]
ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുള്ള വ്യക്തി എംഎസ് മണിയുടെ വിളിപ്പേര് ഡി മണിയെന്ന് ഉറപ്പിച്ച് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി. എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണ് ഡി മണിയെന്ന് വിളിപ്പേരുള്ളത് എന്നാണ് എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് ഡിണ്ടിഗൽ സ്വദേശി. കേരള പൊലീസും […]
തൃശൂര്‍: തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം.പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായി തുടരും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. തൃശൂര്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ലാലി ജെയിംസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. […] The post ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു;മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് തട്ടിപ്പ് ! രാത്രിയുടെ മറവിലെ സസ്പെന്‍ഷനെ ഭയക്കുന്നില്ല. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും കോൺഗ്രസുകാരിയായി തുടരും.ലാലി ജെയിംസ് രണ്ടും കല്‍പ്പിച്ച്; ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം . appeared first on Daily Indian Herald .
കോഴിക്കോട് : ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയച്ച് പൊലീസ്. ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു. ചേവായൂര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും […] The post കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ രാവിലെ വീടു വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം appeared first on Daily Indian Herald .
കൊച്ചി : ജിം അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുമ്പോൾ ശരിയായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പലതരത്തിലുള്ള പരിക്കുകൾക്ക് സാധ്യതയുണ്ട്. ഇന്ത്യയിലുടനീളം ഫിറ്റ്നസ് സംസ്കാരം വലിയ രീതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുമ്പോൾ തന്നെ, ആശങ്കാജനകമായ മറ്റൊരു പ്രവണതയെക്കുറിച്ച് കൂടി അസ്ഥിരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ജിം സംബന്ധമായ പരിക്കുകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. അമിതമായ വ്യായാമം മൂലമോ അല്ലെങ്കിൽ തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നത് മൂലമോ ഉണ്ടാകുന്ന പേശീ-അസ്ഥി സംബന്ധമായ പരിക്കുകൾക്ക് ചികിത്സ തേടിയെത്തുന്ന യുവ പ്രൊഫഷണലുകളുടെയും […] The post ജിം സംബന്ധമായ പരിക്കുകളിൽ വൻ വർധന..35 വയസ്സിൽ താഴെയാണോ പ്രായം? ജിമ്മിൽ പോകുമ്പോൾ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ appeared first on Daily Indian Herald .
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടി. തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേർന്ന് മുന്നണി രൂപീകരിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പഞ്ചായത്ത് ഭരണം പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.രാജിവച്ച എട്ട് കോൺഗ്രസ് അംഗങ്ങളുടെയും രണ്ട് […] The post കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപിക്കൊപ്പം. മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ വിജയിപ്പിച്ചു. appeared first on Daily Indian Herald .
ചെന്നൈ: ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവര്‍ത്തിച്ചു. ‘എസ്ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് […]
തൃശ്ശൂർ കോൺഗ്രസിൽ കൂട്ടരാജി; എട്ട് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു
തൃശ്ശൂർ: തൃശ്ശൂർ കോൺഗ്രസിൽ കൂട്ടരാജി. മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബിജെപിയുമായി മുന്നണി ഉണ്ടാക്കി മറ്റത്തൂർ പഞ്ചായത്ത് ഭരണം പിടിക്കാനാണ് നീക്കം. പാര്‍ട്ടി നേതൃത്വം മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയോടും പ്രവര്‍ത്തകരോടും നീതി കാട്ടിയെന്ന് ആരോപിച്ചാണ് രാജി. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ് , ലിൻ്റോ പള്ളിപറമ്പാന്, സിജി രാജേഷ്, സിബി പൗലോസ്, നൂര്ജാഹന് നവാസ് എന്നിവരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രിയദർശിനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. 13 സീറ്റുകളുടെ ബലത്തിൽ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്നസ് റാണി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന […]
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. വടക്കഞ്ചേരി പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗം സുനില്‍ ചവിട്ടുപാടമാണ് ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ കേരള പഞ്ചായത്ത് […]
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യത്തിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പൊലീസായിരുന്നു സുബ്രഹ്മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. പിണറായി വിജയനും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്മണ്യന് ചിത്രം പങ്കുവെച്ചത്.
വയനാടിന് എംപിയുടെ പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ പുറത്തിറക്കി
കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പുതുവത്സര കലണ്ടർ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി എംപി. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടിൽ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലുകളാണ് ചിത്രരൂപത്തിൽ കലണ്ടറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ […]
ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി, മൂന്ന് പേര് കസ്റ്റഡിയില്‍
കോഴിക്കോട്: ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ താമരശ്ശേരി ചുങ്കത്ത് ആണ് ആക്രമണം. അണ്ടോണ മൂഴിക്കുന്നത് അബ്ദുറഹ്മാനെയാണ് കുത്തിയത്. ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് കത്തികൊണ്ട് കുത്തിയത്. സംഭവത്തില്‍ മൂന്നുപേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു.
കോണ്‍ഗ്രസ് പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റുവെന്ന പരാമര്‍ശം; ലാലി ജെയിംസിന് സസ്പെന്ഷന്
തൃശൂര്‍: മേയര്‍ തെരഞ്ഞെടുപ്പില്‍ അതൃപ്തി രേഖപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവും തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലറുമായ ലാലി ജെയിംസിന് സസ്പെന്ഷന്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റേതാണ് നടപടി. തൃശൂര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനും പങ്കാളിയും പണവുമായി എ.ഐ.സി.സി നേതൃത്വത്തെ കണ്ടെന്നും പണമില്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴഞ്ഞെന്നുമുള്ള പരാമര്‍ശമാണ് ലാലിയെ വെട്ടിലാക്കിയത്. ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ലാലി ജെയിംസിന്റെ പ്രതികരണത്തില്‍ അന്വേഷണം നടത്തി കെ.പി.സി.സിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. അതേസമയം മേയര്‍ […]
വട ചെന്നൈ ഭരിക്കാന്‍ മധുരയില്‍ നിന്ന് വരുന്നവന്, അരസനില്‍ എസ്.ടി.ആര് തകര്‍ക്കുമെന്ന് ആരാധകര്‍
എട്ട് വര്‍ഷമായിട്ടും വട ചെന്നൈയുടെ രണ്ടാം ഭാഗം പുറത്തിറങ്ങാത്തതില്‍ നിരാശരായ ആരാധകരെ സന്തോഷിപ്പിച്ച അനൗണ്‍സ്മെന്റായിരുന്നു അരസന്റേത്. വട ചെന്നൈ യൂണിവേഴ്സില് നടക്കുന്ന കഥയാണെന്ന് വെട്രിമാരന് അറിയിച്ചതോടെ ഹൈപ്പ് ഇരട്ടിയായി. സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ചിത്രം വട ചെന്നൈ യൂണിവേഴ്സിലായതിനാല് എങ്ങനെയാകും മറ്റ് കഥാപാത്രങ്ങളുമായുള്ള കണക്ഷന് അവതരിപ്പിക്കുക എന്ന തരത്തില്‍ പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുടി വളര്‍ത്തിയതിന്റെ പേരില്‍ അന്‍പിനെ പൊലീസ് ചോദ്യം ചെയ്യുന്ന രംഗവും അരസന്റെ ടൈറ്റില്‍ […]
കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍; സര്‍ക്കാര്‍ ഇടപെട്ട് അതിവേഗം പരിഹാരം കാണണം: കാന്തപുരം
കോഴിക്കോട്: ബെംഗളൂരുവില്‍ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത നടപടി ആശങ്കയും വേദനയും സൃഷ്ടിക്കുന്നതാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുസ്ലിങ്ങളും ദളിതരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൊടുംതണുപ്പില്‍ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിട സൗകര്യം ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും പുനരധിവാസവും ഉറപ്പുനല്‍കിയതിന് ശേഷമായിരിക്കണം ഔദ്യോഗിക കേന്ദ്രങ്ങള്‍ ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കേണ്ടതെന്നും കാന്തപുരം പറഞ്ഞു. […]
ഏറെക്കാലത്തിന് ശേഷം നിവിന്‍ പോളിയുടെ ഒരു സിനിമക്ക് എക്സ്ട്രാ പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിന്റെ തോഴന് തിരിച്ചുവന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍. കുറച്ചുകാലമായി പ്രേക്ഷകര്‍ മിസ്സ് ചെയ്ത പഴയ നിവിനെ സര്‍വം മായയിലെ ഓരോ സീനിലും കാണാന്‍ സാധിച്ചിട്ടുണ്ട്. നിവിന്റെ തിരിച്ചുവരവ് പോലെ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന മറ്റൊരു തിരിച്ചുവരവുണ്ട്. നിവിന്‍ എന്ന നടനെ സ്റ്റാറാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ച അല്‍ഫോണ്‍സ് പുത്രന് പഴയ ഫോമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. സര്‍വം മായയിലെ ഒരു രംഗം അതിന്റെ […]
കാര്യവട്ടത്ത് കംപ്ലീറ്റ് ഡോമിനേഷന്; ലങ്കയെ ചാരമാക്കി ഇന്ത്യയ്ക്ക് പരമ്പര
ശ്രീലങ്കക്ക് എതിരായ ടി – 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ടീം പരമ്പര നേടിയെടുത്തത്. ബൗളിങ്ങില്‍ രേണുക സിങ് താക്കൂര്‍ – ദീപ്തി ശര്‍മ സഖ്യം തിളങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയുടെ കരുത്ത് ലങ്കന്‍ വനിതകള്‍ അറിഞ്ഞു. മത്സരത്തില്‍ ലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം 40 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ സംഘം മറികടക്കുകയായിരുന്നു. 13ാം ഓവറിലെ രണ്ടാം […]
ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്ന് ഉന്നാവോ പീഡനക്കേസിലെ അതിജീവിത. മുന്‍ ബി.ജെ.പി എം.എല്‍.എയും കേസിലെ പ്രതിയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള നടപടിയില്‍ ഭയപ്പെടുന്നില്ലെന്നും അതിജീവിത പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് ഓരോ പൗരന്മാരുടെയും അവകാശമാണ്. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും അതിജീവിത വ്യക്തമാക്കി. സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്, തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. ഇത്തരം വിധികള്‍ തന്നെ പോലുള്ള പെണ്‍കുട്ടികളെ വീണ്ടും വീണ്ടും കൂട്ടിലടക്കുകയാണെന്നും […]
ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പിലെത്തി പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രമായിരുന്നു കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ശരാശരിയിലൊതുങ്ങി. രജിനികാന്ത്, സത്യരാജ്, നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന് തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ചിത്രം ശരാശരിയില്‍ ഒതുങ്ങിയതിന് പിന്നാലെ ലോകേഷിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം കൂലി ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. കൂലിയുടെ റിലീസിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. […]
ഐ.സി.സിയുടെ ഒന്നാം റാങ്കിനൊപ്പം ഇനി സൂപ്പര്‍നേട്ടത്തിലും തലപ്പത്ത്; ദീപ്തി തിളങ്ങുന്നു
ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള മൂന്നാം ടി – 20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റിന് 67 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 53 റണ്‍സെടുത്ത ഷെഫാലി വര്‍മയും 14 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ജെമീമ റോഡ്രിഗസുമാണ് ക്രീസിലുള്ളത്. നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ ഏഴ് വിക്കറ്റിന് 112 റണ്‍സാണ് എടുത്തത്. ഇന്ത്യയുടെ ബൗളിങ് കരുത്തിന് […]
രാമനും ഹനുമാനും സൂപ്പര്‍മാനേക്കാളും സ്പൈഡര്‍മാനേക്കാളും ശ്രേഷ്ഠര്‍: ചന്ദ്രബാബു നായിഡു
അമരാവതി: ഇന്ത്യന്‍ പുരാണങ്ങളിലെ നായകന്മാര് യഥാര്‍ത്ഥ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും പ്രതിനിധീകരിക്കുന്നവരെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. സ്പൈഡര്മാന്, സൂപ്പര്മാന്, ബാറ്റ്മാന് തുടങ്ങിയ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തിരുപ്പതിയിലെ ദേശീയ സംസ്കൃത സര്‍വകലാശാലയില്‍ നടന്ന ഭാരതീയ വിജ്ഞാന സമ്മേളന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരാണങ്ങളിലെ ശ്രീരാമന്, ശ്രീകൃഷ്ണന്, ഹനുമാന്, അര്ജുനന് എന്നിവര്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളേക്കാള്‍ ശ്രേഷ്ഠരാണെന്നും നായിഡു പറഞ്ഞു. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം. హలీవుడ్ […]
അനന്തപുരിയില്‍ രേണുക –ദീപ്തി ഷോ; ലങ്കന്‍ വനിതകളെ കുഞ്ഞന്‍ സ്കോറിലൊതുക്കി ഇന്ത്യ
ശ്രീലങ്കയ്ക്ക് എതിരെയുള്ള മൂന്നാം ടി – 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് കുഞ്ഞന്‍ വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 112 റണ്‍സാണ് എടുത്തത്. രേണുക സിങ് താക്കൂറിന്റെയും ദീപ്തി ശര്‍മയുടെയും ബൗളിങ് കരുത്തിലാണ് ഇന്ത്യ ലങ്കന്‍ വനിതകളെ ചെറിയ സ്കോറില്‍ ഒതുക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 12 പന്തില്‍ മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമാരി […]
സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ? മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസിലെ പ്രതി ഉണ്ണിക്യഷ്ണന് പോറ്റി മുഖ്യമന്ത്രിയെ കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് തെളിഞ്ഞുവെന്നും സോണിയാ ഗാന്ധിയെ പോറ്റി കണ്ടത് എന്തിനാണെന്ന് പുറത്തുപറയാന്‍ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോയെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. സെക്രട്ടറിയേറ്റിലെ പോര്‍ട്ടിക്കോയില്‍ വെച്ചാണ് ഉണ്ണിക്യഷ്ണന് പോറ്റിയെ കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു. പൊലീസിന് ആംബുലന്‍സ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അത്. ആ ദൃശ്യങ്ങള്‍ നിന്ന് സൗകര്യപൂര്‍വ്വം ചില ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്തെടുത്തത്. വ്യാജമായ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് […]
ഗാന്ധിയുടെ പേര് വെട്ടിയ മോദിയുടെ കോലം കത്തിക്കും; ജനുവരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലി
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. 2026 ജനുവരി മൂന്നിന് കോഴിക്കോട് വെച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കും. ന്യൂയര്‍ ദിനത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചുള്ള പ്രതിഷേധവും ഉണ്ടാകും. ഡിസംബര്‍ 30ന് മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലെയും […]
ചരിത്രത്തിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചടക്കി ബിജെപി
കൊച്ചി: ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തറ നഗരസഭയില്‍ ബിജെപി ഭരണത്തിലെത്തി. മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവായ അഡ്വ. പിഎല്‍ ബാബു മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 21 വോട്ടുകളാണ് പി എല്‍ ബാബുവിന് ലഭിച്ചത്. വോട്ടെണ്ണലിന് പിന്നാലെ പി എല്‍ ബാബു നഗരസഭാ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് റൗണ്ടായി നടന്ന വോട്ടെടുപ്പില്‍ ബിജെപി 21 വോട്ടുകളും എല്‍ഡിഎഫിന് 18 വോട്ടുകളുമാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ രണ്ട് വോട്ടുകളാണ് അസാധുവാക്കിയത്. നഗരസഭയില്‍ എല്‍ഡിഎഫിന് 20-ഉം എന്‍ഡിഎയ്ക്ക് 21 സീറ്റുകളും ലഭിച്ചിരുന്നു. […]
മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച
റിപ്പോർട്ട് : സുജിത്ത് ചാക്കോ ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. തദവസരത്തിൽ മലയാളികളായ മേയർമാരും ജഡ്ജിമാരും വിവിധ മതസാമുദായിക സംഘടന പ്രമുഖരും പങ്കെടുക്കും. ക്രിസ്മസ് കരോൾഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫികളും […]
ഇടുക്കിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി: ഇടുക്കി നെടുംകണ്ടം ബോജൻ കമ്പനിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശൻ (47)നെയാണ് കൊലപ്പെടുത്തിയത്. അനുജൻ അയ്യപ്പൻ്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല ചെയ്തത്. തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലനടത്തിയ ശേഷം ഇരുവരും ഒളിവിൽ പോയി. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ടി – 20യില്‍ കിവികളെ നേരിടാന്‍ സഞ്ജുവടക്കമുള്ളവര്‍; ഏകദിന ടീമിനെ ഉടനെ അറിയാം!
ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ പരമ്പരക്കായാണ് ആരാധകരുടെ കാത്തിരിപ്പ്. 2026 ജനുവരിയിലാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി – 20 മത്സരങ്ങളുമാണുള്ളത്. ഇതില്‍ ടി – 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ടി – 20 ലോകകപ്പ് കളിക്കുന്ന അതേ സ്ക്വാഡ് തന്നെയാണ് കുട്ടി ക്രിക്കറ്റില്‍ കിവികളെയും നേരിടുക. എന്നാല്‍, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി ആദ്യ ആഴ്ച തന്നെ ഏകദിന ടീമിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് […]
മലപ്പുറം: കര്‍ണാടകയിലെ കൂട്ടകുടിയൊഴിപ്പിക്കലില്‍ കോണ്‍ഗ്രസിനെതിരെ കെ.ടി. ജലീല്‍ എം.എല്‍.എ. താമസക്കാര്‍ക്ക് ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു ബെംഗളൂരുവിലെ വസീം ലേഔട്ടിലേയും ഫക്കീര്‍ കോളനിയിലെയും ക്രൂരകൃത്യമെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.ടി. ജലീലിന്റെ പ്രതികരണം. ഭവനരഹിതരായവരെ ഒരു എം.എല്‍.എയോ കൗണ്‍സിലറോ സമാശ്വസിപ്പിക്കാന്‍ എത്തിയില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജ് നടന്ന മേഖലയില്‍ മുസ്ലിങ്ങളാണ് ഭൂരിഭാഗവും താമസിച്ചിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിം ലീഗും ലീഗനുകൂല മതസംഘടനാ നേതാക്കളും ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ.ടി. […]
സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരുപിടി മികച്ച സിനിമകളാണ് 2026ല്‍ തിയേറ്ററുകളിലെത്തുന്നത്. അതിഗംഭീര തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന സിനിമകളെല്ലാം പ്രീമിയര്‍ സ്ക്രീനുകളില്‍ കാണാനാണ് പലരും പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ക്ലാഷ് റിലീസാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ചര്‍ച്ച. മാര്‍വലിന്റെ ബിഗ് ബജറ്റ് ചിത്രം അവഞ്ചേഴ്സ് ഡൂംസ്ഡേയും വാര്‍ണര്‍ ബ്രോസിന്റെ ഡ്യൂണ്‍ 3യും തമ്മിലുള്ള ക്ലാഷാണ് സിനിമാപ്രേമികളെ പ്രതിസന്ധിയിലാക്കുന്നത്. 2026 ഡിസംബര്‍ 18നാണ് രണ്ട് ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെന്നീസ് വില്ലന്യൂവിന്റെ ഡ്യൂണ്‍ ട്രിലോജിയിലെ അവസാന ചിത്രമാണ് ഡ്യൂണ്‍ […]
ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, ശ്രീലേഖയെ വീട്ടിലെത്തി കണ്ടു
തിരുവനന്തപുരം: ആർ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് തിരുവനന്തപുരം മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും. ശ്രീലേഖയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം. രാവിലേ മേയരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനം എന്നാണ് വിവി രാജേഷിന്റെ വിശദീകരണം. പ്രധാനപ്പെട്ട നേതാക്കളെയൊക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കം, ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടർ സേതുനാഥിനോടും സംസാരിച്ചു. എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട് […]
കാര്യവട്ടത്ത് ലങ്കയെ എറിഞ്ഞിടാന്‍ ഇന്ത്യൻ വനിതകൾ
ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള മൂന്നാം ടി – 20യില്‍ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പ്ലെയിങ് ഇലവനില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കാര്യവട്ടത്ത് ഇറങ്ങുന്നത്. ഇന്ത്യ രണ്ട് മാറ്റം വരുത്തിയപ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ശ്രീലങ്ക നടത്തിയത്. സ്നേഹ റാണയും അരുന്ധതി റെഡ്ഡിയുമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്. പകരക്കാരായി ദീപ്തി ശര്‍മയും രേണുക സിങ് താക്കൂറും ടീമിലെത്തി. Presenting #TeamIndia‘s Playing XI for the 3⃣rd […]
തമ്പീ കീഴെയിറങ്ക്പ്പാ…നാലാമതും മോഹന്‍ലാലിനെ ക്ലാഷില്‍ തോല്പിച്ച് നിവിന്‍ പോളി
മലയാളത്തില്‍ പലപ്പോഴും ചര്‍ച്ചയാകാറുള്ള ഒന്നാണ് ക്ലാഷ് റിലീസ്. സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള ക്ലാഷും യുവ താരങ്ങള്‍ തമ്മിലുള്ള ക്ലാഷുമെല്ലാം സിനിമാപ്രേമികള്‍ ചര്‍ച്ചയാക്കാറുണ്ട്. അതോടൊപ്പം സൂപ്പര്‍ താരങ്ങളും തമ്മിലുണ്ടാകുന്ന ക്ലാഷ് റിലീസും ചര്‍ച്ചാവിഷയമായി മാറുന്നുണ്ട്. അത്തരത്തിലൊരു ക്ലാഷിന്റെ ചരിത്രമാണ് സിനിമാപേജുകളിലെ പ്രധാന വിഷയം. ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസിന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെയും യുവതാരം നിവിന്‍ പോളിയുടെയും ചിത്രങ്ങളാണ് ഏറ്റുമുട്ടിയത്. 70 കോടി ബജറ്റിലെത്തിയ മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയും നിവിന്റെ ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ സര്‍വം മായയും […]
ഭാര്യയെ ചെയർപേഴ്സണാക്കിയില്ല; എൽദോസ് കുന്നപ്പിള്ളിയുടെ ഓഫീസിന്റെ ഫ്യൂസൂരി ഉടമ
കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എ ഓഫീസ് നഷ്ടമായി. എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ ഇവരെ നഗരസഭ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നേതൃത്വം പരിഗണിച്ചില്ല. ഇതോടെയാണ് എം.എല്‍.എയ്ക്ക് ഓഫീസ് നഷ്ടമായത്. ഉടമ ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും എം.എല്‍.എ ഓഫീസിന്റെ ബോര്ഡ്ഇളക്കിമാറ്റുകയുമായിരുന്നു. ഡിസംബര്‍ ആദ്യത്തോടെയാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എം.എല്‍.എ ഓഫീസ് മാറ്റിയത്. എന്നാല്‍ വാടക കരാര്‍ […]
ആഷസ് ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 152 റണ്‍സിന് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. എന്നാല്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. 110 റണ്‍സിന് ത്രീ ലയണ്‍സ് കങ്കാരുക്കളുടെ മുന്നില്‍ തകര്‍ന്ന് വീഴുകയായിരുന്നു. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് നാല് റണ്‍സ് നേടിയിട്ടുണ്ട്. 20 wickets fall on Boxing Day in front of a […]
ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഡിസംബര്‍ 24 ന് വൈകുന്നേരമാണ് വലിയ വര്‍ധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 […]
സിപിഎമ്മിന്റെ ഒ സദാശിവന് കോഴിക്കോട് മേയർ, അധികാരമേറ്റു
കോഴിക്കോട്: സിപിഎമ്മിന്റെ ഒ സദാശിവന് കോഴിക്കോട് മേയറായി അധികാരമേറ്റു. നഗരസഭയില്‍ 35 സീറ്റുകള്‍ ഉള്ള എല്‍ഡിഎഫിന് 33 വോട്ടുകളാണ് ലഭിച്ചത്. രണ്ട് വോട്ടുകള്‍ അസാധുവായി. സിപിഎം നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സദാശിവന്. ഇത് മൂന്നാം തവണയാണ് സദാശിവന് കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറാകുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഒന്‍പതാം വാര്‍ഡ് തടമ്പാട്ടുതാഴത്തുനിന്നാണ് സദാശിവന് വിജയിച്ചത്. കഴിഞ്ഞ കൗണ്‍സിലില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആയിരുന്നു. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ഭരണം കിട്ടിയത് കോഴിക്കോട് മാത്രമാണ്.
കേരളത്തിന് നിരാശ; കരുണിന്റെയും പടിക്കലിന്റെയും കരുത്തില്‍ ജയിച്ച് കര്‍ണാടക
വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. ടൂര്‍ണമെന്റിലെ മത്സരത്തില്‍ കര്‍ണാടകയോട് എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. സെഞ്ച്വറി നേടിയ കരുണ്‍ നായരിന്റെയും ദേവദത്ത് പടിക്കലിന്റെയും കരുത്തിലാണ് കര്‍ണാടകയുടെ വിജയം. മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം കര്‍ണാടക പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടകയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ തിരികെ നടക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. […]
റിലീസിന് മുമ്പ് 10 കോടി പോലും പ്രീ സെയിലിലൂടെ നേടാനാകാതെ ഫ്ളോപ്പാകുമെന്ന പലരും വിധിയെഴുതിയ ധുരന്ധര്‍ ഇന്ന് ബോക്സ് ഓഫീസില്‍ 1000 കോടിയിലേറെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ഇയര്‍ ടോപ്പര്‍ നേട്ടത്തോടൊപ്പം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും ധുരന്ധര്‍ സ്വന്തമാക്കി. ഇതോടെ ഈ എലീറ്റ് ക്ലബ്ബില്‍ ഇടം പിടിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രമായി ധുരന്ധര്‍ മാറി. 1000 കോടി നേടുന്ന മറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും ധുരന്ധറിന്റെയും പ്രത്യേകതയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. ആമിര്‍ ഖാന് നായകനായ ദംഗലാണ് […]
പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് വന്ന വ്യക്തിയാണ് അഖിൽ സത്യൻ. സത്യൻ അന്തിക്കാടിന്റെ മകൻ എന്നുള്ള ലേബൽ തനിക്കാവശ്യമില്ലെന്ന് അഖിൽ മുൻപ് പറഞ്ഞിരുന്നു. ഇപ്പോളിതാ തനിക്ക് ചെറുപ്പം മുതൽ സിനിമ മേഖലയുമായി യാതൊരു ബന്ധമില്ലായിരുന്നെന്ന് പറയുകയാണ് അഖിൽ. ആകെ കണ്ടതും മനസിൽ ഇന്നും ഓർമയുള്ളതും പിൻഗാമി സിനിമയിലെ ഒരു ഷൂട്ടിങ് രംഗമാണെന്നും അഖിൽ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ‘സിനിമയുമായി അച്ഛൻ ഞങ്ങളെ അടുപ്പിച്ചിരുന്നില്ല. അമ്മയാണ് ഞങ്ങളെ വളർത്തിയത്. […]
കര്‍ണാടകയിലെ കൂട്ടകുടിയൊഴിപ്പിക്കല്‍; കോണ്‍ഗ്രസ് എന്തുപറഞ്ഞ് ന്യായീകരിക്കും? മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ മുസ്ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്ബന്ധിതര് ആയിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യന്‍ മോഡലിലുള്ള ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവെച്ച് […]
ജോസഫ് ടാജറ്റ് സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷനില്‍ ജനം നല്ലൊരു ജയം കൈയില്‍ വച്ചുകൊടുത്തിട്ടും തമ്മിലടിച്ചും കുതികാല് വെട്ടിയും കോണ്‍ഗ്രസ് പാരമ്പര്യം തുടരുമ്പോള്‍ ഇടതു പക്ഷത്തിന് കിട്ടുന്നത് വലിയൊരു ആയുധം. തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ ഉയര്‍ന്ന കോഴ ആരോപണമാണ് കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്ത് വലിയൊരു അപമാനവും പാരയുമായിരിക്കുന്നത്. മേയര്‍ സ്ഥാനത്തിനായി ഡി.സി.സി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ജോസഫ് ടാജറ്റിനെതിരെ വിജിലന്‍സില്‍ പരാതി ലഭിച്ചു. ആലപ്പുഴ സ്വദേശിയായ കെ.കെ. വിമലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ഇതു ഫലത്തില്‍ ശബരിമല സ്വര്‍ണം കൊള്ളയുടെ പേരില്‍ മാനംകെട്ടു നില്ക്കുന്ന സര്‍ക്കാരിനും ഇടതു പക്ഷത്തിനും നല്ലൊരു ആയുധമായി മാറാന്‍ പോവുകയാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ ലാലി ജെയിംസാണ് പരസ്യമായ കോഴ ആരോപണം ഉന്നയിച്ചത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്നും, പണം ഇല്ലാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും അവര്‍ ആരോപിച്ചു. ഈ ആരോപണം അന്വേഷിച്ചുകൊണ്ട് സര്‍ക്കാരിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ തുറന്നുകാട്ടാന്‍ കഴിയും. കോര്‍പ്പറേഷനും പഞ്ചായത്തും പോലും ഭരിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന ചോദ്യം സ്വാഭാവികമായി ഉയരും. നിലവില്‍ മേയറായി നിശ്ചയിക്കപ്പെട്ട നിജി ജസ്റ്റിന് പണം നല്‍കിയാണ് ആ സ്ഥാനം നേടിയതെന്നും, നിജിയും ഭര്‍ത്താവും എ.ഐ.സി.സി നേതാക്കളെ പെട്ടിയുമായാണ് കണ്ടതെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു. ഇതോടെ നേതൃത്വം മൊത്തം സംശയ നിഴലിലായിരിക്കുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഡോ. നിജി ജസ്റ്റിനെ മേയറാക്കിയതെന്നും കോഴ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു. ലാലി ജെയിംസ് നാല് തവണ മത്സരിച്ചപ്പോള്‍ ആര്‍ക്കാണ് 'പെട്ടി'നല്‍കിയതെന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചിരുന്നു. താന്‍ 27 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള വ്യക്തിയാണെന്നും വിവാദങ്ങളില്‍ തളരില്ലെന്നും മേയര്‍ നിജി ജസ്റ്റിന് വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു. ഡോ. നിജി ജസ്റ്റിന്, ലാലി ജെയിംസ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 10 വര്‍ഷത്തിന് ശേഷം യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചതോടെയാണ് മേയര്‍ സ്ഥാനത്തിനായി തര്‍ക്കം തുടങ്ങിയത്. നാല് തവണ കൗണ്‍സിലറായ ലാലി ജെയിംസ്, ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന്, സുബി ബാബു എന്നിവരായിരുന്നു പ്രധാന പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നിജി ജസ്റ്റിനെ മേയറാക്കാന്‍ എ.ഐ.സി.സി നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ലാലി ജെയിംസ് ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. കോഴ ആരോപണം: മേയറാക്കാന്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്നും, താന്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമായതിനാല്‍ പണം നല്കാന് സാധിക്കാത്തതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നും അവര്‍ ആരോപിച്ചു. തന്നെ അച്ചടക്കം പഠിപ്പിക്കാന്‍ വന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവ് രാജന് പല്ലന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ഈ പരസ്യമായ കോഴ ആരോപണം രാഷ്ട്രീയ ആയുധമാക്കിക്കൊണ്ടാണ് ആലപ്പുഴ സ്വദേശി കെ.കെ. വിമല്‍ ആണ് വിജിലന്‍സിനെ സമീപിച്ചത്. ലാലി ജെയിംസ് ഉന്നയിച്ച ആരോപണങ്ങളില്‍ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജോസഫ് ടാജറ്റിനെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ജോസഫ് ടാജറ്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നേരത്തെയും പ്രതിഷേധങ്ങള്‍ നിലനിന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 20 ലക്ഷം രൂപ വാങ്ങി സീറ്റുകള്‍ മറിച്ചുവിറ്റു എന്നാരോപിച്ച് 'സേവ് കോണ്‍ഗ്രസ് ഫോറം'എന്ന പേരില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തോറ്റവരുടെ ജല്പനങ്ങളാണെന്നാണ് ജോസഫ് ടാജറ്റിന്റെ നിലപാട്. ലാലി ജെയിംസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന സൂചനയും പാര്‍ട്ടി നല്‍കുന്നുണ്ട്. നിലവില്‍ ഡോ. നിജി ജസ്റ്റിന് മേയറായും എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റതിനു പിന്നാലെയാണ് ഈ വിവാദങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്. Summary: Despite the people handing a significant victory to the Congress in the Thrissur Corporation, the party’s tradition of infighting and backstabbing continues, providing a major political weapon to the Left. The bribery allegations raised against Thrissur DCC President Joseph Taget have emerged as an unexpected humiliation and a setback for the Congress. A complaint has been filed with the Vigilance Department against Joseph Taget, alleging that he demanded money for the Mayor’s post. K.K. Vimal, a native of Alappuzha, approached the Vigilance and the Chief Minister seeking an investigation. This development is expected to serve as a strategic tool for the Government and the Left, who are currently facing heat over the Sabarimala gold theft allegations. Lali James, a Congress councillor in the Thrissur Corporation, publicly leveled the bribery charges. She alleged that Joseph Taget demanded money to consider her for the Mayor’s post and that she was sidelined because she could not afford it. By investigating this claim, the government can expose the Congress party; questions are already being raised about how those who cannot manage a Corporation or Panchayat can govern the state. Lali James further alleged that the currently appointed Mayor, Niji Justin, secured the position by paying money and that Niji and her husband met AICC leaders with suitcases (cash). This has put the entire leadership under a cloud of suspicion. In response, Joseph Taget stated that Dr. Niji Justin was selected as Mayor following a Parliamentary Party decision and dismissed the bribery allegations as baseless. He mockingly asked whom Lali James had given suitcases to during the four times she contested elections. Mayor Niji Justin clarified that she has been in politics for 27 years and remains undeterred by controversies. She added that it is up to the party to respond to such allegations. The dispute over the Mayor’s post began after the UDF recaptured power in the Thrissur Corporation after a 10-year gap. The primary contenders were four-time councillor Lali James, DCC Vice President Dr. Niji Justin, and Subi Babu. The friction started when the AICC leadership showed a preference for Niji Justin. Following her exclusion, Lali James made several serious allegations: Bribery Charge: She claimed DCC President Joseph Taget demanded money to make her Mayor, and since she hails from a regular farming family, she was excluded for her inability to pay. Warning: She warned that if the party attempted to teach her discipline, she would make further revelations against leaders, including former Opposition Leader Rajan Pallan. K.K. Vimal used these public allegations as grounds to approach the Vigilance. The complaint demands an investigation into whether any conspiracy or corruption took place regarding Lali James' claims and calls for action against Joseph Taget. Protests against Joseph Taget have existed within the party previously. During the local body elections, posters by the Save Congress Forum appeared across the city alleging that seats were sold for 20 lakh rupees. However, Joseph Taget maintains that these allegations are merely the amblings of those who lost. There are also indications that the party may take disciplinary action against Lali James. These controversies have become a major headache for the Congress, coming right as Dr. Niji Justin and A. Prasad took office as Mayor and Deputy Mayor, respectively.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിൻ്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ബിജെപി. എന്നാൽ ആഘോഷങ്ങളിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു പാർട്ടിയുടെ മുഖമായിരുന്ന ആർ ശ്രീലേഖ. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ ശ്രീലേഖ ഹാൾ വിട്ടിറങ്ങി. ഇത് പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ച ശേഷം, പുറത്തേക്കിറങ്ങിയ ശ്രീലേഖ തനിച്ച് സ്വന്തം കാറ് വരുത്തിയാണ് തിരികെ പോയത്.അണികളുടെ പടക്കം പൊട്ടിക്കലിനോ മധുരവിതരണത്തിനോ കാത്തുനിൽക്കാതെയായിരുന്നു അവരുടെ ഈ മടക്കം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി […]
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി അപകടം, 18 പേർക്ക് പരിക്ക്
കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി തിരുവങ്ങൂരിൽ ആണ് സംഭവം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം. അപകടത്തിൽപ്പെട്ട ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ ആരോപണവിധേയനായ 'ഡി. മണി'താനല്ലെന്ന് ഡിണ്ടിഗലില്‍ ചോദ്യം ചെയ്യപ്പെട്ട വ്യക്തി മൊഴി നല്കി. താന്‍ എം.എസ്. മണി ആണെന്നും ഡി. മണി മറ്റൊരാളാണെന്നുമാണ് ഇയാളുടെ വാദം. എന്നാല്‍ ഇയാളുടെ പേരില്‍ മുന്‍പ് മനുഷ്യക്കടത്ത് അടക്കമുള്ള കേസുകള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ അഡ്രസ് ഉപയോഗിച്ച് ബാലമുരുകന് എന്ന വ്യക്തി മൊബൈല്‍ കണക്ഷന് എടുത്തിട്ടുണ്ടെന്നും ആ നമ്പറാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളതെന്നും മണി ആരോപിക്കുന്നു. ഡി. മണി എന്നറിയപ്പെടുന്നത് ബാലമുരുകന് എന്നയാളാണെന്ന് എസ്.ഐ.ടി നേരത്തെ നിഗമനത്തില്‍ എത്തിയിരുന്നു. ഡി. മണി എന്ന് അറിയപ്പെടുന്നത് തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന് ആണെന്ന് എസ്.ഐ.ടി തിരിച്ചറിഞ്ഞു. വജ്രവ്യാപാരത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇയാള്‍ 'ഡയമണ്ട് മണി'അല്ലെങ്കില്‍ 'ഡി. മണി'എന്ന് വിളിക്കപ്പെടുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി ഇടനിലക്കാരനായി ഡി. മണിക്ക് വിറ്റുവെന്നാണ് പ്രവാസി വ്യവസായി നല്കിയ മൊഴി. 2019-2020 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നതെന്നും, ഇതിന്റെ പണം കൈമാറിയത് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ചാണെന്നും മൊഴിയില്‍ പറയുന്നു. വിരുദുനഗര്‍ സ്വദേശിയായ ശ്രീകൃഷ്ണന് എന്നയാളും ഈ സംഘത്തില്‍ ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി ഇവര്‍ക്ക് മുന്‍പ് ബന്ധമുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഈ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാറും എന്‍. വാസുവും നിലവില്‍ റിമാന്‍ഡിലാണ്. ഇവരുടെ കാലത്താണ് സ്വര്‍ണ്ണക്കടത്ത് നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ഡി. മണിയുടെ വീട്ടില്‍ ഇന്നു രാവിലെ 10:30 മുതല്‍ എസ്.ഐ.ടി പരിശോധന നടത്തി. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ ഡി. മണി വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. ഇത് അന്വേഷിക്കുന്നതിനായാണ് സേര്‍ച്ച് വാറണ്ടുമായി കേരള പോലീസ് ഡിണ്ടിഗലിലെത്തിയത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഉള്‍പ്പെടെ 1000 കോടി രൂപയുടെ പുരാവസ്തുക്കള്‍ കവരാന്‍ ഈ സംഘം പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. Summary: The individual interrogated in Dindigul regarding the Sabarimala gold heist case has stated in his testimony that he is not 'D. Mani,' the person accused in the case. He claims that his name is M.S. Mani and that D. Mani is a different person. However, the police have discovered that he has prior involvement in cases, including human trafficking. Mani further alleged that an individual named Balamurugan used his address to obtain a mobile connection and that it is this specific phone number that is linked to the case. The Special Investigation Team (SIT) had previously concluded that the person known as D. Mani is indeed Balamurugan. The SIT identified that 'D. Mani' is Balamurugan, a native of Dindigul, Tamil Nadu. He is reportedly called 'Diamond Mani' or 'D. Mani' because he acts as a middleman in the diamond trade. The SIT is currently considering the possibility of taking him into custody and bringing him to Kerala. According to the testimony provided by an expatriate businessman, four panchaloha (five-metal alloy) idols from Sabarimala were sold to D. Mani through Unnikrishnan Potti, who acted as an intermediary. The testimony states that this transaction took place between 2019 and 2020, and the payment was handed over at a hotel in Thiruvananthapuram. The police have also identified another individual in the group named Sreekrishnan, a native of Virudhunagar. They are investigating whether these individuals had prior links with Unnikrishnan Potti. In connection with this case, former Devaswom Board Presidents A. Padmakumar and N. Vasu are currently in remand. The police suspect that the gold smuggling occurred during their tenure. The SIT conducted a search at D. Mani's residence starting at 10:30 AM today. The Kerala Police arrived in Dindigul with a search warrant to investigate the expatriate businessman's claim that D. Mani had purchased the Sabarimala idols. Reports also suggest that this group had planned to loot antiques worth ?1,000 crore, including items from the Sree Padmanabhaswamy Temple. The raids were led by a team headed by a DYSP from Kerala, with the assistance of the Tamil Nadu Police.
തിരുവനന്തപുരം: കോർപ്പറേഷനിലെ ആദ്യ ബിജെപി അധ്യക്ഷനായി വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നൂറംഗ കൗൺസിലിൽ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് വി.വി. രാജേഷ് മേയറായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചെടുത്ത ബിജെപി, രാഷ്ട്രീയ തന്ത്രജ്ഞതയും അനുഭവപരിചയവും മുന്‍നിര്‍ത്തി അഡ്വ. വി.വി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് ആര് എസ് എസ് നിലപാട് കണക്കിലെടുത്തതുകൊണ്ടായിരുന്നു മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പേര് മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, സഭയ്ക്കകത്ത് ഇടത്-വലത് മുന്നണികളുടെ ശക്തരായ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ രാജേഷിനെപ്പോലൊരു രാഷ്ട്രീയ […] The post തലസ്ഥാന നഗരിയിൽ ഇനി ബിജെപി ഭരണം; മേയറായി സത്യപ്രതിജ്ഞ ചെയ്ത് വി.വി. രാജേഷ്.ആശാനാഥ് ഡെപ്യൂട്ടി മേയര്‍. വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക് appeared first on Daily Indian Herald .
തൃശ്ശൂർ: മേയർ സ്ഥാനാർത്ഥിയായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ലാലി ജെയിംസ്. കോർപറേഷൻ മേയറാകാൻ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടതായി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജെയിംസ് പണപ്പെട്ടിയുമായി കോൺഗ്രസ് നേതാക്കളെ കണ്ടെന്നും പണമില്ലാത്തതിനാലാണ് താൻ തഴയപ്പെട്ടതെന്നും ലാലി ആരോപിച്ചു. നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണുഗോപാലിൻ്റെ […] The post മേയറാകാൻ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടു..നിജി ജസ്റ്റിൻ മേയർ ആയത് കെ സി വേണുഗോപാൽ ഗ്രൂപ്പ് നേതാക്കൾക്ക് പണം നൽകിയാണെന്ന അഭ്യൂഹം ഉണ്ട്; ആരോപണവുമായി ലാലി appeared first on Daily Indian Herald .
ബിജെപിയുടെ വിവി രാജേഷ് തിരുവനന്തപുരം കോര്പറേഷന് മേയർ, നേടിയത് 51 വോട്ടുകൾ
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. സാധു വോട്ട് 97. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ ആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. […]
വി.വി. രാജേഷ് തിരുവനന്തപുരം മേയര്‍, ഇടഞ്ഞ ആര്. ശ്രീലേഖയെ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയാക്കിയേക്കും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ അതിനെ നയിക്കാനുള്ള നറുക്ക് മുതിര്‍ന്ന നേതാവായ വി.വി. രാജേഷിന്. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ 51 വോട്ടിനാണ് രാജേഷ് മേയര്‍ പദവിയിലെത്തിയത്. തെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ എം.ആര്. ഗോപന് വി.വി. രാജേഷിന്റെ പേര് നിര്‍ദ്ദേശിക്കുകയും വി.ജി. ഗിരികുമാര്‍ അത് പിന്താങ്ങുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ സ്വതന്ത്രനായി വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനില്‍ നിന്ന് ഉറപ്പാക്കിയാണ് രാജേഷ് മേയറായത്. എല്‍ഡിഎഫിന് വേണ്ടി ആര്.പി. ശിവജിയും യുഡിഎഫിന് വേണ്ടി മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനുമാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. 101 അംഗ കൗണ്‍സിലില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. രാധാകൃഷ്ണന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണമുറപ്പിക്കാന്‍ ആവശ്യമായ 51 എന്ന മാന്ത്രിക സംഖ്യയില്‍ ബിജെപി എത്തുകയായിരുന്നു. കരുമം വാര്‍ഡില്‍ നിന്ന് വിജയിച്ച ജി.എസ്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു മത്സരിക്കുന്നത്. മുന്‍ ഡിജിപി ആര്. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും ആര്‍എസ്എസിന്റയും പിന്തുണ വി.വി. രാജേഷിന് ലഭിച്ചതോടെ അവസാന നിമിഷം അദ്ദേഹത്തെ തീരുമാനിക്കുകയായിരുന്നു. ശ്രീലേഖയെ നിയമസഭാ തെരഞ്ഞെടുപ്പിലോ അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ശ്രീലേഖ നിരസിച്ചതോടെയാണ് കരുമം വാര്‍ഡില്‍ നിന്നുള്ള ജി.എസ്. ആശാ നാഥിനെ ആ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. വി.വി. രാജേഷ് നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. മുന്‍പ് തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റായും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് ഇത്തവണ വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം കൗണ്‍സിലറാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം കോര്‍പ്പറേഷനിലെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിച്ചതാണ് അദ്ദേഹത്തെ മേയര്‍ സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി മോദി സര്‍ക്കാരിന്റെ മാതൃക പിന്തുടരുമെന്നും, തെരുവുനായ ശല്യം പരിഹരിക്കുക, നഗരത്തിലെ മാലിന്യ പ്രശ്നങ്ങള്‍ തീര്‍ക്കുക തുടങ്ങിയവയ്ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം പ്രതികരിച്ചു. നാല് പതിറ്റാണ്ടായി നിലനിന്നിരുന്ന ഇടതുപക്ഷ ഭരണത്തിന് അറുതി വരുത്തിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിലെത്തുന്നത്. കേരളത്തിലെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തുന്നത് ആദ്യമായാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷിന്റെ രാഷ്ട്രീയ പരിചയം ഭരണത്തിന് ഗുണകരമാകുമെന്ന് പാര്‍ട്ടി വിലയിരുത്തി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് കരുത്തരായ നേതാക്കള്‍ കൗണ്‍സിലിലെത്തിയ സാഹചര്യത്തില്‍ അവരെ നേരിടാന്‍ രാജേഷിന്റെ രാഷ്ട്രീയ മികവ് അനിവാര്യമാണെന്ന് ആര്‍എസ്എസ് നേതൃത്വവും നിലപാടെടുത്തു. Summary: As a BJP-led administration takes charge of the Thiruvananthapuram Corporation for the first time in history, senior leader V.V. Rajesh has been chosen to lead the council. Rajesh ascended to the Mayor's post with 51 votes in the election held today. In the council meeting held on Friday morning, M.R. Gopan proposed V.V. Rajesh's name, which was seconded by V.G. Girikumar. Rajesh secured the Mayoralty by gaining the necessary support for an absolute majority from Pattoor Radhakrishnan, who won as an independent candidate. The LDF fielded R.P. Sivaji, while the UDF fielded former MLA K.S. Sabarinadhan for the Mayor’s post. In the 101-member council, the BJP won 50 seats. With Radhakrishnan pledging his support to the BJP, the party reached the magic number of 51 required to secure governance. G.S. Asha Nath, who won from the Karumam ward, is the candidate contesting for the Deputy Mayor's post. Though there were initial reports that former DGP R. Sreelekha might be considered for the Mayor's post, the party finally decided on V.V. Rajesh following strong support from a section of the party and the RSS. There are indications that Sreelekha may be considered for the upcoming Assembly elections or as the Chairperson of the National Commission for Women. G.S. Asha Nath was selected for the Deputy Mayor post after Sreelekha declined the role. V.V. Rajesh is currently a BJP State Secretary. He has previously served as the BJP Thiruvananthapuram District President and the State President of Yuva Morcha. He won this election from the Kodunganoor ward, marking his second term as a councillor. His leadership in spearheading protests against corruption in the Corporation over the last five years was a decisive factor in his elevation to the Mayor's post. After taking charge, Rajesh stated that he would follow the Modi Government's model for the development of Thiruvananthapuram. His top priorities include finding a permanent solution to the city's waste management issues. The BJP is coming to power in the Thiruvananthapuram Corporation by ending four decades of Left-wing (LDF) rule. This marks the first time the BJP has gained power in a Municipal Corporation in Kerala. The party leadership assessed that the political experience of V.V. Rajesh would be highly beneficial for governance. Furthermore, the RSS leadership took the stance that Rajesh’s political acumen is essential to counter the formidable leaders from the LDF and UDF who have entered the council this term.
ഡോ നിജി ജസ്റ്റിന് തൃശൂര്‍ കോർപ്പറേഷൻ മേയർ, വോട്ട് ചെയ്ത് ലാലി ജെയിംസും
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന് തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ മേയര്‍ പദവിയെച്ചൊല്ലി ഇടഞ്ഞു നിന്ന ലാലി ജെയിംസും നിജിക്ക് വോട്ടു ചെയ്തു. യുഡിഎഫിന് പുറത്തു നിന്ന് കോണ്‍ഗ്രസ് വിമതന്, ഒരു സ്വതന്ത്രന് എന്നിവരുടെ വോട്ടുകളും നിജിക്ക് ലഭിച്ചു. തൃശൂര്‍ നഗരസഭയില്‍ 33 കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ളത്. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ നിജിക്ക് 35 വോട്ടുകളാണ് ലഭിച്ചത്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നും വിജയിച്ച ഡോ. […]
അബുജ: ക്രിസ്മസ് ദിനത്തില്‍ വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര താവളങ്ങള്‍ ഉന്നമിട്ട് അമേരിക്ക വന്‍ വ്യോമാക്രമണം നടത്തി. നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനാണ് ഈ നീക്കമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നൈജീരിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം യുഎസ് ആഫ്രിക്ക കമാന്‍ഡ് ആണ് ആക്രമണം നടത്തിയത്. കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ് യുദ്ധക്കപ്പലില്‍ നിന്ന് 'ടോമാഹോക്ക്'മിസൈലുകള്‍ ഉപയോഗിച്ചാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തത്. കടലില്‍ നിന്നുള്ള മിസൈലുകള്‍ക്ക് പുറമെ വിമാനങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് - സാഹേല്‍ പ്രവിശ്യയിലെ രണ്ട് പ്രധാന ക്യാമ്പുകളാണ് തകര്‍ത്തത്. നിരവധി ഭീകരര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 'ശക്തവും മാരകവുമായ ആക്രമണം'എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഈ സൈനിക നീക്കത്തില്‍ തങ്ങള്‍ സഹകരിച്ചിട്ടുണ്ടെന്ന് നൈജീരിയന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഭീകരവാദത്തെ തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് അവര്‍ വ്യക്തമാക്കി. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഒക്ടോബര്‍ മുതല്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യം'എന്ന പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് പുറമെ ബോക്കോ ഹറാം പോലുള്ള ഭീകരസംഘടനകളും മേഖലയില്‍ സജീവമാണ്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സോകോട്ടോ സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ലകുരാവ എന്നറിയപ്പെടുന്ന ഐഎസ് വിഭാഗത്തെയാണ് ലക്ഷ്യമിട്ടത്. അയല്‍രാജ്യമായ നൈജറില്‍ നിന്ന് നൈജീരിയയിലേക്ക് കടന്നവരാണിവര്‍. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തന്റെ എക്സ് അക്കൗണ്ടിലൂടെ ഇനിയും വരാനുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും കൂടുതല്‍ വ്യോമാക്രമണങ്ങള്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ ആക്രമണം നടന്നതെന്ന് നൈജീരിയന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലും തന്ത്രപരമായ നീക്കങ്ങളിലും ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചു. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. ക്രിസ്ത്യാനികള്‍ മാത്രമല്ല, വടക്കന്‍ മേഖലയിലെ മുസ്ലിങ്ങളും ഭീകരാക്രമണങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരയാകുന്നുണ്ട്. ഈ ആക്രമണത്തിന് തൊട്ടുമുന്‍പായി, നൈജീരിയയില്‍ അക്രമിസംഘം തട്ടിക്കൊണ്ടുപോയ 130 സ്കൂള്‍ കുട്ടികളെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. നൈജീരിയയിലെ പ്രശ്നങ്ങളെ 'വംശഹത്യ'എന്ന് ട്രംപ് വിശേഷിപ്പിക്കുന്നതിനോട് പല ആഗോള നിരീക്ഷകര്‍ക്കും വിയോജിപ്പുണ്ട്. കേവലം മതപരമായ കാരണങ്ങള്‍ മാത്രമല്ല, കന്നുകാലി വളര്‍ത്തുകാരും കര്‍ഷകരും തമ്മിലുള്ള തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഈ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കന്‍ മേഖലയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യവും സ്വാധീനവും വീണ്ടും ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പെട്ടെന്നുള്ള നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. Summary: On Christmas Day, the United States launched massive airstrikes targeting Islamic State (IS) terror camps in the Sokoto state of northwestern Nigeria. US President Donald Trump stated that the move was intended to stop the atrocities being committed against the Christian community in Nigeria. The operation was carried out by the US Africa Command (AFRICOM) at the request of the Nigerian government. Terrorist hideouts were destroyed using Tomahawk missiles fired from US warships stationed at sea. Reports suggest that aircraft were also utilized in addition to the sea-based missiles. Key Highlights of the Operation: Targets: Two major camps of the Islamic State - Sahel Province (ISIS-Sahel) in northwestern Nigeria were decimated. Numerous terrorists are reported to have been killed in the strike. Trump's Warning: Describing the mission as a powerful and deadly strike, President Trump posted on his social media platform, Truth Social, that he had previously warned of heavy consequences if the killing of Christians did not stop. Government Cooperation: The Nigerian Ministry of Foreign Affairs confirmed their cooperation in the military action, stating the strike was planned meticulously with the US to crush terrorism. Specific Group Targeted: The strikes specifically targeted the IS faction known as 'Lakurawa' operating in Sokoto State, who had crossed into Nigeria from the neighboring country of Niger. Strategic Context and Reactions: Future Actions: US Defense Secretary Pete Hegseth posted More to come on his X (formerly Twitter) account, signaling that further airstrikes may occur in the coming days. The Genocide Debate: While Trump has labeled the situation in Nigeria as genocide, many global observers disagree. They point out that the conflict is not purely religious but is also driven by economic issues and long-standing disputes between cattle herders and farmers. Bilateral Efforts: The Nigerian government emphasized that the operation involved the exchange of intelligence and strategic coordination between the two nations. President Bola Tinubu, while offering Christmas prayers for peace, reaffirmed his government's commitment to protecting both Christians and Muslims. Wider Security Issues: The region remains volatile, with groups like Boko Haram also active. Just prior to these strikes, the Nigerian government successfully secured the release of 130 school children who had been kidnapped by armed gangs.
ഡോ. നിജി ജസ്റ്റിന് തൃശൂര്‍ മേയര്‍, പണം വാങ്ങി സീറ്റു വിറ്റുവെന്ന് ലാലി ജെയിംസ്, കോണ്‍ഗ്രസില്‍ കലാപം
ഡോ. നിജി ജസ്റ്റിന്, ലാലി ജെയിംസ് സ്വന്തം ലേഖകന്‍ തൃശൂര്‍: തൃശൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനം കോണ്‍ഗ്രസ് നേതൃത്വം പണം വാങ്ങി വിറ്റുവെന്ന് കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതര ആരോപണം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി. ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന് തൃശൂര്‍ കോര്പ്പറേഷന് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ലാലി ജെയിംസ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സരസ്വതി മധുസൂദനനെയാണ് നിജി ജസ്റ്റിന് പരാജയപ്പെടുത്തിയത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് എല്‍.ഡി.എഫിനെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. പണം നല്കി പദവികള്‍ വാങ്ങുന്ന രീതിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്റെ പോരാട്ടം തുടരുമെന്ന് അവര്‍ അറിയിച്ചു. നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് അവര്‍. നിയുക്ത മേയര്‍ ഡോ. നിജി ജസ്റ്റിനും ഭര്‍ത്താവും പണപ്പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ കണ്ടു എന്നാണ് ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ആളാണെന്നും നേതാക്കള്‍ക്ക് നല്കാന് പണമില്ലാത്തതിനാലാണ് തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്നും അവര്‍ ആരോപിച്ചു. നാല് തവണ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് പകരം ഭരണപരിചയമില്ലാത്ത ഒരാളെ മേയറാക്കിയത് അര്‍ഹതയുള്ളവരെ അവഗണിക്കുന്നതിന് തുല്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി തുടങ്ങിയ കേന്ദ്ര നേതാക്കള്‍ക്ക് തൃശ്ശൂരിലെ കാര്യങ്ങള്‍ അറിയില്ലെന്നും ലാലി ജെയിംസ് വിമര്‍ശിച്ചു. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ലാലി ജെയിംസിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആരോപണങ്ങള്‍ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തള്ളി. നാല് തവണ ലാലി ജെയിംസ് മത്സരിച്ചപ്പോള്‍ ആര്‍ക്കാണ് പണം നല്‍കിയതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനപ്രകാരമാണ് മേയറെ നിശ്ചയിച്ചതെന്നും നേതൃത്വം വ്യക്തമാക്കുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലറാണ് ലാലി ജെയിംസ്. ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് അവര്‍ വിജയിച്ചത്. എല്‍.ഡി.എഫ് മേയര്‍ സ്ഥാനത്തേക്ക് കരുതിയിരുന്ന സ്ഥാനാര്‍ത്ഥിയെയാണ് ലാലി പരാജയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയെയും മുതിര്‍ന്ന നേതാക്കളെയും പരസ്യമായി അപമാനിച്ചു എന്ന കാരണത്താല്‍ ലാലി ജെയിംസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡി.സി.സിആലോചിക്കുന്നുണ്ട്. കെ.പി.സി.സിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയേക്കും. മേയര്‍ സ്ഥാനത്തേക്ക് നിജി ജസ്റ്റിനെ തിരഞ്ഞെടുത്തത് ജനാധിപത്യപരമായ രീതിയിലാണെന്നും ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. വോട്ടെടുപ്പില്‍ പാര്‍ട്ടി വിജയിച്ചെങ്കിലും ലാലി ജെയിംസ് ഉയര്‍ത്തിയ 'സീറ്റ് വില്‍പ്പന'ആരോപണം വരും ദിവസങ്ങളിലും തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കും ആഭ്യന്തര കലഹങ്ങള്‍ക്കും വഴിതെളിക്കുമെന്ന് ഉറപ്പാണ്. Summary: Serious allegations leveled by senior Congress leader and councillor Lali James—claiming the Congress leadership sold the Thrissur Corporation Mayor post for money—have sparked a major debate in Kerala politics. Despite Lali James' protests and allegations, the UDF candidate, Dr. Niji Justin, was elected as the Mayor of Thrissur Corporation. Lali James participated in the election and voted for the party candidate. Niji Justin defeated the LDF candidate, Saraswathy Madhusudhanan. Lali James clarified that she voted for the Congress candidate because she did not wish to help the LDF by violating the party whip. However, she maintained that her struggle within the party against the practice of uying posts with money would continue. She remains firm in her demand for an investigation into the allegations she raised against the leadership. Speaking to the media, Lali James alleged that the Mayor-elect, Dr. Niji Justin, and her husband met AICC leaders with riefcases of money. She further claimed that she was sidelined for the Mayor post because she hails from a farming family and lacked the funds to pay the leaders. She pointed out that appointing someone without administrative experience as Mayor, while overlooking her—a four-time elected councillor—is equivalent to ignoring merit. She also criticized central leaders like K.C. Venugopal and Deepa Dasmunsi, stating they are unaware of the ground realities in Thrissur. Although efforts were made to pacify Lali James under the leadership of senior leader Therambil Ramakrishnan, she remains steadfast in her stance. Meanwhile, Thrissur DCC President Joseph Tajet rejected the allegations. He countered by asking whom Lali James had paid money to during the four times she contested. The leadership maintained that the Mayor was decided according to the decision of the parliamentary party. Lali James is a senior Congress councillor in the Thrissur Corporation. This time, she won with a record majority. Notably, she defeated the candidate whom the LDF had projected for the Mayor post. The DCC is considering disciplinary action against Lali James for publicly insulting the party and senior leaders. A report regarding this may be submitted to the KPCC. The leadership's official explanation is that Niji Justin was selected for the Mayor post through a democratic process and that Lali James' allegations are baseless. Although the party won the election, the seat-selling allegation raised by Lali James is certain to lead to further discussions and internal strife within the Thrissur Congress in the coming days.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി വിവി രാജേഷ്, ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ മുന്‍ ഡിജിപിയും ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര് ശ്രീലേഖയെ ബിജെപി പ്രധാനമായും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മൊബൈൽ ഫോണിൻ്റെ സ്ഫടിക തലത്തിൽ തൊടാതെ, റീലുകൾ കാണാതെ ഇത്തിരിനേരം വെറുതെ ഇരിക്കണം വെറുതെ ഇരിക്കുവാൻ കൊതിക്കുമ്പോഴൊക്കെയും ചിലയ്ക്കുന്ന ഫോണിനെ ഇനിയല്പനേരം നിശബ്ദമാക്കണം. മാറാല കെട്ടിയ സ്മൃതിയുറകളിൽ നിന്നും ചവറ്റു കുട്ടയിലേക്ക് നീക്കാതെ, ഒരു തവണ പോലും തുറക്കാതെ, ചിതലരിക്കുന്ന പഴയോലക്കെട്ടുകൾ പോലെ ഓർമകൾ ദ്രവിച്ചു നീറുന്നു… ഇത്തിരി നേരം കടമെടുത്ത്, പോയ കാലത്തിൻ്റെ വിസ്മൃതമായ ആഴങ്ങളിലേക്ക് വെറുതെ ഊളിയിട്ടിറങ്ങണം പായൽ പിടിച്ചു പഴകിയ ഓർമ്മകൾ തേടിപ്പിടിച്ചു മിനുക്കണം. ജാതി,മത,രാഷ്ട്രീയ ഭേദങ്ങൾ തീണ്ടാതെ, തോളത്ത് […]
ഡിസംബറിലെ മഞ്ഞിനൊപ്പം ദൈവപുത്രൻ്റെതിരുപ്പിറവിക്കായുള്ള ആഘോഷങ്ങളും ഗ്രാമത്തിലെങ്ങും തുടങ്ങി. എല്ലാ വീടുകളിലും നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് മരങ്ങളും നിരന്നു തുടങ്ങി. ജോർജിയുടെ അനുജത്തി ജോഫി പരിഭവം പറഞ്ഞു തുടങ്ങി, ഇതെല്ലാം കേട്ട് മുത്തശ്ശി മാഗി, കീറിയ കമ്പിളി കുപ്പായങ്ങളെ തുന്നിചേർത്തു കൊണ്ടിരുന്നു, അതിനിടയിലും അവർ പതിഞ്ഞ ശബ്ദത്തിൽ ജീസസ്, ജീസസ് എന്നു പറഞ്ഞു കൊണ്ടിരുന്നു. പന്ത്രണ്ടു വയസ്സുകാരനായ ജോർജിക്ക് വീട്ടിലെയെല്ലാ കാര്യങ്ങളും മനസ്സിലാവണുണ്ട്. പപ്പ ഫ്രാങ്ക്ളിൻ മരിച്ചിട്ട് വർഷങ്ങളധികമായിട്ടില്ല, മമ്മ ആഗ്നസ് ഏറെ കഷ്ടപ്പെട്ടാണ് […]
തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി മധ്യവയസ്ക കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്ക കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ച് വാഹനമോടിച്ച് അപകടം; സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ച് ലോട്ടറി വില്പ്പനക്കാരന് പരിക്കേറ്റിരുന്നു. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ഊരുമൂപ്പനെ കൊന്ന കടുവയെന്ന് സ്ഥിരീകരണം
കൽപ്പറ്റ: വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന 14 വയസ്സുകാരനായ ആൺ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായധിക്യമുള്ളതിനാല് കടുവയെ തുറന്നുവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ […]
തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ വി വി രാജേഷ്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കാര്യം പാർട്ടി അറിയിച്ചത് ഇന്നലെ ഉച്ചയോടെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് വരും. അത് ഉറപ്പ് നൽകുന്നു. അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും. അതാണ് ലക്ഷ്യം. എല്ലാവരെയും ഒന്നിച്ചു […]
പാലാ നഗരസഭ യു.ഡി.എഫ് ഭരണത്തിലേക്ക്; 21 കാരി ദിയാ ബിനു പുളിക്കക്കണ്ടം നഗരസഭാദ്ധ്യക്ഷയാവും
കോട്ടയം: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ പാലാ നഗരസഭയുടെ ഭരണം യു.ഡി.എഫിന്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി സ്വതന്ത്രയായി മത്സരിച്ചു ജയിച്ച 21 കാരി ദിയാ ബിനു പുളിക്കക്കണ്ടം ആദ്യ ടേമില്‍ നഗരസഭാദ്ധ്യക്ഷയാവും. 21ാം വയസ്സില്‍ പാലാ നഗരസഭയുടെ അധ്യക്ഷ പദവിയിലെത്തുന്നതിലൂടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമാരില്‍ ഒരാളായി ദിയ മാറും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ദിയാ ബിനുവിനോടൊപ്പം പിതാവ് അഡ്വ. ബിനു പുളിക്കക്കണ്ടം, അദ്ദേഹത്തിന്റെ സഹോദരന് ബിജു പുളിക്കക്കണ്ടം എന്നിവരും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചിരുന്നു. ഒരു കുടുംബത്തില്‍ നിന്ന് മൂന്ന് പേര് സ്വതന്ത്രരായി വിജയിച്ചത് പാലാ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബം യു.ഡി.എഫിന് പിന്തുണ നല്കാന് തീരുമാനിച്ചതോടെയാണ് ഭരണം മാറിയത്. ഈ പിന്തുണയ്ക്ക് പകരമായി ആദ്യ ടേമില്‍ ദിയാ ബിനുവിനെ നഗരസഭാ അധ്യക്ഷയാക്കാന്‍ യു.ഡി.എഫ് സമ്മതിക്കുകയായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ദിയ, എം.ബി.എ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കേരള കോണ്‍ഗ്രസ് (എം) - സി.പി.എം മുന്നണിയുടെ പക്കല്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ദിയയുടെയും കുടുംബത്തിന്റെയും പിന്തുണ യു.ഡി.എഫിനെ സഹായിച്ചു. ഇതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് (എം) പാലാ നഗരസഭയില്‍ പ്രതിപക്ഷത്തായി. കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിന്റെ ഭാഗമായതോടെ പാലാ നഗരസഭയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ നഗരസഭയ്ക്കുള്ളിലെ തര്‍ക്കങ്ങളും വിട്ടുപോക്കുകളും യു.ഡി.എഫിന് അനുകൂലമായ സാഹചര്യമൊരുക്കി. കഴിഞ്ഞ തവണ എല്‍.ഡി.എഫ് മുന്നണിയിലെ ധാരണകള്‍ പ്രകാരം ചെയര്മാന് സ്ഥാനം മാറിയപ്പോള്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ജിജിയെ മുന്നണിയില്‍ നിന്ന് അകറ്റിയത്. വോട്ടെടുപ്പില്‍ ജിജി പുളിക്കക്കണ്ടം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ എല്‍.ഡി.എഫിന് അധികാരം നഷ്ടമായി. ആകെ 26 അംഗങ്ങളുള്ള നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാജു തുരുത്തന് 14 വോട്ടുകള്‍ നേടിയാണ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിനു പുളിക്കക്കണ്ടത്തിന് അന്ന് 12 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ജിജി പുളിക്കക്കണ്ടം തന്റെ കുടുംബത്തോടൊപ്പം യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് പാലായിലെ കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയായി. നഗരസഭയില്‍ നടന്ന മര്‍ദ്ദനവും വ്യക്തിപരമായ അധിക്ഷേപങ്ങളും തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചുവെന്ന് ജിജി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാലായിലെ തോല്‍വി എല്‍.ഡി.എഫിനുള്ളിലെ സി.പി.എം - കേരള കോണ്‍ഗ്രസ് (എം) ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്. വോട്ട് ചോര്‍ച്ചയെക്കുറിച്ച് ഇരു പാര്‍ട്ടികളും പരസ്പരം പഴിചാരുകയാണ്. പത്തു വര്‍ഷത്തിന് ശേഷമാണ് പാലാ നഗരസഭയില്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് പോയതിന് ശേഷം യു.ഡി.എഫിന് ലഭിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിത്. കെ.എം. മാണിയുടെ കോട്ടയായിരുന്ന പാലായില്‍ കേരള കോണ്‍ഗ്രസിനെ (എം) തളച്ച് ഭരണം പിടിക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ ആത്മവിശ്വാസം നല്കുന്നു. Summary: After a period of intense political uncertainty and dramatic maneuvers, the UDF has seized control of the Pala Municipality. As part of a consensus agreement, 21-year-old Diya Binu Pulickakandam, who won as an independent candidate, will serve as the Municipal Chairperson during the first term. By assuming the presidency of the Pala Municipality at the age of 21, Diya will become one of the youngest municipal heads in the country. In the local body elections, Diya Binu won as an independent candidate alongside her father, Adv. Binu Pulickakandam, and his brother, Biju Pulickakandam. This marks the first time in the history of the Pala Municipality that three members of the same family have won as independents. The shift in power occurred after the Pulickakandam family decided to support the UDF in a council where no single party had a clear majority. In exchange for this support, the UDF agreed to appoint Diya Binu as the Chairperson for the first term. Diya, a graduate in Economics from Madras Christian College, entered politics while preparing for her MBA studies. The support from Diya and her family was instrumental for the UDF in capturing power from the LDF (KC(M)-CPM) alliance. Consequently, after many years, the Kerala Congress (M) will now sit in the opposition in the Pala Municipality. The Kerala Congress (M) had held significant influence in the municipality since joining the LDF. However, internal disputes and defections within the council created a favorable situation for the UDF. Disputes that arose during the previous term’s chairmanship handover—as per LDF internal agreements—alienated Jiji Pulickakandam from the alliance. When Jiji voted in favor of the UDF, the LDF lost its hold on power. In the 26-member council, the UDF candidate, Shaju Thuruthan, was previously elected chairman with 14 votes, while the LDF candidate, Binu Pulickakandam, received only 12. The decision of Jiji Pulickakandam and his family to support the UDF dealt a heavy blow to Kerala Congress (M) politics in Pala. Jiji had told the media that physical assaults and personal insults directed at him within the municipality led him to this decision. The defeat in Pala has caused rifts in the CPM-Kerala Congress (M) relationship within the LDF, with both parties blaming each other for the vote leak. The UDF is regaining control of the Pala Municipality after ten years. This is the biggest political victory for the UDF since the Kerala Congress (M) moved to the LDF. Successfully pinning down the Kerala Congress (M) in its stronghold—once the bastion of K.M. Mani—provides the UDF with significant confidence for upcoming elections.
ബംഗ്ളാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മറ്റൊരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു
അമൃത് മണ്ഡല് ഢാക്ക: ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ അമൃത് മണ്ഡല് (30) എന്ന ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. മതനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസ് എന്ന 27-കാരനെ തല്ലിക്കൊന്നതിന് പിന്നാലെയാണ് ഈ സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. 'സമ്രാട്ട്'എന്നും അറിയപ്പെടുന്ന അമൃത് മണ്ഡലിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിയോടെ മരണം സ്ഥിരീകരിച്ചു. അമൃത് മണ്ഡലിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് സലിം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ നിന്ന് ഒരു പിസ്റ്റള്‍ ഉള്‍പ്പെടെ രണ്ട് തോക്കുകള്‍ കണ്ടെടുത്തു. കൊലപാതകക്കേസ് ഉള്‍പ്പെടെ രണ്ട് കേസുകളില്‍ പ്രതിയാണ് അമൃത് മണ്ഡല് എന്ന് പോലീസ് പറയുന്നു. 'സമ്രാട്ട് വാഹിനി'എന്ന പേരില്‍ ഒരു ഗുണ്ടാസംഘം ഇയാള്‍ രൂപീകരിച്ചിരുന്നതായും ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാറുള്ളതായും ആരോപണമുണ്ട്. ദീര്‍ഘകാലം ഇന്ത്യയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരുടെ മൊഴി പ്രകാരം, ഷാഹിദുല്‍ ഇസ്ലാം എന്ന വ്യക്തിയില്‍ നിന്ന് പണം ആവശ്യപ്പെട്ട് അമൃത് മണ്ഡലും സംഘവും ബുധനാഴ്ച രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട്ടുകാര്‍ 'കള്ളന്'എന്ന് നിലവിളിച്ചതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും അമൃത് മണ്ഡലിനെ മര്‍ദ്ദിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും സലിമിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മൈമെന്‍സിംഗ് ജില്ലയില്‍ ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മരത്തില്‍ കെട്ടിയിട്ട് കത്തിക്കുകയും ചെയ്ത ദാരുണമായ സംഭവം ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും ഷെരീഫ് ഒസ്മാന്‍ ഹാദി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ അക്രമങ്ങള്‍ അരങ്ങേറുന്നത്. ബംഗ്ലാദേശില്‍ ശൈഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അമൃത് മണ്ഡലിന്റെയും ദിപു ചന്ദ്ര ദാസിന്റെയും കൊലപാതകങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, ഇവയില്‍ പലതും വ്യക്തിപരമായ ശത്രുതയോ കുറ്റകൃത്യങ്ങളോ ആണെന്ന് പ്രാദേശിക ഭരണകൂടം വാദിക്കുന്നു. Summary: A Hindu youth named Amrit Mondal (30) was killed in a mob attack on Wednesday night in the Rajbari district of Bangladesh. This incident occurs just days after the lynching of 27-year-old Dipu Chandra Das over allegations of blasphemy. The attack took place around 11:00 PM on Wednesday. The police found Amrit Mondal, also known as 'Samrat,' in critical condition and rushed him to the hospital, but his death was confirmed by 2:00 AM. A man named Mohammad Selim, who was with Amrit Mondal, was taken into police custody. Two firearms, including a pistol, were recovered from him. According to the police, Amrit Mondal was an accused in two cases, including a murder case. It is alleged that he had formed a gang called 'Samrat Bahini' and used it to extort money by threatening people. Police stated that he had recently returned to his hometown after living in India for a long period. As per the statements of the locals, Amrit Mondal and his group went to the house of an individual named Shahidul Islam on Wednesday night to demand money. When the family shouted hief, the villagers gathered and assaulted Amrit Mondal. While others in the group fled, the locals caught Selim and handed him over to the police. A few days prior, a tragic incident occurred in the Mymensingh district where a youth named Dipu Chandra Das was beaten to death over blasphemy allegations, and his body was tied to a tree and set on fire. These acts of violence are taking place against the backdrop of political tension in Bangladesh and protests following the death of a political activist named Sharif Osman Hadi. Since the fall of the Sheikh Hasina government in Bangladesh, there have been widespread attacks against minorities, including Hindus. Various human rights organizations have pointed out that homes and places of worship are being targeted. While one section alleges that the murders of Amrit Mondal and Dipu Chandra Das are part of this targeted violence, the local administration argues that many of these incidents are the result of personal enmity or criminal activities.
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തിനായി വലിയ വികസന പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനുവരിയില്‍ തലസ്ഥാനത്തെത്തും. മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വിജ്ഞാപനം വരുമെന്നതു കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലെ കാരണം. 'വികസിത അനന്തപുരി'എന്ന പേരില്‍ തിരുവനന്തപുരം നഗരത്തിനായി തയ്യാറാക്കിയ സമഗ്ര വികസന രേഖ പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കും. ബിജെപിക്ക് കേരളത്തില്‍ ആദ്യമായി ഭരണം ലഭിച്ച കോര്പ്പറേഷന് എന്ന നിലയില്‍ തിരുവനന്തപുരത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രം നല്‍കുന്നത്. പ്രധാന പ്രഖ്യാപനങ്ങള്‍: തിരുവനന്തപുരം മെട്രോ മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കും. തലസ്ഥാന നഗരത്തില്‍ ഒളിമ്പിക്സ് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ തുടര്‍ച്ചയായുള്ള പുതിയ പദ്ധതികളുടെ വികസരേഖയും പ്രധാനമന്ത്രി അവതരിപ്പിക്കും. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുമായി പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതി പിന്നീട് സ്ഥിരീകരിക്കുമെങ്കിലും, ജനുവരി 9-ന് തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുന്നുണ്ട്. ഇതിന് പിന്നാലെയോ അനുബന്ധമായോ കേരള സന്ദര്‍ശനം ഉണ്ടായേക്കാം. കോര്പ്പറേഷന് ഭരണത്തില്‍ ബിജെപി വിജയിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ കൂടി ഭാഗമായാണ് ഈ സന്ദര്‍ശനം. ബിജെപി പ്രവര്‍ത്തകര്‍ക്കും തലസ്ഥാന നിവാസികള്‍ക്കും വലിയ പ്രതീക്ഷ നല്കുന്ന ഒന്നായിരിക്കും ഈ സന്ദര്‍ശനമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ, നഗരത്തിനായി താന്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ആദ്യ മുന്‍ഗണനാ പദ്ധതിയെക്കുറിച്ച് വി.വി. രാജേഷ് പറഞ്ഞിരുന്നു. ഇതില്‍ പല കാര്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സഹായത്തോടെയുള്ള പാക്കേജുകള്‍ കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം. ഇവ ഉടന്‍ പ്രഖ്യാപിക്കുകയും പ്രവര്‍ത്തനം തുടങ്ങിവയ്ക്കുകയും ചെയ്താല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അതു ഗുണമായേക്കും. തിരുവനന്തപുരം നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായിരിക്കും ആദ്യ മുന്‍ഗണനയെന്ന് വി.വി. രാജേഷ് സൂചിപ്പിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ നഗരത്തില്‍ ഉടനീളം നടപ്പിലാക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം കോര്‍പ്പറേഷനില്‍ നടന്നതായി പറയപ്പെടുന്ന അഴിമതികള്‍ അവസാനിപ്പിച്ച് സുതാര്യമായ ഭരണം ജനങ്ങള്‍ക്ക് ഉറപ്പാക്കുക എന്നതാണ് തന്റെ രാഷ്ട്രീയമായ ദൗത്യമെന്ന് വി.വി. രാജേഷ് വ്യക്തമാക്കി. Summary: ollowing the BJP's historic victory in the Thiruvananthapuram Corporation, Prime Minister Narendra Modi will visit the capital city in January to announce major development projects. The visit is strategically timed, as the notification for the Kerala Assembly elections is expected to be issued in March. The Prime Minister is expected to personally unveil a comprehensive development roadmap titled 'Vikasitha Ananthapuri' (Developed Thiruvananthapuram). The Center is giving significant importance to Thiruvananthapuram, as it is the first Corporation in Kerala where the BJP has come to power. Major Announcements: Thiruvananthapuram Metro: A crucial announcement regarding central approval for the Metro Rail project is expected. Olympics Venue: Promises regarding the establishment of venues to host Olympic-standard events in the capital. Smart City: The PM will present a vision for new projects that will serve as a continuation of the Smart City mission. Meeting with Councilors: The Prime Minister will hold a special meeting with the newly elected BJP councilors of the Thiruvananthapuram Corporation. While the exact dates of the visit are yet to be finalized, the Prime Minister is scheduled to attend a party event in Pudukkottai, Tamil Nadu, on January 9. His Kerala visit is likely to take place immediately before or after this event. This visit fulfills a campaign promise that the Prime Minister would visit the capital within 45 days if the BJP won the Corporation. BJP sources state that the visit will bring great hope to party workers and city residents alike. Following his announcement as the Mayoral candidate, V.V. Rajesh had outlined his top priority projects for the city. It is understood that many of these will be included in the Prime Minister's announcements. The primary goal is to introduce special aid packages from the Central Government for the city’s infrastructure development. If these are announced and initiated promptly, it is expected to benefit the BJP significantly in the upcoming Assembly elections. V.V. Rajesh also indicated that finding a permanent solution to the city's biggest challenge—waste management—would be his first priority. He plans to implement scientific waste treatment systems across the city. He further stated that his political mission is to ensure transparent governance for the people, ending the alleged corruption that occurred in the Corporation over the past five years.
തിരുവനന്തപുരം: മുഖ്യമന്ത്രി ഉണ്ണികൃഷ്ണ്‍ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇരുവരും ഒന്നിച്ചുള്ള ചിത്രം എഐ നിര്‍മിച്ചതാണ് എന്നും എംവി ഗോവിന്ദന് പറഞ്ഞു. പുറത്തുവന്ന രണ്ട് ചിത്രത്തില്‍ ഒന്ന് ഒരുപരിപാടിയുടെ ഭാഗമായി നടന്നുപോകുമ്പോള്‍ കാണുന്ന ഫോട്ടോയാണ്. അതിന്റെ മുഴുവന്‍ ദൃശ്യങ്ങളും പുറത്തുവരുമ്പോള്‍ അത് എന്താണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊന്ന് മുഖ്യമന്ത്രിയുടെ ചെവി പിടിക്കുന്നപോലെയുള്ള ചിത്രമാണ്. അത് എഐയാണ്. കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് അടൂര്‍ പ്രകാശ് […]
തിരുവനന്തപുരത്ത് വി.വി. രാജേഷ് മേയറാവും, ആശാനാഥ് ബിജെപി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : തിരുവനന്തപുരം കോര്പറേഷന് മേയര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി മുതിര്‍ന്ന നേതാവ് വി.വി. രാജേഷിനെ നിശ്ചയിച്ചു. ആശാ നാഥ് ആയിരിക്കും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പേര് മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയ പരിചയസമ്പന്നനായ ഒരാള്‍ തന്നെ ഭരണത്തെ നയിക്കണമെന്ന പാര്‍ട്ടി നിലപാടാണ് രാജേഷിന് അനുകൂലമായത്. ശ്രീലേഖയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അവര്‍ മേയര്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന വി.വി. രാജേഷിന് ആര്‍എസ്എസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോര്‍പറേഷനിലെ ഭരണവിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തി എന്ന നിലയിലുള്ള പരിചയവും പാര്‍ട്ടി അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമായി. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കരുത്തരായ നേതാക്കള്‍ കൗണ്‍സിലിലേക്ക് എത്തുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ തന്നെ മേയറാകണമെന്ന പാര്‍ട്ടിയിലെയും ആര്‍എസ്എസിലെയും പൊതുവികാരവും രാജേഷിന് അനുകൂലമായി. കരുമം വാര്‍ഡില്‍ നിന്ന് വിജയിച്ച ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ആശാ നാഥ് ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന നേമം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്.101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് നിലവില്‍ 50 സീറ്റുകളാണുള്ളത്. ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തിന് (51 സീറ്റ്) ഒരു സീറ്റിന്റെ കുറവുണ്ട്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭരണം ഉറപ്പിക്കാനാണ് ബിജെപി നീക്കം. മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26-ന് നടക്കും. രാവിലെ 10.30-ന് മേയര്‍ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30-ന് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കും. Summary: The BJP has officially selected senior leader V.V. Rajesh as its candidate for the Mayor of Thiruvananthapuram Corporation. Asha Nath has been named the candidate for the post of Deputy Mayor. Key Highlights: Mayor Candidate: V.V. Rajesh, the BJP State Secretary and former District President, won his seat from the Kodunganoor ward. Decision on R. Sreelekha: Although the name of former DGP R. Sreelekha was actively considered for the Mayor's post, the party ultimately decided that a politically experienced leader should lead the administration. The party reportedly plans to field Sreelekha from the Vattiyoorkavu constituency in the upcoming Assembly elections, which led to her stepping aside from the Mayoral race. Experience Factor: Rajesh, a former State President of Yuva Morcha, enjoys the full support of the RSS. His leadership in several anti-incumbency protests within the Corporation over the last five years and his decades of political experience were crucial factors in his selection, especially as other parties have also sent strong leaders to the Council. Deputy Mayor Candidate: Asha Nath, who won from the Karumam ward, will be the Deputy Mayor candidate. A prominent figure on social media, she represents the Nemom constituency, which the BJP considers an A-class seat. The Numbers Game: In the 101-member Corporation, the BJP currently holds 50 seats, just one seat short of the simple majority (51 seats) required to govern. The party is currently moving to secure the support of an independent member to solidify its rule. Election Schedule (December 26): Mayor Election: 10:30 AM Deputy Mayor Election: 02:30 PM
ജനുവരി അവസാനത്തോടെ പ്രധാനമന്ത്രി തലസ്ഥാനത്ത്, ലക്ഷ്യം വികസിത അനന്തപുരി
ന്യൂഡൽഹി; ജനുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. മോദി കൗൺസിലർമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ജനുവരി 9ന് മോദി തമിഴ്നാട്ടിലും എത്തും. പുതുക്കോട്ടയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് ബിജെപി.
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര് ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം. […] The post തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് ബിജെപി. appeared first on Daily Indian Herald .
പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
പാലക്കാട്: തൃത്താല കപ്പൂരില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന് (50) ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുല് ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ചാണ് അപകടം.
കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. എറണാകുളം – പൂനെ ഓഖ എക്സ്പ്രസാണ് റീൽ ചിത്രീകരിക്കുന്നതിനായി നിർത്തിച്ചത്. രണ്ട് പേരെയും കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
തിരുവനന്തപുരത്ത് വി വി രാജേഷ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര് ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ ഇന്ന് ചർച്ച നടന്നിരുന്നു. സാഹചര്യം നേതാക്കൾ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. കൂടാതെ നിയമസഭാ സീറ്റ് ഓഫർ ചെയ്തെന്നും ജയസാധ്യത കൂടുതലുള്ള സീറ്റ് വാഗ്ദാനം ചെയ്തെന്നുമാണ് സൂചന.
ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവർ, പ്രവാസി വ്യവസായിയുടെ മൊഴി
തിരുവനന്തപുരം : ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും എസ് ഐ ടിയോട് വെളിപ്പെടുത്തൽ. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഡി മണി, ദിണ്ടിഗൽ സ്വദേശിയായ ബാലമുരുഗൻ ആണെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും എസ് ഐ ടി തിരിച്ചറിഞ്ഞു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി. Key Words :D Mani, Jayalalithaa, sabarimala gold theft
കൊച്ചി : സീരിയൽ നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്നലെ രാത്രി എം സി റോഡിൽ നാട്ടകം ഗവ. കോളജിന് സമീപമാണ് സംഭവം. അപകടത്തിന് പിന്നാലെ ചോദ്യംചെയ്യാൻ ശ്രമിച്ച നാട്ടുകാരെയും ഇടപെടാനെത്തിയ പൊലീസിനെയും ഇയാൾ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ബലം പ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് സിദ്ധാർഥ് കാൽനടയായി പോകുകയായിരുന്ന ലോട്ടറി വിൽപനക്കാരനെ ഇടിച്ചത്. പരിക്കേറ്റയാളെ ഉടൻ കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെയാണ് നടനും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. അസഭ്യവാക്കുകൾ ഉപയോഗിച്ചതോടെ സ്ഥിതിഗതികൾ വഷളായി കയ്യാങ്കളിയിലേക്കു മാറിയതായി പൊലീസ് അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിദ്ധാർഥിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന്പൊലീസ് വ്യക്തമാക്കി. Key Words :Drunk and Drive, Case, Arrest
വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിൽ നിന്നും 60 ൽ അധികം പവൻ സ്വർണ്ണം മോഷണം പോയി. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കൽ കോണം ഷൈൻ കുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയിൽ പോയ സമയത്തായിരുന്നു കവർച്ച. മുൻവശത്ത് വാതിൽ പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്.
എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തരേന്ത്യൻ സ്വദേശിയായ മുപ്പതുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മേൽപ്പാലത്തിൽ തൂങ്ങിക്കിടന്ന യുവാവ് വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് താഴേക്ക് വീണു. അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ട മേൽപ്പാലത്തിലായിരുന്നു സംഭവം. വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ യുവാവ് പാളത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന് ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം.
അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് മാർപാപ്പ
യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമയിൽ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു. യേശുദേവന്റെ ജന്മസ്ഥലമായ ബേത്ലഹേമിൽ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുർബാനയിലും നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. Key Words : Pope Leo, Christmas
കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കാനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് തീരുമാനം. ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്ന ആളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാക്കുന്ന തരത്തിലുള്ള കാർഡായിരിക്കും ഇത്. സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖ ആയിട്ടാകും നേറ്റിവിറ്റി കാർഡ് നൽകുകയെന്നും മുഖ്യമന്ത്രി വിവരിച്ചു. Key Words : Kerala CM , Personal Document
തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിലേക്ക്
മണ്ണിലും മനസിലും വിശ്വാസത്തിൻ്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിൻ്റെ കാഠിന്യത്തിലും സ്നേഹത്തിന്റെ ചൂടു പകരുന്നു ഈ ഉത്സവം. ശാന്തിയുടേയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. നക്ഷത്രം വീട്ടുമുറ്റത്ത് അടയാളമായിരുന്നില്ല. അത് പ്രത്യാശയുടെ കിരണമായിരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. വീട്ടുമുറ്റത്ത് പുൽക്കൂടൊരുക്കിയും വർണവിളക്കുകൾ കത്തിച്ചും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി ഇത്തവണയും ക്രിസ്മസ് ആഘോഷം ദിവസങ്ങൾക്ക് മുന്നേ തുടങ്ങി. സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചും കരോൾ സംഗീതത്തിൻറെ അകമ്പടിയുമായി സാന്താക്ലോസ് എത്തുന്നതുമെല്ലാം ക്രിസ്മസ് ദിവസത്തിന് മാറ്റ് കൂട്ടുന്നു. ആശംസാ സന്ദേശങ്ങളടങ്ങിയ കാർഡുകളും കൈമാറി, ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്സ് പരസ്പരം കൈമാറുന്ന കേക്കിന്റെ മധുരവും സമ്മാനപ്പൊതികളും കേവലം ചടങ്ങുകളല്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള പാലങ്ങളാണ്. Key Words :Christmas Day
കോട്ടയം: മദ്യലഹരിയില്‍ സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് കാല്നടയാത്രികന് പരിക്ക്. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്മെന്റ് കോളേജിന് സമീപമായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ […]
കരോള്‍ സംഘങ്ങള്‍ തമ്മിൽ വാക്കേറ്റം, പിന്നാലെ സംഘർഷം, പത്തോളം പേര്‍ക്ക് പരിക്ക്
ആലപ്പുഴ: കരോള്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്. ആലപ്പുഴയിലെ നൂറനാട് കരിമുളയ്ക്കലില്‍ ആണ് സംഭവം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പ്രദേശത്തെ ‘യുവ’, ‘ലിബര്‍ട്ടി’ എന്നീ ക്ലബ്ബുകളുടെ കരോള്‍ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രൂപീകരിച്ച ക്ലബ്ബാണ് ലിബര്‍ട്ടി ക്ലബ്ബ്. കരോള്‍ പര്യടനത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് പിന്നീട് വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ വിവിധ ആശുപത്രികളില്‍ […]
കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് സ്ലീപ്പർ ബസ് തീപ്പിടിച്ചു, 17 മരണം, അതിദാരുണം
ബെംഗളൂരു: കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് സ്ലീപ്പർ ബസ് തീപ്പിടിച്ചു. കർണാടകയിലെ ചിത്രദുർഗയിൽ ആണ് ബസ് അപകടം. അപകടത്തിൽ 17 പേർ മരിച്ചതായി സംശയിക്കുന്നു. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. പുലർച്ചെ 2 മണിയോടെയാണ് അപകടം. ചിത്രദുർഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനങ്ങളിൽ പൊലീസ് പറഞ്ഞു. ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ […]
വത്തിക്കാൻ: ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് […]
തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ സന്നിധാനത്ത്, 27ന് മണ്ഡലപൂജ
പത്തനംതിട്ട: തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച ശബരിമല സന്നിധാനത്തെത്തും. 27 ന് ആണ് മണ്ഡലപൂജ. അന്നേദിവസം ശബരിമലയിൽ വെർച്ച്വൽ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ശബരിമലയിലെത്തുക. പമ്പയില്‍നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്തേയ്ക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. […]
കര്‍ണാടകത്തില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചു തീപിടിച്ച് 17 പേര് വെന്തുമരിച്ചു
ചിത്രദുര്‍ഗ്ഗ : കര്‍ണാടകത്തിലെ ചിത്രദുര്‍ഗ്ഗ ജില്ലയില്‍ ദേശീയപാത-48-ല്‍ സ്വകാര്യ സ്ലീപ്പര്‍ കോച്ച് ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടര്‍ന്ന് 17 പേര് വെന്തുമരിച്ചു. ബെംഗളൂരുവില്‍ നിന്ന് ഗോകര്ണത്തേയ്ക്കു പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ കോച്ച് ബസ്സില്‍ കണ്ടെയ്നര്‍ ലോറി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസ്സില്‍ തീ പടര്‍ന്നതായി പോലീസ് പറഞ്ഞു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി ചിത്രദുര്‍ഗ്ഗ പോലീസ് അറിയിച്ചു. 'കണ്ടെയ്നര്‍ ലോറി ഡിവൈഡര്‍ മറികടന്ന് ബസ്സില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ മരിച്ചു. ബസ്സില്‍ 32 പേരുണ്ടായിരുന്നു. പരിക്കേറ്റ 21 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്, മറ്റുള്ളവര്‍ക്കായി ഞങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്,'പോലീസ് വ്യക്തമാക്കി. ബസ്സില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും അവരെ ചിത്രദുര്‍ഗ്ഗയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്തു തന്നെ 9 പേര് മരിച്ചു. ലോറി ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ പല യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസ്സിന് ഉടന്‍ തന്നെ തീപിടിച്ചതിനാല്‍ പലര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. പരിസരവാസികളും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണയ്ക്കാനും പരിക്കേറ്റവരെ പുറത്തെടുക്കാനും നേതൃത്വം നല്‍കിയത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആദിത്യ എന്ന യാത്രക്കാരന് പറഞ്ഞത് ഇങ്ങനെയാണ്: 'ബസ് രാത്രി 11:30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു, ഏകദേശം പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ ഞാന്‍ താഴെ വീണു, ഉടന്‍ തന്നെ ഗ്ലാസ് തകര്‍ത്ത് പുറത്തുകടക്കാന്‍ കഴിഞ്ഞു. ഒരുപാട് പേര് നിലവിളിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അപ്പോഴേക്കും തീ ബസ്സിനെ പൂര്‍ണ്ണമായും വിഴുങ്ങിയിരുന്നു.' കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ്സ് നിമിഷങ്ങള്‍ക്കുള്ളില്‍ ആളിപ്പടര്‍ന്നു. രാത്രിയായതിനാല്‍ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസ്സില്‍ കുടുങ്ങിയ പലര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് ചില യാത്രക്കാര്‍ക്ക് പുറത്തുചാടാന്‍ കഴിഞ്ഞു. Summary: Chitradurga: At least 10 people were burned alive in Karnataka's Chitradurga district after a private sleeper bus caught fire following a collision with a truck. The accident occurred on National Highway-48 while the bus was traveling from Bengaluru to Shivamogga.
അഭിനന്ദ് ന്യൂഡല്‍ഹി: അരാവലി മലനിരകളുടെ നിര്‍വചനത്തെച്ചൊല്ലി വിവാദങ്ങള്‍ നിലനില്‍ക്കെ, മേഖലയില്‍ പുതിയ ഖനന പാട്ടങ്ങള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരോധിച്ചു. സുസ്ഥിര ഖനനത്തിനായി സമഗ്രമായ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നത് വരെ പുതിയ ഖനന പാട്ടങ്ങള്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് പിന്നാലെയാണ് ഈ ഉത്തരവ്. ഡല്‍ഹി മുതല്‍ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന അരാവലി മലനിരകളെ അനധികൃത ഖനനത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രധാന നടപടിയാണിതെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. അരാവലി ഭൂപ്രകൃതിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനായി ഈ നിരോധനം മുഴുവന്‍ മേഖലക്കും ഒരുപോലെ ബാധകമായിരിക്കും. ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ നീളുന്ന ഈ മലനിരകളെ തടസ്സമില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ സംരക്ഷണ ഭിത്തിയായി നിലനിര്‍ത്താനും ക്രമരഹിതമായ ഖനന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നിരോധനമുള്ള പ്രദേശങ്ങള്‍ക്ക് പുറമെ, പരിസ്ഥിതി-ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ഖനനം നിരോധിക്കേണ്ട കൂടുതല്‍ മേഖലകള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖനികള്‍ പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങളും സുപ്രീം കോടതി ഉത്തരവും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. ടി.എന്‍. ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസിലെ സുപ്രീം കോടതിയുടെ നവംബര്‍ 20-ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. അരാവലി കുന്നുകള്‍ക്കും മലനിരകള്‍ക്കും മന്ത്രാലയം നിര്‍ദ്ദേശിച്ച ശാസ്ത്രീയമായ നിര്‍വചനം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഐ.സി.എഫ്.ആര്.ഇ വഴി സുസ്ഥിര ഖനനത്തിനായുള്ള മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നത് വരെ പുതിയ പാട്ടങ്ങള്‍ നല്‍കരുതെന്ന് കോടതി വ്യക്തമാക്കി. താര് മരുഭൂമി കിഴക്കോട്ട് വ്യാപിക്കുന്നത് തടയുന്ന ഒരു 'പച്ച മതില്'ആണ് അരാവലിയെന്ന് കോടതി നിരീക്ഷിച്ചു. ഖനനം പൂര്‍ണ്ണമായും നിരോധിക്കുന്നത് അനധികൃത ഖനനത്തിന് കാരണമായേക്കാം എന്നതിനാല്‍, അത്യാധുനികമായ ശാസ്ത്രീയ പ്ലാനുകള്‍ വഴി ഖനനം നിയന്ത്രിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. അരാവലിയുടെ പുതിയ നിര്‍വചനം (സമുദ്രനിരപ്പില്‍ നിന്ന് 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കുന്നുകള്‍ മാത്രം ഉള്‍പ്പെടുത്തുന്നത്) എന്നാക്കാനായിരുന്നു നീക്കം. ഇതു മലനിരകളുടെ 90 ശതമാനവും ഖനനത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു ആശങ്ക. ഈ മാനദണ്ഡം കുറഞ്ഞ ഉയരമുള്ള കുന്നുകളെ ഒഴിവാക്കുന്നുവെന്നും ഇത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ കര്‍ശന നടപടി. ലോകത്തിലെ തന്നെ ഏറ്റവും പഴയ മലനിരകളില്‍ ഒന്നായ അരാവലി, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. മരുഭൂവല്‍ക്കരണം തടയുന്നതിനും ഭൂഗര്‍ഭജല സംരക്ഷണത്തിനും ഈ മലനിരകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. എന്തുകൊണ്ടാണ് ഈ നിരോധനം? 2025 നവംബര്‍ 20-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപ്രകാരം, അരാവലി മേഖലയില്‍ സുസ്ഥിര ഖനനത്തിനായുള്ള ഒരു സമഗ്ര പ്ലാന്‍ തയ്യാറാക്കുന്നത് വരെ പുതിയ ഖനന അനുമതികള്‍ നല്കാന് പാടില്ല. ഥാര്‍ മരുഭൂമി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്ന ഒരു സ്വാഭാവിക മതിലാണ് അരാവലി. ഇതിനെ സംരക്ഷിച്ചില്ലെങ്കില്‍ ഉത്തരേന്ത്യയില്‍ വന്‍തോതിലുള്ള പരിസ്ഥിതി നാശമുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ഈ നിരോധനത്തോടൊപ്പം തന്നെ മറ്റൊരു സുപ്രധാന കാര്യം മലനിരകളുടെ പുതിയ നിര്‍വചനമാണ്. നിലവിലെ മാനദണ്ഡമനുസരിച്ച്, ചുറ്റുമുള്ള പ്രദേശത്തേക്കാള്‍ 100 മീറ്ററോ അതിലധികമോ ഉയരമുള്ള കുന്നുകളെയാണ് ഇനി 'അരാവലി'മലനിരകളുടെ ഭാഗമായി ഔദ്യോഗികമായി കണക്കാക്കുക. ഈ പുതിയ നിര്‍വചനം വന്നതോടെ, 100 മീറ്ററില്‍ താഴെ ഉയരമുള്ള കുന്നുകള്‍ സംരക്ഷണ പരിധിക്ക് പുറത്താകുമെന്നും ഇത് ഖനന മാഫിയകള്‍ക്ക് ഗുണകരമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ പുതിയ ഖനനത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനി എന്ത് സംഭവിക്കും? ഏതെല്ലാം ഭാഗങ്ങള്‍ സംരക്ഷിക്കണം, എവിടെ ഖനനം അനുവദിക്കാം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ പഠനം നടത്തും. മലനിരകള്‍ക്ക് ചുറ്റും 5 കിലോമീറ്റര്‍ പരിധിയില്‍ വനവല്‍ക്കരണം നടത്തി ഒരു 'പച്ച മതില്'തീര്‍ക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഖനികള്‍ക്ക് കര്‍ശനമായ നിബന്ധനകളോടെ തുടരാമെങ്കിലും, ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ അവയും നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശമുണ്ട്. അരാവലിക്കു പുതിയ നിര്‍വചനവുമായി കേന്ദ്രം, ജൈവ വൈവിദ്ധ്യത്തിന്റെ കളിത്തൊട്ടില്‍ ഖനന മാഫിയയ്ക്കു തീറെഴുതുമോ? Summary:Amidst ongoing controversies regarding the definition of the Aravalli hills, the Central Government has completely banned the issuance of new mining leases in the region. This order follows a Supreme Court stay on new mining leases until a comprehensive management plan for sustainable mining is prepared. The Union Ministry of Environment, Forest, and Climate Change (MoEF&CC) stated that this is a major step toward protecting the Aravalli range, which stretches from Delhi to Gujarat, from illegal mining. To maintain the integrity of the Aravalli landscape, this ban will apply uniformly across the entire region. The government aims to preserve these hills as a continuous geographical protective wall from Gujarat to Delhi and to end unregulated mining activities. In addition to currently prohibited areas, the government has directed the Indian Council of Forestry Research and Education (ICFRE) to identify more zones where mining should be banned based on environmental and geological factors. State governments must ensure that existing mines strictly comply with environmental safety standards and the Supreme Court's orders. Background This directive is based on the Supreme Court's November 20 verdict in the T.N. Godavarman Thirumulpad case. While the court accepted the scientific definition of Aravalli hills proposed by the Ministry, it explicitly stated that no new leases should be granted until the ICFRE finalizes the Management Plan for Sustainable Mining (MPSM). The court observed that the Aravallis act as a Green Wall preventing the Thar Desert from expanding eastward. Noting that a total ban on all mining might encourage illegal activities, the court suggested regulating mining through advanced scientific plans. The Controversy over Definition There was a move to define Aravallis as only those hills rising 100 meters or more above the local terrain. Concerns were raised that this would leave 90% of the range open to mining. Environmentalists and opposition parties criticized this, arguing it excludes lower hillocks vital to the ecosystem. The government’s recent strict action comes against this backdrop. The Aravallis, one of the world's oldest mountain ranges, span Delhi, Haryana, Rajasthan, and Gujarat. They play a crucial role in preventing desertification and protecting groundwater. Why this ban? Supreme Court Order: Per the November 20, 2025, verdict, no new mining permits can be issued until a comprehensive plan for the Aravalli region is ready. Environmental Protection: The Aravallis are a natural barrier against the Thar Desert. The court warned that failure to protect them would lead to massive environmental destruction in North India. The New Definition and Concerns The 100-meter rule: According to the current criteria, only hills 100 meters or higher than the surrounding area are officially considered part of the Aravalli range. Public Outcry: Critics argue that hills under 100 meters will lose protection, benefiting the mining mafia. However, the government claims the total ban on new leases addresses these concerns. What happens next? ICFRE Study: The Council will study which areas need protection and where (if anywhere) mining can be permitted. Green Wall Project: The government is implementing a plan to create a Green Wall by afforesting a 5-km radius around the mountain range. Existing Mines: Current operations can continue under strict conditions, but any violation of the new directives will lead to their closure.
തിരുവനന്തപുരം : ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ഉത്തരേന്ത്യയിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ക്രിസ്ത്യന്‍ മതനേതാക്കളും പ്രതിപക്ഷവും. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യ മതബഹുലതയുള്ള നാടാണ്. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കരുത്. എല്ലാവര്ക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിര്‍ബന്ധിതമാകരുത് എന്നേയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ഭരണഘടന സംരക്ഷിച്ചുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ക്കെതിരെ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും രംഗത്തെത്തി. ഒരു വശത്ത് കേക്കുമായി വരുമ്പോള്‍ മറുവശത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവെന്നവരാണെന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. അക്രമത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ ആശങ്ക അറിയിച്ച് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഇന്നലെ ദില്ലിയില്‍ ക്രിസ്മസ് വിരുന്ന് നടത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെയും സിബിസിഐ ആശങ്ക അറിയിച്ചിരുന്നു.എല്ലാ ക്രിസ്മസ് സീസണിലും ഇത് ആവര്‍ത്തിക്കുകയാണെന്നും ദേശവിരുദ്ധരാണ് ഇതിന് പിന്നിലെന്നും സിബിസിഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ് പ്രതികരിച്ചു. Key Words :Attack, Christmas Celebrations, North India, Christian religious leaders
പാലക്കാട് : വാളയാറിൽ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ചത്തീസ്ഗഡ് സ്വദേശി രാംനാരായണന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം മണിക്കൂറുകളോളം ക്രൂരമായി മർദിച്ചത്. അവശനിലയിലായ രാംനാരായണനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. ഛത്തീസ്ഗഡ് സർക്കാരും രാംനാരായണന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാലക്കാട് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. കേസിന്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും. ഇത്തരം പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാം കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ആദ്യം തന്നെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ആദ്യഘട്ടത്തിൽ ചുമത്തിയിരുന്നില്ല. ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസമായ ഇന്നലെയാണ് ഗുരുതര വകുപ്പുകൾ പോലീസ് ചുമത്തിയത്. എസ് സി – എസ് ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഇന്നലെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ആദ്യ ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനും മൊബൈൽ ഫോൺ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പോലീസിന് വീഴ്ച സംഭവിച്ചതായി വിമർശനം ഉയര്‍ന്നു. കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പോലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മർദ്ദനത്തിൽ പങ്കെടുത്തവർ നാടുവിട്ടു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളിൽ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തൽ. എന്നാൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും ഡി ജി പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി അറിയിച്ചു. Key Words : Walayar Mob Attack, Government, Ramnarayanan
പാലക്കാട് : അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളമാണെന്ന് കരുതിയാണ് ആസിഡ് എടുത്ത് കുടിച്ചത്. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം 5 നാണ് ആസിഡ് കുടിച്ചത്. കുപ്പിയിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് കരുതിയാണ് കുടിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും, കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. ആന്തരിക അവയവങ്ങൾക്ക് ഗുരുതര പ്രശ്നം ഉണ്ടയതിനെ തുടർന്നാണ് അന്ത്യം. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. Key Words : Drunk Acid, Death
എന്‍ പ്രഭാകരന് സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ച അപൂര്‍വ്വമാണ്. എന്നാല്‍ ഈ ശീതകാലത്ത് രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഉണ്ടായ മാറ്റങ്ങള്‍ അസാധാരണവും ആശങ്കാജനകവുമാണ്. തബൂക്ക് പോലുള്ള പ്രദേശങ്ങളിലും അടുത്തുള്ള മലയോര മേഖലകളിലും താപനില കുത്തനെ കുറയുകയും കുന്നുകള്‍ മഞ്ഞിന്റെ വെള്ളപ്പുതപ്പണിയുകയും ചെയ്തു. തണുപ്പുള്ള രാജ്യങ്ങളില്‍ മാത്രം കണ്ടുവരാറുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അധികൃതര്‍ക്ക് ഇവിടെയും പുറപ്പെടുവിക്കേണ്ടി വന്നു. മണലാരണ്യം മഞ്ഞില്‍ മൂടിക്കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇത് വെറുമൊരു മനോഹരമായ കാഴ്ചയല്ല, മറിച്ച് ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്. കാലാവസ്ഥാ വ്യതിയാനം ഇനി ദൂരെയുള്ള ഒരു ഭീഷണിയല്ലെന്നും അത് നമ്മുടെ മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ മഞ്ഞുവീഴ്ച ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്നാല്‍ എല്ലാടത്തും ചൂട് കൂടുക എന്ന് മാത്രമാണ് പലരും കരുതുന്നത്. എന്നാല്‍, ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇത് തെറ്റാണ്. ഭൂമി ചൂടാകുമ്പോള്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പവും ഊര്‍ജ്ജവും സംഭരിക്കപ്പെടുകയും ഇത് കാലങ്ങളായുള്ള കാലാവസ്ഥാ രീതികളെ തകിടം മറിക്കുകയും ചെയ്യുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗങ്ങള്‍ക്കും അപ്രതീക്ഷിത പ്രളയങ്ങള്‍ക്കും ഒപ്പം സാധ്യതയില്ലാത്ത ഇടങ്ങളിലെ മഞ്ഞുവീഴ്ചയ്ക്കും കാരണം ഇതാണ്. ഇന്ത്യ ഈ വര്‍ഷം ഈ മാറ്റങ്ങള്‍ നേരിട്ടറിഞ്ഞു. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ മേഘസ്ഫോടനങ്ങളും നാശനഷ്ടങ്ങളും ഉണ്ടായി. വൈകിയെത്തിയ കാലവര്‍ഷം ചിലയിടങ്ങളില്‍ കടുത്ത പ്രളയത്തിനും കാരണമായി. ഇവയെല്ലാം തകര്‍ന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യവസ്ഥയുടെ അടയാളങ്ങളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മുന്നറിയിപ്പ് മഞ്ഞുവീഴ്ചയെക്കുറിച്ചല്ല, മറിച്ച് തകരുന്ന ആവാസവ്യവസ്ഥയെക്കുറിച്ചാണ്. കൃഷി, ജല മാനേജ്മെന്റ്, നഗരാസൂത്രണം എന്നിവയെല്ലാം കൃത്യമായ കാലാവസ്ഥാ രീതികളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഈ രീതികള്‍ മാറുമ്പോള്‍ വിളനാശം മുതല്‍ പ്രളയവും ചൂട് മൂലമുള്ള മരണങ്ങളും വരെ വര്‍ദ്ധിക്കുന്നു. ചൂടിനെ പ്രതിരോധിക്കുന്ന നഗരാസൂത്രണവും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയ്ക്ക് അത്യാവശ്യമായി മാറിക്കഴിഞ്ഞു. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ രാംദാസില്, പാമ്പ് കടിയേറ്റ 60 വയസ്സുകാരനെ തോളിലേറ്റി പ്രളയജലത്തിലൂടെ നീന്തി നീങ്ങുന്ന പാന്തര്‍ ഡിവിഷനിലെ കരസേനാ ഉദ്യോഗസ്ഥന് വേനല്‍ക്കാലത്ത് ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ നഗരങ്ങളില്‍ താപനില 50 ഡിഗ്രിക്കു മുകളിലേക്ക് ഉയരുന്നു. ഹിമാലയത്തില്‍ മഞ്ഞുവീഴ്ച കുറയുന്നതും മഞ്ഞുരുകി തടാകങ്ങള്‍ പൊട്ടുന്നതും ഇന്ത്യയുടെ ജലസ്രോതസ്സുകളെ ബാധിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്യുന്ന രീതി കേരളത്തിലുള്‍പ്പെടെ പ്രളയത്തിന് കാരണമാകുന്നു. സൗദിയിലെ മഞ്ഞുവീഴ്ച വെറുമൊരു കൗതുകവാര്‍ത്തയായി തള്ളിക്കളയാനാവില്ല. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്നതിന്റെ തെളിവാണിത്. കാലാവസ്ഥാ പ്രതിസന്ധി നമ്മുടെ വാതിലില്‍ മുട്ടുകയല്ല, മറിച്ച് അത് അകത്ത് പ്രവേശിച്ചു കഴിഞ്ഞു എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. വികസ്വര രാജ്യങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രളയവും ആഫ്രിക്കയിലെ വരള്‍ച്ചയും ഇതിന് ഉദാഹരണങ്ങളാണ്. ബ്രസീലിലെ ബെലെമില്‍ നടന്ന ഈ വര്‍ഷത്തെ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയിലും ഈ വിഷയങ്ങള്‍ ചര്‍ച്ചയായി. അമിത ജനസംഖ്യയും ദുര്‍ബലമായ അടിസ്ഥാന സൗകര്യങ്ങളും കാലാവസ്ഥയെ ആശ്രയിച്ചുള്ള ഉപജീവനമാര്‍ഗങ്ങളും വികസ്വര രാജ്യങ്ങളിലെ ചെറിയ കാലാവസ്ഥാ മാറ്റങ്ങള്‍ പോലും വലിയ സാമ്പത്തിക-മനുഷ്യത്വ പ്രതിസന്ധികളായി മാറുന്നു. സൗദി അറേബ്യയിലെ അല്‍-ജൗഫ് മേഖലയിലാണ് ചരിത്രത്തിലാദ്യമായി ഇത്രയും വലിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. സാധാരണയായി ഉഷ്ണമേഖലാ കാലാവസ്ഥ നിലനില്‍ക്കുന്ന ഈ മരുഭൂമി പ്രദേശം പെട്ടെന്ന് ഒരു ശൈത്യകാല രാജ്യമായി മാറിയത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും പിന്നാലെയാണ് മണല്‍ക്കുന്നുകള്‍ മഞ്ഞില്‍ പൊതിഞ്ഞത്. അറേബ്യന്‍ കടലില്‍ നിന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങിയ ന്യൂനമര്‍ദ്ദമാണ് ഈ മാറ്റത്തിന് കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഈ ഈര്‍പ്പമുള്ള വായു സൗദിയിലെ കടുത്ത ചൂടുമായി സമ്പര്‍ക്കത്തില്‍ വരികയും വടക്കന്‍ മേഖലകളില്‍ അപ്രതീക്ഷിത ഇടിമിന്നലിനും മഞ്ഞുവീഴ്ചയ്ക്കും കാരണമാവുകയും ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ആഗോള താപനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതി മാറുന്നതിന്റെ സൂചനയാണ്. ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ മനുഷ്യന് പ്രകൃതിക്ക് മേല്‍ നടത്തുന്ന ഇടപെടലുകളുടെ തിരിച്ചടിയാണെന്നു നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ നഗരാസൂത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്. Home World opinion ഹമാസിനെ താലോലിക്കുന്ന പാക് പട്ടാളത്തലവന്‍ ഗാസയില്‍ സമാധാന പാലന സേനയെ അയയ്ക്കുമോ? ഇസ്രയേലും അമേരിക്കയും ഒരുക്കുന്ന ഗെയിം പ്ളാന്‍ എന്താണ് ? Summary: Snowfall in Saudi Arabia is rare. However, the changes that unfolded across the country's northern regions this winter were both extraordinary and alarming. In regions like Tabuk and nearby mountainous areas, temperatures plummeted, and the hills were covered in a white blanket of snow. Authorities were forced to issue weather alerts of a kind usually seen only in cold-climate nations.Images and videos of the desert landscapes covered in snow went viral on social media. This is not merely a beautiful sight; rather, it is an indication that fundamental changes are occurring in the Earth's climate system. This snowfall reminds the world that climate change is no longer a distant threat but something happening right before our eyes.Many people believe that climate change simply means a rise in temperature everywhere. However, according to scientists, this is a misconception. As the Earth warms, the atmosphere stores more moisture and energy, which disrupts long-established weather patterns. This is the reason behind the intense heatwaves and unexpected floods experienced in countries like India, as well as snowfall in unlikely places.India experienced these changes firsthand this year. Following record-breaking heat in North and Central India, cloudbursts and significant damage occurred in Uttarakhand, Himachal Pradesh, and Sikkim. The monsoon, which arrived late, caused severe flooding in some areas. All these are signs of a collapsing climate system.For India, this warning is not about snowfall, but about a collapsing ecosystem. Agriculture, water management, and urban planning all rely on consistent weather patterns. When these patterns change, losses multiply—from crop failure to floods and heat-related deaths. Heat-resilient urban planning and infrastructure that can survive floods have become essential for India.In summer, temperatures in North Indian cities, including Delhi, are rising above $50^{circ}C$. In the Himalayas, the decrease in snowfall and the bursting of glacial lakes due to melting are affecting India’s water sources. The trend of heavy rainfall within a short duration is causing floods in states like Kerala.The snowfall in Saudi Arabia cannot be dismissed as a mere curiosity. It is evidence of the climate becoming more unpredictable. It sends a message that the climate crisis is no longer knocking at our door; it has already entered.Developing nations are the most affected by climate change. Examples include the floods in Southeast Asia and droughts in Africa. These issues were discussed at this year’s COP30 climate summit held in Belm, Brazil. Overpopulation, fragile infrastructure, and climate-dependent livelihoods mean that even small weather anomalies in developing nations turn into massive economic and humanitarian crises.The largest snowfall in history was recorded in the Al-Jauf region of Saudi Arabia. The scientific world was shocked to see this desert region, which typically has a tropical climate, suddenly transform into a wintry landscape. The sand dunes were covered in snow following heavy rain and hailstorms.Climate experts observe that a low-pressure system moving from the Arabian Sea toward the coast of Oman caused this change. This moist air came into contact with the intense heat in Saudi Arabia, triggering unexpected thunderstorms and snowfall in the northern regions. This is not an isolated incident but a sign of shifting atmospheric wind patterns (Jet Streams) caused by global warming.We must realize, at least now, that these unexpected changes are a backlash to human intervention in nature. To combat this, major changes in urban planning and environmental protection are inevitable.
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : 2019 ഡിസംബറില്‍ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബിജെപി മുന്‍ എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗറിനു വിചാരണക്കോടതി വിധിച്ച മരണം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചു. അതിജീവിതയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും അവിടെ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത കുറ്റവും ഇയാള്‍ക്കു മേലുണ്ട്. തടവിനൊപ്പം 25 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഈ ശിക്ഷയ്ക്കെതിരെ സെന്‍ഗര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. കൊലക്കേസില്‍ 10 വര്‍ഷം കഠിനതടവാണ് സെന്‍ഗറിന് ലഭിച്ചത്. ഈ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍, പീഡനക്കേസില്‍ ഹൈക്കോടതി ജാമ്യം നല്കിയാലും സെന്‍ഗറിന് ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. ഇതിനിടെ, വിധി വന്നതിനു പിന്നാലെ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും സിആര്‍പിഎഫ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു. മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് ഇരുവരെയും തടഞ്ഞ സിആര്‍പിഎഫ്, പ്രായമായ അമ്മയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് തെരുവില്‍ വലിച്ചിഴച്ചു. ഇവരുടെ സമരത്തെ ഉത്തര്‍പ്രദേശ് മന്ത്രി ഒ.പി. രാജ്ഭര്‍ പരിഹസിച്ചു. കൊലച്ചിരി പ്രതിയായ ബിജെപി മുന്‍ എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ 2017-ല്‍ സെന്‍ഗര്‍ ലൈംഗികമായി പീഡിപ്പിച്ച യുവതിയും അമ്മയും അഭിഭാഷക യോഗിതാ ഭയാനയും ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിച്ചിരുന്നുവെങ്കിലും ഇവരെ തടങ്കലിലാക്കിയിരുന്നു. ഇന്ന് രാവിലെ മണ്ഡി ഹൗസില്‍ മാധ്യമങ്ങളെ കാണാന്‍ പദ്ധതിയിട്ടിരുന്ന ഇവരെ സിആര്‍പിഎഫ് ബസ്സില്‍ കൊണ്ടുപോയി. എന്നാല്‍ ബസ് മണ്ഡി ഹൗസിലോ ഇന്ത്യ ഗേറ്റിലോ നിര്‍ത്താന്‍ തയ്യാറായില്ല. പ്രതിഷേധത്തിന് അനുമതി ലഭിക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് സിആര്‍പിഎഫിന്റെ വിശദീകരണം. പെണ്‍കുട്ടിയെ പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അവളുടെ വീട് ഉന്നാവിലല്ലേ...'എന്ന് പറഞ്ഞ് മന്ത്രി ചിരിക്കുകയായിരുന്നു. പോലീസിന്റെ നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിയെന്നും എന്നാല്‍ കുടുംബത്തെ ഓര്‍ത്ത് പിന്മാറിയെന്നും പെണ്‍കുട്ടി പറഞ്ഞു. 'പണമുള്ളവര്‍ ജയിക്കുന്നു, പണമില്ലാത്തവര്‍ തോല്ക്കുന്നു'എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2017-ലെ പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സെന്‍ഗറിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു. ഇരയുടെ വീടിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് ജാമ്യം. തങ്ങള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചതായും പ്രതിക്ക് ജാമ്യം ലഭിച്ചത് കുടുംബത്തിന് 'മരണം'പോലെയാണെന്നും ഇരയായ പെണ്‍കുട്ടി പറഞ്ഞു. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം. നിലവില്‍, പെണ്‍കുട്ടിയും അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അവരുടെ വസതിയില്‍ എത്തി കണ്ടു. പൊലീസ് പെണ്‍കുട്ടിയുടെ അമ്മയെ കൈയേറ്റം ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ജര്‍മ്മനി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയും കുട്ടിയുമായും അമ്മയുമായും സംസാരിച്ചു. നീതിക്ക് വേണ്ടി ശബ്ദമുയര്ത്തുന്നതിനാണോ അതിജീവിതയോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കൂട്ടബലാത്സംഗ ഇരയോടുള്ള ഇത്തരം പെരുമാറ്റം ന്യായമാണോ? ബലാത്സംഗം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുകയും അതിജീവിച്ചവരോട് കുറ്റവാളികളെപ്പോലെ പെരുമാറുകയും ചെയ്യുന്നത് എന്ത് നീതിയാണ്? നമ്മള് ഒരു മൃത സമൂഹമായി മാറിക്കൊണ്ടിരിക്കുകയുമാണ്,'അദ്ദേഹം എക്സില്‍ കുറിച്ചു. 2019 ല്‍ അതിജീവിതയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് വന്‍ അപകടമുണ്ടായി. ഇതില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് കൊലപാതക ശ്രമമാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. തങ്ങള്‍ക്കും സാക്ഷികള്‍ക്കും നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഇപ്പോള്‍ പിന്‍വലിച്ചതായി അതിജീവിത പറഞ്ഞു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ ജാമ്യം ലഭിക്കുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കുടുംബം ഭയപ്പെടുന്നു. Summary: The Delhi High Court has suspended the sentence of former BJP MLA Kuldeep Singh Sengar, who was sentenced to life imprisonment till death by a trial court for the 2017 kidnapping and rape of a minor girl in Unnao. Sengar is also convicted of framing the survivor’s father in a false case, which led to his custodial death due to brutal assault in jail. The court granted bail to Sengar while considering his appeal against the sentence, which included life imprisonment and a fine of ?25 lakh. However, Sengar will not be able to leave jail immediately as he was also sentenced to 10 years of rigorous imprisonment in the murder case of the survivor's father, and he has not received bail in that matter. Protests and Police Action Following the verdict, the rape survivor and her mother, who were protesting in front of Delhi’s India Gate, were forcibly removed by the CRPF. There are allegations that the CRPF personnel prevented them from addressing the media and even attempted to push the elderly mother off a moving bus. The survivor's mother was reportedly dragged through the streets. Reacting to their protest, Uttar Pradesh Minister O.P. Rajbhar mocked the family. When asked about the removal of the girl from the protest site, the minister reportedly laughed and remarked, Isn't her home in Unnao? The survivor expressed deep distress over the police action, stating she felt suicidal but held back for the sake of her family. Those with money win, and those without it lose, she added. Threats and Legal Battle The High Court suspended the life sentence with a condition that Sengar must not enter within a five-kilometer radius of the victim’s house. However, the survivor stated that their security detail has been withdrawn and described the bail for the accused as death for her family. They intend to approach the Supreme Court against this verdict. Meeting with Congress Leaders The survivor and her mother met senior Congress leaders Sonia Gandhi and Rahul Gandhi at their residence, 10 Janpath. This meeting occurred hours after the mother was allegedly manhandled by the police. Rahul Gandhi, who recently returned from a visit to Germany, discussed the situation with them alongside Sonia Gandhi. Rahul Gandhi questioned the treatment of the survivor on X (formerly Twitter): Is such treatment of a gang-rape victim justified? What kind of justice is it to grant bail to rapists while treating survivors like criminals? We are turning into a dead society, he wrote. Background of the Case In 2019, the survivor and her lawyer were involved in a massive road accident when a truck rammed into their car, killing two of her relatives and leaving her critically injured. It was widely alleged to be an attempted murder. The family now fears for their lives as the accused has significant political influence and their security personnel and witnesses' guards have reportedly been withdrawn.
കൊച്ചി മേയർ സ്ഥാനം: പാര്‍ട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാല്‍
കൊച്ചി: കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പാര്‍ട്ടി തീരുമാനം അന്തിമമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാല്‍. ദീപ്തി മേരി വര്‍ഗീസ് വളരെക്കാലമായി പാര്‍ട്ടിയില്‍ ഉള്ള നേതാവാണെന്നും അവര്‍ക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. അവര്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായതില്‍ തെറ്റ് പറയാനാകില്ല. വിഷമമുണ്ടായെങ്കില്‍ തെറ്റ് പറയാനാകില്ല. എങ്കിലും പാര്‍ട്ടി തീരുമാനം അന്തിമമാണെന്നും അവര്‍ അത് അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വേണുഗോപാല്‍ പറഞ്ഞു. അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നും ഒന്നിനോടും കടക്ക് പുറത്ത് എന്ന് പറയുന്ന രീതി പാര്‍ട്ടിക്ക് ഇല്ല എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. Key Words :Kochi Mayor, KC Venugopal

25 C