വെഞ്ഞാറമൂട്: കണ്ണൂരിനെ നടുക്കിയ അപകടത്തിന് പിന്നാലെ വീണ്ടും ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് കരകയറിയത്. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയ കട്ടയ്ക്കാൽ മൈലക്കുഴി ജംക്ഷനു സമീപത്ത് വെച്ച് രാവിലെ 8.30ഓടെയാണ് തീപിടുത്തമുണ്ടായത്. കടയ്ക്കാവൂർ നിലക്കാമുക്ക് മോഹൻ വില്ലയിൽ ലിജോയുടെ കാറിനാണ് തീപിടിച്ചത്. യാത്രയ്ക്കിടെ കാറിന്റെ എൻജിൻ ഭാഗത്തു നിന്നു പുക ഉയരുന്നതു വഴിയിൽ നിന്നവരാണു കാണുന്നത്. ഇവർ ബഹളം കൂട്ടി കാർ നിർത്തിച്ചു. ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ കാറിന്റെ മുൻഭാഗത്തെ പൂർണ്ണമായും […] The post കണ്ണൂരിനെ നടുക്കിയ അപകടത്തിന് പിന്നാലെ വീണ്ടും ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഡ്രൈവർക്ക് അത്ഭുതകര രക്ഷ appeared first on BIGNEWSLIVE | Latest Malayalam News .
റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലേക്ക് പങ്കെടുക്കാന്‍ വന്നപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. നടി സ്വാസികയും അന്ന് ഓഡീഷനില്‍ പങ്കെടുക്കാനുണ്ടായിരുന്നു എന്നും ആ സമയത്ത് തമിഴ് സിനിമയിലൊക്കെ അഭിനയിച്ച സ്വാസികക്ക് തന്നെക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാമായിരുന്നു എന്നും അനുശ്രീ പറഞ്ഞു. പുതിയ നടിമാരെ കണ്ടെത്തുന്നതിന് വേണ്ടിയല്ലേ പരിപാടി നടത്തുന്നതെന്നും പിന്നെ എന്തിനാണ് സ്വാസികയെ പങ്കെടുപ്പിക്കുന്നതെന്നും ചോദിച്ച് താന്‍ അന്ന് പ്രശ്നമുണ്ടാക്കിയിരുന്നെന്നും താരം പറഞ്ഞു. സ്വാസികയോടുള്ള കുശുമ്പ്കൊണ്ടാണ് ഇതൊക്കെ ചെയ്തതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് […]
ഐ.പി.എല്‍ 2023ന് മുമ്പായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ മുന്‍ താരങ്ങളുടെ പ്രകടനം കണ്ടിട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകര്‍ തലയില്‍ കൈവെച്ചിരിക്കുന്നത്. കൊല്‍ക്കത്തക്കായി മുന്‍ സീസണുകളില്‍ കളിച്ച പല താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിലും തങ്ങളുടെ പുതിയ ടീമിനൊപ്പവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പര അവസാനിച്ചതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നത്. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലും അവസാനമായി ടീമിലെത്തിയ രാഹുല്‍ ത്രിപാഠിയുടെയും വെടിക്കെട്ട് പ്രകടനമാണ് കെ.കെ.ആര് ആരാധകരില്‍ ഒരേസമയം സന്തോഷവും നിരാശയുമുണ്ടാക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് […]
അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ കണ്ണൂർ; കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ വണ്ടിയിലുണ്ടായിരുന്നത് പെട്രോൾ അല്ലെന്ന് ബന്ധുക്കൾ. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയിൽ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച റീഷയുടെ അച്ഛൻ പറഞ്ഞു. കാറിൽനിന്ന് രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന വാർത്ത ഫോറൻസിക് വിഭാഗവും തള്ളി.രണ്ട് കുപ്പിയിൽ കുടിവെള്ളമുണ്ടായിരുന്നു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ല എന്നാണ് റീഷയുടെ അച്ഛൻ കെ.കെ. വിശ്വനാഥൻ പറഞ്ഞു. വഴിയിൽ എത്ര പെട്രോൾ പമ്പുകളുണ്ടെന്നും എന്തിനാണ് പെട്രോൾ കുപ്പിയിൽ നിറച്ച് കാറിൽ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.അതിനിടെ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന് ചില വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്ന് ഫൊറൻസിക് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് പ്രസവവേദനയെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭർത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽനിന്നാണ് തീ ഉയർന്നത്. ഉടൻ കാർ നിർത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. പിൻസീറ്റിൽ ഇരുന്നവർ ഇറങ്ങിയെങ്കിലും മുന്നിലെ സീറ്റിലിരുന്ന റീഷയ്ക്കും പ്രജിത്തിനും ഇറങ്ങാൻ കഴിഞ്ഞില്ല.പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും ശരീരത്തിലെ തൊലിയും പേശികളും പൂർണമായും കത്തിയിരുന്നു. എന്നാൽ ആന്തരികാവയവങ്ങളെ ബാധിച്ചില്ല. റീഷയുടെ വയറ്റിൽ പൂർണവളർച്ചയെത്തിയ കുഞ്ഞായിരുന്നു. കുഞ്ഞിനെ വേർപെടുത്താതെ അമ്മയോട് ചേർത്തുതന്നെയാണ് സംസ്കരിച്ചത്.ഈ വാര്‍ത്ത കൂടി വായിക്കൂഇടുക്കിയെ വിറപ്പിക്കുന്നസിഗരറ്റ് കൊമ്പൻ ചരിഞ്ഞു; വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റനിലയിൽ ജഡംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
അമ്മ എന്തിനാണ് കരയുന്നത്, ഞാന്‍ നാളെ മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുമെന്ന് പറഞ്ഞു: റോഷന് ആന്‍ഡ്രൂസ്
പരീക്ഷ എഴുതേണ്ട ദിവസം മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ട് കാണാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. പരീക്ഷക്ക് പോകുന്ന വഴിക്കാണ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന വിവരം അറിഞ്ഞതെന്നും തുടര്‍ന്ന് ഷൂട്ട് കണ്ട് അവിടെ നിന്നെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. വീട്ടില്‍ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മ കരഞ്ഞെന്നും എഡിറ്റോറിയല്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. ‘അക്കൗണ്ടന്‍സി എക്സാമിനന്ന് ഡെഫനിഷന്‍സ് പറഞ്ഞുകൊണ്ട് സൈക്കിള്‍ ചവിട്ടി പോവുകയാണ്. അങ്ങനെ പൊയ്ക്കോണ്ടിരുന്നപ്പോള്‍ കിഴക്കന്‍ പത്രോസിന്റെ ഷൂട്ട് […]
കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് റോയ് വധക്കേസ് പരിഗണിക്കുന്നത്. വിസ്താരത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസംപ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. സാക്ഷികൾക്ക് നോട്ടീസ് അയയ്ക്കുന്നത് ഉൾപ്പടെയുളള തുടർ നടപടികളിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കൂടത്തായ് പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, […] The post കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും appeared first on Daily Indian Herald .
‘ഹിന്‍ഡന്‍ബര്‍ഗ് ആഘാതം’; അദാനി ഗ്രൂപ്പിനെതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം
ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി തട്ടിപ്പ് ആരോപണത്തില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഗൗതം അദാനിക്കെതിരെ അന്വേഷണം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. കമ്പനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരമാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അദാനി ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് മന്ത്രാലയം ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം. എന്നാല്‍, അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല. സെബിയും (Securities and […]
മദ്യലഹരിയിൽ വണ്ടിയോടിച്ച് അപകടമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചുമുറിച്ചു
കസ്റ്റഡിയിലെടുത്ത മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ്ആണ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്ഐയുടെ ചെവി കടിച്ചുമുറിച്ചത്. കാസർകോട്; മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ എംവി വിഷ്ണുപ്രസാദിനാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കസ്റ്റഡിയിലെടുത്ത മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) ആണ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്ഐയുടെ ചെവി കടിച്ചുമുറിച്ചത്.മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽവെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് എസ്ഐയും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രതി അക്രമാസക്തനായത്. തടയാൻ ശ്രമിച്ച എസ്ഐയുടെ ചെവി കടിച്ചുമുറിക്കുകയായിരുന്നുപരിക്കേറ്റ എസ്ഐയെ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നിട്ടതിനുശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഈ വാര്‍ത്ത കൂടി വായിക്കൂഇടുക്കിയെ വിറപ്പിക്കുന്നസിഗരറ്റ് കൊമ്പൻ ചരിഞ്ഞു; വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് മരിച്ച നിലയിൽ ജഡംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കുളത്താമ്പാറയ്ക്കു സമീപം ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത് ഇടുക്കി; ഇടുക്കി ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്പന ചരിഞ്ഞ നിലയിൽ. ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ പിവി വെജി പറഞ്ഞു.എട്ടു വയസുകാരനായ സിഗരറ്റ് കൊമ്പൻ പ്രദേശത്തെ നിത്യ സാന്നിധ്യമായിരുന്നു. ഇടുക്കിയെ വിറപ്പിക്കുന്ന മറ്റു കൊമ്പൻമാരിൽ നിന്ന് വ്യത്യസ്തമായി ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്.അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.ഈ വാര്‍ത്ത കൂടി വായിക്കൂപ്ലസ്ടുക്കാരനായ മകനെ കേസിൽ നിന്ന് ഒഴിവാക്കാം; അമ്മയെ നിരന്തരം ഫോൺ ചെയ്തു, ഹോട്ടലിലേക്ക് വിളിച്ചു; എസ്ഐക്ക് സസ്പെൻഷൻസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കും തിരുവനന്തപുരം; സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുധാകരന് അറിയിച്ചു.കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെപിസിസി.ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും സ്വജനപക്ഷപാതവും അഭംഗരും തുടരുന്നതിന് വേണ്ടിയാണ് സാധാരണ ജനങ്ങളെ ബലിയാടാക്കിയത്. ആഢംബര കാറുകളും വിദേശയാത്രകളും അനധികൃത നിയമനങ്ങള്‍ നടത്താനും മറ്റുമാണ് സാധാരണക്കാരെ പിഴിയുന്നത്. മാര്‍ക്സിസ്റ്റ് ഭരണത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സര്‍വ്വസാധനങ്ങള്‍ക്കും അഭൂതപൂര്‍വ്വമായ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പമാണ് ഇരുട്ടടിപോലെയുള്ള നികുതി വര്‍ധനവ്. ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും ഇടതുമുന്നണിയും വിസ്മരിക്കരുതെന്നും കെപിസിസി ഓര്‍മ്മിപ്പിച്ചു.ഈ വാര്‍ത്ത കൂടി വായിക്കൂപ്ലസ്ടുക്കാരനായ മകനെ കേസിൽ നിന്ന് ഒഴിവാക്കാം; അമ്മയെ നിരന്തരം ഫോൺ ചെയ്തു, ഹോട്ടലിലേക്ക് വിളിച്ചു; എസ്ഐക്ക് സസ്പെൻഷൻസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് …
ജഡ്ജിമാരുടെ പേരില്‍ കോഴവാങ്ങിയെന്ന കേസ്: ‘എഫ്ഐആര്‍ റദ്ദാക്കണം’, ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്
കൊച്ചി: ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ പണം വാങ്ങിയ സംഭവത്തില്‍ എഫ് ഐ ആര് റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം. സംസ്ഥാന പൊലീസ് മേധാവിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഡിജിപി അനുമതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ. സൈബിക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കേന്ദ്ര ഗവണ്മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023 – 24ലെ ബജറ്റെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാര്‍ഷിക വ്യവസായ മേഖലകള്‍ പുത്തനുണര്‍വിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതല്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്ന …
യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനയുടെ ചാരബലൂണ്‍; ജാഗ്രതയോടെ പെന്റഗണ്‍
വാഷിങ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിമരുന്നിട്ട് ചൈനയുടെ ചാരബലൂണ്‍. യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദമായ വിധത്തില്‍ കാണപ്പെട്ട ചൈനീസ് ചാരബലൂണ്‍ സംബന്ധിച്ച വാര്‍ത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനയിലേക്ക് സന്ദര്‍ശനത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം. ചാര ബലൂണ്‍ ചൈനയുടേതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന് …
പ്രിയദര്‍ശന്റേയും ലിസിയുടേയും മകന് സിദ്ധാര്‍ഥ് വിവാഹിതനായി
സംവിധായകന് പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകന് സിദ്ധാര്‍ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കക്കാരിയായ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസര്‍ മെര്ലിന് ആണ് വധു. ചെന്നൈയിലെ പുതിയ ഫഌറ്റില്‍ വളരെ ലളിതവും സ്വകാര്യവുമായിരുന്നു വിവാഹ ചടങ്ങുകള്‍. പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനും ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു വിവാഹം. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ആയിരുന്നു വി.എഫ്.എക്സ് ചെയ്തിരുന്നത്. അമേരിക്കയിലാണ് സിദ്ധാര്‍ഥ് ഗ്രാഫിക്സ് കോഴ്സ് ചെയ്തത്.
സിപിഎം നേതാക്കളുടെ കൂറുമാറ്റം: അതൃപ്തി അറിയിച്ച് ചന്ദ്രശേഖരന്; ‘ആരും എന്നെ വിളിച്ചില്ല’
തിരുവനന്തപുരം: തന്നെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎമ്മുകാരുടെ കൂറുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്. സിപിഐ നേതൃയോഗത്തിലാണ് ചന്ദ്രശേഖരന് അതൃപ്തി അറിയിച്ചത്. പ്രതികളെ വെറുതെ വിട്ട വിധി വന്നിട്ടും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആരും വിളിച്ചില്ല. മുല്ലക്കര രത്നാകരനും കെ.പ്രകാശ് ബാബുവും മാത്രമാണ് വിളിച്ചതെന്നും ചന്ദ്രശേഖരന് പറഞ്ഞു. സംഭവത്തെ പറ്റി പി.ബാലചന്ദ്രന് എംഎല്‍എ നിയമസഭയില്‍ പറഞ്ഞതിലും ചന്ദ്രശേഖരന് അതൃപ്തി അറിയിച്ചു. സ്വബോധത്തോടെ ആണോ പറഞ്ഞതെന്ന് എനിക്ക് സംശയമുണ്ട്. നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്കാന് അനുവദിക്കണമെന്നും …
മകനെ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് അമ്മയെ ശല്യം ചെയ്യല്‍; എസ്ഐക്കു സസ്പെന്ഷന്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകനെ കേസില്‍ നിന്നു രക്ഷപ്പെടുത്താമെന്നു പറഞ്ഞ് വീട്ടമ്മയെ നിരന്തരം ഫോണ്‍ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്പെന്ഷന്. കന്റോണ്‍മെന്റ് എസ്ഐ എന്‍.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.എച്ച്. നാഗരാജു സസ്പെന്‍ഡ് ചെയ്തത്. അശോക് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിക്കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മയോടാണു മോശമായി പെരുമാറിയത്. കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം വിളിക്കുകയായിരുന്നു. കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ വീട്ടമ്മയെ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും …
ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ പുതിയ നിറങ്ങളില്‍
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ രണ്ട് മോഡലുകളായ ജാവ 42 സ്പോര്‍ട്സ് സ്ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. പുതിയ കോസ്മിക് കാര്‍ബണ്‍ ഷേഡാണ് ജാവ 42 സ്പോര്‍ട്സ് സ്ട്രൈപ്പിന്. ഗ്ലോസ് ഫിനിഷിലുള്ള ക്രിംസണ്‍ ഡ്യുവല്‍ ടോണ്‍ ആണ് യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയിലേക്ക് ചേര്‍ത്തിരിക്കുന്നത്. ജാവ 42 കോസ്മിക് കാര്‍ബണിന് 1,95,142 രൂപയും, യെസ്ഡി റോഡ്സ്റ്റര്‍ ക്രിംസണ്‍ ഡ്യുവല്‍ ടോണിന് 2,03,829 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.
കന്റോൺമെന്റ് എസ്ഐ എൻ.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ് ചെയ്തത് തിരുവനന്തപുരം; പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് അമ്മയെ നിരന്തരം ഫോൺ വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. കന്റോൺമെന്റ് എസ്ഐ എൻ.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ് ചെയ്തത്. വീട്ടമ്മയുടെ പരാതിയിലാണ് നടപടി. അശോക് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.പ്ലസ്ടു വിദ്യാർഥികൾ തമ്മിലുള്ള അടിപിടിക്കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയോടാണു മോശമായി പെരുമാറിയത്. കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം ഫോൺ ചെയ്യുകയായിരുന്നു. കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്നാണ് പരാതി. സ്റ്റേഷനിലേക്കു വരാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല.തുടർന്ന് ഫോൺ റെക്കോർഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നൽകുകയായിരുന്നു. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടു മാസത്തിനകം അശോക് കുമാറിനെതിരെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷണർ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അടിപിടിക്കേസിന്റെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. സ്റ്റേഷനിൽ ലഭിച്ച പരാതി കണ്ട് ഇയാൾ വിദ്യാർഥിയുടെ വീട്ടിൽ പോവുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ മുൻപും സസ്പെൻഷൻ അടക്കം നടപടികൾ ഉണ്ടായിട്ടുണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂതിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ മർദ്ദിച്ചുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പി കെ ഫിറോസ് എത്രകാലം ജയിലിൽ കിടക്കും ? യൂത്ത് ലീഗ് സെക്രട്ടറിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഫിറോസ്. തിരുവനന്തപുരം പാളയത്തുവെച്ച് ജനുവരി 23നാണ് കന്റോണ്‍മെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ 30ഓളം […] The post പി കെ ഫിറോസ് എത്രകാലം ജയിലിൽ കിടക്കും ? യൂത്ത് ലീഗ് സെക്രട്ടറിയുടെ റിമാന്‍ഡ് കാലാവധി നീട്ടി appeared first on Daily Indian Herald .
സഹകരണത്തിന് 141 കോടി , പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പദ്ധതിക്ക് 15.75 കോടി
തിരുവനന്തപുരം സഹകരണ മേഖലയുടെ പുരോഗതിക്കായി 141 കോടി രൂപ നീക്കിവച്ചു. കോ–--ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇൻ ടെക്നോളജി ഡ്രിവൺ അഗ്രികൾച്ചർ പദ്ധതിക്ക് 35 കോടി നൽകും. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പദ്ധതിക്ക് 15.75 കോടിയുണ്ട്. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ വിദ്യാഭ്യാസ–ഗവേഷണ–പരിശീലന പരിപാടികൾക്കായി നാലുകോടിയുടെ സഹായവും പ്രഖ്യാപിച്ചു. വകുപ്പിന്റെ ആധുനികവൽക്കരണത്തിനായി അഞ്ചര കോടിയുണ്ട്. സഹകരണ ആശുപത്രികൾ, ആശുപത്രി സഹകരണ സംഘ അപെക്സ് ഫെഡറേഷൻ, യുവജന സഹകരണ സംഘങ്ങൾ, സാഹിത്യ സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് സഹായധനമായി 18.40 കോടിയുണ്ട്. പട്ടികവിഭാഗ സംഘങ്ങൾക്ക് എട്ടുകോടിയുണ്ട്. ഇത്തരം സംഘങ്ങളുടെ പുനരുജ്ജീവനത്തിന് 3.60 കോടിയും നൽകും. വനിതാ സഹകരണ സംഘങ്ങൾക്കും വനിതാഫെഡിനും 2.50 കോടിയുണ്ട്. സഹകരണ അംഗ സമാശ്വാസ നിധി സഹായം 4.20 കോടിയും. സഹകരണ ഓഡിറ്റ് വിഭാഗം നവീകരണത്തിന് അഞ്ചുകോടി അനുവദിച്ചു. കേരള സഹകരണ സംരക്ഷണ നിധി ഈവർഷം നിലവിൽ വരും. പ്രാഥമിക വായ്പാ സംഘങ്ങൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, മൊത്ത വ്യാപാര സ്റ്റോറുകൾ, ഫെഡറേഷനുകൾ എന്നിവയ്ക്കുള്ള ധനസഹായം 28.10 കോടിയാണ്.
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിട്ട് കുഴിച്ചിട്ടു, മുകളില്‍ പച്ചക്കറി കൃഷി നടത്തി
ലഖ്നൗ: മനസ്സാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവമായിരുന്നു ഇലന്തൂര്‍ നരബലി. പൈശാചിക രീതിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം അത്രമേല്‍ ഞെട്ടിച്ചതായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിട്ട് മൂടിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിട്ട് മൂടിയ ശേഷം പ്രതി അതിന്റെ മുകളില്‍ പച്ചക്കറി കൃഷി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗാസിയാബാദ് സ്വദേശിയായ ദിനേശ് എന്ന യുവാവാണ് സംഭവത്തില്‍ പിടിയിലായത്. കുടുംബപ്രശ്നത്തിന്റെ പേരിലാണ് ഭാര്യയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പച്ചക്കറി […] The post ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിട്ട് കുഴിച്ചിട്ടു, മുകളില്‍ പച്ചക്കറി കൃഷി നടത്തി appeared first on BIGNEWSLIVE | Latest Malayalam News .
റൊണാൾഡോ വന്നു; 36 രാജ്യങ്ങളിൽ പുതുതായി സംപ്രേഷണം ആരംഭിച്ച് സൗദി പ്രോ ലീഗ്; റിപ്പോർട്ട്
റൊണാൾഡോ സൗദിയിലെത്തിയതോടെ മികച്ച നേട്ടങ്ങൾക്ക് അർഹമായിരിക്കുകയാണ് സൗദി പ്രോ ലീഗും അൽ നസർ ക്ലബ്ബും. റൊണാൾഡോയുടെ വരവോടെ സൗദി പ്രോ ലീഗിന്റെ ജനപ്രീതിയും മാധ്യമ ശ്രദ്ധയും സംപ്രേക്ഷണ തോതും വർധിച്ചപ്പോൾ അൽ നസറിന്റെ ഓഹരി, ബ്രാൻഡ് മൂല്യത്തിൽ റോണോയുടെ വരവ് വൻ വർധനയുണ്ടാക്കി. പ്രതിവർഷം ഏകദേശം 225 മില്യൺ യൂറോക്ക് സൗദിയിൽ റൊണാൾഡോയെത്തിയതോടെ സൗദി പ്രോ ലീഗിന്റെ സംപ്രേഷണാവകാശം ഏകദേശം 36 പുതിയ രാജ്യങ്ങളിലേക്ക് കൂടി എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏ.എസ് സ്പോർട്സാണ് പ്രോ ലീഗിന്റെ […]
കാഴ്ച നഷ്ടം; അമേരിക്കയിൽ ഇന്ത്യൻ നിർമിത ഐ ഡ്രോപ്പുകൾ വിലക്കി യു.എസ്
വാഷിങ്ടൺ ഡി.സി: രോഗികളിൽ കാഴ്ച നഷ്ടപ്പെടുകയും അണുബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമേരിക്കയിൽ നിന്ന് ഇന്ത്യൻ നിർമ്മിത തുള്ളിമുരുന്നുകൾ പിൻവലിച്ചു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യൂണിറ്റ് ആണ് ഐ ഡ്രോപ്പുകൾ പിൻവലിക്കുന്നത്. ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ നിർമ്മിക്കുന്ന എസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ഐ ഡ്രോപ്പ് എന്ന മരുന്നാണ് പിൻവലിച്ചത്. 50 അണുബാധകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. ഐ ഡ്രോപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യു.എസ് സെന്റർ ഫോർ […]
ക്രിസ്റ്റഫര്‍ താന്തോന്നിയായ ഒരു പൊലീസുകാരന്റെ കഥയാണെന്ന് മമ്മൂട്ടി. ദുബായ് വെച്ചുള്ള ക്രിസ്റ്റഫര്‍ ഗ്ലോബല്‍ ലോഞ്ചില്‍ വെച്ചാണ് ചിത്രത്തെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും കാണുമ്പോള്‍ തന്നെ ചിത്രം ഏത് ഴോണറിലുള്ളതാണെന്ന് മനസിലാകുമെന്നും ഇംഗ്ലീഷില്‍ വിജിലന്റ് കോപ്പിന്റെ കഥ എന്നൊക്കെ പറയാമെങ്കിലും താന്തോന്നിയായ ഒരു പൊലീസുകാരന്റെ കഥയാണ് ക്രിസ്റ്റഫര്‍ എന്നും മമ്മൂട്ടി പറഞ്ഞു. ”ക്രിസ്റ്റഫര്‍ ഏത് ഴോണറിലുള്ള സിനിമയാണെന്ന് ഞാന്‍ പറയുന്നില്ല. ഇതിന്റെ ട്രെയ്ലറോ ടീസറോ കാണുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലാക്കാവുന്നതാണ്. എന്ത് പറഞ്ഞാലും സ്പോയിലര്‍ ആവും. […]
Romancham Review |കുറെ കോമഡി, ഒരു ഇച്ചിരി പേടി
രസകരമായ ചിത്രമാണ് രോമാഞ്ചം. ‘ആദരാഞ്ജലി’ പാട്ടിലെ വരികളും അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പാട്ടിന്റെ മൂഡും എങ്ങനെയാണോ വൈരുധ്യങ്ങള്‍ ചേര്‍ന്ന് രസിപ്പിക്കുന്ന അനുഭവം നല്‍കുന്നത് അതുപോലെ തന്നെയാണ് രോമാഞ്ചം എന്ന സിനിമയും. പേടിയും കോമഡിയും ഒന്നിച്ചൊരു ഞാണിന്മേല് കളിയാണ് രോമാഞ്ചത്തില്‍ സംവിധായകനും തിരക്കഥാകൃത്തുമായി ജിത്തു മാധവന് നടത്തുന്നത്. ഹൊറര്‍ കോമഡി ഴോണറിലുള്ള ഒരുപാട് ചിത്രങ്ങള്‍ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും വന്നിട്ടുണ്ട്. സ്വാഭാവികമായ നര്മങ്ങളും അത്ര തന്നെ സ്വാഭാവികമായ ചെറിയ പേടിപ്പെടുത്തലുകളും കൊണ്ടാണ് മലയാളത്തിലെ ഹൊറര്‍ കോമഡികളുടെ മുന്‍നിരയില്‍ […]
പ്രിയദര്‍ശന്റെയും ലിസിയുടെയും മകന് സിദ്ധാര്‍ത്ഥ് വിവാഹിതനായി, വിവാഹചടങ്ങ് തീര്‍ത്തും സ്വകാര്യമായി
മലയാള സിനിമയിലെ പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെയും പ്രമുഖ നടി ലിസിയുടെയും മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ പൗരയായ മെര്ലിന് ആണ് വധു. തീര്‍ത്തും സ്വകാര്യമായാണ് വിവാഹചടങ്ങ് നടന്നത്. വെള്ളിയാഴ്ച വൈകിട്ട് 6.30 നായിരുന്നു വിവാഹം. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്. also read: ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ജാമ്യക്കാര്‍: രൂപ് രേഖ വര്‍മയെ നേരില്‍ കണ്ട് നന്ദിയറിയിച്ച് […] The post പ്രിയദര്‍ശന്റെയും ലിസിയുടെയും മകന് സിദ്ധാര്‍ത്ഥ് വിവാഹിതനായി, വിവാഹചടങ്ങ് തീര്‍ത്തും സ്വകാര്യമായി appeared first on BIGNEWSLIVE | Latest Malayalam News .
ഒരു ബില്യൺ യൂറോ വിലയുള്ള കാലാണ് എന്റേത്; റൊണാൾഡോ പറഞ്ഞത് വെളിപ്പെടുത്തി മുൻ സഹതാരം
യുവന്റസിൽ നിന്നും ലീഡ്സ് യുണൈറ്റഡിൽ എത്തിയിരിക്കുകയാണ് അമേരിക്കൻ താരമായ വെസ്റ്റേൺ മക്കെന്നി. റൊണാൾഡോക്കൊപ്പം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ കളിച്ചിട്ടുള്ള താരത്തെ ലോണിലാണ് ലീഡ്സ് യുണൈറ്റഡ് യുവന്റസിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. എന്നാലിപ്പോൾ യുവന്റസിൽ കളിക്കുന്ന സമയത്ത് റൊണാൾഡോ തന്റെ കാലുകളെക്കുറിച്ച് പറഞ്ഞത് പരാമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വെസ്റ്റേൺ മക്കെന്നി. വെസ്റ്റേൺ മക്കെന്നിയുടെ വാക്കുകളെ ഗോളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. “റൊണാൾഡോയെ പറ്റി എനിക്കൊരു കാര്യം പറയാനുണ്ട്. യുവന്റസിൽ ആയിരുന്ന സമയത്ത് റൊണാൾഡോ കാലിൽ മസാജ് ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ അത് […]
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ മർദ്ദിച്ചു
പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത് തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. ഒപി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം.ഒ പി ബ്ലോക്കിൽ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലാണ് സംഭവം നടന്നത്. ഒപിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സുരക്ഷാ വിഭാഗം മേധാവി നാസറുദീൻ പറഞ്ഞത്.ഈ വാര്‍ത്ത കൂടി വായിക്കൂനാളെ കരിദിനം ആചരിക്കും; ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കട്ടപ്പന : മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ രഹസ്യ സങ്കേതത്തിൽ നിന്നും പിടിയിൽ. ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് പാണ്ടിമാക്കൽ വീട്ടിൽ റോണി (20) , ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് രാംകോ എസ്റ്റേറ്റിൽ സൂര്യ (18) , വട്ടപ്പാറ സുരക്കട കുത്തുന്നത് വീട്ടിൽ അലക്സ് (മനു – 22 ) , ചതുരങ്കപ്പാറ വട്ടപ്പാറ മേക്കോണത്ത് അഖിൽ (22), ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് തൊട്ടിക്കാട്ടിൽ ബേസിൽ (ചാത്തൻ […] The post മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു;പൊതുപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ രഹസ്യ സങ്കേതത്തിൽ നിന്നും പിടിയിൽ : പിടികൂടിയത് കട്ടപ്പന പൊലീസ് appeared first on Daily Indian Herald .
ആകാംക്ഷ ഉയര്‍ത്തി, കാത്തിരുന്ന ക്രിസ്റ്റഫറിന്റെ സെക്കന്റ് ടീസറും പുറത്ത്
മമ്മൂട്ടിയുടെ പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ സെക്കന്റ് ടീസര്‍ പുറത്തു വിട്ടു. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം തന്നെ ആരാധകരെ വീണ്ടും വീണ്ടും ആവേശത്തിലാക്കിയിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷ ഒന്ന് കൂടി ഉയര്‍ത്തികൊണ്ടാണ് ക്രിസ്റ്റഫറിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു വിജിലാന്റ് കോപ്പിന്റെ കഥയാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയുടെ സ്ക്രീന്‍ പ്രസന്‍സ് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടി […]
മദ്യശാലകൾക്ക് മുൻപിൽ പശുവിനെ കെട്ടിയത് നല്ല കാര്യം: ഉമാ ഭാരതിയെ പ്രശംസിച്ച് മന്ത്രി
ഇൻഡോർ: മദ്യവിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി പശുക്കളെ മദ്യശാലകൾക്ക് മുൻപിൽ കെട്ടിയ സംഭവത്തിൽ ഉമാ ഭാരതിയെ പ്രശംസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. കഴിഞ്ഞ ദിവസമായിരുന്നു ഉമാ ഭാരതി കന്നുകാലികളെ മദ്യശാലകൾക്ക് മുൻപിൽ കെട്ടിയിട്ടത്. സംസ്ഥാനത്ത് സമ്പൂർണ മദ്യനയം നടപ്പാക്കണമെന്നാണ് ബി.ജെ.പി മുൻ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതിയുടെ ആവശ്യം. മദ്യം ഒഴിവാക്കാനും പാൽ കുടിക്കാനും ആയിരുന്നു ഉമാ ഭാരതിയുടെ ആഹ്വാനം. മധ്യപ്രദേശിലെ നിവാര ജില്ലയിലെ ഓർക്കയിലുള്ള വിദേശ മദ്യശാലക്ക് മുമ്പിലാണ് അലഞ്ഞുതിരിഞ്ഞ് നടന്ന പഴുക്കളെ കെട്ടിയിട്ടുകൊണ്ട് […]
ന്യൂഡല്‍ഹി: ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ മുഖങ്ങള്‍ക്ക് നന്ദി പറയാന്‍ സിദ്ദീഖ് കാപ്പന് നേരിട്ടെത്തി. തന്നെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ ജാമ്യം നിന്നവരെ, നേരില്‍ സന്ദര്‍ശിച്ച് നന്ദിയറിയിച്ചിരിക്കുകയാണ് സിദ്ദീഖ് കാപ്പന്. യുപിയിലെ ജയിലില്‍ നിന്നിറങ്ങിയ കാപ്പന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തനിക്ക് ജാമ്യം നിന്ന ഒരാളായ രൂപ് രേഖ വര്‍മയെ കുടുംബത്തോടൊപ്പം എത്തി കണ്ടു. ലഖ്നോ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് 90കാരിയായ രൂപ് രേഖ വര്‍മ. ലഖ്നോവിലെ രൂപ് രേഖയുടെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. ഇ.ഡി കേസില്‍ […] The post ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ജാമ്യക്കാര്‍: രൂപ് രേഖ വര്‍മയെ നേരില്‍ കണ്ട് നന്ദിയറിയിച്ച് സിദ്ദീഖ് കാപ്പന് appeared first on BIGNEWSLIVE | Latest Malayalam News .
ഈ കളി റൊണാൾഡോ ‘തകർക്കും’; റൊണാൾഡോയെ പിന്തുണച്ച് ട്വിറ്ററിൽ ആരാധകർ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദി ക്ലബ്ബ് അൽ നസറിൽ എത്തിച്ചേർന്ന ശേഷം മികച്ച പ്രകടനം കാഴ്ച വെക്കാൻ റൊണാൾഡോക്ക് ഇതുവരേക്കും സാധിച്ചിട്ടില്ല. ജനുവരി ആദ്യം പ്രതിവർഷം 225 മില്യൺ യൂറോക്ക് താരത്തെ അൽ നസർ സൈൻ ചെയ്തെങ്കിലും ജനുവരി 22ന് ഇത്തിഫാക്കിനെതിരെയാണ് താരം ആദ്യമായി അൽ നസർ ജേഴ്സിയണിയുന്നത്. പിന്നീട് സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ ഇത്തിഹാദിനെതിരെയും റോണോ അൽ നസർ ജേഴ്സിയണിഞ്ഞു. രണ്ട് മത്സരങ്ങൾ അൽ നസറിനായി കളത്തിലിറങ്ങാൻ സാധിച്ചെങ്കിലും ക്ലബ്ബിനായി ഇത് വരെ […]
ഭാരത് ജോഡോ യാത്രക്ക് പിന്നാലെ കർണാടകയിൽ ‘പ്രജാധ്വനി യാത്ര’ക്ക് തുടക്കമിട്ട് കോൺഗ്രസ്
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ‘പ്രജാധ്വനി യാത്ര’ക്ക് തുടക്കമിട്ട് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘം വടക്കൻ കർണാടകയിലെ നിയമസഭാ മണ്ഡലങ്ങളിലും ശിവകുമാർ തെക്കൻ ജില്ലകളിലും പര്യടനം നടത്തും. ബിദാർ ജില്ലയിലെ ബസവകല്യാണിൽ നിന്നാണ് സിദ്ധരാമയ്യയുടെ നേത്വത്തിലുള്ള സംഘം യാത്ര പുറപ്പെട്ടത്. നേരത്തെ കെ.ആർ പുരത്ത് ശിവകുമാറിന്റെ വാഹനവ്യൂഹത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന്റെ വീഡിയോയും ശിവകുമാർ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ശ്രീനഗറിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധി […]
തന്റെ ലിവിങ് റിലേഷന്‍ ബ്രേക്കാവാനിടയായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പാര്‍ട്ണര്‍ സുഹൃത്തുമായി റിലേഷനില്‍ ആവുകയായിരുന്നുവെന്നും ആര്യ പറഞ്ഞു. വീട്ടില്‍ എല്ലാം അറിയുന്ന റിലേഷനായിരുന്നുവെന്നും താന്‍ ബിഗ് ബോസില്‍ ആയ സമയത്താണ് ഇവിടെ കാര്യങ്ങളെല്ലാം മാറിയതെന്നും ആര്യ പറഞ്ഞു. ബിഗ് ബോസില്‍ നിന്നും താന്‍ വിളിച്ചിട്ട് പാര്‍ട്ണര്‍ ഫോണ്‍ എടുക്കാതായപ്പോള്‍ തൊട്ട് തനിക്ക് കാര്യങ്ങള്‍ മനസിലായെന്നും ആര്യ പറഞ്ഞു. ഫ്ളവേര്‍സ് ഒരു കോടി എന്ന പരിപാടിയില്‍ വെച്ചാണ് ആര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”ബിഗ്ബോസില്‍ […]
കോട്ടയം: ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാഹസിക സ്റ്റണ്ടിനിടെ നടന്ന അപകടമാണെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈ പനവേലിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് ചങ്ങനാശേരി സ്വദേശിനി റോസ്മേരി നിരീഷിനെ കണ്ടെത്തിയത്. അപകട ശേഷം നടത്തിയ അന്വേഷണത്തില്‍ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു. അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു റോസ്മേരി. കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ് […] The post ചങ്ങനാശേരി സ്വദേശിനി മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: റോസ് മേരിയുടെ ജീവനെടുത്തത് സാഹസിക സ്റ്റണ്ട് പരിശീലനം appeared first on BIGNEWSLIVE | Latest Malayalam News .
വീണ്ടും പുരസ്കാര നേട്ടത്തിൽ റൊണാൾഡോ; സ്വന്തമാക്കിയത് ഉന്നത കായിക ബഹുമതി
തന്റെ മുപ്പത്തിയേഴാം വയസിലും കായിക ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് സാക്ഷാൽ റൊണാൾഡോ. ഫോംഔട്ടായെന്ന് വിമർശനങ്ങൾ ഉയരുമ്പോഴും നല്ല കാലം കഴിഞ്ഞെന്ന് അഭിപ്രായങ്ങൾ ഉയരുമ്പോഴും നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് റൊണാൾഡോ. പ്രതിവർഷം ഏകദേശം 225മില്യൺ യൂറോ പ്രതിഫലം വാങ്ങിയാണ് താരം ഇപ്പോൾ സൗദിയിൽ കളിക്കുന്നത്. ഇപ്പോൾ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ “ഹൈ പ്രസ്റ്റീജ് സ്പോർട്സ് മെരിറ്റ്സ് അവാർഡിന് അർഹനായിരിക്കുകയാണ് റൊണാൾഡോയിപ്പോൾ. 2022ൽ പോർച്ചുഗലിൽ കായിക മേഖലക്ക് […]
വന്ദേ ഭാരത് കേരളത്തിലേക്കും; ശബരി റെയിൽപാതക്ക് 100 കോടി, പാത ഇരട്ടിപ്പിക്കലിനും പണം
സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് ശബരി റെയിൽപാത ന്യൂഡൽഹി: അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി കേന്ദ്രം തുക നീക്കിവച്ചു. കേന്ദ്ര ബജറ്റിൽ പദ്ധതിക്കായി 100 കോടി രൂപയാണ് നീക്കിവച്ചത്. ശബരി പാതയ്ക്ക് പുറമെ പാത ഇരട്ടിപ്പിക്കലിനും തുക വകയിരുത്തിയിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിൽ എത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് ശബരി റെയിൽപാത. 116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി ഡൽഹിയിൽ വ്യക്തമാക്കി.കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് ഒടുവിൽ കേരളത്തിലേക്കും എത്തുകയാണ്. കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കിയത്. കേരളത്തിന് 2033 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂഇത് വല്ലാത്ത ചെയ്ത്ത്; കൊള്ള, ഇതിലും നല്ലത് പിടിച്ചുപറി; ബജറ്റിനെതിരെ പ്രതിപക്ഷംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നീണ്ട ഇടവേളക്ക് ശേഷം ഭാവന നായികയായി എത്തുന്ന ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്റെ ശബ്ദത്തില്‍ തന്നെയാണ് ട്രെയ്ലര് ആരംഭിക്കുന്നത്. നായകന്റെ ജീവിതത്തില്‍ കുട്ടിക്കാലം തൊട്ടുണ്ടാകുന്ന പ്രണയങ്ങളെക്കുറിച്ചാണ് ചിത്രത്തിന്റെ കഥ എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. കോമഡിയും പ്രണയവും ചേര്‍ന്ന ഫണ്‍ എന്റര്‍ടെയ്നറാണ് ചിത്രം. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്. ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്ഖാദറാണ് നിര്‍മാണം. ഭാവനയ്ക്കും ഷറഫുദ്ദീനും ഒപ്പം അനാര്‍ക്കലി, […]
ബജറ്റിനെതിരെ പരസ്യ പ്രതിഷേധം; കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു
ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു കൊച്ചി: കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ നിർദേശങ്ങളിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്നതിനിടെ ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചാണ് സംഭവം. ബജറ്റിലെ വില വർദ്ധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുകയാണ്. കോൺഗ്രസ്, ബി ജെ പി, യൂത്ത് കോൺഗ്രസ്, യുവ മോർച്ച, കെ എസ് യു സംഘടനകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരസ്യ പ്രതിഷേധം നടത്തി. പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് പറഞ്ഞു.അതേസമയം കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂ'ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടിവന്നത് 71,393 കോടി; വരുന്നത് വലിയ ധനഞെരുക്കം'സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുള്ള സമഗ്രസമീപനം തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023- 24ലെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്.നമ്മുടെ കാർഷിക - വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സർക്കാർ സേവനങ്ങളെ മെച്ചപ്പെടുത്താനും സർക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്രസമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്.പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ട്. നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി.വരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതിഫലിക്കുന്നു. ധനദൃഢീകരണം സൂചികകളിൽ വ്യക്തമാണ്.വിലക്കയറ്റം നേരിടാൻ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവഗണിച്ച റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിർദേശങ്ങൾ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നു.പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിൽ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസർക്കാരിന്റെ അവഗണന നിറഞ്ഞതും അസമത്വം വർധിപ്പിക്കുന്നതുമായ സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂ'ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടിവന്നത് 71,393 കോടി; വരുന്നത് വലിയ ധനഞെരുക്കം'സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ലൂട്ടന്‍ : പനിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് യുകെയില്‍ ദാരുണാന്ത്യം. ബെഡ്ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബ് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. കയലക്ക് ബുധനാഴ്ച മുതല്‍ പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകളുണ്ടായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്ന് ആംബുലന്‍സ് സേവനം തേടിയിരുന്നു. എന്നാല്‍ ആംബുലന്‍സ് എത്തും മുന്‍പ് കുഴഞ്ഞു വീണു മരിച്ചു. also read: […] The post കടുത്ത പനിക്ക് പിന്നാലെ ശാരീരികാസ്വാസ്ഥ്യം, മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു, 16കാരിയുടെ മരണവാര്‍ത്ത കേട്ട് തകര്‍ന്ന് ഉറ്റവരും സുഹൃത്തുക്കളും appeared first on BIGNEWSLIVE | Latest Malayalam News .
ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മൂല്യമേറിയ സൈനിങ്ങുകളിൽ രണ്ടാമത്തേതും യൂറോപ്യൻ സൈനിങ്ങിൽ ഏറ്റവും മൂല്യമേറിയതുമായിരുന്നു എൻസോ ഫെർണാണ്ടസിന്റെത്. റൊണാൾഡോയെ അൽ നസർ 225 മില്യൺ പ്രതിവർഷ ശമ്പളത്തിന് സൗദിയിലെത്തിച്ചതിന് ശേഷം 107 മില്യൺ പൗണ്ടിന് എൻസോ ചെൽസിയിലെത്തിയതായിരുന്നു ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വില കൂടിയ താര കൈമാറ്റം. എൻസോ കൂടി ചെൽസിയിലെത്തിയതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബായി ചെൽസി മാറി. പതിനഞ്ചിലേറെ താരങ്ങളെ തങ്ങളുടെ ക്യാമ്പിലെത്തിച്ച ചെൽസി തന്നെയാണ് ഏറ്റവും […]
ആര്‍ത്തവം സ്വാഭാവിക ശാരീരികാവസ്ഥ; തൊഴിലിടങ്ങളില്‍ അവധി നിര്‍ബന്ധമില്ല : കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: ആര്‍ത്തവം സ്വാഭാവികമായ ശാരീരികാവസ്ഥ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആര്‍ത്തവത്തിന് അവധി നല്കാന് സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവാവധി നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടില്ല. ആര്‍ത്തവവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നത് ചെറിയ വിഭാഗം മാത്രമാണെന്നും അത്തരം പ്രയാസങ്ങള്‍ മരുന്നിലൂടെ മാറ്റാന്‍ പറ്റുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പെണ്‍കുട്ടികള്‍ക്കിടയിലെ ആര്‍ത്തവ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. Content Highlight: Menstruation a natural process, leave not compulsory at work places […]
ജവാന് 630, ഹണിബീക്ക് 850; പുതിയ മദ്യ വില ഇങ്ങനെ
500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത് തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് ഉയരും. മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്.500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും.ബെവ്കോയുടെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം. ബ്രാൻഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽഡാഡിവിൽസൺ–750 എംഎൽ: 700 (680), ഓൾഡ് മങ്ക്– 1000 (980), ഹെർക്കുലീസ്– 820 (800), ജവാൻ –1000 എംഎൽ: 630 (610), ജോളി റോജർ- 1010 (990), ഒസിആർ– 690 (670), ഓഫിസേഴ്സ് ചോയ്സ്– 800 (780), നെപ്പോളിയൻ– 770 (750), മാൻഷൻ ഹൗസ്– 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ– 850 (830), എംജിഎം– 690 (670), റെമനോവ്– 920 (900).ഈ വാര്‍ത്ത കൂടി വായിക്കൂഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പുപറയണം; നേതാക്കളുടെ ധൂര്‍ത്തിന് ജനത്തെ പിഴിയുന്നുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
അനവധി മാസ് മലയാളം സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ഷാജി കൈലാസ്. തനിക്ക് ആഭരണങ്ങള്‍, ചരട് തുടങ്ങിയവ ധരിക്കുന്നത് ഇഷ്ടമുള്ള കാര്യമായതുകൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങളെ കൊണ്ടും അവ ധരിപ്പിക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു. നരസിംഹം സിനിമക്ക് വേണ്ടി മോഹന്‍ ലാലിന് ധരിക്കാനായി എല്ലാ കളര്‍ മുണ്ടും വാങ്ങിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് തന്റെ കഥാപാത്രങ്ങള്‍ക്കും അവ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരസിംഹത്തില്‍ മോഹന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് ചുരിദാറിന്റെ മെറ്റീരിയലാണെന്നും സ്ഥിരം ഷര്‍ട്ടിന് […]
കൊല്ലം കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; ഏഴിടത്ത് സ്ഫോടനം നടക്കുമെന്ന് റിപ്പോർട്ട്
കൊല്ലം: കൊല്ലം കലക്ടറേറ്റിൽ കത്തിലൂടെ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സന്ദേശമെത്തിയത്. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നാണ് കത്ത് രജിസ്റ്റർ ചെയ്തയച്ചിരിക്കുന്നത്. ചന്ദനത്തോപ്പിലുള്ള ഒരാളുടെ പേരിലാണ് കത്തിലുള്ളത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഒഴിപ്പിച്ച് പോലീസും ഡോഗ് സ്ക്വാഡും സൂക്ഷ്മ പരിശോധന നടത്തിയെങ്കിലും സംശയാസ്പഥമായൊന്നും കണ്ടെത്തിയില്ല. The post കൊല്ലം കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; ഏഴിടത്ത് സ്ഫോടനം നടക്കുമെന്ന് റിപ്പോർട്ട് appeared first on Daily Indian Herald .
രാജ്യത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് പേടി : ശശി തരൂര്‍
ന്യൂദല്‍ഹി: സ്വയം വിനയാകുമെന്ന് വിചാരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അദാനി ഓഹരി വിവാദത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ലമെന്റ് രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ഇടമാണ്. എം.പിമാര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ പരിഗണനകള്‍ എന്താണെന്നും ജനങ്ങള്‍ക്ക് വ്യക്തമാകുന്ന ഒരിടം കൂടിയാണ് പാര്‍ലമെന്റ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന് അത് മനസിലാകുന്നില്ല. […]
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ
കൊച്ചി: നഗരത്തിൽ കെ.എസ്. ആർ. ടി.സി. സ്റ്റാൻഡിന് സമീപം യുവാവ് കുത്തേറ്റു മരിച്ച നിലയിൽ. കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് മൃതദേഹം സ്ഥിരീകരിച്ച് പോലീസ് പറഞ്ഞു. The post കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ appeared first on Daily Indian Herald .
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് വില കൂടും; 20 മുതൽ 40 രൂപ വരെ ഉയരും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചു. 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് […] The post ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് വില കൂടും; 20 മുതൽ 40 രൂപ വരെ ഉയരും. appeared first on Daily Indian Herald .
സൗദിയോട് തോറ്റപ്പോൾ ഞാൻ പേടിച്ചു പോയി; ഒടുവിൽ തുറന്ന് സമ്മതിച്ച് മെസി
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അട്ടിമറികളിലൊന്നായിരുന്നു ലോക ഫുട്ബോളിലെ മുടിചൂടാ മന്നൻമാരായ അർജന്റീനയെ സൗദി അട്ടിമറിച്ചത്. ലോകകപ്പിലെ മെസിപ്പടയുടെ ഉദ്ഘാടന മത്സരത്തിലായിരുന്നു സൗദിക്കെതിരെ അർജന്റീന പരാജയം രുചിച്ചത്. ഇതോടെ ലോക ഫുട്ബോളിന്റെ പല കോണുകളിൽ നിന്നും ടീമിന് മേൽ വിമർശനങ്ങൾ ഉയർന്ന് വരികയും നിരവധി പരിഹാസങ്ങൾ അർജന്റൈൻ ടീമിന് നേരെ ഉയർന്ന് വരികയും ഒടുവിൽ ഇതിനെയെല്ലാം മറികടന്ന് മെസിയും സംഘവും ലോകകപ്പ് കിരീടത്തിൽ മുത്തമിടുകയുമായിരുന്നു. എന്നാലിപ്പോൾ ലോകകപ്പിൽ അറേബ്യൻ ടീമിനെതിരെ 2-1ന് പരാജയപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങൾ […]
കോഴിക്കോട് എംഇഎസ് കോളജിൽ സംഘർഷം; ഒരു വിദ്യാർഥിക്ക് വെട്ടേറ്റു, 10 പേർക്ക് പരിക്ക്
ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഇയാസിനാണ് വെട്ടേറ്റത് കോഴിക്കോട്: കോഴിക്കോട് മുക്കം എംഇഎസ് കോളജിൽ സംഘർഷം. വിദ്യാർഥികളും പുറത്തുനിന്നെത്തിയ ഒരു സംഘം ആളുകളും തമ്മിലാണ് സംഘർഷം. ഒരു വിദ്യാർത്ഥിക്ക് വെട്ടേറ്റു. 10 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്.ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഇയാസിനാണ് വെട്ടേറ്റത്. ഭക്ഷണം കഴിക്കാൻ സമീപത്തെ ഹോട്ടലിലെത്തിയ വിദ്യാർഥികളുമായി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. റോഡരികിൽ നിർത്തിവച്ച ബൈക്കുകൾ മാറ്റണമെന്ന് പറഞ്ഞ് ചിലർ വന്നു. ഇതേത്തുടർന്നാണ് തർക്കമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഈ വാര്‍ത്ത കൂടി വായിക്കൂഡ്രൈവര് സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കോഴിക്കോട് മുക്കം കളന്തോട് എം.ഇ.എസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ ഇടത് കൈയ്യില്‍ വെട്ടേറ്റു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ബൈക്ക് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റവര്‍ മുക്കം സി എച്ച് സിയില്‍ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.
മോഹന്‍ ലാലിനെ ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കുകയാണെന്ന് സംവിധായകന് ഷാജി കൈലാസ്. മോഹന്‍ ലാലിനെ അടുത്ത കാലത്തായി വലിയ രീതിയില്‍ ടാര്‍ഗറ്റ് ചെയ്യുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ഷാജി കൈലാസ് പറഞ്ഞു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ മോഹന്‍ ലാലിനെ സ്നേഹിക്കുന്നവര്‍ പോലും പതറിപോവുകയാണെന്നും പ്രത്യേകതരം മൈന്‍ഡ് സെറ്റുള്ളവരാണെന്ന് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്ഡ്വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”പണ്ട് ഈ പടം മോശമാണെന്ന് പറഞ്ഞു കൊണ്ട് ചില വീക്ക്ലികള്‍ […]
മെസി 2026 ലോകകപ്പ് കളിച്ചേക്കും; തുറന്ന് പറഞ്ഞ് അർജന്റൈൻ സൂപ്പർ താരം
മെസിയുടെ കരിയറിലെ തന്നെ അതുല്യമായ ലോകകപ്പ് ആയിരുന്നു ഖത്തറിലേത്. ആദ്യ മത്സരത്തിൽ ദുർബലർ എന്ന് വിശേഷിപ്പിക്കപ്പെട്ട സൗദി അറേബ്യയോട് നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്ന മെസിയും സംഘവും പിന്നീട് തോൽവിയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്നാണ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ ക്ലബ്ബ്, രാജ്യാന്തര തലത്തിലെ മേജർ ടൈറ്റിലുകളെല്ലാം സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കാൻ സാക്ഷാൽ മിശിഹക്കായി. എന്നാലിപ്പോൾ മെസി ഒരു ലോകകപ്പ് കൂടി കളിച്ചേക്കുമെന്ന ആരാധകർ കേൾക്കാൻ കൊതിച്ച പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അർജന്റൈൻ താരമായ […]
നികുതി വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന് അധ്യക്ഷരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതി. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണെന്നും അ്ദ്ദേഹം പറഞ്ഞു.പെട്രോള്‍ - ഡീസല്‍ വിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പു പറയണം. നികുതി വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. റവന്യു കമ്മി ഗ്രാന്റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റു ഗ്രാന്റുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി മുരളീധരന് പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂഇത്തവണയും ക്ഷേമ പെന്ഷന് വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
അഫ്ഗാനിസ്ഥാന്: സ്ത്രീകളുടെ വിദ്യാഭ്യാസ നിഷേധത്തിനെതിരെ സംസാരിച്ച യൂണിവേഴ്സിറ്റി പ്രൊഫസറെ ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകളുടെ സര്‍വകലാശാല പ്രവേശനം തടഞ്ഞ താലിബാന് നിലപാടിനെതിരെ ടി.വി പരിപാടിയില്‍ സംസാരിച്ചതിനായിരുന്നു ക്രൂരമായ നടപടി. കാബൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഇസ്മായില്‍ മാഷാലിനെയാണ് അറസ്റ്റ് ചെയ്തത്. ‘മാഷാലിനെ ഇസ്ലാമിക് എമിറേറ്റുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അദ്ദേഹമിപ്പോള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.’ ഇസ്മായില്‍ മാഷാലിന്റെ സഹായി ഫാഹിദ് അഹമ്മദ് ഫസ്ലി എ.എഫ്.പിയോട് പറഞ്ഞു. താലിബാന് വിലക്ക് തുടരുമ്പോഴും വിദ്യാര്‍ത്ഥിനികള്‍ക്ക് ഇസ്മായില്‍ പുസ്തകങ്ങള്‍ […]
രണ്ടു കാലങ്ങളുടെ കവികള്‍ തമ്മിലുള്ള 'ആഭ്യന്തര കലഹമാണ്', നമുക്കതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല
KLFല്‍ പങ്കെടുത്ത ആള് എന്ന നിലയില്‍ പറയാവുന്നത്, എഴുത്തുകാരും വായനക്കാരും മാത്രമല്ല, എത്രയോ മനുഷ്യരുടെ കൂടിച്ചേരല്‍ വേദിയാണ് അത് മലയാള കവിതയില്‍, എസ്. ജോസഫ് രേഖപ്പെടുത്തുന്ന കാവ്യാത്മക വഴികളുണ്ട്. അവ ജീവിതത്തിന്റെ ഉള്ളടരുകള്‍ പ്രകാശിപ്പിക്കുന്നവയുമാണ്. കവിതയിലേക്ക് പാതവക്കിലും കാട്ടിടവഴികളിലും നില്ക്കുന്ന വാക്കുകള്‍ ആ കവിതകളില്‍ വന്നു. തന്റേതു മാത്രമായ ഓര്‍മ്മകളുടെ പറ്റുപുസ്തകം ആ കവിതയില്‍ ജോസഫ് തുറന്നു. എന്നാല്‍, ഡി.സി ബുക്സ് സംഘടിപ്പിച്ച KLF-ല്‍ നിന്നു തഴയപ്പെട്ടതില്‍ കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച എസ്. ജോസഫ്, 'കവിയുടെ രാഷ്ട്രീയ പൗരത്വ'ത്തെ പ്രശ്നവല്‍ക്കരിക്കുന്നു.അതായത്, 'KLF കവികളു'ടെ ആ രാജ്യത്തുനിന്നു താന്‍ പുറത്താക്കപ്പെട്ടു എന്ന രീതിയില്‍ വ്യാജമായ ഒരു ദു:ഖഭാരം പേറുകയാണ്, കവി. ദു:ഖിക്കാനും രാജിവെക്കാനും നിരവധി കാരണങ്ങള്‍ ഉള്ള ഈ കാലത്ത് ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിലേക്ക് തന്നെ ക്ഷണിച്ചില്ല എന്നത് ഒരു കവിയുടെ സങ്കടമാണെങ്കില്‍ അതു മനസ്സിലാക്കാം, അതിനപ്പുറം അത് മാതൃകാപരമായ ഒരു കവി പ്രവര്‍ത്തനമായി മാറുന്നില്ല. എസ്. ജോസഫ് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ''തന്റെ ഏഴ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഡി.സി ബുക്സിനോടുള്ള നന്ദി എന്നുമുണ്ടാവും'' എന്നു പറയുന്നുണ്ട്. അക്കാദമി അംഗത്വം രാജിവെക്കുമ്പോഴും പ്രസാധകരോട് രാജിയാവുന്ന ആ വലിയ കവി മനസ്സ് നാം കാണാതെ പോകരുത്. പ്രശ്നം, രണ്ടു കാലങ്ങളുടെ കവികള്‍ തമ്മിലുള്ള 'ആഭ്യന്തര കലഹമാണ്.' പ്രത്യേകിച്ച് നമുക്കതില്‍ ഒന്നും ചെയ്യാനില്ല.എസ്. ജോസഫ്KLFല്‍ പങ്കെടുത്ത ആള് എന്ന നിലയില്‍ പറയാവുന്നത്, എഴുത്തുകാരും വായനക്കാരും മാത്രമല്ല, എത്രയോ മനുഷ്യരുടെ കൂടിച്ചേരല്‍ വേദിയാണ് അത്. അന്യോന്യം കേള്‍ക്കുന്ന, അന്യോന്യം കെട്ടിപ്പിടിക്കുന്ന, പ്രചോദിപ്പിക്കുന്ന ദിവസങ്ങള്‍. കവിയരങ്ങില്‍ ആദ്യാവസാനം ഈ ലേഖകന്‍ കവിതകള്‍ കേട്ടിരുന്നു. 20 പേര് ആ വേദിയിലുണ്ടായിരുന്നു. ആദ്യത്തെ പത്തു പേര് കവിത അവതരിപ്പിച്ചപ്പോള്‍, പിന്നിലിരുന്ന പത്തു പേര് മുന്നില്‍ വന്നിരുന്നു. അന്യോന്യമുള്ള ആ ഇരുപ്പ് പോലും ഒരു കവിതയാണ്. അവിടെ ആരും മുന്നിലല്ല, പിന്നിലുമല്ല പ്രിയ ജോസഫ്.******നമ്മുടെ ഉമ്മാമമാരുടെ കാലത്തുപോലും ഈ വസ്ത്രം ധരിച്ചു മണവാട്ടിയും തോഴിമാരും വന്നിട്ടില്ല. പിന്നെന്താ യുവജനോത്സവ ഒപ്പനയില്‍ മാത്രം ഈ വേഷം?അടുത്ത സംസ്ഥാന യുവജനോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയാണോ പഴയിടം നമ്പൂതിരിയുടെ സദ്യയാണോ മാറ്റേണ്ടത്/മാറേണ്ടത് എന്ന് ആരെങ്കിലും ചോദിച്ചാല്‍, പെണ്‍കുട്ടികളുടെ ഒപ്പന മാറ്റണം/അല്ലെങ്കില്‍ പാട്ടും ചുവടുകളും കാലാനുസൃതമായി പുതുക്കണം എന്നായിരിക്കും 'കാണി' എന്ന നിലയിലുള്ള ഉത്തരം. അങ്ങനെയൊരു ചോദ്യം എന്തു കൊണ്ടാണ് ആരും ചോദിക്കാത്തത്?ഒപ്പന, മുസ്ലിം കലാരൂപമെന്ന നിലയിലാണ് പ്രീതിജനകമാവുന്നത്. നിറഞ്ഞ സദസ്സിലാണ് ഒപ്പനയുടെ പാട്ടും രസച്ചുവടുകളും കൈകൊട്ടിപ്പാടലും. പുതുമാരിയെ അണിയിച്ചൊരുക്കിയുള്ള ആ പാട്ട്/കൈകൊട്ടിപ്പാടല്‍ ഏതു ഭാഷയിലാണ്? സംസ്ഥാന യുവജനോത്സവത്തില്‍ പാടാറുള്ള ഒപ്പനപ്പാട്ടുകള്‍ ഏതു ശബ്ദതാരാവലി വായിച്ചാണ് മനസ്സിലാക്കേണ്ടത്? മോയിന്‍കുട്ടി വൈദ്യരുടെ കാലത്തെ ആ ഭാഷയില്‍ത്തന്നെ, പുതിയ കാലത്തെ എഴുത്തുകാരും സ്കൂള്‍ യുവജനോത്സവത്തിന് ഒപ്പനപ്പാട്ടെഴുതുന്നു. മിക്കവാറും എല്ലാ ഒപ്പനകളും ഒരേ ചുവടുകള്‍, കൊഞ്ചി മറിയലുകള്‍, നടു വളച്ചുള്ള ആ ലാസ്യ നടത്തം? ഇങ്ങനെ കുനിഞ്ഞുനിന്നു കളിച്ചാലേ ഒപ്പനയാവുകയുള്ളൂ? ചോരത്തിളപ്പുള്ള പെണ്‍കുട്ടികളാണ് എക്സ്പയേര്‍ഡായ മാപ്പിള വസ്ത്രം, മാപ്പിള ഉമ്മാമമാര്പോലും ഈ കാലത്ത് ഇടാത്ത കാച്ചിത്തട്ടവും മുണ്ടും അലിക്കത്തുമിട്ട് സ്റ്റേജിലേക്ക് വരുന്നത്. നമ്മുടെ മലയാള സിനിമയില്‍ എത്ര രസകരമായി ഒപ്പനപ്പാട്ടുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. 'പെരുമഴക്കാലം' എന്ന സിനിമയ്ക്കുവേണ്ടി ''മെഹറൂബ, മെഹറൂബ/പുതുക്കപ്പെണ്ണേ മെഹറൂബ'' വരെ എത്രയെത്ര സിനിമകള്‍, ഹൃദയം കവരുന്ന പാട്ടുകള്‍.എന്നാല്‍, യുവജനോത്സവ വേദിയിലെ ഒപ്പനകളില്‍ കണ്ടുവരുന്നത്:ഒന്ന്:കൗമാര പ്രായമുള്ള കുട്ടികള്‍/നടു വളഞ്ഞുവരുന്നു. എന്തിനാണ് ഇങ്ങനെ നടു വളയുന്നത്? പ്രായം കൗമാര സുരഭിലമായ ഈ പ്രായത്തില്‍?രണ്ട്:ചുരിദാര്‍ അല്ലെങ്കില്‍ സല്‍വാര്‍ കമ്മീസ് ഒക്കെ ധരിച്ച് ഒപ്പന കളിച്ചാലെന്താ? പുതുക്കപ്പെണ്ണിന് പുതിയ കാലത്തെ വസ്ത്രമല്ലേ നല്ലത്? നമ്മുടെ ഉമ്മാമമാരുടെ കാലത്തുപോലും ഇങ്ങനെ വസ്ത്രം ധരിച്ചു പുതിയ പെണ്ണും തോഴിമാരും വന്നിട്ടില്ല. ആ കാലത്ത് ഇല്ലാത്തത് ഈ കാലത്ത് കൊണ്ടുവരുന്നതിന്റെ ഔചിത്യമെന്താണ്?മൂന്ന്:ചെറിയ കുട്ടികള്‍ ഒപ്പന കളിക്കുന്നത് അശ്ലീലമാണ്. കലാരൂപമല്ലെ, നടക്കട്ടെ. പക്ഷേ, പുതിയാപ്ള/മണിയറ/പുതുമാരന് - ഇങ്ങനെ രതിയുമായി ബന്ധപ്പെട്ടാണ് ഓരോ ഒപ്പനയും നമ്മോട് സംവദിക്കുന്നത്. ശൃംഗാരം ആംഗ്യത്തിലുണ്ട്; പക്ഷേ, ഭാഷ നമുക്കറിയാത്ത ഏതോ കാലത്തെ മലയാളമാണ്. ഭാഷ പുതുക്കപ്പെണ്ണ് പോലെ പുതിയ മലയാളത്തില്‍ ലങ്കി മറിയണം.നാല്:ഒപ്പന മിക്സ്ഡാവുന്നതല്ലേ നല്ലത്? പുതുമാരനും പുതുമാരിയും ഒരേ വേദിയില്‍ വരുമ്പോള്‍ സ്നേഹം തുല്യമായി പങ്കിടുന്ന അനുഭവമുണ്ടാകും. മണവാളനെ കാണാമറയത്തു നിര്‍ത്തരുത്. ആണ്‍കുട്ടികളുടെ ഒപ്പനയില്‍ മണവാട്ടിയാണ് കാണാമറയത്ത്.ഒപ്പന കാലോചിതമായി മാറണം. അങ്ങനെ മാറ്റിയാല്‍ 'ആകാശം ഇടിഞ്ഞുവീഴുകയൊന്നും' ചെയ്യില്ല.ആട്ന്നും ഈട്ന്നും തിന്ന് ഐക്യത്തോടെ ജീവിക്കുന്ന മനുഷ്യര്ചെറിയ ചെറിയ സമകാലിക അഭിമുഖങ്ങളിലൂടെ ഇടയ്ക്കൊക്കെ 'ഇടവഴി'കളില്‍ നമുക്ക് പരിചിതരായചിലരെ/അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പരിചിതരാകേണ്ട ചിലരെ കൊണ്ടുവരാം. ഇടവഴിയില്‍ വെച്ചു കാണുമ്പോള്‍ ഉള്ള കുഞ്ഞു സൗഹൃദ സംഭാഷണങ്ങള്‍. മാമുക്കോയയാണ് ആദ്യ 'ഇടവഴി സംസാര'ത്തില്‍ നില്ക്കുന്നത്സ്വര്ഗ്ഗത്തേയും നരകത്തേയും കുറിച്ചു പറയുമ്പോള്‍ സ്വാമി വിവേകാന്ദന് പറഞ്ഞ കഥയില്‍, പരസ്പരം ഊട്ടുന്നവരാണ് സ്വര്ഗ്ഗവാസികള് എന്നുണ്ട്.കോഴിക്കോട് നടന്ന സംസ്ഥാന യുവജനോത്സവം പുതിയൊരു സംവാദോത്സവത്തിനു തുടക്കമിട്ടു. പഴയിടം നമ്പൂതിരി ആ ചര്‍ച്ചയുടെ കേന്ദ്രബിന്ദുവായി. ഈ ചര്‍ച്ചയ്ക്കിടയില്‍ കോഴിക്കോട്ടു തന്നെയുള്ള മാമുക്കോയക്ക് എന്താണ് പറയാനുള്ളത്? ആരെങ്കിലും അന്വേഷിച്ചോ അത്? കോയമാരും കോഴിബിരിയാണിയുമുള്ള കോഴിക്കോട്ടിരുന്ന് മാമുക്കോയ സംസാരിക്കുന്നു.പഴയിടം നമ്പൂതിരിയുടെ സദ്യയാണോ വ്യക്തിയാണോ പ്രശ്നമെന്ന ചോദ്യത്തില്‍നിന്ന് മാമുക്കോയ പറഞ്ഞു തുടങ്ങി: ''സംസ്ഥാന യുവജനോത്സവത്തില്‍ കലോത്സവത്തില്‍ ഇല്ലാത്ത ഒരിനം എന്നു മിനക്കെട്ട് കണ്ടുപിടിച്ചവരാണ് പഴയിടം നമ്പൂതിരിയെ വിമര്‍ശിച്ചത്. എന്തിനെയെങ്കിലും വിമര്‍ശിക്കണമല്ലോ, അപ്പോള്‍ പഴയിടത്തിനു കിടക്കട്ടെ വിമര്‍ശനം എന്നു ചിലര്‍ തീരുമാനിച്ചു. അര്‍ഹരല്ലാത്ത ആള്കളാണ് പഴയിടത്തെ വിമര്‍ശിച്ചത്. പുതുതായി ഒന്നും പറയാനില്ലാത്തപ്പോള്‍ പഴയിടത്തിനെ വിമര്‍ശിക്കാം എന്നായി. എല്ലാ നല്ല കാര്യങ്ങള്‍ക്കും അപശബ്ദങ്ങള്ണ്ടാക്ക്ന്ന ചിലര്ണ്ട്.''ഭക്ഷണത്തിലെ ബ്രാഹ്മണ്യത്തെയാണ് വിമര്‍ശിക്കപ്പെട്ടത്'' - എന്നതിനെ മാമുക്കോയ മറ്റൊരു വിധത്തിലാണ് വിശദീകരിച്ചത്:''മാപ്പിള പാചകം, ബ്രാഹ്മണ പാചകം എന്നൊക്കെ പണ്ടേയുണ്ട്. ഹിന്ദു പാനി/മുസ്ലിം പാനി എന്നൊക്കെ ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ട്ണ്ട്. ഞാനഭിനയിച്ച ഒരു നാടകത്തിലേ ഇങ്ങനെയൊരു പാട്ട്ണ്ട്:''ഹിന്ദു പാനി മുസ്ലിം പാനി എന്നൊന്നില്ല.'' ആ കാലത്ത് കോഴിക്കോട് ഏറെ കേട്ട പാട്ടാണത്. ഇന്നും മുസ്ലിം വീടുകളില്‍നിന്നു ഭക്ഷണം കഴിക്കാത്ത അമുസ്ലിമുകളും അമുസ്ലിം വീടുകളില്‍നിന്നു ഭക്ഷണം കഴിക്കാത്ത മുസ്ലിമുകളുമുണ്ട്. നജീസാണ്, ഹറാമാണ് എന്നൊക്കെ പറഞ്ഞിട്ടാണ് പഴയ മുസ്ലിങ്ങള്‍ അങ്ങനെ മാറിനിന്നത്. പക്ഷേ, 99 ശതമാനം ആളുകളും ഇതൊന്നും നോക്കാതെ ആട്ന്നും ഈട്ന്നും തിന്ന് ഐക്യത്തോടെ ജീവിക്കുന്ന ജനങ്ങളാണ്. പക്ഷേ, മാറിനില്‍ക്കുന്ന ഒരു ശതമാനത്തിന്റേതാണ് വലിയ ചൊറിച്ചില്‍. പരസ്പരം ഊട്ടുന്നതില്‍ ഐക്യം വന്നു. ഭക്ഷണത്തിലാണ് ഈ ഐക്യകേരളം യാഥാര്‍ത്ഥ്യമായത്.പഴയിടത്തിനു വര്‍ഗ്ഗീയ മനസ്സുള്ളതായി എനിക്കു തോന്നിയിട്ടില്ല. എന്തിലും നാം വര്‍ഗ്ഗീയത കാണണ്ട എന്നാണ് തോന്നുന്നത്. സദ്യയ്ക്ക് ഒരു സ്പിരിറ്റുണ്ട്. അത് കൂട്ടായ്മയുടേതാണ്, വര്ഗ്ഗീയതയുടേതല്ല.''''സംസ്ഥാന യുവജനോത്സവം പോലെയുള്ള വലിയ പരിപാടികള്‍ക്ക് താങ്കള്‍ എന്താണ് തിരഞ്ഞെടുക്കുക?''മാമുക്കോയ:''ഒരു വലിയ ചടങ്ങിനു ഞാന്‍ പറയുക വെജിറ്റേറിയന്‍ വേണമെന്നാ. അതൊരു കൊഴപ്പല്ല. കാരണം, ആര്‍ക്കു കഴിച്ചാലും പ്രശ്നമല്ല. നോണ്‍ ആവുമ്പോ അതു കഴിക്കാത്തോരും ഉണ്ടാവും. വെജ് വ്യക്തിഗതമായ ചോയ്സാണ്. ചിലര്‍ക്ക് ഫിഷ്, ചിലര്‍ക്ക് മട്ടണ്‍, ചിലര്‍ക്ക് ചിക്കന്‍ അല്ലെങ്കില്‍ ബീഫ്. വെജിറ്റേറിയനാവുമ്പോ ഈ തര്‍ക്കമില്ല. അതുതന്നെ പോരേ?''ഈ ലേഖനം കൂടി വായിക്കൂഇന്ത്യന് മുസ്ലിങ്ങള്‍ക്ക് മുന്നില്‍ കമ്യൂണിസ്റ്റുകാര്‍ എടുത്തണിയാറുള്ള ആ 'രക്ഷാകര്‍ത്തൃത്വ' ഭാഷസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബാബാ രാംദേവ്. മുസ്ലിങ്ങള്‍ നമസ്കാരത്തിന്റെ മറപിടിച്ച് തീവ്രവാദം വളര്‍ത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിക്കുന്നതിന്റെ തിരക്കിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാംദേവിന്റെ പരാമര്‍ശം. ഏതൊരു മുസ്ലിമിനോട് ഇസ്ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്കരിക്കുക, ഓതുക എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരിക്കുമെന്നും രാംദേവ് പറഞ്ഞു. ‘ഏതൊരു മുസ്ലിമിനോട് ഇസ്ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്കരിക്കുക, ഓതുക എന്നിട്ട് […]
വിക്രം മോഡലില്‍ ദളപതി 67; ലോകേഷ് ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ
വിജയ് – ലോകേഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിജയ്യുടെ 67ാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ലിയോ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ റിവീല്‍ പ്രൊമോ വീഡിയോയില്‍ രണ്ട് വിജയ്യെ കാണിക്കുന്നുണ്ട്. ആദ്യ ഭാഗത്ത് കാണിക്കുന്നത് വിജയ് ചോക്ലേറ്റ് ബേക്ക് ചെയ്യുന്നതാണ്. രണ്ടാമത്തെ വിജയ് ലോഹം ഉരുക്കുകയും അതുകൊണ്ട് വാള് നിര്‍മിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമായാണ് ടൈറ്റില്‍ പ്രൊമോ വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്. ലോകേഷ്-വിജയ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് […]
ചരിത്രം തന്നെ വിസ്മരിച്ച് ത്രിപുരയിലെ സി.പി.എം
2018-ലാണ് രണ്ടര ദശാബ്ദത്തെ ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ മറ്റൊരു രാഷ്ട്രീയ വഴിത്തിരിവിലാണ് ത്രിപുര. 2018-ലാണ് രണ്ടര ദശാബ്ദത്തെ ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുകഴിഞ്ഞു. രണ്ട് പതിറ്റാണ്ടായി ത്രിപുരയിലെ സി.പി.എമ്മിന്റെ മുഖ്യശത്രുക്കളിലൊന്നായിരുന്നു കോണ്‍ഗ്രസ്. സഹകരണമാണോ സഖ്യമാണോ എന്ന നിര്‍വ്വചനത്തിനു കൂടുതല്‍ വ്യക്തത കൈവരേണ്ടതുണ്ടെങ്കിലും രാഷ്ട്രീയ നിലനില്‍പ്പിനും അതിജീവനത്തിനും ഈ കൂട്ടുകെട്ട് അനിവാര്യമെന്ന് ദുര്ബ്ബലദശ നേരിടുന്ന രണ്ടു പാര്‍ട്ടികളും കരുതുന്നു. ഇതോടെ, ഒരിക്കല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനു പുറമേ ത്രിപുരയിലും കോണ്‍ഗ്രസ് ബാന്ധവം സി.പി.എം ഉറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്-സി.പി.എം ബന്ധത്തിന് ബംഗാളിലെ അനുഭവമുണ്ടാകുമോ? ബി.ജെ.പിയെന്ന പൊതുശത്രുവിനെ മെരുക്കാന്‍ ഈ ബാന്ധവത്തിന് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും എട്ട് പതിറ്റാണ്ടുകാലത്തോളം കോണ്‍ഗ്രസ്സിനോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലെ ഈ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍വന്ന മാറ്റത്തിന്റെ രേഖാചിത്രം കൂടിയാണ്.ബന്ധുക്കള്‍ ശത്രുക്കള്കഴിഞ്ഞ എട്ടു ദശാബ്ദക്കാലയളവില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ രൂപാന്തരം രസകരമാണ്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായിരുന്നു ഇടതുപക്ഷം. പ്രഥമ പ്രധാനമന്ത്രിയായി നെഹ്റു സഭയിലിരുന്നപ്പോള് പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് എ.കെ.ജിയായിരുന്നു. സോഷ്യലിസ്റ്റ് അനുകൂല നിലപാട് നെഹ്റു സ്വീകരിച്ചെങ്കിലും പ്രത്യക്ഷത്തില്‍ ശത്രുപാളയത്തില്‍ തന്നെയായിരുന്നു സി.പി.ഐ. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലെയുള്ളവര്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന സര്‍ക്കാരിന്റെ പല നടപടികളേയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. നെഹ്റുവിന്റെ നിലപാടുകളിലെ വര്ഗ്ഗാഭിമുഖ്യം ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് സി.പി.ഐയെ രാഷ്ട്രീയമായി നേരിട്ടത്. ഭരണഘടനയുടെ 356-ാം വകുപ്പ് ആദ്യമായും പിന്നീട് നിരന്തരമായും രാഷ്ട്രീയ പ്രതിയോഗികള്‍ക്കു നേരേ പ്രയോഗിക്കുന്നതിന്റെ തുടക്കം കൂടിയായിരുന്നു അത്. എങ്കിലും കേരളത്തിനു പുറമേയുള്ള സംസ്ഥാനങ്ങളിലെ ജനസ്വാധീനവും അക്കാദമിക ബുദ്ധിജീവികള്‍ക്കിടയിലെ സ്വാധീനവും ഇടതുപക്ഷത്തിനേറി വന്നു. ഇതോടെ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്ര എതിരാളിയായി ഇടതുപക്ഷം മാറി.പി സുന്ദരയ്യകല്ക്കട്ട തീസിസിനു ശേഷം കോണ്‍ഗ്രസ്സിനോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. വലതുപക്ഷത്തില്‍ പുരോഗമനസ്വഭാവം ഒരു വിഭാഗം കണ്ടെത്തി. ചൈനയോടുള്ള നിലപാടാണ് പിളര്‍പ്പിന്റെ പ്രധാന കാരണമെങ്കിലും കോണ്‍ഗ്രസ്സിനോടുള്ള സമീപനവും ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളില്പ്പെടുന്നു. അന്ന് ചൈനയെ അനുകൂലിച്ച കമ്യൂണിസ്റ്റ് നേതാക്കളെയെല്ലാം സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇ.എം.എസും ജ്യോതിബസുവും പി. സുന്ദരയ്യയും ബി.ടി. രണദിവെയുമടക്കമുള്ളവര് അറസ്റ്റിലായി. ബംഗാള്‍ ഘടകത്തിലെ 101 അംഗ സംസ്ഥാന പാര്‍ട്ടി കൗണ്‍സിലില്‍ 30 അംഗങ്ങള്‍ അറസ്റ്റിലായി. അതേസമയം ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ്സിനോട് ചേര്‍ന്നു നില്ക്കാന് തീരുമാനിച്ചു. അതേസമയം ഭൂരിപക്ഷം വരുന്ന വിഭാഗമാകട്ടെ, കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവാക്കി മുന്നോട്ടുപോയി. പിന്നീട്, ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോഴും സി.പി.എം നേതാക്കള്‍ അറസ്റ്റിലായി. സി.പി.ഐ ഒഴികെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. കേരളത്തിലും ബംഗാളിലും നേതാക്കളെ മാത്രമല്ല, അനുഭാവികളും വരെ അറസ്റ്റിലായി. ആന്ധ്രയിലാണ് ഏറ്റവുമധികം കമ്യൂണിസ്റ്റ് നേതാക്കള്‍ അറസ്റ്റിലായത്.കോണ്‍ഗ്രസ്സിനെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പേരിലും പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങളുണ്ടായി. സി.പി.എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവുമായി ചേരാനുള്ള നീക്കത്തെയാണ് സുന്ദരയ്യ എതിര്‍ത്തത്. സുന്ദരയ്യക്കു ശേഷം ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് വ്യക്തമാക്കിയത് ഇക്കാലത്താണ്. 1977-ല്‍ കോണ്‍ഗ്രസ് തോറ്റു. ആദ്യ കോണ്‍ഗ്രസ്സിതര മന്ത്രിസഭയില്‍ വാജ്പേയിയും അദ്വാനിയും മന്ത്രിമാരായി. അതോടെ ജനസംഘത്തിന്റെ മുന്‍നിര പ്രവര്‍ത്തകരെ മന്ത്രിമാരാക്കിയെന്ന പേരുദോഷം കൂടി ചരിത്രത്തില്‍ സി.പി.എമ്മിനു കിട്ടി.ഇഎംഎസ്കോണ്ഗ്രസ്സിനു തിരിച്ചടി നേരിട്ട സമയത്ത് ആ പാര്‍ട്ടിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിലും സി.പി.എം പങ്കുവഹിച്ചിട്ടുണ്ട്. ഹര്‍കിഷന്‍സിങ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലത്ത് പ്രാദേശിക-സോഷ്യലിസ്റ്റ് പാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിരുന്നു. ഇതിനു പകരമായിരുന്നു ജ്യോതിബസുവിന് ഐക്യപ്രതിപക്ഷം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിപദം. പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയായ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശത്തെ അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് പിന്തുണച്ചു. എന്നാല്‍, സുര്‍ജിതിന്റെ നിലപാട് കേന്ദ്രകമ്മിറ്റി തള്ളി. ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ അന്നും കേന്ദ്രകമ്മിറ്റി എതിര്‍ത്തു. കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനത്തെയാണ് ജ്യോതിബസു 'ചരിത്രപരമായ മണ്ടത്തരം' എന്നു വിശേഷിപ്പിച്ചത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില പ്രകടമായ മാറ്റങ്ങളുണ്ടായതും ഇക്കാലത്താണ്. ഹിന്ദു വര്‍ഗ്ഗീയത ഉയര്‍ത്തിപ്പിടിച്ച രഥയാത്രയോടെ ബി.ജെ.പി മുഖ്യ നിര്‍ണ്ണായക ശക്തിയായി മുന്നോട്ടുവന്നു. കോണ്‍ഗ്രസ് ദുര്‍ബ്ബലമായിത്തുടങ്ങി. മുഖ്യശത്രു ആരെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ഇടതുപക്ഷം നല്‍കിയില്ല. 2004-ല്‍ യു.പി.എ സര്‍ക്കാരിനെ സി.പി.എം പിന്തുണച്ചു. സി.പി.എമ്മിന് 43 സീറ്റും സി.പി.ഐക്ക് 10 സീറ്റുമാണ് അന്നുണ്ടായിരുന്നത്. നിര്ണ്ണയാധികാരത്തിലേക്കുള്ള പാര്‍ട്ടിയുടെ രംഗപ്രവേശമായിരുന്നു ആ കാലയളവ്. നേരിട്ട് അധികാരം കയ്യാളിയില്ലെങ്കിലും യു.പി.എയുടെ നയങ്ങളില്‍ പ്രധാന സ്വാധീനശക്തിയായി ഇടതുപക്ഷം മാറി. അന്നും ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു കോണ്‍ഗ്രസ് തന്നെയായിരുന്നു.2008-ല്‍ ആണവകരാറിന്റെ പേരില്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. എന്നാല്‍ ആ വെല്ലുവിളി അതിജീവിച്ച കോണ്‍ഗ്രസ് 2009-ല്‍ വീണ്ടും അധികാരത്തിലെത്തി. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് കിട്ടിയ പ്രാമുഖ്യം രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലയളവില്‍ ഇടതുപക്ഷത്തിനു ലഭിച്ചില്ല. നവലിബറല്‍ നയങ്ങള്‍ പിന്തുടരുകയല്ലാതെ ഭരിക്കുന്ന സ്ഥലങ്ങളില്‍ മാര്‍ഗ്ഗമില്ലെന്നു കരുതി അത് പിന്തുടര്‍ന്നതോടെ പാര്‍ട്ടി വന്‍തിരിച്ചടി നേരിട്ടു. 33 വര്‍ഷത്തിനു ശേഷം ബംഗാളില്‍ അധികാരം നഷ്ടമായി. ജനകീയ അടിത്തറ പാടേ നഷ്ടമായ പാര്‍ട്ടിക്ക് അണികളും ഓഫീസുകളും സംവിധാനങ്ങളും പോലുമില്ലാതായി. അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്ഗ്രസ്സുകാരാല് സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെട്ടു. സ്വയരക്ഷയ്ക്കായി അവര്‍ പലരും ബി.ജെ.പിയില്‍ അഭയം തേടി. മുഖ്യശത്രുവായ കോണ്‍ഗ്രസ്സിനൊപ്പം മത്സരിക്കുകയും ചെയ്തു.ഹർകിഷൻ സിങ് സുർജിത്കോണ്ഗ്രസ്സുമായുള്ള സഖ്യം തെറ്റായിരുന്നെന്ന് കേന്ദ്രകമ്മിറ്റിയും പിബിയും വിലയിരുത്തി. കോണ്‍ഗ്രസ്സിന് അടിത്തറ നഷ്ടമായെന്നും മതനിരപേക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ സമീപനം ശരിയായ ദിശയിലല്ലെന്നും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നുമായിരുന്നു പിബി വിലയിരുത്തല്‍. എങ്കിലും പിന്നീട് പല തവണയായി ഈ കൂട്ടുകെട്ട് സാധ്യമായി. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിലെ പാര്‍ട്ടിഘടകം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലുണ്ടാക്കുന്ന കോണ്‍ഗ്രസ് ബന്ധം കേരളത്തിലെ പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുമെന്നായിരുന്നു കേരള ഘടകം ഉന്നയിച്ചിരുന്നത്. കോണ്‍ഗ്രസ് ദുര്‍ബ്ബലമായെന്നും പ്രാദേശിക കക്ഷികള്‍ പോലും അവരെ ഒപ്പം കൂട്ടാതെ മാറ്റിനിര്‍ത്തുകയാണെന്നും പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ത്രിപുര സഖ്യത്തെ ന്യായീകരിക്കുന്നു. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റാണെന്നും അതത് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ ആരാണോ നല്ല സഖ്യകക്ഷി, അവരുമായി കൈകോര്‍ക്കാമെന്നാണ് ന്യായീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നതില്‍ ആദ്യ ഘട്ടത്തില്‍ എതിര്‍ത്തെങ്കിലും പിന്നീട് സംസ്ഥാന ഘടകം അനുനയത്തിനു തയ്യാറാകുകയായിരുന്നു. എന്നാല്‍, ആ ബന്ധം പ്രയോജനം ചെയ്തില്ലെന്ന് പാര്‍ട്ടി വിലയിരുത്തി. സംസ്ഥാന ഘടകം നല്കിയ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന മട്ടിലായിരുന്നു പിന്നീട് കാര്യങ്ങള്‍.രാഹുല്‍ഗാന്ധി നേതൃത്വം നല്കിയ ഭാരത് ജോഡോ യാത്രയ്ക്കെതിരെ ഏറ്റവുമധികം എതിര്‍പ്പുയര്‍ത്തിയത് സി.പി.എമ്മായിരുന്നു. അതേസമയം പാര്‍ട്ടി ദേശീയനേതൃത്വവും കേന്ദ്രകമ്മിറ്റിയും പ്രതീക്ഷയോടെ നോക്കുന്ന ഒരു ഇടപെടലായാണ് യാത്രയെ കണ്ടത്. സി.പി.എം അധികാരത്തില്‍ അവശേഷിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ സി.പി.എമ്മിന്റെ ദേശീയ കാഴ്ചപ്പാട് ഇപ്പോഴും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കു ചുറ്റുമാണ്. ബംഗാളിലാകട്ടെ, സീറ്റൊന്നും കിട്ടിയില്ലെങ്കിലും സഖ്യം തുടരുന്നു. തിരിച്ചുവരവിന് ഒരു സാധ്യതയുണ്ടെന്ന തോന്നലാവാം ത്രിപുരയില്‍ സഖ്യത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. ഏതായാലും ചിരവൈരിയില്നിന്ന് ആപത്തുകാലത്തെ സുഹൃത്ത് എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സിനോടുള്ള സി.പി.എമ്മിന്റെ സമീപനം മാറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക മാറ്റം തന്നെയാണ്.ജ്യോതി ബസുത്രിപുരയില് തിരിച്ചുവരുമോ1949-ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന ത്രിപുര 1962-ല്‍ കേന്ദ്രഭരണപ്രദേശമായിരുന്നു. കോണ്‍ഗ്രസ്സിനു കീഴില്‍ സചീന്ദ്രലാല് സിന്‍ഹയുടെ കീഴിലാണ് ആദ്യ സര്‍ക്കാര്‍ നിലവില്‍ വന്നത്. അതിനുശേഷം വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാണ് ത്രിപുരയില്‍ പാര്‍ട്ടികള്‍ അധികാരത്തിലേറിയിരുന്നത്. 1967-ല്‍ 30 സീറ്റുകളില്‍ 27ഉം കോണ്‍ഗ്രസ്സിനു കിട്ടി. 1972 ജനുവരിയില്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം 1978-നും 2018-നുമിടയില്‍ ഒരു തവണ മാത്രമാണ് ഇടതുപക്ഷത്തിന് അധികാരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. 1988-1993 കാലയളവിലാണ് അത്. അന്ന് സര്‍ക്കാരുണ്ടാക്കിയത് കോണ്‍ഗ്രസ്- ത്രിപുര ഉപജാതി ജുബാ സമിതി. 2018-ല്‍ പോലും ബി.ജെ.പിയെ മുഖ്യശത്രുവായി കാണാന്‍ സി.പി.എം തയ്യാറായില്ല. പ്രചരണത്തിലെമ്പാടും കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാനാണ് ശ്രമിച്ചത്. 2018-ല്‍ ബി.ജെ.പിക്ക് 36 സീറ്റും ഇടതുപക്ഷത്തിന് 16 സീറ്റുമാണ് കിട്ടിയത്. കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നേടാനായില്ല. ബി.ജെ.പി സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് എട്ട് സീറ്റുകള്‍ കിട്ടി.ഇത്തവണ മാണിക് സാഹ സര്‍ക്കാരിനെ നേരിടാന്‍ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടേക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്, ആര്.എസ്.പി, സി.പി.ഐ(എംഎല്) എന്നീ പാര്‍ട്ടികളാണ് സഖ്യത്തില്‍. ഇതുകൂടാതെ തിപ്ര തലവന്‍ പ്രദ്യോതിന്റെ പിന്തുണയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറയുന്നു. തിപ്ര മോത (ദി ഇന്‍ഡിജീനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്) എന്ന ഗോത്രവര്‍ഗ്ഗ പാര്‍ട്ടി ത്രിപുരയിലെ രാജകുടുംബാംഗവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മ നേതൃത്വം നല്‍കുന്നതാണ്. ത്രിപുര രാജപരമ്പരയിലെ ഇപ്പോഴത്തെ അവകാശിയാണ് ഗോത്രവര്‍ഗ്ഗക്കാരനായ പ്രദ്യോത്. ജനശിക്ഷാ ആന്ദോളന് പോലെ വിദ്യാഭ്യാസ രംഗത്ത് ജനകീയ വിപ്ലവം നടത്തിയ പാര്‍ട്ടിയാണ് ത്രിപുരയിലെ സി.പി.എം. അന്ന് രാജകുടുംബത്തിനെതിരേയായിരുന്നു പാര്‍ട്ടിയുടെ പോരാട്ടം. ചരിത്രം തന്നെ വിസ്മരിച്ചുകൊണ്ട് പ്രദ്യോ തിനെ കൂടെ നിര്‍ത്തണമെന്നാണ് ഇപ്പോള്‍ സീതാറാം യെച്ചൂരി ആവശ്യപ്പെടുന്നത്.പ്രദ്യോത് കിഷോർ മാണിക്യത്രിപുരയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ തിപ്രയ്ക്ക് വലിയ ജനസ്വാധീനമുണ്ട്. പ്രദ്യോതിന്റെ അമ്മാവന് ജിഷ്ണു ദേവവര്മ ബി.ജെ.പി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു. പ്രദ്യോതിന്റെ പിതാവ് കിര്ത ബിക്രം കിഷോര്‍ മാണിക്യയായിരുന്നു അവസാനത്തെ രാജാവ്. അദ്ദേഹവും ഭാര്യ ബിബു കുമാരി ദേവിയും ലോക്സഭയില്‍ കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ മത്സരിച്ചവരാണ്. 1988-ല്‍ നിയമസഭയിലേക്ക് ജയിച്ച ബിഭു ദേവി കോണ്‍ഗ്രസ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയുമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതാവായ മണിക് സര്‍ക്കാരിനെ തോല്‍പ്പിച്ചാണ് ബിഭു ദേവി ആ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഗോത്രവര്‍ഗ്ഗ മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണം എന്നാണ് പ്രദ്യോതിന്റെ ആവശ്യം. രൂപീകൃതമായി താമസിയാതെ സംസ്ഥാനത്തെ നിര്‍ണ്ണായക ശക്തിയായി മാറിയ പാര്‍ട്ടിയാണ് തിപ്ര. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ 28 ട്രൈബല്‍ കൗണ്‍സില്‍ സീറ്റുകളില്‍ 20 എണ്ണവും തിപ്രയാണ് നേടിയത്. ഇത്തവണ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി 'തിപ്ര' മാറും എന്നാണ് ഏവരും കരുതുന്നത്. ബി.ജെ.പിക്കൊപ്പം നില്ക്കുന്ന ഐ.പി.എഫ്.ടിയില്‍നിന്ന് നേതാക്കള്‍ ഇപ്പോള്‍ വിട്ടുപോകുന്നത് എതിര് പാര്‍ട്ടിയായ തിപ്രയിലേക്കാണ്. സമീപഭാവിയില്‍ തിപ്രയെ ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും കഴിയുമെങ്കിലും പിന്നീട് അത് പ്രശ്നങ്ങളേ സൃഷ്ടിക്കൂ. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഈ പാര്‍ട്ടികള്‍ക്ക് അംഗീകരിക്കാനുമാകില്ല. ത്രിപുരയുടെ മൂന്നില്‍ രണ്ട് ഭൂപ്രദേശങ്ങളും ട്രൈബല്‍ കൗണ്‍സിലിന്റെ പരിധിയിലാണെന്നത് എല്ലാ പാര്‍ട്ടികളേയും ആശങ്കയിലാക്കുന്നു.മാണിക് സാഹബിജെപിയുടെ തന്ത്രംഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി നയിക്കുന്ന ഭരണപക്ഷത്ത് നിന്നും കൊഴിഞ്ഞുപോയത് എട്ട് എം.എല്‍.എമാരാണ്. ഇതില്‍ ബി.ജെ.പിയില്‍നിന്ന് രാജിവച്ച മൂന്നുപേര്‍ കോണ്‍ഗ്രസ്സിലാണ് ചേര്‍ന്നത്. ഒരാള്‍ തിപ്ര മോതയിലും. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ദി ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യിലെ മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ചേര്‍ന്നതും തിപ്രയില്‍. 2018-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 36, ഐ.പി.എഫ്.ടി എട്ട്, സി.പി.എം 16 എന്നിങ്ങനെയായിരുന്നു സീറ്റ്നില. എന്നാല്‍, ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 1.37 ശതമാനമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് നിര്‍ണ്ണായകമാണ്. തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ഇക്കഴിഞ്ഞ മേയില്‍ ബിപ്ലവ് കുമാര്‍ ദേബയെ മാറ്റി മുന്‍ കോണ്ഗ്രസ്സുകാരന് കൂടിയായ മാണിക് സാഹയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കുന്നത്. ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ പരീക്ഷണം ത്രിപുരയിലും ആവര്‍ത്തിക്കുകയായിരുന്നു ബി.ജെ.പി. ഇതുവഴി ഭരണവിരുദ്ധവികാരം പരമാവധി കുറയ്ക്കാനാകുമെന്ന് കരുതുന്നു.ബിപ്ലവിന്റെ ഭരണത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും അണികളുമടക്കം അതൃപ്തരായിരുന്നു. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ആക്രമണങ്ങള്‍ കൂടിയത് പാര്‍ട്ടിയുടെ പ്രതിച്ഛായയെപ്പോലും ബാധിച്ചിരുന്നു. ഗോത്രവര്‍ഗ്ഗ മേഖലയില്‍ തിപ്രയെ നേരിടാവുന്ന അവസ്ഥയിലല്ല ബി.ജെ.പി. 40 ജനറല്‍ സീറ്റില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള 25 സീറ്റില്‍ കൂടി തിപ്ര മത്സരിച്ചാല്‍ അതും തിരിച്ചടിയാവും. ഗോത്രവിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഈ സീറ്റുകളിലും ഉണ്ട്. ഐ.പി.എഫ്.ടിയാകട്ടെ, പിളര്‍പ്പും കൊഴിഞ്ഞുപോക്കുമെല്ലാമായി മോശം അവസ്ഥയിലുമാണ്.ഈ ലേഖനം കൂടി വായിക്കൂനാരായണ ഗുരുവിന്റെ ജ്ഞാന പാരമ്പര്യ പിന്തുടര്ച്ചസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ബജറ്റെന്ന് വിമര്‍ശനം
തിരുവനന്തപുരം : സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം. ഇന്ധന വിലക്കയറ്റത്തില്‍ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയിരുന്നില്ല. റോഡ് സെസ് എന്ന പേരില്‍ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തിയുള്ള ഇരട്ടി പ്രഹരം. ഒറ്റ പ്രഖ്യാപനം ഒട്ടനവധി പ്രത്യാഘാതം. ഇതിനോടകം തന്നെ വിവാദമാണ് സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന. ഇന്ധന വിലയെന്ന എരിതീയിലേക്ക് രണ്ട് രൂപ സെസ് കൂടി ഈടാക്കി എണ്ണയൊഴിക്കുമ്പോള്‍ …
കാസര്‍കോഡ്: യുവതിയെ കൊലപ്പെടുത്തി മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ച പ്രതി പിടിയില്‍. നീതു കൊലക്കേസ് വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെയാണ് തിരുവനന്തപുരത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് നീതുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയാണ് നീതു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. യുവതിയുടെ തലയ്ക്ക് അടിയേറ്റിരുന്നതായും കഴുത്ത് ഞെരിച്ചിരുന്നതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. also read: ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍; ചെക്ക് ഇന്‍ കൗണ്ടറില്‍ […] The post വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, അയല്‍വാസികള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതി മൃതദേഹം, പ്രതി പിടിയില്‍ appeared first on BIGNEWSLIVE | Latest Malayalam News .
തൃശൂരില്‍ ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു
തൃശൂര്‍ കൊടകരയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു. തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കും; പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തേരോട്ടം തുടരുകയാണ് ആഴ്സണൽ. 2003-2004 സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ പ്രീമിയർ ലീഗ് കിരീടം നേടി ലീഗിൽ ഒരേയൊരു സ്വർണ്ണ ടൈറ്റിൽ ട്രോഫി നേടിയ ടീം എന്ന ഖ്യാതി സ്വന്തമാക്കിയ ടീമാണ് ആഴ്സണൽ. അതിന് സമാനമായ രീതിയിലാണ് ഗണ്ണേഴ്സിന്റെ ഈ സീസണിലെ ജൈത്രയാത്ര. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം, യുണൈറ്റഡ് മുതലായ മികച്ച ടീമുകൾ കളിക്കുന്ന സീസണിൽ ഇത് വരെ ഒരു പരാജയം മാത്രമാണ് ആഴ്സണലിന് നേരിടേണ്ടി വന്നത്. കൂടാതെ […]
എന്റെ വളര്‍ച്ചയ്ക്ക് കാരണക്കാരന്‍ പ്രധാനമന്ത്രിയല്ല, ആരോപണം വസ്തുതാവിരുദ്ധം: ഗൗതം അദാനി
ന്യൂദല്‍ഹി: തന്റെ വളര്‍ച്ചയ്ക്കും ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരന് എന്ന പദവിക്കും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്ന് ഗൗതം അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഗൗതം അദാനിയുടെ പ്രതികരണം. തനിക്കെതിരെ ഇപ്പോള്‍ വരുന്നത് മുഴുവനും വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും, തന്റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ നേതാവിനും പങ്കില്ലെന്നും അദാനി പറഞ്ഞു. തങ്ങള്‍ രണ്ടുപേരും ഒരേ സംസ്ഥാനത്തു നിന്നു വരുന്നതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 6 ദിവസത്തിനിടയില്‍ അദാനി ഗ്രൂപ്പിന്റെ നൂറുകോടിയോളം […]
ന്യൂദൽഹി: അമുൽ പാൽ വില വർധിപ്പിച്ചതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്. മോദിയോ അമിത് ഷായോ പാലു കുടിക്കാത്തതുകൊണ്ടാകും വിലക്കയറ്റമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. സാധാരക്കാരനാണ് വിലക്കയറ്റം ബാധിക്കുന്നതെന്നും കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. “വിലക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സാധാരണക്കാരനെയായിരിക്കും. അതൊന്നും അറിയാനോ മനസിലാക്കാനോ മോദി സർക്കാർ താത്പര്യപ്പെടുന്നില്ല. മോദിയോ അമിത് ഷായോ പാലു കുടിക്കുന്നില്ലായിരിക്കാം. അതിന് സാധാരണക്കാരൻ എന്ത് പിഴച്ചു. രാജ്യത്തെ സാധാരണക്കാരനും കുട്ടികൾക്കും പാലു കുടിക്കണം,” അദ്ദേഹം പറഞ്ഞു. 2019ൽ ഉള്ളി വിലയിൽ […]
ഇന്ത്യന്‍ യുവതാരം ഇഷാന് കിഷനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരീം. ഇഷാന് കിഷന് സ്ഥിരതയാര്‍ന്ന പ്രകടനം ഒരിക്കല്‍പ്പോലും കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നും അക്കാരണമൊന്നുകൊണ്ടാണ് താരത്തിന് ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാത്തതെന്നുമാണ് സാബാ കരീം പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനായി കണ്‍സിസ്റ്റന്‍സി ആവശ്യമാണെന്നും ആ കാര്യത്തില്‍ ശ്രദ്ധിക്കാനും സാബാ കരീം ഇഷാന് കിഷനോടാവശ്യപ്പെട്ടു. ഇന്ത്യ ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു സാബാ കരീം ഇക്കാര്യം പറഞ്ഞത്. ‘കരിയറില്‍ ഇതാദ്യമായല്ല അവന് പരാജയപ്പെടുന്നത്. 2021ലെ ഐ.സി.സി ടി-20 ലോകകപ്പിന് […]
ഇന്ത്യയുടെ പുതിയ വജ്രായുധം; രാഹുല്‍ ‘360 ഡിഗ്രി’ത്രിപാഠി | D Sports
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റിലെ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ പിറന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഇഷാന് കിഷന് എന്നത്തേയും പോലെ ഒരിക്കല്‍ക്കൂടി തുടക്കത്തിലേ നിരാശപ്പെടുത്തി. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇഷാന് ടി-20 ഫോര്‍മാറ്റ് ഇപ്പോഴും ബാലികേറാ മലയായി തുടരുകയാണ്. നേരിട്ട മൂന്ന് പന്തില്‍ നിന്നും ഒറ്റ റണ്‍ മാത്രം നേടിയാണ് ഇഷാന് […]
ഭീകരാക്രമണ ഭീഷണിയുമായി എൻ.ഐ.എയ്ക്ക് കത്ത്; നഗരങ്ങളിൽ ജാഗ്രതാ നിർദേശം
മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസിക്ക് കത്ത്. വിവരം എൻ.ഐ.എ. മുംബൈ പൊലീസിന് കൈമാറി. താലിബാൻ അംഗമാണെന്ന് അവകാശപ്പെടുന്ന ആളാണ് ഇമെയിൽ അയച്ചിരിക്കുന്നത്. മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ ഇമെയിൽ അയച്ചയാൾ താൻ താലിബാനി ആണെന്നും മുംബൈയിൽ ഭീകരാക്രമണം ഉണ്ടായേക്കാമെന്നും പറഞ്ഞതായി മുംബൈ പൊലീസ് വൃത്തങ്ങൾ പറയുന്നു. നേരത്തെ ജനുവരിയിൽ മുംബൈ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന് നേരെ ഭീകരാക്രമണ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, പിന്നീട് ഇത് […] The post ഭീകരാക്രമണ ഭീഷണിയുമായി എൻ.ഐ.എയ്ക്ക് കത്ത്; നഗരങ്ങളിൽ ജാഗ്രതാ നിർദേശം appeared first on Daily Indian Herald .
കാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകളിൽ വിള്ളൽ
ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ഇന്ത്യയിൽ വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം. ഉത്തരാഖണ്ഡ് ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ ഭൂമി ഇടിഞ്ഞു താഴുന്നു എന്നതിൽ സ്ഥിരീകരണമില്ല. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. The post കാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകളിൽ വിള്ളൽ appeared first on Daily Indian Herald .
മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പറയുകയാണ് നടി മാളവിക മോഹന്‍. സിനിമാറ്റോഗ്രാഫറായ തന്റെ അച്ഛന് മമ്മൂട്ടിയെ വെച്ച് ചെയ്ത ആഡിന്റെ ഷൂട്ടിന്റെ സമയത്താണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്ന് മാളവിക പറഞ്ഞു. താനും അമ്മയും ഭയങ്കര എക്സൈറ്റഡായിട്ടാണ് മമ്മൂട്ടിയെ കാണാന്‍ പോയതെന്ന് മാളവിക പറഞ്ഞു. അതിന് മുമ്പ് ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും ഒക്കെ കണ്ട് ശീലമായിട്ടുണ്ടെങ്കിലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടിട്ടില്ലെന്നും മാളവിക പറഞ്ഞു. ”ദുല്‍ഖര്‍ ഭയങ്കര ഫ്രണ്ട്ലിയായിട്ടുള്ള പേഴ്സണാണ്. പെട്ടെന്ന് തന്നെ നമ്മളെ കംഫേര്ട്ടാക്കും. അതുകൊണ്ട് […]
ലോകകപ്പ് ഫൈനലിന് ശേഷം എംബാപ്പെയുമായി സംസാരിച്ചു, തമ്മിൽ പ്രശ്നമൊന്നുമില്ല: മെസി
ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഫൈനൽ ആയിരുന്നു ഖത്തർ ലോകകപ്പിലേത്. നീണ്ട 36 കൊല്ലത്തിന് ശേഷം ലോകകപ്പ് സ്വന്തമാക്കാൻ അവസരം ലഭിച്ച അർജന്റീനയും മുൻ ചാമ്പ്യൻമാരായ ഫ്രാൻസും ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു. ഇതൊടെ ലയണൽ മെസിക്ക് തന്റെ കരിയർ എല്ലാ മേജർ കിരീടങ്ങളും നേടി പൂർത്തിയാക്കാനായി. എന്നാൽ ലോകകപ്പ് ഫൈനൽ അവസാനിച്ചതോടെ എംബാപ്പെയുമായി താൻ സംസാരിച്ചിരുന്നെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലയണൽ മെസി. ഓലെക്ക് നൽകിയ അഭിമുഖത്തിലാണ് മെസി […]
കോട്ടയം: വാഹന പരിശോധനയ്ക്കിടെ രേഖകളില്ലെന്ന് പറഞ്ഞ് ഓൺലൈൻ ഡെലിവറി ബോയിയെ പോലീസ് തടഞ്ഞു നിർത്തി. സ്വകാര്യ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി പൊൻകുന്നം സ്വദേശിയായ കെ.കെ. ബിജുവാണ് പോലീസിനെതിരെ പരാതി ഉന്നയിച്ചത്. കുന്നുംഭാഗം സർക്കാർ സ്കൂളിന് സമീപത്താണ് സംഭവം. ജോലി തടസപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നു. ഈ കാരണത്താലാണ് പോലീസ് ബിജവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇയാളുടെ ഫോൺ വാങ്ങിയ പോലീസ് ഭക്ഷണം ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ മറ്റുള്ളവരുടെ സഹായം […] The post രേഖകളില്ലെന്ന്; കോട്ടയത്ത് പോലീസ് ഡെലിവറി ബോയിയെ തടഞ്ഞുവച്ചു, ജോലി തടസപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ് appeared first on Daily Indian Herald .
ന്യൂദൽഹി: ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി. ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സർക്കാർ സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വന്ന ഹരജികൾ പരിഗണിക്കുകയായിരുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹരജികൾ പരിഗണിച്ചത്. കേന്ദ്രസർക്കാരിന്റെ ഭാഗം കേട്ടശേഷമേ വിഷയത്തിൽ ഇടക്കാല നിർദേശങ്ങൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് […]
നിര്‍ഭയ പെണ്‍കുട്ടി വാതില്‍ തുറന്ന് കൊടുത്തിട്ടല്ലല്ലോ പീഢനത്തിന് ഇരയായതെന്ന നടി മാളവിക മേനോന്. സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ലെന്നും എത്ര സ്ട്രോങ്ങാണെന്ന് പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക. വാതില്‍ തുറന്ന് കൊടുക്കാതെ നമ്മളെ ആരും ഒന്നും ചെയ്യില്ല. അങ്ങനെ എന്ത് സംഭവിച്ചാലും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അടുത്തിടെ ഒരാള്‍ പറഞ്ഞിരുന്നുവെന്നും അതിനെ കുറിച്ചുള്ള അഭിപ്രായമെന്താണെന്നുമുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് മാളവിക മോഹനന്. ‘സ്ത്രീകള്‍ […]
ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ചു; വീട്ടമ്മ വീണുമരിച്ചു
കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് മരിച്ചത്. തൃശൂര്‍: കൊടകരയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു.തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഈ വാര്‍ത്ത കൂടി വായിക്കൂഇത്തവണയും ക്ഷേമ പെന്ഷന് വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇത് വല്ലാത്ത ചെയ്ത്ത്; കൊള്ള, ഇതിലും നല്ലത് പിടിച്ചുപറി; ബജറ്റിനെതിരെ പ്രതിപക്ഷം
സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധന പ്രതിസന്ധിയെ മറച്ചു വയ്ക്കുകയും നികുതി കൊള്ള നടത്തുകയും ചെയ്യുന്നതാണ്. തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഒരു തരത്തിലും ബജറ്റിനെ അംഗീകരിക്കാനാവില്ല. തികച്ചും അന്യായമായ കാര്യങ്ങളാണ് ബജറ്റില്‍ പറയുന്നത്. ഇത് നികുതി കൊള്ളയാണെന്നും സര്‍ക്കാര്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. നികുതി നിര്‍ദേശങ്ങള്‍ ശാസ്ത്രീയവും നീതിയുക്തവുമല്ലെന്നും സതീശന് പറഞ്ഞു.സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധന പ്രതിസന്ധിയെ മറച്ചു വയ്ക്കുകയും നികുതി കൊള്ള നടത്തുകയും ചെയ്യുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടിയുടെ നികുതി വര്‍ധനവ് ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ ഏകദേശം മൂവായിരം കോടിയുടെ നികുതി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന് കൈകടത്താന്‍ പറ്റുന്ന മേഖലകളിലെല്ലാം കടന്നുവന്ന് അശാസ്ത്രീയമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്സതീശന് പറഞ്ഞു.പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്ന കാലത്ത്, കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ തുടരുന്ന കാലത്ത്, രണ്ട് രൂപ കൂട്ടി സെസ് പിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.മദ്യത്തിന് സെസ് കൂട്ടുന്നതിലൂടെ കൂടുതല്‍ ആളുകള്‍ ലഹരിയിലേക്ക് പോകുമെന്നും സതീശന് പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും നികുതി പിരിവില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടി വിഡി സതീശന് ആരോപിച്ചു.ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടു രൂപ സെസ് അംഗീകരിക്കാനാകില്ല. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരേ നയമാണ്. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂആറു മാസത്തിനകം നടത്തുന്ന തീറാധാരങ്ങള്ക്ക് അധിക മുദ്രവില ഒഴിവാക്കും; ഫ്ലാറ്റ് വില ഉയരുംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ വിമാനത്തില്‍ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്പതികളാണ് ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനം കയറാന്‍ ശ്രമിച്ചത്. ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്കിലാണ് സംഭവം. ബെല്‍ജിയം പാസ്പോര്‍ട്ടുള്ള ദമ്പതികള്‍ ബ്രസല്‍സിലേക്കുള്ള യാത്രയിലായിരുന്നു. രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്പതികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നത്. വിമാനം കയറാന്‍ വൈകിയെത്തിയ ദമ്പതികള്‍, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് […] The post ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍; ചെക്ക് ഇന്‍ കൗണ്ടറില്‍ കൊച്ചിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി appeared first on BIGNEWSLIVE | Latest Malayalam News .
അടിവസ്ത്രത്തില്‍ പോക്കറ്റ് ഉണ്ടാക്കി സ്വര്‍ണം കടത്തി, നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട
നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കൊച്ചിയില്‍ ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തില്‍ പോക്കറ്റുണ്ടാക്കി അതില്‍ സ്വര്‍ണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തില്‍ ചേര്‍ത്ത് തയ്ക്കുകയായിരുന്നു. ഇയാളില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. അശോകന് ഇതിന് മുന്‍പ് …
തെന്നിന്ത്യന്‍ സംവിധായകനും നടനുമായ കെ.വിശ്വനാഥ് അന്തരിച്ചു
ഹൈദരാബാദ്: തെന്നിന്ത്യന്‍ സംവിധായകനും നടനുമായ കെ.വിശ്വനാഥ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ദാദാ സാഹേബ് ഫാല്‍കെ, പത്മശ്രീ തുടങ്ങിയ പുരസ്കാര ജേതാവാണ്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് സിനിമകളായ ശങ്കരാഭരണം, സാഗരസംഗമം എന്നിവ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി സംവിധാനം ചെയ്തിട്ടുണ്ട്. യാരടി നീ മോഹിനി, ലിംഗ, ഉത്തമവില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. Keywords: Director,Telugu,K.Viswanath , Dies
തൃശ്ശൂർ: സംസ്ഥാനത്തുടനീളം ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് നടത്തി വരുന്നത്. പലയിടത്തും വൃത്തിഹീനമായും മറ്റും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് പൂട്ടുവീഴുകയും ചെയ്യുന്നുണ്ട്. ഈ വേളയിൽ തെറ്റായ പ്രചാരണം നടത്തി നല്ല ഹോട്ടലുകൾ പൂട്ടിക്കരുതേയെന്ന അപേക്ഷയുമായി ഹോട്ടൽ നടത്തിപ്പുകാർ രംഗത്ത് വന്നിരിക്കുകയാണ്. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് ബജറ്റില്‍ 50 കോടി; പ്രവാസികള്‍ക്ക് തൊഴില്‍ നല്കാന് 5 കോടി ഒരു ഹോട്ടൽ പൂട്ടേണ്ടി വന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും. ഇത്രയേറെ പേർക്ക് തൊഴിലും സർക്കാരിന് […] The post വ്യാജപ്രചാരണം നടത്തി പൂട്ടിക്കരുതേ, ഒരു ഹോട്ടൽ പൂട്ടേണ്ടിവന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും; അഭ്യർത്ഥിച്ച് ഹോട്ടലുകാർ appeared first on BIGNEWSLIVE | Latest Malayalam News .
സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചനിലയില്‍: എയര്‍ പ്യൂരിഫയറും തീ ആളിക്കത്താന്‍ കാരണമായി
കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതികള്‍ കാറിന് തീപ്പിടിച്ച് മരിച്ച അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നു. എയര്‍ പ്യൂരിഫയറും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. കണ്ണൂര്‍ നഗരത്തില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ സ്വദേശി താമരവളപ്പില്‍ പ്രജിത് (35), ഭാര്യ കെകെ റീഷ (25) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മകള്‍ ശ്രീപാര്‍വതി […] The post സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചനിലയില്‍: എയര്‍ പ്യൂരിഫയറും തീ ആളിക്കത്താന്‍ കാരണമായി appeared first on BIGNEWSLIVE | Latest Malayalam News .
ശൈശവ വിവാഹം: അസമില്‍ കൂട്ട അറസ്റ്റ്
ശൈശവ വിവാഹങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ അസമില്‍ 1800-ലേറെ പേര് അറസ്റ്റില്‍. ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ചവരെയാണ് അസമില്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇതുവരെ 1800-ലേറെ പേര് അറസ്റ്റിലായെന്നും സംസ്ഥാന വ്യാപകമായി പോലീസ് നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. നിയമം ലംഘിച്ചവര്ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഈ കേസുകളുമായി …
ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാൻ; ധനമന്ത്രി
പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണ് ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 11000 കോടി രൂപ സാമൂഹിക സുരക്ഷാ പെൻഷന് വേണം. പെൻഷൻ കൊടുക്കാൻ പണമില്ല എന്നുപറഞ്ഞ് അത് കൊടുക്കാതിരിക്കാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻറെ നികുതി അധികാരം പരിമിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ജി.എസ്.ടി വന്നതിന് ശേഷം സംസ്ഥാനത്തിന് വരുമാനമുണ്ടാകുന്ന പ്രധാന വഴി ഇന്ധന സെസ്സാണ്. പെട്രോൾ, ഡീസൽ സെസ് ഉൾപ്പെടെ ബജറ്റിലെ പുതിയ നികുതി പരിഷ്കരണങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ ന്യായീകരണം. കൃത്യമായ …
ആന്ധ്രാപ്രദേശില്‍ ടി.ഡി.പി നേതാവിന് വെടിയേറ്റു; ആരോഗ്യനില ഗുരുതരം: മൂന്നുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ടി.ഡി.പി നേതാവിന് വെടിയേറ്റു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ നേതാവ് ബാലകോടി റെഡ്ഡിക്കാണ് വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ സംഘം വീട്ടില്‍ കയറി ഉറങ്ങുകയായിരുന്ന അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ആക്രമത്തിനു പിന്നില്‍ വൈ.എസ്.ആര് കോണ്‍ഗ്രസാണെന്നാണ് ടി.ഡി.പി ആരോപണം. Keywords: TDP leader, Shot, Sleeping, Home
തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്കു പോയ വാഹനത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി നശിച്ചു. ഇന്നലെ രാവിലെ 9നാണ് അപകടം. ഡ്രൈവര്‍ സനോജ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തുകയുമായിരുന്നു. വാഹനത്തില്‍ സെന്‍ട്രല്‍ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വെഞ്ഞാറമൂട് […] The post ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സെന്‍ട്രല്‍ ലോക്ക് മാറ്റി പുറത്തിറങ്ങി രക്ഷപ്പെട്ട് ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം appeared first on Daily Indian Herald .
ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും കാര്‍ഷിക മേഖലക്കായി വിവിധ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി രൂപ മാറ്റി വെച്ചു. ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ വികസനത്തിനായാണ് പ്രത്യേക പാക്കേജ്. മൂന്ന് പാക്കേജുകള്‍ക്കും 75 കോടി രൂപ വീതം അനുവദിച്ചു. രണ്ടാം കുട്ടനാട് പാക്കേജിനായുള്ള തുക 87 കോടിയില്‍ നിന്ന് 137 കോടി രൂപയായി ഉയര്‍ത്തി. കാര്‍ഷിക മേഖലക്കായി 971.71 കോടി …
തിരുവനന്തപുരം ആറ്റിങ്ങലില്‍ കാറില്‍ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ 15 കിലോ കഞ്ചാവ് പിടികൂടി. ആറ്റിങ്ങല്‍ കച്ചേരി നടയില്‍ വച്ചാണ് കാറില്‍ കടത്തുകയായിരുന്ന 15 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ എറണാകുളം സ്വദേശിയായ ജയേഷിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. Keywords: Ganga, 15 kg, Attingal, Thiruvananthapuram