അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം : അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സ്വദേശി സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്ത് വെച്ച് സ്കൂട്ടറുകള് കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന സജിത്ത് കുമാര്‍ ഉടന്‍ അപകടം നടന്ന സ്ഥലത്തേക്ക് ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ സ്ത്രീയെ തൻ്റെ ഓട്ടോയില്‍ കയറ്റി സജിത്ത്കുമാർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ കിള്ളിപ്പാലത്തിന് […]
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണം; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് ഇന്ന് പരിഗണിച്ച കോടതി ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.
കൊച്ചി: കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വിനുവിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ വി എം വിനുവിന് കഴിയില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് പ്രത്യേകത ഇല്ലെന്ന് കോടതി. രാഷ്ട്രീയകാരും, സാധാരണക്കാരും ഒന്ന് തന്നെ. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. എതിര്‍പ്പുണ്ടെങ്കില്‍ കമ്മീഷനെ അറിയിക്കൂ. വി […] The post കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന്റെ ഹർജി തള്ളി ഹൈക്കോടതി.സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ലായെന്ന് ഹൈക്കോടതി appeared first on Daily Indian Herald .
കോഴിക്കോട് അഴിയൂരിൽ കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗവും ബിജെപിയിൽ ചേർന്നു
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു. ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർട്ടി വിട്ടത്.
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ എട്ടികുളത്ത് ആണ് സംഭവം. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥി ഫായിസ് ടി വി ആണ് മരിച്ചത്. 18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി, കോൺഗ്രസിനും വിഎം വിനുവിന് തിരിച്ചടി
കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി എം വിനുവിന് തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പട്ടികയില്‍ പേരില്ലാത്തതിനെതിരെയുള്ള വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല് എതിര്‍പ്പുകള്‍ […]
മീൻമാർക്കറ്റിൽ വച്ച് തർക്കം, യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് 38കാരൻ, അറസ്റ്റ്
കോഴിക്കോട്: മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം. വടകര പുതുപ്പണം മാങ്ങില്‍ കയ്യില്‍ താമസിക്കുന്ന തോട്ടുങ്കല്‍ നൗഷാദി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. താഴെ അങ്ങാടി മത്സ്യമാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. താഴെ അങ്ങാടി ബീച്ച് റോഡില്‍ ഇടത്തില്‍ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തിന് […]
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇടുക്കി: സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ ചെറുതോണിയിൽ ആണ് സംഭവം. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇന്ന് ഒൻപത് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ ഇനയ തെഹ്സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്. സ്കൂള്‍ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ […]
പത്തനംതിട്ട: ശബരിമലയിൽ എത്തിയ ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങിപ്പോകരുത് എന്ന് പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ശ്രീജിത്ത് ഫോണിൽ തിരികെ വിളിച്ചു. ആരും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ, […]
തിരുവനന്തപുരം: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. അപകടത്തില്‍പ്പെട്ടയാളെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത്കുമാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കോലിയക്കോട് ഭാഗത്ത് വെച്ച് സ്കൂട്ടറുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് സജിത്ത് കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സജിത്ത് ഓട്ടോ വശത്തേക്ക് നിര്‍ത്തുകയും, പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ […]
വീണ്ടും മഴ ശക്തമാകുന്നു, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഡോക്ടര്‍മാരെ ഭീകരതയിലേക്ക് തിരിക്കാന്‍ കേരളത്തിലും ശ്രമം: അഡ്വ. എസ്. ജയശങ്കര്‍
കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരവാദത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ചില മെഡിക്കല്‍ കോളജുകളിലും നടക്കുന്നുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ സാമൂഹ്യ നിരീക്ഷകന് അഡ്വ. എസ്. ജയശങ്കര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അറിയാന്‍ എന്ന പേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോയില്‍ നിന്ന്: ആതുര ശുശ്രൂഷയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതായി പ്രതിജ്ഞയെടുത്തവരാണ്, അതിനു വേണ്ടി വെള്ളക്കോട്ടിട്ടവരാണ്, ഏതുവിധേനയും മനുഷ്യരെ കൊന്നുകളയാം എന്ന് വിചാരിച്ച് ടണ്‍ കണക്കിന് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് പൊട്ടിച്ച്, […] The post ഡോക്ടര്‍മാരെ ഭീകരതയിലേക്ക് തിരിക്കാന്‍ കേരളത്തിലും ശ്രമം: അഡ്വ. എസ്. ജയശങ്കര്‍ appeared first on Daily Indian Herald .
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചു, മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു
കർണാടക: മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ബെലഗാവിയിൽ ആണ് സംഭവം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
എസ്ഐആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയില്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും സിപിഐഎം ഹര്‍ജിയില്‍ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികള്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഐഎം ഹര്‍ജിയില്‍ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആര്‍ നടപടി ബിഎല്‍ഒമാരെ സമ്മര്‍ദത്തിലാക്കുന്നതാണെന്നും […] The post എസ്ഐആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം appeared first on Daily Indian Herald .
ക്രിസ്മസ് പരീക്ഷ പുനഃക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂള്‍ തുറക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകൾ പുനരാരംഭിക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ഡിസംബർ […]
എട മോനെ പണി തുടങ്ങിക്കോ…; സഞ്ജുവിന്റെ വെല്‍ക്കം പ്രൊമോയില്‍ ബേസില്‍ ജോസഫും; വൈറലായി വീഡിയോ!
ഐ.പി.എല്‍ 2026നോട് അനുബന്ധിച്ച് സൂപ്പര്‍ താരം സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോള്‍ സഞ്ജു സാംസണെ സ്വാഗതം ചെയ്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്ത് വിട്ട പ്രൊമോ വീഡിയ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളി സിനിമാ നടനും സംവിധായനുമായ ബേസില്‍ ജോസഫും വീഡിയോയിലുടനീളമുണ്ട്. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സഞ്ജു സാംസണും കൊളാബ് ചെയ്ത് പങ്കുവെച്ച വീഡിയോ മിനിട്ടുകള്‍ക്കുള്ളിലാണ് രണ്ട് മില്ല്യണ്‍ കവിഞ്ഞത്. View this post on […]
‘ഞാനൊരു മോദി ഫാന്‍’ ; നടി ഊര്‍മിളാ ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു
കൊച്ചി: നടി ഊര്‍മിളാ ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് പങ്കെടുത്ത ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശനം. എ എന്‍ രാധാകൃഷ്ണന് ഊര്‍മിളയെ ഷാളണിയിച്ച് സ്വീകരിച്ചു. താനൊരു മോദി ഫാന്‍ ആണെന്നും മനസുകൊണ്ട് നേരത്തെ തന്നെ ബിജെപിയായിരുന്നെന്നും ഊര്‍മിളാ ഉണ്ണി പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഊര്‍മിളാ ഉണ്ണിയുടെ ബിജെപി പ്രവേശനം. ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാറും ചടങ്ങിനെത്തിയിരുന്നു.
ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം, കേന്ദ്രസേന ഉടനെത്തും’: ഡിജിപി റവാഡ ചന്ദ്രശേഖർ
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നുവെന്നും ഡിജിപി വ്യക്തമാക്കി. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്നമായത്. 5000 ബസ് വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. […]
സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൊല്‍ക്കത്ത പിച്ചിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി സീനിയര്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്തും ഈ പിച്ചിനെ വിമര്‍ശിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലേത് ടെസ്റ്റ് മത്സരത്തിന് അനുയോജിച്ച പിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര ദിവസത്തിനുള്ളില്‍ കളി അവസാനിക്കുകയാണെങ്കില്‍ വിക്കറ്റിന് എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ പിച്ചില്‍ താന്‍ ബൗള്‍ ചെയ്താലും വിക്കറ്റ് എടുക്കുമായിരുന്നു എന്നും ശ്രീകാന്ത് പറഞ്ഞു. ‘അതൊരു മോശം വിക്കറ്റായിരുന്നു. […]
കന്യാകുമാരി കടലിന് മുകളിലായ ന്യൂനമർദ്ദം, അതിശക്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കന്യാകുമാരി കടലിന് മുകളിലായ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ മഴ ശക്തമാകുന്നു. ഉച്ച മുതൽ തുടങ്ങിയ ശക്തമായ മഴ തലസ്ഥാന ജില്ലയിലടക്കം തുടരുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത് മൂന്ന് മണിക്കൂർ നേരത്തേക്ക് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
വടകര വാഹനാപകടം; കോമയിൽ കഴിയുന്ന ഒമ്പതുകാരിക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. വടകര എം.എ.സി.ടി (മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യുണൽ കോടതി) കോടതിയാണ് ഉത്തരവിട്ടത്. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. ഹിറ്റ് ആൻഡ് റൺസ് സ്കീം പ്രകാരം അമ്പതിനായിരം രൂപ കുടുംബത്തിന് ലഭിച്ചിരുന്നെന്നും നിലവിൽ കുട്ടിയുടെ ചെലവിനും മറ്റും 25 ലക്ഷം രൂപ റിലീസ് ചെയ്യാൻ കഴിയുമെന്നും ബാക്കി തുക […]
ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായി മാറിയ നടിയാണ് കയേദു ലോഹര്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും കയേദു ഭാഗമായ സിനിമകളെല്ലാം വന്‍ വിജയമായിരുന്നു. എന്നാല്‍ അടുത്തിടെ താരത്തെക്കുറിച്ച് ചില വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തമിഴ്നാട്ടിലെ പാര്ടടികളില് പങ്കെടുക്കാന്‍ ഒരു രാത്രിക്ക് 35 ലക്ഷം രൂപ വരെ കയേദു ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു വിവാദം. അത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് കയേദു ലോഹര്‍. താന്‍ മനസാവാചാ അറിയാത്ത കാര്യമാണ് പലരും തന്നെക്കുറിച്ച് പറഞ്ഞു പരത്തുന്നതെന്ന് കയേദു പറഞ്ഞു. വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന […]
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണ്ണായകമായത്. പെൺകുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ […]
മഹേഷ് ബാബു നായകനായ വാരണാസിയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. എന്നാല്‍ വാരണാസിയുടെ ടൈറ്റില്‍ ടീസറില്‍ കാണിച്ച പല ഫ്രെയിമുകളും തമിഴ് സിനിമയില്‍ ആദ്യമേ വന്നിട്ടുണ്ടായിരുന്നെന്ന് ചില തമിഴ് സിനിമാപേജുകള്‍ അവകാശപ്പെടുന്നുണ്ട്. മഹേഷ് ബാബു കുതിരപ്പുറത്ത് വരുന്ന രംഗത്തെക്കാള്‍ മികച്ചതാണ് മരുതനായകത്തിലെ കമല്‍ ഹാസന്റെ രംഗമെന്ന് പലരും അഭിപ്രായപ്പെട്ടു. ടൈറ്റില്‍ ടീസറില്‍ കാണിച്ച ശ്രീലങ്കയിലെ യുദ്ധ രംഗം എന്തിരനില്‍ നിന്ന് കോപ്പിയടിച്ചതാണെന്നും ചില പേജുകള്‍ അവകാശപ്പെടുന്നുണ്ട്. എന്തിരന്, ഹോളിവുഡ് ചിത്രം വേള്‍ഡ് വാര് Z, വാരണാസി എന്നീ സിനിമകളിലെ സ്ക്രീന്‍ഷോട്ട് […]
ഭാഗ്യലക്ഷ്മി-ശോഭന വിഷയത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ല: ബിനു പപ്പു
തുടരും സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉന്നയിച്ച വിമര്‍ശനത്തില്‍ പ്രതികരണവുമായി നടനും ചിത്രത്തിന്റെ സഹസംവിധായകനുമായ ബിനു പപ്പു. ആ വിഷയത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ബിനു പപ്പു പറഞ്ഞത്. ഭാഗ്യലക്ഷ്മി തന്നെ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയതാണെന്നും അതിനപ്പുറത്തേക്ക് ഇനിയൊരു വിശദീകരണം നല്‍കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും ബിനു പപ്പു പറഞ്ഞു. എക്കോ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ബിനു പപ്പുവിന്റെ പരാമര്‍ശം. ‘ ഞാന്‍ ഈ കാര്യത്തില്‍ വ്യക്തത വരുത്തേണ്ട ആവശ്യമില്ല, അതിനുള്ള വ്യക്തത അവര്‍ […]
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. മോദി സംസാരിക്കുന്ന സ്വകാര്യ പരിപാടിയില്‍ സദസിലൊരാളായി ഇരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് തരൂര്‍ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ രാംനാഥ് ഗോയങ്കെ ലക്ചറില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ പങ്കിട്ടുകൊണ്ടാണ് തരൂരിന്റെ കുറിപ്പ്. വികസനത്തോടുള്ള ഇന്ത്യയുടെ സൃഷ്ടിപരമായ അക്ഷമയെ കുറിച്ചും പോസ്റ്റ് കൊളോണിയല്‍ മനോഭാവമാണ് നമുക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞതായി തരൂര്‍ പോസ്റ്റില്‍ […]
പത്തരമാറ്റുള്ള ആഭ്യന്തര കരിയര്‍; അര്‍ഹതയുണ്ടായിട്ടും സെലക്ടര്‍മാരുടെ റഡാറില്‍ പെടാത്ത ഗെയ്ക്വാദ്
ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമും കണക്കുകളും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലില്‍ ഒരിക്കല്‍ കൂടി അവസരം ലഭിക്കാന്‍ ഗെയ്ക്വാദിന് അര്‍ഹത ഏറെയാണ്. എന്നാല്‍, ബാറ്റ് കൊണ്ട് പല തവണ തന്റെ കഴിവ് തെളിയിച്ചിട്ടും അയാളിപ്പോഴും പുറത്ത് തന്നെയാണ്.
റിലീസാകുമോ ഇല്ലയോ എന്ന് ആരാധകര്‍ക്കും സംവിധായകനും യാതൊരു ഉറപ്പുമില്ലാത്ത ചിത്രമാണ് ബിലാലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വെറുമൊരു പോസ്റ്റര്‍ മാത്രം പുറത്തുവിട്ട് എട്ട് വര്‍ഷമായി പ്രേക്ഷകരെ കാത്തിരിപ്പിക്കുകയാണ് സംവിധായകന് അമല്‍ നീരദ്. ചിത്രത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അമല്‍ നീരദ് ഒഴിഞ്ഞുമാറലാണ് പതിവ്. 2017 നവംബര്‍ 17നാണ് അമല്‍ നീരദ് ബിലാലിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘കമിങ് സൂണ്‍. ബ്ലഡീ സൂണ്‍’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റ് ഇന്നും വൈറലാണ്. പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് അനൗണ്‍സ്മെന്റിന്റെ വാര്‍ഷികം ആഘോഷിക്കുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. […]
സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയം നേടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മത്സരം നവംബര്‍ 22ന് ഗുവാഹത്തിയിലാണ് ആരംഭിക്കുക. എന്നാല്‍ പ്രോട്ടിയാസിനെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്‍ രണ്ടാം ടെസ്റ്റിലും ഉണ്ടാകില്ലെന്നാണ് റെവ് സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നല്‍കിയേക്കാം. ഇതോടെ ഗില്ലിന് പകരം ആരാവും ടീമില്‍ ഇടം നേടുക എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. […]
വൻ ഭക്തജനത്തിരക്ക്, ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമലയിലെ ഇപ്പോഴുള്ള ഭക്തജന തിരക്ക് ഭയാനകമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ് തിരക്ക് എന്നും ജയകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കും. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. സന്നിധാനത്ത് വലിയ […]
ശബരിമല ദർശനം റിയൽ ടൈം ബുക്കിംഗ് (സ്പോട്ട് ബുക്കിംഗ്) ഇരുപതിനായിരമായി നിജപ്പെടുത്തും
പത്തനംതിട്ട:ശബരിമല ദർശനം റിയൽ ടൈം ബുക്കിംഗ് (സ്പോട്ട് ബുക്കിംഗ്) ഇരുപതിനായിരമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്ന ഭക്തർക്ക് തൊട്ടടുത്ത ദിവസം ദർശനത്തിനുള്ള സൗകര്യം ഒരുക്കും. നിലക്കലിൽ പുതുതായി 7 സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. ഈ ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ ഭക്തർക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നൽകും. Key Words : Sabarimala
എരുമേലി കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
എരുമേലി : കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിൽ 33 ഓളം തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് റോഡിൻ്റെ സൈഡിലുള്ള തിട്ടയിലിടിച്ച ശേഷം റോഡിൽ വട്ടം മറിയുകയായിരുന്നു. തീർത്ഥാടന പാതയിൽ ഇതോടെ ഗതാഗതവും തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ബസ് റോഡിൽ നിന്ന് നീക്കാൻ ശ്രമം നടത്തുകയാണ്. Key Words : Accident, Sabarimala Pilgrims
ന്യൂദൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത അരക്ഷിതാവസ്ഥ. വിദ്യാർത്ഥികളെ പ്രശ്നക്കാരെന്ന രീതിയിൽ മുദ്രകുത്തുകയും കുടിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ജമ്മു കശ്മീർ സ്റ്റുഡന്റസ് അസോസിയേഷൻ പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തിന് ശേഷം കശ്മീരികളെ കുറ്റക്കാരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിദ്യാർത്ഥി സംഘടനയുടെ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. തിങ്കളാഴ്ച ന്യൂദൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരികളെ അപകീർത്തിപ്പെടുത്തുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ജെ.കെ.എസ്.എ ആവശ്യപ്പെട്ടു. ആക്രമണത്തിന് ശേഷം ഒരു […]
കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം; അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം (Low Pressure) നിലനിൽക്കുന്നു. നവംബർ ഇരുപത്തിരണ്ടോടെ (2025 നവംബർ 22) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 18, 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. Key Words : Rain,Low pressure
എമ്പുരാന് എന്ന ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താന്‍ ആ സിനിമയുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും അതിനാലാണ് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി പറയുന്നു. ആ സിനിമയില്‍ തന്റേ പേര് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ നിര്‍മാതാവായ ഗോകുലം ഗോപാലനെ വിളിച്ച് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് സിനിമയില്‍ പ്രശ്നമുണ്ടെന്ന് അവര്‍ക്ക് തോന്നിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് മേക്കര്‍ […]
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിയതിന് പിന്നാലെ കൊലവിളിയുമായി ഫേസ്ബുക്ക് കമന്റ്. കന്യാസ്ത്രീയും അഭിഭാഷകയുമെന്ന് അവകാശപ്പെടുന്ന ടീന ജോസ് (അഡ്വ. മേരി ട്രീസ പി.ജെ ) എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാപ്റ്റന്‍ (മുഖ്യമന്ത്രി) നാളെ മുതല്‍ ഇറങ്ങുകയാണ് എന്ന സെല്റ്റന് എല്‍. ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയുടെ വേഷം അണിഞ്ഞുള്ള ടീന ജോസിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. […]
അദ്ദേഹത്തെ വിട്ടയച്ചത് ഞെട്ടിക്കുന്ന തീരുമാനം; വിമര്‍ശനവുമായി മുഹമ്മദ് കൈഫ്
ഐ.പി.എല്‍ 2026ന് മുന്നോടിയായി മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍ താരം ആന്ദ്രെ റസലിനെ വിട്ടു നല്‍കിയത് മോശം തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. റസലിനോളം കാലിബറുള്ള താരത്തെ കൊല്‍ക്കത്തയ്ക്ക് ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാത്രമല്ല പുതിയ പരിശീലകന് അഭിഷേക് നായരുടെ തീരുമാനമാണ് ഇതിന്റെ പുറകിലെന്നും റസലിന്റെ വിട്ടയച്ചത് ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘റസലിന്റെ റിലീസ് ശരിയായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തെ വിട്ടുകൊടുക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് 12 കോടി രൂപ ലഭിച്ചേക്കുമെങ്കിലും […]
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ എലിക്സര്‍ ജുവല്‍സ് ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോര്‍ത്തു. ലബോറട്ടറിയില്‍ വളര്‍ത്തിയ വജ്ര സാങ്കേതികവിദ്യയിലും വ്യവസായത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കാന്‍ ഈ സഹകരണത്തോടെ സഹായിക്കുമെന്നാണ് എലിക്സര്‍ ജുവല്‍സിന്റെ സ്ഥാപകര്‍ പറയുന്നത്. എലിക്സര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബീറ്റാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ രാജ്മോഹന്‍ പിള്ള, ഡയറക്ടര്‍ രാജ് നാരായണന് പിള്ള എന്നിവരെ ഉള്‍പ്പെടുത്തി. സൈരാജ് പി.ആര്. സ്ഥാപകനും, മിഥുന് അജയ്, മുനീര്‍ എം, രാഹുല്‍ പച്ചിഗര്‍ […]
കിവികള്‍ മുതല്‍ പ്രോട്ടിയാസ് വരെ; ഗംഭീര്‍ യുഗത്തില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ഡോമിനേഷന്
ഇന്ത്യയെ തോല്‍പ്പിച്ചതോടെ 15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ജയിക്കാനാണ് ബാവുമക്കും സംഘത്തിനും സാധിച്ചത്. ഈ ജയം സൗത്ത് ആഫ്രിക്കക്ക് വലിയ സന്തോഷമാണ് സമ്മാനിച്ചതെങ്കില്‍ ഇന്ത്യക്കത് തങ്ങളുടെ നഷ്ടത്തിലേക്ക് ഒരു കൂട്ടിച്ചേര്‍ക്കലാണ്. ഗംഭീര്‍ യുഗത്തില്‍ ടെസ്റ്റില്‍ കൈവിടുന്ന മത്സരങ്ങളുടെ ലിസ്റ്റിലേക്ക് ഒരു പുതിയ ഇടം കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സുപ്രീം കോടതിയില്‍ പൊതുപ്രവര്‍ത്തകന്റെ ഹരജി
ന്യൂദല്‍ഹി: 2025 ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുപ്രവര്‍ത്തകന്റെ ഹരജി. സാബു സ്റ്റീഫന്‍ എന്നയാളാണ് ഹരജി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം. തെരഞ്ഞെടുപ്പിലെ ക്രമക്കേട് പരിശോധിക്കാന്‍ വിരമിച്ച ഏതെങ്കിലും ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നാണ് ഹരജിക്കാരന് ആവശ്യപ്പെട്ടിരിക്കുന്നത്. ശതമാന കണക്ക് അല്ലാതെ എത്ര പേര് വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവിടേണ്ട […]
ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ പലരും കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍. ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ആദിത്യ ധര് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വയലന്‍സിന്റെ അതിപ്രസരമാണ് ട്രെയ്ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറി അവിടെ ചാരവൃത്തി ചെയ്ത ഇന്ത്യന്‍ മിലിട്ടറി ഓഫീസറായ മേജര്‍ മോഹിത് ശര്‍മയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഫ്തിഖര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ ചാരനായി പ്രവര്‍ത്തിച്ച പട്ടാളക്കാരന്റെ […]
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ കൊല്‍ക്കത്ത ടെസ്റ്റില്‍ വിജയം പിടിച്ചെടുത്ത സന്ദര്‍ശകര്‍ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. നിലവില്‍ ബാവുമയും സംഘവും 1-0ന് മുമ്പിലാണ്. ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 93ന് പുറത്തായി. സ്കോര്‍ സൗത്ത് ആഫ്രിക്ക: 159 & 153 ഇന്ത്യ: 189 & 93 (T: 124) MATCH RESULT An incredible performance from #TheProteas […]
സ്വർണവില കുത്തനെ താഴേക്ക്, ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക്. ഇന്ന് പവന് 1,280 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,680 രൂപയായി. അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം. കഴിഞ്ഞ ദിവസം രാവിലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. എന്നാൽ, ഉച്ചയ്ക്ക് വില ഉയർന്നു. പവന് […]
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസിനെ ‘ഇരവാദ നാട്യ കമ്മിറ്റി’ എന്നല്ലേ വിളിക്കേണ്ടതെന്ന് മന്ത്രി ചോദിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് എതിരെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. ‘വോട്ടോ, വോട്ടേഴ്സ് ലിസ്റ്റില്‍ ശരിയായ മേല്‍വിലാസമോ ഇല്ലാത്തവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക. എന്നിട്ട് അവരെ മത്സരിപ്പിക്കാന്‍ അനുവദിക്കുന്നില്ലേ എന്ന് പറഞ്ഞ് കരയുക…,’ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം, കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വൈഷ്ണ സുരേഷ്, വി.എം. വിനു എന്നിവരുടെ പേരുകള്‍ […]
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ
പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് ( വൃശ്ചികം 1) 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്. Key Words : Sabarimala Pilgrimage
ആനന്ദ് തിരുമലയുടെ ആത്മഹത്യ: എസ് സുരേഷിനെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് എസ്.
തിരുവനന്തപുരം: ആനന്ദ് തിരുമലയുടെ ആത്മഹത്യയിൽ ബി ജെ പി നേതൃത്വത്തെ എതിർപ്പറിയിച്ച് ആർ എസ് എസ്. ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആർ എസ് എസ് പരസ്യ വിമർശനവും ഉന്നയിച്ചു. ആനന്ദിനെ തള്ളിപ്പറഞ്ഞതിലാണ് എതിർപ്പറിയിച്ചത്. ആനന്ദിന് സംഘബന്ധമുണ്ടായിരുന്നുവെന്നാണ് ആർ എസ് എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്കാരച്ചടങ്ങുകൾക്ക് ആർ എസ് എസ് നേതാക്കൾ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിർബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡൽ കാര്യവാഹ് അഖിൽ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം. ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കിൽ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും അഖിൽ ആരോപിച്ചു. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങൾ കാണിച്ചുതന്നുവെന്നും സുരേഷിനെതിരെ വിമർശനമുന്നയിച്ചു കൊണ്ട് അഖിൽ കുറിച്ചു. രണ്ട് ദിവസം മുമ്പാണ് തിരുമല സ്വദേശിയായ ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബി ജെ പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്. Key Words :Anand Tirumala's Suicide, RSS, S Suresh.
ഗാസയില്‍ രാജ്യാന്തര സേനയെ നിയോഗിക്കാനുള്ള യുഎസ് പ്രമേയത്തിന് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താന്‍ യുഎസ് തയ്യാറാക്കിയ പ്രമേയത്തിന് അംഗീകാരം നല്കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതും പലസ്തീന് സ്വതന്ത്ര രാഷ്ട്രത്തിലേക്കുള്ള പാതയും ഇതുറപ്പിക്കുന്നു. തിങ്കളാഴ്ചയാണ് യുഎസ് പ്രമേയത്തിന് അനുകൂല വോട്ടെടുപ്പ് നടന്നത്. റഷ്യയും ചൈനയും മാത്രമാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നുള്ളൂ, പക്ഷേ വീറ്റോകളൊന്നുമില്ല. പ്രമേയം അംഗീകരിച്ച വോട്ടെടുപ്പിന് ശേഷം യുഎസ് ഇതിനെ 'ചരിത്രപരം'എന്നാണ് വിശേഷിപ്പിച്ചത്. 'ഇന്നത്തെ പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്താനും ഇസ്രായേലിന് സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്ന മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ്'- യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്സ് പറഞ്ഞു. Key Words : USA, UN Security Council, Gaza
ഇന്ത്യന്‍ പൗരന്മാര്ക്ക് നല്‍കിവന്ന വിസാ ഇളവ് നിര്‍ത്തലാക്കി ഇറാന്, കാരണം മനുഷ്യക്കടത്ത് ?
ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്ക്ക് അനുവദിച്ചിരുന്ന വീസ ഇളവ് നിര്‍ത്തലാക്കുകയാണെന്ന് ഇറാന്റെ പ്രഖ്യാപനം. സാധാരണ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാന്‍ നല്‍കിയിരുന്ന അനുമതിയാണ് ഇറാന് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ ഇറാനില്‍ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോര്‍ട്ടുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും മുന്‍കൂട്ടി വീസ എടുക്കേണ്ടിവരുമെന്ന് സാരം. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകല്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തിലാണ് ഇറാന്റെ കടുത്ത തീരുമാനം. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലഭ്യമായിരുന്ന വീസ ഇളവ് ദുരുപയോഗം ചെയ്ത് വ്യക്തികളെ കബളിപ്പിച്ച് ഇറാനിലേക്ക് എത്തിക്കുന്നതായും പിന്നീട് അവരില്‍ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും വിവരം ലഭിച്ചിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ വീസ ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഉദ്ദേശിച്ചാണ് നടപടി. ഇറാന് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും വീസ രഹിത യാത്രയോ ഇറാന് വഴി മൂന്നാം രാജ്യങ്ങളിലേക്കുള്ള തുടര്‍യാത്രയോ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. Key Words :Iran,Visa, Human trafficking
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്. 'ചാവേര്‍ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാള്‍ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാന്‍ പോവുകയാണെന്ന് ഉറപ്പിക്കുമ്പോള്‍ അയാള്‍ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുന്നില്‍ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്', ഉമര്‍ പറയുന്നു. അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയ ഭീകരര്‍ ഹമാസ് മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ അത്യാധുനിക രീതിയിലുള്ള ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. Key Words : Umer Nabi, Delhi Blast
തിരുവനന്തപുരം: കേരളത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദി എക്കോണമിസ്റ്റില് പങ്കുവെച്ച ലേഖനത്തില്‍ പ്രതികരണവുമായി ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമൂഹ്യക്ഷേമത്തെ കുറിച്ച് ചില കാര്യങ്ങള്‍ കേരളത്തിന് ഇന്ത്യയെ പഠിപ്പിക്കാന്‍ സാധിക്കും (Kerala Can Teach India a Thing Or Two About Social Welfare) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ വിമുക്തമാക്കി മാറ്റിയതും ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയുള്‍പ്പെടുന്ന 12 സൂചകങ്ങളില്‍ കേരളം നടത്തിയ മുന്നേറ്റത്തെ കുറിച്ചും വിശദമായി വിലയിരുത്തുന്നുണ്ട്. ലോകത്തിന് […]
ന്യൂഡല്‍ഹി: ചെങ്കോട്ട ചാവേര്‍ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയ എന്‍ഐഎ കൂടുതല്‍ കണ്ടെത്തലുകളിലേക്ക്. തിങ്കളാഴ്ച കേസില്‍ മറ്റൊരു കശ്മീരി നിവാസിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും കൂടുതല്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസ് മാതൃകയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഭീകരസംഘം പദ്ധതിയിട്ടിരുന്നതായാണ് ഇന്നലെ പിടിയിലായ ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ജെയ്ഷെ മൊഡ്യൂള്‍ സംഘം ആസൂത്രണം ചെയ്ത സ്ഫോടന പരമ്പരകളില്‍ ഉപയോഗിക്കേണ്ട ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയിലും ഇയാള്‍ ഏര്‍പ്പെട്ടിരുന്നു. Key Words :Delhi Car Blast, Hamas-style attack, NIA
മധ്യപ്രദേശിനെ എറിഞ്ഞ് വീഴ്ത്തി; വമ്പന്‍ അഡ്വാന്റേജുമായി കേരളം
രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി കേരളം. 89 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്. നേരത്തെ ഒന്നാം ഇന്നിങ്സില്‍ കേരള ടീം 281 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്ന്ന് ബാറ്റ് ചെയ്ത മധ്യപ്രദേശ് 192 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതാണ് കേരള ടീമിന് ലീഡ് സമ്മാനിച്ചത്. ഈഡന് ആപ്പിള്‍ ടോമിന്റെയും അഭിജിത് പ്രവീണിന്റേയും കരുത്തിലാണ് മധ്യപ്രദേശിനെ 89 റണ്‍സ് അകലെ പുറത്താക്കിയത്. ഇരുവരും ചേര്‍ന്ന് എതിരാളികളുടെ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. End Innings: Madhya Pradesh – […]
മലബാര്‍ ഗോള്‍ഡ് ഉടമ ഫൈസല്‍ എ.കെയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ലെസ്ബിയന്‍ പങ്കാളികളായ ആദിലയെയും നൂറയെയും തന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിളിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇതിനോടകം പലയിടത്തും ചര്‍ച്ചയായി. സമൂഹത്തിലെ പല മേഖലയിലുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും എല്ലാ തരം സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാനുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറഞ്ഞുകൊണ്ടാണ് ഫൈസല്‍ തന്റെ പോസ്റ്റ് ആരംഭിച്ചത്. എന്നാല്‍ ആദിലയും നൂറയും ഈ ചടങ്ങില്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്നും സമൂഹത്തിന് തെറ്റായ […]
മെയില്‍ ഈഗോയുടെ കഥ; ‘അയ്യപ്പനും കോശിക്കും’‘ഡ്രൈവിംഗ് ലൈസെന്‍സിനും’പിന്നാലെ വിലായത്ത് ബുദ്ധയും
രണ്ടു വ്യക്തികള്‍ തമ്മിലുള്ള മെയില്‍ ഈഗോയുടെ കഥ പറയുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കാറ്. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ രചനയില്‍ പിറന്ന ‘ഡ്രൈവിംഗ് ലൈസന്‍സും’, സച്ചി തന്നെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമൊക്കെ ഇതിന് ഉദാഹരണമാണ്. ഈ വിഭാഗത്തിലേക്കാണ് ജി.ആര് ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ കടന്നു വരവ്. മറയൂരിലെ ചന്ദന കാടുകളെ ഇതിവൃത്തമാക്കി വരുന്ന ചിത്രം ഡബിള്‍ മോഹനനും എതിരാളിയായ ഭാസ്കരന് […]
ഒരു ശതമാനം പോലും ശരിയല്ല; രാജിവാര്‍ത്ത നിഷേധിച്ച് എന്‍. ശക്തന്
ശ്രീകാര്യം: തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എന്‍. ശക്തന്. രാജിവാര്‍ത്ത ഒരു ശതമാനം പോലും ശരിയല്ലെന്ന് ശക്തന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജി സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അതിനെ കുറിച്ച് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും എന്‍. ശക്തന് പറഞ്ഞു. ഇന്ന് (ചൊവ്വ) വിളിച്ചിരിക്കുന്ന യോഗം ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ അവര്‍ക്ക് വേണ്ടി വളരെ സിസ്റ്റമാറ്റിക്കായി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും […]
കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമര്‍ശനവുമായി കേരള ഹൈക്കോടതി. വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതിയാണെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവിറക്കി. വൈഷ്ണയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. നവംബർ 19നു മുമ്പ് ഹിയറിങ് […] The post രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടത്.വൈഷ്ണയ്ക്ക് മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുത്- ഹൈക്കോടതി.കക്ഷി ചേർക്കണമെന്ന തിരുവന്തപുരം കോർപറേഷൻ്റെ ആവശ്യം ഹൈക്കോടതി തള്ളി appeared first on Daily Indian Herald .
കെപിസിസി നേതൃത്വവുമായി ഇടഞ്ഞു;തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. ശക്തനുമായി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . കെപിസിസി നേതൃത്വം ശക്തന്റെ രാജി സ്വീകരിച്ചിട്ടില്ല.താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് […] The post നേതൃത്വവുമായി ഇടഞ്ഞ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്ന് ആവശ്യം.രാജി സ്വീകരിക്കാതെ കെപിസിസി നേതൃത്വം. appeared first on Daily Indian Herald .
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. സി.പി.ഐ.എം തന്റെ വോട്ട് വെട്ടി എന്ന് വിനുവും കോഴിക്കോട് ഡി.സി.സിയും ആരോപിക്കുമ്പോഴും 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തു എന്നാണ് വി.എം. വിനു അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും അന്നത്തെ സ്ഥാനാര്‍ത്ഥിയും വിനുവിന്റെ വാദത്തെ പിന്താങ്ങുന്നുമുണ്ട്. എന്നാല്‍ അന്നത്തെ […]
ഹനുമാനെ അപമാനിച്ചു, രാജമൗലിക്കെതിരെ പൊലീസില്‍ പരാതി നല്കി വാനര സേന
സംവിധായകന് എസ്.എസ്. രാജമൗലിക്കെതിരെ പൊലീസില്‍ പരാതി നല്കി രാഷ്ട്രീയ വാനര സേന. ഹൈദരബാദിലെ സരൂര് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് രാഷ്ട്രീയ വാനര സേന പരാതി നല്‍കിയത്. കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന വാരണാസി ടൈറ്റില്‍ ലോഞ്ചിനിടെ ഹനുമാനെക്കുറിച്ച് സംസാരിച്ചതാണ് രാഷ്ട്രീയ വാനര സേനയെ പ്രകോപിപ്പിച്ചത്. രാജമൗലിയുടെ പരാമര്‍ശം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുന്ന പ്രവണത അടുത്തിടെ സിനിമയില്‍ വലിയ രീതിയില്‍ കാണാനാകുന്നുണ്ടെന്നും രാഷ്ട്രീയ വാനര സേന ആരോപിച്ചു. പരാതിയിന്മേല് കൃത്യമായ അന്വേഷണം നടത്തി ശരിയായ […]
ചെന്നൈയ്ക്ക് യോജിച്ചവന്‍, ആ ആര്.സി.ബി താരത്തെ ടീമിലെത്തിക്കണം: കൈഫ്
ചെന്നൈ സൂപ്പര്‍ കിങ്സ്(സി.എസ്.കെ) താരലേലത്തില്‍ ആര്.സി.ബി കൈവിട്ട ലിയാം ലിവിങ്സ്റ്റണിനെ ടീമിലെത്തിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിനെ സ്പിൻ ബൗളിങ് ഓപ്ഷനായി ഉപയോഗിക്കാൻ കഴിയുമെന്നും അഞ്ചാം നമ്പര്‍ ബാറ്ററായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ് വെല്ലിനെയും ചെന്നൈയ്ക്ക് നോട്ടമിടാമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്. ‘ലിയാം ലിവിങ്സ്റ്റണ് ചെന്നൈ ടീമിന് ചേരുന്ന ഒരാളാണ്. അവന് ടീമിന്റെ ആറാം ബൗളറാകാനും അഞ്ചാം നമ്പര്‍ ബാറ്റാറാകാനും […]
എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും രാജിവെച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എന്‍ ശക്തന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. അതേസമയം രാജി കെപിസിസി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശക്തൻ രാജിക്കത്ത് നൽകിയത്. ശബ്ദരേഖ വിവാദത്തെത്തുടര്‍ന്ന് പാലോട് രവി രാജിവെച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ എന്‍ ശക്തനെ താല്‍ക്കാലിക ഡിസിസി അധ്യക്ഷനായി നിയമിച്ചത്. സ്ഥിരം ഡിസിസി അധ്യക്ഷനെ ഉടൻ തന്നെ നിയമിക്കുമെന്നും, അതുവരെ ഡിസിസി പ്രസിഡന്റിന്റെ […]
പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു, സ്കൂൾ ബസ് പിന്നിൽ ഇടിച്ചുകയറി അപകടം, ആറുപേർക്ക് പരിക്കേറ്റു
മലപ്പുറം: സ്കൂള്‍ ബസും പിക്കപ്പും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ഓണിയില്‍ പാലത്തിന് സമീപമാണ് അപകടം. അപകടത്തിൽ പിക്കപ്പ് ലോറിയില്‍ ഉണ്ടായിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളായ അബ്റുള്‍ ഇസ്ലാം, സഹദ്, സെയ്ഫു ഉസ്മാന്, ബഹര്‍, നുസ്സറുല്‍ ഇസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വളാഞ്ചേരിയില്‍നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന സ്കൂള്‍ ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്സിങ് യന്ത്രവും […]
ചെങ്കോട്ട സ്ഫോടനം; ഭീകരർ പദ്ധതിയിട്ടത് ഹമാസ് മാതൃക ആക്രമണം
ദില്ലി: ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഷഹീൻ രണ്ടു കൊല്ലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് […]
Heated Row in Congress After Complaint Filed Against KPCC Leader Pazhakulam Madhu
Thiruvananthapuram: A fresh controversy has erupted within the Congress party in Kerala after a formal complaint was submitted against KPCC general secretary Pazhakulam Madhu. The complaint, addressed to AICC president Mallikarjun Kharge and AICC general secretary (organisation) K.C. Venugopal, alleges that Mr. Madhu made historically inaccurate remarks about the Vaikom Sathyagraha during a party meeting […] The post Heated Row in Congress After Complaint Filed Against KPCC Leader Pazhakulam Madhu appeared first on Daily Indian Herald .
തൃശൂര്‍: വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അതിരപ്പിള്ളിയിലേക്ക് പോയ കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാന്‍, ആന്‍സിയ, ക്ലാര, മിലി, മുഹമ്മദ് സുല്‍ത്താന്‍, നേഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നേഹയുടെ നില ഗുരുതരമാണ്. 40 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേഹയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. എറണാകുളം […]
പത്തനംതിട്ട: വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് KPCC സംഘടിപ്പിച്ച പരിപാടിയിൽ തുടങ്ങിയ തർക്കങ്ങൾ പത്തനംതിട്ടയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചയിലും വിവാദങ്ങൾക്ക് വഴി തുറക്കുകയാണ്. ശ്രീനാരായണഗുരു വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തിരുന്നില്ല എന്ന് കെ.പി.സി.സി യുടെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ സംഘടിപ്പിച്ച കോൺഗ്രസ് പാർട്ടിയുടെ ജില്ലാ നേതൃയോഗത്തിൽ കെ.പി.സി.സി സെക്രട്ടറി പഴകുളം മധു പ്രസംഗിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം. പഴകുളം മധുവിന്റെ പ്രസ്താവന ചരിത്രവിരുദ്ധവും തെറ്റും ആണെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം പ്രസിഡൻറ് […] The post DCC യോഗത്തിൽ ശ്രീനാരായണ ഗുരുവിനെതിരായ KPCC സെക്രട്ടറിയുടെ പരാമർശം. വിമർശിച്ച മുൻ മണ്ഡലം പ്രസിഡൻ്റിന് എതിരെ പ്രതികാര നടപടിയുമായി പഴകുളം മധു. appeared first on Daily Indian Herald .
സുഹൃത്തുക്കൾ തമ്മിൽ തർക്കം, യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം: യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് രാജാജി നഗർ സ്വദേശി അലൻ ആണ് മരിച്ചത്. 19 വയസ്സായിരുന്നു.തൈക്കാട് ക്ഷേത്രത്തിനു സമീപമാണ് കൊലപാതകം. കളിക്കുന്നതുമായി ബന്ധപ്പെട്ടു സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ദ്രജിത്ത് പൊലീസ് വേഷത്തില്‍ ത്രില്ലര്‍ 'ധീര'ത്തിന്റെ പ്രൊമോ സോംഗ് റിലീസ് ചെയ്തു
ഇന്ദ്രജിത്ത് സുകുമാരന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ധീര'ത്തിന്റെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. മണികണ്ഠന് അയ്യപ്പ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഇമ്പച്ചിയും ശ്രുതി ശിവദാസും ചേര്‍ന്നാണ്. ഇമ്പച്ചിയും ബികെ ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. മുന്‍പും പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോള്‍ട്ടേജ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. റെമോ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജിതിന് ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രണ്‍ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്, സജല്‍ സുദര്ശന് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. Key Words :Indrajith Sukumaran, Dheeram Movie
ചെങ്കോട്ട സ്ഫോടനം: മരണസംഖ്യ 15-ലേക്ക്; ശ്രീനഗർ സ്വദേശിയായ ഒരാൾക്കൂടി പിടിയിൽ
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജാസിർ ബിലാൽ വാണിയാണ് പിടിയിലായത്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിനു സാങ്കേതിക സഹായം നൽകിയ നിർണായക വ്യക്തിയാണു ഇയാളെന്നു ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. അതിനിടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ ഇന്നു മരണത്തിനു കീഴടങ്ങി. ഡ്രോൺ അടക്കം ഉപയോഗിച്ചു ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റാക്കി മാറ്റി ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്നു എൻഐഎ പറയുന്നു. അനന്ത്നാഗിലെ ഖ്വാസിഗണ്ഡ് സ്വദേശിയാണ് പിടിയിലായ ജാസിർ. ഉമർ നബിയുമായി ഇയാൾക്ക് അടുത്ത ബന്ധമായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി സംസ്ഥാനങ്ങളിൽ തിരച്ചിൽ സജീവമാണ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ എട്ട് പേരാണ് പിടിയിലായത്. Key Words :Red Fort blast, Death, Arrest
നടുങ്ങി തിരുവനന്തപുരം ; നഗരഹൃദയത്തിൽ നടുറോഡിൽ 19കാരനെ കുത്തിക്കൊന്നു
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി കൊലപാതകം. നഗരഹൃദയത്തിൽ നടുറോഡിൽ 19കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് സ്കൂളിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. സ്കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. Key Words :Stabbed to Death, Thiruvananthapuram, Murder
ചെങ്കോട്ട സ്ഫോടനം: അൽ ഫലാഹ് സർവകലാശാല ചെയർമാനെ വിളിച്ചുവരുത്താൻ ഡൽഹി പൊലീസ്
ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ വിളിച്ചുവരുത്താൻ ഡൽഹി പൊലീസ്. യുജിസിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി) അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. സ്ഫോടനക്കേസിലെ പ്രതികളായ ഉമർ നബിയും മുസമ്മിൽ ഗനായിയും ജോലി ചെയ്തിരുന്ന അൽ ഫലാഹ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ ഉൾപ്പെടെ ഒമ്പത് സംഘടനകൾ പ്രവർത്തിച്ചിരുന്ന അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്രഡിറ്റേഷനും ധനസഹായവും സംബന്ധിച്ച രേഖകളുമായി ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാൻ ചെയർമാനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. യുജിസി നിയമത്തിലെ സെക്ഷൻ 12(ബി) പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാലയ്ക്ക് നാക് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ സർവകലാശാലയ്ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. 'ഗുഡ് സ്റ്റാൻഡിങ്'ആശങ്കകൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം സസ്പെൻഡ് ചെയ്യുകയും, എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും എഐയു പേരും ലോഗോയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അൽ ഫലാഹ് കാമ്പസുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ ഇന്റർ-സ്റ്റേറ്റ് സെല്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കാമ്പസിൽ ഉമർ നബിയും മുസമ്മിൽ ഗനായിയും ചേർന്ന് ഭീകരാക്രമണത്തിനുള്ള ആസൂത്രണം നടത്തിയതായാണ് കണ്ടെത്തൽ. Key Words :Red Fort Blast, Delhi Police, Al Falah University chairman
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ക്രൈംസ് ട്രൈബ്യൂണൽ
ഢാക്ക : ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചു. 2024-ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ (Crimes Against Humanity) ചുമത്തിയാണ് വധശിക്ഷ വിധിച്ചത്. കൂട്ടക്കൊല, പീഡനം, പ്രക്ഷോഭകർക്കെതിരെ മാരകശക്തി പ്രയോഗിക്കാൻ ഉത്തരവിടൽ തുടങ്ങിയ കുറ്റങ്ങളാണ് ഹസീനയ്ക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഈ പ്രക്ഷോഭങ്ങളിൽ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹസീന പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ സാഹചര്യത്തിൽ, അവരുടെ അഭാവത്തിലാണ് വിചാരണ നടന്നതും വിധി പ്രസ്താവിച്ചതും. കോടതിയിൽ തനിക്ക് സ്വയം പ്രതിരോധിക്കാൻ ന്യായമായ അവസരം ലഭിച്ചില്ലഎന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. സർക്കാർ ജോലികളിലെ ക്വാട്ട പരിഷ്കരണത്തിനെതിരെ തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭം ഒരു ബഹുജന പ്രക്ഷോഭമായി മാറിയതിനെത്തുടർന്ന് 2024 ഓഗസ്റ്റ് 5-ന് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ത്യയിൽ അഭയം തേടിയ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. എ ജയതിലകിനെതിരെ പരാതിയുമായി വീണ്ടും എന്‍ പ്രശാന്ത്
തിരുവനന്തപുരം : ധന വകുപ്പിലെ അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെതിരെ പരാതിയുമായി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്.ചീഫ് സെക്രട്ടറി ജയതിലകിന്റെ അഴിമതികള്‍ തെളിവുകള്‍ സഹിതം നിരത്തി പ്രശാന്ത് ബ്രോ മുഖ്യമന്ത്രിക്കു പരാതി നല്കി. നിലവില്‍ വിജിലന്‍സിനു മുന്നിലുള്ള പരാതിയാണ് പ്രശാന്ത് ബ്രോ നേരിട്ടു മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. അന്യായമായ സസ്പെന്ഷന് ആറു മാസത്തേക്കു കൂടി നീട്ടിയ ചീഫ് സെക്രട്ടറിയുമായി നിയമ യുദ്ധത്തിന് ഇറങ്ങുകയാണ് പ്രശാന്ത് ഐ എ എസ് . എന്‍ പ്രശാന്തിന്റെ പോസ്റ്റ് പൂര്‍ണരൂപത്തിൽ ഡോ. ജയതിലകിതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി റൂൾ 7 പരാതി സമർപ്പിച്ചു കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി (Disciplinary Authority) കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കു മുമ്പാകെ, ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ All India Service (Discipline & Appeal) Rules, 1968 പ്രകാരം നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് റൂൾ 7 പരാതി നൽകിയ വിവരം അറിയിക്കട്ടെ. കൃത്യമായ തെളിവുകളോടെ, രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. മുൻപ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം റവന്യു, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത കാലയളവിൽ ബാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും ഉണ്ട്. (റിട്ട. അദ്ധ്യാപകനും വിവരാവകാശ പ്രവർത്തകനുമായ ശ്രീ. അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ 6.11.25 ന് സമർപ്പിച്ച വിശദമായ പരാതിയിൽ ഓരോന്നും എടുത്ത് പറയുന്നുണ്ട്.) ഡോ. ജയതിലകിന്റെ നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും (Immovable Property Returns) രജിസ്റ്റർ ചെയ്ത ആധാരങ്ങൾ, പാട്ടക്കരാറുകൾ, സൊസൈറ്റി രേഖകൾ എന്നിവയും തമ്മിലുള്ള താരതമ്യം ഈ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോർട്ട് ചെയ്യുക, വാണിജ്യപരമായ താൽപ്പര്യങ്ങൾ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാർ-റിയൽ എസ്റ്റേറ്റ് കച്ചവടക്കാരിൽ നിന്ന് പലവിധ ബെനാമി കരാറുകൾ ഉണ്ടാക്കി പണം കൈപ്പറ്റുക, സർക്കാരിൽ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് രേഖകൾ പരിശോധിച്ചാൽ മനസ്സിലാവുന്നത്. കേരള സർക്കാരിന്റെ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ രേഖകൾ തന്നെയാണ് പല ഡീലുകളുടേയും തെളിവുകൾ എന്നതാണ് രസം. ഈ വിഷയത്തിൽ പ്രത്യേകമായി എടുത്തുപറയുന്ന ലംഘനങ്ങൾ അഖിലേന്ത്യാ സർവീസ് (നടപടി) ചട്ടങ്ങൾ, 1968 (AIS (Conduct) Rules, 1968) പ്രകാരമാണ്: അനുഛേദം 3 (Rule 3): സമ്പൂർണ്ണ സത്യസന്ധത, കടമയോടുള്ള കൂറ്, താൽപ്പര്യ സംഘർഷം (Conflict of Interest) ഒഴിവാക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിവ ഉറപ്പുവരുത്തുന്ന വിവിധ ഉപവിഭാഗങ്ങളുടെ ലംഘനം, അനുഛേദം 13 (Rule 13): മുൻകൂർ അനുമതിയില്ലാതെ കച്ചവടത്തിലോ മറ്റു തൊഴിലുകളിലോ ഏർപ്പെടുക, ബിസിനസ്സ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, സർക്കാരുമായി ഇടപാടുള്ളവരിൽ നിന്ന് പണവും മറ്റും സ്വീകരിക്കുക, സർക്കാർ അനുമതിയില്ലാതെ പ്രതിഫലം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലെ വീഴ്ച, അനുഛേദം 16 {Rule 16(3), 16(4)} : സ്വത്ത് ഇടപാടുകൾക്ക് മുൻകൂർ വിവരം നൽകുക/അനുമതി തേടുക, പാട്ടങ്ങളും വാടകയിനത്തിൽ വരുമാനം ലഭിക്കുന്നത് ിപ്പോർട്ട് ചെയ്യുക, വാർഷിക സ്വത്ത് റിട്ടേൺ പൂർണ്ണമായും സത്യസന്ധമായും സമർപ്പിക്കുക എന്നീ കാര്യങ്ങളിലെ ചട്ടലംഘനം. ആനുപാതികമല്ലാത്ത സ്വത്തുക്കൾ (disproportionate assets) ഉൾപ്പെടെയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഗുരുതരമായ ക്രിമിനൽ ദുഷ്പെരുമാറ്റം (criminal misconduct) വ്യക്തമാക്കുന്ന രേഖകൾ ശ്രീ. അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ സമർപ്പിച്ചത് 6.11.25 നാണ്. GAD വകുപ്പ് ഡോ. ജയതിലക് തന്നെ കൈകാര്യം ചെയ്യുന്നതിനാൽ സ്വയം സസ്പെന്റ് ചെയ്യാനുള്ള ഫയൽ ഡിസിപ്ലിനറി അഥോറിറ്റിക്ക് സമർപ്പിക്കാൻ അദ്ദേഹത്തിന് മടി കാണും. അതുകൊണ്ടാണ് ഇന്ന് ഈ പരാതി രേഖാമൂലം ഡിസിപ്ലിനറി അഥോറിറ്റിയായ ബഹു.മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത്. ഏതായാലും ഡോ. ജയതിലകിന്റെ ചട്ടലംഘനങ്ങൾ ഔപചാരികമായി ഇന്ന് 15-11-2025-ന് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്കർഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 08-11-2024-ന് ഒരു സോഷ്യൽ മീഡിയിൽ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിന്, മൂന്ന് ദിവസത്തിനകം (11-11-2024) എന്നെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത് ഓർക്കുമല്ലോ. ആരുടെയും പരാതി ഇല്ലാതെ തന്നെ,അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ താല്പര്യമെടുത്താണ് ആ നടപടി ഉണ്ടായത്. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 14, നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു. ആരോപിക്കപ്പെടുന്ന ലംഘനങ്ങൾ എത്രയോ ഗൗരവതരമായിരിക്കുമ്പോൾ, ഒരു ജൂനിയർ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധിക്കില്ലല്ലോ. IAS കാർക്ക് എല്ലാവർക്കും ഒരുപോലെ ബാധകാണ് All India Service (Discipline & Appeal) Rules, 1968. അതിനാൽ, ഭരണഘടന ഉണ്ടെങ്കിൽ, നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ,നീതിബോധവും ധർമ്മവും ഉണ്ടെങ്കിൽ, ഡോ. ജയതിലകിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് നിയമജ്ഞർ പറയുന്നത്. ഡോ. ജയതിലകിന്റെ നിയമലംഘനങ്ങൾക്ക് “തീവ്രത” കുടുതലാണെന്നതിൽ തർക്കമില്ലല്ലോ. മേൽ ചട്ടങ്ങൾ അറിയാവുന്ന വ്യക്തി എന്ന നിലയിൽ, ഈ വസ്തുതകൾ ബന്ധപ്പെട്ട അധികാരിയുടെയും (competent authority) പൊതുജനങ്ങളുടെയും മുമ്പാകെ കൊണ്ടുവരേണ്ടത് എന്റെ ധാർമികമായ കടമയാണ്. സർക്കാർ ജീവനക്കാരായ ക്ലാർക്കിനെയും, വില്ലേജ് അസിസ്റ്റന്റിനെയും, തഹസിൽദാരെയും, ഡോക്ടറെയും, ടീച്ചറെയും, പ്രൊഫസറെയും, എഞ്ചിനിയറെയും സാധാരണ പൊലീസുകാരെയും അച്ചടക്കവും നിയമവും പഠിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ സ്വയം മര്യാദ കാണിക്കണം. ആ മിനിമം മര്യാദ കാണിക്കാത്ത IAS ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ അധികാരമുള്ളത് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്കർഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്കാണ്. NB: പലരും എക്സിക്യൂട്ടീവിനെ പാടേ എഴുതിത്തള്ളി കമന്റ് ഇടുന്നത് കണ്ടു. കോടതിയിൽ നിന്ന് മാത്രമേ നീതി കിട്ടൂ എന്ന അഭിപ്രായമാണ് പലർക്കും. എന്നാൽ രേഖാമൂലം അത് തെളിയുന്നെങ്കിൽ മാത്രമേ ഞാൻ വിശ്വസിക്കൂ. പൗരന് കോടതിയിൽ മാത്രമല്ല, ഒരു വില്ലേജ് ഓഫീസിലും ന്യായം ലഭിക്കണമല്ലോ. സിസ്റ്റം പ്രവർത്തിക്കുന്ന രീതി മനസ്സിലാക്കി വേണം സിസ്റ്റത്തോട് സംസാരിക്കാൻ. നിയമവും ചട്ടവും പ്രയോഗിച്ച് തന്നെ. “സിസ്റ്റം ഔട്ട് കംപ്ലീറ്റ്” വായിക്കൂ! Key Words :N Prashanth IAS, Dr. A Jayathilak , Complaint
ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതിയുമായി ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ഗൗരി പാര്‍വതി രാജ്. പുനഃപ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നും വലിയമരം വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് തൻ്റെ പേരുള്ളത് എന്നും ഗൗരി പറയുന്നു. 25/10/2025 ലെ വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയായി പേര് ചര്‍ച്ചയില്‍ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഡെപ്യൂട്ടി കലക്ടര്‍ക്ക് ഗൗരി നൽകിയ പരാതിയിൽ പറയുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് […]
ബിഹാറിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന്
പട്ന: ബിഹാറിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന്. പട്നയിലെ ഗാന്ധി മൈതാനില്‍ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ നിരവധി വിഐപികള്‍ ചടങ്ങിന് എത്തും. ബീഹാർ തെരഞ്ഞെടുപ്പില്‍ 202 സീറ്റുകള്‍ നേടി എൻഡിഎ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2020 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പ്രകടനം മെച്ചപ്പെടുത്തിയ ജെഡിയു 85 സീറ്റുകള്‍ നേടി. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 19 സീറ്റുകളും കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) 5 സീറ്റുകളും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച 4 സീറ്റുകളും നേടി. ബീഹാർ നിയമസഭയില്‍ ആകെ 34 മന്ത്രിമാർ ആയിരിക്കും ഉണ്ടായിരിക്കുക. ബിജെപിയില്‍ നിന്നും 15 മന്ത്രിമാരും ജെഡിയുവില്‍ നിന്നും 14 മന്ത്രിമാരും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയില്‍ നിന്നും 3 മന്ത്രിമാരും എൻഡിഎ സഖ്യത്തിലെ മറ്റു പാർട്ടികളായ രാഷ്ട്രീയ ലോക് മോർച്ചയില്‍ നിന്നും ഹിന്ദുസ്ഥാനി മോർച്ചയില്‍ നിന്നും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ നിതീഷ് കുമാർ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ഒരു വനിത എത്താനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. Key Words :NDA Government, Bihar, Election
രണ്ടുമാസത്തെ പെന്ഷന് വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും; കൈകളിലെത്തുക 3600 രൂപ
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്ഷന് വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്ഷന് കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്ഷന് വിതരണം ചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്ഷന് എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചത്. Key Words :Pension Distribution
അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രണ്ടു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിലാണ് വിമർശനം. അഴിമതിക്കാരെ എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. പ്രതികളായ കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരനും മുൻ എം ഡി പി എ രതീഷിനും സർക്കാർ എന്തിനാണ് സംരക്ഷണം ഒരുക്കുന്നതെന്നും കോടതി ചോദിച്ചു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ എഴുതേണ്ടി വരുമെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. നിയമത്തെ അംഗീകരിക്കുന്ന നിലപാട് സർക്കാരിൽ നിന്ന് ഉണ്ടാകണം. രണ്ടു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്ത സർക്കാർ നിലപാട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഒരാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. Key Words : Kerala Government, Corrupt, High Court
ന്യൂഡൽഹി : ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിൻ്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശർമ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ടി.പി. വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ കെ രമ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നും രമ ചൂണ്ടിക്കാട്ടി. ആറാം പ്രതി സിജിത്ത് 1078 ദിവസവും രണ്ടാം പ്രതി മനോജ് 1068 ദിവസവും നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും പരോളിൽ കഴിഞ്ഞു. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു. Key Words : TP Murder Case, Supreme Court
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹർജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹർജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഹർജയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പേര് ഒഴിവാക്കിയത് അനീതിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. വീണ്ടും വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താന്‍ വേണ്ട നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ തന്റെ പേര് ഉടന്‍ ഉള്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുട്ടട വാര്‍ഡ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷ് കോടതിയെ സമീപിച്ചത്. പട്ടികയില്‍ നിന്ന് നീക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും വൈഷ്ണ അപ്പീല്‍ നല്‍കിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ പേര് വെട്ടിയെന്നാണ് അവര്‍ ആരോപിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണ്. ഹിയറിങ് സമയത്ത് താന്‍ ആവശ്യമായ എല്ലാ രേഖകളും അധികൃതര്‍ക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായാണ് പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്നും വൈഷ്ണ ഹർജിയില്‍ പറയുന്നു. കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം. പട്ടികയിലെ വൈഷ്ണയുടെ പിസി നമ്പര്‍ തെറ്റാണെന്ന സി.പി.എം പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ പേര് കമ്മീഷന് നീക്കം ചെയ്തത്. എന്നാല്‍ നമ്പര്‍ തെറ്റിയത് തന്റെ പിഴവല്ലെന്നും പട്ടികയില്‍ തെറ്റായി വന്നതെന്നാണെന്നുമാണ് വൈഷ്ണ പറയുന്നു. Key Words :High Court, Vaishna, Congres Candidate, Election, Voter's List
ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് നിർണായക തെളി വെടുപ്പ്
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് നിർണായക തെളി വെടുപ്പ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളിയും ശ്രീകോവിലിന്റെ വലതുഭാഗത്തെ പാളികളും ഇളക്കിമാറ്റിയിട്ടുണ്ട്.സ്വർണപ്പാളികളുടെ തൂക്കം നിർണയിക്കും. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനഃസ്ഥാപിക്കും. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള പരിശോധന ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം നടത്താനാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അനുമതി നൽകി യത്. ഉച്ചപൂജ വേളയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശമാടി അനുജ്ഞ വാങ്ങി. തുടർന്നാണ് പരിശോധന നടന്നത്. Key Words : Sabarimala Gold Theft Case , SIT
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് ഉള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 17/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 18/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറംകോട്ടയം, ഇടുക്കിഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. Key Words :Rain Warning, Alert
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്ന കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്.മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങുകയായിരുന്നു. അതേസമയം വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്കിയ മേല്‍വിലാസത്തിലും പിഴവ്. ഇന്നലെ സ്പീഡ് പോസ്റ്റ് ആയി തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തിലാണ് വീണ്ടും മേല്‍വിലാസത്തില്‍ തെറ്റ് സംഭവിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ […] The post വൈഷ്ണ സുരേഷിന്റെ പേരുവെട്ടല്‍; കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്.തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്കിയ മേല്‍വിലാസത്തിലും പിഴവ്. appeared first on Daily Indian Herald .
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവർ എല്ലാമെന്നാണ് റിപ്പോർട്ട്.ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ 20 സ്ത്രീകളും 11 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്…. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് […] The post കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ, വിറങ്ങലിച്ച് പ്രവാസ ലോകം.സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; ഇന്ത്യയിൽ നിന്നുള്ള 40-ലേറെ തീർഥാടകർ മരിച്ചു appeared first on Daily Indian Herald .
പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുളളിമാനുകൾ ചത്ത സംഭവം: ദൃശ്യങ്ങൾ പ്രചരിച്ചതിന് ജീവനക്കാരന് സസ്പെൻഷൻ
കൊച്ചി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുളളിമാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരന് സസ്പെന്ഷന്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനാണ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി കെ മുഹമ്മദ് ഷമീമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടവും ജഡം മറവ് ചെയ്യുന്നതും ഉള്‍പ്പെടെയുളള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിലെ വീഴ്ച്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി. സംഭവത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും വീഴ്ച്ച […]
ചെന്നൈ: തമിഴ്നാട്ടിൽ റവന്യു ജീവനക്കാര്‍ നാളെ മുതൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികളിൽ സഹകരിക്കില്ല. അമിത ജോലിഭാരമെന്നും ജില്ലാ കളക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നും ആരോപിച്ചാണ് എസ്ഐആര്‍ നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ (FERA) അറിയിച്ചു. ശരിയായ പരിശീലനം നൽകാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി. ബിഎൽഒമാരായി ജോലി ചെയുന്ന അങ്കണവാടി ജീവനക്കാർ, മുനിസിപ്പൽ -കോര്പ്പറേഷൻ ജീവനക്കാർ, അധ്യാപകർ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയവരുടെയും പിന്തുണയുണ്ടെന്നും റവന്യു […]
ജോലി സമ്മര്‍ദ്ദം: രാജസ്ഥാനിലും ബിഎല്‍ഒ ആയ അധ്യാപകന് ജീവനൊടുക്കി
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണമാണ് മരണമെന്ന് കുടുംബം പരാതിപ്പെട്ടു. ജയ്പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. എസ്ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. കേരളത്തിലും ബിഎൽഒ ആത്മഹത്യ ചെയ്ത വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സമാനമായ വിഷയം ചൂണ്ടിക്കാണിച്ചുള്ള മറ്റൊരു മരണം.
അപ്പു മാഷ് ഹാജർ പുസ്തകം തുറന്നു വച്ച് പേരുവിളിക്കാൻ തുടങ്ങി. ചെല്ലമണിയുടെ പേരു വിളിച്ചതും ഒരു ബെഞ്ചുമുഴുവൻ ‘വന്നിട്ടില്ല ‘എന്ന മറുപടി യുമായി എഴുന്നേറ്റു നിന്നു. അപ്പു മാഷ് മുഖമുയർത്തി മൊത്തത്തിൽ ഒന്നു നോക്കി. “ചെല്ലമണിക്ക് എന്തു പറ്റി?” “സാർ, അവൻ പെരുങ്കൊളത്തില് ചൂണ്ടയിടാൻ പോയി. ” ചെല്ലമണിയുടെ അയൽക്കാരൻ കൂടിയായ സതീഷ് പറഞ്ഞു. “സാർ,ഇന്നലെ അവന് പെരുത്തൊരു ചൊടിയനെ കെടച്ചു. തൊടവണ്ണോള്ള ചൊടിയൻ.” സതീഷ് തുടർന്നു പറഞ്ഞു. അപ്പോൾ അതാണു കാര്യം. ചെത്തുകാരൻ പാലുണ്ണിയുടെ […]
*അമ്മയും മകളും അമ്മ- സാമ്പാറിന്റെ കഷണങ്ങൾ അരിഞ്ഞുവച്ചു, തിളച്ചവെള്ളത്തിൽ അരിയിട്ടു, കടുക് വറത്തു മോരുകാച്ചി. മകൾ- അരിഞ്ഞുവച്ച സാമ്പാറു കഷണങ്ങൾ എടുത്തു ഫ്രയിങ്പാനിലിട്ട് വരട്ടി, കവർ പൊട്ടിച്ചു നൂഡിൽസ് കഷണങ്ങൾ തിളച്ച വെള്ളത്തിലേക്കിട്ടു, മസാലയെടുത്തു വിതറി. സമയം ഉച്ചയായി, ടി.വി ഓൺ ചെയ്തു, രണ്ടുപേരും കാളിങ്ബെല്ലിന് വേണ്ടി കാതോർത്തു. ഡെലിവറി പയ്യൻ രണ്ടു കോഴി ബിരിയാണിയെടുത്തു കൈയ്യിൽ കൊടുത്തു, കിട്ടിയ ടിപ്പുകൊണ്ട് സ്ഥലം കാലിയാക്കി. ടി.വിയും ഫോണും മാറിമാറി ചലിക്കുമ്പോൾ ഉണ്ടാക്കിയ ഭക്ഷണമങ്ങനെ […]
ന്യൂദല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങളിലടക്കം പുതുതായി പ്രത്യക്ഷപ്പെട്ട വാക്കാണ് വൈറ്റ് കോളര്‍ ടെററിസം. രണ്ട് ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന ഫരീദാബാദിലെ വീടുകളില്‍ നിന്നും സ്ഫോടക വസ്തുക്കളുടെ വന്‍ശേഖരം പിടികൂടിയതും തിങ്കളാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്ഫോടനത്തിനും പിന്നാലെയാണ് വൈറ്റ് കോളര്‍ ടെററിസമെന്ന വാക്ക് വ്യാപകമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് ഡോക്ടറായിരുന്ന ഉമര്‍ മുഹമ്മദാണെന്നും അദ്ദേഹത്തിന്റെ കൂട്ടാളികളും ഡോക്ടര്മാരുമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഈ വാക്കിന് പ്രാധാന്യവുമേറി. സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി ഈ വാക്ക് പ്രചരിപ്പിക്കുകയും എന്താണ് […]
ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വിജയിച്ചതിന് പിന്നാലെ ത്രിപുരയില്‍ നടന്ന ആഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തതായി പരാതി. രണ്ട് ഓഫീസുകള്‍ അടിച്ചുതകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു ഓഫീസ് തീയിട്ട് നശിപ്പിച്ചതായും സി.പി.ഐ.എം നേതാക്കളുടെ പരാതിയിലുണ്ട്. ധലായ് ജില്ലയിലെ മണിക്ഭന്ദറിലെ ഓഫീസിനാണ് പ്രവര്‍ത്തകര്‍ തീയിട്ടത്. ഹലാഹലിയിലേയും കലച്ചേരയിലേയും ഓഫീസുകള്‍ അടിച്ച് തകര്‍ത്തതായും സി.പി.ഐ.എം പറയുന്നു. ‘ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, വിജയം ആഘോഷിക്കാന്‍ നൂറുകണക്കിന് ബി.ജെ.പി നേതാക്കളും അണികളും മണിക്ഭന്ദറില്‍ എത്തിച്ചേര്‍ന്നു. ഇതോടെ […]

26 C