ആലപ്പുഴ ജില്ലയിൽ നാളെ ഹോട്ടലുകൾ അടച്ചിടും; പ്രതിഷേധത്തിലേക്ക് ഹോട്ടൽ ഉടമകൾ
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാളെ ഹോട്ടലുകൾ അടച്ചിടും. പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ നിരോധിച്ചതിന് എതിരെയാണ് പ്രതിഷേധം. ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളും ജില്ലാ കളക്ടറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കടുത്ത പ്രതിഷേധത്തിലേക്ക് ഹോട്ടൽ ഉടമകൾ നീങ്ങുന്നത്. ആലപ്പുഴ ജില്ലയിൽ എട്ടു പഞ്ചായത്തുകളിൽ ഓരോ വാർഡിലായാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി പ്രഭവകേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ പക്ഷികളുടെ മുട്ട, മാംസം, കാഷ്ടം എന്നിവയുടെ വിൽപന കഴിഞ്ഞ ദിവസം നിരോധിച്ചു. അങ്ങനെ നോക്കുമ്പോൾ ജില്ലയിലെ 32 […]
യുവതിയുടെ വിവാഹം ഉറപ്പിച്ചതിലുള്ള വൈരാഗ്യം; മലപ്പുറത്ത് യുവതിയെ പട്ടാപ്പകല്‍ കൊലപെടുത്താന്‍ ശ്രമം
മലപ്പുറം: പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കുഴുത്തില്‍ കുത്താൻ ശ്രമിച്ചെങ്കിലും അതു […]
കൊച്ചിയില്‍ മത്സരയോട്ടം നടത്തിയ നാല് കാറുകള്‍ പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയില്‍ രാത്രിയില്‍ കാറുകളുടെ മത്സരയോട്ടം. നാല് കാറുകള്‍ സെന്‍ട്രല്‍ പൊലീസ് പിടിച്ചെടുത്തു. അനധികൃത സൈലന്‍സറുകള്‍ കാറുകളില്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാതടിപ്പിക്കുന്ന ശബ്ദത്തിന് പുറമെ തീ തുപ്പുന്ന സൈലന്‍സറും ഒരു കാറില്‍ ഉണ്ട്. ക്വീന്‍സ് വോക്ക് വേയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് കാറുകള്‍ കസ്റ്റഡിയില്‍ എടുത്തത്.
പാലക്കാട്: രക്ഷിതാവിന്റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂർ സ്കൂളിന് സമീപത്തായിരുന്നു സംഭവം. ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കൻ്റുകൾ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ‘മയിൽവാഹനം’ എന്ന ബസിന്റെ ഡ്രൈവർ അനൂപിൻറെ […]
കര്‍ണാടക: മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. തോക്ക് ചൂണ്ടി ഏഴ് കിലോ സ്വര്‍ണം കവര്‍ന്നു. അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കവര്‍ച്ചക്കാരെക്കുറിച്ച് പൊലീസിന് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലായിരുന്നു കവര്‍ച്ച. ഇടപാടുകാരെന്ന നിലയിലാണ് ആദ്യം രണ്ട് പേര് കടയ്ക്ക് ഉള്ളിലേക്ക് കയറിയത്. ഇവര്‍ക്ക് പിന്നാലെയെത്തിയ മൂന്ന് പേരുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. ഈ സമയം ജ്വല്ലറിയിലുണ്ടായിരുന്ന […]
പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് മര്‍ദനം, ശരീരം നിറയെ ലാത്തിഅടികൊണ്ടുണ്ടായ പാടുകൾ
തൃശൂര്‍: തൃശൂരിൽ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് സ്റ്റേഷന് മര്‍ദനം. യുവാവിന്റെ ശരീരം നിറയെ ലാത്തിഅടികൊണ്ടുണ്ടായ പാടുകളാണ്.കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങരയില് പി.എസ്.ശരത്തിന് (31) ആണ് മർദ്ദനമേറ്റത്. വിയ്യൂര്‍ പൊലീസാണ് ആളുമാറി ശരത്തിനെ കസ്റ്റഡിയിലെടുത്തത്. നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരില്‍ ശരത് എന്ന് പേരുള്ളയാളെ പൊലീസ് തിരയുന്നുണ്ടായിരുന്നു. കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നു തെറ്റിദ്ധരിച്ചാണു മര്‍ദനം നടന്നതെന്നു പറയുന്നു. ശരത്തിന്റെ സഹോദരന് രാജീവിന്റെ വീട്ടിലെത്തിയാണു മര്‍ദിച്ചതെന്നുകാട്ടി ബന്ധുക്കള്‍ കമ്മീഷണര്‍ക്ക് അടക്കം പരാതി […]
തിരുവനന്തപുരം: ഓഫീസ് വിവാദത്തില്‍ ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് വ്യക്തമാക്കി. ശാസ്തമംഗലം കൗണ്‍സിലര്‍ ആര് ശ്രീലേഖയെ പിന്തുണക്കും വിധം പ്രസ്താവന നടത്തിയ കവടിയാര്‍ കൗണ്‍സിലർ കെ എസ് ശബരിനാഥന് മറുപടിയുമായിട്ടാണ് വി കെ പ്രശാന്ത്. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ എംഎല്‍എ ആയിരുന്ന ശബരിനാഥനെ പോലെ ഒരാള്‍ എന്തിനാണ് അതിന് കൂട്ടുനില്‍ക്കുന്നത് എന്ന ചോദ്യമാണ പ്രശാന്ത് ഉന്നയിക്കുന്നത്. ഇത്തരം തിട്ടൂരങ്ങള്‍ക്ക് ശിരസ് കുനിക്കുകയാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവും എന്ന് […] The post ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ ശബരിനാഥ് കൂട്ടുനില്‍ക്കുന്നു.ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്റെ സൗകര്യത്തിനല്ല; ഓഫീസ് വിവാദത്തില്‍ ശ്രീലേഖയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവിന് വി കെ പ്രശാന്തിന്റെ മറുപടി.ശബരീനാഥന്റെ പ്രതികരണം പരസ്പരസഹായത്തിന്റെ പ്രത്യുപകാരമാണോ എന്നറിയില്ല എന്ന് മന്ത്രി ജി ആര് അനില്‍ appeared first on Daily Indian Herald .
അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും
മുംബൈ: ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടോ, മൂന്നോ വേദികളിലായി ഹോം ആന്‍ഡ് എവേ മത്സരങ്ങളായി നടത്താന്‍ തീരുമാനം. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തില്‍ എത്തിയത്. മത്സരങ്ങള്‍ ഫെബ്രുവരി അഞ്ചിന് തുടങ്ങിയേക്കും. എ ഐ എഫ് എഫും ഫുട്ബോള്‍ സ്പോര്‍ട്സും തമ്മിലുള്ള സംപ്രേഷണ അവകാശ കരാര്‍ അവസാനിച്ചതോടെയാണ് സെപ്റ്റംബറില്‍ തുടങ്ങേണ്ട ഐ എസ് എല്‍ അനിശ്ചിതത്വത്തില്ആയത്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ […]
തൃശൂര്‍: 10 ദിവസത്തിനുള്ളിൽ മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. രാജിവെച്ച്, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റു തിരുത്തി പിന്മാറിയില്ലെങ്കില്, പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി അയോഗ്യത നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. പ്രസിഡന്റും വൈസ് പ്രസിഡന്റും അങ്ങനെ ചെയ്താല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കുമെന്നും ജനങ്ങള്‍ അര്‍പ്പിച്ച […]
ഉന്നാവ് ബലാത്സംഗ കേസ്; കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
ന്യൂഡൽഹി: രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഉന്നാവ് ബലാത്സംഗ കേസിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ.
520 രൂപ കുറഞ്ഞു, ഒരുലക്ഷത്തിന് മുകളിൽ സ്വർണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വർണം ഒരുപവന് 1,03,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 12,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു […]
റോഡിലെ കുഴിയിൽ വീണു, 55കാരന് ദാരുണാന്ത്യം
കോഴിക്കോട്: കലുങ്ക് നിര്‍മ്മാണത്തിനായി റോഡില്‍ കുഴിച്ച കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളിയിലാണ് സംഭവം. മൂസയാണ് മരിച്ചത്. 55 വയസ്സായിരുന്നു. റോഡിലൂടെ നടന്നു വരുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മൂസ കുഴിയില്‍ വീണു കിടക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ മൂസയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് വിവരം.
ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ചു, രണ്ടു കോച്ചുകള്‍ അഗ്നിക്കിരയായി, ഒരുമരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ചു. അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകള്‍ അഗ്നിക്കിരയായി. തീ പിടിച്ചതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും, കോച്ചുകളിലുള്ളവരെ അതിവേഗം ഒഴിപ്പിക്കുകയും ചെയ്തു. അതേസമയം, അപകടകാരണം വ്യക്തമായിട്ടില്ല.
കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുരുങ്ങി, ഒരു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്ത് ആണ് ദാരുണ ശബ്ദം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്- റുമാന ദമ്പതികളുടെ മകൻ അസ്ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരണം സംഭവിച്ചു. ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരി: ഹെസ മറിയം.
ഡബ്ലിൻ : ക്രിസ്മസ് അവധിക്കാലത്തിന്റെ ഈ നീണ്ട വാരാന്ത്യം അവസാനിക്കുന്നതിനുമുമ്പ് ബാബ വാംഗയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഓർക്കണം . മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ഒരു ഭയാനകമായ മുന്നറിയിപ്പ് അവർ നൽകുന്നു . അത് ഇതിനകം യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ട്. ലോക പ്രശസ്ത സന്യാസിനിയായ ബാബ വാംഗ, ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മൈക്കൽ ഡി നോസ്ട്രഡാമെ എന്നിവരുടെ പ്രവചങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിൽ ചർച്ചക്ക് വഴിവെക്കാറുമുണ്ട്. ഇപ്പോഴിതാ 2026 ന്റെ ഭാവി എന്താകുമെന്നും എന്തൊക്കെ സംഭവങ്ങളായിരിക്കും നടക്കാൻ പോകുന്നതെന്നും അത് […] The post 2026-ലെ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ബാബ വാംഗയുടെ ഭയാനകമായ മുന്നറിയിപ്പ് .2026 നവംബറിൽ അന്യഗ്രഹ പേടകം ഭൂമിയിലെത്തും, യൂറോപ്പ് പുകയും. ചർച്ചയായി ബാബ വാംഗ, നോസ്ട്രഡാമസ് പ്രവചനങ്ങൾ appeared first on Daily Indian Herald .
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സിപിഎം സംസ്ഥാന സമിതി.ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘടനാപരമായ പോരായ്മകള്‍ സംഭവിച്ചെന്നും സമിതി വിലയിരുത്തി. അതേസമയം, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും യോഗം നിരീക്ഷിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി രാഷ്ട്രീയ പ്രചാരണ ജാഥ സംഘടിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളുടെ രൂക്ഷ വിമർശനം. […] The post ശബരിമല സ്വർണക്കൊള്ളയും പിഎം ശ്രീയും പാരഡി ഗാനവുമെല്ലാം തിരിച്ചടിയായി.ശബരിമല കൊളള സര്‍ക്കാരിന് എതിരായ വികാരമായി മാറി..പത്മകുമാറിനെ സംരക്ഷിച്ചതും ജയം ഉറപ്പിച്ചുള്ള പ്രവർത്തനവും തിരിച്ചടിയായി.തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി സിപിഎം appeared first on Daily Indian Herald .
റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ നീലനിറം, പരാതി നല്കി കുടുംബം
കോട്ടയം: മുണ്ടക്കയത്ത് റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ അരിയും വെള്ളവും നീല നിറത്തിലായി. മുണ്ടക്കയം ഏന്തയാര്‍ സ്വദേശി ബിജു തോമസിനാണ് ഈ അനുഭവം നേരിട്ടത്. ഏന്തയാര്‍ അക്ഷയ സെന്ററിന് സമീപം ഉള്ള റേഷന്‍ കടയില്‍ നിന്ന് ഇന്നലെ രാവിലെയാണ് അരി വാങ്ങിയത്. പൊടിക്കുന്നതിനായി കുറച്ച് അരിയെടുത്ത് കഴുകിയപ്പോഴാണ് വെള്ളം നീല നിറമായത്. വൈകുന്നേരം ആയപ്പോഴേക്കും അരിക്കും നീലനിറം വന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞെട്ടിയിരിക്കുകയാണ് ബിജുവും കുടുംബവും. സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ബിജു പരാതി […]
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകൾ പറയുന്നു. പക്ഷിപ്പനി മൂർച്ഛിച്ച സാഹചര്യത്തിൽ ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നല്‍കിയത്. ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതില്‍ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് […]
തിരുവനന്തപുരം: ദേശീയ ഗാനം വീണ്ടും തെറ്റായി ആലപിച്ച് കോണ്‍ഗ്രസ് നേതാക്കൾ. കോണ്‍ഗ്രസ് 140ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു സംഭവം. പരിപാടിയിൽ എകെ ആന്റണിയും വിഎം സുധീരനും ഉള്‍പ്പെടെ മുന്‍നിര നേതാക്കള്‍ ദേശീയ ഗാനം ഏറ്റുചൊല്ലവെയാണ് തെറ്റിച്ചത്.’ജന ഗണ മന അധിനായക ജയഹേ..’ എന്നു തുടങ്ങുന്ന വരികള്‍ക്ക് പകരം ‘ജന ഗണ മംഗള’ എന്നാണ് പാടിയത്. നേതാക്കള്‍ തെറ്റ് തിരുത്താതെ തന്നെ തുടര്‍ന്ന് ദേശീയഗാനം പാടി മുഴിവിപ്പിച്ചു. ജനഗണമംഗള എന്ന് […]
48 കാരന് റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍, 27 ലക്ഷത്തോളം കടമുണ്ടായിരുന്നതായി ബന്ധുക്കൾ
തിരുവനന്തപുരം: 48 കാരന് റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. നെയ്യാറ്റിന്‍കര ഗ്രാമം എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. നെയ്യാറ്റിന്‍കര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ് ദിലീപ്. കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. കടബാധ്യതെയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് […]
പത്തനംതിട്ട: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഇങ്ങനെ അവസരം നൽകുന്നതിൽ മുതിര്‍ന്നവരെ മാറ്റി നിര്‍ത്തും എന്നൊന്നും പറഞ്ഞിട്ടില്ല എന്നും കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും കൊണ്ടുവരുമെന്നും പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനര് ത്ഥമെന്നും സതീശൻ പറഞ്ഞു. മാറ്റം ഉണ്ടാകും. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണിത്. സംഘടനാപരമായും അങ്ങനെ വേണം. അതുകൊണ്ട് മുതിര്‍ന്ന നേതാക്കളൊന്നും പാര്‍ട്ടി വിട്ടു പോയിട്ടില്ലല്ലോ എന്നും വിഡി സതീശന് പറഞ്ഞു. സംഘടനാ […]
മലപ്പുറം: ഹണി ട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ആണ് സംഭവം. പട്ടമാര്‍ വളപ്പില്‍ നസീമ (44), സുഹൃത്ത് വളപ്പില്‍ അലി എന്നയാളുമാണ് അറസ്റ്റിലായത്. മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നസീമയും അലിയും പിടിയിലായത്.
തിരുവനന്തപുരം:അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിന്നും മാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം. കോണ്‍ഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി ബ്ലോക്ക് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഫറന്‍സ് ഹാളിലെ വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റിയത്. ഉഷ കുമാരി സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉഷ കുമാരി പ്രതികരിച്ചു. ചിത്രം മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് ഉഷ കുമാരി […]
‘ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്
തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതിയെന്ന് സിപിഎം നേതാവ് എം സ്വരാജ്. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് – ബിജെപി സഖ്യത്തെ പരിഹസിച്ച് സ്വരാജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു. ഇത്തരമൊരു അടിത്തറ ശക്തമായി നിലനിൽക്കുന്നതു കൊണ്ടാവാം എളുപ്പത്തിൽ ലയിക്കാവുന്ന ഘടനയാണ് കോൺഗ്രസിനും ബി ജെ പിയ്ക്കും ഇപ്പോഴുമുള്ളത് എന്ന് സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മറ്റത്തൂരിൽ നിന്നും […]
പ്രാര്‍ത്ഥനകള്‍ വിഫലം, പാലക്കാട് നിന്നും കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. കുളത്തില്‍ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും […]
കുടുംബവഴക്ക്, ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മുനീറയാണ് മരിച്ചത്. മുനീറയെ ഭര്‍ത്താവ് ജബ്ബാര്‍ ആണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുനീറ കഴിഞ്ഞ ദിവസം ആറ് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജബ്ബാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
കോഴിക്കോട്: ഫാറുഖ് കോളേജിന് സമീപം ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ പൊലീസ് കസ്റ്റഡിയിലാണ്. വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ലഹരിക്കടിമയായ ജബ്ബാർ മുനീറയോട് പണം ആവശ്യപ്പെട്ടിരുന്നു. നൽകാതെ വന്നതോടെയാണ് ആക്രമണം. നേരത്തെയും ജബ്ബാർ മുനീറയെ ആക്രമിച്ചിരുന്നുവെന്നാണ് വിവരം.
ബെംഗളൂരു: കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച് സിപിഎം രാജ്യസഭ എംപി എഎ റഹീം. അനധികൃത കൈയേറ്റത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലിങ്ങളെയും ദലിതുകളെയുമാണ് ഒഴിപ്പിച്ചതെന്നും വെറും മൂന്ന് മണിക്കൂർ കൊണ്ട് 180ലേറെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ താമസിക്കുന്നവർക്കെല്ലാം ആധാർ, റേഷൻ, വോട്ടർ കാർഡുണ്ട്. ഒമ്പത് മാസം ഗർഭണിയായ യുവതി മുതൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ പുറത്താക്കി. ഗ്യാസ് സിലിണ്ടർ പുറത്തുവെക്കാൻ മാത്രമാണ് സമയം നൽകിയത്. വെറും […]
പാലക്കാട്: ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം […]
പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും മരണം, അല്ലു അർജുൻ പ്രതി, കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ പ്രതിചേർത്തുകൊണ്ടാണ് കുറ്റപത്രം. അപകടം നടന്ന സന്ധ്യ തിയേറ്ററിന്റെ ഉടമയാണ് ഒന്നാംപ്രതി. മജിസ്ട്രേറ്റ് കോടതിയിൽ ഹൈദരാബാദ് പൊലീസ് സമർപ്പിച്ച കുറ്റ പത്രത്തിലാണ് അല്ലു അർജുനെ പ്രതി ചേർത്തിരിക്കുന്നത്. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കേസില്‍ ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2024 ഡിസംബർ 4 നായിരുന്നു സംഭവം. തിക്കിലും […]
ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുള്ള വ്യക്തി എംഎസ് മണിയുടെ വിളിപ്പേര് ഡി മണിയെന്ന് ഉറപ്പിച്ച് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി. എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണ് ഡി മണിയെന്ന് വിളിപ്പേരുള്ളത് എന്നാണ് എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് ഡിണ്ടിഗൽ സ്വദേശി. കേരള പൊലീസും […]
തൃശൂര്‍: തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം.പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായി തുടരും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. തൃശൂര്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ലാലി ജെയിംസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. […] The post ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു;മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് തട്ടിപ്പ് ! രാത്രിയുടെ മറവിലെ സസ്പെന്‍ഷനെ ഭയക്കുന്നില്ല. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും കോൺഗ്രസുകാരിയായി തുടരും.ലാലി ജെയിംസ് രണ്ടും കല്‍പ്പിച്ച്; ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം . appeared first on Daily Indian Herald .
കോഴിക്കോട് : ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയച്ച് പൊലീസ്. ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു. ചേവായൂര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും […] The post കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ രാവിലെ വീടു വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം appeared first on Daily Indian Herald .
കൊച്ചി : ജിം അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുമ്പോൾ ശരിയായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പലതരത്തിലുള്ള പരിക്കുകൾക്ക് സാധ്യതയുണ്ട്. ഇന്ത്യയിലുടനീളം ഫിറ്റ്നസ് സംസ്കാരം വലിയ രീതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുമ്പോൾ തന്നെ, ആശങ്കാജനകമായ മറ്റൊരു പ്രവണതയെക്കുറിച്ച് കൂടി അസ്ഥിരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ജിം സംബന്ധമായ പരിക്കുകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. അമിതമായ വ്യായാമം മൂലമോ അല്ലെങ്കിൽ തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നത് മൂലമോ ഉണ്ടാകുന്ന പേശീ-അസ്ഥി സംബന്ധമായ പരിക്കുകൾക്ക് ചികിത്സ തേടിയെത്തുന്ന യുവ പ്രൊഫഷണലുകളുടെയും […] The post ജിം സംബന്ധമായ പരിക്കുകളിൽ വൻ വർധന..35 വയസ്സിൽ താഴെയാണോ പ്രായം? ജിമ്മിൽ പോകുമ്പോൾ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ appeared first on Daily Indian Herald .
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടി. തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേർന്ന് മുന്നണി രൂപീകരിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പഞ്ചായത്ത് ഭരണം പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.രാജിവച്ച എട്ട് കോൺഗ്രസ് അംഗങ്ങളുടെയും രണ്ട് […] The post കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപിക്കൊപ്പം. മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ വിജയിപ്പിച്ചു. appeared first on Daily Indian Herald .
എസ്ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാം
തിരുവനന്തപുരം: എസ്ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
ചെന്നൈ: ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവര്‍ത്തിച്ചു. ‘എസ്ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് […]
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രിയദർശിനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. 13 സീറ്റുകളുടെ ബലത്തിൽ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്നസ് റാണി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന […]
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. വടക്കഞ്ചേരി പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗം സുനില്‍ ചവിട്ടുപാടമാണ് ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ കേരള പഞ്ചായത്ത് […]
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യത്തിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പൊലീസായിരുന്നു സുബ്രഹ്മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. പിണറായി വിജയനും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്മണ്യന് ചിത്രം പങ്കുവെച്ചത്.
വയനാടിന് എംപിയുടെ പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ പുറത്തിറക്കി
കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പുതുവത്സര കലണ്ടർ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി എംപി. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടിൽ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലുകളാണ് ചിത്രരൂപത്തിൽ കലണ്ടറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ […]
ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി, മൂന്ന് പേര് കസ്റ്റഡിയില്‍
കോഴിക്കോട്: ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ താമരശ്ശേരി ചുങ്കത്ത് ആണ് ആക്രമണം. അണ്ടോണ മൂഴിക്കുന്നത് അബ്ദുറഹ്മാനെയാണ് കുത്തിയത്. ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് കത്തികൊണ്ട് കുത്തിയത്. സംഭവത്തില്‍ മൂന്നുപേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു.
കോണ്‍ഗ്രസ് പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റുവെന്ന പരാമര്‍ശം; ലാലി ജെയിംസിന് സസ്പെന്ഷന്
തൃശൂര്‍: മേയര്‍ തെരഞ്ഞെടുപ്പില്‍ അതൃപ്തി രേഖപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവും തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലറുമായ ലാലി ജെയിംസിന് സസ്പെന്ഷന്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റേതാണ് നടപടി. തൃശൂര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനും പങ്കാളിയും പണവുമായി എ.ഐ.സി.സി നേതൃത്വത്തെ കണ്ടെന്നും പണമില്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴഞ്ഞെന്നുമുള്ള പരാമര്‍ശമാണ് ലാലിയെ വെട്ടിലാക്കിയത്. ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ലാലി ജെയിംസിന്റെ പ്രതികരണത്തില്‍ അന്വേഷണം നടത്തി കെ.പി.സി.സിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. അതേസമയം മേയര്‍ […]
‘സെഞ്ച്വറിയടിച്ച’അര്‍ഷ്ദീപിനും ബുംറയ്ക്കുമില്ല; ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി ദീപ്തി
ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ടി – 20യില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഹര്‍മന്‍പ്രീതിന്റെയും സംഘത്തിന്റെയും വിജയം. വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകളെ ഇന്ത്യന്‍ സംഘം കുഞ്ഞന്‍ സ്കോറില്‍ ഒതുക്കിയിരുന്നു. ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയാണ്. താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതാകട്ടെ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു. ലങ്കയ്ക്ക് […]
വട ചെന്നൈ ഭരിക്കാന്‍ മധുരയില്‍ നിന്ന് വരുന്നവന്, അരസനില്‍ എസ്.ടി.ആര് തകര്‍ക്കുമെന്ന് ആരാധകര്‍
എട്ട് വര്‍ഷമായിട്ടും വട ചെന്നൈയുടെ രണ്ടാം ഭാഗം പുറത്തിറങ്ങാത്തതില്‍ നിരാശരായ ആരാധകരെ സന്തോഷിപ്പിച്ച അനൗണ്‍സ്മെന്റായിരുന്നു അരസന്റേത്. വട ചെന്നൈ യൂണിവേഴ്സില് നടക്കുന്ന കഥയാണെന്ന് വെട്രിമാരന് അറിയിച്ചതോടെ ഹൈപ്പ് ഇരട്ടിയായി. സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ചിത്രം വട ചെന്നൈ യൂണിവേഴ്സിലായതിനാല് എങ്ങനെയാകും മറ്റ് കഥാപാത്രങ്ങളുമായുള്ള കണക്ഷന് അവതരിപ്പിക്കുക എന്ന തരത്തില്‍ പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുടി വളര്‍ത്തിയതിന്റെ പേരില്‍ അന്‍പിനെ പൊലീസ് ചോദ്യം ചെയ്യുന്ന രംഗവും അരസന്റെ ടൈറ്റില്‍ […]
ഏറെക്കാലത്തിന് ശേഷം നിവിന്‍ പോളിയുടെ ഒരു സിനിമക്ക് എക്സ്ട്രാ പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിന്റെ തോഴന് തിരിച്ചുവന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍. കുറച്ചുകാലമായി പ്രേക്ഷകര്‍ മിസ്സ് ചെയ്ത പഴയ നിവിനെ സര്‍വം മായയിലെ ഓരോ സീനിലും കാണാന്‍ സാധിച്ചിട്ടുണ്ട്. നിവിന്റെ തിരിച്ചുവരവ് പോലെ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന മറ്റൊരു തിരിച്ചുവരവുണ്ട്. നിവിന്‍ എന്ന നടനെ സ്റ്റാറാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ച അല്‍ഫോണ്‍സ് പുത്രന് പഴയ ഫോമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. സര്‍വം മായയിലെ ഒരു രംഗം അതിന്റെ […]
കാര്യവട്ടത്ത് കംപ്ലീറ്റ് ഡോമിനേഷന്; ലങ്കയെ ചാരമാക്കി ഇന്ത്യയ്ക്ക് പരമ്പര
ശ്രീലങ്കക്ക് എതിരായ ടി – 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ടീം പരമ്പര നേടിയെടുത്തത്. ബൗളിങ്ങില്‍ രേണുക സിങ് താക്കൂര്‍ – ദീപ്തി ശര്‍മ സഖ്യം തിളങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയുടെ കരുത്ത് ലങ്കന്‍ വനിതകള്‍ അറിഞ്ഞു. മത്സരത്തില്‍ ലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം 40 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ സംഘം മറികടക്കുകയായിരുന്നു. 13ാം ഓവറിലെ രണ്ടാം […]
ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്ന് ഉന്നാവോ പീഡനക്കേസിലെ അതിജീവിത. മുന്‍ ബി.ജെ.പി എം.എല്‍.എയും കേസിലെ പ്രതിയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള നടപടിയില്‍ ഭയപ്പെടുന്നില്ലെന്നും അതിജീവിത പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് ഓരോ പൗരന്മാരുടെയും അവകാശമാണ്. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും അതിജീവിത വ്യക്തമാക്കി. സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്, തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. ഇത്തരം വിധികള്‍ തന്നെ പോലുള്ള പെണ്‍കുട്ടികളെ വീണ്ടും വീണ്ടും കൂട്ടിലടക്കുകയാണെന്നും […]
ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പിലെത്തി പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രമായിരുന്നു കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ശരാശരിയിലൊതുങ്ങി. രജിനികാന്ത്, സത്യരാജ്, നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന് തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ചിത്രം ശരാശരിയില്‍ ഒതുങ്ങിയതിന് പിന്നാലെ ലോകേഷിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം കൂലി ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. കൂലിയുടെ റിലീസിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. […]
ഐ.സി.സിയുടെ ഒന്നാം റാങ്കിനൊപ്പം ഇനി സൂപ്പര്‍നേട്ടത്തിലും തലപ്പത്ത്; ദീപ്തി തിളങ്ങുന്നു
ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള മൂന്നാം ടി – 20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റിന് 67 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 53 റണ്‍സെടുത്ത ഷെഫാലി വര്‍മയും 14 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ജെമീമ റോഡ്രിഗസുമാണ് ക്രീസിലുള്ളത്. നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ ഏഴ് വിക്കറ്റിന് 112 റണ്‍സാണ് എടുത്തത്. ഇന്ത്യയുടെ ബൗളിങ് കരുത്തിന് […]
രാമനും ഹനുമാനും സൂപ്പര്‍മാനേക്കാളും സ്പൈഡര്‍മാനേക്കാളും ശ്രേഷ്ഠര്‍: ചന്ദ്രബാബു നായിഡു
അമരാവതി: ഇന്ത്യന്‍ പുരാണങ്ങളിലെ നായകന്മാര് യഥാര്‍ത്ഥ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും പ്രതിനിധീകരിക്കുന്നവരെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. സ്പൈഡര്മാന്, സൂപ്പര്മാന്, ബാറ്റ്മാന് തുടങ്ങിയ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തിരുപ്പതിയിലെ ദേശീയ സംസ്കൃത സര്‍വകലാശാലയില്‍ നടന്ന ഭാരതീയ വിജ്ഞാന സമ്മേളന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരാണങ്ങളിലെ ശ്രീരാമന്, ശ്രീകൃഷ്ണന്, ഹനുമാന്, അര്ജുനന് എന്നിവര്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളേക്കാള്‍ ശ്രേഷ്ഠരാണെന്നും നായിഡു പറഞ്ഞു. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം. హలీవుడ్ […]
റേപ്പ് ജോക്ക് പറയുന്ന രംഗണ്ണന്, ആവേശം ദിലീപ് എഡിറ്റിനെ ട്രോളി കമന്റ് ബോക്സ്
എ.ഐയുടെ കടന്നുവരവ് പലരുടെയും ക്രിയേറ്റിവിറ്റിയെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാറുണ്ട്. പല സിനിമകളിലെയും നായകന്മാര്ക്ക് പകരം മറ്റൊരാളായിരുന്നെങ്കില്‍ എന്ന് പറഞ്ഞുവരുന്ന പോസ്റ്റുകള്‍ പലതും ശ്രദ്ധിക്കപ്പെടാറുണ്ട്. ചിലത് ഒറിജിനലിനെക്കാള് ഗംഭീരമാകുമ്പോള്‍ മറ്റ് ചില പോസ്റ്റുകള്‍ ട്രോളിന് ഇരയാകും. അത്തരത്തില്‍ ട്രോളുകളേറ്റുവാങ്ങിയ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അടുത്തിടെ റിലീസായ ഹിറ്റ് ചിത്രം ആവേശത്തില്‍ ഫഹദിന് പകരം ദിലീപ് അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന പോസ്റ്റാണ് ചര്‍ച്ചയായത്. മാസ് കോമഡി ദിലീപിന്റെ സേഫ് സോണ്‍ ആണെന്നും രംഗണ്ണന് എന്ന കഥാപാത്രം ദിലീപിന് ഈസിയായി […]
അനന്തപുരിയില്‍ രേണുക –ദീപ്തി ഷോ; ലങ്കന്‍ വനിതകളെ കുഞ്ഞന്‍ സ്കോറിലൊതുക്കി ഇന്ത്യ
ശ്രീലങ്കയ്ക്ക് എതിരെയുള്ള മൂന്നാം ടി – 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് കുഞ്ഞന്‍ വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 112 റണ്‍സാണ് എടുത്തത്. രേണുക സിങ് താക്കൂറിന്റെയും ദീപ്തി ശര്‍മയുടെയും ബൗളിങ് കരുത്തിലാണ് ഇന്ത്യ ലങ്കന്‍ വനിതകളെ ചെറിയ സ്കോറില്‍ ഒതുക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 12 പന്തില്‍ മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമാരി […]
ഗാന്ധിയുടെ പേര് വെട്ടിയ മോദിയുടെ കോലം കത്തിക്കും; ജനുവരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലി
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. 2026 ജനുവരി മൂന്നിന് കോഴിക്കോട് വെച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കും. ന്യൂയര്‍ ദിനത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചുള്ള പ്രതിഷേധവും ഉണ്ടാകും. ഡിസംബര്‍ 30ന് മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലെയും […]
ചരിത്രത്തിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചടക്കി ബിജെപി
കൊച്ചി: ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തറ നഗരസഭയില്‍ ബിജെപി ഭരണത്തിലെത്തി. മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവായ അഡ്വ. പിഎല്‍ ബാബു മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 21 വോട്ടുകളാണ് പി എല്‍ ബാബുവിന് ലഭിച്ചത്. വോട്ടെണ്ണലിന് പിന്നാലെ പി എല്‍ ബാബു നഗരസഭാ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് റൗണ്ടായി നടന്ന വോട്ടെടുപ്പില്‍ ബിജെപി 21 വോട്ടുകളും എല്‍ഡിഎഫിന് 18 വോട്ടുകളുമാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ രണ്ട് വോട്ടുകളാണ് അസാധുവാക്കിയത്. നഗരസഭയില്‍ എല്‍ഡിഎഫിന് 20-ഉം എന്‍ഡിഎയ്ക്ക് 21 സീറ്റുകളും ലഭിച്ചിരുന്നു. […]
മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച
റിപ്പോർട്ട് : സുജിത്ത് ചാക്കോ ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. തദവസരത്തിൽ മലയാളികളായ മേയർമാരും ജഡ്ജിമാരും വിവിധ മതസാമുദായിക സംഘടന പ്രമുഖരും പങ്കെടുക്കും. ക്രിസ്മസ് കരോൾഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫികളും […]
ഇടുക്കിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി: ഇടുക്കി നെടുംകണ്ടം ബോജൻ കമ്പനിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശൻ (47)നെയാണ് കൊലപ്പെടുത്തിയത്. അനുജൻ അയ്യപ്പൻ്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല ചെയ്തത്. തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലനടത്തിയ ശേഷം ഇരുവരും ഒളിവിൽ പോയി. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ടി – 20യില്‍ കിവികളെ നേരിടാന്‍ സഞ്ജുവടക്കമുള്ളവര്‍; ഏകദിന ടീമിനെ ഉടനെ അറിയാം!
ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ പരമ്പരക്കായാണ് ആരാധകരുടെ കാത്തിരിപ്പ്. 2026 ജനുവരിയിലാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി – 20 മത്സരങ്ങളുമാണുള്ളത്. ഇതില്‍ ടി – 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ടി – 20 ലോകകപ്പ് കളിക്കുന്ന അതേ സ്ക്വാഡ് തന്നെയാണ് കുട്ടി ക്രിക്കറ്റില്‍ കിവികളെയും നേരിടുക. എന്നാല്‍, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി ആദ്യ ആഴ്ച തന്നെ ഏകദിന ടീമിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് […]
മലപ്പുറം: കര്‍ണാടകയിലെ കൂട്ടകുടിയൊഴിപ്പിക്കലില്‍ കോണ്‍ഗ്രസിനെതിരെ കെ.ടി. ജലീല്‍ എം.എല്‍.എ. താമസക്കാര്‍ക്ക് ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു ബെംഗളൂരുവിലെ വസീം ലേഔട്ടിലേയും ഫക്കീര്‍ കോളനിയിലെയും ക്രൂരകൃത്യമെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.ടി. ജലീലിന്റെ പ്രതികരണം. ഭവനരഹിതരായവരെ ഒരു എം.എല്‍.എയോ കൗണ്‍സിലറോ സമാശ്വസിപ്പിക്കാന്‍ എത്തിയില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജ് നടന്ന മേഖലയില്‍ മുസ്ലിങ്ങളാണ് ഭൂരിഭാഗവും താമസിച്ചിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിം ലീഗും ലീഗനുകൂല മതസംഘടനാ നേതാക്കളും ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ.ടി. […]
അതു ഡി മണി തന്നെ, സ്ഥിരീകരിച്ച് പ്രവാസി വ്യവസായി
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിക്കൊണ്ടുപോയ അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഡി. മണിയെ തന്നെയാണ് ചോദ്യം ചെയ്തതെന്ന് സ്ഥിരീകരിച്ചു. പ്രവാസി മലയാളി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇദ്ദേഹത്തിലേക്ക് എത്തിയത്. ഇപ്പോൾ വ്യവസായി തന്നെയാണ് ഡി മണിയെ തന്നെയാണ് ചോദ്യം ചെയ്തതെന്നു സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ ആണ് ഡി. മണി എന്ന് പോലീസ് തിരിച്ചറിഞ്ഞു. വജ്രവ്യാപാരത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതിനാലാണ് ഇയാൾ 'ഡയമണ്ട് മണി'അഥവാ ഡി. മണി എന്നറിയപ്പെട്ടിരുന്നത്. 2019-20 കാലഘട്ടത്തിൽ ശബരിമലയിൽ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ഇയാൾക്ക് കൈമാറിയെന്നാണ് പ്രവാസി വ്യവസായി നൽകിയ മൊഴി. ഈ വിഗ്രഹങ്ങൾ വാങ്ങിയത് ഡി. മണിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വിരുതുനഗർ സ്വദേശിയായ ശ്രീകൃഷ്ണൻ ആണ് ഈ ഇടപാടിലെ മറ്റൊരു പ്രധാന ഇടനിലക്കാരൻ. കേസിൽ നേരത്തെ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖേനയാണ് ഇവർ ബന്ധപ്പെട്ടിരുന്നതെന്നും വിവരമുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാലമുരുകനെ കണ്ടെത്തിയത്. ഇയാളെ ചെന്നൈയിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. ശബരിമല കൂടാതെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ഈ സംഘം പദ്ധതിയിട്ടിരുന്നതായി മൊഴികളുണ്ട്. ഇതിനായി വലിയൊരു തുകയുമായി സംഘം ഇപ്പോഴും സജീവമാണെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഈ പ്രവാസി വ്യവസായിയുടെ വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്. നിലവിൽ ഡി. മണിയെ ചോദ്യം ചെയ്യുന്നതിലൂടെ വിഗ്രഹങ്ങൾ എവിടേക്ക് കടത്തി എന്നതിനെക്കുറിച്ചും ഇതിൽ പങ്കാളികളായ മറ്റ് ഉന്നതരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരുപിടി മികച്ച സിനിമകളാണ് 2026ല്‍ തിയേറ്ററുകളിലെത്തുന്നത്. അതിഗംഭീര തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന സിനിമകളെല്ലാം പ്രീമിയര്‍ സ്ക്രീനുകളില്‍ കാണാനാണ് പലരും പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ക്ലാഷ് റിലീസാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ചര്‍ച്ച. മാര്‍വലിന്റെ ബിഗ് ബജറ്റ് ചിത്രം അവഞ്ചേഴ്സ് ഡൂംസ്ഡേയും വാര്‍ണര്‍ ബ്രോസിന്റെ ഡ്യൂണ്‍ 3യും തമ്മിലുള്ള ക്ലാഷാണ് സിനിമാപ്രേമികളെ പ്രതിസന്ധിയിലാക്കുന്നത്. 2026 ഡിസംബര്‍ 18നാണ് രണ്ട് ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെന്നീസ് വില്ലന്യൂവിന്റെ ഡ്യൂണ്‍ ട്രിലോജിയിലെ അവസാന ചിത്രമാണ് ഡ്യൂണ്‍ […]
കാര്യവട്ടത്ത് ലങ്കയെ എറിഞ്ഞിടാന്‍ ഇന്ത്യൻ വനിതകൾ
ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള മൂന്നാം ടി – 20യില്‍ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പ്ലെയിങ് ഇലവനില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കാര്യവട്ടത്ത് ഇറങ്ങുന്നത്. ഇന്ത്യ രണ്ട് മാറ്റം വരുത്തിയപ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ശ്രീലങ്ക നടത്തിയത്. സ്നേഹ റാണയും അരുന്ധതി റെഡ്ഡിയുമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്. പകരക്കാരായി ദീപ്തി ശര്‍മയും രേണുക സിങ് താക്കൂറും ടീമിലെത്തി. Presenting #TeamIndia‘s Playing XI for the 3⃣rd […]
തമ്പീ കീഴെയിറങ്ക്പ്പാ…നാലാമതും മോഹന്‍ലാലിനെ ക്ലാഷില്‍ തോല്പിച്ച് നിവിന്‍ പോളി
മലയാളത്തില്‍ പലപ്പോഴും ചര്‍ച്ചയാകാറുള്ള ഒന്നാണ് ക്ലാഷ് റിലീസ്. സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള ക്ലാഷും യുവ താരങ്ങള്‍ തമ്മിലുള്ള ക്ലാഷുമെല്ലാം സിനിമാപ്രേമികള്‍ ചര്‍ച്ചയാക്കാറുണ്ട്. അതോടൊപ്പം സൂപ്പര്‍ താരങ്ങളും തമ്മിലുണ്ടാകുന്ന ക്ലാഷ് റിലീസും ചര്‍ച്ചാവിഷയമായി മാറുന്നുണ്ട്. അത്തരത്തിലൊരു ക്ലാഷിന്റെ ചരിത്രമാണ് സിനിമാപേജുകളിലെ പ്രധാന വിഷയം. ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസിന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെയും യുവതാരം നിവിന്‍ പോളിയുടെയും ചിത്രങ്ങളാണ് ഏറ്റുമുട്ടിയത്. 70 കോടി ബജറ്റിലെത്തിയ മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയും നിവിന്റെ ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ സര്‍വം മായയും […]
ഭാര്യയെ ചെയർപേഴ്സണാക്കിയില്ല; എൽദോസ് കുന്നപ്പിള്ളിയുടെ ഓഫീസിന്റെ ഫ്യൂസൂരി ഉടമ
കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എ ഓഫീസ് നഷ്ടമായി. എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ ഇവരെ നഗരസഭ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നേതൃത്വം പരിഗണിച്ചില്ല. ഇതോടെയാണ് എം.എല്‍.എയ്ക്ക് ഓഫീസ് നഷ്ടമായത്. ഉടമ ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും എം.എല്‍.എ ഓഫീസിന്റെ ബോര്ഡ്ഇളക്കിമാറ്റുകയുമായിരുന്നു. ഡിസംബര്‍ ആദ്യത്തോടെയാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എം.എല്‍.എ ഓഫീസ് മാറ്റിയത്. എന്നാല്‍ വാടക കരാര്‍ […]
ആഷസ് ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 152 റണ്‍സിന് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. എന്നാല്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. 110 റണ്‍സിന് ത്രീ ലയണ്‍സ് കങ്കാരുക്കളുടെ മുന്നില്‍ തകര്‍ന്ന് വീഴുകയായിരുന്നു. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് നാല് റണ്‍സ് നേടിയിട്ടുണ്ട്. 20 wickets fall on Boxing Day in front of a […]
ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഡിസംബര്‍ 24 ന് വൈകുന്നേരമാണ് വലിയ വര്‍ധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 […]
സിപിഎമ്മിന്റെ ഒ സദാശിവന് കോഴിക്കോട് മേയർ, അധികാരമേറ്റു
കോഴിക്കോട്: സിപിഎമ്മിന്റെ ഒ സദാശിവന് കോഴിക്കോട് മേയറായി അധികാരമേറ്റു. നഗരസഭയില്‍ 35 സീറ്റുകള്‍ ഉള്ള എല്‍ഡിഎഫിന് 33 വോട്ടുകളാണ് ലഭിച്ചത്. രണ്ട് വോട്ടുകള്‍ അസാധുവായി. സിപിഎം നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സദാശിവന്. ഇത് മൂന്നാം തവണയാണ് സദാശിവന് കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറാകുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഒന്‍പതാം വാര്‍ഡ് തടമ്പാട്ടുതാഴത്തുനിന്നാണ് സദാശിവന് വിജയിച്ചത്. കഴിഞ്ഞ കൗണ്‍സിലില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആയിരുന്നു. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ഭരണം കിട്ടിയത് കോഴിക്കോട് മാത്രമാണ്.
OTT റിലീസിനൊരുങ്ങി എക്കോ; ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിൽ
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് സന്ദീപ് പ്രതീപ് നായകനായെത്തിയ എക്കോ ഒ.ടി.ടി യിലേക്ക്. നവംബർ 21 നാണ് എക്കോ തീയേറ്ററുകളിലെത്തിയത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ സിനിമ നെറ്റ്ഫ്ലിക്സിൽ ഡിസംബർ 31 ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സ്ട്രീമിങ് ആരംഭിക്കും. ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം നാല്പത് കോടിയിലതികം രൂപ നേടി വൻ വിജയമായി. എക്കോയിൽ സന്ദീപ് പ്രദീപിന് പുറമേ സൗരഭ് സച്ച്ദേവ്, വിനീത്, നരേൻ, അശോകൻ ബിനു […]
കേരളത്തിന് നിരാശ; കരുണിന്റെയും പടിക്കലിന്റെയും കരുത്തില്‍ ജയിച്ച് കര്‍ണാടക
വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. ടൂര്‍ണമെന്റിലെ മത്സരത്തില്‍ കര്‍ണാടകയോട് എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. സെഞ്ച്വറി നേടിയ കരുണ്‍ നായരിന്റെയും ദേവദത്ത് പടിക്കലിന്റെയും കരുത്തിലാണ് കര്‍ണാടകയുടെ വിജയം. മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം കര്‍ണാടക പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടകയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ തിരികെ നടക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. […]
പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് വന്ന വ്യക്തിയാണ് അഖിൽ സത്യൻ. സത്യൻ അന്തിക്കാടിന്റെ മകൻ എന്നുള്ള ലേബൽ തനിക്കാവശ്യമില്ലെന്ന് അഖിൽ മുൻപ് പറഞ്ഞിരുന്നു. ഇപ്പോളിതാ തനിക്ക് ചെറുപ്പം മുതൽ സിനിമ മേഖലയുമായി യാതൊരു ബന്ധമില്ലായിരുന്നെന്ന് പറയുകയാണ് അഖിൽ. ആകെ കണ്ടതും മനസിൽ ഇന്നും ഓർമയുള്ളതും പിൻഗാമി സിനിമയിലെ ഒരു ഷൂട്ടിങ് രംഗമാണെന്നും അഖിൽ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ‘സിനിമയുമായി അച്ഛൻ ഞങ്ങളെ അടുപ്പിച്ചിരുന്നില്ല. അമ്മയാണ് ഞങ്ങളെ വളർത്തിയത്. […]
കര്‍ണാടകയിലെ കൂട്ടകുടിയൊഴിപ്പിക്കല്‍; കോണ്‍ഗ്രസ് എന്തുപറഞ്ഞ് ന്യായീകരിക്കും? മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ മുസ്ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്ബന്ധിതര് ആയിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യന്‍ മോഡലിലുള്ള ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവെച്ച് […]
ജോസഫ് ടാജറ്റ് സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷനില്‍ ജനം നല്ലൊരു ജയം കൈയില്‍ വച്ചുകൊടുത്തിട്ടും തമ്മിലടിച്ചും കുതികാല് വെട്ടിയും കോണ്‍ഗ്രസ് പാരമ്പര്യം തുടരുമ്പോള്‍ ഇടതു പക്ഷത്തിന് കിട്ടുന്നത് വലിയൊരു ആയുധം. തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ ഉയര്‍ന്ന കോഴ ആരോപണമാണ് കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്ത് വലിയൊരു അപമാനവും പാരയുമായിരിക്കുന്നത്. മേയര്‍ സ്ഥാനത്തിനായി ഡി.സി.സി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ജോസഫ് ടാജറ്റിനെതിരെ വിജിലന്‍സില്‍ പരാതി ലഭിച്ചു. ആലപ്പുഴ സ്വദേശിയായ കെ.കെ. വിമലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ഇതു ഫലത്തില്‍ ശബരിമല സ്വര്‍ണം കൊള്ളയുടെ പേരില്‍ മാനംകെട്ടു നില്ക്കുന്ന സര്‍ക്കാരിനും ഇടതു പക്ഷത്തിനും നല്ലൊരു ആയുധമായി മാറാന്‍ പോവുകയാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ ലാലി ജെയിംസാണ് പരസ്യമായ കോഴ ആരോപണം ഉന്നയിച്ചത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്നും, പണം ഇല്ലാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും അവര്‍ ആരോപിച്ചു. ഈ ആരോപണം അന്വേഷിച്ചുകൊണ്ട് സര്‍ക്കാരിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ തുറന്നുകാട്ടാന്‍ കഴിയും. കോര്‍പ്പറേഷനും പഞ്ചായത്തും പോലും ഭരിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന ചോദ്യം സ്വാഭാവികമായി ഉയരും. നിലവില്‍ മേയറായി നിശ്ചയിക്കപ്പെട്ട നിജി ജസ്റ്റിന് പണം നല്‍കിയാണ് ആ സ്ഥാനം നേടിയതെന്നും, നിജിയും ഭര്‍ത്താവും എ.ഐ.സി.സി നേതാക്കളെ പെട്ടിയുമായാണ് കണ്ടതെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു. ഇതോടെ നേതൃത്വം മൊത്തം സംശയ നിഴലിലായിരിക്കുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഡോ. നിജി ജസ്റ്റിനെ മേയറാക്കിയതെന്നും കോഴ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു. ലാലി ജെയിംസ് നാല് തവണ മത്സരിച്ചപ്പോള്‍ ആര്‍ക്കാണ് 'പെട്ടി'നല്‍കിയതെന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചിരുന്നു. താന്‍ 27 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള വ്യക്തിയാണെന്നും വിവാദങ്ങളില്‍ തളരില്ലെന്നും മേയര്‍ നിജി ജസ്റ്റിന് വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു. ഡോ. നിജി ജസ്റ്റിന്, ലാലി ജെയിംസ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 10 വര്‍ഷത്തിന് ശേഷം യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചതോടെയാണ് മേയര്‍ സ്ഥാനത്തിനായി തര്‍ക്കം തുടങ്ങിയത്. നാല് തവണ കൗണ്‍സിലറായ ലാലി ജെയിംസ്, ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന്, സുബി ബാബു എന്നിവരായിരുന്നു പ്രധാന പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നിജി ജസ്റ്റിനെ മേയറാക്കാന്‍ എ.ഐ.സി.സി നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ലാലി ജെയിംസ് ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. കോഴ ആരോപണം: മേയറാക്കാന്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്നും, താന്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമായതിനാല്‍ പണം നല്കാന് സാധിക്കാത്തതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നും അവര്‍ ആരോപിച്ചു. തന്നെ അച്ചടക്കം പഠിപ്പിക്കാന്‍ വന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവ് രാജന് പല്ലന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ഈ പരസ്യമായ കോഴ ആരോപണം രാഷ്ട്രീയ ആയുധമാക്കിക്കൊണ്ടാണ് ആലപ്പുഴ സ്വദേശി കെ.കെ. വിമല്‍ ആണ് വിജിലന്‍സിനെ സമീപിച്ചത്. ലാലി ജെയിംസ് ഉന്നയിച്ച ആരോപണങ്ങളില്‍ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജോസഫ് ടാജറ്റിനെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ജോസഫ് ടാജറ്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നേരത്തെയും പ്രതിഷേധങ്ങള്‍ നിലനിന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 20 ലക്ഷം രൂപ വാങ്ങി സീറ്റുകള്‍ മറിച്ചുവിറ്റു എന്നാരോപിച്ച് 'സേവ് കോണ്‍ഗ്രസ് ഫോറം'എന്ന പേരില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തോറ്റവരുടെ ജല്പനങ്ങളാണെന്നാണ് ജോസഫ് ടാജറ്റിന്റെ നിലപാട്. ലാലി ജെയിംസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന സൂചനയും പാര്‍ട്ടി നല്‍കുന്നുണ്ട്. നിലവില്‍ ഡോ. നിജി ജസ്റ്റിന് മേയറായും എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റതിനു പിന്നാലെയാണ് ഈ വിവാദങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്. Summary: Despite the people handing a significant victory to the Congress in the Thrissur Corporation, the party’s tradition of infighting and backstabbing continues, providing a major political weapon to the Left. The bribery allegations raised against Thrissur DCC President Joseph Taget have emerged as an unexpected humiliation and a setback for the Congress. A complaint has been filed with the Vigilance Department against Joseph Taget, alleging that he demanded money for the Mayor’s post. K.K. Vimal, a native of Alappuzha, approached the Vigilance and the Chief Minister seeking an investigation. This development is expected to serve as a strategic tool for the Government and the Left, who are currently facing heat over the Sabarimala gold theft allegations. Lali James, a Congress councillor in the Thrissur Corporation, publicly leveled the bribery charges. She alleged that Joseph Taget demanded money to consider her for the Mayor’s post and that she was sidelined because she could not afford it. By investigating this claim, the government can expose the Congress party; questions are already being raised about how those who cannot manage a Corporation or Panchayat can govern the state. Lali James further alleged that the currently appointed Mayor, Niji Justin, secured the position by paying money and that Niji and her husband met AICC leaders with suitcases (cash). This has put the entire leadership under a cloud of suspicion. In response, Joseph Taget stated that Dr. Niji Justin was selected as Mayor following a Parliamentary Party decision and dismissed the bribery allegations as baseless. He mockingly asked whom Lali James had given suitcases to during the four times she contested elections. Mayor Niji Justin clarified that she has been in politics for 27 years and remains undeterred by controversies. She added that it is up to the party to respond to such allegations. The dispute over the Mayor’s post began after the UDF recaptured power in the Thrissur Corporation after a 10-year gap. The primary contenders were four-time councillor Lali James, DCC Vice President Dr. Niji Justin, and Subi Babu. The friction started when the AICC leadership showed a preference for Niji Justin. Following her exclusion, Lali James made several serious allegations: Bribery Charge: She claimed DCC President Joseph Taget demanded money to make her Mayor, and since she hails from a regular farming family, she was excluded for her inability to pay. Warning: She warned that if the party attempted to teach her discipline, she would make further revelations against leaders, including former Opposition Leader Rajan Pallan. K.K. Vimal used these public allegations as grounds to approach the Vigilance. The complaint demands an investigation into whether any conspiracy or corruption took place regarding Lali James' claims and calls for action against Joseph Taget. Protests against Joseph Taget have existed within the party previously. During the local body elections, posters by the Save Congress Forum appeared across the city alleging that seats were sold for 20 lakh rupees. However, Joseph Taget maintains that these allegations are merely the amblings of those who lost. There are also indications that the party may take disciplinary action against Lali James. These controversies have become a major headache for the Congress, coming right as Dr. Niji Justin and A. Prasad took office as Mayor and Deputy Mayor, respectively.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിൻ്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ബിജെപി. എന്നാൽ ആഘോഷങ്ങളിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു പാർട്ടിയുടെ മുഖമായിരുന്ന ആർ ശ്രീലേഖ. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ ശ്രീലേഖ ഹാൾ വിട്ടിറങ്ങി. ഇത് പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ച ശേഷം, പുറത്തേക്കിറങ്ങിയ ശ്രീലേഖ തനിച്ച് സ്വന്തം കാറ് വരുത്തിയാണ് തിരികെ പോയത്.അണികളുടെ പടക്കം പൊട്ടിക്കലിനോ മധുരവിതരണത്തിനോ കാത്തുനിൽക്കാതെയായിരുന്നു അവരുടെ ഈ മടക്കം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി […]
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി അപകടം, 18 പേർക്ക് പരിക്ക്
കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി തിരുവങ്ങൂരിൽ ആണ് സംഭവം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം. അപകടത്തിൽപ്പെട്ട ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ ആരോപണവിധേയനായ 'ഡി. മണി'താനല്ലെന്ന് ഡിണ്ടിഗലില്‍ ചോദ്യം ചെയ്യപ്പെട്ട വ്യക്തി മൊഴി നല്കി. താന്‍ എം.എസ്. മണി ആണെന്നും ഡി. മണി മറ്റൊരാളാണെന്നുമാണ് ഇയാളുടെ വാദം. എന്നാല്‍ ഇയാളുടെ പേരില്‍ മുന്‍പ് മനുഷ്യക്കടത്ത് അടക്കമുള്ള കേസുകള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ അഡ്രസ് ഉപയോഗിച്ച് ബാലമുരുകന് എന്ന വ്യക്തി മൊബൈല്‍ കണക്ഷന് എടുത്തിട്ടുണ്ടെന്നും ആ നമ്പറാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളതെന്നും മണി ആരോപിക്കുന്നു. ഡി. മണി എന്നറിയപ്പെടുന്നത് ബാലമുരുകന് എന്നയാളാണെന്ന് എസ്.ഐ.ടി നേരത്തെ നിഗമനത്തില്‍ എത്തിയിരുന്നു. ഡി. മണി എന്ന് അറിയപ്പെടുന്നത് തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന് ആണെന്ന് എസ്.ഐ.ടി തിരിച്ചറിഞ്ഞു. വജ്രവ്യാപാരത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇയാള്‍ 'ഡയമണ്ട് മണി'അല്ലെങ്കില്‍ 'ഡി. മണി'എന്ന് വിളിക്കപ്പെടുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി ഇടനിലക്കാരനായി ഡി. മണിക്ക് വിറ്റുവെന്നാണ് പ്രവാസി വ്യവസായി നല്കിയ മൊഴി. 2019-2020 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നതെന്നും, ഇതിന്റെ പണം കൈമാറിയത് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ചാണെന്നും മൊഴിയില്‍ പറയുന്നു. വിരുദുനഗര്‍ സ്വദേശിയായ ശ്രീകൃഷ്ണന് എന്നയാളും ഈ സംഘത്തില്‍ ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി ഇവര്‍ക്ക് മുന്‍പ് ബന്ധമുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഈ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാറും എന്‍. വാസുവും നിലവില്‍ റിമാന്‍ഡിലാണ്. ഇവരുടെ കാലത്താണ് സ്വര്‍ണ്ണക്കടത്ത് നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ഡി. മണിയുടെ വീട്ടില്‍ ഇന്നു രാവിലെ 10:30 മുതല്‍ എസ്.ഐ.ടി പരിശോധന നടത്തി. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ ഡി. മണി വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. ഇത് അന്വേഷിക്കുന്നതിനായാണ് സേര്‍ച്ച് വാറണ്ടുമായി കേരള പോലീസ് ഡിണ്ടിഗലിലെത്തിയത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഉള്‍പ്പെടെ 1000 കോടി രൂപയുടെ പുരാവസ്തുക്കള്‍ കവരാന്‍ ഈ സംഘം പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. Summary: The individual interrogated in Dindigul regarding the Sabarimala gold heist case has stated in his testimony that he is not 'D. Mani,' the person accused in the case. He claims that his name is M.S. Mani and that D. Mani is a different person. However, the police have discovered that he has prior involvement in cases, including human trafficking. Mani further alleged that an individual named Balamurugan used his address to obtain a mobile connection and that it is this specific phone number that is linked to the case. The Special Investigation Team (SIT) had previously concluded that the person known as D. Mani is indeed Balamurugan. The SIT identified that 'D. Mani' is Balamurugan, a native of Dindigul, Tamil Nadu. He is reportedly called 'Diamond Mani' or 'D. Mani' because he acts as a middleman in the diamond trade. The SIT is currently considering the possibility of taking him into custody and bringing him to Kerala. According to the testimony provided by an expatriate businessman, four panchaloha (five-metal alloy) idols from Sabarimala were sold to D. Mani through Unnikrishnan Potti, who acted as an intermediary. The testimony states that this transaction took place between 2019 and 2020, and the payment was handed over at a hotel in Thiruvananthapuram. The police have also identified another individual in the group named Sreekrishnan, a native of Virudhunagar. They are investigating whether these individuals had prior links with Unnikrishnan Potti. In connection with this case, former Devaswom Board Presidents A. Padmakumar and N. Vasu are currently in remand. The police suspect that the gold smuggling occurred during their tenure. The SIT conducted a search at D. Mani's residence starting at 10:30 AM today. The Kerala Police arrived in Dindigul with a search warrant to investigate the expatriate businessman's claim that D. Mani had purchased the Sabarimala idols. Reports also suggest that this group had planned to loot antiques worth ?1,000 crore, including items from the Sree Padmanabhaswamy Temple. The raids were led by a team headed by a DYSP from Kerala, with the assistance of the Tamil Nadu Police.
ശബരിമല സ്വര്‍ണക്കൊള്ള; തമിഴ്നാട് സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
തിരുവനന്തപുരം: വലിയ വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ തമിഴ്നാട് സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മണിയെ എസ്ഐടി നേരത്തെ തന്നെ ലൊക്കേറ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന് എന്നാണ്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ […]
തിരുവനന്തപുരം: കോർപ്പറേഷനിലെ ആദ്യ ബിജെപി അധ്യക്ഷനായി വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നൂറംഗ കൗൺസിലിൽ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് വി.വി. രാജേഷ് മേയറായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചെടുത്ത ബിജെപി, രാഷ്ട്രീയ തന്ത്രജ്ഞതയും അനുഭവപരിചയവും മുന്‍നിര്‍ത്തി അഡ്വ. വി.വി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് ആര് എസ് എസ് നിലപാട് കണക്കിലെടുത്തതുകൊണ്ടായിരുന്നു മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പേര് മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, സഭയ്ക്കകത്ത് ഇടത്-വലത് മുന്നണികളുടെ ശക്തരായ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ രാജേഷിനെപ്പോലൊരു രാഷ്ട്രീയ […] The post തലസ്ഥാന നഗരിയിൽ ഇനി ബിജെപി ഭരണം; മേയറായി സത്യപ്രതിജ്ഞ ചെയ്ത് വി.വി. രാജേഷ്.ആശാനാഥ് ഡെപ്യൂട്ടി മേയര്‍. വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക് appeared first on Daily Indian Herald .
ബിജെപിയുടെ വിവി രാജേഷ് തിരുവനന്തപുരം കോര്പറേഷന് മേയർ, നേടിയത് 51 വോട്ടുകൾ
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. സാധു വോട്ട് 97. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ ആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. […]
വി.വി. രാജേഷ് തിരുവനന്തപുരം മേയര്‍, ഇടഞ്ഞ ആര്. ശ്രീലേഖയെ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയാക്കിയേക്കും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ അതിനെ നയിക്കാനുള്ള നറുക്ക് മുതിര്‍ന്ന നേതാവായ വി.വി. രാജേഷിന്. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ 51 വോട്ടിനാണ് രാജേഷ് മേയര്‍ പദവിയിലെത്തിയത്. തെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ എം.ആര്. ഗോപന് വി.വി. രാജേഷിന്റെ പേര് നിര്‍ദ്ദേശിക്കുകയും വി.ജി. ഗിരികുമാര്‍ അത് പിന്താങ്ങുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ സ്വതന്ത്രനായി വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനില്‍ നിന്ന് ഉറപ്പാക്കിയാണ് രാജേഷ് മേയറായത്. എല്‍ഡിഎഫിന് വേണ്ടി ആര്.പി. ശിവജിയും യുഡിഎഫിന് വേണ്ടി മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനുമാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. 101 അംഗ കൗണ്‍സിലില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. രാധാകൃഷ്ണന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണമുറപ്പിക്കാന്‍ ആവശ്യമായ 51 എന്ന മാന്ത്രിക സംഖ്യയില്‍ ബിജെപി എത്തുകയായിരുന്നു. കരുമം വാര്‍ഡില്‍ നിന്ന് വിജയിച്ച ജി.എസ്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു മത്സരിക്കുന്നത്. മുന്‍ ഡിജിപി ആര്. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും ആര്‍എസ്എസിന്റയും പിന്തുണ വി.വി. രാജേഷിന് ലഭിച്ചതോടെ അവസാന നിമിഷം അദ്ദേഹത്തെ തീരുമാനിക്കുകയായിരുന്നു. ശ്രീലേഖയെ നിയമസഭാ തെരഞ്ഞെടുപ്പിലോ അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ശ്രീലേഖ നിരസിച്ചതോടെയാണ് കരുമം വാര്‍ഡില്‍ നിന്നുള്ള ജി.എസ്. ആശാ നാഥിനെ ആ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. വി.വി. രാജേഷ് നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. മുന്‍പ് തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റായും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് ഇത്തവണ വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം കൗണ്‍സിലറാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം കോര്‍പ്പറേഷനിലെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിച്ചതാണ് അദ്ദേഹത്തെ മേയര്‍ സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി മോദി സര്‍ക്കാരിന്റെ മാതൃക പിന്തുടരുമെന്നും, തെരുവുനായ ശല്യം പരിഹരിക്കുക, നഗരത്തിലെ മാലിന്യ പ്രശ്നങ്ങള്‍ തീര്‍ക്കുക തുടങ്ങിയവയ്ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം പ്രതികരിച്ചു. നാല് പതിറ്റാണ്ടായി നിലനിന്നിരുന്ന ഇടതുപക്ഷ ഭരണത്തിന് അറുതി വരുത്തിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിലെത്തുന്നത്. കേരളത്തിലെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തുന്നത് ആദ്യമായാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷിന്റെ രാഷ്ട്രീയ പരിചയം ഭരണത്തിന് ഗുണകരമാകുമെന്ന് പാര്‍ട്ടി വിലയിരുത്തി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് കരുത്തരായ നേതാക്കള്‍ കൗണ്‍സിലിലെത്തിയ സാഹചര്യത്തില്‍ അവരെ നേരിടാന്‍ രാജേഷിന്റെ രാഷ്ട്രീയ മികവ് അനിവാര്യമാണെന്ന് ആര്‍എസ്എസ് നേതൃത്വവും നിലപാടെടുത്തു. Summary: As a BJP-led administration takes charge of the Thiruvananthapuram Corporation for the first time in history, senior leader V.V. Rajesh has been chosen to lead the council. Rajesh ascended to the Mayor's post with 51 votes in the election held today. In the council meeting held on Friday morning, M.R. Gopan proposed V.V. Rajesh's name, which was seconded by V.G. Girikumar. Rajesh secured the Mayoralty by gaining the necessary support for an absolute majority from Pattoor Radhakrishnan, who won as an independent candidate. The LDF fielded R.P. Sivaji, while the UDF fielded former MLA K.S. Sabarinadhan for the Mayor’s post. In the 101-member council, the BJP won 50 seats. With Radhakrishnan pledging his support to the BJP, the party reached the magic number of 51 required to secure governance. G.S. Asha Nath, who won from the Karumam ward, is the candidate contesting for the Deputy Mayor's post. Though there were initial reports that former DGP R. Sreelekha might be considered for the Mayor's post, the party finally decided on V.V. Rajesh following strong support from a section of the party and the RSS. There are indications that Sreelekha may be considered for the upcoming Assembly elections or as the Chairperson of the National Commission for Women. G.S. Asha Nath was selected for the Deputy Mayor post after Sreelekha declined the role. V.V. Rajesh is currently a BJP State Secretary. He has previously served as the BJP Thiruvananthapuram District President and the State President of Yuva Morcha. He won this election from the Kodunganoor ward, marking his second term as a councillor. His leadership in spearheading protests against corruption in the Corporation over the last five years was a decisive factor in his elevation to the Mayor's post. After taking charge, Rajesh stated that he would follow the Modi Government's model for the development of Thiruvananthapuram. His top priorities include finding a permanent solution to the city's waste management issues. The BJP is coming to power in the Thiruvananthapuram Corporation by ending four decades of Left-wing (LDF) rule. This marks the first time the BJP has gained power in a Municipal Corporation in Kerala. The party leadership assessed that the political experience of V.V. Rajesh would be highly beneficial for governance. Furthermore, the RSS leadership took the stance that Rajesh’s political acumen is essential to counter the formidable leaders from the LDF and UDF who have entered the council this term.
ഡോ നിജി ജസ്റ്റിന് തൃശൂര്‍ കോർപ്പറേഷൻ മേയർ, വോട്ട് ചെയ്ത് ലാലി ജെയിംസും
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന് തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ മേയര്‍ പദവിയെച്ചൊല്ലി ഇടഞ്ഞു നിന്ന ലാലി ജെയിംസും നിജിക്ക് വോട്ടു ചെയ്തു. യുഡിഎഫിന് പുറത്തു നിന്ന് കോണ്‍ഗ്രസ് വിമതന്, ഒരു സ്വതന്ത്രന് എന്നിവരുടെ വോട്ടുകളും നിജിക്ക് ലഭിച്ചു. തൃശൂര്‍ നഗരസഭയില്‍ 33 കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ളത്. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ നിജിക്ക് 35 വോട്ടുകളാണ് ലഭിച്ചത്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നും വിജയിച്ച ഡോ. […]
അബുജ: ക്രിസ്മസ് ദിനത്തില്‍ വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര താവളങ്ങള്‍ ഉന്നമിട്ട് അമേരിക്ക വന്‍ വ്യോമാക്രമണം നടത്തി. നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനാണ് ഈ നീക്കമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നൈജീരിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം യുഎസ് ആഫ്രിക്ക കമാന്‍ഡ് ആണ് ആക്രമണം നടത്തിയത്. കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ് യുദ്ധക്കപ്പലില്‍ നിന്ന് 'ടോമാഹോക്ക്'മിസൈലുകള്‍ ഉപയോഗിച്ചാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തത്. കടലില്‍ നിന്നുള്ള മിസൈലുകള്‍ക്ക് പുറമെ വിമാനങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് - സാഹേല്‍ പ്രവിശ്യയിലെ രണ്ട് പ്രധാന ക്യാമ്പുകളാണ് തകര്‍ത്തത്. നിരവധി ഭീകരര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 'ശക്തവും മാരകവുമായ ആക്രമണം'എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഈ സൈനിക നീക്കത്തില്‍ തങ്ങള്‍ സഹകരിച്ചിട്ടുണ്ടെന്ന് നൈജീരിയന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഭീകരവാദത്തെ തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് അവര്‍ വ്യക്തമാക്കി. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഒക്ടോബര്‍ മുതല്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യം'എന്ന പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് പുറമെ ബോക്കോ ഹറാം പോലുള്ള ഭീകരസംഘടനകളും മേഖലയില്‍ സജീവമാണ്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സോകോട്ടോ സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ലകുരാവ എന്നറിയപ്പെടുന്ന ഐഎസ് വിഭാഗത്തെയാണ് ലക്ഷ്യമിട്ടത്. അയല്‍രാജ്യമായ നൈജറില്‍ നിന്ന് നൈജീരിയയിലേക്ക് കടന്നവരാണിവര്‍. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തന്റെ എക്സ് അക്കൗണ്ടിലൂടെ ഇനിയും വരാനുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും കൂടുതല്‍ വ്യോമാക്രമണങ്ങള്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ ആക്രമണം നടന്നതെന്ന് നൈജീരിയന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലും തന്ത്രപരമായ നീക്കങ്ങളിലും ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചു. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. ക്രിസ്ത്യാനികള്‍ മാത്രമല്ല, വടക്കന്‍ മേഖലയിലെ മുസ്ലിങ്ങളും ഭീകരാക്രമണങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരയാകുന്നുണ്ട്. ഈ ആക്രമണത്തിന് തൊട്ടുമുന്‍പായി, നൈജീരിയയില്‍ അക്രമിസംഘം തട്ടിക്കൊണ്ടുപോയ 130 സ്കൂള്‍ കുട്ടികളെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. നൈജീരിയയിലെ പ്രശ്നങ്ങളെ 'വംശഹത്യ'എന്ന് ട്രംപ് വിശേഷിപ്പിക്കുന്നതിനോട് പല ആഗോള നിരീക്ഷകര്‍ക്കും വിയോജിപ്പുണ്ട്. കേവലം മതപരമായ കാരണങ്ങള്‍ മാത്രമല്ല, കന്നുകാലി വളര്‍ത്തുകാരും കര്‍ഷകരും തമ്മിലുള്ള തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഈ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കന്‍ മേഖലയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യവും സ്വാധീനവും വീണ്ടും ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പെട്ടെന്നുള്ള നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. Summary: On Christmas Day, the United States launched massive airstrikes targeting Islamic State (IS) terror camps in the Sokoto state of northwestern Nigeria. US President Donald Trump stated that the move was intended to stop the atrocities being committed against the Christian community in Nigeria. The operation was carried out by the US Africa Command (AFRICOM) at the request of the Nigerian government. Terrorist hideouts were destroyed using Tomahawk missiles fired from US warships stationed at sea. Reports suggest that aircraft were also utilized in addition to the sea-based missiles. Key Highlights of the Operation: Targets: Two major camps of the Islamic State - Sahel Province (ISIS-Sahel) in northwestern Nigeria were decimated. Numerous terrorists are reported to have been killed in the strike. Trump's Warning: Describing the mission as a powerful and deadly strike, President Trump posted on his social media platform, Truth Social, that he had previously warned of heavy consequences if the killing of Christians did not stop. Government Cooperation: The Nigerian Ministry of Foreign Affairs confirmed their cooperation in the military action, stating the strike was planned meticulously with the US to crush terrorism. Specific Group Targeted: The strikes specifically targeted the IS faction known as 'Lakurawa' operating in Sokoto State, who had crossed into Nigeria from the neighboring country of Niger. Strategic Context and Reactions: Future Actions: US Defense Secretary Pete Hegseth posted More to come on his X (formerly Twitter) account, signaling that further airstrikes may occur in the coming days. The Genocide Debate: While Trump has labeled the situation in Nigeria as genocide, many global observers disagree. They point out that the conflict is not purely religious but is also driven by economic issues and long-standing disputes between cattle herders and farmers. Bilateral Efforts: The Nigerian government emphasized that the operation involved the exchange of intelligence and strategic coordination between the two nations. President Bola Tinubu, while offering Christmas prayers for peace, reaffirmed his government's commitment to protecting both Christians and Muslims. Wider Security Issues: The region remains volatile, with groups like Boko Haram also active. Just prior to these strikes, the Nigerian government successfully secured the release of 130 school children who had been kidnapped by armed gangs.
ഡോ. നിജി ജസ്റ്റിന് തൃശൂര്‍ മേയര്‍, പണം വാങ്ങി സീറ്റു വിറ്റുവെന്ന് ലാലി ജെയിംസ്, കോണ്‍ഗ്രസില്‍ കലാപം
ഡോ. നിജി ജസ്റ്റിന്, ലാലി ജെയിംസ് സ്വന്തം ലേഖകന്‍ തൃശൂര്‍: തൃശൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനം കോണ്‍ഗ്രസ് നേതൃത്വം പണം വാങ്ങി വിറ്റുവെന്ന് കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതര ആരോപണം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി. ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന് തൃശൂര്‍ കോര്പ്പറേഷന് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ലാലി ജെയിംസ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സരസ്വതി മധുസൂദനനെയാണ് നിജി ജസ്റ്റിന് പരാജയപ്പെടുത്തിയത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് എല്‍.ഡി.എഫിനെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. പണം നല്കി പദവികള്‍ വാങ്ങുന്ന രീതിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്റെ പോരാട്ടം തുടരുമെന്ന് അവര്‍ അറിയിച്ചു. നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് അവര്‍. നിയുക്ത മേയര്‍ ഡോ. നിജി ജസ്റ്റിനും ഭര്‍ത്താവും പണപ്പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ കണ്ടു എന്നാണ് ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ആളാണെന്നും നേതാക്കള്‍ക്ക് നല്കാന് പണമില്ലാത്തതിനാലാണ് തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്നും അവര്‍ ആരോപിച്ചു. നാല് തവണ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് പകരം ഭരണപരിചയമില്ലാത്ത ഒരാളെ മേയറാക്കിയത് അര്‍ഹതയുള്ളവരെ അവഗണിക്കുന്നതിന് തുല്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി തുടങ്ങിയ കേന്ദ്ര നേതാക്കള്‍ക്ക് തൃശ്ശൂരിലെ കാര്യങ്ങള്‍ അറിയില്ലെന്നും ലാലി ജെയിംസ് വിമര്‍ശിച്ചു. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ലാലി ജെയിംസിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആരോപണങ്ങള്‍ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തള്ളി. നാല് തവണ ലാലി ജെയിംസ് മത്സരിച്ചപ്പോള്‍ ആര്‍ക്കാണ് പണം നല്‍കിയതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനപ്രകാരമാണ് മേയറെ നിശ്ചയിച്ചതെന്നും നേതൃത്വം വ്യക്തമാക്കുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലറാണ് ലാലി ജെയിംസ്. ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് അവര്‍ വിജയിച്ചത്. എല്‍.ഡി.എഫ് മേയര്‍ സ്ഥാനത്തേക്ക് കരുതിയിരുന്ന സ്ഥാനാര്‍ത്ഥിയെയാണ് ലാലി പരാജയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയെയും മുതിര്‍ന്ന നേതാക്കളെയും പരസ്യമായി അപമാനിച്ചു എന്ന കാരണത്താല്‍ ലാലി ജെയിംസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡി.സി.സിആലോചിക്കുന്നുണ്ട്. കെ.പി.സി.സിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയേക്കും. മേയര്‍ സ്ഥാനത്തേക്ക് നിജി ജസ്റ്റിനെ തിരഞ്ഞെടുത്തത് ജനാധിപത്യപരമായ രീതിയിലാണെന്നും ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. വോട്ടെടുപ്പില്‍ പാര്‍ട്ടി വിജയിച്ചെങ്കിലും ലാലി ജെയിംസ് ഉയര്‍ത്തിയ 'സീറ്റ് വില്‍പ്പന'ആരോപണം വരും ദിവസങ്ങളിലും തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കും ആഭ്യന്തര കലഹങ്ങള്‍ക്കും വഴിതെളിക്കുമെന്ന് ഉറപ്പാണ്. Summary: Serious allegations leveled by senior Congress leader and councillor Lali James—claiming the Congress leadership sold the Thrissur Corporation Mayor post for money—have sparked a major debate in Kerala politics. Despite Lali James' protests and allegations, the UDF candidate, Dr. Niji Justin, was elected as the Mayor of Thrissur Corporation. Lali James participated in the election and voted for the party candidate. Niji Justin defeated the LDF candidate, Saraswathy Madhusudhanan. Lali James clarified that she voted for the Congress candidate because she did not wish to help the LDF by violating the party whip. However, she maintained that her struggle within the party against the practice of uying posts with money would continue. She remains firm in her demand for an investigation into the allegations she raised against the leadership. Speaking to the media, Lali James alleged that the Mayor-elect, Dr. Niji Justin, and her husband met AICC leaders with riefcases of money. She further claimed that she was sidelined for the Mayor post because she hails from a farming family and lacked the funds to pay the leaders. She pointed out that appointing someone without administrative experience as Mayor, while overlooking her—a four-time elected councillor—is equivalent to ignoring merit. She also criticized central leaders like K.C. Venugopal and Deepa Dasmunsi, stating they are unaware of the ground realities in Thrissur. Although efforts were made to pacify Lali James under the leadership of senior leader Therambil Ramakrishnan, she remains steadfast in her stance. Meanwhile, Thrissur DCC President Joseph Tajet rejected the allegations. He countered by asking whom Lali James had paid money to during the four times she contested. The leadership maintained that the Mayor was decided according to the decision of the parliamentary party. Lali James is a senior Congress councillor in the Thrissur Corporation. This time, she won with a record majority. Notably, she defeated the candidate whom the LDF had projected for the Mayor post. The DCC is considering disciplinary action against Lali James for publicly insulting the party and senior leaders. A report regarding this may be submitted to the KPCC. The leadership's official explanation is that Niji Justin was selected for the Mayor post through a democratic process and that Lali James' allegations are baseless. Although the party won the election, the seat-selling allegation raised by Lali James is certain to lead to further discussions and internal strife within the Thrissur Congress in the coming days.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി വിവി രാജേഷ്, ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ മുന്‍ ഡിജിപിയും ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര് ശ്രീലേഖയെ ബിജെപി പ്രധാനമായും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, 45കാരൻ അറസ്റ്റിൽ
തൊടുപുഴ: ഇടുക്കിയിൽ 45കാരൻ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മേരികുളത്താണ് സംഭവം. നാല്‍പ്പതുകാരനായ പുളിക്കമണ്ഡപത്തില്‍ റോബിന് ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിച്ചിരുന്ന് ക്രിസ്മസ് ദിവസം മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സോജന് കല്ലുകൊണ്ട് റോബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
മൊബൈൽ ഫോണിൻ്റെ സ്ഫടിക തലത്തിൽ തൊടാതെ, റീലുകൾ കാണാതെ ഇത്തിരിനേരം വെറുതെ ഇരിക്കണം വെറുതെ ഇരിക്കുവാൻ കൊതിക്കുമ്പോഴൊക്കെയും ചിലയ്ക്കുന്ന ഫോണിനെ ഇനിയല്പനേരം നിശബ്ദമാക്കണം. മാറാല കെട്ടിയ സ്മൃതിയുറകളിൽ നിന്നും ചവറ്റു കുട്ടയിലേക്ക് നീക്കാതെ, ഒരു തവണ പോലും തുറക്കാതെ, ചിതലരിക്കുന്ന പഴയോലക്കെട്ടുകൾ പോലെ ഓർമകൾ ദ്രവിച്ചു നീറുന്നു… ഇത്തിരി നേരം കടമെടുത്ത്, പോയ കാലത്തിൻ്റെ വിസ്മൃതമായ ആഴങ്ങളിലേക്ക് വെറുതെ ഊളിയിട്ടിറങ്ങണം പായൽ പിടിച്ചു പഴകിയ ഓർമ്മകൾ തേടിപ്പിടിച്ചു മിനുക്കണം. ജാതി,മത,രാഷ്ട്രീയ ഭേദങ്ങൾ തീണ്ടാതെ, തോളത്ത് […]
ഡിസംബറിലെ മഞ്ഞിനൊപ്പം ദൈവപുത്രൻ്റെതിരുപ്പിറവിക്കായുള്ള ആഘോഷങ്ങളും ഗ്രാമത്തിലെങ്ങും തുടങ്ങി. എല്ലാ വീടുകളിലും നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് മരങ്ങളും നിരന്നു തുടങ്ങി. ജോർജിയുടെ അനുജത്തി ജോഫി പരിഭവം പറഞ്ഞു തുടങ്ങി, ഇതെല്ലാം കേട്ട് മുത്തശ്ശി മാഗി, കീറിയ കമ്പിളി കുപ്പായങ്ങളെ തുന്നിചേർത്തു കൊണ്ടിരുന്നു, അതിനിടയിലും അവർ പതിഞ്ഞ ശബ്ദത്തിൽ ജീസസ്, ജീസസ് എന്നു പറഞ്ഞു കൊണ്ടിരുന്നു. പന്ത്രണ്ടു വയസ്സുകാരനായ ജോർജിക്ക് വീട്ടിലെയെല്ലാ കാര്യങ്ങളും മനസ്സിലാവണുണ്ട്. പപ്പ ഫ്രാങ്ക്ളിൻ മരിച്ചിട്ട് വർഷങ്ങളധികമായിട്ടില്ല, മമ്മ ആഗ്നസ് ഏറെ കഷ്ടപ്പെട്ടാണ് […]
തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി മധ്യവയസ്ക കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്ക കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ച് വാഹനമോടിച്ച് അപകടം; സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ച് ലോട്ടറി വില്പ്പനക്കാരന് പരിക്കേറ്റിരുന്നു. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ഊരുമൂപ്പനെ കൊന്ന കടുവയെന്ന് സ്ഥിരീകരണം
കൽപ്പറ്റ: വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന 14 വയസ്സുകാരനായ ആൺ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായധിക്യമുള്ളതിനാല് കടുവയെ തുറന്നുവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ […]

26 C