കൊല്‍ക്കത്ത: പാകിസ്താന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് പാകിസ്ഥാന് സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാന് പൂര്‍ണം കുമാര്‍ ഷാ. ഉറങ്ങാന്‍ പോലും അനുവദിക്കാതെയുള്ള ചോദ്യം ചെയ്യലായിരുന്നുവെന്നും പൂര്‍ണം ഷാ പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരെയും ഉദ്യോഗസ്ഥരെയും വിന്യസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായും അന്വേഷിച്ചതെന്നും പൂര്‍ണം ഷാ പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചില്ലെന്നും എന്നാല്‍ എല്ലാ രാത്രിയിലുമുള്ള ചോദ്യം ചെയ്യല്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചകള്‍ക്ക് ശേഷം പാകിസ്താന്റെ പിടിയില്‍ നിന്ന് മോചിതനായ പൂര്‍ണം ഷാ നിലവില്‍ ചികിത്സയിലാണ്. […]
നവജാത ശിശുക്കൾക്കും ഇനിമുതല്‍ ആധാർ, സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും
തിരുവനന്തപുരം: നവജാത ശിശുക്കൾക്കും ഇനിമുതല്‍ ആധാർ. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ.അതേസമയം, പുതുക്കല്‍ നടത്താത്തവ അസാധുവായേക്കും.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരവാദ ആക്രമണത്തെത്തുടര്‍ന്ന് അടച്ച ഇന്ത്യ പാക് അതിര്‍ത്തിയായ അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു. 23 ദിവസങ്ങൾക്ക് ശേഷമാണ് അട്ടാരി – വാഗ ബോര്‍ഡര്‍ തുറന്നത്. പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ എട്ട് ട്രക്കുകൾ അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. അതേസമയം,ഇന്ത്യ റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് […]
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മറ്റു ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കാൽനടയാത്രക്കാരെ ബഹുമാനിക്കണം, ലിംഗവ്യത്യാസങ്ങൾ പരിഹരിക്കണം, റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കാനായുള്ള റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഇവയാണ് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ഈ മാസം 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുതലപ്പൊഴിയിൽ സംഘർഷം, പിരിഞ്ഞു പോകാതെ നാട്ടുകാർ; ഡ്രഡ്ജറും എസ്കവേറ്ററും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും
കേരളത്തിലെ റോഡുകളുടെ പ്രധാന പോരായ്മയായി വളരെക്കാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പൊതു ശുചിമുറി സൗകര്യങ്ങളുടെയും നല്ല വെളിച്ചത്തിന്റെയും അഭാവമാണ്. ഇപ്പോൾ, 2025-30 കാലയളവിലേക്കുള്ള 'റോഡ് സുരക്ഷാ പ്രവർത്തന പദ്ധതി' തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാരിന് നൽകിയ പഠന റിപ്പോർട്ടിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും റോഡ് സുരക്ഷയും അതിന്റെ അനുബന്ധ വശങ്ങളും എങ്ങനെ അനുഭവപ്പെടുന്നു എന്നും ലിംഗ വ്യത്യാസങ്ങൾ സംബന്ധിച്ചും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനത് പരിഗണിക്കണം എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് (KSCSTE) കീഴിലുള്ള നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (NATPAC) തയ്യാറാക്കിയ 'റോഡ് സേഫ്റ്റി ആക്ഷൻ പ്ലാൻ ഫോർ കേരള സ്റ്റേറ്റ് (2025-2030)' എന്ന റിപ്പോർട്ടിലാണ് ഗതാഗത ആസൂത്രണത്തിൽ ലിംഗപരമായ കാഴ്ചപ്പാട് ഉറപ്പാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളത്. മുതലപ്പൊഴിയിൽ സംഘർഷം, പിരിഞ്ഞു പോകാതെ നാട്ടുകാർ; ഡ്രഡ്ജറും എസ്കവേറ്ററും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്ത്രീകളെയും വൈവിധ്യമാർന്ന ലിംഗ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തുന്നത് റോഡ് സുരക്ഷാ നടപടികൾ സമഗ്രമാണെന്നും തുല്യത പ്രോത്സാഹിപ്പിക്കുമെന്നും ആത്യന്തികമായി റോഡുകൾ സുരക്ഷിതമായിരിക്കുെന്നും ഉറപ്പാക്കും. ശാരീരികവും പെരുമാറ്റപരവും സാമൂഹികവുമായ കാരണങ്ങളാൽ റോഡ് സുരക്ഷയിലെ ലിംഗ വ്യത്യാസങ്ങൾ സ്ത്രീകളെ വ്യത്യസ്തമായി ബാധിക്കുന്നു. ഈ ലിംഗ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സുരക്ഷിതവും, പ്രാപ്യമായതും , വിശ്വസനീയവും, സുസ്ഥിരവുമായ ഗതാഗത സൗകര്യം പ്രാപ്തമാക്കുന്ന ഒരു അന്തരീക്ഷം ഗതാഗത നയ ചട്ടക്കൂടുകൾ നൽകണം, റിപ്പോർട്ട് പറഞ്ഞു. ഗതാഗത ആസൂത്രണത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും റോഡ് സുരക്ഷ അനുഭവപ്പെടുന്ന വ്യത്യസ്ത രീതികളും അതുമായി ബന്ധപ്പെട്ട വശങ്ങളും പരിഗണിക്കണം. ഗതാഗത സംവിധാനം കൂടുതൽ സുരക്ഷിതവും ഉൾക്കൊള്ളുന്നതുമാക്കുന്നതിനാണ് ( inclusive) ഇത് നിർദ്ദേശിച്ചത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കൾക്കും യാത്ര സുരക്ഷിതവും കൂടുതൽ തുല്യവും പ്രാപ്യവുമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം, എന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഉൾപ്പെട്ട ഒരു മുതിർന്ന നാറ്റ്പാക് (NATPAC) ഉദ്യോഗസ്ഥൻ പറഞ്ഞു. 'കാര്‍ ഇടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ', ഐവിന് കൊലക്കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍ റോഡപകടങ്ങളെക്കുറിച്ചുള്ള ലിംഗഭേദം അനുസരിച്ച് വേർതിരിച്ച ഡാറ്റ ശേഖരിക്കുന്നത് അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും ഇടപെടലുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും നിർണായകമാണ്. അടിസ്ഥാന സൗകര്യ രൂപകൽപ്പന എല്ലാ ഉപയോക്താക്കളുടെയും സുരക്ഷയ്ക്കും സുഖസൗകര്യങ്ങൾക്കും മുൻഗണന നൽകണം, പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്മ്യൂണിറ്റി ഫീഡ്ബാക്ക് ഉൾപ്പെടുത്തണം. പൊതു ഇടങ്ങളിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി നല്ല വെളിച്ചം ഉറപ്പാക്കുക, സുരക്ഷിതമായ കാൽനട ക്രോസിംഗുകൾ നൽകുക തുടങ്ങിയ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടെന്ന് നാറ്റ്പാക് റിപ്പോർട്ട് പറയുന്നു. ബസ് സ്റ്റോപ്പുകളിലും ഗതാഗത കേന്ദ്രങ്ങളിലും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം. ലിംഗപരമായ പെരുമാറ്റങ്ങളെയും അപകടസാധ്യതകളെയും അഭിസംബോധന ചെയ്യുന്ന അവബോധപരിപാടികൾ, കാൽനടയാത്രക്കാരോടുള്ള ബഹുമാനത്തിന് ഊന്നൽ നൽകണം, ലിംഗപരമായ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഡ്രൈവർമാരിൽ അവബോധം വളർത്തണം. നയ നടപടികൾ ലിംഗപരമായ ആഘാതങ്ങൾ കണക്കിലെടുത്ത് തുല്യമായ നടപ്പാക്കലും ശിക്ഷകളും ഉറപ്പാക്കണം, എന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല ‘നേരം’ തെളിഞ്ഞു. പിന്നീട് നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ഷറഫുദ്ദീന് അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. നായകവേഷങ്ങളിലും ഷറഫുദ്ദീന് തന്റെ കയ്യൊപ്പ് പതിപ്പിച്ചു. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെക്കുറിച്ചും തുടരും സിനിമയുടെ വിജയത്തെക്കുറിച്ചും സംസാരിക്കുകയാണ് ഷറഫുദ്ദീന്. മോഹന്‍ലാലിന് എല്ലാകാലത്തും മലയാളത്തില്‍ ആരാധകരുണ്ടെന്ന് […]
സ്കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള നിര്‍ദേശം അപക്വമെന്ന് മുജാഹിദ് യുവജന സംഘടന
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സ്കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അപക്വമെന്ന് മുജാഹിദ് യുവജനസംഘടനയായ ഐ.എസ്.എം. ഇത്തരം നിര്‍ദേശങ്ങള്‍ കുട്ടികളുടെ മേലുള്ള അധ്യാപരുടേയും സ്കൂള്‍ അധികൃതരുടേയും നിയന്ത്രണം നഷ്ടപ്പെടുത്താന്‍ മാത്രമെ സഹായിക്കൂ എന്നും ഇതിന് പിന്നില്‍ രഹസ്യ അജണ്ടകള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഐ.എസ്.എം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ആവശ്യപ്പെട്ടു. കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ മറ്റ് അനേകം വഴികള്‍ ഉണ്ടെന്നിരിക്കെ പോംവഴിയായി ഒരു നൃത്തം തെരഞ്ഞെടുത്തത്തിന് പിന്നില്‍ ജെന്‍ഡര്‍ പൊളിറ്റിക്സിന്റെ രഹസ്യ […]
ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. എന്നാല്‍ രോഹിത്തിന്റെ വിരമിക്കല്‍ അനുയോജ്യമായ സമയത്താണെന്ന് വിലയിരുത്തുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഡാരില്‍ കുള്ളിനന്‍. വിദേശ മത്സരങ്ങളില്‍ രോഹിത് കഴിഞ്ഞ കുറച്ച കാലങ്ങളായി മികവ് പുലര്‍ത്തിയിട്ടില്ലെന്നും ക്യാപ്റ്റന്‍സിയില്‍ താരത്തിന്റെ അഭാവം ഉണ്ടായെന്നും മുന്‍ […]
സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ ജോണി ആന്റണി മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ജോഷിയില്‍ നിന്ന് ലഭിച്ച അഭിനന്ദനത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. ഒരുദിവസം തന്റെ ഫോണില്‍ ജോഷിയുടെ കോള്‍ കണ്ടിരുന്നെന്നും എന്താണ് കാര്യമെന്നറിയാന്‍ തിരിച്ച് വിളിച്ചെന്നും ജോണി ആന്റണി പറഞ്ഞു. […]
വാഷിങ്ടണ്‍: സൗദിയില്‍വെച്ച് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയെ കൊലപ്പെടുത്താന്‍ യു.എസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പിന്നീട് യു.എസിന്റെ ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ച ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് ഇടപെട്ടാണ് ഈ ശ്രമം ഉപേക്ഷിച്ചതെന്ന് യു.എസ് സെനറ്റര്‍ ജെന്നെ ഷഹീന് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഷറയ്ക്ക് ഒരവസരം നല്‍കണമെന്ന് ലോകനേതാക്കള്‍ തന്നോട് പറഞ്ഞുവെന്ന ട്രംപിന്റെ വാദം ശെരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഷറയെ വധിക്കുന്നത് സിറിയയില്‍ വലിയ ആഭ്യന്തര യുദ്ധത്തിന് കാരണമാകുമെന്നും […]
ഇനി സഞ്ജു കളത്തിലിറങ്ങുന്നത് ‘തലയെ’അടിച്ച് പറത്താന്‍; മുന്നിലുള്ളത് അത്ര നിസാര റെക്കോഡല്ല!
ഇന്ത്യപാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ നാളെ (ശനി) പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. ബെംഗളൂരുവും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തോടെയാണ് 2025ല്‍ ഐ.പി.എല്‍ പുനരാരംബിക്കുന്നത്. മെയ് 18 ഞായറാഴ്ച ഐ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും പഞ്ചാബ് കിങ്സും ഏറ്റുമുട്ടും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. പരിക്കേറ്റ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഈ മത്സരത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഇന്ത്യ – പാക് സംഘര്‍ഷങ്ങളുണ്ടാകുന്നതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു തിരിച്ചെത്തുമെന്നായിരുന്നു […]
വേടനെതിരായ വിദ്വേഷ പരാമര്‍ശം; ആര്.എസ്.എസ് നേതാവ് എന്‍.ആര്. മധുവിനെതിരെ കേസ്
കൊല്ലം: റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ആര്.എസ്.എസ് നേതാവും കേസരി പത്രാധിപരുമായ എന്‍. ആര്. മധുവിനെതിരെ കേസ്. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല സെക്രട്ടറി നല്കിയ പരാതിയിലാണ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്തതിന് ഭാരതീയ ന്യീയ സംഹിതയിലെ സെക്ഷന്‍ 192 പ്രകാരമാണ് കേസ്. Content Highlight:Case filed against RSS leader NR Madhu for hate speech against Rapper Vedan
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. മെയ് 23 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു നാട്ടില്‍ അരങ്ങേറുന്ന ദുരൂഹതകളുടെ ചുരുളഴിക്കാനെത്തുന്ന ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ ശ്രീനിവാസന് എത്തുന്നത്. പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ട് നടന്നത്. കുഞ്ഞിരാമായണം ഷൂട്ട് ചെയ്ത കവലയിലായിരുന്നു ഷൂട്ടെന്നും പാലക്കാടുകാരെ സംബന്ധിച്ച് സിനിമാ ഷൂട്ടിങ് എന്ന് പറയുന്നതൊന്നും വലിയ കാര്യമല്ലെന്നും ധ്യാന്‍ പറയുന്നു. ഒപ്പം താനും നിവിനും […]
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. സമരക്കാർ തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ് സംരക്ഷണത്തിൽ പുറത്തെത്തിച്ചു. സ്ഥലത്ത് വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പിരിഞ്ഞു പോകാൻ സമരക്കാർ തയാറായിട്ടില്ല. ജനൽ തകർത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. ഇന്ന് രാവിലെ തീരദേശ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലേക്കാണ് ആദ്യം മത്സ്യത്തൊഴിലാളികൾ കടന്നത്. ഉച്ചയോട് കൂടി അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി. സമരസമിതിയും എക്സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിൽ ചർച്ച നടത്തി മണൽ നീക്കവുമായി ബന്ധപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇത് രേഖാമൂലം ഒപ്പിട്ടു നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വരെ കാത്തിരിക്കുമെന്നും അതിന് ശേഷം ഉറപ്പു പാലിച്ചില്ലെങ്കിൽ പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു. അഴിമുഖത്ത് വ്യാപകമായി അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. മൂന്ന് ദിവസമായി ഡ്രഡ്ജർ പ്രവർത്തിക്കുന്നില്ല. ഇങ്ങനെ കാലതാമസം വരുത്തുന്നതിനാൽ പൊഴി മൂടിക്കൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്നാണ് സമരക്കാർ മുന്നറിയിപ്പ് നൽകിയത്. ചന്ദ്രഗിരി ഡ്രഡ്ജർ നാളെ മുതൽ 10 മണിക്കൂർ പ്രവർത്തിച്ച് തുടങ്ങുമെന്നും അടുത്ത ആഴ്ച മുതൽ സമയം വർധിപ്പിക്കുമെന്നും ചർച്ചയിൽ തീരുമാനിച്ചു. ചാലക്കുടിയിൽ തെരുവ് നായ ആക്രമണം: 12 പേർക്ക് പരിക്ക്; പേവിഷ ബാധയുണ്ടോ എന്ന് സംശയം ഇരുപത് മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. ചാനലിൽ കിടക്കുന്ന ടെട്രാപ്പോഡുകൾ ചൊവ്വാഴ്ച മെഷീനറി എത്തിച്ച് ബുധനാഴ്ച മുതൽ മാറ്റിത്തുടങ്ങുമെന്നും എക്സവേറ്ററുകൾ നാളെ മുതൽ പ്രവർത്തിച്ച് മണ്ണ് മാറ്റുമെന്നും ഉറപ്പു നൽകി. മണൽ നിക്ഷേപിക്കുന്ന വടക്ക് ഭാഗത്ത് ബണ്ട് നിർമ്മിക്കുമെന്ന് എഞ്ചിനീയർ പറഞ്ഞതായും സമരസമിതി അംഗം സജീവ് പറഞ്ഞു.
മഴക്കാലത്തെ നേരിടാന്‍ കേരളം; മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മെയ് 20നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് റവന്യു മന്ത്രി കെ രാജന് പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളില്‍ തയ്യാറാക്കിയട്ടുള്ള ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാനും യോഗം നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ എല്ലാ വകുപ്പുകളും സ്വീകരിച്ചുവെന്ന് ഉറപ്പാക്കി ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്താനും തീരുമാനമായി. വരുന്നൂ അതിശക്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ് വേനല്‍ മഴ ശക്തമാകുന്നതിന് മുന്‍പ് ഓടകള്‍, കൈത്തോടുകള്‍, കള്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കണം. മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൊതുക് നിര്‍മ്മാര്‍ജ്ജനം വ്യാപകമായി നടത്തണം. ഓടകള്‍, നീര്‍ച്ചാലുകള്‍, പൊതുജലാശയങ്ങള്‍ മുതലായ എല്ലാ ജല നിര്‍ഗമന പാതകളും വൃത്തിയാക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിക്കണമെന്നും യോഗം നിര്‍ദേശിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം മഴയ്ക്കു മുന്നോടിയായി പൂര്‍ത്തീകരിക്കണം. ദേശീയ പാത നിര്‍മ്മാണവുമായ ബന്ധപ്പെട്ട് രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്ത പരിഹാര പദ്ധതി തയ്യാറാക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവില്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുന്‍പായി പൂര്‍ത്തീകരിക്കണം. പ്രധാന റെഗുലേറ്ററുകള്‍, സ്പില്‍ വേകള്‍ എന്നിവയുടെ മുന്‍പിലും, പുറകിലുമുള്ള തടസ്സങ്ങള്‍ നീക്കണം. എല്ലാ ഷട്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷന് അംഗീകരിച്ച റൂള്‍ കര്‍വ്വിന് മുകളില്‍ എത്തുന്നില്ലെന്ന് റൂള്‍ കര്‍വ് നിരീക്ഷണ സമിതി ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. . മൺസൂണിന് പ്രിയം മെയ് മാസത്തോട്; കഴിഞ്ഞ 25 വർഷത്തിൽ കാലവർഷം എത്തിയത് ഈ ദിവസങ്ങളിൽ നഗര മേഖകളില്‍ ഡ്രൈനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഇത് മോണിറ്റര്‍ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം രൂപീകരിക്കണം. ഓപ്പറേഷന് ബ്രേക്ക്ത്രൂ, ഓപ്പറേഷന് അനന്ത തുടങ്ങിയവക്ക് തുടര്‍ച്ചയുണ്ടാണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തിര മുന്‍കരുതലുകള്‍ എടുക്കണം. കോഴിക്കോട് കനോലി കനാലിലെ ഒഴുക്ക് സുഗമമാക്കി ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം. അടിയന്തിര പ്രതികരണ സേന പുനരുജ്ജീവിപ്പിച്ച് ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്മെന്റ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രന്, എം ബി രാജേഷ്, പി പ്രസാദ്, വി. ശിവന്‍കുട്ടി, ആര് ബിന്ദു, വിണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടം: ഇന്ത്യക്കാരനായ പര്വ്വതാരോഹകന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ പര്വ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്. എവറസ്റ്റിന്റെ മാര്‍ച്ച്-മെയ് മാസങ്ങളിലെ ക്ലൈംബിംഗ് സീസണിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 8,849 മീറ്റര്‍ (29,032 അടി) കൊടുമുടിയിലെത്തിയ ശേഷം മടങ്ങുന്നതിനിടെ ഹിലാരി സ്റ്റെപ്പിന് താഴെ സുബ്രത ഘോഷ് അപകടത്തില്‍പ്പെടുന്നത്. കൊടുമുടി കീഴടക്കിയ ആവേശത്തില്‍ സുബ്രത ഘോഷ് ആവേശഭരിതനായി അപകട മേഖലയായ ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങാത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. Key Words:Accident, Mount Everest, Indian Mountaineer Dies
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം
പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലി (75) നെയാണ് പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ […]
എനിക്ക് സ്വന്തം ഐഡന്റിറ്റി വേണം, അദ്ദേഹവുമായി താരതമ്യം ചെയ്യരുത്; തുറന്ന് പറഞ്ഞ് ലാമിന് യമാല്‍
ഫുട്ബോള്‍ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കൗമാരക്കാരനാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിന് യമാല്‍. ബാഴ്സലോണ ലാ മാസിയയിലൂടെ വളര്‍ത്തിയെടുത്ത ലാ റോജയുടെ കുട്ടിപ്പടയാളി ഇന്ന് ഏറെ മൂല്യമുള്ള ടോപ് ഗണ്‍ ഫുട്ബോളറാണ്. 17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം താരം ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കളി ശൈലി കൊണ്ടും മൈതാനത്ത് കാണിക്കുന്ന മികവ് കൊണ്ടും വലിയ പ്രശംസകള്‍ താരം ഏറ്റുവാങ്ങിയിരുന്നു. ഈ സീസണില്‍ ബാഴ്സലോണയുടെ മുന്നേറ്റങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് ഈ കൗമാര […]
വന്യജീവി ഭീതികൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം: മാര്‍ റാഫേല്‍ തട്ടില്‍
തിരുവനന്തപുരം : നിലമ്പൂര്‍ കാളികാവില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി ഗഫൂര്‍ അലിയെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സിറോ മലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ തന്റെ ദുഖവും പരേതന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തി. ജനവാസ മേഖലകളില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ ആശങ്ക അറിയിച്ചു. വനാതിര്‍ത്തികളോടെ ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് സ്വന്തം കൃഷിയിടങ്ങളില്‍ പോലും പ്രവേശിക്കാന്‍ കഴിയാത്തവിധം കഴിഞ്ഞ കുറെ നാളുകളായി വന്യ ജീവികള്‍ ജനവാസ മേഖലകളില്‍ പെരുകുന്നതും ജനങ്ങളെ ആക്രമിക്കുന്നതും നിഷ്ക്രിയവും ഉദാസീനവുമായ ഭരകൂടത്തിന്റെയും കാര്യക്ഷമല്ലാതായി മാറിയ വനം വകുപ്പിന്റെയും തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷ്കൃത സമൂഹങ്ങളെയും വികസിത രാജ്ജ്യങ്ങളെയും മാതൃകയാക്കി വന്യജീവികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ മനുഷ്യത്വരഹിതമായ നടപടികളും നയങ്ങളും തിരുത്തണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. Key Words: Mar Rafael Thattil
സല്മാന് റുഷ്ദിയെ കുത്തി പരിക്കേല്‍പ്പിച്ച അക്രമിക്ക് 25 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയെ പൊതുവേദയില്വെച്ച് കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം തടവ്. ഹദിമറ്റാര് എന്ന 27 കാരനാണ് 25 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. ഫെബ്രുവരിയില്‍ കൊലപാതകശ്രമത്തിനും ആക്രമണത്തിനും 27 കാരനായ ഹാദിമറ്റാര് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു റുഷ്ദിയെ ആക്രമിച്ചതിന് 25 വര്‍ഷം തടവും വേദിയിലുണ്ടായിരുന്ന മറ്റൊരാളെ പരിക്കേല്‍പ്പിച്ചതിന് ഏഴ് വര്‍ഷം തടവും പരമാവധി ശിക്ഷയായി ലഭിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ജേസണ്‍ ഷ്മിഡ്റ്റ് ആവശ്യപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളും ഒരുമിച്ച് നടന്നതിനാല്‍ രണ്ട് ശിക്ഷകളും ഒരുമിച്ച് […]
ചാലക്കുടിയിൽ തെരുവ് നായ ആക്രമണം: 12 പേർക്ക് പരിക്ക്; പേവിഷ ബാധയുണ്ടോ എന്ന് സംശയം
തൃശൂർ: ചാലക്കുടിയിൽ തെരുവ് നായ യുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. കൂടപ്പുഴ ജനതാ റോഡ് പരിസരത്താണ് നാട്ടുകാർക്ക് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് സംശയമുണ്ട്. തെരുവ് നായ ശല്യത്തെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാർഡിലാണ് സംഭവം. ഇതേ വാർഡിൽ രണ്ടാഴ്ച മുൻപ് 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഈ വർഷം തെരുവ് നായയുടെ കടിയേറ്റ് നിരവധി പേരാണ് ചികിത്സ തേടിയത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കണ്ണൂരില്‍ അക്രമം; കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമെന്ന് കണക്കുകൾ പുറത്തുവന്നിരുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേർ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവർഷം 3,16,793 പേർക്ക് നായയുടെ കടിയേറ്റപ്പോൾ 26 പേർ പേവിഷബാധയേറ്റ് മരിച്ചു.
പാക് ഭീകരത ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ ഇന്ത്യന്‍ സംഘം: നയിക്കുന്നത് ശശി തരൂര്‍
തിരുവനന്തപുരം : ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാക് ഭീകരത ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയക്കുന്ന ഒരു സംഘത്തെ ശശി തരൂര്‍ നയിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം തരൂര്‍ സ്വീകരിച്ചു. യു എസ് എ, യു കെ എന്നിവിടങ്ങളിലേക്കാണ് തരൂര്‍ ഉള്‍പ്പെടുന്ന സംഘം പര്യടനം നടത്തുക. മേയ് 22 മുതല്‍ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന് സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എം പിമാരെയും അതുപോലെ തന്നെ മുന്‍ മന്ത്രിമാരെയും ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘത്തിലെ അംഗങ്ങളുടെ കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും 30ലധികം പേരുണ്ടാകുമെന്നാണ് സൂചന. മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സംഘത്തിലുണ്ടാവും. Key Words:Indian Team, Pakistan, Terrorism, Shashi Tharoor
ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇരുവര്‍ക്കുമൊപ്പം എ.ആര്. റഹ്മാനും തഗ് ലൈഫിന്റെ ഭാഗമാകുന്നു എന്നത് ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നുണ്ട്. കമല്‍ ഹാസനൊപ്പം തമിഴ് സൂപ്പര്‍താരം സിലമ്പരസനും തഗ് ലൈഫില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇരുവരുമൊന്നിച്ചുള്ള രംഗങ്ങള്‍ തിയേറ്ററില്‍ വലിയ ഓളമുണ്ടാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. സിലമ്പരസനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് കമല്‍ ഹാസന്. പുതിയ തലമുറയിലെ ഏറ്റവും മികച്ച […]
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ സ്ക്വാഡ് പുറത്തുവിട്ട് ബി.സി.സിഐ. 18 പേര് അടങ്ങുന്ന സ്ക്വാഡ് ആണ് ബി.സി.സി.ഐ പുറത്തുവിട്ടത്. 2024-25ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ അംഗമായ അഭിമന്യു ഈശ്വരനെ ടീമിന്റെ ക്യാപ്റ്റനായും ധ്രുവ് ജുറെലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചത്. മാത്രമല്ല രോഹിത് ശര്‍മയ്ക്ക് പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുള്ളവരില്‍ ഒരാളായ ശുഭ്മാന്‍ ഗില്ലും സഹതാരം സായ് സുദര്‍ശനും രണ്ടാം മത്സരത്തിന് മുമ്പ് ടീമില്‍ ചേരും. മെയ് 30ന് […]
ആലപ്പുഴ ഹോം സ്റ്റേയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ ചെറിയ കലവൂരിൽ ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസൻ (55) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. എട്ട് വർഷമായി മാരാരിക്കുളത്താണ് അജയ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയിൽ റൂം എടുത്തത്. വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതിനാൽ ഹോം സ്റ്റേ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
എസ്എഫ്ഐ പ്രതിഷേധത്തിനിടെ കണ്ണൂരില്‍ അക്രമം; കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു
കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ അക്രമം. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ പരാമര്‍ശിച്ച് കെഎസ്യു - യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരവും കെ സുധാകരന് അനുകൂലമായി ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡും തകര്‍ത്തു. 'ആ കത്തികൊണ്ട് കോണ്‍ഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?'; ചങ്കുപൊട്ടി ധീരജിന്റെ അച്ഛന് ചോദിക്കുന്നു കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കോണ്‍ഗ്രസ് കൊടിമരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്. താലൂക്ക് ഓഫീസിന് മുന്‍വശം കെ എസ് തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പടയാളികള്‍ എന്ന പേരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് തകര്‍ത്തത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കണ്ണൂരില്‍ അക്രമം; കോൺഗ്രസ് കൊടിമരവും സുധാകരന് അനുകൂലമായ ഫ്ലക്സും തകർത്തു pic.twitter.com/ctWRdfwkCi — Samakalika Malayalam (@samakalikam) May 16, 2025 'മനുഷ്യര്‍ മാത്രമുള്ള ലോകത്ത് താങ്കള്‍ പ്രധാനമന്ത്രിയാകണം; ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കണം' ധീരജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ മലപ്പട്ടത്ത് പ്രകടനം നടത്തിയതില്‍ പ്രതിധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ചിന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്, ജില്ലാ പ്രസിഡണ്ട് ടിപി അഖില നേതാക്കളായ കെ നിവേദ്, ജോയല്‍ തോമസ്, സനന്ത്കുമാര്‍ , സ്വാതി പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തിരുവനന്തപുരം: തപാൽ വോട്ടുമായി ബന്ധപ്പെട്ട് നടത്തിയ ജി സുധാകരൻ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സുധാകരനെപ്പോലെയുള്ളവർ പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 'ജനാധിപത്യം അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല. പ്രസ്താവന ജി സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ പ്രതികരണം നടത്തി വിവാദത്തിനില്ലെന്നും' എംവി ഗോവിന്ദൻ പറഞ്ഞു. 'കേസ് കേസിന്റെ രീതിയിൽ കൈകാര്യം ചെയ്യുക. ഒരു അട്ടിമറി പ്രവർത്തനത്തിനും സിപിഎം അന്നും ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ലെന്നും' എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 'നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അതിന് എന്തിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും പ്രസ്താവന സുധാകരന് തന്നെ തിരുത്തിയിട്ടുണ്ടെന്നും' എം വി ഗോവിന്ദന് പറഞ്ഞു. യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ ബെയ്ലിൻ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ഇടത് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം തിരുത്തണം. ജനീഷ് കുമാര്‍ എംഎല്‍എ ഉയര്‍ത്തിയ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് ജി സുധാകരനെതിരെ കേസെടുത്തത്. തപാല്‍ വോട്ട് പൊട്ടിച്ചെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ കേസ്; രണ്ട് വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം 1989 ഇൽ കെവി ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നുവന്ന് 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് ജോണി ആന്റണി. മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജോണി ആന്റണി ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജോണി ആന്റണി മോഹന്‍ലാല്‍ ചിത്രമായ ഡ്രാമയിലൂടെയാണ് അഭിനയത്തില്‍ സജീവമായത്. ജീവിതത്തില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. സലിം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പത്തേമാരി എന്ന ചിത്രം […]
ഐവിന് കൊലക്കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ, കൊല്ലപ്പെട്ട ഐവിന് ജിജോ കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന് ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പാക് ഭീകരത ലോകത്തെ അറിയിക്കും; ഇന്ത്യന്‍ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക്; നയിക്കാന്‍ തരൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കുന്നതിനായി നിരവധി രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ട് 'രാജ്യവും സൈന്യവും മോദിയുടെ കാല്ക്കല് വണങ്ങുന്നു; പ്രധാനമന്ത്രി നല്കിയ തിരിച്ചടി എത്ര പ്രശംസിച്ചാലും മതിയാകില്ല' ജഗദീഷ് ദേവ്ഡ ഭോപ്പാല്‍: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ദേവ്ഡ. രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാല്ക്കല് വീണ് വണങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ തിരിച്ചടി എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നുമുള്ള ജഗദീഷ് ദേവ്ഡയുടെ പരാമര്‍ശമാണ് വിവാദമായത്. ഗവര്‍ണര്‍ ഒപ്പിട്ടില്ല; നിയമസഭകള്‍ പാസാക്കിയ 18 ശതമാനം ബില്ലുകള്‍ മൂന്ന് മാസത്തിലധികം വൈകി- റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് നിയമസഭ ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാന നിയമ സഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പുവയ്ക്കാതെ വൈകുന്നത് പതിവെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. സ്പോൺസർ കരാർത്തുക അടച്ചില്ല, മെസിയും ടീമും കേരളത്തിലേക്ക് ഇല്ല; സംഘാടകർക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടിയ്ക്ക് മെസി കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നിരാശ. ഈ വർഷം മെസിയും സംഘവും കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്നാണ് പുതിയ റിപ്പോർട്ട്. സ്പോൺസർ കരാർ തുക അടയ്ക്കാത്തത് ആണ് കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർ (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ) പണം അടച്ചിട്ടില്ല.
കള്ളക്കടത്ത് കുറ്റം ചുമത്തപ്പെട്ട ഹാർവാർഡ് ശാസ്ത്രജ്ഞ നാടുകടത്തൽ നേരിടുന്നു
റിപ്പോർട്ട് : പി.പി. ചെറിയാൻ വെർമോണ്ട് : റഷ്യൻ വംശജയായ ഹാർവാർഡ് ശാസ്ത്രജ്ഞ ക്സെനിയ പെട്രോവയ്ക്കെതിരെ അമേരിക്കയിലേക്ക് ജൈവവസ്തുക്കൾ കടത്തിയതിന് കുറ്റം ചുമത്തി. ഫെബ്രുവരി 16-ന് പാരീസിൽ നിന്ന് ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ, 30 കാരിയായ പെട്രോവ തന്റെ ലഗേജിൽ സംരക്ഷിത തവള ഭ്രൂണങ്ങൾ കടത്താൻ ശ്രമിച്ച് യു.എസ് കസ്റ്റംസ് നിയമം ലംഘിച്ചുവെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ഇപ്പോൾ അവർ അമേരിക്കയിലേക്ക് സാധനങ്ങൾ കടത്തിയതിന് കുറ്റം നേരിടുന്നു. വ്യാഴാഴ്ച വെസ്റ്റേൺ ഡിസ്ട്രിക്റ്റ് […]
അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ സീനിയര്‍ താരങ്ങള്‍ മടങ്ങിയതോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകന് ആരാകുമെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. നിലവിലെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും റിഷബ് പന്തും ജസ്പ്രീത് ബുംറയുമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താന്‍ ഗില്ലിന് മുന്‍ഗണന നല്കി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഐ.പി.എല്ലില്‍ ഗില്‍ കിരീടം നേടിയാല്‍ […]
ഒരുപിടി മികച്ച നായികമാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ബ്ലെസി. മീരാ ജാസ്മിന്, പദ്മപ്രിയ, മന്യ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ നിരവധി താരങ്ങളെ കണ്ടെത്തിയത് ബ്ലെസിയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ജാസ്മിന് എന്ന പെണ്‍കുട്ടിയെ ആദ്യമായി ക്യാമറയ്ക്ക് മുന്പില് എത്തിക്കുന്നത് ബ്ലെസിയായിരുന്നു. മീരാ ജാസ്മിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബ്ലെസി. ‘ മീരയെ കണ്ടെത്തിയതിനെ […]
മേയ് 22 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മേയ് 22 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത. സാധാരണ ലഭിക്കുന്നതിനേക്കാൾ, മധ്യ കേരളത്തിൽ ചില ഭാഗങ്ങളിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ കൂടുതൽ മഴ സാധ്യത. രണ്ടാമത്തെ ആഴ്ച മേയ് 23 മുതൽ 29 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴക്കും സാധ്യത. ഈ വാരത്തിൽ കാലവർഷം കേരളത്തിൽ എത്തി സജീവമാകാനുള്ള സൂചന നൽകുന്നു. Key Words: Rain, Kerala
ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ വസ്ത്രം കുരുങ്ങി, റോഡിലേക്ക് തെറിച്ച് വീണ യുവതിക്ക് ഗുരുതര പരിക്ക്
പാലക്കാട്: മണ്ണാര്‍ക്കാട് ചങ്ങലീരിയില് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ വസ്ത്രം കുരുങ്ങി യുവതി റോഡിലേക്ക് തെറിച്ച് വീണു. കൂമ്പാറ സ്വദേശി മൈമൂനയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ യുവതിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് മാത്യു തോമസ്. മധു സി. നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് മാത്യു സിനിമാലോകത്തേക്ക് കടന്നുവന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായകവേഷത്തിലൂടെ മാത്യു ശ്രദ്ധേയനായി. വിജയ് നായകനായ ലിയോയിലൂടെ തമിഴിലും മാത്യു തോമസ് തന്റെ സാന്നിധ്യമറിയിച്ചു. മാത്യു തോമസ്, അര്ജുന് അശോകന് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ബ്രൊമാന്‍സ്. ചിത്രത്തില്‍ ബിന്റോ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് […]
60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര് അറസ്റ്റില്‍
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഐ ഫോണ്‍ മോഷ്ടിച്ച രണ്ടുപേരെയും, മോഷ്ടിച്ച ഫോണ്‍ വാങ്ങിയ കടയുടമയെയും അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ തളിക്കുളം വടക്കേഭാഗം കൈതിക്കല്‍ കല്ലിങ്കല്‍ ബതീഷ്, ഇരിങ്ങാലക്കുട കരുവന്നൂര്‍ ബംഗ്ലാവ് വെള്ളാനി വീട്ടില്‍ മണികണ്ഠന്എന്നിവരും മോഷണമുതല്‍ വാങ്ങിയ കേസില്‍ ചാവക്കാട്ടെ കടയുടമ ബ്ലാങ്ങാട് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഹുസൈനെയുമാണ് അറസ്റ്റുചെയ്തത്. തമിഴ്നാട്ടില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിനി ജിനി, ബസ് സ്റ്റാന്‍ഡില്‍ ചാര്‍ജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ ഐ ഫോണാണ് തിങ്കളാഴ്ച മോഷ്ടിച്ചത്. ബസ് […]
രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ സീനിയര്‍ താരങ്ങള്‍ മടങ്ങിയതോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകന് ആരാകുമെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. നിലവിലെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും റിഷബ് പന്തും ജസ്പ്രീത് ബുംറയുമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍. മാത്രമല്ല ടീമില്‍ സീനിയര്‍ താരങ്ങളായി ബുംറയും രവീന്ദ്ര ജഡേജയും മാത്രമാണുള്ളത്. ടെസ്റ്റ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോള്‍ പല പേരുകള്‍ മുന്നിലുണ്ടെങ്കിലും എന്തുകൊണ്ട് ജഡേജയെ പരിഗണിച്ചുകൂടാ എന്ന് […]
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന് ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. ആദ്യം ബോണറ്റിലേയ്ക്ക്, ബ്രേക്ക് ചെയ്ത് നിലത്ത് വീഴ്ത്തി ശരീരത്തിലൂടെ കാര്‍ കയറ്റി, ഐവിന് കൊല്ലപ്പെട്ടത് തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം. ഐവിന് ജിജോയുമായുണ്ടായ തര്‍ക്കത്തിന് ശേഷം പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഐവിന് തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപന കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നിത്. പൊലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് ഐവിന് പറഞ്ഞതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. ബോണറ്റില്‍ വലിച്ചു കൊണ്ടുപോയ ശേഷം റോഡിലേക്ക് വീണ ഐവിന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി. കാറിനിടയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'കഷ്ടിച്ചാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്; ബസുകളുടെ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം' ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. അതിന് ശേഷം അവിടെ നിന്ന് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടാണ് കാറുള്‍പ്പെടെ തടഞ്ഞുവച്ചത്. ഇതിനിടെ പ്രതികളും നാട്ടുകാരും തമ്മിവും കയ്യാങ്കളിയുണ്ടായി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച ഐവിന്റെ മൃതദേഹം ഉച്ചക്ക് നെടുമ്പാശ്ശേരിയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വന്‍ തീപിടിത്തം
മേപ്പാടി : ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വന്‍ തീപിടിത്തം. ബോചെ തൗസന്‍ഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്നാണു പ്രാഥമിക വിവരം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. കല്പറ്റയില്നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. Key Words:Massive Fire, Toddy Shop , Bobby Chemmannur, Wayanad
അപക്വമായ പെരുമാറ്റം, എംഎൽഎയ്ക്ക് വീഴ്ച പറ്റി. അന്വേഷണ റിപ്പോർട്ട് വനം വകുപ്പ് മന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എം എൽ എക്കെന്ന് അന്വേഷണ റിപ്പോർട്ട്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണംകെ.യു ജനീഷ് കുമാർ എം എൽ എയുടെ നീക്കം മൂലം തടസ്സപ്പെട്ടു. എം എൽ എയും പൊലീസും ചേർന്ന് വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടുപോയി. എം എൽ എയുടെത് അപക്വമായ പെരുമാറ്റമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കമൽഹാർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം, കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ കോന്നി എംഎൽഎയ്ക്ക് എതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ എം എൽ എക്ക് എതിരെ സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എം എൽ എക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം എൽ എ ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി. Key Words: MLA KU Janishkumar, Investigation Report, Forest Minister
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്). 2025 – 26 സീസണിലേക്കുള്ള ക്ലബ്ബിന്റെ ലൈസന്‍സാണ് എ.ഐ.എഫ്.എഫ് പുതുക്കി നല്‍കാതിരുന്നത്. ഹോം ഗ്രൗണ്ടായ കലൂര്‍ സ്റ്റേഡിയത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഓരോ സീസണിന് മുന്നോടിയായി ടീമുകള്‍ ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് എ.ഐ.എഫ്.എഫ് ലൈസന്‍സ് നല്‍കാറുള്ളത്. ഇതിലാണ് ബ്ലാസ്റ്റേഴ്സിന് വീഴ്ച സംഭവിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള നിരവധി ടീമുകള്‍ ഈ വര്‍ഷം […]
എന്ത് വിധിയിത്? വീണ്ടും ‘പണി’കിട്ടി ദല്‍ഹി; മറ്റൊരു സൂപ്പര്‍ താരവും പുറത്തേക്ക്: റിപ്പോര്‍ട്ട്
ഇന്ത്യ -പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുകയാണ്. മെയ് 17 മുതലാണ് സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണിന്റെ ‘രണ്ടാം ഭാഗ’ത്തിന് തുടക്കമാവുക. ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായ ദല്‍ഹി ക്യാപിറ്റല്‍സിന് ലഭിച്ചിരിക്കുന്നത് മുട്ടന്‍ പണിയാണ്. ടീമിന്റെ സൂപ്പര്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസും ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന് ഒപ്പമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇ.എസ്.പി.എന്‍ […]
തുടര്‍ച്ചയായി മോശം സിനിമകള്‍ വന്നതിന്റെ പേരില്‍ അഭിനയത്തിന്റെ കാര്യത്തിലും സ്ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിലും മോഹന്‍ലാല്‍ എന്ന നടന് അടുത്തിടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. വന്‍ പ്രതീക്ഷയിലെത്തിയ പല ചിത്രങ്ങളും ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ മടങ്ങിയപ്പോള്‍ പലരും മോഹന്‍ലാല്‍ അവസാനിച്ചെന്ന് വരെ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വര്‍ഷം തുടര്‍ച്ചയായി രണ്ട് ബ്ലോക്ക്ബസ്റ്ററുകളിലൂടെ മലയാളത്തിലെ തന്റെ താരസിംഹാസനം മോഹന്‍ലാല്‍ തിരികെ നേടി. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിലൂടെ കേരള ബോക്സ് ഓഫീസിലെ ഒട്ടുമിക്ക റെക്കോഡുകളു തന്റെ […]
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ നാളെ (ശനി) പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന പല വിദേശ താരങ്ങള്ടേയും കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് 2025 ഐ.പി.എല്‍ വീണ്ടും ആരംഭിക്കുന്നത്. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച കൊല്‍ക്കത്ത അഭിമാന ജയത്തിന് വേണ്ടിയാണ് കളത്തില്‍ ഇറങ്ങുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കൊല്‍ക്കത്തയുടെ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ വരുണ്‍ […]
കോഴിക്കോട്: ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്കറിനെയാണ് (25) കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് രാധാ തിയറ്ററിനടുത്താണ് സംഭവം നടന്നത്. പുതിയങ്ങാടി സ്വദേശിയായ യുവാവിനോട് ഒരു കോള്‍ ചെയ്യട്ടെ എന്നാവശ്യപ്പെട്ട് അലി മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണ്‍ ചെയ്തുകൊണ്ട് അല്പം അകലേക്ക് മാറിയ ഇയാള്‍ പിന്നീട് ഇവിടെ നിന്ന് വിദഗ്ധമായി മുങ്ങി. പരാതി ലഭിച്ച പൊലീസ് […]
വേടന്റെ പരിപാടി മുടങ്ങിയിതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: റാപ്പര്‍ വേടന് സംഗീത പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 'ഈ സാഹചര്യത്തിൽ ആ വേദിയിൽ വന്ന് പാടാൻ മാനസിക ബുദ്ധിമുട്ടുണ്ട്; നിങ്ങളേക്കാൾ കൂടുതൽ വിഷമം എനിക്ക്' എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യന് മരിച്ചതോടെ വേടന് തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. പിന്നാലെ പരിപാടി കാണാന്‍ എത്തിയവര്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. കാണികള്‍ക്കും, പൊലീസിന് നേരെ ഒരു സംഘം ചെളി വാരി എറിഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. 'കുഴപ്പമാകും!'; വേടൻ സംഗീത പരിപാടി റദ്ദാക്കി; ചെളി എറിഞ്ഞും തെറി വിളിച്ചും പ്രതിഷേധം (വിഡിയോ) എല്‍ഇഡി വാള് സെറ്റ് ചെയ്യുന്നതിനിടെ ഇലക്ട്രീഷ്യനായ ചിറയന്‍കീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് മരിച്ചത്. പിന്നാലെ പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികള്‍ മൈക്കിലൂടെ പ്രേക്ഷകരെ അറിയിക്കുയായിരുന്നു. ഇതോടെയാണ് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകര്‍ പ്രതിഷേധിച്ചത്. ടെക്നീഷ്യന് മരിച്ചതില്‍ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തില്‍ വേദിയില്‍ പാടാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നില്‍ പാടാന്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആലപ്പുഴ: പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ്. ഇത് സംബന്ധിച്ച് സൗത്ത് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. Key Words:Case, G. Sudhakaran
ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താത്പര്യമെന്ന് പാക് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ മെയ് 10 ന് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഷെഹ്ബാസിന്റെ പ്രസ്താവന. സമാധാനത്തിനുള്ള വ്യവസ്ഥകളില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതും ഉള്‍പ്പെടുമെന്നും ഷെഹ്ബാസ് കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ, മെയ് 7 ന്, ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി, പാകിസ്ഥാനിലെയും പാകിസ്ഥാന് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും ഡ്രോണുകള്‍, മിസൈലുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടല്‍ നടത്തുകയും പിന്നാലെ മെയ് 10 ന് സൈനിക നടപടി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഉഭയകക്ഷി ധാരണയിലെത്തുകയും ചെയ്തിരുന്നു. Key Words: Pak PM, Shahbaz Sharif, PM Modi
തിരുവനന്തപുരം : കെ.പി.സി.സി നേതൃമാറ്റം സംബന്ധിച്ച് താനുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും തന്നെ മാറ്റിയത് ശരിയായി തോന്നുന്നില്ലെന്നും കഴിഞ്ഞ ദിവസം കെ സുധാകരന് എംപി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി ഹൈക്കമാന്‍ഡ് രംഗത്ത്. രണ്ട് തവണ സുധാകരനുമായി സംസാരിച്ചുവെന്നും സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. സുധാകരന് സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും സംസ്ഥാന നേതാക്കള്‍ ദീപയെ അറിയിച്ചെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റം വേണമെന്ന ആവശ്യം കേരള നേതാക്കള്‍ അറിയിച്ചെന്നും ദീപാദാസ് വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നില്‍ ചില നേതാക്കളുടെ സ്വാര്‍ഥ താല്പര്യമാണെന്നും കഴിഞ്ഞദിവസം സുധാകരന് പ്രതികരിച്ചിരുന്നു. Key Words:Deepadas Munshi, K Sudhakaran, KPCC President
വന്യജീവി ആക്രമണത്തിൽ അഞ്ച് മാസത്തിനിടയിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 25 പേർ
കേരളത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ വന്യമൃഗ- മനുഷ്യ സംഘർഷം അതിരൂക്ഷമായി മാറി. ജനുവരി ഒന്ന് മുതൽ ഇന്ന് വരെ നടന്ന സംഭവങ്ങളിൽ 25 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 92 പേർക്ക് പരുക്കേറ്റു. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് കാട്ടാനകളുടെ ആക്രമണത്തിലായിരുന്നു. 19 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് പേർ കാട്ടുപന്നികളുടെ ആക്രമണത്തിലും രണ്ട് പേർ കടുവകളുടെ ആക്രമണത്തിലും ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾ തടയാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോൾ, ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ഇതിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. കരുവാരകുണ്ട്, കാളികാവ്, ചോക്കാട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സംബന്ധിച്ച് മാർച്ച് 14 ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) പരാതി നൽകിയതായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കാളികാവ് യൂണിറ്റ് പ്രസിഡന്റ് സക്കീർ വടയിൽ പറഞ്ഞു. വന്യജീവി ആക്രമണം സംസ്ഥാനത്ത് അഞ്ച് മാസത്തിനിടയിൽ കൊല്ലപ്പെട്ടത് 25 പേർ വാർത്ത ഇംഗ്ലീഷിൽ വായിക്കാം സംഭവം നിർഭാഗ്യകരമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ മേഖലകളായി 273 പഞ്ചായത്തുകളെ വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ 30 എണ്ണം ഹോട്ട്സ്പോട്ടുകളാണ്. “ഞങ്ങൾ 28 റാപ്പിഡ് റെസ്പോൺസ് ടീമുകളെ (ആർആർടി) വിന്യസിച്ചിട്ടുണ്ട്, കൂടാതെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിൽ രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഡിവിഷൻ തലത്തിൽ 36 കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ സംസ്ഥാന തലത്തിലുള്ള കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വാക്കുകളല്ല, ഉയര്‍ത്തിയ വിഷയത്തിനാണ് പ്രാധാന്യം; ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിൽ കെ യു ജനീഷ് കുമാര്‍ വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാൻ സംഘർഷ മേഖലകളിൽ മൃഗങ്ങളുടെ കടന്നുകയറ്റം കണ്ടെത്തൽ, പ്രതിരോധ സംവിധാന (Anidars,അനിഡാർ) അലാറങ്ങൾ, സെൻസർ വാളുകൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനം, ക്യാമറ ട്രാപ്പുകൾ എന്നിവ സ്ഥാപിക്കുന്നുണ്ട്. സോളാർ വേലിക്ക് പുറമേ, വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയുന്നത് തടയാൻ റെയിൽ വേലി (, rail fencing), ആന കിടങ്ങ്, ആന മതിലുകൾ എന്നിവയും നിർമ്മിക്കുന്നുണ്ട്, ”അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തിരുവനതപുരത്ത് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിങ് ദാസ് നടത്തിയിരിക്കുന്നതെന്ന് […] The post ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസ് റിമാന്‍ഡില്‍.ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. appeared first on Daily Indian Herald .
മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല; ഒക്ടോബറില്‍ കളിക്കുക ചൈനയില്‍,ആരാധകര്‍ക്ക് നിരാശ
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. അര്‍ജന്റീന ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത്. ഇതോടെ അര്‍ജന്റീന ഫുട്ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പിക്കാം. ഒക്ടോബറില്‍ മെസ്സി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പകരം ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ അര്‍ജന്റീന കളിക്കും. കൂടാതെ, നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഈ സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. ഇതോടെ, ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. 2011ലായിരുന്നു ഇത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നന്ദി പറഞ്ഞിരുന്നു. കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നില്‍ വെല്ലിവിളിയായെങ്കിലും എച്ച് എസ് ബി സി പ്രധാന സ്പോണ്‍സര്‍മാരായി എത്തുകയും ചെയ്തിരുന്നു. Key Words: Lionel Messi, Football, Kerala, Argentina
മുഖം മിനുക്കുന്ന ലീഗ്; പച്ച പിടിക്കുമോ ദേശീയ സ്വപ്നങ്ങൾ?
പേരിൽ ഇന്ത്യൻ എന്നുണ്ടെങ്കിലും മലപ്പുറത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായും തിരുവനന്തപുരം മുതല്‍ തൃശൂർ വരെ അങ്ങിങ്ങായും കണ്ടുവരുന്ന പ്രതിഭാസമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നും ഐ യു എം എൽ ( IUML)എന്നും മുസ്ലിം ലീഗ് എന്നും അറിയപ്പെടുന്ന പാർട്ടി . ഒരു കാലത്ത് ദേശീയ തലത്തിൽ പലസംസ്ഥാനങ്ങളിലും പ്രബലമായിരുന്ന ലീഗ് കാലങ്ങളായി കേരളത്തിലേക്ക് ചുരുങ്ങിയ പാർട്ടിയായി മാറിയിരുന്നു. നിലവിലത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം വിനിയോഗിച്ച് തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ലീഗ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പുതിയ ദേശീയ നേതൃത്വത്തെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയതലത്തിൽ പ്രാധാന്യം ഉയർത്തിക്കൊണ്ട് വന്ന് തങ്ങളുടെ പേരിന്റെ അർത്ഥം സാർത്ഥകമാക്കാൻ ലീഗ് തീരുമാനിച്ചിട്ടുണ്ട്. വനിതകളെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ കൊണ്ടുവന്നു ലീഗിനെതിരെ നിലനിന്ന വിമർശനങ്ങൾക്ക് പലതിനും മറുപടി നൽകി മുഖം മിനുക്കി കാലത്തിനൊപ്പമുള്ള പാർട്ടി എന്ന പ്രതിച്ഛായ രൂപീകരിച്ചു. പൗരത്വനിയമം, വഖഫ് എന്നീ വിഷയങ്ങളുയർത്തി ദേശീയതലത്തിൽ കൂടുതൽ ശക്തിപ്പെടാം എന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ലീഗിന് അനുകൂലമായ നിരവധി ഘടകങ്ങളുമുണ്ട്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാകും അതിനുള്ള സാധ്യതകളും പരിമിതികളും എന്തൊക്കെയാണ് ? വഖഫ് ഭേദഗതി: രാജ്യവ്യാപക പ്രക്ഷോഭത്തിന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; ഭരണഘടനയ്ക്കെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ് മുസ്ലിം ലീഗിന്റെ വളർച്ചയും തളർച്ചയും യോജിച്ചാലും വിയോജിച്ചാലും ഇന്ത്യയുടെ ചരിത്രത്തിൽ മുസ്ലിം ലീഗിന് വളരെ പ്രധാനപ്പെട്ട ചരിത്രമാണുള്ളത്. എന്നാൽ, കഴിഞ്ഞ 50 വർഷത്തിന് മുമ്പ് ആ സ്വാധീനം ഒരു ചരിത്രം മാത്രമായി മാറി. ലീഗ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളായിരുന്നു അതിന് തിരിച്ചടിയായി മാറിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും പാകിസ്ഥാൻ പ്രത്യേകരാജ്യമായി മാറുകയും ചെയ്ത ശേഷവും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടിയായി മുസ്ലിം ലീഗ് നിലകൊണ്ടു. കേരളത്തിൽ മാത്രമല്ല, തമിഴ് നാട്, കർണ്ണാടക, ബംഗാള്‍, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ലീഗിന് രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സ്വാധീനമുണ്ടായിരുന്നു. ആ സ്വാധീന ശക്തിയിൽ അവർ കോൺഗ്രസിനെ വെല്ലുവിളിക്കുന്ന മുന്നണികൾക്കൊപ്പം ശക്തമായി നിലയുറപ്പിച്ച ചരിത്രവുമുണ്ട്. കോൺഗ്രസ് ലീഗിനെ തള്ളിപ്പറഞ്ഞ കാലത്ത് ലീഗ് അവർക്കെതിരെ ശക്തമായ നിലപാടെടുത്ത് അധികാരത്തിലെത്തിയതിന് കേരളവും ബംഗാളും തമിഴ് നാടുമൊക്കെ ഉദാഹരണമാണ്. കേരളത്തിൽ മാത്രമല്ല, ബംഗാളിലും മന്ത്രിസഭയിൽ അംഗമായിരുന്നിട്ടുണ്ട് ലീഗ്. അജോയ് മുഖർജിയുടെ ബംഗ്ലാ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരിലായിരുന്നു മുസ്ലിം ലീഗ് പ്രാതിനിധ്യം. കോൺഗ്രസിനെ പുറത്താക്കി അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് നേതൃത്വം നൽകിയ 1967 ലെ സർക്കാരിലായിരുന്നു മുസ്ലിം ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നത്. ഏതാണ്ട് ഇതിന് തൊട്ടും മുമ്പും ഇതേ സമയത്തുമായി ലീഗീനുള്ളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കാര്യമായ രാഷ്ട്രീയമാറ്റങ്ങളുണ്ടാകുന്നുണ്ടായിരന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ് എന്നീ പാർട്ടികളിൽ സംഭവിച്ച പിളർപ്പ്. ഡി എം കെയുടെ ശക്തിയാർജ്ജിക്കൽ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ച എന്നിങ്ങനെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന കാലം കൂടെയായിരുന്നു. 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപി എമ്മും ലീഗും തമ്മിൽ സ്വതന്ത്രരെ പിന്തുണയക്കുന്ന അഡ്ജസ്റ്റ്മെന്റ് നടത്തിയിരുന്നു. IUML മദിരാശി പ്രമേയവും ഊട്ടി പ്രമേയവും ലീഗിന്റെ വളർച്ചയും തളർച്ചയും മുസ്ലിം ലീഗിന്റെ മദിരാശി പ്രമേയത്തിലും ഊട്ടി പ്രമേയത്തിലും പരിശോധിച്ചാൽ ആ പാർട്ടിയുടെ നയംമാറ്റം കാണാനാകും. 1965ൽ മദ്രാസ് പ്രമേയം എന്നറിയപ്പെടുന്ന ലീഗ് പ്രമേയം. കോൺഗ്രസിനെ ഒഴിവാക്കി പ്രാദേശിക തലത്തിൽ ശക്തിയുള്ള പാർട്ടികളുമായി സഹകരിച്ച് കോൺഗ്രസിതര സർക്കാർ രൂപീകരിക്കാമെന്നായിരുന്നു തീരുമാനം. ഇതിനെ തുടർന്നാണ് കേരളത്തിൽ സി പി എമ്മുമായും ബംഗാളിൽ ബംഗ്ലാ കോൺഗ്രസുമായും തമിഴ് നാട്ടിൽ ഡി എം കെയുമായുമെല്ലാം മുസ്ലിം ലീഗ് സഹകരിക്കുന്നത്. ഈ സമയത്തുതന്നെ മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, ഉത്തർപ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ലീഗിന് ശക്തമായ രാഷ്ട്രീയസ്വാധീനം താഴേത്തട്ടിലുണ്ടായിരുന്നു. ലീഗ് ദേശീയതലത്തിൽ തലഉയർത്തി നിന്ന കാലമായിരുന്നു അത്. എന്നാൽ അടിയന്തരാവസ്ഥ കാലത്തോടെ അതിന് ഇടിവുണ്ടായി. അടിയന്തരാവസ്ഥ കാലത്ത് നിർബന്ധിത കുടുംബാസൂത്രണ നടപടികളുമായി സഞ്ജയ് ഗാന്ധിയും അനുരചവൃന്ദവും മുന്നോട്ട് പോയപ്പോൾ എണ്ണം തികയ്ക്കാനായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചുകൊണ്ടുവന്ന് ഈ പദ്ധതി നടപ്പാക്കിയതിലെ ഇരകൾ ഭൂരിപക്ഷവും ദരിദ്രമുസ്ലിങ്ങളായിരുന്നു. ഈ നടപടികളുടെ പ്രശ്നങ്ങളെ കുറിച്ച് ഇന്ദിരാഗാന്ധിയുടെ അടുപ്പക്കാരായിരന്ന കെ പി ഉണ്ണിക്കൃഷ്ണൻ, സുഭദ്രജോഷി, ഖുർഷിദ് അലംഖാൻ എന്നിവർ പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ അത്തരം പ്രവർത്തനങ്ങൾ തുടർന്നതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. ഇതിനെതിരെ അന്ന് ലീഗ് നേതൃനിരയയിലുണ്ടായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠും പ്രസംഗിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഇതിനൊക്കെ പിന്നാലെ ഊട്ടിയിൽ ചേർന്ന ലീഗിന്റെ ദേശീയ സമ്മേളനത്തിൽ ഇന്ദിരാഗാന്ധിയെ മുക്തകണ്ഠം പ്രശംസിച്ചും പിന്തുണച്ചുമുള്ള കേരള ഘടകത്തിന്റെ താൽപ്പര്യപ്രകാരമുള്ള പ്രമേയം ലീഗ് പാസ്സാക്കി. അതുവരെ ചിലയിടങ്ങളിൽ നിയമസഭാ അംഗങ്ങൾ, മറ്റിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഒക്കെയായി ദേശീയ പാർട്ടിയുടെ നിലവാരത്തിൽ തന്നെ ലീഗ് നിലനിന്നിരുന്നു. എന്നാൽ ഊട്ടി പ്രമേയത്തോടെ ലീഗിനോട് മുസ്ലിം ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ച് സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്നവർക്ക് മുസ്ലിം ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാഷ്ട്രീയ നിരീക്ഷകനും മുസ്ലിംലീഗ് ചരിത്രം രചിച്ച ഗ്രന്ഥകർത്താവും മാധ്യമപ്രവർത്തകനുമായ എൻ പി ചേക്കുട്ടി പറഞ്ഞു. 'വനിതകളുടെ ഫോട്ടോ വെക്കാന്‍ പാടില്യാന്ന് ണ്ടോ?'; മുസ്ലിം ലീഗ് കമ്മിറ്റിയുടെ പോസ്റ്ററിനെതിരെ വിമര്‍ശനം, പിന്നാലെ തിരുത്ത് ദേശീയ തല സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമത്തിൽ ലീഗിന്റെ സാധ്യതകളും പരിമിതികളും ഇതിനു ശേഷം ലീഗ് ഏതാണ്ട് കേരളാ പാർട്ടിയായി ചുരുങ്ങുന്നതാണ് കാണാനാകുന്നത്. തമിഴ് നാട്ടിലും കർണ്ണാടകത്തിലുമൊക്കെയുണ്ടെങ്കിലും കേരളത്തിലാണ് അവരുടെ സ്വാധീനമുള്ള ഏക പ്രദേശം. കേരളത്തിൽ യു ഡി എഫ് മുന്നണിയിൽ നേതൃത്വം നൽകുന്ന കോൺഗ്രസിൽ പോലും സ്വാധീനമുള്ള പാർട്ടിയാണ് ലീഗ്. ഇവിടെ ലീഗിനെ ഒപ്പം കൂട്ടാൻ എൽ ഡി എഫും ശ്രമം നടത്തുന്നുണ്ട്. എന്നാൽ, കേരളത്തിൽ നിന്നും പുറത്തേക്ക് വളരാനുള്ള ഒരു ശ്രമവും കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ലീഗിന് സാധിക്കുന്നുണ്ടായിരുന്നില്ല. ബാബറി മസ്ജിദ് വിഷയത്തിൽ ലീഗ് നിലപാടിനോട് തെറ്റിയ ഇബ്രാഹിം സുലൈമാൻ സേഠിനെ പുറത്താക്കിയതോടെ ദേശീയ തലത്തിൽ അവർക്കുണ്ടായിരുന്ന ദേശീയ നേതാവ് എന്ന് പറയാവുന്ന സാന്നിധ്യം ഇല്ലാതായി. 2008ൽ ബനാത്ത വാലയുടെ മരണം കൂടെയായപ്പോൾ ലീഗിന് ദേശീയ നേതൃത്വം എന്നത് കേരളത്തിലും തമിഴ് നാട്ടിലുമുള്ളവർ മാത്രമായി ചുരങ്ങി. ഇതേ സമയം തന്നെ അധികാരം ലഭിക്കുന്ന ഏക പ്രദേശം എന്ന നിലയിൽ ലീഗ് കേരള താൽപ്പര്യങ്ങളിൽ മാത്രമായി ഒതുങ്ങിക്കൂടിയപ്പോൾ ദേശീയ തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ എസ് ഡി പി ഐയും ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയും പ്രവർത്തനം സജീവമാക്കി. ഹൈദരാബാദ് കേന്ദ്രമാക്കിയാണെങ്കിലും ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന പാർട്ടിയെ തന്റെ നാവിന്റെ ബലത്തിൽ അസദുദ്ദീൻ ഒവൈസി നിലനിർത്തുന്നുണ്ട്. അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ( എ യു ഡി എഫ്) ആണ് മറ്റൊരു ശക്തിയുള്ള പ്രാദേശിക പാർട്ടി. ഇങ്ങനെ ലീഗീന് ദേശീയ തലത്തിൽ വളരാനുള്ള വഴികളൊക്കെ അടഞ്ഞു. ജമാഅത്തെ ഇസ്ലാമിയിൽ ആളുകൾക്കുള്ള വിശ്വാസക്കുറവ് കൊണ്ട് വെൽഫെയർ പാർട്ടിക്ക് അധികം ശക്തിപ്പെടാൻ സാധിച്ചില്ലെങ്കിലും എസ് ഡി പി ഐ ശക്തമായി വളർന്നു. ഇന്ത്യയിലെ 22 ഓളം സംസ്ഥാനങ്ങളിൽ അവർ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ വളർന്നു വന്നു. എന്നാൽ, പോപ്പുലർ ഫ്രണ്ട് നേതാക്കൾ കേസിലും അറസ്റ്റിലുമാകുകയും നിരോധനം നേരിടുകയുംം ചെയ്തതോടെ എസ് ഡി പി ഐ പ്രവർത്തനവും മന്ദഗതിയിലായി. ഇതാണ് ഇപ്പോൾ ലീഗിന് വീണ്ടും ദേശീയ തലത്തിൽ വളരാമെന്ന മോഹത്തിന് കോണി വെക്കാൻ കാരണം. സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ലീഗിന് നേരത്തെ ഉണ്ടായിരുന്ന സ്വാധീനം വീണ്ടെടുക്കാൻ സാധിക്കുമോ എന്ന് ചോദ്യം ഉയർന്നാൽ എസ് ഡി പി ഐയുടെ പ്രതിസന്ധിയും വെൽഫെയർ പാർട്ടിയുടെ പരിമിതിയുമൊക്കെ ലീഗിന് അനുകൂലമാണ്. ഒവൈസിക്കോ അസമിലെ എ യു ഡി എഫിനോ ദേശീയ തലത്തിൽ വളരാനുള്ള ശേഷിയും നിലവില്ല ഇത്തരം കാര്യങ്ങളൊക്കെ ലീഗിന് ദേശീയതലത്തിൽ വളരാൻ അനുകൂലമാണ്. മാത്രമല്ല, മറ്റ് എസ് ഡി പി ഐ , വെൽഫയർ പാർട്ടി എന്നിവ പോലെയല്ല, ലീഗിന് സമൂഹത്തിൽ ഒരു സെക്കുലർ പാർട്ടി എന്ന പേരുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉന്നയിക്കുന്നു എന്നതിലുപരി മതനിരപേക്ഷ സ്വഭാവം ആ പാർട്ടി നിലനിർത്തുന്നുണ്ട്. എന്നാൽ, ഇത്തരം സാഹചര്യങ്ങളൊക്കെ ഉപയോഗിച്ച് വളരാനുള്ള നേതൃശേഷി ഇന്നത്തെ ലീഗിനില്ലെന്ന് എൻ പി ചെക്കുട്ടി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിലെയും തമിഴ് നാട്ടിലെയും നേതാക്കൾ പോയി ഇവിടുത്തെ രീതിയിൽ സംസാരിച്ചിട്ട് കാര്യമില്ല. ഉത്തരേന്ത്യയിലെ ജനങ്ങളോട് അവരുടെ ഭാഷയിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്ന അവരെ ഏകോപിക്കാൻ ശേഷിയുള്ള നേതൃത്വമാണ് വേണ്ടത്. എന്നാൽ ലീഗിന്റെ ദേശീയ നേതൃത്വം നോക്കിയാൽ മലപ്പുറത്തും ചുറ്റുവട്ടത്തുമായി ആ ദേശീയ സ്വപ്നം അവസാനിക്കുന്നത് നമുക്ക് കാണാനാകും- അദ്ദേഹം പറഞ്ഞു.
കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്നയുടെയും മകൾ ജ്യോതിലക്ഷ്മി ആണ് മരിച്ചത്. 15 വയസ്സായിരുന്നു. ശ്വാസതടസവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിൽ അണുബാധ ഉണ്ടായെന്ന് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീടിനു സമീപത്തെ തോട്ടിൽ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് ഇതിനെ കണ്ടത്തിയതെന്നും ഈ തോട്ടിലെ […]
ആലപ്പുഴ: 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസ് എടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായാണ് കാണുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍, 1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങള്‍, ഭാരതീയ ന്യായ സംഹിത എന്നിവ അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്. വരുന്നൂ അതിശക്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മിഷന് തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന് പറഞ്ഞിരുന്നു. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരന് വെളിപ്പെടുത്തിയത്. 'സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘനടകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു''. എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. പിന്നാലെ പറഞ്ഞതില്‍ തിരുത്തുമായി മുതിര്‍ന്ന ജി സുധാകരന് രംഗത്തെത്തിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും വോട്ട് ചെയ്യാത്ത പ്രവര്‍ത്തകര്‍ക്ക് ജാഗ്രത ഉണ്ടാകാന്‍ അല്പം ഭാവന കലര്‍ത്തി പറഞ്ഞതാണെന്നുമായിരുന്നു സുധാകരന് ചേര്‍ത്തലയില്‍ നല്കിയ വിശദീകരണം.
അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ , അമ്മയുടെ കഴുത്തിൽ മുറിവുകൾ, മകൻ തൂങ്ങിയ നിലയിൽ
കൊല്ലം: അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം തഴുത്തലയിൽ ആണ് സംഭവം. പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. രാവിലെ ഏഴര വരെ നസിയത്തിനെ പുറത്ത് കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് സംഭവം നടന്നതെന്നും അയൽവാസികൾ പറഞ്ഞു. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാണെന്ന് സംശയമുണ്ട്. ഒപ്പം താന്‍ […]
സ്വർണവില വീണ്ടും 69,000 ത്തിന് മുകളിൽ, 880 രൂപയുടെ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക്. ഒരു മാസത്തിന് ശേഷം സ്വർണവില വീണ്ടും 69,000 ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പവന് 880 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 69,760 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, […]
വരുന്നൂ അതിശക്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. 'ആ കത്തികൊണ്ട് കോണ്‍ഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?'; ചങ്കുപൊട്ടി ധീരജിന്റെ അച്ഛന് ചോദിക്കുന്നു കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.3 മീറ്റര്‍ വരെയും; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ രാത്രി 11.30 വരെ 0.2 മുതല്‍ 0.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.6 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മലങ്കള്‍ട്ടിന് എന്താണ് കുഴപ്പം..?; വിനോയ് തോമസ് ചോദിക്കുന്നു, കുറിപ്പ് മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ് മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. 7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
കണ്ണുര്‍: 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല' എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി മുദ്രാവാക്യത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രന്. 'എന്റെ പൊന്നുമോന്റെ നെഞ്ചിലേക്ക് കുത്തിയിറക്കിയ കത്തി കൈയിലുണ്ടെങ്കില്‍, നിങ്ങള്‍ പറയുന്നിടത്തേക്ക് ഞാന്‍ വരാം. ആ കത്തികൊണ്ട് കോണ്‍ഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?'' എന്ന് അച്ഛന് ഹൃദയവേദനയോടെ ചോദിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന് പിന്നാലെയായിരുന്നു അച്ഛന്റെ പ്രതികരണം. കഞ്ചാവു കേസില്‍ പിടിയിലായ ആളുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍, ഇര അഞ്ചു വയസ്സുകാരി, പോക്സോ കേസ് 'ഇടുക്കി പൈനാവ് ഗവ. എന്‍ജിനിയറിങ് കോളജിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ലേ എന്റെ മോന്. കോളജ് തെരഞ്ഞെടുപ്പില്‍ പുറത്തുനിന്ന് വന്ന യൂത്ത് കോണ്‍ഗ്രസ് നേതാവുംകൂടി ചേര്‍ന്നല്ലേ അവനെ കുത്തിയത്. ഞാന്‍ പലതവണ വോട്ടുചെയ്ത് വിജയിപ്പിച്ച കെ സുധാകരന് പറഞ്ഞത് 'ഇരന്നുവാങ്ങിയ മരണം' എന്നാണ്. കൊന്നിട്ടും കലിതീര്‍ന്നിട്ടില്ല. 45 വര്‍ഷം ഗാന്ധിയന്‍ ആശയങ്ങളുമായി നിങ്ങളുടെകൂടെ നടന്നതല്ലേ ഞാന്‍. ധീരജ് കൊലചെയ്യപ്പെട്ടിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഒരാശ്വാസവാക്കു പറയാന്‍ ഇന്നോളം നിങ്ങളാരും വന്നില്ല. ഒന്ന് വിളിക്കുകകൂടി ചെയ്തില്ല. അവനെ കൊന്നിട്ട് നിങ്ങളെന്തു നേടി. വീണ്ടുമുള്ള കൊലവിളി മലപ്പട്ടത്തുനിന്ന് കേട്ടു. അതിന് നേതൃത്വം നല്കിയവരോട് പറയണം, ഈ അച്ഛനെയുംകൂടൊന്ന് കൊന്നുതരാന്‍.''രാജേന്ദ്രന് പറഞ്ഞു. 2022 ജനുവരി 10നാണ് ധീരജ് രാജേന്ദ്രനെ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ജൂനിയര്‍ അഭിഭാഷകയെ മർദ്ദിച്ച കേസ്, അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍. വൈദ്യപരിശോധനയ്ക്കായി പ്രതിയെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചു. ബെയ്ലിനെ 27വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍ യുവതിയുടെ ആക്രമണത്തില്‍ ബെയ്ലിന് ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.
ബെയ്ലിന് ദാസ് 27 വരെ റിമാന്‍ഡില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍. 27വരെയാണ് ബെയ്ലിനെ കസ്റ്റഡിയില്‍ വിട്ടത്. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചു. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍ യുവതിയുടെ ആക്രമണത്തില്‍ ബെയ്ലിന് ദാസി നും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്ലിന്റെ ചെവിക്ക് ഇന്ഫെക്ഷന് ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഞ്ചാവു കേസില്‍ പിടിയിലായ ആളുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍, ഇര അഞ്ചു വയസ്സുകാരി, പോക്സോ കേസ് പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കുന്നുവെന്ന് പറഞ്ഞ കോടതി ഒരുതവണ കൂടി പ്രതിയെ പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. നാളെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് ഈ റിപ്പോര്‍ട്ട് കൂടി കോടതിയില്‍ ഹാജരാക്കും. 'മനുഷ്യര്‍ മാത്രമുള്ള ലോകത്ത് താങ്കള്‍ പ്രധാനമന്ത്രിയാകണം; ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കണം' ഇന്നലെ രാത്രിയാണ് കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന് ബെയ്ലിന് ദാസിനെ പൊലീസ് പിടികൂടിയത് . തിരുവനന്തപുരം സ്റ്റേഷന് കടവില്‍നിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്. പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്എച്ചഒയ്ക്ക് വിവരം ലഭിച്ചു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം പ്രതിയെ പിടികൂടിയതില്‍ ആശ്വാസമുണ്ടെന്നും അനുഭവിച്ച മാനസിക സമ്മര്‍ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും മര്‍ദനമേറ്റ ശ്യാമിലി പറഞ്ഞു. കേരളാ പൊലീസിന് ഉള്‍പ്പെടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ശ്യാമിലി പ്രതികരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശ്യാമിലിയെ ബെയ്ലിന് ദാസ് മര്‍ദിച്ചത്.
മലങ്കള്‍ട്ടിന് എന്താണ് കുഴപ്പം..?; വിനോയ് തോമസ് ചോദിക്കുന്നു, കുറിപ്പ്
കണ്ണൂര്‍: മലയോരത്ത് വളര്‍ന്ന സാധാരണക്കാരനായ ഒരു കോണ്ഗ്രസുകാരന് കെപിസിസി പ്രസിഡന്റ് ആയപ്പോള്‍, മലയോരത്തു നിന്നുള്ളവരെ എന്നും മാറ്റിനിര്‍ത്തിയിട്ടുള്ള സാംസ്കാരികപ്രഭുക്കള്‍ വെട്ടുകിളി വിഷപ്രയോഗവുമായി ഇറങ്ങിയിരിക്കുകയാണെന്ന് എഴുത്തുകാരന് വിനോയ് തോമസ് (vinoy thomas). താന്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലക്കാരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല എന്നും സാംസ്കാരിക കേരളത്തിന് ഉണ്ടായിട്ടുള്ളതെന്ന് വിനോയ് തോമസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ''ഞാനുള്‍പ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവര്‍ കരുതിയിരിക്കുന്നു. കാട് കൈയേറിയവര്‍, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവര്‍, ആദിവാസി സമൂഹങ്ങളെ നശിപ്പിച്ചവര്‍, കപ്പയും റബ്ബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവര്‍, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവര്‍, കാല്പനികമായ രാഷ്ട്രീയ തത്വശാസ്ത്രങ്ങളില്‍ കാര്യമായ വിശ്വാസമില്ലാത്തവര്‍, പൈങ്കിളിക്കാര്‍, പരിസ്ഥിതി വിരുദ്ധര്‍, സര്‍വ്വോപരി കോണ്‍ഗ്രസുകാര്‍...'' - കുറിപ്പില്‍ പറയുന്നു. വിനോയ് തോമസിന്റെ കുറിപ്പ്: പുതിയ കെപിസിസി പ്രസിഡണ്ട് എന്നെപ്പോലെ തന്നെ ഒരു മലയോരക്കാരനാണ്. അദ്ദേഹത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വന്ന നിരവധി കമന്റുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം ഞാന്‍ ആലോചിച്ചു. കേരളത്തിന്റെ സാംസ്കാരികരംഗം തനി മലയോരക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നത്. പലപ്പോഴും കേരളത്തിന്റെ പൊതു സാംസ്കാരിക സമൂഹമെന്ന് നമ്മള് കരുതുന്ന കൂട്ടം എന്നെ കാണുന്നത് ഒരു മലയോര ക്രിസ്ത്യന്‍ സംവരണ എഴുത്തുകാരനായാണ്. മലയോരം എന്ന ആ ലേബല്‍ കൊണ്ട് എനിക്ക് ചില സ്പെഷ്യല്‍ കരുതലുകള്‍ കിട്ടാറുണ്ട്. പക്ഷെ ആ കരുതല്‍ അനുഭവിക്കുമ്പോഴൊക്കെ എനിക്ക് തോന്നുക ഞാന്‍ ഒരു പ്രത്യേക വിഭാഗക്കാരനായി മാറിപ്പോയല്ലോ എന്നാണ്. ആലോചിക്കുമ്പോള്‍ ആ വിഭാഗത്തെ പറ്റി അത്രനല്ല അഭിപ്രായമല്ല സാംസ്കാരികലോകത്തിന് പൊതുവേയുള്ളതെന്ന് മനസ്സിലാകും. ഞാനുള്‍പ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവര്‍ കരുതിയിരിക്കുന്നു. കാട് കൈയേറിയവര്‍, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവര്‍, ആദിവാസി സമൂഹങ്ങളെ നശിപ്പിച്ചവര്‍, കപ്പയും റബ്ബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവര്‍, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവര്‍, കാല്പനികമായ രാഷ്ട്രീയ തത്വശാസ്ത്രങ്ങളില്‍ കാര്യമായ വിശ്വാസമില്ലാത്തവര്‍, പൈങ്കിളിക്കാര്‍, പരിസ്ഥിതി വിരുദ്ധര്‍, സര്‍വ്വോപരി കോണ്‍ഗ്രസുകാര്‍... 'എന്നെ മാറ്റിയത് തെറ്റല്ല, ശരിയുമല്ല; സണ്ണി ജോസഫ് എന്റെ നോമിനിയല്ല' അച്ചന്മാര്, കന്യാസ്ത്രീകള്‍, പള്ളി ജീവനക്കാര്‍, കശാപ്പുകാര്‍, കര്‍ഷകര്‍, വാറ്റുകുടിക്കുന്നവര്‍, അശ്ലീലം പറയുന്നവര്‍, പള്ളിയില്‍ പോകുന്നവര്‍, അദ്ധ്വാനിക്കുന്നവര്‍ എന്നിങ്ങനെ ഒട്ടുമേ സാഹിത്യപൊലിമയില്ലാത്ത കഥാപാത്രങ്ങളായി ജീവിക്കുന്ന ഈ സമൂഹം കേരളീയജീവിതത്തിന്റെയോ മലയാളസാഹിത്യത്തിന്റെയോ ഭാഗമാണെന്ന് ഇവിടുത്തെ സാംസ്കാരികപ്രമാണിമാര്‍ ആരും തന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെറുതെയങ്ങ് ജീവിച്ചുപോകാന്‍ മാത്രമുള്ളവര്‍ എന്നു കണക്കാക്കപ്പെടുന്ന ആ വിഭാഗത്തില്‍ പെട്ട ഞാന്‍ മലയാള സാഹിത്യരംഗത്ത് എത്തപ്പെടുന്നത് ഡിസി ബുക്സ് നടത്തിയ നോവല്‍മത്സരത്തിലൂടെയാണ്. നൂറ്റിനാല്‍പത്തഞ്ചുപേരോട് മത്സരിച്ചു വിജയിച്ചിട്ടാണ് എന്റെ ആദ്യനോവല്‍ വെളിച്ചം കാണുന്നത്. പിന്നീട് ഈ നിമിഷംവരെ വിവരിക്കാനാവാത്തത്ര കഠിനാധ്വാനം ചെയ്തിട്ടാണ് ഞാന്‍ സാഹിത്യരംഗത്ത് നിലനില്‍ക്കുന്നത്. കരിക്കോട്ടക്കരി എന്ന നോവല്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു പുതിയ ലോകം എനിക്ക് തുറന്നുകിട്ടി. അതോടെ നാല്‍പതുവയസ്സുവരെ ഞാന്‍ അനുഭവിച്ച ജീവിതം, അതിന്റെ വേദനകള്‍, അപമാനങ്ങള്‍, മുറിവുകള്‍, എന്റെ ചുറ്റിലുമാടിയ കഥാപാത്രങ്ങള്‍, ഞാന്‍ കണ്ട കാഴ്ചകള്‍, എന്റെ മതം, എന്റെ രാഷ്ട്രീയം, എന്റെ കാമനകള്‍, എന്റെ പിടിവിട്ട ഭാവനകള്‍, എല്ലാത്തിനെക്കുറിച്ചും എഴുതുകതന്നെ എന്ന് ഞാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പിലാക്കാന്‍ എത്രമാത്രം പ്രയാസമുണ്ടെന്ന് എഴുത്ത് എന്ന പ്രക്രിയയുടെ ദുരിതപര്‍വ്വത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് ഏത് മഹാസാഹിത്യകാരനേയും പോലെ എനിക്കും എന്റെ എഴുത്ത് പ്രധാനപ്പെട്ടതാണ്. എന്റെ സാഹിത്യത്തിന്റെ ഗുണദോഷങ്ങളേക്കുറിച്ച് ഒന്നും പറയാതെ മലയാളത്തിലെ കുടിയേറ്റസംവരണം എന്ന വിഭാഗത്തിലേക്ക് എന്റെ കൃതികളെ ഒതുക്കുന്ന ചിലരുണ്ട്. അവര്‍ക്ക് അതിന് ഒറ്റ കാരണമേയുള്ളൂ, ഞാനൊരു മലയോരക്കാരനായി ജനിച്ചുപോയി. സാംസ്കാരിക തമ്പുരാക്കന്മാരെ സംബന്ധിച്ച് കേരളത്തില്‍ പെടാത്ത ഒരു സ്ഥലമാണ് മലയോരം. അവിടുന്നുണ്ടാകുന്ന സാഹിത്യം അവര്‍ക്ക് മലയാളത്തിന്റെ മുഖ്യധാരയില്‍ പെടുത്താന്‍ ഒരിക്കലും കഴിയില്ല. അതുകൊണ്ട് ഞങ്ങള്‍ മലയോര സാഹിത്യകാരന്മാര് നന്നായി എഴുതിയാല്‍ മാത്രം പോരാ, ഞങ്ങളുടെ മതം, ജാതി, ജന്മസ്ഥലം എന്നിവയൊക്കെ വരേണ്യമായ മറ്റൊരു അവസ്ഥയിലേക്ക് മാറ്റിയെടുത്തെങ്കില്‍ മാത്രമേ സ്വീകാര്യത കിട്ടുകയുള്ളൂ. തങ്ങളുടെ ജീവിതത്തെ അങ്ങനെ മാറ്റിയെടുത്തവരുടെ കഥയാണ് ഞാന്‍ കരിക്കോട്ടക്കരിയില്‍ പറഞ്ഞത്. സാഹിത്യരംഗത്ത് മാത്രമാണ് ഈ അവസ്ഥ എന്ന് വിചാരിക്കരുതേ. മലയോരത്ത് വളര്‍ന്ന സാധാരണക്കാരനായ ഒരു കോണ്ഗ്രസുകാരന് കെപിസിസി പ്രസിഡന്റ് ആയപ്പോഴും ഈ സാംസ്കാരികപ്രഭുക്കള്‍ വെട്ടുകിളി വിഷപ്രയോഗവുമായി ഇറങ്ങിയിട്ടുണ്ട്. സണ്ണിജോസഫ് ഒരുരൂപ മെമ്പര്‍ഷിപ്പുള്ള വെറുമൊരു കോണ്ഗ്രസുകാരന് മാത്രമായിരുന്ന കാലം മുതല്ക്കേ എനിക്ക് അദ്ദേഹത്തെ അറിയാം. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് വോട്ടു ചെയ്ത് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവസാനമായി അവസരം കിട്ടിയത് 1991 ലാണ്. ആ സംഘടനാതെരഞ്ഞെടുപ്പില്‍ എന്റെ നാടായ ഉളിക്കല്ലിലെ കോണ്‍ഗ്രസുകാര്‍ ഇതാണ് ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ് ഡിസിസി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തയച്ച ആളുടെ പേരാണ് സണ്ണിജോസഫ്. അന്നുമുതല്‍ ഒരു പ്രലോഭനത്തിനും വഴങ്ങാതെ പാര്‍ട്ടിക്കും നാടിനും വേണ്ടി അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിന്റെ അംഗീകാരമാണ് ഈ കെപിസിസി പ്രസിഡന്റ് സ്ഥാനം. അവഹേളിക്കുന്നവരേക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള മാര്‍ഗ്ഗം കഠിനാദ്ധ്വാനമാണ് എന്നു വിശ്വസിക്കുന്ന ഞങ്ങളുടെ രീതിയേക്കുറിച്ച് ഫോണെടുത്ത് വിരലു ചലിപ്പിക്കുക എന്നത് മാത്രം ശീലിച്ച ഈ കമന്റ് കമ്പനികള്‍ക്ക് അറിയില്ലായിരിക്കാം. സണ്ണിജോസഫ് എന്ന മനുഷ്യനുമായി അടുത്തിടപഴകിയ ആദ്യത്തെ സന്ദര്‍ഭം ഞാന്‍ ഓര്‍മ്മിക്കുന്നു. അന്ന് മട്ടന്നൂര്‍ കോടതിയിലെ ഏറ്റവും തിരക്കുള്ള വക്കീലന്മാരില് ഒരാളായ സണ്ണിജോസഫിന് ജില്ലാകേന്ദ്രത്തിലെ രാഷ്ട്രീയ ഉത്തരവാദിത്വം കിട്ടിയപ്പോള്‍ തലശ്ശേരിയിലേക്ക് താമസംമാറേണ്ടി വന്നു. മലയോരത്ത് താമസിച്ച് ജില്ലാ രാഷ്ട്രീയത്തില്‍ സജീവമാകുക എന്നത് അക്കാലത്ത് നടക്കുന്ന കാര്യമല്ല. തലശ്ശേരിയില്‍ നല്ലയൊരു വീട് വാങ്ങാനുള്ള കാശ് അദ്ദേഹത്തിന്റെ കയ്യിലില്ല. അതുകൊണ്ട് താമസ യോഗ്യമല്ലാത്ത ഒരു പഴയവീടാണ് അദ്ദേഹം വാങ്ങിയത്. ബെന്നിച്ചേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ അഞ്ചാറു സുഹൃത്തുക്കള്‍ ഒരു മാസത്തോളം തലശ്ശേരിയില്‍ താമസിച്ച് പെയിന്റടിച്ചും റിപ്പയര്‍ ചെയ്തും വൃത്തിയാക്കിയിട്ടാണ് അദ്ദേഹത്തിനും കുടുംബത്തിനും അവിടെ താമസിക്കാന്‍ പറ്റിയത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍, യാത്രയയപ്പ് പോലും തന്നില്ല; പൊട്ടിത്തെറിച്ച് കെ സുധാകരന് ആ ഒരുമാസം കൊണ്ട് സണ്ണിജോസഫ് ആരാണെന്ന് എനിക്ക് വ്യക്തമായി. സാമൂഹ്യ വിഷയങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്, പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് പടിപടിയായി അതിന്റെ കുരുക്കഴിക്കുന്ന ബുദ്ധികൂര്‍മ്മത, ചെറിയ കാര്യങ്ങളില്‍ പോലുമുള്ള കഠിനാധ്വാനം, നര്‍മ്മബോധം, ഷോ ഇറക്കാതെ നാടിനു ഗുണമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നുള്ള മനോഭാവം എന്നിവയൊക്കെ ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞു. എന്തായാലും അന്നുതൊട്ടേ എന്റെ മനസ്സിലെ മാതൃകാരാഷ്ട്രീയനേതാവ് സണ്ണിജോസഫാണ്. എനിക്ക് അദ്ദേഹം അങ്ങനെയാണെങ്കില്‍ മറ്റു പലര്‍ക്കും മറ്റു പലതുമാണ്. ചിലര്‍ക്ക് കെ കെ ശൈലജ ടീച്ചര്‍ എന്ന ജനപ്രിയ എംഎല്‍എയെ പേരാവൂര്‍ മണ്ഡലത്തില്‍ മലര്‍ത്തിയടിച്ച് കേരള നിയമസഭയിലേയ്ക്ക് കന്നിയങ്കം ജയിച്ച രാഷ്ട്രീയ എതിരാളി, ചിലര്‍ക്ക് ഇരിട്ടി താലൂക്കിന്റെ ശില്പി, ചിലര്‍ക്ക് തലശ്ശേരി വളവുപാറ റോഡ് കൊണ്ടുവന്ന എംഎല്‍എ, അങ്ങനെ പലതും. പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം, അദ്ദേഹം ആര്‍ക്കും ശത്രുവല്ല. എന്നിട്ടും ഇത്രയധികം അധിക്ഷേപം അദ്ദേഹം കേള്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം? കാരണം ഒന്നേയുള്ളൂ, അദ്ദേഹം ഒരു കുടിയേറ്റക്കാരനാണ്. ഇങ്ങനെയൊക്കെ ഞങ്ങളെ കാണുന്നവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ഇത്രയും കാലം കുടിയേറ്റക്കാര്‍ എന്ന പേരില്‍ നിങ്ങള്‍ ഞങ്ങളോട് കാണിച്ച കരുതലില്‍ പൊതിഞ്ഞ ആ അവഗണനയുണ്ടല്ലോ, അതിന്റെ കൊമ്പ് ചവിട്ടിയൊടിച്ചിട്ടാണ് ഞങ്ങളില്‍ ചിലരൊക്കെ വന്ന് ഇവിടെയിങ്ങനെ നില്‍ക്കുന്നത്. ആ നില്പ്പു കാണുമ്പോള്‍ തെറി വിളിക്കാന്‍ തോന്നുന്നവരോടും എനിക്ക് സ്നേഹം മാത്രം. കാരണം നമ്മളെ അവഹേളിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചത് മണ്ണിനേയും കൃഷിയേയും മനുഷ്യരേയും സ്നേഹിച്ച് കുടിയേറ്റമേഖലയില്‍ പുതിയൊരു ലോകം സൃഷ്ടിച്ച എന്റെ പൂര്‍വ്വികരും അവരോടൊപ്പം വളര്‍ന്ന സണ്ണിജോസഫ് എന്ന രാഷ്ട്രീയ നേതാവാണ്.
കഞ്ചാവു കേസില്‍ പിടിയിലായ ആളുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍, ഇര അഞ്ചു വയസ്സുകാരി, പോക്സോ കേസ്
കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. 125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്. തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം, ദുരൂഹത പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. പീഡനത്തിന് ഇരയായ കുട്ടി ഇയാളുടെ ബന്ധുവാണ്. ഇയാള്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇയാള്‍ ലഹരിക്ക് അടിമയാണെന്നുമാണ് പൊലീസ് പറയുന്നത്. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. പ്രതി ദീര്‍ഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസ്: ഗായകന് സോനു നിഗത്തിനെതിരായ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
ബംഗളൂരു: കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഗായകന് സോനു നിഗത്തിനെതിരായ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തളളണമെന്നാവശ്യപ്പെട്ട് സോനു നിഗം നല്കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി നടപടി. കേസ് ഇനി പരിഗണിക്കുന്നതുവരെ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടഞ്ഞ കോടതി മൊഴി രേഖപ്പെടുത്താന്‍ സോനു നിഗം നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നല്കിയാല് മതിയെന്നും വ്യക്തമാക്കി. അതേസമയം പൊലീസിന് നേരിട്ട് മൊഴി രേഖപ്പെടുത്തണമെങ്കില്‍ ഗായകന്റെ അടുത്തേക്ക് പോകണമെന്നും അതിനുള്ള ചെലവ് ഗായകന് തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ 25 ന് ആവലഹള്ളിയിലെ സ്വകാര്യ കോളേജില്‍ നടന്ന സംഗീത പരിപാടിക്കിടെ സോനു നിഗം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. Keywords: Sonu Nigam, Karnataka High court, Police, Report, Case
ന്യൂഡൽഹി : പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് റിപ്പോർട്ട്. മാസം തോറും എക്കൽ നീക്കുന്നത് നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. വൈദ്യുതി ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഡാമിലെ എക്കൽ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്. […]
തിരുവനന്തപുരം: സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കൈമനത്ത് ആണ് സംഭവം. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. 50കാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. എന്നാൽ ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. […]
പെണ്‍വരകള്‍ ചന്തം ചാര്‍ത്തി കേരള പാഠാവലി; നാലാം ക്ലാസില്‍ പുതു ചരിത്രം
തിരുവനന്തപുരം: ഇത്തവണ നാലാം ക്ലാസിലെ കേരള പാഠാവലി കുട്ടികള്‍ക്ക് മുമ്പിലെത്തുന്നത് ചരിത്രം രചിച്ചുകൊണ്ടാണ്. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. നാലാം ക്ലാസിലെ പുസ്തകം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുമോ?; അന്‍വറിന്റെ കത്തിന് മറുപടിയില്ല, ജൂലൈ 12 വരെ സമയമെന്ന് കമ്മിഷന് നാലാം ക്ലാസിലെ പുസ്തകം തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം, ദുരൂഹത നാലാം ക്ലാസിലെ പുസ്തകം പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണര്‍ത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണെന്നും ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാന്‍ വ്യത്യസ്ത ശൈലികളും വര്‍ണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നുവെന്നും മന്ത്രി പറയുന്നു. നാലാം ക്ലാസിലെ പുസ്തകം ചിത്രീകരണങ്ങള്‍ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂര്‍ണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതല്‍ ആസ്വാദ്യകരവും ലളിതവുമാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിന്റെയും തുല്യതയുടെയും പാതയില്‍ ഇതൊരു നാഴികക്കല്ലാണ്, വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയാകുന്നു: ഡി.ജെ സിബിന് ബെഞ്ചമിനാണ് വരന്
കൊച്ചി: നടിയും അവതാരകയും റിയാലിറ്റി ഷോ താരവുമായ ആര്യ ബാബു വിവാഹിതയാകുന്നു. ഡി.ജെയും റിയാലിറ്റി ഷോ താരവുമായ സിബിന് ബെഞ്ചമിനാണ് വരന്. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്ന വിവരം പുറത്തു വന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹത്തില്‍ സിബിന് ഒരു മകനും ആര്യയ്ക്ക് ഒരു മകളുമുണ്ട്. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ശ്രദ്ധേയയായ ആര്യ ആ ഷോയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. അറിയപ്പെടുന്ന ഡി.ജെയായ സിബിന് കൊറിയോഗ്രാഫര്‍ കൂടിയാണ്. നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തുന്നത്. Keywords:Arya Badai,Sibin, Marriage, Engagement
തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം, ദുരൂഹത
തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. മുടി പറ്റെ വെട്ടി; ബെയ്ലിന് ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ സ്ത്രീയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ പ്രദേശത്തുള്ള സുഹൃത്ത് സജിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഒന്ന് മയങ്ങിപ്പോയി, അത്രയല്ലേ ചെയ്തുള്ളൂ!; യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് ഗേറ്റ്മാന് സജിയുമായുള്ള ബന്ധം ഷീലയുടെ ബന്ധുക്കള്‍ അംഗീകരിച്ചിരുന്നില്ല. കുറച്ചുനാള്‍ അകന്നുകഴിഞ്ഞ ഇരുവരും അടുത്തകാലത്ത് വീണ്ടും അടുത്തതായും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് സജിയുടെ വീട്. സജിയെ കാണാന്‍ വേണ്ടി തന്നെയായിരിക്കണം ഷീജ ഇന്നലെ രാത്രി പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . അതിനാല്‍ സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
പത്തനംതിട്ട: കെയു ജനീഷ് കുമാര്‍ എംഎല്‍എയെ പരിഹസിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷന്റെ സാമൂഹിക മാധ്യമ പേജിലാണ് എംഎല്‍എയ്ക്കെതിരെ രൂക്ഷവിമര്‍ശനം. 'എംഎല്‍എ മുന്‍കൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനം വകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കണം' - കുറിപ്പില്‍ പറയുന്നു. 'കടുവകളെ മുഴുവന്‍ വെടിവച്ചുകൊല്ലണം, പുലികള്‍ മുതല്‍ പുഴുക്കള്‍ വരെയുള്ള ജീവിയുള്ള തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യന് മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ശല്യം, കത്തിച്ചുകളയണം' ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് എമാന് നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം'- കുറിപ്പില്‍ പറയുന്നു. മുടി പറ്റെ വെട്ടി; ബെയ്ലിന് ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് എംഎല്‍എ മുന്‍കൈ എടുത്ത് വനപാലകരയെല്ലാം പുറത്താക്കി വനം വകുപ്പ പിരിച്ചുവിടണം. ആനകളെ മുഴുവന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കണം. കടുവകളെ മുഴുവന്‍ വെടിവച്ചുകൊല്ലണം, പുലികള്‍ മുതല്‍ പുഴുക്കള്‍ വരെയുള്ള ജീവിയുള്ള തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യന് മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ശല്യം കത്തിച്ചുകളയണം. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിയെറിയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പൊലീസ് എമാന് നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു
വരുംദിവസങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, […]
1 മേഘങ്ങള്‍ പലപ്പൊഴും പ്രത്യക്ഷപ്പെടാറുള്ള പോര്‍മൃഗക്കൂട്ടം കാറ്റുചെന്നവയുടെ തേറ്റയും നഖങ്ങളും തൊട്ടുനോക്കുന്നു വായതുറന്നു പല്ലെണ്ണുന്നു. 2 മേഘങ്ങള്‍ പലപ്പൊഴും സ്വപ്നത്തില്‍പ്പെടാറുള്ള കാമുകീശില്പം കാറ്റുചെന്നവളുടെ കാതിലും കരളിലും പാട്ടുമൂളുന്നു ചേലകവര്‍ന്നു പറക്കുന്നു. 3 മേഘങ്ങള്‍ പലപ്പൊഴും സമരം നയിക്കുന്ന വിപ്ലവാവേശം കാറ്റുചെന്നവരുടെ കയ്യിലും കൊടിയിലും ചോപ്പു കൂട്ടുന്നു കോപമെടുത്തുജ്വലിക്കുന്നു. 4 മേഘങ്ങള്‍ പലപ്പൊഴും കുട്ടികള്‍ കൂത്താടുന്ന കോട്ടമൈതാനം കാറ്റുചെന്നവരുടെ പന്തുബാറ്റുകള്‍ തട്ടിത്താഴെ വീഴ്ത്തുന്നു മഴതൂളിച്ചുതുവര്‍ത്തുന്നു 5 മേഘങ്ങള്‍ പലപ്പൊഴും വൃദ്ധന്മാര് വലിക്കുന്ന ശ്വാസനിശ്വാസം കാറ്റുചെന്നവരുടെ വീട്ടിലും വഴിയിലും […]
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം; തിരുവല്ലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം മുടി പറ്റെ വെട്ടി; ബെയ്ലിന് ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ അഡ്വ. ബെയ്ലിൻ ദാസ് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന് ദാസ് കഴിഞ്ഞ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പൊലീസ്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. സഹോദരനെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായതെന്നും പൊലീസ് പറയുന്നു. ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയര് എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല. അതിനാല്‍ ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യം ബോണറ്റിലേയ്ക്ക്, ബ്രേക്ക് ചെയ്ത് നിലത്ത് വീഴ്ത്തി ശരീരത്തിലൂടെ കാര്‍ കയറ്റി, ഐവിന് കൊല്ലപ്പെട്ടത് തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഐവിന് ഹോട്ടല്‍ ജീവനക്കാരനായ യുവാവ് ഐവിന് ജിജോയെ പ്രതികള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി. ഐവിനെ ഇടിച്ചു ബോണറ്റില്‍ വീഴ്ത്തിയ ഇവര്‍ ഒരു കിലോമീറ്ററോളം അതിവേഗത്തില്‍ സഞ്ചരിച്ചു. അതിന് ശേഷം സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വെച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചെങ്കിലും ഐവിന്റെ ജീവന് രക്ഷിക്കാനായില്ല. ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 60 പേര് കൊല്ലപ്പെട്ടു ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു. ഖാന് യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത്. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം.
മുടി പറ്റെ വെട്ടി; ബെയ്ലിന് ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന് ദാസ് കഴിഞ്ഞ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പൊലീസ്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. സഹോദരനെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായതെന്നും പൊലീസ് പറയുന്നു. വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത് സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് ബെയ്ലിന് ദാസിന്റെ സഹോദരന് കഴിഞ്ഞില്ല. കാര്‍ ബെയ്ലിന് ദാസ് കൊണ്ടു പോയെന്നു പിന്നീടു മൊഴി നല്കി. കാറിനായുള്ള തിരച്ചില്‍ തുടര്‍ന്ന പൊലീസ്, ബെയ്ലിന് അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസ്സിലാക്കി. കാര്‍ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷന് കടവില്‍ വച്ചു പൊലീസ് സംഘത്തിനു മുന്നില്‍ ബെയ്ലിന് പെടുകയായിരുന്നു. ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് ' ഞാന്‍ എല്ലാം കോടതിയില്‍ പറഞ്ഞോളാം' എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. ഒളിവില്‍ പോയ സമയത്ത് ഉപയോഗിച്ച കാറും പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത്
പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. കുഞ്ഞിന്റെ ജീവന് തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്. ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് മലമ്പുഴ അകമലവാരത്ത് എലിവാല് സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന് കരച്ചില്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്. എസി ബസ് ബുക്ക് ചെയ്തു, വന്നത് നോണ്‍ എസി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച 'റോക്കി' എന്ന നായയെയാണു പുലി പിടിച്ചത്. മുമ്പും ഇതേ നായയെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്.
ഒന്ന് മയങ്ങിപ്പോയി, അത്രയല്ലേ ചെയ്തുള്ളൂ!; യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് ഗേറ്റ്മാന്
കാസര്‍കോട്: തൃക്കരിപ്പൂരില്‍ ഗേറ്റ്മാന് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. തീവണ്ടി കടന്നുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാഞ്ഞതോടെ യാത്രക്കാര്‍ ചെന്നുനോക്കിയപ്പോഴാണ് ഗേറ്റ്മാന് ഉറങ്ങുന്നത് കണ്ടത്. വിളിച്ചുണര്‍ത്തി ഗേറ്റ് തുറന്നതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിഞ്ഞത്. ആദ്യം ബോണറ്റിലേയ്ക്ക്, ബ്രേക്ക് ചെയ്ത് നിലത്ത് വീഴ്ത്തി ശരീരത്തിലൂടെ കാര്‍ കയറ്റി, ഐവിന് കൊല്ലപ്പെട്ടത് തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഗേറ്റ്മാനെ കാണാതെ വാഹനങ്ങള്‍ തുടരെത്തുടരെ ഹോണ്‍ മുഴക്കി. ഒടുവില്‍ ക്ഷമനശിച്ച യാത്രക്കാര്‍ ഗേറ്റ് കാബിനില്‍ ചെന്നുനോക്കിയപ്പോഴാണ് സുഖമായി ഉറങ്ങുന്ന ഗേറ്റ്മാനെ കണ്ടത്. ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച സംഭവം. മംഗളൂരുവില്‍ നിന്ന് കാച്ചിഗുഡെയിലേക്കുള്ള എക്സ്പ്രസ് തീവണ്ടി പോകാനാണ് രാത്രി 9.35 ഓടേ ബീരിച്ചേരി ഗേറ്റ് അടച്ചത്. തീവണ്ടി കടന്നുപോയിട്ടും ഗേറ്റ് തുറന്നില്ല. വീണ്ടും തീവണ്ടി പോകാനുണ്ടെന്ന് കരുതി യാത്രക്കാരും കാത്തിരുന്നു. എന്നാല്‍ കാത്തിരിപ്പ് നീണ്ടു. ഗേറ്റിനിരുവശവും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു . കാത്തിരിപ്പ് അരമണിക്കൂര്‍ നീണ്ടു.
എസി ബസ് ബുക്ക് ചെയ്തു, വന്നത് നോണ്‍ എസി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
തൃശൂര്‍: എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആര്‍ടിസി കാത്ത് നിര്‍ത്തിയത് നാലര മണിക്കൂറോളം. ആദ്യം ബോണറ്റിലേയ്ക്ക്, ബ്രേക്ക് ചെയ്ത് നിലത്ത് വീഴ്ത്തി ശരീരത്തിലൂടെ കാര്‍ കയറ്റി, ഐവിന് കൊല്ലപ്പെട്ടത് തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബത്തെയാണ് വയനാട്ടിലേക്കും തിരികെയുമുള്ള യാത്രയില്‍ കെഎസ്ആര്‍ടിസി വലച്ചത്. രണ്ടുതവണയും പാതിരാത്രിക്കു മണിക്കൂറോളം കാത്തുനിര്‍ത്തി. ബുക്ക് ചെയ്ത ബസിന്റെ ചാര്‍ജ് മടക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേരിട്ടു നല്കാന് നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടര്‍മാരുടെ മറുപടി. ഞായറാഴ്ച മുതൽ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലർട്ട്, 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് സഹോദരന്റെ മകളെ വയനാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാന്‍ സുഖമില്ലാത്ത ഭാര്യയെയും കൂട്ടി 8നു രാത്രി 11നാണ് ചാലക്കുടിയില്‍ ബസ് കാത്തുനിന്നത്. എസി ബസിന് 1736 രൂപ ബുക്കിങ് ചാര്‍ജ് അടച്ചു. ചാലക്കുടിയില്‍ എത്തിയതാകട്ടെ നോണ്‍ എസി ബസ്. അതും 3 മണിക്കൂര്‍ വൈകി പുലര്‍ച്ചെ 2ന്. തിരികെ കല്പറ്റയില്നിന്ന് ചാലക്കുടിയിലേക്കു 12നു രാത്രി 9.15നു ബുക്ക് ചെയ്ത സ്വിഫ്റ്റ് എയര്‍ ബസിനു പകരം വന്നത് ഫാസ്റ്റ് പാസഞ്ചറും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് രാത്രി 10.45ന് ആണ് ബസ് എത്തിയത്. ബുക്ക് ചെയ്ത ബസ് മാറിയതിനെക്കുറിച്ച് കണ്ടക്ടറോട് പരാതി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പറഞ്ഞ് പരിഹരിക്കാനായിരുന്നു മറുപടി. വളരെ മോശമായിട്ടായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് ഷെയ്ഖ് സാഹില്‍ പറഞ്ഞു. സംഭവത്തില്‍ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ്കുമാറിനും മാനേജിങ് ഡയറക്ടര്‍ക്കും പരാതി കൊടുത്തിരിക്കുകയാണ് ഷെയ്ഖ് സാഹില്‍.
നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞു, പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ കൊല്ലകടവിൽ ആണ് സംഭവം. കൊല്ലകടവ് വല്യകിഴക്കേതിൽ രാജൻ പിള്ളയുടെയും രാധികയുടെയും മകൻ രാഹുൽ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കൊല്ലകടവ് ആഞ്ഞിലിച്ചുവട് പി ഐ പി വലിയ കനാലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്രസയിൽ പോവുകയായിരുന്ന കുട്ടികളാണ് കനാലിൽ ബൈക്ക് കിടക്കുന്നത് ആദ്യം കണ്ടത്. സമീപം പത്രങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇവർ അടുത്തുള്ള […]
കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം, മന്ത്രിക്കെതിരെ നടപടി വേണ്ടെന്ന് ബിജെപി
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപിയിൽ ധാരണയായി.മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി. സംഭവത്തിൽ മന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാന പ്രകാരം മുന്നോട്ടുപോകാമെന്ന നിലപാടിൽ മധ്യപ്രദേശ് ബിജെപി നേതൃത്വമെത്തിയത്. മന്ത്രി വിജയ് ഷാ രാജിവെച്ചാൽ […]
ഞായറാഴ്ച മുതൽ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലർട്ട്, 50 കിലോമീറ്റർ വേഗത്തിൽ കാറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . സംസ്ഥാനത്ത് വീണ്ടും കോളറ മരണം; തിരുവല്ലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, മാലദ്വീപ്, ആൻഡമാൻ, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്താണ് കോളറ?; ലക്ഷണങ്ങള്‍ എന്തെല്ലാം?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും കോളറ മരണം, മരിച്ചത് 48കാരൻ
ആലപ്പുഴ: സംസ്ഥാനത്ത് കോളറ ബാധിച്ച് വീണ്ടും മരണം. ആലപ്പുഴയിൽ ആണ് സംഭവം. ചികിത്സയിലായിരുന്ന തലവടി സ്വദേശി പി ജി രഘു ആണ് മരിച്ചത്. 48 വയസ്സായിരുന്നു.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. അതേസമയം, രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊച്ചി: ഹോട്ടല്‍ ജീവനക്കാരനായ യുവാവ് ഐവിന് ജിജോയെ പ്രതികള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി. ഐവിനെ ഇടിച്ചു ബോണറ്റില്‍ വീഴ്ത്തിയ ഇവര്‍ ഒരു കിലോമീറ്ററോളം അതിവേഗത്തില്‍ സഞ്ചരിച്ചു. അതിന് ശേഷം സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വെച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചെങ്കിലും ഐവിന്റെ ജീവന് രക്ഷിക്കാനായില്ല. കുട എടുക്കണോ വേണ്ടയോ ആപ്പ് പറയും, തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തിന്റെ സ്വന്തം മൊബൈൽ ആപ്പ് ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. അതിന് ശേഷം അവിടെ നിന്ന് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ചത്. ബോറണറ്റിലേയ്ക്ക് തെറിച്ച് വീണിട്ടും കാര്‍ നിര്‍ത്താതെ ഒരു കിലോമീറ്ററോളം അതി വേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. സൈഡ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി, രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന് ജിജോ (24) കൊല്ലപ്പെട്ടത് തലയ്ക്കേറ്റ പരുക്കിനെത്തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. വാഹനം ഓടിച്ചിരുന്ന സിഐഎസ്എഫ് എസ്ഐ വിനയ് കുമാര്‍ ദാസ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. നേരത്തേ വിനയ് കുമാര്‍ ദാസിന്റേയും മോഹന്‍ കുമാറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന് പള്ളിയില്‍ ഐവിന്റെ സംസ്കാരം നടക്കും.
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; തിരുവല്ലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. നഴ്സിങ് മേഖലയിൽ വർദ്ധിപ്പിക്കുന്ന സൗദിവൽക്കരണം, മലയാളി നഴ്സുമാരുടെ പുതിയ സാധ്യതകൾ എന്തൊക്കെ? ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി . നിപ: സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ ആളുകളില്ല, രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന് കഴിഞ്ഞദിവസം കോളറ ബാധിച്ച് മരിച്ചിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
കുട എടുക്കണോ വേണ്ടയോ ആപ്പ് പറയും, തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തിന്റെ സ്വന്തം മൊബൈൽ ആപ്പ്
തിരുവനന്തപുരം കാലാവസ്ഥയുടെ കാര്യം പറയാനാകാത്ത സ്ഥിതിയാണിപ്പോൾ, നല്ല വെയിൽ പൊടുന്നനെ മാറി മഴ പെയ്യാം മഴക്കാലത്ത് അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യാം, കാലാവസ്ഥയെ കുറിച്ച് സംസാരിക്കാതെ ഒരു ദിവസം മുന്നോട്ട് പോകാത്ത നിലയിലെത്തി കേരളം. അതുകൊണ്ടുതന്നെ യാത്രയ്ക്കിറങ്ങുമ്പോൾ വെയിലായലും മഴയായാലും കുടയും വെള്ളവുമൊക്കെ എടുക്കുന്ന സ്ഥിതിയിലായി. എവിടെയെങ്കിലും പോകണമെങ്കിൽ അവിടെ മഴയായിരിക്കുമോ എങ്ങനെയാകും കാലാവസ്ഥ എന്നൊന്നും ഉറപ്പിച്ചു പറയാൻ പഴയകാല അനുഭവങ്ങൾ മാത്രം പോര എന്ന സ്ഥിതിയിലായിരിക്കുന്നു കാര്യങ്ങൾ അത്തരം ബദ്ധപ്പാടുകൾക്ക് പരിഹാരമാകുന്നു. ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്പോൾ കാലാവസ്ഥ എങ്ങനെ മാറുമെന്ന് പരിശോധിക്കണോ? എങ്കിൽ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉൾക്കാഴ്ച നൽകുന്ന ഒരു പുതിയ കാലാവസ്ഥാ ആപ്ലിക്കേഷൻ (weather application) കേരളത്തിൽ വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change studies ) പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള സംഭവങ്ങൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാണ്. ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി എൻവയോൺമെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്കുള്ള പ്രധാനകാരണങ്ങളിലൊന്നായ നിർദ്ദിഷ്ട സ്ഥലത്ത് പെയ്ത സഞ്ചിത മഴയെ (cumulative rainfall) അടിസ്ഥാനമാക്കിയായിരിക്കും ആപ്പ് മുന്നറിയിപ്പ് നൽകുക. ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യത; എല്ലാ വീടുകളിലും സ്പെഷ്യല്‍ ഡ്രൈ ഡേ അതിതീവ്ര മഴയുടെ കൃത്യമായ പ്രാദേശിക പ്രവചനം വളരെക്കാലമായി വെല്ലുവിളിയാണ്. സമയബന്ധിതവും പ്രാദേശികവുമായ മുന്നറിയിപ്പുകൾ നൽകുന്നതിന് ഭൂമിയിൽ നിന്ന് ശേഖരിക്കുന്ന മഴയളവുകൾ വച്ചുള്ള നിരീക്ഷണങ്ങളും ഉപഗ്രഹ ഡാറ്റയും സംയോജിപ്പിച്ച് ആ വിടവ് നികത്തുക എന്നതാണ് പുതിയ ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്. വയനാട്ടിലെ വൻതോതിലുള്ള മണ്ണിടിച്ചിലിന് മുമ്പ്, ഈ പ്രദേശത്ത് നിരവധി ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടായിരുന്നു. അത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നത് മഴയുടെ സഞ്ചിത ഫലമാണ്. ഒരു പ്രത്യേക പ്രദേശത്തെ വർദ്ധിച്ചുവരുന്ന മഴയെ അടിസ്ഥാനമാക്കി മുൻകൂർ മുന്നറിയിപ്പുകൾ നൽകുന്നതിന് പ്രാദേശിക നിരീക്ഷണാലയങ്ങളിൽ നിന്നുള്ള 15 ദിവസത്തെ മഴ ഡാറ്റ ഞങ്ങളുടെ ആപ്പ് ഉപയോഗിക്കും. ഇത് മഴക്കാല പ്രതിസന്ധികളെ നേരിടുന്നതിനായി പൊതുജനങ്ങൾക്ക് തയ്യാറെടുക്കാൻ വളരെയധികം സഹായകമാകും, ഐസിസിഎസ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു. നിലവിൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) 24 മണിക്കൂർ മഴയെക്കുറിച്ചുള്ള അപ്ഡേറ്റുകളും ഹ്രസ്വകാല പ്രവചനങ്ങളും നൽകുന്നു. എന്നാൽ, പുതിയ ആപ്പ് കേരളത്തിൽ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പ്രധാന കാരണങ്ങളിലൊന്നായ സഞ്ചിത മഴയെക്കുറിച്ചുള്ള അതത് സമയത്തുള്ള വിവരങ്ങൾ നൽകും. മൺസൂണിന് പ്രിയം മെയ് മാസത്തോട്; കഴിഞ്ഞ 25 വർഷത്തിൽ കാലവർഷം എത്തിയത് ഈ ദിവസങ്ങളിൽ ഐഎംഡി ഡാറ്റ പ്രകാരം, 2001 നും 2018 നും ഇടയിൽ കേരളത്തിൽ 222 കനത്ത മഴ രേഖപ്പെടുത്തി. ഇതിൽ 32 അതിതീവ്ര മഴ സംഭവങ്ങൾ ഉൾപ്പെടുന്നു. ഇതിൽ ദിവസേനയുള്ള മഴ 204.4 മില്ലിമീറ്റർ കവിഞ്ഞു. ഐഐടി മദ്രാസ്, ഐഐടി പാലക്കാട്, പർദ്യൂ സർവകലാശാല എന്നിവയുമായി സഹകരിച്ച് ഐസിസിഎസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത 'നൗകാസ്റ്റിങ്' (nowcasting) സാങ്കേതികതയും പുതിയ ആപ്ലിക്കേഷനിൽ ഉൾപ്പെടും. പിഎൽഒഎസ് ക്ലൈമറ്റിൽ (പബ്ലിക് ലൈബ്രറി ഓഫ് സയൻസ്) പ്രസിദ്ധീകരിച്ച ഈ രീതി, മേഘത്തുള്ളികളുടെ വലുപ്പവും താപനിലയും പോലുള്ളവ വിശകലനം ചെയ്ത്, ആറ് മണിക്കൂർ മുമ്പ് 93 ശതമാനം കൃത്യതയോടെ തീവ്ര മഴ സാധ്യത പ്രവചിക്കുന്നതിന് സഹായിക്കുന്നു. പരമ്പരാഗത പ്രവചനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ സമീപനത്തിന് 93%-ത്തിലധികം കൃത്യതയോടെയും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മുൻകൂട്ടിയും പ്രവചിക്കാൻ കഴിയും. ഇത് ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായകമാകും, പ്രത്യേകിച്ച് പശ്ചിമഘട്ടം പോലുള്ള പ്രദേശങ്ങളിൽ, കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ പി സുധീർ പറഞ്ഞു. ഡാറ്റ പങ്കിടലിനായി ഐഎംഡിയുമായി ധാരണാപത്രത്തിൽ ഏർപ്പെടാൻ ഐസിസിഎസ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ആപ്പ് പുറത്തിറക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, ആപ്പ് പൂർണ്ണമായും സജ്ജമാകാത്തതിനാൽ സമയം നീട്ടി. കെഎസ്യുഎം ഇതിനായി 70 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്, സെപ്റ്റംബറിന് മുമ്പ് ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി. വിവിധ വകുപ്പുകളും സ്വകാര്യ ഏജൻസികളും പോലും കൈകാര്യം ചെയ്യുന്ന ലഭ്യമായ എല്ലാ മഴ ഡാറ്റയും സംയോജിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായി ഈ ആപ്ലിക്കേഷനെ മാറ്റാനും ഞങ്ങൾ ആലോചിക്കുന്നു, രാജേന്ദ്രൻ പറഞ്ഞു.
നഴ്സിങ് മേഖലയിൽ വർദ്ധിപ്പിക്കുന്ന സൗദിവൽക്കരണം, മലയാളി നഴ്സുമാരുടെ പുതിയ സാധ്യതകൾ എന്തൊക്കെ?
കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഏതാനും വർഷം മുമ്പ് വരെ സൗദി അറേബ്യ. എന്നാൽ നിതാഖത്ത് എന്നറിയപ്പെടുന്ന സൗദിവൽക്കരണം എന്ന തൊഴിൽനയം രാജ്യം പ്രഖ്യാപിച്ച 2016 മുതൽ മറ്റെല്ലാജോലികളിലുമെന്നപോലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയും തൊഴിലന്വേഷകരെയും ബാധിച്ചു. സൗദി പൗരന്മാർക്ക് ജോലിയിൽ നിശ്ചിത ശതമാനം ഉറപ്പിക്കുന്ന നയമാണ് നിതാഖത്ത് എന്നതിലൂടെ അർത്ഥമാക്കുന്നത്. ഇത് ആരംഭിച്ച സമയത്ത് നഴ്സിങ് ജോലികളിൽ 38% സംവരണമാണ് ഏർപ്പെടുത്തിയത്. നഴ്സിങ് മേഖലയിൽ ഇതിന്റെ തോത് 44 % ആയി ഉയർത്താൻ തീരുമാനിച്ചുവെന്നതാണ് മലയാളി നഴ്സുമാരുൾപ്പടെ ഇന്ത്യൻ നഴ്സിങ് മേഖലയിൽ പുതിയ ആശങ്കയ്ക്ക് കാരണമായത്. എന്നാൽ, ഈ നയം നിലവിൽ ജോലി സാധ്യതകളെ ഉടനടി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡാന്തര ലോകത്ത് നഴ്സുമാർക്ക് കൂടുതൽ ആവശ്യകതയുണ്ടെന്ന് അവർ പറയുന്നു. എന്താണ് കോളറ?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലക്ഷണങ്ങള്‍ എന്തെല്ലാം? സൗദി ഏകദേശം 20 വർഷമായി തങ്ങളുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മലയാളി നഴ്സുമാർ മറ്റ് രാജ്യങ്ങളിലും അവസരങ്ങൾ തുറന്നുവന്നിട്ടുണ്ട്. കൂടാതെ, ഈ നയം നടപ്പിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം എന്നതിനാൽ അവർ വിഷമിക്കേണ്ടതില്ല, ഇന്ത്യയിലെ കുടിയേറ്റ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ഡെവലപ്മെന്റിന്റെ ചെയർപേഴ്സൺ ഡോ. ഇരുദയ രാജൻ അഭിപ്രായപ്പെട്ടു. സൗദിവൽക്കരണം ആരംഭിച്ചതുമുതൽ, എല്ലാ വർഷവും ചെറിയൊരു വിഭാഗം നഴ്സുമാരെ ഇത് ബാധിക്കുന്നുണ്ടായിരുന്നു. നഴ്സുമാരുടെ എണ്ണം നിയന്ത്രിക്കാനും നിലനിർത്താനും സർക്കാരിന് ഒരു സംവിധാനമുണ്ടെങ്കിലും, സൗദി അറേബ്യ നിലവിൽ നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നു. അതിനാൽ, പുതിയ നയം വലിയ സ്വാധീനം ചെലുത്തില്ല, എന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ സലീം പറഞ്ഞു. സൗദി അറേബ്യ പുതിയ നയങ്ങളിലൂടെ ആരോഗ്യ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് നിർത്തിവച്ചിരിക്കുന്നതിനാൽ സൗദി മാനദണ്ഡങ്ങൾ പുതിയ അപേക്ഷകരെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (Indian Nurses Association) കർണാടക യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് സ്കറിയ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നഴ്സുമാർ വീണ്ടും ജോലി അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ നയം പുതിയ അപേക്ഷകർക്കുള്ള തൊഴിലവസരങ്ങൾ കുറച്ചേക്കാം, പക്ഷേ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ ഇത് ബാധിക്കില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ നഴ്സുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ശമ്പളം ചർച്ച ചെയ്യുകയും ചെയ്ത തായി അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ തുറന്നിട്ടുണ്ട്, ഇത് യുവ നഴ്സുമാരുടെ പ്രതീക്ഷകൾ ഉയർത്തുന്നു. കുടിയേറ്റ പ്രവണത മാറിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള മാറ്റം സുഗമമാക്കാൻ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന നിരവധി നഴ്സുമാർ സ്റ്റെപ്പ് മൈഗ്രേഷൻ ( ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി മറ്റിടങ്ങളിൽ ആദ്യ കുടിയേറ്റം നടത്തുന്ന രീതി) രീതി സ്വീകരിക്കുന്നുണ്ടെന്ന് , ഡോ. ഇരുദയ രാജൻ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറുന്ന നിരവധി നഴ്സുമാർക്ക് സൗദി അറേബ്യ ഒരു ഇടത്താവളം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് സലിം ഇരുദയ രാജൻ ഉന്നയിച്ച വാദത്തെ അനുകൂലിച്ചു. ആളുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു. പുതിയ നയം കേരളീയർക്ക് വലിയ ആശങ്കയുണ്ടാക്കില്ല. കോവിഡിന് ശേഷം നഴ്സുമാരുടെ ആവശ്യകത വളരെ കൂടുതലായതിനാൽ നഴ്സിങ് റിക്രൂട്ട്മെന്റ് തുടരും, അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. കാര്യങ്ങൾ നിലവിൽ അനുകൂലമായി നിൽക്കുകയാണെങ്കിലും നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർന്ന നിലയിൽ നിലനിർത്തേണ്ടതിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഇരുദയരാജൻ ചൂണ്ടിക്കാട്ടി. നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന്റെയും ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും (healthcare and medical education) ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. സിലബസ് പതിവായി നവീകരിക്കുകയും ഗുണനിലവാരമുള്ള പരിശീലനം നൽകുകയും വേണം. നഴ്സുമാർക്ക് എല്ലായിടത്തും ആവശ്യക്കാരുണ്ട്, അദ്ദേഹം പറഞ്ഞു.
രണ്ട് കുങ്കിയാനകള്‍, 50 കാമറ ട്രാപ്പുകള്‍; മലപ്പുറത്തെ നരഭോജി കടുവയെ കുടുക്കാന്‍ ദൗത്യം തുടങ്ങി
മലപ്പുറം: കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിലുള്ളത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. 50 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്റെ ഭാഗമാകും. മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു; മരിച്ചത് ടാപ്പിങ് തൊഴിലാളി കുങ്കി ആനകളെ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നിലവിലെ തീരുമാനം. ഇതിനായി കുഞ്ചു എന്ന ആനയെ വ്യാഴാഴ്ച തന്നെ പ്രദേശത്ത് എത്തിച്ചു. പ്രമുഖ എന്ന ആന വെള്ളിയാഴ്ച എത്തും. മൂന്ന് കൂടുകളും കടുവയെ പിടികൂടുന്നതിനായി സ്ഥാപിക്കും. നിലവില്‍ ലഭിച്ച കാല്പാടുകള് ഉള്‍പ്പെടെയുള്ള സൂചനകള്‍ അനുസരിച്ച കടുവ പൂര്‍ണ ആരോഗ്യവാനാണെന്നാണ് പ്രാഥമിക നിഗമനം. പ്രായപൂര്‍ത്തിയായ കടുവയാണ് എന്നും വിലയിരുത്തുന്നു. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 50 കാമറ ട്രാപ്പുകളാണ് സ്ഥാപിക്കുന്നത്. നെടുമ്പാശേരിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം?; യുവാവിനെ ഇടിച്ചത് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വാഹനം, അന്വേഷണം ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലെ റബ്ബര്‍ തോട്ടത്തില്‍വെച്ചാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെ കടുവ ഗഫൂറിന്റെ ആക്രമിച്ച് കഴുത്തില്‍ കടിച്ച് ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. മറ്റു ടാപ്പിങ് തൊഴിലാളികളാണ് കടുവയുടെ ആക്രമണത്തെ കുറിച്ചുള്ള വിവരം നാട്ടുകാരെയും അധികതരെയും അറിയിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷമാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തില്‍ കഴുത്തിലെ ഞെരമ്പ് മുറിഞ്ഞതാണ് ഗഫൂറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കടിയേറ്റ് പിന്കഴുത്തില് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ശരീരം മുഴുവന്‍ നഖമേറ്റ് മുറിഞ്ഞു. രക്തം വാര്‍ന്നു പോയി. ഗഫൂറിന്റെ മൃതദേഹം കടുവ വലിഴച്ചതായും വലത്തേ നിതമ്പം പകുതി ഭക്ഷിച്ചതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ ആയിരുന്നു മൃതദേഹം. വൈകീട്ട് 4.30തോടെ തുടങ്ങിയ പോസ്റ്റുമോര്‍ട്ടം രാത്രി 7.45ഓടെയാണ് അവസാനിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിതന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യത; എല്ലാ വീടുകളിലും സ്പെഷ്യല്‍ ഡ്രൈ ഡേ
തിരുവനന്തപുരം: തിരുവനന്തപുരം: ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങള് പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. 'ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 16, മെയ് 23, മെയ് 30 എന്നീ തീയതികളില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും സ്പെഷ്യല്‍ ഡ്രൈ ഡേയും ആചരിക്കണം. 'വോട്ടുചെയ്യാത്ത യൂണിയന്‍കാരെ ചെറുതായൊന്ന് ഭീഷണിപ്പെടുത്തിയതാണ്'; ബാലറ്റ് തിരുത്തലില്‍ മലക്കം മറിഞ്ഞ് സുധാകരന് ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും, പ്ലാന്റേഷനുകളിലും, കൃഷിയിടങ്ങളിലും എവിടെവേണമെങ്കിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരുവാനും സാധിക്കും. വീടുകളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വരുന്നതായി കാണുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിന് മറ്റു വകുപ്പുകളുടെയും സമഗ്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്. ആരംഭത്തില്‍ തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുകളിലൂടെ കണ്ടുപിടിക്കുന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ ഡെങ്കിപ്പനി ചികിത്സ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്ലിന് ദാസ് പിടിയില്‍
കണ്ണൂര്‍: പ്രതിഷേധ പ്രകടനമെന്ന പേരില്‍ ജില്ലയില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് സിപിഎം പ്രവര്‍ത്തകരെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ ഓഫീസ് തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിച്ച ജനാധിപത്യ സംരക്ഷണയാത്ര അവസാനിച്ച സമയത്ത് മലപ്പട്ടം സെന്ററിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സ്വയം തകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ ആരോപിക്കുകയുമായിരുന്നു. അതേസമയം, ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും, ജനല്‍ കമ്പിയിലൂടെ കടക്കാത്ത വലിയ കല്ല് ഓഫീസിനകത്തു കൊണ്ടിടുകയും ചെയ്ത ശേഷം എറിഞ്ഞു തകര്‍ത്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അത് നടക്കാതെ വന്നതോടെ ജില്ലയില്‍ ഉടനീളം പ്രതിഷേധ പ്രകടനമെന്ന വ്യാജേന യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും കൊടി തോരണങ്ങളും സ്തൂപങ്ങളും നശിപ്പിക്കുകയാണ്. ഇന്നലെ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി പി ഐ എം പ്രവർത്തകർ മർദിക്കുന്ന ദൃശ്യം pic.twitter.com/x2GRNgreWZ — Samakalika Malayalam (@samakalikam) May 15, 2025 'വോട്ടുചെയ്യാത്ത യൂണിയന്‍കാരെ ചെറുതായൊന്ന് ഭീഷണിപ്പെടുത്തിയതാണ്'; ബാലറ്റ് തിരുത്തലില്‍ മലക്കം മറിഞ്ഞ് സുധാകരന് പാനൂരിൽ യൂത്ത് കോൺഗ്രസ്, കെ എസ് യു കൊടികൾ തീയിട്ടു നശിപ്പിക്കുന്ന SFI പ്രവർത്തകർ. pic.twitter.com/1FsYAMKuKp — Samakalika Malayalam (@samakalikam) May 15, 2025 പാനൂരിലും, പിലാത്തറയിലുമൊക്കെ ഇതിന് സമാന സംഭവങ്ങള്‍ ഉണ്ടായി. ഇത്തരം കാടത്തത്തെ വച്ചു പൊറുപ്പിക്കാന്‍ ആവില്ലന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വിജില്‍ മോഹനന് മുന്നറിയിപ്പ് നല്കി.