കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, രണ്ടു പേർ അറസ്റ്റിൽ
കൊല്ലം: ഇടപ്പള്ളിക്കോട്ടയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മീനാട് സ്വദേശി രതീഷ്, കായംകുളം കൃഷ്ണപുരം സ്വദേശി അമിതാബ് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതികൾ പിടിയിലായത്. അമിതാബ് ചന്ദ്രൻ 2023ൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. പരിശോധനക്കിടെ എക്സൈസ് സംഘത്തെ അമിതാബ് ചന്ദ്രൻ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. കത്തി പിടിച്ചു വാങ്ങിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഒന്നാം പ്രതി രതീഷ് വധശ്രമക്കേസിൽ പ്രതിയാണ്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസില്‍ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന് അമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ്, ആശുപത്രിയില്‍
ബെംഗളൂരു: ബെംഗളൂരു ബസവേശ്വര നഗറിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. അന്‍പത് ശതമാനം പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസവേശ്വര നഗറിൽ ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് അതിക്രമം നടത്തിയത്. ഗീതയുടെ പത്തൊന്‍പതുകാരിയായ മകളെ വിവാഹം ചെയ്ത് നൽകണമെന്ന് മുത്തു ആവശ്യപ്പെട്ടിരുന്നു. യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നു ഗീത ഈ ആവശ്യം നിരസിച്ചു. ഇതിനുശേഷവും ശല്യം തുടർന്ന് മുത്തു ഇന്നലെ രാത്രി ഗീതയെ ആക്രമിക്കുകയായിരുന്നു.
ബെംഗളുരു: ക്രിസ്മസിന് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെത്താന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചതായി കര്‍ണ്ണാടക ആര്‍ടിസി അറിയിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിലാണ് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക ബസ് സൗകര്യം ഒരുക്കുന്നത്. ശബരിമല തീര്‍ത്ഥാടകരെ കൂടി പരിഗണിച്ച് പമ്പ ഉള്‍പ്പെടെ ഏട്ട് ജില്ലകളിലേക്കാണ് ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 […]
വേടനും ഗൗരിലക്ഷ്മിയും ബോചെ 1000 ഏക്കറില്‍
വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ആരംഭിച്ചു. മേപ്പാടി ടൗണില്‍ നിന്നും ആരംഭിച്ച റോഡ് ഷോയോടു കൂടി കാര്‍ണിവലിന് തുടക്കം കുറിച്ചു. ഇന്ന് ബുധനാഴ്ച മോണിക്ക സ്റ്റാര്‍ലിങ് അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. ഡിസംബര്‍ 23 മുതല്‍ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന വന്‍ ആഘോഷങ്ങളാണ് ബോചെ 1000 ഏക്കറില്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 7 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 25 ന് നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന […] The post വേടനും ഗൗരിലക്ഷ്മിയും ബോചെ 1000 ഏക്കറില്‍ appeared first on Daily Indian Herald .
കൽപ്പറ്റ: കൊച്ചി മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ.അതേസമയം കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാൽ. ദീപ്തി മേരി വർഗീസ് വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. അവർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായതിൽ തെറ്റ് പറയാനാകില്ല. വിഷമമുണ്ടായെങ്കിൽ തെറ്റ് പറയാനാകില്ല. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും ഒന്നിനോടും കടക്ക് പുറത്ത് എന്ന് പറയുന്ന […] The post ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടായത് സ്വാഭാവികം.ദീപ്തി മേയറാകാൻ ആഗ്രഹിച്ചതിൽ തെറ്റില്ല.പാർട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാൽ appeared first on Daily Indian Herald .
റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി, കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയ്യോടെ പൊക്കി വിജിലന്‍സ്
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയില്‍. കണ്ണൂരിലാണ് സംഭവം. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. തലശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മഞ്ജിമ പിടിയിലായത്. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പരാതിക്കാരന് ലൈസന്‍സിനായി ഓണ്‍ലൈനായി നല്കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
തിരുവനന്തപുരം: സസ്പെൻഷനിലുള്ള സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പോലീസ് മേധാവിയുടേതാണ് ഉത്തരവ്. സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന പോലീസ് സേനയെയും ഉന്നത ഉദ്യോഗസ്ഥരെയും നിരന്തരം അവഹേളിക്കുകയും ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് യുവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട […] The post ‘അച്ചടക്ക ലംഘനം’; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു പെരുമാറ്റദൂഷ്യം കാട്ടുന്ന ഒരാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്കും പോലീസിന്റെ അന്തസ്സിനും കോട്ടം തട്ടുമെന്ന് ഉത്തരവ് appeared first on Daily Indian Herald .
കണ്ണൂരിലെ വാഹനാപകടം, അമ്മയ്ക്കും സഹോദരനും പിന്നാലെ 11കാരനും മരിച്ചു
കണ്ണൂര്‍: അമ്മയ്ക്കും സഹോദരനും പിന്നാലെ വാഹനാപകടത്തില്‍ പരിക്കേറ്റ പതിനൊന്നുകാരനും മരിച്ചു. കണ്ണൂരിലാണ് സംഭവം. മട്ടന്നൂര്‍ – ചാലോട് റോഡിലെ എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍പിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാര്‍ഡനില്‍ നിവേദ (46), അനുജന് സാത്വിക് (9) എന്നിവര്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച്ച രാത്രി 9.45ഓടെ ചാല മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഗ്വേദിന്റെ […]
ന്യൂഡല്‍ഹി: കൊച്ചി കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം എന്തു തന്നെയായാലും അത് ദീപ്തി മേരി വര്‍ഗീസ് അംഗീകരിക്കണമെന്ന് കോൺഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി തീരുമാനം അത് അന്തിമമാണ്. തീരുമാനത്തില്‍ അപാകതകളോ പരാതികളോ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടി വേദികളിലാണ് എന്നും പാര്‍ട്ടി തീരുമാനത്തെ ദീപ്തി അംഗീകരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികമാണ്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചു നിന്ന സഹോദരി എന്ന നിലയില്‍ ദീപ്തി […]
ലൈംഗികാതിക്രമ കേസ്, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലുള്ള ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കുഞ്ഞുമുഹമ്മദ് ഇന്നലെ രാവിലെയാണ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്.
കൊച്ചി: കൊച്ചി മേയര്‍ പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. വിഷയത്തില്‍ കെപിസിസി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിന് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വിജയകമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് കരുതുന്നത് എന്നും ദീപ്തി പറഞ്ഞു. ജയിച്ചുവന്ന 46 കൗണ്‍സിലര്‍മാരോടൊപ്പമാണ് താന്‍. ഇപ്പോള്‍ തീരുമാനിക്കപ്പെട്ട രണ്ട് മേയര്‍മാരോടും ചേര്‍ന്ന് പ്രവരത്തിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും ദീപ്തി പറഞ്ഞു. […]
കൊച്ചി: കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. കെപിസിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്ന് അജയ് തറയില്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പ് സജീവമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. കോര്പ്പറേഷന് തലത്തിലുള്ള കോര്‍കമ്മിറ്റി കൂടാതെ മേയറെ പ്രഖ്യാപിച്ചുവെന്നും ഏത് മാനദണ്ഡമാണ് ഉപയോഗിച്ചതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല എന്നും അജയ് തറയില്‍ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം ആരുടേതാണെന്ന് അറിയില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ദീപ്തിയായിരിക്കും മേയര്‍ എന്ന ഒരു പൊതു ധാരണ […]
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, അമ്മയ്ക്കും മകനും ദാരുണാന്ത്യം
കണ്ണൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എടയന്നൂരിൽ ആണ് സംഭവം. അപകടത്തിൽ മറ്റൊരു മകന് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44), മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. നിവേദിതയുടെ മറ്റൊരു മകൻ ഋതിക്ക് (11) നാണ് ഗുരുതരമായി പരിക്ക് പറ്റിയത്. ഋതിക്കിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് അപകടം. സ്കൂട്ടർ […]
‘ആട് 3’ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന് വിനായകന് ആശുപത്രിയില്‍. ‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന്റെ പേശികള്‍ക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിനായകന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആര്‍ഐ സ്കാനിങ് ചെയ്തപ്പോളാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി […]
വി കെ മിനിമോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും
കൊച്ചി: കോര്‍പ്പറേഷനില്‍ മേയര്‍ പദവി പങ്കിടാന്‍ ധാരണ. മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി കെ മിനിമോളും ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം കൊച്ചി മേയര്‍ സ്ഥാനം പങ്കിടും. ആദ്യത്തെ രണ്ടര വര്‍ഷം വി കെ മിനിമോളും അടുത്ത രണ്ടര വര്‍ഷം ഷൈനി മാത്യുവും ആയിരിക്കും കൊച്ചി മേയര്‍. എറണാകുളം ഡിസിസിയുടേതാണ് പ്രഖ്യാപനം. ഡെപ്യൂട്ടി മേയര്‍ പദവിയും ടേം വ്യവസ്ഥയിലാണ്. ദീപക് ജോയ്, കെ വി പി കൃഷ്ണകുമാര്‍ എന്നിവര്‍ ഡെപ്യൂട്ടി മേയര്‍ പദവി പങ്കിടും. […]
ശബരിമല ദേവസ്വം ഭണ്ഡാരത്തില് മോഷണം; താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
പത്തനംതിട്ട: ദേവസ്വം ഭണ്ഡാരത്തിൽ നിന്നും മോഷണം നടത്തിയ താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്നുമാണ് മോഷമം നടത്തിയത്. സംഭവത്തില്‍ തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ സ്വദേശിയായ രതീഷ് കെ ആർ (43) ആണ് അറസ്റ്റിലായത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ് രതീഷ്. ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുന്ന സമയം ഭണ്ഡാരത്തിലെ ദൈനംദിന പരിശോധന നടത്തവെ ഇയാളുടെ കൈയുറക്കുള്ളിൽ നിന്നും വെളുത്ത തുണിയിൽ ഒളിപ്പിച്ച നിലയിൽ 3000 രൂപ […]
വഴിയരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല: ലിനു മരണത്തിന് കീഴടങ്ങി
കൊച്ചി: ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലിനു. കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു യുവാവിന് പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും ചേര്‍ന്നാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. സിനിമയില്‍ കണ്ട ശസ്ത്രക്രിയാ […]
കൊച്ചി: ലത്തീൻ കാർഡിറക്കി ഹൈബിയും ഷിയാസും ദീപ്തി മേരി വർഗീസിനെ വെട്ടി .കൊച്ചി നഗരസഭയിലേക്ക് ഡിസംബർ 26ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് […] The post ലത്തീന്‍ സമുദായ കാർഡുമായി ഹൈബിയുടെ നെറികെട്ട നീക്കം ! പാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടി.ലത്തീന്‍ സമുദായ അംഗങ്ങളായ വി.കെ.മിനിമോളും ഷൈനി മാത്യുവും മേയര്‍ സ്ഥാനം പങ്കിട്ടു ഭരിക്കും.പരാതിയുമായി ദീപ്തി മേരി വർഗീസ് appeared first on Daily Indian Herald .
ഓൺലൈൻ ഡെലിവറി തൊഴിലാളികൾ ട്രാഫിക് നിയമം ലംഘിക്കുന്നു; നോട്ടീസ് നല്കി എംവിഡി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ ട്രാഫിക് നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് നോട്ടീസ് നല്കി മോട്ടോര്‍ വാഹന വകുപ്പ്. ഡെലിവറി ആപ്പുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്കറ്റ് എന്നീ പ്ലാറ്റ്ഫോമുകള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഡെലിവറി തൊഴിലാളികള്‍ വാഹനം ഓടിക്കുന്നത് അപകടകരമായും ശ്രദ്ധയില്ലാതെയുമാണെന്നും കമ്പനിയുടെ സുരക്ഷാ നയങ്ങള്‍ റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കണമെന്നും എംവിഡി നല്കിയ നോട്ടീസില്‍ പറയുന്നു. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. ഇതിനായി കമ്പനികള്‍ക്ക് 15 ദിവസത്തെ സമയവും […]
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങൾ നിക്ഷേപം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയിൽ എല്ലാം മുന്നേറുമ്പോൾ കേരളം എന്തുകൊണ്ട് പിന്നോട്ടുപോകുന്നുവെന്ന് ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ‘കേരള മോഡൽ’ കേരളത്തെ പരാജയപ്പെടുത്തി. ഇവിടെയുള്ള ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ പരാജയപ്പെടുത്തിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘നിക്ഷേപം കഴിവ് ഉള്ളിടത്തേക്ക് പോകുന്നു, കഴിവ് അവസരങ്ങൾ ഉള്ളിടത്തേക്ക് പോകുന്നു’ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളം സ്വന്തം യുവ പ്രതിഭകളെ കയറ്റുമതി ചെയ്യുമ്പോൾ, അടിസ്ഥാനപരമായി എന്തൊക്കെയോ […]
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷ്ണുപുരം ചന്ദ്രശേഖരനും തമ്മിലുള്ള പോർ വിളികൾ കൂടുന്നു .യുഡിഎഫ് മുന്നണി പ്രവേശനം സംബന്ധിച്ച് താന്‍ വിളിച്ചെന്നും സംസാരിച്ചെന്നും പറയുന്ന കോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തെളിയിച്ചാല്‍ തല മൊട്ടയടിച്ച് മീശ എടുക്കുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്. ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്തിയെങ്കില്‍ അത് കാണിക്കട്ടെ. രണ്ട് സമയത്ത് വി ഡി സതീശനെ വിളിച്ചിരുന്നു. ഗണ്മാന് ആണ് എടുത്തത്. യോഗത്തിലാണെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന് […] The post വിഡി സതീശനും വിഷ്ണുപുരം ചന്ദ്രശേഖരനും പോർ വിളി.. താൻ വിളിച്ച് സംസാരിച്ചെന്ന് സതീശൻ തെളിയിച്ചാൽ തല മൊട്ട അടിച്ച് മീശ എടുത്ത് നടക്കുമെന്ന് വിഷ്ണുപുരം appeared first on Daily Indian Herald .
കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും, ഇത്തവണ 10 അല്ല, 12 ദിവസം അവധി
തിരുവനന്തപുരം: കേരളത്തിൽ ക്രിസ്തുമസ് സ്കൂൾ അവധി നാളെ മുതൽ. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുമ്പോൾ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് അവധി ആഘോഷങ്ങൾക്ക് ദൈര്‍ഘ്യം കൂടും. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ […]
കോഴിക്കോട്: കോൺഗ്രസിനും യുഡിഎഫിനും മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ […] The post അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി UDF മാറരുത്,പി വി അൻവർ സംയമനം പാലിക്കണം. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്മു.അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ appeared first on Daily Indian Herald .
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി; 2 പേർ പിടിയിൽ
ഈറ്റാനഗർ: അരുണാചൽ പ്രദേശിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി പാകിസ്ഥാന് കൈമാറിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. ഐജാസ് അഹമ്മദ് ഭട്ട്, ബഷീർ അഹമ്മജ് ഗനായി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി ചെയ്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി ഉയർന്നു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഡിസംബർ 18 നാണ് ഇവരെ കുപ്വാരയിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരെ അരുണാചലിൽ എത്തിച്ചിട്ടുണ്ട്.
യുവതിയെയും മകളെയും പിന്തുടർന്നെത്തി കുത്തിപ്പരിക്കേൽപ്പിച്ചു , പ്രതി പിടിയിൽ
ഹരിപ്പാട്: ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച പ്രതിയെ പൊലീസ് പിടികൂടി. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) ആണ് പിടിയിലായത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മോനിഷിനെതിരെ കേസെടുത്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം. യുവതിയുടെ വീടിന് സമീപം ചെന്ന് ഇയാൾ ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് യുവതി മകളുമായി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. മോനിഷ് യുവതിയെ […]
മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതമെന്ന് നടന് മമ്മൂട്ടി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ”നമ്മള് ഇവിടെ പലപ്പോഴും നമ്മുടെ മതേതരത്വം അല്ലെങ്കില്‍ മതസഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ സംസ്കാരത്തെപ്പറ്റി ഏറ്റവും കൂടുതല്‍ പറയുന്നത്. പക്ഷേ മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം. മതത്തില്‍ വിശ്വസിച്ചോട്ടെ, വിരോധമില്ല. പക്ഷേ നമ്മള് പരസ്പരം വിശ്വസിക്കണം. പരസ്പരം നമ്മള് കാണേണ്ടവരാണ്. […]
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരിക്കല്‍കൂടി അവസരം, ജനുവരി 22വരെ അപേക്ഷിക്കാം, കൂടുതല്‍ വിവരം
തിരുവനന്തപുരം: കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും എന്യുമറേഷന് ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്കും പുതുതായി പേരുചേര്‍ക്കാന്‍ അവസരം. ഇന്നുമുതല്‍( ചൊവ്വാഴ്ച) ജനുവരി 22വരെയാണ് അവസരം നല്‍കിയിരിക്കുന്നത്. ഫോം ആറിലാണ് അപേക്ഷിക്കേണ്ടത്. പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. ഇതിനൊപ്പം ഡിക്ലറേഷനും നല്‍കണം. മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോം ഏഴിലും വിലാസം മാറ്റാനും മറ്റു തിരുത്തലുകള്‍ക്കും ഫോം എട്ടിലും അപേക്ഷിക്കണം. http://voters.eci.gov.in ലിങ്കിലൂടെ ഫോം ലഭിക്കും. കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ […]
എന്റേ പൊന്നേ..! ഒരുലക്ഷം കടന്ന് സ്വര്‍ണ്ണവില, ഒറ്റയടിക്ക് കൂടിയത് 1760രൂപ
കൊച്ചി: സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് ഒരുലക്ഷം കടന്ന് സ്വര്‍ണ്ണവില. ഇന്ന് ഒരു പവന് സ്വര്‍ണ്ണത്തിന് 1760രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,01,600 രൂപയായി. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം രണ്ടു തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് […]
ആലപ്പുഴയില്‍ പക്ഷിപ്പനി, ചത്തൊടുങ്ങിയത് ഇരുപതിനായിരത്തിലേറെ താറാവുകള്‍
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇരുപതിനായിരത്തിലേറെ താറാവുകളാണ് ചത്തൊടുങ്ങിയത്. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങളോടെ താറാവുകള്‍ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. ഇതിന് പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര […]
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് ബലക്ഷയം ഇന്ന് വിലയിരുത്തും. ഇതിനായി വെള്ളത്തിനടിയില്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുക. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്. ഡല്‍ഹി സി എസ് എം ആര് എസ് ഇല് നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാന്‍സില്‍ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്. ഏറ്റവും ഒടുവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആര്‍ഒവി ഉപയോഗിച്ച് […]
കണ്ണൂർ:കണ്ണൂർ പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. നാല് പേരെയും കാണാനില്ല എന്നുകാണിച്ച് കലാധരന്റെ അച്ഛൻ ഇന്ന് വൈകുന്നേരം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ […] The post കണ്ണൂർ പയ്യന്നൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ.കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ആത്മഹത്യ ചെയ്തുവെന്ന് സൂചന appeared first on Daily Indian Herald .
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് നീങ്ങുന്നത് ആത്മവിശ്വാസത്തോടെ; വിഡി സതീശൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് നീങ്ങുന്നത് ആത്മവിശ്വാസത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ വികസനത്തിനും സമഗ്ര മാറ്റത്തിനും ആവശ്യമായ നിരവധി പരിപാടികൾ യു.ഡി.എഫ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തും. ഇതിനായി എല്ലാ മേഖലകളിലും ഗവേഷണ തുല്യ പഠനം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. “നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള മുഴുവൻ കാര്യങ്ങളും യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിച്ചു. ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മിഷൻ 63 അല്ല, ചോർത്തിക്കൊടുത്തവർ തെറ്റിച്ച് പറഞ്ഞതാണ്. പതിവിൽ നിന്നും വ്യത്യസ്തമായി ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ പാർലമെന്റ് […]
കര്‍ണാടകയില്‍ ഗര്‍ഭിണിയായ 19കാരിയെ അച്ഛനും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു
ബെംഗളൂരു: കര്‍ണാടകയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളിയിലായാണ് സംഭവം നടന്നത്. പത്തൊന്‍പതുകാരിയായ മാന്യത പാട്ടീലിനെയാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അച്ഛനും സഹോദരനുമടങ്ങുന്ന സംഘം ഇവരുടെ താമസ സ്ഥലത്തേയ്ക്ക് അതിക്രമിച്ച് എത്തുകയും മാന്യതയെ വെട്ടുകയുമായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍തൃ മാതാവിനും പിതാവിനും സാരമായ പരിക്കേറ്റു. ഇവരെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇതര ജാതിയില്‍പ്പെട്ട വിവേകാനന്ദ […]
സാഹസിക ഡ്രിഫ്റ്റിംഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് 14കാരന് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചില്‍ വാഹന അഭ്യാസത്തിനിടെ പതിനാലുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. നരഹത്യ വകുപ്പു ചുമത്തിയാണ് കയ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് ബീച്ച് കാണാനെത്തിയ വിദ്യാര്‍ഥികളുമായി ഷജീര്‍ സാഹസിക അഭ്യാസം നടത്തുന്നതിനിടെയാണ് വാഹനം മറിഞ്ഞ് കുട്ടി മരിച്ചത്.
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലായിരുന്നു ഉദ്ഘാടനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആസ്രാമം മെെതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻ ഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകൾ നടക്കുക. നിരവധി ഓഫറുകളാണ് ഫെയറിൽ ഉള്ളത്. 280ൽ അധികം ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് ആയ നിത്യോപയോഗ […]
ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം
തൃശൂര്‍: ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 14 വയസുകാരന് ദാരുണാന്ത്യം. തൃശൂരില്‍ ആണ് സംഭവം. മുഹമ്മദ് സിനാനാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചില്‍ വെച്ചാണ് സംഭവം നടന്നത്. ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് സാഹസിക ഡ്രിഫ്റ്റിങ് നടത്തിയത്. വാഹനത്തിന് അടിയില്‍പ്പെട്ട സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിങ് നടത്തിയതെന്നാണ് പൊലീസ് […]
ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, ഗുരുതര ആരോപണം
ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. മാവേലിക്കര വിഎസ്എം ആശുപത്രിയിൽ വച്ചാണ് യുവതി മരിച്ചത്. തൃക്കുന്നപ്പുഴ സ്വദേശി ധന്യ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ബന്ധുക്കൾ ഒപ്പിട്ട് നൽകിയത് കീ ഹോൾ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ […]
ബാൻ്റിൽ സിപിഎം എന്ന് എഴുതിയത് ചോദ്യം ചെയ്തു, കരോൾ സംഘത്തിന് മർദ്ദനം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട്: കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിൽ ആണ് സംഭവം. ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ഇയാൾ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ചിരുന്ന ബാൻ്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
സികെ ജാനുവും പി വി അൻവറും യുഡിഎഫിൽ, അസോസിയേറ്റ് അംഗങ്ങളാക്കും
കൊച്ചി: സികെ ജാനുവും പി വി അൻവറും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. അതേസമയം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.
കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്.
തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്.കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദു നല്കിയ സ്വകാര്യ അന്യായത്തിലാണ് നടപടി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നൽകിയിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെത് ആണ് നടപടി. കേസിൽ വിശദീകരണം നൽകാനാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ […] The post കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്. appeared first on Daily Indian Herald .
ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു. ഒറ്റപ്പാലം ലക്കിടിയില്‍ ആണ് അപകടം. ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ലക്കിടി കൂട്ടുപാതയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. സ്കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിനെയും ദേഹത്തു കൂടി ടിപ്പര്‍ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. […]
ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രൻവിട്ട് കാറിലിടിച്ചു, 3 പേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ടയിലെ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനില്‍ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. അപകടത്തിൽ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബസിലും രണ്ട് കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. പരിക്കേറ്റ തീര്‍ത്ഥാടകരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊച്ചി: തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ചില ക്രിസ്ത്യാനികള്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍, അത് അദ്ദേഹത്തെ പരിചിതനും ജനപ്രിയനുമായ ഒരു പൊതു വ്യക്തിയായി അവര്‍ കണ്ടതുകൊണ്ടാണ് എന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ മുന്നണികള്‍ ആത്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഈ വാദം വ്യക്തമാക്കുന്നത് എന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ല. പാംപ്ലാനി പറഞ്ഞു. തെരഞ്ഞെടുപ്പ് […]
പൊലീസിന് കനത്ത തിരിച്ചടി, നടൻ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല
കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ നടന് ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. കഴിഞ്ഞദിവസമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് സംഭവം. പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. […]
ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. രണ്ടു ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാകേഷും സുഹൃത്തായ വിപിനുമാണ് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയേറ്റ് തെറിച്ചുവീണ യുവാക്കളെ […]
മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
മലപ്പുറം: മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയാണ് മുസ്ലിം ലീഗിന്റെ ഓഫീസിനു നേരെ കല്ലേറുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സിപിഐഎം ഓഫീസിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. അതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്ലിം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് […]
വരാന്‍ പോകുന്നത് ആക്ഷന്‍ ചിത്രമോ? ഷെയ്ന് നിഗം 27 പോസ്റ്റര്‍ പുറത്ത്
ഷെയ്ന് നിഗമിനെ നായകനാക്കി പ്രവീണ്‍ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാള ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ഷെയ്ന് നിഗം 27 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഷെയ്നിന്റെ 27ാമത് ചിത്രമായാണ് ഒരുങ്ങുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള പ്രൊജക്റ്റായാണ് ചിത്രമൊരുങ്ങുന്നതെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്. The Struggle you’re in Today is developing the strength you need for Tomorrow.. 27 X Shane Nigam pic.twitter.com/ME7RRXErDS — Friday Matinee (@VRFridayMatinee) December 21, 2025 […]
അക്സറോ ഹര്‍ദിക്കോ വൈസ് ക്യാപ്റ്റനാകേണ്ടിയിരുന്നത്; അഗാര്‍ക്കറിന്റെ പ്രതികരണം ഇങ്ങനെ…
2026ല്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ലോകകപ്പിനെത്തുന്നത്. അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയാണ് ഇന്ത്യ സ്ക്വാഡ് പുറത്ത് വിട്ടത്. എന്നാല്‍ എന്ത് കൊണ്ടാണ് സൂപ്പര്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് വൈസ് ക്യാപ്റ്റന്‍ പദവി നല്‍കാതിരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. നേരത്തെ വൈസ്ക്യാപ്റ്റനായി അക്സര്‍ പട്ടേല്‍ […]
തൃശൂര്‍: ചാലക്കുടി മുന്‍സിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡ് അലവി സെന്ററില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിധിന് പുല്ലന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യവാചകം ചൊല്ലിച്ച് വരണാധികാരി. ധീര രക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്താണ് നിധിന് ആദ്യം സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി വീണ്ടും സത്യവാചകം ചൊല്ലിക്കുകയായിരുന്നു. വരണാധികരായിയ ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശ്വരനാണ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് സത്യപ്രതിജ്ഞ റദ്ദാക്കിയത്. വരണാധികാരിയുടെ ആവശ്യപ്രകാരം രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത നിധിന് ദൃഢ പ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. […]
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ തന്റെ അനുശോചനം അറിയിക്കുകയാണ് സംവിധായകന് പ്രിയദര്ശന്. ഒരുവര്‍ഷം നീണ്ട രണ്ട് ഹിന്ദി സിനിമകളുടെ ഷൂട്ടിങ് കഴിഞ്ഞ് കാലിന് അസുഖമായി ചെന്നൈയിലെ വീട്ടില്‍ കിടക്കുമ്പോഴാണ് ശ്രീനി പോയ വിവരം താനറിയുന്നതെന്ന് പ്രിയദര്ശന് പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ അത് അറിഞ്ഞപ്പോള്‍ കുറേനേരം ഞാന്‍ കണ്ണടച്ചുകിടന്നു. ഒരുപാടൊരുപാട് രംഗങ്ങള്‍ ഉള്ളിലൂടെ കടന്നുപോയി. എല്ലാം ചിരിമയമായിരുന്നു. ശ്രീനിവാസന് പോവുമ്പോള്‍ അടയുന്നത് നമ്മിലേക്ക് തുറന്നുവെച്ച രണ്ട് കണ്ണുകളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ കുടുംബ […]
തകര്‍ത്തടിച്ച് ജമീമ; ആദ്യ മത്സരത്തില്‍ ലങ്കയെ ചാമ്പലാക്കി ഇന്ത്യന്‍ പെണ്‍പുലികള്‍
ശ്രീലങ്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം 32 പന്ത് അവശേഷിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. Game. Set. Done A convincing victory in Vizag and #TeamIndia have taken a 1️⃣ – 0️⃣ lead in the series Scorecard […]
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധിക്യത കുടിയേറ്റക്കാരെ കോണ്‍ഗ്രസ് സംരക്ഷിച്ചിരുന്നെന്ന പ്രധാനമന്ത്രി നഭരന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതിന് പകരം ഭരണകക്ഷിയായ ബി.ജെ.പി പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പതിറ്റാണ്ടുകളോളം അവഗണിക്കുകയായിരുന്നുവെന്ന മോദിയുടെ ആരോപണത്തോടായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും സമീപ മേഖലയുടെ സുരക്ഷയും സ്വത്വവും പണയപ്പെടുത്തി പതിറ്റാണ്ടുകളോളം നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി […]
ചരിത്രം കുറിച്ച് സ്മൃതി മന്ഥാന; ഇതുവരെ മറ്റൊരു ഇന്ത്യക്കാരിക്കും സാധിക്കാത്തത്…
ശ്രീലങ്ക വുമണ്‍സും ഇന്ത്യയും തമ്മിലുള്ള മത്സരം വിശാഖപട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് ലങ്കയ്ക്ക് നേടാന്‍ സാധിച്ചത്. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് നേടിയത്. ഷഫാലി വര്‍മയുടേയും സ്മൃതി മന്ഥാനയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ രണ്ട് ഫോര്‍ അടക്കം 9 റണ്‍സ് നേടിയാണ് ഷഫാലി […]
കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഇനി ഓര്മ. രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്. അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയുടെ വ്യാകരണവും മലയാളി ആസ്വാദനപരതയും മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളും വേറിട്ടതായിരുന്നു. മലയാളം സിനിമാ ലോകം ശ്രീനിയെ അവസാനമായി ഒരു നോക്കുകാണാന്‍ ഒഴുകി എത്തിയിരുന്നു. വികാരനിര്‍ഭരമായ വിടവാങ്ങലായിരുന്നു കുടുംബവും […] The post ചിതയില്‍ തീപടര്‍ന്നതോടെ ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിച്ച് ധ്യാൻ. ഉറ്റചങ്ങാതിയുടെ ജീവിതത്തിന്റെ ഭാഗമായ കടലാസും പേനയും ചിതയില്‍വെച്ച് സത്യന് അന്തിക്കാട്.ശ്രീനിവാസന് ഇനി ചിരിയോര്‍മ; വിടചൊല്ലി കേരളം.ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഭൗതിക ശരീരം സംസ്കരിച്ചു appeared first on Daily Indian Herald .
അവന് ടീമിലേക്ക് തിരിച്ചെത്തിയത് നല്ല കാര്യമാണ്: സബാ കരീം
2026ല്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ലോകകപ്പിനെത്തുന്നത്. അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം ഇന്ത്യന്‍ സ്ക്വാഡില്‍ റിങ്കു സിങ്ങും ഇടം നേടിയിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സബ കരീം. റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തിയത് നല്ല കാര്യമാണെന്നും മത്സരങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനുള്ള കഴിവ് റിങ്കുവിനെ പോലെ കുറച്ചു താരങ്ങള്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് മുന്‍ ഇന്ത്യന്‍ […]
ഒരു നടനായതുകൊണ്ട് ശ്രീനിവാസനെന്ന എഴുത്തുകാരനെ വേണ്ട വിധത്തില്‍ നമ്മള് ആഘോഷിച്ചിട്ടില്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. ശ്രീനിവാസന്റെ വിയോഗത്തില്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എപ്പോഴും മികച്ച തിരക്കഥാകൃത്തുക്കളെ പറ്റി പറയുമ്പോള്‍ ആ പേരുകളുടെ കൂട്ടത്തില്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്തുന്നുവെന്ന് മാത്രമെ ഉള്ളു. നേരെ മറിച്ച് ശ്രീനി ഒരു എഴുത്തുകാരന് മാത്രമായിരുന്നെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ ശ്രീനിവാസന്റെ സ്ക്രിപ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നുവെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. കാരണം ശ്രീനിയെ പോലെ മനുഷ്യ ജീവിതത്തെ തൊട്ടറിഞ്ഞ, മനുഷ്യന് സംസാരിക്കുന്ന ഭാഷയില്‍ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും […]
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരായണ്‍ ബകേലി(31)നെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍. കുടുംബത്തിന് പത്ത് ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് പാലക്കാട് ആര്.ഡി.ഒ പറഞ്ഞു. കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാരിന് വേണ്ടി ആര്.ഡി.ഒ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉറപ്പുനില്‍കിയത്. നഷ്ടപരിഹാരം നല്‍കാമെന്ന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയാല്‍ മൃതദേഹം ഏറ്റെടുക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം രാം നാരായണിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ […]
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. വിശാഖപ്പപട്ടണത്തില് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയച്ചിരിക്കുകാണ്. മാത്രമല്ല കളത്തിലിറങ്ങിയതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് സാധിച്ചിരിക്കുകയാണ്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ 350ാം മത്സരത്തിനാണ് താരം ഇറങ്ങിയത്. ! 183 […]
കോണ്‍ഗ്രസ് മുദ്ര മായ്ച്ചു, വിബി-ഗ്രാം ജി ബില്‍ രാഷ്ട്രപതി ഒപ്പുവച്ചു
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : യു പി എ ഭരണകാലത്തെ അടയാളങ്ങളെല്ലാം മായ്ച്ചുകളയുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കൊണ്ടുവന്ന 'വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്ഡ്അജീവിക മിഷന് - ഗ്രാമീണ്‍' ('വിബി-ഗ്രാം ജി' ) ബില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഈ ആഴ്ച പാര്‍ലമെന്റ് പാസാക്കിയ വിബി-ഗ്രാം ജി ബില്‍ 2025-ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതായി ഗ്രാമവികസന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് 125 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 'വികസിത് ഭാരത് 2047'എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി ഗ്രാമീണ വികസന ചട്ടക്കൂട് രൂപീകരിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്താണ് വിബി-ഗ്രാം ജി ബില്‍? നേരത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിവസത്തെ തൊഴിലായിരുന്നു ഉറപ്പുനല്‍കിയിരുന്നത്. പുതിയ നിയമപ്രകാരം ഇത് 125 ദിവസമായി ഉയര്‍ത്തി. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍, സ്ത്രീകള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അധിക സംരക്ഷണം ഈ നിയമം ഉറപ്പുനല്‍കുന്നു. പൊതുപണം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്രം അറിയിച്ചു. ഏതൊക്കെ ജോലികള്‍ ഏറ്റെടുക്കണം എന്ന് തീരുമാനിക്കാനുള്ള കൂടുതല്‍ അധികാരം ഇനി ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്ക്കുമായിരിക്കും. 'ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ഈ നിയമം വഴിയൊരുക്കും. ഓരോ പാവപ്പെട്ടവനും തൊഴിലും അന്തസ്സും നല്‍കുന്നതിനൊപ്പം ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.' - ശിവരാജ് സിംഗ് ചൗഹാന് (കേന്ദ്ര ഗ്രാമവികസന മന്ത്രി) ഈ പദ്ധതിക്കായി സര്‍ക്കാര്‍ 95,000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പഴയ പദ്ധതിയില്‍ പലപ്പോഴും മെറ്റീരിയല്‍ കോസ്റ്റ് ഒഴിവാക്കി കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് കൈക്കലാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും, പുതിയ ബില്‍ അത്തരം അപാകതകള്‍ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. Summary: Aiming to erase the hallmarks of the UPA era, President Droupadi Murmu has given her assent to the 'Viksit Bharat Guarantee for Rozgar and Ajeevika Mission – Gramin' (VB-G RAM G) Bill, which replaces the Mahatma Gandhi National Rural Employment Guarantee Act (MGNREGA). The Ministry of Rural Development announced on Sunday that the President cleared the VB-G RAM G Bill, 2025, which was passed by Parliament earlier this week. The Central Government stated that the new scheme ensures 125 days of guaranteed wage employment for laborers in rural areas. According to the government, the initiative aims to establish a rural development framework aligned with the national vision of 'Viksit Bharat 2047.' What is the VB-G RAM G Bill? Increase in Work Days: While the previous employment guarantee scheme ensured 100 days of work, the new law increases this to 125 days. Priority Groups: The legislation guarantees additional protection for Scheduled Castes, Scheduled Tribes, women, the elderly, and persons with disabilities. Efficiency: The Centre maintained that the bill’s objective is to ensure that public funds are spent with greater efficiency and transparency. Local Governance: Greater powers will now be vested in Gram Panchayats and Gram Sabhas to decide which projects should be undertaken.
മാധ്യമങ്ങള്‍ അതിരുവിടുന്നു; കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം: സുപ്രിയ മേനോന്
മരണാനന്തര ചടങ്ങുകളുടെ സ്വകാര്യത മാനിക്കാതെ മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്ത്തുന്നതിനെതിരെ വിമര്‍ശനവുമായി സുപ്രിയ മേനോന്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിപ്പ് പങ്കുവെച്ചായിരുന്നു സുപ്രിയയുടെ പ്രതികരണം. ദുഖം വ്യക്തിപരമായ ഒരു വികാരമാണെന്നും പ്രിയപ്പെട്ട ഒരാള്‍ നഷ്ടപ്പെട്ട കുടംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും സുപ്രിയ പോസ്റ്റില്‍ കുറിച്ചു. മലയാള സിനിമയുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഇന്നലെയാണ് നമ്മോട് വിടപറഞ്ഞത്. ഇതിനോട് അനുബന്ധിച്ചാണ് സുപ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. ‘ദുഖം വളരെ വ്യക്തിപരമായ ഒരു വികാരമാണ്. ദുഖിതരായ ഒരു കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് […]
തിരുവനന്തപുരം: രാത്രി യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തുകയായിരുന്ന RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസിലായിരുന്നു സംഭവം നടന്നത്. പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇടുക്കി സ്വദേശിനിക്കും പത്തനംതിട്ട സ്വദേശിനിക്കുമായിരുന്നു ദുരനുഭവമുണ്ടായത്. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള പൊങ്ങം എന്ന സ്ഥലത്തായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. ബസ് നിര്‍ത്തി നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ അതിന് […]
ന്യൂദല്‍ഹി: ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കത്തെ കേരള ജനത എതിര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ഡി.വൈ.എഫ്.ഐ. സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സ്കൂളുകളിലടക്കം എല്ലാവരും ഒരുമിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളമാണെന്നും വിദ്യാര്‍ത്ഥികളില്‍ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും വളര്‍ത്താനാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. മുമ്പ് ആര്.എസ്.എസ് ഓണാഘോഷത്തെ പോലും എതിര്‍ത്തിരുന്നെന്നും ഓണം ക്രിസ്തുമസ്, വിഷു, ബക്രീദ് തുടങ്ങിയ ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്ന നാടാണ് […]
സത്രീകൾക്ക് പ്രതിമാസം 1000, ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഡിസംബര്‍ 22 മുതല്‍ സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 […]
ക്രാന്തിക്ക് മുന്നില്‍ ക്യാപ്റ്റന്‍ മുട്ടുകുത്തി; ലങ്കയുടെ ആദ്യ ചോര വീഴ്ത്തി ഇന്ത്യ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. വിശാഖപട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയച്ചിരിക്കുകാണ്. Ready for the 5️⃣-match #INDvSL T20I series All the best #TeamIndia Updates ▶️ https://t.co/T8EskKzzzW@IDFCFIRSTBank pic.twitter.com/ius6WTOpeV — BCCI Women (@BCCIWomen) December 21, 2025 ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. […]
തിങ്കളാഴ്ച്ച നിശ്ചയം തിയേറ്ററില്‍ റിലീസാകുകയാണെങ്കില് വലിയ വിജയമായി തീരുമെന്ന് പ്രേക്ഷകര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് സംവിധായകന് സെന്ന ഹെഗ്ഡെ. ഗലാട്ട പ്ലസ് ചാനല്‍ സംഘടിപ്പിച്ച ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. ‘കൊവിഡ് സമയമായതിനാല്‍ നേരിട്ട് ഒ.ടി.ടി റിലീസായ സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. സിനിമ കണ്ടിട്ട് പലരും എന്റെയടുത്ത് പറഞ്ഞു, ഈ സിനിമ തിയേറ്ററില്‍ റിലീസാകുകയാണെങ്കില് വലിയ വിജയം ആയി തീര്‍ന്നേനെ എന്ന്. പക്ഷേ എനിക്ക് ആ കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. നിങ്ങള്‍ക്ക് ഒരു […]
അവള്‍ക്കൊപ്പം എന്ന് പറയാന്‍ ക്ലാസിക് ഉദാഹരണം; ദിലീപിനെ അവഗണിച്ച് മാതൃഭൂമിയുടെ അടിക്കുറിപ്പ്
കോഴിക്കോട്: മലയാള സിനിമയുടെ ഇതിഹാസ എഴുത്തുകാരനും നടനുമായ ശ്രീനിവാസന്റെ വിയോഗവുമായി ബന്ധപ്പെട്ട് നല്കിയ വാര്‍ത്താ ചിത്രത്തില്‍ നിന്നും ദിലീപിനെ മനപൂര്‍വം അവഗണിച്ച് മാതൃഭൂമി പത്രം. എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശ്രീനിവാസന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ പ്രമുഖരുടെ ചിത്രം ഞായറാഴ്ചയിലെ എഡിഷനില്‍ മാതൃഭൂമി ഉള്‍പ്പെടുത്തിയിരുന്നു. ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ചിത്രത്തിലുള്‍പ്പെട്ട എല്ലാ പ്രമുഖരുടെയും പേര് ഉള്‍പ്പെടുത്തിയപ്പോള്‍ ആ ചിത്രത്തിലുണ്ടായിരുന്ന നടന് ദിലീപിനെ മാത്രം മാതൃഭൂമി മനപൂര്‍വം ഒഴിവാക്കിരിക്കുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകയായ ജിഷ എലിസബത്തിന്റെ നിരീക്ഷണം. ശ്രീനിവാസന്റെ മൃതദേഹം ടൗണ്‍ഹാളില്‍ […]
ഇനി പുതിയ തൊഴിലുറപ്പ് പദ്ധതി; വി.ബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
ന്യൂഡല്‍ഹി: പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം. വികസിത് ഭാരത് ഗ്യാരണ്ടീ ഫോര്‍ റോസ് ഗാര് ആന്‍ഡ് ആജീവിക മിഷന് (ഗ്രാമീണ) 2025ന്റെ ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ചു. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാക്കിയിരുന്നു. ഇതോടെ യുപിഎ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവില്‍ വന്നു.
എറണാകുളം: ചിത്രപ്രിയ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് തലയിൽ 22 കിലോ ഭാരമുള്ള കല്ലിട്ടെന്ന് പൊലീസ് കണ്ടെത്തൽ. കുറ്റകൃത്യത്തിന് ശേഷം അലൻ വേഷം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയെന്നും പൊലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഈ മാസം ആറാം തീയതിയാണ് ചിത്രപ്രിയയെ കാണാതാകുന്നത്. അന്ന് തന്നെ ചിത്രപ്രിയ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം ഒൻപത് മണിയോടെ ഈ സ്ഥലത്തേക്ക് പെണ്‍കുട്ടിയുമായി എത്തിയ അലൻ, മറ്റ് […]
ഇന്ത്യന്‍ താരങ്ങള്‍ എന്നല്ല, മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തില്‍ സ്റ്റാര്‍ക്ക്
ആഷസില്‍ അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തിലും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. മത്സരത്തില്‍ 81 റണ്‍സിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിന് പുറമെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം കങ്കാരുപ്പടയ്ക്ക് തന്നെയായായിരുന്നു. അതുകൊണ്ട് ഈ വിജയത്തോടെ ആഷസ് നിലനിര്‍ത്താന്‍ ഓസീസിന് സാധിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേത് പോലെ ഈ മത്സരത്തിലും സ്റ്റാര്‍ക്ക് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. താരം ഈ മത്സരത്തില്‍ വീഴ്ത്തിയത് നാല് വിക്കറ്റുകളാണ്. ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റ് മാത്രമേ […]
‘നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും’; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
പാലക്കാട്: നഷ്ടപരിഹാരം ലഭിക്കുംവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നഷ്ടപരിഹാരം ലഭ്യമാക്കും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം പറഞ്ഞു. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാം നാരായണന്റേത്. കേസില്‍ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ട കുടുംബം എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളി നായകനായെത്തുന്ന സര്‍വ്വം മായ. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകൡലെത്തും. ഹൊര്ര് കോമഡി ഴോണറിലാണ് സര്‍വ്വം മായ എത്തുന്നത്. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയെ കുറിച്ചും സര്‍വ്വം മായ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അഖില്‍ സത്യന്. വളരെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് സര്‍വ്വം മായ […]
ഇന്ത്യയെ 192 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന് അണ്ടര്‍-19 ഏഷ്യാ കപ്പ് കിരീടം
ദുബായ്: 2025 ലെ അണ്ടര്‍-19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ 192 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന് കിരീടം ചൂടി. ദുബായില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്താന് ഉയര്‍ത്തിയ 348 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26.2 ഓവറില്‍ വെറും 156 റണ്‍സിന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന് വേണ്ടി ഓപ്പണര്‍ സമീര്‍ മിന്‍ഹാസ് 113 പന്തില്‍ നിന്ന് 172 റണ്‍സ് അടിച്ചുകൂട്ടി. മിന്‍ഹാസ് അണ്ടര്‍-19 ഏഷ്യ കപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി. അഹമ്മദ് ഹുസൈന് (50) അര്‍ദ്ധ സെഞ്ച്വറി നേടി മിന്‍ഹാസിന് മികച്ച പിന്തുണ നല്കി. വലിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം പാളി. ആദ്യ 10 ഓവറിനുള്ളില്‍ തന്നെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഓപ്പണര്‍ വൈഭവ് സൂര്യവംശി (23), ആയുഷ് മാത്രെ (11) എന്നിവര്‍ക്ക് വലിയ സ്കോര്‍ കണ്ടെത്താനായില്ല. ദീപേഷ് ദേവേന്ദ്രന് (36), ഖിലാന്‍ പട്ടേല്‍ (25) എന്നിവര്‍ നടത്തിയ പോരാട്ടം തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ മാത്രമേ സഹായിച്ചുള്ളൂ. പാകിസ്താന് ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. അലി റാസ ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലിലെ 172 റണ്‍സ് ഉള്‍പ്പെടെ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ സമീര്‍ മിന്‍ഹാസ് പ്ലെയര്‍ ഒഫ് ദി മാച്ച്, പ്ലെയര്‍ ഒഫ് ദി ടൂര്‍ണമെന്റ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഇത് പാകിസ്താന്റെ രണ്ടാം അണ്ടര്‍-19 ഏഷ്യ കപ്പ് കിരീടമാണ് (ആദ്യത്തേത് 2012-ല്‍). ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്ന ഇന്ത്യയ്ക്ക് ഫൈനലില്‍ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഒമ്പതാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് വന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നത്. Summary: Dubai: Pakistan won the 2025 Under-19 Asia Cup title by defeating India by a massive 192 runs in the final. Chasing a target of 348 runs set by Pakistan in the clash held in Dubai, India were bowled out for just 156 runs in 26.2 overs. After losing the toss and being sent in to bat, Pakistan opener Sameer Minhas smashed 172 runs off just 113 balls. With this, Minhas set a record for the highest individual score in an Under-19 Asia Cup final. Ahmed Hussain (50) provided excellent support to Minhas with a half-century. India's start was disastrous while chasing the huge target. They lost five top-order wickets within the first 10 overs. Openers Vaibhav Suryavanshi (23) and Ayush Mhatre (11) failed to find big scores. The efforts of Deepesh Devendran (36) and Khilan Patel (25) only served to reduce the margin of defeat. The precise bowling of the Pakistani bowlers dismantled the Indian batting lineup, with Ali Raza and others delivering standout performances. Sameer Minhas, who performed brilliantly throughout the tournament including his 172-run knock in the final, bagged both the Player of the Match and Player of the Tournament awards. This is Pakistan's second Under-19 Asia Cup title (the first being in 2012). India, who had defeated Pakistan in the group stage, could not repeat that performance in the final. Aiming for a record ninth title, India ultimately had to face a crushing defeat.
ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് മെന്‍ ഇന്‍ ഗ്രീന്‍; 13 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം സ്വന്തമാക്കി!
ഐ.സി.സി അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാന്. ദുബായില്‍ നടന്ന മത്സരത്തില്‍ 191 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 2012ന് ശേഷം ആദ്യമായാണ് പാകിസ്ഥാന് അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ചൂടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 എന്ന കൂറ്റന്‍ സ്കോറിലേക്ക് പാകിസ്ഥാന് എത്തിച്ചേര്‍ന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് ഓള് ഔട്ട് […]
പാലക്കാട്: പാലക്കാട് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ഛത്തീസ്ഗഢ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധവുമായി കുടുംബം. രാം നാരായണന്റെ (31) കൊലപാതകത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നുമാണ് കുടുംബത്തിന്റെ ആവശ്യം. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും നടപടി ഉണ്ടാകും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കുന്നു. ബുധനാഴ്ച വൈകുന്നേരം മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ […]
2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. ഒരിടവേളക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് താരം. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിലൂടെയാണ് ഹണി റോസ് വീണ്ടും നായികാ വേഷമണിയുന്നത്. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന റേച്ചലിന്റെ ട്രെയിലറും ഗാനരംഗങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. ചിത്രത്തില്‍ പരുക്കന്‍ സ്ത്രീ കഥാപാത്രമായെത്തുന്ന ഹണി റോസിന്റെ ട്രെയിലറിലെ രംഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ […]
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി രാം നാരായണി(31)ന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. എസ്.സി,എസ്.ടി നിയപ്രകാരം കേസെടുക്കണമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിച്ചില്ലെന്നും രാം നാരായണിന്റെ സഹോദരന് ശശികാന്ത് പറഞ്ഞു. 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാരം ലഭിക്കുന്നത് വരെ കേരളത്തില്‍ തുടരുമെന്നും രാം നാരായണിന്റെ കുടുംബം അറിയിച്ചു. ഛത്തീസ്ഗഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രാം നാരായണ്‍. വാളയാര്‍ അട്ടപ്പള്ളത്ത് വഴിതെറ്റിയെത്തിയ രാം നാരായണിനെ ബംഗ്ലാദേശിയെന്നും […]
നാദിയയായി കിയാര അദ്വാനി; യഷ്- ഗീതു ചിത്രം ‘ടോക്സികി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കെ.ജി.എഫിന് ശേഷം കന്നഡ സൂപ്പര്‍ താരം യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്സിക്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ വന്‍ ഹൈപ്പിലെത്തുന്ന ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോഴിതാ ചിത്രത്തിലെ കിയാര അദ്വാനിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ നാദിയ എന്ന കഥാപാത്രമായാണ് കിയാര എത്തുന്നത്. കിയാരയുടെ ക്യാരക്ടര്‍ പോസ്റ്റും ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. Introducing @advani_kiara as NADIA in – A Toxic Fairy […]
ഡിസംബര്‍ 26 മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും, റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചതോടെ ഡിസംബര്‍ 26 മുതല്‍ ട്രെയിന്‍ യാത്രകള്‍ക്ക് ചിലവേറും. സബര്‍ബന്‍ ട്രെയിന്‍ യാത്രകളുടെ നിരക്കില്‍ മാറ്റമില്ലെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. പുതിയ നിരക്കുകള്‍ ഇങ്ങനെ: ജനറല്‍ ക്ലാസ്: 215 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് നിരക്ക് വര്‍ധനയില്ല. എന്നാല്‍ 215 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിന് കിലോമീറ്ററിന് 1 പൈസ വീതം വര്‍ധിക്കും. നോണ്‍-എസി കോച്ചുകള്‍ (മെയില്‍/എക്സ്പ്രസ്): കിലോമീറ്ററിന് 2 പൈസ വര്‍ധിക്കും. എസി കോച്ചുകള്‍: എല്ലാ എസി ക്ലാസുകളിലും കിലോമീറ്ററിന് 2 പൈസ വീതമാണ് വര്‍ധന. ഉദാഹരണത്തിന്, പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ നോണ്‍-എസി കോച്ചുകളിലെ 500 കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. കഴിഞ്ഞ പതിറ്റാണ്ടിനിടെ റെയില്‍വേ ശൃംഖലയും പ്രവര്‍ത്തനങ്ങളും വിപുലീകരിച്ചതായും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതായും റെയില്‍വേ അറിയിച്ചു. ഈ നിരക്ക് വര്‍ധനയിലൂടെ റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 600 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേയുടെ പ്രവര്‍ത്തന ചെലവുകളെക്കുറിച്ചുള്ള കണക്കുകള്‍: ജീവനക്കാരുടെ ചെലവ്: 1,15,000 കോടി രൂപ. പെന്ഷന് ചെലവ്: 60,000 കോടി രൂപ. ആകെ പ്രവര്‍ത്തന ചെലവ് (202425 സാമ്പത്തിക വര്‍ഷം): 2,63,000 കോടി രൂപ. വര്‍ധിച്ചുവരുന്ന ഈ ചെലവുകള്‍ കണ്ടെത്താനായി ചരക്ക് നീക്കം വര്‍ധിപ്പിക്കുന്നതിലും യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിലുമാണ് റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുന്‍പത്തെ വര്‍ധനകള്‍ ഈ വര്‍ഷം ജൂലായിലും റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അന്ന് നോണ്‍-എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് 1 പൈസയും എസി ക്ലാസുകള്‍ക്ക് 2 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതിനു മുന്‍പ് 2020 ജനുവരി 1-നായിരുന്നു വലിയ രീതിയിലുള്ള ഒരു നിരക്ക് വര്‍ധന ഉണ്ടായത്. Summary: Train journeys are set to become more expensive from December 26 as Indian Railways has decided to increase passenger fares. While there is no change in fares for suburban train travel, longer journeys will now cost more. New Fare Structure: General Class: No fare hike for journeys up to 215 km. However, for distances exceeding 215 km, the fare will increase by 1 paisa per km. Non-AC Coaches (Mail/Express): Fares will increase by 2 paise per km. AC Coaches: Fares in all AC classes will increase by 2 paise per km. For example, once the new rates take effect, a 500 km journey in a non-AC coach will cost an additional Rs 10. Reasons for the Hike The Railways stated that it has significantly expanded its network and operations over the past decade and has increased its workforce. This fare hike is expected to generate an additional annual revenue of Rs 600 crore for the Railways. Operational Cost Estimates for Railways: Manpower Cost: Rs 1,15,000 crore. Pension Cost: Rs 60,000 crore. Total Operational Cost (FY 2024-25): Rs 2,63,000 crore. To meet these rising expenses, the Railways is focusing on enhancing freight (cargo) loading and increasing passenger fares. Previous Hikes Railways had previously hiked fares in July this year. At that time, fares for non-AC Mail/Express trains were increased by 1 paisa per km, and AC classes by 2 paise per km. Before that, a major fare revision took place on January 1, 2020.
സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. പുതിയവിള കൈതക്കാട്ടുശ്ശേരില്‍ കിഴക്കതില്‍ മനോഹരന്‍പിള്ളയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. പുല്ലുകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടില്‍ നടന്ന കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് മനോഹരന് പിള്ള കുഴഞ്ഞുവീണത്. ചടങ്ങില്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് മനോഹരന്‍പിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓച്ചിറ പഞ്ചായത്ത് ഉള്‍പ്പെടെ വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച […]
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റന്‍ വീരേന്ദര്‍ സെജ്വാള്‍ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തി. ഒരു നിയമ സ്ഥാപനം വഴിയാണ് അദ്ദേഹം പ്രസ്താവന പുറത്തിറക്കിയത്. ഈ സംഭവത്തെ 'പൈലറ്റും യാത്രക്കാരനും'തമ്മിലുള്ള തര്‍ക്കമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും ഇതൊരു വ്യക്തിപരമായ തര്‍ക്കം മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 'ക്യാപ്റ്റന്‍ വീരേന്ദര്‍ സെജ്വാള്‍ ഒരു യാത്രക്കാരനായാണ് സഞ്ചരിച്ചിരുന്നത്. അദ്ദേഹം ജോലിയിലായിരുന്നില്ല, സംഭവത്തിന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത് രണ്ട് യാത്രക്കാര്‍ തമ്മിലുള്ള തികച്ചും വ്യക്തിപരമായ കാര്യമാണ്,'പ്രസ്താവന വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം വസ്തുതകളെ ഒരു വശത്തുനിന്ന് മാത്രം നോക്കിക്കാണുന്നതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. പരാതിക്കാരനായ അങ്കിത് ദിവാന് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും തനിക്കെതിരെ ജാതീയ അധിക്ഷേപങ്ങള്‍ നടത്തുകയും തന്റെ കുടുംബത്തിലെ സ്ത്രീകളെയും കുട്ടിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ക്യാപ്റ്റന്‍ സെജ്വാള്‍ പ്രസ്താവനയില്‍ പറയുന്നു. യാത്രക്കാരനായ അങ്കിത് ദിവാന് ആരോപിക്കുന്നത്, ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ല്‍ വച്ച് ക്യാപ്റ്റന്‍ സെജ്വാള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ്. തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്ട്രോളര്‍ ഉള്ളതിനാല്‍ സ്റ്റാഫ് ക്യൂ ഉപയോഗിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ നിര്‍ദ്ദേശിച്ചുവെന്നും എന്നാല്‍ അവിടെയുണ്ടായിരുന്ന സെജ്വാള്‍ തന്നെ തടഞ്ഞുവെന്നുമാണ് ദിവാന്റെ പരാതി. 'സ്റ്റാഫ് അംഗങ്ങള്‍ എന്റെ മുന്നിലൂടെ ക്യൂ തെറ്റിച്ചു കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍, അതേപോലെ ക്യൂ തെറ്റിച്ചു വന്ന ക്യാപ്റ്റന്‍ വീരേന്ദര്‍, എനിക്ക് അറിവില്ലേ എന്ന് ചോദിക്കുകയും ഇത് സ്റ്റാഫ് എന്‍ട്രിയാണെന്ന് അറിയില്ലേ എന്ന് പരിഹസിക്കുകയും ചെയ്തു. തുടര്‍ന്ന് തര്‍ക്കമായി,'അങ്കിത് ദിവാന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. പൈലറ്റ് തന്നെ മര്‍ദ്ദിച്ചുവെന്നും തന്റെ വസ്ത്രത്തില്‍ പറ്റിയിരിക്കുന്നത് സ്വന്തം രക്തമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, അങ്കിത് ദിവാന് ആണ് ആദ്യം പ്രകോപനമില്ലാതെ ചീത്തവിളിച്ചതെന്ന് പൈലറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. 'തര്‍ക്കം ശാരീരികമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ക്യാപ്റ്റന്‍ സെജ്വാളിനും പരിക്കേല്‍ക്കുകയും ചെയ്തു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ദിവാന്റെ മോശം പെരുമാറ്റം തടയാന്‍ ശ്രമിച്ചു,'പ്രസ്താവന അവകാശപ്പെടുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകില്ലെന്ന് താന്‍ സമ്മതപത്രം എഴുതി നല്‍കിയത് നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന ദിവാന്റെ ആരോപണവും പൈലറ്റ് നിഷേധിച്ചു. രണ്ട് കൂട്ടരും സ്വമേധയാ ആണ് ഒപ്പിട്ടതെന്നും സി.ഐ.എസ്.എഫ് ഇതിന് സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിലപാട് സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ പെരുമാറ്റത്തെ അപലപിക്കുകയും പൈലറ്റിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ അദ്ദേഹം ജോലിയില്‍ പ്രവേശിക്കില്ലെന്നും കമ്പനി അറിയിച്ചു. Summary: Captain Virender Sejwal, the Air India Express pilot accused of assaulting a passenger at Delhi airport, has come forward to clarify his side of the story. A statement was issued on his behalf by a law firm. The statement asserts that portraying the incident as a pilot vs. passenger dispute is incorrect and that it was a purely personal altercation. Captain Virender Sejwal was traveling as a passenger. He was not on duty, and the incident has no connection to his professional responsibilities. It was a private matter between two passengers, the statement clarified. He further alleged that the social media outrage is based on a one-sided view of the facts. Captain Sejwal stated that the complainant, Ankit Dewan, is spreading false information and that Dewan had directed casteist slurs against him and threatened the female members of his family, including a child. Background of the Incident The passenger, Ankit Dewan, alleged that Captain Sejwal brutally assaulted him at Delhi Airport's Terminal 1. According to Dewan’s complaint, airport staff had directed him to use the staff queue because he was with his four-month-old baby in a stroller, but Sejwal, who was present there, blocked him. Staff members were jumping the queue in front of me. When I questioned this, Captain Virender, who was also jumping the queue, asked if I was uneducated and mocked me by asking if I didn't know it was a staff entry. This led to an argument, Ankit Dewan wrote on the X platform. He further claimed that the pilot assaulted him and that the blood on his clothes was his own. Counter-Claims by the Pilot However, the pilot’s statement claims that it was Ankit Dewan who initiated the verbal abuse without provocation. The dispute escalated into a physical confrontation, and Captain Sejwal also sustained injuries. CISF officials intervened to try and stop Mr. Dewan's misconduct, the statement claims. The pilot also denied Dewan's allegation that he was forced to sign a statement agreeing not to pursue legal action. He stated that both parties signed the document voluntarily and that the CISF witnessed this. Air India Express’s Stand Following the incident, Air India Express condemned the behavior and immediately removed the pilot from official duties. The company stated that he would not return to duty until the investigation report is completed.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വ് പ്രതീക്ഷിക്കുന്നത്. റെയില്‍വേയുടെ പ്രവര്‍ത്തന ചിലവുകളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവാണ് നിരക്ക് പരിഷ്കരണത്തിന് കാരണം. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് റെയില്‍വേയുടെ പുതിയ നിരക്കുകള്‍. പുതിയ ഉത്തരവ് പ്രകാരം, ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ […]
അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ – കോര്പ്പറേഷന് ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്ത് ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്. അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ബിജെപി അംഗങ്ങള്‍ കാല്‍നടയായി നഗരസഭയില്‍ എത്തിയത്. ഇതാദ്യമായാണ് തിരുവന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. 101 ഡിവിഷനുകളില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. തിരുവനന്തപുരം നഗരസഭയില്‍ നല്ല ടീമായി പ്രവര്‍ത്തിക്കുമെന്ന് കെഎസ് ശബരിനാഥന് പറഞ്ഞു.
കഴുത എന്ന ജീവിക്ക് ബുദ്ധി കുറച്ച് കുറവാണെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഞാൻ കേട്ട കഥകളിൽ ഒട്ടു മുക്കാലും കഴുത ഒരു വിവേകം ഉള്ള മൃഗമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ കഥയിലെ കഴുതയുടെ ഉടമസ്ഥൻ ഒരു വൃദ്ധൻ ആയിരുന്നു. പ്രായം ഏറെ ആയ തന്റെ കഴുതയെ ചന്തയിൽ കൊണ്ടുപോയി വിൽക്കുവാൻ അയാൾ കൊച്ചുമകന്റെ സഹായം തേടി. ഇരുവരും ആ കഴുതയുമായി ഊടുവഴികളിലൂടെ നടന്നു നീങ്ങി. തെരുവിൽ കണ്ട ഒരു അപരിചിതൻ “കഴുത ഉണ്ടായിട്ടും നടന്നു പോകുന്ന […]
തിരുവനന്തപുരം: സമസ്തയെയും മുസ്ലിം സമുദായത്തേയും ചേർത്ത് നിർത്താൻ പിണറായി !സമസ്ത പൊതുസമൂഹത്തിന് സ്നേഹവും സന്ദേശവും പകർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ പ്രസ്ഥാനത്തിന് കഴിയുന്നുണ്ട്. സമസ്തയുടെ മുൻഗാമികളായ പണ്ഡിതരുടെ സംഭാവന ഏറെ വലുതാണ്. മതനിരപേക്ഷനിലപാടും മനസ്സുമാണ് സമസ്തയുടേത്. ഇത് തുടരേണ്ട കാലഘട്ടമാണിത്. വിയോജിപ്പുകളെ മനസ്സിലാക്കാനുള്ള കഴിവ് വേണം. രാജ്യത്ത് നാനാത്വത്തിൽ ഏകത്വം തച്ചുതകർക്കപ്പെടുന്ന കാലമാണ്. ഭൂരിപക്ഷവർഗീയതയോടൊപ്പം ന്യൂനപക്ഷവർഗീയതയും നാടിന് ആപത്താണ്. ഇതിനെതിരെയുള്ള സമസ്തയുടെ നിലപാട് ഏറെ […] The post സമസ്തയെയും മുസ്ലിം സമുദായത്തേയും ചേർത്ത് നിർത്താൻ പിണറായി !സമസ്ത പൊതുസമൂഹത്തിന് സ്നേഹവും സന്ദേശവും പകർന്നു: മുഖ്യമന്ത്രി appeared first on Daily Indian Herald .
കൊച്ചി: പ്രിയപ്പെട്ട സുഹൃത്ത് കത്തിയെരിയും മുമ്പ് വേദനയോടെ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന് അന്തിക്കാട്. എന്നും എല്ലാവര്ക്കും നന്മകള് മാത്രം ഉണ്ടാകട്ടെ എന്നാണ് ആ പേപ്പറില്‍ എഴുതി വച്ചിരിക്കുന്നത്. അല്‍പ്പ സമയം മുമ്പാണ് നടനും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. പ്രിയപ്പെട്ട ശ്രീനിയുടെ അവസാന നിമിഷം വരെ സുഹൃത്തായ സത്യന് അന്തിക്കാട് കൂടെ തന്നെയുണ്ടായിരുന്നു. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയില്‍ […]
ശ്രീനിവാസന് വിടചൊല്ലി സാംസ്കാരിക കേരളം.മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ മടങ്ങി. മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിറമിഴികളോടെ അന്ത്യയാത്രയ്ക്ക് സാക്ഷിയായി നിരവധിയാളുകളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വിടവാങ്ങിയത് മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭ. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന് തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. ജനകീയ സിനിമകളാണ് ശ്രീനിവാസന്റേത്. എന്നും […] The post ശ്രീനിവാസന് വിടചൊല്ലി സാംസ്കാരിക കേരളം.മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. appeared first on Daily Indian Herald .
പ്രിയപ്പെട്ട ശ്രീനിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
സ്വന്തം ലേഖകന്‍ കൊച്ചി: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് കേരളക്കരയുടെ അന്ത്യാഞ്ജലി. സംസ്കാര ചടങ്ങുകള്‍ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടന്നു. ശ്രീനിവാസന് കേരള പൊലീസിന്റെ ആദരം അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിനു പേരാണ് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി പ്രസാദ് സംബന്ധിച്ചു. മൂത്ത മകന് വിനീത് ശ്രീനിവാസനാണ് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. വിനീത് തന്നെയാണ് ചിതയ്ക്കു തീ പകര്‍ന്നതും. പിന്നാലെ ഇളയ മകന് ധ്യാന്‍ ശ്രീനിവാസനും ചിതയ്ക്കു തീ പകര്‍ന്നു. കേരള പൊലീസ് അതുല്യ പ്രതിഭയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. ശ്രീനിവാസന്റെ ഏറ്റവും അടുപ്പമുള്ള സുഹൃത്തായ സത്യന് അന്തിക്കാട് ഹൃദയഭാരത്തോടെ മൃതദേഹത്തില്‍ പേനയും പേപ്പറും സമര്‍പ്പിച്ചത് കണ്ടുനിന്നവര്‍ക്ക് ഏറെ വേദനയുണ്ടാക്കുന്ന രംഗമായി. എന്നും എല്ലാവര്ക്കും നന്മകള് നേരുന്നു എന്നെഴുതിയ പേപ്പറാണ് സത്യന് സമര്‍പ്പിച്ചത്. ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തമിഴ് നടന് സൂര്യ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, തമിഴ് നടന് സൂര്യ, നിവിന്‍ പോളി, മുകേഷ് എം എല്‍ എ തുടങ്ങി നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സത്യന് അന്തിക്കാട്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ശ്രീനിവാസന്റെ മൃതദേഹത്തിനരികില്‍ ഡയാലിസിസിനായി ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് അന്ത്യം സംഭവിച്ചത്. Summary: Kerala pays its final respects to the beloved actor, director, and screenwriter Sreenivasan. The funeral rites were held at his residence in Kandanad, Tripunithura. Thousands of people gathered at his home in Kandanad, Udayamperoor, to pay their last respects. The funeral was conducted with full state honors. Minister P. Prasad attended the ceremony as the government representative. His elder son, Vineeth Sreenivasan, performed the final rites.
ഡബ്ലിൻ :അയർലണ്ടിലെ കോർക്കിൽ ശനിയാഴ്ച്ച കാർ അപകടത്തിൽ രണ്ട് കുട്ടികളുടെ പിതാവായ ചെറുപ്പക്കാരനായ ജോയ്സ് തോമസ് (34) ന്റെ ജീവൻ പൊലിഞ്ഞിരുന്നു. വെള്ളിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി ജോയ്സ് ഓടിച്ച കാർ അപകടത്തിൽ പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു.ഇന്നലെയാണ് നദിയിൽ നിന്നും ജോയ്സിന്റെ ബോഡി കണ്ടെത്തിയത് . ഡിസംബർ 19 വെള്ളിയാഴ്ച, ജോലി കഴിഞ്ഞ് വീട്ടിലേക്ക് വാഹനമോടിക്കുന്നതിനിടെ കനത്ത മഴയിൽ ഉണ്ടായ അപകടത്തിൽ കേരളത്തിലെ കമ്പംമെട്ടു സ്വദേശിയായ ജോയ്സ് തോമസ് മരണപ്പെടുകയായിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന […] The post രംഗബോധമില്ലാത്ത മരണം!നഴ്സിങ് ഹോമിലെ ക്രിസ്മസ്സ് പാർട്ടിക്കിടെ സ്റ്റോക്ക് ഓൺ ട്രെന്റിൽ 4 കുട്ടികളുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു! ബർത്ത് ഡേ ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെ ഡൊണഗലിൽ മലയാളി യുവാവിന്റെ ദുരൂഹമരണം!.കോർക്കിൽ രണ്ടും പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവായ യുവാവിന് കാർ അപകടത്തിൽ ജീവൻ നഷ്ടമായി !ഞെട്ടിവിറച്ച് പ്രവാസലോകം .കരുണയുള്ളവർ അലിവ് കാട്ടണമേ … appeared first on Daily Indian Herald .
മത്സ്യബന്ധനത്തിനിടെ വലയുടെ കപ്പി പൊട്ടി തലയില്‍ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ആണ് സംഭവം. എലത്തൂര്‍ പുതിയനിരത്ത് ഹാര്‍ബര്‍ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാന് വളപ്പില്‍ താമസിക്കുന്ന വാമനന് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് ആണ് വാമനന് മരിച്ചത്. കോഴിക്കോട് ചോമ്പാല്‍ ഭാഗത്താണ് അപകടമുണ്ടായത്. ജിനരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മണിമുത്ത് എന്ന ബോട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. പകല്‍ ഒന്നോടെ ചോമ്പാല്‍ ഭാഗത്ത് കടലില്‍ വല വലിക്കുന്നതിനിടെ സുമിത്രാ മാധവ് എന്ന ബോട്ടിലെ വലയുമായി […]

28 C