ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ നിലനിൽപ്പിനും സുപ്രധാനമാണ് മഴ. മഴയില്ലാത്തെ ജീവിക്കാൻ സാധിക്കുമോ? ചിന്തിക്കാൻ പോലും കഴിയില്ല അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച്. മഴയെ പറ്റി പറയുമ്പോൾ മനസ്സിൽ ആദ്യ ഓടിയെത്തുക കാർമേഘത്തിൽ നിന്നും പൊടിയുന്ന മഴത്തുള്ളികളെ കുറിച്ചാകും. എന്നാൽ, മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ അല്ല വീഴുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേട്ടത് ശെരിയാണ് അങ്ങ് വടക്കേ അമേരിക്കയിലെ ഹോണ്ടുറാസ് (Honduras) എന്ന കുഞ്ഞൻ രാജ്യത്ത് സാധാരണ മഴയല്ല പെയ്യുന്നത്. ഇവിടെ വെള്ളത്തുള്ളികൾക്ക് പകരം പെയ്യുന്നത് മീനുകളാണ് പെയ്യുന്നത്. ഞെട്ടേണ്ട […]
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തൃശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ ധനസഹായം അനുവദിച്ച് കേരള സർക്കാർ. 50 ലക്ഷം രൂപയാണ് അനുവദിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് തൃശൂർ ജില്ലാ കളക്ടർക്ക് തുക അനുവദിച്ചത്. അതേസമയം, സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി. 13 പേർ ചികിത്സയിൽ കഴിയുകയാണ്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഒരാൾ വെൻ്റിലേറ്ററിലാണ്.
തിലകല്ല, അവന് മുംബൈയ്ക്ക് ജയിക്കാമെന്ന ആത്മവിശ്വാസം നല്കി: ഡു പ്ലെസി
2026 ഐ.പി.എല്ലില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് വിജയിച്ചിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മുന്‍ ചാമ്പ്യന്മാര് 99 റണ്‍സിനാണ് തകര്‍ത്തെറിഞ്ഞത്. തിലക് വര്‍മയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ടീമിന്റെ വിജയം. മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ തന്റെ വിക്കറ്റ് വരള്‍ച്ച അവസാനിപ്പിച്ചിരുന്നു. ഗുജറാത്തിന്റെ ഇന്നിങ്സില്‍ ആദ്യ ഓവര്‍ എറിഞ്ഞ താരം ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ജി.ടി ഓപ്പണര്‍ സായി സുദര്‍ശനെയാണ് പേസര്‍ പുറത്താക്കിയത്. ഇപ്പോള്‍ ബുംറയുടെ […]
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സർക്കാർ നടപടികൾ ഊർജ്ജിതമാക്കി (Thrissur Medical College Helpline). തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള 25 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ദുരന്തത്തിൽ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ മെഡിക്കൽ കോളേജിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഹെൽപ്ലൈൻ നമ്പർ: 8075011853. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ചികിത്സ […]
ന്യൂഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നിലവിൽ കൊടുംചൂടിന്റെ പിടിയിലാണ് (Hottest Cities in World). അന്താരാഷ്ട്ര കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ ഏറ്റവും ഉയർന്ന താപനിലയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യ ആധിപത്യം പുലർത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് ലോകത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്— 45.4 ഡിഗ്രി സെൽഷ്യസ്. മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളാണ് പട്ടികയിൽ ഭൂരിഭാഗവും. ബാരിപഡ (ഒഡീഷ), ബാങ്കുറ (പശ്ചിമ ബംഗാൾ) തുടങ്ങിയ ഇടങ്ങളിലും […]
സ്ഫോടന ശബ്ദം കേട്ടവർക്ക് ഭൂകമ്പം പോലെ തോന്നി, ഓടിയെത്തിയപ്പോൾ കണ്ടത് നിന്നുകത്തുന്ന വെടിപ്പുരകൾ
തൃശൂർ: 13 വർഷമായി സതീശൻ ഈ പണി തുടങ്ങിയിട്ട്. ഇനി ഇത് നിർത്തുകയാണെന്ന് കഴിഞ്ഞദിവസവും അവൻ പറഞ്ഞിരുന്നു...വെടിക്കെട്ട് ഒരുക്കുന്ന സതീശൻ്റെ സുഹൃത്തിന്റെ ഈ വാക്കുകൾ മുണ്ടത്തിക്കോട്ട് തകർന്നുവീണ ഓരോ കരിമരുന്നുപുരയുടെയും തേങ്ങലായി മാറുകയാണ്. സതീശനെ രക്ഷപ്പെടുത്തിയോ എന്ന് പോലുമറിയാതെ വിതുമ്പുന്ന ആ സുഹൃത്തിന്റെ നിലവിളി ഒരു നാടിന്റെയാകെ നോവായി മാറിയിരിക്കുന്നു. രണ്ടര ഏക്കറിലായി പടർന്നു കിടന്നിരുന്ന 12 താൽക്കാലിക വെടിക്കെട്ട് പുരകളാണ് നിമിഷനേരം കൊണ്ട് അഗ്നിക്കിരയായത്. ഒരു ഭൂകമ്പം വന്ന പ്രതീതിയായിരുന്നു സ്ഫോടന സമയത്തെന്ന് പ്രദേശവാസികൾ ഭീതിയോടെ ഓർക്കുന്നു. ഫോർച്യൂണർ വണ്ടി പോലും വല്ലാതെ കുലുങ്ങിപ്പോയി, അത്രമേൽ ഭയാനകമായിരുന്നു ആ ശബ്ദം,ഒരു ദൃക്സാക്ഷി പറഞ്ഞു. വീടുകളുടെ ജനാലകളും വാതിലുകളും വിറയ്ക്കുന്ന കാഴ്ചയായിരുന്നു ചുറ്റിലും. സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഓടിയെത്തിയവർ കണ്ടത് കത്തിയെരിയുന്ന വെടിപ്പുരകളാണ്. പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടിയിരുന്നു. സമീപത്തെ മരങ്ങളിലേക്ക് തീ പടരുകയും, അമിട്ടുകളും കുഴിമിന്നലുകളും ഇടതടവില്ലാതെ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ രക്ഷാപ്രവർത്തകർ പോലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അപകടത്തിന് തൊട്ടുമുൻപ് 'നോ എൻട്രി'ബോർഡിന് പിന്നിൽ ആവേശത്തോടെ ജോലി ചെയ്തിരുന്ന പ്രായമായവരടക്കമുള്ള തൊഴിലാളികളുടെ ദൃശ്യങ്ങൾ ഇപ്പോൾ നൊമ്പരമായി മാറുകയാണ്. ആ ആവേശം സെക്കൻഡുകൾക്കുള്ളിൽ വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുമെന്ന് ആരും കരുതിയിരുന്നില്ല. തീ അണയ്ക്കാൻ റോബോട്ടുകളും നിരീക്ഷണത്തിന് ഡ്രോണുകളും എത്തുമ്പോഴും, ഉറ്റവർക്കായി കാത്തിരിക്കുന്നവരുടെ കണ്ണീർ മുണ്ടത്തിക്കോടിനെ ശരിക്കും വിറങ്ങലിപ്പിച്ചിരിക്കുകയാണ്. Key Words : Blast, Disaster, Firecracker Unit Explosion
‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. പിന്നാലെ നിരവധി പേരാണ് ഇവര്‍ക്ക് അഭിനന്ദമറിയിച്ചത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ശശികല പറഞ്ഞു. ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുതെന്നും ഇതൊരു വീട്ടമ്മയുടെ […]
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണം 13 ആയതായി റിപ്പോർട്ട് (Thrissur Fireworks Blast Update). അപകടത്തിൽ പരിക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം , വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വിശദമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് ആദ്യ […]
തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ പടക്കപ്പുരയിലുണ്ടായ സ്ഫോടനം അക്ഷരാർത്ഥത്തിൽ മുണ്ടത്തിക്കോടിനെ നടുക്കി (Mundathikode Explosion Update). കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടതായും വലിയ വാഹനങ്ങൾ പോലും പ്രകമ്പനത്തിൽ കുലുങ്ങിയതായും ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിൽ ഇരിക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്നും, ഒരു ഫോർച്യൂണർ വണ്ടി പോലും ശരിക്കും കുലുങ്ങിയതായും പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. അതേസമയം, ഭൂകമ്പത്തിന് സമാനമായ അനുഭവമാണ് ഉണ്ടായതെന്നും, ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയതായി പലരും പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള കൃഷിസ്ഥലങ്ങളിലും മറ്റും മനുഷ്യശരീര ഭാഗങ്ങൾ […]
സംസ്ഥാനത്ത് കനത്ത ചൂട്: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നു. താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളിൽ നേരിയ ഒറ്റപ്പെട്ടെ മഴക്കും സാധ്യത ഉണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ […]
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: തീയണയ്ക്കാൻ റോബോട്ടിനെ ഇറക്കും; ഡ്രോൺ നിരീക്ഷണവും ആരംഭിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി അഗ്നിരക്ഷാസേനയും പോലീസും. തുടർച്ചയായ സ്ഫോടനങ്ങൾ കാരണം അപകടസ്ഥലത്തേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തീയണയ്ക്കാൻ റോബോട്ടിനെ ഉപയോഗിക്കുമെന്ന് സംസ്ഥാന ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. റോബോട്ട് എത്തുന്നതോടെ അപകടസ്ഥലത്തിന് കൂടുതൽ അടുത്തേക്ക് ചെന്ന് വെള്ളം പമ്പ് ചെയ്യാനും തീ നിയന്ത്രണവിധേയമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ തീവ്രത വിലയിരുത്തുന്നതിനും തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി പോലീസിന്റെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. നിലവിൽ എട്ടു പേരുടെ മരണം സ്ഥിരീകരിച്ച ഈ ദുരന്തത്തിൽ, കൂടുതൽ ആളപായം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. Key Words :Mundathikode Fireworks Tragedy, Robot, Drone, Fire
ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്സ് 750 പോയിന്റിലധികം ഉയർന്നു, നിഫ്റ്റി 24,500 കടന്നു | Sensex Jump
മുംബൈ: ആഭ്യന്തര ഓഹരി വിപണിയിൽ കാളക്കൂറ്റന്മാരുടെ ആധിപത്യം തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത് (Sensex Jump). ഐടി, ബാങ്കിംഗ് ഓഹരികളിലുണ്ടായ മികച്ച വാങ്ങൽ വിപണിയെ റെക്കോർഡ് ഉയരങ്ങളിലേക്ക് നയിച്ചു. ബിഎസ്ഇ സെൻസെക്സ് 753.30 പോയിന്റ് (0.96%) ഉയർന്ന് 79,273.28 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 212.00 പോയിന്റ് (0.87%) വർധിച്ച് 24,576.10 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ടിസിഎസ് (TCS), ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ വൻകിട കമ്പനികളുടെ ഓഹരികൾ […]
കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ ദാരുണം; അഞ്ചു വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു | Drowning Incident Kochi
കൊച്ചി: കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കിഴക്കമ്പലം പഴിഞ്ഞനാട് ജംഗിൾ പാർക്കിൽ വെച്ചാണ് അപകടമുണ്ടായത് (Drowning Incident Kochi). തമ്മനത്തെ ഒരു പ്രീ-സ്കൂളിൽ നിന്നുള്ള കുട്ടികളുടെയും അധ്യാപകരുടെയും സംഘത്തോടൊപ്പമായിരുന്നു ആദം എത്തിയിരുന്നത്. പാർക്കിന് പുറത്തുള്ള കനാലിലാണ് കുട്ടി വീണത്. അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുന്നത്തുനാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വിനോദയാത്ര സംഘടിപ്പിച്ചപ്പോൾ സ്കൂൾ […]
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വൻ നാശനഷ്ടം (Thrissur Fireworks Tragedy). അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ 12 മരങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം പടക്കപ്പുരയിലെ അഞ്ച് കൂടാരങ്ങളും മാറിമാറി പൊട്ടിത്തെറിച്ചു. വൈകിട്ട് ആറുമണിയോടെയാണ് […]
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം: മരണം എട്ടായി
തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. തൃശൂർ പൂരത്തിൻ്റെ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന പുരയിലാണ് ഇന്ന് വൈകുന്നേരത്തോടെ അപകടമുണ്ടായത്. ഏപ്രിൽ 24-ന് നടക്കാനിരിക്കുന്ന സാമ്പിൾ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഫോടനം നടന്നത്. അപകടസമയത്ത് അൻപതോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ നാൽപ്പതോളം പേരെ തൃശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടകാരണം വ്യക്തമല്ലെങ്കിലും വെടിക്കെട്ട് മരുന്നിന് തീപിടിച്ചതാകാം ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് പൂരപ്രേമികളും നാട്ടുകാരും വലിയ ഞെട്ടലിലാണ്. Key Words :Explosion, Mundathikode, Thrissur, Death
മെക്കല്ലം കുറിച്ച, രണ്ട് വെട്ടം ഗെയ്ല് നേടിയ നേട്ടത്തില്‍ തിലകും; ഇനി ഇതിഹാസങ്ങൾക്കൊപ്പം!
മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ കന്നി സെഞ്ച്വറി കുറിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവരുടെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. ഗുജറാത്തിനെതിരെ 45 പന്തില്‍ പുറത്താവാതെ 101 റണ്‍സായിരുന്നു തിലകിന്റെ സമ്പാദ്യം. ഏഴ് സിക്സുകളും എട്ട് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 224.44 സ്ട്രൈക്ക് റേറ്റിലാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഗുജറാത്ത് ബൗളര്‍മാരെ തല്ലിയൊതുക്കിയത്. മത്സരത്തില്‍ വളരെ പതുക്കെ തുടങ്ങിയാണ് തിലക് തന്റെ ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. നേരിട്ട […]
ഇറാൻ - അമേരിക്ക സമാധാന ചർച്ച പാകിസ്ഥാനിൽ; ട്രംപ് പങ്കെടുത്തേക്കും
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്ക് അയവ് വരുത്താൻ ലക്ഷ്യമിട്ടുള്ള ഇറാൻ - അമേരിക്ക സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയാകുന്നു. നാളെ ഇസ്ലാമാബാദിൽ വെച്ച് നടക്കാനിരിക്കുന്ന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടോ വെർച്വലായോ പങ്കെടുത്തേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിലെ വെടിനിർത്തൽ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ചർച്ചകൾ വേഗത്തിലാക്കാൻ നീക്കം നടക്കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അമേരിക്കൻ സംഘം ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് തിരിക്കും. ഒരു അന്തിമ കരാറിൽ എത്താൻ സാധിക്കുകയാണെങ്കിൽ ട്രംപ് ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന. അതേസമയം, ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധവും ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതുമാണ് ചർച്ചകളിൽ നിന്ന് ഇറാനെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും സമാധാന ശ്രമങ്ങളോട് ഇറാൻ പോസിറ്റീവ് ആയി പ്രതികരിക്കുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനും മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും ഈ ചർച്ച നിർണ്ണായകമാണ്. Key Words :Iran-US peace talks, Donald Trump
തൃശൂർ: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സാ സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. Key Words :Thrissur, Explosion, Pinarayi Vijayan
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം: 8 മരണം സ്ഥിരീകരിച്ചു
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. എട്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന […]
ടെഹ്റാന്: അമേരിക്കന്‍ നാവികസേനയുടെ ശക്തമായ ഉപരോധവും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും അവഗണിച്ച് ഇറാനിയന്‍ എണ്ണ ടാങ്കര്‍ ‘സില്ലി സിറ്റി’ സുരക്ഷിതമായി രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതായി ഇറാന്. യു.എസ് നാവിക ടാസ്ക് ഫോഴ്സിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ മറികടന്നാണ് ടാങ്കര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് ഇറാനിയന്‍ സൈന്യം ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിച്ചു. ഇറാനിയന്‍ നാവികസേനയുടെ പൂര്‍ണ്ണമായ സുരക്ഷാ വലയത്തിലും പിന്തുണയോടെയുമാണ് ‘സില്ലി സിറ്റി’ അറേബ്യന്‍ കടല്‍ കടന്നതെന്ന് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐ.ആര്.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. ‘യു.എസ് […]
സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. കഴിഞ്ഞ ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം പിന്നീട് വൈകുകയായിരുന്നു. ഒരുഘട്ടത്തില്‍ പ്രതീക്ഷകളെല്ലാം കുറഞ്ഞ ചിത്രത്തിലെ മൂന്നാമത്തെ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതോടെ പ്രതീക്ഷകള്‍ ഇരട്ടിയായി. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ടീസറില്‍ പലരും ശ്രദ്ധിച്ച കാര്യമായിരുന്നു സൂര്യയുടെ സ്മോക്കിങ് സീനുകള്‍. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും പുകവലിയെ അധികം പ്രൊമോട്ട് ചെയ്യാത്ത താരമാണ് സൂര്യ. വാരണം ആയിരത്തിന് ശേഷം വിക്രം വരെ ഒരു ചിത്രത്തിലും താരം […]
ഇസ്രാഈലിന്റെത് ഭൂമിയിലെ ഏറ്റവും അധപതിച്ച സൈന്യം; പ്രതികരണവുമായി യു.എൻ പ്രത്യേക റിപ്പോർട്ടർ
ന്യൂ യോർക്ക്: ഇസ്രഈൽ പട്ടാളം ഭൂമിയിലെ ഏറ്റവും അധപതിച്ച സൈന്യമാണെന്ന് ഐക്യരാഷ്ടസഭയുടെ സ്പെഷ്യൽ റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ്. ഇസ്രഈൽ സേന എല്ലാ പരിധികളും ലംഘിച്ചെന്നും അവരുടെ ചെയ്തികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അവർ പറഞ്ഞു. ഇസ്രഈൽ പട്ടാളം ഒരു ഫലസ്തീൻ ബാലനെ ക്രൂരമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിലാണ് അവർ പ്രതികരിച്ചത്. ‘ഇസ്രഈൽ സൈന്യം ഏറ്റവും അധപതിച്ച സൈന്യമാണ്, ഒരു സംശയവുമില്ലാതെ ഇത് പറയാൻ ആവശ്യമായ കാര്യങ്ങൾ ഞാൻ കണ്ടു കഴിഞ്ഞു,’ എന്നായിരുന്നു അവർ […]
ടീമിനെ വിജയിപ്പിക്കാനായി അവന് ഒരു ഇന്നിങ്സ് പോലും കളിച്ചിട്ടില്ല: വിമര്‍ശനവുമായി ആകാശ് ചോപ്ര
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സില്‍ ഓള് ഔട്ടായി. സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ കരുത്തിലാണ് മുംബൈ മികച്ച സ്കോര്‍ […]
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടി നയന്‍താര ചക്രവർത്തി തന്റെ ഇരുപത്തിനാലാം ജന്മദിനം ആഘോഷമാക്കി (Nayanthara Chakravarthy Birthday). മാതാപിതാക്കൾക്കും സഹോദരൻ അയാൻ ചക്രവർത്തിക്കുമൊപ്പമായിരുന്നു ആഘോഷം. കുഞ്ഞനുജനെ ചേർത്തുപിടിച്ച് കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 2006-ൽ പുറത്തിറങ്ങിയ ‘കിലുക്കം കിലുകിലുക്കം’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നയന്‍താര സിനിമയിലെത്തിയത്. ഈ ചിത്രത്തിലെ പ്രകടനം താരത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു.പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും […]
നിതിന്‍ രാജിന്റെ മരണം: ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍
കൊച്ചി : കണ്ണൂര്‍ ഡെന്റല്‍ കോളെജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിലും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ നടത്തും. നിതിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കൗണ്‍സില്‍ ഉന്നയിക്കുന്നത്.കണ്ണൂര്‍ ഡെന്റല്‍ കോളെജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മിക്കുകയും വിദ്യാർഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളെജിന്റെ അംഗീകാരം റദ്ദാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ആക്ഷൻ കൗണ്‍സിൽ ഉന്നയിക്കുന്നുണ്ട്. Key Words :Nitin Raj's death, Hartal , Action Council
തൃശ്ശൂർ: മുണ്ടത്തിക്കോട്ട് തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ വെടിക്കെട്ട് തൊഴിലാളികളും ഉൾപ്പെടുന്നു. നാൽപ്പതിലധികം പേർക്ക് പരിക്കേറ്റതായും ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. തൃശ്ശൂർ മുണ്ടത്തിക്കോടുള്ള സതീശന്റെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം നടന്നത്. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന കേന്ദ്രമാണിത്. പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം ദൂരെ വരെ അനുഭവപ്പെട്ടു. അപകടസ്ഥലത്തേക്ക് റോഡ് സൗകര്യം കുറവായതിനാൽ ഫയർ ഫോഴ്സിനും രക്ഷാപ്രവർത്തകർക്കും എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിട്ടു. സമീപത്തെ മതിൽ തകർത്താണ് ഫയർ എൻജിനുകൾ സംഭവസ്ഥലത്തേക്ക് എത്തിയത്. പ്രദേശത്ത് വീണ്ടും സ്ഫോടനങ്ങൾ നടക്കുന്നത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 24-ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്.രക്ഷാപ്രവർത്തനത്തിനായി പോലീസും ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Key Words :Explosion, Fireworks, Mundathikkot, Thrissur, Death
തൃശൂർ: മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണ ശാലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച സ്ഫോടന പരമ്പരകൾ മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണ്ണമായി നിയന്ത്രിക്കാനായിട്ടില്ല (Mundathikode Explosion Update). തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന കേന്ദ്രത്തിലാണ് ഈ ദാരുണ സംഭവമുണ്ടായത്. നിലവിലെ സ്ഥിതിഗതികൾ വെടിക്കെട്ട് പുരയുടെ അഞ്ച് കൂടാരങ്ങളിലായി സൂക്ഷിച്ചിരുന്ന കരിമരുന്ന് മാറിമാറി പൊട്ടിത്തെറിക്കുന്നതിനാൽ അഗ്നിരക്ഷാ സേനയ്ക്ക് ഉൾഭാഗത്തേക്ക് കടക്കാനായിട്ടില്ല. നിലവിൽ ദൂരെ നിന്ന് വെള്ളം സ്പ്രേ ചെയ്ത് തീ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. സ്ഫോടനത്തിൽ 6 മരണം ഇതിനോടകം സ്ഥിരീകരിച്ചു. […]
ധുരന്ധര്‍ സിനിമ യാഥാര്‍ത്ഥ്യമെന്നു തോന്നുന്നതെന്തുകൊണ്ട്? ഉത്തരമിതാ...
ഡിസംബര്‍ 5-ന് റിലീസ് ചെയ്തത് മുതല്‍ ഇന്ത്യന്‍ ചലച്ചിത്രം 'ധുരന്ധര്‍'ബോക്സ് ഓഫീസില്‍ തരംഗമാണ്. ചിത്രത്തിലെ കഥാസന്ദര്‍ഭങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളുമായുള്ള സാമ്യത്തെക്കുറിച്ച് ഇതിനോടകം തന്നെ ധാരാളം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഉദാഹരണത്തിന്, ആര്. മാധവന് അവതരിപ്പിച്ച ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അജയ് സന്യാല്‍ എന്ന കഥാപാത്രം ഇന്ത്യയുടെ നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അക്ഷയ് ഖന്ന അവതരിപ്പിച്ച കറാച്ചിയിലെ മുന്‍ അധോലോക നായകന് റഹ്മാന് ഡക്കൈറ്റ് എന്നത് അബ്ദുള്‍ റഹ്മാന് ബലോചിനെ ആസ്പദമാക്കിയുള്ളതാണ്. രണ്‍വീര്‍ സിംഗ് അവതരിപ്പിച്ച നായക കഥാപാത്രമായ ഹംസ അലി മസാറിനെ കുറിച്ചുള്ള യഥാര്‍ത്ഥ പ്രചോദനം ആരെന്ന് കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്ക്കുന്നു. കറാച്ചിയിലെ ഗുണ്ടാസംഘങ്ങള്ക്കിടയിലേക്ക് നുഴഞ്ഞുകയറി, ല്യാരി ഗാംഗിലെ പ്രമുഖനായി മാറുന്ന ഹംസ എന്ന ഇന്ത്യന്‍ ചാരന്, പാകിസ്ഥാനിലെ 'അജ്ഞാത തോക്കുധാരികളില്‍'നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. അഞ്ച് വര്‍ഷമായി പാകിസ്ഥാന് പോലീസ് റെക്കോര്‍ഡുകളിലും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളിലും ഇസ്ലാമാബാദിന്റെ നയതന്ത്ര പ്രതിഷേധങ്ങളിലും ഈ 'അജ്ഞാതര്‍'ആവര്‍ത്തിച്ച് ഇടംപിടിക്കുന്നുണ്ട്. വാസ്തവത്തില്‍, ഈ സിനിമ പേരും മുഖവുമില്ലാത്ത ആ പോരാളികള്‍ക്കുള്ള ഒരു ആദരമാണെന്ന് പറയാം. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പത്രമായ 'ദി ഗാര്ഡിയന്'പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ദക്ഷിണേഷ്യയില്‍ വലിയ ചര്‍ച്ചയായിരുന്നു. 2020-നും 2024-നും ഇടയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 20 ഭീകരരെ വധിച്ചതായി ലേഖനം പറയുന്നു. ഇന്ത്യന്‍, പാകിസ്ഥാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കിലും ആരുടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ടിനും മുന്‍പേ തന്നെ, ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ക്രിമിനലുകളെയും ഭീകരരെയും പാകിസ്ഥാനില്‍ വച്ച് ഇന്ത്യന്‍ ഏജന്റുകള്‍ ആസൂത്രിതമായി വധിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. വിചിത്രമായ കാര്യം, എല്ലാ കൊലപാതകങ്ങളും ഒരേ രീതിയിലായിരുന്നു നടന്നത്. ബൈക്കിലെത്തുന്ന രണ്ട് 'അജ്ഞാതര്‍'വെടിയുതിര്‍ക്കുന്നു, ലക്ഷ്യം നടപ്പിലാക്കുന്നു, ഒന്നിനും ഒരു തെളിവും അവശേഷിപ്പിക്കാതെ അന്തരീക്ഷത്തില്‍ അപ്രത്യക്ഷമാകുന്നു. ലാഹോര്‍, കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി തുടങ്ങി പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2023-ല്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. പിന്നാലെ, യുഎസ് പൗരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന് ഗൂഢാലോചന നടത്തിയെന്ന യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണവും പുറത്തുവന്നു. ന്യൂഡല്‍ഹിയുടെ നിയന്ത്രണത്തിലുള്ള ഒരു അന്താരാഷ്ട്ര ചാര ശൃംഖല ശത്രുക്കളെ വകവരുത്താന്‍ സജീവമാണെന്ന സൂചനകളാണ് ഇവ നല്‍കിയത്. ഗാര്ഡിയന് ലേഖനം പറയുന്നത് അനുസരിച്ച്, യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ലീപ്പര്‍ സെല്ലുകളാണ് പാകിസ്ഥാനിലെ ഈ ഓപ്പറേഷനുകള്‍ക്ക് പിന്നില്‍. പ്രാദേശിക ക്രിമിനലുകള്‍ക്കോ ദരിദ്രരായ പാകിസ്ഥാനികള്ക്കോ വന്‍ തുക നല്‍കിയാണ് കൊലപാതകങ്ങള്‍ നടത്തുന്നതെന്നും, ചില സന്ദര്‍ഭങ്ങളില്‍ ജിഹാദികളെ പോലും ഇതിനായി ഉപയോഗിക്കാറുണ്ടെന്നും ലേഖനം ആരോപിക്കുന്നു. 2019-ലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് വിദേശ മണ്ണിലെ ശത്രുക്കളെ വകവരുത്തുക എന്ന നയം ഇന്ത്യ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട ഭീകരര്‍ ഇന്ത്യ തിരയുന്ന നിരവധി പ്രമുഖര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്: സാഹിദ് അഖുന്ദ്: 1999-ലെ എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി. ഷാഹിദ് ലത്തീഫ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍. ബഷീര്‍ അഹമ്മദ് പീര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍. റസാവുള്ള നിസാമനി ഖാലിദ്: ലഷ്കര്‍-ഇ-തയ്ബ ഭീകരന് (2025 മേയില്‍ കൊല്ലപ്പെട്ടു). 2020-നും 2025-നും ഇടയില്‍ ഇന്ത്യ തിരയുന്ന 32 ഭീകരര്‍ വിദേശ മണ്ണില്‍ വധിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ 2024 ഏപ്രിലില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നല്കിയ ഒരു അഭിമുഖത്തില്‍, അയല്‍രാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്ന ഭീകരരെ അവിടെ ചെന്ന് വധിക്കുമെന്ന് പരോക്ഷമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാനിലെ ഗാംഗ് വാറുകള്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ഉറപ്പിച്ചു പറയാനാവില്ല. എങ്കിലും, 'പുകയില്ലാതെ തീയുണ്ടാവില്ല'എന്ന ചൊല്ല് പോലെ, പാകിസ്ഥാനിലെ അധോലോകത്ത് ഇന്ത്യന്‍ ചാരന്മാര് സ്വാധീനം ചെലുത്തുന്നു എന്ന സിദ്ധാന്തത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ നിഗൂഢതകളെ അടിസ്ഥാനമാക്കിയാണ് 'ധുരന്ധര്‍'എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. Summary: Since its release on December 5, the Indian film 'Dhurandhar' has been a sensation at the box office. Much has been written about the striking similarities between the movie's plot and real-life figures. For instance, the character of Intelligence Bureau Director Ajay Sanyal, played by R. Madhavan, is inspired by India’s current National Security Advisor, Ajit Doval. Similarly, the character of Rehman Dakait, a former underworld don in Karachi portrayed by Akshaye Khanna, is based on Abdul Rehman Baloch. However, there is still ambiguity regarding the real-life inspiration for the lead character, Hamza Ali Mazar, played by Ranveer Singh. Hamza is depicted as an Indian spy who infiltrates Karachi's gangs and rises to prominence within the Lyari gang. It is believed that his character is inspired by the Unknown Gunmen of Pakistan. For the past five years, these unknown figures have repeatedly appeared in Pakistan police records, international media reports, and Islamabad's diplomatic protests. In reality, this film can be seen as a tribute to those nameless and faceless warriors. Last year, a report published by the British newspaper 'The Guardian' created a massive stir in South Asia. The article claimed that between 2020 and 2024, the Indian foreign intelligence agency, 'RAW', organized the killings of 20 terrorists based in Pakistan. Although the report was based on interviews with Indian and Pakistani intelligence officials, no names were disclosed. Even before this report, rumors persisted that Indian agents were systematically assassinating criminals and terrorists wanted by India on Pakistani soil. Curiously, the modus operandi of all these killings was remarkably similar. Two unknown gunmen on a motorcycle would open fire, execute the target, and vanish into thin air without leaving a single trace of evidence. Such incidents were reported across major Pakistani cities, including Lahore, Karachi, Peshawar, and Rawalpindi. In 2023, Canadian Prime Minister Justin Trudeau alleged the involvement of Indian agents in the killing of Sikh separatist leader Hardeep Singh Nijjar. Following this, the US Department of Justice raised allegations regarding an Indian official's conspiracy to assassinate US citizen Gurpatwant Singh Pannun. These events suggested the existence of an active international spy network controlled by New Delhi to eliminate enemies of the state. According to the Guardian report, Indian sleeper cells operating out of the UAE are behind these operations in Pakistan. It is alleged that large sums of money are paid to local criminals or impoverished Pakistanis to carry out these assassinations; in some cases, even Jihadists were reportedly used for the task. The report suggests that India adopted the policy of neutralizing enemies on foreign soil following the 2019 Pulwama attack. Terrorists Killed Several prominent figures wanted by India have been killed in this manner: Zahid Akhund: An accused in the 1999 Air India hijacking. Shahid Latif: The mastermind behind the Pathankot attack. Bashir Ahmad Peer: A Hizbul Mujahideen commander. Razaullah Nizamani Khalid: A Lashkar-e-Taiba terrorist (killed in May 2025). Data suggests that between 2020 and 2025, as many as 32 terrorists wanted by India were assassinated on foreign soil. While India has officially denied these allegations, Defence Minister Rajnath Singh, in an April 2024 interview, gave a subtle warning that terrorists seeking refuge in neighboring countries would be pursued and eliminated there. Gang wars have long been a reality in Pakistan. Therefore, in the absence of concrete evidence, it is impossible to say with certainty who is responsible for these killings. However, as the saying goes, There is no smoke without fire. The theory that Indian agents are exerting influence within the Pakistani underworld has gained significant traction. It is upon these mysteries that the movie 'Dhurandhar' is built.
ഡുവാ ലിപ എന്റെ ക്രഷായിരുന്നു, ആ ഒരൊറ്റ സംഭവത്തോടെ അവരോട് ദേഷ്യമായി: കാര്‍ത്തിക്
പടത്തോടൊപ്പം പാട്ടുകളും ഹിറ്റാവുക എന്ന അപൂര്‍വ നേട്ടമാണ് വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒമ്പത് പാട്ടുകളും ഒന്നിനൊന്ന് മികച്ചതാവുകയും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ചാര്ട്ബസ്റ്ററായ ഗാനമാണ് ‘അട ബൊമ്മാലേ’. ഷൈനയുടെ പിന്നാലെ നടക്കുന്ന സമയത്ത് ഹാഷിര്‍ പാടുന്ന പാട്ടാണിത്. സിനിമ കണ്ടിറങ്ങിയ പലരും അന്വേഷിച്ചത് ഈ പാട്ട് എഴുതിയത് ആരാണെന്നാണ്. സ്റ്റാന്‍ഡപ്പ് കോമഡികളിലൂടെയും പിക്കപ്പ് ലൈന്‍ വീഡിയോകളിലൂടെയും ശ്രദ്ധ നേടിയ കാര്‍ത്തിക്കാണ് ഈ പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയത്. പാട്ടിലെ വരികളെക്കുറിച്ചും പാട്ടെഴുത്തിലേക്ക് കടന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് […]
ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധി ഇത്തവണയും 5 വയസ്സ് | Grade 1
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവയണും അഞ്ചു വയസ്സായി തന്നെ തുടരും. ആറു വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കിയാൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം.(Grade 1 Admission, Age limit this time also 5 years) കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2025-ൽ മാത്രം 16,500 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രായപരിധി ഉയർത്തിയാൽ ഈ കുറവ് വീണ്ടും […]
തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ മരണം 6 ആയി (Thrissur Pooram Explosion 2026). ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ ദാരുണമായ അപകടമുണ്ടായത്. ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ പടക്ക നിർമ്മാണ കേന്ദ്രമാണ് സ്ഫോടനത്തിൽ തകർന്നത്. വൈകിട്ട് 3.30-ഓടെ ആദ്യം വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം ഉണ്ടാവുകയായിരുന്നു. പിന്നാലെ രക്ഷാപ്രവർത്തനത്തിനിടെ രണ്ടാമതും സ്ഫോടനം ഉണ്ടായത് ആഘാതം വർദ്ധിപ്പിച്ചു. കിലോമീറ്ററുകളോളം അകലെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്നു പേർ […]
തൃശ്ശൂരിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; മൂന്നുമരണം, 40 പേർക്ക് പൊള്ളലേറ്റെന്ന് പ്രാഥമിക നിഗമനം
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിൽ സ്ഫോടനം, തൃശൂർ പൂരത്തിനാവശ്യമായ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. കുട്ടികളുൾപ്പെടെ 40 ഓളം പേർ പടക്ക നിർമാണശാലയിൽ ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. മൂന്നുപേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. രണ്ട് വലിയ സ്ഫോടങ്ങളാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. ഇപ്പോഴും സ്ഫോടനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്, ഇത് രക്ഷാ […]
തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാൽപ്പതോളം പേരിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ഇനിയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.(Thrissur fireworks display explosion, Health Minister directs to ensure expert treatment) പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കനിവ് […]
തൃശൂര്‍: തൃശൂര്‍ പൂരത്തിൻ്റെ വെടിക്കെട്ട് പുരയിൽ സ്ഫോടനം. മൂന്നുപേർക്ക് ദാരുണാന്ത്യം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ ആണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ നാല്പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
വർധിക്കുന്ന ചൂട് ആരോഗ്യത്തിന് ഭീഷണി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | Rising Temperatures
ന്യൂഡൽഹി: ആഗോളതാപനം കേവലം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ലെന്നും അത് പടരുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ വർധനവിന് നേരിട്ട് കാരണമാകുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. തിങ്കളാഴ്ച നടന്ന ‘ഗ്ലോബൽ ഹീറ്റ് ആൻഡ് കൂളിംഗ് ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rising Temperatures Linked To Increasing Health Risks, says Jitendra Singh) താപസമ്മർദ്ദം കാരണം ഡെങ്കിപ്പനി പോലുള്ള ഉഷ്ണമേഖലാ രോഗങ്ങളും ഹൃദ്രോഗം പോലുള്ള ജീവിതശൈലി രോഗങ്ങളും വർധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം ഇനിമുതൽ പൊതുജനാരോഗ്യ മുൻഗണനയായി കാണണം.ഉഷ്ണമേഖലാ രോഗങ്ങളെയും […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (21/04/2026) മുതൽ ബുധനാഴ്ച (23/04/2026) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു (Kerala Summer Rain 2026). മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഉയർന്ന താപനിലയും യെല്ലോ അലർട്ടും: മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ചൂട് കുറയാത്ത സാഹചര്യത്തിൽ 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, […]
ദുബായ്: ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ വനിതാ ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് മികച്ച മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്നുവരുന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾക്ക് തുണയായത് (ICC Women’s T20I Rankings). ജൂൺ 12-ന് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങൾ ഫോമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 57 റൺസ് നേടിയ തകർപ്പൻ പ്രകടനത്തോടെ ഷഫാലി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ആദ്യ […]
രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഫോമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പരാഗ് ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും ഒന്നും ചെയ്യുന്നില്ലെന്നും ഗ്രൗണ്ടില്‍ സ്റ്റൈലിഷായി നടക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാഗും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനയും തമ്മില്‍ സീസണിലെ ഏറ്റവും മോശം ബാറ്റര്‍മാരാകാന്‍ മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. ‘പരാഗ് ബാറ്റിങ്ങിലും ബൗളിങ്ങും ഒന്നും ചെയ്യുന്നില്ല. ഗ്രൗണ്ടില്‍ സ്റ്റൈലിഷായി നടക്കാന്‍ […]
ജറുസലേം: തെക്കന്‍ ലെബനനിലെ നബതിയേഹ് പ്രവിശ്യയിലുള്ള ഡെബെല്‍ പട്ടണത്തില്‍ ഇസ്രഈലി സൈനികന് യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത സംഭവം ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. വിഷയത്തില്‍ ഇസ്രഈലിന്റെ നടപടിയെ അപലപിച്ചും ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരതയ്ക്കെതിരെ വിമര്ശനമുന്നറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ സഹായ ബിഷപ്പായ വില്യം ഷോമാലി. അനഡോലു ഏജന്‍സിയോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. വിഷയത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഖേദപ്രകടനത്തോടുള്ള പ്രതികരണവും അദ്ദേഹം അറിയിച്ചു. ഈ പ്രവൃത്തി കേവലം ഒരു പ്രതിമ […]
ഒരു ബ്രീഫ് മാത്രം ഇട്ടുനിന്ന എന്നെ അന്ന് രക്ഷപ്പെടുത്തിയത് ലിജോമോളാണ്: സജിന്‍ ഗോപു
2015ല്‍ പുറത്തിറങ്ങിയ മുംബൈ ടാക്സി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് സജിന്‍ ഗോപു. പിന്നീട് 2021 ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശേരി ചിത്രം ചുരുളിയിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ജാന്‍.എ.മന്, രോമാഞ്ചം, നെയ്മര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാകുകയായിരുന്നു. എന്നാല്‍ താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രങ്ങളായിരുന്നു ജിത്തു മാധവന് സംവിധാനം ചെയ്ത ആവേശവും ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ പൊന്മാനും. സജിന്‍ ഗോപുവിന് പുറമെ ബേസില്‍ ജോസഫ്, […]
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്റ്റോര്‍ റൂം തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ്ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. തിങ്കളാഴ്ച രാവിലെയാണ് പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂം ഉദ്യോഗസ്ഥര്‍ തുറന്നത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് […]
ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്ത്; ചെന്നൈയുടെ കഷ്ടകാലം തുടരുന്നു
2026 ഐ.പി.എല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്സ് യുവതാരം ആയുഷ് മാഹ്ത്രെ പുറത്തായി. സി.എസ്.കെ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആയുഷിന്റെ പരിക്ക് ഭേദമാവാന്‍ 6-12 ആഴ്ച വരെ സമയം വേണമെന്നാണ് ചെന്നൈ എക്സിലൂടെ വ്യക്തമാക്കിയത്. Official Announcement Ayush Mhatre has been ruled out of the remainder of IPL 2026 due to a left hamstring injury sustained while batting during the match against […]
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയമാണ് സ്വന്തമാക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി എന്ന അപൂര്‍വ നേട്ടമാണ് വാഴ 2 നേടിയത്. ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പല മാറ്റങ്ങളും വരുത്തിയാണ് തിരക്കഥാകൃത്ത് വിപിന്‍ ദാസ് വാഴ 2ന്റെ കഥ പൂര്‍ത്തിയാക്കിയത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടാകുന്ന ചിത്രമായി വാഴ 2നെ […]
സുരക്ഷാകാരണങ്ങളാൽ നെതന്യാഹുവിന്റെ വിചാരണ നിർത്തിവെയ്ക്കുന്നു; ഉത്തരവിറക്കി ഇസ്രഈൽ കോടതി
ടെൽ അവീവ്: സുരക്ഷാ നയതന്ത്ര കാരണങ്ങളാൽ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിചാരണ മാറ്റിവെച്ചു. ദ ജെറുസലേം പോസ്റ്റാണ് കഴിഞ്ഞദിവസം ഈ വാർത്ത പുറത്തുവിട്ടത്. നെതന്യാഹുവിന് പകരം മറ്റൊരു സാക്ഷിയെ വിസ്തരിക്കാൻ ജെറുസലേം ജില്ലാ കോടതി ജഡ്ജിമാർ തീരുമാനിച്ചു. ഇതോടെ നെതന്യാഹുവിന്റെ മൊഴി യെടുപ്പ് അടുത്ത ആഴ്ചയിലേക്ക് നീളാനാണ് സാധ്യതയെന്നും ദ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കോടതിക്കും പ്രോസിക്യൂഷനും സമർപ്പിച്ച മുദ്രവെച്ച രേഖകളിൽ സുരക്ഷാ നയതന്ത്ര കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ മൊഴി നൽകൽ […]
ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിന് യമാല്‍
അര്‍ജന്റൈന്‍ നായകന് ലയണല്‍ മെസി കായികരംഗത്തെ എക്കാലത്തെയും മികച്ച ഇതിഹാസമാണെന്ന് ബാഴ്സലോണ യുവതാരം ലാമിന് യമാല്‍. ലോറന്‍സ് അവാര്‍ഡ്സില്‍ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് യമാല്‍ മെസിയെക്കുറിച്ച് സംസാരിച്ചത്. ”ഒരു കായിക താരം അവരുടെ കായിക രംഗങ്ങളില്‍ മാത്രമല്ല എല്ലാ കായിക ഇനങ്ങളുടെയും ഇതിഹാസമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണ്. അദ്ദേഹം എക്കാലത്തെയും മികച്ച കായിക താരമല്ലെങ്കിലും എല്ലാവരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കും. അദ്ദേഹം ഒരു ആരാധനാപാത്രം മാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും ആളുകള്‍ […]
ഡേയ് കൈ വിടടാ ചാക്ലേറ്റ് വാങ്ങി തരേ! ഇന്നേക്ക് ദുർഗാഷ്ടമി കൈ വിടടാ…ശോഭനാ മാം അലറി: ബിനു പപ്പു
മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒരുമിച്ചെത്തിയതും ചിത്രത്തിന് വലിയ ഹൈപ്പും സ്വീകരണവും നേടിക്കൊടുത്തു. റിലീസിനുതൊട്ടുപിന്നാലെ തന്നെ കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിയ തുടരും, കഥയും പ്രകടനങ്ങളും കൊണ്ട് ശ്രദ്ധ നേടി. ചിത്രത്തിൽ പ്രധാന കഥാപാത്രമായ ബെന്നിയെ അവതരിപ്പിച്ച ബിനു പപ്പുവിന്റെ പ്രകടനവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. പോലീസ് വേഷങ്ങളിൽ പതിവായി കണ്ടുവരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ, കുറച്ച് പരുക്കനായ ഒരു […]
ഗവര്‍ണര്‍ രാജാവല്ല, സര്‍വകലാശാല രാജകൊട്ടാരവുമല്ല; പ്രതിഷേധവുമായി എസ്.എഫ്.ഐ
എറാണകുളം: കാലടി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന വകുപ്പ് മേധാവിയുടെ ഭീഷണിക്ക് പിന്നാലെ പ്രതിഷേധവുമായി എസ്.എഫ്.ഐ. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്കെത്തിയില്ലെങ്കില്‍ ആര്.എ.സി ഓപ്പണ്‍ ഡിഫന്‍സ് സെഷനുകളില്‍ യാതൊരുവിധ സഹായവും നല്‍കില്ലെന്നാണ് വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വകുപ്പധ്യക്ഷന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയത്. ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് സര്‍വകലാശാല നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ […]
തിരുവനന്തപുരം: കോട്ടയം വേമ്പിന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച ‘നന്ദഗോവിന്ദം ഭജന്‍സി’നെതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ശശികല പറഞ്ഞു. ചിക്കന്‍ മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ശശികലയുടെ പരിഹാസം. നന്ദഗോവിന്ദം ഭജന്‍സിന് അഭിനന്ദന പ്രവാഹമെന്ന മനോരമ ഓണ്‍ലൈനിന്റെ കാര്‍ഡ് പങ്കുവച്ചായിരുന്നു ശശികലയുടെ കുറിപ്പ്. ‘ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങള്‍ മണിക്കൂറുകള്‍ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് […]
കിരീടം തൂക്കി റയല്‍ മാഡ്രിഡ്; സീനിയേഴ്സ് വീണ വര്‍ഷത്തില്‍ ജൂനിയേഴ്സ് ചാമ്പ്യന്മാര്
2026 യുവേഫ യൂത്ത് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ബെല്‍ജിയന്‍ ടീം ക്ലബ്ബ് ബ്രൂഗയെ പെനാല്‍റ്റിയില്‍ വീഴ്ത്തിയാണ് റയലിന്റെ കിരീട നേട്ടം. പെനാല്‍റ്റിയില്‍ 4-2 എന്ന സ്കോറിനാണ് ലോസ് ബ്ലാങ്കോസിന്റെ യുവനിര ബെല്‍ജിയന്‍ ടീമിനെ തകര്‍ത്തത്. റയലിന്റെ രണ്ടാം യൂത്ത് ലീഗ് കിരീടമാണിത്. 2020ലാണ് റയല്‍ ആദ്യമായി ഈ കിരീടം സ്വന്തമാക്കിയത്. La foto que estabais deseando ver… pic.twitter.com/sE3yjcqB7y — Cantera Real Madrid (@lafabricacrm) April 20, 2026 മത്സരം […]
പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു, കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖയാണ് മരിച്ചത്. 20 വയസ്സായിരുന്നു. പ്രബന്ധാവതരണത്തിനിടെയായിരുന്നു സംഭവം. വളാഞ്ചേരി ആതവനാട് മര്‍കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ് മരിച്ച ഷഫീഖ. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എന്‍ജിനിയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് ഷഫീഖ കുഴഞ്ഞുവീണത്. ഉടന്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി ഷഫീഖയെ കോളേജ് അധികൃതര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. […]
അങ്ങനെ കാത്തിരുന്ന നിമിഷമെത്തി… അലൻ വിനായകിന് മരുന്ന് കൊടുത്തു; വൈറലായി ‘വാഴ 2’ എ.ഐ വീഡിയോ
മലയാളി പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രം ‘വാഴ 2’ സോഷ്യൽ മീഡിയയിലും തിയേറ്ററിലും ഒരേ പോലെ ചർച്ചയാകുകയാണ്. നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ അപൂർവ വിജയം സ്വന്തമാക്കി മുന്നേറുന്നതിനിടെ, സിനിമയുടെ ക്ലൈമാക്സിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഇൻസ്റ്റഗ്രാം റീലുകൾ വഴി ശ്രദ്ധ നേടിയ ഹാഷിർ ആൻഡ് ടീമിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ 200 കോടിയിലധികം കളക്ഷൻ സ്വന്തമാക്കി വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഹാഷിർ, അലൻ, […]
ഹല്‍ദ്വാനി: നോയിഡയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ വ്യാവസായ മേഖലകളിലും തൊഴിലാളി പ്രതിഷേധം പടരുന്നു. ബറേലി റോഡിലെ മൊത്താല്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ മദര്‍സണ്‍ ഫാക്ടറിയിലെ അഞ്ഞൂറിലധികം തൊഴിലാളികളാണ് മാനേജ്മെന്റിന്റെ ചൂഷണത്തിനെതിരെ സമരവുമായി തെരുവിലിറങ്ങിയത്. തിങ്കളാഴ്ച നടന്ന പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പ്രദേശം അതീവ സംഘര്‍ഷാവസ്ഥയിലാണ്. ഓട്ടോമൊബൈല്‍ വ്യവസായത്തിന് ആവശ്യമായ വയറിങ് ഹാര്‍നെസുകള്‍ നിര്‍മ്മിക്കുന്ന ഈ ഫാക്ടറിയില്‍ അടിമപ്പണിക്ക് സമാനമായ സാഹചര്യമാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. നിയമപരമായ 8 മണിക്കൂര്‍ ജോലിക്ക് പകരം 12 മണിക്കൂര്‍ തുടര്‍ച്ചയായി […]
ഹൈദരാബാദ്: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഓള് ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമിന് (എ.ഐ.എം.ഐ.എം) അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി. എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. I request all voters of Tamil Nadu to cast their precious vote on April 23rd and make all DMK (@arivalayam) alliance candidates victorious.@mkstalin […]
രാജ്യം വെട്ടിമുറിക്കുന്ന സംഘപരിവാർ ബില്ല്
ഹിന്ദുത്വക്ക് സ്വീകാര്യതയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു ഒരു സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പിക്ക് സാധിക്കും |സൗത്ത് ഇന്ത്യൻ പ്രാതിനിധ്യം പാർലമെന്റിൽ കുറയും Content Highlight : Interview with leftist leader K.T Kunhikannan regarding the bill to increase constituencies in Parliament
തിരുവനന്തപുരം: വോട്ടെണ്ണല്‍ കഴിയുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് നിര്‍ദേശവുമായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്വെന്ഷന് സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നത് വിവാദമായിരുന്നു. എന്നാല്‍ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന […]
ആദ്യഭാഗത്തില്‍ നിന്നുള്ള ഴോണര്‍ ഷിഫ്റ്റ്, ഡാര്‍ക്ക് കോമഡിയുടെ കൃത്യമായ ഉപയോഗം എന്നിവയില്‍ മലയാളത്തിലെ ബെഞ്ച് മാര്‍ക്കായി മാറിയിരിക്കുകയാണ് മോഹിനിയാട്ടം. തിയേറ്ററില്‍ ഫ്ളോപ്പായ ഭരതനാട്യത്തിന്റെ സീക്വലായെത്തിയ മോഹിനിയാട്ടം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്. കുറഞ്ഞ സ്ക്രീനുകളില്‍ റിലീസായ ചിത്രം മികച്ച കുതിപ്പാണ് നടത്തുന്നത്. ആദ്യഭാഗം നിര്‍ത്തിയ അതേ പോയിന്റില്‍ നിന്നാണ് രണ്ടാം ഭാഗം ആരംഭിച്ചത്. ഭരതന് നായര്‍ ഉണ്ടാക്കിവെച്ച മറ്റൊരു പൊല്ലാപ്പ് കാരണം ശശിധരനും കുടുംബവും മറ്റൊരു വലിയ പ്രശ്നത്തില്‍ പെടുന്നതും അതില്‍ നിന്ന് ഊരിപ്പോരാന്‍ ശ്രമിക്കുന്നതുമാണ് […]
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ ‘നന്ദഗോവിന്ദം ഭജന്‍സി’നെതിരെ വിമര്‍ശനം. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഘം ക്രിസ്തീയ ഗാനം ആലപിച്ചത്. ഇതിനെതിരെ ഹൃദയവിദ്യ ഫൗണ്ടേഷന് ചെയര്മാന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി രംഗത്തെത്തിയതോടെയാണ് വിഷയം വലിയ ചര്‍ച്ചയായി മാറിയത്. ക്ഷേത്രവേദികളെ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കാന്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഫെയ്സ്ബുക്കില്‍ എഴുതി. നന്ദഗോവിന്ദം ഭജന്‍സിനെ ‘നന്ദകുന്തിരിക്കം ഭജന്‍സ്’ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഹിന്ദുക്കളുടെ ചെലവില്‍ […]
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ യാതൊരു കാരണവശാലും തുറക്കരുത്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ യാതൊരു കാരണവശാലും തുറക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍. കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ സാഹചര്യത്തിലാണ് നടപടി. തിരഞ്ഞെടുപ്പിനു ശേഷം സാധന സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്തതും അല്ലാത്തതുമായ മുറികള്‍ ഒന്നും തന്നെ തുറക്കരുതെന്നാണ് നിര്‍ദ്ദേശം. വോട്ടെണ്ണല്‍ ദിവസം വരെ ഒരു മുറിയും തുറക്കരുതെന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഇന്നു രാവിലെ പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ് റൂം തുറക്കാന്‍ ആദ്യം കളക്ടര്‍ തീരുമാനിച്ചിരുന്നെങ്കിലും വിവാദമായതോടെ വേണ്ടെന്നുവയ്ക്കുകയായിരുന്നു. Keywords:Election commission, Strong rooms, Open, Issue, Order
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീഹിച്ച് കലാ-സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. 700ലധികം പേര് ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് സ്ത്രീ സംവരണ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ‘വ്യക്തവും പ്രകടവുമായ’ ചട്ടലംഘനമാണെന്നാണ് പരാതിക്കാരുടെ ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ, ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും […]
ചരിത്രത്തില്‍ മുംബൈയെ വെട്ടിയത് ഒരേയൊരു നായകന് മാത്രം ‘ശ്രേയസ് സന്തോഷ് അയ്യര്‍’
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സില്‍ ഓള് ഔട്ടായി. മുംബൈക്കെതിരെ ഗുജറാത്തും 200+ റണ്‍സ് ചെയ്സ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ പഞ്ചാബ് […]
വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നാളെ (ബുധനാഴ്ച) അവസാനിക്കാനിരിക്കെ, പുതിയ കരാറില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ധാരാളം ബോംബുകള്‍ പൊട്ടിത്തുടങ്ങുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പി.ബി.എസ് ന്യൂസിനോടും ബ്ലൂംബെര്‍ഗിനോടും നടത്തിയ സംഭാഷണങ്ങളിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഏപ്രില്‍ 7 ന് ആരംഭിച്ച് രണ്ടാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്ന വെടിനിര്‍ത്തല്‍ കാലാവധി നീട്ടാന്‍ താത്പര്യമില്ലെന്നണ് ട്രംപ് പറഞ്ഞത് ‘ഒരു മോശം കരാര്‍ ഉണ്ടാക്കാന്‍ ഞാന്‍ തിടുക്കം കാണിക്കില്ല. ലോകത്തില്‍ നമുക്ക് ആവശ്യത്തിന് സമയമുണ്ട്. കരാര്‍ ഉണ്ടായില്ലെങ്കില്‍ പോരാട്ടം […]
സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 1,13,880 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,235 രൂപയും പവന് 1,13,880 രൂപയുമാണുള്ളത്. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 11,695 രൂപയാണുള്ളത്. അതേസമയം വെള്ളിവിലയില്‍ നേരിയ ഇടിവുണ്ടായി. വെള്ളി ഗ്രാമിന് 10 രൂപ കുറഞ്ഞ് 265 രൂപയായി. ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ അമേരിക്കയും ഇറാനും കലഹിക്കുന്ന സാഹചര്യത്തില്‍ എണ്ണവില കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണവില ഉയരുമെന്നാണ് കരുതിയിരുന്നതെങ്കിലും മാറ്റമില്ലാതെ തുടരുകയാണ്. Keywords: Gold rate, Today, Kerala, Steady
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിൽ ഡിജിപി ഉറച്ചുനിൽക്കുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുന്നതിനായി കേരള ഡിജിപി റാവാഡ ചന്ദ്രശേഖർ നാളെ ന്യൂഡൽഹിയിൽ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകും. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് ഉറപ്പുവരുത്തുന്ന രേഖകൾ പരിശോധിച്ചിരുന്നു എന്നാണ് കേരള പൊലീസിന്റെ വാദം. വിവാഹ രജിസ്ട്രേഷനായി ഹാജരാക്കിയ ആധാർ, പാൻ കാർഡുകൾ പ്രകാരം പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നുവെന്നും ഈ രേഖകൾ ഔദ്യോഗിക പോർട്ടലുകൾ വഴി പരിശോധിച്ചതാണെന്നും പൊലീസ് കമ്മീഷനെ അറിയിക്കും. എന്നാൽ, പെൺകുട്ടിയുടെ ജന്മനാടായ മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം വിവാഹസമയത്ത് അവർക്ക് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ദേശീയ കമ്മീഷന്റെ കണ്ടെത്തൽ. ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം, നിലവിൽ കേരളത്തിലുള്ള പെൺകുട്ടി താൻ ഗർഭിണിയാണെന്നും അതിനാൽ ഉടൻ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് മുഖേന അധികൃതരെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഉള്ളതിനാൽ ഫർമാൻ ഖാനെ പിടികൂടാൻ മധ്യപ്രദേശ് പൊലീസിന് സാധിച്ചിട്ടില്ല. കേരള പൊലീസിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കമ്മീഷൻ കർശന നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. Key Words :Kumbh Mela Viral Girl, Kerala Police, DGP
മണിപ്പൂരില്‍ വീണ്ടും ശക്തമായ ഭൂചലനം, 5.2 തീവ്രത രേഖപ്പെടുത്തി
ഇംഫാല്‍: മണിപ്പൂരില്‍ ഇന്ന് വീണ്ടും ശക്തമായ ഭൂചലനം. രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തില്‍ നിന്ന് 62 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ആക്രി വിൽപനയിലൂടെ റെയിൽവേയ്ക്ക് റെക്കോർഡ് വരുമാനം: കഴിഞ്ഞ വർഷം നേടിയത് 6,813 കോടി രൂപ
ന്യൂഡൽഹി : ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം. 2024- 25 സാന്പത്തികവർഷം റെയില്‍വേ ഈയിനത്തില്‍ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം. ടിക്കറ്റ് ഇതര വരുമാനത്തിലും റെയില്‍വേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ല്‍ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളില്‍ 168 ശതമാനത്തോളം വർധിച്ച് 777.76 കോടി രൂപയിലെത്തി. പരസ്യങ്ങള്‍, റെയില്‍വേ ആസ്തികള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് നല്‍കുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും അധിക വരുമാനത്തിനായി റെയില്‍വേ പ്രയോജനപ്പെടുത്തുന്നുണ്ട്. Key Words : Indian Railways
അമേരിക്ക-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ: ഇറാൻ പ്രതിനിധി പാകിസ്ഥാനിലേക്ക് എത്തില്ല
ന്യൂഡൽഹി : അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍. അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില് എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. വെടിനിർത്തലിന് ഇടയിലും ഇറാൻറെ കപ്പലുകള്‍ക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇതിന് കാരണം. ഹോർമുസില്‍ അമേരിക്ക തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നുവെന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലിലുള്ളതിനാല്‍ ഒഴിവാക്കിയെന്നും ഇറാൻ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കപ്പലാക്രമിച്ചതിന് തിരിച്ചടി നല്കുമെന്നു തന്നെയാണ് ഇപ്പോഴും നിലപാട്. അമേരിക്കയുടേത് കടല്‍ക്കൊള്ളയാണെന്നാണ് ഇറാൻറെ വിമർശനം. അതേസമയം ചർച്ചകള്‍ നടക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പാകിസ്താൻ ഇസ്ലാമാബാദില് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. Key Words :US-Iran Talks, Iranian Envoy, Pakistan, Iran War
ചെന്നൈ/കൊൽക്കത്ത: നിയമസഭ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും ഇന്ന് കലാശക്കൊട്ട്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന തമിഴ്നാട്ടിൽ 39 സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. അവസാന വട്ട വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. അതിനിടെ വോട്ടിനായി പണം നല്‍കാനൊരുങ്ങിയെന്ന പരാതിയില്‍ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. തമിഴ്നാട്ടില്‍ ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളില്‍ ആണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളില്‍ എസ്ഐആർ നടപടികള്‍ക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. വടക്കൻ ബംഗാളിലെ ഈ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ റാലി നടക്കും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വനിതാ നേതാക്കളും സംസ്ഥാനത്ത് ഉണ്ട്. വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണ സമയം അവസാനിക്കുന്നതോടെ മണ്ഡലങ്ങൾ നിശബ്ദ പ്രചാരണത്തിൻ്റെ ഘട്ടത്തിലേക്ക് കടക്കും. ഏപ്രിൽ 23-ന് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളും പോളിംഗ് സാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. Key Words : Election Campaigning, Voting, West Bengal , Tamil Nadu.
ഗുരുവായൂര്‍ : തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് പാര്‍ട്ടിക്കുള്ളിലും വലിയ ചര്‍ച്ചയായി മാറുന്നു. വ്യക്തി സ്വാതന്ത്ര്യമാണ് ഇക്കാര്യത്തില്‍ പ്രധാനമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറ്റൊരു വിഭാഗം പാര്‍ട്ടി അനുകൂലികള്‍ ഇതിനോട് യോജിക്കുന്നില്ല. സൈബര്‍ ഇടത്തില്‍ ഇതു വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള ഈ ദര്‍ശനം 'തുടര്‍ഭരണത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന'ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും രാഷ്ട്രീയ ചര്‍ച്ചകളും സജീവമാണ്. വിശ്വാസത്തെ തള്ളിപ്പറയുന്ന പാര്‍ട്ടി നിലപാടും കുടുംബാംഗങ്ങളുടെ ക്ഷേത്രദര്‍ശനവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരണും കുടുംബവും ക്ഷേത്രത്തിലെത്തിയത്. ഏകദേശം അരമണിക്കൂറോളം അവര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു. വിവേക് കിരണ്‍ സര്‍ക്കാര്‍ പദവികള്‍ ഒന്നും വഹിക്കാത്ത വ്യക്തിയാണെങ്കിലും, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചത് ചട്ടലംഘനമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സാധാരണ നിലയില്‍ വി.ഐ.പി. പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് ഇത്തരം ഔദ്യോഗിക സ്വീകരണങ്ങള്‍ നല്‍കാറില്ല. സന്ദര്‍ശനം അതീവ രഹസ്യമായാണ് പ്ലാന്‍ ചെയ്തിരുന്നത്. പോലീസിന്റെയോ ദേവസ്വത്തിന്റെയോ ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ വിവേക് കിരണിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ദേവസ്വം സെക്യൂരിറ്റി വിഭാഗം തടഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചുവാങ്ങുകയും പകര്‍ത്തിയ ദൃശ്യങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, വിവേക് കിരണിന്റെ സ്വകാര്യത സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നുമാണ് ദേവസ്വം അധികൃതരുടെ വാദം. വിവേക് കിരണിന്റെ സന്ദര്‍ശനം തികച്ചും വ്യക്തിപരമായിരുന്നുവെന്നും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് നല്കുന്ന പരിഗണന മാത്രമാണ് നല്‍കിയതെന്നുമാണ് ദേവസ്വം അധികൃതര്‍ നല്കുന്ന ഔദ്യോഗിക വിശദീകരണം. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. Summary: As the election results are awaited, Chief Minister Pinarayi Vijayan's son, Vivek Kiran, visiting the Guruvayur temple has sparked a significant debate even within the party. While one section argues that this is a matter of personal freedom, another group of party supporters disagrees. This has led to intense discussions in cyberspace. With the results due soon, social media is flooded with trolls and political debates suggesting that this visit was a prayer for the government's continuation in power. Opposition parties, including the BJP, have come forward pointing out the contradiction between the party's stance of rejecting religious faith and the temple visits by family members. Vivek Kiran and his family arrived at the temple on Monday evening and spent approximately half an hour there. Although Vivek Kiran holds no official government position, allegations of protocol violation have surfaced regarding Devaswom Administrator O.B. Arunkumar personally receiving him. Normally, such official receptions are not accorded to those not on the VIP list. The visit was planned in extreme secrecy. No official information was provided to the media by either the police or the Devaswom. There are reports that Devaswom security personnel blocked local journalists who attempted to capture footage of Vivek Kiran on their mobiles as he exited after the darshan. It is alleged that the journalists' phones were seized and the recorded footage was forcibly deleted. However, the Devaswom authorities maintain that they were only trying to protect Vivek Kiran’s privacy and that restrictions were imposed due to security reasons. The official explanation from the Devaswom authorities is that Vivek Kiran's visit was strictly personal and he was only given the consideration usually extended to devotees visiting the temple. They also stated that an investigation would be conducted into the complaints regarding the mistreatment of journalists.
ചക്കയിടുന്നതിനിടെ അപകടം, തലയിലേക്ക് വീണ് ചികിത്സയിലായിരുന്ന 57കാരന് മരിച്ചു
കൊല്ലം : ചക്ക തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊല്ലത്താണ് സംഭവം. അഞ്ചല്‍ കുരുവിക്കോണത്ത് ചോയ്സ് അപ്പോള്‍സ്റ്ററി കട നടത്തി വന്ന രാജു ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. കഴിഞ്ഞ പതിനാറാം തീയതി രാവിലെ ആറ് മണിക്കായിരുന്നു അപകടം സംഭവിച്ചത്. വീട്ടുവളപ്പില്‍ നിന്ന പ്ലാവില്‍ നിന്നും രാജു ചക്ക അടര്ത്താന് ശ്രമിച്ചപ്പോള്‍ തലയിലേക്ക് വീഴുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രാജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കഴുത്തിലും ഗുരുതരമായി […]
പനി പനി കിടക്കയിൽ ക്ഷുഭിത യൗവനം തുറന്ന ആവിപോൽ അലിഞ്ഞു തീരവേ കറുത്ത ചായങ്ങൾ പൊടിഞ്ഞു തീരുന്ന പഴയ കെട്ടിട മുറിയിൽ തങ്ങി ഞാൻ മരണ മുള്ളുകൾ പൊതിഞ്ഞു സൂക്ഷിച്ച കറുത്ത സ്വപ്നത്തെ തിരഞ്ഞിടുന്നിതാ വെള്ള മാലാഖ ചെകുത്താൻ തുപ്പുന്ന നരകത്തിൽ അല്ല ദൈവം തള്ളിയ പറുദീസയിൽ നിന്നും വെളുത്ത സ്വപ്നങ്ങൾ പൊഴിച്ചിടുമ്പോഴും കരിയിൽ മുങ്ങി കിടക്കുന്നല്ലോ ഉള്ളം കവിത വാക്കുകൾ പെറുക്കിക്കൂട്ടി മുറത്തിലിട്ട്, കല്ലുകൾ ഓരോന്നായി പെറുക്കി കളയും എത്ര പെറുക്കി കളഞ്ഞാലും […]
യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
മലപ്പുറം: യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് സംഭവം. എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പൊലീസ് പറയുന്നു. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ […]
‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. അനുമതിയില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത സ്വകാര്യ പണമിടപാട് സ്ഥാപനമായ എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസിനെതിരെയാണ് അജു രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം വരെ കേരളത്തില്‍ എവിടെയും ലോൺ നല്‍കുമെന്ന തരത്തിലാണ് സ്ഥാപനത്തിന്റെ പരസ്യം. പരസ്യത്തില്‍ അജു വര്‍ഗീസിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇത് തന്റെ അനുമതിയോടെ ഉള്ള പരസ്യം അല്ലെന്നും ദയവായി ഈ വ്യാജ വാഗ്ദാനങ്ങളിൽ വീണ് നിങ്ങളുടെ കഠിനാധ്വാനം ചെയ്ത പണം നഷ്ടപ്പെടുത്തരുതെന്നും […]
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചു. ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം. കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ജപ്പാനിൽ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രത
ടോക്യോ: ജപ്പാനിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയത്. ജപ്പാൻ്റെ വടക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെ എം എ) […]
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ന്യൂഡൽഹി; രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. രാജിക്കാര്യം പരസ്യമാക്കിയതിന് പിന്നാലെയാണ് പിവി അൻവറിനെതിരെ രൂക്ഷവിമർശനം ഉയർന്നത്. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത് എന്നും നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു. അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്ത് […]
തൃശ്ശൂര്‍ പൂരം കൊടിയേറി, ആവേശത്തില്‍ ഭക്തജനങ്ങള്‍
തൃശൂര്‍: തൃശ്ശൂര്‍ പൂരം കൊടിയേറി. രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് കടക്കും. ലാലൂര്‍, അയ്യന്തോള്‍, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക. ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരം കൊടിയേറി. തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ […]
നിതിന്‍ രാജിന്റെ മരണം, പ്രതി സ്ഥാനത്തുള്ളവർ കേരളം വിട്ടെന്ന് സൂചന
കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകര്‍ കേരളം വിട്ടെന്ന് സൂചനയുള്ളതായി പൊലീസ്. അധ്യാപകനും ഓറല്‍ പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം സ്വദേശമായ ആന്ധ്രയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രതി ചേര്‍ക്കപ്പെട്ട അധ്യാപിക ഡോ. സംഗീത നമ്പ്യാരും കേരളത്തില്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തി. നിതിന്റെ മരണത്തെത്തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആയിരുന്ന ഡോ. റാമിനെ 16 ന് കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഏപ്രിൽ 10 ന് ഉച്ചയ്ക്കാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. തുടർന്ന് ഈ മാസം 12 നാണ് പ്രത്യേക അന്വേഷണ സംഘം അധ്യാപകരായ ഡോ. റാമിനും ഡോ. സംഗീതയ്ക്കുമെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണ, ജാതീയ അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നിതിൻ മരിച്ച് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ലോണ്‍ ആപ്പ് കാരണമാണ് നിതിന്‍ രാജ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കേസെടുത്തതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കുന്നുണ്ട്. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. Key Words :Nithin Raj, Death
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്. സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ കുട്ടിയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കുഞ്ഞിനെയാണ് വീണ്ടും കണ്ടത്. മരിച്ച എട്ട് വയസുള്ള ആൽജോയുടെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിലാണ് നടക്കുക. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോജ് (10) ന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ്. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറി ഉറക്കത്തിലായിരുന്ന കുട്ടികളെ കടിച്ചത്. അതേസമയം, കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർക്ക് സംശയം തോന്നിയതും, വീട്ടിൽ നടത്തിയ പരിശോധനയിൽ പാമ്പിനെ തലയിണക്ക് അടിയിൽ നിന്നും കണ്ടെത്തി സ്ഥിരീകരിച്ചതും. എന്നാൽ ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി. റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശങ്കു വരയൻ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ പരിശോധനകൾക്കായി വനം വകുപ്പ് കൊണ്ടുപോയി. Key Words :Snake Bite, Death
കൊച്ചി: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഭർത്താവ് ഫർമാൻ രംഗത്ത്. തന്റെ ഭാര്യ ഗർഭിണിയാണെന്നും നിലവിലെ ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ഉടൻ തന്നെ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഫർമാൻ വ്യക്തമാക്കി. മധ്യപ്രദേശിലെ ഖർഗോണിലുള്ള വനിതാ സബ് ഇൻസ്പെക്ടറെയാണ് ഫോണിലൂടെ ഇയാൾ വിവരം അറിയിച്ചത്. നിലവിൽ തങ്ങൾ ഒരു സുരക്ഷിത കേന്ദ്രത്തിലാണെന്നും പെൺകുട്ടിയുടെ ആരോഗ്യത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഫർമാൻ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് കുംഭമേളയിൽ നിന്ന് പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബം നൽകിയ പരാതിയിൽ മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ, തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നുമാണ് ദമ്പതികളുടെ വാദം. കേസന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ എത്തിയിരുന്നു. എന്നാൽ ദമ്പതികളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അവർക്ക് മടങ്ങേണ്ടി വന്നു. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പെൺകുട്ടി നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നുവെങ്കിലും, സ്കൂൾ രേഖകൾ പ്രകാരം പെൺകുട്ടിക്ക് 16 വയസ്സേ ഉള്ളൂവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഫർമാനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സ്റ്റേ മെയ് 20 വരെ കോടതി നീട്ടിയിട്ടുണ്ട്. ഗർഭിണിയാണെന്ന പുതിയ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമായേക്കും. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാൽ വൈദ്യപരിശോധനയ്ക്കും രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്കും ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. വിവാഹത്തിന് ശേഷം തങ്ങൾ വലിയ തോതിലുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്ന് ദമ്പതികൾ നേരത്തെ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തങ്ങൾ ഒളിവിൽ കഴിയുന്നതെന്നാണ് ഇവർ പറയുന്നത്. പെൺകുട്ടിയുടെ ഗർഭാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിയമപരമായ കൂടുതൽ ഇളവുകൾക്ക് ഇവർ കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. Key Words :Kumbh Mela viral girl, Pregnant, Farman Khan
ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും നിരന്തര ഭീഷണി, നാടുവിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര ആയഞ്ചേരിയില്‍ നിന്നും കാണാതായ വിഷ്ണുവിനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണികളെത്തുടര്‍ന്നാണ് താന്‍ നാടു വിട്ടതെന്നാണ് വിഷ്ണുവിന്റെ മൊഴി. താന്‍ മഡ്ഗാവ്, രത്നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഉഡുപ്പിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയി എന്നും വഴിയില്‍ കണ്ട മലയാളികളാണ് വെള്ളവും ഭക്ഷണവും നല്‍കിയതെന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു. ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പതിനായിരം രൂപയാണ് 25 […]
ഹോർമുസ് കടലിടുക്കിന്മേലുള്ള അധികാരം വിട്ടുകൊടുക്കില്ല; അമേരിക്ക 'കടൽക്കൊള്ളക്കാരെന്ന്'ഇറാൻ
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേലുള്ള അധികാരം ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് ഇറാൻ. കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ കൈകളിൽ തന്നെയായിരിക്കുമെന്ന് ഇറാനിയൻ പാർലമെൻ്റിലെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. പ്രസ് ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കടലിടുക്കിന്മേലുള്ള അധികാരം ഇറാൻ്റെ അലംഘനീയമായ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഐആർജിസി (IRGC) കമാൻഡർ കൂടിയായ അസീസി ഞായറാഴ്ച ടെഹ്റാനിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കടലിടുക്കിന്മേലുള്ള അധികാരം ഇറാൻ എപ്പോഴെങ്കിലും ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലഎന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് രാജ്യത്തിന്റെ മാറ്റമില്ലാത്ത അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ ഏഷ്യയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി വാഷിംഗ്ടണിനെ ലോകത്തിലെ ഏറ്റവും വലിയ കടൽക്കൊള്ളക്കാർഎന്നും അസീസി വിശേഷിപ്പിച്ചു. Key Words : Iran, Strait of Hormuz, USA, Pirates
ജറുസലേം: ദക്ഷിണ ലെബനനിലെ ഒരു പള്ളിയിൽ ഇസ്രായേൽ സൈനികൻ യേശുക്രിസ്തുവിന്റെ പ്രതിമ അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രം തങ്ങളുടെ സൈനികന്റേത് തന്നെയാണെന്നും സംഭവം നടന്നത് ലെബനനിലാണെന്നും തിങ്കളാഴ്ച സൈന്യം സമ്മതിച്ചു. ഇസ്രായേൽ സൈനിക യൂണിഫോം ധരിച്ച ഒരാൾ വലിയ ചുറ്റിക ഉപയോഗിച്ച് പ്രതിമയുടെ തല തകർക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദക്ഷിണ ലെബനനിലെ അതിർത്തിയോട് ചേർന്നുള്ള ദേബൽ (Debel) എന്ന ക്രിസ്ത്യൻ ഗ്രാമത്തിലാണ് ഈ സംഭവം നടന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾക്കിടെയാണ് സൈനികന്റെ ഭാഗത്തുനിന്ന് ഈ അതിക്രമം ഉണ്ടായത്. ക്രിസ്ത്യൻ വിരുദ്ധ വികാരം ഇളക്കിവിടാൻ മുസ്ലീം ഗ്രൂപ്പുകൾ ചെയ്തതാണ് ഇതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ആദ്യം തെറ്റായ പ്രചാരണങ്ങൾ നടന്നിരുന്നുവെങ്കിലും, അന്വേഷണത്തിനൊടുവിൽ ഇസ്രായേൽ സൈന്യം തന്നെ കുറ്റം ഏറ്റുപറയുകയായിരുന്നു. ഈ നടപടി സൈന്യത്തിന്റെ മൂല്യങ്ങൾക്കും അന്തസ്സിനും നിരക്കാത്തതാണെന്ന് ഐഡിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് നോർത്തേൺ കമാൻഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിയായ സൈനികനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു. യുദ്ധമേഖലയിലെ മതചിഹ്നങ്ങളെയും ആരാധനാലയങ്ങളെയും ബഹുമാനിക്കണമെന്ന നിർദ്ദേശം സൈനികർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദിയോൺ സാർ ക്രിസ്ത്യൻ സമൂഹത്തോട് ക്ഷമ ചോദിച്ചു. മതസ്വാതന്ത്ര്യത്തെയും വിശ്വാസങ്ങളെയും ഇസ്രായേൽ മാനിക്കുന്നുണ്ടെന്നും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തകർന്ന പ്രതിമ പുനഃസ്ഥാപിക്കുന്നതിനും പള്ളിയിലെ കേടുപാടുകൾ തീർക്കുന്നതിനും സൈന്യം നേരിട്ട് സഹായം നൽകുമെന്നും ഇസ്രായേൽ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സൈനികന്റെ ഈ പ്രവൃത്തിക്കെതിരെ ലോകമെമ്പാടുമുള്ള ക്രൈസ്തവ സംഘടനകളും വിവിധ രാഷ്ട്രനേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രകോപനപരമായ നടപടികൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. Key Words :Israeli Soldier, Jesus Christ; IDF
പശ്ചിമേഷ്യയിൽ യുദ്ധം: അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്രം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള തലത്തിലുണ്ടായ വിലക്കയറ്റം കണക്കിലെടുത്ത് രാജ്യത്തെ അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ജീവിതശൈലീ രോഗങ്ങൾക്കും ഗുരുതര രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വില കൂടുന്നത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകും. പശ്ചിമേഷ്യൻ സംഘർഷം കാരണം അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തടസ്സപ്പെട്ടതും ഗതാഗത ചെലവ് വർധിച്ചതുമാണ് മരുന്ന് വില ഉയരാൻ പ്രധാന കാരണമായത്. വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ഹൃദ്രോഗം, രക്താതിമർദ്ദം, ക്യാൻസർ എന്നിവയ്ക്കുള്ള എണ്ണൂറോളം മരുന്നുകളുടെ വില ഇതോടെ വർധിക്കും. മരുന്നു നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) വില ഉയർത്തി ആഭ്യന്തരമായി എപിഐ നിർമിക്കാനുള്ള കീ സ്റ്റാർട്ടിങ് മെറ്റീരിയലുകളും ലായകങ്ങളും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുക. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ആഗോള മരുന്ന് വിപണിയെയും ഇന്ത്യയിലേക്കുള്ള അസംസ്കൃത മരുന്നിന്റെ ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിച്ചു. മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധന, കയറ്റുമതിയിലെ ഇടിവ് എന്നിവ മരുന്നു കമ്പനികളെ നഷ്ടത്തിലാക്കുന്നുവെന്ന ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. 3 മാസത്തേക്ക് വില വർധിപ്പിക്കുന്നതിനുള്ള ശുപാർശയാണ് മന്ത്രാലയം പരിഗണിക്കുന്നത്. Key Words :War, Iran War, Middle East Crisis, Medicine Price Hike
ഇറാൻ സർക്കാരിന് വേണ്ടി ദശലക്ഷക്കണക്കിന് ഡോളറിൻ്റെ അനധികൃത ആയുധ ഇടപാട്; അമേരിക്കയിൽ ഇറാൻ പൗര പിടിയിൽ
വാഷിംഗ്ടൺ: ഇറാൻ സർക്കാരിന് വേണ്ടി ദശലക്ഷക്കണക്കിന് ഡോളറിൻ്റെ അനധികൃത ആയുധ ഇടപാടുകൾ നടത്തിയതിന് അമേരിക്കയിൽ താമസിക്കുന്ന ഇറാൻ പൗരയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. ലൊസാഞ്ചലസിലെ വുഡ്ലാൻഡ് ഹിൽസിൽ താമസിക്കുന്ന ഷമീം മാഫി (44) ആണ് പിടിയിലായത്. ലൊസാഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. ഇറാൻ നിർമിത ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, വിവിധതരം വെടിമരുന്നുകൾ എന്നിവ സുഡാനിലേക്ക് എത്തിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഒമാൻ ആസ്ഥാനമായുള്ള 'അറ്റ്ലസ് ഇൻ്റർനാഷണൽ ബിസിനസ്'എന്ന കമ്പനി വഴിയാണ് ഇവർ ഈ ഇടപാടുകൾ ആസൂത്രണം ചെയ്തത്. ഏകദേശം 70 ദശലക്ഷം ഡോളറിലധികം (ഏകദേശം 580 കോടി രൂപ) മൂല്യമുള്ള ആയുധ കരാറുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2013-ൽ ഇറാൻ വിട്ട ഷമീം മാഫിക്ക് 2016-ലാണ് യുഎസ് ഗ്രീൻ കാർഡ് ലഭിച്ചത്. തുർക്കി, യു.എ.ഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇറാന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയവുമായി മാഫി നേരിട്ട് ബന്ധപ്പെട്ടിരുന്നത് സാധൂകരിക്കുന്ന ഫോൺ രേഖകളുണ്ടെന്നും കോടതി കണ്ടെത്തി. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. Key Words :Iranian Citizen, Arrest, USA, Iranian government
ജമ്മു കശ്മീരിൽ ദാരുണ അപകടം: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു
ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ രാംനഗറിൽ നിന്ന് ഉധംപുരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ് കാനോട്ട് ഗ്രാമത്തിന് സമീപമുള്ള മലയോര പാതയിലെ കുത്തനെയുള്ള വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. ഏകദേശം 100 അടി താഴ്ചയുള്ള പാറക്കെട്ടിലൂടെ താഴെയുള്ള റോഡിലേക്കാണ് ബസ് പതിച്ചത്. താഴെയുള്ള റോഡിലൂടെ പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ബസ് വീണതെന്നും ഓട്ടോയിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ടെന്നും ഉധംപുർ-റിയാസി റേഞ്ച് ഡിഐജി ശിവ് കുമാർ ശർമ്മ അറിയിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ സംഭവത്തിൽ വൻ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം, പൊലീസ്, എസ്.ഡി.ആർ.എഫ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നിലവിൽ പരിക്കേറ്റവർ ഉധംപുർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസ്ഥലത്തുനിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജീവ് ഗുപ്ത അറിയിച്ചു. Key Words :Tragic Accident, Jammu and Kashmir, Bus Accident
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു, രാജി വെച്ചതായി പിവി അന്‍വര്‍
മലപ്പുറം: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായും രാഹുലിന്റെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും തന്റെ പുതിയ പാര്‍ട്ടി എന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേറ്റ് പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും […]
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി അന്‍വര്‍: പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും
കൊച്ചി: പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. സോഷ്യല്‍ മീഡിയയിലൂടെ പി.വി അന്‍വര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. കളമശേരി സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് അന്‍വര്‍ ഈ വിവരം അറിയിച്ചെത്തിയത്. ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ഇതോടെ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുന്നതായും അന്‍വര്‍ അറിയിച്ചു. മാത്രമല്ല സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ മതേതര - ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തുന്ന രാഷ്ട്രീയം അനുസരിച്ചുള്ള പാര്‍ട്ടി മേയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്നും അന്‍വര്‍ അറിയിച്ചു. Keywords: P.V Anvar, Thrinamool congress party, Resign
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. മരിച്ച എട്ടു വയസുകാരന് ആല്‍ജോയുടെ വീട്ടില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആല്‍ജോയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന് കുഞ്ഞിനെ വീട്ടില്‍ കണ്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കടിച്ച പാമ്പിന്റെ അതേ വലിപ്പത്തിലുള്ള പാമ്പിനെയാണ് ഇന്ന് കണ്ടെത്തിയത്.ഇതോടെ പ്രദേശത്ത് ശംഖുവരയന്‍ പാമ്പിന്റെ കുഞ്ഞുങ്ങള്‍ നിരവധി ഉണ്ടോ എന്ന പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്. അധികൃതരും നാട്ടുകാരും […]
ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായി, ഒടുവില്‍ വിഷ്ണുവിനെ കണ്ടെത്തി
കോഴിക്കോട്: കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെയാണ് യുവാവിനെ കാണാതായത്. ഇയാള്‍ക്കായി ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. സഹയാത്രക്കാരന്റെ ഫോണില്‍ നിന്നും വിഷ്ണു തന്റെ സഹോദരന് അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഇനി ആ നാട്ടിലേക്കില്ലെന്ന് ആയിരുന്നു വിഷ്ണു പറഞ്ഞു. […]

28 C