കൊച്ചി ; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ വിഡി സതീശനെതിരെ ലത്തീൻ സഭയുടെ പ്രതിഷേധവും ശക്തമാകുന്നു .കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്ന സർവേകൾ പുറത്ത് വരുമ്പോൾ 25 വർഷമായി പറവൂരിൽ വിജയിക്കുന്ന വിഡി സതീശനെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്താൻ ടൈസൺ മാസ്റ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട് . ലത്തീൻ സഭ സമൂഹത്തെ വെല്ലുവിളികൂടി ഉയർന്നപ്പോൾ സതീശൻ പറവൂരിൽ തോൽക്കുമെന്നാണ് സൂചന . അതിനിടെ സഭക്ക് എതിരെ നീങ്ങിയ സതീശന് എതിരെ മാധ്യമ പ്രവർത്തകൻ മാർട്ടിൻ മേനാച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ് . […] The post ലത്തിൻ സഭ കീറി മുറിക്കപെട്ട കുഞ്ഞാടിന്റെ സഭ. സതീശൻ അപമാനിച്ചത് കൊച്ചി ബിഷപ്പിനെ മാത്രമല്ല. ലത്തിൻ സഭയെ ഒന്നടങ്കം. സതീശനെതിരെ ലത്തിൻ സഭയുടെ പ്രതിഷേധം ശക്തമാകുന്നു. സഭ വേദനയ്ക്കുമ്പോൾ ‘മാധ്യമ പ്രവർത്തകൻ മാർട്ടിൻ മേനാച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു appeared first on Daily Indian Herald .
കണ്ണൂര്‍: വരുന്ന തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെ ഇടതുപക്ഷ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ ആര് പരിശ്രമിച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പയ്യന്നൂര്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രക്തസാക്ഷി ഫണ്ട് വിവാദമുയര്‍ത്തി സി പി എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വി കുഞ്ഞിക്കൃഷ്ണന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം. കണിശത പാലിക്കുന്ന നേതാക്കളുടെയും രക്തസാക്ഷികളുടെയും നാടായ പയ്യന്നൂരിന്റെ പവിത്രത തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചില്ലിക്കാശുണ്ടായാല്‍ അത് കൃത്യമായി കണക്ക് […]
ഇടിമിന്നലേറ്റു, 13വയസ്സുകാരി മരിച്ചു
തൊടുപുഴ: ഇടി മിന്നലേറ്റ് 13 വയസ്സുകാരി മരിച്ചു. ഇടുക്കി ജില്ലയിലെ ഉറവപ്പാറയില്‍ ആണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശി നഫീത്തുല്‍ മിസ്രിയ ആണ് മരിച്ചത്. മിസ്രിയയുടെ പിതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴ ലഭിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമാണ്. കഴിഞ്ഞ ആഴ്ച മലപ്പുറം എടവണ്ണയിലും ഇടിമിന്നലേറ്റ് മരണം സംഭവിച്ചിരുന്നു. എടവണ്ണ പാലപ്പറ്റ സ്വദേശിയായ കാരി (65) ആണ് അന്ന് മരിച്ചത്.
കോഴിക്കോട്: വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. എല്‍ഡിഎഫ് ആണ് പരാതി നല്‍കിയത്. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും സമര്‍പ്പിച്ചിട്ടില്ല. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്ന് പറഞ്ഞ് മുസ്ലിം ലീഗ് വോട്ടുപിടിക്കുന്നു എന്ന് എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തിയ സംഭവത്തില്‍ നേരത്തെ യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വിവാദത്തില്‍ പേരാമ്പ്രയിലെ […]
കൊച്ചി: ചെ ഗുവേരയുടെ ചിത്രം കോണ്‍ഗ്രസ് കേരള ഹാന്‍ഡിലില്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് അശ്ലീലത്തക്കാള്‍ മോശമാണെന്ന് ബിനോയ് വിശ്വം. ഫേ കുവേര എന്ന തലക്കോട്ടെടെയാണ് കോണ്‍ഗ്രസ് പേജില്‍ ചിത്രം പങ്കുവച്ചിരുന്നത്. ചിത്രം പിന്‍വലിച്ചു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ചിത്രം പിന്‍വലിച്ചാലെ കോണ്‍ഗ്രസ് നെഹ്റുവിന്റെ പിന്മുറക്കാര് ആകുകയുള്ളൂവെന്നും നെഹ്റു സ്നേഹത്തോടെ സ്വീകരിച്ച ചെവേരയെ പറ്റിയാണ് കോണ്‍ഗ്രസ് നെറികെട്ട ചിത്രം പ്രസിദ്ധീകരിക്കുന്നത് എന്നും ബിനോയ് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മൂത്താല്‍ ഏതറ്റം വരെ പോകും എന്നുള്ളതിന്റെ തെളിവാണിതെന്നും പേരാമ്പ്രയില്‍ യുഡിഎഫ് […]
സാധാരണക്കാരനായ അസാധാരണക്കാരൻ; ദേവർകോവിലിനെ ജനപ്രിയനാക്കിയത് ഇക്കാരണങ്ങൾ
അഹമ്മദ് ദേവർകോവിൽ എന്ന വ്യക്തിയെക്കുറിച്ച് കഴിഞ്ഞ അഞ്ച് വർഷങ്ങൾകൊണ്ട് മലയാളികൾ കേട്ടിരുന്നില്ല. പ്രത്യേകിച്ച് കോഴിക്കോട്ടുകാർപോലും. എന്നാൽ 2021 ൽ ഇടതുമുന്നണിയിൽ ഐ.എൻ.എൽ സ്ഥാനാർത്ഥിയായി വിജയിച്ച് മന്ത്രിയായതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. സൗമ്യനും സാധാരണക്കാരനുമായ ദേവർകോവിൽ തുറമുഖ മന്ത്രി എന്ന നിലയിൽ അധികാരമേറ്റ സമയം എന്നത് വിഴിഞ്ഞം പദ്ധതി എന്നത് ഒരിക്കലും നടക്കില്ല എന്ന് കരുതി അദാനിയും സംഘവും മടങ്ങാനുള്ള സന്ദർഭമായിരുന്നു. അപ്പോഴാണ് ദേവർകോവിൽ വിഴിഞ്ഞം പദ്ധതിയെ പുനരുജ്ജീവിക്കാനുള്ള കഠിന പരിശീലനവുമായി മുഖ്യമന്ത്രിയുടെ സഹായത്തോടെ രംഗത്തിറങ്ങിയത്. അത് വിജയിപ്പിച്ച് വിഴിഞ്ഞത്ത് […] The post സാധാരണക്കാരനായ അസാധാരണക്കാരൻ; ദേവർകോവിലിനെ ജനപ്രിയനാക്കിയത് ഇക്കാരണങ്ങൾ appeared first on Daily Indian Herald .
കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം; വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു
കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാ(17)ണ് പരിക്കേറ്റത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ നാളെയും ഞായറാഴ്ചയുമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഫോക്കസ് കേരള 2026–ഹെറാൾഡ് സർവേ -1 കാസർഗോഡ് :ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് ജില്ല ചുവപ്പണിയാണ് സാധ്യത .ബിജെ പി നേതാവും മുൻ സംസ്ഥാന പ്രസിഡിഡണ്ടും ആയ കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് വിജയം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .മൂന്ന് സീറ്റിൽ വിജയം ഉറപ്പിച്ച സിപിഎം സാഹചര്യം അനുകൂലമായാൽ നാലാമതൊരു സീറ്റുകൂടി പിടിച്ചെടുക്കാം എന്ന ചിന്തയിലാണ് .ത്രികോണ മത്സരം നടക്കുന്ന കാസർഗോഡ് ബിജെപിയും ലീഗും , ഇടതുപക്ഷവും കട്ടക്ക് കട്ടക്ക് പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത് […] The post കാസറഗോഡ് ജില്ലയിൽ മൂന്ന് സീറ്റിൽ ഇടതുമുന്നേറ്റം.മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ വിജയത്തിലേക്ക് !കാസറഗോഡും ബിജെപിക്ക് സാധ്യത ! appeared first on Daily Indian Herald .
പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു
പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
യുവതിയെ പിന്തുടര്ന്ന് ലൈംഗികാതിക്രമം; 3 യുവാക്കളെ വെടി വെച്ച് വീഴ്ത്തി മലയാളി, ഒരാള്‍ കൊല്ലപ്പെട്ടു
താനെ: മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി. വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയിൽ ആണ് സംഭവം. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ മലയാളിയായ ജയൻ എന്നയാൾ വെടിയുതിർക്കുകയായിരുന്നു. […]
ഇറാനിലെ ഏറ്റവും വലിയ പാലം ‘ബി-1 ബ്രിഡ്ജ്’തകർത്ത് അമേരിക്ക; 8 പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവർത്തനം നടത്താനുമെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തിൽ പരിക്കേറ്റത്. പാലത്തിലൂടെ […]
വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് കൃഷി, വെള്ളമൊഴിച്ച് പരിപാലിക്കുന്നതിനിടെ 26കാരന് പിടിയില്‍
ചെങ്ങന്നൂര്‍: വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി യുവാവ്. ചെറിയനാട് ആണ് സംഭവം. യുവാവിനെ പോലീസ് പിടികൂടി. ചെറുവല്ലൂര്‍ കാവിന്റെ വടക്കേതില്‍ നന്തു എസ് കുമാര്‍ (26) ആണ് വെണ്മണി പോലീസിന്റെ പിടിയിലായത്. ചെറുവല്ലൂര്‍ ഭാഗത്തുള്ള ‘ശ്രീ സദനം’ എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു നന്തു. ഇയാള്‍ സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി വീട്ടുപറമ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി വെണ്മണി സബ് ഇന്‍സ്പെക്ടര്‍ രതീഷ് ബാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പറമ്പില്‍ […]
കുട്ടനാട്ടിലെ പ്രളയ ദുരന്തം, അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും 10000 രൂപ നഷ്ടപരിഹാരം
കൊച്ചി: കുട്ടനാട്ടിലെ പ്രളയ ദുരന്തത്തില്‍ ദുരിതം അനുഭവിച്ച എല്ലാ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. പൊതുപ്രവര്ത്തകന് ജെയ്സപ്പന്‍ മത്തായി നല്കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്. 2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ഹരജി. അതേസമയം കുട്ടനാട്ടിലെ 43,538 കുടുംബങ്ങള്‍ക്കാണ് ഉത്തരവിന്റെ പ്രയോജനം ലഭിക്കുക. രണ്ടുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്കി.
പരസ്യമായി ഫ്ലക്സും പോസ്റ്ററും വലിച്ചു കീറാന്‍ ശ്രമം നടന്നതായി ട്വിന്റി ട്വന്റി സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍. വഴക്കാല ഓത്തു പള്ളിക്ക് സമീപം പര്യടനം നടക്കുമ്പോഴായിരുന്നു സംഭവമെന്നും അഖില്‍ മാരാര്‍ പറയുന്നു. അതിക്രമം തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചയാള്‍ ഹെല്‍മെറ്റ് ഊരി തലയ്ക്കു അടിച്ചുവെന്നും ഇതിന് പിന്നില്‍ മലപ്പുറത്തുനിന്നും ഇവിടെ വന്നു താമസിക്കുന്നവര്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് അഖില്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ വച്ച് തന്നെയാണ് പോസ്റ്ററും […]
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ എല്‍ഡിഎഫും യുഡിഎഫും ഒരേ ദിവസം തന്നെ പ്രകടന പത്രികകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇരുമുന്നണികളും സമാനമായ പല വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇരുമുന്നണികളുടെയും പ്രകടനപത്രികയില്‍ ക്ഷേമ പദ്ധതികള്‍, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ശ്രദ്ധേയമായ സമാനതകളുണ്ട്. ഇരുമുന്നണികളും ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് ക്ഷേമ പെന്‍ഷനാണ്. എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വാഗ്ദാനം ചെയ്യുന്നു. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി […]
മലപ്പുറം: കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മലപ്പുറം ജില്ലയിലെ പയ്യനാട് കുട്ടിപ്പാറയില്‍ ആണ് സംഭവം. അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാ ളികളായ വിക്കി (20), ശശിപാല്‍ (26), പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്, ചന്ദ്രന്, വിജേ ഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സൂപ്പര്‍വൈസര്‍ മോഹനനും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ കുട്ടിപ്പാറയിലാണ് അപകടം ഉണ്ടായത്. വണ്ടൂരിലേക്ക് കുഴല്‍ […]
കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച്;മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദ് സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നൂര്‍ബിന തന്റെ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് ഇ-മെയില്‍ വഴി രാജി കൈമാറിയതായും എന്നാല്‍ ലീഗ് പ്രവര്‍ത്തകയായി തുടരുമെന്നും അവര്‍ വ്യക്തമാക്കി.ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി […] The post മുസ്ലിം ലീഗിൽ പൊട്ടിത്തെറി ;ലീഗിനെതിരെ പടയൊരുക്കം .തങ്ങളുമാരെ വെല്ലുവിളിച്ച ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ഥിത്വം സംശയകരം ! നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. appeared first on Daily Indian Herald .
തൃശൂര്‍: ആത്മീയമായ ഉള്‍ച്ചേര്‍ക്കലിന്റെയും സാങ്കേതിക തികവിന്റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര്‍ ലൂര്‍ദ് ഫൊറോന പള്ളിയില്‍ (പുത്തന്‍പള്ളി) കാഴ്ചപരിമിതര്‍ക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആക്സസിബിള്‍ ‘കുരിശിന്റെ വഴി’ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. പാരമ്പര്യമായി ദൃശ്യരൂപങ്ങളിലൂടെ മാത്രം അനുഭവിച്ചിരുന്ന കുരിശിന്റെ വഴിയിലെ പതിനാല് പ്രയാണങ്ങളെയും സ്പര്ശനത്തിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പദ്ധതിയുടെ ഉദ്ഘാടനവും ആശീര്‍വാദ കര്‍മ്മവും നിര്‍വ്വഹിച്ചു. ആത്മീയ അനുഭവങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ പ്രാപ്യമാകണമെന്നും, മനുഷ്യത്വത്തില്‍ […] The post കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്റെ വഴി’ തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം appeared first on Daily Indian Herald .
നൂര്‍ബീന റഷീദ് വനിത ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ചു
കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്. വനിത ലീഗിന് പാർട്ടിയിൽ കടുത്ത അവഗണനെയന്ന് വാർത്താ സമ്മേളനത്തിൽ നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. അതേ സമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു.
‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും’; എൽഡിഎഫ് പ്രകടനപത്രിക പുറത്ത്
കോഴിക്കോട്: ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വർഷം […]
ചരിത്ര ദൗത്യത്തിനൊരുങ്ങി നാസ; 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന് ചന്ദ്രനിലേക്ക്
ഫ്ലോറിഡ: 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് […]
ആലപ്പുഴ: പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികള്‍ ഉള്‍പ്പടെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.യുഡിഎഫ് ഭരിച്ചപ്പോള്‍ ഇരുണ്ടകാലമായിരുന്നെന്നും മഴ പെയ്താല്‍ വെള്ളപ്പൊക്കം മൂലം യാത്ര മുടങ്ങുന്ന ഒരു കാലമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. എസി റോഡ് മാതൃകാപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കൂടാതെ, പ്രത്യേകതകള്‍ ഉരുപാടുള്ള നാടാണ് കുട്ടനാടെന്നും അതിനനുസരിച്ച് വികസനത്തിന് പ്രാധാന്യം നല്‍കണം, വികസനത്തിന്റെ മാറ്റം എല്ലായിടത്തും കാണാം എന്നും […]
വിഡി സതീശന് ബിജെപിയുമായി ഡീല്‍, ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് രംഗത്ത്. വിഡി സതീശന് ബിജെപിയുമായി ഡീലെന്ന് അന്‍സാരി ഏനാത്ത് പറഞ്ഞു. സതീശനൊപ്പമുള്ളവരെ വിജയിപ്പിക്കാനും മറ്റുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനുമാണ് ഡീലെന്നും വിഡി സതീശന് ചില താല്പര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ സതീശനെ അനുകൂലിക്കുന്നവരെ നിര്‍ത്തിയാണ് ബിജെപിയുമായി ഡീലെന്നും അന്‍സാരി ഏനാത്ത് ആരോപിച്ചു. നേമത്ത് വോട്ട് വേണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞിട്ടില്ല, ശിവന്‍കുട്ടിക്ക് വോട്ട് ചെയ്യുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശിവന്‍കുട്ടിക്ക് പിന്തുണ നല്‍കിയിരുന്നുവെന്നും മുസ്ലീം ലീഗ് അടക്കമുള്ള […]
കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്ക് വോട്ടഭ്യര്‍ഥിച്ച് നടി നിഖില വിമല്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിയാണ് ശ്യാമള. ചെറുപ്പം മുതലേ പരിചയമുള്ള ആളാണ് ടീച്ചറെന്നും അതുകൊണ്ടാണ് ഇവിടെ വന്നതെന്നും നടി പറഞ്ഞു. ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവര്‍ത്തന പാരമ്പര്യവും സ്നേഹവും കരുതലുമെല്ലാം അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചവളാണ് താനെന്നും കഴിഞ്ഞ 10 വര്‍ഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങള്‍ എന്താണെന്ന് ഇതിനോടകം തന്നെ നമ്മള് കണ്ടു കഴിഞ്ഞതാണ് എന്നും പ്രചാരണ പരിപാടിയില്‍ നിഖില പറഞ്ഞു. താന്‍ വര്‍ക്ക് […]
അഡ്വ സിബി സെബാസ്റ്റ്യൻ FCRA നിയമഭേദഗതി ബില്ലിനെക്കുറിച്ച് വ്യക്തമായി അറിയാതെ ‘ തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് വേഷകെട്ടി രാഷ്ട്രീയം കളിക്കുന്ന കത്തോലിക്കാ സഭയിലെ മാർ തോമസ് തറയിലിനെ പോലുള്ള വിവേക ശൂന്യരായ ‘ബിഷപ്പുമാർ ‘ ബൈബിളിൽ പറയുന്ന ‘ വിവേകശൂന്യകളായ കന്യകകൾ” ‘എന്ന ഉപമക്ക് തുല്യമാണ് . മാർ തോമസ് തറയിൽ പിതാവ് ‘FCRA ഫണ്ടുകൊണ്ട് നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനമാണോ ? ഭീകര പ്രവർത്തനമാണോ ? അല്ലെങ്കിൽ എന്തിനാണിത്ര വേവലാതി ? എന്തിനാണിത്ര അസഹിഷ്ണത .എന്തിനാണ് കോൺഗ്രസ് പ്രസിഡന്റിന്റെ […] The post FCRA നിയമഭേദഗതി ബിൽ’ മാർ തോമസ് തറയിൽ ഭയക്കുന്നത് എന്തിന് ? ഫണ്ടുകൾ നിയമവിരുദ്ധ ഭീകര പ്രവർത്തനത്തിന് സഭ ഉപയോഗിക്കുന്നുണ്ടോ ?കേന്ദ്ര സർക്കാരിൽ നിന്നും ,LDF സർക്കാരിൽ നിന്നും ക്രിസ്ത്യാനികൾക്ക് മുന്തിയ പരിഗണന കിട്ടി.’മാർ തോമസ് തറയിലും വിവേകശൂന്യകളായ കന്യകകളും-അഡ്വ .സിബി സെബാസ്റ്റ്യൻ എഴുതുന്നു. appeared first on Daily Indian Herald .
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെതിരായ കേസില്‍ അന്വേഷണം നടക്കട്ടെയെന്നും സിനിമാ രംഗത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്നും നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സുധീര്‍ കരമന. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും ഇതുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ എക്കാലത്തും സ്ത്രീകള്‍ക്കൊപ്പമാണ്. ചില കാര്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. നിലവിലെ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെന്നും സുധീര്‍ കരമന പ്രതികരിച്ചു. രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. രഞ്ജിത്തുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ […]
ദില്ലി: കർമ്മ ആരെയും വെറുതെ വിടില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ നേരത്തെ പരാതി നൽകിയ ബംഗാളി നടി. പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യൻ അല്ലെന്ന് തെളിയിച്ചെന്ന് നടി പ്രതികരിച്ചു. രഞ്ജിത്തിനെതിരെ പരാതി നൽകിയ നടിക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞു. തനിക്ക് സംഭവിച്ചത് തുറന്നു പറയാൻ 15 വർഷമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തന്റെ കേസ് റദ്ദാക്കി. വേട്ടക്കാരെ ജയിലിലടയ്ക്കുക തന്നെ വേണമെന്നും നടി ആവശ്യപ്പെട്ടു. 2009ൽ പാലേരി മാണിക്യം സിനിമയ്ക്കിടെയുണ്ടായ സംഭവം 2024ലാണ് ബംഗാളി […]
‘ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല’ ; അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല് സിംഗ് ഉത്തരവിൽ വ്യക്തമാക്കി. രാകേഷ് കുമാർ എന്നയാളും ഭാര്യയും മരുമകൾക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് […]
അമേരിക്ക ഇറാനെതിരായ യുദ്ധം ഡീൽ ഇല്ലാതെ അവസാനിപ്പിക്കാൻ ആലോചിക്കുന്നു, പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്
ദില്ലി: ഇറാൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ഒരു കരാറിൽ ഏർപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ വളരെ വേഗം ഇറാൻ വിടും, രണ്ട് ആഴ്ച അല്ലെങ്കിൽ പരമാവധി മൂന്നാഴ്ചയ്ക്കോ ഉള്ളിൽ ദൗത്യം പൂർത്തിയാക്കി മടങ്ങാനാണ് ലക്ഷ്യമിടുന്നത്,’ എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ. യുദ്ധം നിർത്താൻ ഇറാൻ ഒരു കരാർ ഒപ്പിടേണ്ടതില്ലെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നതോടെ […]
യുവനടിയുടെ പീഡന പരാതി, സംവിധായകന് രഞ്ജിത്ത് 14 ദിവസം റിമാന്‍ഡില്‍
സംവിധായകന് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. യുവനടിയുടെ പീഡന പരാതിയില്‍ ആണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിന്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചി: സംവിധായകന് രഞ്ജിത്ത് ആശുപത്രിയില്‍. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രഞ്ജിത്തിന് രക്തസമ്മര്‍ദ്ദം കൂടിയ നിലയിലാണ് എന്നും ഇസിജിയിലും വ്യതിയാനമുണ്ട് എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂറോ വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിക്കും. സിടി സ്കാനും എടുക്കും. ലൈംഗികാതിക്രമ പരാതിയില്‍ പിടിയിലായ രഞ്ജിത്തിനെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക. രഞ്ജിത്തിനെ തൊടുപുഴയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രാത്രി തന്നെ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് […]
കൊച്ചി : സംവിധായകന് രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി.നടി ഐസിസിക്ക് മുന്നിലുള്‍പ്പെടെ തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് പൊലീസും നടിയുടെ മൊഴിയെടുത്തു . രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. അറസ്റ്റിനായി വളരെ രഹസ്യമായ നീക്കമാണ് പൊലീസ് നടത്തിയത്.നേരത്തെ ബംഗാളി നടിയുടെ പരാതിയും, […] The post യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ മിന്നല്‍ നീക്കം; ലൈംഗിക അതിക്രമം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. appeared first on Daily Indian Herald .
നളന്ദയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 8 പേർക്ക് ദാരുണാന്ത്യം
നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിലുള്ള ഷിതല ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് തീർത്ഥാടകർ കൊല്ലപ്പെട്ടു. ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. ഉത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ തടിച്ചുകൂടിയത്. ദർശനത്തിനായി ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ച എട്ട് പേരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ പത്തോളം പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം: യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്നും എൽഡിഎഫ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ഇങ്ങനെ തകർന്നല്ലോയെന്ന ചിന്ത 10 വർഷം മുമ്പ് ജനങ്ങൾക്കുണ്ടായിരുന്നു. അതിൽനിന്നും ജനം മോചനം ആഗ്രഹിച്ചു. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ വലിയ മാറ്റം സംഭവിച്ചു. കുത്തഴിഞ്ഞ ഭരണസംവിധാനം മാറി. ഇപ്പോൾ നല്ല നിലക്ക് ജീവിതം നയിക്കാൻ കഴിയുന്ന ഇടമായി കേരളം മാറി. എൽഡിഎഫ് ഉണ്ടാക്കിയ പുരോഗതി യുഡിഎഫ് വന്നാൽ […]
കെ കെ രമയുടെ ചുമരെഴുത്തിന് മീതെ കരി ഓയില്‍ പ്രയോഗം; പരാതി നല്കി
വടകര: യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെ കെ രമയുടെ ചുമരെഴുത്തിന് മീതെ കരി ഓയില്‍ പ്രയോഗം. വടകര വെള്ളികുളങ്ങരയിലാണ് സംഭവം. ആര്‍എംപിഐ ചോമ്പാല പൊലീസില്‍ പരാതി നല്കി. ടൗണിലെ മതിലിന് മീതെ എഴുതിയ ചുമരെഴുത്ത് പൂര്‍ണ്ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരാജയ ഭീതി പൂണ്ട ഇടതുപക്ഷമാണ് ഈ ഹീനകൃത്യം ചെയ്തതെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി.
‘വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്റേത്’, എംവി ഗോവിന്ദൻ
തൃശൂർ: ബിജെപിയുമായി ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുമുന്നണിക്ക് അനുകൂലമായ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് സംസ്ഥാനത്ത് പ്രകടമാകുന്നതെന്നും വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്റേത് എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രത്യേക ആപ്പ് വഴി സമാഹരിച്ച ഫണ്ട് എവിടെപ്പോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
തിരുവനന്തപുരം: വമ്പന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. എയിംസ് യാഥാര്‍ഥ്യമാക്കും, പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വിവി […]
തിരുവനന്തപുരം: ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കാന്‍ പിരിച്ച പണം എവിടെയെന്ന ചോദ്യമുയര്‍ത്തി യു.ഡി.എഫിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മരിച്ചവരുടെ പോക്കറ്റില്‍ നിന്ന് പണം തട്ടുന്നവര്‍ എന്ന വിളിപ്പേര് കോണ്‍ഗ്രസുകാര്‍ക്ക് വീഴരുതെന്നാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനൽകി. രാഹുൽഗാന്ധിയുടെ അമ്മകൂടിയായ […] The post ‘മരിച്ചവരുടെ പോക്കറ്റടിച്ചവര്‍’; കോൺഗ്രസിന് വിളിപ്പേര് വീഴരുത് !!പോറ്റിയെ സ്വീകരിച്ചത് സോണിയ ഗാന്ധി, !.സ്വർണ്ണം കട്ടവരൊക്കെ സ്വന്തം വീട്ടിൽ എത്തിയില്ലേ ?’എങ്ങനെയാണ് കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയതെന്ന് ആലോചിച്ചാൽ മനസിലാകും.രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് പിണറായി. ശബരിമലയില്‍ പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്ത്. appeared first on Daily Indian Herald .
കൊച്ചി :പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിലെ വരികൾ പാടിയതിനെതിന് മറുപടിയുമായി മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ടും മന്ത്രി പി റാജീവും .ഇന്നലെ പാടിയ രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി അവർ രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള ബൃന്ദ കാരാട്ടിന്റെ മറുപാട്ട്. കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ ഗ്യാരണ്ടികൾ ഒന്നും പാലിച്ചില്ല. […] The post ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്.’പോറ്റിയെ ആര് സോണിയയുടെ അടുത്തെത്തിച്ചതാര് വ്യക്തത വരുത്തൂ എന്ന് രാഹുലിനോട് പി രാജീവും appeared first on Daily Indian Herald .
‘പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത് ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിന്’, വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ആ സംവാദം നടക്കട്ടെയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിന് അദ്ദേഹം തയ്യാറല്ല എന്നു പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കഴിഞ്ഞദിവസമാണ് സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും രംഗത്തെത്തിയത്. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചര്‍ച്ച ചെയ്യുകയാണെങ്കില്‍ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡും […]
‘മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ’, പരസ്യ സംവാദത്തെ ഓര്‍മ്മിപ്പിച്ച് വിഡി സതീശന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സംവാദമാവാം എന്നു പറഞ്ഞിട്ട് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥലവും സമയവും തീരുമാനിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഫേസ്ബുക്കിലൂടെയായിരുന്നു വിഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ എന്ന പോസ്റ്ററോടു കൂടിയാണ് സതീശന്റെ കുറിപ്പ്. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് താനെത്താമെന്ന് സതീശന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും. […]
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എസ്ഡിപിഐ വോട്ടു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. എന്നിട്ട് പറയാം. ഞങ്ങള്‍ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വര്‍ത്തമാനം പറയുന്നത്. അതിനെപ്പറ്റി നിങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. മതവാദികളുടെ വോട്ടു വേണ്ട മനുഷ്യരുടെ വോട്ടു മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ […]
തെരുവ് നായ ശല്യം രൂക്ഷം, എസ്ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു
കോഴിക്കോട്: എസ്ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ആണ് സംഭവം. നാദാപുരം സ്റ്റേഷനിലെ എഎസ്ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പൊലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ വെച്ചാണ് എഎസ്ഐ മനോജിനെ നായ ആക്രമിച്ചത്. ആയിഷ ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് അതിഥി തൊഴിലാളികളായ അബ്ദുദുല് ഹഖ്(56), അസ്മാമാഉല്‍ ഹഖ്(26) എന്നിവര്‍ക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. മൂന്ന് പേരും നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ […]
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു, വിജയ്ക്കെതിരെ 5 വകുപ്പുകള്‍ ചുമത്തി കേസെടുത്തു
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിന് കേസെടുത്തു. 5 വകുപ്പുകൾ ചുമത്തിയാണ് ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുള്ളത്. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയിൽ റോഡ് ഷോയിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
എല്‍പിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസം: രണ്ട് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി:രാജ്യത്തെ എല്‍പിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി രണ്ട് എല്‍പിജി ടാങ്കര്‍ കപ്പലുകള്‍ ഇന്ത്യയിലെത്തും. രണ്ട് ടാങ്കര്‍ കപ്പലുകളിലായി 94000 ടണ്‍ എല്‍പിജിയാണ് രാജ്യത്തേക്ക് എത്തുന്നത്. ബി ഡബ്ല്യു എല്‍മ്, ബിഡബ്ല്യു ടൈര്‍ എന്നീ കപ്പലുകളാണ് ഹോര്‍മൂസ് കടലിടുക്ക് കടന്നിട്ടുള്ളത്. 18 കപ്പലുകളാണ് ഇനി ഹോര്‍മുസ് കടക്കാനുള്ളത്. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് എണ്ണ കൊണ്ടുവരാന്‍ ഇനി കപ്പലുകള്‍ അയക്കുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദമാക്കിയിട്ടുള്ളത്. കരിഞ്ചന്ത തടയാന്‍ സംസ്ഥാനങ്ങള്‍ കണ്ട്രോള് റൂമുകള്‍ തുടങ്ങണം എന്ന് […]
ഷാര്‍ജയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം: ആക്രമണം തുറായ ടെലികോം കമ്പനി ആസ്ഥാനത്ത്
ഷാർജ: ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. അതേസമയം യു.എ.ഇ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ഇത് ബാധകമായിരിക്കും.
തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂര്‍ എംപിയ്ക്ക് ഒപ്പം ചിത്രം എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് ഇറക്കിവിട്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. തരൂര്‍ കുമളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തരൂര്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയും ഭിന്നശേഷിക്കാരനുമായ മഹേഷ് ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ എത്തിയത്. ഈസമയം തരൂരിനൊപ്പം വേദിയിലുണ്ടായിരുന്ന സി പി മാത്യു ഇടപെട്ട് തടയുകയായിരുന്നു. ചെറിയ ബലപ്രയോഗത്തിലൂടെ വേദിയുടെ പുറത്തേക്ക് ഇറക്കിവിടുകയും ചെയ്തു. ഇത് കണ്ട വേദിക്ക് സമീപമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധിക്കുകയും […]
രാജസ്ഥാനെതിരെ അടിപതറി ചെന്നൈ; പവര്‍പ്ലേയില്‍ സഞ്ജുവടക്കം തീന്നത് നാല് പേര്!
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന് റോയല്‍ തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാരയിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ പരാഗിന്റെ തീരുമാനം ശരിവെച്ചിറങ്ങിയ രാജസ്ഥാന് ചെന്നൈക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് […]
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ തല്ലി ഡി.സി.സി പ്രസിഡന്റ്
ഇടുക്കി: കുമളിയില്‍ നടന്ന യു.ഡി.എഫ് പരിപാടിയില്‍ ഭിന്നശേഷികാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദിച്ച് ഡി.സി.സി പ്രസിഡന്റ്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ കൂടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഡി.സി.സി. അധ്യക്ഷന്‍ സി.പി. മാത്യു പ്രവര്‍ത്തകനെ മര്‍ദിക്കുകയും തള്ളിമാറ്റുകയും ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ തിക്കും തിരക്കുമുണ്ടായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ വേദിയില്‍ തള്ളികയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് സി.പി. മാത്യു ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ മര്‍ദിച്ചത്. മര്‍ദനം കണ്ട പ്രദേശിക പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതികരിച്ചു. എന്നാല്‍, […]
മലയാളത്തില്‍ ത്രില്ലര്‍ സിനിമകളുടെ തലതൊട്ടപ്പനെന്ന് പലരും വിശേഷിപ്പിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്. എന്നാല്‍ ദൃശ്യം 2ന് ശേഷം ജീത്തുവിന്റേതായി പുറത്തുവന്ന സിനിമകളില്‍ പലതും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ഏറ്റവുമൊടുവില്‍ ജീത്തു അണിയിച്ചൊരുക്കിയ മിറാഷ്, വലതുവശത്തെ കള്ളന് എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയമായി. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ വലതുവശത്തെ കള്ളന് തിയേറ്ററിലെ അതേ അഭിപ്രായം തന്നെയാണ് സ്വന്തമാക്കുന്നത്. വളരെ മികച്ചൊരു ത്രെഡ് ഉണ്ടായിരുന്നിട്ടും മോശം തിരക്കഥയും അതിലും മോശം മേക്കിങ്ങും ചിത്രത്തിന് തിരിച്ചടിയായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തരക്കേടില്ലാത്ത […]
520 കോടി സ്വത്ത്, പത്രിക സമര്‍പ്പിച്ച് വിജയ്; ഇത് നാടോ അതോ കാടോ എന്ന് സ്റ്റാലിനെതിരെ വിമര്‍ശനം
ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിസയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ്. തന്റെ പാര്‍ട്ടിയുടെ ‘വിസില്‍’ ചിഹ്നത്തിന് വോട്ട് ചെയ്ത് ഭരണം പിടിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു ഏപ്രില്‍ 23-നാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ആകെ 520 കോടിയുടെ രൂപയാണ് വിജയ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതില്‍ 115 കോടിയുടെ സ്ഥാവര ആസ്തിയും (immovable […]
ദൂരെയുള്ള ബന്ധുവീടുകളിലേക്ക് മക്കളെ അയക്കുമ്പോൾ നമ്മൾ കൂടെപ്പോകാറുണ്ട്, അല്ലെങ്കിൽ സുരക്ഷിതമായ വണ്ടിയിൽ കയറ്റിവിടാറുണ്ട്. എന്നാൽ ഒരു നൂറ്റാണ്ട് മുൻപ് അമേരിക്കയിൽ ചില മാതാപിതാക്കൾ കണ്ടെത്തിയ വഴി മറ്റൊന്നായിരുന്നു. കുട്ടികളുടെ വസ്ത്രത്തിൽ തപാൽ സ്റ്റാമ്പ് ഒട്ടിച്ച് അവരെ ‘പാഴ്സൽ’ ആയി പോസ്റ്റ്മാന്റെ കൈവശം ഏൽപ്പിക്കുക. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും സംഗതി സീരിയസായിരുന്നു. (The Mailing of Children) 1913-ൽ അമേരിക്കൻ തപാൽ വകുപ്പ് വലിയ ഭാരമുള്ള പാഴ്സലുകൾ അയക്കാനുള്ള ‘പാഴ്സൽ പോസ്റ്റ്’ സംവിധാനം ആരംഭിച്ച കാലം. അതിനു മുൻപ് […]
2024ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഭരതനാട്യം. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഭരതനാട്യത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പേ പെര് വ്യൂവിലൂടെ ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമയെന്ന നേട്ടവും ഭരതനാട്യം സ്വന്തമാക്കി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. മോഹിനിയാട്ടം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഇന്നലെ റിലീസ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തോമസ് തിരുവല്ല […]
മലപ്പുറം: സമ്മര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ സ്വദേശി എന്‍ വി പത്മനാഭന് ആണ് പത്ത് കോടി രൂപ സമ്മാനം ലഭിച്ചത്. പാലക്കാട് നിന്നും എടുത്ത ടിക്കറ്റിനാണ് സമ്മാനം. പത്മനാഭന് കഴിഞ്ഞ 26 നാണ് ലോട്ടറിയെടുത്തത്. പാലക്കാട് ജില്ലയിലെ ഏജന്റായ എസ്.മധുസൂദനന് ആണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ച എസ് ബി 517026 എന്ന ടിക്കറ്റ് വിറ്റത്.ശനിയാഴ്ചയായിരുന്നു സമ്മര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്. എന്നാല്‍ ഇന്നലെ രാവിലെയാണ് സമ്മാനമുണ്ടെന്ന് […]
കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെ കാണണമെന്നത് എന്റെ സ്വപ്നം; വമ്പൻ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി
കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുപ്പള്ളിയിൽ നടന്ന വൻ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രസംഗത്തിൽ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത മുഖ്യമന്ത്രി പദത്തിലെത്തുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ സദസ്സിലെ സ്ത്രീകൾ ആവേശത്തിലായെന്നും എന്നാൽ പുരുഷന്മാർ വേണ്ടത്ര കൈയടിച്ചില്ലെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. കർണാടക മാതൃകയിൽ കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. പാവപ്പെട്ട കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും. തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം പ്രാതിനിധ്യം നൽകാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം വേദിയിൽ ആരോപിച്ചു. Key Words : Kerala Election, Rahul Gandhi
ഫിറ്റ്നസ് ട്രെയിനറായ യുവതിയെ ആക്രമിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
തിരുവനന്തപുരം: ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്. തിരുവനന്തപുരത്താണ് സംഭവം. പാറശാല സ്വദേശി അശ്വന്താണ് യുവതിയെ ആക്രമിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പാറശാല പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ കാവ്യയ്ക്കാണ് കുത്തേറ്റത്. നെഞ്ചിലും തലയ്ക്കു പിന്നിലുമാണ് പരിക്കേറ്റത്. നിലവില്‍ കാവ്യ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ സ്ഥലത്തെത്തിയ അശ്വന്ത് ജമ്മില്‍ ആരും ഇല്ലെന്നു […]
ജെറുസലേമില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ തടഞ്ഞ ഇസ്രഈല്‍ നടപടി അപകടകരമായ കീഴ്വഴക്കം: ഹമാസ്
ജെറുസലേം: ജെറുസലേമിലെ സെപ്പല്‍ക്കര്‍ പള്ളിയില്‍ (Church of the Holy Sepulcher) ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടത്തുന്നതില്‍ നിന്ന് ഫലസ്തീനി ക്രിസ്ത്യാനികളെ ഇസ്രഈല്‍ അധികൃതര്‍ തടഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹമാസ്. നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും ഇത് ‘അപകടകരമായ കീഴ്വഴക്കമാണെന്നും’ ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ജെറുസലേമിലെ ലാറ്റിന്‍ പാട്രിയാര്‍ക്ക് കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസാബല്ലയെയും കുസ്റ്റോസ് ഓഫ് ദി ഹോളി ലാന്‍ഡ് ഫാദര്‍ ഫ്രാന്‍സെസ്കോ ഇല്‍പോയെയും പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രഈല്‍ പൊലീസ് തടഞ്ഞിരുന്നു. […]
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീനാക്ഷി. വണ്‍ ബൈ ടൂ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച മീനാക്ഷി അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ താരം ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ എത്തിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, പ്രൈവറ്റ് എന്നീ സിനിമകളാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ, സിനിമയില്‍ ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് […]
അഭിനന്ദ് ന്യൂഡല്‍ഹി : അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ പ്രസ്താവനയെ ഇറാന് ഔദ്യോഗികമായി തള്ളി. പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള ഇത്തരം ശ്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന് വ്യക്തമാക്കി. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്കിയാന് സംസാരിച്ചിരുന്നു. ഇതു പക്ഷേ, മദ്ധ്യസ്ഥ ശ്രമത്തിന്റെ ഭാഗമല്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ഈ ചര്‍ച്ചകളെ സംശയത്തോടെയാണ് കാണുന്നത്. മേഖലയിലെ അമേരിക്കന്‍ സൈനിക വിന്യാസത്തെ മറയ്ക്കാനുള്ള ഒരു തന്ത്രമാണ് ചര്‍ച്ചയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ഇറാന് പങ്കെടുക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ഇറാന് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. 'പാകിസ്താന്റെ വേദികള്‍ അവരുടെ സ്വന്തമാണ്'എന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇറാന് പ്രസിഡന്റ് ചര്‍ച്ചയ്ക്കു സന്നദ്ധനാണെങ്കിലും സൈന്യം ഇതിനെ എതിര്‍ക്കുന്നു. സേനയുടെ നിലപാടാണ് വിദേശകാര്യ മന്ത്രാലയത്തിലൂടെ പുറത്തുവരുന്നതെന്നാണ് അറിയുന്നത്. മുംബയിലെ ഇറാന് കോണ്‍സുലേറ്റ് ജനറല്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയും സമാന നിലപാട് ആവര്‍ത്തിക്കുന്നു. യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇടനിലക്കാര്‍ വഴി യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അമേരിക്ക ചെയ്യുന്നതെന്നും അറിയിച്ചു. പാകിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ അവരുടെ സ്വന്തം കാര്യമാണെന്നും അതില്‍ ഇറാന് പങ്കെടുത്തിട്ടില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. 'യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകളില്ല; ഇടനിലക്കാര്‍ വഴി അമിതവും യുക്തിരഹിതവുമായ ആവശ്യങ്ങള്‍ മാത്രമാണ് വരുന്നത്. അമേരിക്കയുടെ 'നയതന്ത്രം'എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു; ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാകിസ്ഥാന്റെ വേദികള്‍ അവരുടേത് മാത്രമാണ്, ഞങ്ങള്‍ അതില്‍ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാദേശിക ആഹ്വാനങ്ങളെ സ്വാഗതം ചെയ്യുന്നു, പക്ഷേ ഇത് ആരാണ് തുടങ്ങിയതെന്ന് ഓര്‍ക്കണം!' - ഇറാന് കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച പാകിസ്ഥാന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇസ്ലാമാബാദില് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തങ്ങള്‍ മദ്ധ്യസ്ഥരാണെന്ന് പാകിസ്ഥാന് അവകാശവാദം ഉന്നയിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സവും യുദ്ധത്തിന്റെ ആഘാതങ്ങളും അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇസ്ലാമാബാദില് വച്ച് യുഎസ്-ഇറാന് ചര്‍ച്ചകള്‍ നടത്തുന്നതിനെ വിദേശ മന്ത്രിമാര്‍ പിന്തുണച്ചതായി ദാര്‍ അവകാശപ്പെട്ടിരുന്നു. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും താനും ഫോണില്‍ സംസാരിച്ചതായും പാകിസ്ഥാന് അവകാശപ്പെട്ടു. ഇതിനിടെ, ബഹുമാനസൂചകമായി 20 എണ്ണക്കപ്പലുകളെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന് അനുവദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെ ദിവസേന രണ്ട് പാകിസ്ഥാന് കപ്പലുകള്‍ വീതം (ആകെ 20 എണ്ണം) കടന്നുപോകാന്‍ ഇറാന് അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് ട്രംപ് വലിയ കാര്യമായി കാണിക്കുന്നത്. മേഖലയില്‍ കൂടുതല്‍ യുഎസ് സൈനികരെ വിന്യസിക്കുന്നതിനൊപ്പം, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ ഖാര്‍ഗ് ഐലന്‍ഡ് ഓയില്‍ ടെര്‍മിനല്‍ പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. തിങ്കളാഴ്ചയും ഇറാനെതിരായ ആക്രമണങ്ങള്‍ അമേരിക്കയും ഇസ്രായേലും തുടര്‍ന്നു. കുവൈറ്റിലെ ജല-വൈദ്യുത നിലയവും വടക്കന്‍ ഇസ്രായേലിലെ എണ്ണ ശുദ്ധീകരണ ശാലയും ഇറാന് ആക്രമിച്ചു. മദ്ധ്യസ്ഥനായി നിന്നു ചോരകുടിക്കാന്‍ പാകിസ്ഥാന്, യുദ്ധത്തില്‍ നിന്നു സമാധനത്തിലേക്ക് പേര്‍ഷ്യയെ നയിക്കാന്‍ പാകിസ്ഥാനു കഴിയില്ലെന്ന് ഇസ്രായേല്‍ Summary: Iran has officially denied any involvement in Pakistani-led efforts after Pakistan claimed it was ready to host direct talks between the United States and Iran to end the ongoing war. The Consulate General of Iran in Mumbai stated on Monday that there have been no direct talks with the US, clarifying that only excessive and unreasonable demands have been passed through intermediaries. The consulate emphasized that Pakistan's forums are its own affair and that Iran did not participate in them. No direct US talks; only excessive, unreasonable demands via intermediaries. US 'diplomacy' flips constantly; our stance is clear. Pakistan’s forums are their own; we didn’t participate. Regional calls to end war are welcome, but remember who started it!— Statement from the Consulate General of Iran. The announcement from Pakistan came on Sunday after Foreign Minister (and Deputy Prime Minister) Ishaq Dar hosted counterparts from Saudi Arabia, Egypt, and Turkey for talks in Islamabad. They discussed the impact of the fighting, specifically the disruption of maritime traffic through the Strait of Hormuz. Dar claimed that the visiting ministers expressed full support for potential US-Iran talks to be held in Islamabad. Pakistan further claimed that Prime Minister Shehbaz Sharif and Minister Dar had held several telephone calls with senior Iranian officials, including President Masoud Pezeshkian and Foreign Minister Abbas Araghchi.
മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു (Indian Rupee Record Low Against USD). തിങ്കളാഴ്ച മാത്രം 0.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിൽ മാത്രം രൂപയുടെ മൂല്യത്തിൽ 4 ശതമാനത്തിലധികം ഇടിവുണ്ടായിക്കഴിഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് രൂപയുടെ മൂല്യത്തെ നേരിട്ട് ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം […]
‘പിണറായിസത്തിനെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കും’; എസ്ഡിപിഐ പിന്തുണയിൽ പി.വി. അൻവർ | P. V. Anvar
കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെയാണ് എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പി.വി. അൻവർ മറുപടി നൽകിയത് (P. V. Anvar). രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന വ്യക്തിഹത്യകളെയും വികസന മുരടിപ്പിനെയും കുറിച്ചും അദ്ദേഹം സംസാരിച്ചു. “പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സന്തോഷത്തോടെ സ്വീകരിക്കും,” അൻവർ വ്യക്തമാക്കി. രാഷ്ട്രീയമായ മാറ്റം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പിന്തുണ തനിക്ക് ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.കള്ളപ്പണ ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) ഏറ്റവും പുതിയ റിപ്പോർട്ട് തനിക്ക് […]
ടെഹ്റാൻ: പേർഷ്യൻ ഗൾഫ് മേഖലയിലെ സുരക്ഷയും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവും ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം ശക്തമാക്കി (US Iran Conflict ). ഇറാൻ മുന്നോട്ടുവെച്ച കർശന നിബന്ധനകൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായ എലൈറ്റ് 82-ാം എയർബോൺ ഡിവിഷനിലെ സൈനികരെയും രണ്ട് മറൈൻ യൂണിറ്റുകളെയുമാണ് പുതുതായി വിന്യസിക്കുന്നത്. പേർഷ്യൻ ഗൾഫ് മേഖലയിലെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന […]
മൈസൂരു: കർണാടകയിലെ ഹുൻസൂരിൽ അത്യന്തം സങ്കടകരമായ ഒരു അപകടത്തിലാണ് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് ജീവൻ നഷ്ടമായത് (Mysuru Baby Death). വീട്ടിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ്, അടുത്തുണ്ടായിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് കയ്യിലെടുത്ത് വായിലിടുകയായിരുന്നു. കുട്ടി പൂവ് വായിലിടുന്നത് കണ്ട സഹോദരൻ അത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അതിനിടെ കുഞ്ഞ് പൂവ് വിഴുങ്ങുകയായിരുന്നു. പൂവ് തൊണ്ടയിൽ കുടുങ്ങിയതോടെ കുഞ്ഞിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക […]
ഇടുക്കി: ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്റ് (Idukki DCC President). പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുമളിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മുൻ വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ മഹേഷിനാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിൽ നിന്നും മോശം അനുഭവം ഉണ്ടായത്. പരിപാടിക്ക് ശേഷം ശശി തരൂരിനൊപ്പം സെൽഫി എടുക്കാൻ മഹേഷ് ശ്രമിച്ചു. ഈ […]
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികൾ ഇന്ത്യയിലെ മദ്യവിപണിയെയും ബാധിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഗ്യാസ് ക്ഷാമവും കാരണം രാജ്യത്ത് ബിയർ വിലയിൽ വൻ വർദ്ധനവിനും വിതരണ തടസ്സത്തിനും സാധ്യതയുണ്ടെന്ന് പ്രമുഖ ബിയർ നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി. ഹൈനകന് (Heineken), എബി ഇന്‍ബെവ് (AB InBev), കാള്‍സ്ബെര്‍ഗ് (Carlsberg) തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (BAI) ആശങ്കയറിയിച്ച് രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർദ്ധനവ് അനുവദിക്കണമെന്ന് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുപ്പികൾക്കും മറ്റ് പാക്കേജിംഗ് മെറ്റീരിയലുകൾക്കും വൻതോതിൽ വില വർദ്ധിച്ചത് ഉൽപ്പാദനച്ചെലവ് കൂട്ടി. പശ്ചിമേഷ്യയിലെ അശാന്തി ഗ്യാസ് ലഭ്യതയെ ബാധിച്ചത് നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിലുണ്ടായ കുറവ് വിപണിയിലേക്കുള്ള ബിയർ വിതരണത്തിൽ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്. വേനൽക്കാലം ആരംഭിക്കുന്നതോടെ ബിയറിന് ആവശ്യം ഏറുന്ന സാഹചര്യത്തിൽ, വില വർദ്ധനവ് നടപ്പിലായാൽ അത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകും. സംസ്ഥാന സർക്കാരുകളുടെ എക്സൈസ് നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് മാത്രമേ ഈ വില വർദ്ധനവ് നടപ്പിലാക്കാൻ സാധിക്കൂ. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായേക്കും. Key Words :War crisis , Beer Price Hike
കൊച്ചി: സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഷവോമി പുറത്തിറക്കിയ റെഡ്മി 15എ 5ജി (Redmi 15A 5G), ദൈനംദിന ഉപയോഗങ്ങൾക്ക് മികച്ച വേഗതയും ഈടുനിൽപ്പും ഉറപ്പുനൽകുന്നു. ഒക്ടാകോർ 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. പ്രധാന സവിശേഷതകൾ: ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് വലിയ ഡിസ്പ്ലേ. നനഞ്ഞ കൈകൾ കൊണ്ട് ഉപയോഗിക്കാൻ സഹായിക്കുന്ന വെറ്റ് ടച്ച് ടെക്നോളജി 2.0 ആണ് ഇതിലെ പ്രത്യേകത. ബാറ്ററി: ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാക്കപ്പ് […]
കൊടുങ്കാറ്റായി റിക്കിള്ട്ടണ് ഇടിമിന്നലായി രോഹിത്; മുംബൈയുടെ ചരിത്രത്തില്‍ പുതിയ ഹീറോസ്!
2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ റയാന് റിക്കില്‍ട്ടണിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്. മത്സരത്തില്‍ മുംബൈക്ക് വേണ്ടി റിക്കില്‍ട്ടണ്‍ 43 പന്തില്‍ 81 റണ്‍സും രോഹിത് 38 പന്തില്‍ […]
ടെഹ്റാന്: ഇറാനില്‍ അമേരിക്ക കരയുദ്ധങ്ങള്ക്ക് തുടക്കം കുറിക്കുകയാണെങ്കില്‍ ആ നീക്കത്തില്‍ ഇസ്രഈല്‍ സൈന്യം ഭാഗമാകില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രഈലി മാധ്യമമായ ചാനല്‍ 12 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ മണ്ണില്‍ നേരിട്ടുള്ള സൈനിക നീക്കം നടത്തുന്നതിന് പകരം വ്യോമാക്രമണങ്ങള്‍ക്കും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും മാത്രമായിരിക്കും ഇസ്രഈല്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനില്‍ നേരിട്ടുള്ള സൈനിക നീക്കം നടത്തുന്നത് വലിയ അപകടസാധ്യതയുള്ളതാണെന്ന് ഇസ്രഈല്‍ വിലയിരുത്തുന്നു. യുദ്ധത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെടാനുള്ള സാധ്യതയും ശത്രുരാജ്യത്ത് കുടുങ്ങിപ്പോകാനുള്ള സാഹചര്യവും മുന്നില്‍ […]
നടനായും നിര്‍മാതാവായും മലയാളസിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ ആളാണ് മണിയന്‍പിള്ള രാജു. നാല് പതിറ്റാണ്ടിലധികമായി ഇന്ഡഡസ്ട്രിയില് നിറഞ്ഞുനില്ക്കുന്ന അദ്ദേഹം കോമഡി റോളുകളും ക്യാരക്ടര്‍ റോളുകളും തന്മയത്വത്തോടെ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ക്യാന്‍സര്‍ ബാധിതനായി ചികിത്സകള്‍ക്ക് വിധേയനായ അദ്ദേഹം രോഗമുക്തനായി തിരിച്ചെത്തി. തിരിച്ചുവരവില്‍ മികച്ച സിനിമകളുടെ ഭാഗമായ മണിയന്‍പിള്ളയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രതിച്ഛായ. നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തില്‍ രാമകൃഷ്ണന് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രൊമോഷനിടെ രോഗബാധിതനായ […]
ക്യൂബയ്ക്കുമേലുള്ള എണ്ണ ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ കപ്പൽ തീരമടുത്തു
വാഷിംഗ്ടൺ: ക്യൂബയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന കർശനമായ എണ്ണ ഉപരോധത്തിൽ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുൾപ്പെടെ ഏത് രാജ്യത്തുനിന്നും ക്യൂബയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനോട് തനിക്ക് നിലവിൽ എതിർപ്പില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ മാസങ്ങളായി ഇന്ധനക്ഷാമം മൂലം വലഞ്ഞ ക്യൂബയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ തീരുമാനം. റഷ്യയിൽ നിന്ന് ഏകദേശം 7.3 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി എത്തിയ 'അനാറ്റോളി കൊളോഡ്കിൻ'എന്ന ടാങ്കർ കപ്പലിന് ക്യൂബൻ തീരത്ത് അടുക്കാൻ അമേരിക്ക അനുമതി നൽകി. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം വന്നത്. ഏതെങ്കിലും രാജ്യം ക്യൂബയിലേക്ക് എണ്ണ അയക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എനിക്കതിൽ പ്രശ്നമില്ല, അത് റഷ്യയായാലും ശരി. അവിടുത്തെ ജനങ്ങൾക്ക് വെളിച്ചവും ചൂടും മറ്റ് അവശ്യ സൗകര്യങ്ങളും ലഭിക്കേണ്ടതുണ്ട്,എന്ന് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി അമേരിക്കൻ ഉപരോധം കടുപ്പിച്ചതിനെത്തുടർന്ന് ക്യൂബയിൽ ഇന്ധന ഇറക്കുമതി പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ഇത് രാജ്യത്ത് വലിയ തോതിലുള്ള വൈദ്യുതി പ്രതിസന്ധിക്കും ജനരോഷത്തിനും കാരണമായിരുന്നു. വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണത്തിന് തടസ്സം നിൽക്കുകയും ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കുമേൽ അധിക നികുതി ഭീഷണി മുഴക്കുകയും ചെയ്ത ട്രംപിന്റെ മുൻ നിലപാടിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. എണ്ണ ഇറക്കുമതിയിൽ മാനുഷിക പരിഗണന കണക്കിലെടുത്ത് ഇളവ് നൽകിയെങ്കിലും, ക്യൂബൻ ഭരണകൂടത്തോടുള്ള തന്റെ രാഷ്ട്രീയ വിയോജിപ്പിൽ മാറ്റമില്ലെന്ന് ട്രംപ് ആവർത്തിച്ചു. അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉടൻ തകരുമെന്നും ക്യൂബയിൽ ജനാധിപത്യപരമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Key Words : Donald Trump,Oil , Cuba, Russian ship
ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നു: ഗുരുതര ആരോപണവുമായി എൻ. പ്രശാന്ത് ഐഎഎസ്.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനായ ചീഫ് സെക്രട്ടറി ജയതിലക് തിരഞ്ഞെടുപ്പു ഫണ്ടു പിരിവു നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രശാന്ത് ഐ എ എസ്. ജയതിലകിൻ്റെ പിടിവാശി കാരണം പ്രശാന്തിൻ്റെ സസ്പെൻഷൻ കാലാവധി നീണ്ടു പോകുന്നതിനിടെയാണ് പുതിയ ആരോപണം. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ നിഴലുപോലെ ഒപ്പമുള്ള ജയതിലക് ഉദ്യോഗസ്ഥൻ എന്നതിനപ്പുറമുള്ള സേവ പിടിത്തം നടത്തുന്നുവെന്ന ആരോപണം നേരത്തേ മുതലുണ്ട്. പ്രശാന്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം: സ്വാതന്ത്ര്യമാണ് വിഷയം. കേരളത്തിൽ സർക്കാർ മെഷിനറി ഉപയോഗിച്ചും, സൈബർ ഗുണ്ടകളെയും, മജ്ജയും മാംസവുമുള്ള ഗുണ്ടകളെയും കൊലപാതകികളെയും ഉപയോഗിച്ചും അഭിപ്രായങ്ങളെ അടിച്ചമർത്തുന്ന രീതി നോർമലൈസ് ചെയ്യപെട്ടു കഴിഞ്ഞു. നാട് നീളെ പലരീതിയിലും പേരിലുമുള്ള ഗുണ്ടാ പണപ്പിരിവാണ്. എന്നാൽ ആരും മിണ്ടാൻ പാടില്ല. അധികാര ധാർഷ്ട്യം അത്രമേൽ വളർന്ന് കഴിഞ്ഞു. സർക്കാർ ശമ്പളം വാങ്ങി, അതേ സമയം കക്ഷിരാഷ്ട്രീയം കളിക്കുന്ന സൈബർ പോരാളികളും, ചീഫ് സെക്രട്ടറി പദവിയിലിരുന്ന് ഇലക്ഷൻ ഫണ്ട് പിരിവ് നടത്തുകയും ചെയ്യുന്നവർ ഈ സിസ്റ്റത്തെ നശിപ്പിക്കുകയാണ്. സാമാന്യബുദ്ധിയുള്ള ആർക്കും ഇത് മനസ്സിലാവുന്ന കാര്യമാണ്. എന്നാൽ ഈ വസ്തുതകൾ മിണ്ടാൻ പോലും നമുക്ക് “അനുവാദമില്ല” പോലും. ആശയപരമായി അധർമ്മത്തോട് ചേർന്ന് നിൽക്കുന്നവർക്ക് വസ്തുതകൾ പറയുമ്പോൾ അസഹിഷ്ണുത തോന്നുന്നത് സ്വാഭാവികം. അതല്ല, മറുഭാഗം ഉണ്ടെങ്കിൽ, ആശയപരമായി അത് പറയാം. ഇവിടെ ആശയപരമായി ഒരു മറുപടിയും വരുന്നില്ല. വ്യക്തിപരമായി അധിക്ഷേപിക്കുകയല്ലാതെ, വാട്ടബൗട്ടറി അല്ലാതെ ഒന്നുമില്ല. ജനാധിപത്യത്തിൽ അധികാര ധാർഷ്ട്യം ഭരണത്തോടുള്ള ആസക്തിയായി മാറുന്നത് നല്ലതാണെന്ന് തോന്നുന്നവർ അത് തുറന്ന് സമ്മതിച്ച് ആ ഭാഗം വാദിക്കട്ടെ. പകരം തെറി വിളിച്ച് വായടപ്പിക്കാൻ നോക്കുന്നതിനെ ആശയ സംവാദമായി തുല്യത ചാർത്തുന്നത് ശരിയല്ല. “ഭരിച്ച്” കൊതി തീരാത്തവർക്ക് മനസ്സിലാവത്ത ഒന്നുണ്ട്. മലയാളിക്ക് ആത്മാഭിമാനമുണ്ട്. നമ്മൾ ഗുണ്ടകളല്ല, പക്ഷേ ഭീരുക്കളുമല്ല. key words : Chief Secretary Jayathilak, Election funds, N. Prashant IAS
കൊല്‍ക്കത്തയുടെ പേടിസ്വപ്നം; ഇത് ”മുംബൈ ചാ രാജ”!
ഐ.പി.എല്‍ 2026 സീസണിലെ രണ്ടാം മത്സരത്തില്‍ ആദ്യ മുംബൈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം. ഇതോടെ 14 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടീമിന് സീസണിലെ ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 221ന്റെ കൂറ്റന്‍ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് സൂപ്പര്‍ താരം രോഹിത് ശര്‍മയായിരുന്നു. അന്താരാഷ്ട്ര ടി – 20യില്‍ നിന്ന് വിരമിച്ചിട്ടും വാംഖഡെയില്‍ […]
ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ റാലി നടത്തി രാഹുൽ ഗാന്ധി, ആർത്തുവിളിച്ച് ജനം
കോട്ടയം : പാമ്പാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മണ്ഡലത്തിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ റാലി നടത്തിയത് പ്രവർത്തകർക്ക് ആവേശമായി. പാമ്പാടി ബസ് സ്റ്റാൻഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം കോട്ടയം കഞ്ഞിക്കുഴിയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പാണ് എല്ലാവരേയും അമ്പരപ്പിച്ച് ചാണ്ടിയോടൊപ്പം അദ്ദേഹം റാലി നടത്തിയത്. തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ചാണ്ടി ഉമ്മൻ ടീഷർട്ടും പാൻ്റും ധരിച്ചിരുന്നതിൻ്റെ രഹസ്യം അപ്പോഴാണ് അവിടെ കൂടി വന്ന ജനക്കൂട്ടത്തിന് മനസ്സിലായത്. ബസ് സ്റ്റാൻഡിലെ വേദിക്കരികിൽ നിന്നും രണ്ട് സൈക്കിളുകളിലായി യാത്ര തിരിച്ച ഇവർ പാമ്പാടി കവല ചുറ്റിയ ശേഷമാണ് കാറുകളിലേക്ക് കയറിയത്. പ്രിയ നേതാക്കൾ രണ്ടുപേരെയും ഒരുമിച്ച് കണ്ടതോടുകൂടി ജനക്കൂട്ടം ആർത്തിരമ്പി. വളരെ പണിപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥർ ഇരുവരേയും സുരക്ഷിതമായി കാറുകളുടെ അടുത്ത് എത്തിച്ചത്. Key Words :Rahul Gandhi, Cycle rally , Chandy Oommen
പൊട്ടന്‍ഷ്യല്‍ തെളിയിച്ച് ഹരിശ്രീ അശോകന്; പ്രശംസ നേടി പ്രതിഛായയിലെ പുരുഷോത്തമന്
ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് ഒരു പവര്‍ പാക്ക് പൊളിറ്റിക്കല്‍ ത്രില്ലര്‍ മലയാള സിനിമയിലേക്കെത്തുന്നത്. ഉണ്ണികൃഷ്ണന്.ബി സംവിധാനം ചെയ്ത് നിവിന്‍ പോളിയും ബാലചന്ദ്ര മേനോനും പ്രധാനവേഷത്തിലെത്തിയ പ്രതിഛായ മലയാളത്തില്‍ ഇന്നേവരെ പുറത്തിറങ്ങിയ വിശാലമായ ക്യാന്‍വാസുള്ള പൊളിറ്റിക്കല്‍ ചിത്രങ്ങളിലൊന്നാണെന്നതില് സംശയമില്ല. കെ.എന്‍ വര്‍ഗീസെന്ന മുഖ്യമന്ത്രിയെയും മകനെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിലെ കാസ്റ്റിങ്ങും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഴോണറില്‍ മലയാളത്തില്‍ നിന്നും കണ്ടുവന്നിരുന്ന കാസ്റ്റിങ്ങില്‍ നിന്നും വ്യത്യസ്തമായിരുന്നു സംവിധായകന്റെ തെരഞ്ഞെടുപ്പുകള്‍. ബാലചന്ദ്ര മേനോന് പുറമെ നിഷാന്ത് സാഗര്‍, ഹരിശ്രീ […]
കുവൈത്തിൽ ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശിയായ സന്താന ശെൽവം ആണ് മരിച്ചതെന്ന് കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജവഹർ ഹയാത്ത് അറിയിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണിതെന്ന് സർക്കാർ വിശേഷിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന് നേരെ വന്ന 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. മറ്റൊരു സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ എംബസി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ കുവൈത്ത് അധികൃതരുമായി ചേർന്ന് നടത്തിവരികയാണെന്നും അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. Key Words : Iranian missile Attack, Kuwait, Indian Worker Killed
തിരുവനന്തപുരം: വികസന ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നിടത്ത് താൻ എത്തുമെന്നും സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് ഇനി സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെ,എന്ന് സതീശൻ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വികസന വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു വരികയായിരുന്നു. സർക്കാരിന്റെ 'പ്രോഗ്രസ് കാർഡ്'മുൻനിർത്തിയാണ് മുഖ്യമന്ത്രി സതീശനെ സംവാദത്തിന് ക്ഷണിച്ചത്. എന്നാൽ സഭയ്ക്കകത്ത് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇരുനേതാക്കളും സംവാദത്തിന് സന്നദ്ധത പ്രകടിപ്പിച്ചതോടെ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയം ഈ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമോ എന്ന് കാത്തിരുന്ന് കാണാം. Key Words : Political Debate, Chief Minister Pinarayi Vijayan, V.D. Satheesan
'സ്വർണം കട്ടത് ആരപ്പാ?'; പത്തനംതിട്ടയിൽ എൽഡിഎഫിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
പത്തനംതിട്ട: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കവെ, പ്രശസ്തമായ പാരഡി ഗാനത്തിലെ 'സ്വർണം കട്ടത് ആരപ്പാ'എന്ന വരികൾ ആലപിച്ചാണ് രാഹുൽ ഗാന്ധി ജനശ്രദ്ധയാകർഷിച്ചത്. കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യം ഈ വരികളിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശബരിമലയിലെ സ്വർണം കൊള്ളയടിച്ച എൽഡിഎഫ് അവിടെ പകരം ചെമ്പ് വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രത്തെ അപമാനിക്കുന്ന രീതിയിലുള്ള നടപടികൾ ഇടതുപക്ഷ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ മതത്തെയും ക്ഷേത്രങ്ങളെയും കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ശബരിമലയെക്കുറിച്ച് മറന്നുപോകുന്നു. ഇവിടെ എത്തുമ്പോൾ അദ്ദേഹത്തിന് എൽഡിഎഫിനെ പിന്തുണയ്ക്കണോ ദൈവത്തെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ സംശയമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് മോദി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്,രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. Key Words : Sabarimala Gold Theft Case, Rahul Gandhi, LDF
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ശ്രിന്ദ. 2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിൽ തുടക്കം കുറിച്ചത്. എന്നാൽ എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിലെത്തിയ 1983 എന്ന ചിത്രത്തിലെ സുശീല എന്ന കഥാപാത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന ആടിലും താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന സോഷ്യൽ മീഡിയ കമന്റുകളെക്കുറിച്ചും വിമർശനങ്ങളെകുറിച്ചും തുറന്ന് സംസാരിക്കുകയാണ് ശ്രിന്ദ. ഗൃഹലക്ഷ്മിക്ക് […]
ഫണ്ട് തിരിമറി: സി.പി.എമ്മിനെതിരെ തെളിവുകളുമായി വി. കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിൽ പാർട്ടി പ്രതിരോധത്തിൽ
കണ്ണൂർ: ഫണ്ട് തിരിമറിയില്‍ സിപിഎമ്മിനെതിരെ തെളിവുകള്‍ പുറത്തുവിട്ട് കെ കുഞ്ഞികൃഷ്ണൻ . പയ്യന്നൂർ റൂറല്‍ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവാണ് കുഞ്ഞിക്കണ്ണൻ പങ്കുവെച്ചത്. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പുമാണ് പോസ്റ്റില്‍ ഉള്ളതെന്നും ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് പാർട്ടിക്കും ജനങ്ങള്‍ക്കും വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതല്‍ സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരില്‍ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്. നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകള്‍ സംസാരിക്കട്ടെ എന്നാണെങ്കില്‍, ആ തെളിവുകള്‍ മുന്നോട്ടു വയ്ക്കാൻ കണക്കുകള്‍ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകള്‍ക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങള്‍ക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നില്ക്കുന്ന സത്യം. ആ സത്യത്തെ നിങ്ങള്‍ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇനിയും സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങള്‍ ധൈര്യപ്പെടേണ്ട. 2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറല്‍ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാൻ പൊതുസമക്ഷം വയ്ക്കുകയാണ്. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇനി വേണ്ടത്? നിങ്ങള്‍ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചില്‍ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങള്‍ക്ക്? ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും. പോരാട്ടം തുടരുകയാണ്...' Key Words :Financial fraud case, V. Kunhikrishnan, CPM
കന്നിവോട്ട് ഇക്കുറി മധുരിക്കും; കന്നിവോട്ടർമാരെ കാത്ത് പോളിംഗ് ബൂത്തുകളിൽ ഹൽവ!
തിരുവനന്തപുരം: കന്നിവോട്ട് വിനിയോഗിക്കാനെത്തുന്ന യുവമനസ്സുകളെ മധുരം നൽകി സ്വീകരിക്കാൻ ഒരുങ്ങി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന കന്നിവോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ ആദ്യമായി പങ്കാളികളാകുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട നീക്കം. സംസ്ഥാനത്തെ 4,66,408 കന്നിവോട്ടർമാർക്കാണ് ഈ ഭാഗ്യം ലഭിക്കുക. കന്നിവോട്ടർമാർക്കായി ഓരോ ജില്ലയിലും പ്രത്യേകം തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിലാണ് ഹൽവ വിതരണം നടക്കുക. ഓരോ ജില്ലയിലേക്കും വിതരണത്തിനായി 200 പാക്കറ്റ് ഹൽവ വീതം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് തടസ്സപ്പെടാത്ത രീതിയിൽ ഹൽവ വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാരെയും (BLO) വൊളന്റിയർമാരെയും ചുമതലപ്പെടുത്തി. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനും പുതിയ വോട്ടർമാരെ ആവേശഭരിതരാക്കാനും ഈ 'മധുരമുള്ള വോട്ട്'പ്രചാരണത്തിലൂടെ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പ്രത്യാശ പ്രകടിപ്പിച്ചു. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുക. Key Words : Kerala Election, Halwa
കൊച്ചി: എടയാർ വ്യവസായ മേഖലയിലെ സിജി ലൂബ്രിക്കന്റ്സ് കമ്പനിയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നിരോധിച്ചു (Edayar Fire Accident). കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി മരിച്ചതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും നിയമലംഘനങ്ങളും പുറത്തുവന്നത്. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ആലുവ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ നടത്തിയ പരിശോധനയിൽ, ബോയ്ലറിലെ കോയിൽ പരിശോധനയുൾപ്പെടെ വകുപ്പ് നേരത്തെ നൽകിയ 14 നിർദ്ദേശങ്ങളും കമ്പനി അധികൃതർ അവഗണിച്ചതായി കണ്ടെത്തി. […]
ഇറാൻ്റെ എണ്ണക്കയറ്റുമതി തകർക്കും: ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ ട്രംപ്; ആഗോള എണ്ണവിപണിയിൽ ആശങ്ക
വാഷിംഗ്ടൺ: ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക-സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് (Kharg Island) പിടിച്ചെടുക്കുമെന്നും അവിടുത്തെ എണ്ണസമ്പത്ത് നിയന്ത്രണത്തിലാക്കുമെന്നുമാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഈ കേന്ദ്രത്തിന് നേരെ അമേരിക്കൻ സൈന്യം ഇതിനകം തന്നെ കനത്ത ബോംബാക്രമണം നടത്തിയതായും ഇനിയും ആക്രമണങ്ങൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് 25% അധിക ഇറക്കുമതി തീരുവ (Tariff) ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഇത് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം കനത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ലോകത്തെ പ്രധാന എണ്ണക്കയറ്റുമതി പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായേക്കും. അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ മേഖലയിൽ സൈനിക ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പ്രതികരിച്ചു. Key Words :Oil exports, Donald Trump, Kharg Island, Global Oil Market
മിസ്റ്ററി ഇപ്പോള്‍ ഹിസ്റ്ററിയായി മാറി; വരുണിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി. മുംബൈക്കെതിരെ 221 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയിട്ടും കൊല്‍ക്കത്ത പരാജയപ്പെടുകയായിരുന്നു. ബൗളര്‍മാര്‍ക്ക് റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തതാണ് ടീമിന് വിനയായത്. മത്സരത്തില്‍ കൊല്‍ക്കത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാല് ഓവറില്‍ താരം 48 റണ്‍സ് വഴങ്ങിയിരുന്നു. വിക്കറ്റൊന്നും നേടാനും ഇന്ത്യന്‍ ബൗളര്‍ക്ക് കഴിഞ്ഞിരുന്നില്ല. 12.00 ആയിരുന്നു താരത്തിന്റെ എക്കണോമി. ഇപ്പോള്‍ താരത്തിനെ […]
കേരളത്തിൽ സെൻസസ് നടപടികൾ ജൂൺ 16 മുതൽ; ആദ്യഘട്ടം സെൽഫ് എന്യൂമറേഷനോടെ
തിരുവനന്തപുരം: കേരളത്തിൽ 2027-ലെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ടം ജൂൺ 16-ന് ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ കണക്കെടുപ്പ് നടക്കുന്നത്. പൗരന്മാർക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യൂമറേഷൻ'സൗകര്യത്തോടെയാണ് നടപടികൾ തുടങ്ങുന്നത്. പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി സ്വന്തം വീടിനെയും സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) പിന്നീട് എത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. ഓൺലൈനായി വിവരങ്ങൾ നൽകാത്തവരുടെ വീടുകളിൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. മൊബൈൽ ആപ്പ് ഉപയോഗിച്ചായിരിക്കും ഇത്തവണത്തെ വിവരശേഖരണം. വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് ആദ്യ ഘട്ടത്തിൽ നടക്കുക. വീടിന്റെ ഘടന, കുടിവെള്ളം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത തുടങ്ങിയ വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ സെൻസസ് പോർട്ടൽ ലഭ്യമാകും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക. വ്യക്തിഗത വിവരങ്ങളും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും ഈ ഘട്ടത്തിലാണ് രേഖപ്പെടുത്തുക. Key Words :Census, Kerala , Self-enumeration
കോട്ടയം: കേരളത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധി (Rahul Gandhi Kottayam Speech). കോട്ടയത്ത് നടന്ന പൊതുയോഗത്തിൽ, യുഡിഎഫ് അധികാരത്തിൽ വന്നാൽ കൈക്കൊള്ളുന്ന ആദ്യ തീരുമാനം റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തുന്നതായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായാണ് താൻ പുതുപ്പള്ളിയിൽ എത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത് സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ താങ്ങുവില 250 രൂപയാക്കുമെന്നും ഘട്ടംഘട്ടമായി […]
പുതുപ്പള്ളി: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബർ വില കിലോയ്ക്ക് 250 രൂപയാക്കാൻ തീരുമാനിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പുതുപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. റബർ വില കിലോയ്ക്ക് 300 രൂപയാക്കുമെന്ന് ഞങ്ങൾ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി വില 250 രൂപയാക്കും, പിന്നീട് അത് 300 രൂപയിലേക്ക് ഉയർത്തും. കർഷകരും തൊഴിലാളികളുമാണ് ഈ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നട്ടെല്ല്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്,രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തുന്നു. ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ചിറയിൻകീഴ്, വട്ടിയൂർക്കാവ്, വാമനപുരം മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 10 മണിക്ക് ചിറയിൻകീഴ് വലിയകട ജംക്ഷനിൽ നിന്ന് കോരാണിയിലേക്ക് പ്രിയങ്കയുടെ റോഡ് ഷോ നടക്കും. തുടർന്ന് 10.30-ന് കല്ലറയിൽ നടക്കുന്ന പൊതുയോഗം അവർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം കൊല്ലം ജില്ലയിലും പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Key Words : UDF, Rubber Price, Rahul Gandhi, Priyanka Gandhi, Kerala Election
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ റോഡിലുണ്ടായ വാഹനയാത്രക്കാരുടെ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് റിട്ടയേർഡ് കരസേനാ ബ്രിഗേഡിയർ കൊല്ലപ്പെട്ടു (Retired Army Brigadier Shot). തിങ്കളാഴ്ച രാവിലെ ഡെറാഡൂണിലെ രാജ്പൂർ മേഖലയിലുള്ള ജോഹ്രി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 70 വയസ്സുകാരനായ ബ്രിഗേഡിയർ ജോഷിയാണ് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ബ്രിഗേഡിയർ ജോഷിക്ക് രണ്ട് കാറുകളിലായി എത്തിയവർ തമ്മിലുള്ള സംഘട്ടനത്തിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. തുല അപ്പാർട്ട്മെന്റിന് സമീപം രണ്ട് വാഹനങ്ങളിലെത്തിയവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് പരസ്പരം വെടിയുതിർക്കുകയും ചെയ്തു. ഈ തർക്കവുമായി യാതൊരു […]
അദ്ദേഹത്തിന്റെ നിര്‍ബന്ധമാണ് സീരീസിന്റെ രചനയിലേക്ക് എന്നെയെത്തിച്ചത്: വിനായക് ശശികുമാര്‍
മലയാളികള്‍ക്ക് സുപരിചിതനായ ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍. കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. ഗപ്പി, അമ്പിളി, ആവേശം, രോമാഞ്ചം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മെലഡി ഗാനങ്ങളും ഫാസ്റ്റ് സോങ്ങുകളും ഒരുപോലെ കയ്യടക്കത്തോടെ എഴുതാറുണ്ട്. അടുത്തിടെ വന്ന ലോകഃ, സര്‍വ്വം മായ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം വിനായക് ശശികുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. റോസ്ലിന് എന്ന വെബ് സീരീസിലൂടെ തിരക്കഥാകൃത്ത് എന്ന മേഖലയിലേക്കും കാലെടുത്തു […]
യുഡിഎഫ് അധികാരത്തിലേറിയാൽ റബറിന്റെ താങ്ങുവില 250 ആക്കും; രാഹുൽ ഗാന്ധി
കോട്ടയം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി. 10 വര്‍ഷം ഭരണത്തിലിരുന്നിട്ടും റബര്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടത് സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാല്‍ യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ആദ്യ തീരുമാനം ഇതായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റബര്‍ താങ്ങുവില […]

28 C